Wikisource
http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D
MediaWiki 1.10alpha
first-letter
Media
Special
Talk
User
User talk
Wikisource
Wikisource talk
Image
Image talk
MediaWiki
MediaWiki talk
Template
Template talk
Help
Help talk
Category
Category talk
പ്രധാന താള്‍
1
1803
2006-10-11T16:56:10Z
കൈപ്പള്ളി
46
{| cellspacing="5px"
| width="60%" align="left" style="border: 1px solid #6688AA; background-color:#FFE4C4; padding:1em;" class="plainlinks"|
<div style="float:left;margin-left:0.3em;margin-right:0.7em">
[[Image:Carl Spitzweg 021.jpg|130px]]
</div>
'''വിക്കിവായനശാലയിലേക്കു സ്വാഗതം. കഴിഞ്ഞകാലത്തിലെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിത്. പകര്‍പ്പവകാശ കാലപരിധികഴിഞ്ഞവ മാത്രമാണ് ഇവിടെ ചേര്‍ക്കേണ്ടത്. (ഉദാഹരണം: നാരായണീയം). 2006 മാര്‍ച്ച് 29നു തുടക്കം കുറിച്ച വായനശാലയിലേക്ക് അമൂല്യഗ്രന്ഥങ്ങള്‍ നല്‍കുന്നതിനും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായ നിര്‍േദ്ദശങ്ങള്‍ നല്‍കുന്നതിനും എല്ലാവെരയും ക്ഷണിച്ചുകൊള്ളുന്നു. ഈ താളിനെക്കുറിച്ചും വായനശാലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ സംവാദം പേജില്‍ അറിയിക്കുക.
| rowspan="2" width="30%" style="border: 1px solid #6688AA; background-color:#FFFFFF; padding:1em;" valign="top"|
{|width="*"
|
{| style="width: 100%; text-align:center;font-size:12px;font-variant: small-caps;width: 18px; " align="left"
|-
If you do not see '''Malayalam''' letters in this page, the page has too many "'''spelling mistakes'''", question marks, or little boxes, or you want to learn how to contribute to this effort, see [[W:വിക്കിപീഡിയ:സ്വാഗതം(Welcome)|New Comers]] page of Malayalam Wikipedia.
|-
[[Image:Separator.jpg|center]]
'''സൂചിക'''<br /><br />
ഇത് ഒരു താത്കാലിക സൂചിക മാത്രമാണ്. പിന്നീട് ഒരു നിയതമായ വര്‍ഗ്ഗീകരണരീതി കൈക്കൊള്ളാം.
(താത്കാലികം)
*[[അദ്ധ്യാത്മരാമായണം]]
*[[കേരളപാണിനീയം]]
*[[ഭാഷാഭൂഷണം]]
*[[വൃത്തമഞ്ജരി]]
*[[ബാലപ്രബോധനം]]
*[[ചങ്ങമ്പുഴ]] കൃതികള്‍
*[[കുമാരനാശാന്‍]] കൃതികള്‍
*[[ആദ്യകാലസാഹിത്യകൃതികള്‍]]
*[[ശ്രീനാരായണഗുരു]]വിന്റെ കൃതികള്‍
*[[ശ്രീ ഭഗവദ് ഗീത]] മൂലം- മലയാളലിപിയില്‍
*[[ശ്രീമദ് ഭാഗവതം]] മൂലം - മലയാളലിപിയില്‍
*[[നാരായണീയം]] മൂലം - മലയാളലിപിയില്‍
*[[കൃഷ്ണഗാഥ]]
*[[പൂന്താനം]] കൃതികള്‍
*[[ജ്ഞാനപ്പാന]]
*[[കുഞ്ചന്‍ നമ്പ്യാര്‍]] കൃതികള്‍
*[[ആശ്ചര്യചൂഢാമണി]]
*[[ശ്രീശങ്കരാചാര്യകൃതികള്‍]]
*[[ഗീതഗോവിന്ദം]] മൂലം - മലയാളലിപിയില്‍
|}
[[Image:Separator.jpg|center]]
'''പുതിയ പുസ്തകങ്ങള്‍'''
*1892-ല്‍ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണങ്ങളിലൊന്നായ '''കൊളംബ് യാത്രാവിവരണം''' പി ഡി എഫ് രൂപത്തില്‍ വിക്കിവായനശാലയില്‍ ലഭ്യമാണ് [[Image:Kolampu Yathravivaranam.pdf]].
* സത്യവേദപുസ്തകം (ബൈബിള്‍)[[ബൈബിള്‍]]
[[Image:Separator.jpg|center]]
'''വായനാശാലാ കൂട്ടായ്മ'''<br />
[[Image:Separator.jpg|center]]
'''പ്രവര്‍ത്തന ശൈലി'''<br />
<br />
|----
|}
|-
| style="border: 1px solid #6688AA; background-color:#EEE9E9; padding:1em;" valign="top"|
<div style="border-bottom: 1px dashed #9999CC;">
'''സാഹിത്യം'''
</div> [[Image:Shakespeare.jpg|70px|right|William Shakespeare]]
'''വിഭാഗങ്ങള്‍:'''
[[നോവല്‍]] | [[ചെറുകഥ]] | [[നാടകം]] | [[ജീവചരിത്രം]] | [[കവിത]] | [[പ്രഭാഷണങ്ങള്‍]] | [[സമാഹാരങ്ങള്‍]]
<div style="border-bottom: 1px dashed #9999CC;">
'''വിഷയക്രമം''' [[Image:JohnStuartMill.jpg|right|70px|John Stuart Mill]]
</div>
[[:Category:തത്വശാസ്ത്രം|തത്വശാസ്ത്രം]] | [[Wikisource:മതം|മതം]] | [[Wikisource:ചരിത്രം|ചരിത്രം]] |
[[Wikisource:ഭരണഘടനകള്‍|ഭരണഘടനകള്‍]] |
|}
==സഹോദര സംരംഭങ്ങള്‍==
{{SisterProjects}}
[[aa:]]
[[af:]]
[[als:]]
[[ar:]]
[[de:]]
[[en:]]
[[as:]]
[[ast:]]
[[ay:]]
[[az:]]
[[be:]]
[[bg:]]
[[bn:]]
[[bo:]]
[[bs:]]
[[cs:]]
[[co:]]
[[cs:]]
[[cy:]]
[[da:]]
[[el:]]
[[eo:]]
[[es:]]
[[et:]]
[[eu:]]
[[fa:]]
[[fi:]]
[[fr:]]
[[fy:]]
[[ga:]]
[[gl:]]
[[gn:]]
[[gu:]]
[[he:]]
[[hi:]]
[[hr:]]
[[hy:]]
[[ia:]]
[[id:]]
[[is:]]
[[it:]]
[[ja:]]
[[ka:]]
[[kk:]]
[[km:]]
[[kn:]]
[[ko:]]
[[ks:]]
[[ku:]]
[[ky:]]
[[la:]]
[[ln:]]
[[lo:]]
[[lt:]]
[[lv:]]
[[hu:]]
[[mk:]]
[[mn:]]
[[mr:]]
[[ms:]]
[[mt:]]
[[my:]]
[[na:]]
[[nah:]]
[[nds:]]
[[ne:]]
[[nl:]]
[[no:]]
[[oc:]]
[[om:]]
[[pa:]]
[[pl:]]
[[ps:]]
[[pt:]]
[[qu:]]
[[ro:]]
[[ru:]]
[[sa:]]
[[si:]]
[[sk:]]
[[sl:]]
[[sq:]]
[[sr:]]
[[sv:]]
[[sw:]]
[[ta:]]
[[te:]]
[[tg:]]
[[th:]]
[[tk:]]
[[tl:]]
[[tr:]]
[[tt:]]
[[ug:]]
[[uk:]]
[[ur:]]
[[uz:]]
[[vi:]]
[[vo:]]
[[xh:]]
[[yo:]]
[[za:]]
[[zh:]]
[[zu:]]
ജ്ഞാനപ്പാന
3
184
2006-05-23T12:03:09Z
83.237.11.69
കുറിപ്പ്: ഈ പേജില്‍ സംശോധനവും തിരുത്തലുകളും പൂര്‍ത്തിയായിട്ടില്ല.)
'''കവി:''' [[പൂന്താനം നമ്പൂതിരി]] (1547-1640)
'''വൃത്തം:''' പാന / സര്‍പ്പിണി
'''വന്ദനം'''
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
ഗുരുനാഥന്‍ തുണചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍!
'''കാലലീല'''
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.
'''അധികാരിഭേദം'''
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.
മനുജാതിയില്‍ത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.
പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങള്‍.
കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം.
ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.
സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‌ക്കട്ടെ സര്‍വ്വവും;
'''തത്ത്വവിചാരം'''
ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.
എളുതായിട്ടു മുക്തി ലഭിപ്പാനായ്
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്
ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്
ഒന്നിലുമൊരു ബന്ധമില്ലാതെയായ്
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്.
'''കര്‍മ്മഗതി'''
ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും
പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.
പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.
ബ്രഹ് മവാദിയായീച്ചയെറുമ്പോളം
കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കര്‍മ്മപാശത്തെ ലംഘിക്കയന്നതു
ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.
ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്‌പകര്‍മ്മികളാകിയ നാമെല്ലാ-
മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും
കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.
'''ജീവഗതി'''
നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയില്‍ വന്നു പിറന്നിട്ടു
സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍
സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍
പരിപാകവുമെള്ളോളമില്ലവര്‍
പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍
ജാതരായ്; ദുരിതം ചെയ്തു ചത്തവര്‍.
വന്നൊരദ്‌ദുരിതത്തിന്‍ഫലമായി
പിന്നെപ്പോയ് നരകങ്ങളില്‍ വീഴുന്നു.
സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്
നരലോകേ മഹീസുരനാകുന്നു;
ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.
അസുരന്മാര്‍ സുരന്മാരായീടുന്നു;
അമരന്മാര്‍ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു;
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ്‌പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ്‌പിറകുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍
ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍
സീമയില്ലാതോളം പല കര്‍മ്മങ്ങള്‍;
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നില്‍
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍
തങ്ങള്‍ ചെയ്തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.
ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍.
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്‍
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.
'''ഭാരതമഹിമ'''
കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കര്‍മ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.
ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും
സക്തരായ വിഷയീജനങ്ങള്‍ക്കും
ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും
വിശ്വമാതാവു ഭൂമി ശിവ ശിവ!
വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.
അവനീതലപാലനത്തിന്നല്ലൊ
അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.
ഭൂപത്‌മത്തിനു കര്‍ണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍
കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കര്‍മ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും,
കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.
'''കലികാലമഹിമ'''
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാന്‍.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീര്‍ത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമ്മൂന്നിലുമുള്ള ജനങ്ങളൂം
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്‍
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍
യോഗ്യത വരുത്തീടുവാന്‍ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു
മാനുഷര്‍ക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
'''എന്തിന്റെ കുറവ്'''
കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ?
ചെമ്മെ നന്നായ് നിരൂപിപ്പിനെല്ലാരും.
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളില്‍ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്‌കയോ?
കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!
'''മനുഷ്യജന്മം ദുര്‍ല്ലഭം'''
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്‍!
എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്മങ്ങള്‍ മന്നില്‍ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മര്‍ത്ത്യജന്മത്തിന്‍ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും.
പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!
'''സംസാരവര്‍ണ്ണന'''
സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലര്‍;
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍;
കോലകങ്ങളില്‍ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലര്‍
ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലര്‍;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‌മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍;
സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍;
കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ
വിശ്വമീവണ്ണം നില്‍പുവെന്നും ചിലര്‍;
ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലര്‍;
അര്‍ത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാന്‍
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;
സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലര്‍;
മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടു-
മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പോഴും
അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകില്‍ നൂറുമതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‌ക്കുമേല്‍.
സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍
സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും
പശ്‌ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.
വിത്തത്തിലാശ പറ്റുകഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ് മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കള്‍.
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോള്‍
തൃഷ്‌ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.
'''വൈരാഗ്യം'''
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും;
ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ത്തന്നെ വന്ന നിലമിനി-
ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,
ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവാനാവോളമെല്ലാരും.
കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതില്‍ വന്നു പിറന്നതുമെത്രനാള്‍
പഴുതേതന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.
ഇന്നു നാമസങ്കീര്‍ത്തനംകൊണ്ടുടന്‍
വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടും നിരൂപണമൊക്കെയും.
എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്‌ഠത്തിനു പൊയ്‌ക്കൊവിനെല്ലാരും
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
അര്‍ത്‌ഥമോ പുരുഷാര്‍ത്ഥമിരിക്കവേ
അര്‍ത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്‌നാര്‍ക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!
ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്?
മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!
വിഷ്‌ണുഭക്തന്മാരല്ലേ ഭുവനത്തില്‍?
മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍
ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ഠികള്‍.
ഭുവനത്തിലെ ഭൂതിക്കളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീവാനുള്ളനാളൊക്കെയും.
ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.
'''നാമജപം'''
സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടന്‍
സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നില്‍ മുഴുകിച്ചമഞ്ഞുടന്‍
മത്തനെപ്പോലെ നൃത്തം കുതിക്കണം.
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍
പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്;
കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സില്‍ മുഴുക്കേണ്ട
തിരുനാമത്തില്‍ മാഹാത്‌മ്യം കേട്ടാലും!
ജാതി പാര്‍ക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍
എണ്ണമറ്റ തിരുനാമമുള്ളതില്‍
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരു നേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പോഴേ വന്നുപോയ്
ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യന്‍ താനും പറഞ്ഞിതു
ബാദരായണന്‍ താനുമരുള്‍ചെയ്തു;
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍
ആനന്ദം പൂണ്ടു ബ്രഹ്‌മത്തില്‍ച്ചേരുവാന്‍.
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തില്‍ മാഹാത്‌മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുള്‍ക ഭഗവാനെ.
ബാലപ്രബോധനം
5
1732
2006-10-06T09:52:06Z
203.145.159.44
==='''ബാലപ്രബോധനം'''===
പരമ്പരാഗതരീതിയില്‍ സംസ്കൃതം പഠിക്കുവാന്‍ കേരളത്തില്‍ പ്രചരിച്ചുവന്നിട്ടുള്ള പ്രധാന പാഠ്യകൃതികളിലൊന്നാണ് ബാലപ്രബോധനം. അവശ്യം വേണ്ട സംസ്കൃതവ്യാകരണം ഒട്ടൊക്കെ ലളിതമായി, ഹൃദിസ്ഥമാക്കിയെടുക്കുവാനനുയോജ്യമായ ബാലപ്രബോധനം ധാരാളം സംസ്കൃതോദാഹരണങ്ങള്‍ ഇടകലര്‍ന്നതെങ്കിലും മുഖ്യമായും മലയാളത്തില്‍ തന്നെയാണ്.
സംസ്കൃതത്തിന്റെ പ്രാരംഭപാഠങ്ങള്‍ പഠിച്ചിട്ടുള്ള ഒരാള്‍ക്ക് ജീവിതാവസാനം വരേയ്ക്കും അവയൊന്നും മറന്നുപോവാതിരിയ്ക്കുന്നതിന് ഈ ലഘുകൃതി മനഃപാഠമാക്കുന്നത് സഹായകരമായിരിയ്ക്കും.
വെള്ളം ജടാന്തേ ബിഭ്രാണം വെള്ളിമാമല വിഗ്രഹം<br>
വെള്ളൂരമര്‍ന്ന ഗൌരീശമുള്ളിലമ്പൊടു ചിന്തയേ!<br>
കര്‍തൃകര്‍മ്മക്രിയാഭേദം വിഭക്ത്യാര്‍ത്ഥാന്തരങ്ങളും<br>
ഭാഷയായിഹ ചൊല്ലുന്നേന്‍ ബാലനാമറിവാനഹം.<br>
ശബ്ദം രണ്ടുവിധം പ്രോക്തം തിങന്തഞ്ച സുബന്തവും<br>
രണ്ടു ജാതി സുബന്തേ ചാപ്യജന്തഞ്ച ഹലന്തവും.<br>
ലിംഗം മുമ്മൂന്നു രണ്ടിന്നും വരും പുല്ലിംഗമാദിയില്‍<br>
സ്ത്രീലിംഗം മദ്ധ്യഭാഗേസ്യാദൊടുക്കത്തു നപുംസകം.<br>
വൃക്ഷോ ജായാകുണ്ഡമിതി രൂപഭേദമജന്തകേ<br>
ഗോധുക് പൂര്‍വ്വമുപാനച്ച വാര്‍ശബ്ദോപി ഹലന്തകേ.<br>
അന്തങ്ങളറിയാമിപ്രഥമൈക വചനങ്ങളാല്‍,<br>
അജന്തേഷു ഹലന്തേഷു ബഹ്വര്‍ത്ഥവചനങ്ങളാല്‍.<br>
അകാരാന്താദിയായുള്ള ശബ്ദങ്ങള്‍ക്കു യഥോചിതം<br>
വിഭക്തിഭേദാദര്‍ത്ഥങ്ങള്‍ ചൊല്ലുന്നു പല ജാതിയും<br>
പ്രഥമാ ച ദ്വിതീയാ ച തൃതീയാ ച ചതുര്‍ത്ഥ്യപി<br>
പഞ്ചമീ ഷഷ്ടിയും സപ്തമ്യേവമേഴു വിഭക്തികള്‍<br>
ഇവറ്റിന്നിഹ വെവ്വേറെ മുമ്മൂന്നു വചനം വരും<br>
ഏകദ്വിബഹുമുമ്പായി വചനം മൂന്നിഹ ക്രമാല്‍<br>
ഒരുത്തനിരുപേര്‍ പിന്നെപ്പലരെന്നര്‍ത്ഥമായ് വരും.<br>
പ്രഥമായാ ഭേദമത്രേ മുറ്റും സംബോധനാഭിധാ,<br>
അതെന്നു പ്രഥമയ്ക്കര്‍ത്ഥം ദ്വിതീയയ്ക്കതിനെപ്പുനഃ<br>
തൃതീയ ഹേതുവായിട്ടു കൊണ്ടാലോടൂടെയെന്നപി.<br>
--തൃതീയാ ഹേതുവായിക്കൊണ്ടാലോടൂടേതി ച ക്രമാല്‍ -(പാഠഭേദം)<br>
ആയിക്കൊണ്ടു ചതുര്‍ത്ഥീ ച സര്‍വ്വത്ര പരികീര്‍ത്തിതാ<br>
അതിങ്കല്‍നിന്നുപോക്കെക്കാള്‍ ഹേതുവായിട്ടു പഞ്ചമി.<br>
ഇക്കുമിന്നുമുടെ ഷഷ്ടിയ്ക്കതിന്റെ വെച്ചുമെന്നപി<br>
അതിങ്കലതില്‍വെച്ചെന്നും വിഷയം സപ്തമീ മതാ.<br>
വിഭക്ത്യാര്‍ത്ഥങ്ങളീവണ്ണം ചൊല്ലുന്നൂ പലജാതിയും<br>
വൃക്ഷസ്തിഷ്ടസ്യസൌ, വൃക്ഷം നില്‍ക്കുന്നു; വൃക്ഷമാശ്രയേ, <br>
വൃക്ഷത്തെയാശ്രയിക്കുന്നേന്‍; വൃക്ഷേണ ദ്വിരദോ ഹതഃ, <br>
വൃക്ഷത്താലാന കൊല്ലപ്പെട്ടിന്നീ വണ്ണം തൃതീയയും;<br>
നമശ്ചകാര വൃക്ഷായ ശാഖാ സംരൂദ്ധ ഭാസ്വതേ,<br>
നമസ്കരിച്ചേന്‍ വൃക്ഷത്തിന്നാ,യിക്കൊണ്ട് ചതുര്‍ത്ഥ്യപി;<br>
വൃക്ഷാഗ്രാത് കുസുമം ഭ്രഷ്ടം, വൃക്ഷാഗ്രത്തിങ്കല്‍ നിന്നഥ<br>
പൂ വീണെ; ന്നഥ വൃക്ഷസ്യ ശാഖാ ചാത്യന്തമുന്നതാ,<br>
വൃക്ഷത്തിന്റെ കൊമ്പുമേറ്റമുയര്‍ന്നെന്നതു ഷഷ്ട്യപി;<br>
പക്ഷി വൃക്ഷേസ്ഥിതഃ, പക്ഷി വൃക്ഷത്തിങ്കലിരുന്നിതു;<br>
ഹേ വൃക്ഷ, ത്വം കമ്പസേ,കിമി,തി സംബോധനാപി ച, <br>
എടോ വൃക്ഷം നീ ചലിക്കുന്നതെന്തീ വണ്ണമൊക്കവേ;<br>
സംബോധനാ നിര്‍ണ്ണയാര്‍ത്ഥം ഹേ ശബ്ദം കൂടെയുച്യതേ<br>
പദച്ഛേദം ചെയ്തു മുന്‍പേ വിഭക്തികളറിഞ്ഞുടന്‍<br>
അങ്ങുമിങ്ങുമിരിക്കുന്ന പദങ്ങളേ യഥാവലേ<br>
ചേരുന്ന പടി ചേര്‍ക്കുന്നതന്വയം പരികീര്‍ത്തിതം.<br>
കര്‍ത്താ കര്‍മ്മം ക്രിയാ മൂന്നുമന്വയത്തിങ്കല്‍ മുമ്പിവ<br>
കര്‍ത്താ ചെയ്യുന്നവന്‍ കര്‍മ്മമവനിച്ഛിച്ചതായ് വരും.<br>
കര്‍ത്താവിന്നിഹ കര്‍മ്മത്തോടുള്ള ബന്ധം ക്രിയാപദം<br>
കര്‍ത്താ പ്രഥമയാകുമ്പോള്‍ ദ്വിതീയാ കര്‍മ്മമായ്‌വരും.<br>
തിങന്തം ക്രിയയായീടും ചിലേടത്തു സുബന്തവും<br>
തൃതീയ കര്‍ത്താവാകുമ്പോള്‍ കര്‍മ്മം പ്രഥമയായ്‌വരും<br>
സുബന്തം വാ തിങന്തം വാ ക്രിയാ തത്രാത്മനേപദം<br>
തൃതീയാ കര്‍ത്താവായീടും ഭാവേ കര്‍മ്മങ്ങളില്ലപോല്‍.<br>
സുബന്തം താന്‍ തിങന്തം താനതിങ്കല്‍ ക്രിയയായ് വരും<br>
കര്‍ത്താവിലഥ കര്‍മ്മത്തിലഥ ഭാവത്തിലും തഥാ<br>
മൂന്നുജാതിവരും തത്ര ചൊല്ലാം കര്‍ത്താവിലുള്ളത്:<br>
കിരാതോ ഹരിണം ജഗ്നേ, കര്‍ത്തൃകര്‍മ്മക്രിയാഃ ക്രമാത്.<br>
കിരാതം മാനിനെക്കൊന്നു, കിരാതേന മൃഗോ ഹതഃ,<br>
കിരാതനാല്‍ മൃഗം കൊല്ലപ്പെട്ടു,വെന്നിതു കര്‍മ്മണി,<br>
താമ്രചൂഡൈരകൂജീതി, നല്‍പ്പൂങ്കോഴികളാലിഹ<br>
കൂകുന്നെന്നുള്ളതുണ്ടായീ ഭാവത്തിങ്കലിവണ്ണമാം.<br>
കാണുന്നിതേകവചനം ഭാവത്തിങ്കല്‍ ക്രിയാപദം<br>
സുബന്തം ക്രിയയാകുമ്പോള്‍ ഭാവത്തിങ്കല്‍ നപുംസകം.<br>
വിശേഷേണ വിശേഷങ്ങളറിഞ്ഞീടുക സര്‍വ്വതഃ<br>
വിശേഷ്യം തു പ്രധാനം സ്യാദ് അപ്രധാനം വിശേഷണം<br>
വിശേഷ്യം ബ്രഹ്മചാരീ തു മേഖലാജിനദണ്ഡവാന്‍<br>
മേഖലാജിനദണ്ഡങ്ങളുള്ളവന്‍ തദ് വിശേഷണം.<br>
ഗോപാലോ ഗാം പയോദോഗ്ദ്ധിയെന്നീവണ്ണം ദ്വികര്‍മ്മകം<br>
ഗോപാലന്‍ പശുവേ പാലെക്കറക്കുന്നിപ്രകാരമാം.<br>
സൂര്യേ കര്‍ക്കിസ്ഥിതേ നാരീ പ്രാസൂയതകിലാത്മജം<br>
സൂര്യന്‍ കര്‍ക്കടകേ നില്‍ക്കും വിഷയത്തിങ്കലംഗനാ<br>
പെറ്റു പോല്‍ മകനേ ചൊന്നേനേവം വിഷയസപ്തമീ.<br>
ക്രിയാവിശേഷണം ചൊല്ലാം രാമസ്സാദരമബ്രവീത്<br>
ശ്രീരാമനാദരത്തോടുകൂടും വണ്ണം പറഞ്ഞിത്.<br>
ധാതു രണ്ടു വിധം പ്രോക്തം സകര്‍മ്മകമകര്‍മ്മകം<br>
കൃഷ്ണോതിദിദേവ ശ്രീകൃഷ്ണന്‍ ക്രീഡിച്ചെന്നതകര്‍മ്മകം<br>
ശ്രീകൃഷ്ണോപാലയദ്വൈകാഃ കൃഷ്ണന്‍ പാലിച്ചു ഗോക്കളെ<br>
സകര്‍മ്മകമിദം പ്രോക്തം തിങന്താംശ്ച ബ്രവീമ്യഹം.<br>
ലട്ടും ലങ്ങും ലോട്ടും ലിങ്ങും ലിട്ടും ലുങ്ങും തഥൈവ ച<br>
ലൃട്ടും ലൃങ്ങും ലൃട്ട് ലോട്ടും ലകാരം പത്തിവ ക്രമാല്‍.<br>
ആശീര്‍ലിങ്ങ് ലിങ്ങിലേ ഭേദം കാലഭേദമഥോച്യതേ<br>
ലട്ടിയക്കത്തില്‍ വന്നീടും ലങ്ങ് ലുങ്ങ് ലിട്ടുകള്‍ പോയതില്‍<br>
ചെയ്ക പോക വരൂതാക എന്നിത്യാദിഷു ലിങ്ങ് ലോട്<br>
ലൃങ്ങ് ലൃട്വേ ലുട്ടു മൂന്നും മേല്‍വരുന്നുള്ളവയില്‍ ക്രമാല്‍.<br>
നാനാധാതുഗണത്തിന്റെ മേല്‍വരുന്നു ലഡാദയഃ<br>
ഭൂസത്തായാ മേധവൃദ്ധൌ ഡുപചഷ്പാക ഏവ ച<br>
ലകാരത്തിന്നു രൂപങ്ങള്‍ ഈരണ്ടാം ധാതുഭേദതഃ<br>
പരസ്മൈപദവും പിന്നെ ആത്മനേപദവും തഥാ<br>
ഓരോന്നാകിലുമാം പിന്നെ ചിലേടത്തു യഥാവിധി<br>
ഓരോന്നിഹ വെവ്വേറെ വര്‍ഗ്ഗം മുമ്മൂന്നു വന്നിടും.<br>
പ്രഥമഃ പുരുഷഃ പൂര്‍വ്വം മധ്യമ പുരുഷഃ പുനഃ<br>
ഉത്തമഃ പുരുഷശ്ചേതി വര്‍ഗ്ഗം മൂന്നിവ രണ്ടിലും<br>
ഓരോന്നിന്നിഹ വെവ്വേറെ മുമ്മൂന്നു വചനം വരും<br>
ഏകദ്വിബഹുമുമ്പായി വചനം മൂന്നിവ ക്രമാല്‍<br>
മദ്ധ്യമന്‍ വരുമേടത്ത് യുഷ്മത്തുകള്‍ വരും ക്രമാല്‍<br>
ഉത്തമന്‍ വരുമേടത്തങ്ങസ്മത്തുകള്‍ വരുന്നിതു<br>
മറ്റുള്ളേടത്തു പ്രഥമപുരുഷന്‍ വരുമെപ്പോഴും<br>
സഃ കരോതി, ത്വം കരോഷി, കരോമ്യഹമിതി ക്രമാല്‍.<br>
അവന്‍ ചെയ്യുന്നു, നീ ചെയ്യുന്നു, ഞാന്‍ ചെയ്യുന്നു ഇതി ക്രമാല്‍.<br>
കുര്‍വ്വന്തി തേ, തൌ കുരുതഃ, സഃ കരോതി യഥാക്രമം<br>
തന്റെ തന്റെ സമത്തോടു കൂടുമത്രേ വിഭക്തികള്‍<br>
വചനങ്ങളുമവ്വണ്ണം തഥാ ലിംഗങ്ങളും വരും<br>
കൃഷ്ണഃ കമലപത്രാക്ഷഃ കൃഷ്ണം കമലലോചനം,<br>
കൃഷ്ണേന വാസുദേവേന, കൃഷ്ണായ പരമാത്മനേ,<br>
കൃഷ്ണാല്‍ കമലപത്രാക്ഷാല്‍, കൃഷ്ണസ്യ കമലാപതേഃ,<br>
കൃഷ്ണേ കമലപത്രാക്ഷേ, ഹേ കൃഷ്ണ പുരുഷോത്തമ!<br>
കൃഷ്ണഃ കമലപത്രാക്ഷഃ, കൃഷ്ണൌ കമലലോചനൌ,<br>
കൃഷ്ണാഃ കമലപത്രാക്ഷാഃ വചനങ്ങളിവണ്ണമാം.<br>
വൃക്ഷഃ കുസുമിതഃ ,കാന്താ പൂര്‍ണ്ണചന്ദ്രനിഭാനനാഃ<br>
വനം കുസുമിതം ഭാതി, ലിംഗഭേദങ്ങളിങ്ങനെ<br>
യച്ഛബ്ദം കാണുമേടത്ത് തച്ഛബ്ദം കൂടെ വന്നിടും<br>
ക്രിയാപദം രണ്ടും മൂന്നും കാണുന്നേടത്തിവണ്ണമാം.<br>
ക്രിയയ്ക്കടുത്ത കര്‍ത്താവും കര്‍മ്മവും തത്ര കൊള്‍വിത്<br>
ദ്വിതീയയ്ക്കും സപ്തമിക്കും പിമ്പേ ക്ത്വാന്തം ല്യബന്തവും<br>
തത്ര ഗത്വാ പ്രവിശ്യേതി തം ദൃഷ്ട്വാ പ്രേക്ഷ്യചേത്യപി.<br>
രണ്ടു കര്‍മ്മങ്ങളുണ്ടാകില്‍ നടുവേ സ്യാല്‍ ലബ്യന്തവും <br>
വിദര്‍ഭവിഷയം പ്രാപ്യ രുക്മിണീ മഹരല്‍ പ്രഭുഃ<br>
പ്രാപ്യ സംഗമ്യ സത്കൃത്യ, പ്രേക്ഷ്യേത്യാദി ബന്തവും.<br>
ക്‌ത്വാന്താഃ കൃത്വാച ഹത്വാച ന ത്വാഗത്വാദി കാസ്തഥാ<br>
നത്വാ നമസ്കരിച്ചിട്ട് വീക്ഷ്യ കണ്ടിട്ടിതീദൃശം,<br>
വക്തും ശ്രോതും ഗൃഹീതും വാ തുമുന്നന്തങ്ങളേവമാം<br>
ചതുര്‍ത്ഥ്യര്‍ത്ഥമിവറ്റിനും തസിലന്തം യഥസ്തഥഃ<br>
രാജതോ വിപ്രതേശ്ച്യേതി പഞ്ചമ്യര്‍ത്ഥമിവറ്റിനും<br>
കുര്‍വ്വന്‍ കുര്‍വാണയിത്യേവം ശത്രന്തം ശാനജന്തവും <br>
ചെയ്തിയങ്ങുന്നുവെന്നേവമര്‍ത്ഥഭേദമുദീരിതം<br>
അവ്യയങ്ങളഥോച്യന്തേ ക്ത്വാന്താശ്ചൈവല്യബന്തകാഃ<br>
തസ്സിലന്താസ്-തുമുന്നന്താശ് -ശനൈരുച്ചൈസ്തഥാധുനാ<br>
അഥാഥോ തദനു ക്ഷിപ്രം യര്‍ഹി തര്‍ഹി ച കര്‍ഹി ചിത് <br>
യദി ചേത് ബതഹന്തേതി തുഹി ച സ്മഹവൈപുനഃ<br>
യദാ തദാ കഥാ ബ്രൂയാല്‍ പ്രായശ്ശശ്വത് സ്ഫുടം ദ്രുതം<br>
അഹോ പൃഥക് വൃഥാ ശീഘ്രം തത്ര യത്രാത്ര കുത്ര ചിത്.<br>
ഇത്ഥം നനുദ്‌ധ്രുവം ചിത്രമപി ഖല്വേവമേവനു<br>
യഥാതഥാകഥം നാമചിത്‌ചനാന്താദികക്രമാല്‍<br>
കര്‍ത്താവില്‍ ക്രിയയായാകുമ്പോള്‍ കര്‍ത്താ പ്രഥമയായ്‌വരും<br>
കര്‍മ്മം ദ്വിതീയയായിടും രക്ഷസ്വത്‌സ്മാന്‍ മഹേശ്വരഃ <br>
കര്‍മ്മത്തില്‍ ക്രിയയാകുമ്പോള്‍ കര്‍ത്താവങ്ങു തൃതീയയാം<br>
കര്‍മ്മം പ്രഥമയായിടും കൃഷ്ണേനാ ധാരി പര്‍വ്വതഃ<br>
ഭാവത്തില്‍ ക്രിയയാകുമ്പോള്‍ കര്‍ത്താവങ്ങു തൃതീയയാം<br>
കര്‍മ്മമില്ലെന്നു കാണേണം കൃഷ്ണേനാഭാവി ഗോകുലേ<br>
കര്‍ത്തര്യേവ പരസ്മൈ-<br>
പദമിതി ന ച ഭാവകര്‍മ്മണോഃ ജ്ഞേയം <br>
ത്രിഷ്വാത്മനേപദം സ്യാത് <br>
ഭാവേ പ്രഥമൈകവചനമേവ പുനഃ <br>
സുബന്തം ക്രിയ ചൊല്ലുന്നേന്‍ ബഭൂവാന്‍ ഭൂതവാനഥ <br>
ഭൂതോ ഭവ്യസ്ത്വേ ധനീയോഭവിതവ്യ ഇതി ത്രഷു<br>
പൂര്‍വ്വകാല ക്രിയാ സ്തേതാഃ കൃത്വാ പ്രാപി വിധായ ച<br>
പായം പായം ശനൈഃ കാരമപികര്‍ത്തും പ്രയോജനം.<br>
ഔചിത്യം കൊണ്ടറിഞ്ഞീടുകര്‍ത്ഥഭേദങ്ങളൊക്കവേ<br>
നവാരണ്യമഹീദേവ കൃതിരേഷാ വിരാജതേ.<br>
ഇതി ബാലപ്രബോധനം സമാപ്തം.
വൃത്തമഞ്ജരി
6
13
2006-03-29T22:22:10Z
Viswaprabha
4
[[വൃത്തമഞ്ജരി അവതാരിക|അവതാരിക]]
[[വൃത്തമഞ്ജരി ഒന്നാം പതിപ്പിന്റെ മുഖവുര | ഒന്നാം പതിപ്പിന്റെ മുഖവുര]]
[[വൃത്തമഞ്ജരി അദ്ധ്യായം 1|അദ്ധ്യായം 1]]
വൃത്തമഞ്ജരി/അവതാരിക
7
31
2006-03-30T20:56:45Z
Manjithkaini
1
[[വൃത്തമഞ്ജരി അവതാരിക]] moved to [[വൃത്തമഞ്ജരി/അവതാരിക]]
[[വൃത്തമഞ്ജരി | വിഷയവിവരം]] [[വൃത്തമഞ്ജരി അദ്ധ്യായം 1| അദ്ധ്യായം 1]]
അസ്തിവാരം കൂടാതെ വീടുകെട്ടുന്നതു പോലെയാണ് വ്യാകരണം കൂടാതെ ഗ്രന്ഥനിര്‍മ്മാണം ചെയ്യുന്നത്. എന്നാല്‍ കുറെക്കാലം ഇതിന്റെ അപേക്ഷകൂടാതെതന്നെയാണ് ഭാഷാശില്‍പികള്‍ പണിപ്പാടുകള്‍ ചെയ്‌തു വന്നിരുന്നത്. മുറിക്കുന്തക്കാരുടെ വികടപ്രയോഗവര്‍ഷമില്ലാതിരുന്നതു കൊണ്ടായിരിക്കാമെങ്കിലും, കാലാന്തരത്തില്‍ അതിവര്‍ഷം തുടങ്ങിയപ്പോള്‍ അസ്തിവാരമില്ലാ ഞ്ഞിട്ടുള്ള കോട്ടം ഭാഷാബന്ധുക്കള്‍ നല്ലവണ്ണം അനുഭവിച്ചുതുടങ്ങി. ശിഥിലപ്രായങ്ങളായി കിടക്കുന്ന മലയാളവ്യാകരണഗ്രന്ഥങ്ങള്‍ ചിലതുണ്ടെങ്കിലും കേരളപാണിനീയത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ആണ് ഭാഷാവ്യാകരണം ശാസ്ത്രരീതിയില്‍ ആയത്. അതുപോലെതന്നെ അലങ്കാരങ്ങളില്‍ പ്രതിപത്തി കുറഞ്ഞുവരുന്ന ഇക്കാലത്ത് 'ഭാഷാഭൂഷണം' മാത്രമാണ് കേരള സാമാന്യത്തിന് ഒരു ഭൂഷണമായിത്തീര്‍ന്നിട്ടുള്ളത്. ഈ രണ്ടു ഗ്രന്ഥങ്ങളും നിര്‍മ്മിച്ചിട്ടുള്ള മഹാപണ്ഡിതന്‍ വൃത്തശാസ്ത്രത്തില്‍ കൈവയ്ക്കുവാന്‍ ഭാവമുണ്ടെന്നു കേട്ടപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കു സമാധാനമായി. വൃത്തമഞ്ജരി പുറത്തുവന്നപ്പോള്‍ ആഗ്രഹത്തിനടുത്ത തൃപ്തിയുണ്ടായി എന്നല്ല, വിചാരിച്ചതിലധികം സന്തോഷമാണുണ്ടായത്.
ഇതില്‍ കേരളപാണനീയത്തിലെപ്പോലെ ശ്രവണമാത്രയില്‍ ദുര്‍ഗ്രാഹ്യങ്ങളെന്നു തോന്നുന്ന സൂത്രങ്ങളെക്കൊണ്ടല്ല ലക്ഷണങ്ങള്‍ ചെയ്‌തിട്ടുള്ളത്. ഭാഷാഭൂഷണത്തിലേക്കാളും ലളിതങ്ങളായ കാരികാശ്ലോകങ്ങളെ കൊണ്ടാണ്. ഉദാഹരണശ്ലോകങ്ങള്‍ ഭാഷാഭൂഷണത്തിലെപ്പോലെ സരസ മധുരങ്ങളും, വ്യാഖ്യാനത്തിലെ വാചകരീതി ലളിതമൃദുലവുമായിരിക്കുന്നു. പാണിനീയത്തിലെ പ്പോലെ വാചകത്തിന്റെ കാഠിന്യവും ഭൂഷണത്തിലെ വാചകത്തിന്റെ ഗാംഭീര്യവും മഞ്ജരിയിലെ വാചകത്തിന്റെ മാര്‍ദ്ദവവും വായിച്ചുനോക്കുന്നവര്‍ക്കറിയാമെന്നു മാത്രമേ ഞങ്ങളിപ്പോള്‍ പറയുന്നുള്ളു. രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍ തിരുമനസ്സിലെ ഗദ്യങ്ങള്‍ക്ക് പദ്യങ്ങളെപ്പോലെ സൌകുമാര്യമില്ലെന്നു പറയുന്നവരുണ്ടെങ്കില്‍ അവര്‍ മഞ്ജരി കണ്ടാല്‍ തൃപ്തിപ്പെടാതിരിക്കയില്ല.
ഈ മഞ്ജരി പരിഭാഷാപ്രകരണം, സമവൃത്തപ്രകരണം എന്നു തുടങ്ങി ഒന്‍പതു പ്രകരണ ങ്ങളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. പരിഭാഷാപ്രകരണത്തില്‍ വൃത്തമെന്നാല്‍ ഇന്നതെന്നും, ഛന്ദസ്സെന്നാലിന്നതെന്നും ഉക്‌ത, അത്യുക്‌ത മുതലായ ഛന്ദസ്സുകളുടെ പേരും, അക്ഷരങ്ങള്‍, മാത്രകള്‍, ഗുരുലഘുക്കള്‍, ഗണങ്ങള്‍ ഇവയുടെ സ്വരൂപങ്ങളും കൊടുത്തിട്ടുള്ളതിനുപുറമേ സംസ്കൃതത്തില്‍ നിന്നു വ്യത്യസ്തമായിട്ട് ഭാഷയില്‍ ചില ഗുരുലഘുനിയമങ്ങളുള്ളത് എടുത്തു കാണിച്ചിട്ടുമുണ്ട്. ചില്ലുകളും (അതായത് ല്‍, ള്‍, ര്‍, ന്‍, ണ്‍) കൂട്ടക്ഷരങ്ങളും പരമായിനില്‍ക്കുന്ന ഹ്രസ്വത്തിന്നു ഗുരുത്വം മേല്‍ പറഞ്ഞവയ്ക്കു തീവ്രയത്നോച്ചാരണമുണ്ടെങ്കില്‍ മാത്രമേ ഉള്ളു എന്നാകുന്നു വ്യവസ്ത ചെയ്‌തിട്ടുള്ളത്. ഉറപ്പിക്കാതെ ശിഥിലമായി ഉച്ചരിക്കുന്ന ദിക്കുകളില്‍ ഹ്രസ്വം ലഘുവായിത്തന്നേ ഇരിക്കുന്നുള്ളു എന്നു താത്പര്യം. ഈ വിഷയത്തില്‍ ചില്ലുകളെ സംബന്ധിച്ചിടത്തോളം തീവ്രയത്നോച്ചാരണത്തിനു വ്യവഥ ചെയ്‌തിട്ടുള്ളത് കേരളപാണിനീയത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്. രണ്ടുപ്രകാരം എന്ന പ്രയോഗത്തില്‍ 'പ്ര' എന്നതിന്റെ മുമ്പില്‍ 'ഉ'കാരത്തിനു ലഘുത്വം കൊടുക്കുന്നതു കാണുമ്പോള്‍ നെറ്റിചുളിക്കുന്ന ചിലരുണ്ടായേക്കാം. അവരുടെ ആ വൈരസ്യം ഭാഷാസ്വരൂപജ്ഞാനം പോരാഞ്ഞിട്ടുതന്നെ ആണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. സകല പ്രാകൃതഭാഷകളിലും ചിലപ്പോള്‍ സംസ്കൃതത്തില്‍ തന്നെയും ഈ ശിഥിലപ്രയത്നോച്ചാരണം കൊണ്ടു ലാഘവം കിട്ടുന്നതു ഭാഷാസ്വഭാവമാണെന്നു മനസ്സുവെച്ചു നോക്കിയാല്‍ നിഷ്പക്ഷപാതികള്‍ക്കറിയാവുന്നതാണ്.
'നൃപതി-ജയിക്ക-യശസ്വീ
ഭാസുര-താരുണ്യ-രാഗവാന്‍-സതതം
മാലെന്ന്യേ എന്നു മുറ-
യ്ക്കെട്ടു ഗണത്തിന്നു മാത്ര ദൃഷ്ടാന്തം.'
ഇങ്ങനെ ഭംഗിയില്‍ ഒരു പദ്യംകൊണ്ടു ഗണങ്ങളുടെ പേരും സ്വരൂപവും കാണിച്ചിരിക്കുന്നതു വളരെ നന്നായിരിക്കുന്നു. ഗുരുലഘുക്കളെ തിരിച്ചറിവാനുള്ള ചിഹ്നങ്ങള്‍ കൊടുത്തിട്ടുള്ളതും ഉചിതമായിട്ടുണ്ട്.
"പാദത്തിനേറ്റക്കുറവോ നിയമങ്ങള്‍ക്കു ഭേദമോ
വരുന്ന മറ്റു വൃത്തങ്ങളെലാം ഗാഥയിലുള്‍പ്പെടും"
ഈ ഗാഥാവൃത്തം മലയാളഭാഷയില്‍ അപൂര്‍വമാണെങ്കിലും, വേദപുരാണങ്ങളില്‍ സാധാരണയാണ്. സംസ്കൃതത്തിനും മലയാളത്തിനും സാമാന്യമായ വൃത്തങ്ങളെ വിവരിച്ചിട്ടുള്ള പ്രകരണങ്ങളില്‍കൂടി സരസമാകുംവണ്ണം സഞ്ചരിച്ച് മലയാളവൃത്തപ്രകരണത്തില്‍ പ്രവേശിക്കു മ്പോഴാണ് ഈ വൃത്തശാസ്ത്രപണ്ഡിതന്റെ അറിവും പ്രയത്നവും ഏറ്റവും പ്രകാശിച്ചുകാണുന്നത്.
പ്രായേണ ഭാഷാവൃത്തങ്ങള്‍ തമിഴിന്റെ വഴിക്കുതാന്‍
അതിനാല്‍ ഗാനരീതിക്കു ചേരുമീരടിയാണിഹ.
അടികള്‍ക്കും കണക്കില്ല നില്‍ക്കയും വേണ്ടൊരേടവും
വ്യവസ്ഥയെല്ലാം ശിഥിലം പ്രധാനം ഗാനരീതിതാന്‍
മാത്രയ്ക്കു നിയമം കാണും ഗാനം താളത്തിനൊക്കുകില്‍
ഇല്ലെങ്കില്‍ വര്‍ണസംഖ്യയ്ക്കു നിയമം മിക്ക ദിക്കിലും
ഇങ്ങനെ പരിഭാഷയോടുകൂടി ആരംഭിക്കുന്ന പ്രകരണത്തില്‍ മലയാളഭാഷാവൃത്തങ്ങള്‍ക്ക് ഒരു ഛന്ദശ്ശാസ്ത്രം കല്‍പിക്കുന്നതിലാണ് നമ്മുടെ ഗ്രന്ഥകാരന്‍ പൂര്‍വ്വവൃത്തശാസ്ത്രകാരന്മാരെ അതിശയിച്ചുനില്‍ക്കുന്നത്. മലയാളവൃത്തഭേദങ്ങള്‍ സകലതും തേടി കണ്ടുപിടിച്ച് അതിനെല്ലാം ലക്ഷണ സമന്വയം ചെയ്‌തിട്ടുള്ളതോര്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് അവിടുത്തോടുള്ള കടപ്പാട് ഇത്രമാത്ര മെന്ന് നിര്‍ണ്ണയിച്ചുകൂടാ.
1080 കുംഭം
'''രസികരഞ്ജിനി'''
വൃത്തമഞ്ജരി/ഒന്നാം പതിപ്പിന്റെ മുഖവുര
8
33
2006-03-30T21:00:37Z
Manjithkaini
1
[[വൃത്തമഞ്ജരി ഒന്നാം പതിപ്പിന്റെ മുഖവുര]] moved to [[വൃത്തമഞ്ജരി/ഒന്നാം പതിപ്പിന്റെ മുഖവുര]]
[[വൃത്തമഞ്ജരി | വിഷയവിവരം]] [[വൃത്തമഞ്ജരി അദ്ധ്യായം 1| അദ്ധ്യായം 1]]
ഒന്നാം പതിപ്പിന്റെ
മുഖവുര
ഭാഷാഭൂഷണംപോലെ വൃത്തമഞ്ജരിയും ക്ലാസ്സിലെ ഉപയോഗത്തിനുവേണ്ടി എഴുതിയിരുന്ന നോട്ടുകളില്‍ പോരാത്തഭാഗം ചേര്‍ത്ത് പുസ്തകാകൃതിയില്‍ വരുത്തിയിട്ടുള്ളതാകുന്നു. ഇതില്‍ വൃത്തരത്നാകരത്തിന്റെ സമ്പ്രദായമനുസരിച്ച് വൃത്തങ്ങളുടെ ലക്ഷണങ്ങള്‍ ലക്ഷ്യങ്ങളുടെ പാദംകൊണ്ടുതന്നെ ചെയ്‌തിരിക്കുന്നു. അതിനാല്‍ സമവൃത്തങ്ങളില്‍ ഒരു പാദം നിര്‍മ്മിച്ചാല്‍ ലക്ഷണവും ലക്ഷ്യവുമെല്ലാമായി എന്നൊരു സൌകര്യമുണ്ട്. സംസ്കൃതഭാഗമെല്ലാം വൃത്തരത്നാകരം, വൃത്തരത്നാവലി എന്ന രണ്ടുഗ്രന്ഥങ്ങളെ അവലംബിച്ചാണു ചെയ്‌തിരിക്കുന്നത്. എന്നാല്‍ ഈ ഗ്രന്ഥങ്ങളില്‍ എടുത്തിട്ടില്ലാത്ത ചില പുതിയ വൃത്തങ്ങള്‍ ശകുന്തളാദി പുസ്തകങ്ങളില്‍ കാണുകയാല്‍ അവയ്ക്കു പേര്‍ കല്‍പിച്ചു ലക്ഷണം ചെയ്യേണ്ടിവന്നിട്ടുണ്ട്. സംസ്കൃതഭാഗത്തില്‍ ഏതാനും വിഷയങ്ങള്‍ പരീക്ഷയ്ക്കു പഠിക്കുന്നവര്‍ക്ക് അത്യാവശ്യകങ്ങളല്ലെങ്കിലും ശാസ്ര്തഗ്രന്ഥം പരിപൂര്‍ണമായിരിക്കട്ടെ എന്നുള്ള വിചാരത്തിന്‍പേരില്‍ ഇതുകളും ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തില്‍ വിശേഷമായി ഒന്നു ചെയ്‌തിട്ടുള്ളത് ഭാഷാവൃത്തങ്ങള്‍ക്ക് സംജ്ഞാലക്ഷണകല്‍പനയാകുന്നു. സംസ്കൃതത്തിലെപ്പോലെ ഭാഷയില്‍ ഒരു ഗണ്യമായ വൃത്തശാസ്ര്തം ഇതേവരെ ആരും ഏര്‍പ്പെടുത്തിക്കണ്ടില്ല. കേരളകൌമുദികര്‍ത്താവ് രണ്ടുമൂന്നു കിളിപ്പാട്ടുവൃത്തങ്ങള്‍ക്കു മാത്രം പേരുകളും സ്ഥൂലമായി ലക്ഷണങ്ങളും പറഞ്ഞിട്ടുണ്ട്. പ്രാചീനന്മാര്‍ സംജ്ഞകള്‍ ചെയ്‌തിട്ടുള്ളിടത്ത് അതുകളെത്തന്നെ സ്വീകരിച്ചും ഇല്ലാത്തിടത്ത് പുതിയ സംജ്ഞകളെ സൃഷ്ടിച്ചുമാണ് ഇതില്‍ ഭാഷാവൃത്തപ്രകരണം എഴുതിയിട്ടുള്ളത്. ഭാഷാവൃത്തങ്ങള്‍ ഗാനരൂപങ്ങളാകയാല്‍ അവയ്ക്കു ലക്ഷണം കല്‍പിക്കുന്നത് പാട്ടിനു യോജിച്ചുവേണ്ടിയിരിക്കുന്നു. അവയെല്ലാം അതാതു സമ്പ്രദായമനുസരിച്ച് പാടിക്കേള്‍പ്പിക്കുന്നതിന് പറവൂര്‍ കെ.സി.കേശവപിള്ള അവര്‍കളോടും, ഭിന്ന ഭിന്ന രീതികളെ തേടിപ്പിടിച്ചു തന്നു സഹായിച്ചതിന് പി.കെ. നാരായണ പിള്ള ബി.ഇ. അവര്‍കളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
തിരുവനന്തപുരം
1080 ചിങ്ങം 27
ഗ്രന്ഥകര്‍ത്താ
ചങ്ങമ്പുഴ
9
1730
2006-09-21T12:45:00Z
213.42.21.76
==ചങ്ങമ്പുഴയുടെ കവിതകള്‍==
*[[നര്‍ത്തകി]]
*[[തിലോത്തമ]]
*[[ബാഷ്പാഞ്ജലി]]
*[[ദേവത]]
*[[മണിവീണ]]
*[[മൌനഗാനം]]
*[[ആരാധകന്‍]]
*[[അസ്ഥിയുടെ പൂക്കള്‍]]
*[[ഹേമന്ത ചന്ദ്രിക]]
*[[സ്വരരാഗ സുധ]]
*[[രമണന്‍]]
*[[നിര്‍വ്വാണ മണ്ഡലം]]
*[[സുധാംഗദ]]
*[[മഞ്ഞക്കിളികള്‍]]
*[[ചിത്രദീപ്തി]]
*[[തളിര്‍ത്തൊത്തുകള്‍]]
*[[ഉദ്യാനലക്ഷ്മി]]
*[[പാടുന്നപിശാച്]]
*[[മയൂഖമാല]]
*[[നീറുന്ന തീച്ചൂള]]
*[[മാനസേശ്വരി]]
*[[ശ്മശാനത്തിലെ തുളസി]]
*[[അമൃതവീചി]]
*[[വസന്തോത്സവം]]
*[[കലാകേളി]]
*[[മദിരോത്സവം]]
*[[കാല്യകാന്തി]]
*[[മോഹിനി]]
*[[സങ്കല്‍പകാന്തി]]
*[[ലീലാങ്കണം]]
*[[രക്‌തപുഷ്പങ്ങള്‍]]
*[[ശ്രീതിലകം]]
*[[ചൂഡാമണി]]
*[[ദേവയാനി]]
*[[വത്സല]]
*[[ഓണപ്പൂക്കള്‍]]
*[[മഗ്ദലമോഹിനി]]
*[[സ്പന്ദിക്കുന്ന അസ്ഥിമാടം]]
*[[അപരാധികള്‍]]
*[[ദേവഗീത]]
*[[ദിവ്യഗീതം]]
*[[നിഴലുകള്‍]]
*[[ആകാശഗംഗ]]
*[[യവനിക]]
*[[നിര്‍വൃതി]]
*[[വാഴക്കുല]]
രമണന്‍
10
18
2006-03-29T22:31:41Z
Viswaprabha
4
*[[രമണന്‍ അവതാരിക | അവതാരിക]]
*[[രമണന്‍ സ്മാരകമുദ്ര |സ്മാരകമുദ്ര]]
രമണന്‍ അവതാരിക
11
1957
2006-11-20T20:56:11Z
Vssun
68
==അവതാരിക==
മലയാളത്തില്‍ ഇങ്ങനെ ഒരനുഭവമോ? 1112-ല്‍ ഒന്നാം പതിപ്പ്, '15-ല്‍ രണ്ടാം പതിപ്പ്, '17-ല്‍ മൂന്നാം പതിപ്പ്, '18-ല്‍ നാലാം പതിപ്പ്, '19-ല്‍ അഞ്ചും ആറും ഏഴും എട്ടും ഒന്‍പതും പതിപ്പുകള്‍, '20-ല്‍ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമ്മൂന്ന്, പതിനാല് - ഇതാ പതിനഞ്ചും പതിപ്പുകള്‍; അതോ, ആയിരവും, രണ്ടായിരവും അയ്യായിരവും പ്രതികള്‍ വീതം. കേട്ടിട്ടു വിശ്വസിക്കാന്‍ വിഷമം. പക്ഷേ, ഇതത്ര വലിയൊരു കാര്യമോ? അതേ, ടി.ബി.സി.ക്കാര്‍ പ്രസാദിക്കാത്തൊരു മലയാള കവിതയെസ്സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യം തന്നെയാണ്. അതിന്‍റെ പ്രതികള്‍ മധുരനാരങ്ങ പോലെ വരുന്നതു വരുന്നതങ്ങു വിറ്റഴിയുന്നുവെങ്കില്‍ തക്കകാരണം ഉണ്ടായിരിക്കണം; അകത്തും പുറത്തും ഒന്നുപോലെ ലോര്‍ഡ് ബയറന്‍റെ ‘ചൈല്‍ഡി
ഹരോള്‍ഡ്' എന്ന കവിതയ്ക്ക് ആയിരക്കണക്കിനാവശ്യക്കാരുണ്ടായതിനെപ്പറ്റി പറയുന്ന കൂട്ടത്തില്‍ ഒരു നിരൂപകന്‍ അഭിപ്രായപ്പെടുകയാണ്: "ഏറ്റവും ചെലവുള്ള കൃതികള്‍ കലാസൌഭഗംകൊണ്ട് അനുത്തമങ്ങളാകട്ടെ, അല്ലാതാകട്ടെ പുറപ്പെടുന്ന കാലത്തിന്‍റെ ആശകളും ആവശ്യങ്ങളും അവയ്ക്കു പിമ്പില്‍ കാണും. തക്ക സന്ദര്‍ഭങ്ങളിലായിരിക്കും അവയെത്തുന്നത്. അതേവരെ കെട്ടിനിന്നിട്ടുള്ള ചില വികാരങ്ങളെ അണമുറിച്ചുവിടാന്‍ അവ ഉതകുകയും ചെയ്യും." രമണനെക്കുറിച്ചായാലും ഈ അഭിപ്രായം അര്‍ത്ഥവത്തല്ലയോ?
ആഭിജാത്യമോ ആഢ്യതയോ നോക്കാതെ ആര്‍ക്കും വിദ്യാലയങ്ങളില്‍ പ്രവേശിക്കാമെന്നായതിനുശേഷം മലയാളം വായിക്കാനുള്ള കഴിവും കൌതുകവും ന്യൂനപക്ഷത്തിന്റേതെന്ന നിലവിട്ട് ഭൂരിപക്ഷത്തിന്റേതായിത്തീര്‍ന്നു. ഒന്നാംകിട സാഹിത്യം തന്നെയാകട്ടെ, പ്രതിപാദ്യം, സ്വാനുഭവമായി രഞ്ജിക്കുന്നതും പ്രതിപാദനം ധാരണാശക്‌തിക്കു വഴങ്ങുന്നതുമാണോ, ശരി, ഒരുകൈനോക്കിക്കളയാം -- ഏകദേശം ഇമ്മട്ടായി അധഃകൃതരില്‍ അധഃകൃതര്‍ക്കുപോലും അഭിലാഷം. ഇന്നലെ വരെ അത്യാവശ്യങ്ങള്‍ക്കുപോലും പണം തികയാതിരുന്നവര്‍ക്ക് ഇന്നു വിശേഷാലാവശ്യങ്ങള്‍ക്കും പണമുണ്ടാക്കിക്കൊടുക്കുന്ന സമ്പത്കാര്യപരിണാമങ്ങള്‍ ഈ പുതിയ അഭിരുചിയെ ഒന്നൂതിപ്പിടിപ്പിച്ചിട്ടുണ്ട്. ഒരഞ്ചാറുകൊല്ലത്തിനുള്ളില്‍ വായനക്കാരുടെ എണ്ണം മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം വര്‍ദ്ധിച്ചുവശായിരിക്കുന്നു. ഏതു കേള്‍പ്പോരും കേള്‍വിയും ഇല്ലാത്ത ദേശത്തും കാണും ഇക്കാലത്തൊരു വായനശാല. എന്നല്ല, ഏതു കൊച്ചുവീട്ടിലെ ചുമരലമാരിയും ഒരു കൊച്ചു ലൈബ്രറിയായി രൂപാന്തരപ്പെടുകയും ചെയ്‌തിട്ടുണ്ട്. പെട്ടെന്നു വിജൃംഭിച്ച ഈ സാഹിത്യാസ്വാദനതൃഷ്ണയ്ക്കു പാകത്തിനു ചിലതു കൊടുപ്പാനും അങ്ങനെയങ്ങനെ അത്യുത്തമകൃതികള്‍വരെ വായിച്ചടങ്ങുന്ന ഒന്നായി അതിനെ വളര്‍ത്താനും മലയാളികളായ സാഹിത്യകാരന്മാര്‍ ചുമതലപ്പെട്ടിരിക്കുന്നു. പലരും ആ വഴിക്കു പരിശ്രമിച്ചുപോരുന്നുണ്ട്. ചിലരുടെ സംഭാവന ചെറുകഥകളായിട്ടാണ്; ചിലരുടേതു ഖണ്ഡകവിതകളായിട്ട്; ചിലരുടേതു നാടകങ്ങളായിട്ട്, ചിലരുടേതു ലേഖനങ്ങളായിട്ടും. എന്നാല്‍ അവയെല്ലാറ്റിനെയും വെല്ലുന്നൊരു സംഭാവനയായിരുന്നു ശ്രീ ചങ്ങമ്പുഴയുടെ ആ ബാല്യകൃതി- ഇന്നത്തെ ഭൂരിപക്ഷം വായനക്കാരും ഒളിച്ചുവച്ചോമനിക്കുന്ന കുറെ ജീവിതാനുഭവങ്ങള്‍ അവരുടെ ഹൃദയങ്ങളെ പെട്ടെന്നു പിടിച്ചടക്കുന്ന ശീലിലും ശൈലിയിലും പ്രതിപാദിക്കുന്ന രമണന്‍, ഇക്കാലസന്ധിയിലെ മാനസികമായ ദാഹവും വിശപ്പും ശമിപ്പിക്കുവാന്‍ ഉദ്ദേശിച്ച് എഴുതപ്പെട്ടതല്ലെന്നിരുന്നാലും അത് ആവശ്യത്തിന്ന് ഏറ്റവും ഉതകിയിരിക്കുന്നുവെന്നു സമ്മതിച്ചേതീരൂ. ബീച്ചിലും ബാല്‍ക്കണിയിലും ബോട്ടുജെട്ടിയിലും വണ്ടിത്താവളത്തിലും മടപ്പള്ളിയിലും മാളികമച്ചിലും കുടിലിലും വയലിലും ഫാക്റ്ററിയിലും പടപ്പാളയത്തിലും കുറെ നാളായിട്ട് രമണനാണ് ഒന്നാംപാഠം. പ്രസ്തുത ജീവിതമണ്ഡലങ്ങളില്‍ നവമായി സാഹിത്യാഭിരുചി തെളിഞ്ഞിട്ടുണ്ടെങ്കില്‍ അത് കൊളുത്തിക്കൊടുത്തത് തsâ ബാല്യകൃതിയാണെന്ന് ശ്രീ ചങ്ങമ്പുഴയ്ക്കഭിമാനിക്കാം.
ഒരു യുവഹൃദയത്തിന്റെ ആത്മാര്‍ത്ഥതയും അന്തര്‍ഹിത ശക്‌തികളും അറിഞ്ഞഭിനന്ദിക്കാന്‍ കഴിയാത്ത ആഭിജാത്യത്തിsâ നീതിസംഹിത ആ ഹൃദയത്തില്‍ മനുഷ്യോചിതമായിത്തന്നെ ഉണ്ടായൊരു കാമിതത്തെ കണ്ണടച്ചങ്ങു ചവിട്ടിത്തേച്ചുകളഞ്ഞു; ആ സ്നേഹഭാജനം അതോടെ തകരുകയും ചെയ്‌തു- ഈ ദയനീയോദന്തത്തെ സഹാനുഭൂതിയോടുകൂടി ലോകത്തെ പറഞ്ഞറിയിക്കുകമാത്രമാണ് ശ്രീ ചങ്ങമ്പുഴ ചുരുക്കത്തില്‍ ചെയ്‌തിട്ടുള്ളത്. ആ അനുഭവമോ, ആയിരമായിരം സമവയസ്കന്മാരുടെ അനുഭൂതിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഒന്നാണുതാനും. പിന്നെ എങ്ങനെ രമണന്‍ പുതിയ കലാരസികതയുടെ 'ഹരിശ്രീ' കുറിക്കാതിരിക്കും? രമണന്‍ ചെയ്‌ത ഈ കാലോചിതസേവനത്തിനു വിലയിടിച്ചുകണ്ടിട്ടോ ആ സേവനത്താല്‍ തത്‌കര്‍ത്താവിനുണ്ടാകുന്ന നേട്ടങ്ങളെ നെറ്റിചുളിച്ചു നോക്കീട്ടോ എന്തോ, ചിലര്‍ അഭിപ്രായപ്പെടുന്നു, ശ്രീ ചങ്ങമ്പുഴ വെറും തിര്യക്‌സാധാരണമായൊരു വികാരത്തെ Oന്ദോഗതമാക്കിപ്പാടി പണംവാരുകയേ ചെയ്യുന്നുള്ളുഎന്ന്. ഇതുകേട്ടാല്‍ തോന്നുക, രമണന്‍ മലയാളസാഹിത്യത്തിsâ പേര്‍പെറ്റ തറവാടിത്തത്തിനു തീരെ ഇണങ്ങാത്തൊരു തോതില്‍ തനികാമമെടുത്തു വിളമ്പി മനുഷ്യമനസ്സിനെ അധപ്പതിപ്പിക്കുന്നൊരു കൃതിയായിപ്പോയെന്നാണ്. ചന്ദ്രോത്സവകാരന്‍തൊട്ട് വെണ്മണിവരെയും വള്ളത്തോള്‍വരെയും ഉണ്ടായ കവീശ്വരന്മാരില്‍ ഒരു വലിയഭാഗം ഏതുമാതിരി അനുഭവങ്ങളെച്ചൊല്ലി, എങ്ങനെയെല്ലാം കവിതയെഴുതി കേരളീയരില്‍നിന്നു കുന്നുകുന്നായി യശോധനമാര്‍ജ്ജിച്ചുവോ, ആ കുലീനപാരമ്പര്യത്തിന്നു കളങ്കംതട്ടിക്കത്തക്ക ഒന്നായിപ്പോയെന്നോ രമണന്‍? കലാപരമായി മറ്റെന്തു ദോഷങ്ങളുണ്ടായാലും രമണനെപ്പറ്റി കൊണ്ടുവന്ന ഈ 'ചാര്‍ജ്' നിലനില്‍ക്കുന്നതല്ല.
ആര്‍ഭാടങ്ങളില്‍നിന്നകന്ന്, അന്തസ്സു കുറഞ്ഞൊരു ജീവിതത്തെ മധുരഗാഥകള്‍കൊണ്ട് കുളിര്‍പ്പിച്ചുപോരുന്ന ഒരു യുവാവുമായി നാഗരികസൌഭാഗ്യങ്ങള്‍ക്കു നായികയായൊരു കന്യക യദൃച്‌ഛയാ പരിചയപ്പെടുന്നു. ആ പരിചയം ആദരാഭിനന്ദനങ്ങളില്‍ കുളുര്‍ന്നുകുളുര്‍ന്ന് അനുരാഗമായി വികസിക്കുന്നു. സാമുദായികമായി തനിക്കുള്ള നില താണതെന്നോര്‍ത്ത് അവന്‍ ആ അനുരാഗത്തെ പരസ്യമായി സ്വാഗതം ചെയ്യുന്നില്ല. അവളെ ആ സാഹസത്തില്‍ നിന്നു വിലക്കുവാനാണ് അവsâ ശ്രമം. പക്ഷേ, കൌമാരസഹജമായ ആവേശം ആ കന്യകയെ ഒരു ശപഥത്തോളം എത്തിക്കുന്നു. ഒരു നിലാവണിരാത്രിയില്‍ ആരണ്യസങ്കേതത്തില്‍വെച്ച് അവള്‍ ആ കാമുകനെ മാലയിട്ടു വരിക്കുകതന്നെ ചെയ്യുന്നു. പരിതസ്ഥിതികളെ പേടിച്ചു വളരെ നാളായി അവന്‍ ഹൃദയത്തില്‍ കെട്ടിനിറുത്തിയിരുന്ന പ്രണയം പിന്നെയങ്ങു അണപൊട്ടി ഒഴുകുകയായി.
അവsâ ഭാഗ്യത്തെ അഭിനന്ദിക്കാന്‍ ഒരു തോഴനും അവളുടെ രാഗാവേശത്തെ യഥോചിതം ശുശ്രൂഷിക്കാന്‍ ഒരു തോഴിയുമുണ്ട്.
പെട്ടെന്ന് ആ അനുരാഗത്തെ മറ്റൊരുവഴിക്കു വെട്ടിത്തിരിച്ചുവിടുവാന്‍ നായികയുടെ പിതാവ് നിശ്ചയിക്കുന്നു. ആ തീരുമാനം അതിsâ സകല ശക്‌തികളോടുംകൂടി പിടിച്ചുവലിക്കേണ്ട താമസം, അവള്‍ അതാ ആ വഴിക്കു തിരിയുന്നു. എന്നല്ല, ഹൃദയപീഠത്തില്‍ നിന്നു ആ പ്രണയനായകനെ നിഷ്പ്രയാസം വലിച്ചിറക്കിക്കളയുകയും ചെയ്യുന്നു. അവനോ, ഒരു ഞൊടിയിടകൊണ്ടു മനോരാജ്യത്തിsâ സിംഹാസനത്തില്‍നിന്നും നൈരാശ്യത്തിsâ പടുകുഴിയിലേക്കു വീണുകഴിഞ്ഞു. അവളുടെ വിവാഹം ആഘോഷിക്കുന്ന ദിനത്തില്‍ത്തന്നെ അവന്‍ ആത്മഹത്യ ആഘോഷിക്കുന്നു.
ഇത്രയുമാണ് കഥാവസ്തു. മിക്കവാറും സ്വാനുഭവമെന്നു വിശ്വസിക്കാവുന്ന അതിനെ പട്ടം തേച്ചുമിനുക്കി ഒരു നാടകീയകലാശില്‍പ്പമാക്കി പ്രദര്‍ശിപ്പിക്കുവാനാണ് കവി ശ്രമിച്ചിട്ടുള്ളത്. നൈരാശ്യത്തിsâ കൊടുംതീയില്‍ വെന്തടിഞ്ഞ നായകനെച്ചൊല്ലി വിലപിക്കുന്ന തോഴsâ നീറുന്ന സൌഹൃദം അങ്ങനെതന്നെ കോരിപ്പകരുക, എന്നിട്ടു കാവ്യത്തെ ആ ദുരന്തമടഞ്ഞ സുഹൃദവതംസത്തിsâ ശ്മശാനത്തില്‍ എരിയുന്നൊരു നെയ്ത്തിരിയാക്കിത്തീര്‍ക്കുകയും ചെയ്യുക -- സ്വാനുഭവത്തിsâ പേരില്‍ കവിക്കാദ്യം സാധിക്കേത് ഇതാണല്ലോ. ഒരു വിലാപകൃതിയുടെ പരമജീവനായ ഈ ആത്മാര്‍ത്ഥതയ്ക്കും ആത്യന്തികശോകത്തിനും സാരമായ വിലോപം തട്ടാത്തവിധം കഥാവസ്തുവെ, മലയാളത്തില്‍ തീര്‍ച്ചയായും പുതിയതെന്നു സമ്മതിക്കേsmരു നാടകീയ രൂപത്തില്‍ കൊള്ളിക്കാന്‍, ഒരധ്യേതാവിsâ പരിമിത സംസ്കാരത്തില്‍ പൂര്‍ണ്ണമായി വിizknച്ചുകൊpത്സാഹിക്കുകയും അനര്‍ഹമായിട്ടല്ലാതെ ശ്ലാഘിക്കത്തക്ക വിജയം നേടുകയും ചെയ്‌തു എന്നത് വളര്‍ച്ച തികഞ്ഞൊരു മഹാകവിയാകുമ്പോഴും ശ്രീ ചങ്ങമ്പുഴയ്ക്ക് അഭിമാനപൂര്‍വ്വം അനുസ്മരിക്കാവുന്ന ഒരു കാര്യമായിട്ടുv.
പ്രതിപാദ്യമായിത്തീരുന്ന ജീവിതത്തിന്, പ്രകൃതിസൌന്ദര്യം വഴിഞ്ഞൊഴുകുന്ന ഒcmരണ്യലോകത്തില്‍ അകൃത്രിമതയുടെ മാര്‍ത്തട്ടില്‍ കളിച്ചുരസിച്ചു വളര്‍ന്ന്, ആശകളധികമില്ലാത്തതിനാല്‍ ആനന്ദക്കൂമ്പുകളായിക്കഴിയുന്ന ആട്ടിടയന്മാരെ ആലംബനമാക്കി, കവിക്കു പറയാനുള്ളതെല്ലാം അവരുടെ കാര്യങ്ങളായിപ്പറഞ്ഞ്, ഇഴതിരിഞ്ഞുകാണാന്‍ പാടില്ലാത്തവിധം ഭദ്രമായ ആദര്‍ശവും അനുഭവവും പിരിച്ചിണക്കുന്നൊരു കാവ്യസമ്പ്രദായം യൂറോപ്യന്‍ സാഹിത്യത്തിലുണ്ട്, അതിന് ‘പാസ്റ്ററല്‍ പോയട്രി’ - ആരണ്യകഗാഥകള്‍ - എന്നു പറയും. ശ്രീ എ. ബാലകൃഷ്ണപിള്ളയുടെ ശൈലിയിലാണെങ്കില്‍ റിയലിസത്തെ റൊമാന്‍സിലൊളിപ്പിച്ച്, മധുരസ്വപ്നങ്ങളുടെ മണ്ഡലത്തില്‍ വിരഹിക്കുന്നൊരു തോന്നല്‍ ഉളവാക്കത്തക്കവണ്ണം വര്‍ണ്ണിക്കുന്നതാണ് ഈ കലാസമ്പ്രദായം. ഇടയപ്പരിഷയുടെ ജന്മസ്വത്തായ സംഗീതാത്മകത അമ്മാതിരി കൃതികളുടെ ഒരു സാധാരണ ധര്‍മ്മമാണ്. ആ ഗാനകളകളത്തിലൂടെ കറയറ്റ വികാരം തടവറ്റൊഴുകിക്കൊണ്ടിരിക്കും. അതിനാല്‍ ഭാവഗീതങ്ങളുടെ സദസ്സില്‍ ആരണ്യഗാഥകള്‍ ആദ്യത്തെ പന്തിയില്‍ത്തന്നെ വിളിച്ചിരുത്തപ്പെട്ടിട്ടുണ്ട്. പ്രകൃതിയുടെ ഓടക്കുഴല്‍ വായനകളെന്നു പറയാവുന്ന ഏതാദൃശഗാഥകളില്‍ പരിഷ്കാരത്തില്‍ അധികമധികം കൃത്രിമനായിത്തീരുന്ന മനുഷ്യsâ അനുഭവങ്ങളും അഭിപ്രായങ്ങളും എത്രത്തോളം കുത്തിക്കൊള്ളിക്കാം? വളരെക്കുറച്ചെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. പക്ഷേ, ഇറ്റാലിയന്‍ സാഹിത്യത്തില്‍നിന്ന് സ്പെന്‍സറുടെയും ഫ്ലെച്ചറുടെയും മില്‍ട്ടsâയും മറ്റും സാഹിത്യത്തോളം എത്തുമ്പോള്‍ ഉത്തരം ഒന്നുമാറേണ്ടിവരും. സ്വജീവിതാനുഭവങ്ങളെന്നല്ല, ദാര്‍ശനികവും രാഷ്ട്രീയവും സാഹിത്യവിഷയകവും മറ്റുമായി ഈടുറ്റു കിടന്നിരുന്ന അതിതീവ്രമതങ്ങള്‍പോലും ആ കവീശ്വരന്മാര്‍ വളരെയൊന്നും തട്ടിക്കുറയ്ക്കാതെ ആരണ്യകഗാഥകളില്‍ ഒതുക്കി അനൌചിത്യ ങ്ങള്‍ക്കിടയാകാതെ പ്രതിപാദിച്ചിട്ടുണ്ട്. ‘ഷെപ്പേര്‍ഡ്സ് കലണ്ടര്‍', ‘ലിസിഡാസ്' തുടങ്ങിയ കൃതികള്‍ ദൃഷ്ടാന്തങ്ങള്‍. ചിലചില കാര്യങ്ങള്‍ ഇരിക്കും പാടിനങ്ങുപപാദിച്ചാല്‍ ഏവനുമൊന്നു ചുളുങ്ങുംവണ്ണം ചില മൊട്ടുസൂചിക്കുത്തുകള്‍ ഉണ്ടാകാതിരിക്കുകയില്ല. ആരണ്യകഗാഥകളില്‍ പാകത്തിലിറങ്ങിയിരുന്നുവെന്നുവരട്ടെ, ആവകയൊന്നും അത്രയ്ക്കനുഭവപ്പെടുകയില്ല. ആ കാവ്യസമ്പ്രദായത്തിന്റെ പ്രായോഗികമായ മെച്ചങ്ങളിലൊന്ന് ഇതാണ്.
ആരണ്യകകാവ്യങ്ങള്‍ (Pastoral Poems) തന്നെ ഇഷ്ടജനവിലാപങ്ങളായതിന്നും ആ വിലാപങ്ങള്‍തന്നെ നാടകീയരൂപത്തിലായതിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ വെവ്വേറെ ദൃഷ്ടാന്തങ്ങളുണ്ട്- നമുക്കു സുപരിചിതമായ ഇംഗ്ലീഷിലാണെങ്കില്‍ ആദ്യത്തേതിന്ന് ‘ലിസിഡാസും' പിന്നത്തേതിന്ന് ‘ഷെപ്പേര്‍ഡ്സ് കലണ്ടറും'. ഓരോമാസത്തിന്ന് ഓരോന്നുവീതം പന്ത്രണ്ടു ഗീതങ്ങള്‍ തമ്മിലിണക്കി ഒരു കലണ്ടറിsâ രൂപമൊപ്പിച്ചതാണ് ആ കാവ്യമെന്നിരുന്നാലും അതിലെ ഖണ്ഡങ്ങളെ അടിനൂലിട്ടുകെട്ടിയിരിക്കുന്നത്, കോളിന്‍ കൌട്ടിsâയും റോസിലിsâയും പ്രണയനൈരാശ്യമാണ്. കാവ്യമൊന്നാകെ ആ നൈരാശ്യത്തിsâ പേരില്‍ അത്യന്തം ഹൃദയദ്രുതികരമായൊരു വിലാപമായിരിക്കുകയാണ്. മാത്രമല്ല, നായികാനായകന്മാരുടെ കഥകള്‍ ഉറ്റമിത്രങ്ങളായ മറ്റിടയന്മാരുടെ സംഭാഷണങ്ങളിലൂടെ വെളിപ്പെടുത്തീട്ടുള്ളതിനാല്‍ അതിനൊരു നാടകീയത കൈവന്നിട്ടുണ്ട്. സ്പെന്‍സറുടെ സുപൂജിതകൃതികളിലൊന്നായ ആ കലണ്ടറും സജാതീയങ്ങളായ മറ്റേതാനും ആരണ്യകകാവ്യങ്ങളും വായിച്ചുകിട്ടിയ സംസ്കാരവിശേഷമാണെന്നുതോന്നുന്നു, ശ്രീ ചങ്ങമ്പുഴയ്ക്ക് സ്വാനുഭൂതിയെ രമണനില്‍ക്കാണുംവണ്ണം രൂപാന്തരപ്പെടുത്തിയെടുക്കുവാന്‍ പ്രേരകമായത്. അദ്ദേഹം കഥാവസ്തുവെ ഒരു നാടകീയാരണ്യകവിലാപകാവ്യത്തിsâ രൂപമൊക്കുമാറുപപാദിച്ചതെങ്ങനെയെന്നു നോക്കാം.
ആകെ മൂന്നുഭാഗങ്ങള്‍; ആദ്യത്തെ രണ്ടിലും ഉപക്രമരംഗങ്ങള്‍ക്കു പുറമെ അയ്യഞ്ചു രംഗങ്ങള്‍; അവസാനത്തേതില്‍ നാലും. ഒന്നാം ഭാഗത്തിsâ ഉപക്രമത്തില്‍ ഒരു ഗായക സംഘം വന്ന്,
'മലരണിക്കാടുകള്‍ തിങ്ങിവിങ്ങി,
മരതകകാന്തിയില്‍ മുങ്ങിമുങ്ങി,
കരളും മിഴിയും കവര്‍ന്നു '
മിന്നിയ മലനാടിsâ മാദകസൌന്ദര്യം ഹൃദയാവര്‍ജ്ജകമായ ശീലിയില്‍ പുകഴ്ത്തിപ്പാടി അകൃത്രിമരമണീയമായൊരു പശ്ചാത്തലം നിര്‍മ്മിക്കുന്നു. അനതിദീര്‍ഘമായ ആ പാട്ടിsâ ലഹരിയില്‍ ഏതനുവാചകനും പരവികാരപരിവര്‍ജ്ജിതനായിത്തീരും. അപ്പോഴേക്കും ഒന്നാമത്തെ ഗായകന്‍,
‘അവിടേക്കു നോക്കുകത്താഴ്‌വരയി-
ലരുവിക്കരയിലെപ്പുല്‍ത്തടത്തില്‍
ഒരു മരച്ചോട്ടില്‍ രണ്ടാട്ടിടയ-
രൊരുമിച്ചിരുന്നതാ, സല്ലപിപ്പൂ!'
എന്നിങ്ങനെ ആ പ്രകൃതിയുടെ കടാക്ഷങ്ങള്‍പോലുള്ള രമണമദനന്മാരുടെ സമീപത്തേക്കു കൂട്ടുകാരെ ക്ഷണിക്കുന്നു. കാനനശ്രീവിലസിതമായ ഒരു രംഗത്തില്‍ ഏതാനും ഇടയന്മാര്‍ പ്രത്യക്ഷപ്പെട്ട് അനവാപ്തക്ലേശന്മാരെപ്പോലെ നീട്ടിയങ്ങനെ പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആ രംഗത്തുതന്നെ അല്‍പം അകന്ന് ഒരരുവിക്കരയിലെ പുല്‍ത്തടത്തില്‍ അവരുടെ സകല ശ്ലാഘകളുമര്‍ഹിക്കുന്ന രമണമദനന്മാരെക്കണ്ടിട്ട് ആ ഭാഗത്തേക്കുപോകാന്‍ ഭാവിക്കുന്ന മട്ടില്‍ ഒരു ഉപക്രമം കല്‍പിച്ചതു വിജയമായി. അതിന്നപ്പുറം ഒന്നാം രംഗത്തില്‍ രമണനും മദനനും അതേവരെ ചെയ്‌തുകൊണ്ടിരുന്ന സംഭാഷണം തുടര്‍ന്നുകൊണ്ടവതരിപ്പിക്കുകയാണ്. അതോ, വളരെ സ്വാഭാവികമായിരിക്കുന്നു. പ്രാണമിത്രത്തിsâ നിര്‍ബ്ബന്ധത്താല്‍ രമണന്‍ തsâ പ്രണയകഥ,
‘ശരദഭ്രവീഥിയിലുല്ലസിക്കു-
മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ,
അനുരക്‌തയായിപോല്‍പ്പൂഴി മണ്ണി-
ലമരും വെറുമൊരു പുല്‍ക്കൊടിയില്‍;'
എന്നാരംഭിക്കുന്ന ഒരു രസികന്‍ ഗാനത്തില്‍ സംക്ഷേപിച്ചു പറയുന്നു. ആ സംക്ഷേപണം അസ്സലായിട്ടുണ്ട്. മദനന്‍ ആ രാഗോദയത്തില്‍ സന്തോഷിച്ചു രമണനെ ഹാര്‍ദ്ദമായഭിനന്ദിക്കുകയും അതിsâ പരിണാമത്തെക്കുറിച്ചു തെല്ലും സംശയിപ്പാനില്ലെന്നു പറഞ്ഞു സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാലും രമണന്‍ വിശ്വസിക്കുന്നില്ല. അവന്‍ ആ പ്രണയത്തിടമ്പിലലിഞ്ഞുപോയെന്നതു ശരിയാണ്. പക്ഷേ, ഭാവി ഇരുണ്ടതായിക്കണ്ടിട്ട് തsâ മനോലയത്തെ മറച്ചുവയ്ക്കാനാശിക്കുന്നു. ഓര്‍ക്കുന്തോറും വിഷാദത്തിലേക്കാഴുമ്പോലെ അവനൊരനുഭവം. മദനന്‍ പിന്നെയുമാശയങ്ങനെ കുത്തിവെക്കുകയാണ്. ആ സന്ധിയില്‍,
"മദനനും തോഴനും തോളുരുമ്മി
മരതകക്കുന്നുകള്‍ വിട്ടിറങ്ങി;
അഴകുകണ്ടാനന്ദമാളിയാളി,
വഴിനീളെപ്പാട്ടുകള്‍ മൂളിമൂളി,
ഇടവഴിത്താരയില്‍ക്കൂടിയാ ര-
ണ്ടിടയത്തിരകളൊലിച്ചുപോയി!'
മറ്റിടയന്മാരുടെ വാക്കില്‍ വര്‍ണ്ണിതമായ ഈ പോക്ക് ആര്‍ക്കും കണ്ണിലങ്ങനെ കാണാം. രംഗം അവസാനിക്കുന്നത് ലോലമധുരമായ രാഗാലാപം കേട്ടുകേട്ട് അതിsâ മറ്റേതല രമണനാണെന്നുറച്ചു കാത്തിരിക്കുന്ന ചന്ദ്രികയുടെ മണിമാളികയിലേക്കാകര്‍ഷിക്കുന്നൊരു നല്ല ഇടയപ്പാട്ടോടുകൂടിയാണ്. പിന്നത്തെ രംഗം ചന്ദ്രികയുടെ മനോഹരഹര്‍മ്മ്യോപവനത്തില്‍. ഇടക്കണ്ണിയുടെ വിളക്കൊത്തിട്ടുണ്ട്. ച{µnകാരമണന്മാരുടെ ഭിന്നപ്രകൃതികളെ വിശദീകരിക്കുന്നൊരു ദീര്‍ഘഭാഷണമാണ് ആ രംഗം. പക്ഷേ, അസ്വാരസ്യം തോന്നിക്കുമാറ് അതിഭാഷണം ഒരു ഭാഗത്തും ഉണ്ടാകുന്നി ല്ല. നേരേമറിച്ച്,
‘തുച്'ഛനാമെന്നെ നീ സ്വീകരിച്ചാ-
ലച്'ഛനുമമ്മയ്ക്കുമെന്തു തോന്നും?'
‘കൊച്ചുമകളുടെ രാഗവായ്പ്പി-
ലച്‌ഛനുമമ്മയ്ക്കുമെന്തു തോന്നാന്‍? '
എന്നിങ്ങനെ നായകപക്ഷത്തിലെ ആശങ്കാകൃതമായ സംയമവും നായികാപക്ഷത്തിലെ ആവേഗകൃതമായ ഉത്സാഹവും ഒപ്പമാവിഷ്കരിക്കുന്ന ചോദ്യോത്തരങ്ങള്‍ ആ സല്ലാപത്തിsâ മര്‍മ്മസൂക്‌തികളായിത്തീര്‍ന്നിട്ടുണ്ട്. ഒന്നു വായിക്കുമ്പോഴേക്കും അവ നാവിലങ്ങനെ പറ്റിപ്പിടിച്ചുപോകുന്നതില്‍ എന്താണാശ്ചര്യം? ഭാവനയ്ക്ക് പരിണതി വന്നുകഴിഞ്ഞ വലിയ വലിയ സാഹിത്യകാരന്മാര്‍ ഏതോ ദൃശപാത്രങ്ങളെ വിജനസങ്കേതത്തില്‍ അവതരിപ്പിച്ചു നിബന്ധിക്കാറുള്ള ഹൃദയസല്ലാപങ്ങള്‍ക്കരികെ നില്‍പ്പാന്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. പ്രസ്തുത രംഗത്തിന്ന്. അതിനെത്തുടരുന്നത് ഒരു പനിനീര്‍പ്പൂ സമ്മാനിച്ചിട്ട്,
‘അNvOനുമമ്മയുമല്‍പവുമെ-
ന്നിച്Oയ്ക്കെതിര്‍ത്തു പറകയില്ല;
സമ്മതിക്കുന്നു ഞാനൊന്നിലെങ്കില്‍
സമ്മതമാണവര്‍ക്കുമപ്പോള്‍,
അത്രയ്ക്കു വാത്സല്യമാണവര്‍ക്കീ
പുത്രിയിലെന്തിന്നു ശങ്ക പിന്നെ? '
എന്നാത്മവിശ്വാസം വെളിവാക്കി പ്രാണേശ്വരനുമായിപ്പിരിഞ്ഞുപോന്ന ചന്ദ്രിക ആ കഥ പ്രിയസഖിയായ ഭാനുമതിയെ പറഞ്ഞുകേള്‍പ്പിക്കുന്ന രംഗമാണ്. ഈ കാവ്യത്തിsâ വശീകരണശക്‌തി ഏറ്റവും സാന്ദ്രീഭവിച്ചുനില്‍ക്കുന്നതെവിടെയെന്നു ചോദിക്കുന്നതായാല്‍, ഒരുപക്ഷേ, ആ രണ്ടാത്മസഖിമാര്‍ കൈകോര്‍ത്തുപിടിച്ച് അപ്സരലോകത്തിലേക്കുയരുന്ന സംഭാഷണത്തിലെന്നു പറയാം. അനുരാഗത്താല്‍ അത്യൂഷ്മളമായ ഒരു കന്യകാഹൃദയത്തെയും അതിനനുരോധമായി സ്പന്ദിക്കുന്നൊരു സഖീഹൃദയത്തെയും തന്മയത്വത്തോടുകൂടി ചിത്രീകരിക്കുവാന്‍ കവിക്കു സാധിച്ചിട്ടുണ്ട്. നീണ്ടും അപ്പോഴേക്കും കുറുകിയും വീണ്ടുമൊന്നു നീണ്ടും പോകുന്ന ആ വികാരഭരിതമായ സല്ലാപം ക്രമേണ ഒറ്റയൊറ്റ ഈരടികളിലായി ത്വരിതഗതിയില്‍ കയറി ആ കന്യകമാരെ സാങ്കല്‍പി കസ്വര്‍ഗ്ഗത്തില്‍ എത്തിച്ചതു കാണാനെന്തൊരു കൌതുകം! 'ലീല'യിലെ രണ്ടാംസര്‍ഗ്ഗത്തിനുശേഷം റബ്ബര്‍പ്പന്തുകണക്കടിച്ചടിച്ചുയരുന്ന ദീപ്തവികാരം ഈ രംഗത്തിലേ കണ്ടിട്ടുള്ളു. ഇനിയും ഇനിയും എന്നാകാംക്ഷ കയറിക്കൊണ്ടിരിക്കുന്നതിനിടയ്ക്കു പെട്ടെന്ന്,
‘മണി പതിനൊന്നു കഴിഞ്ഞുവല്ലോ;
മകളേ, നിനക്കിന്നുറക്കമില്ലേ?'
എന്നണിയറയില്‍ നിന്നെത്തുന്ന ഹ്രസ്വസ്നിഗ്ദ്ധമായ മാതൃശാസനം തികച്ചും സ്വാഭാവികമായി രിക്കുന്നു. നാലാം രംഗത്തില്‍ രമണമദനന്മാരുടെ മറ്റൊരു സന്ദര്‍ശനമാണ്. ആ അനുരാഗബന്ധം പിന്നെയും മുറുകിവരുന്നു എന്നതാണ് അവരുടെ പ്രതിപാദ്യം.
'ആദര്‍ശവീണയില്‍പ്പാട്ടുപാടുന്ന ര-
ണ്ടാനന്ദതന്ത്രികളാണു നിങ്ങള്‍!
എത്താതിരിക്കുമോ, നിങ്ങള്‍തന്‍ ചാരത്തു
നിത്യാനുഭൂതിതന്നംഗുലികള്‍? '
എന്നിങ്ങനെ മദനന്‍ സോത്സാഹം ഭാവിയെ സ്വാഗതം ചെയ്യുന്നു. സംശയമെന്നൊന്ന് അയാള്‍ക്കില്ല. പക്ഷേ,
"വഞ്ചിതനാകുകയില്ലേ ഞാനിന്നിതിന്‍
പുഞ്ചിരി നോക്കി മദിച്ചു നിന്നാല്‍?'
എന്നന്തര്‍മ്മാരകമായി ശങ്കാവിഷം കയറിക്കയറിവരികയാണ് രമണനില്‍. മറ്റിടയന്മാര്‍ വരുന്നതുകണ്ട് ആ സ്നേഹിതന്മാര്‍ സംഭാഷണം മതിയാക്കി ആ രസികപ്പരിഷയൊന്നിച്ചു വനത്തിsâ വേറൊരു ഭാഗത്തേക്കുമറയുന്നതോടെ, അണിയറയില്‍നിന്ന്,
"ഏകാന്തമാമുക, നിന്റെ രഹസ്യങ്ങള്‍
ലോകമ്മുഴുവനറിഞ്ഞുപോയി"
എന്നാരംഭിച്ച്,
"kങ്കല്‍പലോകമല്ലീ പ്രപഞ്ചം!"
എന്നവസാനിക്കുന്നൊരു കൊച്ചുഗാനം പുറപ്പെടുന്നത് രമണനൂഹിച്ചവിധം കഥ ദുര്‍ഘടസന്ധിയിലേക്കു കടക്കുകയാണെന്നു സൂചിപ്പിക്കുന്നു. പിന്നത്തെ രംഗത്തില്‍ ച{µnകാരമണന്മാരുടെ മധുരസല്ലാപങ്ങള്‍- ഒരാണ്ടിനുള്ളില്‍ പരിണിതമായി, പരമാസ്വാദ്യമായിത്തീര്‍ന്ന രാഗമധുരിമ
വഴിഞ്ഞൊഴുകുന്ന സല്ലാപം. 'റോമിയോ ആന്‍ഡ് ജൂലിയറ്റ്' എന്ന ഷേക്സ്പീരിയന്‍ നാടകത്തിലെ ഗൃഹാന്തവാടികാരംഗത്തെ അനുസ്മരിപ്പിക്കുന്ന ഈ സന്ദര്‍ശനത്തിന്റെ അവസാനത്തില്‍ ചന്ദ്രിക മാളികവിട്ടു രമണനൊന്നിച്ചിറങ്ങി വനാന്തരവിഹാരത്തിനൊരുങ്ങുന്നതും ദുഷ്പരിണാമശങ്കിയായ രമണന്‍
"നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ-
മിന്നുവേണ്ടിന്നു വേണ്ടോമലാളേ!'
എന്നു പറഞ്ഞ് ആ സംരംഭത്തെ വിലക്കുന്നതും,
"ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു
പോകട്ടേ, പോകട്ടേ, ച{µnകേ, ഞാന്‍! '
എന്നിറങ്ങുന്ന പ്രാണപ്രിയനെ,
'ഭാവനാലോലനായേകനായ് നീ
പോവുക, പോവുക, ജീവനാഥ!'
എന്ന് ആ രാഗപരവശയായ കന്യക സമംഗളാശംസം യാത്രയാക്കുന്നതും രസികന്‍ കല്‍പനകള്‍ തന്നെ! രമണന്‍ പോകുന്ന പോക്കും ആ സുകുമാരരൂപത്തെ അപ്രത്യക്ഷമാകുംവരെ നോക്കിയങ്ങനെ നില്‍ക്കുന്ന ചന്ദ്രികയുടെ ആ നില്‍പ്പും ഒന്നു കാണേണ്ടതാണ്. ജീവിതത്തില്‍നിന്നു ചീന്തിയെടുത്ത ഒരൊന്നാന്തരം ചിത്രം. കാമുകരൂപം പച്ചപ്പടര്‍പ്പില്‍ മറയുന്നതോടുകൂടി അവളുടെ കണ്ണുകളില്‍നിന്നു രണ്ടശ്രുകണങ്ങള്‍ അടര്‍ന്നു വീഴുന്നതും ഒപ്പം അണിയറയില്‍ നിന്നു "ച{µnകേ!' എന്നൊരുവിളി ഉണ്ടാകുന്നതും രംഗസമാപ്തിയെ സുഭദ്രമാക്കിയിട്ടുണ്ട്.
രണ്ടാം ഭാഗത്തിന്റെ ഉപക്രമരംഗം വിtiഷിച്ചൊരുമട്ടാണ്. പ്രകൃതിയുടെ പൂമച്ചായ വനസങ്കേതത്തില്‍വെച്ചു നായികാനായകന്മാര്‍ കൈമൈമറന്നു മേളിച്ചാനന്ദപുളകം കൊള്ളുന്നതിനെ അത്രയും കമനീയമായും എന്നാല്‍ അനഭിനേയമെന്നൊട്ടും തോന്നിക്കാതെയും കാണിക്കണമെന്നതാണ് അവിടെ കവിക്കുദ്ദേശം. അതിനദ്ദേഹമെടുത്ത വിദ്യ മലയാളത്തില്‍ നവീനവും അത്യഭിനന്ദനീയവുമായ ഒന്നാണ്. രമണന്‍ ആ വനസങ്കേതത്തില്‍ ഓടക്കുഴല്‍ വായിച്ച് ആരണ്യകലോകത്തെ 'ചാരുസംഗീതത്തില്‍ മുക്കി' സകലവും വിസ്മരിച്ചങ്ങനെ നടക്കുന്നു. അണിയറയിലേക്കു തിരിഞ്ഞ് അവന്റെ ആ നടപ്പിനെ ചൂണ്ടി ഒരു ഗണം ഗായകന്മാര്‍ പാടുന്നതായിട്ടാണ് രംഗാരംഭം. അവര്‍ പൊയ്ക്കഴിയുമ്പോള്‍ അതാ മറ്റൊരു സംഘം ഗായകന്മാര്‍. അവര്‍ കാണുന്നതു പാടിപ്പാടി,
'ഒരു പൂത്തമരത്തിന്റെ തണല്‍ച്ചുവട്ടില്‍
ഓമല്‍ത്തൃണങ്ങള്‍ വിരിച്ച പട്ടില്‍,
കമനീയമായൊരു കവിതപോലെ,
രമണനുറങ്ങിക്കിട¡p'ന്നതായിട്ടാണ്. അരങ്ങത്തുനിന്നണിയറയിലേക്കു നോക്കി ആ കാമുകന്റെ മധുര സ്വപ്നങ്ങളെക്കുറിച്ച് അവര്‍ പാടുന്നു. ആ സംഘത്തിന്റെ തിരോധാനത്തിനുശേഷം വനത്തിലൊരുഭാഗത്തുനിന്ന് ചന്ദ്രിക പ്രവേശിച്ച് രംഗത്തിന്റെ മറുഭാഗത്തുകൂടെ മറയുന്നു. ച{µnകാരമണന്മാരുടെ രഹസ്സമാഗമമായെന്നാണ് അവിടെ വിവക്ഷയെന്നു പറയേണ്ടല്ലോ. താമസിയാതെ ഗായകസംഘങ്ങള്‍ ഒന്നിനുപിന്നില്‍ മറ്റൊന്നെന്ന ക്രമത്തില്‍ പ്രവേശിക്കുന്നു. രമണന്റെ ഭാഗ്യാനുഭൂതിയെക്കുറിച്ചാണ് അവരുടെ സംഭാഷണം. രണ്ടാമത്തെ സംഘക്കാര്‍ അതിനിടയ്ക്ക് അണിയറയിലേക്കു സൂക്ഷിച്ചു നോക്കി, ആ കാമിനീകാമുകന്മാരുടെ ഹൃദയാനുരഞ്ജനപാരമ്യത്തില്‍ വിരിഞ്ഞുവിളങ്ങിയ നിഷ്കപടലീലാകലവികള്‍ വാഴ്ത്തിപ്പാടി,
'ഒരിക്കലും മറക്കുകില്ലീ വനാന്തം
നേരിട്ടു കണ്ടൊരീ രാഗരംഗം'
എന്നു കൃതാര്‍ത്ഥരാകുന്നു. കാനനസൌഭഗവായ്പിs\യും അതൊന്നിച്ചൊഴുകുന്ന ആയര്‍ക്കുല ജീവിതതെയും, ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നൊരു ചിത്രപംക്‌തികകൊണ്ടെന്നകണക്ക് ഒന്നു കാട്ടി ഉടനെമാറ്റി അങ്ങനെ പലരംഗങ്ങളിലായി പ്രദര്‍ശിപ്പിക്കുകയും അതിനിടയില്‍ മേല്‍പ്പറഞ്ഞ രഹസ്സമാഗമത്തെ വേണ്ടിടത്തോളം മാത്രം സമാവിഷ്കരിക്കുകയും ചെയ്യുന്ന ഈ കല്‍പനാവിശേഷം മഹാകവികള്‍ക്കുപോലുമഭ്യസൂയാര്‍ഹമായ ഒന്നാണ്. അടുത്തരംഗത്തില്‍ വെളുപ്പിനു കുളിച്ചു ദേവദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ചന്ദ്രികയും ഭാനുമതിയും പ്രത്യക്ഷപ്പെടുന്നു. സംഭാഷണവിഷയം 'സംഗീതദേവതയാമൊരു ഗന്ധര്‍വ്വ"നായ ആ കൊച്ചാട്ടിടb³ Xs¶. ജീവിതത്തിന് ഒരുത്സവമാണ് അവനെന്നും,
"രോമഹര്‍ഷങ്ങള്‍ വിതച്ചുകൊണ്ടീവഴി-
ക്കാ മദനോപമന്‍ പോയിടുമ്പോള്‍'
താനാനന്ദനിര്‍വ്വാണമടയുന്നുവെന്നുമൊക്കെ അവളാവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നു. പക്ഷേ - അതേ, ഒരു "പക്ഷേ' അവളെ വിഷമിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഭാനുമതി ആ പരിണാമത്തെപ്പിടിച്ചു തോഴിയെ വിദKv²മായനുശാസിക്കുന്നു. എന്തായാലും,
"മാമക ജീവിതമാകണ്ടത്തോപ്പിലാ
മന്മഥ കോമളനല്ലാതാരും
തേന്‍പെയ്യും ഗാനം പൊഴിച്ചണbnല്ലൊരു
ദാമ്പത്യമാല്യവും കൈയിലേന്തി'
എന്നു ശപഥം ചെയ്‌തിട്ടേ അവളടങ്ങുന്നുള്ളു. തുടരുന്നരംഗം ചന്ദ്രികയുടെ ഗൃഹോപവനത്തില്‍വെച്ചാണ്. സാധകബാധകങ്ങള്‍ സകലവും പര്യാലോചിച്ച് ചന്ദ്രിക രമണനെ മാലയിട്ടുവരിക്കുന്നു. സ്വയംവരത്തിലെത്തിക്കുന്ന ആ സമാഗമത്തിന്റെ പടികളോരോന്നും സ്ഥാനസ്ഥിതമായിട്ടും അന്യോന്യഭാഷണങ്ങളുടെ ദൈര്‍ഘ്യം വികാരോജ്ജ്വലതയ്ക്കു ബാധകമായിരിക്കുന്നു. പൂര്‍വ്വരംഗങ്ങളില്‍ ഗുളികാപ്രായം മുറുകിക്കണ്ട ഹൃദ്ഭാവങ്ങള്‍ ഈ രംഗംതൊട്ട് ആസവപ്രായം അയഞ്ഞയഞ്ഞുപോകുന്നില്ലേ എന്നൊരു തോന്നല്‍. രംഗാവസാനത്തില്‍,
‘കഷ്ടമായി, നിന്നാശകളെല്ലാം
വ്യര്‍ത്ഥമാണിനിച്ചന്ദ്രികേ!
അസ്സുമുന്നനാമാട്ടിടയനെ
വിസ്മരിക്കുവാന്‍ നോക്കു നീ!
തവകാമലാകാശത്തിലിതാ,
താവുന്നുണ്ടൊരു കാര്‍മുകില്‍.
നിശ്ചയിച്ചുകഴിഞ്ഞു, നിന്‍ വിവാ-
ഹോത്സവത്തിന്‍ സമസ്തവും.’
എന്നു തിരശ്ശീലയ്ക്കു പിന്നില്‍നിന്നുണ്ടാകുന്ന അറിയിപ്പ് രാഗബന്ധത്താല്‍ അടിച്ചുകയറ്റിയ ചിറ്റാണി ഊരിത്തെറിക്കാന്‍ വളരെ താമസമില്ലെന്നു സൂചിപ്പിക്കുന്നുണ്ട്. ഇനിയത്തെ രംഗം അര്‍ദ്ധരാത്രി. ചന്ദ്രികയുടെ മണിയറയില്‍വെച്ചാണ്. അവള്‍ മാത്രമേയുള്ളു. ഒരു ഭാഗത്ത് സമുദായമര്യാദയും അതിനെ പരിരക്ഷിക്കുന്നതു വലിയൊരു കരണീയമായെണ്ണുന്ന പിതൃജനങ്ങളുടെ ശാസനവും. എതിര്‍ഭാഗത്ത് ആ കാമുകോത്തമനോടു പ്രതിജ്ഞാതമായ പ്രണയവുമായി ഒരു മഹാസമരം നടക്കുന്നു അവളുടെ മനസ്സില്‍. അതിന്റെ ഭിന്നഭിന്നഘട്ടങ്ങള്‍ ഇടയ്ക്കിടയ്ക്ക് 'ടോര്‍ച്ചടിച്ചു' കാണിക്കുന്നതാണ് അവളുടെ ദീര്‍ഘാത്മഗതം. അതില്‍വെച്ച് അവള്‍ക്കുണ്ടാകുന്ന ഹൃദയപരിണാമം അല്‍പം വിചിന്തനീയമായിരിക്കുന്നു. ഏതിരുള്‍ക്കൂമ്പാരത്തെയും രാഗരശ്മി വീശിപ്പിളര്‍ന്നു നവമായൊരു സുപ്രഭാതത്തെ സൃഷ്ടിക്കാമെന്നുറച്ച് ആത്മാര്‍പ്പണംചെയ്‌തുകഴിഞ്ഞ ഒരു നായിക പെട്ടെന്നിങ്ങനെ പിന്മാറുകയോ? യാഥാര്‍ത്ഥ്യം മറച്ചിട്ടില്ലെന്നേയുള്ളു എന്നു പറഞ്ഞേക്കാം കവി. എന്നാലും അവളെക്കൊണ്ടു കഠാരിയെടുപ്പിച്ചതു വായനക്കാരനോ പ്രേക്ഷകനോ പ്രതീക്ഷിക്കാത്തത്ര വേഗത്തിലായെന്നും അവളുടെ പിന്മാറ്റത്തിനു പ്രേരകമാകുന്ന പ്രതിപക്ഷത്തിന്റെ ശക്‌തി കാണിച്ചതു മതിയായില്ലെന്നും ഒരാവലാതിക്കിടയുണ്ട്. Truth is stanger than fiction (സ്വഭാവം കല്‍പിതത്തെക്കാളും അസംഗതമാകാം) എന്നുണ്ടല്ലോ. ഈ ഘട്ടത്തോടെ നായികയുടെ സ്വഭാവം അധഃപതിക്കുകയാണ്.
‘എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!’
എന്നൊരു തിളച്ചുമറിയുന്ന ഭോഗലാലസയായി തരം താഴുന്നു, അവളുടെ പ്രേമം. അതേവരെ പൂജിച്ചിരുന്നതൊക്കെ അവളെടുത്തുവലിച്ചെറിയുന്നു. പിതൃജനാദരവ്രതത്തിനു ബലിയോ ചന്ദ്രിക? അതു വിശ്വസിക്കാന്‍ കഴിയുന്നില്ല. അവള്‍ സ്ത്രീഹൃദയത്തിന്റെ പ്രവാഹത്തെ ഒരു രാത്രികൊണ്ടണകെട്ടി പിന്നോക്കമിറക്കിയിരിക്കുകയാണ്. അതിനു നാം വേണ്ടാ, അവളെകുറ്റപ്പെടുത്താന്‍. അവളുടെ ഇഷ്ടതോഴി, ആ വിവേകിനിയായ ഭാനുമതിതന്നെ, അവളെ വിളിച്ചുനിര്‍ത്തി 'ക്രോസ്' ചെയ്യുന്നുണ്ട് - ശ്രീ രാമനോടു ഞായം ചോദിക്കുന്ന വാസന്തിയുടെ വൈഭവത്തോടുകൂടി. നാലാം രംഗം നോക്കുക. അതവസാനിക്കുമ്പോള്‍ കുറ്റം സമുദായ നീതിക്കെന്നതിലുമധികം ചന്ദ്രികയ്ക്കുതന്നെയെന്നു സ്പഷ്ടം. ഗായക സംഘത്തിന്റെ ഉപസംഹാരം നായകനൈരാശ്യത്തിന്റെ കൊടും വിഷനാളത്തിലൂടെ വരാനിരിക്കുന്ന സംഹാരത്തിന്നുപക്രമമായിട്ടുണ്ട്. അഞ്ചാമംഗം വനാന്തരങ്ങളില്‍നിന്നു കേള്‍ക്കുന്ന വിഷാദപര്യാകുലമായ ഗാനംകൊണ്ടാരംഭിക്കുന്നു. ഇതുകേട്ടുണരുന്ന മദനന്‍ സ്നേഹിതന്റെ ദുര്‍ദ്ദശാപരിപാകത്തെക്കുറിച്ചോര്‍ത്ത് മുഖം വിളറി ഒരു മരച്ചുവട്ടില്‍ പൊങ്ങിനില്‍ക്കുന്നൊരു വേരിന്മേല്‍ തലയ്ക്കു കൈയുംകൊടുത്തു ചാരിയിരിക്കുകയാണ്. അവന്റെ സഹാനുഭൂതിയില്‍നിന്ന് ഒരു വ്യാകുലഗാനം പൊഴിയുന്നു. ആ ഗാനത്തോടുകൂടി മദനന്റെ സൌഹാര്‍ദ്ദത്തിന്നു വിലയല്‍പ്പം ഇടിയുന്നില്ലേ? ആരംഭംതൊട്ടേ രമണനില്‍ നിഴലടിച്ചിരുന്ന പരാജയഭീതിയെ തടിപ്പിക്കേണ്ടെന്നു കരുതി വകതിരിവോടെ അയാളെ പ്രോത്സാഹിപ്പിച്ചുപോന്നു എന്നു വെച്ചിട്ട് മദനന്‍ ആ രാഗകഥയിലെ അപകടസന്ധിയെപ്പറ്റി അതേവരെ ആലോചിച്ചിട്ടില്ലെന്നു വരാമോ? എന്നല്ല, അങ്ങനെയൊരു വിപരീതഗതിക്കു വിളംബമില്ലെന്നു തോന്നുമ്പോഴേക്കും,
'നീ മറഞ്ഞാലും തിരയടിക്കും,
നീലക്കുയിലേ നിന്‍ ഗാനമെന്നും.'
എന്നൊരാശംസയോടെ ചുമലൊഴിഞ്ഞുനില്‍ക്കുന്നത് ഉറച്ച സൌഹാര്‍ദ്ദത്തിനിണങ്ങിയതോ? ഏതായാലും ആ നിസ്സഹായതാഗാനത്തെ രമണന്റെ പ്രവേശം വിച്ഛേദിച്ചതു നന്നായി. ഇരുപേരും കടുംദു:ഖത്തിനു പുഞ്ചിരിച്ചുകൊണ്ടു വെങ്കളിയിടുവാന്‍ ക്ലേശിക്കുന്നു. പിന്നെ ഒരു കൊച്ചു കുശലാനുയോഗമാണ്.
‘അക്കൊച്ചുതേന്മാവിന്‍ മൂട്ടില്‍നിന്നി-
ശ്ശര്‍ക്കരമാമ്പഴം വീണുകിട്ടി;
ഞാനിതും സൂക്ഷിച്ചുവെച്ചു നിന്നെ-
ദ്ധ്യാനിച്ചിരിക്കുകയായിരുന്നു!'
എന്ന മദനോക്‌തി ഏറ്റവും ഹൃദയാവര്‍ജ്ജകമായിട്ടുണ്ട്. ഇടിഞ്ഞ സൌഹാര്‍ദ്ദത്തിന്ന് അതു നല്ലൊരൂന്നായിരിക്കുന്നു. അപ്പുറം ആ പ്രാണമിത്രങ്ങളുടെ കരളുരുക്കുന്ന വികാര വിനിമയമാണ്.
‘നിസ്സാരമായൊരു പെണ്ണുമൂലം
നിത്യനിരാശയില്‍ നിന്റെ കാലം
ഈവിധം പാഴാക്കുകെന്നതാണോ
ജീവിതധര്‍മ്മം?- ഒന്നോര്‍ത്തുനോക്കു.'
എന്നിങ്ങനെ സ്നേഹത്തിന്റെ വ്രണത്തെ വിരോപണം ചെയ്യാന്‍ മദനന്‍ ശ്രമിക്കുന്നുണ്ട്; പക്ഷേ,
‘കഷ്ടം ! കൊതിയുണ്ടു പാടുവാനെന്‍
ചിത്തമുരളി തകര്‍ന്നുപോയി!
ഇക്കണ്ണുനീരും നിരാശയുമാ-
യൊറ്റയ്ക്കു ഞാനീ വനാന്തരത്തില്‍,
ഹാ! മരണത്തിന്‍ സമാഗമം കാ-
ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം!'
എന്നുവരെ മജ്ജാതന്തുക്കളെ കരണ്ടൊടുക്കിയിരിക്കുന്നു ആ വ്രണം. പിന്നെ, ഒന്നഴിച്ചുകെട്ടിയാലുണ്ടോ വാടുന്നു, ഉണങ്ങുന്നു?
ഇനിയത്തെ ഭാഗത്തില്‍ രമണമദനന്മാരുടെ അന്തിമ സന്ദര്‍ശനം, ചന്ദ്രികയുടെ വിവാഹദിവസം രാവിലെ മദനന്റെ സകലകാര്യപരാമര്‍ശകമായ വിലാപം, അന്നുതന്നെ അര്‍ദ്ധരാത്രി മരണത്തെ സ്വാഗതംചെയ്യുന്ന രമണന്റെ മാനസോപപ്ലവവിജ്ഞാപനം, രമണന്റെ ജഡം കണ്ടമ്പരന്നു മിത്രമരണത്തോടു ബന്ധപ്പെട്ട സകലത്തിനോടും തട്ടിക്കയറിക്കൊണ്ടുള്ള മദനന്റെ നിലവിളി എന്നിങ്ങനെയാണു രംഗങ്ങള്‍. അവയ്ക്കു പൊതുവേ ഒരു തരക്കേടു പറ്റിയിട്ടുണ്ട്. എത്തേണ്ടിടത്തെത്തുംമുമ്പ് പൊട്ടിപ്പരക്കുന്ന അമിട്ടുപോലെയാണ് ആദ്യത്തെ രംഗം രണ്ടും. കഥാഗതിയനുസരിച്ചു നടക്കാനിരിക്കുന്നതേയുള്ളു മരണം. പക്ഷേ, അനുഭവമനുസരിച്ച് അതങ്ങു നടന്നുകഴിഞ്ഞതായി വെച്ചുംകൊണ്ടല്ലേ ആ രംഗത്തിലെ പ്രസ്താവനകളുടെ ഗതി എന്നു തോന്നിപ്പോകുന്നു. തീരുമാനപ്പെട്ട ഒരു സംഗതിയില്‍ ഇനിയൊന്നും തനിക്കു കരണീയമായില്ലെന്നൊരു മട്ടിലാണ് മദനന്റെ ദീര്‍ഘദീര്‍ഘമായ നിരൂപണം. ആ രംഗങ്ങളിലും ശരി, പാത്രങ്ങള്‍ കഥയുടെ പൊഴിയില്‍നിന്നു തെറ്റി കലാകാരന്റെ കൈപ്പമ്പരങ്ങളായിത്തീര്‍ന്നിരിക്കുന്നു. അതിഭാഷണം - എല്ലാറ്റിലും വിശേഷിച്ച് അവസാനത്തേതില്‍ - വിപരീതഫലം ചെയ്‌തിരിക്കുന്നു. ശാന്തഗംഭീരമായിത്തീരേണ്ട കരുണം പരഭാഗശോഭ കളഞ്ഞ് രൌദ്രബീഭത്സഭയാനകസങ്കുലമായിപ്പോയിരിക്കുന്നു. ഇതൊരു വല്ലാത്ത അനൌചിത്യമായെന്നാരും പറയും. പക്ഷേ, കവിയുടെ ഭാഗത്തുനിന്ന് അല്‍പം വാദിക്കാന്‍ വകയില്ലെന്നില്ല. ചെറുപ്പത്തില്‍ തനിക്കുണ്ടായ ഒരു സുതീവ്രാനുഭവത്തെ ആ ചെറുപ്പത്തിന്റെ കത്തിക്കാളുന്ന വികാരത്തോടും ഭാവനയോടുംകൂടി രൂപപ്പെടുത്തി പ്രതിപാദിച്ചതാണിക്കാവ്യം. അതിന്റെ അന്തിമഘട്ടത്തില്‍ - ദാരുണ ദാരുണമായ പരിണാമത്തിന്റെ ഘട്ടത്തില്‍ - അദ്ദേഹം അനുഭവസ്മരണാകുലനായി അനീതിപക്ഷത്തോട് അല്പം അരിശപ്പെട്ടുവെന്നത് ഒരുവിധത്തില്‍ മര്‍ഷണീയമായിരിക്കുന്നു. യാതൊരനുഭവത്തോടും കടപ്പാടില്ലാതെ കലാശില്‍പ്പത്തിനൊത്തവിധത്തില്‍ ഭാവനയെ സ്വരൂപിക്കാന്‍ തികച്ചും സ്വതന്ത്രരും സുപരീക്ഷിതവൈഭവരുമായ മഹാകവികള്‍ തന്നെ ഒടുക്കമെന്നല്ല, ഇടയ്ക്കിടയ്ക്കും അപകടങ്ങള്‍ കാണിച്ചിട്ട്, അതെല്ലാം ‘മാപ്പാക്കിക്കളയാ' നേയുള്ളു എന്നൌദാര്യം കാണിക്കുന്ന നമ്മുടെ സഹൃദയന്മാര്‍ക്ക് അതു തീര്‍ച്ചയായും മര്‍ഷണീയമായിരിക്കും.
പ്രണയവൈഫല്യം വഴി ശോകപര്യവസിതമായ രമണജീവിതം നമ്മുടെ സഹാനുഭൂതിയെ അര്‍ഹിക്കുന്നുവോ? കാവ്യത്തില്‍ കാണുന്നപടിക്ക് രമണനുള്ളത്, ഒരാദര്‍ശത്തിനുവേണ്ടി ജീവിച്ച്, പരിതഃസ്ഥിതലോകം അതിനെ യഥോചിതമറിഞ്ഞഭിനന്ദിക്കുന്നില്ലെന്നു വരുമ്പോള്‍ കുണ്ഠിതപ്പെട്ടും പരാജയം വരിക്കുന്ന ഒരു കലാകാരന്റെ വികാരം നിറഞ്ഞ ഹൃദയമാണ്. തനിക്കൊരു മാഹാത്മ്യം – അനിതരസാധാരണമായൊരു മാഹാത്മ്യം- ഉണ്ടെന്നാത്മാര്‍ത്ഥമായി വിശ്വസിക്കുക. അത് അര്‍ഹിക്കുന്നത്ര അഭിവന്ദിതമല്ലാതാകുമ്പോള്‍ മനസ്സുകൊണ്ടപകര്‍ഷപ്പെട്ടു പോവുക, ആ അപകര്‍ഷബോധം നീറിപ്പിടിച്ച് ജീവിതത്തോടാകെ വല്ലാത്ത വെറുപ്പായിത്തീരുക, എന്നിട്ടു അപരാധമെല്ലാം യാഥാ സ്ഥിതികലോകത്തിന്റെ നെറുകയില്‍ വെച്ചുകെട്ടി താനേ അന്തരിക്കുക - ഈ പ്രകൃതിക്കാരായ ഒരു ഗണം റൊമാന്റിക് കവികളില്ലേ. രമണനെ അത്തരത്തിലൊരാളായെടുക്കാം. അഭിജാതന്മാരുടെ നീതിയാല്‍ പിന്തള്ളപ്പെട്ടു പിന്തള്ളപ്പെട്ട് അയാള്‍ പൊട്ടിത്തെറിക്കാറായ ഒരഗ്നിപര്‍വ്വതം പോലെയായി. അയാളുടെ ആത്മഹത്യ. The inevitable defeat of the ideal by the real (അനുഭവത്താല്‍ അവശ്യം തോല്‍പ്പിക്കപ്പെടുന്ന ആദര്‍ശം) എന്നതിനു ദൃഷ്ടാന്തമായിരിക്കുകയാണ്. ചന്ദ്രികയെ അയാള്‍ സ്നേഹിച്ചു. തനിക്കുള്ളതെന്തെന്നും തന്നോടെതിര്‍ത്തേക്കാവുന്ന ബഹുശ്ശക്‌തികളേവയെന്നും പലവട്ടം വെളിപ്പെടുത്തി അധികമധികം സ്നേഹിച്ചു. എന്നല്ല, സര്‍വ്വാദര്‍ശ വിഗ്രഹമായാരാധിക്കുകയുംചെയ്‌തു- ‘ഡാന്റി' ‘ബിയട്രിസി'നെ എന്നപോലെ. ആ ഗാഢബന്ധം നിഷേധിക്കപ്പെട്ടപ്പോള്‍ തന്റെ സകല വൈഭവങ്ങളും - തന്റെ അസ്തിത്വം പോലും - നിഷേധിക്കപ്പെട്ടെന്നു തോന്നി; അയാളങ്ങാത്മഹത്യചെയ്‌തു.
താന്‍ ജീവിതചന്ദ്രികയായി പൂജിച്ച ആ ചന്ദ്രികയില്‍ രമണന്‍ യാതൊരു കളങ്കവും കണ്ടില്ല. കാണുമെന്നു മദനന്‍ തന്നെ പറഞ്ഞിട്ടും അയാള്‍ വിശ്വസിച്ചില്ല. കാട്ടിക്കൊടുത്തിരുന്നെങ്കിലോ, കണ്ണു വഞ്ചിച്ചതായേ അയാള്‍ എണ്ണുമായിരുന്നുള്ളു. അയാള്‍ എതിര്‍ത്തത് ചന്ദ്രികയുടെ മനം മാറ്റത്തോടോ? അല്ല, അഭിജാതപ്പരിഷയുടെ വ്യക്‌തിപ്രഭാവാവധീരണത്തോടാണ്. ആ പ്രത്യാഖ്യാനം അല്പം അര്‍ത്ഥവത്താണെന്നു സമ്മതിക്കണം. സമുദായത്തിന് അതില്‍നിന്നൊരുപാഠം പഠിക്കാനുണ്ട്. പക്ഷേ, ഒരു പ്രണയവൈഫല്യത്തിന്റെ പേരില്‍- മറുഭാഗത്തെ വികാരസ്ഫുരിതമായ അഭിനന്ദനത്തെ, ‘റൊനി' അഭിപ്രായപ്പെടുമ്പോലെ ആദര്‍ശപ്രേമത്തിന്റെ പര്യായമായി തെറ്റിദ്ധരിച്ചി ട്ടുണ്ടായൊരു പ്രണയനൈരാശ്യത്തിന്റെ പേരില്‍ - സ്വജീവിതത്തെ ഹനിച്ച് സമുദായഭര്‍ത്സനം ചെയ്യുന്നത് എത്രത്തോളം ഫലവത്താണ്? അതിലും ഭേദം ഒരുപടി യാഥാര്‍ത്ഥ്യങ്ങളിലേക്കിറങ്ങി നിന്ന് പൌരുഷത്തോടെ നീതി പരിഷ്കാരത്തിന്നുവേണ്ടി പൊരുതുന്നതല്ലേ? പക്ഷേ, അതിനുവേണ്ട മനോബലം - സംസ്കാരത്തില്‍ കാച്ചിയെടുത്ത മനോബലം - രമണനില്ലാതെപോയി.
‘കണ്ണു നീരോടെതിര്‍ത്തുനില്‍ക്കുവാന്‍
കര്‍മ്മധീരനുമല്ലവന്‍.'
കര്‍മ്മവിരക്‌തി – അതു രമണനെപ്പോലുള്ള ഒരുഗണം റൊമാന്റിക് കവികളുടെ ഭാഗ്യക്കേടാണ്. ചുരുക്കത്തില്‍ രമണന്റെ പരാജയസമ്മതം അയാളുടെ പ്രായത്തിനും പ്രകൃതിക്കും ഒത്തതായെന്നേയുള്ളു. Life, which is a comedy for those who think, is a tragedy for those who feel - Walpole (ജീവിതം വിചാരശീലന്മാര്‍ക്കു ശുഭാന്തമാണെങ്കില്‍ വികാരഭരിതന്മാര്‍ക്ക് അശുഭാന്തമാണ്.)
കഥയുടെ ചുരുള്‍ അഴിഞ്ഞുപോകുന്തോറും രമണന്റെ ആദര്‍ശോന്മുമായ ആത്മവത്തയും അതു വിലമതിക്കപ്പെടാത്തതിനാല്‍ അകത്തു പുകഞ്ഞുകൊണ്ടിരുന്ന വിഷാദവും അവ തമ്മില്‍ മത്സരിച്ചു ദുര്‍മ്മരണത്തിലെത്തിച്ച ജീവിതവും യഥാരൂപം പ്രദര്‍ശിതമാകുന്നതിനാല്‍ സഹൃദയന്മാര്‍ക്ക് അയാളോടുണ്ടാകുന്ന സഹതാപത്തെ അടിസ്ഥാനപ്പെടുത്തി ഈ കാവ്യം ഒരു യഥാര്‍ത്ഥവിലാപകൃതിയുടെ ഫലം ചെയ്യുന്നുണ്ടെന്നു പറയാം. ഒരു നാടകീയാരണ്യകകാവ്യത്തിന്റെ രൂപത്തില്‍ ഒളിഞ്ഞുനിന്നതുകൊണ്ട് നായകോത്കര്‍ഷം മങ്ങിപ്പോയിട്ടില്ല. വിലപിക്കുന്ന വന്റെ ആത്മവിശുദ്ധിക്കു കോട്ടം തട്ടിയിട്ടുമില്ല. അന്തിമഖണ്ഡത്തില്‍ മദനന്റെ രോദനങ്ങള്‍ വേറിട്ടുനില്‍ക്കുന്ന വിലാപങ്ങളാവുകയും എന്നാല്‍ കഥയാല്‍ ജാഗരിതമായ ശോകത്തെ ശക്‌തിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ദുരന്തത്തെ കണ്ടുംകൊണ്ടുനിന്നു പൊട്ടിപ്പിളരുന്ന ഒരു മിത്രമനസ്സിന്റെ വിലാപം വികാരവിപ്ലവമായിരിക്കുമെങ്കില്‍ പൂര്‍ണ്ണമായും അതായിട്ടുണ്ട്, മദനന്റെ രോദനം. സംഭവത്തില്‍നിന്നു കുറെ അകന്ന് വികാരത്തെ സംയമനം ചെയ്‌തു നല്ലൊരു വിചിന്തനത്തിന്റെ ഫലമായെഴുതുന്ന വിലാപകൃതികളിലെ ഒഴിച്ചാലും ഒഴിയാത്ത കൃത്രിമത മദനോക്‌തികള്‍ക്ക് പറ്റിയിട്ടില്ല. പക്ഷേ, വികാരത്തിന്റെ പരക്കം പാച്ചിലില്‍ മനുഷ്യന്റെ കനക്കുറവു കാണിക്കുന്ന കുറെ പ്രലപനങ്ങള്‍ വന്നുപോയിട്ടുണ്ട്. നായകന്‍ ഏതൊരു നീതിസംഹിതയുടെനേരെ ഊര്‍ദ്ധ്വശ്വാസംകൊണ്ടൊരു ചോദ്യചിഹ്നമുയര്‍ത്തിയോ, അതിന്റെ സവിസ്തരമായ ഭാഷ്യമാണ് ആ പ്രലപനങ്ങളെന്നിരുന്നാലും അവ കാവ്യശില്‍പത്തിന്റെ വെടിപ്പൊന്നു കുറച്ചിരിക്കുന്നു.
ശ്രീ ചങ്ങമ്പുഴയുടെ ശൈലിക്കു പേര്‍പെറ്റ ചില മേന്മകളുണ്ട് - കര്‍ണ്ണം കുളുര്‍പ്പിക്കുന്ന സംഗീതമാധുര്യവും കണ്ണഞ്ചിക്കുന്ന രൂപപ്പൊലിമയും ഹൃദയം കവരുന്ന kmcfyhpw ബാല്യകൃതിയായ രമണനില്‍ത്തന്നെ തെളിഞ്ഞിട്ടുണ്ട് അവയെല്ലാം. നോക്കുക:
‘കണ്ടിട്ടില്ല ഞാനീവിധം മലര്‍-
ച്ചെണ്ടുപോലൊരു മാനസം.
എന്തൊരദ്ഭുതപ്രേമസൌഭഗം!
എന്തൊരാദര്‍ശസൌരഭം!
ആ നിധി നേടാനാകയാല്‍, സഖി,
ഞാനൊരു ഭാഗ്യശാലിനി!
സിദ്ധിയാണവന്‍ ശുദ്ധിയാണവന്‍
സത്യസന്ധതയാണവന്‍!
വിത്തമെന്തിനു, വിദ്യയെന്തിനാ
വിദ്യുതാംഗനു വേറിനി?
ആടുമേയ്ക്കലും കാടകങ്ങളില്‍-
പ്പാടിയാടിനടക്കലും
ഒറ്റഞ്ഞെട്ടില്‍ വിടര്‍ന്നു സൌരഭം
മുറ്റിടും രണ്ടു പൂക്കള്‍പോല്‍,
പ്രാണസോദരനായിടുമൊരു
ഗാനലോലനാം തോഴനും
വിശ്രമിക്കാന്‍ തണലെഴുമോരോ
പച്ചക്കുന്നും വനങ്ങളും
നിത്യശാന്തിയും തൃപ്തിയും രാഗ-
സക്‌തിയും മനശുദ്ധിയും-
ചിന്തതന്‍ നിഴല്‍പ്പാടു വീഴാത്തോ-
രെന്തു മോഹന ജീവിതം!'
* * *
'അവനിയില്‍ ഞാനാരൊരാട്ടിടയന്‍
അവഗണിതൈകാന്തജീവിതാപ്തന്‍!
പുഴകളും കാടും മലയുമായി-
ക്കഴിയും വെറുമൊരധഃപതിതന്‍!
അവളോ-വിശാലഭാഗ്യാതിരേക-
പ്പവിഴപ്പൂങ്കാവിലെ രത്നവല്ലി!
കനകവസന്തത്തോടൊത്തുകൂടി-
ക്കതിരിട്ടുനില്‍ക്കേണ്ടും കല്‍പവല്ലി!'
* * *
‘നിശിത മദ്ധ്യാഹ്നമാക്കാനനത്തിന്‍-
നിറുകയില്‍ത്തീമഴ പെയ്‌തു നില്‍ക്കേ!
അവിടത്തെച്‌ഛായാതലങ്ങള്‍, കാണ്‍കെ-
ന്തനുപമശീതളകോമളങ്ങള്‍!'
ദ്രാവിഡശീലുകളില്‍ സംഗീതം പകര്‍ന്നുകൊടുക്കുന്നതില്‍ ഇത്രകാലേ ഒന്നാംസമ്മാനം വാങ്ങിയ കവി വേറെയില്ലെന്നുവേണം പറയാന്‍. നയനാവര്‍ജ്ജകമാംവണ്ണം വികാരങ്ങള്‍ക്കു തങ്കരേക്കിട്ടു രൂപംകൊടുക്കുന്നതിനും ശ്രീ ചങ്ങമ്പുഴയ്ക്ക് നല്ല മിടുക്കുണ്ട്. വേണ്ടിടത്തേ അതുചെയ്യാറുള്ളു. പക്ഷേ, ഇതിലുമധികം അദ്ദേഹത്തിന്റെ ശൈലിയെ സമകാലികന്മാരില്‍നിന്നു വേര്‍തിരിച്ചുത്കര്‍ഷപ്പെടുത്തുന്നത് അതിന്റെ kmcfyമാണ്. പറയാനുള്ളത് അദ്ദേഹമങ്ങു പറഞ്ഞാല്‍ ഉടനെ മനസ്സിലാകുന്നു. അതാണ് പലരെയും അന്ധാളിപ്പിക്കുമാറ് അദ്ദേഹത്തിന്റെ കൃതികള്‍ സാധാരണന്മാര്‍ക്കിടയില്‍ക്കൂടി ചുഴിഞ്ഞിറങ്ങുന്നതിനിടയാക്കിയ ഹേതുക്കളില്‍ പ്രധാനം. വിവക്ഷിതത്തിന്റെ വാക്കെന്നല്ലാതെ വാക്കിന്റെ വിവക്ഷിതം എന്ന നയം അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നു തോന്നുന്നു. അദ്ദേഹം പഴമക്കാരുടെ നോട്ടത്തില്‍ വ്യുത്പന്നനോ? അല്ലെന്നേ കാവ്യങ്ങള്‍ വിളിച്ചുപറകയുള്ളു. അതോ, മലയാളികല്‍ക്കൊരനുഗ്രഹവുമായി. ലിംഗശ്ലേഷങ്ങള്‍ക്കരികെ കുന്തിച്ചിരുന്നു യാതൊരു ഹൃദയസാത്മ്യവുമില്ലാത്ത ഒരുവക മായികാര്‍ത്ഥങ്ങള്‍ ഞെക്കിത്തുറുപ്പിച്ച് അതൊരു വലിയ കലാവിദ്യയാണെന്നു ദുര്‍വ്വാശിപിടിച്ച്, സാഹിത്യത്തിനുവേണ്ടി അത്യാര്‍ത്തിയോടെ വരുന്ന പാവപ്പെട്ട മലയാളികളെ അമ്പരപ്പിക്കാനും വഞ്ചിക്കാനും അദ്ദേഹത്തിനു തോന്നിയില്ലല്ലോ എന്നോര്‍ത്താണ് അനുഗ്രഹമെന്നു പറഞ്ഞത്. പിന്നെ അര്‍ത്ഥസാന്ദ്രിമയുടെ കാര്യം ------ ധ്വനി ദീക്ഷകൊണ്ടുണ്ടാകേണ്ടതുതന്നെ. അതിലദ്ദേഹത്തിനു നിഷ്കര്‍ഷം ഇനി വരേണ്ടതായിട്ടാണിരിപ്പ്. പക്ഷേ, അതൊരുപോരായ്മയല്ല. ഇക്കാവ്യത്തില്‍ നാടകീയമാണല്ലോ രൂപം. പാത്രഭാഷണങ്ങളില്‍ തുറന്നുപറയലുകള്‍ക്കാണ് അധികം ഔചിത്യമെന്നു പ്രസിദ്ധം. ഒന്നും രണ്ടും ഭാഗങ്ങളില്‍ സംഭാഷണങ്ങള്‍ ഓരോന്നിന്നും ആകപ്പാടെ ഒരടുക്കുണ്ട്. ധ്വനികാര്യത്തിന്റെ ഒരെത്തിനോട്ടം തന്നെ. അപ്പുറത്തേക്കു കടന്നപ്പോള്‍ പറഞ്ഞുപറഞ്ഞങ്ങേറിപ്പോയി.
ഗ്രാമീണസൌന്ദര്യപ്പുളപ്പിന്റെ ഒരു പശ്ചാത്തലമൊരുക്കുക. അതില്‍ ഗ്രാമീണാനുരാഗകഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ സ്വരൂപിച്ച് യഥാസ്ഥാനം വിനിവേശിപ്പിക്കുക, പാത്രങ്ങളെയും കര്‍മ്മഭാവങ്ങളെയും അത്യപായകരമായി ഔചിത്യക്ഷതി പറ്റാത്തവിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ 'കോറസ്' പോലുള്ള ഗായകസംഘങ്ങളെക്കൊണ്ടിടക്കൊളുത്തിടുവിച്ചു കഥയെ സുഘടിതാവയവമാക്കുക -- ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്. യൂറോപ്യന്‍ സാഹിത്യത്തില്‍നിന്ന് ആരണ്യകകാവ്യങ്ങളുടെ കമനീയശില്‍പ്പത്തെ നമ്മുടെഭാഷയിലേക്കൊന്നാമതായി അവതരിപ്പിച്ചത് രമണന്റെ കര്‍ത്താവാണ്. അദ്ദേഹം തന്റെ ഏതാനും അനന്തരകൃതികളില്‍ ആ കലാസമ്പ്രദായത്തെ അവഗണിക്കാന്‍ വയ്യാത്തൊരു സാഹിത്യവിഭാഗമാക്കത്തക്കവണ്ണം പരിപോഷിപ്പിച്ചിട്ടുണ്ട്. പല കാവ്യങ്ങളും പഴയ കോലങ്ങള്‍തന്നെ. പിന്നെയും പിന്നെയും ചായംതേച്ചുഴിഞ്ഞു വെയ്ക്കുന്നതില്‍ മാത്രം മനസ്സിരുത്തിക്കൊണ്ടിരിക്കെ പുതിയൊരു കലാരൂപം ഇത്രയും പണിക്കുറ്റം തീര്‍ത്തുതന്നതില്‍ ശ്രീ ചങ്ങമ്പുഴയ്ക്കു ശകാരമല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ലെന്നോ? അദ്ദേഹം ചെയ്‌തതെന്തെന്നു കാണാന്‍ കണ്ണില്ലാതെ, അല്ലെങ്കില്‍ മനസ്സില്ലാതെ, അദ്ദേഹം ‘എന്തു ചെയ്‌തു, എന്തു ചെയ്‌തു' എന്ന് വെല്ലുവിളിക്കുന്നവര്‍ ഒരാവേശത്തിന്ന് അങ്ങനെ പറയുമായിരിക്കും. വാസ്തവത്തില്‍ ആ അഭിനവകലാരൂപം തീരെ കൊള്ളരുതാത്തൊന്നാണെന്നു തെളിയിക്കപ്പെ ടാത്ത കാലംവരെ അതൊരു അസഹിഷ്ണുതയുടെ വെറും പിടുത്തമായേ തീരു. മനുഷ്യന്റെ വികാരാംശത്തെപ്പോലെതന്നെ വിചാരാംശത്തെയും ഉജ്ജീവിപ്പിക്കുന്ന സാംസ്കാരികമായൊരു സിദ്ധൌഷധമല്ലായിരിക്കാം രമണന്‍. പക്ഷേ, കരുണത്തില്‍പ്പോയി തലതല്ലുന്ന ശൃംഗാരത്തെ തട്ടി ത്തടഞ്ഞനൌചിത്യങ്ങളില്‍ വീണു കുട്ടിച്ചോറാകാതെ, നാവില്‍ വെള്ളം തെളിയിക്കുന്ന ഭോഗലാലസയായി തരം താഴാതെ, ഉപനിബന്ധിക്കുവാന്‍ നല്ലചോരത്തിളപ്പുള്ളൊരു കവിക്കും വേണമെന്നു വെച്ചാല്‍ കഴിയുമെന്നതിനു രമണന്‍ നിദര്‍ശനമായിരിക്കുന്നുണ്ട്. എനിക്ക് അതിലെ വികാരം 'രാധയുടെ കൃതാര്‍ത്ഥത' വരെയുള്ള സുപ്രഥിത കൃതികളിലേതോളം തന്നെ വൈഷയികമായി തോന്നിയിട്ടില്ല.
ജോസഫ് മുണ്ടശ്ശേരി.
തൃശ്ശിവപേരൂര്‍
1945 ആഗസ്റ്റ്
Template:Click
16
24
2006-03-30T03:05:24Z
Manjithkaini
1
<div style="position: relative; width: {{{width}}}; height: {{{height}}}; overflow: hidden">
<div style="position: absolute; top: 0px; left: 0px; font-size: 100px; overflow: hidden; line-height: 100px; z-index: 3">[[{{{link}}}| ]]</div>
<div style="position: absolute; top: 0px; left: 0px; z-index: 2">[[Image:{{{image}}}|{{{width}}}|{{{link}}}]]</div>
</div>
<noinclude>
This template attempts to superimpose an invisible link on an image. It doesn't work in [[Safari (web browser)|Safari]], in text-only browsers, and in screen readers for the disabled, and possibly other situations. The technique of using [[CSS]] to change page content also completely breaks an article's [[web accessibility]] by contravening a [[WAI]] priority-one checkpoint.[http://www.w3.org/TR/WAI-WEBCONTENT/#tech-order-style-sheets] Please try to avoid using this template unless absolutely necessary.
Template:SisterProjects
17
199
2006-05-25T10:06:45Z
217.225.127.224
<div style="text-align:left">
<div style="float: left; width: 23%">
<div style="float:left;height:3.5em;margin-right:.5em;padding-top:5px">[[Image:Wikipedia-logo-en.png|35px]]</div>
[[:w:Main Page|'''വിക്കിപീഡിയ''']]<br />സ്വതന്ത്ര വിജ്ഞാനകോശം
</div>
<div style="float: left; width: 25%">
<div style="float:left;height:3.5em;margin-right:.5em;padding-top:5px">[[Image:Wikibooks-logo.svg|35px]]</div>
[[b:Main Page|'''വിക്കിപുസ്തകശാല''']]<br />സൌജന്യ പഠന സഹായികള്‍, വഴികാട്ടികള്‍
</div>
<div style="float: left; width: 23%">
<div style="float:left;height:3.5em;margin-right:.5em;padding-top:10px">[[Image:Wikinews-logo.png|35px]]</div>
[[wikinews:Main Page|'''വിക്കിവാര്‍ത്തകള്‍''']]<br />വിക്കിവാര്‍ത്തകള്‍(ഇംഗ്ലീഷ്)
</div>
<div style="float: left; width: 25%">
<div style="float:left;height:3.5em;margin-right:.5em;padding-top:5px">[[Image:Wiktionary-logo-en.png|35px]]</div>
[[wikt:Main Page|'''വിക്കിനിഘണ്ടു''']]<br />സൌജന്യ ബഹുഭാഷാ നിഘണ്ടു
</div>
<div style="clear: left"></div>
<div style="float: left; width: 23%">
<div style="float:left;height:3.5em;margin-right:.5em;padding-top:5px">[[Image:Wikispecies-logo.png|35px]]</div>
[[wikispecies:Main Page|'''വിക്കിസ്പീഷിസ്''']]<br />ജൈവ ജാതികളുടെ ശേഖരം(ഇംഗ്ലീഷ്)
</div>
<div style="float: left; width: 25%">
<div style="float:left;height:3.5em;margin-right:.5em;padding-top:5px">[[Image:Wikiquote-logo.svg|35px]]</div>
[[q:Main Page|'''വിക്കിചൊല്ലുകള്‍''']]<br />ചൊല്ലറിവുകളുടെ</br> ശേഖരം
</div>
<div style="float: left; width: 23%">
<div style="float:left;height:3.5em;margin-right:.5em">[[Image:Commons-logo.svg|35px]]</div>
[[commons:Main Page|'''കോമണ്‍സ്''']]<br />വിക്കി ഫയലുകളുടെ പൊതുശേഖരം
</div>
<div style="float: left; width: 25%">
<div style="float:left;height:3.5em;margin-right:.5em;padding-top:5px">[[Image:Wikimedia-logo.svg|35px]]</div>
[[meta:Main Page|'''മെറ്റാവിക്കി''']]<br />വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
</div>
</div>
<br clear="all" />
വൃത്തമഞ്ജരി അവതാരിക
18
32
2006-03-30T20:56:45Z
Manjithkaini
1
[[വൃത്തമഞ്ജരി അവതാരിക]] moved to [[വൃത്തമഞ്ജരി/അവതാരിക]]
#REDIRECT [[വൃത്തമഞ്ജരി/അവതാരിക]]
വൃത്തമഞ്ജരി ഒന്നാം പതിപ്പിന്റെ മുഖവുര
19
34
2006-03-30T21:00:37Z
Manjithkaini
1
[[വൃത്തമഞ്ജരി ഒന്നാം പതിപ്പിന്റെ മുഖവുര]] moved to [[വൃത്തമഞ്ജരി/ഒന്നാം പതിപ്പിന്റെ മുഖവുര]]
#REDIRECT [[വൃത്തമഞ്ജരി/ഒന്നാം പതിപ്പിന്റെ മുഖവുര]]
ബൈബിള്‍
20
1977
2007-01-22T08:58:57Z
Zumg
66
robot Adding: [[ro:Biblia]]
*മലയാളം സത്യവേദപുസ്തകം
[[ബൈബിള്‍/പഴയനിയമം]]
==പഴയനിയമത്തിലെ പുസ്തകങ്ങള്‍ PDF Version==
*[http://ml.wikisource.org/wiki/Image:01_Kaippally%27s_Malayalam_Unicode_Bible_Genesis.pdf 1 ഉല്പത്തി പുസ്തകം]
*[http://ml.wikisource.org/wiki/Image:02_Kaippally%27s_Malayalam_Unicode_Bible_Exodus.pdf 2 പുറപ്പാടു പുസ്തകം]
*[http://ml.wikisource.org/wiki/Image:03_Kaippally%27s_Malayalam_Unicode_Bible_Leviticus.pdf 3 ലേവ്യ പുസ്തകം]
*[http://ml.wikisource.org/wiki/Image:04_Kaippally%27s_Malayalam_Unicode_Bible_Numbers.pdf 4 സംഘ്യാപുസ്തകം]
*[http://ml.wikisource.org/wiki/Image:05_Kaippally%27s_Malayalam_Unicode_Bible_Deutronomy.pdf 5 ആവര്‍ത്തന പുസ്തകം]
*[http://ml.wikisource.org/wiki/Image:06_Kaippally%27s_Malayalam_Unicode_Bible_Joshua.pdf 6 യോശുവ]
*[http://ml.wikisource.org/wiki/Image:07_Kaippally%27s_Malayalam_Unicode_Bible_Judges.pdf 7 ന്യായാധിപന്മാര്‍]
*[http://ml.wikisource.org/wiki/Image:08_Kaippally%27s_Malayalam_Unicode_Bible_Ruth.pdf 8 രൂത്ത്]
*[http://ml.wikisource.org/wiki/Image:09_Kaippally%27s_Malayalam_Unicode_Bible_Samuel_1.pdf 9 ശമൂവേല്‍ -ഒന്നാം പുസ്തകം.]
*[http://ml.wikisource.org/wiki/Image:10_Kaippally%27s_Malayalam_Unicode_Bible_Samuel_2.pdf 10 ശമൂവേല്‍ രണ്ടാം പുസ്തകം.]
*[http://ml.wikisource.org/wiki/Image:11_Kaippally%27s_Malayalam_Unicode_Bible_Kings_1.pdf 11 രാജാകാനമാര്‍ : ഒന്നാം പുസ്തകം.]
*[http://ml.wikisource.org/wiki/Image:12_Kaippally%27s_Malayalam_Unicode_Bible_Kings_2.pdf 12 രാജാകാനമാര്‍ : രണ്ടാം പുസ്തകം.]
*[http://ml.wikisource.org/wiki/Image:13_Kaippally%27s_Malayalam_Unicode_Bible_Chronicles_1.pdf 13 ദിനവൃത്താന്തം: ഒന്നാം പുസ്തകം]
*[http://ml.wikisource.org/wiki/Image:14_Kaippally%27s_Malayalam_Unicode_Bible_Chronicles_2.pdf 14 ദിനവൃത്താന്തം: രണ്ടാം പുസ്തകം]
*[http://ml.wikisource.org/wiki/Image:15_Kaippally%27s_Malayalam_Unicode_Bible_Ezra.pdf 15 എസ്രാ]
*[http://ml.wikisource.org/wiki/Image:16_Kaippally%27s_Malayalam_Unicode_Bible_Nehemieah.pdf 16 നെഹെമ്യാവു]
*[http://ml.wikisource.org/wiki/Image:17_Kaippally%27s_Malayalam_Unicode_Bible_Estar.pdf 17 എസ്ഥേര്‍]
*[http://ml.wikisource.org/wiki/Image:18_Kaippally%27s_Malayalam_Unicode_Bible_Job.pdf 18 ഇയ്യോബ്]
*[http://ml.wikisource.org/wiki/Image:19_Kaippally%27s_Malayalam_Unicode_Bible_Psalms.PDF 19 സങ്കീര്‍ത്തനങ്ങള്‍]
*[http://ml.wikisource.org/wiki/Image:20_Kaippally%27s_Malayalam_Unicode_Bible_Proverbs.PDF 20 സദൃശ്യവാക്ക്യങ്ങള്‍]
*[http://ml.wikisource.org/wiki/Image:21_Kaippally%27s_Malayalam_Unicode_Bible_Ecclesiastes.PDF 21 സഭാപ്രസംഗി]
*[http://ml.wikisource.org/wiki/Image:22_Kaippally%27s_Malayalam_Unicode_Bible_Song_of_songs.pdf 22 ഉത്തമ ഗീതം]
*[http://ml.wikisource.org/wiki/Image:23_Kaippally%27s_Malayalam_Unicode_Bible_Isaiah.PDF 23 യെശയ്യാപ്രവാചകന്‍റെ പുസ്തകം]
*[http://ml.wikisource.org/wiki/Image:24_Kaippally%27s_Malayalam_Unicode_Bible_Jeremiah.PDF 24 യിരേമ്യാവു]
*[http://ml.wikisource.org/wiki/Image:25_Kaippally%27s_Malayalam_Unicode_Bible_Lamentations.PDF 25 വിലാപങ്ങള്‍]
*[http://ml.wikisource.org/wiki/Image:26_Kaippally%27s_Malayalam_Unicode_Bible_Ezekiel.PDF 26 യേഹേസ്കേല്‍]
*[http://ml.wikisource.org/wiki/Image:27_Kaippally%27s_Malayalam_Unicode_Bible_Daniel.PDF 27 ദാനീയേലിന്‍റെ പുസ്തകം]
*[http://ml.wikisource.org/wiki/Image:28_Kaippally%27s_Malayalam_Unicode_Bible_Hosea.PDF 28 ഹോശേയ]
*[http://ml.wikisource.org/wiki/Image:29_Kaippally%27s_Malayalam_Unicode_Bible_Joel.PDF 29 യോവേല്‍]
*[http://ml.wikisource.org/wiki/Image:30_Kaippally%27s_Malayalam_Unicode_Bible_Amos.PDF 30 ആമോസ്]
*[http://ml.wikisource.org/wiki/Image:31_Kaippally%27s_Malayalam_Unicode_Bible_Obadiah.PDF 31 ഒബാദ്യാവു]
*[http://ml.wikisource.org/wiki/Image:32_Kaippally%27s_Malayalam_Unicode_Bible_Jonah.PDF 32 യോനാ]
*[http://ml.wikisource.org/wiki/Image:33_Kaippally%27s_Malayalam_Unicode_Bible_Micah.PDF 33 മീഖാ]
*[http://ml.wikisource.org/wiki/Image:34_Kaippally%27s_Malayalam_Unicode_Bible_Nahum.PDF 34 നഹൂം]
*[http://ml.wikisource.org/wiki/Image:35_Kaippally%27s_Malayalam_Unicode_Bible_Habakkuk.PDF 35 ഹബക്കൂക്‍]
*[http://ml.wikisource.org/wiki/Image:36_Kaippally%27s_Malayalam_Unicode_Bible_Zephaniah.PDF 36 സെഫന്യാവു]
*[http://ml.wikisource.org/wiki/Image:37_Kaippally%27s_Malayalam_Unicode_Bible_Haggai.PDF 37 ഹഗ്ഗായി]
*[http://ml.wikisource.org/wiki/Image:38_Kaippally%27s_Malayalam_Unicode_Bible_Zechariah.PDF 38 സെഖര്‍യ്യാവു]
*[http://ml.wikisource.org/wiki/Image:39_Kaippally%27s_Malayalam_Unicode_Bible_Malachi.PDF 39 മലാഖി]
==പുതിയനിയമത്തിലെ പുസ്തകങ്ങള്‍ PDF Version==
*[http://ml.wikisource.org/wiki/Image:40_Kaippally%27s_Malayalam_Unicode_Bible_Matthew.PDF 40 മത്തായി എഴുതിയ സുവിശേഷം]
*[http://ml.wikisource.org/wiki/Image:41_Kaippally%27s_Malayalam_Unicode_Bible_Mark.PDF 41 മാര്‍ക്കോസ് എഴുതിയ സുവിശേഷം]
*[http://ml.wikisource.org/wiki/Image:42_Kaippally%27s_Malayalam_Unicode_Bible_Luke.PDF 42 ലൂക്കൊസ് എഴുതിയ സുവിശേഷം]
*[http://ml.wikisource.org/wiki/Image:43_Kaippally%27s_Malayalam_Unicode_Bible_John.PDF 43 യോഹന്നാന്‍ എഴുതിയാ സുവിശേഷം]
*[http://ml.wikisource.org/wiki/Image:44_Kaippally%27s_Malayalam_Unicode_Bible_Acts.PDF 44 അപ്പോസ്തലന്മാരുട് പ്രവൃത്തികള്‍]
*[http://ml.wikisource.org/wiki/Image:45_Kaippally%27s_Malayalam_Unicode_Bible_Romans.PDF 45 റോമര്‍ക്ക് എഴുതിയ ലേഖനം]
*[http://ml.wikisource.org/wiki/Image:46_Kaippally%27s_Malayalam_Unicode_Bible_Corinthians_1.pdf 46 അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്‍കൂ എഴുതിയ ഒന്നാം ലേഖനം.]
*[http://ml.wikisource.org/wiki/Image:47_Kaippally%27s_Malayalam_Unicode_Bible_Corinthians_2.pdf 47 അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്‍കൂ എഴുതിയ രണ്ടാം ലേഖനം.]
*[http://ml.wikisource.org/wiki/Image:48_Kaippally%27s_Malayalam_Unicode_Bible_Galatians.pdf 48 ഗലാത്ത്യര്‍ക്ക് എഴുതിയ ലേഖനം]
*[http://ml.wikisource.org/wiki/Image:49_Kaippally%27s_Malayalam_Unicode_Bible_Ephesians.PDF 49 എഫേസ്യര്‍ക്ക് എഴുതിയ ലേഖനം]
*[http://ml.wikisource.org/wiki/Image:50_Kaippally%27s_Malayalam_Unicode_Bible_Phillippians.PDF 50 ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം]
*[http://ml.wikisource.org/wiki/Image:51_Kaippally%27s_Malayalam_Unicode_Bible_Colossians.PDF 51 കോലൊസ്സ്യര്‍ക്ക് എഴുതിയ ലേഖനം]
*[http://ml.wikisource.org/wiki/Image:52_Kaippally%27s_Malayalam_Unicode_Bible_Thessalonians_1.pdf 52 അപ്പൊസ്തലനായ പൌലൊസ് തെസ്സലൊനീക്യര്‍കൂ എഴുതിയ ഒന്നാം ലേഖനം.]
*[http://ml.wikisource.org/wiki/Image:53_Kaippally%27s_Malayalam_Unicode_Bible_Thessalonians_2.pdf 53 അപ്പൊസ്തലനായ പൌലൊസ് തെസ്സലൊനീക്യര്‍കൂ എഴുതിയ രണ്ടാം ലേഖനം.]
*[http://ml.wikisource.org/wiki/Image:54_Kaippally%27s_Malayalam_Unicode_Bible_Timothy_1.pdf 54 തിമൊഥെയൊസിന്നു എഴുതിയ ഒന്നാം ലെഖനം]
*[http://ml.wikisource.org/wiki/Image:55_Kaippally%27s_Malayalam_Unicode_Bible_Timothy_2.pdf 55 തിമൊഥെയൊസിന്നു എഴുതിയ രണ്ടാം ലെഖനം]
*[http://ml.wikisource.org/wiki/Image:56_Kaippally%27s_Malayalam_Unicode_Bible_Titus.PDF 56 തീത്തോസിന്ന്‍ എഴുതിയ ലേഖനം]
*[http://ml.wikisource.org/wiki/Image:57_Kaippally%27s_Malayalam_Unicode_Bible_Philemon.PDF 57 ഫിലേമോന്ന് എഴുതിയ ലേഖനം]
*[http://ml.wikisource.org/wiki/Image:58_Kaippally%27s_Malayalam_Unicode_Bible_Hebrews.PDF 58 എബ്രായര്‍കൂ എഴുതിയ ലേഖനം]
*[http://ml.wikisource.org/wiki/Image:59_Kaippally%27s_Malayalam_Unicode_Bible_James.PDF 59 യാകോബ് എഴുതിയ ലേഖനം]
*[http://ml.wikisource.org/wiki/Image:60_Kaippally%27s_Malayalam_Unicode_Bible_Peter_1.pdf 60 പത്ത്രോസ് എഴുതിയ ഒന്നാം ലെഖനം]
*[http://ml.wikisource.org/wiki/Image:61_Kaippally%27s_Malayalam_Unicode_Bible_Peter_2.pdf 61 പത്ത്രോസ് എഴുതിയ രണ്ടാം ലേഖനം]
*[http://ml.wikisource.org/wiki/Image:62_Kaippally%27s_Malayalam_Unicode_Bible_John_1.pdf 62 യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം]
*[http://ml.wikisource.org/wiki/Image:63_Kaippally%27s_Malayalam_Unicode_Bible_John_2.pdf 63 യോഹന്നാന്‍ എഴുതിയ രണ്ടാം ലേഖനം]
*[http://ml.wikisource.org/wiki/Image:64_Kaippally%27s_Malayalam_Unicode_Bible_John_3.pdf 64 യോഹന്നാന്‍ എഴുതിയ മുനാം ലേഖനം]
*[http://ml.wikisource.org/wiki/Image:65_Kaippally%27s_Malayalam_Unicode_Bible_Jude.PDF 65 യൂദാ എഴുതിയ ലേഖനം]
*[http://ml.wikisource.org/wiki/Image:66_Kaippally%27s_Malayalam_Unicode_Bible_Revelations.PDF 66 യോഹന്നാന്നു ഉണ്ടായ വെളിപ്പാടു]
[[ar:الكتاب المقدس]]
[[bs:Biblija]]
[[de:Lutherbibel]]
[[el:Αγία Γραφή]]
[[en:Bible]]
[[es:Biblia Reina-Valera 1602]]
[[fr:La Bible]]
[[he:מקרא]]
[[hr:Biblija]]
[[it:Sacra Bibbia]]
[[ja:我主イイススハリストスの新約]]
[[la:Vulgata]]
[[pl:Biblia Gdańska]]
[[pt:Bíblia]]
[[ro:Biblia]]
[[ru:Библия]]
[[sr:Свето писмо]]
[[sv:Bibeln]]
[[uk:Біблія (Огієнко)]]
[[zh:聖經]]
[[zh-min-nan:Sèng-keng (Kong-hōe)]]
ബൈബിള്‍/പഴയനിയമം
21
37
2006-03-30T21:14:31Z
Manjithkaini
1
[[ഉല്‍പത്തി പുസ്തകം]]
ഉല്പത്തി പുസ്തകം
22
49
2006-03-31T17:55:44Z
Manjithkaini
1
*[[ഉല്പത്തി പുസ്തകം/അധ്യായം 1|അധ്യായം 1]]
*[[ഉല്‍പത്തി പുസ്തകം/അധ്യായം 2|അധ്യായം 2]]
*[[ഉല്‍പത്തി പുസ്തകം/അധ്യായം 3|അധ്യായം 3]]
*[[ഉല്‍പത്തി പുസ്തകം/അധ്യായം 4|അധ്യായം 4]]
*[[ഉല്‍പത്തി പുസ്തകം/അധ്യായം 5|അധ്യായം 5]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 6|അധ്യായം 6]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 7|അധ്യായം 7]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 8|അധ്യായം 8]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 9|അധ്യായം 9]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 10|അധ്യായം 10]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 11|അധ്യായം 11]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 12|അധ്യായം 12]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 13|അധ്യായം 13]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 14|അധ്യായം 14]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 15|അധ്യായം 15]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 16|അധ്യായം 16]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 17|അധ്യായം 17]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 18|അധ്യായം 18]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 19|അധ്യായം 19]]
*[[ഉല്‍പത്തി പുസ്തകം അധ്യായം 20|അധ്യായം 20]]
ഉല്‍പത്തി പുസ്തകം/അധ്യായം 1
23
39
2006-03-30T21:19:07Z
Manjithkaini
1
#ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
#ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവു വെള്ളത്തിന്‍മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു.
#വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
#വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍ പിരിച്ചു.
#ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
#ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
#വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന്‍കീഴുള്ള വെള്ളവും വിതാനത്തിന്‍മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ സംഭവിച്ചു.
#ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
#ദൈവം: ആകാശത്തിന്‍കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
#ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്‍റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
#ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതു തരം വിത്തുള്ള ഫലം കായികൂന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
#ഭൂമിയില്‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
#സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
#പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ആകാശവിതാനത്തില്‍ വെളിച്ചങ്ങള്‍ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
#ഭൂമിയെ പ്രകാശിപ്പിപ്പാന്‍ആകാശവിതാനത്തില്‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
#പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
#ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്‍പിരിപ്പാനുമായി
#ദൈവം അവയെ ആകാശവിതാനത്തില്‍ നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു.
#സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
#വെള്ളത്തില്‍ ജലജന്തുക്കള്‍ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തില്‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
#ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില്‍ കൂട്ടമായി ജനിച്ചു ചരികൂന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
#നിങ്ങള്‍ വര്‍ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില്‍ നിറവിന്‍; പറവജാതി ഭൂമിയില്‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
#സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
#അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള്‍ ഭൂമിയില്‍നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
#ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
#അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാകൂക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
#ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
#ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന്‍എന്നു അവരോടു കല്പിച്ചു.
#ഭൂമിയില്‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്‍റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാന്‍നിങ്ങള്‍കൂ തന്നിരികൂന്നു; അവ നിങ്ങള്‍കൂ ആഹാരമായിരിക്കട്ടെ;
#ഭൂമിയിലെ സകലമൃഗങ്ങള്‍കൂം ആകാശത്തിലെ എല്ലാ പറവകള്‍കൂം ഭൂമിയില്‍ ചരികൂന്ന സകല ഭൂചരജന്തുക്കള്‍കൂം ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന്‍കൊടുത്തിരികൂന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
#താന്‍ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.
ഉല്‍പത്തി പുസ്തകം/അധ്യായം 2
24
41
2006-03-30T21:27:53Z
Manjithkaini
1
#ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
#താന്‍ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്തശേഷം താന്‍ചെയ്ത സകലപ്രവൃത്തിയില്‍നിന്നും ഏഴാം ദിവസം നിവൃത്തനായി
#താന്‍സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
#യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്‍റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില്‍ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
#യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാന്‍മനുഷ്യനും ഉണ്ടായിരുന്നില്ല.
#ഭൂമിയില്‍ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
#യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്‍റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ജീവനുള്ള ദേഹിയായി തീര്‍ന്നു.
#അനന്തരം യഹോവയായ ദൈവം കിഴകൂ ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
#കാണ്മാന്‍ഭംഗിയുള്ളതും തിന്മാന്‍നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്‍റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെകൂറിച്ചുള്ള അറിവിന്‍റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
#തോട്ടം നനെപ്പാന്‍ഒരു നദി ഏദെനില്‍നിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
#ഒന്നാമത്തേതിന്നു പീശോന്‍എന്നു പേര്‍; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
#ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
#രണ്ടാം നദികൂ ഗീഹോന്‍എന്നു പേര്‍; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു.
#മൂന്നാം നദികൂ ഹിദ്ദേക്കെല്‍ എന്നു പേര്‍; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
#യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന്‍തോട്ടത്തില്‍ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.
#യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്‍: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനകൂ ഇഷ്ടംപോലെ തിന്നാം.
#എന്നാല്‍ നന്മതിന്മകളെകൂറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരികൂം.
#അനന്തരം യഹോവയായ ദൈവം: മനുഷ്യന്‍ഏകനായിരികൂന്നതു നന്നല്ല; ഞാന്‍അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുകൂം എന്നു അരുളിച്ചെയ്തു.
#യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര്‍മ്മിച്ചിട്ടു മനുഷ്യന്‍അവെകൂ എന്തു പേരിടുമെന്നു കാണ്മാന്‍അവന്‍റെ മുമ്പില്‍ വരുത്തി; സകല ജീവജന്തുക്കള്‍കൂം മനുഷ്യന്‍ഇട്ടതു അവെകൂ പേരായി;
#മനുഷ്യന്‍എല്ലാ കന്നുകാലികള്‍കൂം ആകാശത്തിലെ പറവകള്‍കൂം എല്ലാ കാട്ടുമൃഗങ്ങള്‍കൂം പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
#ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ഉറങ്ങിയപ്പോള്‍ അവന്‍റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
#യഹോവയായ ദൈവം മനുഷ്യനില്‍നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്‍റെ അടുക്കല്‍ കൊണ്ടുവന്നു.
#അപ്പോള്‍ മനുഷ്യന്‍; ഇതു ഇപ്പോള്‍ എന്‍റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്‍റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍കൂ നാരി എന്നു പോരാകും എന്നു പറഞ്ഞു.
#അതുകൊണ്ടു പുരുഷന്‍അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏക ദേഹമായി തീരും.
#മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്കു നാണം തോന്നിയില്ലതാനും.
ഉല്‍പത്തി പുസ്തകം/അധ്യായം 3
25
42
2006-03-30T21:31:17Z
Manjithkaini
1
#യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
#സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള്‍കൂ തിന്നാം;
#എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
#പാമ്പു സ്ത്രീയോടു: നിങ്ങള്‍ മരിക്കയില്ല നിശ്ചയം;
#അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
#ആ വൃക്ഷഫലം തിന്മാന്‍നല്ലതും കാണ്മാന്‍ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിന്നും കൊടുത്തു; അവന്നും തിന്നു.
#ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള്‍ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങള്‍കൂ അരയാട ഉണ്ടാക്കി.
#വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടകൂന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു.
#യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.
#തോട്ടത്തില്‍ നിന്‍റെ ഒച്ച കേട്ടിട്ടു ഞാന്‍നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍പറഞ്ഞു.
#നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ചോദിച്ചു.
#അതിന്നു മനുഷ്യന്‍: എന്നോടു കൂടെ ഇരിപ്പാന്‍നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍തിന്നുകയും ചെയ്തു എന്നു പറഞ്ഞു.
#യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
#യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരികൂന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്‍റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
#ഞാന്‍നിനകൂം സ്ത്രീകൂം നിന്‍റെ സന്തതികൂം അവളുടെ സന്തതികൂം തമ്മില്‍ ശത്രുത്വം ഉണ്ടാകൂം. അവന്‍നിന്‍റെ തല തകര്‍കൂം; നീ അവന്‍റെ കുതികാല്‍ തകര്‍കൂം.
#സ്ത്രീയോടു കല്പിച്ചതു: ഞാന്‍നിനകൂ കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ദ്ധിപ്പികൂം; നീ വേദനയോടെ മക്കളെ പ്രസവികൂം; നിന്‍റെ ആഗ്രഹം നിന്‍റെ ഭര്‍ത്താവിനോടു ആകും; അവന്‍നിന്നെ ഭരികൂം.
#മനുഷ്യനോടു കല്പിച്ചതോ: നീ നിന്‍റെ ഭാര്യയുടെ വാകൂ അനുസരിക്കയും തിന്നരുതെന്നു ഞാന്‍കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരികൂന്നു; നിന്‍റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില്‍നിന്നു അഹോവൃത്തി കഴികൂം.
#മുള്ളും പറക്കാരയും നിനകൂ അതില്‍നിന്നു മുളെകൂം; വയലിലെ സസ്യം നിനകൂ ആഹാരമാകും.
#നിലത്തുനിന്നു നിന്നെ എടുത്തിരികൂന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴികൂം; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും.
#മനുഷ്യന്‍തന്‍റെ ഭാര്യെകൂ ഹവ്വാ എന്നു പേരിട്ടു; അവള്‍ ജീവനുള്ളവര്‍ക്കെല്ലാം മാതാവല്ലോ.
#യഹോവയായ ദൈവം ആദാമിന്നും അവന്‍റെഭാര്യെകൂം തോല്‍കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
#യഹോവയായ ദൈവം: മനുഷ്യന്‍നന്മതിന്മകളെ അറിവാന്‍തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരികൂന്നു; ഇപ്പോള്‍ അവന്‍കൈനീട്ടി ജീവവൃക്ഷത്തിന്‍റെ ഫലംകൂടെ പറിച്ചു തിന്നു എന്നേകൂം ജീവിപ്പാന്‍സംഗതിവരരുതു എന്നു കല്പിച്ചു.
#അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന്‍തോട്ടത്തില്‍നിന്നു പുറത്താക്കി.
#ഇങ്ങനെ അവന്‍മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്‍റെ വൃക്ഷത്തിങ്കലേകൂള്ള വഴികാപ്പാന്‍അവന്‍ഏദെന്‍തോട്ടത്തിന്നു കിഴകൂ കെരൂബുകളെ തിരിഞ്ഞുകൊണ്ടിരികൂന്ന വാളിന്‍റെ ജ്വാലയുമായി നിര്‍ത്തി.
ഉല്‍പത്തി പുസ്തകം/അധ്യായം 4
26
43
2006-03-30T21:34:35Z
Manjithkaini
1
#അനന്തരം മനുഷ്യന്‍തന്‍റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭംധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാല്‍ എനികൂ ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
#പിന്നെ അവള്‍ അവന്‍റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെല്‍ ആട്ടിടയനും കയീന്‍കൃഷിക്കാരനും ആയിത്തീര്‍ന്നു.
#കുറെക്കാലം കഴിഞ്ഞിട്ടു കയീന്‍നിലത്തെ അനുഭവത്തില്‍നിന്നു യഹോവെകൂ ഒരു വഴിപാടു കൊണ്ടുവന്നു.
#ഹാബെലും ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍നിന്നു, അവയുടെ മേദസ്സില്‍നിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു.
#കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്‍റെ മുഖം വാടി.
#എന്നാറെ യഹോവ കയീനോടു: നീ കോപികൂന്നതു എന്തിന്നു? നിന്‍റെ മുഖം വാടുന്നതും എന്തു?
#നീ നന്മചെയ്യുന്നു എങ്കില്‍ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടകൂന്നു; അതിന്‍റെ ആഗ്രഹം നിങ്കലേകൂ ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
#എന്നാറെ കയീന്‍തന്‍റെ അനുജനായ ഹാബെലിനോടു: (നാം വയലിലേകൂ പോക എന്നു) പറഞ്ഞു. അവര്‍ വയലില്‍ ഇരികൂമ്പോള്‍ കയീന്‍തന്‍റെ അനുജനായ ഹാബെലിനോടു കയര്‍ത്തു അവനെ കൊന്നു.
#പിന്നെ യഹോവ കയീനോടു: നിന്‍റെ അനുജനായ ഹാബെല്‍ എവിടെ എന്നു ചോദിച്ചതിന്നു: ഞാന്‍അറിയുന്നില്ല; ഞാന്‍എന്‍റെ അനുജന്‍റെ കാവല്‍ക്കാരനോ എന്നു അവന്‍പറഞ്ഞു.
#അതിന്നു അവന്‍അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്‍റെ അനുജന്‍റെ രക്തത്തിന്‍റെ ശബ്ദം ഭൂമിയില്‍ നിന്നു എന്നോടു നിലവിളികൂന്നു.
#ഇപ്പോള്‍ നിന്‍റെ അനുജന്‍റെ രക്തം നിന്‍റെ കയ്യില്‍ നിന്നു ഏറ്റുകൊള്‍വാന്‍വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
#നീ കൃഷി ചെയ്യുമ്പോള്‍ നിലം ഇനിമേലാല്‍ തന്‍റെ വീര്യം നിനകൂ തരികയില്ല; നീ ഭൂമിയില്‍ ഉഴന്നലയുന്നവന്‍ആകും.
#കയീന്‍യഹോവയോടു: എന്‍റെ കുറ്റം പൊറുപ്പാന്‍കഴിയുന്നതിനെക്കാള്‍ വലിയതാകുന്നു.
#ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാന്‍തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില്‍ ഉഴന്നലയുന്നവന്‍ആകും; ആരെങ്കിലും എന്നെ കണ്ടാല്‍, എന്നെ കൊല്ലും എന്നു പറഞ്ഞു.
#യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല്‍ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.
#അങ്ങനെ കയീന്‍യഹോവയുടെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ഏദെന്നു കിഴകൂ നോദ് ദേശത്തു ചെന്നു പാര്‍ത്തു.
#കയീന്‍തന്‍റെ ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവന്‍ഒരു പട്ടണം പണിതു, ഹാനോക്‍ എന്നു തന്‍റെ മകന്‍റെ പേരിട്ടു.
#ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേല്‍ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേല്‍ ലാമെക്കിനെ ജനിപ്പിച്ചു.
#ലാമെക്‍ രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തികൂ ആദാ എന്നും മറ്റവള്‍കൂ സില്ലാ എന്നും പേര്‍.
#ആദാ യാബാലിനെ പ്രസവിച്ചു; അവന്‍കൂടാരവാസികള്‍കൂം പശുപാലകന്മാര്‍കൂം പിതാവായ്തീര്‍ന്നു.
#അവന്‍റെ സഹോദരന്നു യൂബാല്‍ എന്നു പേര്‍. ഇവന്‍കിന്നരവും വേണുവും പ്രയോഗികൂന്ന എല്ലാവര്‍കൂം പിതാവായ്തീര്‍ന്നു.
#സില്ലാ തൂബല്‍കയീനെ പ്രസവിച്ചു; അവന്‍ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീര്‍കൂന്നവനായ്തീര്‍ന്നു; തൂബല്‍കയീന്‍റെ പെങ്ങള്‍ നയമാ.
#ലാമെക്‍ തന്‍റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്‍റെ വാകൂ കേള്‍പ്പിന്‍; ലാമെക്കിന്‍ഭാര്യമാരേ, എന്‍റെ വചനത്തിന്നു ചെവി തരുവിന്‍! എന്‍റെ മുറിവിന്നു പകരം ഞാന്‍ഒരു പുരുഷനെയും, എന്‍റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
#കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കില്‍, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.
#ആദാം തന്‍റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചു: കയീന്‍കൊന്ന ഹാബെലിന്നു പകരം ദൈവം എനികൂ മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
#ശേത്തിന്നും ഒരു മകന്‍ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
ഉല്‍പത്തി പുസ്തകം/അധ്യായം 5
27
44
2006-03-30T21:37:08Z
Manjithkaini
1
#ആദാമിന്‍റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന്‍റെ സാദൃശ്യത്തില്‍ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
#സൃഷ്ടിച്ച നാളില്‍ അവരെ അനുഗ്രഹിക്കയും അവര്‍കൂ ആദാമെന്നു പേരിടുകയും ചെയ്തു.
#ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോള്‍ അവന്‍തന്‍റെ സാദൃശ്യത്തില്‍ തന്‍റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.
#ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു.
#ആദാമിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍മരിച്ചു.
#ശേത്തിന്നു നൂറ്റഞ്ചു വയസ്സായപ്പോള്‍ അവന്‍എനോശിനെ ജനിപ്പിച്ചു.
#എനോശിനെ ജനിപ്പിച്ചശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
#ശേത്തിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവന്‍മരിച്ചു.
#എനോശിന്നു തൊണ്ണൂറു വയസ്സായപ്പോള്‍ അവന്‍കേനാനെ ജനിപ്പിച്ചു.
#കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
#എനോശിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന്‍മരിച്ചു.
#കേനാന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍മഹലലേലിനെ ജനിപ്പിച്ചു.
#മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാന്‍എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
#കേനാന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവന്‍മരിച്ചു.
#മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോള്‍ അവന്‍യാരെദിനെ ജനിപ്പിച്ചു.
#യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
#മഹലലേലിന്‍റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന്‍മരിച്ചു.
#യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ഹാനോക്കിനെ ജനിപ്പിച്ചു.
#ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
#യാരെദിന്‍റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവന്‍മരിച്ചു.
#ഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോള്‍ അവന്‍മെഥൂശലഹിനെ ജനിപ്പിച്ചു.
#മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്‍ മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.
#ഹനോക്കിന്‍റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.
#ഹാനോക്‍ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി.
#മെഥൂശലഹിന്നു നൂറ്റെണ്പത്തേഴു വയസ്സായപ്പോള്‍ അവന്‍ലാമേക്കിനെ ജനിപ്പിച്ചു.
#ലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
#മെഥൂശലഹിന്‍റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍മരിച്ചു.
#ലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ഒരു മകനെ ജനിപ്പിച്ചു.
#യഹോവ ശപിച്ച ഭൂമിയില്‍ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവന്‍നമ്മെ ആശ്വസിപ്പികൂമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേര്‍ ഇട്ടു.
#നോഹയെ ജനിപ്പിച്ചശേഷം ലാമേക്‍ അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
#ലാമേക്കിന്‍റെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവന്‍മരിച്ചു.
#നോഹെകൂ അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.
ഉല്‍പത്തി പുസ്തകം അധ്യായം 6
28
46
2006-03-31T17:50:30Z
Manjithkaini
1
6:1 മനുഷ്യന്‍ഭൂമിയില്‍ പെരുകിത്തുടങ്ങി അവര്‍കൂ പുത്രിമാര്‍ ജനിച്ചപ്പോള്‍
6:2 ദൈവത്തിന്‍റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍കൂ ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.
6:3 അപ്പോള്‍ യഹോവ: മനുഷ്യനില്‍ എന്‍റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവന്‍ജഡം തന്നേയല്ലോ; എങ്കിലും അവന്‍റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.
6:4 അക്കാലത്തു ഭൂമിയില്‍ മല്ലന്മാര്‍ ഉണ്ടായിരുന്നു; അതിന്‍റെ ശേഷവും ദൈവത്തിന്‍റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരുടെ അടുക്കല്‍ ചെന്നിട്ടു അവര്‍ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാര്‍, കീര്‍ത്തിപ്പെട്ട പുരുഷന്മാര്‍ തന്നേ.
6:5 ഭൂമിയില്‍ മനുഷ്യന്‍റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
6:6 താന്‍ഭൂമിയില്‍ മനുഷ്യനെ ഉണ്ടാകൂകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്‍റെ ഹൃദയത്തിന്നു ദുഃഖമായി:
6:7 ഞാന്‍സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയില്‍ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാകൂകകൊണ്ടു ഞാന്‍അനുതപികൂന്നു എന്നു യഹോവ അരുളിച്ചെയ്തു.
6:8 എന്നാല്‍ നോഹെകൂ യഹോവയുടെ കൃപ ലഭിച്ചു.
6:9 നോഹയുടെ വംശപാരമ്പര്യം എന്തെന്നാല്‍: നോഹ നീതിമാനും തന്‍റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.
6:10 ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.
6:11 എന്നാല്‍ ഭൂമി ദൈവത്തിന്‍റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.
6:12 ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയില്‍ തന്‍റെ വഴി വഷളാക്കിയിരുന്നു.
6:13 ദൈവം നോഹയോടു കല്പിച്ചതെന്തെന്നാല്‍: സകലജഡത്തിന്‍റെയും അവസാനം എന്‍റെ മുമ്പില്‍ വന്നിരികൂന്നു; ഭൂമി അവരാല്‍ അതിക്രമംകൊണ്ടു നിറഞ്ഞിരികൂന്നു; ഞാന്‍അവരെ ഭൂമിയോടുകൂടെ നശിപ്പികൂം.
6:14 നീ ഗോഫര്‍മരംകൊണ്ടു ഒരു പെട്ടകംഉണ്ടാകൂക; പെട്ടകത്തിന്നു അറകള്‍ ഉണ്ടാക്കി, അകത്തും പുറത്തും കീല്‍ തേക്കേണം.
6:15 അതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാല്‍: പെട്ടകത്തിന്‍റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.
6:16 പെട്ടകത്തിന്നു കിളിവാതില്‍ ഉണ്ടാക്കേണം; മേല്‍നിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്‍റെ വാതില്‍ അതിന്‍റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.
6:17 ആകാശത്തിന്‍കീഴില്‍നിന്നു ജീവശ്വാസമുള്ള സര്‍വ്വജഡത്തെയും നശിപ്പിപ്പാന്‍ഞാന്‍ഭൂമിയില്‍ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.
6:18 നിന്നോടോ ഞാന്‍ഒരു നിയമം ചെയ്യും; നീയും നിന്‍റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍ കടക്കേണം.
6:19 സകല ജീവികളില്‍നിന്നും, സര്‍വ്വജഡത്തില്‍നിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷെക്കായിട്ടു പെട്ടകത്തില്‍ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.
6:20 അതതു തരം പക്ഷികളില്‍നിന്നും അതതു തരം മൃഗങ്ങളില്‍നിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളില്‍നിന്നൊക്കെയും ഈരണ്ടീരണ്ടു ജീവ രക്ഷെക്കായിട്ടു നിന്‍റെ അടുക്കല്‍ വരേണം.
6:21 നീയോ സകലഭക്ഷണസാധനങ്ങളില്‍നിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനകൂം അവെകൂം ആഹാരമായിരിക്കേണം.
6:22 ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവന്‍ചെയ്തു.
ഉല്‍പത്തി പുസ്തകം അധ്യായം 7
29
47
2006-03-31T17:52:15Z
Manjithkaini
1
7:1 അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാല്‍: നീയും സര്‍വ്വകുടുംബവുമായി പെട്ടകത്തില്‍ കടക്ക; ഞാന്‍നിന്നെ ഈ തലമുറയില്‍ എന്‍റെ മുമ്പാകെ നീതിമാനായി കണ്ടിരികൂന്നു.
7:2 ശുദ്ധിയുള്ള സകലമൃഗങ്ങളില്‍നിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്നു ആണും പെണ്ണുമായി ഈരണ്ടും,
7:3 ആകാശത്തിലെ പറവകളില്‍നിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേര്‍ത്തുകൊള്ളേണം.
7:4 ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാന്‍ഭൂമിയില്‍ നാല്പതു രാവും നാല്പതു പകലും മഴ പെയ്യികൂം; ഞാന്‍ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയില്‍നിന്നു നശിപ്പികൂം.
7:5 യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.
7:6 ഭൂമിയില്‍ ജലപ്രളയം ഉണ്ടായപ്പോള്‍ നോഹെകൂ അറുനൂറു വയസ്സായിരുന്നു.
7:7 നോഹയും പുത്രന്മാരും അവന്‍റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തില്‍ കടന്നു.
7:8 ശുദ്ധിയുള്ള മൃഗങ്ങളില്‍ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്നും പറവകളില്‍നിന്നും ഭൂമിയിലുള്ള ഇഴജാതിയില്‍നിന്നൊക്കെയും,
7:9 ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കല്‍ വന്നു പെട്ടകത്തില്‍ കടന്നു.
7:10 ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയില്‍ ജലപ്രളയം തുടങ്ങി.
7:11 നോഹയുടെ ആയുസ്സിന്‍റെ അറുനൂറാം സംവത്സരത്തില്‍ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകള്‍ ഒക്കെയും പിളര്‍ന്നു; ആകാശത്തിന്‍റെ കിളിവാതിലുകളും തുറന്നു.
7:12 നാല്പതു രാവും നാല്പതു പകലും ഭൂമിയില്‍ മഴ പെയ്തു.
7:13 അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്‍റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തില്‍ കടന്നു.
7:14 അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തിഴയുന്ന അതതുതരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ.
7:15 ജീവശ്വാസമുള്ള സര്‍വ്വജഡത്തില്‍നിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കല്‍ വന്നു പെട്ടകത്തില്‍ കടന്നു.
7:16 ദൈവം അവനോടു കല്പിച്ചതുപോലെ അകത്തുകടന്നവ സര്‍വ്വജഡത്തില്‍നിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതില്‍ അടെച്ചു.
7:17 ഭൂമിയില്‍ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വര്‍ദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയര്‍ന്നു.
7:18 വെള്ളം പൊങ്ങി ഭൂമിയില്‍ ഏറ്റേവും പെരുകി; പെട്ടകം വെള്ളത്തില്‍ ഒഴുകിത്തുടങ്ങി.
7:19 വെള്ളം ഭൂമിയില്‍അത്യധികം പൊങ്ങി, ആകാശത്തിന്‍കീഴെങ്ങമുള്ള ഉയര്‍ന്ന പര്‍വ്വതങ്ങളൊക്കെയും മൂടിപ്പോയി.
7:20 പര്‍വ്വതങ്ങള്‍ മൂടുവാന്‍തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവെകൂ മീതെ പൊങ്ങി.
7:21 പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി.
7:22 കരയിലുള്ള സകലത്തിലും മൂക്കില്‍ ജീവശ്വാസമുള്ളതൊക്കെയും ചത്തു.
7:23 ഭൂമിയില്‍ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയില്‍ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയില്‍നിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തില്‍ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു.
7:24 വെള്ളം ഭൂമിയില്‍ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.
ഉല്‍പത്തി പുസ്തകം അധ്യായം 8
30
48
2006-03-31T17:53:34Z
Manjithkaini
1
8:1 ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തില്‍ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഔര്‍ത്തു; ദൈവം ഭൂമിമേല്‍ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു.
8:2 ആഴിയുടെ ഉറവുകളും ആകാശത്തിന്‍റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.
8:3 വെള്ളം ഇടവിടാതെ ഭൂമിയില്‍നിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞു തുടങ്ങി.
8:4 ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറെച്ചു.
8:5 പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പര്‍വ്വതശിഖരങ്ങള്‍ കാണായി.
8:6 നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താന്‍പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്നു.
8:7 അവന്‍ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയില്‍ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.
8:8 ഭൂമിയില്‍ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവന്‍ഒരു പ്രാവിനെയും തന്‍റെ അടുക്കല്‍നിന്നു പുറത്തു വിട്ടു.
8:9 എന്നാല്‍ സര്‍വ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാല്‍ വെപ്പാന്‍സ്ഥലം കാണാതെ അവന്‍റെ അടുക്കല്‍ പെട്ടകത്തിലേകൂ മടങ്ങിവന്നു; അവന്‍കൈനീട്ടി അതിനെ പിടിച്ചു തന്‍റെ അടുക്കല്‍ പെട്ടകത്തില്‍ ആക്കി.
8:10 ഏഴു ദിവസം കഴിഞ്ഞിട്ടു അവന്‍വീണ്ടും ആ പ്രാവിനെ പെട്ടകത്തില്‍ നിന്നു പുറത്തു വിട്ടു.
8:11 പ്രാവു വൈകുന്നേരത്തു അവന്‍റെ അടുക്കല്‍ വന്നു; അതിന്‍റെ വായില്‍ അതാ, ഒരു പച്ച ഒലിവില; അതിനാല്‍ ഭൂമിയില്‍ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
8:12 പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവന്‍ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്‍റെ അടുക്കല്‍ മടങ്ങി വന്നില്ല.
8:13 ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയില്‍ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്‍റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരികൂന്നു എന്നു കണ്ടു.
8:14 രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.
8:15 ദൈവം നോഹയോടു അരുളിച്ചെയ്തതു:
8:16 നീയും നിന്‍റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുവിന്‍.
8:17 പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സര്‍വ്വജഡത്തില്‍നിന്നും നിന്നോടുകൂടെ ഇരികൂന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയില്‍ അനവധിയായി വര്‍ദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
8:18 അങ്ങനെ നോഹയും അവന്‍റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.
8:19 സകല മൃഗങ്ങളും ഇഴജാതികള്‍ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തില്‍ നിന്നു ഇറങ്ങി.
8:20 നോഹ യഹോവെകൂ ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേല്‍ ഹോമയാഗം അര്‍പ്പിച്ചു.
8:21 യഹോവ സൌരഭ്യവാസന മണത്തപ്പോള്‍ യഹോവ തന്‍റെ ഹൃദയത്തില്‍ അരുളിച്ചെയ്തതു: ഞാന്‍മനുഷ്യന്‍റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്‍റെ മനോനിരൂപണം ബാല്യംമുതല്‍ ദോഷമുള്ളതു ആകുന്നു; ഞാന്‍ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.
8:22 ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വര്‍ഷവും, രാവും പകലും നിന്നുപോകയുമില്ല.
ഉല്‍പത്തി പുസ്തകം അധ്യായം 9
31
50
2006-03-31T17:57:03Z
Manjithkaini
1
9:1 ദൈവം നോഹയെയും അവന്‍റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാല്‍: നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറവിന്‍.
9:2 നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങള്‍കൂം ആകാശത്തിലെ എല്ലാ പറവകള്‍കൂം സകല ഭൂചരങ്ങള്‍കൂം സുമദ്രത്തിലെ സകലമത്സ്യങ്ങള്‍കൂം ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരികൂന്നു.
9:3 ഭൂചരജന്തുക്കളൊക്കെയും നിങ്ങള്‍കൂ ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാന്‍സകലവും നിങ്ങള്‍കൂ തന്നിരികൂന്നു.
9:4 പ്രാണനായിരികൂന്ന രക്തത്തോടുകൂടെ മാത്രം നിങ്ങള്‍ മാംസം തിന്നരുതു.
9:5 നിങ്ങളുടെ പ്രാണാനായിരികൂന്ന നിങ്ങളുടെ രക്തത്തിന്നു ഞാന്‍പകരം ചോദികൂം; സകലമൃഗത്തോടും മനുഷ്യനോടും ചോദികൂം; അവനവന്‍റെ സഹോദരനോടും ഞാന്‍മനുഷ്യന്‍റെ പ്രാണന്നു പകരം ചോദികൂം.
9:6 ആരെങ്കിലും മനുഷ്യന്‍റെ രക്തം ചൊരിയിച്ചാല്‍ അവന്‍റെ രക്തം മനുഷ്യന്‍ചൊരിയികൂം; ദൈവത്തിന്‍റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.
9:7 ആകയാല്‍ നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍; ഭൂമിയില്‍ അനവധിയായി പെറ്റു പെരുകുവിന്‍.
9:8 ദൈവം പിന്നെയും നോഹയോടും അവന്‍റെ പുത്രന്മാരോടും അരുളിച്ചെയ്തതു:
9:9 ഞാന്‍, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും
9:10 ഭൂമിയില്‍ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തില്‍നിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു.
9:11 ഇനി സകലജഡവും ജലപ്രളയത്താല്‍ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന്‍ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാന്‍നിങ്ങളോടു ഒരു നിയമം ചെയ്യുന്നു.
9:12 പിന്നെയും ദൈവം അരുളിച്ചെയ്തതു: ഞാനും നിങ്ങളും നിങ്ങളോടു കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മില്‍ തലമുറതലമുറയോളം സദാകാലത്തേകൂം ചെയ്യുന്ന നിയമത്തിന്‍റെ അടയാളം ആവിതു:
9:13 ഞാന്‍എന്‍റെ വില്ലു മേഘത്തില്‍ വെകൂന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരികൂം.
9:14 ഞാന്‍ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോള്‍ മേഘത്തില്‍ വില്ലു കാണും.
9:15 അപ്പോള്‍ ഞാനും നിങ്ങളും സര്‍വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്‍റെ നിയമം ഞാന്‍ഔര്‍കൂം; ഇനി സകല ജഡത്തെയും നശിപ്പിപ്പാന്‍വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.
9:16 വില്ലു മേഘത്തില്‍ ഉണ്ടാകും; ദൈവവും ഭൂമിയിലെ സര്‍വ്വ ജഡവുമായ സകല ജീവികളും തമ്മില്‍ എന്നേകൂമുള്ള നിയമം ഔര്‍ക്കേണ്ടതിന്നു ഞാന്‍അതിനെ നോകൂം.
9:17 ഞാന്‍ഭൂമിയിലുള്ള സര്‍വ്വ ജഡത്തോടും ചെയ്തിരികൂന്ന നിയമത്തിന്നു ഇതു അടയാളം എന്നും ദൈവം നോഹയോടു അരുളിച്ചെയ്തു.
9:18 പെട്ടകത്തില്‍നിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാര്‍ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്‍റെ പിതാവു.
9:19 ഇവര്‍ മൂവരും നോഹയുടെ പുത്രന്മാര്‍; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.
9:20 നോഹ കൃഷിചെയ്‍വാന്‍തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.
9:21 അവന്‍അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്‍റെ കൂടാരത്തില്‍ വസ്ത്രം നീങ്ങി കിടന്നു.
9:22 കനാന്‍റെ പിതാവായ ഹാം പിതാവിന്‍റെ നഗ്നത കണ്ടു വെളിയില്‍ ചെന്നു തന്‍റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.
9:23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളില്‍ ഇട്ടു വിമുഖരായി ചെന്നു പിതാവിന്‍റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവര്‍ പിതാവിന്‍റെ നഗ്നത കണ്ടില്ല.
9:24 നോഹ ലഹരിവിട്ടുണര്‍ന്നപ്പോള്‍ തന്‍റെ ഇളയ മകന്‍ചെയ്തതു അറിഞ്ഞു.
9:25 അപ്പോള്‍ അവന്‍: കനാന്‍ശപിക്കപ്പെട്ടവന്‍; അവന്‍തന്‍റെ സഹോദരന്മാര്‍കൂ അധമദാസനായ്തീരും എന്നു പറഞ്ഞു.
9:26 ശേമിന്‍റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍; കനാന്‍അവരുടെ ദാസനാകും.
9:27 ദൈവം യാഫെത്തിനെ വര്‍ദ്ധിപ്പിക്കട്ടെ; അവന്‍ശേമിന്‍റെ കൂടാരങ്ങളില്‍ വസികൂം; കനാന്‍അവരുടെ ദാസനാകും എന്നും അവന്‍പറഞ്ഞു.
9:28 ജലപ്രളയത്തിന്‍റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു.
9:29 നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍മരിച്ചു.
ഉല്‍പത്തി പുസ്തകം അധ്യായം 10
32
51
2006-03-31T17:58:58Z
Manjithkaini
1
10:1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്‍റെ ശേഷം അവര്‍കൂ പുത്രന്മാര്‍ ജനിച്ചു.
10:2 യാഫെത്തിന്‍റെ പുത്രന്മാര്‍: ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍, തൂബല്‍, മേശെക്, തീരാസ്.
10:3 ഗോമെരിന്‍റെ പുത്രന്മാര്‍: അസ്കെനാസ്, രീഫത്ത്, തോഗര്‍മ്മാ.
10:4 യാവാന്‍റെ പുത്രന്മാര്‍: എലീശാ, തര്‍ശീശ്, കിത്തീം, ദോദാനീം.
10:5 ഇവരാല്‍ ജാതികളുടെ ദ്വീപുകള്‍ അതതു ദേശത്തില്‍ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.
10:6 ഹാമിന്‍റെ പുത്രന്മാര്‍: കൂശ്, മിസ്രയീം, പൂത്ത്, കനാന്‍.
10:7 കൂശിന്‍റെ പുത്രന്മാര്‍: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാര്‍: ശെബയും ദെദാനും.
10:8 കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവന്‍ഭൂമിയില്‍ ആദ്യവീരനായിരുന്നു.
10:9 അവന്‍യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരന്‍എന്നു പഴഞ്ചൊല്ലായി.
10:10 അവന്‍റെ രാജ്യത്തിന്‍റെ ആരംഭം ശിനാര്‍ദേശത്തു ബാബേല്‍, ഏരെക്, അക്കാദ്, കല്‍നേ എന്നിവ ആയിരുന്നു.
10:11 ആ ദേശത്തനന്നു അശ്ശൂര്‍ പുറപ്പെട്ടു നീനവേ, രെഹോബത്ത് പട്ടണം, കാലഹ്,
10:12 നീനവേകൂം കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേശെന്‍എന്നിവ പണിതു.
10:13 മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം--
10:14 ഇവരില്‍നിന്നു ഫെലിസ്ഥ്യര്‍ ഉത്ഭവിച്ചു-- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
10:15 കനാന്‍തന്‍റെ ആദ്യജാതനായ സീദോന്‍, ഹേത്ത്,
10:16 യെബൂസ്യന്‍, അമോര്‍യ്യന്‍,
10:17 ഗിര്‍ഗ്ഗശ്യന്‍, ഹിവ്യന്‍, അര്‍ക്ക്യന്‍, സീന്യന്‍,
10:18 അര്‍വ്വാദ്യന്‍, സെമാര്‍യ്യന്‍, ഹമാത്യന്‍എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങള്‍ പരന്നു.
10:19 കനാന്യരുടെ അതിര്‍ സീദോന്‍തുടങ്ങി ഗെരാര്‍വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.
10:20 ഇവര്‍ അതതു ദേശത്തില്‍ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്‍റെ പുത്രന്മാര്‍.
10:21 ഏബെരിന്‍റെ പുത്രന്മാര്‍ക്കൊക്കെയും പിതാവും യാഫെത്തിന്‍റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാര്‍ ജനിച്ചു.
10:22 ശേമിന്‍റെ പുത്രന്മാര്‍: ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, അരാം.
10:23 അരാമിന്‍റെ പുത്രന്മാര്‍: ഊസ്, ഹൂള്‍, ഗേഥെര്‍, മശ്.
10:24 അര്‍പ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
10:25 ഏബെരിന്നു രണ്ടു പുത്രന്മാര്‍ ജനിച്ചു; ഒരുത്തുന്നു പേലെഗ് എന്നു പേര്‍; അവന്‍റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയതു; അവന്‍റെ സഹോദരന്നു യൊക്താന്‍എന്നു പേര്‍.
10:26 യൊക്താനോ: അല്മോദാദ്,
10:27 ശാലെഫ്, ഹസര്‍മ്മാവെത്ത്, യാരഹ്, ഹദോരാം,
10:28 ഊസാല്‍, ദിക്ളാ, ഔബാല്‍, അബീമയേല്‍,
10:29 ശെബാ, ഔഫീര്‍, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവര്‍ എല്ലാവരും യൊക്താന്‍റെ പുത്രന്മാര്‍ ആയിരുന്നു.
10:30 അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കന്‍മലയായ സെഫാര്‍വരെ ആയിരുന്നു.
10:31 ഇവര്‍ അതതു ദേശത്തില്‍ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്‍റെ പുത്രന്മാര്‍.
10:32 ഇവര്‍ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങള്‍. അവരില്‍നിന്നാകുന്നു ജലപ്രളയത്തിന്‍റെശേഷം ഭൂമിയില്‍ ജാതികള്‍ പിരിഞ്ഞുപോയതു.
ഉല്‍പത്തി പുസ്തകം അധ്യായം 11
33
153
2006-04-02T04:24:29Z
Manjithkaini
1
{{Navi|
Prev=ഉല്‍പത്തി പുസ്തകം അധ്യായം 10|
Next=ഉല്‍പത്തി പുസ്തകം അധ്യായം 12|
}}
11:1 ഭൂമിയില്‍ ഒക്കെയും ഒരേ ഭാഷയും ഒരേ വാകൂം ആയിരുന്നു.
11:2 എന്നാല്‍ അവര്‍ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാര്‍ദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു.
11:3 അവര്‍ തമ്മില്‍: വരുവിന്‍, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
11:4 വരുവിന്‍, നാം ഭൂതലത്തില്‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‍ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുകൂ ഒരു പേരുമുണ്ടാകൂക എന്നു അവര്‍ പറഞ്ഞു.
11:5 മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണോണ്ടതിന്നു യഹോവ ഇറങ്ങിവന്നു.
11:6 അപ്പോള്‍ യഹോവ: ഇതാ, ജനം ഒന്നു അവര്‍ക്കെല്ലാവര്‍കൂം ഭാഷയും ഒന്നു; ഇതും അവര്‍ ചെയ്തു തുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍നിരൂപികൂന്നതൊന്നും അവര്‍കൂ അസാദ്ധ്യമാകയില്ല.
11:7 വരുവിന്‍; നാം ഇറങ്ങിച്ചെന്നു, അവര്‍ തമ്മില്‍ ഭാഷതിരിച്ചറിയാതിരിപ്പാന്‍അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.
11:8 അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര്‍ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.
11:9 സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു.
11:10 ശേമിന്‍റെ വംശപാരമ്പര്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോള്‍ അവന്‍ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അര്‍പ്പക്ഷാദിനെ ജനിപ്പിച്ചു.
11:11 അര്‍പ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11:12 അര്‍പ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ശാലഹിനെ ജനിപ്പിച്ചു.
11:13 ശാലഹിനെ ജനിപ്പിച്ചശേഷം അര്‍പ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11:14 ശാലഹിന്നു മുപ്പതു വയസ്സായപ്പോള്‍ അവന്‍ഏബെരിനെ ജനിപ്പിച്ചു.
11:15 ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11:16 ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോള്‍ അവന്‍പേലെഗിനെ ജനിപ്പിച്ചു.
11:17 പേലെഗിനെ ജനിപ്പിച്ചശേഷം ഏബെര്‍ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11:18 പേലെഗിന്നു മുപ്പതു വയ്സായപ്പോള്‍ അവന്‍രെയൂവിനെ ജനിപ്പിച്ചു.
11:19 രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11:20 രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ശെരൂഗിനെ ജനിപ്പിച്ചു.
11:21 ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11:22 ശെരൂഗിന്നു മുപ്പതു വയസ്സായപ്പോള്‍ അവന്‍നാഹോരിനെ ജനിപ്പിച്ചു.
11:23 നാഹോരിനെ ജനിപ്പിച്ചശേഷം ശേരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11:24 നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ അവന്‍തേരഹിനെ ജനിപ്പിച്ചു.
11:25 തേരഹിനെ ജനിപ്പിച്ചശേഷം നാഹോര്‍ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11:26 തേരഹിന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍അബ്രാം, നാഹോര്‍, ഹാരാന്‍എന്നിവരെ ജനിപ്പിച്ചു.
11:27 തേരഹിന്‍റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാന്‍ലോത്തിനെ ജനിപ്പിച്ചു.
11:28 എന്നാല്‍ ഹാരാന്‍തന്‍റെ ജന്മദേശത്തുവെച്ചു, കല്‍ദയരുടെ ഒരു പട്ടണമായ ഊരില്‍വെച്ചു തന്നേ, തന്‍റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.
11:29 അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്‍റെ ഭാര്യെകൂ സാറായി എന്നും നാഹോരിന്‍റെ ഭാര്യെകൂ മില്‍ക്കാ എന്നും പേര്‍. ഇവള്‍ മില്‍ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്‍റെ മകള്‍ തന്നെ.
11:30 സാറായി മച്ചിയായിരുന്നു; അവള്‍കൂ സന്തതി ഉണ്ടായിരുന്നില്ല.
11:31 തേരഹ് തന്‍റെ മകനായ അബ്രാമിനെയും ഹാരാന്‍റെ മകനായ തന്‍റെ പൌത്രന്‍ലോത്തിനെയും തന്‍റെ മകനായ അബ്രാമിന്‍റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ദേശത്തേകൂ പോകുവാന്‍പുറപ്പെട്ടു; അവര്‍ ഹാരാന്‍വരെ വന്നു അവിടെ പാര്‍ത്തു.
11:32 തേരഹിന്‍റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനില്‍വെച്ചു മരിച്ചു.
ഓമനത്തിങ്കള്‍ക്കിടാവോ...
36
61
2006-04-01T00:17:14Z
192.94.38.34
Added categories
'''കവി:''' ഇരയിമ്മന്‍ തമ്പി
:ഓമനത്തിങ്കള്‍ക്കിടാവോ - നല്ല
:കോമളത്താമരപ്പൂവോ
:പൂവില്‍ നിറഞ്ഞ മധുവോ - പരി-
:പൂര്‍ണ്ണേന്ദു തന്റെ നിലാവോ
:പുത്തന്‍ പവിഴക്കൊടിയോ - ചെറു-
:തത്തകള്‍ കൊഞ്ചും മൊഴിയോ
:ചാഞ്ചാടിയാടും മയിലോ - മൃദു-
:പഞ്ചമം പാടും കുയിലോ
:തുള്ളുമിളമാന്‍ കിടാവോ - ശോഭ
:കൊള്ളുന്നൊരന്നക്കൊടിയോ
:ഈശ്വരന്‍ തന്ന നിധിയോ - പര-
:മേശ്വരിയേന്തും കിളിയോ
:പാരിജാതത്തിന്‍ തളിരോ - എന്റെ
:ഭാഗ്യദ്രുമത്തിന്‍ ഫലമോ
:വാത്സല്യരത്നത്തെ വയ്പാന്‍ - മമ
:വാച്ചൊരു കാഞ്ചനച്ചെപ്പോ
:ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
:രുട്ടത്തു വെച്ച വിളക്കോ
:കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും
:കേടുവരാതുള്ള മുത്തോ
:ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള
:മാര്‍ത്താണ്ഡദേവപ്രഭയോ
:സൂക്തിയില്‍ കണ്ട പൊരുളോ - അതി-
:സൂക്ഷ്മമാം വീണാരവമോ
:വമ്പിച്ച സന്തോഷവല്ലി - തന്റെ
:കൊമ്പതില്‍ പൂത്ത പൂവല്ലി
:പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി-
:ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ
:കസ്തൂരി തന്റെ മണമോ - നല്ല
:സത്തുക്കള്‍ക്കുള്ള ഗുണമോ
:പൂമണമേറ്റൊരു കാറ്റോ - ഏറ്റം
:പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
:കാച്ചിക്കുറുക്കിയ പാലോ - നല്ല
:ഗന്ധമെഴും പനിനീരോ
:നന്മ വിളയും നിലമോ - ബഹു-
:ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
:ദാഹം കളയും ജലമോ - മാര്‍ഗ്ഗ-
:ഖേദം കളയും തണലോ
:വാടാത്ത മല്ലികപ്പൂവോ - ഞാനും
:തേടിവെച്ചുള്ള ധനമോ
:കണ്ണിന്നു നല്ല കണിയോ - മമ
:കൈവന്ന ചിന്താമണിയോ
:ലാവണ്യപുണ്യനദിയോ - ഉണ്ണി-
:ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ
:ലക്ഷ്മീഭഗവതി തന്റെ - തിരു-
:നെറ്റിമേലിട്ട കുറിയോ
:എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി-
:ലിങ്ങനെ വേഷം ധരിച്ചോ
:പദ്മനാഭന്‍ തന്‍ കൃപയോ - ഇനി
:ഭാഗ്യം വരുന്ന വഴിയോ
[[Category:കവിത]]
[[Category:താരാട്ടു്]]
Help:Contents
37
60
2006-03-31T23:21:20Z
Cibu
2
== പുതിയൊരു പേജുണ്ടാക്കുവാന്‍ ==
<inputbox>
type=create
width=45
</inputbox>
അദ്ധ്യാത്മരാമായണം
38
85
2006-04-01T07:43:13Z
Peringz
3
== അദ്ധ്യാത്മരാമായണം (കിളിപ്പാട്ടു്) ==
കവി: [[W:തുഞ്ചത്ത് എഴുത്തച്ഛന്‍|തുഞ്ചത്തു് എഴുത്തച്ഛന്‍]]
[[Image:Raamaayanam.gif|right|float|thumb|200px|രാമായണം]]
ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ(ജീവേശ്വരബന്ധം)ത്തെക്കുറിച്ചു വിവരിക്കുന്നതിനാല്‍ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവന്‍ പാര്‍വ്വതിക്കു വിവരിച്ചുകൊടുത്ത രാമായണംകഥ എഴുത്തച്ഛന്‍ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട് കിളിപ്പാട്ടെന്നു വ്യവഹരിച്ചുപോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ് ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിര്‍വിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.
അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങള്‍ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ദാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമന്‍ രാവണനെ ജയിക്കുന്നതു് യുദ്ധകാണ്ഡത്തിലുമായി വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു.
*[[ബാലകാണ്ഡം]]
*[[അയോദ്ധ്യാകാണ്ഡം]]
*[[ആരണ്യകാണ്ഡം]]
*[[കിഷ്കിന്ദാകാണ്ഡം]]
*[[സുന്ദരകാണ്ഡം]]
*[[യുദ്ധകാണ്ഡം]]
Image:Raamaayanam.gif
39
65
2006-04-01T06:37:28Z
Peringz
3
രാമായണം
രാമായണം
ബാലകാണ്ഡം
40
158
2006-04-02T05:56:47Z
213.42.2.28
'''ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു'''
രാമാദികളുടെ ബാല്യകാലത്തെപ്പറ്റി പ്രതിപാദിക്കുന്ന ഈ ഭാഗത്തിന് ബാലകാണ്ഡം എന്ന പേര്‍ അന്വര്‍ത്ഥമാണ്.
:ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
:ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
:ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
:ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
:ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
:ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
:ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
:ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
:നാരായണായ നമോ നാരായണായ നമോ
:നാരായണായ നമോ നാരായണായ നമഃ
:ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
:ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
:ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
:ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍.
:*[[ഇഷ്ടദേവതാവന്ദനം]]
:*[[രാമായണമാഹാത്മ്യം]]
:*[[ഉമാമഹേശ്വരസംവാദം]]
:*[[ഹനുമാനു തത്ത്വോപദേശം]]
:*[[ശിവന്‍ കഥ പറയുന്നു]]
:*[[പുത്രലാഭാലോചന]]
:*[[ശ്രീരാമാവതാരം]]
:*[[കൌസല്യാസ്തുതി]]
:*[[ബാല്യവും കൌമാരവും]]
:*[[വിശ്വാമിത്രന്റെ യാഗരക്ഷ]]
:*[[താടകവധം]]
:*[[അഹല്യാമോക്ഷം]]
:*[[അഹല്യാസ്തുതി]]
[[Category:ഇതിഹാസങ്ങള്‍]]
[[Category:രാമായണം]]
[[Category:കാവ്യം]]
കൃഷ്ണഗാഥ
41
182
2006-05-06T10:04:07Z
Kevin
6
=വിഷയാനുക്രമണിക=
#ഒന്നാം ഭാഗം
##[[കൃഷ്ണോല്പത്തി]]
##[[പൂതനാമോക്ഷം]]
##[[ഉല്ലൂഖലബന്ധനം]]
##[[വത്സസ്തേയം]]
##[[കാളിയമര്‍ദ്ദനം]]
##[[ഗ്രീഷ്മവര്‍ണ്ണനം]]
##[[പ്രാവൃഡ്വര്‍ണ്ണനം]]
##[[ശരദ്വര്‍ണ്ണനം]]
##[[ഹേമന്തവര്‍ണ്ണനം]]
##[[ഹേമന്തലീല]]
##[[വിപ്രപത്ന്യനുഗ്രഹലീല]]
##[[ഗോവര്‍ദ്ധനോദ്ധരണം]]
##[[നന്ദമോക്ഷം]]
##[[വേണുഗാനം]]
##[[ഗോപികാദുഃഖം]]
##[[രാസക്രീഡ]]
##[[കംസമന്ത്രം]]
##[[അക്രൂരാഗമനം]]
#രണ്ടാം ഭാഗം
##[[കംസസല്‍ഗതി]]
##[[ഗുരുദക്ഷിണ]]
##[[ഉദ്ധവദൂത്]]
##[[അക്രൂരദൂത്യം]]
##[[ജരാസന്ധയുദ്ധം]]
##[[രുക്മിണീസ്വയംവരം]]
##[[ശംബരവധം]]
##[[സ്യമന്തകം]]
##[[നരകാസുരവധം]]
##[[രുക്മീവധം]]
##[[ബാണയുദ്ധം]]
##[[നൃഗമോക്ഷം]]
##[[ബലഭദ്രഗമനം]]
##[[പൌണ്ഡ്രകവധം]]
##[[സാംബോദ്വാഹം]]
##[[നാരദപരീക്ഷ]]
##[[ഖാണ്ഡവദാഹം]]
##[[രാജസൂയം]]
##[[സാല്വവധം]]
##[[സീരിണസ്സല്‍ക്കഥ]]
##[[കുചേലഗതി]]
##[[തീര്‍ത്ഥയാത്ര]]
##[[കുമാരഷള്‍ക്കാനയനം]]
##[[സൌഭദ്രികകഥ]]
##[[വൃകാസുരകഥ]]
##[[ഭൃഗുപരീക്ഷ]]
##[[സന്താനഗോപാലം]]
##[[രാജ്യസ്ഥിതികഥ]]
##[[സ്വര്‍ഗ്ഗാരോഹണം]]
[[Category:കാവ്യം]]
[[Category:കൃഷ്ണഗാഥ]]
ഇഷ്ടദേവതാവന്ദനം
42
69
2006-04-01T06:50:46Z
Peringz
3
:കാരണനായ ഗണനായകന്‍ ബ്രഹ്‌മാത്മകന്‍
:കാരുണ്യമൂര്‍ത്തി ശിവശക്തിസംഭവന്‍ ദേവന്‍
:വാരണമുഖന്‍ മമ പ്രാരബ്ധവിഘ്നങ്ങളെ
:വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍.
:വാണീടുകനാരതമെന്നുടെ നാവുതന്മേല്‍
:വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ!
:
:നാണമെന്നിയേ മുദാ നാവിന്മേല്‍ നടനംചെ-
:യ്‌കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരന്‍
:വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ!
:വാരിധിതന്നില്‍ തിരമാലകളെന്നപോലെ
:ഭാരതീ ! പദാവലി തോന്നേണം കാലേ കാലേ
:പാരാതെ സലക്ഷണം മേന്മേല്‍ മംഗലശീലേ!
:
:വൃഷ്ണിവംശത്തില്‍ വന്നു കൃഷ്ണനായ‌്പിറന്നോരു
:വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
:വിഷ്ണുജോത്ഭവസുതനന്ദനപുത്രന്‍ വ്യാസന്‍
:വിഷ്ണു താന്‍തന്നെ വന്നു പിറന്ന തപോധനന്‍
:വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട
:കൃഷ്ണനാം പുരാണകര്‍ത്താവിനെ വണങ്ങുന്നേന്‍.
:
:നാന്മറനേരായ രാമായണം ചമയ്‌ക്കയാല്‍
:നാന്മുഖനുളളില്‍ ബഹുമാനത്തെ വളര്‍ത്തൊരു
:വാല്മീകികവിശ്രേഷ്‌ഠനാകിയ മഹാമുനി-
:താന്‍ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേന്‍,
:രാമനാമത്തെസ്സദാകാലവും ജപിച്ചീടും
:കാമനാശനനുമാവല്ലഭന്‍ മഹേശ്വരന്‍
:ശ്രീമഹാദേവന്‍ പരമേശ്വരന്‍ സര്‍വ്വേശ്വരന്‍
:മാമകേ മനസി വാണീടുവാന്‍ വന്ദിക്കുന്നേന്‍.
:
:വാരിജോത്ഭവനാദിയാകിയ ദേവന്മാരും
:നാരദപ്രമുഖന്മാരാകിയ മുനികളും
:വാരിജശരാരാതിപ്രാണനാഥയും മമ
:വാരിജമകളായ ദേവിയും തുണയ്‌ക്കേണം.
:കാരണഭൂതന്മാരാം ബ്രാഹ്‌മണരുടെ ചര-
:ണാരുണാംബുജലീനപാംസുസഞ്ചയം മമ
:ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്തു
:ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍.
:
:ആധാരം നാനാജഗന്മയനാം ഭഗവാനും
:വേദമെന്നല്ലോ ഗുരുനാഥന്‍താനരുള്‍ചെയ്തു;
:വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു
:ഭൂദേവപ്രവരന്മാര്‍ തദ്വരശാപാദികള്‍
:ധാതൃശങ്കരവിഷ്ണുപ്രമുഖന്മാര്‍ക്കും മതം,
:വേദജ്ഞോത്തമന്മാര്‍മാഹാത്മ്യങ്ങളാര്‍ക്കു ചൊല്ലാം?
:പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്‌മ-
:പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാന്‍
:വേദസമ്മിതമായ് മുമ്പുളള ശ്രീരാമായണം
:ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍.
:വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം
:ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്‌ക്കേണം.
:സുരസംഹതിപതി തദനു സ്വാഹാപതി
:വരദന്‍ പിതൃപതി നിരൃതി ജലപതി
:തരസാ സദാഗതി സദയം നിധിപതി
:കരുണാനിധി പശുപതി നക്ഷത്രപതി
:സുരവാഹിനീപതിതനയന്‍ ഗണപതി
:സുരവാഹിനീപതി പ്രമഥഭൂതപതി
:ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി
:ജഗതി ചരാചരജാതികളായുളേളാരും
:അഗതിയായോരടിയന്നനുഗ്രഹിക്കേണ-
:മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേന്‍.
:
:അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍
:മല്‍ഗുരുനാഥനനേകാന്തേവാസികളോടും
:ഉള്‍ക്കുരുന്നിങ്കല്‍ വാഴ്‌ക രാമരാമാചാര്യനും
:മുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുളേളാരും.
രാമായണമാഹാത്മ്യം
43
71
2006-04-01T07:00:15Z
Peringz
3
:ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
:നൂറുകോടിഗ്രന്ഥമു,ണ്ടില്ലതു ഭൂമിതന്നില്‍
:രാമനാമത്തെജ്ജപിച്ചോരു കാട്ടാളന്‍ മുന്നം
:മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
:ഭൂമിയിലുളള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി
:ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുള്‍ചെയ്തു. 80
:വീണാപാണിയുമുപദേശിച്ചു രാമായണം
:വാണിയും വാല്മീകിതന്‍ നാവിന്മേല്‍ വാണീടിനാള്‍.
:വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വാന്‍
:നാണമാകുന്നുതാനുമതിനെന്താവതിപ്പോള്‍?
:വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നതോര്‍ത്തു
:ചേതസി സര്‍വം ക്ഷമിച്ചീടുവിന്‍ കൃപയാലെ.
:അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
:തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
:അദ്ധ്യായനംചെയ്തീടും മര്‍ത്ത്യജന്മികള്‍ക്കെല്ലാം
:മുക്തിസാധിക്കുമസന്ദിഗ്‌ദ്ധമിജ്ജന്മംകൊണ്ടേ. 90
:ഭക്തികൈക്കൊണ്ടു കേട്ടുകൊളളുവിന്‍ ചൊല്ലീടുവ-
:നെത്രയും ചുരുക്കി ഞാന്‍ രാമമാഹാത്മ്യമെല്ലാം.
:ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍
:ബദ്ധരാകിലുമുടന്‍ മുക്തരായ് വന്നുകൂടും.
:ധാത്രീഭാരത്തെത്തീര്‍പ്പാന്‍ ബ്രഹ്‌മാദിദേവഗണം
:പ്രാര്‍ത്ഥിച്ചു ഭക്തിപൂര്‍വ്വം സ്തോത്രംചെയ്തതുമൂലം
:ദുഗ്‌ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
:മെത്തമേല്‍ യോഗനിദ്രചെയ്തീടും നാരായണന്‍
:ധാത്രീമണ്ഡലംതന്നില്‍ മാര്‍ത്താണ്ഡകുലത്തിങ്കല്‍
:ധാത്രീന്ദ്രവീരന്‍ ദശരഥനു തനയനായ് 100
:രാത്രിചാരികളായ രാവണാദികള്‍തമ്മെ
:മാര്‍ത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരുശേഷം
:ആദ്യമാം ബ്രഹ്‌മത്വംപ്രാപിച്ച വേദാന്തവാക്യ-
:വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേന്‍.
ഉമാമഹേശ്വരസംവാദം
44
72
2006-04-01T07:02:27Z
Peringz
3
:കൈലാസാചലേ സൂര്യകോടിശോഭിതേ വിമ-
:ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്‌ഠം
:ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
:നീലലോഹിതം നിജ ഭര്‍ത്താരം വിശ്വേശ്വരം
:വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി
:സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെഃ 110
:"സര്‍വാത്മാവായ നാഥ! പരമേശ്വര! പോറ്റീ !
:സര്‍വ്വലോകാവാസ ! സര്‍വ്വേശ്വര! മഹേശ്വരാ!
:ശര്‍വ! ശങ്കര! ശരണാഗതജനപ്രിയ!
:സര്‍വ്വദേവേശ ! ജഗന്നായക! കാരുണ്യാബ്ധേ!
:അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
:മെത്രയും മഹാനുഭാവന്മാരായുളള ജനം
:ഭക്തിവിശ്വാസശുശ്രൂഷാദികള്‍ കാണുന്തോറും
:ഭക്തന്മാര്‍ക്കുപദേശംചെയ്തീടുമെന്നു കേള്‍പ്പു.
:ആകയാല്‍ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
:ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു. 120
:കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍
:ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം.
:തത്ത്വഭേദങ്ങള്‍ വിജ്ഞാനജ്ഞാനവൈരാഗ്യാദി
:ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും
:ക്ഷേത്രോപവാസഫലം യാഗാദികര്‍മ്മഫലം
:തീര്‍ത്ഥസ്നാനാദിഫലം ദാനധര്‍മ്മാദിഫലം
:വര്‍ണ്ണധര്‍മ്മങ്ങള്‍ പുനരാശ്രമധര്‍മ്മങ്ങളു-
:മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം
:നിന്തിരുവടിയരുള്‍ചെയ്തു കേട്ടതുമൂലം
:സന്തോഷമകതാരിലേറ്റവുമുണ്ടായ്‌വന്നു. 130
:ബന്ധമോക്ഷങ്ങളുടെ കാരണം കേള്‍ക്കമൂല-
:മന്ധത്വം തീര്‍ന്നുകൂടി ചേതസി ജഗല്‍പതേ!
:ശ്രീരാമദേവന്‍തന്റെ മാഹാത്മ്യം കേള്‍പ്പാനുളളില്‍
:പാരമാഗ്രഹമുണ്ടു, ഞാനതിന്‍ പാത്രമെങ്കില്‍
:കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ-
:മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊല്‍വാന്‍."
:
:ഈശ്വരി കാര്‍ത്ത്യായനി പാര്‍വ്വതി ഭഗവതി
:ശാശ്വതനായ പരമേശ്വരനോടീവണ്ണം
:ചോദ്യംചെയ്തതു കേട്ടു തെളിഞ്ഞു ദേവന്‍ ജഗ-
:ദാദ്യനീശ്വരന്‍ മന്ദഹാസംപൂണ്ടരുള്‍ചെയ്തുഃ 140
:"ധന്യേ! വല്ലഭേ! ഗിരികന്യേ! പാര്‍വ്വതീ! ഭദ്രേ!
:നിന്നോളമാര്‍ക്കുമില്ല ഭഗവത്ഭക്തി നാഥേ!
:ശ്രീരാമദേവതത്വം കേള്‍ക്കേണമെന്നു മന-
:താരിലാകാംക്ഷയുണ്ടായ്‌വന്നതു മഹാഭാഗ്യം.
:മുന്നമെന്നോടിതാരും ചോദ്യംചെയ്തീല, ഞാനും
:നിന്നാണെ കേള്‍പ്പിച്ചതില്ലാരെയും ജീവനാഥേ!
:അത്യന്തം രഹസ്യമായുളെളാരു പരമാത്മ-
:തത്വാര്‍ത്ഥമറികയിലാഗ്രഹമുണ്ടായതും
:ഭക്ത്യതിശയം പുരുഷോത്തമന്‍തങ്കലേറ്റം
:നിത്യവും ചിത്തകാമ്പില്‍ വര്‍ദ്ധിക്കതന്നെ മൂലം. 150
:ശ്രീരാമപാദാംബുജം വന്ദിച്ചു സംക്ഷേപിച്ചു
:സാരമായുളള തത്വം ചൊല്ലുവന്‍ കേട്ടാലും നീ.
:
:ശ്രീരാമന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി
:പുരുഷന്‍ പ്രകൃതിതന്‍കാരണനേകന്‍ പരന്‍
:പുരുഷോത്തമന്‍ ദേവനനന്തനാദിനാഥന്‍
:ഗുരുകാരുണ്യമൂര്‍ത്തി പരമന്‍ പരബ്രഹ്‌മം
:ജഗദുത്ഭവസ്ഥിതിപ്രളയകര്‍ത്താവായ
:ഭഗവാന്‍ വിരിഞ്ചനാരായണശിവാത്മകന്‍
:അദ്വയനാദ്യനജനവ്യയനാത്മാരാമന്‍
:തത്ത്വാത്മാ സച്ചിന്മയന്‍ സകളാത്മകനീശന്‍ 160
:മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍
:മാനസം മായാതമസ്സംവൃതമാകമൂലം.
:സീതാരാഘവമരുല്‍സൂനുസംവാദം മോക്ഷ-
:സാധനം ചൊല്‍വന്‍ നാഥേ! കേട്ടാലും തെളിഞ്ഞു നീ.
:
:എങ്കിലോ മുന്നം ജഗന്നായകന്‍ രാമദേവന്‍
:പങ്കജവിലോചനന്‍ പരമാനന്ദമൂര്‍ത്തി
:ദേവകണ്ടകനായ പങ്‌ക്തികണ്‌ഠനെക്കൊന്നു
:ദേവിയുമനുജനും വാനരപ്പടയുമായ്
:സത്വരമയോദ്ധ്യപുക്കഭിഷേകവും ചെയ്തു
:സത്താമാത്രാത്മാ സകലേശനവ്യയന്‍ നാഥന്‍ 170
:മിത്രപുത്രാദികളാം മിത്രവര്‍ഗ്ഗത്താലുമ-
:ത്യുത്തമന്മാരാം സഹോദരവീരന്മാരാലും
:കീകസാത്മജാസുതനാം വിഭീഷണനാലും
:ലോകേശാത്മജനായ വസിഷ്‌ഠാദികളാലും
:സേവ്യനായ് സൂര്യകോടിതുല്യതേജസാ ജഗ-
:ച്ഛ്‌റാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു
:നിര്‍മ്മലമണിലസല്‍കാഞ്ചനസിംഹാസനേ
:തന്മായാദേവിയായ ജാനകിയോടുംകൂടി
:സാനന്ദമിരുന്നരുളീടുന്നനേരം പര-
:മാനന്ദമൂര്‍ത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ 180
:വന്ദിച്ചുനില്‌ക്കുന്നൊരു ഭക്തനാം ജഗല്‍പ്രാണ-
:നന്ദനന്‍തന്നെത്തൃക്കണ്‍പാര്‍ത്തു കാരുണ്യമൂര്‍ത്തി
:മന്ദഹാസവുംപൂണ്ടു സീതയോടരുള്‍ചെയ്തുഃ
:"സുന്ദരരൂപേ! ഹനുമാനെ നീ കണ്ടായല്ലീ?
:നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവന്‍-
:തന്നുളളിലഭേദയായുളേളാരു ഭക്തി നാഥേ!
:ധന്യേ! സന്തതം പരമാത്മജ്ഞാനത്തെയൊഴി-
:ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ.
:നിര്‍മ്മലനാത്മജ്ഞാനത്തിന്നിവന്‍ പാത്രമത്രേ
:നിര്‍മ്മമന്‍ നിത്യബ്രഹ്‌മചാരികള്‍മുമ്പനല്ലോ. 190
:കല്‍മഷമിവനേതുമില്ലെന്നു ധരിച്ചാലും
:തന്മനോരഥത്തെ നീ നല്‌കണം മടിയാതെ.
:നമ്മുടെ തത്ത്വമിവന്നറിയിക്കേണമിപ്പോള്‍
:ചിന്മയേ! ജഗന്മയേ! സന്മയേ! മായാമയേ!
:ബ്രഹ്‌മോപദേശത്തിനു ദുര്‍ല്ലഭം പാത്രമിവന്‍
:ബ്രഹ്‌മജ്ഞാനാര്‍ത്ഥികളിലുത്തമോത്തമനെടോ!"
ഹനുമാനു തത്ത്വോപദേശം
45
74
2006-04-01T07:17:38Z
Peringz
3
:ശ്രീരാമദേവനേവമരുളിച്ചെയ്തനേരം
:മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവിഃ
:"വീരന്മാര്‍ ചൂടും മകുടത്തിന്‍ നായകക്കല്ലേ!
:ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ. 200
:സച്ചിദാനന്ദമേകമദ്വയം പരബ്രഹ്‌മം
:നിശ്ചലം സര്‍വ്വോപാധിനിര്‍മ്മുക്തം സത്താമാത്രം
:നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
:നിശ്ചയിച്ചാലുമുളളില്‍ ശ്രീരാമദേവനെ നീ.
:നിര്‍മ്മലം നിരഞ്ജനം നിര്‍ഗ്ഗുണം നിര്‍വികാരം
:സന്മയം ശാന്തം പരമാത്മാനം സദാനന്ദം
:ജന്മനാശാദികളില്ലാതൊരു വസ്തു പര-
:ബ്രഹ്‌മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.
:സര്‍വ്വകാരണം സര്‍വവ്യാപിനം സര്‍വാത്മാനം
:സര്‍വജ്ഞം സര്‍വേശ്വരം സര്‍വസാക്ഷിണം നിത്യം 210
:സര്‍വദം സര്‍വാധാരം സര്‍വദേവതാമയം
:നിര്‍വികാരാത്മാ രാമദേവനെന്നറിഞ്ഞാലും.
:എന്നുടെ തത്ത്വമിനിച്ചൊല്ലീടാമുളളവണ്ണം
:നിന്നോടു,ഞാന്‍താന്‍ മൂലപ്രകൃതിയായതെടോ.
:എന്നുടെ പതിയായ പരമാത്മാവുതന്റെ
:സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു.
:തത്സാന്നിദ്ധ്യംകൊണ്ടെന്നാല്‍ സൃഷ്ടമാമവയെല്ലാം
:തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം.
:തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
:തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ. 220
:ഭൂമിയില്‍ ദിനകരവംശത്തിലയോദ്ധ്യയില്‍
:രാമനായ് സര്‍വ്വേശ്വരന്‍താന്‍ വന്നു പിറന്നതും
:ആമിഷഭോജികളെ വധിപ്പാനായ്‌ക്കൊണ്ടു വി-
:ശ്വാമിത്രനോടുംകൂടെയെഴുന്നളളിയകാലം
:ക്രൂദ്ധയായടുത്തൊരു ദുഷ്ടയാം താടകയെ-
:പ്പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം
:ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു
:സിദ്ധസങ്കല്‍പനായ കൌശികമുനിയോടും
:മൈഥിലരാജ്യത്തിനായ്‌ക്കൊണ്ടു പോകുന്നനേരം
:ഗൌതമപത്നിയായോരഹല്യാശാപം തീര്‍ത്തു 230
:പാദപങ്കജം തൊഴുതവളെയനുഗ്രഹി-
:ച്ചാദരപൂര്‍വ്വം മിഥിലാപുരമകംപുക്കു
:മുപ്പുരവൈരിയുടെ ചാപവും മുറിച്ചുടന്‍
:മല്‍പാണിഗ്രഹണവുംചെയ്തു പോരുന്നനേരം
:മുല്‍പ്പുക്കുതടുത്തോരു ഭാര്‍ഗ്ഗവരാമന്‍തന്റെ
:ദര്‍പ്പവുമടക്കി വമ്പോടയോദ്ധ്യയും പുക്കു
:ദ്വാദശസംവത്സരമിരുന്നു സുഖത്തോടെ
:താതനുമഭിഷേകത്തിന്നാരംഭിച്ചാനതു
:മാതാവു കൈകേയിയും മുടക്കിയതുമൂലം
:ഭ്രാതാവാകിയ സുമിത്രാത്മജനോടുംകൂടെ 240
:ചിത്രകൂടം പ്രാപിച്ചു വസിച്ചകാലം താതന്‍
:വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം
:ചിത്തശോകത്തോടുദകക്രിയാദികള്‍ ചെയ്തു
:ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്
:ദണ്ഡകാരണ്യംപുക്കകാലത്തു വിരാധനെ
:ഖണ്ഡിച്ചു കുഭോത്ഭവനാമഗസ്ത്യനെക്കണ്ടു
:പണ്ഡിതന്മാരാം മുനിമാരോടു സത്യംചെയ്തു
:ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാന്‍
:പുക്കിതു പഞ്ചവടി തത്ര വാണീടുംകാലം
:പുഷ്‌കരശരപരവശയായ് വന്നാളല്ലോ 250
:രക്ഷോനായകനുടെ സോദരി ശൂര്‍പ്പണഖാ;
:ലക്ഷ്മണനവളുടെ നാസികാച്ഛേദംചെയ്തു.
:ഉന്നതനായ ഖരന്‍ കോപിച്ചു യുദ്ധത്തിന്നായ്-
:വന്നിതു പതിന്നാലുസഹസ്രം പടയോടും,
:കോന്നിതു മൂന്നേമുക്കാല്‍നാഴികകൊണ്ടുതന്നെ;
:പിന്നെശ്ശൂര്‍പ്പണഖ പോയ് രാവണനോടു ചൊന്നാള്‍.
:മായയാ പൊന്മാനായ് വന്നോരു മാരീചന്‍തന്നെ-
:സ്സായകംപ്രയോഗിച്ചു സല്‍ഗതികൊടുത്തപ്പോള്‍
:മായാസീതയെക്കൊണ്ടു രാവണന്‍ പോയശേഷം
:മായാമാനുഷന്‍ ജടായുസ്സിനു മോക്ഷം നല്‌കി. 260
:രാക്ഷസവേഷം പൂണ്ട കബന്ധന്‍തന്നെക്കൊന്നു
:മോക്ഷവും കൊടുത്തു പോയ് ശബരിതന്നെക്കണ്ടു.
:മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ
:മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം.
:തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുംകൂടി
:മിത്രനന്ദനനായ സുഗ്രീവന്‍തന്നെക്കണ്ടു
:മിത്രമായിരിപ്പൂതെന്നന്യോന്യം സഖ്യം ചെയ്തു
:വൃത്രാരിപുത്രനായ ബാലിയെ വധംചെയ്തു
:സീതാന്വേഷണംചെയ്തു ദക്ഷിണജലധിയില്‍
:സേതുബന്ധനം ലങ്കാമര്‍ദ്ദനം പിന്നെശ്ശേഷം 270
:പുത്രമിത്രാമാത്യഭൃത്യാദികളൊടുംകൂടി
:യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ
:ശസ്ത്രേണ വധംചെയ്തു രക്ഷിച്ചു ലോകത്രയം
:ഭക്തനാം വിഭീഷണന്നഭിഷേകവുംചെയ്തു
:പാവകന്തങ്കല്‍ മറഞ്ഞിരുന്നൊരെന്നെപ്പിന്നെ
:പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു
:പാവകനോടു വാങ്ങി പുഷ്പകം കരയേറി
:ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം
:രാജ്യത്തിന്നഭിഷേകംചെയ്തു ദേവാദികളാല്‍
:പൂജ്യനായിരുന്നരുളീടിനാന്‍ ജഗന്നാഥന്‍. 280
:യാജ്യനാം നാരായണന്‍ ഭക്തിയുളളവര്‍ക്കു സാ-
:യൂജ്യമാം മോക്ഷത്തെ നല്‌കീടിനാന്‍ നിരഞ്ജനന്‍.
:ഏവമാദികളായ കര്‍മ്മങ്ങള്‍ തന്റെ മായാ-
:ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം.
:രാമനാം ജഗല്‍ഗുരു നിര്‍ഗുണന്‍ ജഗദഭി-
:രാമനവ്യയനേകനാനന്ദാത്മകനാത്മാ-
:രാമനദ്വയന്‍ പരന്‍ നിഷ്‌കളന്‍ വിദ്വദ്‌ഭൃംഗാ-
:രാമനച്യുതന്‍ വിഷ്ണുഭഗവാന്‍ നാരായണന്‍
:ഗമിക്കെന്നതും പുനരിരിക്കെന്നതും കിഞ്ചില്‍
:ഭ്രമിക്കെന്നതും തഥാ ദുഃഖിക്കെന്നതുമില്ല. 290
:നിര്‍വികാരാത്മാ തേജോമയനായ് നിറഞ്ഞൊരു
:നിര്‍വൃതനൊരുവസ്തു ചെയ്‌കയില്ലൊരുനാളും.
:നിര്‍മ്മലന്‍ പരിണാമഹീനനാനന്ദമൂര്‍ത്തി
:ചിന്മയന്‍ മായാമയന്‍തന്നുടെ മായാദേവി
:കര്‍മ്മങ്ങള്‍ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു
:തന്മായാഗുണങ്ങളെത്താനനുസരിക്കയാല്‍."
:അഞ്ജനാതനയനോടിങ്ങനെ സീതാദേവി
:കഞ്ജലോചനതത്ത്വമുപദേശിച്ചശേഷം
:അഞ്ജസാ രാമദേവന്‍ മന്ദഹാസവുംചെയ്തു
:മഞ്ജുളവാചാ പുനരവനോടുരചെയ്തുഃ 300
:"പരമാത്മാവാകുന്ന ബിംബത്തില്‍ പ്രതിബിംബം
:പരിചില്‍ കാണുന്നതു ജീവാത്മാവറികെടോ!
:തേജോരൂപിണിയാകുമെന്നുടെ മായതങ്കല്‍
:വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ!
:ഓരോരോ ജലാശയേ കേവലം മഹാകാശം
:നേരേ നീ കാണ്മീലയോ, കണ്ടാലുമതുപോലെ
:സാക്ഷാലുളെളാരു പരബ്രഹ്‌മമാം പരമാത്മാ
:സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ!
:തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥംകൊണ്ടു മമ
:തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താല്‍. 310
:മത്ഭക്തനായുളളവനിപ്പദമറിയുമ്പോള്‍
:മത്ഭാവം പ്രാപിച്ചീടുമില്ല സംശയമേതും.
:മത്ഭക്തിവിമുഖന്മാര്‍ ശാസ്‌ത്രഗര്‍ത്തങ്ങള്‍തോറും
:സത്ഭാവംകൊണ്ടു ചാടിവീണു മോഹിച്ചീടുന്നു.
:ഭക്തിഹീനന്മാര്‍ക്കു നൂറായിരം ജന്മംകൊണ്ടും
:സിദ്ധിക്കയില്ല തത്ത്വജ്ഞാനവും കൈവല്യവും.
:പരമാത്മാവാം മമ ഹൃദയം രഹസ്യമി-
:തൊരുനാളും മത്ഭക്തിഹീനന്മാരായ് മേവീടും
:നരന്മാരോടു പറഞ്ഞറിയിക്കരുതെടോ!
:പരമമുപദേശമില്ലിതിന്മീതെയൊന്നും." 320
:ശ്രീമഹാദേവന്‍ മഹാദേവിയോടരുള്‍ചെയ്ത
:രാമമാഹാത്മ്യമിദം പവിത്രം ഗുഹ്യതമം
:സാക്ഷാല്‍ ശ്രീരാമപ്രോക്തം വായുപുത്രനായ്‌ക്കൊണ്ടു
:മോക്ഷദം പാപഹരം ഹൃദ്യമാനന്ദോദയം
:സര്‍വ്വവേദാന്തസാരസംഗ്രഹം രാമതത്ത്വം
:ദിവ്യനാം ഹനുമാനോടുപദേശിച്ചതെല്ലാം
:ഭക്തിപൂണ്ടനാരതം പഠിച്ചീടുന്ന പുമാന്‍
:മുക്തനായ്‌വരുമൊരു സംശയമില്ല നാഥേ!
:ബ്രഹ്‌മഹത്യാദിദുരിതങ്ങളും ബഹുവിധം
:ജന്മങ്ങള്‍തോറുമാര്‍ജ്ജിച്ചുളളവയെന്നാകിലും 330
:ഒക്കവേ നശിച്ചുപോമെന്നരുള്‍ചെയ്തു രാമന്‍
:മര്‍ക്കടപ്രവരനോടെന്നതു സത്യമല്ലോ.
:ജാതിനിന്ദിതന്‍ പരസ്‌ത്രീധനഹാരി പാപി
:മാതൃഘാതകന്‍ പിതൃഘാതകന്‍ ബ്രഹ്‌മഹന്താ
:യോഗിവൃന്ദാപകാരി സുവര്‍ണ്ണസ്തേയി ദുഷ്ടന്‍
:ലോകനിന്ദിതനേറ്റമെങ്കിലുമവന്‍ ഭക്ത്യാ
:രാമനാമത്തെജ്ജപിച്ചീടുകില്‍ ദേവകളാ-
:ലാമോദപൂര്‍വം പൂജ്യനായ്‌വരുമത്രയല്ല
:യോഗീന്ദ്രന്മാരാല്‍പ്പോലുമലഭ്യമായ വിഷ്ണു-
:ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും. 340
:ഇങ്ങനെ മഹാദേവനരുള്‍ചെയ്തതു കേട്ടു
:തിങ്ങീടും ഭക്തിപൂര്‍വമരുള്‍ചെയ്തിതു ദേവിഃ
:"മംഗലാത്മാവേ! മമ ഭര്‍ത്താവേ! ജഗല്‍പതേ!
:ഗംഗാകാമുക! പരമേശ്വര! ദയാനിധേ!
:പന്നഗവിഭൂഷണ! ഞാനനുഗൃഹീതയായ്
:ധന്യയായ് കൃതാര്‍ത്ഥയായ് സ്വസ്ഥയായ്‌വന്നേനല്ലോ.
:ഛിന്നമായ്‌വന്നു മമ സന്ദേഹമെല്ലാമിപ്പോള്‍
:സന്നമായിതു മോഹമൊക്കെ നിന്നനുഗ്രഹാല്‍.
:നിര്‍മ്മലം രമാതത്ത്വാമൃതമാം രസായനം
:ത്വന്മുഖോദ്‌ഗളിതമാവോളം പാനംചെയ്താലും 350
:എന്നുളളില്‍ തൃപ്തിവരികെന്നുളളതില്ലയല്ലോ
:നിര്‍ണ്ണയമതുമൂലമൊന്നുണ്ടു ചൊല്ലുന്നു ഞാന്‍.
:സംക്ഷേപിച്ചരുള്‍ചെയ്തതേതുമേ മതിയല്ല
:സാക്ഷാല്‍ ശ്രീനാരായണന്‍തന്മാഹാത്മ്യങ്ങളെല്ലാം.
:കിംക്ഷണന്മാര്‍ക്ക് വിദ്യയുണ്ടാകയില്ലയല്ലോ
:കിങ്കണന്മാരായുളേളാര്‍ക്കര്‍ത്ഥമുണ്ടായ്‌വരാ
:കിമൃണന്മാര്‍ക്കു നിത്യസൌഖ്യവുമുണ്ടായ്‌വരാ,
:കിംദേവന്മാര്‍ക്കു ഗതിയും പുനരതുപോലെ.
:ഉത്തമമായ രാമചരിതം മനോഹരം
:വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ." 360
:ഈശ്വരന്‍ ദേവന്‍ പരമേശ്വരന്‍ മഹേശ്വര-
:നീശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം
:മന്ദഹാസവുംചെയ്തു ചന്ദ്രശേഖരന്‍ പരന്‍
:സുന്ദരഗാത്രി! കേട്ടുകൊളളുകെന്നരുള്‍ചെയ്തു.
:വേധാവുശതകോടി ഗ്രന്ഥവിസ്തരം പുരാ
:വേദസമ്മിതമരുള്‍ചെയ്തിതു രാമായണം.
:വാല്മീകി പുനരിരുപത്തുനാലായിരമായ്
:നാന്മുഖന്‍നിയോഗത്താല്‍ മാനുഷമുക്ത്യര്‍ത്ഥമായ്
:ചമച്ചാനതിലിതു ചുരുക്കി രാമദേവന്‍
:നമുക്കുമുപദേശിച്ചീടിനാനേവം പുരാ. 370
:അദ്ധ്യാത്മരാമായണമെന്ന പേരിതി, ന്നിദ-
:മദ്ധ്യയനംചെയ്യുന്നോര്‍ക്കദ്ധ്യാത്മജ്ഞാനമുണ്ടാം.
:പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും
:മിത്രസമ്പത്തി കീര്‍ത്തി രോഗശാന്തിയുമുണ്ടാം.
:ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു-
:മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ.
ശിവന്‍ കഥ പറയുന്നു
46
75
2006-04-01T07:21:59Z
Peringz
3
:പങ്‌ക്തികന്ധരമുഖരാക്ഷസവീരന്മാരാല്‍
:സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി
:ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും
:സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം 380
:വേദനയെല്ലാം വിധാതാവിനോടറിയിച്ചാള്‍;
:വേധാവും മൂഹൂര്‍ത്തമാത്രം വിചാരിച്ചശേഷം
:'വേദനായകനായ നാഥനോടിവ ചെന്നു
:വേദനംചെയ്‌കയെന്യേ മറ്റൊരു കഴിവില്ല.'
:സാരസോത്ഭവനേവം ചിന്തിച്ചു ദേവന്മാരോ-
:ടാരൂഢഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങു പോയി
:ക്ഷീരസാഗരതീരംപ്രാപിച്ചു ദേവമുനി-
:മാരോടുകൂടി സ്തുതിച്ചീടിനാന്‍ ഭക്തിയോടെ.
:ഭാവനയോടുംകൂടി പുരുഷസൂക്തംകൊണ്ടു
:ദേവനെസ്സേവിച്ചിരുന്നീടിനാന്‍ വഴിപോലെ. 390
:അന്നേരമൊരു പതിനായിരമാദിത്യന്മാ-
:രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
:പത്മസംഭവന്‍തനിക്കന്‍പൊടു കാണായ്‌വന്നു
:പത്മലോചനനായ പത്മനാഭനെ മോദാല്‍.
:മുക്തന്മാരായുളെളാരു സിദ്ധയോഗികളാലും
:ദുര്‍ദ്ദര്‍ശമായ ഭഗവദ്രൂപം മനോഹരം
:ചന്ദൃകാമന്ദസ്മിതസുന്ദരാനനപൂര്‍ണ്ണ-
:ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
:ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
:മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം 400
:വത്സലാഞ്ഞ്‌ഛനവത്സം പാദപങ്കജഭക്ത-
:വത്സലം സമസ്തലോകോത്സവം സത്സേവിതം
:മേരുസന്നിഭകിരീടോദ്യല്‍കുണ്ഡലമുക്താ-
:ഹാരകേയൂരാംഗദകടകകടിസൂത്ര
:വലയാംഗുലീയകാദ്യഖിലവിഭൂഷണ-
:കലിതകളേബരം, കമലാമനോഹരം
:കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
:സരസീരുഹഭവന്‍ മധുരസ്‌ഫുടാക്ഷരം
:സരസപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍ഃ
:"പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയജയ. 410
:മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാര്‍ക്കും
:സാക്ഷാല്‍ കാണ്മതിന്നരുതാതൊരു പാദാംബുജം
:നിത്യവും നമോസ്തു തേ സകലജഗല്‍പതേ!
:നിത്യനിര്‍മ്മലമൂര്‍ത്തേ ! നിത്യവും നമോസ്തു തേ.
:സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം
:നിത്യവും നമോസ്തു തേ കരുണാജലനിധേ!
:വിശ്വത്തെസ്സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
:വിശ്വനായക! പോറ്റീ! നിത്യവും നമോസ്തു തേ.
:സ്വാദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങളാല്‍
:സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും. 420
:മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവല്‍പാദ-
:ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല.
:നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വ-
:മന്തികേ കാണായ്‌വന്നിതെനിക്കു ഭാഗ്യവശാല്‍.
:സത്വചിത്തന്മാരായ താപസശ്രേഷ്‌ഠന്മാരാല്‍
:നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടോരു നിന്‍-
:പാദപങ്കജങ്ങളില്‍ ഭക്തി സംഭവിക്കണം
:ചേതസി സദാകാലം ഭക്തവത്സലാ! പോറ്റീ!
:സംസാരാമയപരിതപ്തമാനസന്മാരാം
:പുംസാം ത്വത്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും 430
:മരണമോര്‍ത്തു മമ മനസി പരിതാപം
:കരുണാമൃതനിധേ! പെരികെ വളരുന്നു.
:മരണകാലേ തവ തരുണാരുണസമ-
:ചരണസരസിജസ്മരണമുണ്ടാവാനായ്
:തരിക വരം നാഥ! കരുണാകര! പോറ്റീ!
:ശരണം ദേവ! രമാരമണ! ധരാപതേ!
:പരമാനന്ദമൂര്‍ത്തേ! ഭഗവന്‍ ജയ ജയ!
:പരമ! പരമാത്മന്‍! പരബ്രഹ്‌മാഖ്യ! ജയ.
:പരചിന്മയ!പരാപര! പത്മാക്ഷ! ജയ
:വരദ! നാരായണ! വൈകുണ്‌ഠ! ജയ ജയ." 440
:ചതുരാനനനിതി സ്തുതിചെയ്തൊരുനേരം
:മധുരതരമതിവിശദസ്മിതപൂര്‍വം
:അരുളിച്ചെയ്തു നാഥ "നെന്തിപ്പോളെല്ലാവരു-
:മൊരുമിച്ചെന്നെക്കാണ്മാനിവിടേക്കുഴറ്റോടെ
:വരുവാന്‍ മൂലമതു ചൊല്ലുകെ"ന്നതു കേട്ടു
:സരസീരുഹഭവനീവണ്ണമുണര്‍ത്തിച്ചുഃ
:"നിന്തിരുവടിതിരുവുളളത്തിലേറാതെക-
:ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുളളതു പോറ്റീ!
:എങ്കിലുമുണര്‍ത്തിക്കാം മൂന്നു ലോകത്തിങ്കലും
:സങ്കടം മുഴുത്തിരിക്കുന്നിതിക്കാലം നാഥ! 450
:പൌലസ്ത്യതനയനാം രാവണന്‍തന്നാലിപ്പോള്‍
:ത്രെയിലോക്യം നശിച്ചിതു മിക്കതും ജഗല്‍പതേ!
:മദ്ദത്തവരബലദര്‍പ്പിതനായിട്ടതി-
:നിര്‍ദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
:ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
:നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
:പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു
:നാകശാസനവും ചെയ്തീടിനാന്‍ ദശാനനന്‍.
:യാഗാദികര്‍മ്മങ്ങളും മുടക്കിയത്രയല്ല
:യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു. 460
:ധര്‍മ്മപത്നികളേയും പിടിച്ചുകൊണ്ടുപോയാന്‍
:ധര്‍മ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
:മര്‍ത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
:മൃത്യുവെന്നതും മുന്നേ കല്‍പിതം ജഗല്‍പതേ!
:നിന്തിരുവടിതന്നെ മര്‍ത്ത്യനായ്പിറന്നിനി
:പങ്‌ക്തികന്ധരന്‍തന്നെക്കൊല്ലണം ദയാനിധേ!
:സന്തതം നമസ്‌കാരമതിനു മധുരിപോ!
:ചെന്തളിരടിയിണ ചിന്തിക്കായ്‌വരേണമേ!"
:പത്മസംഭവനിത്ഥമുണര്‍ത്തിച്ചതുനേരം
:പത്മലോചനന്‍ ചിരിച്ചരുളിച്ചെയ്താനേവംഃ 470
:"ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം
:പുത്രലാഭാര്‍ത്ഥം പുരാ കശ്യപപ്രജാപതി.
:ദത്തമായിതു വരം സുപ്രസന്നേന മയാ
:തദ്വചസ്സത്യം കര്‍ത്തുമുദ്യോഗമദ്യൈവ മേ.
:കശ്യപന്‍ ദശരഥനാംനാ രാജന്യേന്ദ്രനായ്
:കാശ്യപീതലേ തിഷ്‌ഠത്യധുനാ വിധാതാവേ!
:തസ്യ വല്ലഭയാകുമദിതി കൌസല്യയും
:തസ്യാമാത്മജനായി വന്നു ഞാന്‍ ജനിച്ചീടും.
:മത്സഹോദരന്മാരായ് മൂന്നുപേരുണ്ടായ്‌വരും
:ചിത്സ്വരൂപിണി മമ ശക്തിയാം വിശ്വേശ്വരി 480
:യോഗമായാദേവിയും ജനകാലയേ വന്നു
:കീകസാത്മജകുലനാശകാരിണിയായി
:മേദിനിതന്നിലയോനിജയായുണ്ടായ്‌വരു-
:മാദിതേയന്മാര്‍ കപിവീരരായ്പിറക്കേണം.
:മേദിനീദേവിക്കതിഭാരംകൊണ്ടുണ്ടായൊരു
:വേദന തീര്‍പ്പനെന്നാ"ലെന്നരുള്‍ചെയ്തു നാഥന്‍
:വേദനായകനെയുമയച്ചു മറഞ്ഞപ്പോള്‍
:വേധാവും നമസ്‌കരിച്ചീടിനാന്‍ ഭക്തിയോടെ.
:ആദിതേയന്മാരെല്ലാമാധിതീര്‍ന്നതുനേര-
:മാദിനായകന്‍ മറഞ്ഞീടിനോരാശനോക്കി 490
:ഖേദവുമകന്നുളളില്‍ പ്രീതിപൂണ്ടുടനുടന്‍
:മേദിനിതന്നില്‍ വീണു നമസ്‌കാരവുംചെയ്താര്‍.
:മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം
:വേധാവും ദേവകളോടരുളിച്ചെയ്താനേവം.
:"ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
:മാനവപ്രവരനായ്‌വന്നവതരിച്ചീടും
:വാസരാധീശാന്വയേ സാദരമയോദ്ധ്യയില്‍;
:വാസവാദികളായ നിങ്ങളുമൊന്നുവേണം.
:വാസുദേവനെപ്പരിചരിച്ചുകൊള്‍വാനായി-
:ദ്ദാസഭാവേന ഭൂമീമണ്ഡലേ പിറക്കേണം, 500
:മാനിയാം ദശാനനഭൃത്യന്മാരാകും യാതു-
:ധാനവീരന്മാരോടു യുദ്ധം ചെയ്‌വതിന്നോരോ
:കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും
:വാനരപ്രവരന്മാരായേതും വൈകിടാതെ."
:സുത്രാമാദികളോടു പത്മസംഭവന്‍ നിജ
:ഭര്‍ത്തൃശാസനമരുള്‍ചെയ്തുടന്‍ കൃതാര്‍ത്ഥനായ്
:സത്യലോകവും പുക്കു സത്വരം ധരിത്രിയു-
:മസ്തസന്താപമതിസ്വസ്ഥയായ് മരുവിനാള്‍.
:തല്‍ക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ-
:രൊക്കവേ ഹരിരൂപധാരികളായാരല്ലോ. 510
:മാനുഷഹരിസഹായാര്‍ത്ഥമായ് തതസ്തതോ
:മാനുഷഹരിസമവേഗവിക്രമത്തോടെ
:പര്‍വതവൃക്ഷോപലയോധികളായുന്നത-
:പര്‍വതതുല്യശരീരന്മാരായനാരതം
:ഈശ്വരം പ്രതീക്ഷമാണന്മാരായ് പ്ലവഗവൃ-
:ന്ദേശ്വരന്മാരും ഭൂവി സുഖിച്ചു വാണാരല്ലോ.1
പുത്രലാഭാലോചന
47
76
2006-04-01T07:24:16Z
Peringz
3
:അമിതഗുണവാനാം നൃപതി ദശരഥ-
:നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍
:അമരകുലവരതുല്യനാം സത്യപരാ-
:ക്രമനംഗജസമന്‍ കരുണാരത്നാകരന്‍ 520
:കൌസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്‌ക്കേറ്റം
:കൌശല്യമേറീടും കൈകേയിയും സുമിത്രയും
:ഭാര്യമാരിവരോടും ചേര്‍ന്നു മന്ത്രികളുമായ്
:കാര്യാകാര്യങ്ങള്‍ വിചാരിച്ചു ഭൂതലമെല്ലാം
:പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു
:പരിതാപേന ഗുരുചരണാംബുജദ്വയം
:വന്ദനംചെയ്തു ചോദിച്ചീടിനാ'നെന്തു നല്ലൂ
:നന്ദനന്മാരുണ്ടാവാനെന്നരുള്‍ചെയ്തീടണം.
:പുത്രന്മാരില്ലായ്‌കയാലെനിക്കു രാജ്യാദിസ-
:മ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും.' 530
:വരിഷ്‌ഠതപോധനന്‍ വസിഷ്‌ഠനതു കേട്ടു
:ചിരിച്ചു ദശരഥനൃപനോടരുള്‍ചെയ്തുഃ
:"നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു-
:നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
:വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോള്‍
:ചെയ്‌ക നീ ഗുണനിധേ! പുത്രകാമേഷ്ടികര്‍മ്മം."
:'''അശ്വമേധവും പുത്രകമേഷ്ടിയും'''
:തന്നുടെ ഗുരുവായ വസിഷ്‌ഠനിയോഗത്താല്‍
:മന്നവന്‍ വൈഭണ്ഡകന്‍തന്നെയും വരുത്തിനാന്‍.
:ശാലയും പണിചെയ്തു സരയൂതീരത്തിങ്കല്‍
:ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം. 540
:അശ്വമേധാനന്തരം താപസന്മാരുമായി
:വിശ്വനായക സമനാകിയ ദശരഥന്‍
:വിശ്വനായകനവതാരംചെയ്‌വതിനായി
:വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികര്‍മ്മം
:ഋശ്യശൃംഗനാല്‍ ചെയ്യപ്പെട്ടൊരാഹൂതിയാലേ
:വിശ്വദേവതാഗണം തൃപ്തമായതുനേരം
:ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി
:ഹോമകുണ്ഡത്തില്‍നിന്നു പൊങ്ങിനാന്‍ വഹ്നിദേവന്‍.
:'താവകം പുത്രീയമിപ്പായസം കൈക്കൊള്‍ക നീ
:ദേവനിര്‍മ്മിത'മെന്നു പറഞ്ഞു പാവകനും 550
:ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു;
:താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും.
:ദക്ഷിണചെയ്തു സമസ്‌കരിച്ചു ഭക്തിപൂര്‍വം
:ദക്ഷനാം ദശരഥന്‍ തല്‍ക്ഷണം പ്രീതിയോടെ
:കൌസല്യാദേവിക്കര്‍ദ്ധം കൊടുത്തു നൃപവരന്‍
:ശൈഥില്യാത്മനാപാതി നല്‌കിനാന്‍ കൈകേയിക്കും.
:അന്നേരം സുമിത്രയ്‌ക്കു കൌസല്യാദേവിതാനും
:തന്നുടെ പാതി കൊടുത്തീടിനാള്‍ മടിയാതെ.
:എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും
:മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം. 560
:തല്‍പ്രജകള്‍ക്കു പരമാനന്ദംവരുമാറു
:ഗര്‍ഭവും ധരിച്ചിതു മൂവരുമതുകാലം
:അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥന്‍
:വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാന്‍
:ഗര്‍ഭരക്ഷാര്‍ത്ഥം ജപഹോമാദി കര്‍മ്മങ്ങളു-
:മുല്‍പലാക്ഷികള്‍ക്കനുവാസരം ക്രമത്താലെ
:ഗര്‍ഭചിഹ്നങ്ങളെല്ലാം വര്‍ദ്ധിച്ചുവരുംതോറു-
:മുള്‍പ്രേമം കൂടെക്കൂടെ വര്‍ദ്ധിച്ചു നൃപേന്ദ്രനും.
:തല്‍പ്രണയിനിമാര്‍ക്കുളളാഭരണങ്ങള്‍പോലെ
:വിപ്രാദിപ്രജകള്‍ക്കും ഭൂമിക്കും ദേവകള്‍ക്കും 570
:അല്‍പമായ് ചമഞ്ഞിതു സന്താപം ദിനംതോറു-
:മല്‍പഭാഷിണിമാര്‍ക്കും വര്‍ദ്ധിച്ചു തേജസ്സേറ്റം.
:സീമന്തപുംസവനാദിക്രിയകളുംചെയ്തു
:കാമാന്തം ദാനങ്ങളും ചെയ്തിതു നരവരന്‍.
ശ്രീരാമാവതാരം
48
77
2006-04-01T07:26:20Z
Peringz
3
:ഗര്‍ഭവും പരിപൂര്‍ണ്ണമായ് ചമഞ്ഞതുകാല-
:മര്‍ഭകന്മാരും നാല്‍വര്‍ പിറന്നാരുടനുടന്‍.
:ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‌ക്കുന്ന കാലത്തിങ്ക-
:ലച്യുതനയോദ്ധ്യയില്‍ കൌസല്യാത്മജനായാന്‍.
:നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി
:നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി 580
:കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ;
:അര്‍ക്കനുമത്യുച്ചസ്ഥനു, ദയം കര്‍ക്കടകം;
:അര്‍ക്കജന്‍ തുലാത്തിലും, ഭാര്‍ഗ്ഗവന്‍ മീനത്തിലും,
:വക്രനുമുച്ചസ്ഥനായ് മകരംരാശിതന്നില്‍
:നില്‌ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍
:ദിക്കുകളൊക്കെ പ്രസാദിച്ചതു ദേവകളും.
:പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ
:പിറ്റേന്നാള്‍ സുമിത്രയും പെറ്റിതു പുത്രദ്വയം.
:ഭഗവാന്‍ പരമാത്മാ മുകുന്ദന്‍ നാരായണന്‍
:ജഗദീശ്വരന്‍ ജന്മരഹിതന്‍ പത്മേക്ഷണന്‍ 590
:ഭുവനേശ്വരന്‍ വിഷ്ണുതന്നുടെ ചിഹ്നത്തോടു-
:മവതാരംചെയ്തപ്പോള്‍ കാണായീ കൌസല്യയ്‌ക്കും
:സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
:സഹസ്രായുതമുദിച്ചുയരുന്നതുപോലെ
:സഹസ്രപത്രോത്ഭവനാരദസനകാദി
:സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും
:വന്ദ്യമായിരിപ്പൊരു നിര്‍മ്മലമകുടവും
:സുന്ദരചികരവുമളകസുഷമയും
:കാരുണ്യാമൃതരസസംപൂര്‍ണ്ണനയനവു-
:മാരുണ്യാംബരപരിശോഭിതജഘനവും 600
:ശംഖചക്രാബ്‌ജഗദാശോഭിതഭുജങ്ങളും
:ശംഖസന്നിഭഗളരാജിതകൌസ്തുഭവും
:ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായ്
:വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും
:കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ-
:മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
:പണ്ടു ലോകങ്ങളെല്ലാമകന്ന പാദാബ്‌ജവും
:കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും
:മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ
:സാക്ഷാല്‍ ശ്രീനാരാണന്‍താനിതെന്നറിഞ്ഞപ്പോള്‍ 610
:സുന്ദരഗാത്രിയായ കൌസല്യാദേവിതാനും
:വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാള്‍.
കൌസല്യാസ്തുതി
49
78
2006-04-01T07:28:16Z
Peringz
3
:"നമസ്തേ ദേവദേവ! ശംഖചക്രാബ്‌ജധര!
:നമസ്തേ വാസുദേവ! മധുസൂദന! ഹരേ!
:നമസ്തേ നാരായണ! നമസ്തേ നരകാരേ!
:സമസ്തേശ്വര! ശൌരേ! നമസ്തേ ജഗല്‍പതേ!
:നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം
:സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു.
:സത്വാദിഗുണത്രയമാശ്രയിച്ചെന്തിന്നിതെ-
:ന്നുത്തമന്മാര്‍ക്കുപോലുമറിവാന്‍ വേലയത്രേ. 620
:പരമന്‍ പരാപരന്‍ പരബ്രഹ്‌മാഖ്യന്‍ പരന്‍
:പരമാത്മാവു പരന്‍പുരുഷന്‍ പരിപൂര്‍ണ്ണന്‍
:അച്യുതനന്തനവ്യക്തനവ്യയനേകന്‍
:നിശ്ചലന്‍ നിരുപമന്‍ നിര്‍വാണപ്രദന്‍ നിത്യന്‍
:നിര്‍മ്മലന്‍ നിരാമയന്‍ നിര്‍വികാരാത്മാ ദേവന്‍
:നിര്‍മ്മമന്‍ നിരാകുലന്‍ നിരഹങ്കാരമൂര്‍ത്തി
:നിഷ്‌കളന്‍ നിരഞ്ജനന്‍ നീതിമാന്‍ നിഷ്‌കല്‍മഷന്‍
:നിര്‍ഗ്ഗുണന്‍ നിഗമാന്തവാക്യാര്‍ത്ഥവേദ്യന്‍ നാഥന്‍
:നിഷ്‌ക്രിയന്‍ നിരാകാരന്‍ നിര്‍ജ്ജരനിഷേവിതന്‍
:നിഷ്‌കാമന്‍ നിയമിനാം ഹൃദയനിലയനന്‍ 630
:അദ്വയനജനമൃതാനന്ദന്‍ നാരായണന്‍
:വിദ്വന്മാനസപത്മമധുപന്‍ മധുവൈരി
:സത്യജ്ഞാനാത്നാ സമസ്തേശ്വരന്‍ സനാതനന്‍
:സത്വസഞ്ചയജീവന്‍ സനകാദിഭിസ്സേവ്യന്‍
:തത്വാര്‍ത്ഥബോധരൂപന്‍ സകലജഗന്മയന്‍
:സത്താമാത്രകനല്ലോ നിന്തിരുവടി നൂനം.
:നിന്തിരുവടിയുടെ ജഠരത്തിങ്കല്‍ നിത്യ-
:മന്തമില്ലാതോളം ബ്രഹ്‌മാണ്ഡങ്ങള്‍ കിടക്കുന്നു.
:അങ്ങനെയുളള ഭവാനെന്നുടെ ജഠരത്തി-
:ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റീ! 640
:ഭക്തന്മാര്‍വിഷയമായുളെളാരു പാരവശ്യം
:വ്യക്തമായ്‌ക്കാണായ്‌വന്നു മുഗ്‌ദ്ധയാമെനിക്കിപ്പോള്‍.
:ഭര്‍ത്തൃപുത്രാര്‍ത്ഥാകുലസംസാരദുഃഖാംബുധൌ
:നിത്യവും നിമഗ്നയായത്യര്‍ത്ഥം ഭ്രമിക്കുന്നേന്‍.
:നിന്നുടെ മഹാമായതന്നുടെ ബലത്തിനാ-
:ലിന്നു നിന്‍ പാദാംഭോജം കാണ്മാനും യോഗം വന്നു.
:ത്വല്‍ക്കാരുണ്യത്താല്‍ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണ-
:മിക്കാണാകിയ രൂപം ദുഷ്‌കൃതമൊടുങ്ങുവാന്‍.
:വിശ്വമോഹിനിയായ നിന്നുടെ മഹാമായ
:വിശ്വേശ! മോഹിപ്പിച്ചീടായ്‌ക മാം ലക്ഷ്മീപതേ! 650
:കേവലമലൌകികം വൈഷ്ണവമായ രൂപം
:ദേവേശ! മറയ്‌ക്കേണം മറ്റുളേളാര്‍ കാണുംമുമ്പേ.
:ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു
:ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ!
:പുത്രവാത്സല്യവ്യാജമായൊരു പരിചര-
:ണത്താലേ കടക്കേണം ദുഃഖസംസാരാര്‍ണ്ണവം."
:ഭക്തിപൂണ്ടിത്ഥം വീണുവണങ്ങിസ്തുതിച്ചപ്പോള്‍
:ഭക്തവത്സലന്‍ പുരുഷോത്തമനരുള്‍ചെയ്തുഃ
:"മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ-
:ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും. 660
:ദുര്‍മ്മദം വളര്‍ന്നോരു രാവണന്‍തന്നെക്കൊന്നു
:സമ്മോദം ലോകങ്ങള്‍ക്കു വരുത്തിക്കൊള്‍വാന്‍ മുന്നം
:ബ്രഹ്‌മശങ്കരപ്രമുഖാമരപ്രവരന്മാര്‍
:നിര്‍മ്മലപദങ്ങളാല്‍ സ്തുതിച്ചു സേവിക്കയാല്‍
:മാനവവംശത്തിങ്കല്‍ നിങ്ങള്‍ക്കു തനയനായ്
:മാനുഷവേഷം പൂണ്ടു ഭൂമിയില്‍ പിറന്നു ഞാന്‍.
:പുത്രനായ് പിറക്കണം ഞാന്‍തന്നെ നിങ്ങള്‍ക്കെന്നു
:ചിത്തത്തില്‍ നിരൂപിച്ചു സേവിച്ചു ചിരകാലം
:പൂര്‍വജന്മനി പുനരതുകാരണമിപ്പോ-
:ളേവംഭൂതകമായ വേഷത്തെക്കാട്ടിത്തന്നു. 670
:ദുര്‍ല്ലഭം മദ്ദര്‍ശനം മോക്ഷത്തിനായിട്ടുളേളാ,-
:ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം.
:എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊള്‍-
:കെന്നാല്‍ വന്നീടും മോക്ഷ,മില്ല സംശയമേതും.
:യാതൊരു മര്‍ത്ത്യനിഹ നമ്മിലേ സംവാദമി-
:താദരാല്‍ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്യുന്നതും
:സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും;
:ചേതസി മരിക്കുമ്പോള്‍ മല്‍സ്മരണയുമുണ്ടാം."
:ഇത്തരമരുള്‍ചെയ്തു ബാലഭാവത്തെപ്പൂണ്ടു
:സത്വരം കാലും കൈയും കുടഞ്ഞു കരയുന്നോന്‍ 680
:ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര-
:വിന്ദലോചനന്‍ മുകുന്ദന്‍ പരമാനന്ദാത്മാ
:ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക-
:വൃന്ദവന്ദിതന്‍ ഭൂവി വന്നവതാരംചെയ്താന്‍.
:നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്‌ക്തി-
:സ്യന്ദനനഥ പരമാനന്ദാകുലനായാന്‍
:പുത്രജന്മത്തെച്ചൊന്ന ഭൃത്യവര്‍ഗ്ഗത്തിനെല്ലാം
:വസ്‌ത്രഭൂഷണാദ്യഖിലാര്‍ത്ഥദാനങ്ങള്‍ചെയ്താന്‍.
:പുത്രവക്ത്രാബ്‌ജം കണ്ടു തുഷ്ടനായ് പുറപ്പെട്ടു
:ശുദ്ധനായ് സ്നാനംചെയ്തു ഗുരുവിന്‍ നിയോഗത്താല്‍ 690
:ജാതകകര്‍മ്മവുംചെയ്തു ദാനവുംചെയ്തു; പിന്നെ-
:ജ്ജാതനായിതു കൈകേയീസുതന്‍ പിറ്റേന്നാളും.
:സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു-
:മമിത്രാന്തകന്‍ ദശരഥനും യഥാവിധി
:ചെയ്തിതു ജാതകര്‍മ്മം ബാലന്മാര്‍ക്കെല്ലാവര്‍ക്കും
:പെയ്തിതു സന്തോഷംകൊണ്ടശ്രുക്കള്‍ ജനങ്ങള്‍ക്കും.
:സ്വര്‍ണ്ണരത്നൌഘവസ്‌ത്രഗ്രാമാദിപദാര്‍ത്ഥങ്ങ-
:ളെണ്ണമില്ലാതോളം ദാനംചെയ്തു ഭൂദേവാനാം
:വിണ്ണവര്‍നാട്ടിലുമുണ്ടായിതു മഹോത്സവം
:കണ്ണുകളായിരവും തെളിഞ്ഞു മഹേന്ദ്രനും. 700
:സമസ്തലോകങ്ങളുമാത്മാവാമിവങ്കലേ
:രമിച്ചീടുന്നു നിത്യമെന്നോര്‍ത്തു വസിഷ്‌ഠനും
:ശ്യാമളനിറംപൂണ്ട കോമളകുമാരനു
:രാമനെന്നൊരു തിരുനാമവുമിട്ടാനല്ലോ;
:ഭരണനിപുണനാം കൈകേയീതനയനു
:ഭരതനെന്നു നാമമരുളിച്ചെയ്തു മുനി;
:ലക്ഷണാന്വിതനായ സുമിത്രാതനയനു
:ലക്ഷ്മണനെന്നുതന്നെ നാമവുമരുള്‍ചെയ്തു;
:ശത്രുവൃന്ദത്തെ ഹനിച്ചീടുകനിമിത്തമായ്
:ശത്രുഘ്നനെന്നു സുമിത്രാത്മജാവരജനും. 710
:നാമധേയവും നാലുപുത്രര്‍ക്കും വിധിച്ചേവം
:ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാന്‍.
:സാമോദം ബാലക്രീഡാതല്‍പരന്മാരാംകാലം
:രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും
:ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും
:മരുവീടുന്നു പായസാംശാനുസാരവശാല്‍
:കോമളന്മാരായൊരു സോദരന്മാരുമായി
:ശ്യാമണനിറംപൂണ്ട ലോകാഭിരാമദേവന്‍
:കാരുണ്യാമൃതപൂര്‍ണ്ണാപാംഗവീക്ഷണം കൊണ്ടും
:സാരസ്യാവ്യക്തവര്‍ണ്ണാലാപപീയൂഷം കൊണ്ടും 720
:വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും
:നിശ്ശേഷാനന്ദപ്രദദേഹമാര്‍ദ്ദവംകൊണ്ടും
:ബന്ധൂകദന്താംബരചുംബനരസംകൊണ്ടും
:ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും
:ഭൂതലസ്ഥിതപാദാബ്‌ജദ്വയയാനംകൊണ്ടും
:ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും
:താതനുമമ്മമാര്‍ക്കും നഗരവാസികള്‍ക്കും
:പ്രീതി നല്‌കിനാന്‍ സമസ്തേന്ദൃയങ്ങള്‍ക്കുമെല്ലാം.
:ഫാലദേശാന്തേ സ്വര്‍ണ്ണാശ്വത്ഥപര്‍ണ്ണാകാരമായ്
:മാലേയമണിഞ്ഞതില്‍ പേറ്റെടും കരളവും 730
:അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ
:കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും
:കര്‍ണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന
:സ്വര്‍ണ്ണദര്‍പ്പണസമഗണ്ഡമണ്ഡങ്ങളും
:ശാര്‍ദ്ദൂലനഖങ്ങളും വിദ്രുമമണികളും
:ചേര്‍ത്തുടന്‍ കാര്‍ത്തസ്വരമണികള്‍ മദ്ധേമദ്ധ്യേ
:കോര്‍ത്തു ചാര്‍ത്തീടുന്നൊരു കാണ്‌ഠകണ്ഡോദ്യോതവും
:മുത്തുമാലകള്‍ വനമാലകളോടുംപൂണ്ട
:വിസ്‌തൃതോരസി ചാര്‍ത്തും തുളസീമാല്യങ്ങളും
:നിസ്തൂലപ്രഭവത്സലാഞ്ഞ്‌ഛനവിലാസവും 740
:അംഗദങ്ങളും വലയങ്ങള്‍ കങ്കണങ്ങളും
:അംഗുലീയങ്ങള്‍കൊണ്ടു ശോഭിച്ച കരങ്ങളും
:കാഞ്ചനസദൃശപീതാംബരോപരി ചാര്‍ത്തും
:കാഞ്ചികള്‍ നൂപുരങ്ങളെന്നിവ പലതരം
:അലങ്കാരങ്ങള്‍പൂണ്ടു സോദരന്മാരോടുമൊ-
:രലങ്കാരത്തെച്ചേര്‍ത്താന്‍ ഭൂമിദേവിക്കു നാഥന്‍.
:ഭര്‍ത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയില്‍
:പൊല്‍ത്താര്‍മാനിനിതാനും കളിച്ചുവിളങ്ങിനാള്‍.
:ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം
:ഭൂതിയും വര്‍ദ്ധിച്ചിതു ലോകവുമാനന്ദിച്ചു. 750
ബാല്യവും കൌമാരവും
50
79
2006-04-01T07:29:35Z
Peringz
3
:ദമ്പതിമാരെബ്ബാല്യംകൊണ്ടേവം രഞ്ജിപ്പിച്ചു
:സമ്പ്രതി കൌമാരവും സമ്പ്രാപിച്ചിതു മെല്ലെ.
:വിധിനന്ദനനായ വസിഷ്‌ഠമഹാമുനി
:വിധിപൂര്‍വകമുപനിച്ചിതു ബാലനമാരെ.
:ശ്രുതികളോടു പുനരംഗങ്ങളുപാംഗങ്ങള്‍
:സ്‌മൃതികളുപസ്‌മൃതികളുമശ്രമമെല്ലാം
:പാഠമായതു പാര്‍ത്താലെന്തൊരത്ഭുത,മവ
:പാടവമേറും നിജശ്വാസങ്ങള്‍തന്നെയല്ലോ.
:സകലചരാചരഗുരുവായ്മരുവീടും
:ഭഗവാന്‍ തനിക്കൊരു ഗുരുവായ് ചമഞ്ഞീടും 760
:സഹസ്രപത്രോത്ഭവപുത്രനാം വസിഷ്‌ഠന്റെ
:മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോര്‍ത്താല്‍!
:ധനുവേദാംഭോനിധിപാരഗന്മാരായ്‌വന്നു
:തനയന്മാരെന്നതു കണ്ടോരു ദശരഥന്‍
:മനസി വളര്‍ന്നൊരു പരമാനന്ദംപൂണ്ടു
:മുനിനായകനേയുമാനന്ദിപ്പിച്ചു നന്നായ്.
:ആമോദം വളര്‍ന്നുളളില്‍ സേവ്യസേവകഭാവം
:രാമലക്ഷ്മണന്മാരും കൈക്കൊണ്ടാ,രതുപോലെ
:കോമളന്മാരായ്മേവും ഭരതശത്രുഘ്നന്മാര്‍
:സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം. 770
:രാഘവനതുകാലമേകദാ കൌതൂഹലാല്‍
:വേഗമേറീടുന്നൊരു തുരഗരത്നമേറി
:പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേര്‍ന്നു
:ബാണതൂണീരഖഡ്‌ഗാദ്യായുധങ്ങളുംപൂണ്ട്
:കാനനദേശേ നടന്നീടിനാന്‍ നായാട്ടിനാ-
:യ്‌ക്കാണായ ദുഷ്‌ടമൃഗസഞ്ചയം കൊലചെയ്താന്‍.
:ഹരിണഹരികരികരടിഗിരികിരി
:ഹരിശാര്‍ദ്ദൂലാദികളമിതവന്യമൃഗം
:വധിച്ചു കൊണ്ടുവന്നു ജനകന്‍കാല്‍ക്കല്‍വച്ചു
:വിധിച്ചവണ്ണം സമസ്‌കരിച്ചു വണങ്ങിനാന്‍. 780
:നിത്യവുമുഷസ്യുഷസ്യുത്ഥായകുളിച്ചൂത്തു
:ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം
:ജനകജനനിമാര്‍ചരണാംബുജം വന്ദി-
:ച്ചനുജനോടു ചേര്‍ന്നു പൌരകാര്യങ്ങളെല്ലാം
:ചിന്തിച്ചു ദണ്ഡനീതിനീങ്ങാതെ ലോകം തങ്കല്‍
:സന്തതം രഞ്ജിപ്പിച്ചു ധര്‍മ്മപാലനംചെയ്തു
:ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേര്‍ന്നു
:സന്തുഷ്ടാത്മനാ മൃഷ്ടഭോജനം കഴിച്ചഥ
:ധര്‍മ്മശാസ്‌ത്രാദിപുരാണേതിഹാസങ്ങള്‍ കേട്ടു
:നിര്‍മ്മലബ്രഹ്‌മാനന്ദലീനചേതസാ നിത്യം 790
:പരമന്‍ പരാപരന്‍ പരബ്രഹ്‌മാഖ്യന്‍ പരന്‍
:പുരുഷന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി
:ഭൂമിയില്‍ മനുഷ്യനായവതാരംചെയ്തേവം
:ഭൂമിപാലകവൃത്തി കൈക്കൊണ്ടു വാണീടിനാന്‍.
:ചെതസാ വിചാരിച്ചുകാണ്‌കിലോ പരമാര്‍ത്ഥ-
:മേതുമേ ചെയ്യുന്നോന,ല്ലില്ലല്ലോ വികാരവും
:ചിന്തിക്കില്‍ പരിണാമമില്ലാതൊരാത്മാനന്ദ-
:മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം!
വിശ്വാമിത്രന്റെ യാഗരക്ഷ
51
80
2006-04-01T07:31:32Z
Peringz
3
:അക്കാലം വിശ്വാമിത്രനാകിയ മുനികുല-
:മുഖ്യനുമയോദ്ധ്യയ്‌ക്കാമ്മാറെഴുന്നളളീടിനാന്‍, 800
:രാമനായവനിയില്‍ മായയാ ജനിച്ചൊരു
:കോമളമായ രൂപംപൂണ്ടൊരു പരാത്മാനം
:സത്യജ്ഞാനാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍
:ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ.
:കൌശികന്‍തന്നെക്കണ്ടു ഭൂപതി ദശരഥ-
:നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവുംചെയ്‌തു
:വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ-
:വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ
:സസ്മിതം മുനിവരന്‍തന്നോടു ചൊല്ലീടിനാന്‍ഃ
:"അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്. 810
:നിന്തിരുവടിയെഴുന്നളളിയമൂലം കൃതാ-
:ര്‍ത്ഥാന്തരാത്മാവായിതു ഞാനിഹ തപോനിധേ!
:ഇങ്ങനെയുളള നിങ്ങളെഴുന്നളളീടും ദേശം
:മംഗലമായ്‌വന്നാശു സമ്പത്തും താനേ വരും.
:എന്തോന്നു ചിന്തിച്ചെഴുന്നളളിയതെന്നുമിപ്പോള്‍
:നിന്തിരുവടിയരുള്‍ചെയ്യേണം ദയാനിധേ!
:എന്നാലാകുന്നതെല്ലാം ചെയ്‌വേന്‍ ഞാന്‍ മടിയാതെ
:ചൊന്നാലും പരമാര്‍ത്ഥം താപസകുലപതേ!"
:വിശ്വാമിത്രനും പ്രീതനായരുള്‍ചെയ്തീടിനാന്‍
:വിശ്വാസത്തോടു ദശരഥനോടതുനേരംഃ 820
:"ഞാനമാവാസ്യതോറും പിതൃദേവാദികളെ
:ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോര്‍
:മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര-
:ന്മാരിരുവരുമനുചരന്മാരായുളേളാരും.
:അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-
:യവനീപതേ! രാമദേവനെയയയ്‌ക്കേണം.
:പുഷ്‌കരോത്ഭവപുത്രന്‍തന്നോടു നിരൂപിച്ചു
:ലക്ഷ്മണനേയുംകൂടെ നല്‌കേണം മടിയാതെ.
:നല്ലതു വന്നീടുക നിനക്കു മഹീപതേ!
:കല്യാണമതേ! കരുണാനിധേ! നരപതേ!" 830
:ചിന്താചഞ്ചലനായ പങ്‌ക്തിസ്യന്ദനനൃപന്‍
:മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാന്‍ഃ
:"എന്തു ചൊല്‍വതു ഗുരോ! നന്ദനന്‍തന്നെ മമ
:സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും
:എത്രയും കൊതിച്ച കാലത്തിങ്കല്‍ ദൈവവശാല്‍
:സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോള്‍
:നിര്‍ണ്ണയം മരിക്കും ഞാന്‍ രാമനെ നല്‌കീടാഞ്ഞാ-
:ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രന്‍.
:എന്തോന്നു നല്ലതിപ്പോളെന്നു നിന്തിരുവടി
:ചിന്തിച്ചു തിരിച്ചരുളിച്ചെയ്തീടുകവേണം." 840
:"എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം
:സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ!
:മാനുഷനല്ല രാമന്‍ മാനവശിഖാമണേ!
:മാനമില്ലാത പരമാത്മാവു സദാനന്ദന്‍
:പത്മസംഭവന്‍ മുന്നം പ്രാര്‍ത്ഥിക്കമൂലമായി
:പത്മലോചനന്‍ ഭൂമീഭാരത്തെക്കളവാനായ്
:നിന്നുടെ തനയനായ്‌ക്കൌസല്യാദേവിതന്നില്‍
:വന്നവതരിച്ചിതു വൈകുണ്‌ഠന്‍ നാരായണന്‍.
:നിന്നുടെ പൂര്‍വജന്മം ചൊല്ലുവന്‍ ദശരഥ!
:മുന്നം നീ ബ്രഹ്‌മാത്മജന്‍ കശ്യപപ്രജാപതി 850
:നിന്നുടെ പത്നിയാകുമദിതി കൌസല്യ കേ-
:ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്
:ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങള്‍
:മുഹുരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും.
:ഭക്തവത്സലന്‍ ദേവന്‍ വരദന്‍ ഭഗവാനും
:പ്രത്യക്ഷീകരിച്ചു 'നീ വാങ്ങിക്കൊള്‍ വര'മെന്നാന്‍.
:'പുത്രനായ്പിറക്കേണമെനിക്കു ഭവാ'നെന്നു
:സത്വരമപേക്ഷിച്ചകാരണമിന്നു നാഥന്‍
:പുത്രനായ്പിറന്നതു രാമനെന്നറിഞ്ഞാലും;
:പൃത്ഥ്വീന്ദ്ര! ശേഷന്‍തന്നെ ലക്ഷ്മണനാകുന്നതും. 860
:ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാര്‍
:ശങ്കകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.
:യോഗമായാദേവിയും സീതയായ് മിഥിലയില്‍
:യാഗവേലായാമയോനിജയായുണ്ടായ്‌വന്നു.
:ആഗതനായാന്‍ വിശ്വാമിത്രനുമവര്‍തമ്മില്‍
:യോഗംകൂട്ടീടുവതിനെന്നറിഞ്ഞീടണം നീ.
:എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനും
:പുത്രനെക്കൂടെയയച്ചീടുക മടിയാതെ."
:സന്തുഷ്ടനായ ദശരഥനും കൌശികനെ
:വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂര്‍വം 870
:'രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്‌ക്കൊണ്ടാലു'മെ-
:ന്നാമോദം പൂണ്ടു നല്‍കി ഭൂപതിപുത്രന്മാരെ.
:'വരിക രാമ! രാമ! ലക്ഷ്മണാ! വരിക'യെ-
:ന്നരികേ ചേര്‍ത്തു മാറിലണച്ചു ഗാഢം ഗാഢം
:പുണര്‍ന്നുപുണര്‍ന്നുടന്‍ നുകര്‍ന്നു ശിരസ്സിങ്കല്‍
:'ഗുണങ്ങള്‍ വരുവാനായ്പോവിനെന്നുരചെയ്താന്‍.
:ജനകജനനിമാര്‍ചരണാംബുജം കൂപ്പി
:മുനിനായകന്‍ ഗുരുപാദവും വന്ദിച്ചുടന്‍
:വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാര്‍,
:വിശ്വരക്ഷാര്‍ത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും. 880
:ചാപതൂണീരബാണഖഡ്‌ഗപാണികളായ
:ഭൂപതികുമാരന്മാരോടും കൌശികമുനി
:യാത്രയുമയപ്പിച്ചാശീര്‍വാദങ്ങളും ചൊല്ലി
:തീര്‍ത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രന്‍.
:മന്ദം പോയ് ചില ദേശം കടന്നോരനന്തരം
:മന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്തു മുനിഃ
:"രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേള്‍
:കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങള്‍.
:ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത
:ദേഹങ്ങളല്ലോ മുന്നം നിങ്ങള്‍ക്കെന്നതുമൂലം 890
:ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്
:മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടും
:ബാലകന്മാരേ! നിങ്ങള്‍ പഠിച്ചു ജപിച്ചാലും
:ബലയും പുനരതിബലയും മടിയാതെ.
:ദേവനിര്‍മ്മിതകളീ വിദ്യക"ളെന്നു രാമ-
:ദേവനുമനുജനുമുപദേശിച്ചു മുനി.
:ക്ഷുല്‍പിപാസാദികളും തീര്‍ന്ന ബാലന്മാരുമാ-
:യപ്പോഴേ ഗംഗ കടന്നീടിനാന്‍ വിശ്വാമിത്രന്‍.
താടകവധം
52
81
2006-04-01T07:32:59Z
Peringz
3
:താടകാവനം പ്രാപിച്ചീടിനോരനന്തരം
:ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രന്‍ഃ 900
:"രാഘവ! സത്യപരാക്രമവാരിധേ! രാമ!
:പോകുമാറില്ലീവഴിയാരുമേയിതുകാലം.
:കാടിതു കണ്ടായോ നീ? കാമരൂപിണിയായ
:താടക ഭയങ്കരി വാണിടും ദേശമല്ലൊ.
:അവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീല
:ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ!
:കൊല്ലണമവളെ നീ വല്ലജാതിയുമതി-
:നില്ലൊരു ദോഷ"മെന്നു മാമുനി പറഞ്ഞപ്പോള്‍
:മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
:നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം. 910
:ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
:പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്.
:അന്നേരമൊരു ശരമയച്ചു രാഘവനും
:ചെന്നു താടകാമാറില്‍ കൊണ്ടിതു രാമബാണം.
:പാരതില്‍ മല ചിറകറ്റുവീണതുപോലെ
:ഘോരരൂപിണിയായ താടക വീണാളല്ലോ.
:സ്വര്‍ണ്ണരത്നാഭരണഭൂഷിതഗാത്രിയായി
:സുന്ദരിയായ യക്ഷിതന്നെയും കാണായ്‌വന്നു.
:ശാപത്താല്‍ നക്തഞ്ചരിയായോരു യക്ഷിതാനും
:പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ. 920
:കൌശികമുനീന്ദ്രനും ദിവ്യാസ്‌ത്രങ്ങളെയെല്ലാ-
:മാശു രാഘവനുപദേശിച്ചു സലക്ഷ്മണം.
:നിര്‍മ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
:രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.
:രാത്രിയും പിന്നിട്ടവര്‍ സന്ധ്യാവന്ദനംചെയ്തു
:യാത്രയും തുടങ്ങിനാരാസ്ഥയാ പുലര്‍കാലേ.
:പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
:മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
:രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
:പ്രേമമുള്‍ക്കൊണ്ടു മുനിമാരും സല്‌ക്കാരംചെയ്താര്‍. 930
:വിശ്രമിച്ചനന്തരം രാഘവന്‍തിരുവടി
:വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുള്‍ചെയ്തുഃ
:"താപസോത്തമ, ഭവാന്‍ ദീക്ഷിക്ക യാഗമിനി
:താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
:ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാല്‍
:നഷ്ടമാക്കുവന്‍ ബാണംകൊണ്ടു ഞാന്‍ തപോനിധേ!"
:യാഗവും ദീക്ഷിച്ചിതു കൌശികനതുകാല-
:മാഗമിച്ചിതു നക്തഞ്ചരന്മാര്‍ പടയോടും.
:മദ്ധ്യാഹ്നകാലേ മേല്‍ഭാഗത്തിങ്കല്‍നിന്നുമത്ര
:രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം. 940
:പാരാതെ രണ്ടു ശരം തൊടുത്തു രാമദേവന്‍
:മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാന്‍.
:കോന്നിതു സുബാഹുവാമവനെയൊരു ശര-
:മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാന്‍.
:ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
:ഖിന്നനായേറിയൊരു യോജന പാഞ്ഞാനവന്‍.
:അര്‍ണ്ണവംതന്നില്‍ ചെന്നു വീണിതു, രാമബാണ-
:മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്.
:പിന്നെ മേറ്റ്ങ്ങുമൊരു ശരണമില്ലാഞ്ഞവ-
:നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാന്‍. 950
:ഭക്തവത്സലനഭയംകൊടുത്തതുമൂലം
:ഭക്തനായ്‌വന്നാനന്നുതുടങ്ങി മാരീചനും.
:പറ്റലര്‍കുലകാലനാകിയ സൌമിത്രിയും
:മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാല്‍.
:ദേവകള്‍ പുഷ്പവൃഷ്ടിചെയ്തിതു സന്തോഷത്താല്‍
:ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
:യക്ഷകിന്നരസിദ്ധചാരണഗന്ധര്‍വന്‍മാര്‍
:തല്‍ക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാര്‍.
:വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണര്‍-
:ന്നശ്രുപൂര്‍ണ്ണാര്‍ദ്രാകുലനേത്രപത്മങ്ങളോടും 960
:ഉത്സംഗേ ചേര്‍ത്തു പരമാശീര്‍വാദവുംചെയ്തു
:വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താല്‍.
:ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങള്‍
:പറഞ്ഞു രസിപ്പിച്ചു കൌശികനവരുമായ്.
:അരുള്‍ചെയ്തിതു നാലാംദിവസം പിന്നെ മുനിഃ
:"അരുതു വൃഥാ കാലം കളകെന്നുളളതേതും.
:ജനകമഹീപതിതന്നുടെ മഹായജ്ഞ-
:മിനി വൈകാതെ കാണ്മാന്‍ പോക നാം വത്സന്മാരേ!
:ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
:വില്ലുണ്ടു വിടേഹരാജ്യത്തിങ്കലിരിക്കുന്നു. 970
:ശ്രീമഹാദേവന്‍തന്നെ വച്ചിരിക്കുന്നു പുരാ
:ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം.
:ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാന്‍
:കാണണം മഹാസത്വമാകിയ ധനൂരത്നം."
:താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു
:ഭൂപതിബാലന്മാരും കൂടെപ്പോയ് വിശ്വാമിത്രന്‍
:പ്രാപിച്ചു ഗംഗാതീരം ഗൌതമാശ്രമം തത്ര
:ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
:ദിവ്യപാദപലതാകുസുമഫലങ്ങളാല്‍
:സര്‍വമോഹനകരം ജന്തുസഞ്ചയഹീനം
:കണ്ടു കൌതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി- 980
:പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുള്‍ചെയ്തുഃ
:"ആശ്രമപദമിദമാര്‍ക്കുളള മനോഹര-
:മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും.
:എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
:തത്ത്വമെന്തെന്നതരുള്‍ചെയ്യേണം താപോനിധേ!"
അഹല്യാമോക്ഷം
53
82
2006-04-01T07:34:49Z
Peringz
3
:എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു
:പന്നഗശായി പരന്‍തന്നോടു പരമാര്‍ത്ഥംഃ
:"കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ
:വാട്ടമില്ലാത തപസ്സുളള ഗൌതമമുനി 990
:ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര
:മംഗലം വര്‍ദ്ധിച്ചീടും തപസാ വാഴുംകാലം
:ലോകേശന്‍ നിജസുതയായുളേളാരഹല്യയാം
:ലോകസുന്ദരിയായി ദിവ്യകന്യകാരത്നം
:ഗൌതമമുനീന്ദ്രനു കൊടുത്തു വിധാതാവും;
:കൌതുകംപൂണ്ടു ഭാര്യാഭര്‍ത്താക്കന്മാരായവര്‍.
:ഭര്‍ത്തൃശുശ്രൂഷാബ്രഹ്‌മചര്യാദിഗുണങ്ങള്‍ ക-
:ണ്ടെത്രയും പ്രസാദിച്ചു ഗൌതമമുനീന്ദ്രനും
:തന്നുടെ പത്നിയായോരഹല്യയോടും ചേര്‍ന്നു
:പര്‍ണ്ണശാലയിലത്ര വസിച്ചു ചിരകാലം. 1000
:വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
:ദുശ്ച്യവനനും കുസുമായുധവശനായാന്‍.
:ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
:ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
:നെന്തൊരു കഴിവെന്നു ചിന്തിച്ചൂ ശതമഖന്‍
:ചെന്താര്‍ബാണാര്‍ത്തികൊണ്ടു സന്താപം മുഴുക്കയാല്‍
:സന്തതം മനക്കാമ്പില്‍ സുന്ദരഗാത്രീരൂപം
:ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ് വന്നാനല്ലോ.
:അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ-
:ളന്തരം വരാതെയൊരന്തരമെന്തെന്നോര്‍ത്തു 1010
:ലോകേശാത്മജസുതനന്ദനനുടെ രൂപം
:നാകനായകന്‍ കൈക്കൊണ്ടന്ത്യയാമാദിയിങ്കല്‍
:സന്ധ്യാവന്ദനത്തിനു ഗൌതമന്‍ പോയനേര-
:മന്തരാ പുക്കാനുടജാന്തരേ പരവശാല്‍.
:സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം
:സത്വരം പുറപ്പെട്ടനേരത്തു ഗൌതമനും
:മിത്രന്‍തന്നുദയമൊട്ടടുത്തീലെന്നു കണ്ടു
:ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്‌വന്നു
:വൃത്രാരാതിക്കു മുനിശ്രേഷ്‌ഠനെ ബലാലപ്പോള്‍
:വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാന്‍. 1020
:തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവന്‍-
:തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും
:'നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!
:ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാര്‍ത്ഥം.
:വല്ലാതെ മമ രൂപം കൈക്കൊള്‍വാനെന്തു മൂലം?
:നിര്‍ല്ലജ്ജനായ ഭവാനേതൊരു മഹാപാപി?
:സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ
:വൃത്താന്തം പറയായ്‌കില്‍ ഭസ്മമാക്കുവേനിപ്പോള്‍."
:ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി
:'സ്വര്‍ല്ലോകാധിപനായ കാമകിങ്കരനഹം 1030
:വല്ലായ്‌മയെല്ലാമകപ്പെട്ടിതു മൂഢത്വംകൊ-
:ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊളേളണമേ!'
:'സഹസ്രഭഗനായി ബ്‌ഭവിക്ക ഭവാനിനി-
:സ്സഹിച്ചീടുക ചെയ്ത ദുഷ്‌കര്‍മ്മഫലമെല്ലാം.'
:തപസ്വീശ്വരനായ ഗൌതമന്‍ ദേവേന്ദ്രനെ-
:ശ്ശപിച്ചാശ്രമമകംപുക്കപ്പോളഹല്യയും
:വേപഥുപൂണ്ടു നില്‌ക്കുന്നതുകണ്ടരുള്‍ചെയ്തു
:താപസോത്തമനായ ഗൌതമന്‍ കോപത്തോടെഃ
:'കഷ്ടമെത്രയും തവ ദുര്‍വൃത്തം ദുരാചാരേ!
:ദുഷ്ടമാനസേ! തവ സാമര്‍ത്ഥ്യം നന്നു പാരം. 1040
:ദുഷ്‌കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവന്‍
:നിഷ്‌കൃതിയായുളെളാരു ദുര്‍ദ്ധരമഹാവ്രതം.
:കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ
:രാമപാദാബ്‌ജം ധ്യാനിച്ചിവിടെ വസിക്കേണം.
:നീഹാരാതപവായുവര്‍ഷാദികളും സഹി-
:ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം.
:നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ് വരാ
:കാനനദേശേ മദീയാശ്രമേ മനോഹരേ.
:ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-
:ളിങ്ങെഴുന്നളളും രാമദേവനുമനുജനും. 1050
:ശ്രീരാമപാദാംഭോജസ്പര്‍ശമുണ്ടായീടുന്നാള്‍
:തീരും നിന്‍ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും.
:പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ
:നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി
:നാഥനെ സ്തുതിക്കുമ്പോള്‍ ശാപമോക്ഷവും വന്നു
:പൂതമാനസയായാലെന്നെയും ശുശ്രൂഷിക്കാം.'
:എന്നരുള്‍ചെയ്തു മുനി ഹിമവല്‍പാര്‍ശ്വം പുക്കാ-
:നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും.
:നിന്തിരുമലരടിച്ചെന്തളിര്‍പ്പൊടിയേല്‍പാ-
:നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളില്‍. 1060
:സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു
:സന്തോഷസന്താനസന്താനമേ ചിന്താമണേ!
:ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്
:ഘോരമാം തപസ്സോടുമിവിടെ വസിക്കുന്ന
:ബ്രഹ്‌മനന്ദനയായ ഗൌതമപത്നിയുടെ
:കല്‍മഷമശേഷവും നിന്നുടെ പാദങ്ങളാല്‍
:ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ
:നിര്‍മ്മലയായ്‌വന്നീടുമഹല്യാദേവിയെന്നാല്‍."
:ഗാഥിനന്ദനന്‍ ദാശരഥിയോടേവം പറ-
:ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാന്‍. 1070
:ഉഗ്രമാം തപസ്സൊടുമിരിക്കും ശിലാരൂപ-
:മഗ്രേ കാണ്‍കെന്നു കാട്ടിക്കൊടുത്തു മുനിവരന്‍.
:ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവന്‍
:ശ്രീപതി രഘുപതി സല്‍പതി ജഗല്‍പതി.
:രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥന്‍
:കോമളരൂപന്‍ മുനിപത്നിയെ വണങ്ങിനാന്‍.
:അന്നേരം നാഥന്‍തന്നെക്കാണായിതഹല്യയ്‌ക്കും
:വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ.
:താപസശ്രേഷ്‌ഠനായ കൌശികമുനിയോടും
:താപസഞ്ചയം നീങ്ങുമാറു സോദരനോടും. 1080
:ശാപനാശനകരനായൊരു ദേവന്‍തന്നെ-
:ച്ചാപബാണങ്ങളോടും പീതമാം വസ്‌ത്രത്തോടും
:ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും
:ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും
:വാസവനീലമണിസങ്കാശഗാത്രത്തോടും
:വാസവാദ്യമരൌഘവന്ദിതപാദത്തോടും
:പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും
:ഭക്തവത്സലന്‍തന്നെക്കാണായിതഹല്യയ്‌ക്കും.
:തന്നുടെ ഭര്‍ത്താവായ ഗൌതമതപോധനന്‍
:തന്നോടു മുന്നമുരചെയ്തതുമോര്‍ത്താളപ്പോള്‍. 1090
:നിര്‍ണ്ണയം നാരായണന്‍താനിതു ജഗന്നാഥ-
:നര്‍ണ്ണോജവിലോചനന്‍ പത്മജാമനോഹരന്‍
:ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ
:സത്വരമര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചീടിനാള്‍.
:സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും
:സന്താപം തീര്‍ന്നു ദണ്ഡനമസ്‌കാരവും ചെയ്താള്‍.
:ചിത്തകാമ്പിങ്കലേറ്റം വര്‍ദ്ധിച്ച ഭക്തിയോടു-
:മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും
:വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും
:വ്യക്തമല്ലാതെ വന്ന ഗദ്‌ഗദവര്‍ണ്ണത്തോടും. 1100
:അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു
:സദ്യോജാതാനന്ദാബ്ധിമഗ്നയായ് സ്തുതിചെയ്താള്‍
അഹല്യാസ്തുതി
54
83
2006-04-01T07:36:17Z
Peringz
3
:"ഞാനഹോ കൃതാര്‍ത്ഥയായേന്‍ ജഗന്നാഥ! നിന്നെ-
:ക്കാണായ്‌വന്നതുമൂലമത്രയുമല്ല ചൊല്ലാം.
:പത്മജരുദ്രാദികളാലപേക്ഷിതം പാദ-
:പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ
:സിദ്ധിച്ചു ഭവല്‍പ്രസാദാതിരേകത്താലതി-
:ന്നെത്തുമോ ബഹുകല്‍പകാലമാരാധിച്ചാലും?
:ചിത്രമെത്രയും തവ ചേഷ്ടിതം ജഗല്‍പതേ!
:മര്‍ത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം. 1110
:ആനന്ദമയനായോരതിമായികന്‍ പൂര്‍ണ്ണന്‍
:ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാന്‍.
:ത്വല്‍പാദാംബുജപാംസുപവിത്രാഭാഗീരഥി
:സര്‍പ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും
:ശുദ്ധമാക്കീടുന്നതും ത്വല്‍പ്രഭാവത്താലല്ലോ;
:സിദ്ധിച്ചേനല്ലോ ഞാനും സ്വല്‍പാദസ്പര്‍ശമിപ്പോള്‍.
:പണ്ടു ഞാന്‍ ചെയ്ത പുണ്യമെന്തു വര്‍ണ്ണിപ്പതു വൈ-
:കുണ്‌ഠ! തല്‍കുണ്‌ഠാത്മനാം ദുര്‍ല്ലഭമുര്‍ത്തേ! വിഷ്ണോ!
:മര്‍ത്ത്യനായവതരിച്ചോരു പൂരുഷം ദേവം
:ചിത്തമോഹനം രമണീയദേഹിനം രാമം 1120
:ശുദ്ധമത്ഭുതവീര്യം സുന്ദരം ധനുര്‍ദ്ധരം
:തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം
:നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം
:ഭക്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനില്ല.
:യാതൊരു പാദാംബുജമാരായുന്നിതു വേദം,
:യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും,
:യാതൊരു നാമം ജപിക്കുന്നിതു മഹാദേവന്‍,
:ചേതസാ തത്സ്വാമിയെ ഞാന്‍ നിത്യം വണങ്ങുന്നേന്‍.
:നാരദമുനീന്ദ്രനും ചന്ദ്രശേഖരന്‍താനും
:ഭാരതീരമണനും ഭാരതീദേവിതാനും 1130
:ബ്രഹ്‌മലോകത്തിങ്കല്‍നിന്നന്വഹം കീര്‍ത്തിക്കുന്നു
:കല്‍മഷഹരം രാമചരിതം രസായനം
:കാമരാഗാദികള്‍ തീര്‍ന്നാനന്ദം വരുവാനായ്
:രാമദേവനെ ഞാനും ശരണംപ്രാപിക്കുന്നേന്‍.
:ആദ്യനദ്വയനേകനവ്യക്തനനാകുലന്‍
:വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യന്‍
:പരമന്‍ പരാപരന്‍ പരമാത്മാവു പരന്‍
:പരബ്രഹ്‌മാഖ്യന്‍ പരമാനന്ദമൂര്‍ത്തി നാഥന്‍
:പൂരുഷന്‍ പുരാതനന്‍ കേവലസ്വയംജ്യോതി-
:സ്സകലചരാചരഗുരു കാരുണ്യമൂര്‍ത്തി 1140
:ഭൂവനമനോഹരമായൊരു രൂപം പൂണ്ടു
:ഭൂവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാന്‍.
:അങ്ങനെയുളള രാമചന്ദ്രനെസ്സദാകാലം
:തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേന്‍ മനസി ഞാന്‍.
:സ്വതന്ത്രന്‍ പരിപൂര്‍ണ്ണനാനന്ദനാത്മാരാമ-
:തനന്ദ്രന്‍ നിജമായാഗുണബിംബിതനായി
:ജഗദുത്ഭവസ്ഥിതിസംഹാരാദികള്‍ ചെയ്‌വാ-
:നഖണ്ഡന്‍ ബ്രഹ്‌മവിഷ്ണുരുദ്രനാമങ്ങള്‍ പൂണ്ടു
:ഭേദരൂപങ്ങള്‍ കൈക്കൊണ്ടൊരു നിര്‍ഗ്ഗുണമൂര്‍ത്തി
:വേദാന്തവേദ്യന്‍ മമ ചേതസി വസിക്കേണം. 1150
:രാമ! രാഘവ! പാദപങ്കജം നമോസ്തുതേ!
:ശ്രീമയം ശ്രീദേവീപാണിദ്വയപത്‌മാര്‍ച്ചിതം.
:മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
:മാനാര്‍ത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
:ബ്രഹ്‌മാവിന്‍ കരങ്ങളാല്‍ ക്ഷാളിതം പത്മോപമം
:നിര്‍മ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
:മന്മനോനികേതനം കല്‍മഷവിനാശനം
:നിര്‍മ്മലാത്മനാം പരമാസ്പദം നമോസ്തുതേ.
:ജഗദാശ്രയം ഭവാന്‍ ജഗത്തായതും ഭവാന്‍
:ജഗതാമാദിഭൂതനായതും ഭവാനല്ലോ. 1160
:സര്‍വഭൂതങ്ങളിലുമസക്തനല്ലോ ഭവാന്‍
:നിര്‍വികാരാത്മാ സാക്ഷിഭൂതനായതും ഭവാന്‍.
:അജനവ്യയന്‍ ഭവാനജിതന്‍ നിരഞ്ജനന്‍
:വചസാം വിഷമമല്ലാതൊരാനന്ദമല്ലോ.
:വാച്യവാചകോഭയഭേദേന ജഗന്മയന്‍
:വാച്യനായ്‌വരേണമേ വാക്കിനു സദാ മമ.
:കാര്യകാരണകര്‍ത്തൃഫലസാധനഭേദം
:മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
:കേവലമെന്നാകിലും നിന്തിരുവടിയതു
:സേവകന്മാര്‍ക്കുപോലുമറിയാനരുതല്ലോ. 1170
:ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം
:ത്വന്മാഹാത്മ്യങ്ങള്‍ നേരേയറിഞ്ഞുകൂടായല്ലോ.
:മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
:മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍.
:പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ-
:ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ.
:ശുദ്ധനദ്വയന്‍ സമന്‍ നിത്യന്‍ നിര്‍മ്മലനേകന്‍
:ബുദ്ധനവ്യക്തന്‍ ശാന്തനസംഗന്‍ നിരാകാരന്‍
:സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തന്‍
:സത്വങ്ങളുളളില്‍ വാഴും ജീവാത്മാവായ നാഥന്‍ 1180
:ഭക്താനാം മുക്തിപ്രദന്‍ യുക്താനാം യോഗപ്രദന്‍
:സക്താനാം ഭുക്തിപ്രദന്‍ സിദ്ധാനാം സിദ്ധിപ്രദന്‍
:തത്ത്വാധാരാത്മാ ദേവന്‍ സകലജഗന്മയന്‍
:തത്ത്വജ്ഞന്‍ നിരുപമന്‍ നിഷ്‌കളന്‍ നിരഞ്ജനന്‍
:നിര്‍ഗ്ഗുണന്‍ നിശ്ചഞ്ചലന്‍ നിര്‍മ്മലന്‍ നിരാധാരന്‍
:നിഷ്‌ക്രിയന്‍ നിഷ്‌കാരണന്‍ നിരഹങ്കാരന്‍ നിത്യന്‍
:സത്യജ്ഞാനാനന്താനന്ദാമൃതാത്മകന്‍ പരന്‍
:സത്താമാത്രാത്മാ പരമാത്മാ സര്‍വ്വാത്മാ വിഭൂ
:സച്ചിദ്‌ബ്രഹ്‌മാത്മാ സമസ്തേശ്വരന്‍ മഹേശ്വര-
:നച്യുതനാദിനാഥന്‍ സര്‍വദേവതാമയന്‍ 1190
:നിന്തിരുവടിയായതെത്രയും മൂഢാത്മാവാ-
:യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു
:നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
:സന്തതം ഭൂയോഭൂയോ നമസ്തേ നമോനമഃ
:യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും
:പൊന്‍ത്തളിരടികളിലിളക്കം വരാതൊരു
:ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ-
:നര്‍ത്ഥിച്ചീടുന്നേയില്ല നമസ്തേ നമോനമഃ
:നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ!
:നമസ്തേ രാമരാമ! ഭക്തവത്സല! രാമ! 1200
:നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ!
:നമസ്തേ നാരായണ! സന്തതം നമോസ്തുതേ.
:സമസ്തകര്‍മ്മാര്‍പ്പണം ഭവതി കരോമി ഞാന്‍
:സമസ്തമപരാധം ക്ഷമസ്വ ജഗല്‍പതേ!
:ജനനമരണദുഃഖാപഹം ജഗന്നാഥം
:ദിനനായകകോടിസദൃശപ്രഭം രാമം
:കരസാരസയുഗസുധൃതശരചാപം
:കരുണാകരം കാളജലദഭാസം രാമം
:കനകരുചിരദിവ്യാംബരം രമാവരം
:കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം 1210
:കമലദലലോലവിമലവിലോചനം
:കമലോത്ഭവനതം മനസാ രാമമീഡേ."
:പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം
:പുരുഷോത്തമം കൂപ്പി സ്തുതിച്ചാല്‍ ഭക്തിയോടേ
:ലോകേശാത്മജയാകുമഹല്യതാനും പിന്നെ
:ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്.
:ഗൌതമനായ തന്റെ പതിയെ പ്രാപിച്ചുട-
:നാധിയും തീര്‍ത്തു വസിച്ചീടിനാളഹല്യയും.
:ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാന്‍
:ശുദ്ധനായഖിലപാപങ്ങളും നശിച്ചുടന്‍ 1220
:പരമം ബ്രഹ്‌മാനന്ദം പ്രാപിക്കുമത്രയല്ല
:വരുമൈഹികസൌഖ്യം പുരുഷന്മാര്‍ക്കു നൂനം.
:ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തുകൊ-
:ണ്ടീ സ്തുതി ജപിച്ചീടില്‍ സാധിക്കും സകലവും.
:പുത്രാര്‍ത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ-
:മര്‍ത്ഥാര്‍ത്ഥി ജപിച്ചീടിലര്‍ത്ഥവുമേറ്റമുണ്ടാം.
:ഗുരുതല്‍പഗന്‍ കനകസ്തേയി സുരാപായി
:ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
:പുരുഷാധമനേറ്റമെങ്കിലുമവന്‍ നിത്യം
:പുരുഷോത്തമം ഭക്തവത്സലം നാരായണം 1230
:ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
:ച്ചാദരാല്‍ വണങ്ങുകില്‍ സാധിക്കുമല്ലോ മോക്ഷം.
:സദ്വഹൃത്തനെന്നായീടില്‍ പറയേണമോ മോക്ഷം
:സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും.
Wikisource:Administrators
55
88
2006-04-01T17:44:06Z
Peringz
3
wikisource admins
'''Following users hold administrating rights in ml.wikisource.org:'''
== Bureaucrats ==
* [[User:Peringz|Peringz]] - See votings [http://wikisource.org/w/index.php?title=Wikisource:Language_domain_requests&oldid=200902#ml.wikisource.org_.28Malayalam.29 here] and status [http://meta.wikimedia.org/wiki/Requests_for_permissions#Bureaucrats_for_Wikisource here]
== Sysops ==
* [[User:Manjithkaini|Manjithkaini]] - Temporary status for localizing wiki interface
MediaWiki:Mainpage
56
99
2006-04-01T19:12:18Z
Manjithkaini
1
പ്രധാന താള്‍
MediaWiki:Mycontris
57
90
2006-04-01T19:07:09Z
Manjithkaini
1
എന്റെ സംഭാവനകള്‍
MediaWiki:Mypage
58
91
2006-04-01T19:07:30Z
Manjithkaini
1
എന്റെ താള്‍
MediaWiki:Nstab-category
59
93
2006-04-01T19:09:41Z
Manjithkaini
1
category
MediaWiki:Nstab-user
60
94
2006-04-01T19:10:28Z
Manjithkaini
1
ഉപയോക്താവിന്റെ താള്‍
Main Page
61
96
2006-04-01T19:11:45Z
Manjithkaini
1
[[Main Page]] moved to [[പ്രധാന താള്‍]]: Localising
#REDIRECT [[പ്രധാന താള്‍]]
MediaWiki:Permalink
63
100
2006-04-01T19:14:50Z
Manjithkaini
1
സ്ഥിരം കണ്ണികള്‍
MediaWiki:Printableversion
64
101
2006-04-01T19:15:39Z
Manjithkaini
1
അച്ചടിരൂപം
MediaWiki:Qbspecialpages
65
102
2006-04-01T19:16:16Z
Manjithkaini
1
പ്രത്യേക താളുകള്‍
MediaWiki:Recentchanges
66
103
2006-04-01T19:16:57Z
Manjithkaini
1
പുതിയ മാറ്റങ്ങള്‍
MediaWiki:Specialpage
67
104
2006-04-01T19:18:27Z
Manjithkaini
1
പ്രത്യേക താള്‍
MediaWiki:Specialpages
68
105
2006-04-01T19:18:56Z
Manjithkaini
1
പ്രത്യേക താളുകള്‍
MediaWiki:Allarticles
69
106
2006-04-02T03:29:23Z
Manjithkaini
1
എല്ലാ താളുകളും
MediaWiki:Allpages
70
107
2006-04-02T03:30:24Z
Manjithkaini
1
എല്ലാ താളുകളും
MediaWiki:Ancientpages
71
108
2006-04-02T03:31:12Z
Manjithkaini
1
ഏറ്റവും പഴയ താളുകള്‍
MediaWiki:April
72
109
2006-04-02T03:31:40Z
Manjithkaini
1
ഏപ്രില്‍
MediaWiki:August
73
110
2006-04-02T03:32:10Z
Manjithkaini
1
ഓഗസ്റ്റ്
MediaWiki:Cancel
74
111
2006-04-02T03:32:55Z
Manjithkaini
1
നിരാകരിക്കുക
MediaWiki:Categories
75
112
2006-04-02T03:33:21Z
Manjithkaini
1
വിഭാഗങ്ങള്‍
MediaWiki:Categories1
76
113
2006-04-02T03:33:37Z
Manjithkaini
1
വിഭാഗം
MediaWiki:Category
77
114
2006-04-02T03:34:07Z
Manjithkaini
1
വിഷയസൂചിക
MediaWiki:Contributions
78
115
2006-04-02T03:35:02Z
Manjithkaini
1
ഉപയോക്താവിന്റെ സംഭാവനകള്‍
MediaWiki:Createarticle
79
116
2006-04-02T03:35:38Z
Manjithkaini
1
ലേഖനം തുടങ്ങുക
MediaWiki:Currentevents
80
117
2006-04-02T03:36:01Z
Manjithkaini
1
സമകാലികം
MediaWiki:Currentevents-url
81
118
2006-04-02T03:36:23Z
Manjithkaini
1
സമകാലികം
MediaWiki:December
82
119
2006-04-02T03:36:54Z
Manjithkaini
1
ഡിസംബര്‍
MediaWiki:Delete
83
120
2006-04-02T03:37:31Z
Manjithkaini
1
ഒഴിവാക്കുക
MediaWiki:Edit
84
121
2006-04-02T03:38:23Z
Manjithkaini
1
മാറ്റിയെഴുതുക
MediaWiki:Edithelp
85
122
2006-04-02T03:38:55Z
Manjithkaini
1
എഡിറ്റിങ് വഴികാട്ടി
MediaWiki:Editsection
86
123
2006-04-02T03:39:25Z
Manjithkaini
1
എഡിറ്റ്
MediaWiki:February
87
124
2006-04-02T03:40:56Z
Manjithkaini
1
ഫെബ്രുവരി
MediaWiki:Help
88
125
2006-04-02T03:41:37Z
Manjithkaini
1
സഹായി
MediaWiki:History
89
126
2006-04-02T03:42:02Z
Manjithkaini
1
പഴരൂപം
MediaWiki:History short
90
127
2006-04-02T03:42:27Z
Manjithkaini
1
പഴയരൂപം
MediaWiki:January
91
128
2006-04-02T03:43:00Z
Manjithkaini
1
ജനുവരി
MediaWiki:July
92
129
2006-04-02T03:43:16Z
Manjithkaini
1
ജൂലൈ
MediaWiki:June
93
130
2006-04-02T03:43:31Z
Manjithkaini
1
ജൂണ്‍
MediaWiki:Listusers
94
131
2006-04-02T03:44:00Z
Manjithkaini
1
ഉപയോക്താക്കളുടെ പട്ടിക
MediaWiki:Lonelypages
95
132
2006-04-02T03:44:34Z
Manjithkaini
1
അനാഥ താളുകള്‍
MediaWiki:March
96
133
2006-04-02T03:45:09Z
Manjithkaini
1
മാര്‍ച്ച്
MediaWiki:May long
97
134
2006-04-02T03:45:32Z
Manjithkaini
1
മേയ്
MediaWiki:Move
98
135
2006-04-02T03:46:02Z
Manjithkaini
1
മാറ്റുക
MediaWiki:Mytalk
99
136
2006-04-02T03:46:31Z
Manjithkaini
1
എന്റെ സംവാദമുറി
MediaWiki:Otherlanguages
100
137
2006-04-02T03:48:04Z
Manjithkaini
1
ഇതര ഭാഷകളില്‍
MediaWiki:Portal
101
138
2006-04-02T03:48:34Z
Manjithkaini
1
വായനശാലാ കൂട്ടായ്മ
MediaWiki:Preferences
102
139
2006-04-02T03:48:58Z
Manjithkaini
1
ഇഷ്ടങ്ങള്‍
MediaWiki:Randompage
103
140
2006-04-02T03:49:55Z
Manjithkaini
1
ഓട്ടപ്രദക്ഷിണം
MediaWiki:Recentchangeslinked
104
141
2006-04-02T03:50:45Z
Manjithkaini
1
അനുബന്ധ മാറ്റങ്ങള്‍
MediaWiki:Showdiff
105
142
2006-04-02T03:51:52Z
Manjithkaini
1
മാറ്റങ്ങള്‍ കാണുക
MediaWiki:Sitesupport
106
143
2006-04-02T03:52:15Z
Manjithkaini
1
സംഭാവന
MediaWiki:Talk
107
144
2006-04-02T03:52:49Z
Manjithkaini
1
സംവാദം
MediaWiki:Watchlist
108
145
2006-04-02T03:54:13Z
Manjithkaini
1
പ്രത്യേകം ശ്രദ്ധിക്കുന്നവ
MediaWiki:Watchthis
109
146
2006-04-02T03:54:45Z
Manjithkaini
1
പ്രത്യേകം ശ്രദ്ധിക്കുക
MediaWiki:Whatlinkshere
110
147
2006-04-02T03:55:08Z
Manjithkaini
1
കണ്ണികള്‍
Template:BoxHeader
111
148
2006-04-02T03:59:25Z
Manjithkaini
1
<div style="clear: both;"></div>
<div style="border: 1px solid {{{border}}}; background: {{{titlebackground}}}; color: {{{titleforeground}}}; padding: .1em; text-align: left; font-weight: bold; font-size: 100%; margin-bottom: 0px; border-bottom: none;"><span class="plainlinks" style="float:right; margin-bottom:.1em; font-size:70%; font-weight: normal;">[{{fullurl:{{{editpage}}}|action=edit}} എഡിറ്റ്] </span >{{{title}}}</div>
<div style="display: block; border: 1px solid {{{border}}}; vertical-align: top; background: {{{background}}}; color: {{{foreground}}}; margin-bottom: 10px; padding: 1em; margin-top: 0em; padding-top: .3em;">
Template:BoxFooter
112
149
2006-04-02T04:01:41Z
Manjithkaini
1
<div class="noprint" style="text-align:right; margin:.3em -.2em -.2em .3em; padding:.3em -.2em -.2em .3em;"><b>{{{1}}}</b></div >
<div style="clear:both;"></div>
</div>
Template:SBox1
113
150
2006-04-02T04:07:17Z
Manjithkaini
1
{{BoxHeader | title={{{1}}}
|editpage={{{2}}}
|border=gold <!-- This is the color of the borders around Box Sections -->
|titleforeground=black <!-- This is the color of the Box Section Title Bar text-->
|titlebackground=gold <!-- This is the color of the Box Section Title Bar -->
|background=white <!-- This is the color of the Box Section background -->
|foreground=black}} <!-- This is the color of the Box Section text -->
Template:Navi
114
152
2006-04-02T04:22:44Z
Manjithkaini
1
{|style="width:100%; background-color: transparent; margin-top:-.8em; margin-bottom:-.7em"
|style="font-size:95%; text-align:left; white-space: nowrap;color:#000"|
[[{{{Prev}}}|<<മുന്നധ്യായം]]
|style="font-size:95%; padding-top:10px; padding-bottom:10px; margin:0px; text-align:right; white-space: nowrap;color:#000"|
[[{{{Next}}}|അടുത്ത അധ്യായം>>]]
|}
ഉല്‍പത്തി പുസ്തകം അധ്യായം 12
115
155
2006-04-02T04:29:38Z
Manjithkaini
1
{{Navi|
Prev=ഉല്‍പത്തി പുസ്തകം അധ്യായം 11|
Next=ഉല്‍പത്തി പുസ്തകം അധ്യായം 13|
}}
12:1 യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍: നീ നിന്‍റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍നിന്നെ കാണിപ്പാനിരികൂന്ന ദേശത്തെകൂ പോക.
12:2 ഞാന്‍നിന്നെ വലിയോരു ജാതിയാകൂം; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേര്‍ വലുതാകൂം; നീ ഒരു അനുഗ്രഹമായിരികൂം.
12:3 നിന്നെ അനുഗ്രഹികൂന്നവരെ ഞാന്‍അനുഗ്രഹികൂം. നിന്നെ ശപികൂന്നവരെ ഞാന്‍ശപികൂം; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
12:4 യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനില്‍നിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.
12:5 അബ്രാം തന്‍റെ ഭാര്യയായ സാറായിയെയും സഹോദരന്‍റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ദേശത്തേകൂ പോകുവാന്‍പുറപ്പെട്ടു കനാന്‍ദേശത്തു എത്തി.
12:6 അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോന്‍മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യന്‍ദേശത്തു പാര്‍ത്തിരുന്നു.
12:7 യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്‍റെ സന്തതികൂ ഞാന്‍ഈ ദേശം കൊടുകൂമെന്നു അരുളിച്ചെയ്തു. തനികൂ പ്രത്യക്ഷനായ യഹോവെകൂ അവന്‍അവിടെ ഒരു യാഗപീഠം പണിതു.
12:8 അവന്‍അവിടെനിന്നു ബേഥേലിന്നു കിഴകൂള്ള മലെകൂ പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴകൂമായി കൂടാരം അടിച്ചു; അവിടെ അവന്‍യഹോവെകൂ ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു.
12:9 അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.
12:10 ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നുപാര്‍പ്പാന്‍അവിടേകൂ പോയി.
12:11 മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍തന്‍റെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍അറിയുന്നു.
12:12 മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ അവന്‍റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.
12:13 നീ എന്‍റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്‍റെ നിമിത്തം എനികൂ നന്മവരികയും ഞാന്‍ജീവിച്ചിരിക്കയും ചെയ്യും.
12:14 അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു.
12:15 ഫറവോന്‍റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്‍റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്‍റെ അരമനയില്‍ പോകേണ്ടിവന്നു.
12:16 അവളുടെ നിമിത്തം അവന്‍അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.
12:17 അബ്രാമിന്‍റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്‍റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.
12:18 അപ്പോള്‍ ഫറവോന്‍അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവള്‍ നിന്‍റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു?
12:19 അവള്‍ എന്‍റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന്‍അവളെ ഭാര്യയായിട്ടു എടുപ്പാന്‍സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്‍റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു.
12:20 ഫറവോന്‍അവനെകൂറിച്ചു തന്‍റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്‍റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.
ഉല്‍പത്തി പുസ്തകം അധ്യായം 13
116
156
2006-04-02T04:32:24Z
Manjithkaini
1
{{Navi|
Prev=ഉല്‍പത്തി പുസ്തകം അധ്യായം 12|
Next=ഉല്‍പത്തി പുസ്തകം അധ്യായം 14|
}}
13:1 ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.
13:2 കന്നുകാലി, വെള്ളി, പൊന്നു ഈ വകയില്‍ അബ്രാം ബഹുസമ്പന്നനായിരുന്നു.
13:3 അവന്‍തന്‍റെ യാത്രയില്‍ തെകൂനിന്നു ബേഥേല്‍വരെയും ബേഥേലിന്നും ഹായികൂം മദ്ധ്യേ തനികൂ ആദിയില്‍ കൂടാരം ഉണ്ടായിരുന്നതും താന്‍ആദിയില്‍ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.
13:4 അവിടെ അബ്രാം യഹോവയുടെ നാമത്തില്‍ ആരാധിച്ചു.
13:5 അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.
13:6 അവര്‍ ഒന്നിച്ചുപാര്‍പ്പാന്‍തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവര്‍കൂ ഒന്നിച്ചുപാര്‍പ്പാന്‍കഴിഞ്ഞില്ല.
13:7 അബ്രാമിന്‍റെ കന്നുകാലികളുടെ ഇടയന്മാര്‍കൂം ലോത്തിന്‍റെ കന്നുകാലികളുടെ ഇടയന്മാര്‍കൂം തമ്മില്‍ പിണക്കമുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാര്‍ത്തിരുന്നു.
13:8 അതു കൊണ്ടു അബ്രാം ലോത്തിനോടു: എനികൂം നിനകൂം എന്‍റെ ഇടയന്മാര്‍കൂം നിന്‍റെ ഇടയന്മാര്‍കൂം തമ്മില്‍ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.
13:9 ദേശമെല്ലാം നിന്‍റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കില്‍ ഞാന്‍ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
13:10 അപ്പോള്‍ ലോത്ത് നോക്കി, യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവര്‍വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.
13:11 ലോത്ത് യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവര്‍ തമ്മില്‍ പരിഞ്ഞു.
13:12 അബ്രാം കനാന്‍ദേശത്തു പാര്‍ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളില്‍ പാര്‍ത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.
13:13 സൊദോംനിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
13:14 ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരികൂന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോകൂക.
13:15 നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍നിനകൂം നിന്‍റെ സന്തതികൂം ശാശ്വതമായി തരും.
13:16 ഞാന്‍നിന്‍റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആകൂം: ഭൂമിയിലെ പൊടിയെ എണ്ണുവാന്‍കഴിയുമെങ്കില്‍ നിന്‍റെ സന്തതിയെയും എണ്ണാം.
13:17 നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാന്‍അതു നിനകൂ തരും.
13:18 അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു; അവിടെ യഹോവെകൂ ഒരു യാഗപീഠം പണിതു.
ഉല്‍പത്തി പുസ്തകം അധ്യായം 14
117
157
2006-04-02T04:35:57Z
Manjithkaini
1
{{Navi|
Prev=ഉല്‍പത്തി പുസ്തകം അധ്യായം 13|
Next=ഉല്‍പത്തി പുസ്തകം അധ്യായം 15|
}}
14:1 ശിനാര്‍ രാജാവായ അമ്രാഫെല്‍, എലാസാര്‍രാജാവായ അര്‍യ്യോക്, ഏലാം രാജാവായ കെദൊര്‍ലായോമെര്‍, ജാതികളുടെ രാജാവായ തീദാല്‍ എന്നിവരുടെ കാലത്തു
14:2 ഇവര്‍ സൊദോം രാജാവായ ബേരാ, ഗൊമോരാരാജാവായ ബിര്‍ശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെര്‍, സോവര്‍ എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു.
14:3 ഇവരെല്ലാവരും സിദ്ദീംതാഴ്വരിയില്‍ ഒന്നിച്ചുകൂടി. അതു ഇപ്പോള്‍ ഉപ്പുകടലാകുന്നു.
14:4 അവര്‍ പന്ത്രണ്ടു സംവത്സരം കെദൊര്‍ലായോമെരിന്നു കീഴടങ്ങിയിരിന്നു; പതിമൂന്നാം സംവത്സരത്തില്‍ മത്സരിച്ചു.
14:5 അതുകൊണ്ടു പതിനാലാം സംവത്സരത്തില്‍ കെദൊര്‍ലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരുംവന്നു, അസ്തെരോത്ത് കര്‍ന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിര്‍യ്യാത്തയീമിലെ ഏമ്യരെയും
14:6 സേയീര്‍മലയിലെ ഹോര്‍യ്യരെയും മരുഭൂമികൂ സമീപമുള്ള ഏല്‍പാരാന്‍വരെ തോല്പിച്ചു.
14:7 പിന്നെഅവര്‍ തിരിഞ്ഞു കാദേശ് എന്ന ഏന്‍മിശ്പാത്തില്‍വന്നു അമലേക്യരുടെ ദേശമൊക്കെയും ഹസെസോന്‍-താമാരില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരെയും കൂടെ തോല്പിച്ചു.
14:8 അപ്പോള്‍ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവര്‍ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ധീംതാഴ്വരയില്‍ വെച്ചു
14:9 ഏലാംരാജാവായ കെദൊര്‍ലായോമെര്‍, ജാതികളുടെ രാജാവായ തീദാല്‍, ശിനാര്‍രാജാവായ അമ്രാഫെല്‍, എലാസാര്‍ രാജാവായ അര്‍യ്യോക്‍ എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാര്‍ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നെ.
14:10 സിദ്ദീംതാഴ്വരയില്‍ കീല്‍കുഴികള്‍ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാ രാജാവും ഔടിപ്പോയി അവിടെ വീണു; ശേഷിച്ചവര്‍ പര്‍വ്വതത്തിലേകൂ ഔടിപ്പോയി.
14:11 സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവര്‍എടുത്തുകൊണ്ടുപോയി.
14:12 അബ്രാമിന്‍റെ സഹോദരന്‍റെ മകനായി സൊദോമില്‍ പാര്‍ത്തിരുന്ന ലോത്തിനെയും അവന്‍റെ സമ്പത്തിനെയും അവര്‍ കൊണ്ടുപോയി.
14:13 ഔടിപ്പോന്ന ഒരുത്തന്‍വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവന്‍എശ്ക്കോലിന്‍റെയും ആനേരിന്‍റെയും സഹോദരനായി അമോര്‍യ്യനായ മമ്രേയുടെ തോപ്പില്‍ പാര്‍ത്തിരുന്നു; അവര്‍ അബ്രാമിനോടു സഖ്യത ചെയ്തവര്‍ ആയിരുന്നു.
14:14 തന്‍റെ സഹോദരനെ ബദ്ധനാക്കികൊണ്ടു പോയി എന്നു അബ്രാം കേട്ടപ്പോള്‍ അവന്‍തന്‍റെ വീട്ടില്‍ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാന്‍വരെ പിന്‍തുടര്‍ന്നു.
14:15 രാത്രിയില്‍ അവനും അവന്‍റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്‍റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്‍തുടര്‍ന്നു.
14:16 അവന്‍സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്‍റെ സഹോദരനായ ലോത്തിനെയും അവന്‍റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.
14:17 അവന്‍കെദൊര്‍ലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോള്‍ സൊദോംരാജാവു രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.
14:18 ശാലേംരാജാവായ മല്‍ക്കീസേദെക്‍ അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവന്‍അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു.
14:19 അവന്‍ അവനെ അനുഗ്രഹിച്ചു: സ്വര്‍ഗ്ഗത്തിന്നും ഭൂമികൂം നാഥനായി അത്യുന്നതനായ ദൈവത്താല്‍ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
14:20 നിന്റെ ശത്രുക്കളെ നിന്റെ കൈയില്‍ ഏല്പിച്ച അത്യുന്നതനായ ദൈവംസ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
14:21 സൊദോംരാജാവു അബ്രാമിനോടു: ആളുകളെ എനികൂ തരിക; സമ്പത്തു നീ എടുത്തുകൊള്‍ക എന്നുപറഞ്ഞു.
14:22 അതിന്നു അബ്രാം സൊദോംരാജാവിനോടുപറഞ്ഞതു: ഞാന്‍അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാന്‍ഞാന്‍ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനകൂള്ളതില്‍ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാന്‍
14:23 സ്വര്‍ഗ്ഗത്തിന്നും ഭൂമികൂം നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേകൂ കൈ ഉയര്‍ത്തിസത്യം ചെയ്യുന്നു.
14:24 ബാല്യക്കാര്‍ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേര്‍, എശ്ക്കോല്‍, മമ്രേ എന്നീ പുരുഷന്മാരുടെ ഔഹരിയും മാത്രമേ വേണ്ടു; ഇവര്‍ തങ്ങളുടെ ഔഹരി എടുത്തുകൊള്ളട്ടെ.
Category:രാമായണം
118
159
2006-04-02T05:57:22Z
213.42.2.22
[[Category:ഇതിഹാസങ്ങള്‍]]
കൃഷ്ണോല്പത്തി
119
1821
2006-10-15T14:43:17Z
കൈപ്പള്ളി
46
1 ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു<BR>
2 ചന്ദ്രികാ മെയ്യില്‍ പരക്കയാലെ<BR>
3 പാലാഴിവെള്ളത്തില്‍ മുങ്ങിനിന്നീടുന്ന<BR>
4 നീലാഭമായൊരു ശൈലംപോലെ <BR>
5 മേവിനിന്നീടുന്ന ദൈവതംതന്നെ, ഞാന്‍<BR>
6 കൈവണങ്ങീടുന്നേന്‍ കാത്തുകൊള്‍വാന്‍<BR>
7 കീര്‍ത്തിയെവാഴ്ത്തുവാനോര്‍ത്തുനിന്നീടുമെന്‍ <BR>
8 ആര്‍ത്തിയേ തീര്‍ത്തു തുണയ്ക്കേണമേ.<BR>
9 ദേശികനാഥന്‍തന്‍ പാദങ്ങളേശുമ<BR>
10 പ്പേശലമായൊരു രേണുലേശം <BR>
<BR>11 ക്ലേശങ്ങളേശുന്ന പാശങ്ങളേശായ്വാന്‍<BR>
12 ആശയംതന്നുള്ളിലാക്കുന്നേന്‍ ഞാന്‍<BR>
13 വാരണവീരന്‍തന്നാനനം കൈക്കൊണ്ടു<BR>
14 പൂരിച്ച വന്മദവാരി മെയ്യില്‍<BR>
15 നിന്നു വിളങ്ങുന്ന ദൈവതംതന്‍ കനി<BR>
16 വെന്നും വിളങ്ങുകയെന്നില്‍ മേന്മേല്‍;<BR>
17 ഭാരതീദേവിതന്‍ ഭൂരിയായുള്ളോരു<BR>
18 കാരുണ്യപൂരവും വേറിടാതെ<BR>
19 നന്മധുവോലുന്ന നന്മൊഴി നല്‍കുവാന്‍<BR>
20 തണ്മകളഞ്ഞു വിളങ്ങുകെന്നില്‍ <BR>
<BR>21 ഭാരതമായൊരു പീയൂഷരാശിക്കു<BR>
22 കാരണമായൊരു വാരിധിയായ്<BR>
23 വ്യാസനായുള്ളോരു മാമുനിതന്‍ കൃപ<BR>
24 ദാസനാമെന്നില്‍ പുലമ്പേണമേ.<BR>
25 മൂഢതകൊണ്ടു ഞാനേതാനുമുണ്ടിന്നു<BR>
26 കാടായിച്ചൊല്ലുവാന്‍ ഭാവിക്കുന്നു;<BR>
27 ഭൂരികളായുള്ള സൂരികളെല്ലാരും<BR>
28 ചീറാതെ നിന്നു പൊറുക്കേണമേ <BR>
29 സംസാരമോക്ഷത്തിന്‍ കാരണമായതോ<BR>
30 വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേള്‍പ്പൂ <BR>
<BR>31 എന്നതുതന്നെ വരുത്തിനിന്നീടുവാന്‍<BR>
32 ഇന്നിതുതന്നെ ഞാന്‍ നിര്‍മ്മിക്കുന്നു.<BR>
33 ബോധമില്ലാതെ ഞാനേതുമേ വല്ലാതെ<BR>
34 ഗാഥയായ് ചൊല്ലുന്നു ഭാഷയായി<BR>
35 നിര്‍ഗ്ഗുണനായുള്ളൊരീശനെക്കൊണ്ടല്ലോ <BR>
36 നിര്‍ഗ്ഗുണമായതു ചേരുമപ്പോള്‍<BR>
37 കാടായിച്ചൊല്കിലും കൈടഭവൈരിതന്‍<BR>
38 നീടാര്‍ന്നുനിന്നുള്ള ലീലയല്ലോ<BR>
39 എന്നതുകൊണ്ടെനിക്കുള്ളിലില്ലേതുമേ<BR>
40 മന്ദതയിന്നിതു നിര്‍മ്മിക്കുമ്പോള്‍<BR>
<BR>41 മാധവനാമമരപ്രഭൂവെന്നതോ<BR>
42 മാപാപം പോക്കുന്നോനെന്നു കേള്‍പ്പൂ<BR>
43 എന്നതുകൊണ്ടു ഞാന്‍ വന്ദ്യരായുള്ളോരെ<BR>
44 വന്ദിച്ചുകൊണ്ടിതു നിര്‍മ്മിക്കുന്നു.<BR>
45 പാലാഴിമാതുതാന്‍ പാലിച്ചുപോരുന്ന<BR>
46 കോലാധിനാഥനുദയവര്‍മ്മന്‍<BR>
47 ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാന്‍<BR>
48 പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോള്‍,<BR>
49 ദേവകീസൂനുവായ്മേവിനിന്നീടുന്ന<BR>
50 കേവലന്‍തന്നുടെ ലീലചൊല്‍വാന്‍<BR>
<BR>51 ആവതല്ലെങ്കിലുമാശതാന്‍ ചെല്കയാല്‍<BR>
52 ആരംഭിച്ചീടുന്നേനായവണ്ണം.<BR>
53 ശ്രീപത്മനാഭന്‍തന്‍ ജായയെന്നിങ്ങനെ<BR>
54 പേര്‍പെറ്റുനിന്നൊരു മേദിനിതാന്‍,<BR>
55 ദുഷ്ടരായുള്ളൊരു മന്നവരെല്ലാരും<BR>
56 ഒട്ടേറെപ്പോന്നു പിറക്കയാലേ,<BR>
57 അന്തമില്ലാതൊരു ഭാരംകൊണ്ടേറുന്ന<BR>
58 സന്താപംപൂണ്ടു തളര്‍ന്നു മേന്മേല്‍<BR>
59 ധേനുവായ് ചെന്നു വിരിഞ്ചനോടെല്ലാംതാന്‍<BR>
60 വേദനയോതിനാള്‍ കാതരയായ്;<BR>
<BR>61 "കഷ്ടരായുള്ളൊരു ദുഷ്ടരെ സൃഷ്ടിച്ച<BR>
62 തൊട്ടേറിപ്പോകുന്നു തമ്പുരാനേ!<BR>
63 ഭാരത്തെക്കൊണ്ടു ഞാന്‍ പാതാളലോകത്തു<BR>
64 പാരാതെ വീഴുന്നതുണ്ടു നേരേ<BR>
65 ഇണ്ടലെത്തൂകുന്ന വന്‍ഭാരമിങ്ങനെ<BR>
66 ഉണ്ടായീലെന്നുമേ പണ്ടെനിക്കോ.<BR>
67 കുമ്പിട്ടുനിന്നൊരു കൂര്‍മ്മവും ചെഞ്ചെമ്മെ<BR>
68 തണ്‍പെട്ടുപോകുന്നതുണ്ടു പാര്‍ത്താല്‍<BR>
69 ഊക്കനായ് നിന്നൊരു പന്നഗനാഥനു<BR>
70 ശൂല്‍ക്കാരമേറുന്നൂതിന്നിന്നെല്ലാം.<BR>
<BR>71 ആനകളെല്ലാമേ ദീനങ്ങളായിത്ത<BR>
72 ന്നാനനം താഴ്ത്തിത്തളര്‍ന്നുകൂടി<BR>
73 മാമയനായോനേ! ഭാരത്തെക്കൊണ്ടു ഞാന്‍<BR>
74 നാമാവശേഷയായ്പോകുംമുമ്പെ<BR>
75 പാരാതെകണ്ടെന്നെപ്പാലിച്ചുകൊള്ളണം<BR>
76 കാരുണ്യക്കാതലേ! കൈതൊഴുന്നേന്‍."<BR>
77 വേദനപൂണ്ടൊരു മേദിനിയാലിതു<BR>
78 വേദിതനായ വിരിഞ്ചനപ്പോള്‍,<BR>
79 വാനവര്‍ ചൂഴുറ്റു മേദിനിതാനുമായ് <BR>
80 വാര്‍തിങ്കള്‍മൗലിതന്നാലയത്തില്‍<BR>
<BR>81 പാരാതെ ചെന്നവര്‍ ചൊല്ലിനാരെല്ലാരും<BR>
82 പാലാഴിതന്നിലും ചെന്നു പിന്നെ<BR>
83 വാരുറ്റുനിന്നൊരു വാക്കുകൊണ്ടന്നേരം<BR>
84 വാരിജനേത്രനേ വാഴ്ത്തിച്ചൊന്നാര്‍;<BR>
85 "ഈരേഴുപാരിനും കാരണമായൊരു<BR>
86 കാരുണ്യപൂരമാം വാരിരാശേ!<BR>
87 പാരിടം പൂരിച്ച ഭാരത്തെത്തീര്‍ത്തിന്നു<BR>
88 പാലിച്ചുകൊളേളണം പാരാതെ നീ<BR>
89 നിന്‍കനിവില്ലായ്കിലെങ്ങളിന്നെങ്ങനെ<BR>
90 സങ്കടംപോക്കുന്നു തമ്പുരാനേ!<BR>
<BR>91 വങ്കനിവാണ്ടെങ്ങള്‍ സങ്കടം തീര്‍ക്കണം<BR>
92 പങ്കജലോചന! ശങ്കിയാതേ."<BR>
93 വാസവന്‍മുമ്പായ വാനവരിങ്ങനെ<BR>
94 വാഴ്ത്തിനനേരത്തു വാരിജാക്ഷന്‍<BR>
95 പ്രത്യക്ഷനായിട്ടു ചൊല്ലിനിന്നീടിനാന്‍<BR>
96 ഭക്തിയെക്കാണുമ്പോഴെന്നു ഞായം:<BR>
97 "മുന്നമേതന്നെയറിഞ്ഞു ഞാന്‍ പോരുന്നു<BR>
98 മന്നിടംചേരുന്ന ഭാരമെല്ലാം<BR>
99 ഇന്നിന്നു വന്നീടും നിങ്ങളെന്നുള്ളതും<BR>
100 എന്നുള്ളംതന്നിലുണ്ടോര്‍ച്ചയെന്നാല്‍.<BR>
<BR>101 ഭൂഭാരംതന്നെത്തളര്‍പ്പതിന്നോരോരോ<BR>
102 വ്യാപാരം ചെഞ്ചെമ്മേ ചെയ്വതിന്നായ്<BR>
103 മാനുഷനായിപ്പിറക്കുന്നതുണ്ടു ഞാന്‍<BR>
104 ആനകദുന്ദുഭിസൂനുവായി,<BR>
105 മൂത്തവനായിപ്പിറന്നുനിന്നീടുമേ<BR>
106 മൂര്‍ത്തിവിശേഷമായ് ചേര്‍ത്തനന്തന്‍<BR>
107 വാനവരെല്ലാരുമാദരവോടങ്ങു<BR>
108 യാദവന്മാരായിപ്പിറക്ക മന്നില്‍<BR>
109 മായയായ് മേവുന്ന ദേവിയും വന്നങ്ങു<BR>
110 മാനുഷിയായിപ്പിറക്കും പിന്നെ<BR>
<BR>111 വേണുന്ന കാര്യങ്ങള്‍ സാധിച്ചുകൊള്ളുവാന്‍<BR>
112 ചേണുറ്റുനിന്നു തുണപ്പതിന്നായ് <BR>
113 പാരാതെ പിന്നെ ഞാന്‍ പാരിടം പൂരിച്ച<BR>
114 ഭാരത്തെത്തീര്‍ത്തു തളര്‍ത്തു നന്നായ് <BR>
115 മേദിനിതന്നുടെ വേദനപോക്കുവാന്‍<BR>
116 ഖേദിക്കവേണ്ടായിന്നിങ്ങളാരും."<BR>
117 വാനവരെല്ലാരുമെന്നതു കേട്ടപ്പോള്‍ <BR>
118 വാരിജസംഭവന്താനുമായി <BR>
119 മേദിനിതന്നുടെ ഖേദത്തെത്തീര്‍ത്തുടന്‍<BR>
120 മേളത്തില്‍ പോയങ്ങു വിണ്ണില്‍ പുക്കാര്‍.<BR>
<BR>121 ശ്രീമഥുരാപുരിയെന്നൊരു നാമമായ്<BR>
122 ശ്രീമതിയായൊരു രാജധാനി<BR>
123 യാദവന്മാര്‍ക്കെല്ലാമാഗാരമായിനി<BR>
124 ന്നാദിയിലുണ്ടായി പണ്ടു പാരില്‍<BR>
125 നാകികള്‍ക്കെല്ലാമങ്ങാഗാരമായൊരു<BR>
126 നാകമഹാപുരിയെന്നപോലെ<BR>
127 സ്വര്‍പ്പദംതന്നിലുള്ളശയുണ്ടായ്വരാ<BR>
128 അപ്പുരിതന്നിലിരിപ്പോര്‍ക്കെന്നും<BR>
129 നന്ദനംതന്നുടെ നിന്ദയെച്ചെയ്യുമ<BR>
130 മ്മന്ദിരേനിന്നെഴും നിഷ്ക്കുടങ്ങള്‍<BR>
<BR>131 നിര്‍ജ്ജരദീര്‍ഗ്ഘികതന്നുള്ളിലേറുന്ന<BR>
132 ലജ്ജയെച്ചേര്‍ക്കുമീ ദീര്‍ഘികകള്‍<BR>
133 ധര്‍മ്മിഷ്ഠരായൊരെച്ചിന്തിച്ചുകാണ്‍കിലോ<BR>
134 ധര്‍മ്മജന്‍ശീലവും തണ്മകോലും,.<BR>
135 ആയങ്ങള്‍ കാണുമ്പോള്‍ തോയാകരന്തന്നില്‍<BR>
136 പായുന്ന വന്‍നദീജാലംപോലെ.<BR>
137 സ്വര്‍ണ്ണൗഘംതന്നുടെ തിണ്മയെക്കാണുമ്പോള്‍<BR>
138 തിണ്ണമൊന്നഞ്ചുമമ്മേരുശൈലം<BR>
139 ദാനങ്ങള്‍ കാണുമ്പോള്‍ വാനവദാരുക്കള്‍<BR>
140 ഹീനങ്ങളായ്വരും ദീനങ്ങളായ്, <BR>
<BR>141 വീരരായുള്ളോര്‍തന്‍ വീരത കാണുമ്പോള്‍<BR>
142 നേരായോരില്ലയിപ്പാരിലാരും<BR>
143 വിദ്യകള്‍കൊണ്ടുള്ള വേലകള്‍ കാണുമ്പോള്‍<BR>
144 വിസ്മയംകോലുമദ്ധൂര്‍ ജ്ജടിയും,<BR>
145 അസ്ത്രങ്ങള്‍കൊണ്ടവരഭ്യസിച്ചീടുമ്പോള്‍<BR>
146 *എത്രയും പാഴ്പെടും ഭാര്‍ഗ്ഗവനും,<BR>
147 കാമുകന്മാരുടെ കാന്തിയെക്കാണുമ്പോള്‍<BR>
148 കാമനും ചെഞ്ചെമ്മേയഞ്ചുമേറ്റം,<BR>
149 മാമിനിമാരുടെ മാപിനെക്കാകില<BR>
150 മ്മേനക ദീനയായ് നാണുമപ്പോള്‍,<BR>
<BR>151 വെണ്മാടം തന്നുടെ വെണ്മയെക്കാണുമ്പോള്‍<BR>
152 കന്മഷംതോന്നുമക്കൗമുദിക്കും,<BR>
153 അപ്പുരിതന്നില്‍ വിളങ്ങിനിന്നീടുന്ന<BR>
154 ശില്പങ്ങളൊന്നൊന്നേ പാര്‍ത്തുകണ്ടാല്‍<BR>
155 വാസവമന്ദിരം വായ്പോടു നിര്‍മ്മിപ്പാന്‍<BR>
156 മാതൃകയായിതെന്നു തോന്നും,<BR>
157 അപ്പുരിതന്നിലുള്ളത്ഭുതം ചൊല്ലുവാന്‍<BR>
158 കെല്പുള്ളോരാരുമില്ലെന്നുവേണ്ടാ<BR>
159 തത്സാരമോര്‍ക്കിലോ വസ്വൗകസായും<BR>
160 നിസ്സാരയായിട്ടേ വന്നുകൂടൂ.<BR>
<BR>161 യാദവവീരരുമപ്പുരിപാലിച്ചി<BR>
162 ട്ടാദരവോടു വസിക്കുംകാലം<BR>
163 ദേവകനാകുന്ന യാദവന്തന്നുടെ<BR>
164 ദേവകിയാകുന്ന കന്യകയെ<BR>
165 ശ്രീവസുദേവര്‍ക്കു നല്‍കിനാനമ്പോടു<BR>
166 ശ്രീപതിതന്നുടെയമ്മയാവാന്‍.<BR>
167 വേട്ടുനിന്നീടുന്ന ശ്രീവസുദേവര്‍താന്‍<BR>
168 വാട്ടമകന്നൊരു തേരിലേറി<BR>
169 ദേവകിയാകുന്ന ജായയും താനുമായ്<BR>
170 പോവതിന്നായിത്തുടങ്ങുംന്നേരം<BR>
<BR>171 ഉര്‍പന്നമോദനായ് നില്പോരു ദേവകന്‍<BR>
172 നല്പൊലിക്കാണവും നല്കിനാന്‍താന്‍<BR>
173 സോദരിതന്നുടെ തോഷത്തെച്ചെയ്വാനാ<BR>
174 യാദരവോടു മുതിര്‍ന്നു കംസന്‍<BR>
175 ചാരത്തു ചെന്നങ്ങു വാരുറ്റ തേര്‍പുക്കു<BR>
176 സാരത്ഥ്യവേലയുമാചരിച്ചാന്‍.<BR>
177 നാനാജനങ്ങളുമായ് നടന്നങ്ങനെ<BR>
178 നാനാവിനോദവുമോതിയോതി<BR>
179 ആമോദിച്ചെല്ലാരുമാമന്ദം പോകുമ്പോള്‍<BR>
180 വ്യോമത്തില്‍നിന്നൊരു വാക്കുണ്ടായി:<BR>
<BR>181 "ദേവകിതന്നുടെ അഷ്ടമഗര്‍ഭത്തില്‍<BR>
182 മേവിനിന്നുണ്ടായ ബാലകന്താന്‍<BR>
183 നിന്നുടെ കാലനായ്പോന്നുവന്നീടുന്നോന്‍<BR>
184 എന്നതു ചിന്തിച്ചുകൊള്‍ക കംസ!"<BR>
185 ഘോരനായുള്ളോരു കംസന്‍താനന്നേരം<BR>
186 വീരതയായതിതെന്നു നണ്ണി<BR>
187 പാവകഭാവത്തെക്കേവലം പൂണ്ടുടന്‍<BR>
188 ദേവകിതന്‍ കൊലചെയ്വതിന്നായ്<BR>
189 തല്‍ക്കചംതന്നെപ്പിടിച്ചു വളര്‍ന്നൊരു<BR>
190 ഖഡ്ഗവും വാങ്ങിയങ്ങോങ്ങി നിന്നാന്‍.<BR>
<BR>191 കണ്ടുനിന്നീടുന്ന മാലോകരെല്ലാരു<BR>
192 മിണ്ടലുംപൂണ്ടു ചമഞ്ഞാരപ്പോള്‍,<BR>
193 കണ്ണടച്ചീടിനാര്‍, കണ്ണുനീര്‍ തൂകിനാര്‍<BR>
194 * തിണ്ണമങ്ങോടിനാര്‍ ഖിന്നരായി<BR>
195 കൈതിരുമ്മീടിനാര്‍, കണ്‍ചുവത്തീടിനാര്‍<BR>
196 കൈയലച്ചീടിനാര്‍ മെയ്യിലെങ്ങും<BR>
197 കേസരിവീരന്‍തന്നാനനംതന്നിലായ്<BR>
198 കേവലം കേഴുന്നോരേണം പോലെ<BR>
199 മേവിനിന്നീടുന്ന ദേവകിദേവിതാന്‍<BR>
200 ദൈവമേയെന്നങ്ങു ചൊല്ലിച്ചൊല്ലി<BR>
<BR>201 ഘോരനായുള്ളോരു കംസനെ നോക്കീട്ടു<BR>
202 പാരം വിറച്ചു നടുങ്ങുമപ്പോള്‍<BR>
203 ചൂഴം നിന്നീടുന്ന ലോകരേ നോക്കീട്ടു<BR>
204 കോഴപുണ്ടേറ്റവും കേഴും പിന്നെ.<BR>
205 ചങ്ങാതിമാരുടെ നന്മുഖം നോക്കിനി<BR>
206 ന്നിങ്ങനെയെന്‍ കര്‍മ്മമെന്നും പിന്നെ.<BR>
207 അച്ഛനെത്തന്നെയും മെച്ചമേ നോക്കിനി<BR>
208 ന്നുച്ചത്തില്‍ നീളെവിളിച്ചു കേഴും; <BR>
209 നിര്‍മ്മായപ്രേമംപൂണ്ടമ്മാമന്‍തന്നെയും<BR>
210 അമ്മയെത്തന്നെയുമവ്വണ്ണമേ<BR>
<BR>211 ആങ്ങളെത്തന്നെ വിളിച്ചുനിന്നീടുവാന്‍<BR>
212 ഓങ്ങിനി്ന്നങ്ങു നടുങ്ങും പിന്നെ.<BR>
213 ആനകദുന്ദുഭിതന്നുടെയാനനം<BR>
214 ദീനയായ് മെല്ലവേ നോക്കി വീര്‍ക്കും<BR>
215 ദേവകിതന്‍ ഭയമിങ്ങനെ കാണുമ<BR>
216 ശ്രീവസുദേവര്‍താനെന്നനേരം<BR>
217 പെട്ടെന്നു ചെന്നു വിലക്കിനിന്നീടിനാന്‍<BR>
218 പൊട്ടിനിന്നീടുന്നോരുള്ളവുമായ്<BR>
219 പാപനായുള്ളോരു കംസനോടായിപ്പി<BR>
220 ന്നാപത്തു പോക്കുവാനായിച്ചൊന്നാന്‍:<BR>
<BR>221 "നിര്‍മ്മലമാനസനായിനിന്നീടുമി<BR>
222 ന്നിന്മനമിങ്ങനെ വന്നതെന്തേ?<BR>
223 ശങ്കയും കൈവിട്ടു പെകാലചെയ്കയോ<BR>
224 മംഗലനായ നിന്‍ വേലയിപ്പോള്‍?<BR>
225 ഭേദമുണ്ടെന്നതില്‍ കേവലം പെണ്ണല്ല<BR>
226 സോദരിയല്ലോയിന്നാരിതാനും<BR>
227 വേളികഴിഞ്ഞുള്ളോരുത്സവമല്ലോയി<BR>
228 ക്കാലവുമെന്നതുമോര്‍ത്തു കാണ്‍ നീ; <BR>
229 ഭ്രാതാവായ് നിന്നതും മാതാവായ് നിന്നതും<BR>
230 താതനായ് നിന്നതും നീതാനത്രേ.<BR>
<BR>231 നീയൊഴിഞ്ഞാരുമില്ലാശ്രയം കേളിവള്‍<BR>
232 ക്കാദരിച്ചീടുവാന്‍ ഭോജനാഥാ!<BR>
233 വീരനായുള്ള നീ ഘോരനായ് മേവുമീ<BR>
234 നാരിതന്‍ വങ്കൊല ചെയ്യൊല്ലാതെ."<BR>
235 ഇത്തരമായുള്ളോരുക്തികളിങ്ങനെ<BR>
236 സത്വരം ചെന്നവന്‍ ചൊന്നനേരം<BR>
237 പാപനായുള്ളോരു കംസന്‍റെ മാനസം<BR>
238 പാറയെപ്പോലെയങ്ങാകയാലെ<BR>
239 പിന്നെയും ചിന്തിച്ചു ചൊല്ലിനിന്നീടിനാന്‍<BR>
240 *ഖിന്നനായ് നിന്നവനുണ്മയായി:<BR>
<BR>241 "ദേവകിയല്ലല്ലൊ നിന്നുടെ കാലനായ്<BR>
242 മേവുന്നതെന്നതോ വന്നുതല്ലൊ<BR>
243 അഷ്ടമനാകുന്ന ബാലകനല്ലോ നിന്‍<BR>
244 കഷ്ടതയ്ക്കിന്നു നിമിത്ത,മെന്നാല്‍<BR>
245 പെറ്റുപെറ്റീടുന്ന മക്കളെയെല്ലാമേ<BR>
246 തെറ്റെന്നു നിന്‍ കൈയ്യില്‍ നല്‍കാമല്ലോ,<BR>
247 പിന്നെ നീ ചിന്തിച്ചു വേണ്ടതു ചെയ്താലും<BR>
248 നിന്നുടെ ഹാനി വരാതവണ്ണം."<BR>
249 എന്നതു കേട്ടൊരു കംസന്‍റെ കോപവും<BR>
250 മന്ദമായ് വന്നുതേ മെല്ലെ മെല്ലെ.<BR>
<BR>251 മന്ത്രംകൊണ്ടീഷല്‍ തളര്‍ന്നുനിന്നീടുന്ന<BR>
252 പന്നഗവീരന്‍തന്‍ കോപംപോലെ<BR>
253 രോദിതയായൊരു സോദരിതന്നെയും<BR>
254 ആദരവോടങ്ങയച്ചാന്‍ പിന്നെ.<BR>
255 വമ്പുലിവായില്‍നിന്നമ്പാലെ വീണ്ടുപോയ് <BR>
256 കമ്പത്തെപ്പൂണുന്നോരേണംപോലെ<BR>
257 മേവിനിന്നീടുന്ന ദേവകീദേവിതാന്‍<BR>
258 കേവലം കംസനെ നോക്കിനിന്നാള്‍.<BR>
259 ചൂഴവും നിന്നിട്ടു കേഴുന്നോരെല്ലാരും<BR>
260 കോഴയും തീര്‍ത്തുനിന്നൊന്നു വീര്‍ത്താര്‍<BR>
<BR>261 ചങ്ങാതിമാരായുള്ളംഗനമാരെല്ലാം<BR>
262 മംഗലമാകെന്നു ചൊല്ലിപ്പൂണ്ടാര്‍<BR>
263 ആനകദുന്ദുഭിതാനുമന്നേരത്തു<BR>
264 മാനിനിതാനുമായ് മന്ദിയാതെ<BR>
265 സുന്ദരമായുള്ള മന്ദിരം പൂകിനാന്‍<BR>
266 വന്ദികള്‍ വാഴ്ത്തുന്ന വാര്‍ത്തയുമായ്<BR>
267 വേളിയെത്തൊട്ടുള്ളൊരുത്സവംതന്നെയും<BR>
268 മേളമായ് പിന്നെയങ്ങാചരിച്ചാന്‍.<BR>
269 പേയറ്റു നിന്നോരു ജായയും താനുമായ്<BR>
270 മായം കളഞ്ഞു വസിക്കും കാലം<BR>
<BR>271 സുഭ്രുവായുള്ളോരു ദേവകീദേവിക്കു<BR>
272 ഗര്‍ഭവുമുണ്ടായി മെല്ലെ മെല്ലെ<BR>
273 അത്ഭുതകാന്തിയായ് ദുര്‍ഭഗനല്ലാതൊ<BR>
274 രര്‍ഭകനുണ്ടായിതെന്നുവന്നു.<BR>
275 സൂനുവെക്കണ്ടു നിന്നാനന്ദിച്ചീടുന്നൊ<BR>
276 രാനകദുന്ദുഭി ദീനയായി<BR>
277 കണ്ണുനീര്‍ തൂകുന്ന ദേവകിതന്നുടെ<BR>
278 കൈയില്‍നിന്നന്നേരം വാങ്ങി നേരേ<BR>
279 പെട്ടെന്നു കൊണ്ടുപോയ് കംസനു നല്കിനാന്‍<BR>
280 പട്ടാങ്ങുചെയ്യുന്നോരെന്നു ഞായം<BR>
<BR>281 എന്നതു കണ്ടൊരു കംസന്താനന്നേരം<BR>
282 ചിന്തിച്ചു ചൊല്ലിനാനല്ലല്‍ നീക്കി:<BR>
283 "മേലിലുണ്ടാകുന്ന ബാലകനല്ലോയെന്‍<BR>
284 കാലനായ് ചാരെ വരുന്നതെന്നാല്‍<BR>
285 കൊല്ലുന്നേനല്ലയിപ്പൈതലെയിന്നു ഞാന്‍<BR>
286 അല്ലലും തീര്‍ത്തു വളര്‍ത്താലും നീ."<BR>
287 ആനകദുന്ദുഭിതാനതു കേട്ടപ്പോള്‍<BR>
288 ദീനത കൈവിട്ടു മാനിച്ചുടന്‍<BR>
289 ബാലനെത്തന്നെയും ദേവകിക്കായിട്ടു<BR>
290 ചാല നല്കീടിനാന്‍ കൊണ്ടുപോയി.<BR>
<BR>291 പിന്നെയങ്ങെല്ലാരും തന്നുടെ തന്നുടെ<BR>
292 മന്ദിരംതന്നിലിരിക്കുംകാലം<BR>
293 ആഗതനായൊരു നാരദന്‍ കംസനോ<BR>
294 ടാദരവോടു പറഞ്ഞാനപ്പോള്‍:<BR>
295 "ബന്ധുവെത്തന്നെയും വൈരിയെത്തന്നെയും<BR>
296 ചിന്തിച്ചുവേണം നീയൊന്നു ചെയ്വാന്‍<BR>
297 നിന്നുടെ വൈരികളായി നിന്നീടുന്ന<BR>
298 വിണ്ണവരല്ലോയിപ്പാരിടത്തില്‍<BR>
299 വിഷ്ണുവിഞ്ചൊല്ലാലെ വന്നു പിറന്നിട്ടു<BR>
300 വൃഷ്ണികളായിച്ചമഞ്ഞതിപ്പോള്‍<BR>
<BR>301 പണ്ടേയിന്നിന്നുടെ വൈരിയായ് മേവുന്ന<BR>
302 കൊണ്ടല്‍നേര്‍വര്‍ണ്ണന്താനിന്നു നേരേ<BR>
303 ദേവകിതന്നുടെ ഗര്‍ഭഗനായിട്ടു<BR>
304 മേവിനിന്നാശു പിറന്നു പിന്നെ<BR>
305 നിന്നെയും നിന്നുടെ ചേകവന്മാരെയും<BR>
306 കൊന്നീടുമെന്നതു തേറിനാലും<BR>
307 മാഴ്കാതെ നിന്നെ നീ കാത്തുകൊള്ളായ്കിലോ<BR>
308 ആകാതെപോകുമേ ഭോജനാഥ!"<BR>
309 നാരദനിങ്ങനെ ചൊന്നതുകേട്ടിട്ടു<BR>
310 ഘോരനായുള്ളൊരു കംസനപ്പോള്‍<BR>
<BR>311 യാദവന്മാരോടു പോരു തുടങ്ങിനാന്‍<BR>
312 വാനവരെന്നതു നണ്ണി നേരെ.<BR>
313 പീഡിതരായവരോരോരോ നാട്ടില<BR>
314 ന്നാടും വെടിഞ്ഞു നടന്നാരെങ്ങും.<BR>
315 പിന്നെയണഞ്ഞാവനാനകദുന്ദുഭി<BR>
316 തന്നെയും ദേവകിതന്നെയും താന്‍<BR>
317 ചങ്ങലകൊണ്ടു തളച്ചുനിന്നീടിനാന്‍<BR>
318 തങ്ങളിലേശൊല്ലായെന്നു നണ്ണി.<BR>
319 ഉണ്ടായ ബാലകന്മാരെയും ചെഞ്ചെമ്മേ<BR>
320 കണ്ഠം പിരിച്ചു കഴിച്ചാന്‍ പാപി<BR>
<BR>321 ചീറിനിന്നീടുന്ന കംസനന്നിങ്ങനെ<BR>
322 ആറു കിടാങ്ങളെക്കൊന്നവാറേ<BR>
323 സപ്തമമാകുന്ന ഗര്‍ഭവുമുണ്ടായി<BR>
324 തുത്തമയാകുന്ന ദേവകിക്കോ.<BR>
325 ലക്ഷ്മീശന്‍താനന്നു ചിന്തിച്ചു ചൊല്ലിനാന്‍<BR>
326 അക്ഷണം തന്മായതന്നോടപ്പോള്‍:<BR>
327 "പാരാതെ പോകേണം ഭൂതലംതന്നില്‍ നീ<BR>
328 കാര്യങ്ങളോരോന്നേ സാധിപ്പാനായ്<BR>
329 ദേവകി തന്നുടെ ഗര്‍ഭഗനായിട്ടു<BR>
330 മേവിനിന്നീടുമനന്തനെ നീ<BR>
<BR>331 ഗോകുലംതന്നില്‍ വസിച്ചുനിന്നീടുന്ന<BR>
332 രോഹിണിതന്നിലങ്ങാക്കവേണം.<BR>
333 ആനകദുന്ദുഭിതന്നുടെ സൂനുവായ്<BR>
334 ഞാനും പിറക്കുന്നതുണ്ടു നേരെ.<BR>
335 നന്ദവിലാസിനിനന്ദനയായിട്ടു<BR>
336 നന്നായിപ്പോന്നു പിറക്ക നീയും.<BR>
337 കൊല്ലുവാനോങ്ങുന്ന കംസനെ വഞ്ചിച്ചു<BR>
338 മെല്ലവേ പോയിക്കൊണ്ടംബരത്തില്‍,<BR>
339 മാലോകര്‍ക്കേലുന്നോരാപത്തെപ്പോക്കുവാന്‍<BR>
340 ഭൂലോകംതന്നില്‍ വസിക്ക പിന്നെ. <BR>
<BR>341 ഭക്തിയെപ്പൂണ്ടു ഭജിച്ചുനിന്നീടുന്നോ<BR>
342 ര്‍ക്കത്തലെത്തീര്‍ത്തു തുണപ്പതിന്നായ്.<BR>
343 "മാലിയന്നീടുന്ന ഭൂലോകവാസികള്‍<BR>
344 ക്കാലംബമായെഴും മൂലതായേ!<BR>
345 കാല്‍ത്താരില്‍ കുമ്പിട്ടു കൈവണങ്ങീടുന്നേന്‍<BR>
346 കാത്തുകൊള്ളേണമേ തമ്പുരാട്ടീ!"<BR>
347 ഇത്തരമോരോരോ നല്‍സ്തുതിയോതിനി<BR>
348 ന്നുത്തമമായൊരു ഭക്തിയുമായ്<BR>
349 വാഴ്ത്തിവണങ്ങുവരാസ്ഥപൂണ്ടോരോരോ<BR>
350 ധാത്രീസുരന്മാരും മറ്റുള്ളോരും."<BR>
<BR>351 വൈകല്യം തീര്‍ക്കുന്ന വൈകുണ്ഠനിങ്ങനെ<BR>
352 വൈകാതെ പോകെന്നു ചൊന്നനേരം<BR>
353 ഇങ്ങനെ ചൊല്‍ കേട്ട മായതാന്‍ പോയിച്ചെ<BR>
354 ന്നങ്ങനെയെല്ലാമങ്ങാചരിച്ചാള്‍.<BR>
355 "ഇഷ്ടമായുണ്ടായ ഗര്‍ഭമോ ചെഞ്ചെമ്മേ<BR>
356 നഷ്ടമായ്പോയിപോല്‍ ദേവകിക്കോ."<BR>
357 എന്നൊരു വാര്‍ത്തയുമെങ്ങുമേ പൊങ്ങിതാ<BR>
358 യന്നുതുടങ്ങിയന്നാട്ടിലെങ്ങും.<BR>
359 "ആനകദുന്ദുഭിതന്നുടെ ജായയാം<BR>
360 മാനിനിയായുള്ള രോഹിണിക്കോ <BR>
<BR>361 സുന്ദരനായൊരു നന്ദനനുണ്ടായി"<BR>
362 എന്നൊരു വാര്‍ത്തയുമവ്വണ്ണമേ,<BR>
363 ഛിദ്രിച്ചുപോയൊരു ഗര്‍ഭവും ചിന്തിച്ചു<BR>
364 ദുഖിച്ചു ദേവകി മേവുംകാലം<BR>
365 ആഗമംതന്നുടെ കാതലിലായ് മറ<BR>
366 ഞ്ഞാരുമേ കാണാതെ നില്പോനപ്പോള്‍<BR>
367 ദേവകിതന്നുടെ ഗര്‍ഭഗനായിട്ടു<BR>
368 മേവിനാന്‍ മേദിനിക്കല്ലല്‍ പോവാന്‍.<BR>
369 കുപ്പിയില്‍നിന്നൊരു നല്‍വിളക്കെങ്ങനെ<BR>
370 കുപ്പിയെച്ചാലെ *വിളക്കി ഞായം<BR>
<BR>371 ഗര്‍ഭഗമായുള്ള വൈഷ്ണവം ധാമമ<BR>
372 ഗ്ഗര്‍ഭിണിതന്നെയുമവ്വണ്ണമേ.<BR>
373 ഗര്‍ഭത്തിനുള്ളൊരു ചിഹ്നവും പോന്നവള്‍<BR>
374 ക്കല്പമായ്ക്കാണത്തുടങ്ങി മെയ്യില്‍.<BR>
375 നേര്‍ത്തുനിന്നീടുന്ന ഗാത്രങ്ങളെല്ലാമേ<BR>
376 ചീര്‍ത്തുതുടങ്ങീതു നാളില്‍നാളില്‍<BR>
377 ആണ്ണുപോയെങ്ങാനും വീണ്ണോരു നാഭിയും<BR>
378 പൂര്‍ണ്ണമായ് തൂര്‍ണ്ണമെഴത്തുടങ്ങി.<BR>
379 സൂക്ഷ്മമായുള്ളൊരു മദ്ധ്യവും ചെഞ്ചെമ്മേ<BR>
380 വീക്ഷണഗോചരമായി വന്നു.<BR>
<BR>381 * മാന്യമായുള്ള വലിത്രയം മാഞ്ഞുപോയ്<BR>
382 ശൂന്യമായ്വന്നിതു മെല്ലെ മെല്ലെ.<BR>
383 ആനകദുന്ദുഭി മാനിക്കും കൊങ്കകള്‍<BR>
384 ക്കാനനം ചാലക്കറുത്തുതപ്പോള്‍<BR>
385 നന്ദനുണ്ടായാലെങ്ങളെ സ്നേഹമി<BR>
386 ല്ലെന്നതു ചിന്തിച്ചിട്ടെന്നപോലെ.<BR>
387 ചാരുവായ് മേവുമമ്മാറോടു ചേരുന്നൊ<BR>
388 രാരവും പോയങ്ങു ദൂരമായി<BR>
389 ബാലകന്‍ വേണമിമ്മാറോടു ചേരുവാന്‍<BR>
390 ഞാനിനി നീങ്ങണമെന്നപോലെ.<BR>
<BR>391 അന്യമായ് നിന്നുള്ള ഭൂഷണജാലവും<BR>
392 ഒന്നൊന്നേ പോയിച്ചുരുങ്ങീതായി.<BR>
393 ഈരേഴു പാരിനും ഭൂഷണമല്ലോയി<BR>
394 ന്നാരിയില്‍നിന്നവനെന്തു ചേതം.<BR>
395 മാനിനിമാരുടെ മൗലികയാമവള്‍<BR>
396 ക്കാനനം ചാലെ വിളര്‍ത്തുകൂടി <BR>
397 ഗര്‍ഭഗനായുള്ളൊരര്‍ഭഗന്തന്നുടെ<BR>
398 നിര്‍ഭരഹാസം കൊണ്ടെന്നപോലെ.<BR>
399 അംഗവികാരങ്ങള്‍ പിന്നെയുമോരോന്നേ<BR>
400 പൊങ്ങിത്തുടങ്ങീതു മേനിതന്നില്‍.<BR>
<BR>401 വിശ്വമശേഷം തന്നുള്ളിലേ ചേര്‍ത്തൊരു<BR>
402 വിഷ്ണുവെത്തന്നുദരത്തിലാക്കി<BR>
403 മേവിനിന്നീടുന്ന ദേവകീദേവിതന്‍<BR>
404 മേന്മയെപ്പാര്‍ക്കിലിന്നാര്‍ക്കു ചൊല്ലാം.<BR>
405 ഗര്‍ഭിണിയായൊരു ദേവകിതന്നുടെ<BR>
406 അത്ഭുതകാന്തിയെക്കണ്ടു കംസന്‍<BR>
407 തന്നിലെ നണ്ണിനാന്‍ "എന്നുടെ കാലനായ്<BR>
408 വന്നവനിന്നിവനെന്നുതന്നെ<BR>
409 പണ്ടിവള്‍ക്കിങ്ങനെയുള്ളൊരു കാന്തിയെ <BR>
410 ക്കണ്ടതില്ലെന്നതുകൊണ്ടു കാണാം, <BR>
<BR>411 എന്തിനി നല്ലതെന്നിങ്ങനെ ചിന്തിച്ചാ<BR>
412 ലേതുമേ തോന്നുന്നതല്ലയൊന്നും. <BR>
413 ഗര്‍ഭിണിതന്‍ കൊലചെയ് വതിന്നായിട്ടോ<BR>
414 കെല്പു പുലമ്പുന്നൂതല്ല ചെമ്മേ<BR>
415 പെറ്റങ്ങു വീഴുമ്പോള്‍ തെറ്റെന്നു ചെന്നു ഞാന്‍<BR>
416 പറ്റാതൊന്നാകിലും പാര്‍ത്തിടാതെ<BR>
417 കൊന്നങ്ങു വീഴ്ത്തിനാലൊന്നിനും ബാധയി<BR>
418 ല്ലെന്നതേ ചിന്തിച്ചാല്‍ നല്ലതുള്ളൂ."<BR>
419 ഇങ്ങനെ നണ്ണിനോരകാവലുമാക്കിത്തന്മന്ദിരം പൂകിനാന്‍<BR>
420 ആവിലമായുള്ളോരുള്ളവുമായ്.<BR>
<BR>421 ദേവകിതന്നുടെ ഗര്‍ഭഗനായൊരു<BR>
422 കേവലന്തന്നെയറിഞ്ഞു നേരേ<BR>
423 ചാരത്തു ചെന്നു പുകണ്ണുനിന്നീടിനാര്‍<BR>
424 വാരുറ്റുനിന്നുള്ള വാനോരെല്ലാം.<BR>
425 "മിഥ്യയെച്ചെഞ്ചെമ്മേ വേരറുത്തീടുന്ന<BR>
426 സത്യമായുള്ളോരു ബോധവുമായ്<BR>
427 നിത്യമായ്നിന്നൊരു തത്വമായ് മേവുന്നൊ<BR>
428 രുത്തമരൂപേന! കാത്തുകൊള്‍ നീ.<BR>
429 വേദങ്ങള്‍തന്നെപ്പണ്ടാരാഞ്ഞുഴന്നുള്ള<BR>
430 ഖേദങ്ങള്‍ തീര്‍പ്പതിനെന്നപോലെ<BR>
<BR>431 മോദം കലര്‍ന്നൊരു മീനായവറ്റെച്ചെ<BR>
432 തന്നെയപ്പന്നിയായ്ക്കൊന്നതു പാര്‍ക്കുമ്പോള്‍<BR>
433 നിന്നുടെ കാരുണ്യമെന്നേയാവൂ.<BR>
434 കാണായതെല്ലാമേ താനെന്നു തേറുവാന്‍<BR>
435 തൂണു പിളര്‍ന്നു പുറത്തു ചെമ്മേ<BR>
436 കാണായെഴും നരസിംഹമെന്നുള്ളത്തില്‍<BR>
437 കാണായതല്ലോ പൊറുത്തതിന്നും<BR>
438 മാനവരെല്ലാരെപ്പോലെ നടന്നു നാം<BR>
439 മാനവും കൈവിട്ടു പോരുംകാലം<BR>
440 ദാനവന്തന്നെ നീ വഞ്ചിക്കകൊണ്ടല്ലോ<BR>
<BR>441 ദീനം കളഞ്ഞു തെളിഞ്ഞു ഞങ്ങള്‍. <BR>
442 ഭൂപാലരാലുള്ള ഭൂഭാരം പോക്കുവാന്‍<BR>
443 ദുഖങ്ങള്‍ തീര്‍ത്തു നീ പാലിച്ചുകൊള്‍വതി<BR>
444 ന്നിക്ഷണം നാമിതാ കൈ തൊഴുന്നേന്‍."<BR>
445 ഇങ്ങനെയോരോരോ മംഗലവാക്കുകള്‍<BR>
446 ഭംഗിയില്‍ച്ചൊല്ലിപ്പുകണ്ണു പിന്നെ<BR>
447 വാനിടം മുന്നിട്ടു പോകത്തുടങ്ങിനാര്‍<BR>
448 വാനവരെല്ലാരും മെല്ലെ മെല്ലെ<BR>
449 മേദിനീദേവിയുമാദരവോടു തന്‍<BR>
450 വേദന വേറിട്ടു നിന്നനേരം<BR>
<BR>451 മംഗല്യമാളുന്ന ദേവകിദേവിക്കു<BR>
452 ചിങ്ങമാം മാസവും പോന്നുവന്നു.<BR>
453 അഷ്ടമിരോഹിണി തങ്ങളില്‍ക്കൂടിനി<BR>
454 ന്നിഷ്ടമായുള്ളൊരു നല്‍ പൊഴുതും<BR>
455 മംഗലജാലങ്ങള്‍ തിങ്ങിനിന്നെങ്ങുമേ <BR>
456 പൊങ്ങിയെഴുന്നുതുടങ്ങീതപ്പോള്‍<BR>
457 ആരണര്‍കുണ്ഡത്തിലഗ്നികളെല്ലാമേ<BR>
458 പാതമെഴുന്നു വലം ചുഴന്നൂ<BR>
459 സ്വച്ഛങ്ങളായ്വന്നു തോയങ്ങളെല്ലാമേ<BR>
460 സജ്ജനമാനസമെന്നപോലെ<BR>
<BR>461 താരങ്ങളായുള്ള ഹാരങ്ങള്‍ പൂണ്ടിട്ടു<BR>
462 പാരം വിളങ്ങി വിയത്തുമപ്പോള്‍.<BR>
463 മത്തങ്ങളായ്നിന്നു പാടിത്തുടങ്ങിനാര്‍<BR>
464 ചിത്തം തെളിഞ്ഞുള്ള ഭൃംഗങ്ങളും<BR>
465 മന്ദമായ് വന്നങ്ങു വീതുതുടങ്ങിനാന്‍<BR>
466 സുന്ദരനായൊരു തെന്നല്‍താനും.<BR>
467 ഇങ്ങനെയോരോരോ നന്മകള്‍ പിന്നെയും<BR>
468 മംഗലഹേതുക്കളായി വന്നൂ.<BR>
469 കാത്തുനിന്നീടുന്ന കംസനിയോഗികള്‍<BR>
470 ചീര്‍ത്തോരുനിദ്രയെപ്പൂണ്ടാരപ്പോള്‍<BR>
<BR>471 പാവനയായോരു ദേവകീദേവിക്കു<BR>
472 നോവു തുടങ്ങീതു മെല്ലെ മെല്ലെ<BR>
473 വേദന വേറിട്ടു മേദിനീദേവിക്കു<BR>
474 മേനിയില്‍ നോവു കുറഞ്ഞുതപ്പോള്‍<BR>
475 ചൊല്‍ക്കണ്ണിതന്നിലേ ദീര്‍ഗ്ഘങ്ങളായുള്ള<BR>
476 ശൂല്‍ക്കാരജാലവുമുണ്ടായപ്പോള്‍<BR>
477 മൂര്‍ക്ക്വരെത്തിണ്ണം ചുമന്നുള്ളനന്തനു<BR>
478 ശൂല്‍ക്കാരമീഷല്‍ തളര്‍ന്നതായി<BR>
479 ചീര്‍ത്തുനിന്നീടുന്നൊരീറ്റുനോവാണ്ടവള്‍<BR>
480 ആര്‍ത്തയായേറ്റവും മേവുന്നേരം<BR>
<BR>481 ഇന്ദ്രദിഗംഗനാചന്ദ്രനായുള്ളൊരു<BR>
482 നന്ദനന്തന്നെയും പെറ്റാളപ്പോള്‍.<BR>
483 അംബരമായുള്ളോരങ്കണംതന്നിലേ <BR>
484 രിംഖണംചെയ്തവന്‍ നിന്നനേരം<BR>
485 കോമളയായൊരു രുക്മിണിതന്നുടെ<BR>
486 വാര്‍മുലതന്നിലലങ്കരിപ്പാന്‍<BR>
487 ദേവകിയായൊരു കല്‍പകവല്ലിമേല്‍<BR>
488 മേവി നിന്നീടുന്ന ദിവ്യരത്നം<BR>
489 ഭൂതലംതന്നിലങ്ങായതു കാണായി<BR>
490 പൂതനായുള്ളൊരു താതന്നപ്പോള്‍<BR>
<BR>491 കാര്‍മുകില്‍മാലകള്‍ കാല്‍പിടിച്ചീടുന്ന<BR>
492 കാന്തിയെപ്പൂണ്ടൊരു മെയ്യുമായി.<BR>
493 രമ്യമായുള്ളൊരു മൗലിയില്‍ ചേര്‍ന്നുണ്ടു<BR>
494 പൊന്മയമായൊരു നന്മകുടം<BR>
495 കാര്‍മുകില്‍മാലയില്‍ പാതി മറഞ്ഞൊരു<BR>
496 വാര്‍മതിപ്പൈതല്‍താനെന്നപോലെ<BR>
497 കുന്തളജാലംകൊണ്ടഞ്ചിതമാകയാല്‍<BR>
498 ചന്തത്തെക്കോലുന്ന ഫാലവുമായ്.<BR>
499 കമ്പത്തെക്കൊണ്ടേയിപ്പാരിടംതന്നുടെ<BR>
500 സംഭവന്തന്നെയും പാലനവും<BR>
<BR>501 ഇല്ലായ്മതന്നെയുമാചരിച്ചീടുവാന്‍<BR>
502 കല്യത വെല്ലുന്ന ചില്ലിയുമായ്.<BR>
503 പങ്കജന്തന്നുടെ ഉന്മേഷന്തന്നെയും<BR>
504 സങ്കോചം തന്നെയും ചെയ്യിപ്പാനായ്<BR>
505 ദാക്ഷിണ്യംപൂണ്ടുള്ള വീക്ഷണദ്വന്ദ്വത്തില്‍<BR>
506 വീക്ഷണങ്കൊണ്ടുള്ള കാന്തിയുമായ്<BR>
507 ഭംഗിയെപ്പൂണ്ടൊരു പൈങ്കിളിച്ചുണ്ടോടു<BR>
508 സംഗത്തെക്കോലുന്ന നാസികയും<BR>
509 മണ്ഡനമായുള്ള കണ്ഡലകാന്തിയാല്‍<BR>
510 മണ്ഡിതമായുള്ള ഗണ്ഡവുമായ്. <BR>
<BR>511 കുന്ദത്തിന്‍ പൂവെയും ചന്ദ്രികാതന്നെയും<BR>
512 നിന്ദിച്ചുനിന്നൊരു മന്ദഹാസം<BR>
513 കമ്രമായുള്ളൊരു കംബുതന്‍ കാന്തിയെ<BR>
514 കണ്ടിച്ചു മണ്ടിക്കും കണ്ഠകാണ്ഡം<BR>
515 ചക്രംതുടങ്ങിയുള്ളായുധമോരോന്നേ<BR>
516 നല്ക്കരം നാലിലുമുണ്ടുതാനും.<BR>
517 ശ്രീവത്സകാന്തിയും കൗസ്തുഭകാന്തിയും<BR>
518 നേരൊത്തു തങ്ങളില്‍ കൂടുകയാല്‍<BR>
519 കാളിന്ദിനീരോടു മേളിച്ചു മേവുന്ന<BR>
520 പാലാഴിത്തൂവെള്ളംതന്നില്‍ ചെമ്മേ<BR>
<BR>521 മുങ്ങിനിന്നീടുന്നൊരജ്ഞനവേദിയെ <BR>
522 ന്നിങ്ങനെ തോന്നുമമ്മാറു കണ്ടാല്‍<BR>
523 എണ്ണമറ്റീടുന്നൊരണ്ഡകടാഹങ്ങള്‍ <BR>
524 ക്കന്യൂനമായൊരു ഭാജനമായ് <BR>
525 മേവിനിന്നീടുന്ന നല്ലുദരത്തെ ഞാന്‍ <BR>
526 ഏവമെന്നെങ്ങനെ ചൊല്ലിക്കൂടൂ. <BR>
527 മഞ്ഞള്‍പിഴിഞ്ഞൊരു കൂറയെപ്പൂണ്ടിട്ടു <BR>
528 മഞ്ജുളമായൊരു മദ്ധ്യദേശം <BR>
529 ഊരുക്കള്‍ ജാനുക്കള്‍ ജംഘകളെന്നിവ <BR>
530 ചാരുക്കളെന്നേ ഞാന്‍ ചൊല്ലവല്ലൂ. <BR>
<BR>531 തിങ്കള്‍തന്‍ കാന്തിക്കു ശങ്കയെത്തന്നുള്ളി <BR>
532 ലങ്കുരിപ്പിക്കുമത്തൂനഖങ്ങള്‍<BR>
533 അംഗുലിയായ ദലങ്ങളെക്കാണുമ്പോള്‍ <BR>
534 പങ്കജമത്രേയപ്പാദയുഗ്മം <BR>
535 ഉള്ളങ്കാല്‍തന്നുടെ മാര്‍ദ്ദവം ചിന്തിക്കില്‍ <BR>
536 കല്ലെന്നേ തോന്നുമപ്പല്ലവത്തെ <BR>
537 ഖേദങ്ങള്‍ പോക്കുന്ന വേദങ്ങള്‍ നാലിന്നും <BR>
538 കാതലായ്മേവുന്ന നാഥനപ്പോള്‍ <BR>
539 മംഗലം നല്‍കുവാന്‍ മാലോകര്‍ക്കായിക്കൊ <BR>
540 ണ്ടിങ്ങനെ പോന്നു പിറന്നനേരം <BR>
<BR>541 വിസ്മിതനായുള്ളൊരാനകദുന്ദുഭി <BR>
542 വിഷ്ണുവെന്നിങ്ങനെ നണ്ണി നേരേ<BR>
543 വാക്കുകൊണ്ടേറ്റവും വാഴ്ത്തിനിന്നീടിനാന്‍ <BR>
544 വായ്പോടു കുമ്പിട്ടു കൂപ്പി നന്നായ്, <BR>
545 കേവലന്തന്നെത്തന്‍ പുത്രനായ്ക്കണ്ടൊരു <BR>
546 ദേവകീദേവിയുമവ്വണ്ണമേ. <BR>
547 ഉത്തമയായൊരു ഭക്തിയെപ്പൂണ്ടവര്‍ <BR>
548 ചിത്തന്തെളിഞ്ഞു പുകണ്ണനേരം <BR>
549 നാഥനായുള്ളവന്‍ പ്രീതനായ് ചൊല്ലിനാന്‍ <BR>
550 താതനോടായിട്ടും മാതാവോടും: <BR>
<BR>551 "പണ്ടുമിന്നിങ്ങള്‍ക്കു സൂനുവായ് മേവിനേന്‍ <BR>
552 രണ്ടു ജന്മങ്ങളിലിങ്ങനെ ഞാന്‍<BR>
553 നിങ്ങള്‍ക്കിന്നെന്നിലേ ഭക്തിയെക്കണ്ടിട്ടു<BR>
554 നിങ്ങളിലുള്ളൊരു കാരുണ്യത്താല്‍ <BR>
555 ഇങ്ങനെയുള്ളൊരു രൂപത്തെക്കാട്ടി ഞാന്‍ <BR>
556 നിങ്ങള്‍ക്കു സന്തതം ചിന്തിപ്പാനായ് <BR>
557 ബന്ധത്തെപ്പോക്കുന്നൊരെന്നുടെ ദേഹത്തെ <BR>
558 സ്സന്തതം ചിന്തിച്ചിരുന്നുകൊണ്ടാല്‍ <BR>
559 *പാപങ്ങല്‍ വേരറ്റു പൂതന്മാരായ് വന്നെന്‍ <BR>
560 പാദങ്ങള്‍തന്നോടു കൂടും നിങ്ങള്‍ <BR>
<BR>561 ഇന്നിലന്തന്നില്‍നിന്നെന്നെയും കൊണ്ടുപോയ് <BR>
562 നന്ദന്‍റെ മന്ദിരംതന്നിലാക്കി<BR>
563 ചാരത്തുകാണുന്ന ദാരികതന്നെയും <BR>
564 പാരാതെ കൊണ്ടിങ്ങു പോന്നുകൊള്‍വൂ." <BR>
565 മംഗലനായൊരു പങ്കജലോചനന്‍ <BR>
566 ഇങ്ങനെ ചൊന്നവരോടു പിന്നെ <BR>
567 താതനും മാതാവും നോക്കിനിന്നീടവേ <BR>
568 പൈതലായ്മേവിനാന്‍ കൈതവത്താല്‍. <BR>
569 വിസ്മയം പൂണ്ടുള്ളൊരച്ഛനുമമ്മയ്ക്കും <BR>
570 വിഷ്ണുവെന്നുണ്ടായ ബോധമപ്പോള്‍ <BR>
<BR>571 എന്നുടെ പൈതലെന്നിങ്ങനെയുള്ളൊരു <BR>
572 നിര്‍ണ്ണയമായിച്ചമഞ്ഞുകൂടി<BR>
573 കോമളച്ചുണ്ടു പിളുക്കിനിന്നീടുന്നൊ <BR>
574 രോമനപ്പൈതല്‍താന്‍ പൈ തുടര്‍ന്നു <BR>
575 അമ്മിഞ്ഞിതാരായിന്നെന്തിനിക്കമ്മയെ <BR>
576 ന്നമ്മയെ നോക്കി മയങ്ങുന്നേരം <BR>
577 ധന്യയായുള്ള യശോദതന്‍ പുത്രിയായ് <BR>
578 മന്നിടം പൂകിനാള്‍ മായതാനും <BR>
579 കംസനെപ്പേടിച്ചുള്ളാനകദുന്ദുഭി <BR>
580 പൈതലെത്തന്നുടെ കൈയിലാക്കി <BR>
<BR>581 അമ്പാടിതന്നിലേ പോവതിനായിക്കൊ <BR>
582 ണ്ടമ്പോടു ചാലെ നടന്നനേരം<BR>
583 തങ്ങളേതന്നേ തുറന്നതു കാണായി <BR>
584 ചങ്ങല പൂണ്ടുള്ള വാതിലെല്ലാം. <BR>
585 വ്യഗ്രവും കൈവിട്ടു ദുര്‍ഗ്ഗവും പിന്നിട്ടു <BR>
586 നിര്‍ഗ്ഗമിച്ചങ്ങവന്‍ നിന്നനേരം <BR>
587 എന്നുടെ കാന്തിയെക്കക്കുമിപ്പൈതലേ <BR>
588 ഖിന്നനാക്കേണമിന്നെന്നപോലെ <BR>
589 പാഴിടി പൂണുമക്കാര്‍മുകില്‍ വന്നിട്ടു <BR>
590 പാഴ്മഴ തൂകിത്തുടങ്ങീതപ്പോള്‍ <BR>
<BR>591 എന്നതു കണ്ടൊരു പന്നഗനായകന്‍ <BR>
592 തന്നുടെയാനനജാലകത്തെ<BR>
593 ഒക്കവേ ചാലപ്പരത്തിനിന്നങ്ങനെ <BR>
594 നല്‍ക്കുടയാക്കി നടന്നു മീതെ <BR>
595 അമ്മഴതന്നെത്തടുത്തുനിന്നീടിനാന്‍ <BR>
596 വെണ്മയെപ്പൂണ്ടുള്ളോരെന്നു ഞായം. <BR>
597 ആനകദുന്ദുഭിതന്നുടെ ചേണെഴും <BR>
598 പാണിയായുള്ളോരു യാനമേറി <BR>
599 വാരുറ്റു നിന്നൊരു വാരിദനാദമാം <BR>
600 ഭേരിതന്‍ നാദവും പൂരിച്ചെങ്ങും <BR>
<BR>601 വങ്കനിവാണ്ടൊരു പന്നഗനാഥനാം <BR>
602 വെകുടതന്നെയും ചൂടി നന്നായ്<BR>
603 ശമ്പയായുള്ളൊരു ദീപവും സംഭാവി <BR>
604 ച്ചമ്പാടി മുന്നിട്ടു പോവതിന്നായ് <BR>
605 കൈതവമാണ്ടു നല്‍പ്പൈതലായ്മേവുമ <BR>
606 ക്കൈടഭവൈരിതാന്‍ ചെല്ലുന്നേരം, <BR>
607 മേളം കലര്‍ന്നൊരു കാളിമ പൂണ്ടു ന <BR>
608 ല്ലോളങ്ങളാളുമക്കാളിന്ദിതാന്‍ <BR>
609 നല്‍വഴി നന്നായി നല്‍കിനിന്നീടിനാള്‍ <BR>
610 നല്ലവര്‍ക്കങ്ങനെ തോന്നി ഞായം. <BR>
<BR>611 പാദങ്ങള്‍പോലും നനഞ്ഞുനിന്നീടാതെ <BR>
612 പാഴ്പറമ്പേറി നടക്കുമ്പോലെ<BR>
613 ആനന്ദംപൂണ്ടുള്ളോരാനകദുന്ദുഭി <BR>
614 കാളിന്ദിതന്നെയും പിന്നിട്ടപ്പോള്‍ <BR>
615 അംഭോജലോചനന്തന്നെയും പൂണ്ടുകൊ <BR>
616 ണ്ടമ്പാടിതന്നിലും ചെന്നുപുക്കാന്‍ <BR>
617 ചെന്നൊരു നേരത്തു സുന്ദരിയായൊരു <BR>
618 നന്ദവിലാസിനിതന്നെക്കണ്ടാന്‍ <BR>
619 സൂതികൊണ്ടുണ്ടായ മോഹത്തെപ്പൂണ്ടിട്ടു <BR>
620 ഭൂതലം തന്നില്‍ കിടന്നതപ്പോള്‍ <BR>
<BR>621 മറ്റുള്ളോരെല്ലാരും നിദ്രയും പൂണ്ടിട്ടു <BR>
622 ചുറ്റും കിടന്നതും കണ്ടാന്‍ പിന്നെ<BR>
623 നന്ദവിലാസിനിതന്നുടെ ചാരത്തു <BR>
624 നല്ലൊരു പെപിള്ളതന്നെക്കണ്ടാന്‍. <BR>
625 ബാലകന്മാരെക്കൊണ്ടാകദുന്ദുഭി <BR>
626 വാണിഭംചെയ്യുന്നോനെന്നപോലെ <BR>
627 തന്നുടെ പൈതലെക്കൊണ്ടുചെന്നങ്ങവള്‍ <BR>
628 തന്നുടെ ചാരത്തു ചേര്‍ത്തു പിന്നെ <BR>
629 പെണ്‍പിള്ളതന്നെയും മെല്ലവെ കൊണ്ടുപോ <BR>
630 ന്നമ്പാടിതന്നെയും പിന്നിട്ടുടന്‍ <BR>
<BR>631 ഖിന്നത കൂടാതെ തന്നുടെ ഗേഹത്തില്‍ <BR>
632 വന്നുനിന്നീടിനാനന്നുതന്നെ.<BR>
633 അമ്പോടു പിന്നെയദ്ദേവകീചാരത്തു <BR>
634 പെണ്‍പിള്ളതന്നെയും ചേര്‍ത്തു ചെമ്മേ <BR>
635 കഞ്ചനെപ്പേടിച്ചു മുന്നെപ്പോലെ ചെന്ന <BR>
636 ച്ചങ്ങലതന്നെയും പൂണ്ടുകൊണ്ടാന്‍. <BR>
637 ദേവകിതന്നുടെ ചാരത്തു ചേരുമ <BR>
638 ക്കേവലയായൊരു ദേവിയപ്പോള്‍ <BR>
639 മാറ്റൊലിക്കൊള്ളുമാറീറ്റില്ലംതന്നില്‍നീ <BR>
640 ന്നേറ്റം കരഞ്ഞു, കരഞ്ഞുനിന്നാള്‍; <BR>
<BR>641 ഞെട്ടിയുണര്‍ന്നുള്ള കംസനിയോഗികള്‍ <BR>
642 പെട്ടെന്നു ചെന്നങ്ങു ചൊന്നാരപ്പോള്‍.<BR>
643 വാളുമായ് ചെഞ്ചെമ്മേ വന്നുനിന്നീടിനാന്‍ <BR>
644 കാലനു നേരായ കംസനപ്പോള്‍, <BR>
645 കണ്ടൊരു നേരത്തു പണ്ടേതിലേറ്റവും <BR>
646 ഇണ്ടലും പൂണ്ടു വിറച്ചു പാരം. <BR>
647 കംസനോടന്നേരം മെല്ലവേ ചൊല്ലിനാള്‍ <BR>
648 കാതരയായൊരു ദേവകിതാന്‍: <BR>
649 "പാമ്പെന്നു ചിന്തിച്ചു ശങ്കിച്ചു നിന്നതോ <BR>
650 പാശമായല്ലൊതാന്‍ വന്നുകൂടി <BR>
<BR>651 പാപങ്ങളിന്നും നീയാചരിച്ചീടാതെ <BR>
652 പാരാതെ പോകെങ്കിലെന്നേവേണ്ടു<BR>
653 എന്നുടെ ശോകത്തിന്‍ കാരണമാക്കൊല്ലാ <BR>
654 യിന്നിനിയെന്‍പൈതല്‍തന്നെയിപ്പോള്‍ <BR>
655 ഒന്നുരണ്ടല്ലല്ലൊ മുന്നം നീയെന്നുടെ <BR>
656 നന്ദനന്മാരെക്കൊലപ്പെടുത്തൂ; <BR>
657 ഒന്നല്ലയാതൊരു പെപിള്ള തന്നെ നീ <BR>
658 ഇന്നെനിക്കായി വഴങ്ങേണമേ." <BR>
659 ഇങ്ങനെ ചൊന്നു തങ്കന്യകതന്നെയും <BR>
660 പൊങ്ങിനിന്നീടുന്ന ശോകത്താലെ <BR>
<BR>661 മാറോടു ചേര്‍ത്തങ്ങു പൂണ്ടുകൊണ്ടീടിനാള്‍ <BR>
662 മാപാപി വന്നു തൊടാതവണ്ണം.<BR>
663 സോദരിതന്നുടെ രോദനം കണ്ടിട്ടു <BR>
664 രോഷിതനായൊരു കംസനപ്പോള്‍ <BR>
665 ഓടിയണഞ്ഞു വലിച്ചുകൊണ്ടീടിനാന്‍ <BR>
666 ഓമലായ്മേവുമപ്പൈതല്‍തന്നെ <BR>
667 പാദം പിടിച്ചു വെപാറമേല്‍ തല്ലുവാന്‍ <BR>
668 പാരം ചുഴറ്റി നിന്നോങ്ങുന്നേരം <BR>
669 കീഴ്പെട്ടു തല്ലുവാനോങ്ങിയനേരത്തു <BR>
670 മേല്പെട്ടുപോയതെക്കണ്ടു പിന്നെ <BR>
<BR>671 ഈര്‍ഷ്യയും പൂണ്ടവന്‍ നോക്കിനാനെന്നപ്പോള്‍ <BR>
672 ഈശ്വരിയാമവള്‍തന്നെ നേരെ; <BR>
673 അംബരംതന്നിരേ ലംബിതയായിനി <BR>
674 ന്നംബികതന്നെയും കാണായപ്പോള്‍ <BR>
675 നേത്രങ്ങള്‍ക്കേതുമേ നോക്കരുതാതൊരു <BR>
676 ദീപ്തിയെപ്പൂണ്ടൊരു മെയ്യുമായി. <BR>
677 ദേവിതന്‍ മെയ്യുടെ ലാവണ്യം ചൊല്‍വാനി <BR>
678 ന്നാവിന്നു വൈഭവം വന്നുകൂടാ; <BR>
679 പൂഞ്ചായല്‍തന്നുടെ കാന്തിയെച്ചൊല്ലുവാന്‍ <BR>
680 വാഞ്ഛയുണ്ടാകുന്നു കാകെനിക്കോ <BR>
<BR>681 തുല്യതയില്ലാതെ തുല്യത ചൊല്ലുമ്പോള്‍ <BR>
682 വല്ലായ്മയെന്നതും വന്നുകൂടും<BR>
683 കണ്ടിയെന്നിങ്ങനെ കൊണ്ടാടിച്ചൊല്കിലോ <BR>
684 കൊണ്ടല്‍തന്നുള്ളത്തിലിണ്ടലുണ്ടാം <BR>
685 അല്ലെന്നു ചൊല്കിലോ നീലത്തഴകള്‍ വ <BR>
686 ന്നല്ലല്ലായെന്നങ്ങു പേശിക്കൊള്ളും <BR>
687 മറ്റൊന്നു ചൊല്‍കില്‍ മനം കുലഞ്ഞീടുമ <BR>
688 ക്കുറ്റമറ്റീടും പനങ്കുലയ്ക്കും <BR>
689 എന്നതുമൂലമക്കൂന്തലെ വാഴ്ത്താതെ <BR>
690 മന്ദനായ് നിന്നു മടങ്ങുന്നേന്‍ ഞാന്‍. <BR>
<BR>691 അന്ധതകൊണ്ടിനിച്ചന്തമാണ്ടീടുമ <BR>
692 ക്കുന്തളം വാഴ്ത്തുവാന്‍ ചിന്തിക്കുന്നേന്‍<BR>
693 ചായലായുള്ളൊരു നായികതാന്‍ പെറ്റ <BR>
694 ചാപലംപൂണ്ടുള്ള ബാലകന്മാര്‍ <BR>
695 നെറ്റിയായുള്ളൊരു മുറ്റത്തിലാമ്മാറു <BR>
696 *മുറ്റത്തമിണ്ണുള്ള ലീലയല്ലോ <BR>
697 ചിന്തിന കാന്തി കലര്‍ന്നുനിന്നീടുമ <BR>
698 ക്കുന്തളമായിട്ടു കണ്ടതിപ്പോള്‍ <BR>
699 മൗലിയിലുള്ളൊരു വാര്‍തിങ്കള്‍തന്നുടല്‍ <BR>
700 പാതിപൊളിഞ്ഞിങ്ങു വീണനേരം <BR>
<BR>701 ചില്ലി തടഞ്ഞിട്ടു വീഴരുതായ്കയാല്‍ <BR>
702 മെല്ലവേ തങ്ങിയുറച്ചുതെന്നേ<BR>
703 കാണുന്നോര്‍ കണ്ണിനു തോന്നുമാറുള്ളൊരു <BR>
704 കാന്തിയെപ്പൂണ്ടൊന്നത്തൂനെറ്റിതാന്‍ <BR>
705 ആനനംതന്നോടു നേരൊത്തു പോരുവാന്‍ <BR>
706 മാനിച്ചു തിങ്കളും പങ്കജവും <BR>
707 ഒക്കവേ ചെന്നു പിണങ്ങിനനേരം ക <BR>
708 ണ്ടക്ഷണമാനനലക്ഷ്മി നേരേ <BR>
709 "തിങ്കളേ നീയിതിന്‍മീതലേ നിന്നുകൊള്‍ <BR>
710 പങ്കജമേയിതിന്‍ താഴെ നീയും" <BR>
<BR>711 എന്നങ്ങു ചൊന്നൊരു സീമയിട്ടീടിനാള്‍ <BR>
712 എന്നതു ചില്ലിയായ്ക്കണ്ടതിപ്പോള്‍<BR>
713 ചില്ലികളായുള്ള കല്ലോലംതങ്കീളേ <BR>
714 മെല്ലവേ ചെന്നു കളിക്കയാലെ <BR>
715 ആനന്ദമാളുമക്കണ്ണിണതന്നെയോ <BR>
716 മീനങ്ങളെന്നല്ലോ ചൊല്ലേണ്ടുന്നു. <BR>
717 ആനനകാന്തിയായ്മേവിനിന്നീടുന്ന <BR>
718 മാനിനിക്കമ്പിനോടാടുവാനായ് <BR>
719 ഉല്ലസിച്ചീടുന്ന പൊന്നൂയലെന്നേയ <BR>
720 മ്മല്ലക്കുഴകളെച്ചൊല്ലുന്നു ഞാന്‍ <BR>
<BR>721 ചോരിവായായൊരു ചെന്തൊണ്ടിതങ്കനി <BR>
722 ചാരത്തു കണ്ടതു കൊത്തുവാനായ് <BR>
723 മെല്ലവേ ചൊല്ലുന്ന പൈങ്കിളിച്ചുണ്ടെന്നേ <BR>
724 ചൊല്ലുവാന്തോന്നുമന്നാസി കണ്ടാല്‍. <BR>
725 മണ്ഡനമായുള്ള കണ്ഡലഷണ്ഡത്താല്‍ <BR>
726 മണ്ഡിതമായുള്ള ഗണ്ഡം കണ്ടാല്‍ <BR>
727 സ്വര്‍ണ്ണംകൊണ്ടുള്ളൊരു കണ്ണാടിതന്നുടെ <BR>
728 ഉണ്ണാഡി തിണ്ണം വിറയ്ക്കുമപ്പോള്‍. <BR>
729 ചോരിവാതന്നോടു നേരായിച്ചെന്നപ്പോള്‍ <BR>
730 പാരാതെ തോറ്റൊരു ചെമ്പരുത്തി <BR>
<BR>731 മാലയെന്നുള്ളൊരു കൈതവം കൈക്കൊണ്ടു <BR>
732 മാലുറ്റു ഞാലുന്നു കാണ്ക പാപം.<BR>
733 മാറത്തു ചേരുന്നൊരാരത്തെക്കണ്ടിട്ടു <BR>
734 നേരിട്ടു ചൊല്ലൊല്ലായെന്നു നണ്ണി <BR>
735 *ഓഷ്ഠങ്ങള്‍ രണ്ടുമ്മറച്ചു നിന്നീടുന്നു <BR>
736 വാട്ടമറ്റീടുമദ്ദന്തങ്ങളെ. <BR>
737 പുഞ്ചിരിയായതു ചന്ദ്രികായെന്നത <BR>
738 ങ്ങഞ്ചാതെ ചൊല്ലാമങ്ങെല്ലാരോടും; <BR>
739 ഏണാങ്കമൗലിതന്‍ നേത്രചകോരങ്ങള്‍ <BR>
740 ക്കൂണായി മേവുമോ അല്ലയായ്കില്‍? <BR>
<BR>741 പൂര്‍ണ്ണനായുള്ളൊരു തിങ്കളെ മൗലിയില്‍ <BR>
742 പൂണ്ടുനിന്നീടുന്നു ശൈവലിംഗം<BR>
743 എന്നതേ തോന്നുന്നുതാനനന്തന്‍കീഴേ <BR>
744 നിന്നുവിളങ്ങുമക്കണ്ഠം കണ്ടാല്‍. <BR>
745 വാര്‍മുലയായൊരു മാലേയക്കുന്നില്‍നി <BR>
746 ന്നാമന്ദം പോന്നങ്ങിറങ്ങി നേരേ <BR>
747 പോകത്തുടങ്ങുന്ന ഭോഗികളെന്നത്രേ <BR>
748 ബാഹുക്കള്‍തന്നെ ഞാനുന്നിക്കുന്നു. <BR>
749 മെത്തിയെഴുന്നൊരു യൗവനമാകുന്ന <BR>
750 മത്തേഭന്തന്നുടെ മസ്തകങ്ങള്‍ <BR>
<BR>751 കൊങ്കകളായിട്ടു കണ്ടെതെന്നിങ്ങനെ <BR>
752 അങ്കുരിച്ചീടുന്നുതെന്നുള്ളത്തില്‍<BR>
753 ശ്യാമളയായൊരു രോമാളിയാകുന്ന <BR>
754 കോമളത്തുമ്പിക്കൈ കാണ്‍കയാലേ <BR>
755 ചൊല്‍ക്കൊണ്ടു മേവുന്നു നാഭിയായുള്ളൊരു <BR>
756 പുഷ്കലമായൊരു പുഷ്കരവും <BR>
757 പട്ടുടതന്നുടെ ചട്ടറും കാന്തി ഞാന്‍ <BR>
758 ഒട്ടേടം ചൊല്ലേണ്ടായെന്നു നണ്ണി <BR>
759 ഒട്ടുമേ ചൊല്ലാതെ നിന്നുകൊണ്ടീടുന്നു <BR>
760 മുട്ടയോ ചൊല്ലുവാനോര്‍ക്കിലാര്‍ക്കാം? <BR>
<BR>761 ചീര്‍ത്തുനിന്നീടുന്നൊരല്ക്കീടം ചെഞ്ചെമ്മേ <BR>
762 തേര്‍ത്തടമെന്നതു നിര്‍ണ്ണയിച്ചു <BR>
763 പണ്ടു തന്മേനിയെച്ചുട്ടുകളഞ്ഞതി <BR>
764 ലുണ്ടായ പോരായ്മ പോക്കുവാനായ് <BR>
765 ചെമ്പൊല്‍ത്താര്‍ബാണനിത്തേരില്‍ക്കരേറീട്ടു <BR>
766 ശംഭുതന്‍ മേനി പകുപ്പിക്കയാല്‍ <BR>
767 കുംഭിതന്‍ തുമ്പിക്കൈ *തിണ്‍തുട കണ്ടല്ലോ <BR>
768 കുമ്പിട്ടുപോരുന്നുതിന്നുമേറ്റം <BR>
769 ചൊല്പെറ്റു നിന്നൊരുശോഭയെക്കാണുമ്പോള്‍ <BR>
770 ചെപ്പെന്നു ചൊല്‍വാനോ തോന്നുമല്ലോ <BR>
<BR>771 ഒപ്പില്ലയാതെനിക്കൊപ്പിനെച്ചൊന്നായെ <BR>
772 ന്നുള്‍പ്പൂവില്‍ കോപിക്കും ജാനുവപ്പോള്‍, <BR>
773 എന്നതുമൂലമജ്ജാനുക്കള്‍ വാഴ്ത്തുവാന്‍ <BR>
774 ഏതുമേ വല്ലാതെ നിന്നിതു ഞാന്‍ <BR>
775 ദേവിതന്‍ ചാരുകണങ്കഴല്‍ നേരൊത്തു <BR>
776 മേവിനിന്നീടേണമെങ്ങള്‍ കണ്ഠം <BR>
777 എന്നങ്ങു ചിന്തിച്ചു ചന്ദ്രക്കലാധരന്‍<BR>
778 തന്നുടെ സേവയെച്ചെയ്വതിന്നായ് <BR>
779 നിര്‍ജ്ജനമായൊരു കാനനംതന്നില്‍ പോയ് <BR>
780 ഷള്‍ജവും പാടി നല്‍ക്കേകിജാലം <BR>
<BR>781 കുറ്റമറ്റീടുന്ന നര്‍ത്തനമാടീടുന്നു <BR>
782 മറ്റൊന്നു ചിന്തിച്ചിട്ടല്ല ചൊല്ലാം.<BR>
783 നൗകികള്‍മൗലിയില്‍ താവിനിന്നീടുന്ന <BR>
784 നാകമഹാമണിജാലങ്ങളില്‍ <BR>
785 പാരമുരുമ്മി മെഴുത്തു നിന്നീടുമ <BR>
786 പ്പാദനഖങ്ങള്‍തന്നംശുജാലം, <BR>
787 മീതേ പരന്നു വഴിഞ്ഞതു കാണുമ്പോള്‍ <BR>
788 ശ്വേതമായുള്ളോരു കൂര്‍മ്മമെന്നേ <BR>
789 എന്മനം തന്നിലേ സന്തതം തോന്നുന്ന <BR>
790 തംബികതന്‍ പ്രപദങ്ങള്‍ രണ്ടും. <BR>
<BR>791 മഞ്ജീരംതന്നുടെ മഞ്ജുളമായൊരു <BR>
792 ശിഞ്ജിതമായുള്ള ഹംസനാദം<BR>
793 എപ്പോഴും കേള്‍ക്കയാലപ്പാദം ചേഞ്ചെമ്മേ <BR>
794 ചൊല്പൊങ്ങും പങ്കജമെന്നു വന്നു. <BR>
795 വാനവര്‍കൈകളാം വാരിജം ചെഞ്ചെമ്മേ <BR>
796 കാണുന്ന നേരത്തു കൂമ്പുകയാല്‍ <BR>
797 തിങ്കളെന്നുള്ളൊരു ശങ്കയുമുണ്ടെനി <BR>
798 ക്കങ്കുരിച്ചീടുന്നു പാരമുള്ളില്‍ <BR>
799 ഉള്‍ക്കൊമ്പില്‍ത്തന്നെ ചേര്‍ന്നു,ള്‍ക്ലേശം നിന്നോര്‍തന്‍ <BR>
800 ദുഖമാം കാന്താരം നീറ്റുകയാല്‍ <BR>
<BR>801 അങ്കിയെന്നുള്ളൊരു ശങ്കയുമുണ്ടെനി <BR>
802 ക്കങ്കുരിച്ചീടുന്നു പിന്നെയുള്ളില്‍<BR>
803 ഭക്തരായുള്ളോര്‍തന്‍ ചിത്തത്തിന്‍ മേന്മേലെ <BR>
804 മെത്തുമിരുട്ടിനെത്തള്ളുകയാല്‍ <BR>
805 പങ്കജകാമുകനെന്നൊരു ശങ്കയും <BR>
806 അങ്കുരിച്ചീടുന്നു പിന്നെപ്പിന്നെ <BR>
807 ഇപ്പാദംതന്നിലെപ്പൊല്‍പ്പൂപ്പരാഗത്തെ <BR>
808 മുല്‍പ്പാടെ തെണ്ടിത്താന്‍ കൊണ്ടുപോയി <BR>
809 വാരിജസംഭവന്‍ പാരിടമെല്ലാമേ <BR>
810 പാരാതെ നിര്‍മ്മിച്ചുവെന്നു കേള്‍പ്പൂ. <BR>
<BR>811 എന്നതുകൊണ്ടുപോല്‍ പന്നഗനായകന്‍ <BR>
812 ഊര്‍ജ്ജിതരൂപനായ് ഇപ്പാദന്തന്നിലെ നില്പോരു മാനസം <BR>
813 കെല്പോടെ ചേര്‍ത്താന്‍ പണ്ടപ്പൗലസ്ത്യന്‍ <BR>
814 മുഗ്ദ്ധേന്ദുശേഖരന്‍ മിത്രമെന്നുള്ളതും <BR>
815 വിത്തേകനെന്നും പേരന്നുണ്ടായി <BR>
816 ഉണ്മദംപൂണ്ടൊരു വന്മഹിഷാസുരന്‍ <BR>
817 തന്മദം തീര്‍ത്തിന്നോര്‍ക്കിലാര്‍ക്കാം <BR>
818 സുംഭനായ് നിന്നുള്ളോരുമ്പര്‍കോന്‍വൈരിതന്‍ <BR>
819 ഡംഭത്തെത്തീര്‍ത്തതുമവ്വണ്ണമേ. <BR>
820 ഓരോരോ ദാനവവീരരെക്കൊന്നിട്ടി <BR>
<BR>821 പ്പാരെല്ലാം പാലിപ്പാന്‍ പാര്‍ക്കിലാര്‍ക്കാം,<BR>
822 ആഗമംതാനുമിപ്പാദങ്ങള്‍തന്നെപ്പോ <BR>
823 യാരാഞ്ഞു പോരുന്നുതിര്‍ന്നു,മെന്നാല്‍ <BR>
824 ഇങ്ങനെ മേവുമപ്പാദപയോജം ഞാന്‍<BR>
825 എങ്ങനെയിങ്ങനെയെന്നു ചൊല്‍വൂ? <BR>
826 വായ്പോടു നിന്നിട്ടു പിന്നെയും പിന്നെയും <BR>
827 കൂപ്പുകയെന്നി മറ്റൊന്നുവല്ലേന്‍ <BR>
828 കേവലയായൊരു ദേവിയെ വാഴ്ത്തുവാന്‍ <BR>
829 ആവതല്ലെന്നതു ചിന്തിയാതെ <BR>
830 കാടായിച്ചൊല്ലുന്നതെന്തു നീയെന്നല്ലീ <BR>
<BR>831 മൂഢരായുള്ളോരില്‍ മുമ്പുണ്ടല്ലോ<BR>
832 പാടവംകൂടാതെ മൂഢരായുള്ളോരോ <BR>
833 കാടാകുമാറല്ലോ ചൊല്ലേണ്ടുന്നൂ, <BR>
834 എന്നതുപാര്‍ക്കുമ്പൊഴിന്നു ഞാന്‍ ചൊന്നതു <BR>
835 നിന്ദ്യമല്ലെന്നതും വന്നുകൂടും <BR>
836 അങ്ങനെ പോകത,ങ്ങംബരംതന്നില്‍നി <BR>
837 ന്നിങ്ങനെയുള്ളൊരു ദേവിയപ്പോള്‍ <BR>
838 താഴെ നിന്നീടുന്ന കംസനോടായിട്ടു <BR>
839 കോഴ കളഞ്ഞു പറഞ്ഞു നിന്നാള്‍: <BR>
840 "എന്നെ നീയെന്തിന്നു കൊല്ലുവാന്‍ കൂടുന്നു <BR>
<BR>841 നിന്നുടെ ഘാതകിയല്ല ഞാനോ.<BR>
842 സ്ഥാനങ്ങളോരോന്നേ മാനിച്ചു നല്കിനാര്‍ <BR>
843 മാനവരെല്ലാരും ദേവിക്കപ്പോള്‍ <BR>
844 ആരണര്‍ ചെയ്യുന്ന പൂജയെക്കൊണ്ടുകൊ <BR>
845 ണ്ടാദരവോടു തെളിഞ്ഞു മേന്മേല്‍. <BR>
846 ഭൂലോകംതന്നില്‍ വിളങ്ങിനിന്നീടിനാള്‍ <BR>
847 മൂലോകനായികയായ ദേവി. <BR>
848 അഞ്ചിതമായുള്ള ദേവിതഞ്ചൊല്ലെല്ലാം <BR>
849 നെഞ്ചകം പൂകിന കഞ്ചനപ്പോള്‍ <BR>
850 വിശ്വസിച്ചീടിനാന്‍ വിസ്മയിച്ചീടിനാന്‍ <BR>
<BR>851 കെട്ടുപെട്ടീടുന്ന ദമ്പതിമാരെയും <BR>
852 പെട്ടെന്നു ചെന്നങ്ങഴിച്ചു പിന്നെ <BR>
853 ഓര്‍ച്ചയും പൂണ്ടു പറഞ്ഞു നിന്നീടിനാന്‍ <BR>
854 ചാര്‍ച്ചയും ചേര്‍ച്ചയും വേഴ്ച്ചയുമായ്. <BR>
855 "നിങ്ങള്‍ക്കു സൂനുവായുള്ളവനല്ലപോ <BR>
856 ലെന്നുടെ ഘാതകന്‍, അന്യനത്രേ! <BR>
857 എട്ടാമതുണ്ടായ ബാലകനെന്നതോ പ<BR>
858 ട്ടാങ്ങല്ലെന്നതും വന്നുകൂടി. <BR>
859 ഈശ്വരവാക്കിന്നു സത്യതയില്ലെന്ന <BR>
860 താശ്ചര്യമാകുന്നതോര്‍ത്തതോറും<BR>
<BR>861 ഓരാതെ വന്നിട്ടു ഘോരനായുള്ള ഞാന്‍ <BR>
862 ആറു കീടാങ്ങളെക്കൊന്നേനല്ലോ. <BR>
863 എന്നുടെ വന്‍പിഴയെല്ലാമെ നിങ്ങന്നി <BR>
864 ന്നുന്നിച്ചു കണ്ടു പൊറുക്കേണമേ." <BR>
865 ഇങ്ങനെ ചൊന്നുടന്‍ തന്നുടെ മന്ദിരം <BR>
866 തന്നിലും പൂകിനാന്‍ ഖിന്നനായി. <BR>
867 പിറ്റേന്നാള്‍ നേരേ തന്നുറ്റോരെയെല്ലാമേ <BR>
868 തെറ്റെന്നു ചാരത്തുകൊണ്ടു പിന്നെ <BR>
869 കേട്ടു നിന്നീടുന്ന ദാനവരന്നപ്പോള്‍ <BR>
870 വാട്ടമകന്നൊരു വാര്‍ത്ത ചൊന്നാര്‍: <BR>
<BR>871 "ബാലനായുണ്ടു നിന്‍ കാലനായുള്ളവന്‍ <BR>
872 ഭൂലോകന്തന്നിലിന്നെങ്കില്‍ ഞങ്ങള്‍ <BR>
873 ഒക്കവേ ചാലപ്പുറപ്പെട്ടു ചെന്നോരോ<BR>
874 ദിക്കുകളെങ്ങും നടന്നു പിന്നെ <BR>
875 കണ്ടുകണ്ടീടുന്ന ബാലകന്മാരെയോ <BR>
876 കണ്ഠം പിരിച്ചു കഴിക്കാം ചെമ്മേ <BR>
877 ബാലകന്മാരെന്ന വാര്‍ത്തകളെന്നിയേ <BR>
878 ഭൂലോകന്തന്നിലില്ലാതവണ്ണം<BR>
879 കൊന്നുകൊന്നീടുന്ന ബാലരെയെണ്ണുമ്പോള്‍ <BR>
880 ഒന്നിവനെന്നതും വന്നുകൂടും. <BR>
<BR>881 പിന്നെ നമുക്കൊരു വൈരിയും കൂടാതെ <BR>
882 നന്നായിവന്നീടും കാലം മേലില്‍. <BR>
883 ദേവകളാകുന്ന വൈരികളെന്നിയേ <BR>
884 കേവലമില്ല മറ്റെന്നു വന്നു. <BR>
885 ദേവകളെന്നുള്ളതില്ലാതെയാക്കുവാന്‍ <BR>
886 ആവതല്ലെങ്കിലും വേണമത്രേ. <BR>
887 ദേവകള്‍ക്കുള്ളൊരു വേര്‍ പറിച്ചീടുന്ന <BR>
888 തേവമെന്നിങ്ങനെ ചൊല്ലാമെങ്കില്‍<BR>
889 വേരായി നിന്നിതിദ്ദേവകളെല്ലാര്‍ക്കും <BR>
890 വീതനായ്പോരുമീന്നാരായണന്‍ <BR>
<BR>891 നാരായണന്‍തന്‍റെ വേരായിപ്പോരുന്ന <BR>
892 താരണരെല്ലാരും, വേദങ്ങളും <BR>
893 സത്യവും, ധര്‍മ്മവും, യജ്ഞവും, ഗോക്കളും <BR>
894 ഇത്തരം പിന്നെയുമുണ്ടു മറ്റും <BR>
895 ആരണരല്ലോ കാ വേദങ്ങള്‍ക്കെല്ലാമി <BR>
896 ന്നാധാരമായിട്ടു നിന്നതെന്നാല്‍ <BR>
897 ആരണരായോരെക്കൊന്നു നിന്നീടുമ്പോള്‍ <BR>
898 വേരോടെ പോമല്ലോ വേദങ്ങളും<BR>
899 ആജ്യത്തെക്കൊണ്ടല്ലോ യജ്ഞങ്ങള്‍ ചെയ്യുന്നൂ <BR>
900 താജ്യത്തിന്‍ കാരണം ഗോക്കളല്ലൊ, <BR>
<BR>901 ഗോക്കളെയെല്ലാമേ കൊന്നു നിന്നീടുമ്പോള്‍ <BR>
902 പോയ്ക്കെടുമോരോരോ യജ്ഞങ്ങളും. <BR>
903 ആരാനുമുണ്ടോ തപസ്സിനെച്ചെയ്യുന്നു <BR>
904 പാരാതെ ചെന്നു ചെറുപ്പുവെങ്കില്‍. <BR>
905 ഇങ്ങനെ ചെയ്യുമ്പോള്‍ വിഷ്ണവെന്നുള്ളതും <BR>
906 മങ്ങി മയങ്ങി മറഞ്ഞു മാറും <BR>
907 * ദേവകളും പോയ്വരണ്ടുപോമെന്നുമ്പോള്‍ <BR>
908 വേരോടു വേറായ ശാഖിപോലെ<BR>
909 ഇങ്ങനെ ചെയ്യുമ്പോള്‍ മേലിലെക്കാലമോ <BR>
910 മംഗലമായിട്ടേ വന്നുകൂടു, <BR>
<BR>911 മാഗധന്‍മുമ്പായ ബന്ധുക്കള്‍ ചൂഴുറ്റു <BR>
912 മാന്യരായ് നിന്നു സുഖിക്കാം പിന്നെ." <BR>
913 ഇങ്ങനെ ചൊന്നതു കേട്ടൊരു കംസന്‍താന്‍ <BR>
914 അങ്ങനെയെന്നു തെളിഞ്ഞു ചൊല്ലി <BR>
915 പൂതനമുമ്പായ ദാനവയൂഥത്തെ <BR>
916 "ഭൂതലമെങ്ങും നടന്നു നിങ്ങള്‍ <BR>
917 ബാലകന്മാരുടെ ഹിംസയെച്ചെയ്കെ"ന്നു <BR>
918 ചാല നിയോഗിച്ചകത്തു പുക്കാന്‍. <BR>
919 സ്നാനം തുടങ്ങിന വേലയുമാചരി <BR>
920 ച്ചൂണും കഴിഞ്ഞു തെളിഞ്ഞു പിന്നെ <BR>
<BR>921 വന്ദികള്‍ വാഴ്ത്തുന്ന വാര്‍ത്തയും കേട്ടോരോ <BR>
922 സുന്ദരമായുള്ള ഗീതങ്ങളും <BR>
923 നര്‍ത്തകന്മാരുടെ നൃത്തവും കണ്ടുക <BR>
924 ണ്ടുത്തമമായുള്ള മന്ദിരത്തില്‍ <BR>
925 ബന്ധുക്കളായുള്ള മന്നോരുമായിട്ടു <BR>
926 സന്തുഷ്ടനായി വിളങ്ങിനിന്നാന്‍. <BR>
മഹാരണ്യപ്രവേശം
123
171
2006-04-15T17:53:02Z
Peringz
3
:പ്രത്യുഷസ്യുത്ഥായ തന്‍ നിത്യകര്‍മ്മവും ചെയ്തു
:നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാന്‍.
:"പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങള്‍ക്കു മുനി-
:മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു
:ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം
:പണ്ഡിതശ്രേഷ്‌ഠ! കരുണാനിധേ! തപോനിധേ!
:ഞങ്ങളെപ്പെരുവഴികൂട്ടേണമതിനിപ്പോ-
:ളിങ്ങുനിന്നയയ്‌ക്കേണം ശിഷ്യരില്‍ ചിലരെയും."
:ഇങ്ങനെ രാമവാക്യമത്രിമാമുനി കേട്ടു
:തിങ്ങീടും കൌതൂഹലംപൂണ്ടുടനരുള്‍ചെയ്തുഃ 30
:"നേരുളള മാര്‍ഗ്ഗം ഭവാനേവര്‍ക്കും കാട്ടീടുന്നി-
:താരുളളതഹോ തവ നേര്‍വഴി കാട്ടീടുവാന്‍!
:എങ്കിലും ജഗദനുകാരിയാം നിനക്കൊരു
:സങ്കടം വേണ്ടാ വഴി കാട്ടീടും ശിഷ്യരെല്ലാം."
:'ചൊല്ലുവിന്‍ നിങ്ങള്‍ മുമ്പില്‍നടക്കെ'ന്നവരോടു
:ചൊല്ലി മാമുനിതാനുമൊട്ടു പിന്നാലെ ചെന്നാന്‍.
:അന്നേരം തിരിഞ്ഞുനിന്നരുളിച്ചെയ്തു മുനി-
:തന്നോടു രാമചന്ദ്രന്‍ വന്ദിച്ചു ഭക്തിപൂര്‍വ്വംഃ
:"നിന്തിരുവടി കനിഞ്ഞങ്ങെഴുന്നളളീടണ-
:മന്തികേ ശിഷ്യജനമുണ്ടല്ലോ വഴിക്കു മേ." 40
:എന്നു കേട്ടാശീര്‍വാദംചെയ്തുടന്‍ മന്ദം മന്ദം
:ചെന്നു തന്‍ പര്‍ണ്ണശാല പുക്കിരുന്നരുളിനാന്‍.
:പിന്നെയും ക്രോശമാത്രം നടന്നാരവരപ്പോള്‍
:മുന്നിലാമ്മാറു മഹാവാഹിനി കാണായ്‌വന്നു.
:അന്നേരം ശിഷ്യര്‍കളോടരുളിച്ചെയ്തു രാമ-
:'നിന്നദി കടപ്പതിനെന്തുപായങ്ങളുളളു?'
:എന്നുകേട്ടവര്‍കളും ചൊല്ലിനാ'രെന്തു ദണ്ഡം
:മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും.
:വേഗേന ഞങ്ങള്‍ കടത്തീടുന്നതുണ്ടുതാനു-
:മാകുലം വേണ്ട ഞങ്ങള്‍ക്കുണ്ടല്ലോ പരിചയം. 50
:എങ്കിലോ തോണികരേറീടാ'മെന്നവര്‍ ചൊന്നാര്‍,
:ശങ്കകൂടാതെ ശീഘ്രം തോണിയും കടത്തിനാര്‍.
:ശ്രീരാമന്‍ പ്രസാദിച്ചു താപസകുമാരക-
:ന്മാരോടു 'നിങ്ങള്‍ കടന്നങ്ങുപോകെ'ന്നു ചൊന്നാന്‍.
:ചെന്നുടനത്രിപാദം വന്ദിച്ചു കുമാരന്മാ-
:രൊന്നൊഴിയാതെ രാമവൃത്താന്തമറിയിച്ചാര്‍.
:ശ്രീരാമസീതാസുമിത്രാത്മജന്മാരുമഥ
:ഘോരമായുളള മഹാകാനനമകംപുക്കാര്‍.
:ഝില്ലീഝങ്കാരനാദമണ്ഡിതം സിംഹവ്യാഘ്ര-
:ശല്യാദിമൃഗഗണാകീര്‍ണ്ണമാതപഹീനം 60
:ഘോരരാക്ഷസകുലസേവിതം ഭയാനകം
:ക്രൂരസര്‍പ്പാദിപൂര്‍ണ്ണം കണ്ടു രാഘവന്‍ ചൊന്നാന്‍ഃ
:"ലക്ഷ്മണാ! നന്നായ് നാലുപുറവും നോക്കിക്കൊള്‍ക
:ഭക്ഷണാര്‍ത്ഥികളല്ലോ രക്ഷസാം പരിഷകള്‍.
:വില്ലിനി നന്നായ്‌ക്കുഴിയെക്കുലയ്‌ക്കയും വേണം
:നല്ലൊരു ശരമൂരിപ്പിടിച്ചുകൊള്‍ക കൈയില്‍.
:മുന്നില്‍ നീ നടക്കേണം വഴിയേ വൈദേഹിയും
:പിന്നാലെ ഞാനും നടന്നീടുവന്‍ ഗതഭയം.
:ജീവാത്മപരമാത്മാക്കള്‍ക്കു മദ്ധ്യസ്ഥയാകും
:ദേവിയാം മഹാമായാശക്തിയെന്നതുപോലെ 70
:ആവയോര്‍മ്മദ്ധ്യേ നടന്നീടുകവേണം സീതാ-
:ദേവിയുമെന്നാലൊരു ഭീതിയുമുണ്ടായ്‌വരാ."
:ഇത്തരമരുള്‍ചെയ്തു തല്‍പ്രകാരേണ പുരു-
:ഷോത്തമന്‍ ധനുര്‍ദ്ധരനായ് നടന്നോരുശേഷം
:പിന്നിട്ടാരുടനൊരു യോജനവഴിയപ്പോള്‍
:മുന്നിലാമ്മാറങ്ങൊരു പുഷ്‌കരിണിയും കണ്ടാര്‍.
:കല്‌ഹാരോല്‍പലകുമുദാംബുജരക്തോല്‍പല-
:ഫുല്ലപുഷ്പേന്ദീവരശോഭിതമച്ഛജലം
:തോയപാനവുംചെയ്തു വിശ്രാന്തന്മാരായ് വൃക്ഷ-
:ച്ഛായാഭൂതലേ പുനരിരുന്നു യഥാസുഖം. 80
വിരാധവധം
124
172
2006-04-15T17:57:47Z
Peringz
3
:അന്നേരമാശു കാണായ്‌വന്നിതു വരുന്നത-
:ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം
:ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത-
:വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
:വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു
:ഭീമശാര്‍ദൂലസിംഹമഹിഷവരാഹാദി
:വാരണമൃഗവനഗോചരജന്തുക്കളും
:പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി.
:പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ-
:ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം. 90
:ഉത്ഥാനംചെയ്തു ചാപബാണങ്ങള്‍ കൈക്കൊണ്ടഥ
:ലക്ഷ്‌മണന്‍തന്നോടരുള്‍ചെയ്തിതു രാമചന്ദ്രന്‍ഃ
:"കണ്ടോ നീ ഭയങ്കരനായൊരു നിശാചര-
:നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം.
:സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു
:നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ.
:വല്ലഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ!
:വല്ലജാതിയും പരിപാലിച്ചുകൊള്‍വനല്ലോ.
:എന്നരുള്‍ചെയ്തു നിന്നാനേതുമൊന്നിളകാതേ
:വന്നുടനടുത്തിതു രാക്ഷസപ്രവരനും. 100
:നിഷ്‌ഠുരതരമവനെട്ടാശ പൊട്ടുംവണ്ണ-
:മട്ടഹാസംചെയ്തിടിവെട്ടീടുംനാദംപോലെ
:ദൃഷ്‌ടിയില്‍നിന്നു കനല്‍ക്കട്ടകള്‍ വീഴുംവണ്ണം
:പുഷ്ടകോപേന ലോകം ഞെട്ടുമാറുരചെയ്താന്‍ഃ
:"കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും
:ദുഷ്‌ടജന്തുക്കളേറ്റമുളള വന്‍കാട്ടിലിപ്പോള്‍
:നില്‌ക്കുന്നതസ്തഭയം ചാപതൂണിരബാണ-
:വല്‌ക്കലജടകളും ധരിച്ചു മുനിവേഷം
:കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു-
:മുള്‍ക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങള്‍. 110
:കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടില്‍
:സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊല്‍വിന്‍."
:രക്ഷോവാണികള്‍ കേട്ടു തല്‍ക്ഷണമരുള്‍ചെയ്താ-
:നിക്ഷ്വാകുകുലനാഥന്‍ മന്ദഹാസാനന്തരംഃ
:"രാമനെന്നെനിക്കു പേരെന്നുടെ പത്നിയിവള്‍
:വാമലോചന സീതാദേവിയെന്നല്ലോ നാമം.
:ലക്ഷ്‌മണനെന്നു നാമമിവനും മല്‍സോദരന്‍
:പുക്കിതു വനാന്തരം ജനകനിയോഗത്താല്‍,
:രക്ഷോജാതികളാകുമിങ്ങനെയുളളവരെ-
:ശ്ശിക്ഷിച്ചു ജഗത്ത്രയം രക്ഷിപ്പാനറിക നീ." 120
:ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു
:വക്ത്രവും പിളര്‍ന്നൊരു സാലവും പറിച്ചോങ്ങി
:ക്രുദ്ധനാം നിശാചരന്‍ രാഘവനോടു ചൊന്നാന്‍ഃ
:"ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ?
:ഇത്ത്രിലോകത്തിലെന്നെയാരറിയാതെയുളള-
:തെത്രയും മുഢന്‍ ഭവാനെന്നിഹ ധരിച്ചോന്‍ ഞാന്‍.
:മത്ഭയംനിമിത്തമായ്താപസരെല്ലാമിപ്പോ-
:ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാര്‍.
:നിങ്ങള്‍ക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി-
:ലംഗനാരത്നത്തെയുമായുധങ്ങളും വെടി- 130
:ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്‌കിലെനിക്കിപ്പോള്‍
:തിങ്ങീടും വിശപ്പടക്കീടുവേന്‍ ഭവാന്മാരാല്‍."
:ഇത്തരം പറഞ്ഞവന്‍ മൈഥിലിതന്നെ നോക്കി-
:സ്സത്വരമടുത്തതു കണ്ടു രാഘവനപ്പോള്‍
:പത്രികള്‍ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോള്‍
:ക്രുദ്ധിച്ചു രാമംപ്രതി വക്ത്രവും പിളര്‍ന്നതി-
:സത്വരം നക്തഞ്ചരനടുത്താനതുനേര-
:മസ്ര്തങ്ങള്‍കൊണ്ടു ഖണ്ഡിച്ചീടിനാന്‍ പാദങ്ങളും
:ബദ്ധരോഷത്തോടവന്‍ പിന്നെയുമടുത്തപ്പോ-
:ളുത്തമാംഗവും മുറിച്ചീടിനാനെയ്തു രാമന്‍. 140
:രക്തവും പരന്നിതു ഭൂമിയിലതുകണ്ടു
:ചിത്തകൌതുകത്തോടു പുണര്‍ന്നു വൈദേഹിയും.
:നൃത്തവും തുടങ്ങിനാരപ്സരസ്ര്തീകളെല്ലാ-
:മത്യുച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും.
:അന്നേരം വിരാധന്‍തന്നുളളില്‍നിന്നുണ്ടായൊരു
:ധന്യരൂപനെക്കാണായ്‌വന്നിതാകാശമാര്‍ഗ്ഗേ.
:സ്വര്‍ണ്ണഭൂഷണംപൂണ്ടു സൂര്യസന്നിഭകാന്ത്യാ
:സുന്ദരശരീരനായ് നിര്‍മ്മലാംബരത്തോടും
:രാഘവം പ്രണതാര്‍ത്തിഹാരിണം ഘൃണാകരം 150
:രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.
:ഇന്ദിരാരമണമിന്ദീവരദളശ്യാമ-
:മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം
:സുന്ദരം സുകുമാരം സുകൃതിജനമനോ-
:മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം
:വന്ദിച്ചു ദണ്ഡനമസ്‌കാരവുംചെയ്തു ചിത്താ-
:നന്ദംപൂണ്ടവന്‍ പിന്നെ സ്തുതിച്ചുതുടങ്ങിനാന്‍ഃ
:"ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരന്‍!
:കാരുണ്യമൂര്‍ത്തേ! കമലാപതേ! ധരാപതേ!
:ദുര്‍വ്വാസാവായ മുനിതന്നുടെ ശാപത്തിനാല്‍
:ഗര്‍വിതനായോരു രാത്രിഞ്ചരനായേനല്ലോ. 160
:നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ടു ശാപ-
:ബന്ധവുംതീര്‍ന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ!
:സന്തതമിനിച്ചരണാംബുജയുഗം തവ
:ചിന്തിക്കായ്‌വരേണമേ മാനസത്തിനു ഭക്ത്യാ.
:വാണികള്‍കൊണ്ടു നാമകീര്‍ത്തനം ചെയ്യാകേണം
:പാണികള്‍കൊണ്ടു ചരണാര്‍ച്ചനംചെയ്യാകേണം
:ശ്രോത്രങ്ങള്‍കൊണ്ടു കഥാശ്രവണംചെയ്യാകേണം
:നേത്രങ്ങള്‍കൊണ്ടു രാമലിംഗങ്ങള്‍ കാണാകേണം.
:ഉത്തമാംഗേന നമസ്‌കരിക്കായ്‌വന്നീടേണ-
:മുത്തമഭക്തന്മാര്‍ക്കു ഭൃത്യനായ് വരേണം ഞാന്‍. 170
:നമസ്തേ ഭഗവതേ ജ്ഞാനമൂര്‍ത്തയേ നമോ
:നമസ്തേ രാമായാത്മാരാമായ നമോ നമഃ.
:നമസ്തേ രാമായ സീതാഭിരാമായ നിത്യം
:നമസ്തേ രാമായ ലോകാഭിരാമായ നമഃ.
:ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം
:ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേന്‍.
:നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
:യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം."
:ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ-
:നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും. 180
:"മുക്തനെന്നിയേ കണ്ടുകിട്ടുകയില്ലയെന്നെ
:ഭക്തിയുണ്ടായാലുടന്‍ മുക്തിയും ലഭിച്ചീടും."
:രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരന്‍
:കാമലാഭേന പോയി നാകലോകവും പുക്കാന്‍.
:ഇക്കഥ ചൊല്ലി സ്തുതിച്ചീടിന പുരുഷനു
:ദുഷ്‌കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം.
ശരഭംഗമന്ദിരപ്രവേശം
125
173
2006-04-15T17:59:08Z
Peringz
3
:രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
:ശ്രീമയമായ ശരഭംഗമന്ദിരം പുക്കാര്‍.
:സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു
:വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ.
:കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ-
:നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്‌തുഃ
:"ഞാനനേകംനാളുണ്ടു പാര്‍ത്തിരിക്കുന്നിതത്ര
:ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ.
:ആര്‍ജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-
:മാര്‍ജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം
:മര്‍ത്ത്യനായ് പിറന്നോരു നിനക്കു തന്നീടിനേ-
:നദ്യ ഞാന്‍ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ
:നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി-
:യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ
:ചിന്തിച്ചു ബഹുകാലം പാര്‍ത്തു ഞാനിരുന്നിതു
:ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേന്‍."
:യോഗീന്ദ്രനായ ശരഭംഗനാം തപോധനന്‍
:യോഗേശനായ രാമന്‍തന്‍പദം വണങ്ങിനാന്‍ഃ
:"ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര-
:ജന്തുക്കളന്തര്‍ഭാഗേ വസന്തം ജഗന്നാഥം
:ശ്രീരാമം ദുര്‍വാദളശ്യാമള മംഭോജാക്ഷം
:ചീരവാസസം ജടാമകുടം ധനുര്‍ദ്ധരം
:സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം
:സൌമുഖ്യമനോഹരം കരുണാരത്നാകരം."
:കുണ്‌ഠഭാവവും നീക്കി സീതയാ രഘുനാഥം
:കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു
:ലോകേശപദം പ്രാപിച്ചീടിനാന്‍ തപോധന-
:നാകാശമാര്‍ഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ.
:നാകേശാദികള്‍ പുഷ്പവൃഷ്‌ടിയുംചെയ്തീടിനാര്‍
:പാകശാസനന്‍ പദാംഭോജവും വണങ്ങിനാന്‍.
:മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു
:കൌസല്യാതനയനും കൌതുകമുണ്ടായ്‌വന്നു
:തത്രൈവ കിഞ്ചില്‍കാലം കഴിഞ്ഞോരനന്തരം
:വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ് സ്വര്‍ഗ്ഗം പുക്കാര്‍.
മുനിമണ്ഡലസമാഗമം
126
174
2006-04-15T18:01:22Z
Peringz
3
:ഭണ്ഡകാരണ്യതലവാസികളായ മുനി-
:മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു
:ചണ്ഡദീധിതികുലജാതനാം ജഗന്നാഥന്‍
:പുണ്ഡരീകാക്ഷന്‍തന്നെക്കാണ്മാനായ് വന്നീടിനാര്‍.
:രാമലക്ഷ്മണന്മാരും ജാനകീദേവിതാനും
:മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താര്‍.
:താപസന്മാരുമാശീര്‍വാദംചെയ്തവര്‍കളോ-
:ടാഭോഗാനന്ദവിവശന്മാരായരുള്‍ചെയ്താര്‍ഃ
:"നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു
:പന്നഗോത്തമതല്‍പേ പളളികൊളളുന്ന ഭവാന്‍. 230
:ധാതാവര്‍ത്ഥിക്കമൂലം ഭൂഭാരം കളവാനായ്
:ജാതനായിതു ഭൂവി മാര്‍ത്താണ്ഡകുലത്തിങ്കല്‍
:ലക്ഷ്‌മണനാകുന്നതു ശേഷനും, സീതാദേവി
:ലക്ഷ്മിയാകുന്നതല്ലോ, ഭരതശത്രുഘ്നന്മാര്‍
:ശംഖചക്രങ്ങ,ളഭിഷേകവിഘ്നാദികളും
:സങ്കടം ഞങ്ങള്‍ക്കു തീര്‍ത്തീടുവാനെന്നു നൂനം.
:നാനാതാപസകുലസേവിതാശ്രമസ്ഥലം
:കാനനം കാണ്മാനാശു നീ കൂടെപ്പോന്നീടേണം
:ജാനകിയോടും സുമിത്രാത്മജനോടുംകൂടി,
:മാനസേ കാരുണ്യമുണ്ടായ്‌വരുമല്ലോ കണ്ടാല്‍." 240
:എന്നരുള്‍ചെയ്ത മുനിശ്രേഷ്‌ഠന്മാരോടുകൂടി
:ചെന്നവരോരോ മുനിപര്‍ണ്ണശാലകള്‍ കണ്ടാര്‍.
:അന്നേരം തലയോടുമെല്ലുകളെല്ലാമോരോ
:കുന്നുകള്‍പോലെ കണ്ടു രാഘവന്‍ ചോദ്യംചെയ്താന്‍ഃ
:"മര്‍ത്ത്യമസ്തകങ്ങളുമസ്ഥിക്കൂട്ടവുമെല്ലാ-
:മത്രൈവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ!"
:തദ്വാക്യം കേട്ടു ചൊന്നാര്‍ താപസജനംഃ"രാമ-
:ഭദ്ര! നീ കേള്‍ക്ക മുനിസത്തമന്മാരെക്കൊന്നു
:നിര്‍ദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ-
:യിദ്ദേശമസ്ഥിവ്യാപ്തമായ് ചമഞ്ഞിതു നാഥാ!" 250
:ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യപരവശ-
:ചിത്തനായോരു പുരുഷോത്തമനരുള്‍ചെയ്തുഃ
:"നിഷ്‌ഠൂരതരമായ ദുഷ്ടരാക്ഷസകുല-
:മൊട്ടൊഴിയാതെ കൊന്നു നഷ്‌ടമാക്കീടുവന്‍ ഞാന്‍.
:ഇഷ്ടാനുരൂപം തപോനിഷ്‌ഠയാ വസിക്ക സ-
:ന്തുഷ്ട്യാ താപസകുലമിഷ്‌ടിയും ചെയ്തു നിത്യം."
സുതീഷ്ണാശ്രമപ്രവേശം
127
175
2006-04-15T18:05:11Z
Peringz
3
:സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര
:നിത്യസംപൂജ്യമാനനായ് വനവാസികളാല്‍
:തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളില്‍
:പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി 260
:സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
:വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു
:വിഖ്യാതമായ സുതീക്ഷ്‌ണാശ്രമം മനോഹരം
:മുഖ്യതാപസകുലശിഷ്യസഞ്ചയപൂര്‍ണ്ണം
:സര്‍വര്‍ത്തുഗുണഗണസമ്പന്നമനുപമം
:സര്‍വകാലാനന്ദദാനോദയമത്യത്ഭുതം
:സര്‍വപാദപലതാഗുല്‍മസംകുലസ്ഥലം
:സര്‍വസല്‍പക്ഷിമൃഗഭുജംഗനിഷേവിതം.
:രാഘവനവരജന്‍തന്നോടും സീതയോടു-
:മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്‌ഠന്‍ 270
:കുംഭസംഭവനാകുമഗസ്ത്യശിഷ്യോത്തമന്‍
:സംപ്രീതന്‍ രാമമന്ത്രോപാസനരതന്‍ മുനി
:സംഭ്രമത്തോടു ചെന്നു കൂട്ടിക്കൊണ്ടിങ്ങു പോന്നു
:സംപൂജ്യച്ചരുളിനാനര്‍ഗ്‌ഘ്യപാദാദികളാല്‍.
:ഭക്തിപൂണ്ടശ്രുജനനേത്രനായ് സഗദ്‌ഗദം
:ഭക്തവത്സലനായ രാഘവനോടു ചൊന്നാന്‍ഃ
:"നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ
:സന്തതം ജപിപ്പു ഞാന്‍ മല്‍ഗുരുനിയോഗത്താല്‍.
:ബ്രഹ്‌മശങ്കരമുഖ്യവന്ദിമാം പാദമല്ലോ
:നിന്മഹാമായാര്‍ണ്ണവം കടപ്പാനൊരു പോതം. 280
:ആദ്യന്തമില്ലാതൊരു പരമാത്മാവല്ലോ നീ
:വേദ്യമല്ലൊരുനാളുമാരാലും ഭവത്തത്ത്വം.
:ത്വത്ഭക്തഭൃത്യഭൃത്യഭൃത്യനായിടേണം ഞാന്‍
:ത്വല്‍പാദാംബുജം നിത്യമുള്‍ക്കാമ്പിലുദിക്കണം.
:പുത്രഭാര്യാര്‍ത്ഥനിലയാന്ധകൂപത്തില്‍ വീണു
:ബദ്ധനായ് മുഴുകീടുമെന്നെ നിന്തിരുവടി
:ഭക്തവാത്സല്യകരുണാകടാക്ഷങ്ങള്‍തന്നാ-
:ലുദ്ധരിച്ചീടേണമേ സത്വരം ദയാനിധേ!
:മൂത്രമാംസാമേദ്ധ്യാന്ത്രപുല്‍ഗല പിണ്ഡമാകും
:ഗാത്രമോര്‍ത്തോളമതി കശ്‌മല,മതിങ്കലു- 290
:ളളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി-
:ച്ചാര്‍ത്തിനാശന! ഭവാന്‍ വാഴുകെന്നുളളില്‍ നിത്യം.
:സര്‍വഭൂതങ്ങളുടെയുളളില്‍ വാണീടുന്നതും
:സര്‍വദാ ഭവാന്‍തന്നെ കേവലമെന്നാകിലും
:ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ
:ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ല.
:ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ
:ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും.
:സേവാനുരൂപഫലദാനതല്‍പരന്‍ ഭവാന്‍
:ദേവപാദപങ്ങളെപ്പോലെ വിശ്വേശ പോറ്റീ! 300
:വിശ്വസംഹാരസൃഷ്‌ടിസ്ഥിതികള്‍ ചെയ്‌വാനായി
:വിശ്വമോഹിനിയായ മായതന്‍ ഗുണങ്ങളാല്‍
:രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി-
:ച്ചിദ്രൂപനായ ഭവാന്‍ വാഴുന്നു, മോഹാത്മനാം
:നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കല്‍
:ഭാനുമാന്‍ ജലംപ്രതി വെവ്വേറെ കാണുംപോലെ.
:ഇങ്ങനെയുളള ഭഗവത്സ്വരൂപത്തെ നിത്യ-
:മെങ്ങനെയറിഞ്ഞുപാസിപ്പു ഞാന്‍ ദയാനിധേ!
:അദ്യൈവ ഭവച്ചരണാംബുജയുഗം മമ
:പ്രത്യക്ഷമായ്‌വന്നിതു മത്തപോബലവശാല്‍. 310
:ത്വന്മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും
:നിര്‍മ്മലനായ ഭവാന്‍ ചിന്മയനെന്നാകിലും
:സന്മയമായി പരബ്രഹ്‌മമായരൂപമായ്
:കര്‍മ്മണാമഗോചരമായോരു ഭവദ്രൂപം
:ത്വന്മായാവിഡംബനരചിതം മാനുഷ്യകം
:മന്മഥകോടികോടിസുഭഗം കമനീയം
:കാരുണ്യപൂര്‍ണ്ണനേത്രം കാര്‍മ്മുകബാണധരം
:സ്മേരസുന്ദരമുഖമജിനാംബരധരം
:സീതാസംയുതം സുമിത്രാത്മജനിഷേവിത-
:പാദപങ്കജം നീലനീരദകളേബരം. 320
:കോമളമതിശാന്തമനന്തഗുണമഭി-
:രാമമാത്മാരാമമാനന്ദസമ്പൂര്‍ണ്ണാമൃതം
:പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ-
:രിത്തിരുമേനി നിത്യം ചിത്തേ വാഴുകവേണം.
:മുറ്റീടും ഭക്ത്യാ നാമമുച്ചരിക്കായീടണം
:മറ്റൊരു വരമപേക്ഷിക്കുന്നേനില്ല പോറ്റീ!"
:വന്ദിച്ചു കൂപ്പി സ്തുതിച്ചീടിന മുനിയോടു
:മന്ദഹാസവും പൂണ്ടു രാഘവനരുള്‍ചെയ്‌തുഃ
:"നിത്യവുമുപാസനാശുദ്ധമായിരിപ്പോരു
:ചിത്തം ഞാനറിഞ്ഞത്രേ കാണ്മാനായ്‌വന്നു മുനേ! 330
:സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ-
:ന്മന്ത്രോപാസകന്മാരായ് നിരപേക്ഷന്മാരുമായ്
:സന്തുഷ്‌ടന്മാരായുളള ഭക്തന്മാര്‍ക്കെന്നെ നിത്യം
:ചിന്തിച്ചവണ്ണംതന്നെ കാണായ്‌വന്നീടുമല്ലോ.
:ത്വല്‍കൃതമേതല്‍ സ്തോത്രം മല്‍പ്രിയം പഠിച്ചീടും
:സല്‍കൃതിപ്രവരനാം മര്‍ത്ത്യനു വിശേഷിച്ചും
:സല്‍ഭക്തി ഭവിച്ചീടും ബ്രഹ്‌മജ്ഞാനവുമുണ്ടാ-
:മല്‍പവുമതിനില്ല സംശയം നിരൂപിച്ചാല്‍.
:താപസോത്തമ! ഭവാനെന്നെസ്സേവിക്കമൂലം
:പ്രാപിക്കുമല്ലോ മമ സായൂജ്യം ദേഹനാശേ. 380
:ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യനെ-
:ക്കണ്ടു വന്ദിച്ചുകൊള്‍വാ,നെന്തതിനാവതിപ്പോള്‍?
:തത്രൈവ കിഞ്ചില്‍ക്കാലം വസ്‌തുമുണ്ടത്യാഗ്രഹ-
:മെത്രയുണ്ടടുത്തതുമഗസ്ത്യാശ്രമം മുനേ!"
:ഇത്ഥം രാമോക്തി കേട്ടു ചൊല്ലിനാന്‍ സുതീക്ഷ്‌ണനു-
:"മസ്തു തേ ഭദ്ര,മതു തോന്നിയതതിന്നു ഞാന്‍
:കാട്ടുവേനല്ലോ വഴി കൂടെപ്പോന്നടുത്തനാള്‍.
:വാട്ടമെന്നിയേ വസിക്കേണമിന്നിവിടെ നാം
:ഒട്ടുനാളുണ്ടു ഞാനും കണ്ടിട്ടെന്‍ ഗുരുവിനെ.
:പുഷ്‌ടമോദത്തോടൊക്കത്തക്കപ്പോയ്‌ക്കാണാമല്ലോ." 390
:ഇത്ഥമാനന്ദംപൂണ്ടു രാത്രിയും കഴിഞ്ഞപ്പോ-
:ളുത്ഥാനംചെയ്തു സന്ധ്യാവന്ദനം കൃത്വാ ശീഘ്രം
:പ്രീതനാം മുനിയോടും ജാനകീദേവിയോടും
:സോദരനോടും മന്ദം നടന്നു മദ്ധ്യാഹ്നേ പോയ്
:ചെന്നിതു രാമനഗസ്ത്യാനുജാശ്രമേ ജാവം
:വന്നു സല്‍ക്കാരംചെയ്താനഗസ്ത്യസഹജനും
:വന്യഭോജനവുംചെയ്തന്നവരെല്ലാവരു-
:മന്യോന്യസല്ലാപവും ചെയ്തിരുന്നോരുശേഷംഃ
അഗസ്ത്യസന്ദര്‍ശനം
128
176
2006-04-15T18:11:29Z
Peringz
3
:ഭാനുമാനുദിച്ചപ്പോളര്‍ഘ്യവും നല്‌കി മഹാ-
:കാനനമാര്‍ഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം. 360
:സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ-
:സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
:നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം
:കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം
:നന്ദനസമാനമാനന്ദദാനാഢ്യം മുനി-
:നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
:ബ്രഹ്‌മര്‍ഷിപ്രവരന്മാരമരമുനികളും
:സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങള്‍
:സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
:സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം. 370
:ബ്രഹ്‌മലോകവുമിതിനോടു നേരല്ലെന്നത്രേ
:ബ്രഹ്‌മജ്ഞന്മാരായുളേളാര്‍ ചൊല്ലുന്നു കാണുംതോറും.
:ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ-
:ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ
:വിശ്രമിച്ചനന്തരമരുളിച്ചെയ്തു രാമന്‍
:വിശ്രുതനായ സുതീക്ഷ്‌ണന്‍തന്നോ'ടിനിയിപ്പോള്‍
:വേഗേന ചെന്നു ഭവാനഗസ്ത്യമുനീന്ദ്രനോ-
:ടാഗതനായോരെന്നെയങ്ങുണര്‍ത്തിച്ചീടേണം.
:ജാനകിയോടും ഭ്രാതാവായ ലക്ഷ്‌മണനോടും
:കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം.' 380
:ശ്രുത്വാ രാമോക്തം സുതീക്ഷ്‌ണന്മഹാപ്രസാദമി-
:ത്യുക്താ സത്വരം ഗത്വാചാര്യമന്ദിരം മുദാ
:നത്വാ തം ഗുരുവരമഗസ്ത്യം മുനികുല-
:സത്തമം രഘൂത്തമഭക്തസഞ്ചയവൃതം
:രാമമന്ത്രാര്‍ത്ഥവ്യാഖ്യാതല്‍പരം ശിഷ്യന്മാര്‍ക്കാ-
:യ്‌ക്കാമദമഗസ്ത്യമാത്മാരാമം മുനീശ്വരം
:ആരൂഢവിനയംകൊണ്ടാനതവക്ത്രത്തോടു-
:മാരാല്‍ വീണുടന്‍ ദണ്ഡനമസ്‌കാരവും ചെയ്താന്‍.
:"രാമനാം ദാശരഥി സോദരനോടും നിജ-
:ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോള്‍. 390
:നില്‌ക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബ്ധേ! നിന്‍
:തൃക്കഴലിണ കണ്ടു വന്ദിപ്പാന്‍ ഭക്തിയോടെ."
:മുമ്പേതന്നകകാമ്പില്‍ കണ്ടറിഞ്ഞിരിക്കുന്നു
:കുംഭസംഭവന്‍ പുനരെങ്കിലുമരുള്‍ചെയ്താന്‍ഃ
:"ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ-
:ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം.
:പാര്‍ത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്മാന്‍.
:പ്രാര്‍ത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം
:രാമ രാമേതി രാമമന്ത്രവും ജപിച്ചതി-
:കോമളം കാളമേഘശ്യാമളം നളിനാക്ഷം." 400
:ഇത്യുക്ത്വാ സരഭസമുത്ഥായ മുനിപ്രവ-
:രോത്തമന്‍ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി-
:സത്തമരോടും നിജശിഷ്യസഞ്ചയത്തോടും
:ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാര്‍ത്തരുള്‍ചെയ്താന്‍ഃ
:"ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ-
:ഭദ്ര! മേ ദിഷ്‌ട്യാ ചിരമദ്യൈവ സമാഗമം.
:യോഗ്യനായിരിപ്പോരിഷ്‌ടാതിഥി ബലാല്‍ മമ
:ഭാഗ്യപൂര്‍ണ്ണത്വേന സംപ്രാപ്തനായിതു ഭവാന്‍.
:അദ്യവാസരം മമ സഫല,മത്രയല്ല
:മത്തപസ്സാഫല്യവും വന്നിതു ജഗല്‍പതേ!" 410
:കുംഭസംഭവന്‍തന്നെക്കണ്ടു രാഘവന്‍താനും
:തമ്പിയും വൈദേഹിയും സംഭ്രമസമന്വിതം
:കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്‌കാരം ചെയ്തപ്പോള്‍
:കുംഭജന്മാവുമെടുത്തെഴുനേല്‍പിച്ചു ശീഘ്രം
:ഗാഢാശ്ലേഷവുംചെയ്തു പരമാനന്ദത്തോടും
:ഗൂഢപാദീശാംശജനായ ലക്ഷ്‌മണനെയും
:ഗാത്രസ്പര്‍ശനപരമാഹ്ലാദജാതസ്രവ-
:ന്നേത്രകീലാലാകുലനായ താപസവരന്‍
:ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം
:രാഘവനുടെ കരപങ്കജമതിദ്രുതം 420
:സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്‌ഠ-
:നാശ്രിതജനപ്രിയനായ വിശ്വേശം രാമം
:പാദ്യാര്‍ഗ്‌ഘ്യാസന മധുപര്‍ക്കമുഖ്യങ്ങളുമാ-
:പാദ്യ സമ്പൂജ്യ സുഖമായുപവിഷ്‌ടം നാഥം
:വന്യഭോജ്യങ്ങള്‍കൊണ്ടു സാദരം ഭുജിപ്പിച്ചു
:ധന്യനാം തപോധനനേകാന്തേ ചൊല്ലീടിനാന്‍ഃ
ആരണ്യകാണ്ഡം
129
1609
2006-08-05T06:35:05Z
Peringz
3
ആരണ്യകാണ്ഡം, അദ്ധ്യായങ്ങള്‍
:ബാലികേ! ശുകകുലമൌലിമാലികേ! ഗുണ-
:ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ
:നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍
:നീലനീരജദലലോചനന്‍ നാരായണന്‍
:നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍ പരന്‍
:കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍
:പാലനപരായണന്‍ പരമാത്മാവുതന്റെ
:ലീലകള്‍ കേട്ടാല്‍ മതിയാകയില്ലൊരിക്കലും.
:ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു
:സാരമായൊരു മുക്തിസാധനം രസായനം. 10
:ഭാരതീഗുണം തവ പരമാമൃതമല്ലോ
:പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാള്‍.
:ഫാലലോചനന്‍ പരമേശ്വരന്‍ പശുപതി
:ബാലശീതാംശുമൌലി ഭഗവാന്‍ പരാപരന്‍
:പ്രാലേയാചലമകളോടരുള്‍ചെയ്തീടിനാന്‍.
:ബാലികേ കേട്ടുകൊള്‍ക പാര്‍വ്വതി ഭക്തപ്രിയേ!
:രാമനാം പരമാത്മാവാനന്ദരൂപനാത്മാ-
:രാമനദ്വയനേകനവ്യയനഭിരാമന്‍
:അത്രിതാപസപ്രവരാശ്രമേ മുനിയുമാ-
:യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം. 20
:#[[മഹാരണ്യപ്രവേശം]]
:#[[വിരാധവധം]]
:#[[ശരഭംഗമന്ദിരപ്രവേശം]]
:#[[മുനിമണ്ഡലസമാഗമം]]
:#[[സുതീഷ്ണാശ്രമപ്രവേശം]]
:#[[അഗസ്ത്യസന്ദര്‍ശനം]]
:#[[അഗസ്ത്യസ്തുതി]]
:#[[ജടായുസംഗമം]]
:#[[ലക്ഷ്മണോപദേശം]]
:#[[ശൂര്‍പ്പണഖാഗമനം]]
:#[[ഖരവധം]]
:#[[ശൂര്‍പ്പണഖാവിലാപം]]
:#[[രാവണമാരീചസംഭാഷണം]]
:#[[മാരീചനിഗ്രഹം]]
:#[[സീതാപഹരണം]]
:#[[സീതാന്വേഷണം]]
:#[[ജടായുഗതി]]
:#[[ജടായുസ്തുതി]]
:#[[കബന്ധഗതി]]
:#[[കബന്ധസ്തുതി]]
:#[[ശബര്യാശ്രമപ്രവേശം]]
രമണന്‍ സ്മാരകമുദ്ര
130
198
2006-05-24T17:36:40Z
83.237.11.142
==സ്മാരകമുദ്ര==
ശ്രീമാന്‍ ഇടപ്പള്ളി രാഘവന്‍പിള്ള!
ഒരു ഗദ്ഗദസ്വരത്തിലല്ലാതെ ‘കൈരളി’ക്ക് ഒരിക്കലും ഉച്ചരിക്കുവാന്‍ സാധിക്കാത്ത ഒന്നാണ് ആ നാമധേയം!
അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവില്‍പ്പെട്ട്, ഞെങ്ങിഞെരിഞ്ഞു വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിന്‍റെ ഒരു പര്യായമായിരുന്നു അത്!
ആയിരത്തി ഒരുനൂറ്റിപ്പതിനൊന്നാമാണ്ടു മിഥുനമാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാത്രി കേവലം ആകസ്മികമായി, ആ ‘മണിനാദം’ ദയനീയമാം വിധം അവസാനിച്ചു!
അന്ധമായ സമുദായം -- നിഷ്ഠുരമായ സമുദായം -- അദ്ദേഹത്തിന്‍റെ ചിതാഭസ്മത്തെപ്പോലും ഇതാ, ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു!
പക്ഷേ, ആ പ്രണയഗായകന്‍റെ ആത്മാവ് ഏതു ഭൌതികാക്രമങ്ങള്‍ക്കും അതീതമായ നിത്യശാന്തിയെ പ്രാപിച്ചുകഴിഞ്ഞു!
ആ ഓമനച്ചെങ്ങാതിയുടെ പാവനസ്മരണയ്ക്കായി, അദ്ദേഹത്തിന്‍റെ ശവകുടീരത്തിനു മുന്‍പില്‍ ഈ സൌഹൃദോപഹാരം ഞാനിതാ കണ്ണീരോടുകൂടി സമര്‍പ്പിച്ചുകൊള്ളുന്നു.
ഇടപ്പള്ളി
1936 ഒക്ടോബര്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള
നോവല്‍
131
201
2006-06-04T05:46:03Z
213.42.2.23
കിഷ്കിന്ദാകാണ്ഡം
132
203
2006-06-12T11:30:01Z
213.189.94.39
കുഞ്ചന്‍ നമ്പ്യാര്‍
133
1882
2006-10-22T07:41:33Z
59.183.4.196
/* തുള്ളല്‍ കഥകള്‍ */
== തുള്ളല്‍ കഥകള്‍ ==
[[കല്യാണസൌഗന്ധികം| കല്യാണസൌഗന്ധികം]]
[[രാമാനുചരിതം | രാമാനുചരിതം ]]
[[ കിരാതം | കിരാതം ]]
Image:Kolampu Yathravivaranam.pdf
134
206
2006-06-20T02:04:02Z
Manjithkaini
1
കൊളമ്പു യാത്രാവിവരണം (1892)
കൊളമ്പു യാത്രാവിവരണം (1892)
കുമാരനാശാന്‍
136
1627
2006-08-14T23:48:20Z
67.167.226.43
Image:Hyndava Darshanam.pdf
1485
1560
2006-07-04T07:16:46Z
Dubaidsf2006
33
കല്യാണസൌഗന്ധികം
1486
1633
2006-08-19T14:46:03Z
Latha
34
page803
കുലഗിരിസമനായ കൊലയാനത്തലവന്റെ
കുലമെല്ലാമൊരുമ്പാടേ കൊലചെയ്തോരുമാകാന്തന്
കുലുങ്ങാതെ കരിവേഷം കലറ്ന്നാശു വിരവോടേ
മലമകള് പിടിയായി മലമൂട്ടിലെഴുന്നള്ളി
മലറ്ബാണം തറച്ചാശു മലതന്റെ തടംതന്നില്
മലനാരിയൊടു ചേറ്ന്നു പലകാലം രമിയ്ക്കുമ്പോള്
ഉലകിന്റെ ശുഭകറ്മ്മഫലമാശു വരുത്തുവാന്
അലസാതെ പിറന്നാശുബലനായിട്ടിരിയ്ക്കുന്ന
പരദൈവം ഗണനാഥന് കലവിയോടടിയന്റെ
കലുഷത്തെക്കളഞ്ഞാശു പലനേരം തുണയ്ക്കേണം :
കലയേഹം നമസ്കാരം ; കലയേഹം നമസ്കാരം .
കളവാണി സരസ്വതി തെളിവോടെ മനക്കാമ്പില്
വിളയാടിക്കളിക്കേണം കളങ്കങ്ങളകറ്റേണം ;
കളികള്ക്കുള്ളൊരു വിഘ്നം കളഞ്ഞെന്നെ തുണയ്ക്കേണം
തകഴിയില് മരുവുന്ന ഹരിഹരസുതനയ്യന്
അകതാരില് പരിതാപമകലുവാന് തുണയ്ക്കേണം.
page804
വാനോറ്നദീപുരേ വാണരുളീടുന്ന
ദീനാനുകമ്പിയാം കൃഷ്ണന് തിരുവടി
ദീനം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണ -
മാനന്ദമുള്ളില് വളരെ വളറ്ത്തണം
ചെമ്പകനാട്ടിന്നലങ്കാരഭൂതനാം
തമ്പുരാന് ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം
കുമ്പിടുന്നേനിന്നു തന് പദാംഭോരുഹം
നന്ദികാരണ്യമാം മന്ദിരേ വാഴുന്ന
മന്ദാരദാരുവാം ബാലരവിയുടെ
നന്ദി വരുത്തുന്ന കണ്ടങ്കരിക്കാവി -
ലിന്ദുചുഡപ്റിയേ ! വന്ദേ ഭഗവതീ !
മന്ദേതരം മമ മന്ദത തീറ്ത്തുടന്
വന്നിസ്സഭ തന്നിലൊന്നു വിലസണം
കിള്ളിക്കുറിശ്ശിയെന്നുള്ള പുരംതന്നി -
ലുള്ള പരദൈവമുള്ളീന്നു നമ്മുടെ
കള്ളങ്ങളാകവേ തള്ളിപ്പുറത്താക്കി
p 805
വെള്ളത്തിര പോലെ തള്ളിപ്പരക്കണം
വെള്ളസ്സരസ്വതീ വള്ളിദീറ്ഘങ്ങളും
പുള്ളി വിസറ്ഗ്ഗമെന്നുള്ള വിധങ്ങള്ക്കൊ -
രെള്ളോളമിങ്ങൊരു കള്ളം വരാതെക -
ണ്ടുള്ളില് സദാ തിരുവുള്ളം ഭവിക്കണം
ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകള്
ദോഷമകന്നു വരുത്തുവാന് ദുറ്ഘടം
ശേഷമുള്ളാളുകള് കേട്ടു നമ്മെക്കൊണ്ടു
ദൂഷണം കെട്ടിച്ചമയ്ക്കാനടുക്കയാല്
ഭോഷനായുള്ളോരെനിക്കു കനക്കവേ
ദൂഷണമെന്നു മനസ്സിലുറയ്ക്കുന്നു.
ഏറെത്തുടങ്ങിയാലൊന്നും ഫലം വരാ -
വാറില്ല വാക്കിനെന്നെല്ലാം വരുമിനി -
ക്കൂറുള്ളവറ്ക്കും മുഷിച്ചില് തുടങ്ങുമി -
പ്പോറത്തമേറെപ്പറഞ്ഞു തുടങ്ങിയാല് ;
ആദരാലെങ്കിലും കോരിവിളമ്പിയാല്
സ്വാദില്ലയെന്നു വരുമിനി നിറ്ണ്ണയം
പഞ്ചസാരപ്പൊടിയേറ്റം ചെലുത്തിയാല്
നെഞ്ചകത്തങ്ങു രുചിയും കുറഞ്ഞു പോം
ചൊല്ലുന്ന കേള്ക്കുമിപ്പാമ്പെന്നുറച്ചിട്ടു
പല്ലു തൊട്ടെണ്ണുവാനിച്ഛ തുടങ്ങൊലാ
നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു
കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ
നല്ലൊരു ബുദ്ധിമാന്മാരിക്കഥാസാര -
മെല്ലാമറിഞ്ഞു നിറഞ്ഞ സഭ തന്നി -
ലുല്ലാസമോടെ പ്റയോഗിച്ചു കാണുകില്
കല്യാണമല്ലോ കവികള്ക്കു സന്തത
p 806
അംഭോജനാളത്തിലുന്മീലിതം പൊരു -
ളന് പതു പത്തു രണ്ടില് പെരുക്കീട്ടുരു -
പഞ്ചാക്ഷരത്തടി ശാഖാ ലതാ പുഷ്പ -
സഞ്ചയന്തന്നില് മറഞ്ഞുകിടക്കുന്ന
സന്താനവേദപ്പൊരുളുകള് വച്ചിട്ട്
താമരസാക്ഷന്റെ മെത്തേടെ താഴത്തു
താങ്ങിക്കിടക്കുന്നവനെച്ചുമക്കുന്ന
വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ
ചേട്ടനെപ്പേടിച്ചു നാട്ടീന്നു പോയോന്റെ
ചാട്ടിന്റെ കൂട്ടിന്റെ കോട്ടം തിമിറ്ത്തവ -
ന്നുണ്ണിക്കഴുത്തറുത്തോരു പുരുഷനെ -
ന്നുള്ളില്ത്തെളിവോടു വന്നു തുണയ്ക്കണം
കല്യാണശീലനാം കാറ്മുകില് വറ്ണ്ണനെ -
ക്കല്യാത്മഭാവേന വന്ദിച്ചു കൊണ്ടു ഞാന്
കല്യാണസൌഗന്ധികാഖ്യം കഥാഭാഗ -
മുല്ലാസകാരണം ഭാരതസത്തമം
ചൊല്ലേറുമിക്കഥാലേശം ചുരുക്കി ഞാന്
ചൊല്ലാന് തുടങ്ങുന്നു ദേശികാനുഗ്റഹാല്
കല്ഹാരപുഷ്പം ഹരിച്ചോരു ഭീമന്റെ
p807
കല്യാണവിക്റമം വറ്ണ്ണിച്ചു ചൊല്ലുവാന്
തെല്ലും മതിയാകയില്ല ഞാനെങ്കിലും
വല്ലതും കിഞ്ചില് കഥിക്കെന്നതേ വരൂ
' നല്ല വിദ്വാന്മാറ് പറഞ്ഞു ഫലിപ്പിച്ചു
നല്ലൊരു കീറ്ത്തി ലഭിച്ച കഥാമൃതം
കില്ലു കൂടാതെ കഥിപ്പാന് തുടറ്ന്നവന്
നല്ല ഭോഷച്ചാരതിനില്ല സംശയ ' -
മെന്നു പറഞ്ഞു പരിഹസിക്കുന്നവ -
രൊന്നു ബോധിക്കണമിന്നു മാലോകരേ !
മുന്നം ഭഗീരഥന് പാരം പണിപ്പെട്ടു
മന്ദാകിനീജലം കൊണ്ടുവന്നാദരാല്
മന്നിടം തന്നില് പരത്തി മഹാരഥന്
തന്നുടെ മുമ്പില് മരിച്ച പിതൃക്കളെ
ഒന്നൊഴിയാതവന് തറ്പ്പിച്ചു തറ്പ്പിച്ചു
ധന്യരെ സ്വറ്ഗ്ഗത്തിലാക്കിപോലും നൃപന് ;
അജ്ജലം തന്നില് മറ്റുള്ള മഹാജനം
മജ്ജനം ചെയ്യുന്നു തറ്പ്പണം ചെയ്യുന്നു
ഗറ്ജ്ജനം ചെയ്യുന്നപോലെ മഹീതലേ
ദുറ്ജ്ജനം നമ്മെപ്പരിഹസിച്ചെങ്കിലും
അറ്ജ്ജുനാഗ്റേഭവന് തന്റെ പരാക്റമം
വറ്ജ്ജിച്ചു മറ്റൊന്നു വറ്ണ്ണിക്കയില്ല ഞാന്.
എങ്കിലോ പണ്ടു യുധിഷ്ഠിരന് ഭീമനും
മങ്കമാറ് മൌലിയാം പാഞ്ചാലപുത്റിയും
മാദ്റീസുതന്മാരിരുവരുമവ്വണ്ണ -
മദ്റീവനാന്തേ നടക്കും ദശാന്തരേ
ഗന്ധവാഹത്താല് സമാഹൃതമായ സൌ -
ഗന്ധികം കണ്ടുടന് കൌതുകാല് പാറ്ഷതി
ഗന്ധവാഹാത്മജന് തന്നോടു ചൊല്ലിനാള്
ഗന്ധദ്വിപപ്റൌഢമന്ദസഞ്ചാരിണി !
"കണ്ടാലുമാശ്ചര്യപുഷ്പമെന് വല്ലഭ !
കണ്ടാല് മനോഹരം കാഞ്ചനാഭം ശുഭം
പണ്ടു ഞാനീവണ്ണമുള്ളൊരു വസ്തുവെ -
ക്കണ്ടറിയുന്നീല കാന്ത! ധരിക്കെടോ ;
തണ്ടാറ്മധുരസം തെണ്ടിപ്പറക്കുന്ന
വണ്ടുകളെല്ലാം മുരണ്ടു കുതൂഹലം -
പൂണ്ടു, വനങ്ങളില് പണ്ടുള്ള പുഷ്പങ്ങള് -
കൊണ്ടുള്ളനുഭവം തെണ്ടുന്നതല്ലെന്നു
p 808
കണ്ടുടന് വൃന്ദവും കൊണ്ടു പുറപ്പെട്ടു
മണ്ടിവരുന്നതും കണ്ടീലയോ ഭവാന് !
കണ്ടിവാറ്കേശിമാറ്ക്കുണ്ടാം ദുരാഗ്രഹം -
കൊണ്ടല്ല ഞാനിതുകൊണ്ടു പറയുന്നു
രണ്ടുഭാവം നിനക്കുണ്ടാക വേണ്ടെടോ !
രണ്ടുനാലെങ്കിലും കൊണ്ടുവന്നീടണം
ഉണ്ടു കനിവെങ്കില് വേണ്ടുവോളം ; മതി -
കുണ്ഠിതം കൂടാതെ മണ്ടിഗമിച്ചിതു -
കൊണ്ടുവരാന് നിനക്കുണ്ടു പരാക്റമം .
കണ്ട ശൈലങ്ങളും കണ്ട വൃക്ഷങ്ങളും
കണ്ടകക്കൂട്ടവും കണ്ടാലതു ഗദ -
കൊണ്ടു തകറ്ത്തു തിമിറ്ത്തു ഗമിപ്പതില്
വേണ്ടും ബലം നിനക്കുണ്ടെന്നു നിറ്ണ്ണയം.
പണ്ടെടോ നിന്കരംകൊണ്ടു ഹിഡിംബന്റെ
കണ്ഠം പിടിച്ചാശു കണ്ടിച്ചെറിഞ്ഞതും
ശുണ്ഠിച്ചുവന്നോരു കിറ്മ്മീരനെബ്ഭവാന്
മണ്ടിച്ചുവെന്നല്ല രണ്ടായ് പിളറ്ന്നതും
കുണ്ഠത്വമെന്യേ ബകനെ വധിച്ചതും
കണ്ടു കേട്ടുള്ളിലുറപ്പുണ്ടെനിക്കെടോ !
ഉത്തരാശാമുഖം തന്നില്നിന്നെത്റയും
ഉത്തമമായൊരു സൌരഭ്യമിങ്ങനെ
സത്വരം വന്നതു സൂക്ഷിച്ചറിക കേള്
സത്ത്വവാനല്ലോ സമീരസൂനോ ഭവാന് ;
ഇത്തരം പുഷ്പങ്ങളെങ്ങാനുമുണ്ടെന്നു
ചിത്തരംഗത്തിലെനിക്കുണ്ടു നിശ്ചയം ;
തത്റ ചെന്നാശു ഹരിക്ക ഭവാനെങ്കി -
ലത്റനിന്നാശു ഗമിച്ചാലുമാദരാല് ;
എത്റയും മോഹം നമുക്കിന്നതിങ്ങു നീ
പാത്റമെന്നുള്ളതും സന്ദേഹമില്ലെടോ !
'പെണ്ണിന്റെചൊല് കേട്ടു ചാടിപ്പുറപ്പെട്ടു
പൊണ്ണന് മഹാഭോഷനയ്യോ ! മഹാജളന് !
ഖണ്ഡിച്ചുരപ്പാന് വശതയില്ലായ്കയാല്
ദണ്ഡിക്കുമാറായി വന്നു വൃഥാഫലം'
ഇത്യാദി നമ്മെ ദുഷിക്കും മഹാലോക -
രത്യാഗ്റഹം മൂലമെന്നു ശങ്കിച്ചു നീ
ചിത്തേ വിഷാദിച്ചു നില്ക്കേണ്ട വല്ലഭ !
പത്ഥ്യമല്ലെങ്കില് പറഞ്ഞതുമില്ല ഞാന്
ധറ്മ്മാടവീവാസിയാകുന്ന രാഘവന്
തന് മാനിനീ വാക്കു കേട്ടു മോഹിക്കയാല്
p 809
പൊന്മാനിനെപ്പിടിപ്പാനായ് പുറപ്പെട്ടു
തന് മായകൊണ്ടുഴന്നോടി വാഴും വിധൌ
വൈദേഹിയെക്കട്ടുകൊണ്ടുപോയീടിനാന്
വൈദേഹികവ്യാജസന്ന്യാസി രാവണന്
വാമാക്ഷിവാക്യം പ്റമാണിക്കകാരണം
രാമാദികള്ക്കുമബദ്ധം പിണഞ്ഞുപോല്
എന്നതുകൊണ്ടു പറഞ്ഞിതു വല്ലഭ !
എന്നുടെ ചൊല് കേട്ടബദ്ധം ഭവിക്കൊലാ
തന്നുടെ ബുദ്ധ്യാ വിചാരിച്ചുറച്ചതു
നന്നെങ്കിലിങ്ങനെ വേണമെന്നാഗ്റഹം. "
ദ്റുപദനന്ദിനി തന്റെ വചനമിങ്ങനെ കേട്ടു
നൃപതി മാരുതി ഭീമന് ചിരിച്ചുകൊണ്ടുരചെയ്തു :
"ചപലസ്ത്റീകളെപ്പോലെ കഥിക്കുന്നെന്തെടോ ബാലേ !
സഫലം നിന്നുടെ കാര്യം സപദി സംഭവിച്ചീടും
ശുകവാണീമണേ ! നിന്റെ ഹിതമെന്തെങ്കിലും ചെയ് വാന്
സുകരം മാരുതിക്കിന്നു ധരിക്ക നീ മഹാഭാഗേ !
ധരണീ സ്വറ്ഗ്ഗ പാതാളപ്റദേശങ്ങള് മുഴുവന് ഞാന്
തിരഞ്ഞു കാഞ്ചനപുഷ്പം വിരഞ്ഞു കൊണ്ടുപോരുമ്പോള്
സുരന്മാറ് ദാനവന്മാരും നരന്മാറ് പന്നഗന്മാരും
ചരന്മാറ് ചാരണന്മാരും പരന്മാറ് പാറ്ത്ഥിവന്മാരും
കടുക്കും കോപമോടെന്നെത്തടുക്കുംനേരമേ പാഞ്ഞ -
ങ്ങടുക്കും ഞാന് ഗദ കൈയിലെടുക്കും സംഗരേ നല്ല
മിടുക്കും വീര്യശൌര്യങ്ങള് നടിക്കും കശ്മലന്മാറ്ക്കി -
ട്ടിടിക്കും കൈകളും കാലുമൊടിക്കും ദേഹമെപ്പേരും
പൊടിക്കും ഭൂമിയിലുള്ള പൊടിക്കും പാത്റമാക്കും ഞാന്
ഇടിക്കും മുഷ്ടികള്കൊണ്ടു പിടിക്കും മറ്ദ്ദനം ചെയ്യു -
മടിക്കും താഡനം ചെയ്യും മുടിക്കും വൈരിവൃന്ദത്തെ
കടിക്കും പാമ്പിനെപ്പോലെ കടക്കും മന്ദിരംതന്നില്
കിടക്കും വിത്തവും വാരിക്കൊടുക്കും വിക്റമമെല്ലാം
അടക്കും സ്ഥാനമാനങ്ങള് മടക്കമെന്നിയേ വിശ്വ -
മടക്കും ഭീമസേനന് ഞാന് നടക്കുമിങ്ങനെ ചെറ്റു
മടക്കം മാരുതിക്കില്ല മടവാറ്മാലികേ ബാലേ !
വടക്കു ദിക്കിനെ നോക്കി നടക്കും പറ് വതമാശു
കടക്കും നമ്മുടെ മാറ്ഗ്ഗം മുടക്കും വൈരികളെല്ലാം
കടക്കും കാലഗേഹത്തില് കിടക്കും കുംഭിപാകത്തില് ;
പൊടുക്കെന്നാശു നിന്കാര്യം ലഭിച്ചു പോരുവന് ഭീമന് "
ഇത്ഥം പറഞ്ഞു ഗദയുമെടുത്തുകൊ -
ണ്ടുത്ഥാനവും ചെയ്തു ഗന്ധവാഹാത്മജന്
p 810
ഉത്തരാശാമുഖം നോക്കിപ്പുറപ്പെട്ടു
സത്വരാഹങ്കാരഗംഭീരപൂരുഷന്
അഗ്റഭാഗേ രണ്ടു പന്തി നിരക്കവേ
അഗ്റഹാരം കണ്ടു കൌതുകം പൂണ്ടുടന്
നിഗ്രഹാനുഗ്രഹാധികൃതപ്റൌഢരാം
വിപ്റലോകാഗ്രേസരന്മാരെ വന്ദിച്ചു
വിഗ്രഹശക്തനാം വീരന് വൃകോദരന്
വ്യഗ്രതാഹീനം നടന്നു തുടങ്ങിനാന്
ഉഗ്രമാം കാനനം തന്നിലകംപുക്കു
ദുറ്ഗ്രഹക്രൂരധീരാകാരപൂരുഷന്
നക്ഷത്രമാറ്ഗത്തിലെത്തിക്കിളറ്ന്നോരു
വൃക്ഷങ്ങള് കണ്ടുടന് വിസ്മയിച്ചീടിനാന്
ലക്ഷകോട്യറ്ബുദം ധൂളീ പരാറ്ദ്ധവും
ലക്ഷീകരിക്കയില്ലെണ്ണിത്തുടങ്ങിയാല്
താലം തമാലവും നക്തമാലങ്ങളും
സാലം രസാലവും ഹിന്താലജാലവും
അറ്ജ്ജുനം കേസരം നീലം പലാശവും
സറ്ജ്ജുകം ഖറ്ജ്ജുരം കാരസ്കരങ്ങളും
ചൂതം പനസവും ശിംബികാ ചമ്പകം
മാതുലുഗങ്ങളും മാകന്ദവൃന്ദവും
പുന്നാഗനാഗപ്രിയാളദ്രുമങ്ങളും
പിന്നെബ്ബകുളങ്ങള് പൂപ്പാതിരികളും
അശ്വത്ഥജാലം കപിത്ഥദ്രുമങ്ങളും
ശശ്വത്തണലുള്ള പേരാല്സമൂഹവും
ഈട്ടിയും തേക്കും തിലകദ്രുമങ്ങളും
ചോട്ടില്പ്പതിക്കും ചുഴലിവൃക്ഷങ്ങളും
അത്തിയുമിത്തിയും പിന്നെപ്പരുത്തിയും
പൂത്തെലഞ്ഞീ കൃതമാലജാലങ്ങളും
മന്ദാര കുന്ദ കുരണ്ഡ ഷണ്ഡങ്ങളും
കന്ദരാളങ്ങളും കാട്ടുപുഷ്പങ്ങളും
തിന്ത്രിണീവൃക്ഷങ്ങള് വംശദ്രുമങ്ങളും
ലന്തവൃക്ഷങ്ങളും ജംബൂകദംബവും
ജംബീരവൃക്ഷവും ശിഗ്രുദ്രുമങ്ങളും
തുംബീലതകളും താംബൂലിക്കൂട്ടവും
ഗുഞ്ജാനികുഞ്ജവും മല്ലികാവല്ലിയും
മുഞ്ഞവല്ലീകളും മാലതീജാലവും
ഇപ്രകാരം പുഷ്പവല്ലീതൃണങ്ങളാല്
തല് പ്രദേശം മഹാ ഘോരം വനാന്തരം
p 811
ക്ഷിപ്രം പ്രവേശിച്ചു ഭീമസേനന് മുദാ
തല് പ്രദേശം കണ്ടു സന്തുഷ്ടമാനസന്
എട്ടു ദിഗന്തങ്ങള് പൊട്ടുമാറുച്ചത്തി -
ലട്ടഹാസോദ്ഭടം പൊട്ടിച്ചിരിക്കയും
പെട്ടെന്നു മാനത്തു മുട്ടും മരാമര -
ക്കൂട്ടങ്ങളില് ഗദാഘട്ടനം ചെയ്കയും
ചട്ടറ്റ വൃക്ഷങ്ങള് പൊട്ടിത്തകറ്ന്നാശു
മുട്ടിപ്പതിക്കുന്ന കോലാഹലങ്ങളും
ഒട്ടല്ല തങ്ങളില് കെട്ടി ദ്രുമശ്രേണി
കെട്ടിപ്പിണഞ്ഞാശു പൊട്ടുന്ന ഘോഷങ്ങള്
കേട്ടു പാരം ഭയപ്പെട്ടു മൃഗങ്ങളും
തെറ്റെന്നു മണ്ടിഗമിക്കും പ്രകാരവും
പെട്ടെന്നൊരു മരം പൊട്ടിപ്പിളറ്ന്നാശു
മറ്റൊരു വൃക്ഷേ പതിക്കുന്ന നേരത്തു
മറ്റതും ഖണ്ഡിച്ചുമറ്റതിന് മേല് വീണു
മറ്റതും മറ്റതും മറ്റതും ഭസ്മമായ്
മുറ്റും മരങ്ങളില് ചുറ്റുന്ന വള്ളികള്
ചുറ്റും ഗദാഘാതമേറ്റുടന് മൂലങ്ങ -
ളറ്റു മരങ്ങളില് ചുറ്റും വെടിഞ്ഞാശു
ചുറ്റും തകറ്ന്നാശു മുറ്റും പതിക്കയും
ഈറ്റപ്പുലികളും സിംഹഗജങ്ങളും
ചേറ്റില് കിടക്കുന്ന പന്നിത്തടിയനും
ഏറ്റു പുറപ്പെട്ടു പാഞ്ഞടുക്കും വിധൌ
കാറ്റിന് മകന് ഗദാചക്റം തിരിക്കുന്ന
കാറ്റു മാത്റം മെയ്യിലേറ്റൊരു നേരത്തു
പാറ്റകള് പോലെ പലായനം ചെയ്കയും
അത്യുന്നതം ഗന്ധമാദനപറ് വതം
അത്യന്തവിസ്താരമത്യദ്ഭുതം പരം
ഉത്തുംഗശൃംഗങ്ങള് നക്ഷത്റമാറ്ഗത്തി -
ലെത്തുന്നതൊട്ടല്ല പത്തുനൂറായിരം ;
കത്തുന്ന തീക്കനല്ജ്വാലാകലാപത്തി -
നൊത്തുള്ള രത്നപ്റകാശങ്ങളങ്ങനെ
കുത്തിയൊഴുകുന്ന പൂഞ്ചോലവാരിയില്
തത്തിക്കളിക്കുന്ന മത്സ്യ നക്റങ്ങളും
പാതാളരന്ധ്റത്തിനൊക്കും ഗുഹകളില്
ചേതസി മോദാല് കളിച്ചു വസിക്കുന്ന
വേതാളപാളിയും കാളിയും കൂളിയും
ഭൂതാളി പൂതനാജാലങ്ങളും ക്വചില് ;
p 812
പ്റേതാശരബ്റഹ്മരക്ഷോഗണങ്ങളും
ഏതാനുമല്ലൊരു ലക്ഷവും കോടിയും
വാതവേഗങ്ങളാം മാനും കലകളും
മതംഗയൂഥവും സിംഹഗണങ്ങളും
വള്ളിപ്പുലികള് വരയന്പുലികളും
പുള്ളിപ്പുലികള് കരിന്പുലിക്കൂട്ടവും
വള്ളിക്കുടിലികത്തുള്ളില് കടന്നങ്ങു
തുള്ളിക്കളിക്കുന്ന പുള്ളിമാന് പേടയ്ക്കു
കൊള്ളിക്കുമാറുള്ള ബാണം പ്റയോഗിച്ചു
കൊല്ലുന്ന കാട്ടാളജാതിയെക്കാണ്കയാല്
ഉള്ളില് ഭയം പൂണ്ടു മണ്ടും മൃഗങ്ങളെ
തായത്തിലെത്തിപ്പിടിച്ചു കടുക്കെന്നു
വായിലാക്കിക്കൊണ്ടു പാഞ്ഞുപോകും കടു -
വായും പുലികളും ചെന്നു വലകളില്
ചാടിക്കിടന്നുഴന്നീടുന്ന നേരത്തു
പാടേ മുടിപ്പാനൊരുമ്പെട്ടുറച്ചുടന്
ഓടിവന്നീടുന്ന വേടന് കണകൊണ്ടു
പാടനം ചെയ്തു വധിക്കും പ്റകാരവും
പേടിച്ചൊളിക്കുന്ന ചെന്പുലിക്കൂട്ടങ്ങ -
ളോടെ കലമ്പുവാനായ് വന്നടുത്തിടും
എട്ടടിമാനിനെ പ്പെട്ടെന്നു കുന്തത്തി -
ലിട്ടു കളിപ്പിച്ച കാട്ടാളരാജന്റെ
ചട്ടറ്റ വിക്റമം കൊണ്ടു പുകഴ്ത്തുന്ന
കാട്ടാളരാജനും കൂട്ടരുമൊക്കവേ
വേട്ടക്കു കോപ്പുകള് കൂട്ടിപ്പുറപ്പെട്ടു
കാട്ടില്പ്പരന്നതും കണ്ടു വൃകോദരന് .
ചെമ്പിച്ച താടിയും മീശയും കേശവും
വമ്പിച്ച കൈകളില് വില്ലും ശരങ്ങളും
ചെമ്പരത്തിപ്പൂ കണക്കെ നേത്റങ്ങളു -
മമ്പിളി പോലെ വളഞ്ഞുള്ള പല്ലുകള്
അഞ്ജനപറ് വതം പോലെ ശരീരവും
ഗുഞ്ജാഫലം കൊണ്ടു കോറ്ത്തുള്ള മാലകള്
കുഞ്ജരന്മാരുടെ കുംഭത്തടങ്ങളെ -
ബ്ഭഞ്ജനംചെയ്തങ്ങതില്പ്പെട്ട മുത്തുകള്
അഞ്ജസാ കുത്തിത്തുളച്ചു കോറ്ത്തങ്ങനെ
സഞ്ജാതമായുള്ള മാലാകലാപവും
മഞ്ഞക്കുറികളും മായൂരപിഞ്ഛവും
മഞ്ചാടിമാലയും മാറില് പലതരം
p 813
ഉച്ചത്തിലിള്ളൊരു കണ്ഠനാദങ്ങളും
മെച്ചത്തിലുള്ളൊരു വീര്യഭാവങ്ങളും
കച്ചകെട്ടിച്ചില തൊങ്ങലും വാലുമി -
ട്ടത്യന്തഘോഷമാം വേഷം ഭയങ്കരം
കുണ്ഠേതരം നല്ല നായാട്ടുനായ്ക്കടെ
കണ്ഠേ ഘണാഘണസംഘോഷശൃംഖല -
കൊണ്ടു മുറുക്കിപ്പിടിച്ചു പിന്ഭാഗത്തു
മണ്ടിച്ചുകൊണ്ടു നടക്കുന്നിതു ചിലറ് ;
ബഭ്വാ കുരക്കുന്ന വമ്പനും നല്ല ക -
റുമ്പന് വെളുമ്പനും മുണ്ടനും നീളനും
ചാത്തനും കുഞ്ഞനും പാണ്ടന് വറണ്ടനും
ചാടി മൂക്കത്തു കടിക്കുന്ന വെള്ളുവും
കുക്കുടത്തെപ്പിടിച്ചീടുന്ന കള്ളനും
ദുഷ്കരം മുഷ്കരനാം മുറിവാലനും
ഒക്കെ ഞെട്ടിച്ചുടന് 'ബബ് ബഭൌ' എന്നൊരു
ശബ്ദമക്കാടകത്തൊക്കെ പരന്നു തേ ;
വാട്ടം വെടിഞ്ഞു നായാട്ടിന്നടുക്കുന്ന
കാട്ടാളറ് തമ്മില് വിളിച്ചു പറകയും
" കാട്ടിടെച്ചാടിയത്തോട്ടൂടെ ഓടിവാ !
കൂട്ടു വില്ലമ്പുകള് നോക്കെടാ പന്നിയെ , "
"ഹാഹഹാ ! ഞാനെയ്ത പന്നി "യെന്നും ചിലറ്
"പൂപുപൂ ! നീയല്ല ഞനെയ് ത " താണെന്നും
" ഹാഹഹ ഹൂഹുഹൂ " എന്നുടന് തങ്ങളില്
ഭീമമായോരു കലശലെന്നേ വേണ്ടു .
ഭീമന് വലിയ ഗദയുമെടുത്തുടന്
ഭീമപരാക്റമി കാനനാന്തേ മുദാ
പന്നിത്തടിയനെന് കണ് മുന്പില് വന്നെങ്കി -
ലന്നേരമെന്റെ മിടുക്കു കാണാമെടോ !
ഒന്നിച്ചൊരമ്പതു പന്നിത്തടിയരെ -
ക്കൊന്നീടുവാന് മടിയില്ലാ നമുക്കെടോ!
വേട്ടക്കു നല്ല മിടുക്കുള്ള നമ്മുടെ
ചേട്ടന്റെ വക്കാണമിക്കാലമൂറ്ദ്ധ്വമായ്
കേട്ടീലയോ നിങ്ങളിന്നെന്റെ ചങ്ങാതി !
കെട്ടിയ പെണ്ണിനെച്ചെന്നവന് തൊട്ടുപോല്!
കൂട്ടത്തിലുള്ളവറ്കൂടി നിരൂപിച്ചു
ചേട്ടനെത്തല്ലിപ്പുറത്തിറക്കീടിനാറ് ,
ചാട്ടം പിഴച്ച കുരങ്ങനെപ്പോലവന്
കൂട്ടം പിരിഞ്ഞെങ്ങു പോയെന്നറിഞ്ഞീല ;
p 814
എന്തെങ്കിലും കാട്ടുജന്തുക്കളെക്കൊന്നു
തന്തയ്ക്കു തിന്മാന് കൊടുക്കുന്ന നമ്മുടെ
കുന്തം മുറിഞ്ഞുപോയെന്നതു കാരണ-
മെന്തിനി വേണ്ട്വെന്നറിഞ്ഞീലിണങ്ങരേ!
മാനിനെക്കൊല്ലുവാന് പോലുമൊരായുധം
ഞാനിനിക്കണ്ടീല കള്ളമല്ലേതുമേ ;
മാനിച്ചു നിങ്ങള് വേട്ടയ്ക്കു പോകുന്നതും
ഞാനിങ്ങനെ കണ്ടിരിക്കുമാറായിതു ;"
"കൈകളും വീശിപ്പുറപ്പെടുന്നെന്തു താന് :
അയ്യോ! ചുമടെടുപ്പാനല്ല പോകുന്നു ;
മെയ്യോടു നേരിട്ടടുക്കുന്ന വന് പുലി
കൈയോങ്ങിയാലങ്ങു മാറുമോ വേടരേ!
നോക്കെടാ വേടരേ! നീയുമെന്തിങ്ങനെ
തോക്കെടാതെ പുറപ്പെട്ടു നായാട്ടിനു ? "
" തോക്കും പണയത്തിലാക്കിയാനമ്മാവ -
നോറ്ക്കുമ്പോളീവകയ്ക്കാറ്ക്കുമില്ലായുധം
കള്ളും കറുപ്പും കെതിച്ചവന് തന്കൈയി -
ലുള്ളതെല്ലാം വകയാക്കിപ്പതുക്കവേ
ഭള്ളും പറഞ്ഞു നടന്നെപ്പോഴും കടം -
കൊള്ളുന്നുപോലെന്തു ചെയ്യാമിണങ്ങരേ !
തള്ളയ് ക്കുമങ്ങിവന് പിള്ളയ് ക്കുമങ്ങിവന്
പള്ളയ് ക്കുരിക്കഞ്ഞിപോലുമില്ലാതെയായ്
കായ് കനിതിന്നു വെള്ളം കുടിച്ചങ്ങനെ
ചാകാതെകണ്ടു പൊറുക്കുന്നു ഞങ്ങളും
ആകാത്ത നാളില് പിറന്ന നാം കാശിക്കു
പോകാത്തതല്ലയോ കഷ്ടമെന് വേടരേ ? "
മറ്റൊരു വേടന് പറഞ്ഞാ "നതു തന്റെ
കുറ്റമല്ലേതുമേ കേട്ടുകൊണ്ടീടുക
കൊറ്റിനില്ലാത്തവന് കോപ്പു മോഹിക്കുമോ ?
വറ്റിനില്ലാത്തവന് പാല് കുടിച്ചീടുമോ ?
വീട്ടിലുണ്ടെങ്കില് വിരുന്നുചോറും കിട്ടു -
മൂട്ടിലും കിട്ടാ ദരിദ്റനെന്നാകിലോ ;
കാട്ടില് കിടന്നു പൊറുക്കുന്ന നമ്മളും
വീട്ടിലിരന്നു നടക്കുന്നതേ ഗുണം ;
നെല്ലും പണങ്ങളും നല്ല ഗൃഹങ്ങളും
തെല്ലും കുറവില്ല നാടു വാണീടിനാല്
കല്ലും മരങ്ങളും പുല്ലും പുഴുക്കളു -
മല്ലാതെയില്ലെടോ ! കാടു വാണീടിനാല്
p 815
കൊല്ലും മൃഗങ്ങടെ വായില്പിറന്ന നാ -
മെല്ലാവരും വളരുന്നതു വിസ്മയം !
ചൊല്ലുന്നതപ്പൊഴേ കേള്ക്കാത്ത ഭൃത്യരെ -
ത്തല്ലുന്ന കാരിയക്കാരനെപ്പേടിച്ചു
കല്ലുപേറിത്തലക്കുത്തും പിടിപെട്ടു
ചൊല്ലുന്ന നേരത്തു കാട്ടാളമന്നവന്
നല്ലൊരു വാക്കു പറകയില്ലെന്നല്ല
വല്ലാത്ത വല്ലായ്മയുണ്ടാക്കുമപ്പൊഴേ
കൊള്ളിവാക്കല്ലാതെ ചൊല്കയുമില്ലവന്
കൊള്ളാമിതില്പരമുണ്ടൊരു സങ്കടം
ഉള്ളിയും മഞ്ഞളും പൂശിച്ചമഞ്ഞങ്ങു
വള്ളിക്കുടിലകത്തുള്ളില്ക്കിടക്കുന്ന
കാട്ടാളനാരി കല്പിക്കുന്ന കല്പന
കേട്ടെന്നിയേ ചോറു കിട്ടാ നമുക്കെടോ !
ചേട്ടകള്ക്കൊട്ടും വെടുപ്പില്ലവരുടെ
കൂട്ടത്തിലൊന്നില്ല നന്നെന്നു ചൊല്ലുവാന്
കാട്ടാളനാരിയെ കണ്ടാല് കുളിക്കണം
കേട്ടാല് കലമ്പുമേ വേടറ്ക്കുതമ്പുരാന് !
വേട്ടാളുടെ ശീലമായവറ്ക്കും വരും
വേട്ടാളനെപ്പോലെ തന് നിറമാക്കുവാന്
കാട്ടാളരെപ്പോലെ മറ്റാരുമില്ലെന്നു
കേട്ടാളുകള്ക്കൊക്കെ ബോധം വരും ദൃഢം ;
അച്ചിക്കു ദാസ്യപ്റവൃത്തി ചെയ്യുന്നവന്
കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം
ഉച്ചക്കുമന്തിക്കുമത്റമാത്റം കഞ്ഞി
വെച്ചുകുടിച്ചു പൊറുത്തുകൊള്ളാമിനി
പച്ചമാംസം തന്നെ തിന്നുവളറ്ന്നവന്
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ ?
പച്ചടിച്ചാറും പരിപ്പും പണിപ്പെട്ടു
വച്ചുചമച്ചൊരു ചക്കപ്റഥമനും
പഞ്ചസാരപ്പൊടി പാലും ഗുളങ്ങളും
പഞ്ചാമൃതം നല്ല ശറ്ക്കരപ്പായസം
ഇഞ്ചിനാരങ്ങാക്കറികളുമെന്നിവ
കിഞ്ചില് കൊതിക്കുമോ മാംസം ഭുജിപ്പവന്
മാസത്തിലെത്തി പ്റഥമന് കുടിക്കുന്ന
ഭൂസുരന്മാരെജ്ജയിക്കുമൊരുവക
മാംസത്തിലാഗ്റഹമുള്ള പരിഷക്കു
മാസത്തിലന്നമില്ലെങ്കിലും കിം ഫലം ?
p 816
പന്നിയിറച്ചിയ്ക്കു തുല്യമായിട്ടു മ -
റ്റൊന്നില്ല മാംസത്തിലെന്നു ബോധിക്കണം
എന്നിങ്ങനെ പരാധീനം പറഞ്ഞങ്ങു
നിന്നീടിനാലങ്ങു ചെണ്ടകൊട്ടും സഖേ !
ഒന്നിച്ചു നായാട്ടിനായിപ്പുറപ്പെട്ടു
ചെന്നങ്ങു കാട്ടില് കരേറിക്കണകൊണ്ടു
പന്നിത്തടിയരെക്കൊന്നു കുറകുക -
ളൊന്നും കുറയാതെ കൊണ്ട്വന്നു കണ്ടിച്ചു
നന്നായിവച്ചു ഭുജിച്ചുകൊണ്ടീടുവാന്
വന്നാലുപേക്ഷിക്ക നന്നല്ലിണങ്ങരേ ! "
എന്നിങ്ങനേ വാക്കു ഘോഷിച്ചു കാനനേ
ചെന്നു നിറഞ്ഞിതു കാട്ടാളവൃന്ദവും
ഇത്തരം വേടരും നായാട്ടുവൃന്ദവു -
മെത്തി നിറഞ്ഞൊരു ഘോഷം വനാന്തരേ .
മറ്മ്മതാളം
കുംഭികളുടെ കുംഭതടങ്ങളിലമ്പുകളമ്പതുലക്ഷം
ജൃംഭിതമഥ വനചരരനവധിയമ്പൊടു ഭീമസമക്ഷം
മാരികളൊടു സദൃശമെടുത്തു തകറ്ത്തു തിമിറ്ത്തുതുടങ്ങീ
മാരുതനുടെ സുതനതുകണ്ടു രസിച്ചു ഹസിച്ചുതുടങ്ങി
ആനകള് മറിമാനുകളൊരുവക പന്നികളെന്നിവയെല്ലാം
കാനനഭുവി കരടികുലം ബഹു മഹിഷന് മാരുടെ പടലം
മാനസഭയമധികമിയന്നു ഭ്റമിച്ചു നടന്നുതുടങ്ങി
മാനമോടെ സിംഹം കടുവാ കല പുലികുലബലമഖിലം
വലയില് ചില ചാടി വലഞ്ഞഥ പലവക പുലി പന്നികളും
തലയില് ചിലറ് തച്ചുതറച്ചു വിറച്ചു തിരിച്ചു തുടങ്ങി
കലഹിച്ചഥ ഝടിതിയടുത്തു കടിച്ചു പൊളിച്ചു തുടങ്ങി
കലമാനുകള് പിടകളെ വേറ്പെട്ടോടിയൊളിച്ചു തുടങ്ങി
പോത്തുകള് വന്നൊരുവക വനഭുവി കൂറ്ത്തൊരു കൊമ്പിന് മീതേ -
കോറ്ത്തുടനേ ഝടിതി നടന്നതു പാറ്ത്തു ഭയപ്പെട്ടൊരുവന്
വീറ്ത്തു വിയറ്ത്തോടിച്ചെന്നൊരു കുണ്ടുകിണറ്റില്ച്ചാടി
ചീറ്ത്തു , മരിക്കാതെ മരിച്ചു തനിച്ച പെരുത്തൊരു ഭോഷന്
വടുവായൊരു നായറ് പതുക്കെപ്പടയിലൊളിച്ചഥ ചെന്ന്
കടുവായിന് വായില് പുക്കതു കണ്ടൊരു കുന്തക്കാരന്
കടുതാകിന കോപം പൂണ്ടഥ മീശ ഞെറുമ്പിച്ചുടനേ
വിടുഭോഷന് പാഞ്ഞുതിരിച്ചിതു തന്നുടെ ഭവനം നോക്കി
p 817
വരിയന് പുലി വലയില് പെട്ടഥ വലയുന്നതു കണ്ടുടനേ
പരിചൊടു നിജ പെണ്പുലിചെന്നു
കടിച്ചുപൊളിച്ചിതു വലയും
വലകെട്ടിപ്പാറ്ക്കുന്നവനുടെ തലയും കൊണ്ടതിവേഗം
മലയുടെ ഗുഹതന്നില് പുക്കിതു പെണ്പുലി വന് പുലിയോടും
കാരികതാളം
ഇടിരവമിടയും ചടചട വെടിയും
അടവിയിലിടതിങ്ങിന കിടുകിട നടയും
മറ്മ്മതാളം
പടുതരവടികൊണ്ടുടനടവുകളിടചേറ്ന്നൊരു തടവടിവും
തടകളില് മൃഗക്കൂട്ടങ്ങടെ പല ചാട്ടവുമോട്ടവുമെല്ലാം
കേട്ടാല് പൊറുക്കരുതാതൊരുവകകൂട്ടംതന് വിളയാട്ടം
ഉലകുകളെട്ടും പടുതരമിഹ ഞെട്ടും പടഹമിരട്ടും
കാരികതാളം
ഇത്തരമതി ഭീഷണമാകിന ഘോഷം
സത്വരമതു കണ്ടു രസിച്ചതിതോഷാല്
ഉദ്ധതമതിയാകിന മാരുതപുത്റന്
ഉത്തമഗിരി കേറിനടന്നു പവിത്റന് .
കല്ലും മരങ്ങളും തല്ലിത്തകറ്ത്തുകൊ -
ണ്ടുല്ലാസമോടങ്ങു ചെല്ലുന്ന നേരത്തു
p 818
വല്ലീഗൃഹങ്ങളില് സല്ലീലയാടുന്ന
നല്ലോരു ഗന്ധറ്വ്വമല്ലാക്ഷിമാരുടെ
സല്ലാപസാരസ്യഹല്ലോഹലങ്ങളാല്
കല്ലോലവിഭ്റമം വെല്ലുന്ന കണ്മുന -
ത്തെല്ലിന്റെ ഭംഗിയും ചില്ലിവില്ലാട്ടവും
മല്ലായുധന് തഴയ്കല്ലല് നല്കുന്ന ധ -
മ്മില്ലവും ചന്ദ്റനെ വെല്ലും മുഖാബ്ജവും
മല്ലികാമൊട്ടിനെത്തല്ലിയോടിക്കുന്ന
പല്ലിന്റെ ശോഭയും നല്ലോരധരവും
ജംഭാരിതന്നുടെ കുംഭിപ്റവരന്റെ
കുംഭത്തടത്തിന്റെ ഡംഭം കുറയ്ക്കുന്ന
സംഭോഗനല്ക്കുചകുംഭങ്ങളെക്കൊണ്ടു
സംഭാവനം ചെയ്തു ഗംഭീരനായുള്ള
ജംഭാരിപുത്റന്റെ മുമ്പില് പിറന്നവന്
വന്പന് വൃകോദരന് കുമ്പിട്ടു നോക്കിനാന് ;
പന്തണിക്കൊങ്കമാറ് പന്തിനിരക്കവേ
പന്തടിക്കുന്നതും ചിന്തു പാടുന്നതും
അന്തികേ കണ്ടോരു കുന്തീകുമാരകന്
സന്തുഷ്ടനായ് നിന്നു തെല്ലുനേരം മുദാ ;
പന്നഗസ്ത്റീകളും അപ്സരസ്ത്റീകളും
പിന്നെസ്സുരസ്ത്റീസമൂഹവും കുത്റചില്
വിദ്യാധരികളുമന്യത്റ കുത്റചില്
സിദ്ധനാരീകളും ചാരണസ്ത്റീകളും
വീണാപ്റയോഗങ്ങള് വേണുനാദങ്ങളും
ചേണാറ്ന്ന ഗീതനാദങ്ങളും കുത്റചില്
ചെമ്പട തോടി വരാടികളിത്തര -
മമ്പോടനേകം പ്റയോഗങ്ങളിങ്ങനെ
പാട്ടും കളികളും പറ്വ്വതാന്തേ മുദാ
കേട്ടും വിലോകനം ചെയ്തും ഗമിക്കുന്ന
ഭീമസേനന് ഗന്ധമാദനാധിത്യകാ
ഭൂമി തന്നില് തദാ നോക്കും ദശാന്തരേ
ശ്യാമളം നല്ല കദളീമഹാവനം
കോമളശ്റീപൂറ്ണ്ണമാശു കണ്ടീടിനാന്
രാമദാസന് മഹാവീരന് കപീശ്വരന്
ശ്റീമഹാദേവന്റെ ബീജേന ജാതനാം
ശ്റീഹനുമാന് മുദാ വാണരുളീടുന്ന
ശ്റീമഹാപുണ്യപ്റദേശം മനോഹരം
പച്ചക്കദളിക്കുലകള്ക്കിടയ്ക്കിടെ
p 819
മെച്ചത്തില് നന്നായ് പഴുത്ത പഴങ്ങളും
ഉച്ചത്തിലിങ്ങനെ കണ്ടാല് പവിഴവും
പച്ചരത്നക്കല്ലുമൊന്നിച്ചു കോറ്ത്തുള്ള
മാലകള് കൊണ്ടു വിതാനിച്ച ദിക്കെന്നു
മാലോകരൊക്കെയും ശങ്കിക്കുമാറുള്ള
ലീലാവിലാസേന നില്ക്കുന്നു വാഴകള്
നാലുഭാഗങ്ങളില് തിങ്ങിവിങ്ങിത്തദാ
ബാലാനിലന് വന്നു തട്ടുന്ന നേരത്തു
കോലാഹലം നൃത്തമാടും ദലങ്ങളും
ആലോകനം ചെയ്തു വിസ്മയിച്ചീടിനാന്
കാലാത്മജാനുജന് വീരന് വൃകോദരന്
താഴത്തു ഭാഗത്തു വീണുകിടക്കുന്ന
വാഴപ്പഴം കൊണ്ടു മൂടി മഹീതലം
പാഴറ്റ പട്ടു വിരിച്ച കണക്കിനെ
വാഴയ്ക്കു ചുറ്റും പ്റകാശമുണ്ടെപ്പൊഴും
വാവലും കാക്കയും പച്ചക്കിളികളും
പ്റാവും പരുന്തും പറന്നു നടക്കുന്ന
പക്ഷികള് വന്നിപ്പഴുത്ത പഴങ്ങളെ
ഭക്ഷിക്കുമാറില്ല പേടികൊണ്ടാരുമേ
രക്ഷിച്ചുപോരുന്നതാരീ വനമെന്നു
സൂക്ഷിച്ചുനോക്കിത്തുടങ്ങീ വൃകോദരന്
അതു കണ്ടു ഹനുമാനുമതുലം പ്റീതികൈക്കൊണ്ടു
മതിമാന് മാരുതി തന്റെ മതികൊണ്ടു നിരൂപിച്ചു
' മതിമുഖീമണിതന്റെ മതിമോദം വളറ്ത്തുവാന്
അതിവീരനിവന് ഭീമനതിവേഗം ഗമിക്കുന്നു ;
മനുജന് താനിവനെന്റെയനുജന് മാരുതപുത്റന്
ദനുജന്മാറ്ക്കൊരു കാലന് മനുജാതന് ക്ഷിതിതന്നില്
മരുത്തിന്നു പിറന്നോരു കരുത്തുള്ള സഹജന്റെ
കരത്തിന്റെ ബലമിന്നു തരത്തിലിങ്ങറിയേണം ;
അടുത്താശു ഗമിക്കാതെ തടുത്തു നിറ്ത്തുവാന് കിഞ്ചില്
പടുത്വത്തെ ശമിപ്പിച്ചാല് കൊടുക്കാം മാറ്ഗ്ഗവും പിന്നെ'
മനംകൊണ്ടിങ്ങനെ ചിന്തിച്ചനങ്ങാതങ്ങൊരു മൂത്ത -
കുരങ്ങന്റെ വടിവായിച്ചമഞ്ഞു ; കൈകളും കാലും
കുഴഞ്ഞു വാലുമക്കാലും മെലിഞ്ഞ കൈകളെക്കൊണ്ടു
ചൊറിഞ്ഞു രോമമെപ്പേരും കൊഴിഞ്ഞു മേനിയും ചുക്കി -
ച്ചുളിഞ്ഞു കണ്ണിനു കാഴ്ച കുറഞ്ഞു പീളയും വന്നു
നിറഞ്ഞു താന് വഴിയില്ച്ചെന്നുറച്ചു നേത്റവും ചിമ്മി -
ശയിച്ചു മൂന്നു ലോകങ്ങള് ജയിച്ചുള്ള മഹാവീരന്
p820
തുമ്പിക്കരംകൊണ്ടു മുമ്പില് പലപല
വമ്പിച്ച വന്മരക്കൊമ്പു പിടിച്ചൊടി -
ച്ചമ്പോടടുക്കുന്ന വമ്പന് കൊലയാന -
ക്കൊമ്പന്റെ കൂറ്ത്തുള്ള കൊമ്പു രണ്ടും പിടി -
ച്ചമ്പതു ചുറ്റുകളിമ്പംകലറ്ന്നാശു
മുമ്പില് കളിപ്പിച്ച വമ്പന് വൃകോദരന്
കാടും തകറ്ത്തുകൊണ്ടോടും മൃഗങ്ങളെ -
ച്ചാടിക്കടിച്ചിഴച്ചോടിയടുക്കുന്ന
കണ്ഠീരവങ്ങടെ കണ്ഠേ കണകൊണ്ടു
കുണ്ഠേതരം കോറ്ത്തു മണ്ടിച്ചുമങ്ങനെ
കെല്പ്പോടെ നല്ല കദളീവനം തന്നി -
ലുള്പ്പുക്കു വേഗം നടന്നുചെന്നങ്ങനെ
ഉദ്ധതനാകുന്ന ഭീമസേനന് തന്റെ
പദ്ധതി തന്നില് മുടക്കിക്കിടക്കുന്ന
വൃദ്ധനായോരു ബലീമുഖനെക്കണ്ടു
ക്റുദ്ധനായിപ്പറഞ്ഞീടിനാനഞ്ജസാ:
"നോക്കെടാ ! നമ്മുടെ മാറ്ഗ്ഗേ കിടക്കുന്ന
മറ്ക്കടാ ! നീയങ്ങു മാറിക്കിട ശഠാ !
ദുറ്ഘടസ്ഥാനത്തു വന്നു ശയിപ്പാന് നി -
നക്കെടാ ! തോന്നുവാനെന്തെടാ സംഗതി ?
നാട്ടില് പ്റഭുക്കളെക്കണ്ടാലറിയാത്ത
കാട്ടില് കിടക്കുന്ന മൂളിക്കുരങ്ങു നീ ,
ഒട്ടും വകതിരിവില്ലാത്ത വല്ലാത്ത
കൂട്ടത്തില് വന്നു പിറന്നു വളറ്ന്നു നീ ,
ചാട്ടത്തില്നിന്നു പിഴച്ചുപോയോ നിന്റെ
കൂട്ടത്തില് മറ്റാരുമില്ലാത്തതെന്തെടോ ?
പെട്ടെന്നെഴുന്നേറ്റു പോകായ്കിലാപത്തു
പെട്ടീടുമെന്നു ധരിക്ക നീ വാനരാ !"
ഇത്തരം ഭീമന്റെ ദുറ്ഭാഷണം കേട്ടു
വൃദ്ധന് ചിരിച്ചു പറഞ്ഞു പതുക്കവേ ;
" ഏറ്റം കയറ്ത്തു പറയുന്നതെന്തു നീ '
ഏറ്റുമാറാനെനിക്കേതുമെളുതല്ല ;
മറ്റൊരു മാറ്ഗ്ഗമായ് പൊയ്ക്കൊള്ളണേ ഭവാന്
കുറ്റമല്ലിക്കുരങ്ങച്ചനെക്കാണെടോ !
കണ്ണും തിരിയാ ശരീരം വിറയ്ക്കുന്നു
ദണ്ഡം പലതുണ്ടു പൊയ്യല്ല കണ്ടുകൊള്
കൈയിനും കാലിനും ശക്തിയില്ലാതെയായ്
p821
മെയ്യും തളരുന്നു പൊയ്യല്ല മാനുഷ !
അയ്യോ ! പരമാറ്ത്ഥമേതും ഗ്റഹിയാതെ
നീയെന്തു ശാഠ്യം തുടങ്ങുന്നു പൂരുഷാ !
പാരം വലഞ്ഞു കിടക്കുന്നവറ്കളോ -
ടാരുമീവണ്ണം കലമ്പുമാറില്ലെടോ !
നേറ് വഴി വിട്ടു രണ്ടു ചുവടങ്ങോട്ടു
മാറിയാലെന്തു വൈഷമ്യം നിനക്കെടോ !
മാരുതിവൃദ്ധന്റെ വാക്കുകള് കേട്ടുടന്
മാരുതി ഭീമന് കയറ്ത്തു ചൊല്ലീടിനാന് :
"ആരെന്നറിഞ്ഞു പറഞ്ഞു നീ വാനരാ !
പാരം മുഴക്കുന്നു ധിക്കാരസാഹസം ;
പൂരുവംശത്തില് പിറന്നു വളറ്ന്നൊരു
പൂരുഷശ്റേഷ്ഠന് വൃകോദരനെന്നൊരു
വീരനെക്കേട്ടറിവില്ലേ നിനക്കെടോ ?
ധീരനാമദ്ദേഹമിദ്ദേഹമോറ്ക്ക നീ
നേരായ മാറ്ഗം വെടിഞ്ഞു നടക്കയി -
ല്ലാരോടുമിജ്ജനം തോല്ക്കയുമില്ലെടോ !
മാറിനില്ലെന്നു പറയുന്ന മൂഢന്റെ
മാറില്പ്പതിക്കും ഗദാഗ്റമെന്നോറ്ക്കണം ;
ഏറെപ്പറയാതെഴുന്നേറ്റു ദൂരത്തു
മാറിക്കിടക്ക നീ മറ്ക്കടപ്റാകൃത !
സജ്ജനാചാരം പിടിപെടാതുള്ളൊരു
ദുറ്ജ്ജനം നമ്മെ ദുഷിപ്പാനൊരുമ്പെട്ടു
ലജ്ജ കൂടാതെ വഴിമുടക്കീടിനാ -
ലറ്ജ്ജുനജ്യേഷ്ഠന് സഹിക്കയില്ലേതുമേ ;
ധറ്മ്മപ്റകാശം ഗ്റഹിക്കാത്ത നിന്നോടു
ധറ്മ്മം പറവാന് നമുക്കെന്തു സംഗതി ?
ധറ്മ്മപുത്റാനുജന് ധറ്മ്മം വെടിഞ്ഞൊരു
കറ്മ്മങ്ങള് ചെയ്കയില്ലെന്നു ബോധിക്കണം . "
എന്നുള്ള വാക്കുകള് കേട്ടു ചിരിച്ചു കൊ -
ണ്ടൊന്നരുള് ചെയ്തു ഹനൂമാനുമിങ്ങനെ ;
" നന്നെടോ ! ഭീമ ! നയജ്ഞന് ഭവാനെന്നു
ചൊന്ന വാക്കെല്ലാം കണക്കിനു കൂടുമോ ?
ധറ്മ്മജന് മുമ്പായ ധാറ്മ്മികന്മാറ് നിങ്ങള്
ധറ്മ്മമല്ലാതൊന്നും ചെയ്യുകയില്ലയോ ?
പാഞ്ചാലിയെന്നൊരു പെണ്ണിനെക്കണ്ടിട്ടു
പഞ്ചബാണാറ്ത്തി പിടിപെട്ടഹോ ! നിങ്ങ -
ളഞ്ചുപേരും ചെന്നു കൈക്കു പിടിച്ചുകൊ -
p822
ണ്ടഞ്ചാതെ വേളി കഴിച്ചെന്നു കേട്ടു ഞാന് ;
അഞ്ചെങ്കിലഞ്ചും കണക്കെന്നവള്ക്കൊരു
ചാഞ്ചല്യവുമില്ല തെല്ലുപോലും നിങ്ങ -
ളഞ്ചുജനത്തെയും കണ്മുനത്തല്ലിനാല്
വഞ്ചിപ്പതിന്നവള് പോരും വൃകോദര !
നാലഞ്ചു ഭറ്ത്താവൊരുത്തിക്കു താനതു
നാലുജാതിക്കും വിധിച്ചതല്ലോറ്ക്കണം ;
നാലുപേറ് കേട്ടാല് നിരക്കാത്ത വസ്തുവീ -
വാലുള്ള വാനരന്മാറ്ക്കും ചിതംവരാ ;
ചേട്ടത്തിയാമൊട്ടനുജത്തിയാമൊട്ടു
ചേട്ടകള് തന്റെ കളത്റമൊന്നിങ്ങനെ
കാട്ടുന്ന ഗോഷ്ടികള് കേട്ടാല് ചിരിയാകു -
മൊട്ടും ഗുണമില്ല കുന്തീകുമാരക !
നേരായ മാറ്ഗം വെടിഞ്ഞുനടക്കാത്ത
വീരന് വൃകോദരന് ഞാനെന്നു നമ്മുടെ
നേരെയണഞ്ഞു പറവാന് മടിയില്ല
നാരായണ ! ശിവ ! മറ്റെന്തു ചൊല് വതു !
തോറ്റീടുമാറില്ല ഞങ്ങളെന്നിങ്ങനെ
കാറ്റിന് മകന് നീ പറഞ്ഞതും വിസ്മയം
നൂറ്റുപേറ് നിങ്ങടെ നാടും നഗരവും
കൂറ്റുകാരേയുമടക്കിവച്ചീലയോ ?
കാറ്റും മഴ മഞ്ഞുമേറ്റുകൊണ്ടെപ്പൊഴും
കാട്ടില്ക്കിടക്കുന്ന കൂട്ടമല്ലേ നിങ്ങള് ?
കാട്ടിക്കിടക്കുന്ന ദുറ്മ്മാറ്ഗശക്തിയാല്
വീട്ടില് കിടപ്പാന് വിധിയില്ല നിങ്ങള്ക്ക്
നാട്ടില്നിന്നാശു സുയോധനമന്നന -
ങ്ങാട്ടിക്കളഞ്ഞതില് പിന്നെയൊരിക്കലും
നാട്ടില് കടപ്പാന് കഴിവന്നതുമില്ല
കാട്ടില് സുഖമെങ്കിലായതും കോളല്ല ;
കല്ലിലും പുല്ലിലും കാലേത്തറയ്ക്കുന്ന
മുള്ളിലും വള്ളികള്ക്കുള്ളിലും കുണ്ടിലും
തള്ളിയലച്ചു നടക്കുന്ന നിങ്ങടെ
ഭള്ളുകള്ക്കേതും കുറവില്ല നന്നെടോ !
കള്ളത്തരം ചൂതുകൊണ്ടു ദുര്യോധനന്
തള്ളിപ്പുറത്താക്കി നിങ്ങളെ തല്ക്ഷണം
ഉള്ളില് ഭയംപൂണ്ടു മണ്ടുന്ന നിങ്ങളെ -
ത്തുള്ളിപ്പതിന്നൊരു പെണ്ണും പുറപ്പെട്ടു ;
p823
കണ്ട വസ്തുക്കളില് കാംക്ഷയുണ്ടായവള്
കൊണ്ടുവാ കൊണ്ടുവായെന്നു കല്പിക്കയും
ശണ്ഠകൂടീടുമെന്നോറ്ത്തു ഭയപ്പെട്ടു
മണ്ടിത്തുടങ്ങും മടങ്ങാതെ നിങ്ങളും
കണ്ടനേരം തന്നെ നിന്റെ പരമാറ്ത്ഥ -
മുണ്ടായ് നമുക്കെന്നറിക വൃകോദരാ ! "
ദുറ്ഭാഷണം കേട്ടു കോപിച്ചു ഭീമനും :
" സത് ഭാവമെല്ലാം മതി മതി വാനര !
കാഞ്ഞിരക്കായ് കളും തിന്നു മരങ്ങളില്
പാഞ്ഞു നടക്കും മരഞ്ചാടിമൂഢനെ
ഭഞ്ജനം ചെയ് വാന് മടിക്കുന്നു ഞാന് മുറ്റു -
മഞ്ജനാപുത്റന്റെ ജാതിയെന്നോറ്ക്കയാല് ,
ഭീമസേനന്റെ പരാക്റമമൊന്നുമീ
ധൂമകേതു കുരങ്ങച്ചാറ് ഗ്രഹിച്ചീല ;
രക്ഷസ്സുകള്ക്കു വരനാം ഹിഡിംബന്റെ
വക്ഷസ്സു തല്ലിപ്പിളറ്ന്നീ വൃകോദരന്
രൂക്ഷത പൂണ്ട ബകനാമരക്കനെ
കാല്ക്ഷണം കാലനൂറ് കാട്ടിക്കൊടുത്തതും
കൊമ്പന് കൊലയാന തുമ്പിക്കരം കൊണ്ടു
വമ്പിച്ച സാലം പിളറ്ന്ന കണക്കിനെ
ഡംഭിച്ചുവന്ന ജരാസന്ധമന്നന്റെ
ജൃംഭിച്ച വിഗ്റഹം രണ്ടായ് പിളറ്ന്നതും
കിറ്മ്മീരനായ നിശാചരവീന്റെ
മറ്മ്മങ്ങള് തോറും ഗദകൊണ്ടടിച്ചുടന്
നിറ്മ്മൂലനം ചെയ്തു , താപസന് മാരുടെ
ധറ്മ്മസംരക്ഷണം ചെയ്തീ വൃകോദരന് ;
ഇത്ഥം പരാക്റമപ്റൌഢനാമെന്നോടു
സിദ്ധമല്ലാതൊരു വൃദ്ധപ്ളവംഗമന്
നിറ്മ്മരിയാദം ദുഷിച്ചു പറകയോ !
ദുറ്മ്മുഖ ! പോട ! ബലിമുഖ ! ദുറ്മ്മതേ ! "
അഞ്ജനാപുത്റനരുള് ചെയ് തിതന്നേരം :
"ഭഞ്ജനം ചെയ് വാന് മടിക്കേണ്ട നീ സഖേ !
രാക്ഷസന് മാരെക്കൊലചെയ്ത നിന്നുടെ
രൂക്ഷസന്നാഹങ്ങളന്നെങ്ങു പോയെടോ ?
ദുശ്ശാസനന് പണ്ടു ദുര്യോധനോക്തമാം
ദുശ്ശാസനംകൊണ്ടു മണ്ടിവന്നങ്ങനെ
അഞ്ചുപേറ് നിങ്ങളും കണ്ടുനില്െക്കത്തന്നെ
p824
പാഞ്ചാലിയെച്ചെന്നടിച്ചു തലമുടി
ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചങ്ങനെ
മുറ്റും മഹാജനം നോക്കിനില്ക്കുംവിധൌ
മുറ്റത്തു കൊണ്ട്വന്നു താഡിച്ചു താഡിച്ചു
തെറ്റെന്നുടുത്ത പുടവ വലിച്ചഴി-
ച്ചറ്റമില്ലാതുള്ളപരാധവും ചെയ്തു ;
കണ്ണും മിഴിച്ചങ്ങു കണ്ടുനിന്നീടിന
പൊണ്ണത്തടിയനാം നിന്റെ പരാക്റമം
കാശിക്കു പോയോ കഥിക്ക വൃകോദര !
കാശിനു പോലും വിലപിടിയാത്ത നീ
തന്നുടെ മുന്നിലിട്ടന്യനാം പൂരുഷന്
തന്നുടെ പെ ണ്ണിന്റെ വസ് ത്റം തൊടുന്നേര -
മൊന്നുമനങ്ങാതെ നില്ക്കയോ വേണ്ടത് ?
ചെന്നങ്ങവനെ പ്റഹരിക്കയോ ഗുണം ?
മിടുക്കും ശൌര്യവുമെല്ലാമൊടുക്കം നാസ്തിയാം നിന്റെ
കടുപ്പം കാട്ടിലെങ്ങാനും കിടക്കും വാനരത്തോടു
കടക്കണ്ണും ചുവത്തിക്കൊണ്ടടുക്കും വിക്റമീ ! പല്ലും
കടിക്കും വല്ലികള് തല്ലിയൊടിക്കും പറ് വതം തല്ലി -
പ്പൊടിക്കും പാദപങ്ങള്ക്കിട്ടിടിക്കും വല്ലതും ചൊല്ലി -
ച്ചൊടിക്കുന്നെന്തിനു ഭീമാ ?
നടപ്പാന് ശക്തിയില്ലാഞ്ഞു കിടപ്പായി നമുക്കിപ്പോള്
ചടപ്പാം വാലിതങ്ങോട്ടെക്കെടുപ്പാന് സാദ്ധ്യമല്ലേതും
പൊടുക്കെന്നു ഭവാന് ചാടിക്കടന്നാലും നടന്നാലും
മടിക്കുന്നെന്തിനു ഭീമാ ! മുടക്കുന്നില്ല ഞാന് മാറ്ഗം , "
പറഞ്ഞു ഭീമനും " നീയിപ്പറഞ്ഞ വാക്കുകളെല്ലാം
കുറഞ്ഞോരു കരുത്തുള്ളോറ് പറഞ്ഞെങ്കിലറിയിക്കാം
മുതുക്കന് മാറ് പലവട്ടമധിക്ഷേപങ്ങള് ചെയ്താലും
വധിപ്പാനും ചിതംപോരാ വധിച്ചാലും ചിതംപോരാ ;
കരുത്തന് മറ്റൊരുത്തന് വന്നുരത്തെങ്കില് കരത്തെക്കൊ -
ണ്ടടിച്ചു കൈപിടിച്ചു കാട്ടിലേക്കാക്കി ഗമിക്കും ഞാന്
അതുമെല്ലാമിരിക്കട്ടെ ഫലമില്ലാ മരിക്കാറായ് ക്കിടക്കുന്ന
മരഞ്ചാടിക്കിഴവനെ
മരുത്തിന്റെ മകന് വന്നു മരിപ്പിച്ചെന്നതു കേട്ടാല്
ചിരിക്കും സജ്ജനമെന്നു ധരിക്ക മറ്ക്കടത്താനേ !
കടന്നു പോകയോ പിന്നെക്കടുപ്പമായ് വരുമെന്റെ
ഗുരുവാമഞ്ജനാപുത്റന് കരുത്തേറും കപിശ്റേഷ്ഠന്
ജനിച്ചോരു കുലം തന്നില് ജനിച്ചോരു കുരങ്ങച്ച !
നിനച്ചാല് നിന്നെ ലംഘിച്ചാലെനിക്കു പാപമുണ്ടാകും ."
p825
അതു കേട്ടു ഹനുമാനുമരുള് ചെയ്തു കനിവോടെ :
" മതിയില് ശങ്കയുണ്ടെങ്കിലതു ചെയ്യേണമെന്നില്ല ;
വഴിതന്നില് കിടക്കുന്ന വാലെടുത്തു മാറ്റിവച്ചു
വഴിപോലെ കടന്നാശു ഗമിക്ക ഭീമസേന ! നീ !
കരംകൊണ്ടു വാനരത്തെത്തൊടുക നിന്ദിതമെങ്കില്
കരംതന്നിലിരിക്കുന്ന ഗദ കൊണ്ടു മടിയാതെ
നെടുക്കം വാലെടുത്താശു പൊടുക്കെന്നു ദൂരെ നീക്കി
നടക്ക നീ മിടുക്ക ! വേറ്പെടുക്ക ദുറ്ഘടമെല്ലാം . "
പറഞ്ഞു പാണ്ഡവനപ്പോള് കുറഞ്ഞൊന്നു നിരൂപിച്ചു
" മറിച്ചു നീക്കുമന്നേരം മുറിഞ്ഞു പോകയില്ലല്ലീ ? "
" മുറിയുന്നെന്തെടോ നിന്റെ ഗദയോ നമ്മുടെ വാലോ ?
അറിയാഞ്ഞിട്ടു ചോദിച്ചേനരിശമുണ്ടാകവേണ്ടാ . "
" കടുത്ത പറ് വതം തല്ലിപ്പൊടിച്ചു ഭസ്മമാക്കുന്ന
കടുത്ത മല്ഗദാദണ്ഡം തടുത്ത വൈരികളില്ല ;
കൊഴിഞ്ഞു രോമവുമൊട്ടു പൊഴിഞ്ഞു ഭൂമിയില് വീണു
ഇഴഞ്ഞു മേവിന നിന്റെ കിഴിഞ്ഞ വാലിനു ഭംഗം
ഭവിക്കുമെന്നതുകൊണ്ടു മടിക്കുന്നു മഹാഭോഷാ !
ചെവിക്കു പുത്തരിയായിട്ടുരക്കുന്ന ചില വസ്തു -
ശ്റവിക്കുമ്പോളെനിക്കുള്ളില് ജ്വലിക്കും കോപമാം വഹ്നി
ദഹിക്കും നിന്നുടെ ദേഹം സഹിക്കാമോ നിനക്കിപ്പോള് ? "
ഇത്ഥം പറഞ്ഞതിക്റുദ്ധനാം പാണ്ഡവന്
നക്തഞ്ചരാരാതിദാസന്റെ പുച്ഛാഗ്റം
ഉത്തുംഗമാകും ഗദകൊണ്ടു പൊക്കുവാ -
നത്യന്തവേഗേന ചെന്നെടുത്തീടിനാന് ;
ദീറ്ഘം പെരുത്തൊരു പുച്ഛം ഗദകൊണ്ടു
പൊക്കുവാനായി പ്റയത്നം തുടങ്ങിനാന് ;
രണ്ടു കരങ്ങളെക്കൊണ്ടു പിടിച്ചുടന്
രണ്ടുമൂന്നട്ടഹാസം മുഴക്കി ഗദ -
കൊണ്ടുടന് തിക്കിക്കുലുക്കിപ്പലവിധം -
കൊണ്ടുമിളക്കം തരിമ്പില്ല വാലിനു
നീണ്ടുതടിച്ചൊരു പുച്ഛാഗ്റ ഭാഗത്തു
രണ്ടുരോമംപോലുമെങ്ങുമിളകീല ;
വേണ്ടും പ്റയോഗങ്ങളെല്ലാം പ്റയോഗിച്ചു
വേണ്ടുവോളം നാണവുംകെട്ടു മാറിനാന്
ഇക്കുരങ്ങച്ചന്റെ പുച്ഛം ഗദകൊണ്ടു
പൊക്കുവാന് മേലാ നമുക്കെന്നു വന്നല്ലോ
ദിക്കുകളെല്ലാം ജയിച്ചുള്ള ഭീമന്റെ
വിക്റമമിപ്പോള് ഫലിക്കാത്തതെന്തഹോ !
p826
തെറ്റെന്നൊരുത്തന്റെ മായാപ്റയോഗമോ
മുറ്റും ഫലിക്കാത്തതെന്തുവാന് മദ് ബലം ?
കാറ്റിന് മകനൊരു മറ്ക്കടത്താനോടു
തോറ്റു പോയെന്നതു കേള്ക്കുന്ന നേരത്തു
നൂറ്റുവറ് നമ്മെപ്പരിഹസിച്ചീടുമേ
കൂറ്റുകാറ് പിന്നെപ്പരിത്യജിക്കും ദൃഢം
മുറ്റുമെനിക്കിനിജ്ജീവിച്ചിരിപ്പതി -
നൊട്ടും കൊതിയില്ല വല്ലതെന്നാകിലും
മുഷ്ടികള് കൊണ്ടു മുതുക്കന് കുരങ്ങന്റെ
നഷ്ടി വരുത്തും കരുത്തുള്ള പാണ്ഡവന് ;
പെട്ടെന്നു ജീവന് കളവാന് മടിയില്ല
കഷ്ടമിബ്ഭീമനിളപ്പെട്ടിരിക്കുമോ ! '
ഇത്തരം ചിന്തിച്ചു കോപിച്ചുറച്ചുടന്
സത്വരം പാഞ്ഞങ്ങടുത്തു വൃകോദരന് :
" നോക്കെടാ മറ്ക്കടാ ! മായാപ്റയോഗങ്ങ -
ളുല്ക്കടാടോപം തുടങ്ങുന്ന നിന്നുടെ
മുഷ്ക്കുകളെല്ലാം ശമിക്കും ഭ്റമിക്കാതെ
മുഷ്ക്കര ! ദ്വന്ദ്വയുദ്ധം തുടങ്ങീടിനാല് ;
ഇക്കണ്ട നമ്മെത്തടുത്തു നിറ്ത്താമെന്നു
ധിക്കാരമല്ലയോ വാടാ ബലീമുഖാ !
വക്കാണമേശുന്നനേരം ധൃതിപ്പെട്ടു
വെക്കം മരക്കൊമ്പു പറ്റുമാറായ നിന്
ഗൂഢപ്റയോഗങ്ങള് നമ്മോടു കൂടുമോ ?
മൂഢത്വമങ്ങു നീ വച്ചേക്ക വാനര !
കൂടെപ്റയോഗം തുടങ്ങും വിധൌ നിന്റെ
കൂടപ്റയോഗം ഫലിക്കാതെയായ് വരും ;
കണ്ടു പഠിച്ചതും കേട്ടു പഠിച്ചതും
കൊണ്ടു ഫലിപ്പിപ്പനെന്നു ചിന്തിച്ചു നീ
തണ്ടുതപ്പിക്കൊണ്ടു നേറ്ത്തുവന്നാലിങ്ങു
കണ്ടുകൊള്ളാമിന്നു വൈദഗ്ദ്ധ്യമൊക്കവേ ;
പണ്ടൊരുനാളും പ്റയോഗങ്ങളിങ്ങനെ
p827
കണ്ടറിവില്ലെന്നു തോന്നിപ്പനിന്നു ഞാന് ;
കണ്ടാലറിവാന് സമറ്ത്ഥനല്ലെങ്കിന് നീ
കൊണ്ടാലറിയുമതിനില്ല സംശയം
വേണ്ടാസനം നീ തുടങ്ങുക കാരണം
വേണ്ടിവന്നു ചില ദുറ്ഭാഷണങ്ങളും ;
മന്ത്റസേവാബലം കൊണ്ടോ നിനക്കെന്റെ
മാറ്ഗം തടുക്കുവാന് ശക്തിയുണ്ടായതും ?
മന്ത്റവും തന്ത്റവും മറ്റുള്ള വിദ്യയും
മാരുതപുത്റനോടേതും ഫലം വരാ ;
കൂനന് മദിക്കുകില് ഗോപുരം കുത്തുമോ ?
വാനരന് മാരെന്തു കാട്ടുന്നു നമ്മോട് ?
വാനര ! നില്ലെന്നടുക്കുന്ന നേരത്തു
വാലുമുയറ്ത്തിപ്പറക്കും കുരങ്ങുകള് ; "
ഇത്തരം ഭീമന്റെ ദുറ്ഭാഷണം കേട്ടു
വൃദ്ധന് ചിരിച്ചു പറഞ്ഞു പതുക്കവേ :
"മറ്ക്കടനെന്നു നീ ധിക്കരിക്കേണ്ടെടോ !
മറ്ക്കടന്മാരിലും മുഷ്ക്കരന് മാരുണ്ട്
പണ്ടൊരു മറ്ക്കടത്താനല്ലയോ പംക്തി -
കണ്ഠനെന്നുണ്ടായ നക്തഞ്ചരേന്ദ്റനെ
വാലുകൊണ്ടാശു വരിഞ്ഞുകെട്ടിക്കൊണ്ടു
നാലു സമുദ്റങ്ങള് ചാടിക്കടന്നതും ;
മറ്റൊരു ദേഹം മഹാവാരിരാശിയെ
സത്വരം ചാടിക്കടന്നുചെന്നഞ്ജസാ
ശങ്ക കൂടാതെ നിശാചരവീരന്റെ
ലങ്കയില് പുക്കു ഭയങ്കരന് മാരായ
കിങ്കരന് മാരെ പ്പലരെ വധിച്ചതും
തന് കേളികാനനം തല്ലിത്തകറ്ത്തതും
ഹുംകാരമോടു രണത്തിന്നടുത്തോരു
ലങ്കേശപുത്റന്റെ കണ്ഠം മുറിച്ചതും
പങ്കേരുഹാക്ഷിയാം വൈദേഹി തന്നുടെ
സംക്ളേശമെല്ലാം പറഞ്ഞു കളഞ്ഞതും
യുദ്ധത്തിനെത്തിയ നക്തഞ്ചരേന്ദ്റന്റെ
തേറ്ത്തട്ടിലാമ്മാറു ചാടിക്കരേറീട്ടു
ചണ്ഡമായുള്ളൊരു പാണിതലം കൊണ്ടു
ഗണ്ഡസ്ഥലങ്ങളില് താഡനം ചെയ്തതും ;
മാനമുള്ളാളുകള് നമ്മുടെ ജാതിയില്
ഞാനറിയുന്നോറ് പലരുണ്ടു പാണ്ഡവ !
മറ്ക്കടന് മറ്ക്കടനെന്നു നീയിങ്ങനെ
p828
ധിക്കരിക്കാതെ ഗമിക്ക നല്ലൂ സഖേ ! "
എന്നതു കേട്ടു പറഞ്ഞു വൃകോദര -
" നെന്നുടെ സ്വാമി ഗുരുനാഥനഗ്റജന്
ശ്റീരാമദാസന് പവനാത്മജനത്റേ
ശ്റീഹനുമാന് മഹാ വീര്യപരാക്റമന് ;
അദ്ദേഹമെങ്ങ്, ഭവാനെങ്ങു, ഹാ ഹന്ത !
ദുറ്ദ്ദേഹവൃദ്ധപ്ളവംഗ ! മതി മതി ;
പക്ഷീന്ദ്റനുണ്ടു ഗരുഡനെന്നോറ്ത്തിട്ടു
മക്ഷികക്കൂട്ടം മദിക്കും കണക്കിനെ
ശ്റീരാമദാസന്റെ വംശേ ജനിക്കയാല്
പാരം നിനക്കുമഹംഭാവമിങ്ങനെ "
മറ്മ്മതാളം
ഉദ്ധതമതി നരപതിതന്നുടെ വാക്കുകളിങ്ങനെ കേട്ടു
ബുദ്ധിയിലതി കനിവു കലറ്ന്നൂ കുതുകമിയന്നൂ ഹനുമാന്
വറ്ദ്ധിതതരധവളഹിമാചലസന്നിഭ തുംഗശരീരന്
നെടുതാകിന കൊടിമരമെന്നകണക്കു തടിച്ചൊരു വാലും
തുടുതുട നയനങ്ങളുമമ്പൊടു ചെമ്പുകിടാരംപോലെ
കുടിലാകൃതി ശശികലപോലെ വിളങ്ങിന ദന്തകദംബം
ചടുലസ്ഫുടസടകളുമിടകലരുന്ന ഭയങ്കര മുഖവും
പരിഘത്തൊടു പടപൊരുതീടിന പൃഥുതരകരദണ്ഡയുഗം
ഖരതരനഖനികരനികായവുമുല്ക്കടകണ്ഠമകുണ്ഠം
ഗിരിവരസമമാകിന മാറ് വിടമുരുതരമുദരമുദാരം
ഉരുതരകടിതടമഥ തുടകളുമുടമയിലതി ഗംഭീരം
ലങ്കാപുരഗോപുരമതിലു തകറ്ത്തൊരു ജംഘായുഗളം
കിങ്കരകുലമിടിപൊടിയാക്കിന പടുതരമടിമലറ് വടിവും
ശങ്കര ! ശിവ ! ഭുവനഭയങ്കരമാകിന വിപുലശരീരം
ശശധരനിഭധവളമതിങ്ങനെ വിരവൊടു കാട്ടീ ഹനുമാന്
ഉല്ക്കടകടുദീറ്ഘനിനാദവുമദ്ഭുതകിലുകിലരവവും
മറ്ക്കടകുലമകുടമഹാമണിതന്നുടെ തടിയുടെ വടിവും
കറ്ക്കശതരകരചരണാദികള് ഭീഷണവേഷവിശേഷം
മുഷ്ക്കരമതു മൂന്നു ജഗത്തിലുമുത്തമമെത്റ വിചിത്റം
അംബരതലമൊക്കെ നിറഞ്ഞുകവിഞ്ഞു വിളങ്ങിന രൂപം
അംബുധിയുടെ ലംഘനസമയസമുദ്ധൃതമെന്നതുപോലെ
വെണ് മയിലൊരു വിന്ധ്യമഹാചലശിഖരമമറ്ന്നകണക്കെ
" എന്തൊരു മറിമായമിതിങ്ങനെ സംഗതി വന്നതിദാനീം
എന്തിനി ഞാനിഹ ചെയ്യേണ്ടതുമെന്തൊരു വിസ്മയമേവം "
ചിന്തയിലുടനിങ്ങനെ തിങ്ങിന തീവ്റതരം ഭയമോടേ
കുന്തിസുതന് വിരവൊടു പരവശഭാവമിയന്നു തദാനീം
p829
ലക്ഷണമതു കേട്ടു ധരിച്ചതു തെളിവൊടു കണ്ടദശായാം
തത്ക്ഷണമുളവായിതു ചേതസി 'മല്ഗുരു ഹനുമാന് തന്നെ'
ലക്ഷ്മണപൂറ് വജനുടെ ഭക്തശിരോമണി മാരുതിവീരന്
രാക്ഷസകുലശലഭഹുതാശനെന്നതറിഞ്ഞഥ ഭീമന്
" ജയ ജയ ! ജയ ജനക സുതാപതിദൂതമഹാഗുണരാശേ !
ജയ ജയ ! ജയ ! ജാനകിമാനസസരസിജസവിതൃമഹാത്മന് :
ജയ ജയ ! ജലരാശിവിലംഘന ! ജയ ജയ ജഗതീബന്ധോ
ജയ ജയ ഹനുമന്നി" തി നുതിയൊടെ വീണുവണങ്ങി പദാന്തേ
പഞ്ചാരിമേളം
" വാനരകുലവീര ! വരമരുളുക ധീര !
വാരിധിഗംഭീര ! വരഗുണഗണസാര !
നിശിചരകുലകാല ! നിസ്സൃതമരണവിലോല !
നിരുപമ കുലശീല ! താഡിത ദശവദന !
തരുകൃതസദന ! തരുനിരകൃതസദന !
പാടലസുമവദന ! പരിഹൃതരിപുസദന !
നിന്തിരുവടിയുടെ പദയുഗചെന്തളിരതികരുണം
ചന്തയിലിഹ വിളയാടുക ചിതമൊടു തവചരണം. "
ഇത്ഥം വണങ്ങിസ്തുതിക്കുന്ന ഭീമന്റെ
ഹസ്തങ്ങള് രണ്ടും പിടിച്ചു കപീശ്വരന്,
നക്തഞ്ചരാസ്ത്റങ്ങളേറ്റു വടുകെട്ടി -
വിസ്താരമായുള്ള തന്നുടെ മാറത്തു -
ചേറ്ത്തു പുണറ്ന്നുകൊണ്ടാപാദമസ്തകം
പേറ്ത്തു പേറ്ത്താശു തലോടിക്കരംകൊണ്ടു
മൂറ്ദ്ധാവുതൊട്ടങ്ങനുഗ്റഹിച്ചീടിനാന്
മാറ്ത്താണ്ഡശിഷ്യനാം മറ്ക്കടാധീശ്വരന് ;
"ഭീമസേന ! മഹാവീര ! ധരിക്ക നീ
രാമഭദ്റസ്വാമിതന്നെയും സേവിച്ചു
താമസം കൂടാതെ പോയാലുടന് നിന്റെ
കാമസംപ്റാപ്തിക്കു ബാധയില്ലേതുമേ ;
രാമായണം കഥ കേട്ടുകൊള്ക ഭവാന്
ആമോദമോടെ ചുരുക്കിപ്പറഞ്ഞിടാം
സാമോദമായിതു കേട്ടുകൊണ്ടീടുക
ക്ഷേമോദയം രാമനാഥലീലാമൃതം
മാറ്ത്താണ്ഡവംശേ ദശരഥന് തന്നുടെ
പുത്റനായ് വന്നു പിറന്നു നാരായണന്
ഉത്തരകോസലത്തിങ്കലയോദ്ധ്യയെ -
ന്നുത്തമശ്റീരാജധാനിയില് മേവിന
p830
കൌസല്യതന്നുടെ പുത്റന് രഘൂത്തമന്
കൈകേയി തന്നുടെ പുത്റന് ഭരതനും
തത്റപിന്നെസ്സുമിത്റാത്മജന് ലക്ഷ്മണന്
ശത്റുഘ്നനും നാല് വരിങ്ങനെ ജാതരായ്
അത്റാന്തരേ വിരവോടു വിശ്വാമിത്റ -
സത്റം മുടക്കുന്ന ദുഷ്ടരെക്കൊല്ലുവാന്
വില്ലും ശരവുമെടുത്തു പുറപ്പെട്ടു
തെല്ലും മടിയാതെ താനുമനുജനും
കാടകം പുക്കോരു നേരത്തു വന്നോരു
താടകയെക്കെല ചെയ്തു രഘൂത്തമന്
സിദ്ധാശ്റമം പുക്കു നില്ക്കുംവിധൌ തത്റ
ബദ്ധാവലോകം മഖം മുടക്കീടുവാന്
വന്ന സുബാഹുപ്റമുഖവൃന്ദങ്ങളെ -
ക്കൊന്നുടന് യാഗവും രക്ഷിച്ചു രാഘവന്
ചെന്നങ്ങഹല്യയ്ക്കു മോക്ഷം കൊടുത്തുടന്
പിന്നെ ജ്ജനകന്റെ മന്ദിരം പ്റാപിച്ചു
ത്റൈയംബകംപള്ളിവില്ലങ്ങു തന്നുടെ
കൈയിലെടുത്തു കുലച്ചു മുറിച്ചുടന്
സീതാവിവാഹവും ചെയ്തു മുദാ തന്റെ
സോദരന്മാരും വിവാഹം കഴിച്ചിതു
മാറ്ഗത്തെ വന്നു തടുത്തു കടുത്തൊരു
ഭാറ്ഗവരാമനെ ക്ഷിപ്റം ജയിച്ചുടന്
സങ്കേതമന്ദിരം പുക്കുടന് സീതയാ -
സാകം വസിച്ചു സുഖിച്ചു രഘൂത്തമന്
ഭവ്യനായുള്ള ദശരഥപുത്റനു
യൌവനേ രാജ്യാഭിഷേകവും ഭാവിച്ചു
ദൈവബലേന മുടക്കിനാള് കൈകേയി
കൈവല്യശീലന് പുറപ്പെട്ടു കാനനം -
പ്റാപിച്ചു, സൌമിത്റി സീതാസമേതനായ്
ഭൂപാലനന്ദനന് ഭൂപന് മഹാരഥന്,
ധരിച്ചു വല്ക്കലം പിന്നെപ്പിരിച്ചു ചെഞ്ചിടാഭാരം
തിരിച്ചു മൂവരും ഗംഗ തരിച്ചു ചിത്റകൂടത്തില്
വസിച്ചു കാന്തികള്കൊണ്ടുല്ലസിച്ചു മൂവരുമപ്പോള്
ഗ്റഹിച്ചു ദേവലോകത്തെഗമിച്ചു താതനെന്നിത്ഥം
വചിച്ചു തല്പദാംഭോജേ പതിച്ചോരു ഭരതനെ
തനിച്ചു പാദുകം നല്കിയയച്ചിട്ടത്റിയെച്ചെന്നു
നമിച്ചു ദണ്ഡകാരണ്യേ വസിച്ചു രാഘവന് തത്റ
മദിച്ചോരു വിരാധനെ വധിച്ചു മാമുനിമാരെ
സ്തുതിച്ചു തീറ്ത്ഥവുമാടി നടന്നു ഘോരകാന്താരേ -
p831
കടന്നു ചെന്നഗസ്ത്യന്റെ ഗൃഹത്തിലങ്ങകം പുക്കു ;
ഉടനേ വന്ദനം ചെയ്തു പരിചോടേ മുദാ ഗോദാ-
വരിതീരേ വസിയ്ക്കുമ്പോള് വരിപ്പാനാഗ്റഹത്തോടേ
വരുന്ന ശൂറ്പ്പണഖേടെ മുലയും മൂക്കുമൂക്കോടേ
കരവാള്കൊണ്ടുടനാശു ദലനം ചെയ്തു സൌമിത്റി
കരഞ്ഞു ശൂറ്പ്പണഖ പോയ് ഖരന് തന്നോടറിയിച്ചു :
ഖരനും ദൂഷണന് താനും കരുത്തുള്ള ത്റിശിരാവും
പരന്ന വന് പടയുമായ് വരുന്ന നേരമേ രാമന്
കടുത്ത സായകം ചാലേ തൊടുത്തു രാഘവന് വേഗാല്
അടുത്തു രാക്ഷസന് മാരെക്കൊടുത്തു കാലനൂറ്ക്കാക്കി :
അതു കേട്ടു ദശഗ്റീവനതിലേറ്റം കയറ്ത്താശു
ചതിപ്പാനായ് പുറപ്പെട്ടു മുനിവേഷമവന് പൂണ്ടു.
അമ്മാമനാകുന്ന മാരീചനെച്ചെന്നു
പൊന് മാന് വടിവാക്കി വിട്ടു ദശാനനന് ;
സമ്മോഹമുണ്ടാക്കി രാമന്റെ പത്നിക്കു
തന് മായകൊണ്ടാശു വേറാക്കി വേഗേന
മട്ടോല് മൊഴിയായ സീതയെത്തല്ക്ഷണം
കട്ടു രഥത്തില് കരേറിഗമിക്കുന്ന
ദുഷ്ടനെച്ചെന്നു തടുത്ത ജടായുവെ
വെട്ടി വധിച്ചുകളഞ്ഞു ദശാനനന്
ചട്ടറ്റ ലങ്കാപുരത്തെ പ്റവേശിച്ചു
കഷ്ടമദ്ദേവിയെ തത്റ വച്ചീടിനാന്.
മാരീചമാനിനെക്കൊന്നോരു രാഘവന്
തന് പ്റാണദേവിയെക്കാണാഞ്ഞു ഖിന്നനായ്
തമ്പിയോടൊന്നിച്ചു തേടി നടകൊണ്ടു
വമ്പിച്ച കാനനേ വന്നു ചരിച്ചൊരു
വന്പനാം ഗൃദ് ധ്റനെ സംസ്കരിച്ചീടിനാന്
കമ്പം വെടിഞ്ഞു കബന്ധനേയും കൊന്നു
സമ്പന്നമോദം ശബരിക്കു മോക്ഷവും
സംഭാവനം ചെയ്തു താനുമനുജനും
പമ്പ കടന്നു നടന്നു വരുംവിധൌ
വ്യഗ്റതകൂടാതെ ഞാന് ചെന്നു വന്ദിച്ച -
നുഗ്റഹം വാങ്ങി മഹാഗിരി തന്നുടെ
അഗ്റേ വളരെബ്ഭയപ്പെട്ടിരിക്കുന്ന
സുഗ്റീവനോടൊത്തു സഖ്യവും ചെയ്യിച്ചു
ഉഗ്റങ്ങളായുള്ള സാലങ്ങളും മുറി -
ച്ചുഗ്റനാം ബാലിയെബ്ബാണേന രാഘവന്
നിഗ്റഹിച്ചമ്പോടു രാജ്യപ്റഭുത്വവും
p832
സുഗ്റീവനാക്കിക്കൊടുത്തു വാഴിച്ചിതു.
ദിക്കുകള് നാലിലും ജാനകീദേവിയെ
ചിക്കെന്നു തേടുവാനായിപ്പുറപ്പെട്ട
മറ്ക്കടന്മാരുടെ കൂട്ടമങ്ങായതില്
തെക്കോട്ടു തേടുവാന് ഞാനും പുറപ്പെട്ടു ;
അക്കടല് ചാടിക്കടന്നു തെരിക്കെന്ന -
രക്കന്റെ ലങ്കാപുരത്തെയും പ്റാപിച്ചു
മയ്ക്കണ്ണിമാറ്മണിയാളെയും കണ്ടു ഞാന്
തൃക്കാഴ്ചവച്ചിതു രാമാംഗുലീയകം
ചൊല്ക്കൊണ്ട രാമദേവന്റെ കൃപ കൊണ്ടി -
തൊക്കെയും സാധിച്ചു ഞാനും വൃകോദര !
മേടിച്ചു ചൂഡാമണി ഒടിച്ചു കല്പകവൃക്ഷം
മുടിച്ചു കാനനമെല്ലാം ചൊടിച്ചു രാക്ഷസന്മാറ്ക്കി -
ട്ടടിച്ചു മേഘനാദന് താന് പിടിച്ചു മല്ക്കരം കെട്ടി -
പ്പിടിച്ചു രാവണന് മുന്പില് ഗമിച്ചു രാക്ഷസന് കണ്ടു
ചിരിച്ചു നമ്മുടെ വാലും കരിച്ചു വൈരികളും വ -
ന്നടുത്തു ഞാനുമപ്പോള് വാലെടുത്തു മാളികയ്ക്കു തീ -
കൊടുത്തു സംഭ്റമമൊന്നു കടുത്തു സംപ്റഹാരത്തി -
ന്നടുത്തുവന്നവറ്ക്കുള്ളം കടുത്തു ദുഷ്ടരെ നാണം -
കെടുത്തു ലങ്കയും ചുട്ടുകരിച്ചു ഭസ്മമാക്കിക്കൊ -
ണ്ടമറ്ത്ത്യവൈരിവൃന്ദത്തെയമറ്ത്തിവച്ചു ഞാന് പോന്നു
സമസ്തമങ്ങറിയിച്ചു പോരിനായി പുറപ്പെട്ടു
പാരാതെ കപിശ്റേഷ്ഠന്മാരോടുമൊരുമിച്ചു
വീരപുംഗവന് രാമന് വാരിധിതടേ ചെന്നു
ഭൂരിസേനയും താനും പാരാതെ പടവീടുമാദരാലുറപ്പിച്ചു ;
അന്നേരം വിഭീഷണന് ചെന്നു രാമനെക്കണ്ടു
വന്ദിച്ചു കപികളോടൊന്നിച്ചു വസിപ്പിച്ചു
ഏതുമേ മടിയാതെ സേതുബന്ധനം ചെയ്തു
യാതുക്കള്ക്കൊരു ധൂമകേതുവായതും പിന്നെ
സാധുക്കള്ക്കൊരു മുക്തിഹേതുവായതും രാമ -
സേതുവെന്നതിനിപ്പോളേതും സംശയമില്ല ;
ലംഘിച്ചു സമുദ്റത്തെ ലങ്കയിലകം പുക്കു
ശങ്കിച്ചു വരുന്നോരു ലങ്കാവാസികളെല്ലാം
രൂക്ഷത പെരുകുന്ന രാക്ഷസഭടന്മാരും
തെല്ലും താമസിയാതെ വില്ലും കുന്തവും വാളും
കല്ലും വൃക്ഷവും കൂറ്ത്ത പല്ലുമെന്നിവകൊണ്ട്
തല്ലും തങ്ങളിലോരോ മല്ലും തള്ളലും വെട്ടും
കൊല്ലുന്നുണ്ടു ഞാനെന്നു ചൊല്ലും ശണ്ഠയുമേറ്റം
p833
കുത്തുകൊണ്ടോരോകൂട്ടം ചത്തു ഘോരമായുള്ള
യുദ്ധമിങ്ങനെ കൂട്ടി വൃദ്ധന്മാരതില് ചിലറ്
ഉത്തമരതില് ചിലരൂറ്ദ്ധ്വമായതു നേരം
ധ്റൂമ്റാക്ഷന് മകരാക്ഷന് യൂപാക്ഷന് പൃഥുകായന്
താമ്റാക്ഷന് വിരൂപാക്ഷന് ശോണിതാക്ഷനും പിന്നെ
കുംഭന് നികുംഭനകമ്പനെന്നുള്ളൊരു
വന്പടമുമ്പാം നിലിമ്പാരിവൃന്ദവും
കുംഭനാദന് മേഘനാദനുമെന്നുള്ള
കുംഭീന്ദ്റ വിക്റമന്മാരായ വൈരികള്
സംപ്റഹാരാന്തേ മദിച്ചു ദിവം പുക്കു
സംഭ്റമത്തോടെ പുറപ്പെട്ടു രാവണന്
രാവണകണ്ഠങ്ങള് പത്തും കണകൊണ്ടു
രാഘവന് കണ്ടിച്ചു കണ്ടിച്ചു പിന്നെയും
കുണ്ഠതയെന്നിയേ വന്നടുക്കും ദശ -
കണ്ഠനെ ബ്റഹ്മാസ്ത്റമാകുന്ന സായകം
കൊണ്ടു വധിച്ചു പതിപ്പിച്ചു ഭൂമിയില് ;
കണ്ടു സ്തുതിച്ചു വണങ്ങി സുരന്മാരും
അണ്ടറ്കോന് താനും സുരസ്ത്റീകളും വന്നു
വേണ്ടുംവിധം പ്റശസ്തം പ്റശംസിച്ചിതു
ഇങ്ങനെ സാധിച്ചു സഖ്യങ്ങളൊക്കെയും
തിങ്ങിന മോദേന രാമഭദ്റസ്വാമി
ലങ്കാധിരാജന് വിഭീഷണന് താനെന്നു
പങ്കേരുഹാക്ഷനും കല്പിച്ചു , സീതയെ
വഹ്നിപ്റവേശന ശുദ്ധയാക്കിക്കൊണ്ടു
ധന്യമാം പുഷ്പകമേറിപ്പുറപ്പെട്ടു
തന്നുടെ സാകേതമന്ദിരം പ്റാപിച്ചു
പട്ടാഭിഷേകവും സാധിച്ചു മന്നിടം
തുഷ്ടിയില് രക്ഷിച്ചു വാഴുന്ന കാലത്തു
ലോകാപവാദേന സീതയെക്കാനനേ
ശോകേന സന്ത്യജ്യ ലോകാധിനായകന്
വിശ്വമെല്ലാം വെളുപ്പിച്ചു കീറ്ത്ത്യാ പരം
വിശ്വവീരന് മമ സ്വാമി രഘൂത്തമന്
അശ്വമേധമഖം ചെയ്യും ദശാന്തരേ ;
വൈദേഹി പെറ്റുതേ രണ്ടു ശിശുക്കളെ
സാദരമന്നു തദ്ബാലരോടൊന്നിച്ചു
വാല്മീകിമാമുനിശ്റേഷ്ഠനും വന്നുടന്
രാമായണകഥ കേള്പ്പിച്ചു മാമുനി ,
ഗീരിനാല് രാമനെ വന്ദിച്ചനന്തരം
p834
വണ്ടാറ്കുഴല് മണി വൈദേഹി വഹ്നിയില്
രണ്ടാമതും പ്റവേശിപ്പാന് നിയോഗിച്ചു ;
കൊണ്ടാടിയീലവള് , ഭൂമി പിളറ്ന്നാശു
തണ്ടാരില് മാതുതാന് പാലാഴി പുക്കിതു ;
അന്തകന് താനതുനേരമയോദ്ധ്യയില്
അന്തണവേഷം ധരിച്ചു വന്നാദരാല്
മന്ത്രിച്ചു പോയതു നേരത്തു സൌമിത്രി
യന്ത്രിച്ചു മണ്ടി വൈകുണ്ഠം പ്രവേശിച്ചു ;
വെക്കം ഭരതനും ശത്രുഘ്നനും ശംഖ -
ചക്രങ്ങളായിച്ചമഞ്ഞോരനന്തരം
നമ്മോടു യാത്രയും ചൊല്ലി രഘൂത്തമന്
നിറ്മ്മായ വിഷ്ണുസ്വരൂപം ധരിച്ചുടന്
പാലാഴിപുക്കു ഫണീന്ദ്രതല്പേ മുദാ
ത്രൈലോക്യനാഥന് വസിപ്പൂ വൃകോദര !
ഞാനും വിഭീഷണന് ജാംബവാന് താനുമീ
മൂന്നുപേരിങ്ങനെ ശേഷിച്ചു ഭൂമിയില് ;
മറ്റുള്ള വാനരന്മാരുമയോദ്ധ്യയില്
പെറ്റു വളറ്ന്നൊരു നാനാജനങ്ങളും
തെറ്റെന്നു ദേഹം വെടിഞ്ഞു ദേവാലയം
പറ്റി സുഖിച്ചു വസിക്കുന്നു സാദരം .
ഇക്കഥാവറ്ണ്ണനം ചെയ്യും ജനങ്ങള്ക്കു
ദു:ഖങ്ങളെല്ലാമകന്നുപോമത്രയ -
ല്ലുള്ക്കാമ്പിലും ജ്ഞാനമുണ്ടാം വൃകോദര !
നീക്കമില്ലേതുമേ മാതൃഗറ്ഭേ ചെന്നു
പുക്കും പിറന്നും വളറ്ന്നും മരിക്കുമീ -
ദുഷ്ക്കറ്മ്മയോഗവും വേറ്പെടും സംസാര -
മാര്ഗങ്ങളും വിടുമാനന്ദസുന്ദര -
സ്വര്ഗം ഗമിക്കും , രഘുപ്രവീരന് തന്റെ
സത്ക്കഥാസംവാദമുള്ളവണ്ണം തന്നെ
കേള്ക്കുന്നവറ്ക്കു , ധരിക്ക വൃകോദര !
പൊയ്ക്കൊള്ക നീയിനി ഭീമസേന ! ഭവാന്
മയ് ക്കണ്ണിയാളുടെ മോദം വരുത്തുക
ചൊല്ക്കൊണ്ട കല്യാണസൌഗന്ധികങ്ങളെ
കൈക്കലാക്കിക്കൊണ്ടു പോകെടോ പാണ്ഡവ !
അക്കുസുമങ്ങളും വിത്തേശരാജന്റെ
പുഷ്കരണിതന്നില് നില്ക്കുന്നു നീ ചെന്നു
തക്കത്തിലൊക്കെ ഹരിക്കുന്ന നേരത്തു
വക്കാണമേശുവാന് വന്നടുക്കും ചില
p835
മൂറ്ഖരായുള്ളൊരു കാവല്ക്കാരരക്കര -
ക്കറ്ക്കശന് ക്രോധവശന് മഹാ കണ്ടകന്
വെക്കമടുത്തു തടുക്കുന്ന നേരത്തു
മുഷ്ക്കരമായ ഗദകൊണ്ടു താഡിച്ചു
ശീഘ്രമങ്ങോടിച്ചുകൊള്ക വൃകോദര !
വ്യാഘ്രം വരുമ്പോള് കുറുനരിക്കൂട്ടങ്ങ -
ളൊക്കവേ പേടിച്ചു മണ്ടുന്നതു പോലെ
വിക്രമമുള്ള നീ കാര്യം ലഭിക്കെടോ ; "
ഇത്ഥം പറഞ്ഞു മറഞ്ഞു ഹനുമാനു -
മെത്രയും മോദിച്ചു കുന്തീകുമാരനും
തത്ര നിന്നാശു ഗമിച്ചു ദിവ്യസ്ഥലേ
വിത്തേശവാപിയില് ചെന്നിറങ്ങീടിനാന് .
കല്ലോലജാലം കളിക്കുന്ന കണ്ടു ,
കമലമണിനിറമുടയ കമലമതു കണ്ടു ,
കല്യാണിമാരും കുളിക്കുന്ന കണ്ടു ,
പൊലിമയൊടു ചടുലജല വടിവുമതു കണ്ടു ,
അന്നങ്ങളങ്ങു പറക്കുന്ന കണ്ടു,
അനവരതമവരുടയ നടനമതു കണ്ടു ,
ചക്രവാകങ്ങടെ വിക്രമം കണ്ടു .
ചടുലമലറ്മിഴികളുടെ കളിവിരുതു കണ്ടു ,
മത്സ്യങ്ങളോടി നടക്കുന്ന കണ്ടു ,
മണിമയിലുമണികുസുമ നിരകളതു കണ്ടു ,
മത്തഭൃംഗോദ്യല് പ്രയാണങ്ങള് കണ്ടു ,
മലറ് മധുരതരുനിരകളഥ സപദി കണ്ടു ,
സല്സംഗശൃംഗാരഭാവങ്ങള് കണ്ടു ,
സരസതരസരസിരുഹ നികരമതു കണ്ടു ,
ചക്രവാകങ്ങടെ ചാപലം കണ്ടു,
ചടുലതരുണികളുടയ സരസരതി കണ്ടു ;
നക്രങ്ങള് കേറിക്കിടക്കുന്ന കണ്ടു,
നടുവിലതിചടുല മതിവടിവുമഥ കണ്ടു ,
വക്രങ്ങളായുള്ള തീരങ്ങള് കണ്ടു ,
വലിയ ജലതിരനിരകള് വിരവിനൊടു കണ്ടു ,
ഗന്ധദ്വിപം വന്നിറങ്ങുന്ന കണ്ടു ,
ഗളഗളിത വരരണിതകളപൊലിമ കണ്ടു ,
ഗന്ധറ് വിമാറ് വന്നു നീന്തുന്ന കണ്ടു ,
ഗഗനചരകുലമഖിലമുപരി ബത കണ്ടു ,
കല്ഹാരപുഷ്പം നിരന്നങ്ങു കണ്ടു ,
പുളിനഭുവി നളിനികടെ തെളിവുമഥ കണ്ടു ,
p836
ഐരാവതം വന്നിറങ്ങുന്ന കണ്ടു
അവനുടയ വിഹരണവുമിഹ സപദി കണ്ടു
മാരാരികൂറ്റന് മദിക്കുന്ന കണ്ടു ,
മദനനുടെ കൊടിയുടയ മകരമതു കണ്ടു ,
ആദിദേവന്റെ തുരഗങ്ങള് കണ്ടു
അരികിലുടനവരുടയ നടനമതു കണ്ടു ,
ഇങ്ങനെ സൌഗന്ധികപ്പൊയ്ക കണ്ടു ,
ഇരുപുറവുമഥ രജനിചരവസതി കണ്ടു ,
ഇംഗിതം ചേരുന്ന പുഷ്പങ്ങള് കണ്ടു ,
ഇതു സകലമിഹ സുലഭമിതി മനസി കണ്ടു
ചാടി മെല്ലവേ പുഷ്പവാടിയില് ഭീമസേനന്
മോടിയില് മുടിതന്നില് ചൂടി നല്ലൊരു പുഷ്പം
പേടിപൂണ്ടു നക്റങ്ങളോടി ദൂരവേ മാറി
താടിമീശയും മേനി മൂടി രോമവുംകൊണ്ടു ,
പാടി വാരിജം തന്നിലാടീടുമരയന്നം
വാടീടാത്ത പുഷ്പങ്ങള് തേടീടും ചക്റവാകം
കോടിസാരസങ്ങളില് കൂടിയെത്റയുമുള്ളില്
പേടികാരണം തദാ സാരസങ്ങളില് നിന്നു
സാരസങ്ങളുമെല്ലാം ദൂരത്തു പറന്നങ്ങു
തീരത്തു വസിക്കുന്നു ;
സാരസ്യമുടയോരു വീരന് ഭീമസേനന് താന്
ചാരുത്വമിയലും കല്ഹാരത്തെക്കരം കൊണ്ടു
കണ്ടിച്ചു മുതലയെ മണ്ടിച്ചു വരുന്നതും
കണ്ടപ്പോളരക്കരും ശുണ്ഠിച്ചു പുറപ്പെട്ടു ,
ശണ്ഠക്കായൊരുമ്പെട്ടു കുണ്ഠന് മാറ് പലറ് കൂടി
ച്ചെണ്ടക്കാറ്ക്കഭിമാനംകൊണ്ടാപത്തിടകൂടി :
" കല്ഹാരപുഷ്പങ്ങള് കട്ടുപറിക്കുന്ന
കള്ളാ നിനക്കടി കിട്ടുമെന്നിങ്ങനെ
കൊള്ളാമഹംഭാവമെന്തെടാ കശ്മലാ !
വെള്ളത്തില് നിന്നങ്ങു കേറി നിന്നീടുക;
കല്യാണസൌഗന്ധികം വന്നു മോഷ്ടിച്ചു
മെല്ലെത്തിരിച്ചങ്ങു കൊണ്ടുപോവാന് നിന -
ക്കില്ലെടാ സാമറ്ത്ഥ്യമല്ലോ മഹാജള !
നില്ലെടാ നിന്റെ വിനാശം വരും ദൃഢം
ഞങ്ങടെ തമ്പുരാനായ ധനേശ്വരന്
ഞങ്ങളെക്കാവല്ക്കു കല്പിച്ചിരിക്കുന്നു ;
എങ്ങാനുമീവക പുഷ്പം ലഭിക്കുമോ ?
ചങ്ങാതി മോഹിച്ചതെല്ലാം വൃഥാഫലം
p837
കല്പവൃക്ഷങ്ങടെ പുഷ്പങ്ങളെക്കാളു -
മത്ഭുതമാകുന്ന കല്ഹാരപുഷ്പങ്ങള്
കെല്പൊടു കൊണ്ടുവന്നുണ്ടാക്കി തമ്പുരാന്
എപ്പോഴുമങ്ങിതല്ലാതില്ല ചിന്തിതം ;
ഒമ്പതുകൂട്ടം നിധി വച്ചിരിക്കുന്ന
തമ്പുരാനിപ്പോളതിലും വിശേഷിച്ചു
പൊന് പൂവിലേറെയുണ്ടെന്നു ധരിക്ക നീ
വമ്പു തുടറ്ന്നാല് കണക്കല്ല പൂരുഷ !
തമ്പുരാനിപ്പോളുടുപ്പാന് കൊടുക്കുന്ന
പെമ്പിറന്നോറ് പത്തുനൂറില് കുറവില്ല ,
പൊന് പൂവു ചൂടാനവറ്ക്കു കൊടുക്കണ -
മമ്പതുമമ്പതും നിത്യം ചെലവുണ്ട് .
അമ്മമാറ്ക്കൊക്കെയും വെവ്വേറെ വെവ്വേറെ
ചെമ്മേ പകുത്തു കൊടുക്കുന്ന ഞങ്ങള്ക്കു
തിന്മാന് പുകയില വെറ്റില പാക്കെന്ന -
തമ്മമാറ് തന്നു പുലറ്ത്തുന്നതെന്നറി ;
കുറ്റം വരുത്തിപ്പുറത്തിറക്കീടുവാന്
മറ്റുള്ള മന്ത്റികള് നോക്കുന്നതു കൊണ്ടു
ചെറ്റും ഫലിക്കയില്ലമ്മമാറ് ഞങ്ങള്ക്കു
കൊറ്റിനും തേപ്പാനുമെല്ലാം തരുമല്ലോ .
മോഷണം തെല്ലുണ്ടിവറ്ക്കെന്നു ഞങ്ങടെ
ദൂഷണക്കാറ് ചെന്നു മൂപ്പിലെ കേള്പ്പിച്ചാല്
ഏഷണിക്കാരും പലരുണ്ടവരുടെ
ഭീഷണികൊണ്ടു ഭയമില്ല ഞങ്ങള്ക്ക് ;
പെണ്പിറന്നോറ് ചെന്നുണറ്ത്തിച്ചതൊന്നുമി -
ത്തമ്പുരാന് കേള്ക്കാതിരിക്കില്ല നിശ്ചയം
പൊന് പൂവു കാക്കുന്ന ഞങ്ങളെ വച്ചേച്ചു
പെണ്പിറന്നോറ്ക്കന്യ സംസാരമില്ലെടോ :
കാരിയക്കാരുണ്ടു മേനോക്കിയച്ചനു -
ണ്ടാരിയപ്പട്ടരച്ചന്മാറ് പലരുണ്ട്
കോയിമ്മമാരുണ്ടടുക്കളക്കാരുണ്ട്
നായന്മാരായുള്ളകമ്പടിക്കാരുണ്ട്
ലന്തക്കുഴല്ക്കാറ് പതിനെട്ടു പുള്ളിയു -
ണ്ടന്തമില്ലിപ്പോളളകാപുരിതന്നി -
ലന്തണന്മാരും പ്റഭുക്കളും ഭൃത്യരും
ചന്തമേറീടും പണിക്കരച്ചന്മാരും
എന്തിനനേകം പറഞ്ഞിട്ടു കാരിയം
ചിന്തിച്ചു കണ്ടാലിതിന്നൊത്ത രാജ്യമി -
p838
ന്നന്തികം തന്നിലും ദൂരത്തുമില്ലെന്നു
സന്തതം ചൊല്ലുന്നു സറ്വ്വജനങ്ങളും ;
ഈവണ്ണമുള്ള കുബേരന്റെ നാട്ടിനു
നീ വന്നു കേറിക്കവറ്ന്നുതുടങ്ങിയാ -
ലീവന്ന ഞങ്ങളിലേകനുള്ളന്നു നീ
ഭാവിച്ചതൊന്നും നടക്കില്ലയേതുമേ .
ഇക്കണ്ട ഞങ്ങള്െക്കജമാനനേകനു -
ണ്ടുള്ക്കാമ്പിലായാള്ക്കു തെല്ലും ഭയമില്ല ,
ചൊല്ക്കൊണ്ട രാക്ഷസന് ക്റോധവശനെന്നു
ദിക്കുകളൊക്കെ ജയിച്ചൊരു പൂരുഷന് ;
ക്റോധവശനെന്നു പേരു കേട്ടാല്തന്നെ
ബോധംവരും നിനക്കായാടെ വിക്റമം ,
വമ്പനാമങ്ങോറ് കയറ്ത്തുവരുന്നതിന്
മുമ്പേ തെരിക്കനെപ്പൊയ്ക്കൊള്ക നീ ശഠ !
പൊന് പൂപറിക്കുന്ന നിന്നെപ്പിടിപെട്ടു
ചെമ്പുകിടാരത്തിലിട്ടു വറുക്കാതേ
തമ്പുരാന് തൃക്കാലിണയാണ ഭോഷ്ക്കല്ല
ഡംഭു കാട്ടാതെ നടക്ക നീ ദുറ്മ്മതേ !
ശംഭുസഖന്റെ സരസ്സിലെ പുഷ്പം ത -
രിമ്പുപോലും കൊണ്ടുപോവാന് കഴിവരാ . "
ഇത്തരം ഘോഷിച്ചു ചെന്നടുത്തീടുന്ന
നക്തഞ്ചരന്മാരെയൊക്കെ ഗദകൊണ്ടു
താഡിച്ചു താഡിച്ചു മണ്ടിച്ചു മണ്ടിച്ചു
താമസിയാതെ കയറ്ത്തു വൃകോദരന് ;
തല്ലു കൊണ്ടീടിന കിങ്കരന്മാരുടെ
കണ്ണു പോയി ചിലറ് കാലുപോയി ചിലറ്
എല്ലൊടിഞ്ഞു ചിലറ് പല്ലുപോയെന്നല്ല
വല്ലാതെ ദേഹം വളഞ്ഞുപോയി ചിലറ്
ഒക്കവേ ചെന്നങ്ങു ക്റോധവശന് തന്റെ
കാല്ക്കല് പതിച്ചു പറഞ്ഞുതുടങ്ങിനാറ് :
" വക്കാണമേറുന്ന പൊണ്ണത്തടിയനാം
ധിക്കാരി മാനുഷന് പോന്നുവന്നിങ്ങനെ
ചൊല്ക്കൊണ്ട കല്യാണസൌഗന്ധികക്കൂട്ട -
മൊക്കെപ്പറിച്ചു കരസ്ഥമാക്കിക്കൊണ്ടു
നില്ക്കുന്ന നേരത്തു ഞങ്ങള് വിരോധിച്ചു
മുഷ്ക്കുള്ളവനിഹ തെല്ലും ഭയമില്ല ;
എന്നല്ല ഞങ്ങളെത്തല്ലിയോടിച്ചവന്
പിന്നെയും പുഷ്പം പറിക്കുന്നു കശ്മലന്
p839
ദണ്ഡുമെടുത്തങ്ങുയറ്ത്തിപ്പിടിച്ചുടന്
കണ്ണും ചുവത്തിക്കയറ്ത്തു വരുന്നൊരു
കാലനെപ്പോലെ കരുത്തുള്ളവന് തന്നെ
കാലനും കൂടെത്തടുപ്പാന് വശമല്ല ;
കാവല്ക്കു കല്പിച്ച കിങ്കരന്മാറ് ഞങ്ങള്
ധാവനം ചെയ്തുപോയെന്നതേ തന്നല്ല
മൂക്കു മുറിഞ്ഞിതു മുഞ്ഞി ചതഞ്ഞിതു
കാല്ക്കു മുടക്കം ചിലറ്ക്കു വന്നൂ പിന്നെ ,
നാക്കു മുറിഞ്ഞുപോയ് വാക്കു പുറപ്പെടാ
ചാക്കു മാത്റംപുനരാറ്ക്കും ലഭിച്ചീല ,
നോക്കുന്ന ദിക്കിലപ്പൊണ്ണന് ഗദയുമായ്
പാറ്ക്കുന്നു കൊല് വാന് വരുന്നെന്നു തോന്നുന്നു ;
രാക്ഷസാധീശ്വര രാജരാജന് തന്റെ
രൂക്ഷനായുള്ളൊരു ഭൃത്യന് മഹാബലന്
കാല് ക്ഷണം വൈകാതെ ചെന്നപ്പുരുഷനെ
കാലനൂറ്ക്കാക്കുവാനെന്തേ മടിക്കുന്നു ? "
എന്നുള്ള കിങ്കരന്മാരുടെ വാക്കു കേ -
ട്ടൊന്നു കയറ്ത്തു പുറപ്പെട്ടു തല്ക്ഷണം
വാളും പരിചയും കൈയിലാക്കിക്കൊണ്ടു
ചീളെന്നു ചെന്നു തടഞ്ഞു നിശാചരന് ;
"നില്ലെടാ മൂഢ ! നിനക്കിന്നു നമ്മുടെ
കല്ഹാരപുഷ്പം കവറ്ന്നതു കാരണം
വല്ലാത്തഹംഭാവമെല്ലാം ശമിപ്പതി -
നുള്ളൊരു സംഗതി വന്നുകൂടി ജള !
വിക്റമിയാകുന്ന ക്റോധവശന് പണ്ടു
ശക്റനെച്ചെന്നു ജയിച്ചു പലകുറി
ദിക്കുംഭികുംഭങ്ങള് തല്ലിത്തകറ്ത്തൊരു
ദിക്കുകള് പത്തും ജയിച്ചു വിളങ്ങുന്ന
നക്തഞ്ചരേന്ദ്രനെപ്പേടികൂടാതെ നീ
മത്തനായ് വന്നിങ്ങധികസൌഗന്ധികം
കട്ടുകൊണ്ടോടുവാന് ഭാവിക്കയാലിന്നു
വെട്ടുകൊണ്ടന്തകന് വീടു പുക്കീടുമേ .
അഷ്ടലോകാധിപന് മാരില് വച്ചെത്റയും
ശ്റേഷ്ഠനാം വിത്തേശനാഥന്റെ പുഷ്പങ്ങള്
കിട്ടുമോ മൂഢ ! നിനക്കെടാ ദുറ്മ്മതേ !
കിട്ടും തലക്കിട്ടു വെട്ടുമെന്നോറ്ക്ക നീ ;
മറ്റുള്ള ദിക്കില് നടന്നു ഫലിപ്പിച്ചു
മറ്റുള്ള വിദ്യകളെല്ലാം പ്റയോഗിച്ചു
തെറ്റെന്നു കിട്ടും വിരുതു കെട്ടിക്കൊണ്ടു
മുറ്റും നടക്കുന്ന കൂട്ടങ്ങളൊക്കെയും
ഇദ്ദിക്കില് വന്നു മടങ്ങാതെയാരുമി -
ല്ലിത്റനാളും കണ്ടുപോരുന്നതിങ്ങനെ ;
ഇന്നു വിരുതഴിപ്പിക്കുന്നതുണ്ടു ഞാന്
എന്നോടെതിറ്പ്പാന് മതിയാകയില്ല നീ
പെട്ടെന്നു നിന്നെ ജയിച്ചീല ഞാനാകി -
ലിട്ടതല്ലെന്റെ പേരച്ഛനാണ നിന്റെ
മസ്തകം വെട്ടിപ്പിളറ്ക്കുന്നതുണ്ടു ഞാന്
ഹന്ത സന്നാഹപ്റതിജ്ഞ ചെയ്യുന്നു ഞാന്
മണ്കുടം മങ്ങലി ചട്ടി കലങ്ങളും
മണ്കൊണ്ടു കൊട്ടിയുണ്ടാക്കും കുശവന് താന്
പങ്കജസംഭവബ്റഹ്മാവു താനെന്നു
സങ്കല്പമുള്ളോറ് മുഴക്കുന്നു സാമ്പ്റതം ;
സൃഷ്ടിക്കു ചേറ്ന്നുള്ളതിന്നു വിരിഞ്ചനു
പുഷ്ടിക്കു ചേരും പ്റവൃത്തിയെന്നിങ്ങനെ
അഷ്ടിക്കുവേണ്ടിക്കലം കൊട്ടിവില്ക്കുന്ന
ചേട്ടക്കഹംഭാവമെയ്യോ ! ശിവ ! ശിവ !
എന്നതുപോലെ ജനങ്ങളെല്ലാം സമ -
മെന്നു നിനക്കുള്ളിലുണ്ടാമഹംഭാവം
ഇക്കാലമായതു പൊക്കം പിടിപ്പിപ്പ -
നീക്കണ്ടരാത്റിഞ്ചരേന്ദ്റന് മഹാബലന്
അറ്ക്കനെക്കണ്ടൊരു മിന്നാമിനുങ്ങുപോ -
ലക്കണക്കായ് വരും നിന്റെ പരാക്റമം .
അളകാമന്ദിരം തന്നിലിളകാതെയിരിക്കുന്ന
ഇളിബിളിസുതന് തന്റെ കളികുളികുളംതന്നില്
കിളിറ്ത്തുണ്ടായൊരു പുഷ്പമൊളിച്ചുകൊണ്ടുപോവാനായ്
പുളച്ചുവന്നൊരു നിന്റെ തിളപ്പു പൊങ്ങി വിങ്ങുന്നു
വെളിച്ചണ്ണക്കിടാരത്തില് വലിച്ചിട്ടു വറുക്കാതെ
നിലച്ചീടില്ലെനിക്കുള്ളില് ജ്വലിച്ചീടുന്നൊരു കോപം
കുലച്ചു വില്ലതു നന്നായ് തൊടുത്തു ബാണമെയ്യുമ്പോള്
മലച്ചുവീണു നീയങ്ങു മരിച്ചുപോമതല്ലെങ്കില്
പിടിപ്പിന് മുഷ്ടികള്കൊണ്ടു കൊടുപ്പിന് നിങ്ങളങ്ങോട്ടു
നടപ്പിന് മന്ദനെക്കെട്ടിയെടുപ്പിന് മന്ദിരേ ചെന്നു
കടപ്പിന് ചോരനെക്കൊന്നു മുടിപ്പിന് മന്നനോടിത്ഥം
വചിച്ചു കാഴ്ചയായ് വച്ചു വണങ്ങിപ്പോരുവിന് നിങ്ങള് ."
p841
ഇത്തരം ദുറ് വാക്കുരക്കുന്ന ദുഷ്ടരോ -
ടുത്തരം സത്വരം ചൊന്നാന് വൃകോദരന് :
" മത്തരാം നിങ്ങടെ വംശം മുടിച്ചു ഞാ -
നുത്തരാശാവരനായ കുബേരന്റെ
പത്തനം കുത്തിക്കുഴിച്ചങ്ങതില്പ്പെട്ട
വിത്തങ്ങളെല്ലാം കരസ്ഥമാക്കീടുവന്
പത്തിലൊന്നു കുറവുള്ള നിക്ഷേപങ്ങ
ളൊത്തവണ്ണം ചെന്നു വേഗേന ഭൂതലം
കുത്തിക്കുഴിച്ചങ്ങെടുത്തു ഞാനാശു പോ -
യെത്തുന്നതുണ്ടു മല് പത്തനേ സത്വരം ;
പോടാ ! കരാള ! നിശാചര ! നീ ശഠ !
മൂഢ ! രണത്തിനു വാടാ തൃണസമ !
കൂടപ്റയോഗം തുടങ്ങുന്ന നേരത്തു
നാടും തകറ്ത്തുടനോടും ജള ! നിന്റെ -
നാടു വെടിഞ്ഞങ്ങു പാടുപെടും കാല -
നോടുള്ള സംഗമം കൂടാതെ പോകയില് ;
തന്നെത്താനറിയാതെ തന്നെക്കാള് ബലമുള്ള
ധന്യന് മാരോടു ചെന്നു സന്നാഹം തുടറ്ന്നെന്നാല്
പിന്നെത്താനറിയാറാമെന്നു നീ ധരിച്ചാലും
മന്നിലും സുരലോകം തന്നിലും പുകഴ്ന്നൊരു
മന്നവന് വൃകോദരന് ഞാനെന്നു ധരിച്ചാലും
ഇന്നുള്ള വിരുതന്മാരൊന്നും നമ്മുടെ നേരെ
നിന്നു സംഗരം ചെയ്കയില്ല ശങ്കയില്ലേതും
അയ്യോ ! രാക്ഷസാധമ ! നീയോ നമ്മോടു യുദ്ധം -
ചെയ്യാമെന്നൊരു ബാണമെയ്യാനായ് പുറപ്പെട്ടു ;
അയ്യോ ! ഭോഷരേ ! നിങ്ങളയ്യായിരവും കോടി
ലക്ഷവും സ്വരൂപിച്ചിട്ടെക്ഷന്മാറ്ക്കരചന്റെ
പക്ഷമായ് പുറപ്പെട്ടു തല്ക്ഷണം വരുന്നാകി -
ലിക്ഷണമടിച്ചു ഞാന് തല്ക്ഷണം മുടിച്ചീടും ,
പക്ഷികള്ക്കൊരുപോലെ ഭക്ഷിപ്പാന് വകയാക്കും ; "
ഇത്ഥം പറഞ്ഞു ഗദകൊണ്ടു വേഗേന
യുദ്ധം തുടങ്ങി മടങ്ങാതെ പാണ്ഡവന്
നക്തഞ്ചരന്മാരുമത്യന്തകോപേന
യുക്തമായ് ഘോരപ്റയോഗം തുടങ്ങിനാറ് ;
രൂക്ഷമാംവണ്ണം കയറ്ത്തു വരുന്നൊരു
യക്ഷലക്ഷത്തെയും തല്ക്ഷണം മാരുതി
p842
ക്ഷിപ്റം ഗദ കൊണ്ടു താഡിച്ചു മണ്ടിച്ചു
പുഷ്പങ്ങളെല്ലാമറുത്തു സ്വരൂപിച്ചു
കെട്ടിത്തലയിലെടുത്തു പുറപ്പെട്ടു
പെട്ടെന്നു ചെന്നു കപീന്ദ്റനെ വന്ദിച്ചു ;
ഗന്ധവാഹാത്മജന് മോദേന സാദരം
ഗന്ധമാദനാരണ്യേന പോയ് ചെന്നുടന്
തത്റ വടിവൊടു വായുസുതന് ധറ്മ്മ -
പുത്റരേയും ഭാര്യ തന്നെയും കണ്ടുടന്
സന്തുഷ്ടനായ് നിന്നു വന്ദിച്ചു ജ്യേഷ്ഠനെ ;
ചന്തമേറും നല്ല പുഷ്പങ്ങളൊക്കവേ
ദ്റൌപദി തന്നുടെ കൈയ്യില് കൊടുത്തിതു
ഭൂപതിനന്ദനന് ഭൂപന് മഹാരഥന്.
ഇങ്ങനെ കല്യാണസൌഗന്ധികാറ്പ്പണം
മംഗളം! ചാരുകല്യാണം! ശുഭം! ശുഭം!
കല്യാണസൌഗന്ധികം ശീതങ്കന് തുള്ളല് സമാപ്തം
-----------------------
ശ്രീ ഭഗവദ് ഗീത
1487
1597
2006-07-19T17:04:14Z
Sachunda
38
[[ഗീത - അര്‍ജ്ജുനവിഷാദയോഗം | അദ്ധ്യായം ഒന്ന് : അര്‍ജ്ജുനവിഷാദയോഗം]]
[[ഗീത - സാംഖ്യയോഗം | അദ്ധ്യായം രണ്‍ട് : സാംഖ്യയോഗം]]
[[ഗീത - കര്‍മ്മയോഗം | അദ്ധ്യായം മൂന്ന്: കര്‍മ്മയോഗം]]
[[ഗീത - ജ്ഞാനകര്‍മ്മസന്യാസയോഗം | അദ്ധ്യായം നാല്: ജ്ഞാനകര്‍മ്മസന്യാസയോഗം]]
[[ഗീത - കര്‍മ്മസന്യാസയോഗം | അദ്ധ്യായം അഞ്ച്: കര്‍മ്മസന്യാസയോഗം]]
[[ഗീത - ആത്മസംയമയോഗം | അദ്ധ്യായം ആറ്: ആത്മസംയമയോഗം]]
[[ഗീത - ജ്ഞാനവിജ്ഞാനയോഗം | അദ്ധ്യായം ഏഴ്: ജ്ഞാനവിജ്ഞാനയോഗം]]
[[ഗീത - അക്ഷരബ്രഹ്മയോഗം | അദ്ധ്യായം എട്ട്: അക്ഷരബ്രഹ്മയോഗം]]
[[ഗീത - രാജവിദ്യാരാജഗുഹ്യയോഗം | അദ്ധ്യായം ഒന്‍പത്: രാജവിദ്യാരാജഗുഹ്യയോഗം]]
[[ഗീത - വിഭൂതിയോഗം | അദ്ധ്യായം പത്ത്: വിഭൂതിയോഗം]]
[[ഗീത - വിശ്വരൂപദര്‍ശനയോഗം | അദ്ധ്യായം പതിനൊന്ന്: വിശ്വരൂപദര്‍ശനയോഗം]]
[[ഗീത - ഭക്തിയോഗം | അദ്ധ്യായം പന്ത്രണ്‍ട്: ഭക്തിയോഗം]]
[[ഗീത - ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം | അദ്ധ്യായം പതിമൂന്ന്: ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം]]
[[ഗീത - ഗുണത്രയവിഭാഗയോഗം | അദ്ധ്യായം പതിനാല്: ഗുണത്രയവിഭാഗയോഗം]]
[[ഗീത - പുരുഷോത്തമയോഗം | അദ്ധ്യായം പതിനഞ്ച്: പുരുഷോത്തമയോഗം]]
[[ഗീത - ദൈവാസുരസമ്പദ്വിഭാഗയോഗം | അദ്ധ്യായം പതിനാറ്: ദൈവാസുരസമ്പദ്വിഭാഗയോഗം]]
[[ഗീത - ശ്രദ്ധാത്രയവിഭാഗയോഗം | അദ്ധ്യായം പതിനേഴ്: ശ്രദ്ധാത്രയവിഭാഗയോഗം]]
[[ഗീത - മോക്ഷസന്യാസയോഗം | അദ്ധ്യായം പതിനെട്ട്: മോക്ഷസന്യാസയോഗം]]
ഗീത - അര്‍ജ്ജുനവിഷാദയോഗം
1488
1955
2006-10-28T09:53:54Z
Peringz
3
replaced / with ऽ of sanskrit unicode
[[ശ്രീ ഭഗവദ് ഗീത | ശ്രീ ഭഗവദ് ഗീത സൂചിക]]
ധൃതരാഷ്ട്ര ഉവാച -
:ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
:മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വ്വത സഞ്ജയ 1
സഞ്ജയ ഉവാച -
:ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ
:ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്, 2
:പശ്യൈതാം പാണ്ഡുപുത്രാണാം ആചാര്യ മഹതീം ചമൂം
:വ്യൂഢാം ദ്രുപതപുത്രേണ തവ ശിഷ്യേണ ധീമതാ 3
:അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജുനസമാ യുധി
:യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ 4
:ധൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാന്‍
:പുരുജിത് കുന്തിഭോജശ്ച ശൈബ്യശ്ച നരപുങ്ഗവഃ 5
:യുധാമന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാന്‍
:സൌഭദ്രോ ദ്രൌപദേയാശ്ച സര്‍വ്വ ഏവ മഹാരഥാഃ 6
:അസ്മാകം തു വിശിഷ്ടാ യേ താന്‍ നിബോധ ദ്വിജോത്തമ
:നായകാ മമ സൈന്യസ്യ സംജ്ഞാര്‍ഥം താന്‍ ബ്രവീമി തേ 7
:ഭവാന്‍ ഭീഷ്മശ്ച കര്‍ണ്ണശ്ച കൃപശ്ച സമിതിഞ്ജയഃ
:അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച 8
:അന്യേ ച ബഹവഃ ശൂരാ മദര്‍ത്ഥേ ത്യക്തജീവിതാഃ
:നാനാശസ്ത്രപ്രഹരണാഃ സര്‍വ്വേ യുദ്ധവിശാരദാഃ 9
:അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം
:പര്യാപ്തം ത്വീദമേതാഷാം ബലം ഭീമാഭിരക്ഷിതം 10
:അയനേഷു ച സര്‍വ്വേഷു യഥാഭാഗമവസ്ഥിതാഃ
:ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ്വ ഏവ ഹി 11
:തസ്യ സഞ്ജനയന്‍ ഹര്‍ഷം കുരുവൃദ്ധഃ പിതാമഹഃ
:സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൌ പ്രതാപവാന്‍ 12
:തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ
:സഹസൈവാഭ്യഹന്യന്ത സ ശബ്‌ദസ്തുമുലോഭവത് 13
:തതഃ ശ്വേതൈര്‍ഹയൈര്‍യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ
:മാധവഃ പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൌ പ്രദധ്മതുഃ 14
:പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ
:പൌണ്ഡ്രം ദധ്മൌ മഹാശംഖം ഭീമകര്‍മ്മാ വൃകോദരഃ 15
:അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ഠിരഃ
:നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൌ 16
:കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ
:ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ 17
:ദ്രുപദോ ദ്രൌപദേയാശ്ച സര്‍വ്വശഃ പൃഥിവീപതേ
:സൌഭദ്രശ്ച മഹാബാഹുഃ ശംഖാന്‍ ദധ്മുഃ പൃഥക് പൃഥക് 18
:സ ഘോഷോ ധാര്‍ത്തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത്
:നഭശ്ച പൃഥിവീം ചൈവ തുമുലോവ്യനുനാദയന്‍ 19
:അഥ വ്യവസ്ഥിതാന്‍ ദൃഷ്ട്വാ ധാര്‍ത്തരാഷ്ട്രാന്‍ കപിധ്വജഃ
:പ്രവൃത്തേ ശാസ്ത്രസമ്പാതേ ധനിരുദ്യമ്യ പാണ്ഡവഃ 20
:ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ
അര്‍ജ്ജുന ഉവാച
:സേനയോരുഭയോര്‍മ്മദ്ധ്യേ രഥം സ്ഥാപയ മേऽച്യുത 21
:യാവദേതാന്‍ നിരീക്ഷേऽഹം യോദ്ധുകാമാനവസ്ഥിതാന്‍
:കൈര്‍മ്മയാ സഹ യോദ്ധവ്യമസ്മിന്‍ രണസമുദ്യമേ 22
:യോത്സ്യമാനാനവേക്ഷേऽഹം യ ഏതേऽത്ര സമാഗതാഃ
:ധാര്‍ത്തരാഷ്ട്രസ്യ ദുര്‍ബുദ്ധേര്യുദ്ധേ പ്രിയചികീര്‍ഷവഃ 23
സഞ്ജയ ഉവാച -
:ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത
:സേനയോരുഭയോര്‍മ്മധ്യേ സ്ഥാപയിത്വാ രഥോത്തമം 24
:ഭീഷ്മദ്രോണപ്രമുഖതഃ സര്‍വ്വേഷാം ച മഹീക്ഷിതാം
:ഉവാച പാര്‍ത്ഥ, പശ്യൈതാന്‍ സമവേതാന്‍ കുരുനീതി 25
:തത്രാപശ്യത് സ്ഥിതാന്‍ പാര്‍ത്ഥഃ പിതൃനഥ പിതാമഹാന്‍
:ആചാര്യാന്‍ മാതുലാന്‍ ഭ്രാത്രുന്‍ പുത്രാന്‍ പൌത്രാന്‍ സഖീംസ്തഥാ
:ശ്വശുരാന്‍ സുഹൃദശ്ചൈവ സേനയോരുഭയോരപി 26
:താന്‍ സമീക്‌ഷ്യ സ കൌന്തേയഃ സര്‍വ്വാന്‍ ബന്ധൂന്വസ്ഥിതാന്‍
:കൃപയാ പരയാവിഷ്ടോ വിഷീദന്നിദമബ്രവീത് 27
അര്‍ജ്ജുന ഉവാച
:ദൃഷ്ട്വേമം സ്വജനം കൃഷ്ണ, യുയുത്സും സമുപസ്ഥിതം 28
:സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി
:വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ 29
:ഗാണ്ഡീവം സ്രംസതേ ഹസ്താത് ത്വക് ചൈവ പരിദഹ്യതേ
:ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ 30
:നിമിത്താനി ച പശ്യാമി വിപരീതാനി കേശവ
:ന ച ശ്രേയോऽനുപശ്യാമി ഹത്വാ സ്വജനമാഹവേ 31
:ന്‍ കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച
:കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജ്ജീവിതേന വാ 32
:യേഷാമര്‍ത്ഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച
:ത ഇമേऽവസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച 33
:ആചാര്യാ: പിതരഃ പുത്രാസ്തഥൈവ ച പീതാമഹാ:
:മാതുലാഃ ശ്വശുരാഃ പൌത്രാഃ സ്യാലാഃ സംബന്ധിനസ്തഥാ 34
:ഏതാന്‍ ന ഹന്തുമിച്ഛാമി ഘ്നതോऽപി മധിസൂദന
:അപി ത്രൈലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ 35
:നിഹത്യ ധാര്‍ത്തരാഷ്ട്രാന്‍ ന: കാ പ്രീതി: സ്യാജനാര്‍ദ്ദന
:പാപമേവാശ്രയേദസ്മാന്‍ ഹത്വൈതാനാതതായിനഃ 36
:തസ്മാന്നാര്‍ഹാ വയം ഹന്തും ധാര്‍ത്തരാഷ്ട്രാന്‍ സ്വബാന്ധവാന്‍
:സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ 37
:യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ
:കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം 38
:കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിവര്‍ത്തിതും
:കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിര്‍ജ്ജനാര്‍ദ്ദന 39
:കുലക്ഷയേ പ്രണശ്യന്തി കുലധര്‍മ്മാഃ സനാതനാ:
:ധര്‍മ്മേ നഷ്ടേ കുലം കൃത്സ്‌നമധര്‍മ്മോऽഭിഭവത്യുത 40
:അധര്‍മ്മാഭിഭവാത് കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയ:
:സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണ്ണസങ്കര: 41
:സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച
:പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദയക്രിയാ: 42
:ദോഷൈരേതൈഃ കുലഘ്നാനാം വര്‍ണ്ണസങ്കരകാരകൈഃ
:ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ കുലധര്‍മ്മാശ്ച ശാശ്വതാ: 43
:ഉത്സന്നകുലധര്‍മ്മാണാം മനുഷ്യാണാം ജനാര്‍ദ്ദന
:നരകേऽനിയതം വാസോ ഭവതീത്യനുശ്രൂശ്രുമ 44
:അഹോ ബത മഹത്പാപം കര്‍ത്തും വ്യവസിതാ വയം
:യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാ: 45
:യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയ:
:ധാര്‍ത്തരാഷ്ട്രാ രണേ ഹന്യുസ്തന്മേ ക്ഷേമതരം ഭവേത് 46
:ഏവമുക്ത്വാऽര്‍ജ്ജുനഃ സംഖ്യേ രഥോപസ്ഥ ഉപാവിശത്
:വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസ: 47
:ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം
:യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ
:അര്‍ജ്ജുനവിഷാദയോഗോ നാമ പ്രഥമോऽദ്ധ്യായ: സമാപ്ത:
[[ശ്രീ ഭഗവദ് ഗീത | ശ്രീ ഭഗവദ് ഗീത സൂചിക]]
ഗീത - സാംഖ്യയോഗം
1489
1608
2006-07-31T16:38:54Z
Sachunda
38
[[ശ്രീ ഭഗവദ് ഗീത | ശ്രീ ഭഗവദ് ഗീത സൂചിക]]
സഞ്ജയ ഉവാച -
:തം തഥാ കൃപയാപിഷ്ടമശ്രുപൂര്‍ണ്ണാകുലേക്ഷണം
:വിഷീദന്തമിദം വാക്യമുവാച മധുസൂദന: 1
ശ്രീഭഗവാനുവാച -
:കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം
:അനാര്യജുഷ്ടമസ്വര്‍ഗ്ഗ്യമകീര്‍ത്തികരമര്‍ജ്ജുന 2
:ക്ലൈവ്യം മാസ്മ ഗമഃ പാര്‍ത്ഥ നൈതത്ത്വയ്യുപപദ്യതേ
:ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം തൃക്ത്വോത്തിഷ്ഠ പരന്തപ 3
അര്‍ജ്ജുന ഉവാച -
:കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന,
:ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാര്‍ഹാവരിസൂദന! 4
അഗസ്ത്യസ്തുതി
1490
1610
2006-08-05T08:08:13Z
Peringz
3
:"നീ വരുന്നതും പാര്‍ത്തു ഞാനിരുന്നിതു മുന്നം
:ദേവകളോടും കമലാസനനോടും ഭവാന്‍
:ക്ഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ചെയ്‌തു
:'ഘോരരാവണന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല- 480
:ഭാരാപഹരണം ചെയ്‌തീടുവനെ'ന്നുതന്നെ.
:സാരസാനന! സകലേശ്വര! ദയാനിധേ!
:ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ-
:നാനന്ദസ്വരൂപനാം നിന്നുടല്‍ കണ്ടുകൊള്‍വാന്‍.
:താപസജനത്തോടും ശിഷ്യസംഘാതത്തോടും
:ശ്രീപാദാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാന്‍.
:ലോകസൃഷ്‌ടിക്കു മുന്നമേകനായാനന്ദനായ്
:ലോകകാരണന്‍ വികല്‍പോപാധിവിരഹിതന്‍
:തന്നുടെ മായ തനിക്കാശ്രയഭൂതയായി
:തന്നുടെ ശക്തിയെന്നും പ്രകൃതി മഹാമായ 440
:നിര്‍ഗ്ഗുണനായ നിന്നെയാവരണംചെയ്‌തിട്ടു
:തല്‍ഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും
:നിര്‍വ്യാജം വേദാന്തികള്‍ ചൊല്ലുന്നു നിന്നെ മുന്നം
:ദിവ്യമാമവ്യാകൃതമെന്നുപനിഷദ്വശാല്‍.
:മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും
:മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും.
:വിദ്വാന്മാരവിദ്യയെന്നും പറയുന്നുവല്ലോ
:ശക്തിയെപ്പലനാമം ചൊല്ലുന്നു പലതരം.
:നിന്നാല്‍ സംക്ഷോഭ്യമാണയാകിയ മായതന്നില്‍-
:നിന്നുണ്ടായ്‌വന്നു മഹത്തത്ത്വമെന്നല്ലോ ചൊല്‍വൂ. 450
:നിന്നുടെ നിയോഗത്താല്‍ മഹത്തത്ത്വത്തിങ്കലേ-
:നിന്നുണ്ടായ്‌വന്നു പുനരഹങ്കാരവും പുരാ.
:മഹത്തത്ത്വവുമഹങ്കാരവും സംസാരവും
:മഹദ്വേദികളേവം മൂന്നായിച്ചൊല്ലീടുന്നു.
:സാത്വികം രാജസവും താമസമെന്നീവണ്ണം
:വേദ്യമായ് ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും.
:താമസത്തിങ്കല്‍നിന്നു സൂക്ഷ്‌മതന്മാത്രകളും
:ഭൂമിപൂര്‍വകസ്ഥൂലപഞ്ചഭൂതവും പിന്നെ
:രാജസത്തിങ്കല്‍നിന്നുണ്ടായിതിന്ദ്രിയങ്ങളും
:തേജോരൂപങ്ങളായ ദൈവതങ്ങളും, പിന്നെ 460
:സാത്വികത്തിങ്കല്‍നിന്നു മനസ്സുമുണ്ടായ്‌വന്നു;
:സൂത്രരൂപകം ലിംഗമിവറ്റില്‍നിന്നുണ്ടായി.
:സര്‍വത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കല്‍നിന്നു
:ദിവ്യനാം വിരാള്‍പുമാനുണ്ടായിതെന്നു കേള്‍പ്പൂ.
:അങ്ങനെയുളള വിരാള്‍പുരുഷന്‍തന്നെയല്ലോ
:തിങ്ങീടും ചരാചരലോകങ്ങളാകുന്നതും.
:ദേവമാനുഷതിര്യഗ്യോനിജാതികള്‍ ബഹു-
:സ്ഥാവരജംഗമൗഘപൂര്‍ണ്ണമായുണ്ടായ്‌വന്നു.
:ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചല്ലോ
:ബ്രഹ്‌മാവും വിഷ്‌ണുതാനും രുദ്രനുമുണ്ടായ്‌വന്നു. 470
:ലോകസൃഷ്‌ടിക്കു രജോഗുണമാശ്രയിച്ചല്ലോ
:ലോകേശനായ ധാതാ നാഭിയില്‍നിന്നുണ്ടായി,
:സത്ത്വമാം ഗുണത്തിങ്കല്‍നിന്നു രക്ഷിപ്പാന്‍ വിഷ്‌ണു,
:രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.
:ബുദ്ധിജാദികളായ വൃത്തികള്‍ ഗുണത്രയം
:നിത്യമംശിച്ചു ജാഗ്രല്‍സ്വപ്‌നവും സുഷുപ്‌തിയും.
:ഇവറ്റിന്നെല്ലാം സാക്ഷിയായ ചിന്മയന്‍ ഭവാന്‍
:നിവൃത്തന്‍ നിത്യനേകനവ്യയനല്ലോ നാഥ!
:യാതൊരു കാലം സൃഷ്‌ടിചെയ്‌വാനിച്ഛിച്ചു ഭവാന്‍
:മോദമോടപ്പോളംഗീകരിച്ചു മായതന്നെ. 480
:തന്മൂലം ഗുണവാനെപ്പോലെയായിതു ഭവാന്‍
:ത്വന്മഹാമായ രണ്ടുവിധമായ്‌വന്നാളല്ലോ,
:വിദ്യയുമവിദ്യയുമെന്നുളള ഭേദാഖ്യയാ.
:വിദ്യയെന്നല്ലോ ചൊല്‍വൂ നിവൃത്തിനിരതന്മാര്‍
:അവിദ്യാവശന്മാരായ് വര്‍ത്തിച്ചീടിന ജനം
:പ്രവൃത്തിനിരതന്മാരെന്നത്രേ ഭേദമുളളു.
:വേദാന്തവാക്യാര്‍ത്ഥവേദികളായ് സമന്മാരായ്
:പാദഭക്തന്മാരായുളളവര്‍ വിദ്യാത്മകന്മാര്‍.
:അവിദ്യാവശഗന്മാര്‍ നിത്യസംസാരികളെ-
:ന്നവശ്യം തത്ത്വജ്ഞന്മാര്‍ ചൊല്ലുന്നു നിരന്തരം. 490
:വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ
:നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്ത്വജ്ഞന്മാര്‍.
:ത്വന്മന്ത്രോപാസകന്മാരായുളള ഭക്തന്മാര്‍ക്കു
:നിര്‍മ്മലയായ വിദ്യ താനേ സംഭവിച്ചീടും.
:മറ്റുളള മൂഢന്മാര്‍ക്കു വിദ്യയുണ്ടാകെന്നതും
:ചെറ്റില്ല നൂറായിരം ജന്മങ്ങള്‍ കഴിഞ്ഞാലും.
:ആകയാല്‍ ത്വത്ഭക്തിസമ്പന്നന്മാരായുളളവ-
:രേകാന്തമുക്തന്മാരില്ലേതും സംശയമോര്‍ത്താല്‍.
:ത്വഭക്തിസുധാഹീനന്മാരായുളളവര്‍ക്കെല്ലാം
:സ്വപ്‌നത്തില്‍പ്പോലും മോക്ഷം സംഭവിക്കയുമില്ല. 500
:ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂര്‍ത്തേ!
:ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ!
:എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു
:ചിന്തിക്കില്‍ സാരം കിഞ്ചില്‍ ചൊല്ലുവന്‍ ധരാപതേ!
:സാധുസംഗതിതന്നെ മോക്ഷകാരണമെന്നു
:വേദാന്തജ്ഞന്മാരായ വിദ്വാന്മാര്‍ ചൊല്ലീടുന്നു.
:സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ
:ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാര്‍ക്കായ്
:നിസ്‌പൃഹന്മാരായ് വിഗതൈഷണന്മാരായ് സദാ
:ത്വത്ഭക്തന്മാരായ് നിവൃത്താഖിലകാമന്മാരായ് 510
:ഇഷ്‌ടാനിഷ്‌ടപ്രാപ്തികള്‍ രണ്ടിലും സമന്മാരായ്
:നഷ്‌ടസംഗന്മാരുമായ് സന്യസ്തകര്‍മ്മാക്കളായ്
:തുഷ്‌ടമാനസന്മാരായ് ബ്രഹ്‌മതല്‍പ്പരന്മാരായ്
:ശിഷ്‌ടാചാരൈകപരായണന്മാരായി നിത്യം
:യോഗാര്‍ത്ഥം യമനിയമാദിസമ്പന്നന്മാരാ-
:യേകാന്തേ ശമദമസാധനയുക്തന്മാരായ്
:സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോള്‍
:ചേതസി ഭവല്‍കഥാശ്രവണേ രതിയുണ്ടാം.
:ത്വല്‍കഥാശ്രവണേന ഭക്തിയും വര്‍ദ്ധിച്ചീടും
:ഭക്തി വര്‍ദ്ധിച്ചീടുമ്പോള്‍ വിജ്ഞാനമുണ്ടായ്‌വരും; 520
:വിജ്ഞാനജ്ഞാനാദികള്‍കൊണ്ടു മോക്ഷവും വരും;
:വിജ്ഞാതമെന്നാല്‍ ഗുരുമുഖത്തില്‍നിന്നിതെല്ലാം.
:ആകയാല്‍ ത്വല്‍ഭക്തിയും നിങ്കലേപ്രേമവായ്‌പും
:രാഘവ! സദാ ഭവിക്കേണമേ ദയാനിധേ!
:ത്വല്‍പാദാബ്‌ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ-
:ന്നുള്‍പ്പൂവില്‍ ഭക്തി പുനരെപ്പോഴുമുണ്ടാകേണം.
:ഇന്നല്ലോ സഫലമായ്‌വന്നതു മമ ജന്മ-
:മിന്നു മല്‍ ക്രതുക്കളും വന്നിതു സഫലമായ്.
:ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ്‌വന്നു
:ഇന്നല്ലോ സഫലമായ്‌വന്നതു മന്നേത്രവും. 530
:സീതയാ സാര്‍ദ്ധം ഹൃദി വസിക്ക സദാ ഭവാന്‍
:സീതാവല്ലഭ! ജഗന്നായക! ദാശരഥേ!
:നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു
:കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ
:നാനാകര്‍മ്മങ്ങളനുഷ്‌ഠിക്കുമ്പോള്‍ സദാകാലം
:മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!"
:കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ
:ജംഭാരി തന്നാല്‍ മുന്നം നിക്ഷിപ്‌തമായ ചാപം
:ബാണതൂണീരത്തോടും കൊടുത്തു ഖഡ്‌ഗത്തോടും
:ആനന്ദവിവശനായ് പിന്നെയുമരുള്‍ചെയ്‌താന്‍ഃ 540
:"ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാല്‍
:ഭൂപതേ! വിനഷ്‌ടമായീടേണം വൈകീടാതെ.
:സാക്ഷാല്‍ ശ്രീനാരായണനായ നീ മായയോടും
:രാക്ഷസവധത്തിനായ്‌മര്‍ത്ത്യനായ് പിറന്നതും.
:രണ്ടുയോജനവഴി ചെല്ലുമ്പോളിവിടെനി-
:ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി.
:ഗൗതമീതീരെ നല്ലൊരാശ്രമം ചമച്ചതില്‍
:സീതയാ വസിക്ക പോയ് ശേഷമുളെളാരുകാലം
:തത്രൈവ വസിച്ചു നീ ദേവകാര്യങ്ങളെല്ലാം
:സത്വരം ചെയ്‌കെ"ന്നുടനനുജ്ഞ നല്‌കി മുനി. 550
ജടായുസംഗമം
1491
1611
2006-08-05T08:11:06Z
Peringz
3
:ശ്രുത്വൈതല്‍ സ്തോത്രസാരമഗസ്ത്യസുഭാഷിതം
:തത്വാര്‍ത്ഥസമന്വിതം രാഘവന്‍ തിരുവടി
:ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു
:വീണുടന്‍ നമസ്‌കരിച്ചഗസ്ത്യപാദാംബുജം
:യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
:പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം,
:അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു
:പത്രിസത്തമനാകും വൃദ്ധനാം ജടായുഷം
:എത്രയും വളര്‍ന്നൊരു വിസ്‌മയംപൂണ്ടു രാമന്‍
:ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാന്‍ഃ 560
:"രക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി-
:ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
:വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ
:കൊല്ലുവേനിവനെ ഞാന്‍ വൈകാതെയിനിയിപ്പോള്‍."
:ലക്ഷ്‌മണന്‍തന്നോടിത്ഥം രാമന്‍ ചൊന്നതു കേട്ടു
:പക്ഷിശ്രേഷ്‌ഠനും ഭയപീഡിതനായിച്ചൊന്നാന്‍ഃ
:"വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
:ലെത്രയുമിഷ്‌ടനായ വയസ്യനറിഞ്ഞാലും.
:നിന്തിരുവടിക്കും ഞാനിഷ്‌ടത്തെച്ചെയ്തീടുവന്‍;
:ഹന്തവ്യനല്ല ഭവഭക്തനാം ജടായു ഞാന്‍." 570
:എന്നിവ കേട്ടു ബഹുസ്നേഹമുള്‍ക്കൊണ്ടു നാഥന്‍
:നന്നായാശ്ലേഷംചെയ്‌തു നല്‍കിനാനനുഗ്രഹംഃ
:"എങ്കില്‍ ഞാനിരിപ്പതിനടുത്തു വസിക്ക നീ
:സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല.
:ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്‌ടം കഷ്‌ടം!
:കിങ്കരപ്രവരനായ് വാഴുക മേലില്‍ ഭവാന്‍."
== പഞ്ചവടീപ്രവേശം ==
:എന്നരുള്‍ചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി-
:തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്.
:പര്‍ണ്ണശാലയും തീര്‍ത്തു ലക്ഷ്‌മണന്‍ മനോജ്ഞമായ്
:പര്‍ണ്ണപുഷ്പങ്ങള്‍കൊണ്ടു തല്‍പവുമുണ്ടാക്കിനാന്‍. 580
:ഉത്തമഗംഗാനദിക്കുത്തരതീരേ പുരു-
:ഷോത്തമന്‍ വസിച്ചിതു ജാനകീദേവിയോടും.
:കദളീപനസാമ്രാദ്യഖിലഫലവൃക്ഷാ-
:വൃതകാനനേ ജനസംബാധവിവര്‍ജ്ജിതേ
:നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ
:ശ്രീരാമനയോദ്ധ്യയില്‍ വാണതുപോലെ വാണാന്‍.
:ഫലമൂലാദികളും ലക്ഷ്‌മണനനുദിനം
:പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ.
:രാത്രിയിലുറങ്ങാതെ ചാപബാണവും ധരി-
:ച്ചാസ്ഥയാ രക്ഷാര്‍ത്ഥമായ് നിന്നീടും ഭക്തിയോടെ. 590
:സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ
:ഗൗതമിതന്നില്‍ കുളിച്ചര്‍ഗ്‌ഘ്യവും കഴിച്ചുടന്‍
:പോരുമ്പോള്‍ സൗമിത്രി പാനീയവും കൊണ്ടുപോരും
:വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം.
ലക്ഷ്മണോപദേശം
1492
1612
2006-08-05T08:13:03Z
Peringz
3
:ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവന്‍
:തൃക്കഴല്‍ കൂപ്പി വിനയാനതനായിച്ചൊന്നാന്‍ഃ
:"മുക്തിമാര്‍ഗ്ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ!
:ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം.
:ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ലാം
:മാനസാനന്ദം വരുമാറരുള്‍ചെയ്‌തീടേണം. 600
:ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ലാം
:നേരോടെയുപദേശിച്ചീടുവാന്‍ ഭൂമണ്ഡലേ."
:ശ്രീരാമനതു കേട്ടു ലക്ഷ്‌മണന്‍തന്നോടപ്പോ-
:ളാരുഢാനന്ദമരുള്‍ചെയ്‌തിതു വഴിപോലെഃ
:"കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം
:കേട്ടോളം തീര്‍ന്നീടും വികല്‍പഭ്രമമെല്ലാം.
:മുമ്പിനാല്‍ മായാസ്വരൂപത്തെ ഞാന്‍ ചൊല്ലീടുവ-
:നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ.
:വിജ്ഞാനസഹിതമാം ജ്ഞാനവും ചൊല്‍വന്‍ പിന്നെ
:വിജ്ഞേയമാത്മസ്വരൂപത്തെയും ചൊല്ലാമെടോ! 610
:ജ്ഞേയമായുളള പരമാത്മാനമറിയുമ്പോള്‍
:മായാസംബന്ധഭയമൊക്കെ നീങ്ങീടുമല്ലോ.
:ആത്മാവല്ലാതെയുളള ദേഹാദിവസ്‌തുക്കളി-
:ലാത്മാവെന്നുളള ബോധം യാതൊന്നു ജഗത്ത്രയേ
:മായയാകുന്നതതു നിര്‍ണ്ണയമതിനാലെ
:കായസംബന്ധമാകും സംസാരം ഭവിക്കുന്നു.
:ഉണ്ടല്ലോ പിന്നെ വിക്ഷേപാവരണങ്ങളെന്നു
:രണ്ടുരൂപം മായയ്‌ക്കെന്നറിക സൗമിത്രേ! നീ.
:എന്നതില്‍ മുന്നേതല്ലോ ലോകത്തെക്കല്‍പിക്കുന്ന-
:തെന്നറികതിസ്ഥൂലസൂക്ഷ്‌മഭേദങ്ങളോടും 620
:ലിംഗാദി ബ്രഹ്‌മാന്തമാമവിദ്യാരൂപമേതും
:സംഗാദി ദോഷങ്ങളെ സംഭവിപ്പിക്കുന്നതും.
:ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ-
:താനന്ദപ്രാപ്തിഹേതുഭൂതയെന്നറിഞ്ഞാലും.
:മായാകല്‍പിതം പരമാത്മനി വിശ്വമെടോ!
:മായകൊണ്ടല്ലോ വിശ്വമുണ്ടെന്നു തോന്നിക്കുന്നു.
:രജ്ജൂഖണ്ഡത്തിങ്കലെപ്പന്നഗബുദ്ധിപോലെ
:നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ.
:മാനവന്മാരാല്‍ കാണപ്പെട്ടതും കേള്‍ക്കായതും
:മാനസത്തിങ്കല്‍ സ്‌മരിക്കപ്പെടുന്നതുമെല്ലാം 630
:സ്വപ്‌നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ
:വിഭ്രമം കളഞ്ഞാലും വികല്‍പമുണ്ടാകേണ്ട.
:ജന്മസംസാരവൃക്ഷമൂലമായതു ദേഹം
:തന്മൂലം പുത്രകളത്രാദി സംബന്ധമെല്ലാം.
:ദേഹമായതു പഞ്ചഭൂതസഞ്ചയമയം
:ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാല്‍.
:ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി
:മനസ്സും ചിത്തമൂലപ്രകൃതിയെന്നിതെല്ലാം
:ഓര്‍ത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ
:ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം. 640
:എന്നിവറ്റിങ്കല്‍നിന്നു വേറൊന്നു ജീവനതും
:നിര്‍ണ്ണയം പരമാത്മാ നിശ്ചലന്‍ നിരാമയന്‍.
:ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊള്‍വാനുളള
:സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
:ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊള്‍വാനുളള
:സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
:ജീവാത്മാവെന്നും പരമാത്മാവെന്നതുമോര്‍ക്കില്‍
:കേവലം പര്യായശബ്‌ദങ്ങളെന്നറിഞ്ഞാലും.
:ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ നൂനം
:ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ.
:മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം
:മാനസേ വെടിഞ്ഞു സന്തുഷ്‌ടനായ് സദാകാലം 650
:അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ
:മന്യുഭാവവുമകലെക്കളഞ്ഞനുദിനം
:ഭക്തി കൈക്കൊണ്ടു ഗുരുസേവയും ചെയ്‌തു നിജ
:ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്‌തുകൊണ്ടു
:നിത്യവും സല്‍ക്കര്‍മ്മങ്ങള്‍ക്കിളക്കം വരുത്താതെ
:സത്യത്തെസ്സമാശ്രയിച്ചാനന്ദസ്വരൂപനായ്
:മാനസവചനദേഹങ്ങളെയടക്കിത്ത-
:ന്മാനസേ വിഷയസൗഖ്യങ്ങളെച്ചിന്തിയാതെ
:ജനനജരാമരണങ്ങളെച്ചിന്തിച്ചുളളി-
:ലനഹങ്കാരത്വേന സമഭാവനയോടും 660
:സര്‍വാത്മാവാകുമെങ്കലുറച്ച മനസ്സോടും
:സര്‍വദാ രാമരാമേത്യമിതജപത്തൊടും
:പുത്രദാരാര്‍ത്ഥാദിഷു നിസ്നേഹത്വവും ചെയ്‌തു
:സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം
:ഇഷ്‌ടാനിഷ്‌ടപ്രാപ്തിക്കു തുല്യഭാവത്തോടു സ-
:ന്തുഷ്‌ടനായ് വിവിക്തശുദ്ധസ്ഥലേ വസിക്കേണം
:പ്രാകൃതജനങ്ങളുമായ് വസിക്കരുതൊട്ടു-
:മേകാന്തേ പരമാത്മജ്ഞാനതല്‍പരനായി
:വേദാന്തവാക്യാര്‍ത്ഥങ്ങളവലോകനം ചെയ്‌തു
:വൈദികകര്‍മ്മങ്ങളുമാത്മനി സമര്‍പ്പിച്ചാല്‍ 670
:ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും
:മാനസേ വികല്‍പങ്ങളേതുമേയുണ്ടാകൊല്ലാ.
:ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി-
:ലാത്മാവല്ലല്ലോ ദേഹപ്രാണബുദ്ധ്യഹംകാരം
:മാനസാദികളൊന്നുമിവറ്റില്‍നിന്നു മേലേ
:മാനമില്ലാത പരമാത്മാവുതാനേ വേറേ
:നില്‍പിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം
:തല്‍പദാത്മാ ഞാനിഹ ത്വല്‍പദാര്‍ത്ഥവുമായി
:ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീടാം
:ജ്ഞാനമാകുന്നതെന്നെക്കാട്ടുന്ന വസ്‌തുതന്നെ. 680
:ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനംകൊണ്ടുതന്നെ
:ഞാനിതെന്നറിവിനു സാധനമാകയാലെ.
:സര്‍വത്ര പരിപൂര്‍ണ്ണനാത്മാവു ചിദാനന്ദന്‍
:സര്‍വസത്വാന്തര്‍ഗ്ഗതനപരിച്ഛേദ്യനല്ലോ.
:ഏകനദ്വയന്‍ പരനവ്യയന്‍ ജഗന്മയന്‍
:യോഗേശനജനഖിലാധാരന്‍ നിരാധാരന്‍
:നിത്യസത്യജ്ഞാനാദിലക്ഷണന്‍ ബ്രഹ്‌മാത്മകന്‍
:ബുദ്ധ്യുപാധികളില്‍ വേറിട്ടവന്മായാമയന്‍
:ജ്ഞാനംകൊണ്ടുപഗമ്യന്‍ യോഗിനാമേകാത്മനാം
:ജ്ഞാനമാചാര്യശാസ്‌ത്രൗഘോപദേശൈക്യജ്ഞാനം. 690
:ആത്മനോരേവം ജീവപരയോര്‍മ്മൂലവിദ്യാ
:ആത്മനി കാര്യകാരണങ്ങളും കൂടിച്ചേര്‍ന്നു
:ലയിച്ചീടുമ്പോളുളേളാരവസ്ഥയല്ലോ മുക്തി
:ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ.
:ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ-
:മാനന്ദമായിട്ടുളള കൈവല്യസ്വരൂപമി-
:തുളളവണ്ണമേ പറവാനുമിതറിവാനു-
:മുളളം നല്ലുണര്‍വുളേളാരില്ലാരും ജഗത്തിങ്കല്‍.
:മത്ഭക്തിയില്ലാതവര്‍ക്കെത്രയും ദുര്‍ലഭം കേള്‍
:മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും. 700
:നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി
:രാത്രിയില്‍ തന്റെ പദം ദീപമുണ്ടെന്നാകിലേ
:നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ
:ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ് വരൂ.
:ഭക്തനു നന്നായ് പ്രകാശിക്കുമാത്മാവു നൂനം
:ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ.
:മത്ഭക്തന്മാരോടുളള നിത്യസംഗമമതും
:മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും
:ഏകാദശ്യാദി വ്രതാനുഷ്‌ഠാനങ്ങളും പുന-
:രാകുലമെന്നിയേ സാധിച്ചുകൊള്‍കയുമഥ 710
:പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല
:ഭോജനമഗ്നിവിപ്രാണാം കൊടുക്കയുമഥ
:മല്‍ക്കഥാപാഠശ്രവണങ്ങള്‍ചെയ്‌കയും മുദാ
:മല്‍ഗുണനാമങ്ങളെക്കീര്‍ത്തിച്ചുകൊളളുകയും
:സന്തതമിത്ഥമെങ്കല്‍ വര്‍ത്തിക്കും ജനങ്ങള്‍ക്കൊ-
:രന്തരം വരാതൊരു ഭക്തിയുമുണ്ടായ്‌വരും.
:ഭക്തി വര്‍ദ്ധിച്ചാല്‍ പിന്നെ മറ്റൊന്നും വരേണ്ടതി-
:ല്ലുത്തമോത്തമന്മാരായുളളവരവരല്ലോ.
:ഭക്തിയുക്തനു വിജഞ്ഞാനജ്ഞാനവൈരാഗ്യങ്ങള്‍
:സദ്യഃ സംഭവിച്ചീടുമെന്നാല്‍ മുക്തിയും വരും. 720
:മുക്തിമാര്‍ഗ്ഗം താവക പ്രശ്‌നാനുസാരവശാ-
:ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ.
:വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ
:ഭക്തന്മാര്‍ക്കൊഴിഞ്ഞുപദേശിച്ചീടരുതല്ലോ.
:ഭക്തനെന്നാകിലവന്‍ ചോദിച്ചീലെന്നാകിലും
:വക്തവ്യമവനോടു വിശ്വാസം വരികയാല്‍.
:ഭക്തിവിശ്വാസശ്രദ്ധായുക്തനാം മര്‍ത്ത്യനിതു
:നിത്യമായ്പാഠം ചെയ്‌കിലജ്ഞാനമകന്നുപോം.
:ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാര്‍ക്കു നൂനം
:ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും." 730
ശൂര്‍പ്പണഖാഗമനം
1493
1614
2006-08-05T08:16:12Z
Peringz
3
:ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന-
:രിത്തിരിനേരമിരുന്നീടിനോരനന്തരം
:ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ-
:ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു
:യാമിനീചരി ജനസ്ഥാനവാസിനിയായ
:കാമരൂപിണി കണ്ടാള്‍ കാമിനി വിമോഹിനി,
:പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്
:ഭംഗിതേടീടും പദപാതങ്ങളതുനേരം.
:പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ
:കൗതുകമുള്‍ക്കൊണ്ടു രാമാശ്രമമകംപുക്കാള്‍. 740
:ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം
:ഭാനുഗോത്രജം ഭവഭയനാശനം പരം
:മാനവവീരം മനോമോഹനം മായാമയം
:മാനസഭവസമം മാധവം മധുഹരം
:ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു
:മീനകേതനബാണപീഡിതയായാളേറ്റം.
:സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി-
:ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്‌താള്‍ഃ
:"ആരെടോ ഭവാന്‍? ചൊല്ലീടാരുടെ പുത്രനെന്നും
:നേരൊടെന്തിവിടേക്കു വരുവാന്‍ മൂലമെന്നും, 750
:എന്തൊരു സാദ്ധ്യം ജടാവല്‌ക്കലാദികളെല്ലാ-
:മെന്തിനു ധരിച്ചിതു താപസവേഷമെന്നും.
:എന്നുടെ പരമാര്‍ത്ഥം മുന്നേ ഞാന്‍ പറഞ്ഞീടാം
:നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.
:രാക്ഷസേശ്വരനായ രാവണഭഗിനി ഞാ-
:നാഖ്യയാ ശൂര്‍പ്പണഖ കാമരൂപിണിയല്ലോ
:ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മാ-
:ര്‍ക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ.
:നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന-
:രെന്നോടു പരമാര്‍ത്ഥം ചൊല്ലണം ദയാനിധേ!" 760
:"സുന്ദരി! കേട്ടുകൊള്‍ക ഞാനയോദ്ധ്യാധിപതി-
:നന്ദനന്‍ ദാശരഥി രാമനെന്നല്ലോ നാമം.
:എന്നുടെ ഭാര്യയിവള്‍ ജനകാത്മജാ സീത
:ധന്യേ! മല്‍ഭ്രാതാവായ ലക്ഷ്‌മണനിവനെടോ.
:എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!
:നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ."
:എന്നതു കേട്ടനേരം ചൊല്ലിനാള്‍ നിശാചരി ഃ
:"എന്നോടുകൂടെപ്പോന്നു രമിച്ചുകൊളേളണം നീ.
:നിന്നെയും പിരിഞ്ഞുപോവാന്‍ മമ ശക്തി പോരാ
:എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ." 770
:ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു
:മാനവവീരനവളോടരുള്‍ചെയ്‌തീടിനാന്‍ഃ
:"ഞാനിഹ തപോധനവേഷവുംധരിച്ചോരോ
:കാനനംതോറും നടന്നീടുന്നു സദാകാലം.
:ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ
:മാനസേ പാര്‍ത്താല്‍ വെടിഞ്ഞീടരുതൊന്നുകൊണ്ടും.
:സാപത്ന്യോത്ഭവദുഃഖമെത്രയും കഷ്‌ടം!കഷ്‌ടം!
:താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ.
:ലക്ഷ്‌മണന്‍ മമ ഭ്രാതാ സുന്ദരന്‍ മനോഹരന്‍
:ലക്ഷ്‌മീദേവിക്കുതന്നെയൊക്കും നീയെല്ലാംകൊണ്ടും. 780
:നിങ്ങളില്‍ ചേരുമേറെ നിര്‍ണ്ണയം മനോഹരേ!
:സംഗവും നിന്നിലേറ്റം വര്‍ദ്ധിക്കുമവനെടോ.
:മംഗലശീലനനുരൂപനെത്രയും നിന-
:ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ."
:എന്നതു കേട്ടനേരം സൗമിത്രിസമീപേ പോയ്-
:ചെന്നവളപേക്ഷിച്ചാള്‍, ഭര്‍ത്താവാകെന്നുതന്നെ
:ചൊന്നവളോടു ചിരിച്ചവനുമുരചെയ്‌താ-
:"നെന്നുടെ പരമാര്‍ത്ഥം നിന്നോടു പറഞ്ഞീടാം.
:മന്നവനായ രാമന്‍തന്നുടെ ദാസന്‍ ഞാനോ
:ധന്യേ! നീ ദാസിയാവാന്‍തക്കവളല്ലയല്ലോ. 790
:ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമന്‍-
:തന്നോടു തവ കുലശീലാചാരങ്ങളെല്ലാം.
:എന്നാലന്നേരംതന്നെ കൈക്കൊളളുമല്ലോ രാമന്‍
:നിന്നെ"യെന്നതു കേട്ടു രാവണസഹോദരി
:പിന്നെയും രഘുകുലനായകനോടു ചൊന്നാ-
:"ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ലൂ നിന-
:ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്‌വരാ.
:മന്നവാ! ഗിരിവനഗ്രാമദേശങ്ങള്‍ തോറും
:എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ-
:മന്യോന്യം ചേര്‍ന്നു ഭുജിക്കായ്‌വരുമനാരതം." 800
:ഇത്തരമവളുരചെയ്‌തതു കേട്ടനേര-
:മുത്തരമരുള്‍ചെയ്‌തു രാഘവന്‍തിരുവടി ഃ
:"ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-
:നൊരുത്തി വേണമതിനിവളുണ്ടെനിക്കിപ്പോള്‍.
:ഒരുത്തി വേണമവനതിനാരെന്നു തിര-
:ഞ്ഞിരിക്കുംനേരമിപ്പോള്‍ നിന്നെയും കണ്ടുകിട്ടി.
:വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ
:വരിച്ചുകൊളളുമവനില്ല സംശയമേതും.ണ
:തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെല്‍ക
:കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!" 810
:രാഘവവാക്യം കേട്ടു രാവണസഹോദരി
:വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാല്‍
:ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു-
:"മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ.
:നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ
:മന്നവനായ രാമന്‍തന്നോടു പറഞ്ഞാലും."
:പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്-
:ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം.
:കാമവുമാശാഭംഗംകൊണ്ടു കോപവുമതി-
:പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപ്പോള്‍ 820
:മായാരൂപവും വേര്‍പെട്ടഞ്ജനശൈലംപോലെ
:കായാകാരവും ഘോരദംഷ്‌ട്രയും കൈക്കൊണ്ടേറ്റം
:കമ്പമുള്‍ക്കൊണ്ടു സീതാദേവിയോടടുത്തപ്പോള്‍
:സംഭ്രമത്തോടു രാമന്‍ തടുത്തുനിര്‍ത്തുംനേരം
:ബാലകന്‍ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു
:വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം
:ഛേദിച്ചനേരമവളലറി മുറയിട്ട-
:നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു.
:നീലപര്‍വതത്തിന്റെ മുകളില്‍നിന്നു ചാടി
:നാലഞ്ചുവഴി വരുമരുവിയാറുപോലെ 830
:ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ
:ഘോരയാം നിശാചാരി വേഗത്തില്‍ നടകൊണ്ടാള്‍.
:രാവണന്‍തന്റെ വരവുണ്ടിനിയിപ്പോളെന്നു
:ദേവദേവനുമരുള്‍ചെയ്തിരുന്നരുളിനാന്‍.
:
:രാക്ഷസപ്രവരനായീടിന ഖരന്‍മുമ്പില്‍
:പക്ഷമറ്റവനിയില്‍ പര്‍വതം വീണപോലെ
:രോദനംചെയ്‌തു മുമ്പില്‍ പതനംചെയ്‌തു നിജ
:സോദരിതന്നെനോക്കിച്ചൊല്ലിനാനാശു ഖരന്‍ഃ
:"മൃത്യുതന്‍ വക്ത്രത്തിങ്കല്‍ സത്വരം പ്രവേശിപ്പി-
:ച്ചത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ." 840
:വീര്‍ത്തുവീര്‍ത്തേറ്റം വിറച്ചലറിസ്സഗദ്‌ഗദ-
:മാര്‍ത്തിപൂണ്ടോര്‍ത്തു ഭീത്യാ ചൊല്ലിനാളവളപ്പോള്‍ഃ
:"മര്‍ത്ത്യന്മാര്‍ ദശരഥപുത്രന്മാരിരുവരു-
:ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാര്‍.
:രാമലക്ഷ്‌മണന്മാരെന്നവര്‍ക്കു നാമമൊരു
:കാമിനിയുണ്ടു കൂടെ സീതയെന്നവള്‍ക്കു പേര്‍.
:അഗ്രജന്‍നിയോഗത്താലുഗ്രനാമവരജന്‍
:ഖഡ്‌ഗേന ഛേദിച്ചതു മല്‍കുചാദികളെല്ലാം.
:ശൂരനായീടും നീയിന്നവരെക്കൊലചെയ്‌തു
:ചോര നല്‌കുക ദാഹം തീരുമാറെനിക്കിപ്പോള്‍. 850
:
:പച്ചമാംസവും തിന്നു രക്തവും പാനംചെയ്‌കി-
:ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും."
:എന്നിവ കേട്ടു ഖരന്‍ കോപത്തോടുരചെയ്താന്‍ഃ
:"ദുര്‍ന്നയമേറെയുളള മാനുഷാധമന്മാരെ
:കൊന്നു മല്‍ഭഗിനിക്കു ഭക്ഷിപ്പാന്‍ കൊടുക്കണ-
:മെന്നതിനാശു പതിന്നാലുപേര്‍ പോക നിങ്ങള്‍.
:നീ കൂടെച്ചെന്നു കാട്ടുക്കൊടുത്തീടെന്നാലിവ-
:രാകൂതം വരുത്തീടും നിനക്കു മടിയാതെ."
:എന്നവളോടു പറഞ്ഞയച്ചാന്‍ ഖരനേറ്റ-
:മുന്നതന്മാരാം പതിന്നാലു രാക്ഷസരെയും. 860
:ശൂലമുല്‍ഗരമുസലാസിചാപേഷുഭിണ്ഡി-
:പാലാദി പലവിധമായുധങ്ങളുമായി
:ക്രൂദ്ധന്മാരാര്‍ത്തുവിളിച്ചുദ്ധതന്മാരായ് ചെന്നു
:യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം.
:ബദ്ധവൈരേണ പതിന്നാല്‍വരുമൊരുമിച്ചു
:ശസ്ത്രൗഘം പ്രയോഗിച്ചാര്‍ ചുറ്റുംനിന്നൊരിക്കലെ.
:മിത്രഗോത്രാല്‍ഭൂതനാമുത്തമോത്തമന്‍ രാമന്‍
:ശത്രുക്കളയച്ചോരു ശസ്ത്രൗഘം വരുന്നേരം
:പ്രത്യേകമോരോശരംകൊണ്ടവ ഖണ്ഡിച്ചുടന്‍
:പ്രത്യര്‍ത്ഥിജനത്തെയും വധിച്ചാനോരോന്നിനാല്‍. 870
:ശൂര്‍പ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി-
:ബ്ബാഷ്പവും തൂകി ഖരന്‍മുമ്പില്‍വീണലറിനാള്‍.
:"എങ്ങുപൊയ്‌ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ-
:ഞ്ഞിങ്ങുനിന്നയച്ചവര്‍ പതിന്നാല്‍വരും ചൊല്‍, നീ."
:"അങ്ങുചെന്നേറ്റനേരം രാമസായകങ്ങള്‍കൊ-
:ണ്ടിങ്ങിനിവരാതവണ്ണം പോയാര്‍ തെക്കോട്ടവര്‍."
:എന്നു ശൂര്‍പ്പണഖയും ചൊല്ലിനാ,ളതുകേട്ടു
:വന്ന കോപത്താല്‍ ഖരന്‍ ചൊല്ലിനാനതുനേരംഃ
:"പോരിക നിശാചരര്‍ പതിന്നാലായിരവും
:പോരിനു ദൂഷണനുമനുജന്‍ ത്രിശിരാവും. 880
:ഘോരനാം ഖരനേവം ചൊന്നതു കേട്ടനേരം
:ശൂരനാം ത്രിശിരാവും പടയും പുറപ്പെട്ടു.
:വീരനാം ദൂഷണനും ഖരനും നടകൊണ്ടു
:ധീരതയോടു യുദ്ധം ചെയ്‌വതിന്നുഴറ്റോടെ.
:രാക്ഷസപ്പടയുടെ രൂക്ഷമാം കോലാഹലം
:കേള്‍ക്കായനേരം രാമന്‍ ലക്ഷ്‌മണനോടു ചൊന്നാന്‍ഃ
:"ബ്രഹ്‌മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു?
:നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം.
:ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോള്‍
:ധീരതയോടുമത്ര നീയൊരു കാര്യംവേണം. 890
:മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു
:ഭീതികൂടാതെ പരിപാലിക്കവേണം ഭവാന്‍.
:ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊല്‍വാന്‍
:മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ.
:മറ്റൊന്നും ചൊല്ലുന്നില്ലെന്നെന്നെയാണയുമിട്ടു
:കറ്റവാര്‍കുഴലിയെ രക്ഷിച്ചുകൊളേളണം നീ."
:ലക്ഷ്‌മീദേവിയേയുംകൊണ്ടങ്ങനെതന്നെയെന്നു
:ലക്ഷ്‌മണന്‍ തൊഴുതു പോയ് ഗഹ്വരമകംപുക്കാന്‍.
ഖരവധം
1494
1615
2006-08-05T08:17:33Z
Peringz
3
:ചാപബാണങ്ങളേയുമെടുത്തു പരികര-
:മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. 900
:നില്‌ക്കുന്നനേരമാര്‍ത്തുവിളിച്ചു നക്തഞ്ചര-
:രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാര്‍.
:വൃക്ഷങ്ങള്‍ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം
:പ്രക്ഷേപിച്ചിതു വേഗാല്‍ പുഷ്‌കരനേത്രന്‍മെയ്‌മേല്‍.
:തല്‍ക്ഷണമവയെല്ലാമെയ്‌തു ഖണ്ഡിച്ചു രാമന്‍
:രക്ഷോവീരന്മാരെയും സായകാവലി തൂകി
:നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങള്‍തന്നാ-
:ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം.
:ഉഗ്രനാം സേനാപതി ദൂഷണനതുനേര-
:മുഗ്രസന്നിഭനായ രാമനോടടുത്തിതു. 910
:തൂകിനാന്‍ ബാണഗണ,മവേറ്റ് രഘുവരന്‍
:വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി.
:നാലു ബാണങ്ങളെയ്‌തു തുരഗം നാലിനെയും
:കാലവേശ്‌മനി ചേര്‍ത്തു സാരഥിയോടുംകൂടെ.
:ചാപവും മുറിച്ചു തല്‍കേതുവും കളഞ്ഞപ്പോള്‍
:കോപേന തേരില്‍നിന്നു ഭൂമിയില്‍ ചാടിവീണാന്‍.
:പില്‍പാടു ശതഭാരായസനിര്‍മ്മിതമായ
:കെല്‍പേറും പരിഘവും ധരിച്ചു വന്നാനവന്‍.
:തല്‍ബാഹുതന്നെച്ഛേദിച്ചീടിനാന്‍ ദാശരഥി
:തല്‍പരിഘത്താല്‍ പ്രഹരിച്ചിതു സീതാപതി. 920
:മസ്തകം പിളര്‍ന്നവനുര്‍വിയില്‍ വീണു സമ-
:വര്‍ത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും.
:ദൂഷണന്‍ വീണനേരം വീരനാം ത്രിശിരസ്സും
:രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്‌താന്‍.
:മൂന്നും ഖണ്ഡിച്ചു രാമന്‍ മൂന്നുബാണങ്ങളെയ്‌താന്‍
:മൂന്നുമെയ്‌തുടന്‍ മുറിച്ചീടിനാന്‍ ത്രിശിരസ്സും
:നൂറുബാണങ്ങളെയ്‌താനന്നേരം ദാശരഥി
:നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്‌താന്‍.
:അവയും മുറിച്ചവനയുതം ബാണമെയ്‌താ-
:നവനീപതിവീരനവയും നുറുക്കിനാന്‍. 930
:അര്‍ദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ-
:ലുത്തമാംഗങ്ങള്‍ മൂന്നും മുറിച്ചു പന്താടിനാന്‍.
:അന്നേരം ഖരനാദിത്യാഭതേടീടും രഥം-
:തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു
:വന്നു രാഘവനോടു ബാണങ്ങള്‍ തൂകീടിനാ,-
:നൊന്നിനൊന്നെയ്‌തു മുറിച്ചീടിനാനവയെല്ലാം.
:രാമബാണങ്ങള്‍കൊണ്ടും ഖരബാണങ്ങള്‍കൊണ്ടും
:ഭൂമിയുമാകാശവും കാണരുതാതെയായി.
:നിഷ്‌ഠുരതരമായ രാഘവശരാസനം
:പൊട്ടിച്ചാന്‍ മുഷ്‌ടിദേശേ ബാണമെയ്താശു ഖരന്‍. 940
:ചട്ടയും നുറുക്കിനാന്‍ ദേഹവും ശരങ്ങള്‍കൊ-
:ണ്ടൊട്ടൊഴിയാതെ പിളര്‍ന്നീടിനാ,നതുനേരം
:താപസദേവാദികളായുളള സാധുക്കളും
:താപമോടയ്യോ! കഷ്‌ടം! കഷ്‌ടമെന്നുരചെയ്‌താര്‍.
:ജയിപ്പൂതാക രാമന്‍ ജയിപ്പൂതാകയെന്നു
:ഭയത്തോടമരരും താപസന്മാരും ചൊന്നാര്‍.
:തല്‌ക്കാലേ കുംഭോത്ഭവന്‍തന്നുടെ കയ്യില്‍ മുന്നം
:ശക്രനാല്‍ നിക്ഷിപ്തമായിരുന്ന ശരാസനം
:തൃക്കയ്യില്‍ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം;
:മുഖ്യവൈഷ്‌ണവചാപം കൈക്കൊണ്ടു നില്‌ക്കുന്നേരം 950
:ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്‌ണവതേജ-
:സ്സുള്‍ക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപ്പോള്‍.
:ഖണ്ഡിച്ചാന്‍ ഖരനുടെ ചാപവും കവചവും
:കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാല്‍.
:സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി-
:ച്ചാദിനായകനടുത്തീടിന നേരത്തിങ്കല്‍
:മറ്റൊരു തേരില്‍ കരയേറിനാനാശു ഖരന്‍
:തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോള്‍.
:പിന്നെയും ഗദയുമായടുത്താനാശു ഖരന്‍
:ഭിന്നമാക്കിനാന്‍ വിശിഖങ്ങളാലതും രാമന്‍. 960
:ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി-
:ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാന്‍ ഖരന്‍.
:ഘോരമാമാഗ്നേയാസ്ത്രമെയ്‌തു രഘുവരന്‍
:വാരുണാസ്ത്രേന തടുത്തീടിനാന്‍ ജിതശ്രമം.
:പിന്നെക്കൗബേരമസ്ത്രമെയ്‌തതൈന്ദ്രാസ്‌ത്രംകൊണ്ടു
:മന്നവന്‍ തടഞ്ഞതു കണ്ടു രാക്ഷസവീരന്‍
:നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്ത്രേണ
:വീരനാം രഘുപതി തടുത്തുകളഞ്ഞപ്പോള്‍
:വായവ്യമയച്ചതുമൈന്ദ്രാസ്‌ത്രംകൊണ്ടു ജഗ-
:ന്നായകന്‍ തടുത്തതു കണ്ടു രാക്ഷസവീരന്‍ 970
:ഗാന്ധര്‍വ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു
:ശാന്തമായതു കണ്ടു ഖരനും കോപത്തോടെ
:ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമന്‍
:ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാല്‍
:തീക്ഷ്‌ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി
:വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാല്‍
:സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു
:തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോള്‍
:യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി-
:ക്രോധേന രഘുവരനോടടുത്തീടുന്നേരം 980
:ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ-
:ന്നിന്ദ്രാരിതലയറുത്തീടിനാന്‍ ജഗന്നാഥന്‍.
:വീണിതു ലങ്കാനഗരോത്തരദ്വാരേ തല
:തൂണി പുക്കിതു വന്നു ബാണവുമതുനേരം.
:കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു
:കുണ്‌ഠഭാവേന നിന്നു സംശയം തുടങ്ങിനാര്‍.
:ഖരദൂഷണത്രിശിരാക്കളാം നിശാചര-
:വരരും പതിന്നാലായിരവും മരിച്ചിതു
:നാഴിക മൂന്നേമുക്കാല്‍കൊണ്ടു രാഘവന്‍തന്നാ,-
:ലൂഴിയില്‍ വീണാളല്ലോ രാവണഭഗിനിയും. 990
:മരിച്ച നിശാചരര്‍ പതിനാലായിരവും
:ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം,
:ജ്ഞാനവും ലഭിച്ചിതു രാഘവന്‍പോക്കല്‍നിന്നു
:മാനസേ പുനരവരേവരുമതുനേരം
:രാമനെ പ്രദക്ഷിണംചെയ്‌തുടന്‍ നമസ്‌കരി-
:ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാര്‍ പലതരംഃ
:"നമസ്തേ പാദാംബുജം രാമ! ലോകാഭിരാമ!
:സമസ്തപാപഹരം സേവകാഭീഷ്‌ടപ്രദം.
:സമസ്തേശ്വര! ദയാവാരിധേ! രഘുപതേ!
:രമിച്ചീടണം ചിത്തം ഭവതി രമാപതേ! 1000
:ത്വല്‍പാദാംബുജം നിത്യം ധ്യാനിച്ചു മുനിജന-
:മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു
:മുല്‍പാടു മഹേശനെത്തപസ്സുചെയ്‌തു സന്തോ-
:ഷിപ്പിച്ചു ഞങ്ങള്‍മുമ്പില്‍ പ്രത്യക്ഷനായനേരം
:'ഭേദവിഭ്രമം തീര്‍ത്തു സംസാരവൃക്ഷമൂല-
:ച്ഛേദനകുഠാരമായ് ഭവിക്ക ഭവാ'നിതി
:പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ മഹാദേവനോടതുമൂല-
:മോര്‍ത്തരുള്‍ചെയ്‌തു പരമേശ്വരനതുനേരം.
:'യാമിനീചരന്മാരായ് ജനിക്ക നിങ്ങളിനി
:രാമനായവതരിച്ചീടുവന്‍ ഞാനും ഭൂമൗ. 1010
:രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു-
:മോക്ഷവും തന്നീടുവനില്ല സംശയമേതും.'
:എന്നരുള്‍ചെയ്‌തു പരമേശ്വരനതുമൂലം
:നിര്‍ണ്ണയം മഹാദേവനായതും രഘുപതി.
:ജ്ഞാനോപദേശംചെയ്‌തു മോക്ഷവും തന്നീടണ-
:മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!"
:എന്നവരപേക്ഷിച്ചനേരത്തു രഘുനാഥന്‍
:മന്ദഹാസവും പൂണ്ടു സാനന്ദമരുള്‍ചെയ്‌തുഃ
:"വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികള്‍-
:ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ. 1020
:ജാഗ്രത്സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങള്‍ക്കും മീതേ
:സാക്ഷിയാം പരബ്രഹ്‌മം സച്ചിദാനന്ദമേകം.
:ബാല്യകൗമാരാദികളാഗമാപായികളാം
:കാല്യാദിഭേദങ്ങള്‍ക്കും സാക്ഷിയായ്മീതേ നില്‌ക്കും.
:പരമാത്മാവു പരബ്രഹ്‌മമാനന്ദാത്മകം
:പരമം ധ്യാനിക്കുമ്പോള്‍ കൈവല്യം വന്നുകൂടും."
:ഈവണ്ണമുപദേശംചെയ്‌തു മോക്ഷവും നല്‌കി
:ദേവദേവേശന്‍ ജഗല്‍ക്കാരണന്‍ ദാശരഥി.
:രാഘവന്‍ മൂന്നേമുക്കാല്‍ നാഴികകൊണ്ടു കൊന്നാന്‍
:വേഗേന പതിന്നാലുസഹസ്രം രക്ഷോബലം. 1030
:സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു
:രാമചന്ദ്രനെ വീണു നമസ്‌കാരവും ചെയ്‌താന്‍.
:ശസ്ത്രൗഘനികൃത്തമാം ഭര്‍ത്തൃവിഗ്രഹം കണ്ടു
:മുക്തബാഷ്പോദം വിദേഹാത്മജ മന്ദംമന്ദം
:തൃക്കൈകള്‍കൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ-
:ളൊക്കവേ പുണ്ണുമതിന്‍ വടുവും വാച്ചീടിനാള്‍.
:രക്ഷോവീരന്മാര്‍ വീണുകിടക്കുന്നതു കണ്ടു
:ലക്ഷ്‌മണന്‍ നിജഹൃദി വിസ്‌മയം തേടീടിനാന്‍.
:'രാവണന്‍തന്റെ വരവുണ്ടിനിയിപ്പോ'ളെന്നു
:ദേവദേവനുമരുള്‍ചെയ്‌തിരുന്നരുളിനാന്‍. 1040
:പിന്നെ ലക്ഷ്‌മണന്‍തന്നെ വൈകാതെ നിയോഗിച്ചാന്‍ഃ
:'ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം.
:യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കള്‍
:സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും
:താപസന്മാരോടറിയിച്ചു നീ വരികെ'ന്നു
:പാപനാശനനരുള്‍ചെയ്‌തയച്ചോരുശേഷം,
:സുമിത്രാപുത്രന്‍ തപോധനന്മാരോടു ചൊന്നാ-
:നമിത്രാന്തകന്‍ ഖരന്‍ മരിച്ച വൃത്താന്തങ്ങള്‍.
:ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു-
:മമര്‍ത്ത്യവൈരികളെന്നുറച്ചു മുനിജനം. 1050
:പലരുംകൂടി നിരൂപിച്ചു നിര്‍മ്മിച്ചീടിനാര്‍
:പലലാശികള്‍മായ തട്ടായ്‌വാന്‍ മൂന്നുപേര്‍ക്കും
:അംഗുലീയവും ചൂഡാരത്നവും കവചവു-
:മംഗേ ചേര്‍ത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാര്‍.
:ലക്ഷ്‌മണനവ മൂന്നും കൊണ്ടുവന്നാശു രാമന്‍-
:തൃക്കാല്‌ക്കല്‍വച്ചു തൊഴുതീടിനാന്‍ ഭക്തിയോടെ.
:അംഗുലീയകമെടുത്തംബുജവിലോചന-
:നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ
:മൈഥിലിതനിക്കു നല്‌കീടിനാന്‍, കവചവും
:ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാന്‍. 1060
ശൂര്‍പ്പണഖാവിലാപം
1495
1616
2006-08-05T08:19:35Z
Peringz
3
:രാവണഭഗിനിയും രോദനംചെയ്തു പിന്നെ
:രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍.
:സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും
:രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍.
:മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-
:യലറും ഭഗിനിയോടവനുമുരചെയ്‌താന്‍ഃ
:"എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാര്‍ത്ഥം
:ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാന്‍?
:ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
:ദുഷ്‌കൃതംചെയ്തതവന്‍തന്നെ ഞാനൊടുക്കുവന്‍. 1070
:സത്യംചൊ"ല്ലെന്നനേരമവളുമുരചെയ്താ-
:"ളെത്രയും മൂഢന്‍ ഭവാന്‍ പ്രമത്തന്‍ പാനസക്തന്‍
:സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു?
:രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ?
:ചാരചക്ഷുസ്സും വിചാരവുമില്ലേതും നിത്യം
:നാരീസേവയുംചെയ്‌തു കിടന്നീടെല്ലായ്‌പോഴും.
:കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കള്‍
:കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും?
:പ്രഹരാര്‍ദ്ധേന രാമന്‍ വേഗേന ബാണഗണം
:പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്‌ടമോര്‍ത്താല്‍." 1080
:എന്നതു കേട്ടു ചോദിച്ചീടിനാന്‍ ദശാനന-
:നെന്നോടു ചൊല്ലീ'ടേവന്‍ രാമനാകുന്നതെന്നും
:എന്തൊരുമൂലമവന്‍ കൊല്ലുവാനെന്നുമെന്നാ-
:ലന്തകന്‍തനിക്കു നല്‌കീടുവനവനെ ഞാന്‍.'
:സോദരി ചൊന്നാളതുകേട്ടു രാവണനോടു
:"യാതുധാനാധിപതേ! കേട്ടാലും പരമാര്‍ത്ഥം.
:ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കല്‍ നി-
:ന്നാനന്ദംപൂണ്ടു താനേ സഞ്ചരിച്ചീടുംകാലം
:കാനനത്തൂടെ ചെന്നു ഗൗതമീതടം പുക്കേന്‍;
:സാനന്ദം പഞ്ചവടി കണ്ടു ഞാന്‍ നില്‌ക്കുന്നേരം. 1090
:ആശ്രമത്തിങ്കല്‍ തത്ര രാമനെക്കണ്ടേന്‍ ജഗ-
:ദാശ്രയഭൂതന്‍ ജടാവല്‌ക്കലങ്ങളും പൂണ്ടു
:ചാപബാണങ്ങളോടുമെത്രയും തേജസ്സോടും
:താപസവേഷത്തോടും ധര്‍മ്മദാരങ്ങളോടും
:സോദരനായീടുന്ന ലക്ഷ്മണനോടുംകൂടി
:സ്സാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും.
:ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാല്‍
:നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കല്‍.
:ദേവഗന്ധര്‍വ്വനാഗമാനുഷനാരിമാരി-
:ലേവം കാണ്മാനുമില്ല കേള്‍പ്പാനുമില്ല നൂനം. 1100
:ഇന്ദിരാദേവിതാനും ഗൗരിയും വാണിമാതു-
:മിന്ദ്രാണിതാനും മറ്റുളളപ്സരസ്ത്രീവര്‍ഗ്ഗവും
:നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ
:കാണുമ്പോളനംഗനും ദേവതയവളല്ലോ.
:തല്‍പതിയാകും പുരുഷന്‍ ജഗല്‍പതിയെന്നു
:കല്‍പിക്കാം വികല്‍പമില്ലല്‍പവുമിതിനിപ്പോള്‍.
:ത്വല്‍പത്നിയാക്കീടുവാന്‍ തക്കവളവളെന്നു
:കല്‍പിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേന്‍.
:മല്‍കുചനാസാകര്‍ണ്ണച്ഛേദനം ചെയ്താനപ്പോള്‍
:ലക്ഷ്‌മണന്‍ കോപത്തോടെ രാഘവനിയോഗത്താല്‍. 1110
:വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേന്‍
:യുദ്ധാര്‍ത്ഥം നക്തഞ്ചരാനീകിനിയോടുമവന്‍
:രോഷവേഗേന ചെന്നു രാമനോടേറ്റനേരം
:നാഴിക മൂന്നേമുക്കാല്‍കൊണ്ടവനൊടുക്കിനാന്‍.
:ഭസ്‌മമാക്കീടും പിണങ്ങീടുകില്‍ വിശ്വം ക്ഷണാല്‍
:വിസ്‌മയം രാമനുടെ വിക്രമം വിചാരിച്ചാല്‍!
:കന്നല്‍നേര്‍മിഴിയാളാം ജാനകിദേവിയിപ്പോള്‍
:നിന്നുടെ ഭാര്യയാകില്‍ ജന്മസാഫല്യം വരും.
:ത്വത്സകാശത്തിങ്കലാക്കീടുവാന്‍ തക്കവണ്ണ-
:മുത്സാഹം ചെയ്തീടുകിലെത്രയും നന്നു ഭവാന്‍. 1120
:തത്സാമര്‍ത്ഥ്യങ്ങളെല്ലാം പത്മാക്ഷിയാകുമവ-
:ളുത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ!
:രാമനോടേറ്റാല്‍ നില്‍പാന്‍ നിനക്കു ശക്തിപോരാ
:കാമവൈരിക്കും നേരേ നില്‌ക്കരുതെതിര്‍ക്കുമ്പോള്‍.
:മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ
:മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുളളു."
:സോദരീവചനങ്ങളിങ്ങനെ കേട്ടശേഷം
:സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു തൂര്‍ണ്ണം
:തന്നുടെ മണിയറതന്നിലങ്ങകംപുക്കാന്‍
:വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം. 1130
:'എത്രയും ചിത്രം ചിത്രമോര്‍ത്തോളമിദമൊരു
:മര്‍ത്ത്യനാല്‍ മൂന്നേമുക്കാല്‍ നാഴികനേരംകൊണ്ടു
:ശക്തനാം നക്തഞ്ചരപ്രവരന്‍ ഖരന്‍താനും
:യുദ്ധവൈദഗ്‌ദ്ധ്യമേറും സോദരരിരുവരും
:പത്തികള്‍ പതിന്നാലായിരവും മുടിഞ്ഞുപോല്‍!
:വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം.
:ഭക്തവത്സലനായ ഭഗവാന്‍ പത്മേക്ഷണന്‍
:മുക്തിദാനൈകമൂര്‍ത്തി മുകുന്ദന്‍ മുക്തിപ്രിയന്‍
:ധാതാവു മുന്നം പ്രാര്‍ത്ഥിച്ചോരു കാരണമിന്നു
:ഭൂതലേ രഘുകുലേ മര്‍ത്ത്യനായ് പിറന്നിപ്പോള്‍ 1140
:എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ
:ചെന്നു വൈകുണ്‌ഠരാജ്യം പരിപാലിക്കാമല്ലോ.
:അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യ,മെന്നാ-
:ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാല്‍.
:കല്യാണപ്രദനായ രാമനോടേല്‌ക്കുന്നതി-
:നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും.
:ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥന്‍
:തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാന്‍.
:സാക്ഷാല്‍ ശ്രീനാരായണന്‍ രാമനെന്നറിഞ്ഞഥ
:രാക്ഷസപ്രവരനും പൂര്‍വ്വവൃത്താന്തമോര്‍ത്താന്‍. 1150
:'വിദ്വേഷബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുളളു
:ഭക്തികൊണ്ടെന്നില്‍ പ്രസാദിക്കയില്ലഖിലേശന്‍.'
രാവണമാരീചസംഭാഷണം
1496
1617
2006-08-05T08:21:04Z
Peringz
3
:ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു
:ചിത്രഭാനുവുമുദയാദ്രിമൂര്‍ദ്ധനി വന്നു.
:തേരതിലേറീടിനാന്‍ ദേവസഞ്ചയവൈരി
:പാരാതെ പാരാവാരപാരമാം തീരം തത്ര
:മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്രുതം
:ഘോരനാം ദശാനനന്‍ കാര്യഗൗരവത്തോടും.
:മൗനവുംപൂണ്ടു ജടാവല്‌ക്കലാദിയും ധരി-
:ച്ചാനന്ദാത്മകനായ രാമനെ ധ്യാനിച്ചുളളില്‍ 1160
:രാമരാമേതി ജപിച്ചുറച്ചു സമാധിപൂ-
:ണ്ടാമോദത്തോടു മരുവീടിന മാരീചനും
:ലൗകികാത്മനാ ഗൃഹത്തിങ്കലാഗതനായ
:ലോകോപദ്രവകാരിയായ രാവണന്‍തന്നെ
:കണ്ടു സംഭ്രമത്തോടുമുത്ഥാനം ചെയ്‌തു പൂണ്ടു-
:കൊണ്ടു തന്മാറിലണച്ചാനന്ദാശ്രുക്കളോടും
:പൂജിച്ചു യഥാവിധി മാനിച്ചു ദശകണ്‌ഠന്‍
:യോജിച്ചു ചിത്തമപ്പോള്‍ ചോദിച്ചു മാരീചനുംഃ
:"എന്തൊരാഗമനമിതേകനായ്‌തന്നെയൊരു
:ചിന്തയുണ്ടെന്നപോലെ തോന്നുന്നു ഭാവത്തിങ്കല്‍. 1170
:ചൊല്ലുക രഹസ്യമല്ലെങ്കിലോ ഞാനും തവ
:നല്ലതു വരുത്തുവാനുളളതില്‍ മുമ്പനല്ലോ.
:ന്യായമായ് നിഷ്‌കല്‍മഷമായിരിക്കുന്ന കാര്യം
:മായമെന്നിയേ ചെയ്‌വാന്‍ മടിയില്ലെനിക്കേതും."
:മാരീചവാക്യമേവം കേട്ടു രാവണന്‍ ചൊന്നാ-
:"നാരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം.
:സാകേതാധിപനായ രാജാവു ദശരഥന്‍
:ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോല്‍
:രാമലക്ഷ്‌മണന്മാരെന്നിരുവരിതുകാലം
:കോമളഗാത്രിയായോരംഗനാരത്നത്തോടും 1180
:ദണ്ഡകാരണ്യേ വന്നു വാഴുന്നിത,വര്‍ ബലാ
:ലെന്നുടെ ഭഗിനിതന്‍ നാസികാകുചങ്ങളും
:കര്‍ണ്ണവും ഛേദിച്ചതു കേട്ടുടന്‍ ഖരാദികള്‍
:ചെന്നിതു പതിന്നാലായിരവുമവരെയും
:നിന്നു താനേകനായിട്ടെതിര്‍ത്തു രണത്തിങ്കല്‍
:കോന്നിതു മൂന്നേമുക്കാല്‍ നാഴികകൊണ്ടു രാമന്‍.
:തല്‍പ്രാണേശ്വരിയായ ജാനകിതന്നെ ഞാനു-
:മിപ്പോഴേ കൊണ്ടിങ്ങു പോന്നീടുവേനതിന്നു നീ
:ഹേമവര്‍ണ്ണം പൂണ്ടോരു മാനായ് ചെന്നടവിയില്‍
:കാമിനിയായ സീതതന്നെ മോഹിപ്പിക്കേണം. 1190
:രാമലക്ഷ്മണന്മാരെയകറ്റി ദൂരത്താക്കൂ
:വാമഗാത്രിയെയപ്പോള്‍ കൊണ്ടു ഞാന്‍ പോന്നീടുവന്‍.
:നീ മമ സഹായമായിരിക്കില്‍ മനോരഥം
:മാമകം സാധിച്ചീടുമില്ല സംശയമേതും."
:പംകതികന്ധരവാക്യം കേട്ടു മാരീചനുളളില്‍
:ചിന്തിച്ചു ഭയത്തോടുമീവണ്ണമുരചെയ്‌താന്‍ഃ
:"ആരുപദേശിച്ചിതു മൂലനാശനമായ
:കാരിയം നിന്നോടവന്‍ നിന്നുടെ ശത്രുവല്ലോ.
:നിന്നുടെ നാശം വരുത്തീടുവാനവസരം-
:തന്നെപ്പാര്‍ത്തിരിപ്പോരു ശത്രുവാകുന്നതവന്‍. 1200
:നല്ലതു നിനക്കു ഞാന്‍ ചൊല്ലുവന്‍ കേള്‍ക്കുന്നാകില്‍
:നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ.
:രാമചന്ദ്രനിലുളള ഭീതികൊണ്ടകതാരില്‍
:മാമകേ രാജരത്നരമണീരഥാദികള്‍
:കേള്‍ക്കുമ്പോളതിഭീതനായുളള ഞാനോ നിത്യം;
:രാക്ഷസവംശം പരിപാലിച്ചുകൊള്‍ക നീയും.
:ശ്രീനാരായണന്‍ പരമാത്മാവുതന്നെ രാമന്‍
:ഞാനതില്‍ പരമാര്‍ത്ഥമറിഞ്ഞേന്‍ കേള്‍ക്ക നീയും.
:നാരദാദികള്‍ മുനിശ്രേഷ്‌ഠന്മാര്‍ പറഞ്ഞു പ-
:ണ്ടോരോരോ വൃത്താന്തങ്ങള്‍ കേട്ടേന്‍ പൗലസ്ത്യപ്രഭോ! 1210
:പത്മസംഭവന്‍ മുന്നം പ്രാര്‍ത്ഥിച്ചകാലം നാഥന്‍
:പത്മലോചനനരുള്‍ചെയ്‌തിതു വാത്സല്യത്താല്‍
:എന്തു ഞാന്‍ വേണ്ടുന്നതു ചൊല്ലുകെന്നതു കേട്ടു
:ചിന്തിച്ചു വിധാതാവുമര്‍ത്ഥിച്ചു ദയാനിധേ!
:'നിന്തിരുവടിതന്നെ മാനുഷവേഷംപൂണ്ടു
:പംക്തികന്ധരന്‍തന്നെക്കൊല്ലണം മടിയാതെ.'
:അങ്ങനെതന്നെയെന്നു സമയംചെയ്‌തു നാഥന്‍
:മംഗലം വരുത്തുവാന്‍ ദേവതാപസര്‍ക്കെല്ലാം.
:മാനുഷനല്ല രാമന്‍ സാക്ഷാല്‍ ശ്രീനാരായണന്‍-
:താനെന്നു ധരിച്ചു സേവിച്ചുകൊളളുക ഭക്ത്യാ. 1220
:പോയാലും പുരംപൂക്കു സുഖിച്ചു വസിക്ക നീ
:മായാമാനുഷന്‍തന്നെസ്സേവിച്ചുകൊള്‍ക നിത്യം.
:എത്രയും പരമകാരുണികന്‍ ജഗന്നാഥന്‍
:ഭക്തവത്സലന്‍ ഭജനീയനീശ്വരന്‍ നാഥന്‍."
:മാരീചന്‍ പറഞ്ഞതു കേട്ടു രാവണന്‍ ചൊന്നാന്‍ഃ
:"നേരത്രേ പറഞ്ഞതു നിര്‍മ്മലനല്ലോ ഭവാന്‍.
:ശ്രീനാരായണസ്വാമി പരമന്‍ പരമാത്മാ-
:താനരവിന്ദോത്ഭവന്‍ തന്നോടു സത്യംചെയ്‌തു
:മര്‍ത്ത്യനായ് പിറന്നെന്നെക്കൊല്ലുവാന്‍ ഭാവിച്ചതു
:സത്യസങ്കല്‍പനായ ഭഗവാന്‍താനെങ്കിലോ 1230
:പിന്നെയവ്വണ്ണമല്ലെന്നാക്കുവാനാളാരെടോ?
:നന്നു നിന്നജ്ഞാനം ഞാനിങ്ങനെയോര്‍ത്തീലൊട്ടും
:ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്ല നൂനം
:ചെന്നു മൈഥിലിതന്നെക്കൊണ്ടുപോരികവേണം.
:ഉത്തിഷ്‌ഠ മഹാഭാഗ പൊന്മാനായ് ചമഞ്ഞു ചെ-
:ന്നെത്രയുമകറ്റുക രാമലക്ഷ്‌മണന്മാരെ.
:അന്നേരം തേരിലേറ്റിക്കൊണ്ടിങ്ങു പോന്നീടുവന്‍
:പിന്നെ നീ യഥാസുഖം വാഴുക മുന്നേപ്പോലെ.
:ഒന്നിനി മറുത്തു നീയുരചെയ്യുന്നതാകി-
:ലെന്നുടെ വാള്‍ക്കൂണാക്കീടുന്നതുണ്ടിന്നുതന്നെ." 1240
:എന്നതു കേട്ടു വിചാരിച്ചിതു മാരീചനുംഃ
:'നന്നല്ല ദുഷ്‌ടായുധമേറ്റു നിര്യാണംവന്നാല്‍
:ചെന്നുടന്‍ നരകത്തില്‍ വീണുടന്‍ കിടക്കണം,
:പുണ്യസഞ്ചയംകൊണ്ടു മുക്തനായ്‌വരുമല്ലോ
:രാമസായകമേറ്റു മരിച്ചാ'ലെന്നു ചിന്തി-
:ച്ചാമോദംപൂണ്ടു പുറപ്പെട്ടാലുമെന്നു ചൊന്നാന്‍ഃ
:"രാക്ഷസരാജ! ഭവാനാജ്ഞാപിച്ചാലുമെങ്കില്‍
:സാക്ഷാല്‍ ശ്രീരാമന്‍ പരിപാലിച്ചുകൊള്‍ക പോറ്റീ!"
:എന്നുരചെയ്‌തു വിചിത്രാകൃതി കലര്‍ന്നൊരു
:പൊന്‍നിറമായുളെളാരു മൃഗവേഷവും പൂണ്ടാന്‍. 1250
:പങ്‌ക്തികന്ധരന്‍ തേരിലാമ്മാറു കരേറിനാന്‍
:ചെന്താര്‍ബാണനും തേരിലേറിനാനതുനേരം.
:ചെന്താര്‍മാനിനിയായ ജാനകിതന്നെയുളളില്‍
:ചിന്തിച്ചു ദശാസ്യനുമന്ധനായ് ചമഞ്ഞിതു.
:മാരീചന്‍ മനോഹരമായൊരു പൊന്മാനായി
:ചാരുപുളളികള്‍ വെളളികൊണ്ടു നേത്രങ്ങള്‍ രണ്ടും
:നീലക്കല്‍കൊണ്ടു ചേര്‍ത്തു മുഗ്‌ദ്ധഭാവത്തോടോരോ
:ലീലകള്‍ കാട്ടിക്കാട്ടിക്കാട്ടിലുള്‍പ്പുക്കും പിന്നെ
:വേഗേന പുറപ്പെട്ടും തുളളിച്ചാടിയുമനു-
:രാഗഭാവേന ദൂരെപ്പോയ്‌നിന്നു കടാക്ഷിച്ചും 1260
:രാഘവാശ്രമസ്ഥലോപാന്തേ സഞ്ചരിക്കുമ്പോള്‍
:രാകേന്ദുമുഖി സീത കണ്ടു വിസ്‌മയംപൂണ്ടാള്‍.
:രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥന്‍
:ദേവിയോടരുള്‍ചെയ്താനേകാന്തേ, "കാന്തേ! കേള്‍ നീ
:രക്ഷോനായകന്‍ നിന്നെക്കൊണ്ടുപോവതിനിപ്പോള്‍
:ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ!
:നീയൊരു കാര്യം വേണമതിനു മടിയാതെ
:മായാസീതയെപ്പര്‍ണ്ണശാലയില്‍ നിര്‍ത്തീടണം.
:വഹ്നിമണ്ഡലത്തിങ്കല്‍ മറഞ്ഞു വസിക്ക നീ
:ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം. 1270
:ആശ്രയാശങ്കലോരാണ്ടിരുന്നീടേണം ജഗ-
:ദാശ്രയഭൂതേ! സീതേ! ധര്‍മ്മരക്ഷാര്‍ത്ഥം പ്രിയേ!"
:രാമചന്ദ്രോക്തി കേട്ടു ജാനകീദേവിതാനും
:കോമളഗാത്രിയായ മായാസീതയെത്തത്ര
:പര്‍ണ്ണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കല്‍
:ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോള്‍.
മാരീചനിഗ്രഹം
1497
1618
2006-08-05T08:22:42Z
Peringz
3
:മായാനിര്‍മ്മിതമായ കനകമൃഗം കണ്ടു
:മായാസീതയും രാമചന്ദ്രനോടുരചെയ്താള്‍ഃ
:"ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ-
:മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം. 1280
:പേടിയില്ലിതിനേതുമെത്രയുമടുത്തു വ-
:ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും.
:കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു
:വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം.
:പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ
:മടിച്ചീടരുതേതും ഭര്‍ത്താവേ! ജഗല്‍പതേ!"
:മൈഥിലീവാക്യം കേട്ടു രാഘവനരുള്‍ചെയ്‌തു
:സോദരന്‍തന്നോടു "നീ കാത്തുകൊളളുകവേണം
:സീതയെയവള്‍ക്കൊരു ഭയവുമുണ്ടാകാതെ;
:യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും." 1290
:എന്നരുള്‍ചെയ്‌തു ധനുര്‍ബാലങ്ങളെടുത്തുടന്‍
:ചെന്നിതു മൃഗത്തെക്കയ്‌ക്കൊളളുവാന്‍ ജഗന്നാഥന്‍.
:അടുത്തു ചെല്ലുന്നേരം വേഗത്തിലോടിക്കള-
:ഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോള്‍ മന്ദംമന്ദം
:അടുത്തുവരു,മപ്പോള്‍ പിടിപ്പാന്‍ ഭാവിച്ചീടും,
:പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപ്പോള്‍.
:ഇങ്ങനെതന്നെയൊട്ടു ദൂരത്തായോരുനേര-
:മെങ്ങനെ പിടിക്കുന്നു വേഗമുണ്ടതിനേറ്റം
:എന്നുറച്ചാശവിട്ടു രാഘവനൊരുശരം
:നന്നായിത്തൊടുത്തുടന്‍ വലിച്ചു വിട്ടീടിനാന്‍. 1300
:പൊന്മാനുമതു കൊണ്ടു ഭൂമിയില്‍ വീണനേരം
:വന്മലപോലെയൊരു രാക്ഷസവേഷംപൂണ്ടാന്‍.
:മാരീചന്‍തന്നെയിതു ലക്ഷ്‌മണന്‍ പറഞ്ഞതു
:നേരത്രേയെന്നു രഘുനാഥനും നിരൂപിച്ചു.
:ബാണമേറ്റവനിയില്‍ വീണപ്പോള്‍ മാരീചനും
:പ്രാണവേദനയോടു കരഞ്ഞാനയ്യോ പാപംഃ
:"ഹാ! ഹാ! ലക്ഷ്മണ! മമ ഭ്രാതാവേ! സഹോദര!
:ഹാ! ഹാ! മേ വിധിബലം പാഹി മാം ദയാനിധേ!"
:ആതുരനാദം കേട്ടു ലക്ഷ്‌മണനോടു ചൊന്നാള്‍
:സീതയുംഃ "സൗമിത്രേ! നീ ചെല്ലുക വൈകിടാതേ. 1310
:അഗ്രജനുടെ വിലാപങ്ങള്‍ കേട്ടീലേ ഭവാന്‍?
:ഉഗ്രന്മാരായ നിശാചരന്മാര്‍ കൊല്ലുംമുമ്പെ
:രക്ഷിച്ചുകൊള്‍ക ചെന്നു ലക്ഷ്‌മണ! മടിയാതെ
:രക്ഷോവീരന്മാരിപ്പോള്‍ കൊല്ലുമല്ലെങ്കിലയ്യോ!"
:ലക്ഷ്‌മണനതു കേട്ടു ജാനകിയോടു ചൊന്നാന്‍ഃ
:"ദുഃഖിയായ് കാര്യേ! ദേവി! കേള്‍ക്കണം മമ വാക്യം.
:മാരീചന്‍തന്നേ പൊന്മാനായ്‌വന്നതവന്‍ നല്ല
:ചോരനെത്രയുമേവം കരഞ്ഞതവന്‍തന്നെ.
:അന്ധനായ് ഞാനുമിതു കേട്ടു പോയകലുമ്പോള്‍
:നിന്തിരുവടിയേയും കൊണ്ടുപോയീടാമല്ലൊ 1320
:പങ്‌ക്തികന്ധരന്‍ തനിക്കതിനുളളുപായമി-
:തെന്തറിയാതെയരുള്‍ചെയ്യുന്നി,തത്രയല്ല
:ലോകവാസികള്‍ക്കാര്‍ക്കും ജയിച്ചുകൂടായല്ലൊ
:രാഘവന്‍തിരുവടിതന്നെയെന്നറിയണം.
:ആര്‍ത്തനാദവും മമ ജ്യേഷ്‌ഠനുണ്ടാകയില്ല
:രാത്രിചാരികളുടെ മായയിതറിഞ്ഞാലും
:വിശ്വനായകന്‍ കോപിച്ചീടുകിലരക്ഷണാല്‍
:വിശ്വസംഹാരംചെയ്‌വാന്‍പോരുമെന്നറിഞ്ഞാലും.
:അങ്ങനെയുളള രാമന്‍തന്മുഖാംബുജത്തില്‍നി-
:ന്നെങ്ങനെ ദൈന്യനാദം ഭവിച്ചീടുന്നു നാഥേ!" 1330
:ജാനകിയതു കേട്ടു കണ്ണുനീര്‍ തൂകിത്തൂകി
:മാനസേ വളര്‍ന്നൊരു ഖേദകോപങ്ങളോടും
:ലക്ഷ്‌മണന്‍തന്നെ നോക്കിച്ചൊല്ലിനാളതുനേരംഃ
:"രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം.
:ഭ്രാതൃനാശത്തിനത്രേ കാംക്ഷയാകുന്നു തവ
:ചേതസി ദുഷ്‌ടാത്മാവേ! ഞാനിതോര്‍ത്തീലയല്ലോ.
:രാമനാശാകാംക്ഷിതനാകിയ ഭരതന്റെ
:കാമസിദ്ധ്യര്‍ത്ഥമവന്‍തന്നുടെ നിയോഗത്താല്‍
:കൂടെപ്പോന്നിതു നീയും രാമനു നാശം വന്നാല്‍
:ഗൂഢമായെന്നെയും കൊണ്ടങ്ങുചെല്ലുവാന്‍ നൂനം. 1340
:എന്നുമേ നിനക്കെന്നെക്കിട്ടുകയില്ലതാനു-
:മിന്നു മല്‍പ്രാണത്യാഗംചെയ്‌വേന്‍ ഞാനറിഞ്ഞാലും.
:ചേതസി ഭാര്യാഹരണോദ്യതനായ നിന്നെ-
:സ്സോദരബുദ്ധ്യാ ധരിച്ചീല രാഘവനേതും.
:രാമനെയൊഴിഞ്ഞു ഞാന്‍ മറ്റൊരു പുരുഷനെ
:രാമപാദങ്ങളാണെ തീണ്ടുകയില്ലയല്ലൊ."
:ഇത്തരം വാക്കു കേട്ടു സൗമിത്രി ചെവി രണ്ടും
:സത്വരം പൊത്തിപ്പുനരവളോടുരചെയ്‌താന്‍ഃ
:"നിനക്കു നാശമടുത്തിരിക്കുന്നിതു പാര-
:മെനിക്കു നിരൂപിച്ചാല്‍ തടുത്തുകൂടാതാനും. 1350
:ഇത്തരം ചൊല്ലീടുവാന്‍ തോന്നിയതെന്തേ ചണ്ഡി!
:ധിഗ്‌ധിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്ലാം.
:വനദേവതമാരേ! പരിപാലിച്ചുകൊള്‍വിന്‍
:മനുവംശാധീശ്വരപത്നിയെ വഴിപോലെ."
:ദേവിയെ ദേവകളെബ്‌ഭരമേല്‍പിച്ചു മന്ദം
:പൂര്‍വജന്‍തന്നെക്കാണ്മാന്‍ നടന്നു സൗമിത്രിയും.
സീതാപഹരണം
1498
1619
2006-08-05T08:24:58Z
Peringz
3
:അന്തരം കണ്ടു ദശകന്ധരന്‍ മദനബാ-
:ണാന്ധനായവതരിച്ചീടിനാനവനിയില്‍.
:ജടയും വല്‌ക്കലവും ധരിച്ചു സന്യാസിയാ-
:യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും. 1360
:ഭിക്ഷുവേഷത്തെപ്പൂണ്ട രക്ഷോനാഥനെക്കണ്ടു
:തല്‍ക്ഷണം മായാസീതാദേവിയും വിനീതയായ്
:നത്വാ സംപൂജ്യ ഭക്ത്യാ ഫലമൂലാദികളും
:ദത്വാ സ്വാഗതവാക്യമുക്ത്വാ പിന്നെയും ചൊന്നാള്‍.
:അത്രൈവ ഫലമൂലാദികളും ഭുജിച്ചുകൊ-
:ണ്ടിത്തിരിനേരമിരുന്നീടുക തപോനിധേ!
:ഭര്‍ത്താവു വരുമിപ്പോള്‍ ത്വല്‍പ്രിയമെല്ലാം ചെയ്യും
:ക്ഷുത്തൃഡാദിയും തീര്‍ത്തു വിശ്രമിച്ചാലും ഭവാന്‍."
:ഇത്തരം മായാദേവീമുഗ്‌ദ്ധാലാപങ്ങള്‍ കേട്ടു
:സത്വരം ഭിക്ഷുരൂപി സസ്മിതം ചോദ്യംചെയ്താന്‍ഃ 1370
:"കമലവിലോചനേ! കമനീയാംഗി! നീയാ-
:രമലേ! ചൊല്ലീടു നിന്‍ കമിതാവാരെന്നതും.
:നിഷ്‌ഠുരജാതികളാം രാക്ഷസരാദിയായ
:ദുഷ്‌ടജന്തുക്കളുളള കാനനഭൂമിതന്നില്‍
:നീയൊരു നാരീമണി താനേ വാഴുന്നതെ,ന്തൊ-
:രായുധപാണികളുമില്ലല്ലോ സഹായമായ്.
:നിന്നുടെ പരമാര്‍ത്ഥമൊക്കവേ പറഞ്ഞാല്‍ ഞാ-
:നെന്നുടെ പരമാര്‍ത്ഥം പറയുന്നുണ്ടുതാനും."
:മേദിനീസുതയതുകേട്ടുരചെയ്‌തീടിനാള്‍ഃ
:"മേദിനീപതിവരനാമയോദ്ധ്യാധിപതി 1380
:വാട്ടമില്ലാത ദശരഥനാം നൃപാധിപ-
:ജ്യേഷ്‌ഠനന്ദനനായ രാമനത്ഭുതവീര്യന്‍-
:തന്നുടെ ധര്‍മ്മപത്നി ജനകാത്മജ ഞാനോ
:ധന്യനാമനുജനു ലക്ഷ്‌മണനെന്നും നാമം.
:ഞങ്ങള്‍ മൂവരും പിതുരാജ്ഞയാ തപസ്സിനാ-
:യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനംതന്നില്‍.
:പതിന്നാലാണ്ടു കഴിവോളവും വേണംതാനു-
:മതിനു പാര്‍ത്തീടുന്നു സത്യമെന്നറിഞ്ഞാലും.
:നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന-
:രെന്തിനായെഴുന്നളളി ചൊല്ലണം പരമാര്‍ത്ഥം." 1390
:"എങ്കിലോ കേട്ടാലും നീ മംഗലശീലേ! ബാലേ!
:പങ്കജവിലോചനേ! പഞ്ചബാണാധിവാസേ!
:പൗലസ്ത്യതനയനാം രാക്ഷസരാജാവു ഞാന്‍
:ത്രൈലോക്യത്തിങ്കലെന്നെയാരറിയാതെയുളളു!
:നിര്‍മ്മലേ! കാമപരിതപ്തനായ് ചമഞ്ഞു ഞാന്‍
:നിന്മൂലമതിന്നു നീ പോരണം മയാ സാകം.
:ലങ്കയാം രാജ്യം വാനോര്‍നാട്ടിലും മനോഹരം
:കിങ്കരനായേന്‍ തവ ലോകസുന്ദരി! നാഥേ!
:താപസവേഷംപൂണ്ട രാമനാലെന്തു ഫലം?
:താപമുള്‍ക്കൊണ്ടു കാട്ടിലിങ്ങനെ നടക്കേണ്ട. 1400
:ശരണാഗതനായോരെന്നെ നീ ഭജിച്ചാലു-
:മരുണാധരി! മഹാഭോഗങ്ങള്‍ ഭുജിച്ചാലും."
:രാവണവാക്യമേവം കേട്ടതി ഭയത്തോടും
:ഭാവവൈവര്‍ണ്ണ്യംപൂണ്ടു ജാനകി ചൊന്നാള്‍ മന്ദംഃ
:"കേവലമടുത്തിതു മരണം നിനക്കിപ്പോ-
:ളേവം നീ ചൊല്ലുന്നാകില്‍ ശ്രീരാമദേവന്‍തന്നാല്‍.
:സോദരനോടുംകൂടി വേഗത്തില്‍ വരുമിപ്പോള്‍
:മേദിനീപതി മമ ഭര്‍ത്താ ശ്രീരാമചന്ദ്രന്‍.
:തൊട്ടുകൂടുമോ ഹരിപത്നിയെശ്ശശത്തിനു?
:കഷ്‌ടമായുളള വാാക്കു ചൊല്ലാതെ ദുരാത്മാവേ! 1410
:രാമബാണങ്ങള്‍കൊണ്ടു മാറിടം പിളര്‍ന്നു നീ
:ഭൂമിയില്‍ വീഴ്‌വാനുളള കാരണമിതു നൂനം."
:ഇങ്ങനെ സീതാവാക്യം കേട്ടു രാവണനേറ്റം
:തിങ്ങീടും ക്രോധംപൂണ്ടു മൂര്‍ച്ഛിതനായന്നേരം
:തന്നുടെ രൂപം നേരേ കാട്ടിനാന്‍ മഹാഗിരി-
:സന്നിഭം ദശാനനം വിംശതിമഹാഭുജം
:അഞ്ജനശൈലാകാരം കാണായനേരമുളളി-
:ലഞ്ജസാ ഭയപ്പെട്ടു വനദേവതമാരും.
:രാഘവപത്നിയേയും തേരതിലെടുത്തുവെ-
:ച്ചാകാശമാര്‍ഗ്ഗേ ശീഘ്രം പോയിതു ദശാസ്യനും. 1420
:"ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബ്ധേ!
:ഹാ! ഹ! മല്‍ പ്രാണേശ്വര! പാഹി മാം ഭയാതുരാം."
:ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും
:സത്വരമുത്ഥാനംചെയ്തെത്തിനാന്‍ ജടായുവും.
:"തിഷ്‌ഠതിഷ്‌ഠാഗ്രേ മമ സ്വാമിതന്‍പത്നിയേയും
:കട്ടുകൊണ്ടെവിടേക്കു പോകുന്നു മൂഢാത്മാവേ!
:അദ്ധ്വരത്തിങ്കല്‍ ചെന്നു ശുനകന്‍ മന്ത്രംകൊണ്ടു
:ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ."
:പദ്ധതിമദ്ധ്യേ പരമോദ്ധതബുദ്ധിയോടും
:ഗൃദ്‌ധ്രരാജനുമൊരു പത്രവാനായുളേളാരു 1430
:കുദ്‌ധ്രരാജനെപ്പോലെ ബദ്ധവൈരത്തോടതി-
:ക്രൂദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാന്‍.
:അബ്ധിയും പത്രാനിലക്ഷുബ്ധമായ് ചമയുന്നി-
:തദ്രികളിളകുന്നു വിദ്രുതമതുനേരം.
:കാല്‍നഖങ്ങളെക്കൊണ്ടു ചാപങ്ങള്‍ പൊടിപെടു-
:ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു
:തീക്ഷ്‌ണതുണ്ഡാഗ്രം കൊണ്ടു തേര്‍ത്തടം തകര്‍ത്തിതു
:കാല്‍ക്ഷണംകൊണ്ടു കൊന്നുവീഴ്‌ത്തിനാനശ്വങ്ങളെ.
:രൂക്ഷത പെരുകിയ പക്ഷവാതങ്ങളേറ്റു
:രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്‌വന്നു. 1440
:യാത്രയും മുടങ്ങി മല്‍കീര്‍ത്തിയുമൊടുങ്ങിയെ-
:ന്നാര്‍ത്തിപൂണ്ടുഴന്നൊരു രാത്രിചാരീന്ദ്രനപ്പോള്‍
:ധാത്രീപുത്രിയെത്തത്ര ധാത്രിയില്‍ നിര്‍ത്തിപ്പുന-
:രോര്‍ത്തു തന്‍ ചന്ദ്രഹാസമിളക്കി ലഘുതരം
:പക്ഷിനായകനുടെ പക്ഷങ്ങള്‍ ഛേദിച്ചപ്പോ-
:ളക്ഷിതിതന്നില്‍ വീണാനക്ഷമനായിട്ടവന്‍.
:രക്ഷോനായകന്‍ പിന്നെ ലക്ഷ്‌മീദേവിയേയുംകൊ-
:ണ്ടക്ഷതചിത്തത്തോടും ദക്ഷിണദിക്കുനോക്കി
:മറ്റൊരു തേരിലേറിത്തെറ്റെന്നു നടകൊണ്ടാന്‍;
:മറ്റാരും പാലിപ്പാനില്ലുറ്റവരായിട്ടെന്നോ- 1450
:ര്‍ത്തിറ്റിറ്റു വീണീടുന്ന കണ്ണുനീരോടുമപ്പോള്‍
:കറ്റവാര്‍കുഴലിയാം ജാനകീദേവിതാനും,
:'ഭര്‍ത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി-
:ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്‌കെ'ന്നു
:പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്‌കി
:പൃത്ഥ്വീമണ്ഡലമകന്നാശു മേല്‍പോട്ടു പോയാള്‍.
:"അയ്യോ! രാഘവ ജഗന്നായക! ദയാനിധേ!
:നീയെന്നെയുപേക്ഷിച്ചതെന്തു ഭര്‍ത്താവേ! നാഥാ!
:രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു
:രക്ഷിതാവായിട്ടാരുമില്ലെനിക്കയ്യോ! പാവം! 1460
:ലക്ഷ്‌മണാ! നിന്നോടു ഞാന്‍ പരുഷം ചൊന്നേനല്ലോ
:രക്ഷിച്ചുകൊളേളണമേ! ദേവരാ! ദയാനിധേ!
:രാമ! രാമാത്മാരാമ! ലോകാഭിരാമ! രാമ!
:ഭൂമിദേവിയുമെന്നെ വെടിഞ്ഞാളിതുകാലം.
:പ്രാണവല്ലഭ! പരിത്രാഹി മാം ജഗല്‍പതേ!
:കൗണപാധിപനെന്നെക്കൊന്നു ഭക്ഷിക്കുംമുമ്പേ
:സത്വരം വന്നു പരിപാലിച്ചുകൊളേളണമേ
:സത്വചേതസാ മഹാസത്വവാരിധേ! നാഥ!"
:ഇത്തരം വിലാപിക്കുംനേരത്തു ശീഘ്രം രാമ-
:ഭദ്രനിങ്ങെത്തുമെന്ന ശങ്കയാ നക്തഞ്ചരന്‍ 1470
:ചിത്തവേഗേന നടന്നീടിനാ,നതുനേരം
:പൃത്ഥീപുത്രിയും കീഴ്‌പ്പോട്ടാശു നോക്കുന്നനേരം
:അദ്രിനാഥാഗ്രേ കണ്ടു പഞ്ചവാനരന്മാരെ
:വിദ്രുതം വിഭൂഷണസഞ്ചയമഴിച്ചു ത-
:ന്നുത്തരീയാര്‍ദ്ധഖണ്ഡംകൊണ്ടു ബന്ധിച്ചു രാമ-
:ഭദ്രനു കാണ്മാന്‍ യോഗംവരികെന്നകതാരില്‍
:സ്‌മൃത്വാ കീഴ്പോട്ടു നിക്ഷേപിച്ചിതു സീതാദേവി;
:മത്തനാം നക്തഞ്ചരനറിഞ്ഞീലതുമപ്പോള്‍.
:അബ്ധിയുമുത്തീര്യ തന്‍പത്തനം ഗത്വാ തൂര്‍ണ്ണം
:ശുദ്ധാന്തമദ്ധ്യേ മഹാശോകകാനനദേശേ 1480
:ശുദ്ധഭൂതലേ മഹാശിംശപാതരുമൂലേ
:ഹൃദ്യമാരായ നിജ രക്ഷോനാരികളേയും
:നിത്യവും പാലിച്ചുകൊള്‍കെന്നുറപ്പിച്ചു തന്റെ
:വസ്ത്യമുള്‍പ്പുക്കു വസിച്ചീടിനാന്‍ ദശാനനന്‍.
:ഉത്തമോത്തമയായ ജാനകീദേവി പാതി-
:വ്രത്യമാശ്രിത്യ വസിച്ചീടിനാളതുകാലം.
:വസ്‌ത്രകേശാദികളുമെത്രയും മലിനമായ്
:വക്ത്രവും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും
:രാമ രാമേതി ജപധ്യാനനിഷ്‌ഠയാ ബഹു
:യാമിനീചരകുലനാരികളുടെ മദ്ധ്യേ 1490
:നീഹാരശീതാതപവാതപീഡയും സഹി-
:ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം
:ലങ്കയില്‍ വസിച്ചിതാതങ്കമുള്‍ക്കൊണ്ടു മായാ-
:സങ്കടം മനുഷ്യജന്മത്തിങ്കലാര്‍ക്കില്ലാത്തു?
സീതാന്വേഷണം
1499
1620
2006-08-05T08:26:09Z
Peringz
3
:രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു
:കാമരൂപിണം മാരീചാസുരമെയ്‌തു കൊന്നു
:വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന-
:രാഗമക്കാതലായ രാഘവന്‍തിരുവടി.
:നാലഞ്ചു ശരപ്പാടു നടന്നോരനന്തരം
:ബാലകന്‍വരവീഷദ്ദൂരവേ കാണായ്‌വന്നു. 1500
:ലക്ഷ്‌മണന്‍ വരുന്നതു കണ്ടു രാഘവന്‍താനു-
:മുള്‍ക്കാമ്പില്‍ നിരൂപിച്ചു കല്‍പിച്ചു കരണീയം.
:"ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാര്‍ത്ഥ-
:മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.
:രക്ഷോനായകന്‍ കൊണ്ടുപോയതു മായാസീതാ
:ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാര്‍ക്കും ലഭിക്കുന്നു?
:അഗ്നിമണ്ഡലത്തിങ്കല്‍ വാഴുന്ന സീതതന്നെ
:ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.
:ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ
:മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ് ചെല്ലാമല്ലോ 1510
:രക്ഷോനായകനുടെ രാജ്യത്തി,ലെന്നാല്‍ പിന്നെ-
:ത്തല്‍ക്കുലത്തോടുംകൂടെ രാവണന്‍തന്നെക്കൊന്നാല്‍
:അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാല്‍
:കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ
:അക്ഷയധര്‍മ്മമോടു രാജ്യത്തെ വഴിപോലെ
:രക്ഷിച്ചു കിഞ്ചില്‍ കാലം ഭൂമിയില്‍ വസിച്ചീടാം.
:പുഷ്‌കരോല്‍ഭവനിത്ഥം പ്രാര്‍ത്ഥിക്കനിമിത്തമാ-
:യര്‍ക്കവംശത്തിങ്കല്‍ ഞാന്‍ മര്‍ത്ത്യനായ്പിറന്നതും.
:മായാമാനുഷനാകുമെന്നുടെ ചരിതവും
:മായാവൈഭവങ്ങളും കേള്‍ക്കയും ചൊല്ലുകയും 1520
:ഭക്തിമാര്‍ഗ്ഗേണ ചെയ്യും മര്‍ത്ത്യനപ്രയാസേന
:മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.
:ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാന്‍
:പ്രാകൃതപുരുഷനെപ്പോലെ"യെന്നകതാരില്‍
:നിര്‍ണ്ണയിച്ചവരജനോടരുള്‍ചെയ്തീടിനാന്‍ഃ
:"പര്‍ണ്ണശാലയില്‍ സീതയ്‌ക്കാരൊരു തുണയുളളൂ?
:എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ-
:ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും
:കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ
:കണ്ടകജാതികള്‍ക്കെന്തോന്നരുതാത്തതോര്‍ത്താല്‍?" 1530
:അഗ്രജവാക്യമേവം കേട്ടു ലക്ഷ്‌മണന്‍താനു-
:മഗ്രേ നിന്നുടനുടന്‍ തൊഴുതു വിവശനായ്
:ഗദ്‌ഗദാക്ഷരമുരചെയ്‌തിതു ദേവിയുടെ
:ദുര്‍ഗ്രഹവചനങ്ങള്‍ ബാഷ്പവും തൂകിത്തൂകി.
:"ഹാ! ഹാ! ലക്ഷ്‌മണ! പരിത്രാഹി! സൗമിത്രേ! ശീഘ്രം
:ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോള്‍
:ഇത്തരം നക്തഞ്ചരന്‍തന്‍ വിലാപങ്ങള്‍ കേട്ടു
:മുദ്ധഗാത്രിയും തവ നാദമെന്നുറയ്‌ക്കയാല്‍
:അത്യര്‍ത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു
:സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുള്‍ചെയ്‌തു. 1540
:'ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായ്‌വരാ
:ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും.
:രാക്ഷസനുടെ മായാഭാഷിതമിതു നൂനം
:കാല്‍ക്ഷണം പൊറുക്കെ'ന്നു ഞാന്‍ പലവുരു ചൊന്നേന്‍.
:എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്‌താ-
:ളെന്നോടു പലതരമിന്നവയെല്ലാമിപ്പോള്‍
:നിന്തിരുമുമ്പില്‍നിന്നു ചൊല്ലുവാന്‍ പണിയെന്നാല്‍
:സന്താപത്തോടു ഞാനും കര്‍ണ്ണങ്ങള്‍ പൊത്തിക്കൊണ്ടു
:ചിന്തിച്ചു ദേവകളെ പ്രാര്‍ത്ഥിച്ചു രക്ഷാര്‍ത്ഥമായ്
:നിന്തിരുമലരടി വന്ദിപ്പാന്‍ വിടകൊണ്ടേന്‍." 1550
:"എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ! നീ
:ശങ്കയുണ്ടായീടാമോ ദുര്‍വചനങ്ങള്‍ കേട്ടാല്‍?
:യോഷമാരുടെ വാക്കു സത്യമെന്നോര്‍ക്കുന്നവന്‍
:ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ?
:രക്ഷസാം പരിഷകള്‍ കൊണ്ടുപൊയ്‌ക്കളകയോ
:ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല."
:ഇങ്ങനെ നിനച്ചുടജാന്തര്‍ഭാഗത്തിങ്കല്‍ ചെ-
:ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമന്‍
:ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാന്‍
:നിഷ്‌കളനാത്മാരാമന്‍ നിര്‍ഗ്ഗുണനാത്മാനന്ദന്‍. 1560
:"ഹാ! ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ!
:ഹാ! ഹാ! ജാനകീ! ദേവി! ഹാ! ഹാ! മല്‍പ്രാണേശ്വരി!
:എന്നെ മോഹിപ്പിപ്പതിന്നായ്‌മറഞ്ഞിരിക്കയോ?
:ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ."
:ഇത്തരം പറകയും കാനനംതോറും നട-
:ന്നത്തല്‍പൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്
:"വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടൂ
:വനജേക്ഷണയായ സീതയെ സത്യം ചൊല്‍വിന്‍.
:മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
:മൃഗലോചനയായ ജനകപുത്രിതന്നേ? 1570
:പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
:പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം.
:വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം
:പുഷ്‌കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?"
:ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു
:സത്വരം നീളത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ.
:സര്‍വദൃക് സര്‍വേശ്വരന്‍ സര്‍വജ്ഞന്‍ സര്‍വാത്മാവാം
:സര്‍വകാരണനേകനചലന്‍ പരിപൂര്‍ണ്ണന്‍
:നിര്‍മ്മലന്‍ നിരാകാരന്‍ നിരഹംകാരന്‍ നിത്യന്‍
:ചിന്മയനഖണ്ഡാനന്ദാത്മകന്‍ ജഗന്മയന്‍. 1580
:മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാന്‍
:കാര്യമാനുഷന്‍ മൂഢാത്മാക്കളെയൊപ്പിപ്പാനായ്.
:തത്വജ്ഞന്മാര്‍ക്കു സുഖദുഃഖഭേദങ്ങളൊന്നും
:ചിത്തേ തോന്നുകയുമില്ല ജ്ഞാനമില്ലായ്‌കയാല്‍.
ജടായുഗതി
1500
1621
2006-08-05T08:27:59Z
Peringz
3
:ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോള്‍
:തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയില്‍.
:ശസ്‌ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന-
:തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം.
:അന്നേരം സൗമിത്രിയോടരുളിച്ചെയ്‌തു രാമന്‍ഃ
:"ഭിന്നമായോരു രഥം കാണ്‍കെടോ കുമാര! നീ. 1590
:തന്വംഗിതന്നെയൊരു രാക്ഷസന്‍ കൊണ്ടുപോമ്പോ-
:ളന്യരാക്ഷസനവനോടു പോര്‍ചെയ്തീടിനാന്‍.
:അന്നേരമഴിഞ്ഞ തേര്‍ക്കോപ്പിതാ കിടക്കുന്നു
:എന്നു വന്നീടാമവര്‍ കൊന്നാരോ ഭക്ഷിച്ചാരോ?"
:ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോള്‍
:ഘോരമായൊരു രൂപം കാണായി ഭയാനകം.
:"ജാനകിതന്നെത്തിന്നു തൃപ്തനായൊരു യാതു-
:ധാനനിക്കിടക്കുന്നതത്ര നീ കണ്ടീലയോ?
:കൊല്ലുവേനിവനെ ഞാന്‍ വൈകാതെ ബാണങ്ങളും
:വില്ലുമിങ്ങാശു തന്നീടെ"ന്നതു കേട്ടനേരം 1600
:വിത്രസ്തഹൃദയനായ്പക്ഷിരാജനും ചൊന്നാന്‍ഃ
:"വദ്ധ്യനല്ലഹം തവ ഭക്തനായോരു ദാസന്‍
:മിത്രമെത്രയും തവ താതനു വിശേഷിച്ചും
:സ്നിഗ്‌ദ്ധനായിരിപ്പൊരു പക്ഷിയാം ജടായു ഞാന്‍.
:ദുഷ്‌ടനാം ദശമുഖന്‍ നിന്നുടെ പത്നിതന്നെ-
:ക്കട്ടുകൊണ്ടാകാശേ പോകുന്നേരമറിഞ്ഞു ഞാന്‍
:പെട്ടെന്നു ചെന്നു തടുത്തവനെ യുദ്ധംചെയ്‌തു
:മുട്ടിച്ചു തേരും വില്ലും പൊട്ടിച്ചുകളഞ്ഞപ്പോള്‍
:വെട്ടിനാന്‍ ചന്ദ്രഹാസംകൊണ്ടവന്‍ ഞാനുമപ്പോള്‍
:പുഷ്ടവേദനയോടും ഭൂമിയില്‍ വീണേനല്ലോ. 1610
:നിന്തിരുവടിയെക്കണ്ടൊഴിഞ്ഞു മരിയായ്‌കെ-
:ന്നിന്ദിരാദേവിയോടു വരവും വാങ്ങിക്കൊണ്ടേന്‍.
:തൃക്കണ്‍പാര്‍ക്കേണമെന്നെക്കൃപയാ കൃപാനിധേ!
:തൃക്കഴലിണ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണം."
:ഇത്തരം ജടായുതന്‍ വാക്കുകള്‍ കേട്ടു നാഥന്‍
:ചിത്തകാരുണ്യംപൂണ്ടു ചെന്നടുത്തിരുന്നു തന്‍-
:തൃക്കൈകള്‍കൊണ്ടു തലോടീടിനാനവനുടല്‍
:ദുഖാശ്രുപ്ലുതനയനത്തോടും രാമചന്ദ്രന്‍.
:"ചൊല്ലുചൊല്ലഹോ! മമ വല്ലഭാവൃത്താന്തം നീ"-
:യെല്ലാമെന്നതു കേട്ടു ചൊല്ലിനാന്‍ ജടായുവുംഃ 1620
:"രക്ഷോനായകനായ രാവണന്‍ ദേവിതന്നെ-
:ദ്ദക്ഷിണദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും.
:ചൊല്ലുവാനില്ല ശക്തി മരണപീഡയാലേ
:നല്ലതു വരുവതിനായനുഗ്രഹിക്കേണം.
:നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ
:ബന്ധമേറ്റെടുംവണ്ണം മരിപ്പാനവകാശം
:വന്നതു ഭവല്‍ കൃപാപാത്രമാകയാലഹം
:പുണ്യപൂരുഷ! പുരുഷോത്തമ! ദയാനിധേ!
:നിന്തിരുവടി സാക്ഷാല്‍ ശ്രീമഹാവിഷ്‌ണു പരാ-
:നന്ദാത്മാ പരമാത്മാ മായാമാനുഷരൂപീ 1630
:സന്തതമന്തര്‍ഭാഗേ വസിച്ചീടുകവേണം.
:നിന്തിരുമേനി ഘനശ്യാമളമഭിരാമം.
:അന്ത്യകാലത്തിങ്കലീവണ്ണം കാണായമൂലം
:ബന്ധവുമറ്റു മുക്തനായേന്‍ ഞാനെന്നു നൂനം.
:ബന്ധുഭാവേന ദാസനാകിയോരടിയനെ-
:ബന്ധൂകസുമസമതൃക്കരതലം തന്നാല്‍
:ബന്ധുവത്സല! മന്ദം തൊട്ടരുളേണമെന്നാല്‍
:നിന്തിരുമലരടിയോടു ചേര്‍ന്നീടാമല്ലോ."
:ഇന്ദിരാപതിയതു കേട്ടുടന്‍ തലോടിനാന്‍
:മന്ദമന്ദം പൂര്‍ണ്ണാത്മാനന്ദം വന്നീടുംവണ്ണം. 1640
:അന്നേരം പ്രാണങ്ങളെ ത്യജിച്ചു ജടായുവും
:മന്നിടംതന്നില്‍ വീണനേരത്തു രഘുവരന്‍
:കണ്ണുനീര്‍ വാര്‍ത്തു ഭക്തവാത്സല്യപരവശാ-
:ലര്‍ണ്ണോജനേത്രന്‍ പിതൃമിത്രമാം പക്ഷീന്ദ്രന്റെ
:ഉത്തമാംഗത്തെയെടുത്തുത്സംഗസീംനി ചേര്‍ത്തി-
:ട്ടുത്തരകാര്യാര്‍ത്ഥമായ് സോദരനോടു ചൊന്നാന്‍ഃ
:"കാഷ്‌ഠങ്ങള്‍ കൊണ്ടുവന്നു നല്ലൊരു ചിത തീര്‍ത്തു
:കൂട്ടണമഗ്നിസംസ്‌കാരത്തിനു വൈകീടാതെ."
:ലക്ഷ്മണനതുകേട്ടു ചിതയും തീര്‍ത്തീടിനാന്‍
:തല്‍ക്ഷണം കുളിച്ചു സംസ്‌കാരവുംചെയ്‌തു പിന്നെ 1650
:സ്നാനവും കഴിച്ചുദകക്രിയാദിയും ചെയ്‌തു
:കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം
:പുല്ലിന്മേല്‍വച്ചു ജലാദികളും നല്‌കീടിനാന്‍
:നല്ലൊരു ഗതിയവനുണ്ടാവാന്‍ പിത്രര്‍ത്ഥമായ്.
:പക്ഷികളിവയെല്ലാം ഭക്ഷിച്ചു സുഖിച്ചാലും
:പക്ഷീന്ദ്രനിതുകൊണ്ടു തൃപ്തനായ് ഭവിച്ചാലും.
:കാരുണ്യമൂര്‍ത്തി കമലേക്ഷണന്‍ മധുവൈരി-
:സാരൂപ്യം ഭവിക്കെന്നു സാദരമരുള്‍ചെയ്‌തു.
:അന്നേരം വിമാനമാരുഹ്യ ഭാസ്വരം ഭാനു-
:സന്നിഭം ദിവ്യരൂപംപൂണ്ടൊരു ജടായുവും 1660
:ശംഖാരിഗദാപത്മമകുടപീതാംബരാ-
:ദ്യങ്കിതരൂപംപൂണ്ട വിഷ്‌ണുപാര്‍ഷദന്മാരാല്‍
:പൂജിതനായി സ്തുതിക്കപ്പെട്ടു മുനികളാല്‍
:തേജസാ സകലദിഗ്വ്യാപ്തനായ്‌ക്കാണായ് വന്നു.
:സന്നതഗാത്രത്തോടുമുയരേക്കൂപ്പിത്തൊഴു-
:തുന്നതഭക്തിയോടേ രാമനെ സ്തുതിചെയ്താന്‍ഃ
ജടായുസ്തുതി
1501
1622
2006-08-05T08:29:10Z
Peringz
3
:"അഗണ്യഗുണമാദ്യമവ്യയമപ്രമേയ-
:മഖിലജഗല്‍സൃഷ്‌ടിസ്ഥിതിസംഹാരമൂലം
:പരമം പരാപരമാനന്ദം പരാത്മാനം
:വരദമഹം പ്രണതോസ്‌മി സന്തതം രാമം. 1670
:മഹിതകടാക്ഷവിക്ഷപിതാമരശൂചം
:രഹിതാവധിസുഖമിന്ദിരാമനോഹരം
:ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര-
:കോമളകരാംബുജം പ്രണതോസ്മ്യഹം രാമം.
:ഭൂവനകമനീയരൂപമീഡിതം ശത-
:രവിഭാസുരമഭീഷ്‌ടപ്രദം ശരണദം
:സുരപാദപമൂലരചിതനിലയനം
:സുരസഞ്ചയസേവ്യം പ്രണതോസ്മ്യഹം രാമം.
:ഭവകാനനദവദഹനനാമധേയം
:ഭവപങ്കജഭവമുഖദൈവതം ദേവം 1680
:ദനുജപതികോടി സഹസ്രവിനാശനം
:മനുജാകാരം ഹരിം പ്രണതോസ്മ്യഹം രാമം.
:ഭവഭാവനാദൂരം ഭഗവത്സ്വരൂപിണം
:ഭവഭീവിരഹിതം മുനിസേവിതം പരം
:ഭവസാഗരതരണാംഘൃപോതകം നിത്യം
:ഭവനാശായാനിശം പ്രണതോസ്മ്യഹം രാമം.
:ഗിരിശ ഗിരിസുതാഹൃദയാംബുജവാസം
:ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം
:സുരസഞ്ചയദനുജേന്ദ്രസേവിതപാദം
:സുരപമണിനിഭം പ്രണതോസ്മ്യഹം രാമം. 1690
:പരദാരാര്‍ത്ഥപരിവര്‍ജ്ജിതമനീഷിണാം
:പരപൂരുഷഗുണഭൂതി സന്തുഷ്‌ടാത്മനാം
:പരലോകൈകഹിതനിരതാത്മനാം സേവ്യം
:പരമാനന്ദമയം പ്രണതോസ്മ്യഹം രാമം.
:സ്മിതസുന്ദരവികസിതവക്ത്രാംഭോരുഹം
:സ്മൃതിഗോചരമസിതാംബുദകളേബരം
:സിതപങ്കജചാരുനയനം രഘുവരം
:ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യഹം രാമം.
:ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ
:സകലചരാചരജന്തുക്കളുളളില്‍ വാഴും 1700
:പരിപൂര്‍ണ്ണാത്മാനമദ്വയമവ്യയമേകും
:പരമം പരാപരം പ്രണതോസ്മ്യഹം രാമം.
:വിധിമാധവ ശംഭുരൂപഭേദേന ഗുണ-
:ത്രിതയവിരാജിതം കേവലം വിരാജന്തം
:ത്രിദശമുനിജനസ്തുതമവ്യക്തമജം
:ക്ഷിതിജാമനോഹരം പ്രണതോസ്മ്യഹം രാമം.
:മന്മഥശതകോടി സുന്ദരകളേബരം
:ജന്മനാശാദിഹീനം ചിന്മയം ജഗന്മയം
:നിര്‍മ്മലം ധര്‍മ്മകര്‍മ്മാധാരമപ്യനാധാരം
:നിര്‍മ്മമമാത്മാരാമം പ്രണതോസ്മ്യഹം രാമം." 1710
:ഇസ്തുതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്
:പത്രീന്ദ്രന്‍തന്നോടരുളിച്ചെയ്തു മധുരമായ്‌ഃ
:"അസ്തു തേ ഭദ്രം, ഗച്ഛ പദം മേ വിഷ്ണോഃ പരം
:ഇസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാല്‍
:ഭക്തനായുളളവനു വന്നീടും മത്സാരൂപ്യം
:പക്ഷീന്ദ്ര! നിന്നെപ്പോലെ മല്‍പരായണനായാല്‍."
:ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്‌ഠ-
:നങ്ങനെതന്നെ വിഷ്ണുസാരൂപ്യം പ്രാപിച്ചുപോയ്
:ബ്രഹ്‌മപൂജിതമായ പദവും പ്രാപിച്ചുഥേ
:നിര്‍മ്മലരാമനാമം ചൊല്ലുന്ന ജനംപോലെ. 1720
കബന്ധഗതി
1502
1623
2006-08-05T08:30:19Z
Peringz
3
:പിന്നെ ശ്രീരാമന്‍ സുമിത്രാത്മജനോടും കൂടി
:ഖിന്നനായ് വനാന്തരം പ്രാപിച്ചു ദുഃഖത്തോടും
:അന്വേഷിച്ചോരോദിശി സീതയെക്കാണായ്‌കയാല്‍
:സന്നധൈര്യേണ വനമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍
:രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു
:തല്‍ക്ഷണമേവം രാമചന്ദ്രനുമരുള്‍ചെയ്‌താന്‍ഃ
:"വക്ഷസി വദനവും യോജനബാഹുക്കളും
:ചക്ഷുരാദികളുമി,ല്ലെന്തൊരു സത്വമിദം?
:ലക്ഷ്‌മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം
:ഭക്ഷിക്കുമിപ്പോളിവന്‍ നമ്മെയെന്നറിഞ്ഞാലും. 1730
:പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം!
:വക്ഷസി വക്ത്രം കാലും തലയുമില്ലതാനും.
:രക്ഷസ്സു പിടിച്ചുടന്‍ ഭക്ഷിക്കുംമുമ്പേ നമ്മെ
:രക്ഷിക്കുംപ്രകാരവും കണ്ടീല നിരൂപിച്ചാല്‍.
:തത്ഭുതമദ്ധ്യസ്ഥന്മാരായിതു കുമാര! നാം
:കല്‍പിതം ധാതാവിനാലെന്തെന്നാലതു വരും."
:രാഘവനേവം പറഞ്ഞീടിനോരനന്തര-
:മാകുലമകന്നൊരു ലക്ഷ്‌മണനുരചെയ്‌താന്‍ഃ
:"പോരും വ്യാകുലഭാവമെന്തിനി വിചാരിപ്പാ-
:നോരോരോ കരം ഛേദിക്കേണം നാമിരുവരും." 1740
:തല്‍ക്ഷണം ഛേദിച്ചിതു ദക്ഷിണഭുജം രാമന്‍
:ലക്ഷ്‌മണന്‍ വാമകരം ഛേദിച്ചാനതുനേരം
:രക്ഷോവീരനുമതി വിസ്‌മയംപൂണ്ടു രാമ-
:ലക്ഷ്‌മണന്മാരെക്കണ്ടു ചോദിച്ചാന്‍ ഭയത്തോടെഃ
:"മത്ഭുജങ്ങളെച്ഛേദിച്ചീടുവാന്‍ ശക്തന്മാരാ-
:യിബ്‌ഭുവനത്തിലാരുമുണ്ടായീലിതിന്‍കീഴില്‍.
:അത്ഭുതാകാരന്മാരാം നിങ്ങളാരിരുവരും
:സല്‍പുരുഷന്മാരെന്നു കല്‍പിച്ചീടുന്നേന്‍ ഞാനും.
:ഘോരകാനനപ്രദേശത്തിങ്കല്‍ വരുവാനും
:കാരണമെന്തു നിങ്ങള്‍ സത്യം ചൊല്ലുകവേണം." 1750
:ഇത്തരം കബന്ധവാക്യങ്ങള്‍ കേട്ടൊരു പുരു-
:ഷോത്തമന്‍ ചിരിച്ചുടനുത്തരമരുള്‍ചെയ്‌തുഃ
:"കേട്ടാലും ദശരഥനാമയോദ്ധ്യാധിപതി-
:ജ്യേഷ്‌ഠനന്ദനനഹം രാമനെന്നല്ലോ നാമം.
:സോദരനിവന്‍ മമ ലക്ഷ്‌മണനെന്നു നാമം
:സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി.
:പോയിതു ഞങ്ങള്‍ നായാട്ടിന്നതുനേരമതി-
:മായാവി നിശാചരന്‍ കട്ടുകൊണ്ടങ്ങുപോയാന്‍.
:കാനനംതോറും ഞങ്ങള്‍ തിരഞ്ഞുനടക്കുമ്പോള്‍
:കാണായി നിന്നെയതിഭീഷണവേഷത്തൊടും. 1760
:പാണികള്‍കൊണ്ടു തവ വേഷ്‌ടിതന്മാരാകയാല്‍
:പ്രാണരക്ഷാര്‍ത്ഥം ഛേദിച്ചീടിനേന്‍ കരങ്ങളും.
:ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാന്‍?
:നേരോടെ പറകെ"ന്നു രാഘവന്‍ ചോദിച്ചപ്പോള്‍
:സന്തുഷ്‌ടാത്മനാ പറഞ്ഞീടിനാന്‍ കബന്ധനുംഃ
:"നിന്തിരുവടിതന്നേ ശ്രീരാമദേവനെങ്കില്‍
:ധന്യനായ്‌വന്നേനഹം, നിന്തിരുവടിതന്നെ
:മുന്നിലാമ്മാറു കാണായ്‌വന്നൊരു നിമിത്തമായ്.
:ദിവ്യനായിരുപ്പോരു ഗന്ധര്‍വനഹം രൂപ-
:യൗവനദര്‍പ്പിതനായ് സഞ്ചരിച്ചീടുംകാലം 1770
:സുന്ദരീജനമനോധൈര്യവും ഹരിച്ചതി-
:സുന്ദരനായോരു ഞാന്‍ ക്രീഡിച്ചുനടക്കുമ്പോള്‍
:അഷ്‌ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു
:രുഷ്‌ടനായ്മഹാമുനി ശാപവും നല്‌കീടിനാന്‍.
:ദുഷ്‌ടനായുളേളാരു നീ രാക്ഷസനായ്പോകെന്നാന്‍
:തുഷ്ടനായ്പിന്നെശ്ശാപാനുഗ്രഹം നല്‌കീടിനാന്‍.
:സാക്ഷാല്‍ ശ്രീനാരായണന്‍ തന്തിരുവടിതന്നെ
:മോക്ഷദന്‍ ദശരഥപുത്രനായ് ത്രേതായുഗേ
:വന്നവതരിച്ചു നിന്‍ ബാഹുക്കളറുക്കുന്നാള്‍
:വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടോ! 1780
:താപസശാപംകൊണ്ടു രാക്ഷസനായോരു ഞാന്‍
:താപേന നടന്നീടുംകാലമങ്ങൊരുദിനം
:ശതമന്യുവിനെപ്പാഞ്ഞടുത്തേനതിരുഷാ
:ശതകോടിയാല്‍ തലയറുത്തു ശതമഖന്‍.
:വജ്രമേറ്റിട്ടും മമ വന്നീല മരണമ-
:തബ്‌ജസംഭവന്‍ മമ തന്നൊരു വരത്തിനാല്‍.
:വദ്ധ്യനല്ലായ്‌കമൂലം വൃത്തിക്കു മഹേന്ദ്രനു-
:മുത്തമാംഗത്തെ മമ കുക്ഷിയിലാക്കീടിനാന്‍.
:വക്ത്രപാദങ്ങള്‍ മമ കുക്ഷിയിലായശേഷം
:ഹസ്തയുഗ്മവുമൊരു യോജനായതങ്ങളായ്. 1790
:വര്‍ത്തിച്ചീടുന്നേനത്ര വൃത്തിക്കു ശക്രാജ്ഞയാ
:സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാല്‍
:വക്ത്രേണ ഭക്ഷിച്ചു ഞാന്‍ വര്‍ത്തിച്ചേനിത്രനാളു-
:മുത്തമോത്തമ! രഘുനായക! ദയാനിധേ!
:വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാല്‍
:പിന്നെ ഞാന്‍ ഭാര്യാമാര്‍ഗ്ഗമൊക്കവെ ചൊല്ലീടുവന്‍."
:മേദിനി കുഴിച്ചതിലിന്ധനങ്ങളുമിട്ടു
:വീതിഹോത്രനെ ജ്വലിപ്പിച്ചിതു സൗമിത്രിയും.
:തത്രൈവ കബന്ധദേഹം ദഹിപ്പിച്ചനേരം
:തദ്ദേഹത്തിങ്കല്‍നിന്നങ്ങുത്ഥിതനായ്‌ക്കാണായി 1800
:ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്
:സര്‍വഭൂഷണപരിഭൂഷിതനായന്നേരം
:രാമദേവനെ പ്രദക്ഷിണവുംചെയ്‌തു ഭക്ത്യാ
:ഭൂമിയില്‍ സാഷ്‌ടാംഗമായ്‌വീണുടന്‍ നമസ്‌കാരം
:മൂന്നുരുചെയ്തു കൂപ്പിത്തൊഴുതുനിന്നു പിന്നെ
:മാന്യനാം ഗന്ധര്‍വനുമാനന്ദവിവശനായ്
:കോള്‍മയിര്‍ക്കൊണ്ടു ഗദ്‌ഗദാക്ഷരവാണികളാം
:കോമളപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍ഃ
കബന്ധസ്തുതി
1503
1625
2006-08-05T08:35:07Z
Peringz
3
:"നിന്തിരുവടിയുടെ തത്ത്വമിതൊരുവര്‍ക്കും
:ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും 1810
:നിന്തിരുവടിതന്നെ സ്തുതിപ്പാന്‍ തോന്നീടുന്നു
:സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം.
:അന്തവുമാദിയുമില്ലാതൊരു പരബ്രഹ്‌മ-
:മന്തരാത്മനി തെളിഞ്ഞുണര്‍ന്നു വസിക്കേണം.
:അന്ധകാരങ്ങളകന്നാനന്ദമുദിക്കേണം
:ബന്ധവുമറ്റു മോക്ഷപ്രാപ്തിയുമരുളേണം.
:അവ്യക്തമതിസൂക്ഷ്‌മമായൊരു ഭവദ്രൂപം
:സുവ്യക്തഭാവേന ദേഹദ്വയവിലക്ഷണം
:ദൃഗ്രുപമേക,മന്യന്‍ സകലദൃശ്യം ജഡം
:ദുര്‍ഗ്രാഹ്യമതാന്മകമാകയാലജ്ഞാനികള്‍ 1820
:എങ്ങനെയറിയുന്നു മാനസവ്യതിരിക്തം
:മങ്ങീടാതൊരു പരമാത്മാനം ബ്രഹ്‌മാനന്ദം!
:ബുദ്ധ്യാത്മാഭാസങ്ങള്‍ക്കുളൈളക്യമായതു ജീവന്‍
:ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്‌മമെന്നതും നൂനം.
:നിര്‍വികാരബ്രഹ്‌മണി നിഖിലാത്മനി നിത്യേ
:നിര്‍വിഷയാഖ്യേ ലോകമജ്ഞാനമോഹവശാല്‍
:ആരോപിക്കപ്പെട്ടൊരു തൈജസം സൂക്ഷ്‌മദേഹം
:ഹൈരണ്യമതു വിരാള്‍പുരുഷനതിസ്ഥൂലം.
:ഭാവനാവിഷയമായൊന്നതു യോഗീന്ദ്രാണാം
:കേവലം തത്ര കാണായീടുന്നു ജഗത്തെല്ലാം. 1830
:ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും
:ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്ഥൂലദേഹേ
:ബ്രഹ്‌മാണ്ഡകോശവിരാള്‍പുരുഷേ കാണാകുന്നു
:സന്മയമെന്നപോലെ ലോകങ്ങള്‍ പതിന്നാലും.
:തുംഗനാം വിരാള്‍പുമാനാകിയ ഭഗവാന്‍ ത-
:ന്നംഗങ്ങളല്ലോ പതിന്നാലു ലോകവും നൂനം.
:പാതാളം പാദമൂലം പാര്‍ഷ്ണികള്‍ മഹാതലം
:നാഥ! തേ ഗുല്‌ഫം രസാതലവും തലാതലം
:ചാരുജാനുക്കളല്ലോ സുതലം രഘുപതേ!
:ഊരുകാണ്ഡങ്ങള്‍ തവ വിതലമതലവും 1840
:ജഘനം മഹീതലം നാഭി തേ നഭസ്ഥലം
:രഘുനാഥോരസ്ഥലമായതു സുരലോകം
:കണ്‌ഠദേശം തേ മഹര്‍ലോകമെന്നറിയേണം
:തുണ്ഡമായതു ജനലോകമെന്നതു നൂനം
:ശംഖദേശം തേ തപോലോകമിങ്ങതിന്‍മീതേ
:പങ്കജയോനിവാസമാകിയ സത്യലോകം
:ഉത്തമാംഗം തേ പുരുഷോത്തമ! ജഗല്‍പ്രഭോ!
:സത്താമാത്രക! മേഘജാലങ്ങള്‍ കേശങ്ങളും.
:ശക്രാദിലോകപാലന്മാരെല്ലാം ഭുജങ്ങള്‍ തേ
:ദിക്കുകള്‍ കര്‍ണ്ണങ്ങളുമശ്വികള്‍ നാസികയും. 1850
:വക്ത്രമായതു വഹ്നി നേത്രമാദിത്യന്‍തന്നെ
:ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ.
:ഭൂഭംഗമല്ലോ കാലം ബുദ്ധി വാക്‌പതിയല്ലോ
:കോപകാരണമഹങ്കാരമായതു രുദ്രന്‍.
:വാക്കെല്ലാം ഛന്ദസ്സുകള്‍ ദംഷ്‌ട്രകള്‍ യമനല്ലോ
:നക്ഷത്രപങ്‌ക്തിയെല്ലാം ദ്വിജപങ്‌ക്തികളല്ലോ
:ഹാസമായതു മോഹകാരിണി മഹാമായ
:വാസനാസൃഷ്‌ടിസ്തവാപാംഗമോക്ഷണമല്ലോ.
:ധര്‍മ്മം നിന്‍ പുരോഭാഗമധര്‍മ്മം പൃഷ്‌ഠഭാഗം
:ഉന്മേഷനിമേഷങ്ങള്‍ ദിനരാത്രികളല്ലോ. 1860
:സപ്തസാഗരങ്ങള്‍ നിന്‍ കുക്ഷിദേശങ്ങളല്ലോ
:സപ്തമാരുതന്മാരും നിശ്വാസഗണമല്ലോ.
:നദികളെല്ലാം തവ നാഡികളാകുന്നതും
:പൃഥിവീധരങ്ങള്‍പോലസ്ഥികളാകുന്നതും.
:വൃക്ഷാദ്യൗഷധങ്ങള്‍ തേ രോമങ്ങളാകുന്നതും
:ത്യ്‌രക്ഷനാം ദേവന്‍തന്നെ ഹൃദയമാകുന്നതും.
:വൃഷ്‌ടിയായതും തവ രേതസ്സെന്നറിയേണം
:പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി
:സ്ഥൂലമായുളള വിരാള്‍പുരുഷരൂപം തവ
:കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ടാം മുക്തി. 1870
:നിന്തിരുവടിയൊഴിഞ്ഞില്ല കിഞ്ചന വസ്‌തു
:സന്തതമീദൃഗ്രൂപം ചിന്തിച്ചു വണങ്ങുന്നേന്‍.
:ഇക്കാലമിതില്‍ക്കാളും മുഖ്യമായിരിപ്പോന്നി-
:തിക്കാണാകിയ രൂപമെപ്പോഴും തോന്നീടണം.
:താപസവേഷം ധരാവല്ലഭം ശാന്താകാരം
:ചാപേഷുകരം ജടാവല്‌ക്കലവിഭൂഷണം
:കാനനേ വിചിന്വന്തം ജാനകീം സലക്ഷ്‌മണം
:മാനവശ്രേഷ്‌ഠം മനോജ്ഞം മനോഭവസമം
:മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേന്‍
:ഭാനുവംശോല്‍ഭൂതനാം ഭഗവന്‍! നമോനമഃ 1880
:സര്‍വജ്ഞന്‍ മഹേശ്വരനീശ്വരന്‍ മഹാദേവന്‍
:ശര്‍വനവ്യയന്‍ പരമേശ്വരിയോടുംകൂടി
:നിന്തിരുവടിയേയും ധ്യാനിച്ചുകൊണ്ടു കാശ്യാം
:സന്തതമിരുന്നരുളീടുന്നു മുക്ത്യര്‍ത്ഥമായ്.
:തത്രൈവ മുമുക്ഷുക്കളായുളള ജനങ്ങള്‍ക്കു
:തത്വബോധാര്‍ത്ഥം നിത്യം താരകബ്രഹ്‌മവാക്യം
:രാമരാമേതി കനിഞ്ഞുപദേശവും നല്‌കി-
:സ്സോമനാം നാഥന്‍ വസിച്ചീടുന്നു സദാകാലം.
:പരമാത്മാവു പരബ്രഹ്‌മം നിന്തിരുവടി
:പരമേശ്വരനായതറിഞ്ഞു വഴിപോലെ 1890
:മൂഢന്മാര്‍ ഭവത്തത്വമെങ്ങനെയറിയുന്നു!
:മൂടിപ്പോകയാല്‍ മഹാമായാമോഹാന്ധകാരേ?
:രാമഭദ്രായ പരമാത്മനേ നമോനമഃ
:രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ.
:പാഹി മാം ജഗന്നാഥ! പരമാനന്ദരൂപ!
:പാഹി സൗമിത്രിസേവ്യ! പാഹി മാം ദയാനിധേ!
:നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
:യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം."
:ഇര്‍ത്ഥമര്‍ത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധര്‍വനോ-
:ടുത്തമപുരുഷനാം ദേവനുമരുള്‍ചെയ്‌തുഃ 1900
:"സന്തുഷ്‌ടനായേന്‍ തവ സ്തുത്യാ നിശ്ചലഭക്ത്യാ
:ഗന്ധര്‍വശ്രേഷ്‌ഠ! ഭവാന്‍ മല്‍പദം പ്രാപിച്ചാലും.
:സ്ഥാനം മേ സനാതനം യോഗീന്ദ്രഗമ്യം പര-
:മാനന്ദം പ്രാപിക്ക നീ മല്‍പ്രസാദത്താലെടോ!
:അത്രയുമല്ല പുനരൊന്നനുഗ്രഹിപ്പന്‍ ഞാ-
:നിസ്‌തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങള്‍ക്കും
:മുക്തി സംഭവിച്ചീടുമില്ല സംശയമേതും;
:ഭക്തനാം നിനക്കധഃപതനമിനി വരാ."
:ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധര്‍വശ്രേഷ്‌ഠന്‍
:മംഗലം വരുവാനായ്‌തൊഴുതു ചൊല്ലീടിനാന്‍ഃ 1910
:"മുന്നിലാമ്മാറു കാണാം മതംഗാശ്രമം തത്ര
:സമ്പ്രാതി വസിക്കുന്നു ശബരീ തപസ്വിനി.
:ത്വല്‍പാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-
:യെപ്പൊഴും ഭവാനേയും ധ്യാനിച്ചു വിമുക്തയായ്
:അവളെച്ചെന്നു കണ്ടാല്‍ വൃത്താന്തം ചൊല്ലുമവ-
:ളവനീസുതതന്നെ ലഭിക്കും നിങ്ങള്‍ക്കെന്നാല്‍."
ശബര്യാശ്രമപ്രവേശം
1504
1626
2006-08-05T08:38:08Z
Peringz
3
:ഗന്ധര്‍വനേവം ചൊല്ലി മറഞ്ഞോരനന്തരം
:സന്തുഷ്‌ടന്മാരായോരു രാമലക്ഷ്‌മണന്മാരും
:ഘോരമാം വനത്തൂടെ മന്ദം മന്ദം പോയ്‌ചെന്നു
:ചാരുത ചേര്‍ന്ന ശബര്യാശ്രമമകംപുക്കാര്‍. 1920
:സംഭ്രവത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ
:സമ്പതിച്ചിതു പാദാംഭോരുഹയുഗത്തിങ്കല്‍.
:സന്തോഷപൂര്‍ണ്ണാശ്രുനേത്രങ്ങളോടവളുമാ-
:നന്ദമുള്‍ക്കൊണ്ടു പാദ്യാര്‍ഗ്‌ഘ്യാസനാദികളാലേ
:പൂജിച്ചു തല്‍പാദതീര്‍ത്ഥാഭിഷേകവുംചെയ്‌തു
:ഭോജനത്തിനു ഫലമൂലങ്ങള്‍ നല്‍കീടിനാള്‍.
:പൂജയും പരിഗ്രഹിച്ചാനന്ദിച്ചിരുന്നിതു
:രാജീവനേത്രന്മാരാം രാജനന്ദനന്മാരും.
:അന്നേരം ഭക്തിപൂണ്ടു തൊഴുതു ചൊന്നാളവള്‍ഃ
:"ധന്യയായ് വന്നേനഹമിന്നു പുണ്യാതിരേകാല്‍. 1930
:എന്നുടെ ഗുരുഭൂതന്മാരായ മുനിജനം
:നിന്നെയും പൂജിച്ചനേകായിരത്താണ്ടു വാണാര്‍.
:അന്നു ഞാനവരെയും ശുശ്രൂഷിച്ചിരുന്നിതു
:പിന്നെപ്പോയ് ബ്രഹ്‌മപദം പ്രാപിച്ചാരവര്‍കളും.
:എന്നോടു ചൊന്നാരവ'രേതുമേ ഖേദിയാതെ
:ധന്യേ! നീ വസിച്ചാലുമിവിടെത്തന്നെ നിത്യം.
:പന്നഗശായി പരന്‍പുരുഷന്‍ പരമാത്മാ
:വന്നവതരിച്ചിതു രാക്ഷസവധാര്‍ത്ഥമായ്.
:നമ്മെയും ധര്‍മ്മത്തെയും രക്ഷിച്ചുകൊള്‍വാനിപ്പോള്‍
:നിര്‍മ്മലന്‍ ചിത്രകൂടത്തിങ്കല്‍ വന്നിരിക്കുന്നു. 1940
:വന്നീടുമിവിടേക്കു രാഘവനെന്നാലവന്‍-
:തന്നെയും കണ്ടു ദേഹത്യാഗവും ചെയ്താലും നീ.
:വന്നീടുമെന്നാല്‍ മോക്ഷം നിനക്കുമെന്നു നൂനം'
:വന്നിതവ്വണ്ണം ഗുരുഭാഷിതം സത്യമല്ലോ.
:നിന്തിരുവടിയുടെ വരവും പാര്‍ത്തുപാര്‍ത്തു
:നിന്തിരുവടിയേയും ധ്യാനിച്ചു വസിച്ചു ഞാന്‍.
:ശ്രീപാദം കണ്ടുകൊള്‍വാന്‍ മല്‍ഗുരുഭൂതന്മാരാം
:താപസന്മാര്‍ക്കുപോലും യോഗം വന്നീലയല്ലോ.
:ജ്ഞാനമില്ലാത ഹീനജാതിയിലുളള മൂഢ
:ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ. 1950
:വാങ്ങ്‌മനോവിഷയമല്ലാതൊരു ഭവദ്രൂപം
:കാണ്മാനുമവകാശം വന്നതു മഹാഭാഗ്യം.
:തൃക്കഴലിണ കൂപ്പി സ്തുതിച്ചുകൊള്‍വാനുമി-
:ങ്ങുള്‍ക്കമലത്തിലറിയപ്പോകാ ദയാനിധേ!"
:രാഘവനതു കേട്ടു ശബരിയോടു ചൊന്നാ-
:"നാകുലംകൂടാതെ ഞാന്‍ പറയുന്നതു കേള്‍ നീ.
:പൂരുഷസ്‌ത്രീജാതീനാമാശ്രമാദികളല്ല
:കാരണം മമ ഭജനത്തിനു ജഗത്ത്രയേ.
:ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും
:മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും. 1960
:തീര്‍ത്ഥസ്നാനാദി തപോദാനവേദാദ്ധ്യയന-
:ക്ഷേത്രോപവാസയാഗാദ്യഖിലകര്‍മ്മങ്ങളാല്‍
:ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്ല-
:യെന്നെ മല്‍ഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും.
:ഭക്തിസാധനം സംക്ഷേപിച്ചു ഞാന്‍ ചൊല്ലീടുവേ-
:നുത്തമേ! കേട്ടുകൊള്‍ക മുക്തിവന്നീടുവാനായ്.
:മുഖ്യസാധനമല്ലോ സജ്ജജസംഗം, പിന്നെ
:മല്‍ക്കഥാലാപം രണ്ടാംസാധനം, മൂന്നാമതും
:മല്‍ഗുണേരണം, പിന്നെ മദ്വചോവ്യാഖ്യാതൃത്വം
:മല്‍ക്കലാജാതാചാര്യോപാസനമഞ്ചാമതും, 1970
:പുണ്യശീലത്വം യമനിയമാദികളോടു-
:മെന്നെ മുട്ടാതെ പൂജിക്കെന്നുളളതാറാമതും,
:മന്മന്ത്രോപാസകത്വമേഴാമ,തെട്ടാമതും
:മംഗലശീലേ! കേട്ടു ധരിച്ചുകൊളേളണം നീ
:സര്‍വഭൂതങ്ങളിലും മന്മതിയുണ്ടാകയും
:സര്‍വദാ മല്‍ഭക്തന്മാരില്‍ പരമാസ്തിക്യവും
:സര്‍വബാഹ്യാര്‍ത്ഥങ്ങളില്‍ വൈരാഗ്യം ഭവിക്കയും
:സര്‍വലോകാത്മാ ഞാനെന്നെപ്പോഴുമുറയ്‌ക്കയും,
:മത്തത്ത്വവിചാരം കേളൊമ്പതാമതു ഭദ്രേ!
:ചിത്തശുദ്ധിക്കു മൂലമാദിസാധനം നൂനം. 1980
:ഉക്തമായിതു ഭക്തിസാധനം നവവിധ-
:മുത്തമേ! ഭക്തി നിത്യമാര്‍ക്കുളളു വിചാരിച്ചാല്‍?
:തിര്യഗ്യോനിജങ്ങള്‍ക്കെന്നാകിലും മൂഢമാരാം
:നാരികള്‍ക്കെന്നാകിലും പൂരുഷനെന്നാകിലും
:പ്രേമലക്ഷണയായ ഭക്തി സംഭവിക്കുമ്പോള്‍
:വാമലോചനേ! മമ തത്ത്വാനുഭൂതിയുണ്ടാം.
:തത്ത്വാനുഭവസിദ്ധനായാല്‍ മുക്തിയും വരും.
:തത്ര ജന്മനി മര്‍ത്ത്യനുത്തമതപോധനേ!
:ആകയാല്‍ മോക്ഷത്തിനു കാരണം ഭക്തിതന്നെ
:ഭാഗവതാഢ്യേ! ഭഗവല്‍പ്രിയേ! മുനിപ്രിയേ! 1990
:ഭക്തിയുണ്ടാകകൊണ്ടു കാണായ്‌വന്നിതു തവ
:മുക്തിയുമടുത്തിതു നിനക്കു തപോധനേ!
:ജാനകീമാര്‍ഗ്ഗമറിഞ്ഞീടില്‍ നീ പറയേണം
:കേന വാ നീതാ സീതാ മല്‍പ്രിയാ മനോഹരി?"
:രാഘവവാക്യമേവം കേട്ടോരു ശബരിയു-
:മാകുലമകലുമാറാദരാലുരചെയ്താള്‍ഃ
:"സര്‍വവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി
:സര്‍വജ്ഞനെന്നാകിലും ലോകാനുസരണാര്‍ത്ഥം
:ചോദിച്ചമൂലം പറഞ്ഞീടുവേന്‍ സീതാദേവി
:ഖേദിച്ചു ലങ്കാപുരിതന്നില്‍ വാഴുന്നു നൂനം. 2000
:കൊണ്ടുപോയതു ദശകണ്‌ഠനെന്നറിഞ്ഞാലും
:കണ്ടിതു ദിവ്യദൃശാ തണ്ടലര്‍മകളെ ഞാന്‍.
:മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാല്‍
:പമ്പയാം സരസ്സിനെക്കാണാം, തല്‍പുരോഭാഗേ
:പശ്യ പര്‍വ്വതവരമൃശ്യമൂകാഖ്യം, തത്ര
:വിശ്വസിച്ചിരിക്കുന്നു സുഗ്രീവന്‍ കപിശ്രേഷ്‌ഠന്‍
:നാലുമന്ത്രികളോടുംകൂടെ മാര്‍ത്താണ്ഡാത്മജന്‍;
:ബാലിയെപ്പേടിച്ചു സങ്കേതമായനുദിനം;
:ബാലിക്കു മുനിശാപം പേടിച്ചു ചെന്നുകൂടാ.
:പാലനംചെയ്‌ത ഭവാനവനെ വഴിപോലെ. 2010
:സഖ്യവും ചെയ്‌തുകൊള്‍ക സുഗ്രീവന്‍തന്നോടെന്നാല്‍
:ദുഃഖങ്ങളെല്ലാം തീര്‍ന്നു കാര്യവും സാധിച്ചീടും.
:എങ്കില്‍ ഞാനഗ്നിപ്രവേശംചെയ്‌തു ഭവല്‍പാദ-
:പങ്കജത്തോടു ചേര്‍ന്നുകൊളളുവാന്‍ തുടങ്ങുന്നു.
:പാര്‍ക്കേണം മുഹൂര്‍ത്തമാത്രം ഭവാനത്രൈവ മേ
:തീര്‍ക്കേണം മായാകൃതബന്ധനം ദയാനിധേ!"
:ഭക്തിപൂണ്ടിത്ഥമുക്ത്വാ ദേഹത്യാഗവും ചെയ്‌തു
:മുക്തിയും സിദ്ധിച്ചിതു ശബരിക്കതുകാലം.
:ഭക്തവത്സലന്‍ പ്രസാദിക്കിലിന്നവര്‍ക്കെന്നി-
:ല്ലെത്തീടും മുക്തി നീചജാതികള്‍ക്കെന്നാകിലും. 2020
:പുഷ്‌കരനേത്രന്‍ പ്രസാദിക്കിലോ ജന്തുക്കള്‍ക്കു
:ദുഷ്‌കരമായിട്ടൊന്നുമില്ലെന്നു ധരിക്കേണം.
:ശ്രീരാമഭക്തിതന്നെ മുക്തിയെസ്സിദ്ധിപ്പിക്കും
:ശ്രീരാമപാദാംബുജം സേവിച്ചുകൊള്‍ക നിത്യം.
:ഓരോരോ മന്ത്രതന്ത്രധ്യാനകര്‍മ്മാദികളും
:ദൂരെസ്സന്ത്യജിച്ചു തന്‍ഗുരുനാഥോപദേശാല്‍
:ശ്രീരാമചന്ദ്രന്‍തന്നെ ധ്യാനിച്ചുകൊള്‍ക നിത്യം
:ശ്രീരാമമന്ത്രം ജപിച്ചീടുക സദാകാലം.
:ശ്രീരാമചന്ദ്രകഥ കേള്‍ക്കയും ചൊല്ലുകയും
:ശ്രീരാമഭക്തന്മാരെപ്പൂജിച്ചുകൊളളുകയും. 2030
:ശ്രീരാമമയം ജഗത്സര്‍വമെന്നുറയ്‌ക്കുമ്പോള്‍
:ശ്രീരാമചന്ദ്രന്‍തന്നോടൈക്യവും പ്രാപിച്ചീടാം.
:രാമ! രാമേതി ജപിച്ചീടുക സദാകാലം
:ഭാമിനി! ഭദ്രേ! പരമേശ്വരി! പത്മേക്ഷണേ!
:ഇത്ഥമീശ്വരന്‍ പരമേശ്വരിയോടു രാമ-
:ഭദ്രവൃത്താന്തമരുള്‍ചെയ്തതു കേട്ടനേരം
:ഭക്തികൊണ്ടേറ്റം പരവശയായ് ശ്രീരാമങ്കല്‍
:ചിത്തവുമുറപ്പിച്ചു ലയിച്ചു രുദ്രാണിയും.
:പൈങ്കിളിപ്പൈതല്‍താനും പരമാനന്ദംപൂണ്ടു
:ശങ്കര! ജയിച്ചരുളെന്നിരുന്നരുളിനാള്‍.
:(ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ആരണ്യകാണ്ഡം സമാപ്‌തം)
കേരളപാണിനീയം
1576
1959
2006-11-21T07:53:02Z
202.83.37.94
/* മലയാളദേശവും ഭാഷയും */
*പീഠിക
== മലയാളദേശവും ഭാഷയും ==
മലയാളം എന്ന വാക്ക് ആരംഭത്തില്‍ ദേശനാമം മാത്രമായിരുന്നു; മലയാളനാട്ടിലെ ഭാഷ എന്ന അര്‍ത്ഥത്തിലാണ് നാം മലയാളഭാഷ എന്നു പറയാറുള്ളത്. ദേശത്തിന് മലയാളം എന്നും, ഭാഷയ്ക്ക് മലയാണ്മ അല്ലെങ്കില്‍ മലയായ്മ എന്നും ഒരു വിവേചനം ഉണ്ടായിരുന്നത് ക്രമേണ നഷ്ടമായി. ആധുനികമലയാളത്തിന്റെ ആവിര്‍ഭാവത്തോടുകൂടിയാണ് ദേശനാമംതന്നെ ഭാഷയ്ക്കും ഉപയോഗിക്കാന്‍ തുടങ്ങിയത്. അതിനാല്‍ ഇപ്പോള്‍ മലയാണ്മ എന്നതിനു പഴയ മലയാളഭാഷ എന്നുകൂടി ചിലര്‍ അര്‍ത്ഥം ഗ്രഹിക്കാറുണ്ട്.
മലയാളദേശത്തിന്റെ വിസ്താരവും വിഭാഗങ്ങളും പല കാലത്തും പലവിധമായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ജില്ല ഇത്രയും കൂടിയ ഭൂഖണ്ഡത്തിനാണ് ഇപ്പോള്‍ ഇപ്പേര്‍. നാട്ടുകാരായ തമിഴര്‍ പാണ്ടിക്കും മധുരയ്ക്കും പടിഞ്ഞാറു കിടക്കുന്ന മലംപ്രദേശത്തിന് "മലനാട്" എന്നു പേര്‍ പറഞ്ഞുവന്നു. പശ്ചിമഘട്ടം എന്ന പര്‍വ്വതപങ്ക്തിയുടെ പടിഞ്ഞാറു വശത്തുള്ള ഭൂമിയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കാം. ആര്യാവര്‍ത്തത്തില്‍നിന്നുതെക്കോട്ടു കടന്നുവന്ന ആര്യന്മാര്‍ ഈ ഭൂമിക്കു "കേരളം" എന്ന് സംജ്ഞചെയ്തു. കേരം എന്നു പറയുന്ന നാളികേരവൃക്ഷങ്ങളുടെ ധാരാളതയെ ഈ പേര്‍ സൂചിപ്പിക്കുന്നു. ഇതിന്റെ അതിര്‍ത്തികള്‍ "കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണപര്യന്തം" എന്നാണു വച്ചിട്ടുള്ളത്. വീരഹത്യാപാപം തീരാന്‍വേണ്ടി പരശുരാമന്‍ സമുദ്രരാജാവിനോട് പിടിച്ചടക്കി ബ്രാഹ്മണര്‍ക്ക് ദാനംചെയ്ത ഭൂമി എന്നുള്ള പുരാണപ്രസിദ്ധിപ്രകാരം സംസ്കൃതത്തില്‍ ഈ ദേശത്തെ "ഭാര്‍ഗ്ഗവക്ഷേത്രം" എന്നും വ്യവഹരിക്കാറുണ്ട്. മറുദേശങ്ങളില്‍നിന്നു കച്ചവടത്തിനു വന്ന അറബി മുതലായ വിദേശിയര്‍ അറബിക്കടലിന്റെ കരയ്ക്കുണ്ടായിരുന്ന രാജ്യങ്ങള്‍ക്കു പൊതുവേ "മലബാര്‍" അല്ലെങ്കില്‍ "മലിബാര്‍" എന്നു പേര്‍ പറഞ്ഞുവന്നു. ഈ വിഭാഗത്തില്‍ കിഴക്കുപടിഞ്ഞാറുള്ള വ്യാപ്തിയുടെ നിശ്ചയം ഇല്ല. യൂറോപ്പുദേശക്കാര്‍ തമിഴുഭാഷയ്ക്കുകൂടി മലബാര്‍ എന്ന പേര്‍ പറഞ്ഞുവന്നിരുന്നു. തമിഴകം എന്നതിനെ "ദിമിലികെ" എന്നാക്കി ഗ്രീക്കുകാര്‍ ഈ നാട്ടിനു പേര്‍കൊടുത്തിരുന്നു.
"തൊല്‍കാപ്പിയം"എന്ന തമിഴുഗ്രന്ഥപ്രകാരം സംസ്കൃതത്തില്‍ "കേരളം" എന്നു പറഞ്ഞുവരുന്ന "ചേര"രാജ്യത്തിന്, 1. വേണാട്, 2. പൂഴിനാട്, 3. കര്‍ക്കാനാട്, 4.ചീതനാട്, 5. കുട്ടനാട്, 6. കുടനാട്, 7. മലയമാനാട് എന്ന് ഏഴു വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ കുട്ടനാട് എന്ന പേര്‍ മദ്ധ്യതിരുവിതാംകൂറിലെ ചില താലൂക്കുകള്‍ക്ക് ഇന്നും പറഞ്ഞുവരുന്നുണ്ട്. "വേണാട്" എന്നത് ആദികാലത്ത് ഇടവാമുതല്‍ തെക്കോട്ടുമാത്രം വ്യാപിച്ചിരുന്ന തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ പേര്‍ ആയിരുന്നു. ഏറെക്കുറെ ചേര രാജ്യത്തിനുതന്നെ ആണ് തമിഴിലെ അര്‍വ്വാചീനഗ്രന്ഥകാരന്മാര്‍ "മലൈനാട്" അല്ലെങ്കില്‍ "മലൈമണ്ഡലം" എന്നു പേരിട്ടത്. ഒരുകാലത്ത് സേലം, കോയംപുത്തൂര്‍ എന്ന ഇപ്പോഴത്തെ രണ്ടു ജില്ലകളും ചേരരാജാക്കന്മാരുടെ കീഴിലായിരുന്നു. പരശുരാമന്‍ കേരളത്തില്‍ സപ്തകൊങ്കണങ്ങളെ നിര്‍മ്മിച്ചു എന്നു പുരാണാദികളില്‍ കാണുന്നത് ഈ ഏഴുനാടുകളെ ഉദ്ദേശിച്ചുതന്നെ ആയിരിക്കാം.
ഒരിക്കല്‍ മലയാളരാജ്യത്തു കടല്‍ കയറുകയും പിന്നീടു പിന്‍ വാങ്ങുകയും ഉണ്ടായിട്ടുണ്ടെന്നു ഭൂവിജ്ഞാനീയ (geology) ശാസ്ത്രപ്രകാരം കാണുന്നുണ്ട്. "പരശുരാമന്‍ സമുദ്രത്തില്‍നിന്നു വീണ്ടെടുത്തു" എന്ന് പുരാണങ്ങള്‍ ഘോഷിക്കുന്നതും ഈ സംഭവത്തെ ഉദ്ദേശിച്ചായിരിക്കാം. ഇതു തന്നെ ആയിരിക്കയില്ലയോ വേറെ ചില ഇതിഹാസകഥകള്‍ക്കും അടിസ്ഥാനം എന്ന് ഊഹിക്കുവാന്‍ വഴികാണുന്നു. പുരാണപ്രകാരം, അടുത്തു കഴിഞ്ഞ അവാന്തരപ്രളയം ദ്രമിളദേശത്താണ് ആരംഭിച്ചത്. ദ്രമിളാധിപതിയായ സത്യവ്രതന്‍ കൃതമാലാനദിയില്‍ സന്ധ്യാവന്ദനത്തിനായിട്ട് കൈയില്‍ കോരിയെടുത്ത ജലത്തില്‍ ഒരു ചെറിയ മത്സ്യത്തെ കണ്ടുവെന്നും, അതു ജലാഞ്ജലിയില്‍ വിട്ടൊഴിയാതെ നില്ക്കയാല്‍ അതിനെ രാജാവ് ഗൃഹത്തില്‍ കൊണ്ടുവന്നു സൂക്ഷിച്ചതില്‍ ദിവസംപ്രതി ഇടുന്ന പാത്രം നിറഞ്ഞുവന്ന് നാലഞ്ചുദിവസത്തിനുള്ളില്‍ മഹാമത്സ്യമായിത്തീര്‍ന്ന് ഏഴുദിവസത്തിനകം പ്രളയമുണ്ടാകുവാന്‍ പോകുന്ന വിവരവും, അപ്പോള്‍ ചെയ്യേണ്ടുന്ന കൃത്യങ്ങളും രാജാവിനെ ഗ്രഹിപ്പിച്ചിട്ട് സമുദ്രത്തില്‍ പ്രവേശിച്ചുവെന്നും ആണല്ലോ മത്സ്യാവതാരകഥ. ദ്രമിളരാജ്യത്തിന്റെ കടലോരം ആണ് കേരളം; അതിന്റെ ഒരു അതിര്‍ത്തി കൃതമാലാനദി ആയിരുന്നുവെന്ന് "കൃതമാലാമലയാചലപശ്ചിമാം ഭോധിമദ്ധ്യേ" എന്ന് ഇന്നും സങ്കല്പത്തില്‍ പറഞ്ഞുവരുന്ന എലുകകളില്‍നിന്നു തെളിയുന്നുമുണ്ട്. അതിനാല്‍, "ആറാമതായ ചാക്ഷൂഷമന്വന്തരത്തിന്റെ അന്തത്തില്‍ ഉണ്ടായി" എന്നു ഘോഷിക്കുന്ന അവാന്തരപ്രളയം കേരളത്തില്‍ സമുദ്രം കയറിയതുതന്നെ ആകരുതോ?
യുക്തിമാര്‍ഗ്ഗത്തില്‍ കടന്ന് ആലോടിക്കുന്നതായാല്‍ മത്സ്യാവതാരത്തിന്റെ പ്രയോജനത്തിനും തമിഴുദേശചരിത്രത്തില്‍ ഉപപത്തികള്‍ ഊഹിപ്പാന്‍ വേണ്ടിടത്തോളം വഴികാണുന്നുണ്ട്. ഹയഗ്രീവമഹാസുരനാല്‍ അപഹരിക്കപ്പെട്ട വേദങ്ങളെ വീണ്ടെടുപ്പാനാണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ഇക്കഥ "ഒരു കാലത്തു ലുപ്തങ്ങളായിപ്പോയ വര്‍ണ്ണാശ്രമ ധര്‍മ്മാചാരങ്ങളെ ദ്രമിളദേശത്ത് പ്രത്യുജ്ജീവിപ്പിക്കേണ്ടുന്ന ആവശ്യം നേരിട്ടു" എന്ന സംഗതിയെപ്പറ്റിയുള്ള അര്‍ത്ഥവാദമാണെന്നും കല്പിക്കുവാന്‍ വിരോധമില്ല. ആദികാലത്ത് ചെറിയ സംഘങ്ങളായി തെക്കോട്ടു കടന്നുവന്ന ആര്യന്മാര്‍ ആദിമനിവാസികളായ ദ്രാവിഡര്‍ക്കു കീഴടങ്ങി വളരെക്കാലം ഇരുന്നിട്ടുണ്ടെന്ന് തമിഴുപഴമകളില്‍നിന്നു കാണുന്നുണ്ട്. വിശേഷിച്ചും കേരളത്തില്‍ ആര്യന്മാര്‍ സിന്ധുനദീമുഖത്തുനിന്നു പുരാതന കാലത്തുതന്നെ സമുദ്രയാത്രചെയ്ത് ഗോകര്‍ണ്ണംവഴി തെക്കോട്ടു വ്യാപിച്ച് കുടിപാര്‍ത്തിരുന്നിരിക്കുവാന്‍ ഇടയുണ്ട്. സംസ്കൃതശബ്ദങ്ങളെ ഉച്ചരിക്കുന്നതില്‍ മലയാളികള്‍ക്ക്, ശേഷമുള്ള ദ്രാവിഡരില്‍ ഒരു സംഘത്തിലും ഇല്ലാത്ത ചില വിശേഷവിധികള്‍ ഈ ഊഹത്തിന് ഒരു പ്രധാനലക്ഷ്യമാകുന്നു. "ഡ"കാരത്തെ "ള" കാരമാക്കി ഉച്ചരിക്കുന്ന സമ്പ്രദായം ഋഗ്വേദത്തില്‍ മാത്രമാണുള്ളത് ഇന്നും കേരളീയരുടെ സംസ്കൃതോച്ചാരണത്തില്‍ സാര്‍വ്വത്രികമായി കാണുന്നു: സമ്രാഡ്ഭ്യാം=സമ്രാള്‍ഭ്യാം, വഷട് = വഷള്‍ ഇത്യാദി. ഇങ്ങനെ ആദ്യമായി കടല്‍വഴി കടന്നുവന്ന ആര്യന്മാര്‍ പശ്ചിമഘട്ടം കയറിക്കടന്ന് കിഴക്കോട്ടും വ്യാപിച്ചിരുന്നാലും പ്രധാനമായി കേരളത്തില്‍ത്തന്നെ കുടിപാര്‍ത്തിരിക്കാം. സംഘബലക്കുറവിനാല്‍ ഇവര്‍ ചില ദ്രാവിഡാചാരങ്ങളെ സ്വീകരിക്കുകയും ആര്യമതാചാരങ്ങള്‍ക്ക് ലോപം വരുത്തുകയും ചെയ്തിരിക്കാം. പിന്നീട് ക്രമേണ ആര്യാവര്‍ത്തത്തില്‍ ആധിപത്യം സ്ഥാപിച്ചിട്ട് അവിടെനിന്നും വിന്ധ്യപംക്തി ഉല്ലംഘിച്ച് ദക്ഷിണാപഥത്തെ ആക്രമിച്ച ആര്യസംഘങ്ങള്‍ പൂര്‍വ്വാഗതന്മാരായ ഈ സ്വവര്‍ഗ്ഗക്കാരോടു കൂട്ടിമുട്ടിയപ്പോള്‍ അവരെ ഭ്രഷ്ടന്മാരെന്നും ലുപ്താചാരന്മാരെന്നും ആക്ഷേപിച്ചിരിക്കുവാന്‍ ഇടയുണ്ട്. ദ്രാവിഡരെ ജാതിഭ്രഷ്ടരായ ക്ഷത്രിയരെന്നു മനു പറയുന്നതു നോക്കുക:
''പൌണ്ഡ്രകാശ്ചൌഡദ്രവിഡഃ കംബോജാ യവനാഃ ശകാഃ ''<br>
''പാരദാഃ പഹ്ലവാശ്ചീനാഃ കിരാതാ ദരദാഃ ഖശാഃ ''<br>
''ശനകൈസ്തു ക്രിയാലോപാദിമാഃ ക്ഷത്രിയജാതയഃ ''<br>
''വൃഷലത്വം ഗതാ ലോകേ ബ്രാഹ്മണാദര്‍ശനേന ച ''<br>
''(മനുസ്മൃതി X 43, 44)''<br>''
പ്രളയാനന്തരം മഹാവിഷ്ണു വേദചോരനായ ഹയഗ്രീവനെ വധിക്കുകയും ആര്യാചാരങ്ങള്‍ യഥാവിധി നടപ്പില്‍വരികയും ചെയ്തു. ആചാരഭേദം സ്വീകരിച്ച പ്രഥമാഗതാര്യന്മാരില്‍ പ്രളയാനന്തരം ശേഷിച്ചവരുടെ സന്താനങ്ങളായിരിക്കാം ഇപ്പോള്‍ കേരളത്തില്‍ കാണുന്ന വേദമില്ലാത്ത നംപൂരിവര്‍ഗ്ഗക്കാര്‍ എന്നും, "കേരളത്തിലെ അനാചാരങ്ങള്‍" എന്നു പറയുന്നവ എല്ലാം പ്രസ്തുത വിലക്ഷണാചാരങ്ങളുടെ അവശേഷങ്ങളാണെന്നുംകൂടി കല്പിക്കുന്നതായാല്‍ എന്റെ അഭ്യൂഹം പൂര്‍ണ്ണമാകും. എന്നാല്‍ ഈവക സംഗതികള്‍ ദേശചരിത്രകാരന്റെ അധികാരത്തില്‍ ഉള്‍പ്പെട്ടതാകയാല്‍ വൈയാകരണന് അതില്‍ പ്രവേശിക്കുവാന്‍ അവകാശമില്ല.
മലൈനാടായ മലയാളത്തിലെ ആദിമനിവാസികള്‍ തമിഴരും അവരുടെ ഭാഷ തമിഴും ആയിരുന്നു. എന്നാല്‍ എല്ലാകാകലത്തും ഗ്രന്ഥഭാഷ അല്ലെങ്കില്‍ വരമൊഴി, നാടോടിബ്ഭാഷ അല്ലെങ്കില്‍ വായ്മൊഴി എന്ന് ഒരു വ്യത്യാസം എല്ലാ ജീവത്ഭാഷകളിലും ഉള്ളതുപോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്ഥഭാഷയ്ക്ക് "ചെന്തമിഴ്" എന്നും നാടോടിബ്ഭാഷയ്ക്ക് "കൊടുന്തമിഴ്" എന്നും ആണ് തമിഴുഗ്രന്ഥകാരന്മാര്‍ പേരിട്ടിരിക്കുന്നത്. പലവക കൊടുന്തമിഴുകള്‍ ഉണ്ടായിരുന്നതില്‍ ഒന്നാണ് നമ്മുടെ മലയാളമായിത്തീര്‍ന്നത്. ഇപ്പോഴത്തെ നിലയില്‍ സംസ്കൃതത്തിന്റെ മണിയം പലതും മലയാളഭാഷയില്‍ കയറി ഫലിച്ചിട്ടുണ്ടെങ്കിലും അസ്തിവാരവും മേല്‍പ്പുരയും ഇന്നും തമിഴു പ്രതിഷ്ഠിച്ചിട്ടുള്ളതുതന്നെയാണ്. വിശേഷവിധികളൊന്നും ഉള്ളിലേക്കു തട്ടീട്ടില്ല. മരംകൊണ്ടുള്ള നിര കളഞ്ഞ് ആ സ്ഥാനത്ത് ഇട്ടിക പടുത്തുചുമരുകെട്ടുക, വാതായനങ്ങള്‍പണിഞ്ഞ് ഇരുട്ടും മുട്ടും തീര്‍ക്കുക - ഇത്രയൊക്കെയേ സംസ്കൃതവര്‍ത്തകനു തന്റെ മലയാളഗൃഹത്തില്‍ പരിഷ്കാരം ചെയ്യുവാന്‍ സാധിച്ചിട്ടുള്ളു. ഈ സിദ്ധാന്തത്തെ മറ്റൊരിടത്തു പ്രസ്താവിക്കാം.
മലയാളത്തിന്റെ പ്രാഗ്രൂപം കൊടുന്തമിഴാണെന്നു പറഞ്ഞുവല്ലോ. ചെന്തമിഴ്തന്നെ ഏതുഭാഷാകുടുംബത്തില്‍ ഉള്‍പ്പെട്ടതാണെന്നു തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. തമിഴ് "ദ്രാവിഡം" എന്നൊരു പ്രത്യേക കുടുംബത്തില്‍ ഉള്‍പ്പെട്ട ഭാഷയാണ്. ആ കുടുംബത്തിലെ അംഗങ്ങളെ താഴെ വിവരിക്കുന്നു.
[[Image:Kaippally_Chart2.jpg|450px]]
ഇവയില്‍ തമിഴ്-മലയാളങ്ങള്‍ ഒരു ഭാഷയുടെതന്നെ രൂപാന്തരങ്ങള്‍ ആകുന്നുവെന്നു മുമ്പുതന്നെ പ്രസ്താവിച്ചല്ലോ. കര്‍ണ്ണാടകത്തിനും തമിഴിനോടു വലിയ അടുപ്പമുണ്ട്. തുളു, കൊടക്, തോഡാ എന്ന തായ്വഴി തമിഴുമലയാളങ്ങളുടേയും കര്‍ണ്ണാടകത്തിന്റേയും മദ്ധ്യത്തില്‍ നില്ക്കുന്നു. അതിലും ഇവയ്ക്ക് അധികം ചാര്‍ച്ച കര്‍ണ്ണാടകത്തോടാകുന്നു. കുറുക്, മാല്‍ട്ടോ എന്ന രണ്ടു ഭാഷകളുടെ നിലയും മുന്‍പറഞ്ഞ നാലെണ്ണത്തിന് ഏകദേശം ചേര്‍ന്നുതന്നെ ആണ്. ഗോണ്ഡി, കൂയി എന്ന രണ്ടിനും തെലുങ്കിനോടു രക്തസംബന്ധം കൂടും. തെലുങ്ക് പണ്ടേതന്നെ മൂലകുടുംബത്തില്‍ നിന്നു വളരെ അകന്നുപോയി. ബ്രാഹൂയി ഒററതിരിഞ്ഞു ബലൂച്ചിസ്ഥാനത്ത് അകപ്പെട്ടു പോകയാല്‍ അതിന് അന്യഭാഷകളുടെ അതിക്രമം അധികം തട്ടീട്ടുണ്ട്. ദ്രാവിഡഭാഷകളില്‍ തമിഴ്, തെലുങ്ക്, കര്‍ണ്ണാടകം, മലയാളം, തുളു, കൊടക് ഈ ആറു ഭാഷകള്‍ക്കു ഗ്രന്ഥസാമഗ്രികൊണ്ട് പുഷ്ടി ലഭിച്ചിട്ടുണ്ട്. അവയുടെ അവരോഹക്രമത്തിലാണ് അവയെ ഇവിടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേര്‍വരയുടെ നീളംകൊണ്ട് അകല്‍ച്ചയും, ചരിഞ്ഞ വരകൊണ്ടു ചാര്‍ച്ചയും കാണിക്കുന്നപക്ഷം താഴെ കൊടുത്തിട്ടുള്ള വംശാവലി ദ്രാവിഡഭാഷകള്‍ക്കു മൂലഭാഷയുമായുള്ള അകല്‍ച്ചയും അടുപ്പവും അന്യോന്യബന്ധവും കാണിക്കും:
[[Image:Kaippally_Chart3.jpg|450px]]
ദ്രാവിഡവര്‍ഗ്ഗക്കാര്‍ "ദക്ഷിണാപഥം" എന്നു പറയുന്ന തെക്കേ ഇന്‍ഡ്യയിലെ ആദ്യനിവാസികള്‍തന്നെ ആയിരിക്കണമെന്നാണ് പ്രബലമായ ഊഹം. ഇവര്‍ ആര്യന്മാരുടെ ഇന്‍ഡ്യാപ്രവേശനത്തിനുമുന്‍പ് വടക്കോട്ട് അങ്ങുമിങ്ങും വ്യാപിച്ചിരിക്കാം എന്നു മാത്രമേ ഉള്ളു. ആര്യന്മാരെപ്പോലെയും മുസല്‍മാന്മാരെപ്പോലെയും മറ്റും ഇവരും മറുദേശങ്ങളില്‍നിന്നു വന്ന് കുടിയേറിപ്പാര്‍ത്തതിന് ഒരു ലക്ഷ്യവും കാണുന്നില്ല. അതിനാല്‍ ഇവരുടെ ഭാഷകളും ഒരു പ്രത്യേകശാഖയില്‍ നില്ക്കുന്നു. സംസ്കൃതത്തോടാകട്ടെ, അതില്‍നിന്ന് ദുഷിച്ചുണ്ടായ വടക്കേ ഇന്‍ഡ്യയിലെ നാട്ടുഭാഷകളോടാകട്ടെ ദ്രാവിഡഭാഷകള്‍ക്ക് പറയത്തക്കതായി യാതൊരു ബന്ധവും ഇല്ല. ശബ്ദശാസ്ത്രകാരന്മാര്‍ ഭാഷകള്‍ക്കു ചില മഹാവിഭാഗങ്ങള്‍ ചെയ്തിട്ടുള്ളതില്‍ സിഥിയന്‍, ടാര്‍ട്ടാര്, തുറേനിയന്‍ എന്നും മറ്റും പറയുന്ന അനിരുക്തസ്വരൂപങ്ങളായ പല ശാഖകളോടും ദ്രാവിഡഭാഷാവര്‍ഗ്ഗത്തിനു ചാര്‍ച്ചയുള്ളതായി വാദങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും സിദ്ധാന്തദശയില്‍ എത്തിക്കഴിഞ്ഞിട്ടില്ല. ഇക്കൂട്ടത്തില്‍ ആസ്ത്രേലിയാ മഹാദ്വീപിന്റെ വടക്കുഭാഗങ്ങളില്‍ പ്രചരിക്കുന്ന ഭാഷകള്‍ക്കും ദ്രാവിഡഭാഷകള്‍ക്കും തമ്മില്‍ ചില അംശങ്ങളില്‍ കാണുന്ന യോജിപ്പുമാത്രം വക്തവ്യമായിട്ടുണ്ട്.
ആര്യന്മാര്‍ ദക്ഷിണാപഥത്തില്‍ പ്രവേശിച്ച് ആര്യമതാചാരങ്ങളും ആര്യപരിഷ്കാരങ്ങളും അവിടെ സ്ഥാപിച്ചകൂട്ടത്തില്‍ ആര്യഭാഷയായ സംസ്കൃതം ദ്രാവിഡഭാഷകളില്‍ പ്രബലമായി സ്വാധികാരം ചെലുത്തുകയും ഉണ്ടായിട്ടുണ്ട്. സംസ്കൃതത്തില്‍നിന്നു പദങ്ങള്‍ കടംവാങ്ങുകയും സംസ്കൃതവാക്യഭംഗികളെയും അലങ്കാരരീതികളെയും സ്വീകരിക്കുകയും ദ്രാവിഡഭാഷകളില്‍ നടപ്പായി. എന്നു വേണ്ട, കാലക്ഷേപത്തിനു മുട്ടുണ്ടായിരുന്ന ചില ഭാഷകള്‍ സംസ്കൃതത്തില്‍നിന്ന് വിഭക്തിരൂപങ്ങളെയും, ആഖ്യാതങ്ങളെയും, നിപാതങ്ങളെയും ദത്തെടുത്തു ചേര്‍ത്ത് "മണിപ്രവാളം" എന്നൊരു പുതിയ വേഷം കെട്ടാനുംകൂടി ആരംഭിച്ചു. ഈവക വിശേഷവിധികളെല്ലാം ഗ്രന്ഥഭാഷയെ അല്ലാതെ നാടോടിബ്ഭാഷയെ ബാധിച്ചിട്ടില്ല. തറവാട്ടുമൂപ്പുസ്ഥാനം വഹിക്കുന്ന തമിഴുമാത്രം പുതുമോടികളില്‍ ഭ്രമിച്ച് പഴയ പാരമ്പര്യങ്ങളുപേക്ഷിക്കാതെ കഴിച്ചുകൂട്ടി. തെലുങ്ക് എന്ന സംജ്ഞ തന്നെ "ത്രിലിംഗം" അല്ലെങ്കില്‍ "ത്രികലിംഗം" എന്ന സംസ്കൃതത്തിന്റെ തത്ഭവമായിത്തീര്‍ന്നു. "കരൈനാട്" "കര്‍ണ്ണാടകം" എന്ന സംസ്കൃതവേഷം കെട്ടി. ഇക്കൂട്ടത്തില്‍ "തമിഴ്" എന്നതിന്റെ സംസ്കൃതീകരണമാണ്, ദ്രാവിഡശബ്ദം. തമിള്‍-ദമിള-ദ്രവിളം-ദ്രവിഡം. കുലകൂടസ്ഥന്റെ പേര്‍ ഗോത്രനാമമായിത്തീരാറുള്ള മുറയ്ക്കാണ് "ദ്രാവിഡം" എന്നത് ഭാഷാശാഖയ്ക്ക് പൊതുപ്പേരായിച്ചമഞ്ഞത്.
സംസ്കൃതഗ്രന്ഥകാരന്മാര്‍ ദാക്ഷിണാത്യഭാഷകളെ "ആന്ധ്രദ്രാവിഡങ്ങള്‍" എന്നും വ്യവഹരിച്ചുകണ്ടിട്ടുണ്ട്. ഇത് ആന്ധ്രഭാഷയായ തെലുങ്കിന് തമിഴിനോടുള്ള അകല്‍ച്ചയെ ആസ്പദമാക്കിച്ചെയ്തതായിരിക്കാം.
മണിപ്രവാളമലയാളത്തിലെ സംസ്കൃതബാഹൂല്യം കണ്ടു ഭ്രമിച്ച് പ്രമാണികന്മാരായ ഗ്രന്ഥകാരന്മാര്‍പോലും സംസ്കൃതത്തില്‍ ദ്രാവിഡം കലര്‍ന്ന് ഉണ്ടായ ഭാഷയാണ് "മലയാളം" എന്നു ശങ്കിക്കുകയുണ്ടായിട്ടുണ്ട്. അതിനാല്‍ ദ്രാവിഡസംസ്കൃതങ്ങള്‍ ഭിന്നവര്‍ഗ്ഗങ്ങളില്‍പ്പെട്ട ഭാഷകള്‍ ആണെന്നുള്ളതിലേക്കു ചില പ്രധാനലക്ഷ്യങ്ങള്‍ ഇവിടെ എടുത്തു കാണിക്കാം. ഒരു വര്‍ഗ്ഗത്തില്‍പ്പെട്ട ജനസമുദായം മററുവര്‍ഗ്ഗത്തില്‍പ്പെട്ട ജനസമുദായത്തോടു നിത്യസംസര്‍ഗ്ഗം ചെയ്യുമ്പോള്‍ രണ്ടു വര്‍ഗ്ഗങ്ങളുടെയും വേഷഭൂഷാദികള്‍, ലൌകികാചാരങ്ങള്‍, നടപടിക്രമങ്ങള്‍ - ഇതെല്ലാം കൂടിക്കലര്‍ന്നു ഭേദപ്പെടുമ്പോലെ അവരുടെ ഭാഷകളിലെ ശബ്ദസമുച്ചയവും ഭേദപ്പെടും. എന്നാല്‍ അങ്ങനെ വരുമ്പോഴും മതാചാരങ്ങള്‍, കുടുംബപാരമ്പര്യങ്ങള്‍, അവകാശക്രമങ്ങള്‍ മുതലായവ അപൂര്‍വ്വമായിട്ടേ മാറിപ്പോകാറുള്ളു. അതുപോലെ ഭാഷകളുടെയും അന്വയക്രമം, രൂപനിഷ്പാദന സമ്പ്രദായം, ശൈലികള്‍ ഇതൊന്നും മാറുക സാധാരണയല്ല. പ്രകൃതത്തില്‍ ആര്യന്മാരുടെ പരിഷ്കാരോല്‍ക്കര്‍ഷവും പ്രാബല്യാധിക്യവും നിമിത്തം ദ്രാവിഡരുടെ മതാചാരങ്ങള്‍കൂടി മാറിപ്പോയി; എങ്കിലും ഭാഷകള്‍ക്ക് ബാഹ്യവേഷസ്ഥാനം വഹിക്കുന്ന ശബ്ദങ്ങളിലല്ലാതെ ആന്തരതത്വമായ വ്യാകരമത്തില്‍ യാതൊരു മാററവും ഉണ്ടായിട്ടില്ല.
സംസ്കൃതത്തില്‍നിന്നും പദം കടം വാങ്ങിയിട്ടുള്ളതും ചില അത്യാവശ്യങ്ങള്‍ക്കോ ആഡംബരത്തിനോ മാത്രമേ ഉള്ളു. വീടുകളില്‍ പതിവായി പെരുമാറുന്ന വാക്കുകള്‍ക്ക് സംസ്കൃത്തിലും ദ്രാവിഡത്തിലും യാതൊരു സംബന്ധവും ഇല്ലെന്ന് താഴെക്കാണിക്കുന്ന നാമങ്ങളും കൃതികളും നിപാതങ്ങളും നോക്കിയാല്‍ ബോധ്യപ്പെടും.
<table border="1" cellpadding="0" cellspacing="0" bgcolor="#FFFFFF"
width="600">
<tr bgcolor="#CCCCCC">
<td colspan="6"><p align="center" ><b><font size=4>I .
നാമങ്ങള്‍ </font></p></b></td>
</tr>
<tr>
<td><p> </p></td>
<td bordercolor="#999999"><p> </p></td>
<td bordercolor="#999999"><p> </p></td>
<td bordercolor="#999999"><p> </p></td>
<td><p> </p></td>
<td><p> </p></td>
</tr>
<tr>
<td><p align="center">സംസ്കൃതം </p></td>
<td bordercolor="#999999"><p align="center">തമിഴ് </p></td>
<td bordercolor="#999999"><p align="center">മലയാളം </p></td>
<td bordercolor="#999999"><p align="center">കര്‍ണ്ണാടകം </p></td>
<td><p align="center">തെലുങ്ക് </p></td>
<td><p align="center">തുളു </p></td>
</tr>
<tr>
<td><p> </p></td>
<td bordercolor="#999999"><p> </p></td>
<td bordercolor="#999999"><p> </p></td>
<td bordercolor="#999999"><p> </p></td>
<td><p> </p></td>
<td><p> </p></td>
</tr>
<tr>
<td><p align="center">പിതാ </p></td>
<td bordercolor="#999999"><p align="center">തന്തൈ </p></td>
<td bordercolor="#999999"><p align="center">തന്ത </p></td>
<td bordercolor="#999999"><p align="center">തന്തെ </p></td>
<td><p align="center">- </p></td>
<td><p align="center">- </p></td>
</tr>
<tr>
<td><p align="center">മാതാ </p></td>
<td bordercolor="#999999"><p align="center">തായ് </p></td>
<td bordercolor="#999999"><p align="center">തായ് </p></td>
<td bordercolor="#999999"><p align="center">തായ് </p></td>
<td><p align="center">തല്ലി </p></td>
<td><p align="center">- </p></td>
</tr>
<tr>
<td><p align="center">സൂനുഃ </p></td>
<td bordercolor="#999999"><p align="center">മകന്‍ </p></td>
<td bordercolor="#999999"><p align="center">മകന്‍ </p></td>
<td bordercolor="#999999"><p align="center">മഗന്‍ </p></td>
<td><p align="center">- </p></td>
<td><p align="center">മഗ </p></td>
</tr>
<tr>
<td><p align="center">ശിരഃ </p></td>
<td bordercolor="#999999"><p align="center">തലൈ </p></td>
<td bordercolor="#999999"><p align="center">തല </p></td>
<td bordercolor="#999999"><p align="center">തലെ </p></td>
<td><p align="center">തല </p></td>
<td><p align="center">തരെ </p></td>
</tr>
<tr>
<td><p align="center">അക്ഷി </p></td>
<td bordercolor="#999999"><p align="center">കണ്‍ </p></td>
<td bordercolor="#999999"><p align="center">കണ്ണ് </p></td>
<td bordercolor="#999999"><p align="center">കണ്‍ </p></td>
<td><p align="center">കന്നു </p></td>
<td><p align="center">കണ്ണ് </p></td>
</tr>
<tr>
<td><p align="center">നാസാ </p></td>
<td bordercolor="#999999"><p align="center">മൂക്ക് </p></td>
<td bordercolor="#999999"><p align="center">മൂക്ക് </p></td>
<td bordercolor="#999999"><p align="center">മൂഗൂ </p></td>
<td><p align="center">മൂക്ക് </p></td>
<td><p align="center">മൂക്ക് </p></td>
</tr>
<tr>
<td><p align="center">കരഃ </p></td>
<td bordercolor="#999999"><p align="center">കൈയ് </p></td>
<td bordercolor="#999999"><p align="center">കൈയ് </p></td>
<td bordercolor="#999999"><p align="center">കയ് </p></td>
<td><p align="center">ചേയി </p></td>
<td><p align="center">കൈയ് </p></td>
</tr>
<tr>
<td><p align="center">സൂര്യഃ </p></td>
<td bordercolor="#999999"><p align="center">ഞായര്‍ </p></td>
<td bordercolor="#999999"><p align="center">ഞായര്‍ </p></td>
<td bordercolor="#999999"><p align="center">നേസര്‍ </p></td>
<td><p align="center">- </p></td>
<td><p align="center">- </p></td>
</tr>
<tr>
<td><p align="center">ചന്ദ്രഃ </p></td>
<td bordercolor="#999999"><p align="center">തിങ്കള്‍ </p></td>
<td bordercolor="#999999"><p align="center">തിങ്കള്‍ </p></td>
<td bordercolor="#999999"><p align="center">തിങ്കള്‍ </p></td>
<td><p align="center">- </p></td>
<td><p align="center">തിങ്കള് </p></td>
</tr>
<tr>
<td><p align="center">ദ്യൌഃ </p></td>
<td bordercolor="#999999"><p align="center">വാന്‍ </p></td>
<td bordercolor="#999999"><p align="center">വാന്‍ </p></td>
<td bordercolor="#999999"><p align="center">ബാന്‍ </p></td>
<td><p align="center">വിന്നു </p></td>
<td><p align="center">- </p></td>
</tr>
<tr>
<td><p align="center">ദിവസഃ </p></td>
<td bordercolor="#999999"><p align="center">നാള്‍ <br>
പകല്‍ </p></td>
<td bordercolor="#999999"><p align="center">നാള്‍ <br>
പകല്‍ </p></td>
<td bordercolor="#999999"><p align="center">നാള്‍ </p></td>
<td><p align="center">നാഡു </p></td>
<td><p align="center">- </p></td>
</tr>
<tr></tr>
<tr>
<td><p align="center">രാത്രിഃ </p></td>
<td bordercolor="#999999"><p align="center">ഇരവു </p></td>
<td bordercolor="#999999"><p align="center">ഇരവ് </p></td>
<td bordercolor="#999999"><p align="center">ഇരുള്‍ </p></td>
<td><p align="center">ഇരുളു </p></td>
<td><p align="center">- </p></td>
</tr>
<tr>
<td><p align="center">അഗ്നിഃ </p></td>
<td bordercolor="#999999"><p align="center">തീ </p></td>
<td bordercolor="#999999"><p align="center">തീ </p></td>
<td bordercolor="#999999"><p align="center">തീ </p></td>
<td><p align="center">- </p></td>
<td><p align="center">തീ </p></td>
</tr>
<tr>
<td><p align="center">ഗൃഹം </p></td>
<td bordercolor="#999999"><p align="center">വീടു </p></td>
<td bordercolor="#999999"><p align="center">വീട് </p></td>
<td bordercolor="#999999"><p align="center">വീട് </p></td>
<td><p align="center">വീഡു </p></td>
<td><p align="center">- </p></td>
</tr>
<tr>
<td><p align="center">ഗ്രാമഃ </p></td>
<td bordercolor="#999999"><p align="center">ഊരു </p></td>
<td bordercolor="#999999"><p align="center">ഊര് </p></td>
<td bordercolor="#999999"><p align="center">ഊര് </p></td>
<td><p align="center">ഊരു </p></td>
<td><p align="center">ഊര് </p></td>
</tr>
<tr>
<td><p align="center">ശ്വാ </p></td>
<td bordercolor="#999999"><p align="center">നായ് </p></td>
<td bordercolor="#999999"><p align="center">നായ് </p></td>
<td bordercolor="#999999"><p align="center">- </p></td>
<td><p align="center">- </p></td>
<td><p align="center">നായ് </p></td>
</tr>
</table>
<table cellspacing="0" cellpadding="0">
<tr>
<td><p> </p></td>
</tr>
</table>
മേല്‍ക്കാണിച്ച സംസ്കൃത നാമങ്ങളെല്ലാം തന്നെയും ഇപ്പോള്‍ മലയാളത്തില്‍ നടപ്പില്‍വന്നിട്ടുണ്ടെങ്കിലും അതുകള്‍ ആഡംബരത്തിനു വേണ്ടി സംസ്കൃതത്തില്‍ നിന്നും സ്വീകരിച്ച "തത്സമങ്ങള്‍" എന്നല്ലാതെ ഭാഷയുടെ സ്വന്തശബ്ദങ്ങളല്ല. നഖം, മുഖം, സുഖം, ദുഃഖം മുതലായ അത്യാവശ്യ പദങ്ങളും ഇപ്പോള്‍ സംസ്കൃതതത്സമങ്ങള്‍ മാത്രമായിക്കാണുന്നത് പഴയ ദ്രാവിഡപദങ്ങളെ ഉപേക്ഷിച്ചുകളഞ്ഞതിനാല്‍ മാത്രമാകുന്നു.
<table width="600" border="1" cellpadding="0" cellspacing="0" bordercolor="#CCCCCC">
<tr bgcolor="#CCCCCC">
<td colspan="6" >
<p align="center" ><b><font size=4>II. കൃതികള്‍ </font></p></b>
</td>
</tr>
<tr>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
</tr>
<tr>
<td ><p align="center">സംസ്കൃതം </p></td>
<td ><p align="center">മലയാളം </p></td>
<td ><p align="center">തമിഴ് </p></td>
<td ><p align="center">കര്‍ണ്ണാടകം </p></td>
<td ><p align="center">തെലുങ്ക് </p></td>
<td ><p align="center">തുളു </p></td>
</tr>
<tr>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
</tr>
<tr>
<td ><p align="center">ഭക്ഷണം </p></td>
<td ><p align="center">തിന്നുക </p></td>
<td ><p align="center">- </p></td>
<td ><p align="center">തിന്നു </p></td>
<td ><p align="center">തിനു </p></td>
<td ><p align="center">തിന് </p></td>
</tr>
<tr>
<td ><p align="center">പാനം </p></td>
<td ><p align="center">കുടിക്കുക </p></td>
<td ><p align="center">കുടി </p></td>
<td ><p align="center">കുടി </p></td>
<td ><p align="center">ത്രാഗു </p></td>
<td ><p align="center">- </p></td>
</tr>
<tr>
<td ><p align="center">ഗമനം </p></td>
<td ><p align="center">പോകുക </p></td>
<td ><p align="center">പോ </p></td>
<td ><p align="center">പോകു </p></td>
<td ><p align="center">പോവു </p></td>
<td ><p align="center">പോ </p></td>
</tr>
<tr>
<td ><p align="center">സ്ഥാനം </p></td>
<td ><p align="center">നില്ക്കുക </p></td>
<td ><p align="center">നില്‍ </p></td>
<td ><p align="center">നില്ലു </p></td>
<td ><p align="center">നിലു </p></td>
<td ><p align="center">- </p></td>
</tr>
<tr>
<td ><p align="center">ധാവനം </p></td>
<td ><p align="center">ഓടുക </p></td>
<td ><p align="center">ഓടു </p></td>
<td ><p align="center">ഓടു </p></td>
<td ><p align="center">പാറു </p></td>
<td ><p align="center">- </p></td>
</tr>
<tr>
<td ><p align="center">വചനം </p></td>
<td ><p align="center">ചൊല്ലുക </p></td>
<td ><p align="center">ചൊല്‍ </p></td>
<td ><p align="center">സൊല് </p></td>
<td ><p align="center">- </p></td>
<td ><p align="center">- </p></td>
</tr>
<tr>
<td ><p align="center">ശ്രവണം </p></td>
<td ><p align="center">കേള്‍ക്കുക </p></td>
<td ><p align="center">കേള്‍ </p></td>
<td ><p align="center">കേളു </p></td>
<td ><p align="center">- </p></td>
<td ><p align="center">കേണ് </p></td>
</tr>
<tr>
<td ><p align="center">ഹനനം </p></td>
<td ><p align="center">കൊല്ലുക </p></td>
<td ><p align="center">കൊല്‍ </p></td>
<td ><p align="center">കൊല്ലു </p></td>
<td ><p align="center">- </p></td>
<td ><p align="center">കെര് </p></td>
</tr>
<tr>
<td ><p align="center">ആസനം </p></td>
<td ><p align="center">ഇരിക്കുക </p></td>
<td ><p align="center">ഇരി </p></td>
<td ><p align="center">ഇരു </p></td>
<td ><p align="center">- </p></td>
<td ><p align="center">- </p></td>
</tr>
<tr>
<td ><p align="center">ആഗമനം </p></td>
<td ><p align="center">വരുക </p></td>
<td ><p align="center">വരു </p></td>
<td ><p align="center">ബാ </p></td>
<td ><p align="center">രാക </p></td>
<td ><p align="center">ബല </p></td>
</tr>
<tr>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
<td ><p> </p></td>
</tr>
</table>
<table width="600" border="1" cellpadding="0" cellspacing="0" bordercolor="#CCCCCC">
<tr bgcolor="#CCCCCC">
<td colspan="3" ><p align="center" ><b><font size=4>III. നിപാതങ്ങള്‍ </b></p></td>
</tr>
<tr>
<td colspan="3" ><p> </p></td>
</tr>
<tr>
<td width="21%" ><p>സംസ്കൃതം </p></td>
<td width="26%" ><p> </p></td>
<td width="53%" ><p>ദ്രാവിഡം </p></td>
</tr>
<tr>
<td width="21%" ><p>ച </p></td>
<td width="26%" ><p>ഉം </p></td>
<td width="53%" ><p>ത , മ , ക ( സമുച്ചയം അര്‍ത്ഥം ) </p></td>
</tr>
<tr>
<td width="21%" ><p>വാ </p></td>
<td width="26%" ><p>ഓ </p></td>
<td width="53%" ><p>ത , മ , ക , തെ ( വികല്പം അര്‍ത്ഥം ) </p></td>
</tr>
<tr>
<td width="21%" ><p>ഏവ </p></td>
<td width="26%" ><p>ഏ </p></td>
<td width="53%" ><p>ത , മ , ക , തു , തെ ( അവധാരണം ) </p></td>
</tr>
<tr>
<td width="21%" ><p> </p></td>
<td width="26%" ><p> </p></td>
<td width="53%" ><p> </p></td>
</tr>
<tr>
<td colspan="3" ><p>സര്‍വ്വനാമങ്ങളെല്ലാം ദ്രാവിഡങ്ങളില്‍ ഏകരൂപങ്ങളും സംസ്കൃതത്തില്‍ നിന്നു ഭിന്നങ്ങളുമാണ് . </p></td>
</tr>
<tr>
<td colspan="3" ><p> </p></td>
</tr>
</table>
<table width="600" border="1" cellpadding="0" cellspacing="0" bordercolor="#CCCCCC">
<tr bgcolor="#CCCCCC">
<td colspan="4" ><p align="center" ><b><font size=4>IV . സര്‍വ്വനാമങ്ങള്‍ </p></b></td>
</tr>
<tr>
<td ><p>സംസ്കൃതം </p></td>
<td ><p>ദ്രാവിഡം </p></td>
<td ><p>സംസ്കൃതം </p></td>
<td ><p>ദ്രാവിഡം </p></td>
</tr>
<tr>
<td ><p>തദ് </p></td>
<td ><p>അ </p></td>
<td ><p>ത്വ , യുഷ്മദ് </p></td>
<td ><p>നിന്‍ </p></td>
</tr>
<tr>
<td ><p>ഏതദ് </p></td>
<td ><p>ഇ </p></td>
<td ><p>മ , അസ്മദ് </p></td>
<td ><p>എന്‍ </p></td>
</tr>
<tr>
<td ><p>കിമ് </p></td>
<td ><p>എ </p></td>
<td ><p>അസദ് </p></td>
<td ><p>ഉ </p></td>
</tr>
</table>
മലയാളദേശവും ഭാഷയും
1577
1722
2006-09-02T10:58:47Z
കൈപ്പള്ളി
46
മലയാളം എന്ന വാക്ക് ആരംഭത്തില്‍ ദേശനാമം മാത്രമായിരുന്നു; മലയാളനാട്ടിലെ ഭാഷ എന്ന അര്‍ത്ഥത്തിലാണ് നാം മലയാളഭാഷ എന്നു പറയാറുള്ളത്. ദേശത്തിന് മലയാളം എന്നും, ഭാഷയ്ക്ക് മലയാണ്മ അല്ലെങ്കില്‍ മലയായ്മ എന്നും ഒരു വിവേചനം ഉണ്ടായിരുന്നത് ക്രമേണ നഷ്ടമായി. ആധുനികമലയാളത്തിന്റെ ആവിര്‍ഭാവത്തോടുകൂടിയാണ് ദേശനാമംതന്നെ ഭാഷയ്ക്കും ഉപയോഗിക്കാന്‍ തുടങ്ങിയത്. അതിനാല്‍ ഇപ്പോള്‍ മലയാണ്മ എന്നതിനു പഴയ മലയാളഭാഷ എന്നുകൂടി ചിലര്‍ അര്‍ത്ഥം ഗ്രഹിക്കാറുണ്ട്.
മലയാളദേശത്തിന്റെ വിസ്താരവും വിഭാഗങ്ങളും പല കാലത്തും പലവിധമായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ജില്ല ഇത്രയും കൂടിയ ഭൂഖണ്ഡത്തിനാണ് ഇപ്പോള്‍ ഇപ്പേര്‍. നാട്ടുകാരായ തമിഴര്‍ പാണ്ടിക്കും മധുരയ്ക്കും പടിഞ്ഞാറു കിടക്കുന്ന മലംപ്രദേശത്തിന് "മലനാട്" എന്നു പേര്‍ പറഞ്ഞുവന്നു. പശ്ചിമഘട്ടം എന്ന പര്‍വ്വതപങ്ക്തിയുടെ പടിഞ്ഞാറു വശത്തുള്ള ഭൂമിയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കാം. ആര്യാവര്‍ത്തത്തില്‍നിന്നുതെക്കോട്ടു കടന്നുവന്ന ആര്യന്മാര്‍ ഈ ഭൂമിക്കു "കേരളം" എന്ന് സംജ്ഞചെയ്തു. കേരം എന്നു പറയുന്ന നാളികേരവൃക്ഷങ്ങളുടെ ധാരാളതയെ ഈ പേര്‍ സൂചിപ്പിക്കുന്നു. ഇതിന്റെ അതിര്‍ത്തികള്‍ "കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണപര്യന്തം" എന്നാണു വച്ചിട്ടുള്ളത്. വീരഹത്യാപാപം തീരാന്‍വേണ്ടി പരശുരാമന്‍ സമുദ്രരാജാവിനോട് പിടിച്ചടക്കി ബ്രാഹ്മണര്‍ക്ക് ദാനംചെയ്ത ഭൂമി എന്നുള്ള പുരാണപ്രസിദ്ധിപ്രകാരം സംസ്കൃതത്തില്‍ ഈ ദേശത്തെ "ഭാര്‍ഗ്ഗവക്ഷേത്രം" എന്നും വ്യവഹരിക്കാറുണ്ട്. മറുദേശങ്ങളില്‍നിന്നു കച്ചവടത്തിനു വന്ന അറബി മുതലായ വിദേശിയര്‍ അറബിക്കടലിന്റെ കരയ്ക്കുണ്ടായിരുന്ന രാജ്യങ്ങള്‍ക്കു പൊതുവേ "മലബാര്‍" അല്ലെങ്കില്‍ "മലിബാര്‍" എന്നു പേര്‍ പറഞ്ഞുവന്നു. ഈ വിഭാഗത്തില്‍ കിഴക്കുപടിഞ്ഞാറുള്ള വ്യാപ്തിയുടെ നിശ്ചയം ഇല്ല. യൂറോപ്പുദേശക്കാര്‍ തമിഴുഭാഷയ്ക്കുകൂടി മലബാര്‍ എന്ന പേര്‍ പറഞ്ഞുവന്നിരുന്നു. തമിഴകം എന്നതിനെ "ദിമിലികെ" എന്നാക്കി ഗ്രീക്കുകാര്‍ ഈ നാട്ടിനു പേര്‍കൊടുത്തിരുന്നു.
"തൊല്‍കാപ്പിയം"എന്ന തമിഴുഗ്രന്ഥപ്രകാരം സംസ്കൃതത്തില്‍ "കേരളം" എന്നു പറഞ്ഞുവരുന്ന "ചേര"രാജ്യത്തിന്, 1. വേണാട്, 2. പൂഴിനാട്, 3. കര്‍ക്കാനാട്, 4.ചീതനാട്, 5. കുട്ടനാട്, 6. കുടനാട്, 7. മലയമാനാട് എന്ന് ഏഴു വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ കുട്ടനാട് എന്ന പേര്‍ മദ്ധ്യതിരുവിതാംകൂറിലെ ചില താലൂക്കുകള്‍ക്ക് ഇന്നും പറഞ്ഞുവരുന്നുണ്ട്. "വേണാട്" എന്നത് ആദികാലത്ത് ഇടവാമുതല്‍ തെക്കോട്ടുമാത്രം വ്യാപിച്ചിരുന്ന തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ പേര്‍ ആയിരുന്നു. ഏറെക്കുറെ ചേര രാജ്യത്തിനുതന്നെ ആണ് തമിഴിലെ അര്‍വ്വാചീനഗ്രന്ഥകാരന്മാര്‍ "മലൈനാട്" അല്ലെങ്കില്‍ "മലൈമണ്ഡലം" എന്നു പേരിട്ടത്. ഒരുകാലത്ത് സേലം, കോയംപുത്തൂര്‍ എന്ന ഇപ്പോഴത്തെ രണ്ടു ജില്ലകളും ചേരരാജാക്കന്മാരുടെ കീഴിലായിരുന്നു. പരശുരാമന്‍ കേരളത്തില്‍ സപ്തകൊങ്കണങ്ങളെ നിര്‍മ്മിച്ചു എന്നു പുരാണാദികളില്‍ കാണുന്നത് ഈ ഏഴുനാടുകളെ ഉദ്ദേശിച്ചുതന്നെ ആയിരിക്കാം.
ഒരിക്കല്‍ മലയാളരാജ്യത്തു കടല്‍ കയറുകയും പിന്നീടു പിന്‍ വാങ്ങുകയും ഉണ്ടായിട്ടുണ്ടെന്നു ഭൂവിജ്ഞാനീയ (geology) ശാസ്ത്രപ്രകാരം കാണുന്നുണ്ട്. "പരശുരാമന്‍ സമുദ്രത്തില്‍നിന്നു വീണ്ടെടുത്തു" എന്ന് പുരാണങ്ങള്‍ ഘോഷിക്കുന്നതും ഈ സംഭവത്തെ ഉദ്ദേശിച്ചായിരിക്കാം. ഇതു തന്നെ ആയിരിക്കയില്ലയോ വേറെ ചില ഇതിഹാസകഥകള്‍ക്കും അടിസ്ഥാനം എന്ന് ഊഹിക്കുവാന്‍ വഴികാണുന്നു. പുരാണപ്രകാരം, അടുത്തു കഴിഞ്ഞ അവാന്തരപ്രളയം ദ്രമിളദേശത്താണ് ആരംഭിച്ചത്. ദ്രമിളാധിപതിയായ സത്യവ്രതന്‍ കൃതമാലാനദിയില്‍ സന്ധ്യാവന്ദനത്തിനായിട്ട് കൈയില്‍ കോരിയെടുത്ത ജലത്തില്‍ ഒരു ചെറിയ മത്സ്യത്തെ കണ്ടുവെന്നും, അതു ജലാഞ്ജലിയില്‍ വിട്ടൊഴിയാതെ നില്ക്കയാല്‍ അതിനെ രാജാവ് ഗൃഹത്തില്‍ കൊണ്ടുവന്നു സൂക്ഷിച്ചതില്‍ ദിവസംപ്രതി ഇടുന്ന പാത്രം നിറഞ്ഞുവന്ന് നാലഞ്ചുദിവസത്തിനുള്ളില്‍ മഹാമത്സ്യമായിത്തീര്‍ന്ന് ഏഴുദിവസത്തിനകം പ്രളയമുണ്ടാകുവാന്‍ പോകുന്ന വിവരവും, അപ്പോള്‍ ചെയ്യേണ്ടുന്ന കൃത്യങ്ങളും രാജാവിനെ ഗ്രഹിപ്പിച്ചിട്ട് സമുദ്രത്തില്‍ പ്രവേശിച്ചുവെന്നും ആണല്ലോ മത്സ്യാവതാരകഥ. ദ്രമിളരാജ്യത്തിന്റെ കടലോരം ആണ് കേരളം; അതിന്റെ ഒരു അതിര്‍ത്തി കൃതമാലാനദി ആയിരുന്നുവെന്ന് "കൃതമാലാമലയാചലപശ്ചിമാം ഭോധിമദ്ധ്യേ" എന്ന് ഇന്നും സങ്കല്പത്തില്‍ പറഞ്ഞുവരുന്ന എലുകകളില്‍നിന്നു തെളിയുന്നുമുണ്ട്. അതിനാല്‍, "ആറാമതായ ചാക്ഷൂഷമന്വന്തരത്തിന്റെ അന്തത്തില്‍ ഉണ്ടായി" എന്നു ഘോഷിക്കുന്ന അവാന്തരപ്രളയം കേരളത്തില്‍ സമുദ്രം കയറിയതുതന്നെ ആകരുതോ?
യുക്തിമാര്‍ഗ്ഗത്തില്‍ കടന്ന് ആലോടിക്കുന്നതായാല്‍ മത്സ്യാവതാരത്തിന്റെ പ്രയോജനത്തിനും തമിഴുദേശചരിത്രത്തില്‍ ഉപപത്തികള്‍ ഊഹിപ്പാന്‍ വേണ്ടിടത്തോളം വഴികാണുന്നുണ്ട്. ഹയഗ്രീവമഹാസുരനാല്‍ അപഹരിക്കപ്പെട്ട വേദങ്ങളെ വീണ്ടെടുപ്പാനാണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ഇക്കഥ "ഒരു കാലത്തു ലുപ്തങ്ങളായിപ്പോയ വര്‍ണ്ണാശ്രമ ധര്‍മ്മാചാരങ്ങളെ ദ്രമിളദേശത്ത് പ്രത്യുജ്ജീവിപ്പിക്കേണ്ടുന്ന ആവശ്യം നേരിട്ടു" എന്ന സംഗതിയെപ്പറ്റിയുള്ള അര്‍ത്ഥവാദമാണെന്നും കല്പിക്കുവാന്‍ വിരോധമില്ല. ആദികാലത്ത് ചെറിയ സംഘങ്ങളായി തെക്കോട്ടു കടന്നുവന്ന ആര്യന്മാര്‍ ആദിമനിവാസികളായ ദ്രാവിഡര്‍ക്കു കീഴടങ്ങി വളരെക്കാലം ഇരുന്നിട്ടുണ്ടെന്ന് തമിഴുപഴമകളില്‍നിന്നു കാണുന്നുണ്ട്. വിശേഷിച്ചും കേരളത്തില്‍ ആര്യന്മാര്‍ സിന്ധുനദീമുഖത്തുനിന്നു പുരാതന കാലത്തുതന്നെ സമുദ്രയാത്രചെയ്ത് ഗോകര്‍ണ്ണംവഴി തെക്കോട്ടു വ്യാപിച്ച് കുടിപാര്‍ത്തിരുന്നിരിക്കുവാന്‍ ഇടയുണ്ട്. സംസ്കൃതശബ്ദങ്ങളെ ഉച്ചരിക്കുന്നതില്‍ മലയാളികള്‍ക്ക്, ശേഷമുള്ള ദ്രാവിഡരില്‍ ഒരു സംഘത്തിലും ഇല്ലാത്ത ചില വിശേഷവിധികള്‍ ഈ ഊഹത്തിന് ഒരു പ്രധാനലക്ഷ്യമാകുന്നു. "ഡ"കാരത്തെ "ള" കാരമാക്കി ഉച്ചരിക്കുന്ന സമ്പ്രദായം ഋഗ്വേദത്തില്‍ മാത്രമാണുള്ളത് ഇന്നും കേരളീയരുടെ സംസ്കൃതോച്ചാരണത്തില്‍ സാര്‍വ്വത്രികമായി കാണുന്നു: സമ്രാഡ്ഭ്യാം=സമ്രാള്‍ഭ്യാം, വഷട് = വഷള്‍ ഇത്യാദി. ഇങ്ങനെ ആദ്യമായി കടല്‍വഴി കടന്നുവന്ന ആര്യന്മാര്‍ പശ്ചിമഘട്ടം കയറിക്കടന്ന് കിഴക്കോട്ടും വ്യാപിച്ചിരുന്നാലും പ്രധാനമായി കേരളത്തില്‍ത്തന്നെ കുടിപാര്‍ത്തിരിക്കാം. സംഘബലക്കുറവിനാല്‍ ഇവര്‍ ചില ദ്രാവിഡാചാരങ്ങളെ സ്വീകരിക്കുകയും ആര്യമതാചാരങ്ങള്‍ക്ക് ലോപം വരുത്തുകയും ചെയ്തിരിക്കാം. പിന്നീട് ക്രമേണ ആര്യാവര്‍ത്തത്തില്‍ ആധിപത്യം സ്ഥാപിച്ചിട്ട് അവിടെനിന്നും വിന്ധ്യപംക്തി ഉല്ലംഘിച്ച് ദക്ഷിണാപഥത്തെ ആക്രമിച്ച ആര്യസംഘങ്ങള്‍ പൂര്‍വ്വാഗതന്മാരായ ഈ സ്വവര്‍ഗ്ഗക്കാരോടു കൂട്ടിമുട്ടിയപ്പോള്‍ അവരെ ഭ്രഷ്ടന്മാരെന്നും ലുപ്താചാരന്മാരെന്നും ആക്ഷേപിച്ചിരിക്കുവാന്‍ ഇടയുണ്ട്. ദ്രാവിഡരെ ജാതിഭ്രഷ്ടരായ ക്ഷത്രിയരെന്നു മനു പറയുന്നതു നോക്കുക:
''പൌണ്ഡ്രകാശ്ചൌഡദ്രവിഡഃ കംബോജാ യവനാഃ ശകാഃ <br>
പാരദാഃ പഹ്ലവാശ്ചീനാഃ കിരാതാ ദരദാഃ ഖശാഃ <br>
ശനകൈസ്തു ക്രിയാലോപാദിമാഃ ക്ഷത്രിയജാതയഃ <br>
വൃഷലത്വം ഗതാ ലോകേ ബ്രാഹ്മണാദര്‍ശനേന ച <br>
(മനുസ്മൃതി X 43, 44)<br>''
പ്രളയാനന്തരം മഹാവിഷ്ണു വേദചോരനായ ഹയഗ്രീവനെ വധിക്കുകയും ആര്യാചാരങ്ങള്‍ യഥാവിധി നടപ്പില്‍വരികയും ചെയ്തു. ആചാരഭേദം സ്വീകരിച്ച പ്രഥമാഗതാര്യന്മാരില്‍ പ്രളയാനന്തരം ശേഷിച്ചവരുടെ സന്താനങ്ങളായിരിക്കാം ഇപ്പോള്‍ കേരളത്തില്‍ കാണുന്ന വേദമില്ലാത്ത നംപൂരിവര്‍ഗ്ഗക്കാര്‍ എന്നും, "കേരളത്തിലെ അനാചാരങ്ങള്‍" എന്നു പറയുന്നവ എല്ലാം പ്രസ്തുത വിലക്ഷണാചാരങ്ങളുടെ അവശേഷങ്ങളാണെന്നുംകൂടി കല്പിക്കുന്നതായാല്‍ എന്റെ അഭ്യൂഹം പൂര്‍ണ്ണമാകും. എന്നാല്‍ ഈവക സംഗതികള്‍ ദേശചരിത്രകാരന്റെ അധികാരത്തില്‍ ഉള്‍പ്പെട്ടതാകയാല്‍ വൈയാകരണന് അതില്‍ പ്രവേശിക്കുവാന്‍ അവകാശമില്ല.
മലൈനാടായ മലയാളത്തിലെ ആദിമനിവാസികള്‍ തമിഴരും അവരുടെ ഭാഷ തമിഴും ആയിരുന്നു. എന്നാല്‍ എല്ലാകാകലത്തും ഗ്രന്ഥഭാഷ അല്ലെങ്കില്‍ വരമൊഴി, നാടോടിബ്ഭാഷ അല്ലെങ്കില്‍ വായ്മൊഴി എന്ന് ഒരു വ്യത്യാസം എല്ലാ ജീവത്ഭാഷകളിലും ഉള്ളതുപോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്ഥഭാഷയ്ക്ക് "ചെന്തമിഴ്" എന്നും നാടോടിബ്ഭാഷയ്ക്ക് "കൊടുന്തമിഴ്" എന്നും ആണ് തമിഴുഗ്രന്ഥകാരന്മാര്‍ പേരിട്ടിരിക്കുന്നത്. പലവക കൊടുന്തമിഴുകള്‍ ഉണ്ടായിരുന്നതില്‍ ഒന്നാണ് നമ്മുടെ മലയാളമായിത്തീര്‍ന്നത്. ഇപ്പോഴത്തെ നിലയില്‍ സംസ്കൃതത്തിന്റെ മണിയം പലതും മലയാളഭാഷയില്‍ കയറി ഫലിച്ചിട്ടുണ്ടെങ്കിലും അസ്തിവാരവും മേല്‍പ്പുരയും ഇന്നും തമിഴു പ്രതിഷ്ഠിച്ചിട്ടുള്ളതുതന്നെയാണ്. വിശേഷവിധികളൊന്നും ഉള്ളിലേക്കു തട്ടീട്ടില്ല. മരംകൊണ്ടുള്ള നിര കളഞ്ഞ് ആ സ്ഥാനത്ത് ഇട്ടിക പടുത്തുചുമരുകെട്ടുക, വാതായനങ്ങള്‍പണിഞ്ഞ് ഇരുട്ടും മുട്ടും തീര്‍ക്കുക - ഇത്രയൊക്കെയേ സംസ്കൃതവര്‍ത്തകനു തന്റെ മലയാളഗൃഹത്തില്‍ പരിഷ്കാരം ചെയ്യുവാന്‍ സാധിച്ചിട്ടുള്ളു. ഈ സിദ്ധാന്തത്തെ മറ്റൊരിടത്തു പ്രസ്താവിക്കാം.
മലയാളത്തിന്റെ പ്രാഗ്രൂപം കൊടുന്തമിഴാണെന്നു പറഞ്ഞുവല്ലോ. ചെന്തമിഴ്തന്നെ ഏതുഭാഷാകുടുംബത്തില്‍ ഉള്‍പ്പെട്ടതാണെന്നു തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. തമിഴ് "ദ്രാവിഡം" എന്നൊരു പ്രത്യേക കുടുംബത്തില്‍ ഉള്‍പ്പെട്ട ഭാഷയാണ്. ആ കുടുംബത്തിലെ അംഗങ്ങളെ താഴെ വിവരിക്കുന്നു.
Image:Kaippally Chart1.jpg
1578
1723
2006-09-02T11:09:20Z
കൈപ്പള്ളി
46
Image:Kaippally Chart2.jpg
1579
1724
2006-09-02T11:14:52Z
കൈപ്പള്ളി
46
Image:Kaippally Chart3.jpg
1580
1725
2006-09-02T11:22:55Z
കൈപ്പള്ളി
46
ദേവീമാഹാത്മ്യം
1582
1731
2006-10-04T00:59:05Z
Pullikkaran
54
ദേവീമാഹാത്മ്യം അഥവാ ദുര്‍ഗാസപ്തശതി
ദേവീമാഹാത്മ്യം അഥവാ ദുര്‍ഗാസപ്തശതി
വിഷയവിവരം
1. ശ്രീ ദേവീമാഹത്മ്യ പാരായണവിധി
2. ശ്രീ ദേവീ മാഹാത്മ്യപാരയണ സങ്കല്‍പം
2.1. ശാപോദ്ധാരമന്തം
2.2 ഉത്കീലനമന്ത്രം
3. നവാംഗപ്രാരംഭഃ (9 വിഷയങ്ങള്‍)
3.1 ന്യാസഃ
3.2 ആവാഹനം
3.3 നാമാനിഃ
3.4 അര്‍ഗ്ഗളാസ്തോത്രം
3.5 കീലകസ്തോത്രം
3.6 ഹൃദയസ്തോത്രം
3.7 ദളസ്തോത്രം
3.8 ദ്യാനം
3.9 കവചസ്തോത്രം
4 നവാക്ഷരീമഹാമന്ത്രജപം
ശ്രീദുര്‍ഗ്ഗാഷ്ടോത്തരശതനാമസ്തോത്രം
5 താന്തികം രാത്രിസൂക്തം
6. സപ്തശതീന്യാസഃ
7. ശ്രീദേവീമാഹാത്മ്യം
Image:01 Genesis.pdf
1583
1733
2006-10-11T05:32:00Z
കൈപ്പള്ളി
46
ഉല്പത്തി പുസ്തകം
ഉല്പത്തി പുസ്തകം
Image:02 Kaippally's Malayalam Unicode Bible Exodus.pdf
1584
1735
2006-10-11T12:55:36Z
കൈപ്പള്ളി
46
പുറപ്പാടു
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
പുറപ്പാടു
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:03 Kaippally's Malayalam Unicode Bible Leviticus.pdf
1585
1736
2006-10-11T12:57:02Z
കൈപ്പള്ളി
46
ലേവ്യ പുസ്തകം
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
ലേവ്യ പുസ്തകം
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:04 Kaippally's Malayalam Unicode Bible Numbers.pdf
1586
1737
2006-10-11T13:14:51Z
കൈപ്പള്ളി
46
Numbers
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Numbers
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:05 Kaippally's Malayalam Unicode Bible Deutronomy.pdf
1587
1738
2006-10-11T13:15:25Z
കൈപ്പള്ളി
46
Deutronomy
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Deutronomy
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:06 Kaippally's Malayalam Unicode Bible Joshua.pdf
1588
1739
2006-10-11T13:15:51Z
കൈപ്പള്ളി
46
Joshua
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Joshua
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:07 Kaippally's Malayalam Unicode Bible Judges.pdf
1589
1740
2006-10-11T13:16:25Z
കൈപ്പള്ളി
46
Judges
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Judges
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:08 Kaippally's Malayalam Unicode Bible Ruth.pdf
1590
1741
2006-10-11T13:18:42Z
കൈപ്പള്ളി
46
Ruth
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Ruth
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:09 Kaippally's Malayalam Unicode Bible Samuel 1.pdf
1591
1742
2006-10-11T13:19:11Z
കൈപ്പള്ളി
46
Samuel 1
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Samuel 1
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:10 Kaippally's Malayalam Unicode Bible Samuel 2.pdf
1592
1743
2006-10-11T15:05:30Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:11 Kaippally's Malayalam Unicode Bible Kings 1.pdf
1593
1744
2006-10-11T15:05:53Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:12 Kaippally's Malayalam Unicode Bible Kings 2.pdf
1594
1745
2006-10-11T15:06:10Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:14 Kaippally's Malayalam Unicode Bible Chronicles 2.pdf
1595
1746
2006-10-11T15:06:23Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:15 Kaippally's Malayalam Unicode Bible Ezra.pdf
1596
1747
2006-10-11T15:06:31Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:16 Kaippally's Malayalam Unicode Bible Nehemieah.pdf
1597
1748
2006-10-11T15:06:46Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:17 Kaippally's Malayalam Unicode Bible Estar.pdf
1598
1749
2006-10-11T15:06:49Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:18 Kaippally's Malayalam Unicode Bible Job.pdf
1599
1750
2006-10-11T15:07:10Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:19 Kaippally's Malayalam Unicode Bible Psalms.PDF
1600
1751
2006-10-11T15:07:35Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:13 Kaippally's Malayalam Unicode Bible Chronicles 1.pdf
1601
1752
2006-10-11T15:08:10Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:20 Kaippally's Malayalam Unicode Bible Proverbs.PDF
1602
1753
2006-10-11T15:10:18Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:21 Kaippally's Malayalam Unicode Bible Ecclesiastes.PDF
1603
1754
2006-10-11T15:10:45Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:22 Kaippally's Malayalam Unicode Bible Song of songs.pdf
1604
1755
2006-10-11T15:10:47Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:23 Kaippally's Malayalam Unicode Bible Isaiah.PDF
1605
1756
2006-10-11T15:11:35Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:24 Kaippally's Malayalam Unicode Bible Jeremiah.PDF
1606
1757
2006-10-11T15:11:43Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:25 Kaippally's Malayalam Unicode Bible Lamentations.PDF
1607
1758
2006-10-11T15:11:47Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:27 Kaippally's Malayalam Unicode Bible Daniel.PDF
1608
1759
2006-10-11T15:12:09Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:26 Kaippally's Malayalam Unicode Bible Ezekiel.PDF
1609
1760
2006-10-11T15:12:20Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:28 Kaippally's Malayalam Unicode Bible Hosea.PDF
1610
1761
2006-10-11T15:12:40Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:29 Kaippally's Malayalam Unicode Bible Joel.PDF
1611
1762
2006-10-11T15:12:48Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:30 Kaippally's Malayalam Unicode Bible Amos.PDF
1612
1763
2006-10-11T15:12:56Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:31 Kaippally's Malayalam Unicode Bible Obadiah.PDF
1613
1764
2006-10-11T15:13:01Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:32 Kaippally's Malayalam Unicode Bible Jonah.PDF
1614
1765
2006-10-11T15:13:10Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:33 Kaippally's Malayalam Unicode Bible Micah.PDF
1615
1766
2006-10-11T15:13:28Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:34 Kaippally's Malayalam Unicode Bible Nahum.PDF
1616
1767
2006-10-11T15:13:35Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:35 Kaippally's Malayalam Unicode Bible Habakkuk.PDF
1617
1768
2006-10-11T15:13:44Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:36 Kaippally's Malayalam Unicode Bible Zephaniah.PDF
1618
1769
2006-10-11T15:13:53Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:37 Kaippally's Malayalam Unicode Bible Haggai.PDF
1619
1770
2006-10-11T15:14:02Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:38 Kaippally's Malayalam Unicode Bible Zechariah.PDF
1620
1771
2006-10-11T15:15:00Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:39 Kaippally's Malayalam Unicode Bible Malachi.PDF
1621
1772
2006-10-11T15:15:09Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:40 Kaippally's Malayalam Unicode Bible Matthew.PDF
1622
1773
2006-10-11T15:15:38Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:41 Kaippally's Malayalam Unicode Bible Mark.PDF
1623
1774
2006-10-11T15:15:43Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:42 Kaippally's Malayalam Unicode Bible Luke.PDF
1624
1775
2006-10-11T15:16:11Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:43 Kaippally's Malayalam Unicode Bible John.PDF
1625
1776
2006-10-11T15:16:13Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:44 Kaippally's Malayalam Unicode Bible Acts.PDF
1626
1777
2006-10-11T15:16:33Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:45 Kaippally's Malayalam Unicode Bible Romans.PDF
1627
1778
2006-10-11T15:17:22Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:46 Kaippally's Malayalam Unicode Bible Corinthians 1.pdf
1628
1779
2006-10-11T15:17:31Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:47 Kaippally's Malayalam Unicode Bible Corinthians 2.pdf
1629
1780
2006-10-11T15:17:37Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:48 Kaippally's Malayalam Unicode Bible Galatians.pdf
1630
1781
2006-10-11T15:17:44Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:49 Kaippally's Malayalam Unicode Bible Ephesians.PDF
1631
1782
2006-10-11T15:17:49Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:50 Kaippally's Malayalam Unicode Bible Phillippians.PDF
1632
1783
2006-10-11T15:18:07Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:51 Kaippally's Malayalam Unicode Bible Colossians.PDF
1633
1784
2006-10-11T15:18:13Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:52 Kaippally's Malayalam Unicode Bible Thessalonians 1.pdf
1634
1785
2006-10-11T15:18:22Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:53 Kaippally's Malayalam Unicode Bible Thessalonians 2.pdf
1635
1786
2006-10-11T15:18:34Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:54 Kaippally's Malayalam Unicode Bible Timothy 1.pdf
1636
1787
2006-10-11T15:18:42Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:55 Kaippally's Malayalam Unicode Bible Timothy 2.pdf
1637
1788
2006-10-11T15:18:48Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:56 Kaippally's Malayalam Unicode Bible Titus.PDF
1638
1789
2006-10-11T15:19:07Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:57 Kaippally's Malayalam Unicode Bible Philemon.PDF
1639
1790
2006-10-11T15:19:15Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:58 Kaippally's Malayalam Unicode Bible Hebrews.PDF
1640
1791
2006-10-11T15:19:29Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:60 Kaippally's Malayalam Unicode Bible Peter 1.pdf
1641
1792
2006-10-11T15:19:38Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:61 Kaippally's Malayalam Unicode Bible Peter 2.pdf
1642
1793
2006-10-11T15:19:43Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:62 Kaippally's Malayalam Unicode Bible John 1.pdf
1643
1794
2006-10-11T15:19:57Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:63 Kaippally's Malayalam Unicode Bible John 2.pdf
1644
1795
2006-10-11T15:20:03Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:64 Kaippally's Malayalam Unicode Bible John 3.pdf
1645
1796
2006-10-11T15:20:11Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:65 Kaippally's Malayalam Unicode Bible Jude.PDF
1646
1797
2006-10-11T15:20:22Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:66 Kaippally's Malayalam Unicode Bible Revelations.PDF
1647
1798
2006-10-11T15:20:36Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:01 Kaippally's Malayalam Unicode Bible Genesis.pdf
1648
1800
2006-10-11T15:39:09Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Image:59 Kaippally's Malayalam Unicode Bible James.PDF
1649
1804
2006-10-11T17:04:28Z
കൈപ്പള്ളി
46
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally@gmail.com . Please quote Book:Chapter:Verse
ശ്രീനാരായണഗുരു
1650
1961
2006-12-07T16:54:11Z
Viswaprabha
4
/* ശ്രീനാരായണഗുരുവിന്റെ കൃതികള്‍ */
ശ്രീനാരായണഗുരു (1856-1928) ഒരു മഹാസന്യാസിയും സാമൂഹിക പരിവര്‍ത്തകനും ആയിരുന്നു. ഈഴവ തീയ സമുദായത്തില്‍ ജനിച്ച അദ്ദേഹം ബ്രാഹ്മണ മേധാവിത്വത്തിനും സമൂഹതിന്മകള്‍ക്കും എതിരെ പട പൊരുതുകവഴി കേരളീയ സമൂഹത്തിന് ഒരു പുതിയമുഖം തന്നെ നല്‍കി. വേദങ്ങളില്‍ അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ നാരായണ ഗുരു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവർണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. മറ്റു പലരേയും പോലെ ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് തന്റെ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു.
“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും.തന്റെ സാമൂഹിക പരിഷ്കാരങ്ങള്‍ പ്രചരിപ്പിക്കാൻ അദ്ദേഹം 1903-ല്‍ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.
== ശ്രീനാരായണഗുരുവിന്റെ കൃതികള്‍ ==
# [[ദൈവദശകം]]
# [[നവമഞ്ജരി]]
# [[വിനായകാഷ്ടകം]]
# [[ശിവപ്രസാദ പഞ്ചകം]]
# [[ചിദംബരാഷ്ടകം]] (ലിങ്ഗാഷ്ടകം)
# [[ശിവശതകം]]
# [[ഈശാവാസ്യോപനിഷത്]]
# [[ആത്മോപദേശശതകം]]
രാമാനുചരിതം
1651
1881
2006-10-22T07:38:59Z
59.183.4.196
രാമാനുചരിതം
p378
കാരണപൂരുഷനാകിയ ഭഗവാന്
വാരണവദനന് വാരിജനയനന്
ദ്വാരവതീപുരിതന്നിലുദാരം
ദാരങ്ങളുടെ സമൂഹത്തോടും
സ്വൈരം വാണരുളീടിന കാലം
നാരദമുനിവരനൊരുദിനമമ്പൊടു
പാരാതങ്ങെഴുനള്ളി നിഗൂഢം
പതിനാറായിരമെട്ടും സ്ത്റീകടെ
പതിയാകുന്ന പരന് പുരുഷന് താന്
അതിമാനുഷനിവനെങ്കിലുമനവധി
മതിമുഖിമാരൊടു കൂടി രമിപ്പാന്
മതിയായ് വരുമോ താനൊരുവന് പുന -
രതിനുടെ കൌശലമിങ്ങറിയേണം .
പ്റതിദിനമോരോ നാരികളോടും
രതിസുഖമനുഭവമെന്നുവരുമ്പോള്
ഉഴവില്ലാതൊരു പുല്ലു കിളുറ്ത്തൊരു
പഴുനിലമെന്നകണക്കേ സ്ത്റീകള് -
ക്കൂഴം വരുവാന് വളരെക്കാലം
പാഴിലിരുന്നേ മതിയാകുള്ളു
മുപ്പതുമെട്ടുമൊരഞ്ചും വറ്ഷം
മാസം പത്തും ദിവസമൊരെട്ടും
അങ്ങു കഴിഞ്ഞാലൊരുദിനമവനൊടു
സംഗമമംഗനമാറ്ക്കു ലഭിക്കും ;
രണ്ടാം കുറി വരുമളവേ നാരികള്
കണ്ടാലാകാതായ് വരുമപ്പോള്
തണ്ടാറ്മാതിന് കണവനുമായവള്
വേണ്ടാതായ് വരുമക്കാലത്ത് ;
തലമുടിയൊക്കെ നരച്ചു വെളുത്തും
മുലയിണ തൂങ്ങിയുലഞ്ഞു ചമഞ്ഞും
ചില പല്ലിന്നുമിളക്കം വരുമൊരു
p379
വിലപിടിയാത്തവളായ് വരുമപ്പോള്
ആയവള് പെറ്റതു പെണ്ണെന്നാല് പുന -
രവളും പെറ്റുതുടങ്ങുമതങ്ങനെ
മകളും മകനും മരുമകള്മകനും
വക പലതിങ്ങനെ തീറ്ന്നാലവിടെ
സുഖമില്ലെന്നും വന്നു ഭവിക്കും ;
കാളിയമഥനന് വളരെ സ്ത്റീകളെ
വേളി കഴിച്ചതു ചിതമായില്ല ;
കേളിക്കും സുഖമില്ലിസ്ത്റീകളെ
ലാളിക്കുന്നതുമെങ്ങനെ കൃഷ്ണന് ?
മുറ്റുമൊരുത്തിയെ ലാളിക്കുമ്പോള്
മറ്റേപ്പെണ്ണിനു മുഞ്ഞി കറുക്കും
തെറ്റെന്നവളെസ്സമ്മാനിച്ചാല്
കുറ്റം മറ്റവളൊന്നുണ്ടാക്കും
അറ്റമതില്ലാതംഗനമാറ്ക്കിഹ
കൊറ്റു കൊടുത്തും കോപ്പുകള് തീറ്ത്തും
പേറ്റിനു കടുകും മഞ്ഞളുമുള്ളിയു -
മേറ്റം പലവക ചെലവുകളിട്ടും
വളരെ സ്ത്റീകളെ വച്ചു പുലറ്ത്തും
ജളപുരുഷന് മുതലുള്ളതശേഷം
കളവാനുള്ളൊരു സംഗതിയാകും
കളവാണികളില് കാംക്ഷ മുഴുത്താല് ;
നളിനവിലോചനനാകിയ കൃഷ്ണനു
നാരികളനവധിയുണ്ടായതിനാല്
കളിപറകല്ലൊരുനേരവുമുള്ളില്
തെളിവില്ലെന്നും വന്നു ഭവിക്കും ;
വാശ്ശതുമസ്തു നമുക്കെന്തതിനാല്
ഈശ്വരവിലസിതമാറ്ക്കറിയാവൂ ?
നന്ദകുമാരന് ബോധിക്കാതെ -
ചെന്നു പതുക്കെയൊളിച്ചൊരു ദിക്കില്
നിന്നുടനൊന്നു വിശേഷമറിഞ്ഞ -
ങ്ങിന്നു നമുക്കു ഗമിച്ചീടേണം .
ഇത്ഥം നാരദമാമുനിതന്നുടെ
ചിത്തം തന്നില് വിചാരിച്ചങ്ങൊരു
പുത്തന് മണിമാളികമുകളേറി
പുരുഷോത്തമനുടെ ശയനഗൃഹത്തില്
ജാലകവാതില്പ്പഴുതില്ക്കൂടെ -
ച്ചാലെയൊളിച്ചഥ നോക്കുന്നേരം
p380
ഉത്തമപുരുഷന് വെറ്റിലയും തി -
ന്നുത്തമകാമിനിമണിയൊടു ചേറ്ന്നഥ
മെത്തകരേറി മനോഭവലീലകള്
ചീത്തസുഖേന കഴിപ്പതു കണ്ടു ;
ഇന്നു മുരാന്തകനിവളൊടു കൂടി -
ച്ചേറ്ന്നു ശയിക്കും ദിവസമതല്ലോ
എന്നതറിഞ്ഞു മുനീന്ദ്റന് മറ്റൊരു
മന്ദിരസീമനി ചെല്ലുന്നേരം
അവിടത്തില് പുനരംബുജനേത്റനു -
മവികലസുന്ദരിയായൊരു പെണ്ണും
പകിടകളിച്ചും കൊണ്ടു രസിച്ചും
വികടവിനോദം വാണരളുന്നു ;
മറ്റൊരു ഭവനേ ചെന്നു മുനീന്ദ്റന്
പറ്റിയൊളിച്ചഥ നോക്കുന്നേരം
കറ്റക്കുഴല് മണിയൊരുവള് മുകുന്ദനു
വെറ്റ തെറുത്തു കൊടുപ്പതു കണ്ടു ;
എതിറ്ഗേഹാന്തേ ചെന്നു മുനീന്ദ്റന്
കതകിന് നികടേ നോക്കുന്നേരം
ചതുരന് കൃഷ്ണനുമൊരു സുന്ദരിയും
ചതുരംഗം വയ്ക്കുന്നതു കണ്ടു ;
വീണാധരമുനി മറ്റൊരു ഭവനേ
കാണാതവിടെയൊളിച്ചഥ നോക്കി ;
ചേണാറ്ന്നീടിന മധുസൂദനനും
ഏണായതമിഴിയാകിന പെണ്ണും
വീണാവേണു വിനോദത്തോടേ
കാണായവിടെ രമിക്കുന്നതുമഥ ;
പരഭവനാന്തേ ചെന്നു മുനീന്ദ്റന്
പരമപുമാനെയുമവിടെക്കണ്ടു ;
പരിമളമിളകിന മലയജമൊഴുകും
പരഭൃതമൊഴിയുടെ കുചഭരയുഗളം
പരിചൊടു തിരുമാറ്വ്വിടമിടചേറ്ത്തഥ
പരമസുഖേന പുണറ്ന്നീടുന്നു ;
പ്റാണാധിപനാം മാധവനങ്ങനെ
ഏണീമിഴിയുടെ പാദസരോജേ
വീണുവണങ്ങീടുന്നതുമുടനേ
കാണായ് വന്നിതു മറ്റൊരു ഭവനേ ;
നലമൊടു മറ്റൊരു ഗേഹേ കൃഷ്ണന്
ചലമിഴിയേ നിജ മടിയിലിരുത്തി
p381
തലമുടി ചിക്കി വിടറ്ത്തീടുന്നതു
സുലളിതമവിടെക്കാണായ് വന്നു ;
കലിതകുതൂഹലമന്യഗൃഹത്തില്
കലിമുനി ചെന്നു കരേറുന്നേരം
ജലജദലേക്ഷണനേവം നല്ലൊരു
ചലമിഴിയേ നിജ മടിയിലിരുത്തി
മലയജപങ്കില കങ്കുമകളഭം
മുലകളിലണിയിക്കുന്നതു കണ്ടു ;
കലഹപ്റിയമുനിതാനഥ മറ്റൊരു
നിലയംതന്നില് ചെല്ലുന്നേരം
വലരിപുസഹജനൊരംഗനതന്നുടെ
മുലയിണ മെല്ലെത്തൊട്ടുതലോടി
കലഹിക്കരുതേ കാമിനി ! നിന്നുടെ
മുലയിണയാണേ മറ്റൊരു നാരിയെ
വലനം ചെയ്തില്ലാശു സുശീലേ !
കലുഷത കള കള കളമൊഴിമൌലേ !
കുലദൈവതമേ വരിക സമീപേ
ബലഭദ്റാനുജനിങ്ങനെയവളൊടു
പലമൊഴി ഹന്ത കനിഞ്ഞു പറഞ്ഞു
കലഹം തീറ്ത്തുടനവടെ ലലാടേ
തിലകക്കുറി ചാറ്ത്തുന്നതു കണ്ടു ;
തദ്ദിശി മറ്റൊരു ഗേഹേ കൃഷ്ണന്
മദ്ദളമൊത്തിപ്പദവും പാടി
പദ്യം ചൊല്ലിപ്പൊരുളരുളീടിന
വിദ്യ , വിനോദവിലീനന് കണ്ടാന് ;
ദോഷമകന്നഥ മറ്റൊരു ഭവനവി -
ശേഷമതറിവാന് ചെല്ലുന്നേരം
മല്ലാരി ദേവനൊരു മല്ലാക്ഷിയോടും കൂടി
മല്ലായുധകേളിയിലുല്ലാസത്തോടും കൂടി
" മെല്ലെ വരിക തടവില്ലേതുമിന്നു മലറ്
വില്ലേന്തി വരുന്നൊരു മല്ലന് മദനനെന്നെ
p382
കൊല്ലുന്നതിനുമുന്പേ തെല്ലും മടി കൂടാതെ
വെല്ലം പഞ്ചസാരയും വെല്ലുമധരമതും
മെല്ലെന്നു തരിക നീ കില്ലൊന്നുമിന്നുവേണ്ടാ ;
നല്ലന്തിനേരമൊരു വല്ലന്തിയുണ്ടാക്കാതെ
നില്ലന്തികേ മനസി കില്ലേന്തിയുഴലാതെ
മുല്ലവിശിഖനുടെ മല്ലാട്ടത്തിനു കാമ -
വല്ലീ ! നീയെന്യേ ഗതിയില്ലല്ലോ നമുക്കിന്ന് . "
p382
ഇങ്ങനെയൊരു പുരിതന്നില് മുകുന്ദനൊ -
രംഗനയോടരുള് ചെയ്തതു കേട്ടഥ
തിങ്ങിന മോദാല് നാരദമാമുനി -
യെങ്ങുമൊരേടമിളച്ചീടാതെ
ഊക്കേറും ഹരിചരിതം കണ്ടഥ
മൂക്കേല് വിരലും വെച്ചു നടന്നു നി -
രക്കെപ്പതിനാറായിരമെട്ടുമ -
തൊക്കെക്കണ്ടു സുവറ്ണ്ണഗൃഹത്തില് ;
എല്ലാ ശയനഗൃഹങ്ങളിലും ബത
മല്ലാന്തകനും മഹിഷിയുമായി
സല്ലാപാദി സുഖേന ശയിപ്പതു -
മുല്ലാസാലിഹ കണ്ടു മുനീന്ദ്റന് ;
" കൃഷ്ണ ഹരേ ! മധുസൂദന മാധവ !
വൃഷ്ണികുലേശ്വര ! വിശ്വംഭര ജയ
വിസ്മയമീശ്വര തവ മറിമായം
തസ്മിന് സ്വാമിന് നാഥ നമസ്തേ "
സുസ്മിതനാകിയ നാരദനിങ്ങനെ
വിസ്മിതനായി വണങ്ങീട്ടുടനേ
രുക്മിണിതാനഥ വാണരുളീടിന
രുക്മിനികേതേ ചെന്നു മുനീന്ദ്റന്
ഒട്ടും മടിയാതേഷണി പറവാന്
വട്ടം കൂട്ടി വസിച്ചരുള് ചെയ്തു !
"വരിക വിരവൊടു വിദറ്ഭതനൂജേ !
വരഗുണശാലിനി വാരണഗമനേ !
ഹരിവല്ലഭമാറ് പതിനാറായിര -
മരുണാധരിമാരതിസുന്ദരിമാറ്
അതിലധികം പുനരെട്ടു നതാംഗിക -
ളതിലും സുന്ദരി നീയും ഭാമയും
p383
അതിശയമാകിന ഹരികാമിനിമാ -
രതിനൊരു സംശയമില്ല സുശിലേ !
അതിലും ഹന്ത നിനക്കു വിശേഷി -
ച്ചതിസൌഭാഗ്യമിതെന്നു പ്റസിദ്ധം ;
എന്നിഹ പലരും പറയുന്നതു കേ -
ട്ടങ്ങനെതന്നെ നമുക്കും ബോധം .
സത്യഭാഷിണി രുക്മിണി നീയും
സത്യഭാമയും സമ്പ്റതി തുല്യം
സത്യസന്ധനാം കൃഷ്ണനു നിങ്ങളില്
നിത്യരാഗമൊരു നീക്കവുമില്ല ;
എങ്കിലും കിമപി സംശയമിപ്പോ -
ളെങ്കലുള്ളതിഹ ഞാനുരചെയ്യാം
മങ്കമാറ്മണേ ! നിങ്കലുറച്ചൊരു
പങ്കജാക്ഷനെത്തങ്കലതാക്കാന്
സത്യഭാമ താനൊന്നു മുതിറ്ന്നിതു
സത്യബുദ്ധിയാം നീയറിയുന്നോ ?
ഗൂഢമന്ത്റമോ കിമപിയവള്ക്കൊരു
ഗൂഢതന്ത്റമോ ഉണ്ടതു നൂനം ;
പ്റൌഢനാകിയ ഹരിക്കവള് തങ്കല്
ഗാഢരാഗമുളവായിതുകാലം ;
പാരിനീശനമരേന്ദ്റബലത്തെ
പോരിലമ്പൊടു ജയിച്ചു മുകുന്ദന്
പാരിജാതമപി ഹന്ത ഹരിച്ചു
പാരിടത്തിലതുകൊണ്ടിഹ പോന്നു
ആരുമാരുമറിയാതൊരു ദിക്കില്
പേരുമാറ്റി വിധമൊന്നു പകറ്ത്തി
തത്റ നട്ടു വളമിട്ടു നനച്ചു
ചിത്റരത്നശിലകൊണ്ടു പടുത്തു
പത്മരാഗതണിവും മണവും ബഹു -
പത്മനാഭനുടെ ഭാമിനിയാകും
സത്യഭാമയുടെ മന്ദിരമിപ്പോള്
സത്യലോകസുരലോകസമാനം
ഇരക്കുന്ന ജനങ്ങള്ക്കു നിരക്കുന്ന ദ്റവ്യമെല്ലാം
തെരിക്കെന്നു ദാനം ചെയ് വാനൊരിക്കലും കുറവില്ലാ ;
ഉരിക്കഞ്ഞി രണ്ടു വറ്റുമൊരിക്കല് ഭുജിച്ചുകൊണ്ടു
മരിപ്പാറായ് ക്കിടക്കുന്നോരിരപ്പാളിക്കൂട്ടമെല്ലാെം
p384
നിരപ്പോടേ പാരിജാതത്തരു പ്റൌഢനോടു ചെന്ന -
ങ്ങിരക്കും നേരമേ തന്റെ പരക്കുന്ന കൊമ്പുകളി -
ലിരിക്കുന്ന പട്ടും പൊന്നും പെരുക്കുന്ന നെല്ലും വിത്തും
കൊതിക്കുന്നതെല്ലാം താഴെപ്പതിക്കുന്നതാശു കാണാം
ഉടുപ്പാനില്ലാത്തോന് പട്ടുടുത്തു കങ്കണം കൈയില്
തൊടുത്തു , കാതു രണ്ടിലും കടുക്കന് പോട്ടുകൊണ്ടോരോ
മിടുക്കന് മാറ് നെല്ലരിയും പൊടുക്കെന്നു ചാക്കില് കെട്ടി
നടക്കുന്നു വീട്ടില്ക്കൊണ്ടെക്കൊടുക്കുന്നു നാരിമാറ്ക്കും ;
കടക്കാരും പോന്നുവന്നു തടുക്കാതെ ദ്റവ്യം വാങ്ങി
അടക്കം പൂണ്ടങ്ങു മാറി നടക്കുന്നു സന്തോഷിച്ചു
കൊടുക്കുന്ന വേലയെല്ലാമെടുക്കുന്നവറ്ക്കു കൂലി
കൊടുക്കുന്നതിനുമേതും മടിക്കുന്നോരില്ലിക്കാലം
തരുണീകുലമണി ഭാമ വസിക്കും
പുരമതില് മരുവിനൊരുരുതര സുരത
ധനവസനാദികളെല്ലാം കരുതും
തെരുതെരെയങ്ങു കൊടുക്കും താനും
തെരുവുകള് വീടുകള് നാടുകളെല്ലാം
പെരുകിന ധനധാന്യാദികള് കൊണ്ടിഹ
പരിപൂറ്ണ്ണാമൃതമായ് വന്നിതു ബത !
നരവര സുന്ദരി രുക്മിണി ! ബാലേ !
ഇത്തരമുരുതരസുരവൃക്ഷത്തെ -
സത്വരമിങ്ങിഹ കൊണ്ട്വന്നിപ്പോള്
പത്തുസഹസ്റവുമാറുസഹസ്റവു -
മുത്തമകാമിനിമണികളിലാറ്ക്കും
ഉത്തമപുരുഷന് ദാനം ചെയ്തി -
ല്ലത്തൊഴില് കൊള്ളാമായതു പോട്ടെ ;
എട്ടു വധുക്കളിലേറ്റം മുരഹര -
നിഷ്ടയയാതൊരു രുക്മിണി ! നിന്നുടെ
വീട്ടിലെ മുറ്റത്തമരദ്റുമമതു
നട്ടു നനപ്പാന് നിന്നുടെ വല്ലഭ -
നൊട്ടും കനിവില്ലാഞ്ഞതു കഷ്ടം !
ഹന്ത നിനക്കു തരാഞ്ഞതിനേക്കാ -
ളന്തസ്താപമവള്ക്കു കൊടുത്തതു ;
കൊന്നതിനേക്കാള് കോതയിരിക്കല്
p385
നിന്നു വിളിക്കുന്നതു ബഹു ദ:ഖം ."
ഇത്തരമേഷണി കൂട്ടി മുനീന്ദ്റന്
സത്വരമങ്ങു ഗമിച്ചൊരു ശേഷം
ബുദ്ധിക്ഷയവും പൂണ്ടഥ രുക്മിണി
ക്റുദ്ധിച്ചവിടെത്തന്നുടെ ഭവനേ
കതകുമടച്ചു കിടക്കുന്നേരം
കടല്നിറമുടയവനങ്ങെഴുനള്ളി .
" ബന്ധൂകാധരിമാറ് കൂപ്പും ബന്ധുരാംഗി ! വാതില് -
ബന്ധിച്ചു കിടപ്പാനെന്തു ബന്ധം ബാലേ !
അന്തിനേരവുമിരുട്ടും വന്നുകൂടി നിന്റെ -
അന്തികേ ശയിപ്പാനല്ലോ വന്നു ഞാനും
എന്തിനു കലഹിക്കുന്നു കല്യാണാംഗി ! കൃഷ്ണന്
എന്തൊരു പിഴ ചെയ്തിപ്പോളെന്നു ചൊല് ക
മാരന്റെ ശരങ്ങളേറ്റു മാഴ്കുന്നെന്റെ ചിത്തം
ആരെന്റെ മാലറിയുന്നു നീയല്ലാതെ
പന്തിടഞ്ഞ പോറ്മുലകള് പുല്കാനല്ലോ വന്നു
ദന്തിഗാമിനി ! നിന് കാന്തന് വാസുദേവന്
മറ്റുള്ള മാനിനിമാരെക്കൈവെടിഞ്ഞു ഞാനും
മുറ്റും നിന്നോടു രമിപ്പാനല്ലോ വന്നു
കുറ്റമെന്തെനിക്കു ബാലേ ! കൂറില്ലാതായ് വന്നു
തെറ്റെന്നു കതകടപ്പാനെന്തു മൂലം ?
പാരമുണ്ടു പരിതാപം പങ്കജാക്ഷി , ബാലേ !
പാരാതെ വാതില് തുറക്ക രുക്മിണീ ! നീ "
ഇങ്ങനെ മധുരിപുതന്നുടെ വചനം
തിങ്ങിന കലഹത്തോടെ കേട്ടഥ
p386
മങ്ങിന മുഖവും താഴ്ത്തിയിരുന്നു ക -
ലങ്ങിന മനസാ രുക്മിണി ചൊന്നാള് ;
" വണ്ടാറ്കുഴലിമാരെക്കൊണ്ടാടി വിനോദിപ്പാന്
പണ്ടാരുമേവമില്ലല്ലോ കൊണ്ടല്നേറ് വറ്ണ്ണാ !
പണ്ടാരുമേവമില്ലല്ലോ
അംബുജ മധുപാനമാസ്വദിക്കുന്ന ഭൃംഗം
നിംബത്തെ കാംക്ഷിച്ചീടുമോ ? നിറ്മ്മലാകാര ?
നിംബത്തെ കാംക്ഷിച്ചീടുമോ ?
പാരാതെതന്നെ പതിനാറായിരം നാരിമാറ്
വേറായ് നിനക്കുമുണ്ടല്ലോ വേദാന്തമൂറ്ത്തേ !
വേറായ് നിനക്കുമുണ്ടല്ലോ ?
പാരിജാതത്തേ നല്കിപ്പാലിച്ചു വച്ചിരിക്കും
വാരിജാക്ഷി ഞാനല്ലല്ലോ , വാരിധിവറ്ണ്ണ !
വാരിജാക്ഷി ഞാനല്ലല്ലോ ;
ദിവ്യസ്ത്റീയോടും കൂടി ദിവ്യകുസുമം ചൂടി
നിറ് വ്യാജം ക്റീഡചെയ്താലും നീരജനേത്റ !
നിറ് വ്യാജം ക്റീഡചെയ്താലും
സാരങ്ങളായുള്ളൊരു ദാരങ്ങള് നിന് വരവും
പാരം കൊതിച്ചു മേവുന്നു പാരാതെ പോക
പാരം കൊതിച്ചു മേവുന്നു "
ഭീഷ്മകമകളുടെ വചനമതിങ്ങനെ
ഊഷ്മളതരമഥ കേട്ടു മുകുന്ദന്
ശാന്തിദവാക്കരുള് ചെയ്തു പതുക്കെ
ശാന്തത കിമപി വരുത്തിക്കൊണ്ടഥ
വാതില് തുറപ്പിച്ചാശു ഗൃഹം പു -
ക്കാധിപറഞ്ഞു കളഞ്ഞു തെളിഞ്ഞൊരു
ഭാവമിയന്നൊരു ഭാമിനിയോടും
ഭഗവാനത്റ ശയിച്ചു രമിച്ചു
അവശതകള് പറഞ്ഞു കളഞ്ഞു
അവളുടെ മുഖമാശു തെളിഞ്ഞു
p387
കുളുറ്മുലകളണച്ചു പുണറ്ന്നു
ഇതി പലവിധലീല തുടറ്ന്നു
രതിരമണന് ബാണമിണങ്ങി
മതിമുഖിയുടെ കോപമടങ്ങി
മധുമലറ്ഗണമാശു പൊഴിഞ്ഞു
തലമുടി വടിവോടുമഴിഞ്ഞു
പരിചോടും വീടി നുകറ്ന്നു
രജനിയതു കഴിഞ്ഞു പുലറ്ന്നു .
രജനി കഴിഞ്ഞു പുലറ്ന്നൊരു സമയേ
രുചിരസുഖേന മുകുന്ദന് ഭഗവാന്
നിജ കൃത്യങ്ങള് കഴിച്ചു ഭുജിച്ചഥ
നിജ മണിഭവനേ ചെന്നു വസിച്ചു
ഉള്ളില് നിനച്ചിതു രുക്മിണിദേവി -
ക്കുള്ളിലഹമ്മതി കൊണ്ടിഹ കിഞ്ചില്
ഉള്ള നതാംഗിജനങ്ങളിലതിശയ -
മുള്ളവള് ഞാനെന്നുണ്ടൊരു ഭാവം ;
എങ്കിലതൊട്ടു ശമിപ്പിക്കാഞ്ഞാ -
ലെങ്കലൊരൂനത വരുമിനി മേലില്
എന്നു മനസ്സിലുറച്ചു മുകുന്ദന്
തന്നുടെ വാഹനമാകിയ ഗരുഡനെ
വിരവൊടു ചിന്തിച്ചീടിന സമയേ
ഗരുഡനുമമ്പൊടു വന്നു വണങ്ങി
അരുളിച്ചെയ്തു മുകുന്ദന് ഭഗവാന് :
" ഗരുഡാ ! വരിക സമീപേ സുമതേ !
കദളിവനത്തിലിരിക്കുന്നുണ്ടിഹ
കദനവിചക്ഷണനാകിയ ഹനുമാന്
മദനാന്തകനുടെ ബീജമവന് ദശ -
വദനപുരത്തെ ദഹിപ്പിച്ചൊരുവന്
രഘുനായകനുടെ ഭക്തന് മാരുതി
ലഘുതരലംഘിതലവണസമുദ്റന്
സുഗ്റീവപ്റിയനംഗദസേവി ദ-
ശഗ്റീവന്റെ കപോലസ്ഥലമതി -
ലുഗ്റനഖാവലി കുലിശകരാളക -
രാഗ്റം കൊണ്ടടികൂട്ടിയ വീരന് ;
p388
അഞ്ജനതന്നുടെ തനയന് നിശിചര -
ഭഞ്ജനമന്പൊടു ചെയ്തൊരു വീരന്
അക്ഷകുമാരനെ വിരവൊടു തന്നുടെ
കക്ഷം തന്നിലമറ്ത്തി ഞെരിച്ചു വ -
ധിച്ചു വിചക്ഷണനായ് മരുവീടിന
മാരുതസുതനുടെ വീക്ഷണമായതു
പാരാതിങ്ങു ലഭിച്ചീടേണം
ദക്ഷനതാകിയ ഭവാനതിനധുനാ
പക്ഷികുലോത്തമ ! പോയ് വരവേണം .
ഗന്ധമാദനമഹാഗിരിമുകളില്
ഗന്ധവാഹന തനൂജനിരിക്കു -
ന്നൈന്ദ്റവാഹനസഹസ്റബലന് മമ
ബന്ധുവാകുമവനാശു വരേണം ;
മറ്ക്കടാധിപനെയിങ്ങു വരുത്താന്
ദുറ്ഘടം തവ ഭവിക്കയുമില്ല
മല്ക്കടാക്ഷമവനാഗ്റഹമുണ്ടതു
നീക്കമില്ല വരുമിങ്ങു നിനച്ചാല്
പണ്ടു രാമനുടെ ചാരുകടാക്ഷം
കൊണ്ടു മല് പ്രിയനതാം ഹനുമാനെ
കണ്ടുകൊള് വതിനു കൌതുകമിപ്പോ -
ളുണ്ടു മേ മനസി പക്ഷികുലേന്ദ്റ !
രണ്ടുനാലു ദിവസത്തിനകം നീ
കൊണ്ടവന്നു മമ കാട്ടുക വേണം
രണ്ടുപക്ഷമതിനില്ല ഭവാനെ -
ക്കണ്ടുവെങ്കിലവനിങ്ങിഹ പോരും . "
അരുളപ്പാടതു കേട്ടു ഗരുഡന് , മുകുന്ദന് തന്റെ
തിരുപ്പാദേ വീണു കൂപ്പി സ്തുതിച്ചു സന്തോഷത്തോടേ
ചിറകും പരത്തിക്കൊണ്ടങ്ങുയറ്ന്നു ഗഗനത്തിങ്കല് -
പ്പരന്നു മാരുതവേഗമിയന്നു വടക്കു നോക്കി -
പ്പറന്നു നാടുകള് കാടും കടന്നു കീഴ്പോട്ടു നോക്കി -
യറിഞ്ഞു ഗന്ധമാദനമണഞ്ഞു മാരുതിവീര -
നിരിക്കും കദളികൊണ്ടുല്ലസിക്കും പ്റദേശത്തു ചെ -
ന്നിറങ്ങിയരികേ കണ്ടു നിറഞ്ഞ വാഴക്കൂട്ടത്തില്
നിറം ചേരും മണ്ഡപത്തിലിരിക്കും ശ്റീഹനുമാനെ ;
p389
സ്മരിക്കും മാനുഷറ്ക്കുള്ളിലിരിക്കും പാപങ്ങളെല്ലാം
തെരിക്കെന്നു നഷ്ടമാക്കും ഒരിക്കലേതന്നെ നൂനം .
ഇങ്ങനെയുള്ളൊരു ശ്റീഹനുമാനെ
തിങ്ങിന മോദാല് കണ്ടു പതംഗമ -
പുംഗവനാകിയ ഗരുഡന് കപികുല -
പുംഗവനോടറിയിച്ചിതു ഗൂഢം :
" ജനകസുതാപതിദൂത സഖേ ! മണി -
കനകസുകുണ്ഡലമണ്ഡിതഗണ്ഡ !
അനഘമതേ ! ശൃണു മാമകവചനം
വിനതാസുതനഹമണ്ഡജവീരന്
അരുണസഹോദരനധികവിനീതന്
കരുണാകരനുടെ വാഹനഭൂതന്
അരുണാംബുജദളലോചനനാകിയ
ഹരിയുടെ ദൂതന് ഞാനിഹ വന്നു ;
അരുളിച്ചെയ്തു നിയോഗിച്ചിതു മാം
കരളില് കനിവൊടു കാറ്മുകില് വറ്ണ്ണന്
സുരപുരി സമമാം ദ്വാരക തന്നില്
സുരുചിരവാസം ചെയ്തരുളുന്ന
യദുകുലനാഥന് കൃഷ്ണന് തിരുവടി
മൃദുവാം ശ്റീമച്ചരണസരോജന് .
അഞ്ജന തന്നുടെ മകനാകുന്ന നി -
രഞ്ജനഹൃദയനതായ ഭവാനെ
അഞ്ജനവറ്ണ്ണനു കാണ് മാനാഗ്റഹ -
മധികമതുണ്ടെന്നറികയിദാനീം
തന് തിരുവടി താനെന്നെയയച്ചു
ചിന്തിതമെന്തെന്നാറ്ക്കറിയാവൂ .
പംക്തിമുഖാലയദാഹകനെ ദ്റുത -
മന്തികസീമനി കൂട്ടിക്കൊണ്ടിഹ
p390
വരികെന്നെന്നെ നിയോഗിച്ചിതു ഹരി
പെരികെക്കൌതുകമോടിതുകാലം
വിരവൊടു പോന്നീടുക നീ കപിവര !
ഹരി വരമരുളും ഹന്ത നിനക്കും . "
ചമ്പതാളം
അരുണനുടെ സഹജനുടെ വചനമതു കേട്ടുടന്
ആഞ്ജനേയന് കപിശ്റേഷ്ഠന് പറഞ്ഞിതു :
" പശുപകുലമതില് മരുവുമശുഭമതിയാമവന്
പാറ്ത്ഥനു തേറ് തെളിപ്പാനിരിക്കുന്നവന്
തെളിവുമൊരു വെളിവുമവനകതളിരിലില്ലെടോ !
വെണ്ണയും പാലും കവറ്ന്നു ഭുജിപ്പവന്
അവനുടയ ഭവനമതില് വരിക ചിതമല്ലെടോ
അഞ്ജനാപുത്റനാമിക്കപിശ്റേഷ്ഠനും ;
വൃഷലികടെ വികൃതി ബത ശിവശിവ ! നമുക്കഹോ
വീക്ഷണം ചെയ് വാന് മനസ്സില്ല തെല്ലുമേ
ചടുലമിഴി പടലികടെ വിടുപണികള് ചെയ്യുമ -
ച്ചങ്ങാതിയെച്ചെന്നു കാണ് മാന് ചിതം നഹി
രഘുനൃപതികുലതിലകനലഘുഭുജവിക്റമന്
രാമഭദ്റസ്വാമി ദേവനെന് ദൈവതം
അവനുടയ ചരണമൃദുകമലയുഗമാശ്റയം
അന്യനെസ്സേവിക്കയില്ല ഞാനണ്ഡജ ! "
മറ്ക്കടവരനുടെ വാക്കുകള് കേട്ടുട -
നുല്ക്കടരോഷമിയന്നഥ ഗരുഡന്
" നോക്കെട മൂത്ത കുരങ്ങച്ചാരേ !
ധിക്കാരം മമ കേള്ക്കരുതിപ്പോള്
ശക്റാദികളും വന്നു വണങ്ങും
ചക്റായുധനെക്കൊണ്ടു ദുഷിക്കും
വക്റാത്മാവേ നിന്നെടു കിഞ്ചന
വക്കാണിച്ചേ മതിയാവുള്ളു
അറ്ക്കനു തുല്യമശേഷജഗത്തിലി -
തൊക്കെപ്പൊലിമ വരുത്തിയിരിക്കും
വിക്റമജലനിധി വിശ്വജനേശ്വര -
നക്കടല് വറ്ണ്ണന് കറ്ണ്ണാരിസഖന്
മല്ക്കുലദൈവതമദ്ദേഹത്തെ നി -
നക്കു ദുഷിപ്പാന് യോഗ്യതയുണ്ടോ ?
മറ്ക്കടകീടാ ! നില്ലെട നിന്നുടെ
മസ്തകമിന്നു തകറ്ത്തേ പോകൂ .
p391
ഉള്ള മരങ്ങടെ കായും കനിയും
തൊള്ളയിലിട്ടു കടിച്ചു ഭുജിച്ചഥ
പള്ള നിറച്ചു മരത്തേലേറി
പല്ലുമിളിച്ചു പുളച്ചു നടക്കും
കള്ളക്കൂട്ടം കപിചപലന് മാറ്
മുള്ളു പറഞ്ഞാലതുപൊഴുതുട നടി -
കൊള്ളുമെടാ ! മതി കലഹം നിന്റെ
തള്ളലുമുടനേ തീരുമശേഷം
കൊള്ളിവലിച്ചു തലക്കിട്ടുടനടി
കൊള്ളിക്കും ഞാന് വാലു പിടിച്ചിഹ
തുള്ളിക്കുന്നുണ്ടത്റയുമല്ലിനി
വള്ളികള് കൊണ്ടു വരിഞ്ഞു കിണറ്റില്
തള്ളിമറിച്ചൊരു തടികൊണ്ടുടലുകള്
തല്ലി ഞെരിച്ചു തടിച്ച കുരങ്ങിനെ -
യെള്ളിനു തുല്യം പൊടിയാക്കാതെ -
ന്നുള്ളില് കോപമടങ്ങുകയില്ല .
തന്നെത്താനറിയാതെ ദുഷിക്കും
നിന്നെത്താമസിയാതെ വധിച്ചേ
പന്നഗരിപുവിനു മതിയാകുള്ളു
പന്നഗഭൂഷണപാദത്താണേ ! "
എന്നതു കേട്ടരുള് ചെയ്തു ഹനുമാ -
" നെന്നുടെ നിധനം ചെയ് വതിനിപ്പോള്
മന്നിലൊരുത്തനുമില്ലിഹ പിന്നെ
പന്നഗലോകം തന്നിലുമില്ല !
വിണ്ണിലുമില്ലെന്നറിയാതെന്നുടെ
ഉണ്ണി കയറ്ക്കുന്നെന്തിനു പഴുതേ
കണ്ണനുവേണ്ടിക്കലഹിച്ചാല് നി -
ന്റണ്ണനു തുല്യമതാകും നീയും .
അണ്ഡജമൂഢാ ! നിന്നുടെ ജ്യേഷ്ഠനൊ -
രണ്ഡജനല്ലേ സൂര്യനു സാരഥി ?
പൊണ്ണനു തുടയിണയിലകള് മുറിച്ചൊരു
വണ്ണന് വാഴ കണക്കേ രവിയുടെ
തേരു തെളിച്ചു നടക്കുന്നിപ്പോ -
ളാരും ഗ്റഹിയാതില്ലിഹ ഗരുഡാ !
ഊരുവിഹീനന് തന്നുടെ തമ്പി -
ക്കൂരു മുറിഞ്ഞു നടപ്പാറായി ;
p392
മാരുതിയോടു മറുത്തു വരുന്നവ -
രാരും തോറ്റു മടങ്ങാതില്ല ;
പോരും നിന്നുടെ പൌരുഷവാക്കുകള്
ചേരുന്നില്ലിഹ ചെറ്റുമിദാനീം
പോരു തുടറ്ന്നു ജയിപ്പാന് മാത്റം
പോരും ഞാനെന്നാഗ്റഹമെങ്കില്
ആരംഭിക്കണമാഹവമെന്നൊടു
സാരം വച്ചു പറഞ്ഞതു മതിമതി !
കൊക്കും മുഖവും നഖവും ചിറകുമെ -
നിക്കുണ്ടായുധമമറ് ചെയ് വതിനെ -
ന്നുള്ക്കമലത്തില് നിനക്കൊരു ഹുംകൃതി -
നില്ക്കും രണ്ടടി കൊള്ളുന്നേരം .
മുഷ്ക്കു ശമിച്ചുടനീയല് കണക്കു പ -
റക്കും നീ പടയേറ്റെന്നാകില്
ദിക്കു ജയിച്ചൊരു രാവണവീരനി -
രിക്കും ലങ്കാനഗരം ചുട്ടുക -
രിച്ചൊരു കരുമന കേട്ടവരാരും
ഇക്കപിവരനൊടു നേറ്ക്കയുമില്ല
ഒക്കെയറിഞ്ഞൊരു പക്ഷിക്കെന്നെയ -
മറ്ക്കാമെന്നു മുതിറ്ന്നതു കൊള്ളാം
നിന്നെക്കൊല്ലുകയില്ലാ ഹനുമാന്
പിന്നെദ്ദോഷം വരുമതുമൂലം
കിന്നര ചാരണ സന്നതനീശ്വര -
നെന്നുടെ നാഥന് ശ്റീനാരായണ -
ദേവന് തന്നുടെ വാഹനമാകിയ
ത്വദ്ദേഹത്തെ നശിപ്പിച്ചന്നാ -
ലദ്ദോഷം മമ തീരുകയില്ലെന്നു -
ദ്ദേശിച്ചു പറഞ്ഞിതു ഞാനും
സറ്പ്പാശനനായുള്ളൊരു നിന്നുടെ
ദറ്പ്പമശേഷമടക്കിയയപ്പാ -
നല്പ്പം സംഗരമിവിടെച്ചെയ്യാ -
മപ്പുറമേതും ഭാവവുമില്ല . "
ഇങ്ങനെയുള്ളൊരു പവനാത്മജനുടെ
ഭംഗികലറ്ന്നൊരു മൊഴി കേട്ടിട്ടും
p393
സംഗരമെളുതല്ലെന്നതു ഹന്ത വി -
ഹംഗമരാജനു തോന്നീലേതും ;
" കരുതിക്കൊള്ളെട കപികുലകീടാ !
പൊരുതിക്കൊള്ളെട പൊണ്ണത്തടിയാ
തരുമൃഗമാകിയ നിന്നുടെ തടിയൊരു
പെരുമല പോലെ തടിച്ചു തുടിച്ച -
തടിച്ചു തുലച്ചു പിടിച്ചു മിഴിച്ചുമെ -
തിറ്ത്തു വരുന്ന സമറ്ത്ഥന് ഗരുഡന് ;
ധൂറ്ത്തു പെരുത്ത കുരങ്ങച്ചാരേ !
കൂറ്ത്തു വളഞ്ഞൊരു കൊക്കിന് മുകളില്
കോറ്ത്തും കൊണ്ടു പറന്നു തിരിച്ച -
ക്കാറ്ത്ത്യായനിയുടെ സോദരനാകിയ
കീറ്ത്ത്യാ വിലസിന സുലളിതകോമള -
മൂറ്ത്ത്യാനന്ദജനാറ്ത്ത്യാദിഹരന്
മുരരിപു ഭഗവാന് വാണരുളുന്ന
പുരത്തില്ക്കൊണ്ടെ താഴ്ച വരാതിഹ
തന് തിരുമുമ്പില് കാഴ്ചയതായ് വ -
ച്ചന്തരമെന്യേ തൊഴുതീടുന്നേന് . "
ഇത്ഥം പറഞ്ഞു ചെന്നു യുദ്ധം തുടങ്ങി പാരം
ക്റുദ്ധന് ഗരുഡനതി ശുദ്ധന് താനെന്നേ വേണ്ടു ;
ശക്തന്മാരായുള്ളൊരു നക്തഞ്ചരേന്ദ്റന്മാരെ -
കുത്തിക്കൊലചെയ്തൊരു ശക്തിയില് പാതി വേണ്ടാ
മരുത്തിന്റെ പുത്റനാകും കരുത്തന് ഹനുമാനെന്ന
പരമാറ്ത്ഥമറിയാതെ ഗരുഡന് പട തുടങ്ങി .
ചൊടിച്ചും ചിറകുകള്കൊണ്ടടിച്ചും , കൊക്കുകള്കൊണ്ടു
കടിച്ചും , വട്ടത്തില് പാഞ്ഞങ്ങടുത്തും , വല്ലാത്ത വാക്കു
പറഞ്ഞും , തങ്ങളില് കെട്ടിപ്പിണഞ്ഞും , ദൂഷണം ചൊല്ലി -
പ്പഴിച്ചും , ഘോഷിച്ചു ശുണ്ഠികടിച്ചും , പോരാടുന്നേരം
കുലുങ്ങി ഗന്ധമാദനം , കലങ്ങി വാരിധി നാലും ,
മുടങ്ങി മൃഗസഞ്ചാരം , നടുങ്ങി ഭൂചക്റവാളം
മടങ്ങീടാതെ തങ്ങളില് തുടങ്ങി മുഷ്ടിയുദ്ധങ്ങള് .
അടികളുമിടികളുമുടനുടനെ
കടിപിടികലശലുമിഹ ഘടനെ
വടിതടിയൊക്കെയുമടവുകളും
പൊടുപൊടെ രടിതവും വിരുതുകളും
കദനവിധങ്ങളൊന്നു പകറ്ന്നീടുന്നു
p394
കദളിവിപിനമൊക്കെത്തകറ്ന്നീടുന്നു
മലകടെ ഗുഹകളും മുഴങ്ങീടുന്നു
കലപുലികളുമേറ്റം കുഴങ്ങീടുന്നു
കലഹരസികന് മുനി രസിച്ചീടുന്നു
ഭയമുടയവരൊക്കെത്തിരിച്ചീടുന്നു
ഭയമില്ലാത്തവറ് കണ്ടു രസിച്ചീടുന്നു
പരിചൊടു കൈയ്യും കാലും തളറ്ന്നീടുന്നു
ഗരുഡനു മദമൊന്നു കുറഞ്ഞീടുന്നു .
ഗമനമുചിതമെന്നങ്ങുറച്ചീടുന്നു .
തെല്ലു കയറ്ത്തൊരു മാരുതസുതനുടെ
തല്ലുകള് കൊണ്ടു തളറ്ന്നു ശരീരം
അല്ലല് മുഴുത്തുടനരുണസഹോദര -
നാശു പറന്നു തിരിച്ചു തുടങ്ങി .
ഒന്നു വിളിച്ചരുള് ചെയ് തു ഹനുമാ -
"നെന്നുടെ ഗരുഡന് ഖേദിക്കേണ്ട
എന്നെപ്പൊരുതു ജയിപ്പാനിപ്പോള്
മന്നിലൊരുത്തരു മതിയാകില്ലാ
എന്നതു കാരണമെന്നൊടു തോറ്റതി -
നെന്നുടെ ഗരുഡനൊരവമതി വേണ്ടാ
അങ്ങു പരാക്റമമില്ലാഞ്ഞല്ലിഹ
ഭംഗം വന്നു ഭവിച്ചു സഖേ ! തവ
തുംഗപരാക്റമനാകിയ മനുകുല -
പുംഗവരാമസ്വാമികടാക്ഷം -
കൊണ്ടു നമുക്കു വിശേഷതയുള്ളതു -
കൊണ്ടു ഭവാനുമറിഞ്ഞീടേണം ;
രണ്ടുവിധം വാക്കില്ല നമുക്കും
പണ്ടുമിദാനീമപി നഹി ഭേദം
ഗുരുവാമെന്നുടെ രഘുകുലനാഥന്
ഒരു വാക്കിപ്പോള് ചൊല്ലിയയച്ചാല്
വരുവാന് സംശയമില്ലിങ്ങായതു -
മൊരുവാക്കങ്ങു ധരിപ്പിക്കേണം
സജ്ജനസഭയിലിരുന്നരുളുകിലും
ദുറ്ജ്ജനസഭയിലിരുന്നരുളുകിലും
p395
അജ്ജനകസുതാപതിയരുള്ചെയ് താ -
ലിജ്ജനമവിടെ വരാന് കുറവില്ലാ ."
ഇത്തരമുള്ളൊരു മാരുതിവചനം
ചിത്തരസത്തൊടു കേട്ടഥ ഗരുഡന്
സത്വരമങ്ങു പറന്നു തിരിച്ച -
ങ്ങുത്തരമുരിയാടാതെ ഗമിച്ചു .
കാരണപുരുഷന് വാണരുളീടിന
ദ്വാരവതീപുരി പുക്കഥ ഗരുഡന്
വന്ദന ചെയ് തിഹ നിന്നൊരു സമയേ
നന്ദകുമാരന് ചോദ്യം ചെയ് തു :
എന്നുടെ ഗരുഡന് വന്നോ ബത പുന -
രെങ്ങു ഹനൂമാന് പിറകെ വരുന്നോ ?
നിന്നൊടു കൂടി വരാതെയിരിപ്പാന്
സംഗതിയില്ലവനെന്തിഹ വൈകി ?
മറ്ക്കടവരനിഹ ഗോപുരസീമനി
പാറ്ക്കുന്നെന്തിനു പഴുതിലിദാനീം ;
വെക്കം വരുവാന് ചൊല്ലീടവനെ
അക്കപിവരനവസരമറിയേണ്ടാ . "
അറ്ജ്ജുനസഖനുടെ വചനം കേട്ടിഹ
ലജ്ജിതനാകിയ വിനതാതനയന്
അഞ്ജലി കൂപ്പിയുണറ്ത്തിച്ചാനുട -
നഞ്ജനതന്നുടെ മകനുടെ വചനം :
" ഉല്പലലോചന ! നിന്തിരുവടിയുടെ
കല്പന ഞാന് ചെന്നവനൊടു ചൊന്നേന്
അല്പം ബഹുമാനിച്ചീലെന്ന -
ല്ലപ്റിയവചനമുരച്ചൂ ഹനുമാന്
നിന്തിരുവടിയെക്കൊണ്ടു ദുഷിച്ചതു
ചിന്തിച്ചാലതികഠിനം കഠിനം
ഹന്ത നമുക്കതുണറ്ത്തിപ്പാനെളു -
തല്ല മുകുന്ദ മുകുന്ദ നമസ്തേ !
' ഇടയില്ലാത്ത ഭടന്മാരാകുമൊ -
രിടയന്മാരുടെ നടുവില് വസിക്കും
മുടിയന് ചൊല്ലിയയച്ചിഹ വന്നൊരു
തടിയന് നീയെന്തറിയും ? മൂഢാ ?
മടവാറ് ചൊല്ലിയ വിടുപണിയെല്ലാം
മടികൂടാതെയെടുത്തു പൊറുക്കും
p396
പിടിയാത്തവരൊടു പരിയപ്പെട്ടോ -
നടിയാനല്ലിക്കപികുലവീരന്
കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാല് നില്ക്കുമതല്ലാതെന്തിഹ
പടുവാമവനെപ്പേടിയുമില്ലി -
പ്പടുവാം പവനതനൂജനുമിപ്പോള്
കടുതായ് ശബ്ദിക്കും കുറുനരിയെ -
ക്കടുവായുണ്ടോ പേടിക്കുന്നു ?
ചൊല്ലേറും രഘുനായകനല്ലാ -
തില്ലിഹ ദൈവമെനിക്കിഹ ഭുവനേ
കല്യാണാകൃതി സീതാരമണന്
ചൊല്ലിയയച്ചെന്നാലവിടത്തില്
ചെല്ലുവതിന്നൊരു സംശയവും പുന -
രില്ല നമുക്കതു ബോധിച്ചാലും !
വല്ലതുമെങ്കിലുമസ്തു നമുക്കൊരു
വല്ലവശിശുവെശ്ശങ്കയുമില്ല
പുല്ലും നിന്നുടെ സ്വാമിയുമൊക്കും
ചൊല്ലുക നീ ചെന്നവനൊടിതെല്ലാം
വെണ്ണ കവറ്ന്നു ഭുജിച്ചു നടക്കും
കണ്ണന് ചൊല്ലിയയച്ചിവിശേഷം
കറ്ണ്ണം കൊണ്ടു ശ്റവിക്കയുമില്ലീ -
യറ്ണ്ണവതരണം ചെയ്തൊരു ഹനുമാന് '
അക്കപിയിങ്ങനെ നിന്തിരുവടിയെ
ധിക്കാരേണ പറഞ്ഞൊരു വാക്കു സ -
ഹിക്കാഞ്ഞടിയന് തടിയന് കപിയൊടു
വക്കാണത്തിനു വട്ടം കൂട്ടി
കൊക്കും ചിറകുമുയറ്ത്തിച്ചെന്നഥ
കൊത്തും തള്ളലുമടികളുമിടികളു -
മിത്തരമഖിലവിധങ്ങളിലവനൊടു
യുദ്ധം ചെയ്തു കുറഞ്ഞൊരു നേരം
ഉദ്ധതനാകിയ മാരുതസുതനൊടു
കുത്തും തള്ളലുമിടിയും കടിയും
തൊഴിയും പൊഴിയും കൊണ്ടുടനടിയന്
മണ്ടിപ്പോന്നിഹ ഭവനം പുക്കേന് ;
പണ്ടൊരുനാളുമിവണ്ണമൊരവമതി -
യുണ്ടായിട്ടറിവില്ലടിയന്ന്
പണ്ടാരമുതല് തിന്നു മുടിക്കും
p397
പണ്ടങ്ങള്ക്കിതു കേട്ടാല് പരിഭവ -
മുണ്ടെന്നാകില് തഴയും കൈയില്
കൊണ്ടു പുറപ്പെട്ടീടുക വേണം ;
യജമാനന് മാരെങ്ങൂ ? നിങ്ങടെ
യജമാനത്വമിതെന്തിനു കൊള്ളാം ?
തങ്ങടെ സ്വാമിയെയിന്നൊരു മൂത്ത കു -
രങ്ങച്ചന് ദുഷിവാക്കു പറഞ്ഞാല്
എങ്ങനെ കേട്ടു പൊറുത്തീടുന്നു ?
ചങ്ങാതിക്കതു ചിതമായ് വരുമോ ?
ലന്തക്കുഴലും വില്ലും കണയും
കുന്തവുമേന്തി നടക്കും നിങ്ങടെ -
ചന്തം കാണ്മാനല്ലെജമാനന്
ചോറും തന്നു പൊറുപ്പിക്കുന്നു ;
എന്തെങ്കിലുമൊരു പടയില് ചെന്നുട -
നന്തം വരികിലതല്ലേ നല്ലൂ
അന്തരമില്ല ജനിച്ചപ്പോഴേ
അന്തവുമുണ്ടു ധരിച്ചീടേണം ;
കറ്ക്കടശൂലമുസൃണ്ഠികളെന്നിവ -
യൊക്കെയെടുത്തു പടക്കു പുറപ്പെ -
ട്ടുല്ക്കടരോഷം മലമുകളേറി -
ദ്ദിക്കുകളൊക്കെ മുഴക്കിച്ചെന്നാല്
അക്കപിയെങ്ങനെ നിന്നുപൊറുപ്പൂ ?
ചുറ്റും നിന്നു ശരങ്ങളയക്കാം
എറ്റും പിടിയും കലശലു കൂട്ടാം
കൊറ്റു മുടക്കാം കൊട്ടു കൊടുക്കാം
തെറ്റുമവന്റെ പരാക്റമമപ്പോള്
ചെറ്റും സംശയമതിനില്ലിപ്പോള്
കുറ്റം കൂടാതവനെച്ചെന്നിഹ
കുത്തിക്കൊന്നു നമുക്കിഹ പോരാം . "
ചമ്പതാളം
ഗരുഡനുടെ ഭാഷിതം കേട്ടു മന്ദസ്മിതം
മൃദുവദപങ്കജേ ജാതമായീ മുദാ
മുരമഥനനൂചിവാ " നെന്തെടോ നിന്നുടെ
കരളിലൊരു സാഹസമിങ്ങനെ തോന്നുവാന് ?
അസുരസുരസംഘവും മറ്ത്യസംഘങ്ങളും
അഖിലമൊരുമിച്ചുചെന്നാഹവം ചെയ്കിലും
p398
അതുലബലവീര്യനാമഞ്ജനാപുത്റന്റെ
വധമിതെളുതല്ലെടോ ! വൈനതേയാ സഖേ !
മതി മതി മനോരഥമെന് മൊഴി കേള്ക്ക നീ
മതിവിഭവശാലിയാം മാരുതിവാനരന്
രജനിചരഭഞ്ജനന് രാമചന്ദ്റപ്റിയന്
സലിലനിധിലംഘനന് സാരതേജോമയന്
സുഖഗതവിഭീഷണന് സൂക്തിസംഭാഷണന്
അവനൊടു മറുത്തു നീയാഹവം ചെയ്തതും
അധികമവിവേകമെന്നോറ്ത്തുകൊള്ക സഖേ !
ഇനിയമൊരെടുപ്പു നീ ചെന്നു പോന്നീടേണം
വിരവിനൊടു വീരനെക്കണ്ടു ചൊല്ലീടേണം
രജനിചരവൈരിയാം രാമചന്ദ്റന് മുദാ
രചിതസുഖമെന്നോടു ചൊല്ലിവിട്ടൂ ഹിതം
ജനഹൃദയരഞ്ജനന് ജാനകീവല്ലഭന്
മനസിജമനോഹരന് മാനഗാംഭീര്യവാന്
ദശവദനഖണ്ഡനന് ദ്വാരകാമന്ദിരേ
വിശദമെഴുനള്ളി മേവുന്നു ഹേ മാരുതേ !
ഇതി കിമപി ചൊല്ലിയാലിന്നുതന്നേ വരും
മതിഗുണമനോഹരന് മാരുതന്റേ മകന് . "
ഏവം കനിഞ്ഞു വാസുദേവനരുളിച്ചെയ്തു
ഭാവം തെളിഞ്ഞു വൈനതേയന് വണങ്ങി മെല്ലെ
പക്ഷി പറന്നു പല വൃക്ഷത്തിന് മീതേകൂടി
വിക്ഷിപ്ത വേഗമോടേ വീരന് ഗമനം ചെയ്തു :
മാരുതി വസിക്കുന്ന ചാരു കദളിക്കാട്ടില്
പാരാതിറങ്ങിച്ചെന്നു പാരം കനിവിനോടേ
ശ്റീരാമഭക്തന് തന്റെ ശ്റീപാദസന്നിധിയി -
ലാരോമല്ഭക്തിയോടേ നിന്നു പറഞ്ഞീവണ്ണം :
" വീര ! വിജയഗുണ ധീര ! പവനസുത !
ശ്റീരാമദേവനുണ്ടു ദ്വാരവതീപുരിയില്
വീരാ വസിച്ചീടുന്നു പാരാതെഴുനള്ളേണം ! "
എന്നതു കേട്ടരുള് ചെയ്തൂ ഹനുമാ -
" നെന്നുടെ നാഥന് രഘുകുലവരനെ
നിന്നുടെ കണ്കൊണ്ടീക്ഷിതനായോ ?
മുന്നമയോദ്ധ്യയില് വാണൊരു നാഥന്
p399
പിന്നെയുമിങ്ങവതീറ്ണ്ണനതായോ ?
ലക്ഷ്മണനുണ്ടോ ഭരതനുമുണ്ടോ ?
ലക്ഷണനാം ശത്റുഘ്നനുമുണ്ടോ?
ലക്ഷ്മീഭഗവതിയാകിയ സീതയു -
മക്ഷിതിപന്റെ സമീപത്തുണ്ടോ ?
പക്ഷികുലോത്തമനിദമരുള് ചെയ്തു :
ലക്ഷ്മണനില്ലാ ഭരതനുമില്ലാ
ലക്ഷണനാം ശത്റുഘ്നനുമില്ലാ
ലക്ഷ്മീഭഗവതിയാകിയ സീതയു -
മക്ഷിതിപന്റെ സമീപത്തില്ലാ ; "
" ജാനകിയില്ല സമീപത്തെങ്കില്
ഞാനങ്ങോട്ടു വരത്തില്ലിപ്പോള്
നീയങ്ങോട്ടു നടന്നാലും ഹനു -
മാനങ്ങോട്ടു വരുന്നില്ലുണ്ണീ .
ഹനുമാനിങ്ങനെയുരചെയ്തെന്നതു
മനുകുലവരനോടറിയിച്ചാലും ."
എന്നതു കേട്ടഥ ഗരുഡന് താനും
പോന്നു പറന്നു തിരിച്ചവിടുന്നു
കാരണപുരുഷന് വാണരുളീടിന
ദ്വാരവതീപുരി പുക്കഥ മെല്ലെ
വന്ദന ചെയ്തിഹ നിന്നൊരു സമയേ
നന്ദകുമാരന് ചോദ്യം ചെയ്തു :
"ഹനുമാനെങ്ങു വിഹംഗമവീരാ ? "
" ഹനുമാനങ്ങു മഹാഗിരി മുകളില് "
" ഇങ്ങോട്ടെന്തു വരാഞ്ഞൂ ഹനുമാന് ? "
" ഇങ്ങോട്ടു വരത്തില്ലാ ഹനുമാന് "
" എന്തൊരു സംഗതിയിങ്ങനെ പറവാന് ? "
" എന്തെന്നടിയനറിഞ്ഞതുമില്ല "
" പരമാറ്ത്ഥം നീയറിയിച്ചില്ലേ ? "
" പരമാറ്ത്ഥം ഞാനറിയിച്ചത്റേ "
" രഘുപതിയെബ്ബഹുമാനമതില്ലേ ? "
" രഘുപതിയെബ്ബഹുമാനമതുണ്ട് "
" കല്പിച്ചാലതു കേള്ക്കരുതായോ ? "
" കല്പിച്ചാലതു കേള്ക്കുംതാനും "
" അതിനെന്തൊരു വൈഷമ്യമിദാനീം ? "
" അതിനൊരു വൈഷമ്യം കുറയുണ്ട് "
" ആയതുമെന്നോടറിയിച്ചാലും "
p400
" ആയതുമടിയനുണറ്ത്തിച്ചീടാം ;
ആയതമിഴിയാളാകിയ ജാനകി
ലക്ഷ്മീഭഗവതിയാകിയ സീത ,
രക്ഷോവരരിപുവാകിയ നൃപനുടെ
അന്തികഭാഗത്തില്ലെന്നാകില്
തന്തിരുവടിയെക്കാണുകയില്ലെ -
ന്നന്തരഹീനമുരച്ചിതു ഹനുമാന് . "
എന്നതു കേട്ടു മുകുന്ദന് താനും
" നന്നിതു കൊള്ളാമവനുടെ ഭാവം
എന്നാലിനിയുമൊരിക്കല് കൂടെ
ചെന്നു വരേണം പക്ഷികുലേന്ദ്റാ !
ചാരുതയാ ജനകാത്മജയോടും
ദ്വാരക തന്നില് വസിച്ചീടുന്നു
ശ്റീരഘുനായകനെന്നതു നമ്മുടെ
മാരുതിയോടു പറഞ്ഞീടുക പോയ് . "
" കല്പന കേള്ക്കാന് മടിയില്ലടിയനു
ചില് പുരുഷോത്തമ ! കൃഷ്ണ മുരാരേ !
ത്വല് പദപങ്കജമല്ലാതൊരു ഗതി -
യിപ്പരിഷക്കില്ലഖിലജനേശാ ! "
എന്നു പറഞ്ഞു പറന്നു തിരിച്ചു
പന്നഗഭക്ഷണപക്ഷി ശ്റേഷ്ഠന്
പങ്കജാക്ഷനതുനേരം തന്നുടെ
മങ്കമാറ്കളെ വിളിച്ചരുള് ചെയ്തു :
" ലങ്ക ചുട്ടു പൊടിയാക്കി നിശാചര -
സംഘമമ്പൊടു മുടിച്ചൊരു ഹനുമാന്
ശങ്കരപ്റിയനശേഷജനങ്ങടെ
സങ്കടങ്ങളെയൊഴിച്ചു സുഖത്തെ -
സ്സംഘടിപ്പതിനു നല്ല സമറ്ത്ഥന്
ശങ്ക വേണ്ട ശശിനേറ്മുഖിമാരേ !
കല്യനാമവനെയിങ്ങു വരുത്താന്
ചൊല്ലി വിട്ടു വിനതാത്മജനേ ഞാന് ;
നല്ല വീര്യബലശാലി ഹനൂമാ -
നില്ല കില്ലിഹ വരും വിരവോടേ
രാമഭദ്റനു നല്ലൊരു മേഘ -
ശ്യാമകോമളമുദാര ശരീരം
ഞാനുമന് പൊടു ധരിച്ചീടുന്നേന് ;
p401
ഭാഗ്യമുള്ള പതിനാറു സഹസ്റം
ഭാര്യമാരിലൊരു പങ്കജഗാത്റി
വേഗമിന്നു ജനകാത്മജ തന്നുടെ
വേഷമമ്പൊടു ധരിക്കണമിപ്പോള് "
നാരായണനുടെ കല്പന കേട്ടഥ
നാരികള് പതിനാറായിരമുള്ളതി -
ലൊരു നാരിക്കും ജനകാത്മജയുടെ
തിരുമേനിക്കു സമാനശരീരം
വിരവൊടു ഹന്ത ധരിപ്പാന് കൌശല -
മൊരു തെല്ലും പുനരുണ്ടായില്ലാ ;
പരവശമവരുടെ ഭാവമതിങ്ങനെ
മുരരിപു ഭഗവാന് കണ്ടു ചിരിച്ചു
എട്ടു നതാംഗികള് പിന്നെ വിശേഷി -
ച്ചൊട്ടുമവറ്ക്കൊരു താഴ്ചയുമില്ലാ
എന്നതിലാറു വിലാസിനിമാരൊടു
നന്ദകുമാരനുമരുളിച്ചെയ്തു :
" കാളിന്ദീ ജാംബവതി സത്യാ
കേളിയേറിയൊരു ഭാമ രുക്മിണി
മിത്റവിന്ദയെന്നുള്ളൊരു ഭാര്യമാ -
രത്റവന്നു വണങ്ങുവിനേവരും
നേത്റരാഗമെനിക്കിഹ നിങ്ങടെ
ഗാത്റരത്നമതു കണ്ടു സുഖിപ്പാന്
ജാനകിതന്നുടെ വേഷമെടുപ്പാന്
മാനിനിമാറ്ക്കിഹ കൌശലമുണ്ടോ ?
ഞാനതുകാരണമിങ്ങു വിളിച്ചു
ആനനമെന്ത്യേ താഴ്ത്തീടുന്നു ? "
അംഗനമാരവരാറും ചൊന്നാറ് :
" ഞങ്ങള് നിനച്ചാലിന്നിതു മാത്റം
സാധിപ്പാനെളുതല്ല മുകുന്ദാ !
ബോധിച്ചീടുക തിരുമനതാരില് ; "
മന്ദസ്മിതവും ചെയ്തഥ ഭീഷ്മക -
നന്ദിനിയോടരുള് ചെയ്തു മുകുന്ദന് :
" രുക്മിണി ബാലേ ! മൈഥിലിതന്നുടെ
വേഷമതാശു ധരിക്കേണമിപ്പോള്
രഘുനായകനുടെ വേഷം ഞാനും
ലഘുതരമങ്ങു ധരിച്ചീടുന്നേന്
വൈദറ്ഭീ ! ശൃണു നീയും വിരവൊടു
വൈദേഹീവടിവാശു ധരിക്ക
p402
ഹനുമാനിങ്ങു വരുന്നതിനുള്ളില്
തനു മാറി സ്ഥിതി ചെയ്യണമിപ്പോള് . "
എന്നതു കേട്ടഥ പുരമുറിതന്നില്
ചെന്നു കരേറിയിരുന്നു പതുക്കെ
കതകുമടച്ചു കണ്ണുമടച്ചു
മാനമിയന്നു മനസ്സുമുറച്ചു ;
ജാനകി തന്നുടെ തടമുല തുടയിണ
കടിതടമൃദുലസ്ഫുടതരമുടലുടെ
ഗുണഗണമഹിമാവതുമുടനോറ്ത്തും
പേറ്ത്തു ശരീരം പാറ്ത്തു തരത്തില്
പണി പലതും ചെയ്താശു കരാഗ്റേ
മണിദറ്പ്പണവുമെടുത്തഥ നോക്കി
കുനിഞ്ഞു നിവറ്ന്നു പിരിഞ്ഞു വലഞ്ഞും
എളുതല്ലെന്നു മനസ്സിലുറച്ചും
കളമൊഴി രുക്മിണി കതകു തുറന്നു
വെളിയില് പോന്നു മുകുന്ദസമീപേ
തെളിവില്ലാതവള് മുഖവും താഴ്ത്തി
ക്ഷീണമിയന്നു വണങ്ങിച്ചൊന്നാള് :
" നാണക്കേടു നമുക്കു ഭവിച്ചു
രാമന് തന്റെ കളത്റമതാകിയ
കാമിനിമണിയുടെ വേഷമെടുപ്പാന്
പലപല യത്നം ചെയ്തേനതിനൊരു
ഫലമുണ്ടായതുമില്ല മുരാരേ !
അണുമാത്റം കൃപയുണ്ടെന്നാകില്
ഇതുമാത്റം കല്പിച്ചീടരുതേ ! "
രുക്മിണിയിങ്ങനെ ചൊന്നതു കേട്ടൊരു
വിശ്വംഭരനാമംബുജനേത്റന്
സത്യഭാമയെ വിളിച്ചരുള് ചെയ്തു :
" സത്യഭാഷിണി നിനക്കു നിനച്ചാല്
ജാനകീന്ദുമുഖി വേഷമെടുപ്പാന്
മാനിനീ ! തവ ഹി കൌശലമുണ്ടോ ?
ആമിതെങ്കിലതിസുന്ദരി തെല്ലും
താമസിക്കരുതു കാമിനിമൌലേ ! "
സത്യഭാമയതു കേട്ടൊരു നേരം
സത്യസന്ധനെ വണങ്ങി നടന്നു
അങ്ങു ചെന്നു ജനകാത്മജതന്നുടെ
അംഗഭംഗി വഴിപോലെ ചമഞ്ഞു
p403
അങ്ങു ചെന്നു മുകില് വറ്ണ്ണസമീപേ
ഇന്ദുബിംബമുഖി നിന്നു വണങ്ങി ;
കാറ്മുകില് വറ്ണ്ണലുമപ്പോള്ത്തന്നെ
കാറ്മുകവും തൃക്കൈയ്യിലെടുത്തു
അന്പുമെടുത്തുപിടിച്ചു കരാഗ്റേ
വമ്പു പെരുത്ത ദശാനനവീരനെ
അന്തകപുരിയിലയച്ച പുമാനുടെ
ചന്തമിയന്ന ശരീരം പൂണ്ടു .
പക്ഷീന്ദ്റനങ്ങു ചെന്നു പവനാത്മജനെക്കണ്ടു
പക്ഷമിളക്കിക്കൊണ്ടു പറഞ്ഞു സന്തോഷത്തോടേ :
" ശ്റീരാമദേവനുണ്ടു സീതാദേവിയും കൂടി
വീരാ ! വസിച്ചീടുന്നു ദ്വാരാവതീപുരിയില്
പാരാതെ പോക നമുക്കാരോമല് ഭക്തിയോടേ . "
നാരായണവാഹനനേവം പറഞ്ഞ നേരം
പാരം പ്റസാദിച്ചരുള് ചെയ്തു ഹനുമാനപ്പോള് :
" പോരുന്നതുണ്ടു ഞാനുമേതും സംശയം വേണ്ടാ
അഗ്റേ നടന്നാലും നീയധുനാ പക്ഷികുലേന്ദ്റാ !
വ്യഗ്റേതരം ഞാനഥ പിറകേ വരുന്നുണ്ടല്ലോ
ചിറകുള്ള നിനക്കങ്ങു പറന്നു ഗമിക്കാമല്ലോ
ചിറകില്ലാത്ത ഞാനങ്ങു നടന്നു നടന്നു ബഹു
കാടും മലയും കുന്നും തോടും കടന്നു ദേഹം
വാടി വലഞ്ഞു ബഹുനേരം കൂടിയേ പറ്റൂ ;
മുന്നേ നീയങ്ങു ചെന്നു രാമനോടറിയിക്ക
പിന്നാലെ വരുന്നുണ്ടു പിംഗാക്ഷനെന്നീവണ്ണം . "
ഹനുമാന് തന്നുടെ വാക്കുകള് കേട്ടു
വിഹംഗമരാജന് പോന്നൊരു ശേഷം
ശ്റീഹനുമാനൊരു നൊടിനേരം കൊ -
ണ്ടതിവേഗാലാദ്വാരക പറ്റി
സീതാസഹിതനതാകിയ രഘുകുല -
നാഥന് തന്നുടെ ചരണസരോജേ
വീണു നമസ് കൃതി ചെയ്തു പതുക്കെ
പാണികള് മൌലിയില് വച്ചഥ കൂപ്പി
വാണികള് കൊണ്ടു ബഹുസ്തുതി ചെയ്തു
നാണമൊഴിച്ചിതി മാരുതപുത്റന് :
" രാമഹരേ ജയ രഭുകുല നായക !
രാവണനാശന ! രാഘവ ! ജയ ജയ
ജനകതനൂജേ ദേവി ! നമസ്തേ !
p404
കനകമനോഹരകോമളകായേ !
മനുകുലപുംഗവമാനിനി മായേ ! "
ഇത്തരമനവധി നുതിഗിരമോതി
ചിത്റവിചിത്റചരിത്റനതാകിയ
സീതാപതിയൊടു യാത്റയുമോതി
പ്റീത്യാ യാതനതായ് ഹനുമാനും
പവനജനങ്ങു ഗമിച്ചൊരു ശേഷം
പതഗകുലേന്ദ്റന് വന്നു വണങ്ങി ;
" ഹനുമാനെങ്ങു വിഹംഗമവീരാ ! "
" ഹനുമാനുണ്ടിഹ പിറകെ വരുന്നു ; "
" അയ്യോ ഭോഷാ ! നീയറിയാതെ
അഞ്ജനതന്നുടെ തനയനിദാനീം
കണ്ടു പറഞ്ഞു മറഞ്ഞിട്ടിപ്പോള്
രണ്ടരനാഴികയങ്ങു കഴിഞ്ഞു ;
മാരുതനേക്കാള് വേഗമതുള്ളൊരു
മാരുതസുതനെ ജയിപ്പാനിപ്പോള്
പാരിലൊരുത്തരു മതിയാകില്ല
പോരും നിന്നുടെ ഗറ്വ്വുകളെല്ലാം . "
എന്നരുള് ചെയ്തു മുകുന്ദന് ഭഗവാന്
രാഘവരൂപമുപേക്ഷിച്ചുടനേ
ഉന്നതമായൊരു മണിഭവനാന്തേ
ചെന്നുവസിച്ചിതു വാസവസഹജന് .
ഗരുഡനുമേറ്റം വിസ്മയമോടേ
മാരുതവുതനെബ് ബഹുമാനിച്ചു
ഹരിഹരമുരഹരചരണം കൂപ്പി -
ത്തിരുവൈകുണ്ഠത്തങ്ങു ഗമിച്ചു .
രാമാനുചരിതം ഓട്ടന് തുള്ളല് സമാപ്തം
പൂതനാമോക്ഷം
1652
1822
2006-10-15T14:47:18Z
കൈപ്പള്ളി
46
1 നാകികള്‍നേരൊത്ത ഗോപന്മാരെല്ലാര്‍ക്കും <BR>
2 നാഥനായ് നന്നായി നിന്ന നന്ദന്‍<BR>
3 സന്തതിയില്ലാഞ്ഞു സന്തതം വെന്തുവെ <BR>
4 ന്തന്തരാ ചിന്തയും പൂണ്ടകാലം <BR>
5 അത്ഭുതകാന്തി കലര്‍ന്നൊരു ജായയ്ക്കു <BR>
6 ഗര്‍ഭവുമുണ്ടായിവന്നുകൂടി.<BR>
7 എന്നതു കണ്ടിട്ടു നിന്നൊരു നന്ദന്താന്‍ <BR>
8 വന്നെഴുന്നീടുന്ന മോദത്താലെ <BR>
9 പ്രാശ്നികന്മാരോടു ചോദിച്ച നേരത്തു <BR>
10 പ്രാശ്നികന്മാരിലൊരുത്തന്‍ ചൊന്നാന്‍:<BR>
<BR>11 "ഇന്നിവള്‍തന്നുടെ ഗര്‍ഭത്തില്‍നിന്നതോ <BR>
12 കന്യകയെന്നതു നിര്‍ണ്ണയിച്ചു."<BR>
13 അന്യനായുള്ളവന്‍ ചൊല്ലിനിന്നീടിനാന്‍ <BR>
14 കന്യകയെന്നവന്‍ ചൊന്നനേരം:<BR>
15 "തേമ്പാത കാന്തി കലര്‍ന്നുനിന്നീടുന്നൊ <BR>
16 രാപൈതലുണ്ടാമിപ്പേററിലിപ്പോള്‍ <BR>
17 കാണുന്ന നേരത്തു കന്യകയല്ലെന്നു <BR>
18 മാണെന്നുമുള്ളതു നിര്‍ണ്ണയിച്ചു."<BR>
19 അന്യനായുള്ളവന്‍ ചൊല്ലിനിന്നീടിനാന്‍ <BR>
20 പിന്നെയും നിന്നു വിചാരിച്ചുടന്‍:<BR>
<BR>21 "ഇങ്ങനെയല്ലായ്കിലെന്നുടെ ശാസ്ത്രം ഞാന്‍ <BR>
22 എന്നുമേ തീണ്ടുന്നോനല്ല മേലില്‍."<BR>
23 വായ്പൊരുള്‍കൊണ്ടവര്‍ നേരിട്ട നേരത്തു <BR>
24 വായ്പോടു ചൊല്ലിനാന്‍ നിന്നൊരന്യന്‍:<BR>
25 "ചെമ്പല്ലവാംഗിതന്‍ നല്പിള്ളയായതോ <BR>
26 പെപിള്ളയെന്നതും ചേരുമല്ലോ <BR>
27 മാപാര്‍ന്ന കാന്തിതന്‍ കാമ്പായിനിന്നുള്ളൊ <BR>
28 രാപൈതലെന്നതും ചേരുമത്രേ.<BR>
29 ഇങ്ങനെയുള്ളൊരു സംഗതി ചേരായെ <BR>
30 ന്നങ്ങനെ നണ്ണി ഞാന്‍ മൗനമാണ്ടു.<BR>
<BR>31 എന്നുടെ ചിന്തിതമാരുമേ കാണൊല്ലാ <BR>
32 യെന്നുണ്ടു ദൈവത്തിനെന്നതത്രെ <BR>
33 പ്രാശ്നികന്മാരായ ഞങ്ങളിന്നെല്ലാരും <BR>
34 പ്രാകൃതരായിച്ചമഞ്ഞു,തെന്നാല്‍ <BR>
35 വന്നതു കണ്ടിട്ടു നിര്‍ണ്ണയിച്ചീടു നാം <BR>
36 എന്നതേയോര്‍ച്ചയില്‍ ചേര്‍ച്ചയുള്ളു.<BR>
37 നന്ദനോടിങ്ങനെ ചൊന്നവരെല്ലാംതാന്‍ <BR>
38 മന്ദിരം നോക്കി നടന്നാര്‍ പിന്നെ <BR>
39 "നന്മയേ നല്കേണം ദൈവമേ! എന്നങ്ങു <BR>
40 നന്ദനും പ്രാര്‍ത്ഥിച്ചു നിന്നകാലം<BR>
<BR>41 മാസങ്ങള്‍ പോന്നു തികഞ്ഞു തന്മാനിനി <BR>
42 ക്കാസന്നമായ് വന്നു സൂതികാലം.<BR>
43 പാതിരാനേരത്തു പാരാതെ പെറ്റാള <BR>
44 പ്പാഥോജലോചനാ പൈതല്‍തന്നെ.<BR>
45 സൂതികൊണ്ടുണ്ടായ മോഹത്തെപ്പൂണ്ടവള്‍ <BR>
46 കാതരയായി നുറുങ്ങുനേരം <BR>
47 ചാരിക്കിടന്നങ്ങുണര്‍ന്നോരു നേരത്തു <BR>
48 ചാരത്തു നോക്കിനാള്‍ മന്ദ;മപ്പോള്‍ <BR>
49 കോമളനായ കുമാരനെക്കാണായി <BR>
50 കാര്‍മ്മുകില്‍ കാമിക്കും കാന്തിയുമായ്.<BR>
<BR>51 ആണെന്നു നിര്‍ണ്ണയിച്ചാനന്ദം പൂണുന്നോ <BR>
52 രേണവിലോചനമാരെന്നപ്പോള്‍ <BR>
53 നന്ദനു നല്ലൊരു കാഴ്ചയായ് നല്കിനാര്‍ <BR>
54 നന്ദനനുണ്ടായിതെന്നിങ്ങനെ.<BR>
55 ചിന്തയെപ്പൂണ്ടൊരു നന്ദന്താനന്നപ്പോള്‍ <BR>
56 അന്തമില്ലാതൊരു സന്തോഷത്താല്‍ <BR>
57 ചേലകള്‍ നല്ലവ നല്കിനിന്നീടിനാന്‍ <BR>
58 ബാലകജന്മത്തെച്ചൊന്നോര്‍ക്കെല്ലാം <BR>
59 "പിന്നെയും പിന്നെയും ചൊല്ലുവിനെന്നോടു <BR>
60 നന്ദനനെന്നുള്ള നാമമിന്നും<BR>
<BR>61 അഞ്ചാതെ ചെഞ്ചെമ്മേ പിന്നെയും പിന്നെയും <BR>
62 എന്‍ ചെവി രണ്ടും കുളുര്‍ക്കുംവണ്ണം."<BR>
63 ഇങ്ങനെ ചൊല്ലീട്ടു പിന്നെയും ചെന്നോര്‍ക്കു <BR>
64 മങ്ങാതെ ചേലകള്‍ നല്‍കിനിന്നാന്‍.<BR>
65 പാരാതെ ചെന്നങ്ങു പൈതലെക്കണ്ടിട്ടു <BR>
66 നീരാടിപ്പോന്നിങ്ങു വന്നു പിന്നെ <BR>
67 ആരണര്‍ ചൊല്ലാലെ ജാതകര്‍മ്മത്തെയു <BR>
68 മാചരിച്ചീടിനാനാദരവില്‍.<BR>
69 ദാനങ്ങള്‍കൊണ്ടവന്‍ വാനവര്‍ശാഖിക്കു <BR>
70 നാണത്തെപ്പൂകിച്ചാന്മാനസത്തില്‍.<BR>
<BR>71 "നന്ദനു നല്ലൊരു നന്ദനനുണ്ടായി"<BR>
72 തെന്നൊരു വാര്‍ത്ത പരന്നുതെങ്ങും.<BR>
73 വേര്‍ പാകിനിന്നൊരു വേഴ്ചയെപ്പൂണ്ടുള്ള <BR>
74 ഗോപാലന്മാരെല്ലാം വന്നു പിന്നെ <BR>
75 ബാലകനുണ്ടായ മോദത്തെപ്പൂണ്ടിട്ടു <BR>
76 ചാലെക്കളിച്ചു പുളച്ചുനിന്നാര്‍ <BR>
77 ആച്ചിമാരെല്ലാരും കാഴ്ചയുമായിട്ടു <BR>
78 പാച്ചില്‍ തുടങ്ങിനാര്‍ പാരമപ്പോള്‍.<BR>
79 ബാലകന്തന്നുടെയാനനം കണ്ടിട്ടു <BR>
80 ചാല മുകര്‍ന്നു പുണര്‍ന്നുനിന്നാര്‍.<BR>
<BR>81 സന്തോഷംപൂണ്ടു തഴച്ചുനിന്നീടിനാര്‍ <BR>
82 ബന്ധുക്കളായുള്ള ലോകരെല്ലാം.<BR>
83 ഗോഷ്ടികള്‍ കോലുന്ന ഗോപന്മാര്‍ ചൂഴുറ്റു <BR>
84 വാട്ടമകന്നുള്ള ഗോഷ്ഠംതന്നില്‍ <BR>
85 വത്സലനായൊരു വത്സനുണ്ടാകയാല്‍ <BR>
86 ഉത്സവംകൊണ്ടു നിറഞ്ഞുതെങ്ങും.<BR>
87 അന്നു തുടങ്ങി വിളങ്ങുമന്നന്ദന്‍റെ <BR>
88 സുന്ദരമായുള്ള മന്ദിരത്തില്‍ <BR>
89 ചെന്നുതുടങ്ങിനാള്‍ ചെന്താരില്‍മങ്കയും,<BR>
90 ചെമ്മു വരുന്നനാളെന്നു ഞായം.<BR>
<BR>91 യത്നങ്ങള്‍കൂടാതെ ഗേഹങ്ങളെല്ലാമേ <BR>
92 രത്നങ്ങള്‍കൊണ്ടു നിറഞ്ഞുകൂടി.<BR>
93 ഗോക്കള്‍തന്‍ തിണ്മയെപ്പാര്‍ക്കുന്നതാകിലോ <BR>
94 വാക്കുകൊണ്ടേതും വചിച്ചുകൂടാ.<BR>
95 കന്നും കിടാക്കളുമന്നു തുടങ്ങിയ <BR>
96 മ്മന്ദിരംതന്നില്‍ നിറഞ്ഞൊഴിഞ്ഞു,<BR>
97 മാന്യങ്ങളായിട്ടു മറ്റുള്ളതെല്ലാമെ <BR>
98 ധാന്യത്തിന്‍പുരവുമവ്വണ്ണമേ.<BR>
99 ഇങ്ങനെയെല്ലാരും പൊങ്ങിനിന്നീടുന്ന <BR>
100 മംഗല്യമാണ്ടു വസിക്കുംകാലം,<BR>
<BR>101 കല്പിച്ചുനിന്ന കരത്തെയക്കംസനാ <BR>
102 യൊപ്പിച്ചു പോരേണമെന്നു നണ്ണി <BR>
103 യാതനായ് മേവിനാനായന്മാര്‍ക്കെല്ലാം <BR>
104 നാഥനായ് നിന്നൊരു നന്ദനപ്പോള്‍.<BR>
105 പാരാതെ ചെന്നൂ കരത്തെയും നല്കീട്ടു <BR>
106 പോരുവാനിങ്ങു തുടങ്ങുന്നേരം <BR>
107 ആനകദുന്ദുഭിതാനറിഞ്ഞിട്ടു <BR>
108 മാനിച്ചു ചെന്നവന്‍ ചാരത്തപ്പോള്‍ <BR>
109 പ്രേമത്തെ തൂകുന്ന തൂമൊഴികൊണ്ടുടന്‍ <BR>
110 വാര്‍മെത്തുമാറു പറഞ്ഞുനിന്നാന്‍.<BR>
<BR>111 നന്ദനും ചൊല്ലിനാ,നെന്നതു കേട്ടവന്‍ <BR>
112 വന്നതുകൊണ്ടുള്ള സന്തോഷത്താല്‍:<BR>
113 "കാണേണമെന്നു ഞാന്‍ കാമിച്ചനേരത്തു <BR>
114 കാണായിവന്നതും ഭാഗ്യമല്ലോ.<BR>
115 പണ്ടു കഴിഞ്ഞുളള്ള ദീനങ്ങളോര്‍ക്കുമ്പോള്‍ <BR>
116 ഇണ്ടലുണ്ടാകുന്നു പാരമുള്ളില്‍.<BR>
117 എത്രയുമേറ്റം കൊതിച്ചുനിന്നല്ലൊ തന്‍ <BR>
118 പുത്രനെക്കാണുന്നു ലോകരെല്ലാം <BR>
119 അങ്ങനെയുണ്ടായ പുത്രരെയല്ലൊയി <BR>
120 മ്മംഗലം വേരറ്റ പാപി കംസന്‍<BR>
<BR>121 പാരാതെ ചെന്നു പിറന്നങ്ങു വീഴുമ്പോള്‍ <BR>
122 പാറമേല്‍ തല്ലിക്കഴിച്ചുകൂട്ടി <BR>
123 നാളെയുമുണ്ടാമിപ്പൈതങ്ങളെന്നുള്ളൊ <BR>
124 രാശയെക്കോലേണ്ടായെന്നു വന്നു.<BR>
125 ഉണ്ടാകുന്നാകിലിക്കണ്ടൊരു കംസനോ <BR>
126 പണ്ടേവനല്ലോതാ, നെന്തു കാര്യം?<BR>
127 പിന്നപ്പിറന്നൊരു കന്യകയുണ്ടായി <BR>
128 തെന്നതുമങ്ങനെ പോയിതായി.<BR>
129 വന്നുവന്നീടുന്നതെല്ലാമെ കാണ്മു നാം <BR>
130 ഒന്നിന്നും ഖേദിയായ്കെന്നേ വേണ്ടു."<BR>
<BR>131 എന്നതുകേട്ടുള്ളൊരാനകദുന്ദുഭി <BR>
132 പിന്നെയും ചൊന്നാനന്നന്ദനോടായ്:<BR>
133 "ശാശ്വതവാക്കുകളാശ്രയിച്ചീടുന്നൊ <BR>
134 രീശ്വരന്‍തന്നുടെ ലീലയെന്നേ <BR>
135 വന്നതു വന്നതു നിര്‍ണ്ണയിച്ചിങ്ങനെ <BR>
136 മന്നിടം ചേരുന്നുതിന്നിന്നു ഞാന്‍.<BR>
137 രോഹിണീസൂനുവാമെന്നുടെ നന്ദനന്‍ <BR>
138 ദ്രോഹവുംകൂടാതെ മേവുന്നോനോ?<BR>
139 എന്നുടെ ജീവനം നിന്നുടെ കൈയിലു <BR>
140 മെന്നതോ ചൊല്ലേണ്ടതില്ലയല്ലോ.<BR>
<BR>141 പുത്രനില്ലായ്കയാലത്തലെപ്പൂണ്ടു നിന്‍ <BR>
142 പുത്രനുണ്ടായതു കേള്‍ക്കയാലെ <BR>
143 സന്താപം വന്നുള്ളതെല്ലാമേ പോയിട്ടു <BR>
144 സന്തോഷംചെയ്യുന്നു മാനസത്തില്‍.<BR>
145 വമ്പേറുമമ്പിനാല്‍ നിന്‍ പൈതല്‍തന്നെ ഞാന്‍ <BR>
146 എന്‍ പൈതലെന്നതു ചിന്തിക്കുന്നു.<BR>
147 എന്‍ പൈതലുണ്ടായ സന്തോഷമെല്ലാമി <BR>
148 ന്നിന്‍പൈതല്‍മൂലമിന്നുണ്ടായല്ലോ.<BR>
149 അങ്ങനെയാകതു, നമ്മിലിന്നോര്‍ക്കുമ്പോള്‍ <BR>
150 മംഗലമാകെന്നതല്ലോ വേണ്ടു.<BR>
<BR>151 കാരിയമെല്ലാമെ പൂരിച്ചുതായല്ലോ <BR>
152 പാരാതെ പോകേണം ഗോകുലത്തില്‍.<BR>
153 വമ്പൊടു മേന്മേലേ തപെടുമല്ലലു <BR>
154 ണ്ടമ്പാടിതന്നില്‍ വരുന്നുതിപ്പോള്‍.<BR>
155 എന്നതിന്‍മുമ്പിലേ ചെന്നങ്ങു കൊള്ളേണം <BR>
156 നന്ദനന്തന്നെയും സൂക്ഷിക്കേണം"<BR>
157 എന്നതു കേട്ടൊരു നന്ദനുമന്നേരം <BR>
158 നന്ദനന്തന്നെയും നണ്ണി നണ്ണി,<BR>
159 ഗോകുലം മുന്നിട്ടു പോകത്തുടങ്ങിനാന്‍ <BR>
160 ആകുലമായുള്ളോരുള്ളവുമായ്.<BR>
<BR>161 ആനകദുന്ദുഭിതാനുമന്നേരത്തു <BR>
162 ദീനതതീര്‍ത്തു തെളിഞ്ഞു മേന്മല്‍ <BR>
163 തോയജലോചനന്തന്നെയും ചിന്തിച്ചു <BR>
164 പോയങ്ങു പൂകിനാന്‍ മന്ദിരത്തില്‍.<BR>
165 . . . . . . . . . . . . . . . . . . . . . . . . . . .<BR>
166 കംസന്‍റെ ചൊല്ലിനാല്‍ കൈതവംപൂണ്ടുള്ള <BR>
167 വാസവവൈരികള്‍ പാരിലെങ്ങും <BR>
168 ചാലെപ്പോയ് ചെന്നോരോ ബാലകന്മാരെയും <BR>
169 കാലന്നു നല്കി നടന്നകാലം <BR>
170 പൂതനയെന്നൊരു ഭൂസുരനാശിനി <BR>
<BR>171 ഭൂതലംതന്നില്‍ നടന്നെങ്ങുമേ<BR>
172 സുന്ദരിയായൊരു നാരിയായ് ചെന്നിട്ടു <BR>
173 നന്ദഗൃഹത്തിലകത്തു പുക്കാള്‍.<BR>
174 വാര്‍കോലും കൊങ്കകള്‍ രണ്ടിലും ചെഞ്ചെമ്മേ <BR>
175 കാകോളം തേച്ചു ചമച്ചു നേരേ <BR>
176 ബാലകമന്ദിരംതന്നുടെ ചാരത്തു <BR>
177 ചാലെപ്പോയ് ചെന്നവള്‍ നോക്കുന്നേരം <BR>
178 ചൊല്പെറ്റുനിന്നൊരു ശില്പം കലര്‍ന്നുനി <BR>
179 ന്നല്പമായുള്ളൊരു തല്പത്തിന്‍മേല്‍ <BR>
180 ചാലക്കിടന്നങ്ങു കപൊലിഞ്ഞീടുന്ന <BR>
<BR>181 ബാലകന്തന്നെയും കാണായ് വന്നു.<BR>
182 ദൂരത്തു നിന്നങ്ങു കണ്ടോരുനേരത്തു <BR>
183 ചാരത്തു ചെന്നു ചതിച്ചു പുക്കാള്‍ <BR>
184 അണ്ഡജനായകന്തന്നുടെ ചാരത്തു <BR>
185 കുണ്ഡലിതാന്‍ ചെന്നു പൂകുംപോലെ <BR>
186 ഓമനത്തുമുഖംതന്നിലേ നോക്കിക്കൊ <BR>
187 ണ്ടോര്‍ത്തുനിന്നീടിനാളൊട്ടുനേരം <BR>
188 ചീര്‍ത്തൊരു കോപംപൂണ്ടന്തകന്‍ വാരാഞ്ഞു <BR>
189 പാര്‍ത്തുനിന്നീടുന്നോളെന്നപോലെ.<BR>
190 മെല്ലവെ ചെന്നങ്ങു തൊട്ടുനിന്നീടിനാള്‍ <BR>
<BR>191 പല്ലവം വെല്ലമപ്പൂവല്‍മേനി<BR>
192 രത്നമെന്നിങ്ങനെ തന്നിലെ നണ്ണിനി <BR>
193 ന്നഗ്നിയെ ചെന്നു തൊടുന്നപോലെ.<BR>
194 പാരാതെ പിന്നെയെടുത്തു നിന്നീടിനാള്‍ <BR>
195 ആരോമല്‍പ്പൂങ്കനിപ്പൈതല്‍തന്നെ <BR>
196 പാശമെന്നിങ്ങനെ നിര്‍ണ്ണയംപൂണ്ടിട്ടു <BR>
197 പാമ്പിനെച്ചെന്നങ്ങെടുക്കുമ്പോലെ <BR>
198 ഓമനപ്പൂവല്‍മെയ് മേനിയില്‍ കൊണ്ടപ്പോള്‍ <BR>
199 കോള്‍മയിര്‍ തിണ്ണമെഴുന്നു മെയ്യില്‍ <BR>
200 ഉമ്പര്‍കോന്‍നാട്ടിലപ്പൂതനതന്നെക്കാള്‍ <BR>
<BR>201 മുമ്പിലേ പോവാനായെന്നപോലെ<BR>
202 നീണ്ടുള്ള ബാഹുക്കള്‍കൊണ്ടവള്‍ പൂവല്‍മെയ് <BR>
203 പൂണ്ടുകൊണ്ടീടിനാളൊന്നു മെല്ലെ <BR>
204 പല്ലവമാണ്ടൊരു സല്ലകിയെന്നിട്ടു <BR>
205 പാവകജ്വാല നല്ലാനപോലെ.<BR>
206 കമ്രമായുള്ളൊരു നന്മുഖംതന്നിലേ <BR>
207 ചുംബിച്ചു മേവിനാളൊന്നു മെല്ലെ <BR>
208 അംഗനമാരിലന്നന്മുഖം കാണുമ്പോള്‍ <BR>
209 അങ്ങനെതോന്നാതോരില്ലയാരു <BR>
210 നൂതനനായൊരു പൈതലുമന്നേരം <BR>
<BR>211 പൂതനതന്നെയും നോക്കിനിന്നാന്‍<BR>
212 മസ്തകമേറിന കേസരിവീരന്താന്‍ <BR>
213 മത്തേഭന്തന്നുടല്‍ നോക്കുമ്പോലെ.<BR>
214 "ആരാനും പോന്നു വരുന്നതിന്മുമ്പിലേ <BR>
215 കാരിയമായതു സാധിക്കേണം."<BR>
216 എന്നങ്ങു നണ്ണിന പൂതനതാനപ്പോള്‍ <BR>
217 നന്ദകുമാരന്‍ വായില്‍ നേരേ <BR>
218 ദുസ്തനംതന്നെയും നല്കിനിന്നീടിനാള്‍;<BR>
219 ദുഷ്ടമാര്‍ക്കങ്ങനെ തോന്നി ഞായം.<BR>
220 കൈകളെക്കൊണ്ടു പിടിച്ചു നിന്നന്നേരം <BR>
<BR>221 കൈടഭസൂദനനായ ബാലന്‍<BR>
222 അമ്മുലതന്നെക്കുടിച്ചു നിന്നീടിനാന്‍ <BR>
223 അമ്മതന്‍ നന്മുലയെന്നപോലെ <BR>
224 പാല്‍കൊണ്ടു ചെഞ്ചെമ്മേ പൈ കെട്ടുകൂടാഞ്ഞി <BR>
225 ട്ടാകുലനാകയാലെന്നപോലെ <BR>
226 കാറ്റേയും കൂടി കുടിച്ചുകൊണ്ടീടിനാന്‍ <BR>
227 താറ്റോലിച്ചങ്ങവള്‍ നല്‍കുമപ്പോള്‍ <BR>
228 ഏറ്റമെഴുന്നൊരു പീഡയെക്കൊണ്ടവള്‍ <BR>
229 ചീറ്റന്തി രണ്ടു കരഞ്ഞു പിന്നെ <BR>
230 ഭൂതലന്തന്നില്‍ പതിച്ചുനിന്നീടിനാള്‍ <BR>
<BR>231 ചേതനയോടു പിരിഞ്ഞു നേരെ.<BR>
232 ഭാരമിയന്നൊരു ഭൈരവിതന്നുടല്‍ <BR>
233 ഘോരമായ് വന്നങ്ങു വീഴുകയാല്‍ <BR>
234 ഊഴിയുമെങ്ങും കുലുങ്ങിതായന്നേരം <BR>
235 ആഴിയും കിഞ്ചില്‍ കലങ്ങീതായി.<BR>
236 ചാരത്തുനിന്നുള്ള ദാരുക്കളെല്ലാമെ <BR>
237 പാരം ഞെരിഞ്ഞു പതിച്ചുതെങ്ങും.<BR>
238 വേപത്തെപ്പൂണ്ടുള്ള ഗോപികമാരെല്ലാം <BR>
239 ഗോപാലന്മാരോടും കൂടിച്ചെമ്മെ,<BR>
240 കേടറ്റുനിന്നുള്ള ബാരകനുള്ളേട <BR>
<BR>241 ത്തോടിച്ചെന്നീടിനാര്‍ പേടിയോടെ.<BR>
242 ഭൂതലംതന്നില്‍ പതിച്ചുകിടന്നൊരു <BR>
243 പൂതനതന്നെയും കണ്ടാരപ്പോള്‍ <BR>
244 ഉമ്പര്‍കോന്‍ ചെന്നിട്ടു പക്ഷമറുക്കയാല്‍ <BR>
245 വമ്പറ്റുവീണൊരു ശൈലംപോലെ.<BR>
246 ലീലയുംപൂണ്ടവള്‍ മാറില്‍ കരേറിന <BR>
247 ബാലകന്തന്നെയും കണ്ടാര്‍ പിന്നെ <BR>
248 വങ്കുന്നിലേറിക്കളിച്ചുനിന്നീടുന്ന <BR>
249 രങ്കുതമ്പൈതലെയെന്നപോലെ.<BR>
250 കണ്ടൊരുനേരമക്കൊണ്ടല്‍നേര്‍വര്‍ണ്ണനെ <BR>
<BR>251 കൊണ്ടിങ്ങു പോരുവാന്‍ മണ്ടിച്ചെന്നാര്‍<BR>
252 രത്നത്തെക്കാമിച്ചു ചത്തുകിടക്കുന്ന <BR>
253 സര്‍പ്പത്തിന്‍ ചാരത്തു ചെല്ലുമ്പോലെ.<BR>
254 ലീലകള്‍ കോലുന്ന ബാലനെച്ചെഞ്ചെമ്മേ <BR>
255 താലോലിച്ചമ്പോടു കൊണ്ടുപോന്നാര്‍ <BR>
256 ചേതന വേറിട്ടൊരാനമേല്‍നിന്നൊരു <BR>
257 കേസരിപ്പൈതലെയെന്നപോലെ.<BR>
258 ദുര്‍ഗ്രഹശങ്കയാലഗ്ര്യനായുള്ളവന്‍ <BR>
259 വിഗ്രഹംതന്നില്‍ ന്യസിച്ചു പിന്നെ <BR>
260 രക്ഷയെച്ചെയ്തുതുടങ്ങിനാരെല്ലാരും <BR>
<BR>261 അക്ഷണം വന്നുള്ള വല്ലവിമാര്‍<BR>
262 ഗോമൂത്രംകൊണ്ടുകുളിപ്പിച്ചുനിന്നിട്ടു <BR>
263 ഗോധൂളിയേല്‍പിച്ചു മെയ്യിലെങ്ങും <BR>
264 ഗോവിന്നുകീഴങ്ങു ന്നൂഴിച്ചു ചെഞ്ചെമ്മെ <BR>
265 ഗോപുച്ഛംകൊണ്ടങ്ങുഴിഞ്ഞു നന്നായ്.<BR>
266 ഗോമയംകൊണ്ടുള്ള ലേപവും പെണ്ണിനാര്‍ <BR>
267 ഗോശൃംഗംതന്നിലേ മണ്ണുകൊണ്ടും <BR>
268 ഗോമയമായുള്ള രക്ഷയെച്ചെയ്താര <BR>
269 ഗ്ഗോപകുമാരനു ഗോപികമാര്‍.<BR>
270 വൈകുണ്ഠന്‍തന്നുടെ നാമങ്ങളോരോന്നെ <BR>
<BR>271 വൈകല്യം വാരാതെ ചൊല്ലിച്ചൊല്ലി<BR>
272 പേച്ചിതന്‍ വന്‍ പിണി പോക്കിനിന്നീടിനാര്‍ <BR>
273 ആച്ചിമാരെല്ലാരും മെല്ലെ മെല്ലെ.<BR>
274 നന്ദനും വന്നങ്ങു മന്ദിരം പൂകിനാന്‍ <BR>
275 അന്നേരം വല്ലവന്മാരുമായി.<BR>
276 ഭൂതലംതന്നില്‍ പതിച്ചുകിടക്കുന്ന <BR>
277 പൂതനതന്നുടല്‍ കണ്ടു പിന്നെ <BR>
278 ആനകദുന്ദുഭിതന്നുടെ ചൊല്ലിനെ <BR>
279 മാനിച്ചുനിന്നാനന്നന്ദനേറ്റം.<BR>
280 പിന്നെയങ്ങെല്ലാരും പൂതനതന്നുടെ <BR>
<BR>281 ഉന്നതമായുള്ള ദേഹംതന്നെ<BR>
282 ശസ്ത്രങ്ങള്‍കൊണ്ടു തറിച്ചുനിന്നങ്ങനെ <BR>
283 പത്തുനൂറായിരം ഖണ്ഡമാക്കി <BR>
284 ദൂരത്തുകൊണ്ടുപോയ് ചുട്ടുകളഞ്ഞുടന്‍ <BR>
285 നേരത്തുവന്നു കുളിച്ചു പിന്നെ <BR>
286 നാരാണന്‍തന്‍റെ നാമങ്ങള്‍ ചൊല്ലിക്കൊ <BR>
287 ണ്ടോരോരോ വേലയുമാചരിച്ചാര്‍.<BR>
ഉല്ലൂഖലബന്ധനം
1653
1823
2006-10-15T14:49:57Z
കൈപ്പള്ളി
46
corrected paragraph breaks
1 വാടാതെ കാന്തി വളര്‍ക്കുമപ്പൈതല്‍തന്‍<BR>
2 വീടായി മേനുമമ്മന്ദിരത്തില്‍<BR>
3 കേടായതേതുമേ കൂടാതെ ഗൂഢനായ്<BR>
4 ഊടാഭംചേര്‍ന്നങ്ങുറങ്ങുന്നേരം.<BR>
5 ചാടായി വന്നാനദ്ദാനവനെങ്കിലും<BR>
6 ചാടായിവന്നീല മേനിതന്നില്‍<BR>
7 ഓടായിവന്നു നുറുങ്ങിനാനെങ്കിലും<BR>
8 ഒടായിവന്നീല കൊല്ലുന്നേരം.<BR>
9 കായാവിന്‍ പൂവൊത്ത കാര്‍വര്‍ണ്ണന്തന്നുടെ<BR>
10 തായായി നിന്ന യശോദ പിന്നെ<BR>
<BR>11 തന്മകന്‍തന്നെയും നന്മടിതന്നില്‍വ<BR>
12 ച്ചുന്മേഷംപൂണ്ടു വസിക്കുന്നേരം<BR>
13 നെന്മേനിപ്പൂവൊത്തൊരമ്മേനി ചേഞ്ചെമ്മെ<BR>
14 വന്മേരുക്കുന്നുതാനെന്നപോലെ<BR>
15 ചീര്‍ത്തുനിന്നേറ്റവുമാര്‍ത്തയായ് വന്നിട്ടു<BR>
16 പാര്‍ത്തലംതന്നിലെ ചേര്‍ത്തു പിന്നെ<BR>
17 ഓര്‍ത്തു നിന്നീടിനാള്‍ "എന്മകനെന്തുപോല്‍<BR>
18 ചീര്‍ത്തുനിന്നീടുന്നു" തെന്നിങ്ങനെ<BR>
19 ആരായി മേവുന്നതിന്നിവനെന്നുള്ള<BR>
20 താരാഞ്ഞു കാണേണമെന്നു നണ്ണി;<BR>
<BR>21 ഈശ്വരനെന്നുള്ളോരോര്‍മ്മയുണ്ടായതു<BR>
22 മാച്ചുകളഞ്ഞാളമ്മായയപ്പോള്‍.<BR>
23 "എന്നുടെ പൈതലെ" ന്നിങ്ങനെയുള്ളൊരു<BR>
24 നിര്‍ണ്ണയം പെണ്ണിയെടുത്തു പിന്നെ<BR>
25 അംബുജം വെല്ലുന്നൊരമ്മുഖംതന്നിലെ<BR>
26 ചുംബിച്ചു മേവിനാളമ്മ ചെമ്മെ.<BR>
27 പൊന്മയമായൊരു തൊട്ടില്‍തന്‍ മീതെയ<BR>
28 ച്ചിന്മയന്തന്നെക്കിടത്തി നന്നായ്,<BR>
29 ദൃഷ്ടിയിലാക്കിത്തന്‍ കട്ടക്കിടാവുമായ്<BR>
30 തുഷ്ടിയായ് നിന്നാളങ്ങൊട്ടുനേരം.<BR>
<BR>31 കപൊലിഞ്ഞീടിനാനെന്മകനെന്നതും<BR>
32 വന്‍പോലും വാണിതാനുള്ളില്‍ നണ്ണി<BR>
33 തെറ്റെന്നു പോയിത്തന്നുറ്റോരുമായിട്ടു<BR>
34 മറ്റുള്ള വേലകളാചരിച്ചാള്‍.<BR>
35 കാറ്റായി വന്നാനക്കംസന്‍റെ ചൊല്ലാലെ<BR>
36 മാറ്റാനായുള്ളൊരു മറ്റൊരുത്തന്‍.<BR>
37 ആറ്റല്‍ക്കിടാവിനെച്ചീറ്റവുംപൂണ്ടങ്ങു<BR>
38 തൂറ്റിനിന്നീടിനാനേറ്റമേറ്റം.<BR>
39 അംബരം പൂണാത പൈതലെക്കൊണ്ടുപോ<BR>
40 യംബരം പൂകിച്ചാന്‍ ദാനവന്‍താന്‍.<BR>
<BR>41 "കൊന്നിവന്‍തന്നെ ഞാന്‍ തിന്നുകൊള്ളേണ" മി<BR>
42 ന്നെന്നവന്‍തന്നിലെ നണ്ണുമപ്പോള്‍<BR>
43 പാരിച്ചുനിന്നു കനത്തുതുടങ്ങീത<BR>
44 ങ്ങാരോമല്‍പൈതല്‍തന്‍ പൂവലംഗം.<BR>
45 കണ്ഠം പിടിച്ചു മുറുക്കിനിന്നീടിനാന്‍<BR>
46 കൊണ്ടല്‍നേര്‍വണ്ണനുമെന്നനേരം<BR>
47 വന്മലതാനെന്നു തന്മനന്തന്നീല<BR>
48 ന്നിര്‍മ്മലംതന്നെയും നണ്ണി നണ്ണി<BR>
49 മേല്പെട്ടുപോകുന്ന ദാനവനന്നേരം<BR>
50 കീഴ്പെട്ടായ് വന്നിതു യാനവേഗം.<BR>
<BR>51 പാരിച്ചുനിന്നങ്ങു വീഴുന്നനേരത്തു<BR>
52 പാറമേലായിതു ഭാഗ്യത്താലെ<BR>
53 വേറിട്ടുപോകാതെ പൈതലും പോന്നവന്‍<BR>
54 മാറിടംതന്നിലുമായി വന്നു.<BR>
55 തള്ളിച്ചുഴന്നൊരു കാറ്റുമടങ്ങിതാ<BR>
56 യുള്ളിലെക്കാറ്റുമങ്ങവ്വണ്ണമേ.<BR>
57 വേഗത്തില്‍ പോന്നിങ്ങു വീണവന്‍ ദേഹവും<BR>
58 ഏകമായുള്ളതനേകമായി<BR>
59 മംഗലദേവതാതങ്ങുന്നോന്‍ തൊട്ടുള്ള<BR>
60 തങ്ങനെയല്ലൊതാന്‍ വന്നു ഞായം.<BR>
<BR>61 പാറമേല്‍ വീണു മരിച്ച വന്‍കാറ്റിനു<BR>
62 മാറായിവന്നതോ ചേരുമല്ലൊ<BR>
63 മാറാതെ മേവുന്ന ബാലന്‍തന്‍ ലീലയ്ക്കു<BR>
64 മാറായി വന്നതും ചേരുവോന്നോ?<BR>
65 ദാനവപീഡകൊണ്ടാകുലരായുള്ള<BR>
66 വാനവര്‍ കോലുന്ന താപത്തിനും<BR>
67 മാറായി വന്നുതപ്പൈതല്‍തന്നമ്മയ്ക്കു<BR>
68 മാറാതെ വീണൊരു കണ്ണുനീരും.<BR>
69 വാടാതെ നിന്നുള്ള മാല്യങ്ങളെല്ലാര്‍ക്കും <BR>
70 ചൂടായിവന്നിട്ടേ പണ്ടേ കാമൂ.<BR>
<BR>71 നീടാര്‍ന്ന നന്ദനു മാനസമന്നേരം<BR>
72 ചൂടായിവന്നുപോല്‍ കാക പിച്ച.<BR>
73 ഏറ്റം ചുഴന്നുള്ള കാറാറായി വന്നൊരു<BR>
74 മാറ്റാനോടേറ്റം പഠിച്ചപോലെ<BR>
75 വട്ടത്തില്‍ പാഞ്ഞങ്ങുഴന്നുതുടങ്ങിനാര്‍<BR>
76 കഷ്ടവും പൂണ്ടുള്ള വല്ലവിമാര്‍<BR>
77 പൈതലെക്കാണാഞ്ഞു പാരമുഴന്നവര്‍<BR>
78 കൈ തിരുമ്മീടിന നേരത്തപ്പോള്‍<BR>
79 ദൂരവെ കാണായി പാറമേല്‍ വീണവന്‍<BR>
80 മാറിടം ചേരുമപ്പൈതല്‍തന്നെ.<BR>
<BR>81 ഓടിയണഞ്ഞങ്ങെടുത്തുകൊണ്ടീടിനാര്‍<BR>
82 പേടിയും കൈവിട്ടു പേപ്പെടാതെ.<BR>
83 മാഴ്കാതെ വന്നിങ്ങു മാതാവിന്‍ കൈയിലേ<BR>
84 മാനിച്ചു നല്‍കിനാര്‍ പിന്നെ നേരേ.<BR>
85 അക്ഷതനായ കുമാരകന്തന്നുടെ<BR>
86 രക്ഷയും ചെയ്തു തെളിഞ്ഞു പിന്നെ<BR>
87 ചുംബിച്ചു നിന്നവന്‍ നന്മുഖം തന്നിലേ<BR>
88 നന്മുല പിന്നെയും നല്കി നല്കി<BR>
89 വിജ്വരയായ യശോദയുമന്നേരം<BR>
90 വിസ്മിതയായി വിളങ്ങിനിന്നാള്‍.
. . . . . . . . . . . . . . . . . . . . . . . . . . . . . . . .<BR>
<BR>91 ഭര്‍ഗ്ഗപദാംബുജമുള്ളിലെ നണ്ണുന്ന<BR>
92 ഗര്‍ഗ്ഗമഹാമുനിയന്നൊരുനാള്‍<BR>
93 ആനകദുന്ദുഭിതന്നുടെ ചൊല്ലിനാല്‍<BR>
94 ആനായദേശത്തെഴുന്നള്ളിനാന്‍.<BR>
95 കണ്ടൊരുനേരത്തു നന്ദനും ചെഞ്ചെമ്മേ<BR>
96 കൊണ്ടാടിപ്പൂജിച്ചു നിന്നു ചൊന്നാന്‍:<BR>
97 "ഉത്തമരായുള്ള നിങ്ങളിന്നിങ്ങനെ<BR>
98 നിത്യമായോരോരോ ഗേഹം തോറും<BR>
99 ആഗതരാകായ്കില്‍ പാതകമാണ്ടവര്‍<BR>
100 പാവിതരാകുന്നതെങ്ങനെ ചൊല്‍?<BR>
<BR>101 കണ്ണുകൊണ്ടിങ്ങനെ കണ്ടതുകൊണ്ടേ ഞാന്‍<BR>
102 പുണ്യവാനെന്നതോ വന്നുവല്ലോ.<BR>
103 തീര്‍ത്ഥികനായ നിന്‍ കാരുണ്യമുണ്ടാകില്‍<BR>
104 പ്രാര്‍ത്ഥിക്കുന്നുണ്ടു ഞാനൊന്നു മെല്ലെ.<BR>
105 പാരാതെ നമ്മുടെ പൈതങ്ങള്‍ രണ്ടിനും<BR>
106 പേരിട്ടുകൊള്ളേണമാകിലിപ്പോള്‍."<BR>
107 ഇങ്ങനെ കേട്ടൊരു ഗര്‍ഗ്ഗനും ചൊല്ലിനാന്‍:<BR>
108 "അങ്ങനെയാമല്ലോ നിന്‍ നിനവേ<BR>
109 വാട്ടമറ്റീടുന്ന യാദവന്മാരുടെ <BR>
110 വാദ്ധ്യായനായ ഞാന്‍ പേരിടുമ്പോള്‍.<BR>
<BR>111 ആനകദുന്ദുഭിതന്നുടെ സൂനുവെ<BR>
112 ന്നൂ നമറ്റോര്‍ക്കുമപ്പാപി കംസന്‍,<BR>
113 കന്യക ചൊല്ലിന ചൊല്ലിനെക്കേള്‍ക്കയാല്‍<BR>
114 മുന്നമേയുണ്ടവനോര്‍ച്ച പാരം<BR>
115 മെല്ലവേ വന്നവന്‍ കൊന്നുനിന്നീടിലോ<BR>
116 വല്ലായ്മയാമല്ലോ പാരമെന്നാല്‍<BR>
117 പൂരില്‍ നിന്നീടുന്നോരാരുമേ കാണാതെ<BR>
118 പേരിട്ടുകൊള്ളു നാമെന്നേ വേണ്ടൂ."<BR>
119 ഇങ്ങനെ ചൊന്നവനങ്ങൊരു കോണില്‍ പോയ്<BR>
120 മംഗലവാദവും ചെയ്തു ചെമ്മെ<BR>
<BR>121 നേരറ്റുനിന്നുള്ള ബാലന്മാര്‍ക്കന്നേരം<BR>
122 പേരിട്ടു മേവിനാന്‍ പേടി പോക്കി.<BR>
123 രാമനെന്നുള്ളൊരു നാമത്തെച്ചൊന്നാന<BR>
124 മ്മാമുനി രോഹിണീസൂനുവിന്നായ്.<BR>
125 കൃഷ്ണനെന്നുള്ളൊരു നാമവും ചൊല്ലിനാന്‍<BR>
126 വൃഷ്ണികള്‍നാഥനായ് നിന്നവന്നും<BR>
127 പിന്നെയും ചൊല്ലിനാനന്യങ്ങളായ് നിന്നു<BR>
128 ധന്യങ്ങളായുള്ള നാമങ്ങളും<BR>
129 കൃഷ്ണനിലുള്ള ഗുണങ്ങളേയന്നേരം<BR>
130 കൃല്‍സ്നമായ് ചൊന്നാനന്നന്ദനോടായ്:<BR>
<BR>131 "ഇപ്പൈതല്‍തന്നുടെ സല്‍ഭാവം ചൊല്ലുവാന്‍<BR>
132 ഇപ്പാരിലാരുമേയില്ലയിപ്പോള്‍<BR>
133 വിസ്മയമാണ്ട ഗുണങ്ങളെയോര്‍ക്കുമ്പോള്‍<BR>
134 വിഷ്ണുവെന്നിങ്ങനെ ചൊല്ലാമത്രേ.<BR>
135 പങ്കജമങ്കയോ ശങ്കകൈവിട്ടിവന്‍<BR>
136 തങ്കലേയെന്നി വസിക്കയില്ലെ.<BR>
137 ഭൂമിപന്മാര്‍ക്കെല്ലാം ഭൂതിദമായുള്ള<BR>
138 ഭൂമിയും പാര്‍ക്കിലിവന്നധീനം<BR>
139 ഇത്തരമായ ഗുണങ്ങളെയാളുന്ന<BR>
140 പുത്രനിന്നാര്‍ക്കുമേയെത്തിക്കൂടാ<BR>
<BR>141 നിന്നുടെ പുണ്യങ്ങല്‍തന്നുടെ വൈഭവം<BR>
142 എന്നതേ ചൊല്ലാവൂതിന്നമുക്കോ<BR>
143 വന്നു വന്നീടുന്ന വൈരികളെല്ലാര്‍ക്കും<BR>
144 വഹ്നിയായ് നിന്നു ദഹിക്കുമിവന്‍<BR>
145 നിന്നുടെ ചിന്തിതമെല്ലാമേ സാധിക്കും<BR>
146 ഇന്നിവന്‍തന്നെ ലഭിക്കയാലെ.<BR>
147 പാലിച്ചുകൊള്‍കയിപ്പൈതലേയെന്നാല്‍ നിന്‍<BR>
148 പാരിച്ച സങ്കടം പോക്കുവാനായ്."<BR>
149 നന്ദനോടിങ്ങനെ ചൊല്ലിന നന്മുനി<BR>
150 നന്ദിച്ചു പോയാന്തന്നിച്ഛയാലേ<BR>
<BR>151 നന്ദനന്‍തന്നുടെ വൈഭവം കേട്ടൊരു<BR>
152 നന്ദനും തന്നിലേ നന്ദിച്ചപ്പോള്‍<BR>
153 ജായയോടെല്ലാം പറഞ്ഞുനിന്നീടുവാന്‍<BR>
154 പോയകന്നീടുമകത്തു പൂക്കാന്‍.
. . . . . . . . . . . . . . . . . . . . . . . .<BR>
155 മംഗലജാലങ്ങള്‍ പൊങ്ങിവന്നെങ്ങുമേ<BR>
156 തിങ്ങിനിന്നീടുന്ന ഗോകുലത്തില്‍<BR>
157 അംഗനമാരുമായങ്ങനെയെല്ലാരും<BR>
158 ഭംഗിയില്‍നിന്നു വിളങ്ങുമന്നാള്‍<BR>
159 ഓമനയായി വളര്‍ന്നു നിന്നീടുന്ന<BR>
160 രാമനും പിന്നെയക്കാര്‍വര്‍ണ്ണനും<BR>
<BR>161 ചന്തമെഴുന്നൊരു ചെന്തൊണ്ടിവാതന്നില്‍<BR>
162 ദന്തങ്ങള്‍ പോന്നുവന്നങ്കുരിച്ചു<BR>
163 പല്ലവം പൂണ്ടൊരു മുല്ലയാം വല്ലിമേല്‍<BR>
164 ഉല്ലാസമൊട്ടുകളെന്നപോലെ.<BR>
165 നന്മുല നല്കുവാനമ്മമാര്‍ ചെന്നങ്ങു<BR>
166 സമ്മോദം പൂണ്ടു വിളിക്കയാലേ<BR>
167 ചെഞ്ചെമ്മേയുള്ളൊരു പുഞ്ചിരി തൂകുമ്പോള്‍<BR>
168 കിഞ്ചന കാണായിവന്നുകൂടി.<BR>
169 പാലുണ്ണുന്നേരമപ്പോര്‍മുല രണ്ടിനും<BR>
170 ചാലെത്തെളിഞ്ഞങ്ങറിയായ് വന്നു.<BR>
<BR>171 ദന്തങ്ങള്‍തന്നുടെയങ്കുരം കണ്ടിട്ടു<BR>
172 സന്തോഷം പൂണ്ടുള്ള വല്ലവിമാര്‍<BR>
173 വേഗത്തില്‍ ചുംബിച്ച നേരത്തു നന്മുഖം<BR>
174 വേര്‍വിടുത്തീടുവാന്‍ വല്ലീലാരും<BR>
175 വന്നുവന്നന്നന്നു കണ്ടുനിന്നീടുവോര്‍<BR>
176 കണ്ണിണതന്നെയുമവ്വണ്ണമേ.<BR>
177 മാലോകരുള്ളത്തിലാനന്ദമിങ്ങനെ<BR>
178 ചാല നല്കീടുന്ന ബാലകന്മാര്‍<BR>
179 ഭൂതലംതന്നില്‍ തമിണ്ണുതുടങ്ങിനാര്‍<BR>
180 നൂതനമായൊരു കാന്തിയുമായ്.<BR>
<BR>181 പാലഞ്ചും പുഞ്ചിരി തൂകിനന്നങ്ങനെ<BR>
182 നാലഞ്ചു നാളങ്ങു ചെന്നവാറെ<BR>
183 മെല്ലെമെല്ലെന്നങ്ങിഴഞ്ഞുതുടങ്ങിനാര്‍<BR>
184 കല്ലിലും മുള്ളിലും പൂഴിയിലും.<BR>
185 ഓമനവായ്മലര്‍തേറല്‍ വീണേറ്റവും<BR>
186 കോമളമാകുമമ്മാറുതന്നെ<BR>
187 ചാലപ്പുണര്‍ന്നു പുണര്‍ന്നുനിന്നീടിനാര്‍<BR>
188 നീലക്കണ്ണാരുമങ്ങമ്മമാരും.<BR>
189 മുട്ടുംപിടിച്ചങ്ങു നിന്നുതുടങ്ങിനാര്‍,<BR>
190 ഒട്ടുനാളങ്ങനെ ചെന്നവാറേ<BR>
<BR>191 മുട്ടും വെടിഞ്ഞുനിന്നൊട്ടു നടക്കയും<BR>
192 പെട്ടെന്നു വീഴ്കയും കേഴുകയും<BR>
193 അമ്മമാര്‍ ചെന്നങ്ങു തെറ്റെന്നെടുക്കയും<BR>
194 എന്മകന്‍ വാഴ്കെന്നു ചൊല്ലുകയും<BR>
195 പൂഴി തുടയ്ക്കയും മെയ്യില്‍ മുകയ്ക്കയും<BR>
196 കേഴൊല്ലായെന്നങ്ങു ചൊല്ലുകയും<BR>
197 ഇങ്ങനെയോരോരോ വേലകളുണ്ടായി<BR>
198 മംഗലം പൊങ്ങുന്ന ഗോകുലത്തില്‍.<BR>
199 വല്ലവിമാരുടെ കണ്ണുകള്‍ക്കീടുന്ന<BR>
200 പുണ്യങ്ങളായുള്ള ബാലകന്മാര്‍<BR>
<BR>201 അങ്കണംതന്നില്‍ നടന്നുതുടങ്ങിനാര്‍<BR>
202 കിങ്കിണിതന്നൊലി പൊങ്ങപ്പിന്നെ.<BR>
203 ആസ്ഥയില്‍നിന്നുള്ള ചങ്ങാതിമാരുമ<BR>
204 മ്മൂത്തവനായുള്ള രാമനുമായ്<BR>
205 ചാലക്കളിച്ചു പുളച്ചുതുടങ്ങിനാന്‍<BR>
206 നീലക്കാര്‍വര്‍ണ്ണനമ്മന്ദിരത്തില്‍<BR>
207 "വെണ്ണ കാണുണ്ണീ! നിനക്കെ"ന്നു ചൊല്ലുമ്പോള്‍<BR>
208 പെണ്ണുങ്ങള്‍ ചാരത്തു തിണ്ണം ചെല്ലും.<BR>
209 വാഴപ്പഴത്തിന്‍റെ വര്‍ത്തയെക്കേള്‍ക്കുമ്പോള്‍<BR>
210 വായും പിളര്‍ന്നവന്‍ മുന്നില്‍ ചെല്ലും<BR>
<BR>211 പാച്ചോറു കേള്‍ക്കുമ്പോളാച്ചിമാര്‍ പിന്നാലെ<BR>
212 പാച്ചല്‍ തുടങ്ങീടും പാരം പിന്നെ.<BR>
213 വെല്ലമെന്നിങ്ങനെ ചൊല്ലിനിന്നീടിലോ<BR>
214 വെള്ളമുറന്നെഴും വായിലപ്പോള്‍.<BR>
215 മാധുര്യസാരത്തില്‍ച്ചെന്നു തുടങ്ങീതു<BR>
216 മാനസമിങ്ങനെ നാളില്‍നാളില്‍<BR>
217 ആനായമാനിനിമാരുടെ മാനസം<BR>
218 മാനിച്ചവന്‍തങ്കലെന്നപോലെ.<BR>
219 വെണ്ണയും പാലുംതൊട്ടുള്ളൊരു വങ്കൊതി<BR>
220 തിണ്ണമെഴുന്നു തുടങ്ങുകയാല്‍<BR>
<BR>221 ആച്ചിമാരോരോ വേലയ്ക്കു പോകുമ്പോള്‍<BR>
222 ഓര്‍ച്ച തുടങ്ങീതു മെല്ലെ മെല്ലെ<BR>
223 പാല്‍വെണ്ണ ചേര്‍ന്നുള്ള ഭാജനമോരോന്നില്‍<BR>
224 പാഞ്ഞുതുടങ്ങീതക്കണ്ണിണയും.<BR>
225 കണ്ണിണ ചെല്ലുന്ന നല്‍വഴി കണ്ടിട്ടു<BR>
226 കൈകളും ചെന്നുതുടങ്ങി മെല്ലെ.<BR>
227 പാല്‍വെണ്ണതന്നിലക്കൈകള്‍ പോയ് ചെല്കയാല്‍<BR>
228 നാവിന്നുമാനന്ദമായ്ത്തുടങ്ങി.<BR>
229 ഉണ്ണിവയറ്റിനു കിഞ്ചന പൊങ്ങുവാന്‍<BR>
230 ഉള്ളോരുഹേതുവുമുണ്ടായപ്പോള്‍.<BR>
<BR>231 ഇങ്ങനെയോരോരോ മന്ദിരംതോറുമ<BR>
232 മ്മംഗലപ്പൈതല്‍ നടന്നു നേരേ<BR>
233 ചഞ്ചലലോചനമാരുടെ വെണ്ണയും<BR>
234 നെഞ്ചകംതന്നെയുമഞ്ചിടാതെ<BR>
235 കൈകളെകൊണ്ടുമപ്പുഞ്ചിരിത്തൂമയെ<BR>
236 ക്കൈതുടര്‍ന്നീടുമക്കണ്ണുകൊണ്ടും<BR>
237 ചാതലക്കവര്‍ന്നു കളിച്ചുതുടങ്ങിനാന്‍<BR>
238 ഓലക്കമാളുന്ന ബാലരുമായ്.<BR>
239 ആനന്ദം നല്കുവാന്‍ മാലോകര്‍ക്കായിക്കൊ<BR>
240 ണ്ടാനായപ്പൈതലാമാദിദേവന്‍<BR>
<BR>241 സ്നാനത്തിനായിട്ടു മാതാവു പോകുന്ന<BR>
242 കാലത്തപ്പാര്‍ത്തുനിന്നന്നൊരുനാള്‍<BR>
243 വെണ്ണയും പാലുംവച്ചുള്ളകം പൂകിനാന്‍<BR>
244 വേഗത്തില്‍ നോക്കിക്കൊണ്ടങ്ങുമിങ്ങും.<BR>
245 തൂക്കിന നല്ലുറിതങ്കീഴില്‍ ചെന്നിട്ടു<BR>
246 നോക്കിനിന്നീടിനാനൊട്ടുനേരം<BR>
247 ശബ്ദത്തില്‍ ചേര്‍ന്നുള്ളൊരര്‍ത്ഥത്തെക്കാണ്മാനായ്<BR>
248 ശാബ്ദികനോര്‍ത്തങ്ങു നില്ക്കുംപോലെ.<BR>
249 പാരിച്ചു ഖേദിച്ചാന്‍ നീളമില്ലായ്കയാല്‍<BR>
250 ഈരേഴു പാരുമളന്നവന്‍താന്‍.<BR>
<BR>251 എന്തിനി നല്ലതെന്നിങ്ങനെ തന്നിലേ<BR>
252 ചിന്തിച്ചുനിന്നു നുറുങ്ങുനേരം<BR>
253 ദൂരത്തുനിന്നൊരു പാഴുരല്‍ കൊണ്ടന്നു<BR>
254 ചാരത്തു ചാലക്കമഴ്ത്തിവച്ചാന്‍<BR>
255 ഉന്നതി പോരാഞ്ഞു പിന്നെയതിന്മേല<BR>
256 ങ്ങുന്നതമായൊരു പീഠം വച്ചാന്‍.<BR>
257 പെട്ടെന്നു പാഞ്ഞു കരേറിനാന്‍ തന്മീതെ<BR>
258 പൊട്ടനല്ലേതുമവറ്റിനെല്ലാം.<BR>
259 ചിത്തം തെളിഞ്ഞിട്ടു പുത്തനാം നല്ലുറി<BR>
260 എത്തിനിന്നങ്ങു പിടിക്കുന്നേരം<BR>
<BR>261 പീഠം പിരണ്ടു നിലത്തങ്ങു വീഴ്കയാല്‍<BR>
262 ആടിത്തുടങ്ങിനാനങ്ങുമിങ്ങും.<BR>
263 ഭൂതലംതന്നിലേ തുള്ളിനിന്നീടുവാന്‍<BR>
264 കാതരനായിട്ടു വന്നുകൂടീ.<BR>
265 ചാലക്കരഞ്ഞുതുടങ്ങിനാന്‍ പിന്നെയോ<BR>
266 ബാലകന്മാരുടെ ശീലമല്ലോ.<BR>
267 രോദനം കേട്ടൊരു മാതാവുതാനപ്പോള്‍<BR>
268 ഓടിവന്നീടിനാള്‍ പേടിയോടെ,<BR>
269 ബാലകന്‍തന്നുടെ വേലയെക്കണ്ടിട്ടു<BR>
270 ചാലച്ചിരിച്ചങ്ങു ചെന്നെടുത്താള്‍.<BR>
<BR>271 രോദനംതന്നെയും പോക്കിനിന്നീടിനാള്‍<BR>
272 ആദരിച്ചീടുന്ന വാര്‍ത്തയോതി<BR>
273 വ്യര്‍ത്ഥമായുള്ളൊരു വേലയെച്ചിന്തിച്ചു<BR>
274 ദുഃസ്ഥനായുള്ളൊരു ബാലന്‍, പിന്നെ<BR>
275 "എന്തിതെന്‍ പൈതലേ നിന്നുടെ സാഹസം"<BR>
276 എന്നവള്‍ ചോദിച്ചനേരം, ചൊന്നാന്‍:<BR>
277 "സ്നാനത്തിനായി നീ പോകുന്നനേരമി<BR>
278 പ്പാല്‍വെണ്ണ സൂക്ഷിച്ചു വച്ചായല്ലീ<BR>
279 എന്നതു നോക്കട്ടെ എന്നങ്ങു ചിന്തിച്ചേന്‍<BR>
280 എന്നിലേ, നീയങ്ങു പോയനേരം.<BR>
<BR>281 രാപ്പകലേറ്റവും ദണ്ഡിച്ചുനിന്നു നീ<BR>
282 വായ്പോടു കാച്ച്യ പാല്‍ വെണ്ണയെല്ലാം<BR>
283 പൂച്ചതാന്‍ വന്നു കുടിക്കൊല്ലായെന്നുള്ളൊ<BR>
284 രോര്‍ച്ചകൊണ്ടിങ്ങനെ ചെയ്തു ഞാനോ.<BR>
285 മുറ്റുമിപ്പാല്‍ വെണ്ണ സൂക്ഷിക്കയെന്നിയേ<BR>
286 മറ്റൊന്നു ചിന്തിച്ചിട്ടല്ല ചൊല്ലാം.<BR>
287 നിശ്ചയമായി ഞാന്‍ ചൊല്ലുന്ന വാര്‍ത്തകള്‍<BR>
288 വിശ്വസിച്ചീടുകേ വേണ്ടുവമ്മേ!<BR>
289 വഞ്ചിക്കയെന്നുള്ളതെഞ്ചിത്തംതന്നുള്ളില്‍<BR>
290 തഞ്ചിനിന്നീടുവോന്നല്ല ചൊല്ലാം.<BR>
<BR>291 ഇല്ലാതതോര്‍ക്കിലോ പാപമുണ്ടായ്വരും<BR>
292 ചൊല്ലിനിന്നീടാമിന്നിന്നൊടിപ്പോള്‍.<BR>
293 വെണ്ണ പാല്‍ കണ്ടു കൊതിക്കയില്ലിന്നും ഞാന്‍<BR>
294 നിര്‍ണ്ണയിച്ചാലും നീയെന്നേ വേണ്ടു.<BR>
295 അപ്പാട്ടെപ്പൈതങ്ങള്‍ കാട്ടുന്നപോലെ ഞാന്‍<BR>
296 നല്പാലെക്കാണുമ്പോഴുണ്ടോ കാട്ടൂ.<BR>
297 നന്മടിതന്നിലങ്ങെന്നെയും ചേര്‍ത്തിട്ടു<BR>
298 സമ്മാനിച്ചെന്മേനി പുല്കുന്നേരം<BR>
299 "എന്മകനാകിലോ നല്ലൊരു ശീലമു<BR>
300 ണ്ടെ"ന്നല്ലോയെന്നച്ഛന്‍ ചൊല്ലീതിന്നാള്‍.<BR>
<BR>301 വഞ്ചനം മുമ്പായ ശീലക്കേടൊന്നുമേ<BR>
302 കിഞ്ചനയില്ലെനിക്കെന്നു വന്നു.<BR>
303 എന്നാലിപ്പാല്‍ വെണ്ണ കാത്തുനിന്നീടുവാന്‍<BR>
304 എന്നോടു ചൊന്നാലുമെന്നേ വേണ്ടൂ.<BR>
305 ഈച്ചയ്ക്കുപോലും കൊടുക്കയില്ലെന്നും ഞാന്‍<BR>
306 പൂച്ചയ്ക്കെന്നുള്ളതോ പിന്നെയല്ലോ.<BR>
307 രാപ്പകലാരാനും കാത്തുകൊള്ളായ്കിലോ<BR>
308 കോപ്പായമായിപ്പോം വെണ്ണയെല്ലാം.<BR>
309 കള്ളങ്ങളായുള്ള മാര്‍ജ്ജാരക്കൂട്ടവും<BR>
310 പിള്ളരുമുണ്ടു ചതിപ്പതിന്നായ്.<BR>
<BR>311 കേടുവരുന്നുണ്ടിപ്പാല്‍വെണ്ണയ്ക്കെന്നിട്ടു<BR>
312 ഖേദമുണ്ടുള്ളിലെനിക്കെപ്പൊഴും<BR>
313 എന്നതുകൊണ്ടു ഞാനിങ്ങനെ ചൊല്ലുന്നു<BR>
314 നിന്നുടെ ദണ്ഡങ്ങളോര്‍ത്തുതാനും.<BR>
315 തന്നുനിന്നീടുന്ന വെണ്ണ പാലെന്നി മ<BR>
316 റ്റൊന്നുമേ വേണ്ടീതില്ലിങ്ങെനിക്കോ."<BR>
317 മൂലോകവാസികള്‍ക്കാലംബമായുള്ള<BR>
318 ബാലകനിങ്ങനെ ചൊന്നനേരം<BR>
319 തന്നിലേയോര്‍ത്തു ചിരിച്ചുനിന്നീടിനാള്‍<BR>
320 ധന്യയായുള്ള യശോദയപ്പോള്‍.<BR>
<BR>321 ബാലകന്തന്നെയും മാനിച്ചു മറ്റുള്ള<BR>
322 വേലയ്ക്കു പിന്നെത്തുനിഞ്ഞനേരം<BR>
323 പിന്നയും ചൊല്ലിനാന്‍ സുന്ദരനായുള്ള<BR>
324 നന്ദകുമാരകന്‍ മന്ദമപ്പോള്‍:<BR>
325 "സ്നാനത്തെച്ചെയ്തു നീയാഗമിപ്പോളവും<BR>
326 പാലിച്ചനല്ലോയിപ്പാല്‍ വെണ്ണ ഞാന്‍<BR>
327 ഇങ്ങനെയുള്ളെനിക്കേതുമേ താരാതെ<BR>
328 എങ്ങു നീ പോകുന്നൂതെന്നമ്മേ! ചൊല്‍?"<BR>
329 ഓമനപ്പൈതല്‍താനിങ്ങനെ ചൊല്ലിത്തന്‍<BR>
330 കോമളച്ചുണ്ടു പിളുര്‍ക്കുന്നേരം<BR>
<BR>331 ഉണ്ണിക്കൈതന്നിലേ വച്ചു നിന്നീടിനാള്‍<BR>
332 വെണ്ണയെക്കൊണ്ടുപോന്നമ്മയപ്പോള്‍<BR>
333 വെണ്ണയെക്കണ്ടൊരു കണ്ണന്താന്നേരം<BR>
334 വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാന്‍:<BR>
335 "ഒറ്റക്കൈതന്നില്‍ നീ വെണ്ണ വച്ചീടിനാല്‍<BR>
336 മറ്റെക്കൈ കണ്ടിട്ടു കേഴുമല്ലൊ.<BR>
337 മൂത്തവന്‍കൈയില്‍ നീ വെണ്ണ വച്ചീടിമ്പോള്‍<BR>
338 ആര്‍ത്തനായ് നിന്നു ഞാന്‍ കേഴുംപോലെ."<BR>
339 ഇങ്ങനെ കേട്ടവള്‍ വെണ്ണയ്ക്കു പിന്നെയും<BR>
340 അങ്ങു തിരിഞ്ഞു നടന്നനേരം<BR>
<BR>341 കൈയിലെ വെണ്ണയെപ്പയ്യവേ വായിലി<BR>
342 "ട്ടയ്യോ!" യെന്നിങ്ങനെ ചൊല്ലി, ചൊന്നാന്‍:<BR>
343 "കള്ളനായുള്ളൊരു കാകന്‍താന്‍ വന്നിട്ടെന്‍<BR>
344 കൈയിലേ വെണ്ണയെക്കൊണ്ടുപോയി."<BR>
345 എന്നതു കേട്ടവളേറ്റംചിരിച്ചു നല്‍<BR>
346 വെണ്ണയുംകൊണ്ടിങ്ങു വന്നു പിന്നെ<BR>
347 വൈകാതവണ്ണമക്കൈതവപ്പൈതല്‍തന്‍<BR>
348 കൈകളില്‍ രണ്ടിലും വെണ്ണ വച്ചാള്‍.<BR>
349 വെണ്ണയെക്കണ്ടൊരു കണ്ണന്തന്നാനനം<BR>
350 വെണ്ണിലാവോലുന്ന തിങ്കള്‍പോലെ<BR>
<BR>351 പുഞ്ചിരിത്തൂമകൊണ്ടഞ്ചിതമാകയാല്‍<BR>
352 ചെഞ്ചെമ്മേ നിന്നു വിളങ്ങീതപ്പോള്‍.<BR>
353 വങ്കൊതി പൂണുന്ന പങ്കജലോചനന്‍<BR>
354 തങ്കൈയില്‍ വെച്ചൊരു വെണ്ണ നേരെ<BR>
355 വായ്മലര്‍തന്നിലങ്ങാക്കിയിന്നാസ്വദി<BR>
356 ച്ചാമോദം പൂണ്ടു മിഴുങ്ങുന്നേരം<BR>
357 മിഥ്യയായുള്ളൊരു വാക്കിനെച്ചൊല്ലിനാന്‍<BR>
358 സത്യമെന്നിങ്ങനെ തോന്നുംവണ്ണം:<BR>
359 "നിത്യമായ് പണ്ടു മിഴുങ്ങുന്നവണ്ണമേ<BR>
360 സത്വരമിന്നു മിഴുങ്ങുന്നേരം<BR>
<BR>361 മാറില്‍ തടഞ്ഞു വിലങ്ങിച്ചു പോയിതേ<BR>
362 മാനിച്ചു നീ തന്ന വെണ്ണയമ്മേ!<BR>
363 ചാലത്തികന്നൊരു പാല്‍ കുടിച്ചെന്നിയേ<BR>
364 താളുന്നോന്നല്ലയിതെന്നുവന്നൂ<BR>
365 പാരാതെ നല്കേണം പാല്‍ കുടിച്ചീടുവാന്‍<BR>
366 പാരം മയങ്ങുന്നു മേനിയെല്ലാം<BR>
367 വീര്‍ക്കുന്ന വീര്‍പ്പു വിലങ്ങിച്ചുപോകുന്നു<BR>
368 തോര്‍ക്കേണം കാലമിതല്ലയല്ലീ"<BR>
369 ഇങ്ങനെ ചൊല്ലിത്തന്‍ കണ്ണിണതന്നെയും<BR>
370 പൊങ്ങിച്ചു വമ്പില്‍ മിഴിച്ചു നിന്നാന്‍.<BR>
<BR>371 ഇങ്ങനെകാകയാലുണ്മയെന്നിങ്ങനെ<BR>
372 തന്നിലേ നണ്ണിനോരമ്മ ചെമ്മേ<BR>
373 ഉള്‍പ്പേടിപൂണ്ടുനിന്നപ്പൈതല്‍ക്കായിട്ടു<BR>
374 നല്‍പ്പാലെ നല്കിനാളപ്പൊഴേതാന്‍<BR>
375 അപ്പാലുമുണ്ടവന്‍ നില്പോരു നേരത്ത<BR>
376 ങ്ങിപ്പൊഴോയെന്നവള്‍ ചോദിച്ചപ്പോള്‍<BR>
377 എപ്പൊഴുമമ്മതന്നുള്‍പ്പൂവെ വഞ്ചിപ്പാന്‍<BR>
378 കെല്പെഴും പുഞ്ചിരി തൂകിച്ചൊന്നാന്‍:<BR>
379 "ഇപ്പോള്‍ ഞാനിങ്ങനെ ചൊല്ലാഞ്ഞതാകിലോ<BR>
380 നല്പാല്‍ നീ നല്കുന്നോളല്ലയല്ലൊ<BR>
<BR>381 അപ്പൊഴോ ഞാന്‍ നിന്നെയിങ്ങനെ വഞ്ചിപ്പൂ<BR>
382 വിപ്പൊഴെന്നുള്ളം കുളുര്‍ത്തുതല്ലൊ."<BR>
383 അമ്മയോടിങ്ങനെ സമ്മാനിച്ചന്നേരം<BR>
384 ഉണ്മയെച്ചൊന്നുള്ളൊരംബുജാക്ഷന്‍<BR>
385 ഓലക്കംചേരുന്ന ബാലകന്മാരുമായ്<BR>
386 ലീലയ്ക്കു ചാലെ നടന്നാന്‍ പിന്നെ.<BR>
387 ആച്ചിമാരാളുന്ന വീടുതോറും നല്ല<BR>
388 പാച്ചോറും വെണ്ണയും കാച്ച്യ പാലും<BR>
389 രാപ്പകല്‍ ചെന്നു കവര്‍ന്നുനിന്നങ്ങനെ<BR>
390 പേപ്പെടുത്തീടിനാന്‍ വായ്പിനോടേ<BR>
<BR>391 "പാഴായ്മയേറുമിപ്പൈതല്ക്കു കണ്ടാലും<BR>
392 കേഴുമാറാകൂ നാമെന്നേ വേണ്ടൂ."<BR>
393 എന്നങ്ങു തങ്ങളില്‍ ചൊന്നുനിന്നീടിനാര്‍<BR>
394 മന്ദിരേ നിന്നുള്ള സുന്ദരിമാര്‍.<BR>
395 "നിന്മകന്തന്നെയടക്കേണമെന്നു നാം<BR>
396 അമ്മയോടിപ്പൊഴേ ചൊല്ക നല്ലൂ"<BR>
397 എന്നങ്ങു ചൊന്നുള്ള സുന്ദരിമാരെല്ലാം<BR>
398 ഒന്നൊത്തുകൂടി നടന്നു നേരെ<BR>
399 നന്ദനന്‍ ചെയ്തുള്ള പാഴമയോരോന്നേ<BR>
400 നന്ദവിലാസിനിയോടു ചൊന്നാര്‍.<BR>
<BR>401 "ആഴിമാതാളുമിന്നിന്നുടെ പൈതല്ക്കു<BR>
402 പാഴമയേറുന്നു പാരമിപ്പോള്‍<BR>
403 പാല്‍ വെണ്ണ ചാലക്കവര്‍ന്നുകൊണ്ടാലും തന്‍<BR>
404 ബാലകനെന്നുമ്പോള്‍ ചേരുമല്ലോ<BR>
405 ഭാജനംകൂടെത്തകര്‍ത്തുകളയുന്നോന്‍<BR>
406 വേദനയാകുന്നതെന്നതത്രെ<BR>
407 കാച്ച്യ പാല്‍ ചേര്‍ന്നുള്ള ഭാജനംതന്മൂട്ടില്‍<BR>
408 മൂര്‍ച്ചയേറീടുന്ന കോല്‍കൊണ്ടുടന്‍<BR>
409 തോര്‍ത്തുകൊണ്ടണ്ണാന്നു വായും പിളര്‍ന്നുകൊ<BR>
410 ണ്ടാസ്ഥയില്‍ നിന്നു നല്‍ പാല്‍ കുടിക്കും<BR>
<BR>411 കണ്ടുകൊണ്ടെങ്ങള്‍ തല്‍ പിമ്പേപോയ്ച്ചെല്ലുമ്പോള്‍<BR>
412 മണ്ടിനാനെങ്ങാനുമെന്നിരിക്കും.<BR>
413 പൈതല്ക്കു നല്കുവാന്‍ പായസം നിര്‍മ്മിച്ചു<BR>
414 പൈതലെത്തേടി ഞാന്‍ പോയനേരം<BR>
415 പായസമുണ്ടിട്ടു ഭാജനന്തന്നിലേ<BR>
416 ചാണകംകൊണ്ടു നിറച്ചു വെച്ചാന്‍<BR>
417 അപ്പാട്ടെ വീട്ടിലേയച്ഛനു നല്കുവാന്‍<BR>
418 അപ്പങ്ങള്‍ നിര്‍മ്മിച്ചു നിന്നൊരുനാള്‍<BR>
419 പാത്രത്തിലാക്കിയടച്ചങ്ങു ബന്ധിച്ചു<BR>
420 യാത്രയ്ക്കു പിന്നെ ഞാന്‍ പാര്‍ത്തനേരം<BR>
<BR>421 പിന്‍വാതിലൂടെയകത്തങ്ങു പൂകിനാന്‍<BR>
422 പിള്ളരുമായിവന്നോടിയപ്പോള്‍<BR>
423 തപ്പിനിന്നീടുമ്പോഴപ്പങ്ങള്‍ കാണായ<BR>
424 തപ്പിള്ളര്‍ക്കെല്ലാമേ നല്കി മുമ്പില്‍<BR>
425 താനുമെടുത്തുകൊണ്ടാസ്വദിച്ചീടിനാന്‍<BR>
426 മാനിച്ചുനിന്നു മനം കുളുര്‍ക്കെ<BR>
427 ശുഷ്കങ്ങളായുള്ള ഗോമയലേശങ്ങള്‍<BR>
428 ഒക്കവേ കൊണ്ടന്നപ്പാത്രന്തന്നില്‍<BR>
429 പൂരിച്ചു പിന്നെപ്പൊതിഞ്ഞുകെട്ടീടിനാന്‍<BR>
430 ആരുമറിയാതെ മുന്നെപ്പോലെ<BR>
<BR>431 താനങ്ങു തന്നുടെ പിള്ളരുമായിട്ടു<BR>
432 യാനം തുടങ്ങിനാനൂനം നീക്കി<BR>
433 യാത്രയ്ക്കു കാലമണഞ്ഞൊരുനേരത്ത<BR>
434 പ്പാത്രവുമായി ഞാന്‍ മല്ലെ മൈല്ലെ<BR>
435 അപ്പാട്ടെ വീട്ടിലകത്തങ്ങു പൂകിനേന്‍<BR>
436 അപ്പങ്ങള്‍ നല്കുവാനച്ഛനായി<BR>
437 കൂരിരുട്ടായൊരു മച്ചകന്തന്നിലെ<BR>
438 പാരം കുരച്ചുള്ളോരച്ഛനപ്പോള്‍<BR>
439 കച്ചകംതന്നിലും മെച്ചമേ ചെന്നു ഞാന്‍<BR>
440 അച്ഛന്‍റെ മുമ്പിലപ്പാത്രംതന്നെ<BR>
<BR>441 മെല്ലവേ വച്ചിട്ടു ചൊല്ലിനിന്നീടിനേന്‍<BR>
442 എല്ലാരും വന്നങ്ങു നിന്നനേരം<BR>
443 "വേഴ്ചയിലേതാനുമുണ്ടു ഞാന്‍ കൊണ്ടന്നു<BR>
444 കാഴ്ചയായ് നല്കുവാനച്ഛനിപ്പോള്‍"<BR>
445 എന്നതു കേട്ടവനേറിന മോദത്താല്‍<BR>
446 നന്നായിതെന്നങ്ങു ചൊല്ലിപ്പിന്നെ<BR>
447 ഭാജനംതന്നെയഴിച്ചുവച്ചമ്പോടു<BR>
448 ബാലകന്മാര്‍ക്കെല്ലാം നല്കി മുമ്പില്‍,<BR>
449 ചുറ്റത്തില്‍ വന്നിട്ടു ചുറ്റും നിന്നീടുന്ന<BR>
450 മറ്റുള്ളോര്‍ക്കായിട്ടും തെറ്റെന്നപ്പോള്‍<BR>
<BR>451 തന്നുടെ കൈയിലും മൂന്നുനാലങ്ങനെ<BR>
452 നന്നായി വാരിപ്പിടിച്ചുകൊണ്ടാന്‍.<BR>
453 കാതലായുള്ളൊരു കൈതവം പൂണുമ<BR>
454 പ്പൈതല്‍താന്‍ ചെയ്തുള്ള വഞ്ചനത്തെ<BR>
455 കച്ചകമായിട്ടു കാണരുതായ്കയാല്‍<BR>
456 അച്ഛനുമാരുമറിഞ്ഞതില്ലേ.<BR>
457 ചാണകം നാറുന്നൂതെന്തിതെന്നെല്ലാരും<BR>
458 ശങ്കിച്ചുനിന്നുടന്‍ വായിലാക്കി<BR>
459 വേഗത്തില്‍ വച്ചു ചവച്ചോരുനേരത്തു<BR>
460 വേറൊന്നായ് വന്നു മുഖങ്ങളെല്ലാം<BR>
<BR>461 തൂമ കലര്‍ന്നൊരു തൂനഖംതന്നിലേ<BR>
462 തൂശി തറയ്ക്കുമ്പോഴെന്നപോലെ.<BR>
463 തങ്ങളില്‍ തങ്ങളില്‍ നോക്കിത്തുടങ്ങിനാര്‍<BR>
464 കൊഞ്ഞള്‍ കാട്ടുന്നോരെന്നപോലെ.<BR>
465 ആനനം കണ്ടാകില്‍ തങ്ങളെന്നോര്‍ത്തിട്ടു<BR>
466 വാനരഞ്ചെന്നങ്ങു പൂണ്ടുതുംതാന്‍.<BR>
467 ചിന്തയും പൂണ്ടുനിന്നെന്നെയും നോക്കിക്കൊ<BR>
468 ണ്ടെന്തിതെന്നെല്ലാരും ചൊല്ലിപ്പിന്നെ<BR>
469 ഓക്കാനിച്ചെല്ലാരുമോടിത്തുടങ്ങിനാര്‍;<BR>
470 ഊക്കത്തുടങ്ങിനാരുണ്ട ചോറും<BR>
<BR>471 ബാലകന്മാര്‍ക്കുമങ്ങച്ഛനും ചെഞ്ചെമ്മെ<BR>
472 ആലസ്യമായിത്തുടങ്ങീതപ്പോള്‍.<BR>
473 പിന്നെയങ്ങെല്ലാരും വന്നുനിന്നെന്മുഖം<BR>
474 പിന്നെയും പിന്നെയും ചൂണ്ടിച്ചൂണ്ടി<BR>
475 കോപിച്ചു നിന്നങ്ങു വേപിച്ച മെയ്യുമായ്<BR>
476 പോ പറഞ്ഞീടിനാരായവണ്ണം<BR>
477 എല്ലാമേ കണ്ടു ചിരിച്ചുനിന്നീടിനാന്‍<BR>
478 പിള്ളരുമായ് വന്നിക്കള്ളനപ്പോള്‍.<BR>
479 ഖേദവും പൂണ്ടുനിന്നാനനം താഴ്ത്തി ഞാന്‍<BR>
480 ഏതുമേ മിണ്ടാതെ പോന്നുകൊണ്ടേന്‍.<BR>
<BR>481 ഇങ്ങനെ വന്നതിന്‍ കാരണമെന്തെന്ന<BR>
482 ങ്ങെന്നിലേ നണ്ണി ഞാന്‍ നിന്നനേരം<BR>
483 അഞ്ചനവര്‍ണ്ണന്‍റെ വഞ്ചനമെന്നതു<BR>
484 ചെഞ്ചെമ്മെ കേട്ടതപ്പിള്ളര്‍ ചൊല്ലി.<BR>
485 "ഇങ്ങനെ പാഴമചെയ്തു തുടങ്ങിനാല്‍<BR>
486 എങ്ങനെ ഞങ്ങള്‍ പുലര്‍ന്നുകൊള്‍വൂ?"<BR>
487 എന്നങ്ങുചൊന്നവള്‍ നിന്നൊരുനേരത്തു<BR>
488 മന്ദമായ് ചൊല്ലിനാള്‍ മറ്റൊരുത്തി:<BR>
489 "അഞ്ചനവര്‍ണ്ണന്‍റെ വഞ്ചനംതൊട്ടുള്ളൊ<BR>
490 രെഞ്ചൊല്ലു പൂകേണം നിഞ്ചെവിയില്‍.<BR>
<BR>491 അഞ്ചാതെ വന്നിവന്‍ വഞ്ചനം ചെയ്കയാല്‍<BR>
492 നെഞ്ചകം മാഴ്കുന്നു ചെഞ്ചെമ്മേതാന്‍.<BR>
493 രാപ്പകലിങ്ങനെ കാത്തുനിന്നീടാമോ<BR>
494 വായ്പോടു കാച്ച്യ പാല്‍ വെണ്ണയെല്ലാം?<BR>
495 കാത്തുനിന്നീടിലും കാരിയമില്ലേതും<BR>
496 ആസ്ഥയായ് വന്നിവന്‍ വഞ്ചിക്കുമ്പോള്‍<BR>
497 കാറ്റുതാന്‍പോലുമകത്തങ്ങു പൂകാതെ<BR>
498 മാറ്റിനിന്നീടുമമ്മന്ദിരേ പോയ്<BR>
499 കാച്ച്യ പാല്‍ വെണ്ണ കവര്‍ന്നതു ചിന്തിച്ചാല്‍<BR>
500 ഈശ്വരനെന്നേ ഞാന്‍ ചൊല്ലവല്ലൂ<BR>
<BR>501 ഉണ്ണിക്കിടാങ്ങളുറങ്ങുന്നനേരത്തു<BR>
502 നുള്ളിയുണര്‍ത്തി വശംകെടുക്കും.<BR>
503 ഗോക്കളെച്ചെന്നു കറന്നുനിന്നീടുന്ന<BR>
504 പാല്ക്കുഴ മെല്ലവേ തോത്തുവയ്ക്കും.<BR>
505 തീപ്പൊലിച്ചീടിന പാല്ക്കലംതങ്കീഴില്‍<BR>
506 തീക്ഷ്ണമായ് ചെഞ്ചെമ്മേ തീ കത്തിക്കും<BR>
507 ഇങ്ങനെയോരോരോ പാഴമ ചിന്തിച്ചാല്‍<BR>
508 വിസ്മയമെന്നതേ ചൊല്‍വാനാവൂ.<BR>
509 ഇങ്ങനെ ചൊന്നവള്‍ മന്ദിച്ച നേരത്തു<BR>
510 മങ്ങാതെ ചൊല്ലിനാള്‍ മറ്റൊരുത്തി:<BR>
<BR>511 "മാനിനിമാരുടെ മൗലിയാം നിന്നോടു<BR>
512 ഞാനുമുണ്ടേതാനും ചൊല്ലുന്നിപ്പോള്‍<BR>
513 പാഥോജലോചനേ! പാരിച്ചുനിന്നൊരു<BR>
514 പാഴമയേരുന്നു പൈതല്‍ക്കിന്നാള്‍<BR>
515 അങ്ങൊരു വീട്ടിലെക്കന്നിനെക്കൊണ്ടുപോ<BR>
516 ന്നെന്നുടെ വീട്ടിലൊളിച്ചുവച്ചാന്‍<BR>
517 കന്നിനെക്കാണാഞ്ഞു ഖിന്നയായ് വന്നിട്ട<BR>
518 മ്മന്ദിരേ മേവുന്ന സുന്ദരിതാന്‍<BR>
519 ദൈവജ്ഞനെക്കണ്ടു ചോദിച്ചനേരത്തു<BR>
520 ദൈവജ്ഞന്‍ ചൊല്ലിനാന്‍ മെല്ലെയപ്പോള്‍<BR>
<BR>521 കള്ളരായുള്ളവര്‍ കട്ടുകൊണ്ടാരിന്നി<BR>
522 ക്കന്നിനേയെന്നതു നിര്‍ണ്ണയിച്ചു.<BR>
523 ചാരത്തെ വീട്ടിലങ്ങെങ്ങാനുമുണ്ടത്രെ<BR>
524 ആരാഞ്ഞു ചെന്നാലും കാണാമിപ്പോള്‍.<BR>
525 എന്നവന്‍ ചൊന്നതു കേട്ടോളക്കന്നിനെ<BR>
526 എങ്ങുമേ തേടിനടന്നു പിന്നെ<BR>
527 എന്നുടെ വീട്ടിലും വന്നൊരുനേരത്ത<BR>
528 ക്കന്നൊന്നു മെല്ലെക്കരഞ്ഞുതപ്പോള്‍<BR>
529 എന്നുടെ കന്നിന്‍റെയൊച്ചയെന്നിങ്ങനെ<BR>
530 നിര്‍ണ്ണയം ചൊന്നവള്‍ നോക്കുന്നേരം<BR>
<BR>531 കൂരിരുട്ടായൊരു കോണത്തു കാണായി<BR>
532 ദൂരത്തുനിന്നൊരാക്കന്നുതന്നെ.<BR>
533 ചുറ്റും നിന്നീടുന്ന തോഴിമാര്‍ കേള്‍ക്കവേ<BR>
534 ചുറ്റവും കൈവിട്ടത്തോഴിയപ്പോള്‍<BR>
535 "എന്നുടെ കന്നിനെക്കട്ടതു നീയത്രെ"<BR>
536 എന്നങ്ങു ചൊല്ലിനാളെന്നെ നോക്കി.<BR>
537 നാവും കടിച്ചുകൊണ്ടേതുമേ വല്ലാതെ<BR>
538 നാണവുംപൂണ്ടങ്ങു നിന്നു പിന്നെ<BR>
539 "നിന്നുടെ കന്നിനെക്കട്ടതു ഞാനല്ല"<BR>
540 എന്നു ഞാന്‍ ചൊന്നതു കേട്ടതോറും<BR>
<BR>541 പേ പറഞ്ഞീടിനാള്‍ കൂ പറഞ്ഞീടിനാള്‍<BR>
542 വാ പറഞ്ഞീടിനാള്‍ പാപിയെന്നെ.<BR>
543 ഓടിവന്നീടിനാന്‍ ബാലരുന്താനുമായ്<BR>
544 നീടെഴുന്നീടുമിപ്പൈതലപ്പോള്‍<BR>
545 പുഞ്ചിരിത്തൂമയും ചെഞ്ചെമ്മേ തൂകി നി<BR>
546 ന്നഞ്ചാതെ ചൊല്ലിനാന്‍ കൊഞ്ചിക്കൊഞ്ചി:<BR>
547 "പേശിനിന്നിങ്ങനെ നിങ്ങളിലുള്ളൊരു<BR>
548 പേമൊഴി കേട്ടു ചിരിപ്പതിന്നായ്<BR>
549 കന്നിനെക്കൊണ്ടെ മറച്ചതു ഞാനത്രെ<BR>
550 കള്ളരെന്നുള്ളതു ചിന്തിക്കേണ്ടാ"<BR>
<BR>551 ഇങ്ങനെ ചൊല്ലിത്തന്‍ പിള്ളരുമായിട്ടു<BR>
552 ഭംഗിയുംപൂണ്ടു നടന്നാന്‍ പിന്നെ.<BR>
553 പാഴനാമിന്നിവന്‍ പാഴമയ്ക്കേതുമൊ<BR>
554 ന്നാവതില്ലെന്നതു വന്നുകൂടി.<BR>
555 കോപിച്ചു ഞങ്ങള്‍ കയര്‍പ്പതിന്നായിട്ടു<BR>
556 കോലുമായ് ചാരത്തു ചെല്ലുന്നേരം<BR>
557 കോമളച്ചുണ്ടു പിളുക്കിനിന്നീടുമ്പോള്‍<BR>
558 ഓമനിച്ചീടുവാന്‍ തോന്നുമത്രേ.<BR>
559 കോപവും കോലും കളഞ്ഞുനിന്നെങ്ങളോ<BR>
560 കോമളപ്പൂമേനി പൂണുമപ്പോള്‍.<BR>
<BR>561 പുഞ്ചിരി കാണുമ്പോള്‍ വഞ്ചനമെല്ലാമേ<BR>
562 ചെഞ്ചെമ്മേ ഞങ്ങള്‍ മറക്കുമത്രെ.<BR>
563 ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും<BR>
564 പാതിച്ചവണ്ണമടക്കേണം നീ<BR>
565 എന്നതേ ഞങ്ങള്‍ക്കു ചൊല്ലിനിന്നീടാവൂ<BR>
566 തിന്നിവന്‍ ശീലങ്ങളോര്‍ത്തതോറും."<BR>
567 വല്ലവിമാരെല്ലാമിങ്ങനെയോരോരോ<BR>
568 അല്ലലെ നിന്നു പറഞ്ഞനേരം<BR>
569 പൈതലെച്ചെന്നു കയര്‍ത്തുനിന്നീടുവാന്‍<BR>
570 ഏതുമേ വല്ലീല അമ്മയ്ക്കപ്പോള്‍.<BR>
<BR>571 വല്ലവിമാരോടു ചൊല്ലിനിന്നീടിനാള്‍<BR>
572 എല്ലാരും ചെഞ്ചെമ്മേ കേള്‍ക്കുംവണ്ണം:<BR>
573 "എന്മകന്തന്നെക്കയര്‍ത്തുനിന്നീടു ഞാ<BR>
574 നെങ്ങനെ ചൊല്ലുവിന്‍ തോഴിമാരെ?<BR>
575 കോപത്തെക്കോലുമ്പോള്‍ പ്രേമത്തെക്കൊണ്ടല്ലോ<BR>
576 കോള്‍മയിര്‍ക്കൊള്ളുന്നു മെയ്യിലെങ്ങും<BR>
577 എന്മകനെന്നങ്ങു ചൊല്ലുവാനോങ്ങുമ്പോള്‍<BR>
578 എന്മുല കാക ചുരന്നതെന്നാല്‍<BR>
579 ശാസിപ്പൂവെന്നതോ ദൂരത്തുതായല്ലൊ<BR>
580 താര്‍ഡിപ്പൂവെന്നതോ പിന്നെയല്ലോ.<BR>
<BR>581 എമ്മകനോടു വെറുക്കൊല്ലായെന്നാലി<BR>
582 ന്നമ്മമാരായുള്ള നിങ്ങളാരും<BR>
583 കാരിയക്കേടുകള്‍ വന്നതിന്നെല്ലാമേ<BR>
584 പാരാതെ നല്കുവന്‍ ചൊന്നതെല്ലാം<BR>
585 ഇപ്പൈതല്‍ വഞ്ചിച്ച പാല്‍ തയിര്‍ വെണ്ണകള്‍<BR>
586 ക്കിപ്പോഴേ നിങ്ങളിരട്ടി കൊള്‍വിന്‍.<BR>
587 പാല്‍ക്കുഴ തോര്‍ത്തതിന്നെന്നുടെ നല്‍വെള്ളി<BR>
588 പ്പാല്‍ക്കുഴ കൊണ്ടാലും പാര്‍ക്കവേണ്ടാ<BR>
589 മങ്കലം പോയെങ്കില്‍ പൊങ്കലംതന്നെയും<BR>
590 ശങ്കയെക്കൈവിട്ടു നല്കുവന്‍ ഞാന്‍.<BR>
<BR>591 മങ്കിണ്ണം പോയെങ്കില്‍ പൊങ്കിണ്ണം നല്കാമേ<BR>
592 മങ്കിണ്ടി പോയെങ്കില്‍ പൊങ്കിണ്ടിയും.<BR>
593 മറ്റെന്തിപ്പൈതല്‍ മയക്കിനിന്നുള്ളതും<BR>
594 തെറ്റെന്നു ചൊല്ലുവിന്‍ നല്കാമല്ലോ"<BR>
595 എന്നങ്ങു ചൊല്ലിന നന്ദവിലാസിനി<BR>
596 വന്നങ്ങു നിന്നുള്ളോരാച്ചിമാര്‍ക്കായ്<BR>
597 ചൊന്നതു ചൊന്നതു നല്കിനിന്നീടിനാള്‍<BR>
598 നന്ദനന്തന്നിലുള്ളാസ്ഥയാലെ.<BR>
599 ദ്രവ്യങ്ങള്‍ വാങ്ങിന വല്ലവിമാരെല്ലാം<BR>
600 നിര്‍വ്യഗ്രമാരായിപ്പോയിപിന്നെ<BR>
<BR>601 ഉണ്ണിയെച്ചെന്നങ്ങെടുത്തു നിന്നെല്ലാരും<BR>
602 തിണ്ണം തെളിഞ്ഞു പുണര്‍ന്നു നന്നായ്.<BR>
603 ആശയം പാരം കുളുര്‍ക്കയാല്‍ പിന്നെയ<BR>
604 ങ്ങാശിയും ചൊല്ലിനാരായവണ്ണം<BR>
605 പിന്നെയങ്ങെല്ലാരും തന്നുടെ തന്നുടെ<BR>
606 മന്ദിരം പൂകിനാര്‍ വന്നവണ്ണം.
. . . . . . . . . . . . . . . . . . . . . . . .<BR>
607 ചങ്ങാതിമാരായ ബാലകന്മാരുമ<BR>
608 മ്മങ്ങാതെനിന്നുള്ള രാമനുമായ്<BR>
609 പൂഴിച്ചോറാടിക്കളിച്ചു നിന്നീടിനാന്‍<BR>
610 ആഴിപ്പെണ്ണാളുമക്കാര്‍വര്‍ണ്ണന്താന്‍<BR>
<BR>611 മണ്ണു തിന്നീടിനാന്‍ കണ്ണനെന്നിങ്ങനെ<BR>
612 തിണ്ണംപോയ് ചെന്നിട്ടദ്ദാരകന്മാര്‍<BR>
613 മാതാവോടായിട്ടു ചൊല്ലിനിന്നീടിനാന്‍<BR>
614 മാതാവുതാനതു കേട്ടനേരം<BR>
615 ഓടിച്ചെന്നങ്ങവന്‍ ചാരത്തു ചെഞ്ചെമ്മെ<BR>
616 പേടിപ്പിച്ചീടുവാനായിച്ചൊന്നാള്‍:<BR>
617 "മണ്ണുതിന്നീടുന്നൂതെന്തിന്നു ചൊല്ലുണ്ണീ<BR>
618 വെണ്ണയും പാലും ഞാന്‍ താരാഞ്ഞീട്ടോ?<BR>
619 ചോറില്ലയാഞ്ഞോ മറ്റെന്തില്ലയാഞ്ഞു? നീ<BR>
620 ചൊല്‍വശനല്ലെന്നു വന്നു കൂടീ.<BR>
<BR>621 ശീലക്കേടിങ്ങനെ ചാല നീ കാട്ടുമ്പോള്‍<BR>
622 കോലുകൊണ്ടേയിനിച്ചോദിക്കുള്ളൂ."<BR>
623 അമ്മതാനിങ്ങനെ ചൊന്നതു കേട്ടുള്ളൊ<BR>
624 രംബുജലോചനന്‍താനും ചൊന്നാന്‍:<BR>
625 "വെണ്ണയും കൈവിട്ടു മണ്ണുതിന്നീല ഞാന്‍<BR>
626 നിര്‍ണ്ണയിച്ചാലുമിച്ചൊന്നതമ്മേ!<BR>
627 ബാലന്മാര്‍ ചൊന്നതു നിര്‍ണ്ണയമെങ്കിലോ<BR>
628 വാ പിളര്‍ന്നീടാം നിന്‍ മുമ്പിലേ ഞാന്‍."<BR>
629 "വാ പിളര്‍ന്നീടു നീ" എന്നവള്‍ ചൊല്കയാല്‍<BR>
630 വാ പിളര്‍ന്നീടിനാന്‍ ബാലനപ്പോള്‍.<BR>
<BR>631 മണ്ണിനെക്കാണ്മാനമ്മാതാവുതാനപ്പോള്‍<BR>
632 കണ്ണന്‍തന്‍ വായിലേ നോക്കുംനേരം<BR>
633 മണ്ണെല്ലാമങ്ങവന്‍വായിലേ കാണായി<BR>
634 മണ്ണിനെയല്ലവള്‍ വിണ്ണും കണ്ടാള്‍.<BR>
635 വിണ്ണിനെക്കാണ്കയാല്‍ വിസ്മയംപൂണ്ടവള്‍<BR>
636 പിന്നെയും ചെഞ്ചെമ്മേ നോക്കുംനേരം<BR>
637 മറ്റുള്ള ലോകങ്ങളൊക്കവേ കാണായി<BR>
638 തെറ്റന്നപ്പൈതല്‍തന്‍ വായില്‍ത്തന്നെ<BR>
639 പാതാളലോകവും വേതാളലോകവും<BR>
640 ധാതാവിന്‍ ലോകവും കൂടെക്കണ്ടാള്‍<BR>
<BR>641 ആഴികള്‍ കാണായിതാശകള്‍തോറുമു<BR>
642 ള്ളാനകള്‍തന്നെയും കാണായപ്പോള്‍.<BR>
643 ആകാശം കാണായിതാദിത്യന്മാരെയും<BR>
644 കാര്‍മുകില്‍മാലയും താരങ്ങളും<BR>
645 മാമേരുമുമ്പായ ശൈലങ്ങളെല്ലാമ<BR>
646 മ്മാമയപ്പൈതല്‍തന്‍ വായില്‍ കണ്ടാള്‍.<BR>
647 ബ്രഹ്മനെക്കാണായി വിഷ്ണുവെക്കാണായി<BR>
648 നന്മുനിമാരെയും കാണായ്വന്നു<BR>
649 ഇന്ദ്രനെക്കാണായി ചന്ദ്രനെക്കാണായി<BR>
650 തിന്ദ്രാണിതന്നെയുമവ്വണ്ണമേ<BR>
<BR>651 രുദ്രനെക്കാണായി ഭദ്രനെക്കാണായി<BR>
652 രുദ്രാണിതന്നെയും കാണായ്വന്നു.<BR>
653 മന്ദാരം ചെമ്പകം ചന്ദനം ചേര്‍ന്നുള്ള<BR>
654 നന്ദനംതന്നെയും കണ്ടാളപ്പോള്‍.<BR>
655 ഗോകുലം കാണായി ഗോപികമാരെയും<BR>
656 ഗോപന്മാര്‍ നിന്നതും കാണായപ്പോള്‍.<BR>
657 ധന്യനായുള്ളൊരു നന്ദനെക്കാണായി<BR>
658 തന്നെയും കാണായിതവ്വണ്മമേ.<BR>
659 വായുംപിളര്‍ന്നു തന്‍ ചാരത്തു നിന്നൊരു<BR>
660 മാമയന്തന്നെയും കാണായപ്പോള്‍.<BR>
<BR>661 അന്തകന്തന്നുടെ മന്ദിരം കാണായി<BR>
662 തന്തകന്തന്നെയുമവ്വണ്ണമേ.<BR>
663 അന്തകന്‍തന്നുടെയാനനം കണ്ടപ്പോള്‍<BR>
664 അന്തമില്ലാതോളം പേടിയായി.<BR>
665 കണ്ണുമടച്ചു വിറച്ചുനിന്നീടിനാള്‍<BR>
666 "കണ്ണാ കാവേണ്ടാ"യെന്നോതിയോതി<BR>
667 ചൊല്ലിനാള്‍ മെല്ലെയപ്പൈതലോടന്നേരം<BR>
668 അല്ലല്‍പിണഞ്ഞുള്ളൊരുള്ളവുമായ്:<BR>
669 "പണ്ടെന്നും കാണാതപ്പാപിയെക്കാണ്കയാല്‍<BR>
670 ഇണ്ടല്‍ മുഴുക്കുന്നു പാരമുള്ളില്‍<BR>
<BR>671 വാമുറുക്കേണമെന്‍ പൈതലേ നീയിപ്പോള്‍<BR>
672 ചാകുന്നൂതുണ്ടു ഞാനല്ലയായ്കില്‍."<BR>
673 എന്നതു കേട്ടൊരു നന്ദകുമാരകന്‍<BR>
674 മന്ദിച്ചുനില്ലാതെ വാ മുറുക്കി<BR>
675 അമ്മിഞ്ഞിക്കായിട്ടണഞ്ഞു ചെന്നീടിനാന്‍<BR>
676 അമ്മതന്‍ ചാരത്തു കൊഞ്ചിക്കൊഞ്ചി.<BR>
677 വന്നണഞ്ഞീടുന്ന ബാലനെക്കണ്ടപ്പോള്‍<BR>
678 നന്ദവിലാസിനി മന്ദിയാതെ<BR>
679 മെല്ലെന്നെടുത്തു പുണര്‍ന്നുനിന്നീടിനാള്‍<BR>
680 പല്ലവം വെല്ലുമപ്പൂവലംഗം.<BR>
<BR>681 ബാലകന്തന്നുടെ വായിലേ കണ്ടതോ<BR>
682 വാമുറുക്കീടുന്ന നേരത്തെല്ലാം<BR>
683 സ്വപ്നമെന്നിങ്ങനെ നണ്ണി നിന്നീടിനാല്‍<BR>
684 ഉല്പന്നജാഗരയെങ്കിലും താന്‍<BR>
685 "എന്മകന്താനിതെ"ന്നിങ്ങനെയുള്ളൊരു<BR>
686 വന്മോഹം മേന്മേലെ പൊങ്ങുകയാല്‍<BR>
687 ആനനന്തന്നില്‍ മുകര്‍ന്നുനിന്നേറിനോ<BR>
688 രാനന്ദമാണ്ടു തെളിഞ്ഞു നിന്നാള്‍.
. . . . . . . . . . . . . . . . . . . . . . . .<BR>
689 വിണ്ണവര്‍നാട്ടിനെ വെന്നുനിന്നീടുന്ന<BR>
690 പുണ്യമിയന്നുള്ള ഗോകുലത്തില്‍<BR>
<BR>691 മാലോകര്‍ക്കേലുന്ന മാല്‍ കളഞ്ഞീടുമ<BR>
692 മ്മാമയപ്പൈതല്‍ വിളങ്ങുംകാലം<BR>
693 സുന്ദരിമാരുടെ മൗലിയായുള്ളൊരു<BR>
694 നന്ദവിലാസിനിയന്നൊരുനാള്‍<BR>
695 കാലത്തുണര്‍ന്നു തന്‍ ദാസിമാരെല്ലാര്‍ക്കും<BR>
696 വേലകളോരോന്നെ ചൊല്ലിപ്പിന്നെ<BR>
697 വൈകാതെ കണ്ടിട്ടു മത്തുമായ് ചെന്നു താന്‍<BR>
698 തൈര്‍ കടഞ്ഞീടിനാള്‍ മെല്ലെ മെല്ലെ<BR>
699 കണ്ണനെക്കൊണ്ടുള്ള പാട്ടെല്ലാമന്നേരം<BR>
700 തിണ്ണം തെളിഞ്ഞങ്ങു പാടിപ്പാടി.<BR>
<BR>701 കാഞ്ചിയെക്കൊണ്ടു മുറുക്കിനിന്നീടുന്ന<BR>
702 പൂഞ്ചേലതന്നുടെ കാന്തികൊണ്ടും<BR>
703 അമ്പില്‍ ചുരന്നുള്ള കൊങ്കകള്‍തന്നുടെ<BR>
704 വമ്പുറ്റ കമ്പത്തെക്കൊണ്ടും പിന്നെ<BR>
705 മത്തു വലിക്കും കരങ്ങളിലാളുമ<BR>
706 ക്കങ്കണംതന്നുടെ രാവംകൊണ്ടും<BR>
707 ഗണ്ഡസ്ഥലങ്ങളെച്ചുംബിച്ചുനില്ക്കുമ<BR>
708 ക്കുണ്ഡലഷണ്ഡത്തിന്‍ കാന്തികൊണ്ടും<BR>
709 തൂവിയര്‍പ്പേന്തിനോരാനനം കൊണ്ടുമ<BR>
710 പ്പൂമലര്‍ തൂകുന്ന ചായല്‍കൊണ്ടും<BR>
<BR>711 പാരം വിളങ്ങുമപ്പാഥോജലോചന<BR>
712 പാരിച്ചു തൈര്‍ കടഞ്ഞീടുമപ്പോള്‍<BR>
713 അമ്മിഞ്ഞിതായെനിക്കെന്നങ്ങു ചൊല്ലിക്കൊ<BR>
714 ണ്ടമ്മതന്‍ ചാരത്തു ചെന്നാന്‍ കണ്ണന്‍:<BR>
715 "എന്തമ്മേ നീയെനിക്കമ്മിഞ്ഞി താരാഞ്ഞ<BR>
716 തെന്നെ നീയിന്നു മറന്നായോ ചൊല്‍?<BR>
717 അമ്മിഞ്ഞി താരാതെ തൈര്‍ കടഞ്ഞീടുകില്‍<BR>
718 ചെമ്മെ പിണങ്ങുമീ നമ്മിലിപ്പോള്‍"<BR>
719 ഇങ്ങനെ ചൊല്ലിക്കരേറിനാനന്നേരം<BR>
720 മംഗലംപൂണ്ടവള്‍തന്മടിയില്‍<BR>
<BR>721 ചേവടിതന്നിലെച്ചേറെല്ലാമമ്മതന്‍<BR>
722 ചേണുറ്റ ചേലയില്‍ തേച്ചു ചെമ്മെ<BR>
723 തന്മകന്‍ വന്നതു കണ്ടൊരുനേരത്തു<BR>
724 സമ്മോദം പൊങ്ങുന്നൊരമ്മയപ്പോള്‍<BR>
725 ചാലച്ചുരന്നുള്ള നന്മുല നല്കിനാള്‍<BR>
726 ചാപലംപൂണ്ടു പുണര്‍ന്നു മേന്മേല്‍.<BR>
727 പല്ലവം വെല്ലുന്ന കാന്തി തഴച്ചുള്ള<BR>
728 മല്ലക്കരംകൊണ്ടു മെല്ലെ മെല്ലെ<BR>
729 അമ്മതന്‍ മാറിലലച്ചുകൊണ്ടങ്ങവന്‍<BR>
730 നന്മുലയുണ്ടു ചിരിക്കുന്നേരം<BR>
<BR>731 പാകത്തിനായിട്ടു തീക്കല്‍ ച്ചോരു പാല്‍<BR>
732 തൂകക്കണ്ടീടുന്നൊരമ്മയപ്പോള്‍<BR>
733 നന്മുലയുണ്ണുന്ന നന്ദനന്തന്നെയും<BR>
734 ചെമ്മെയിരിഞ്ഞു വിടുത്തു നേരേ<BR>
735 വേഗത്തില്‍ പോയപ്പോഴോമനപ്പൈതല്ക്കു<BR>
736 വേറൊന്നായ് വന്നിതു ഭാവമെല്ലാം.<BR>
737 കോപത്തെക്കോലുമക്കോമളപ്പൂമേനി<BR>
738 വേപത്തെപ്പൂണ്ടുതുടങ്ങീതപ്പോള്‍<BR>
739 "എന്നെ വെടിഞ്ഞുള്ളൊരമ്മയെച്ചെഞ്ചെമ്മെ<BR>
740 എന്തുകൊണ്ടിന്നിനിത്തോല്പിപ്പൂ ഞാന്‍?"<BR>
<BR>741 ഇങ്ങനെ നണ്ണുമ്പോള്‍ ചെമ്മുള്ളോരമ്മിക്ക<BR>
742 ല്ലങ്ങൊരു കോണത്തു കാണായ് വന്നൂ<BR>
743 കണ്ടൊരു നേരത്തു മണ്ടിച്ചെന്നങ്ങതു<BR>
744 കൊണ്ടുപോന്നീടിനാന്‍ കൊണ്ടല്‍വര്‍ണ്ണന്‍.<BR>
745 വങ്കലംതന്നിലെ ചാട്ടി നിന്നീടിനാന്‍<BR>
746 വങ്കനംപൂണുമക്കല്ലുതന്നെ<BR>
747 പൂത്തനായ്ക്കൊണ്ടുള്ളൊരക്കലമന്നേരം<BR>
748 പത്തുനൂറുണ്ടായിതൊന്നുകൊണ്ടേ<BR>
749 ഭാജനം പോകയാല്‍ ഭൂതലം ചെഞ്ചെമ്മേ<BR>
750 ഭാജനമായിട്ടു വന്നനേരം.<BR>
<BR>751 മീതേ പരന്നൊരു വെണ്ണയും വാരിയ<BR>
752 മ്മാധവന്‍ പോയൊരു കോണില്‍ പുക്കാന്‍.<BR>
753 പാരം തികന്നുള്ള പാലും തളര്‍ത്തമ്മ<BR>
754 പാരാതെ വന്നിങ്ങു നോക്കുന്നേരം<BR>
755 ബാലകന്‍ ചെയ്തൊരു വേലയെക്കണ്ടിട്ടു<BR>
756 ചാലെച്ചിരിച്ചു നുറുങ്ങു നിന്നാള്‍.<BR>
757 എങ്ങിവന്‍ പോയിപോലെന്നതു കാണേണം<BR>
758 എന്നങ്ങു നണ്ണി നടന്നാള്‍ പിന്നെ<BR>
759 എങ്ങുമേ നോക്കി നടന്നുചെന്നീടുമ്പോള്‍<BR>
760 അങ്ങൊരു കോണത്തു കാണായ്വന്നു.<BR>
<BR>761 വണ്ണംതിരണ്ടൊരു പാഴുരലേറീട്ടു<BR>
762 വെണ്ണയും വായിലിട്ടാദരവില്‍<BR>
763 പൂച്ചകള്‍ക്കായിട്ടു നല്കി നിന്നീടിനാന്‍<BR>
764 ഓര്‍ച്ചയില്‍ നോക്കിക്കൊണ്ടങ്ങുമിങ്ങും<BR>
765 ചൂരക്കോല്‍ പൂണ്ടുള്ളൊരമ്മയെക്കാണായി<BR>
766 ചാരത്തു വന്നതു കോപിച്ചപ്പോള്‍,<BR>
767 കണ്ടോരുനേരത്തു മണ്ടിത്തുടങ്ങിനാന്‍<BR>
768 മണ്ടിനാളമ്മയും തന്‍പിന്നാലെ.<BR>
769 വായ്പെഴുന്നീടുന്ന ശാസ്ത്രങ്ങള്‍ ചൂഴറ്റു<BR>
770 രാപ്പകല്‍ തേടുന്ന വേദങ്ങള്‍ക്കും<BR>
<BR>771 തൊട്ടു നിന്നീടുവാന്‍ കിട്ടാതെയുള്ളോനെ<BR>
772 പ്പെട്ടെന്നു ചെന്നു പിടിച്ചാളമ്മ.<BR>
773 ചീറ്റം തിരണ്ടുള്ളൊരുള്ളവുംപൂണ്ടുനി<BR>
774 ന്നേറ്റം കയര്‍ത്തു പറഞ്ഞു പിന്നെ<BR>
775 കോഴയും പൂണ്ടിട്ടു കേഴുമപ്പൈതലേ<BR>
776 കോല്‍കൊണ്ടു തല്ലുവാനോങ്ങുന്നേരം<BR>
777 ഉച്ചത്തിലാമ്മാറു കേണുതുടങ്ങിനാന്‍<BR>
778 അച്ഛ! എന്നിങ്ങനെ ചൊല്ലിച്ചൊല്ലി<BR>
779 കണ്ണന്‍റെ കണ്ണുനീര്‍ വീണതു കാകയാല്‍<BR>
780 തന്നിലേ നണ്ണിനാളമ്മയപ്പോള്‍.<BR>
<BR>781 "തല്ലുവാന്‍ പോരാതെ പൈകതലെത്തല്ലിനാല്‍<BR>
782 വല്ലായ്മയായിട്ടേ വന്നുകൂടു<BR>
783 പേടിപ്പിച്ചീടേണമെന്നതേ ചെയ്യാവൂ<BR>
784 പെട്ടെന്നതിന്നു പിടിച്ചുകെട്ടു."<BR>
785 എന്നങ്ങു തന്നിലെ നണ്മണിനോരമ്മയ<BR>
786 ന്നിന്നൊരു നല്ലുരലോടു ചേര്‍ത്തു<BR>
787 അല്പമായുള്ളൊരു പാശവും കൊണ്ടുപോ<BR>
788 ന്നപ്പൈതല്‍തന്നുടല്‍ കെട്ടുന്നേരം<BR>
789 അപ്പാശം കിഞ്ചന നീളമില്ലായ്കയാല്‍<BR>
790 അപ്പൊഴേ മറ്റൊന്നിയച്ചാളമ്മ.<BR>
<BR>791 എന്നതുതന്നെയുമങ്ങനെ കാണായി<BR>
792 പിന്നെയും മറ്റൊന്നിയച്ചാളപ്പോള്‍<BR>
793 പിന്നെയും പോരാഞ്ഞു പിന്നെയും മറ്റൊന്നു<BR>
794 പിന്നെയും മറ്റൊന്നതിന്‍ പിന്നാലെ<BR>
795 തന്നുടെ വീട്ടിലെ പാശങ്ങളിങ്ങനെ <BR>
796 ഒന്നൊന്നെ കൊണ്ടന്നു കെട്ടിക്കെട്ടി.<BR>
797 പിന്നെയും പോര ഞ്ഞിട്ടാച്ചിമാര്‍വീട്ടിലും<BR>
798 നിന്നുള്ള പാശങ്ങള്‍ കൊണ്ടുപോന്നാള്‍<BR>
799 ചാരത്തെ വീട്ടിലെപ്പാശങ്ങളെല്ലാമേ<BR>
800 ദൂരത്തെ വീട്ടിലെപ്പാശങ്ങളും,<BR>
<BR>801 ഒന്നഞ്ഞൂറായിരം പാശങ്ങള്‍ കൊണ്ടന്നു<BR>
802 കുന്നിച്ചു നിന്നങ്ങു കെട്ടിനിന്നാള്‍.<BR>
803 കണ്ടുനിന്നീടുന്ന വണ്ടേലുംചായലാര്‍<BR>
804 മിണ്ടുവാന്‍ വല്ലീലയാരുമപ്പോള്‍;<BR>
805 ഊക്കു പൊഴിഞ്ഞൊരു വിസ്മയം പൂണ്ടിട്ടു<BR>
806 മൂക്കിന്മേല്‍ കൈവച്ചു നോക്കിനിന്നാര്‍.<BR>
807 ദൂരത്തുനിന്നുള്ള വല്ലവിമാരെയും<BR>
808 ചാരത്തു ചാലെ വിളിച്ചുകൊണ്ടു<BR>
809 കമ്രമായുള്ളൊരു പൈതലായ്മേവുമ<BR>
810 ബ്രഹ്മത്തിന്‍ വൈഭവം കാട്ടിനിന്നാള്‍;<BR>
<BR>811 "ആച്ചിമാരെ നിങ്ങളാശ്ചരിയം കാണ്മിന്‍<BR>
812 ഈശ്വരനായോനോ എന്മകന്‍താന്‍<BR>
813 പാശങ്ങള്‍ക്കെല്ലാമിമ്മേനിയോടേശുമ്പോള്‍<BR>
814 നാശമേ കാണുന്നതെന്തിങ്ങനെ?"<BR>
815 എന്നങ്ങു ചൊല്ലി നടുങ്ങിനിന്നീടുമ<BR>
816 ന്നന്ദവിലാസിനിക്കേറ്റമപ്പോള്‍<BR>
817 കൈയും തളര്‍ന്നിതു കാലും തളര്‍ന്നിതു<BR>
818 മെയ്യിലുമെങ്ങും വിയര്‍ത്തുകൂടി,<BR>
819 പാര്‍ത്തലംതന്നില്‍ പതിച്ചുനിന്നീടിനാള്‍;<BR>
820 ആര്‍ത്തി ചീര്‍ത്തേറ്റവും വീര്‍ത്തു പിന്നെ.<BR>
<BR>821 മാതാവിനുണ്ടായ ദീനത്തെക്കണ്ടിട്ടു<BR>
822 മാധവന്‍ ചാലെക്കനിഞ്ഞു മേന്മേല്‍<BR>
823 കെട്ടുവാനായി വഴങ്ങിനിന്നീടിനാന്‍<BR>
824 ഒട്ടുപോതിങ്ങനെ ചെന്നവാറെ<BR>
825 മാധവന്‍തന്നുടെ കാരുണ്യപൂരത്തിന്‍<BR>
826 ഭാജനമായുള്ളോരമ്മയപ്പോള്‍<BR>
827 മുമ്പിനാല്‍ കൊണ്ടന്ന പാശത്തെക്കൊണ്ടേയ<BR>
828 ത്തമ്പൈതല്‍തന്നെയും കെട്ടിനിന്നാള്‍<BR>
829 ഉണ്ണിക്കിടാവുമപ്പാഴുരല്‍ പൂണ്ടുകൊ<BR>
830 ണ്ടുള്ളം കലങ്ങിക്കരഞ്ഞു നിന്നാന്‍.<BR>
<BR>831 കണ്മുന്നില്‍ പിള്ളര്‍ കളിക്കുന്നതും കണ്ടു<BR>
832 കണ്ണുനീര്‍ മെയ്യിലൊഴുക്കി മേന്മേല്‍<BR>
833 മാതാവുതാനും മറ്റുള്ളവരെല്ലാരും<BR>
834 മാഴ്കാതെ പോയി മറഞ്ഞ നേരം<BR>
835 കാട്ടുമരങ്ങളെ നോക്കിനിന്നീടിനാന്‍<BR>
836 വാട്ടമകന്നൊഴും ബാലകന്താന്‍<BR>
837 ദൂരവേ കാണായി നീര്‍മരുതായുള്ള<BR>
838 ദാരുക്കള്‍ രണ്ടുമിരട്ടയായി.<BR>
839 സൂക്ഷിച്ചു നോക്കിനിന്നുള്ളിലേ നണ്ണിനാന്‍<BR>
840 സാക്ഷിയായ് മേവുമമ്മോക്ഷദന്താന്‍,<BR>
<BR>841 "കേവലം പോരുന്ന പാഴ്മരമല്ലിതു<BR>
842 ദേവര്‍ഷിതന്നുടെയാജ്ഞയത്രെ.<BR>
843 വിത്തേശന്‍തന്നുടെ പുത്രന്മാരായി ര<BR>
844 ണ്ടുത്തമരായുള്ള ഗൂഹ്യകന്മാര്‍ <BR>
845 മദ്യവും സേവിച്ചു മാനിനിമാരുമാ<BR>
846 യുദ്യാനംതന്നില്‍ കളിച്ചു പിന്നെ<BR>
847 താമരപ്പൊയ്കയില്‍ ചെന്നങ്ങിറങ്ങീട്ടു<BR>
848 കാമവിനോദങ്ങള്‍ കോലുന്നേരം<BR>
849 നാരദന്‍ വന്നതു തെറ്റെന്നു കാണായി<BR>
850 നാരിമാരെല്ലാരും നാണിച്ചപ്പോള്‍<BR>
<BR>851 തീരത്തു ചേര്‍ത്തുള്ള ചേലകളെല്ലാമെ<BR>
852 പാരാതെ ചെന്നങ്ങെയുത്തുടുത്താര്‍<BR>
853 ഗുഹ്യകന്മാരവരവ്വണ്ണമേ നിന്നാര്‍<BR>
854 ധിക്കരിച്ചമ്മുനി മുന്നില്‍ത്തന്നെ.<BR>
855 എന്നതു കണ്ടൊരു നാരദന്‍ നണ്ണിനാന്‍:<BR>
856 "ഇന്നിവര്‍തന്നെയടക്കേണം ഞാന്‍<BR>
857 നാളെയുമിങ്ങനെയാചരിച്ചീടുമ്പോള്‍<BR>
858 നാശമേ വന്നീടു നാളില്‍ നാളില്‍<BR>
859 ശാപത്തെക്കൊണ്ടു മദത്തെയടക്കും ഞാന്‍<BR>
860 ആപത്തു മേലില്‍ വരാതവണ്ണം"<BR>
<BR>861 എന്നങ്ങു നണ്ണിന നാരദന്‍ ചൊന്നാന<BR>
862 ന്നിന്നവര്‍ നന്മുഖം നോക്കി നേരെ:<BR>
863 "പാപങ്ങളിങ്ങനെ ചെയ്കയാലിന്നിങ്ങള്‍<BR>
864 പാഴ്മരമായ്പോകയിന്നുതന്നെ<BR>
865 നന്ദകുമാരകന്‍ വന്നുതൊടുന്നനാള്‍<BR>
866 നന്നായി വന്നീടുകെ" ന്നും ചൊല്ലി<BR>
867 നാരദന്‍ പാരാതെ പോകത്തുടങ്ങിനാന്‍<BR>
868 നാരായണായെന്നു പാടിപ്പാടി.<BR>
869 അങ്ങനെയുള്ള മരങ്ങളിന്നിങ്ങനെ<BR>
870 അങ്ങതു കാണായതെന്നാലിപ്പോള്‍<BR>
<BR>871 നാരദന്‍ ചൊന്നതു പാരാതെ ഞാനിന്നു<BR>
872 കാരിയമാക്കേണം എന്നു നണ്ണി,<BR>
873 മെയ്യോടു ചേര്‍ന്നൊരു പാഴുരല്‍തന്നെയും<BR>
874 മെല്ലെ വലിച്ചു നടന്നാന്‍ കണ്ണന്‍<BR>
875 പാഴ്മരന്നിന്നതിഞ്ചാരത്തു ചെന്നതിന്‍<BR>
876 പാഴിലേ നൂണു പുറപ്പെട്ടപ്പോള്‍<BR>
877 പാഴുരല്‍ നേരേ വിലങ്ങിച്ചുപോകയാല്‍<BR>
878 പാരം വലിച്ചു നടന്നാന്‍ കണ്ണന്‍<BR>
879 ഉണ്ണിക്കിടാവു വലിച്ചൊരു നേരത്തു<BR>
880 തിണ്ണം കുലഞ്ഞു ഞെരിഞ്ഞു പിന്നെ<BR>
<BR>881 അമ്മരമൊന്നങ്ങു പൊട്ടിനോരൊച്ചകൊ<BR>
882 ണ്ടംബരമെങ്ങും നിറഞ്ഞുനിന്നു;<BR>
883 ഭൂതലംതന്നില്‍ പതിച്ചുതായന്നേരം<BR>
884 ചേതന വേറിട്ട ദേഹംപോലെ<BR>
885 ദിവ്യജനങ്ങള്‍ മരങ്ങളില്‍നിന്നപ്പോള്‍<BR>
886 ഹവ്യവഹല്‍പ്രഭയെന്നപോലെ<BR>
887 ഉല്‍ഗമിച്ചീടിനാരൂനവും നീക്കി നി<BR>
888 ന്നുല്‍ഗദം പൂണ്ടവരൂഢമോദം<BR>
889 കെട്ടുപെട്ടീടുമപ്പൈതലെക്കാണ്കയാ<BR>
890 ലൊട്ടുപോല്‍ നോക്കിനാര്‍ സൂക്ഷ്മമായി<BR>
<BR>891 കന്മഷവൈരിയെക്കാകയാല്‍ മാനസം<BR>
892 നിര്‍മ്മലമായിട്ടു വന്നനേരം<BR>
893 നാരദന്‍ ചെന്നൊരു ശാപവും മോക്ഷവും<BR>
894 മാനസംതന്നിലങ്ങായിതപ്പോള്‍<BR>
895 മൂലോകനായകനായിനിന്നീടുന്ന<BR>
896 ബാലകന്‍താനിതെന്നുള്ളില്‍ നണ്ണി<BR>
897 പുണ്യങ്ങള്‍ ചെയ്തുള്ള നാവുകൊണ്ടന്നവര്‍<BR>
898 കണ്ണനെത്തിണ്ണം പുകണ്ണുനിന്നാര്‍:<BR>
899 "പാലാഴിമാതുതന്‍ വാര്‍മുലതന്നിലെ<BR>
900 മാലേയച്ചാറൂറും മാറുള്ളോനേ<BR>
<BR>901 പാലിച്ചുകൊള്ളേണം ഞങ്ങളെയെന്നുമേ<BR>
902 നീലക്കാര്‍വര്‍ണ്ണരേ കൈതൊഴുന്നേന്‍.<BR>
903 നാരദന്‍തന്നുടെ ശാപവാക്കെങ്ങള്‍ക്കു<BR>
904 നേരേമറിച്ചിന്നു വന്നുകൂടി<BR>
905 അല്ലായ്കിലുണ്ടോയിന്നിന്നുടെ ചേവടി<BR>
906 ത്തെല്ലിനെക്കൂപ്പുവാന്‍ കൈവരുന്നൂ"<BR>
907 ഇങ്ങനെ ചൊന്നവര്‍ വാഴ്ത്തിനനേരത്തു<BR>
908 മംഗലം പൊങ്ങുമമ്മാധവന്‍താന്‍<BR>
909 മെല്ലവേ ചൊല്ലിനാ "നെങ്കിലേ നിങ്ങളി<BR>
910 ന്നല്ലലും തീര്‍ത്തുടന്‍ നല്ലരായി<BR>
<BR>911 താവകമായുള്ള ദേശത്തെ നോക്കീട്ടു<BR>
912 പോവതിന്നായിത്തുടങ്ങിനാലും."<BR>
913 എന്നതു കേട്ടൊരു ഗുഹ്യകവീരന്മാര്‍<BR>
914 നന്ദകുമാരനെ വന്ദിച്ചപ്പോള്‍<BR>
915 ഉത്തരയായുള്ള ദിക്കിനെ നോക്കിനി<BR>
916 ന്നത്തലും തീര്‍ത്തു നടന്നാര്‍ ചെമ്മെ;<BR>
917 സ്വാവാസമായുള്ള മന്ദിരം തന്നില്‍ പു<BR>
918 ക്കാവോളം ഭോഗങ്ങളാണ്ടു മേന്മേല്‍<BR>
919 ബന്ധുക്കളായുള്ള ലോകരുമായിട്ടു<BR>
920 സന്തുഷ്ടരായി വസിച്ചാര്‍ പിന്നെ.<BR>
<BR>921 ദാരു ഞെരിഞ്ഞുള്ളോരൊച്ചയങ്ങെല്ലാരും<BR>
922 ദാരുണമായിട്ടു കേട്ടനേരം<BR>
923 പേടിച്ചിതെന്തെന്നു ചൊല്ലിയുഴന്നിട്ടു<BR>
924 പേപ്പെട്ടു നോക്കി നടന്നു നേരെ<BR>
925 ശാഖികള്‍ വീണൊരു ഭൂതലംതന്നിലെ<BR>
926 ചാടിക്കൊണ്ടെല്ലാരും ചെന്നു പിന്നെ<BR>
927 "കാറ്റേതും കൂടാതെ പാഴ്മരം വീഴുവാന്‍<BR>
928 കാരണമെന്തെന്നു ചൊല്ലുതിപ്പോള്‍"<BR>
929 എന്നവര്‍ ചൊന്നതു കേട്ടൊരു നേരമ<BR>
930 ന്നിന്നൊരു പൈതങ്ങള്‍ ചൊന്നാരപ്പോള്‍:<BR>
<BR>931 "കാര്‍മുകില്‍വര്‍ണ്ണനിക്കാനനംതന്നിലെ<BR>
932 പ്പാഴ്മരംതന്‍ പാഴില്‍ പൂകുന്നേരം<BR>
933 നേരേ വിലങ്ങുമുരലിങ്ങു വാരാഞ്ഞു<BR>
934 പാരം വലിച്ചൊരു നേരത്തപ്പോള്‍<BR>
935 എട്ടു ദിക്കെങ്ങുമേ ഞെട്ടുമാറമ്മരം<BR>
936 പൊട്ടി നിലംതന്നില്‍ വീണുടനെ;<BR>
937 അമ്മരംതന്നില്‍നിന്നപ്പോഴിരുവരെ<BR>
938 ചെമ്മേയെഴുന്നതും കണ്ടു ഞങ്ങള്‍,<BR>
939 കണ്ണനും തങ്ങളുംകൂടിപ്പറഞ്ഞവര്‍<BR>
940 തിണ്ണം വിളങ്ങി നുറുങ്ങു നിന്നാര്‍.<BR>
<BR>941 നിങ്ങളിങ്ങെല്ലാരും വന്നോരുനേരത്തു<BR>
942 തങ്ങളങ്ങെങ്ങാനും പോയ്മറഞ്ഞാര്‍,"<BR>
943 ബാലന്മാരിങ്ങനെ ചാലപ്പറഞ്ഞപ്പോള്‍<BR>
944 ഗോപന്മാരാരും ചെവിക്കൊള്ളാഞ്ഞാര്‍<BR>
945 ബാലന്മാര്‍ ചൊല്ലെല്ലാമുണ്മയായ് വന്നീടാ<BR>
946 ലീലയായ്പോമത്രെയെന്നു നണ്ണി.<BR>
947 ഈശനെന്നുള്ളൊരു ബോധമില്ലാതെയും<BR>
948 സംശയമായി ചിലര്‍ക്കു പിന്നെ.<BR>
949 "ഇങ്ങനെതന്നേയിതല്ലയല്ലീ ചെമ്മേ?"<BR>
950 എന്നവര്‍ ചൊന്നതു കേട്ടനേരം<BR>
<BR>951 മറ്റുള്ള ഗോപന്മാരിങ്ങനെ ചൊല്ലിനാര്‍:<BR>
952 "മുറ്റുമിതിന്നു ചിരിക്കേവേണ്ടൂ.<BR>
953 ഭോഷത്വം നിങ്ങള്‍ പറഞ്ഞുതുടങ്ങിനാല്‍<BR>
954 ശേഷിച്ചോരെല്ലാരും ഭോഷന്മാരാം<BR>
955 കാളയുണ്ടങ്ങൂട്ടു പെറ്റുകിടക്കുന്നു<BR>
956 നീളമുണ്ടായൊരു പാശം കൊണ്ടാ"<BR>
957 എന്നങ്ങു ചൊല്ലുന്ന വേലയോടൊക്കുമേ<BR>
958 യിന്നിങ്ങള്‍ ചിന്തിച്ചുരച്ചതെല്ലാം"<BR>
959 "പൈതങ്ങള്‍ ചൊന്നതു പട്ടാങ്ങായ്മേവുമോ<BR>
960 കൈതവമല്ലാതെയുണ്ടോ കാണ്മൂ"<BR>
<BR>961 മൂവാണ്ടു പൂകാതെ പൈതല്‍ക്കിന്നിങ്ങനെ<BR>
962 ആവൊരു വേലയെന്നുണ്ടോ തോന്നി?<BR>
963 "ഇന്നിതിന്‍ കാരണം നന്ദകുമാരന<BR>
964 ല്ലെന്നതു ഞാന്‍തന്നെ തീര്‍ന്നുകൊള്ളാം."<BR>
965 തങ്ങളിലിങ്ങനെ ചൊല്ലിന ഗോപന്മാര്‍<BR>
966 തിങ്ങിനകൗതുകമാണ്ടു ചെമ്മെ<BR>
967 വേദന വേറിട്ടു വേഗത്തില്‍ പോയങ്ങു<BR>
968 വേണുന്ന വേലകള്‍ മേവിനിന്നാര്‍.<BR>
969 അമ്മതാനന്നേരം തന്മകന്തന്നെയും<BR>
970 ചെമ്മെയെടുത്തുകൊണ്ടങ്ങു പോവാന്‍<BR>
<BR>971 ചാലെത്തുനിഞ്ഞോരുനേരത്തു ചൊല്ലിനാള്‍<BR>
972 നീലക്കാര്‍വേണിമാരെല്ലാരോടും:<BR>
973 "എന്മകന്തന്നെക്കയര്‍ക്കുന്നേനല്ല ഞാ<BR>
974 നെന്നുമേയിങ്ങനെ തോഴിമാരെ<BR>
975 ഇന്നു ഞാനെന്മകന്‍തന്നെക്കയര്‍ത്തതോ<BR>
976 നന്നായെനിക്കു ഫലിച്ചുതല്ലോ.<BR>
977 ഇങ്ങനെയെന്മകന്‍തന്മേനി പൂണ്മന്‍ ഞാന്‍<BR>
978 അങ്ങനെ ചെമ്മായാല്‍ പോരും ശീലം<BR>
979 ശീലമോ നന്നല്ല ബാലകനെന്നുള്ള<BR>
980 മാലോകര്‍ചൊല്ലെല്ലാം ഞാന്‍ പൊറുപ്പന്‍<BR>
<BR>981 ഇങ്ങനെയെന്മകന്‍തന്മുഖം കാണുമ്പോള്‍<BR>
982 എങ്ങനെ തോഴി കയര്‍പ്പു ചൊല്‍ നീ?"<BR>
983 ഇങ്ങനെ ചൊന്നവള്‍ തന്നുടെ പൈതലെ<BR>
984 പൊങ്ങിനോരാനന്ദം പൂണ്ടുപൂണ്ടു<BR>
985 മറ്റുള്ള മാതരും താനുമായങ്ങനെ<BR>
986 തെറ്റെന്നു ചെന്നു തന്‍ വീടു പുക്കാള്‍.<BR>
വത്സസ്തേയം
1654
1839
2006-10-15T16:19:54Z
കൈപ്പള്ളി
46
<BR>1 ഓമനപ്പൈതല്‍താനോരോരോ ലീലകള്‍<BR>
2 തൂമ കലര്‍ന്നങ്ങു കാട്ടിക്കാട്ടി<BR>
3 ആനായനാരിമാര്‍മാനസംതന്നെയ<BR>
4 ങ്ങാകുലമാക്കിനാന്‍ മെല്ലെ മെല്ലെ.<BR>
5 അച്ഛനെപ്പോലെയുടുക്കുന്നേനെന്നിട്ടു<BR>
6 നല്‍ച്ചേലകൊണ്ടങ്ങുടുക്കും നന്നായ്<BR>
7 മാനിച്ചുനിന്നച്ഛന്‍ കുമ്പിടുന്നേരത്ത<BR>
8 ങ്ങാനകളിക്കും മുതുകിലേറി,<BR>
9 തേവാരിക്കേണമിന്നച്ഛായെനിക്കു നീ<BR>
10 പൂവെല്ലാം കൊണ്ടെത്തായെന്നു ചൊല്ലും<BR>
<BR>11 അച്ഛനും താനുമായിച്ഛയിലങ്ങനെ<BR>
12 നിച്ചലും നിന്നു പടകളിക്കും<BR>
13 "എന്‍ കണി കാണണന്നിങ്ങളിന്നെല്ലാരും"<BR>
14 എന്നങ്ങു ചൊല്ലീട്ടു വീടുതോറും<BR>
15 കോഴികള്‍ കൂകുമ്പോള്‍ കോഴകള്‍ കൂടാതെ<BR>
16 ഗോവിന്ദന്‍ പാടിക്കൊണ്ടങ്ങുചെല്ലും.<BR>
17 മാരി ചൊരിയുന്ന നേരത്തു കോടിയില്‍<BR>
18 നേരേ പോയ് നീരെല്ലാമേല്ക്കും മെയ്യില്‍<BR>
19 കൈയേപ്പിടിപ്പാനാരായേലും ചെല്ലുമ്പോള്‍<BR>
20 "അയ്യോ!" എന്നിങ്ങനെ കൂട്ടും തിണ്ണം.<BR>
<BR>21 അത്ഭുതമായുള്ള പാവകളുണ്ടോരോ<BR>
22 ശില്പികള്‍ കൊണ്ടക്കൊടുത്തപ്പൊഴും<BR>
23 വാഴപ്പഴങ്ങള്‍ താന്‍ തിന്നുന്ന നേരത്തു<BR>
24 വായില്‍ കൊടുക്കുമപ്പാവകള്‍ക്കും;<BR>
25 "അമ്മിഞ്ഞി നല്‍കമ്മേ" യെന്നങ്ങു ചൊല്ലിക്കൊ<BR>
26 ണ്ടമ്മേടെ കൈയില്‍ കൊടുക്കും പിന്നെ;<BR>
27 ചാലക്കിടന്നങ്ങുറങ്ങുന്ന നേരത്തു<BR>
28 ചാരത്തുതന്നെ കിടത്തിക്കൊള്ളും<BR>
29 നന്മണികൊണ്ടു പടുത്ത നിലന്തന്നില്‍<BR>
30 ബിംബിതനായിട്ടു തന്നെക്കണ്ടാല്‍<BR>
<BR>31 അഞ്ചിതമാകിയ പുഞ്ചിരിതൂകീട്ടു<BR>
32 ചെഞ്ചെമ്മേ പായും പിടിച്ചുകൊള്‍വാന്‍.<BR>
33 രത്നങ്ങളായുള്ള കമ്പങ്ങള്‍ തന്നിലു<BR>
34 മാദ്യനായുള്ളൊരു തന്നെക്കണ്ടാല്‍<BR>
35 "ഉണ്ണിയെപ്പൂണുന്നേ"നെന്നിട്ടു കമ്പത്തെ<BR>
36 ത്തിണ്ണം പിടിച്ചങ്ങു പൂണ്ടുകൊള്ളും<BR>
37 "കമ്പത്തിനുള്ളിലെക്കുട്ടിക്കെന്നമ്മേ! നീ<BR>
38 യമ്മിഞ്ഞി നല്‍കേണ"മെന്നു ചൊല്ലും:<BR>
39 വെണ്ണയും പാലും നല്‍വെല്ലവുമെല്ലാമേ<BR>
40 ഉണ്ണിക്കു നല്കേണമെന്നും പിന്നെ.<BR>
<BR>41 ഓടിക്കൊണ്ടാച്ചിമാരോരോരോ വേലയ്ക്കു<BR>
42 പേടിച്ചു വീടരെപ്പോകുന്നേരം<BR>
43 നെഞ്ചകമെല്ലാമെ വഞ്ചനഞ്ചെയ്യുന്ന<BR>
44 പുഞ്ചിരി കിഞ്ചന തൂകിത്തൂകി <BR>
45 ദൂരത്തുനിന്നവര്‍ ഗേഹത്തില്‍ ചെന്നവന്‍<BR>
46 ചാരത്തു മെല്ലവേ നിന്നുകൊള്ളും;<BR>
47 ഓമനപ്പുഞ്ചിരി കാണുന്നനേരത്തു<BR>
48 കാമിനിമാരാരും പോകവല്ലാര്‍<BR>
49 തങ്ങള്‍ തുടങ്ങിന വേല മറന്നുടന്‍<BR>
50 മംഗലനാകിയ പൈതല്‍തന്നെ<BR>
<BR>51 പൂണ്ടുപൂണ്ടങ്ങനെ നിന്നുപോമെല്ലാരും<BR>
52 വേണ്ടുവോന്നാകയുമുണ്ടു പാര്‍ത്താല്‍<BR>
53 ബാലികമാരായ നാരിമാരോരോരോ<BR>
54 ലീലകള്‍ കണ്ടു മയങ്ങുന്നേരം<BR>
55 പൂവില്ലുകൊണ്ടവര്‍ മേനിയില്‍ മെല്ലവേ<BR>
56 പൂവില്ലവന്‍ ചെന്നു തൊട്ടു പോന്നാന്‍<BR>
57 എന്നുപോലിന്നിവന്‍ യൗവനമാളുന്നു<BR>
58 തെന്നൊരു ചിന്ത തുടങ്ങീതപ്പോള്‍<BR>
59 കണ്ണിനു നല്ലൊരു പീയൂഷമായിട്ട<BR>
60 ക്കണ്ണന്‍താനിങ്ങനെ മേവും കാലം <BR>
<BR>61 വൃദ്ധന്‍മാരായുള്ള ഗോപന്മാര്‍തങ്ങളില്‍<BR>
62 ഒത്തങ്ങു കൂടീട്ടു ചൊന്നാരപ്പോള്‍:<BR>
63 "വാട്ടംകളഞ്ഞു നാം കൂട്ടമായ് കൂടീട്ടു<BR>
64 ഗോഷ്ഠത്തിന്‍ കാരിയം ചിന്തിക്കേണം."<BR>
65 നന്ദന്‍ തുടങ്ങിന ഗോപന്മാരെല്ലാരും<BR>
66 ഒന്നൊത്തുനിന്നു പറഞ്ഞാരപ്പോള്‍:<BR>
67 "വാസത്തിനിന്നിലം നന്നല്ല പാര്‍ക്കുമ്പോള്‍<BR>
68 ആപത്തെക്കാണുന്നു നാളില്‍ നാളില്‍<BR>
69 പൂതനയെന്നൊരു ഭൈരവി വന്നിട്ടു<BR>
70 ചെയ്തതോയെല്ലാരും കണ്ടുതല്ലോ. <BR>
<BR>71 കാറ്റുതാന്‍ മേല്പെട്ടു നൂറ്റിക്കോലല്ലല്ലോ<BR>
72 തൂറ്റിക്കളഞ്ഞതിപ്പൈതല്‍തന്നെ.<BR>
73 പാറമേല്‍ വീണൊരു പൈതലെയോര്‍ക്കുമ്പോള്‍<BR>
74 മാറുന്നൂതില്ലെന്നും കണ്ണുനീരോ.<BR>
75 ചാടുതാന്‍ വീണു തകര്‍ന്നൊരു നേരത്തു<BR>
76 ചാകാതെകൊണ്ടതോ നാമല്ലല്ലൊ.<BR>
77 നാരായണന്‍തന്‍റെ കാരുണ്യമില്ലായ്കില്‍<BR>
78 ആരിന്നിപ്പൈതലെക്കാപ്പോരയ്യോ!<BR>
79 പാരിച്ചുനിന്നൊരു പാഴ്മരം വീഴുമ്പോള്‍<BR>
80 പൈതല്‍തന്മേനിയില്‍ കൊണ്ടില്ലല്ലോ<BR>
<BR>81 നല്ലൊരു നേരത്തിപ്പൈതല്‍ പിറന്നുതെ<BR>
82 ന്നെല്ലാരും ചൊന്നതു പൊയ്യല്ലൊട്ടും.<BR>
83 എന്നുമേയിങ്ങനെ തണ്മ വരായ്വതി<BR>
84 ന്നെന്തിനി നല്ലതെന്നോര്‍ക്കണം നാം."<BR>
85 നന്ദന്തന്നാനനംതങ്കല്‍നിന്നിങ്ങനെ<BR>
86 തന്മൊഴി തൂകിന നേരത്തപ്പോള്‍<BR>
87 ബന്ധുവായ് നിന്നൊരു ഗോപാലന്‍ ചൊല്ലിനാന്‍<BR>
88 ചിന്തിച്ചു നിന്നു നുറുങ്ങുനേരം:<BR>
89 "കെല്പാര്‍ന്നു നിന്നുള്ളോരുല്പാതമോരോന്നി<BR>
90 ങ്ങിപ്പാടെ വന്നതിന്‍ മുപ്പാടെ നാം.<BR>
<BR>91 വൃന്ദാവനന്തന്നില്‍ നന്നായിപ്പൂകേണ<BR>
92 മൊന്നിച്ചു നിന്നുടനിന്നുതന്നെ"<BR>
93 എന്നങ്ങു ചൊന്നപ്പോള്‍ നിന്നോരു ഗോപന്മാര്‍<BR>
94 നന്നെന്നു ചൊല്ലിനാരെല്ലാരുമേ<BR>
95 ചാടെല്ലാം കൊണ്ടന്നു ചാരത്തുടന്‍ പിന്നെ<BR>
96 ചാലെ മുറുക്കിച്ചമച്ചാരപ്പോള്‍<BR>
97 നീടുറ്റ ബാലകന്മാരുമമ്മാതരും<BR>
98 ചാടില്‍ കരേറീട്ടു പാഞ്ഞാര്‍ ചെമ്മെ<BR>
99 കന്നും കിടാക്കളും കാലികളും തമ്മില്‍<BR>
100 ഒന്നിച്ചു കൂടി നടത്തംകൊണ്ടാര്‍.<BR>
<BR>101 ചാപംതുടങ്ങിയുള്ളായുധമോരോന്നേ<BR>
102 ഗോപന്മാരെല്ലാരും കൈയിലാക്കി<BR>
103 സന്നദ്ധരായിട്ടു നിന്നുടനന്നേരം<BR>
104 മുന്നില്‍ നടന്നു തുടങ്ങിനാരേ.<BR>
105 നീടുറ്റ രോഹിണിതാനും യശോദയും<BR>
106 കേടറ്റ ചാടില്‍ കരേറിച്ചെമ്മെ<BR>
107 ഓലക്കമാണ്ടുള്ള ബാലകന്മാരെയും<BR>
108 ചാലപ്പുണര്‍ന്നു വിളങ്ങി നിന്നാര്‍<BR>
109 ചൊല്പെറ്റു നിന്നുള്ള രത്നങ്ങള്‍ പൂണ്ടുള്ള<BR>
110 കല്പകവല്ലികളെന്നപോലെ. <BR>
<BR>111 "ചാടങ്ങു ചാടുമ്പോള്‍ പേടിച്ചു നിന്നേതും<BR>
112 ചാപലം കാട്ടൊല്ലൊ പൈതങ്ങളെ"<BR>
113 പൈതങ്ങളോടു പറഞ്ഞുനിന്നിങ്ങനെ<BR>
114 പൈതങ്ങളേതുമറിഞ്ഞീലൊട്ടും<BR>
115 ഇങ്ങനെ പോയങ്ങു വൃന്ദാവനന്തന്നില്‍<BR>
116 ഭംഗിയിലെല്ലാരും ചെന്നു പുക്കാര്‍<BR>
117 പുണ്യങ്ങള്‍ ചെയ്തുള്ള മാനവന്മാരെല്ലാം<BR>
118 വിണ്ണിലേ ചെന്നങ്ങു പൂകുമ്പോലെ<BR>
119 ദീനന്മാരായുള്ളോരാനായന്മാരെല്ലാം<BR>
120 അനന്ദംപൂണ്ടങ്ങു പുക്കനേരം <BR>
<BR>121 സുന്ദരമായുള്ള മന്ദിരമോരോന്നേ<BR>
122 നന്നായി നിര്‍മ്മിച്ചാരന്നുതന്നെ.<BR>
123 നന്ദന്‍തുടങ്ങിന ഗോപന്മാരെല്ലാരും<BR>
124 മന്ദിരമോരോന്നില്‍ ചെന്നു പുക്കാര്‍<BR>
125 സൂര്യന്‍ തുടങ്ങിന നല്‍ ഗ്രഹമോരോരോ<BR>
126 രാശിയില്‍ ചെന്നങ്ങു പൂകുംപോലെ.<BR>
127 കാര്‍വര്‍ണ്ണന്‍ താന്‍ ചെന്നു വിളങ്ങിന നേരത്ത<BR>
128 ക്കാനനമേറ്റം വിളങ്ങിനിന്നു<BR>
129 വാര്‍തിങ്കള്‍ ചെന്നു വിളങ്ങിന നേരത്തു<BR>
130 കാര്‍തങ്ങുമാകാശമെന്നപോലെ.<BR>
<BR>131 "അച്ഛാ,യെനിക്കൊരു നല്‍കുഴലൂതുവാന്‍<BR>
132 ഇച്ഛയുണ്ടെ" ന്നങ്ങു ചൊല്ലിപ്പിന്നെ<BR>
133 അച്ഛന്‍ കൊടുത്തോരു നല്‍ കുഴലൂതിനി<BR>
134 ന്നിച്ഛയില്‍ മേവിനാന്‍ മെല്ലെ മെല്ലെ.<BR>
135 പുഞ്ചിരി തൂകിയും കൊഞ്ചല്‍ തുടങ്ങിയു<BR>
136 മഞ്ചാറുമാസം കഴിഞ്ഞ കാലം<BR>
137 കന്നുകള്‍ മേച്ചു തുടങ്ങിന്‍ മെല്ലവേ<BR>
138 നന്ദതനൂജനും രാമനുമായ്<BR>
139 ദൂരത്തു പോകാതെ ചാരത്തു നിന്നിട്ടു<BR>
140 നേരൊത്ത പിള്ളരുമായിച്ചെമ്മേ.<BR>
<BR>141 വത്സങ്ങളോടു കലര്‍ന്നുടന്‍ കൊല്ലുവാന്‍<BR>
142 വത്സനായ് വന്നൊരു ദാനവനെ<BR>
143 മത്സരമാണ്ടങ്ങു മൃത്യുപുരന്തന്നില്‍<BR>
144 ഉത്സവമാക്കിനാനൂക്കുകൊണ്ടേ.<BR>
145 കള്ളനായുള്ളൊരു മറ്റൊരു ദാനവന്‍<BR>
146 പുള്ളായി വന്നിട്ടു നിന്നനേരം<BR>
147 തള്ളിയെഴുന്നൊരു കോപം കൊണ്ടങ്ങവന്‍<BR>
148 തള്ളയ്ക്കു കണ്ണുനീര്‍ നല്കിനാന്താന്‍.<BR>
149 ഉഗ്രങ്ങളായുള്ള വ്യഗ്രങ്ങള്‍ തീര്‍ത്തു ത<BR>
150 ന്നഗ്രജനോടു കലര്‍ന്നു ചെമ്മേ <BR>
<BR>151 ചാരത്തു നിന്നുടന്‍ കന്നുകള്‍ മേയ്പാനായ്<BR>
152 ദൂരത്തു പോകത്തുടങ്ങി മെല്ലേ.<BR>
153 ആച്ചിമാരെല്ലാരും കാഴ്ചയായ് നല്‍കിന<BR>
154 പാച്ചോറുതന്നെയുമുണ്ടു പിന്നെ<BR>
155 ചേര്‍ച്ച തുടര്‍ന്നുള്ള പിള്ളരുമായിട്ടു<BR>
156 പാച്ചല്‍ തുടങ്ങിനാന്‍ കന്നിന്‍ പിമ്പെ<BR>
157 കന്നുമേച്ചിങ്ങനെ നിന്നു വിളങ്ങിന<BR>
158 നന്ദതനൂജന്താനന്നൊരുനാള്‍<BR>
159 കാനനം തന്നിലേ പോയിട്ടു വേണമേ<BR>
160 ഭോജനമിന്നെനിക്കെന്നു നണ്ണി <BR>
<BR>161 കാലത്തുണര്‍ന്നുടന്‍ ബാലകന്മാരെയും<BR>
162 മേളത്തില്‍നിന്നു വിളിച്ചുണര്‍ത്തി<BR>
163 "കാനനംതന്നില്‍ ചെന്നാനന്ദമായ് നിന്നു<BR>
164 വേണമിന്നൂണെ"ല്ലാമെന്നു ചൊല്ലി<BR>
165 താനങ്ങു തന്നുടെ കന്നുകള്‍ പിന്നാലെ<BR>
166 കാനനം നോക്കി നടന്നാന്‍ പിന്നെ.<BR>
167 എന്നതു കേട്ടൊരു ചങ്ങാതിമാരെല്ലാ<BR>
168 മങ്ങനെ വേണുന്നൂതെന്നു ചൊല്ലി<BR>
169 ഭോജനത്തിന്നുള്ള സാധനമോരോരോ<BR>
170 ഭോജനന്തന്നിലങ്ങാക്കിക്കൊണ്ട് <BR>
<BR>171 തന്നുടെ തന്നുടെ കന്നും തെളിച്ചതിന്‍<BR>
172 പിന്നലെ തങ്ങളും മെല്ലെ മെല്ലെ<BR>
173 ചെന്നങ്ങു കണ്ണന്‍റെ കന്നിനോടെല്ലാരും<BR>
174 ഒന്നിച്ചു കൂട്ടിനാര്‍ തങ്ങള്‍കന്നും<BR>
175 ബാലകന്മാര്‍ക്കുള്ള ലീലകളെക്കൊണ്ടു<BR>
176 ചാലക്കളിച്ചു നടന്നാര്‍ പിന്നെ<BR>
177 കേകികള്‍ കൂകുമ്പോള്‍ കൂകത്തുടങ്ങിനാര്‍<BR>
178 കോകിലം പാടുമ്പോള്‍ പാടുകയും<BR>
179 പക്ഷികള്‍ പാറുമ്പോള്‍ ഛായ പിടിപ്പാനാ <BR>
180 യാക്കമേയെല്ലാരുമോടിയോടി; <BR>
<BR>181 അന്നങ്ങള്‍പോലെ നടന്നതിന്‍ പിന്നാലെ<BR>
182 അന്നലെപ്പോലെ കരഞ്ഞു പിന്നെ<BR>
183 തന്‍ നിഴല്‍തന്നോടും മാറ്റൊലിതന്നോടും<BR>
184 നിന്നു കളിക്കയും പേശുകയും;<BR>
185 വാനരം പാഞ്ഞു മരങ്ങളിലേറുമ്പോള്‍<BR>
186 വാലേപ്പിടിച്ചു വലിച്ചും പിന്നെ<BR>
187 പുണ്യങ്ങള്‍ ചെയ്തുള്ള പൈതങ്ങളിങ്ങനെ<BR>
188 കണ്ണനുമായിക്കളിക്കുന്നേരം<BR>
189 കംസന്‍റെ ചൊല്ലാലെ വന്നൊരു ദാനവന്‍ <BR>
190 ഹംസങ്ങള്‍ ചാരത്തു കാകന്‍പോലെ.<BR>
<BR>191 ക്ഷ്വേളം നിറഞ്ഞൊരു വ്യാളമായന്നേരം<BR>
192 നീളത്തില്‍ മെല്ലെക്കിടന്നുകൊണ്ടാന്‍<BR>
193 ആയര്‍കുമാരന്മാര്‍ പായുന്നതിന്‍ നേരേ<BR>
194 വായും പിളര്‍ന്നു വഴിക്കുതന്നെ<BR>
195 ചേണാര്‍ന്നു നിന്നൊരു പാതാളമേയെന്നു<BR>
196 കാണുന്നോരെല്ലാര്‍ക്കും തോന്നുംവണ്ണം.<BR>
197 ലീലകളോരോന്നേ ചാലത്തിരഞ്ഞുള്ള<BR>
198 ബാലകന്മാരതു കണ്ടനേരം<BR>
199 പാതാളമേയെന്നു നിര്‍ണ്ണയിച്ചെല്ലാരും<BR>
200 പാഞ്ഞവന്‍ വായിലേ ചെന്നു പുക്കാര്‍.<BR>
<BR>201 ആകാശംതന്നിലേ നിന്നുള്ള ദേവകള്‍<BR>
202 ആകുലന്മാരായിച്ചൊന്നാരപ്പോള്‍:<BR>
203 "കൈതവം പൂണ്ടൊരു ദൈതേയന്‍താനെന്നി<BR>
204 പ്പൈതങ്ങളാരുമറിഞ്ഞതില്ലെ<BR>
205 കംസന്നു നല്ലൊരു കാലമായ് വന്നുതേ<BR>
206 സംശയമില്ലേതും ചൊല്ലാം ചെമ്മേ<BR>
207 മായയെന്നുള്ളതു നിര്‍ണ്ണയിച്ചല്ലല്ലീ<BR>
208 മാധവനെങ്ങോ പോയ് നിന്നുകൊണ്ടു."<BR>
209 വിണ്ണവരിങ്ങനെ ചൊന്നൊരു നേരത്തു<BR>
210 കണ്ണനും ചെന്നങ്ങു മെല്ലെ മെല്ലെ <BR>
<BR>211 പൂകത്തുടങ്ങിനാന്‍ ദാനവന്‍വായിലെ<BR>
212 മേഘത്തിനുള്ളില്‍ നല്‍ തിങ്കള്‍പോലെ.<BR>
213 കണ്ണനും ചെന്നവന്‍ വായിലേ പൂകുമ്പോള്‍<BR>
214 വിണ്ണവര്‍ തിണ്ണം മെരിണ്ടു നിന്നൂ<BR>
215 "അയ്യോ!" എന്നിങ്ങനെ പിന്നെയും ചൊല്ലീട്ടു<BR>
216 കൈയും തിരുമ്മിയുഴന്നാര്‍ ചെമ്മേ.<BR>
217 ബാലകന്മാരെല്ലാം വായിലേ വന്നപ്പോള്‍<BR>
218 ദാനവന്തന്നിലെ നണ്ണിനാന്താന്‍:<BR>
219 "ഇന്നു ഞാന്‍ കണ്ടൊരു നല്‍ക്കണിതന്നയേ<BR>
220 യെന്നുമേയിന്നുമകപ്പെടേണം. <BR>
<BR>221 ആയര്‍കുമാരന്മാരോടുംകൂടെന്നുടെ<BR>
222 വായിലേ വന്നിവന്‍ പുക്കാനല്ലൊ.<BR>
223 ആരെല്ലാമിന്നിവന്‍തന്നെയങ്ങേശുവാന്‍<BR>
224 ആരാഞ്ഞു നില്ലാതെയുള്ളോരിപ്പോള്‍<BR>
225 പൂതനമുമ്പായി വന്നുള്ളോരെല്ലാരും<BR>
226 ചേതന കൈവിട്ടു പോയാരത്രെ.<BR>
227 എന്നോളം ധന്യരില്ലാരുമിന്നോര്‍ക്കുമ്പോള്‍<BR>
228 എന്‍ വായിലല്ലോതാന്‍ വന്നു പുക്കും<BR>
229 സ്വാമിക്കു വേണുന്നോരാരുമില്ലെന്നോളം<BR>
230 പാര്‍മേലെന്നുള്ളതോ വന്നുകൂടി.<BR>
<BR>231 ഞാനിന്നിക്കാര്യത്തേ സാധിച്ചു ചെല്ലുമ്പോള്‍<BR>
232 മാനിച്ചുചൊന്നതു നല്കും നാഥന്‍<BR>
233 എന്തോന്നു നിന്നുള്ളില്‍ വേണുന്നതെന്നുമ്പോള്‍<BR>
234 എന്തോന്നു ഞാന്‍ മുമ്പേ ചൊല്ലിക്കൊള്‍വൂ?<BR>
235 ആനതുടങ്ങിന വാഹനമോരോന്നേ<BR>
236 വേണുന്നതില്ലേതും പാര്‍ത്തു കണ്ടാല്‍<BR>
237 ശോഭനമായങ്ങു ശോഭിച്ചു നിന്നുള്ളൊ<BR>
238 രാഭരണങ്ങളെനിക്കുണ്ടല്ലോ<BR>
239 നാടങ്ങു വേണമെനിക്കെന്നു ചൊല്ലിനാല്‍<BR>
240 നാശമേയുള്ളതേ നാളില്‍ നാളില്‍.<BR>
<BR>241 ആയന്മാരെല്ലാര്‍ക്കും നായകനായ് നിന്നാല്‍<BR>
242 പേയില്ലയെന്നുമേയെന്നു തോന്നു.<BR>
243 പാല്‍ വെണ്ണയുണ്ടു സുഖിച്ചുകൊള്ളാമല്ലോ<BR>
244 പാര്‍ക്കുന്നനേരമിതെന്നേ നല്ലൂ<BR>
245 എന്‍ വായിലായുള്ള കന്നുകിടാക്കളെ<BR>
246 കൊല്ലാതെകൊണ്ടാകില്‍ നന്നായിതും<BR>
247 എന്നതിന്നേതുമുപായമില്ലോര്‍ക്കുമ്പോള്‍<BR>
248 കന്നുകളിന്നും മറ്റുണ്ടല്ലോ താന്‍<BR>
249 ഇന്നിവന്‍തന്നെ ഞാന്‍ തിന്നാതെയിങ്ങനെ<BR>
250 കൊന്നുകൊണ്ടെന്നുടെ നാഥന്മുമ്പില്‍ <BR>
<BR>251 പ്രാഭൃതമായിട്ടു വച്ചു കൊടുക്കിലെന്‍<BR>
252 പ്രാഭവമേറ്റവുമുണ്ടായിതും<BR>
253 കൂടെപ്പിറന്നൊരു പൂതനതന്നെയും<BR>
254 കൂടെപ്പിറന്ന ബകന്തന്നെയും<BR>
255 കൊന്നതിന്നോര്‍ക്കുമ്പോഴിന്നിവന്തന്നെ ഞാന്‍<BR>
256 തിന്നു മുടിക്കിലേ കോപം തീരൂ."<BR>
257 ഇങ്ങനെ ചിന്തിച്ചു തന്നിലങ്ങേറ്റവും<BR>
258 പൊങ്ങുന്ന കോപത്തെപ്പൂണ്ടു ചെമ്മെ<BR>
259 വായങ്ങു നേരേ മുറുക്കിത്തുടങ്ങുമ്പോള്‍<BR>
260 ആയര്‍കുമാരകന്‍ മെല്ലെ മെല്ലെ <BR>
<BR>261 കണ്ടങ്ങിരിക്കവേ പൊങ്ങിത്തുടങ്ങിനാന്‍<BR>
262 പണ്ടു താന്‍ വാമനനെന്നപോലെ.<BR>
263 എന്നതു കണ്ടൊരു ദാനവനന്നേരം<BR>
264 നന്ദതനൂജനോടൊന്നു ചൊന്നാന്‍:<BR>
265 "മായ നീയിങ്ങനെയാവോളം കാട്ടിനാല്‍<BR>
266 പോയിടാമെന്നു നിനയ്ക്ക വേണ്ടാ.<BR>
267 മായകൊണ്ടീയെന്നെ വെല്ലുവോരില്ലാരും<BR>
268 പേയെല്ലാമേതുമേ കാട്ട വോണ്ടാ.<BR>
269 എന്നുടെ ജീവനമിങ്ങനെയുള്ള നാള്‍<BR>
270 എന്നുമേ നിന്നെയയയ്ക്കയില്ലേ.<BR>
<BR>271 മുന്നന്നീയെങ്ങളെക്കൊന്നു നശിപ്പിച്ച<BR>
272 തിന്നു നിനക്കുമകപ്പെട്ടുതേ.<BR>
273 എന്‍ വായില്‍നിന്നു നീ ചാകയെന്നുള്ളൊരു<BR>
274 നിന്‍ പാപമോര്‍ക്കിലിന്നാര്‍ക്കൊഴിക്കാം."<BR>
275 പാപനായുള്ളൊരു ദാനവനിങ്ങനെ<BR>
276 കോപനനായിപ്പറഞ്ഞ നേരം<BR>
277 ശ്വാസങ്ങളെല്ലാമടങ്ങിത്തുടങ്ങിതേ<BR>
278 കാസങ്ങളും പോന്നു വന്നൂതപ്പോള്‍<BR>
279 വാകൊണ്ടു മിണ്ടുവാന്‍ വല്ലാതെയായപ്പോള്‍<BR>
280 വാല്‍കൊണ്ടു തല്ലിനാന്‍ ഭൂതലത്തില്‍.<BR>
<BR>281 കണ്ണനിലായിതു കോപിച്ചു മാനസം<BR>
282 കണ്ണിണ പാരം വിരിഞ്ഞു നിന്നു;<BR>
283 ആര്‍ത്തങ്ങളായിട്ടു പ്രാണങ്ങള്‍ വീങ്ങുമ്പോള്‍<BR>
284 മൂര്‍ദ്ധാവു പെട്ടെന്നു പൊട്ടിച്ചെമ്മെ<BR>
285 കണ്ടൊരു വാതില്‍ പുറപ്പെട്ടു ജീവനും<BR>
286 മണ്ടിനടന്നു പുറത്തങ്ങായി.<BR>
287 ആകാശം തന്നിലേ കാണായിതന്നേരം<BR>
288 നാകികള്‍ക്കെല്ലാര്‍ക്കും ദീപം പോലെ.<BR>
289 കണ്ണന്‍താനന്നേരം പീയൂഷമാണ്ടൊരു<BR>
290 കണ്ണിണകൊണ്ടു കുളിര്‍ക്ക നോക്കി. <BR>
<BR>291 ആലസ്യം തീര്‍ത്ത തന്‍ ബാലകന്മാരുമ<BR>
292 കാകലിക്കിടാക്കളുമായിച്ചെമ്മെ<BR>
293 വ്യാളത്തിന്‍ വായില്‍നിന്നോടിപ്പുറപ്പെട്ടു<BR>
294 മേളത്തില്‍ നിന്നു വിളങ്ങിക്കൊണ്ടാന്‍<BR>
295 ആകാശം തന്നിലേ കാണായിനിന്നൊരു<BR>
296 നീകാശമന്നേരം താണുവന്നു<BR>
297 കണ്ണനോടൊന്നിച്ചു നന്നായി വന്നുതേ<BR>
298 വിണ്ണവരെല്ലാരും കണ്ടിരിക്കെ<BR>
299 എന്നതു കണ്ടൊരു വിണ്ണവരെല്ലാരും<BR>
300 നന്ദനംതന്നിലേപ്പൂക്കളെല്ലാം <BR>
<BR>301 നാരായണന്‍മെയ്യില്‍ പാരാതെ തൂകിനാര്‍,<BR>
302 പാരം മുഴങ്ങിച്ചാര്‍ ഭേരികളും.<BR>
303 ആമ്നായമോതിച്ചു നിന്നൊരു നാന്മുഖന്‍<BR>
304 മേന്മേലെ ഭേരിയെക്കെട്ടനേരം<BR>
305 എന്തെന്നു ചിന്തിച്ചു തന്നിലേ നണ്ണിനാന്‍<BR>
306 നന്ദതനൂജന്‍റെ ലീലയെന്നേ.<BR>
307 ഓത്തു മുടിഞ്ഞതു പാര്‍ക്കരുതാഞ്ഞുത<BR>
308 ന്നാസ്ഥാനംതന്നില്‍നിന്നോടി വന്നാന്‍;<BR>
309 വാനവരെല്ലാരും ചൊന്നതു കേട്ടപ്പോള്‍<BR>
310 ആനന്ദലീലനായ് നിന്നു ചൊന്നാന്‍:<BR>
<BR>311 "ഇന്നിതു കണ്ടിട്ടു വിസ്മയിച്ചീടേണ്ട<BR>
312 വൃന്ദാരകന്മാരേ കേള്‍പ്പിന്‍ നിങ്ങള്‍<BR>
313 നന്ദകുമാരനായ് നിന്നോരിവന്തന്‍റെ<BR>
314 നല്ലൊരു പൂമേനിയെന്നപോലെ<BR>
315 പൊന്നുകൊണ്ടാകിലും മണ്ണുകൊണ്ടാകിലും<BR>
316 നന്നായി നിര്‍മ്മിച്ച മെയ്യുണ്ടല്ലോ<BR>
317 എന്നതുതന്നെയുമുള്ളിലേ നണ്ണിനാ<BR>
318 ലന്നേ വരുത്താമേ മുക്തിതന്നെ.<BR>
319 ഇന്നിവന്‍താനല്ലോ ദാനവനുള്ളിലേ<BR>
320 നിന്നു വിളങ്ങിനതെന്തു പിന്നെ."<BR>
<BR>321 വാരിജസംഭവനിങ്ങനെ ചൊന്നതു<BR>
322 വാനവരെല്ലാരും കേള്‍ക്കുന്നേരം<BR>
323 വാരിജലോചനന്‍ കാളിന്ദിതന്നുടെ<BR>
324 തീരത്തു ചെന്നുടന്‍ ചൊന്നാനപ്പോള്‍:<BR>
325 "ചങ്ങാതിമാരേയെന്‍ ചാരത്തു പോരുവിന്‍<BR>
326 ചന്തത്തിലുണ്ണേണം നാമെല്ലാരും<BR>
327 ഇന്നിലം കൈവിട്ടുപോകിലിന്നാമെല്ലാം<BR>
328 നന്നായിട്ടെങ്ങുമേ വന്നുകൂടാ.<BR>
329 നല്ലോരു പുല്ലുള്ള ഭൂതലംതന്നിലേ<BR>
330 നന്നായി മേയട്ടെ കന്നുകളും."<BR>
<BR>331 എന്നതു കേട്ടൊരു ചങ്ങാതിമാരെല്ലാം<BR>
332 കന്നെല്ലാമൊന്നിച്ചുകൂട്ടിച്ചെമ്മേ<BR>
333 തണ്ണീരും നല്കി നല്‍പ്പുല്ലുള്ള ഭൂതലം<BR>
334 തന്നിലങ്ങാക്കിനാര്‍ മേച്ചല്‍പൂവാന്‍.<BR>
335 വാരെഴും തങ്ങളും നാരായണന്‍ചൂഴും<BR>
336 പാരാതെ ചെന്നങ്ങിരുന്നാര്‍ പിന്നെ<BR>
337 വാരിജംതന്നുടെ കര്‍ണ്ണികതന്‍ ചൂഴും<BR>
338 നേരേ വിളങ്ങും ദളങ്ങള്‍പോലെ<BR>
339 പാച്ചോറുതന്നെയുമെല്ലാരുമോരോരോ<BR>
340 പാത്രങ്ങള്‍തന്നിലുമാക്കിപ്പിന്നെ<BR>
<BR>341 തന്നുടെ തന്നുടെ കായ്കനിയോരോന്നേ<BR>
342 മുന്നിലെടുത്തങ്ങു വച്ചുകൊണ്ടാര്‍<BR>
343 കാര്‍മുകില്‍വര്‍ണ്ണനും ഭോജനംപെണ്ണുവാന്‍<BR>
344 കാമിച്ചുനിന്നു മുതിര്‍ന്നാനപ്പോള്‍.<BR>
345 നാഭിക്കലാമ്മാറു കോലക്കുഴല്‍തന്നെ<BR>
346 ചൂരക്കോല്‍ക്കൊമ്പെല്ലാം കൈയുടെ കീഴ്;<BR>
347 പാച്ചോറുതന്നെയുരുട്ടിച്ചമച്ചുതന്‍<BR>
348 പാണിതലംതന്നിലാക്കിക്കൊണ്ടു<BR>
349 ഉണ്ണിവിരല്‍കള്‍തന്നുള്ളിലങ്ങാക്കിനാ<BR>
350 നൂണിനു വേണുന്ന കായ്കളെല്ലാം <BR>
<BR>351 ബാലകന്മാരുടെ ലീലകളോരോന്നേ<BR>
352 ചാലപ്പറഞ്ഞു ചിരിച്ചു തമ്മില്‍<BR>
353 ചോറങ്ങു വായിലിടുന്നോരുനേരത്തു<BR>
354 പാരം ചിരിപ്പിച്ചു പൈതങ്ങളെ<BR>
355 കാര്‍മുകില്‍ വര്‍ണ്ണന്‍താനാമോദംപൂണ്ടു നല്‍<BR>
356 കാനനന്തന്നില്‍നിന്നുണ്ണുന്നേരം<BR>
357 ആകാശംതന്നിലേ വാനവരെല്ലാരും<BR>
358 ആമോദംപൂണ്ടങ്ങു നോക്കിനിന്നാര്‍,<BR>
359 വൃന്ദാരകന്മാര്‍ക്കു സുന്ദരമായൊരു<BR>
360 വൃന്ദാവനന്തന്നില്‍ വന്നുനിന്ന് <BR>
<BR>361 നന്ദകുമാരന്‍റെ ലീലകള്‍ കാണ്കയാല്‍<BR>
362 നന്ദനലീലയും വേണ്ടീലപ്പോള്‍.<BR>
363 നാളീകജന്മാവു നാരായണന്‍തന്‍റെ<BR>
364 കേളികള്‍ പിന്നെയും കാണ്മതിന്നായ്<BR>
365 കുത്സിതമായൊന്നു വഞ്ചനമെങ്കിലും<BR>
366 വത്സങ്ങളെല്ലാമൊളിച്ചുവച്ചാന്‍<BR>
367 ബാലകന്മാരെല്ലാമുണ്ണുന്ന നേരത്തു<BR>
368 കാലിക്കിടാങ്ങളെക്കാണാഞ്ഞപ്പോള്‍<BR>
369 പേടിപൂണ്ടെല്ലാരും തേടുവാനായിട്ട<BR>
370 ങ്ങോടിത്തുടങ്ങുവാനോങ്ങുന്നേരം, <BR>
<BR>371 നീടുറ്റ ബാലകന്മാരോടു ചൊല്ലിനാന്‍<BR>
372 കേടറ്റ കേശവന്‍ പേടിപോവാന്‍:<BR>
373 ഊണിന്നു വൈകല്യമേതുമേയാക്കൊല്ല<BR>
374 വേണുന്നതിന്നിന്നു ഞാനുണ്ടല്ലോ<BR>
375 കാട്ടിലകംപൂക്കു കന്നുകിടാക്കളെ<BR>
376 കൂട്ടമേ ഞാനോ മടക്കികൊള്‍വന്‍."<BR>
377 കൊണ്ടല്‍നേര്‍വര്‍ണ്ണന്‍താനിങ്ങനെ ചൊന്നുടന്‍<BR>
378 പിണ്ടവും കൈയില്‍ പിടിച്ചുകൊണ്ട്<BR>
379 മണ്ടിനാന്‍ കാനനമണ്ടലംതന്നിലേ<BR>
380 തെണ്ടുവാന്‍ കന്നെല്ലാമിണ്ടല്‍ നീക്കി. <BR>
<BR>381 ഭദ്രനായുള്ളോരു നാന്മുഖനന്നേരം<BR>
382 ഛിദ്രമിയന്നുടന്‍ പോന്നുവന്നാന്‍<BR>
383 ആയര്‍കുമാരകന്മാരെയും തന്നുടെ<BR>
384 മായയെക്കൊണ്ടു മറച്ചുവച്ചാന്‍.<BR>
385 നീലവലാഹകനേര്‍നിറമാണ്ടുള്ളോന്‍<BR>
386 നീളെ നടന്നാനക്കാടുതോറും.<BR>
387 കന്നുകളൊന്നുമേ കാണാഞ്ഞു പിന്നെയും<BR>
388 വന്നുടന്‍ നോക്കുമ്പോഴിങ്ങുതന്നെ<BR>
389 ബാലകന്മാരെയും കണ്ടുതോയില്ലല്ലൊ<BR>
390 "കാലിക്കിടാക്കളെ കാണാഞ്ഞിട്ട് <BR>
<BR>391 ആരാഞ്ഞുപോയോരേ"യെന്നങ്ങു നണ്ണീട്ടു<BR>
392 പാരം വിളിച്ചു നടന്നാനെങ്ങും.<BR>
393 എന്നിട്ടുമെങ്ങുമേ കാണാഞ്ഞു തന്നിലേ<BR>
394 എന്തിതെന്നിങ്ങനെ ചിന്തിച്ചുടന്‍<BR>
395 ഉള്ളിലെക്കകൊണ്ടു നോക്കിനാനന്നേരം<BR>
396 ഉള്ളോരുവണ്ണമേ കാണായപ്പോള്‍<BR>
397 പുഞ്ചിരി തൂകിനാന്‍ നന്മുഖന്തന്നുടെ<BR>
398 വഞ്ചനലീലയെക്കണ്ടു പിന്നെ.<BR>
399 "വഞ്ചിതമായതു വഞ്ചനം ചെയ്കിലോ<BR>
400 വഞ്ചകനാമല്ലൊ ഞാനുഞ്ചെമ്മെ"<BR>
<BR>401 നെഞ്ചകംതന്നിലേയിങ്ങനെ നണ്ണിനി<BR>
402 ന്നഞ്ചനവര്‍ണ്ണന്താനെന്നനേരം<BR>
403 അമ്മമാര്‍ക്കെല്ലാര്‍ക്കും മക്കളെക്കണ്ടിട്ടു<BR>
404 സമ്മോദമുള്ളിലങ്ങുണ്ടാവാനായ്<BR>
405 കാലിക്കിടാങ്ങളെ താനങ്ങു നിര്‍മ്മിച്ചാന്‍;<BR>
406 ബാലകന്മാരെയുമവ്വണ്ണമേ.<BR>
407 കാലിക്കിടാങ്ങളും പാലകന്മാരായ<BR>
408 ബാലകന്മാരുമായ് കാലത്തേതാന്‍<BR>
409 അമ്പാടിതന്നിലകത്തങ്ങു പൂകുമ്പോള്‍<BR>
410 അമ്മമാരെല്ലാരും തന്മക്കളേ <BR>
<BR>411 മാനിച്ചെടുത്തുതന്‍ നന്മുല നല്കിനാര്‍;<BR>
412 ധേനുക്കളും പിന്നെയവ്വണ്ണമേ.<BR>
413 സംശയമുണ്ടായീലാര്‍ക്കുമേ പാര്‍ക്കുമ്പോള്‍<BR>
414 കൗശലമുള്ളവനല്ലോയിവന്‍<BR>
415 വത്സങ്ങളായുള്ള തന്നെയുമിങ്ങനെ<BR>
416 വത്സന്മാരായുള്ള തന്നെക്കൊണ്ടേ<BR>
417 പാലിച്ചുനിന്നു വനത്തിലുമങ്ങുമായ്<BR>
418 കാലമങ്ങോരാണ്ടു ചെന്നുതായി.<BR>
419 ആണ്മതിരണ്ടോരു നാന്മുഖനന്നേരം<BR>
420 കാണ്മാനായ് വന്നാനക്കാനനത്തില്‍. <BR>
<BR>421 കാലിക്കിടാക്കളും ബാലകന്മാരുമായ്<BR>
422 ചാല വിളങ്ങുന്നോന്‍ മുന്നെപ്പോലേ<BR>
423 തന്നുടെ മായയാല്‍ വഞ്ചിതരായോരേ<BR>
424 അന്നിലംതന്നിലും നിന്നു കണ്ടാന്‍.<BR>
425 പട്ടാങ്ങായുള്ളവരേവരെന്നിങ്ങനെ<BR>
426 ഒട്ടുപോല്‍ ചിന്തിച്ചു വട്ടം പോന്നാന്‍.<BR>
427 ആയര്‍കുലത്തിനു നായകനായോന്‍തന്‍<BR>
428 മായയെ നോക്കിനിന്നെന്നനേരം<BR>
429 വില്ലിനെ വെല്ലുന്ന നല്ലൊരു ചില്ലിതന്‍<BR>
430 തെല്ലൊന്നു മെല്ലെയിളക്കിനാന്‍ താന്‍<BR>
<BR>431 എന്നതു കണ്ടൊരു മായതാനെന്നപ്പോള്‍<BR>
432 തന്നുടെ ലീലയെക്കാട്ടുന്നേരം<BR>
433 ബാലകന്മാരുമക്കാലിക്കിടാങ്ങളും<BR>
434 നീലത്തെ വെന്ന നിറം ധരിച്ചു.<BR>
435 എന്തിതെന്നിങ്ങനെ ചിന്തിച്ചു നാന്മുഖന്‍<BR>
436 അന്ധതപൂണ്ടു നോക്കുന്നേരം<BR>
437 നന്നാലു ബാഹുക്കളായിട്ടു കാണായി<BR>
438 നിന്നൊരു ബാലകന്മാരെയെല്ലാം<BR>
439 ശംഖു തുടങ്ങിയുള്ളായുധമോരോന്നേ<BR>
440 തങ്കരംതോറും ധരിച്ചു നന്നായ് <BR>
<BR>441 ശ്രീഭൂമിമാരായി മേവുന്ന ദേവിമാര്‍<BR>
442 ശോഭകലര്‍ന്നുണ്ടു രണ്ടുപാടും<BR>
443 മഞ്ഞള്‍ പിഴിഞ്ഞൊരു കൂറ ധരിച്ചുണ്ടു;<BR>
444 ശിഞ്ജിതമായുള്ള നൂപുരവും<BR>
445 അംഗദം കങ്കണം കാഞ്ചി തുടങ്ങിന<BR>
446 മംഗലഭൂഷണമുണ്ടു മയ്യില്‍:<BR>
447 കന്നുകിടാക്കളുമവ്വണ്ണയോയി<BR>
448 തൊന്നൊന്നേ നാന്മുഖന്‍ നോക്കുന്നേരം.<BR>
449 കാനനംതന്നിലെ ദാരുക്കളോരോന്നേ<BR>
450 കാണായിതന്നേരമവ്വണ്ണമേ.<BR>
<BR>451 കണ്ണനായ് നിന്നതങ്ങാരെന്നു ചിന്തിച്ചു<BR>
452 തിണ്ണമുഴന്നങ്ങു നോക്കുന്നേരം<BR>
453 വിണ്ണവരെല്ലാരും നിന്നതു കാണായി<BR>
454 കണ്ണന്‍റെ കീര്‍ത്തിയെപ്പാടിപ്പാടി.<BR>
455 ആഴികളേഴുമേ കാണായിതന്നേരം<BR>
456 ഏഴുരണ്ടായുള്ള ലോകങ്ങളും<BR>
457 പുണ്യങ്ങള്‍ ചെയ്തുള്ള ധന്യരെക്കാണായി<BR>
458 വിണ്ണിലേ നിന്നു കളിക്കുന്നതും<BR>
459 പാപങ്ങള്‍ ചെയ്തോരെത്താപത്തില്‍ കാണായി<BR>
460 പാഥോജസംഭവനെന്നനേരം.<BR>
<BR>461 ധന്യമായുള്ളൊരു തന്നുടെ ലോകവും<BR>
462 തന്നെയും കാണായി മുന്നെപ്പോലെ<BR>
463 കണ്ടൊരുനേരത്തു തങ്ങളിലിങ്ങനെ<BR>
464 മിണ്ടുവാനേതുമേ വല്ലീലപ്പോള്‍<BR>
465 സത്യമായുള്ളൊരു ഞാനായതേവനെ<BR>
466 ന്നിത്തരം ചിന്തിച്ചുനിന്നുഴന്നാന്‍.<BR>
467 ക്ഷീരാംബുരാശിയില്‍ നേരേ വിളങ്ങുന്ന<BR>
468 നാരായണന്‍തന്നെക്കാണായപ്പോള്‍.<BR>
469 അന്നവന്‍തന്നുടെ നാഭിസരോജത്തില്‍<BR>
470 നിന്നൊരു തന്നെയും കണ്ടാന്‍ പിന്നെ. <BR>
<BR>471 "നീയാരെ"ന്നിങ്ങനെ ചോദിച്ചാനന്നേരം<BR>
472 "മായവ"നായുള്ള നാന്മുഖന്‍താന്‍<BR>
473 "സ്രഷ്ടാവു ഞാനെ"ന്നു ചൊല്ലിനാനന്നേരം<BR>
474 പട്ടാങ്ങായ് നിന്നുള്ള നാന്മുഖനും<BR>
475 സ്രഷ്ടാവെന്നിങ്ങനെ ചൊന്നതു കേട്ടപ്പോള്‍<BR>
476 സൃഷ്ടനായ് നിന്നവന്‍ ചൊന്നാന്‍ പിന്നെ:<BR>
477 "സ്രഷ്ടാവായ് നിന്നതു ഞാനല്ലൊ നീയല്ല<BR>
478 പൊട്ടാ നീ "ഞാനെ"ന്നു ചൊന്നതെന്തേ?"<BR>
479 തങ്ങളിലിങ്ങനെ പേശുന്നനേരത്തു<BR>
480 തിങ്ങിന കോപമിയന്നു മുന്നില്‍. <BR>
<BR>481 കൈടഭന്‍ വന്നു കയര്‍ത്തതു കാണായി<BR>
482 പേടിപൂണ്ടെന്നപ്പോളോടിനാന്‍ താന്‍<BR>
483 കൈയും തിരുമ്മിത്തിരുമ്മി വിറച്ചുനി<BR>
484 "ന്നയ്യോ!" എന്നിങ്ങനെ ചൊല്ലിച്ചൊല്ലി.<BR>
485 കൈഭടന്‍താനുമന്നാന്മുഖന്‍പിന്നാലെ<BR>
486 ഓടിത്തുടങ്ങിനാന്‍ പിന്നെപ്പിന്നെ.<BR>
487 കൂരിരുട്ടായൊരു മന്ദിരംതന്നിലായ്<BR>
488 ആരുമൊരുത്തരം കൂടാതെതാന്‍<BR>
489 വാതിലും കാണാതെ പാരമുഴന്നൊരു<BR>
490 ബാലകന്‍ ചെയ്യുന്ന വേലയെല്ലാം <BR>
<BR>491 കാട്ടിനാന്‍ നിന്നൊരു നാന്മുഖനന്നേരം<BR>
492 ഗോഷ്ഠിയെന്നെല്ലാരും ചൊല്ലുന്നതും<BR>
493 നാന്മുഖന്‍തന്നുടെ ദീനത്തെക്കണ്ടപ്പോള്‍<BR>
494 ആമ്നായമന്ദിരനായവന്‍താന്‍<BR>
495 മാനമെഴുന്നതു പോയിതായെന്നിട്ടു<BR>
496 മായയേ മെല്ലെ മറച്ചുവച്ചാന്‍.<BR>
497 ദുസ്ഥനായുള്ളൊരു നാന്മുഖനെന്നപ്പോള്‍<BR>
498 സ്വസ്ഥനായ് നിന്നുടനൊന്നു വീര്‍ത്താന്‍,<BR>
499 ഗര്‍ഭത്തില്‍നിന്നു പുറത്തു പുറപ്പെട്ടൊ<BR>
500 രര്‍ഭദന്‍താന്‍ നിന്നു വീര്‍ക്കുംപോലെ. <BR>
<BR>501 ഭീതി തഴച്ചുനിന്നാശകളോരോന്നേ<BR>
502 ആതുരനായിട്ടു നോക്കുന്നേരം<BR>
503 സുന്ദരനായൊരു നന്ദകുമാരനെ<BR>
504 വൃന്ദാവനംതന്നില്‍നിന്നു കണ്ടാന്‍<BR>
505 മേഘങ്ങള്‍ പോയാലങ്ങാകാശം തന്നിലേ<BR>
506 മേവുന്ന തിങ്കളേയെന്നപോലെ.<BR>
507 ചെമ്മേയണഞ്ഞുതുടങ്ങിനാനന്നേരം<BR>
508 അമ്മയെക്കണ്ടുള്ള മക്കള്‍പോലെ.<BR>
509 കൈകളെക്കൂമ്പിച്ചു ഭൂതലംതന്നിലേ<BR>
510 കൈതവം കൈവിട്ടു വീണാന്‍ പിന്നെ. <BR>
<BR>511 മൂര്‍ദ്ധാവു നാലുമപ്പാദങ്ങള്‍ രണ്ടിലും<BR>
512 ചേര്‍ത്തുനിന്നീടിനാനൊട്ടുനേരം<BR>
513 പാംസുക്കളേറ്റിട്ടു ധൂസരമായുള്ള<BR>
514 പാദങ്ങള്‍ രണ്ടുമങ്ങാദരവായ്<BR>
515 ആനന്ദലോചനവാരികൊണ്ടന്നേരം<BR>
516 ക്ഷാളനം ചെയ്താനെ മെല്ലെ മെല്ലെ<BR>
517 മെല്ലെന്നെഴുനീറ്റു കണ്ണും തിരുമ്മീട്ടു<BR>
518 വല്ലഭീവല്ലഭന്‍ മുന്നില്‍തന്നെ<BR>
519 കോള്‍മയി്ര്‍കൊണ്ടുടനാനന്ദംതന്നുടെ<BR>
520 കോമരമായിട്ടു നിന്നു പിന്നെ. <BR>
<BR>521 ഗല്‍ഗദയായൊരു ഗീരുകൊണ്ടന്നേരം<BR>
522 ചില്‍ഘനനായോനേ വാഴ്ത്തിനിന്നാന്‍:<BR>
523 "കാര്‍മുകില്‍നേരൊത്ത കീന്തിയുമായ് നിന്നു<BR>
524 തൂമിന്നല്‍ നേരൊത്ത കൂറയുമായ്<BR>
525 പീലികള്‍കൊണ്ടും നന്മാലകളെക്കൊണ്ടും<BR>
526 ചാല നിറന്നോനെ കൈ തൊഴുന്നേന്‍.<BR>
527 ഇക്കണ്ട രൂപത്തിന്‍ വൈഭവം വാഴ്ത്തുവാന്‍<BR>
528 ഇക്കണ്ടോരാരുമില്ലെന്നു ചൊല്ലാം.<BR>
529 നിര്‍ഗ്ഗുണനായിട്ടു നിത്യനായ് നിന്ന നിന്‍<BR>
530 ചിദ്രൂപം പാര്‍ക്കിലിന്നാര്‍ക്കറിയാം. <BR>
<BR>531 ആദ്യന്തശൂന്യങ്ങളായുള്ള വേദങ്ങള്‍<BR>
532 ആരാഞ്ഞുപോയെങ്ങും കണ്ടുതില്ലെ<BR>
533 മൂഢനായ് നിന്നൊരു ഞാനിന്നു തെണ്ടേണ്ട<BR>
534 ഗൂഢനായ് നിന്നൊരു നിന്നെക്കാണ്മാന്‍.<BR>
535 നിന്മായമോര്‍ക്കിലിന്നാര്‍ക്കറിവാനാവൂ<BR>
536 ചിന്മയനായ് നിന്ന തമ്പുരാനേ.<BR>
537 പാരെല്ലാമീരേഴും നിങ്കലെഴുന്നതും<BR>
538 പാരാതെ നിങ്കലമങ്ങുന്നൂതും<BR>
539 പാവകജ്ജ്വാലകള്‍ പാരമെഴുന്നിട്ടു<BR>
540 പാവകന്തങ്കലടങ്ങുമ്പോലെ <BR>
<BR>541 സൃഷ്ടിക്കു ഞാനിന്നു കര്‍ത്താവെന്നുള്ളതും<BR>
542 പൊട്ടരായുള്ളവര്‍ ചൊല്ലുന്നൂതും<BR>
543 എന്തു ഞാനിന്നിതിന്‍ കാരണമായ് നില്പാന്‍<BR>
544 അന്ധനായ് നിന്നുള്ളോനങ്ങെങ്ങാനും<BR>
545 ശാസ്ത്രങ്ങളെല്ലാഞ്ഞാനോര്‍ത്തുടന്‍ മെല്ലെ നി<BR>
546 ന്നോര്‍ത്തെല്ലാം ചിന്തിച്ചു പാര്‍ത്തു കണ്ടേന്‍;<BR>
547 നിയ്യായതിങ്ങനെയെന്നുള്ളതെങ്ങുമേ<BR>
548 മായം കളഞ്ഞൂ ഞാന്‍ കണ്ടുതില്ലേ.<BR>
549 ഇങ്ങനെയല്ലപോലങ്ങനെയല്ലപോല്‍<BR>
550 എങ്ങുമേയെന്നതു കണ്ടു ഞാനോ <BR>
<BR>551 ഇങ്ങനെ നിന്നൊരു നിന്നെ ഞാന്‍ വെല്ലുവാന്‍<BR>
552 ഇന്നു മുതിര്‍ന്നു തുനിഞ്ഞു ചെമ്മേ<BR>
553 ഉദ്യോതംകൊണ്ടു നല്‍ പ്രദ്യോതനന്തന്നെ<BR>
554 ഖദ്യോതം വെല്ലുവാനെന്നപോലെ<BR>
555 നീയായി നിന്നൊരു പീയൂഷവാരിയില്‍<BR>
556 നീളവേ മുങ്ങിനോരെങ്ങളാരും<BR>
557 വല്ലുന്നൂതില്ലൊരു തുള്ളിയെ വായ്ക്കൊള്‍വാന്‍<BR>
558 വല്ലാതതല്ലെനിക്കത്ഭുതം താന്‍<BR>
559 ദാഹത്തെപ്പോക്കുവാന്‍ താപത്തെത്തൂകുന്ന<BR>
560 മോഹമാം വാരിയില്‍ ചാടുന്നൂതും <BR>
<BR>561 അങ്ങനെ പോകതു നിന്നുടെ വൈഭവ<BR>
562 മെങ്ങുമേ കാണാവല്ലെന്നേ വേണ്ടൂ<BR>
563 നാഥനായ് നിന്നതും താതനായ് നിന്നതും<BR>
564 മാതാവായ് നിന്നതും നീയല്ലൊതാന്‍.<BR>
565 എങ്ങളിലുള്ളൊരു വമ്പിഴയെല്ലാം നീ<BR>
566 ഇങ്ങനെ നിന്നു പൊറുക്കേയുള്ളൂ;<BR>
567 ഗര്‍ഭസ്ഥനായുള്ള ബാലന്‍ ചവിട്ടിയാല്‍<BR>
568 നിര്‍ഭര്‍ത്സിക്കുന്നതോ മാതാക്കന്മാര്‍.<BR>
569 വിശ്വങ്ങളെല്ലാമേ നിന്നുടെയുള്ളിലു<BR>
570 നിശ്ശങ്കമായ് നിന്നു ചൊല്ലാമിപ്പോള്‍ <BR>
<BR>571 വിശ്വത്തില്‍ ഞാനുമൊന്നെന്നതു നിര്‍ണ്ണയം<BR>
572 നിശ്ചയമെന്‍ പിഴ നീ പൊറുപ്പന്‍.<BR>
573 നാന്മുഖനായ് നിന്നു നാടുകളേഴിലും<BR>
574 മേന്മയെനിക്കേതും വേണ്ടീതില്ലേ.<BR>
575 ഉല്ലാസം പൂണ്ടൊരു വൃന്ദാവനംതന്നില്‍<BR>
576 പുല്ലായി മേവണമെല്ലാനാളും<BR>
577 പല്ലവംപോലെ പതുത്തുള്ള നിമ്പാദം<BR>
578 മെല്ലവേനിന്നു ധരിക്കാമല്ലോ."<BR>
579 ഇത്തരമോരോന്നേ ചൊല്ലിപ്പുകണ്ണിട്ടു<BR>
580 സത്വരം കുമ്പിട്ടു കൂപ്പിനിന്നാന്‍.<BR>
<BR>581 ശങ്കിതനായൊരു പങ്കജജന്മാവു<BR>
582 തങ്കഴല്‍പ്പങ്കജം കൂപ്പുന്നേരം<BR>
583 നാലു മുഖങ്ങളുമമ്പോടു നോക്കീട്ടു<BR>
584 നീലക്കാര്‍വര്‍ണ്ണന്‍ ചിരിച്ചു ചൊന്നാന്‍:<BR>
585 "വൃദ്ധന്മാരായോര്‍ കളിച്ചുതുടങ്ങിനാല്‍<BR>
586 മുഗ്ദ്ധരാം ഞങ്ങളിന്നെന്തുവേണ്ടൂ?<BR>
587 ഇങ്ങനെ നിങ്ങള്‍ കളിച്ചുതുടങ്ങിനാല്‍<BR>
588 എങ്ങള്‍ക്കു സങ്കടമായിവരും<BR>
589 നാട്ടാരെ വീട്ടിലെപ്പൈതങ്ങളെക്കൊണ്ടെ<BR>
590 ക്കാട്ടിക്കൊടുപ്പു ചെല്ലെങ്ങനെ ഞാന്‍?<BR>
<BR>591 കന്നുകളാലൊന്നുകണ്ടുതില്ലെങ്കിലോ<BR>
592 അന്നടേയുണ്ടല്ലൊ തല്ലെനിക്കോ;<BR>
593 തല്‍കൊണ്ടു ഞാന്‍ നിന്നു കേണതു കാണാമെ<BR>
594 ന്നല്ലല്ലീ ചിന്തിച്ചു വന്നതിപ്പോള്‍.<BR>
595 ഈശ്വരനോടു പിഴച്ചുതില്ലേതും ഞാന്‍<BR>
596 ആശ്രയമായതു മറ്റൊന്നല്ലേ."<BR>
597 ആസ്ഥനായുള്ള വിരിഞ്ചനോടിങ്ങനെ<BR>
598 ഹാസ്യങ്ങളായുള്ള വാക്യങ്ങളേ<BR>
599 ചാലപ്പറഞ്ഞവന്‍ മോദത്തെയുണ്ടാക്കി<BR>
600 ക്കാലത്തെ പോകെന്നു ചൊന്നാന്‍ പിന്നെ.<BR>
<BR>601 മേധാവിയായൊരു ധാതാവുതാനപ്പോള്‍<BR>
602 മാധവന്തന്നുടെ പാദങ്ങളേ<BR>
603 മാനസംതന്നിലുറപ്പിച്ചുനിന്നുടന്‍<BR>
604 ആനന്ദം പൂണ്ടു നടന്നാന്‍ പിന്നെ.<BR>
605 വാരിജജന്മാവു പോയൊരുനേരത്തു<BR>
606 വാരിജലോചനന്‍ കന്നുകളേ<BR>
607 ചാലെത്തെളിച്ചു നല്‍ കാളിന്ദീതീരത്തു<BR>
608 ബാലകന്മാരുടെ മുന്നില്‍ ചെന്നാന്‍.<BR>
609 മായയില്‍ മുങ്ങിന ബാലന്മാരാരുമ<BR>
610 ക്കാലം കഴിഞ്ഞതറിഞ്ഞതില്ലേ. <BR>
<BR>611 "ദൂരത്തുപോയുള്ള കന്നും തെളിച്ചിങ്ങു<BR>
612 വേഗത്തില്‍ വന്നതു നന്നെടോ നീ<BR>
613 നീയിങ്ങു കന്നുമായ് വന്നതു പാര്‍ത്തിട്ടു<BR>
614 പൈയും പൊറുത്തിതാ നിന്നു ഞങ്ങള്‍."<BR>
615 ഇങ്ങനെ ചൊന്നുള്ള ബാലകന്മാരുമായ്<BR>
616 ഭംഗിയില്‍നിന്നുടനുണ്ടു പിന്നെ<BR>
617 കന്നും തെളിച്ചു തന്‍ ചങ്ങാതിമാരുമായ്<BR>
618 മന്ദിരംതന്നിലേ ചെന്നു പുക്കാന്‍.<BR>
കാളിയമര്‍ദ്ദനം
1655
1840
2006-10-15T16:21:22Z
കൈപ്പള്ളി
46
1 ബാലകന്മാരുമായ് കന്നുമേച്ചിങ്ങനെ<BR>
2 നാലഞ്ചുമാസം കഴിഞ്ഞകാലം<BR>
3 ഗോവിന്ദരാമന്മാര്‍ ഗോക്കളെ മേച്ചങ്ങു<BR>
4 മേവിത്തുടങ്ങിനാര്‍ മെല്ലെ മെല്ലെ.<BR>
5 ഭൂമിക്കുഭൂഷണമായി വിളങ്ങുന്നൊ<BR>
6 രോമനച്ചേവടി രണ്ടുകൊണ്ടും<BR>
7 കാനനംതന്നിലെക്കല്ലിനും പുല്ലിനും<BR>
8 ആനന്ദമേറ്റം വളര്‍ത്തിനിന്നാര്‍.<BR>
9 ബാലകന്മാരുടെ യാചനം തന്നാലെ<BR>
10 താലവനന്തന്നില്‍ ചെന്നു പിന്നെ<BR>
<BR>11 രാസഭനായ് വന്ന ധേനുകനായൊരു<BR>
12 വാസവവൈരിയെക്കൊന്നുടനെ<BR>
13 താഫലങ്ങളെബ്ബാലകന്മാര്‍ക്കുമ<BR>
14 മ്മാപോകരെല്ലാര്‍ക്കുമായ്ക്കൊടുത്താര്‍.<BR>
15 കാലി തെളിക്കുന്ന ബാലകന്മാരുമായ്<BR>
16 ആലയംതന്നിലകത്തുപുക്കു<BR>
17 വല്ലവിമാരുടെ കണ്ണിനുമുള്ളിനും<BR>
18 ഉല്ലാസം നല്കിനാരല്ലല്‍ നീക്കി.<BR>
19 കാലികള്‍ മേപ്പാനക്കാനനം പൂകിന<BR>
20 ബാലകന്മാരെല്ലാമന്നൊരു നാള്‍<BR>
<BR>21 ആതപമേറ്റുള്ള താപംകൊണ്ടേറ്റവും<BR>
22 ദാഹിച്ചു ചെന്നു നല്‍ കാളിന്ദിയില്‍<BR>
23 കാളിയനായൊരു കാളഭുജുംഗത്തിന്‍<BR>
24 ക്ഷ്വേളമിയന്നൊരു വെള്ളംതന്നെ<BR>
25 കോരിക്കുടിച്ചു, തദ്ദാഹത്തെത്തീര്‍ത്തുടന്‍<BR>
26 തീരത്തു ചെന്നങ്ങുനിന്നനേരം<BR>
27 ക്ഷ്വേളത്തില്‍ വേഗത്താല്‍ വീണുതുടങ്ങിനാര്‍<BR>
28 കാലികളും പിന്നെയവ്വണ്ണമേ<BR>
29 കാര്‍മുകില്‍ വര്‍ണ്ണന്താന്‍ കാലിതെളിച്ചു നല്‍<BR>
30 കാനനകാന്തിയെക്കണ്ടു കണ്ട്<BR>
<BR>31 മെല്ലവേ വന്നിങ്ങു നിന്നൊരു നേരത്തു<BR>
32 വല്ലവബാലികന്മാരെക്കണ്ടാന്‍,<BR>
33 ജീവനും കൂടാതെ കേവലം ഭൂമിയില്‍<BR>
34 പാവകള്‍ വീണു കിടക്കുംപോലെ.<BR>
35 കണ്ടൊരു നേരത്തു കൊണ്ടല്‍നേവര്‍ണ്ണന്‍താന്‍<BR>
36 ഇണ്ടലായ് നിന്നു നുറുങ്ങു നേരം<BR>
37 വാമമായുള്ളൊരു ലോചനംകൊണ്ടു തന്‍<BR>
38 ബാലകന്മാരെക്കുളുര്‍ക്ക നോക്കി<BR>
39 പീയൂഷം കൊണ്ടു തളിച്ചു തളിച്ചു നി<BR>
40 ന്നായാസം പോക്കിനാന്‍ മെല്ലെ മെല്ലെ.<BR>
<BR>41 ബാലകന്മാരുമക്കാലിക്കുലങ്ങളും<BR>
42 ആലസ്യം നീക്കിയെഴുന്നനേരം<BR>
43 കാര്‍മുകില്‍വര്‍ണ്ണന്താനുള്ളിലേ ചിന്തിച്ചാന്‍:<BR>
44 "കാളിയന്തന്നെ ഞാനിന്നുതന്നെ<BR>
45 കാളിന്ദിതന്നില്‍നിന്നാട്ടിക്കളയായ്കില്‍<BR>
46 നാളെയുമിങ്ങനെ വന്നുകൂടും."<BR>
47 എന്നങ്ങു നണ്ണിനിന്നന്നേരംതന്നെയ<BR>
48 ന്നിന്നൊരു നീലക്കടമ്പുതന്മേല്‍<BR>
49 പാഞ്ഞുകരേറിനാന്‍ പാവനമായുള്ള<BR>
50 പാദങ്ങള്‍കൊണ്ടു ചവിട്ടിച്ചെമ്മെ,<BR>
<BR>51 പാരിച്ചു ചാടിനാന്‍ ചാരത്തെ വാരിയില്‍<BR>
52 വേരറ്റ മേരുക്കുന്നെന്നപോലെ.<BR>
53 കാമിനിമാരോടുകൂടിക്കളിക്കുന്ന<BR>
54 കാളിയന്‍താനും തന്‍ പൈതങ്ങളും<BR>
55 പെട്ടെന്നു ഞെട്ടിനാരെന്തെന്നു ചിന്തിച്ചു<BR>
56 വട്ടത്തില്‍നിന്നങ്ങുഴന്നാര്‍ പിന്നെ.<BR>
57 ഘോരനായുള്ളൊരു കാളിയന്നേരം<BR>
58 പാരിച്ച കോപത്തെപ്പൂണ്ടു ചൊന്നാന്‍:<BR>
59 "ആരിന്നു വന്നതെന്നാലയംതന്നിലേ<BR>
60 ധീരനായ് കേവലം ചാവതിന്നായ്"<BR>
<BR>61 ഇങ്ങനെ ചൊല്ലിത്തന്‍ മസ്തകമെല്ലാമേ<BR>
62 പൊങ്ങിച്ചുനിന്നങ്ങുയര്‍ന്നനേരം<BR>
63 ശ്വാസങ്ങളേറ്റു തികന്നു തുടങ്ങിതേ<BR>
64 ചാരത്തുനിന്നുള്ള വെള്ളമെല്ലാം<BR>
65 വാരിതന്‍ മീതേ നികന്നവന്‍ നോക്കുമ്പോള്‍<BR>
66 ദൂരവേ കാണായി കണ്ണന്തന്നെ<BR>
67 മേളമെഴുന്നോരു മേചകവാരിയില്‍<BR>
68 നീളവേ നീന്തുന്നതെ,ന്നനേരം<BR>
69 തിങ്കളെക്കണ്ടൊരു രാഹുവെപ്പോലെ താന്‍<BR>
70 ശങ്ക കളഞ്ഞങ്ങടുത്തുപിന്നെ<BR>
<BR>71 അല്ലിത്താര്‍മാതുതന്‍ മല്ലക്കരംകൊണ്ടു<BR>
72 മെല്ലെത്തലോടുന്ന പാദങ്ങളില്‍<BR>
73 പാരിച്ചു ദംശിച്ചാന്‍അങ്ങനെയല്ലൊ താന്‍<BR>
74 പാപികളായോര്‍ക്കു തോന്നി ഞായം.<BR>
75 എന്നതിന്നേതുമേ പീഡയെക്കാണാഞ്ഞു<BR>
76 മുന്നേതിലേറ്റം കതിര്‍ത്തുപിന്നെ<BR>
77 മര്‍മ്മങ്ങള്‍തോറും കടിച്ചുതുടങ്ങിനാന്‍<BR>
78 നിര്‍മ്മലനായൊരു പൈതല്‍തന്നെ.<BR>
79 ഇത്തരമോരോരോ യുദ്ധങ്ങള്‍ ചെയ്തിട്ടു<BR>
80 മസ്തകം കൊണ്ടങ്ങടിച്ചു ചെമ്മേ.<BR>
<BR>81 വറ്റാത കാന്തി കലര്‍ന്നൊരു കണ്ണനെ<BR>
82 തെറ്റെന്നു ചുറ്റിനാന്‍ മുറ്റ മുറ്റെ.<BR>
83 കാളിയന്‍തന്നോടു നേരിട്ടു കാര്‍വര്‍ണ്ണന്‍<BR>
84 കാളിന്ദിതന്നില്‍ കളിക്കുന്നേരം<BR>
85 നിച്ചലും ചെല്ലുന്നനേരത്തു ചെല്ലാഞ്ഞി<BR>
86 ട്ടച്ഛനുമമ്മയുമോര്‍ത്തുനിന്നാര്‍:<BR>
87 "എന്മകനെന്തുപോല്‍ വാരാഞ്ഞു തോഴീ! ചൊല്‍<BR>
88 ഇന്ന ലയിന്നേരം വന്നാനല്ലോ.<BR>
89 കാലികള്‍ കാണാഞ്ഞു കാട്ടില്‍ നടക്കുമ്പോള്‍<BR>
90 കാല്‍തന്നില്‍ മുള്ളു തറച്ചില്ലല്ലീ.<BR>
<BR>91 കായ്കളെക്കൊള്ളുവാന്‍ പാഴ്മരമേറീട്ടു<BR>
92 കാനനംതന്നിലേ വീണാനോതാന്‍.<BR>
93 ചാലത്തടുത്തു തെളിക്കുന്ന നേരത്തു<BR>
94 കാലികള്‍ കുത്തിക്കുതിര്‍ന്നില്ലല്ലീ,<BR>
95 കാനനം തന്നിലേ നല്‍വഴി കാണാഞ്ഞു<BR>
96 ദീനനായ് നിന്നങ്ങുഴന്നാനോ താന്‍.<BR>
97 സഞ്ചരിച്ചീടുമ്പോള്‍ വന്‍പുലിതന്നാലേ<BR>
98 വഞ്ചിതനായാനോ ചൊല്ലു തോഴീ!<BR>
99 പിള്ളരുമായിപ്പിടിച്ചു കളിക്കുമ്പോള്‍<BR>
100 അല്ലലായ് വീണു കിടന്നാനോ താന്‍.<BR>
<BR>101 ചോറെല്ലാമാറിച്ചമഞ്ഞുതുടങ്ങുന്നു<BR>
102 നീറുന്നൂതുള്ളവും പിന്നെപ്പിന്നെ<BR>
103 മക്കളെപ്പെറ്റുള്ളോരമ്മമാരാര്‍ക്കുമേ<BR>
104 ഉള്‍്ക്കാമ്പില്‍ വേദനയെന്നിയില്ലേ.<BR>
105 പോരായിപ്പണ്ടു കഴിഞ്ഞൊരു ജന്മത്തില്‍<BR>
106 വൈരംകലര്‍ന്നുള്ള ലോകരെല്ലാം<BR>
107 മക്കളായ് വന്നു പിറന്നു ചമഞ്ഞിട്ടു<BR>
108 ദുഖമിയറ്റുന്നൂതെന്നു തോന്നും;<BR>
109 വായ്പോടു നിന്നൊരു കണ്ണനെ നണ്ണി ഞാന്‍<BR>
110 രാപ്പകല്‍ വേകുമാറായിതല്ലോ.<BR>
<BR>111 കാലിക്കഴുത്തിലെ നന്മണിയൊച്ചയും<BR>
112 ചാരത്തു കേള്‍ക്കായിതില്ലേയൊന്നും<BR>
113 പൂതനതന്നുടെ തോഴിമാരാരേലും<BR>
114 ചേതന പോക്കിക്കളഞ്ഞാരോ താന്‍.<BR>
115 കാളിന്ദിതന്നില്‍ കളിക്കുന്ന നേരത്തു<BR>
116 കാളിയന്‍ ചെന്നു കടിച്ചാനോതാന്‍"<BR>
117 എന്നങ്ങു ചൊല്ലുമ്പോഴംബരംതന്നില്‍നി<BR>
118 "ന്നങ്ങനെ"യെന്നൊരു വാക്കുണ്ടായി.<BR>
119 എന്നതു കേട്ടുടനെല്ലാരും നോക്കുമ്പേള്‍<BR>
120 ദുര്‍നിമിത്തങ്ങളും കാണായ്വന്നു.<BR>
<BR>121 അച്ഛനുമമ്മയും മറ്റുള്ള ലോകരും<BR>
122 തെറ്റെന്നു ചാടിനാര്‍ കാടുനോക്കി<BR>
123 കാര്‍വര്‍ണ്ണന്തന്നുടെ കാല്‍ച്ചുവടാരാഞ്ഞു<BR>
124 കാനനംതന്നൂടെ പാഞ്ഞു പാഞ്ഞു<BR>
125 കാളിന്ദിതന്നുടെ തീരത്തു ചെല്ലുമ്പോള്‍<BR>
126 കാണായി കേഴുന്ന ബാലന്മാരെ.<BR>
127 "എന്മകനെങ്ങോനെ"ന്നിങ്ങനെ ചോദിച്ചാള്‍<BR>
128 അമ്മതാന്‍ പൈതങ്ങളെല്ലാരോടും<BR>
129 എന്നതുകേട്ടുള്ള ബാലന്മാരാരുമേ<BR>
130 ഏതുമേ മിണ്ടുവാന്‍ വല്ലീലപ്പോള്‍.<BR>
<BR>131 കേവലം കേണുതുടങ്ങിനാര്‍ പിന്നെയും<BR>
132 ആവതോ മറ്റേതുമില്ലയല്ലോ<BR>
133 നീളെ വിളിക്കുന്നോരച്ഛനുമമ്മയും<BR>
134 കാളിന്ദിതന്നിലേ നോക്കുന്നേരം<BR>
135 കാളിയന്‍തന്നാലെ കെട്ടുപെട്ടുള്ളൊരു<BR>
136 കാര്‍വര്‍ണ്ണന്തന്നെയും കാണായപ്പോള്‍.<BR>
137 മണ്ടിനാരന്നേരം വെള്ളത്തില്‍ തുള്ളുവാന്‍<BR>
138 ഇണ്ടല്‍കൊണ്ടുള്ളിലേ മൂടുകയാല്‍<BR>
139 പേടിയേ വേര്‍വിട്ട രോഹിണീനന്ദനന്‍<BR>
140 ഓടിച്ചെന്നങ്ങു തടുത്താനപ്പോള്‍<BR>
<BR>141 കേടുറ്റുനിന്നൊരു നന്മൊഴികൊണ്ടവര്‍<BR>
142 പേടിയുമൊട്ടു തളര്‍ത്തുനിന്നാന്‍<BR>
143 കാളിയന്തന്നോടുകൂടിക്കളിക്കുന്ന<BR>
144 കാര്‍വര്‍ണ്ണന്‍ തിണ്ണമെഴുന്നുപിന്നെ<BR>
145 മസ്തകംതന്നില്‍ ചവിട്ടിനിന്നന്നേരം<BR>
146 നൃത്തംതുടങ്ങിനാന്‍ മെല്ലെ മെല്ലെ.<BR>
147 വാനവരെല്ലാരും മാനിപ്പാനായിട്ടു<BR>
148 മാനത്തു വന്നു നിറഞ്ഞാരപ്പോള്‍.<BR>
149 വാദ്യങ്ങളെല്ലാമങ്ങൊക്ക മുഴങ്ങിച്ചി<BR>
150 ട്ടാദ്യനായുള്ളോനെ വാഴ്ത്തിനിന്നാര്‍.<BR>
<BR>151 കാര്‍വര്‍ണ്ണന്‍തന്നുടെ കോമളപാദങ്ങള്‍<BR>
152 കാളിയന്മേനിയിലേല്ക്കുന്നേരം<BR>
153 വമ്പുറ്റുനിന്നൊരു വങ്കുന്നു വന്നിട്ടു<BR>
154 തങ്കലേ വീഴുന്നൂതെന്നു തോന്നി.<BR>
155 വീരനായുള്ളോരു കാളിയന്‍വായീന്നു<BR>
156 ചോര ചൊരിഞ്ഞുതുടങ്ങീതപ്പോള്‍.<BR>
157 ക്ഷീണനായ് നിന്നങ്ങു കേണു തുടങ്ങിനാന്‍<BR>
158 പ്രാണങ്ങള്‍ പോവോളമായിക്കൂടി.<BR>
159 വേദങ്ങളുള്ളിലെക്കാതലായ് നിന്നുള്ള<BR>
160 പാദങ്ങള്‍ തങ്കലങ്ങേല്ക്കയാലെ<BR>
<BR>161 ദുര്‍മ്മദം പോയങ്ങു നിര്‍മ്മലനായ് വന്നാന്‍<BR>
162 കല്മഷം നീങ്ങിനാലെന്നു ഞായം.<BR>
163 ആരിതെന്നിങ്ങനെ പാരാതെ ചിന്തിച്ചു<BR>
164 നാരായണന്‍താനെന്നുള്ളില്‍ നണ്ണി<BR>
165 പാദങ്ങള്‍ കുമ്പിട്ടു "പാലിച്ചുകൊള്ളേണം<BR>
166 വേദത്തിന്‍ കാതലേ!" എന്നുചൊന്നാന്‍<BR>
167 കാളിയന്‍തന്നുടെ കാമിനിമാരെല്ലാം<BR>
168 ബാലകന്മാരെയും കൊണ്ടുവന്നു<BR>
169 കേശവന്‍തന്നുടെ പാദങ്ങള്‍ കുമ്പിട്ടു<BR>
170 കേണുതുടങ്ങിനാര്‍ വീണു ചെമ്മേ.<BR>
<BR>171 എന്നതു കണ്ടൊരു കാര്‍വര്‍ണ്ണന്‍ ചൊല്ലിനാന്‍:<BR>
172 "ഇന്നിലം കൈവിട്ടുപോകണം നീ."<BR>
173 കാളി.യന്താനുമാക്കാര്‍വര്‍ണ്ണന്‍തന്നോടു<BR>
174 ലാളിച്ചുചൊല്ലിനാനെന്നനേരം:<BR>
175 "എങ്ങളെക്കാണുമ്പോള്‍ കൊന്നുടനന്നേരം<BR>
176 തിന്നുമുടിക്കുമേ വൈനതേയന്‍<BR>
177 എന്നുള്ള പേടികൊണ്ടിന്നിലംതന്നിലേ<BR>
178 എങ്ങള്‍വസിക്കുന്നു തമ്പുരാനെ.<BR>
179 സൗരഭിയായൊരു മാമുനിതന്നുടെ<BR>
180 ശാപംകൊണ്ടിങ്ങവന്‍ വാരായിന്നും."<BR>
<BR>181 കാളിയനിങ്ങനെ ചൊന്നതു കേട്ടൊരു<BR>
182 കാര്‍മുകില്‍വര്‍ണ്ണനും ചൊന്നാനപ്പോള്‍:<BR>
183 "എന്നുടെ പാദംകൊണ്ടങ്കിതനാം നിന്നെ<BR>
184 വന്നിനിത്തീണ്ടുമോ വൈനതേയന്‍?<BR>
185 വൈരിയായുള്ളൊരു വൈനതേയന്തന്നെ<BR>
186 വൈകാതെ ചെന്നിന്നു കണ്ടാലും നീ."<BR>
187 എന്നതു കേട്ടൊരു പന്നഗവീരന്താന്‍<BR>
188 നന്ദകുമാരനെക്കുമ്പിട്ടുടന്‍<BR>
189 ഉത്തമമായുള്ള രത്നങ്ങളെക്കൊണ്ടും<BR>
190 മുത്തുകളെക്കൊണ്ടും പൂജിച്ചപ്പോള്‍,<BR>
<BR>191 മുഗ്ദ്ധവിലോചനന്‍തന്നെയും തന്നുടെ<BR>
192 മസ്തകംതന്നിലെടുത്തു മെല്ലെ<BR>
193 ദൂരത്തുനിന്നൊരു തീരത്തു ചേര്‍ത്തിട്ടു<BR>
194 നേരത്തേ പോയാനക്കാളിയന്താന്‍.<BR>
195 കണ്ണുനീര്‍ വീഴ്ത്തിനോരച്ഛനുമമ്മയും<BR>
196 കണ്ണനേ വന്നതു കണ്ടനേരം<BR>
197 കണ്ണുനീര്‍ പിന്നെയും തൂകിത്തുടങ്ങിനാര്‍<BR>
198 കണ്ണനെക്കണ്ടുള്ള സന്തോഷത്താല്‍.<BR>
199 ഓടിയണഞ്ഞവന്‍ പൂമേനി തന്നുടെ<BR>
200 കേടറ്റ മേനിയില്‍ ചേര്‍ത്തു ചെമ്മേ<BR>
<BR>201 പൂണ്ടുതുടങ്ങിനാര്‍ പിന്നെയും പിന്നെയും<BR>
202 നീണ്ടുള്ള വീര്‍പ്പുകളാണ്ടു മേന്മേല്‍.<BR>
203 പല്ലവംപോലെ പതുത്തൊരു പൂമേനി<BR>
204 വല്ലവിമാരെല്ലാം പൂണ്ടുപിന്നെ<BR>
205 അല്ലലേ നീക്കിനാര്‍ തിങ്കളെപ്പൂണ്ടുപൂ<BR>
206 ണ്ടല്ലിനെ രാത്രികള്‍ നീക്കുമ്പോലെ.<BR>
207 ഒക്കവേ ചെന്നു തന്‍ ചങ്ങാതിമാരെല്ലാം<BR>
208 തിക്കു തുടങ്ങിനാര്‍ പൂണ്ടുപൂണ്ടു.<BR>
209 കന്നുകിടാക്കളും നന്ദതനൂജനെ<BR>
210 ചുംബിച്ചുനിന്നു തുടങ്ങീതെല്ലാം.<BR>
<BR>211 വാരിയില്‍നിന്നങ്ങു വന്നോരു കാര്‍വര്‍ണ്ണന്‍<BR>
212 തീരത്തുനിന്നു വിളങ്ങുന്നേരം<BR>
213 വാരുറ്റുനിന്നൊരു സാഗരവാരിയില്‍<BR>
214 നേരേ പോയ് ചാടിനാന്‍ സൂര്യനപ്പോള്‍<BR>
215 കാളിന്ദീതന്നുടെ നീരെല്ലാം പൊങ്ങീട്ടു<BR>
216 നീളപ്പരന്നു ചമഞ്ഞപോലെ<BR>
217 പാരിച്ചുനിന്നൊരു കൂരിരുട്ടന്നേരം<BR>
218 പാരിടമെങ്ങും പരന്നുകൂടീ.<BR>
219 പക്ഷികള്‍ കൂട്ടിലടങ്ങിതായന്നേരം<BR>
220 ദുഷ്ടമൃഗങ്ങള്‍ നടത്തംകൊണ്ടു,<BR>
<BR>221 ഗോകുലനാരിമാര്‍ കേഴാതെനിന്നപ്പോള്‍<BR>
222 കോകങ്ങള്‍ കേണുതുടങ്ങി ചെമ്മെ.<BR>
223 കൂമ്പിത്തുടങ്ങീതു ലോകര്‍ക്കു കണ്ണെല്ലാം<BR>
224 ആമ്പലുമെങ്ങും വിരിഞ്ഞുകൂടി.<BR>
225 നാരിമാര്‍ നന്മുഖം നന്നായ് വിരിഞ്ഞപ്പോള്‍<BR>
226 വാരിജം കൂമ്പിത്തുടങ്ങീതെങ്ങും.<BR>
227 മുത്തുകള്‍ പൂണ്ടൊരു കാര്‍വര്‍ണ്ണന്‍മെയ്തന്നോ<BR>
228 ടൊത്തങ്ങു നില്പാനായെന്നപോലെ<BR>
229 താരങ്ങളായൊരു ഹാരങ്ങള്‍ പൂണ്ടിട്ടു<BR>
230 പാരം വിളങ്ങി വിയത്തുമപ്പോള്‍.<BR>
<BR>231 രാത്രിയെക്കണ്ടൊരു ഗോപാലന്മാരെല്ലാം<BR>
232 യാത്രയ്ക്കു കാലമല്ലെന്നു ചൊല്ലി<BR>
233 കാളിന്ദിതന്നുടെ ചാരത്തുനിന്നൊരു<BR>
234 കാനനന്തന്നിലിരുന്നെല്ലാരും<BR>
235 പാഥോജലോചനന്താനുമായോരോരോ<BR>
236 ഗാഥകളോതിനിന്നൊട്ടുനേരം.<BR>
237 ഭദ്രമന്മാരായുള്ള ഗോപന്മാരെല്ലാരും<BR>
238 നിദ്രയെപ്പൂണ്ടു കിടന്നനേരം<BR>
239 മുറ്റെപ്പിടിച്ചൊരു കാട്ടുതീ കാണായി<BR>
240 ചുറ്റെ വരുന്നതു പറ്റപ്പറ്റി.<BR>
<BR>241 ബോധത്തെപ്പൂണ്ടുള്ള ഗോപന്മാരെല്ലാരും<BR>
242 ഭീതന്മാരായ് നിന്നു ചൊന്നാരപ്പോള്‍:<BR>
243 "കണ്ണാ! നീ കാണയ്യോ! കാട്ടുതീ വന്നതു<BR>
244 വെണ്ണീറായ്പോയിതു നാമെല്ലാരും."<BR>
245 ഇച്ചൊന്ന വാക്കിനെക്കേട്ടൊരു നേരത്തു<BR>
246 വിശ്വങ്ങളുള്ളില്‍ ധരിച്ചവന്‍താന്‍<BR>
247 ചാരത്തു വന്നൊരു പാവകന്തന്നെയും<BR>
248 നേരേ മിഴുങ്ങിനാന്‍ വെണ്ണപോലെ;<BR>
249 "ആച്ചിമാരന്നന്നു കാഴ്ചയായ് നല്‍കുന്ന<BR>
250 കാച്ച്യ പാല്‍ വെണ്ണ പചിപ്പിപ്പാനായ്<BR>
<BR>251 ജാഠരനായുള്ള പാവകനേതുമേ<BR>
252 പാടവം പോരാ തനിക്കുതന്നെ<BR>
253 ഇന്നിവന്‍ കൂടിത്തുണച്ചു കൊടുക്കേണം"<BR>
254 എന്നങ്ങു നണ്ണിനാനെന്നപോലെ<BR>
255 ആപത്തു പോയുള്ള ഗോപന്മാരെല്ലാരും<BR>
256 ആബദ്ധമോദന്മാരായിപ്പിന്നെ<BR>
257 കാലം പുലര്‍ന്നുതുടങ്ങുന്നനേരത്തു<BR>
258 കാര്‍വര്‍ണ്ണനോടു കലര്‍ന്നു ചെമ്മേ<BR>
259 ലീലകളോരോന്നേ ചാലപ്പറഞ്ഞുത<BR>
260 ന്നാലേയം പൂകിനാര്‍ കാലിയുമായ്.<BR>
ഗ്രീഷ്മവര്‍ണ്ണനം
1656
1826
2006-10-15T14:55:06Z
കൈപ്പള്ളി
46
1 വല്ലവിമാരുടെ മാനസമായുളള<BR>
2 വല്ലികള്‍ ചേര്‍ന്നു പടര്‍ന്നു മേന്മേല്‍<BR>
3 ചാലത്തണുത്തൊരു പാദപമായ് നിന്നു<BR>
4 നീലക്കാര്‍വര്‍ണ്ണന്‍ കളിക്കുംകാലം<BR>
5 ഊഷ്മതകൊണ്ടു വറട്ടിച്ചമച്ചങ്ങു<BR>
6 ഗ്രീഷ്മമായുള്ളൊരു കാലം വന്നു.<BR>
7 താപംകൊണ്ടെല്ലാരും വേവുറ്റു കാവിലും<BR>
8 വാപികാതീരത്തുമായ് തുടങ്ങീ.<BR>
9 നാരിമാരെല്ലാരും കാമുകന്മാരുമായ്<BR>
10 വാരിയിലായിതേ ലീലകളും.<BR>
<BR>11 ആലവട്ടങ്ങള്‍ക്കു ചാലച്ചുഴന്നു നി<BR>
12 ന്നാലസ്യമായ് വന്നു നാളില്‍ നാളില്‍.<BR>
13 വാതായനങ്ങള്‍ക്കും പ്രാഭവമുണ്ടായി<BR>
14 സേവകള്‍ മേന്മേലേ ചെയ്കയാലേ.<BR>
15 മാലേയച്ചാറെല്ലാം ബാലികമാരുടെ<BR>
16 ബാലപ്പോര്‍കൊങ്കയില്‍ ചേര്‍ച്ച പുക്കു<BR>
17 പാനീയശാലകള്‍ മാനിച്ചു നിന്നിതേ,<BR>
18 ദീനങ്ങളായ് വന്നു ചാതകങ്ങള്‍.<BR>
19 ഉന്മേഷം പൂണ്ടൊരു നെന്മേനിപ്പൂവിലെ<BR>
20 നന്മണമെങ്ങും പരത്തി മേന്മേല്‍.<BR>
<BR>21 മന്ദിരംതോറും നടന്നുതുടങ്ങിനാന്‍<BR>
22 മന്ദസമീരണനന്തിനേരം<BR>
23 "ഗാഢമായ് പൂണ്ടാലും കാന്തനേ നീയിപ്പോള്‍<BR>
24 ചൂടെല്ലാം പോക്കുവാന്‍ ഞാനുണ്ടല്ലോ"<BR>
25 എന്നങ്ങു ചെന്നുടന്‍ സുന്ദരിമാരോടു<BR>
26 വെവ്വേറെ ചൊല്ലുവാനെന്നപോലെ.<BR>
27 ഇച്ഛതിരണ്ടുള്ള മച്ചകമെല്ലാമേ<BR>
28 കച്ചുതുടങ്ങീതു പിന്നെപ്പിന്നെ.<BR>
29 പച്ചോടമെന്നു പറഞ്ഞുതുടങ്ങുമ്പോള്‍<BR>
30 ഉള്‍ച്ചൂടു താനെയെഴുന്നുകൂടും.<BR>
<BR>31 ഇന്ദുതന്‍ നന്മണികൊണ്ടു പടുത്തങ്ങു<BR>
32 സുന്ദരമായുള്ള ഭൂതലത്തില്‍<BR>
33 ചന്ദ്രികയേറ്റു കിടന്നുതുടങ്ങിനാര്‍<BR>
34 സുന്ദരിമാരും തന്‍ കാന്തന്മാരും<BR>
35 ആഹാരമായതിക്കാലത്തിന്നോര്‍ക്കുമ്പോള്‍<BR>
36 നീഹാരമെന്നങ്ങു വന്നുകൂടും<BR>
37 നീഹാരമിന്നിന്നു കാണ്മുതില്ലേതുമേ<BR>
38 ആഹാരം കൂടാതെയാരുമില്ലെ.<BR>
39 ശീതമായുള്ളൊരു മാനിന്നു കേസരി<BR>
40 പ്പോതമായ് മേവുമക്കാലംതന്നെ<BR>
<BR>41 മാധവന്‍തന്നോടു കൂടിക്കലര്‍ന്നോര്‍ക്കു<BR>
42 മാധവമാസമേയെന്നു തോന്നി.<BR>
43 കോലക്കുഴലുമായ് ലീലകള്‍ കോലുന്ന<BR>
44 ബാലകന്മാരുമായ്ക്കാലിപിമ്പേ<BR>
45 കാനനംതന്നില്‍ കളിച്ചുതുടങ്ങിനാന്‍<BR>
46 കാന്തികലര്‍ന്നൊരു കാര്‍വര്‍ണ്ണന്താന്‍<BR>
47 ദ്രോഹിപ്പാനായ് വന്നു നില്ക്കും പ്രലംബനേ<BR>
48 രോഹിണീനന്ദനന്‍ കൊന്നു പിന്നെ<BR>
49 ആപത്തെപ്പോക്കിനാന്‍ ബാലകന്മാര്‍ക്കെല്ലാം,<BR>
50 മോദത്തെ നല്കിനാന്‍ ദേവകള്‍ക്കും.<BR>
<BR>51 കാലികള്‍ കാണാഞ്ഞു ബാലകന്മാര്‍ പിന്നെ<BR>
52 ക്കാനനംതന്നില്‍ നടക്കുന്നേരം<BR>
53 ഘോരമായുള്ളൊരു കാട്ടുതീ കാണായി<BR>
54 പാരം ചുഴന്നു വരുന്നതപ്പോള്‍<BR>
55 പേടിച്ചുനിന്നുള്ള ബാലകന്മാരെല്ലാം<BR>
56 ഓടിത്തുടങ്ങിനാര്‍ നാലുപാടും.<BR>
57 പോക്കിയല്ലാതെ ചമഞ്ഞോരു നേരത്ത<BR>
58 ങ്ങൂക്കനായ്നിന്നവനോടു ചൊന്നാര്‍:<BR>
59 "താവകന്മാരായ ഞങ്ങളെയെല്ലാമേ<BR>
60 പാവകന്‍ വന്നു വിഴുങ്ങുന്നോനേ."<BR>
<BR>61 എന്നതു കേട്ടൊരു നന്ദകുമാരന്താന്‍<BR>
62 ഏതുമേ പേടിയായ്കെന്നു ചൊല്ലി.<BR>
63 കണ്ണടച്ചീടുവിനെന്നങ്ങു ചൊന്നപ്പോള്‍<BR>
64 കണ്ണടച്ചെല്ലാരും നിന്നനേരം<BR>
65 കത്തിവരുന്നൊരു തീയെ വിഴുങ്ങിനാന്‍<BR>
66 മുഗ്ദ്ധവിലോചനന്‍ മുന്നെപ്പോലെ.<BR>
67 അന്തിയണഞ്ഞൊരു കാലം വരുന്നേരം<BR>
68 ചന്തമായ്പാടിക്കളിച്ചു പിന്നെ<BR>
69 ബാലകന്മാരുമായാലയം പൂകിനാന്‍,<BR>
70 വാരിജകാമുകന്‍ വാരിയിലും.<BR>
പ്രാവൃഡ്വര്‍ണ്ണനം
1657
1827
2006-10-15T14:55:49Z
കൈപ്പള്ളി
46
1 പാല്‍ക്കടല്‍മാനിനിതന്നുടെ കണ്ണിന്നു<BR>
2 പാല്‍ക്കുഴമ്പായുള്ളൊരായര്‍പൈതല്‍<BR>
3 പാര്‍ക്കൊരു ഭൂഷണമായി വിളങ്ങുമ്പോള്‍<BR>
4 കാര്‍ക്കാലം പോന്നിങ്ങു വന്നുതായി.<BR>
5 മേചകകാന്തി കലര്‍ന്നു തുടങ്ങിതേ<BR>
6 മേഘങ്ങളെല്ലാമേ മെല്ലെ മെല്ലെ<BR>
7 വല്ലവീവല്ലഭന്‍തന്നുടെ കാന്തിയെ<BR>
8 വെല്ലേണമിന്നു നാമെന്നപോലേ<BR>
9 ഡംബരമാണ്ടു മുഴങ്ങിത്തുടങ്ങീത<BR>
10 ങ്ങംബരംതന്നിലേ മെല്ലെ മെല്ലെ.<BR>
<BR>11 അംബുദജാലങ്ങളംബുധിതന്നിലും<BR>
12 അംബരംതന്നിലും പാകിനിന്നൂ.<BR>
13 ഹംസങ്ങള്‍ മെല്ലവേ പാഞ്ഞുതുടങ്ങിതേ<BR>
14 കംസന്തന്‍ ജീവിതമെന്നപോലെ.<BR>
15 പാരിച്ചു നിന്നൊരു പേമഴ തൂകീട്ടു<BR>
16 പാരിടമെങ്ങുമേ മുങ്ങിക്കൂടീ.<BR>
17 വര്‍ഷത്തെക്കണ്ടുള്ള കര്‍ഷകന്മാരെല്ലാം<BR>
18 ഹര്‍ഷത്തെപ്പൂണ്ടുതുടങ്ങീതെങ്ങും.<BR>
19 കാന്തപിരിഞ്ഞോര്‍ക്കു ശാന്തിയെ നല്കുവാന്‍<BR>
20 കാന്തളുമെങ്ങും നിറഞ്ഞൂതായി.<BR>
<BR>21 കച്ചുകിടക്കുന്ന മച്ചകമോരോന്നില്‍<BR>
22 ഇച്ഛ തുടങ്ങീ പലര്‍ക്കുമപ്പോള്‍,<BR>
23 പച്ചോടമില്ലാഞ്ഞിട്ടുള്‍ചൂടുമുണ്ടായി<BR>
24 പിച്ചയായുള്ളോന്നിക്കാലലീല<BR>
25 ചീര്‍ത്തുള്ള മേഘത്തിന്‍ചാര്‍ത്തു പരന്നപ്പോള്‍<BR>
26 മാര്‍ത്താണ്ഡബിംബം മറഞ്ഞുപോയി<BR>
27 മായയാല്‍ മൂടിന മാനസം തന്നിലേ<BR>
28 ജ്ഞാനം മറഞ്ഞങ്ങു പോകുമ്പോലെ.<BR>
29 നീപങ്ങള്‍ പൂത്തതു കണ്ടൊരു വണ്ടുകള്‍<BR>
30 നീളവേ പാഞ്ഞുതുടങ്ങി തന്നില്‍<BR>
<BR>31 നന്മകുറഞ്ഞൊരു നെന്മേനി വേണ്ടീല<BR>
32 കല്മഷമാണ്ടുള്ളോര്‍ക്കെന്നേയുള്ളൂ<BR>
33 വാരികലര്‍ന്നൊരു വാതം വരുന്നേരം<BR>
34 വാതിലടച്ചുതുടങ്ങീതെങ്ങും<BR>
35 ജാള്യമാണ്ടിങ്ങനെ പോരുന്നോരെങ്ങുമേ<BR>
36 മാന്യരായെന്നുമേ വന്നുകൂടാ.<BR>
37 ശോഷിച്ചുപോയുള്ള തോയങ്ങളെല്ലാമേ<BR>
38 പോഷിച്ചുനിന്നുതായെങ്ങുമപ്പോള്‍<BR>
39 കാര്‍മുകില്‍നേരായ പൈതല്‍താന്‍ ചെന്നപ്പോള്‍<BR>
40 ആനായദേശന്താനെന്നപോലെ.<BR>
<BR>41 ചാതകമെല്ലാമേ ജാതസുഖങ്ങളായ്<BR>
42 വീതവിഷാദങ്ങളായിനിന്നു.<BR>
43 കേതകിപ്പൂവിലേ നന്മണംകൊണ്ടെങ്ങും<BR>
44 കേഴിച്ചു പാന്ഥരേ മേവുംകാലം<BR>
45 കാര്‍മുകിലായൊരു നീലപ്പടംകൊണ്ട<BR>
46 തൂമകലര്‍ന്നു വിതാനിച്ചെങ്ങും<BR>
47 ആക്കമിയന്ന വലാഹകളാകിയ<BR>
48 പൂക്കുല മേളത്തില്‍ തൂക്കിച്ചെമ്മേ<BR>
49 ശോഭകലര്‍ന്നൊരു തൂമിന്നലായുള്ള<BR>
50 ദീപങ്ങളെങ്ങും കൊളുത്തി മേന്മേല്‍<BR>
<BR>51 പാഴിടിയായൊരു ഭേരിയുമെങ്ങുമേ<BR>
52 പാരം മുഴങ്ങിച്ചു നിന്നു പിന്നെ<BR>
53 ഭൂതലമായൊരു തട്ടിലങ്ങിട്ടിട്ടു<BR>
54 ബാലശീലീന്ധ്രമാം വെള്ളരിയും<BR>
55 കീര്‍ത്തിപൂണ്ടെങ്ങുമേ കേകികളായുള്ള<BR>
56 വാഴ്ത്തികള്‍ വന്നങ്ങിരുന്നുതന്നില്‍<BR>
57 ലജ്ജ വെടിഞ്ഞുനിന്നുച്ചമെഴുംവണ്ണം<BR>
58 ഷഡ്ജമായുള്ളൊരു പാട്ടുതന്നെ<BR>
59 പാടിത്തുടങ്ങിനാര്‍; മന്മഥന്നെല്ലാരും<BR>
60 ആടിത്തുടങ്ങിനാരെന്നനേരം<BR>
<BR>61 കാമിനിമാരുടെ പോര്‍മുല വേറായ<BR>
62 കാമുകരെല്ലാരും കോമരമായ്.<BR>
63 കാര്‍ക്കാലന്തന്നുടെ കാന്തിയെക്കണ്ടിട്ടു<BR>
64 ചീര്‍ക്കുന്ന മോദത്തെപ്പൂണ്ടു കണ്ണന്‍<BR>
65 ഗോക്കളേ മേച്ചു നല്‍ കാനനംതന്നിലെ<BR>
66 വായ്ക്കുന്ന ലീലകളാണ്ടു നിന്നാന്‍.<BR>
67 ജീവനമാകയാല്‍ പീയൂഷമായിട്ടു<BR>
68 മേവുന്ന തോയത്തെത്തൂകിപ്പിന്നെ<BR>
69 ലോകങ്ങള്‍ക്കീടുന്ന താപങ്ങള്‍ തീര്‍ത്തു നന്‍<BR>
70 മേഘങ്ങളെല്ലാം തളര്‍ന്നു നിന്നു.<BR>
ശരദ്വര്‍ണ്ണനം
1658
1828
2006-10-15T14:57:13Z
കൈപ്പള്ളി
46
1 കാര്‍മുകില്‍മാലകള്‍ പോയൊരു നേരത്തു<BR>
2 തൂമകലര്‍ന്ന ശരത്തു വന്നു<BR>
3 "കണ്ണന്‍റെ കാന്തിയെ കൈതുടര്‍ന്നൂ നിങ്ങള്‍<BR>
4 എന്നുടെ കാന്തിയോ വേണ്ടയല്ലോ"<BR>
5 രോഹിണീനന്ദനനിങ്ങനെ ചൊല്ലീട്ടു<BR>
6 രോഷിതനാകൊല്ലായെന്നപോലെ<BR>
7 നീലിമപൂണ്ടുള്ള മേഘങ്ങളെല്ലാമേ<BR>
8 ചാല വെളുത്തുചമഞ്ഞിതപ്പോള്‍<BR>
9 ആതപം മേന്മേലേ ചൂടുതുടങ്ങിതേ<BR>
10 ആതുരര്‍മാനസമെന്നപോലെ<BR>
<BR>11 വാരിയില്‍നിന്നുള്ള മീനങ്ങളെല്ലാമേ<BR>
12 വാരികുറഞ്ഞതറിഞ്ഞുതില്ലേ<BR>
13 മായയില്‍നിന്നുള്ള മന്ദന്മാരെല്ലാരും<BR>
14 ആയുസ്സു പോകുന്നതെന്നപോലെ.<BR>
15 കാലുഷ്യംപൂണ്ടുള്ള വാരികളെല്ലാമ<BR>
16 ക്കാലത്തു ചാലത്തെളിഞ്ഞു നിന്നൂ<BR>
17 ഗോവിന്ദന്‍തന്നുടെ ഭാവനം പൂണ്ടിട്ടു<BR>
18 മേവുന്ന മാനസമെന്നപോലെ<BR>
19 വാരിയില്‍നിന്നുള്ള വാരിജമെല്ലാമേ<BR>
20 പാരം വിളങ്ങിത്തുടങ്ങീതെങ്ങും<BR>
<BR>21 വേണുന്ന കാന്തനെ കാണുന്നനേരത്തു<BR>
22 നാരിമാര്‍നന്മുഖമെന്നപോലെ.<BR>
23 മുന്നമേ പോയുള്ളോരന്നങ്ങളെല്ലാമേ<BR>
24 പിന്നെയും പോന്നിങ്ങു വന്നുകൂടി<BR>
25 വീടരെപ്പേടിച്ചുപോയുള്ള ജാരന്മാര്‍<BR>
26 വീണ്ടിങ്ങു പിന്നെയും വന്നപോലെ<BR>
27 വേഗത്തില്‍ പായുന്ന തോയങ്ങളെല്ലാമേ<BR>
28 വേഗം കുറഞ്ഞു ചമഞ്ഞൂതപ്പോള്‍<BR>
29 പ്രേമം കുറഞ്ഞുള്ള കാമുകന്മാരെല്ലാം<BR>
30 കാമിനിമാര്‍വീട്ടില്‍ പോകുമ്പോലെ.<BR>
<BR>31 താരങ്ങള്‍ ചൂഴുന്ന തിങ്കള്‍ വിളങ്ങിനാന്‍<BR>
32 പാരമങ്ങാകാശംതന്നിലപ്പോള്‍<BR>
33 ആനായപ്പിള്ളരാല്‍ ചൂഴുറ്റ കാര്‍വര്‍ണ്ണന്‍<BR>
34 കാനനംതന്നില്‍ വിളങ്ങുംപോലെ.<BR>
35 വെണ്ണിലാവാണ്ടുള്ള വെണ്മാടമോരോന്നില്‍<BR>
36 പെണ്ണുങ്ങളോടു കലര്‍ന്നുനിന്നു<BR>
37 ചൂതു തുടങ്ങിന ലീലകളോരോന്നില്‍<BR>
38 കൈതുടര്‍ന്നീടിനാര്‍ കാമുകന്മാര്‍.<BR>
39 വണ്ടുകളെല്ലാമെ മണ്ടിത്തുടങ്ങീത<BR>
40 ങ്ങിണ്ടലും കൈവിട്ടു പൊയ്കതോറും<BR>
<BR>41 കണ്ണന്‍ വിളങ്ങിന കാനനംതന്നിലേ<BR>
42 വിണ്ണവരെല്ലാരും മണ്ടുംപോലെ<BR>
43 അംബുജകാമുകന്‍തന്നുടെ കാന്തികൊ<BR>
44 ണ്ടംബരമെങ്ങും വിളങ്ങിനിന്നു<BR>
45 കൗസ്തുഭകാന്തി കലര്‍ന്നു വിളങ്ങിന<BR>
46 കൈടഭവൈരിതന്‍ മാറുപോലെ.<BR>
47 തിങ്കളെക്കണ്ടു തന്‍ വെണ്ണിലാവുണ്ടുണ്ടു<BR>
48 തിണ്ണം തെളിഞ്ഞു ചകോരങ്ങളും<BR>
49 കാര്‍മുകില്‍വര്‍ണ്ണന്തന്നാനനകാന്തിക<BR>
50 ണ്ടാനായനാരിമാരെന്നപോലെ.<BR>
<BR>51 പൂരിച്ചുനിന്നൊരു ശീതത്തെ വേറിട്ടു<BR>
52 പൂമണംതന്നില്‍ കലര്‍ന്നു നന്നായ്<BR>
53 പൂങ്കാവില്‍നിന്നു വരുന്നൊരു തെന്നലെ<BR>
54 പ്പൂണ്ടു തുടങ്ങിനാരെല്ലാരുമെ.<BR>
55 മേളമെഴുന്ന ശരത്തിനെക്കണ്ടിട്ടു<BR>
56 നാളീകലോചനന്‍ ബാലരുമായ്<BR>
57 വേണുസ്വനംകൊണ്ടു മാനിനിമാരുടെ<BR>
58 മാനസമേറ്റം മയക്കിനിന്നാന്‍.<BR>
59 മന്മഥന്തന്നുടെ ബാണങ്ങളേല്ക്കയാല്‍<BR>
60 തന്മനമെല്ലാം മറന്നുനിന്നു<BR>
<BR>61 വേണുതന്‍ ഗാനത്തെ മാനിച്ചു പാടിനാര്‍<BR>
62 ആനായമാനിനിമാരെന്നപ്പോള്‍.<BR>
ഹേമന്തലീല
1659
1846
2006-10-15T16:35:14Z
കൈപ്പള്ളി
46
1 ഇങ്ങനെയുള്ളൊരു ഹേമന്തകാലത്തു<BR>
2 മുമ്പിലെ മാനസത്തിലമ്പിനോടെ<BR>
3 മായംകളഞ്ഞുനിന്നാര്യയെസ്സേവിച്ചാ<BR>
4 രായര്‍കുമാരികമാരെല്ലാരും<BR>
5 കാലം പുലര്‍ന്നുതുടങ്ങുന്ന നേരത്തു<BR>
6 കാളിന്ദിതന്നില്‍ കുളിച്ചു പിന്നെ<BR>
7 നന്മണല്‍കൊണ്ടു പടുത്തങ്ങു ദേവിതന്‍<BR>
8 നിര്‍മ്മലമായൊരു ദേഹം തന്നെ<BR>
9 തീര്‍ത്തുഭജിച്ചാരങ്ങാ "ത്തിതീര്‍ത്തെങ്ങളെ<BR>
10 ക്കാത്തുകൊള്‍വാനിതാ കൈതൊഴുന്നേന്‍.<BR>
<BR>11 കണ്ണനെ ഞങ്ങള്‍ക്കു കാന്തനായ് നല്കേണം<BR>
12 വിണ്ണവര്‍നായികേ മായികേ ! നീ."<BR>
13 ഇങ്ങനെ യാചിച്ചു പൂജിച്ചു കുമ്പിട്ടാര്‍<BR>
14 മംഗലമാരായ കന്യകമാര്‍.<BR>
15 നിത്യമായിങ്ങനെ സേവിച്ചുപോരുന്ന<BR>
16 മുഗ്ദ്ധമാരെല്ലാരുമന്നൊരുനാള്‍<BR>
17 ദേവിയെപ്പൂജിച്ചു സേവയെപ്പൂരിച്ചു<BR>
18 പോവതിന്നായിത്തുടങ്ങുംനേരം<BR>
19 ശീതംകൊണ്ടെല്ലാരുമാതുരമാരായി<BR>
20 ട്ടാതപമേറ്റു മണത്തിട്ടമേല്‍.<BR>
<BR>21 നിന്നു വിളങ്ങിനാര്‍ ധന്യമാരായുള്ള<BR>
22 കന്യകമാരെല്ലാം കാന്തിപൂണ്ട്<BR>
23 പേശലമായൊരു കേശമഴിച്ചുനി<BR>
24 ന്നേശുന്ന ശോഭ കലര്‍ന്നു നന്നായ്<BR>
25 മംഗല്യമാണ്ടൊരു ശൃംഗാരവല്ലിതന്‍<BR>
26 മങ്ങാതപോതങ്ങളെന്നപോലെ.<BR>
27 പുണ്യമിയന്നൊരു നാവുകൊണ്ടെല്ലാരും<BR>
28 കണ്ണന്‍റെ ലീലയെപ്പാടിപ്പാടി<BR>
29 ആതപമേറ്റങ്ങു ശീതം തോഞ്ഞീടുന്നൊ<BR>
30 രാതങ്കം വേറായ നേരത്തപ്പോള്‍<BR>
<BR>31 ഏന്തുന്ന വീചികളാണ്ടൊരു വാരിയില്‍<BR>
32 നീന്തേണം നാമിപ്പോഴെന്നു നണ്ണി.<BR>
33 പൂഞ്ചായലെല്ലാം മുറുക്കി മണന്മേല്‍താന്‍<BR>
34 പൂഞ്ചേലയെല്ലാമഴിച്ചുവച്ച്<BR>
35 പൂന്തേനെ വെന്നുള്ള നന്മൊഴിമാരെല്ലാം<BR>
36 നീന്തിത്തുടങ്ങിനാര്‍ മെല്ലെ മെല്ലെ.<BR>
37 കാനനം പൂകിന കാര്‍വര്‍ണ്ണനന്നേരം<BR>
38 കാളിന്ദീതീരത്തു ചെന്നു മെല്ലെ.<BR>
39 ചോരനായ് നിന്നു നല്‍ക്കൂറകളെല്ലാമേ<BR>
40 വാരിക്കൊണ്ടോടിനാന്‍ തീരമേതാന്‍<BR>
<BR>41 നീടുറ്റു നിന്നൊരു നീപത്തിന്മീതേറി<BR>
42 പ്പാടിത്തുടങ്ങിനാന്‍ പാരം പിന്നെ.<BR>
43 കാന്തി കലര്‍ന്നുള്ള കന്യകമാരെല്ലാം<BR>
44 നീന്തിത്തളര്‍ന്നങ്ങു നിന്നനേരം<BR>
45 കാര്‍മുകില്‍വര്‍ണ്ണനേ വന്നതു കാണായി;<BR>
46 കാമിച്ചു നാണിച്ചാര്‍ കണ്ടനേരം.<BR>
47 കൂറകള്‍ചാരത്തു ചെന്നതു കണ്ടപ്പോള്‍<BR>
48 കൂശിത്തുടങ്ങിനാര്‍ മെല്ലെ മെല്ലെ.<BR>
49 വാരുന്ന നേരത്തു വാ പിളര്‍ന്നീടിനാര്‍<BR>
50 വാരിയില്‍നിന്നുള്ള ബാലികമാര്‍<BR>
<BR>51 ഓടുന്ന നേരത്തു മാനസംതന്നെയു<BR>
52 മോടിച്ചാര്‍ കൂടെത്തുടര്‍ന്നു പിമ്പേ<BR>
53 മാനസംതാന്‍ ചെന്നു, കൂറയുംകൊണ്ടു നീ<BR>
54 പോകൊല്ലായെന്നു ചെറുക്കാന്‍പോലെ<BR>
55 നീളന്തിരണ്ടൊരു നീപത്തിന്മേലേറി<BR>
56 നീലക്കാര്‍വ്വര്‍ണ്ണന്താന്‍ നിന്നനേരം<BR>
57 ചാപലം കാട്ടിനാര്‍ കോപവും കാട്ടിനാര്‍<BR>
58 വേര്‍പാകിനിന്നൊരു വേഴ്ചയേയും;<BR>
59 ക്ഷീണവും നാണവും കാമവും പ്രേമവും<BR>
60 ദീനവും മാനവും കാട്ടിനിന്നാര്‍.<BR>
<BR>61 എന്തു നാം നല്ലതെന്നിങ്ങനെ തങ്ങളില്‍<BR>
62 ചിന്തിച്ചുനിന്നു നുറങ്ങുനേരം<BR>
63 കാളിന്ദിതന്നിലെ നീരായി നിന്നൊരു<BR>
64 നീലമാം ചേലയുംപൂണ്ടു ചൊന്നാര്‍:<BR>
65 "പെണ്ണുങ്ങള്‍ വീഴ്ത്തുള്ള വീഴ്പുകള്‍ വാരുവാന്‍<BR>
66 കണ്ണ! നിനക്കെന്തു തോന്നീതിപ്പോള്‍<BR>
67 ആരേലും വന്നിങ്ങു കാണുന്നതാകിലോ<BR>
68 ആചാരമല്ലെന്നു വന്നുകൂടും.<BR>
69 രേഖകള്‍ കാണുമ്പോള്‍ വീഴ്പുകള്‍ വാരുവാന്‍<BR>
70 ഏകലില്ലേതുമിക്കൈകള്‍ക്കെന്നാല്‍<BR>
<BR>71 ആകുലമാരായ ഞങ്ങള്‍ക്കു പാരാതെ<BR>
72 ഗോകുലനായക! കൂറ താ നീ."<BR>
73 നാരിമാരിങ്ങനെ ചൊന്നൊരു നേരത്തു<BR>
74 ധീരനായ് നിന്നങ്ങുചൊന്നാന്‍ കണ്ണന്‍:<BR>
75 "വീഴ്പുകള്‍ വാരുവതാചാരമല്ലല്ലൊ<BR>
76 വായ്പോടു നല്കു ചൊല്ലെങ്ങനെ ഞാന്‍?<BR>
77 കൂറകള്‍ വേണ്ടുകില്‍ നീരില്‍നിന്നെല്ലാരും<BR>
78 പാരാതെ വന്നിങ്ങു വാങ്ങിക്കൊള്‍വിന്‍"<BR>
79 മണ്ടുന്ന മാങ്കുലംവന്നടികുമ്പിടും<BR>
80 മല്ലവിലോചനമാരെല്ലാരും<BR>
<BR>81 ഇണ്ടല്‍പൂണ്ടിങ്ങനെ പിന്നെയും ചൊല്ലിനാര്‍<BR>
82 കൊണ്ടല്‍നേര്‍വര്‍ണ്ണനാം കണ്ണനോട്:<BR>
83 "മാലോകരെല്ലാരും വന്നതു കാണയ്യോ!<BR>
84 ലീലയ്ക്കു കാലമിതല്ല ചൊല്ലാം;<BR>
85 ചാലച്ചതിയാതെയെങ്ങളെയിങ്ങനെ<BR>
86 നീലക്കാര്‍വര്‍ണ്ണരേ! കൂറ താ നീ.<BR>
87 മങ്കമാരായോരെ വഞ്ചിച്ചുപോരുന്ന<BR>
88 നിങ്കളവെങ്ങളറിഞ്ഞീലല്ലൊ.<BR>
89 സങ്കടമെങ്ങള്‍ക്കു വന്നതു കാണയ്യോ!<BR>
90 പങ്കജലോചന! കൂറ താ നീ.<BR>
<BR>91 "ഭ്രാന്തുണ്ടിവര്‍ക്കെന്നു" ചൊല്ലുവര്‍ ഞങ്ങളെ<BR>
92 പ്പാന്ഥന്മാരാരാനും കാണ്കിലിപ്പോള്‍<BR>
93 നീന്തിത്തളര്‍ന്നു വശംകെടുന്നൂതയ്യോ<BR>
94 കാന്തവിലോചനാ, കൂറ താ നീ.<BR>
95 വെണ്മകേടിങ്ങനെ കാട്ടിനാലെല്ലാരും<BR>
96 സന്മതിയല്ലെന്നു ചൊല്‍വര്‍ നിന്നെ,<BR>
97 തണ്മ നിനക്കിന്നും വന്നതിന്മുമ്പിലെ<BR>
98 കാണ്മായുള്ളോനേ! കൂറ താ നീ.<BR>
99 നിഞ്ചതികണ്ടെങ്ങള്‍ നെഞ്ചകമെല്ലാമേ<BR>
100 ചഞ്ചലമാകുന്നു മാഴ്കി മാഴ്കി.<BR>
<BR>101 പുഞ്ചിരികൊണ്ടിനി വഞ്ചന ചെയ്യാതെ<BR>
102 അഞ്ചനവര്‍ണ്ണരേ! കൂറ താ നീ.<BR>
103 കുറ്റമേ ചൊല്ലുവരെല്ലാരും കേള്‍ക്കുമ്പോള്‍<BR>
104 പറ്റാ നിനക്കിതു പാര്‍ത്തു കണ്ടാല്‍.<BR>
105 വറ്റാതൊരമ്പു പുലമ്പിനിന്നെങ്ങള്‍ക്കു<BR>
106 ചുറ്റത്തില്‍ വന്നിങ്ങു കൂറ താ നീ."<BR>
107 ധന്യമാരായുള്ള കന്യമാരിങ്ങനെ<BR>
108 ഖിന്നമാരായ് നിന്നു ചൊന്നനേരം<BR>
109 പിന്നെയും ചൊല്ലിനാന്‍ നന്ദകുമാരകന്‍<BR>
110 മുന്നലെക്കന്യമാരെല്ലാരോടും:<BR>
<BR>111 "പറ്റായെന്നിങ്ങനെ പത്തൂടെ ചൊല്കിലും<BR>
112 കറ്റച്ചിടയോന്തന്‍ പാദത്താണ<BR>
113 നിങ്ങളിങ്ങെല്ലാരും വന്നെന്നിയെന്നുമേ<BR>
114 അങ്ങു വന്നെന്നും ഞാന്‍ കൂറ നല്കേന്‍,<BR>
115 പേശിനിന്നിങ്ങനെ കാലം കളയാതെ<BR>
116 വാശി കളഞ്ഞു നല്‍കൂറ കൊള്‍വിന്‍."<BR>
117 ഇങ്ങനെ ചൊല്ലി നല്‍ പുഞ്ചിരി തൂകിനാന്‍<BR>
118 അംഗനമാര്‍മുഖം നോക്കി നോക്കി.<BR>
119 എന്നതു കേട്ടുള്ള കന്യകമാരെല്ലാം<BR>
120 ഏറിന നാണത്തെപ്പൂണ്ടു നിന്നാര്‍.<BR>
<BR>121 "കണ്ണന്തന്‍ മുമ്പിലേ ചെല്ലൂ നാമെല്ലാരും"<BR>
122 എന്നങ്ങു തങ്ങളില്‍ ചൊന്നു പിന്നെ<BR>
123 "നീ മുമ്പില്‍" "നീ മുമ്പില്‍" എന്നങ്ങു തങ്ങളില്‍<BR>
124 പേശിത്തുടങ്ങിനാരൊട്ടുനേരം.<BR>
125 നാഭിക്കു കീഴായ വാരിയിലാകുമ്പോള്‍<BR>
126 നാണിച്ചു പിന്നെയും വാരിയിലേ.<BR>
127 ചാടിത്തുടങ്ങിനാര്‍ നീടുറ്റ കണ്ണന്തന്‍<BR>
128 കേടറ്റ കണ്മുന കാകയാലേ.<BR>
129 കണ്ണന്‍റെ കണ്ണിന്നു വൈരിയായ് വന്നിത<BR>
130 പ്പെണ്ണുങ്ങള്‍ പൂണുന്ന നാണമപ്പോള്‍.<BR>
<BR>131 കാളിന്ദിതന്നുടെ വൈമല്യമെന്നപ്പോള്‍<BR>
132 കാര്‍വര്‍ണ്ണന്‍കണ്ണിന്നു ബന്ധുവായി.<BR>
133 നാണിച്ചു പിന്നെയും നാരിമാര്‍ നിന്നപ്പോള്‍<BR>
134 നാഭിക്കു മേലുള്ള വെള്ളംതന്നില്‍.<BR>
135 ആനായനായകന്‍ കാണ്മുനയന്നേരം<BR>
136 മീനങ്ങളായിതോയെന്നു തോന്നും<BR>
137 ഒട്ടുപോതിങ്ങനെ വട്ടം പോന്നെല്ലാരും<BR>
138 തിട്ടതിപൂണ്ടങ്ങു നിന്നു പിന്നെ<BR>
139 പാണിതലങ്ങളെക്കൂറകളാക്കീട്ടു<BR>
140 നാണിച്ചുനിന്നു കരേറി മെല്ലെ<BR>
<BR>141 വാരിന കൂറകള്‍ വാങ്ങുവതിന്നായി<BR>
142 വാരിജലോചനനോടു ചൊന്നാര്‍:<BR>
143 "ഇങ്ങുവരേണമേയെന്നങ്ങു ചൊന്നപ്പോ<BR>
144 ളെങ്ങളതിന്നു മടിച്ചില്ലല്ലൊ<BR>
145 എങ്ങള്‍ക്കു വന്നൊരു സങ്കടം കണ്ടിനി<BR>
146 മംഗലനായോനേ ! കൂറ താ നീ.<BR>
147 വാവിട്ടു യാചിച്ചുനിന്നുള്ളൊരെങ്ങളെ<BR>
148 ക്കേവലമിങ്ങനെയാക്കുമാറോ?<BR>
149 വാമൃഷ്ടംകൊണ്ടെങ്ങള്‍ സങ്കടം പൊയ്ക്കൂടാ<BR>
150 വാരിജലോചന ! കൂറ താ നീ.<BR>
<BR>151 ഇങ്ങനെ വന്നു നീ സങ്കടമാക്കിനാല്‍<BR>
152 എങ്ങനെ ഞങ്ങള്‍ പുലര്‍ന്നുകൊള്‍വൂ?<BR>
153 നാളെയുമിങ്ങനെ സങ്കടമാക്കൊല്ലാ<BR>
154 നാളികലോചനാ! കൂറ താ നീ.<BR>
155 ഇങ്ങനെയെങ്ങളെക്കാണുന്നനേരത്തു<BR>
156 മെങ്ങുമൊരമ്പു പുലമ്പാതോതാന്‍,<BR>
157 അമ്മമാര്‍ പോന്നു വരുന്നതിന്‍ മുമ്പിലേ<BR>
158 കണ്മായുള്ളോനേ! കൂറ താ നീ.<BR>
159 അംഗജവൈരിതന്നംഘ്രികള്‍തന്നാണ<BR>
160 സങ്കടമാക്കാതെ കൂറ താ നീ."<BR>
<BR>161 നാരിമാരിങ്ങനെ പാരാതെ ചെന്നിട്ടു<BR>
162 കൂറകള്‍ താവെന്നു ചൊന്നനേരം<BR>
163 പൂരിച്ചുകൂടാഞ്ഞു തന്നുടെ വാഞ്ഛിതം<BR>
164 വാരിജലോചനനൊന്നു ചൊന്നാന്‍:<BR>
165 "നിങ്ങള്‍ തുടങ്ങിന മംഗലകര്‍മ്മത്തിന്‍<BR>
166 ഭംഗമോ വന്നുതേ മങ്കമാരേ!<BR>
167 കൂറകള്‍ കൂടാതെ പാവനമായൊരു<BR>
168 നീരിലിറങ്ങിക്കളിക്കയാലേ<BR>
169 നിഷ്കൃതിയായിട്ടു ചൊല്ലുന്നേനൊന്നു ഞാന്‍<BR>
170 ദുഷ്കൃതി പോവാനായ് നിങ്ങള്‍ക്കിപ്പോള്‍<BR>
<BR>171 ഈശനെക്കൈകൂപ്പി നില്പിനങ്ങെല്ലാരും<BR>
172 കൂശാതെ കൂറയും വാങ്ങിനാലും"<BR>
173 ഒട്ടുപോല്‍ ചിന്തിച്ചു മട്ടോലും വാണിമാര്‍<BR>
174 പട്ടാങ്ങെന്നിങ്ങനെ നണ്ണിപ്പിന്നെ<BR>
175 കൈകളാലൊന്നിനെക്കൂറയായ് വച്ചിട്ടു<BR>
176 വൈകാതെ വായ്പോടു കൂപ്പിനിന്നാര്‍.<BR>
177 എന്നതു കണ്ടൊരു നന്ദകുമാരകന്‍<BR>
178 തന്‍ നിനവേതുമേ വാരാഞ്ഞപ്പോള്‍<BR>
179 മൂക്കിന്മേല്‍ കൈവച്ചു ചൊല്ലിനിന്നീടിനാന്‍:<BR>
180 "മൂര്‍ക്ഖ്വമാരായോരേ! കേള്‍പ്പിന്‍ നിങ്ങള്‍<BR>
<BR>181 ഒറ്റക്കൈതന്നേക്കൊണ്ടീശനെ വന്ദിച്ചാല്‍<BR>
182 മറ്റേക്കൈ ഛേദിപ്പൂതെന്നു ഞായം<BR>
183 എന്നതിനിന്നിനിദണ്ഡമായ് നണ്ണിനി<BR>
184 ന്നൊന്നേറെക്കൂപ്പുവിന്‍ ധന്യമാരേ!"<BR>
185 വാരിജലോചനനിങ്ങനെ ചൊന്നപ്പോള്‍<BR>
186 നാരിമാരെല്ലാരും മെല്ലെ മെല്ലെ<BR>
187 ആശയംതന്നിലങ്ങേശുന്നോരാശയാല്‍<BR>
188 പേശാതെയാശകള്‍ കൂറയാക്കി<BR>
189 നാണം വിലക്കവേ കണ്ണുമടച്ചുടന്‍<BR>
190 പാണികള്‍ രണ്ടുമായ് കൂപ്പിനിന്നാര്‍.<BR>
<BR>191 വാര്‍ത്താരില്‍ബാണന്താന്‍ ചീര്‍ത്തോരു മോദംപൂ<BR>
192 ണ്ടാര്‍ത്തുതുടങ്ങിനാനെന്നനേരം.<BR>
193 ബാണങ്ങളെയ്തുമമ്മാനിനിമാരുടെ<BR>
194 നാണത്തെപ്പോക്കുവാനായില്ലപ്പോള്‍.<BR>
195 നാണിച്ചുനിന്നവര്‍ കൂറയും കൂടാതെ<BR>
196 ദീനമാരാകൊല്ലായെന്നപോലെ<BR>
197 രോമാഞ്ചമായൊരു കഞ്ചുകംകൊണ്ടവന്‍<BR>
198 പൂമേനിയെല്ലാം മറച്ചുവച്ചു.<BR>
199 കാര്‍വര്‍ണ്ണന്‍കണ്ണായ കാര്‍മുകില്‍താനപ്പോള്‍<BR>
200 കാരുണ്യവാരിയെപ്പെയ്തപോലെ<BR>
<BR>201 പൂവല്‍മെയ്തന്നിലക്കന്യമാരെല്ലാര്‍ക്കും<BR>
202 തൂവിയര്‍പ്പെങ്ങുമേ പൊങ്ങിനിന്നൂ.<BR>
203 കോപിച്ചുനിന്നൊരു വൈനതേയന്തന്നെ<BR>
204 പ്പേടിച്ചുനിന്ന പാമ്പെന്നപോലെ<BR>
205 വമ്പുതാന്‍ കുമ്പിടും വാണിമാരെല്ലാര്‍ക്കും<BR>
206 കമ്പവുമുണ്ടായി മെയ്യിലപ്പോള്‍<BR>
207 നാണവും പ്രേമവും കൂടിക്കലര്‍ന്നൊരു<BR>
208 നാരിമാര്‍ കണ്ണിണയെന്നനേരം<BR>
209 സൂരനും തിങ്കളും ചാരത്തുനിന്നൊരു<BR>
210 വാരിജവേലയെപ്പൂണ്ടുനിന്നു<BR>
<BR>211 പാതി വിരിഞ്ഞൊരു പൂക്കളില്‍ തേനുണ്ടു<BR>
212 പാരം വിളങ്ങുന്ന വണ്ടുതന്‍റെ<BR>
213 ലീലയെപ്പൂണ്ടു പുളച്ചുതുടങ്ങീത<BR>
214 ന്നീലക്കാര്‍വര്‍ണ്ണന്തന്‍ കണ്ണു രണ്ടും<BR>
215 നാരിമാര്‍പാണികള്‍ നാഭിക്കല്‍ ചെല്ലുമ്പോള്‍<BR>
216 "കൂറകള്‍ വാങ്ങുവി" നെന്നു ചൊന്നാന്‍.<BR>
217 "പാണികള്‍ കാട്ടാതെ നിങ്ങളിങ്ങാരുമേ<BR>
218 കൂറകള്‍ നല്കു ചൊല്ലെങ്ങനെ ഞാന്‍?"<BR>
219 കൈകളെക്കാട്ടിന ബാലികമാരെല്ലാം<BR>
220 "വൈകൊല്ല" യെന്നപ്പൊളൊന്നു ചൊന്നാന്‍.<BR>
<BR>221 "ദാരുതന്‍ കൊമ്പിന്മേല്‍ കെട്ടിന കൂറകള്‍<BR>
222 പാരം വലിച്ചങ്ങു കീറാമോതാന്‍?<BR>
223 കൂറകളോരോന്നേ നേരേ തെരിഞ്ഞു ഞാന്‍<BR>
224 പാരാതെ നല്കിനാല്‍ വാങ്ങിക്കൊള്‍വിന്‍,<BR>
225 ഒക്കവേ വന്നിങ്ങു തിക്കത്തുടങ്ങിനാല്‍<BR>
226 എക്കയ്യില്‍ മുമ്പില്‍ ഞാന്‍ കൂറ നല്‍കൂ?<BR>
227 വെവ്വേറെ വന്നുനിന്നെന്നുടെ ചാരത്തു<BR>
228 ചൊവ്വോടെ ചേലകള്‍ വാങ്ങിക്കൊള്‍വിന്‍<BR>
229 എന്നുടെ കൂറ പകര്‍ന്നുകളഞ്ഞായെ<BR>
230 ന്നെന്നോടു പിന്നെ വഴക്കാകൊല്ലാ.<BR>
<BR>231 നിന്നുടെ കൂറയിതെന്നു നിനക്കുള്ളില്‍<BR>
232 നിര്‍ണ്ണയമുണ്ടെങ്കില്‍ വാങ്ങിക്കൊള്‍ നീ"<BR>
233 എന്നങ്ങു ചൊല്ലീട്ടു മറ്റൊരു കൂറയ<BR>
234 ക്കന്യകതന്മുന്നില്‍ കാട്ടിനിന്നാന്‍.<BR>
235 ഓരോരോ പാണികള്‍ കാട്ടീട്ടു പിന്നെയ<BR>
236 ന്നാരിമാര്‍ നിന്നതു കണ്ടു ചൊന്നാന്‍.<BR>
237 "ഓരോരോ കൈകളെക്കാട്ടിനാലെങ്ങനെ<BR>
238 നേരേ ഞാന്‍ കൈയിലേ കൂറ നല്‍കൂ?<BR>
239 കൈകളു രണ്ടുമുയര്‍ത്തീട്ടു കാട്ടിനാല്‍<BR>
240 വൈകല്യമില്ലല്ലൊ ഒന്നിനും താന്‍<BR>
<BR>241 നേരേ നമുക്കങ്ങു കൂറ തരുവാനും<BR>
242 പാരാതെ നിങ്ങള്‍ക്കു വാങ്ങുവാനും<BR>
243 ഈരണ്ടു കൈകളുമൊക്കെയുയര്‍ത്തീട്ടു<BR>
244 നേരേ നല്‍ കൂറകള്‍ വാങ്ങിക്കൊള്‍വിന്‍.<BR>
245 നീടുറ്റ ചേല നിലത്തങ്ങു ചാട്ടീട്ടു<BR>
246 പൂഴി പുരട്ടുവാന്‍ കൂട്ടല്ല ഞാന്‍"<BR>
247 മംഗലമാരായ മങ്കമാരോടവന്‍<BR>
248 ഭംഗികളിങ്ങനെ ചൊന്നു പിന്നെ<BR>
249 വാരിന കൂറകള്‍ പാരാതെ നല്കിനാന്‍<BR>
250 വാരിജനേര്‍മുഖിമാര്‍കയ്യിലേ.<BR>
<BR>251 ചാഞ്ചല്യമാണ്ടുള്ള പൂഞ്ചായലാരെല്ലാം<BR>
252 പൂഞ്ചേലപൂണ്ടങ്ങു നിന്നനേരം<BR>
253 വെണ്ണിലാവുണ്ണുമ്പോള്‍ തിണ്ണമാക്കാര്‍മുകില്‍<BR>
254 വെതിങ്കള്‍തന്നെ മറയ്ക്കയാലേ.<BR>
255 അണ്ണാന്നുനിന്ന ചകോരത്തിന്‍വേലയെ<BR>
256 ക്കണ്ണന്‍റെ കണ്ണിണ പൂണ്ടുനിന്നു.<BR>
257 തോഞ്ചൊരിഞ്ഞീടിന തൂമൊഴികൊണ്ടവര്‍<BR>
258 വാഞ്ഛിതമെല്ലാമേ നല്കിപ്പിന്നെ<BR>
259 "പാരാതെ പോകെങ്കി" ലെന്നങ്ങു ചൊല്ലിനാന്‍<BR>
260 വാരാളും ചായലാരെല്ലാരോടും<BR>
<BR>261 നന്മൊഴികൊണ്ടവന്‍ നല്കിന വാഞ്ഛിതം<BR>
262 നന്നായി വാങ്ങിപ്പാനെന്നപോലെ<BR>
263 മാനസമന്നേരം കണ്ണനിലാക്കീട്ടു<BR>
264 മാനിനിമാരെല്ലാം മെല്ലെ മെല്ലേ<BR>
265 മാനംകൊണ്ടുണ്ടായ ദീനങ്ങളോരോന്നേ<BR>
266 മാനിച്ചു തങ്ങളിലോതിയോതി<BR>
267 പൊന്തിത്തുടങ്ങിന പന്തേലും കൊങ്കയും<BR>
268 ചന്തത്തിലാണ്ടു തന്‍ വീടുതന്നില്‍<BR>
269 ചെന്നങ്ങു പൂകിനാരിന്ദിരതന്നുടെ<BR>
270 മന്ദിരമായുള്ള സുന്ദരിമാര്‍.<BR>
ഹേമന്തവര്‍ണ്ണനം
1660
1841
2006-10-15T16:23:28Z
കൈപ്പള്ളി
46
1 ചൊല്ക്കൊണ്ടു നിന്നൊരു നല്ക്കാലമായുള്ളൊ<BR>
2 രക്കാലമങ്ങനെ പോയിതായി,<BR>
3 ശീതം തഴച്ചോരു ഹേമന്തകാലവും<BR>
4 ആനന്ദം പോന്നിങ്ങു വന്നുതപ്പോള്‍.<BR>
5 പാലാഴിത്തൂവെള്ളം തൂകുന്നപോലെ നല്‍<BR>
6 പ്രാലേയം തൂകിത്തുടങ്ങീതെങ്ങും.<BR>
7 ചണ്ഡനായുള്ളൊരു പങ്കജനാഥന്തന്‍<BR>
8 മണ്ഡലം മങ്ങിച്ചമഞ്ഞുകൂടീ;<BR>
9 കെല്പില്ലയാതോര്‍ക്കുമൊപ്പുണ്ടായ്മേവുകില്‍<BR>
10 കെലെ്പരേ വെന്നിടാമെന്നേയുള്ളൂ.<BR>
<BR>11 വാരുറ്റ കാന്തി കലര്‍ന്നൊരു വാരിജ<BR>
12 മോരോന്നേ മങ്ങിമയങ്ങീതപ്പോള്‍;<BR>
13 കാന്തനു കാന്തി കുറഞ്ഞതു കാണുമ്പോള്‍<BR>
14 കാന്തമാര്‍കാന്തിയും മങ്ങുമല്ലോ.<BR>
15 ചീര്‍ത്തുനിന്നുള്ളൊരു ശീതത്തെപ്പൂണ്ടു നി<BR>
16 ന്നാര്‍ത്തന്മാരായിച്ചമഞ്ഞെല്ലാരും<BR>
17 കൈത്തലംകൊണ്ടു തന്മാറത്തു നന്നായി<BR>
18 സ്വസ്തികാബന്ധം തുടങ്ങിനാരേ<BR>
19 വായ്പാര്‍ന്നു നിന്നുള്ള കാര്‍പ്പാസംകൊണ്ടോരോ<BR>
20 കൂര്‍പ്പാസം മേനിയില്‍ ചേര്‍ച്ച പൂക്കു.<BR>
<BR>21 ആദിത്യസേവയും പാവകസേവയു<BR>
22 മായിത്തുടങ്ങീ പലര്‍ക്കുമപ്പോള്‍.<BR>
23 ഉദ്യാനംതന്നില്‍ കളിപ്പതിന്നാര്‍ക്കുമ<BR>
24 ങ്ങുദ്യോഗമേതുമെഴുന്നീലപ്പോള്‍,<BR>
25 വാതായനങ്ങളും വീതങ്ങളായിതേ<BR>
26 വാരിവിഹാരവുമവ്വണ്ണമേ.<BR>
27 ചന്ദനലേപവും മന്ദമായ് വന്നുതേ,<BR>
28 ചന്ദ്രികാസേവയോ പിന്നെയല്ലോ.<BR>
29 സുന്ദരമായുള്ള ചന്ദ്രശിലാതലം<BR>
30 ഒന്നുമേ വേണ്ടീതില്ലാര്‍ക്കുമപ്പോള്‍<BR>
<BR>31 സങ്കടമാണ്ടൊരു വൈധവ്യമാണ്ടുള്ള<BR>
32 മങ്കമാര്‍ കൊങ്കകളെന്നപോലെ.<BR>
33 മാലേയം നീക്കി നല്‍ കുങ്കുമമാക്കിനാര്‍<BR>
34 ബാലികമാരെല്ലാം വാര്‍മുലയില്‍;<BR>
35 നാരിമാരാര്‍ക്കുമേ വെണ്മ കണക്കല്ല<BR>
36 രാഗമുള്ളോരിലെ രാഗം ചെല്ലു.<BR>
37 മേതില്‍ നിറഞ്ഞങ്ങു മീതേ വഴിഞ്ഞൊരു<BR>
38 ശീതം പൊറുക്കരുതാഞ്ഞപോലെ<BR>
39 ആശകളെല്ലാമേ നീഹാരമായൊരു<BR>
40 നീരാശംപൂണ്ടങ്ങു നിന്നുതെങ്ങും.<BR>
<BR>41 കോകങ്ങളെല്ലാം പുലര്‍ന്നുതുടങ്ങിനാന്‍<BR>
42 മാഴ കുന്നു പിന്നെയുമൊട്ടുനേരം.<BR>
43 ഊരകം പൂകിന സൂകരമൊന്നുമേ<BR>
44 പോകുന്നതില്ല പുലര്‍ന്നുതെന്നാല്‍,<BR>
45 മാരഭയാലഭിസാരികമാരായ<BR>
46 നാരിമാരെല്ലാം പുലര്‍ന്നുതാനാല്‍<BR>
47 ദീനതകൂടാതെ പോയിത്തുടങ്ങിനാര്‍,<BR>
48 ജാരതപൂണ്ടോരുമവ്വണ്ണമേ.<BR>
49 ശീതത്തെത്തൂകുന്ന ഹേമന്തകാലമാം<BR>
50 ഭൂതത്തിന്‍ കോമരമെന്നപോലെ.<BR>
<BR>51 ഭൂതലംതന്നിലേ മാലോകരെല്ലാരും<BR>
52 ചാലെ വിറച്ചുതുടങ്ങീതപ്പോള്‍.<BR>
53 ദന്തങ്ങളെക്കൊണ്ടു താളംപിടിച്ചിട്ടു<BR>
54 സന്ധ്യയെ വന്ദിച്ചിതന്തണരും<BR>
55 ബാലപ്പോര്‍കൊങ്കകള്‍ വേറായിപ്പോകിലി<BR>
56 ക്കാലം പുലര്‍ന്നീടായെന്നു നണ്ണി<BR>
57 കാറ്റിന്നു ചെല്ലുവാന്‍ പാഴേതും കൂടാതെ<BR>
58 ചേര്‍ത്തുതന്‍ മെയ്യോടു മെയ്യുമപ്പോള്‍<BR>
59 കാമുകന്മാരെല്ലാം കാമിനിമാരുടെ<BR>
60 വാര്‍മുലതന്നിലങ്ങായിക്കൂടി.<BR>
<BR>61 മാനിനിമാരുടെ പോര്‍മുല വേറായി<BR>
62 ദീനന്മാരായുള്ള മാവനന്മാര്‍<BR>
63 മാനസം വെന്തുവെന്താനനം താഴ്ത്തു തന്‍<BR>
64 ജാനുവും പൂണ്ടു കിടന്നാര്‍ ചെമ്മെ<BR>
65 വേണ്ടാതെ നിന്നുള്ള കാമുകന്മാരെയും<BR>
66 പൂണ്ടുതുടങ്ങിനാര്‍ കാമിനിമാര്‍.<BR>
67 വെള്ളമെന്നിങ്ങനെ ചൊല്ലിത്തുടങ്ങുമ്പോള്‍<BR>
68 തുള്ളിത്തുടങ്ങീ വിറച്ചെല്ലാരും<BR>
69 തിക്കും തന്നുള്ളിലേ തോന്നിത്തുടങ്ങീതേ<BR>
70 തീക്കായവേണമെനിക്കുമെന്ന്.<BR>
<BR>71 തള്ളിയെഴുന്നൊരു ശീതത്തെയേതുമേ<BR>
72 എള്ളോളം കൊള്ളാതെയുള്ളിലെങ്ങും.<BR>
73 വെള്ളത്തില്‍നിന്നു ജപിച്ചുതുടങ്ങിനാ<BR>
74 രുള്ളം തെളിഞ്ഞുള്ള മാമുനിമാര്‍.<BR>
വിപ്രപത്ന്യനുഗ്രഹലീല
1661
1843
2006-10-15T16:29:01Z
കൈപ്പള്ളി
46
<BR>1 ആയര്‍കുമാരിമാര്‍ പോയൊരു നേരത്തു<BR>
2 മായം കലര്‍ന്നവന്‍ ബാലരുമായ്<BR>
3 വാരുറ്റുനിന്നൊരു കാവുതന്നൂടെ പോയ്<BR>
4 ദാരുക്കളോരോന്നേ വാഴ്ത്തി വാഴ്ത്തി<BR>
5 കാലം പകല്ക്കൊരു പാതിയായ് മേവുമ്പോള്‍<BR>
6 കാളിന്ദീതീരത്തു ചെന്നനേരം<BR>
7 വൈല്‍കൊണ്ടുനിന്നുള്ള ബാലകന്മാരെല്ലാം<BR>
8 പൈകൊണ്ടു മാഴ്കിത്തളര്‍ന്നു ചൊന്നാര്‍:<BR>
9 "പൈകൊണ്ടു പാരം തളര്‍ന്നു ചമഞ്ഞുതേ<BR>
10 പൈതങ്ങളായുള്ള ഞങ്ങളെല്ലാം<BR>
<BR>11 അമ്പാടിതന്നോളം ചെന്നെത്തിക്കൊള്ളുവാന്‍<BR>
12 വമ്പെന്നേ തോന്നൂന്നു പിന്നെപ്പിന്നെ."<BR>
13 പൈതങ്ങളിങ്ങനെ ചൊന്നോരു നേരത്തു<BR>
14 കൈതവം കൂടാതെ ചൊന്നാന്‍ കണ്ണന്‍:<BR>
15 "അജ്ഞന്മാരല്ലാതെ വിപ്രന്മാരുണ്ടിങ്ങു<BR>
16 യജ്ഞത്തെദ്ദീക്ഷിച്ചു നില്ക്കുന്നിപ്പോള്‍:<BR>
17 ദീനന്മാരായുള്ള നിങ്ങളെക്കാണുമ്പോള്‍<BR>
18 മാനിച്ചു നല്കുവര്‍ ചോറു ചെമ്മേ."<BR>
19 എന്നതു കേട്ടുള്ള ബാലകന്മാരെല്ലാം<BR>
20 ചെന്നങ്ങു നിന്നിട്ടു ചൊന്നാരപ്പോള്‍:<BR>
<BR>21 "കാളിന്ദീതീരത്തു കാലികള്‍ മേയ്ക്കുന്ന<BR>
22 കാര്‍വര്‍ണ്ണന്‍ചൊല്ലാലെ വന്നു ഞങ്ങള്‍<BR>
23 ഖിന്നന്മാരായ് വന്നു മുന്നമേ പൈകൊണ്ടി<BR>
24 ങ്ങന്നത്തെ നല്കേണം ധന്യന്മാരെ!"<BR>
25 എന്നതു കേട്ടുള്ള ഭൂദേവന്മാരെല്ലാം<BR>
26 ഏതുമേ മിണ്ടാതെ നിന്നമൂലം<BR>
27 ദീനന്മാരായുള്ള ബാലകന്മാരെല്ലാം<BR>
28 ആനനം താഴ്ത്തിനിന്നൊട്ടുനേരം;<BR>
29 കണ്ണന്‍റെ ചാരത്തു പാരാതെ വന്നിട്ടു<BR>
30 കണ്ണുനീരോലോലെച്ചൊന്നാരെല്ലാം.<BR>
<BR>31 അഞ്ചനവര്‍ണ്ണന്താനെന്നതു കേട്ടപ്പോള്‍<BR>
32 പുഞ്ചിരി പൂണ്ടുടന്‍ ചൊന്നാന്‍ പിന്നെ:<BR>
33 "പത്നിമാര്‍ മേവുന്ന ശാലയിലെല്ലാരും<BR>
34 പാരാതെ ചെല്ലുവിന്‍ പൈതങ്ങളേ!"<BR>
35 കണ്ണന്താനിങ്ങനെ ചൊല്ലിത്തുടങ്ങുമ്പോള്‍<BR>
36 തിണ്ണം നടന്നുടന്‍ ബാലകന്മാര്‍<BR>
37 പത്നിമാര്‍ മേവുന്ന ശാലയില്‍ ചെന്നിട്ടു<BR>
38 മുഗ്ദ്ധരായ് ചൊല്ലിനാര്‍ മുന്നെപ്പോലെ.<BR>
39 കണ്ണനെന്നിങ്ങനെ ചൊന്നതു കേട്ടപ്പോ<BR>
40 ളെണ്ണമില്ലാതോളം സന്തോഷത്താല്‍<BR>
<BR>41 ഭക്തിയെപ്പൂണ്ടുള്ള പത്നിമാരെല്ലാരും<BR>
42 ഒത്തങ്ങു കൂടിക്കലര്‍ന്നുടനെ<BR>
43 നല്‍ച്ചോറുതന്നെയും നല്‍ക്കറിതന്നെയും<BR>
44 വച്ചുകൊണ്ടോരോരോ ഭാജനത്തില്‍<BR>
45 പാഞ്ഞുതുടങ്ങിനാര്‍ പാപങ്ങള്‍ വേരറ്റു<BR>
46 പാവനമാരായിപ്പാരമപ്പോള്‍;<BR>
47 കാളിന്ദീതീരത്തു ചെന്നോരു നേരത്തു<BR>
48 കാര്‍വര്‍ണ്ണന്തന്നെയും കാണായ് വന്നു<BR>
49 കാര്‍മുകില്‍മാലകള്‍ കാമിച്ചുനിന്നൊരു<BR>
50 കോമളകാന്തി കലര്‍ന്നുനിന്നോന്‍,<BR>
<BR>51 കാഞ്ചനംകൊണ്ടുള്ള കാഞ്ചികൊണ്ടീടെഴും<BR>
52 പൂഞ്ചേലമീതേ മുറുക്കി നന്നായ്<BR>
53 അത്ഭുതമായുള്ള പുഷ്പങ്ങളെക്കൊണ്ടു<BR>
54 ചൊല്പെറ്റ കാന്തിയെക്കൈതുടര്‍ന്നു<BR>
55 പീലികള്‍ കോലിന മൗലിയുമാണ്ടുള്ളോന്‍<BR>
56 പീതമായുള്ളൊരു കൂറയുമായ്,<BR>
57 പാണികളാലൊന്നു ബാലകന്തന്നുടെ<BR>
58 ചേണുറ്റെഴുന്ന കഴുത്തില്‍ വച്ച്<BR>
59 മംഗല്യമാണ്ടൊരു മറ്റതിലങ്ങനെ<BR>
60 മങ്ങാതപ്പങ്കജം പൂണ്ടുനിന്നോന്‍.<BR>
<BR>61 ഭദ്രനായുള്ളൊരു കണ്ണനെയിങ്ങനെ<BR>
62 പത്നിമാരെല്ലാരും കണ്ടനേരം<BR>
63 ചാരത്തു ചെന്നവന്‍ പാദങ്ങള്‍തന്‍ മുന്നല്‍<BR>
64 ചാലപ്പോയ് വീണുകിടന്നു പിന്നെ<BR>
65 നല്‍ച്ചോറുതന്നെയുമച്യുതന്തന്‍ മുന്നല്‍<BR>
66 വച്ചങ്ങു കൂപ്പിനാര്‍ വായ്പിനോടെ.<BR>
67 അച്ചുതന്താനപ്പോളിച്ഛയില്‍ വച്ചൊരു<BR>
68 നല്‍ച്ചോറുതന്നെയും വാങ്ങിപ്പിന്നെ<BR>
69 കാരുണ്യംപൂണ്ടൊരു കകൊണ്ടു നോക്കീട്ടു<BR>
70 പാരം കുളുര്‍പ്പിച്ചാന്‍ മേനിയെല്ലാം<BR>
<BR>71 ദീനത പോക്കുന്ന നന്മൊഴികൊണ്ടവര്‍<BR>
72 മാനസംതന്നെയുമവ്വണ്ണമേ.<BR>
73 മുക്തിയെക്കാമിച്ച പത്നിമാരെന്നപ്പോള്‍<BR>
74 മുഗ്ദ്ധവിലോചനനോടു ചൊന്നാര്‍:<BR>
75 "കാലന്‍വന്നെങ്ങളെ കോപിച്ചുനിന്നങ്ങു<BR>
76 ചാലപ്പിടിച്ചു വലിക്കുന്നേരം<BR>
77 ആലംബമില്ല നിന്‍ പാദങ്ങളെന്നിലേ<BR>
78 പാലിച്ചുകൊള്ളുവാന്‍ തമ്പുരാനേ!<BR>
79 അന്നന്നേയിങ്ങനെയമ്മമാരുള്ളിലേ<BR>
80 നിന്നു പിറന്നും മരിച്ചും പിന്നെ<BR>
<BR>81 തിട്ടതി പൂണുന്നുതൊട്ടുനാളുണ്ടെങ്ങള്‍<BR>
82 ഒട്ടേറിപ്പോകുന്നുതില്ലയോ ചൊല്‍?<BR>
83 വൃക്ഷങ്ങളാകിലും പക്ഷികളാകിലും<BR>
84 മക്ഷികളാകിലും ഞങ്ങളെല്ലാം<BR>
85 നിമ്പാദമുള്ളിലേ സന്തതം തോന്നുവാന്‍<BR>
86 നിങ്കനിവേകണം തമ്പുരാനേ!"<BR>
87 ഭക്തമാരായുള്ള പത്നിമാരിങ്ങനെ<BR>
88 തത്ത്വമറിഞ്ഞു പറഞ്ഞനേരം<BR>
89 മുക്തിദനായുള്ള മുഗ്ദ്ധവിലോചനന്‍<BR>
90 പത്നിമാരോടു പറഞ്ഞാനപ്പോള്‍:<BR>
<BR>91 "എന്നിലിന്നിങ്ങള്‍ക്കു ഭക്തിയുണ്ടെന്നതു<BR>
92 മുന്നമേതന്നെയറിഞ്ഞുള്ളു ഞാന്‍.<BR>
93 മത്ഭക്തിപൂണ്ടുള്ള മര്‍ത്ത്യന്മാരാരുമേ<BR>
94 ഗര്‍ഭത്തില്‍ നൂഴുന്നോരല്ലയെന്നും<BR>
95 ഭക്തിയെപ്പൂണ്ടിട്ടു ശുദ്ധമായുള്ളൊരു<BR>
96 ചിത്തത്തിലെന്നെ നിനച്ചുകൊള്‍വിന്‍.<BR>
97 നിര്‍മ്മലമായുള്ളോരുണ്മയെക്കാണുമ്പോള്‍<BR>
98 ബ്രഹ്മമാമെന്നോടു കൂടും നിങ്ങള്‍."<BR>
99 ഇങ്ങനെ ചൊന്നവരുള്ളത്തിലെങ്ങുമേ<BR>
100 പൊങ്ങിന വേദന പൊങ്ങിപ്പിന്നെ<BR>
<BR>101 "വൈതാനകര്‍മ്മത്തിന്‍ വൈകല്യം വാരാതെ<BR>
102 വൈകാതെ പോകെങ്കി"ലെന്നു ചൊന്നാന്‍.<BR>
103 പത്നിമാരെല്ലാരുമെന്നതു കേട്ടപ്പോള്‍<BR>
104 പത്മവിലോചനന്‍പാദങ്ങളെ<BR>
105 ദുഷ്കര്‍മ്മം വേരറ്റൊരുള്‍ക്കാമ്പിലൂന്നി നി<BR>
106 ന്നൊക്കവേ പോയങ്ങു ശാല പുക്കാര്‍.<BR>
107 പത്നിമാര്‍ വന്നതു കണ്ടൊരു നേരത്തു<BR>
108 വിപ്രന്മാരെല്ലാരുമപ്പൊഴുതേ<BR>
109 കണ്ണന്‍റെ യാചനം കൈക്കൊണ്ടുതില്ലെന്നു,<BR>
110 ഖിന്നന്മാരായ്നിന്നു പിന്നെപ്പിന്നെ,<BR>
<BR>111 കാണ്മതിന്നാരുമേ കംസനെപ്പേടിച്ചു<BR>
112 ചാപദംപോലും നടന്നുതില്ലേ.<BR>
113 കാര്‍മുകില്‍വര്‍ണ്ണന്താന്‍ ബാലകന്മാരുമായ്<BR>
114 തൂമകലര്‍ന്നങ്ങിരുന്നു പിന്നെ<BR>
115 സ്വാദുവായ് നിന്നുള്ളോരോദനം തന്നെയും<BR>
116 ആദരപൂര്‍വ്വമായുണ്ടു ചെമ്മെ<BR>
117 കേടറ്റു ചാടുന്ന ധേനുക്കള്‍പിന്നാലെ<BR>
118 ചാടിക്കുഴഞ്ഞുതന്‍ വീടു പുക്കാന്‍.<BR>
ഗോവര്‍ദ്ധനോദ്ധരണം
1662
1842
2006-10-15T16:26:29Z
കൈപ്പള്ളി
46
1 കാര്‍മുകില്‍നേരൊത്ത കാന്തികലര്‍ന്നൊരു<BR>
2 കാരുണ്യപൂരമക്കാനനത്തില്‍<BR>
3 ബാലകന്മാരുമായ് കാലിയുംമേച്ചങ്ങു<BR>
4 ലീലകളാണ്ടു നടന്നകാലം<BR>
5 വിണ്ണവര്‍നായകന്തന്നുടെ പൂജയ്ക്കു<BR>
6 തിണ്ണം മുതിര്‍ന്നുള്ള ഗോപന്മാരേ<BR>
7 കണ്ടൊരുനേരത്തു കാര്‍മുകില്‍വര്‍ണ്ണന്താന്‍<BR>
8 മണ്ടിയടുത്തങ്ങു ചെന്നുപിന്നെ<BR>
9 ചോദിച്ചു നിന്നാനത്താതനോടെല്ലാംതാന്‍<BR>
10 ഏതുമറിഞ്ഞീലയെന്നപോലെ:<BR>
<BR>11 ആരുടെ പൂജയ്ക്കു സാധനമിങ്ങനെ<BR>
12 യാരാഞ്ഞുകൊണ്ടന്നു താതനിപ്പോള്‍?<BR>
13 എന്തിതുകൊണ്ടുള്ള കാരിയമെന്നതും<BR>
14 എന്നോടു ചൊല്ലേണമുള്ളവണ്ണം"<BR>
15 നന്ദനനിങ്ങനെ ചൊന്നൊരു നേരത്തു<BR>
16 നിന്നൊരു നന്ദന്താന്‍ ചൊന്നാനപ്പോള്‍:<BR>
17 "ഉത്സവംകൊള്ളേണം വിണ്ണവര്‍നാഥനു<BR>
18 വത്സരംതോറുമെന്നുണ്ടു ഞായം.<BR>
19 വാനവര്‍നായകന്‍തന്നുടെ ചൊല്ലാലേ<BR>
20 വാരിയെപ്പെയ്യുന്നു വാരിദങ്ങള്‍<BR>
<BR>21 കാലത്തു വേണുന്ന വാരിയെപ്പെയ്യിച്ചു<BR>
22 പാലിച്ചുകൊള്ളുവാന്‍ പൂജിക്കുന്നു"<BR>
23 താതന്‍താനിങ്ങനെ ചൊന്നൊരു നേരത്തു<BR>
24 താതനുമെല്ലാരും കേള്‍ക്കെച്ചൊന്നാന്‍:<BR>
25 "അച്ഛനെന്തിങ്ങനെയാരേലും ചൊന്നതു<BR>
26 നിശ്ചയംകൂടാതെ ചെയ്യുന്നിപ്പോള്‍?<BR>
27 വര്‍ഷത്തിന്‍ കാരണം വാസവനെന്നുണ്ടോ<BR>
28 വര്‍ഷത്തിന്നുള്ളത്തില്‍ തോന്നീതിപ്പോള്‍?<BR>
29 നന്ദനംതന്നിലെ സുന്ദരിമാരുമായ്<BR>
30 മന്ദനായുള്ളോമ്പോലങ്ങെങ്ങാനും;<BR>
<BR>31 ഇഷ്ടമായുള്ളൊരു വൃഷ്ടിയെ പെയ്യിച്ചു<BR>
32 പുഷ്ടിക്കു കാരണമിന്ദ്രനല്ലേ;<BR>
33 ഭൂലോകവാസികള്‍ ചെയ്യുന്ന കര്‍മ്മങ്ങ<BR>
34 ളാലംബമെന്നതേ വന്നുകൂടു.<BR>
35 ഉണ്മയെ ചൊല്കിലോ തന്നുടെ തന്നുടെ<BR>
36 കര്‍മ്മത്തെപ്പൂജിപ്പുവെന്നേ വേണ്ടു.<BR>
37 ഗോവര്‍ദ്ധനത്തിന്‍റെ താഴ്വരമേല്‍നിന്നു<BR>
38 ഗോരക്ഷ നമ്മുടെ കര്‍മ്മമിപ്പോള്‍,<BR>
39 ഗോവര്‍ദ്ധനത്തെയും ഗോക്കളെത്തന്നെയും<BR>
40 പൂജിപ്പൂ നാമിപ്പൊളെന്നേ വേണ്ടൂ.<BR>
<BR>41 എന്മതം ചൊല്ലിനേനെല്ലാരും ചിന്തിച്ചു<BR>
42 സമ്മതിയായതു ചെയ്വിന്‍ നിങ്ങള്‍"<BR>
43 മായം കലര്‍ന്നൊരു ബാലകനിങ്ങനെ<BR>
44 പേയില്ലയാതെ പറഞ്ഞനേരം<BR>
45 ആയന്മാരെല്ലാരുമങ്ങനെതന്നെയെ<BR>
46 ന്നാദരവോടു മുതിര്‍ന്നാരപ്പോള്‍.<BR>
47 വാസവന്‍തന്നുടെ പൂജയ്ക്കു കൊണ്ടന്ന<BR>
48 സാധനമെല്ലാമേ വല്ലവന്മാര്‍<BR>
49 ഗോവര്‍ദ്ധനംതന്നെപ്പൂജിപ്പാനാക്കിനാര്‍<BR>
50 ഗോവിന്ദന്തന്നുടെ ചൊല്ലിനാലെ.<BR>
<BR>51 ഭേരിതന്‍ നാദംകൊണ്ടാശാഗജങ്ങള്‍ക്കു<BR>
52 പേയിയെപ്പൊങ്ങിച്ചാരങ്ങു പിന്നെ.<BR>
53 നല്‍ക്കൊടി തോരണമെന്നുള്ളതെല്ലാമ<BR>
54 ങ്ങൊക്കവേ നന്നായ് നിവര്‍ത്തീതെങ്ങും<BR>
55 ഗോക്കളെക്കൊണ്ടന്നു ചാലെക്കുളിപ്പിച്ചു<BR>
56 പൂക്കളുംചൂടിച്ചമച്ചു പിന്നെ<BR>
57 തൂംഗമായുള്ളൊരു മംഗലശൈലംത<BR>
58 ന്നംഗത്തിലാക്കിനാര്‍ ഭംഗിയോടെ.<BR>
59 ബ്രാഹ്മണരെല്ലാരും കാണ്മതിന്നായിട്ടു<BR>
60 മേന്മേലെ വന്നുതുടങ്ങീതപ്പോള്‍.<BR>
<BR>61 ക്ഷീരം തുടങ്ങിന ഗോരസമോരോന്നേ<BR>
62 പൂരിച്ചു കാണായിതോരോ ദിക്കില്‍<BR>
63 കാമദന്മാരായ ഭൂദേവന്മാരെല്ലാം<BR>
64 ഹോമം തുടങ്ങിനാരങ്ങുമിങ്ങും<BR>
65 പായസം മേന്മേലെ നിര്‍മ്മിച്ചാരെന്നപ്പോ<BR>
66 ളായാസം പോയുളള ഗോപാലന്മാര്‍<BR>
67 ധൂമങ്ങള്‍ ദീപങ്ങളെന്നുതുടങ്ങിന<BR>
68 സാധനമോരോന്നേ വന്നുകൂടീ.<BR>
69 മാലേയച്ചാറെല്ലാം പൂരിച്ചു മേന്മേലേ;<BR>
70 മാലകള്‍ ചാലത്തൊടുത്താര്‍ പിന്നെ.<BR>
<BR>71 ബന്ധുരമായൊരു സാധനം കണ്ടിട്ടു<BR>
72 സന്തുഷ്ടന്മാരായി പിന്നെപ്പിന്നെ<BR>
73 പൂതന്മാരായുള്ള ഭൂസുരന്മാരെല്ലാം<BR>
74 പൂജയെപ്പൂരിച്ചു നില്ക്കുന്നേരം<BR>
75 കാര്‍വര്‍ണ്ണന്‍താനപ്പോള്‍ കാണുന്നോരെല്ലാര്‍ക്കും<BR>
76 കാരിയമേയെന്നു തോന്നുംവണ്ണം<BR>
77 വണ്ണംതിരണ്ടൊരു രൂപത്തെപ്പൂണ്ടിട്ടു<BR>
78 വന്നങ്ങു "ശൈലം ഞാനെ"ന്നു ചൊന്നാന്‍.<BR>
79 കാദളമോദകപായസജാലത്തെ<BR>
80 ഖാദനംചെയ്തങ്ങു നിന്നാന്‍ പിന്നെ.<BR>
<BR>81 എന്നതു കണ്ടിട്ടു വിസ്മയിച്ചെല്ലാരും<BR>
82 ചെന്നങ്ങു കുമ്പിട്ടു കൂപ്പിനിന്നാര്‍.<BR>
83 പേശലമാരായ ഗോപികമാരെല്ലാം<BR>
84 കേശവന്തന്നുടെ ചൊല്ലിനാലെ<BR>
85 മേളത്തില്‍ വന്നങ്ങു ശൈലത്തിന്മേലേറി<BR>
86 നീളെക്കളിച്ചങ്ങു പാടിനിന്നാര്‍.<BR>
87 കള്ളംകളഞ്ഞുള്ള വല്ലവന്മാരെല്ലാം<BR>
88 ഉള്ളംതെളിഞ്ഞങ്ങു നിന്നു പിന്നെ;<BR>
89 മായംകളഞ്ഞുള്ള ഭൂദേവന്മാരെല്ലാം<BR>
90 പായസംതൂകിനാരായവണ്ണം.<BR>
<BR>91 മൃഷ്ടമായെല്ലാരും ഭോജനം പെണ്ണീട്ടു<BR>
92 തുഷ്ടന്മാരായങ്ങു നിന്നു പിന്നെ.<BR>
93 അക്ഷണം വന്നുള്ള ഭൂദേവന്മാര്‍ക്കെല്ലാം<BR>
94 ദക്ഷിണ നല്കീട്ടു നിന്നനേരം<BR>
95 ഭൂദേവന്മാരെല്ലാമാശിയും ചൊല്ലീട്ടു<BR>
96 മോദിതന്മാരായിപ്പോയാരപ്പോള്‍.<BR>
97 ആരണരെല്ലാരും പോയോരുനേരത്തു<BR>
98 നാരദനാമവന്‍ നന്മുനിതാന്‍<BR>
99 തിണ്ണം നടന്നുടന്‍ വിണ്ണിലേ ചെന്നിട്ടു<BR>
100 വിണ്ണവര്‍നാഥനെക്കണ്ടു ചൊന്നാന്‍:<BR>
<BR>101 "കാണ്മതിന്നായിക്കൊതിച്ചിട്ടു വന്നു ഞാന്‍<BR>
102 ആണ്മ കളഞ്ഞൊരു നിന്നെയിപ്പോള്‍<BR>
103 നാളെയുമിങ്ങനെ വന്നിങ്ങു നില്ക്കുമ്പോള്‍<BR>
104 കാണുമോന്നുള്ളതറിഞ്ഞില്ലല്ലോ.<BR>
105 എങ്ങിനിപ്പോകുന്നു വിണ്ണിനെക്കൈവിട്ടി<BR>
106 ട്ടെന്നുള്ളതോര്‍ക്ക നീയെന്നേ വേണ്ടൂ,<BR>
107 ആപത്തും സമ്പത്തും കൂടിക്കലര്‍ന്നുള്ളൂ<BR>
108 താപത്തായുള്ളതു കാലമിപ്പോള്‍<BR>
109 ദാനവരാരേലുമിങ്ങനെ ചെയ്തെങ്കില്‍<BR>
110 ദീനതയെന്നുള്ളില്‍ വാരാഞ്ഞിതും;<BR>
<BR>111 ദുര്‍ബ്ബലന്മാരായ മാനവന്മാരല്ലൊ<BR>
112 ധിക്കരിക്കുന്നതിന്നിന്നെയിപ്പോള്‍<BR>
113 തങ്കനിവുള്ളോര്‍ക്കു ഭംഗംവരുന്നേരം<BR>
114 സങ്കടമെന്നുള്ളതുണ്മ ചെമ്മേ.<BR>
115 കൈലാസംതന്നിലേ പോകണമെന്നപ്പോള്‍<BR>
116 കാലെഴുന്നീലല്ലോ കാണെനിക്കോ"<BR>
117 എന്നതു കേട്ടൊരു വിണ്ണവര്‍നായകന്‍<BR>
118 "എന്തെ"ന്നു കേട്ടതു കേട്ടു ചൊന്നാന്‍:<BR>
119 "ഒന്നൊത്തുകൂടിന ഗോപന്മാരെല്ലാരും<BR>
120 നിന്നെപ്പിഴുക്കിനാരിന്നു ചെമ്മേ;<BR>
<BR>121 ഗോവര്‍ദ്ധനന്തന്നെ വാസവനാക്കിനാര്‍<BR>
122 ആബദ്ധഗര്‍വ്വന്മാരായിപ്പിന്നെ.<BR>
123 നിന്നുടെ പൂജയ്ക്കു കൊണ്ടന്ന സാധനം<BR>
124 എന്നുടെ മുമ്പിലേ വമ്പിനാലേ<BR>
125 പര്‍വതപൂജയ്ക്കു സര്‍വവുമാക്കിനാര്‍<BR>
126 ഉര്‍വിയില്‍നിന്നുള്ള വല്ലവന്മാര്‍."<BR>
127 എന്നതു കേട്ടൊരു വിണ്ണവര്‍നാഥന്തന്‍<BR>
128 കണ്ണു ചുവന്നുതുടങ്ങീതപ്പോള്‍.<BR>
129 പെട്ടെന്നെഴുന്നേറ്റു ഭൂതലംതന്നിലേ<BR>
130 കട്ടിച്ചു നിന്നാനങ്ങൊട്ടുനേരം;<BR>
<BR>131 വജ്രമായ്നിന്നുള്ളൊരായുധംതന്നെയും<BR>
132 ഉച്ചത്തിലാമ്മാറുയര്‍ത്തിച്ചൊന്നാന്‍:<BR>
133 "കാട്ടില്‍ കിടന്നിട്ടു കാലിയും മേച്ചുള്ള<BR>
134 കാട്ടാളര്‍ കാട്ടിന കോട്ടിക്കു ഞാന്‍<BR>
135 കണ്ടു കതിര്‍ത്തവര്‍ കണ്ഠങ്ങള്‍ കണ്ടിച്ചു<BR>
136 തുണ്ടിച്ചുനിന്നുടനിണ്ടലാക്കി<BR>
137 ഘോരമാമെന്‍ വാള്‍ക്കു നല്കുന്നതുണ്ടു നല്‍<BR>
138 ചോരകൊണ്ടുള്ളൊരു പാരണത്തെ<BR>
139 മാനുഷനായൊരു കണ്ണനെക്കണ്ടല്ലൊ<BR>
140 വാനവര്‍ നിന്ദയെച്ചെയ്തതിപ്പോള്‍.<BR>
<BR>141 പണ്ടില്ലയാതൊരു വേലയെച്ചെയ്യുമ്പോള്‍<BR>
142 കൊണ്ടല്‍നേര്‍വര്‍ണ്ണനുമോര്‍ക്കവേണം.<BR>
143 എന്നതിനിന്നിനി വന്നൊരു ദീനത്തെ<BR>
144 നിന്നവന്താനും പൊറുത്തുകൊള്ളും."<BR>
145 ഇങ്ങനെ ചൊന്നുടന്‍ ചിന്തിച്ചുനിന്നിട്ടു<BR>
146 പിന്നെയും ചൊല്ലിനാന്‍ വിണ്ണവര്‍കോന്‍:<BR>
147 "മാരിയെപ്പെയ്യിച്ചു ഗോകുലമെല്ലാമേ<BR>
148 വാരിധിതന്നിലങ്ങാക്കി നേരേ<BR>
149 ക്ഷുത്തു പൂണ്ടീടുന്ന മത്സ്യങ്ങള്‍ക്കെല്ലാമ<BR>
150 ങ്ങുത്സവമാക്കുന്നതുണ്ടു ചെമ്മേ.<BR>
<BR>151 പൂജിച്ചുവച്ചൊരു പര്‍വ്വതംതാന്‍ വേണം<BR>
152 പാലിച്ചുകൊള്ളുവാനിന്നിവരെ."<BR>
153 ഇങ്ങനെ ചൊല്ലിനിന്നംബുദജാലത്തെ<BR>
154 അംബരംതന്നിലഴിച്ചുവിട്ടാന്‍.<BR>
155 താനങ്ങു തന്നുടെ വാരണന്തന്മീതെ<BR>
156 മാനമേ പോവതിന്നായ്തുനിഞ്ഞാന്‍.<BR>
157 ശൈലത്തെപ്പൂജിച്ചു ഗോപന്മാരെല്ലാരും<BR>
158 ആലയംതന്നിലേ പൂകുന്നേരം<BR>
159 മുപ്പാരിതെപ്പേരും മുക്കുവാന്‍ കെല്പാര്‍ന്ന<BR>
160 കല്പാന്തമേഘങ്ങള്‍ പോന്നുവന്നു.<BR>
<BR>161 "കാലമല്ലാതൊരു കലത്തു കണ്ടാലും<BR>
162 നീലവലാഹകള്‍ വന്നതിപ്പോള്‍.<BR>
163 എന്തിതെ"ന്നിങ്ങനെ കണ്ടുള്ളോരെല്ലാരും<BR>
164 ചിന്തിച്ചു തങ്ങളില്‍ നിന്നനേരം<BR>
165 പാരിച്ചുനിന്നൊരു പാഴിടിനാദത്താല്‍<BR>
166 പാരിടമെങ്ങും കുലുങ്ങിച്ചുടന്‍<BR>
167 വിണ്ണവര്‍വാരണന്തന്നുടെ കൈയോളം<BR>
168 വണ്ണമെഴുന്നുള്ള തുള്ളികളും<BR>
169 തൂകിത്തുടങ്ങീതങ്ങാകാശംതന്നിലേ<BR>
170 പാകിനിന്നീടിന മേഘമെല്ലാം.<BR>
<BR>171 പാഴിടി കേട്ടിട്ടു പൈതങ്ങളെല്ലാമേ<BR>
172 പാരം കരഞ്ഞുതുടങ്ങീതപ്പോള്‍.<BR>
173 ഒന്നിനോടൊന്നു കലര്‍ന്നങ്ങു നിന്നൊരു<BR>
174 കന്നുകിടാക്കളുമവ്വണ്ണമേ.<BR>
175 വന്‍കാറ്റു വന്നങ്ങു വീതു തുടങ്ങീട്ടു<BR>
176 വന്‍കുന്നുകൂടെക്കുലുങ്ങിച്ചെമ്മെ<BR>
177 കാലികളെല്ലാമേ ചാല വിറച്ചങ്ങു<BR>
178 നീലക്കാര്‍വര്‍ണ്ണനെ നോക്കിനിന്നൂ.<BR>
179 ആനായനാരിമാര്‍ തന്മുഖമെല്ലാമേ<BR>
180 ദീനങ്ങളായ്വന്നു പിന്നെപ്പിന്നെ.<BR>
<BR>181 നന്ദന്തുടങ്ങിന വൃദ്ധന്മാരെല്ലാരും<BR>
182 നിന്നുപൊറുക്കരുതാഞ്ഞു ചെമ്മേ.<BR>
183 മെയ്യും വിറച്ചു തങ്കൈയും തിരുമ്മിനി<BR>
184 "ന്നയ്യോ!" യെന്നിങ്ങനെ ചൊന്നുഴന്നാര്‍.<BR>
185 "പാലിച്ചുകൊള്ളേണം കണ്ണാ!" എന്നിങ്ങനെ<BR>
186 വാവിട്ടു ചൊല്ലിനാരെല്ലാരുമേ,<BR>
187 വിണ്ണവര്‍നാഥന്തങ്കോപത്തെക്കണ്ടിട്ടു<BR>
188 തിണ്ണം ചിരിച്ചുള്ള കണ്ണനപ്പോള്‍<BR>
189 തന്നെയവന്നുള്ളോരെല്ലാരുമിങ്ങനെ<BR>
190 ഖിന്നന്മാരായതു കണ്ടനേരം.<BR>
<BR>191 കോരിച്ചൊരിഞ്ഞൊരു മാരിയെക്കണ്ടീട്ടു<BR>
192 കോഴപ്പെടായ്വിനിന്നെന്നു ചൊന്നാന്‍.<BR>
193 "ഗോവര്‍ദ്ധനത്തോടു യാചിച്ചുനില്പിന<BR>
194 ങ്ങാപത്തു പോക്കുവാന്‍ നിങ്ങളെല്ലാം<BR>
195 വാനവര്‍നായകന്തന്നുടെ പൂജയെ<BR>
196 മാനിച്ചുകൊണ്ടതിവന്താനല്ലൊ<BR>
197 ഇണ്ടലെപ്പോക്കീട്ടു പാലിച്ചുകൊള്ളും താന്‍<BR>
198 കണ്ഠത്തെയാണ്ടവന്‍ പിണ്ടത്തിന്നും."<BR>
199 എന്നങ്ങു ചൊന്നുള്ള നന്ദകുമാരന<BR>
200 ക്കുന്നോടു ചെന്നങ്ങണഞ്ഞു പിന്നെ.<BR>
<BR>201 പെട്ടെന്നു ചെന്നവന്‍ മുഷ്ടി ചുരുട്ടീട്ടു<BR>
202 മുട്ടിനാന്‍ കുന്നിനെയൊന്നു മെല്ലെ.<BR>
203 കട്ടക്കിടാവുതന്‍ കൈത്തലംകൊണ്ടുള്ള<BR>
204 മുഷ്ടിയെത്തന്മെയ്യിലേറ്റനേരം<BR>
205 ഞെട്ടിനിന്നുള്ളൊരു കുന്നുതാനെന്നപ്പോള്‍<BR>
206 വട്ടംതിരിഞ്ഞുതുടങ്ങി ചെമ്മേ.<BR>
207 വൃക്ഷങ്ങളെല്ലാം ഞെരിഞ്ഞുതുടങ്ങീത<BR>
208 പ്പക്ഷികളെല്ലാം പറന്നുതെങ്ങും.<BR>
209 ശാഖികള്‍ ചേര്‍ന്നുള്ള വാനരയൂഥങ്ങള്‍<BR>
210 ചാടിത്തുടങ്ങീതു കാടുതോറും.<BR>
<BR>211 തിട്ടതിപൂണ്ടുള്ളോരെട്ടടിമാനെല്ലാം<BR>
212 വട്ടത്തില്‍നിന്നങ്ങുഴന്നുതെങ്ങും.<BR>
213 കന്ദരംതന്നിലേ മന്ദിരമായുള്ള<BR>
214 കിന്നരരെല്ലാരും ഖിന്നരായി.<BR>
215 ഒന്നിച്ചുനിന്നുള്ള പന്നികളെല്ലാമ<BR>
216 ക്കുന്നിലേ ചാടിക്കുറുട്ടിനിന്നു.<BR>
217 കമ്പത്തെപ്പൂണ്ടുള്ള വമ്പുലിക്കൂട്ടങ്ങള്‍<BR>
218 സംഭ്രമിച്ചോടിതേയങ്ങുമിങ്ങും<BR>
219 വേട്ടയ്ക്കു വന്നുള്ള കാട്ടാളരെല്ലാരു<BR>
220 മാട്ടിത്തുടങ്ങിനാരെന്നു നണ്ണി<BR>
<BR>221 കാട്ടുപോത്തെല്ലാമേ ചാട്ടംതുടങ്ങീത<BR>
222 മ്മാട്ടിന്നു മൂട്ടിലേ കാട്ടികളും.<BR>
223 കാട്ടാനക്കൂട്ടങ്ങള്‍ കൂട്ടംപിരിഞ്ഞുനി<BR>
224 ന്നോട്ടം തുടങ്ങീതക്കാട്ടിലപ്പോള്‍<BR>
225 ചേണുറ്റുനിന്നുള്ളൊരേണക്കിടാക്കളും<BR>
226 ദീനങ്ങളായങ്ങു പാഞ്ഞുചെന്ന്<BR>
227 ശാര്‍ദ്ദൂലംതന്നോടു ചേര്‍ച്ച തുടങ്ങീതു<BR>
228 ശാര്‍ദ്ദൂലപോതങ്ങളേണത്തോടും.<BR>
229 മുഷ്ടിയേറ്റുള്ളൊരു നോവുകൊണ്ടന്നേരം<BR>
230 നിര്‍ഝരമായൊരു കണ്ണുനീരും<BR>
<BR>231 പാരം ചൊരിഞ്ഞിട്ടു സിംഹങ്ങള്‍തന്നുടെ<BR>
232 ഘോരമായുള്ളൊരു നാദത്തിന്‍റെ<BR>
233 മാറ്റൊലികൊണ്ടൊരു കന്ദരവാകൊണ്ട<BR>
234 ങ്ങേറ്റം കരഞ്ഞാനക്കുന്നുമപ്പോള്‍.<BR>
235 ഇങ്ങനെ കണ്ടൊരു നന്ദകുമാരകന്‍<BR>
236 പൊങ്ങിച്ചുനിന്നാനക്കുന്നു മെല്ലെ.<BR>
237 വാമമായുള്ളൊരു പാണിതലംകൊണ്ടു<BR>
238 വാരുറ്റുനിന്നങ്ഹുയര്‍ത്തിച്ചൊന്നാന്‍:<BR>
239 "എങ്കൈയിലുള്ളൊരു വന്‍കുന്നിന്‍കീഴിലേ<BR>
240 വന്നിങ്ങു നൂഴുവിന്‍ നിങ്ങളെല്ലാം"<BR>
<BR>241 വല്ലവന്മാരെല്ലാമെന്നതു കേട്ടപ്പോള്‍<BR>
242 വല്ലവിമാരോടും കൂടിച്ചെമ്മേ<BR>
243 ബാലകന്മാരെയും പൂണ്ടുകൊണ്ടങ്ങനെ<BR>
244 ചാലെ നടന്നതിന്‍കീഴില്‍പ്പൂക്കാര്‍.<BR>
245 കന്നുകിടാക്കളും കാലിയും മറ്റെല്ലാം<BR>
246 കുന്നിന്നു കീഴിലങ്ങായനേരം<BR>
247 താനങ്ങു തന്നുടെ പൊല്‍ക്കുഴലൂതിനി<BR>
248 ന്നാനന്ദഗാനം തുടങ്ങിനാനേ.<BR>
249 മാനിനിമാരെല്ലാം ഗാനത്തെക്കേട്ടപ്പോള്‍<BR>
250 ആനന്ദലീനമാരായി നിന്നാര്‍;<BR>
<BR>251 ഉറ്റവരായിട്ടു ചുറ്റും വിളങ്ങിന<BR>
252 മറ്റുള്ളോരെല്ലാരുമവ്വണ്ണമേ<BR>
253 പൈകൊണ്ടു മേവുന്ന ദീനത്തെയന്നേരം<BR>
254 പൈതങ്ങള്‍പോലുമറിഞ്ഞതില്ലേ.<BR>
255 "വന്‍കുന്നു ചൂടീട്ടു വന്മഴ പെയ്യുമ്പോള്‍<BR>
256 തന്‍കുലം കാക്കുന്ന തമ്പുരാനേ!<BR>
257 നിങ്കനിവേകിനിന്നെങ്കല്‍ നീയെന്നുമേ<BR>
258 സങ്കടം പോക്കുവാന്‍ കുമ്പിടുന്നേന്‍.<BR>
259 മാരി വരുന്നേരം നല്‍കുട ചൂടുവാന്‍<BR>
260 ആരുമൊരുത്തരം താരാഞ്ഞാരോ?<BR>
<BR>261 കന്നു ചുമന്നിട്ടു വെണ്ണ ചുമന്നുള്ളോ<BR>
262 രുണ്ണിക്കൈ നോകുന്നുതില്ലയോ ചൊല്‍?<BR>
263 കുന്നു ചുമക്കേണമെന്നങ്ങു ചിന്തിച്ചോ<BR>
264 വെണ്ണ ചുമന്നിട്ടു ശീലിച്ചു നീ?<BR>
265 വെണ്ണയെന്നോര്‍ത്തിട്ടു കുന്നിനെത്തന്നെയും<BR>
266 മെല്ലവേ വായിലങ്ങാക്കൊല്ലാതെ.<BR>
267 പൈതലായുള്ളൊരു കണ്ണന്‍റെ ചൊല്‍ കേട്ടു<BR>
268 പൈതങ്ങളോടു കലര്‍ന്നെല്ലാരും<BR>
269 കുന്നിന്നു കീഴിലേ നൂണൊരു നിങ്ങളി<BR>
270 ക്കുന്നുതാന്‍ വീഴുമെന്നോര്‍ക്കണ്ടാതേ"<BR>
<BR>271 തുംബുരുനാരദന്‍ മുമ്പായോരെല്ലാരും<BR>
272 വന്നുടനിങ്ങനെ വാഴ്ത്തിനിന്നാര്‍.<BR>
273 വാനവര്‍നായകന്‍ വല്ലവന്മാരുടെ<BR>
274 ദീനത കാണ്മാനായ് വന്നാനപ്പോള്‍.<BR>
275 മാധവന്തന്നെയും വല്ലവന്മാരെയും<BR>
276 ബാധകള്‍കൂടാതെ കാകയാലേ<BR>
277 തള്ളിയെഴുന്നൊരു കോപമടങ്ങിനി<BR>
278 ന്നുള്ളം തെളിഞ്ഞുടന്‍ നിന്നനേരം<BR>
279 "മാരിയെപ്പെയ്യിച്ചു മാധവനോടല്ലൊ<BR>
280 നേരിട്ടു നിന്നു ഞാന്‍" എന്നു നണ്ണി,<BR>
<BR>281 ദീനതപൂണ്ടു തന്മാനസംതന്നിലേ<BR>
282 നാണവും പൂണ്ടങ്ങു നിന്നു പിന്നെ,<BR>
283 മേഘങ്ങളെല്ലാമേ പോകെന്നു ചൊല്ലിനാന്‍<BR>
284 നാകികള്‍നായകനാകുലനായ്.<BR>
285 മന്നിലങ്ങൂന്നിന പാദങ്ങലൊന്നുമേ<BR>
286 പിന്നെ മറിച്ചു ചലിപ്പിയാതെ<BR>
287 ഏഴുനാളിങ്ങനെ പേമഴ പെയ്യുമ്പോള്‍<BR>
288 കോഴകള്‍ കൂടാതെ നിന്നാന്‍ കണ്ണന്‍.<BR>
289 മേഘങ്ങള്‍ വേറായി മേളം കലര്‍ന്നുള്ളൊ<BR>
290 രാകാശം കണ്ടുടന്‍ കണ്ണന്‍ ചൊന്നാന്‍:<BR>
<BR>291 "നിര്‍ഗ്ഗമിച്ചാലുമിന്നിങ്ങളിന്നെല്ലാരും<BR>
292 വ്യഗ്രമായുള്ളതു പോയിതായി."<BR>
293 കുന്നിന്നു കീഴായോരെല്ലാരുമെന്നപ്പോള്‍<BR>
294 കന്നുകിടാക്കളും കാലിയുമായ്<BR>
295 ഒക്കവേ നിന്നു പുറത്തു പുറപ്പെട്ടു<BR>
296 ദിക്കുകളെല്ലാമേ നോക്കിനിന്നാര്‍.<BR>
297 നന്ദകുമാരനും കുന്നിനെയന്നേരം<BR>
298 മന്ദമിറക്കിത്തന്‍ കൈയില്‍നിന്ന്<BR>
299 ഭൂതലംതന്നിലേ മെല്ലവേയാക്കിനാന്‍<BR>
300 ഭൂതങ്ങളെല്ലാമേ കണ്ടിരിക്കെ.<BR>
<BR>301 എന്നതു കണ്ടൊരു ഗോപന്മാരെല്ലാരും<BR>
302 എന്തിതെന്നിങ്ങനെ ചിന്തിച്ചപ്പോള്‍<BR>
303 ആനായര്‍കോനായ കാര്‍മുകില്‍വര്‍ണ്ണനെ<BR>
304 മാനുഷനല്ലെന്നു സംശയിച്ചാര്‍<BR>
305 വാനവര്‍കോനായ വാസവനെന്നപ്പോള്‍<BR>
306 ദീനനായ് നിന്നു നുറുങ്ങുനേരം<BR>
307 കാര്‍മുകില്‍വര്‍ണ്ണന്‍തന്‍ങ്കോമളമായൊരു<BR>
308 കാലിണതങ്കലേ വീണു പിന്നെ<BR>
309 ലജ്ജയായുള്ളൊരു വാരിതന്‍ പൂരത്തില്‍<BR>
310 മജ്ജനം ചെയ്തങ്ങു നിന്നു ചൊന്നാന്‍:<BR>
<BR>311 "വന്മദമായൊരു കല്മഷം പൂണ്ടുനി<BR>
312 ന്നെന്മനമെങ്ങുമേ മങ്ങുകയാല്‍<BR>
313 നിന്‍ പാദമെങ്ങുമേ കാണാഞ്ഞു നിന്നിട്ടു<BR>
314 വമ്പു തുടങ്ങിനേന്തമ്പുരാനേ!<BR>
315 ഉന്മത്തരായവര്‍ പേ പറഞ്ഞാരെന്നു<BR>
316 സമ്മതരായവരുണ്ടോ ചൊല്‍വൂ?<BR>
317 എന്‍ പിഴ നീയുമിന്നിങ്ങനെ നണ്ണിനി<BR>
318 ന്നമ്പിനേ നല്കേണം തമ്പുരാനേ!<BR>
319 "എന്നുടെ ദാസനായുള്ളോരു ദാരകന്‍<BR>
320 എന്നോടു നേരിട്ടാനെന്തുചേതം"<BR>
<BR>321 എന്നതു വേണമേ സന്തതം തോന്നുവാന്‍<BR>
322 നന്ദതനൂജനാം തമ്പുരാനേ!<BR>
323 നന്നല്ലയിന്നിവനെന്നോടു ചെയ്യുന്ന<BR>
324 തെന്നാവു തോന്നുന്നുതെങ്കിലയ്യോ<BR>
325 നീ വളര്‍ത്തീടുന്ന പൈതങ്ങളാലൊന്നു<BR>
326 കേവലമില്ലെന്നേ വന്നുകൂടു"<BR>
327 വാസവനിങ്ങനെ വാഴ്ത്തിനനേരത്തു<BR>
328 വാരുറ്റു ചൊല്ലിനാന്‍ വാസുദേവന്‍:<BR>
329 "വന്മദം പൂണ്ടു നീ സന്മതി വേറായി<BR>
330 നമ്മെ മറക്കൊല്ലായെന്നു നണ്ണി<BR>
<BR>331 നിന്നുടെ പൂജയ്ക്കു ഭംഗത്തെച്ചെയ്തു ഞാന്‍<BR>
332 എന്നുള്ളതുള്ളത്തില്‍ തേറിനാലും<BR>
333 ഐശ്വര്യംകൊണ്ടു തിമിര്‍ത്തുതുടങ്ങിനാല്‍<BR>
334 "ഈശ്വര"നെന്നു നിനയ്ക്കയില്ലേ;<BR>
335 ഈശ്വരചിന്തയെ കൈവെടിഞ്ഞീടിനാല്‍<BR>
336 ശാശ്വതമായതും വന്നുകൂടാ.<BR>
337 ദുസ്മൃതി കൂടുകില്‍ മല്‍സ്മൃതിതന്നിലേ<BR>
338 വിസ്മൃതി വന്നങ്ങു കൂടുമെന്നാല്‍<BR>
339 ദുസ്മൃതിയെല്ലാമേ വച്ചുകളഞ്ഞിട്ടു<BR>
340 മല്‍സ്മൃതി വേണം നീ കൈക്കൊള്ളുവാന്‍."<BR>
<BR>341 പൂണ്യമിയന്നൊരു വിണ്ണവര്‍കോനോടു<BR>
342 കണ്ണന്താനിങ്ങനെ ചൊന്നനേരം<BR>
343 ഗോമാതാവായൊരു ദേവിതാന്‍ വന്നപ്പോള്‍<BR>
344 പൂമാതിന്‍കാന്തനെക്കണ്ടു ചൊന്നാള്‍:<BR>
345 "നാന്മുഖന്‍ചൊല്ലാലെ വന്നു ഞാനിങ്ങനെ<BR>
346 നാഥനായുള്ളൊരു നിന്നെക്കാണ്മാന്‍."<BR>
347 എന്നങ്ങു ചൊല്ലിന ദേവിതാനെന്നപ്പോള്‍<BR>
348 തന്നുടെ പാല്‍കൊണ്ടു മെല്ലെമെല്ലെ.<BR>
349 കാര്‍വര്‍ണ്ണന്തന്നഭിഷേകത്തെച്ചെയ്തിട്ടു<BR>
350 ഗോവിന്ദനെന്നൊരു പേരും ചൊന്നാള്‍.<BR>
<BR>351 ദേവകളെല്ലാരും പാരാതെ വന്നിട്ടു<BR>
352 പൂവുകള്‍ തൂകിനാരെന്നനേരം<BR>
353 ഭേരിതന്‍ നാദംകൊണ്ടാശകളെല്ലാമേ<BR>
354 പൂരിച്ചു വാഴ്ത്തിനാര്‍ വന്ദികളും.<BR>
355 മാമുനിമാരുമങ്ങാനന്ദംപൂണ്ടിട്ടു<BR>
356 മാനിച്ചു മേന്മേലേ വാഴ്ത്തിനിന്നാര്‍<BR>
357 വല്ലവീവല്ലഭന്‍ചൊല്ലാലെയെല്ലാരും<BR>
358 അല്ലലെക്കൈവിട്ടു പോയനേരം<BR>
359 വിണ്ണവര്‍നാഥനും കണ്ണന്തന്‍ ചൊല്ലാലെ<BR>
360 തിണ്ണം തെളിഞ്ഞുടന്‍ വിണ്ണില്‍ പുക്കാന്‍.<BR>
<BR>361 ജംഭാരിതന്നെയും സംഭാവിച്ചീടിനോ<BR>
362 രംഭോജലോചനന്താനും പിന്നെ<BR>
363 അന്‍പുകലര്‍ന്നുള്ളോരെല്ലാരുമായിത്ത<BR>
364 ന്നമ്പാടിതന്നില്‍ വിളങ്ങിനിന്നാന്‍.<BR>
നന്ദമോക്ഷം
1663
1833
2006-10-15T15:39:05Z
കൈപ്പള്ളി
46
1 നോറ്റുകിടന്നൊരു നന്ദന്താന്മെല്ലെമെ<BR>
2 ല്ലാറ്റിലേ മുങ്ങുവാന്‍ പോയനേരം<BR>
3 കാലം പുലര്‍ന്നുതുടങ്ങുന്നതിന്‍മുമ്പേ<BR>
4 ചാലപ്പോയ് ചെന്നതു കണ്ടുകൊണ്ട്<BR>
5 പാശിതന്‍ ദൂതനായുള്ളൊരു ദാനവന്‍<BR>
6 പാരാതെ ബന്ധിച്ചു കൊണ്ടുപോയാന്‍<BR>
7 നന്ദനെക്കാണാഞ്ഞു നിന്നൊരു ഗോപന്മാര്‍<BR>
8 നന്ദനനാകിയ കണ്ണനോട്<BR>
9 ചെന്നങ്ങു ചൊല്ലിനാര്‍ "മുങ്ങിന നേരത്തു<BR>
10 നന്ദനെക്കണ്ടില്ല"യെന്നിങ്ങനെ<BR>
<BR>11 അച്യുതന്താനും തന്നച്ഛനെക്കാണ്മാനാ<BR>
12 യിച്ഛപൂണ്ടന്നേരം കാളിന്ദിയില്‍<BR>
13 വേഗത്തില്‍ ചെന്നങ്ങു തേടിത്തുടങ്ങിനാന്‍<BR>
14 വേദത്തെപ്പണ്ടുതാനെന്നപോലെ<BR>
15 വാരിയിലെങ്ങുമേ കാണാഞ്ഞനേരത്തു<BR>
16 വാരിധിപാലകനുള്ളിടത്തും<BR>
17 നേരേ പോയ് ചെന്നു തുടങ്ങിനാന്‍ മെല്ലവേ<BR>
18 കാരുണ്യവാരിധിയായവന്താന്‍<BR>
19 വാരിജലോചനന്‍ വന്നതു കണ്ടപ്പോള്‍<BR>
20 വാരിധിപാലകന്‍ പാരാതെതാന്‍<BR>
<BR>21 മുമ്പിലെ നല്കിനാന്‍ നന്ദനെത്തന്നെയും<BR>
22 കുമ്പിട്ടുകൂപ്പിനിന്നമ്പില്‍ ചൊന്നാന്‍:<BR>
23 "നിന്നുടെ ചേവടി ചാരത്തു കാണ്മാനായ്<BR>
24 നന്ദനെ ഞാനിങ്ങു കൊണ്ടുപോന്നു<BR>
25 അച്ഛനെക്കൊണ്ടുപോന്നത്തല്‍പിണച്ചായെ<BR>
26 ന്നിച്ഛ പിഴയ്ക്കൊല്ലാ തമ്പുരാനെ!"<BR>
27 ഇങ്ങനെ ചൊല്ലി നന്മുത്തുകളെക്കൊണ്ടും<BR>
28 പൊങ്ങിന രത്നങ്ങള്‍കൊണ്ടും പിന്നെ<BR>
29 പൂജിച്ചുനിന്നവനുള്ളിലേ മോദത്തെ<BR>
30 പ്പൂരിച്ചാന്‍ പാശിയുമായവണ്ണം.<BR>
<BR>31 പൂജിതനായൊരു ദേവകിനന്ദനന്‍<BR>
32 പോവതിനായിത്തുനിഞ്ഞു പിന്നെ.<BR>
33 അച്ഛനും താനുമായാദരവോടുടന്‍<BR>
34 ഇച്ഛയില്‍ പോന്നിങ്ങു വന്നനേരം<BR>
35 ഗോപന്മാരെല്ലാരുമത്ഭുതമായ് നന്ദ<BR>
36 ഗോപരെച്ചെന്നങ്ങു കണ്ടാരപ്പോള്‍.<BR>
37 ദീനയായുള്ള യശോദയുമന്നേരം<BR>
38 മാനിച്ചു നോക്കിനാള്‍ നന്ദന്തന്നെ<BR>
39 തോയത്തില്‍ കണ്ടുള്ളവസ്ഥകളോരോന്നേ<BR>
40 തോയേശന്തന്‍റെ സമൃദ്ധിയേയും<BR>
<BR>41 വല്ലവനാഥനാം നന്തന്താന്‍ നന്നായി<BR>
42 ചൊല്ലിനാന്മെല്ലെമെല്ലെല്ലാരോടും<BR>
43 വിഘ്നമകന്നുള്ള ഗോപന്മാരെല്ലാരും<BR>
44 വിസ്മയമാണ്ടുനിന്നൊട്ടുനേരം<BR>
45 കാര്‍വര്‍ണ്ണന്തന്നോടു കൂടിക്കലര്‍ന്നുതന്‍<BR>
46 കാരിയമോരോന്നില്‍ കൈതുടര്‍ന്നാര്‍<BR>
വേണുഗാനം
1664
1847
2006-10-15T16:37:24Z
കൈപ്പള്ളി
46
1 നന്ദനം വെന്നൊരു വൃന്ദാവനംതന്നില്‍<BR>
2 നന്ദസുതന്‍ പണ്ടു നിന്നകാലം<BR>
3 അന്നൊരുനാളങ്ങു പങ്കജവല്ലഭന്‍<BR>
4 മന്ദം മറഞ്ഞങ്ങു പോകുന്നേരം<BR>
5 മണ്ഡലംതാനങ്ങു മന്ഥരമായൊരു<BR>
6 മണ്ഡനമായി വിളങ്ങീതപ്പോള്‍<BR>
7 പശ്ചിമദിങ്നാരി കച്ചണിക്കൊങ്കയില്‍<BR>
8 ഇച്ഛയിലിട്ടൊരു താലിപോലെ.<BR>
9 അന്തണരെല്ലാരുമാദരവോടങ്ങു<BR>
10 സന്ധ്യയെ വന്ദിച്ചു നിന്നാരപ്പോള്‍.<BR>
<BR>11 പാന്ഥന്മാരോരോ പൂരിലകംപൂവാന്‍<BR>
12 പാരം നടന്നു തുടങ്ങീതെങ്ങും<BR>
13 ധേനുക്കള്‍ തങ്ങളെപ്പാലിക്കുന്നോരുമാ<BR>
14 യാലയ്ക്കലാമ്മാറു ചെന്നു പൂക്കു.<BR>
15 പ്രേമംതഴച്ചുള്ള കാമുകന്മാരുമ<BR>
16 ങ്ങാമോദംപൂണ്ടു തെളിഞ്ഞുനിന്നാര്‍.<BR>
17 ജാരന്മാരെല്ലാരും നാരിമാര്‍വീട്ടിന്നു<BR>
18 ചാരത്തെക്കാടകം തേടിനാരെ.<BR>
19 ദൂതിമാരങ്ങുടന്‍ ദൂതന്മാരിങ്ങുടന്‍<BR>
20 ദൂരെ നടന്നു തൂടങ്ങീതെങ്ങും.<BR>
<BR>21 മാലകളോരോന്നേ ചേടിമാരെല്ലാരും<BR>
22 ചാലത്തൊടുത്തു തുടങ്ങീതപ്പോള്‍.<BR>
23 പക്ഷികള്‍ തങ്ങളില്‍ കൂകിവിളിച്ചോരൊ<BR>
24 വൃക്ഷവരങ്ങളില്‍ ചെന്നു പുക്കു<BR>
25 കോകങ്ങളെല്ലാമേ ഗോപതിമണ്ഡലം<BR>
26 കോപിച്ചു നോക്കിയിരുന്നുടനെ<BR>
27 തൂമ തിരണ്ടൊരു പേടമുഖംതന്നെ<BR>
28 പ്രേമമിയന്നങ്ങു നോക്കും ചെമ്മെ<BR>
29 താമരനൂലങ്ങു കൊത്തിവലിച്ചു തന്‍<BR>
30 കാമിനിക്കായി കൊടുക്കും മെല്ലെ.<BR>
<BR>31 നീലിമകോലിന വേലയെക്കണ്ടിട്ടു<BR>
32 നീളെ നെടുതായി വീര്‍ക്കും പിന്നെ<BR>
33 വാപികതന്മറുതീരത്തെ നോക്കീട്ടു<BR>
34 മാഴ്കിത്തളര്‍ന്നൊന്നു കൂകും മെല്ലെ.<BR>
35 പക്ഷതികൊണ്ടു തന്‍ പക്ഷിണിതന്നെയും<BR>
36 അക്ഷമനായിത്തഴുകി നിന്ന്<BR>
37 നെഞ്ചകംതന്നിലേ പഞ്ചശരം നട്ടു<BR>
38 ചഞ്ചുപുടംതന്നെ വായ്ക്കൊണ്ടുടന്‍<BR>
39 "പോകുന്നേനെങ്കില്‍ ഞാ"നെന്നങ്ങു ചൊല്ലീട്ടു<BR>
40 തൂകിത്തുടങ്ങീതു കണ്ണുനീരും.<BR>
<BR>41 കസ്തൂരികൊണ്ടുള്ള പത്തിക്കീറ്റമ്പോടു<BR>
42 പുത്തന്മുലതന്നില്‍ ചേര്‍ത്തു ചെമ്മേ<BR>
43 കാന്തന്‍ വരുംവഴി നോക്കിത്തുടങ്ങിനാര്‍<BR>
44 പൂന്തേന്മൊഴികളും മെല്ലെ മെല്ലെ.<BR>
45 അസ്താചലന്തന്നില്‍ മെത്തിയിരുന്നൊരു<BR>
46 പുത്തന്നിറമാണ്ട ചെമ്പരുത്തി<BR>
47 ഒക്കെ വിരിഞ്ഞു ചമഞ്ഞുകണക്കെയ<BR>
48 ദ്ദിക്കു ചുവന്നുചമഞ്ഞുതപ്പോള്‍,<BR>
49 തിണ്ണം നടന്നുടനര്‍ക്കന്തന്‍ തേരുമായ്<BR>
50 അര്‍ണ്ണവംതന്നില്‍ പതിക്കുന്നേരം<BR>
<BR>51 ബാഡവനാകിന പാവകന്തന്നിലെ<BR>
52 വേഗത്തില്‍ പോയ് ചെന്നു വീഴ്കയാലെ<BR>
53 ജ്വാലകള്‍ മാലയായ്ക്കത്തിയെഴുന്നിട്ടു<BR>
54 ചാലവെ വന്നുതോയെന്നു തോന്നും<BR>
55 ചാലപ്പതിതനാം മാര്‍ത്താണ്ഡന്‍തന്നോട<BR>
56 ക്കാലത്തു സംഗമമെത്തുകയാല്‍<BR>
57 താരങ്ങളാകിന മുദ്രധരിച്ചിട്ടു<BR>
58 പോകത്തുടങ്ങിനാള്‍ സന്ധ്യ മെല്ലെ.<BR>
59 സന്ധ്യയായുള്ളൊരു ബന്ധുരഗാത്രിതാന്‍<BR>
60 ചന്തമായ് പോയി മറഞ്ഞനേരം<BR>
<BR>61 രാത്രിയായുള്ളൊരു താര്‍ത്തേന്‍മൊഴി വന്നു<BR>
62 ചീര്‍ത്തൊരു കേശമഴിച്ചു ചെമ്മെ<BR>
63 നീളെ വിരിച്ചുതായെന്നകണക്കെയ<BR>
64 ക്കാളിമകൊണ്ടു നിറഞ്ഞുതെങ്ങും<BR>
65 മന്മഥന്താന്‍ പല ബന്ധുക്കളുണ്ടാവാന്‍<BR>
66 അംബരമായ കഴനിതന്നില്‍<BR>
67 അന്തിച്ചുവപ്പായ പൊന്നിങ്കരുവികൊ<BR>
68 ണ്ടുന്തിയുഴുതു ചമച്ചു ചെമ്മെ<BR>
69 സുന്ദരമായുള്ളൊരിന്ദുവിത്തമ്പോടു<BR>
70 മന്ദം വിതച്ചു ചമച്ചപോലെ<BR>
<BR>71 കോരകമായൊരു താരകപൂരകം<BR>
72 നേരേ വിയത്തില്‍ വിളങ്ങീതപ്പോള്‍.<BR>
73 ചന്തമെഴുന്നൊരു സന്ധ്യയെക്കണ്ടിട്ടു<BR>
74 ചെന്താമരക്കണ്ണനോര്‍ത്തുനിന്നു:<BR>
75 "ഇന്നു ഞാനെന്നുടെ വല്ലവിമാരുമായ്<BR>
76 നന്നായ് രമിക്കേണ"മെന്നുറച്ചാന്‍.<BR>
77 തന്മനമായി വിളങ്ങിനോരിന്ദുതാന്‍<BR>
78 അന്നിനവെല്ലാമറിഞ്ഞു ചെമ്മെ<BR>
79 സ്വാമിയായ്മേവിന കാമനെച്ചെന്നങ്ങു<BR>
80 കോമളമായ് നിന്നു കൈതൊഴുതു<BR>
<BR>81 "ഗോവിന്ദന്തന്നുടെ ഗോപികമാരുമായ്<BR>
82 മേവിക്കളിക്കുന്നോനെന്നു തോന്നൂ.<BR>
83 വൃന്ദാവനംതന്നിലിന്നെഴുന്നള്ളേണം"<BR>
84 എന്നൊരു വാര്‍ത്തയുണര്‍ത്തിനിന്നാന്‍.<BR>
85 നിന്നങ്ങു ചൊന്നതു കേട്ടൊരു നേരത്തു<BR>
86 സുന്ദരനാകിന മന്മഥന്താന്‍<BR>
87 മേനിയില്‍ മേവിന മാനിനിതന്നെയും<BR>
88 മാനിച്ചു നീക്കിയെഴുന്നേറ്റപ്പോള്‍<BR>
89 ചാലത്തിരണ്ടൊരു ഭക്തി തഴച്ചുടന്‍<BR>
90 വേലപ്പെകാന്തനെക്കൈതൊഴുതാന്‍.<BR>
<BR>91 "എന്നുപോലെന്നുടെ സേവ തഴപ്പിപ്പാന്‍<BR>
92 ചെമ്മുള്ള കാലമകപ്പെടുന്നു<BR>
93 എന്നതേ സന്തതം ചിന്തിച്ചുനിന്നുള്ളോ<BR>
94 രെന്നുള്ളമിന്നു കുളുര്‍ത്തുതായി"<BR>
95 എന്നങ്ങു ചൊന്നുള്ള മന്മഥന്താനുടന്‍<BR>
96 മന്ദം മറിഞ്ഞൊന്നു നോക്കി മെല്ലെ<BR>
97 കല്യനായുള്ളൊരു നല്ല വസന്തത്തെ<BR>
98 മെല്ലെ വിളിച്ചങ്ങടുത്തുകൊണ്ട്<BR>
99 "ഇന്നു നമുക്കൊരു മംഗലയാത്രയു<BR>
100 ണ്ടെന്നാലതിന്നുമുതിര്‍ക്ക"യെന്നാന്‍<BR>
<BR>101 സമ്മതയായുള്ള വല്ലഭതന്നെയും<BR>
102 കണ്മുനകൊണ്ടു തളച്ചു മെല്ലെ<BR>
103 ചാല വലിച്ചു തന്‍ ചാരത്തുകൊണ്ടിട്ടു<BR>
104 ദൂരത്തു നീക്കിനാനല്ലലെല്ലാം.<BR>
105 കാര്‍കൊണ്ടിരുണ്ടൊരു വാര്‍കൊണ്ടല്‍നേര്‍കൊണ്ട<BR>
106 വാര്‍കൂന്തല്‍തന്നെയും ചീന്തിച്ചീന്തി<BR>
107 കുന്ദനിര വന്നു കുമ്പിട്ടു നില്ക്കുന്ന<BR>
108 മന്ദസ്മിതംതന്നില്‍ മുങ്ങിനിന്നു<BR>
109 ചട്ടറ്റ കൈകൊണ്ടു മെല്ലെത്തലോടീട്ടു<BR>
110 വട്ടൊത്ത കൊങ്കകള്‍ രണ്ടും പിന്നെ<BR>
<BR>111 "ഗോകുലനായകന്‍ മേവും വനംതന്നില്‍<BR>
112 പോകയോ നാമെങ്കി"ലെന്നു ചൊന്നാന്‍.<BR>
113 അംഗജനിങ്ങനെ ചൊന്നൊരു നേരത്തു<BR>
114 മംഗലയാകിയ മാനിനിതാന്‍<BR>
115 യാത്രയ്ക്കു വേണുന്ന കോപ്പെല്ലാം തന്നുടെ<BR>
116 ഗാത്രത്തില്‍ ചേര്‍ത്തങ്ങു മുന്നില്‍ നിന്നാള്‍.<BR>
117 കുന്തളമാകിന വണ്ടിന്‍നിരതന്നെ<BR>
118 ച്ചന്തത്തില്‍ ഞാണായി മീതേ ചേര്‍ത്തു<BR>
119 ചില്ലിക്കൊടിയായ വില്ലോടു ചേര്‍ത്തങ്ങു<BR>
120 മല്ലക്കകോണമായമ്പുമമ്പും<BR>
<BR>121 മേളമെഴുന്നൊരു വേണിയായ് മേവുന്ന<BR>
122 നീലത്തഴയും പിടിച്ചു ചെമ്മെ<BR>
123 താലിയായുള്ളോരു താലത്തില്‍ വച്ചങ്ങു<BR>
124 ബാലസ്മിതമായ വെള്ളരിയും<BR>
125 അല്‍ക്കിടമാകിന തേര്‍ത്തടംതന്നെയും<BR>
126 നല്കി നല്‍ക്കാലത്തെപ്പാര്‍ത്തു നിന്നാള്‍.<BR>
127 ഉള്ളംതെളിഞ്ഞുള്ളൊരംഗജന്താനപ്പോള്‍<BR>
128 തള്ളിയെഴുന്നുള്ളൊരമ്പു പൂണ്ട്<BR>
129 മാനിനിതന്മുഖം മാനിച്ചു നോക്കിക്കൊ<BR>
130 ണ്ടാനന്ദനായിനിന്നൊട്ടുനേരം<BR>
<BR>131 കൊങ്കകള്‍ രണ്ടും തന്മാറിലണച്ചങ്ങു<BR>
132 സങ്കടം പോക്കിനാന്‍ മെല്ലെ മെല്ലെ.<BR>
133 തിങ്കള്‍താനങ്ങതു കണ്ടു മയങ്ങിനാന്‍<BR>
134 തങ്കലെഴുന്നൊരു കോഴപൂണ്ടു<BR>
135 രോഹിണിതന്മുല ചാലപ്പുണര്‍ന്നിട്ടു<BR>
136 മോഹം പുലമ്പി നുറുങ്ങിനിന്നാന്‍<BR>
137 അംഗജന്തന്നുടെ മംഗലയാനത്തി<BR>
138 ന്നംഗമായ് വന്നുടന്‍ ഭംഗിപൂണ്ട്<BR>
139 വണ്ടിണ്ടയെന്നുമകമ്പടി ചന്തത്തില്‍<BR>
140 മണ്ടിനടന്നുതുടങ്ങീതപ്പോള്‍.<BR>
<BR>141 ഹസ്തതലംതന്നിലത്ഭുതമായൊരു<BR>
142 പുത്തന്‍കരിമ്പുവില്‍ ചേര്‍ത്തു ചെമ്മേ,<BR>
143 കെല്പുകലര്‍ന്നുനിന്നിപ്പാരടക്കുന്ന<BR>
144 പുഷ്പശരങ്ങളുമപ്പരിചെ.<BR>
145 ആസ്ഥ തിരണ്ടൊരു താര്‍ത്തെന്നലാകിന<BR>
146 തേര്‍ത്തടംതന്നില്‍ കരേറിച്ചെമ്മേ<BR>
147 കോകിലനാദമാം കാളം വിളിപ്പിച്ചു<BR>
148 പോകത്തുടങ്ങിനാനംഗജന്താന്‍.<BR>
149 ബന്ധുവായ് മേവിന നല്ല വസന്തവും<BR>
150 ചന്തമായ് പിമ്പേ നടന്നാനപ്പോള്‍.<BR>
<BR>151 വെണ്മതിരണ്ടങ്ങു മറ്റുള്ളൃതുക്കളും<BR>
152 തന്മരം തന്മരം പൂപ്പിച്ചുടന്‍<BR>
153 ദേവകീനന്ദനന്‍ മേവും വനംതന്നില്‍<BR>
154 സേവിപ്പാനായങ്ങു ചെന്നുപുക്കു.<BR>
155 മാധവമാസവും മന്മഥന്‍പിന്നാലെ<BR>
156 മാധവനുള്ളിടം ചെന്നണഞ്ഞു.<BR>
157 ഇന്ദുതാനംബരംതന്നിലേ പോയങ്ങു<BR>
158 മന്ദം നടന്നു കിഴക്കു പുക്കാന്‍.<BR>
159 ഇന്ദ്രദിഗങ്ഗന ചന്ദ്രനെഗ്ഗര്‍ഭിച്ചു<BR>
160 നിന്നതു ചൊല്ലീതങ്ങെല്ലാരോടും<BR>
<BR>161 ചാലെ വിളര്‍ത്തുചമഞ്ഞൊരു തന്മുഖം<BR>
162 ചാരുസ്മിതമാണ്ടു നിന്നപോലെ<BR>
163 എന്‍ വരവിന്നങ്ങു കാലമിതായിതോ<BR>
164 എന്നങ്ങറിവാനായെന്നപോലെ<BR>
165 നല്ലൊരുദയഗിരിതന്‍ മുകളേറി<BR>
166 മെല്ലവേ നോക്കിനിന്നെല്ലാടവും<BR>
167 രാഗവാനായുള്ള രോഹിണീവല്ലഭന്‍<BR>
168 വേഗവാനായി വെളിച്ചപ്പെട്ടാന്‍.<BR>
169 തിങ്ങിയിരുന്നോരിരുട്ടിന്‍നിരയെല്ലാം<BR>
170 മങ്ങിമയങ്ങിച്ചമഞ്ഞുടനേ<BR>
<BR>171 ആയാസംപൂണ്ടങ്ങു പാതാളലോകത്തു<BR>
172 പോയങ്ങു മിക്കതും പുക്കുതായി.<BR>
173 അംബുധിപോലെയങ്ങംബുജലോചനന്‍<BR>
174 തന്മനമൊന്നങ്ങു പൊങ്ങീതപ്പോള്‍.<BR>
175 അംഗജന്‍താനും തന്‍ ബന്ധുക്കളുമായി<BR>
176 വൃന്ദാവനത്തിലകത്തു പുക്കു<BR>
177 മാകന്ദംതന്മധുവുണ്ടങ്ങു നിന്നിട്ടു<BR>
178 കൂകത്തുടങ്ങീതേ കോകിലവും<BR>
179 ചെമ്പകം തന്‍ പൂവും ചാലെപ്പൊഴിപ്പിച്ചു<BR>
180 കമ്പംവരുത്തീതു കണ്ടോര്‍ക്കെല്ലാം.<BR>
<BR>181 നാരികള്‍പാദത്തിന്‍ താഡനംകൂടാതെ<BR>
182 നന്നായിപ്പൂത്തിതശോകങ്ങളും<BR>
183 ബാലവസന്തശ്രീതന്നുടെ കോമള<BR>
184 നീലമിഴിമുനയെന്നപോലെ<BR>
185 മത്തങ്ങളായുള്ള ഭൃംഗങ്ങള്‍ ചെന്നപ്പോള്‍<BR>
186 പുത്തന്‍തിലകങ്ങള്‍ പൂത്തു നിന്നൂ.<BR>
187 വല്ലികള്‍ ചെന്നങ്ങു നല്ല മരങ്ങളെ<BR>
188 മെല്ലെത്തഴുകി മയക്കിച്ചെമ്മെ<BR>
189 തൊത്തായ കൊങ്കയും പുത്തന്‍തളിരായി<BR>
190 മെത്തുന്ന ചോരിവാ നല്കിനിന്നൂ.<BR>
<BR>191 ഉന്മാദമാണ്ടു വരുന്നൊരു ഗോപികള്‍<BR>
192 നന്മേനിപോലെ പകുത്തു ചെമ്മെ<BR>
193 നെന്മേനിയാകിന വന്മരം പൂത്തുടന്‍<BR>
194 ചെമ്മേ വിരിഞ്ഞുതുടങ്ങീതപ്പോള്‍<BR>
195 കേതകീവാടികള്‍ നീളെ വിരിഞ്ഞങ്ങു<BR>
196 പോതകമായ കടമ്പുകളും<BR>
197 ചൂതവാര്‍കൊങ്കകല്‍ വേറായി നിന്നോര്‍ക്കു<BR>
198 ജാതകത്തിന്നന്തമാക്കിനിന്നു<BR>
199 കുന്ദനിരയെല്ലാം നന്നായ് വിരിഞ്ഞിട്ടു<BR>
200 നന്ദസുതന്മുന്നല്‍ കാണായപ്പോള്‍<BR>
<BR>201 അഞ്ചാതെ നിന്നിട്ടു വെണ്മ പയറ്റുവാന്‍<BR>
202 പുഞ്ചിരിതന്നോടങ്ങെന്നപോലെ<BR>
203 ഏന്തുമിരഞ്ഞിമലര്‍തന്മധുതന്നില്‍<BR>
204 നീന്തിനടന്നു നല്‍ തെന്നലെല്ലാം<BR>
205 ലോദ്ധ്റങ്ങളായ മരങ്ങളും പൂത്തുടന്‍<BR>
206 ആര്‍ദ്രങ്ങളായി നല്‍ തേന്‍ ചൊരിഞ്ഞു<BR>
207 വല്ലഭമാരുടല്‍തന്നെപ്പിരിഞ്ഞുള്ളോ<BR>
208 ര്‍ക്കല്ലലിയറ്റുവാനുള്ളിലെങ്ങും<BR>
209 മല്ലികയും നല്ല മുല്ലനിരകളും<BR>
210 മെല്ലെ വിരിഞ്ഞുതുടങ്ങീതപ്പോള്‍.<BR>
<BR>211 ജ്യോല്‍സ്നയായുള്ളൊരു സുന്ദരി ചെന്നുടന്‍<BR>
212 ആസ്ഥയായ് നിന്നു തഴുകുന്നേരം<BR>
213 നീളെക്കുരുക്കുത്തിമുല്ലകള്‍ മെല്ലവേ<BR>
214 മേളത്തില്‍ പൂത്തു തുടങ്ങീതെങ്ങും.<BR>
215 ഇച്ഛ തിരണ്ടൊരു പിച്ചകംതന്‍പൂവും<BR>
216 അച്യുതന്‍ കാഴ്ചയായ് വന്നുനിന്നു<BR>
217 കാമന്തനിക്കുള്ളില്‍ പ്രേമം തഴപ്പിക്കും<BR>
218 ചേമന്തിക്കൂട്ടവും പൂത്തുനിന്നൂ.<BR>
219 തിങ്കള്‍താനുണ്ടല്ലോ നന്മുഖംതന്നോട<BR>
220 ങ്ങങ്കംതൊടുത്തിപ്പോളെന്നു നണ്ണി<BR>
<BR>221 ഗോകുലനാരികള്‍ ചാല വരുന്നേരം<BR>
222 വാര്‍കൊങ്കതന്നോടങ്ങൊത്തുനില്പാന്‍<BR>
223 തേന്‍പാതെ നിന്നുള്ള താമരപ്പൂവെല്ലാം<BR>
224 കൂമ്പിച്ചമഞ്ഞുതുടങ്ങീതപ്പോള്‍.<BR>
225 ഉത്തമയാകിയ രോഹിണിതന്മുല<BR>
226 ക്കസ്തൂരി മെയ്യില്‍പ്പിരണ്ടപോലെ<BR>
227 നീലിമപൂണ്ടു വിളങ്ങിന തിങ്കളും<BR>
228 ചാലേ മുളച്ചങ്ങുയര്‍ന്നുതപ്പോള്‍.<BR>
229 അംബരമായ വിതാനത്തില്‍ തൂക്കിന<BR>
230 നിര്‍മ്മലമുല്ലതന്‍ മാലപോലെ<BR>
<BR>231 രശ്മികള്‍ താണു നിലത്തു പരന്നുടന്‍<BR>
232 കശ്മലമായതു പോക്കിനിന്നു.<BR>
233 മുഷ്കുതുടര്‍ന്നൊരു പത്മിനീകാന്തന്‍ ചെ<BR>
234 ന്നൊക്കവേ മൂപ്പിച്ചുനില്ക്കയാലേ<BR>
235 ഊമ്പലുറഞ്ഞങ്ങു കൂമ്പിമയങ്ങിനോ<BR>
236 രാമ്പല്‍നിരകളും മെല്ലെ മെല്ലെ<BR>
237 തങ്കരംകൊണ്ടുടനമ്പില്‍ തലോടീട്ടു<BR>
238 സങ്കടമായതു പോക്കിനിന്നാന്‍<BR>
239 കാന്തന്‍കരംകൊണ്ടു തന്നെത്തൊടുന്നേരം<BR>
240 താന്തയായ് നിന്ന കുമുദ്വതിതാന്‍<BR>
<BR>241 ഏന്തിയെഴുന്നുള്ളോരാമോദംപൂണ്ടുടന്‍<BR>
242 പൂന്തേനാം കണ്ണുനീര്‍ വാര്‍ത്തുനിന്നാള്‍<BR>
243 ഈവണ്ണമുള്ളോരവസ്ഥയെക്കണ്ടിട്ടു<BR>
244 കേവലനാകിലും ഗോവിന്ദന്താന്‍<BR>
245 തായായി ലോകര്‍ക്കു നിന്നൊരു മായയില്‍<BR>
246 പോയങ്ങു പുക്കുടന്‍ മേവിനാനേ.<BR>
247 ബാലത പോയിട്ടു യൗവനം വന്നപ്പോള്‍<BR>
248 ചാലെത്തന്‍ മേനിയില്‍ മേവിതായി.<BR>
249 ഇങ്ങനെയുള്ളതു വിസ്മയമല്ലതാന്‍<BR>
250 അങ്ങനെയുള്ളുതന്‍ മായാബലം:<BR>
<BR>251 ആയര്‍കുലത്തില്‍ തഴപ്പിച്ചുവച്ചത<BR>
252 മ്മായതാനല്ലയോ പണ്ടിവനേ?<BR>
253 യൗവനമിന്നെങ്കില്‍ മുമ്പിലേ നല്കീട്ടു<BR>
254 വൈഭവംകാട്ടിനാനെന്തുചേതം<BR>
255 ഓര്‍ക്കിലൊരുവര്‍ക്കും മായതന്‍ വൈഭവം<BR>
256 ആര്‍ക്കുമറിയാവോന്നല്ല ചൊല്ലാം.<BR>
257 അങ്ങനെ പോകതന്നന്ദതനൂജന്താ<BR>
258 നിങ്ങനെ നിന്നൊരവസ്ഥതന്നില്‍<BR>
259 മംഗലമായൊരു ശൃംഗാരംതാനങ്ങു<BR>
260 ഭംഗിപൊഴിഞ്ഞൊരു മേനിയുമായ്<BR>
<BR>261 വന്നുനിറന്നുതോ എന്നകണക്കെ താന്‍<BR>
262 നിന്നുവിളങ്ങിനാന്‍ സുന്ദരനായ്.<BR>
263 ചാല നിറന്നുള്ളൊരാലിന്‍മുരടങ്ങു<BR>
264 കോലക്കുഴലുമായ് ചെന്നുടനേ<BR>
265 മേളത്തില്‍ പായിനാന്‍ കോലക്കുഴല്‍തന്നെ<BR>
266 ത്താളത്തില്‍ ചേര്‍ത്തു വിളിച്ചാന്‍ പിന്നെ.<BR>
267 രാഗങ്ങളോരോന്നേ ഗോകുലനായകന്‍<BR>
268 മേളം കലര്‍ന്നങ്ങു പാടുന്നേരം<BR>
269 വൃന്ദാവനംതന്നിലുള്ളൊരു ജീവങ്ങള്‍<BR>
270 നന്ദിച്ചുനിന്നുതേ മന്ദം മന്ദം.<BR>
<BR>271 ഷള്‍പ്പദമാലകളത്ഭുതമായൊരു<BR>
272 പുഷ്പരസത്തെ വെടിഞ്ഞുടനെ<BR>
273 ഗാനമായ് മേവിന തേനേക്കുടിപ്പാനായ്<BR>
274 ആനനംതങ്കലേ ചെന്നു പുക്കൂ.<BR>
275 കോകിലജാലങ്ങള്‍ കോലക്കുഴല്‍ കേട്ടു<BR>
276 മൂകങ്ങളായങ്ങു നിന്നുപോയി<BR>
277 ചേണുറ്റ വേണുതന്‍ തേനുറ്റ നാദത്തെ<BR>
278 ത്തന്നുറ്റനാദത്തിന്മീതേ കേട്ട്<BR>
279 വേലപ്പെടാതെതാന്‍ മാനിച്ചു നിന്നിട്ടു<BR>
280 ചാലപ്പറിപ്പാനായെന്നപോലെ.<BR>
<BR>281 കേകിനിരകളും വേഗത്തില്‍ച്ചെന്നിട്ടു<BR>
282 കൂകി, കുഴഞ്ഞൊരു കണ്ഠവുമായ്;<BR>
283 നീലത്തഴയായ പീലിപ്പുറംതന്നെ<BR>
284 ച്ചാലപ്പരത്തി വിരിച്ചു ചെമ്മെ<BR>
285 പാടിത്തുടങ്ങുമ്പോള്‍ നീടുറ്റ താളത്തില്‍<BR>
286 ആടിത്തുടങ്ങീതു മെല്ലെ മെല്ലെ.<BR>
287 പുണ്യതമങ്ങളായുള്ള മരങ്ങളും<BR>
288 കണ്ണന്‍കുഴല്‍വിളി കേട്ടനേരം<BR>
289 തേനുറ്റു വീഴുന്ന പൂക്കള്‍ ചൊരിഞ്ഞുടന്‍<BR>
290 മാനിച്ചു കൊമ്പെല്ലാം താഴ്ത്തി നിന്നു.<BR>
<BR>291 കഞ്ചന്തന്‍ നെഞ്ചിനോടൊത്ത കരിങ്കല്ലും<BR>
292 അഞ്ചിതമായൊരു പാട്ടു കേട്ടു<BR>
293 ഉദ്ധവര്‍മാനസമെന്നകണക്കെ നി<BR>
294 ന്നത്ഭുതമായിച്ചമഞ്ഞുതപ്പോള്‍.<BR>
295 വേഗത്തില്‍ പോകുന്ന കാളിന്ദിതാനങ്ങു<BR>
296 രാഗത്തെക്കേട്ടൊരു നേരത്തപ്പോള്‍<BR>
297 ഏറിന വീചികജാലമകന്നുട<BR>
298 നേതുമനങ്ങാതെ നിന്നുപോയി.<BR>
299 ആനായര്‍കോന്തന്‍റെ ഗാനത്തെക്കേട്ടപ്പൊ<BR>
300 ളാനന്ദംപൂണ്ടങ്ങു മീനങ്ങളും<BR>
<BR>301 മെല്ലെക്കരയേറി നല്ലൊരു വാല്‍ മിന്നി<BR>
302 ച്ചെല്ലത്തുടങ്ങീതമ്മുന്നലപ്പോള്‍.<BR>
303 മാണ്പെഴുന്നു ചില മാമ്പേടകളെല്ലാം<BR>
304 ചാമ്പിമയങ്ങിന കണ്മിഴിയും<BR>
305 ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലമ്പോടു<BR>
306 വട്ടത്തില്‍ മേവിതേ പെട്ടന്നപ്പോള്‍<BR>
307 മന്ഥരമായൊരു കന്ധരംതന്നെയും<BR>
308 മന്ദം നുറുങ്ങു തിരിച്ചുയര്‍ത്തി<BR>
309 ചില്ലികളാലൊന്നു മെല്ലെന്നുയര്‍ത്തീട്ടു<BR>
310 വല്ലഭീവല്ലഭന്‍തന്നെ നോക്കി.<BR>
<BR>311 കര്‍ണ്ണങ്ങളാലൊന്നു തിണ്ണം കലമ്പിച്ചു<BR>
312 കര്‍ണ്ണം കുഴല്ക്കു കൊടുത്തു ചെമ്മെ.<BR>
313 വായ്ക്കൊണ്ട പുല്ലെല്ലാം പാതി ചവച്ചങ്ങു<BR>
314 വായ്ക്കുന്ന മെയ്യിലൊഴുക്കിനിന്ന്<BR>
315 കൈതവമറ്റുതാന്‍ കൈതുടര്‍ന്നൂ ചിലര്‍<BR>
316 പൈതങ്ങളേയും മറന്നു ചെമ്മെ.<BR>
317 ചിത്രത്തില്‍ ചേര്‍ത്തു ചമച്ചകണക്കെയ<BR>
318 ന്നിശ്ചലമായൊരു മെയ്യുമായി<BR>
319 തേനുറ്റ ഗാനത്തെക്കേട്ടുതുടങ്ങീത<BR>
320 ങ്ങാനന്ദബാഷ്പമൊഴുക്കി മെല്ലെ.<BR>
<BR>321 മുല്ലതുടങ്ങീന വല്ലികളോരോന്നെ<BR>
322 വല്ലവീവല്ലഭന്‍ പാടുന്നേരം<BR>
323 മെല്ലെന്നിറങ്ങി മരങ്ങളില്‍നിന്നങ്ങു<BR>
324 പല്ലവമാണ്ടു തന്മുന്നല്‍ച്ചെന്നു.<BR>
325 കോകങ്ങളെല്ലാമേ മാഴ്കിത്തളര്‍ന്നങ്ങു<BR>
326 കൂകുമ്പോള്‍ പാട്ടിനെക്കേട്ടമൂലം<BR>
327 പേട പിരിഞ്ഞുള്ള വേദന വേറായി<BR>
328 നീടെഴുമാനന്ദംപൂണ്ടുനിന്നു.<BR>
329 സിംഹത്താന്‍ കോപിച്ചങ്ങാനതന്‍ മസ്തകം<BR>
330 ആഹനിച്ചങ്ങു പൊളിപ്പതിന്നായ്<BR>
<BR>331 കയ്യൊന്നുയര്‍ത്തുമ്പോള്‍ പാട്ടിനെക്കേള്‍ക്കയാല്‍<BR>
332 അവ്വണ്ണമേതന്നെ നിന്നുപോയി.<BR>
333 മൂഷികമ്പിന്നാലെ പാഞ്ഞൊരു പാമ്പുതാന്‍<BR>
334 മൂഷികന്തന്നെത്തൊടുന്നനേരം<BR>
335 ദോഷമകന്നൊരു ഗാനത്തെക്കേള്‍ക്കയാല്‍<BR>
336 ഊഷനായങ്ങനെ നിന്നുപോയി.<BR>
337 ഹംസംതാന്‍ താമരനൂലങ്ങു കൊത്തീട്ടു<BR>
338 ഹംസീമുഖത്തു കൊടുക്കുന്നേരം<BR>
339 പേശലഗാനം കേട്ടങ്ങനെ നില്ക്കയാല്‍<BR>
340 പേശിവലിക്കുന്നായെന്നു തോന്നും<BR>
<BR>341 വ്യാഘ്രവരന്താനങ്ങേണക്കിടാവിനെ<BR>
342 ശീഘ്രതരം ചെന്നു വായ്ക്കൊണ്ടപ്പോള്‍<BR>
343 പാട്ടങ്ങു കേള്‍ക്കയാല്‍ തമ്പൈതലെപ്പോലെ<BR>
344 വാട്ടംവരുത്താതെ ചേര്‍ത്തുനിന്നാന്‍.<BR>
345 വാര്‍മെത്തും ഗാനമപ്പങ്കജയോനിക്കു<BR>
346 സാമത്തിന്‍ഗാനമായ്മേവിനിന്നു.<BR>
347 മുക്തന്മാരായോര്‍ക്കു നിത്യമായ് നിന്നൊരു<BR>
348 തത്ത്വമെന്നിങ്ങനെ തോന്നീതപ്പോള്‍,<BR>
349 ഭക്തന്മാരായോര്‍ക്കു ചിത്തം മതൃപ്പിക്കും<BR>
350 നല്‍ത്തേന്‍കുഴമ്പായി മേവിനിന്നു.<BR>
<BR>351 ദോഹളമായിതു പൂമരങ്ങള്‍ക്കെല്ലാം<BR>
352 കാഹളമായിതു കാമന്നപ്പോള്‍.<BR>
353 വാഹനമായിതങ്ങത്ഭുതങ്ങള്‍ക്കെല്ലാം<BR>
354 മോഹനമായിതേ ലോകങ്ങള്‍ക്കും.<BR>
355 നാരിമാരെല്ലാര്‍ക്കും മാരന്‍ ജപിക്കുന്ന<BR>
356 മാരണമന്ത്രമായ് നേരേ വന്നൂ.<BR>
357 ആക്കമിയന്നവന്‍ പാട്ടിനേ വാഴ്ത്തുവാ<BR>
358 നോര്‍ക്കിലൊരുവര്‍ക്കുമാവൊന്നല്ലേ.<BR>
359 ആയിരമാനനമാളുമനന്തനും<BR>
360 പേയായ് വരുമത്രെ വാഴ്ത്തുന്നേരം;<BR>
<BR>361 മുറ്റുമിതിന്നു കൊതിക്കയൊഴിച്ചിന്നു<BR>
362 മറ്റൊന്നു വേണ്ട്വതില്ലെങ്ങളിപ്പോള്‍.<BR>
ഗോപികാദുഃഖം
1665
1848
2006-10-15T16:38:43Z
കൈപ്പള്ളി
46
1 അമ്പാടിതന്നിലേ വമ്പോലും വാണിമാര്‍<BR>
2 സംഭ്രമിച്ചോരോരോ വീടുതോറും<BR>
3 ഇമ്പമിയന്നുള്ളോരന്തിമയക്കില<BR>
4 ങ്ങമ്പിനാരോരോ വേലകളില്‍<BR>
5 കണ്ണനിലുള്ളൊരു കാമം തഴയ്ക്കയാല്‍<BR>
6 തിണ്ണം തളര്‍ന്നൊരു മെയ്യുമായി.<BR>
7 പാല്‍ക്കുഴതന്നെയെടുത്തങ്ങു ചെന്നിട്ടു<BR>
8 ഗോക്കളെ നിന്നു കറന്നാരപ്പോള്‍.<BR>
9 ആക്കമിയന്നുള്ള ചേല്‍ക്കണ്ണിമാര്‍ ചിലര്‍<BR>
10 പാല്‍ക്കലമൊക്കവേ തീക്കല്‍വച്ച്<BR>
<BR>11 ബാലകന്തന്നുടെ ലീലകള്‍ പാടീട്ടു<BR>
12 പാലു തികത്തിനാര്‍ മെല്ലെ മെല്ലെ<BR>
13 തന്മകന്തന്നെയെടുത്തങ്ങു ലാളിച്ചു<BR>
14 നന്മുല നല്കിനാളങ്ങൊരുത്തി<BR>
15 ഭ്രാതൃജനങ്ങളിരുന്നവര്‍മുന്നല<BR>
16 ങ്ങോദനം തന്നെയുമാദരവായ്<BR>
17 ഭോജനഭാജനം തന്നില്‍ പകുത്തങ്ങു<BR>
18 യോജനംചെയ്താളേ മറ്റൊരുത്തി.<BR>
19 വേണുന്ന കാമുകന്താനുമായമ്പിനോ<BR>
20 ടൂണു തുടങ്ങിനാളങ്ങൊരുത്തി.<BR>
<BR>21 മോഹനമന്ദിരംതന്നിലകംപുക്കു<BR>
22 മോദമിയന്നങ്ങു നിന്നു പിന്നെ<BR>
23 ശില്പമെഴുന്നൊരു തല്പം വിരിച്ചിട്ടു<BR>
24 നല്പരിചാക്കിനാള്‍ മറ്റൊരുത്തി.<BR>
25 ഉറ്റോരുമായിട്ടു കട്ടില്‍കരേറീട്ടു<BR>
26 വെറ്റില തിന്നുതുടങ്ങി ചിലര്‍.<BR>
27 അംഗജനുള്ളൊരു ശൃംഗാരപൂജത<BR>
28 ന്നംഗങ്ങളായുള്ള സാധനങ്ങല്‍<BR>
29 ഇച്ഛ തിരണ്ടൊരു മച്ചകംതന്നിലേ<BR>
30 പച്ചപ്പെടുമ്മാറു വച്ചു ചെമ്മെ:<BR>
<BR>31 പുഷ്പങ്ങളും മറ്റു ചന്ദനം കുങ്കുമം<BR>
32 തല്പസമീപത്തില്‍ വച്ചുടനെ<BR>
33 മല്ലികാമാലയും മുല്ലതന്‍ മാലയും<BR>
34 നല്ല വിതാനത്തില്‍ തൂക്കി മെല്ലെ.<BR>
35 കസ്തൂരിതന്നെപ്പനിനീരില്‍ ചാലിച്ചു<BR>
36 കട്ടില്‍ക്കാലൊക്കെത്തളിച്ചു ചെമ്മെ;<BR>
37 ദീപിച്ചു നിന്നൊരു ദീപവും വച്ചുടന്‍<BR>
38 ധൂപിച്ചാളങ്ങകംതന്നിലെങ്ങും.<BR>
39 പാക്കും പഴുക്കയുമാപാദിച്ചമ്പോടു<BR>
40 പാര്‍ത്തിട്ടു നിന്നാളെ മറ്റൊരുത്തി.<BR>
<BR>41 ഉള്‍ച്ചേരും കാമുകന്താനുമായമ്പോടു<BR>
42 മച്ചകംതന്നിലടച്ചുകൊണ്ട്,<BR>
43 കച്ചണിക്കൊങ്കയും നല്കി മയങ്ങി നി<BR>
44 ന്നിച്ഛയില്‍ മേവിനാളങ്ങൊരുത്തി.<BR>
45 ചാന്തേലും കൊങ്കയില്‍ കാന്തനെച്ചേര്‍ത്തങ്ങു<BR>
46 താന്തമാരായിക്കിടന്നു ചിലര്‍.<BR>
47 ഏറ്റമുവന്നൊരു കാന്തനും താനുമായ്<BR>
48 ചീറ്റംതിരണ്ടേറ്റം നില്ക്കയാലേ<BR>
49 വേഗത്തില്‍ പോയങ്ങു വേറേ കിടന്നിട്ടു<BR>
50 വേദന കാട്ടിനാള്‍ മറ്റൊരുത്തി.<BR>
<BR>51 പഞ്ചശരങ്ങല്‍ തന്‍നെഞ്ചകം പൂകയാല്‍<BR>
52 കിഞ്ചിലഴിഞ്ഞൊരു നീവിയുമായ്<BR>
53 അഞ്ചാതെ ചെന്നു തന്‍കാമുകന്‍മെയ് ചേര്‍ന്നു<BR>
54 കൊഞ്ചിത്തുടങ്ങിനാളങ്ങൊരുത്തി.<BR>
55 കണ്ണന്‍മെയ് തന്നെ നിനച്ചു കിടക്കയാല്‍<BR>
56 തിണ്ണമഴലുള്ളില്‍ പൊങ്ങിപ്പൊങ്ങി<BR>
57 എണ്ണമില്ലാതൊരു പഞ്ചശരം നട്ടു<BR>
58 കണ്ണുനീര്‍ വീഴ്ത്തിനാള്‍ മറ്റൊരുത്തി.<BR>
59 കണ്ണന്‍നിറമാണ്ട കായാവിന്‍പൂവിനേ<BR>
60 പുണ്യമിയന്നൊരു കണ്ണുകൊണ്ട്<BR>
<BR>61 നോക്കിനിന്നമ്പോടു ദീര്‍ഘമായങ്ങനെ<BR>
62 വീര്‍ത്തുതുടങ്ങിനാളങ്ങൊരുത്തി.<BR>
63 കണ്ണുമടച്ചങ്ങുറങ്ങുന്ന നേരത്തു<BR>
64 കണ്ണന്മെയ് തന്മെയ്യില്‍ ചേര്‍ത്തുകണ്ടു<BR>
65 കണ്ണനെന്നോര്‍ത്തു തങ്കാമുകന്‍തന്നെയും<BR>
66 തിണ്ണം തഴുകിനാള്‍ മറ്റൊരുത്തി.<BR>
67 സംഗമിയന്നൊരു കാമുകന്‍ മേനിചേ<BR>
68 ന്നംഗജനാടകമാടുന്നേരം<BR>
69 പുണ്യമിയന്നൊരു കണ്ണന്മെയ് ചിന്തിച്ചു<BR>
70 തിണ്ണം മയങ്ങിനാളങ്ങൊരുത്തി.<BR>
<BR>71 തൂമുത്തുലാവിന കൊങ്കയില്‍ ചേര്‍ത്തു തന്‍<BR>
72 പ്രേമത്തെ തൂകുന്ന കാന്തനേയും<BR>
73 വാര്‍മെത്തും കാമക്കൂത്താടുമ്പോള്‍ കണ്ണന്തന്‍<BR>
74 നാമത്തെച്ചൊല്ലി വിളിച്ചുടനെ<BR>
75 നാവുംകടിച്ചുംകൊണ്ടേതുമനങ്ങാതെ<BR>
76 നാണിച്ചുനിന്നാളേ മറ്റൊരുത്തി<BR>
77 അത്തല്‍ പൊറാഞ്ഞുടന്‍ ചിത്രമെഴുതീട്ടു<BR>
78 ഭിത്തിമേലങ്ങവന്‍മേനിതന്‍റെ<BR>
79 അംബുജംവെന്നൊരു കമ്രമുഖംതന്നില്‍<BR>
80 ചുംബിച്ചുനിന്നാളേയങ്ങൊരുത്തി.<BR>
<BR>81 കണ്ണിനു നല്ലൊരു തേങ്കുഴമ്പായൊരു<BR>
82 കണ്ണന്മെയ്തന്നിലെ പിന്നെപ്പിന്നെ<BR>
83 സംഗമിയന്നവള്‍ ചെയ്യുന്ന വേലകള്‍<BR>
84 ഇങ്ങനെയെന്നതു ചൊല്ലവല്ലേന്‍.<BR>
85 ഗോകുലനാരികള്‍ ഓരോരോ വേലയില്‍<BR>
86 ആകുലമാരായി നില്ക്കുന്നേരം<BR>
87 ഉച്ചമെഴുന്നൊരു ഗാനംപോയ് ചെന്നവര്‍<BR>
88 നല്‍ച്ചെവിതന്നിലകത്തു പുക്ക്<BR>
89 ഊനമകന്നൊരു മാനസംതന്നെയ<BR>
90 ങ്ങാനന്ദിപ്പിച്ചു നുറുങ്ങുനിന്ന്<BR>
<BR>91 "പോരിങ്ങു നീ" എന്നു ചൊല്ലി വലിച്ചിട്ടു<BR>
92 നേരേ നടത്തിത്തുടങ്ങീതപ്പോള്‍.<BR>
93 കാമന്താനന്നേരം ഗാനംതന്‍ പിന്നാലെ<BR>
94 കാമിനിമാരുള്ളില്‍ ചെന്നു പുക്ക്<BR>
95 കോമളനായ്നിന്നക്കാമിനിമാരെത്തന്‍<BR>
96 കോമരമാക്കിനാനൂക്കിനാലേ.<BR>
97 ഊന്മേല്‍ മുളച്ച കുരുപോലെ സങ്കടം<BR>
98 മേന്മേലേ പൊങ്ങിന തേന്മൊഴിമാര്‍<BR>
99 കൈയും മറന്നാരെ മെയ്യും മറന്നാരെ<BR>
100 പയ്യും മറന്നാരങ്ങപ്പൊഴുതേ.<BR>
<BR>101 താന്താനെടുക്കുന്ന വേലയും കൈവിട്ടു<BR>
102 മാന്താര്‍ശരഭ്രാന്തില്‍ നീന്തിച്ചെമ്മെ<BR>
103 കാന്തനായുള്ളൊരു കണ്ണന്‍ മരുവിന<BR>
104 കാന്താരം നോക്കിയങ്ങോടിനാരേ.<BR>
105 ലോചനമൊന്നങ്ങു ലോലമെഴുതീട്ടു<BR>
106 കാചന മറ്റേതെഴുതുംമുമ്പെ<BR>
107 ചാരു മഷിക്കോലും ചാരെപ്പിടിച്ചിട്ടു<BR>
108 ചാടിത്തുടങ്ങിനാളങ്ങു നോക്കി.<BR>
109 കര്‍ണ്ണങ്ങളാലൊന്നില്‍ കുണ്ഡലം ചേര്‍ക്കുമ്പോള്‍<BR>
110 കണ്ണന്‍റെ പാട്ടിനെക്കേട്ടൊരുത്തി<BR>
<BR>111 മറ്റേതു ചേര്‍ക്കും നിലമങ്ങറിയാതെ<BR>
112 തപ്പിത്തുടങ്ങിനാള്‍ മെയ്യിലെങ്ങും<BR>
113 ഗാത്രികതന്നെയും ചാര്‍ത്തിയരതന്നില്‍<BR>
114 ചേര്‍ത്തു തന്‍കൊങ്കയില്‍ കൂറതന്നെ<BR>
115 ചീര്‍ത്തൊരു കൊങ്ക പൊറുത്തു വിയര്‍ത്തങ്ങു<BR>
116 വീര്‍ത്തുകൊണ്ടോടിനാളങ്ങൊരുത്തി.<BR>
117 തൂമുത്തുമാലകള്‍ കാല്‍ച്ചിലമ്പാക്കിനി<BR>
118 ന്നോമല്‍ച്ചിലമ്പിനെത്തോള്‍വളയായ്<BR>
119 മെയ്യിലണിഞ്ഞു ചമഞ്ഞുതുടങ്ങിനാള്‍<BR>
120 പയ്യവേ പോവാനായ് മറ്റൊരുത്തി.<BR>
<BR>121 സന്മതനാകിന കാന്തനും താനുമായി<BR>
122 മന്മഥക്കൂത്തിനണഞ്ഞു ചെമ്മെ<BR>
123 ചാലേ മുലക്കച്ച കാചിലഴിക്കുമ്പോള്‍<BR>
124 കോലക്കുഴല്‍വിളി കേട്ടു പാഞ്ഞാള്‍<BR>
125 വീടികാ കൈകൊണ്ടു വീടന്മുഖംതന്നെ<BR>
126 ത്തേടിക്കൊടുപ്പാന്തുടങ്ങുംനേരം<BR>
127 ചാടിക്കളഞ്ഞുടന്‍ ചാലപ്പുറപ്പെട്ട<BR>
128 ങ്ങോടിത്തുടങ്ങിനാള്‍ മറ്റൊരുത്തി.<BR>
129 അംഗജന്തന്നുടെ സംഗരം തങ്ങള്‍ക്കു<BR>
130 സംഗമിച്ചങ്ങുടന്‍ നിന്നനേരം<BR>
<BR>131 ഭംഗികലര്‍ന്നൊരു പാട്ടിനെക്കേട്ടവള്‍<BR>
132 അങ്ങനെ മണ്ടിനാളങ്ങു നോക്കി.<BR>
133 കാന്തന്മാരാര്‍ക്കുമക്കാന്തമാരുള്ളിലെ<BR>
134 ബ്ഭ്രാന്തിന്മരുന്നേതും തോന്നീതില്ലേ.<BR>
135 മാതൃജനങ്ങളും ഭ്രാതൃജനങ്ങളും<BR>
136 ഓതിനാര്‍ പോകൊല്ലായെന്നുതന്നെ.<BR>
137 ബന്ധുക്കളായുള്ള മറ്റുള്ള ലോകരും<BR>
138 എത്തിത്തുടങ്ങുന്നതെന്നു ചൊല്ലി<BR>
139 ചാരത്തു ചെന്നിട്ടിന്നാരിമാര്‍പോക്കിനെ<BR>
140 നേരേ തടുത്തങ്ങു നിന്നാരപ്പോള്‍.<BR>
<BR>141 ആര്‍ക്കുമൊരുവര്‍ക്കും പോക്കുതടുപ്പാനാ<BR>
142 യൂക്കു പുലമ്പീലയെന്നേ വേണ്ടു<BR>
143 പോക്കു തടുക്കുന്ന ബന്ധുക്കളെക്കാള<BR>
144 ങ്ങൂക്കനല്ലോ അങ്ങു നിന്നവന്‍താന്‍.<BR>
145 വാട്ടമന്നൊരു കാട്ടുമരങ്ങള<BR>
146 പ്പാട്ടിനെക്കേള്‍ക്കയാലങ്ങു നോക്കി<BR>
147 ചാഞ്ഞു ചെരിഞ്ഞൊരു നല്‍വഴിയൂടെ പോയ്<BR>
148 പാഞ്ഞുതുടങ്ങിനാര്‍ പാല്‍മൊഴിമാര്‍<BR>
149 പ്രേമം തഴയ്ക്കയാല്‍ മെയ്യിലെഴുന്നോരു<BR>
150 രോമാഞ്ചകഞ്ചുകമാണ്ടു ചെമ്മെ<BR>
<BR>151 തേന്തുള്ളിജാലങ്ങളേന്തിവിളങ്ങിന<BR>
152 സാന്ദ്രസരോരുഹമെന്നപോലെ<BR>
153 സ്വേദമിയന്നുള്ളോരോമല്‍മുഖംതന്നില്‍<BR>
154 തൂമകലര്‍ന്നൊരു കാന്തിയുമായ്.<BR>
155 ചെന്തളിര്‍പോലെ ചുവന്നു പതുത്തെങ്ങും<BR>
156 ചന്തമിയന്നുള്ള പാദങ്ങളും<BR>
157 "ഞാന്മുമ്പില്‍, ഞാന്മുമ്പി"ലെന്നങ്ങു തങ്ങളി<BR>
158 ലാണ്മ തിരണ്ടങ്ങു പേശുകയാല്‍<BR>
159 മൂര്‍ത്തു ചമഞ്ഞുള്ള കല്ലിലും മുള്ളിലും<BR>
160 ചേര്‍ത്തങ്ങു മണ്ടിനാരാത്തവേഗം.<BR>
<BR>161 മാരന്തന്‍ വീട്ടിന്നു പൊല്‍ക്കമ്പമായ് നിന്നു<BR>
162 ചാരുക്കളായുള്ളോരൂരുക്കളും<BR>
163 ചാലത്തളര്‍ന്നങ്ങതേതുമറിയാതെ<BR>
164 നീലക്കാര്‍വേണിമാരോടിയോടി<BR>
165 കണ്ണന്മരുവിന കാന്താരംതന്നിലേ<BR>
166 ചെല്ലത്തുടങ്ങിനാരല്ലലോടെ.<BR>
167 തൂമകലര്‍ന്നുള്ള പൂമരമോരോന്നേ<BR>
168 കാമിനിമാരങ്ങു ചെല്ലുംനേരം<BR>
169 മേനിയില്‍ മേവിന പൂവുകള്‍ പൂണ്ടിട്ട<BR>
170 ങ്ങാനായമാതര്‍തന്മുന്നില്‍നിന്ന്<BR>
<BR>171 കൂകുന്ന കോകിലനന്മൊഴികൊണ്ടപ്പോല്‍<BR>
172 സ്വാഗതമെന്നങ്ങു ചൊല്ലിപ്പിന്നെ<BR>
173 പൂമലരായുള്ള ജാലങ്ങള്‍തന്നെയും<BR>
174 കാമിനിമാര്‍മെയ്യില്‍ തൂകിത്തൂകി<BR>
175 പുന്തേനായ് മേവുന്നൊരര്‍ഘ്യജലംകൊണ്ടു<BR>
176 കാന്തമാര്‍ക്ലാന്തിയെപ്പോക്കിനിന്നു.<BR>
177 നാരിമാരന്നേരം നാഥനായുള്ളവന്‍<BR>
178 ചാരത്തു ചെന്നുടന്‍ നിന്നു മെല്ലെ<BR>
179 ലോചനദീധിതിജാലമതാകിന<BR>
180 മാലകള്‍ ചാര്‍ത്തിനാര്‍ മെയ്യിലെങ്ങും.<BR>
<BR>181 കാര്‍വര്‍ണ്ണന്തന്നുടെ കമുനയന്നേരം<BR>
182 കാമിനിമാര്‍മുഖംതന്നില്‍ ചെന്നു<BR>
183 മേളമിയന്നുള്ള താമരപ്പൂക്കളില്‍<BR>
184 നീളെ നടക്കുന്ന വണ്ടുപോലെ,<BR>
185 നന്മൊഴിയാകിന തേന്തുള്ളികൊണ്ടവര്‍<BR>
186 കര്‍ണ്ണങ്ങളെല്ലാം നിറച്ചാന്‍ പിന്നെ.<BR>
187 "ചാരത്തു പോരികെന്‍ നാരിമാരെല്ലാരും<BR>
188 ദൂരത്തു നില്ക്കുന്നിതെന്തിങ്ങനെ?<BR>
189 ഇന്നല്ലോയെന്‍ കണ്ണു ചാലക്കുളുര്‍ക്കുന്നു<BR>
190 തിന്നല്ലോയെന്നുള്ളം വീര്‍ത്തുനിന്നു.<BR>
<BR>191 നിങ്ങളിക്കാനനംതന്നിലേ വന്നതു<BR>
192 മംഗലമായ് വന്നിതെങ്ങള്‍ക്കിപ്പോള്‍.<BR>
193 നിങ്ങളെയിങ്ങനെ ചാരത്തു കാണ്മാനായ്<BR>
194 എങ്ങള്‍ക്കോ വങ്കൊതിയുണ്ടല്ലോതാന്‍.<BR>
195 നിങ്ങള്‍ക്കുമങ്ങനെയുണ്ടാകിലേയല്ലോ<BR>
196 യെങ്ങള്‍ കൊതിക്കുന്നതുണ്മയാവൂ."<BR>
197 ഇങ്ങനെ ചൊന്നവര്‍ വന്നതിന്‍മൂലംതാ<BR>
198 നേതുമറിഞ്ഞീലയെന്നപോലെ<BR>
199 പിന്നെയും ചൊല്ലിനാന്‍ വല്ലവിമാരോടു<BR>
200 ഖിന്നതയുള്ളത്തില്‍ ചേര്‍ക്കുംവണ്ണം:<BR>
<BR>201 "അമ്പാടിതന്നിലിന്നാരുമൊരുവര്‍ക്കും<BR>
202 തപെടുമാറേതും വന്നില്ലല്ലീ?<BR>
203 ഘോരമായുള്ളൊരു രാവെന്തു നിങ്ങളി<BR>
204 പ്പോരുവാനിങ്ങനെ നാരിമാരേ!<BR>
205 കാട്ടി, കടുവാ,യും കാട്ടാനക്കൂട്ടവും<BR>
206 കാട്ടില്‍ നിറഞ്ഞെങ്ങുമുണ്ടല്ലോതാന്‍;<BR>
207 വീട്ടിന്നുതന്നെയും പേടിക്കും നിങ്ങളി<BR>
208 ക്കാട്ടിലേ പോന്നിങ്ങു വന്നതെന്തേ?<BR>
209 കാന്തമായുള്ളൊരു കാന്താരംതന്നുടെ<BR>
210 കാന്തിയെക്കാണ്മാനായെന്നിരിക്കാം.<BR>
<BR>211 എങ്കിലോ കണ്ടാലും പൂമരമോരോന്നേ<BR>
212 തങ്കല്‍ പൊഴിഞ്ഞുള്ള പൂക്കളുമായ്.<BR>
213 ഇമ്പം വളര്‍ക്കുന്ന ചെമ്പകംതന്നുടെ<BR>
214 കൊമ്പെല്ലാം കണ്ടാലും പൂത്തതെങ്ങും.<BR>
215 തേന്മാവു പൂത്തതും മേന്മേലേ കണ്ടാലും<BR>
216 ചാമേല്‍ നിടുതായ കണ്ണുകൊണ്ടേ<BR>
217 വല്ലരിജാലങ്ങള്‍ നല്ല മരങ്ങളെ<BR>
218 മെല്ലെപ്പിടിച്ചങ്ങു പൂണുന്നതും<BR>
219 കോമളനായൊരു രോഹിണീവല്ലഭന്‍<BR>
220 തൂമകലര്‍ന്നു വിളങ്ങുകയാല്‍<BR>
<BR>221 ജ്യോല്‍സ്നയായുള്ളൊരു പാല്‍ക്കളികൊണ്ടുട<BR>
222 നാര്‍ദ്രമായുള്ളൊരു ഭൂതലവും.<BR>
223 കോകിലം പാടുന്ന പാട്ടെല്ലാം കേട്ടാലും<BR>
224 കോകങ്ങള്‍ തങ്ങളില്‍ കൂകുന്നതും.<BR>
225 വേണുന്നതെല്ലാമേ വെവ്വേറെകണ്ടങ്ങു<BR>
226 വേഗത്തില്‍ പോകണമല്ലോതാനും.<BR>
227 ബന്ധുക്കളെല്ലാരും നിങ്ങളെക്കാണാഞ്ഞി<BR>
228 ട്ടെന്തോന്നോ ചെയ്യുന്നോരെന്നേവേണ്ടൂ.<BR>
229 ഗോപന്മാരെല്ലാരും കാണുന്ന നേരത്തു<BR>
230 കോപിച്ചു ചെയ്യുന്ന വേലയെന്തേ?<BR>
<BR>231 വൈകല്യമൊന്നിനും വാരാതെകണ്ടങ്ങു<BR>
232 വൈകാതെ പോകണം നിങ്ങളെല്ലാം."<BR>
233 കണ്ണന്താനിങ്ങനെ ചൊന്നൊരു നേരത്തു<BR>
234 പെണ്ണുങ്ങളെല്ലാരും കണ്ണുനീരാല്‍<BR>
235 കൊങ്കകള്‍ രണ്ടിലും തങ്കിയിരുന്നൊരു<BR>
236 കുങ്കുമച്ചാറെല്ലാം പോക്കിനിന്നു<BR>
237 ദീനതപൂണ്ടുള്ളൊരാനനംതന്നെയും<BR>
238 ദീര്‍ഗ്ഘമായ് വീര്‍ത്തങ്ങു വീഴ്ത്തിപ്പിന്നെ<BR>
239 കാല്‍നഖംകൊണ്ടു നിലത്തു വരച്ചങ്ങു<BR>
240 കാര്‍വര്‍ണ്ണന്തന്നോടു മെല്ലെച്ചൊന്നാര്‍:<BR>
<BR>241 "കണ്ടാലുമിന്നിപ്പൊഴുണ്ടായൊരത്ഭുതം<BR>
242 പണ്ടെങ്ങളിങ്ങനെ കണ്ടീലെങ്ങും<BR>
243 തേന്മാവുതാനിങ്ങു കാഞ്ഞിരക്കായ്കളെ<BR>
244 മേന്മേലേ കാച്ചതു കണ്ടിരിക്കെ<BR>
245 മാനസംതന്നെ നീ മാനിച്ചുവച്ചല്ലൊ<BR>
246 ദീനത ചേര്‍ക്കുന്നൂതെങ്ങള്‍ക്കിപ്പോള്‍.<BR>
247 പോവതിന്നോര്‍ക്കുമ്പോള്‍ വേവല്ലൊ മേവുന്നൂ<BR>
248 താവതോ കേവലമില്ലയല്ലൊ."<BR>
249 കേണുതുടങ്ങിനാര്‍ കേശവന്‍മുന്നലേ<BR>
250 വീണുടനിങ്ങനെ വല്ലവിമാര്‍.<BR>
<BR>251 കണ്ണന്തന്‍മാനസം പെണ്ണുങ്ങള്‍കണ്ണിലെ<BR>
252 ക്കണ്ണുനീര്‍ കണ്ടപ്പോള്‍ ഖിന്നമായി.<BR>
253 ഓടിച്ചെന്നങ്ങവര്‍ കണ്ണുനീര്‍ പോക്കിനാന്‍<BR>
254 നീടുറ്റ കൈകളെക്കൊണ്ടു ചെമ്മെ.<BR>
255 "ഞാനിന്നു ലീലയായ് ചാലപ്പറഞ്ഞതി<BR>
256 നൂനപ്പെട്ടിങ്ങനെ കേഴാമോ താന്‍?<BR>
257 കോമളമായുള്ളൊരോമല്‍മുഖമെല്ലാം<BR>
258 തൂമ കെടുമാറങ്ങാക്കൊല്ലായേ.<BR>
259 എന്മുന്നല്‍ വന്നുള്ള നിങ്ങളെപ്പോക്കുവാ<BR>
260 നെന്നുണ്ടോ നിങ്ങള്‍ക്കു തോന്നീതിപ്പോള്‍!<BR>
<BR>261 നിങ്ങള്‍ക്കെന്നിലുള്ളമ്പിനെക്കാണ്മാനായ്<BR>
262 ഇങ്ങനെ ചൊല്ലി ഞാന്‍ നിങ്ങളാണ.<BR>
263 ചാരത്തു പോന്നുവരുന്നൊരു നിങ്ങളെ<BR>
264 പ്പോരൊല്ലായെന്മോളും ധീരനോ ഞാന്‍?<BR>
265 ഏണാങ്കന്‍തന്നോടു നേരൊത്തു നിന്നുള്ളൊ<BR>
266 രാനനംതന്നെയിന്നിങ്ങളുടെ<BR>
267 കാണാഞ്ഞുനിന്നുള്ളില്‍ വേദനപൊങ്ങി ഞാന്‍<BR>
268 കേണതോ നിങ്ങളറിഞ്ഞില്ലല്ലൊ."<BR>
269 തൂമ തിരണ്ടുനിന്നിങ്ങനെ ചൊല്ലീട്ടു<BR>
270 കോമളക്കണ്ണനന്നാരിമാരെ<BR>
<BR>271 കേവലം പാടിനിന്നാടിച്ചുപോരുന്ന<BR>
272 പാവകളാക്കിനാന്‍ വാക്കുകൊണ്ട്.<BR>
273 കാമിനിമാരെല്ലാം കാര്‍വര്‍ണ്ണന്തന്നുടെ<BR>
274 കോമളവാക്കുകള്‍ കേട്ടനേരം<BR>
275 നീറുമാറുള്ളത്തിലേറിന വേദന<BR>
276 വേര്‍വിട്ടു മേവിനാര്‍ തെറ്റെന്നപ്പോള്‍.<BR>
277 പിന്നെയും ചൊല്ലിനാന്‍ നല്ലൊരു തേനിലേ<BR>
278 മുന്നമേ മുങ്ങിന വാക്കുകൊണ്ട്:<BR>
279 "കണ്ണുനീര്‍ വീണു നുറുങ്ങു മയങ്ങിതി<BR>
280 ന്നിങ്ങള്‍ മുഖമെന്നു തോന്നുംനേരം<BR>
<BR>281 തൂമകലര്‍ന്നൊരു രോഹിണീവല്ലഭന്‍<BR>
282 കോമളനായങ്ങു നിങ്ങളുടെ<BR>
283 ആനനംതന്നോടു നേരൊത്തുനില്പാനായ്<BR>
284 മാനിച്ചു വന്നതു കാണണമേ.<BR>
285 ആനനംതന്നോടും ലോചനംതന്നോടും<BR>
286 മാനിച്ചുനിന്നൊരു താനും മാനും<BR>
287 ഏറ്റൊരു നേരത്തു തോറ്റങ്ങു തങ്ങളില്‍<BR>
288 ചേര്‍ച്ച തുടര്‍ന്നതു ചേരുവോന്നെ.<BR>
289 പിന്നെയും പോന്നിങ്ങുവന്നതങ്ങോര്‍ക്കുമ്പോള്‍,<BR>
290 എന്നുള്ളിലൊന്നുണ്ടു തോന്നുന്നുതേ<BR>
<BR>291 നേരിട്ടു നിന്നിങ്ങു പോരു തുടങ്ങിനാല്‍<BR>
292 നേരൊത്തു നില്ക്കാമെന്നോര്‍ക്കവേണ്ട<BR>
293 ചുറ്റത്തിലിങ്ങനെ ചേര്‍ച്ച തുടങ്ങിനാല്‍<BR>
294 മറ്റുണ്ടിവന്നൊരു തങ്കമിപ്പോള്‍<BR>
295 കാനനംതന്നിലുന്നിങ്ങളിന്നെല്ലാരും<BR>
296 കാലമിവന്‍തനിക്കുള്ളതത്രെ<BR>
297 ആനനകാന്തി കവര്‍ന്നങ്ങുകൊള്ളുവാന്‍<BR>
298 ആരുമറിയാതെയല്ലയല്ലീ?<BR>
299 കൗടില്യമുണ്ടിവനെന്നുള്ളതെങ്ങുമേ<BR>
300 മൂഢന്മാരായോര്‍ക്കും പാഠമല്ലോ."<BR>
<BR>301 ഇങ്ങനെ ചൊന്നവരുള്ളത്തില്‍ കൗതുകം<BR>
302 പൊങ്ങിച്ചു പിന്നെയും ചൊല്ലിനാന്‍താന്‍:<BR>
303 "കാലമോ പോകുന്നു യൗവനമിങ്ങനെ<BR>
304 നാളെയുമില്ലെന്നതോര്‍ക്കേണമേ.<BR>
305 മറ്റുള്ളതെല്ലാമേ വച്ചുകളഞ്ഞിപ്പോള്‍<BR>
306 ചുറ്റത്തില്‍ ചേര്‍ന്നു കളിക്കണം നാം.<BR>
307 കാനനം തന്നുടെ കാന്തിയെക്കണ്ടിട്ടു<BR>
308 മാനിച്ചു നില്ക്കയും വേണമല്ലൊ"<BR>
309 ഇത്തരമിങ്ങനെ മറ്റും പറഞ്ഞവര്‍<BR>
310 ചിത്തം കുലച്ചു മയക്കുംനേരം<BR>
<BR>311 പെണ്ണുങ്ങളെല്ലാരും കള്ളം കളഞ്ഞുടന്‍<BR>
312 കണ്ണനോടുള്ളമിണങ്ങിച്ചെമ്മെ<BR>
313 കൈയോടു കൈയുമമ്മെയ്യോടു മെയ്യെയും<BR>
314 പയ്യവേ ചേര്‍ത്തു കളിച്ചുനിന്നാര്‍.<BR>
315 രാത്രിയായുള്ളൊരു നാരിതന്‍ നെറ്റിമേല്‍<BR>
316 ചേര്‍ത്ത തൊടുകുറിയെന്നപോലെ<BR>
317 നിര്‍മ്മലനായൊരു വെണ്മതിതന്നുടെ<BR>
318 തണ്മ തിരണ്ട നിലാവു കണ്ട്<BR>
319 ഒക്കെ മദിച്ചു പുളച്ചുതുടങ്ങിനാര്‍<BR>
320 ദുഃഖമകന്നുള്ള മൈക്കണ്ണിമാര്‍.<BR>
<BR>321 നീടുറ്റ പൂവെല്ലാം നീളെപ്പറിച്ചുടന്‍<BR>
322 ചൂടിത്തുടങ്ങിനാരെല്ലാരുമേ.<BR>
323 കേടറ്റ രാഗങ്ങള്‍ പാടിത്തുടങ്ങിനാര്‍:<BR>
324 ആടിത്തുടങ്ങിനാരാദരവില്‍<BR>
325 ഓടിത്തുടങ്ങിനാര്‍ ചാടിത്തുടങ്ങിനാര്‍<BR>
326 വാടിത്തുടങ്ങിനാരങ്ങുടനെ.<BR>
327 നന്ദതനൂജനും നാരിമാരെല്ലാരും<BR>
328 ഒന്നൊത്തുകൂടിക്കലര്‍ന്നു ചെമ്മെ<BR>
329 വൃന്ദാവനംതന്‍റെ വെണ്മയെക്കാണ്മാനായ്<BR>
330 മന്ദമായെങ്ങും നടന്നാരപ്പോള്‍<BR>
<BR>331 മുല്ല തുടങ്ങിന വല്ലരിജാലത്തെ<BR>
332 മെല്ലവെ ചേര്‍ത്തു തന്മെയ്യിലെങ്ങും<BR>
333 ശാഖികളാകിന പാണികളെക്കൊണ്ടു<BR>
334 ചാലെപ്പിടിച്ചു തഴുകുന്നേരം<BR>
335 മെയ്യിലെഴുന്ന വിയര്‍പ്പുകളെപ്പോലെ<BR>
336 പയ്യവേ തേന്‍തുള്ളി തൂകിത്തൂകി.<BR>
337 ചാരുക്കളായങ്ങു ചാല നിറന്നുള്ള<BR>
338 ദാരുക്കളോരോന്നേ കണ്ടുകണ്ട്,<BR>
339 പൂമണം തങ്ങിന തെന്നല്‍ക്കിടാവിനേ<BR>
340 തൂമകലര്‍ന്നുള്ളില്‍ കൊണ്ടുകൊണ്ട്,<BR>
<BR>341 കോകപ്പിടകളും കേകിനിരകളും<BR>
342 കൂകുന്നതെങ്ങുമേ കേട്ടുകേട്ട്,<BR>
343 വണ്ടിണ്ട തങ്ങളില്‍ കൂടിക്കലര്‍ന്നുടന്‍<BR>
344 മണ്ടുന്നതെങ്ങുമേ നോക്കി നോക്കി<BR>
345 കൂകുന്ന കോകിലംതന്നോടു നേരിട്ടു<BR>
346 ഗീതങ്ങള്‍ നീതിയില്‍ പാടിപ്പാടി<BR>
347 തേനുറ്റ പൂവുകള്‍ മെല്ലെപ്പറിച്ചുടന്‍<BR>
348 മാനിച്ചു വേണിയില്‍ ചൂടിച്ചൂടി,<BR>
349 നെഞ്ചില്‍ നിറഞ്ഞൊരു കൗതുകംതന്നാലെ<BR>
350 പുഞ്ചിരി സന്തതം തൂകിത്തൂകി,<BR>
<BR>351 അന്നത്തിമ്പേടയ്ക്കു മെല്ലെ നടത്തംകൊ<BR>
352 ണ്ടല്ലലേയുള്ളത്തില്‍ നല്കി നല്കി,<BR>
353 മാരന്തന്‍ വങ്കണ മാറില്‍ തറച്ചങ്ങു<BR>
354 പാരം നൊന്തുള്ളത്തില്‍ വീര്‍ത്തു വീര്‍ത്ത്<BR>
355 മത്തേഭമസ്തകമൊത്ത മുല കന<BR>
356 ത്തത്തല്‍ മുഴുത്തുള്ളില്‍ ചീര്‍ത്തു ചീര്‍ത്ത്,<BR>
357 മാധവന്തന്നുടെ മാറു തങ്കൊങ്കയില്‍<BR>
358 മാനിച്ചു നിന്നുടന്‍ ചേര്‍ച്ചു ചേര്‍ത്ത്,<BR>
359 കുന്തളം കണ്ടു തന്‍ കൂട്ടരെന്നോര്‍ത്തിട്ടു<BR>
360 മണ്ടിവരുന്നൊരു വണ്ടിനത്തേ<BR>
<BR>361 ലീലയ്ക്കു കങ്കൈയില്‍ ചേര്‍ത്തൊരു താമര<BR>
362 പ്പൂവുകൊണ്ടങ്ങുടന്‍ പോക്കിപ്പോക്കി,<BR>
363 ഹാരമായുള്ളൊരു നിര്‍ഝരവാരിതന്‍<BR>
364 പൂരമിയന്നുള്ള കൊങ്കകളേ<BR>
365 കുന്നെന്നു നണ്ണീട്ടു ചെന്നങ്ങു ചാരത്തു<BR>
366 നിന്നുടന്‍ നോക്കുന്ന മാന്‍കുലംതാന്‍<BR>
367 കമുന കണ്ടുതന്‍ ചങ്ങാതിയെന്നോര്‍ത്തു<BR>
368 ചെമ്മേ കളിച്ചുതുടങ്ങുംനേരം<BR>
369 ചേണുറ്റ വമ്പുല്ലു ചാലപ്പറിച്ചുടന്‍<BR>
370 പാണിതലംകൊണ്ടു നല്കി നല്കി<BR>
<BR>371 കാര്‍മുകില്‍വര്‍ണ്ണനോടൊത്തങ്ങു കൂടിനാര്‍<BR>
372 കാര്‍വേണിമാരെല്ലാം മെല്ലെ മെല്ലെ.<BR>
373 ഇങ്ങനെ പോയങ്ങു ഭംഗികളെങ്ങുമേ<BR>
374 തങ്ങിന പൂങ്കാവില്‍ പൂകുന്നേരം<BR>
375 മെല്ലവേ ചൊല്ലിനാന്‍ വല്ലവീനായക<BR>
376 നല്ലേലും ചായലാരെല്ലാപരോടും:<BR>
377 "പൂമണമായൊരു കാഴ്ചയും കൈക്കൊണ്ടു<BR>
378 തൂമകലര്‍ന്നൊരു തെന്നലിവന്‍<BR>
379 സേവിപ്പാനായിങ്ങു വന്നതു കണ്ടാലും<BR>
380 മേവുമിപ്പൂങ്കാവുതന്നിലൂടെ<BR>
<BR>381 സേവയ്ക്കിവന്നിപ്പോള്‍ കാലം കൊടുക്കേണം<BR>
382 നാമിപ്പോളെല്ലാരും നാരിമാരേ!"<BR>
383 എന്നങ്ങു ചൊന്നതു കേട്ടൊരു നേരത്തു<BR>
384 മന്ദം നടന്നുടന്‍ മാനിനിമാര്‍<BR>
385 മേന്മകലര്‍ന്നൊരു തേന്മാവിന്‍കൂട്ടത്തില്‍<BR>
386 മേളത്തില്‍ ചെന്നുടന്‍ നിന്നെല്ലാരും<BR>
387 വിദ്രുമംകൊണ്ടു പടുത്തു ചമച്ചൊരു<BR>
388 പുത്തന്തറതന്മേല്‍ പുക്കു ചെമ്മെ,<BR>
389 ആയര്‍കുമാരകന്തന്നുടെ ചൂഴവും<BR>
390 ആദരമോടങ്ങിരുന്നനേരം<BR>
<BR>391 ചാല വിളങ്ങിനാരോലക്കമാണ്ടുള്ള<BR>
392 നാലക്കാപ്വേണിമാരെല്ലാരുമേ<BR>
393 കാര്‍മുകില്‍തന്നുടെ ചൂഴും വിളങ്ങിനോ<BR>
394 രോമനത്തൂമിന്നലെന്നപോലെ.<BR>
395 മന്ദമായ് വന്നൊരു തെന്നലെയെല്ലാരും<BR>
396 നന്ദിച്ചുനിന്നുടനേല്ക്കുംനേരം<BR>
397 നര്‍മ്മമായുള്ളൊരു നന്മൊഴി ചൊല്ലിനാന്‍<BR>
398 നന്ദസുതന്‍ നല്ലാരെല്ലാരോടും:<BR>
399 "ജാരനായ് നിന്നുടനാരുമറിയാതെ<BR>
400 പോരുമിത്തെന്നലേ ഞാനറിഞ്ഞേന്‍.<BR>
<BR>401 ചന്ദലക്കുന്നിന്മേല്‍ ചാലേ മറഞ്ഞിട്ടു<BR>
402 ചന്തമായ് നിന്നാനങ്ങന്തിയോളം,<BR>
403 മാലാമയക്കായ കാലം വരുന്നേരം<BR>
404 മാലേയംതന്മണം മെയ്യില്‍ പൂശി<BR>
405 മെല്ലെന്നിറങ്ങിനാന്‍ ചന്ദനക്കുന്നില്‍നി<BR>
406 ന്നല്ലെല്ലാം പോന്നു പരന്നനേരം.<BR>
407 പൊയ്കയില്‍ പോയ് ചെന്നങ്ങാമ്പല്‍തന്‍ പൂമ്പൊടി<BR>
408 വൈകാതവണ്ണമങ്ങൂത്തു പിന്നെ<BR>
409 വട്ടംതിരിഞ്ഞുടന്തര്‍പ്പിച്ചുനിന്നാന<BR>
410 ങ്ങിഷ്ടമായുള്ളൊരു നന്മണത്തെ.<BR>
<BR>411 കാട്ടിലകംപുക്കു മെല്ലവെ നൂണുടന്‍<BR>
412 വാട്ടമകന്ന നടത്തവുമായ്,<BR>
413 ഉള്ളില്‍ നിറഞ്ഞുള്ളൊരാമോദംതന്നിലെ<BR>
414 കൊള്ളാഞ്ഞു മേന്മേലെ തൂകിത്തൂകി.<BR>
415 വൃക്ഷങ്ങളേറിന സര്‍പ്പങ്ങള്‍ക്കിന്നു ഞാന്‍<BR>
416 ഭക്ഷണമാകൊല്ലായെന്നപോലെ<BR>
417 ഭൃംഗമായുള്ളൊരു കണ്മിഴികൊണ്ടെങ്ങും<BR>
418 ഭംഗികലര്‍ന്നുടന്‍ നോക്കി നോക്കി,<BR>
419 ദൂരത്തുനിന്നങ്ങു നിങ്ങളെക്കണ്ടിട്ടു<BR>
420 ചാരത്തു പോന്നിങ്ങു വന്നുടനെ<BR>
<BR>421 കൂന്തലഴിച്ചു മയക്കിച്ചമച്ചിട്ടു<BR>
422 ചീന്തിത്തുടങ്ങിനാന്മെല്ലെ മെല്ലെ<BR>
423 മുത്തരി പൊങ്ങിന മുഗ്ദ്ധമുഖംതന്നില്‍<BR>
424 അത്തല്‍കളഞ്ഞങ്ങടുത്തു പിന്നെ<BR>
425 ചോരിവാതന്നെയും നേരേ പരുകിനാന്‍<BR>
426 ചോരനായ് വന്നിവന്‍ മെല്ലെ മെല്ലെ.<BR>
427 കാന്തികലര്‍ന്ന കഴുത്തോടു ചേര്‍ന്നിവന്‍<BR>
428 കാന്തന്മാരാരെയും പേടിയാതെ<BR>
429 പന്തൊത്ത കൊങ്കയും പുല്‍കിത്തുടങ്ങിനാന്‍<BR>
430 ചന്തത്തില്‍ നിന്നുടനെന്നനേരം<BR>
<BR>431 ധൂര്‍ത്തതതന്നെയിത്താര്‍ത്തെന്നലോളമി<BR>
432 ന്നോര്‍ത്തോളം മറ്റെങ്ങും കണ്ടുതില്ലേ.<BR>
433 ചാരത്തു നിന്നൊരു നമ്മെയുമേതുമേ<BR>
434 ശങ്കിക്കുന്നോനല്ല മങ്കമാരേ!<BR>
435 നീവിയുള്ളേടം തലോടിത്തുടങ്ങിനാന്‍<BR>
436 നീതിയില്‍നിന്നുടന്‍ മെല്ലെ മെല്ലെ.<BR>
437 മാനിച്ചു നിങ്ങള്‍തന്മാനസംതന്നില<BR>
438 ങ്ങാനന്ദമേറ്റവും നല്കിനാനേ.<BR>
439 കോമളമായൊരു മേനിയില്‍ നിങ്ങള്‍ക്കു<BR>
440 കോള്‍മയിര്‍ക്കൊണ്ടിതാ കാണാകുന്നു.<BR>
<BR>441 വാര്‍ത്തകൊണ്ടുള്ളത്തിലാസ്ഥ തഴപ്പിച്ചു<BR>
442 താര്‍ത്തെന്നലേറ്റേറ്റു നിന്നനേരം<BR>
443 വണ്ടിണ്ട കണ്ടങ്ങു കൊണ്ടാടിനിന്നാനെ<BR>
444 കൊണ്ടല്‍നിറമാണ്ട കോമളന്താന്‍<BR>
445 കണ്ടാലും വണ്ടിണ്ട കണ്ടൊരു പൂക്കളില്‍<BR>
446 മണ്ടിനടക്കുന്നതങ്ങുമിങ്ങും.<BR>
447 താര്‍ത്തേന്‍ നുകര്‍ന്നൊരു വണ്ടിന്‍കുലംതന്നെ<BR>
448 വാഴ്ത്തുവാനോര്‍ക്കിലിന്നാര്‍ക്കിതാവൂ?<BR>
449 അന്തരിയാദിയായുള്ളൊരു രാഗങ്ങള്‍<BR>
450 ചന്തമായ് നിന്നങ്ങു പാടിപ്പാടി;<BR>
<BR>451 കോമളമാരായ കാമിനിമാരുമായ്<BR>
452 തൂമ കലര്‍ന്നു കളിച്ചു ചെമ്മെ,<BR>
453 പുത്തനായ്മേവിന പുഷ്പങ്ങള്‍തന്നിലേ<BR>
454 നല്‍ത്തേനൊഴിഞ്ഞേതുമുകയില്ലേ.<BR>
455 തേനറ്റ പൂക്കളെക്കാമിച്ചു പിന്നെയും<BR>
456 കീഴുറ്റു ചെല്‍കയില്ലെന്നുമേ താന്‍.<BR>
457 തേനുറ്റ പൂക്കളെച്ചാരത്തു കാകിലോ<BR>
458 നാണിച്ചുനില്ക്കയുമില്ലയേതും<BR>
459 വാരുറ്റ പൂക്കള്‍തന്‍ ചാരത്തു ചെന്നിട്ടു<BR>
460 യാചിച്ചുനില്ക്കയുമില്ലയെന്നും<BR>
<BR>461 തേനുണ്ണുന്നേരത്തു പീഡിച്ചു പൂക്കളില്‍<BR>
462 ദീനത ചേര്‍ക്കയില്ലേതുമേതാന്‍<BR>
463 മാനിച്ചു നിന്നങ്ങു തേനുണ്ടു പോരുമ്പോള്‍<BR>
464 തേനുറ്റപൂക്കള്‍തന്നുള്ളിലെങ്ങും<BR>
465 നാളെയുമിങ്ങനെ വന്നു കളിച്ചിവന്‍<BR>
466 മേളത്തില്‍ മേവേണമെന്നേ തോന്നൂ<BR>
467 വീരനായുള്ളോരു മാരന്നു നേരായി<BR>
468 പ്പാരിടം വെല്ലുന്ന വില്ലിനുടെ<BR>
469 ചേണെഴുമ്മാറുള്ള ഞാണായി നിന്നിട്ടു<BR>
470 മാനം വളര്‍ക്കുന്നതിന്നിതല്ലൊ<BR>
<BR>471 വാരുറ്റ നാരിമാര്‍ കുന്തളംതന്നോടു<BR>
472 നേരിട്ടു നില്പാനും മറ്റൊന്നല്ലേ.<BR>
473 പാഴറ്റ രോമാളിതന്നെയും കേഴിച്ചു<BR>
474 കോഴകൊള്ളുന്നതും മറ്റൊന്നല്ലേ.<BR>
475 താമരപ്പൂവിലത്താര്‍മങ്കതന്നോടു<BR>
476 കൂടിയിരിപ്പതും മറ്റൊന്നല്ലേ.<BR>
477 ഇച്ഛയില്‍ നിന്നതു തേന്‍ നുകര്‍ന്നെപ്പൊഴും<BR>
478 എച്ചിലായുള്ളൊരു പുഷ്പമല്ലൊ<BR>
479 ദേവകള്‍പൂജയ്ക്കു സാധനമായങ്ങു<BR>
480 മേവിയിരുന്നതും പണ്ടുപണ്ടേ."<BR>
<BR>481 കല്മഷവൈരിയാം കണ്ണന്താനിങ്ങനെ<BR>
482 നര്‍മ്മങ്ങളോരോന്നേ ചൊന്നനേരം<BR>
483 മാരശരങ്ങള്‍ നട്ടെങ്ങളിലിന്നിവന്‍<BR>
484 പാരം വശംകെട്ടാനെന്നു നണ്ണി<BR>
485 മാനിനിമാര്‍ക്കെല്ലാം മാനസംതന്നിലേ<BR>
486 മാനം വളര്‍ന്നു തൂടങ്ങീതപ്പോള്‍.<BR>
487 "എങ്ങളോടൊപ്പുള്ള മാതരിപ്പാരില്‍ മ<BR>
488 റ്റെങ്ങുമൊരേടത്തുമില്ല"യെന്നേ<BR>
489 ഉള്ളില്‍ നിറഞ്ഞു വഴിഞ്ഞുതുടങ്ങിതേ<BR>
490 തള്ളിയെഴുന്ന തിമിര്‍പ്പിനാലേ.<BR>
<BR>491 "പൂമാതിനും പണ്ടു നാരാണന്‍തന്‍റെ<BR>
492 തൂമാറിടമൊന്നേ നേരേ കിട്ടി<BR>
493 പാര്‍വ്വതീദേവിക്കു പാരാതെ തന്‍കാന്തന്‍<BR>
494 പാതിയേ മേനിയില്‍ പണ്ടു നല്കി<BR>
495 ഇന്നിവന്‍ തന്നുടലൊക്കവേ നല്കിനാന്‍<BR>
496 എങ്ങളിലുള്ളൊരു മോഹം കൊണ്ടേ"<BR>
497 ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചന്നാരിമാര്‍<BR>
498 പൊങ്ങും മദംകൊണ്ടു മൂടുകയാല്‍<BR>
499 തങ്ങളേയുംകൂടി നന്നായ്മറന്നുടന്‍<BR>
500 അങ്ങനെയായിച്ചമഞ്ഞുതപ്പോള്‍.<BR>
<BR>501 എന്നതുകൊണ്ടൊരു നന്ദതനൂജനും<BR>
502 ചിന്തിച്ചാനിങ്ങനെ തന്നില്‍ മെല്ലെ:<BR>
503 "ഉണ്മയെപ്പാര്‍ക്കില്‍ നുറുങ്ങേറിപ്പോയിവ<BR>
504 ര്‍ക്കെന്മൂലമുണ്ടായ വന്മദംതാന്‍<BR>
505 ഏറെ മദിച്ചു തുടങ്ങിനാലിങ്ങനെ<BR>
506 വേറൊന്നയാകുമിക്കാരിയമേ.<BR>
507 ആപത്തിന്‍മൂലമഹങ്കാര മന്നുള്ള<BR>
508 താരുമറിയാതിന്നാരിമാരോ;<BR>
509 ദീനത പോന്നിവര്‍ക്കെത്തുന്നതിന്മുമ്പേ<BR>
510 ഞാനിമ്മദംതന്നെ പോക്കവേണം.<BR>
<BR>511 കാരുണ്യമിന്നിവര്‍മൂലമെനിക്കേതും<BR>
512 പോരുന്നൂതില്ലെന്നേ തോന്നുന്നിപ്പോള്‍.<BR>
513 എന്നതിന്നിന്നിമ്മദത്തെയടക്കിനാല്‍<BR>
514 നന്നായ്വരും മേലില്‍" എന്നു നണ്ണി<BR>
515 ധന്യമാരായുള്ള തന്വിമാരോടൊത്തു<BR>
516 മുന്നേതിലേറ്റം കളിപ്പതിന്നായ്<BR>
517 കൊണ്ടല്‍നേര്‍വര്‍ണ്ണന്‍ മറഞ്ഞങ്ങുകൊണ്ടാനേ<BR>
518 വണ്ടേലുംചായലാര്‍ കണ്ടിരിക്കെ.<BR>
519 മുമ്പിലിരുന്നൊരു മംഗലദീപംതാന്‍<BR>
520 വമ്പുറ്റ കാറ്റേറ്റു പോയപോലെ<BR>
<BR>521 കാര്‍മുകില്‍വര്‍ണ്ണന്‍ മറഞ്ഞൊരുനേരത്തു<BR>
522 കൈറോടു വേറാമ്മണികള്‍പോലെ<BR>
523 വല്ലവിമാരെല്ലാം തങ്ങളില്‍ നോക്കീട്ടു<BR>
524 വല്ലാതെ നിന്നാരങ്ങൊട്ടുനേരം<BR>
525 "നിന്നുടെ പിന്നിലോ"യെന്നങ്ങു തങ്ങളില്‍<BR>
526 അന്യോന്യം നോക്കിത്തുടങ്ങിനാരെ.<BR>
527 കണ്ണനായുള്ളൊരു നല്‍വിളക്കങ്ങനെ<BR>
528 തിണ്ണം മറഞ്ഞങ്ങു പോയനേരം<BR>
529 ദുഃഖമായുള്ളോരിരുട്ടു വന്നുള്ളത്തില്‍<BR>
530 ഒക്കവേയങ്ങു പരന്നുതായി.<BR>
<BR>531 പ്രേമമിയന്നൊരു കോപവുമുള്ളില<BR>
532 ക്കാമിനിമാര്‍ക്കു നുറുങ്ങുണ്ടായി.<BR>
533 ചാരത്തു നിന്നെ<BR>
രാസക്രീഡ
1666
1849
2006-10-15T16:41:56Z
കൈപ്പള്ളി
46
1 നീളയായുള്ളൊരു നാരിയെ വഞ്ചിച്ചു<BR>
2 മേളത്തില്‍ പോയൊരു കാര്‍വര്‍ണ്ണന്താന്‍<BR>
3 വല്ലവിമാരുടെയല്ലലെക്കണ്ടിട്ടു<BR>
4 മെല്ലവേ നിന്നാന്‍ മറഞ്ഞു ചെമ്മേ.<BR>
5 അത്തല്‍ പിണഞ്ഞുള്ളൊരാനായനാരിമാര്‍<BR>
6 ഭക്തി പൊഴിഞ്ഞങ്ങു പാടുംനേരം<BR>
7 ചിത്തമഴിഞ്ഞുതുടങ്ങി നുറുങ്ങുടന്‍<BR>
8 പൊല്‍ത്താരില്‍മാനിനീകാന്തന്നപ്പോള്‍<BR>
9 ഞാനങ്ങു ചെന്നു വെളിച്ചത്തു പൂകുന്ന<BR>
10 കാലം വരുന്നത്രേ"യെന്നു നണ്ണി<BR>
<BR>11 ചിത്തമുറപ്പിച്ചു പെട്ടെന്നു നിന്നാനേ<BR>
12 മുഗ്ദ്ധവിലോചനനെന്നനേരം.<BR>
13 സ്നേഹമായുള്ളൊരു ദൂതന്‍ പോയ് ചെന്നവര്‍<BR>
14 മോഹത്തെക്കണ്ടു മടങ്ങിവന്നാന്‍;<BR>
15 വൈകൊല്ലാ വൈകൊല്ലാ ചൊല്‍വതിനേതുമേ<BR>
16 ഗോകുലനായക! തമ്പുരാനേ!<BR>
17 എന്നങ്ങു ചൊല്ലിയുഴറ്റിത്തുടങ്ങിനാന്‍<BR>
18 നന്ദകുമാരനെപ്പിന്നെപ്പിന്നെ.<BR>
19 ആനായമാനിനിമാരുടെ ദീനത<BR>
20 മാനിച്ചു പിന്നെയും കണ്ടനേരം<BR>
<BR>21 എന്നും ഞാന്‍ നിങ്ങളെ വഞ്ചിക്കുന്നോനല്ലേ?<BR>
22 എന്നങ്ങു ചൊല്ലുവാനെന്നപോലെ<BR>
23 കാരുണ്യതോയത്തില്‍ മുങ്ങിത്തുടങ്ങീത<BR>
24 ക്കാര്‍വര്‍ണ്ണന്മാനസം മെല്ലെ മെല്ലെ.<BR>
25 മാനസംതന്നുടെ കാഠിന്യമല്ലൊയി<BR>
26 മ്മാതരെ വഞ്ചിപ്പാന്‍ മൂലമെന്നാല്‍<BR>
27 ഇന്നിതിതന്നെയുടച്ചുടന്‍ ചെയ്യേണം"<BR>
28 എന്നങ്ങു നണ്ണിനാനെന്നപോലെ<BR>
29 താരില്‍പെകാന്തന്‍റെ മാനസമന്നേരം<BR>
30 നീരായി വന്നിതലിഞ്ഞിട്ടപ്പോള്‍<BR>
<BR>31 ഞാനങ്ങു ചൊല്‍വാന്‍ നുറുങ്ങിന്നും പാര്‍ത്തിട്ടു<BR>
32 വേണമെന്നോര്‍ത്തവന്‍ പാര്‍ത്തനേരം<BR>
33 "എന്നുടെ കണ്ണാ! വാ" യെന്നങ്ങു കേട്ടപ്പോള്‍<BR>
34 തന്നെ മറന്നൊന്നു മൂളിനാന്താന്‍.<BR>
35 പിന്നെയും മാനസംതന്നെയുറപ്പിച്ചു<BR>
36 നിന്നു വിളങ്ങിനാനെന്നനേരം<BR>
37 കാരുണ്യംതന്നുടെ കോമരമായ് നിന്നു<BR>
38 കാര്‍മുകില്‍വര്‍ണ്ണന്‍ നടന്നാനപ്പോള്‍<BR>
39 ഇണ്ടല്‍പിണച്ചതിനിന്നേറെ ഞാനിപ്പോള്‍<BR>
40 തെണ്ടപ്പെടാമല്ലൊയെന്നപോലെ.<BR>
<BR>41 പ്രേമമായുള്ളൊരു വാരണവീരനെ<BR>
42 ത്തുമകലര്‍ന്നു നടത്തി മുമ്പില്‍<BR>
43 വല്ലവീവല്ലഭന്‍ ചെല്ലുന്നനേരത്തു<BR>
44 വല്ലവിമാര്‍ക്കെല്ലാം മെല്ലെ മെല്ലെ<BR>
45 വാമമായുള്ളൊരു ലോചനവും തോളും<BR>
46 വാമമല്ലാതെയനങ്ങീതപ്പോള്‍.<BR>
47 എന്തിതിന്‍ കാരണമെന്നെല്ലാമെല്ലാരും<BR>
48 ചിന്തിച്ചു നിന്നൊരു നേരത്തപ്പോള്‍<BR>
49 ശ്യാമളമായൊരു കാന്തിയെക്കാണായി<BR>
50 കോമളമായ വനത്തിലെങ്ങും.<BR>
<BR>51 വെണ്മ തിരണ്ട നിലാവെല്ലാം തിങ്കള്‍തന്‍<BR>
52 കല്മഷകാന്തി കലര്‍ന്നപോലെ.<BR>
53 പിച്ചകംനേരായ പച്ചനിറം പൂണ്ടു<BR>
54 പിച്ചയായ് നിന്നു വിളങ്ങീതപ്പോള്‍<BR>
55 വാരെഴും വാസവനീലംകൊണ്ടുള്ളൊരു<BR>
56 ഭാജനംതന്നിലെപ്പാല്‍കണക്കെ.<BR>
57 ചന്തമെഴുന്നൊരു കാന്തിയെക്കണ്ടപ്പോള്‍<BR>
58 ശങ്കിച്ചു ചൊല്ലിനാര്‍ വല്ലവിമാര്‍:<BR>
59 "കണ്ണന്‍മെയ്തന്നുടെ കാന്തിയെപ്പോലെ കാ<BR>
60 തിണ്ണം വിളങ്ങുന്നതെന്തിത്തോഴി?<BR>
<BR>61 അല്ലലെപ്പോക്കുവാനംബുജലോചനന്‍<BR>
62 മെല്ലെ വരുന്നോനെന്നല്ലയല്ലീ?"<BR>
63 എന്നവള്‍ ചൊല്ലുമ്പോള്‍ നന്ദതനൂജന്താന്‍<BR>
64 ഏറ്റം വിരഞ്ഞു വെളിച്ചപ്പെട്ടാന്‍;<BR>
65 അഞ്ചിതമായൊരു പുഞ്ചിരികൊണ്ടവര്‍<BR>
66 നെഞ്ചകംകൂടെക്കുളുര്‍പ്പിക്കുന്നോന്‍<BR>
67 അഞ്ചനക്കുന്നിന്മേല്‍ നിന്നു വിളങ്ങുന്ന<BR>
68 കുഞ്ചമനോരമനെന്നപോലെ;<BR>
69 തൂമ കലര്‍ന്ന കിരീടംകൊണ്ടേറ്റവും<BR>
70 കോമളകാന്തിയെ കൈതുടര്‍ന്നോന്‍<BR>
<BR>71 നീലക്കല്‍കൊണ്ടു പടുത്തു ചമച്ചിട്ട<BR>
72 ങ്ങോലക്കമാണ്ടൊരു ഭിത്തിതന്മേല്‍<BR>
73 മാപുറ്റ കാഞ്ചനംകൊണ്ടു ചമച്ചൊരു<BR>
74 ശാംഭവലിംഗം വിളങ്ങുമ്പോലെ;<BR>
75 ഗോരോചനംതന്നാലുള്ള കുറികൊണ്ടു<BR>
76 പാരം വിളങ്ങുന്നോന്‍ നെറ്റിതന്നില്‍;<BR>
77 ആയിരം തിങ്കള്‍തങ്കാന്തിയേ വെന്നുള്ളൊ<BR>
78 രാനനംതന്നുടെ കാന്തികൊണ്ടേ<BR>
79 ഈരേഴെന്നെണ്ണം പെറ്റീടുന്ന പാരെല്ലാം<BR>
80 പാരം മയക്കുന്നോന്‍ മാഴ്കുംവണ്ണം<BR>
<BR>81 ആനനമായൊരു താമരപ്പൂവുതന്‍<BR>
82 നാളമായുള്ള കഴുത്തുടയോന്‍;<BR>
83 ഗോപികള്‍കണ്ഠത്തില്‍ കോപിച്ചുള്ളന്തകന്‍<BR>
84 പാശങ്ങള്‍ വീശൊല്ലായെന്നു നണ്ണി<BR>
85 എപ്പൊഴും ചെന്നു കഴുത്തൊടു ചേര്‍ന്നിട്ടു<BR>
86 നില്പൊരു പാശങ്ങളെന്നപോലെ<BR>
87 മേവുന്ന ബാഹുക്കള്‍ രണ്ടിലും താമര<BR>
88 പ്പൂവും കുഴലും ധരിച്ചു നില്പോന്‍;<BR>
89 വല്ലവിമാരുടെ കമുനയായുള്ള<BR>
90 ബാണങ്ങളേറ്റു പുളയ്ക്കയാലേ<BR>
<BR>91 ഉള്ളില്‍ നിറഞ്ഞൊരു കാരുണ്യപീയൂഷം<BR>
92 തള്ളിപ്പുറത്തു പുറപ്പെട്ടുതോ?<BR>
93 എന്നങ്ങു തോന്നുമാറുള്ളൊരു ഹാരംകൊ<BR>
94 ണ്ടേറ്റം വിളങ്ങിനോന്‍ മാറിലെങ്ങും.<BR>
95 പാല്ക്കടലെന്നെച്ചുമന്നൊരു പാഴ്ക്കടം<BR>
96 തീര്‍ക്കേണമിന്നു ഞാനെന്നപോലെ<BR>
97 നല്‍പ്പാല്‍കൊണ്ടെപ്പോഴും പൂരിച്ചു പൂരിച്ചു<BR>
98 കെല്പോടു നില്പോരുദരമുള്ളോന്‍;<BR>
99 "വല്ലവിമാരുടെ പൂമേനിയായൊരു<BR>
100 വല്ലിയേ വെല്ലുവാനിന്നെനിക്കോ<BR>
<BR>101 ലാവണ്യമില്ലെന്നു നിര്‍ണ്ണയമെന്നാല്‍ ഞാ<BR>
102 നാവോളം ചെന്നു തലപ്പെടേണ്ട<BR>
103 എന്നതു തല്ലതെനിക്കു നിനയ്ക്കുമ്പോള്‍<BR>
104 എന്നങ്ങു നണ്ണിയുറച്ചുതന്നില്‍<BR>
105 തൂമിന്നല്‍തന്നുടെ കാമുകനായൊരു<BR>
106 കാര്‍മുകില്‍ മെയ്പൂണ്ടു നിന്നപോലെ<BR>
107 പീതമായുള്ളൊരു കൂറയുടുത്തിട്ടു<BR>
108 നൂതനകാന്തി കലര്‍ന്നുനിന്നോന്‍;<BR>
109 വല്ലവീവല്ലഭന്‍തന്തുടകള്‍ക്കു ഞാന്‍<BR>
110 തുല്യതയേതുമേ ചൊല്ലവല്ലേന്‍<BR>
<BR>111 തുമ്പിക്കൈയെന്നുമ്പോള്‍ കമ്പം വെറുത്തീടും<BR>
112 രംഭയോ വാതംകൊണ്ടാകുലംതാന്‍.<BR>
113 "ഗോപികള്‍മാനസമെന്മെയ്യിലായല്ലൊ<BR>
114 ഗോപിച്ചുകൊള്ളേണമിമ്മേറെ ഞാന്‍"<BR>
115 എന്നങ്ങു ചിന്തിച്ചു നീലക്കല്‍കൊണ്ടുടന്‍<BR>
116 നന്നായി നിര്‍മ്മിച്ച ചെപ്പുപോലെ<BR>
117 നേരേ നിറന്നുള്ള ജാനുക്കളെക്കൊണ്ടു<BR>
118 പാരം വിളങ്ങി വിളങ്ങി നിന്നോന്‍;<BR>
119 കണ്ണന്‍കണങ്കഴല്‍തന്നുടെ കാന്തിയെ<BR>
120 പ്പുണ്യമിയന്നുള്ള ലോകരെല്ലാം<BR>
<BR>121 മന്മഥന്‍തൂണിയെന്നിങ്ങനെ ചൊല്ലുന്നോര്‍<BR>
122 ചെമ്മുള്ള കൈതപ്പൂവെന്നും പിന്നെ;<BR>
123 കൂകിക്കുഴഞ്ഞു തെളിഞ്ഞു വിളങ്ങുന്ന<BR>
124 കേകിക്കഴുത്തെന്നേ ഞാന്‍ ചൊല്ലുന്നു.<BR>
125 ഗോവിന്ദന്‍മേനിയായുള്ളൊരു മന്ദരം<BR>
126 ഗോപികള്‍ മാനസവാരിധിയില്‍<BR>
127 മുങ്ങിക്കിടന്നതു പൊങ്ങിച്ചുകൊള്‍വാന്‍ തു<BR>
128 ടങ്ങുന്ന കൂര്‍മ്മങ്ങളെന്നപോലെ<BR>
129 ചാലേ നിറന്ന പുറവടിതന്നുടെ<BR>
130 മേളംകൊണ്ടേറ്റം വിളങ്ങിനിന്നോന്‍;<BR>
<BR>131 ഗോവിന്ദന്‍പാദത്തോടൊത്തങ്ങു നില്പൊരു<BR>
132 ലാവണ്യമില്ല നിനക്കെന്നുമേ<BR>
133 മാര്‍ദ്ദവംകൊണ്ടു ഞെളിഞ്ഞിങ്ങു പോരേണ്ട<BR>
134 ഓര്‍ത്തുകാണെന്നുടെ മേന്മയെല്ലാം."<BR>
135 "അന്തി വരുന്നേരം നിന്നുടെ മേന്മ ഞാന്‍<BR>
136 ആയിരം നാളല്ല കണ്ടറിഞ്ഞു"<BR>
137 പങ്കജം ചെന്തളിര്‍ തങ്ങളിലിങ്ങനെ<BR>
138 യങ്കംതൊടുപ്പിക്കും പാദമുള്ളോന്‍.<BR>
139 ലാവണ്യസാരമായുള്ളൊരു പീയുഷ<BR>
140 സാഗരവാരി കടഞ്ഞു ചെമ്മെ<BR>
<BR>141 മെല്ലെന്നെഴുന്നൊരു വല്ലവിമാരുടെ<BR>
142 പൂണ്യമായുള്ളൊരു മേനിയുള്ളോന്‍.<BR>
143 കണ്ണന്മെയ്തന്നുടെ കാന്തിയെ വാഴ്ത്തുവാന്‍<BR>
144 മണ്ണിലും വിണ്ണിലുമാരുമില്ലേ;<BR>
145 അന്ധതകൊണ്ടു ഞാനിങ്ങനെ വാഴ്ത്തിനേന്‍<BR>
146 അന്ധനെന്നുള്ളൊരു പേര്‍ കൊള്ളുവാന്‍.<BR>
147 ശ്യാമളകാന്തിയെക്കണ്ടൊരുനേരത്തു<BR>
148 കാമിനിമാരെല്ലാമങ്ങുമിങ്ങും<BR>
149 അംബരംതന്നിലുമെന്തിതെന്നിങ്ങനെ<BR>
150 സംഭ്രമിച്ചെങ്ങുമേ നോക്കുംനേരം<BR>
<BR>151 കണ്ണിന്നിണങ്ങിയ കാന്തികലര്‍ന്നോനെ<BR>
152 ക്കമുന്നിലാമ്മാറു കാണായപ്പോള്‍<BR>
153 തിട്ടതിപൂണ്ടുള്ള മട്ടോലുംവാണിമാര്‍<BR>
154 പെട്ടെന്നു കണ്ണനെക്കണ്ടനേരം<BR>
155 പ്രാണങ്ങള്‍ വന്നുള്ള ദേഹങ്ങളെപ്പോലെ<BR>
156 വീണ നിലത്തുന്നെഴുന്നേറ്റപ്പോള്‍<BR>
157 "കണ്ണനെക്കാണെ"ന്നു തങ്ങളിലെല്ലാരും<BR>
158 തിണ്ണം പറഞ്ഞുള്ളൊരൊച്ച പൊങ്ങി.<BR>
159 വാരുറ്റ നാരിമാര്‍ കമുനയെല്ലാമേ<BR>
160 നേരറ്റ കണ്ണന്മെയ്തന്നില്‍ച്ചാടി<BR>
<BR>161 ഭംഗികലര്‍ന്നുള്ളൊരുല്പലംതന്മീതേ<BR>
162 ഭൃംഗങ്ങള്‍ മേന്മേലേ ചാടുമ്പോലെ.<BR>
163 ചെന്തീചൊരിഞ്ഞുള്ള മന്മഥമാല്‍കൊണ്ടു<BR>
164 വെന്തങ്ങു നീറുന്ന മാതരെല്ലാം<BR>
165 സന്തോഷമായൊരു പീയൂഷതോയത്തില്‍<BR>
166 ചന്തമായെല്ലാരും മുങ്ങിനിന്നാര്‍.<BR>
167 ഓടിയണഞ്ഞുതുടങ്ങിനാര്‍ കണ്ണനെ<BR>
168 ക്കേടറ്റ നാരിമാര്‍ പാരം പിന്നെ<BR>
169 വേഗമെഴുന്നുള്ള വെള്ളങ്ങളെല്ലാമേ<BR>
170 സാഗരംതന്നിലേ ചെല്ലുംപോലെ.<BR>
<BR>171 കാര്‍വര്‍ണ്ണന്താനപ്പോള്‍ തൂമകലര്‍ന്നുള്ള<BR>
172 കാമിനിമാരങ്ങു ചെന്നനേരം<BR>
173 മന്മഥപാവകധൂമങ്ങളേല്ക്കയാല്‍<BR>
174 മങ്ങിയിരുന്നവര്‍ മേനിയെല്ലാം<BR>
175 കണ്ണില്‍നിറഞ്ഞൊരു കാരുണ്യപീയൂഷം<BR>
176 തന്നാലെ മെല്ലെക്കഴുകിനിന്നാന്‍.<BR>
177 കാര്‍വര്‍ണ്ണന്തന്മുഖപങ്കജം തന്നിലേ<BR>
178 താവുന്ന ലാവണ്യപീയൂഷത്തെ<BR>
179 കകൊണ്ടു കോരിക്കുടിച്ചുതുടങ്ങിനാര്‍<BR>
180 മങ്കമാരെല്ലാരും മെല്ലെ മെല്ലെ.<BR>
<BR>181 കോമളമാരായ കാമിനിമാര്‍മെയ്യില്‍<BR>
182 കോള്‍മയിര്‍ക്കൊണ്ടു തുടങ്ങീതപ്പോള്‍.<BR>
183 കാമത്തീയേറ്റു കരിഞ്ഞു ചമഞ്ഞീടും<BR>
184 പ്രാണങ്ങളെല്ലാമേ മെല്ലെ മെല്ലെ<BR>
185 പീയൂഷംകൊണ്ടു കുളുര്‍ത്തപ്പോളായാസം<BR>
186 പോയി മുളയ്ക്കുന്നൂതെന്നപോലെ.<BR>
187 കാമന്‍റെ കാമിനിതന്നുടെയുള്ളിലും<BR>
188 കാമശരങ്ങള്‍ തറച്ചു മേന്മേല്‍<BR>
189 കാമത്തീ തിണ്ണമെഴുന്നുതുടങ്ങീതേ<BR>
190 കാര്‍വര്‍ണ്ണങ്കാന്തിയെക്കണ്ടതോറും<BR>
<BR>191 തന്നുടെ മാനിനിയെന്നുള്ളതേതുമേ<BR>
192 തന്നുള്ളിലോര്‍ത്തില്ല മാരനപ്പോള്‍<BR>
193 വീരന്മാരായോര്‍ക്കു തന്നുടെ കീര്‍ത്തിയെ<BR>
194 പ്പാരില്‍പ്പരത്തേണമെന്നേയുള്ളു.<BR>
195 വേണിയഴിഞ്ഞു കുഴഞ്ഞു തുടങ്ങിതേ<BR>
196 വേറൊന്നായ് വന്നുതേ ഭാവമെല്ലാം.<BR>
197 സ്വേദങ്ങള്‍ മേനിയില്‍ പൊങ്ങിത്തുടങ്ങിതേ;<BR>
198 ഖേദങ്ങളുള്ളിലുമവ്വണ്ണമേ.<BR>
199 ഇഷ്ടത്തില്‍ച്ചേര്‍ത്ത മുലക്കച്ച പെട്ടെന്നു<BR>
200 പൊട്ടിപ്പിളര്‍ന്നതു കഷ്ടമല്ലേ<BR>
<BR>201 കാഞ്ചി മുറിഞ്ഞു കണക്കുത്തു മെല്ലവേ<BR>
202 കാല്‍മേലെ താണതങ്ങോര്‍ക്കുമപ്പോള്‍.<BR>
203 കോമളരാമവര്‍മേനിയിലിങ്ങനെ<BR>
204 കോഴകള്‍ പിന്നെയും കാണായ് വന്നു.<BR>
205 നാരികള്‍ക്കിങ്ങനെ മാരമാല്‍ വന്നതോ<BR>
206 ചേരുവോന്നല്ലൊതാനോര്‍ത്തുകണ്ടാല്‍;<BR>
207 മാരന്നുമുള്ളത്തില്‍ മാരമാലുണ്ടായി<BR>
208 മാധവകാന്തിയെക്കണ്ടനരം.<BR>
209 "എന്നുടെ ബാണങ്ങളേറ്റുള്ള ലോകര്‍ക്കു<BR>
210 മിങ്ങനെ വേദന"യെന്നു നണ്ണി.<BR>
<BR>211 "മന്മഥനെന്നുള്ള നാമമിന്നിപ്പൊഴു<BR>
212 തുണ്മയാ വന്നുതേ"യെന്നു ചൊന്നാന്‍.<BR>
213 മാരന്നു വന്നതു പോരായ്മയല്ലേതും<BR>
214 ദാരുക്കളുള്ളിലുമവ്വണ്ണമേ<BR>
215 മുല്ലകളാദിയായുല്ലസിച്ചുള്ളൊരു<BR>
216 വല്ലികളുള്ളിലും മെല്ലെ മെല്ലെ<BR>
217 അല്ലിത്താര്‍ബാണമാല്‍ പൊങ്ങിത്തുടങ്ങിതേ<BR>
218 വല്ലവീവല്ലഭന്‍ വന്നനേരം<BR>
219 നേരറ്റ മായതന്‍ വൈഭവമോര്‍ക്കുമ്പോള്‍<BR>
220 ചേരാതെയുള്ളതിതെന്തൊന്നേതാന്‍?<BR>
<BR>221 നാരിമാരെല്ലാരും നാരായണന്‍തന്‍റെ<BR>
222 ചാരത്തു നിന്നൊരു നേരത്തപ്പോള്‍<BR>
223 ഓടിച്ചെന്നമ്പോടു നീടുറ്റവന്തന്‍റെ<BR>
224 കേടറ്റ പാദമെടുത്തു ചെമ്മെ<BR>
225 മാറത്തു ചേര്‍ത്തുടന്‍ തന്നുടെ ചൂടെല്ലാം<BR>
226 ദൂരത്തു നീക്കിനാള്‍ നിന്നൊരുത്തി.<BR>
227 മാഴ്കിത്തളര്‍ന്നിട്ടു മറ്റൊരു മാനിനി<BR>
228 മാധവന്മുമ്പിലേ നിന്നനേരം<BR>
229 "ദീനത പൂണ്ടുള്ളൊരെങ്ങളെയിന്നു നീ<BR>
230 കാനനംതന്നില്‍ കളഞ്ഞാനല്ലോ<BR>
<BR>231 എന്നും ഞാന്‍ നിന്മേനി തീണ്ടുന്നേനല്ലിനി"<BR>
232 എന്നൊരു കോപം പൊഴിച്ചു മേന്മേല്‍<BR>
233 ചാരത്തുനിന്നുടന്‍ ദൂരത്തു പോയങ്ങു<BR>
234 വേറിട്ടു വേഗത്തില്‍ നിന്നുകൊണ്ടാള്‍.<BR>
235 മറ്റൊരു മാനിനി മാധവതന്നുടെ<BR>
236 കുറ്റമകന്നൊരു മേനിതന്നെ<BR>
237 കണ്ണിണകൊണ്ടു വലിച്ചുടനുള്ളത്തില്‍<BR>
238 തിണ്ണമുറപ്പിച്ചു പോന്നു പിന്നെ<BR>
239 കണ്ണുമടച്ചുകൊണ്ടെ"ന്നുള്ളില്‍നിന്നവന്‍<BR>
240 എന്നുമേ പോകൊല്ലാ" യെന്നു നണ്ണി<BR>
<BR>241 ഭാവനകൊണ്ടവള്‍ ചെയ്തുള്ള വേലകള്‍<BR>
242 ആവതല്ലേതുമെനിക്കു ചൊല്‍വാന്‍.<BR>
243 "എങ്ങളെച്ചാലെച്ചതിച്ചു നിന്നിങ്ങനെ<BR>
244 യെങ്ങു നീ പോയി മറഞ്ഞു മെല്ലേ<BR>
245 ഇന്നു ഞാന്‍ നിന്നെയും നന്നായിത്തോല്പിപ്പന്‍"<BR>
246 എന്നങ്ങു ചൊല്ലുന്നോളെന്നപോലെ<BR>
247 കണ്മുനചാലച്ചുവത്തിയൊരുത്തിയ<BR>
248 ക്കണ്ണന്‍മുഖംതന്നെ നോക്കി നിന്നാള്‍.<BR>
249 "കോപിച്ചുനിന്നിനിക്കാലംകളയാതെ<BR>
250 ഗോവിന്ദനോടിനി ചേര്‍ച്ച നല്ലൂ"<BR>
<BR>251 എന്നങ്ങു ചിന്തിച്ചു മറ്റൊരു മാനിനി<BR>
252 നന്ദസുതന്മേനി പൂണ്ടുകൊണ്ടാള്‍.<BR>
253 പിന്നെയൊരുത്തിയമ്മല്ലവിലോചനന്‍<BR>
254 തന്നുടെ ചാരത്തു ചെന്നു നിന്ന്<BR>
255 ദീനത തന്നുള്ളില്‍ വന്നതങ്ങെല്ലാമേ<BR>
256 മാനിച്ചു ചൊല്ലേണമെന്നു നണ്ണി<BR>
257 "എന്നെ നീയിങ്ങനെ" എന്നങ്ങു ചൊല്ലുമ്പോള്‍<BR>
258 കണ്ണുനീര്‍ തിണ്ണമെഴത്തുടങ്ങി<BR>
259 ഇണ്ടല്‍ തിരണ്ടപ്പോള്‍ തൊണ്ട വിറച്ചിട്ടു<BR>
260 മിണ്ടരുതാതെയങ്ങായിപ്പോയി.<BR>
<BR>261 "എന്നെ നീ വഞ്ചിച്ചു നിന്നെയും ഞാനിപ്പോള്‍<BR>
262 നന്നായി വഞ്ചിപ്പന്‍" എന്നു നണ്ണി<BR>
263 ചാരുവായുള്ളൊരു ദാരുതന്‍ ചാരത്തു<BR>
264 നേരേയൊരുത്തി മറഞ്ഞുകൊണ്ടാള്‍.<BR>
265 "എന്നുടെയുള്ളത്തിലുണ്ടായ ചൂടെല്ലാം<BR>
266 ഇന്നിവനുള്ളിലുമുണ്ടാകേണം"<BR>
267 എന്നങ്ങു ചൊല്ലിനിന്നേറ്റമുഴറ്റോടെ<BR>
268 നന്ദസുതന്നു മുകര്‍പ്പതിന്നായ്<BR>
269 മുല്ലപ്പൂവെല്ലാം പറിച്ചു കുടുന്നയില്‍<BR>
270 മെല്ലവെ കാട്ടിനാള്‍ മറ്റൊരുത്തി.<BR>
<BR>271 ദൂരത്തുനിന്നൊരു മാനിനി മാധവന്‍<BR>
272 ചാരത്തു ചെന്നുടന്‍ നിന്നു മെല്ലെ<BR>
273 "എന്നുടെ മാനസംതന്നെക്കവര്‍ന്നുകൊ<BR>
274 ണ്ടെങ്ങാനും പോയൊരു കള്ളനിവന്‍<BR>
275 കള്ളരായുള്ളോരെക്കാണുന്ന നേരത്തു<BR>
276 തള്ളിപ്പിടിച്ചങ്ങു കെട്ടവേണം."<BR>
277 ഇങ്ങനെ ചൊന്നവള്‍ തങ്ങിന നന്മണം<BR>
278 എങ്ങുമേ പൊങ്ങിന മാലകൊണ്ട്<BR>
279 മാധവന്‍തന്നുടെ പൂമേനി ബന്ധിച്ചാള്‍<BR>
280 മാതാവു പണ്ടുതാനെന്നപോലെ<BR>
<BR>281 മാതാവിനന്നു നുറുങ്ങു മുടങ്ങിതേ<BR>
282 മാനിനിക്കെന്നതും കണ്ടുതില്ലേ.<BR>
283 പ്രേമം മികയ്ക്കയാലിങ്ങനെയോരോരോ<BR>
284 കാമിനിമാരുടെ വേലയെല്ലാം<BR>
285 ചാന്തിച്ചു കാണുമ്പോള്‍ വിസ്മയമെന്നൊഴി<BR>
286 ച്ചന്ധനായുള്ള ഞാനെന്തു ചൊല്‍വൂ.<BR>
287 ബാലികമാരെല്ലാമിങ്ങനെയോരോരോ<BR>
288 വേലകള്‍ ചെയ്തങ്ങു നിന്നനേരം<BR>
289 പുഞ്ചിരി തൂകിനിന്നഞ്ചനവര്‍ണ്ണന്താന്‍<BR>
290 കൊഞ്ചിത്തുടങ്ങിനാന്‍ കോമളനായ്.<BR>
<BR>291 നന്മധു തൂകിന നന്മൊഴികൊണ്ടവന്‍<BR>
292 ചെമ്മേ മയക്കിനാനെല്ലാരെയും<BR>
293 കാളിന്ദിതന്നുടെ തൂമണത്തിട്ടമേല്‍<BR>
294 മേളത്തില്‍ പോകയോ നാമെല്ലാരും"<BR>
295 എന്നങ്ങു ചൊല്ലിന നന്ദതനൂജന്തന്‍<BR>
296 ഇന്ദുമുഖിമാരോടൊത്തുകൂടി<BR>
297 മേളമെഴുന്നൊരു കാളിന്ദിതന്നുടെ<BR>
298 കാന്തി കലര്‍ന്ന മണല്‍ത്തിട്ടമേല്‍<BR>
299 നിന്നു വിളങ്ങിനാന്‍ നീതി തഴച്ചുള്ള<BR>
300 നീലക്കാര്‍വേണിമാര്‍ ചൂഴവേതാന്‍.<BR>
<BR>301 കൊങ്കയിലീടിന കുങ്കുമംകൊണ്ടെങ്ങും<BR>
302 അങ്കിതമായുള്ളൊരുത്തരീയം<BR>
303 ചാലേ മടിഞ്ഞു ചമച്ചുടന്‍ നാരിമാര്‍<BR>
304 നീലക്കാര്‍വര്‍ണ്ണന്നിരിപ്പതിന്നായ്<BR>
305 മെല്ലവേ വച്ചതിന്മീതേയിരുന്നിട്ടു<BR>
306 വല്ലവീനാഥന്‍ വിളങ്ങിനാന്താന്‍.<BR>
307 ആനായനാരിമാരുത്തരീയത്തിന്നു<BR>
308 മാനന്ദന്തങ്ങിന വേദങ്ങള്‍ക്കും<BR>
309 ആനായര്‍കോന്‍തന്നിരിപ്പിടമാകയാല്‍<BR>
310 ആകുന്നേനല്ല ഞാന്‍ ഭേദം ചൊല്‍വാന്‍.<BR>
<BR>311 ഭംഗിപൊഴിഞ്ഞുള്ളോരംഗജസേനയാ<BR>
312 മംഗനമാരോടുകൂടിച്ചെമ്മേ<BR>
313 ഇച്ഛയില്‍ പാടിനാനച്യുതന്‍താനപ്പോ<BR>
314 ളുച്ചമെഴുംവണ്ണം പിച്ചയായി.<BR>
315 ആയര്‍കോന്തന്നുടെ ചൂഴവും നിന്നുള്ളൊ<BR>
316 രായര്‍വിലാസിനിമാരെല്ലാരും<BR>
317 പെട്ടെന്നു പാടിനാരച്യുതന്‍പിന്നാലേ<BR>
318 പേയില്ലയാതൊരു നാദംകൊണ്ട്,<BR>
319 സ്ഥാനങ്ങളേഴുമൂന്നിപ്പിഴിയാതെ<BR>
320 യാനന്ദം പൊങ്ങുമാറുള്ളിലെങ്ങും<BR>
<BR>321 ഗ്രാമങ്ങള്‍കൊണ്ടും നന്‍ മൂര്‍ച്ഛനംകൊണ്ടുമായ്<BR>
322 ആനന്ദമാമ്മാറു പാടിപ്പാടി<BR>
323 ആനംഗനായോരു പാവകന്തന്നെയ<BR>
324 ങ്ങാനായമാതരില്‍ ചേര്‍ത്താന്‍ കണ്ണന്‍<BR>
325 കാന്തി കലര്‍ന്നോരു കണ്ണന്മുഖത്തെയും<BR>
326 കാന്തനായുള്ളൊരു തിങ്കളേയും<BR>
327 കണ്ടുകണ്ടമ്പോടു കണ്ണും കുളുര്‍പ്പിച്ചു<BR>
328 കാമിനിമാരെല്ലാം പാടിനിന്നാര്‍<BR>
329 വാരുറ്റ നാരിമാര്‍ നേരറ്റ രാഗങ്ങള്‍<BR>
330 ഓരോന്നേ പാടിക്കളിക്കുന്നേരം<BR>
<BR>331 മെല്ലവേ ചൊല്ലിനാന്‍ വല്ലവിമാരോട<BR>
332 മ്മല്ലവിലോചനനെല്ലാരോടും:<BR>
333 "രാസമായുള്ളൊരു ലീല കളിക്കേണം<BR>
334 നാമിപ്പോളെല്ലാരും നാരിമാരേ!"<BR>
335 ഇങ്ങനെ ചൊല്ലുമ്പോള്‍ തന്മുമ്പില്‍ കാണായി<BR>
336 പൊന്മയമായൊരു ശംഖുതന്നെ;<BR>
337 വട്ടം തിരണ്ടു വിളര്‍ത്തുമെഴുത്തെങ്ങും<BR>
338 ഇഷ്ടമായുള്ളോന്നു കണ്ടതോറും<BR>
339 പന്തിരണ്ടംഗുലം പൊങ്ങുമാറങ്ങതു<BR>
340 ചന്തത്തില്‍ മെല്ലെക്കുഴിച്ചു നാട്ടി<BR>
<BR>341 ആനായര്‍കോനുമന്നാരിമാരെല്ലാരും<BR>
342 മാനിച്ചതിന്മുകളേറി നിന്നാര്‍.<BR>
343 കാന്തമായുള്ളൊരു കൂന്തലും കാഞ്ചിയും<BR>
344 കാന്തമാരെല്ലാരും മുറുക്കിപ്പിന്നെ<BR>
345 കൈകളെ വീതുമക്കാല്‍കളുമങ്ങനെ<BR>
346 കൗതുകമാണ്ടു തുടങ്ങിനാരേ.<BR>
347 ഇഷ്ടത്തിലെല്ലാരുമൊന്നൊത്തു നിന്നിട്ടു<BR>
348 വട്ടത്തില്‍ നിന്നു വിളങ്ങുന്നേരം<BR>
349 പാരം വിളങ്ങും വിളക്കിന്മേല്‍നിന്നോരോ<BR>
350 ദീപം കൊളുത്തിപ്പരത്തുംപോലെ<BR>
<BR>351 ആയര്‍കോന്‍തന്നുടല്‍ ഭിന്നമായമ്പോടു<BR>
352 മായയെക്കൊണ്ടു ചമച്ചുവച്ചാന്‍<BR>
353 മാനിനിമാരുടെ സംഖ്യയുള്ളോളവും<BR>
354 മാധവന്‍മേനിയുമുണ്ടായപ്പോള്‍.<BR>
355 ഈരണ്ടുഭാഗത്തുമോരോരോ നാരിമാര്‍<BR>
356 നേരേ വിളങ്ങുമാറങ്ങു ചെമ്മെ<BR>
357 നിന്നു വിളങ്ങിനാന്‍ നന്ദകുമാരകന്‍<BR>
358 ഇന്ദുനേരാനനമാര്‍നടുവേ.<BR>
359 കൈയും പിടിച്ചവന്‍ ചാരത്തെ നാരിമാര്‍<BR>
360 മെയ്യോടുമെയ്യുമുരുമ്മുംവണ്ണം<BR>
<BR>361 ലീല തുടങ്ങിനാന്‍ ബാലികമാരുമായ്<BR>
362 വേലപ്പെ കാമിച്ച കാന്തിയുള്ളോന്‍.<BR>
363 താളത്തിലീടിക്കളിച്ചു തുടങ്ങിനാര്‍<BR>
364 മേളത്തില്‍നിന്നുള്ള നാരിമാരും;<BR>
365 പാദങ്ങള്‍ താളത്തിലൊത്തിനാര്‍ മേളത്തില്‍<BR>
366 ഗീതങ്ങളോരേന്നേ പാടിപ്പാടി<BR>
367 വല്ലിയെ വെന്നോരു പൂമേനിതന്നെയും<BR>
368 അല്ലല്‍പെടുത്തുനിന്നായവണ്ണം<BR>
369 കൊങ്കകള്‍ ചീര്‍ത്തു തളര്‍ന്നൊരു മല്ലിട<BR>
370 സങ്കടമാണ്ടൊടിഞ്ഞീടുംവണ്ണം<BR>
<BR>371 കണ്ണാടി വെന്ന കവിള്‍ത്തടംതന്നിലേ<BR>
372 തിണ്ണം വിയര്‍പ്പുകള്‍ പൊങ്ങുംവണ്ണം<BR>
373 കാലില്‍ കലര്‍ന്ന ചിലമ്പൊലി പൊങ്ങവേ<BR>
374 കാഞ്ചി നല്‍ക്കങ്കണംതന്നൊലിയും<BR>
375 സ്ഥാനം കലര്‍ന്നൊരു ഗാനംകൊണ്ടുള്ളത്തില്‍<BR>
376 ആനന്ദം മേന്മേലെ പൊങ്ങുംവണ്ണം<BR>
377 ലീലകള്‍കൊണ്ടു തളര്‍ന്നൊരു മാനിനി<BR>
378 നീലക്കാര്‍വര്‍ണ്ണന്‍കഴുത്തുതന്നെ<BR>
379 കൈകളെക്കൊണ്ടു മുറുക്കിപ്പിടിച്ചുടന്‍<BR>
380 കൈതവം കൈവിട്ടു പൂണ്ടുകൊണ്ടാള്‍.<BR>
<BR>381 ബാലികമാര്‍ക്കു കവിള്‍ത്തടംതന്നിലെ<BR>
382 ചാലെപ്പൊടിഞ്ഞ വിയര്‍പ്പുകളെ<BR>
383 പല്ലവംപോലെ പതുത്തൊരു കൈകൊണ്ടു<BR>
384 മെല്ലെത്തലോടിക്കളഞ്ഞാന്‍ കണ്ണന്‍.<BR>
385 കണ്ണന്‍തന്‍ പാട്ടിനു പിന്നാലെ പാടുവാന്‍<BR>
386 തിണ്ണമൊരുത്തി തുനിഞ്ഞ നേരം<BR>
387 ചുംബനത്തിന്നുമുഖത്തെയണച്ചിട്ടു<BR>
388 ചെമ്മല്ലയാതയങ്ങാക്കിനാന്താന്‍.<BR>
389 തിണ്ണം തെളിഞ്ഞൊരു കണ്ണന്മുഖംതന്നെ<BR>
390 പ്പെണ്ണുങ്ങള്‍ നോക്കി മയങ്ങുന്നേരം<BR>
<BR>391 താളം പിഴപ്പിച്ചു നിന്നു വിളങ്ങിതേ<BR>
392 താരമ്പന്‍ പാരം വെറുപ്പിച്ചപ്പോള്‍<BR>
393 മാരന്തന്‍ വങ്കണ മാറില്‍ത്തറയ്ക്കയാല്‍<BR>
394 മാധവന്‍മാറില്‍ മയങ്ങി വീണാര്‍<BR>
395 ആയാസം പോക്കിനാര്‍ ചോരിവാതങ്കലെ<BR>
396 പ്പീയൂഷംകൊണ്ടു കുളുര്‍പ്പിച്ചുള്ളം;<BR>
397 പിന്നെയും മെല്ലെന്നെഴുന്നേറ്റന്നാരിമാര്‍<BR>
398 മുന്നമേപ്പോലെ കളിച്ചു നിന്നാര്‍<BR>
399 കാഞ്ചിയയഞ്ഞു കണക്കുത്തു താണതു<BR>
400 കാചന പൊങ്ങിപ്പാന്‍ നിന്ന നേരം<BR>
<BR>401 കൈയും മുറുക്കിപ്പിടിച്ചുടന്‍ കണ്ണന്താന്‍<BR>
402 കൈതവം പൂണ്ടു കളിച്ചുകൊണ്ടാന്‍.<BR>
403 ചിന്നി വിരിഞ്ഞൊരു കാര്‍കുഴല്‍ ബന്ധിപ്പാന്‍<BR>
404 പിന്നെയൊരുത്തി തുടങ്ങുംനേരം<BR>
405 കൈയും വിരിഞ്ഞങ്ങയച്ചുകളഞ്ഞവള്‍<BR>
406 മെയ്യിലേ മെല്ലവെ നോക്കി നിന്നാന്‍.<BR>
407 പുണ്യങ്ങള്‍ തേടുമപ്പെണ്ണുങ്ങളെല്ലാരും.<BR>
408 കണ്ണനോടീടിക്കളിക്കുംനേരം<BR>
409 വന്ദികള്‍ ചെന്നിട്ടു വാനിലകംപൂകീ<BR>
410 ട്ടിന്ദ്രനോടെന്നതു ചൊല്ലി നിന്നാര്‍.<BR>
<BR>411 എന്നതു കേട്ടൊരു നന്ദനനായകന്‍<BR>
412 നന്ദിച്ചു നിന്നു നുറുങ്ങുനേരം<BR>
413 "നന്ദതനൂജനന്നാരിമാരുംകൂടി<BR>
414 നന്നായ്ക്കളിക്കുന്നോനെന്നു കേട്ടു<BR>
415 വൃന്ദാവനംതന്നിലിന്നു നാം പോകണം"<BR>
416 എന്നങ്ങു ചൊല്ലിനാനെല്ലാരോടും.<BR>
417 വാനവരെല്ലാരുമെന്നതു കേട്ടപ്പോള്‍<BR>
418 ആനന്ദമാണ്ടു ചിരിച്ചു നിന്നാര്‍<BR>
419 ഉമ്പര്‍കോന്തന്നുടെ യാത്രകൊണ്ടെങ്ങുമേ<BR>
420 സംഭ്രമഘോഷവുമുണ്ടായപ്പോള്‍.<BR>
<BR>421 വാരുറ്റ ലോകങ്ങള്‍ പൂരിച്ചു ഭേരിതന്‍<BR>
422 പാരിച്ച നാദവും കേള്‍ക്കായപ്പോള്‍.<BR>
423 ഭൈരവരൂപനായ് വാരണവീരനാം<BR>
424 എെരാവതംപോന്നു വന്നാനപ്പോള്‍<BR>
425 ദുഷ്കരമായുള്ള ഭൂതലം കാണ്മാനായ്<BR>
426 പുഷ്ക്കരംകൊണ്ടെങ്ങുമൂന്നിയൂന്നി,<BR>
427 ഗണ്ഡത്തില്‍ തോയുന്ന വന്മദതോയത്താല്‍<BR>
428 മണ്ഡിതനായി മദിച്ചു നില്പോന്‍,<BR>
429 കര്‍ണ്ണങ്ങള്‍ ചെന്നു കവിള്‍ത്തടംതന്നിലേ<BR>
430 തിണ്ണമടിക്കുമാറങ്ങു ചെമ്മെ<BR>
<BR>431 ഭൃംഗങ്ങള്‍ നീങ്ങുമാറങ്ങനെ നിന്നുടന്‍<BR>
432 ഭംഗിയില്‍ വീയുന്നോന്‍ മെല്ലെ മെല്ലെ,<BR>
433 സ്വര്‍ണ്ണംകൊണ്ടുള്ളൊരു ചങ്ങല പൂണ്ടിട്ടു<BR>
434 തിണ്ണം വിളങ്ങും നടുവുടയോന്‍.<BR>
435 ഉല്ലാസമാണ്ടൊരു വെള്ളിയാല്‍ നിര്‍മ്മിച്ച<BR>
436 നല്ലൊരു കമ്പത്തെ വെന്നു ചെമ്മെ<BR>
437 അന്തകന്തന്നുടെ ദണ്ഡെന്നപോലെയ<BR>
438 ദ്ദന്തങ്ങള്‍ നാലുമങ്ങാണ്ടുനിന്നോന്‍<BR>
439 നാസികതന്നുടെക്കൊണ്ടൊരു കാററുകൊ<BR>
440 ണ്ടാസന്നന്മാരെയറിഞ്ഞുനില്പോന്‍,<BR>
<BR>441 ദാനവന്മാരെന്ന നാമത്തെക്കേള്‍ക്കുമ്പോള്‍<BR>
442 നാദംകൊണ്ടാശകള്‍ പൂരിപ്പോന്‍താന്‍<BR>
443 ക്രുദ്ധതപൂണ്ടുള്ള യുദ്ധങ്ങളില്ലാഞ്ഞി<BR>
444 ട്ടുദ്ധതനായുള്ളോന്‍ പിന്നെപ്പിന്നെ,<BR>
445 നേരറ്റു നിന്നൊരു വാരണവീരന്താന്‍<BR>
446 ചാരത്തു ചെന്നുടന്‍ നിന്നു നന്നായ്<BR>
447 തുമ്പിക്കൈതന്നെയുയര്‍ത്തിനിന്നമ്പോടു<BR>
448 ജംഭാരിതമ്പദം കുമ്പിട്ടാനെ.<BR>
449 അമ്പു പുലമ്പിന ജംഭാരിതാനപ്പോള്‍<BR>
450 കൊമ്പു പിടിച്ചുടന്‍ സംഭാവിച്ചാന്‍.<BR>
<BR>451 ചെമ്പൊല്‍ക്കരംകൊണ്ടു തുമ്പിക്കരംതന്നെ<BR>
452 യമ്പില്‍ തലോടിനിന്നുമ്പര്‍കോന്‍താന്‍<BR>
453 മേളമെഴുന്ന കഴുത്തില്‍ കരയേറി<BR>
454 ച്ചാലെത്തുനിഞ്ഞാനെ യാനത്തിന്നായ്<BR>
455 വീണകള്‍ വേണുക്കള്‍ താളങ്ങളെന്നുള്ള<BR>
456 ചേണുറ്റ വാദ്യങ്ങള്‍ കൈക്കൊണ്ടപ്പോള്‍<BR>
457 വാഴ്ത്തിത്തുടങ്ങിനാര്‍ വന്ദികളെല്ലാരും<BR>
458 കീര്‍ത്തികളോരോന്നേ പാടിപ്പാടി.<BR>
459 ആധിക്യമാണ്ടുള്ളൊരാദിത്യന്മാരെല്ലാം<BR>
460 വാദിത്രം കേട്ടു പുറപ്പെട്ടാരേ.<BR>
<BR>461 തണ്മ കളഞ്ഞുള്ളൊരെണ്മര്‍ വസുക്കളും<BR>
462 വെണ്മ തിരണ്ടു നടന്നാരപ്പോള്‍.<BR>
463 രുദ്രന്മാരെല്ലാരും ഭസ്മവും ധൂളിച്ചു<BR>
464 ഭദ്രന്മാരായി നടത്തംകൊണ്ടാര്‍.<BR>
465 അച്യുതന്തന്നുടെ ലീലകള്‍ കാണ്മാനായ്<BR>
466 അശ്വികളാദരംപൂണ്ടു വന്നാര്‍.<BR>
467 മറ്റുള്ള വാനവര്‍ കുറ്റംകളഞ്ഞോരോ<BR>
468 പറ്റിലേ ചേര്‍ന്നു നടന്നാരപ്പോള്‍.<BR>
469 വിഖ്യാതരായുള്ള വിദ്യാധരന്മാര<BR>
470 ങ്ങൊക്കവേയന്നേരമോടിവന്നാര്‍.<BR>
<BR>471 അക്ഷതരായുള്ള യക്ഷന്മാരെല്ലാരും<BR>
472 യക്ഷികള്‍തന്നോടും പോന്നുവന്നാര്‍.<BR>
473 അന്ധത തേടാത ഗന്ധര്‍വന്മാരെല്ലാം<BR>
474 ബന്ധുരവേഷന്മാരായി വന്നാര്‍.<BR>
475 ബാദ്ധ്യന്മാരല്ലെന്നു ബോദ്ധ്യന്മാരായുള്ള<BR>
476 സാദ്ധ്യന്മാരെല്ലാരും വന്നണഞ്ഞാര്‍.<BR>
477 സ്നിഗ്ദ്ധന്മാരായുള്ള സിദ്ധന്മാരെല്ലാരും<BR>
478 പദ്ധതിയൂടെ നടന്നാരപ്പോള്‍.<BR>
479 ചാരണന്മാരെല്ലാം ചാടി നടന്നുടന്‍<BR>
480 വാരണന്തന്നുടെ പിമ്പേ ചെന്നാര്‍.<BR>
<BR>481 സംഭ്രമിച്ചോരോരോ കിമ്പുരുഷന്മാരും<BR>
482 ജംഭാരിതന്നുടെ മുമ്പില്‍ ചെന്നാര്‍.<BR>
483 ഖിന്നന്മാരല്ലാത കിന്നരന്മാരെല്ലാം<BR>
484 പിന്നാലെ ചെന്നങ്ങു കൂടിനാരേ,<BR>
485 ജംഭാരിതന്നുടെ വമ്പോലും വാണിയും<BR>
486 രംഭ തുടങ്ങിന നാരിമാരും<BR>
487 കണ്ണന്‍ കളിക്കുന്ന ലീലയെക്കാണ്മാനായ്<BR>
488 തിണ്ണം മുതിര്‍ന്നാരേ വിണ്ണില്‍നിന്ന്;<BR>
489 ഗംഗയില്‍ ചെന്നു കുളിച്ചുതുടങ്ങിനാര്‍<BR>
490 ഭംഗിയിലോരോരോ മാനിനിമാര്‍<BR>
<BR>491 നേര്‍ത്തു പതുത്തു മെഴുത്തുള്ള ചേലകള്‍<BR>
492 ചാര്‍ത്തിനാരെല്ലാരുമാര്‍ത്തി നീക്കി.<BR>
493 "നന്ദതനൂജനെക്കാണുന്ന നേരത്തു<BR>
494 നന്നായിരിക്കേണം നാമെല്ലാരും"<BR>
495 എന്നങ്ങു ചൊന്നൊരു നാരിമാര്‍ തങ്ങളില്‍<BR>
496 ഇങ്ങനെയുള്ളൊരു വാര്‍ത്ത പൊങ്ങി:<BR>
497 "എന്നുടെ ചേല ഞെറിഞ്ഞു തരേണം നീ<BR>
498 പിന്നെയാമല്ലൊ നിനക്കു തോഴി!"<BR>
499 "പട്ടുനൂല്‍ച്ചേലയെത്തന്നെയുടുക്കിലി<BR>
500 ന്നൊട്ടും പൊരുന്നാ നിനക്കു തോഴി!"<BR>
<BR>501 "ഒപ്പൊരു കൈകൊണ്ടു ചാലെ മുളം വച്ചാല്‍<BR>
502 മുപ്പതു വേണമെനിക്കു ചെമ്മേ."<BR>
503 "കാങ്കിയായുള്ളൊരു ചേലയെച്ചാര്‍ത്തിനാല്‍<BR>
504 കാന്തി നിനക്കേറ്റമുണ്ടു തോഴീ!"<BR>
505 "വെള്ളയായുള്ളൊരു ചേലയുടുക്കിലേ<BR>
506 ഉല്ലാസമുള്ളൂതെനിക്കു ചൊല്ലാം."<BR>
507 "കണ്ടിക്കന്‍ചേലയുടുത്തു നടക്കിലോ<BR>
508 പണ്ടും പൊരുന്നാ നിനക്കു തോഴീ!"<BR>
509 "കയ്യെഴുത്തന്‍ചേല പയ്യവേ കാകിലോ<BR>
510 അയ്യോയെന്നുളളത്തില്‍ തോന്നും തോഴീ !"<BR>
<BR>511 "എന്നുടെ ചേലയോ ചാല വിളക്കമി<BR>
512 ല്ലെന്നാള്‍ നീയൊന്നെന്നും തന്നെ പോരൂ."<BR>
513 "കോമപ്പട്ടാകിലോ ഞാനിന്നുടുപ്പതു<BR>
514 കോമളമാകിലോ രണ്ടുമുണ്ടേ."<BR>
515 "നീലം പിഴിഞ്ഞിട്ടു നാലുണ്ടു ചേലകള്‍<BR>
516 നീയൊന്നുടുത്താലും വേണ്ടുന്നാകില്‍."<BR>
517 "എന്നുടെ ചൊല്ലിങ്കല്‍ നില്ക്കുന്നൂതാകിലോ<BR>
518 പൊന്നെഴുത്തന്‍ചേല വേണ്ടതിപ്പോള്‍."<BR>
519 പൊന്നെഴുത്തെന്നൊരു കുറ്റമുണ്ടെന്തോഴീ!<BR>
520 മിന്നല്‍ നുറുങ്ങു കുറഞ്ഞുപോയി."<BR>
<BR>521 "കസ്തൂരിക്കണ്ടങ്കി നീയിന്നു ചാര്‍ത്തിനാല്‍<BR>
522 ഒത്തൊരു കാന്തിയുണ്ടെന്നു ചൊല്ലാം."<BR>
523 "മഞ്ഞള്‍ പിഴിഞ്ഞതോ ചേലയുടുപ്പു ഞാന്‍<BR>
524 മാന്തളിരായതോ ചൊല്ലു തോഴീ!"<BR>
525 "വെപട്ടു കണ്ടാലും പുപെട്ടു നിന്നിട്ടു<BR>
526 തപെട്ടു പോയതെനിക്കു തോഴീ!"<BR>
527 "ചെന്തുലുക്കന്‍ചേല ചന്തത്തില്‍ ചാര്‍ത്തുവാന്‍<BR>
528 എന്തിന്നു തോഴീ! മടിക്കുന്നു നീ?"<BR>
529 "മാന്തളിര്‍നേരൊത്ത പൂഞ്ചേല ചാര്‍ത്തിനാല്‍<BR>
530 കാന്തിയെനിക്കോയില്ലെന്നു തോന്നും!"<BR>
<BR>531 "മറ്റൊരു ചേലയെ ഞാനിന്നുടുക്കിലോ<BR>
532 കുറ്റമേ ചൊല്ലുവായ് നീയും പിന്നെ."<BR>
533 "മാന്തളിര്‍ചേലയെ മാനിച്ചുടുക്കിലും<BR>
534 കാന്തിയെനിക്കോയില്ലൊന്നുകൊണ്ടും."<BR>
535 "കല്പകശാഖിയോടിപ്പൊഴേ യാചിച്ചു<BR>
536 മുപ്പതു വാങ്ങുവന്‍ നല്പുടവ."<BR>
537 "നിങ്കണ്ണിലഞ്ചനം കിഞ്ചില്‍ പെരുതായി<BR>
538 തെങ്കണ്ണിലെങ്ങനെ ചൊല്ലു തോഴീ!"<BR>
539 "താലിക്കുമീതേയിത്താവടം ചേര്‍ത്തതു<BR>
540 ചാലപ്പൊരുന്നുന്നു പിന്നെപ്പിന്നെ."<BR>
<BR>541 "പാടകം ചേര്‍ത്തതയഞ്ഞുകിടക്കുന്നു<BR>
542 പാദത്തിന്മേല്‍നിന്നു വീഴൊല്ലാതെ."<BR>
543 "തോടകള്‍ കാതിലണിഞ്ഞുനടക്കുമ്പോള്‍<BR>
544 വീടുറ്റ കാന്തി നിനക്കുണ്ടേറ്റം."<BR>
545 "താടങ്കമെങ്കാതില്‍ ചേരുന്നുതില്ലെന്നി<BR>
546 ട്ടാതങ്കമുള്ളിലെനിക്കുണ്ടല്ലോ."<BR>
547 "കാഞ്ചി നിനക്കു പൊരുന്നുന്നൂതേറ്റവും<BR>
548 പൂഞ്ചേലതന്നോടു ചേരുകയാന്‍."<BR>
549 "ഹാരങ്ങള്‍ മാറിലണിഞ്ഞതുകൊണ്ടിപ്പോള്‍<BR>
550 പാരം വിളങ്ങിനിന്നാനനംതാന്‍."<BR>
<BR>551 "പുത്തനായുള്ളൊരു കസ്തൂരികൊണ്ടല്ലോ<BR>
552 പത്തിക്കീറ്റേറ്റം നിറപ്പൂ ചൊല്ലാം."<BR>
553 "തോള്‍വള കൂടുകിലേറ്റം നിറന്നൂതും<BR>
554 തോടയല്ലോ കാതില്‍ കണ്ടു തോഴീ!"<BR>
555 "പല്ലു വെളുപ്പിച്ചു പാര്‍ക്കുന്നുതെന്തിന്നു<BR>
556 വല്ലായ്മയായ് വരും ചൊല്ലാം ചെമ്മെ."<BR>
557 "മേനകേ! നീയെന്തു വൈകിച്ചുകൊള്ളുന്നു<BR>
558 ഞാനെങ്കില്‍ മുമ്പു നടക്കുന്നുണ്ട്."<BR>
559 "ഉര്‍വ്വശിതാനിന്നും വന്നില്ലയോ തോഴീ!<BR>
560 ഗര്‍വ്വിച്ചുനിന്നവള്‍ പോരാളെന്നും."<BR>
<BR>561 "കന്ദര്‍പ്പമാലിക തങ്കൈയില്‍ കണ്ടാലും<BR>
562 സുന്ദരമായുള്ളോരിന്ദീവരം."<BR>
563 "നിന്നൊരു നന്ദിനി നന്നായി നിര്‍മ്മിച്ചാള്‍<BR>
564 മന്ദാരംതന്നുടെ പൂവുകൊണ്ട്<BR>
565 നന്ദിച്ചുനിന്നുടന്‍ നാല്പതു മാലകള്‍<BR>
566 ഒന്നേക്കാളൊന്നതിസുന്ദരമായ്."<BR>
567 "ശൃംഗാരമഞ്ജരി വന്നുതുടങ്ങിനാള്‍<BR>
568 ഭംഗിയില്‍ ചേടിമാരോടുംകൂടി."<BR>
569 "സുഭ്രുവായുള്ളൊരു ബഭ്രൂ വിലാസിനി<BR>
570 വിഭ്രമംകൊണ്ടു കുളിക്കുന്നോളേ."<BR>
<BR>571 "മാലതിതാന്‍ നിന്നു മാല തൊടുക്കുന്നോള്‍<BR>
572 ലീലാവതിക്കേതും വൈകീതില്ലേ."<BR>
573 "ഹേമമണിഞ്ഞതു പോരുന്നുതില്ലേതും<BR>
574 തൂമ കലര്‍ന്നൊരു ഹേമയ്ക്കിന്നും."<BR>
575 "കാഞ്ചനശാലിനി വന്നതു കണ്ടാലും<BR>
576 കാഞ്ചിയും കൈക്കൊണ്ടു താങ്ങിത്താങ്ങി."<BR>
577 "പേശലവാദിനീ! നീയിങ്ങു പോരിപ്പോള്‍<BR>
578 പേശുന്ന കാലമിതല്ല ചൊല്ലാം."<BR>
579 "സാഹിത്യകേളിക്കിന്നാധിക്യമുണ്ടല്ലൊ<BR>
580 സാധിച്ചാളല്ലൊ താന്‍ ചൊന്നതെല്ലാം."<BR>
<BR>581 സംഗീതലീലതന്‍ ഭംഗികള്‍ക്കേതുമേ<BR>
582 ഭംഗംവരുത്തൊല്ലാ മങ്കമാരേ!"<BR>
583 "ആനന്ദലീലയ്ക്കു ദീനതയെന്തുള്ളില്‍<BR>
584 ആനന്ദമേതും തെളിഞ്ഞതില്ലേ?<BR>
585 "സീമന്തവേണിതാന്‍ കാമിച്ചുനിന്നതോ<BR>
586 ചേമന്തിപ്പൂവിനെപ്പിന്നെപ്പിന്നെ."<BR>
587 "കൊങ്കകള്‍ രണ്ടിലും കുങ്കുമമാണ്ടു നല്‍<BR>
588 പങ്കജമാലിനി വന്നതു കാ<BR>
589 ബാലാതപംകൊണ്ടു ചാലച്ചുവന്നുള്ള<BR>
590 ശൈലങ്ങളാണ്ടൊരു വല്ലിപോലെ."<BR>
<BR>591 "അംഗനമാരിലിന്നംഗജമാലിക<BR>
592 യ്ക്കംഗങ്ങള്‍ നല്ലുതേ ഭംഗി കണ്ടാല്‍."<BR>
593 "ഉല്പലലീലയ്ക്കു ശില്പം കലര്‍ന്നുള്ള<BR>
594 ചെപ്പുകള്‍ മുപ്പതുമിപ്പോള്‍ വന്നു."<BR>
595 "ആശ്ചര്യവേണിക്കു മാത്സര്യമുണ്ടെന്ന<BR>
596 തീശ്വരാനാണ ഞാന്‍ ചൊല്ലീതില്ലേ."<BR>
597 "കുങ്കുമം നല്കാഞ്ഞിട്ടുള്ളില്‍ വെറുപ്പുണ്ടു<BR>
598 പങ്കജലീലയ്ക്കു നമ്മൊടെല്ലാം."<BR>
599 "പോരെന്നു ചൊല്ലാഞ്ഞു കാരുണ്യവല്ലിതാന്‍<BR>
600 പോരുന്നോളല്ലപോലെന്നു കേട്ടു."<BR>
<BR>601 "മാലേയലീലയ്ക്കു ചേലകള്‍ പോരാഞ്ഞു<BR>
602 മാലുള്ളിലുണ്ടെന്നു കേട്ടുതിപ്പോള്‍."<BR>
603 "കര്‍പ്പൂരവാണിയും കസ്തൂരിവേണിയും<BR>
604 മുല്പാടേ പോന്നാര്‍പോലെന്നു കേട്ടു."<BR>
605 "ശംഖിനിയോടു വെറുക്കേണ്ട തോഴി! നീ<BR>
606 തങ്കൈയേയല്ലോ തനിക്കുതകൂ."<BR>
607 "കസ്തൂരിമഞ്ജരിക്കുള്‍ത്താരിലുണ്ടേറ്റം<BR>
608 ധിക്കാരമിന്നിന്നു നമ്മെയെല്ലാം."<BR>
609 "സാരസ്യകേളിക്കു സാരസ്യം തൂകി നി<BR>
610 ന്നാലസ്യമാകുന്നതുണ്ടു നേരേ."<BR>
<BR>611 "മാലേയകാമിനി കീലാലലീലയാം<BR>
612 ബാലയുമായിട്ടു വന്നതു കാ."<BR>
613 "ചന്ദ്രികേ! നീയെന്തു മന്ദമായ് നിന്നേച്ചു<BR>
614 വൃന്ദാവനത്തിന്നു പോകണ്ടാതോ?"<BR>
615 "നന്മണം പൊങ്ങിന കസ്തൂരി, കര്‍പ്പൂരം<BR>
616 നന്നായ് പൊടിച്ചുള്ള ചൂര്‍ണ്ണമെല്ലാം<BR>
617 പെട്ടകംതന്നില്‍ നിറച്ചിട്ടു കൊണ്ടുവാ<BR>
618 ഒട്ടേടം ഞാന്‍ പിന്നെ നീയെടുപ്പൂ."<BR>
619 "പുഷ്പങ്ങളൊന്നും മറക്കൊല്ലാ തോഴീ! നീ<BR>
620 ചെപ്പകംതന്നില്‍ ഞാന്‍ വച്ചതെല്ലാം."<BR>
<BR>621 "ചാന്തുകോലെന്തു നീ ചാട്ടിക്കളഞ്ഞുതേ<BR>
622 ഭ്രാന്തുണ്ടോ തോഴീ! നിനക്കിന്നിപ്പോള്‍."<BR>
623 "ശാരികപ്പൈതലേ! കൈവിട്ടുപോകൊല്ല<BR>
624 ചാരത്തു പോരിങ്ങു ദൂരത്തെന്തേ?"<BR>
625 "അന്നക്കിടാവിന്നു പാല്‍ കൊടുക്കേണമേ<BR>
626 പിന്നെയാമെന്നാലിടങ്ങേറുണ്ടാം."<BR>
627 "കോകിലപാതകം കുകുന്നുതില്ലേതും<BR>
628 കോഴയായ് നിന്നു പൈയിച്ചല്ലല്ലീ."<BR>
629 "ഏണത്തിമ്പൈതലെ ക്ഷീണമാക്കൊല്ലാതെ<BR>
630 വേണുന്നതെല്ലാം കൊടുത്തായല്ലീ?"<BR>
<BR>631 "കേകിക്കിടാവിനെക്കൂടിയെടുത്തുകൊള്‍<BR>
632 കൂകി നിന്‍ പിന്നാലെ വന്നതു കാ."<BR>
633 തങ്ങളിലിങ്ങനെ നിന്നു പറഞ്ഞോരോ<BR>
634 ഭംഗികലര്‍ന്നുള്ളൊരംഗനമാര്‍<BR>
635 വ്യോമത്തിലീടിന യാനത്തിന്മേലേറി<BR>
636 പ്പോകത്തുടങ്ങിനാര്‍ വേഗത്താലേ.<BR>
637 വാനവരെല്ലാരും വാനിലേ മാതരും<BR>
638 വാനവര്‍കോന്‍തന്നോടൊത്തുകൂടി<BR>
639 ലീലകള്‍കൊണ്ടു കളിച്ചു പുളച്ചോരോ<BR>
640 മേളം കലര്‍ന്നങ്ങു പോകുന്നേരം<BR>
<BR>641 ദൂരത്തുനിന്നു വരുന്നതു കാണായി<BR>
642 നാരദനാമവാന്‍ നന്മുനിയെ.<BR>
643 നാരായണാ! കൃഷ്ണാ! എന്നു തുടങ്ങിന<BR>
644 നാമങ്ങളോരോന്നേ പാടിപ്പാടി<BR>
645 ചാരത്തു ചെന്നിട്ടു ചോദിച്ചനേരത്തു<BR>
646 നാരദന്‍ ചൊല്ലിനാരെല്ലാരോടും:<BR>
647 "വല്ലവീവല്ലഭന്‍ വല്ലവിമാരുമായ്<BR>
648 അല്ലല്‍ കളഞ്ഞു കളിക്കുന്നോന്താന്‍.<BR>
649 എന്നതു നിങ്ങളോടിങ്ങനെ ചൊല്ലുവാന്‍<BR>
650 ഏറ്റമുഴറ്റോടു വന്നുതിപ്പോള്‍<BR>
<BR>651 കൈലാസവാസിയും മാമലപ്പെണ്ണുമായ്<BR>
652 ലീലകലര്‍ന്നിതാ പോയിതിപ്പോള്‍.<BR>
653 മംഗലനായൊരു പങ്കജയോനിയും<BR>
654 മാമുനിമാരുമായ് വന്നു കണ്ടാന്‍<BR>
655 നാമിനിയെല്ലാരും കാലത്തെപ്പാരാതെ<BR>
656 നാഥനുള്ളേടത്തു പോകവേണം."<BR>
657 നാരദനിങ്ങനെ ചൊന്നതു കേട്ടുള്ള<BR>
658 വാനവരെല്ലാരും പോകുന്നേരം<BR>
659 കല്പകപ്പൂമണംതന്നെയും വെന്നുനി<BR>
660 ന്നത്ഭുതമായൊരു തെന്നല്‍ വന്നു.<BR>
<BR>661 പാച്ചല്‍ തുടങ്ങിന വാനവരെന്നപ്പോള്‍<BR>
662 ആശ്ചര്യമാണ്ടുടന്‍ നിന്നെല്ലാരും<BR>
663 നാരദന്തന്നോടു പാരാതെ ചോദിച്ചാര്‍<BR>
664 വാരാളും തെന്നല്‍തന്‍ കാരണത്തെ.<BR>
665 "ഇങ്ങനെയുള്ളൊരു തെന്നലേയെങ്ങള്‍ പ<BR>
666 ണ്ടെന്നുമൊരേടത്തു കണ്ടുതില്ലേ.<BR>
667 നന്ദനംതന്നില്‍ കളിക്കുന്ന നേരത്തു<BR>
668 സുന്ദരിമാരോടു കൂടിച്ചെമ്മെ<BR>
669 താമരപ്പൊയ്കയില്‍ ചെന്നങ്ങിറങ്ങീട്ടു<BR>
670 താര്‍മധു മെല്ലവേ കൊണ്ടുകൊണ്ട്<BR>
<BR>671 ചൊല്പെറ്റു നിന്നൊരു കല്പകശാഖികള്‍<BR>
672 പുഷ്പങ്ങള്‍തോറും കളിച്ചു പിന്നെ<BR>
673 വാമവിലോചനമാരുടെ കൊങ്കയില്‍<BR>
674 വാര്‍മെത്തും ചന്ദനച്ചാറ്റില്‍ നീന്തി<BR>
675 വാരണവീരന്‍കവിള്‍ത്തടംതന്നിലേ<BR>
676 ചേരും മദാംഭസ്സില്‍ മുങ്ങി മുങ്ങി<BR>
677 മന്ദമായ് വന്നൊരു തെന്നലുമിങ്ങനെ<BR>
678 യെന്നുമേയെങ്ങളോ കണ്ടുതില്ലേ."<BR>
679 ശോഭകലര്‍ന്നൊരു നാരദന്‍ ചൊല്ലിനാന്‍<BR>
680 ചോദിച്ച വാനവരെല്ലാരോടും:<BR>
<BR>681 "ആനായര്‍കോനും തന്‍ മാനിനിമാരുമായ്<BR>
682 ആനന്ദംപൂണ്ടു കളിക്കുന്നേരം<BR>
683 ആയര്‍കോന്തന്നുടെ പൂവല്‍മെയ്തന്നിലേ<BR>
684 തൂവിയര്‍പ്പുണ്ടായി മേവിതല്ലോ.<BR>
685 തൂവിയര്‍പ്പീടിന പൂമേനിതന്നിലേ<BR>
686 താവി വരുന്നൊരു തെന്നലിവന്‍<BR>
687 എന്നതുകൊണ്ടല്ലോ മറ്റുള്ള തെന്നലേ<BR>
688 വെന്നുള്ള വെണ്മയിവന്നുണ്ടായി.<BR>
689 "കാര്‍തൊഴുംവേണിമാരോടു കലര്‍ന്നുടന്‍<BR>
690 കാര്‍മുകില്‍വര്‍ണ്ണന്‍ കളിക്കുന്നോനേ"<BR>
<BR>691 എന്നതു നമ്മോടു ചൊല്ലുവാനായ്ക്കൊണ്ടു<BR>
692 വന്നുതാനിങ്ങിവനെന്നു തോന്നും."<BR>
693 നാരദനിങ്ങനെ ചൊന്നൊരു നേരത്തു<BR>
694 വാനവരെല്ലാരും വിസ്മയിച്ചാര്‍.<BR>
695 നേരറ്റുനിന്നൊരു ഗാനത്തെക്കേള്‍ക്കായി<BR>
696 ദൂരത്തുനിന്നുടനെന്നനേരം.<BR>
697 കാല്‍ച്ചിലമ്പൊച്ചയും കേട്ടൊരു നേരത്തു<BR>
698 പാച്ചല്‍ തുടങ്ങിനാരെല്ലാരുമേ.<BR>
699 ആനായര്‍നാഥന്‍ കളിക്കുന്നതിന്മീതെ<BR>
700 വാനവരെല്ലാരും ചെന്നു നിന്നാര്‍<BR>
<BR>701 വല്ലവിമാരുടെ പുണ്യമായുള്ളൊരു<BR>
702 വല്ലരി കാച്ചൊരു നല്‍ഫലത്തെ<BR>
703 മെല്ലവേ നിന്നുടന്‍ ചൊല്ലേറും വാനവര്‍<BR>
704 എല്ലാരുമേ കണ്ടാര്‍ കകുളുര്‍ക്കെ.<BR>
705 ഓലക്കമാണ്ടുള്ള മാണിക്കക്കല്‍കളില്‍<BR>
706 നീലക്കല്‍ നിന്നു വിളങ്ങുംപോലെ<BR>
707 ഈരണ്ടുപാടുമങ്ങോരോരോ നാരിമാര്‍<BR>
708 വാരുറ്റു നിന്നു തന്‍ കൈ പിടിച്ചാര്‍.<BR>
709 മുറ്റെ നിന്നുള്ളൊരു തൂവിയര്‍പ്പേന്തിന<BR>
710 നെറ്റിമേല്‍ പറ്റവേ കുന്തളങ്ങള്‍<BR>
<BR>711 കോലക്കുഴല്‍തന്നെ മേളത്തിലൂതി നല്‍<BR>
712 ത്താളത്തില്‍ ചേര്‍ത്തുടന്‍ മെല്ലെ മെല്ലെ<BR>
713 കല്ലുകളെല്ലാമലിഞ്ഞു വരുംവണ്ണം<BR>
714 വല്ലവിമാരുമായ് പാടിപ്പാടി<BR>
715 നാഥനായുള്ളൊരു പൂതനവൈരിതാന്‍<BR>
716 നൂതനലീലകള്‍ കോലുന്നേരം<BR>
717 വാനവരെല്ലാരും വാനിലെപ്പൂവെല്ലാം<BR>
718 മേനിയില്‍ തൂകിനാര്‍ മെല്ലെ മെല്ലെ.<BR>
719 വാരുറ്റുലാവിന ഭേരികളെല്ലാമേ<BR>
720 പാരിച്ചുനിന്നുടനൊച്ചകൊണ്ടു<BR>
<BR>721 കൊമ്പുകള്‍ കാളങ്ങള്‍ ശംഖുകള്‍ ചിഹ്നങ്ങള്‍<BR>
722 വന്‍പില്‍ മുനന്നു തുടങ്ങീതപ്പോള്‍.<BR>
723 ലാവണ്യമാണ്ടുള്ള ലാസികമാരെല്ലാം<BR>
724 ലാളിച്ചു ലാസ്യം തുടങ്ങിനാരേ.<BR>
725 ബന്ധുരന്മാരായ ഗന്ധര്‍വന്മാരെല്ലാം<BR>
726 ചന്തമായ്പാടിനാരാടുംനേരം<BR>
727 മാമുനിമാരെല്ലാം നാന്മുഖനോടൊത്തു<BR>
728 സാമത്തിന്‍ ഗാനത്തെച്ചെയ്താരപ്പോള്‍<BR>
729 വന്ദികളെല്ലാരും വാഴ്ത്തിത്തുടങ്ങിനാര്‍<BR>
730 നന്ദതനൂജനെപ്പിന്നെപ്പിന്നെ.<BR>
<BR>731 സൂതന്മാര്‍ മാഗധര്‍ ചാരണര്‍ കിന്നരര്‍<BR>
732 നൂതനമായിപ്പുകണ്ണുനിന്നാര്‍.<BR>
733 പൂത്തൂകിനിന്നുള്ള വാനവരെല്ലാര്‍ക്കും<BR>
734 പൂര്‍ത്തിയായില്ലേതും കണ്ടുതോറും.<BR>
735 വിണ്ണവര്‍നായകനിങ്ങനെ ചൊല്ലിനാന്‍<BR>
736 കണ്ണന്‍റെ കാന്തിയെക്കണ്ടനേരം:<BR>
737 "ആയിരം കണ്ണെനിക്കുണ്ടായതോര്‍ക്കുമ്പോള്‍<BR>
738 ആയതിയായ്വന്നു ചൊല്ലാമിപ്പോള്‍."<BR>
739 വാനവര്‍കോന്‍തന്‍റെ കാമിനിയായൊരു<BR>
740 മാനിനിതാനും മറ്റുള്ളോരെല്ലാം<BR>
<BR>741 മാധവന്‍തന്നുടെ കാന്തിയെക്കണ്ടപ്പോള്‍<BR>
742 മാരമാലാണ്ടുടന്‍ മാഴ്കിനിന്നാര്‍.<BR>
743 ഓരോരോ നാരിയെപ്പുണുന്നതെല്ലാമേ<BR>
744 ചാരത്തുനിന്നുടന്‍ കണ്ടതോറും<BR>
745 പാരമായ് വന്നുതേ മാരമാലുള്ളത്തില്‍<BR>
746 ഓരോരോ വാനവനാരിമാര്‍ക്കോ.<BR>
747 കാമന്‍റെ കോമരമായി വിളങ്ങുന്ന<BR>
748 വാമവിലോചനമാരെല്ലാരും<BR>
749 കാര്‍വര്‍ണ്ണന്തങ്കളി കാണുമ്പൊഴിങ്ങനെ<BR>
750 കാമം പൊഴിഞ്ഞു പറഞ്ഞുനിന്നാര്‍:<BR>
<BR>751 "വല്ലവിമാരുടെ പുണ്യവിലാസത്തെ<BR>
752 വല്ലീലയല്ലോ നാം പൂണ്ടുകൊള്‍വാന്‍<BR>
753 ഇണ്ടല്‍ തിരണ്ടു നിന്നെന്നതുകൊണ്ടല്ലൊ<BR>
754 കണ്ടു കൊതിക്കുമാറായിതിപ്പോള്‍.<BR>
755 പങ്കജലോചനന്‍ തങ്കരംകൊണ്ടൊരു<BR>
756 മങ്കമുഖംതന്നില്‍ മെല്ലെ മെല്ലെ<BR>
757 സ്വേദങ്ങള്‍ പോമ്മാറു നിന്നു തലോടീട്ടു<BR>
758 ഖേദങ്ങള്‍ തീര്‍ത്തതു കണ്ടായോ നീ?"<BR>
759 "കണ്ടേനേ കണ്ടേനേ കകുളുര്‍ക്കുംവണ്ണം<BR>
760 ഇണ്ടലാകുന്നുതേ കണ്ടതോറും"<BR>
<BR>761 "മറ്റൊരു മാനിനിതന്മുഖംതന്നില്‍ തന്‍<BR>
762 കുറ്റമകന്ന മുഖത്തെ വച്ച്<BR>
763 പാതി മെതിഞ്ഞൊരു താംബൂലം തന്നുടെ<BR>
764 വാകൊണ്ടു നല്കിനാന്‍ കണ്ടായോ നീ?"<BR>
765 "കൊല്ലാതെ കൊല്ലാതെ തോഴി നീയെങ്ങളെ<BR>
766 ക്കണ്ടാലിതേതും പൊറുക്കരുതേ."<BR>
767 "നൃത്തം കൊണ്ടേറ്റം തളര്‍ന്നൊരു നാരിതാന്‍<BR>
768 പൊല്‍ത്താരില്‍മാതുതന്‍ കാന്തനുടെ<BR>
769 തോളില്‍ മുഖംവച്ചു നിന്നതു കാണുമ്പോള്‍<BR>
770 ഓളമെടുക്കുന്നൂതെന്നുള്ളിലേ."<BR>
<BR>771 "ചാരത്തു നിന്നൊരു മാനിനിതന്നുടെ<BR>
772 നേരറ്റ കുന്തളം ചീന്തിച്ചീന്തി<BR>
773 വെണ്മ തിരണ്ടൊരു നന്മുഖംതന്നിലേ<BR>
774 ചുംബിച്ചുനിന്നതു കാക തോഴീ!"<BR>
775 "ചാലത്തളന്നൊരു മാനിനിതന്നുടെ<BR>
776 ബാലപ്പോര്‍കൊങ്ക തലോടിപ്പിന്നെ<BR>
777 മേളത്തില്‍നിന്നൊരു രോമാളിതന്നുടെ<BR>
778 മൂലത്തെത്തേടുന്ന കൈ കണ്ടായോ?"<BR>
779 "ആലസ്യമാണ്ടൊരു മാനിനിതന്നെത്തന്‍<BR>
780 മാറത്തുചേര്‍ത്തുകൊണ്ടാസ്ഥയോടെ<BR>
<BR>781 ചേലത്തലകൊണ്ടുമെല്ലവേ വീതുവീ<BR>
782 താലസ്യം പോക്കിനതുണ്ടോ കണ്ടു?"<BR>
783 "കോമളനായൊരു കാര്‍മുകില്‍വര്‍ണ്ണന്തന്‍<BR>
784 വായ്മലര്‍തേനുണ്ടു മെല്ലെ മെല്ലെ<BR>
785 തന്നെ മറന്നു കിടന്നതു കണ്ടാലും<BR>
786 ധന്യയായുള്ളൊരു വല്ലവിതാന്‍."<BR>
787 "ചാരത്തുനിന്നൊരു മാനിനി മാധവന്‍<BR>
788 മാറു തന്മാറിലേ ചേര്‍ത്തു ചെമ്മേ<BR>
789 മാനിച്ചു മാനിച്ചു മാപാപി പൂണ്ടുനി<BR>
790 ന്നാനന്ദയായതു കണ്ടായോ നീ?"<BR>
<BR>791 "മാധവന്‍തന്നുടെ മാറത്തു കണ്ടാലും<BR>
792 മാനിനിതന്മുലക്കുങ്കുമത്തേ<BR>
793 വല്ലവിമാര്‍മൂലമുള്ളിലേ രാഗന്താന്‍<BR>
794 മെല്ലെപ്പുറത്തു പരന്നപോലെ."<BR>
795 വാനിലെ നാരിനാര്‍ തങ്ങളിലോരോരോ<BR>
796 വാര്‍ത്തകളിങ്ങനെ ചൊല്ലുന്നേരം<BR>
797 വാസവനന്മണിനേരൊത്ത നാഥനും<BR>
798 രാസമായുള്ളൊരു ലീലതന്നെ<BR>
799 മാനിച്ചുനിന്നു കളിച്ചു ചിരംനേരം<BR>
800 മാതരുമായിത്തളര്‍ന്നുനിന്നാന്‍.<BR>
<BR>801 ചൂഴവും മാനിനിമാരുമായന്നേരം<BR>
802 പാഴറ്റ ഭൂതലം ചേര്‍ന്നിരുന്നു<BR>
803 ചാല വിളങ്ങിന താരകജാലങ്ങള്‍<BR>
804 ചൂഴും വിളങ്ങിന തിങ്കള്‍പോലെ.<BR>
805 കാളിന്ദിതന്നുടെ ദൂതനായുള്ളൊരു<BR>
806 വാര്‍തെന്നല്‍ വന്നുടനെന്നനേരം<BR>
807 "സ്വേദങ്ങളാണ്ടൊരു നിങ്ങളെന്തിങ്ങനെ<BR>
808 ഖേദങ്ങളാണ്ടിങ്ങുനിന്നുകൊണ്ടു<BR>
809 നേരറ്റു നിന്നൊരു കാളിന്ദിതന്നെയി<BR>
810 ച്ചാരത്തു നിന്നതറിഞ്ഞില്ലയോ?"<BR>
<BR>811 എന്നങ്ങു ചൊല്ലുന്നോനെന്നകണക്കേതാന്‍<BR>
812 മന്ദമായ് ചെന്നു തലോടിനിന്നാന്‍<BR>
813 വാര്‍തെന്നലേറ്റൊരു നേരത്തന്നാരിമാര്‍<BR>
814 കാര്‍വര്‍ണ്ണനോടൊത്തു മെല്ലെമെല്ലെ<BR>
815 "കാളിന്ദിതന്നിലിറങ്ങിക്കളിക്കേണം<BR>
816 മേളം കലര്‍ന്നുനാ"മെന്നു ചൊല്ലി.<BR>
817 പോകത്തുടങ്ങിനാര്‍ പോര്‍കൊങ്ക ചീര്‍ത്തിട്ടു<BR>
818 മാഴ്കുന്ന മല്ലിടയോടുംകൂടി.<BR>
819 തീരത്തുനിന്നൊരുനേരത്തു കാണായി<BR>
820 വാരുറ്റ കാളിന്ദിതന്നെച്ചെമ്മേ<BR>
<BR>821 കാളിമകൊണ്ടുടന്‍ കൂടിപ്പിറന്നൊരു<BR>
822 കാലനെത്തന്നെയും വെന്നു നിന്നോള്‍.<BR>
823 നീലക്കരിങ്കണ്ടിയായൊരു കൂന്തലും<BR>
824 നീളെ വിരിച്ചു ചമച്ചു ചെമ്മെ.<BR>
825 സന്തതം പൂമധുവുണ്ടൊരു വണ്ടായ<BR>
826 കുന്തളംകൊണ്ടു വിളങ്ങിനിന്നോള്‍.<BR>
827 വീചികളാകിന ചില്ലികള്‍ തന്നുടെ<BR>
828 ലീലകള്‍ ചാലക്കലര്‍ന്നു നിന്നോള്‍.<BR>
829 ചാടുന്ന മീനങ്ങളായൊരു കണ്മിഴി<BR>
830 ചാലേ മഴറ്റിയെറിഞ്ഞു ചെമ്മെ.<BR>
<BR>831 ഫേനങ്ങളായൊരു പുഞ്ചിരിതന്നെക്കൊ<BR>
832 ണ്ടാനന്ദമുള്ളില്‍ തഴപ്പിക്കുന്നോള്‍.<BR>
833 കമ്രമായ് നിന്നങ്ങു കംബുവായുള്ളൊരു<BR>
834 കണ്ഠംകൊണ്ടേറ്റം വിളങ്ങിച്ചെമ്മേ.<BR>
835 കോരകമാകിന കൊങ്കകളെക്കൊണ്ടു<BR>
836 കോമളകാന്തി കലര്‍ന്നു നിന്നോള്‍.<BR>
837 ആവര്‍ത്തമായി വിളങ്ങിന നാഭികൊ<BR>
838 ണ്ടാബദ്ധകാന്തി കലര്‍ന്നുനിന്നോള്‍<BR>
839 ഓളമായുള്ളൊരു ചേലയെത്തന്നെയും<BR>
840 ഒട്ടൊട്ടു മെല്ലവേ നീക്കി നീക്കി<BR>
<BR>841 തന്നിലിരുന്നു നിരന്നുടന്‍ കൂകുന്നൊ<BR>
842 രന്നങ്ങളായൊരു കാഞ്ചിതന്നാല്‍<BR>
843 അങ്കിതമായ മണല്‍ത്തിട്ടയാകിനോ<BR>
844 രല്‍ക്കിടമൊട്ടൊട്ടു കാട്ടിക്കാട്ടി<BR>
845 സുന്ദരിയായിട്ടു നിന്നു വിളങ്ങിനാള്‍<BR>
846 നന്ദതനൂജന്‍തന്‍ മുന്നല്‍ച്ചെമ്മേ.<BR>
847 കാളിന്ദിതന്നുടെ കാന്തിയെക്കണ്ടപ്പോള്‍<BR>
848 കാര്‍മുകില്‍വര്‍ണ്ണന്തന്നുള്ളില്‍ ചെമ്മേ,<BR>
849 "ഇന്നിവള്‍ തന്നിലേ മഗ്നനായ് നിന്നു ഞാന്‍<BR>
850 നന്നായ് രമിക്കേണ"മെന്നു തോന്നി.<BR>
<BR>851 ശോഭ കലര്‍ന്നുള്ള ഗോപികമാരെല്ലാം<BR>
852 ഗോവിന്ദന്തന്മുഖം നോക്കിപ്പിന്നെ<BR>
853 ഓടിച്ചെന്നെല്ലാരും കേടറ്റ വെള്ളത്തില്‍<BR>
854 ചാടിത്തുടങ്ങിനാര്‍ ചൂടു പോവാന്‍.<BR>
855 നീന്തിത്തുടങ്ങിനാര്‍ താന്തമാരായുള്ള<BR>
856 കാന്തമാരെല്ലാരും കാന്തനുമായ്.<BR>
857 പാരിച്ച വെള്ളത്തിന്‍ കീഴേ പോയെല്ലാരും<BR>
858 ദൂരത്തു ചെന്നു നികന്നുടനെ.<BR>
859 തേകിത്തുടങ്ങിനാര്‍ തങ്ങളിലെല്ലാരും<BR>
860 മാഴ്കിത്തുടങ്ങിനാര്‍ കൈ തളര്‍ന്നു.<BR>
<BR>861 "എന്നെത്തൊടൊല്ലാ നീ"യെന്നങ്ങു തങ്ങളില്‍<BR>
862 ഒന്നൊത്തു നീന്തിനാര്‍ നീളെ നീളെ.<BR>
863 ആഴമുള്ളേടമറിഞ്ഞങ്ങു മുങ്ങീട്ടു<BR>
864 പൂഴിയും വാരി നികന്നു പിന്നെ.<BR>
865 നീടുറ്റ നാരിനാര്‍ കണ്ണനോടൊന്നൊത്തു<BR>
866 കൂടിക്കലര്‍ന്നു കളിക്കുന്നേരം<BR>
867 മാറത്തു ചാടേണമെന്നങ്ങു തങ്ങളില്‍<BR>
868 വീരത്വമാണ്ടു പറഞ്ഞു ചെമ്മെ.<BR>
869 ഏടത്താര്‍മാനിനി ഗുഢം വസിക്കുന്ന<BR>
870 നീടുറ്റ മാറിലമ്മാതരെല്ലാം<BR>
<BR>871 ഓടിച്ചെന്നമ്പോടു ചാടിത്തുടങ്ങിനാര്‍<BR>
872 കേടറ്റ രാഗം തഴയ്ക്കയാലേ.<BR>
873 കണ്ണനു ചാടുവാന്‍ മാറിടം കാട്ടീട്ടു<BR>
874 നിന്നു വിളങ്ങിനാര്‍ നാരിമാരും.<BR>
875 ഈരേഴു ലോകങ്ങളൊക്കെച്ചുമന്നോന<BR>
876 മ്മാറിടംതന്നിലേ ചാടുംനേരം<BR>
877 നല്ലൊരു നന്മേനിതന്നുടെ പൂവപ്പോള്‍<BR>
878 മെല്ലവേ വീണുതായെന്നു തോന്നി.<BR>
879 വാര്‍കൊണ്ട വീചികളോരോന്നേ ചെന്നിട്ടു<BR>
880 പോര്‍കൊങ്ക തന്നിലലയ്ക്കുന്നേരം<BR>
<BR>881 തങ്കല്‍ കലങ്ങിന കുങ്കുമച്ചാറുകൊ<BR>
882 ണ്ടങ്കിതമായൊരു നേരത്തപ്പോള്‍<BR>
883 ശോണമായുള്ളൊരു ശോണമെന്നിങ്ങനെ<BR>
884 കാണുന്നോരെല്ലാര്‍ക്കും തോന്നിച്ചെമ്മേ.<BR>
885 കണ്മിഴിതന്നിലണിഞ്ഞുള്ളോരഞ്ജനം<BR>
886 ചെമ്മേ കലങ്ങിച്ചമഞ്ഞനേരം<BR>
887 പണ്ടേതിലേറിന കാളിമ പിന്നെയും<BR>
888 ഉണ്ടായി വന്നുതേ കണ്ടിരിക്കെ.<BR>
889 കാര്‍മുകില്‍വര്‍ണ്ണന്താന്‍ മുങ്ങിന നേരത്തു<BR>
890 കാമിനിമാര്‍ക്കു കവിള്‍ത്തടത്തില്‍<BR>
<BR>891 തൂമ കലര്‍ന്നൊരു പുഞ്ചിരി മിന്നീട്ടു<BR>
892 കോള്‍മയിര്‍ക്കൊണ്ടുടന്‍ കാണായപ്പോള്‍<BR>
893 ആണ്മ പറഞ്ഞുടനേ ചിലരന്നേരം<BR>
894 മേന്മേലേ നീന്തിത്തളര്‍ന്നുടനേ<BR>
895 നീള്‍ക്കണ്ണാരെല്ലാരും നിന്നു വിളങ്ങിനാര്‍<BR>
896 ആകണ്ഠമായൊരു തോയംതന്നില്‍.<BR>
897 വണ്ടിണ്ടയെല്ലാമന്നാരിമാര്‍നന്മുഖം<BR>
898 കണ്ടൊരു നേരത്തു വാരിതന്നില്‍<BR>
899 താമരപ്പൂക്കള്‍ വിരിഞ്ഞുതെന്നോര്‍ത്തിട്ടു<BR>
900 താര്‍മധുതന്നെ വെടിഞ്ഞു ചെമ്മെ.<BR>
<BR>901 ചാല വിളങ്ങിയുള്ളാനനമോരോന്നില്‍<BR>
902 ചാടിത്തുടങ്ങിതേ പാടിപ്പാടി<BR>
903 തോയത്തിലീടിന ലീലകളോരോന്നേ<BR>
904 മായംകളഞ്ഞു കളിച്ചു പിന്നെ<BR>
905 ആയര്‍കോന്‍താനുമന്നാരിമാരെല്ലാരും<BR>
906 തോയത്തില്‍നിന്നങ്ങു തീരത്തായാര്‍.<BR>
907 ചാരുവായുള്ളൊരു കൈത്തണ്ടമീതേ തന്‍<BR>
908 നീരോലും കൂന്തലും ചേര്‍ത്തു ചെമ്മെ<BR>
909 ഈഷല്‍ കിഴിഞ്ഞൊരു നീവിയെത്തന്നെയും<BR>
910 ഊഷത്വമാകാതെ താങ്ങിത്താങ്ങി<BR>
<BR>911 മന്ദമായ്പോയങ്ങു നിന്നു വിളങ്ങിനാര്‍<BR>
912 നന്ദജന്തന്നുടെ സുന്ദരിമാര്‍.<BR>
913 ഹംസങ്ങളോടു പിണങ്ങേണ്ട നാമെന്ന<BR>
914 സംസാരമോര്‍ത്തല്ലോ നൂപുരങ്ങള്‍<BR>
915 ഏതുമേ മിണ്ടാതെ നിന്നുതന്നേരത്ത<BR>
916 പ്പാഥോജലോചനമാര്‍ പോകുമ്പോള്‍<BR>
917 നേര്‍ത്തുള്ള ചേലകളാര്‍ദ്രങ്ങളായപ്പോള്‍<BR>
918 ചീര്‍ത്തുള്ളൊരല്‍ക്കിടം കാണായ്വന്നു.<BR>
919 എന്നതുകൊണ്ടുള്ള നാണത്തെപ്പൂണ്ടല്ലീ<BR>
920 ഏതുമേ മിണ്ടാഞ്ഞു കാഞ്ചിയപ്പോള്‍?<BR>
<BR>921 വല്ലവിമാരെല്ലാം വെള്ളത്തില്‍നിന്നുടന്‍<BR>
922 മെല്ലെക്കരയേറി നിന്നനേരം<BR>
923 ചാരുവായുള്ളൊരു പാരിജാതം വന്നു<BR>
924 നാരിമാരെല്ലാര്‍ക്കും കൂറ നല്കി.<BR>
925 കുറ്റമകന്നുള്ള കൂറകളോരോന്നേ<BR>
926 തെറ്റെന്നു വാങ്ങിനാര്‍ വല്ലവിമാര്‍.<BR>
927 നേരറ്റ കൂറകളോരോന്നേ നാരിമാര്‍<BR>
928 വാരുറ്റു നിന്നുടന്‍ ചാര്‍ത്തുംനേരം<BR>
929 കാര്‍മുകില്‍വര്‍ണ്ണന്‍തന്‍ കണ്മുനതാനപ്പോള്‍<BR>
930 പാരം തളര്‍ന്നുതേ പാഞ്ഞു പാഞ്ഞ്.<BR>
<BR>931 കസ്തൂരി ഗോരോചനാദികള്‍ ചന്ദനം<BR>
932 കര്‍പ്പൂരം കൂട്ടിയരച്ചു ചെമ്മെ<BR>
933 വ്യോമത്തില്‍നിന്നുടന്‍ വന്നതു കാണായി<BR>
934 വാര്‍മെത്തും ഭാജനമോരോന്നിലേ.<BR>
935 മാലതികൊണ്ടു തൊടുത്തുള്ള മാലകള്‍<BR>
936 ചാല വരുന്നതും കാണായപ്പോള്‍<BR>
937 വെണ്മ കലര്‍ന്നു വിളര്‍ത്തു ചമഞ്ഞുള്ള<BR>
938 താംബുലജാലവും വന്നുതായി.<BR>
939 കാമ്യങ്ങളായുള്ളതെല്ലാമെ പിന്നെയും<BR>
940 കാണ്മാറു മേന്മേലേ വന്നുതായി.<BR>
<BR>941 ചൊല്ലിയന്നുള്ളൊരു വല്ലവിമാരെല്ലാം<BR>
942 നല്ലൊരു ഭൂഷണമാണ്ടാരപ്പോള്‍.<BR>
943 ശൃംഗാരംതന്നുടെ രംഗമായ് നിന്നൊരു<BR>
944 മംഗലപ്പൂങ്കാവില്‍ പുക്കു പിന്നെ<BR>
945 ഭംഗിയില്‍ മേവിനാരംഗനമാരെല്ലാം<BR>
946 പങ്കജലോചനനോടുംകൂടി<BR>
947 വട്ടമിട്ടെല്ലാരും മട്ടോലുംവാണിമാര്‍<BR>
948 ഇഷ്ടമായ്മെല്ലെന്നിരുന്നനേരം<BR>
949 പൂങ്കാവുതന്നുടെ കാന്തിയെക്കണ്ടിട്ടു<BR>
950 പൂതനവൈരിതാന്‍ ചൊന്നാനപ്പോള്‍:<BR>
<BR>951 "രാവെന്നു ചൊല്ലുകില്‍ പോരായ്മയില്ലേതും<BR>
952 കാവായി നില്ക്കുമിക്കാനനത്തെ,<BR>
953 തിങ്ങിവിളങ്ങിന പാദപജാലംകൊ<BR>
954 ണ്ടെങ്ങുമേ പൊങ്ങിയുണ്ടന്ധകാരം.<BR>
955 ചാലേ വിരിഞ്ഞുള്ള പൂവുകളാകിന<BR>
956 താരകജാലവുമുണ്ടു ചെമ്മെ<BR>
957 തൂമകലര്‍ന്നുള്ള പൂമകരന്ദമാം<BR>
958 കോമളമഞ്ഞുനീര്‍ വീണുമുണ്ട്.<BR>
959 ദുഃഖമായുള്ളൊരു പുഷ്ക്കരവല്ലഭന്‍<BR>
960 മുറ്റുമിതില്‍ത്തന്നെയസ്തമിച്ചു.<BR>
<BR>961 ചേണുറ്റ നിങ്ങള്‍തന്നാനനമാകുന്നൊ<BR>
962 രേണാങ്കബിബംങ്ങളുണ്ടുതല്ലോ.<BR>
963 മേന്മതിരണ്ടൊരിപ്പൂങ്കാവില്‍നിന്നിപ്പോള്‍<BR>
964 മേദുരയായൊരു രാത്രിയെക്കാ!"<BR>
965 വാഴ്ത്തിനാനിങ്ങനെ വാര്‍ത്താരില്‍മാതുതാന്‍<BR>
966 ആസ്ഥയില്‍ പൂണുന്ന മാറുടയോന്‍.<BR>
967 വല്ലവിമാരുടെ നന്മുഖംതന്നിലേ<BR>
968 മെല്ലവേ നോക്കിനിന്നൊട്ടുനേരം<BR>
969 വാഴ്ത്തിനിന്നുള്ളൊരു വാര്‍ത്തയെച്ചൊല്ലിനാന്‍<BR>
970 പാര്‍ത്ഥനു സാരഥിയാകും വീരന്‍:<BR>
<BR>971 "വൃന്ദാവനംതന്നെ വെന്നങ്ങു നിന്നുതേ<BR>
972 സുന്ദരമായൊരു നിങ്ങള്‍മുഖം.<BR>
973 ചില്ലികളാകിന വല്ലരിജാലങ്ങള്‍<BR>
974 ഉല്ലസിച്ചിങ്ങിതാ കാണാകുന്നു.<BR>
975 ചോരിവായായുള്ള പല്ലവംതന്നെയും<BR>
976 നേരേ നിറന്നൊണ്ടു കാണാകുന്നു<BR>
977 തഞ്ചിയിരുന്നൊരു പുഞ്ചിരിയാകുന്നൊ<BR>
978 രഞ്ചിതമുല്ലതന്‍ പൂവുമുണ്ട്.<BR>
979 കൊഞ്ചലായുള്ളൊരു കോകിലംതന്നുടെ<BR>
980 പഞ്ചമരാഗവുമുണ്ടു ചെമ്മെ.<BR>
<BR>981 കുന്തളമാകിന വണ്ടിങ്കുലങ്ങളും<BR>
982 ചന്തമായ് നിന്നു കളിച്ചുണ്ടല്ലൊ.<BR>
983 ദന്തങ്ങള്‍തന്നുടെ പന്തികളായുള്ള<BR>
984 സുന്ദരകുന്ദംതന്‍ മൊട്ടുണ്ടല്ലൊ<BR>
985 ശ്വാസമായുള്ളൊരു വാതവും മന്ദമായ്<BR>
986 വീതുതുടര്‍ന്നുള്ളോനെപ്പൊഴുതും<BR>
987 മേചകവേണിയാം കേകികള്‍തന്നുടെ<BR>
988 പീലികള്‍ നീളത്തില്‍ ചാരത്തുണ്ടേ.<BR>
989 മേദുരയായൊരു ഛായയുണ്ടിങ്ങിതില്‍<BR>
990 പാദപമൊന്നോടുംകൂടാതെതാന്‍."<BR>
<BR>991 മംഗലനായൊരു പങ്കജലോചനന്‍<BR>
992 ഇങ്ങനെ ചൊന്നുടന്‍ നിന്നനേരം<BR>
993 നാരിമാരെല്ലാര്‍ക്കും നല്ലൊരു പുഞ്ചിരി<BR>
994 ചോരിവാമീതേ പരന്നുതപ്പോള്‍<BR>
995 വിദ്രുമവേദിക തന്നുടെ മീതേ നല്‍<BR>
996 പുത്തന്‍നിലാവു പരന്നപോലെ.<BR>
997 പുഞ്ചിരി കണ്ടൊരു നേരത്തു ചൊല്ലിനാന്‍<BR>
998 അഞ്ചനവര്‍ണ്ണന്താന്‍ കൊഞ്ചിക്കൊഞ്ചി:<BR>
999 "പുഞ്ചിരിയായൊരു പൂവിതാ കാണായി<BR>
1000 ചെഞ്ചെമ്മെ ചോരിവാച്ചെന്തളിര്‍മേല്‍<BR>
<BR>1001 അത്ഭുതമിന്നിതു തല്‍ഫലം കണ്ടാലും<BR>
1002 കല്ക്കണ്ണിലായതു മങ്കമാരേ !<BR>
1003 ഇങ്ങനെ ചൊന്നുടന്‍ പിന്നെയും ചൊല്ലിനാന്‍<BR>
1004 നല്ലൊരു ചോരിവാതന്നെ നോക്കി :<BR>
1005 "ചാലച്ചുവന്നൊരു തൊണ്ടിപ്പഴം തന്നെ<BR>
1006 ച്ചാരത്തുനിന്നതു കണ്ടു ചെമ്മേ<BR>
1007 പാഴനായുള്ളൊരിളങ്കിളി കണ്ടാലും<BR>
1008 ചൂഴവും നോക്കിത്തുടങ്ങിനാനേ.<BR>
1009 പെട്ടെന്നു വന്നിതു കൊത്തുന്നുതുണ്ടിപ്പോള്‍<BR>
1010 ഇഷ്ടമായുള്ളതവന്നിതല്ലൊ."<BR>
<BR>1011 നിന്നൊരു നാരിമാരെന്നതു കേട്ടപ്പോള്‍<BR>
1012 നന്ദതനൂജന്മുഖത്തെ നോക്കി<BR>
1013 ലജ്ജപൂണ്ടീടിനോരാനനം താഴ്ത്തിനി<BR>
1014 ന്നിച്ഛയിലെല്ലാരും മെല്ലെച്ചൊന്നാര്‍ :<BR>
1015 "മുല്ലകള്‍ കണ്ടാലും നല്ലൊരു തേനപൊഴി<BR>
1016 ഞ്ഞുല്ലസിച്ചുള്ളൊരു പൂവുതന്നേ<BR>
1017 മറ്റൊരു വണ്ടിന്നു നല്കാതെ നിന്നു ത<BR>
1018 ന്നുറ്റോരു വണ്ടിനെപ്പാത്തര്‍തിപ്പോള്‍."<BR>
1019 ഇങ്ങനെ ചൊല്ലുമ്പൊളംഗജന്‍ചൊല്ലാലെ<BR>
1020 കണ്മുന തങ്ങളില്‍ കൈപിടിച്ചു<BR>
<BR>1021 ലജ്ജതാന്‍ ചെന്നു ചെറുത്തുതുടങ്ങിനാള്‍;<BR>
1022 പിച്ചയായ് വന്നിതത്തായമൊട്ടോ?<BR>
1023 പങ്കജനേര്‍മുഖിമാരുടെ കൊങ്കക<BR>
1024 ളമ്പോടു പിന്നെത്തലോടുംനേരം<BR>
1025 വെണ്ണ കവരുവാന്‍ മുന്നമുറിതന്നില്‍<BR>
1026 മെല്ലവേ ചെല്ലുന്ന കൈതാനപ്പോള്‍<BR>
1027 നീവിതന്‍ ചാരത്തങ്ങാരുമേ കാണാതെ<BR>
1028 മേവിത്തുടങ്ങീതു മെല്ലെമെല്ല;<BR>
1029 നല്ലാര്‍തന്‍ മെയ്യിലെഴുന്നുള്ള രോമങ്ങള്‍<BR>
1030 ചൊല്ലിത്തുടങ്ങീതങ്ങെല്ലാരോടും<BR>
<BR>1031 പയ്യവേ നിന്നൊരു നീവിതാനന്നേരം<BR>
1032 കൈയുടെ വേലയെപ്പോക്കിച്ചെമ്മേ.<BR>
1033 കൂറുകള്‍ വാരിപ്പണ്ടോടിയൊളിച്ചനാള്‍<BR>
1034 ദാഹം കെടാഞ്ഞൊരു കണ്ണിണതാന്‍<BR>
1035 പൂരിച്ചു തന്നുടെ പാരിച്ച വാഞ്ഛിതം<BR>
1036 പാരം കളിച്ചു പുളച്ചുതപ്പോള്‍<BR>
1037 പൂവില്ലോന്തന്നുടെ പൂവില്ലെടുത്തുടന്‍<BR>
1038 ചേവകം കാട്ടിനാനായവണ്ണം.<BR>
1039 കൂരമ്പുകൊണ്ടയ്ത താരമ്പന്തന്നോടു<BR>
1040 പാരംപിണഞ്ഞൊരു വൈരമപ്പോള്‍<BR>
<BR>1041 പീയുഷമായ് വന്നു കാമിനിമാര്‍ക്കെല്ലാം<BR>
1042 കായാവിന്‍നേരൊത്തകണ്ണന്‍മൂലം.<BR>
1043 വല്ലവിമാരോളമെണ്ണമുണ്ടാമ്മാറു<BR>
1044 മെല്ലവെ തന്നെപ്പകുത്തു പിന്നെ<BR>
1045 ഹേമന്തകാലത്തു ദേവിയെപ്പൂജിച്ചു<BR>
1046 കാമം തഴച്ചുള്ള കാമിനിമാര്‍<BR>
1047 കാമിച്ചതെല്ലാമെ കാണി കുറയാതെ<BR>
1048 കാമന്‍റെ മുമ്പിലേ നല്കിനാന്‍താന്‍.<BR>
1049 മാനിനിമാരെപ്പോളാനംഗമായുള്ളൊ<BR>
1050 രാനന്ദവാരിയില്‍ മുങ്ങുകയാല്‍<BR>
<BR>1051 നിന്നൊരു ദേശവും വന്നൊരു വേലയും<BR>
1052 തന്നെയും കൂടി മറന്നുനിന്നാര്‍<BR>
1053 മെയ്യോടു ചേര്‍ന്നൊരു കാന്തനെത്തന്നെയും<BR>
1054 പൊയ്യല്ലയേതും മറന്നാര്‍ ചെമ്മെ.<BR>
1055 മാന്മഥമായൊരു കണ്മായമന്നേരം<BR>
1056 മേന്മേലെഴുന്നുതുടങ്ങീതപ്പോള്‍<BR>
1057 ചേണുറ്റെഴുന്നൊരുപങ്കജംതന്മീതെ<BR>
1058 കാണായി വന്നു നല്‍ തൂണീരങ്ങള്‍,<BR>
1059 അഞ്ചിതമായൊരു പൊല്ക്കമ്പം തന്മീതെ<BR>
1060 ചഞ്ചലമായ മണല്‍ത്തിട്ടയും.<BR>
<BR>1061 ആകാശവുംതന്മീതേ ചന്ദനക്കുന്നിണ<BR>
1062 വേഗത്തില്‍ നിന്നു കളിക്കുന്നതും.<BR>
1063 കംബുതന്നുള്ളിലെഴുന്നൊരു നാദംതാന്‍<BR>
1064 ചെമ്മെ നല്‍ വീണതന്‍നാദമായി.<BR>
1065 പങ്കജംതങ്കലേ ചെന്തളിര്‍ കാണായി<BR>
1066 പാതി വിരിഞ്ഞ കുവലയവും<BR>
1067 പൈതലായുള്ളൊരു നെയ്തല്‍പൂനാഥന്തന്‍<BR>
1068 മീതേ കളിക്കുന്ന വണ്ടിണ്ടയും.<BR>
1069 കൂരിരുട്ടിങ്കല്‍നിന്നാവോളം കാണായി<BR>
1070 താരജാലകം തൂകുന്നതും <BR>
<BR>1071 ഓര്‍ക്കാവല്ലേതുമക്കണ്മായന്തന്മായം<BR>
1072 കാര്‍ക്കാലം കാണായി പാര്‍ക്കുന്നേരം<BR>
1073 കാര്‍മുകില്‍തന്നോടിണങ്ങിക്കളിക്കുന്നൊ<BR>
1074 രോമല്‍ വലാഹകള്‍ കാണായപ്പോള്‍<BR>
1075 ചേണുറ്റുലാവുന്ന വീചികള്‍തന്നോടു<BR>
1076 ചേര്‍ന്നു കളിക്കുന്ന മീനങ്ങളും<BR>
1077 വാരുറ്റെഴുന്നൊരു നിര്‍ഝരവാരിതന്‍<BR>
1078 പൂരങ്ങള്‍ ചേരുന്ന ശൈലങ്ങളും<BR>
1079 ലാളിത്യമാണ്ടു ചുഴന്നതു കാണായി<BR>
1080 ചേണെഴുമ്മാറുള്ള നീര്‍ച്ചുഴിയും<BR>
<BR>1081 കമ്പം കലമ്പിയുടനുടനമ്പുന്ന<BR>
1082 രംഭകള്‍ കോലുന്ന ലീലകളും<BR>
1083 എന്നതുതന്നെയല്ലന്നേരമുണ്ടായി<BR>
1084 പിന്നെയും ചൊല്ലാമേ കൗതൂകങ്ങള്‍<BR>
1085 തിങ്കതന്‍ ചാരത്തു ചെല്ലുന്നതോറും നല്‍<BR>
1086 പങ്കജം മേന്മേല്‍ വിളങ്ങിനിന്നു<BR>
1087 ചെന്തളിര്‍ തങ്ങളില്‍ ചേര്‍ന്നുതുടങ്ങീതേ<BR>
1088 ചന്തമെഴും മാറു മെല്ലെ മെല്ലെ.<BR>
1089 പുത്തനായുള്ളൊരു വിദ്രുമന്തന്മീതേ<BR>
1090 മുത്തുകള്‍ ചേര്‍ന്നങ്ങമിണ്ണു പിന്നെ.<BR>
<BR>1091 പങ്കജംതാന്‍ ചെന്നു ശംഖോടു ചേരുമ്പോള്‍<BR>
1092 ശംഖിന്മേല്‍ കാണായി നല്‍ പവിഴം<BR>
1093 പങ്കജകോരകംതങ്കലേ കാണായി<BR>
1094 തിങ്കള്‍കിടാക്കള്‍തന്നങ്കുരങ്ങള്‍.<BR>
1095 രംഭകള്‍തന്നുടെ സുന്ദരമായൊരു<BR>
1096 കന്ദത്തില്‍ കാണായി തിങ്കള്‍തന്നെ.<BR>
1097 കണ്മായമിങ്ങനെ കാണായനേരത്തു<BR>
1098 പെണ്മൗലിമാരായ വല്ലവിമാര്‍<BR>
1099 തങ്ങളെക്കൈവിട്ടു ചെയ്തൊരു വേലതന്‍<BR>
1100 ഭംഗികള്‍ ഞാനേതും ചൊല്ലവല്ലേന്‍<BR>
<BR>1101 എന്തൊരു വല്ലവിമാരുടെ പൗരുഷം<BR>
1102 ചിന്തിച്ചതോറുമങ്ങത്ഭുതം താന്‍.<BR>
1103 ശ്രീകണ്ഠന്‍തന്നുടെ കോദണ്ഡദണ്ഡമ<BR>
1104 ങ്ങാകുലമായി വിറച്ചുതല്ലൊ<BR>
1105 മേന്മകലന്നൊരു നാന്മുഖംതന്നില്ലം<BR>
1106 മേന്മേല്‍ മയങ്ങിച്ചമഞ്ഞുതായി<BR>
1107 നാരായണങ്കൈയില്‍നിന്നെഴുമായുധം<BR>
1108 നേരേ മുനന്നു തുടങ്ങീതപ്പോള്‍.<BR>
1109 നീര്‍ക്കോഴിക്കൂട്ടമിക്കേള്‍ക്കായതെന്തന്നു<BR>
1110 നോക്കിത്തുടങ്ങീതങ്ങെല്ലാടവും<BR>
<BR>1111 അന്നക്കിടാങ്ങളും കാല്ക്കല്‍ കളിച്ചുടന്‍<BR>
1112 ചെല്ലത്തുടങ്ങീതു മെല്ലെ മെല്ലെ.<BR>
1113 ചാരത്തു നിന്നുള്ള ശാരികപ്പൈതങ്ങള്‍<BR>
1114 ചാടുക്കളോതിത്തുടങ്ങിചെമ്മെ.<BR>
1115 പാരാവതങ്ങള്‍ക്കു പണ്ടേതിലേറ്റവും<BR>
1116 ചാരുവായ് വന്നുതേ കൂകുന്നതും<BR>
1117 മംഗലനായുള്ളൊരംഗജനന്നേരം<BR>
1118 ഒന്നഞ്ഞൂറായിരം വില്ലൊടിഞ്ഞു.<BR>
1119 ഭംഗിയില്‍നിന്നൊരു സംഗരവും പിന്നെ<BR>
1120 മങ്ങിത്തുടങ്ങീതു മെല്ലെ മെല്ലെ.<BR>
<BR>1121 ചാപങ്ങളെല്ലാം തളര്‍ന്നു കുലഞ്ഞുതേ<BR>
1122 ശോണങ്ങളായ് വന്നു ബാണങ്ങളും.<BR>
1123 ചേലെത്തുമാറുള്ള നീലത്തഴകളും<BR>
1124 ചാലത്തളര്‍ന്നു വിരിഞ്ഞുതപ്പോള്‍.<BR>
1125 ചേണേലും ഞാണായിനിന്നുള്ള വണ്ടിണ്ട<BR>
1126 കാണായിതന്നേരം ചിന്നുന്നതും.<BR>
1127 വാരുറ്റു നിന്നൊരു തേരുമന്നേരത്തു<BR>
1128 പാരം തളര്‍ന്നു മയങ്ങിനിന്നു.<BR>
1129 ആനന്ദവാരിയിലാണ്ണു കിടന്നുള്ളൊ<BR>
1130 രാനായനാരിമാരെന്നനേരം<BR>
<BR>1131 മെല്ലെന്നെഴുന്നു നികന്നു തുടങ്ങിനാര്‍<BR>
1132 അല്ലിത്താര്‍ബാണന്‍ വഴങ്ങുകയാല്‍.<BR>
1133 ചാമ്പിക്കലങ്ങി മയങ്ങിത്തളര്‍ന്നുടന്‍<BR>
1134 കൂമ്പിക്കുഞ്ഞൊരു കണ്ണിണയും<BR>
1135 നാലൊന്നിലേറ്റവും തേഞ്ഞു ചമഞ്ഞിട്ടു<BR>
1136 ചാലെ വിളര്‍ത്തൊരു ചോരിവായും<BR>
1137 വമ്പിലെഴുന്നുള്ള വീര്‍പ്പുകളെക്കൊണ്ടു<BR>
1138 കമ്പമിയന്നുള്ള കൊങ്കകളും<BR>
1139 ഖിന്നതപൂണ്ടുള്ളൊരല്‍ക്കിടം തന്നെയും<BR>
1140 തിണ്ണം തളര്‍ന്നുള്ള തിതുടയും<BR>
<BR>1141 ചാലദ്ധരിച്ചുടന്‍ നിന്നു വിളങ്ങിനാ<BR>
1142 രോലക്കമാണ്ടുള്ള ബാലികമാര്‍.<BR>
1143 പാര്‍ശ്വവ്രണങ്ങളില്‍ പറ്റുന്ന കേശങ്ങള്‍<BR>
1144 ആശ്വസിച്ചൊന്നൊന്നേ നീക്കി നീക്കി<BR>
1145 പൊട്ടിത്തെറിച്ചുള്ള ഭൂഷണജാലങ്ങള്‍<BR>
1146 ഒട്ടൊട്ടു കൈക്കൊണ്ടു മെല്ലെ മെല്ലെ.<BR>
1147 തിങ്ങിയെഴുന്നൊരു നാണവും പ്രേമവും<BR>
1148 തങ്ങിന കമുനകൊണ്ടു ചെമ്മെ.<BR>
1149 കാമുകനാകിന കാര്‍വ്വര്‍ണ്ണന്തന്മുഖം<BR>
1150 കാമിച്ചു പിന്നെയും നോക്കി നോക്കി<BR>
<BR>1151 നിന്നു വണങ്ങുന്ന കാമിനിമാര്‍മുഖം<BR>
1152 മെല്ലവേ നോക്കി ചിരിച്ചു നന്നായ്<BR>
1153 വാരിജലോചനന്‍ ചൊല്ലിനാനന്നോരം<BR>
1154 വാരുറ്റ നാരിമാരെല്ലാരോടും:<BR>
1155 "അന്ത്യമായുള്ളൊരു യാമമണഞ്ഞുതേ<BR>
1156 ചിന്ത പുലമ്പുന്നുതുള്ളിലിപ്പോള്‍<BR>
1157 ഇന്നിനി നമ്മിലേ ലീലകള്‍ നിന്നുതായ്<BR>
1158 എന്നാലിന്നിങ്ങളോ മങ്കമാരേ!<BR>
1159 അമ്പാടിതന്നിലേ വൈകാതെ പോകണം<BR>
1160 കിം ഫലമിന്നിങ്ങുനിന്നിനി നാം?<BR>
<BR>1161 കാന്തന്മാരെല്ലാരും കാണാഞ്ഞു നിങ്ങളെ<BR>
1162 താന്തന്മാരായല്ലോ മേവുന്നിപ്പോള്‍."<BR>
1163 മല്ലവിലോചനനിങ്ങനെ ചൊന്നപ്പോള്‍<BR>
1164 മല്ലവിലോചനമാരെല്ലാരും.<BR>
1165 കേട്ടുതില്ലേതുമേയെന്നൊരു ഭാവത്തെ<BR>
1166 ക്കാട്ടിയങ്ങെല്ലാരും നിന്നുകൊണ്ടാര്‍.<BR>
1167 പുഞ്ചിരിതൂകിനിന്നഞ്ചനവര്‍ണ്ണന്താന്‍<BR>
1168 ചെഞ്ചെമ്മേ ചൊല്ലിനാനെന്നനേരം<BR>
1169 "നാളെയുമിങ്ങനെ കൂടിക്കലര്‍ന്നിനി<BR>
1170 മേളത്തില്‍നിന്നു കളിക്കാമല്ലൊ<BR>
<BR>1171 ഇന്നിനിയൊന്നിനും വൈകല്യം വാരാതെ<BR>
1172 നിങ്ങള്‍ വിരഞ്ഞങ്ങു പോക നല്ലു."<BR>
1173 എന്നതു കേട്ടുള്ള വല്ലവിമാരെല്ലാ<BR>
1174 ഒന്നൊത്തുകൂടിക്കലര്‍ന്നുടനേ<BR>
1175 നാളെയെന്നിങ്ങനെ ചൊന്നതിന്‍ കീഴുള്ള<BR>
1176 നാഴികയെണ്ണിത്തുടങ്ങിനാരേ.<BR>
1177 എന്നതു കണ്ടപ്പോള്‍ പുഞ്ചിരിതൂകിനാന്‍<BR>
1178 നന്ദതന്നൂജന്താന്‍ മെല്ലെ മെല്ലെ.<BR>
1179 ചൂതങ്ങള്‍തോറുമിരുന്നുള്ള കോഴികള്‍<BR>
1180 ആതങ്കം പെയ്തു തുടങ്ങീതപ്പോള്‍.<BR>
<BR>1181 എന്നതു കേട്ടുള്ള വല്ലവിമാരെല്ലാം<BR>
1182 ഏറിന താപമിയന്നു ചൊന്നാര്‍:<BR>
1183 "കോഴികളെന്തയ്യോ കാലംവരും മുമ്പേ<BR>
1184 കൂകിത്തുടങ്ങീതെന്‍ തോഴിമാരേ !<BR>
1185 കാട്ടിലെക്കോഴിക്കു ഞായമില്ലേതുമേ<BR>
1186 വീട്ടിലെക്കോഴിക്കേ ഞായമുള്ളു :<BR>
1187 എന്തൊരു ഞായമിപ്പാതിരാനേരത്തു<BR>
1188 സന്തതമിങ്ങനെ കൂകിനില്പാന്‍ ?<BR>
1189 തീക്കനല്‍ കൊണ്ടന്നു ചഞ്ചുപുടംതന്നില്‍<BR>
1190 ആക്കുന്നൊരാരുമങ്ങില്ലയോതാന്‍? "<BR>
<BR>1191 കോഴിയോടിങ്ങനെ കോപിച്ചുനിന്നുടന്‍<BR>
1192 കൂകുന്ന കോകങ്ങളോടു ചൊന്നാര്‍ :<BR>
1193 "നിങ്ങള്‍ക്കു നല്ലൊരു കാലമണഞ്ഞുതായ്<BR>
1194 എങ്ങളോ നിങ്ങളായ് വന്നുതിപ്പോള്‍.<BR>
1195 എങ്ങള്‍ക്കു വന്നൊരു വേദന കണ്ടല്ലീ<BR>
1196 ഇങ്ങനെ കേഴുന്നുതന്നലേ ! നീ ?<BR>
1197 തേന്‍ പെയ്തു നിന്നുള്ളൊരാമ്പലേ ! നീയെന്തി<BR>
1198 ന്നൂമ്പലുറഞ്ഞു തുടങ്ങീതിപ്പോള്‍?<BR>
1199 നിന്നുടെ കാന്തനുന്നിന്നെ വെടിഞ്ഞാനോ<BR>
1200 എന്നുടെ കാന്തനിന്നെന്നപോലെ?<BR>
<BR>1201 വണ്ടുകളേ! എന്തു താമരപ്പൊയ്കയില്‍<BR>
1202 മണ്ടിത്തുടങ്ങുന്നൂതിപ്പൊഴേ ചൊല്‍?<BR>
1203 താമരപ്പൂവു വിരിഞ്ഞു തുടങ്ങുന്ന<BR>
1204 കാലമിങ്ങേതുമണഞ്ഞുതില്ലേ,<BR>
1205 ആദിത്യദേവാ ! നിനക്കു തൊഴുന്നെങ്ങള്‍<BR>
1206 വാദിച്ച ദേശമേ പൊയ്ക്കൊള്ളേണം.<BR>
1207 വൃന്ദാവനംതന്നിലിന്നെഴുന്നള്ളായ്കില്‍<BR>
1208 നന്നായിരുന്നതുമെങ്ങള്‍ക്കിപ്പോള്‍ :<BR>
1209 ആനായര്‍കോന്‍തന്‍റെ പൂമേനി ദൂരവ<BR>
1210 ച്ചാകുന്നൂതില്ലേതും പോവാനയ്യോ !<BR>
<BR>1211 സൂര്യനു സൂതനാം വീരനേ ! നിന്നോടു<BR>
1212 വേറെയുണ്ടൊന്നെങ്ങള്‍ ചൊല്ലുന്നിപ്പോള്‍:<BR>
1213 "മാര്‍ത്താണ്ഡദേവനേ വൃന്ദാവനംതന്നില്‍<BR>
1214 ഓര്‍ത്തിട്ടുവേണമെഴുന്നള്ളിപ്പാന്‍:<BR>
1215 ഗോകുലനാഥന്നു ലീല കഴിഞ്ഞീല<BR>
1216 കോപമുണ്ടാകിലാമെന്തറിവൂ?<BR>
1217 ഞങ്ങളറിഞ്ഞതു ചൊല്ലേണമല്ലൊതാന്‍<BR>
1218 എന്നിട്ടു നിന്നോടു ചൊല്ലീതിപ്പോള്‍."<BR>
1219 വേറുപാടോര്‍ത്തുള്ള നാരിമാരിങ്ങനെ<BR>
1220 വേദന പൂണ്ടു പറഞ്ഞു പിന്നെ :<BR>
<BR>1221 "കണ്ണനെക്കാണാതെയുണ്ടോ പൊറുക്കാവൂ<BR>
1222 കണ്ണിനെന്നുള്ളതു പാര്‍ക്കണം നാം"<BR>
1223 എന്നങ്ങുതങ്ങളില്‍ക്കൂടിപ്പറഞ്ഞിട്ടു<BR>
1224 കണ്ണുമടച്ചു നുറുങ്ങു നിന്നാര്‍.<BR>
1225 ഗര്‍ഭത്തില്‍ നൂണുള്ള വേദനയന്നേരം<BR>
1226 അല്പമായ് വന്നിതവര്‍ക്കു ചെമ്മേ<BR>
1227 "ആയിരം നാളുണ്ടു കണ്ണനെക്കാണാതെ<BR>
1228 യായിച്ചമഞ്ഞു നാം" എന്നപോലെ<BR>
1229 കണ്ണു തുറന്നുടന്‍ കണ്ണനേ നോക്കിനാര്‍<BR>
1230 തിണ്ണമെഴുന്നൊരു കൗതുകത്താല്‍.<BR>
<BR>1231 "പോവതിന്നേതുമേ വൈകൊല്ലാ നിങ്ങളെ<BR>
1232 ന്നീവണ്ണം ചൊല്ലുന്നൂതെന്നപോലെ<BR>
1233 വൃക്ഷങ്ങള്‍ചേര്‍ന്നുള്ള പക്ഷിഗണങ്ങളും<BR>
1234 അക്ഷണം കൂകിത്തുടങ്ങി ചെമ്മേ;<BR>
1235 വല്ലവിമാരെല്ലാമെന്നതു കേട്ടപ്പോള്‍<BR>
1236 വല്ലാതെ നിന്നു നുറുങ്ങുനേരം<BR>
1237 പോവതിനായിത്തുനിഞ്ഞുത്തുടങ്ങിനാര്‍<BR>
1238 പൂബാണന്‍ ചെമ്മേ വഴങ്ങാതെയും.<BR>
1239 തങ്ങളങ്ങെങ്ങാനും പോകുമ്പോള്‍ കണ്ണന്നു<BR>
1240 ചങ്ങാതമായ് നില്പാനെന്നപോലെ<BR>
<BR>1241 മാനസമെല്ലാരും കണ്ണനു നല്കീട്ടു<BR>
1242 ദീനമാരായി നടന്നാര്‍ ചെമ്മെ.<BR>
1243 "എങ്ങളെക്കൈവിട്ടു പോന്നൊരു മാനസം<BR>
1244 തങ്ങിയുറച്ചതിന്നിങ്കലല്ലൊ<BR>
1245 ഇന്നിതുതന്നെ നീ പാലിച്ചുകൊള്ളേണം<BR>
1246 എന്നങ്ങു ചൊല്ലന്നോരെന്നപോലെ<BR>
1247 പിന്നെയും പിന്നെയും മന്ദം മറിഞ്ഞുടന്‍<BR>
1248 നന്ദതനൂജനെ നോക്കി നോക്കി<BR>
1249 ആകുലമാരായിപ്പോകുന്ന ഗോപിമാര്‍<BR>
1250 ഗോകുലം തന്നിലകത്തു പുക്കാര്‍.<BR>
<BR>1251 വാതിലും തള്ളിയകത്തങ്ങു ചെന്നിട്ടു<BR>
1252 പാതിയൊഴിഞ്ഞൊരു ശയ്യതന്നില്‍<BR>
1253 തൂമ കലര്‍ന്നുകിടന്നുടനെല്ലാരും<BR>
1254 കാമുകന്മാരെയും പൂണ്ടുകൊണ്ടാര്‍.<BR>
1255 കാമുകന്മാരും തന്‍ കാമിനിമാരുടെ<BR>
1256 കോമളമേനി കലര്‍ന്നനേരം<BR>
1257 കോള്‍മയിര്‍ക്കൊണ്ടൊരു മേനിയുമായിത്തന്‍<BR>
1258 കാമിനിമാരെപ്പുണര്‍ന്നുനിന്നാര്‍ :<BR>
1259 മുന്നമേയെന്നുടെ മെയ്യോടു ചേര്‍ന്നിവള്‍<BR>
1260 ഇങ്ങനെ മേവിനാളെന്നു തോന്നി.<BR>
<BR>1261 കാന്താരം തന്നിലേ പാഞ്ഞവര്‍ പോയത<BR>
1262 ക്കാന്തന്മാരാര്‍ക്കുമേ തോന്നീതില്ലേ.<BR>
1263 വല്ലവിമാരെല്ലാം വല്ലഭന്മാരെത്തന്‍<BR>
1264 മല്ലത്തടക്കൊങ്കതന്നിലാക്കി<BR>
1265 മെല്ലവേ പൂണ്ടിനിന്നുള്ളിലെഴുന്നുള്ളൊ<BR>
1266 രല്ലലേ നീക്കിത്തെളിഞ്ഞു നിന്നാര്‍.<BR>
കംസമന്ത്രം
1667
1838
2006-10-15T16:13:18Z
കൈപ്പള്ളി
46
1 കാര്‍വര്‍ണ്ണനായൊരു പാദപംതങ്കീഴേ<BR>
2 മേവി വിളങ്ങിന നല്‍ തണലില്‍<BR>
3 നിന്നു വിളങ്ങുന്ന ഗോപാലരെല്ലാരും<BR>
4 ഒന്നൊത്തുകൂടിനിന്നന്നൊരുനാള്‍<BR>
5 ദേവിയെ പൂജിക്കവേണമെന്നെന്നിട്ടു<BR>
6 കാവിലകംപൂക്കാര്‍ കാന്തിയോടെ<BR>
7 പൂജയ്ക്കു വേണുന്ന സാധനമോരോന്നേ<BR>
8 പൂരിച്ചു പൂരിച്ചു വന്നനേരം<BR>
9 അംബികതന്നുടെ പൂജ തൂടങ്ങിനാര്‍<BR>
10 അംബുജലോചനനോടുംകൂടി.<BR>
<BR>11 ദാനങ്ങളെക്കൊണ്ടു ഭൂദേവന്മാരുടെ<BR>
12 ദീനത പോക്കിനാരായവണ്ണം.<BR>
13 അംബികാപൂജ കഴിഞ്ഞുതുടങ്ങുമ്പോള്‍<BR>
14 അന്തിയായ് വന്നിതക്കാലം നേരേ.<BR>
15 അന്നു രാവെല്ലാമക്കാനനംതന്നിലേ<BR>
16 നിന്നു വിളങ്ങിനാര്‍ വല്ലവന്മാര്‍.<BR>
17 പാതിരാനേരത്തുറങ്ങിനിന്നീടുമ്പോള്‍<BR>
18 പാപിയായുള്ളോരു പാമ്പു വന്ന്<BR>
19 നിദ്രയെപ്പൂണ്ടുള്ള നന്ദന്തന്‍ പാദത്തെ<BR>
20 സത്വരം ചെന്നു വിഴുങ്ങീതപ്പോള്‍.<BR>
<BR>21 നന്ദന്‍റെ രോദനം കേട്ടുള്ള ഗോപന്മാര്‍<BR>
22 സന്നദ്ധരായങ്ങുണര്‍ന്നുടനെ<BR>
23 കൊള്ളികൊണ്ടെല്ലാരും പാമ്പിനെത്തല്ലിനാര്‍<BR>
24 തള്ളി വിടുര്‍പ്പതിന്നായീലാര്‍ക്കും.<BR>
25 അച്ഛന്‍റെ രോദനം കേട്ടൊരു നേരത്ത<BR>
26 ങ്ങച്യുതന്താനുമങ്ങോടിച്ചെന്നാന്‍.<BR>
27 പാവനമായൊരു പാദംകൊണ്ടന്നേരം<BR>
28 പാമ്പിനെച്ചെന്നു ചവിട്ടിനാന്‍ താന്‍<BR>
29 പാപമായുള്ളോരു കൂരിരുട്ടിന്നൊരു<BR>
30 ദീപമായ്നിന്നൊരു പാദം മെയ്യില്‍<BR>
<BR>31 തട്ടിയനേരത്തു പെട്ടന്നപ്പാമ്പുതാന്‍<BR>
32 മറ്റൊരു രൂപത്തെപ്പൂണ്ടു നിന്നു.<BR>
33 "ആര്‍ നീ"യെന്തിങ്ങനെ ചോദിച്ചുനിന്നൊരു<BR>
34 കാര്‍വര്‍ണ്ണന്‍തന്നോടു ചൊന്നാന്‍ പിന്നെ:<BR>
35 "മുന്നം ഞാന്‍ നല്ലൊരു വിദ്യാധരനായി<BR>
36 മന്നിടമെങ്ങും നടന്നകാലം<BR>
37 മാമുനിമാരേ വരുന്നതു കണ്ടിട്ടു<BR>
38 മാപാപമേല്‍പ്പാന്‍ ചിരിച്ചേനേറ്റം.<BR>
39 "എല്ലും ഞരമ്പുമെഴുന്നുനിന്നങ്ങനെ<BR>
40 യല്ലൊയിന്നമ്മുടെ മേനിയുള്ളു<BR>
<BR>41 എന്നതു കണ്ടു ചിരിക്കയോ ചെയ്യുന്നൂ<BR>
42 തിന്നിവനെ"ന്നങ്ങു ചൊല്ലിപ്പിന്നെ<BR>
43 മാപാര്‍ന്നുനിന്നുള്ള മാമുനിമാരെല്ലാം<BR>
44 "പാമ്പായിപ്പോക നീ" എന്നു ചൊന്നാര്‍.<BR>
45 അന്നുതുടങ്ങിയിക്കാനനംതന്നില്‍ ഞാ<BR>
46 നിങ്ങനെ നിന്നു കഴിച്ചേന്‍ കാലം.<BR>
47 ഇന്നു നിന്‍ കാല്‍പ്പൊടി മേനിയിലേല്ക്കയാല്‍<BR>
48 നന്നായിവന്നതും കണ്ടേന്‍ നാഥാ!<BR>
49 ശാപംപിണഞ്ഞതു നന്നായിവന്നിതെന്‍<BR>
50 പാപങ്ങള്‍ വേരറ്റുപോയിതല്ലോ:<BR>
<BR>51 നിന്നുടെ കാല്‍പ്പൊടിയേല്ക്കതിന്നല്ലായ്കില്‍<BR>
52 പുണ്യം നമുക്കുണ്ടോ വന്നുകൂടൂ?<BR>
53 കേവലനായ് നിന്നു മേവുന്ന നിന്നുടെ<BR>
54 ചേവടിപ്പൂമ്പൊടിയേല്ക്കയാലെ<BR>
55 ഏറ്റം പുളച്ചുള്ള പാപങ്ങളെല്ലാമേ<BR>
56 തോറ്റുടനോടിനാരെന്നൊടെന്നാല്‍<BR>
57 എന്നുടെ ലോകത്തു പോവാന്‍ തുടങ്ങുന്നേന്‍"<BR>
58 എന്നങ്ങു ചൊല്ലി മുതിര്‍ന്നു പിന്നെ.<BR>
59 കണ്ണന്‍റെ ചേവടി കുമ്പിട്ടു പിന്നെയും<BR>
60 വിണ്ണിനെ നോക്കി നടന്നാന്‍ തിണ്ണം.<BR>
<BR>61 വല്ലവന്മാരെല്ലാമന്നു രാവങ്ങനെ<BR>
62 മെല്ലെക്കിടന്നു പുലര്‍ന്നനേരം<BR>
63 ദേവിതന്‍ ചേവടി കുമ്പിട്ടു നിന്നിട്ടു<BR>
64 പോവതിനായിത്തുനിഞ്ഞു പിന്നെ<BR>
65 മാനിച്ചുനിന്നോരോ ഗാഥകളോതിക്കൊ<BR>
66 ണ്ടാനായച്ചേരിയില്‍ ചെന്നു പുക്കാര്‍.<BR>
67 പിന്നെയൊരുദിനം കണ്ണനും രാമനും<BR>
68 പെണ്ണുങ്ങളോടു കലര്‍ന്നു നന്നായ്<BR>
69 ദീനത കൈവിട്ടു മാനിച്ചുനിന്നു നല്‍<BR>
70 ക്കാനനംതന്നില്‍ കളിക്കുംനേരം<BR>
<BR>71 വിത്തേശന്തന്നുടെ ഭൃത്യനായുള്ളൊരു<BR>
72 വീരന്താന്‍ വന്നു കതിര്‍ത്തുടനെ<BR>
73 കാട്ടിലകംപുക്ക കാമിനിമാരെത്താ<BR>
74 നാട്ടിയരട്ടി നടന്നാന്‍ ചെമ്മെ.<BR>
75 കാമിനിമാരുടെ ദീനത കണ്ടിട്ടു<BR>
76 കാര്‍വര്‍ണ്ണന്താനും കതിര്‍ത്തുനിന്നു.<BR>
77 ഓടിയണഞ്ഞവന്‍ ദേഹത്തെപ്പീഡിച്ച<BR>
78 കേടുവരുത്തിനാന്‍ കേശവന്താന്‍.<BR>
79 ഗാഢം പിടിച്ചു ഞെരിച്ചുടനക്ഷണം<BR>
80 ഗൂഢമായ്പിന്നെയുമൊന്നു ചെയ്താന്‍<BR>
<BR>81 മൂര്‍ദ്ധാവില്‍നിന്നൊരു രത്നത്തെക്കൊണ്ടന്നു<BR>
82 മൂത്തവന്‍കൈയില്‍ കൊടുത്തുടനെ<BR>
83 കോകിലവാണിമാരോടു കലര്‍ന്നുതാന്‍<BR>
84 ഗോകുലംതന്നിലകത്തു പുക്കാന്‍.<BR>
85 മാനിനിമാരുടെ മാനസമായൊരു<BR>
86 മാനസത്തിന്നൊരു ഹംസമായി<BR>
87 നന്ദഗൃഹംതന്നില്‍ നിന്നു വിളങ്ങിന<BR>
88 നന്ദകുമാരകനന്നൊരുനാള്‍<BR>
89 കാലിയെ മേപ്പാനായ്ക്കാലം പുലര്‍ന്നപ്പോള്‍<BR>
90 കാനനംതന്നിലേ പോയനേരം<BR>
<BR>91 വല്ലവിമാരെല്ലാം കണ്ണന്‍ പിരിഞ്ഞുള്ളൊ<BR>
92 രല്ലലെപ്പോക്കുവാനൊത്തുകൂടി<BR>
93 വാരിജലോചനന്‍വേണുവിന്‍ഗാനത്തേ<BR>
94 വാഴ്ത്തിനാരെല്ലാരും മെല്ലെ മെല്ലെ:<BR>
95 "വാമമായുള്ള കവിള്‍ത്തടംതന്നെയും<BR>
96 വാമമായ്മേവിന തോളില്‍ വച്ച്<BR>
97 വാരുറ്റെഴുന്നൊരു വേണുവെത്തന്നെയും<BR>
98 ചോരിവാതന്നോടണച്ചു ചെമ്മെ<BR>
99 തൂമ കലര്‍ന്നുള്ള രന്ധ്രങ്ങളോരോന്നില്‍<BR>
100 കോമളക്കൈവിരല്‍ ചേര്‍ത്തുകൊണ്ട്<BR>
<BR>101 ഉല്ലസിച്ചുള്ളൊരു ചില്ലികളെക്കൊണ്ടു<BR>
102 മെല്ലവേ താളമായൊത്തിയൊത്തി<BR>
103 നാഥനായുള്ളൊരു പാഥോജലോചനന്‍<BR>
104 നാദത്തെക്കൊണ്ടുകൊണ്ടൂതുംനേരം<BR>
105 അംബരംതന്നില്‍ നടന്നു വിളങ്ങിനോ<BR>
106 രംബുജലോചനമാരെല്ലാരും<BR>
107 കേട്ടോരു നേരത്തു കാമശരം നട്ടു<BR>
108 വാട്ടം തുടങ്ങി മയങ്ങിച്ചെമ്മെ<BR>
109 വേണിയഴിഞ്ഞതും നീവി കിഴിഞ്ഞതും<BR>
110 കോള്‍മയിര്‍ക്കൊണ്ടതു തൂവിയര്‍പ്പും<BR>
<BR>111 ഒന്നുമങ്ങോരാതെ പാവകളെപ്പോലെ<BR>
112 നിന്നല്ലീ മേവുന്നു നീള നീളെ?<BR>
113 നാമെല്ലാമിങ്ങനെ കാമിക്കുന്നൂതെന്നു<BR>
114 നാണിക്കവേണമോ? നാരിമാരേ!"<BR>
115 ഇങ്ങനെയോരോന്നേ ചൊന്നുടന്‍ വാഴ്ത്തിനാര്‍<BR>
116 മംഗലമാരായ മാനിനിമാര്‍.<BR>
117 കാര്‍മുകില്‍വര്‍ണ്ണനും കാമിനിമാരുടെ<BR>
118 കാമത്തെപ്പൂരിച്ചു നിന്നു പിന്നെ<BR>
119 കാളയായ് വന്നൊരു ദാനവന്‍തന്നെയും<BR>
120 കാലപുറംതന്നിലാക്കിനാന്‍താന്‍.<BR>
<BR>121 നാരദനന്നേരം ഭോജഗൃഹംതന്നില്‍<BR>
122 പാരാതെ പോയ് ചെന്നു കംസനോട്<BR>
123 ചൊല്ലിത്തുടങ്ങിനാന്‍ മെല്ലെമെല്ലുള്ളത്തില്‍<BR>
124 അല്ലലും കോപവും പൊങ്ങുംവണ്ണം:<BR>
125 "കാസാ! നിന്മാനസം വേറൊന്നായ്പോയിതോ<BR>
126 സംസാരിയെന്നല്ലൊ ചൊല്‍വൂ നിന്നെ.<BR>
127 ഉണ്മയായുള്ളതു കേട്ടീലയാഞ്ഞല്ലീ<BR>
128 തണ്മ വരുന്നതു കാണായിന്നു?<BR>
129 കേട്ടുകൊള്ളെങ്കില്‍ ഞാന്‍ ചൊല്‍വതു പാരാതെ<BR>
130 കേട്ടിട്ടു വേണ്ടതു ചെയ്ക പിന്നെ.<BR>
<BR>131 നിന്നുടെ വൈരിയായുള്ളൊരു കാര്‍വര്‍ണ്ണന്‍<BR>
132 നിന്നു വിളങ്ങുന്നോനമ്പാടിയില്‍<BR>
133 ദേവകിതന്നുടെയഷ്ടമഗര്‍ഭത്തില്‍<BR>
134 മേവിപ്പിറന്നതിവന്താനത്രെ.<BR>
135 പേടിച്ചു നിന്നെയന്നാനകദുന്ദുഭി<BR>
136 കേടറ്റ ഗോകുലംതന്നിലാക്കി<BR>
137 നന്ദന്‍റെ കൈയില്‍ വളര്‍പ്പതിന്നായിട്ടു<BR>
138 നന്നായി നല്കിത്താനിങ്ങു പോന്നാന്‍.<BR>
139 പൂതനതന്നുടെ വന്മുലയുണ്ടുണ്ടു<BR>
140 ചേതനകൊണ്ടതോ പണ്ടിവന്താന്‍.<BR>
<BR>141 നിന്നുടെ ബന്ധുക്കളായോരെയെല്ലാമേ<BR>
142 കൊന്നതും പാര്‍ക്കില്‍ മറ്റാരുമല്ലേ.<BR>
143 നിന്നെയും കൊല്ലണമെന്നുണ്ടവന്നൊരു<BR>
144 തള്ളുടനിന്നിന്നു പാര്‍ക്കുംനേരം<BR>
145 മുമ്പിലേ നീ ചെന്നു കൊല്ലുന്നോനല്ലായ്കില്‍<BR>
146 തപെടുമെന്നുള്ളതോര്‍ക്കേണമേ.<BR>
147 നിന്നിലെഴുന്നുള്ളൊരമ്പുകൊണ്ടിങ്ങനെ<BR>
148 നിന്നോടു ചൊല്ലിനേന്‍ മെല്ലെക്കംസാ!<BR>
149 മറ്റാരും നിന്നോടു ചൊല്കയില്ലിങ്ങനെ<BR>
150 മുറ്റുമറിഞ്ഞാനേ കേള്‍ ചൊല്‍വാനുള്ളു."<BR>
<BR>151 നാരദനിങ്ങനെ ചൊന്നൊരു നേരത്തു<BR>
152 വീരനായുള്ളൊരു കംസനപ്പോള്‍<BR>
153 കോപിച്ചുനിന്നു വസുദേവര്‍തന്നെയും<BR>
154 കോമളയായൊരു ഭാര്യയേയും<BR>
155 ഘോരനായ് ചെന്നങ്ങു കൊല്ലുവാനോങ്ങുമ്പോള്‍<BR>
156 നാരദന്‍ ചെന്നു ചെറുത്തു പിന്നെ<BR>
157 വീണയും വായിച്ചു പോയിത്തുടങ്ങിനാന്‍<BR>
158 വിഷ്ണുവിന്‍ നാമങ്ങളോതിയോതി.<BR>
159 ചിന്ത പുലമ്പിന കംസന്താനന്നേരം<BR>
160 മന്ത്രികളായുള്ളോരെല്ലാരെയും<BR>
<BR>161 ചാരത്തുകൊണ്ടു ചരതിച്ചു ചൊല്ലിനാന്‍<BR>
162 നാരദന്‍ തന്നോടു ചൊന്നതെല്ലാം.<BR>
163 മാഴ്കാതെനിന്നുള്ള മന്ത്രികളന്നേരം<BR>
164 മാനിച്ചു ചൊല്ലിനാര്‍ കംസനോട്:<BR>
165 "പേടിച്ചു പോരുന്ന മാമുനിമാരെല്ലാം<BR>
166 പേയെന്നിയുണ്ടോ പറഞ്ഞു കേള്‍പ്പൂ?<BR>
167 ആഭാസനായൊരു ഗോപാലബാലകന്‍<BR>
168 വ്യാപാദിക്കും നമ്മെയെന്നോ ചൊന്നു?<BR>
169 ഗോമായു കൊല്ലുന്നു സിംഹത്തെയെന്നതി<BR>
170 പ്പാര്‍മേലെങ്ങെങ്ങാനുമുണ്ടോ കേള്‍പ്പൂ.<BR>
<BR>171 മാഗധന്‍താനുണ്ടു സന്തതം ബന്ധുവായ്<BR>
172 മാഴ്കാതെ ഭൗമനുമുണ്ടു പിന്നെ<BR>
173 ചേണുറ്റെഴുന്നൊരു ബാണനുമുണ്ടല്ലൊ<BR>
174 ചാണൂരമുഷ്ടികന്മാരുമുണ്ട്.<BR>
175 പാരേഴും വെല്ലുന്ന വീരന്മാരോരോരോ<BR>
176 ബന്ധുക്കളുണ്ടവയോര്‍ത്തുകണ്ടാല്‍<BR>
177 കാലിയും മേച്ചു നടക്കും ചെറുപ്പിള്ളര്‍<BR>
178 കാലനായ്വന്നതു ചേരുവോന്നോ?<BR>
179 വമ്പനല്ലായ്കിലുമിന്നിവന്‍തന്നെ നാം<BR>
180 തമ്പന്നമാക്കണം മൂക്കുംമുമ്പേ.<BR>
<BR>181 വൈരിയായുള്ളവന്‍ വീരനല്ലായ്കിലും<BR>
182 വൈരസ്യമാര്‍ക്കുമേ പാര്‍ക്കുംതോറും<BR>
183 കണ്ടകംതന്നുടെയങ്കുരമാകിലും<BR>
184 ഇണ്ടലാക്കീടുമെന്നുണ്ടു ഞായം."<BR>
185 മന്ത്രികളിങ്ങനെ ചൊന്നോരു നേരത്തു<BR>
186 മല്ലന്മാരോടുടന്‍ ചൊന്നാന്‍ കംസന്‍:<BR>
187 "ദുര്‍വൃത്തരായുള്ള നന്ദജന്മാരുടെ<BR>
188 ഗര്‍വത്തെപ്പോക്കണം നിങ്ങളിപ്പോള്‍<BR>
189 മല്ലുകൊണ്ടിന്നു കളിക്കേണമെന്നിട്ടു<BR>
190 മെല്ലെ വിളിച്ചങ്ങടുത്തുകൊള്‍വൂ.<BR>
<BR>191 കൈക്കല്‍വരുന്നേരമൊക്കെ ഞെരിക്കണം<BR>
192 ചക്കിലകപ്പെട്ടൊരിക്ഷുപോലെ."<BR>
193 മല്ലരായുള്ളോരോടിങ്ങനെ ചൊല്ലീട്ടു<BR>
194 ചൊല്ലിനാനാനതന്‍ പാവാനോടും:<BR>
195 "്നമ്മുടെ വൈരികളായിപ്പുളയ്ക്കുന്ന<BR>
196 നന്ദകുമാരകന്മാരെ നേരേ<BR>
197 കണ്ടൊരുനേരത്തു മണ്ടിയണഞ്ഞുചെ<BR>
198 ന്നിണ്ടല്‍ പൊഴിക്കുമാറുള്ളിലെങ്ങും<BR>
199 കുത്തിപ്പിളര്‍ന്നവര്‍ മാറിടംതന്നിലേ<BR>
200 മെത്തിയെഴുന്നൊരു ചോരതന്നേ<BR>
<BR>201 ദൂഷണം വേറായ ദന്തിതന്‍ കൊമ്പിന്നു<BR>
202 ഭൂഷണമാക്കണമൂക്കുകൊണ്ട്."<BR>
203 മുന്നല്‍നിന്നുള്ളവരെല്ലാരും കേള്‍ക്കവേ<BR>
204 പിന്നെയും ചൊല്ലിനാന്‍ ഭോജനാഥന്‍:<BR>
205 "എന്തൊന്നു ചൊല്ലിയന്നന്ദജന്മാരെയി<BR>
206 മ്മന്ദിരംതന്നിലിങ്ങാക്കിക്കൊള്‍വൂ?<BR>
207 നമ്മുടെ ചാരത്തു വന്നിങ്ങു മേവുകില്‍<BR>
208 നന്നായിപ്പോകുന്നോരല്ല പിന്നെ<BR>
209 ചേണുറ്റ സിംഹത്തിന്‍ ചാരത്തു ചെന്നുള്ളൊ<BR>
210 രേണത്തിന്‍ പൈതങ്ങളെന്നപോലെ."<BR>
<BR>211 ഇങ്ങനെ ചൊല്ലീട്ടു പിന്നെയും ചൊല്ലിനാന്‍<BR>
212 ചിന്തിച്ചുനിന്നു നുറുങ്ങുനേരം:<BR>
213 "ചാപത്തിന്‍ പൂജ തുടങ്ങണം നാമിപ്പോ<BR>
214 ളാപത്തു പോക്കുവാനെന്നു ചൊല്ലി.<BR>
215 വാരുറ്റുനിന്നുള്ളൊരുത്സവമുണ്ടെന്നി<BR>
216 പ്പാരിടമെങ്ങുമേ പൊങ്ങവേണം,<BR>
217 ഉത്സവം കേള്‍ക്കുമ്പോള്‍ സത്വരം പോരുവര്‍<BR>
218 ദുസ്സഹന്മാരായ നന്ദജന്മാര്‍."<BR>
219 മിക്കവരോടും പറഞ്ഞുനിന്നിങ്ങനെ<BR>
220 അക്രൂരനോടു പറഞ്ഞാന്‍ പിന്നെ:<BR>
<BR>221 "ഗോകുലംതന്നിലേ പാരാതെ ചെന്നു നീ<BR>
222 ഗോപാലന്മാരെക്കണ്ടു ചൊല്‍വൂ<BR>
223 മംഗലനായൊരു കംസന്‍റെ ചൊല്ലാലെ<BR>
224 നിങ്ങളെക്കാണ്മാനായ് വന്നുതിപ്പോള്‍<BR>
225 വില്ലിന്നു പൂജയാമുത്സവം കാണ്മാനായ്<BR>
226 എല്ലാരും നിങ്ങള്‍ മുതിര്‍ന്നു നന്നായ്<BR>
227 പാല്‍ വെണ്ണ തൈരെല്ലാമാവോളമുണ്ടാക്കി<BR>
228 പ്പാരാതെ പോരേണ"മെന്നു ചൊല്‍വൂ.<BR>
229 കാലികള്‍പിന്നാലെ കാട്ടില്‍ നടക്കുന്ന<BR>
230 കാര്‍വര്‍ണ്ണരാമന്മാരോടു ചൊല്‍വൂ.<BR>
<BR>231 "സ്വാമിതാന്‍ നിങ്ങളെക്കാണ്മതിന്നായിട്ടു<BR>
232 കാമിച്ചുപോരുന്നു പണ്ടേയെന്നാല്‍<BR>
233 കാമ്യമായുള്ളൊരു കാര്‍മ്മുകയാഗത്തെ<BR>
234 ക്കാണ്മാനായ്പോരണം" എന്നിങ്ങനെ<BR>
235 തേറ്റം വരുംവണ്ണമേറ്റം പറഞ്ഞു മ<BR>
236 മ്മാറ്റാരായുള്ളോരെക്കൊണ്ടുപോരൂ.<BR>
237 മറ്റുള്ളോര്‍ പോകിലോ കുറ്റമേയുണ്ടാവു<BR>
238 വറ്റാതൊരമ്പു നിനക്കേയുള്ളു.<BR>
239 കാര്യങ്ങളോരോന്നേ പാരാതെ സാധിപ്പാ<BR>
240 നാര്യനായുള്ളൊരു നീയേയുള്ളു."<BR>
<BR>241 എന്നങ്ങു ചൊല്ലിന കംസന്‍താന്‍ തന്നുടെ<BR>
242 മന്ദിരംതന്നിലകത്തു പുക്കാന്‍.<BR>
243 മന്ത്രികളെല്ലാരും തന്നുടെ തന്നുടെ<BR>
244 മന്ദിരം നോക്കി നടന്നാരപ്പോള്‍.<BR>
245 അക്രൂരന്താനും തന്മന്ദിരംതന്നിലേ<BR>
246 പുക്കാനങ്ങെല്ലാരും പോയനേരം.<BR>
അക്രൂരാഗമനം
1668
1844
2006-10-15T16:32:10Z
കൈപ്പള്ളി
46
1 കേശിയായുള്ളൊരു ദാനവന്‍ വാജിയായ്<BR>
2 കേശവനുള്ളേടം ചെന്നണഞ്ഞാന്‍.<BR>
3 കണ്ടൊരു നേരത്തു മണ്ടിത്തുടങ്ങിനാ<BR>
4 രിണ്ടല്‍പൂണ്ടെല്ലാരും വല്ലവന്മാര്‍.<BR>
5 കേശവന്താനപ്പോല്‍ കൂശാതെ വന്നൊരു<BR>
6 കേശിയോടേശിനാനാശു ചെന്ന്.<BR>
7 വാശിപൂണ്ടുള്ളൊരു കേശിയുമന്നേരം<BR>
8 കേശവന്‍തന്നോടുമേശിനിന്നാന്‍.<BR>
9 ഭൂരേണുപൂരങ്ങള്‍ പൊങ്ങുമാറെങ്ങുമേ<BR>
10 പാരംവിളങ്ങിനിന്നൊട്ടുനേരം<BR>
<BR>11 കാന്തികലര്‍ന്നൊരു കാര്‍വര്‍ണ്ണനന്നേരം<BR>
12 കാരുണ്യംതന്നെ വെടിഞ്ഞു ചെമ്മെ<BR>
13 കാളിന്ദിതന്നുടെ സോദരന്നീടെഴും<BR>
14 കാഴ്ചയായ് നല്കിനാന്‍ കേശിതന്നെ<BR>
15 ആരണര്‍കോനായ നാരദനന്നേരം<BR>
16 നീരദവര്‍ണ്ണനാം കണ്ണന്തന്നെ<BR>
17 പൂത്തുകിനിന്നുള്ള വിണ്ണവര്‍ കേള്‍ക്കവേ<BR>
18 വാഴ്ത്തിനാന്‍ ചീര്‍ത്തൊരു സന്തോഷത്താല്‍.<BR>
19 നാരദന്‍ വാഴ്ത്തിന വാര്‍ത്തകളോരോന്നേ<BR>
20 ആദരവോടങ്ങു കേട്ടു പിന്നെ<BR>
<BR>21 ചങ്ങാതിമാരായ ബാലകന്മാരോടും<BR>
22 ചന്തത്തില്‍ ചേര്‍ന്നു കളിച്ചാന്‍ കണ്ണന്‍.<BR>
23 വ്യോമനായുള്ളൊരു ദാനവന്‍ വന്നിട്ടു<BR>
24 ഗോപാലബാലകന്മാരെയെല്ലാം<BR>
25 പര്‍വതംതന്നുടെ പാതാളം പൂകിച്ചു<BR>
26 ഗര്‍വിതനായങ്ങു നിന്നനേരം<BR>
27 കല്യനായുള്ലൊരു കണ്ണനവന്‍തന്നെ<BR>
28 കള്ളനെന്നുള്ളതു നിര്‍ണ്ണയിച്ച്<BR>
29 ആശു പോയ് ചെന്നവന്‍ തന്നുടല്‍ പീഡിച്ചു<BR>
30 കേശിക്കു ചങ്ങാതമാക്കിവിട്ടാന്‍.<BR>
<BR>31 പാതാളം പൂകിന ബാലകന്മാരെയും<BR>
32 പാരാതെ കൊണ്ടിങ്ങു പോന്നു പിന്നെ<BR>
33 ലീലകളെക്കൊണ്ടു മാലോകര്‍മാനസം<BR>
34 ചാലക്കുളുര്‍പ്പിച്ചു മേവിനിന്നാന്‍.<BR>
35 മായംകളഞ്ഞുള്ള മാമുനിമാരുടെ<BR>
36 മാനസമായൊരു മന്ദിരത്തില്‍<BR>
37 നിന്നു വിളങ്ങിന നന്ദകുമാരനെ<BR>
38 ച്ചെന്നങ്ങു കാണ്മതിന്നായിച്ചെമ്മേ<BR>
39 അക്രൂരമായൊരു മാനസംപൂണ്ടുള്ളൊ<BR>
40 രക്രൂരനാകിന യാദവന്താന്‍<BR>
<BR>41 ചൊല്‍ക്കൊണ്ടു നിന്നൊരു തേരില്‍ക്കരേറിയ<BR>
42 ദ്ദിക്കിനെ നോക്കിനടന്നാനപ്പോള്‍.<BR>
43 പോകുന്ന നേരത്തു തന്നിലേ നണ്ണിനാന്‍<BR>
44 ഗോവിന്ദപാദങ്ങളുള്ളിലാക്കി<BR>
45 "കണ്ണനെക്കാണ്മതിനായല്ലോ പോകുന്നു<BR>
46 പുണ്യവാനെന്നതു നിര്‍ണ്ണയം ഞാന്‍?<BR>
47 ആയര്‍കോന്തന്നുടെ കാന്തിയായുള്ളൊരു<BR>
48 പീയൂഷവാരിതന്‍ പൂരംതന്നേ<BR>
49 കോരിനിറച്ചുകൊണ്ടെന്നുടെ കണ്ണിണ<BR>
50 പാരം കുളുര്‍പ്പിച്ചു നില്പനോ ഞാന്‍?<BR>
<BR>51 കാര്‍വര്‍ണ്ണന്‍തന്നുടെ കണ്മുനയായൊരു<BR>
52 കാര്‍വണ്ടു വന്നിങ്ങു മെല്ലെ മെല്ലെ<BR>
53 ദീനനായ് നിന്നൊരു ഞാനായ പൂവില്‍നി<BR>
54 ന്നാനന്ദമാടിക്കളിക്കുമോതാന്‍?<BR>
55 കണ്ണന്‍റെ തൂമൊഴിയായൊരു തേന്‍കൊണ്ടെന്‍<BR>
56 കര്‍ണ്ണങ്ങള്‍ രണ്ടും നിറച്ചു ചെമ്മേ<BR>
57 പൂമാതു പൂണുന്ന പൂമേനി കണ്ടു ക<BR>
58 ണ്ടാമോദം പൂണ്ടങ്ങു നില്പനോ ഞാന്‍?<BR>
59 പുഞ്ചിരിയായൊരു തൂനിലാവേറ്റുനി<BR>
60 ന്നെഞ്ചിത്തമായുള്ളൊരാമ്പല്‍ ചെമ്മേ<BR>
<BR>61 ഉല്ലസിച്ചാനന്ദമായൊരു തേനും പൂ<BR>
62 ണ്ടല്ലലെപ്പോക്കുമാറുണ്ടോ വന്നു?<BR>
63 വെണ്ണ പിരണ്ടിട്ടു തിണ്ണം കുളുര്‍ത്തുള്ളൊ<BR>
64 രുണ്ണിക്കൈയൊന്നു മുകര്‍ന്നൂതാവൂ.<BR>
65 കണ്ടൊരു നേരത്തു കാര്‍മുകില്‍വര്‍ണ്ണനെ<BR>
66 മണ്ടിയണഞ്ഞൊന്നു പൂണ്ടുതാവൂ.<BR>
67 ചേവടി രണ്ടുമെടുത്തുടന്‍ മെല്ലവേ<BR>
68 ചൊവ്വോടു മൗലിയില്‍ ചേര്‍ത്തുതാവൂ."<BR>
69 ഇങ്ങനെ തന്നിലേ ചിന്തിച്ചു ചിന്തിച്ചു<BR>
70 പൊങ്ങിന കൗതുകം പുണ്ടു പൂണ്ട്<BR>
<BR>71 സായമായുള്ളൊരു കാലം വരുന്നപ്പോ<BR>
72 ളായര്‍കുലംതന്നില്‍ ചെന്നു പുക്കാന്‍.<BR>
73 ആഴിനേര്‍വര്‍ണ്ണന്‍റെ ചേവടിത്താരിണ<BR>
74 പൂഴിയില്ക്കാണായി പൂകുംനേരം.<BR>
75 തേരില്‍നിന്നന്നേരം പാരിലിറങ്ങീട്ടു<BR>
76 പാരാതെ കുമ്പിട്ടു കൂപ്പിനിന്നാന്‍.<BR>
77 ആഴം പൂണ്ടീടുന്നോരാമോദംതന്നാലേ<BR>
78 പൂഴിയില്‍ വീണു പുരണ്ടാന്‍ ചെമ്മേ.<BR>
79 പിന്നെയെഴുന്നേറ്റു ധന്യമായുള്ളൊരു<BR>
80 നന്ദന്‍റെ മന്ദിരം തന്നെക്കണ്ടാന്‍:<BR>
<BR>81 കാലി കറന്നുള്ളൊരൊച്ചയുണ്ടെങ്ങുമേ<BR>
82 ബാലന്മാര്‍ കോലുന്ന ലീലകളും.<BR>
83 ഒന്നിനോടൊന്നു കലര്‍ന്നു കളിക്കുന്ന<BR>
84 കന്നുംകിടാക്കളുമുണ്ടെങ്ങുമേ.<BR>
85 കാളകള്‍ തങ്ങളില്‍ക്കുത്തിക്കുതര്‍ന്നിട്ടു<BR>
86 ധൂളിയെഴുന്നുമുണ്ടോരോ ദിക്കില്‍.<BR>
87 ധേനുക്കളെച്ചെന്നു ചാലക്കറപ്പാനായ്<BR>
88 ചേണുറ്റ പാല്ക്കുഴ ചേര്‍ത്തു കൈയില്‍<BR>
89 ചാലേ മുറുക്കിന കാഞ്ചിയുമാണ്ടുള്ള<BR>
90 നീലവിലോചനമാരുണ്ടെങ്ങും.<BR>
<BR>91 ഗോക്കളെപ്പേര്‍ചൊല്ലി നീളെ വിളിക്കയും<BR>
92 പാല്‍ക്കുഴ താവെന്നു ചൊല്ലുകയും<BR>
93 ചേല്‍ക്കണ്ണിമാരുടെ വാക്കുകളിങ്ങനെ<BR>
94 കേള്‍ക്കായി വന്നുതേ പാര്‍ക്കുംതോറും.<BR>
95 "എന്നുടെ കന്നിനെക്കണ്ടുതില്ലെന്തോഴീ?<BR>
96 നിന്നുടെ വീട്ടിങ്കലുണ്ടോ കണ്ടു?"<BR>
97 എന്നങ്ങു തങ്ങളില്‍ ചോദിച്ചു നിന്നുള്ള<BR>
98 സുന്ദരിമാരുമുണ്ടങ്ങുമിങ്ങും.<BR>
99 കണ്ണന്‍റെ വേണുതന്‍ നാദത്തെ കേള്‍ക്കയാല്‍<BR>
100 കര്‍ണ്ണങ്ങള്‍ തിണ്ണം കുലമ്പിച്ചപ്പോള്‍<BR>
<BR>101 കന്നുകളൊന്നും തന്നമ്മമാര്‍ചാരത്തു<BR>
102 ചെന്നുതുടങ്ങാതെ നിന്നനേരം<BR>
103 അമ്മതാന്‍ ചെന്നിട്ടു കണ്ണന്‍റെ ചാരത്തു<BR>
104 നന്മൊഴിയാണ്ടുടന്‍ ചൊന്നാളപ്പോള്‍:<BR>
105 "കന്നുകിടാക്കള്‍ കുടിപ്പതിന്നായിക്കൊ<BR>
106 ണ്ടൊന്നുമേ ചെല്ലുന്നൂതല്ല കണ്ണാ!<BR>
107 ചെന്നവയൊന്നും കുടിക്കുന്നൂതല്ല കാ<BR>
108 മന്ദമായ് നോക്കുന്നുതിങ്ങുതന്നെ.<BR>
109 നിന്‍ കുഴല്‍ കേട്ടു തന്മക്കളെയൊന്നുമേ<BR>
110 നക്കുന്നൂതല്ല കാ ധേനുക്കളും.<BR>
<BR>111 രാവായിപ്പോയാലിക്കാലി കറപ്പതി<BR>
112 ന്നാവതല്ലെന്നതു തേറണം നീ.<BR>
113 കാലി കറന്നങ്ങു പോയിട്ടുവേണം നിന്‍<BR>
114 കോലക്കുഴല്‍വിളിയെന്മകനെ!"<BR>
115 അമ്മതാനിങ്ങനെ തന്മകന്തന്നോടു<BR>
116 നന്മൊഴി ചൊന്നതു കേട്ടു കേട്ട്<BR>
117 ചെന്നുതുടങ്ങിന യാദവന്താനപ്പോള്‍<BR>
118 നന്ദകുമാരകന്മാരെക്കണ്ടാന്‍<BR>
119 കാമിച്ചു നിന്നിട്ടു കേഴുന്ന വേഴാമ്പല്‍<BR>
120 കാര്‍മുകില്‍മാലയെക്കാണുംപോലെ.<BR>
<BR>121 മണ്ടിയണഞ്ഞവന്‍ കണ്ടൊരു നേരത്തു<BR>
122 കൊണ്ടല്‍നേര്‍വര്‍ണ്ണന്തമ്പാദങ്ങളില്‍<BR>
123 വീണുകിടന്നുടനാനന്ദവാരിയി<BR>
124 ലാണു തുടങ്ങിനാനാശു ചെമ്മേ<BR>
125 കൈയെപ്പിടിച്ചവന്‍ മെയ്യെയും കണ്ണന്തന്‍<BR>
126 മെയ്യോടു ചേര്‍ത്തൊന്നു പൂണ്ടാനപ്പോള്‍.<BR>
127 മംഗലമാണ്ടൊരു മന്ദിരംതന്നിലേ<BR>
128 മന്ദം നടന്നങ്ങു ചെന്നു പിന്നെ.<BR>
129 മൃഷ്ടമായുള്ളൊരു ഭോജനം നല്കീട്ടു<BR>
130 കട്ടിന്മേല്‍ ചേര്‍ത്തവന്തന്നെ നന്ദന്‍<BR>
<BR>131 വാക്കുകള്‍കൊണ്ടവനുള്ളം കുളുര്‍പ്പിച്ചു<BR>
132 മാര്‍ഗ്ഗമായ് പോക്കിനാന്‍ മാര്‍ഗ്ഗഖേദം.<BR>
133 ചിന്തിച്ചതൊന്നൊന്നേ നിന്നു ലഭിക്കയാല്‍<BR>
134 സന്തോഷമാണ്ടൊരു യാദവന്താന്‍<BR>
135 നന്ദകുമാരനും നന്ദനും കേള്‍ക്കവേ<BR>
136 വന്നതിങ്കാരണം ചൊന്നാമ്പിന്നെ:<BR>
137 "മംഗലനായൊരു കംസന്‍റെ ചൊല്ലാലെ<BR>
138 നിങ്ങളെക്കാണ്മാനായ് വന്നുതിപ്പോള്‍<BR>
139 വില്ലിന്നു പൂജയാമുത്സവം കാണ്മാനാ<BR>
140 യെല്ലാരും പോരേണമെന്നു ചൊന്നാന്‍."<BR>
<BR>141 ചൊന്നതു കേട്ടൊരു നന്ദനുമന്നേരം<BR>
142 നിന്നൊരു ഗോപന്മാരോടു ചൊന്നാന്‍:<BR>
143 "നാഥനായുള്ളൊരു കംസനെക്കാണ്മാനായ്<BR>
144 നാമെല്ലാം പോകണം നാളെത്തന്നെ.<BR>
145 ഗോരസമോരോന്നേ പൂരിച്ചുകൊള്ളുവിന്‍<BR>
146 പാരാതെ പോവതിന്നെ"ന്നിങ്ങനെ<BR>
147 നന്ദന്‍റെ ചൊല്‍ കേട്ടു ഗോപന്മാരെല്ലാരും<BR>
148 നന്നായ് മുതിര്‍ന്നാരങ്ങവ്വണ്ണമേ.<BR>
149 വല്ലവിമാരെല്ലാമെന്നതു കേട്ടപ്പോള്‍<BR>
150 അല്ലലില്‍ വീണങ്ങു മുങ്ങിച്ചൊന്നാര്‍:<BR>
<BR>151 "കാര്‍മുകില്‍വര്‍ണ്ണനെക്കൊണ്ടങ്ങു പോവാനായ്<BR>
152 കാരുണ്യം വേറിട്ടിപ്പാപി വന്നു.<BR>
153 നാമെന്തു ചെയ്വതെന്തോഴിമാരേ! ചൊല്‍വിന്‍<BR>
154 വാമനായ് കൂടുമ്പോളീശ്വരന്താന്‍?<BR>
155 അക്രൂരനെന്നെന്തു ചൊല്ലുവാനെല്ലാരും?<BR>
156 അക്രൂരനല്ലിവന്‍ ക്രൂരനത്രെ.<BR>
157 കണ്ണനായുള്ളൊരു നമ്മുടെ ജീവനെ<BR>
158 ത്തിണ്ണം പറിച്ചങ്ങു കൊണ്ടുപോവാന്‍<BR>
159 ചാലത്തുനിഞ്ഞിങ്ങു വന്നൊരിപ്പാപിയെ<BR>
160 ക്കാലനെന്നെല്ലാരും ചൊല്ലവേണ്ടു.<BR>
<BR>161 പണ്ടു നാം ചെയ്തുള്ള പുണ്യങ്ങളെല്ലാമേ<BR>
162 മണ്ടുന്ന കാലമീ വന്നതിപ്പോള്‍.<BR>
163 കാര്‍മുകില്‍വര്‍ണ്ണന്തന്‍ തൂമൊഴിയായൊരു<BR>
164 പീയൂഷമാളുന്ന കര്‍ണ്ണങ്ങളില്‍<BR>
165 "പോകുന്നോനിന്നവന്‍" എന്നുള്ള വാര്‍ത്തയാം<BR>
166 കാകോളംകൊണ്ടല്ലൊ തൂകുന്നിപ്പോള്‍<BR>
167 കൊഞ്ചല്‍ തുടങ്ങുമ്പൊളഞ്ചനവര്‍ണ്ണന്തന്‍<BR>
168 പുഞ്ചിരിയായ നിലാവുതന്നെ<BR>
169 ച്ചേര്‍ത്തുള്ളില്‍ കൊള്ളാതെ നിന്നു പൊറുപ്പതി<BR>
170 ന്നേത്രചകോരങ്ങളെങ്ങനെ ചൊല്‍?<BR>
<BR>171 പ്രാണങ്ങളായിതിക്കാര്‍വര്‍ണ്ണന്താനല്ലോ<BR>
172 കാര്‍വര്‍ണ്ണനായതിപ്രാണങ്ങളും<BR>
173 തങ്ങളിലേതുമേ ഭേദമില്ലല്ലൊ കാ<BR>
174 അങ്ങനെയാകുന്നു പണ്ടേയെന്നാല്‍<BR>
175 കാര്‍വര്‍ണ്ണന്‍ നമ്മെപ്പിരിഞ്ഞങ്ങു പോകിലി<BR>
176 പ്രാണങ്ങളെങ്ങനെ നിന്നുകൊള്‍വൂ?<BR>
177 ദൈവമേ ദീനമാരായുള്ള ഞങ്ങളെ<BR>
178 ക്കൈവെടിഞ്ഞായോ ചൊല്‍ നീയുമിപ്പോള്‍.<BR>
179 നിന്‍ തണലെന്നിയെ പിന്തുണയില്ലേതും<BR>
180 വെന്തുവെന്തീടുന്നൊരെങ്ങള്‍ക്കിപ്പോള്‍."<BR>
<BR>181 ഇങ്ങനെ തങ്ങളില്‍ ചൊന്നുള്ള നാരിമാര്‍<BR>
182 തിങ്ങിന വേദന പൊങ്ങുകയാല്‍<BR>
183 കണ്ണാ! എന്നിങ്ങനെ തിണ്ണം വിളിച്ചുടന്‍<BR>
184 കണ്ണുനീര്‍ തൂകിനാര്‍ മാഴ്കി മാഴ്കി.<BR>
185 നാരിമാരിങ്ങനെ കേണുതുടങ്ങുമ്പോള്‍<BR>
186 ചാരത്തു ചെന്നുടന്‍ കണ്ണനപ്പോള്‍<BR>
187 ആദരവോടുള്ള തൂമൊഴികൊണ്ടവര്‍<BR>
188 വേദന വേഗത്തില്‍ പോക്കിനിന്നാന്‍.<BR>
189 കാതരമാരായ കാമിനിമാരെല്ലാം<BR>
190 കാര്‍വര്‍ണ്ണന്‍ചൊല്ലെല്ലാം കേട്ടനേരം<BR>
<BR>191 കാതര്യം കൈവിട്ടു നിന്നാരങ്ങെല്ലാരും<BR>
192 കാലവും പോന്നു പുലര്‍ന്നുതപ്പോള്‍.<BR>
193 ഗോപന്മാരെല്ലാരും ഭാജനമോരോന്നില്‍<BR>
194 ഗോരസമോരോന്നേ പൂരിച്ചപ്പോള്‍<BR>
195 പാഞ്ഞുചെന്നോരോരോ ചാട്ടില്‍ക്കരേറീട്ടു<BR>
196 പാഞ്ഞുതുടങ്ങിനാര്‍ നന്ദനുമായ്.<BR>
197 ഗാന്ദിനീസൂനുതന്‍ തേരില്‍ക്കരേറിനാര്‍<BR>
198 മാന്ദ്യമകന്നുള്ള നന്ദജന്മാര്‍<BR>
199 പിഞ്ചെന്നുനിന്നുള്ള മഞ്ചുളവാണിമാ<BR>
200 രഞ്ചനവര്‍ണ്ണനേ നോക്കിനിന്നാര്‍.<BR>
<BR>201 തേരു മറഞ്ഞങ്ങു പോയൊരു നേരത്തു<BR>
202 വാരുറ്റ കേതുവേ നോക്കിനിന്നാര്‍.<BR>
203 മേളമാണ്ടുള്ളൊരു കേതു മറഞ്ഞപ്പോള്‍<BR>
204 ധൂളിയെ നോക്കിനാരൊട്ടുനേരം<BR>
205 പിന്നെയങ്ങെല്ലാരുമൊന്നിച്ചുകൂടീട്ടു<BR>
206 ഖിന്നമാരായുള്ള വല്ലവിമാര്‍<BR>
207 പാമ്പോടു വേറായ തോല്‍പോലെയന്നേരം<BR>
208 പാഴായിപ്പോയൊരു ഗോഷ്ഠംതന്നില്‍<BR>
209 ചെന്നങ്ങു പൂകിനാര്‍ വന്‍നരകംതന്നില്‍<BR>
210 പുണ്യമകന്നവരെന്നപോലെ.<BR>
<BR>211 നന്ദകുമാരകന്‍ നിന്നൊരു ഗേഹത്തില്‍<BR>
212 ചെന്നങ്ങു നിന്നുടനൊട്ടുനേരം<BR>
213 ശയ്യയില്‍ ചെന്നു തലോടിനാര്‍ മെല്ലവേ<BR>
214 അയ്യോ! എന്നിങ്ങനെ ചൊന്നാര്‍ പിന്നെ.<BR>
215 അങ്കണംതന്നിലേ പിന്നെയും നോക്കീട്ടു<BR>
216 സങ്കടം പൂണ്ടാരങ്ങൊട്ടുനേരം.<BR>
217 കാലിതെളിക്കുന്ന കോലങ്ങെടുത്തിട്ടു<BR>
218 ചാലത്തന്മാറിലേ ചേര്‍ത്താര്‍ പിന്നെ.<BR>
219 വല്ലികളാണ്ടുള്ള ഗേഹങ്ങളോരോന്നില്‍<BR>
220 മെല്ലവേ ചെന്നങ്ങു നിന്നു ചൊന്നാര്‍:<BR>
<BR>221 "വമ്പുലി മുമ്പായ ഘോരമൃഗങ്ങള്‍ക്കു<BR>
222 സംഭോഗമന്ദിരമാക നിങ്ങള്‍,<BR>
223 വാരിജലോചനന്‍കാരുണ്യമിന്നെനി<BR>
224 വാരാതെയിന്നിതാ ഞങ്ങള്‍ വന്നു."<BR>
225 വല്ലീഗൃഹങ്ങളോടിങ്ങനെ ചൊല്ലിന<BR>
226 വല്ലവിമാരെല്ലാം വന്നു പിന്നെ<BR>
227 ത്തൂമകലര്‍ന്നൊരു പൂങ്കാവില്‍ ചെന്നുടന്‍<BR>
228 പൂമരമോരോന്നേ പൂണ്ടു ചൊന്നാര്‍:<BR>
229 "കാര്‍മുകില്‍വര്‍ണ്ണനു ഞങ്ങളിലുള്ളൊരു<BR>
230 കാരുണ്യം ദൂരമായ് വന്നമൂലം<BR>
<BR>231 കാരസ്കരങ്ങള്‍ നല്‍ക്കാരകളെന്നെല്ലാം<BR>
232 പേരുള്ള ദാരുക്കളാക നിങ്ങള്‍.<BR>
233 ഓമനയോടെ വളര്‍ത്തല്ലോ പോരുന്നു<BR>
234 നാമെല്ലാം നിങ്ങളെപ്പണ്ടേ ചെമ്മേ<BR>
235 കാമിക്കയൊല്ലായിപ്പൂമരമൊന്നുമേ<BR>
236 കാര്‍വര്‍ണ്ണനെന്നല്ലോ ചൊല്ലീതിപ്പോള്‍<BR>
237 മാനിക്കുന്നോരല്ല നമ്മെയെന്നിങ്ങനെ<BR>
238 ദീനതകോലൊല്ലാ നിങ്ങളെന്നാല്‍."<BR>
239 ബാലികമാരെല്ലാമിങ്ങനെ ചൊന്നുടന്‍<BR>
240 ആലുടെ ചാരത്തു ചെന്നു ചൊന്നാര്‍:<BR>
<BR>241 "നന്മുനിമാരെല്ലാം നിന്നുടെചാരത്തു<BR>
242 നിന്നു വിളങ്ങിനാരിന്നയോളം<BR>
243 ഇന്നു തുടങ്ങി നിന്‍ ചാരത്തു വന്നെനി<BR>
244 നിന്നു വിളങ്ങുന്നതാരേ ചൊല്‍ നീ?"<BR>
245 ദാരുക്കളോടെല്ലാമിങ്ങനെ ചൊല്ലീട്ടു<BR>
246 പാരാതെ പോന്നങ്ങു വന്നു പിന്നെ.<BR>
247 കൂമ്പിനിന്നീടുന്ന കണ്ണുമായന്നേര<BR>
248 മൂമ്പലുറഞ്ഞു കുറഞ്ഞു വായ്പും<BR>
249 മേച്ചലും കൂടാതെ പാച്ചലും കൂടാതെ<BR>
250 ഓര്‍ച്ചപൂണ്ടീടുന്ന കന്നുകളെ<BR>
<BR>251 ക്കണ്ടൊരു നേരത്തു മണ്ടിയണഞ്ഞുട<BR>
252 നിണ്ടല്‍പൂണ്ടെല്ലാരും നിന്നു ചൊന്നാര്‍:<BR>
253 "കല്മഷമാണ്ടൊരു നമ്മുടെ ജീവനെ<BR>
254 ച്ചെമ്മേ പറിച്ചു മറച്ചു മെല്ലെ<BR>
255 അക്രൂരനെന്നൊരു പേരായിനിന്നുള്ളൊ<BR>
256 രക്രൂരനെങ്ങാനും കൊണ്ടുപോയാന്‍.<BR>
257 നിങ്ങള്‍ക്കു വേണുന്നതെല്ലാമേ നല്കുവാന്‍<BR>
258 എങ്ങളുണ്ടേതുമേ ഖേദിയായ്വിന്‍."<BR>
259 കന്നുകളോടെല്ലാമിങ്ങനെ ചൊല്ലീട്ടു<BR>
260 കണ്ണുനീര്‍ വീഴ്ത്തിനാരാര്‍ത്തമാരായ്.<BR>
<BR>261 ചൂതുതുടങ്ങിന ലീലകള്‍ കോലുന്ന<BR>
262 സാധനമോരോന്നെടുത്തു പിന്നെ<BR>
263 ദൂരത്തു ചാട്ടിക്കളഞ്ഞുതുടങ്ങിനാര്‍<BR>
264 പാരിച്ച വേദന പൊങ്ങുകയാല്‍.<BR>
265 പിന്നെയുമെല്ലാരുമൊന്നിച്ചുകൂടീട്ടു<BR>
266 കണ്ണനെക്കൊണ്ടു പറഞ്ഞുനിന്നാര്‍:<BR>
267 "നല്‍ക്കണിയായല്ലൊ നാഗരമാരായ<BR>
268 മൈക്കണ്ണിമാര്‍ക്കെല്ലാമിന്നു തോഴീ!<BR>
269 പുണ്യങ്ങള്‍ചെയ്തുള്ള കണ്ണുകള്‍ രണ്ടിലും<BR>
270 കണ്ണന്മെയ് ചേര്‍ക്കുന്നോരല്ലൊയിപ്പോള്‍.<BR>
<BR>271 നമ്മുടെ വേദന നാമെല്ലാമിങ്ങനെ<BR>
272 നമ്മിലേ വാപാടുകെന്നേ വേണ്ടു.<BR>
273 പാരാതെ വന്നുണ്ടു ഞാനെന്നു ചൊന്നതും<BR>
274 നേരല്ലയെന്നത്രേ തോന്നുന്നുതേ.<BR>
275 നന്മുല്ലതന്നുടെ തേനുണ്ട കാര്‍വ്വണ്ടു<BR>
276 നാമുല്ല തീണ്ടുമോ നാരിമാരേ!<BR>
277 മാധുരമാരായ മാനിനിമാരുടെ<BR>
278 മാധുര്യം കണ്ടൊരു മാധവന്താന്‍<BR>
279 പാരം വശംകെട്ടു മെയ്മറന്നീടുമേ<BR>
280 ധീരതനമ്മോടേയുള്ളു തോഴീ!<BR>
<BR>281 കാര്‍വര്‍ണ്ണന്‍ പോയൊരു ദിക്കിനെ നോക്കി നാം<BR>
282 പാരാതെ പോകയോ തോഴിമാരേ!<BR>
283 ചാര്‍ന്നുള്ളോരെല്ലാരും പിന്നാലെ പായുമ്പോള്‍<BR>
284 "ഭ്രാന്തുണ്ടോ നിങ്ങള്‍ക്കോ"യെന്നേ വേണ്ടു."<BR>
285 സംഗമെഴുന്നുള്ള മംഗമാരെല്ലാരും<BR>
286 ഇങ്ങനെ ചൊന്നുടന്‍ തങ്ങളുള്ളില്‍<BR>
287 ഭാവനതന്നാലെ കാര്‍വര്‍ണ്ണന്‍മെയ്ചേര്‍ത്തി<BR>
288 ട്ടാവോളം പുല്കിനാരായവണ്ണം.<BR>
289 ആനന്ദമായൊരു പീയൂഷംകൊണ്ടു തന്‍<BR>
290 മാനസമെല്ലാം കുളുര്‍പ്പിച്ചുടന്‍<BR>
<BR>291 നന്ദജന്‍ ചൊന്നുള്ള നന്മൊഴിയോരോന്നേ<BR>
292 ചിന്തിച്ചു വേദന പോക്കിനിന്നാര്‍.<BR>
കംസസല്‍ഗതി
1669
1850
2006-10-15T16:49:01Z
കൈപ്പള്ളി
46
1 യാദവന്മാരുടെ ദീനത്തെപ്പോക്കുവാന്‍<BR>
2 യാതനായുള്ളൊരു മാധവന്താന്‍<BR>
3 മേളം കലര്‍ന്നുള്ള ഗോപാലന്മാരുമായ്<BR>
4 കാളിന്ദീതീരത്തു ചെന്നനേരം<BR>
5 സ്നാനത്തിനായിട്ടു ഗാന്ദിനീനന്ദനന്‍<BR>
6 മാനിച്ചു ചെന്നങ്ങിറങ്ങി തന്നില്‍<BR>
7 മുങ്ങിനനേരത്തു ധന്യമായുള്ളോരു<BR>
8 തന്നുടെ വൈഭവം കാട്ടിനിന്നാന്‍<BR>
9 പാവനമായൊരു പാലാഴി കാണായി<BR>
10 പാരാതെ തന്നിലനന്തനേയും<BR>
<BR>11 തന്മേല്‍ വിളങ്ങിന ദേവനെത്തന്നെയും<BR>
12 ചിന്മയിയാകിന ദേവിയേയും<BR>
13 കണ്ടൊരു നേരത്തു ഗാന്ദിനീനന്ദനന്‍<BR>
14 ഇണ്ടല്‍ കളഞ്ഞു പുകണ്ണു പിന്നെ<BR>
15 തീരത്തു നിന്നൊരു കാര്‍വര്‍ണ്ണന്തന്നെയും<BR>
16 ചാരത്തു ചെന്നുടന്‍ കൂപ്പിനിന്നാന്‍.<BR>
17 "അത്ഭുതമേതാനും കണ്ട കണക്കെ നി<BR>
18 ന്നക്ഷികള്‍ തോന്നുന്നു കാണുംനേരം<BR>
19 എന്തെ"ന്നു ചോദിച്ചു പുഞ്ചിരി തൂകിന<BR>
20 പങ്കജലോചനനോടുംകൂടി<BR>
<BR>21 പാരാതെ പോയങ്ങു യാദവന്മാരുടെ<BR>
22 പൂരിലും ചെന്നങ്ങു പൂകുംനേരം<BR>
23 ചൂടു പൊഴിഞ്ഞൊരു സൂര്യനുമൊട്ടൊട്ടു<BR>
24 വാടിത്തുടങ്ങിനാന്‍ കാണക്കാണെ.<BR>
25 അക്രൂരന്‍താന്‍ നിന്നു സല്ക്കരിച്ചീടിനാന്‍<BR>
26 "മല്‍ഗൃഹംതന്നിലേ പോക"യെന്നേ.<BR>
27 കാര്‍വര്‍ണ്ണന്‍ ചൊല്ലിനാനെന്നതു കേട്ടപ്പോള്‍<BR>
28 കാരുണ്യം തോഞ്ഞൊരു വാക്കുകൊണ്ടേ:<BR>
29 "കംസന്നു വേണുന്ന കാര്യങ്ങള്‍ സാധിച്ചേ<BR>
30 സംസാരം മറ്റുള്ളതെല്ലാമാവൂ.<BR>
<BR>31 പിന്നെ ഞാന്‍ വന്നു വിരുന്നുമുണ്ടീടുവന്‍<BR>
32 നിര്‍ണ്ണയമെന്നതു തേറിനാലും."<BR>
33 എന്നതു കേട്ടൊരു ഗാന്ദിനീനന്ദനന്‍<BR>
34 മന്ദിച്ചു മന്ദിച്ചു പോയിപ്പോയി<BR>
35 കംസനെക്കണ്ടിട്ടു സംസാരമെല്ലാമേ<BR>
36 ശംസിച്ചു വൈകാതവണ്ണം പോയാന്‍<BR>
37 നന്ദജനന്നേരം ബാലകന്മാരുമായ്<BR>
38 മന്ദിരംതന്നുടെ ശോഭ കാണ്മാന്‍<BR>
39 ചിത്രങ്ങളായുള്ള വസ്തുക്കളെക്കണ്ടു<BR>
40 നല്‍ത്തെരുവൂടെ നടന്നാന്‍ പിന്നെ.<BR>
<BR>41 ചേലകളെല്ലാമേ ചാലെ വെളുപ്പിച്ചു<BR>
42 മേളമിയറ്റുന്ന ദാസനപ്പോള്‍<BR>
43 മന്നവന്തന്നുടെ ചേലയുമായിട്ടു<BR>
44 മുന്നല്‍ വരുന്നതു കണ്ടനേരം!<BR>
45 ഈശനായുള്ളോരു കേശവന്താന്‍ ചെന്നു<BR>
46 യാചനമായിട്ടു ചൊന്നാനപ്പോള്‍:<BR>
47 "നല്‍ച്ചേല നല്കേണമെങ്ങള്‍ക്കു നീയിപ്പോള്‍<BR>
48 ഇച്ഛയുണ്ടാകുന്നു കണ്ടതോറും."<BR>
49 കഞ്ചന്നു ചേല വെളുപ്പിക്കും ദാസനും<BR>
50 ചെഞ്ചെമ്മേ ചൊല്ലിനാനെന്നനേരം:<BR>
<BR>51 "രാജാവു ചാര്‍ത്തുന്ന ചേലകള്‍ കോലുക<BR>
52 ആയന്മാരായോര്‍ക്കു ഞായമല്ലേ;<BR>
53 ബാലന്മാര്‍ ചൊല്ലുന്ന വാര്‍ത്തയെന്നോര്‍ത്തു ഞാന്‍<BR>
54 ചാലെപ്പൊറുക്കുന്നേ"നെന്നിങ്ങനെ.<BR>
55 കേട്ടൊരു നേരത്ത് കേശവന്‍ ചൊല്ലിനാന്‍<BR>
56 വാട്ടമകന്നൊരു വാര്‍ത്തയപ്പോള്‍:<BR>
57 "രാജാവിന്‍ചേലകളായന്മാര്‍ കോലുക<BR>
58 ആചാരമല്ലെന്മാനെന്തു മൂലം?<BR>
59 നിങ്ങള്‍ക്കു രാജാവു കഞ്ചന്താനെങ്കിലോ<BR>
60 ഞങ്ങള്‍ക്കു രാജാവു ഞങ്ങള്‍തങ്ങള്‍."<BR>
<BR>61 ഇങ്ങനെ ചൊന്നതു കേട്ടവന്‍ ചൊല്ലിനാന്‍<BR>
62 പൊങ്ങിവരുന്നൊരു കോപത്താലേ:<BR>
63 "എന്തെന്തു ചൊല്ലിനതന്ധനായുള്ളോവേ!<BR>
64 അന്തകന്‍വീട്ടീന്നു പോകുന്നായോ?<BR>
65 ഇത്തരമായുള്ള ചേലകളോ പണ്ടും<BR>
66 നിത്യമുടുപ്പതു നിങ്ങളെല്ലാം?<BR>
67 കാലിയേ മേപ്പാനായ്ക്കാട്ടിലകംപുക്കു<BR>
68 ധൂളിയും പൂണ്ടുനടക്കുംനേരം<BR>
69 മന്നവര്‍കോലുന്ന ചേലകളെല്ലാമി<BR>
70 ക്കന്നുകള്‍ മേയ്ക്കുന്ന പിള്ളര്‍ക്കായി.<BR>
<BR>71 മന്നവരെല്ലാരും കാനനം പൂകീട്ടു<BR>
72 കന്നുകള്‍ മേയ്ക്കിനിയെന്നേ വേണ്ടു.<BR>
73 മന്നവന്തന്നുടെ മന്ദിരമെന്നതു<BR>
74 നിന്നുള്ളിലുണ്ടായീതില്ലയോ ചൊല്‍?<BR>
75 ആവതല്ലാതതു നീ പറഞ്ഞീടിനാല്‍<BR>
76 നാവരിഞ്ഞീടുവന്‍ തേറിനാലും."<BR>
77 ഇങ്ങനെ ചൊന്നവന്‍ നിന്നൊരു നേരത്തു<BR>
78 നന്ദതനൂജനണഞ്ഞു ചെമ്മേ<BR>
79 കൈത്തലംകൊണ്ടവന്‍ നല്‍ച്ചെവിചാരത്തു<BR>
80 സല്‍ക്കരിച്ചീടിനാനൊന്നു മെല്ലെ.<BR>
<BR>81 സല്‍ക്കാരമേറ്റൊരു ദുഷ്ടനു പിന്നെയും<BR>
82 സല്‍ക്കാരം വേണ്ടാതെയായിക്കൂടി,<BR>
83 കോളല്ലയിന്നവന്‍ സല്ക്കരിച്ചീടിനാല്‍<BR>
84 പോകയില്ലെന്നതു നിര്‍ണ്ണയംതാന്‍.<BR>
85 നന്ദജന്തന്നാലെ സല്‍കൃതനായവ<BR>
86 നന്തകന്‍വീടല്ലൊ പുക്കതപ്പോള്‍.<BR>
87 യാദവനന്ദനനായുള്ള ദേവന്താ<BR>
88 നാദരവോടു മുതിര്‍ന്നു നന്നായ്<BR>
89 ചേലകള്‍ നല്ലവ വാരിയെടുത്തുടന്‍<BR>
90 ബാലകന്മാര്‍ക്കെല്ലാം നല്കി മുമ്പില്‍.<BR>
<BR>91 ജ്യേഷ്ഠനും താനും നല്‍ ചേലയും പൂണ്ടിട്ടു<BR>
92 വാട്ടം വരാതെ നടന്നു പിന്നെ.<BR>
93 സൗചികന്തന്നുടെ ചാരത്തു വന്നപ്പോള്‍<BR>
94 സംശയം കൂടാതെ സൗചികന്താന്‍<BR>
95 വിശ്വത്തിന്‍ കാരണമായി വിളങ്ങുന്ന<BR>
96 വിഷ്ണുവെന്നുള്ളൊരു ബോധത്താലേ<BR>
97 ഉഷ്ണീഷംമുമ്പായ ഭൂഷണമോരോന്നേ<BR>
98 വൃഷ്ണികള്‍നാഥന്നു നല്കിനിന്നാന്‍.<BR>
99 പ്രീതിയായായുള്ളൊരു വല്ലരിതന്നുടെ<BR>
100 നൂതനമായൊരു പൂവായിട്ട്<BR>
<BR>101 പാരാതെതന്നുടെ സാരൂപ്യംതന്നെയും<BR>
102 നാരായണന്താനും നല്കിനിന്നാന്‍.<BR>
103 മാലകള്‍ നിര്‍മ്മിച്ചു പോരുന്നോന്തന്നുടെ<BR>
104 യാലയംതന്നിലും ചെന്നു പിന്നെ<BR>
105 മാലകള്‍കൊണ്ടും നല്‍ പൂവുകള്‍കൊണ്ടുമായ്<BR>
106 ചാല വിളങ്ങിനാരെല്ലാരുമേ.<BR>
107 ഇച്ഛിച്ച നല്‍വരം നല്കിനാനങ്ങവ<BR>
108 ന്നച്യുതന്താനും തന്നിച്ഛയാലേ.<BR>
109 പിന്നെയുമെല്ലാരും നല്‍തെരുവൂടെ പോയ്<BR>
110 മുന്നമേപ്പോലെ നടന്നനേരം<BR>
<BR>111 അബ്ജത്തെ വെന്നുള്ളൊരാനനമാണ്ടൊരു<BR>
112 കബ്ജ വരുന്നതു കാണായപ്പോള്‍<BR>
113 ചന്ദനം കുങ്കുമം കസ്തൂരിയെന്നെല്ലാം<BR>
114 ഒന്നിച്ചു നന്നായരച്ചു പിന്നെ<BR>
115 നൂതനമായൊരു ഭാജനംതന്നിലി<BR>
116 ട്ടാദരവോടു നടന്നു മെല്ലെ<BR>
117 വന്നതു കണ്ടൊരു നന്ദകുമാരകന്‍<BR>
118 ചെന്നവള്‍ചാരത്തു ചോദിച്ചാന്താന്‍:<BR>
119 "സുന്ദരിമാരുടെ മൗലിയായുള്ള നിന്‍<BR>
120 മന്ദിരം ചാരത്തോ ദൂരത്തൂതോ?<BR>
<BR>121 എങ്ങുന്നു വന്നു നീയെങ്ങിനിപ്പോകുന്നൂ<BR>
122 തെങ്ങള്‍തന്‍ ചാരത്തു വന്നതെന്തേ?<BR>
123 നീയാരെന്നുള്ളതും പാരാതെ ചൊല്ലേണം<BR>
124 നീലവിലോചനേ! നമ്മൊടിപ്പോള്‍.<BR>
125 കുങ്കുമച്ചാറുതന്‍ നന്മണം കേട്ടിട്ടു<BR>
126 വങ്കൊതി കൊള്ളുന്നൂതെങ്ങളുള്ളില്‍<BR>
127 എങ്കള്‍ക്കു പൂചുവാന്‍ നല്കേണം നീയിപ്പോള്‍<BR>
128 മങ്കമാര്‍മൗലികേ! ശങ്കിയാതെ."<BR>
129 അബ്ജവിലോചനനിങ്ങനെ ചൊന്നപ്പോള്‍<BR>
130 കുബ്ജയാം നാരിയും ചൊന്നാള്‍ ചെമ്മേ:<BR>
<BR>131 "വീരനായുള്ളൊരു കംസനു ചേരുന്ന<BR>
132 സൈരന്ധ്രിയായൊരു ദാസി ഞാനോ,<BR>
133 എന്‍വീട്ടില്‍നിന്നു വരുന്നതും ഞാനവന്‍<BR>
134 തന്‍വീട്ടിലങ്ങിനിപ്പോകുന്നതും.<BR>
135 എന്നോടു ചോദിച്ചതെല്ലാമേ ഞാനുമി<BR>
136 ന്നിന്നോടു ചോദിക്കുന്നുണ്ടു ചെമ്മേ.<BR>
137 കാമനെന്നെല്ലാരും നിന്നെയോ ചൊല്ലുന്നു?<BR>
138 കാന്തിയെക്കാണുമ്പോളെന്നു തോന്നും<BR>
139 പൂവില്ലായ് നിന്നതിച്ചില്ലിയോ ചൊല്ലു നിന്‍<BR>
140 പുവമ്പായ് നിന്നതീക്കമുനയോ?"<BR>
<BR>141 ഇങ്ങനെ ചൊന്നവള്‍ തങ്കൈയിലുള്ളൊരു<BR>
142 കുങ്കമപൂര്‍ണ്ണമാം ഭാജനത്തെ<BR>
143 നന്ദജങ്കൈയിലേ നല്കിനാളന്നേരം<BR>
144 നന്മവരുംകാലമെന്നു ഞായം.<BR>
145 ആദരവോടതു വാങ്ങിന നന്ദജന്‍<BR>
146 സോദരന്നായിക്കൊടുത്തു പിന്നെ<BR>
147 തന്നുടെ മെയ്യിലും നന്നായി പൂചിനാന്‍<BR>
148 ധന്യമായ് നിന്നുള്ളൊരംഗരാഗം.<BR>
149 സന്തോഷംപൂണ്ടൊരു നന്ദജനന്നേരം<BR>
150 ചിന്തിച്ചുതന്നിലേ നിന്നു പിന്നെ<BR>
<BR>151 "ഞാന്‍ കനിഞ്ഞീടുമ്പോള്‍ മാന്‍കണ്ണിതന്നുടെ<BR>
152 കൂന്‍കളഞ്ഞീടേണ"മെന്നു നണ്ണി<BR>
153 കാല്‍വിരല്‍കൊണ്ടവള്‍ കാല്‍മേലുമൂന്നിച്ചു<BR>
154 കൈവിരല്‍ രണ്ടുമുയര്‍ത്തിപ്പിന്നെ<BR>
155 ആനനംതങ്കീഴുമൂന്നിച്ചു പൊങ്ങിച്ചാന്‍<BR>
156 മാനിനിതന്നുടെ മേനിതന്നെ.<BR>
157 കീഴ്പെട്ടുപോയൊരു നാരിതാനന്നേരം<BR>
158 മേല്‍പ്പെട്ടു വായ്പോടു പൊങ്ങിനിന്നാള്‍<BR>
159 കണ്ണനെത്തീണ്ടിന പുണ്യംകൊണ്ടന്നേരം<BR>
160 വിണ്ണില്‍ കരേറുവാനെന്നപോലെ<BR>
<BR>161 പങ്കജലോചനന്തൊട്ടുള്ളോരെല്ലാരു<BR>
162 മങ്ങനെയല്ലൊതാന്‍ വന്നു ഞായം.<BR>
163 ചാലേ നിവിര്‍ന്നൊരു മെയ്യുമായന്നേരം<BR>
164 മാലേയപാണി വിളങ്ങിനിന്നാള്‍.<BR>
165 മാച്ചേറിപ്പോയൊരു നല്‍പൊന്നു നന്നായി<BR>
166 ക്കാച്ചിനാലെങ്ങനെ വന്നു ഞായം?<BR>
167 മംഗലനായൊരു കണ്ണന്തൊടുന്നേര<BR>
168 മങ്ങനെയായ്വന്നാളംഗനയും.<BR>
169 സുന്ദരിയായൊരു നാരിയെക്കണ്ടപ്പോള്‍<BR>
170 സുന്ദരനാകിന കന്ദര്‍പ്പന്താന്‍<BR>
<BR>171 ചെല്ലത്തുടങ്ങിനാന്മെല്ലെമെല്ലെല്ലാരും<BR>
172 നല്ലതു കാണുമ്പോഴെന്നു ഞായം.<BR>
173 മാനിനിതന്നുടെ മേനി നിവിര്‍ന്നപ്പോള്‍<BR>
174 മാരന്നു വില്ലു വളഞ്ഞു ചെമ്മേ.<BR>
175 ബാണങ്ങള്‍കൊണ്ടവനെയ്തോരു നേരത്തു<BR>
176 മാനിനിതന്നുടെ കണ്മുനകള്‍<BR>
177 ആനായനാരിമാര്‍ പൂണുന്ന കണ്ണന്ത<BR>
178 ന്നാനനംതന്നില്‍ തറച്ചു തിണ്ണം.<BR>
179 മാനിനിതന്നുടെ മാനസംതന്നുള്ളില്‍<BR>
180 ദീനത പൊങ്ങിത്തുടങ്ങീതപ്പോള്‍.<BR>
<BR>181 കാര്‍വര്‍ണ്ണന്തന്നുടെയാനനംതങ്കലെ<BR>
182 ത്തൂവിയര്‍പ്പേല്‍ക്കയാലെന്നപോലെ<BR>
183 മാരമാലാണ്ടൊരു മാനിനിതങ്കണ്ണില്‍<BR>
184 നീരു പൊടിഞ്ഞുതൂടങ്ങീതപ്പോള്‍.<BR>
185 കാര്‍വര്‍ണ്ണന്തന്നുടെ കാന്തിയായുള്ളൊരു<BR>
186 തൂവെള്ളമുള്ളില്‍ നിറഞ്ഞു ചെമ്മേ<BR>
187 രോമങ്ങളൂടെയമ്മാനിനിതന്മെയ്യില്‍<BR>
188 സ്വേദങ്ങളായിപ്പരന്നുതെങ്ങും.<BR>
189 വല്ലവീവല്ലഭന്തന്നുടെ കണ്ണിണ<BR>
190 വെല്ലേണമിന്നുനാമെന്നപോലെ<BR>
<BR>191 ചേല്‍ക്കണ്ണിതന്നുടെ വീര്‍ക്കുന്ന വീര്‍പ്പുകള്‍<BR>
192 ദീര്‍ഘങ്ങളായ്വന്നു പാര്‍ക്കുംതോറും.<BR>
193 പോര്‍ക്കു തുനിഞ്ഞൊരു മാരന്തന്നമ്പിന്നു<BR>
194 ലാക്കായി വന്നൊരു സുന്ദരിതാന്‍<BR>
195 ഉള്ളം മയങ്ങിനിന്നുന്നിച്ചു ചൊല്ലിനാള്‍<BR>
196 കള്ളം കളഞ്ഞുടന്‍ കണ്ണനോട്:<BR>
197 "നിന്നെപ്പിരിഞ്ഞിട്ടു പോവതിന്നേതുമേ<BR>
198 വല്ലുന്നുതില്ല ഞാന്‍ ചൊല്ലാം ചെമ്മേ.<BR>
199 സുന്ദരനായുള്ള നീയിന്നു നമ്മുടെ<BR>
200 മന്ദിരംതന്നിലേ പോരവേണം.<BR>
<BR>201 ഉന്മദനായൊരു മന്മഥന്‍ കണ്ടാലും<BR>
202 നിന്മൂലമെന്നെപ്പൊരുന്നതിപ്പോള്‍."<BR>
203 എന്നവള്‍ ചൊന്നതു കേട്ടങ്ങു നിന്നൊരു<BR>
204 നന്ദതനൂജന്താന്‍ ചൊന്നാനപ്പോള്‍:<BR>
205 "ആയന്മാര്‍ ഞങ്ങള്‍ നല്‍ കാഴ്ചയുമായിട്ടു<BR>
206 രാജാവെക്കാണ്മാനായ് വന്നുതിപ്പോള്‍<BR>
207 മുമ്പിലേ നിന്നുടെ മന്ദിരം പൂകിലോ<BR>
208 വമ്പിഴയാമല്ലൊ ഞങ്ങള്‍ക്കെല്ലാം.<BR>
209 രാജാവെക്കണ്ടിട്ടു കാഴ്ചയും നല്കിനാല്‍<BR>
210 പാരാതെ വന്നുണ്ടു നിന്‍വീട്ടിലും<BR>
<BR>211 നേരത്രേ നിന്നോടു ചൊന്നതു ഞാനെന്നു<BR>
212 നാരിമാര്‍നായികേ! തേറിനാലും."<BR>
213 ഇങ്ങനെ ചൊന്നുടന്‍ മംഗലയായുള്ളൊ<BR>
214 രംഗനതന്നെയയച്ചു പിന്നെ<BR>
215 ചാപത്തെപ്പൂജിക്കും മന്ദിരമേതെന്നു<BR>
216 ചോദിച്ചുനിന്നതു കണ്ടനേരം<BR>
217 ധൃഷ്ടനായ് ചെന്നുടന്‍ പെട്ടന്നകംപുക്കു<BR>
218 ദുഷ്ടന്മാരെല്ലാം കണ്ടിരിക്കെ.<BR>
219 ഒല്ലായെന്നെല്ലാരും ചൊല്ലിനിന്നീടുമ്പോള്‍<BR>
220 വില്ലിനെച്ചെന്നങ്ങെടുത്തു ചെമ്മേ<BR>
<BR>221 എട്ടാശയെല്ലാമേ ഞെട്ടുമാറുന്നേരം<BR>
222 പൊട്ടിച്ചാനങ്ങതിന്‍ മുഷ്ടിദേശം<BR>
223 ജാനകിതന്നുടെ വാര്‍മുല പുല്കുവാന്‍<BR>
224 രാമനായ് പണ്ടുതാനെന്നപോലെ.<BR>
225 ദക്ഷിണന്മാരായ രക്ഷകന്മാരെയും<BR>
226 അക്ഷണം കൊന്നങ്ങൊടുക്കിപ്പിന്നെ<BR>
227 ശാലയില്‍നിന്നങ്ങു ചാലപ്പുറപ്പെട്ടു<BR>
228 ലീലയുമാണ്ടു നടന്നനേരം<BR>
229 ഇങ്ങനെ നാളെയക്കംസനുമാകുന്നൂ<BR>
230 തെന്നങ്ങു ചൊല്ലുന്നോനെന്നപോലെ.<BR>
<BR>231 ശക്തനായ് നിന്നു തിമിര്‍ത്തൊരു സൂര്യനും<BR>
232 അസ്തമിച്ചീടിനാന്‍ മെല്ലെ മെല്ലെ.<BR>
233 കേടറ്റു നിന്നൊരു ഗോവിന്ദരാമന്മാര്‍<BR>
234 ചാടു നിറുത്തിന ദിക്കു നോക്കി<BR>
235 മേളത്തില്‍ പോയങ്ങു പാല്‍വെണ്ണയുണ്ടിട്ടു<BR>
236 കേളിയുമാണ്ടു കിടന്നാര്‍ ചെമ്മേ.<BR>
237 ആപത്തണഞ്ഞൊരു കംസന്താന്‍ തന്നുടെ<BR>
238 ചാപത്തിന്‍ ഭംഗത്തെക്കേട്ടനേരം<BR>
239 ചീര്‍ത്തൊരു ഭീതിയെപ്പാര്‍ത്തോളം പൂണ്ടുനി<BR>
240 ന്നോര്‍ത്തുതുടങ്ങിനാനാര്‍ത്തനായി.<BR>
<BR>241 കൊന്നങ്ങു വീഴ്ത്തുന്ന ദുര്‍നിമിത്തങ്ങളു<BR>
242 മൊന്നൊന്നേ കാണായി പിന്നെപ്പിന്നെ<BR>
243 ദക്ഷിണമല്ലാതെ വീക്ഷണവും തോളു<BR>
244 മക്ഷണമാടിത്തുടങ്ങി ചെമ്മേ.<BR>
245 പൊന്മയമായിട്ടു തോന്നിത്തുടങ്ങീതു<BR>
246 വന്മരമോരോന്നേ നോക്കുംനേരം.<BR>
247 കര്‍ണ്ണങ്ങള്‍ രണ്ടുമടച്ചങ്ങു മേവുമ്പോള്‍<BR>
248 ഇല്ലാതെയായ്വന്നു ഘോഷങ്ങളും.<BR>
249 കണ്ണൊന്നു പൊത്തീട്ടു ദീപത്തെ നോക്കുമ്പോള്‍<BR>
250 കൈവിരല്‍തന്നിലടങ്ങീലേതും.<BR>
<BR>251 നിദ്രിതനായിക്കിടക്കുന്ന നേരത്തു<BR>
252 ഗര്‍ദ്ദഭംതന്മീതേ തന്നെക്കാണാം.<BR>
253 മഗ്നനായ് വന്നുടനഭ്യംഗംതന്നിലേ<BR>
254 നഗ്നനായ് നിന്നതും കാണായ്വന്നൂ.<BR>
255 തന്നുടെ കൈകൊണ്ടു തന്നുടെ ദന്തങ്ങള്‍<BR>
256 ചിന്നിക്കളഞ്ഞിട്ടും കാണായ്വന്നൂ.<BR>
257 പ്രേതങ്ങളോടു കലര്‍ന്നു കളിക്കയും<BR>
258 പ്രേതങ്ങള്‍തന്മേനി പൂണുകയും<BR>
259 ആറുകളെല്ലാം വരണ്ടിട്ടു കാണായി<BR>
260 താഴികളും പിന്നെയവ്വണ്ണമേ.<BR>
<BR>261 ഘോരങ്ങളായുള്ള ദുര്‍ന്നിമിത്തങ്ങളെ<BR>
262 പ്പാരാതെയിങ്ങനെ കണ്ടനേരം<BR>
263 അന്ധനായുള്ളൊരു കഞ്ചനു മാനസം<BR>
264 വെന്തുതുടങ്ങീതു ചിന്തയാലേ.<BR>
265 കണ്ണന്‍ വന്നെന്നെക്കഴിക്കുന്നതുണ്ടെന്നൊ<BR>
266 രെണ്ണമങ്ങുള്ളിലേ പൊങ്ങുകയാല്‍<BR>
267 വന്നതും നിന്നതും കണ്ടതും കേട്ടതും<BR>
268 "കണ്ണനെ"ന്നിങ്ങനെ തോന്നിക്കൂടി.<BR>
269 മറ്റൊരു ചിന്തയില്‍ കംസന്നു മാനസം<BR>
270 പറ്റീതില്ലപ്പോള്‍ തുടങ്ങിപ്പിന്നെ.<BR>
<BR>271 ചീര്‍ത്തുനിന്നുള്ളൊരു ചിന്തപൂണ്ടങ്ങനെ<BR>
272 രാത്രി കഴിഞ്ഞു പുലര്‍ന്നനേരം<BR>
273 വഞ്ചകനായൊരു കഞ്ചന്താനോരോരോ<BR>
274 മഞ്ചങ്ങള്‍ ചൂഴും ചമപ്പിച്ചുടന്‍<BR>
275 "മല്ലന്മാരിന്നിപ്പോള്‍ കോലുന്ന ലീലകള്‍<BR>
276 എല്ലാരും കാണണം" എന്നു ചൊന്നാന്‍.<BR>
277 കഞ്ചന്‍റെ ചൊല്ലാലപ്പൗരന്മാരെല്ലാരും<BR>
278 മഞ്ചങ്ങളേറിനാര്‍ മറ്റുള്ളോരും.<BR>
279 വല്ലവന്മാരും നല്‍ കാഴ്ചയും നല്കീട്ടു<BR>
280 നല്ലൊരു മഞ്ചത്തിന്മീതേ പുക്കാര്‍.<BR>
<BR>281 കഞ്ചനുമന്നേരം വെഞ്ചാമരങ്ങളേ<BR>
282 ചെഞ്ചെമ്മേ വീയിച്ചു മഞ്ചം പുക്കാന്‍.<BR>
283 ചാണൂരന്‍മുമ്പായ മല്ലന്മാരെല്ലാരും<BR>
284 ചേണുറ്റുനിന്നൊരു രംഗംതന്നില്‍<BR>
285 ചെന്നുതുടങ്ങിനാര്‍ വമ്പുറ്റ സിംഹങ്ങള്‍<BR>
286 കുന്നിന്മേല്‍ മേന്മേലേ ചെല്ലുംപോലെ<BR>
287 ആക്കം കലര്‍ന്നുള്ള ഭേരിയുമോരോന്നെ<BR>
288 താക്കിത്തുടങ്ങിനാര്‍ തന്നില്‍നിന്ന്.<BR>
289 അന്യന്മാരായുള്ള മല്ലന്മാരെല്ലാരും<BR>
290 ധന്യന്മാരായുള്ള ലോകര്‍മുമ്പില്‍<BR>
<BR>291 ലീലകള്‍ തോഞ്ഞുടന്‍ തന്നുടെ തന്നുടെ<BR>
292 വേലകള്‍ കാട്ടിനാര്‍ വെവ്വേറെയായ്.<BR>
293 അന്ധകനാഥനായ് നിന്നൊരു കഞ്ചനേ<BR>
294 അന്തകന്‍വീട്ടിനെക്കാട്ടുവാനായ്<BR>
295 ബന്ധുരന്മാരായ ബന്ധുക്കള്‍ ചൂഴുറ്റു<BR>
296 ചന്തത്തില്‍ വന്നൊരു നന്ദജന്താന്‍<BR>
297 മല്ലന്മാര്‍ തല്ലുന്ന ഭേരിയും കേട്ടിട്ടു<BR>
298 ചെല്ലേണം ഞാനിപ്പോളെന്നു നണ്ണി<BR>
299 ഗോപാലബാലരും രാമനും താനുമായ്<BR>
300 ഗോപുരവാതുക്കല്‍ ചെന്നനേരം<BR>
<BR>301 വാരണവീരനേ നിന്നതു കണ്ടിട്ടു<BR>
302 പാരാതെ ചൊല്ലിനാന്‍ പാവാനോട്"<BR>
303 "പോവാനായുള്ളൊരു വാതില്‍ വഴങ്ങേണം<BR>
304 പാവാനേ! ഞങ്ങള്‍ക്കു പാരാതെ നീ."<BR>
305 എന്നതിന്നേതുമേ മിണ്ടാതെ നിന്നപ്പോള്‍<BR>
306 പിന്നെയും ചൊല്ലിനാന്‍ നന്ദജന്താന്‍:<BR>
307 "നിന്നോടു ചൊല്ലുന്നു നീങ്ങു നീയെന്നു ഞാന്‍<BR>
308 "എന്നോടല്ലെ"ന്നോ നീയുന്നിക്കുന്നു?<BR>
309 നീങ്ങുന്നൂതില്ലെന്നു നിര്‍ണ്ണയമുണ്ടെങ്കില്‍<BR>
310 നീക്കുന്നൂതുണ്ടെന്നു നിര്‍ണ്ണയം ഞാന്‍."<BR>
<BR>311 എന്നതു കേട്ടപ്പോള്‍ നിന്നൊരു പാവാന്താന്‍<BR>
312 നന്ദകുമാരകന്തന്നെ നോക്കി<BR>
313 പാവുകളേകിനിന്നാനയെപ്പായിച്ചാന്‍<BR>
314 ചേവകരാകുമ്പോളെന്നേ വേണ്ടു.<BR>
315 ചാടിയണഞ്ഞുള്ളൊരാനയെക്കണ്ടപ്പോള്‍<BR>
316 പേടിച്ചപോലെയങ്ങോടിനാന്‍ താന്‍.<BR>
317 ചീറ്റം തിരണ്ടൊരു പാവാന്താന്‍ ചൊല്ലിനാ<BR>
318 നേറ്റം ചിരിച്ചുനിന്നെന്നനേരം:<BR>
319 "നീക്കുന്നുതുണ്ടു ഞാനെന്നല്ലൊ ചൊല്ലി നീ<BR>
320 നീക്കുന്നവാറു നീയിങ്ങനെയോ?"<BR>
<BR>321 എന്നങ്ങു പിന്നെയും ചൊന്നുചൊന്നന്നേരം<BR>
322 ചെന്നു ചെന്നേശിനാനാശു ചെമ്മേ.<BR>
323 വമ്പുറ്റു നിന്നൊരു വാരണവീരന്താന്‍<BR>
324 തുമ്പിക്കൈകൊണ്ടു പിടിച്ചാനപ്പോള്‍<BR>
325 കൈയീന്നു വീണ്ടവന്തന്നെയും താഡിച്ചു<BR>
326 കാലിടെച്ചെന്നങ്ങൊളിച്ചാന്‍ കണ്ണന്‍.<BR>
327 കാണാഞ്ഞനേരത്തു കാറ്റിനെക്കൊണ്ടു കൊ<BR>
328 ണ്ടാരാഞ്ഞുനിന്നുടനങ്ങുമിങ്ങും<BR>
329 മുഷ്ക്കരനായൊരു വാരണനന്നേരം<BR>
330 പുഷ്ക്കരലോചനന്‍ പൂവല്‍മേനി<BR>
<BR>331 പുഷ്ക്കലമായൊരു പുഷ്ക്കരംകൊണ്ടുടന്‍<BR>
332 ദുഷ്ക്കരമെങ്കിലും ചെന്നു തൊട്ടാന്‍<BR>
333 തൊട്ടൊരുനേരത്തു തോയജലോചനന്‍<BR>
334 പെട്ടെന്നു ചാടിപ്പുറപ്പെട്ടുടന്‍<BR>
335 വാലേപ്പിടിച്ചു വലിച്ചുതുടങ്ങിനാന്‍<BR>
336 ബാലകന്‍ കന്നിനേയെന്നപോലെ.<BR>
337 പക്ഷങ്ങള്‍ രണ്ടിലും തുമ്പിക്കൈതന്നെക്കൊ<BR>
338 ണ്ടക്ഷണം വീയുന്ന വാരണന്താന്‍<BR>
339 പന്നഗവായോടു കാല്‍പിണഞ്ഞീടുന്ന<BR>
340 മണ്ഡൂകവേലയെപ്പൂണ്ടു നിന്നാന്‍.<BR>
<BR>341 വാലങ്ങു കൈവിട്ടു പാഞ്ഞുതുടങ്ങിനാന്‍<BR>
342 വാരണന്തന്മുന്നല്‍ ചെന്നു പിന്നെ.<BR>
343 പാഞ്ഞതു കണ്ടൊരു വാരണവീരനും<BR>
344 പാഞ്ഞുതുടങ്ങിനാന്‍ കണ്ണന്‍പിമ്പേ.<BR>
345 ചെമ്പൊല്‍ത്താര്‍മാനിനി പൂണുന്ന പൂമേനി<BR>
346 തുമ്പിക്കരംകൊണ്ടു തൊട്ടു തൊട്ട്<BR>
347 പായുന്നനേരത്തു ഭൂതലംതന്നിലേ<BR>
348 പോയങ്ങു വീണാനക്കാര്‍വര്‍ണ്ണന്താന്‍.<BR>
349 കാരിയമേയെന്നു കാണുന്നോരെല്ലാര്‍ക്കും<BR>
350 വാരണവീരനും തോന്നുംവണ്ണം<BR>
<BR>351 വാരിജലോചനന്‍ വീണൊരു നേരത്തു<BR>
352 വാരണവീരന്‍ വന്‍കോപത്താലേ<BR>
353 പൂമേനി നേര്‍കണ്ടു കുത്തിനിന്നീടിനാന്‍:<BR>
354 ഭൂമിയിലായതു കൊള്‍വതപ്പോള്‍<BR>
355 ഭൂമിയിലായതു കുറ്റമല്ലോര്‍ക്കുമ്പോള്‍<BR>
356 കാമിനിയായല്ലൊ കണ്ണന്നുള്ളു.<BR>
357 കൊമ്പുകളാണ്ടതു കൊള്ളരുതാഞ്ഞിട്ടു<BR>
358 വമ്പിലുഴന്നങ്ങു നിന്നനേരം<BR>
359 വാരിജലോചനന്‍ പൊങ്ങിച്ചതൊന്നേതാ<BR>
360 മ്പോരായ്മയായ്വന്നു വീരന്നപ്പോള്‍.<BR>
<BR>361 മുന്നേതിലേറ്റവും കോപിച്ചു നിന്നുടന്‍<BR>
362 പിന്നെയും ചെന്നു പിണങ്ങുംനേരം<BR>
363 നന്മുലയുണ്ണുമ്പൊളമ്മതന്മാറത്തു<BR>
364 ചെമ്മേയടിക്കുന്ന കൈകൊണ്ടപ്പോള്‍<BR>
365 താഡിച്ചാന്‍ വന്നൊരു വാരണവീരന്തന്‍<BR>
366 കേടറ്റുനിന്ന കവിള്‍ത്തടത്തില്‍.<BR>
367 താഡനമേറ്റോരു വാരണവീരന്നു<BR>
368 പീഡയുണ്ടായ്വന്നു പിന്നെപ്പിന്നെ<BR>
369 പേടിയും പൂണ്ടുടന്‍ വാടിന മെയ്യുമായ്<BR>
370 ഓടുവാനായിത്തുടങ്ങുംനേരം<BR>
<BR>371 വമ്പോടു വേറായ തുമ്പിക്കരംതന്നെ<BR>
372 വമ്പില്‍ പിടിച്ചു വലിച്ചാന്‍ കണ്ണന്‍.<BR>
373 മാതംഗവീരന്നു മാനസംതന്നുള്ളി<BR>
374 ലാതങ്കമേറ്റമെഴുന്നതപ്പോള്‍.<BR>
375 വാ പിളര്‍ന്നങ്ങു കരഞ്ഞു തുടങ്ങിനാന്‍:<BR>
376 കൗപീനമായ്വന്നു വാലുമപ്പോള്‍.<BR>
377 വാരിജലോചനന്‍ വാരണവീരനെ<BR>
378 പാരാതെനിന്നു ചുഴറ്റിപ്പിന്നെ<BR>
379 ഭൂതലംതന്നിലേ തല്ലിനിന്നന്നേരം<BR>
380 ചേതന പോക്കിനാന്‍ ദൂരം ദൂരം.<BR>
<BR>381 മസ്തകംതന്നെച്ചവിട്ടിപ്പറിച്ചുടന്‍<BR>
382 മെത്തിന കൊമ്പുകള്‍ രണ്ടും പിന്നെ<BR>
383 മൂത്തവന്‍കയ്യിലേ നല്കിനാനൊന്നവന്‍<BR>
384 ശക്തനായ്താനുമൊന്നേന്തിക്കൊണ്ടാന്‍.<BR>
385 ഹസ്തിപന്മാരെയും കൊന്നുടന്‍ വീഴ്ത്തിനാന്‍<BR>
386 അത്തരം പിന്നെയടുത്തതെല്ലാം.<BR>
387 ദന്തിതന്‍ ദന്തത്തെത്തോളിലും ചേര്‍ത്തുടന്‍<BR>
388 നന്ദകുമാരകന്മാരന്നേരം<BR>
389 മല്ലന്മാരാകുന്ന മാതംഗയൂഥത്തേ<BR>
390 വെല്ലുന്ന കേസരിവീരന്മാരായ്<BR>
<BR>391 മംഗലം നല്കുവാന്‍ തന്നെയുവന്നോര്‍ക്കു<BR>
392 ഭംഗികള്‍ തങ്ങിന രംഗംതന്നില്‍<BR>
393 അഞ്ചാതെ ചെന്നു കരേറിത്തുടങ്ങിനാര്‍<BR>
394 അഞ്ചാറു ബാലകന്മാരുമായി.<BR>
395 മഞ്ചങ്ങളേറിന മാലോകരെല്ലാരും<BR>
396 അഞ്ചനവര്‍ണ്ണനെക്കണ്ടാരപ്പോള്‍.<BR>
397 മല്ലന്മാരെല്ലാരും പാവകന്താനിതെ<BR>
398 ന്നുള്ളിലേ നണ്ണി നടുങ്ങിനിന്നാര്‍.<BR>
399 ആനന്ദലീലന്മാരായിത്തുടങ്ങിനാര്‍<BR>
400 ആണുങ്ങളെല്ലാരും കാണുംനേരം.<BR>
<BR>401 അംഗനമാരെല്ലാമംഗജന്‍താനെന്നു<BR>
402 തങ്ങളില്‍ നിന്നു പറഞ്ഞാരപ്പോള്‍.<BR>
403 നമ്മുടെ ബാലകന്താനെന്നു നണ്ണിനാര്‍<BR>
404 നന്ദന്തുടങ്ങിന വല്ലവന്മാര്‍.<BR>
405 ദുഷ്ടന്മാരായുള്ള മന്നവര്‍മാനസം<BR>
406 പൊട്ടിത്തുടങ്ങീതു കണ്ടനേരം.<BR>
407 നിര്‍മ്മലയായുള്ള ദേവകീദേവിക്കു<BR>
408 നന്മുല തിണ്ണം ചുരന്നുതപ്പോള്‍<BR>
409 ആനകദുന്ദുഭിതന്നുടെ മേനിയില്‍<BR>
410 കോള്‍മയിര്‍ക്കൊണ്ടു തുടങ്ങീതപ്പോള്‍.<BR>
<BR>411 പെട്ടെന്നു കണ്ടൊരുനേരത്തു കംസനും<BR>
412 ഞെട്ടി നടുങ്ങി വിറച്ചുവീണാന്‍.<BR>
413 ചിന്മയമായുള്ള ദൈവതംതാനെന്നു<BR>
414 നിര്‍മ്മലരായവര്‍ നണ്ണിക്കൊണ്ടാര്‍.<BR>
415 വൃഷ്ണികളെല്ലാരും നാഥനെന്നിങ്ങനെ<BR>
416 വിശ്വസിച്ചീടിനാര്‍ കണ്ടനേരം.<BR>
417 രംഗത്തിലിങ്ങനെ നന്ദതനൂജന്മാര്‍<BR>
418 ഭംഗിയില്‍ നിന്നു വിളങ്ങുംനേരം<BR>
419 ചാണൂരനാകിന മല്ലന്താന്‍ ചൊല്ലിനാന്‍<BR>
420 ചാപലം വേറായ വാക്കുതന്നേ:<BR>
<BR>421 "നന്ദകുമാരന്മാരായുള്ള നിങ്ങളി<BR>
422 ന്നമ്മോടുകൂടിക്കളിക്കവേണം<BR>
423 കാലിയുംമേച്ചു നല്‍ കാനനമോരോന്നില്‍<BR>
424 ബാലകന്മാരുമായ് ചാലെ നിന്ന്<BR>
425 മല്ലുകൊണ്ടേറ്റം കളിക്കുന്ന നിങ്ങളെ<BR>
426 ക്കല്യന്മാരെന്നു നാം കേള്‍പ്പുവെന്നാല്‍<BR>
427 മന്നവവീരന്നു കാണ്മതിന്നായിപ്പോള്‍<BR>
428 മല്ലിനെക്കാട്ടണം നാമെല്ലാരും."<BR>
429 എന്നതു കേട്ടൊരു നന്ദകുമാരകന്‍<BR>
430 എല്ലാരും കേള്‍ക്കവേ ചൊന്നാനപ്പോള്‍:<BR>
<BR>431 "മല്ലിനെക്കാട്ടുവാന്‍ നമ്മിലിന്നോര്‍ക്കുമ്പോള്‍<BR>
432 തുല്യതയില്ലല്ലോ ഒന്നുകൊണ്ടും;<BR>
433 കല്യന്മാരായുള്ള മല്ലന്മാരിന്നിങ്ങള്‍<BR>
434 വല്ലാത ബാലന്മാരല്ലൊ ഞങ്ങള്‍<BR>
435 ഞങ്ങള്‍ക്കു നേരൊത്തു നിന്നോരുമായിട്ടേ<BR>
436 ഞങ്ങള്‍ക്കു ലീലകള്‍ ചേര്‍ന്നുകൂടൂ.<BR>
437 നിങ്ങള്‍ക്കുമങ്ങനെ പൊങ്ങുന്ന ചേര്‍ച്ചയി<BR>
438 ന്നെങ്ങളോടേശിനാല്‍ വന്നുകൂടാ.<BR>
439 ബാലന്മാരോടു ചാലക്കലര്‍ന്നുള്ള<BR>
440 ലീല നാം വേണ്ടീലയെന്നു തോന്നും.<BR>
<BR>441 മന്നവനിന്നിതു കാണേണമെന്നാകില്‍<BR>
442 ചൊന്നതു ഞങ്ങളോ കേട്ടുകൊള്ളാം."<BR>
443 എന്നതു കേട്ടൊരു മല്ലനും ചൊല്ലിനാന്‍<BR>
444 നന്ദകുമാരകന്‍തന്നെ നോക്കി:<BR>
445 "കേവലം പോരുന്ന ബാലകനല്ല നീ<BR>
446 കേശിയെക്കൊന്നതു നീയല്ലയോ?<BR>
447 ബന്ധുരനായൊരു ദന്തിയെത്തന്നെയും<BR>
448 അന്തകന്‍കോയിക്കലാക്കിനാന്‍ നീ.<BR>
449 വീരന്മാരായുള്ള ഞങ്ങളോടേശുവാന്‍<BR>
450 നേരായി നിന്നതു നിങ്ങളിപ്പോള്‍.<BR>
<BR>451 ഖിന്നത കൈവിട്ടു മന്നവന്‍മുന്നലേ<BR>
452 സന്നദ്ധരായാലുമെന്നേ വേണ്ടു."<BR>
453 ഇങ്ങനെ കേട്ടൊരു നന്ദദനെന്നപ്പോള്‍<BR>
454 സംഗരഭംഗികളാണ്ടു ചെമ്മേ<BR>
455 പാരമണഞ്ഞ വന്മേനിയോടേശിനാന്‍<BR>
456 പാവകന്‍ ദാരുവോടെന്നപോലെ.<BR>
457 രോഹണീസൂനവും മുഷ്ടികമല്ലനും<BR>
458 ആഹവമായിപ്പിണഞ്ഞാരപ്പോള്‍.<BR>
459 മല്ലന്മാര്‍ കോലുന്ന ലീലകളോരോന്നേ<BR>
460 മെല്ലെമെല്ലന്നേരം കാട്ടിക്കാട്ടി<BR>
<BR>461 കാണുന്ന ലോകര്‍ക്കു വിസ്മയമാക്കിനാര്‍<BR>
462 ചാണൂരമല്ലനും കാര്‍വര്‍ണ്ണനും.<BR>
463 വല്ലവിമാരുടെ വാര്‍മുലക്കോരകം<BR>
464 മെല്ലവേ ചേരുന്ന മാറുതന്നില്‍<BR>
465 മുഷ്ടികളേല്‍പ്പിച്ചു തുഷ്ടനായ്മേവിനാന്‍<BR>
466 ദുഷ്ടനായുള്ളൊരു മല്ലവീരന്‍.<BR>
467 മുഗ്ദ്ധവിലോചനന്മാറിടംതന്നിലേ<BR>
468 മുഷ്ടികള്‍ വന്നുടനേല്ക്കുംനേരം<BR>
469 ദേവതിതന്നുടെ മാനസംതന്നുള്ളില്‍<BR>
470 നോവുതുടങ്ങീതു പാരമപ്പോള്‍.<BR>
<BR>471 ചീറ്റംതിരണ്ടൊരു കംസനു മാനസം<BR>
472 ഏറ്റം കുളുര്‍ത്തു തുടങ്ങീതപ്പോള്‍<BR>
473 രുഷ്ടനായുള്ളൊരു മുഷ്ടികമല്ലനും<BR>
474 മുഷ്ടിചുരുട്ടിപ്പിടിച്ചു നന്നായ്<BR>
475 രോഹിണീനന്ദനന്മേനിയില്‍ മേന്മേല<BR>
476 ങ്ങാഹനിച്ചീടിനാനായവണ്ണം.<BR>
477 താഴാതവണ്ണമക്കാര്‍മുകില്‍വര്‍ണ്ണനെ<BR>
478 ത്താഡിച്ചുനിന്നൊരു മല്ലനപ്പോള്‍<BR>
479 പല്ലവംപോലെ പതുത്തൊരു പൂമേനി<BR>
480 കല്ലെന്നു തോന്നിത്തുടങ്ങി ചെമ്മേ.<BR>
<BR>481 തന്നുടെ കൈകളമ്മേനിയിലേല്ക്കുമ്പോള്‍<BR>
482 ഖിന്നങ്ങളായ്വന്നു പിന്നെപ്പിന്നെ:<BR>
483 കാര്‍വര്‍ണ്ണങ്കൈകളമ്മേനിയിലേല്ക്കുമ്പോള്‍<BR>
484 കാരിരുമ്പെന്നതും തോന്നി ചെമ്മേ.<BR>
485 ലീലയായ് നിന്നങ്ങു ഭൂതലംതന്നിലേ<BR>
486 ചാലെപ്പോയ്വീണാനക്കണ്ണനപ്പോള്‍<BR>
487 വീരനായുള്ളൊരു മല്ലന്താനന്നേരം<BR>
488 മാറില്‍ക്കരേറിനിന്നാര്‍ത്താന്‍ തിണ്ണം.<BR>
489 ആര്‍ത്തതു കേട്ടൊരു മാലോകരെല്ലാരും<BR>
490 ആര്‍ത്തന്മാരായ് നിന്നാര്‍ പാര്‍ത്തതോറും.<BR>
<BR>491 ചിന്തപൂണ്ടീടുന്ന കഞ്ചന്താനെന്നപ്പോള്‍<BR>
492 സന്തോഷവാരിയില്‍ മുങ്ങിപ്പിന്നെ<BR>
493 മല്ലന്നു നല്കുവാനാഭരണങ്ങളേ<BR>
494 മെല്ലവേ ചാരത്തു നോക്കുംനേരം<BR>
495 കാല്‍കൊണ്ടു താഡിച്ചു തള്ളിവിട്ടീടിനാന്‍<BR>
496 കാര്‍മുകില്‍വര്‍ണ്ണനമ്മല്ലന്തന്നെ.<BR>
497 സന്നദ്ധരായിട്ടു പിന്നെയും തങ്ങളില്‍<BR>
498 മുന്നമെപ്പോലെ പിണങ്ങുംനേരം<BR>
499 കചുവന്നീടുന്നൊരഞ്ചനവര്‍ണ്ണന്താന്‍<BR>
500 ചെഞ്ചെമ്മേ മല്ലനെക്കൈപിടിച്ചു<BR>
<BR>501 അഞ്ചാതവണ്ണമക്കഞ്ചനു കാണുമാ<BR>
502 റഞ്ചാറുനൂറു ചുഴറ്റിപ്പിന്നെ<BR>
503 ഭൂതലംതന്നിലേ തല്ലിനാനൊന്നുടന്‍<BR>
504 മാതുലന്തന്മനം മാഴ്കുംവണ്ണം<BR>
505 നീണ്ടുനിന്നുള്ളൊരു നിദ്രയും വന്നപ്പോള്‍<BR>
506 പൂണ്ടുകിടന്നാളമ്മല്ലന്തന്നെ.<BR>
507 ദുഷ്ടരെ വെല്ലുന്ന രോഹിണീനന്ദനന്‍<BR>
508 മുഷ്ടികന്തന്നെയുമവ്വണ്ണമേ<BR>
509 കണ്ടുനിന്നീടുന്ന വിണ്ടലരെന്നപ്പോള്‍<BR>
510 കൊണ്ടല്‍നേര്‍വര്‍ണ്ണനെക്കൊണ്ടാടിനാര്‍.<BR>
<BR>511 സന്തോഷവാരിയില്‍ മുങ്ങിന കഞ്ചന്താന്‍<BR>
512 സന്താപവെയ്ലിലങ്ങായാനപ്പോള്‍.<BR>
513 മൂവരണഞ്ഞു പിണങ്ങിനാര്‍ പിന്നെയും<BR>
514 മൂഢന്മാരായുള്ള മല്ലന്മാരില്‍.<BR>
515 ധീരന്മാരായ് നിന്നു കാര്‍വര്‍ണ്ണങ്കൈയാലേ<BR>
516 വീരന്മാര്‍ പോംവഴി പോയാര്‍ ചെമ്മേ.<BR>
517 മറ്റുള്ള മല്ലന്മാരെല്ലാരുമെന്നപ്പോള്‍<BR>
518 തെറ്റെന്നു ചാടിനാര്‍ പേടിയോടേ.<BR>
519 ഗര്‍വ്വിതനായൊരു കംസന്താനന്നേരം<BR>
520 ദുര്‍വ്വചനങ്ങള്‍ പറഞ്ഞു മേന്മേല്‍<BR>
<BR>521 കാര്‍മുകില്‍വര്‍ണ്ണന്തന്മാനസംതന്നിലേ<BR>
522 കാലുഷ്യമേറ്റമിയറ്റിനിന്നാന്‍.<BR>
523 നീതിയേ വേര്‍വിട്ട മാതുലന്തന്നുടെ<BR>
524 നിന്ദയെക്കണ്ടൊരു നന്ദജന്താന്‍<BR>
525 മേല്പട്ടു ചാടിനാന്‍ മേളത്തില്‍നിന്നങ്ങു<BR>
526 വായ്പെഴും കഞ്ചന്തന്മഞ്ചത്തിന്മേല്‍.<BR>
527 വീരനായുള്ളൊരു കഞ്ചനും താനുമായ്<BR>
528 നേരിട്ടു പോരായി നിന്നു പിന്നെ<BR>
529 കേസരിവീരന്താനേണത്തിമ്പോതത്തെ<BR>
530 ക്കേവലം ചെന്നു പിടിക്കുംപോലെ<BR>
<BR>531 പാരം പിടിച്ചങ്ങു തള്ളിവിട്ടീടിനാന്‍<BR>
532 ദൂരമായുള്ളൊരു ഭൂതലത്തില്‍.<BR>
533 പെട്ടെന്നു ചാടിനാന്താനുമന്നേരത്തു<BR>
534 ദുഷ്ടനായുള്ളൊരു കഞ്ചന്മീതേ.<BR>
535 പാരെല്ലാമീരേഴുമുള്ളില്‍ ചുമന്നവന്‍<BR>
536 പാരാതെ മേനിയില്‍ പാഞ്ഞനേരം<BR>
537 വീരനായ് വീണുകിടന്നൊരു കഞ്ചന്താന്‍<BR>
538 നേരേ പതുങ്ങിനാന്‍ പഞ്ചിപോലെ.<BR>
539 ജീവനുമെന്നപ്പോള്‍ കഞ്ചനേ വേര്‍വിട്ടു<BR>
540 പോവതിന്നായിത്തുടങ്ങുന്നേരം<BR>
<BR>541 കാര്‍മുകില്‍വര്‍ണ്ണന്തന്മേനി തടഞ്ഞിട്ടു<BR>
542 പോകരുതായ്കയാലെന്നപോലെ<BR>
543 പുണ്യമിയന്നവന്‍തന്നുടെ മേനിയോ<BR>
544 ടൊന്നിച്ചു നന്നായി നിന്നുതപ്പോള്‍<BR>
545 ചാര്‍ച്ചയെന്നുള്ളതു പിന്നെയും പാര്‍ക്കുമ്പോള്‍<BR>
546 ചേര്‍ച്ചയായ്വന്നീടുമെന്നു ഞായം;<BR>
547 വഞ്ചകനാകിലും മാതുലനായൊരു<BR>
548 കഞ്ചനെത്തന്നോടു ചേര്‍ത്താനല്ലൊ.<BR>
549 കഞ്ചന്താന്‍ വീണൊരുനേരത്തു തന്നുടെ<BR>
550 നെഞ്ചകം തഞ്ചിന സോദരന്മാര്‍<BR>
<BR>551 എണ്മരുമൊന്നിച്ചു നിന്നുടന്‍ ചെന്നിട്ടു<BR>
552 ചെമ്മേയണഞ്ഞു പിണങ്ങുംനേരം<BR>
553 അമ്പിനേ വേര്‍വിട്ടു രോഹിണീനന്ദനന്‍<BR>
554 തമ്പന്നരാക്കിനാന്‍ വമ്പുകൊണ്ടേ.<BR>
555 സംഗരം കൈവിട്ടു കണ്ണനും രാമനും<BR>
556 രംഗത്തില്‍നിന്നിങ്ങു പോന്നു പിന്നെ<BR>
557 ചങ്ങലപൂണ്ടുള്ളൊരച്ഛനുമമ്മയ്ക്കും<BR>
558 മംഗലം നല്കുവാന്‍ ചെന്നു മുന്നല്‍.<BR>
559 എന്നുമിവര്‍ക്കൊരു ബന്ധമുണ്ടാകൊല്ലാ<BR>
560 യെന്നങ്ങു തന്നിലേ നണ്ണി നന്നായ്<BR>
<BR>561 പാവനമായൊരു പാണിതലംകൊണ്ടു<BR>
562 പാരിച്ച ബന്ധത്തെപ്പോക്കിനിന്നാന്‍.<BR>
563 ബന്ധമഴിഞ്ഞുള്ളൊരച്ഛനുമമ്മയും<BR>
564 എന്തിതെന്നിങ്ങനെ ചിന്തിച്ചുള്ളില്‍<BR>
565 വിശ്വത്തിങ്കാരണമായി വിളങ്ങുന്ന<BR>
566 വിഷ്ണുവെന്നിങ്ങനെ തോന്നീതപ്പോള്‍.<BR>
567 എന്നതു കണ്ടൊരു കൊണ്ടല്‍നേര്‍വര്‍ണ്ണന്താന്‍<BR>
568 തന്നുടെ മായയെപ്പൂണ്ടനേരം<BR>
569 "എന്നുടെ പൈതല്‍താന്‍" എന്നതേ നണ്ണീട്ടു<BR>
570 പിന്നെപ്പിടിച്ചങ്ങു പൂണ്ടുകൊണ്ടാര്‍.<BR>
<BR>571 തൂമൊഴികൊണ്ടവരുള്ളിലേ വേദന<BR>
572 കാര്‍മുകില്‍വര്‍ണ്ണന്താന്‍ പോക്കിപ്പിന്നെ<BR>
573 അഗ്ര്യനായ് നിന്നുള്ളൊരുഗ്രസേനന്തന്നെ<BR>
574 വ്യഗ്രങ്ങള്‍ തീര്‍ത്തു തെളിഞ്ഞു ചെമ്മേ<BR>
575 ആദരവോടഭിഷേകത്തെച്ചെയ്തിട്ടു<BR>
576 യാദവപാലകനാക്കിനാന്‍താന്‍.<BR>
577 വാട്ടമകന്നൊരു കഞ്ചന്താന്‍ നാട്ടില്‍നി<BR>
578 ന്നാട്ടിക്കളഞ്ഞുള്ളോരെല്ലാരെയും<BR>
579 തേടി വിളിപ്പിച്ചു തന്നുടെ തന്നുടെ<BR>
580 കേടറ്റ മന്ദിരംതന്നിലാക്കി<BR>
<BR>581 വേണുന്നതെല്ലാമേ നല്കിനിന്നീടിനാന്‍<BR>
582 വേദന വേര്‍വിട്ടു പോകുംവണ്ണം.<BR>
583 ഗോകുലനാഥനായ് നിന്നൊരു നന്ദനോ<BR>
584 ടാകുലനാകാതെ ചൊന്നാന്‍ പിന്നെ:<BR>
585 "നമ്മുടെ ദേശത്തു പോവതിന്നായിട്ടു<BR>
586 ചെമ്മേ തുടങ്ങേണം താതനിപ്പോള്‍.<BR>
587 യാദവന്മാര്‍ക്കെല്ലാം മോദത്തെ നല്കി നി<BR>
588 ന്നാദരവോടു തഴപ്പിച്ചുടന്‍<BR>
589 അമ്മയെക്കാണ്മാനായ് ഞാനും വരുന്നതു<BR>
590 ണ്ടുണ്മയിച്ചൊന്നതു തേറിനാലും.<BR>
<BR>591 അച്ഛനുമമ്മയും മറ്റിവനുണ്ടല്ലൊ<BR>
592 ഇച്ഛയില്‍ നല്കുവാനെന്നു നണ്ണി<BR>
593 ദീര്‍ഘമായുള്ളൊരു കാലമിന്നിങ്ങനെ<BR>
594 പാര്‍ക്കുമിങ്ങെന്നുള്ളതോര്‍ക്കവേണ്ടാ.<BR>
595 അച്ഛനായുളളതു നീയൊഴിച്ചില്ലെനി<BR>
596 ക്കച്യുതന്തന്നുടെ പാദത്താണ<BR>
597 പെറ്റു വളര്‍ത്തൊരു തായായി നിന്നതു<BR>
598 മുറ്റുമെനിക്കു മറ്റാരുമല്ലേ;<BR>
599 ആറ്റിലും തീയിലും വീഴാതെകണ്ടെന്നെ<BR>
600 പ്പോറ്റി വളര്‍ത്തതു നിങ്ങളല്ലോ.<BR>
<BR>601 ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും<BR>
602 നിങ്ങളേയെന്നും മറക്കയില്ലേ."<BR>
603 നന്ദനോടിങ്ങനെ ചൊന്നുടന്‍ തന്നുടെ<BR>
604 ചങ്ങാതിമാരോടു ചൊന്നാന്‍ പിന്നെ:<BR>
605 "അച്ഛന്നു ചങ്ങാതമായിട്ടു നിങ്ങളു<BR>
606 മിച്ഛയില്‍ പോകേണമാമ്പാടിയില്‍.<BR>
607 പാരാതെ പോന്നങ്ങു വന്നതുമുണ്ടു ഞാന്‍<BR>
608 നാരായണന്തന്‍റെ പാദത്താണ.<BR>
609 നിങ്ങളുമായുള്ള ലീലകള്‍ ചിന്തിച്ചാ<BR>
610 ലെങ്ങനെ ഞാനിങ്ങു നിന്നുകൊള്‍വൂ?<BR>
<BR>611 കാളിന്ദീതീരത്തെക്കാനനംതന്നിലെ<BR>
612 ക്കായ്കളെത്തിന്നല്ലൊ ഞാന്‍ വളര്‍ന്നു.<BR>
613 എന്നുമതിന്നുള്ളൊരിച്ഛ പുലമ്പിയു<BR>
614 ണ്ടെന്നുള്ളിലെന്നതു തേറിനാലും,"<BR>
615 ഇങ്ങനെ ചൊന്നു തന്‍ ചങ്ങാതിമാരുള്ളില്‍<BR>
616 പൊങ്ങിന വേദന പോക്കിപ്പിന്നെ<BR>
617 നന്മകലര്‍ന്നുള്ള രത്നവും ചേലയും<BR>
618 നന്ദന്നുമെല്ലാര്‍ക്കും നല്കിനിന്നാന്‍.<BR>
619 അമ്മയ്ക്കു നല്കുവാന്‍ ചെമ്മുള്ള ചേലകള്‍<BR>
620 നന്ദന്തങ്കൈയിലേ നല്കിച്ചൊന്നാന്‍:<BR>
<BR>621 "നല്‍ച്ചേല നാലുമെന്നമ്മതങ്കൈയിലേ<BR>
622 ഇച്ഛയില്‍ നല്കേണമിന്നുതന്നെ.<BR>
623 എന്നമ്മതന്നോടു ചൊല്ലണം പിന്നെ നീ<BR>
624 എന്നെ മറക്കൊല്ലായെന്നിങ്ങനെ.<BR>
625 പാല്‍വെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളില്‍<BR>
626 പാരമെനിക്കെന്നു ചൊല്ക പിന്നെ.<BR>
627 വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ<BR>
628 രുണ്ടെങ്കില്‍ മെല്ലെ വരുത്തവേണം;<BR>
629 വാഴപ്പഴങ്ങളും വണ്ണംതിരണ്ടവ<BR>
630 കേഴുവനല്ലായ്കിലെന്നു ചൊല്‍വൂ.<BR>
<BR>631 ചിറ്റാടയുണ്ടു ഞാന്‍ പെട്ടകംതന്നുള്ളില്‍<BR>
632 മറ്റാരും കാണാതെ വച്ചു പോന്നൂ;<BR>
633 ഊനപ്പെട്ടില്ലല്ലീയെന്നതേ ചിന്തിച്ചു<BR>
634 ദീനമാരുന്നുതെന്മാനസത്തില്‍.<BR>
635 മഞ്ഞള്‍ പിഴിഞ്ഞുള്ള കൂറകളൊന്നുമേ<BR>
636 മങ്ങാതെ മാനിച്ചുകൊള്ളേണം നീ,<BR>
637 വെറ്റില തിന്നു ചൊരുക്കിനനേരത്തു<BR>
638 തെറ്റെന്നു പൂട്ടുവാന്‍ ചെന്നേനല്ലൊ<BR>
639 കൂലിയായന്നതിന്നമ്മതാന്‍ നല്കിന<BR>
640 ചേലയും മാലുറ്റു പോകൊല്ലാതെ.<BR>
<BR>641 പിള്ളരേ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു<BR>
642 പീലികൊണ്ടെന്നെയടിച്ചാളമ്മ<BR>
643 കേണുകൊണ്ടന്നു വഴക്കായിപ്പോയി ഞാ<BR>
644 ന്നൂണിന്നു വാരാതെ നിന്നനേരം<BR>
645 തെണ്ടമായെന്നതിന്നന്നു നീ നല്കിന<BR>
646 കണ്ടിക്കഞ്ചേല മറക്കൊല്ലാതെ.<BR>
647 പൊങ്ങിനോരോശ പുലമ്പിനിന്നീടുന്ന<BR>
648 കിങ്ങിണിയെങ്ങാനും വീഴൊല്ലാതെ<BR>
649 പാവകളൊന്നുമേ പാഴായിപ്പോകാതെ<BR>
650 പാലിച്ചുകൊള്ളേണം പാരാതെ നീ<BR>
<BR>651 ചേണുറ്റു നിന്നുള്ളോരോണവില്ലൊന്നുമേ<BR>
652 ഞാണറ്റുപോകൊല്ല ഞാന്‍ വരുമ്പോള്‍."<BR>
653 താതനായ് നിന്നൊരു നന്ദനോടിങ്ങനെ<BR>
654 മാധവന്‍ നിന്നു പറഞ്ഞനേരം<BR>
655 കണ്ണന്താനിന്നങ്ങു പോരുന്നോനല്ലെന്നു<BR>
656 നിര്‍ണ്ണയിച്ചീടിന നന്ദനപ്പോള്‍<BR>
657 മാനസംതന്നില്‍ മറച്ചുവച്ചമ്പിനോ<BR>
658 ടാനായപ്പൈതലാം കണ്ണന്തന്നെ<BR>
659 തെറ്റെന്നു പോയാന്‍ തന്നുറ്റുള്ള ദേശത്തു<BR>
660 മറ്റുള്ള ഗോപന്മാരോടുംകൂടി.<BR>
<BR>661 ആനകദുന്ദുഭിതാനുമൊളിച്ചു പ<BR>
662 ണ്ടാനായച്ചേരിക്കു കൊണ്ടുപോയി<BR>
663 ആനായച്ചേരിക്കു പോകുമ്പൊളിങ്ങനെ<BR>
664 ഞായമുണ്ടെല്ലാര്‍ക്കുമെന്നു തോന്നൂ.<BR>
665 ആനകദുന്ദുഭി കൊണ്ടങ്ങുപോയത<BR>
666 ന്നാരുമൊരുത്തരറിഞ്ഞുതില്ലേ;<BR>
667 നന്ദന്താനുള്ളില്‍ മറച്ചോരു കണ്ണനേ<BR>
668 നിന്നോരു ലോകരറിഞ്ഞുകൊണ്ടാര്‍<BR>
669 വായ്പെഴും മെയ്യിലെഴുന്നുള്ള രോമവും<BR>
670 ബാഷ്പവും മേന്മേലേ ചൊല്ലുകയാല്‍.<BR>
<BR>671 വഞ്ചനമെന്നതു പിന്നെയുമോര്‍ക്കുമ്പോള്‍<BR>
672 ചഞ്ചലമായ്വരുമെന്നു ഞായം;<BR>
673 നെഞ്ചകംതന്നിലുള്ളഞ്ചനവര്‍ണ്ണനെ<BR>
674 ച്ചെഞ്ചെമ്മേ ലോകരറിഞ്ഞാരല്ലൊ.<BR>
675 നന്ദനും തന്നുടെ വല്ലവന്മാരുമായ്<BR>
676 മന്ദിരംതന്നിലേ ചെന്നു ചെമ്മേ<BR>
677 കണ്ണനേ നണ്ണിനോരുള്ളവുമായിട്ടു<BR>
678 പുണ്യമിയന്നു തെളിഞ്ഞു നിന്നാന്‍.<BR>
ഗുരുദക്ഷിണ
1670
1851
2006-10-15T17:00:05Z
കൈപ്പള്ളി
46
1 കഞ്ചനായുള്ളൊരു കാര്‍മുകില്‍ പോകയാ<BR>
2 ലഞ്ചനവര്‍ണ്ണനാം തിങ്കളപ്പോള്‍<BR>
3 വെണ്മ കലര്‍ന്നുള്ള യാദവവംശമാം<BR>
4 അംബരംതന്നില്‍ വിളങ്ങുമന്നാള്‍<BR>
5 ആനകദുന്ദുഭി ബാലകന്മാരുടെ<BR>
6 പൂണുനൂല്‍ പൂണുന്ന മംഗലത്തെ<BR>
7 നേരറ്റുനിന്നുള്ള ദാനങ്ങള്‍ ചെയ്തിട്ടു<BR>
8 പൂരിച്ചു പാരം തെളിഞ്ഞു നിന്നാന്‍.<BR>
9 പൂണുനൂല്‍ പൂണ്ടുള്ള കാര്‍വര്‍ണ്ണരാമന്മാര്‍<BR>
10 പൂതന്മാരായിപ്പുറപ്പെട്ടുടന്‍<BR>
<BR>11 വിഖ്യാതനായൊരു വിപ്രന്തന്‍ ചാരത്തു<BR>
12 വിദ്യകള്‍ കോലുവാന്‍ ചെന്നു ചെമ്മേ;<BR>
13 ശ്രാന്തി കളഞ്ഞോരോ വിദ്യകളെല്ലാമേ<BR>
14 താന്തന്മാരായിപ്പഠിച്ചു പിന്നെ<BR>
15 ദക്ഷിണ വേണുന്നതെന്തന്നു ചോദിച്ചാര്‍;<BR>
16 അക്ഷണം ചൊല്ലിനാനാരണനും:<BR>
17 "നിര്‍മ്മലനായൊരു ബാലകനുണ്ടെനി<BR>
18 ക്കംബുധിതന്നില്‍ മരിച്ചുപോയി<BR>
19 മാനസംതന്നിലപ്പൈതലെച്ചിന്തിച്ചു<BR>
20 വേദനയാകുന്നുപിന്നെപ്പിന്നെ;<BR>
<BR>21 ആകുന്നൂതാകിലപ്പൈതലേ നിങ്ങളി<BR>
22 ങ്ങാരാഞ്ഞു കൊണ്ടന്നു നല്കുവേണം."<BR>
23 ഇങ്ങനെ കേട്ടൊരു കേശവരാമന്മാര്‍<BR>
24 "അങ്ങനെയാ"മെന്നു ചൊന്നുടനെ<BR>
25 വാരിധിതന്നുടെ തീരത്തു ചെന്നിട്ടു<BR>
26 "ബാലനെത്താ"വെന്നു ചൊന്നനേരം<BR>
27 വാരിധിതാന്‍ ചെന്നു പാരാതെ ചൊല്ലിനാന്‍:<BR>
28 "ബാലനെക്കൊന്നതു ഞാനല്ലയ്യോ !<BR>
29 ശംഖായി നിന്നൊരു ദാനവവീരനു<BR>
30 ണ്ടെങ്കല്‍ കളിച്ചവങ്കൊണ്ടുപോയാന്‍."<BR>
<BR>31 വാരിധിതാനതു ചൊന്നതു കേട്ടവര്‍<BR>
32 വാരിയില്‍ നേരേയിറങ്ങിപ്പിന്നെ<BR>
33 ദാരുണനായൊരു ദാനവന്തന്നെയും<BR>
34 പാരാതെ കൊന്നങ്ങു വീഴ്ത്തി നേരേ<BR>
35 ദാനവന്മേനിയായുള്ളൊരു ശംഖിനെ<BR>
36 മാനിച്ചു കൊണ്ടിങ്ങു പോന്നു പിന്നെ<BR>
37 എന്തിനി നല്ലതെന്നന്തരാ ചിന്തിച്ചി<BR>
38 ട്ടന്തകമന്ദിരംതന്നില്‍ ചെന്നാര്‍.<BR>
39 കിങ്കരരെല്ലാരും കേള്‍പ്പതിന്നായിട്ടു<BR>
40 ശംഖുവിളിച്ചാനാക്കാവര്‍ണ്ണന്താന്‍.<BR>
<BR>41 കല്മഷവൈരിയായുള്ളൊരു കണ്ണന്‍റെ<BR>
42 കംബുതന്‍ നാദത്തെക്കേട്ടനേരം<BR>
43 ദീനത കോലിന യാതന പൂണുന്നോര്‍<BR>
44 വേദന വേര്‍വിട്ടു നിന്നാര്‍ ചെമ്മേ.<BR>
45 ശൂലത്തിന്മീതേ കിടന്നുള്ളോരെല്ലാരും<BR>
46 ആലസ്യം നീങ്ങിയെഴുന്നാരപ്പോള്‍.<BR>
47 കീഴ്ത്തലയായിട്ടു തൂങ്ങിനോരെല്ലാരും<BR>
48 ആര്‍ത്തിയും തീര്‍ന്നു മറിഞ്ഞു നിന്നാര്‍.<BR>
49 ചെങ്കനല്‍തന്നില്‍ കിടന്നുള്ളോരെല്ലാര്‍ക്കും<BR>
50 ചെങ്കനല്‍ നല്ലൊരു നീരായ് വന്നു.<BR>
<BR>51 കള്ളിപ്പാല്‍ കൊണ്ടന്നു കണ്ണിലൊഴുക്കുമ്പോള്‍<BR>
52 കര്‍പ്പൂരമെന്നങ്ങു തോന്നി ചെമ്മേ.<BR>
53 ഡുണ്ഡുഭമൊന്നൊന്നേ മേനിയില്‍ ചുറ്റിനി<BR>
54 ന്നണ്ഡത്തെച്ചെന്നു കടിക്കും നേരം<BR>
55 കണ്ണന്മെയ്തന്നുടെ കാറ്റിനേയേല്ക്കയാല്‍<BR>
56 തിണ്ണം പറന്നുതേ ദൂരം ദൂരം;<BR>
57 ദുഷ്ടന്മാര്‍മേനിയില്‍ പെട്ടെന്നു ചേര്‍ന്നുള്ളൊ<BR>
58 രട്ടകളും പിന്നെവ്വണ്ണമേ<BR>
59 മുള്‍ത്തടിതന്നില്‍ക്കിന്നുള്ളോരെല്ലാര്‍ക്കും<BR>
60 മെത്തയെന്നിങ്ങനെ തോന്നീതപ്പോള്‍<BR>
<BR>61 പാമ്പുകള്‍ മെയ്യില്‍ പിണഞ്ഞു കരഞ്ഞോരോ<BR>
62 പാങ്കുഴിതോറും കിടന്നോര്‍ക്കെല്ലാം<BR>
63 കച്ചണിക്കൊങ്കയും പൂണ്ടു കിടക്കുന്ന<BR>
64 മച്ചകന്താനെന്നു തോന്നീതപ്പോള്‍.<BR>
65 ഘോരമായ് നിന്നുള്ള യാതന പൂണുന്ന<BR>
66 നാരകദേശങ്ങളോരോന്നേതാന്‍<BR>
67 നന്ദകുമാരകന്‍ ചെന്നൊരുനേരത്തു<BR>
68 നന്ദനമായ് വന്നുതെന്നേവേണ്ടൂ.<BR>
69 എന്നതു കണ്ടൊരു കിങ്കരന്മാരെല്ലാം<BR>
70 അന്തകന്തന്നോടു ചെന്നു ചൊന്നാര്‍ :<BR>
<BR>71 "പണ്ടെന്നും കാണാത വേലകളിന്നിപ്പോള്‍<BR>
72 ഉണ്ടായിക്കാണുന്നൂതെങ്ങളെല്ലാം;<BR>
73 ദണ്ഡ്യന്മാരായോരെദ്ദണ്ഡിപ്പിപ്പാനല്ലൊ<BR>
74 ചണ്ഡന്മാരായുള്ള ഞങ്ങളുള്ളു;<BR>
75 ഇന്നതിന്നേതുമൊന്നാകുന്നൂതില്ലെന്നാല്‍<BR>
76 എന്നതിങ്കാരണം ചൊല്ലവേണം.<BR>
77 പാപികളായോരെപ്പാരാതെ കൊണ്ടന്നു<BR>
78 പാരിച്ച കോലെടുത്തെങ്ങളെല്ലാം<BR>
79 കോപിച്ചു താഡിച്ചനേരത്തു മോദത്താല്‍<BR>
80 കോള്‍മയിര്‍ക്കൊള്ളുന്നു മെയ്യിലിപ്പോള്‍.<BR>
<BR>81 ചെമ്പകിടാരങ്ങള്‍തന്നില്‍ കിടന്നിട്ടു<BR>
82 വമ്പുറ്റ തീത്തട്ടി നിന്നൊരെല്ലാം<BR>
83 സ്വസ്ഥരായ് നിന്നിപ്പൊളത്തലും കൈവിട്ടു<BR>
84 നിദ്രയെപ്പൂണുന്നോര്‍വേണ്ടുംവണ്ണം.<BR>
85 വാള്‍കൊണ്ടു ഞങ്ങളറുത്തു നുറുക്കുമ്പോള്‍<BR>
86 വാകൊണ്ടു പാടുന്നോര്‍ പേടിയാതെ.<BR>
87 കാല്‍പിടിച്ചോരോരോ പാറമേല്‍ തല്ലുമ്പോള്‍<BR>
88 കാണിപോലില്ലേതും ദീനമുള്ളില്‍.<BR>
89 ഈരുന്ന വാള്‍കൊണ്ടു മെയ്യിലങ്ങീരുമ്പോള്‍<BR>
90 ഈയെന്നു ചൊല്ലുന്നോരില്ലയാരും.<BR>
<BR>91 അഞ്ചാതെ കണ്ണിലത്തൂശി തറയ്ക്കുമ്പോള്‍<BR>
92 പുഞ്ചിരി ചെഞ്ചെമ്മേ കാണാകുന്നൂ.<BR>
93 ദുര്‍ഗ്ഗന്ധംപൂണ്ടുള്ള ദേശങ്ങളെല്ലാമേ<BR>
94 സല്‍ഗന്ധമായിട്ടു വന്നുതിപ്പോള്‍.<BR>
95 കൂരിരുട്ടായുള്ള മന്ദിരമോരോന്നേ<BR>
96 പാരം വിളങ്ങുന്നു പിന്നെപ്പിന്നെ.<BR>
97 പേടിയാകുന്നുതേ ഞങ്ങള്‍ക്കുമുള്ളത്തില്‍<BR>
98 ഓടുവാനായിട്ടേ കാലെഴുന്നു.<BR>
99 ആകുന്നുതില്ല നിന്‍ ചാരത്തു പോരുവാന്‍<BR>
100 ചാകുന്നുതുണ്ടെന്നേ തോന്നുന്നിപ്പോള്‍."<BR>
<BR>101 ദൂതന്മാരിങ്ങനെ ചൊന്നൊരു നേരത്തു<BR>
102 നാഥനായുള്ളവന്‍ നോക്കുംനേരം<BR>
103 കാര്‍വര്‍ണ്ണന്തന്നെയും രാമനെത്തന്നെയും<BR>
104 കാണായി ദൂരവേ വന്നതപ്പോള്‍.<BR>
105 കണ്ടൊരുനേരത്തു ദണ്ഡിതാന്‍ ചെഞ്ചെമ്മേ<BR>
106 മണ്ടിച്ചെന്നമ്പോടു കുമ്പിട്ടുടന്‍<BR>
107 എന്തിങ്ങു പോരുവാങ്കാരണന്നിങ്ങളി<BR>
108 ന്നെന്നവന്‍ ചോദിച്ചനേരം ചൊന്നാന്‍:<BR>
109 "ആചാര്യന്തന്നുടെ സൂനുവെക്കാണ്മാനാ<BR>
110 യാരാഞ്ഞു പോന്നിങ്ങു വന്നു ഞങ്ങള്‍.<BR>
<BR>111 പോരായ്മയേതുമൊന്നോരാതെ നീയിപ്പോള്‍<BR>
112 പാരാതെ നല്കേണം" എന്നിങ്ങനെ<BR>
113 കാരണനായൊരു കാര്‍വര്‍ണ്ണന്‍ ചൊന്നപ്പോള്‍<BR>
114 കാലനും ചൊല്ലിനാന്‍ മെല്ലവേതാന്‍:<BR>
115 "എന്നുടെ ലോകത്തു വന്നുള്ളോരാരുമേ<BR>
116 പിന്നെമടങ്ങുമാറില്ല പണ്ടോ.<BR>
117 ഇന്നതുവേണമെന്നങ്ങുന്നു ചൊല്കിലോ<BR>
118 ചൊന്നതു ഞങ്ങളോ കേട്ടുകൊള്ളാം,<BR>
119 മറ്റാരുമല്ല പണ്ടിങ്ങനെ ചൊന്നതു<BR>
120 മുറ്റും നിന്‍ ചില്ലികള്‍ രണ്ടുമത്രേ."<BR>
<BR>121 ഇങ്ങനെ ചൊന്നുടന്‍ ബാലകന്തന്നെയും<BR>
122 അങ്ങനെ കൊണ്ടന്നു നല്കിനാന്താന്‍.<BR>
123 അന്തകന്‍ നല്കിന ബാലനെയന്നേരം<BR>
124 അഞ്ചാതെ വാങ്ങിന നന്ദജന്മാര്‍<BR>
125 ദക്ഷിണനായൊരു ദേശികന്തന്നുടെ<BR>
126 ദക്ഷിണയായിട്ടു നല്കി നന്നായ്.<BR>
127 ദേശികന്‍ നല്കിനോരാശിയും പൂണ്ടു തന്‍<BR>
128 ദേശത്തിലാമ്മാറു ചെന്നു പിന്നെ<BR>
129 അച്ഛനുമമ്മയ്ക്കും മറ്റുള്ളോരെല്ലാര്‍ക്കും<BR>
130 ആനന്ദം നല്കിനാരായവണ്ണം. <BR>
ഉദ്ധവദൂത്
1671
1852
2006-10-15T18:46:02Z
കൈപ്പള്ളി
46
1 വല്ലവിമാരുടെയല്ലലായ്നിന്നുള്ളൊ<BR>
2 രല്ലിന്നു നല്ലൊരു തിങ്കളായി<BR>
3 നിന്നു വിളങ്ങിന നീരജലോചനന്‍<BR>
4 അന്നു തെളിഞ്ഞു മുതിര്‍ന്നൊരുനാള്‍<BR>
5 സ്നിഗ്ദ്ധനായ് നിന്നുള്ളോരുദ്ധവര്‍തന്നോടു<BR>
6 ബദ്ധവിനോദനായ് നിന്നു ചൊന്നാന്‍:<BR>
7 "ഇപ്പൊഴേ പോകേണമമ്പാടിതന്നില്‍ നീ<BR>
8 മല്‍പ്രിയം മാഴ്കാതെ നല്കുവാനായ്<BR>
9 ഖേദിച്ചുനിന്നൊരു താതനെത്തന്നെയും<BR>
10 മാതാവെത്തന്നെയും കാണവേണം<BR>
<BR>11 നാമങ്ങു ചെല്ലാഞ്ഞു ദീനമാരായുള്ള<BR>
12 കാമിനിമാരെയും കാക പിന്നെ<BR>
13 നമ്മെപ്പിരിഞ്ഞുള്ള വേദന പോക്കണം<BR>
14 നന്മൊഴികൊണ്ടു നീ" യെന്നിങ്ങനെ<BR>
15 സുന്ദരിമാരോടു ചൊല്ലുവാനായുള്ള<BR>
16 സന്ദേശം തന്നെയും ചൊന്നു പിന്നെ<BR>
17 പോകെങ്കില്‍ നീയെന്നയച്ചവന്തന്നെയും<BR>
18 മാഴ്കാതെ മന്ദിരംതന്നില്‍ പുക്കാന്‍,<BR>
19 ഉത്തമനായുള്ളൊരുദ്ധവരെന്നപ്പോള്‍<BR>
20 ഭക്തിയെപ്പൂണ്ടു പുറപ്പെട്ടുടന്‍<BR>
<BR>21 നന്ദന്‍റെ മന്ദിരംതന്നിലകം പുക്കു<BR>
22 മന്ദമാക്കീടിനാന്‍ മാര്‍ഗ്ഗഖേദം.<BR>
23 ഉദ്ധവരായൊരു വാര്‍തിങ്കള്‍ വന്നുനി<BR>
24 ന്നുത്സവമായല്ലൊ ഗോകുലത്തില്‍<BR>
25 താപത്തെത്തൂകുന്ന ഞാനിതില്‍ കൂടിനി<BR>
26 ന്നാപത്തായ്മേവേണ്ടയെന്നപോലെ<BR>
27 വാരുറ്റു നിന്നൊരു വാരിജവല്ലഭന്‍<BR>
28 വാരിധിതന്നില്‍ മറഞ്ഞാനപ്പോള്‍.<BR>
29 ഉദ്ധവര്‍ വന്നതു കണ്ടൊരുനേരത്തു<BR>
30 വര്‍ദ്ധിതമോദനാം നന്ദനപ്പോള്‍<BR>
<BR>31 ഓടിയണഞ്ഞവന്‍ കേടറ്റ പൂമേനി<BR>
32 ഗാഢമായ് പൂണ്ടങ്ങു നിന്നു പിന്നെ<BR>
33 നൈശമായുള്ളൊരു ഭോജനംതന്നെയും<BR>
34 നല്കിനിന്നെല്ലാരും കൂടിപ്പിന്നെ<BR>
35 കണ്ണനെക്കൊണ്ടേ പറഞ്ഞുതുടങ്ങിനാര്‍<BR>
36 തിണ്ണമെഴുന്നൊരു ഭക്തിപൂണ്ടു.<BR>
37 ഭക്തിയെപ്പൂണ്ടതു കണ്ടൊരു നേരത്തു<BR>
38 നിദ്രതാന്‍ മണ്ടിനാള്‍ ദൂരം ദൂരം<BR>
39 തന്നുടെ കാമുകനന്യയെപ്പൂണുമ്പോള്‍<BR>
40 ഖിന്നമാരാമല്ലൊ മാനിനിമാര്‍.<BR>
<BR>41 കാലം പുലര്‍ന്നുതുടങ്ങിന നേരത്തു<BR>
42 കാമിനിമാരെല്ലാം ചെന്നു ചെമ്മെ<BR>
43 കേശവന്തന്നുടെ ചൊല്ലാലെ വന്നുതേ<BR>
44 കേവലമിന്നിവനെന്നു നണ്ണി<BR>
45 ഉദ്ധവരോടു പറഞ്ഞുതുടങ്ങിനാര്‍<BR>
46 ബദ്ധവിഷാദമാരായിപ്പിന്നെ:<BR>
47 "അച്ഛനുമമ്മയ്ക്കുമിച്ഛയേ നല്കുവാന്‍<BR>
48 അച്യുതന്‍ചൊല്ലാലെ വന്ന നിന്നെ<BR>
49 കണ്ടറിഞ്ഞെങ്ങളും വന്നുതായിങ്ങനെ<BR>
50 കൊണ്ടല്‍നേവര്‍ണ്ണന്തന്‍ വാര്‍ത്ത കേള്‍പ്പാന്‍.<BR>
<BR>51 ഞങ്ങളെ വഞ്ചിച്ചു പോയൊരു കാര്‍വര്‍ണ്ണന്‍<BR>
52 ഇങ്ങേടം ചിന്തിപ്പൂതുണ്ടോ ചൊല്‍ നീ?<BR>
53 വല്ലവിമാരെന്നു ചൊല്ലുന്ന നേരത്തും<BR>
54 ഉള്ളില്‍ വെറുപ്പു തുടങ്ങീലല്ലീ?<BR>
55 സ്വര്‍ലോകംതന്നിലേ നല്ലാരെ വെല്ലുന്ന<BR>
56 മല്ലവിലോചനമാരുമായി<BR>
57 രാപ്പകല്‍ നിന്നു കളിച്ചുപുളച്ചങ്ങു<BR>
58 വായ്പോടു മേവുന്ന കാലമിപ്പോള്‍<BR>
59 കാനനം തന്നില്‍ കിടന്നുള്ളൊരെങ്ങളെ<BR>
60 ക്കാവര്‍ണ്ണനെങ്ങനെ ചിന്തിപ്പൂ ചൊല്‍?<BR>
<BR>61 തേന്മാവുതന്നുടെ തേനുണ്ണും കോകിലം<BR>
62 കാഞ്ഞിരക്കായ്കളെത്തീണ്ടുമോതാന്‍."<BR>
63 "അങ്ങനെ പോകാതെ"ന്നിങ്ങനെ തങ്ങളില്‍<BR>
64 അംഗനമാരെല്ലാം ചൊല്ലുംനേരം<BR>
65 ദൂരത്തുനിന്നൊരു കാര്‍വണ്ടു കാണായി<BR>
66 ചാരത്തു വന്നതു പാടിപ്പാടി.<BR>
67 പങ്കജംതാനെന്നു ശങ്കയെപ്പൂണ്ടിട്ടു<BR>
68 ചെങ്കഴല്‍ച്ചാരത്തു ചെന്നനേരം<BR>
69 നേരത്തെ വന്നുണ്ടു ഞാനെന്നു ചൊല്ലീട്ടു<BR>
70 ദൂരത്തു പോയൊരു കണ്ണന്നുടെ<BR>
<BR>71 ചൊല്പെറ്റു നിന്നൊരു ദൂതനെന്നിങ്ങനെ<BR>
72 കല്പിച്ചുനിന്നു പറഞ്ഞാരപ്പോള്‍:<BR>
73 "പൂക്കളിലുള്ളൊരു തേനുണ്ടുകൂടിനാല്‍<BR>
74 പൂക്കളെ നോക്കാതെ പോരുന്ന നീ<BR>
75 കൈതവം പൂണ്ടൊരു കാര്‍വര്‍ണ്ണന്തന്നുടെ<BR>
76 ദൂതനെന്നുള്ളതു ചേരുവോന്നേ.<BR>
77 പാഞ്ഞുവന്നിങ്ങനെ തീണ്ടുവാന്‍ നീയെങ്ങള്‍<BR>
78 പാദം നുറുങ്ങു പറഞ്ഞുവേണം.<BR>
79 മാധവന്‍തന്നുടെ മാറില്‍ വിളങ്ങുന്ന<BR>
80 മാലയില്‍നിന്നല്ലൊ വന്നുതിപ്പോള്‍;<BR>
<BR>81 ഇന്നവന്‍ പൂണുന്ന നന്മൊഴിമാരുടെ<BR>
82 നന്മുലക്കുങ്കുമമുണ്ടു തന്നില്‍.<BR>
83 നിന്മുഖംതന്നിലുമുണ്ടെന്നു നിര്‍ണ്ണയം<BR>
84 എന്നിട്ടു തീണ്ടൊല്ലായെന്നു ചൊല്ലി.<BR>
85 പൊയ്കയില്‍ ചെന്നു കുളിച്ചിങ്ങു പോരുകില്‍<BR>
86 വൈകാതെ ഞങ്ങളേത്തീണ്ടിനാലും.<BR>
87 പിന്നെയും ഞങ്ങളെ വന്നു നീ തീണ്ടുകില്‍<BR>
88 വല്ലായ്മ കിഞ്ചില്‍ നിനക്കുണ്ടാമേ<BR>
89 "വേണ്ടാതെ ഞാന്‍ വെടിഞ്ഞീടിന മാതരെ<BR>
90 ത്തീണ്ടിനായല്ലൊ നീ ചെന്നു ചെമ്മെ<BR>
<BR>91 എന്നുടെ ചാരത്തു പോരൊല്ല നീ"യെന്നു<BR>
92 നിന്നോടു കോപിക്കും കണ്ണന്‍ പിന്നെ.<BR>
93 തന്നുടെ പിന്നാലെ പായുന്ന ഞങ്ങളേ<BR>
94 ഖിന്നമാരാക്കിപ്പോയങ്ങെങ്ങാനും<BR>
95 തന്നുള്ളില്‍ ചേരുന്ന മാനിനിമാരുമാ<BR>
96 യൊന്നൊത്തുനിന്നു കളിച്ചാലും താന്‍<BR>
97 സങ്കല്പം കൊണ്ടെങ്ങള്‍ പൂണുന്നതെങ്ങനെ<BR>
98 പങ്കജലോചനനിന്നൊഴിപ്പൂ"<BR>
99 അല്ലലില്‍ വീണുള്ള വല്ലവിമാരെല്ലാം<BR>
100 മെല്ലെ നിന്നിങ്ങനെ ചൊല്ലിപ്പിന്നെ<BR>
<BR>101 കണ്ണുനീര്‍ പൂണ്ടു കരഞ്ഞുതുടങ്ങിനാര്‍<BR>
102 "കണ്ണാ!" എന്നിങ്ങനെ തിണ്ണം ചൊല്ലി.<BR>
103 എന്നതു കണ്ടുള്ളൊരുദ്ധവരന്നേരം<BR>
104 നന്ദതനൂജന്‍െറ സന്ദേശങ്ങള്‍<BR>
105 ഒന്നൊന്നേ ചൊല്ലിനിന്നല്ലലെപ്പോക്കിനാന്‍<BR>
106 മന്ത്രങ്ങള്‍ ചൊല്ലി വിഷത്തെപ്പോലെ.<BR>
107 നന്ദന്‍െറ തോഷത്തെച്ചെയ്വതിനായിട്ടു<BR>
108 നാലഞ്ചുമാസമിരുന്നു പിന്നെ<BR>
109 കണ്ണന്നു നല്കിന കാഴ്ചയും വാങ്ങിത്താന്‍<BR>
110 തിണ്ണം നടന്നിങ്ങു പോന്നുവന്നാന്‍.<BR>
<BR>111 അച്ഛനുമമ്മയും നല്കിന കാഴ്ചയും<BR>
112 അച്യുതന്നായിക്കൊടുത്താല്‍ പിന്നെ.<BR>
113 നച്ചേലും കണ്ണിമാര്‍ ചൊന്നുള്ള വാര്‍ത്തയും<BR>
114 നല്‍ച്ചെവിതന്നിലങ്ങാക്കിനാന്‍താന്‍.<BR>
അക്രൂരദൂത്യം
1672
1853
2006-10-15T18:46:08Z
കൈപ്പള്ളി
46
1 സേവകന്മാരുടെ വേദന പോക്കുന്ന<BR>
2 ദേവകീനന്ദനനന്നൊരുനാള്‍<BR>
3 സൈരന്ധ്രിതന്നുള്ളില്‍ മാരമാല്‍ പൂണ്ടുള്ള<BR>
4 വൈരസ്യം പോക്കേണമെന്നു നണ്ണി<BR>
5 ഉത്തമനായുള്ളൊരുദ്ധവര്‍താനുമായ്<BR>
6 മുഗ്ദ്ധവിലോചനാമന്ദിരത്തില്‍<BR>
7 ചെന്നുതുടങ്ങിനാര്‍ ചെന്താരില്‍മാനിനി<BR>
8 ചെവ്വോടെ കാമിച്ച കാന്തിയുമായ്.<BR>
9 കാമിച്ചുനിന്നൊരു കാമിനിതാനപ്പോള്‍<BR>
10 കാവര്‍ണ്ണന്‍ ചെന്നതു കണ്ടനേരം<BR>
<BR>11 സന്തോഷം കൊണ്ടു തന്മെയ് മറന്നീടിനാള്‍<BR>
12 ചിന്തിച്ചുതേശുമ്പൊഴെന്നു ഞായം<BR>
13 മാനിനിതന്നുടെ സൂനൃതവാക്കിനാല്‍<BR>
14 മാനിതനായൊരു മാധവന്താന്‍<BR>
15 ദന്തംകൊണ്ടുള്ളൊരു കട്ടില്‍ കരേറിനാന്‍<BR>
16 ചന്തത്തിലാമ്മാറു ചെന്നു പിന്നെ<BR>
17 വാരുറ്റുനിന്നൊരു മാരന്‍റെ ചൊല്ലാലെ<BR>
18 ചാരത്തു ചെന്നുടന്മെല്ലെ മെല്ലെ<BR>
19 ഔചിത്യമാണ്ടുള്ള ലീലകള്‍കൊണ്ടു തന്‍<BR>
20 വൈചിത്ര്യം കാട്ടിന കാമിനിതാന്‍<BR>
<BR>21 ആനന്ദമൂര്‍ത്തിയായ് നിന്നൊരു കണ്ണനെ<BR>
22 മാനിച്ചു പുല്കിനിന്നായവണ്ണം<BR>
23 ഉള്ളിലെഴുന്നുനിന്നാശയായുള്ളൊരു<BR>
24 വല്ലിയെക്കായ്പിച്ചാള്‍ വായ്പൊടപ്പോള്‍.<BR>
25 കാമിനിതന്നുടെ കാമമാല്‍ പോക്കിന<BR>
26 കാര്‍വര്‍ണ്ണന്താനിങ്ങു പോന്നു പിന്നെ.<BR>
27 ചൊല്ക്കൊണ്ടു നിന്നുള്ളൊരക്രൂരമന്ദിരം<BR>
28 പുക്കു വിരുന്നൂണുമുണ്ടു പിന്നെ<BR>
29 പാര്‍ത്ഥന്മാര്‍ക്കീടിന വാര്‍ത്തയെക്കേള്‍പ്പാനായ്<BR>
30 യാത്രയാക്കീടിനാനന്നവനേ<BR>
<BR>31 വേഗത്തില്‍ പോയങ്ങു ഗാന്ദിനീനന്ദനന്‍<BR>
32 നാഗപുരംതന്നില്‍ചെന്നു പിന്നെ<BR>
33 കാണേണ്ടുന്നോരെയും കണ്ടുടന്മെല്ലവേ<BR>
34 താനേ പോയങ്ങനെ നിന്നനേരം<BR>
35 പാണ്ഡവമാതാവായുള്ളോരു കുന്തിതാന്‍<BR>
36 കേണവന്‍ ചാരത്തു ചെന്നു ചൊന്നാള്‍ :<BR>
37 "സിംഹങ്ങള്‍തന്നുടെ ചാരത്തുപോരുന്നോ<BR>
38 രേണങ്ങള്‍ പോലെയെമ്പൈതങ്ങളോ<BR>
39 രാപ്പകല്‍ നിന്നങ്ങുഴയ്ക്കുന്നതോര്‍ക്കുമ്പോള്‍<BR>
40 ബാഷ്പമുണ്ടായ് വരുമേവര്‍ക്കുമേ.<BR>
<BR>41 വള്ളികള്‍കൊണ്ടു പിടിച്ചങ്ങു ബന്ധിച്ചു<BR>
42 തള്ളിവിട്ടീടിനാര്‍ ഗംഗതന്നില്‍<BR>
43 ഘോരമായുള്ള വിഷത്തെയും നല്കിനാര്‍<BR>
44 പോരു തുടങ്ങിന സോദരന്മാര്‍.<BR>
45 എങ്ങനെ നിന്നു പുലര്‍ന്നങ്ങുകൊള്‍വു ഞാ<BR>
46 നിങ്ങനെപോരുള്ള ലോകര്‍മുമ്പില്‍ ?"<BR>
47 കുന്തിതാനിങ്ങനെ ചൊന്നുള്ള വാര്‍ത്തകള്‍<BR>
48 ഒന്നൊന്നേ തന്നുള്ളിലാക്കിപ്പിന്നെ<BR>
49 വൈകാതെ പോന്നിങ്ങു വന്നവനെല്ലാമേ<BR>
50 വൈകുണ്ഠന്തന്നോടു ചൊന്നാന്‍ ചെമ്മേ.<BR>
ജരാസന്ധയുദ്ധം
1673
1854
2006-10-15T18:46:26Z
കൈപ്പള്ളി
46
1 കംസന്‍റെ കാലം കഴിഞ്ഞൊരു നേരത്തു<BR>
2 വൈധവ്യംവന്നുള്ള ബാലികമാര്‍<BR>
3 താതനായുള്ളൊരു മാഗധന്തന്നോടു<BR>
4 കാതരമാരായിച്ചെന്നു ചൊന്നാര്‍.<BR>
5 മാനിയായുള്ളൊരു മാഗധനെന്നപ്പോള്‍<BR>
6 ദീനനായ് നിന്നു നുറുങ്ങുനേരം<BR>
7 യാദവന്മാരുടെ വംശമേ പോക്കുവാ<BR>
8 നാദരവോടു മുതിര്‍ന്നു പിന്നെ:<BR>
9 വാട്ടമില്ലാതൊരു വമ്പടകൊണ്ടവന്‍<BR>
10 കോട്ടയെച്ചെന്നു ചുഴന്നാന്‍ ചെമ്മേ.<BR>
<BR>11 വീരന്മാരായുള്ള യാദവന്മാരെല്ലാം<BR>
12 പാരാതെ ചെന്നു തുടര്‍ന്നാരപ്പോള്‍<BR>
13 വീരനായുള്ളോരു മാഗധന്‍ ചൊല്ലിനാന്‍<BR>
14 വീരന്മാരെല്ലാരും കേള്‍ക്കവേതാന്‍:<BR>
15 "കംസനെക്കൊന്നൊരു ഗോപാലന്തന്നെ ഞാന്‍<BR>
16 കംസന്നു ചങ്ങാതമാക്കുവാനായ്<BR>
17 വന്നുതെന്നുള്ളതു നിര്‍ണ്ണയിച്ചാലുമെന്‍<BR>
18 കമുന്നലെങ്ങാനും കാകിലിപ്പോള്‍,"<BR>
19 ആഗതനായൊരു മാധവന്‍ ചൊല്ലിനാന്‍<BR>
20 മാഗധന്തന്മുഖം നോക്കിയപ്പോള്‍:<BR>
<BR>21 "കംസനെക്കൊന്നതു ഞാനിതാ കണ്ടാലും<BR>
22 സംശയമില്ലേതും ചൊല്ലാം ചെമ്മേ.<BR>
23 ചങ്ങാതം പോവാനോ ചാര്‍ച്ചപൂണ്ടീടുന്ന<BR>
24 നിങ്ങളങ്ങാകിലേ ചേര്‍ച്ചയുള്ളു."<BR>
25 എന്നതു കേട്ടൊരു മാഗധന്താനപ്പോള്‍<BR>
26 നിന്നൊരു നന്ദജന്മേനിതന്നില്‍<BR>
27 അസ്ത്രങ്ങള്‍കൊണ്ടു തൊഴിച്ചുതുടങ്ങിനാന്‍<BR>
28 ശസ്ത്രങ്ങള്‍കൊണ്ടുമങ്ങവ്വണ്ണമേ.<BR>
29 രോഹിണീനന്ദനനെന്നതു കണ്ടപ്പോള്‍<BR>
30 രോഷത്തെപ്പൂണ്ടുതൂനിഞ്ഞു ചെമ്മേ<BR>
<BR>31 മുന്നല്‍ വരുന്നൊരു വമ്പടയെല്ലാമേ<BR>
32 കൊന്നങ്ങു വീഴ്ത്തിനാന്‍ പാര്‍ത്തലത്തില്‍.<BR>
33 ആര്‍ത്തുനിന്നീടുന്ന മാഗധന്തന്നുടെ<BR>
34 തേര്‍ത്തടംതന്നെയും വീഴ്ത്തിപ്പിന്നെ<BR>
35 മാഗധന്തന്നെയും ബന്ധിച്ചു വേഗത്തില്‍<BR>
36 മാധവന്തന്മുന്നില്‍ ചെന്നനേരം<BR>
37 കൊല്ലൊല്ലാ നീയെന്ന മാധവന്‍തന്നുടെ<BR>
38 ചൊല്ലാലെ മെല്ലെന്നയച്ചു പിന്നെ<BR>
39 അക്ഷതനായൊരു കണ്ണനും താനുമാ<BR>
40 യക്ഷണം മന്ദിരംതന്നില്‍ പൂക്കാന്‍.<BR>
<BR>41 വേഗവാനായുള്ള മാഗധമ്പിന്നെയും<BR>
42 ആഗതനായ് പതിനേഴുവട്ടം<BR>
43 ക്രുദ്ധനായ് നിന്നങ്ങു യുദ്ധങ്ങള്‍ ചെയ്കയും<BR>
44 ബദ്ധനായ്പോകയുമാചരിച്ചാന്‍.<BR>
45 അന്ത്യമായുള്ളൊരു യുദ്ധമണഞ്ഞപ്പൊ<BR>
46 ളന്തകന്നൊത്ത യവനന്‍നേരേ<BR>
47 നാരദന്തന്നുടെ ചൊല്ലാലെ വന്നിട്ടു<BR>
48 കാര്‍വര്‍ണ്ണന്തന്നോടു പോര്‍ പൊരുവാന്‍<BR>
49 അന്തമില്ലാതൊരു സേനയെക്കൊണ്ടവ<BR>
50 ന്മന്ദിരം തന്നെച്ചുഴന്നു നിന്നാന്‍.<BR>
<BR>51 ആഹവം വന്നതു കണ്ടൊരു കാര്‍വര്‍ണ്ണന്‍<BR>
52 രോഹിണീനന്ദനോടു ചൊന്നാന്‍:<BR>
53 "സങ്കടം വന്നതു കണ്ടാലും വമ്പട<BR>
54 വങ്കടല്‍പോലെ പരന്നുതല്ലൊ.<BR>
55 മാഗധന്താനുമിന്നാഗമിച്ചീടുമേ<BR>
56 മാഴ്കാതെനിന്നൊരു സേനയുമായ്.<BR>
57 ആപത്തുകൂടാതെ യാദവന്മാരെ നാം<BR>
58 പാലിച്ചുകൊള്ളുന്നൂതെങ്ങനെ ചൊല്‍."<BR>
59 തങ്ങളിലിങ്ങനെ കൂടി നിരൂപിച്ചു<BR>
60 മംഗലനാകിന കണ്ണനപ്പോള്‍<BR>
<BR>61 സാഗരംതന്നോടു ചെന്നങ്ങു യാചിച്ചാന്‍<BR>
62 ദ്വാദശയോജനഭൂമിതന്നെ.<BR>
63 രാമനായ് പണ്ടവന്‍ ചെയ്തു ചിന്തിച്ചു<BR>
64 സാഗരംതാനപ്പോള്‍ വേഗത്താലേ<BR>
65 ദ്വാരകയാകിന നല്‍പുരിതന്നെയും<BR>
66 പാരാതെ നിര്‍മ്മിച്ചു നല്കിനിന്നാന്‍.<BR>
67 ദ്വാരകതന്നെയും മാനിച്ചു വാങ്ങിന<BR>
68 വാരിജലോചനനെന്നനേരം<BR>
69 യോഗബലംകൊണ്ടു യാദവന്മാരെയും<BR>
70 വേഗത്തിലാമ്മാറു തന്നിലാക്കി<BR>
<BR>71 വന്നങ്ങു നിന്നൊരു വൈരിതന്മുന്നലേ<BR>
72 ചെന്നങ്ങു ചാടിനാന്‍ ചെവ്വിനോടെ.<BR>
73 "എന്നുടെ കൈകൊണ്ടു കൊല്‍വതിനായൊരു<BR>
74 പുണ്യമില്ലാതൊരു പാപനിവന്‍<BR>
75 എന്നുടെ കൈകളിമ്മേനിയില്‍ കൊള്ളാതെ<BR>
76 ഇന്നിവന്‍ ചാകേണം" എന്നു നണ്ണി<BR>
77 പാഞ്ഞു തുടങ്ങിനാന്‍ പങ്കജലോചനന്‍<BR>
78 ചാഞ്ഞൊരു നല്‍വഴിതന്നിലൂടെ.<BR>
79 പാഞ്ഞതു കണ്ടൊരു വൈരിയും പിന്നാലെ<BR>
80 പാഞ്ഞുതുടങ്ങിനാന്‍ പാരമപ്പോള്‍.<BR>
<BR>81 "പായാതെ പായാതെ കാര്‍മുകില്‍വര്‍ണ്ണരേ !<BR>
82 പേയായിപ്പോയി നീയെന്തിങ്ങനെ ?<BR>
83 ചൊല്പെറ്റു നിന്നൊരു വംശത്തിലല്ലൊ പ<BR>
84 ണ്ടുല്‍പ്പന്നനായി നീ പാര്‍ത്തു കണ്ടാല്‍:<BR>
85 കൊല്ലുന്നൂതില്ലയിന്നിന്നെ ഞാനെന്നുമേ<BR>
86 നില്ലു നീ നമ്മില്‍പ്പറഞ്ഞുപോവാന്‍."<BR>
87 വൈരിതാനിങ്ങനെ ചൊന്നതു കേട്ടൊരു<BR>
88 വൈകുണ്ഠന്‍ പിന്നെയുമോടിയോടി<BR>
89 പാരിച്ചുനിന്നൊരു പര്‍വതം തന്നുടെ<BR>
90 പാതാളം തന്നില്‍ മറഞ്ഞുകൊണ്ടാന്‍.<BR>
<BR>91 പിന്നാലെ പാഞ്ഞൊരു വൈരിയുമന്നേരം<BR>
92 തന്നിലേ ചെന്നങ്ങു നോക്കുന്നപ്പോള്‍.<BR>
93 മാനിയായുള്ളൊരു മാന്ധാതാവിന്നൊരു<BR>
94 സൂനുവായുള്ള മുചുകുന്ദനേ<BR>
95 നിദ്രയുംപൂണ്ടു കിടന്നതു കണ്ടിട്ടു<BR>
96 നീലക്കാര്‍വര്‍ണ്ണന്താനെന്നു നണ്ണി<BR>
97 കോപിച്ചു നിന്നവന്‍ പാരിച്ച കാല്‍കൊണ്ടു<BR>
98 മാറത്തു തിണ്ണം ചവിട്ടിനാന്താന്‍.<BR>
99 ഞെട്ടിനിന്നങ്ങവന്‍ പെട്ടെന്നുണര്‍ന്നിട്ടു<BR>
100 തുഷ്ടനായ് നിന്നങ്ങു നോക്കുംനേരം<BR>
<BR>101 കണ്ണിലെഴുന്നൊരു പാവകന്തന്നാലേ<BR>
102 വെണ്ണീറായ് പോയാനപ്പാപനപ്പോള്‍.<BR>
103 അമ്പു പൊഴിഞ്ഞൊരു കാര്‍മുകില്‍വര്‍ണ്ണന്താന്‍<BR>
104 മുമ്പിലും ചെന്നങ്ങു നിന്നനേരം<BR>
105 കാരണമാനുഷനായൊരു കാര്‍വര്‍ണ്ണന്‍<BR>
106 താനിതെന്നിങ്ങനെ ചിന്തിച്ചപ്പോള്‍<BR>
107 താര്‍ത്തേനേ വെല്ലുന്ന വാര്‍ത്തകള്‍കൊണ്ടവന്‍<BR>
108 വാഴ്ത്തിനിന്നീടിനാനാസ്ഥയോടെ.<BR>
109 മോദത്തെപ്പൂണ്ടൊരു കാര്‍വര്‍ണ്ണന്‍ചൊല്ലാലെ<BR>
110 മോഹത്തെപ്പോക്കിന മന്നവന്താന്‍<BR>
<BR>111 ഉത്തരയായൊരു ദിക്കിനെ നോക്കീട്ട്<BR>
112 അത്തലും തീര്‍ത്തു നടന്നാന്‍ ചെമ്മേ.<BR>
113 വൈരിയെക്കൊന്നൊരു വൈകുണ്ഠന്താനപ്പോള്‍<BR>
114 വൈകാതെകണ്ടിങ്ങു വന്നു പിന്നെ<BR>
115 മന്ദിരം ചൂഴുന്ന വമ്പടതന്നെയും<BR>
116 കൊന്നങ്ങു വീഴ്ത്തിനാന്‍ കോപത്താലേ.<BR>
117 ചത്തുകിടന്നുള്ള വൈരികള്‍കൊണ്ടന്നൊ<BR>
118 രര്‍ത്ഥങ്ങളെല്ലാമേ മെല്ലെമെല്ലെ<BR>
119 ദ്വരകതന്നിലങ്ങാക്കുന്ന നേരത്തു<BR>
120 വൈരിയായുള്ളൊരു മാഗധന്താന്‍<BR>
<BR>121 സന്നദ്ധനായൊരു സേനയുമായിട്ടു<BR>
122 പിന്നെയും പോന്നിങ്ങു വന്നണഞ്ഞാന്‍.<BR>
123 മാഗധന്തന്നുടെ സാഹസം കണ്ടിട്ടു<BR>
124 മാനിച്ചുനിന്നുള്ള മാധവന്മാര്‍<BR>
125 നാമല്ലിവനിന്നു മൃത്യുവാക്കേണ്ടതു<BR>
126 ഭീമനെന്നിങ്ങനെയുള്ളില്‍ നണ്ണി<BR>
127 ഓടിത്തുടങ്ങിനാര്‍ കേടറ്റ കാല്‍കൊണ്ടു<BR>
128 പേടിച്ചുനിന്നുള്ളോരോടുംപോലെ.<BR>
129 ഓടുന്നനേരത്തു മാഗധന്താനുമ<BR>
130 ങ്ങോടിത്തുടങ്ങിനാന്‍ കൂടിപ്പിമ്പേ.<BR>
<BR>131 മാഴ്കാതെപായുന്ന മാധവന്മാരൊരു<BR>
132 മാമലതന്മുകളേറി നിന്നാര്‍.<BR>
133 മാഗധന്താനുമമ്മാമല ചൂഴവും<BR>
134 പാവകന്തന്നെപ്പരത്തി നിന്നാന്‍.<BR>
135 പാവകന്‍ വന്നു ചുഴന്നതു കണ്ടൊരു<BR>
136 ദേവകിതന്നുടെ നന്ദനന്മാര്‍<BR>
137 വൈരികള്‍ കാണാതെ ചാടിനിന്നന്നേരം<BR>
138 ദ്വാരകതന്നിലങ്ങായിക്കൊണ്ടാര്‍.<BR>
139 പര്‍വ്വതം വെന്തങ്ങു കൂടിനനേരത്തു<BR>
140 ഗര്‍വ്വിതനായൊരു മാഗധന്താന്‍<BR>
<BR>141 വെന്തങ്ങു പോയാരിമ്മാധവന്മാരെന്നു<BR>
142 ചിന്തിച്ചു നിന്നു ചിരിച്ചു തിണ്ണം<BR>
143 ഭേരികളോരോന്നേ പാരം മുഴങ്ങിച്ചു<BR>
144 പാരാതെ തന്നുടെ കോട്ട പുക്കാന്‍.<BR>
ശംബരവധം
1674
1855
2006-10-15T18:47:12Z
കൈപ്പള്ളി
46
1 ഗോവിന്ദനായൊരു മന്ദരംതന്നാലെ<BR>
2 മേവുന്ന മന്ഥനംകൊണ്ടു ചെമ്മേ<BR>
3 പ്രദ്യുമ്നനായൊരു നല്‍ത്തിങ്കളുണ്ടായി<BR>
4 രുക്മിണിയായൊരു പാല്‍ക്കടലില്‍.<BR>
5 ശംബരനായൊരു ദാനവനെന്നപ്പോള്‍<BR>
6 നമ്മുടെ വൈരിയിതെന്നു നണ്ണി<BR>
7 പെറ്റൊരുനേരത്തു പെട്ടെന്നു വന്നിട്ടു<BR>
8 മറ്റാരും കാണാതെ കൊണ്ടുപോയി<BR>
9 പാല്ക്കടല്‍തന്നിലെറിഞ്ഞുനിന്നീടിനാന്‍<BR>
10 മുര്‍ക്ക്വരായുള്ളവരെന്നു ഞായം.<BR>
<BR>11 പൈതലെച്ചെന്നു മിഴുങ്ങിനിന്നീടിനാന്‍<BR>
12 പൈ പെരുത്തീടിന മീനനപ്പോള്‍.<BR>
13 വാരിധിചാരര്‍ പിടിച്ചുകൊണ്ടന്നേരം<BR>
14 ബാലനെപ്പൂണുമമ്മീനന്തന്നെ<BR>
15 സര്‍പ്പത്തെപ്പൂണ്ടൊരു ഭാജനംപോലെ ചെ<BR>
16 ന്നപ്പൊഴേ നല്കിനാന്‍ ശംബരന്ന്.<BR>
17 പാചകനന്നേരം വാള്‍കൊണ്ടമ്മീനനെ<BR>
18 പ്പാരാതെ ചെന്നങ്ങു കീറുന്നപ്പോള്‍<BR>
19 പേയില്ലയാതൊരു പൈതലെക്കണ്ടിട്ടു<BR>
20 മായാവതിക്കായി നല്കിനിന്നാന്‍<BR>
<BR>21 നാരന്തന്നുടെ വാര്‍ത്തയെക്കേട്ടു നി<BR>
22 ന്നാദരവോടവള്‍ പൈതല്‍തന്നെ<BR>
23 തന്നുടെ കാന്തനാം കാമനെന്നിങ്ങനെ<BR>
24 നിര്‍ണ്ണയിച്ചമ്പില്‍ വളര്‍ത്തുകൊണ്ടാള്‍.<BR>
25 മെല്ലെമെല്ലങ്ങു വളര്‍ന്നു വളര്‍ന്നവന്‍<BR>
26 നല്ലൊരു യൗവനം പൂണ്ടകാലം<BR>
27 കാമിച്ചുനിന്നൊരു കാമിനിതന്നോടു<BR>
28 നാണിച്ചുനിന്നു പറഞ്ഞാനപ്പോള്‍:<BR>
29 "അമ്മയായുള്ളൊരു നിന്നുടെ ഭാവങ്ങള്‍<BR>
30 സമ്മതികൂടാതെ കണ്ടതെന്തേ?"<BR>
<BR>31 എന്നങ്ങു കേട്ടവളിങ്ങനെ ചൊല്ലിനാള്‍:<BR>
32 "എന്നുടെ കാന്തനായ് നിന്നതു നീ;<BR>
33 കന്ദര്‍പ്പന്‍ നീയെന്നു നിര്‍ണ്ണയിച്ചാലുമി<BR>
34 ന്നിന്നുടെ കാന്തയായ് നിന്നതു ഞാന്‍.<BR>
35 നിന്നുടെ വൈരിയായുള്ളൊരു ശംബരന്‍<BR>
36 തന്നെ നീ കൊല്ലുവായെന്നു നണ്ണി<BR>
37 ശംബരന്തന്നുടെ മന്ദിരംതന്നിലേ<BR>
38 നിന്നു മുഷിഞ്ഞു ഞാനിത്രനാളും."<BR>
39 എന്നതു കേട്ടവനുള്ളിലങ്ങുണ്ടായി<BR>
40 തന്നുടെ വേല കഴിഞ്ഞതെല്ലാം.<BR>
<BR>41 ക്രുദ്ധനായ് നിന്നിട്ടു ശംബരന്തന്നോടു<BR>
42 യുദ്ധം തുടങ്ങിനാമ്പാരമപ്പോള്‍.<BR>
43 ഘോരനായുള്ളൊരു ശംബരന്തന്നെയും<BR>
44 ആദരം കൈവിട്ടു നേരെയപ്പോള്‍<BR>
45 അന്തകന്തന്നുടെ മന്ദിരം പൂകിച്ചു<BR>
46 ചന്തത്തില്‍ തന്നുടെ കാന്തയുമായ്<BR>
47 വാരുറ്റുനിന്നൊരു ദ്വാരകതന്നിലേ<BR>
48 പാരാതെ ചെന്നങ്ങു പൂകുംനേരം<BR>
49 കണ്ടുകണ്ടീടുന്ന കാമിനിമാരെല്ലാം<BR>
50 കൊണ്ടല്‍നേര്‍വര്‍ണ്ണന്താനെന്നു നണ്ണി<BR>
<BR>51 പേടിച്ചുപോയി മറഞ്ഞുതുടങ്ങിനാര്‍;<BR>
52 കേടറ്റു പിന്നെയും തേടിനിന്നാര്‍.<BR>
53 ആരിതെന്നിങ്ങനെ ശങ്കിച്ചുനിന്നാര<BR>
54 ദ്ദ്വാരകതന്നിലേ ലോകരെല്ലാം<BR>
55 "എന്നുടെ ബാലകന്താനിതെ"ന്നിങ്ങനെ<BR>
56 തന്നിലേ നണ്ണിയണഞ്ഞനേരം<BR>
57 വൈദര്‍ഭിതന്നുടെ വാര്‍മുലക്കോരകം<BR>
58 വൈകാതെ നിന്നു ചുരന്നുതപ്പോള്‍.<BR>
59 നാരദനന്മുനി പാരാതെ ചെന്നുടന്‍<BR>
60 ദ്വാരകയാകിന പൂരില്‍ നേരേ<BR>
<BR>61 കീഴില്‍ക്കഴിഞ്ഞുള്ളവസ്ഥകളോരോന്നേ<BR>
62 കോഴപ്പെടാതെനിന്നോതിയോതി<BR>
63 "നിന്നുടെ ബാലകന്താനിവന്‍" എന്നവള്‍<BR>
64 തന്നോടു നിന്നങ്ങു ചൊന്നനേരം<BR>
65 തന്നുടെ പൈതലിവനെന്നതങ്ങവള്‍<BR>
66 നിര്‍ണ്ണയിച്ചമ്പോടു പൂണ്ടുകൊണ്ടാള്‍.<BR>
67 അംഗജന്തന്നുടെ സംഗതി തന്നാലെ<BR>
68 മംഗലമായ്വന്നു മാലോകര്‍ക്കും.<BR>
രുക്മിണീസ്വയംവരം
1675
1856
2006-10-15T18:47:13Z
കൈപ്പള്ളി
46
1 ലീലയായ് നിന്നു നല്‍പാരിടമേഴിന്നും<BR>
2 പാലകന്മാരായ മാധവന്മാര്‍<BR>
3 വാരുറ്റുനിന്നൊരു യൗവനംപൂണ്ടു തന്‍<BR>
4 ദ്വാരകതന്നില്‍ വസിക്കുംകാലം<BR>
5 രൈവതനായുള്ള മന്നവന്തന്നുടെ<BR>
6 രേവതിയാകുന്ന നന്മകളേ<BR>
7 മേന്മ കലര്‍ന്നൊരു രാമന്നു നല്കിനാന്‍<BR>
8 നാന്മുഖന്തന്നുടെ ചൊല്ലിനാലേ.<BR>
9 . . . . . . . . . . . . . . . . . . . . . . .<BR>
10 ഭീഷ്മകനെന്നൊരു മന്നവനുണ്ടായാന്‍<BR>
<BR>11 ഗ്രീഷ്മമായ് നിന്നുള്ളോന്‍ വൈരികള്‍ക്കും.<BR>
12 കുണ്ഡിനമാകിന മന്ദിരംതന്നുടെ<BR>
13 മണ്ഡനമായി വിളങ്ങുംകാലം<BR>
14 രുക്മിതുടങ്ങിന മക്കളുമുണ്ടായി<BR>
15 രുക്മിണിയെന്നൊരു കന്യകയും.<BR>
16 കന്യകയുണ്ടായി ഭീഷ്മകനെന്നങ്ങു<BR>
17 മന്നവരെല്ലാരും കേട്ടനേരം<BR>
18 പ്രാജ്ഞന്മാരായുള്ള ലോകരെയെല്ലാമേ<BR>
19 പ്രാശ്നികന്മാരെയുംകൊണ്ടു ചെമ്മെ<BR>
20 ചോദിച്ചനേരത്തു ചൊല്ലിനാരെല്ലാരും:<BR>
<BR>21 "സാധിച്ചാന്‍ ഭീഷ്മകന്‍ വേണ്ടതെല്ലാം.<BR>
22 ഇങ്ങനെയുള്ളൊരു മംഗലജന്മത്തെ<BR>
23 എങ്ങുമേ കണ്ടീല ഞങ്ങളെന്നും.<BR>
24 ജാനകീദേവിയുമിങ്ങനെയുള്ളൊരു<BR>
25 നാളു പിറന്നീലയെന്നു ചൊല്ലാം.<BR>
26 ശീലങ്ങളൊന്നൊന്നേ ചിന്തിച്ചു കാണുമ്പോള്‍<BR>
27 പാലാഴിമാതോടു നേരായ് നില്ക്കും<BR>
28 കാന്തിയെ വാഴ്ത്തീടാമെന്നങ്ങു നണ്ണി നി<BR>
29 ന്നാന്ധ്യത്തെക്കോലേണ്ടയാരുമിപ്പോള്‍.<BR>
30 ബാലപ്പോര്‍കൊങ്കയിമ്മാറിടംതന്നിലേ<BR>
<BR>31 ചാലപ്പോയ്പൊങ്ങി വിളങ്ങുമന്നാള്‍<BR>
32 ദഗ്ദ്ധനായുള്ളൊരു മന്മഥന്താനുമി<BR>
33 മ്മുഗ്ദ്ധികമൂലമായ് മേലിലുണ്ടാം.<BR>
34 ഇന്നിവള്‍തന്നുടെ കാന്തനായ് മേവുന്ന<BR>
35 ധന്യനെക്കണ്ടീല മന്നിലെങ്ങും.<BR>
36 നാന്മുഖന്‍ നിര്‍മ്മിച്ചു പോരുന്നോരാരുമി<BR>
37 ന്നാരിക്കു കാന്തനായ് വന്നുകൂടാ;<BR>
38 ഈരേഴു ലോകങ്ങള്‍ പാലിച്ചുപോരുന്ന<BR>
39 വീരന്നു ഭാര്യയായ് വന്നുകൂടും<BR>
40 ഇങ്ങനെയുള്ളൊരു നേരത്തുതാനിവള്‍<BR>
<BR>41 മംഗലയായിപ്പിറന്നു മന്നില്‍."<BR>
42 എന്നങ്ങു ചൊന്നവര്‍ പോയൊരു നേരത്തു<BR>
43 മന്നവരെല്ലാരും തന്നുള്ളിലേ<BR>
44 "പാരാതെ ചെന്നു പറഞ്ഞിവള്‍തന്നെയെന്‍<BR>
45 ഭാര്യയായ്ക്കൊള്ളേണം മുമ്പിലേ നാം"<BR>
46 ഇങ്ങനെ നണ്ണിനാര്‍നല്ലതു കാണുമ്പൊ<BR>
47 ളങ്ങനെയല്ലൊതാന്‍ തോന്നി ഞായം.<BR>
48 മെല്ലെമെല്ലങ്ങു വളര്‍ന്നുതുടങ്ങിനാള്‍<BR>
49 ഉല്ലസിച്ചുള്ളൊരു കന്യകതാന്‍<BR>
50 ശ്വേതമായുള്ളൊരു പക്ഷത്തിലീടിന<BR>
<BR>51 നൂതനനായൊരു തിങ്കള്‍പോലെ.<BR>
52 കാമുകരായുള്ള മന്നവരെല്ലാരും<BR>
53 കോമളരായ് വന്നു കണ്ടു കണ്ടു<BR>
54 രുക്മിണീമേനി കൊതിച്ചുതുടങ്ങിനാര്‍<BR>
55 കഗ്മളം കണ്ടുള്ള വണ്ടുപോലെ.<BR>
56 അല്ലിനേ വെല്ലുവാന്‍ വല്ലുമാപ്പൂഞ്ചായാല്‍<BR>
57 വില്ലിനേ വെല്ലുവാന്‍ വല്ലും ചില്ലി.<BR>
58 മന്മഥന്തന്നുടെ ജന്മമായുള്ളൊരു<BR>
59 കണ്മുനതന്നിലേ മെല്ലെ മെല്ലെ<BR>
60 ചേണുറ്റു നിന്നൊരു നാണവും പ്രേമവും<BR>
<BR>61 കാണായിവന്നുതേ നാളില്‍നാളില്‍.<BR>
62 വായ്പോടു തഞ്ചിന പുഞ്ചിരിത്തൂമത<BR>
63 ന്നോപ്പക്കല്ലായൊരു ചോരിവായ്മേല്‍<BR>
64 വമ്പുപൊഴിഞ്ഞു നല്‍ക്കാമുകരുള്ളത്തില്‍<BR>
65 കമ്പം തുടങ്ങീതു മെല്ലെ മെല്ലെ.<BR>
66 താര്‍ത്തേനേ വെല്ലുന്ന വാര്‍ത്തതന്‍ വൈഭവം<BR>
67 വാഴ്ത്താവല്ലേതുമേ പാര്‍ത്തുകണ്ടാല്‍,<BR>
68 പങ്കജനേര്‍മുഖി തന്മുഖം കണ്ടിട്ടു<BR>
69 തിങ്കളെന്നുള്ളൊരു ശങ്കയാലേ<BR>
70 പീയുഷംചെന്നു നിറഞ്ഞു വഴിഞ്ഞതു<BR>
<BR>71 പെയ്യുന്നു പയ്യവേയെന്നു തോന്നും.<BR>
72 അംഗജന്‍കോലുന്ന കോദണ്ഡന്തന്നുടെ<BR>
73 ടങ്കാരംതാനെന്നും ചൊല്ലുന്നോര്‍ പൊല്‍<BR>
74 ആനനംതന്നുടെ കാന്തിയെ വാഴ്ത്തുവാന്‍<BR>
75 ആവോരില്ലാരുമിപ്പാരിലിപ്പോള്‍.<BR>
76 തിങ്കളേ നിര്‍മ്മിച്ചാന്‍ പങ്കജം നിര്‍മ്മിച്ചാന്‍<BR>
77 പങ്കജസംഭവന്‍ പണ്ടുപണ്ടേ<BR>
78 എന്തിതെന്നിങ്ങനെ ചിന്തിച്ചുനിന്നു ഞാ<BR>
79 നന്ധനായ്പോയിനേനിത്രനാളും;<BR>
80 രുക്മിണിതന്മുഖമിങ്ങനെ നിര്‍മ്മിപ്പാന്‍<BR>
<BR>81 അഭ്യസിച്ചാനെന്നതിന്നറിഞ്ഞു<BR>
82 കമ്രമായുള്ളൊരു കണ്ഠത്തെ ഞാനിന്നു<BR>
83 കംബുവെന്നിങ്ങനെ ചൊല്ലുന്നില്ലേ;<BR>
84 മാധവന്തന്മുഖചുംബനമേശിനാല്‍<BR>
85 പാരാതെ ചൊല്ലുന്നൂതുണ്ടു പിന്നെ<BR>
86 ബാലികതന്നുടെ ബാഹുക്കള്‍ രണ്ടുമോ<BR>
87 മാലോകര്‍മാനസം ബന്ധിപ്പാനായ്<BR>
88 മാരന്നു നല്ലൊരു വല്ലിയായ് നിന്നിട്ടു<BR>
89 പാരം വിളങ്ങുന്നൂതെന്നു ചൊല്ലാം.<BR>
90 വാരുറ്റു നിന്നൊരു ബാലികതന്നുടെ<BR>
<BR>91 ബാലപ്പോര്‍കൊങ്കകള്‍ കണ്ണെടുത്തൂ<BR>
92 എങ്ങളില്‍ ചേരുന്ന മാറെന്നും വന്നീല<BR>
93 തെന്തെന്നു നോക്കുവാനെന്നപോലെ.<BR>
94 കാമ്യമായുള്ളൊരു തൂനടുവിന്നൊരു<BR>
95 സാമ്യമില്ലെന്നതോ വന്നുകൂടാ:<BR>
96 നീവാരംതന്നുടെ ശൂകമെന്നാകിലാം.<BR>
97 ആകാശംതാനെന്നും ചൊല്ലുകിലാം.<BR>
98 ശൈശവം പോമ്മുമ്പേ യൗവനംതാന്‍ വന്നു<BR>
99 പേശിത്തുടങ്ങീതമ്മേനിതന്നില്‍,<BR>
100 കാമന്താനെന്നതു കണ്ടൊരു നേരത്തു<BR>
<BR>101 സീമയിട്ടീടിനാനെന്നപോലെ.<BR>
102 മംഗലയായൊരു രോമാളിതാന്‍ വന്നു<BR>
103 പൊങ്ങിത്തുടങ്ങീതു ഭംഗിയോടേ.<BR>
104 കാമുകന്മാരുടെ കണ്മുനയോരോന്നേ<BR>
105 കാമിച്ചു ചെന്നു തറയ്ക്കയാലേ<BR>
106 ഭിന്നമായെന്നകണക്കെ വിളങ്ങുന്നു<BR>
107 രമ്യമായുള്ള നിതംബബിംബം.<BR>
108 കാണുന്നോരെല്ലാര്‍ക്കും കൈകൊണ്ടു മെല്ലവേ<BR>
109 ലാളിപ്പാനായിട്ടു തോന്നുകയാല്‍<BR>
110 ഉള്‍ക്കമ്പം നല്കിനോരൂരുക്കള്‍തന്നെയോ<BR>
<BR>111 പൊല്‍കമ്പമെന്നല്ലോ ചൊല്ലേണ്ടുന്നു.<BR>
112 ചെങ്കല്‍തന്നോടു ചേര്‍ച്ച പൂണ്ടീടുന്നു<BR>
113 പങ്കജമെന്നതു ചേരുമിപ്പോള്‍<BR>
114 അംബോജലോചനനമ്പുറ്റ കൈകൊണ്ടു<BR>
115 സംഭാവിച്ചല്ലൊതാന്‍ പണ്ടേയുള്ളൂ,<BR>
116 ഇന്ദീരാനേരൊത്ത സുന്ദരിയിങ്ങനെ<BR>
117 മന്ദിരംതന്നിലിരിക്കുംകാലം<BR>
118 മാലോകരന്നന്നു വന്നുവന്നോതുന്ന<BR>
119 മാധവന്തന്നുടെ കാന്തിയെല്ലാം<BR>
120 കേട്ടുകേട്ടമ്പോടു മാനസം പോയങ്ങു<BR>
<BR>121 ചാട്ടം തുടങ്ങിതേ നാളില്‍ നാളില്‍.<BR>
122 ആരാലും വന്നതു കാണുന്ന നേരത്തു<BR>
123 പാരാതെ പോയ് ചെല്ലും ചാരത്തപ്പോള്‍.<BR>
124 കാര്‍മുകില്‍വര്‍ണ്ണന്‍റെ വാര്‍ത്തയെക്കേള്‍ക്കാമെ<BR>
125 ന്നാമോദമാവോളം പൂണ്ടു പൂണ്ട്<BR>
126 എങ്ങാനും പോകുന്ന പാന്ഥന്മാരോടെല്ലാം<BR>
127 ഇങ്ങു വന്നീടാമോയെന്നു ചൊല്ലും.<BR>
128 യാദവന്മാരെന്നുതന്നെയും കേള്‍ക്കുമ്പൊ<BR>
129 ളാദരം പൂണ്ടു ചിരിക്കും ചെമ്മേ<BR>
130 ബാലപ്പൂമേനി വളര്‍ന്നു തുടങ്ങുമ്പോള്‍<BR>
<BR>131 നീലക്കാര്‍വര്‍ണ്ണനില്‍ പ്രേമവായ്പും<BR>
132 കൂടിക്കലര്‍ന്നു വളര്‍ന്നുതുടങ്ങീത<BR>
133 ന്നീലക്കാര്‍വേണിക്കു മെല്ലെ മെല്ലെ.<BR>
134 മുല്ലപ്പൂബാണനുമെന്നതു കണ്ടിട്ടു<BR>
135 ചെല്ലത്തുടങ്ങീതു മെല്ലെ മെല്ലെ.<BR>
136 വില്ലു കുലച്ചു നല്ലമ്പും തൊടുത്തിട്ടു<BR>
137 മുല്ലപ്പൂവേണിതന്മുന്നില്‍ ചെമ്മേ<BR>
138 ശൈശവമായതു പോയീലയെന്നിട്ടു<BR>
139 യൗവനം പാര്‍ത്തുടന്‍ നിന്നു കാമന്‍.<BR>
140 നാലഞ്ചു മാസങ്ങളങ്ങനെ ചെന്നപ്പോള്‍<BR>
<BR>141 പാലഞ്ചും വാണിമാര്‍ മൗലിമാല<BR>
142 കേവലയായൊരു ദേവിയെപ്പൂജിച്ചു<BR>
143 സേവതുടങ്ങീനാളായവണ്ണം:<BR>
144 "അംബികേ! നിന്നുടെ ചെമ്പൊല്‍പ്പദങ്ങളെ<BR>
145 ക്കുമ്പിട്ടു കൂപ്പുന്നേന്‍ തണ്പെടായ്വാന്‍.<BR>
146 കാര്‍വര്‍ണ്ണന്തന്നെയെങ്കാന്തനായ് നല്കുന്ന<BR>
147 കാരുണ്യം പാരാതെ നല്കേണമേ."<BR>
148 ഇങ്ങനെ ചൊല്ലി നമസ്ക്കരിച്ചീടിനാള്‍<BR>
149 മംഗലയായുള്ള ദേവിതന്നെ.<BR>
150 അങ്ങനെ പോരുന്ന മംഗലാതങ്കലേ<BR>
<BR>151 ശൃംഗാരംവന്നങ്ങു വേരുറച്ചു:<BR>
152 കാമുകരുള്ളമക്കാമിനിമൂലമായ്<BR>
153 കാമമാല്‍ പൂണ്ടതു ചൊല്ലവേണ്ടാ.<BR>
154 രുക്മിണിതന്നുടെ കാന്തിയെക്കണ്ടുള്ള<BR>
155 മൈക്കണ്ണിമാരെല്ലാം മാഴ്കി മാഴ്കി<BR>
156 ആണുങ്ങളായാവൂ നാമെല്ലാമെന്നുള്ളൊ<BR>
157 രാശയെപ്പൂണ്ടാരേ വേണ്ടുംവണ്ണം.<BR>
158 സ്വര്‍വേശ്യമാരായ് നിന്നുവര്‍ശിമുമ്പായി<BR>
159 ഗര്‍വ്വിതമാരായ മാതരെല്ലാം<BR>
160 മാനിനിതന്നുടെ കാന്തിയെക്കണ്ടിട്ടു<BR>
<BR>161 മാനുഷിമാരായ നാരിമാരില്‍<BR>
162 മേന്മേലെ നിന്നൊരു കൂറുണ്ടിവന്നെന്നു<BR>
163 നാന്മുഖനോടു വഴക്കു പൂണ്ടാര്‍.<BR>
164 ലാവണ്യംതന്നുടെ സാരമായ്നിന്നുള്ളൊ<BR>
165 രോമനയായൊരു ബാലികതാന്‍<BR>
166 കാണുന്നോരെല്ലാര്‍ക്കും കണ്ണിന്നു നല്ലൊരു<BR>
167 പീയൂഷമായിട്ടേ മേവുംകാലം<BR>
168 പണ്ഡിതനായൊരു നാരദനന്മുനി<BR>
169 കുണ്ഡിനംതന്നിലെഴുന്നള്ളിനാന്‍.<BR>
170 മാമുനി വന്നതു കണ്ടൊരു നേരത്തു<BR>
<BR>171 മന്നവന്‍ ചെന്നങ്ങു വന്ദിച്ചപ്പോള്‍<BR>
172 വിഷ്ടരംമുമ്പായ പൂജയെച്ചെയ്തിട്ടു<BR>
173 തുഷ്ടിയെച്ചേര്‍ത്തു വണങ്ങിച്ചൊന്നാന്‍:<BR>
174 "ചേവടി കണ്ടു തൊഴേണമെന്നിങ്ങനെ<BR>
175 കേവലം നണ്ണി ഞാന്‍ നിന്നുതിപ്പോള്‍<BR>
176 എന്നുടെ കന്യകയായോരു ബാലിക<BR>
177 തന്നുടെ മംഗലം ചിന്തിപ്പാനായ്.<BR>
178 ഭോഗ്യമായുള്ളൊരു ഭാഗ്യമിയന്നിട്ടു<BR>
179 യോഗ്യനായുള്ളതിവള്‍ക്കിന്നാര്‍ പോല്‍?"<BR>
180 എന്നങ്ങു ചൊല്ലുമ്പോള്‍ കന്യക മെല്ലവേ<BR>
<BR>181 വന്നങ്ങു നിന്നാള്‍താന്‍ വന്ദിപ്പാനായ്.<BR>
182 തങ്കഴല്‍ കൂപ്പിന കന്യകതന്നുടെ<BR>
183 മംഗലമായുളെളാരംഗംതന്നെ<BR>
184 കാരുണ്യമാണ്ടൊരു കകൊണ്ടു നോക്കീട്ടു<BR>
185 നാരദന്‍ പാരാതെ ചൊന്നാനപ്പോള്‍<BR>
186 "ഭാഗ്യമിയന്ന നിങ്കന്യകതന്നുടെ<BR>
187 യോഗ്യനായുള്ളോനെച്ചൊല്ലുന്നേന്‍ ഞാന്‍,<BR>
188 കാമ്യമായുള്ളൊരു മാണിക്യക്കല്ലുതാന്‍<BR>
189 കാഞ്ചനംതന്നോടു ചേരുംപോലെ<BR>
190 കാര്‍വര്‍ണ്ണന്തന്നോടു പാരാതെ ചേരേണം<BR>
<BR>191 കാന്തിയെപ്പൂണുമിക്കന്യകയും."<BR>
192 നാരദനിങ്ങനെ ചൊന്നൊരുനേരത്തു<BR>
193 നാരികള്‍മൗലിയാം ബാലികതാന്‍<BR>
194 ഭൂതലംതന്നില്‍ വരച്ചു ചമച്ചുള്ള<BR>
195 രേഖകളെണ്ണിനാള്‍ മെല്ലെ മെല്ലെ,<BR>
196 നന്മയായുള്ള പൊഴുതിനെക്കാണായി<BR>
197 നന്മയെപ്പൂണ്ടുള്ളോര്‍ക്കെന്നു ഞായം.<BR>
198 കോള്‍മയിര്‍ക്കൊണ്ടതു കാണുമെന്നോര്‍ത്തിട്ടു<BR>
199 തോഴിയെത്തേടി നടന്നാള്‍ പിന്നെ.<BR>
200 മാമുനി ചൊല്ലിന തൂമൊഴി മന്നവന്‍<BR>
<BR>201 മാനിച്ചു ചൊല്ലിനാനെല്ലാരോടും.<BR>
202 രുക്മിണിതന്നുടെ സോദരനായൊരു<BR>
203 രുക്മിതാന്‍ ചൊല്ലിനാനെന്നനേരം:<BR>
204 "മാതുലന്തന്നെയും കൊന്നങ്ങു നിന്നിട്ടു<BR>
205 പാതകമാണ്ടൊരു പാഴനെന്നും,<BR>
206 പാവനമായൊരു വൈദികമന്ത്രത്തെ<BR>
207 പ്പാദജന്മാവിന്നു നല്കുംപോലെ,<BR>
208 സോദരിയായൊരു രുക്മിണിതന്നെ ഞാന്‍<BR>
209 ആദരവോടു കൊടുക്കയില്ലേ;<BR>
210 നിര്‍മ്മലനായൊരു ചൈദ്യനു നല്കേണം<BR>
<BR>211 സന്മതിയാളുമിക്കന്യതന്നെ."<BR>
212 ഇങ്ങനെ ചൊന്നുടന്‍ ചേദിപന്തങ്കലേ<BR>
213 തങ്ങിനിന്നിടും ഗുണങ്ങളെല്ലാം<BR>
214 മുഗ്ദ്ധവിലോചന കേള്‍ക്കവേ പിന്നെയും<BR>
215 ചിത്തവിലോഭനമായിച്ചൊന്നാന്‍:<BR>
216 "വേദ്യങ്ങളായുള്ള സല്‍ഗുണമെല്ലാമേ<BR>
217 ചേദ്യനിലല്ലൊ വിളങ്ങുന്നിപ്പോള്‍.<BR>
218 ബന്ധുവായുള്ളതു മാഗധന്താനല്ലൊ<BR>
219 ദന്തവക്ത്രാദികളുണ്ടു പിന്നെ.<BR>
220 വീരതകൊണ്ടു മറ്റാരുമില്ലിങ്ങനെ<BR>
<BR>221 ശൂരതകൊണ്ടുമങ്ങവ്വണ്ണമേ.<BR>
222 കാന്തിയെക്കാണുമ്പോള്‍ കാമനുമഞ്ചിടും,<BR>
223 പൂന്തേനേ വെല്ലുമത്തൂമൊഴിയും.<BR>
224 വിത്തങ്കൊണ്ടോര്‍ക്കുമ്പോള്‍ വിത്തേശന്‍താനല്ലോ<BR>
225 ഇത്തരമാര്‍ക്കുമേയെത്തിക്കൂടാ.<BR>
226 വഞ്ചകനായൊരു നാരദന്‍ചൊല്ലാലെ<BR>
227 വഞ്ചിതരാകൊല്ല നിങ്ങളാരും.<BR>
228 ശാന്തന്മാരല്ലാത യാദവന്മാരോടു<BR>
229 ബാന്ധവമില്ല നമുക്കു പണ്ടേ."<BR>
230 ഇത്തരം ചൊല്ലിനാന്‍ മുഗ്ദ്ധികതന്നുടെ<BR>
<BR>231 ചിത്തമച്ചേദിപന്തങ്കലാവാന്‍.<BR>
232 രുക്മിതാനിങ്ങനെ ചൊന്നുള്ള വാര്‍ത്തകള്‍<BR>
233 രുക്മിണി കേട്ടങ്ങു നിന്നനേരം<BR>
234 ഉജ്ജ്വലിച്ചീടുന്നൊരുന്മുകജാലങ്ങള്‍<BR>
235 നല്‍ച്ചെവി പൂകുന്നൂതെന്നു തോന്നി,<BR>
236 ഭീഷ്മകന്തന്നുടെ ചിത്തവുമന്നേരം<BR>
237 ഊഷ്മമായ് വന്നുതേ മെല്ലെ മെല്ലെ,<BR>
238 മറ്റുള്ള ലോകര്‍ക്കും പറ്റിത്തുടങ്ങീതു<BR>
239 ചുറ്റുമവന്തങ്കലുള്ളതെല്ലാം.<BR>
240 മന്നവന്താനും മറ്റുള്ളവരെല്ലാരും<BR>
<BR>241 ഖിന്നന്മാരായ്പിന്നെപ്പോയനേരം<BR>
242 സോദരന്‍ ചൊല്ലാലങ്ങോരോരോ നാരിമാര്‍<BR>
243 ആദരമോടു പറഞ്ഞു നന്നായ്<BR>
244 ചൈദ്യനിലങ്ങവള്‍മാനസം പൂകിപ്പാന്‍<BR>
245 വൈദ്യം തുടങ്ങിനാര്‍ വാക്കുകൊണ്ടേ<BR>
246 കീഴ്പെട്ടു ചാടുന്ന വന്‍നദീവെള്ളത്തെ<BR>
247 മേല്പെട്ടു പോക്കുവാനെന്നപോലെ.<BR>
248 നാരിമാര്‍ചൊല്ലെല്ലാം ബാലികതാനപ്പോള്‍<BR>
249 ചാരത്തുനിന്നങ്ങു കേട്ടതോറും<BR>
250 കൊണ്ടല്‍നേര്‍വ്വര്‍ണ്ണനില്‍ ചെല്ലുന്ന മാനസം<BR>
<BR>251 പണ്ടേതിലേറ്റവുമുണ്ടായ്വന്നു<BR>
252 കല്പകപ്പൂമലര്‍ നണ്ണിന വണ്ടുതാന്‍<BR>
253 മറ്റൊരു പൂവില്‍ മെരിങ്ങുമോതാന്‍.<BR>
254 സാധിച്ചുകൂടാതെ കാരിയമെന്നവര്‍<BR>
255 ബോധിച്ചുനിന്നങ്ങു പോയനേരം<BR>
256 മന്നിടമെങ്ങുമേ ചൊല്ലിയന്നീടുമ<BR>
257 ക്കന്യകതന്നുള്ളിലോര്‍ച്ച പുക്കു;<BR>
258 കാമനും വന്നു കതിര്‍ത്തുതുടങ്ങിനാന്‍<BR>
259 കാമിനിതന്നോടു പിന്നെപ്പിന്നെ<BR>
260 മുറ്റുമിക്കണ്ണനെച്ചിന്തിക്കയെന്നിയേ<BR>
<BR>261 മറ്റുള്ള ചിന്തകള്‍ മാറിക്കൂടി.<BR>
262 കന്യകതന്നുള്ളില്‍ കാമമാല്‍ പൂണ്ടിട്ടു<BR>
263 ഖിന്നതയുണ്ടെന്നു കണ്ടനേരം<BR>
264 ചങ്ങാതിമാരായ മങ്കമാരെല്ലാരും<BR>
265 തങ്ങളില്‍ക്കൂടി പറഞ്ഞാരപ്പോള്‍:<BR>
266 "ബാലികതന്നുടെ മാനസംതന്നിലേ<BR>
267 മാലിന്നു മൂലമറിഞ്ഞായോ നീ?<BR>
268 നാലഞ്ചു നാളുണ്ടു പാലഞ്ചുംവാണിതന്‍<BR>
269 കോലം മെലിഞ്ഞുതുടങ്ങീതിപ്പോള്‍.<BR>
270 രമ്യങ്ങളായുള്ളതൊന്നുമേ കാണുമ്പോള്‍<BR>
<BR>271 ഉന്മേഷം കാണുന്നൂതില്ല ചെമ്മേ.<BR>
272 വീണയെക്കൊണ്ടുള്ള ഗാനവും മാറിതാ<BR>
273 യൂണും കുറഞ്ഞു തുടങ്ങിതായി.<BR>
274 കണ്ണാടി വെന്ന കവിള്‍ത്തടംതന്നെയും<BR>
275 തിണ്ണം വിളര്‍ത്തിന്നു കാണാകുന്നു.<BR>
276 നീളത്തില്‍വന്നുള്ള വീര്‍പ്പുകളേല്ക്കയാല്‍<BR>
277 മേളത്തെപ്പോക്കുന്നു ചോരിവായും<BR>
278 ചൂടുപൊഴിഞ്ഞുള്ളൊരാതപമേല്ക്കയാല്‍<BR>
279 വാടുന്ന ചെന്തളിരെന്നപോലെ.<BR>
280 ഭൂഷണംതന്നിലും ഭാഷണംതന്നിലും<BR>
<BR>281 ദ്വേഷമായ്ക്കാണുന്നു നാളില്‍ നാളില്‍.<BR>
282 ചെഞ്ചെമ്മേ നാം ചെന്നു നര്‍മ്മങ്ങളോതുമ്പോള്‍<BR>
283 പുഞ്ചിരിതൂകുന്നോളല്ല ചെമ്മേ.<BR>
284 കോണിലങ്ങെങ്ങാനും താനേ പോയ് നിന്നിട്ടു<BR>
285 കേണുതുടങ്ങുന്നോള്‍ മെല്ലെ മെല്ലെ.<BR>
286 മാനിനിതന്നുടെ മാനസംതന്നെയി<BR>
287 മ്മാരനിന്നാരാനും തീനിട്ടാരേ.<BR>
288 നാരദന്‍ വന്നിങ്ങു പോയതില്‍പ്പിന്നെയി<BR>
289 ന്നാരിക്കു മാനസം വേറൊന്നായി.<BR>
290 കണ്ണടച്ചീടുകില്‍ തന്നിലേ മെല്ലവേ<BR>
<BR>291 കണ്ണാ! എന്നിങ്ങനെ ചൊല്ലിക്കേള്‍ക്കാം.<BR>
292 നീണ്ടുള്ള കൈകൊണ്ടു കൊങ്കകള്‍തന്മീതെ<BR>
293 പൂണ്ടുകൊള്ളുന്നതും കാണാമപ്പോള്‍.<BR>
294 തൂവിയര്‍പ്പേന്തിന പൂമേനിതന്നിലേ<BR>
295 കോള്‍മയിര്‍ക്കൊണ്ടതും കാണാം ചെമ്മേ.<BR>
296 പൂഞ്ചേലതാനുമയഞ്ഞു ചമഞ്ഞതും<BR>
297 കാഞ്ചി മുറിഞ്ഞതും കാണാം ചെമ്മേ.<BR>
298 മറ്റുമുണ്ടിങ്ങനെ കാണുന്നൂ"തെപ്പോള്‍<BR>
299 മറ്റൊരു മാനിനി ചെല്ലിനാള്‍താന്‍:<BR>
300 "മാനിനിതന്നുടെ മാലിന്നു വന്നൊരു<BR>
<BR>301 കാരണം കണ്ടുതായെങ്കിലിപ്പോള്‍.<BR>
302 മംഗലമല്ലോതാനിങ്ങനെ വന്നതു<BR>
303 മങ്കമാര്‍മൗലിയാം ബാലയ്ക്കിപ്പോള്‍;<BR>
304 ചൊല്പെറ്റു നിന്നൊരു മുല്ല പോയ് ചേരുവാന്‍<BR>
305 കല്പകദാരുവോടല്ലൊ വേണ്ടു.<BR>
306 വീരനായ്പോരുന്ന സോദരന്‍ ചൊല്ലാലെ<BR>
307 ചേരോടു ചേരുമാറാക്കൊല്ലാതെ."<BR>
308 ഇങ്ങനെ ചൊന്നുള്ള തോഴിമാരെല്ലാരും<BR>
309 കന്യകതന്നുടെ മുന്നില്‍ ചെന്ന്<BR>
310 മാലിന്നു കാരണം ചോദിച്ചുനിന്നാര<BR>
<BR>311 മ്മാനിനിതന്നൊടു ഖിന്നമാരായ്:<BR>
312 "മാലിനിതന്നുള്ളില്‍ മാലുണ്ടെന്നിങ്ങനെ<BR>
313 മാലോകരെല്ലാരും ചൊല്ലുന്നിപ്പോള്‍.<BR>
314 മാരമാലെന്നതു തോഴിമാരായിട്ടു<BR>
315 പോരുന്ന ഞങ്ങള്‍ക്കു തോന്നിക്കൂടീ.<BR>
316 ധന്യനായുള്ളൊരു സുന്ദരന്തന്നിലേ<BR>
317 നിന്നുടെ മാനസം ചെന്നുതായി<BR>
318 ആരിതെന്നുള്ളതു പാരാതെ ചൊല്ലണം<BR>
319 പാരിലെ നാരിമാര്‍നായികേ! നീ."<BR>
320 തോഴിമാരിങ്ങനെ ചോദിച്ചനേരത്തു<BR>
<BR>321 കോഴപൂണ്ടീടുന്ന കോമളതാന്‍<BR>
322 ധീരത ഭാവിച്ചു ചൊല്ലിനിന്നീടിനാള്‍<BR>
323 ചാരത്തുനിന്നുള്ളോരെല്ലാരോടും:<BR>
324 "ഈശ്വരന്തന്നെയൊഴിഞ്ഞു മന്മാനസം<BR>
325 ആശ്രയിച്ചില്ല മറ്റാരെയുംതാന്‍.<BR>
326 രാപ്പകലുള്ളൊരു പാഴ്പനികൊണ്ടു ഞാന്‍<BR>
327 വായ്പു കുറഞ്ഞു മെലിഞ്ഞുതിപ്പോള്‍.<BR>
328 എന്നതുകൊണ്ടല്ലീ മന്മഥമാലെന്നു<BR>
329 നിങ്ങള്‍ നിനയ്ക്കുന്നു തോഴിമാരേ?"<BR>
330 മാരമാല്‍തന്നെയും മൂടിനിന്നിങ്ങനെ<BR>
<BR>331 മാനിനി മന്ദമായ് ചൊല്ലുംനേരം<BR>
332 കൂട്ടില്‍ കിടന്നൊരു ശാരികപ്പൈതല്‍താന്‍<BR>
333 പാട്ടായിച്ചൊന്നതു കേള്‍ക്കായപ്പോള്‍:<BR>
334 "ദൈവമേ നിങ്കഴല്‍ കൈതൊഴുന്നീടുന്നേന്‍<BR>
335 കൈവെടിഞ്ഞീടൊല്ലായെന്നെയെന്നും<BR>
336 ദേവകീനന്ദനന്തന്നുടെ മെയ്യോടു<BR>
337 കേവലം ചേര്‍ക്കണമെന്നെയും നീ."<BR>
338 ഇങ്ങനെ കേട്ടോരു തോഴിമാരെല്ലാരും<BR>
339 തങ്ങളില്‍ നോക്കിച്ചിരിച്ചു ചൊന്നാര്‍:<BR>
340 "കേളാതതെല്ലാമേ ചൊല്ലിത്തുടങ്ങീതേ<BR>
<BR>341 മേളത്തില്‍ നമ്മുടെ ശാരികതാന്‍.<BR>
342 ശാരികപ്പൈതല്ക്കു കാര്‍വര്‍ണ്ണന്തന്നിലേ<BR>
343 മാരമാലുണ്ടായിതെന്നേ വേണ്ടു."<BR>
344 ശാരികപ്പൈതലെക്കോപിച്ചു നോക്കിനാള്‍<BR>
345 വാരിജലോചന പാരമപ്പോള്‍.<BR>
346 കന്യകതന്നുടെ കോപത്തെക്കൊള്ളാതെ<BR>
347 പിന്നെയും നിന്നതു ചൊല്ലീതപ്പോള്‍:<BR>
348 "കാണുന്നോര്‍ കണ്ണിന്നു പീയൂഷമായൊരു<BR>
349 കാര്‍വര്‍ണ്ണന്തന്നുടെ മേനിതന്നെ<BR>
350 കകൊണ്ടു കണ്ടു ഞാനെന്നുപോലെന്നുടെ<BR>
<BR>351 സങ്കടം പോക്കുന്നു തമ്പുരാനേ!"<BR>
352 ചങ്ങാതിമാരായ മങ്കമാരെല്ലാരും<BR>
353 മങ്ങാതെ നിന്നങ്ങു ചൊന്നാരപ്പോള്‍:<BR>
354 "പാഴമപൂണ്ടൊരു ശാരികപ്പൈതലേ!<BR>
355 പാരാതെ പോകേണം ദൂരത്തിപ്പോള്‍;<BR>
356 എങ്ങാനും പോകുന്ന കാര്‍വണ്ണന്തന്നെക്കൊ<BR>
357 ങ്ങിങ്ങനെ ചൊല്ലുവാനെന്തു ഞായം<BR>
358 ഇല്ലാതതിങ്ങനെ ചൊല്ലിത്തുടങ്ങിനാള്‍<BR>
359 ഉള്ളതെന്നിങ്ങനെ തോന്നുമല്ലൊ."<BR>
360 കാര്‍വര്‍ണ്ണനെന്നൊരു നാമത്തെക്കേട്ടപ്പോള്‍<BR>
<BR>361 വേറൊന്നായ്ക്കാണായി ഭാവമെല്ലാം<BR>
362 കാമിനിതന്നുടെ കോമളമേനിയില്‍<BR>
363 കോള്‍മയിര്‍ക്കൊണ്ടുതുടങ്ങി ചെമ്മേ.<BR>
364 "പാഴ്പനികൊണ്ടല്ലീ കോള്‍മയിര്‍ക്കൊള്ളുന്നു<BR>
365 വായ്പെഴുന്നീടുമിമ്മെയ്യിലിപ്പോള്‍?<BR>
366 രോമങ്ങള്‍തന്നോടു കോപിക്ക വേണ്ടാതോ<BR>
367 ശാരികപ്പൈതലോടെന്നപോലെ?"<BR>
368 പുഞ്ചിരിതൂകിനാരിങ്ങനെ ചൊന്നവര്‍<BR>
369 അഞ്ചാതെനിന്നവള്‍തന്നെ നോക്കി.<BR>
370 ചഞ്ചലലോചനതാനുമന്നേരത്തു<BR>
<BR>371 പുഞ്ചിരി കിഞ്ചന തൂകിനിന്നാള്‍.<BR>
372 പിന്നെയും ചൊല്ലിനാര്‍ തോഴിമാരെല്ലാരും<BR>
373 കന്യകതന്മുഖംതന്നെ നോക്കി:<BR>
374 "ചൊല്ലേണ്ടതെല്ലാമേ ചെല്ലിതായല്ലൊ നാം<BR>
375 നല്ലതു ചിന്തിപ്പൂവെന്നേ വേണ്ടു.<BR>
376 താര്‍ത്തേന്താന്‍ ചെന്നിട്ടു പീയൂഷംതന്നോടു<BR>
377 ചേര്‍ച്ച തുടങ്ങുന്നുതെന്നപോലെ<BR>
378 കാര്‍വര്‍ണ്ണന്തന്നോടു നിന്നുടെ ചേര്‍ച്ചയും<BR>
379 കാണ്മതിന്നെങ്ങള്‍ക്കു വാഞ്ഛയുണ്ടേ."<BR>
380 തോഴിമാരിങ്ങനെ ചൊന്നൊരു നേരത്തു<BR>
<BR>381 തോഷത്തെപ്പൂണ്ടൊരു ബാലികതാന്‍<BR>
382 പെട്ടെന്നു ചെന്നു പിടിച്ചങ്ങു പുല്കിനാള്‍<BR>
383 ഇഷ്ടത്തെക്കേള്‍ക്കുമ്പൊളെന്നു ഞായം.<BR>
384 പിന്നെയുമെല്ലാരും ധന്യയായുള്ളൊരു<BR>
385 കന്യകതന്നോടു ചൊന്നാരപ്പോള്‍:<BR>
386 "നിന്നുടെ കാന്തിയെക്കേട്ടൊരു കാര്‍വര്‍ണ്ണന്‍<BR>
387 പിന്നെയിന്നെന്നെ വെടിഞ്ഞുപോമോ?<BR>
388 പൂമണം കേട്ടൊരു കാര്‍വണ്ടു പിന്നെയ<BR>
389 പ്പൂമലരെന്നിയേ തീണ്ടുമോതാന്‍?"<BR>
390 ഇങ്ങനെ ചൊല്ലിയക്കന്യകതന്നുടെ<BR>
<BR>391 പൊങ്ങിന വേദന പോക്കിനിന്നാര്‍.<BR>
392 കണ്ണനെത്തിണ്ണംതന്നുള്ളിലേ നണ്ണിയ<BR>
393 ക്കന്യകയിങ്ങനെ മേവുംകാലം<BR>
394 "ചേദിപനായൊരു വീരന്നു ഞാനിന്നു<BR>
395 ചൊവ്വോടെ നല്കേണമെന്മകളേ"<BR>
396 എന്നങ്ങു ചൊല്ലി മുതിര്‍ന്നുതുടങ്ങിനാന്‍<BR>
397 കുണ്ഡിനപാലകനായ വീരന്‍.<BR>
398 എന്നതു കേട്ടൊരു കന്യകതാനപ്പോള്‍<BR>
399 മുന്നേതിലേറ്റവും ഖിന്നയായി<BR>
400 എന്തിനി നല്ലതെന്നിങ്ങനെ ചിന്തിച്ചു<BR>
<BR>401 സന്താപംപൂണ്ടങ്ങു നിന്നു പിന്നെ<BR>
402 ആപ്തനായ്നിന്നുള്ളൊരാരണന്തന്നോട<BR>
403 ങ്ങാത്തവിഷാദയായ് നിന്നു ചൊന്നാള്‍:<BR>
404 "ചേദിപനായൊരു കാലന്തന്‍ കൈപുക്കു<BR>
405 വേദന പൂണുമാറായി ഞാനോ<BR>
406 നീണ്ടൊരു വേഴ്ചയെപ്പൂണ്ടൊരു നീയിന്നു<BR>
407 വീണ്ടുകൊള്ളേണമേയെന്നെയിപ്പോള്‍.<BR>
408 പാരാതെ ചൊല്ലേണം ദ്വാരകതന്നിലേ<BR>
409 കാര്‍വര്‍ണ്ണന്തന്നോടു ചൊല്‍വൂ പിന്നെ<BR>
410 തന്നുടെ കാന്തയാമെന്നയിമ്മന്നിലേ<BR>
<BR>411 മന്നവര്‍ തീണ്ടൊല്ലായെന്നിങ്ങനെ.<BR>
412 മറ്റുള്ളതെല്ലാമേ ചിന്തിച്ചു ചിന്തിച്ചു<BR>
413 മുറ്റുമിന്നീതാനേ ചൊല്കേ വേണ്ടൂ.<BR>
414 അന്നന്നു കണ്ടുകണ്ടെന്നുടെ വേദന<BR>
415 നിന്നുള്ളംതന്നിലങ്ങായിതല്ലോ;<BR>
416 പാരാതെ പോകെങ്കില്‍" എന്നതു കേട്ടുള്ളൊ<BR>
417 രാരണന്‍ പോയങ്ങു വേഗത്താലേ.<BR>
418 ദ്വാരകതന്നിലേ പാരാതെ ചെന്നിട്ടു<BR>
419 കാര്‍വര്‍ണ്ണന്തന്നെയും കണ്ടാമ്പിന്നെ.<BR>
420 കാരണനായൊരു കാര്‍മുകില്‍വര്‍ണ്ണന്താ<BR>
<BR>421 നാരണന്‍ വന്നതു കണ്ടനേരം<BR>
422 തുഷ്ടനായ് നിന്നങ്ങു പെട്ടെന്നു ചെന്നുതാന്‍<BR>
423 വിഷ്ടരം നല്കിയിരുത്തിപ്പിന്നെ<BR>
424 പോരുവാനെന്തിങ്ങു കാരണമെന്നപ്പോള്‍<BR>
425 പാരാതെ ചൊല്ലിനാനാരണനും:<BR>
426 "രുക്മിണിതന്നെ ഞാന്‍ ദുഃഖമാം വാരിയില്‍<BR>
427 മഗ്നയായ് വീണതു കണ്ടു പോന്നു<BR>
428 സ്നിഗ്ദ്ധനായുള്ള നീ പാരാതെ ചെന്നു നി<BR>
429 ന്നുദ്ധരിക്കേണമേയെന്നു ചൊല്‍വാന്‍.<BR>
430 ചൈദ്യനായുള്ളൊരു വാരിദം വന്നിട്ടു<BR>
<BR>431 ദൗര്‍ദ്ദിന്യമാകയാലെന്നപോലെ<BR>
432 നിര്‍ഗ്ഗുണനായിട്ടു നിന്നൊരു നിന്നുടെ<BR>
433 സല്‍ഗുണമായുള്ള ഹംസമെല്ലാം<BR>
434 മാനിനിതന്നുടെ മാനസമായൊരു<BR>
435 മാനസംതന്നിലേ ചെന്നു പുക്കൂ:<BR>
436 നിര്‍മ്മലനായൊരു നിന്നുടെ മേനിയും<BR>
437 തന്മനംതന്നിലേ ചെന്നുതായി<BR>
438 പങ്കമില്ലാതൊരു കണ്ണാടിതങ്കലേ<BR>
439 തിങ്കള്‍താന്‍ ചെന്നങ്ങു പൂകുംപോലെ.<BR>
440 വീരനായുള്ളൊരു മാരനുമന്നേരം<BR>
<BR>441 പോരു തുടങ്ങിനാന്‍ മെല്ലെ മെല്ലെ.<BR>
442 വമ്പുപൊഴിഞ്ഞുള്ളൊരമ്പുകള്‍ കൊണ്ടവന്‍<BR>
443 നമ്പുകലര്‍ന്നുനിന്നെയ്കയാലേ<BR>
444 ബാലികതന്നുടെ മാനസമിന്നിപ്പോള്‍<BR>
445 ചാലകമായിച്ചമഞ്ഞുകൂടി<BR>
446 വൈദര്‍ഭിതന്നുടെ വൈരസ്യം ചൊല്ലുവാന്‍<BR>
447 വൈദഗ്ദ്ധ്യമില്ലേയെന്‍ നാവിന്നിപ്പോള്‍;<BR>
448 എങ്കിലുമിങ്ങനെ നിഞ്ചെവി പൂകിപ്പാന്‍<BR>
449 പങ്കജലോചന! ചൊല്ലുന്നേന്‍ ഞാന്‍.<BR>
450 കോമളമായൊരു മേനിയിലെയ്തുമ<BR>
<BR>451 ക്കോദണ്ഡംകൊണ്ടങ്ങു തല്ലിയുംതാന്‍<BR>
452 ഓമനയായൊരു പൈതലെന്നേതുമേ<BR>
453 ഓര്‍ക്കുന്നോനല്ലയിമ്മാരനിപ്പോള്‍.<BR>
454 മാലിന്നു ഭാജനമായൊരു ബാലയ്ക്കു<BR>
455 കോലവും ശീലവും വേറൊന്നായി:<BR>
456 "വമ്പനി പൂണ്ടൊരു ശീതംകൊണ്ടെന്മെയ്യില്‍<BR>
457 കമ്പത്തെക്കണ്ടാലും" എന്നുചൊല്ലും;<BR>
458 "പാരമായുള്ളൊരു ചൂടൊണ്ടു പൊങ്ങുന്നു<BR>
459 വാരിയിലാക്കുവിന്‍" എന്നും പിന്നെ.<BR>
460 വക്ഷസ്സിലിന്നിന്നു ബാഷ്പങ്ങളായുള്ള<BR>
<BR>461 മുത്തുകള്‍ ഭൂഷണമായിവന്നു.<BR>
462 നിന്മൂലമുണ്ടായ മന്മഥമാല്‍കൊണ്ടു<BR>
463 തന്മനം വെന്തങ്ങു നീറുകയാല്‍<BR>
464 പങ്കജകോകിലം തിങ്കളെന്നേതുമേ<BR>
465 തന്‍ ചെവി കേള്‍ക്കവേ മിണ്ടരുതേ.<BR>
466 പൂന്തെന്നലേറ്റീടില്‍ താന്തയായ് നിന്നിടും;<BR>
467 ഭ്രാന്തെന്നേ ചൊല്ലാവൂ പിന്നേതെല്ലാം.<BR>
468 വണ്ടന്മാര്‍ പാടിന പാട്ടിനെക്കേള്‍ക്കുമ്പൊ<BR>
469 ളിണ്ടലും പൂണ്ടങ്ങു മണ്ടിപ്പിന്നെ<BR>
470 "അന്തകമ്പോത്തിന്‍റെ വന്മണക്കൂറ്റിതാ<BR>
<BR>471 ചന്തത്തില്‍ കേള്‍ക്കായിതെ"ന്നു ചൊല്ലും<BR>
472 ആഴമാണ്ടീടുന്നൊരാതങ്കം പൂണ്ടുള്ള<BR>
473 തോഴിമാരെല്ലാരും കോഴയായി<BR>
474 "എന്തിനി നാം നല്ലു"തെന്നങ്ങു ചിന്തിച്ചു<BR>
475 സന്തതം വെന്തുവെന്തായിക്കൂടി<BR>
476 പാണികള്‍കൊണ്ടു തന്മാറിടംതന്നെയും<BR>
477 പാരം മുറുക്കിക്കിടന്നുകൊള്ളും<BR>
478 "പ്രാണങ്ങളോടു കലര്‍ന്നൊരു നീയിന്നി<BR>
479 പ്രാണങ്ങള്‍ പോകുമ്പോള്‍ പോകൊല്ലാതെ"<BR>
480 എന്നങ്ങു ചൊല്ലിത്തന്നുള്ളിലിരുന്നൊരു<BR>
<BR>481 നിന്നെച്ചെറുക്കുന്നോളെന്നപോലെ<BR>
482 ഭദ്രയായുള്ളൊരു മാനിനി തന്നെത്താന്‍<BR>
483 നിദ്രയെപ്പൂണ്ടു കിടക്കിലപ്പോള്‍<BR>
484 തല്പത്തിലെങ്ങുമേ തപ്പിത്തുടങ്ങുന്നോള്‍<BR>
485 ഉല്പന്നജാഗരയായിപ്പിന്നെ<BR>
486 ഗോവിന്ദന്‍ മാധവന്‍ കേശവനെന്നെല്ലാം<BR>
487 മേവുന്ന നാമങ്ങളൊന്നൊേന്നതാന്‍<BR>
488 മാനിനിക്കിന്നിന്നു മന്മഥന്തന്നുടെ<BR>
489 ആവേശമന്ത്രമായ് വന്നുകൂടി.<BR>
490 ചിത്രത്തിലുണ്ടല്ലൊ വാരിജമെന്നിട്ടു<BR>
<BR>491 ഭിത്തിമേല്‍ നോക്കുന്നോളല്ലയിപ്പോള്‍.<BR>
492 കേകികള്‍ പീലികള്‍ ചിന്തിക്കുമെന്നിട്ടു<BR>
493 വാര്‍കൂന്തല്‍ ചീന്തുന്നോളല്ല ചെമ്മേ.<BR>
494 "വാരിജംതന്നില കൊണ്ടന്നു തോഴീ! നീ<BR>
495 പാരാതെ വീയെന്നെ"യെന്നു ചൊല്ലും;<BR>
496 മാനിച്ചു നിന്നവള്‍ വീതു തുടങ്ങുമ്പോള്‍<BR>
497 "മാപാപീ! വീയൊല്ലാ"യെന്നും പിന്നെ.<BR>
498 കുങ്കുമച്ചാറെല്ലാം നീറായിപ്പോകുന്നു<BR>
499 കൊങ്കകള്‍തങ്കലേ ചെല്ലുംനേരം;<BR>
500 പങ്കജകോരകം ചങ്ങാതിയായുള്ള<BR>
<BR>501 കൊങ്കകള്‍ രണ്ടിനും പണ്ടുപണ്ടേ<BR>
502 എന്നതുമിന്നിന്നു ചേരാതെയാകുന്നു<BR>
503 പങ്കജമൊട്ടില്‍ തണുപ്പുണ്ടല്ലൊ.<BR>
504 മേനിയിലുള്ളൊരു നീലക്കളങ്കംകൊ<BR>
505 ണ്ടാനനതുല്യത വന്നുകൂടാ<BR>
506 എന്നല്ലേ തിങ്കളെച്ചൊല്ലുന്നിതെല്ലാരും<BR>
507 എന്നതുമിന്നിന്നു പൊയ്യാകുന്നു.<BR>
508 കജ്ജളമാണ്ടൊരു കണ്ണുനീര്‍തന്നിലേ<BR>
509 മജ്ജനംചെയ്ത കിടക്കയാലേ.<BR>
510 മാനിനിതന്നുടെ ലോചനംതന്നോടു<BR>
<BR>511 നേരൊത്തു നിന്നതും വാരിജങ്ങള്‍<BR>
512 മാപുറ്റു നിന്നൊരു രാവെല്ലാം തങ്ങളേ<BR>
513 കൂമ്പാതെ കൊള്ളുവാന്‍ വല്ലുമാകില്‍.<BR>
514 പുഞ്ചിരി തൂകുമ്പോള്‍ വെണ്ണിലാവെന്നുതാന്‍<BR>
515 നെഞ്ചകംതന്നിലേ തോന്നുകയാല്‍<BR>
516 പുഞ്ചിരി തൂകുന്നോളല്ല താന്‍ ചെഞ്ചെമ്മേ<BR>
517 കൊഞ്ചലും കിഞ്ചില്‍ കുറഞ്ഞുതായി;<BR>
518 കൊഞ്ചല്‍ തുടങ്ങുമ്പോള്‍ കോകിലംതന്നുടെ<BR>
519 പഞ്ചമരാഗമെന്നോര്‍ത്തുകൊള്ളും.<BR>
520 ചന്തമായ് നിന്നങ്ങു കണ്ണാടി നോക്കുമ്പോള്‍<BR>
<BR>521 കുന്തളമാണ്ടൊരു തന്മുഖത്തെ<BR>
522 വണ്ടിണ്ട ചേര്‍ന്നുള്ളൊരംബുജമെന്നോര്‍ത്തി<BR>
523 ട്ടിണ്ടല്‍ പൊഴിക്കുന്നോളുള്ളിലെങ്ങും.<BR>
524 കണ്ണുനീര്‍തന്നാലേ നിര്‍മ്മിച്ചുകൂട്ടുന്നോള്‍<BR>
525 തിണ്ണം വളര്‍ന്നുള്ള തോടുമാറും.<BR>
526 ധൂളിയാക്കുന്നോള്‍തന്നാനനംതങ്കലേ<BR>
527 നീളത്തില്‍ വന്നൊരു വാതംകൊണ്ടേ.<BR>
528 ആതപംതാനെന്നും വെണ്ണിലാവെന്നുംതാന്‍<BR>
529 ഭേദത്തെക്കാണുന്നോളല്ലയിപ്പോള്‍,<BR>
530 തിണ്ണമെഴുന്നുള്ളൊരാതപമേറ്റീടും<BR>
<BR>531 വെള്ളിലാവെന്നുതാനുള്ളില്‍ നണ്ണി.<BR>
532 തീക്കനല്‍ വാരിത്തന്മേനിയില്‍ തേയ്ക്കുമ്പോള്‍<BR>
533 വായ്ക്കുന്ന മാലേയമെന്നും ചൊല്ലി.<BR>
534 പാമ്പുകള്‍ കാണുമ്പോള്‍ മാലയെന്നോര്‍ത്തിട്ടു<BR>
535 പൂപായിച്ചേര്‍ക്കും തന്മേനിതന്നില്‍.<BR>
536 മംഗലതന്നുടെ വേലകളെല്ലാമി<BR>
537 ന്നിങ്ങനെ ചൊല്ലിനാല്‍ ചൊല്ലിക്കൂടാ.<BR>
538 മല്ലവിലോചനാചൊല്ലെല്ലാം കേട്ടിട്ടു<BR>
539 നല്ലതു ചെയ്ക നീയെന്നേ വേണ്ടു.<BR>
540 രുക്മിണിതന്നുടെ ചൊല്ലിനെക്കേള്‍ക്ക നീ<BR>
<BR>541 പത്മവിലോചനാ! പാരാതിപ്പോള്‍,<BR>
542 "നീയായി നിന്നൊരു പീയൂഷംതന്നിലേ<BR>
543 പോയങ്ങു ചാടുമെന്മാനസത്തേ<BR>
544 ആയാസമായൊരു തീയിലേ പായിച്ചു<BR>
545 പേയായിപ്പോകുമാറാക്കൊല്ലാതെ.<BR>
546 എന്നെക്കാള്‍ വേണ്ടുന്നോരുണ്ടായി വന്നുതാ<BR>
547 യെന്നെ നിനക്കേതും വേണ്ടീതില്ലേ?"<BR>
548 എന്നങ്ങു ചൊല്ലിക്കൊണ്ടെന്നുടെ ജീവിതം<BR>
549 എന്നെ വെടിഞ്ഞങ്ങു പോകുംമുമ്പേ<BR>
550 കാലത്തു വന്നു നീ പാലിച്ചുകൊള്ളേണം<BR>
<BR>551 ആലംബം നീയൊഴിഞ്ഞാരുമില്ലേ.<BR>
552 "ധൃഷ്ടയായുള്ളൊരു പാഴിതാനിന്നിവള്‍<BR>
553 ഒട്ടേറുമെന്നോടു ചൊന്നതെല്ലാം"<BR>
554 എന്നുള്ളതേതുമേ ചിന്തിക്കയൊല്ലാതെ<BR>
555 യെന്നുടെ ജീവിതമായതു നീ.<BR>
556 മന്മഥമാല്‍കൊണ്ടു ചൊന്നുള്ള വാക്കില്‍ നീ<BR>
557 സമ്മതിയായതേ കൊള്ളവേണ്ടു<BR>
558 പാലില്‍ കലര്‍ന്നൊരു നീരിനേ വേറിട്ടു<BR>
559 പാല്‍ കുടിച്ചീടുന്നൊരന്നംപോലെ.<BR>
560 ഓര്‍ക്കില്‍ ഞാന്‍ ചൊന്നതു യോഗ്യമായ്വന്നീടും;<BR>
<BR>561 പോക്കറ്റ വന്‍പുലി പുല്ലു മേയും."<BR>
562 നാരിമാര്‍മൗലിതന്‍ ദൂതനായ് നിന്നുള്ളൊ<BR>
563 രാരണനിങ്ങനെ ചൊന്നനേരം<BR>
564 ഇന്ദിരാനേരൊത്ത സുന്ദരിതന്നുടെ<BR>
565 സന്ദേശമായുള്ള നന്മൊഴികള്‍<BR>
566 നിര്‍മ്മലനായുള്ളൊരംബുജലോചനന്‍<BR>
567 തന്മനംതന്നിലേ ചെന്നു പുക്കു<BR>
568 സ്ഫാടികഭൂതലംതന്നിലേ പായുന്ന<BR>
569 പാതംഗപാദങ്ങളെന്നപോലെ.<BR>
570 കന്യകതന്നുടെ ഖിന്നതയെല്ലാമേ<BR>
<BR>571 തന്നിലേ ചിന്തിച്ചു നിന്നു പിന്നെ<BR>
572 ആരണന്‍തന്നോടങ്ങാദരം പൂണ്ടിട്ടു<BR>
573 പാരാതെ ചൊന്നാനന്നാരായണന്‍<BR>
574 എന്നുടെ മാനസംതന്നെയുമിങ്ങനെ<BR>
575 ഖിന്നമായ്പോകുന്നൂതെന്നു നണ്ണി:<BR>
576 "ദോഷവാനായുള്ള സോദരന്തന്നുള്ളില്‍<BR>
577 ദ്വേഷമുണ്ടെന്നതും കണ്ടു ചെമ്മേ,<BR>
578 എങ്കിലുമിന്നു ഞാന്‍ വങ്കനിവാണ്ടുള്ള<BR>
579 പങ്കജലോചനതന്നെ നേരെ<BR>
580 കൊണ്ടിങ്ങു പോരുന്നതുണ്ടെന്നു നിര്‍ണ്ണയം<BR>
<BR>581 കണ്ടങ്ങു നിന്നാലും കാമുകന്മാര്‍.<BR>
582 പാരാതെ പോക നാം" എന്നങ്ങു ചൊല്ലിനി<BR>
583 ന്നാരണന്തന്നെയും തേരിലാക്കി<BR>
584 വേഗത്തില്‍ പോയങ്ങു വേലപ്പെണ്കാന്തനും<BR>
585 വേലപ്പെടാതെയും ചെന്നു കൂടി.<BR>
586 മേളമാണ്ടീടുന്ന ചേദിപനുണ്ടുപോല്‍<BR>
587 വേളിയെന്നിങ്ങനെ കേട്ടു കേട്ട്<BR>
588 തന്നുടെ തന്നുടെ സേനയുമായിട്ടു<BR>
589 മന്നവരെല്ലാരും വന്നാരപ്പോള്‍.<BR>
590 ചേദിപന്താനും തന്‍ ചേര്‍ച്ചപൂണ്ടുള്ളോരും<BR>
<BR>591 ചെഞ്ചെമ്മേ വന്നാരമ്മന്ദിരത്തില്‍.<BR>
592 ഭേരികള്‍തന്നുടെ നാദംകൊണ്ടെങ്ങുമേ<BR>
593 പൂരിച്ചു നിന്നുടനാശയെല്ലാം,<BR>
594 ചേദിപന്‍ വന്നതു കണ്ടങ്ങു നിന്നപ്പോള്‍<BR>
595 ആദരം പൂണ്ടൊരു മന്നവന്താന്‍<BR>
596 മംഗലദീപവും പുണ്ടങ്ങു ചെന്നിട്ടു<BR>
597 സംഗമിച്ചീടിനാന്‍ ഭംഗിയോടെ.<BR>
598 മന്ദമായ് വന്നിങ്ങു സുന്ദരമായൊരു<BR>
599 മന്ദിരംതന്നിലങ്ങാക്കിപ്പിന്നെ<BR>
600 വന്നുള്ള മന്നോരേ മാനിപ്പാനായിട്ടു<BR>
<BR>601 പിന്നെയും പോന്നിങ്ങു വന്നുനിന്നാന്‍.<BR>
602 മാധവദ്വേഷികളായി വിളങ്ങുന്ന<BR>
603 മാഗധന്മുമ്പായ മന്നോരെല്ലാം<BR>
604 "മാധവന്‍ വന്നു പിണങ്ങുന്നൂതാകിലോ<BR>
605 രോധിക്കവേണം നാം" എന്നു ചൊല്ലി<BR>
606 ഘോരമായുള്ളൊരു സേനയുമായിട്ടു<BR>
607 പൂരിലകംപുക്കാര്‍ ഭൂഷിതരായ്.<BR>
608 എന്നതു കേട്ടൊരു രോഹിണീനന്ദനന്‍<BR>
609 തന്നുടെ സേനയുമായിപ്പിന്നെ<BR>
610 ഓടിവന്നീടിനാന്‍ മാധവഞ്ചാരത്തു<BR>
<BR>611 കൂടിപ്പിറന്നവരെന്നു ഞായം.<BR>
612 മന്നിടംതന്നിലേ മാലോകരെല്ലാരും<BR>
613 ഒന്നിച്ചു നന്നായി വന്നാരപ്പോള്‍.<BR>
614 കമുനകൊണ്ടോരോ കാമുകരുള്ളത്തില്‍<BR>
615 കമ്പത്തേ മേന്മേലേ നല്കി നല്കി<BR>
616 വന്നു വന്നീടുന്ന സുന്ദരിമാരുമ<BR>
617 മ്മന്ദിരം പൂകിനാര്‍ മന്ദമന്ദം.<BR>
618 വാജികള്‍തന്നുടെ ഹേഷങ്ങള്‍കൊണ്ടുമ<BR>
619 മ്മാലോകര്‍ കോലുന്ന ഘോഷംകൊണ്ടും<BR>
620 ആനകള്‍തന്നുടെ നാദങ്ങള്‍കൊണ്ടുമ<BR>
<BR>621 ങ്ങാശകള്‍ പൂരിച്ചു നിന്നുതെങ്ങും.<BR>
622 കാരണരായുള്ളൊരാരണരെല്ലാരും<BR>
623 പാരാതെ വന്നുനിന്നെന്നനേരം<BR>
624 കന്യകതന്നുടെ മംഗലമായുള്ള<BR>
625 കര്‍മ്മങ്ങളെല്ലാമങ്ങാരംഭിച്ചാര്‍.<BR>
626 ചേദിപന്തന്നുടെ മംഗലകര്‍മ്മവും<BR>
627 വേദിയര്‍ ചെന്നുനിന്നവ്വണ്ണമേ.<BR>
628 ദാനങ്ങള്‍കൊണ്ടുള്ളൊരാരണരെല്ലാരും<BR>
629 ആശിയും ചൊന്നങ്ങു നിന്നനേരം<BR>
630 കന്യകതന്നുടെ മണ്ഡനംചെയ്വാനായ്<BR>
<BR>631 കാമിനിമാരെല്ലാം വന്നുനിന്നാര്‍.<BR>
632 നീടുറ്റു നിന്നുള്ള ചേടിമാരെല്ലാരും<BR>
633 ഓടിത്തുടങ്ങിനാരങ്ങുമിങ്ങും.<BR>
634 മണ്ഡിതയായൊരു മാനിനിതന്നിലേ<BR>
635 നണ്ണിത്തുടങ്ങിനാള്‍ മെല്ലെ മെല്ലെ:<BR>
636 "പാരാതെ വന്നുണ്ടു ഞാനെന്നു ചൊല്ലിനോ<BR>
637 രരാണന്‍ വന്നുതില്ലെന്നുമിപ്പോള്‍;<BR>
638 കാരണമെന്തുപോലാരണനെന്നുടെ<BR>
639 മാരണമായിട്ടു വന്നില്ലല്ലീ?<BR>
640 ആശ്രയമില്ലാതെ പോരുന്നോരെന്നെയി<BR>
<BR>641 ന്നീശ്വരന്‍ കൈവെടിഞ്ഞീടുന്നോനോ?<BR>
642 കാരുണ്യംപൂണ്ടൊരു ഗൗരിക്കുമെന്നോടു<BR>
643 കാരുണ്യമില്ലാതെയാകുന്നിതോ?<BR>
644 ഭാഗ്യമില്ലാതൊരു ഞാനിനിയാര്‍ക്കുമേ<BR>
645 യോഗ്യയായ് വന്നങ്ങു പോരവേണ്ട<BR>
646 കുറ്റമില്ലാതൊരു മറ്റൊരു ജന്മത്തില്‍<BR>
647 തെറ്റെന്നു കണ്ണനെയേശിക്കൊള്‍വൂ."<BR>
648 ഇങ്ങനെ നണ്ണുമ്പോള്‍ ചേദിപന്തന്നുടെ<BR>
649 മംഗലഘോഷങ്ങള്‍ കര്‍ണ്ണങ്ങളില്‍<BR>
650 ചെന്നുചെന്നന്നേരം ദുഃഖമായുള്ളിലേ<BR>
<BR>651 നിന്നൊരു തീക്കൊരു കാറ്റായ് വന്നു.<BR>
652 തള്ളിയെഴുന്നൊരു കണ്ണുനീര്‍തന്നെയും<BR>
653 ഉള്ളിലേ ബന്ധിച്ചു നിന്നനേരം<BR>
654 ആരണന്തന്നെയും വന്നതു കാണായി<BR>
655 ദൂരത്തുനിന്നങ്ങു ചാരത്തപ്പോള്‍.<BR>
656 നാരികള്‍മൗലിയാം ബാലയെക്കണ്ടപ്പൊ<BR>
657 ളാരണന്തന്മുഖം മെല്ലെ മെല്ലെ<BR>
658 തേമ്പാതെനിന്നൊരു തിങ്കളെക്കണ്ടുള്ളൊ<BR>
659 രാമ്പലെപ്പോലെ ചമഞ്ഞുകൂടീ.<BR>
660 രുക്മിണിതന്നുടെ ലോചനമാലകള്‍<BR>
<BR>661 വിപ്രവരങ്കല്‍ പതിച്ചുതപ്പോള്‍<BR>
662 കൂമ്പി മയങ്ങിന വാരിജന്തങ്കല്‍നി<BR>
663 ന്നാമ്പലില്‍ ചാടുന്ന വണ്ടുപോലെ.<BR>
664 ദീനതപൂണ്ടൊരു മാനിനിതന്നുടെ<BR>
665 മാനസന്താനുമുഴന്നുനിന്നു<BR>
666 കല്യമായുള്ളൊരു കാറ്റിനെയേറ്റൊരു<BR>
667 മുല്ലതമ്പല്ലവമെന്നപോലെ.<BR>
668 എണ്ണമില്ലാതൊരു കൗതുകംപൂണ്ടിട്ടു<BR>
669 കര്‍ണ്ണങ്ങള്‍ തിണ്ണം വിരിഞ്ഞുതപ്പോള്‍.<BR>
670 ഭൂതലംതന്നില്‍നിന്നാതങ്കം പൂണ്ടൊരു<BR>
<BR>671 പൂമേനി താനേയെഴത്തുടങ്ങി:<BR>
672 ദൃഷ്ടികള്‍ ചെന്നവന്‍ നാവിന്തലയ്ക്കലേ<BR>
673 പെട്ടെന്നുറച്ചു തറച്ചു നിന്നു<BR>
674 എന്തിവന്‍ചൊല്ലുന്നതെന്നങ്ങു ചിന്തിച്ചു<BR>
675 വെന്തുവെന്തങ്ങവള്‍ നിന്നനേരം<BR>
676 തന്മുഖമായുള്ളൊരംബുജംതന്നുള്ളില്‍<BR>
677 നന്മൊഴിയായൊരു തേനെഴുന്നു:<BR>
678 "ചിന്തപൂണ്ടുള്ളൊരു സന്താപം വേര്‍വിട്ടു<BR>
679 സന്തോഷംപൂണ്ടാലുമായവണ്ണം.<BR>
680 ഏറെപ്പറഞ്ഞിട്ടു കാലം കഴിക്കേണ്ട<BR>
<BR>681 തേറുകേ വേണ്ടു ഞാന്‍ ചൊന്നതെല്ലാം.<BR>
682 കാലത്തു വന്നു നിന്‍ പാണിതലംതന്നെ<BR>
683 ച്ചാലപ്പിടിക്കുമമ്മാധവന്താന്‍."<BR>
684 ആരണന്തന്നുടെ തൂമൊഴിയിങ്ങനെ<BR>
685 നാരികള്‍മൗലിതാന്‍ കേട്ടനേരം<BR>
686 ഉള്ളില്‍ നിറഞ്ഞൊരു സന്തോഷംതന്നിലേ<BR>
687 കൊള്ളാഞ്ഞു നിന്നു വഴിഞ്ഞു പിന്നെ<BR>
688 പുഞ്ചിരിയായിട്ടും കണ്ണുനീരായിട്ടും<BR>
689 ചെഞ്ചെമ്മേ തൂകിത്തുടങ്ങീതപ്പോള്‍.<BR>
690 ആനന്ദമായൊരു വാരിയില്‍ മുങ്ങിനി<BR>
<BR>691 ന്നാരണന്തന്നോടു ചൊന്നാള്‍ പിന്നെ:<BR>
692 "പട്ടാങ്ങുതന്നെ നീ ചൊന്നതെന്നാകിലും<BR>
693 പട്ടാങ്ങെന്നിങ്ങനെ തോന്നീതില്ലേ<BR>
694 ഇങ്ങനെയുള്ളൊരു ഭാഗ്യത്തിന്‍ഭാജനം<BR>
695 എങ്ങനെ ഞാനാവൂതെന്നു നണ്ണി.<BR>
696 ഇന്നു കവിഞ്ഞേ ഞാന്‍ നിര്‍ണ്ണയിച്ചീടുന്നു<BR>
697 നിന്നുടെ ചൊല്ലെല്ലാം" എന്നു ചൊല്ലി<BR>
698 മാധവന്തന്നുടെ മേനിയും ചിന്തിച്ചി<BR>
699 ട്ടാതങ്കം പോക്കിനാള്‍ മെല്ലെ മെല്ലെ.<BR>
700 മാധവന്താനപ്പോള്‍ യാദവന്മാരുമായ്<BR>
<BR>701 മന്ദിരംതന്നിലേ ചെന്നു പുക്കാന്‍<BR>
702 താരകജാലകങ്ങളോടു കലര്‍ന്നൊരു<BR>
703 വാര്‍തിങ്കളാകാശം പൂകുംപോലെ.<BR>
704 വാരിജലോചനന്‍ വന്നതു കേട്ടൊരു<BR>
705 നാരിമാരെല്ലാരുമോടിയോടി<BR>
706 ചെന്നു തുടങ്ങിനാര്‍ ചെന്താരില്‍മാതുതന്‍<BR>
707 പുണ്യമായുള്ളൊരു മേനി കാണ്മാന്‍,<BR>
708 കുണ്ഡിനവാസികളായുള്ളോരെല്ലാരും<BR>
709 ചെന്നുതുടങ്ങിനാരവ്വണ്ണമേ.<BR>
710 വന്നുവന്നീടുമമ്മന്നവര്‍ കണ്ണുമ<BR>
<BR>711 ക്കണ്ണന്മെയ്തന്നിലേ ചെന്നുതപ്പോള്‍.<BR>
712 പ്രാസാദംതന്നിലേ വാതായനങ്ങളും<BR>
713 വാതിലുമെല്ലാം തുറക്കയാലേ<BR>
714 മണ്ഡനംകൊണ്ടെങ്ങും മണ്ഡിതമായൊരു<BR>
715 കുണ്ഡിനമാകിന മന്ദിരവും<BR>
716 കാര്‍വര്‍ണ്ണന്തന്നുടെ കാന്തിയെക്കാണ്മാനായ്<BR>
717 കണ്മിഴിക്കുന്നുതോയെന്നു തോന്നും.<BR>
718 കാര്‍വര്‍ണ്ണന്‍ വന്നതു കേട്ടൊരു ചേദിപ<BR>
719 ന്നാനനം വാടിത്തുടങ്ങീതപ്പോള്‍.<BR>
720 ബന്ധുവായ് വന്നുള്ള മന്നവന്മാരുമായ്<BR>
<BR>721 മന്ത്രം തുടങ്ങിനാന്‍ വെന്തുവെന്ത്.<BR>
722 കുണ്ഡിനംതന്നിലേ മന്ദിരമായുള്ള<BR>
723 സുന്ദരിമാരെല്ലാമെന്നനേരം<BR>
724 കാര്‍മുകില്‍വര്‍ണ്ണന്തങ്കാന്തിയെക്കണ്ടിട്ടു<BR>
725 കാമിച്ചുനിന്നു പറഞ്ഞാരപ്പോള്‍:<BR>
726 "ഇങ്ങനെയുള്ളൊരു കാന്തിക്കു നേരായൊ<BR>
727 രംഗനയാരെന്നു ചൊല്ലൂ തോഴീ!"<BR>
728 "പത്മദലായതലോചനയായൊരു<BR>
729 രുക്മിണിതാനൊഴിച്ചാരുമില്ലേ."<BR>
730 "കാര്‍മുകില്‍പോലെയിമ്മേനിതാന്‍ കാണുമ്പോള്‍:<BR>
<BR>731 തൂമിന്നല്‍പോലെയിന്നാരിയുള്ളൂ,<BR>
732 എന്നതു കാണുമ്പോള്‍ പങ്കജയോനിക്കു<BR>
733 മുന്നമേ ചിന്തയുണ്ടെന്നു തോന്നും."<BR>
734 "ആതങ്കം വേറിട്ട രോഹിണിതന്നോടു<BR>
735 വാര്‍തിങ്കള്‍താന്‍ ചെന്നു ചേരുംപോലെ<BR>
736 കാര്‍വര്‍ണ്ണന്താനുമിമ്മാനിനിതന്നോടു<BR>
737 പാരാതെ ചേര്‍ന്നതു കാണ്മാനോ നാം?"<BR>
738 തിങ്ങിവിളങ്ങിന സുന്ദരിമാരെല്ലാം<BR>
739 തങ്ങളിലിങ്ങനെ ചൊല്ലുംനേരം<BR>
740 ഗൗരിതമ്പാദങ്ങള്‍ കൂപ്പുവാനായങ്ങു<BR>
<BR>741 ഗൗരവം പൂണ്ടു നല്‍ക്കന്യകതാന്‍<BR>
742 പോകത്തുടങ്ങിനാള്‍ പോര്‍കൊങ്ക ചീര്‍ക്കയാ<BR>
743 ലാകുലമായ് നിന്നു മെല്ലെ മെല്ലെ<BR>
744 മംഗലദീപങ്ങള്‍ കണ്ണാടി പൂണ്ടുള്ള<BR>
745 മന്നവകന്യകമാരുമായി.<BR>
746 എന്നതു കണ്ടുള്ള തോഴിമാര്‍ വന്നുവ<BR>
747 ന്നെണ്ണമില്ലാതോളമായിക്കൂടി.<BR>
748 ആഗതരായുള്ളൊരാരണരെല്ലാരും<BR>
749 ആശിയും ചൊല്ലി നടന്നാര്‍ പിമ്പേ.<BR>
750 വീരന്മാരായുള്ള ചേവകരെല്ലാരും<BR>
<BR>751 നാരികള്‍ ചൂഴവും ചെന്നു പുക്കാര്‍.<BR>
752 ഗായകന്മാരും നല്‍വീണയുമായിട്ടു<BR>
753 ഗാനം തുടങ്ങിനാര്‍ മാനിച്ചപ്പോള്‍.<BR>
754 അത്തല്‍ കളഞ്ഞുള്ള നര്‍ത്തകന്മാരെല്ലാം<BR>
755 നൃത്തം തുടങ്ങിനാര്‍ മെല്ലെ മെല്ലെ.<BR>
756 കാഹളമൂതിനാര്‍ ഭേരിയുമെല്ലാമ<BR>
757 ങ്ങാഹനിച്ചീടിനാരായവണ്ണം.<BR>
758 അങ്ങനെ പോയുള്ളൊരംഗനതാനപ്പോള്‍<BR>
759 അംബികാമന്ദിരംതന്നില്‍ പുക്കാള്‍.<BR>
760 ആരണനാരിമാര്‍ ചൊന്നതു കേട്ടുകേ<BR>
<BR>761 ട്ടംബികതന്നെയും കൂപ്പിനിന്നാള്‍.<BR>
762 ഉത്തമമായൊരു ഭക്തി പൊഴിഞ്ഞവള്‍<BR>
763 ചിത്തമലിഞ്ഞു തുടങ്ങീതപ്പോള്‍;<BR>
764 ചന്ദ്രികയേറ്റങ്ങു നിന്നു വിളങ്ങിന<BR>
765 ചന്ദ്രശിലാമണിയെന്നപോലെ<BR>
766 കണ്ണുനീരായിട്ടു തന്മുന്നല്‍ നിന്നോര്‍ക്കു<BR>
767 തിണ്ണമെഴുന്നതു കാണായപ്പോള്‍.<BR>
768 താവുന്ന രോമങ്ങള്‍ നിന്നു വിളങ്ങിതേ<BR>
769 ദേവിയെക്കൂപ്പുവാനെന്നപോലെ.<BR>
770 കാണുന്ന ലോകര്‍ക്കുമാനന്ദബാഷ്പങ്ങള്‍<BR>
<BR>771 വീണുതുടങ്ങീതു കാണുംതോറും.<BR>
772 ദേവിയായ്മേവിന പൂമലര്‍തന്നിലേ<BR>
773 താവുന്നൊരാനന്ദത്തേറലെല്ലാം<BR>
774 ഉണ്ടുണ്ടു നിന്നവള്‍ മാനസമായൊരു<BR>
775 വണ്ടുതാന്‍ പോന്നിങ്ങു വന്നു പിന്നെ<BR>
776 ആരണനാരിമാരായുള്ള പൂക്കളില്‍<BR>
777 ആദരവോടു നടന്നുതെങ്ങും.<BR>
778 ദാനങ്ങള്‍കൊണ്ടവര്‍മാനസംതന്നില<BR>
779 ങ്ങാനന്ദം നല്കിനാള്‍ മാനിനിതാന്‍.<BR>
780 ആരണനാരിമാരാശിയായന്നേരം<BR>
<BR>781 "വീരനായുള്ളോരു കാന്തനുമായ്<BR>
782 സന്താപം വേര്‍വിട്ടു സന്തതിയുണ്ടായി<BR>
783 സന്തതം വാഴ്ച നീ" എന്നു ചൊന്നാര്‍.<BR>
784 പത്നിമാര്‍ ചൊന്നുള്ളൊരാശിയും പൂണ്ടിട്ടു<BR>
785 ഭക്തയായ് നിന്നൊരു കന്യകതാന്‍<BR>
786 ദേവിതന്മന്ദിരംതന്നില്‍നിന്നന്നേരം<BR>
787 പോവതിന്നായിത്തുടങ്ങുന്നപ്പോള്‍<BR>
788 ചേദിപന്‍താനങ്ങു ദാനവുംചെയ്തു നല്‍<BR>
789 ചേലയും പൂണ്ടു ചമഞ്ഞു നന്നായ്<BR>
790 കന്യക വന്നൊരു നല്‍വഴിതന്നെയേ<BR>
<BR>791 പിന്നെയും പിന്നെയും നോക്കിനിന്നാന്‍.<BR>
792 ധന്യയായുള്ളൊരു കന്യകയന്നേരം<BR>
793 തന്നുടെ തോഴിമാരോടും കൂടി<BR>
794 ചങ്ങാതിയായൊരു ബാലികതങ്കൈയില്‍<BR>
795 ചന്തത്തില്‍ ചേര്‍ത്തു തങ്കൈയുമപ്പോള്‍<BR>
796 മന്നവന്മാരുടെ മുന്നലങ്ങാമ്മാറു<BR>
797 വന്നുതുടങ്ങിനാള്‍ ഭംഗിയോടേ.<BR>
798 മാലോകര്‍ക്കുള്ളൊരു കണ്ണുകളെല്ലാമ<BR>
799 മ്മാനിനിമേനിയില്‍ ചാടീതപ്പോള്‍<BR>
800 മാപുറ്റു നിന്നൊരു മാലതിതങ്കലേ<BR>
<BR>801 തേമ്പാതെ വണ്ടുകള്‍ ചാടുംപോലെ.<BR>
802 എണ്ണമറ്റീടുന്ന കണ്ണുകള്‍ മേന്മേലേ<BR>
803 തിണ്ണം തന്മേനിയില്‍ പാഞ്ഞനേരം<BR>
804 പാരില്‍ വിളങ്ങുന്ന നാരിമാര്‍മൗലിക്കു<BR>
805 ഭാരം പൊഴിഞ്ഞുനിന്നെന്നപോലെ<BR>
806 മന്ദമായുള്ളൊരു യാനവുമായിട്ടു<BR>
807 ചെന്നുതുടങ്ങിനാള്‍ ചെവ്വിനോടെ.<BR>
808 "കാര്‍വര്‍ണ്ണന്തന്നുടെ കാമിനിയായ ഞാന്‍<BR>
809 കാല്‍നടപൂണ്ടു നടക്കവേണ്ടാ"<BR>
810 എന്നങ്ങു നണ്ണിനിന്നെന്നകണക്കെയ<BR>
<BR>811 ന്നിന്നുള്ള മന്നവര്‍മാനസത്തില്‍<BR>
812 ചെന്നു കരേറി വിളങ്ങിനിന്നീടിനാള്‍<BR>
813 ഇന്ദുതാന്‍ പൊയ്കയിലെന്നപോലെ.<BR>
814 തൂമ കലര്‍ന്നോരു കാമിനിതന്നുടെ<BR>
815 പൂമേനി കണ്ടൊരു കാമുകന്മാര്‍<BR>
816 കാമശരങ്ങള്‍ മനങ്ങളിലേല്ക്കയാല്‍<BR>
817 പ്രേമമിയന്നു മയങ്ങിനിന്നാര്‍<BR>
818 കണ്ണിണകൊണ്ടവള്‍കാന്തിയെത്തന്നെയേ<BR>
819 പിന്നെയും പിന്നെയുമുള്ളിലാക്കി.<BR>
820 പാര്‍ക്കുന്നതോറുമങ്ങാക്കമിയന്നുള്ള<BR>
<BR>821 ലേഖ്യങ്ങള്‍പോലെ ചമഞ്ഞുകൂടി.<BR>
822 വീടിക വാങ്ങുവാനോങ്ങുന്ന മന്നവന്‍<BR>
823 വീടിക തങ്കൈയില്‍ വാങ്ങുംനേരം<BR>
824 കേടറ്റ നാരിതന്നാനനം കാകയാല്‍<BR>
825 കേവലമങ്ങനേ നിന്നുപോയാന്‍.<BR>
826 ചേലതാന്‍ പൂണ്ടതു ചെവ്വല്ലയാഞ്ഞിട്ടു<BR>
827 ചാലത്തുനിഞ്ഞങ്ങു പൂണ്മതിന്നായ്<BR>
828 ചേല ഞെറിഞ്ഞു തുടങ്ങിനനേരത്തു<BR>
829 ബാലിക വന്നതു കാകയാലേ<BR>
830 കൈക്കൊണ്ടുനിന്നൊരു ചേലയുമായിട്ടു<BR>
<BR>831 മൈക്കണ്ണിതന്നെയും നോക്കി നോക്കി<BR>
832 നിന്നുവിളങ്ങിനാനന്യനായുള്ളോരു<BR>
833 മന്നവമ്പണ്ടു പിറന്നപോലെ.<BR>
834 വീണയും വായിച്ചു നിന്നൊരു മന്നവന്‍<BR>
835 മാനിനി വന്നതു കണ്ടനേരം<BR>
836 വീണങ്ങുപോയൊരു വീണയെക്കാണാതെ<BR>
837 കോണംകൊണ്ടോങ്ങിനാനങ്ങുമിങ്ങും<BR>
838 അമ്മാനയാടുന്ന മന്നവനന്നേരം<BR>
839 പെണ്മൗലി വന്നതു കണ്ടനേരം<BR>
840 നര്‍ത്തകന്തന്നുടെയമ്മാനയായ്വന്നു<BR>
<BR>841 ഹസ്തങ്ങള്‍ തങ്ങളേ കോലുകയാല്‍.<BR>
842 പാടുവാനായിട്ടു വാ പിളര്‍ന്നീടിനാന്‍<BR>
843 കേടറ്റു നിന്നൊരു മന്നവന്താന്‍;<BR>
844 നീടുറ്റു നിന്നൊരു നാരിയെക്കാകയാല്‍<BR>
845 നീളത്തില്‍ പാടുമാറായിവന്നു.<BR>
846 ആനമേലേറുവാന്‍ കാല്‍കളാലൊന്നെടു<BR>
847 ത്താനതന്മേനിയിലായനേരം<BR>
848 മാനിനിതന്നുടെയാനനം കണ്ടിട്ടു<BR>
849 മാഴ്കിനിന്നീടിനാനവ്വണ്ണമേ.<BR>
850 മന്ത്രിപ്പാന്‍ ചെന്നങ്ങു മറ്റൊരു മന്നവന്‍<BR>
<BR>851 മന്ത്രിച്ചുനിന്നു തുടങ്ങുംനേരം<BR>
852 ബന്ധുരഗാത്രിതന്‍ ചന്തത്തെക്കാകയാല്‍<BR>
853 അന്ധനായങ്ങനെ നിന്നുപോയാന്‍.<BR>
854 വാജിമേലേറിന മന്നവന്തന്നോടു<BR>
855 വാരിജലോചന വന്നനേരം<BR>
856 "വാഹനം കൂടാതെ ബാലികമുന്നില്‍ നീ<BR>
857 വാജിമേല്‍ നിന്നതു ഞായമല്ലേ"<BR>
858 എന്നങ്ങു ചൊല്ലി നിന്നെന്നകണക്കെയ<BR>
859 മ്മന്മഥനാക്കിനാന്‍ ഭൂതലത്തില്‍<BR>
860 വാരണമേറിന മന്നോരുമങ്ങനെ,<BR>
<BR>861 തേരില്‍നിന്നുള്ളോരുമവ്വണ്ണമേ.<BR>
862 ഇങ്ങനെയോരോരോ ചാപലം കാട്ടിനാര്‍<BR>
863 മംഗലയായുള്ള മന്നോരെല്ലാം.<BR>
864 മാനിനിമാരുടെ മൗലിയായുള്ളൊരു<BR>
865 മാലികയായൊരു ബാലികതാന്‍<BR>
866 കാമനെപ്പെറ്റു വളര്‍ത്തങ്ങുനിന്നൊരു<BR>
867 കോമളകണ്മുനകൊണ്ടു മെല്ലെ<BR>
868 ഭൂമിപന്മാരുടെ മേനിയില്‍ നല്ലൊരു<BR>
869 ഭൂഷണഭേദത്തേ നല്കിനിന്നാള്‍.<BR>
870 എന്മെയ്യിലെന്മെയ്യില്‍ നോക്കുന്നൂതെന്നിട്ടു<BR>
<BR>871 മന്നവരെല്ലാരുമുന്നതരായ്<BR>
872 തന്നുടെ തന്നുടെ മേന്മയേ മേന്മേലേ<BR>
873 തന്നിലേ തന്നിലേ വാഴ്ത്തിനിന്നാര്‍.<BR>
874 കാമശരങ്ങള്‍ തറച്ചുള്ളതെല്ലാം തന്‍<BR>
875 കോമളമെയ്യില്‍ പരന്നപോലെ<BR>
876 കാമുകരായുള്ള മന്നവരെല്ലാര്‍ക്കും<BR>
877 കോള്‍മയിര്‍ക്കൊണ്ടു തുടങ്ങീതപ്പോള്‍.<BR>
878 മാരന്നു നല്ലൊരു ബാണമായ് നിന്നൊരു<BR>
879 മാനിനിതന്നുടെ കാന്തിതന്നെ<BR>
880 ക്കണ്ടു കണ്ടീടുന്ന മന്നവരെല്ലാരും<BR>
<BR>881 ഇണ്ടലും പൂണ്ടു പുകണ്ണാരപ്പോള്‍:<BR>
882 "ഇങ്ങനെയുള്ളൊരു സുന്ദരിതന്നെ നാം<BR>
883 എങ്ങുമേ കണ്ടതില്ലെന്നു ചൊല്ലാം.<BR>
884 ആരുപോലിങ്ങനെ പാരിടംതന്നിലി<BR>
885 ന്നാരിയേ നിര്‍മ്മിച്ചു നിന്നതിപ്പോള്‍<BR>
886 നന്മുനിമാരെയുമോതിച്ചുപോരുന്ന<BR>
887 നാന്മുഖന്താനല്ലയെന്നു ചൊല്ലാം;<BR>
888 മന്മഥന്‍തന്നുടെ കൗശലം കാട്ടുവാന്‍<BR>
889 നിര്‍മ്മിച്ചുവെന്നാകില്‍ ചേരുമൊട്ടേ.<BR>
890 മന്മഥന്നുള്ളത്തില്‍ മാരമാലുണ്ടാമി<BR>
<BR>891 ന്നിര്‍മ്മലമേനിയെക്കാണുംനേരം.<BR>
892 ഇങ്ങനെയുള്ളൊരു നന്മുഖം കാണുമ്പോ<BR>
893 ളിന്ദ്രനായ്വന്നാവൂ നാമെല്ലാരും.<BR>
894 കാമ്യമായ് നിന്നുള്ളൊരിമ്മുഖംതന്നുടെ<BR>
895 സാമ്യമായുള്ളതിന്നെന്തു പാര്‍ത്താല്‍;<BR>
896 വാര്‍തിങ്കളെങ്കിലോ വാരിജംതന്നുള്ളില്‍<BR>
897 ആതങ്കമുണ്ടായി വന്നുകൂടും.<BR>
898 ആതങ്കം കോലുന്നു വാരിജമെങ്കിലും<BR>
899 വാര്‍തിങ്കളെന്നതേ ചേരുന്നൂതും<BR>
900 ഹാരമായുള്ളൊരു താരകജാലങ്ങള്‍<BR>
<BR>901 ചാരത്തു ചെന്നങ്ങു പൂകയാലേ.<BR>
902 മല്ലപ്പോര്‍കൊങ്കയാം പങ്കജക്കോരകം<BR>
903 ഉല്ലസിക്കുന്നൂതുമല്ലയല്ലൊ.<BR>
904 പുഞ്ചിരിയായിട്ടു നിന്ന നിലാവുമു<BR>
905 ണ്ടഞ്ചിതമായിട്ടു കാണാകുന്നു.<BR>
906 കണ്ഠത്തോടേറ്റിട്ടു തോറ്റങ്ങു പോയിതേ<BR>
907 കംബുക്കളെല്ലാമതുള്ളതത്രേ;<BR>
908 എന്നതുകൊണ്ടല്ലൊയിന്നുമക്കൂട്ടങ്ങള്‍<BR>
909 ഏറ്റം കരഞ്ഞു നടക്കുന്നെങ്ങും.<BR>
910 ശങ്കയുണ്ടെന്നുള്ളില്‍ പങ്കജനേര്‍മുഖീ<BR>
<BR>911 കൊങ്കകള്‍ വാഴ്ത്തുവാനോര്‍ത്തുകണ്ടാല്‍;<BR>
912 ലാവണ്യമായൊരു വാപികതങ്കലേ<BR>
913 താവുന്ന കോരകമെന്നോ ചൊല്‍വൂ?<BR>
914 ശൃംഗാരംവന്നതിനംഗജനുള്ളൊരു<BR>
915 മംഗലകുംഭങ്ങളെന്നോ ചൊല്‍വൂ?<BR>
916 തൊട്ടങ്ങു കാണുമ്പോള്‍ തൂനടുവെന്നതും<BR>
917 പട്ടാങ്ങെന്നിങ്ങനെ വന്നുകൂടും<BR>
918 സുന്ദരമായുള്ള കൊങ്കകളാകിന<BR>
919 കുന്നുകള്‍തന്മീതേ തങ്ങുകയാല്‍.<BR>
920 "പോര്‍കൊങ്കയാകിന പൊല്ക്കുടംതന്നുള്ളില്‍<BR>
<BR>921 പേര്‍പെറ്റുനിന്ന ധനത്തിനുടെ<BR>
922 വായോലതന്നിലേ വര്‍ണ്ണങ്ങള്‍താനല്ലൊ<BR>
923 രോമാളിയായിട്ടു കണ്ടുതിപ്പോള്‍."<BR>
924 എന്നങ്ങു ചൊല്ലുന്നു വന്നുള്ളോരെല്ലാരും<BR>
925 എന്മതമങ്ങനെയല്ല ചൊല്ലാം:<BR>
926 പാര്‍വ്വതീനാഥനെപ്പണ്ടു താന്‍ പേടിച്ചു<BR>
927 പാഞ്ഞൊരു മന്മഥങ്കൈയില്‍നിന്നു<BR>
928 വല്ലാതെ വീണു മുറിഞ്ഞങ്ങു പോയൊരു<BR>
929 ചില്ലിയായുള്ളൊരു വില്ലുതന്‍റെ<BR>
930 വേര്‍വിട്ടുപോയൊരു ഞാണത്രെ കണ്ടതി<BR>
<BR>931 ച്ചേണുറ്റ രോമാളിയെന്നു ചൊല്ലി.<BR>
932 നാഭിയെക്കൊണ്ടു നല്ലാവര്‍ത്തംതന്നുടെ<BR>
933 ശോഭയും വെന്നങ്ങു നിന്നു പിന്നെ<BR>
934 ശ്രോണിയെക്കൊണ്ടു മണത്തിട്ടതന്നെയും<BR>
935 ചേണുറ്റുനിന്നവള്‍ വെല്‍കയാലേ<BR>
936 ഊര്‍മ്മികളാകുന്ന ചില്ലിതന്‍ ഭംഗത്തേ<BR>
937 മേന്മേലേ കോലുന്നു വന്നദികള്‍.<BR>
938 രംഭയിമ്മാതരില്‍ നല്ലതെന്നിങ്ങനെ<BR>
939 കിംഫലം നിന്നു പുകണ്ണെല്ലാരും?<BR>
940 ഊരുക്കള്‍ കൊണ്ടേതാന്‍ രംഭതങ്കാന്തിയെ<BR>
<BR>941 പ്പാരം പഴിച്ചവള്‍ വെന്നാളല്ലൊ.<BR>
942 "എന്നുടെ യാനത്തെക്കണ്ടുകൊള്ളേണം നീ<BR>
943 അന്നത്തിന്‍ പൈതലേ!" എന്നിങ്ങനെ<BR>
944 മങ്ങാതെ നിന്നുള്ള മഞ്ജീരം തന്നുടെ<BR>
945 ശിഞ്ജിതം കൊണ്ടവള്‍പാദമിപ്പോള്‍<BR>
946 ചെല്ലുന്നൂതെന്നല്ലൊ ചൊല്ലുന്നൂതെല്ലാരു<BR>
947 മെന്നുള്ളിലെന്നല്ല തോന്നി ചെമ്മേ:<BR>
948 "കോരകമായുള്ളൊരഞ്ജലി പൂണ്ടിട്ടു<BR>
949 വാരിജം മേവുന്നു രാവുതോറും<BR>
950 നിന്നുടെ കാന്തിയെക്കിട്ടുമെന്നിങ്ങനെ<BR>
<BR>951 തന്നുള്ളില്‍നിന്നുള്ളൊരാശയാലേ,<BR>
952 യാചിച്ചുപോരുന്ന വാരിജത്തിന്നു നിന്‍<BR>
953 പാരിച്ച കാന്തിയെ നല്കവേണം."<BR>
954 പാദത്തോടിങ്ങനെ നൂപുരംതാന്‍ ചെന്നു<BR>
955 യാചിക്കചെയ്യുന്നതെന്നിങ്ങനെ.<BR>
956 മാര്‍ത്തിലെങ്ങുമിടര്‍ച്ച വരായല്ലോ<BR>
957 മാര്‍ദ്ദവങ്കോലുമിപ്പാദങ്ങള്‍ക്കോ<BR>
958 ദീധിതി പൂണ്ടുള്ള തൂനഖജാലങ്ങള്‍<BR>
959 ദീപമായ് മുമ്പില്‍ വിളങ്ങുകയാല്‍.<BR>
960 ബന്ധുരഗാത്രിതന്‍ ചന്തത്തെ വാഴ്ത്തുവാന്‍<BR>
<BR>961 ചിന്തിച്ചതോറുമിന്നാവതല്ലേ.<BR>
962 രാശികള്‍കൊണ്ടു തിരിഞ്ഞു ചമച്ചോന്നി<BR>
963 പ്പേശലമേനിതാനെന്നു തോന്നും;<BR>
964 ചാപമായുള്ളതിച്ചില്ലികള്‍ രണ്ടുമോ<BR>
965 ലോചനമായതോ മീനമല്ലൊ.<BR>
966 കൊങ്കകള്‍ രണ്ടുമോ കുംഭമെന്നിങ്ങനെ<BR>
967 ശങ്കയെക്കൈവിട്ടു ചൊല്ലാമല്ലൊ.<BR>
968 മന്നവന്തന്നുടെ ബാലികയാമിവള്‍<BR>
969 കന്നിയായല്ലൊതാന്‍ പണ്ടേയുള്ളൂ.<BR>
970 സമ്മോദംപൂണ്ടു മിഥുനത്വംതന്നെയും<BR>
<BR>971 ചെമ്മു കലര്‍ന്നു ലഭിക്കുമിപ്പോള്‍.<BR>
972 പാവനമായുള്ള തീര്‍ത്ഥവും ദേശവും<BR>
973 കേവലമിന്നിവള്‍മെയ്യിലും കാ;<BR>
974 ഹാരമായുള്ളൊരു ഗംഗയുമുണ്ടല്ലൊ<BR>
975 രോമാളിയായൊരു കാളിന്ദിയും<BR>
976 മാലോകരുള്ളത്തിലാനന്ദം നല്കുന്ന<BR>
977 ബാലപ്പോര്‍കൊങ്ക നല്‍കുംഭകോണം.<BR>
978 കാഞ്ചനം വെല്ലുമിക്കാമിനിമേനിയില്‍<BR>
979 കാഞ്ചിയും കണ്ടാലും കാന്തിയോടെ."<BR>
980 ഇത്തരമിങ്ങനെ ചൊല്ലിനിന്നീടിനാര്‍<BR>
<BR>981 അത്തല്‍പിണഞ്ഞുള്ള മന്നവന്മാര്‍.<BR>
982 അംഗനതന്നുടെയംഗങ്ങളെല്ലാമേ<BR>
983 ഭംഗിയില്‍ കാണേണമെന്നു നണ്ണി<BR>
984 "ചെല്ലു നീ" എന്നവര്‍ ചൊല്ലുന്ന ചൊല്ലാലെ<BR>
985 ചെല്ലത്തുടങ്ങിന കണ്ണിണതാന്‍<BR>
986 മുറ്റുംതാന്‍ ചെന്നുള്ളൊരംഗത്തെക്കൈവിട്ടു<BR>
987 മറ്റൊന്നില്‍ ചെല്ലുവാന്‍ വല്ലീലപ്പോള്‍.<BR>
988 മുഗ്ദ്ധവിലോചനതാനുമന്നേരത്തു<BR>
989 ബദ്ധവിലാസയായ്മെല്ലെ മെല്ലെ<BR>
990 ചെന്നുതുടങ്ങിനാള്‍ ചേണുറ്റുനിന്നൊരു<BR>
<BR>991 നന്ദകുമാരകന്‍ നിന്ന ദിക്കില്‍<BR>
992 ചാരത്തു നിന്നൊരു വാരിധി കണ്ടിട്ടു<BR>
993 വാരുറ്റ വന്‍നദിയെന്നപോലെ.<BR>
994 കാര്‍മുകില്‍വര്‍ണ്ണന്താന്‍ കാമുകര്‍ ചൂഴുറ്റു<BR>
995 കാമിനിതന്നെയണഞ്ഞാനപ്പോള്‍<BR>
996 വണ്ടുകള്‍ ചൂഴുറ്റ വാരിജം കണ്ടിട്ടു<BR>
997 മണ്ടിയടുക്കുന്ന ഹംസംപോലെ.<BR>
998 ബാലികതന്നുടെ പാണിയെ മെല്ലവേ<BR>
999 ചാലത്തങ്കൈകൊണ്ടു പൂണ്ടാമ്പിന്നെ<BR>
1000 വാരണവീരന്‍തങ്കാമിനീകൈതന്നെ<BR>
<BR>1001 ച്ചാരത്തു ചെന്നങ്ങു പൂണുംപോലെ.<BR>
1002 തേരിലങ്ങായ്ക്കൊണ്ടു പാഞ്ഞുതുടങ്ങിനാന്‍<BR>
1003 വീരന്മാരെല്ലാരും നോക്കിനില്ക്കെ.<BR>
1004 എന്നതു കണ്ടുള്ള മന്നവരെല്ലാരും<BR>
1005 ഒന്നൊത്തുകൂടിക്കതിര്‍ത്താരപ്പോള്‍.<BR>
1006 വില്ലെടുത്തീടിനാര്‍ വാളെടുത്തീടിനാര്‍<BR>
1007 "ചെല്ലുവിമ്പിന്നാലെ" എന്നു ചൊന്നാര്‍.<BR>
1008 ഭൂമിപന്മാരുടെ മൗലിയായുള്ളൊരു<BR>
1009 ചേദിപന്തന്നുടെ കന്യകയെ<BR>
1010 കൊണ്ടങ്ങു മണ്ടുന്നോനെന്നൊരു ഘോഷവും<BR>
<BR>1011 ഉണ്ടായിവന്നുതമ്മന്ദിരത്തില്‍.<BR>
1012 ചേദിപന്തന്നുടെ ചേവകരന്നേരം<BR>
1013 ചെല്ലത്തുടങ്ങിനാര്‍ ചെവ്വിനോടെ.<BR>
1014 മാഗധന്താനും മറ്റുള്ളവരെല്ലാരും<BR>
1015 മാനിച്ചുനിന്നു പറഞ്ഞാരപ്പോള്‍:<BR>
1016 "നമ്മുടെ മുന്നലെക്കന്യകതന്നെയി<BR>
1017 ന്നമ്മെയുമിങ്ങനെ നാരിയാക്കി<BR>
1018 കൊണ്ടങ്ങു പോയാനേ കൊണ്ടല്‍നേവര്‍ണ്ണന്താന്‍<BR>
1019 കണ്ടിങ്ങു നില്പായ്വിന്‍ നിങ്ങളാരും.<BR>
1020 കന്യകതന്നുടെ കള്ളനായുള്ളോനെ<BR>
<BR>1021 ക്കണ്ടു കതിര്‍ത്തു പിടിച്ചു നേരേ<BR>
1022 കൊണ്ടിങ്ങുപോരുവിനിണ്ടലും കൈവിട്ടു<BR>
1023 മണ്ടുവിമ്പിന്നാലെ വീരന്മാരേ!"<BR>
1024 എന്നങ്ങു ചൊന്നുള്ള മന്നവരെല്ലാരും<BR>
1025 തന്നുടെ തന്നുടെ സേനയുമായ്<BR>
1026 വാരണമേറിനാര്‍ വാജിയുമേറിനാര്‍<BR>
1027 വാരുറ്റ തേരിലുമേറിപ്പിന്നെ<BR>
1028 വാരിജലോചനന്തന്നുടെ പിന്നാലെ<BR>
1029 പാരാതെ ചെന്നു ചെറുത്താരപ്പോള്‍.<BR>
1030 പിന്നാലെ ചെല്ലുന്ന വൈരിയെക്കണ്ടിട്ടു<BR>
<BR>1031 സന്നദ്ധരായുള്ള യാദവന്മാര്‍<BR>
1032 തേരും തിരിച്ചു മടങ്ങിനിന്നീടിനാര്‍<BR>
1033 വീരന്മാരങ്ങനെ ചെയ്തു ഞായം.<BR>
1034 വീരന്മാരായുള്ള മന്നവര്‍ കേള്‍ക്കവേ<BR>
1035 ധീരന്മാരായ് നിന്നു ചൊന്നാര്‍ പിന്നെ:<BR>
1036 "ചേദിപന്തന്നുടെ പെണ്ണിനെച്ചെവ്വോടെ<BR>
1037 യാദവന്മാരായ ഞങ്ങളിപ്പോള്‍<BR>
1038 കൊണ്ടങ്ങു പോകുന്നതെല്ലാരും കണ്ടാലും<BR>
1039 മണ്ടിവന്നീടുവിനാകില്‍ നിങ്ങള്‍."<BR>
1040 വീരന്മാരായുള്ള മന്നവരെന്നപ്പോള്‍<BR>
<BR>1041 ഘോരങ്ങളായുള്ള ബാണങ്ങള്‍ക്ക്<BR>
1042 പാരണം നല്കിനാര്‍ യാദവന്മാരുടെ<BR>
1043 മാറിലെഴുന്നൊരു ചോരവെള്ളം,<BR>
1044 യാദവന്മാരുടെ ബാണവുമന്നേരം<BR>
1045 ചേദിപന്മുമ്പായ മന്നോരുടെ<BR>
1046 ചോരയായുള്ളൊരു വെള്ളത്തില്‍ മുങ്ങീട്ടു<BR>
1047 പാരം കുളിച്ചുതുടങ്ങീതപ്പോള്‍<BR>
1048 ഭീതിയെപ്പൂണ്ടൊരു കാമിനിതന്മുഖം<BR>
1049 കാതരമായിട്ടു കണ്ടനേരം<BR>
1050 കാര്‍മുകില്‍നേര്‍വര്‍ണ്ണന്‍ ചൊല്ലിനിന്നീടിനാന്‍<BR>
<BR>1051 തൂമന്ദഹാസത്തെത്തൂകിത്തൂകി:<BR>
1052 "താവകമായുള്ളൊരാനനം കണ്ടിട്ടു<BR>
1053 താപമുണ്ടാകുന്നു മാനസത്തില്‍;<BR>
1054 മാനിനിമാരുടെ മൗലിയായുള്ള നി<BR>
1055 ന്നാനനമേതുമേ വാടൊല്ലാതെ.<BR>
1056 എന്നുടെ ബാണങ്ങള്‍ ചെല്ലുന്ന നേരത്തി<BR>
1057 മ്മന്നവരാരുമേ നില്ലാരെങ്ങും.<BR>
1058 ആയിരം കാകന്നു പാഷാണമൊന്നേതാന്‍<BR>
1059 വേണുന്നൂതെന്നതോ കേള്‍പ്പുണ്ടല്ലൊ."<BR>
1060 ഇങ്ങനെ ചൊന്നവള്‍ പേടിയെപ്പോക്കീട്ടു<BR>
<BR>1061 വന്നുള്ള മന്നോരെ നോക്കിനാന്താന്‍.<BR>
1062 കാരുണ്യംപൂണ്ടൊരു കാര്‍വര്‍ണ്ണന്തന്മുഖം<BR>
1063 ആരുണ്യംപൂണ്ടു ചമഞ്ഞുതപ്പോള്‍<BR>
1064 നൂതനമായുള്ളൊരാതപം പൂണുന്ന<BR>
1065 പാതംഗമാകിന ബിംബംപോലെ.<BR>
1066 വാരിജലോചനനായി വിളങ്ങിന<BR>
1067 വാരിജവല്ലഭന്തങ്കല്‍നിന്ന്<BR>
1068 ബാണങ്ങളാകുന്ന ദീധിതിജാലങ്ങള്‍<BR>
1069 വാരുറ്റു മേന്മേലേ ചെല്ലുകയാല്‍<BR>
1070 നേരിട്ടു നിന്നൊരു വീരന്മാരായുള്ള<BR>
<BR>1071 കൂരിരുട്ടെങ്ങുമേ കണ്ടീലപ്പോള്‍.<BR>
1072 വീരനായുള്ളൊരു രുഗ്മിതാനന്നേരം<BR>
1073 തേരിലങ്ങേറി മുതിര്‍ന്നു ചൊന്നാന്‍:<BR>
1074 "ചോരനായ് വന്നുനിന്നാരുമേ കാണാതെ<BR>
1075 സോദരിതന്നെയും തേരിലാക്കി<BR>
1076 കൊണ്ടങ്ങു മണ്ടുന്ന കൊണ്ടല്‍നേര്‍വര്‍ണ്ണന്തന്‍<BR>
1077 കണ്ഠത്തെക്കണ്ടിച്ചു കൊന്നു പിന്നെ<BR>
1078 സോദരീതന്നെയുമ്മീണ്ടുകൊണ്ടിങ്ങു ഞാന്‍<BR>
1079 പോരുന്നതെല്ലാരും കണ്ടുകൊള്‍വിന്‍.<BR>
1080 നിശ്ചയമെന്നതു നിര്‍ണ്ണയിച്ചാലുമി<BR>
<BR>1081 ന്നിച്ചൊന്ന കാരിയം പൂരിയാതെ<BR>
1082 കുണ്ഡിനമാകിന മന്ദിരംതന്നില്‍ ഞാന്‍<BR>
1083 എന്നുമേ പൂകുന്നേനല്ല ചൊല്ലാം."<BR>
1084 ഇങ്ങനെയുള്ളൊരു സംഗരവാദത്തെ<BR>
1085 മംഗലദീപവും പൂണ്ടു ചൊന്നാന്‍.<BR>
1086 പാരാതെ പിന്നെയക്കാര്‍മുകില്‍വര്‍ണ്ണനെ<BR>
1087 നേരിട്ടുനിന്നു വിളിച്ചു ചൊന്നാന്‍:<BR>
1088 "മൂര്‍ക്ക്വന്‍തങ്കൈയിലേ നന്മണിതന്നെയും<BR>
1089 മൂഷികങ്കൊണ്ടങ്ങു മണ്ടുംപോലെ<BR>
1090 എന്നുടെ സോദരീതന്നെയും കൊണ്ടു നീ<BR>
<BR>1091 എന്തിത്തുടങ്ങുന്നു?"തെന്നു ചൊല്ലി<BR>
1092 ഘോരങ്ങളായുള്ള ബാണങ്ങള്‍ തൂകിനാന്‍<BR>
1093 വാരിദം വാരിയെത്തൂകുംപോലെ.<BR>
1094 കൊണ്ടല്‍നേര്‍വര്‍ണ്ണനും ബാണങ്ങളെല്ലാമേ<BR>
1095 കണ്ടിച്ചു കണ്ടിച്ചു വീഴ്ത്തി വീഴ്ത്തി<BR>
1096 സാരഥിതന്നെയും വാജികള്‍തന്നെയും<BR>
1097 തേരുമന്നേരത്തു വീഴ്ത്തിപ്പിന്നെ<BR>
1098 ചാലച്ചെന്നങ്ങവന്തന്നെയും ബന്ധിച്ചു<BR>
1099 കാലന്നു നല്കുവാനോങ്ങുംനേരം<BR>
1100 കാര്‍വര്‍ണ്ണന്തന്നുടെ കൈപുക്കു നിന്നിട്ടു<BR>
<BR>1101 കാതരനായൊരു വീരന്നപ്പോള്‍<BR>
1102 ബാലികതന്നുടെ ലോചനവാരികള്‍<BR>
1103 ആലംബമായിട്ടേ വന്നുകൂടീ.<BR>
1104 കാര്‍മുകില്‍വര്‍ണ്ണന്തന്നാനനംതന്നുടെ<BR>
1105 രാഗവും കിഞ്ചില്‍ കുറഞ്ഞുതായി.<BR>
1106 "കൊല്ലാതെ കൊല്ലണമിന്നിവന്തന്നെ"യെ<BR>
1107 ന്നുള്ളിലെ നണ്ണിന കാര്‍വര്‍ണ്ണന്താന്‍<BR>
1108 പേശലമായൊരു കേശവും മീശയും<BR>
1109 പേയായിപ്പോകുമാറാക്കിപ്പിന്നെ<BR>
1110 പോകെന്നു ചൊല്ലിയയച്ചുനിന്നീടിനാന്‍<BR>
<BR>1111 ആകുലനാകിന ഭൂപന്തന്നെ.<BR>
1112 നാണവുംപൂണ്ടു തന്നാനനം കുമ്പിട്ടു<BR>
1113 നാനാജനങ്ങളും കാണവേതാന്‍<BR>
1114 വേഗത്തില്‍ പോയിത്തന്മന്ദിരംതന്നുടെ<BR>
1115 ചാരത്തു ചെന്നങ്ങു നിന്നനേരം<BR>
1116 ഉറ്റവരെല്ലാരും കുറ്റമകന്നൊരു<BR>
1117 മറ്റൊരു മന്ദിരം നിര്‍മ്മിച്ചപ്പോള്‍<BR>
1118 ക്ഷീണനായുള്ളൊരു രുക്മിയെത്തന്നെയും<BR>
1119 ചേണുറ്റ മന്ദിരംതന്നിലാക്കി<BR>
1120 മന്നവന്മാരെല്ലാം മാനവും കൈവിട്ടു<BR>
<BR>1121 തന്നുടെ മന്ദിരംതന്നില്‍ പൂക്കാര്‍.<BR>
1122 കാമിനിതന്നോടു കൂടിക്കലര്‍ന്നൊരു<BR>
1123 കാര്‍വര്‍ണ്ണന്താനുമായ്മെല്ലെ മെല്ലെ<BR>
1124 ദ്വാരകയാകിന പൂരിലകംപൂക്കാര്‍<BR>
1125 ഭേരിയും താഡിച്ചു യാദവന്മാര്‍.<BR>
1126 വൈദികരായുള്ള വേദിയര്‍ ചൊല്ലാലെ<BR>
1127 വൈദര്‍ഭിതന്നുടെ പാണിതന്നെ<BR>
1128 നല്‍പ്പൊഴുതാണ്ടൊരു രാശികൊണ്ടന്നേരം<BR>
1129 പത്മവിലോചനന്‍ പൂണ്ടുകൊണ്ടാന്‍<BR>
1130 പാര്‍വ്വതിതന്നുടെ പാണിയെപ്പണ്ടു നല്‍<BR>
<BR>1131 പാവകലോചനനെന്നപോലെ.<BR>
1132 വാരുറ്റു നിന്നുള്ളൊരുത്സവമന്നേരം<BR>
1133 ദ്വാരകതന്നില്‍ പരന്നുതെങ്ങും.<BR>
1134 വാര്‍തിങ്കള്‍തന്നോടു തൂവെണ്ണിലാവുതാന്‍<BR>
1135 വാരുറ്റു നിന്നു കലര്‍ന്നപോലെ<BR>
1136 കാര്‍വര്‍ണ്ണന്തന്നോടു കാമിനിതാനുമ<BR>
1137 ക്കാലത്തു ചാലക്കലര്‍ന്നുനിന്നാള്‍<BR>
1138 ബാലികതന്നുടെ വാഞ്ഛിതം പൂരിപ്പാന്‍<BR>
1139 ചാലത്തുനിഞ്ഞു തുടങ്ങുംനേരം<BR>
1140 ചേദിപന്തന്നുടെ ചൊല്ലാലെ വന്നിട്ടു<BR>
<BR>1141 വേദന പൂകിപ്പാനെന്നപോലെ<BR>
1142 ലജ്ജതാന്‍ ചെന്നു ചെറുത്തു തുടങ്ങിനാള്‍<BR>
1143 ഇച്ഛയല്ലെന്നതു ചിന്തിയാതെ<BR>
1144 വാരിജലോചനന്‍കണ്ണിണ മെല്ലെയ<BR>
1145 ന്നാരിതന്നാനനം പൂകുംനേരം<BR>
1146 വാരിജലോചനതന്നുടെ കണ്ണിണ<BR>
1147 നേരേ മടങ്ങിത്തുടങ്ങുമപ്പോള്‍.<BR>
1148 "ഓമലേ! നിന്നുടെ കോമളമായൊരു<BR>
1149 പൂമേനി മെല്ലവേ പൂണ്ടുകൊള്‍വാന്‍<BR>
1150 കാമിച്ചു വന്നു ഞാന്‍ ദൂരത്തു നില്ലാതെ<BR>
<BR>1151 ചാരത്തു പോരിങ്ങു ബാലികേ ! നീ"<BR>
1152 എന്നങ്ങു ചൊല്ലുമ്പോളാനനം താഴ്ത്തുകൊ<BR>
1153 ണ്ടേതുമേ മിണ്ടാതെ നിന്നുകൊള്ളും.<BR>
1154 വാസത്തിനുള്ളൊരു മന്ദിരംതന്നില്‍ തന്‍<BR>
1155 നാഥനുമായിട്ടു മേവുംനേരം<BR>
1156 ചൂഴുംനിന്നോരോരോ ലീലകളോതിത്തന്‍<BR>
1157 തോഴിമാരെല്ലാരും പോകുന്നപ്പോള്‍<BR>
1158 കേവലനായൊരു കാന്തനെക്കാണ്കയാല്‍<BR>
1159 പോവതിനായിട്ടു ഭാവിക്കുമ്പോള്‍.<BR>
1160 ശയ്യയിലങ്ങു തിരിഞ്ഞു കിടന്നിട്ടു<BR>
<BR>1161 പയ്യവേ നോക്കീടുമിങ്ങുതന്നെ;<BR>
1162 കാര്‍മുകില്‍വര്‍ണ്ണന്താന്‍ കണ്ണടച്ചീടുകില്‍<BR>
1163 ആനനംതന്നിലേ നോക്കിനില്ക്കും.<BR>
1164 ചുംബനത്തിന്നു തുനിഞ്ഞുതുടങ്ങുകില്‍<BR>
1165 ചിമ്മിനിന്നീടും തങ്കണ്ണിണയും.<BR>
1166 കാര്‍മുകില്‍ വര്‍ണ്ണന്തന്മേനിയോടേശുകില്‍<BR>
1167 കോള്‍മയിര്‍ക്കൊള്ളും തന്മേനിതന്നില്‍.<BR>
1168 പങ്കജലോചനന്തന്നുടെ പാണികള്‍<BR>
1169 കൊങ്കയില്‍നിന്നു കളിക്കുംനേരം<BR>
1170 ചേണുറ്റ നീവിതന്‍ ചാരത്തു ചെല്ലുകില്‍<BR>
<BR>1171 പാണികള്‍ ചെന്നു പിണങ്ങുപ്പോള്‍.<BR>
1172 ഇങ്ങനെയോരോരോ ലീലകള്‍ തോഞ്ഞു തന്‍<BR>
1173 മംഗലകാന്തനും താനുമായി<BR>
1174 ചിത്തമിണങ്ങി മയങ്ങിനിന്നേഴെട്ടു<BR>
1175 പത്തു ദിനങ്ങള്‍ കഴിഞ്ഞ കാലം<BR>
1176 തോഴികള്‍തന്നുടെ ചാരത്തു ചെല്ലുമ്പോള്‍<BR>
1177 കോഴ തുടങ്ങീതു മെല്ലെ മെല്ലെ.<BR>
1178 ചോരിവാതന്നെയും മൂടിത്തുടങ്ങിനാള്‍<BR>
1179 വാരുറ്റ പാണിയെക്കൊണ്ടു മെല്ലെ.<BR>
1180 തോഴിമാരെല്ലാരുമെന്നതു കണ്ടപ്പോള്‍<BR>
<BR>1181 പാഴമപൂണ്ടു പറഞ്ഞുനിന്നാര്‍:<BR>
1182 "ചൊല്ലിയന്നീടിന ചൂതത്തിന്‍ചാരത്തു<BR>
1183 ചെല്ലത്തുടങ്ങീതു മുല്ല താനേ<BR>
1184 പണ്ടു താന്‍ കാമിച്ച പൂമരം ചാരത്തു<BR>
1185 കണ്ടുകണ്ടീടിനാലെന്നു ഞായം.<BR>
1186 ചൊല്പെറ്റു നിന്നൊരു ദാഡിമംതന്നുടെ<BR>
1187 നല്പഴം കണ്ടൊരു പൈങ്കിളിതാന്‍<BR>
1188 കൊത്തിപ്പിളര്‍ന്നതു മൂടുവാന്‍ തേടുന്നു<BR>
1189 പുത്തനായ് നിന്നുള്ള പല്ലവംതാന്‍.<BR>
1190 ചാലെ വിരിഞ്ഞൊരു വാരിജംതന്നിലെ<BR>
<BR>1191 ത്തേനുണ്ടു നിന്നുള്ളൊരന്നത്തിന്‍റെ<BR>
1192 വാര്‍നഖമേറ്റു പൊളിഞ്ഞതു കണ്ടാലും<BR>
1193 വാരിജംതന്നുടെ കോരകങ്ങള്‍."<BR>
1194 തോഴിമാരെല്ലാരുമെന്നതു ചൊന്നപ്പോള്‍<BR>
1195 തോഷത്തെപ്പൂണ്ടൊരു കോപവുമായ്<BR>
1196 നാണം ചുമന്നു കനത്ത കണക്കെ ത<BR>
1197 ന്നാനനം താഴ്ത്തിനാള്‍ മാനിനിതാന്‍.<BR>
1198 ഇങ്ങനെയോരോരോ മംഗലലീലകള്‍<BR>
1199 തങ്ങളില്‍ കൂടിക്കലര്‍ന്നു പിന്നെ<BR>
1200 കാര്‍മുകില്‍നേരൊത്ത കാന്തിയെപ്പൂണ്ടുള്ള<BR>
<BR>1201 കാമുകന്മേനിയും പൂണ്ടു ചെമ്മെ<BR>
1202 ഭംഗികള്‍ തങ്ങുന്ന ശൃംഗാരംതന്നുടെ<BR>
1203 മംഗലവാഴ്ചയും വാണുനിന്നാര്‍.<BR>
സ്യമന്തകം
1676
1857
2006-10-15T18:48:54Z
കൈപ്പള്ളി
46
1 സത്രാജിത്താകുന്ന മന്നവമ്പണ്ടു പോയ്<BR>
2 മിത്രനെസ്സേവിച്ചു നിന്നകാലം<BR>
3 ഉത്തമമായൊരു രത്നത്തെ നല്കിനാന്‍<BR>
4 ഭക്തിയെക്കണ്ടു തെളിഞ്ഞു മിത്രന്‍.<BR>
5 വാര്‍മെത്തുമാറു സ്യമന്തകമെന്നൊരു<BR>
6 പേര്‍പെറ്റു നിന്നൊന്നിപ്പാരിലെങ്ങും.<BR>
7 എട്ടെട്ടു ഭാരം നല്പൊന്നുമിണ്ണീടുന്നോ<BR>
8 ന്നിഷ്ടത്തില്‍ പൂജിച്ചു സേവിക്കുമ്പോള്‍.<BR>
9 അങ്ങനെയുള്ളൊരു നന്മണിതന്നെത്ത<BR>
10 ന്നംഗത്തില്‍ ചേര്‍ത്തവന്‍ പോകുംനേരം<BR>
<BR>11 ദ്വാരകതന്നിലേ മാലോകര്‍ കണ്ടിട്ടു<BR>
12 സൂര്യനെന്നിങ്ങനെ നിര്‍ണ്ണയിച്ചാര്‍.<BR>
13 പാഥോജലോചനന്തന്നുടെ ചാരത്തു<BR>
14 പാഞ്ഞുചെന്നെല്ലാരും ചൊന്നാരപ്പോള്‍:<BR>
15 "സൂരിയനുണ്ടിങ്ങു വന്നുതുടങ്ങുന്നു.<BR>
16 സൂതനും തേരുമകന്നുചെമ്മേ.<BR>
17 ആദരിച്ചീടണം പാരാതെ ചെന്നു നീ<BR>
18 വേദത്തിന്‍കാതലാം ദേവന്‍തന്നെ."<BR>
19 എന്നതു കേട്ടൊരു പങ്കജലോചനന്‍<BR>
20 എന്തെന്നു ചിന്തിച്ചു നോക്കിച്ചൊന്നാന്‍:<BR>
<BR>21 "മിത്രനല്ലേതുമേ രത്നത്തെപ്പൂണ്ടുള്ള<BR>
22 സത്രാജിത്തല്ലൊയീ വന്നതിപ്പോള്‍."<BR>
23 എന്നതു കേട്ടുള്ള യാദവന്മാരെല്ലാം<BR>
24 നിന്നങ്ങു മേവിനാര്‍ നോക്കി നോക്കി<BR>
25 സത്രാജിത്തങ്ങു പോയ് തന്നുടെ ഗേഹത്തില്‍<BR>
26 സത്വരം ചെന്നങ്ങു പുക്കു പിന്നെ<BR>
27 ഈശ്വരപൂജയെച്ചെയ്തങ്ങു പോരുന്ന<BR>
28 വേശ്മത്തിലാക്കിനാനമ്മണിയും.<BR>
29 സ്വര്‍ണ്ണങ്ങള്‍കൊണ്ടു നിറഞ്ഞുതുടങ്ങീത<BR>
30 പ്പുണ്യവാന്‍തന്നുടെ ഗേഹമപ്പോള്‍.<BR>
<BR>31 അന്നൊരുനാളിലന്നന്ദജന്മെല്ലവേ<BR>
32 ചെന്നങ്ങു നിന്നവന്മന്ദിരത്തില്‍<BR>
33 യാദവരാജനു വേണമെന്നിങ്ങനെ<BR>
34 യാചിച്ചുനിന്നാനന്നന്മണിയേ.<BR>
35 ലുബ്ധനായുള്ളൊരു മന്നവനന്നേരം<BR>
36 ഉദ്ധതനായിക്കൊടാഞ്ഞമൂലം<BR>
37 മെല്ലവേ തന്നുടെ മന്ദിരം പൂകിനാന്‍<BR>
38 അല്ലിത്താര്‍മാനിനീകാന്തനപ്പോള്‍.<BR>
39 വാഞ്ഛിതമായതു കൈവന്നുകൂടാതെ<BR>
40 വാരിജലോചനന്‍ പോയനേരം<BR>
<BR>41 എന്തിതുകൊണ്ടിനി വന്നതെന്നിങ്ങനെ<BR>
42 ചിന്ത തുടങ്ങീതു മന്നവനും.<BR>
43 ഒട്ടുനാളിങ്ങനെ തിട്ടതി കൂടാതെ<BR>
44 ഇഷ്ടമായ് നിന്നു കഴിഞ്ഞകാലം<BR>
45 മന്നവന്തന്നുടെ സോദരനമ്മണി<BR>
46 തന്നുടെ കണ്ഠത്തില്‍ ചേര്‍ത്തു ചെമ്മേ<BR>
47 ആയാസം കൈവിട്ടു പേയായിപ്പോകാതെ<BR>
48 നായാടവേണം ഞാനെന്നു നണ്ണി<BR>
49 വാജിമേലേറി നടന്നുതുടങ്ങിനാന്‍<BR>
50 വാരുറ്റു നിന്നൊരു കാനനത്തില്‍.<BR>
<BR>51 വീരനായുള്ളൊരു കേസരി വന്നപ്പോള്‍<BR>
52 പാരാതെ കൊന്നവന്‍തന്നെ വീഴ്ത്തി<BR>
53 വാജിയും കൊന്നുടനമ്മണിതന്നെയും<BR>
54 വാരിക്കൊണ്ടങ്ങു നടന്നനേരം<BR>
55 ജാംബവാന്‍ കണ്ടു നല്‍ കേസരിതന്നെയും<BR>
56 ചാമ്മാറു നിന്നു കതിര്‍ത്തു പിന്നെ<BR>
57 ദീധിതിപൂണ്ടൊരു നന്മണിതന്നെയും<BR>
58 ആധികളഞ്ഞു പറിച്ചുകൊണ്ട്<BR>
59 ബാലകന്നായിട്ടു ലീലകള്‍ കോലുവാന്‍<BR>
60 ചാലെ നല്കീടിനാനാലയത്തില്‍.<BR>
<BR>61 സോദരമ്പോയവന്‍ വന്നുതില്ലെന്നിട്ടു<BR>
62 കാതരനായൊരു മന്നവന്താന്‍<BR>
63 തന്നോടു ചേര്‍ന്നുള്ള ലോകരോടന്നേരം<BR>
64 ഖിന്നമായ് നിന്നു പറഞ്ഞാന്‍ മെല്ലെ:<BR>
65 "നായാട്ടു കോലുവാന്‍ നന്മണി പൂണ്ടങ്ങു<BR>
66 പോയൊരു സോദരന്‍ വന്നുതില്ലേ;<BR>
67 എന്തിതിങ്കാരണമെന്നതേ ചിന്തിച്ചൂ<BR>
68 വെന്തുവെന്തീടുന്നുതുള്ളമിപ്പോള്‍<BR>
69 നന്മണികൂടാതെ പോയാകില്‍ വന്നാനും<BR>
70 എന്നൊരു നിര്‍ണ്ണയമുണ്ടെനിക്കും.<BR>
<BR>71 ആദിത്യസേവയെപ്പണ്ടു ഞാന്‍ ചെയ്തതി<BR>
72 ന്നാപത്തിന്മൂലമായ് വന്നുകൂടി.<BR>
73 ഓങ്ങിനതെല്ലാരും കണ്ടുതായല്ലൊ പ<BR>
74 ണ്ടോശയും കേട്ടുതായിന്നു ചെമ്മേ.<BR>
75 എന്നുടെയുള്ളത്തില്‍ മുന്നമേയുണ്ടതു<BR>
76 നിന്നോടു ചൊല്ലീലയെന്നേ വേണ്ടു."<BR>
77 ഖിന്നനായുള്ളൊരു മന്നവനിങ്ങനെ<BR>
78 കണ്ണനെത്തോന്നിച്ചു ചൊന്നനേരം.<BR>
79 ഇഷ്ടരായുള്ളവരെന്നതു കേട്ടപ്പോള്‍<BR>
80 "കഷ്ടം!" എന്നിങ്ങനെ ചൊല്ലിപ്പിന്നെ<BR>
<BR>81 തങ്ങളില്‍നിന്നു പറഞ്ഞുതുടങ്ങിനാര്‍:<BR>
82 "ഇങ്ങനെയുള്ളതിന്നെന്തു ചൊല്‍വൂ?<BR>
83 നാമിപ്പറഞ്ഞതു പൊങ്ങുകിലെങ്ങാനും<BR>
84 നമ്മുടെ ജീവനും പോക്കുണ്ടാമേ.<BR>
85 എന്നതു ചിന്തിച്ചുകൊള്ളുവിനെല്ലാരും"<BR>
86 എന്നങ്ങു ചൊന്നവര്‍ നിന്നനേരം<BR>
87 തന്നുടെ ബന്ധുവായ് നിന്നങ്ങു പോന്നവന്‍<BR>
88 തന്നോടു ചൊല്ലിനാനങ്ങൊരുത്തന്‍<BR>
89 തന്നുടെ തന്നുടെ ബന്ധുവായുള്ളവര്‍<BR>
90 തങ്ങളില്‍ തങ്ങളില്‍ ചൊല്ലിച്ചൊല്ലി<BR>
<BR>91 കര്‍ണ്ണങ്ങള്‍തോറും നടന്നുതുടങ്ങീത<BR>
92 ക്കണ്ണനെക്കൊണ്ടുള്ള വാര്‍ത്തയപ്പോള്‍.<BR>
93 മാലോകരെല്ലാരും തങ്ങളിലൊന്നിച്ചു<BR>
94 ചാലപ്പറഞ്ഞുതുടങ്ങീതപ്പോള്‍:<BR>
95 "വാരിജലോചനന്‍ശീലങ്ങളോര്‍ക്കുമ്പോള്‍<BR>
96 ചേരുന്നൂതല്ലയീ വാര്‍ത്തയിപ്പോള്‍"<BR>
97 "വിത്തങ്ങള്‍ കാണുമ്പോള്‍ ചിത്തം മയങ്ങാതെ<BR>
98 ഉത്തമരായുള്ളോരാരിപ്പാരില്‍?<BR>
99 ബന്ധുരമായൊരു രത്നമിതെന്നതു<BR>
100 ചിന്തിച്ചു കാണ്ക നീ മറ്റൊന്നല്ലേ.<BR>
<BR>101 ബാലനായ്പണ്ടിവന്‍ ചാല നടന്നന്നേ<BR>
102 വേലകളെല്ലാമേ കേള്‍പ്പുണ്ടല്ലോ.<BR>
103 ആച്ചിമാര്‍വീട്ടിലേ വെണ്ണ കവര്‍ന്നതി<BR>
104 പ്പൂജ്യനായ്പോരുന്ന വീരനത്രെ.<BR>
105 കട്ടതുകൊണ്ടു പിടിച്ചുകൊണ്ടമ്മതാന്‍<BR>
106 കെട്ടിനാളെന്നതോ കേള്‍പ്പുണ്ടല്ലൊ:<BR>
107 നാരിമാര്‍ വീഴ്ത്തുള്ള കൂറുകള്‍ വാരിക്കൊ<BR>
108 ണ്ടാരുമേ കാണാതെ പണ്ടുപോയി.<BR>
109 ഇത്തരം ചെയ്യുന്ന കര്‍ക്കശന്മാര്‍ക്കു ചൊ<BR>
110 ല്ലിച്ഛയുണ്ടാകാതോ രത്നങ്ങളില്‍.<BR>
<BR>111 വേലിതാന്‍ ചെന്നങ്ങു നെല്ലിനെത്തിന്നുന്ന<BR>
112 കാലമിതെന്നതു വന്നുകൂടി.<BR>
113 തന്നെയും തന്നെയും കാത്തുകൊണ്ടെന്നാലേ<BR>
114 നിന്നുകൊള്‍കെല്ലാരുമെന്നേ വേണ്ടൂ."<BR>
115 മാലോകരിങ്ങനെ ചൊന്നതു കേട്ടപ്പോള്‍<BR>
116 മാലിയന്നീടിനാര്‍ പാന്ഥന്മാരും.<BR>
117 ബാലകന്മാരോടു ചൊല്ലിനാരെല്ലാരും<BR>
118 "ചാരത്തു ചെല്ലൊല്ലാ" എന്നിങ്ങനെ.<BR>
119 കാണുന്ന നേരത്തു ബാലകന്മാരെല്ലാം<BR>
120 പായുന്നതെന്തെന്നു ചിന്തിച്ചപ്പോള്‍<BR>
<BR>121 പങ്കജലോചനന്തന്നുടെയുള്ളിലും<BR>
122 ശങ്ക തുടങ്ങീതു മെല്ലെ മെല്ലെ<BR>
123 ബാലകന്മാരെ വിളിച്ചുതുടങ്ങിനാന്‍<BR>
124 വാഴപ്പഴങ്ങളുമായിച്ചെമ്മേ.<BR>
125 പിന്നെയുമൊന്നുമേ ചാരത്തു ചെല്ലാതെ<BR>
126 പിന്‍നോക്കി മണ്ടുന്ന ബാലകന്മാര്‍<BR>
127 ചൊന്നതു കേട്ടു പറഞ്ഞുതുടങ്ങിനാര്‍<BR>
128 മന്ദിരംതന്നിലേ നിന്നോരെല്ലാം:<BR>
129 "നിന്നോടു മുന്നം ഞാന്‍ ചൊന്നൊരു വാര്‍ത്തകള്‍<BR>
130 നിര്‍ണ്ണയമെന്നതു വന്നുതിപ്പോള്‍.<BR>
<BR>131 വാഴപ്പഴങ്ങളെക്കാണുന്ന നേരത്തു<BR>
132 ബാലകര്‍ ചാരത്തു ചെല്ലുമല്ലൊ;<BR>
133 മോതിരം തോടകള്‍ തോള്‍വളയെന്നിവ<BR>
134 മോഷണിച്ചീടിന നേരമപ്പോള്‍."<BR>
135 ഇങ്ങനെയോരോരോ മന്ദിരംതന്നിലേ<BR>
136 നിന്നുള്ളോരെല്ലാരും ചൊല്ലുംനേരം<BR>
137 എന്നെക്കൊണ്ടുള്ളൊരു വാര്‍ത്തയെന്നിങ്ങനെ<BR>
138 തന്നിലേ നണ്ണിനാന്‍ കണ്ണനപ്പോള്‍,<BR>
139 രാപ്പെരുമാറ്റം നടന്നുതുടങ്ങിനാല്‍<BR>
140 വായ്പോടു കേള്‍ക്കാമീ വാര്‍ത്തയെല്ലാം.<BR>
<BR>141 എന്നങ്ങു നണ്ണി നടന്നുതുടങ്ങിനാന്‍<BR>
142 മന്ദിരംതോറുമമ്മംഗലന്താന്‍.<BR>
143 അന്നൊരു മന്ദിരംതന്നുടെ ചാരത്തു<BR>
144 നന്നായിച്ചെന്നവന്‍ നിന്നനേരം<BR>
145 നന്മണം വന്നതിങ്ങെന്തെന്നു ചിന്തിച്ചു<BR>
146 നിന്നൊരു മന്ദിരനാഥനപ്പോള്‍<BR>
147 മെല്ലവേ നോക്കിനനേരത്തു കാണായി<BR>
148 മല്ലവിലോചനന്തന്നെച്ചെമ്മേ.<BR>
149 കണ്ടൊരു നേരത്തു മന്ദിരനാഥന്താന്‍<BR>
150 മണ്ടിനാന്‍ ചാരത്തേ മന്ദിരത്തില്‍:<BR>
<BR>151 "സൂക്ഷിച്ചുകൊള്ളേണം നിങ്ങള്‍" എന്നിങ്ങനെ<BR>
152 രൂക്ഷമായുള്ളൊരു വാര്‍ത്ത ചൊന്നാന്‍.<BR>
153 "പണ്ടെന്നും കാണാത കള്ളരേയുണ്ടിപ്പോള്‍<BR>
154 കണ്ടുതുടങ്ങുന്നു വീടുതോറും;<BR>
155 പേര്‍ പറഞ്ഞീടിലോ വേറൊന്നിക്കാരിയം<BR>
156 വേര്‍ പറിഞ്ഞീടുമിന്നാവു താനേ.<BR>
157 ഇങ്ങനെയുള്ളനാളിന്നിലം കൈവിട്ടു<BR>
158 എങ്ങാനും പോക നാമെന്നേ വേണ്ടൂ."<BR>
159 തങ്ങളിലിങ്ങനെ ചൊല്ലിന വാര്‍ത്തകള്‍<BR>
160 എങ്ങുമേ ചെന്നു പരന്നനേരം<BR>
<BR>161 നിശ്ചലനായുള്ളൊരച്യുതന്തന്നുടെ<BR>
162 നല്‍ച്ചെവിതന്നിലും ചെന്നുകൂടി.<BR>
163 "സത്യത്തെപ്പാലിച്ചു പോരുന്നോരെന്നെക്കൊ<BR>
164 ണ്ടിത്തരമായിതോ ലോകവാദം?<BR>
165 ആരായവേണം ഞാന്‍ പാരാതെ പോയിപ്പോള്‍<BR>
166 നേരറ്റു നിന്നൊരു രത്നമെന്നാല്‍."<BR>
167 എന്നങ്ങു ചിന്തിച്ചു ചൊല്ലിനിന്നീടിനാന്‍<BR>
168 നിന്നൊരു മാലോകരെല്ലാരോടും:<BR>
169 "നായാട്ടിനായിട്ടു നന്മണി പൂണ്ടങ്ങു<BR>
170 പോയൊരു മന്നവന്‍ വന്നില്ലല്ലൊ,<BR>
<BR>171 ആരാഞ്ഞു കാണേണമെന്നങ്ങു ചിന്തിച്ചു<BR>
172 പാരാതെ പോവാനായ് ഞാന്‍ തുനിഞ്ഞു.<BR>
173 ചങ്ങാതമായിട്ടു നിങ്ങളുമെല്ലാരും<BR>
174 മങ്ങാതെ പോരേണമെമ്പിന്നാലെ."<BR>
175 ഇങ്ങനെ ചൊന്നൊരു മംഗലന്താനപ്പോള്‍<BR>
176 തിങ്ങിന ലോകരുമായിച്ചെമ്മേ.<BR>
177 കാനനംതന്നില്‍ നടന്നുതുടങ്ങിനാന്‍<BR>
178 കാണ്മതിന്നായിട്ടമ്മന്നവനേ.<BR>
179 കാര്‍മുകില്‍വര്‍ണ്ണനും മാലോകരെല്ലാരും<BR>
180 കാനനംതന്നിലേ തേടുംനേരം<BR>
<BR>181 പാതത്തെപ്പൂണ്ടൊരു വാജിയെക്കാണായി<BR>
182 ചേതനയോടു പിരിഞ്ഞു ചെമ്മെ;<BR>
183 മന്നവന്തന്നെയും വാജിതന്‍ ചാരത്തു<BR>
184 ഭിന്നമായ് വീണതുമവ്വണ്ണമേ.<BR>
185 ആരിവന്തന്നുടെ കാലനെന്നെല്ലാരും<BR>
186 ആരാഞ്ഞുനിന്നൊരു നേരത്തപ്പോള്‍<BR>
187 കേസരിവീരന്‍പദങ്ങളെക്കാണായി<BR>
188 ധൂസരമായൊരു ഭൂതലത്തില്‍<BR>
189 കേസരി കൊന്നതെന്നിങ്ങനെ ചിന്തിച്ചു<BR>
190 കേസരിതന്‍ വഴി നോക്കി നോക്കി<BR>
<BR>191 നീളെ നടന്നുതുടങ്ങിനോരങ്ങൊരു<BR>
192 ശൈലത്തിന്‍ ചാരത്തു ചെല്ലുംനേരം<BR>
193 വീരനായുള്ളൊരു കേസരിതന്നെയും<BR>
194 വീണുകിടന്നതു കാണായപ്പോള്‍<BR>
195 കേസരിവീരനെക്കൊല്ലുവാനാവൊരു<BR>
196 വീരനിന്നാരുപോലെന്നിങ്ങനെ<BR>
197 ചിന്തിച്ചു പിന്നെയും നോക്കുന്നനേരത്തു<BR>
198 ചന്തത്തില്‍ക്കാണായി കാനനത്തില്‍<BR>
199 ആണ്മ തിരണ്ടൊരു ജാംബവാന്തന്നുടെ<BR>
200 മേന്മ കലര്‍ന്നുള്ള കാല്‍ച്ചുവടും<BR>
<BR>201 കണ്ടൊരുനേരത്തു ചൊല്ലിനാങ്കല്യനാ<BR>
202 കൊണ്ടല്‍നേര്‍വര്‍ണ്ണനെല്ലാവരോടും:<BR>
203 "കേസരിവീരനെക്കൊന്നുടന്മെല്ലവേ<BR>
204 കേവലം പോയൊരു വാനരത്താന്‍<BR>
205 കൂരിരുട്ടേലുമിപ്പാതാളംതന്നിലേ<BR>
206 കൂശാതെ പൂകിനാനെന്നുവന്നു.<BR>
207 വാതില്ക്കലാമ്മാറു നില്പിനിന്നെല്ലാരും<BR>
208 പാതിച്ചവണ്ണം ഞാന്‍ ചെന്നുകൊള്‍വന്‍."<BR>
209 എന്നങ്ങു ചൊല്ലിന പങ്കജലോചനന്‍<BR>
210 കന്ദരംതന്നുള്ളില്‍ ചെല്ലുംനേരം<BR>
<BR>211 ബാലകന്തന്നുടെ ചാരത്തു കാണായി<BR>
212 ചാല വിളങ്ങിന നന്മണിയും.<BR>
213 കണ്ടൊരു നേരത്തു കൈയിലങ്ങാക്കുവാന്‍<BR>
214 കൊണ്ടല്‍നേര്‍വര്‍ണ്ണനണഞ്ഞനേരം<BR>
215 ധാത്രിയായുള്ളൊരു പാഴിതാനെന്നപ്പൊ<BR>
216 ളാര്‍ത്തയായ് നിന്നു കരഞ്ഞാള്‍ തിണ്ണം<BR>
217 "ചോരനായുള്ളൊരു മാനുഷന്‍ വന്നിട്ടു<BR>
218 ശോഭ കൊടുക്കുന്നോന്‍" എന്നിങ്ങനെ.<BR>
219 എന്നതു കേട്ടൊരു ജാംബവാനന്നേരം<BR>
220 മന്ദമെഴുന്നേറ്റു പോന്നുവന്നാന്‍.<BR>
<BR>221 വീര്‍ത്തു വീര്‍ത്തങ്ങനെ ചൊല്ലിനിന്നീടിനാന്‍<BR>
222 ചീര്‍ത്തു ചീര്‍ത്തീടുന്ന കോപത്താലേ:<BR>
223 "മാനുഷരാരുമേ പോരുവീലെന്നുടെ<BR>
224 മന്ദിരംതന്നില്‍ പണ്ടന്നുമിന്നും.<BR>
225 പേടിയുംകൂടാതെ പോരുവാനെന്തു നീ<BR>
226 താഡനം കൊള്ളുവാനിച്ഛയുണ്ടോ?"<BR>
227 എന്നതു കേട്ടൊരു കണ്ണനും ചൊല്ലിനാന്‍<BR>
228 നിന്നൊരു ജാംബവാന്തന്നെ നോക്കി:<BR>
229 "മാനുഷന്‍ പോരുവീലെന്നതോ കൈതവം<BR>
230 മാനുഷനായ ഞാന്‍ വന്നേനല്ലൊ.<BR>
<BR>231 താഡനംകൊണ്ടു നിന്നിമ്മണിതന്നെയും<BR>
232 താരാതെ കൊള്ളുവാനിച്ഛയുണ്ട്."<BR>
233 എന്നതു കേട്ടൊരു ജാംബവാന്‍ ചൊല്ലിനാന്‍:<BR>
234 "എങ്കിലോ നീയെങ്ങള്‍നാഥല്ലോ;<BR>
235 നിന്നുടെ ദാസന്മാരായതു ഞങ്ങളു<BR>
236 മെന്നതുമിന്നിപ്പോള്‍ വന്നുകൂടും."<BR>
237 ഇങ്ങനെ ചൊന്നു തന്‍ ചാരത്തു നിന്നൊരു<BR>
238 വന്മരംതന്നെപ്പറിച്ചു ചെമ്മേ<BR>
239 ക്രുദ്ധനായ് നിന്നങ്ങു യുദ്ധം തുടങ്ങിനാന്‍<BR>
240 വൃദ്ധനായ് നിന്നൊരു ജാംബവാന്താന്‍<BR>
<BR>241 ദാരു ഞെരിഞ്ഞു നുറുങ്ങിന നേരത്തു<BR>
242 പാരമണഞ്ഞു പിണങ്ങിപ്പിന്നെ<BR>
243 രുഷ്ടനായ് നിന്നങ്ങു യുദ്ധം തുടങ്ങിനാന്‍<BR>
244 മുഷ്ടികള്‍കൊണ്ടുമങ്ങായവണ്ണം.<BR>
245 ജാംബവാന്തന്നുടെ മുഷ്ടികളൊന്നൊന്നേ<BR>
246 മേന്മേലേ മേനിയിലേല്ക്കുംനേരം<BR>
247 ഇന്ദിരതന്നുടെ ചെമ്പൊല്ക്കരംകൊണ്ടു<BR>
248 മന്ദം തലോടുന്നോളെന്നു തോന്നി.<BR>
249 കാര്‍വര്‍ണ്ണന്തന്നുടെ കൈത്തലം മേന്മേലേ<BR>
250 വാനരവീരങ്കലേല്ക്കുന്നേരം<BR>
<BR>251 മേനിയിലേറിന നോവു തുടങ്ങീതു<BR>
252 മാനസംതന്നുള്ളിലാനന്ദവും.<BR>
253 മുപ്പതു നാളങ്ങു മിക്കതുമുണ്ടായി<BR>
254 കെല്‍പ്പു കലര്‍ന്നുള്ള മുഷ്ടിയുദ്ധം.<BR>
255 ആരിവനെന്നുള്ള ചിന്ത തുടങ്ങീതു<BR>
256 വാനരവീരെന്നു പാരമിപ്പോള്‍.<BR>
257 "രാവണവൈരിയായ് നിന്നു വിളങ്ങിന<BR>
258 രാമന്നു ബന്ധുവായ് നിന്നേനല്ലൊ;<BR>
259 രൂക്ഷങ്ങളായുള്ള മുഷ്ടികളേറ്റല്ലൊ;<BR>
260 രാക്ഷസരന്നു മടങ്ങി ഞായം;<BR>
<BR>261 മാനുഷന്തന്നോടു നേരിട്ടു നിന്നിട്ടു<BR>
262 ദീനനായ് വന്നതു ഞാനെന്തിപ്പോള്‍?"<BR>
263 ഇങ്ങനെ തന്നിലേ ചിന്തിച്ചു ചിന്തിച്ചു<BR>
264 പൊങ്ങിന കോപത്തെപ്പൂണുംനേരം<BR>
265 മല്ലരേ വെല്ലുന്ന വീരന്താന്മെല്ലവേ<BR>
266 തള്ളിവിട്ടീടിനാന്‍ ഭൂതലത്തില്‍.<BR>
267 പാപങ്ങള്‍ പോക്കുന്ന പാദങ്ങള്‍കൊണ്ടങ്ങു<BR>
268 പാരം ചവിട്ടിനാന്‍ മെയ്യില്‍പ്പിന്നെ.<BR>
269 കോമളമായുള്ള പാദങ്ങളേല്ക്കുമ്പോള്‍<BR>
270 കോള്‍മയിര്‍ക്കൊണ്ടിതവന്നു മെയ്യില്‍<BR>
<BR>271 വായ്പോടു നിന്നൊരു കാര്‍വര്‍ണ്ണന്തന്നുടെ<BR>
272 കാല്പൊടി മേനിയിലേറ്റനേരം<BR>
273 നിര്‍മ്മലമായൊരു മാനസംതന്നുള്ളില്‍<BR>
274 ഉണ്മയായുള്ളതു കാണായപ്പോള്‍.<BR>
275 കണ്ണനെന്നിങ്ങനെ നണ്ണിന നേരത്തു<BR>
276 തിണ്ണമപ്പാദങ്ങള്‍ പൂണ്ടു പിന്നെ<BR>
277 കണ്ണുനീരോലോലെച്ചൊല്ലി നിന്നീടിനാന്‍<BR>
278 കണ്ണനെക്കണ്ടുള്ള സന്തോഷത്താല്‍:<BR>
279 "നിന്നുടെ ദാസനായിങ്ങനെ നിന്നുള്ളൊ<BR>
280 രെന്നെച്ചതിച്ചിതോ തമ്പുരാനേ!<BR>
<BR>281 വേദത്തിന്‍ നല്പൊരുളാകിയ നിന്മെയ്യില്‍<BR>
282 പാദങ്ങളേല്പിച്ചേനല്ലൊ ചെമ്മേ.<BR>
283 കഷ്ടനായുള്ളൊരു പാഴ്കുരങ്ങല്ലൊ ഞാന്‍<BR>
284 ധൃഷ്ടനായ് നിന്നു നിന്മുന്നലപ്പോള്‍<BR>
285 തുഷ്ടനായ്മേവേണമെന്നു ചൊല്ലുമ്പോള്‍<BR>
286 ഒട്ടേറിപ്പോമല്ലൊ തമ്പുരാനേ!<BR>
287 രാമനായ്പണ്ടു നീ ചെയ്തുള്ള വേലകള്‍<BR>
288 മാമകമായുള്ള മാനസത്തില്‍<BR>
289 തോന്നിത്തുടങ്ങീതു വാരിധിതീരത്തു<BR>
290 ചെന്നു നാം ചേര്‍ന്നങ്ങു നിന്നതെല്ലാം.<BR>
<BR>291 കണ്ണിണ കിഞ്ചില്‍ ചുവന്നതു കണ്ടല്ലൊ<BR>
292 തിണ്ണം മെരിണ്ടുപണ്ടംബുധിതാന്‍<BR>
293 സേതുവേ നിര്‍മ്മിച്ചു വാനരയൂഥങ്ങള്‍<BR>
294 മീതേ കടന്നങ്ങു ചെന്നനേരം<BR>
295 വീരനായുള്ളൊരു രാവണന്തന്നെയും<BR>
296 നേരിട്ടു നിന്നു നീ വെന്നായല്ലൊ.<BR>
297 ഏറിന മോദത്തെപ്പൂണ്ടുനിന്നന്നേരം<BR>
298 ഭേരിയെത്താഡിച്ചതിഞ്ഞാനല്ലൊ.<BR>
299 അന്നു പുലമ്പിനോരമ്പുതാനെന്നെത്തൊ<BR>
300 ട്ടിന്നു പുലമ്പേണം തമ്പുരാനേ!"<BR>
<BR>301 ഇങ്ങനെ ചൊന്നു തന്‍ പുത്രിയായുള്ളോരു<BR>
302 കന്യകതന്നെയും നന്മണിയും<BR>
303 നാഥനായുള്ളൊരു നാരായണന്നായി<BR>
304 നല്കി നിന്നീടിനാന്‍ നല്ല വീരന്‍.<BR>
305 ധന്യമായുള്ളൊരു രത്നത്തെത്തന്നെയും<BR>
306 കന്യകയാകിന തത്നത്തെയും<BR>
307 വാങ്ങിനിന്നീടിന വാരിജലോചനന്‍<BR>
308 ഓങ്ങിനാന്‍ പോവതിനായിച്ചെമ്മേ.<BR>
309 കണ്ണന്‍റെ പിന്നാലെ പോയുള്ളോരെല്ലാരും<BR>
310 കന്ദരവാതില്ക്കലഞ്ചാറുനാള്‍<BR>
<BR>311 നിന്നിട്ടുമെങ്ങുമേ കണ്ണനെക്കാണാഞ്ഞു<BR>
312 ഖിന്നരായെല്ലാരും പിന്നെപ്പോയി<BR>
313 ദ്വാരകവാസികളായവരോടെല്ലാം<BR>
314 വാരിജലോചനന്‍വാര്‍ത്ത ചൊന്നാര്‍.<BR>
315 ദേവകി മുമ്പായ ദേവിമാരെന്നപ്പോള്‍<BR>
316 വേദനവാരിധിതന്നില്‍ വീണാര്‍.<BR>
317 ആനകദുന്ദുഭിതാനുമന്നേരം ത<BR>
318 ന്നാനനം താഴ്ത്തിനാന്‍ ദീനനായി.<BR>
319 എന്തിനി നല്ലുതെന്നിങ്ങനെ തങ്ങളില്‍<BR>
320 ചിന്തിച്ചുനിന്നുള്ള ലോകരെല്ലാം<BR>
<BR>321 ദുര്‍ഗ്ഗയെപ്പൂജിച്ചു മേവുകില്‍ നമ്മുടെ<BR>
322 ദുഃഖങ്ങള്‍പോമിപ്പോഴെന്നു നണ്ണി<BR>
323 ദൂര്‍ഗ്ഗയെപ്പൂജിച്ചു സേവതുടങ്ങിനാര്‍<BR>
324 ദുഃഖങ്ങള്‍ പോവതിന്നായിച്ചെമ്മേ.<BR>
325 പൂജയെപ്പൂരിച്ചു ഭൂദേവന്മാരെല്ലാം<BR>
326 ഭോജനം പെണ്ണിത്തെളിഞ്ഞു പിന്നെ<BR>
327 ദക്ഷിണ വാങ്ങിനിന്നാശിയും ചൊല്ലിനാര്‍<BR>
328 അക്ഷണം കാണായി കണ്ണന്തന്നെ<BR>
329 ഇന്ദിരനേരൊത്ത സുന്ദരിതാനുമായ്<BR>
330 മന്ദിരംതന്നിലേ വന്നതപ്പോള്‍.<BR>
<BR>331 കണ്ടൊരു നേരത്തു യാദവന്മാര്‍ക്കെല്ലാം<BR>
332 ഉണ്ടായ സന്തോഷം ചൊല്ലവല്ലേന്‍.<BR>
333 സത്വരം തേടി വിളിപ്പിച്ചു കൊണ്ടന്നു<BR>
334 സത്രാജിത്താകുന്ന മന്നവനേ<BR>
335 നാനാജനങ്ങളും വന്നുനിന്നീടുന്ന<BR>
336 രാജാവിന്മുന്നലും ചെന്നു പിന്നെ<BR>
337 രത്നത്തെത്തേടുവാന്‍ പോയന്നുതൊട്ടുള്ള<BR>
338 വൃത്താന്തമെല്ലാമേ മെല്ലെ മെല്ലെ<BR>
339 മാലോകര്‍ കേള്‍ക്കവേ ചൊല്ലിനിന്നീടിനാന്‍<BR>
340 മൂലോകനായകനായ ദേവന്‍.<BR>
<BR>341 ഉണ്മയായുള്ളതു കേട്ടൊരു നേരത്തു<BR>
342 സന്മതരായുള്ള ലോകരെല്ലാം<BR>
343 സത്രാജിത്താകുന്ന മന്നവന്തന്നുടെ<BR>
344 വക്ത്രത്തിലാമ്മാറു നോക്കിനിന്നാര്‍.<BR>
345 നാണവുംപൂണ്ടു വിഷണ്ണനായ് നിന്നവ<BR>
346 ന്നാനനം താണുതുടങ്ങീതപ്പോള്‍.<BR>
347 ചാരത്തു ചെന്നങ്ങു നിന്നുടനന്നേരം<BR>
348 ചാരുവായ് നിന്നുള്ള രത്നത്തെയും<BR>
349 സത്രാജിത്തിന്നായി നല്കിനിന്നീടിനാന്‍<BR>
350 സത്യത്തെപ്പാലിച്ചുപോരും വീരന്‍.<BR>
<BR>351 മാധവന്‍ നല്കിന നന്മണിതന്നെയും<BR>
352 മാനിച്ചു വാങ്ങിന മന്നവന്താന്‍<BR>
353 ചാരത്തു നിന്നുള്ളോരാരെയും നോക്കാതെ<BR>
354 ചാലെപ്പോയ് പൂകിനാനാലയത്തില്‍.<BR>
355 പൊന്നുമിണ്ണീടുന്നതന്നന്നേ കൊണ്ടുകൊ<BR>
356 ണ്ടുന്നതനായി വസിക്കുംകാലം<BR>
357 മല്ലാരിതന്നെക്കൊണ്ടില്ലാതതെല്ലൊം ഞാന്‍<BR>
358 ചൊല്ലി നടന്നുതങ്ങെല്ലാരോടും<BR>
359 എന്നതിന്നെന്തിനി വന്നുതെന്നിങ്ങനെ<BR>
360 ചിന്ത തുടങ്ങീതവന്നു പിന്നെ<BR>
<BR>361 എമ്പിഴ പോക്കുവാനെന്തിനി നല്ലാതെ<BR>
362 ന്നമ്പോടു ചിന്തിച്ചു ചിന്തിച്ചുടന്‍<BR>
363 ധന്യയായുള്ളൊരു കന്യകതന്നെയും<BR>
364 ധന്യമായ്നിന്നുള്ള രത്നത്തെയും<BR>
365 കാര്‍വര്‍ണ്ണനായിട്ടു നല്കിനിന്നീടിനാന്‍<BR>
366 കാതരനായുള്ള മന്നവന്താന്‍.<BR>
367 കന്യകതന്നെയും വാങ്ങിന കാര്‍വര്‍ണ്ണന്‍<BR>
368 മന്നവന്തന്നോടു പിന്നെച്ചൊന്നാന്‍:<BR>
369 "നമ്മിലിന്നേതുമേ ഭേദമില്ലെന്നതോ<BR>
370 സമ്മതമായല്ലൊ മന്നിലെങ്ങും;<BR>
<BR>371 നിന്നുടെ മന്ദിരംതന്നിലേതെല്ലാമി<BR>
372 ന്നെന്നുടെ മന്ദിരംതന്നിലത്രെ;<BR>
373 തത്നത്തെക്കൊണ്ടുപോയ് മുന്നമെപ്പോലെ നീ<BR>
374 രക്ഷിച്ചുകൊള്ളുകയെന്നേ വേണ്ടൂ."<BR>
375 അംബുജലോചനനിങ്ങനെ ചൊല്കയാല്‍<BR>
376 അമ്മണി കൊണ്ടുപോയ് മന്ദിരത്തില്‍<BR>
377 വച്ചങ്ങു പൂജിച്ചു സ്വസ്ഥനയ് നിന്നു താന്‍<BR>
378 ഇച്ഛയില്‍ മേവിനാന്‍ മന്നവന്താന്‍.<BR>
379 കാര്‍മുകില്‍വര്‍ണ്ണന്തങ്കാമിനിമാരുമായ്<BR>
380 കാമവിനോദത്തില്‍ വന്നിറങ്ങി<BR>
<BR>381 ചാല നിറന്നുള്ള ലീലകളാണ്ടു ത<BR>
382 ന്നാലയംതന്നിലേ മേവുംകാലം<BR>
383 പാണ്ഡവരെല്ലാരും വെന്തുപോയെന്നൊരു<BR>
384 പാഴ്മൊഴി കേട്ടിട്ടു രാമനുമായ്<BR>
385 വേഗമിയന്നൊരു തേരിലങ്ങായിട്ടു<BR>
386 നാഗപുരത്തിന്നു പോയശേഷം<BR>
387 ദുശ്ശമനായുള്ളൊരശ്ശതധന്വാവു<BR>
388 കശ്മലരായവര്‍ചൊല്ലിനാലേ<BR>
389 സത്രാജിത്താകുന്ന മന്നവന്തന്നെപ്പോയ്<BR>
390 നിദ്രയെക്കോലുമ്പോള്‍ കൊന്നു പിന്നെ<BR>
<BR>391 രത്നവുംകൊണ്ടു മടങ്ങിനാനന്നേരം<BR>
392 പുത്രിയായുള്ളൊരു സത്യഭാമ<BR>
393 കേശവമ്പോയോരു ദേശത്തു ചെന്നിട്ടു<BR>
394 കേണുകൊണ്ടെല്ലാമേ ചൊല്ലി നിന്നാള്‍<BR>
395 പാരാതെ പോന്നിങ്ങു കേശവരാമന്മാര്‍<BR>
396 ആരാഞ്ഞുനിന്നാരപ്പാപിതന്നെ.<BR>
397 കൊല്ലുവാനുണ്ടെന്നെപ്പിന്നാലെ വന്നൂതെ<BR>
398 ന്നുള്ളിലറിഞ്ഞവനമ്മണിയും<BR>
399 ഗാന്ദിനീനന്ദനന്‍ കൈയിലേ നല്കീട്ടു<BR>
400 മാന്ദ്യമകന്നൊരു വാജിമേലേ<BR>
<BR>401 പാഞ്ഞുതുടങ്ങിനാന്‍, കണ്ണനും രാമനും<BR>
402 പാഞ്ഞുതുടങ്ങിനാര്‍ തേരിലേറി.<BR>
403 പായുന്ന നേരത്തു കാല്‍ തളര്‍ന്നീടിന<BR>
404 വാജിതാന്‍ വീണു ഞെരിഞ്ഞനേരം<BR>
405 ഭൂതലംതന്നിലേ പാഞ്ഞു തുടങ്ങിനാന്‍;<BR>
406 ഭൂധരന്താനുമങ്ങവ്വണ്ണമേ<BR>
407 ഓടിയണഞ്ഞവന്തന്നുടല്‍ പീഡിച്ചു<BR>
408 കേടുവരുത്തിന കേശവന്താന്‍<BR>
409 രത്നത്തെക്കാണാഞ്ഞു തെറ്റെന്നു പോന്നു വ<BR>
410 ന്നഗ്രജന്തന്നോടു ചൊന്നാമ്പിന്നെ:<BR>
<BR>411 "ദുഷ്ടനെക്കൊന്നിട്ടു രത്നമോ കണ്ടില്ല<BR>
412 പൊട്ടനായ്പോയേന്‍ ഞാന്‍" എന്നിങ്ങനെ.<BR>
413 അഗ്രജന്താനതു കേട്ടൊരു നേരത്തു<BR>
414 വ്യഗ്രനായ് ചിന്തിച്ചുനിന്നു ചൊന്നാന്‍:<BR>
415 "നിശ്ചലനായൊരു ബന്ധുവിന്‍കൈയിലേ<BR>
416 നിക്ഷേപിച്ചീടിനാനെന്നു വന്നു;<BR>
417 ആരിലെന്നുള്ളതു പാരാതെ ചെന്നുനി<BR>
418 ന്നാരാഞ്ഞു കാണ്ക നീ" എന്നു ചൊല്ലി<BR>
419 മൈഥിലനായോരു മന്നവന്തന്നുടെ<BR>
420 മന്ദിരം പൂകിനാന്‍ താനന്നേരം<BR>
<BR>421 വാരിജലോചനന്‍താനുമന്നേരത്തു<BR>
422 പാരാതെ വന്നിങ്ങു മന്ദിരത്തില്‍<BR>
423 പ്രേതനായുള്ളൊരു മന്നവന്തന്നുടെ<BR>
424 നൂതനമായുള്ള കര്‍മ്മങ്ങളേ<BR>
425 ചെയ്യിച്ചാന്‍ തന്നുടെ തയ്യലായുള്ളൊരു<BR>
426 മയ്യേലും കണ്ണിയെക്കൊണ്ടെല്ലാമേ<BR>
427 അക്രൂരന്‍ പേടിച്ചദ്ദിക്കിനെക്കൈവിട്ടി<BR>
428 ട്ടക്കാലം പൊയ്ക്കൊണ്ടാനങ്ങെങ്ങാനും;<BR>
429 ഇഷ്ടികളോരോന്നേ ചെയ്തുതുടങ്ങിനാന്‍<BR>
430 ഒട്ടുനാളങ്ങനെ ചെന്നുതായി.<BR>
<BR>431 രത്നത്തെക്കാണാഞ്ഞിട്ടത്തല്‍തുടങ്ങീതു<BR>
432 മറ്റുള്ളോര്‍ക്കെല്ലാര്‍ക്കുമെന്നനേരം<BR>
433 കൊണ്ടല്‍നേര്‍വര്‍ണ്ണന്താന്‍ ഗാന്ദിനീസൂനുവെ<BR>
434 ത്തെണ്ടി വിളിപ്പിച്ചു കൊണ്ടുവന്നാന്‍.<BR>
435 അഗ്രജന്മുമ്പായ യാദവന്മാരുമ<BR>
436 ങ്ങക്ഷണം വന്നുവെന്നൊത്തുകൂടി.<BR>
437 അക്രൂരന്തന്നോടു ചൊല്ലിനാനന്നേര<BR>
438 ത്തച്യുതനെല്ലാരും കേള്‍ക്കുംവണ്ണം:<BR>
439 "ഉത്തമമായുള്ള രത്നത്തെക്കാണാഞ്ഞി<BR>
440 ട്ടത്തലുണ്ടുള്ളത്തിലെങ്ങള്‍ക്കെന്നാല്‍<BR>
<BR>441 നിങ്കൈയിലീടിന രത്നത്തെക്കാട്ടീട്ടു<BR>
442 ശങ്കയെപ്പോക്കേണമെങ്ങള്‍ക്കിപ്പോള്‍."<BR>
443 ശങ്കയെക്കൈവിട്ടു ഗാന്ദിനീനന്ദനന്‍<BR>
444 പങ്കജലോചനന്മുമ്പിലപ്പോള്‍<BR>
445 നന്മണി കാട്ടിനിന്നുണ്മയെച്ചൊല്ലിനാന്‍<BR>
446 സന്മതരായുള്ളോരെന്നു ഞായം.<BR>
447 ഉല്‍കൃഷ്ടമായുള്ള രത്നത്തെക്കണ്ടിട്ടും<BR>
448 അക്രൂരന്തന്നുടെ ചൊല്ലു കേട്ടും<BR>
449 മൂര്‍ദ്ധാവുതന്നെക്കുലുക്കിനിന്നീടിനാര്‍<BR>
450 ആസ്ഥാനം തന്നിലേ ലോകരെല്ലാം.<BR>
<BR>451 ഗാന്ദിനീനന്ദനന്തന്നോടു പിന്നെയും<BR>
452 കാന്തവിലോചനന്‍ ചൊല്ലി നിന്നാന്‍:<BR>
453 "രത്നവും കണ്ടുതായുണ്മയും കേട്ടുതായ്<BR>
454 അത്തലും തീര്‍ന്നുതായെങ്ങള്‍ക്കിപ്പോള്‍.<BR>
455 മംഗലമായുള്ള രത്നത്തെ നീതന്നെ<BR>
456 സംഗ്രഹിച്ചീടുകയെന്നേ വേണ്ടു.<BR>
457 വേണുന്ന നേരത്തു വേഴ്ചയില്‍ വന്നിട്ടു<BR>
458 വേണ്ടിച്ചുകൊള്‍കയ്കമാമല്ലൊതാന്‍."<BR>
459 തോയജലോചനനിങ്ങനെ ചൊന്നപ്പോള്‍<BR>
460 തോയുന്ന തോഷത്തെപ്പൂണ്ടവന്താന്‍<BR>
<BR>461 സുന്ദരമായുള്ള രത്നവുമായിത്തന്‍<BR>
462 മന്ദിരം പൂകിനാന്‍ മന്ദമന്ദം.<BR>
463 ഗാന്ദിനീനന്ദനമ്പോയൊരുനേരത്തു<BR>
464 നാന്ദകധാരിതാന്‍ ദ്വാരകയില്‍<BR>
465 വൃഷ്ണികളോടു കലര്‍ന്നുടനോരോരോ<BR>
466 വൃത്തികളാണ്ടു തെളിഞ്ഞുനിന്നാന്‍.<BR>
നരകാസുരവധം
1677
1858
2006-10-15T18:49:16Z
കൈപ്പള്ളി
46
1 മേളം കലര്‍ന്നൊരു പാര്‍ത്ഥനും താനുമായ്<BR>
2 കാളിന്ദീതീരത്തു ചെന്നു പിന്നെ<BR>
3 കാളിന്ദിയാകിന കന്യകതന്നെയും<BR>
4 കൈപിടിച്ചീടിനാന്‍ കാന്തിയോടെ.<BR>
5 പാണ്ഡവനാകിന പാര്‍ത്ഥനും താനുമായ്<BR>
6 ഖാണ്ഡവമാകിന കാനനത്തെ<BR>
7 പാവകനായിട്ടു നല്കിനനേരത്തു<BR>
8 പാലിതനായ മയന്താനപ്പോള്‍<BR>
9 പാണ്ഡവന്മാര്‍ക്കൊരു മന്ദിരം തന്നെയും<BR>
10 പാരാതെ നിര്‍മ്മിച്ചു കാഴ്ചവച്ചാന്‍.<BR>
<BR>11 അച്ഛനു കൂടിപ്പിറന്നവള്‍ തന്നുടെ<BR>
12 പുത്രിയായുള്ളൊരു മിത്രവിന്ദ<BR>
13 കാമിനിയായാളക്കാര്‍മുകില്‍വര്‍ണ്ണനു<BR>
14 കോമളയെന്നുംപോള്‍ ചേരുമല്ലൊ<BR>
15 ചീറ്റം തിരണ്ടുനിന്നേറ്റം തിമിര്‍ത്തങ്ങു<BR>
16 കൂറ്റങ്ങളായുള്ള കാളകളെ<BR>
17 കോഴകള്‍കൂടാതെകെട്ടിനിന്നന്നേരം<BR>
18 താഴാത കാന്തിപൂണ്ടേഴിനേയും<BR>
19 മൈക്കോലവാര്‍കുഴലാളെയും മേളമായ്<BR>
20 കൈക്കൊണ്ടുപോന്നാന്തന്മന്ദിരത്തില്‍.<BR>
<BR>21 ഭദ്രയായുള്ളൊരു ഭദ്രയെത്തന്നെയും<BR>
22 ഭദ്രനായുള്ളൊരു പത്മനാഭന്‍<BR>
23 കേകയമന്നവന്തന്നുടെ ചൊല്ലാലെ<BR>
24 കേവലം കാമിനിയാക്കിക്കൊണ്ടാന്‍.<BR>
25 ലക്ഷണംകൊണ്ടു വിളങ്ങിനിന്നീടുന്ന<BR>
26 ലക്ഷണയാകിയ കന്യകയെ<BR>
27 അമ്പു പൊഴിഞ്ഞുനിന്നംബുജലോചനന്‍<BR>
28 തമ്പ്രിയയാക്കിനാന്‍ വമ്പുകൊണ്ടേ.<BR>
29 ഭൗമനായുള്ളൊരു ദാനവന്‍ പണ്ടു പോയ്<BR>
30 വാമനായ് ചെന്നങ്ങു വിണ്ണുതന്നില്‍<BR>
<BR>31 വാനവര്‍കോനുടെ നല്ക്കുടതന്നെയും<BR>
32 വാനവര്‍മാതാവിന്‍ കുണ്ഡലവും<BR>
33 കൊണ്ടങ്ങു പോയതു കേട്ടോരു നേരത്തു<BR>
34 കൊണ്ടല്‍നേര്‍വ്വര്‍ണ്ണന്തങ്കാന്തയുമായ്<BR>
35 മുന്നല്‍ വിളങ്ങിന പന്നഗവൈരിത<BR>
36 ന്നുന്നതമായ മുതുകിലേറി<BR>
37 വേഗത്തില്‍ പോയങ്ങു ദാനവന്തന്നുടെ<BR>
38 കോയിക്കല്‍ ചെന്നു കതിര്‍ത്തനേരം<BR>
39 മാനിയായുള്ളൊരു ദാനവന്തന്നുടെ<BR>
40 സേനയുമായിപ്പുറപ്പെട്ടുടന്‍<BR>
<BR>41 ഉദ്ധതനായിട്ടു യുദ്ധം തുടങ്ങിനാന്‍<BR>
42 ബദ്ധവിരോധനായ് നിന്നു നേരേ.<BR>
43 പന്നഗവൈരിതന്‍ പക്ഷങ്ങളേറ്റിട്ടു<BR>
44 പാഞ്ഞുതുടങ്ങീതു വാരണങ്ങള്‍<BR>
45 അഞ്ചിതമായൊരു തേര്‍ത്തടം തന്നെയും<BR>
46 ചഞ്ചലമാക്കിനാന്‍ ചഞ്ചുകൊണ്ടു.<BR>
47 കാല്‍നഖമേറ്റുള്ള വാജികളെല്ലാമേ<BR>
48 കാലപുരത്തിന്നു പാഞ്ഞുതായി.<BR>
49 വേലുകൊണ്ടന്നേരം പന്നഗവൈരിതന്‍<BR>
50 മേനിയില്‍ ചാട്ടിനാന്‍ ദാനവന്താന്‍.<BR>
<BR>51 വേലിന്നു പിന്നാലെ ശൂലവും കൈയിലായ്<BR>
52 നീലക്കാര്‍വര്‍ണ്ണനെയോങ്ങും നേരം<BR>
53 ദാനവവൈരിതന്നായുധത്തിന്നൊരു<BR>
54 പാരണമായാനദ്ദാനവന്താന്‍.<BR>
55 എന്നതു കണ്ടൊരു മേദിനിതാന്‍ വന്നു<BR>
56 നന്ദജന്തന്നെ സ്തുതിച്ചാളപ്പോള്‍.<BR>
57 മേദിനിതന്നുടെ വേദന പോക്കീട്ടു<BR>
58 മേളത്തില്‍ ചെന്നവന്മന്ദിരത്തില്‍<BR>
59 ഏറിയിരുന്നോരു മോദത്തെപ്പൂണ്ടുനി<BR>
60 ന്നേഴാമെടംതന്നെപ്പൂരിപ്പാനായ്.<BR>
<BR>61 എണ്ണുരണ്ടായിരം കന്യകമാരെയും<BR>
62 തിണ്ണമണഞ്ഞോരോ യാനത്തിന്മേല്‍<BR>
63 ചാലക്കരേറ്റിത്തന്‍ ദ്വാരകതന്നിലേ<BR>
64 മേളത്തിലാക്കിനാന്മെല്ലെ മെല്ലെ.<BR>
65 വാനവര്‍മാതാവിന്‍ കുണ്ഡലം തന്നെയും<BR>
66 വാനവര്‍കോനുടെ നല്ക്കുടയും<BR>
67 കൊണ്ടങ്ങു ചെന്നുടന്‍ വിണ്ടലര്‍ക്കുണ്ടായൊ<BR>
68 രിണ്ടലെപ്പോക്കിനാന്‍ കൊണ്ടല്‍വര്‍ണ്ണന്‍.<BR>
69 പോരുന്ന നേരത്തു ഭാര്യതന്‍ ചൊല്ലാലെ<BR>
70 പാരിജാതത്തെയും കൊണ്ടുപോന്ന്<BR>
<BR>71 ദ്വാരകതന്നുടെ ചാരത്തുനിന്നൊരു<BR>
72 വാരുറ്റ പൂങ്കാവിലാക്കിപ്പിന്നെ<BR>
73 നല്ലൊരു നേരത്തു കൈപിടിച്ചീടിനാന്‍<BR>
74 ചൊല്ലിയന്നീടുമന്നെല്ലാരെയും.<BR>
75 സുന്ദരിമാര്‍ക്കോരോ മന്ദിരം നിര്‍മ്മിച്ചു<BR>
76 സുന്ദരിമാരോടുകൂടി നന്നായ്<BR>
77 സുന്ദരലീലകളാണ്ടു വിളങ്ങിനാന്‍<BR>
78 സുന്ദരനായൊരു നന്ദസുതന്‍.<BR>
രുക്മീവധം
1678
1859
2006-10-15T18:49:34Z
കൈപ്പള്ളി
46
1 രുക്മിണീദേവിയും താനുമായമ്പോടു<BR>
2 രുക്മമണിഞ്ഞൊരു കട്ടില്‍തന്മേല്‍<BR>
3 മെത്തമേലേറി വിളങ്ങിനിന്നീടിന<BR>
4 മുഗ്ദ്ധവിലോചനന്നൊരുനാള്‍<BR>
5 മര്‍മ്മങ്ങളാകിന നര്‍മ്മങ്ങളോതി നി<BR>
6 ന്നുണ്മയെന്നിങ്ങനെ തോന്നുംവണ്ണം<BR>
7 ദാരങ്ങളുള്ളത്തില്‍ വേദന പൂകിച്ചാന്‍<BR>
8 കാരുണ്യം പിന്നെയും പൊങ്ങുവാനായ്.<BR>
9 കാമിനിതന്നുടെ കണ്ണുനീര്‍ കണ്ടപ്പോള്‍<BR>
10 കാരുണ്യവാരിയില്‍ മുങ്ങി മുങ്ങി.<BR>
<BR>11 വന്നുവന്നീടുന്ന വാക്കുകള്‍കൊണ്ടവള്‍<BR>
12 കണ്ണുനീര്‍പോക്കീട്ടു പൂണ്ടുകൊണ്ടാന്‍.<BR>
13 ഇങ്ങനെയോരോരോ സുന്ദരിമാരുമായ്<BR>
14 മംഗലനായുള്ളമാധവന്താന്‍<BR>
15 അംഗജലീലതന്‍ ഭംഗികളാണ്ടുനി<BR>
16 ന്നങ്ങനെമങ്ങാതെമേവുംകാലം<BR>
17 എണ്ണുരണ്ടായിരത്തെണ്മരെന്നിങ്ങനെ<BR>
18 എണ്ണമാണ്ടീടുന്ന മാതരെല്ലാം<BR>
19 പെറ്റു പെറ്റുണ്ടായ പുത്രരെക്കൊണ്ടെങ്ങും<BR>
20 മുറ്റും വിളങ്ങീതപ്പൂരുമപ്പോള്‍.<BR>
<BR>21 പ്രദ്യുമ്നന്നനിരുദ്ധനെന്നുള്ളൊരു<BR>
22 പുത്രനുമുണ്ടായിവന്നു പിന്നെ.<BR>
23 ശ്രേഷ്ഠനായുള്ളൊരു രുക്മിതന്‍ പുത്രിയെ<BR>
24 വാട്ടമകന്നവന്‍ വേട്ടകാലം<BR>
25 മാധവന്മുമ്പായ യാദവന്മാരെല്ലാം<BR>
26 മാനിച്ചു ചെന്നാരമ്മന്ദിരത്തില്‍.<BR>
27 അന്യരായ് നിന്നുള്ള മന്നരുമെല്ലാരും<BR>
28 ചെന്നുടന്‍ മംഗലം പൊങ്ങീതപ്പോള്‍,<BR>
29 കാലിംഗന്മുമ്പായ ഭൂപന്മാരെല്ലാമ<BR>
30 ക്കാലത്തു രുകുമിതന്നോടു ചൊന്നാര്‍:<BR>
<BR>31 "ചൂതുകൊണ്ടിന്നു നീ വെല്ലുകവേണമി<BR>
32 മ്മാധവന്തന്നുടെ സോദരനെ."<BR>
33 എന്നതുകേട്ടവനന്നേരം ചെന്നീട്ടു<BR>
34 നിന്നൊരു മന്നവര്‍മുന്നല്‍ത്തന്നേ<BR>
35 ചൂതു തുടങ്ങിനാന്‍ രാമനും താനുമായ്<BR>
36 ചൂഴും നിന്നീടുന്നോര്‍ ചൊല്ലച്ചൊല്ലെ.<BR>
37 തോല്ക്കുന്നോരിങ്ങനെ ദണ്ഡമെന്നെല്ലാരും<BR>
38 കേള്‍ക്കവെ നിന്നു പറഞ്ഞു നേരെ.<BR>
39 രുക്മിണി തന്നുടെ സോദരനാകിന<BR>
40 രുക്മിതാനന്നേരം നോക്കി നോക്കി<BR>
<BR>41 കൈതവം തന്നാലേ വെന്നുനിന്നീടിനാന്‍<BR>
42 കൈടഭവൈരിതന്‍ സോദരനേ.<BR>
43 ഒത്തുനിന്നീടിന ദണ്ഡവും നല്കിനാന്‍<BR>
44 സത്യപരായണന്താനുമപ്പോള്‍.<BR>
45 അപ്പൊഴേ പിന്നെയുമേശിനനേരത്തു<BR>
46 രുക്മിയെത്തന്നെയും വെന്നു നിന്നാന്‍.<BR>
47 വെന്നൊരു നേരത്തു നിന്നൊരു രുക്മിതാന്‍<BR>
48 "വെന്നതു ഞാനെ"ന്നു ചൊല്ലിക്കൊണ്ടാന്‍.<BR>
49 എന്നതിന്നേതുമേ പേശാതെ പിന്നെയും<BR>
50 വെന്നുനിന്നീടിനാന്‍ പോരില്‍ നേരെ<BR>
<BR>51 "വെന്നതു ഞാനെ"ന്നു ചൊന്നവന്‍ നിന്നപ്പോള്‍<BR>
52 മന്നോരും ചൊല്ലിനാരവ്വണമേ.<BR>
53 അംബരംതന്നില്‍നിന്നന്നേരമുണ്ടായി<BR>
54 സമ്മതിയായോരു നന്മൊഴിതാന്‍:<BR>
55 "ഇപ്പൊഴീ വെന്നതു രോഹിണീനന്ദനന്‍<BR>
56 രുകുമിതാനല്ലയേ"യെന്നിങ്ങനെ.<BR>
57 കോപിച്ചു നിന്നൊരു രുക്മിതാനെന്നപ്പോള്‍<BR>
58 പേപറഞ്ഞീടിനാന്‍ പേടിയാതെ:<BR>
59 "ചൂതുങ്കല്‍ വെല്ലുവാന്‍ ചൈതന്യമാണ്ടുളള<BR>
60 ഭൂപതിവീരന്മാര്‍ വേണമത്രെ<BR>
<BR>61 മന്നവര്‍ക്കീടിനോരാസനം കൂടാതെ<BR>
62 ഖീന്നരായ്പോരുന്ന നിങ്ങള്‍ക്കാമോ?<BR>
63 ആസവസേവയും നാരികള്‍സേവയും<BR>
64 ആചരിച്ചീടു നീയായവണ്ണം"<BR>
65 എന്നതു കേട്ട കലിംഗമഹീപതി<BR>
66 ദന്തങ്ങള്‍കാട്ടിച്ചിരിച്ചാനപ്പോള്‍.<BR>
67 രുക്മിതാനിങ്ങനെ ചൊന്നതു കേട്ടിട്ടു<BR>
68 രുഷ്ടനായുളെളാരു കാമപാലന്‍<BR>
69 ചാരത്തു നോക്കിന നേരത്തു കാണായി<BR>
70 പാരിച്ചുനിന്നൊരു നല്‍ പരിഘം<BR>
<BR>71 പെട്ടെന്നെടുത്തൊന്നു കൊട്ടിനിന്നീടിനാന്‍<BR>
72 "ദുഷ്ടനായ് നിന്നൊരു രുക്മിതന്നെ.<BR>
73 കൊട്ടുകൊണ്ടീടിന രുക്മിതാനെന്നപ്പോള്‍<BR>
74 ഇഷ്ടനായേ്മവിനാനന്തകന്ന്.<BR>
75 നാലഞ്ചു കാലടി വച്ചൊരു നേരത്തു<BR>
76 കാലിംഗരാജനെച്ചെന്നണഞ്ഞു<BR>
77 ഉല്പന്നരോഷനായ് നിന്നവന്‍ വാര്‍ത്തകള്‍<BR>
78 പഫബഭമ്മയെന്നാക്കിവച്ചാന്‍<BR>
79 ലാംഗലിതാനിതു ചെയ്തതു കേട്ടൊരു<BR>
80 ശാര്‍ങ്ഗവരായുധധാരിയപ്പോള്‍<BR>
<BR>81 നന്നായില്ലെന്നതും നന്നായിതെന്നതും<BR>
82 ഒന്നുമേ മിണ്ടാതെ നിന്നുകൊണ്ടു<BR>
83 സോദരന്നുളളിലും ഭാര്യതന്നുളളിലും<BR>
84 ഖേദമുണ്ടാമല്ലൊയെന്നു നണ്ണി.<BR>
85 പിന്നെയങ്ങെല്ലാരുമൊന്നിച്ചുകൂടിത്തന്‍<BR>
86 ധന്യമായുളെളാരു മന്ദിരത്തില്‍<BR>
87 ആര്‍ത്തുവിളിച്ചു തകര്‍ത്തങ്ങു പൂകിനാര്‍<BR>
88 ആര്‍ത്തുയെത്തീര്‍ത്തുളള യാദവന്മാര്‍.<BR>
ബാണയുദ്ധം
1679
1860
2006-10-15T18:50:05Z
കൈപ്പള്ളി
46
1 ബാണനായുള്ളൊരു ദാനവന്‍ പണ്ടുതാന്‍<BR>
2 വാര്‍തിങ്കള്‍മൗലിയാം ദേവന്തന്നെ<BR>
3 സേവിച്ചുനിന്നു വസിച്ചു തന്മന്ദിരം<BR>
4 കേവലം കാക്കുമാറാക്കിക്കൊണ്ടാന്‍<BR>
5 ഒട്ടുനാളിങ്ങനെ ചെന്നൊരുകാലത്തു<BR>
6 ധൃഷ്ടനായ് നിന്നു തിമിര്‍ത്തു ചൊന്നാന്‍:<BR>
7 "ആഹവമില്ലാഞ്ഞിട്ടാനന്ദമുള്ളിലി<BR>
8 ല്ലാരെയും കണ്ടതുമില്ലയെങ്ങും<BR>
9 ദിഗ്ഗജമെല്ലാമേ ചെന്നതു കാണുമ്പൊ<BR>
10 ളൊക്കവേ പായുന്നു പാരം പാരം.<BR>
<BR>11 എന്നോടു നേരിട്ടു പോരു തുടങ്ങുവാന്‍<BR>
12 നിന്നോളം പോന്നോരെക്കണ്ടില്ലെന്നാല്‍.<BR>
13 നമ്മില്‍ നുറുങ്ങു പിണങ്ങിനിന്നിങ്ങനെ<BR>
14 നര്‍മ്മമായ് നിന്നു കളിക്കവേണം."<BR>
15 എന്നതു കേട്ടൊരു പന്നഗഭൂഷണന്‍<BR>
16 വന്നൊരു കോപമടക്കിച്ചൊന്നാന്‍:<BR>
17 "നിന്നുടെ കേതു മുറിഞ്ഞങ്ങു വീഴുന്നാള്‍<BR>
18 എന്നോടു നേരായ വീരന്‍ വന്ന്<BR>
19 നിന്നോട് നേരിട്ടു നിന്നെയും വെന്നീടും<BR>
20 എന്നതു നീയിന്നു തേറിനാലും."<BR>
<BR>21 എന്നതു കേട്ടൊരു മന്നവന്‍തന്നുടെ<BR>
22 മന്ദിരം പൂക്കതു പാര്‍ത്തു നിന്നാന്‍.<BR>
23 ഉദ്ധതനായിട്ടു മേവുന്ന ബാണന്തന്‍<BR>
24 പുത്രിയായുള്ളൊരു കന്യകതാന്‍<BR>
25 നിദ്രയും പൂണ്ടു കിടന്നൊരു നേരത്തു<BR>
26 ഭദ്രനായുള്ളനിരുദ്ധനുമായ്<BR>
27 മംഗലമാളുന്നൊരംഗജലീലതന്‍<BR>
28 ഭംഗികള്‍ പൂണ്ടു മയങ്ങുംനേരം<BR>
29 കണ്ണിലിണങ്ങുമുറക്കവള്‍തന്നെയും<BR>
30 തിണ്ണം വെടിഞ്ഞങ്ങു പോകയാലെ<BR>
<BR>31 മേനിയില്‍ മേവിന കാന്തനെക്കാണാഞ്ഞു<BR>
32 ദീനയായ് നിന്നവള്‍ കേണതെല്ലാം<BR>
33 ചാരത്തു നിന്നൊരു തോഴിതാന്‍ കേട്ടു വി<BR>
34 ചാരിച്ചു നിന്നതു കേട്ടു ചൊന്നാള്‍:<BR>
35 "കന്ദര്‍പ്പന്തന്നുടെ കാന്തിയെ വെന്നൊരു<BR>
36 സുന്ദരന്‍ വന്നു നിന്നെന്നരികെ<BR>
37 തേന്‍ചുരന്നീടിന ചോരിവാ തന്നുടന്‍<BR>
38 വാഞ്ചിതമെല്ലാമേ നല്കിപ്പിന്നെ<BR>
39 ചിത്തമഴിഞ്ഞുള്ളൊരെന്നെയും കൈവിട്ടു<BR>
40 നിദ്രതാന്‍ പോകുമ്പോള്‍ കൂടെപ്പോയാന്‍.<BR>
<BR>41 പാഴ്പെട്ടുപോയൊരു ശയ്യയെക്കണ്ടിട്ടു<BR>
42 പാരിച്ചു പൊങ്ങുന്നു മാരമാലും.<BR>
43 വേറിരുന്നിങ്ങനെ വേകുന്ന ഞാനിപ്പോള്‍<BR>
44 വേറൊന്നായ്പോകുന്നൂതുണ്ടു തോഴീ!"<BR>
45 എന്നതുകേട്ടൊരു തോഴിതാന്‍ ചൊല്ലിനാള്‍:<BR>
46 "നിന്നുടെവേദന പോക്കാമല്ലൊ<BR>
47 ആരെന്നു ചൊല്ലിനാന്‍ നിന്നുടെ ചാരത്തു<BR>
48 പാരാതെ കൊണ്ടന്നു നല്കുവന്‍ ഞാന്‍."<BR>
49 ഇങ്ങനെ ചൊന്നാവള്‍ തന്നുടെ കമുന്നല്‍<BR>
50 മങ്ങാത തൂലികകൊണ്ടു നേരെ<BR>
<BR>51 ലേഖ്യന്മാരായുള്ള ദേവരെയെല്ലാമെ<BR>
52 ലേഖനം ചെയ്തുടന്‍ കാട്ടിക്കാട്ടി.<BR>
53 മാനിനിതന്നുടെ ചൊല്ലാലെ പിന്നെയും<BR>
54 മാനുഷന്മാരെയുമവ്വണ്ണമേ.<BR>
55 വൃഷ്ണികളായുള്ള വീരരെയെല്ലാമേ<BR>
56 കൃഷ്ണനെത്തന്നെയും കാട്ടിപ്പിന്നെ<BR>
57 തന്മകനായുള്ള നിര്‍മ്മലന്തന്നെയും<BR>
58 തണ്മകളഞ്ഞനിരുദ്ധനേയും<BR>
59 ലേഖനം ചെയ്തവള്‍ കാട്ടിനനേരത്തു<BR>
60 കോകിലവാണിതന്‍ കമുനയില്‍<BR>
<BR>61 നീടുറ്റു നിന്നൊരു നാണവും പ്രേമവും<BR>
62 കൂടിക്കലര്‍ന്നിട്ടു കാണായപ്പോള്‍:<BR>
63 പാരമണഞ്ഞൊന്നു പൂണ്മതിന്നായിട്ടു<BR>
64 ധീരതപോയൊരു സംഭ്രമവും;<BR>
65 എന്നെയും കൈവെടിഞ്ഞെങ്ങു നീ പൊയ്ക്കൊണ്ടു<BR>
66 തെന്നൊരു കോപവും ചാപലവും.<BR>
67 യോഗിനിയായൊരു തോഴിതാനെന്നപ്പോള്‍<BR>
68 വേഗത്തില്‍ ചെന്നുടന്‍ ദ്വാരകയില്‍<BR>
69 സുപ്തനായുള്ളനിരുദ്ധനെത്തന്നെയും<BR>
70 മെത്തമേല്‍നിന്നങ്ങെടുത്തു പിന്നെ<BR>
<BR>71 കൊണ്ടിങ്ങുപോന്നവള്‍ കൈയിലേ നല്കിനി<BR>
72 ന്നിണ്ടലെപ്പോക്കുവാനന്നുതന്നെ.<BR>
73 അംഗജന്‍തന്നുടെസൂനുവായുള്ളാന്‍ത<BR>
74 ന്മംഗലകാന്തനായ് വന്നനേരം<BR>
75 നീടുറ്റുനിന്നൊരു കര്‍പ്പൂരംതന്നോടു<BR>
76 കൂടിന ചന്ദനമെന്നപോലെ<BR>
77 ആമോദം പൂണ്ടൊരു കാമിനിതാനും നല്‍<BR>
78 കാമവിലാസങ്ങളാണ്ടു നിന്നാള്‍.<BR>
79 യാദവബാലകനാകിന വീരനും<BR>
80 ആദരവോടു കളിച്ചു മേന്മേല്‍<BR>
<BR>81 സുന്ദരിതന്നുടെ മന്ദിരംതന്നിലേ<BR>
82 നിന്നു വിളങ്ങിനാന്‍ നീതിയോടേ<BR>
83 ഗൂഡനായ്നിന്നവന്തന്നെയന്നാരുമേ<BR>
84 ചേടിമാര്‍പോലുമറിഞ്ഞുതില്ലേ.<BR>
85 ഒട്ടുനാളിങ്ങനെ തുഷ്ടിയും പൂണ്ടവര്‍<BR>
86 ഇഷ്ടരായ് നിന്നു വസിച്ച കാലം<BR>
87 പങ്കജലോചനതന്മുഖം കണ്ടിട്ടു<BR>
88 ശങ്ക തുടങ്ങീതു മാതര്‍ക്കൊല്ലാം.<BR>
89 ശങ്കതുടങ്ങിന മങ്കമാരെല്ലാരും<BR>
90 തങ്ങളില്‍നിന്നു പരഞ്ഞാരപ്പോള്‍:<BR>
<BR>91 "ബാലികതന്നുടെയാനനമിന്നിന്നു<BR>
92 ചാലെത്തെളിഞ്ഞുണ്ടു കാണാകുന്നു:<BR>
93 കാരണമെന്തന്നു ചിന്തിച്ചു കാകിലോ<BR>
94 വേറൊന്നായല്ലൊതാന്‍ വന്നു ഞായം.<BR>
95 വേലകള്‍ കോലുവാന്‍ കാലം പുലര്‍ന്നപ്പോള്‍<BR>
96 ചാലെപ്പോയെല്ലാരും ചെല്ലുന്നപ്പോള്‍<BR>
97 കെട്ടകംതന്നില്‍നിന്നൊട്ടുമേ വാരാതെ<BR>
98 പെട്ടെന്നു പോന്നിങ്ങു വന്നുകൊള്ളും.<BR>
99 കണ്ണിണയന്നേരം മെല്ലവേ പാര്‍ക്കുമ്പോള്‍<BR>
100 തിണ്ണം തളര്‍ന്നു മയങ്ങിക്കാണാം.<BR>
<BR>101 രോഗമെന്നിങ്ങനെ ചൊല്ലുമാറുണ്ടുതാന്‍<BR>
102 രോഗമല്ലേതുമേ രാഗമത്രെ.<BR>
103 തേമ്പാതെ നിന്നൊരു ചോരിവാതന്നെയും<BR>
104 തേഞ്ഞല്ലൊ കാണുന്നു നാളില്‍ നാളില്‍<BR>
105 ചാലെത്തെളിഞ്ഞ കവിള്‍ത്തടമിന്നിന്നു<BR>
106 ചാഞ്ഞു ചാഞ്ഞീടുന്നു പിന്നെപ്പിന്നെ.<BR>
107 നമ്മുടെ ചാരത്തു വന്നിങ്ങു മേവുകില്‍<BR>
108 നാണവുമുണ്ടിന്നു കാണാകുന്നു.<BR>
109 പണ്ടെന്നും കാണാതെ ഭൂഷണമുണ്ടിന്നു<BR>
110 കണ്ടുതുടങ്ങുന്നു കണ്ഠംതന്നില്‍.<BR>
<BR>111 പങ്കജക്കോരകംതന്നെയും വെല്ലുന്ന<BR>
112 കൊങ്കകള്‍ ചാരത്തുമവ്വണ്ണമേ.<BR>
113 ഇങ്ങനെയോരോരോ ഭംഗികള്‍ കാണുമ്പൊ<BR>
114 ളെങ്ങനെ കന്യകയെന്നു ചൊല്‍വൂ?<BR>
115 ഇന്നിവള്‍തന്നുടെ കാമുകനായൊരു<BR>
116 ധന്യനുണ്ടെന്നതു നിര്‍ണ്ണയംതാന്‍.<BR>
117 ആരോടുമിന്നിതു വാപാടീലെങ്കിലോ<BR>
118 പോരായ്മയായിട്ടു വന്നുകൂടും."<BR>
119 തങ്ങളിലിങ്ങനെ നിന്നു പറഞ്ഞുള്ളൊ<BR>
120 രംഗനമാരെല്ലാമെന്നനേരം<BR>
<BR>121 ഉത്ഭടരായിട്ടു രക്ഷികളായുള്ള<BR>
122 തത്ഭടന്മാരോടു ചെന്നു ചൊന്നാര്‍.<BR>
123 അക്ഷതരായുള്ള രക്ഷികളെല്ലാരും<BR>
124 അക്ഷണം ചൊല്ലിനാര്‍ ബാണനോടും<BR>
125 കന്യകതന്നുടെ ദൂഷകനായൊരു<BR>
126 കാമുകനുണ്ടെന്നു കേട്ടു ബാണന്‍<BR>
127 പെട്ടെന്നെഴുന്നേറ്റു മട്ടോലും വാണിതന്‍<BR>
128 കെട്ടകം തന്നിലേ ചെല്ലുംനേരം<BR>
129 പ്രദ്യുമ്നസൂനുവെക്കണ്ടുടന്‍ കോപിച്ചു<BR>
130 പെട്ടെന്നു നിന്നു പിണങ്ങിപ്പിന്നെ<BR>
<BR>131 പന്നഗപാശങ്ങള്‍കൊണ്ടവന്തന്നെയും<BR>
132 ഖിന്നനാക്കീടിനാന്‍ ബന്ധിച്ചപ്പോള്‍.<BR>
133 താനങ്ങു തന്നുടെയാലയം പൂകിനാന്‍<BR>
134 മാനവും പൂണ്ടു മദിച്ചു പിന്നെ.<BR>
135 ബന്ധനായുള്ളനിരുദ്ധനെക്കണ്ടൊരു<BR>
136 മുഗ്ദ്ധവിലോചനതാനുമപ്പോള്‍<BR>
137 കേണുതുടങ്ങിനാള്‍ ഭൂതലംതന്നിലേ<BR>
138 വീണു മയങ്ങി മയങ്ങി മേന്മേല്‍.<BR>
139 തോഴികള്‍ ചെന്നു പറഞ്ഞവള്‍തന്നുടെ<BR>
140 കോഴയും കിഞ്ചന പോക്കിനിന്നാര്‍.<BR>
<BR>141 പഞ്ജരംതന്നില്‍ നിരുദ്ധനായുള്ളൊരു<BR>
142 കഞ്ജരവൈരിതാനെന്നപോലെ<BR>
143 രുദ്ധനായുള്ളനിരുദ്ധനും കോപിച്ചു<BR>
144 ബദ്ധവിരോധനായ് നിന്നകാലം<BR>
145 ഭോജന്മാരെല്ലാരും നിദ്രയെപ്പൂണ്ടൊരു<BR>
146 രാജകുമാരനെക്കാണാഞ്ഞപ്പോള്‍<BR>
147 എങ്ങുപോലിനിവനേതുമേ മിണ്ടാതെ<BR>
148 യെങ്ങനെ പൊയ്ക്കൊണ്ടുതെന്നു നണ്ണി.<BR>
149 ഇന്നിന്നു വന്നീടുമെന്നതേ ചിന്തിച്ചു<BR>
150 നിന്നങ്ങു മേവിനാര്‍ നാലുമാസം.<BR>
<BR>151 പിന്നെയും വന്നതു കണ്ടില്ലയാഞ്ഞിട്ടു<BR>
152 ഖിന്നരായെല്ലാരും നിന്നനേരം.<BR>
153 നാരദനാകിന നന്മുനി വാരെഴും<BR>
154 ദ്വാരകതന്നിലെഴുന്നള്ളിനാന്‍.<BR>
155 യാദവന്മാരുടെയാനനം കണ്ടുടന്‍<BR>
156 ആദരവോടു പറഞ്ഞാന്‍ പിന്നെ:<BR>
157 "പ്രദ്യുമ്നസൂനുവെക്കണ്ടീലയാഞ്ഞല്ലീ<BR>
158 അത്തല്‍പിണഞ്ഞു ചമഞ്ഞു നിങ്ങള്‍ ?<BR>
159 ചേണുറ്റു നിന്നൊരു ബാണപുരം തന്നില്‍<BR>
160 ദീനനായ് നിന്നുള്ളോനിന്നു ചെമ്മെ.<BR>
<BR>161 മംഗലനായിട്ടു നിന്നവന്തന്നുടെ<BR>
162 മങ്ങാതെയുള്ളൊരു നാമമിപ്പോള്‍<BR>
163 ആദ്യമായ് നിന്നുള്ളൊരക്ഷരം കൂടാതെ<BR>
164 ആക്കിനിന്നീടിനാന്‍ പോരില്‍ ബാണന്‍<BR>
165 ബാണകുമാരികതന്നുടെ ലോചന<BR>
166 ബാണങ്ങളേറ്റു മയങ്ങുകയാല്‍.<BR>
167 അപ്പുരംതന്നുടെ പാലകനായതു<BR>
168 മുപ്പുരം വെന്നുള്ള മുക്കണ്ണന്താന്‍."<BR>
169 വൃഷ്ണികളെല്ലാരുമെന്നതു കേട്ടപ്പോള്‍<BR>
170 കൃഷ്ണനെത്തന്നെയും മുന്‍നിറുത്തി<BR>
<BR>171 മുദ്ഗരം മുമ്പായുള്ളായുധമോരോന്നേ<BR>
172 നല്ക്കരംതോറും ധരിച്ചു നന്നായ്<BR>
173 സന്നദ്ധരായി നടന്നുതുടങ്ങിനാര്‍<BR>
174 തന്നുടെ തന്നുടെ തേരിലേറി.<BR>
175 ദീനതകോലാത സേനയുമായിട്ടു<BR>
176 ബാണപുരത്തിലകത്തു പൂക്കാര്‍.<BR>
177 ആര്‍ത്തുതുടങ്ങിനാര്‍ ഭേരിയും താഡിച്ചു<BR>
178 ചീര്‍ത്തുനിന്നുള്ളൊരു കോപത്താലെ.<BR>
179 കേതുവെത്തന്നെയുമെയ്തു മുറിച്ചുടന്‍<BR>
180 ഭൂതലം തന്നിലേ വീഴ്ത്തിപ്പിന്നെ<BR>
<BR>181 നന്മതിലെല്ലാമേ തള്ളിവിട്ടീടിനാര്‍<BR>
182 വെണ്മയില്‍നിന്നുള്ള ഗോപുരവും.<BR>
183 ബാണപുരത്തിന്നു ഭംഗത്തെക്കണ്ടൊരു<BR>
184 ബാലനിശാകരശേഖരന്താന്‍<BR>
185 ഷണ്മുഖന്തന്നോടു ചൊല്ലിനിന്നീടിനാന്‍<BR>
186 ഉണ്മയായുള്ളൊരു നര്‍മ്മമപ്പോള്‍:<BR>
187 "ഒട്ടുനാളുണ്ടല്ലൊ പട്ടിണികൂടാതെ<BR>
188 മൃഷ്ടമായുണ്ണുന്നു നാമെല്ലാരും;<BR>
189 ഉന്മദരായുള്ള വൃഷ്ണികള്‍മൂലമി<BR>
190 ന്നമ്മുടെ ചോറു മുടങ്ങിതായി.<BR>
<BR>191 നല്‍ത്തെരുവിന്നുമന്നല്‍ചുരക്കണ്ടിക്കും<BR>
192 അത്തല്‍ പിണയായ്കിലുണ്ടുതാനും.<BR>
193 യോഗ്യമായുള്ളതു നോക്കിനിന്നീടാതെ<BR>
194 പോര്‍ക്കു തുനിഞ്ഞു നാം ചൊല്കയിപ്പോള്‍."<BR>
195 ഇങ്ങനെ ചൊല്ലി നല്‍ക്കാളമേലേറി നി<BR>
196 ന്നംഗജവൈരിതാനാദരവില്‍<BR>
197 കാവര്‍ണ്ണര്‍ന്തന്നോടു പോരുതുടങ്ങീനാന്‍<BR>
198 ചോറു മുടങ്ങിനാലെന്നു ഞായം.<BR>
199 ആണ്മയിലേറിന ഷമുഖന്താനുമ<BR>
200 ങ്ങാണ്മയിലേറിയണഞ്ഞു നേരേ<BR>
<BR>201 രുക്മിണീനന്ദനന്‍ ചെന്നതു കണ്ടിട്ടു<BR>
202 രുഷ്ടനായ് നിന്നു പിണഞ്ഞാനപ്പോള്‍.<BR>
203 തന്ദ്രിയേ വേറിട്ടു രോഹിണീനന്ദനന്‍<BR>
204 മന്ത്രികളോടുമങ്ങവ്വണ്ണമേ.<BR>
205 ക്ഷീണത കോലാത സാത്യകിതന്നോടു<BR>
206 ബാണനും ചെന്നു പിണങ്ങിനിന്നാന്‍.<BR>
207 സംഗരമാണ്ടുള്ള വീരന്മാര്‍തങ്ങളില്‍<BR>
208 ഇങ്ങനെ നിന്നു പിണങ്ങുംനേരം<BR>
209 അന്ധതകൈവിട്ടൊരന്ധകനാഥനും<BR>
210 അന്തകവൈരിയും നിന്നു നേരേ<BR>
<BR>211 അസ്ത്രങ്ങള്‍കൊണ്ടു കളിച്ചുതുടങ്ങിനാര്‍<BR>
212 അസ്ത്രങ്ങവിശാരദരാകയാലേ.<BR>
213 ഈരേഴു പാരിനും കാരണമായുള്ളൊ<BR>
214 രീശന്മാരിങ്ങനെ നേരിട്ടപ്പോള്‍<BR>
215 ജൃംഭിതനായിട്ടു നിന്നതു കാണായി<BR>
216 ശംഭുവെത്തന്നെയും നിന്നോര്‍ക്കെല്ലാം.<BR>
217 മൂര്‍ത്തുള്ള ബാണങ്ങള്‍ മേനിയിലേല്ക്കയാല്‍<BR>
218 വീര്‍ത്തുനിന്നീടുന്ന കാര്‍ത്തികേയന്‍<BR>
219 തന്നിലേ നണ്ണിനാ"നിങ്ങനെ നിന്നു ഞാന്‍<BR>
220 ഖിന്നനായ്മേവുവാനെന്തു മൂലം?<BR>
<BR>221 അച്ഛനു കോളല്ലയെന്നതുകൊണ്ടല്ലൊ<BR>
222 അച്ഛന്മെയ്യല്ലല്ലൊ നൊന്തതിപ്പോള്‍.<BR>
223 ചോററിന്നു വേണുന്ന വേലയോ ചെയ്തേന്‍ ഞാന്‍<BR>
224 തോറ്റുമടങ്ങിയും പോകേയുള്ളു."<BR>
225 ഇങ്ങനെ ചിന്തിച്ചു സംഗരം കൈവിട്ടാന്‍<BR>
226 നന്മയിലേറിന ഷമുഖന്താന്‍<BR>
227 മന്ത്രികള്‍ മുമ്പായ വീരന്മാരെല്ലാര്‍ക്കും<BR>
228 ബന്ധുവായ്മേവിനാനന്തകന്താന്‍.<BR>
229 മാനിയായുള്ളൊരു ബാണന്താന്‍ ചെന്നപ്പോള്‍<BR>
230 മാധവനോടു പിണഞ്ഞുനിന്നാന്‍.<BR>
<BR>231 ബാണങ്ങളെയ്തെയ്തു ബാണനെത്തന്നെയും<BR>
232 ക്ഷീണനാക്കീടിന മാധവന്താന്‍<BR>
233 തേര്‍ത്തടംതന്നെയും വീഴ്ത്തിനിന്നീടിനാന്‍<BR>
234 ആര്‍ത്തനായ് നിന്നൊരു സൂതനേയും.<BR>
235 ക്ഷീണനായ് നിന്നൊരു ബാണനേ നേര്‍ കണ്ടു<BR>
236 ബാണങ്ങള്‍ പിന്നെത്തൊടുത്തനേരം<BR>
237 നാണവും കൈവിട്ടു മാതാവുതാന്‍ വന്നു<BR>
238 ബാണന്താന്‍ പ്രാണങ്ങള്‍ പാലിപ്പാനായ്<BR>
239 അംബരംതന്നെയുമംബരമാക്കിക്കൊ<BR>
240 ണ്ടംബുജലോചനന്മുമ്പില്‍ ചെന്നാള്‍.<BR>
<BR>241 എന്നതു കണ്ടൊരു കൊണ്ടല്‍നേവര്‍ണ്ണന്താ<BR>
242 നേറിയിരുന്ന വിരാഗത്താലേ<BR>
243 പിന്തിരിഞ്ഞീടിനാന്‍ ബാണനുമന്നേരം<BR>
244 മന്ദിരംപൂകിനാന്‍ മന്ദിയാതെ.<BR>
245 ബാണന്താന്‍ തോറ്റങ്ങു പോയൊരുനേരത്തു<BR>
246 വാര്‍തിങ്കള്‍മൗലിതന്‍ വന്‍പനിയന്‍<BR>
247 രുഷ്ടനായ് ചെന്നങ്ങു വൃഷ്ണികളെല്ലാര്‍ക്കും<BR>
248 തിട്ടതിയാക്കിനാന്‍ പെട്ടെന്നപ്പോള്‍.<BR>
249 വീരന്മാരെല്ലാരും വന്‍പനി പൂണ്ടിട്ടു<BR>
250 പാരം വിറച്ചുതുടങ്ങീതപ്പോള്‍.<BR>
<BR>251 വാരുറ്റുനിന്നുള്ള വാരണയൂഥവും<BR>
252 വാജികള്‍രാശിയുമവ്വണ്ണമേ.<BR>
253 കൊണ്ടല്‍നേവര്‍ണ്ണന്താനെന്നതു കണ്ടപ്പോള്‍<BR>
254 ഇണ്ടലെപ്പോക്കുവാനിമ്പത്തോടെ<BR>
255 വീരനായുള്ളൊരു വന്‍പനിയന്തന്നെ<BR>
256 പ്പാരാതെ നിര്‍മ്മിച്ചാന്‍ പാരില്‍ നേരേ.<BR>
257 തങ്ങളില്‍ നിന്നു പിണങ്ങിനനേരത്തു<BR>
258 എങ്ങുമേ നിന്നു പൊറായ്കയാലേ<BR>
259 മുഷ്കു കളഞ്ഞു കരഞ്ഞുതുടങ്ങിനാന്‍<BR>
260 മുക്കണ്ണര്‍തന്നുടെ വന്‍പനിയന്‍.<BR>
<BR>261 നീലക്കാവര്‍ണ്ണന്‍റെ കാലിണ കുമ്പിട്ടു<BR>
262 പാലിച്ചുകൊള്ളേണമെന്നാന്‍ പിന്നെ.<BR>
263 മാധവന്താനപ്പോള്‍ ഭീതനായുള്ളവന്‍<BR>
264 ഭീതിയെപ്പോക്കീട്ടു നിന്നനേരം<BR>
265 തോറ്റങ്ങു പോയൊരു ബാണന്താമ്പിന്നെയും<BR>
266 ചീറ്റം തിരണ്ടു മടങ്ങിവന്നാന്‍.<BR>
267 കാവര്‍ണ്ണനോടു പിണങ്ങിനാനങ്ങവന്‍<BR>
268 കാരുണ്യം ദൂരമായ്പോകും വണ്ണം.<BR>
269 തന്നോടു നേരിട്ട ബാണനെത്തന്നെയും<BR>
270 ഖിന്നനാക്കീടിനാന്മുന്നെപ്പോലെ.<BR>
<BR>271 കൈകളും പിന്നെത്തറിച്ചുതുടങ്ങിനാന്‍<BR>
272 കൈടഭവൈരിയായുള്ള ദേവന്‍.<BR>
273 ജൃംഭിതനായൊരു ശംഭൂതാനന്നേരം<BR>
274 ജൃംഭണം നീക്കിയുണര്‍ന്നുടനെ<BR>
275 വാരിജലോചനന്‍ ചാരത്തു വന്നിട്ടു<BR>
276 വാഴ്ത്തിനിന്നമ്പോടു വാര്‍ത്ത ചൊന്നാന്‍:<BR>
277 "വല്ലായ്മ ചെയ്കിലുമെന്നുടെ ദാസനെ<BR>
278 ക്കൊല്ലൊല്ലാ കോപം കൊണ്ടെ"ന്നിങ്ങനെ<BR>
279 അംഗജവൈരിതാന്‍ ചൊന്നതു കേട്ടപ്പോള്‍<BR>
280 അംബുജലോചനന്താനും ചൊന്നാന്‍:<BR>
<BR>281 "ത്വല്‍ഭൃത്യനായിട്ടു നിന്നതുകൊണ്ടിവന്‍<BR>
282 മല്‍ഭൃത്യനായിട്ടു വന്നുകൂടി.<BR>
283 വല്ലായ്മ ചെയ്താനിന്നെങ്കിലും ബാണനെ<BR>
284 ക്കൊല്ലുന്നില്ലെന്നതും ചൊല്ലാം നേരെ<BR>
285 ദുര്‍മ്മദം പോക്കുവാന്‍ കൈകളെച്ഛേദിച്ചു ;<BR>
286 ദുര്‍മ്മദംപോയിതായെന്നുവന്നു.<BR>
287 മിഞ്ചിന ബാഹുക്കള്‍ നാലുമായിങ്ങനെ<BR>
288 നിന്‍ ചരണങ്ങളും കൂപ്പി നന്നായ്<BR>
289 പാര്‍ശ്വത്തിലാമ്മാറു നിന്നു വിളങ്ങട്ടെ<BR>
290 പാര്‍ഷദനായിനിമേലില്‍ ചെമ്മേ."<BR>
<BR>291 വാരിജലോചനനിങ്ങനെ ചൊന്നപ്പോള്‍<BR>
292 ബാണന്താന്മന്ദിരം പുക്കു നേരേ<BR>
293 രുദ്ധനായുള്ളനിരുദ്ധനെത്തന്നെയും<BR>
294 മുഗ്ദ്ധവിലോചനയോടും കൂടി<BR>
295 കാര്‍വര്‍ണ്ണങ്കൈയിലേ നല്കിനിന്നങ്ങവന്‍<BR>
296 കാലിണ കുമ്പിട്ടു കൂപ്പിനിന്നാന്‍.<BR>
297 ചീറ്റംകളഞ്ഞൊരു കാവര്‍ണ്ണനെന്നപ്പോ<BR>
298 ളേറ്റം വിളഞ്ഞിയിണങ്ങിപ്പിന്നെ<BR>
299 ആപ്തനായുളെളാരു പൗത്രനുമായിട്ടു<BR>
300 യാത്രയും ചൊല്ലി നടന്നു നേരേ.<BR>
<BR>301 തുഷ്ടന്മാരായുളള യാദവന്മാരുമായ്<BR>
302 പെട്ടന്നു ചെന്നു തന്‍ ദ്വാരകയില്‍<BR>
303 ആഗതനായനിരുദ്ധനെക്കണ്ടിട്ടു<BR>
304 മാല്‍ കളഞ്ഞീടിന ലോകരുമായ്<BR>
305 ബാണനെക്കൊണ്ടുളള വാര്‍ത്തകളോരോന്നേ<BR>
306 വാപാടിപ്പിന്നെ വിളങ്ങിനിന്നാന്‍.<BR>
നൃഗമോക്ഷം
1680
1861
2006-10-15T18:50:12Z
കൈപ്പള്ളി
46
1 സാംബന്തുടങ്ങിന ബാലകന്മാരെല്ലാം<BR>
2 മാപുറ്റു നിന്നൊരു കാവുതന്നില്‍<BR>
3 ഈടിക്കലര്‍ന്നു കളിപ്പതിനായിച്ചെ<BR>
4 ന്നോടിക്കളിച്ചു തുടങ്ങുംനേരം<BR>
5 ആണ്ണുകിടന്നൊരു പാങ്കുഴിതന്നിലേ<BR>
6 വീണ്ണുകിടന്നൊള്ളൊരോന്തെക്കണ്ടാര്‍.<BR>
7 കണ്ടൊരുനേരത്തു പാശവുമായിട്ടു<BR>
8 മണ്ടിയണഞ്ഞു കുടുക്കി നേരേ<BR>
9 പാരം വലിച്ചങ്ങു തീരത്തു കൊള്ളുവാന്‍<BR>
10 ആരുമേ വല്ലീലയെന്നനേരം.<BR>
<BR>11 പാരാതെ ചെന്നങ്ങു കാരുണ്യപൂരമാം<BR>
12 വാരിജലോചനനോടു ചൊന്നാര്‍.<BR>
13 വാരിജലോചനന്‍ പാരാതെ ചെന്നപ്പോള്‍<BR>
14 തീരത്തു ചെമ്മേ വലിച്ചുകൊണ്ടാന്‍.<BR>
15 പാപമായുള്ളൊരു പാഴ്മരത്തിന്നൊരു<BR>
16 പാവകനാകിന കാര്‍വര്‍ണ്ണന്താന്‍<BR>
17 പാണിതലം കൊണ്ടു തൊട്ടൊരു നേരത്തു<BR>
18 പാരം വിളങ്ങിനാന്‍ മെയ്യുമായി<BR>
19 സ്വര്‍ഗ്ഗത്തില്‍ നിന്നങ്ങു നിര്‍ഗ്ഗതന്മാരായ<BR>
20 സ്വര്‍ഗ്ഗികളാരാനുമെന്നപോലെ.<BR>
<BR>21 പങ്കജലോചനന്‍പാദങ്ങള്‍ കുമ്പിട്ടു<BR>
22 സങ്കടം തീര്‍ത്തവന്‍ നിന്നനേരം<BR>
23 "നീയാരെ"ന്നിങ്ങനെ ചോദിച്ചു നിന്നൊരു<BR>
24 നീരജലോചനനോടു ചൊന്നാന്‍:<BR>
25 "ഇക്ഷ്വാകുതന്നുടെ സോദരനായൊരു<BR>
26 ചൊല്ക്കൊണ്ടുനിന്ന നൃഗന്താനിഞ്ഞാന്‍.<BR>
27 ദാനങ്ങള്‍കൊണ്ടെന്നെ മേല്‍മണ്ടിനിന്നുള്ള<BR>
28 മാനവന്മാരില്ലയെന്നു ചൊല്‍വൂ.<BR>
29 പുണ്യങ്ങളാണ്ടുള്ളൊരാരണര്‍ക്കന്നന്നേ<BR>
30 എണ്ണമില്ലാതോളം ധേനുക്കളേ<BR>
<BR>31 മങ്ങാതെ മാനിച്ചു നല്കിനിന്നീടിനേന്‍;<BR>
32 ഇങ്ങനെ പോരുമ്പൊളന്നൊരുനാള്‍<BR>
33 ദത്തയായുള്ളൊരു ധേനുതാന്‍ പോന്നങ്ങു<BR>
34 സത്വരമെന്നുടെ വീടു പുക്കു.<BR>
35 അന്യനായ് നിന്നുള്ളൊരാരണന്നോരാതെ<BR>
36 വന്നൊരു ധേനുവേ നല്കിനേന്‍ ഞാന്‍.<BR>
37 തുഷ്ടനായ് നിന്നവമ്പോകുന്നനേരത്തു<BR>
38 പെട്ടെന്നു ചെന്നതിന്‍ നാഥനായോന്‍<BR>
39 "എന്നുടെ ധേനുവെക്കൊണ്ടങ്ങു പോകൊല്ലാ"<BR>
40 എന്നങ്ങു ചൊല്ലിത്തടുത്താനപ്പോള്‍.<BR>
<BR>41 "എന്നുടെ കൈയിലോ മന്നവന്തന്നുതെ"<BR>
42 ന്നന്യനായുള്ളവന്‍ ചൊന്നാനപ്പോള്‍.<BR>
43 തങ്ങിളിലിങ്ങനെ പേശിനിന്നന്നേരം<BR>
44 ഇങ്ങു പോന്നെന്നുടെ മുമ്പില്‍ വന്നാര്‍.<BR>
45 ചൊല്ലിനാര്‍ പിന്നെയങ്ങല്ലാരും കേള്‍ക്കവേ<BR>
46 വല്ലായ്മയെന്നിലങ്ങാകുംവണ്ണം:<BR>
47 "തന്നതു കൊള്ളുന്ന നിന്നുടെ ദാനങ്ങള്‍<BR>
48 നന്നെന്നേ നാമിന്നു ചൊല്ലേണ്ടുന്നു.<BR>
49 ഇങ്ങനെ ദാനങ്ങള്‍ ചെയ്തുതുടങ്ങുകില്‍<BR>
50 എന്നുമേ സങ്കടം വന്നുകൂടാ."<BR>
<BR>51 എന്നതു കേട്ടു നടുങ്ങിന ഞാനുമെന്‍<BR>
52 മുന്നല്‍നിന്നാരണരോടു ചൊന്നാന്‍:<BR>
53 "ഓരാതെ വന്നൊരു വല്ലായ്മയെല്ലാമേ<BR>
54 പാരാതെ നിങ്ങള്‍ പൊറുക്കേണമേ.<BR>
55 മുപ്പതിനായിരം നല്‍പ്പശു നല്കുവന്‍<BR>
56 ഇപ്പശുതന്നെയയ്ക്കേണമേ."<BR>
57 അപ്പൊഴുതാരണര്‍ ചൊല്ലിനാരിങ്ങനെ:<BR>
58 "ഇപ്പശുവെന്നിയേ മറ്റു വേണ്ട."<BR>
59 എന്നങ്ങു ചൊന്നുടനെന്നുടെയുള്ളത്തില്‍<BR>
60 ഖിന്നത ചേര്‍ത്തു നടന്നാര്‍ ചെമ്മെ.<BR>
<BR>61 ആരണരിങ്ങനെ പോയൊരുനേരത്തു<BR>
62 പാരിച്ച വേദന പൂണ്ടു ഞാനും<BR>
63 കള്ളനായല്ലൊ ഞാനെന്തിനി വേണ്ടതെ<BR>
64 ന്നുള്ളിലേ നണ്ണി നടന്നനേരം<BR>
65 അന്തകന്തന്നുടെ കിങ്കരന്മാര്‍ വന്നി<BR>
66 ട്ടന്ധനാമെന്നയും കൊണ്ടുപോയാര്‍.<BR>
67 അന്തകമന്ദിരംതന്നിലും ചെന്നപ്പോള്‍<BR>
68 ചിന്തിച്ചു ചൊല്ലിനാന്തകന്താന്‍:<BR>
69 "കന്മഷംകൂടാത നിങ്ങളെക്കാണുമ്പോള്‍<BR>
70 സമ്മാനമല്ലൊ നാം വേണ്ടുതപ്പോള്‍<BR>
<BR>71 ഓരാതെങ്കിലും നിങ്കൈയിലായല്ലൊ<BR>
72 ആരണര്‍ക്കുള്ളൊരു ധേനുവെന്നാല്‍<BR>
73 പുണ്യവാനെങ്കിലും ധര്‍മ്മങ്ങളോര്‍ക്കുമ്പോള്‍<BR>
74 ദണ്ഡ്യനെന്നുള്ളതു വന്നുകൂടും.<BR>
75 പുണ്യങ്ങള്‍ പൂണ്ടിപ്പോള്‍ വിണ്ണിലെ വാസത്തി<BR>
76 ന്നെണ്ണമില്ലെന്നതേ ചൊല്ലാവു താന്‍.<BR>
77 അല്പമായുള്ളൊരു പാപത്തെയാവൂ നീ<BR>
78 മുല്പാടു നിന്നു ലഭിപ്പതെന്നാല്‍."<BR>
79 അന്തകനിങ്ങനെ ചൊന്നതു കേട്ടപ്പോള്‍<BR>
80 അന്ധമായ് മേവുമിപ്പാങ്കുഴിയില്‍<BR>
<BR>81 ഇങ്ങനെ വീണു കിടന്നതു കണ്ടു ഞാന്‍<BR>
82 അങ്ങനെയല്ലൊ വമ്പാപമുള്ളു.<BR>
83 തന്നില്‍നിന്നിങ്ങു കരേറുവാനായിട്ടു<BR>
84 പിന്നെയും പിന്നെയും പൊങ്ങിപ്പൊങ്ങി<BR>
85 ഒട്ടു കരേറുമ്പോള്‍ മുട്ടവരും മുമ്പെ<BR>
86 പെട്ടെന്നു കീഴ്പെട്ടുപോരും പിന്നെ.<BR>
87 പാറമേല്‍ വീണുടന്‍ മെയ്യും പൊളിഞ്ഞു നി<BR>
88 ന്നേറിന വേദന പൂണുമ്പിന്നെ.<BR>
89 ഘേരമായ് നിന്നുള്ളൊരാതപം മേനിയില്‍<BR>
90 പാരിച്ചു മേന്മേലങ്ങേല്ക്കയാലേ<BR>
<BR>91 ദാഹിച്ചു നിന്നു വറണ്ടു വശംകെട്ടു<BR>
92 മോഹത്തെപ്പൂണ്ടു കിടപ്പന്‍ പിന്നെ.<BR>
93 എണ്ണമില്ലാതൊരു വേദന പൂണ്ടുടന്‍<BR>
94 കണ്ണുനീര്‍ വീഴ്ത്തുവാനോര്‍ത്തു പിന്നെ.<BR>
95 അല്ലല്‍ പിണഞ്ഞവയൊന്നൊന്നേ ചിന്തിക്കില്‍<BR>
96 ചൊല്ലാവതല്ലേതും തമ്പുരാനേ!<BR>
97 പണ്ടങ്ങു ചെയ്തുള്ള പുണ്യങ്ങള്‍കൊണ്ടത്രെ<BR>
98 ഇണ്ടല്‍പൂണ്ടിങ്ങനെ തെണ്ടിച്ചു ഞാന്‍.<BR>
99 അല്ലായ്കിലുണ്ടോ നിന്‍ ചേവടിത്താരിണ<BR>
100 വല്ലുന്നൂതിങ്ങനെ കണ്ടുകൊള്‍വാന്‍?<BR>
<BR>101 ഏറ്റം തിമിര്‍ത്തുള്ള പാപങ്ങളെല്ലാമേ<BR>
102 തോറ്റോടിപ്പോയല്ലൊ ദൂരത്തിപ്പോള്‍."<BR>
103 മാധവന്തന്നോടു മന്നവനിങ്ങനെ<BR>
104 മാഴ്കാതെ വാര്‍ത്തകള്‍ ചൊന്നനേരം<BR>
105 വ്യോമത്തില്‍നിന്നങ്ങു വന്നതു കാണായി<BR>
106 തൂമുത്തുകൊണ്ടൊരു യാനമപ്പോള്‍.<BR>
107 മാനിച്ചുനിന്നൊരു മാധവന്‍ചൊല്ലാലെ<BR>
108 യാനത്തില്‍ച്ചെന്നു കരേറി നേരേ<BR>
109 എണ്ണമില്ലാതൊരു പുണ്യങ്ങള്‍ പൂണ്ടവന്‍<BR>
110 വിണ്ണിലും ചെന്നു വിളങ്ങിനിന്നാന്‍.<BR>
<BR>111 ഇക്ഷ്വാകുസോദരമ്പോയൊരു നേരത്തു<BR>
112 ശിക്ഷയായ് ചൊല്ലിനാന്മല്ലവൈരി<BR>
113 തന്മക്കളായുള്ള ബാലകന്മാരോടു<BR>
114 ധര്‍മ്മമെന്നുള്ളതു തേറുവാനായ്:<BR>
115 "വേണുന്നതെല്ലാമേ സാധിച്ചുകൊള്ളുവാന്‍<BR>
116 വേദിയരെന്നിയേയാരുമില്ലേ.<BR>
117 മേന്മ കലര്‍ന്നോരു ദൈവതമായതു<BR>
118 ബ്രാഹ്മണരെന്നതു തേറിനാലും.<BR>
119 ബ്രാഹ്മണനുള്ള ധനങ്ങളെയേതുമേ<BR>
120 കാണ്മതിന്നായിട്ടും കാമിക്കൊല്ലാ.<BR>
<BR>121 താനറിയാതെയീ മന്നവനിന്നിപ്പോള്‍<BR>
122 ദീനത വന്നതും കണ്ടുതല്ലീ?<BR>
123 ഇങ്ങനെയുള്ള നല്‍ വേദിയരായുള്ള<BR>
124 മംഗലദൈവതം ബാലന്മാരേ!<BR>
125 അബുജലോചനനിങ്ങനെയോരോരോ<BR>
126 ധര്‍മ്മങ്ങളായതു ചൊല്ലിപ്പിന്നെ<BR>
127 ശിക്ഷിതരായുള്ള മക്കളും താനുമാ<BR>
128 യക്ഷണം പൂകിനാനാലയത്തില്‍.<BR>
ബലഭദ്രഗമനം
1681
1862
2006-10-15T18:50:35Z
കൈപ്പള്ളി
46
1 ദ്വാരകതന്നിലേ നിന്നു വിളങ്ങിന<BR>
2 സീരവരായുധനന്നൊരുനാള്‍<BR>
3 ബന്ധുക്കളായോരെക്കാണ്മതിനായിട്ടു<BR>
4 നന്ദന്‍റെ മന്ദിരം തന്നില്‍ ചെന്നാന്‍.<BR>
5 രാമനേ വന്നതു കണ്ടൊരു നന്ദന്താന്‍<BR>
6 ആമോദം പൂണ്ടു പിടിച്ചു പൂണ്ടാന്‍;<BR>
7 അമ്മയായുള്ള യശോദയുമങ്ങനെ<BR>
8 തന്മനം ചെമ്മേ കുളുര്‍ക്കുംവണ്ണം.<BR>
9 ചങ്ങാതിമാരായ വല്ലവന്മാരെല്ലാം<BR>
10 മംഗലമായ് വന്നു കണ്ടന്നേരം<BR>
<BR>11 കണ്ണനെക്കാണാഞ്ഞു വേദനപൂണ്ടുള്ളം<BR>
12 തിണ്ണമഴന്നുള്ള വല്ലവിമാര്‍<BR>
13 രാമന്‍റെ ചാരത്തുവന്നവര്‍ ചോദിച്ചാര്‍<BR>
14 കാര്‍മുകില്‍വര്‍ണ്ണന്‍റെ വാര്‍ത്തയെല്ലാം:<BR>
15 "പൗരമാരായുള്ള നാരിമാരാര്‍ക്കുമേ<BR>
16 വൈരസ്യമേതുമിന്നില്ലയല്ലീ?<BR>
17 കാര്‍മുകില്‍ വര്‍ണ്ണന്നു വേണുന്നതിന്നിന്നു<BR>
18 കാമിനിമാരുടെ സൗഖ്യമല്ലൊ;<BR>
19 എന്നതുകൊണ്ടങ്ങള്‍ മുമ്പിനാല്‍ ചോദിച്ചു<BR>
20 സുന്ദരിമാരുടെ സൗഖ്യമെല്ലാം.<BR>
<BR>21 വഞ്ചനയാണ്ടുള്ളൊരഞ്ചനവര്‍ണ്ണന്നു<BR>
22 ചഞ്ചലമായൊരു നെഞ്ചിലിപ്പോള്‍<BR>
23 അച്ഛനുമമ്മയും വേഴ്ച തുടര്‍ന്നോരും<BR>
24 കച്ചുതേയിഞ്ഞങ്ങളെന്നപോലെ;<BR>
25 ഞങ്ങളെക്കാണേണമെന്നതുകൊണ്ടല്ലൊ<BR>
26 ഇങ്ങവന്‍ വാരാതെ നിന്നുകൊണ്ടു.<BR>
27 മങ്ങാതെ വന്നു തന്നച്ഛനെക്കണ്ടാലും<BR>
28 ഞങ്ങളോ മെല്ലെ മറഞ്ഞുകൊള്ളാം.<BR>
29 ഉറ്റോരെയും മറ്റു പെറ്റോരെയും പിന്നെ<BR>
30 ച്ചുറ്റമാണ്ടോരെയും കൈവെടിഞ്ഞ്<BR>
<BR>31 ഉറ്റോരായുള്ളതും മറ്റാരുമല്ലെന്നേ<BR>
32 മുറ്റുമിഞ്ഞങ്ങളോ നണ്ണി ചെമ്മേ.<BR>
33 പുഞ്ചിരിതൂകിനോരഞ്ചനവര്‍ണ്ണന്‍റെ<BR>
34 വഞ്ചനവാക്കുകളൊന്നൊന്നേതാന്‍<BR>
35 പട്ടാങ്ങെന്നിങ്ങനെ ചിന്തിച്ചുനിന്നുള്ളില്‍<BR>
36 പൊട്ടുപിരണ്ടുള്ള ഞങ്ങളിപ്പോള്‍<BR>
37 ചേണുറ്റു തങ്ങളില്‍ കെട്ടുപെട്ടീടുന്ന<BR>
38 തോണികള്‍ പാഴിലേ നീരായ് വന്നു.<BR>
39 ഗോകുലംകൊണ്ടുള്ള വാര്‍ത്തകളിന്നെല്ലാം<BR>
40 ഏതാനുമുണ്ടോ പറഞ്ഞുകേള്‍പ്പൂ?<BR>
<BR>41 "എന്നുടെ പിന്നലെ സന്തതം പാഞ്ഞിടും<BR>
42 ഖിന്നമാരായുള്ള നാരിമാരേ<BR>
43 നന്നായി വഞ്ചിച്ചു പോന്നോര്‍നിന്നിങ്ങു ഞാന്‍"<BR>
44 എന്നതു മിണ്ടുമാറില്ലയോ ചൊല്‍.<BR>
45 പണ്ടവന്‍ ചെയ്തുള്ള വേലകളോര്‍ക്കുമ്പോള്‍<BR>
46 ഇണ്ടലാകുന്നുതേ പാരമുള്ളില്‍.<BR>
47 കാളിന്ദിതീരത്തെക്കാവുകള്‍ കാണുമ്പോള്‍<BR>
48 ഓളം തുളുമ്മുന്നു വേദനകള്‍.<BR>
49 കാലത്തേ പോന്നു മുളച്ചുതേയുള്ളുതി<BR>
50 ക്കോലപ്പോര്‍കൊങ്കകളെങ്ങള്‍മാറില്‍;<BR>
<BR>51 ചാലക്കിടന്നുതെളിഞ്ഞു വളര്‍ന്നതി<BR>
52 ന്നീലക്കാര്‍വ്വണ്ണന്‍റെ മാറിലത്രെ.<BR>
53 പണ്ടുപണ്ടുണ്ടായ പുണ്യങ്ങളോര്‍ക്കയാല്‍<BR>
54 ഇണ്ടലാണ്ടീടുമിക്കൈകള്‍ രണ്ടും<BR>
55 മാതാവിങ്കണ്ഠം പിരിഞ്ഞതില്‍പ്പിന്നെയി<BR>
56 മ്മാധവന്‍കണ്ഠമേ താനറിഞ്ഞു<BR>
57 ശൃംഗാരമിങ്ങനെയുള്ളൂതെന്നുള്ളതും<BR>
58 അംഗജനിങ്ങനെയുള്ളൂതെന്നും<BR>
59 മറ്റാരുമല്ലയിഞ്ഞങ്ങള്‍ക്കു ചൊന്നതോ<BR>
60 മുറ്റുമിക്കാര്‍മുകില്‍വര്‍ണ്ണനത്രെ.<BR>
<BR>61 അങ്ങനെ നിന്നുള്ളൊരെങ്ങളേയിന്നിപ്പോള്‍<BR>
62 ഇങ്ങനെയല്ലൊതാനാക്കിവച്ചു.<BR>
63 രാപ്പകലിങ്ങനെ വന്നതു പാര്‍ത്തിതാ<BR>
64 ബാഷ്പവും വാര്‍ത്തു കിടന്നു ഞങ്ങള്‍."<BR>
65 ഇങ്ങനെചൊന്നുടന്‍ കണ്ണൂനീര്‍ തൂകിനാര്‍<BR>
66 മംഗലമാരായ മാതരെല്ലാം.<BR>
67 രേവതീകാമുകനെന്നതു കണ്ടിട്ടു<BR>
68 പൂവേണിമാരുടെ ഖേദമെല്ലാം<BR>
69 വാക്കുകള്‍കൊണ്ടുടന്‍ പോക്കിനിന്നീടിനാന്‍<BR>
70 വാഗ്മിയായുള്ളവരെന്നു ഞായം.<BR>
<BR>71 അല്ലലെത്തീര്‍ത്തുള്ള വല്ലവിമാരുമായ്<BR>
72 നല്ല നിലാവുള്ള രാവുകളില്‍<BR>
73 അമ്പോടു പിന്നെക്കളിച്ചുതുടങ്ങിനാന്‍<BR>
74 അമ്പാടി തന്നിലേ രണ്ടു മാസം.<BR>
75 വാരുണിയാകിന മാധ്വിയെസ്സേവിച്ചു<BR>
76 വാരണംപോലെ മദിച്ചു പിന്നെ<BR>
77 മന്ദം നടന്നു കളിച്ചൊരു നേരത്തു<BR>
78 സുന്ദരിമാരുമായന്നൊരുനാള്‍<BR>
79 മേളത്തില്‍ നിന്നു കളിപ്പതിന്നായിട്ടു<BR>
80 കാളിന്ദിതന്നെ വിളിച്ച നേരം<BR>
<BR>81 വാരാതെനിന്നപ്പോളേറിയ കോപത്താല്‍<BR>
82 സീരത്തെക്കൊണ്ടു വലിപ്പതിന്നായ്<BR>
83 ഓങ്ങിന നേരത്തു പേടിച്ചു നിന്നവള്‍.<BR>
84 ഓടിച്ചെന്നീടിനാള്‍ ചാരത്തപ്പോള്‍.<BR>
85 തന്നിലിറങ്ങി നല്‍ക്കാമിനിമാരുമായ്<BR>
86 ഒന്നൊത്തുനിന്നു കളിച്ചു പിന്നെ<BR>
87 ചാലക്കരയേറി നീലമായുള്ളൊരു<BR>
88 ചേലയും പൂണ്ടു വിളങ്ങി നന്നായ്<BR>
89 കാമിനിമാരുടെ വാഞ്ഛിതം പൂരിച്ചു<BR>
90 കാവുകള്‍തോറും വിളങ്ങിനിന്നാന്‍. <BR>
പൌണ്ഡ്രകവധം
1682
1863
2006-10-15T18:50:58Z
കൈപ്പള്ളി
46
1 ജംഭാരി കുമ്പിട്ട രോഹിണീനന്ദനന്‍<BR>
2 അമ്പാടിതന്നിലിരുന്ന കാലം<BR>
3 പൗണ്ഡ്റകനാകുന്ന മന്നവന്‍തന്നുടെ<BR>
4 ശൗണ്ഡത കാട്ടുവാന്‍ നാട്ടിലെങ്ങും<BR>
5 ദൂതനെച്ചെന്നങ്ങു യാത്രയാക്കീടിനാന്‍<BR>
6 പൂതനവൈരിയെക്കാണ്മതിന്നായ്.<BR>
7 ദ്വാരകയാകിന പൂരിലകംപുക്കു<BR>
8 പാരാതെ ചൊല്ലിനാന്‍ ദൂതനപ്പോള്‍:<BR>
9 "ആണ്മ തിരണ്ടൊരു പൗണ്ഡ്റകന്‍ചൊല്ലാലെ<BR>
10 കാണ്മതിനായിട്ടു വന്നുതിപ്പോള്‍.<BR>
<BR>11 ആയന്മാര്‍വീട്ടില്‍ കിടന്നു വളര്‍ന്നൊരു<BR>
12 നീയല്ലപോലിനി വാസുദേവന്‍.<BR>
13 ഇന്നുതുടങ്ങിയിഞ്ഞാനായി വന്നുതേ<BR>
14 മന്നിടമെങ്ങുമേ വാസുദേവന്‍.<BR>
15 ശംഖുതുടങ്ങിയുള്ളായുധമെല്ലാമേ<BR>
16 നിങ്കൈയില്‍ വേണ്ടുന്നതല്ലയിപ്പോള്‍<BR>
17 നിന്നുടെ ഭൂഷണമെല്ലാമേ കൊണ്ടന്നി<BR>
18 ട്ടെന്നെയും കൂപ്പുക വായ്പൊടും നീ.<BR>
19 അന്ധതപൂണ്ടു മടിച്ചങ്ങു നിന്നുകൊ<BR>
20 ണ്ടന്തകന്‍വീട്ടിന്നു പോകൊല്ലാതെ."<BR>
<BR>21 പൂതനവൈരിതന്മുന്നല്‍നിന്നിങ്ങനെ<BR>
22 ദൂതനായ് വന്നവന്‍ ചൊന്നനേരം<BR>
23 ആസ്ഥാനംതന്നിലിരുന്നുള്ളോരെല്ലാരും<BR>
24 ആര്‍ത്തുനിന്നേറ്റം ചിരിച്ചാരപ്പോള്‍.<BR>
25 പുഞ്ചിരിപൂണ്ടുള്ളൊരഞ്ചനവര്‍ണ്ണനും<BR>
26 ചെഞ്ചെമ്മേ ചൊല്ലിനാന്‍ ദൂതനോട് :<BR>
27 "അന്ധതപൂണ്ടു മടിച്ചിങ്ങു നിന്നുകൊ<BR>
28 ണ്ടന്തകന്‍വീട്ടിന്നു പോണേനല്ലേ.<BR>
29 പാരാതെ വന്നങ്ങു പൗണ്ഡ്റകന്‍ചൊല്ലിന<BR>
30 കാരിയമെല്ലാമേ സാധിച്ചുടന്‍<BR>
<BR>31 ദ്വാരകതന്നില്‍ വരുന്നതുമുണ്ടു ഞാന്‍<BR>
32 നേരത്രേ ചൊന്നതു തേറിനാലും."<BR>
33 ഇങ്ങനെ ചൊന്നുടന്‍ തേരില്‍ക്കരേറീട്ടു<BR>
34 മങ്ങാതെയുള്ളൊരു സൂതനുമായ്<BR>
35 വാട്ടമകന്നൊരു പൗണ്ഡ്റകന്തന്നുടെ<BR>
36 കോട്ടതന്‍ ചാരത്തു ചെന്നു പൂക്കാന്‍.<BR>
37 പൗരുഷമാണ്ടൊരു പൗണ്ഡ്റകനന്നേരം<BR>
38 പൗരന്മാരോടു കലര്‍ന്നു നന്നായ്<BR>
39 ഘോരമായുള്ളൊരു സേനയുമായിട്ടു<BR>
40 പാരാതെ ചെന്നു പിണങ്ങുംനേരം<BR>
<BR>41 കാശീശനാകുന്ന മന്നവവീരനും<BR>
42 വാശിയുംപൂണ്ടു തുണപ്പതിന്നായ്<BR>
43 ചാലത്തുനിഞ്ഞൊരു പൗണ്ഡ്റകന്തന്നുടെ<BR>
44 ചാരത്തു പൂകിനാന്‍ ചാപവുമായ്.<BR>
45 നേരിട്ടു നിന്നൊരു പൗണ്ഡ്റകന്തന്നോടു<BR>
46 വാരിജലോചനന്‍ ചൊന്നാനപ്പോള്‍:<BR>
47 "ആയന്മാര്‍വീട്ടില്‍ വളര്‍ന്നതുമൂലമായ്<BR>
48 ഞാനല്ലായ്പോയല്ലൊ വാസുദേവന്‍.<BR>
49 എങ്കൈയില്‍നിന്നുള്ളൊരായുധമെല്ലാമേ<BR>
50 ശങ്കകളഞ്ഞിതാ തന്നേനെങ്കില്‍."<BR>
<BR>51 ഇങ്ങനെ ചൊല്ലി നല്ലമ്പുകളെല്ലാമേ<BR>
52 അങ്ങവന്മേനിയില്‍ത്തൂകിത്തൂകി<BR>
53 അന്ധതപൂണ്ടങ്ങു നില്ലാതെകണ്ടുടന്‍<BR>
54 അന്തകങ്കോയിക്കലാക്കിവച്ചാന്‍.<BR>
55 വാശിയെപ്പൂണ്ടൊരു കാശീശനെന്നപ്പോള്‍<BR>
56 കേശവന്തന്നോടങ്ങേശിനിന്നാന്‍.<BR>
57 അമ്പുകള്‍കൊണ്ടവന്തന്നുടെ കണ്ഠവും<BR>
58 അമ്പു കളഞ്ഞു മുറിച്ചു പിന്നെ<BR>
59 പേശലമായൊരു കാശിയില്‍ വീഴ്ത്തിനാന്‍<BR>
60 ഈശനായുള്ളൊരു കേശവന്താന്‍.<BR>
<BR>61 വാഴ്ത്തിനീന്നീടുന്ന വന്ദികള്‍തന്നുടെ<BR>
62 വാക്കുകള്‍കേട്ടു തെളിഞ്ഞു നന്നായ്<BR>
63 ദ്വാരകതന്നിലകത്തങ്ങു പൂകിനാന്‍<BR>
64 വീരതതന്നെയും പൂണ്ടു പിന്നെ.<BR>
65 കാശീശന്തന്നുടെ കാന്തമാരെന്നപ്പോള്‍<BR>
66 പേശലമായുള്ളൊരാനനത്തെ<BR>
67 വീണതു കണ്ടിട്ടു ചാരത്തു ചെന്നിട്ടു<BR>
68 കേണുതുടങ്ങിനാര്‍ വീണു തന്മേല്‍.<BR>
69 മാനിയായ് നിന്നു മരിച്ചവന്തന്നുടെ<BR>
70 സൂനുവായുളള സുദക്ഷിണന്താന്‍<BR>
<BR>71 അച്ഛനെക്കൊന്നോനെക്കൊല്ലേണമെന്നുളെളാ<BR>
72 രിച്ഛയുംപൂണ്ടു പുറപ്പെട്ടുടന്‍<BR>
73 ഉല്‍ക്കടമായ തപസ്സു തുടങ്ങിനാന്‍<BR>
74 മുക്കണ്ണന്തന്നെയുമുളളില്‍ നണ്ണി.<BR>
75 ചിത്തമഴിഞ്ഞൊരു മുക്കണ്ണരന്നേരം<BR>
76 പ്രത്യക്ഷനായിട്ടു ചോദിച്ചപ്പോള്‍<BR>
77 അച്ഛനെക്കൊന്നുളെളാരച്യുതന്തന്നെയും<BR>
78 മെച്ചമേ കൊല്ലേണമെന്നു ചൊന്നാന്‍:<BR>
79 എന്നതു കേട്ടൊരു ചന്ദ്രക്കലാധരന്‍<BR>
80 ഏറിന ചിന്തയുംപൂണ്ടു ചൊന്നാന്‍:<BR>
<BR>81 "ദക്ഷിണരായുള്ള ഭൂസുരന്മാരുമായ്<BR>
82 ദക്ഷിണകുണ്ഡത്തിലഗ്നിതന്നെ<BR>
83 പൂജിച്ചുനിന്നങ്ങു ഹോമം തുടങ്ങുക<BR>
84 യാജകന്മാരെല്ലാം ചൊന്നവണ്ണം.<BR>
85 ധീരനായിങ്ങനെയാചരിച്ചീടുമ്പോള്‍<BR>
86 മാരണമായുള്ളൊരാഭിചാരം<BR>
87 ചണ്ഡനായുള്ളൊരു പാവകന്താനപ്പോള്‍<BR>
88 കുണ്ഡത്തില്‍ നിന്നു പുറപ്പെട്ടുടന്‍<BR>
89 നിന്നുടെ കാരിയമെല്ലാമേ സാധിക്കും<BR>
90 നിന്നോടുകൂടാതെ കണ്ടുകൊള്‍ നീ."<BR>
<BR>91 മംഗലനായൊരു ഗംഗതങ്കാമുകന്‍<BR>
92 ഇങ്ങനെ ചൊല്ലി മറഞ്ഞനേരം<BR>
93 മാരണചുഞ്ചുക്കളായി വിളങ്ങിയു<BR>
94 ള്ളാരണന്മാരുമാ യാദവരില്‍<BR>
95 അക്ഷണമങ്ങനെയാചരിച്ചീടിനാന്‍<BR>
96 ദക്ഷിണനായ സുദക്ഷിണന്താന്‍.<BR>
97 ഘോരമായുള്ളൊരു മാരണമിങ്ങനെ<BR>
98 ധീരനായ് നിന്നവന്‍ ചെയ്തനേരം<BR>
99 തീക്ഷ്ണമായുള്ളൊരു കുണ്ഡത്തില്‍നിന്നുടന്‍<BR>
100 തീപ്പൊരി പാരമെഴത്തുടങ്ങി<BR>
<BR>101 ചാരത്തുനിന്നുള്ളൊരാരണന്മാരെല്ലാം<BR>
102 ദൂരത്തുപോയങ്ങു നിന്നനേരം<BR>
103 കുണ്ഡത്തില്‍നിന്നങ്ങെഴുന്നതു കാണായി<BR>
104 ചണ്ഡിയെക്കാളതി ഭീക്ഷണനായ്<BR>
105 മാരണദേവതയായിച്ചമഞ്ഞിട്ടു<BR>
106 ഘോരനായുള്ളൊരു വഹ്നിതന്നെ.<BR>
107 ചെമ്പിച്ചുനിന്നൊരു കേശവും മീശയും<BR>
108 വമ്പിച്ചുനിന്നു വളഞ്ഞെകിറും,<BR>
109 തീപ്പൊരി തൂകി മിഴിച്ചു ചുവന്നിട്ടു<BR>
110 തീക്ഷ്ണതപൂണ്ടുള്ള കണ്മിഴിയും.<BR>
<BR>111 കോട്ടഞരമ്പുകള്‍ പൊങ്ങിയെഴുന്നിട്ടു<BR>
112 കോട്ടിയായുള്ളൊരു വന്മുഖവും,<BR>
113 ആണ്ടുനിന്നീടിനാനാരണര്‍മുമ്പില<BR>
114 ങ്ങാനയും കാതിലണിഞ്ഞു നേരേ<BR>
115 കണ്ടുള്ളോരെല്ലാരും കാതരന്മാരായി<BR>
116 മിണ്ടാതെ നോക്കി നടുങ്ങുംനേരം<BR>
117 പൂവെടിപോലെയെഴുന്നതു കാണായി<BR>
118 ഭൂതങ്ങളോരോന്നേ പിന്നെപ്പിന്നെ.<BR>
119 പാരം പൊരിഞ്ഞുള്ളുകൊള്ളിയുമായിട്ടു<BR>
120 ഘോരമായുള്ളൊരു നോക്കുമായി<BR>
<BR>121 ദ്വാരക നോക്കി നടന്നതു കാണായി<BR>
122 മാരണദേവതയോടും കൂടി.<BR>
123 ദ്വാരകതന്നുടെ ചാരത്തു ചെന്നൊരു<BR>
124 മാരണദേവത പാരമപ്പോള്‍<BR>
125 എട്ടുദിക്കെങ്ങുമേ ഞെട്ടി നടുങ്ങുമാ<BR>
126 റട്ടഹാസങ്ങളെയാചരിച്ചു.<BR>
127 ദ്വാരകവാസികളെന്നതു കേട്ടിട്ടു<BR>
128 പാരം വിറച്ചു നിലത്തു വീണാര്‍.<BR>
129 കേസരിതന്നുടെ നാദമെന്നിങ്ങനെ<BR>
130 കേവലം ചിന്തിച്ചു വാരണങ്ങള്‍<BR>
<BR>131 കേടറ്റുനിന്നൊരു ശാലയില്‍നിന്നുടന്‍<BR>
132 ഓടിത്തുടങ്ങീതു പേടിയാലേ.<BR>
133 ബാലകന്മാരെല്ലാമമ്മമാര്‍ ചാരത്തു<BR>
134 ചാലെപ്പോയ്ചെന്നു കരഞ്ഞുനിന്നാര്‍.<BR>
135 ബാലകന്മാരെയും പൂണ്ടങ്ങു നിന്നുള്ള<BR>
136 നീലവിലോചനമാരെല്ലാരും<BR>
137 വമ്പു കലര്‍ന്നുള്ള കാറ്റിനെയേറ്റുള്ള<BR>
138 രംഭകള്‍പോലെ ചമഞ്ഞുകൂടി.<BR>
139 കേള്‍ക്കായതെന്തന്നു ചൊല്ലിനിന്നെല്ലാരും<BR>
140 നോക്കിത്തുടങ്ങിന നേരത്തപ്പോള്‍<BR>
<BR>141 മുപ്പാരെ വെല്ലുവാന്‍ മുമ്മുനയായിട്ടു<BR>
142 കെല്പു കലര്‍ന്നോരു ശൂലവുമായ്<BR>
143 മാരണദേവത വന്നതു കാണായി:<BR>
144 ഘോരങ്ങളായുള്ള ഭൂതങ്ങളും.<BR>
145 ചാലെ വളര്‍ന്നൊരു മേനിയില്‍നിന്നെഴും<BR>
146 ജ്വാലകള്‍ മേന്മേലങ്ങേല്ക്കയാലെ<BR>
147 കൃത്യതന്‍ ചാരത്തെദ്ദാരുക്കളെല്ലാമേ<BR>
148 കത്തിയെഴുന്നതു കാണായപ്പോള്‍.<BR>
149 പാരിച്ചുനിന്നുള്ള പാദങ്ങളേല്ക്കയാല്‍<BR>
150 വാടിച്ചുതായിതബ്ഭൂതലവും.<BR>
<BR>151 രമ്യമായ് നിന്നുള്ളൊരംബരംതന്നിലു<BR>
152 ള്ളംബുദജാലകമാല ചാലേ<BR>
153 തങ്ങി വലിച്ചു വരുന്നതു കാണായി<BR>
154 പൊങ്ങിയെഴുന്നുള്ള കേശങ്ങളില്‍<BR>
155 മാനുഷന്മാരേക്കടിച്ചങ്ങു തിങ്കയാല്‍<BR>
156 മാറിലേ ചാടുന്ന ചോരതന്നില്‍<BR>
157 നീന്തിയെഴുന്നു വരുന്നതു കാണായി<BR>
158 നീണ്ടുവളര്‍ന്നുള്ള മുണ്ഡമാല.<BR>
159 വ്യോമത്തില്‍ച്ചേരുന്ന യാനങ്ങളെല്ലാമേ<BR>
160 ശൂലത്തിന്മേലായിക്കാണായപ്പോള്‍<BR>
<BR>161 ഉജ്ജ്വലിച്ചീടുന്നൊരാനനമാണ്ടുള്ള<BR>
162 ഗര്‍ജ്ജിതനാദത്തെക്കേള്‍ക്കും നേരം<BR>
163 നേരേ നടുങ്ങി നിലത്തങ്ങു വീഴാതോര്‍<BR>
164 ആരുമേയില്ലയിപ്പാരിലെങ്ങും;<BR>
165 നേരറ്റ മാരണദേവതതന്നുടെ<BR>
166 ഘോരത ചൊല്‍വാനുമവ്വണ്ണമേ.<BR>
167 അന്തകനുള്ളവും കാണുന്നുതാകിലോ<BR>
168 വെന്തു നീറീടുമപ്പേടിതന്നാല്‍.<BR>
169 ഇങ്ങനെയുള്ളൊരു മാരണദേവത<BR>
170 പൊങ്ങിയെഴുന്നു വരുന്നനേരം<BR>
<BR>171 കണ്ടുള്ളൊരെല്ലാരും കാതരന്മാരായി<BR>
172 മണ്ടിത്തുടങ്ങിനാരങ്ങുമിങ്ങും.<BR>
173 കല്പാന്തപാവകന്താനിതെന്നിങ്ങനെ<BR>
174 കല്പിച്ചു നിന്നു കടുക്കനെപ്പോയ്<BR>
175 ചൂതുപൊരുന്നൊരു മാധവന്‍ചാരത്തു<BR>
176 കാതരന്മാരായിച്ചെന്നു ചൊന്നാര്‍ :<BR>
177 "ഘോരനായുള്ളൊരു വഹ്നിതാന്‍ വന്നിതാ<BR>
178 നീറായിപ്പോകുന്നു ഞങ്ങളയ്യോ !<BR>
179 പാലിച്ചുകൊള്ളണം പാരാതെയെങ്ങളെ<BR>
180 പ്പാവകന്‍വായില്‍നിന്നായവണ്ണം."<BR>
<BR>181 വൃഷ്ണികള്‍ക്കുള്ളൊരു ദീനത്തെക്കണ്ടിട്ടു<BR>
182 കൃഷ്ണനായുള്ളൊരു വിഷ്ണുവപ്പോള്‍<BR>
183 ചാരത്തുനിന്നൊരു ചക്രത്തെയന്നേരം<BR>
184 പാരിച്ചു നോക്കിനാനൊന്നു നന്നായ്.<BR>
185 ചൂതുതുടങ്ങിനാന്‍ പിന്നെയുമങ്ങനെ<BR>
186 ചേതം വരുത്താതെ ലീലയേതും<BR>
187 അംബുജലോചനന്‍കണ്മുന തന്നുടെ<BR>
188 നിര്‍മ്മലമേനിയിലേറ്റ നേരം<BR>
189 കല്പാന്തപാവകന്തന്നെയും വെല്ലുവാന്‍<BR>
190 കെല്പു കലര്‍ന്ന സുദര്‍ശന്താന്‍<BR>
<BR>191 കത്തിത്തുടങ്ങീതു പുത്തനാം നെയ്ക്കൊണ്ടു<BR>
192 സിക്തമായുള്ളൊരു തീകണക്കെ.<BR>
193 ദിഗ്ഗജകര്‍ണ്ണവും ജര്‍ജ്ജരമാംവണ്ണം<BR>
194 ഗര്‍ജ്ജിച്ചുനിന്നു നിവിര്‍ന്നു പിന്നെ<BR>
195 മാരണദേവതതന്നുടെ മേനിയില്‍<BR>
196 ഘോരമായ് നോക്കിനാനൊന്നുനേരേ.<BR>
197 ഉണ്മദനായ സുദര്‍ശനന്തന്നുടെ<BR>
198 കണ്മുന തന്മെയ്യിലേറ്റനേരം<BR>
199 നേരിട്ടു ചെന്നൊരു മാരണദേവത<BR>
200 പാരം നടുങ്ങി മടങ്ങീതപ്പോള്‍<BR>
<BR>201 വ്യാധന്മാരെയ്തുള്ള ബാണങ്ങളേല്ക്കയാല്‍<BR>
202 ആതങ്കം പൂണ്ടുള്ളൊരു സിംഹംപോലെ.<BR>
203 പര്‍ജ്ജന്യനാദത്തെത്തര്‍ജ്ജിച്ചു നിന്നൊരു<BR>
204 ഗര്‍ജ്ജനം കേട്ടുള്ള ഭൂതങ്ങളും<BR>
205 ഓടിത്തുടങ്ങീതു കേസരിനാദം കേ<BR>
206 ട്ടീടുന്നൊരേണങ്ങളെന്നപോലെ.<BR>
207 ഓടിയണഞ്ഞു പിണങ്ങിനാനെന്നപ്പോള്‍<BR>
208 ചൂടു പൊഴിഞ്ഞു സുദര്‍ശനന്താന്‍.<BR>
209 ചാലെത്തുടര്‍ന്ന സുദര്‍ശന്തനന്നുടെ<BR>
210 ജ്വാലകള്‍ മേനിയിലേല്ക്കയാലെ<BR>
<BR>211 വെന്തുതുടങ്ങിന മാരണദേവത<BR>
212 വേഗത്തിലോടിക്കരഞ്ഞു തിണ്ണം<BR>
213 അക്ഷണം ചെന്നങ്ങു ദക്ഷിണനായ സു<BR>
214 ദക്ഷിണന്തന്നെയണഞ്ഞു നേരെ :<BR>
215 കുക്ഷി പിളര്‍ന്നിട്ടു നല്‍ക്കുടല്‍മാലയും<BR>
216 ഭക്ഷിച്ചു നിന്നു ദഹിച്ചു പിന്നെ<BR>
217 ചാരത്തു നിന്നു ചടങ്ങുകളോതിയു<BR>
218 ള്ളാരണന്മാരെയുമവ്വണ്ണമേ<BR>
219 ആരണന്മാരേ വധിച്ചുള്ള പാപത്തെ<BR>
220 വേരറപ്പോക്കുവാനെന്നപോലെ<BR>
<BR>221 മണ്ടിയണഞ്ഞങ്ങു പണ്ടു താനുണ്ടായ<BR>
222 കുണ്ഡത്തില്‍ ചാടിയങ്ങിനിന്നു.<BR>
223 "നിന്നോടുകൂടാതെ കണ്ടുകൊള്‍ നീ"യെന്നു<BR>
224 തന്നോടു ചൊന്നതു ചിന്തിയാതെ<BR>
225 കോപിച്ചുനിന്നവനിങ്ങനെ ചെയ്കയാല്‍<BR>
226 ആപത്തായ് വന്നു തനിക്കുതന്നെ<BR>
227 സജ്ജനത്തോടു പിണങ്ങിനിന്നീടിനാല്‍<BR>
228 ദുര്‍ജ്ജനമങ്ങനെ വന്നു ഞായം.<BR>
229 പിന്നാലെ പാഞ്ഞ സുദര്‍ശനന്താനപ്പോള്‍<BR>
230 മന്നവന്തന്നുടെ കോട്ടയെല്ലാം<BR>
<BR>231 ചുട്ടങ്ങു പൊട്ടിച്ചു പെട്ടെന്നു പോന്നീട്ടു<BR>
232 തുഷ്ടനായ് പൂകിനാന്‍ ദ്വാരകയില്‍.<BR>
സാംബോദ്വാഹം
1683
1864
2006-10-15T18:51:22Z
കൈപ്പള്ളി
46
1 മാനികള്‍മൗലിയാം ഭൗമനായുള്ളൊരു<BR>
2 ദാനവവീരന്നു പണ്ടു പണ്ടേ<BR>
3 ചങ്ങാതിയായൊരു വാനരവീരന്താന്‍<BR>
4 മങ്ങാതെനിന്നു വെറുപ്പിക്കയാല്‍<BR>
5 രോഷിതനായിട്ടു കൊന്നങ്ങു വീഴ്ത്തിന<BR>
6 രോഹിണീനന്ദനനോടുംകൂടി<BR>
7 വാരിജലോചനന്‍ ദ്വാരകതന്നിലേ<BR>
8 വാരുറ്റു നിന്നു വസിച്ചകാലം<BR>
9 ദൃപ്തനായുള്ള സുയോധനനന്തന്നുടെ<BR>
10 പുത്രിയായുള്ളൊരു കന്യകയ്ക്ക്<BR>
<BR>11 കാന്തനേ നണ്ണി സ്വയംവരമുണ്ടായി<BR>
12 കാന്തമായുള്ളൊരു കോട്ടതന്നില്‍.<BR>
13 എന്നതു കേട്ടുള്ള മന്നവരെല്ലാരും<BR>
14 ചെന്നുതുടങ്ങിനാര്‍ ചെവ്വിനോടെ.<BR>
15 ചാലച്ചമഞ്ഞുള്ള ചങ്ങാതിമാരുമായ്<BR>
16 ഓലക്കമാണ്ടു നടന്നു മെല്ലെ<BR>
17 മണ്ഡിതയായൊരു കന്യകതാനുമ<BR>
18 മ്മണ്ഡപംതന്നിലിരുന്ന നേരം<BR>
19 സാംബനായുള്ള കുമാരനുമെന്നതു<BR>
20 കാണ്മതിന്നായിട്ടു ചെന്നാനപ്പോള്‍.<BR>
<BR>21 സാംബനെക്കണ്ടൊരു കന്യകതന്നുടെ<BR>
22 ചാമ്പി മയങ്ങിന കമുനതാന്‍<BR>
23 പാരം നടന്നങ്ങു ചെന്നുതുടങ്ങീതു<BR>
24 വാരിജം കണ്ടുള്ള വണ്ടുപോലെ.<BR>
25 കന്യകതന്നുടെ കമുന ചെന്നിട്ടു<BR>
26 തന്നോടു ചൊല്‍കയാലെന്നപോലെ<BR>
27 സാംബന്‍റെ കണ്ണുമക്കന്യകതന്നിലേ<BR>
28 മേന്മേലേ ചെന്നു തുടങ്ങീതപ്പോള്‍.<BR>
29 മംഗലമാരായ ചങ്ങാതിമാരെല്ലാം<BR>
30 തങ്ങളില്‍ നോക്കിനാരെന്നനേരം.<BR>
<BR>31 ബാലികതന്നുടെ ലോചനമാലിക<BR>
32 ചാലേ വലിക്കയാലെന്നപോലെ<BR>
33 പഗരമണഞ്ഞവള്‍തന്നെയും തന്നുടെ<BR>
34 തേരിലങ്ങാക്കിനാന്‍ ഭാഗ്യവാന്താന്‍.<BR>
35 കണ്ടുനിന്നീടുന്ന കൗരവന്മാരെല്ലാം<BR>
36 മണ്ടിയണഞ്ഞു ചുഴന്നു പിന്നെ<BR>
37 കോപിച്ചുനിന്നു പറഞ്ഞുതുടങ്ങിനാര്‍<BR>
38 വേപിച്ചുനിന്നൊരു മെയ്യുമായി:<BR>
39 "ചേരാതെയിന്നിതില്‍ വന്നുള്ളോരാരാലും<BR>
40 വാരിജലോചനതന്നെയിപ്പോള്‍<BR>
<BR>41 കൊണ്ടങ്ങു പോകുന്നോരെങ്കില്‍ നാമെല്ലാരും<BR>
42 മണ്ടിയണഞ്ഞു പിണഞ്ഞവനേ<BR>
43 കൊന്നങ്ങു വീഴ്ത്തുക വന്നുള്ളോര്‍ കാണുമാ<BR>
44 റെന്നങ്ങു നണ്ണിയുറച്ചു നന്നായ്<BR>
45 കാത്തുനിന്നീടുന്ന നമ്മെയുമേതുമേ<BR>
46 കാണിയും കൊള്ളാതെയുള്ളിലിപ്പോള്‍<BR>
47 കന്യകതന്നെയും കൊണ്ടങ്ങു പോയതി<BR>
48 ക്കണ്ണിനു പോരാതെ ബാലനല്ലൊ<BR>
49 കേസരിതന്നുടെ പൈതലെപ്പൂണ്ടിട്ടു<BR>
50 കേഴതാന്‍ കൊണ്ടങ്ങു മണ്ടുംപോലെ.<BR>
<BR>51 എന്നാല്‍ നാമിന്നിവന്തന്നെയും ബന്ധിപ്പൂ<BR>
52 വന്നുള്ള മന്നവര്‍ കമുമ്പിലേ.<BR>
53 കൃഷ്ണനുമായ് വന്നു വൃഷ്ണികളെല്ലാരും<BR>
54 ഉഷ്ണിച്ചുകൂടുന്നോരെങ്കിലിപ്പോള്‍<BR>
55 ബാണങ്ങള്‍ക്കുള്ളൊരു മൂര്‍ച്ചകള്‍ക്കേതുമേ<BR>
56 ബാധയോയില്ലല്ലൊയിന്നമുക്കും."<BR>
57 ഇങ്ങനെ ചൊല്ലിന കൗരവവീരന്മാര്‍<BR>
58 സംഗരത്തിന്നു മുതിര്‍ന്നനേരം<BR>
59 ആണ്മ കലര്‍ന്നൊരു സാംബനാംവീരനും<BR>
60 ചാപദം നീങ്ങാതെ നിന്നു നന്നായ്<BR>
<BR>61 ബാണങ്ങള്‍കൊണ്ടു തൊഴിച്ചുതുടങ്ങിനാന്‍<BR>
62 ബാലകനല്ലെന്നു തോന്നുംവണ്ണം.<BR>
63 ചാരത്തുനിന്നുള്ള കൗരവന്മാരെല്ലാം<BR>
64 ദൂരത്തു നീങ്ങി നടുങ്ങി നിന്നാര്‍.<BR>
65 ആര്‍ത്തന്മാരായിട്ടു വീര്‍ത്തുതുടങ്ങിനാര്‍,<BR>
66 ഓര്‍ത്തുനിന്നങ്ങു നുറുങ്ങുനേരം.<BR>
67 വഞ്ചനംകൂടാതെ ബന്ധിച്ചുകൊള്ളുവാന്‍<BR>
68 ചെഞ്ചമ്മെയാവതല്ലെന്നു ചൊല്ലി<BR>
69 നേരിട്ടു നിന്നൊരു വീരനും താനുമായ്<BR>
70 നേരൊത്തു നിന്നു പൊരുന്ന നേരം<BR>
<BR>71 പിന്നാലെ ചെന്നവന്‍ വില്‍ മുറിച്ചീടിനാന്‍<BR>
72 ഉന്നതനായൊരു കര്‍ണ്ണനപ്പോള്‍,<BR>
73 വില്‍ മുറിഞ്ഞീടിന യാദവബാലകന്‍<BR>
74 പല്‍ പറിഞ്ഞീടിന പാമ്പുപോലെ<BR>
75 ആര്‍ത്തനായ് വന്നതു കണ്ടൊരു വീരന്മാര്‍<BR>
76 ആര്‍ത്തു കൊണ്ടേറ്റമണഞ്ഞു നേരേ<BR>
77 കാട്ടിലകംപുക്കു കാട്ടാളര്‍ വേട്ടയില്‍<BR>
78 കാട്ടാനപ്പൈതലെയെന്നപോലെ<BR>
79 പെട്ടെന്നു ചെന്നു പിടിച്ചങ്ങു ബന്ധിച്ചു<BR>
80 തുഷ്ടരായ്മന്ദിരംതന്നില്‍ പുക്കാര്‍.<BR>
<BR>81 മന്ത്രങ്ങള്‍കൊണ്ടു നിരുദ്ധനായ്പോകയാല്‍<BR>
82 അന്ധനായുള്ളൊരു ഭോഗിപോലെ<BR>
83 കൗരവമന്ദിരംതന്നില്‍ നിന്നീടിനാന്‍<BR>
84 വീരനായുള്ളൊരു സാംബനപ്പോള്‍.<BR>
85 കണ്ടങ്ങു നിന്നൊരു നാരദമാമുനി<BR>
86 മണ്ടിനാന്‍ ദ്വാരകനോക്കിയപ്പോള്‍.<BR>
87 കൊണ്ടല്‍നേര്‍വര്‍ണ്ണന്‍റെ ചാരത്തു ചെന്നുനി<BR>
88 ന്നുണ്ടായ വേലയെച്ചാലെച്ചൊന്നാന്‍:<BR>
89 "മാനികളായുള്ള കൗരവന്മാരുടെ<BR>
90 മന്ദിരംതന്നില്‍നിന്നിന്നു വന്നു.<BR>
<BR>91 ഗൗരവംപൂണ്ടുള്ള കൗരവന്മാരത്രെ<BR>
92 വീരന്മാരായതിപ്പാരിലിപ്പോള്‍;<BR>
93 വീരത വേറായ യാദവന്മാരിപ്പോള്‍<BR>
94 നാരിമാരെന്നതും വന്നുകൂടി<BR>
95 അന്നന്നു കണ്ടോര്‍ പിടിച്ചങ്ങു കെട്ടുവാന്‍<BR>
96 ആളായിവന്നതുകൊണ്ടു നേരേ.<BR>
97 ബാണന്‍റെ മന്ദിരംതന്നില്‍ മുടങ്ങിനാന്‍<BR>
98 നാണവും കൈവിട്ടു പണ്ടൊരുത്തന്‍.<BR>
99 കൗരവമന്ദിരംതന്നിലിന്നിന്നുടെ<BR>
100 ഔരസനായുള്ള സാംബനിപ്പോള്‍.<BR>
<BR>101 മറ്റൊരു യാദവന്മറ്റൊരു ദേശത്തു<BR>
102 കെട്ടുപെട്ടാനെന്നു നാളെക്കേള്‍ക്കാം.<BR>
103 ക ചുവത്തീടുന്നതെന്തിനിങ്ങെല്ലാരും<BR>
104 കാണിയും കൊള്ളാതക്കൗരവന്മാര്‍.<BR>
105 കാലത്തേ ചെന്നിനിക്കോഴയും നല്കീട്ടു<BR>
106 ബാലകന്തന്നെയുമ്മീണ്ടുകൊള്‍വിന്‍."<BR>
107 നാരദനിങ്ങനെ ചൊന്നൊരു നേരത്തു<BR>
108 വീരന്മാരായുള്ള യാദവന്മാര്‍<BR>
109 ഭേരിയും താഡിച്ചു തേരില്‍ക്കരേറിനാര്‍<BR>
110 നേരറ്റുനിന്നൊരു സേനയുമായ്.<BR>
<BR>111 സന്നാഹം കണ്ടൊരു നാരദന്നുള്ളത്തില്‍<BR>
112 സന്തോഷം പൊങ്ങത്തുടങ്ങീതപ്പോള്‍.<BR>
113 കാര്‍വര്‍ണ്ണന്തന്നുടെ ചൊല്ലിനാലെല്ലാരും<BR>
114 പോവതിന്നായിത്തുടങ്ങുംനേരം<BR>
115 കൗരവന്മാര്‍ക്കിന്നു യാദവന്മാരോടു<BR>
116 വൈരമുണ്ടാകൊല്ലായെന്നു നണ്ണി.<BR>
117 വേഗത്തില്‍ ചെല്ലുന്ന രോഹിണീനന്ദനന്‍<BR>
118 "വേണ്ടാ"യെന്നിങ്ങനെ ചൊന്നാനപ്പോള്‍<BR>
119 "ഞാനങ്ങു ചെന്നിട്ടു ബാലകന്തന്നെയും<BR>
120 മാനിച്ചുകൊണ്ടിങ്ങു പോന്നുകൊള്‍വന്‍.<BR>
<BR>121 പൊങ്ങിയെഴുന്നൊരു കോപവും കൈവിട്ടു<BR>
122 നിങ്ങളിങ്ങെല്ലാരും നില്ക്കേ വേണ്ടൂ."<BR>
123 എന്നതു കേട്ടൊരു നാരദനന്നേരം<BR>
124 കണ്ണെറിഞ്ഞീടിനാനെല്ലാരോടും:<BR>
125 "ലാംഗലിതന്നുടെ ശിഷ്യനായുള്ളോനെ<BR>
126 ത്താങ്ങുവാനായിപ്പറഞ്ഞതെല്ലാം<BR>
127 പട്ടാങ്ങെന്നിങ്ങനെ തേറി നിന്നിന്നിങ്ങള്‍<BR>
128 പൊട്ടരായ്പോകൊല്ലാ"യെന്നിങ്ങനെ.<BR>
129 സീരിതാനിങ്ങനെ ചൊന്നതു കേട്ടപ്പോള്‍<BR>
130 വീരന്മാരായുള്ള യാദവന്മാര്‍<BR>
<BR>131 പൊങ്ങിയെഴുന്നൊരു കോപവും പൂണ്ടുടന്‍<BR>
132 തങ്ങളില്‍ നോക്കി മെരിണ്ടു നിന്നാര്‍,<BR>
133 പോവാന്തുനിഞ്ഞുള്ള വാരണവീരന്മാര്‍<BR>
134 പാവാന്‍റെ ചൊല്‍ കേട്ടു നിന്നപോലെ<BR>
135 മാധവന്തന്നുടെയാനനം കണ്ടുടന്‍<BR>
136 മാഴ്കി മയങ്ങി മടങ്ങി നിന്നാര്‍.<BR>
137 കേടറ്റുനിന്നൊരു നാരദനന്നാനനം<BR>
138 വാടിച്ചമഞ്ഞു തുടങ്ങീതപ്പോള്‍<BR>
139 ആരുണ്യം വേറായ കാര്‍വര്‍ണ്ണന്തന്നുടെ<BR>
140 ആനനം പിന്നെയും നോക്കി നോക്കി<BR>
<BR>141 കാലുഷ്യം പൂണ്ടുള്ളൊരുള്ളവുമായിട്ടു<BR>
142 ചാലത്തലയും ചൊറിഞ്ഞു നിന്നാന്‍.<BR>
143 വീരനായുള്ളൊരു സീരിതാനെന്നപ്പോള്‍<BR>
144 പാരാതെ നേരറ്റ തേരിലേറി<BR>
145 ധന്യമായുള്ളൊരു കൗരവമന്ദിരം<BR>
146 തന്നുടെ ചാരത്തു ചെന്ന നേരം<BR>
147 സീരിയേ വന്നതു കേട്ടൊരു നേരത്തു<BR>
148 വീരന്മാരായുള്ള കൗരവന്മാര്‍<BR>
149 പൊങ്ങിയെഴുന്നൊരു തോഷവും പൂണ്ടുടന്‍<BR>
150 മംഗലപാണികളായിച്ചെന്നാര്‍.<BR>
<BR>151 ആതിഥ്യമായുളള വേലയെച്ചെയ്തു നി<BR>
152 ന്നാദരമോടങ്ങിരുന്നു പിന്നെ<BR>
153 വേഴ്ചയില്‍നിന്നുള്ള വാര്‍ത്തകളോരോന്നേ<BR>
154 കാഴ്ചയായ് തങ്ങളിലോതിയോതി<BR>
155 കൗരവന്മാരോടു ചൊല്ലിനിന്നീടിനാന്‍<BR>
156 വീരനായുള്ളൊരു സീരി നേരേ:<BR>
157 "ഉഗ്രനായ് നിന്നുള്ളൊരുഗ്രസേനന്തന്‍റെ<BR>
158 അഗ്ര്യയായ് നിന്നുള്ളൊരാജ്ഞയാലേ<BR>
159 കാണ്മതിനായിട്ടു വന്നിതു ഞാനിപ്പോള്‍<BR>
160 കാമിച്ചു നമ്മിലേ വേഴ്ചയെല്ലാം.<BR>
<BR>161 ബാലനായുള്ളൊരു സാംബനേയിന്നിങ്ങള്‍<BR>
162 ചാലച്ചുഴന്നു ചതിച്ചെല്ലാരും<BR>
163 ബന്ധിച്ചുനിന്നതു ചിന്തിച്ചുകാണുമ്പോള്‍<BR>
164 അന്ധതയെന്നതേ വന്നുകൂടു.<BR>
165 ശക്തന്മാരായുള്ള യാദവന്മാരിങ്ങു<BR>
166 സത്വരം പോന്നു വരുംമുന്നമേ<BR>
167 ബാലകന്തന്നെയും പാരാതെ നല്കുവിന്‍<BR>
168 ബാലികതന്നോടുംകൂടി നേരേ.<BR>
169 ദുശ്ശമനായൊരു കര്‍ണ്ണന്‍റെ ചൊല്‍ കേട്ടു<BR>
170 കശ്മലമാനസരായി നിങ്ങള്‍<BR>
<BR>171 അന്ധകനാഥന്‍റെയാജ്ഞയേ ലംഘിച്ചി<BR>
172 ട്ടന്ധരായ്പോകായ്വിന്‍ വീരന്മാരേ!"<BR>
173 രോഹിണീനന്ദനന്‍ ചൊന്നതു കേട്ടിട്ടു<BR>
174 രോഷത്തെപ്പൂണ്ടുള്ള കൗരവന്മാര്‍.<BR>
175 കണ്ണും ചുവത്തിപ്പറഞ്ഞുതുടങ്ങിനാര്‍<BR>
176 കണ്ണനുണ്ടെന്നുള്ള വന്‍പിനാലേ:<BR>
177 "ആഭാസരായുള്ള വൃഷ്ണികളായല്ലൊ<BR>
178 ആജ്ഞ നടത്തുന്നതിന്നു പാരില്‍;<BR>
179 നാമിനിയെല്ലാരും ദാസരായ് നിന്നവര്‍<BR>
180 നാവിന്മേല്‍ നീരാകയെന്നേ വേണ്ടു;<BR>
<BR>181 പാദുകം ചെന്നു ശിരസ്സിങ്കലാമ്മാറു<BR>
182 പാഞ്ഞുകരേറുന്ന കാലമിപ്പോള്‍;<BR>
183 ചാലേ നിറന്ന കിരീടങ്ങളെല്ലാം പോയ്<BR>
184 കാലോടു ചേരുകയെന്നുവന്നു.<BR>
185 മന്നവന്മാര്‍ക്കുള്ളൊരാസനം കൂടാതെ<BR>
186 ഖിന്നരായ്പോരുമിന്നീചന്മാരേ<BR>
187 വാഴ്ത്തി നാം നിന്നതുകൊണ്ടല്ലീ നമ്മോടു<BR>
188 വാര്‍ത്തകളിങ്ങനെ ചൊല്ലാകുന്നു.<BR>
189 മറ്റൊരു ദൂതന്‍ വന്നിങ്ങനെ ചൊന്നാകില്‍<BR>
190 മറ്റൊന്നായ് വന്നിതുമിന്നുതന്നെ.<BR>
<BR>191 വമ്പിഴയാകിലുമൊന്നു പൊറുക്കേണം<BR>
192 അമ്പു പൊഴിഞ്ഞോരോടെന്നുണ്ടല്ലൊ.<BR>
193 കെട്ടുപെട്ടീടുന്ന സാംബനേയെന്നുമേ<BR>
194 ഒട്ടുമയയ്ക്കുന്നൂതില്ല ചൊല്ലാം<BR>
195 അന്ധകനാഥന്‍റെയാജ്ഞതാന്‍ വേണമി<BR>
196 ബ്ബന്ധനം തീര്‍ത്തിനിക്കൊണ്ടുപോവാന്‍."<BR>
197 വാഴ്ചകളല്ലാത വാര്‍ത്തകളിങ്ങനെ<BR>
198 കാഴ്ചയായ് കേള്‍പ്പിച്ചു കൗരവന്മാര്‍<BR>
199 മന്ദിരംതന്നിലകത്തങ്ങു പൂകിനാര്‍<BR>
200 മന്ദന്മാര്‍ക്കങ്ങനെ തോന്നി ഞായം.<BR>
<BR>201 സമ്മതം കൂടാതെ വാര്‍ത്തകളോരോന്നേ<BR>
202 ഉന്മുകംപോലെ തങ്കര്‍ണ്ണങ്ങളില്‍<BR>
203 കൊണ്ടുകൊണ്ടീടുന്ന ലാംഗലധാരിക്കു<BR>
204 കോപമെഴുന്നു തുടങ്ങീതപ്പോള്‍.<BR>
205 ദുഷ്ടന്മാരെല്ലാരും നീങ്ങിന നേരത്തു<BR>
206 പെട്ടെന്നെഴുന്നേറ്റു നിന്നാനപ്പോള്‍<BR>
207 വാരണവീരന്‍റെ നാദത്തെക്കേട്ടൊരു<BR>
208 കേസരിവീരന്താനെന്നപോലെ<BR>
209 ചാരത്തുനിന്നുള്ള വീരന്മാര്‍ കേള്‍ക്കവേ<BR>
210 ചാപലം കൈവിട്ടു ചൊന്നാനപ്പോള്‍:<BR>
<BR>211 "എന്നോടുതന്നേ വെറുക്കയേ വേണ്ടു ഞാന്‍<BR>
212 എന്നുടെ ഭോഷത്വം ചിന്തിക്കുമ്പോള്‍;<BR>
213 അങ്ങുള്ളോരാര്‍ക്കുമേ ചേരാതെയല്ലൊ ഞാന്‍<BR>
214 ഇങ്ങുള്ള ലോകരില്‍ ചേര്‍ച്ച പുക്കു;<BR>
215 വൃഷ്ണികളാര്‍ക്കുമേ ചേര്‍ന്നീതില്ലേതുമേ<BR>
216 കൃഷ്ണനുമുള്ളത്തിലവ്വണ്ണമേ.<BR>
217 ആര്‍ക്കുമേ ചേരാതെ ഞാനിങ്ങു പോന്നതു<BR>
218 പാര്‍ക്കുന്നൂതാകില്‍ പിഴച്ചില്ലൊട്ടും;<BR>
219 ഗര്‍വ്വിതരായുള്ള കൗരവന്മാരുടെ<BR>
220 ദുര്‍വചനങ്ങളെക്കേള്‍ക്കായല്ലൊ.<BR>
<BR>221 പണ്ടെന്നും കേളാത വാര്‍ത്തയെക്കേട്ടപ്പോള്‍<BR>
222 പണ്ടുള്ള വേലയെച്ചെയ്യണം ഞാന്‍.<BR>
223 ഗര്‍വിതന്മാരായ കൗരവന്മാരിനി<BR>
224 യുര്‍വിയിലില്ലാതെയാക്കവേണം.<BR>
225 മംഗലംവേറായ മന്ദിരമിന്നുടന്‍<BR>
226 ഗംഗയിലാക്കുന്നൂതുണ്ടു നേരേ."<BR>
227 എന്നങ്ങു ചൊല്ലിന രോഹിണീനന്ദനന്‍<BR>
228 ഏറിയിരുന്നൊരു കോപത്താലെ<BR>
229 സീരംകൊണ്ടങ്ങു വലിച്ചുതുടങ്ങിനാന്‍<BR>
230 കൗരവമന്ദിരംതന്നെയപ്പോള്‍.<BR>
<BR>231 വാരുറ്റു നിന്നൊരു സീരംകൊണ്ടങ്ങവന്‍<BR>
232 പാരിച്ചു നിന്നു വലിച്ചനേരം<BR>
233 ഞെട്ടി ഞെരിഞ്ഞു തിരിഞ്ഞു ചരിഞ്ഞുതേ<BR>
234 ദുഷ്ടന്മാര്‍ മേവുന്ന മന്ദിരംതാന്‍.<BR>
235 മന്ദിരംതന്നിലേ മാലോകരെല്ലാരും<BR>
236 മന്നിടംതന്നിലും വീണാരപ്പോള്‍<BR>
237 കാലും പൊളിഞ്ഞിതക്കൈയും പെളിഞ്ഞിതു<BR>
238 കാളെന്നു കൂട്ടിനാര്‍ ബാലന്മാരും<BR>
239 ഫാലത്തിലാമ്മാറു ചോരയും തൂകി നി<BR>
240 ന്നാലസ്യമായി ചിലര്‍ക്കു പിന്നെ.<BR>
<BR>241 ആനകളെല്ലാമേ ചാലെ മറിഞ്ഞുപോയ്<BR>
242 ദീനങ്ങളായിക്കരഞ്ഞു തിണ്ണം;<BR>
243 ആജിയിലേതുമേ തോലിയെക്കോലാത<BR>
244 വാജികള്‍രാശിയുമവ്വണ്ണമേ.<BR>
245 മാടങ്ങളെല്ലാം പെളിഞ്ഞു ഞെരിഞ്ഞിട്ടു<BR>
246 മാലോകര്‍മേനിയില്‍ വീണുതപ്പോള്‍;<BR>
247 ചിത്രങ്ങള്‍കൊണ്ടു വിളങ്ങിനിന്നീടുന്ന<BR>
248 ഭിത്തികളും പിന്നെയവ്വണ്ണമേ.<BR>
249 വീരനായുള്ളൊരു സാംബനേ വഞ്ചിച്ചു<BR>
250 വില്‍ മുറിച്ചീടിന പാണികള്‍ക്കും<BR>
<BR>251 പുണ്ണിനെപ്പൂണ്ടപ്പോള്‍ നിന്നുകൊണ്ടീടിനാന്‍<BR>
252 കര്‍ണ്ണന്താനെന്നതു ഭാവിയാതെ.<BR>
253 ധന്യനായുള്ള സുയോധനന്താനപ്പോള്‍<BR>
254 ചെമ്മേയിരുന്നൊരു പീഠത്തിന്മേല്‍<BR>
255 യാദവന്മാരുടെ ഭൂഷണമോരോന്നേ<BR>
256 ആദരവോടു പറഞ്ഞു മേന്മേല്‍<BR>
257 ധൃഷ്ടനായീടുമ്പൊളല്ലൊയിമ്മന്ദിരം<BR>
258 ഞെട്ടി ഞെരിഞ്ഞതു പെട്ടന്നപ്പോള്‍<BR>
259 പീഠത്തിന്മേല്‍നിന്നു താണതു കാണായി<BR>
260 പീഡകള്‍ മേനിയില്‍ മേവുംവണ്ണം.<BR>
<BR>261 "കണ്ണാ!" എന്നിങ്ങനെ തിണ്ണം കരഞ്ഞുടന്‍<BR>
262 കണ്ണുനീര്‍ തൂകിനാന്‍ നോകയാലേ.<BR>
263 അപ്പൊഴുതേയങ്ങെഴുന്നേറ്റുകൊള്ളുവാന്‍<BR>
264 കെല്പില്ലയായ്കയാല്‍ ഭുതലത്തില്‍<BR>
265 ആന്ധ്യമിയന്നുടന്‍ ഭ്രാന്തരെപ്പോലെയായ്<BR>
266 നീന്തിത്തുടങ്ങിനാന്‍ താന്തനായി.<BR>
267 ദന്തങ്ങളെല്ലാമേയെണ്ണുന്നൂതാകിലോ<BR>
268 പന്തിയിലൊവ്വാതെ വന്നുകൂടു.<BR>
269 താഴാതെ പോരുന്ന കൗരവവീരരില്‍<BR>
270 വീഴാതെയാരുമില്ലെന്നുവേണ്ട<BR>
<BR>271 സാംബനേ വഞ്ചിച്ചുനിന്നുള്ളോരെല്ലാര്‍ക്കും<BR>
272 കാണ്മാറു ലാഞ്ഛനം മെയ്യില്‍പ്പൊങ്ങി.<BR>
273 കണ്ടങ്ങു നിന്നൊരു നാരദന്നുള്ളത്തില്‍<BR>
274 ഉണ്ടായ വേദന മണ്ടീതപ്പോള്‍.<BR>
275 "വല്ലാതെയെല്ലാരും നില്ലാതെ ചെല്ലുവിന്‍<BR>
276 കല്യനായുള്ളൊരു രാമന്മുമ്പില്‍.<BR>
277 ആപത്തു പോന്നിന്നും വന്നതിന്മുമ്പിലേ<BR>
278 കാല്‍പിടിച്ചീടുവിന്‍ പാപികളേ!"<BR>
279 എന്നങ്ങു ചൊല്ലിക്കരഞ്ഞുതുടങ്ങിനാര്‍<BR>
280 മന്ദിരംതന്നിലേ മാതരെല്ലാം.<BR>
<BR>281 വീരന്മാരെല്ലാരുമെന്നതു കേട്ടപ്പോള്‍<BR>
282 പാരാതെ ചെന്നങ്ങു സാംബന്തന്നെ<BR>
283 ബന്ധനത്തോടുടന്‍ വേറിടുത്തങ്ങനെ<BR>
284 സുന്ദരിതന്നെയും തേരിലാക്കി<BR>
285 ഏറ്റം വിറച്ചൊരു മെയ്യുമായന്നേരം<BR>
286 ചീറ്റം തിരണ്ടൊരു രാമന്മുമ്പില്‍<BR>
287 പെട്ടെന്നു ചെന്നങ്ങു കാല്‍ പിടിച്ചീടിനാര്‍<BR>
288 മുട്ടുപെട്ടീടിനാലെന്നു ഞായം.<BR>
289 വല്ലാതെനിന്നുള്ളൊരെങ്ങളിലുള്ളൊരു<BR>
290 വല്ലായ്മയെല്ലാം പൊറുത്തു മേന്മേല്‍<BR>
<BR>291 വമ്പു കളഞ്ഞു തെളിഞ്ഞു നില്ക്കേണമേ<BR>
292 അമ്പുപൊഴിഞ്ഞിനിത്തമ്പുരാനേ!"<BR>
293 ഇങ്ങനെ യാചിച്ചു കൗരവവീരന്മാര്‍<BR>
294 മംഗലനായൊരു സാംബനേയും<BR>
295 കന്യകതന്നെയും നല്കിനിന്നീടിനാര്‍<BR>
296 ധന്യനായുള്ളൊരു രാമന്‍കൈയില്‍.<BR>
297 ചാരത്തു ചെന്നൊരു സാംബനെക്കണ്ടപ്പോള്‍<BR>
298 സീരിതന്മാനസം ശീതമായി<BR>
299 ആതപംപൂണ്ടുള്ള ഭൂതലമെല്ലാമേ<BR>
300 വാര്‍തിങ്കള്‍ വന്നപ്പൊഴെന്നപോലെ.<BR>
<BR>301 തുഷ്ടനായുള്ള സുയോധനന്താനപ്പോള്‍<BR>
302 ഇഷ്ടമായുള്ള ധനങ്ങളേറ്റം<BR>
303 സത്വരം കൊണ്ടന്നു നല്കിനിന്നീടിനാന്‍<BR>
304 പുത്രിയിലമ്പിനോരന്‍പുതന്നാല്‍.<BR>
305 കൈക്കൊണ്ടുനിന്നദ്ധനത്തെയുമെല്ലാമേ<BR>
306 ചക്രധരാഗ്രജനെന്നനേരം<BR>
307 പാരാതെ പോയങ്ങു നേരറ്റു നിന്നെഴും<BR>
308 ദ്വാരകതന്നിലകത്തു പുക്കാന്‍.<BR>
309 സാംബനെത്തന്നെയും കന്യകതന്നെയും<BR>
310 കാണ്മതിനായിക്കൊതിച്ചു മേന്മേല്‍<BR>
<BR>311 വന്നുവന്നീടുന്ന ലോകരെക്കൊണ്ടുടന്‍<BR>
312 മന്ദിരമെങ്ങും നിറഞ്ഞുകൂടി.<BR>
313 വേളിയിലാളുന്ന കേളികള്‍കൊണ്ടെങ്ങും<BR>
314 മേളമിയന്നു കളിച്ചു പിന്നെ<BR>
315 തള്ളിയെഴുന്നൊരു മോദംപൂണ്ടെല്ലാരും<BR>
316 ഉള്ളം തെളിഞ്ഞു വിളങ്ങിനിന്നാര്‍.<BR>
നാരദപരീക്ഷ
1684
1865
2006-10-15T18:58:53Z
കൈപ്പള്ളി
46
1 മായതന്മായത്താല്‍ മാനുഷനായൊരു<BR>
2 മധവന്‍തന്നുടെ മന്ദിരത്തില്‍<BR>
3 മാലോകര്‍ക്കുണ്ടായ മാലെല്ലാം തീര്‍ത്തിട്ടു<BR>
4 മാനിനിമാരുമായ്മേവും കാലം<BR>
5 നാരദമാമുനി നണ്ണിനിന്നീടിനാന്‍<BR>
6 വാരിജലോചനന്‍ വൈഭവത്തേ:<BR>
7 "എണ്ണിരണ്ടായിരം ഭാര്യമാരുണ്ടല്ലൊ<BR>
8 "എന്നെ നീ പൂണേണം"മെന്നുംചൊല്ലി.<BR>
9 എണ്ണമറ്റീടുന്ന മന്ദിരംതോറുമി<BR>
10 ക്കണ്ണന്താനെങ്ങനെ പാഞ്ഞുകൊള്‍വൂ?<BR>
<BR>11 ചിന്തിച്ചതോറുമിന്നെഞ്ചകംതന്നിലി<BR>
12 ന്നന്ധതയെന്നിയേ കണ്ടുതില്ലേ.<BR>
13 സുന്ദരിമാരുടെ മന്ദിരം തോറുമി<BR>
14 ന്നിന്നിവനെങ്ങനെ നിന്നു ഞായം,<BR>
15 എന്നതു കാണേണം"എന്നങ്ങു ചിന്തിച്ചു<BR>
16 ചെന്നു തുടങ്ങിനാന്‍ ദ്വാരകയില്‍<BR>
17 മുമ്പിനാല്‍ കണ്ടൊരു മന്ദിരം തന്നില<BR>
18 ങ്ങമ്പോടു പൂകിനാനാദരവില്‍.<BR>
19 കേടറ്റു നിന്നുള്ള വേദങ്ങള്‍തന്നുള്ളില്‍<BR>
20 ഗുഢനായ്മേവുന്ന ദേവന്തന്നെ<BR>
<BR>21 തിണ്ണമണഞ്ഞുടന്‍ പുണ്യമിയന്നുള്ള<BR>
22 കണ്ണിണതന്നിലങ്ങാക്കിക്കൊണ്ടാന്‍;<BR>
23 ചാമരം കൊണ്ടങ്ങു വീതു തുടങ്ങിന<BR>
24 കാമിനി തന്നെയുമവ്വണ്ണമേ.<BR>
25 നാരദന്‍ വന്നതു കണ്ടൊരു നേരത്തു<BR>
26 വാരിജലോചനന്‍ പാരാതെതാന്‍<BR>
27 ആസനംമുമ്പായ സാധനം നല്കിനി<BR>
28 ന്നാദരിച്ചീടിനാനായവണ്ണം<BR>
29 മാനിതനായൊരു മാമുനിതാനപ്പോള്‍<BR>
30 മാധവഞ്ചാരത്തു നിന്നുപിന്നെ<BR>
<BR>31 മറ്റൊരു മന്ദിരംതന്നിലകം പുക്കാന്‍<BR>
32 വറ്റാതെനിന്നൊരു കൗതുകത്താല്‍.<BR>
33 മാധവന്മുന്നല്‍ തന്മാനിനി താനുമായ്<BR>
34 ചുതു പൊരുന്നതു കാണായ്യപ്പോള്‍.<BR>
35 മാമുനി വന്നതു കണ്ടൊരു മാധവന്‍<BR>
36 മാനിച്ചുനിന്നു മതിര്‍ക്കുംവണ്ണം<BR>
37 മുന്നമേ വന്നുതോയെന്നങ്ങു ചോദിച്ചാന്‍<BR>
38 മുന്നം താന്‍ കണ്ടീലയെന്നപോലെ.<BR>
39 എന്നതു കേട്ടൊരു നാരദമാമുനി<BR>
40 ഏതുമേ മിണ്ടാതെ നിന്നു പിന്നെ<BR>
<BR>41 വേഗത്തില്‍ പോയങ്ങു ചാരത്തു നിന്നൊരു<BR>
42 ഗേഹത്തില്‍ പൂകിനാനാകുലനായ്.<BR>
43 ബാലന്മാരെത്തന്മാറിലങ്ങാക്കീട്ടു<BR>
44 ലാളിച്ചുനിന്നതു കാണായ്യപ്പോള്‍<BR>
45 പെട്ടെന്നെഴുന്നേറ്റു പേശലമായൊരു<BR>
46 വിഷ്ടരം നല്കിനാന്‍ നാഥനപ്പോള്‍.<BR>
47 വിഷ്ടരം പൂകിന നാരദന്തന്നോടു<BR>
48 തുഷ്ടനായ് നിന്നു പറഞ്ഞാന്‍ പിന്നെ:<BR>
49 "ഒട്ടുനാള്‍കൂടീട്ടു കാണുന്നൂതിന്നിപ്പോള്‍<BR>
50 ഇഷ്ടരായുള്ളവരെന്തിങ്ങനെ?<BR>
<BR>51 പുത്രരുമായിട്ടു മന്ദിരം തന്നിലേ<BR>
52 നിത്യമായ് നില്‍പ്പൂതേയുള്ളു ഞാനോ.<BR>
53 കാലമോ പോമല്ലൊ ബാലകന്മാരുടെ<BR>
54 ലീലകളോരോന്നേ ചാലക്കണ്ടാല്‍.<BR>
55 പൈതങ്ങളുണ്ടാകില്‍ പൈതന്നെയുണ്ടാകാ;<BR>
56 കൈതവമല്ല ഞാന്‍ ചൊന്നതൊട്ടും."<BR>
57 സംഗതികളായവര്‍ ചൊല്ലുന്ന വാര്‍ത്തകള്‍<BR>
58 ഇങ്ങനെയോരോന്നേ ചൊല്ലിപ്പിന്നെ<BR>
59 ബാലകന്മാരെയും ചാലപ്പുണര്‍ന്നു ത<BR>
60 ന്നാലയംതന്നിലേ നിന്നനേരം<BR>
<BR>61 ഓര്‍ച്ച പൂണ്ടീടുന്ന നാരദമാമുനി<BR>
62 ഓടിനാനന്യമാം മന്ദിരത്തില്‍.<BR>
63 മജ്ജനത്തിന്നു തുടങ്ങി നിന്നീടുന്നൊ<BR>
64 രച്യുതന്തന്നെയും കണ്ടാനപ്പോള്‍.<BR>
65 അന്യമായുള്ളൊരു മന്ദിരംതന്നിലേ<BR>
66 പിന്നെയും ചെന്നങ്ങു പൂകുംനേരം<BR>
67 അജ്ഞത വേറായുള്ളാരണര്‍ ചൂഴുറ്റു<BR>
68 യജ്ഞങ്ങള്‍കൊണ്ടു യജിച്ചു നന്നായ്<BR>
69 നാകികള്‍തോഷത്തേ നല്കി നിന്നീടുന്ന<BR>
70 നാഥനെക്കാണായി ചേണുറ്റപ്പോള്‍.<BR>
<BR>71 നിഷ്കളമെന്നങ്ങു ചൊല്ക്കൊണ്ട ബോധത്തെ<BR>
72 നിശ്ചലമായൊരു മാനസത്തില്‍<BR>
73 ചേര്‍ത്തുനിന്നീടുന്നതമ്പോടു കാണായി<BR>
74 താസ്ഥയോടങ്ങൊരു മന്ദിരത്തില്‍.<BR>
75 വാളുമെടുത്തു നല്‍ ചര്‍മ്മവുമായിട്ടു<BR>
76 മേളത്തില്‍ നിന്നു പയറ്റി നന്നായ്<BR>
77 ശീലിച്ചു നിന്നൊരു നീലക്കാര്‍വ്വര്‍ണ്ണനെ<BR>
78 ക്കാലത്തേ ചെന്നങ്ങു കണ്ടാമ്പിന്നെ.<BR>
79 മറ്റൊരു മന്ദിരം പുക്കൊരു നേരത്തു<BR>
80 മറ്റൊരു ജാതിയില്‍ക്കാണായിതും.<BR>
<BR>81 ഇങ്ങനെയോരോരോ മന്ദിരം തോറുമ<BR>
82 മ്മംഗലനായൊരു മാമുനിതാന്‍<BR>
83 കണ്ടുകണ്ടേറ്റവും വിസ്മയിച്ചീടിനാന്‍<BR>
84 കൊണ്ടല്‍നേവര്‍ണ്ണന്‍റെ വൈഭവത്തേ.<BR>
85 മുമ്പിനാല്‍ ചെന്നൊരു മന്ദിരംതന്നില്‍ച്ചെ<BR>
86 ന്നംബുജലോചനനോടുകൂടി<BR>
87 മായതന്‍ വൈഭവം കൊണ്ടു പറഞ്ഞിട്ടു<BR>
88 മാനിച്ചുനിന്നു നുറുങ്ങുനേരം<BR>
89 മാധവന്തന്നോടു യാത്രയും ചൊല്ലീട്ടു<BR>
90 മാഴ്കാതെ പോയാനമ്മാമുനിയും.<BR>
ഖാണ്ഡവദാഹം
1685
1866
2006-10-15T19:00:12Z
കൈപ്പള്ളി
46
1 പാണ്ഡവര്‍ക്കമ്പോടു പാങ്ങായി നിന്നൊരു<BR>
2 പാഥോജലോചനനന്നൊരുനാള്‍<BR>
3 കല്യമായുളെളാരു കാലത്തെഴുന്നേറ്റു<BR>
4 കര്‍മ്മങ്ങളോരോന്നേ ചെയ്തു പിന്നെ<BR>
5 ഭോജനം പെണ്ണിയലംകൃതനായിട്ടു<BR>
6 ഭോജന്മാരോടു കലര്‍ന്നു നന്നായ്<BR>
7 ആസ്ഥാനമണ്ഡപം തന്നിലെഴുന്നളളി<BR>
8 വാഴ്ത്തുന്ന വന്ദിഗണങ്ങളുമായ്.<BR>
9 ശില്പം കലര്‍ന്നൊരു പൊല്പീഠംതന്മീതേ<BR>
10 കെല്പോടു ചെന്നങ്ങിരുന്ന നേരം<BR>
<BR>11 സാത്യകിമുമ്പായ മന്ത്രികള്‍ മാനിച്ചു<BR>
12 സാത്വികഭൂഷണവേഷന്മാരായ്<BR>
13 ചാരത്തു ചെന്നു പറഞ്ഞുതുടങ്ങിനാര്‍<BR>
14 കാര്യങ്ങളോരോന്നേ ചേരുംവണ്ണം<BR>
15 അത്തല്‍ കളഞ്ഞുളള നര്‍ത്തകന്മാരെല്ലാം<BR>
16 നൃത്തം തുടങ്ങിനാര്‍ നീതിയോടെ.<BR>
17 ഗാനം തുടങ്ങിനാര്‍ ഗായകന്മാരെല്ലാം<BR>
18 ആനന്ദമുളളിലിയറ്റുംവണ്ണം<BR>
19 ആദൃതരായുളെളാരാരണരെല്ലാരും<BR>
20 ആശിയും ചൊന്നങ്ങു നിന്നനേരം<BR>
<BR>21 പണ്ടെന്നും കാണാതൊരുത്തനെക്കാണായി<BR>
22 കൊണ്ടല്‍നേര്‍വര്‍ണ്ണന്‍െറ മുന്നലപ്പോള്‍.<BR>
23 എങ്ങുനിന്നിങ്ങനെ വന്നു നീയിന്നിപ്പോള്‍<BR>
24 എന്തൊരു കാരിയം ചിന്തിച്ചെന്നും<BR>
25 ചോദിച്ചനേരത്തു ചൊല്ലിനിന്നീടിനാര്‍<BR>
26 മാധവന്തന്നോടു ദൂതനപ്പോള്‍:<BR>
27 "മാഗധന്തന്നാലെ കെട്ടുപെട്ടീടുന്ന<BR>
28 മന്നവരെല്ലാരും ചൊല്കയാലേ<BR>
29 വേഗത്തില്‍ പോന്നിങ്ങു വന്നിതു ഞാനിപ്പോള്‍<BR>
30 വേദന പോക്കുവാന്‍ തമ്പുരാനെ !<BR>
<BR>31 "ദ്വാരകതന്നില്‍ നീ പാരാതെ ചെന്നീന്നു<BR>
32 വാരിജലോചനനോടു ചൊല്‍വൂ:<BR>
33 വമ്പുകലര്‍ന്നൊരു മാഗധനെങ്ങളേ<BR>
34 അമ്പുവെടിഞ്ഞു പിടിച്ചു നേരെ<BR>
35 അന്തകമന്ദിരംതന്നെയും വൊന്നൊരു<BR>
36 ബന്ധനമന്ദിരംതന്നിലാക്കി<BR>
37 അല്ലല്പെടുക്കുന്നതിങ്ങനെയെന്നതു<BR>
38 ചൊല്ലാവതല്ലേതും തമ്പുരാനേ!<BR>
39 ചങ്ങലപൂണ്ടെങ്ങള്‍ പാദങ്ങളെല്ലാമേ<BR>
40 ചെങ്ങിയരഞ്ഞങ്ങു പാതിയായി.<BR>
<BR>41 എണ്ണയാകുന്നതു കണ്ണുനീരല്ലൊതാന്‍<BR>
42 തണ്ണീരാകുന്നതും കണ്ണനീരേ.<BR>
43 ഉണ്കയെന്നുളെളാരു വാര്‍ത്തയുമിന്നെല്ലാം<BR>
44 ഉണ്മയെച്ചൊല്കില്‍ മറന്നുതായി.<BR>
45 ചൊല്ക്കൊണ്ടു നിന്നുള്ള നല്‍ക്കൂറയെല്ലാമേ<BR>
46 ദിക്കുകളായ് വന്നു മിക്കവാറും<BR>
47 രക്ഷികളാകിന ശൂരന്മാരുണ്ടെങ്ങും<BR>
48 ഭക്ഷിപ്പാനായിട്ടു നിന്നപോലെ.<BR>
49 പാരിച്ചുനിന്നുളള ചൂരലുമായവര്‍<BR>
50 ഘോരത ചിന്തിച്ചു കാണ്കിലിപ്പോള്‍<BR>
<BR>51 യാമ്യന്മാരായുളള ദൂതന്മാരെല്ലാമേ<BR>
52 സൗമ്യന്മാരെന്നങ്ങു വന്നുകൂടും.<BR>
53 ഇത്തരമോരോന്നെ സത്വരം ചൊല്കിലാം<BR>
54 വിസ്തരിച്ചെന്തു പറഞ്ഞു കാര്യം?<BR>
55 വേണുന്നതെല്ലാമേ ചൊല്ലിതായല്ലൊതാന്‍<BR>
56 വേദന പൂണ്ടുളെളാരെങ്ങളിപ്പോള്‍.<BR>
57 കാതരന്മാരായ ഞങ്ങളെത്തൊട്ടിനി<BR>
58 ക്കാരുണ്യമുണ്ടാവാന്‍ കാലമായി.<BR>
59 പാരാതെയെങ്ങളെപ്പാലിച്ചുകൊളേളണം<BR>
60 പാഥോജലോചന ! തമ്പുരാനെ !"<BR>
<BR>61 മന്നവരെല്ലാരുമിങ്ങനെ ചൊല്‍കയെ<BR>
62 ന്നെന്നോടു ഖിന്നരായ് ചൊല്ലിവിട്ടു.<BR>
63 ഒത്തതു ചെയ്കിനി നിത്യനായുളേളാവേ !<BR>
64 ഭക്തപരായണാ ! തമ്പുരാനേ !<BR>
65 ദൂതനായുളളവനിങ്ങനെ ചൊല്ലുമ്പോള്‍<BR>
66 ദൂരവേ കാണായി വീണയുമായ്<BR>
67 നാരദനാകിന നന്മുനി വന്നതു<BR>
68 വാരിജവല്ലഭനെന്നപോലെ.<BR>
69 കാണുന്ന ലോകര്‍തര്‍ പാണികളായൊരു<BR>
70 പങ്കജപാളിക്കു തിങ്കളായി<BR>
<BR>71 വന്നതു കണ്ടൊരു വാരിജലോചനന്‍<BR>
72 ചെന്നണഞ്ഞമ്പിനോടാദരവില്‍<BR>
73 പൊന്മയമായൊരു വിഷ്ടരം തന്മീതേ<BR>
74 സന്മതിയോടങ്ങിരുത്തിപ്പിന്നെ<BR>
75 യോഗ്യമായുളെളാരു പൂജയെച്ചെയ്തിട്ടു<BR>
76 "ഭാഗ്യവാന്‍ ഞാനിനി"യെന്നു ചൊന്നാല്‍<BR>
77 പൂജിതനായൊരു നാരദനെന്നപ്പോള്‍<BR>
78 പൂതനവൈരിതന്നോടു ചൊന്നാന്‍:<BR>
79 "ധാര്‍മ്മികനായൊരു ധര്‍മ്മജന്‍ചൊല്ലാല്‍ ഞാന്‍<BR>
80 കാണ്മതിന്നായിട്ടു വന്നതിപ്പോള്‍.<BR>
<BR>81 പാരാതെയുണ്ടൊരു കാരിയം വേണ്ടുന്നൂ<BR>
82 കാരിയമാകുന്നതെന്തെന്നല്ലീ?<BR>
83 യജ്ഞത്തെച്ചെയ്കയിലിച്ഛയുണ്ടേറ്റവും;<BR>
84 യജ്ഞമാകുന്നതു രാജസൂയം.<BR>
85 ദിഗ്ജയം വേണമതിനെന്നു ചിന്തിച്ചു<BR>
86 സജ്ജ്വരനായിട്ടു മേവുന്നിപ്പോള്‍.<BR>
87 പാരാതെ ചെന്നതു പൂരിക്കവേണമേ<BR>
88 പോരായ്മ വാരാതവണ്ണമെന്നാല്‍."<BR>
89 നാരദനിങ്ങനെ ചൊന്നതു കേട്ടൊരു<BR>
90 വാരിജലോചനന്‍ ചിന്തിച്ചപ്പോള്‍<BR>
<BR>91 ഉദ്ധവര്‍തമ്മോടുകൂടി നിരൂപിച്ചി<BR>
92 ട്ടുത്തമമായതുറച്ചു പിന്നെ<BR>
93 മന്നവന്മാരുടെ ദൂതനെത്തന്നെയും<BR>
94 ഖിന്നത പോക്കിയയച്ചു നേരേ.<BR>
95 നാരദന്‍ ചൊല്ലിന കാരിയം പൂരിപ്പാന്‍<BR>
96 നാനാജനങ്ങളുമായിച്ചെമ്മേ<BR>
97 യാത്ര തുടങ്ങിനാര്‍ വാര്‍ത്താരില്‍മാതെത്തന്‍<BR>
98 ഗാത്രത്തില്‍ ചേര്‍ക്കുന്ന ഭാഗ്യമുളേളാന്‍.<BR>
99 ധന്യങ്ങളായുളള ദേശങ്ങളോരോന്നേ<BR>
100 പിന്നിട്ടു പിന്നിട്ടു പോയിപ്പോയി.<BR>
<BR>101 പാണ്ഡവമന്ദിരംതന്നുടെ ചാരത്തു<BR>
102 പാരാതെ ചെന്നങ്ങണഞ്ഞുതായി<BR>
103 തോയജലോചനന്‍ വന്നതു കേട്ടപ്പോള്‍<BR>
104 തോയുന്ന തോഷത്തെപ്പൂണ്ടു മേന്മേല്‍<BR>
105 മംഗലപാണികളായിട്ടു ചെന്നങ്ങു<BR>
106 സംഗമിച്ചീടിനാര്‍ പാണ്ഡവന്മാര്‍.<BR>
107 കല്മഷം വേരറ്റു നിര്‍മ്മലനായിട്ടു<BR>
108 സമ്മതനായൊരു ധര്‍മ്മജന്താന്‍<BR>
109 കൊണ്ടല്‍നേര്‍വര്‍ണ്ണനെക്കണ്ടൊരു നേരത്തു<BR>
110 മണ്ടിയണഞ്ഞു പിടിച്ചു പൂണ്ടാന്‍.<BR>
<BR>111 ഉണ്ടായ മോദത്താല്‍ തൊണ്ടയും കമ്പിച്ചു<BR>
112 മിണ്ടുവാന്‍ വല്ലാതെ നിന്നാനൊട്ടേ.<BR>
113 ഭീമന്‍തുടങ്ങിന സോദരന്മാരുമ<BR>
114 ങ്ങാമോദംപൂണ്ടു പിടിച്ചു പൂണ്ടാര്‍.<BR>
115 പിന്നെയങ്ങെല്ലാരുമൊന്നിച്ചു നിന്നിട്ടു<BR>
116 ധന്യമാം മന്ദിരം പൂകുംനേരം<BR>
117 കാര്‍വര്‍ണ്ണന്തന്നുടെ കാന്തിയെക്കാണ്മാനായ്<BR>
118 കാമിച്ചുനിന്നുളള കാമിനിമാര്‍<BR>
119 ചാലകംപൂണ്ടുളള മാടങ്ങള്‍തന്മീതേ<BR>
120 ചാലച്ചെന്നെല്ലാരും നിന്നു നന്നായ്<BR>
<BR>121 കണ്ണുകളുണ്ടായ കാരിയം പാരാതെ<BR>
122 പുണ്യങ്ങള്‍ പൂണ്ടു ലഭിച്ചാരപ്പോള്‍.<BR>
123 ധര്‍മ്മജന്തന്നുടെ സമ്മാനം പൂണ്ടുളെളാ<BR>
124 രംബുജലോചനനെന്ന നേരം<BR>
125 പങ്കജം വെല്ലുന്ന പാദങ്ങള്‍കൊണ്ടങ്ങും<BR>
126 മംഗലംചെയ്താനമ്മന്ദിരത്തില്‍.<BR>
127 ഒട്ടുനാളിങ്ങനെ തുഷ്ടിയും പൂണ്ടുനി<BR>
128 ന്നിഷ്ടരുമായി വസിക്കുംകാലം<BR>
129 പാണ്ഡവവീരനാം പാര്‍ത്ഥനും താനുമായ്<BR>
130 ഖാണ്ഡവമാകിന കാനനത്തില്‍<BR>
<BR>131 പോയങ്ങു പൂകിനാന്‍ തോയജലോചനന്‍<BR>
132 നായാട്ടുലീലയെക്കോലുവാനായ്.<BR>
133 കാനനം പൂകിന കാര്‍മുകില്‍വര്‍ണ്ണന്താന്‍<BR>
134 യാനം കൊണ്ടുണ്ടായ ദീനം പോവാന്‍<BR>
135 സത്സംഗിയായ ധനഞ്ജയന്തന്നുടെ<BR>
136 ഉത്സംഗംതന്നില്‍വച്ചുത്തമാംഗം<BR>
137 മുദ്രിതലോചനനായിക്കിടന്നിട്ടു<BR>
138 നിദ്രയെപ്പൂണ്ടു തുടങ്ങുംനേരം<BR>
139 കാനനംതന്നെദ്ദഹിപ്പതിന്നായിട്ടു<BR>
140 കാംക്ഷ മുഴുത്തൊരു വഹ്നിയപ്പോള്‍<BR>
<BR>141 വീരനായുളള ധനഞ്ജയന്തന്നോടു<BR>
142 വിപ്രനായ് ചെന്നു പറഞ്ഞാല്‍ മെല്ലെ;<BR>
143 "ക്ഷുത്തുകൊണ്ടേറ്റവും ദീനനാകുന്നു ഞാന്‍<BR>
144 ക്ഷുത്തിനെത്തീര്‍പ്പോരെക്കണ്ടില്ലെങ്ങും.<BR>
145 ഭക്ഷണം തന്നുനിന്നിക്ഷണമെന്നുടെ<BR>
146 കുക്ഷിയെപ്പൂരിച്ചു രക്ഷിക്കണം."<BR>
147 പാവകനിങ്ങനെ ചൊന്നതു കേട്ടൊരു<BR>
148 പാണ്ഡവീരനും ചൊന്നാനപ്പോള്‍:<BR>
149 "സജ്ജനപൂജയെച്ചെയ്വതിനായല്ലൊ<BR>
150 സജ്ജനായുളളു ഞാന്‍ പണ്ടുപണ്ടേ.<BR>
<BR>151 ഇച്ഛയെച്ചൊല്ലിനാലിപ്പൊഴെ നല്കവ<BR>
152 നച്യുതന്തന്നുടെ പാദത്താണ."<BR>
153 തങ്ങളിലിങ്ങനെ ചൊന്നൊരു നേരത്തു<BR>
154 പങ്കജനാഭനുണര്‍ന്നു നന്നായ്<BR>
155 സാരാനായുളെളാരു പാര്‍ത്ഥന്‍െറ ചൊല്‍ കേട്ടി<BR>
156 ട്ടാരണനല്ലിവന്‍ വഹ്നിയെന്നാന്‍.<BR>
157 വഹ്നിയെന്നിങ്ങനെ കേട്ടൊരു പാര്‍ത്ഥനും<BR>
158 വന്ദിച്ചുനിന്നു പറഞ്ഞപ്പോള്‍:<BR>
159 "ഭാഗ്യവാനെങ്കില്‍ ഞാന്‍ നിന്നുടെ വാഞ്ഛിതം<BR>
160 മാര്‍ഗ്ഗമായ് നല്കുന്നുതുണ്ടു ചൊന്നാല്‍.<BR>
<BR>161 ഇന്നതു വേണമെന്നുളളതു ചൊല്ലേണം"<BR>
162 എന്നതു കേട്ടൊരു വഹ്നി ചൊന്നാന്‍:<BR>
163 "വാനവര്‍കോനുടെ കാപ്പായിനിന്നൊന്നി<BR>
164 ക്കാനനമെന്നതോ കേള്‍പ്പുണ്ടല്ലൊ.<BR>
165 എന്നതുകൊണ്ടു ഞാന്‍ കണ്ടു കൊതിക്കുന്നൂ<BR>
166 തിന്നിതു നല്കുകില്‍ നന്നായിതും."<BR>
167 എന്നതു കേട്ടൊരു പാര്‍ത്ഥനും ചൊല്ലിനാന്‍<BR>
168 നന്ദജന്തന്മുഖം നോക്കിയപ്പോള്‍<BR>
169 പാവകന്തന്നോടു "നിന്നുടെ വാഞ്ഛിതം<BR>
170 പാരാതെ പൂരിക്ക"യെന്നിങ്ങനെ.<BR>
<BR>171 പാവകന്താനതു കേട്ടൊരു നേരത്തു<BR>
172 പാരിച്ചുനിന്നാരു മോദത്താലേ<BR>
173 കാനനംതന്നെദ്ദഹിച്ചുതുടങ്ങിനാന്‍<BR>
174 വാനവര്‍കോനെയും പേടിയാതെ.<BR>
175 പൊട്ടിപ്പൊരിഞ്ഞുളെളാരൊച്ചകൊണ്ടേറ്റവും<BR>
176 ഞെട്ടിച്ചുനിന്നുടനാശയെല്ലാം.<BR>
177 ഭീമങ്ങളായുളള ധൂമങ്ങളന്നേരം<BR>
178 വ്യോമത്തിലെങ്ങുമേ പൊങ്ങിനിന്നു<BR>
179 നാകത്തില്‍ച്ചെന്നങ്ങു വാസവന്തന്നോടു<BR>
180 വേഗത്തില്‍ ചൊല്ലുവാനെന്നപോലെ.<BR>
<BR>181 ഘോരങ്ങളായുളള സിംഹങ്ങളെല്ലാമെ<BR>
182 പാരം കരഞ്ഞുതുടങ്ങീതപ്പോള്‍<BR>
183 വാനിലിരുന്നൊരു വാസവന്തന്നെയി<BR>
184 ക്കാനനം നിന്നു വിളിക്കുംപോലെ.<BR>
185 ചൂടേറ്റു നിന്നുളെളാരേണങ്ങളെല്ലാമേ<BR>
186 ചാടിത്തുടങ്ങീതു നാലുപാടും<BR>
187 ദേഹത്തെക്കൈവിട്ടു പോക്കുന്ന വായുക്കള്‍<BR>
188 ദേഹത്തിന്നുളളില്‍നിന്നെന്നപോലെ.<BR>
189 ഭീതങ്ങളായുളള മാതംഗയൂഥങ്ങള്‍<BR>
190 സിംഹങ്ങള്‍ നിന്നേടം ചെന്നണഞ്ഞു.<BR>
<BR>191 സാമാന്യനായൊരു വൈരി വരുംനേരം<BR>
192 വാമന്മാര്‍ തങ്ങളില്‍ ചേര്‍ന്നു ഞായം.<BR>
193 വേകുന്ന ദാരുവെക്കൈവിട്ടു മറ്റൊന്നില്‍<BR>
194 വേഗത്തില്‍ച്ചാടീതു വാനരങ്ങള്‍<BR>
195 അറ്റൊരു ദേഹത്തെക്കൈവിട്ടു ദേഹിതാന്‍<BR>
196 മറ്റൊരു ദേഹത്തില്‍ ചാടുമ്പോലെ.<BR>
197 മാഴ്കിനിന്നീടുന്ന സൂകരയൂഥങ്ങള്‍<BR>
198 പോകരുതാഞ്ഞു മടങ്ങിപ്പിന്നേ<BR>
199 പാവകന്തന്നോടുകൂടിതായെല്ലാമേ<BR>
200 ഭാവനചെയ്കയാലെന്നപോലെ<BR>
<BR>201 ഓടിവരുന്നൊരു വന്തീയെക്കണ്ടിട്ടു<BR>
202 പേടിച്ചു പായുന്ന വമ്പുലികള്‍<BR>
203 തങ്ങളെക്കണ്ടുളള ഗോക്കള്‍തന്‍ വേദന<BR>
204 യിങ്ങനെയെന്നതറിഞ്ഞുതപ്പോള്‍.<BR>
205 ചൂഴുറ്റു വന്നൊരു പാവകന്തന്നുടെ<BR>
206 ചൂടുറ്റുനിന്നു കരഞ്ഞു മേന്മേല്‍<BR>
207 ചാട്ടം തുടങ്ങിന കാട്ടുമൃഗങ്ങള്‍ക്കു<BR>
208 കൂട്ടരേയൊന്നുമേ വേണ്ടീലപ്പോള്‍<BR>
209 അന്ത്യത്തിലങ്ങു വനസ്ഥരായുളേളാര്‍ക്കു<BR>
210 ബന്ധുവിരാഗമോ ചേരുമല്ലൊ<BR>
<BR>211 ദര്‍പ്പം കലര്‍ന്നുളള സര്‍പ്പങ്ങളെല്ലാം തന്‍<BR>
212 മസ്തകം ചാലപ്പരത്തിനിന്നു.<BR>
213 വേവുറ്റു മേവുമക്കാനനം കൈകൊണ്ടു<BR>
214 പാവകന്തന്നെ വിലക്കുംപോലെ<BR>
215 വ്യഗ്രങ്ങളായുള്ള കേകികള്‍ പീലിത<BR>
216 ന്നഗ്രങ്ങള്‍ ചൂഴും നിറന്നുതപ്പോള്‍<BR>
217 വാനവര്‍നായകന്‍ വാരാഞ്ഞതെന്തെന്നു<BR>
218 കാനനം നോക്കുന്നുതെന്നപോലെ.<BR>
219 കോകിലനാദമോ കേഴുന്ന നേരത്തും<BR>
220 കോമളമായിട്ടേ വന്നുതത്രേ.<BR>
<BR>221 മാധുര്യമാണ്ടവര്‍ ചാകുന്നനേരത്തും<BR>
222 ചാതുര്യം കൈവിടായെന്നുവന്നു.<BR>
223 വേവുറ്റുനിന്നുളള വേതണ്ഡയൂഥമ<BR>
224 പ്പാവകന്തന്നിലേ മുങ്ങുംനേരം<BR>
225 പൊങ്ങിനിന്നീടുന്ന തുമ്പിക്കരങ്ങളേ<BR>
226 യെങ്ങുമേ കാണാനായി നീളെയപ്പോള്‍<BR>
227 ആരഭ്യമായൊരു ബാണഗൃഹത്തിന്‍റെ<BR>
228 വാരുറ്റ തൂണുകളെന്നപോലെ.<BR>
229 പുഷ്ടനായുളെളാരു പാവകനിങ്ങനെ<BR>
230 തുഷ്ടനായ് നിന്നു കളിക്കുംനേരം<BR>
<BR>231 കാട്ടിലേ നിന്നുളള ജീവങ്ങള്‍ക്കെല്ലാമെ<BR>
232 കോട്ടനാളന്നു മുടിഞ്ഞുകൂടി.<BR>
233 പാണ്ഡവവീരന്‍െറ വമ്പിനാലിങ്ങനെ<BR>
234 ഖാണ്ഡവകാനനം വേകുംനേരം.<BR>
235 അക്ഷതനായൊരു തക്ഷകന്തന്നുടെ<BR>
236 രക്ഷകനായ പുരന്ദരന്താന്‍<BR>
237 മെല്ലവേ കേട്ടുനിന്നുളളിലറിഞ്ഞിട്ടു<BR>
238 തളളിയെഴുന്നൊരു കോപത്താലേ<BR>
239 വാരിദജാലങ്ങളോടു കലര്‍ന്നുടന്‍<BR>
240 മാരിയെപ്പെയ്യിച്ചു പോന്നുവന്നാന്‍.<BR>
<BR>241 ദീനത കൈവിട്ടു ദൂരത്തുനിന്നൊരു<BR>
242 കാനനം തന്നിലോ പാവകന്താന്‍,<BR>
243 വെന്തതു കാണ്ക പുരന്ദരമാനസം<BR>
244 ചിന്തിച്ചു കാകില്‍ വിചിത്രമത്രെ.<BR>
245 സ്ഫീതമായുളെളാരു വൃഷ്ടിയെക്കണ്ടിട്ടു<BR>
246 ഭീതനായ് ചൊല്ലിനാര്‍ വീതിഹോത്രന്‍:<BR>
247 "കഷ്ടമായ് വന്നതേ വൃഷ്ടിയെക്കണ്ടാലും<BR>
248 നഷ്ടമായ്പോകുന്നതുണ്ടു ഞാനോ."<BR>
249 എന്നതു കേട്ടൊരു പാണ്ഡവവീരന്താന്‍<BR>
250 ഏതുമേ പേടിയായ്കെന്നു ചൊല്ലി<BR>
<BR>251 ഉമ്പര്‍കോന്തന്നുടെ വമ്പിനെപ്പോക്കുവാന്‍<BR>
252 അമ്പുകള്‍കൊണ്ടു ഗൃഹം ചമച്ചാന്‍<BR>
253 പാരിച്ചു പെയ്യുന്ന മാരിതാനേതുമെ<BR>
254 ചോരാതവണ്ണമടച്ചു നന്നായ്.<BR>
255 എന്നതു കണ്ടു പിണങ്ങിനാമ്പിന്നെയ<BR>
256 ന്നിന്നൊരു മന്നവന്തന്നോടപ്പോള്‍.<BR>
257 വാനവര്‍നാഥനക്കാനനംതന്നുടെ<BR>
258 പാലനം വല്ലീലയൊന്നു കൊണ്ടും.<BR>
259 ദര്‍പ്പിതരായുളള ദാനവന്മാരുടെ<BR>
260 ശില്പിയായുളള മയന്താനപ്പോള്‍<BR>
<BR>261 പാവകന്തന്നില്‍ പതിച്ചൊരു നേരത്തു<BR>
262 പാലിച്ചുകൊണ്ടാനവ്വാസവിതാന്‍.<BR>
263 പാലിച്ചുകൊണ്ടതുമൂലമായങ്ങവന്‍<BR>
264 നീലക്കാര്‍വര്‍ണ്ണന്തന്‍ ചൊല്ലിനാലെ<BR>
265 വൈരികളായോര്‍ക്കു ഭൂതലമെല്ലാമേ<BR>
266 വാരിയെന്നിങ്ങനെ തോന്നുംവണ്ണം<BR>
267 ആശ്ചര്യമായുളെളാരാസ്ഥാനമന്ദിരം<BR>
268 കാഴ്ചയായ് നല്കിനാന്‍ ധര്‍മ്മജന്നും.<BR>
269 ചിന്തിച്ചതെല്ലാമേ ബന്ധിച്ചുനിന്നിട്ടു<BR>
270 സന്തുഷ്ടനായൊരു വഹ്നി പിന്നെ<BR>
<BR>271 പാണ്ഡരമായുളള വാജികള്‍തന്നെയും<BR>
272 ഗാണ്ഡീവമാകുന്ന ചാപത്തെയും<BR>
273 ശൗണ്ഡതതന്നാലെ ഖാണ്ഡവം നല്കിന<BR>
274 പാണ്ഡവനായിക്കൊടുത്താനപ്പോള്‍.<BR>
275 പാവകന്‍ നല്കുമപ്രാഭൃതംതന്നെയും<BR>
276 പാരാതെ വാങ്ങുമപ്പാര്‍ത്ഥനപ്പോള്‍<BR>
277 സുന്ദരമായൊരു നന്ദജമ്പിന്നാലെ<BR>
278 മന്ദിരംതന്നിലകത്തു പൂക്കാന്‍.<BR>
രാജസൂയം
1686
1867
2006-10-15T19:00:49Z
കൈപ്പള്ളി
46
1 നന്ദജനമ്പോടു മന്ദിരംതന്നിലേ<BR>
2 നന്ദിച്ചുനിന്നീടുമന്നൊരുനാള്‍<BR>
3 നിര്‍മ്മലനായൊരു ധര്‍മ്മജന്മാവുതാന്‍<BR>
4 അംബുജലോചനന്തന്നെ നോക്കി<BR>
5 ആസ്ഥാനമന്ദിരംതന്നില്‍നിന്നോര്‍ത്തൊരു<BR>
6 വാര്‍ത്തയെച്ചൊല്ലിനാനാസ്ഥയോടെ:<BR>
7 "കാരുണ്യവാരിധിയായൊരു നിന്നുടെ<BR>
8 കാരുണ്യമുണ്ടെന്നിലെങ്കിലിപ്പോള്‍<BR>
9 സത്വരം ചെയ്കയിലാശയുണ്ടേറ്റവും<BR>
10 ഉത്തമമായൊരു രാജസൂയം<BR>
<BR>11 ആവതല്ലാതതു ചിന്തിച്ചുകൊണ്ടല്ലൊ<BR>
12 കേവലമാശതാന്‍ മേവി ഞായം."<BR>
13 ധര്‍മ്മജന്തന്നുടെ ചൊല്ലിനെക്കേട്ടുളെളാ<BR>
14 രംബുജലോചനന്‍ ചൊന്നാനപ്പോള്‍:<BR>
15 "യോഗ്യമായുളളതിലാശ ചെന്നീടിനാല്‍<BR>
16 ഭാഗ്യവാനെന്നല്ലൊ വന്നു ഞായം.<BR>
17 വൈകല്യം വാരാതെ സാധിച്ചുനിന്നീടും<BR>
18 വൈകാതെ നിന്നുടെ രാജസൂയം.<BR>
19 ദിഗ്ഗജം വെല്ലുന്ന സോദരന്മാരെ നീ<BR>
20 ദിഗ്ജയത്തിന്നു നിയോഗിക്കെന്നാല്‍."<BR>
<BR>21 എന്നതു കേട്ടൊരു ധര്‍മ്മജന്‍ചൊല്ലാലെ<BR>
22 നിന്നൊരു സോദരവീരരെല്ലാം.<BR>
23 പെട്ടെന്നു ചെന്നോരോ മന്നവന്മാരോടു<BR>
24 മുട്ടിപ്പിണഞ്ഞു കതിര്‍ത്തു നേരെ<BR>
25 താഴാതകണ്ടു ജയിച്ചവര്‍ നല്കിന<BR>
26 കോഴയുംകൊണ്ടിങ്ങു പോന്നു വന്നാര്‍.<BR>
27 മാഗധന്തന്നെജ്ജയിച്ചീലയെന്നിട്ടു<BR>
28 മാഴ്കിനിന്നീടുമമ്മന്നവന്‍െറ<BR>
29 മാനസം കണ്ടു പറഞ്ഞുനിന്നീടിനാന്‍<BR>
30 മാനിച്ചു മാഴ്കാതെ മാധവന്താന്‍:<BR>
<BR>31 "പാര്‍ത്ഥനും ഭീമനും ഞാനുമായ് ചെന്നുനി<BR>
32 ന്നാര്‍ത്തിയെപ്പോക്കുന്നൂതുണ്ടു നേരേ."<BR>
33 ഇങ്ങനെ ചൊന്നവര്‍ മൂവരുമൊന്നിച്ചു<BR>
34 സംഗരകാംക്ഷികളായിപ്പിന്നെ<BR>
35 മാരണകര്‍മ്മത്തിങ്കാരണരായി ന<BR>
36 ല്ലാരണരായിച്ചമഞ്ഞു നേരേ<BR>
37 മാഗധമന്ദിരം നോക്കി നടന്നാര<BR>
38 മ്മാധവഭീമധനഞ്ജയന്മാര്‍.<BR>
39 വീരനായുളെളാരു മാഗധന്താനപ്പോള്‍<BR>
40 ആരണര്‍ വന്നതു കണ്ടനേരം<BR>
<BR>41 ഉത്തമമായൊരു പൂജയെച്ചെയ്തിട്ടു<BR>
42 ഭക്തിയെപ്പൂണ്ടു തെളിഞ്ഞു ചൊന്നാന്‍:<BR>
43 "നല്‍വരം നല്കിന നിങ്ങളീ വന്നതു<BR>
44 നല്‍വരവായിട്ടു വന്നുതെന്നാല്‍<BR>
45 എന്തൊരു കാംക്ഷകൊണ്ടെന്നുടെ ചാരത്തു<BR>
46 വന്നുതെന്നുളളതു ചൊല്ലവേണം.<BR>
47 ചാരത്തു വന്നിട്ടകപ്പെട്ടു നിന്നു ഞാന്‍<BR>
48 ആരായവേണ്ടുന്നു നിങ്ങളല്ലൊ."<BR>
49 ഇങ്ങനെ ചൊല്ലുന്ന മാഗധമ്പിന്നെയും<BR>
50 തന്നിലേ ചിന്തിച്ചു ചിന്തിച്ചപ്പോള്‍<BR>
<BR>51 പങ്കജലോചനന്തന്മുഖം കണ്ടിട്ടു<BR>
52 ശങ്കിതനായിട്ടു നിന്നു ചൊന്നാന്‍:<BR>
53 "പണ്ടു ഞാനെങ്ങാനും കണ്ടൊരു ദേഹമെ<BR>
54 ന്നുണ്ടെനിക്കുളളിലേ തോന്നുന്നിപ്പോള്‍.<BR>
55 എന്നിലമെന്നതു ചൊല്ലുവാന്‍ വല്ലേന്‍ ഞാ<BR>
56 നെന്നിലമെന്നതു ചൊല്ലവേണം."<BR>
57 മാഗധനിങ്ങനെ ചൊന്നതു കേട്ടൊരു<BR>
58 മാധവന്‍ ചൊല്ലിനാന്‍ മന്ദമപ്പോള്‍:<BR>
59 "യാദവന്മാരോടു പോര്‍ക്കു തുനിഞ്ഞു നീ<BR>
60 യാതനായീലയോ പണ്ടൊരുനാള്‍?<BR>
<BR>61 അന്നു ഞാന്‍ കണ്ടതെ"ന്നിങ്ങനെ കേട്ടപ്പോള്‍<BR>
62 പിന്നെയും ചൊല്ലിനാന്മാഗധന്താന്‍:<BR>
63 "കൊണ്ടല്‍നേര്‍വര്‍ണ്ണനന്നിണ്ടലും പൂണ്ടിട്ടു<BR>
64 മണ്ടുന്നതെല്ലാമേ കണ്ടുതല്ലീ?"<BR>
65 എന്നതു കേട്ടൊരു മാധവന്‍ ചൊല്ലിനാന്‍<BR>
66 നിന്നൊരു മന്നവന്തന്നോടപ്പോള്‍:<BR>
67 "ചീറ്റവും കൈവിട്ടു പോറ്റിയും ചൊല്ലീട്ടു<BR>
68 തോറ്റങ്ങു മണ്ടുന്നതേറ്റമപ്പോള്‍<BR>
69 അഞ്ചാറുവട്ടമല്ലന്നു ഞാന്‍ കണ്ടതോ<BR>
70 ചെഞ്ചെമ്മേ കേള്‍ പതിനേഴുവട്ടം."<BR>
<BR>71 മാനിയായുളെളാരുമാഗധനെന്നപ്പോള്‍<BR>
72 ആനനംതന്നെയും താഴ്ത്തിച്ചൊന്നാന്‍:<BR>
73 "ആരണര്‍ ചൊന്നതിനുത്തരം ചൊല്ലുവാന്‍<BR>
74 ആരുമേയില്ലയിപ്പാരിലിപ്പോള്‍.<BR>
75 ആരെന്നു ചൊല്ലേണം കേവലം നിങ്ങളെ<BR>
76 ആരണരല്ലെന്നേ തോന്നുന്നിപ്പോള്‍."<BR>
77 ശങ്കിതനായൊരു മാഗധന്തന്നോടു<BR>
78 പങ്കജലോചനന്‍ ചൊന്നാനപ്പോള്‍:<BR>
79 "ആന്ധ്യമാണ്ടിങ്ങനെ നീളെ നടന്നിട്ടു<BR>
80 താന്തരായ് നിന്നുളള പാന്ഥര്‍ ഞങ്ങള്‍.<BR>
<BR>81 ദാനങ്ങള്‍ ചെയ്യുന്ന നിന്നുടെ ചാരത്തു<BR>
82 ദീനത്തെപ്പോക്കുവാന്‍ വന്നുതിപ്പോള്‍.<BR>
83 ഇച്ഛയെച്ചൊല്ലിനാല്‍ നല്കും നീയെന്നിട്ടു<BR>
84 നിശ്ചയമുണ്ടായേ ചൊല്‍വാനാവൂ."<BR>
85 മാധവന്‍ ചൊല്ലിന ചൊല്ലിനെക്കേട്ടൊരു<BR>
86 മാഗധന്‍ ചൊല്ലിനാന്‍ മാനിച്ചപ്പോള്‍:<BR>
87 "ആജ്ഞകൊണ്ടെല്ലാമേ സാധിച്ചുകൊളളുവാന്‍<BR>
88 പ്രാജ്ഞന്മാരല്ലൊയിന്നിങ്ങളെന്നാല്‍<BR>
89 ചൊല്ലുന്നതെല്ലാമേ നല്കുന്നതുണ്ടു ഞാന്‍<BR>
90 ചൊല്ലുവാനേതുമേ ശങ്കിക്കേണ്ട.<BR>
<BR>91 പ്രാണങ്ങള്‍തന്നെയും നല്കുവന്‍ ചൊല്ലുകില്‍<BR>
92 കാണങ്ങളെന്നതോ പിന്നെയല്ലൊ."<BR>
93 സത്യമായ് നിന്നവനിങ്ങനെ ചൊന്നപ്പോള്‍<BR>
94 സത്വരം ചൊല്ലിനാന്‍ നന്ദജന്താന്‍:<BR>
95 "യുദ്ധത്തെക്കാമിച്ചു വന്നതു ഞങ്ങളി<BR>
96 ന്നുദ്ധതനായൊരു നീയുമായി.<BR>
97 ഭീമനിന്നിന്നതു പാര്‍ത്ഥനന്നിന്നതു<BR>
98 വാമനായുളെളാരു മാധവന്‍ ഞാന്‍.<BR>
99 ഞങ്ങളില്‍ മൂവരിലാരെന്നു ചിന്തിച്ചു<BR>
100 സംഗരത്തിന്നു തുനിഞ്ഞുകൊള്‍ നീ."<BR>
<BR>101 നന്ദജനിങ്ങനെ ചൊന്നൊരു നേരത്തു<BR>
102 മന്നവനേറ്റം ചിരിച്ചു ചൊന്നാന്‍:<BR>
103 "നിന്നോടുകൂടിന സംഗരം നില്ക്കട്ടി<BR>
104 മ്മന്നവന്മാരിലാരെന്നേ വേണ്ടു.<BR>
105 കണ്ടൊരുനേരത്തു മിണ്ടൂതും ചെയ്യാതെ<BR>
106 മണ്ടുവായല്ലൊ നീ പണ്ടേപ്പോലെ.<BR>
107 അന്നു പോയംബുധിതന്നില്‍ മറഞ്ഞ നീ<BR>
108 ഇന്നു വെളിച്ചത്തു വന്നായല്ലൊ?<BR>
109 കോമളനായൊരു പാര്‍ത്ഥനെക്കാണുമ്പോള്‍<BR>
110 ഓമനിപ്പാനല്ലൊ തോന്നി ഞായം<BR>
<BR>111 ഭീമനായുളെളാരു ഭീമനെയെന്നോടു<BR>
112 വാമനായ് നിന്നു കതിര്‍പ്പാനാവൂ."<BR>
113 ഇങ്ങനെ ചൊന്നുടന്‍ ഭീമനോടൊന്നിച്ചു<BR>
114 സംഗരമായിപ്പിണഞ്ഞാനപ്പോള്‍.<BR>
115 നല്‍ഗദകൊണ്ടങ്ങു താഡനം ചെയ്കയും<BR>
116 വല്‍ഗനം ചെയ്കയുമങ്ങുമിങ്ങും.<BR>
117 വീരന്മാര്‍ കോലുന്ന നേരറ്റ സംഗരം<BR>
118 ഘോരമായ് വന്നിതു പാരമപ്പോള്‍<BR>
119 ദര്‍പ്പമെഴുന്നുളള കേസരിവീരന്മാര്‍<BR>
120 കെല്പോടു നിന്നു കതിര്‍ക്കുംപോലെ.<BR>
<BR>121 കാര്‍മുകില്‍വര്‍ണ്ണന്തന്‍ കാരുണ്യംതന്നാലെ<BR>
122 വാമനായ് മേവുന്ന ഭീമനപ്പോള്‍<BR>
123 മന്ദനായുളെളാരു മാഗധന്തന്നുടെ<BR>
124 അന്തകനായ് വന്നാനെന്നേ വേണ്ടു.<BR>
125 കെട്ടുപെട്ടീടിന മന്നോരെയെല്ലാമേ<BR>
126 പെട്ടെന്നു ചെന്നങ്ങഴിച്ചു പിന്നെ<BR>
127 ഇഷ്ടങ്ങളായുളളതൊന്നൊന്നേ നല്കീട്ടു<BR>
128 തുഷ്ടന്മാരാക്കിനാന്‍ തോയജാക്ഷന്‍,<BR>
129 തന്നുടെ തന്നുടെ നാട്ടിലങ്ങാക്കീട്ടു<BR>
130 ധന്യരാക്കീടിനാമ്പണ്ടെപ്പോലെ.<BR>
<BR>131 വീരന്മാരായുള്ള പാണ്ഡവന്മാരുമായ്<BR>
132 പാരാതെ പോന്നിങ്ങു വന്നു പിന്നെ<BR>
133 സന്താപം പൂണ്ടൊരു ധര്‍മ്മജന്നുളളത്തില്‍<BR>
134 സന്തോഷം പൂകിച്ചാമ്പാരമപ്പോള്‍.<BR>
135 സമ്മോദം പൂണ്ടൊരു ധര്‍മ്മജന്മാവുതന്‍<BR>
136 നിര്‍മ്മലരായുളെളാരാരണരേ<BR>
137 യജ്ഞത്തിനായി വരിച്ചുകൊണ്ടീടിനാന്‍<BR>
138 അജ്ഞത വേറിട്ടാലെന്നു ഞായം.<BR>
139 മാനിതന്മാരായുളളാരണരെല്ലാരും<BR>
140 മാധവന്‍ചൊല്ലാലും മാനിച്ചപ്പോള്‍<BR>
<BR>141 സൂക്ഷിച്ചുകൊണ്ടങ്ങു വേദങ്ങളെല്ലാമേ<BR>
142 ദീക്ഷിപ്പിച്ചീടിനാര്‍ മന്നവനേ.<BR>
143 സമ്പാദ്യമായുളള സംഭാരമെല്ലാമേ<BR>
144 സമ്പാദിച്ചമ്പോടു മുമ്പിനാലേ<BR>
145 നേരറ്റു നിന്നൊരു വേദിയും നിര്‍മ്മിച്ചി<BR>
146 ട്ടാരംഭിച്ചീടിനാര്‍ രാജസൂയം.<BR>
147 വാസവന്മുമ്പായ വാനവരെല്ലാരും<BR>
148 വാനില്‍നിന്നന്നേരം പോന്നു വന്നാര്‍.<BR>
149 മാമനിമാരും മറ്റുളേളാരുമെല്ലാരും<BR>
150 മാഴ്കാതെ വന്നുതുടങ്ങീതപ്പോള്‍.<BR>
<BR>151 ദാനങ്ങള്‍ കാമിച്ചുളളാരണരോരോരോ<BR>
152 ബാലകന്മാരുമായ് വന്നു പിന്നെ<BR>
153 വേഗത്തില്‍ ചെന്നങ്ങു വേദിതന്‍ ചാരത്തു<BR>
154 വേദങ്ങളോതിനാര്‍ നീതിയോടെ.<BR>
155 ഉന്നതരായുളള മന്നവരെല്ലാരും<BR>
156 വന്നുതുടങ്ങിനാര്‍ വാരിപോലെ<BR>
157 ചേലയും പൂണ്ടു ചമഞ്ഞുനിന്നീടുന്ന<BR>
158 ചേവകന്മാരുമായ് ചെവ്വിനോടെ<BR>
159 മാനത്തെപ്പൂണ്ടുളെളാരാനര്‍ത്തവീരരെ<BR>
160 ക്കാലത്തേ വന്നതു കാണായപ്പോള്‍.<BR>
<BR>161 വാഞ്ച്ഛിതരായുളള പാഞ്ചാലരെല്ലാരും<BR>
162 ചാഞ്ചല്യം കൈവിട്ടു വന്നാരപ്പോള്‍,<BR>
163 കുഞ്ജരമേറിന സൃഞ്ജയവീരരെ<BR>
164 പ്പുഞ്ജിതരായിട്ടു കാണായ്യപ്പോള്‍.<BR>
165 ചാല്യന്മാരല്ലാത സാല്വന്മാരെല്ലാരും<BR>
166 മാല്യവും പൂണ്ടു ചമഞ്ഞു വന്നാര്‍.<BR>
167 ക്ഷുദ്രന്മാരല്ലാത മദ്രകന്മാരെയും<BR>
168 ഭദ്രന്മാരായിട്ടു കാണായ്യപ്പോള്‍.<BR>
169 കങ്കണം പൂണ്ടുളള കൊങ്കണവീരര്‍ വ<BR>
170 ന്നങ്കണംതന്നില്‍ നിറഞ്ഞൂതെങ്ങും.<BR>
<BR>171 കമ്രന്മാരായിട്ടു വെണ്മയില്‍ വന്നാര<BR>
172 ക്കര്‍മ്മരായ് നിന്നുളള ശുംഭന്മാരും<BR>
173 തുംഗന്മാരായ കലിംഗന്മാരെല്ലാരും<BR>
174 ഭംഗികള്‍ പൊങ്ങിന വംഗന്മാരും<BR>
175 മേളമെഴുന്നുളള മാളവന്മാരും നല്‍<BR>
176 കേളികളാളുന്ന ചോളന്മാരും<BR>
177 ആകുലരാകാതെ കേകയവീരനും<BR>
178 മാഴ്കാതെ വാഴുന്ന മാഗധരും<BR>
179 വേര്‍പാകി നിന്നുളള വേഴച്യെപ്പൂണ്ടുളള<BR>
180 നേപാളഭൂപാലവീരന്മാരും<BR>
<BR>181 അന്തകനഞ്ചുന്ന കുന്തളവീരരും<BR>
182 ബന്ധുരസിന്ധുമഹീന്ദ്രന്മാരും<BR>
183 ശൗണ്ഡ്യരായ് നിന്നുളള പാണ്ഡ്യമഹീശരും<BR>
184 പാണ്ഡവമന്ദിരംതന്നിലായി.<BR>
185 അന്യന്മാരായുളള മന്നവര്‍പിന്നെയും<BR>
186 വന്നു വന്നീടിനാര്‍ വായ്പിനോടേ.<BR>
187 ആഴികള്‍ നാലിനകത്തുളള ലോകരില്‍<BR>
188 ആരിങ്ങു വാരാഞ്ഞോരെന്നേ വേണ്ടു.<BR>
189 ആഗതരായുളള ലോകരങ്ങെല്ലാരും<BR>
190 ആദരവോടിരുന്നങ്ങുമിങ്ങും<BR>
<BR>191 ആസ്ഥപൂണ്ടോരോരോ വാര്‍ത്ത തുടങ്ങിനാര്‍<BR>
192 ആസ്ഥരായുള്ളോരെക്കായാലേ.<BR>
193 നാനാജനങ്ങള്‍ക്കു നാനാവിധങ്ങളാം<BR>
194 ആലാപജാലങ്ങളുണ്ടായ്യപ്പോള്‍<BR>
195 ഒന്നിനോടൊന്നുമേ സംഗതി കൂടാതെ<BR>
196 ഉന്മത്തര്‍ ചൊല്ലുന്ന ചൊല്ലുപോലെ:<BR>
197 "ഒട്ടുപോലുണ്ടല്ലൊ വന്നിതിങ്ങെല്ലാരും<BR>
198 തൊട്ടുകാണെന്നുടെ മേനി തോഴാ!<BR>
199 തോണി പിരണ്ടു വശംകെട്ടുതല്ലല്ലീ?<BR>
200 മാണികളോതുമാറില്ലയിപ്പോള്‍<BR>
<BR>201 ചേണുറ്റ വീണതന്‍ ഞാണറ്റുപോയിതു<BR>
202 മാണിക്യംകൊണ്ടു നിറഞ്ഞുകൂടി.<BR>
203 ആനകള്‍ വന്നു നിറഞ്ഞതു കണ്ടാലും<BR>
204 കാനകനാറി മണത്തതേറ്റം.<BR>
205 ചാരത്തിരുന്നൊരു ചൂരക്കോല്‍ കണ്ടില്ല<BR>
206 സാരസ്യമില്ലയിന്നാരിക്കൊട്ടും.<BR>
207 പൂരത്തിലായിതു സൂരിതാനിന്നലെ<BR>
208 പേരപ്പന്‍ വന്നതു കണ്ടായോ നീ?<BR>
209 പാരിച്ചു വന്നൊരു മാരച്ചൂടുണ്ടുളളില്‍<BR>
210 കാരക്ക വേണ്ടുകില്‍ താരം കൊണ്ടാ.<BR>
<BR>211 ചാരത്തു പോന്നിങ്ങു തളളുന്നതെന്തിന്നു?<BR>
212 വാരത്തിനിന്നലെപ്പോയീല ഞാന്‍.<BR>
213 കുക്കുടംതന്നുടെ പൂവുണ്ടോ ചൂടാവു?<BR>
214 നിഷ്കുടംതന്നിലേ പോകയോ നാം.<BR>
215 പൊല്ക്കുടമുളളവ മിക്കതും വന്നുതോ?<BR>
216 മുക്കുടികൊണ്ടേ ശമിപ്പുവിപ്പോള്‍.<BR>
217 നല്ക്കൊടിതോരണമൊക്കവേ കണ്ടാലും<BR>
218 പുഷ്കരതീര്‍ത്ഥത്തില്‍ പോകുന്നായോ?<BR>
219 പൊല്ക്കുടതങ്കീഴില്‍ നില്ക്കുന്നതാരിതു<BR>
220 വില്ക്കുന്നേനല്ലയെന്‍ വില്ലു ഞാനോ?<BR>
<BR>221 വന്നൊരു നാരിയില്‍ നല്ലതിന്നാരിതാന്‍<BR>
222 പന്നിത്തോലുണ്ടല്ലൊ കൈയില്‍ കൂടെ.<BR>
223 തുംഗനെ വാങ്ങിനാലിങ്ങനെ വന്നീടും<BR>
224 ചങ്ങലനാഴികള്‍ ചാരത്തൂതോ?<BR>
225 വംഗന്മാര്‍ വന്നതില്‍ പിന്നാലേ വന്നതാര്‍?<BR>
226 ഗംഗയില്‍ മുങ്ങിനാര്‍ മൂവരിന്നാള്‍.<BR>
227 കുണ്ഡത്തിന്നേതുമേ കുറ്റമില്ലല്ലീ ചൊല്‍<BR>
228 അണ്ഡത്തിന്‍ പൂകൊണ്ടു ദണ്ഡിക്കുന്നു.<BR>
229 രംഭയ്ക്കു നല്ലൊരു തമ്പന്നനിന്നിവന്‍<BR>
230 കുംഭങ്ങള്‍ നാലുണ്ടു കൂപംതന്നില്‍.<BR>
<BR>231 മീനത്തിന്നേതുമങ്ങൂനമില്ലല്ലീ ചൊല്‍<BR>
232 മേനിയില്‍ മേവുന്നു നോവിന്നെല്ലാം.<BR>
233 വൃശ്ചികരാശിയില്‍ വിഷ്ടിയില്ലല്ലീ ചൊല്‍<BR>
234 എച്ചെവി ചോരുന്നു പാരമിപ്പോള്‍?<BR>
235 സൂതികമുണ്ടായാലോതുകയില്ലല്ലീ<BR>
236 ചോതിയിലായിതോ വൈധൃതംതാന്‍.<BR>
237 മുപ്പത്തിരണ്ടിന്നു മുല്പാടു സങ്കടം<BR>
238 ഉല്പത്തി ചാലക്കിടത്തുവന്‍ ഞാന്‍.<BR>
239 സ്വാദ്ധ്യായം പെണ്ണുന്ന വാദ്ധ്യായന്‍ വന്നുതോ?<BR>
240 വാത്തികള്‍ വാരാഞ്ഞതെന്തുമൂലം?<BR>
<BR>241 വാത്സ്യായനത്തിങ്കല്‍ വാത്സല്യമുണ്ടല്ലീ?<BR>
242 മാത്സ്യന്മാര്‍ വന്നതു കണ്ടുതല്ലീ?<BR>
243 ആഴികളേഴിന്‍െറയാഴത്തെച്ചൊല്ലാമോ?<BR>
244 പാഴാമയുളേളാന്നിപ്പൈതല്‍ കണ്ടാല്‍.<BR>
245 നാരദമാമുനി ചാരത്തു വന്നുതോ?<BR>
246 വാരിജക്കോരകം വാങ്ങിക്കൊള്‍ നീ.<BR>
247 പൊല്‍ച്ചിലമ്പുണ്ടുപോലിച്ഛയില്ക്കൊളളുവാന്‍;<BR>
248 നൊച്ചിവേര്‍ സേവിപ്പൂ നോവൊഴിവാന്‍.<BR>
249 മുക്കണ്ണമ്പാദങ്ങളുള്‍ക്കാമ്പിലാക്കിക്കൊള്‍<BR>
250 മൈക്കണ്ണി വന്നതു കണ്ടായോ നീ?<BR>
<BR>251 നര്‍ത്തകന്മാരുടെ നൃത്തങ്ങള്‍ കണ്ടുതോ?<BR>
252 മര്‍ത്ത്യരില്‍ കൂടുമോ മാധവന്താന്‍?<BR>
253 വാരുണമന്ത്രത്തിന്‍ വാചകമെങ്ങനെ?<BR>
254 വാമനമ്പണ്ടു വളര്‍ന്നപോലെ.<BR>
255 കാംബോജന്മാരുടെ കാന്തിയെക്കാകെടൊ!<BR>
256 ജാംബവാന്തന്നുടെ മേനിപോലെ.<BR>
257 വ്യാഖ്യാനമെങ്കൈയിലാക്കുന്നതെങ്ങനെ?<BR>
258 ഓക്കാനമുണ്ടെങ്കിലോര്‍ക്കവേണം.<BR>
259 നേത്രങ്ങളെന്തു ചുവന്നു തുടങ്ങുന്നു?<BR>
260 ശാസ്ത്രങ്ങള്‍ ശീലമായില്ലേയിപ്പോള്‍?<BR>
<BR>261 അശ്വങ്ങള്‍ക്കാകുന്ന വശ്യങ്ങളെന്തുളളു?<BR>
262 നിശ്രീകന്നീയെന്നു വന്നുകൂടി.<BR>
263 അന്ധനായുള്ളൊരു പാന്ഥനെക്കണ്ടാലും<BR>
264 മന്ഥരയെന്നവള്‍ മാനുഷിയോ?<BR>
265 വാളിളക്കീടുന്നതാരിവന്‍ ചൊല്ലു നീ?<BR>
266 കാളയെക്കൊള്ളുവാന്നാളെയാവൂ.<BR>
267 മാലയ്ക്കു കൊളളണം മാലതിപ്പൂവെല്ലാം.<BR>
268 ശൂലയ്ക്കു നന്നല്ല പാലു തോഴാ!<BR>
269 ശാംഭവം കേള്‍ക്കയിലാശയുണ്ടേറ്റവും<BR>
270 മാമ്പഴം തിന്നണം ചാംപൊഴും ഞാന്‍.<BR>
<BR>271 മേഷത്തിന്നേതുമേ ദോഷങ്ങളില്ലല്ലീ?<BR>
272 മൂഷികന്തിന്നു മുടിഞ്ഞുപോയി.<BR>
273 സന്ന്യാസിമാരെല്ലാമന്യായം ചൊല്ലിതോ?<BR>
274 പുണ്യാഹം ചെയ്യേണം കന്യാവിന്നും.<BR>
275 വാരണമേറി വരുന്നതിന്നാരുപോല്‍?<BR>
276 മാരണം ചെയ്യുന്നോരെന്നു കേട്ടു.<BR>
277 നിര്‍ദ്ധനനെന്നിട്ടു ക്രുദ്ധനായില്ലല്ലീ?<BR>
278 വൃദ്ധനെക്കാണ്കെടോ വൃദ്ധയുമായ്.<BR>
279 ആവണക്കെണ്ണ നീയാവോളം സേവിക്ക<BR>
280 രാവണവൈരിതാന്‍ വീരനല്ലൊ.<BR>
<BR>281 ഷണ്മുഖന്തന്നുടെ പൂജയെച്ചൊല്ലു നീ<BR>
282 സമ്മതികേടിന്നു നമ്മൊടല്ലേ?<BR>
283 നാവിക്കളിക്ക സരസ്വതീദേവി വ<BR>
284 ന്നാവിക്കുരുന്നു മരുന്നു നല്ലൂ.<BR>
285 കമ്മരായുളളവരെമ്മരുണ്ടുമ്മതി<BR>
286 ന്നുമ്മരില്‍ നല്ലതു കൊഞ്ഞനല്ലൊ.<BR>
287 കാര്‍ത്തികമാതുതന്‍ വാര്‍ത്തയെച്ചൊല്ലു നീ<BR>
288 വാര്‍ത്തികം വായിച്ചുകൂടീതിപ്പോള്‍.<BR>
289 മൂര്‍ക്ക്വരായുള്ളോരില്‍ മൂത്തതു നീയല്ലൊ<BR>
290 മൂക്കു തുടച്ചു തുടങ്ങിനാര്‍പോല്‍.<BR>
<BR>291 രോഹിണിനാളിലും മോഹമുണ്ടായ്വരും<BR>
292 ആഹവമുണ്ടെന്നുമായവണ്ണം.<BR>
293 പേശാതെ പോവാനോ വാശി വഴങ്ങിടാ<BR>
294 കൂശാതെ ചൊല്ലു കുരങ്ങുമീടാ!<BR>
295 ഓട്ടംതുടങ്ങുന്നതോതിക്കോനല്ലല്ലീ?<BR>
296 കേട്ടുകൊള്ളാറു തടുക്കാമല്ലൊ.<BR>
297 നീലത്തെക്കൂട്ടേണ്ടു ചേലകള്‍ക്കെങ്ങനെ?<BR>
298 ബാലന്മാര്‍ കോലുന്ന ലീലപോലെ.<BR>
299 മെച്ചമേ ചൊല്ലിനാന്‍ വച്ചരശങ്ങവന്‍<BR>
300 പശ്ചിമവാതിലേ വന്നാലും നീ.<BR>
<BR>301 അംഗനതന്നുടെ മംഗലം കൊള്ളുന്നേന്‍<BR>
302 തങ്ങളും നീയും നശിച്ചുപോമേ.<BR>
303 മുണ്ഡിതകേശനായ് മുന്നമേ വന്നുതോ?<BR>
304 വെണ്ണയുംകൊണ്ടുവാ വേഗത്തില്‍ നീ.<BR>
305 മുഷ്കരമായുള്ള മുത്തുകള്‍ തന്നീട്<BR>
306 ശര്‍ക്കര മണ്ടി ഞാന്‍ കൊണ്ടുവാരാം.<BR>
307 നന്നാറി കൊണ്ടന്നു നന്നായി തേക്ക നീ<BR>
308 മുന്നാഴിപ്പാട്ടിന്നു തോലിയല്ലൊ.<BR>
309 മുക്കാതം പാഞ്ഞതു മൂവരുണ്ടിന്നാലെ<BR>
310 വക്കാണമുണ്ടായതുണ്ടോ കേട്ടു?<BR>
<BR>311 യക്ഷിണീപീഡയ്ക്കു രക്ഷ ചൊല്ലെങ്ങനെ?<BR>
312 പക്ഷികള്‍ മാനത്തു പാറുംപോലെ.<BR>
313 അഞ്ജനം കൊണ്ടുള്ള വേല ചൊല്ലെങ്ങനെ?<BR>
314 പഞ്ജരം പൂകിന സിംഹംപോലെ.<BR>
315 കിന്നരമന്ത്രം ഞാനങ്ങനെ സേവിപ്പൂ?<BR>
316 പന്നഗവായിലെപ്പല്ലുപോലെ.<BR>
317 വാസവമന്ത്രത്തിന്‍ ധ്യാനം ചൊല്ലെങ്ങനെ?<BR>
318 വാജികള്‍ ചാടുന്ന ചാട്ടംപോലെ.<BR>
319 വൃത്രനെക്കൊന്നതു വാസവനെങ്ങനെ?<BR>
320 ചിത്ര പിറന്നവര്‍ ശീലംപോലെ.<BR>
<BR>321 ശ്രാദ്ധത്തിനുണ്ടായ കോപ്പെല്ലാം ചൊല്ലു നീ<BR>
322 മുര്‍ദ്ധാവിന്നുണ്ടാരു പുണ്ണു പാരം.<BR>
323 നാകികള്‍നായകന്‍ പോയവാറെങ്ങനെ?<BR>
324 കേകിതാന്‍ കേവലം കൂകുംപോലെ.<BR>
325 ബാലിതന്‍ വാലിന്‍റെ വണ്ണം ചൊല്ലെങ്ങനെ?<BR>
326 നീലവിലോചനമാരെപ്പോലെ.<BR>
327 കക്ഷിയെപ്പൂരിപ്പാന്‍ ഭക്ഷണമെന്തുള്ളു?<BR>
328 ശിക്ഷയെച്ചെയ്കിലേ ശീലം നല്ലൂ.<BR>
329 അക്ഷികളാടുന്ന ലക്ഷണമെങ്ങനെ?<BR>
330 മക്ഷികള്‍ പാടുന്ന പാട്ടുപോലെ."<BR>
<BR>331 ഇങ്ങനെയോരോരോ വാര്‍ത്തകളന്നേരം<BR>
332 പൊങ്ങിത്തുടങ്ങിതമ്മന്മിരത്തില്‍.<BR>
333 പ്രജ്ഞപൂണ്ടീടുന്ന ധര്‍മ്മജന്തന്നുടെ<BR>
334 യജ്ഞവും പോന്നു മുതിര്‍ന്നുതായി.<BR>
335 പാചകന്മാരുടെ വേലകളെല്ലാമേ<BR>
336 ആചരിച്ചീടിനാന്‍ ഭീമസേനന്‍.<BR>
337 വാഞ്ഛിതമായുളള വസ്തുക്കളോരോന്നേ<BR>
338 പാഞ്ചാലവീരന്‍ വിളമ്പിനിന്നാന്‍,<BR>
339 അര്‍ജ്ജൂനനായതു സജ്ജനപൂജയില്‍<BR>
340 അച്യുതനംഘ്രിതന്‍ ക്ഷാളനത്തില്‍.<BR>
<BR>341 പണ്ടാരംകൊണ്ടുള്ള വേലകളെല്ലാമേ<BR>
342 തണ്ടാര്‍മാതാണ്ട സുയോധനന്താന്‍:<BR>
343 സ്വര്‍ണ്ണങ്ങള്‍കൊങ്ങുള്ള ദാനങ്ങളെല്ലാമേ<BR>
344 പുണ്യങ്ങള്‍ പൂണ്ടുള്ള കര്‍ണ്ണന്താനും;<BR>
345 വേഴ്ചയില്‍ വന്നിട്ടു മറ്റുള്ളോരോരോരോ<BR>
346 വേലകള്‍ ചാലനിന്നാചരിച്ചാര്‍.<BR>
347 വേഗത്തില്‍ ചെന്നങ്ങു തന്നുടെ തന്നുടെ<BR>
348 ഭാഗത്തെക്കൊണ്ടുകൊണ്ടാദരവില്‍<BR>
349 അബ്ജജന്മുമ്പായ നിര്‍ജ്ജരരെല്ലാരും<BR>
350 വിജ്ജ്വരരായി വിളങ്ങുംനേരം.<BR>
<BR>351 അഗ്ര്യമായുള്ളൊരു പൂജകൊണ്ടെല്ലാരും<BR>
352 വ്യഗ്രരായ് നിന്നു ചമഞ്ഞുകൂടി.<BR>
353 പാത്രമായുള്ളവനേവനെന്നിങ്ങനെ<BR>
354 ശാസ്ത്രികളെല്ലാരും ശ്രോത്രിയരും<BR>
355 ചിന്തിച്ചതോറുമങ്ങന്ധത കൈവിട്ടു<BR>
356 സന്ധിച്ചുകൂടീലയാര്‍ക്കുമൊന്നും<BR>
357 ഉത്തമരായുള്ള സത്തുക്കളന്നേരം<BR>
358 പത്തുനൂറല്ലല്ലോ വന്നതുള്ളു.<BR>
359 കല്മഷം കൈവിട്ടന്നിര്‍മ്മലര്‍ പിന്നെയും<BR>
360 സമ്മതം ചിന്തിച്ചു നിന്നനേരം.<BR>
<BR>361 വത്സലനായുള്ള നത്സഹദേവന്താന്‍<BR>
362 സത്സഭതന്നിലേ ചെന്നു നേരേ<BR>
363 ഉത്തന്മാരുടെ ചിത്തത്തിലേറുവാന്‍<BR>
364 പ്രത്യക്ഷമായിട്ടു ചൊന്നാനപ്പോള്‍:<BR>
365 "വാഞ്ഛിതമായൊരു രത്നത്തെക്കൈവിട്ടു<BR>
366 കാഞ്ചനം തേടുന്നതെന്തു നിങ്ങള്‍?<BR>
367 ശാഖിതന്മൂലത്തിലല്ലയോ വേണ്ടുന്നു<BR>
368 ശാഖകള്‍തോറും നനയ്ക്കവേണ്ട.<BR>
369 വിശ്വങ്ങള്‍ക്കെല്ലാമേ ജീവനായ്മേവുന്നൊ<BR>
370 രച്യുതനല്ലയോ നിന്നതെന്നാല്‍<BR>
<BR>371 മറ്റുള്ളതൊന്നുമേ ചിന്തിച്ചു നില്ലാതെ<BR>
372 തെറ്റെന്നു പൂജിക്കയെന്നേ വേണ്ടു."<BR>
373 മാദ്രേയനിങ്ങനെ വാര്‍ത്തയെച്ചൊന്നപ്പൊ<BR>
374 ളാര്‍ദ്രമായുള്ള മനസ്സുകളായ്<BR>
375 ആസ്ഥാനവാസികളായുള്ളോരെല്ലാരും<BR>
376 വാഴ്ത്തിനിന്നീടിനാരോര്‍ത്തതോറും.<BR>
377 അംബുജലോചനന്തന്നുടെ പൂജയ്ക്കു<BR>
378 ധര്‍മ്മജന്താനും മുതിര്‍ന്നാനപ്പോള്‍.<BR>
379 പൊല്ക്കുടം കിണ്ടികള്‍ പൊല്‍ത്താലമെന്നിവ<BR>
380 യൊക്കവേ വന്നു നിരന്നുകൂടി.<BR>
<BR>381 പൊന്മായമായൊരു നിര്‍മ്മലപീഠത്തില്‍<BR>
382 സന്മതിയോടങ്ങിരുത്തിപ്പിന്നെ<BR>
383 വേദങ്ങള്‍ ചെന്നങ്ങു വേഗത്തില്‍ തേടുന്ന<BR>
384 പാദങ്ങള്‍ രണ്ടും പിടിച്ചു ചെമ്മേ<BR>
385 ക്ഷാളമംപെണ്ണിനാന്‍ പൂരിച്ച വാരികൊ<BR>
386 ണ്ടാനന്ദലോചനവാരികൊണ്ടും<BR>
387 ചാരത്തു വന്നൊരു വാമനമ്പാദത്തേ<BR>
388 വാരിജസംഭവനെന്നപോലെ.<BR>
389 ക്ഷാളനതോയങ്ങള്‍ കൈയിങ്ങാക്കിത്തന്‍<BR>
390 ആനനം തന്നിലും മേനിയിലും<BR>
<BR>391 ഭക്തിയെപ്പൂണ്ടു തളിച്ചുനിന്നീടിനാന്‍<BR>
392 ഉത്തമര്‍ക്കെന്നല്ലൊ തോന്നി ഞായം.<BR>
393 വട്ടത്തില്‍നിന്നുള്ള മാമുനിമാരെല്ലാം<BR>
394 തൊട്ടു തളിച്ചു തുടങ്ങീതപ്പോള്‍.<BR>
395 ഒക്കവേ ചെന്നങ്ങു തിക്കു തുടങ്ങിനാര്‍<BR>
396 പുഷ്കരലോചനന്‍ചാരത്തെങ്ങും.<BR>
397 പ്രീതനായുള്ളൊരു ധര്‍മ്മജന്മാവുതാന്‍<BR>
398 പീതങ്ങളായുള്ള കൂറകളും<BR>
399 മുത്തകള്‍മുമ്പായ ഭൂഷണം നല്കി നി<BR>
400 ന്നുത്തമപൂജയുമാചാരിച്ചാന്‍.<BR>
<BR>401 ദേവകളെല്ലാരുമേറിന മോദത്താല്‍<BR>
402 പൂവുകള്‍ തൂകിനാരായവണ്ണം.<BR>
403 മാമുനിമാരുമങ്ങാമോദം പൂകിനാര്‍;<BR>
404 മാലോകരെല്ലാരുമവ്വണ്ണമേ.<BR>
405 പൂതനവൈരിതന്‍ പൂജയെച്ചെയ്കയാല്‍<BR>
406 പൂതനായുള്ളൊരു ധര്‍മ്മജന്താന്‍<BR>
407 പൊങ്ങിയെഴുന്നൊരു സന്തോഷവാരിയില്‍<BR>
408 മുങ്ങി വിളങ്ങിയിരുന്നനേരം<BR>
409 വേദിതന്‍ ചാരത്തു മേവിനിന്നീടുന്ന<BR>
410 ചേദിപനാകുന്ന മന്നവന്താന്‍<BR>
<BR>411 ദേവകീസൂനുവെക്കണ്ടൊരു നേരത്തു<BR>
412 വേവുറ്റു തന്നിലേ നണ്ണി നിന്നാന്‍<BR>
413 "പാന്ഥനായ് വന്നിങ്ങു നിന്നൊരിപ്പാഴന്‍റെ<BR>
414 മോന്തയെക്കാണാതെ നിന്നിതാവൂ;<BR>
415 കുണ്ഡിനംതന്നില്‍ പണ്ടുണ്ടായതോര്‍ക്കുമ്പോള്‍.<BR>
416 കണ്ടോളമെന്നുണ്ടു തോന്നുന്നിപ്പോള്‍."<BR>
417 ഇങ്ങനെ തന്നിലെ നണ്ണിന മന്നവന്‍<BR>
418 അങ്ങനെ പിന്നെയും നിന്നനേരം<BR>
419 ഉത്തമപൂജകൊണ്ടുത്തമരായുള്ള<BR>
420 സത്തുക്കള്‍തങ്ങളില്‍ ചൊന്നതെല്ലാം<BR>
<BR>421 കേള്‍ക്കായനേരത്തു യോഗ്യവും ചിന്തിച്ചി<BR>
422 ട്ടാര്‍ക്കുപോലെന്നവന്‍ പാര്‍ത്തനേരം<BR>
423 മദ്രേയന്‍ ചൊല്ലുന്ന വാര്‍ത്തയെക്കേള്‍ക്കായി<BR>
424 മാത്സര്യം പൊങ്ങീതു പാരമപ്പോള്‍.<BR>
425 ആസ്ഥാനംതന്നിലുള്ളാര്യന്മാരെല്ലാരും<BR>
426 വാഴ്ത്തുന്നതൊന്നേ കേട്ടനേരം<BR>
427 ഉല്മുഖം കൊണ്ടെത്തങ്കര്‍ങ്ങള്‍ രണ്ടിലും<BR>
428 ചെമ്മേ ചെലുത്തുന്നുതെന്നു തോന്നി.<BR>
429 കൊണ്ടാടിനിന്നുള്ള മാമുനിമാരോടും<BR>
430 ഉണ്ടായിവന്നിതു കോപമപ്പോള്‍.<BR>
<BR>431 ധര്‍മ്മജന്തന്നുടെ സമ്മാനം കണ്ടപ്പൊ<BR>
432 ളുന്മദനായിച്ചമഞ്ഞുകൂടി.<BR>
433 പെട്ടെന്നെഴുനേറ്റു "കഷ്ടം!" എന്നിങ്ങനെ<BR>
434 രുഷ്ടനായ് നിന്നങ്ങു ചൊല്ലിപ്പിന്നെ<BR>
435 മൂക്കിന്മേല്‍ കൈവച്ചു ചൊല്ലിനിന്നീടിനാന്‍<BR>
436 മൂര്‍ക്ക്വത ചീര്‍ത്തുള്ള വാര്‍ത്തതന്നെ;<BR>
437 "മൂഢനായുള്ളൊരു ബാലന്‍െറ ചൊല്‍ കേട്ടു<BR>
438 മൂഢന്മാരായിതോ നിങ്ങളെല്ലാം?<BR>
439 യോഗ്യരായുള്ളവര്‍ നോക്കിനിന്നീടവെ<BR>
440 മൂര്‍ക്ക്വനായല്ലൊയിപ്പൂജയ്ക്കിപ്പോള്‍.<BR>
<BR>441 കണ്ടാലുംനല്ലൊരു യാഗമായ്പോയതു<BR>
442 ചണ്ഡാലന്തീണ്ടിന പിണ്ഡംപോലെ.<BR>
443 ആരിവനെന്നതു നിങ്ങളിലാരുമേ<BR>
444 ഓരാതെ നിന്നതേ പോരായ്മതാന്‍.<BR>
445 ഗോപാലനെന്നുണ്ടു ചൊല്ലുന്നുതെല്ലാരും<BR>
446 ഗോപാലന്താനുമല്ലോര്‍ത്തുകണ്ടാല്‍.<BR>
447 ഇല്ലവും ജന്മവും ചിന്തിച്ചു കാണ്കിലോ<BR>
448 ചൊല്ലാവതില്ലിവനൊന്നുമേതാന്‍.<BR>
449 അച്ഛനായുള്ളവനേവനെന്നിങ്ങനെ<BR>
450 നിശ്ചയമുണ്ടെങ്കില്‍ ചൊല്ലിനാലും<BR>
<BR>451 കാനനവാസിയാം നന്ദനുമല്ലയ<BR>
452 ങ്ങാനകദുന്ദുഭിതാനുമല്ല.<BR>
453 കാന്തങ്ങളായ ഗുണങ്ങളില്ലൊന്നമേ<BR>
454 താന്തോന്നിയായത്രേ പണ്ടേയുള്ളു.<BR>
455 നിങ്ങളീച്ചെയ്തൊരു പൂജയ്ക്കു ചിന്തിക്കി<BR>
456 ലിങ്ങനെയാരുമേ വന്നുകൂടാ.<BR>
457 വായ്പോടുമാച്ചിമാര്‍ കാച്യപാല്‍ തൈര്‍ വെണ്ണ രാപ്പകല്‍ കക്കയിവന്നു ശീലം;<BR>
458 കളളനെന്നുള്ളൊരു നാമമുണ്ടാകയാല്‍<BR>
459 കണ്ണനെന്നെല്ലാരും ചൊല്ലുന്നിപ്പോള്‍.<BR>
460 കന്യകമാരുടെ ചേലകള്‍ വാരിനാന്‍<BR>
<BR>461 പിന്നേടമെല്ലാമേ ചൊല്ലവേണ്ടാ.<BR>
462 മാതുലന്മൂലമായ് പാതകമുണ്ടല്ലൊ<BR>
463 പൂതനമൂലമായ് പെണ്കൊലയും.<BR>
464 ഇത്തരം ചൊല്ലുവാന്‍ പത്തുനൂറല്ലുള്ളൂ<BR>
465 തത്തരമോര്‍ക്കുമ്പൊളെന്നു വേണ്ടാ<BR>
466 പണ്ടിവന്‍ ചെയ്തുള്ള വേലകള്‍ ചൊല്‍വാനി<BR>
467 ക്കണ്ടുള്ളോരാരുമില്ലെന്നു ചൊല്ലാം.<BR>
468 ഇങ്ങനെയുള്ളനനെങ്ങനെ നിങ്ങള്‍ക്കി<BR>
469 മ്മംഗലപൂജയ്ക്കു വന്നവാറ്?<BR>
470 സജ്ജനമായുള്ളൊരിജ്ജനംമുമ്പിലെ<BR>
<BR>471 ലജ്ജയും കൂടാതെ നിന്നതു കാ.<BR>
472 മത്സരിയായൊരു ദുസ്സഹന്തന്നെയി<BR>
473 സ്സത്സഭതന്നീന്നു പോക്കവേണം."<BR>
474 ഇത്തരമായുള്ള ദുസ്സഹവാര്‍ത്തകള്‍<BR>
475 മത്സരമാണ്ടവന്‍ ചൊന്നനേരം<BR>
476 ഉത്തമരായവര്‍ നല്‍ച്ചെവിതന്നെയും<BR>
477 പൊത്തിനിന്നീടിനാരത്തലോടെ.<BR>
478 ചേദിപനിങ്ങനെ ചൊന്നതു കേട്ടപ്പൊ<BR>
479 ളേതുമേ മിണ്ടീല മാധവന്താന്‍<BR>
480 ശ്വാക്കള്‍തന്‍ നാദത്തെക്കേള്‍ക്കുന്ന നേരത്തു<BR>
<BR>481 നോക്കുമോ കേസരിയായ വീരന്‍.<BR>
482 ചീര്‍ത്തൊരു കോപത്തെക്കോലുന്ന പാര്‍ത്ഥന്മാര്‍<BR>
483 വാര്‍ത്തയെച്ചൊല്ലിനാരാത്തവേഗം:<BR>
484 "സമ്മതികേടിന്നു നമ്മുടെ വീടല്ല<BR>
485 തന്നുടെ വീടകംപുക്കു വേണം.<BR>
486 വല്ലാത വാര്‍ത്തകളിന്നും നീ ചൊല്ലുകില്‍<BR>
487 ഒല്ലായെന്നിങ്ങനെ ചൊല്ലും ഞങ്ങള്‍.<BR>
488 ചൊല്ലുകൊണ്ടിന്നിനി നല്ലനല്ലെങ്കിലോ<BR>
489 തല്ലുണ്ടീടിനാല്‍ നല്ലനാവോം.<BR>
490 തല്ലുകൊണ്ടാല്‍ പിന്നെയങ്ങനെയെങ്കിലോ<BR>
<BR>491 വില്ലുകൊണ്ടെങ്ങള്‍ക്കു പിന്നേതെല്ലാം."<BR>
492 എന്നതുകേട്ടൊരു ചേദിപന്‍ ചൊല്ലിനാന്‍<BR>
493 "സന്നദ്ധരായ്ക്കൊള്‍വിനെ"ന്നിങ്ങനെ.<BR>
494 വാര്‍ത്തയെകേട്ടുള്ള പാര്‍ത്ഥന്മാരെന്നപ്പോള്‍<BR>
495 ആര്‍ത്തണഞ്ഞീടിനാരോര്‍ത്തു നേരെ<BR>
496 എന്നതു കേട്ടൊരു ചേദിപവീരനും<BR>
497 ചെന്നു തുടങ്ങിനാന്‍ മുന്നല്‍ നോക്കി.<BR>
498 നാന്ദകധാരിതാനെന്നതു കണ്ടപ്പോള്‍<BR>
499 പാണ്ഡവന്മാരെത്തടുത്തു നീക്കി<BR>
500 മുന്നിട്ടു വന്നൊരു ചേദിപന്തന്നോടു<BR>
<BR>501 സന്നദ്ധനായിപ്പിണങ്ങിനിന്നാന്‍.<BR>
502 മാനിയായുള്ളൊരു ചേദിപന്താനപ്പോള്‍<BR>
503 മാധവന്‍ വന്നതു കണ്ടനേരം<BR>
504 അന്തമില്ലാതൊരു വൈരമുണ്ടാകയാല്‍<BR>
505 എന്തു ഞാന്‍ ചെയ്വതെന്നോര്‍ത്തു പിന്നെ<BR>
506 ആക്കമാണ്ടീടുന്ന മാധവന്മേനിയെ<BR>
507 നോക്കിനിന്നീടിനാന്‍ കചുവത്തി;<BR>
508 ചേദിപന്തന്നുടെ മാനസമന്നേരം<BR>
509 മാധവന്തങ്കലുറച്ചുനിന്നു.<BR>
510 കചുവത്തീടുന്ന ചേദിപന്‍ വന്നതു<BR>
<BR>511 കണ്ടുനിന്നീടുന്ന കൊണ്ടല്‍വര്‍ണ്ണന്‍<BR>
512 ഉഗ്രമായുള്ളൊരു ചക്രമെടുത്തപ്പോള്‍<BR>
513 നിഗ്രഹിച്ചീടിനാന്‍ നീചന്തന്നെ.<BR>
514 ചക്രമേറ്റീടുന്ന ചേദിപനന്നേരം<BR>
515 ചക്രധരന്തന്നെ നോക്കി നോക്കി<BR>
516 തൂമയില്‍നിന്നൊരു ഭൂമിയില്‍ വീണുടന്‍<BR>
517 നാമാവശേഷനായ് വന്നാനപ്പോള്‍;<BR>
518 ചൈദ്യനില്‍നിന്നങ്ങെഴുന്നതു കാണായി<BR>
519 വൈദ്യുതകാന്തികണക്കെയപ്പോള്‍;<BR>
520 കൊണ്ടാല്‍നേര്‍വര്‍ണ്ണനോടൊന്നായിവന്നതും<BR>
<BR>521 കണ്ടുനിന്നീടിനാര്‍ വിണ്ടലരും.<BR>
522 വിജ്വരനായൊരു ധര്‍മ്മജമ്പിന്നെത്താന്‍<BR>
523 യജ്ഞവും പൂരിച്ചു പൂര്‍ണ്ണനായി<BR>
524 ദക്ഷിണരായുള്ള ഭ്രൂസുരന്മാര്‍ക്കെല്ലാം<BR>
525 ദക്ഷിണ നല്കിനാനക്ഷതനായ്<BR>
526 സന്തുഷ്ടരായുള്ള ഭൂദേവന്മാരപ്പോള്‍<BR>
527 സന്തതിമുമ്പായ മംഗലങ്ങള്‍<BR>
528 കാമ്യങ്ങളായിട്ടു മറ്റുള്ളതെല്ലാമേ<BR>
529 മേന്മേലേ പൊങ്ങുകയെന്നു ചൊന്നാര്‍.<BR>
530 ഖിന്നത പിന്നിട്ടു ധര്‍മ്മജന്മാവുതാന്‍<BR>
<BR>531 മന്നവന്മാരുമായ് മാപിനോടെ<BR>
532 തുംഗയായുള്ളൊരു ഗംഗയില്‍ ചെന്നങ്ങു<BR>
533 മംഗലസ്നാനവുമാചരിച്ചാന്‍.<BR>
534 ധന്യമായുള്ളൊരു യാഗത്തെച്ചെയ്കയാല്‍<BR>
535 ഉന്നതനായൊരു മന്നവന്താന്‍<BR>
536 മന്നിടമെങ്ങുമേ മങ്ങാതെ പാലിച്ചു<BR>
537 മന്ദിരം തന്നിലിരുന്ന കാലം<BR>
538 അക്ഷീണരായുള്ള ദാനവന്മാരുടെ<BR>
539 തക്ഷാവു നല്കിന നത്സഭയില്‍<BR>
540 വന്ദിച്ചുനിന്നുള്ള വന്ദികള്‍ ചൂഴുമായ്<BR>
<BR>541 നിന്നു വിളങ്ങിനാനന്നൊരുനാള്‍.<BR>
542 നന്ദജന്മുമ്പായ ബന്ധുക്കളെല്ലാരും<BR>
543 ചെന്നു തുടങ്ങിനാരെന്നനേരം.<BR>
544 സേവകരായുള്ള ലോകരുമെല്ലാരും<BR>
545 ചേവകരായുള്ള വീരന്മാരും<BR>
546 ഉറ്റവരായിട്ടു മറ്റുള്ള ലോകരും<BR>
547 ചുറ്റും വിളങ്ങിനാര്‍ മന്നവന്‍റെ;<BR>
548 നര്‍ത്തകന്മാരുടെ നൃത്തവും കണ്ടിട്ടു<BR>
549 വിസ്മയിച്ചെല്ലാരും നിന്നനേരം<BR>
550 മാനിയായുള്ള സുയോധനന്താനപ്പോള്‍<BR>
<BR>551 മന്നവന്‍ചാരത്തു ചെല്‍വതിന്നായ്<BR>
552 പിച്ചയായുള്ളൊരു നല്‍ച്ചേലതന്നെയും<BR>
553 ഇച്ഛയില്‍നിന്നങ്ങുടുത്തു പിന്നെ<BR>
554 കുണ്ഡലം മുമ്പായ മണ്ഡനംകൊണ്ടങ്ങും<BR>
555 മണ്ഡിതദേഹനായ് മന്ദം മന്ദം<BR>
556 വന്നുതുടങ്ങിനാന്‍ വാളുമിളക്കിയ<BR>
557 ന്നിന്നൊരു ലോകരാല്‍ വന്ദിതനായ്.<BR>
558 ചേലയെപ്പൂണ്ടതിന്‍ ചെവ്വിനെപ്പിന്നെയും<BR>
559 ചാലെനിന്നമ്പോടു നോക്കി നോക്കി<BR>
560 പാണ്ഡവന്മാരുടെയാണ്മയെക്കാണ്കയാല്‍<BR>
<BR>561 പാരമഴന്നുള്ളൊരുള്ളവുമായ്<BR>
562 ആസ്ഥാനമന്ദിരംതന്നിലേ ചെന്നവന്‍.<BR>
563 ആസ്ഥപൂണ്ടോരോന്നേ നേക്കുംനേരം<BR>
564 അമ്മയന്തന്നുടെ മായകൊണ്ടന്നില<BR>
565 മമ്മയമെന്നതേ തോന്നീതപ്പോള്‍.<BR>
566 ചേലയും ചാലിച്ചുരുക്കിനിന്നീടിനാന്‍<BR>
567 കാല്‍വിരല്‍കൊണ്ടു നടത്തവുമായ്.<BR>
568 വെള്ളമെന്നുള്ളിലേ നണ്ണിക്കരംകൊണ്ടു<BR>
569 തള്ളിത്തുടങ്ങിനാമ്പാഴിലെങ്ങും.<BR>
570 വായ്ക്കൊണ്ടു പിന്നെയുമിഞ്ഞുതുങ്ങിനാന്‍<BR>
<BR>571 ചാക്കിമാര്‍ കാട്ടുന്ന കൂത്തുപോലെ.<BR>
572 ചേല നനഞ്ഞുതുടങ്ങീതെന്നോര്‍ത്തുടന്‍<BR>
573 ചാലെക്കരേറ്റിനാന്മാറിലോളം.<BR>
574 ആസ്ഥാനവാസികള്‍ നോക്കിനിന്നീടവേ<BR>
575 യാത്ര തുടങ്ങിനാനവ്വണ്ണമേ.<BR>
576 ധര്‍മ്മജന്മുമ്പായ സന്മതരെല്ലാരും<BR>
577 കണ്ണടച്ചീടിനാരെന്നനേരം.<BR>
578 കാണാതെ നിന്നോരെക്കാട്ടിത്തുടങ്ങിനാന്‍<BR>
579 നാണാതെനിന്നൊരു ഭീമനപ്പോള്‍.<BR>
580 ഏറിയിരുന്നൊരു നാണവും പൂണ്ടു നി<BR>
<BR>581 ന്നേതുമേ വല്ലാതെയായിപ്പിന്നെ<BR>
582 ഹാസംതുടങ്ങിനാര്‍ തങ്ങില്‍ മെല്ലവേ<BR>
583 ദാസിമാരായുള്ള മാതരപ്പോള്‍.<BR>
584 പാണ്ഡവന്മാരുടെയാനനംതന്നിലേ<BR>
585 പാഞ്ചാലനന്ദന നോക്കിക്കൊണ്ടാള്‍.<BR>
586 അങ്ങനെ പോയവനങ്ങൊരു ഭാഗത്തു<BR>
587 പൊങ്ങിനിന്നീടുന്ന വെള്ളത്തിന്‍റെ<BR>
588 ചാരത്തു ചെന്നൊരു നേരത്തന്നീരെല്ലാം<BR>
589 നേരൊത്ത ഭൂതലമെന്നു തോന്നി.<BR>
590 പൂഞ്ചേലതന്നെയും പൂണ്ടു നിന്നീടിനാന്‍<BR>
<BR>591 കാഞ്ചിയും ചാലെ മുറുക്കിപ്പിന്നെ<BR>
592 മന്നവന്‍ചാരത്തു ചെല്‍വതിനായിട്ടു<BR>
593 സന്നദ്ധനായവന്‍ പോയിപ്പോയി<BR>
594 മായയില്‍ തോയുമത്തോയത്തിലാമ്മാറ്റു<BR>
595 പോയങ്ങു ചാടിനാന്‍ മൂഢനായി<BR>
596 ആണ്ണൊരു തോയത്തില്‍ വീണ്ണൊരു നേരത്തു<BR>
597 പാണ്ഡവന്മാരുടെയാനനത്തേ<BR>
598 മേല്ക്കണ്ണുമിട്ടങ്ങു ചീറ്റവും പൂണ്ടുടന്‍<BR>
599 നോക്കിത്തുടങ്ങിനാന്‍ പാല്ക്കുഴമ്പന്‍.<BR>
600 ഭീമനായുള്ളൊരു ഭീമനും പിന്നെയ<BR>
<BR>601 ക്കോമളയാകിന കാമിനിയും<BR>
602 ഭോഷനായങ്ങവന്‍ വീണതു കണ്ടപ്പോള്‍<BR>
603 തോഷവും പൂണ്ടു ചിരിച്ചുനിന്നാര്‍.<BR>
604 ധര്‍മ്മജന്‍ ചൊല്ലിനാനെന്നതു കണ്ടിട്ടു<BR>
605 "സമ്മതിയല്ലിതു നിങ്ങള്‍ക്കൊട്ടും<BR>
606 പാപത്തെപ്പൂരിക്കാം, താപത്തെത്തൂകന്നൊ<BR>
607 രാപത്തിന്മുലമായ് വന്നുകൂടം."<BR>
608 എന്നതു കേട്ടിട്ടു വന്നൊരു ഹാസത്തെ<BR>
609 ത്തന്നില്‍ തളര്‍ന്നവര്‍ നിന്നനേരം<BR>
610 കണ്ണുകുളുര്‍ത്തൊരു കാര്‍മുകില്‍വര്‍ണ്ണന്താന്‍<BR>
<BR>611 കണ്ണെറിഞ്ഞീടിനാന്‍ തിണ്ണമപ്പോള്‍.<BR>
612 എന്നതു കണ്ടവര്‍ പിന്നെയും പിന്നെയും<BR>
613 മുന്നേതിലേറ്റം ചിരിച്ചാരപ്പോള്‍.<BR>
614 സമ്മതി പൂണ്ടൊരു ധര്‍മ്മജന്തന്നുടെ<BR>
615 കമുനതന്നെയും കൈക്കൊള്ളാതെ<BR>
616 മാല്യവും പൂണ്ടു താന്‍ വീണ്ണൊരു നീരിലും<BR>
617 ജാള്യമാം നീരിലും നീന്തുകയാല്‍<BR>
618 താന്തനായുള്ളൊരു ഗാന്ധാരിനന്ദനന്‍<BR>
619 ബാന്ധവന്മാരിലും കണ്കൊടാതെ<BR>
620 മാനത്തെപ്പൂണ്ടു കനത്തു നിന്നീടിനോ<BR>
<BR>621 രാനനംതന്നെയും താഴ്ത്തി മെല്ലെ<BR>
622 ധന്യമായുള്ളൊരു തന്നുടെ മന്ദിരം<BR>
623 തന്നിലും പൂകിനാന്‍ ഖിന്നനായി.<BR>
624 മാനവും കൈവിട്ടു ഗാന്ധാരിനന്ദനന്‍<BR>
625 ദീനനായ് കേവലം പോയനേരം<BR>
626 ചാരത്തു നിന്നവര്‍ ചാലച്ചിരിക്കയാല്‍<BR>
627 വൈരമുണ്ടായ് വരു"മെന്നിങ്ങനെ<BR>
628 ചിന്തയെപ്പൂണ്ടൊരു ധര്‍മ്മജന്നുള്ളിലേ<BR>
629 സന്താപം പൊങ്ങിത്തുടങ്ങീതപ്പോള്‍.<BR>
630 "മേദിനിതന്നുടെ ഭാരത്തെപ്പോക്കുവാന്‍<BR>
<BR>631 സാധനമുണ്ടായി വന്നുതിപ്പോള്‍"<BR>
632 എന്നങ്ങു ചിന്തിച്ച നന്ദജനുള്ളിലേ<BR>
633 സന്തോഷമുണ്ടായി പിന്നെപ്പിന്നെ;<BR>
634 തുഷ്ടരായേ്മവുന്നൊരിഷ്ടരുമായിനി<BR>
635 ന്നൊട്ടുനാളങ്ങനെ ചെന്നകാലം<BR>
636 ദ്വാരകതന്നിലേ പോവതിന്നായിട്ടു<BR>
637 പാരാതെ നിന്നു മുതിര്‍ന്നു പിന്നെ<BR>
638 യാത്രയും ചൊല്ലി നല്‍പ്പാര്‍ത്ഥന്മാരോടുടന്‍<BR>
639 തേര്‍ത്തടംതന്നില്‍ക്കരേറി നേരെ<BR>
640 വാരുറ്റുനിന്നൊരു സേനയുമായിത്തന്‍<BR>
<BR>641 ദ്വാരകതന്നിലെഴുന്നള്ളിനാന്‍.<BR>
സാല്വവധം
1687
1868
2006-10-15T19:02:09Z
കൈപ്പള്ളി
46
1 കാരണനായൊരു വാരിജലോചനന്‍<BR>
2 ദ്വാരകനോക്കി വരുന്നനേരം<BR>
3 കോപിച്ചുനിന്നൊരു സാല്വനെന്നിങ്ങനെ<BR>
4 പേര്‍പെറ്റു നിന്നൊരു മന്നവന്താന്‍<BR>
5 പോര്‍ക്കായിച്ചെന്നിട്ടു യാദവന്മാരില്‍ത്ത<BR>
6 ന്നൂക്കിനെക്കാട്ടിനാന്‍ മേല്ക്കുമേലേ.<BR>
7 വൈരസ്യം പൂണ്ടൊരു വൈദര്‍ഭിനന്ദനന്‍<BR>
8 വൈകാതെ ചെന്നു പിണഞ്ഞനേരം<BR>
9 വൈകല്യം വാരാതെ വൈരിയും താനുമായ്<BR>
10 വൈദഗ്ദ്ധ്യം കാട്ടുന്ന നേരത്തപ്പോള്‍<BR>
<BR>11 ചേണുറ്റു നിന്നൊരു ചേദിപന്തന്നുടെ<BR>
12 ചേതന പോക്കിന മാധവന്താന്‍<BR>
13 പെട്ടെന്നു ചെന്നങ്ങു രുഷ്ടനായ് നിന്നൊരു<BR>
14 ദുഷ്ടനും താനും പിണങ്ങിപ്പിന്നെ<BR>
15 മായകള്‍കൊണ്ടെങ്ങും തൂകിനിന്നേറ്റവും<BR>
16 മാനിയായ്മേവുമമ്മന്നവന്‍റെ<BR>
17 മാറിടംതന്നിലേ സായകംമുമ്പായു<BR>
18 ള്ളായുധമേല്പിച്ചങ്ങായവണ്ണം<BR>
19 വാനില്‍ നിന്നീടുന്ന മാനിനിമാരുടെ<BR>
20 വാര്‍കൊങ്ക പുല്‍കുമാറാക്കിവച്ചാന്‍.<BR>
<BR>21 മന്ദനായ് നിന്നൊരു മന്നവന്തന്നുടെ<BR>
22 ബന്ധുവായുള്ളൊരു ദന്തവക്ത്രന്‍<BR>
23 കോപിച്ചു ചെന്നു പിണങ്ങിനിന്നീടിനാന്‍<BR>
24 വേപിച്ചുനിന്നൊരു മെയ്യുമായി.<BR>
25 മണ്ടിവരുന്നൊരു വൈരിയെക്കാണ്കയാല്‍<BR>
26 ഇണ്ടലെക്കൈവിട്ടു കൊണ്ടല്‍വര്‍ണ്ണന്‍<BR>
27 ചണ്ഡമായുള്ള ചക്രമെടുത്തവന്‍<BR>
28 കണ്ഠത്തെക്കണ്ടിച്ചു തുണ്ടിച്ചപ്പോള്‍<BR>
29 ചേദിപന്‍ പോയൊരു നല്‍വഴിതന്നൂടെ<BR>
30 ചൊവ്വോടെ പോകുമാറാക്കിവച്ചാന്‍.<BR>
<BR>31 വേദനപൂണ്ടു പിണങ്ങിനിന്നീടുന്ന<BR>
32 സോദരന്തന്നെയും കൊന്നു പിന്നെ<BR>
33 വാഴ്ത്തിനിന്നീടുന്ന വാനവര്‍ കാണവേ<BR>
34 വാട്ടമകന്നു തന്‍ കോട്ട പുക്കാന്‍.<BR>
സീരിണസ്സല്‍ക്കഥ
1688
1869
2006-10-15T19:02:54Z
കൈപ്പള്ളി
46
1 വീരനായുള്ളൊരു രോഹിണീനന്ദനന്‍<BR>
2 ദ്വാരകതന്നിലിരിക്കുംകാലം<BR>
3 കൗരവന്മാരുമപ്പാണ്ഡവന്മാരുമായ്<BR>
4 വൈരമുണ്ടാകയാല്‍ പാരമപ്പോള്‍<BR>
5 പോര്‍ക്കു തുനിഞ്ഞാരെന്നിങ്ങനെയുള്ളൊരു<BR>
6 വാക്കിനേക്കേള്‍ക്കയാല്‍ വായ്പിനോടെ<BR>
7 ഓര്‍ത്തുനിന്നീടിനാന്‍ ചീര്‍ത്തുനിന്നീടുന്നൊ<BR>
8 രാര്‍ത്തിയെപ്പൂണ്ടവനാസ്ഥയോടെ:<BR>
9 "ഗോവിന്ദന്തന്നുടെ ജീവനമായല്ലൊ<BR>
10 കേവലം മേവുന്നു പാണ്ഡവന്മാര്‍<BR>
<BR>11 കേശവന്തവന്നുടെ ചൊല്ലിനെക്കേളാതെ<BR>
12 വാശിയെപ്പൂണ്ട സുയോധനന്താന്‍<BR>
13 ശിക്ഷയെച്ചെയ്കയാലക്ഷതനായൊരു<BR>
14 ശിഷ്യനായ്വന്നു നമുക്കുമെന്നാല്‍<BR>
15 തങ്ങളില്‍നിന്നു പിണഞ്ഞതു കാണുമ്പൊ<BR>
16 ളെങ്ങനെ മിണ്ടാതെ നിന്നുകൊള്‍വൂ?<BR>
17 മദ്ധ്യസ്ഥനായിട്ടു നിന്നുകൊള്‍വാനുള്ള<BR>
18 ബുദ്ധിയുണ്ടാകുന്നൂതല്ലയെന്നാല്‍<BR>
19 ഇന്നിലം കൈവെടിഞ്ഞിന്നു ഞാന്‍ പോകണം"<BR>
20 എന്നങ്ങു തന്നിലേ നണ്ണി നേരേ<BR>
<BR>21 തീര്‍ത്ഥങ്ങളാടുവാന്‍ പോകുന്നേനെന്നൊരു<BR>
22 വാര്‍ത്തയെച്ചൊല്ലി നടന്നുടനേ<BR>
23 നേരറ്റു നിന്നുള്ളൊരാരണന്മാരുമായ്<BR>
24 ഓരോരോ തീര്‍ത്ഥങ്ങളാടിയാടി<BR>
25 ഉത്തമമായൊരു നൈമിശദേശത്തു<BR>
26 സത്വരം ചെന്നവന്‍ നിന്നനേരം<BR>
27 സത്രത്തെച്ചെയ്തുള്ള മാമുനിമാരെല്ലാം<BR>
28 ഉത്തമമായൊരു ഭക്തിയാലേ<BR>
29 ആതിത്ഥ്യവേലയുമാചരിച്ചമ്പിനോ<BR>
30 ടാദരിച്ചന്നേരമായവണ്ണം<BR>
<BR>31 സശ്രമനായൊരു രാമനെയെല്ലാരും<BR>
32 വിശ്രമനാക്കിനാര്‍ വാക്കുകൊണ്ടേ.<BR>
33 കേടറ്റുനിന്നൊരു സൂതനെക്കാണായി<BR>
34 പീഠത്തിലേറി ഞെളിഞ്ഞതപ്പോള്‍<BR>
35 കല്യനായുള്ളൊരു സീരിതാന്‍ കോപിച്ചു<BR>
36 ചൊല്ലിനിന്നീടിനാനെല്ലാരോടും:<BR>
37 "സജ്ജനമെല്ലാമെഴുന്നേറ്റുനിന്നപ്പോള്‍<BR>
38 ലജ്ജയുംകൂടാതെ പീഠത്തിന്മേല്‍<BR>
39 ഉദ്ധതനായി ഞെളിഞ്ഞൊരിപ്പാഴന്താന്‍<BR>
40 വദ്ധ്യനെന്നുള്ളതു തേറിനാലും.<BR>
<BR>41 വന്ദ്യന്മാരായുള്ള മാമുനിമാര്‍ക്കെല്ലാം<BR>
42 വന്നിങ്ങു കൂപ്പേണമെന്നു തോന്നി.<BR>
43 വന്ദ്യനായുള്ളതു ഞാനത്രെയെന്നല്ലൊ<BR>
44 നിന്ദ്യനായ്മേവുമിമ്മന്ദനോര്‍ത്തു.<BR>
45 നാണവും കൈവിട്ടു നമ്മെ വന്നിങ്ങനെ<BR>
46 നാളെയും നിന്നിവന്‍ നിന്ദിക്കൊല്ലാ."<BR>
47 ഇങ്ങനെ ചെന്നൊരു ദര്‍ഭയെടുത്തുടന്‍<BR>
48 പൊങ്ങിന കോപത്തില്‍ മുങ്ങുകയാല്‍<BR>
49 ശത്രുവേ വെല്ലുന്നൊരസ്ത്രമെന്നിങ്ങനെ<BR>
50 ചിത്തത്തില്‍ ചിന്തിച്ചെറിഞ്ഞാനപ്പോള്‍.<BR>
<BR>51 മാമുനിമാരുടെ ലോചനവാരിയും<BR>
52 മാഴ്കിന സൂതനും വീണുതപ്പോള്‍.<BR>
53 ഇച്ഛ പിഴച്ചുള്ള മാമുനിമാരെപ്പൊ<BR>
54 ളച്യുതസോദരനോടു ചൊന്നാര്‍:<BR>
55 "കഷ്ടമായുള്ളൊരു കാരിയമല്ലൊ നീ<BR>
56 രുഷ്ടനായ് ചെയ്തതു പെട്ടെന്നിപ്പോള്‍:<BR>
57 സല്‍ക്കഥ ഞങ്ങള്‍ക്കു ചൊല്‍വതിന്നായല്ലൊ<BR>
58 സല്‍ക്കരിച്ചിന്നിവന്‍തന്നെ ഞങ്ങള്‍<BR>
59 ആരണര്‍ക്കായുള്ളൊരാസനംതന്നെയും<BR>
60 ആദരവോടു കൊടുത്തു നേരേ<BR>
<BR>61 ആരെയും കണ്ടാല്‍ നീയാചാരം വേണ്ടായെ<BR>
62 ന്നാജ്ഞയും നല്കിയിരുത്തിക്കൊണ്ടു.<BR>
63 അങ്ങനെയുള്ളൊരു സൂതനെയിന്നു നീ<BR>
64 യിങ്ങനെ കൊന്നതു വേണ്ടീലൊട്ടും."<BR>
65 എന്നതു കേട്ടൊരു സീരിതാന്‍ ചൊല്ലിനാന്‍<BR>
66 നിന്നൊരു മാമുനിമാരോടപ്പോള്‍:<BR>
67 "എന്നുടെ കൈയാലെ ചാകയെന്നിങ്ങനെ<BR>
68 മുന്നമേയുണ്ടിവനേകലെന്നാല്‍<BR>
69 ഇന്നതു ചിന്തിച്ചു ഖിന്നത കോലേണ്ടാ<BR>
70 വന്നതിങ്കാരണമുള്ളിലായാന്‍.<BR>
<BR>71 ചേതന കൈവെടിഞ്ഞീടുമിസ്സൂതന്‍റെ<BR>
72 നൂതനനായൊരു സൂതന്‍തന്നെ<BR>
73 സല്‍ക്കഥ ചൊല്ലുവാനാക്കിനിന്നീടുവിന്‍<BR>
74 ദുഃഖവും കൈവിട്ടു നിന്നു നിങ്ങള്‍.<BR>
75 ഓരാതെ ചെയ്തൊരു കാരിയംതൊട്ടേതും<BR>
76 പോരായ്മ ചിന്തിച്ചു ചീറൊല്ലാതെ.<BR>
77 നമ്മെക്കൊണ്ടേതാനും വേണ്ടുന്നതുണ്ടെങ്കില്‍<BR>
78 കന്മഷം കൈവിട്ടു ചൊല്ലിനാലും."<BR>
79 ഇങ്ങനെ ചൊന്നതു കേട്ടവരെല്ലാരും<BR>
80 തങ്ങളില്‍ ചിന്തിച്ചു ചൊന്നാരപ്പോള്‍:<BR>
<BR>81 "വല്ക്കലനെന്നങ്ങു ചൊല്‍ക്കൊണ്ടു നില്ക്കുന്നൊ<BR>
82 രുല്‍ക്കടനായുള്ള ദാനവന്താന്‍<BR>
83 വന്മദംപൂണ്ടു തിമിര്‍ക്കയാലെങ്ങള്‍ക്കു<BR>
84 കര്‍മ്മങ്ങളെല്ലാം മുടങ്ങിക്കൂടി.<BR>
85 ആവതല്ലിന്നിവന്‍ ചെയ്തതു ചൊല്ലുവാന്‍<BR>
86 കേവലം വന്നിങ്ങു വാവുതോറും.<BR>
87 ഇന്നവന്തന്നെ നീ കൊന്നങ്ങു വീഴ്ത്തുകില്‍<BR>
88 നന്നായിവന്നിതുമെന്നേക്കുമേ."<BR>
89 എന്നതു കേട്ടൊരു സീരിതാന്‍ ചൊല്ലിനാന്‍:<BR>
90 "വന്നൊരു വാവുന്നാള്‍ കൊന്നു നേരേ<BR>
<BR>91 വിണ്ടലരുള്ളിലും നിങ്ങള്‍തന്നുള്ളിലും<BR>
92 ഉണ്ടായ ഖേദത്തെപ്പോക്കുവന്‍ ഞാന്‍."<BR>
93 എന്നങ്ങു ചൊന്നവനന്നിലംതന്നിലേ<BR>
94 വന്നൊരു വാവിനെപ്പാര്‍ത്തു നിന്നാന്‍<BR>
95 വാവങ്ങു വന്നപ്പോള്‍ മാമുനിമാരെല്ലാ<BR>
96 മാവിലമാനസരായനേരം<BR>
97 "ഭീതരായ് നില്ലാതെ വൈതാനകര്‍മ്മത്തില്‍<BR>
98 കൈതുടര്‍ന്നീടുവി"നെന്നു ചൊന്നാന്‍.<BR>
99 നന്മുനിമാരതു കേട്ടുനിന്നോരോരോ<BR>
100 കര്‍മ്മംഗളാരംഭിച്ചീടുംനേരം<BR>
<BR>101 മുഷ്ക്കരനായൊരു വല്ക്കലന്‍ വന്നു നി<BR>
102 ന്നുല്‍ക്കടകര്‍മ്മങ്ങളാചരിച്ചാന്‍.<BR>
103 മത്സ്യങ്ങള്‍കൊണ്ടു വിതച്ചുനിന്നീടിനാന്‍<BR>
104 മദ്യമായുള്ളൊരു നീരും വീഴ്ത്തി.<BR>
105 വിണ്മയമായൊരു നല്‍വിള തൂകിനാന്‍<BR>
106 കന്മഷക്കായ്കളേ കായ്പ്പിപ്പാനായ്.<BR>
107 ശോണമായുള്ളൊരു ശോണിതം തൂകിനാന്‍<BR>
108 ചേണുറ്റ കുണ്ഡങ്ങള്‍തോറും പിന്നെ.<BR>
109 ദുഷ്ടനായുള്ളൊരു വല്ക്കലനിങ്ങനെ<BR>
110 കഷ്ടത പിന്നെയും കാട്ടുംനേരം<BR>
<BR>111 ദുര്‍ഗ്ഗന്ധമേതും പൊറുക്കരുതായ്കയാല്‍<BR>
112 നിര്‍ഗ്ഗമിച്ചീടിനാര്‍ നിന്നോരെല്ലാം.<BR>
113 വീരനായുള്ളൊരു സീരിതാന്‍ നോക്കുമ്പോള്‍<BR>
114 ദൂരവേ കാണായി ഘോരന്തന്നെ.<BR>
115 സീരത്തെക്കൊണ്ടു വലിച്ചവന്തന്നെയും<BR>
116 ചാരത്തുകൊണ്ടു പിടിച്ചു പിന്നെ<BR>
117 നിര്‍മ്മലമായൊരു വന്മുസലത്തിന്നു<BR>
118 വന്മദം പൂകിച്ചാന്‍ താഡിച്ചപ്പോള്‍:<BR>
119 നന്മുനിമാരുടെ വേദനപോലെയ<BR>
120 ക്കമ്മന്‍റെ ജീവനും പോയിതായി.<BR>
<BR>121 മോദിതരായുള്ള മാമുനിമാരെല്ലാം<BR>
122 ആദരിച്ചമ്പോടു സീരിതന്നെ<BR>
123 ആശയംതന്നില്‍ നിറഞ്ഞുനിന്നീടുന്നൊ<BR>
124 രാശിയും ചൊല്ലിനാരായവണ്ണം.<BR>
125 വാരുറ്റുനിന്നൊരു സീരിതാനെന്നപ്പൊ<BR>
126 ളാരണര്‍ നല്കിയുള്ളാശിയെല്ലാം<BR>
127 പാഥേയമായിപ്പരിഗ്രഹിച്ചങ്ങനെ<BR>
128 പാരാതെ പിന്നെയും തീര്‍ത്ഥത്തിന്നായ്്<BR>
129 ആഗതരായുള്ളൊരാരണന്മാരുമായ്<BR>
130 പോകത്തുടങ്ങിനാന്‍ വേഗത്താലേ.<BR>
<BR>131 ചാരത്തു നിന്നൊരു കൗശികതീര്‍ത്ഥത്തെ<BR>
132 പ്പാരാതെ ചെന്നുനിന്നാടിപ്പിന്നെ<BR>
133 ചൊല്ക്കൊണ്ടു നിന്നുള്ള തീര്‍ത്ഥങ്ങളോരോന്നേ<BR>
134 ദിക്ക്രമംകൊണ്ടുനിന്നാടിയാടി.<BR>
135 മേദിനിതന്നെ വലത്തുവച്ചങ്ങനെ<BR>
136 മേളത്തില്‍ നീളെ നടന്നു മെല്ലെ<BR>
137 പാതകം പായും പ്രഭാസമാം തീര്‍ത്ഥത്തില്‍<BR>
138 കൗതുകംപൂണ്ടവന്‍ വന്നനേരം<BR>
139 പാന്ഥന്മാര്‍ വന്നു പറഞ്ഞതു കേള്‍ക്കായി:<BR>
140 "പാണ്ഡവന്മാരായ വീരര്‍ക്കെല്ലാം<BR>
<BR>141 ഘോരമായ് നിന്നുള്ളൊരാഹവമുണ്ടായി<BR>
142 കൗരവന്മാരോടു കൂടിയിന്നാള്‍;<BR>
143 എണ്ണമില്ലാതൊരു മന്നവരെല്ലാരും<BR>
144 മണ്ണിടം കൈവിട്ടു വിണ്ണിലായി;<BR>
145 വീരനായുള്ളൊരു വായുതനയനും<BR>
146 നേരറ്റു നിന്ന സുയോധനനും<BR>
147 തങ്ങളില്‍ നിന്നു പിണങ്ങിനിന്നീടുവാന്‍<BR>
148 ഭംഗിയും പൂണ്ടു കണക്കുണ്ടിപ്പോള്‍."<BR>
149 എന്നതു കേട്ടൊരു സീരിതാന്‍ നണ്ണിനാന്‍<BR>
150 "മന്നുടെ ഭാരം തളര്‍ന്നുതായി.<BR>
<BR>151 പാരാതെ ചെന്നിനി വീരന്മാര്‍ കോലുന്ന<BR>
152 വൈരത്തെപ്പോക്കണമാകിലിപ്പോള്‍."<BR>
153 എന്നങ്ങു നണ്ണിന രോഹിണീനന്ദനന്‍<BR>
154 ചെന്നവര്‍ ചാരത്തു പൂകുംനേരം<BR>
155 കണ്ടുനിന്നീടുന്ന പാണ്ഡവന്മാരെല്ലാം<BR>
156 ഇണ്ടലും പൂണ്ടു ചമഞ്ഞാരപ്പോള്‍.<BR>
157 എന്തൊന്നു ചിന്തിച്ചു വന്നുതെന്നിങ്ങനെ<BR>
158 ചിന്തയുംപൂണ്ടുനിന്നന്ധനായി<BR>
159 കാര്‍വര്‍ണ്ണന്തന്മുഖം നോക്കിത്തുടങ്ങിനാന്‍<BR>
160 കാതരനായൊരു ധര്‍മ്മജന്താന്‍.<BR>
<BR>161 എന്തിവന്‍ ചൊല്ലുന്നതെന്നതേ ചിന്തിച്ചു<BR>
162 വെന്തുവെന്തെല്ലാരും നിന്നനേരം<BR>
163 ചാരത്തു ചെന്നൊരു സീരിതാനെന്നപ്പോള്‍<BR>
164 വീരന്മാരോടു വിളിച്ചു ചൊന്നാന്‍:<BR>
165 "എന്നുടെ ചൊല്ലിനെക്കേള്‍ക്കുമിന്നിങ്ങളെ<BR>
166 ന്നിങ്ങനെ ചിന്തിച്ചു വന്നുതിപ്പോള്‍.<BR>
167 ബന്ധുക്കളായോരും ബന്ധിച്ചുനിന്നോരും<BR>
168 അന്തത്തെ പ്രാപിച്ചുതല്ലൊയെന്നാല്‍<BR>
169 പൊങ്ങിന കോപവും പൂണ്ടിനിയിങ്ങനെ<BR>
170 നിങ്ങളില്‍നിന്നു പിണങ്ങ വേണ്ടാ.<BR>
<BR>171 ഊക്കിനെപ്പാര്‍ക്കുമ്പൊളൂക്കനായ് നിന്നിട്ടു<BR>
172 രൂക്ഷനായുള്ളതു ഭീമനത്രെ.<BR>
173 ശിക്ഷകൊണ്ടുള്ളതു ചിന്തിച്ചു കാണുമ്പൊ<BR>
174 ളക്ഷതനായ്വരും നീയുമെന്നാല്‍<BR>
175 നിഷ്ഫലമായൊരു യുദ്ധമെന്നിങ്ങനെ<BR>
176 നിശ്ചയമുണ്ടെനിക്കുള്ളിലെന്നാല്‍<BR>
177 നേരിട്ടു നിങ്ങളിലിങ്ങനെ നില്ലാതെ<BR>
178 നേരത്തിണങ്ങുകയെന്നേ വേണ്ടൂ."<BR>
179 സീരിതാനിങ്ങനെ ചൊന്നതു കേട്ടുള്ള<BR>
180 വീരന്മാരേറിന വൈരത്താലേ<BR>
<BR>181 പിന്നെയും പാരം പിണങ്ങി നിന്നീടിനാര്‍<BR>
182 എന്നതു കണ്ടൊരു സീരിയപ്പോള്‍<BR>
183 "ഇങ്ങനെ കര്‍മ്മമിവര്‍ക്കെ"ന്നു ചിന്തിച്ചു<BR>
184 പൊങ്ങിന ഖേദത്തെപ്പോക്കിപ്പിന്നെ<BR>
185 പാണ്ഡവന്മാരോടു യാത്രയും ചൊന്നുടന്‍<BR>
186 പാരാതെ പോയിത്തന്‍ ദ്വാരകയില്‍<BR>
187 ഇഷ്ടരുമായിട്ടു തുഷ്ടനായ്മേവിനാന്‍<BR>
188 ഒട്ടുനാളങ്ങനെ നിന്നു പിന്നെ<BR>
189 ധന്യമായുള്ളൊരു നൈമിശക്ഷേത്രത്തില്‍<BR>
190 പിന്നെയും പോയവന്‍ ചെന്നനേരം<BR>
<BR>191 യജ്ഞങ്ങള്‍കൊണ്ടു യജിപ്പിച്ചു മേവിനാര്‍<BR>
192 അജ്ഞത വേറിട്ട മാമുനിമാര്‍.<BR>
193 മംഗലസ്നാനവുമാചരിച്ചങ്ങനെ<BR>
194 മങ്ങാതെ വന്നുടന്‍ ദ്വാരകയില്‍<BR>
195 കാര്‍മുകില്‍വര്‍ണ്ണനും താനുമായമ്പോടു<BR>
196 തൂമയില്‍ മേവിനാന്‍ കാമപാലന്‍.<BR>
തീര്‍ത്ഥയാത്ര
1689
1870
2006-10-15T19:05:40Z
കൈപ്പള്ളി
46
1 സീരിയും താനുമായ് വാരിജലോചനന്‍<BR>
2 ദ്വാരകതന്നിലിരുന്ന കാലം<BR>
3 സൂര്യോപരാഗമുണ്ടെന്നൊരു വാര്‍ത്തതാന്‍<BR>
4 പാരിടമെങ്ങുമേ പൊങ്ങിനിന്നു<BR>
5 മാലോകരെന്നപ്പോള്‍ മാമുനിമാരുമായ്<BR>
6 മാപാപം പോക്കുവാന്‍ മാഴ്കാതെ പോയ്<BR>
7 ഭാര്‍ഗ്ഗവന്‍ നിര്‍മ്മിച്ച തീര്‍ത്ഥത്തില്‍ പൂകിനാര്‍<BR>
8 മാര്‍ഗ്ഗമായെല്ലാരും യോഗ്യരായി.<BR>
9 വൃഷ്ണികളെല്ലാരുമൊക്കവേ പോയങ്ങു<BR>
10 കൃഷ്ണനെ മുന്നിട്ടു ചെന്നു പുക്കാര്‍.<BR>
<BR>11 പാണ്ഡവന്മാരുമക്കൗരവന്മാരും തന്‍<BR>
12 മാണ്ഡലികന്മാരുമായിച്ചെന്നാര്‍.<BR>
13 ഗോകുലവാസികളായിനിന്നീടുന്ന<BR>
14 ഗോപന്മാരെല്ലാരും ഗോപിമാരും<BR>
15 ഒക്കവേ പോയങ്ങു ചെന്നു തുടങ്ങിനാര്‍:<BR>
16 ദുഷ്കൃതിപോക്കുവാന്മറ്റുള്ളോരും.<BR>
17 ചീര്‍ത്തുനിന്നീടുന്ന പാപങ്ങള്‍ പോക്കുവാന്‍<BR>
18 തീര്‍ത്ഥത്തിലെല്ലാരും മുങ്ങിപ്പിന്നെ<BR>
19 ദീനരായ്വന്നുള്ളൊരാരണര്‍ക്കെല്ലാമേ<BR>
20 ദാനവും ചെയ്തുനിന്നായവണ്ണം<BR>
<BR>21 മൃഷ്ടമായുള്ളൊരു ഭോജനം നല്കിനി<BR>
22 ന്നിഷ്ടമായ് തങ്ങളുമുണ്ടു പിന്നെ<BR>
23 വൃക്ഷങ്ങള്‍തന്നുടെ നല്‍ത്തണല്‍തന്നില<BR>
24 ങ്ങൊക്കവേ ചെന്നങ്ങിരുന്നനേരം<BR>
25 ബന്ധുക്കളായോരെച്ചന്തത്തില്‍ കാണ്കയാല്‍<BR>
26 സന്തുഷ്ടരായിട്ടു നിന്നാരപ്പോള്‍.<BR>
27 വൃഷ്ണികളെല്ലാരും പാണ്ഡവന്മാരുമായ്<BR>
28 കൃഷ്ണനെക്കൊണ്ടു പറഞ്ഞുനിന്നാര്‍.<BR>
29 നന്ദന്തുടങ്ങിന വല്ലവന്മാരെല്ലാം<BR>
30 നന്നായി നിന്നു ഭുജിച്ചു പിന്നെ<BR>
<BR>31 വൃഷ്ണികളോടു കലര്‍ന്നുനിന്നീടുന്ന<BR>
32 കൃഷ്ണനേ വന്നതു കേട്ടനേരം<BR>
33 പെട്ടെന്നു പോയവന്‍ചാരത്തുചെന്നിട്ടു<BR>
34 തുഷ്ടനായ് നിന്നൊരു നന്ദനപ്പോള്‍<BR>
35 ആനന്ദദുന്ദുഭിതന്നെയും പൂണ്ടുനി<BR>
36 ന്നാനന്ദം പൂകിനാനദരവില്‍.<BR>
37 ദേവകിതന്നെയും പൂണ്ടുനിന്നങ്ങനെ<BR>
38 മേവിനിന്നോരു യശോദയപ്പോള്‍<BR>
39 കണ്ണനേ വന്നതു കണ്ടൊരുനേരത്തു<BR>
40 കണ്ണുനീര്‍ വീഴ്ത്തിയണഞ്ഞു ചെമ്മേ.<BR>
<BR>41 കോപിച്ചു പണ്ടുതാന്‍ കോലുമായ് ചെല്ലുമ്പോള്‍<BR>
42 വേപിച്ചു മേവുന്ന മേനിതന്നെ<BR>
43 ചാലെപ്പിടിച്ചങ്ങു പൂണ്ടുനിന്നീടിനാള്‍<BR>
44 ബാലനായുള്ളനാളെന്നപോലെ<BR>
45 "പാരിച്ചുനിന്നുള്ള പാഴമ ചെയ്കയാല്‍<BR>
46 പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി<BR>
47 തിണ്ണം വലിച്ചുമുറുക്കി ഞാന്‍ നില്ക്കയാല്‍<BR>
48 ഉണ്ണിപ്പൂമേനിയില്‍ പുണ്ണില്ലല്ലീ?"<BR>
49 എന്നങ്ങു ചൊല്ലിത്തലോടിത്തുടങ്ങിനാള്‍<BR>
50 നന്ദജന്തന്നുടെ മേനിതന്നെ.<BR>
<BR>51 എന്മടിതന്നില്‍ ഞാന്‍ നന്നായി വച്ചുകൊ<BR>
52 ണ്ടെന്മകന്‍വാഴ്കെന്നു ചൊല്ലുംനേരം<BR>
53 എന്മുഖം നോക്കീട്ടു പുഞ്ചിരിതൂകുന്ന<BR>
54 നന്മുഖം കാണട്ടെ"യെന്നു ചൊല്ലി<BR>
55 അമ്മുഖംതന്നെ മുകര്‍ന്നുതുടങ്ങിനാള്‍<BR>
56 അമ്മയായുള്ള യശോദയപ്പോള്‍.<BR>
57 നന്മധുതൂകിവന്നെന്മടിതന്നിലായ്<BR>
58 നന്മുലയുണ്ടു ചിരിക്കുംനേരം<BR>
59 തിണ്ണമെന്മാറിലണച്ചുനിന്നീടുന്നൊ<BR>
60 രുണ്ണിക്കൈ കാണട്ടെയെന്നു ചൊല്ലി<BR>
<BR>61 മെല്ലെന്നെടുത്തു പുണര്‍ന്നുനിന്നീടിനാള്‍<BR>
62 പല്ലവം വെല്ലുന്ന പാണിതന്നെ.<BR>
63 എന്നുടെ ചേലയില്‍ ചേറു തേച്ചീടിനോ<BR>
64 രുണ്ണിക്കാല്‍ കാണട്ടെയെന്നും ചൊല്ലി<BR>
65 സമ്മോദം പൂണ്ടു മുകര്‍ന്നുനിന്നീടിനാള്‍<BR>
66 തന്മകന്തന്നുടെ പാദങ്ങളേ.<BR>
67 ഇങ്ങനെയോരോരോ വേലകള്‍ കാട്ടിനാള്‍<BR>
68 പൊങ്ങിനിന്നീടുന്ന മോദത്താലേ.<BR>
69 എന്നതു കണ്ടൊരു നന്ദനുമന്നേരം<BR>
70 ചെന്നങ്ങു പൂണ്ടുനിന്നായവണ്ണം.<BR>
<BR>71 ചിത്തം തെളിഞ്ഞു പറഞ്ഞുനിന്നീടിനാന്‍<BR>
72 പുത്രനെക്കണ്ടുള്ള സന്തോഷത്താല്‍:<BR>
73 "നിത്യവും കണ്ട കിനാവുകളെല്ലാമേ<BR>
74 സത്യമെന്നിങ്ങനെ ചൊല്ലാമിപ്പോള്‍.<BR>
75 മുന്നമെപ്പോലെ വന്നിന്നു ഞാനെന്നുടെ<BR>
76 പൊന്നരപ്പൈതലെപ്പൂണ്ടേനല്ലൊ.<BR>
77 എന്മുതുകേറിനിന്നാനകളിപ്പതി<BR>
78 നിന്നിനിയാമോ ചൊല്ലുണ്ണിക്കണ്ണാ!<BR>
79 തിങ്കളെച്ചെന്നു പിടിപ്പതിന്നായിട്ടി<BR>
80 ന്നെങ്കഴുത്തേറുക വേണ്ടാതോ ചൊല്‍?<BR>
<BR>81 ഓടിവന്നെന്നുടെ നന്മടിതന്നിലായ്<BR>
82 താടി പിടിച്ചു വലിക്കേണ്ടാതോ?"<BR>
83 പ്രേമം പൊഴിഞ്ഞുനിന്നിങ്ങനെയായുള്ളൊ<BR>
84 രോമനവാര്‍ത്തകളോതിയോതി<BR>
85 പിന്നെയും പിന്നെയും പൂണ്ടുനിന്നീടിനാന്‍<BR>
86 നന്ദനന്തന്നെയന്നന്ദനപ്പോള്‍.<BR>
87 നല്‍ച്ചൊല്ലുകൊണ്ടുടനച്ഛനുമമ്മയ്ക്കും<BR>
88 നല്‍ച്ചെവി രണ്ടും കുളുര്‍പ്പിച്ചപ്പോള്‍<BR>
89 ഉള്‍ച്ചൂടുതന്നെയും മെച്ചമേ പോക്കിനാന്‍<BR>
90 ഇച്ഛയില്‍നിന്നുള്ളൊരച്യുതന്താന്‍.<BR>
<BR>91 ദൂരത്തു നിന്നുള്ള വല്ലവിമാരുടെ<BR>
92 ചാരത്തു ചെന്നങ്ങിരുന്നു പിന്നെ<BR>
93 കാണാഞ്ഞുനിന്നുള്ള വേദനതന്നെയും<BR>
94 പൂണാഞ്ഞുനിന്നുള്ള വേദനയും<BR>
95 ചേണാര്‍ന്നുനിന്നു പറഞ്ഞവര്‍തന്നുടെ<BR>
96 പൂണാരം പൂണുന്ന മാറുതന്നെ<BR>
97 മാറോടു ചേര്‍ത്തുടന്‍ നീറുന്നതെല്ലാമേ<BR>
98 മാറുമാറാക്കിനാന്‍ മാനിച്ചപ്പോള്‍.<BR>
99 വല്ലവിമാരുടെയല്ലലും തീര്‍ത്തുടന്‍<BR>
100 മെല്ലവേ പോന്നിങ്ങു വന്നു പിന്നെ<BR>
<BR>101 പാണ്ഡവന്മാരുമായ് നീണ്ടുള്ള വാര്‍ത്തയും<BR>
102 ആണ്ടവനിങ്ങനെ നിന്നനേരം.<BR>
103 പാഞ്ചാലിയായൊരു തേഞ്ചൊല്ലാള്‍തന്നുടെ<BR>
104 വാഞ്ഛയെപ്പൂരിപ്പാനായിപ്പിന്നെ<BR>
105 ഉത്തമയായൊരു രുക്മിണിമുമ്പായ<BR>
106 പത്നിമാരെല്ലാരും പണ്ടു തങ്ങള്‍<BR>
107 കാര്‍വര്‍ണ്ണന്തന്നുടെ ഭാര്യമാരായതിന്‍<BR>
108 കാരണം ചൊല്ലിനാരുള്ളവണ്ണം.<BR>
109 എന്നതു കേട്ടുള്ള പാഞ്ചാലിതാനുമ<BR>
110 ന്നിന്നൊരു മന്നവനാരിമാരും<BR>
<BR>111 ഉള്‍സ്മിതമായുള്ളൊരാനനമാണ്ടങ്ങു<BR>
112 വിസ്മയിച്ചെല്ലാരും നിന്നനേരം<BR>
113 വന്ദിതരായുള്ള മാമുനിമാരെല്ലാം<BR>
114 വന്നുതുടങ്ങിനാര്‍ വാഞ്ഛയോടേ<BR>
115 കാരണമാനുഷനായി നിന്നീടുന്ന<BR>
116 കാര്‍മുകില്‍വര്‍ണ്ണനെക്കാണ്മതിന്നായ്<BR>
117 വന്നതു കണ്ടൊരു നന്ദജനന്നേരം<BR>
118 മന്ദിച്ചുനില്ലാതെ ചെന്നപ്പൊഴേ<BR>
119 വന്ദിച്ചുനിന്നങ്ങു വന്ദ്യന്മാരായോരേ<BR>
120 നന്ദിപ്പിച്ചീടിനാന്‍ നന്നായ്പിന്നെ<BR>
<BR>121 ദെ്വെതത്തെക്കൈവിട്ട വാര്‍ത്തകള്‍തന്നുടെ<BR>
122 വൈദഗ്ദ്ധ്യം കാട്ടിനിന്നോതിയോതി<BR>
123 മാമുനിമാരുടെ മാനസംതന്നില<BR>
124 ങ്ങാനന്ദം പൂകിച്ചാനായവണ്ണം<BR>
125 ആനന്ദം പൂണ്ടുള്ള മാമുനിമാരെല്ലാം<BR>
126 മൗനവും പൂണ്ടങ്ങു നിന്നു പിന്നെ<BR>
127 മായതന്മായത്താല്‍ മാനുഷനായൊരു<BR>
128 മാധവന്തന്നെയും വാഴ്ത്തിപ്പിന്നെ<BR>
129 കേവലനായവന്തങ്കഴല്‍ കുമ്പിട്ടു<BR>
130 പോവതിന്നായിത്തുടങ്ങുംനേരം<BR>
<BR>131 പിന്നാലെ ചെന്നുള്ളോരാനകദുന്ദുഭി<BR>
132 തന്നുടെ യാചനം കേട്ടു പിന്നെ<BR>
133 യ്ഞങ്ങള്‍കൊണ്ടു യജിപ്പിച്ചു നിന്നവ<BR>
134 ന്നജ്ഞത പോക്കിനാര്‍ വാക്കുകൊണ്ടും.<BR>
135 ചൊല്ക്കൊണ്ടു നിന്നുള്ള ദക്ഷിണതന്നെയും<BR>
136 കൈകൊണ്ടു പിന്നെയമ്മാമുനിമാര്‍<BR>
137 സ്വസ്തിയും ചൊന്നുടന്‍ വിത്തവും പൂരിച്ചു<BR>
138 സ്വസ്ഥരായങ്ങു നടന്നാര്‍ ചെമ്മേ.<BR>
139 ആസ്ഥ പൂണ്ടീടുന്ന പാര്‍ത്ഥന്മാരെല്ലാരും<BR>
140 യാത്രയും ചൊല്ലി നടന്നാര്‍ പിന്നെ.<BR>
<BR>141 നന്ദിതനായൊരു നന്ദനും മന്ദിച്ചി<BR>
142 ട്ടിന്നിന്നു പോകുന്നൂതെന്നു ചൊല്ലി<BR>
143 നന്ദനന്‍ചൊല്ലിനാലന്നിലംതന്നിലേ<BR>
144 നിന്നങ്ങു മേവിനാന്‍ നാലു മാസം<BR>
145 ആനനദദുന്ദുഭിതാനുമായങ്ങനെ<BR>
146 മാനിച്ചുനിന്നു സുഖിച്ചു പിന്നെ<BR>
147 യാദവന്മാരോടു യാത്രയും ചൊന്നുടന്‍<BR>
148 യാതനായ്മേവിനാമ്പിന്നെ നന്ദന്‍.<BR>
149 ബന്ധുക്കളെല്ലാരും ചന്തത്തില്‍ച്ചാഞ്ഞപ്പൊ<BR>
150 ളന്ധകന്മാരുമായ്മെല്ലെ മെല്ലെ<BR>
<BR>151 കാര്‍വര്‍ണ്ണന്താനും തന്‍ ദ്വാരകയാകിന<BR>
152 പൂരിലും പൂകിനാന്‍ സീരിയുമായ്.<BR>
കുചേലഗതി
1690
1871
2006-10-15T19:05:43Z
കൈപ്പള്ളി
46
1 കാര്‍വര്‍ണ്ണനേറ്റവും കാരുണ്യം പൂരിച്ചു<BR>
2 ള്ളാരണനുണ്ടായി പാരിടത്തില്‍<BR>
3 ശൈശവമേശുന്നകാലത്തു പണ്ടു പോയ്<BR>
4 ദേശികന്‍ചാരത്തു മേവുമന്നാള്‍<BR>
5 തങ്ങളിലൊന്നിച്ചു വിദ്യകള്‍ കേള്‍ക്കയാല്‍<BR>
6 ചങ്ങാതിയായുള്ളു പണ്ടുപണ്ടേ.<BR>
7 നിത്യങ്ങളായുള്ള കര്‍മ്മങ്ങളെല്ലാമേ<BR>
8 കൃത്യമായ് ചെയ്തു തെളിഞ്ഞു നില്പോന്‍,<BR>
9 ശാന്തയായുള്ളൊരു കാന്തയും താനുമായ്<BR>
10 താന്തനായ് നീളെ നടന്നു മേന്മേല്‍<BR>
<BR>11 പാരിച്ചു നിന്നൊരു ദാരിദ്ര്യംപൂണ്ടീട്ടു<BR>
12 യാചിച്ചു പോരുവോമ്പാരിലെങ്ങും,<BR>
13 കുത്സിതമായൊരു ചേലയും പൂണ്ടെങ്ങും<BR>
14 നില്ക്കയാലെന്നതേ പേരുമായി<BR>
15 ശാശ്വതനായുള്ളൊരീശ്വരന്തന്നെയും<BR>
16 ആശ്രയിച്ചങ്ങവന്‍ നിന്നകാലം.<BR>
17 ക്ഷുത്തുകൊണ്ടേറ്റവും ദീനമായുള്ളൊരു<BR>
18 ചിത്തവുംപൂണ്ടുനിന്നന്നൊരുനാള്‍<BR>
19 ആര്യയായുള്ളൊരു ഭാര്യതാന്‍ ചെന്നുനി<BR>
20 ന്നാര്യനായുള്ളവനോടു ചൊന്നാള്‍:<BR>
<BR>21 "ഓദനം കാണാതെയൊട്ടുനാളുണ്ടല്ലൊ<BR>
22 വേദന മാറാതെ മേവുന്നു നാം.<BR>
23 ഓദനം തന്നോനെക്കണ്ടതുമില്ലെങ്ങും<BR>
24 വേദന ചിന്തിക്കില്‍ മേലിലത്രെ.<BR>
25 ആവതുമില്ലേതും പാതിയായ്മേനിയും<BR>
26 നാവും മയങ്ങുന്നു നാളില്‍ നാളില്‍.<BR>
27 യാചിപ്പാന്‍ പോവാനോ ചേലയും ചെമ്മല്ല<BR>
28 ഗേഹത്തില്‍ മേവുവാമ്പൈയ്യുമുണ്ടേ.<BR>
29 ചെന്താരില്‍മാതോടു ചേരുന്ന കാര്‍വര്‍ണ്ണന്‍<BR>
30 ബന്ധുവെന്നല്ലയോ ചൊല്ലിപ്പോരൂ.<BR>
<BR>31 ദ്വാരകയാകിന പൂരിലും ചെന്നിന്നു<BR>
32 പാരാതെ കണ്ടാകില്‍ നന്നായിതും.<BR>
33 ക്ഷുത്തുകൊണ്ടുണ്ടാകുന്നത്തലെയിന്നവന്‍<BR>
34 ചിത്തത്തിലാക്കുകയെന്തു ചേതം?<BR>
35 ഏറ്റുനിന്നീടുകിലാണ ചൊല്ലാമല്ലൊ<BR>
36 ഏറ്റില്ലയെങ്കില്‍ച്ചെന്നമ്പെടുക്കാം.<BR>
37 നമ്മുടെ വാഞ്ഛിതം നന്നായിനിന്നവന്‍<BR>
38 നല്കിനിന്നീടുവാമ്പോരുമല്ലൊ.<BR>
39 കാരുണ്യമില്ലയെന്നല്ലീയിരിക്കുന്നു<BR>
40 കാരുണ്യവാരിധിയെന്നു കേള്‍പ്പൂ.<BR>
<BR>41 വാരുറ്റു മേവുമദ്ദ്വാരകതന്നിലേ<BR>
42 പാരാതെ ചെല്ലുകയെന്നേ വേണ്ടു."<BR>
43 ആര്യയായുള്ളൊരു ഭാര്യതാനിങ്ങനെ<BR>
44 കാര്യമായുള്ളതു ചൊന്നനേരം<BR>
45 സന്തുഷ്ടനായവന്‍ ചൊല്ലിനിന്നീടിനാന്‍<BR>
46 ചിന്തിച്ചു നിന്നു നുറുങ്ങുനേരം:<BR>
47 "എന്നുടെ മാനസംതന്നിലുമുണ്ടിതു<BR>
48 മുന്നമേ കാണേണമെന്നുതന്നെ.<BR>
49 നിന്നുടെ സാഹസംതന്നാലെയെങ്കിലെന്‍<BR>
50 പുണ്യങ്ങള്‍ പൂരിച്ചുകൊള്ളാമിപ്പോള്‍.<BR>
<BR>51 രണ്ടേടത്തല്ലല്ലോ രാഗികളാം ഞങ്ങള്‍<BR>
52 ഉണ്ടുമുറങ്ങിയും പണ്ടേ പോരൂ<BR>
53 ഇന്നിനി നമ്മെ മറന്നങ്ങുപോകിലും<BR>
54 എന്നുടെ കണ്ണിനോ പുണ്യമുണ്ടാം<BR>
55 കാണുന്ന നേരത്തു കാഴ്ചയായ് നല്കുവാന്‍<BR>
56 വേണുന്നതേതുമൊന്നില്ലയല്ലൊ;<BR>
57 പ്രാഭവം പൂണ്ടോരെ പ്രാകൃതന്‍ കാണുമ്പോള്‍<BR>
58 പ്രാഭൃതം വേണമെന്നുണ്ടു ഞായം."<BR>
59 ഭാര്യതാനെന്നതു കേട്ടങ്ങുനിന്നപ്പൊ<BR>
60 ളാരണന്മാരുടെ ഗേഹംതോറും<BR>
<BR>61 നാല്പിടി നെല്ലിനേ യാചിച്ചുകൊണ്ടന്നു<BR>
62 വായ്പോടു നിന്നു വറുത്തു പിന്നെ<BR>
63 കല്ലാലെ മെല്ലവേ താഡിച്ചന്നെല്ലിനേ<BR>
64 നല്ലവിലാക്കിനാള്‍ വല്ലവണ്ണം.<BR>
65 ചീര്‍ത്തൊരു മോദത്താലാസ്ഥപൂണ്ടങ്ങതു<BR>
66 പേത്തുണിതന്നിലേ ചേര്‍ത്തു പിന്നെ<BR>
67 സന്തുഷ്ടനായൊരു കാമുകന്‍കൈയിലേ<BR>
68 ചന്തത്തില്‍ നല്കിനാള്‍ ബന്ധിച്ചപ്പോള്‍.<BR>
69 ഭാര്യതാന്‍ നല്കുമപ്രാഭൃതംതന്നെയും<BR>
70 പാരാതെ വാങ്ങിനോരാരണന്താന്‍<BR>
<BR>71 ദ്വാരക നോക്കി നടന്നുതുടങ്ങിനാന്‍<BR>
72 വാരിജലോചനന്തന്നെക്കാണ്മാന്‍.<BR>
73 ചെന്നാലേതെല്ലാമേ ചിന്തിച്ചുനിന്നവന്‍<BR>
74 തന്നിലേ നണ്ണിനാന്‍ മെല്ലെ മെല്ലെ:<BR>
75 "കാര്‍വര്‍ണ്ണന്തന്നുടെ ചാരത്തുചെന്നിട്ടു<BR>
76 കാണ്മതിന്നുണ്ടോ കണക്കുവന്നു?<BR>
77 തെ്രെലോക്യനാഥനായ്നിന്നവന്തന്നാലി<BR>
78 ന്നാലോക്യനായ് വരുമെന്നങ്ങനെ ഞാന്‍?<BR>
79 കണ്ടൊരു നേരത്തു കാര്‍വര്‍ണ്ണന്തന്നോടു<BR>
80 പണ്ടു ഞാന്‍ കണ്ടതു മിണ്ടാമോതാന്‍.<BR>
<BR>81 വാതുക്കല്‍നിന്നുള്ളോര്‍ ശാസിച്ചുനിന്നിട്ടു<BR>
82 ബാധിച്ചുപോമല്ലൊ പോക്കുതന്നെ.<BR>
83 ആവേടത്തോളമിന്നെങ്കിലും ചൊല്ലൂ ഞാന്‍<BR>
84 ദൈവത്തിന്‍ കൈയിലും പിന്നേതെല്ലാം."<BR>
85 ഇങ്ങനെ തന്നിലേ നണ്ണിനോരാരണന്‍<BR>
86 മങ്ങാതെയുള്ളൊരു മാര്‍ഗ്ഗത്തൂടെ<BR>
87 ദ്വാരകയാകിന പൂരിലും പൂകിനാന്‍<BR>
88 വാരിതനാകാതെ നേരെയപ്പോള്‍.<BR>
89 പണ്ടെന്നും കാണാതെയുള്ളോനെക്കണ്ടപ്പോള്‍<BR>
90 മണ്ടിച്ചെന്നെല്ലാരും കണ്ടുനിന്നാര്‍.<BR>
<BR>91 ചാലെ മെലിഞ്ഞൊരു മേനിയെക്കണ്ടിട്ടു<BR>
92 ലീലയായ്നിന്നു പറഞ്ഞാര്‍ പിന്നെ:<BR>
93 "അസ്ഥികള്‍കൊണ്ടു ചമച്ചതിന്മൂലമെ<BR>
94 ന്തബ്ജ്ജമ്പണ്ടിവന്മേനിതന്നെ;<BR>
95 ബീഭത്സമായ രസത്തിനെക്കാട്ടുവാ<BR>
96 നാബദ്ധലീലനായല്ലയല്ലീ?<BR>
97 പേശലമായൊരു കാശത്തൊടേശീട്ടു<BR>
98 പേശുവാന്‍ പോരുമിക്കേശമിപ്പോള്‍,<BR>
99 പാങ്കുഴിയെന്നോര്‍ത്തോ നേത്രങ്ങള്‍ നിര്‍മ്മിച്ചു?<BR>
100 യോഗ്യത പോരുമതിന്നു പാര്‍ത്താല്‍.<BR>
<BR>101 പാതാളലോകത്താലൊന്നിങ്ങു പോന്നിവന്‍<BR>
102 നാഭിക്കു മീതേ പോയ് നിന്നിതോ ചൊല്‍.<BR>
103 "വിശ്വത്തിനായൊരു നല്‍ത്തൂണു നിര്‍മ്മിച്ചേ<BR>
104 വിശ്വസിച്ചീടാവു വീഴായിവാന്‍"<BR>
105 എന്നങ്ങു നണ്ണിയതിന്നുള്ള നീളത്തെ<BR>
106 ത്തന്നിലേ ചിന്തിച്ചു നിന്നനേരം<BR>
107 നാളീകജന്മാവിപ്പാദങ്ങള്‍ നിര്‍മ്മിച്ചു<BR>
108 നീളത്തെക്കാണുമ്പൊഴെന്നു തോന്നും.<BR>
109 ദുര്‍ഭഗനെങ്കിലും വിപ്രതയോര്‍ക്കുമ്പോള്‍<BR>
110 അത്ഭുതവീര്യനായ്മേവുമത്രെ.<BR>
<BR>111 ബ്രാഹ്മമായുള്ളൊരു മേന്മയെക്കണ്ടാലും<BR>
112 മേന്മേലേ മെയ്യിലെഴുന്നതിപ്പോള്‍.<BR>
113 നിന്ദ്യനല്ലേതുമെ മന്ദതകൊണ്ടിവന്‍<BR>
114 വന്ദ്യനായുള്ളൊരു ഭൂമിദേവന്‍."<BR>
115 ഇങ്ങനെ ചൊന്നവര്‍ന്‍ വന്ദിച്ചുനിന്നുടന്‍<BR>
116 പൊങ്ങിന കൗതുകം പൂണ്ടനേരം<BR>
117 വാരിജലോചനന്‍ ചേരുന്ന ഗേഹംതൊ<BR>
118 ട്ടാരണന്‍ നേരേ നടന്നാനപ്പോള്‍.<BR>
119 ദൂരവേ കണ്ടൊരു വാരിജലോചനന്‍<BR>
120 ആരിതെന്നിങ്ങനെ നോക്കി നോക്കി<BR>
<BR>121 ചങ്ങാതിയായുള്ളൊരാരണന്‍ വന്നതെ<BR>
122 ന്നങ്ങനെ തന്നിലേ നണ്ണി നേരേ<BR>
123 കാമിനിയോടു കലര്‍ന്നുള്ള ലീലയും<BR>
124 കൈവിട്ടു പെട്ടെന്നെഴുന്നേറ്റപ്പോള്‍<BR>
125 ഓടിച്ചെന്നീടിനാന്‍ കേടറ്റ വേദങ്ങള്‍<BR>
126 തേടിച്ചെന്നീടുന്ന പാദമുള്ളോന്‍.<BR>
127 ആരണനായൊരു വാരിജകാമുകന്‍<BR>
128 ചാരത്തുനിന്നു വിളങ്ങുംനേരം<BR>
129 വാരിജലോചനന്തന്മുഖമായൊരു<BR>
130 വാരിജമേറ്റം വിരിഞ്ഞുനിന്നു.<BR>
<BR>131 പൂമാതുതന്നുടെ പോര്‍മുലക്കുങ്കുമം<BR>
132 പൂരിച്ചുനിന്നൊരു മാറുകൊണ്ട്<BR>
133 ചാരത്തു വന്നുള്ളൊരാരണന്മേനിയെ<BR>
134 പ്പാരിച്ചുനിന്നു പുണര്‍ന്നാനപ്പോള്‍<BR>
135 അസ്ഥികളേറ്റു ചുവന്നു ചമഞ്ഞുത<BR>
136 ങ്ങച്യുതമ്പൂവല്‍മെയ് പാരമപ്പോള്‍<BR>
137 മേദിനീദേവനില്‍ മേവുന്ന രാഗം ത<BR>
138 ന്മേനിയില്‍ക്കൂടിപ്പരന്നപോലെ.<BR>
139 പിന്നെയങ്ങൊന്നിച്ചു മന്ദിരംതന്നിലേ<BR>
140 ചെന്നങ്ങു നിന്നൊരു നന്ദജന്താന്‍<BR>
<BR>141 ശില്പം കലര്‍ന്നുനിന്നല്പമല്ലാതൊരു<BR>
142 പൊല്പീഠംതന്നിലിരുത്തി നേരേ<BR>
143 ആദരിച്ചമ്പിനോടാതിഥ്യവേലയും<BR>
144 ആചരിച്ചീടിനാനാരണന്നായ്.<BR>
145 ശൈത്യമെഴുമ്മാറു വീതു തുടങ്ങിനാള്‍<BR>
146 ശൈബ്യയായ്മേവുന്ന ദേവിയപ്പോള്‍.<BR>
147 കേടറ്റ കൈകൊണ്ടു നീടുറ്റുനിന്നുള്ള<BR>
148 വീടികതന്നെയും നല്കിനിന്നാള്‍.<BR>
149 പ്രീതനായ്നിന്നുള്ളൊരാരണന്തന്നോടു<BR>
150 മാധവന്‍ ചൊല്ലിനാന്‍ മാനിച്ചപ്പോള്‍:<BR>
<BR>151 "ശ്രദ്ധപ്പെണ്ണീടുന്നതെത്രനാളുണ്ടു ഞാന്‍<BR>
152 മിത്രമായുള്ളൊരു നിന്നെക്കാണ്മാന്‍.<BR>
153 എത്രയും നന്നായി വന്നതിങ്ങെന്നുടെ<BR>
154 ചിത്തവും ചാലെക്കുളുര്‍ത്തുതിപ്പോള്‍.<BR>
155 ദേശികഗേഹത്തില്‍ പണ്ടു നാം നിന്നനാ<BR>
156 ളാചരിച്ചീടിന വേലയെല്ലാം<BR>
157 ഒന്നുമേയിന്നു മറന്നുപോയില്ലല്ലീ<BR>
158 വന്നുവന്നീടുന്നൊരാടല്‍തന്നാല്‍.<BR>
159 അന്നു നാമന്നന്നേ ചെയ്തുള്ള വേലകള്‍<BR>
160 ഒന്നുമേയിന്നേതുമാവതല്ലേ.<BR>
<BR>161 അന്നു നാം പൂണ്ടൊരു സങ്കടമോര്‍ക്കുമ്പോള്‍<BR>
162 ഇന്നുമുണ്ടുള്ളത്തില്‍ വേവു പാരം.<BR>
163 ആര്യനായുള്ളൊരു ദേശികന്തന്നുടെ<BR>
164 ഭാര്യതാന്‍ വന്നുനിന്നന്നൊരുനാള്‍<BR>
165 ഇന്ധനം വേണമെന്നിങ്ങനെ ചൊല്ലുവാ<BR>
166 നന്ധരാം നമ്മോടങ്ങായിതല്ലൊ.<BR>
167 എന്നതു കേട്ടു നാമന്നടേ പോയങ്ങു<BR>
168 ചെന്നൊരു കാനനംതന്നിലപ്പോള്‍<BR>
169 ആരാഞ്ഞു നിന്നിട്ടു പോരാതെ വന്നപ്പോള്‍<BR>
170 ദൂരത്തു നിന്നൊരു കാനനത്തില്‍<BR>
<BR>171 പാരാതെ ചെന്നതു പൂരിച്ചുകൊള്ളുവാന്‍<BR>
172 ആരാഞ്ഞു നീളെ നടന്നനേരം<BR>
173 പാരിച്ചുനിന്നൊരു പാഴിടിതന്നെയും<BR>
174 മാരിയും വന്നതു കാണായപ്പോള്‍<BR>
175 വേഗത്തില്‍ വന്നൊരു പേമഴയേല്ക്കയാല്‍<BR>
176 വേപത്തെപ്പൂണ്ടുനാമോടിയോടി<BR>
177 തെറ്റെന്നു പോരുമ്പോള്‍ നല്‍വഴി കാണാതെ<BR>
178 മറ്റൊരു കാനനംതന്നിലായി<BR>
179 പോക്കു മുടങ്ങിന മാര്‍ഗ്ഗവുമന്നേരം<BR>
180 നോക്കി നാം നീളം നടന്നനേരം<BR>
<BR>181 ഉല്‍ക്കടമായൊരു പേമഴയേറ്റിട്ടു<BR>
182 നില്ക്കരുതായ്കയാലെന്നപൊലെ<BR>
183 ദ്യുസ്ഥനായുള്ളൊരു പുഷ്കരകാന്തനും<BR>
184 അസ്തമിച്ചീടിനാനംബരത്തില്‍.<BR>
185 പാരിച്ചു ചോരുന്ന പേമഴതാനുമ<BR>
186 ന്നേരറ്റു നിന്നൊരു പാഴിടിയും<BR>
187 കുന്നിനെത്തള്ളുന്ന വങ്കാറ്റുമെന്നപ്പോള്‍<BR>
188 മുന്നേതിലേറ്റവും വന്നുതല്ലൊ<BR>
189 പാരിച്ചു വന്നൊരു കൂരിരുട്ടന്നേരം<BR>
190 പാരിടമെങ്ങുമേ മൂടിനിന്നു.<BR>
<BR>191 കാറ്റേറ്റു നിന്നുള്ള വന്മരമെല്ലാമ<BR>
192 ങ്ങേറ്റം ഞെരിഞ്ഞു മറിഞ്ഞു പിന്നെ<BR>
193 നമ്മുടെ ചൂഴവും വീഴുന്ന നേരത്തു<BR>
194 നമ്മുടെ വേദനയാരറിഞ്ഞോര്‍.<BR>
195 എന്നതു കണ്ടു നാമേറിന പേടിപൂ<BR>
196 ണ്ടെങ്ങുമേ പോകരുതായ്കയാലേ<BR>
197 മെയ്യോടുമെയ്യുമണച്ചുകൊണ്ടങ്ങനെ<BR>
198 പയ്യവേ നിന്നൊരു നേരത്തല്ലൊ<BR>
199 വന്മദം പൂണ്ടൊരു വന്‍കരിപിന്നാലെ<BR>
200 വന്നൊരു കേസരിവീരന്തന്‍റെ<BR>
<BR>201 പൊട്ടുമാറുള്ളൊരു നാദത്തെക്കേട്ടിട്ടു<BR>
202 ഞെട്ടി നാം ഭൂതലംതന്നില്‍ വീണു.<BR>
203 പിന്നെയെഴുന്നേറ്റുനിന്നൊരു നേരത്തു<BR>
204 മിന്നല്‍കൊണ്ടീഷല്‍ വിളങ്ങുകയാല്‍<BR>
205 വന്‍നരി വന്നതു കണ്ടൊരു നേരത്തു<BR>
206 വന്നുള്ളൊരല്ലലെച്ചൊല്ലാമോതാന്‍.<BR>
207 കാട്ടികള്‍ വന്നു കരഞ്ഞൊരു നേരത്തു<BR>
208 ഗോഷ്ഠികള്‍ കാട്ടിനാതേറെ നീതാന്‍.<BR>
209 കാട്ടാന വന്നപ്പോള്‍ കാട്ടിന ഗോഷ്ഠികള്‍<BR>
210 നാട്ടാരേമുമ്പിലേ ചൊല്ലുമോതാന്‍.<BR>
<BR>211 നേരിട്ടു വന്നുള്ള പന്നികള്‍ പാഞ്ഞല്ലൊ<BR>
212 വേറിട്ടുപോയതു നമ്മിലപ്പോള്‍.<BR>
213 നാമത്തെച്ചൊല്ലി വിളിച്ചുകൊണ്ടെങ്ങുമേ<BR>
214 നാമത്തല്‍പൂണ്ടു നടന്നതെല്ലാം<BR>
215 കണ്ടുള്ളോരാരാനുമുണ്ടായിരുന്നാകില്‍<BR>
216 കണ്ണുനീരിന്നുമേ മാറാഞ്ഞിതും.<BR>
217 കാട്ടാന കാട്ടികള്‍ ചങ്ങാതമായ് നിന്ന<BR>
218 കാട്ടിലേ നീളെ നടന്നു പിന്നെ<BR>
219 രോദനം കേട്ടു ഞാന്‍ വന്നതങ്ങോര്‍ക്കുമ്പോള്‍<BR>
220 വേദനയുള്ളത്തിലിന്നുമുണ്ടേ.<BR>
<BR>221 കണ്ടൊരു നേരത്തു മണ്ടി നാം പൂണ്ടപ്പോള്‍<BR>
222 ഉണ്ടായ സന്തോഷമോര്‍ത്തുകണ്ടാല്‍<BR>
223 വന്നാവൂതെന്നേ കൊതിച്ചുനിന്നാകിലും<BR>
224 ഇന്നുമുണ്ടായീലയന്നയോളം.<BR>
225 ദര്‍പ്പത്തെപ്പൂണ്ടൊരു സര്‍പ്പത്താന്‍ മുന്നല്‍ വ<BR>
226 ന്നുല്പന്നരോഷനായ് നിന്നനേരം<BR>
227 വേറിട്ടു പോകാതെ വേഗത്തില്‍ പാഞ്ഞങ്ങു<BR>
228 ദൂരത്തു പോയതു നന്നായി നാം.<BR>
229 നാമങ്ങു ചെന്നപ്പോള്‍ ഭീമന്മാരായുള്ള<BR>
230 കൂമന്മാര്‍ വന്നങ്ങു മൂളുംനേരം<BR>
<BR>231 ഓടുവാനേതുമേ കാണരുതാഞ്ഞിട്ടു<BR>
232 പേടികൊണ്ടേറ്റവും മൂടുകയാല്‍<BR>
233 കോഴയും പൂണ്ടു നാം കേഴുവാനോങ്ങുമ്പോള്‍<BR>
234 കോഴികള്‍ കൂകുന്ന നാദം കേട്ടു.<BR>
235 മേളത്തില്‍ വന്നീടുമാദിത്യന്തന്നുടെ<BR>
236 കാളത്തിന്‍ നാദങ്ങളെന്നപോലെ.<BR>
237 ക്ലേശിതരായ നാമേറിന മോദംകൊ<BR>
238 ണ്ടാശികള്‍ മേന്മേലെ ചൊല്കയാലേ<BR>
239 അന്നങ്ങു കൂകിയ കോഴികള്‍ ചിന്തിച്ചാല്‍<BR>
240 എന്നുമേ ചാകയില്ലെന്നു ചൊല്ലാം.<BR>
<BR>241 പിന്നെ നാമന്നേരം ഖിന്നത കൈവിട്ടു<BR>
242 വന്നൊരു സൂര്യനെപ്പാര്‍ക്കുംനേരം<BR>
243 മാറാതെ പെയ്യുന്ന മാരിയും നമ്മുടെ<BR>
244 പാരിച്ച പേടിയും കൂരിരുട്ടും<BR>
245 ചാരത്തു നിന്നുള്ള നമ്മെയും കൈവിട്ടു<BR>
246 ദൂരത്തു പോയി മറഞ്ഞുതല്ലോ.<BR>
247 വൃക്ഷങ്ങളേറിന പക്ഷികള്‍നാദവും<BR>
248 അക്ഷണം കേട്ടു നാം നിന്നനേരം<BR>
249 ആഖണ്ഡലാശയായ് മേവുമന്നാരിക്കു<BR>
250 വാര്‍കൊണ്ടു നിന്നൊരു ഭൂഷണമായ്<BR>
<BR>251 പങ്കജകാമുകന്തന്നുടെ മണ്ഡലം<BR>
252 കിഞ്ചന പൊങ്ങിത്തുടങ്ങുംനേരം<BR>
253 നാമങ്ങു ചെല്ലാഞ്ഞു ദേശികനാഥന്താന്‍<BR>
254 നാമങ്ങള്‍ ചൊല്ലി വിളിച്ചു തിണ്ണം<BR>
255 കാനനംതോറും നടന്നുതുടങ്ങിനാന്‍<BR>
256 കാതരമാനസനായി നേരേ.<BR>
257 ദൂരത്തു നിന്നു വിളിച്ചതു കേട്ടു നാം<BR>
258 ചാരത്തു ചെന്നങ്ങു നിന്നനേരം<BR>
259 ഇണ്ടലും പൂണ്ടുതാന്‍ തൊണ്ടയും കമ്പിച്ചു<BR>
260 മിണ്ടരുതായ്കയാല്‍പൂണ്ടു പാരം<BR>
<BR>261 തോഷവും ഖേദവും തോഞ്ഞുനിന്നീടുന്ന<BR>
262 ലോചനതോയവും തൂകിച്ചൊന്നാന്‍:<BR>
263 "ഉത്തമരായുള്ള ശിഷ്യരിന്നിങ്ങളോ<BR>
264 ടൊത്തവരില്ലയിപ്പാരിലെന്നാല്‍<BR>
265 വിദ്യകള്‍ കൊണ്ടുമിന്നിങ്ങളോടെന്നുമേ<BR>
266 ഒത്തുവരായ്കയിപ്പാരിലാരും."<BR>
267 ഇങ്ങനെ ചൊന്നുടന്‍ നമ്മെയുംകൊണ്ടു തന്‍<BR>
268 മന്ദിരം പൂകിനാന്‍ വന്ദ്യനപ്പോള്‍.<BR>
269 ഇങ്ങനെ പണ്ടുനാമാചരിച്ചുള്ളവ<BR>
270 ഇന്നു മറന്നുപോയില്ലയല്ലീ?"<BR>
<BR>271 തങ്ങളില്‍ നിന്നവരിങ്ങനെയോരോരോ<BR>
272 മംഗലവാക്കുകളോതുംനേരം<BR>
273 അല്പമായുള്ളൊരു കാഴ്ച ഞാനെങ്ങനെ<BR>
274 അബ്ജവിലോചനന്‍മുന്‍പില്‍ വയ്പു"<BR>
275 എന്നങ്ങു തന്നിലേ നണ്ണിനോരാരണന്‍<BR>
276 ഏറിന നാണവുംപൂണ്ടു പിന്നെ<BR>
277 കാഴ്ചയേ മെല്ലെ മറപ്പതിനായുള്ളൊ<BR>
278 രോര്‍ച്ചയും പൂണ്ടങ്ങുഴന്നനേരം<BR>
279 മാലോകരുള്ളത്തില്‍ ചാല നിന്നീടുമ<BR>
280 മ്മാമയനായൊരു മാധവന്താന്‍<BR>
<BR>281 ആരണന്‍ വന്നതിങ്കാരണം ചിന്തിച്ച<BR>
282 ങ്ങാരണന്തന്നോടു മെല്ലെച്ചൊന്നാന്‍<BR>
283 "ചാര്‍ച്ചയും ചേര്‍ച്ചയും വേഴ്ചയും പൂണ്ടവര്‍<BR>
284 കാഴ്ചയുംകൊണ്ടല്ലൊ വന്നുഞായം:<BR>
285 വേഴ്ചയില്‍ വന്ന നീ വാച്ചുനിന്നീടുന്ന<BR>
286 കാഴ്ചയായെന്തൊന്നു കൊണ്ടുപോന്നു?<BR>
287 അല്പമെന്നീടിലും മല്‍പ്രിയമാകയാല്‍<BR>
288 ചൊല്‍പെറ്റുനിന്നൊരു കാഴ്ചയത്രെ."<BR>
289 ഇങ്ങനെ കേട്ടുള്ളൊരാരണന്‍ പിന്നെയും<BR>
290 പൊങ്ങിന നാണവുംപൂണ്ടു നേരെ<BR>
<BR>291 ദീനനായ്നിന്നു നല്‍കാഴ്ചയും നല്‍കാതെ<BR>
292 ആനനംതന്നെയും താഴ്ത്തുംനേരം<BR>
293 പുഞ്ചിരിതൂകിക്കൊണ്ടഞ്ചനവര്‍ണ്ണന്താന്‍<BR>
294 അഞ്ചാതെ ചെന്നങ്ങണഞ്ഞു പിന്നെ<BR>
295 ചേലതന്‍ മൂലയില്‍ കേട്ടിനതെന്തെന്നു<BR>
296 ലീലയായ് ചൊല്ലി വലിച്ചു നേരെ<BR>
297 മെല്ലെന്നഴിച്ചു തന്മുന്നലങ്ങാക്കിനാന്‍<BR>
298 നല്ലവിലായൊരു കാഴ്ചതന്നെ.<BR>
299 "നിത്യമായിങ്ങനെ ശ്രദ്ധപെണ്ണീടുന്ന<BR>
300 തെത്രനാളുണ്ടവില്‍ തിന്മതിന്നായ്;<BR>
<BR>301 എത്രയും നല്ലൊരു കാഴ്ചയായ്വന്നിതു<BR>
302 ഭദ്രനായുള്ള നീ തന്നതിപ്പോള്‍."<BR>
303 ഇങ്ങനെ ചൊന്നൊരു മുഷ്ടിയാല്‍ വാരിനാന്‍<BR>
304 മംഗലം നല്കുവാനാരണന്നായ്.<BR>
305 പാല്‍ വെണ്ണയുണ്ടു വയന്നുനിന്നീടുന്ന<BR>
306 വായിലങ്ങാക്കിനാന്‍ വാഞ്ഛയോടെ;<BR>
307 ആശ്വസിച്ചീടിനാനാസ്വദിച്ചമ്പിനോ<BR>
308 ടാശ്രിതവത്സലനായ ദേവന്‍.<BR>
309 കല്ലുമന്നെല്ലും കടിച്ചുനിന്നുണ്ടായ<BR>
310 പല്ലുകള്‍നോവു തളര്‍ന്നനേരം<BR>
<BR>311 മെല്ലവേ വാരിനാമ്പിന്നെയും നല്ലവില്‍<BR>
312 പല്ലവം വെല്ലുന്ന പാണിയാലേ.<BR>
313 ആഗ്രഹിയായിനിന്നാനനംതന്നിലി<BR>
314 ട്ടാസ്വദിച്ചീടുവാനോങ്ങുംനേരം<BR>
315 പെട്ടെന്നു ചെന്നുനിന്നിന്ദിരതാനതു<BR>
316 തട്ടിക്കളഞ്ഞു വിരഞ്ഞു ചൊന്നാള്‍:<BR>
317 "ഉറ്റവനെന്നുമ്പൊഴെന്നെയിന്നിങ്ങനെ<BR>
318 വിറ്റതോ ചിന്തിച്ചാല്‍ ചേരുമല്ലൊ;<BR>
319 വറ്റാതൊരമ്പുകൊണ്ടാരണനെന്നെ നീ<BR>
320 മുറ്റമടിക്കുമാറാക്കൊല്ലാതെ<BR>
<BR>321 എന്നുമിക്കല്‍കളും നെല്‍കളും തിങ്കില്‍ നീ<BR>
322 എന്നുടെ വേലകളാവതല്ലെ."<BR>
323 ഇങ്ങനെ ചൊല്ലിനൊരിന്ദിര പിന്നെയും<BR>
324 നിന്നുള്ളൊരാരണന്മെയ്യിലെങ്ങും<BR>
325 കണ്മുനകൊണ്ടങ്ങുഴിഞ്ഞുനിന്നീടിനാള്‍<BR>
326 നിര്‍മ്മലദേഹനായ്മേവുംവണ്ണം<BR>
327 ഇന്ദിരതന്നുടെ കമുനയേല്ക്കയാല്‍<BR>
328 സുന്ദരനായുള്ളൊരാരണന്താന്‍<BR>
329 മൃഷ്ടനായുണ്ടങ്ങു തുഷ്ടനായ്മേവിനി<BR>
330 ന്നിഷ്ടമാംവണ്ണമുറങ്ങിപ്പിന്നെ<BR>
<BR>331 കാലത്തുണര്‍ന്നങ്ങു യാത്രയുംചൊന്നുടന്‍<BR>
332 ചാലത്തുനിഞ്ഞിങ്ങു പോരുംനേരം<BR>
333 തന്നിലേ നണ്ണിനാനെന്നുടെ വാഞ്ഛകള്‍<BR>
334 ഒന്നുമേ ചൊല്ലുവാന്‍ വല്ലീലല്ലൊ.<BR>
335 ഇല്ലത്തു ചെല്ലുമ്പോള്‍ ചൊല്ലുവതെന്തു ഞാന്‍<BR>
336 വല്ലഭ വന്നങ്ങു വന്ദിക്കുമ്പോള്‍?<BR>
337 ഏറിയിരുന്ന ധനത്തെയുംകൊണ്ടു ഞാന്‍<BR>
338 ഏവഴി ചെല്ലുന്നൂതെന്നു നണ്ണി<BR>
339 ആശയംപൂണ്ടങ്ങു നോക്കുമ്പൊഴല്ലൊ ഞാന്‍<BR>
340 വീശവുംകൂടാതെ ചെല്ലുന്നിപ്പോള്‍<BR>
<BR>341 പാതിപൂക്കീടുന്ന ചേലയാലൊന്നു ഞാന്‍<BR>
342 യാചിച്ചുനിന്നാകില്‍ തന്നൂതുംതാന്‍.<BR>
343 എന്നതുമൊന്നുമേ തോന്നീതില്ലന്നേരം<BR>
344 മന്ദന്മാര്‍ക്കങ്ങനെ വന്നു ഞായം.<BR>
345 ചേലയോ വേണ്ടീല തൈലത്തെത്തന്നെയും<BR>
346 ലീലയായ് ചൊല്‍വാനും തോന്നീലല്ലൊ.<BR>
347 പത്തുനാളാകിലും പട്ടിണികൂടാതെ<BR>
348 പത്നിയെപ്പാലിക്കാമെന്നോര്‍ത്തല്ലൊ<BR>
349 ദീര്‍ഘമായുള്ളൊരു മാര്‍ഗ്ഗവും പിന്നിട്ടു<BR>
350 ഭാഗ്യമില്ലാതനാളൊന്നുമേശാ.<BR>
<BR>351 പത്മവിലോചനന്തന്നുടെ ശീലമോ<BR>
352 കല്പകശാഖിയെപ്പോലെയല്ലൊ;<BR>
353 ചാരത്തു ചെന്നീടില്‍ വാഞ്ഛിതം നല്കീടും<BR>
354 ദൂരത്തു നിന്നീടിലൊന്നുമേശാ.<BR>
355 ചാരത്തു ചെന്ന ഞാന്‍ യാചിച്ചുനിന്നാകില്‍<BR>
356 പൂരിച്ചു നിന്നൂതും വാഞ്ഛയെല്ലാം.<BR>
357 പണ്ടു ഞാന്‍ ചെയ്തുള്ള പാപങ്ങള്‍കൊണ്ടല്ലൊ<BR>
358 മിണ്ടുവാന്‍ വല്ലാത വന്നുതപ്പോള്‍.<BR>
359 എന്തതു സന്തതം ചിന്തിച്ചുനിന്നിനി<BR>
360 വെന്തുവെന്തീടുവാനുള്ളമേറ്റം?"<BR>
<BR>361 നിര്‍ഗ്ഗതനായവനിങ്ങനെ ചിന്തിച്ചു<BR>
362 സല്‍ഗതിയായ്നിന്ന കാര്‍വര്‍ണ്ണനേ<BR>
363 കണ്ടതുകൊണ്ടുള്ള സന്തോഷംപൂണ്ടിനി<BR>
364 ന്നിണ്ടലും കൈവിട്ടു പോയിപ്പോയി<BR>
365 തന്നുടെ ഗേഹത്തിന്‍ചാരത്തു ചെന്നപ്പോള്‍<BR>
366 വന്നൊരു തെന്നലെപ്പാര്‍ത്തുനിന്നാന്‍.<BR>
367 സൗരഭ്യമാണ്ടൊരു തെന്നെലെന്തിങ്ങനെ<BR>
368 ചാരത്തു വീയ്വാനിക്കാനനത്തില്‍?<BR>
369 "എന്തിതിങ്കാരണ"മെന്നങ്ങു തന്നിലേ<BR>
370 ചിന്തിച്ചു പിന്നെയും നിന്നനേരം<BR>
<BR>371 താവിനിന്നീടുന്ന പൂവുകള്‍ മേവുന്ന<BR>
372 കാവുകള്‍ കാണായി നീളെ നീളെ.<BR>
373 മേളമിയന്നുള്ള താമരപ്പൊയ്കയും<BR>
374 നീളവേ കാണായിനിന്നതെങ്ങും.<BR>
375 എന്തിതെന്നിങ്ങനെ ചിന്തിച്ചുനിന്നവന്‍<BR>
376 ചെന്നുതുടങ്ങിനാനങ്ങുതന്നെ.<BR>
377 പ്രാഭവംകോലുമപ്രാകാരംതന്നെയും<BR>
378 പ്രാസാദജാലവും കാണായ്യപ്പോള്‍.<BR>
379 ആരുടെ മന്ദിരംപോലിതെന്നിങ്ങനെ<BR>
380 പാരം തന്നുള്ളിലേ നണ്ണി നണ്ണി<BR>
<BR>381 ഗോപുരവാതിലകത്തുപുക്കെങ്ങുമേ<BR>
382 വ്യാപരിച്ചീടിനാന്‍ കണ്ണുകൊണ്ടേ.<BR>
383 ചൊല്ക്കൊണ്ടു നിന്നുള്ള പൊല്‍ക്കമ്പം കാണായി;<BR>
384 നില്ക്കുന്നതോരോരോ ദിക്കുതോറും.<BR>
385 രത്നങ്ങള്‍കൊണ്ടുള്ള വേദികള്‍ കാണായി;<BR>
386 മുത്തുകള്‍കൊണ്ടു വിതാനങ്ങളും.<BR>
387 നീടുറ്റുനിന്നുള്ള നാടകശാലയില്‍<BR>
388 ആടിനിന്നമ്പോടു പാടിപ്പാടി<BR>
389 ഓലക്കംപൂണ്ടു വിളങ്ങിനിന്നീടുന്ന<BR>
390 ബാലികമാരെയും ചാലെക്കണ്ടാന്‍.<BR>
<BR>391 വാജികള്‍ മേവുന്ന ശാലകള്‍ കാണായി;<BR>
392 വാരണം ചേരുന്ന ശാലകളും.<BR>
393 ഇത്തരമോരോരോ രത്നങ്ങള്‍കൊണ്ടുള്ള<BR>
394 വസ്തുക്കള്‍ പിന്നെയും കാണായ്യപ്പോള്‍.<BR>
395 വിദ്രുമംകൊണ്ടുള്ള ഭിത്തികള്‍ കണ്ടിട്ടു<BR>
396 വിസ്മയിച്ചീടിനാനേറ്റമേറ്റം.<BR>
397 വന്നുവന്നീടുന്ന വന്ദികളെല്ലാരും<BR>
398 വാരണമേറിന ചേകവരും<BR>
399 വന്ദിച്ചുനിന്നതു കണ്ടുകണ്ടന്നേരം<BR>
400 എന്തിതിങ്കാരണമെന്നുഴന്നാന്‍:<BR>
<BR>401 "വൃദ്ധനായ് നിന്നുള്ളൊരദ്ധ്വഗനായങ്ങു<BR>
402 നിര്‍ദ്ധനനായുള്ളൊരെന്നെയിപ്പോള്‍<BR>
403 ചാരത്തു വന്നിവര്‍ വന്ദിച്ചുനിന്നതിന്‍<BR>
404 കാരണമെന്തെന്നു കണ്ടുതില്ലെ.<BR>
405 ഏതൊരു ലോകമിതെന്നതു ചിന്തിച്ചാല്‍<BR>
406 ഏതുമേ നിര്‍ണ്ണയിക്കാവതല്ലേ.<BR>
407 സ്വര്‍ഗ്ഗമായ്മേവുന്ന ലോകമെന്തിങ്ങനെ<BR>
408 നിര്‍ഗ്ഗമിച്ചിന്നിതിലായിതോതാന്‍?<BR>
409 എന്നുടെ ഗേഹമിതെന്നതു ചിന്തിച്ചാല്‍<BR>
410 നിര്‍ണ്ണയമുണ്ടെനിക്കുള്ളിലെന്നാല്‍<BR>
<BR>411 ദുഷ്ടന്മാരായുള്ള മന്നവരാരാനും<BR>
412 പെട്ടെന്നു വന്നു മല്‍ ഗേഹംതന്നില്‍<BR>
413 ആട്ടിവിട്ടെന്നുടെ ഭാര്യയെത്തന്നെയും<BR>
414 കോട്ടയും കോരിനാരെന്നു വന്നു.<BR>
415 ഗേഹവും കൂടാതെ ഭാര്യയും കൂടാതെ<BR>
416 കേവലം പോക നാമെന്നുവന്നു.<BR>
417 ശില്പങ്ങള്‍ കണ്ടിനി വിസ്മയിച്ചീടാതെ<BR>
418 മല്‍പ്രിയ പോയെടമാരായ്വൂ ഞാന്‍.<BR>
419 ശ്രീപത്മനാഭനെക്കണ്ടെനിക്കിങ്ങനെ<BR>
420 യാപത്തു പോന്നു പിണഞ്ഞൊല്ലാഞ്ഞു.<BR>
<BR>421 ചെമ്മു പെരുത്തു ചെറുത്തുനിന്നീടിനാല്‍<BR>
422 തണ്മയേ വന്നീടുമെന്നു ഞായം.<BR>
423 വേദന മേവുന്ന മാനസം വെന്തിട്ടു<BR>
424 രോദനം വേണ്ടുന്ന കാലത്തിപ്പോള്‍<BR>
425 അന്തമില്ലാതൊരു സന്തോഷം പൊങ്ങുന്നൂ<BR>
426 തെന്തതിങ്കാരണമെന്നു ചൊല്‍വൂ."<BR>
427 ധന്യനായ് നിന്നിള്ളൊരാരണനിങ്ങനെ<BR>
428 തന്നിലേ ചിന്തിച്ചു നിന്നു നേരം<BR>
429 ആരണനാരിമാര്‍മൗലിയായ്മേവിനി<BR>
430 ന്നാര്യയായുള്ളൊരു ഭാര്യയപ്പോള്‍<BR>
<BR>431 തമ്പതി വന്നതു കണ്ടൊരു നേരത്തു<BR>
432 സംഭ്രമിച്ചമ്പിനോടാദരവില്‍<BR>
433 സുന്ദരിമാരായ ചേടിമാര്‍ ചൂഴറ്റു<BR>
434 വന്നുതുടങ്ങിനാള്‍ മന്ദമപ്പോള്‍<BR>
435 കാര്‍വര്‍ണ്ണന്‍ചൊല്ലാലെ മുന്നമേ വന്നൊരു<BR>
436 വാരിജമന്ദിരയെന്നപോലെ.<BR>
437 ദൂരവേവന്നുള്ള നാരിയെക്കണ്ടുള്ളൊ<BR>
438 രാരണന്‍ ചിന്തിച്ചാന്‍ തന്നിലപ്പോള്‍:<BR>
439 സുന്ദരിയായൊരു നാരിയുണ്ടിങ്ങോടു<BR>
440 വന്നുതുടങ്ങുന്നുതാകിലോതാന്‍<BR>
<BR>441 രത്നങ്ങള്‍ പൂണ്ടൊരു മേനിയെക്കാണുമ്പോള്‍<BR>
442 കല്പകവല്ലിതാനെന്നു തോന്നും.<BR>
443 ലക്ഷണമൊന്നൊന്നേ ചിന്തിച്ചു കാണുമ്പോള്‍<BR>
444 ലക്ഷ്മിതാന്‍ കേവലമല്ലയല്ലീ?<BR>
445 ഉത്തമയായൊരു നാരിയെന്നുള്ളതോ<BR>
446 വ്യക്തമായ്ച്ചൊല്ലാമിമ്മേനി കണ്ടാല്‍<BR>
447 ആരണനാരിയെന്നിങ്ങനെ തോന്നുന്നൂ<BR>
448 താനനംതന്നിലേ നാണം കണ്ടാല്‍<BR>
449 എന്നുടെ മാനസമന്യമാരാരിലും<BR>
450 എന്നുമേ ചെല്ലവോന്നല്ലയല്ലൊ;<BR>
<BR>451 ഇന്നിവള്‍തന്നിലേ ചെന്നുനിന്നീടുന്ന<BR>
452 പിന്നെയും പിന്നെയും കണ്ടതോറും<BR>
453 പാപത്തെപ്പൂരിപ്പാന്‍പോകാതെ നീയെന്നി<BR>
454 പ്പാപിയോടേറ്റം ഞാന്‍ ചൊല്ലുംനേരം<BR>
455 എന്നെയും കൈവിട്ടു പിന്നെയും ചെല്ലുന്നു<BR>
456 തന്നുടെ കോരകമെന്നു നണ്ണി.<BR>
457 കഷ്ടമേയെന്നുടെ കര്‍മ്മവും കൈവിട്ടു<BR>
458 ദുഷ്ടനായ്വന്നു ഞാനിന്നു നേരേ.<BR>
459 കാണുന്നനേരമന്നാണവുംപൂണ്ടു നി<BR>
460 ന്നാനനംതന്നെയും താഴ്ത്തു മെല്ലെ<BR>
<BR>461 എന്നുടെ പാദങ്ങള്‍തന്നിലേ നോക്കുമ്പോള്‍<BR>
462 എന്നുടെ ജായതാനെന്നപോലെ.<BR>
463 ആരിവളെന്നുള്ളതിങ്ങനെ ചിന്തിച്ചി<BR>
464 ട്ടാരണമ്പിന്നെയും നോക്കുംനേരം<BR>
465 ചാരത്തു വന്നൊരു ഭാര്യതാനങ്ങവന്‍<BR>
466 വാരുറ്റ പാദങ്ങള്‍ കൂപ്പിനിന്നാള്‍.<BR>
467 കൂപ്പിനിന്നീടുന്ന ജായതന്‍ മെയ്യെങ്ങും<BR>
468 വായ്പോടു നിന്നങ്ങു പാര്‍ത്തനേരം<BR>
469 രത്നങ്ങള്‍തന്നുടെ രശ്മികള്‍കൊണ്ടെങ്ങും<BR>
470 പ്രത്യംഗമെല്ലാമേ മൂടുകയാല്‍<BR>
<BR>471 ജായയെന്നുള്ളതു നിര്‍ണ്ണയിച്ചീടുവാന്‍<BR>
472 ആയില്ലയങ്ങവനൊട്ടുനേരം.<BR>
473 പിന്നെയും ചിന്തിച്ചു തന്നുടെ ജായയെ<BR>
474 ന്നിങ്ങനെ തന്നിലുറച്ചനേരം<BR>
475 തന്നെ മറന്നൊരു സന്തോഷംപൂണ്ടു തന്‍<BR>
476 മന്ദിരം പൂകിനാന്‍ ഭാര്യയുമായ്.<BR>
477 പെട്ടെന്നു ചെന്നു നല്‍ക്കെട്ടകംതന്നില്‍പ്പു<BR>
478 ക്കിഷ്ടമായുള്ളൊരു കട്ടില്‍തന്മേല്‍<BR>
479 പുത്തനായുള്ളൊരു മെത്തതന്മീതേ പോയ്<BR>
480 സ്വസ്ഥനായ് ചെന്നങ്ങിരുന്നനേരം<BR>
<BR>481 നീതിയില്‍നിന്നങ്ങു ചോദിച്ചാന്തന്നുടെ<BR>
482 ഭൂതിയുണ്ടായതിങ്കാരണത്തേ.<BR>
483 ഇഷ്ടനായുള്ളവന്‍ ചോദിച്ചനേരത്തു<BR>
484 തുഷ്ടയായുള്ളൊരു ഭാര്യ ചൊന്നാള്‍:<BR>
485 "ഇന്നലെയിന്നേരം വന്നതു കാണായി<BR>
486 സുന്ദരിയായൊരു നാരിതന്നെ.<BR>
487 പങ്കജമുണ്ടു നല്‍ക്കൈകളില്‍ രണ്ടിലും<BR>
488 കൊങ്കയിലുണ്ടു നന്മുത്തുമാല<BR>
489 ചേണുറ്റുനിന്നുള്ളൊരാണിപ്പൊന്നെല്ലാമേ<BR>
490 നാണിച്ചുപോമവള്‍കാന്തി കണ്ടാല്‍.<BR>
<BR>491 പൊല്ക്കുടംപൂണ്ടുള്ളൊരാനകള്‍ രണ്ടുണ്ടു<BR>
492 നില്ക്കുന്നുതങ്ങവള്‍ രണ്ടുപാടും.<BR>
493 ആയിരം തിങ്കള്‍തങ്കാന്തിയെ വെന്നുള്ളോള്‍<BR>
494 ആനനംതന്നുടെ കാന്തി കണ്ടാല്‍.<BR>
495 തെറ്റെന്നു പോന്നിങ്ങു വന്നുടന്‍ നമ്മുടെ<BR>
496 ചെറ്റയില്‍ നൂണുടന്‍ നിന്നു ചൊന്നാള്‍:<BR>
497 "ദ്വാരകതന്നില്‍നിന്നിന്നു ഞാന്‍ വന്നു നി<BR>
498 ന്നാരണന്‍ വന്നതു കാരണമായ്.<BR>
499 എന്നതു കേട്ടു ഞാന്‍ ചെന്നങ്ങു നിന്നപ്പൊ<BR>
500 ളന്നിലംതന്നില്‍ മറഞ്ഞുകൊണ്ടാള്‍.<BR>
<BR>501 പിന്നെ ഞാന്‍ നോക്കുമ്പൊളിന്നിലംതന്നെയും<BR>
502 എന്നെയുമിങ്ങനെ കണ്ടേനത്രെ."<BR>
503 ഇങ്ങനെ കേട്ടുള്ളൊരാരണന്‍ ചിന്തിച്ചി<BR>
504 ട്ടിന്ദിരതാനെന്നു നണ്ണിപ്പിന്നെ<BR>
505 കാര്‍വര്‍ണ്ണന്തന്നുടെ ലീലയെന്നിങ്ങനെ<BR>
506 ഭാര്യയും താനുമായ് നിര്‍ണ്ണയിച്ചാന്‍.<BR>
507 ഏറിയിരുന്നൊരു മോദവുംപൂണ്ടുനി<BR>
508 ന്നാരണന്തന്നുടെ ഭാര്യയുമായ്<BR>
509 വിണ്ണിലുണ്ടാകുന്ന ഭോഗങ്ങളെല്ലാമേ<BR>
510 മണ്ണില്‍നിന്നങ്ങു ഭൂജിച്ചു നിന്നാന്‍.<BR>
<BR>511 ഇഷ്ടങ്ങളായുള്ള ഭോഗങ്ങള്‍ സേവിച്ചി<BR>
512 ട്ടൊട്ടുനാളിങ്ങനെ ചെന്നകാലം.<BR>
513 ശ്രീമദമേറ്റുന്നിതെന്നൊരു പേടി പൂ<BR>
514 ണ്ടാരണന്തന്നിലേ നണ്ണിനിന്നാന്‍:<BR>
515 "ഭോഗങ്ങള്‍തന്നെബ്ഭുജിച്ചുനിന്നിങ്ങനെ<BR>
516 ഭോഷനായ്പോയി ഞാനെന്നു വന്നു.<BR>
517 ഭോഗങ്ങളെല്ലാമേ പോകെന്നു ചൊന്നിനി<BR>
518 യോഗങ്ങള്‍ വേണം ഞാനാചരിപ്പാന്‍"<BR>
519 ഇങ്ങനെ ചിന്തിച്ചു പൊങ്ങിനിന്നീടുന്ന<BR>
520 സംഗങ്ങളെല്ലാമേ ദൂരത്താക്കി;<BR>
<BR>521 സംഗംവെടിഞ്ഞൊരു മാനസംതന്നെയും<BR>
522 പങ്കജലോചനന്തങ്കലാക്കി<BR>
523 കേവലയായൊരു ഭാവനതന്നിലേ<BR>
524 മേവിനിന്നീടിനാന്‍ മെല്ലെമെല്ലെ.<BR>
525 ഭാവനകൊണ്ടു വശിച്ചുനിന്നീടുന്ന<BR>
526 ഗോവിന്ദരൂപം തന്മാനസത്തില്‍<BR>
527 ദര്‍പ്പണംതന്നിലുള്ളാനനംപോലെയ<BR>
528 ങ്ങെപ്പൊഴും കാണായിവന്നുതപ്പോള്‍<BR>
529 ദീനങ്ങള്‍ വേറിട്ടൊരാരണനിങ്ങനെ<BR>
530 ആനന്ദലീലനായ് നിന്നു പിന്നെ.<BR>
<BR>531 നേരറ്റു നിന്നൊരു ചങ്ങാതിയായ ഞാന്‍<BR>
532 വേറിട്ടു പോകൊല്ലായെന്നപോലെ<BR>
533 വങ്കനിവമ്പുന്ന പങ്കജലോചനന്‍<BR>
534 തങ്കഴല്‍തങ്കലേ തങ്ങിക്കൊണ്ടാന്‍.<BR>
കുമാരഷള്‍ക്കാനയനം
1691
1872
2006-10-15T19:05:54Z
കൈപ്പള്ളി
46
1 ദീനത നീക്കി വസിച്ചുനിന്നീടുന്നൊ<BR>
2 രാനകദുന്ദുഭിയന്നൊരുനാള്‍<BR>
3 വന്ദിച്ചുനിന്നുള്ള നന്ദനന്മാരെക്ക<BR>
4 ണ്ടുന്നിച്ചു നിന്നവര്‍ കര്‍മ്മമെല്ലാം<BR>
5 ശാശ്വതവാക്കുകളാശ്രയിച്ചീടുന്നൊ<BR>
6 രീശ്വരന്മാരെന്ന ബോധത്താലേ<BR>
7 പുത്രരെന്നുള്ളൊരു ചിത്തവും കൈവിട്ടു<BR>
8 ഭക്തിയെപ്പൂണ്ടു പുകണ്ണുനിന്നാന്‍.<BR>
9 ഉണ്മയെക്കണ്ടുള്ളൊരച്ഛനോടന്നേരം<BR>
10 തന്മകനാകിന നിര്‍മ്മലന്താന്‍<BR>
<BR>11 വന്മോഹം പോക്കുന്ന വാക്കുകള്‍ ചൊന്നവ<BR>
12 ന്നുന്മേഷം പൊങ്ങിച്ചാനുള്ളിലേറ്റം.<BR>
13 നന്ദനന്‍ ചൊന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കയാല്‍<BR>
14 മന്ദത നീക്കിയുണര്‍ന്നു പിന്നെ<BR>
15 ആനന്ദംപൂണ്ടുള്ളൊരാനകദുന്ദുഭി<BR>
16 ദീനത തീര്‍ത്തു തെളിഞ്ഞുനിന്നാന്‍.<BR>
17 പാവനയായിട്ടു മേവിനിന്നീടുന്ന<BR>
18 ദേവകിദേവിതാനന്നൊരുനാള്‍<BR>
19 പാതകമാണ്ടൊരു മാതുലമ്പണ്ടുതാന്‍<BR>
20 ചേതന പോക്കിന പൈതങ്ങളേ<BR>
<BR>21 ചിന്തിച്ചു ചിന്തിച്ചു സന്തതമങ്ങനെ<BR>
22 വെന്തുവെന്തീടുന്നൊരുള്ളവുമായ്<BR>
23 കാര്‍വര്‍ണ്ണന്തന്നോടു ചൊല്ലിനിന്നീടിനാള്‍<BR>
24 കാതരയായിക്കനിഞ്ഞു തിണ്ണം:<BR>
25 "ദേശികന്തന്നുടെ പൈതലെപ്പണ്ടു നീ<BR>
26 കൂശാതെ കൊണ്ട്വന്നു നല്കിനാന്‍പോല്‍.<BR>
27 നിന്നുടെ മാതുലന്‍ കൊന്നുകളഞ്ഞുള്ളൊ<BR>
28 രെന്നുടെ ബാലകന്മാരെക്കാണ്മാന്‍<BR>
29 ഏറിയിരുന്നുള്ളൊരാശയുണ്ടാകുന്നു<BR>
30 ഏതുമൊന്നാവതോയില്ലയല്ലൊ.<BR>
<BR>31 നിങ്കനിവുണ്ടാകിലെങ്കലെഴുന്നൊരു<BR>
32 വാങ്കൊതി തീര്‍ത്തുകൊള്ളായിരുന്നു."<BR>
33 അമ്മതാനിങ്ങനെ ചൊന്നതു കേട്ടുള്ളൊ<BR>
34 രംബുജലോചനനന്നടേ പോയ്<BR>
35 സീരിയും താനുമായ് പാതാളലോകത്തു<BR>
36 പാരാതെ ചെന്നങ്ങു നിന്നനേരം<BR>
37 വന്നതു കണ്ടു മഹാബലിതാനപ്പോള്‍<BR>
38 വന്ദിച്ചുനിന്നു പുകണ്ണു പിന്നെ<BR>
39 വന്നതിങ്കാരണമെന്തെന്നു ചോദിച്ചാന്‍<BR>
40 എന്നതു കേട്ടു മുകുന്ദന്‍ ചൊന്നാന്‍:<BR>
<BR>41 മാതാവിന്‍വേദന പോക്കുവാനായിട്ടി<BR>
42 പ്പാതാളലോകത്തു പോന്നുവന്നു<BR>
43 വഞ്ചകനായൊരു കഞ്ചന്തങ്കോപത്താല്‍<BR>
44 പഞ്ചത പൂണ്ടുള്ള പൈതങ്ങളേ<BR>
45 അഞ്ചാതെ കൊണ്ടുപോയമ്മതങ്കൈയിലേ<BR>
46 ചെഞ്ചെമ്മേ നല്കേണമിന്നുതന്നെ.<BR>
47 നാന്മുഖന്തന്നുടെ ശാപത്തെക്കൊണ്ടവര്‍<BR>
48 ചാമ്മാറു വന്നു പിറന്നു പണ്ടേ.<BR>
49 താപംത്തത്തൂകുന്നൊരാപത്തായുള്ളൊരു<BR>
50 ശാപത്തെത്തീര്‍ക്കയും വേണമിപ്പോള്‍."<BR>
<BR>51 ഇങ്ങനെ ചൊന്നവന്‍ പൈതങ്ങളാറോടും<BR>
52 ഇങ്ങു പോന്നീടുവിനെന്നു ചൊല്ലി<BR>
53 സീരിയും താനുമായ് പാരാതെ പോന്നു താന്‍<BR>
54 ദ്വാരകതന്നിലേ വന്നു പിന്നെ<BR>
55 കൈതവം കൈവിട്ടു പൈതങ്ങളാറുമ<BR>
56 മ്മാതാവിങ്കൈയിലേ നല്കിനിന്നാന്‍.<BR>
57 തന്നുടെ പൈതങ്ങള്‍ വന്നതു കണ്ടപ്പോള്‍<BR>
58 ധന്യയായുള്ളൊരു ദേവകിതാന്‍<BR>
59 നന്മുഖംതന്നിലേ ചുബിച്ചുനിന്നു തന്‍<BR>
60 നന്മുലതന്നെയും നല്കിനിന്നാള്‍.<BR>
<BR>61 മൂര്‍ക്ക്വനായുള്ളൊരു കംസനെച്ചിന്തിച്ചു<BR>
62 ദീര്‍ഘമായ് വീര്‍ത്തു പൂണര്‍ന്നു പിന്നെ<BR>
63 കാണാഞ്ഞുനിന്നുള്ള വേദനതന്നെയും<BR>
64 ക്ഷീണമാക്കീടിനാള്‍ പേടി നീക്കി<BR>
65 കന്മഷവൈരിയായ് നിന്നു വിളങ്ങിനോ<BR>
66 രംബുജനേത്രനെക്കാണ്കയാലേ<BR>
67 നന്മുലയുണ്ണുന്ന ബാലകരെല്ലാരും<BR>
68 നല്ലരായ് വന്നതും കാണായ്യപ്പോള്‍.<BR>
69 ചാരത്തുനിന്നൊരു വാരിജലോചനന്‍<BR>
70 വാരുറ്റ പാദങ്ങള്‍ കൂപ്പിപ്പിന്നെ<BR>
<BR>71 സ്വര്‍ഗ്ഗത്തില്‍ പോകുന്നായെന്നങ്ങു ചൊന്നുടന്‍<BR>
72 നിര്‍ഗ്ഗമിച്ചീടിനാരഗ്രജന്മാര്‍.<BR>
73 സ്വര്‍ഗ്ഗതരായുള്ള ബാലരെക്കണ്ടു നിര്‍<BR>
74 വ്യഗ്രയായുള്ളൊരു ദേവകിതാന്‍<BR>
75 വിഷ്ണുവിന്‍ മായയെന്നിങ്ങനെ ചിന്തിച്ചു<BR>
76 വിസ്മിതയായി വിളങ്ങിനിന്നാള്‍.<BR>
വൃകാസുരകഥ
1692
1873
2006-10-15T19:06:20Z
കൈപ്പള്ളി
46
1 ദേവകീനന്ദനനാശ്രിതനായ് ശ്രുത<BR>
2 ദേവനായ്നിന്നുള്ളൊരാരണനേ<BR>
3 മൈഥിലനാകുന്ന മന്നവന്തന്നെയും<BR>
4 ശൈഥില്യം കൈവിട്ടു കാണ്മതിന്നും<BR>
5 പൂജ്യന്മാരായുള്ള മാമുനിമാരുമായ്<BR>
6 രാജ്യത്തിലാമ്മാറു ചെന്നനേരം<BR>
7 പ്രാര്‍ത്ഥിച്ചുപോരുന്ന മേദിനീദേവനും<BR>
8 മൈത്രിയെപ്പൂണ്ടുള്ള മൈഥിലനും<BR>
9 പാരാതെചെന്നവമ്പാവനമായുള്ള<BR>
10 പാദങ്ങള്‍ കൂപ്പിനിന്നായവണ്ണം<BR>
<BR>11 ആതിഥ്യംതന്നെയുമാചരിച്ചീടുവാന്‍<BR>
12 യാചിച്ചുനിന്നു ക്ഷണിച്ചു പോന്നാര്‍.<BR>
13 മൈഥിലന്തന്‍റെയും ഭൂസുരന്തന്‍റെയും<BR>
14 മൈത്രിയെപ്പാരാതെ പൂരിപ്പാനായ്<BR>
15 ഗേഹങ്ങള്‍ രണ്ടിലുമൊക്കവേ പൂകിനാന്‍<BR>
16 ദേഹങ്ങള്‍ രണ്ടാക്കിക്കൊണ്ടു മെല്ലെ.<BR>
17 തിണ്ണമക്കണ്ണനെ നണ്ണിനിന്നെപ്പൊഴും<BR>
18 പുണ്യവാനായുള്ള മന്നവന്താന്‍<BR>
19 മാമുനിമാരെയും മാധവന്തന്നെയും<BR>
20 മാനിച്ചുനിന്നു ഭൂജിപ്പിച്ചുടന്‍<BR>
<BR>21 തല്പത്തില്‍ ചേര്‍ത്തു വിളങ്ങിനിന്നീടുന്ന<BR>
22 പത്മവിലോചനമ്പാദങ്ങളേ<BR>
23 ചന്തമായ് ചെന്നു തലോടിനിന്നീടിനാന്‍<BR>
24 ചെന്താരില്‍മാതുതാനെന്നപോലെ.<BR>
25 മന്ദിരംപൂകിന മാമുനിമാരെയും<BR>
26 നന്ദജന്തന്നെയും മന്ദിയാതെ<BR>
27 ആഗമിച്ചമ്പിനോടാദരിത്തീടിനാന്‍<BR>
28 ആരണന്താനുമങ്ങായവണ്ണം.<BR>
29 ഭക്തിയെക്കണ്ടു തെളിഞ്ഞുനിന്നീടുന്നൊ<BR>
30 രുത്തമശ്ലോകന്താനാരണന്നായ്<BR>
<BR>31 മുക്തിയെത്തന്നെയും നല്കിനിന്നീടിനാന്‍<BR>
32 ഭക്തിയെപ്പൂണ്ടവര്‍ക്കെന്നു ഞായം.<BR>
33 കൈതവം കൈവിട്ട മൈഥിലഭൂപനും<BR>
34 കൈവല്യം നല്കിനാനവ്വണ്ണമേ.<BR>
35 പെട്ടെന്നു പോന്നു തന്‍ ദ്വാരകതന്നില്‍ നി<BR>
36 ന്നിഷ്ടമായ് മേവിനാന്‍ പിന്നെ നേരേ.<BR>
37 വീരനായുള്ളൊരു ദാനവനുണ്ടായാന്‍<BR>
38 പാരിടമെല്ലാമേ വെല്ലുവോനായ്<BR>
39 നാമത്തെക്കൊണ്ടു വൃകാസുരനായുള്ളോന്‍<BR>
40 താതനെക്കൊണ്ടവന്‍ ശാകുനേയന്‍.<BR>
<BR>41 നല്‍വരം നല്കുവാന്‍ നല്ലതിന്നാരെന്നു<BR>
42 നണ്ണിനിന്നങ്ങവന്‍ പോകുംനേരം<BR>
43 നാരദന്‍ വന്നതു ദൂരവേ കണ്ടപ്പോള്‍<BR>
44 പാരാതെ ചാരത്തു ചെന്നു ചൊന്നാന്‍:<BR>
45 "നേരോടേ നല്‍വരം നല്കുവാന്‍ നല്ലതി<BR>
46 ന്നാരെന്നു ചൊല്ലേണ"മെന്നിങ്ങനെ.<BR>
47 എന്നതു കേട്ടൊരു നാരദന്‍ ചൊല്ലിനാന്‍:<BR>
48 "ചന്ദ്രക്കലാധര"നെന്നിങ്ങനെ.<BR>
49 നല്‍വരം നല്കിനാലന്നടേതന്നെ നീ<BR>
50 നിര്‍ണ്ണയം കണ്ടുകൊള്‍കെന്നും ചൊന്നാന്‍.<BR>
<BR>51 എന്നതു കേട്ടവനന്നടേ പോയങ്ങു<BR>
52 ചന്ദ്രക്കലാധരന്തന്നെ നണ്ണി<BR>
53 ഉല്‍ക്കടമായിട്ടു സേവിച്ചു മേവിനാന്‍<BR>
54 ദുഷ്ക്കരമായുള്ളൊരാശയാലേ.<BR>
55 എന്നതുകൊണ്ടുമച്ചന്ദ്രക്കലാധരന്‍<BR>
56 മുന്നല്‍ വരാഞ്ഞതു കാരണമായ്<BR>
57 കണ്ഠത്തെക്കണ്ടിച്ചുകൊണ്ടവന്‍ ചെഞ്ചെമ്മേ<BR>
58 കുണ്ഡത്തിലോമിപ്പാനോങ്ങുംനേരം<BR>
59 വേഗത്തില്‍ ചെന്നു വിലക്കിനിന്നീടിനാന്‍<BR>
60 നാഗത്തെപ്പൂണുന്ന നാഥനപ്പോള്‍.<BR>
<BR>61 ഇച്ഛയായുള്ളതു ചൊല്ലു നീയെന്നവന്‍<BR>
62 മെച്ചമേ ചൊന്നതെക്കേട്ടു ചൊന്നാന്‍:<BR>
63 "മൂര്‍ക്ക്വനായ് ചെന്നങ്ങു യാവനൊരുത്തന്‍റെ<BR>
64 മൂര്‍ദ്ധാവുതന്നെത്തൊടുന്നിതീ ഞാന്‍<BR>
65 അപ്പൊഴേതന്നെ മരിച്ചവന്‍ വീഴേണം<BR>
66 മല്‍പ്രിയമാകുന്നതിന്നിതത്രെ."<BR>
67 ദാനവനിങ്ങനെ ചൊന്നതു കേട്ടപ്പോള്‍<BR>
68 ദീനനായ് നിന്നു നുറുങ്ങുനേരം<BR>
69 അങ്ങനെയാകെന്നു ചൊല്ലിനിന്നീടിനാന്‍<BR>
70 അംഗജവൈരിയായുള്ള ദേവന്‍.<BR>
<BR>71 എന്നതു കേട്ടൊരു ദാനവന്താനതു<BR>
72 നിര്‍ണ്ണയിച്ചീടുവാനെന്നനേരം<BR>
73 പാര്‍വ്വതീകാമുകന്തന്നുടെ മൗലിയില്‍<BR>
74 പാണിയെച്ചേര്‍പ്പാനായ് പാഞ്ഞണഞ്ഞാന്‍.<BR>
75 പാഴനേ വന്നതു കണ്ടൊരു നേരത്തു<BR>
76 പാഞ്ഞുതുടങ്ങിനാന്‍ പാരമപ്പോള്‍<BR>
77 എന്തിനി നല്ലതെന്നന്തരാ ചിന്തിച്ചി<BR>
78 ട്ടന്തകവൈരിയായുള്ളവന്താന്‍<BR>
79 പാരാതെ പിന്നാലെ പാഞ്ഞുനിന്നീടിനാന്‍<BR>
80 പാരമപ്പാഴനും പാരിലെങ്ങും.<BR>
<BR>81 മുക്കണ്ണമ്പിന്നെയും പാഞ്ഞുനിന്നീടിനാന്‍<BR>
82 മുപ്പുരം വേവിച്ച കണ്ണുമായി.<BR>
83 മന്നിടമെല്ലാമേ പാഞ്ഞുമുടിഞ്ഞപ്പോള്‍<BR>
84 വിണ്ണിലും പൂകിനാന്തിണ്ണമേറ്റം.<BR>
85 ചാര്‍ത്തിനിന്നീടുന്ന ശാര്‍ദ്ദൂലചര്‍മ്മവും<BR>
86 ദോഃസ്ഥലംകൊണ്ടങ്ങു താങ്ങിത്താങ്ങി.<BR>
87 വേഗത്തെപ്പൂണ്ടു വിറച്ചുനിന്നീടുന്ന<BR>
88 നാഗങ്ങളൊന്നൊന്നേ വീഴവീഴെ,<BR>
89 മുത്താരമായിട്ടു ബദ്ധങ്ങളായുള്ളൊ<BR>
90 രത്തികള്‍തന്മാറില്‍ ചാടിച്ചാടി.<BR>
<BR>91 ഉന്മിഷല്‍ക്കാന്തിയാം വെണ്മഴുതന്നുടെ<BR>
92 വെണ്മതാനെങ്ങുമേ പൊങ്ങപ്പൊങ്ങെ<BR>
93 ചേണുറ്റു മേവുമപ്പാണിയില്‍ ചേര്‍ന്നുള്ളൊ<BR>
94 രേണത്തിമ്പോതവും തുള്ളെത്തുള്ളെ.<BR>
95 കുണ്ഡലനാഗങ്ങള്‍ ശൂല്‍കൃതിയേല്ക്കയാല്‍<BR>
96 കണ്ണിലെച്ചെങ്കനല്‍ കത്തെക്കത്തെ.<BR>
97 സ്വര്‍ലോകസിന്ധുതങ്കല്ലോലം പൊങ്ങീട്ടു<BR>
98 വെള്ളങ്ങളെങ്ങുമേ തൂകെത്തൂകെ,<BR>
99 ഭൂതലംതന്നില്‍ പതിച്ചുനിന്നീടുമ<BR>
100 ന്നൂതനത്തിങ്കളേ വാരിവാരി,<BR>
<BR>101 പേടിച്ചു കേഴുന്ന വാമത്തോടമ്പോടു<BR>
102 പേടിക്കവേണ്ടായെന്നോതിയോതി.<BR>
103 വാനിലുമെങ്ങുമേ പാഞ്ഞുനിന്നീടിനാന്‍<BR>
104 ദാനവമ്പിന്നാലെ ചെല്കയാലേ.<BR>
105 വാനവരാര്‍ക്കുമദ്ദാനവന്തന്നുടെ<BR>
106 വാരണം ചെയ്വതിന്നായില്ലപ്പോള്‍.<BR>
107 മൂക്കിന്മേല്‍ കൈവച്ചു നോക്കിനിന്നീടിനാര്‍<BR>
108 മൂക്ക്വരെക്കാണുമ്പോഴെന്നു ഞായം.<BR>
109 പിന്നെയും പോയമ്പാഞ്ഞുപാഞ്ഞിങ്ങനെ<BR>
110 പിന്തിരിഞ്ഞെപ്പോഴും നോക്കി നോക്കി<BR>
<BR>111 വൈകല്യം വാരാതെ വൈകുണ്ഠലോകത്തു<BR>
112 വൈകാതെ ചെന്നങ്ങു നിന്നനേരം<BR>
113 ശംഭുവിനുണ്ടായ സങ്കടം കണ്ടിട്ടു<BR>
114 സംഭ്രമിച്ചീടിനോരംബുജാക്ഷന്‍<BR>
115 മാണിയായ് ചെന്നുടന്‍ ദാനവന്തന്നോടു<BR>
116 മാനിച്ചുനിന്നു പറഞ്ഞാനപ്പോള്‍:<BR>
117 "എങ്ങുനിന്നിങ്ങനെ വന്നു ചൊല്ലിന്നിപ്പോള്‍<BR>
118 മംഗലമായ്വന്നു കണ്ടതേറ്റം.<BR>
119 നല്ല വൃകാസുരനെന്നതങ്ങെല്ലാരും<BR>
120 ചൊല്ലിനിന്നീടുന്നു നിന്നെയല്ലീ?<BR>
<BR>121 ഉത്തമനെന്നതു മുന്നമേ കേള്‍പ്പുണ്ടു<BR>
122 സത്തുക്കളെല്ലാരും ചൊല്ലിച്ചൊല്ലി.<BR>
123 ഇങ്ങനെനിന്നുള്ള സജ്ജനംതന്നുടെ<BR>
124 സംഗമമെന്നുമേ വന്നുകൂടാ.<BR>
125 കണ്ടാവൂ ഞാനെന്നു ചിന്തിച്ച നേരത്തു<BR>
126 കണ്ടതിന്നേറ്റവും വേണ്ടുവോന്നേ.<BR>
127 ഗേഹത്തില്‍ പോന്നു വിരുന്നൂണുമുണ്ടിനി<BR>
128 സ്നേഹിക്കവേണമിന്നമ്മിലിപ്പോള്‍.<BR>
129 ഓടിവന്നീടുവാന്‍ കാരണം ചൊല്ലു നീ<BR>
130 വാടിനിന്നീടുന്നു മേനിയെല്ലാം.<BR>
<BR>131 നല്‍വരം തന്നതിന്നുണ്മയെക്കാണ്മതി<BR>
132 നിന്നിവമ്പിന്നാലെയെന്നോ ചൊല്ലീ?<BR>
133 ഇഷ്ടമായ്നിന്നുള്ള നല്‍വരം കൊള്‍വാനി<BR>
134 പ്പൊട്ടനായ് വന്നുതോയിന്നിനക്കും.<BR>
135 ഊഷത്വന്തന്നുടെ ദൂരത്തെ നിന്നോര്‍ക്കും.<BR>
136 ഊഷത്വം വന്നീടുമെന്നേയുള്ളു.<BR>
137 ദക്ഷനായുള്ളൊരു ദക്ഷന്‍റെ ശാപത്താല്‍<BR>
138 ദക്ഷനല്ലിന്നിവനൊന്നിനുംതാന്‍<BR>
139 കൂട്ടരായുള്ളതു കൂളികളല്ലൊ വന്‍<BR>
140 കാട്ടാനത്തോലല്ലോ ചേല ചെമ്മെ.<BR>
<BR>141 പാതിരാനേരത്തു പ്രേതത്തിന്‍കാട്ടില്‍നി<BR>
142 ന്നാടുന്ന നാടകമാര്‍ക്കറിയാം?<BR>
143 സ്നാനമെന്നുള്ളതും ശൗചമെന്നുള്ളതും<BR>
144 താനറിഞ്ഞീടുവോനല്ലയെന്നും.<BR>
145 ഇങ്ങനെ പോരുന്ന നീചന്മാരെങ്ങനെ<BR>
146 നല്‍വരം നല്കിനിന്നീടുന്നു ചൊല്‍?<BR>
147 കശ്മലരായോരിലെങ്ങനെ നിന്നുടെ<BR>
148 വിശ്വാസമിങ്ങനെ വന്നുതിപ്പോള്‍?<BR>
149 ആരുടെ ചൊല്ലിനെക്കാരണമാക്കി നീ<BR>
150 കാരിയമല്ലാത വേലചെയ്തു?<BR>
<BR>151 നാരദന്‍ചൊല്ലാലെയെന്നതോ ചൊന്നതു<BR>
152 നാരദന്‍ വഞ്ചിച്ചതെങ്കിലിപ്പോള്‍.<BR>
153 നല്‍വരം തന്നതിന്നുണ്മയെന്നുണ്ടോ ചൊല്‍<BR>
154 നിന്മനംതന്നിലിന്നുല്ലസിച്ചു.<BR>
155 നിര്‍ണ്ണയിച്ചീടുവാനിച്ഛയുണ്ടെങ്കിലോ<BR>
156 നിന്തലതന്നെയും തൊട്ടുകാ നീ.<BR>
157 പൊയ് പറഞ്ഞീടിന നീചനെപ്പിന്നെ നാം<BR>
158 പൊയ്തുനിന്നീടുവാന്‍ പോകവേണം."<BR>
159 മാണിയായിങ്ങനെ ചൊല്ലിനിന്നീടുമ്പോള്‍<BR>
160 മാനിയായ്മേവുമദ്ദാനവന്താന്‍<BR>
<BR>161 ശങ്കയും കൈവെടിഞ്ഞങ്ങവന്മുമ്പിലേ<BR>
162 തങ്കരം മൗലിയില്‍ ചേര്‍ത്തു നിന്നാന്‍<BR>
163 പക്ഷമറ്റീടുമപ്പര്‍വതംപോലെ വ<BR>
164 ന്നക്ഷണം വീണതേ കണ്ടു പിന്നെ.<BR>
165 പൂച്ചൊരിഞ്ഞീടിനാര്‍ വാനിലേ ലോകരും<BR>
166 പൂജ്യനായുള്ളവന്മെയ്യിലപ്പോള്‍;<BR>
167 സംഭ്രമം പൂണ്ടൊരു ശംഭുതന്‍ വാമവും<BR>
168 കംപവും കൈവെടിഞ്ഞൊന്നു വീര്‍ത്തു.<BR>
169 ആശ്രിതന്മാരെനിന്നാശ്വസിപ്പിച്ചെഴും<BR>
170 ശാശ്വതന്മാരായൊരീശ്വരന്മാര്‍.<BR>
<BR>171 സ്പഷ്ടമായോതിനിന്നിഷ്ടമായുള്ളതും<BR>
172 തുഷ്ടരായ്മേവിനിന്നൊട്ടുനേരം<BR>
173 എങ്കിലോ പോകനാമെന്നതും പൊന്നുടന്‍<BR>
174 ഭംഗിയില്‍ത്തങ്ങിനാര്‍ മന്ദിരത്തില്‍.<BR>
ഭൃഗുപരീക്ഷ
1693
1874
2006-10-15T19:06:33Z
കൈപ്പള്ളി
46
1 ഉത്തമയായ സരസ്വതീതീരത്തു<BR>
2 സത്രത്തെച്ചെയ്യുന്ന മാമുനിമാര്‍<BR>
3 ലാലയായ് നിന്നങ്ങു സംഗമിച്ചീടിനാര്‍<BR>
4 മൂലോകനാഥന്മാര്‍ മൂവരിലും<BR>
5 ശാന്തനായ് നിന്നവനേവനെന്നിങ്ങനെ<BR>
6 ആന്ധ്യവുംപൂണ്ടുനിന്നായവണ്ണം.<BR>
7 അബ്ഭ്രമം പോക്കുവാനപ്പൊഴേ പോയങ്ങു<BR>
8 നല്‍ഭൃഗുവാകുന്ന മാമുനിതാന്‍<BR>
9 നാന്മുഖന്തന്നുടെ മന്ദിരം പൂകിനാന്‍<BR>
10 കാണ്മതിന്നായവന്‍ മേന്മയെല്ലാം<BR>
<BR>11 വന്ദനംമുമ്പായതൊന്നുമേ ചെയ്യാതെ<BR>
12 നിന്ദയുംപൂണ്ടവന്‍ നിന്നനേരം<BR>
13 കോപിച്ചുനിന്നൊരു നാന്മുഖന്താനപ്പോള്‍<BR>
14 ശാപത്തിനായിത്തുനിഞ്ഞുനിന്നാന്‍.<BR>
15 സാന്ത്വനംകൊണ്ടു വന്‍കോപവും തീര്‍ത്തങ്ങു<BR>
16 ശാന്തനാക്കീടിന മാമുനിതാന്‍<BR>
17 കൈലാസംതന്നിലും പാരാതെ ചെന്നങ്ങു<BR>
18 കൈലാസവാസിയെക്കണ്ടു പിന്നെ<BR>
19 ധിക്കരിച്ചീടിന വേലയെക്കാട്ടിനാന്‍<BR>
20 മുക്കണ്ണന്താനതു കണ്ടനേരം<BR>
<BR>21 കന്ദര്‍പ്പന്തന്നുടെ വേലയെച്ചെയ്വാന<BR>
22 ന്നിന്ദകന്തന്നെയും നിന്നനേരം<BR>
23 പാരാതെ ചെന്നു ചെറുത്തുനിന്നീടിനാള്‍<BR>
24 പാര്‍വതീദേവിതാന്‍ പാരമപ്പോള്‍.<BR>
25 കൈലാസംതന്നില്‍നിന്നോടുമമ്മാമുനി<BR>
26 പാലാഴിതന്നിലും ചെന്നു പിന്നെ<BR>
27 സ്വസ്ഥതപൂണ്ടു കിടന്നുറങ്ങീടുന്നൊ<BR>
28 രുത്തമശ്ലോകനെക്കണ്ടനേരം<BR>
29 ചാരത്തുചെന്നു ചവിട്ടിനാനങ്ങവന്‍<BR>
30 മാറത്തു മാനസം ചീറിപ്പാനായ്.<BR>
<BR>31 അപ്പൊഴേതന്നെയെഴുനേറ്റു ചൊല്ലിനാന്‍<BR>
32 വിപ്രപരായണനായ ദേവന്‍:<BR>
33 "ഒട്ടുപോളുണ്ടോ ചൊല്‍ വന്നുതെന്‍ചാരത്തു<BR>
34 നിദ്രകൊണ്ടേതുമറിഞ്ഞില്ല ഞാന്‍.<BR>
35 ഉത്തമരായുള്ള നിങ്ങളെക്കണ്ടപ്പോള്‍<BR>
36 ഉത്ഥാന ചെയ്തില്ലയല്ലൊ മുമ്പേ.<BR>
37 എന്നതുകൊണ്ടിനിക്കോപമുണ്ടാകൊല്ല<BR>
38 ധന്യയായുള്ളോവെയെന്നൊടിപ്പോള്‍.<BR>
39 നിന്നുടെ പാദമെന്മേനിയിലേറ്റതി<BR>
40 ന്നെന്നുടെ ഭൂഷണമാകവേണം.<BR>
<BR>41 ലാഞ്ഛനമായിദ്ധരിച്ചു നിന്നീടുന്നോം<BR>
42 വാഞ്ഛിതമിങ്ങനെ പൊങ്ങുകയാല്‍."<BR>
43 ഇങ്ങനെ ചൊന്നവന്തന്നെയും പൂജിച്ചാന്‍<BR>
44 മംഗലദേവതയോടുംകൂടി.<BR>
45 പൂജിതനായൊരു മാമുനിയന്നേരം<BR>
46 പൂരിച്ചുപൂണ്ടൊരു മോദത്താലേ<BR>
47 വൈകുണ്ഠന്തന്നുടെ പാദവും കുമ്പിട്ടു<BR>
48 വൈകാതെ പോന്നിങ്ങു വന്നു പിന്നെ<BR>
49 മാമുനിമാരോടു ചൊല്ലിനിന്നീടിനാന്‍<BR>
50 മാനിച്ചു തന്നുടെ വേലയെല്ലാം!<BR>
<BR>51 വിപ്രരിലുള്ളൊരു ഭക്തിയെക്കണ്ടിട്ടു<BR>
52 വിസ്മിതരായുള്ള മാമുനിമാര്‍<BR>
53 സാത്വികനായതു വിഷ്ണുവെന്നിങ്ങനെ<BR>
54 സത്യമായുള്ളതു ബോധിച്ചപ്പോള്‍<BR>
55 യജ്ഞാംഗനായവന്തന്നെയും ചെഞ്ചെമ്മേ<BR>
56 യജ്ഞങ്ങള്‍കൊണ്ടു യജിച്ചു നന്നായ്<BR>
57 സല്‍ഗതിയായവന്തന്നെയും ചിന്തിച്ചു<BR>
58 സല്‍ഗതിതന്നെയുമേശിനിന്നാര്‍.<BR>
സൌഭദ്രികകഥ
1694
1875
2006-10-15T19:06:40Z
കൈപ്പള്ളി
46
1 പാര്‍ത്തലംതന്നില്‍പ്പൊറുത്തുള്ള വൈരികള്‍<BR>
2 ക്കാര്‍ത്തികള്‍ ചേര്‍ത്തു ചെറുത്ത പാര്‍ത്ഥന്‍<BR>
3 തീര്‍ത്ഥമാടീടുവാനാസ്ഥപൂണ്ടെങ്ങുമേ<BR>
4 പാര്‍ത്തലംതന്നില്‍ നടന്ന കാലം<BR>
5 ദിക്കുകളെങ്ങുമേ ചൊല്ക്കൊണ്ട തീര്‍ത്ഥങ്ങള്‍<BR>
6 ഒക്കവേ ചെന്നുനിന്നാടിയാടി<BR>
7 ആസന്നമാമപ്രഭാസമാം തീര്‍ത്ഥത്തില്‍<BR>
8 വാസവനന്ദനനായവന്താന്‍<BR>
9 പോയങ്ങു ചെന്നപ്പൊഴാദരവില്‍ ഗദ<BR>
10 നായൊരു യാദവന്താനും ചൊന്നാന്‍.<BR>
<BR>11 പാര്‍ത്ഥനെക്കണ്ടവനാര്‍ത്തിയും തീര്‍ത്തൊരോ<BR>
12 വാര്‍ത്തകളോതിനിന്നാസ്ഥയോടെ<BR>
13 മാധവന്തന്നുടെ സോദരിയായൊരു<BR>
14 മാധവിതന്നുടെ കാന്തിയെല്ലാം<BR>
15 മാനിച്ചുനിന്നു പറഞ്ഞുതുടങ്ങിനാന്‍<BR>
16 മാരമാല്‍കൊണ്ടവന്മാഴ്കുംവണ്ണം:<BR>
17 "ദ്വാരകതന്നിലിന്നുണ്ടൊരു കന്യക<BR>
18 സീരവരായുധസോദരിയായ്.<BR>
19 ഇന്നവള്‍തന്നുടെ കാന്തിയേ വഴ്ത്തുവാന്‍<BR>
20 മന്നിടംതന്നകത്താരുമില്ലേ?<BR>
<BR>21 ചൊല്ലരുതെങ്കിലും മെല്ലെ മെല്ലിങ്ങനെ<BR>
22 ചൊല്ലിനിന്നീടുവന്‍ വല്ലവണ്ണം.<BR>
23 മാനിനിമാരുടെ മൗലിയില്‍ മേവുന്ന<BR>
24 മാണിക്കക്കല്ലെന്നേ ചൊല്ലാവൂതാന്‍<BR>
25 ശൃംഗാരമായൊരു സാഗരംതന്നെയി<BR>
26 ന്നംഗജന്‍ നിന്നു കടഞ്ഞു നന്നായ്<BR>
27 മെല്ലവേ കൊണ്ടൊരു പീയൂഷംതാനെന്നേ<BR>
28 ചൊല്ലുന്നൂതാകിലിന്നൊട്ടു ചേരും<BR>
29 പൂവല്‍മെയ്തന്നുടെ കാന്തിയെച്ചിന്തിച്ചാല്‍<BR>
30 ഏവമെന്നിങ്ങനെ ചൊല്ലവല്ലേന്‍.<BR>
<BR>31 മേനകമുമ്പായ മാനിനിമാരുടെ<BR>
32 മേനിയെ നിര്‍മ്മിപ്പാന്‍ മാതൃകയായ്<BR>
33 ഭംഗിയില്‍ നിര്‍മ്മിച്ചു പങ്കജയോനിയി<BR>
34 മ്മംഗലതന്നുടലെന്നു തോന്നും.<BR>
35 "അഞ്ചമ്പന്‍തന്നുടെ ബാണത്തെച്ചന്തത്തില്‍<BR>
36 ചെഞ്ചമ്മേ നിന്നു പിഴിഞ്ഞു പിന്നെ<BR>
37 വെതിങ്കള്‍തന്നെത്തൊലിച്ചു ചമച്ചുടന്‍<BR>
38 വെണ്മവരുത്തിയലിച്ചു തന്നില്‍<BR>
39 ബാണങ്ങളഞ്ചിന്‍റെ നന്മണ്മംതന്നെയും<BR>
40 പാര്‍ത്തുകണ്ടങ്ങതിലാക്കിപ്പിന്നെ<BR>
<BR>41 ഒന്നിച്ചു നന്നായി നിര്‍മ്മിച്ചുനിന്നാനി<BR>
42 ക്കന്യകതന്നുടെ പൂവല്‍മേനി."<BR>
43 എന്നങ്ങു ചൊല്ലുന്നു കാണുന്നോരെല്ലാരും<BR>
44 എന്നതും ചെഞ്ചെമ്മേ ചേര്‍ന്നുകൂടാ<BR>
45 "സാരമായുള്ളൊരു ലാവണ്യപൂരത്തെ<BR>
46 പ്പൂരിച്ചുകൊണ്ടൊരു ഭാജനത്തില്‍<BR>
47 മാനിനിതന്നുടെയാനനമിങ്ങനെ<BR>
48 മാനിച്ചുനിന്നു ചമച്ചു പിന്നെ<BR>
49 ശേഷിച്ചു നിന്നൊരു ലേശത്തെക്കൊണ്ടുടന്‍<BR>
50 ദോഷത്തെക്കൈവിട്ടൊരാനനത്തേ<BR>
<BR>51 പിന്നെയും നിര്‍മ്മിച്ചുനിന്നൊരുനേരത്ത<BR>
52 തിന്ദുതമണ്ഡലമായ് ചമഞ്ഞു.<BR>
53 ക്ഷാളനംചെയ്താനപ്പാണികള്‍ പിന്നെയ<BR>
54 ന്നാളീകസംഭവന്തോയംതന്നില്‍<BR>
55 എന്നതുകൊണ്ടു നല്‍പ്പങ്കജജാലങ്ങള്‍<BR>
56 ഇന്നുമുണ്ടാകുന്നു തോയംതന്നില്‍,"<BR>
57 എന്നുമുണ്ടെല്ലാരും ചൊല്ലിനിന്നീടുന്നി<BR>
58 ക്കന്യകതന്മുഖം കാണുംനേരം.<BR>
59 മാനിന്നും മീനിന്നും മാനത്തപ്പോക്കുന്നോ<BR>
60 ന്നാനന്ദം തൂമഴക്കണ്ണിണയും.<BR>
<BR>61 ചോരിവാ കണ്ടത്രെ മൂവന്തിമേഘങ്ങള്‍<BR>
62 പാരാതെ പോകുന്നു നേരിടായ്വാന്‍.<BR>
63 കണ്ഠത്തോടേറ്റല്ലൊ കംബുക്കളെല്ലാമെ<BR>
64 മണ്ടുന്നു വെള്ളത്തില്‍ മുങ്ങിയിന്നും.<BR>
65 വാരുറ്റ കൊങ്കതന്‍ ചാരുത്വം കണ്ടപ്പോള്‍<BR>
66 മേരുക്കുന്നഞ്ചുന്നു കിഞ്ചില്‍ കിഞ്ചില്‍;<BR>
67 തന്നോടു ചേര്‍ന്നുള്ള ലോകരുമെല്ലാരും<BR>
68 ഉന്നിദ്രന്മാരായി മേവിടുന്നു.<BR>
69 അങ്കുരിച്ചീടുന്ന രോമാളിതന്നുടെ<BR>
70 ഭംഗിയെച്ചൊല്ലുവാന്‍ വല്ലേന്‍ ഞാനോ.<BR>
<BR>71 പൂഞ്ചേലതന്നെയും കാഞ്ചിയെത്തന്നെയും<BR>
72 പൂണ്ടുനിന്നീടുന്നോരല്‍ക്കിടമോ<BR>
73 ഒന്നഞ്ഞൂറായിരം മാരന്മാര്‍ മേന്മേലേ<BR>
74 നന്നായിനിന്നു മുളപ്പതിന്നായ്<BR>
75 മോഹനമായൊരു ലാവണ്യമാകുന്ന<BR>
76 ദോഹളം പൂണ്ടൊരു കേദാരംതാന്‍<BR>
77 തിതുടതന്നുടെ കാന്തിയെച്ചിന്തിച്ചാല്‍<BR>
78 മന്ത്രിച്ചേ നിന്നോടു ചൊല്‍വാനാവൂ;<BR>
79 ജംഭാരിക്കമ്പുള്ള കുംഭീന്ദ്രന്തന്നുടെ<BR>
80 തുമ്പിക്കൈ ചേര്‍ന്നുള്ള കാന്തിയെല്ലാം<BR>
<BR>81 പെട്ടെന്നു ചെന്നതു കട്ടുകൊണ്ടിങ്ങുപോ<BR>
82 ന്നിഷ്ടത്തില്‍ തങ്കലേ വച്ചുകൊണ്ടു<BR>
83 എന്നതുകൊണ്ടല്ലൊ ചേലകൊണ്ടെപ്പൊഴും<BR>
84 തന്നെ മറച്ചുനിന്നീടുന്നുതാന്‍.<BR>
85 പാദങ്ങള്‍ തന്നുടെ കാന്തിയെച്ചൊല്ലിനാല്‍<BR>
86 പട്ടാങ്ങെന്നിങ്ങനെ തോന്നിക്കൂടാ;<BR>
87 മാങ്കണ്ണിമാരുടെ മൗലിതന്മേനിയെ<BR>
88 കാകിലേ നിര്‍ണ്ണയം വന്നുകൂടൂ.<BR>
89 കീര്‍ത്തി പൊങ്ങീടുമക്കന്യകതന്നുടല്‍<BR>
90 വാഴ്ത്തുവാനാവതല്ലാര്‍ക്കുമോര്‍ത്താല്‍.<BR>
<BR>91 നല്ലോന്നെന്നിങ്ങനെ പിന്നെയും പിന്നെയും<BR>
92 ചൊല്ലിനിന്നീടു നാമെന്നേയാവൂ."<BR>
93 വാട്ടമകന്നവനിങ്ങനെ ചൊന്നതു<BR>
94 കേട്ടുനിന്നീടുന്ന പാര്‍ത്ഥനപ്പോള്‍<BR>
95 വര്‍ണ്ണിച്ചവസ്ഥകള്‍ വാസ്തവമോയെന്നു<BR>
96 നിര്‍ണ്ണയിച്ചീടുവാനെന്നപോലെ<BR>
97 മാനസംതന്നെയയച്ചു നിന്നീടിനാന്‍<BR>
98 മാനിനിതന്നുടെ മേനിതന്നില്‍<BR>
99 ചെന്നൊരു മാനസമന്നേരംതന്നെയ<BR>
100 ക്കന്യകമെയ്യില്‍ നടക്കുമപ്പോള്‍<BR>
<BR>101 നാഭിയായ്നിന്നുള്ളൊരാവര്‍ത്തന്തന്നില്‍ വീ<BR>
102 ണാപന്നമായ് ചമഞ്ഞാണുപോയി.<BR>
103 പോയൊരു മാനസം പേയായിപ്പോകയാല്‍<BR>
104 ആയാസംപൂണ്ടൊരു പാര്‍ത്ഥനപ്പോള്‍<BR>
105 എന്തിനിച്ചെയ്വതെന്നന്തരാ സന്തതം<BR>
106 ചിന്തയും വെന്തു വെന്തുണ്ടായ് വന്നു.<BR>
107 "ശിക്ഷിച്ചുനിന്നൊരു ലാംഗലിതന്നുടെ<BR>
108 ശിഷ്യനായല്ലൊതാനുള്ളുവെന്നാല്‍<BR>
109 ധന്യനായുള്ള സുയോധനനന്നത്രെയി<BR>
110 ക്കന്ന്യകതന്നെയകപ്പെടുന്നു.<BR>
<BR>111 നാമെല്ലാമിങ്ങനെ കോമളതന്നെയും<BR>
112 കാമിച്ചുപോകെന്നെ വന്നുകൂടു.<BR>
113 കാര്‍മുകില്‍വര്‍ണ്ണനെക്കാണുന്നതാകിലെന്‍<BR>
114 കാരിയമെല്ലാമേ സാധിച്ചതും."<BR>
115 ഇങ്ങനെയെല്ലാം നിനച്ചുനിന്നീടുന്ന<BR>
116 മംഗലനാകിന പാണ്ഡവന്താന്‍<BR>
117 അംഗജമാലുറ്റു ചിന്തിച്ചാനന്നേരം<BR>
118 മംഗലദേവതാകാമുകനെ.<BR>
119 ദ്വാരകതന്നിലിരുന്നരുളീടുന്ന<BR>
120 വാരിജലോചനനെന്നനേരം<BR>
<BR>121 വീരനായുള്ളൊരു പാര്‍ത്ഥന്‍റെ മുന്നലും<BR>
122 പാരാതെ ചെന്നങ്ങു നിന്നു പിന്നെ.<BR>
123 കണ്ടൊരുനേരത്തു മണ്ടിയണഞ്ഞവ<BR>
124 നിണ്ടലും കൈവിട്ടു പൂണ്ടനേരം<BR>
125 പ്രാണസഖിതന്നെ ഗാഢം പുണര്‍ന്നിതു<BR>
126 കാരണപുരുഷനായവനും.<BR>
127 കുന്തീസുതനോടു ചൊല്ലിനാന്‍ കണ്ണനും<BR>
128 ചന്തത്തില്‍ നല്ലൊരു തൂമൊഴിയും:<BR>
129 "ബന്ധുക്കളായൊരെക്കാണ്മതിന്നായൊരു<BR>
130 ബന്ധമുണ്ടായതും ഭാഗ്യമല്ലൊ<BR>
<BR>131 പാര്‍ത്ഥിവനാകിയ ധര്‍മ്മജന്മാവുതാന്‍<BR>
132 പൃത്ഥ്വിയും പാലിച്ചു വാഴുന്നിതോ?<BR>
133 വേദന വേറിട്ടു ഭീമനും ചെഞ്ചെമ്മെ<BR>
134 മോദിതനായിട്ടു വാഴുന്നോനോ?<BR>
135 മാദ്രീസുതന്മാര്‍ക്കും കുന്തിക്കുമമ്പോടു<BR>
136 ഭദ്രമതല്ലയോ പാഞ്ചാലിക്കും?<BR>
137 ദുര്യോധനാദിയാം നൂറു കുമാരര്‍ക്കും<BR>
138 സെ്വെരമതല്ലയോ ഗാന്ധാരിക്കും?<BR>
139 താതനായുള്ള ധൃതരാഷ്ട്രനുമുള്ളില്‍<BR>
140 പ്രീതനായല്ലയോ വാഴുന്നിപ്പോള്‍?<BR>
<BR>141 ഗംഗാസുതനും കൃപരുമദ്രോണരും<BR>
142 മംഗലവാന്മാരായ് വാഴുന്നോരൊ?<BR>
143 അന്യരായ്നിന്നുള്ള ബന്ധുജനങ്ങളും<BR>
144 നന്ദിതരായല്ലി വാഴുന്നിപ്പോള്‍?"<BR>
145 ഇങ്ങനെ കാര്‍വര്‍ണ്ണന്‍ ചോദിച്ചതു കേട്ടു<BR>
146 മംഗലമെല്ലാര്‍ക്കുമെന്നു ചൊന്നാന്‍.<BR>
147 മല്ലാരി പിന്നെയും ചൊല്ലിനിന്നീടിനാന്‍<BR>
148 വില്ലാളിമൗലിയോടെന്നനേരം:<BR>
149 "എന്നെ നീ ചിന്തിച്ച കാരണം ചൊല്ലേണം<BR>
150 മന്ദത കൈവെടിഞ്ഞെന്നാലിപ്പോള്‍."<BR>
<BR>151 എന്നതു കേട്ടോരു പാര്‍ത്ഥനും ചൊല്ലിനാന്‍<BR>
152 "എന്തു ഞാന്‍ ചൊല്‍വതു തമ്പുരാനേ!<BR>
153 ചിന്തിതമെല്ലാമറിഞ്ഞിടും നിന്നോടി<BR>
154 ന്നന്ധനായുള്ള ഞാനെന്തു ചൊല്‍വൂ?<BR>
155 എങ്കിലും ചൊല്ലിടാം പങ്കജലോചനാ!<BR>
156 മങ്കമാര്‍മൗലിയാം സോദരിയെ<BR>
157 പാരാതെ യാചിക്കുമെന്നുടെ മാനസ<BR>
158 പൂരണം ചെയ്യണം കാരണനേ!"<BR>
159 പാര്‍ത്ഥന്‍റെ ഭാഷണം കേട്ടൊരു കാര്‍വര്‍ണ്ണന്‍<BR>
160 പേര്‍ത്തും പറഞ്ഞിതു മോദത്താലെ:<BR>
<BR>161 "ദുര്യോധനന്‍ മുന്നേ ചോദിച്ചുപോരുന്നു<BR>
162 ഭാര്യയാക്കീടുവാന്‍ മാധവിയേ.<BR>
163 ദ്വാരകവാസികള്‍ സമ്മതിച്ചീടിനാര്‍<BR>
164 സീരിക്കു ശിഷ്യനങ്ങാകകൊണ്ടേ<BR>
165 ആര്യന്മാരെല്ലാരും കല്പിച്ചതിന്നു ഞാന്‍<BR>
166 കാര്യമല്ലെന്നു പറഞ്ഞിടാമോ?<BR>
167 എങ്കിലതിന്നൊരുപായത്തെച്ചൊല്ലുവാന്‍<BR>
168 നിങ്കല്‍ നിറഞ്ഞുള്ളൊരമ്പിനാലേ.<BR>
169 ഇന്നു നീ നല്ലൊരു സന്ന്യാസിയാകിലോ<BR>
170 കന്യകതന്നെ ലഭിച്ചുകൂടും."<BR>
<BR>171 എന്നതു കേട്ടൊരു പാര്‍ത്ഥനും ചൊല്ലിനാന്‍<BR>
172 കന്യകതന്നെയും നണ്ണി നണ്ണി:<BR>
173 "സന്ന്യാസിയാകിലോ കന്യകയെന്തിന്നു<BR>
174 മാന്യങ്ങളായുള്ള വസ്തുക്കളും?<BR>
175 മിത്രരെന്നുള്ളതും ശത്രുവെന്നുള്ളതും<BR>
176 പുത്രരെന്നുള്ളതും ഭോഗങ്ങളും<BR>
177 താതനെന്നുള്ളതും മാതാവെന്നുള്ളതും<BR>
178 ഭ്രാതാവെന്നുള്ളതും ഭൂഷണവും<BR>
179 ജ്യേഷ്ഠന്മാരെന്നും കനിഷ്ഠന്മാരെന്നതും<BR>
180 ഗോഷ്ഠിയായ് വന്നീടും സന്ന്യാസിക്കോ."<BR>
<BR>181 ഇത്തരമായവ വേര്‍വിട്ടുകൊള്‍വാനൊ<BR>
182 ശക്തി പുലമ്പുന്നൂതില്ലെനിക്കോ."<BR>
183 കണ്ണനതു കേട്ടു സന്തോഷവുംപൂണ്ടു<BR>
184 തിണ്ണം ചിരിച്ചുടന്‍ ചൊന്നാനപ്പോള്‍:<BR>
185 "ഭിക്ഷുകവേഷത്തെപ്പൂണ്ടവനിന്നിവ<BR>
186 യക്ഷണം ചെയ്യണമെന്നുണ്ടോ ചൊല്‍.<BR>
187 ലീലകള്‍കോലുവാങ്കോലങ്ങള്‍ പൂണ്ടവന്‍<BR>
188 മേലിലവ്വണ്ണമേയായീടുമോ?"<BR>
189 എന്നു പറഞ്ഞു യതിവേഷമാക്കിനാന്‍<BR>
190 മന്നവന്തന്നെയക്കണ്ണനപ്പോള്‍.<BR>
<BR>191 കന്യകതന്നെ ലഭിച്ചുനിന്നീടുവാന്‍<BR>
192 എങ്ങനെയെന്നു പറഞ്ഞുപായം<BR>
193 ദ്വാരക പൂകിനാന്‍ വാരിജലോചനന്‍<BR>
194 വീരനായ് നിന്നുള്ള പാര്‍ത്ഥനപ്പോള്‍<BR>
195 ധന്യമായുള്ളൊരു സന്ന്യാസവേഷമ<BR>
196 ക്കന്യകമൂലമായ് കൈതുടര്‍ന്നാന്‍.<BR>
197 സന്ന്യസിച്ചീടിന പാണ്ഡവവീരന<BR>
198 ക്കന്യകതന്നെയും നണ്ണി നണ്ണി<BR>
199 രൈവതമാകിന പര്‍വതം തന്നുടെ<BR>
200 താഴ്വരെ നിന്നു വിളങ്ങിനിന്നാന്‍.<BR>
<BR>201 അന്നൊരു നാളിലന്നന്ദജന്തന്നൊടും<BR>
202 ധന്യനായ് നിന്നൊരു കാമപാലന്‍<BR>
203 അല്ലലകന്നീടുമാസ്ഥാനംതന്നിലേ<BR>
204 മെല്ലവേ ചെന്നങ്ങു നിന്നു പിന്നെ<BR>
205 ഭക്തനായുള്ളൊരു മന്ത്രിവരനാകും<BR>
206 ഉദ്ധവര്‍തന്നോടു ചൊന്നാനപ്പോള്‍:<BR>
207 "കാനനഭോജനം പെണ്ണുവാനായിട്ടു<BR>
208 മാനിനിമാരുമായ് നാമെല്ലാരും<BR>
209 കാലത്തു പോകേണം നാളെ"യെന്നിങ്ങനെ<BR>
210 നീലാംബരന്‍ പറഞ്ഞീടുംനേരം<BR>
<BR>211 നന്ദിതനായുള്ളൊരുദ്ധവര്‍ കേട്ടുടന്‍<BR>
212 നിന്നുള്ള മാലോകരെല്ലാരോടും<BR>
213 കാര്‍വര്‍ണ്ണരാമന്മാര്‍ ചൊന്നതറിയിച്ചു<BR>
214 പോവതിന്നായി മുതിര്‍ന്നെല്ലാരും.<BR>
215 ഭക്ഷ്യഭോജ്യാദികളെന്നിവയെല്ലാമേ<BR>
216 തല്‍ക്ഷണം സംഭരിച്ചൊന്നൊന്നേതാന്‍.<BR>
217 നീലക്കാര്‍വര്‍ണ്ണനും രാമനുമായിട്ടു<BR>
218 മാലോകരോടും കലര്‍ന്നു ചെമ്മേ<BR>
219 കാലമേ പോകത്തുടങ്ങിനാരെല്ലാരും<BR>
220 കാനനഭോജനം പെണ്ണുവാനായ്.<BR>
<BR>221 പോയിനിന്നീടുന്ന മാലോകരെല്ലാരും<BR>
222 മായമകന്നുടന്‍ പോയിപ്പോയി<BR>
223 രൈവതപര്‍വതംതന്നുടെ ചാരത്തു<BR>
224 പാവനമാം നദീതീരംതന്നില്‍<BR>
225 ചെന്നു നിന്നീടിനാരന്നേരമെല്ലാരും<BR>
226 ഇന്നിലം നല്ലതിതെന്നു ചൊല്ലി<BR>
227 സ്നാനങ്ങള്‍മുമ്പായതാചരിച്ചീടിനാര്‍<BR>
228 മാനിനിമാരോടുകൂടിച്ചെമ്മേ.<BR>
229 ദിവ്യാംബരാഭരണാലേപനങ്ങളാല്‍<BR>
230 സര്‍വാംഗമെല്ലാമലങ്കരിച്ചാര്‍<BR>
<BR>231 ഇഷ്ടമായുള്ളൊരു ഭോജനം പെണ്ണീട്ടു<BR>
232 തുഷ്ടന്മാരായി വിളങ്ങിനിന്നാര്‍<BR>
233 പീയൂഷം സേവിച്ചു മേവിനിന്നീടുന്നൊ<BR>
234 രാദിതേയന്മാരങ്ങെന്നപോലെ.<BR>
235 കേളികളൊന്നൊന്നേയാചരിച്ചീടിനാര്‍<BR>
236 താളം തുടര്‍ന്നാര്‍ ചിലരുമപ്പോള്‍,<BR>
237 പാടിനിന്നീടിനാരാടിനിന്നീടിനാര്‍<BR>
238 ഓടിനിന്നീടിനാരങ്ങു ചിലര്‍.<BR>
239 പാരമായുള്ള ഗിരിമുകളേറിനാര്‍<BR>
240 സാരന്മാരായവരങ്ങു ചിലര്‍.<BR>
<BR>241 അന്നിലംതന്നിലേ നിന്നു വിളങ്ങിന<BR>
242 സന്ന്യാസിതന്നെയും കണ്ടാരപ്പോള്‍.<BR>
243 കണ്ടൊരുനേരത്തു കൂപ്പിനിന്നീടിനാര്‍<BR>
244 ഇണ്ടലകന്നുള്ളൊരുള്ളവുമായ്.<BR>
245 തമ്പദം കുമ്പിട്ടു നിന്നവരോടപ്പൊ<BR>
246 ളമ്പോടു ചൊല്ലിനാന്‍ സന്ന്യാസിതാന്‍:<BR>
247 "നിര്‍മ്മലരായുള്ള നിങ്ങള്‍ക്കു മേന്മേലേ<BR>
248 നന്മകളേറ്റം ഭവിക്കേണമേ.<BR>
249 ഉത്തമരായുള്ള നിങ്ങള്‍തന്നുള്ളിലേ<BR>
250 ഭക്തിയെക്കണ്ടു തെളിഞ്ഞു ഞാനോ<BR>
<BR>251 എങ്ങുനിന്നിങ്ങിപ്പൊളാഗതരായ് നിങ്ങള്‍<BR>
252 മംഗലമായിതേ കണ്ടതേറ്റം."<BR>
253 എന്നതു കേട്ടുള്ള വീരന്മാര്‍ ചൊല്ലിനാര്‍<BR>
254 വന്നതിങ്കാരണമുള്ളവണ്ണം.<BR>
255 പാരാതെ പോന്നിങ്ങു വന്നു ചൊല്ലീടിനാര്‍<BR>
256 നേരായിനിന്നൊരു വാര്‍ത്തയപ്പോള്‍:<BR>
257 "ധന്യന്മാരായിതേ ഞങ്ങളുമിന്നൊരു<BR>
258 പുണ്യവാന്തന്നെയും കാണ്കകൊണ്ടേ."<BR>
259 എന്നവര്‍ ചൊല്ലുമ്പോള്‍ ലാംഗലി ചോദിച്ചാ<BR>
260 "നെന്നിലംതന്നില്‍നിന്നെ"ന്നിങ്ങനെ.<BR>
<BR>261 വീരന്മാരെന്നതുനേരം പറഞ്ഞിതു<BR>
262 സീരിതന്നോടുടന്‍ സാരമായി:<BR>
263 "നമ്മുടെ ചാരത്തു കാണുന്നൊരദ്രിമേല്‍<BR>
264 നിര്‍മ്മലനായൊരു ഭിക്ഷുകന്താന്‍<BR>
265 മേവിനിന്നീടുന്നോന്‍ ഞങ്ങളവനെയും<BR>
266 സേവിച്ചുകൊണ്ടല്ലൊ പോന്നുകൊണ്ടും."<BR>
267 എങ്കില്‍ നമുക്കങ്ങു കാണണമെന്നിട്ടു<BR>
268 പങ്കജനേത്രനും താനുമായി<BR>
269 ഉത്തമന്മാരായ യാദവന്മാരോടും<BR>
270 ഒത്തു നടന്നങ്ങു പോയിപ്പോയി<BR>
<BR>271 പാരാതെ ചെന്നു ഗിരിമുകളേറുമ്പോള്‍<BR>
272 ദൂരവേ കാണായി സന്ന്യാസിയെ<BR>
273 കാന്തിപൂണ്ടേറ്റം വിളങ്ങിനിന്നീടുന്ന<BR>
274 കാന്താരവാസിയാം കൗന്തേയനേ<BR>
275 പൂര്‍വ്വാചലംതന്നില്‍ മേവിനിന്നീടുന്ന<BR>
276 സൂര്യന്താന്‍ നിന്നു വിളങ്ങുംപോലെ.<BR>
277 ദൂരത്തുനിന്നവര്‍ ചാരത്തു ചെന്നിട്ടു<BR>
278 നേരൊത്തു കൂപ്പി വണങ്ങിനിന്നാര്‍.<BR>
279 മസ്കരിതന്നെ നമസ്കരിച്ചങ്ങനെ<BR>
280 സല്‍ക്കരിച്ചമ്പിനോടായവണ്ണം<BR>
<BR>281 വാസ്തവരീതിയെച്ചേര്‍ത്തുനിന്നീടുന്ന<BR>
282 ശാസ്ത്രങ്ങള്‍കൊണ്ടു പറഞ്ഞു പിന്നെ<BR>
283 നിര്‍മ്മലനായൊരു ദിവ്യനെന്നിങ്ങനെ<BR>
284 തന്മനംതന്നിലുറച്ചനേരം<BR>
285 ധന്യനായ് നിന്നൊരു ലാംഗലി ചൊല്ലിനാന്‍<BR>
286 തന്നിലേ നണ്ണിന കാരിയത്തേ:<BR>
287 "പാരാതെഴുന്നള്ളവേണമിന്നമ്പോടു<BR>
288 ദ്വാരകയായ നഗരിതന്നില്‍<BR>
289 പാവനമാക്കേണം സജ്ജനമെപ്പൊഴും<BR>
290 സേവചെയ്തീടുന്ന പാദത്താലേ."<BR>
<BR>291 എന്നതു കേട്ടൊരു കണ്ണനും ചൊല്ലിനാന്‍<BR>
292 നിന്നൊരു ലാംഗലിതന്നെ നോക്കി:<BR>
293 "സര്‍വ്വസംഗത്തെയും കൈവെടിഞ്ഞിങ്ങനെ<BR>
294 പര്‍വതംതന്നിലിരുന്നുകൊണ്ട്<BR>
295 ശര്‍വപദാംബുജമുള്ളിലുറപ്പിച്ചു<BR>
296 സര്‍വ്വദാ സേവിച്ചു മേവിടുന്ന<BR>
297 ഉത്തമരായ ജനങ്ങളെക്കൊണ്ടുപോയ്<BR>
298 വൃത്തി പിഴപ്പിപ്പാനോര്‍ക്കൊല്ലാതെ."<BR>
299 വാരിജലോചനന്‍ ചൊന്നൊരു നേരത്തു<BR>
300 സീരിയും ചൊല്ലിനാന്‍ നേരൊടപ്പോള്‍:<BR>
<BR>301 "യോഗികള്‍മാനസപീഡയുണ്ടാക്കൊലാ<BR>
302 ഭോഗിയായുള്ള നിന്‍ വാക്കിനാലേ.<BR>
303 ബാലനായുള്ള നീയേതുമറിഞ്ഞിടാ<BR>
304 ലീലകളെന്നിയേ പിന്നെയൊന്നും.<BR>
305 എല്ലാം സമമല്ലൊ ചൊല്ലുള്ള ദിക്കെന്നു<BR>
306 നല്ലവര്‍ ചൊല്ലീട്ടു കേള്‍പ്പില്ലയോ?<BR>
307 നാടെന്നും കാടെന്നുംകൂടി നിരുപിക്കില്‍<BR>
308 വാടാതെതന്നെയഭേദമല്ലൊ.<BR>
309 എല്ലാവരുമായിട്ടിന്നിവന്‍തന്നെ നാം<BR>
310 അല്ലല്‍പോമ്മാറുടങ്കൊണ്ടുപോയി<BR>
<BR>311 നന്മ കലര്‍ന്നൊരു മന്ദിരംതന്നിലേ<BR>
312 മേന്മയോടിന്നു നാം വച്ചുകൊള്‍വൂ."<BR>
313 എന്നെല്ലാം ചൊല്ലിയസ്സന്ന്യാസിതന്നോടും<BR>
314 ഒന്നിച്ചു പൂകിനാന്‍ പൂരിലപ്പോള്‍.<BR>
315 ചാരുവായുള്ളൊരു മന്ദിരംതന്നിലേ<BR>
316 നേരെയങ്ങാക്കിനാന്‍ യോഗിയേയും..<BR>
317 "ഉത്തമനായൊരു മസ്കരിയുണ്ടുപോല്‍<BR>
318 ഇസ്ഥലംതന്നിലെഴുന്നള്ളുന്നു."<BR>
319 എന്നങ്ങു ചൊല്ലി വരുന്ന ജനങ്ങളു<BR>
320 മൊന്നിച്ചുകൂടി വണങ്ങിച്ചൊന്നാര്‍:<BR>
<BR>321 "യോഗ്യതപൂണ്ടുള്ള നിങ്ങള്‍ വരുവാനോ<BR>
322 ഭാഗ്യമിന്നെങ്ങളിലെത്തിക്കൂടി<BR>
323 വറ്റാതൊരമ്പിനാല്‍ തെറ്റെന്നിവിടേക്കു<BR>
324 കുറ്റങ്ങളെന്നപ്പം പറ്റായിന്ന്.<BR>
325 സന്തുഷ്ടനായുള്ളൊരന്തണമന്ദിരം<BR>
326 അന്തികേയുണ്ടല്ലോ സന്തതവും<BR>
327 ഭിക്ഷയേ നല്കുമവരങ്ങു നിത്യവും<BR>
328 ശിക്ഷയില്‍ എന്നങ്ങു ചൊല്ലിപ്പിന്നെ<BR>
329 "മംഗലനാം ഭവാന്‍ നല്കീടുക വേണം<BR>
330 എങ്ങള്‍ക്കനുജ്ഞയേയിന്നു നേരെ"<BR>
<BR>331 എന്നെല്ലാം ചൊല്ലി വണങ്ങുമവര്‍ക്കപ്പോള്‍<BR>
332 നന്നായനുജ്ഞയും നല്കി നിന്നാന്‍.<BR>
333 യാത്രവഴങ്ങിപ്പുറപ്പെട്ടാരെന്നപ്പോള്‍<BR>
334 പേര്‍ത്തുമന്നാരിമാരോടുംകൂടി.<BR>
335 യാദവന്മാരുമായൊന്നിച്ചുനിന്നവര്‍<BR>
336 മോദേന മേവിനാരാലയത്തില്‍.<BR>
337 മംഗലജാലങ്ങള്‍ പൊങ്ങിനിന്നെങ്ങുമേ<BR>
338 ഭംഗി തേടീടും മഠംതന്നിലേ<BR>
339 കാമനു കോമരമായിനിന്നങ്ങനെ<BR>
340 കോമളനാമവന്‍ വാഴുംകാലം<BR>
<BR>341 സീരവരായുധപാണിതാന്‍ ചെഞ്ചെമ്മേ<BR>
342 വാരിജലോചനനോടുംകൂടി<BR>
343 ധന്യനായ് നിന്നൊരു സന്ന്യാസിതന്നെയും<BR>
344 ചെന്നു വണങ്ങിനാന്‍ ചെവ്വിനോടേ.<BR>
345 മന്ദത കൈവിട്ടു സന്ന്യാസിതന്നോടു<BR>
346 നിന്നൊരു സീരിയും ചൊന്നാനപ്പോള്‍:<BR>
347 "മാരി പൊഴിയുന്ന കാലമണഞ്ഞുതേ<BR>
348 ഘോരമായുള്ളൊരു കാറ്റുമായി.<BR>
349 ദൂരവേനിന്നുടനാരുമേ കൂടാതെ<BR>
350 നേരൊടേ ഭിക്ഷ ലഭിച്ചിടാതെ<BR>
<BR>351 ഇങ്ങുനിന്നിങ്ങനെ വേദന കോലൊല്ലാ<BR>
352 മംഗലനായ ഭവാനിന്നിപ്പോള്‍;<BR>
353 അന്തഃപുരത്തിലൊരു ഗൃഹംതന്നിലേ<BR>
354 ചന്തത്തില്‍ വാണിടാമന്തികത്തില്‍.<BR>
355 ഭിക്ഷ തരുവാനും ശുശ്രൂഷ ചെയ്വാനും<BR>
356 ശിക്ഷയിലാമല്ലോ ചാരത്തെങ്കില്‍.<BR>
357 മച്ചകമുണ്ടു നന്മാളികതാനുണ്ടു<BR>
358 മുറ്റുവായുള്ളവയെല്ലാമുണ്ട്.<BR>
359 നിഷ്കുടമുണ്ടു നല്‍ ദീര്‍ഘികയുമുണ്ടു<BR>
360 പുഷ്കരമാദിയാം പുഷ്പമുണ്ട്<BR>
<BR>361 നാലുമാസം കഴിച്ചീടേണമേ ഭവാന്‍<BR>
362 ആലയംതന്നില്‍നിന്നെ"ന്നിങ്ങനെ<BR>
363 കാമപാലന്‍റെ വചനങ്ങള്‍ കേട്ടപ്പോള്‍<BR>
364 കോമളനാകിയ കണ്ണന്‍ ചൊന്നാന്‍:<BR>
365 "കാട്ടില്‍ കിടക്കുന്ന സന്ന്യാസിതന്നെയും<BR>
366 നാട്ടിലും കൊണ്ടന്നു വച്ചു പിന്നെ<BR>
367 കാട്ടിയ കോട്ടികള്‍ പോരയെന്നോര്‍ത്തിട്ടോ<BR>
368 വീട്ടിലിരുത്തുവാന്‍ ചിന്തിക്കുന്നു?<BR>
369 നിട്ടിലേ ലോകര്‍ ചിരിക്കുമാറാകുമ്പോള്‍<BR>
370 കൂട്ടായി വന്നിടാ ഞാനും ചെമ്മേ<BR>
<BR>371 പട്ടാങ്ങെന്നിങ്ങനെ തോന്നീലയെങ്കിലോ<BR>
372 ഇഷ്ടമായുള്ളതു ചെയ്തുകൊള്‍വൂ."<BR>
373 ദേവകീനന്ദനന്‍ചൊല്ലു കേട്ടു ബല<BR>
374 ദേവനും ചൊല്ലിനാനേവമപ്പോള്‍:<BR>
375 "ഒല്ലാതകാരിയം ചിന്തിച്ചേനല്ല ഞാന്‍<BR>
376 എല്ലാരും സമ്മതിയായതത്രെ.<BR>
377 മേദിനീപാലന്മാരായവരും പിന്നെ<BR>
378 മോദിതരാകിയ ഭൂസുരരും<BR>
379 താപസന്മാരെയും ഭിക്ഷുകന്മാരെയും<BR>
380 താപമകലുവാന്‍ പൂജിച്ചീടും.<BR>
<BR>381 എന്നുള്ള കേളിയുമില്ലേ നിനക്കിപ്പോള്‍<BR>
382 ഇന്നിതിനെന്തൊരു കുറ്റം ചൊല്‍വാന്‍?"<BR>
383 എന്നെല്ലാം ലാംഗലി ചൊന്നതു കേട്ടപ്പോള്‍<BR>
384 നിന്നൊരു കണ്ണന്താനെന്നനേരം<BR>
385 മന്ത്രിച്ചു ചൊല്ലിനാന്‍ ലാംഗലിതന്നോടു<BR>
386 ചിന്തിച്ചുനിന്നു നുറുങ്ങുനേരം:<BR>
387 "സജ്ജനമായുള്ളൊരിജ്ജനത്തിന്നൊരു<BR>
388 നിര്‍ജ്ജനമായൊരു ഗേഹമിപ്പോള്‍<BR>
389 നിഷ്കളസേവയെച്ചെയ്വതിനായിട്ടു<BR>
390 സല്ക്കരിച്ചീടുന്നൂതെങ്ങനെ നാം?"<BR>
<BR>391 എന്നതു കേട്ടൊരു സീരിതാന്‍ ചൊല്ലിനാന്‍:<BR>
392 "കന്യകതന്നുടെ ഗേഹമാവൂ.<BR>
393 നിര്‍ജ്ജനമായൊരു മറ്റൊരു ദേശവു<BR>
394 മിജ്ജനത്തിന്നു നിരന്നുകൂടാ.<BR>
395 വന്ദിച്ചുനിന്നാലക്കന്യകതന്നുടെ<BR>
396 ചിന്തിതംതന്നെയും വന്നുകൂടും.<BR>
397 ധന്യനായ്നിന്നൊരിസ്സന്ന്യാസി വന്നതു<BR>
398 കന്യകതന്നുടെ ഭാഗ്യമത്രെ.<BR>
399 സേവിച്ചുകൊള്ളുകില്‍ വാഞ്ഛിതം നല്കുവാന്‍<BR>
400 കേവലമിന്നിവന്‍ പോരുമല്ലൊ."<BR>
<BR>401 കോമളനായൊരു കണ്ണനോടിങ്ങനെ<BR>
402 കാമപാലന്‍ പറഞ്ഞീടുംനേരം<BR>
403 മാധവന്‍ ചൊല്ലിനാന്‍ നീതിയിലെന്നപ്പോള്‍:<BR>
404 "ബാധയിലേതുമിതിന്നു പാര്‍ത്താല്‍<BR>
405 വാനപ്രസ്ഥന്നിതിന്മീതേയിന്നൊന്നുമേ<BR>
406 ദാനംചെയ്യാവതുമില്ലയല്ലൊ.<BR>
407 മൂലഫലാദിയും തിന്നു വനംതന്നെ<BR>
408 യാലയമാക്കുന്ന മസ്കരിക്കോ<BR>
409 പാലും പഴവും ഭൂജിച്ചു വസിപ്പതു<BR>
410 ബാലികതന്നോടുകൂടിച്ചെമ്മേ.<BR>
<BR>411 മംഗലമായീടുമിങ്ങനെയുള്ളൊരു<BR>
412 സംഗതിയെന്നുമേ വന്നുകൂടാ"<BR>
413 എന്നെല്ലാം മാധവന്‍ ചൊല്ലുന്നതു കേട്ടു<BR>
414 നിന്ന ഹലധരന്‍ ചൊന്നാനപ്പോള്‍<BR>
415 "ഉത്തമനായൊരു താപസന്തന്നെത്തൊ<BR>
416 ട്ടിത്തരം ചൊല്‍വതു യോഗ്യമോതാന്‍?<BR>
417 സാരനായുള്ളൊരു സന്ന്യാസിതാനെന്നു<BR>
418 നേരേ നിന്നുള്ളത്തില്‍ തോന്നീലയോ?<BR>
419 കാമക്രോധാദികള്‍ കൈവെടിഞ്ഞിങ്ങനെ<BR>
420 നാമസ്മരണവും പൂണ്ടു ചെമ്മേ<BR>
<BR>421 മേവിനിന്നീടുന്ന കേവലന്തന്നെത്തൊ<BR>
422 ട്ടേവം നീയെങ്ങനെ ചൊല്‍വാനാവൂ?<BR>
423 മുന്നം നീ പര്‍വതംതന്നീന്നു ചൊന്നതും<BR>
424 ഇന്നു പറഞ്ഞതും ചിന്തിക്കുമ്പോള്‍<BR>
425 നേരേ നിനക്കിന്നിത്താപസന്തന്നോടു<BR>
426 പാരമസൂയയുണ്ടെന്നു തോന്നും.<BR>
427 ഇന്നു ഞാന്‍ ചൊല്ലുന്ന നന്മൊഴി കേള്‍ക്കണം<BR>
428 മന്ദത കൈവെടിഞ്ഞെന്നാലിപ്പോള്‍.<BR>
429 ശര്‍വ്വാംശോദ്ഭൂതനാം മാമുനിമൗലിതാന്‍<BR>
430 ദൂര്‍വാസസ്സെന്നങ്ങു പേരുടയോന്‍<BR>
<BR>431 യാദവരാജന്‍റെ മന്ദിരംതന്നിലേ<BR>
432 മോദേന വാണിതു നാലുമാസം<BR>
433 അന്നവന്ദന്നുടെ പൂജയെച്ചെയ്തതു<BR>
434 മന്നവന്തന്‍റെ നിയോഗത്താലേ<BR>
435 നമ്മുടെയച്ഛനു സോദരിയായൊരു<BR>
436 നിര്‍മ്മലയാകിയ കന്യകതാന്‍.<BR>
437 താപസന്തന്നുടെ സേവചെയ്തിങ്ങനെ<BR>
438 താപമകന്നവള്‍ വാഴുംകാലം<BR>
439 വന്ദിതനായൊരു മാമുനിതാനപ്പോള്‍<BR>
440 വന്ദിച്ചുനിന്നൊരു കന്യകയ്ക്കായ്<BR>
<BR>441 നല്ലൊരു മന്ത്രമുപദേശിച്ചീടിനാന്‍<BR>
442 കല്യാണമെന്നതു കൈവരുവാന്‍.<BR>
443 എന്നതുകൊണ്ടല്ലൊ ഖിന്നത കൈവെടി<BR>
444 ഞ്ഞിന്നു വിളങ്ങുന്നു കുന്തിദേവി<BR>
445 എന്നുള്ള കേളിയുമില്ലേ നിനക്കിപ്പോള്‍<BR>
446 പിന്നെയിവന്‍ മഹാഭാഗനല്ലൊ.<BR>
447 മറ്റും ചില നൃപകന്യകമാരെല്ലാം<BR>
448 ഉറ്റവര്‍തന്നുടെ ചൊല്ലു കേട്ടു<BR>
449 വേദിയര്‍പൂജയെച്ചെയ്തതുമൂലമായ്<BR>
450 ഖേദങ്ങള്‍ കൈവിട്ടു വാണുകൊണ്ടാര്‍."<BR>
<BR>451 വാരിജലോചനന്തന്നോടു നേരോടെ<BR>
452 സീരിതാനെന്നെല്ലാം ബോധിപ്പിച്ച്<BR>
453 മന്ദത കൈവിട്ടു സന്ന്യാസിതന്നോടു<BR>
454 നിന്നു ഹലധരന്‍ ചൊന്നാന്‍ പിന്നെ:<BR>
455 "ആശ്രവയായൊരു കന്യകയുണ്ടുള്ളു<BR>
456 ശുശ്രൂഷിച്ചീടുവാന്‍ ഭക്തിയോടെ.<BR>
457 പാദപരാഗങ്ങള്‍കൊണ്ടവള്‍ മന്ദിരം<BR>
458 പാവനമാക്കുകയെന്നേവേണ്ടൂ."<BR>
459 ഇങ്ങനെ ചൊന്നവന്തന്നെയും മെല്ലെയ<BR>
460 ക്കന്യകാമന്ദിരംതന്നിലാക്കി<BR>
<BR>461 മറ്റുള്ള വേലകളാചരിച്ചീടിനാന്‍<BR>
462 തെറ്റെന്നു പോയ്പിന്നെ ലാംഗലിതാന്‍.<BR>
463 ധന്യയായുള്ളൊരു കന്യക ചാരത്തു<BR>
464 സന്ന്യാസി വന്നതു കണ്ടനേരം<BR>
465 പെട്ടെന്നെഴുന്നേറ്റു തുഷ്ടയായ്മേവിനാള്‍<BR>
466 ഇഷ്ടനെക്കാണുമ്പൊഴെന്നപോലെ.<BR>
467 തന്നിലേ നണ്ണിനാള്‍ മന്മഥമാലുറ്റു<BR>
468 "സന്ന്യാസിയല്ലിതു നിര്‍ണ്ണയംതാന്‍;<BR>
469 എന്നുടെ മാനസം ഖിന്നമാക്കീടുവാന്‍<BR>
470 ഛന്നനായ് വന്നൊരു കാമനത്രെ.<BR>
<BR>471 കണ്ടതുകൊണ്ടേയെന്നംഗങ്ങള്‍ മാഴ്കുന്നു<BR>
472 മിണ്ടുവാന്തന്നെയും വല്ലേന്‍ ചെമ്മേ.<BR>
473 എങ്ങനെയിന്നിവന്‍ പൂജയെച്ചെയ്വു ഞാന്‍<BR>
474 നിന്നു പൊറുക്കരുതായുന്നിപ്പോള്‍"<BR>
475 ഇങ്ങനെ ചിന്തിച്ചു വന്ദിച്ചുനിന്നാള<BR>
476 മ്മംഗലന്തന്നുടെ പാദങ്ങളേ.<BR>
477 വന്ദിച്ചുനിന്നൊരു കന്യകയോടവന്‍<BR>
478 നന്ദിച്ചു ചൊല്ലിനാന്മന്ദമപ്പോള്‍:<BR>
479 "മന്മഥന്തന്നുടെ മംഗലമായൊരു<BR>
480 മന്ദിരമായി വിളങ്ങുമിന്നീ<BR>
<BR>481 ഇഷ്ടനായുള്ളൊരു കാന്തനുമായിട്ടു<BR>
482 തുഷ്ടയായ്മേവുക"യെന്നിങ്ങനെ<BR>
483 എന്നതു കേട്ടൊരു കന്യകതാനപ്പോള്‍<BR>
484 തന്നിലേ നണ്ണിനാള്‍ ഖിന്നയായി:<BR>
485 "ഇഷ്ടനായുള്ളതോ മറ്റാരുമല്ലല്ലൊ<BR>
486 കഷ്ടമായല്ലോ ചമഞ്ഞുകൂടി.<BR>
487 ഇച്ചൊല്ലിനിന്നുള്ളൊരാശിയെക്കോലുവാന്‍<BR>
488 ഇജ്ജന്മമല്ലെനിക്കെന്നു വന്നു.<BR>
489 സജ്ജനവാക്കിനു സത്യതയില്ലെന്നും<BR>
490 ഇജ്ജനംമൂലമായ് വന്നുകൂടി.<BR>
<BR>491 കന്ദര്‍പ്പന്തന്നുടെ കാന്തിയേ വെല്ലുന്ന<BR>
492 സുന്ദരനായൊരു പാര്‍ത്ഥന്തന്നില്‍<BR>
493 മുന്നമേ ചെന്നുള്ളൊരെന്നുടെ മാനസം<BR>
494 തന്നിലേയാക്കുന്നോനിന്നിവന്താന്‍."<BR>
495 ഇങ്ങനെ നണ്ണിന മംഗലതാനപ്പോള്‍<BR>
496 അംഗജമാലുറ്റു നിന്നനേരം<BR>
497 പാര്‍ത്ഥനോടായിട്ടു ചൊല്ലിനിന്നീടിനാള്‍<BR>
498 ആര്‍ത്തയായ് നിന്നങ്ങു തന്നില്‍ മെല്ലെ:<BR>
499 "നിന്നുടെ കോരകമായി നിന്നീടുന്നൊ<BR>
500 രെന്നുടെ മാനസംതന്നെയിപ്പോള്‍<BR>
<BR>501 തന്നുടെ കോരകമാക്കിനിന്നീടുന്നോന്‍<BR>
502 നിന്നെയും വെന്നൊരു സന്ന്യാസിതാന്‍.<BR>
503 പാരാതെ വന്നു നീ പാലിച്ചുകൊള്ളായ്കില്‍<BR>
504 പോരായ്മയായ്വരും പാരമിപ്പോള്‍."<BR>
505 വാരുറ്റു നിന്നൊരു കന്യകയിങ്ങനെ<BR>
506 ധീരത കൈവിട്ടു നിന്നനേരം<BR>
507 ചന്തത്തില്‍ നിന്നുള്ള ചേടിമാര്‍ ചൊല്ലിനാര്‍<BR>
508 മന്ത്രിച്ചു തങ്ങളില്‍ മെല്ലെ മെല്ലെ:<BR>
509 "സന്ന്യാസിമാരുടെനോക്കിനെപ്പോലെയ<BR>
510 ല്ലിന്നിവന്‍ നോക്കുന്നു കന്യകയേ.<BR>
<BR>511 കന്യകതന്നോടു കണ്മുനകൊണ്ടിവന്‍<BR>
512 ഖിന്നനായ് ചൊന്നതു കണ്ടായോ നീ?<BR>
513 "എന്നുടെ ജീവിതം നിന്നുടെ കൈയിലു<BR>
514 മന്നിലേ മാനിനിമൗലിമാലേ!<BR>
515 കാരുണ്യം ദൂരമായ് വാരിജലോചനേ!<BR>
516 മാരന്നു നമ്മെ നീ തീനിടൊല്ലാ,<BR>
517 ചാരത്തു കണ്ടു നിന്‍ ചോരിവാതന്നെയും<BR>
518 പാരമുണ്ടാകുന്നു ദീനമുള്ളില്‍<BR>
519 കാണുന്നോരെല്ലാരും കണ്ടങ്ങുനിന്നാലും<BR>
520 പൂണുന്നതുണ്ടു ഞാന്‍ നിന്നെയിപ്പോള്‍."<BR>
<BR>521 എന്നെല്ലാമുണ്ടോ ചൊല്‍ കണ്ണുകൊണ്ടിങ്ങനെ<BR>
522 സന്ന്യാസിമാരായോര്‍ ചൊല്ലിക്കാണ്മൂ.<BR>
523 ചെഞ്ചെമ്മേയുള്ളൊരു സന്ന്യാസിയല്ലിവന്‍<BR>
524 വഞ്ചകനെന്നതേ വന്നുകൂടൂ."<BR>
525 ദക്ഷമാരായുള്ള ചേടിമാരിങ്ങനെ<BR>
526 ഭിക്ഷുകന്മൂലമായ് ചൊല്ലുംനേരം<BR>
527 ഭിക്ഷയ്ക്കു വേണുന്ന സാധനം നിര്‍മ്മിപ്പാന്‍<BR>
528 അക്ഷണം പോയാളക്കന്യകതാന്‍.<BR>
529 മുന്നല്‍ നിന്നീടുമക്കന്യക പോയപ്പോള്‍<BR>
530 ഖിന്നനായ് നിന്നൊരു സന്ന്യാസിതാന്‍<BR>
<BR>531 കന്യകതന്നെയേ ചിന്തിച്ചു ചിന്തിച്ചു<BR>
532 തന്നെയുംകൂടി മറന്നനേരം<BR>
533 വന്ദിപ്പാനായിട്ടു വന്നുള്ളോരെല്ലാരും<BR>
534 വന്ദിച്ചുനിന്നു പറഞ്ഞാര്‍ തമ്മില്‍:<BR>
535 "ഇങ്ങനെയുള്ളൊരു സന്ന്യാസിതന്നെപ്പ<BR>
536 ണ്ടെങ്ങുമേ കണ്ടില്ലയെന്നുമേ നാം.<BR>
537 മാനമറ്റീടുന്നൊരാനന്ദംതന്നിലേ<BR>
538 മാനസം ചെന്നു ലയിക്കയാലേ<BR>
539 സ്പന്ദത്തെക്കൈവിട്ടൊരിന്ദ്രിയമെല്ലാമേ<BR>
540 മന്ദങ്ങളായിട്ടേ കാണാകുന്നു.<BR>
<BR>541 തന്മുന്നല്‍ നിന്നുള്ള നമ്മെയുമേതുമേ<BR>
542 കാണുന്നോനല്ലല്ലൊ ധ്യാനിക്കയാല്‍<BR>
543 ഉള്ളകംതന്നിലുണച്ചപൂണ്ടീടുന്നോ<BR>
544 ര്‍ക്കുള്ളൊരു ഞായമിതെന്നു വന്നു."<BR>
545 വിസ്മയിച്ചിങ്ങനെ ചൊന്നവരെല്ലാരും<BR>
546 വിശ്വസിച്ചങ്ങനെ പോയനേരം<BR>
547 ദക്ഷയായുള്ളൊരു കന്യക വന്നുടന്‍<BR>
548 ഭിക്ഷയിട്ടീടുവാനാരംഭിച്ചാള്‍<BR>
549 ഭിക്ഷുകന്മൂലമാമുല്ക്കടമാല്‍കൊണ്ടു<BR>
550 മിക്കതും വെന്തുള്ളൊരുള്ളവുമായ്<BR>
<BR>551 ലാളനംപൂണ്ടവമ്പാദങ്ങള്‍ നന്നായി<BR>
552 ക്ഷാളനംചെയ്തങ്ങു മേളമാക്കി<BR>
553 ചിത്രമായുള്ളൊരു പത്രവും മുന്നല്‍വ<BR>
554 ച്ചുത്തമപീഠത്തിലാക്കിപ്പിന്നെ<BR>
555 മൂര്‍ക്കുന്ന മന്മഥബാണങ്ങളേല്ക്കയാല്‍<BR>
556 ദീര്‍ഘമായ് വീര്‍ത്തുവീര്‍ത്താര്‍ത്തിയോടെ<BR>
557 ഓദനംതന്നെ വിളമ്പിനിന്നീടിനാള്‍<BR>
558 വേദനപൂണ്ടുള്ളോരുള്ളവുമായ്.<BR>
559 മുന്നിലിരുന്നൊരു ഭിക്ഷുകന്താനുമ<BR>
560 ക്കന്യകതന്മുഖം കാണ്കയാലേ<BR>
<BR>561 ഓദനംതന്നെ വിലക്കുവാന്‍ വല്ലാതെ<BR>
562 ഓര്‍ച്ചയുംപൂണ്ടങ്ങു മേവുകയാല്‍<BR>
563 പാത്രത്തില്‍നിന്നുള്ളൊരോദനമെല്ലാമേ<BR>
564 പത്രത്തിലാമ്മാറു വീണുകൂടി.<BR>
565 അക്ഷണം പിന്നെയക്കന്യകമുന്നലേ<BR>
566 ഭിക്ഷുകന്തന്മുഖം നോക്കി നോക്കി<BR>
567 ഉത്തമമായൊരു നല്‍ഘൃതം ചെഞ്ചെമ്മേ<BR>
568 പത്രത്തിലാമ്മാറു വീഴ്ത്തി നിന്നാള്‍.<BR>
569 ചാലത്തൊലിച്ചുള്ള വാഴപ്പഴങ്ങളും<BR>
570 ചാടിക്കളഞ്ഞിതു ചാപല്യത്താല്‍.<BR>
<BR>571 അത്തൊലിതന്നെ വിളമ്പിനിന്നീടിനാള്‍<BR>
572 ചിത്തം മയങ്ങിനാലെന്നു ഞായം.<BR>
573 പത്രത്തിലായുള്ളൊരത്തൊലിതന്നെത്തന്‍<BR>
574 ചിത്തമഴിഞ്ഞവനാസ്വദിച്ചാന്‍.<BR>
575 കമ്പവുംപൂണ്ടു കരുത്തുമകന്നങ്ങു<BR>
576 സംഭ്രമിച്ചീടുന്ന കന്യകതാന്‍<BR>
577 മുമ്പിലേ വേണ്ട്വതു പിമ്പില്‍ വിളമ്പിനാള്‍<BR>
578 പിമ്പിലേ വേണ്ട്വതു മുമ്പില്‍ത്തന്നെ.<BR>
579 ഇങ്ങനെ വന്നവയൊന്നുമറിഞ്ഞില്ല<BR>
580 കന്യകാമുമ്പിലിരുന്നവന്താന്‍.<BR>
<BR>581 നിത്യമായിങ്ങനെ ഭിക്ഷയും പെണ്ണിനി<BR>
582 ന്നസ്തമിച്ചീടിനാലാലയത്തില്‍<BR>
583 വിശ്രമിച്ചീടുവാന്‍ വിശ്രുതയാമവള്‍<BR>
584 സശ്രമയായിട്ടു പോയനേരം<BR>
585 വേറിരുന്നുള്ളൊരു വേദനപൂണ്ടവന്‍<BR>
586 വേവു കലര്‍ന്നു പെറായ്കയാലേ<BR>
587 ദീപവും ചാലപ്പൊലിച്ചുകളഞ്ഞുടന്‍<BR>
588 ദീപമില്ലെന്നങ്ങു ചൊല്ലും പിന്നെ<BR>
589 ദീപവുംകൊണ്ടവള്‍ വന്നതു കാണുമ്പോള്‍<BR>
590 ചാപലംപൂണ്ടൊന്നു വീര്‍ത്തുനില്ക്കും.<BR>
<BR>591 പിന്നെയും പോയവള്‍ മന്ദിരം പൂകുമ്പോള്‍<BR>
592 മുന്നമേപ്പോലെ പൊറായ്കയാലേ<BR>
593 നീരുള്ളതെല്ലാമേ ദൂരെക്കളഞ്ഞിട്ടു<BR>
594 നീരില്ലയെന്നങ്ങു ചൊല്ലും പിന്നെ.<BR>
595 നീരുമായ് വന്നവള്‍ പിന്നെയും പോകുമ്പോള്‍<BR>
596 ധീരത പോക്കുമത്താരമ്പന്താന്‍.<BR>
597 വറ്റാത കോഴയാല്‍ തെറ്റെന്നു പിന്നെയും<BR>
598 മറ്റൊന്നു ചൊല്ലി വിളിക്കുമപ്പോള്‍<BR>
599 ഇങ്ങനെയോരോരോ രാത്രികള്‍ പിന്നിട്ടാന്‍<BR>
600 അംഗജമാലുള്ളില്‍ പൊങ്ങുകയാല്‍.<BR>
<BR>601 പാരിച്ചുനിന്നുള്ള പാഴിടിനാദത്തെ<BR>
602 പ്പൂരിച്ചു പെയ്യുമപ്പേമഴയില്‍<BR>
603 അന്നിലംതന്നിലേ നിന്നു പുലര്‍ന്നാന<BR>
604 ക്കന്യകതന്നിലെക്കാംക്ഷയാലേ.<BR>
605 ഊക്കേറിനിന്നുള്ള മാരന്‍ശരങ്ങള്‍ക്കു<BR>
606 ലാക്കായി രാപ്പകല്‍ മേവുകയാല്‍<BR>
607 വെന്തുവെന്തീടുമക്കന്യകതന്നുള്ളില്‍<BR>
608 ചിന്ത തുടങ്ങീതു പിന്നെപ്പിന്നെ:<BR>
609 "യോഗ്യമല്ലാതൊരു ഭിക്ഷുകന്മേലല്ലൊ<BR>
610 ഭാഗ്യമില്ലാതെയെന്‍ ജാള്യമിപ്പോള്‍.<BR>
<BR>611 ഉത്തമമായ കുലത്തില്‍ മുളച്ചെനി<BR>
612 ക്കിത്തരം തോന്നുവാനെന്തു ഞായം?<BR>
613 പാര്‍ത്ഥനിലുള്ളൊരു മാനസമിന്നിന്നി<BR>
614 ത്തീര്‍ത്ഥികന്തങ്കലേയായിക്കൂടി.<BR>
615 ഓര്‍ത്തുനിന്നീടിലിമ്മന്മഥനിന്നെന്നെ<BR>
616 കൂത്തികളാക്കുന്നോനെന്നുവന്നു.<BR>
617 ഊക്കുകൊണ്ടിന്നിവനിങ്ങനെ കൊല്‍കിലും<BR>
618 യോഗ്യമല്ലാതതു ചെയ്യേനെന്നും.<BR>
619 ഭിക്ഷുകന്മൂലമായ് ദുഷ്കൃതി ചെയ്തു ഞാന്‍<BR>
620 നില്ക്കുമാറെങ്ങനെ ലോകര്‍മുമ്പില്‍?<BR>
<BR>621 കണ്ണനു ചെഞ്ചെമ്മേ സോദരിയായൊരു<BR>
622 കന്യകയല്ലൊ ഞാന്‍ നൂനമെന്നാല്‍<BR>
623 ഇജ്ജന്മമിങ്ങനെ ദുഃഖമാം വാരിയില്‍<BR>
624 മജ്ജനംചെയ്തു കിടന്നു പിന്നെ<BR>
625 വിജ്ജ്വരയായി വന്നുജ്ജ്വലദേഹമായ്<BR>
626 അര്‍ജ്ജുനന്തന്നെ ഞാനേശിക്കൊള്‍വൂ."<BR>
627 ഇങ്ങനെ തന്നിലേ നണ്ണിന കന്യക<BR>
628 ഖിന്നയായ് വന്നങ്ങു നിന്നനേരം<BR>
629 നീടുറ്റുനിന്നുള്ള ചേടിമാര്‍തങ്ങളില്‍<BR>
630 കൂടിപ്പറഞ്ഞുതുടങ്ങീതപ്പോള്‍:<BR>
<BR>631 "എന്തിതു ചൊല്‍ തോഴീ! കന്യകതന്നുടെ<BR>
632 മന്ദിരമിങ്ങനെ മങ്ങിപ്പോയി?<BR>
633 ചങ്ങാതിമാരായ ചന്ദനവാണിമാ<BR>
634 രെങ്ങുമേ പോകാതെയെങ്ങുമിങ്ങും<BR>
635 നിന്നുമിരുന്നുമങ്ങൊന്നുമേ വല്ലാതെ<BR>
636 മന്ത്രിച്ചു പോരുന്നൂതെന്തിങ്ങനെ?"<BR>
637 എന്നതു കേട്ടവള്‍ ചൊല്ലിനിന്നീടിനാള്‍<BR>
638 ഉണ്മയായുള്ളതു മൂടി മെല്ലെ:<BR>
639 "കന്യകതന്നുടെ രോഗമെന്നുള്ളതോ<BR>
640 നിന്നുടെയുള്ളിലും വന്നുതല്ലൊ.<BR>
<BR>641 ഉറ്റവരിങ്ങനെ മന്ത്രിച്ചുപോരുവാന്‍<BR>
642 മറ്റൊരു കാരണമില്ലയേതും."<BR>
643 കന്യയായുള്ളവള്‍ ചൊല്ലിനിന്നീടിനാള്‍<BR>
644 എന്നതു കേട്ടു ചിരിച്ചു മെല്ലെ:<BR>
645 "മത്തനായ് വന്നൊരു വാരണന്തന്നെ നീ<BR>
646 ഹസ്തങ്ങള്‍കൊണ്ടു മറച്ചുവച്ചാല്‍<BR>
647 എന്നെയോ വഞ്ചിക്കാമിങ്ങനെ ചൊല്ലിനാല്‍<BR>
648 മന്നിലെ ലോകരെ വഞ്ചിക്കാമോ?<BR>
649 സന്ന്യാസിതന്നെയും മുന്നിട്ടുനിന്നുള്ള<BR>
650 കന്യകതന്നുടെ വാര്‍ത്തയെല്ലാം<BR>
<BR>651 മാലോകര്‍ ചൊന്നതു കേട്ടുനിന്നീടുമ്പോള്‍<BR>
652 മാലയന്നീടുമമ്മാനസത്തില്‍.<BR>
653 എങ്ങുമേ പൊങ്ങാത മന്ദിരവാര്‍ത്തയി<BR>
654 ന്നങ്ങാടിപ്പാട്ടായി വന്നുകൂടി."<BR>
655 എന്നതു കേട്ടവള്‍ പിന്നെയും ചൊല്ലിനാള്‍<BR>
656 "എന്നുണ്ടോ മാലോകര്‍ക്കൊന്നു കണ്ടാല്‍,<BR>
657 അന്തവുമാദിയും ചിന്തിച്ചോയിന്നെല്ലാം<BR>
658 അന്ധന്മാരായുള്ളോര്‍ ചൊല്ലി ഞായം.<BR>
659 ഒന്നുണ്ടോ തോഴീ ! നിനക്കിന്നു കേള്‍ക്കേണ്ടു<BR>
660 സന്ന്യാസിയല്ലിവനെന്നു ചൊല്ലാം:<BR>
<BR>661 സന്ന്യാസിമാരിലിക്കന്യകതന്നുള്ളം<BR>
662 എന്നുമേ ചൊല്ലുവോന്നല്ല ചൊല്ലാം;<BR>
663 കന്യകതന്നെയും കാമിച്ചുവന്നൊരു<BR>
664 മന്നവനെന്നതേ വന്നുകൂടൂ.<BR>
665 എന്നതല്ലിന്നിതില്‍ വന്നുള്ള സങ്കട<BR>
666 മിന്നതുതൊട്ടു പിണഞ്ഞുകൂടും.<BR>
667 വീരന്മാരായുള്ള യാദവന്മാരിലി<BR>
668 ന്നാരുമേയില്ലയിദ്വാരകയില്‍.<BR>
669 കെല്പു കലര്‍ന്ന സുയോധനനായിട്ടു<BR>
670 കല്പിതയാമിവള്‍തന്നെയിപ്പോള്‍<BR>
<BR>671 സ്പഷ്ടമേ കൊണ്ടിവമ്പെട്ടെന്നു പോകിലോ<BR>
672 കഷ്ടമായല്ലൊതാന്‍ വന്നു ഞായം."<BR>
673 ഇങ്ങനെ കേട്ടവളിങ്ങനെ ചൊല്ലിനാ:<BR>
674 "ളെങ്ങനെയിന്നിതു വന്നുകൂടൂ?<BR>
675 മല്ലാരിതന്നുടെ മന്ദിരംതാനിതു<BR>
676 വല്ലായ്മയാരാനും വന്നു ചെയ്കില്‍<BR>
677 അന്നവന്തന്‍തല നൂറുനുറുക്കീട്ടി<BR>
678 ക്കന്യകതന്നെയും കൊണ്ടുപോരും.<BR>
679 എന്നതുകൊണ്ടുള്ള വാര്‍ത്തകള്‍ നിന്നാലും<BR>
680 എന്നുമേയിന്നിതു വന്നുകൂടാ.<BR>
<BR>681 എങ്ങു നീ പോകുന്നു ചങ്ങാതീ ! ചാരത്തോ<BR>
682 എങ്കിലോ പോക നാമെന്നേ വേണ്ടു."<BR>
683 ഗൂഢമായ്നിന്നു പറഞ്ഞുള്ള ചേടിമാര്‍<BR>
684 കേടറ്റ മന്ദിരം പൂകുംനേരം<BR>
685 വൃഷ്ണികളെല്ലാരും ദൈവതപൂജയ്ക്കു<BR>
686 കൃഷ്ണനേ മുന്നിട്ടു പോയാരപ്പോള്‍.<BR>
687 സുന്ദരിയായൊരു കന്യകതാനും തന്‍<BR>
688 മന്ദിരംതന്നില്‍നിന്നെന്നനേരം<BR>
689 സുന്ദരമായൊരു സ്യന്ദനമേറിത്തന്‍<BR>
690 സുന്ദരിമാരുമായ്മന്ദംമന്ദം<BR>
<BR>691 ദുര്‍ഗ്ഗമായുള്ളൊരു മാര്‍ഗ്ഗവും പിന്നിട്ടു<BR>
692 നിര്‍ഗ്ഗമിച്ചീടിനാള്‍ നീതിയോടേ.<BR>
693 സീരിതുടങ്ങിന വീരന്മാരങ്ങൊരു<BR>
694 കാരിയം ചിന്തിച്ചു ദൂരത്തപ്പോള്‍<BR>
695 ഒക്കവേ പോകുന്ന തക്കവും പാര്‍ത്തുള്ള<BR>
696 തസ്കരനായുള്ള മസ്കരിതാന്‍<BR>
697 ചാരത്തു ചെന്നവള്‍ തേരിലങ്ങേറി നി<BR>
698 ന്നാരബ്ധലീലനായാദരവില്‍<BR>
699 പല്ലവം വെല്ലുന്ന പാണിയെപ്പാരാതെ<BR>
700 മെല്ലവേ പൂണ്മതിനോങ്ങുംനേരം<BR>
<BR>701 മന്ദമായ് ചൊല്ലിനാള്‍ സുന്ദരിയെന്നപ്പോള്‍<BR>
702 വന്ദിച്ചുനിന്നവമ്പാദങ്ങളേ:<BR>
703 "ബന്ധങ്ങളെല്ലാമേ വേര്‍മുറിഞ്ഞീടിനാ<BR>
704 ലെന്തിതു തോന്നുവാന്‍ തമ്പുരാനേ!<BR>
705 ഇത്രമേല്‍ വന്നു കരേറിനിന്നോരു നിന്‍<BR>
706 മുക്തിക്കു ദൂഷണം ചെയ്യൊല്ലാതെ.<BR>
707 ഉജ്ജ്വലനായുള്ളൊര്‍ജ്ജുനന്തന്നിലേ<BR>
708 മജ്ജനംചെയ്തോന്നെന്നുള്ളമെന്നാല്‍<BR>
709 സജ്ജനായ് വന്നുനിന്നര്‍ജ്ജുനന്‍ വേണമി<BR>
710 ന്നിജ്ജനത്തിന്നുടെ പാണി പൂണ്മാന്‍."<BR>
<BR>711 കോമളതന്നുടെ തൂ മാഴിയായൊരു<BR>
712 താര്‍മധു പെയ്തു കുളുര്‍ക്കയാലേ<BR>
713 കോള്‍മയിര്‍ക്കൊണ്ടവനാമോദംതന്നുടെ<BR>
714 കോമരമായിനിന്നുണ്മ ചൊന്നാന്‍.<BR>
715 ഉണ്മയെക്കേട്ടൊരു സുന്ദരിതന്നുടെ<BR>
716 നന്മുഖം ചാലെ വിരിഞ്ഞുതപ്പോള്‍<BR>
717 വാരുറ്റുനിന്നൊരു സൂര്യനെക്കണ്ടൊരു<BR>
718 വാരിജക്കോരകമെന്നപോലെ.<BR>
719 സംഭ്രമംകൊണ്ടവളൊന്നുമേ വല്ലാതെ<BR>
720 കമ്പവുംപൂണ്ടു വിളങ്ങിനിന്നാള്‍.<BR>
<BR>721 നാണവുംപൂണ്ടു നടുങ്ങിനിന്നീടുന്ന<BR>
722 മാനിനിതന്നുടെയുള്ളമപ്പോള്‍<BR>
723 പായസം കണ്ട ബുഭുക്ഷിതന്തന്നുടെ<BR>
724 മാനസംപോലെ ചമഞ്ഞുകൂടി.<BR>
725 ഇഷ്ടമായുള്ളതു കിട്ടുകമൂലമായ്<BR>
726 തുഷ്ടനായുള്ളൊരു പാര്‍ത്ഥനപ്പോള്‍<BR>
727 പേയറ്റു നിന്നൊരു ജായയും താനുമായ്<BR>
728 പോയിത്തുടങ്ങിനാനങ്ങുനോക്കി.<BR>
729 വണ്ടേലുംചായലാള്‍തന്നെയുംകൊണ്ടവന്‍<BR>
730 മണ്ടിനിന്നീടുന്നോനെന്നിങ്ങനെ<BR>
<BR>731 ദ്വേഷികളായുള്ള യാദവന്മാര്‍ക്കെല്ലാം<BR>
732 ഘോഷവുമുണ്ടായിവന്നുതപ്പോള്‍<BR>
733 സീരിനാതങ്ങതു കേട്ടൊരുനേരത്തു<BR>
734 സീരവും പാരാതെ കയ്യിലാക്കി.<BR>
735 അന്തമില്ലാതൊരു കോപവുംപൂണ്ടുനി<BR>
736 ന്നന്ധകന്മാരോടുകൂടിച്ചെമ്മേ<BR>
737 ഭീതിയെക്കാണാതൊരന്തകനുള്ളിലും<BR>
738 ഭീതിയെപ്പൊങ്ങിച്ചു ഭീഷണനായ്<BR>
739 നോക്കിനെക്കൊണ്ടെയിപ്പാരിടമെല്ലാമേ<BR>
740 തീക്കനലാക്കുന്നോനെന്നപോലെ<BR>
<BR>741 "നില്ലുനില്ലെ"ന്നതേ ചൊല്ലിനിന്നങ്ങനെ<BR>
742 ചെല്ലത്തുടങ്ങിനാനങ്ങു നോക്കി.<BR>
743 കോപിച്ചുപോകുന്ന ലാംഗലിതന്നുടെ<BR>
744 കോപത്തെക്കണ്ടൊരു ഗോവിന്ദന്താന്‍<BR>
745 ഓടിച്ചെന്നങ്ങവങ്കോപത്തെപ്പോക്കുവാന്‍<BR>
746 കേടറ്റ വാക്കുകളോതിനിന്നാന്‍:<BR>
747 "പാര്‍ത്ഥനിന്നിന്നുടെ ചീര്‍ത്തെഴും കോപത്തിന്‍<BR>
748 പാത്രമായ് വന്നതിന്നോര്‍ത്തുകണ്ടാല്‍<BR>
749 വീരനായുള്ളൊരു കേസരിതന്നുടെ<BR>
750 നേരായിപ്പോരുമിപ്പാഴ്കുറുക്കന്‍.<BR>
<BR>751 സീരവുമായിട്ടു പാരാതെ ചെന്നങ്ങു<BR>
752 നേരിട്ടു നിന്നു കതിര്‍ക്കിലിപ്പോള്‍<BR>
753 മാധവിതന്നുടെ മംഗലസൂത്രത്തിന്‍<BR>
754 ബാധയെച്ചെയ്തൊഴിച്ചേതുമില്ലേ;<BR>
755 സോദരിതന്നുടെ വേദന കണ്ടുക<BR>
756 ണ്ടാദരവോടതിലാടിനില്ക്കാം<BR>
757 ഉണ്മയെച്ചൊല്കിലിപ്പാണ്ഡവന്‍ നമ്മുടെ<BR>
758 സംബന്ധിയായിട്ടു വന്നാനല്ലൊ<BR>
759 ചീറ്റവും കൈവിട്ടു പാരാതെ ചെന്നു നി<BR>
760 ന്നേറ്റവും മാനിക്ക വേണ്ട്വതിപ്പോള്‍.<BR>
<BR>761 നാമൊഴിച്ചാരിനി പ്രേമവുംപൂണ്ടിനി<BR>
762 ന്നോമനിച്ചീടുവാനോര്‍ത്തുകണ്ടാല്‍."<BR>
763 ഇത്തരമായുള്ളൊരുക്തികള്‍കൊണ്ടവന്‍<BR>
764 ചിത്തമയച്ചു ചമച്ചു പിന്നെ.<BR>
765 കോപിച്ചു പായുന്ന യാദവന്മാരുടെ<BR>
766 കോപവും പോക്കിനാന്‍ വാക്കുകൊണ്ടേ.<BR>
767 ശാര്‍ങ്ഗിതാനിങ്ങനെ ചൊന്നതു കേട്ടൊരു<BR>
768 ലാംഗലിതന്നുടെയുള്ളമപ്പോള്‍<BR>
769 നീതിയും ചിന്തിച്ചു കോപവും കൈവിട്ടു<BR>
770 ശീതളമായിച്ചമഞ്ഞുകൂടി.<BR>
<BR>771 ഏറിയിരുന്ന പൊലിക്കാണംതന്നെയും<BR>
772 പാരാതെ നല്കിനാന്‍ പാര്‍ത്ഥനായി<BR>
773 തുഷ്ടനായ്വന്നവന്‍തന്നോടുകൂടെപ്പോയ്<BR>
774 ഇഷ്ടമായ് നിന്നവന്മന്ദിരത്തില്‍<BR>
775 കല്യാണമായുള്ളതെല്ലാമേ ചെയ്യിച്ചു<BR>
776 മെല്ലവേ പോന്നിങ്ങു വന്നു പിന്നെ<BR>
777 വൃഷ്ണികള്‍ ചൂഴുറ്റു കൃഷ്ണനും താനുമായ്<BR>
778 വൃത്തികളോരോന്നെയാചരിച്ചാന്‍.<BR>
രാജ്യസ്ഥിതികഥ
1695
1876
2006-10-15T19:21:20Z
കൈപ്പള്ളി
46
1 ദേവകിതന്നുടെ സൂനുവായ്മേവുന്ന<BR>
2 കേവലനായൊരു വാസുദേവന്‍<BR>
3 മംഗലമെങ്ങുമേ പൊങ്ങിനിന്നീടും തന്‍<BR>
4 മന്ദിരംതന്നിലേ നിന്നകാലം<BR>
5 ഭാര്യമാരായുള്ള നാരിമാര്‍ ചൂഴുറ്റു<BR>
6 വാരിവിഹാരങ്ങളാചരിപ്പാന്‍<BR>
7 താമരപ്പൊയ്കയില്‍ച്ചെന്നിറിങ്ങീടിനാന്‍<BR>
8 വാമവിലോചനമാരുമായി.<BR>
9 ക്ഷ്വേളിതമാളുന്ന ബാലികമാരപ്പോള്‍<BR>
10 കേളികളോരോന്നയാചരിച്ചാര്‍.<BR>
<BR>11 കാന്തനും തങ്ങളും വാശി പറഞ്ഞിട്ടു<BR>
12 നീന്തിനിന്നീടിനാരൊട്ടുനേരം<BR>
13 തേകിനിന്നീടിനാര്‍ കോമളക്കൈകൊണ്ടു<BR>
14 തൂകിനിന്നീടിനാര്‍ പൂഞ്ചിരിയും<BR>
15 ആണ്ണൊരുവാരിയില്‍ മുങ്ങിനാര്‍ പിന്നെയ<BR>
16 ങ്ങാനന്ദമായൊരു വാരിയിലും.<BR>
17 ഇങ്ങനെയോരോരോ ലീലകള്‍ചെയ്തുള്ളൊ<BR>
18 രംഗനമാരുടെ മാനസത്തേ<BR>
19 അംഗജന്തന്നുടെ മന്ദിരമാക്കിനാന്‍<BR>
20 പങ്കജലോചനന്‍ തങ്കലാക്കി.<BR>
<BR>21 ചിത്തത്തില്‍നിന്നൊരു ചിത്തജന്‍ ചൊല്ലാലെ<BR>
22 മത്തമാരായുള്ള മാനിനിമാര്‍<BR>
23 അന്നം തുടങ്ങിന പക്ഷികളോടെല്ലാം<BR>
24 ചെന്നു പിണഞ്ഞു തെളിഞ്ഞുനിന്നാര്‍.<BR>
25 വാരിനിഹാരങ്ങളാചരിച്ചീടിന<BR>
26 ഭാര്യമാരോടു കലര്‍ന്നു പിന്നെ<BR>
27 രമ്യങ്ങളായുള്ള ഹര്‍മ്മ്യങ്ങളേറിയും<BR>
28 നര്‍മ്മങ്ങളോരോന്നേയാചരിച്ചാന്‍.<BR>
29 എണ്ണുരണ്ടായിരത്തെണ്മരെന്നിങ്ങനെ<BR>
30 എണ്ണമാണ്ടീടുന്ന ഭാര്യമാരില്‍<BR>
<BR>31 ചൊല്പെറ്റുനിന്നുള്ള പുത്രരേയോരോന്നില്‍<BR>
32 ഉല്പാദിപ്പിച്ചു പുതുപ്പത്തവന്‍<BR>
33 ശുദ്ധമായുള്ളൊരു യാദവവംശത്തെ<BR>
34 വര്‍ദ്ധിപ്പിച്ചീടിനാന്‍ വാഞ്ഛയോടെ.<BR>
35 പിന്നെയും പിന്നെയും ജാതരായിങ്ങനെ<BR>
36 എണ്ണമില്ലാതോളമുണ്ടായ് വന്ന<BR>
37 യാദവന്മാരുടെ സംഖ്യയെച്ചൊല്ലുവാ<BR>
38 നായിരംനാവന്നുമാവതല്ലേ:<BR>
39 വല്ലാതെ പോകുമിന്നാവുകൊണ്ടിന്നു നാം<BR>
40 ചൊല്ലിനിന്നീടുന്നു പിന്നെയല്ലൊ.<BR>
<BR>41 സന്താനം കൊണ്ടു തഴച്ചുനിന്നീടുമ<BR>
42 ച്ചെന്താരില്‍മാതുതന്‍ കാന്തമ്പിന്നെ<BR>
43 യജ്ഞങ്ങള്‍കൊണ്ടു യജിച്ചുനിന്നെല്ലാര്‍ക്കും<BR>
44 വിത്തങ്ങള്‍കൊണ്ടു വിതച്ചുനിന്നാന്‍.<BR>
45 വൃഷ്ടിയെപ്പെയ്യിച്ചു പുഷ്ടിയെപ്പൊങ്ങിച്ചു<BR>
46 തൂഷ്ടനായുള്ള മഹേന്ദ്രനപ്പോള്‍.<BR>
47 സസ്യങ്ങള്‍തന്നുടെ വൃദ്ധിയെക്കാണ്കയാ<BR>
48 ലുത്സവമായ് വന്നു കര്‍ഷകര്‍ക്കും;<BR>
49 ദസ്യുക്കളെന്നുള്ള വാര്‍ത്തയും മാഞ്ഞുത<BR>
50 ങ്ങത്യുഗ്രന്മാരെന്നുമവ്വണ്ണമേ.<BR>
<BR>51 ദുഃഖമെന്നുള്ളതോ ചിത്തവികാരമോ ?<BR>
52 ദുഷ്ടതയെന്തുപോലെന്നു കേള്‍പ്പൂ?<BR>
53 ഇങ്ങനെ തങ്ങളില്‍ ചോദിച്ചുനിന്നാര<BR>
54 മ്മംഗലംപൊങ്ങിന ലോകരെല്ലാം.<BR>
55 കെല്പോടു കൊണ്ടന്ന കല്പകശാഖിതന്‍<BR>
56 ചൊല്പൊങ്ങും കാറ്റുകളേല്ക്കയാലേ<BR>
57 കാരസ്കരങ്ങള്‍തന്‍ കായ്കളുമന്നെല്ലാം<BR>
58 വാഴപ്പഴങ്ങളായ് വന്നുകൂടി.<BR>
59 നിംബങ്ങളായുള്ള വന്മരക്കൂട്ടവും<BR>
60 കമ്രങ്ങളായ് നിന്നു തേന്‍ ചൊരിഞ്ഞു.<BR>
<BR>61 ഇങ്ങനെയോരോരോ മംഗലജാലങ്ങള്‍<BR>
62 പൊങ്ങിനിന്നീടുമദ്ദ്വാരകയില്‍<BR>
63 ഉത്തമരായുള്ള പുത്രരുമായിട്ടു<BR>
64 ചിത്തവും ചാലെത്തെളിഞ്ഞു മേന്മേല്‍<BR>
65 ശോഷിച്ചു പോയൊരു ധര്‍മ്മജന്തന്നെയും<BR>
66 വാഴിച്ചുനിന്നു തന്‍ നാട്ടില്‍ നന്നായ്<BR>
67 ദുഃസ്ഥിതിയെന്നതു ദൂരെവച്ചങ്ങനെ<BR>
68 സ്വസ്ഥനായ്മേവിനാന്‍ ഗോവിന്ദന്താന്‍.<BR>
69 പാതകം പോക്കുവാന്മാധവന്തന്നുടെ<BR>
70 നൂതനക്രീഡകളുണ്ടല്ലൊതാന്‍.<BR>
<BR>71 കോലെടുത്തീടിനാല്‍ കൊല്‍കയാമെങ്കിലോ<BR>
72 വേലെടുത്തീടിനാല്‍ വേലയെന്ത് ?<BR>
73 പീലികളായൊരു പീയുഷവാരിയില്‍<BR>
74 മാനസം ചെന്നങ്ങു മുങ്ങുകയാല്‍<BR>
75 മാധവന്തന്നുടെ ലീലകള്‍ തന്നെയേ<BR>
76 മാനിച്ചു ചൊല്ലുന്നുതിന്നും ഞാനോ.<BR>
77 ദ്വാരകതന്നിലേ ഗേഹമായ്പോരുന്നോ<BR>
78 രാരണന്തന്നുടെ ദാരകന്മാര്‍<BR>
79 ജാതരായ് മേവുന്നു യാതൊരു ഭൂമിയില്‍<BR>
80 പ്രേതരായ്പോകുന്നോരന്നിലത്തേ.<BR>
<BR>81 പിന്നെയും പിന്നെയുമിങ്ങനെ കണ്ടപ്പോള്‍<BR>
82 ഖിന്നനായ് നിന്നുള്ളൊരാരണന്താന്‍<BR>
83 ചേതന പോയൊരു ബാലകന്തന്നെയും<BR>
84 വേദനപൂണ്ടങ്ങെടുത്തു മെല്ലെ<BR>
85 മാധവലീലകളായി വിളങ്ങുന്ന<BR>
86 പീയുഷവാരിതന്‍ പൂരംതന്നില്‍<BR>
87 മാനസം ചെന്നു തലപ്പെട്ടു നിന്നിട്ടു<BR>
88 പാരാതെ തങ്കലേ തങ്ങുകയാല്‍<BR>
89 രാജാവിന്‍കോയിക്കല്‍ പാരാതെ ചെന്നിട്ടു<BR>
90 രാജാവോടായിട്ടു ചൊന്നാന്‍ പിന്നെ<BR>
<BR>91 "പാലനം വല്ലാത രാജാവു വാഴുന്നാള്‍<BR>
92 കാലന്തന്‍ കോയില്‍ പൂം ബാലകന്മാര്‍<BR>
93 എന്നുള്ള വാര്‍ത്തകള്‍ നിര്‍ണ്ണയമായ് വന്നു<BR>
94 തെന്നുടെ ബാലകര്‍ ചാകയാലേ.<BR>
95 ധര്‍മ്മിഷ്ഠനായുള്ള രാജാവിന്‍നാട്ടിലേ<BR>
96 നമ്മുടെ വാസത്തിന്‍ചേര്‍ച്ചയുള്ളൂ.<BR>
97 ഇന്നാടു കൈവെടിഞ്ഞെങ്കിലോ പോകുന്നേന്‍<BR>
98 നന്നായി വാഴുന്ന നാടു നോക്കി."<BR>
99 ആരണനിങ്ങനെ ചൊന്നതു കേട്ടപ്പോള്‍<BR>
100 വീരനാം പാര്‍ത്ഥനുമോര്‍ത്തുചൊന്നാന്‍<BR>
<BR>101 "നിന്നുടെ ബാലകന്തന്നുടെ പാലനം<BR>
102 എന്നോടു ചൊല്ലുകിലിന്നേ ചെയ്യാം.<BR>
103 ഇന്നാടു കൈവടിഞ്ഞന്യമാം നാട്ടിലി<BR>
104 ന്നെന്നതുകൊണ്ടു നീ പോകവേണ്ടാ."<BR>
105 ഇങ്ങനെ ചൊന്നവന്താനുമായ്പോയവന്‍<BR>
106 മന്ദിരംതന്നിലും ചെന്നു പിന്നെ<BR>
107 ആര്‍ത്തിയെപ്പോക്കുമക്കാലവും ചിന്തിച്ചു<BR>
108 പാര്‍ത്തുനിന്നീടിനാന്‍ പാര്‍ത്ഥനപ്പോള്‍.<BR>
109 സൂതികകാലങ്ങാഗമിച്ചീടുമ്പോള്‍<BR>
110 ഭീതനായ് ചൊല്ലിനാനാരണന്താന്‍:<BR>
<BR>111 "പാലിക്കവേണ്ടുന്ന കാലമോ വന്നുതേ<BR>
112 പാര്‍ത്തുനിന്നീടൊല്ല"യെന്നിങ്ങനെ.<BR>
113 പാണ്ഡവന്താനതു കേട്ടൊരുനേരത്തു<BR>
114 ഗാണ്ഡീവംവില്ലു തങ്കയ്യിലാക്കി<BR>
115 അസ്ത്രങ്ങള്‍ കൊണ്ടു ചെറുത്തുനിന്നീടിനാ<BR>
116 നക്ഷണം ചെന്നുനിന്നാശയെല്ലാം.<BR>
117 ബാണങ്ങള്‍കൊണ്ടൊരു പഞ്ജരം നിര്‍മ്മിച്ചാന്‍<BR>
118 ത്രാണത്തിനായിട്ടപ്പൈതല്‍തന്നെ.<BR>
119 ചാലെപ്പിറന്നു നിലത്തു വീണീടിനാന്‍<BR>
120 ബാലകന്താനുമക്കാലത്തപ്പോള്‍:<BR>
<BR>121 ചുറ്റും നിന്നീടുന്നോര്‍ നോക്കിനിന്നീടവേ<BR>
122 തെറ്റെന്നു കണ്ടില്ലയെന്നേയുള്ളു.<BR>
123 സജ്ജനായ് നിന്നുള്ളൊരര്‍ജ്ജുനന്താനപ്പോള്‍<BR>
124 ലജ്ജയും പൂണ്ടു പുറപ്പെട്ടുടന്‍<BR>
125 പാരിടമെങ്ങുമേയാരാഞ്ഞുനിന്നിട്ട<BR>
126 ദ്ദാരകന്തന്നെയകപ്പെടാതെ<BR>
127 പിന്നെയും പോന്നിങ്ങു ഖിന്നനായ് നിന്നിട്ടു<BR>
128 തന്നെയും നിന്ദിച്ചു ചൊല്ലീടിനാന്‍<BR>
129 സാകൂതമായിച്ചിരിച്ചു ചൊല്ലീടിനാന്‍<BR>
130 മാഴ്കാതെന്നിങ്ങനെ മാധവന്താന്‍.<BR>
<BR>131 ആര്‍ത്തിയെപ്പോക്കുവാന്തേര്‍ത്തടം തന്നിലായ്<BR>
132 പാര്‍ത്ഥനും താനുമായ്മെല്ലെ മെല്ലെ<BR>
133 പശ്ചിമയായൊരു ദിക്കിനേ മുന്നിട്ടു<BR>
134 നിശ്ചയം പൂണ്ടുള്ളൊരുള്ളവുമായ്<BR>
135 പോകുന്ന നേരത്തു കുരിരുട്ടായിട്ടു<BR>
136 പോകരുതാതെയങ്ങായനേരം<BR>
137 ചക്രത്തെക്കൊണ്ടു ശമിപ്പിച്ചുനിന്നുട<BR>
138 നുഗ്രമായ്മേവുമക്കുരിട്ടും.<BR>
139 പാരാതെ പിന്നെയും, പോകുന്നനേരത്തു<BR>
140 പാലാഴിതന്നെയും കാണായ് വന്നു.<BR>
<BR>141 രത്നങ്ങളാളുമദ്വീപിന്മേല്‍ കാണായി<BR>
142 തുത്തമമായൊരു മന്ദിരത്തേ.<BR>
143 തന്നിലും ചെന്നപ്പളുന്നതമായൊരു<BR>
144 പന്നഗനായകന്തന്നുടെമേല്‍<BR>
145 വേദങ്ങള്‍തന്നുടെ കാതലായ്മേവുന്ന<BR>
146 ദേവനെത്തന്നെയും കാണായ്യപ്പോള്‍<BR>
147 ശ്രീഭൂമിമാരായ ദേവിമാര്‍പൂണ്ടുള്ള<BR>
148 ശോഭയെപ്പൂണ്ടൊരു മെയ്യുമായി.<BR>
149 കൂപ്പിനനേരത്തു വായ്പോടു ചൊല്ലിനാന്‍<BR>
150 കേള്‍പ്പിനിന്നിങ്ങളെന്നങ്ങവന്താന്‍:<BR>
<BR>151 നിങ്ങളെക്കാണ്മാനിദ്ദാരകന്മാരെയി<BR>
152 ന്നിങ്ങനെ നിന്നു ഞാന്‍ കൊണ്ടുപോന്നു.<BR>
153 പാരിടംതന്നുടെ പാലനമെല്ലാമേ<BR>
154 പാഴായിപ്പോകാതെ ചെയ്യേണമെ.<BR>
155 ഭൂഭാരംതന്നെയും വ്യാപാദിച്ചീടിനാല്‍<BR>
156 പാരാതെ പോന്നിങ്ങു വന്നുകൊള്‍വൂ."<BR>
157 ഇങ്ങനെ ചൊന്നൊരു വാര്‍ത്തയെക്കേട്ടവ<BR>
158 രങ്ങനെയാകെന്നു ചൊല്ലിപ്പിന്നെ<BR>
159 ബാലകന്മാരെയും പാരാതെ കൊണ്ടന്നി<BR>
160 ട്ടാരണനായിട്ടുനല്കിനിന്നാര്‍.<BR>
<BR>161 ദാരകന്മാരെത്തന്‍ ചാരത്തു കണ്ടുള്ളൊ<BR>
162 രാരണന്‍ ചൊന്നുള്ളൊരാശിക്കെല്ലാം<BR>
163 ചീര്‍ത്തൊരു മോദത്താലാര്‍ത്തിയും തീര്‍ത്തങ്ങു<BR>
164 പാത്രമായുള്ളൊരു പാര്‍ത്ഥനുമായ്<BR>
165 ധന്യമായുള്ളൊരു തന്നുടെ മന്ദിരം<BR>
166 തന്നിലും ചെന്നു സുഖിച്ചു പിന്നെ<BR>
167 ആര്യനായുള്ളൊരു രാമനും താനുമായ്<BR>
168 കാര്യവിചാരങ്ങളാചരിച്ചാര്‍.<BR>
സ്വര്‍ഗ്ഗാരോഹണം
1696
1877
2006-10-15T19:22:30Z
കൈപ്പള്ളി
46
1 ഭ്രൂഭാരം തീര്‍ത്തു തന്മന്ദിരംതന്നിലേ<BR>
2 ശോഭാവാനായ് നിന്ന കര്‍വര്‍ണ്ണന്താന്‍<BR>
3 പിന്നെയുമോരോരോ കാര്യങ്ങളോര്‍ക്കുമ്പോള്‍<BR>
4 തന്നിലേ നണ്ണിനാനന്നൊരുനാള്‍<BR>
5 മന്നുടെ ഭാരം ഞാനെല്ലാമേ പോക്കിനേ<BR>
6 നെന്നല്ലൊ ചിന്തിച്ചുനില്ക്കുന്നിപ്പോള്‍.<BR>
7 ഏതുമേ പോയിതില്ലെന്നതേ തോന്നുന്നു<BR>
8 യാദവന്മാരുടെ തിണ്മ കണ്ടാല്‍<BR>
9 ഇന്നിവര്‍തന്നെയടക്കിനിന്നീടുവാന്‍<BR>
10 മണ്ണിലും വിണ്ണിലുമാരുമില്ലേ.<BR>
<BR>11 പാലിച്ചുപോരുന്നൊരെന്നെയങ്ങോര്‍ക്കുമ്പോള്‍<BR>
12 കാലനുംകൂടി നടുങ്ങുമത്രെ:<BR>
13 അന്യന്മാരായുള്ള മന്നവന്മാര്‍ വന്നു<BR>
14 ഖിന്നന്മാരാക്കുന്നു പിന്നെയല്ലൊ.<BR>
15 രക്ഷിച്ചു നന്നായിപ്പോരുന്ന ഞാന്തന്നെ<BR>
16 ഭക്ഷിച്ചുവെന്നതും വന്നുകൂടാ :<BR>
17 തങ്ങളില്‍ വമ്പുറ്റു വൈരവും പൊങ്ങിച്ചു<BR>
18 തങ്ങളില്‍ത്തല്ലിപ്പൂവെന്നേയാവൂ.<BR>
19 എന്നതിനുള്ളൊരു ഹേതുവിന്നെന്തുപോല്‍ ?<BR>
20 എന്നവന്‍ ചിന്തിച്ചു നിന്നനേരം<BR>
<BR>21 നാരദന്മുമ്പായ മാമുനിമാരെല്ലാം<BR>
22 ദ്വാരകതന്നിലെഴുന്നള്ളിനാര്‍.<BR>
23 ക്രീഡിച്ചുനിന്നുള്ള ബാലകന്മാരെല്ലാം<BR>
24 ഓടിച്ചെന്നങ്ങവര്‍ ചാരത്തപ്പോള്‍<BR>
25 നാരിമാര്‍വേഷത്തില്‍ പാരാതെ പൂകിച്ചു<BR>
26 വീരനായുള്ളൊരു സാംബന്തന്നെ<BR>
27 തോല്പിക്കവേണമിമ്മാമുനിമാരെയെ<BR>
28 ന്നാത്മത്തില്‍ ചിന്തിച്ചുനിന്നു ചൊന്നാര്‍:<BR>
29 "അര്‍ഭഗന്തന്നെയും കാമിച്ചുനിന്നൊരു<BR>
30 ഗര്‍ഭിണിതാനിവളുണ്ടോ കണ്ടു?<BR>
<BR>31 എന്തിവളിന്നു പെറുന്നതെന്നിങ്ങനെ<BR>
32 ചിന്തിച്ചു ചൊല്ലണം നിങ്ങളിപ്പോള്‍."<BR>
33 ഇങ്ങനെ കേട്ടുള്ള മാമുനിമാരപ്പോള്‍<BR>
34 പൊങ്ങിന കോപവും പൂണ്ടു ചൊന്നാര്‍<BR>
35 "ധീരയായ്മേവുമിന്നാരി പെറുന്നതു<BR>
36 ഘോരമായുള്ളൊരു വന്മുസലം.<BR>
37 സംശയമില്ലതുമൂലമായ് നിങ്ങള്‍തന്‍<BR>
38 വംശംവുകൂടി മുടിഞ്ഞുകൂടും."<BR>
39 ചില്‍ലീലപൂണ്ടുള്ള ധന്യന്മാരിങ്ങനെ<BR>
40 ചൊല്ലിനിന്നങ്ങു നടന്നനേരം<BR>
<BR>41 കൈതവമേയെന്നപ്പൈതങ്ങള്‍ ചിന്തിച്ചു<BR>
42 കൈകളും തല്ലിച്ചിരിച്ചു ചൊന്നാര്‍<BR>
43 "നന്മുനിമാരുടെ നല്‍വരംമൂലമായ്<BR>
44 നന്മകനുണ്ടായി സാംബനിപ്പോള്‍<BR>
45 മംഗലം വേരറ്റ ബാലന്മാരിങ്ങനെ<BR>
46 തങ്ങളില്‍ ഭാഷിച്ചു നിന്നനേരം<BR>
47 നോകുന്നുതെന്നങ്ങു ചൊല്ലിനിന്നീടിനാന്‍<BR>
48 ആകുലനായിട്ടു സാംബനപ്പോള്‍."<BR>
49 എന്തിതിങ്കാരണമെന്നങ്ങു ചിന്തിച്ചു<BR>
50 മന്ദരായെല്ലാരും നില്ക്കുന്നപ്പോള്‍<BR>
<BR>51 നിന്നൊരു സാംബന്‍റെ നാഭിയും പൊട്ടിച്ചു<BR>
52 വന്നതു കാണായി വന്മുസലം<BR>
53 എന്നതു കണ്ടുള്ള ബാലകന്മാരെല്ലാം<BR>
54 ഏറിന പേടിയും പൂണ്ടു ചൊന്നാര്‍:<BR>
55 "നന്മുനിമാരുടെ ചൊല്ലെല്ലാമിങ്ങനെ<BR>
56 ഉണ്മയായ് ചെഞ്ചെമ്മേ വന്നുതല്ലൊ.<BR>
57 എന്തു നമുക്കിപ്പൊളിങ്ങനെ തോന്നുവാന്‍<BR>
58 അന്ത്യമാം കാലമിതെന്നു വന്നു.<BR>
59 "പാരിലേ ലോകരില്‍പ്പാപികള്‍" എന്നൊഴി<BR>
60 ച്ചാരുമേ ചൊല്ലായിന്നമ്മെയിപ്പോള്‍,<BR>
<BR>61 ഇങ്ങനെ ചൊന്നതുതന്നെയും കൈക്കൊണ്ടു<BR>
62 മന്ദിരംതന്നിലും ചെന്നു ചൊന്നാര്‍:<BR>
63 മാമുനിമാരുടെ ശാപത്തെക്കാണ്മിനി<BR>
64 മ്മാപാപിമാരായ ഞങ്ങള്‍മൂലം."<BR>
65 യാദവന്മാരതു കണ്ടൊരു നേരത്തു<BR>
66 ഖേദവും പൂണ്ട നടുങ്ങും നേരം<BR>
67 മൂക്കിന്മേല്‍ കൈവെച്ചു നോക്കിനിന്നീടിനാന്‍<BR>
68 മൂര്‍ക്ക്വരെപ്പോലെയക്കാര്‍വര്‍ണ്ണന്താന്‍.<BR>
69 ഉഗ്രമായുള്ളൊരു ശാപത്തെക്കാണ്കയാല്‍<BR>
70 വ്യഗ്രനായ് നിന്നുള്ളൊരുഗ്രസേനന്‍<BR>
<BR>71 കമ്മാരെക്കൊണ്ടു പൊടിപ്പിച്ചുനിന്നുടന്‍<BR>
72 തിണ്മയില്‍നിന്നുള്ളൊരമ്മുസലം<BR>
73 ആഴിനീര്‍തന്നിലങ്ങാക്കിയവ്വണ്ണമേ<BR>
74 ശേഷിച്ചുനിന്നൊരു ഖണ്ഡത്തെയും.<BR>
75 നീര്‍മ്മേലേ മേന്മലേ വീണുള്ള ചൂര്‍ണ്ണങ്ങള്‍<BR>
76 ഊര്‍മ്മികള്‍ കൊണ്ടു വിതയ്ക്കയാലെ<BR>
77 തീര്‍ത്ത നീളെ മുളച്ചതു കാണായി<BR>
78 തേരകമെന്നൊരു പേരുമായി<BR>
79 ഖണ്ഡത്തെ വീണതു കണ്ടൊരുനേരത്തു<BR>
80 മണ്ടിച്ചെന്നങ്ങൊരു മീനനപ്പോള്‍<BR>
<BR>81 വായ്ക്കൊണ്ടു ചാലെ വിഴുങ്ങിനനേരത്ത<BR>
82 ങ്ങൂക്കനായുള്ളൊരു ദാശനപ്പോള്‍<BR>
83 ഓട്ടമാണ്ടീടുമമ്മീനനെത്തന്നെയും<BR>
84 കൂട്ടമേ കൂടിപ്പിടിച്ചു പിന്നെ<BR>
85 കാട്ടാളനായിട്ടു കാഴ്ചയായ് നല്കിനാന്‍<BR>
86 കാട്ടുടെ പോകുമ്പൊളങ്ങതിനെ.<BR>
87 ഭക്ഷണം കൊണ്ടവനക്ഷണം ചെന്നു തന്‍<BR>
88 പക്കണം തന്നിലും പുക്കു പിന്നെ<BR>
89 ഹേതിയെടുത്തതിലുളെളാരു ലോഹത്തെ<BR>
90 ക്കീറിയെടുത്തതു കൊണ്ടുതന്നെ<BR>
<BR>91 യോഗ്യമായുള്ളൊരു മാര്‍ഗ്ഗണം നിര്‍മ്മിച്ചാന്‍<BR>
92 മാര്‍ഗ്ഗമായാക്കുവാന്‍തന്നെ വിണ്ണില്‍,<BR>
93 പണ്ടു വന്നീടുന്നൊരിണ്ടലെപ്പോക്കുന്ന<BR>
94 കൊണ്ടല്‍നേര്‍വ്വണ്ണന്താനന്നു നേരേ<BR>
95 ശാപത്തെക്കൊണ്ടുള്ളൊരാപത്തെച്ചിന്തിച്ചു<BR>
96 വേപിച്ചു മേവുന്ന ലോകരുമായ്<BR>
97 എന്തിനിച്ചെയ്വതെന്നിങ്ങനെ ചൊല്ലിക്കൊ<BR>
98 ണ്ടന്ധരെപ്പോലെയങ്ങായിക്കൊണ്ടാന്‍<BR>
99 ശേഷിച്ചുനിന്നൊരു ഭാരവും ചെഞ്ചെമ്മേ<BR>
100 ശോഷിച്ചുകൂടിതായെന്നു നണ്ണി<BR>
<BR>101 പാരം തെളിഞ്ഞുള്ളൊരുള്ളവുമായവന്‍<BR>
102 ദ്വാരകതന്നില്‍ വിളങ്ങും നേരം<BR>
103 അംഭോജസംഭവന്‍ ജംഭാരിമുമ്പായു<BR>
104 ള്ളുമ്പരുമായി വന്നംബരത്തില്‍<BR>
105 സംഭാവിച്ചമ്പോടു വമ്പോലും വാക്കുകൊ<BR>
106 ണ്ടംഭോജനേത്രനേ വാഴ്ത്തിനിന്നാര്‍:<BR>
107 "വേദങ്ങളായുള്ള പാദപംതന്നുടെ<BR>
108 മീതേ നിറന്നൊരു ചെന്തളിരായ്<BR>
109 അമ്പിന നിമ്പാദമുമ്പോടു സന്തതം<BR>
110 കുമ്പിട്ടു കൂപ്പുന്നേന്‍ തമ്പുരാനേ!<BR>
<BR>111 കേവലനായൊരു നിന്നുടെ വൈഭവം<BR>
112 ആവതല്ലേതുമേ വാഴ്ത്തുവാനോ<BR>
113 ഏറ്റം തെളിഞ്ഞെന്നെപ്പാലിച്ചുകൊള്ളണം<BR>
114 പോറ്റി! എന്നേ ഞാനും ചൊല്ലവല്ലു.<BR>
115 എള്ളില്‍ നിറഞ്ഞുള്ളൊരെണ്ണയെപ്പോലെ പോ<BR>
116 യുള്ളില്‍നിറഞ്ഞു ജഗത്തിലെങ്ങും<BR>
117 സന്തതം നിന്നൊരു നിന്നെയും കാണാതെ<BR>
118 യന്ധരായ്േപാകാതോരാരിപ്പാരില്‍?<BR>
119 തോയങ്ങള്‍തോറും വിളങ്ങി നിന്നീടുന്ന<BR>
120 തോയജവല്ലഭനെന്നപോലെ<BR>
<BR>121 ജാതങ്ങളായുള്ള ഭൂതങ്ങളുള്ളത്തില്‍<BR>
122 ചേതനയായോനേ കൈതൊഴുന്നേന്‍<BR>
123 ആദ്യങ്ങളായുള്ള വാക്യങ്ങള്‍കൊണ്ടെങ്ങും<BR>
124 വേദ്യനായുള്ളതു നീതാനല്ലൊ.<BR>
125 പാരെല്ലാമുണ്ടാവാന്‍ കാരണം നീയല്ലൊ<BR>
126 പാലിച്ചുനിന്നതും നീയല്ലൊതാന്‍.<BR>
127 കേടുവരുന്നതിന്‍ കാരണമായതും<BR>
128 കേവലനായുള്ള നീതാനത്രെ<BR>
129 ഇന്ദ്രനായ് നിന്നതും ചന്ദ്രനായ് നിന്നതും<BR>
130 ചന്ദ്രക്കലാധരനായതും നീ.<BR>
<BR>131 മന്ത്രമായ് നിന്നതും തന്ത്രമായ് നിന്നതും<BR>
132 ചിന്തിച്ചുകാകില്‍ മറ്റാരുമല്ലേ.<BR>
133 അന്തണരോതുന്ന വേദമായ് നിന്നതും<BR>
134 അന്തമില്ലാതൊരു നീതാനത്രെ.<BR>
135 ഓര്‍ക്കുന്നുതാകിലിന്നിന്നുടെ വൈഭവം<BR>
136 ആര്‍ക്കുമേ കാണാവതല്ലയേതും.<BR>
137 എന്തൊരു വേലയ്ക്കു ബന്ധമില്ലാതെ നീ<BR>
138 ബന്ധമുണ്ടെന്നതു തോന്നിക്കുന്നൂ?<BR>
139 ഒമ്പതു വാതിലുള്ളമ്പലം തന്നില്‍പ്പു<BR>
140 ക്കമ്പു പൊഴിഞ്ഞു വസിച്ചു പിന്നെ<BR>
<BR>141 അമ്പലം തന്നെയെനിക്കുള്ളുതെന്നുമ<BR>
142 ങ്ങമ്പലമായതു ഞാന്‍താനെന്നും<BR>
143 സന്തതമിങ്ങനെ ചിന്തിച്ചുകൊള്‍വാനായ്<BR>
144 രണ്ടായി നിന്നെപ്പകുത്തു പിന്നെ.<BR>
145 ഊണമുറക്കം തുടങ്ങിനതെല്ലാമേ<BR>
146 വേണമൊരുത്തന്നു പാര്‍ത്തുകണ്ടാല്‍<BR>
147 മറ്റവനായ നിനക്കു നിനയ്ക്കുമ്പോള്‍<BR>
148 മുറ്റും വിളക്കമേ മറ്റു വേണ്ടാ.<BR>
149 പന്തിരണ്ടുണ്ടതില്‍ മാടങ്ങള്‍മേന്മേലേ<BR>
150 പന്തിരണ്ടാമതില്‍ നിന്നിരിപ്പും.<BR>
<BR>151 ഓരോരോ വേലതൊട്ടോരോരോ നേരത്തു<BR>
152 കീഴേവതന്നിലുമുണ്ടുതാനും.<BR>
153 കാരിയമോരോന്നേ ചിന്തിച്ചുറപ്പാനായ്<BR>
154 ചാരത്തു നാല്‍വരുണ്ടെപ്പൊഴുതും<BR>
155 തന്നില്‍ വരുന്നോരെപ്പാരാതെ ചൊല്‍വാന്തന്‍<BR>
156 മുന്നലുണ്ടൈവരുണര്‍ന്നു നന്നായ്<BR>
157 വീടുപണിക്കു മറ്റൈവരുണ്ടങ്ങനെ<BR>
158 വാട്ടമകന്നുനിന്നെപ്പൊഴുതും<BR>
159 സഞ്ചരിച്ചീടുവാന്‍ ചഞ്ചലരായിനി<BR>
160 ന്നഞ്ചുപേരുണ്ടതില്‍ തഞ്ചിയെങ്ങും.<BR>
<BR>161 മൂട്ടില്‍ മുളച്ചങ്ങു മൂന്നായി മേവിനി<BR>
162 ന്നോട്ടയാം വള്ളികളുള്ളിലേ പോയ്<BR>
163 നീളെപ്പുറത്തുമകത്തുമായങ്ങനെ<BR>
164 മേളത്തില്‍നിന്നവര്‍ സഞ്ചരിപ്പൂ.<BR>
165 മദ്ധ്യത്തില്‍നിന്നുള്ള വള്ളിതന്നുടെ പോ<BR>
166 യെത്തിനിന്നീടുന്നു നിന്നിരിപ്പില്‍.<BR>
167 അവ്വഴിതന്നെയറിഞ്ഞുനിന്നീടുവാന്‍<BR>
168 ദിവ്യരായുള്ളവരേറ്റമില്ലേ.<BR>
169 അമ്പലം വീണു പൊളിഞ്ഞുനിന്നീടുമ്പോള്‍<BR>
170 അമ്പിനോടന്യമാമമ്പലത്തില്‍<BR>
<BR>171 പിന്നെയും പൂകുന്നോമെന്തിതിന്‍ കാരണം<BR>
172 എന്നതു ചൊല്‍വോരെക്കണ്ടില്ലെങ്ങും.<BR>
173 മായതന്‍വൈഭവമെന്നുണ്ടു ചൊല്ലുന്നു<BR>
174 മാന്യരായ് നിന്നുള്ള മാമുനിമാര്‍:<BR>
175 അങ്ങനെയാകിലതങ്ങനെയാകട്ടെ<BR>
176 എങ്ങള്‍ക്കോ ചേതമില്ലൊന്നുമോര്‍ത്താല്‍;<BR>
177 നിന്നുടെ വൈഭവം കാണരുതെന്നതോ<BR>
178 നിര്‍ണ്ണയിച്ചീടിനേന്‍ പണ്ടു പണ്ടേ.<BR>
179 അന്നിനവെല്ലാമതങ്ങനെ പോകട്ടെ<BR>
180 ഇന്നിനി വേണ്ട്വതേ ചൊല്ലവേണ്ടു.<BR>
<BR>181 അംബുജംതന്നുടെ ഡംബരം പോക്കുമ<BR>
182 ന്നിന്വാദം കമ്പമറ്റെങ്ങളുള്ളില്‍<BR>
183 അമ്പില്‍ നിന്നീടുന്നൊരമ്പു നീ നല്കുവാന്‍<BR>
184 കുമ്പിടുന്നേന്‍ ചെമ്മേ തമ്പുരാനേ!"<BR>
185 ഉരുവായ മൊഴികൊണ്ട<BR>
186 ഗുരുവായ പരന്തന്നെ<BR>
187 പ്പരിചോടു പുകണ്ണവന്‍ തളര്‍ന്നനേരം<BR>
188 പെരിയോരു പുരുഹൂത<BR>
189 നരികേചെന്നുണര്‍ത്തിനാന്‍<BR>
190 അരിയോരു ഹരിയോടു വിരവോടപ്പോള്‍:<BR>
<BR>191 "ഉടയോനായ്മരുവും നിന്‍<BR>
192 കനിവെന്നില്‍ വരുവാനായ്<BR>
193 അടിയനുണ്ടരികേവന്നടികൂപ്പുന്നു.<BR>
194 എറുമ്പിന്നും പദംതന്നേ<BR>
195 കൊടുത്തീടും, കടക്കണ്കൊ<BR>
196 ണ്ടുരുമ്മേണം ചരപൂകന്നൊരെന്മേലിപ്പോള്‍<BR>
197 അവനിതങ്കനമെല്ലാം<BR>
198 അഴകോടങ്ങകന്നുതായ്<BR>
199 ഇനി നിന്‍റെ മനക്കാണ്പില്‍ നിനവെന്തിപ്പോള്‍<BR>
200 മനുജന്മാര്‍നയനങ്ങള്‍<BR>
<BR>201 കൊതികൊള്ളും തിരുമേനി<BR>
202 ഇനിയും നിന്നനുവാസം ധരിക്കുമാറോ?<BR>
203 ഒരിക്കലും മനക്കാതല്‍<BR>
204 തനിക്കു കാണരുതാതേ<BR>
205 മറക്കാതല്‍തന്നില്‍വച്ചു മറയ്ക്കുമാറോ?<BR>
206 ഒരിക്കല്‍ നിന്തിരുക്കാല<BR>
207 ങ്ങരയ്ക്കാല്‍നാഴികനേരം<BR>
208 അനക്കാതെ മനക്കാണ്പില്‍ ധരിക്കാകേണം.<BR>
209 കനത്തില്‍ വന്നടുത്തീടും<BR>
210 മനത്താപം തളര്‍പ്പാന്‍ മ<BR>
<BR>211 റ്റൊരുത്തനുണ്ടിവനെന്നു നിനയ്ക്കൊല്ലാതെ<BR>
212 അനല്പമായ്പലപ്പോള്‍ വ<BR>
213 ന്നലല്പാടങ്ങകറ്റുവാന്‍<BR>
214 ഭവല്പാദം തന്നില്‍ ചെമ്മേ തലപ്പെട്ടേഞ്ഞാന്‍.<BR>
215 ജനിപ്പോരു വിനപ്പാടും<BR>
216 ഇനിപ്പോരുമെനിക്കെന്നു<BR>
217 മനക്കാപില്‍പലപ്പോഴും നിനയ്ക്കാകേണം<BR>
218 ചെറുപ്പമായിരുന്നനാള്‍<BR>
219 ചെറുപ്പിള്ളര്‍ പലരുമായ്<BR>
220 ഉരത്തോരു വനത്തില്‍പോയ് ചിലപ്പോഴെല്ലാം.<BR>
<BR>221 മനക്കാതല്‍ മയക്കിനീ<BR>
222 കളിക്കും നല്‍ക്കളി കാണ്മാന്‍<BR>
223 കൊതിക്കുന്നുതെനിക്കോയിന്നിരക്കണ്ണെല്ലാം<BR>
224 ഉമിണ്ണും വായ്മലര്‍ത്തേനും<BR>
225 അമിണ്ണോരു നിലന്തന്നില്‍<BR>
226 തമിണ്ണു നീയുരുണ്ടങ്ങു പുരണ്ടനേരം<BR>
227 അണഞ്ഞു വന്നഴിഞ്ഞൊന്നു<BR>
228 പുണര്‍ന്നില്ലെന്നതുകൊണ്ടു<BR>
229 പിണഞ്ഞീടുന്നകക്കാപില്‍ കനമ്മാലിപ്പോള്‍.<BR>
230 മരണം വന്നണഞ്ഞീടും<BR>
<BR>231 വ്യസനം കൊണ്ടുഴന്നീടും<BR>
232 കരണങ്ങള്‍തളര്‍ന്നങ്ങു വരുന്നനേരം<BR>
233 ശരണമായ് മുനികള്‍ക്കു<BR>
234 മരുവും നിന്‍ ചരണങ്ങള്‍<BR>
235 മരണമാലകറ്റുമാറരുളിടേണം.<BR>
236 ജഗദീശാ! പരന്നിന്നോ<BR>
237 ടഗതിയായ്മരുവും ഞാന്‍<BR>
238 ജളതപൂണ്ടളവേറെപ്പറഞ്ഞതെല്ലാം<BR>
239 നമുക്കുള്ളോനിവന്താനെ<BR>
240 ന്നതു നണ്ണിപ്പൊറുക്കേണം<BR>
<BR>241 നമസ്കാരം, നമസ്കാരം നിനക്കെപ്പോഴും."<BR>
242 പുതിയ ചൊല്‍കൊണ്ടപ്പുരുഷന്തന്നെയ<BR>
243 പ്പുരുഹൂതന്നിന്നു പുകണ്ണപ്പോള്‍<BR>
244 മുദിതരായുള്ള മുനികളെല്ലാമ<BR>
245 മ്മുകില്‍വര്‍ണ്ണന്നെപ്പുകണ്ണാരേ:<BR>
246 "അരുതേതും നിന്‍റെ ചരിതങ്ങളെങ്ങള്‍<BR>
247 ക്കുരചെയ്വാനയ്യോ, മുകില്‍വര്‍ണ്ണാ!<BR>
248 മറകളായും തല്‍പ്പൊരുളായും പിന്നെ<BR>
249 മറഞ്ഞല്ലൊ നീതാന്‍ മരുവുന്നു.<BR>
250 ദഹനനായതും തപനനായതും<BR>
<BR>251 പവനനായതും പരനേ! നീ.<BR>
252 അവനിയായതും ഗഗനമായതും<BR>
253 അഴകില്‍ വാണെഴും പരനേ! നീ.<BR>
254 അരുണനായതും വരുണനായതും<BR>
255 കരുണക്കാതലേ, പരന്നീയേ.<BR>
256 മദനനായ് ചെന്നു മനതാരില്‍ നിന്നു<BR>
257 മലിനരാക്കുന്നോന്‍ ചിലരേ നീ.<BR>
258 അകതാരില്‍ നല്ലൊരുറവുണ്ടാക്കിനി<BR>
259 ന്നഴല്‍ തീര്‍ത്തീടുന്നോന്‍ ചിലര്‍ക്കെല്ലാം<BR>
260 സമനായ്മേവുന്ന യമനായ് നിന്നങ്ങു<BR>
<BR>261 കമയൂട്ടീടുന്നോന്‍ ചിലരെ നീ.<BR>
262 നരകമായൊരു കടല്‍തന്നില്‍നിന്നു<BR>
263 കരയേറ്റീടുന്നോന്‍ കനിവോടേ.<BR>
264 ചരണത്താരില്‍ നിന്നടിമയായ് പുക്കു<BR>
265 മരുവുമെങ്ങളില്‍ നിനവെന്തേ?<BR>
266 കുസുമം തന്നിലേ മണംപോലെ നിന്നു<BR>
267 ഭൂവനങ്ങളെങ്ങും നിറഞ്ഞോനേ!<BR>
268 കുടികൊള്‍കെങ്ങള്‍തന്മനക്കാപില്‍ വന്നു<BR>
269 കവലയും വെല്ലും നിറത്തോനേ!<BR>
270 മരണമുണ്ടിനി വരുവാനെന്നോര്‍ത്തു<BR>
<BR>271 പരനേ, മാഴ്കുന്നു മനമയ്യോ!<BR>
272 കഴല്‍തൊഴുന്നെന്നില്‍ കനിവുണ്ടാകണം<BR>
273 കരുണക്കാതലേ, വിരവോടേ.<BR>
274 കമലാതന്നുടെ കരതളിര്‍തന്നാല്‍<BR>
275 കലിതമായൊരു കഴലെന്നില്‍<BR>
276 വിലസേണം ചെമ്മേ മറുവില്ലാതൊരു<BR>
277 മുകുരം തന്നിലേ മുകം പോലെ.<BR>
278 നിടിയോരന്തകന്‍ കൊടുതായെങ്ങളെ<BR>
279 ക്കടുതായല്ലൊ വന്നണയുന്നു;<BR>
280 കമലക്കണ്മുന കനിവോടെങ്ങളോ<BR>
<BR>281 ടണയേണ്ടും കാലമണഞ്ഞുതേ.<BR>
282 ഇനിയുമെങ്ങള്‍ക്കു ജനനിതന്നുടെ<BR>
283 ജഠരം പൂവാനോ മടിയുണ്ടേ.<BR>
284 അതിനു നിന്നുടെ കരുണയില്ലായ്കില്‍<BR>
285 കഴിവില്ലേതുമേ കടല്‍വര്‍ണ്ണാ !<BR>
286 പരനേ, നിന്നുടെ ചരണപ്പുമ്പൊടി<BR>
287 പലപ്പോഴുമെങ്ങള്‍തലതന്നില്‍<BR>
288 മരുവീടേണമേ പിറവിയുണ്ടാകില്‍<BR>
289 മലര്‍മാതിന്‍മാര്‍വ്വു പുണര്‍വോനേ !<BR>
290 പെരുതായുള്ളൊരു ദുരിതവാരിധി<BR>
<BR>291 തരണമെങ്ങള്‍ക്കു തരവേണം<BR>
292 അതിനു നിന്നുടെ ചരണസേവയാം<BR>
293 അരിയൊരു തോണിയരുളേണം.<BR>
294 അടിമയായ് പുക്കോരിവരേ ഞാനെന്നും<BR>
295 വെടിയുന്നീലെന്ന നിനവാലേ<BR>
296 അഴല്‍ തീര്‍ത്തീടും നിങ്കഴലില്‍ ചേര്‍പ്പൊരു<BR>
297 കനിവുണ്ടാകേണമിനിയയ്യോ!"<BR>
298 രുദ്രരും വരനാഗഭൂഷണ<BR>
299 മുദ്രിതാംഗകരായുടന്‍<BR>
300 ഭസ്മധൂളി ധരിച്ചു വന്നിങ്ങു<BR>
<BR>301 പത്മനേത്രനെ വാഴ്ത്തിനാര്‍:<BR>
302 "ക്ഷീരസാഗരവാരിരാശിയില്‍<BR>
303 നാഗവീരവരാസനേ<BR>
304 താരില്‍മാതൊടുകൂടി മേവിന<BR>
305 നീരജായതലോചനാ!<BR>
306 പാരുലാവിന നീരദാവലി<BR>
307 നേരെഴും തവ പൂവല്‍മെയ്<BR>
308 പാരമുള്ളിലെഴുന്നു തോന്നുക<BR>
309 ഘോരപാതകശാന്തയേ<BR>
310 പാരിടത്തിലുരത്തുനിന്നൊരു<BR>
<BR>311 ഭാരമമ്പൊടു പോക്കുവാന്‍<BR>
312 പാരില്‍ വന്നു പിറന്നുതെന്നതു<BR>
313 ചേരുന്നില്ലിതു ചെഞ്ചെമ്മേ;<BR>
314 പാരിടത്തെയകത്തെടുത്തൊരു<BR>
315 ചാരു നിന്നുടല്‍തന്നെയും<BR>
316 ആദരിച്ചു ധരിച്ചുനിന്നതു<BR>
317 മേദിനിക്കു പൊറുക്കുമോ?<BR>
318 നാമരൂപമകന്നുനിന്നൊരു<BR>
319 നാഥനേ, നളിനേക്ഷണാ !<BR>
320 നാരദാദിഭിരാനതം തവ<BR>
<BR>321 നാമരൂപമുപാസ്മഹേ.<BR>
322 വീതരാഗ മുനീന്ദ്രവന്ദിത<BR>
323 ബോധരൂപ ദയാനിധേ !<BR>
324 വീക്ഷണാന്തമതെന്നില്‍ നല്കുക<BR>
325 മോക്ഷദം കരുണാസ്പദം.<BR>
326 ഏവമെന്നതു ദൂരമായതില്‍<BR>
327 മേവിനിന്നൊരു ദേവനേ!<BR>
328 വേദനാവലി വേര്‍വിടുപ്പൊരു<BR>
329 പാദസേവ വഴങ്ങു നീ.<BR>
330 ധാരണാദികളാചരിച്ചെഴും<BR>
<BR>331 ആരണാദികളാദരാല്‍<BR>
332 ഘോരരായ കൃതാന്തകിങ്കര<BR>
333 വാരണായ വനാന്തരേ<BR>
334 നിന്നു നീതിയിലുള്ളില്‍ നണ്ണിന<BR>
335 നിമ്പദം നിഖിലേശ്വരാ !<BR>
336 ഊനമറ്റു തെളിഞ്ഞു തോന്നുക<BR>
337 മാനസേ മദലാലസേ.<BR>
338 കേശവാദികനാമമാണ്ടെഴും<BR>
339 ഈശ ! നിന്‍ നയനാഞ്ചലം<BR>
340 ക്ലേശപാശവിനാശമെങ്ങളില്‍<BR>
<BR>341 ഏശുമാറരുളേണമേ.<BR>
342 ദേവദേവ ! ദയാനിധേ ! തവ<BR>
343 ചേവടിത്തണല്‍ കേവലം<BR>
344 പാതകാതപശാന്തയേ മമ<BR>
345 നാഥ ! നല്കുക സാദരം.<BR>
346 വൃഷ്ണിവീര ! വിരിഞ്ചവന്ദിത !<BR>
347 കൃഷ്ണ ! രാമ ! കൃപാംബുധേ !<BR>
348 പുഷ്ക്കരേക്ഷണ ! പൂരിതാഖില !<BR>
349 നിഷ്ക്കളാത്മകനേ ! നമഃ<BR>
350 വേദസാരവിനോദനേ ! നമഃ<BR>
<BR>351 വേദപാലകനേ ! നമഃ<BR>
352 വേദവേദികള്‍വേദ്യനേ ! നമഃ<BR>
353 വേദമായവനേ നമഃ<BR>
354 ഉത്തമകാന്തി മെത്തിയിരുന്ന<BR>
355 നിത്യനെ നീതിയൊടെ<BR>
356 ഭക്തി പൊഴിഞ്ഞു ചിത്തമഴിഞ്ഞു<BR>
357 രുദ്രര്‍ പുകണ്ണനേരം<BR>
358 അശ്വികളെന്നും വിശ്രുതരായി<BR>
359 മിശ്രിതരായ വാനോര്‍<BR>
360 അച്യുതസേവ ചെയ്വതിനായി<BR>
<BR>361 നിശ്ചലരായ് പുകണ്ണാര്‍:<BR>
362 "സന്തതമാണ്ട ബന്ധുരകാന്തി<BR>
363 ചിന്തിയെഴുന്ന നിന്മെയ്<BR>
364 അന്തികമാളുമന്തകഭീതി<BR>
365 ഉന്തിയകറ്റുവാനായ്<BR>
366 അന്ധതകൊണ്ടു മന്ദതപൂണ്ട<BR>
367 മന്മനക്കാപുതന്നില്‍<BR>
368 സുന്ദരമായി നിന്നു വിളങ്ങു<BR>
369 കെന്നുമെഴുന്നു മേന്മേല്‍.<BR>
370 ഭാരതമായ പോരിലിഴിഞ്ഞു<BR>
<BR>371 വീരതപൂണ്ട മന്നോര്‍<BR>
372 നേരില്ലയാത ധീരതപൂണ്ട<BR>
373 പോരു തുടങ്ങുമപ്പോള്‍<BR>
374 പാര്‍ത്ഥനില്‍മേവുമാര്‍ത്തി കളഞ്ഞു<BR>
375 തേര്‍ത്തടമാണ്ട നിന്നെ<BR>
376 ചീര്‍ത്തെഴുമല്ലല്‍ തീര്‍പ്പതിനായി<BR>
377 വാഴ്ത്തി വണങ്ങി നിന്നേന്‍.<BR>
378 വിണ്ടലരുള്ളിലിണ്ടല്‍ തിരണ്ടു<BR>
379 മണ്ടിവരാതവണ്ണം<BR>
380 കണ്ടുകൊള്ളേണമിണ്ടല്‍കളഞ്ഞു<BR>
<BR>381 കൊണ്ടല്‍നേര്‍വര്‍ണ്ണനെ ! നീ.<BR>
382 നിഷ്കളനായ നിന്‍കഴലെന്നില്‍<BR>
383 നില്ക്കുമാറാകവേണം<BR>
384 ഉല്ക്കടയായി നിത്യമെഴുന്ന<BR>
385 ദുഷ്കൃതി പോക്കുവാനായ്.<BR>
386 ഭക്തി പൊഴിഞ്ഞ മാമുനിമാര്‍ക്കു<BR>
387 മുക്തി കൊടുത്ത നാഥാ !<BR>
388 ദുഃസ്ഥിതി ചേര്‍ക്കുമത്തല്‍ കളഞ്ഞു<BR>
389 ചിത്തമഴിഞ്ഞു നിന്മെയ്<BR>
390 എത്തുക വന്നു മൃത്യുവശത്തില്‍<BR>
<BR>391 അത്തല്‍ പെടാതവണ്ണം.<BR>
392 സങ്കടമായ വങ്കടല്‍ തീര്‍ത്തു<BR>
393 തങ്കരയേറ്റുവാനായ്<BR>
394 നിങ്കനിവായ ജംഘകളൂക്കും<BR>
395 പങ്കജലോചന ! നീ<BR>
396 വങ്കനിവാണ്ടു നല്കുവതിന്നു<BR>
397 ശങ്ക കൊടുക്കൊല്ലാതെ.<BR>
398 മന്ദതപൂണ്ടു നിന്നെ മറന്നു<BR>
399 സുന്ദരിമാരുമായി<BR>
400 നന്ദന ലീല സന്തതമാണ്ടു<BR>
<BR>401 നിന്ദിതരായ ഞങ്ങള്‍<BR>
402 ചെന്നിനി വീണു വന്‍ നരകത്തില്‍<BR>
403 നിന്നുഴലുന്ന കാലം<BR>
404 ഹൂംക്യതിപൂണ്ട കിങ്കരര്‍ വന്നു<BR>
405 ശങ്ക കളഞ്ഞു ചാലേ<BR>
406 ചെങ്കനല്‍തന്നിലെങ്ങളെ വീഴ്ത്തു<BR>
407 സങ്കടമാക്കുമപ്പോള്‍<BR>
408 പങ്കജമങ്ക കങ്കണമാണ്ട<BR>
409 തങ്കരപങ്കജത്താല്‍<BR>
410 ചുബിതമായ നിന്‍പദമുറ്റു<BR>
<BR>411 വന്തുണയാകവേണം.<BR>
412 പിന്തുമയോര്‍ക്കിലന്ധകനാഥാ!<BR>
413 നിന്തുണയെന്നിയില്ലേ.<BR>
414 കൈതവമറ്റു നിങ്കഴല്‍ വന്നു<BR>
415 കൈതൊവോരു പുണ്യം<BR>
416 എങ്ങളില്‍ വന്നു തങ്ങുകവേണം<BR>
417 ഇങ്ങനെ മേലിലെന്നും.<BR>
418 ഖേദിതയായ മേദിനിതന്നെ<BR>
419 വേദന തീര്‍ത്തു നന്നായ്<BR>
420 ആദരവോടു ഭാരമിറക്കി<BR>
<BR>421 നീതിയില്‍ വയ്പതിനായ്<BR>
422 വൃഷ്ണികളാണ്ട ഭൂമിയില്‍ വന്നു<BR>
423 കൃഷ്ണനായ് നിന്ന നിന്നെ<BR>
424 വമ്പെഴുമല്ലല്‍ തപെടുമാറി<BR>
425 ന്നമ്പൊടു കുമ്പിടുന്നേല്‍."<BR>
426 ഉത്തമരായുള്ളശ്വികളേറ്റം<BR>
427 ഭക്തിപൊഴിഞ്ഞു പുകണ്ണുതെളിഞ്ഞു<BR>
428 അച്യുതപാദസരോരുഹയുഗ്മം<BR>
429 നിശ്ചലരായി വണങ്ങിനനേരം<BR>
430 ദ്വാദശരെന്നിപ്പാരിടമെങ്ങും<BR>
<BR>431 വേദിതരായുള്ളോദിത്യന്മാര്‍<BR>
432 ദ്വാരകതന്നിലിരുന്നു വിളങ്ങും<BR>
433 വാരിജനേത്രനെ വാഴ്ത്തിച്ചൊന്നാര്‍:<BR>
434 "കന്മഷനിവഹം കടുകപ്പോക്കും<BR>
435 നിന്‍പദമമ്പില്‍ കുമ്പിട്ടെങ്ങള്‍<BR>
436 പ്രാര്‍ത്ഥിക്കുന്നൂതൊന്നിനെയുണ്ടി<BR>
437 ന്നാര്‍ത്തത്രാണപരായണനേ ! കേള്‍<BR>
438 "എന്നുടെ ദാസന്മാരിവ"രെന്ന<BR>
439 ങ്ങുന്നിച്ചീടും വങ്കനിവാലേ<BR>
440 തണ്മകളഞ്ഞന്നന്മവരുത്തും<BR>
<BR>441 കമുന നല്കുകയെങ്ങളില്‍ മെല്ലെ.<BR>
442 ജനനമഹാംബുധിതന്നടുവേ വീ<BR>
443 ണനിശമുഴയ്ക്കും ജനനിവഹങ്ങള്‍<BR>
444 സുതജനസഹജസ്നിഗ്ദ്ധന്മാരാം<BR>
445 മുതലള്‍ വായില്‍ പാഞ്ഞും പാഞ്ഞും<BR>
446 ജായകളായുള്ളാവര്‍ത്തത്തില്‍<BR>
447 പോയിച്ചെന്നുടനാണും കേണും<BR>
448 ക്ലേശമിയന്നന്നാശകളെന്നും<BR>
449 വീചികള്‍തോറുമലഞ്ഞു കരഞ്ഞും<BR>
450 മായാകാരം തോയം തന്നില്‍<BR>
<BR>451 പായം പായം മുങ്ങീ നടുങ്ങി<BR>
452 ഒരു കരയെങ്ങുമണഞ്ഞു നിലാതെ<BR>
453 തെരുതെരെ നീന്തിത്താന്തന്മാരായ്<BR>
454 പെരുകിന താപമിയന്നു തളര്‍ന്നും<BR>
455 കരുതിനതോറുമുഴയ്ക്കുന്നല്ലൊ;<BR>
456 കരുണാവാനായ്പരിണതനാം നിന്‍<BR>
457 ചരണസരോരുഹയുഗ്മം തന്നെ<BR>
458 കൈതവമെന്നതു കൈവിട്ടമ്പില്‍<BR>
459 കൈതൊഴുതീടുക വല്ലാഞ്ഞത്രെ.<BR>
460 മരണമണഞ്ഞു പിണഞ്ഞു ചമഞ്ഞു<BR>
<BR>461 മനതളിരനിശം മാഴ്കുന്നൂതേ<BR>
462 ചരണസരോജമൊഴിച്ചു ഹരേ ! തേ<BR>
463 ശരണം നൈവ നമുക്കു പുരാനേ!<BR>
464 പാര്‍ക്കെഴുമല്ലല്‍ തളര്‍ത്തുവതിന്നായ്<BR>
465 ഗോക്കളെ മേച്ചുനടന്ന പുരാനേ !<BR>
466 വാക്കുകളാര്‍ക്കുമൊരിക്കലുമോര്‍ത്താല്‍<BR>
467 ചേര്‍ക്കരുതാത മറക്കരളേ ! നമഃ<BR>
468 രാധാപീനപയോധരകലികെ<BR>
469 യ്ക്കാധാരായിതമാറുടയോനേ!<BR>
470 വേദാന്താംബുധിതന്നില്‍ നടക്കും<BR>
<BR>471 വേധോ വേദിതരുപ ! നമസ്തേ.<BR>
472 ബാധാഭണിതിയകന്നു വിളങ്ങും<BR>
473 ബോധാനന്ദമയാത്മകനായി<BR>
474 വേദാംഭോനിധിതന്നിലെഴും നിന്‍<BR>
475 പാദാം ഭോജപരാഗലവം നാം<BR>
476 മായാധൂളിമലീമസമാമി<BR>
477 മ്മാനസമുകരം ശോധിപ്പാനായ്<BR>
478 കാരുണ്യാമൃതവാരിനിധേ! കേള്‍<BR>
479 പാരം പാരം യാചിക്കുന്നു.<BR>
480 മുനിജനമാനസനിലയ ! മുരാരേ !<BR>
<BR>481 മുകില്‍നിരതരമാം നിറമുടയോനേ !<BR>
482 ഹരിഹരവന്ദിതചരണ ! നമസ്തേ;<BR>
483 ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി<BR>
484 നരഹരിരൂപമിയന്നതികോപാല്‍<BR>
485 അസുരമദത്തെയടക്കിയൊടുക്കി<BR>
486 നഖമുഖവിദലിതദനുജ! നമസ്തേ; ഹരി<BR>
487 നതജനപാതകനാശനനായി<BR>
488 ക്ഷിതിതലമാണ്ടു നടന്ന പുരാനേ!<BR>
489 നഗവരകല്പിതഛത്ര! നമസ്തേ; ഹരി<BR>
490 കടല്‍മകള്‍തന്‍റെ കരതളിര്‍തന്നോ<BR>
<BR>491 ടുടമയില്‍മേവും കഴലുടയോനേ!<BR>
492 കരതലകലിതദരാഢ്യ ! നമസ്തേ; ഹരി<BR>
493 കമലദലായതലോചന ! വിഷ്ണോ !<BR>
494 കമലാകാമുകനായ പുരാനേ!<BR>
495 കരിവരതുരഗകൃതാന്ത ! നമസ്തേ; ഹരി<BR>
496 മുഖരിതവംശനിനാദം കൊണ്ട<BR>
497 ങ്ങഖിലാനന്ദമിയറ്റുന്നോനേ!<BR>
498 വരതരവാരിജവദന ! നമസ്തേ; ഹരി<BR>
499 പൂതനതന്നുയിരൂമ്പിക്കൊണ്ടവള്‍<BR>
500 പാതനനായ പരാപരമൂര്‍ത്തേ!<BR>
<BR>501 മറപൊരുളാകിന നാഥ ! നമസ്തേ: ഹരി<BR>
502 ബുധജനമാനസമധുപകുലാനാം<BR>
503 മധുജലപൂരിതജലരുഹമേ! കേള്‍<BR>
504 മധുമഥനാഖിലനാഥ ! നമസ്തേ ; ഹരി<BR>
505 ഫണിവരമേനിക്കണിവായ് നില്ക്കും<BR>
506 ഗുണഗണമിയലും മെയ്യുടയോനേ!<BR>
507 ചിരതരമെന്നില്‍ വസിക്ക നമസ്തേ; ഹരി<BR>
508 വ്രജകുലനാരികള്‍ പാല്‍ തയിര്‍മൂലം<BR>
509 ചതുരതരം നല്‍ച്ചതിയുടയോനേ!<BR>
510 ഉപനിഷദംബുജഹംസ ! നമസ്തേ; ഹരി<BR>
<BR>511 സുരവരകരതലസരസിരുഹത്തി<BR>
512 ന്നരിയനിലാവാം പെരിയ പുരാനേ !<BR>
513 വരമുനിസേവിതചരണ ! നമസ്തേ; ഹരി<BR>
514 മരതകനിരവന്നടിതൊഴുതീടും<BR>
515 വരതരനിറമാം പരിചുടയോനേ !<BR>
516 സുരവരപരിചിതചരിത ! നമസ്തേ;<BR>
517 ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി "<BR>
518 നിമേഷം വെടിഞ്ഞോര്‍ നിരന്നീടിനോര<BR>
519 ന്നിജേ മന്ദിരേ നിര്‍മ്മലേ സംവസന്തം<BR>
520 ഗുണാതീതരൂപം രമാധീശമേവം<BR>
<BR>521 ദിനാധീശ്വരന്മാര്‍ പുകണ്ണോരുനേരം<BR>
522 നിലിമ്പാധിനാഥന്‍ ബലംകൊണ്ടു മേന്മേല്‍<BR>
523 നലംചേര്‍ന്ന നാകേ വസിക്കും വസുക്കള്‍<BR>
524 മറക്കാതലാമമ്മധുദ്വേഷിതന്‍റെ<BR>
525 മനക്കാണ്പില്‍ മോദം പുലമ്പെപ്പുകണ്ണാര്‍:<BR>
526 "പിറപ്പും മരിപ്പും പിണഞ്ഞെത്രനാളു<BR>
527 ണ്ടലല്പാടില്‍ വീണങ്ങുഴയ്ക്കുന്നുതെങ്ങള്‍<BR>
528 അനദ്ധ്യായമെന്നും വരുത്തീടുമാറ<BR>
529 മ്മനത്താരിലേതും ദയാവില്ലയോ ചൊല്‍;<BR>
530 ചലല്‍ക്കുന്തളം ചഞ്ചലാപാംഗരമ്യം<BR>
<BR>531 മിളല്‍ക്കുണ്ഡലോല്ലാസിഗണ്ഡാഭിരാമം<BR>
532 മൃദുസ്മേരമേവം മുഖാംഭോരുഹന്തേ<BR>
533 സ്മരിക്കായ്വരേണം മരിക്കുന്നനേരം<BR>
534 സരില്‍കൂപതോയപ്രവേശന ഭാസ്വാന്‍<BR>
535 ബഹുത്വേന രൂപേണ നില്‍ക്കുന്നപോലെ<BR>
536 സമസ്തേഷു ഭൂതേഷ്വനുസ്യൂതമീഡേ<BR>
537 നിരസ്താമയം ത്വാം മനസ്താപശാന്തെ്യെ.<BR>
538 ഘടഭാവകാലേ തദാകാശലേശം<BR>
539 മഹാകാശരൂപേണ നില്ക്കുന്നപോലെ<BR>
540 ശരീരാവസാനേ ശരീരം വിഹായ<BR>
<BR>541 സ്വരൂപേണ നില്ക്കും വിഭോ ! കൈതൊഴുന്നേന്‍<BR>
542 മഹാമോഹമാളും മഹാലോകരില്‍ തന്‍<BR>
543 ഗുഹാവാസമീടും മഹാനായ നിന്നെ<BR>
544 അഹോ! കാണ്ക വല്ലാഞ്ഞലഞ്ഞങ്ങുമിങ്ങും<BR>
545 മുദാ കാണ്ക പായുന്നയീ കണ്ടുകൊള്‍വാന്‍.<BR>
546 ശിലായാമൊരുത്തന്‍ ജലേ മറ്റൊരുത്തന്‍<BR>
547 കലാലാദിശില്പേ പരന്‍ പാവകാദൗ;<BR>
548 കരാരൂഢപിണ്ഡം കനം കാണവല്ലാ<BR>
549 ഞ്ഞൊരോപാടു പായ്വൂ പയിച്ചെന്നപോലെ.<BR>
550 മനത്താരിലിന്നിങ്കഴല്‍ത്താരുറപ്പി<BR>
<BR>551 ച്ചനര്‍ത്ഥാഗമം വേരനക്കിക്കളഞ്ഞ<BR>
552 ങ്ങിരിപ്പോരു പുണ്യം പലപ്പോഴുമിന്നീ<BR>
553 മരിപ്പോളവും കേള്‍ നമുക്കേകവേണം.<BR>
554 തടിക്കിങ്കരന്മാരടിക്കുന്നനേരം<BR>
555 തടുത്തീടവല്ലാരടുത്തോരുമാരും<BR>
556 കടല്‍ക്കന്നിതന്‍റെ കരത്താമരത്താര്‍<BR>
557 പിടിച്ചന്നുവന്നങ്ങടുത്തെങ്ങള്‍മുന്നല്‍<BR>
558 തടുത്തീടവേണം പൊറുത്തീടവല്ലാ<BR>
559 ഞ്ഞലല്‍ക്കൊണ്ടലല്പെട്ടുഴയ്ക്കുന്നനേരം.<BR>
560 ജഗല്‍ക്കന്ദമേ ! നന്ദഗോപാംഗഭാഗേ<BR>
<BR>561 മിളല്‍കൗതുകംവാണ കാരുണ്യരാശേ!<BR>
562 നിനക്കേഷ നിത്യം നിതാന്തം തൊഴുന്നേന്‍<BR>
563 മനക്കാതല്‍മദ്ധ്യേ വസിക്കേണമേ നീ.<BR>
564 മഴക്കൊണ്ടല്‍ വന്നങ്ങഴല്ക്കൊണ്ടു നേരേ<BR>
565 കഴല്‍ത്താര്‍പിടിക്കും നിറത്തൊടു മേവി<BR>
566 വ്രജസ്ത്രികള്‍മദ്ധ്യേ കളിക്കുന്ന നിന്നെ<BR>
567 ക്കുറിക്കൊണ്ടു നിത്യം കുളുര്‍ക്കെഴുത്തൊഴുന്നേന്‍.<BR>
568 ഉരോമദ്ധ്യദേശേ സരോജാലയാന്താം<BR>
569 പരീരംഭലോലാമ്മുദാ ധാരയന്തം<BR>
570 പുരാരാതിതന്‍റെ ശരീരാര്‍ദ്ധഭാഗേ<BR>
<BR>571 മുരാരേ! വസന്തം ഭവന്തം തൊഴുന്നേന്‍.<BR>
572 കുയില്‍പ്പേടചൊല്ലില്‍ കനത്തീടിനോര<BR>
573 മ്മനസ്താപമേറ്റം കൊടുക്കുന്ന വേണോ !<BR>
574 സ്വവക്ത്രേണ നിന്മെയ്യണയ്ക്കുന്നനേര<BR>
575 ത്തുണര്‍ത്തീടു നീ ഞാനുഴയ്ക്കുന്നതെല്ലാം.<BR>
576 വ്രജസ്ത്രീകളെല്ലാം വിളിച്ചാശൂ നേരേ<BR>
577 കളിച്ചോടി നീന്തിക്കളിക്കുന്നനേരം<BR>
578 ഒളിച്ചമ്പില്‍ മെല്ലെന്നകത്തൂട്ടു പുക്ക<BR>
579 ക്കലത്തിങ്കല്‍ നിന്നങ്ങെടുത്തോരു വെണ്ണ<BR>
580 സ്വഹസ്തേ ധരിക്കും വിഹസ്തേതരാത്മന്‍ !<BR>
<BR>581 സമസ്തേശ ! നിത്യം നമസ്തേ നമസ്തേ.<BR>
582 കമലാകരപരിലാളിതകഴല്‍തന്നിണ കനിവോ<BR>
583 ടമരാവലി വിരവോടഥ തൊഴുതീടിന സമയേ<BR>
584 വിവിധാഗമവചസാമപി പൊരുളാകിന ഭഗവാന്‍<BR>
585 വിധുശേഖരനപഗമ്യ ച മധുസൂദനസവിധേ<BR>
586 ദ്വിജശാപജവിപദാണ്ടൊരു നിജവംശവുമഖിലം<BR>
587 വ്രജിനാര്‍ണ്ണവസലിലേ പരമവപാത്യ ച സഹസാ<BR>
588 അവശേഷിതമനീഭരം അഖിലം പരമഴകോ<BR>
589 ടവനോദിതലവോടെഴും അവനോടയമവദല്‍.<BR>
590 ദലിതാഞ്ജനനിരയം വരവലശാസനമണിയും<BR>
<BR>591 കലിതാദരമടികുമ്പിടെ മരുതും നിറകലിതം<BR>
592 ഖലശാസന! നലമാണ്ടെഴും അണിമെയ്തവ തൊഴുതേന്‍<BR>
593 മലര്‍ മാനിനിമണിമാര്‍വതു പരുകീടിന പരനേ !<BR>
594 ഫണിനായകനണിവായൊരു തിരുമെയ്തവ പുകഴ്വാന്‍<BR>
595 പണിയാകിലുമണയായ്വരികനിശം മമ വചസാം<BR>
596 ഇരുള്‍വന്മുകില്‍ തരമാം തവ കചകാനനനിചയം<BR>
597 പരിചോടയി ഹൃദയേ മ്മ കുടികൊള്ളുക കുടിലം<BR>
598 നിരകൊണ്ടാരു വരിവണ്ടൊടു തിറകൊണ്ടൊരു കുരുളി<BR>
599 ന്നിരുള്‍ കൊണ്ടലില്‍ നിനവുണ്ടിനിയിരുതെണ്ടവുമിയല്‍വാന്‍<BR>
600 വിധുപോതകമടികുമ്പിടം അഴകീടിമ നിടിലം<BR>
<BR>601 മധുകൈടഭമദനാശന! മഹിതം തവ തൊഴുതേന്‍.<BR>
602 മധുമല്ലിക വളര്‍വില്ലവ വളര്‍വില്ലൊടു നിതരാം<BR>
603 ഉരതല്ലിന വരചില്ലികള്‍ വരമേകുക മ്മ തേ.<BR>
604 കടല്‍മാനിനിമുഖപങ്കജമധുപായിതമയി തേ<BR>
605 നയനാംബുജമിത ഞാനയി നരകാന്തക ! തൊഴുതേന്‍.<BR>
606 നലമീടിന നയനാഞ്ചലം അഖിവോടയി തഴുകു<BR>
607 ന്നണികാതിണ തുണയാകയി മനക്കാമ്പിനു മ്മ തേ<BR>
608 തിലസൂനമിതലിനവോടയി പലപോതടിപണിയും<BR>
609 തിരുനാസിക തിറമോടിത തൊഴുതേനഹമകമേ.<BR>
610 ഉരുമണ്ഡനമണികണ്ഡലപരിമണ്ഡിതമിത ഞാന്‍<BR>
<BR>611 അണിഗണ്ഡകയുഗളം തവ ജനിഖണ്ഡന ! തൊഴുതേന്‍.<BR>
612 മലര്‍മാനിനിമനക്കാമ്പിനു മദനാമയരുളും<BR>
613 മണിവായ്മമ മനക്കാമ്പിനൊരണിവായ് വരികനിശം.<BR>
614 പരിനിന്ദിതമൃദുകുന്ദകമുരുനന്ദികരസനം<BR>
615 വരദം തവ വരദന്തമിതസദന്തക ! തൊഴുതേന്‍.<BR>
616 അണിപുഞ്ചിരി തുണയായെഴും അമലം തവ വചസാം<BR>
617 നിചയം മമ ചെവികള്‍ക്കയി വശമായ് വരികിനിയും.<BR>
618 അഘസൂദന! മഘവന്മുഖ മഖഭോജികള്‍ തൊഴുമീ<BR>
619 മുഖപങ്കമഘപങ്കജ വിപദം കളകകലെ.<BR>
620 വളര്‍കംബുവൊടളവേറിന കലഹം പരമിയലും<BR>
<BR>621 ഗളകാന്തിയില്‍ വിളയാടുക ഗളിതാപദി മനതാര്‍.<BR>
622 പരിചോടയി കടല്‍മാനിനിതടവന്മുല മരുവും<BR>
623 തിരുമാറിടമിത ഞാനയി പരിപാലക ! തൊഴുതേന്‍.<BR>
624 പരിതാപദമസുരാവലിമനതാരിലിതനിശം<BR>
625 കരതാര്‍ തവ ദുരിതാപഹം ഇത ഞാനയി തൊഴുതേന്‍.<BR>
626 മധുരം വലിപരിപൂരിതം ഉദരം തവ സുഭഗം<BR>
627 ദുരിതാവലിഭിദുരം മമ വരവേണമിതനിശം.<BR>
628 തരുണാരുണകിരണാവലി തരമീടിന വസനം<BR>
629 കരണേ മമ പരിഖേലതു കരുണാകര ! നിതരാം.<BR>
630 കലയേ ഹൃദി മണിമേഖല മതുവീടിന ജഘനം<BR>
<BR>631 കടല്‍മാനിനിസുകൃതാവലി വിലസീടിന നിലയം<BR>
632 വലസൂദനമണികമ്പമിതിടയും തുടയുഗളം<BR>
633 വടിവോടയി വരമേകുക വരദാധിപ ! മമ തേ.<BR>
634 പരിചീടിന കരികുംഭമിതുരുകുംപടി മരുവും.<BR>
635 വരജാനുകയുഗളം തവ മുരശാസന ! തൊഴുതേന്‍<BR>
636 മലരമ്പനു തരമമ്പിന ശരധിദ്വയമിടയും.<BR>
637 വരംജംഘകള്‍ കരയേറ്റുക ദുരിതാര്‍ണ്ണവസലിലാല്‍.<BR>
638 കമഠാകൃതി തൊഴുതീടിന സുഷമാപരികലിതം<BR>
639 പ്രപദം മമ വിപദം കളകപദം തവ വിപദാം.<BR>
640 ചരണായിതസരസീരുഹപരിശോഭിതദലമായ്<BR>
<BR>641 വിലസീടിന വിരല്‍തന്‍ നിര കരുതീടുക മനമേ !<BR>
642 മഖഭോജികള്‍മകുടാഞ്ചിതമണികോടികളുരസും<BR>
643 നഖമാലകള്‍ തൊഴുതേനഹം അഘജാലകമകല്‍വാന്‍.<BR>
644 ദ്വിജപങ്കജവരരേഖകള്‍നിര ചിന്തിന കഴല്‍തന്‍<BR>
645 തലമമ്പുക മമ ചേതസി മധുസൂദന ! സതതം.<BR>
646 പദനിന്ദിത മൃദുപങ്കജനഖനിന്ദിതഖഗ തേ<BR>
647 ഗളനിന്ദിതവരകംബുകുഭുജനിന്ദിതഭുജഗം<BR>
648 സ്മിതനിന്ദിതവരകുന്ദകമുഖനിന്ദിതശശഭൃല്‍<BR>
649 കചനിന്ദിത തിമിരം തവതിരുമെയ് പരികലയേ.<BR>
650 കരവാരിജപരിശോഭിതദരവാരിജമമലം<BR>
<BR>651 വരവാരിജനിലയാകരപരിലാളിതചരണം<BR>
652 പദവാരിജപതിതാമയപരിനോദനനിപുണം<BR>
653 നവവാരിജനയനം തവ തിരുമെയ് പരികലയേ<BR>
654 നിഗമാവലി പുകഴും തവ ചരണാംബുജയുഗളം<BR>
655 നിയതം മമ മനകാണ്പിനു നിനവായ് വരികിനിയും.<BR>
656 പെരുതാകിന ദുരിതാമയപരിതാപഹമയി നിന്‍<BR>
657 ചരിതാമ്യതമുരചെയ്കയി രസനാ മമ രസികാ.<BR>
658 ധരണീധര! കരുണാകര! ശരമാഗതജനതാ<BR>
659 പരിപാലനനിരതാഖിലദുരിതാപഹ ജഗതാം<BR>
660 കലിനാശന കബളീകൃതനവനഛഃശ ! തൊഴുതേന്‍<BR>
<BR>661 വിലസീടുക നിയതം മയി നിരൃണാതവ കരുണാ.<BR>
662 ജഡരൂപക ജഗദാത്മക ജയ മാധവ ! ഭഗവന്‍<BR>
663 ജയ ദേവകിതനയാദിമജയകാരണ ജഗതാം<BR>
664 ജയസുന്ദര ! യദുനന്ദന ! ജയമംഗലവസതേ<BR>
665 വ്രജമന്ദിര ! മുനിവന്ദചഃ ! ശരണം ഭവ സതതം.<BR>
666 കലുഷാപഹ! കമലാനന ! കലശോദധിമകള്‍തന്‍<BR>
667 കരവാരിജപരിലാളിതചരണാംബുജ സതതം<BR>
668 കമലാസന വിമലാനന മുഖരീകൃതമഹിമന്‍<BR>
669 കലിനാശന കരിനാശന കനമേകുക കരുണാം.<BR>
670 ദലിതാഞ്ജനനിരയും വരവലശാസനമണിയും<BR>
<BR>671 കലിതാദരമടികുമ്പിട മരുവും നിറകലിതം<BR>
672 ഖലശാസന! നലമാണ്ടെഴും അണിമെയ്തവ തൊഴുതേന്‍<BR>
673 മലര്‍മാനിനിമണിമാര്‍വ്വതു പരുകീടിന പരനേ !<BR>
674 മുരശാസന ! നരകാന്തക ! മുഖരീകൃതമുരളീ<BR>
675 വിവശീകൃതജനമാനസസരസീരുഹവിതതേ !<BR>
676 ചരിതാമൃതവിശദീകൃതഭുവനാഖിലവസതേ !<BR>
677 നിരുപാധികനിയതം തവ തിരുമെയ് പരികലയേ.<BR>
678 യദുനന്ദന ! മുഖപങ്കജ പരിനിന്ദിതവിലസ<BR>
679 ച്ഛശിമണ്ഡല ! മണിമണ്ഡിത ! വരമണ്ഡന! ജഗതാം<BR>
680 ഭൂജമണ്ഡ പരിപിണ്ഡിതരിപുമണ്ഡല ! സതതം<BR>
<BR>681 വ്രജമന്ദിര ! മുനിവന്ദിതചരണാംബജു ! ശരണം."<BR>
682 ഇങ്ങനെ വാഴ്ത്തിനോരംഗജവൈരിയും<BR>
683 മംഗലദേവതാകാമുകനും<BR>
684 പങ്കജയോനിയും തങ്ങളില്‍ക്കൂടി നി<BR>
685 ന്നിങ്ങനെയെന്നു പറഞ്ഞു പിന്നെ<BR>
686 വന്ദിച്ചുനിന്നൊരു വാനോരുമായിത്തന്‍<BR>
687 മന്ദിരം പൂകിനാര്‍ മന്ദിയാതെ.<BR>
688 ഘോരങ്ങളായുള്ള ദുര്‍ന്നിമിത്തങ്ങള<BR>
689 ദ്ദ്വാരകതന്നിലെഴുന്നനേരം<BR>
690 വാരിജലോചനന്‍ ചൊല്ലിനിന്നീടിനാന്‍<BR>
<BR>691 ദ്വാരകവാസികളെല്ലാരോടും:<BR>
692 "കൊന്നുനിന്നീടുന്ന ദുര്‍ന്നിമിത്തങ്ങളു<BR>
693 ണ്ടിന്നിലംതന്നിലേ വന്നെഴുന്നു.<BR>
694 ദ്വാരകതന്നെയും കൈവടിഞ്ഞിന്നു നാം<BR>
695 പാരാതെ പോകിനിയെന്നുവന്നു<BR>
696 ചൊല്ക്കൊണ്ടുനിന്നുള്ള സാഗരതീര്‍ത്ഥത്തി<BR>
697 ലിപ്പൊഴേ പോകണം" എന്നു ചൊല്ലി<BR>
698 ഭക്തനായ് നിന്നുള്ളൊരുദ്ധവര്‍ക്കായിട്ടു<BR>
699 മുക്തിയെത്തന്നെയും നല്കി നന്നായ്<BR>
700 യാതനായ്മേവിനാന്‍ യാദവന്മാരുമായ്<BR>
<BR>701 പൂതനതന്നുടെ ഘാതകന്താന്‍.<BR>
702 ആഗസ്സു പോക്കുന്ന സാഗരതീര്‍ത്ഥത്തിന്‍<BR>
703 വേഗത്തില്‍ചെന്നുള്ള യാദവന്മാര്‍<BR>
704 സ്നാനവും ചെയ്തു നല്ലാരണര്‍ക്കായിട്ടു<BR>
705 ദാനവുംചെയ്തു ഭുജിച്ചു പിന്നെ<BR>
706 തീരത്തുനിന്നങ്ങു സേവിച്ചുമേവിനാര്‍<BR>
707 മൈരേയമായുള്ള വീരമദ്യം.<BR>
708 ശാന്തരായുള്ളവര്‍ മാനസമന്നേരം<BR>
709 ഭ്രാന്തരെപ്പോലെയങ്ങായിക്കൂടി.<BR>
710 ഒച്ചപ്പെടാതെ പറഞ്ഞുനിന്നീടുന്നോ.<BR>
<BR>711 ര്‍ക്കുച്ചത്തിലായിതേ വാര്‍ത്തയെല്ലാം.<BR>
712 ചാട്ടംതുടങ്ങിനാരോട്ടംതുടങ്ങിനാര്‍<BR>
713 പാട്ടുംതുടങ്ങിനാര്‍ പാരമപ്പോള്‍.<BR>
714 വാശിപൂണ്ടൊന്നൊന്നേപേശിത്തുടങ്ങിനാര്‍<BR>
715 കൂശാതെ വന്നുനിന്നങ്ങുമിങ്ങും.<BR>
716 ആയുധംകൊണ്ടു കളിച്ചുതുടങ്ങിനാര്‍<BR>
717 ആയുധചുഞ്ചുക്കളായോരെല്ലാം.<BR>
718 വന്മദംകൊണ്ടവര്‍ തന്മനംപൂണ്ടുള്ള<BR>
719 സന്മതിതന്നെയും തണ്മപൂണ്ടു<BR>
720 ശൂരന്മാരായുള്ള വീരന്മാര്‍ക്കന്നേരം<BR>
<BR>721 കാരുണ്യമെന്നതു ദൂരമായി.<BR>
722 കഷ്ടമായ് നിന്നുള്ളന്നിഷ്ഠുരഭാഷണം<BR>
723 ഒട്ടേറേപ്പൊങ്ങിത്തുടങ്ങിതപ്പോള്‍.<BR>
724 തങ്ങളില്‍ നേരിട്ട ഘോഷവും പോന്നങ്ങു<BR>
725 പൊങ്ങിത്തുടങ്ങീതുപിന്നെപ്പിന്നെ.<BR>
726 തന്മുന്നല്‍ കാണുന്ന തങ്ങളെയെല്ലാമേ<BR>
727 തന്നുടെ വൈരികളെന്നു തോന്നി<BR>
728 മത്തരായ്നിന്നങ്ങു യുദ്ധം തുടങ്ങിനാ<BR>
729 രുത്തമശ്ലോകനുമൊന്നു വീര്‍ത്താന്‍.<BR>
730 നിര്‍ഘൃണരായ് നിന്നു കൊന്നു തുടങ്ങിനാര്‍<BR>
<BR>731 മക്കളെത്തന്നെയും മന്ദിയാതെ<BR>
732 പ്രദ്യുമ്നസാംബന്മാര്‍ തങ്ങളില്‍നേരിട്ടു<BR>
733 പത്തഞ്ഞുറായിരം ബാണമെയ്താര്‍.<BR>
734 താതനായുള്ളവന്തന്മകന്തന്നൊടും<BR>
735 സോദരരായവര്‍ തങ്ങളിലും<BR>
736 ഘോരമായ് നിന്നുള്ളൊരാഹവമുണ്ടായി<BR>
737 നേരിട്ടുനിന്നുള്ള വീരര്‍ക്കപ്പോള്‍.<BR>
738 ആയുധജാലമൊടിഞ്ഞു നിന്നോരോന്നേ<BR>
739 പോയിതായ് വന്നൊരു നേരത്തപ്പോള്‍<BR>
740 ഏരകപ്പുല്ലു പറിച്ചുകൊണ്ടല്ലാരും<BR>
<BR>741 പാരിച്ചു ചാട്ടിനാര്‍ മേനിതന്നില്‍.<BR>
742 വേദനപൂരിച്ചു മെയ് പിളര്‍ന്നോരോന്നേ<BR>
743 മേദിനിതന്നില്‍പതിക്കയാലേ<BR>
744 ആരണശാപത്താല്‍ മാരണമായിത<BR>
745 ദ്ദ്വാരകവാസികള്‍ക്കേരകപ്പുല്‍.<BR>
746 ചേതന വേര്‍വ്വിട്ടു പോകുന്നനേരത്തു.<BR>
747 വേദനയുണ്ടായീതില്ലയാര്‍ക്കും<BR>
748 മാലോകര്‍കണ്ണിന്നു പീയുഷമായൊരു<BR>
749 മാദവന്തന്മുഖം കാകയാലേ.<BR>
750 കണ്ണനെക്കണ്ടു മരിച്ചുനിന്നീടുവാന്‍<BR>
<BR>751 പുണ്യതപൂണ്ടുള്ള യാദവന്മാര്‍<BR>
752 വാനവരായിട്ടു യാനത്തിലേറിപ്പോയ്<BR>
753 വാനത്തു മേവിനാര്‍ നീളനീളെ;<BR>
754 വീരന്മാര്‍ തങ്ങളില്‍ നേരിട്ടു കോലുന്ന<BR>
755 പോരുകള്‍കൊണ്ടു പറഞ്ഞാര്‍ തമ്മില്‍:<BR>
756 "സാത്വികനായൊരു സാത്യകിതന്നുടെ<BR>
757 തേര്‍ത്തടംതന്നെയും വീഴ്ത്തിപ്പിന്നെ<BR>
758 സാരനായുള്ളൊരു സാരണന്‍ കണ്ടാലും<BR>
759 വീരനായ് ചെന്നതു പോരില്‍ നേരേ."<BR>
760 "പാതി മുറിഞ്ഞങ്ങു ഭുതലംതന്നിലേ<BR>
<BR>761 പാതിതനായൊരു യാദവന്താന്‍<BR>
762 ചേതനയോടു പിരിഞ്ഞുനിന്നീടാതെ<BR>
763 വേദനപൂണ്ടതു കാണ്ക പാപം."<BR>
764 "കണ്ടിച്ചുമേവുന്ന കണ്ഠവുമായിട്ടു<BR>
765 തെണ്ടിച്ചു ഖിന്നനായ് നിന്നൊരന്യന്‍<BR>
766 കൊണ്ടല്‍നേവര്‍ണ്ണര്‍ന്തന്നന്മുഖം കണ്ടുക<BR>
767 ണ്ടിണ്ടലെപ്പോക്കുന്നതുണ്ടോ കണ്ടു? "<BR>
768 "വില്ലു മുറിഞ്ഞൊരു വീരന്താന്‍ ചെന്നങ്ങു<BR>
769 തല്ലുന്നോന്‍ പിന്നെയും കാക പാപം."<BR>
770 "ശ്വാക്കള്‍ക്കു നല്ലൊരു ഭോജനമുണ്ടായി<BR>
<BR>771 പാഴ്ക്കഴുകന്നുമക്കാകന്മാര്‍ക്കും."<BR>
772 "എന്നുടെ ദേഹത്തെപ്പിന്നെയും കണ്ടാലും<BR>
773 പന്നഗന്‍ വന്നു വലിച്ചതിപ്പോള്‍."<BR>
774 "എന്നുടെ ദേഹത്തിന്‍ചാരത്തു കണ്ടവ<BR>
775 മുന്നേവയല്ലയിശ്വാക്കളൊന്നും."<BR>
776 "വൃദ്ധനായുള്ളൊരു ശ്വാവിനെക്കണ്ടാലും<BR>
777 ഗ്യദ്ധ്റങ്ങള്‍ ചെന്നു പിണങ്ങുകയാല്‍<BR>
778 ഏരകപ്പുല്ലുടെ നേരേപോയ്പാഞ്ഞങ്ങു<BR>
779 വാരിധിതന്നിലേ വീണതിപ്പോള്‍."<BR>
780 "നിന്നുടെ ദേഹത്തിന്‍ കര്‍ണ്ണങ്ങള്‍ കണ്ടാലും<BR>
<BR>781 ഛിന്നങ്ങളായതു നാസികയും;<BR>
782 ശൂര്‍പ്പണഖയ്ക്കൊരു കാന്തനായ്മേവുവാന്‍<BR>
783 യോഗ്യതയുണ്ടിതു പാര്‍ക്കിലിപ്പോള്‍."<BR>
784 തോമരമേറ്റു പൊളിഞ്ഞതു കണ്ടാലും<BR>
785 കോമളനായൊരു സാംബന്‍മാറിന്‍."<BR>
786 "പുത്രനായുള്ളവനച്ഛനെച്ചെന്നണ<BR>
787 ഞ്ഞത്തല്‍പിണച്ചവന്‍ കണ്ഠദേശം<BR>
788 നിര്‍ദ്ദയനായി മുറിച്ചുനിന്നങ്ങനെ<BR>
789 വിദ്രുതനായതു കാണ്കെടോ. നീ."<BR>
790 "വിക്രമംപൂണ്ടുള്ള നക്രവരങ്ങളും<BR>
<BR>791 ഉഗ്രങ്ങളായുള്ള മീനങ്ങളും<BR>
792 തീരത്തു ചെന്നു വലിച്ചുതുടങ്ങിനാര്‍<BR>
793 ചാരത്തു കണ്ട ശവത്തെയെല്ലാം."<BR>
794 "മുഷ്കരമായൊരു നിര്‍ജ്ജീവദേഹത്തെ<BR>
795 യൊക്കവേ ചെന്നു വലിക്കയാലേ<BR>
796 നക്രങ്ങള്‍ തങ്ങളില്‍ പേശിനിന്നീടുന്ന<BR>
797 തക്കത്തെക്കണ്ടൊരു മീനനപ്പോള്‍<BR>
798 വൈകാതെ ചെന്നതു തിന്നുതുടങ്ങിനാന്‍<BR>
799 വൈദഗ്ദ്ധ്യമാളുന്നോരെന്നു ഞായം."<BR>
800 "പൂതനവൈരിതന്‍ പൂവല്‍മെയ് കണ്ടുടന്‍<BR>
<BR>801 ചേതന പോക്കിന വീരന്മാരെ<BR>
802 വേഗത്തില്‍ ചെന്നുനിന്നാദരിച്ചീടിനാന്‍<BR>
803 ആഗതനായൊരു ദേവദൂതന്‍.<BR>
804 യാനങ്ങള്‍തോറും കരേറ്റിനിന്നീടുന്നോ<BR>
805 ന്മാനിച്ചു പിന്നെയും പിന്നെയും കാ."<BR>
806 "ചാമരം വീയുന്ന കാമിനിമാരെല്ലാം<BR>
807 കോമളമാരായി വന്നണഞ്ഞാര്‍."<BR>
808 "വീടികതന്നെയും പാണിയില്‍ ചേര്‍ത്തുകൊ<BR>
809 ണ്ടാടോപം ചേരുന്ന മാതരെല്ലാം<BR>
810 പാടിനിന്നമ്പോടു വന്നതു കണ്ടാലും<BR>
<BR>811 പാടീരച്ചാറൂറും കൊങ്കയുമായ്;<BR>
812 നേരെപോയ് ചെന്നങ്ങു തിക്കു തുടങ്ങിനാര്‍<BR>
813 വീരന്മാര്‍ വന്നൊരു നല്‍വഴിക്കേ."<BR>
814 "ആണ്മയില്‍ ചെന്നങ്ങു വീരത ചെയ്കയാല്‍<BR>
815 മേന്മ കലര്‍ന്നൊരു സാംബനുടേ<BR>
816 തോമരമേറ്റു പിളര്‍ന്നൊരു മാറിനെ<BR>
817 കാമിനി ചെന്നു പുണര്‍ന്നതു കാ."<BR>
818 "വന്നുവന്നീടുന്ന യാദവന്മാരെക്കൊ<BR>
819 ണ്ടംബരമെങ്ങും നിറഞ്ഞുതല്ലൊ.<BR>
820 ഒക്കവേ പോയിനി സ്വര്‍ഗ്ഗത്തിലാകുമ്പോള്‍<BR>
<BR>821 തിക്കുമെന്നുള്ളതു നിര്‍ണ്ണയിക്കാം."<BR>
822 ഇങ്ങനെയോരോരോ വാര്‍ത്തകളാസ്ഥയാ<BR>
823 തങ്ങളില്‍ ചൊന്നവര്‍ നിന്നനേരം<BR>
824 നേരിട്ടുനിന്നുള്ള വീരന്മാരെല്ലാര്‍ക്കും<BR>
825 വൈരങ്ങള്‍ മേന്മലേ പൊങ്ങുകയാല്‍<BR>
826 ഭൂവിന്നു ഭാരമായ്മേവിനോരെല്ലാരും<BR>
827 ദ്യോവിന്നു ഭാരമായ് വന്നുകൂടി.<BR>
828 യാദവന്മാരുടെ പാതത്തെത്തന്നെയും<BR>
829 മാധവന്തന്നുടെ ഭാവത്തെയും<BR>
830 ഇണ്ടല്‍കളഞ്ഞൊരു മേദിനിതന്നെയും<BR>
<BR>831 കണ്ടുനിന്നീടുന്ന കാമപാലന്‍<BR>
832 വേഗത്തില്‍ ചെന്നങ്ങു സാഗരതീരത്തു<BR>
833 യോഗസ്ഥനായി നുറുങ്ങുനേരം.<BR>
834 മേവിനിന്നങ്ങനെ കേവലയായൊരു<BR>
835 പാവകിയാകിയ ധാരണയാല്‍<BR>
836 സ്ഥൂലമായുള്ളൊരു ദേഹവും കൈവിട്ടു<BR>
837 ലീലനായ്മേവിനാല്‍ കേവലങ്കല്‍.<BR>
838 അഗ്രജന്തന്നുടെ സല്‍ഗതി കണ്ടു നിര്‍<BR>
839 വ്യഗ്രനായുള്ളൊരു വാസുദേവന്‍<BR>
840 വാമമായ് നിന്നുള്ളൊതുരുവിന്മീതേ തന്‍<BR>
<BR>841 കോമളപ്പാദവും ചേര്‍ത്തു നന്നായ്<BR>
842 ധാത്രിതന്‍ ഭാരവും തീര്‍ത്തനിന്നാസ്ഥയോ<BR>
843 ടാല്‍ത്തറമേലങ്ങിരുന്നനേരം<BR>
844 മത്സ്യത്തിന്നുള്ളിലേ ലോഹത്തെക്കൊണ്ടു പ<BR>
845 ണ്ടത്യുഗ്രബാണത്തെയാണ്ടവന്താന്‍<BR>
846 കാട്ടുമൃഗങ്ങളെയാട്ടിനിന്നെങ്ങുമേ<BR>
847 കാട്ടില്‍നിന്നങ്ങു വരുന്നനേരം.<BR>
848 ദൂരവെ കാണായി ദാരുക്കളുള്ളൂടെ<BR>
849 വാരിജലോചനമ്പാദം തന്നെ.<BR>
850 "എന്നെ വരുന്നതു കണ്ടൊരു ഭീതിയാല്‍<BR>
<BR>851 തന്നെയും ചാലെ മറച്ചുനന്നായ്<BR>
852 മേവിനിന്നീടുന്നൊരേണത്തിന്നാനനം<BR>
853 കേവലം കാണായതെ"ന്നു നണ്ണി<BR>
854 വിപ്രന്മാര്‍ ചൊന്നൊരു ശാപത്തിന്‍കോപത്താല്‍<BR>
855 കെല്പുകലര്‍ന്നുള്ള ബാണം തന്നെ<BR>
856 വമ്പില്‍ തൊടുത്തു വലിച്ചുവിട്ടീടിനാന്‍<BR>
857 അമ്പില്ലയെന്നുമ്പൊളെന്തു ദീനം.<BR>
858 വല്ലവിമാരുടെ നന്മുഖംതന്നിലും<BR>
859 മല്ലപ്പോര്‍കൊങ്കകള്‍ രണ്ടിലുമായ്<BR>
860 നിന്നുവിളങ്ങുന്നൊരോമനക്കാല്‍തന്നില്‍<BR>
<BR>861 ചെന്നു തറച്ചിതു ബാണമപ്പോള്‍.<BR>
862 മാനെന്നു ചിന്തിച്ചു ബാണത്തിമ്പിന്നാലെ<BR>
863 താനങ്ങു വേഗത്തില്‍ ചെന്നനേരം<BR>
864 കാവര്‍ണ്ണര്‍ന്തന്നുടല്‍ കാണായിതെന്നപ്പോള്‍<BR>
865 കാതരനായവന്‍ കാല്ക്കല്‍ വീണാന്‍.<BR>
866 ഭീതനായ് നിന്നെഴും വ്യാധനോടന്നേരം<BR>
867 പ്രീതനായ്ച്ചൊല്ലിനാന്മാധവന്താന്‍:<BR>
868 മല്‍പ്രിയമായതു ചെയ്തതു നീയിപ്പോള്‍<BR>
869 വിപ്രിയമെന്നു ഭയപ്പെടേണ്ട:<BR>
870 അല്പമായുള്ളൊരു മല്‍പ്രിയത്തിന്‍ഫലം<BR>
<BR>871 അലിപമായല്ലതാന്‍ വന്നു ഞായം.<BR>
872 ഇപ്പൊഴേതന്നെ നീ സ്വര്‍ഗ്ഗത്തില്‍ പോകണം<BR>
873 മല്‍പ്രിയം ചെയ്യുന്നോരെന്നു ഞായം."<BR>
874 ഇങ്ങനെ കേട്ടൊരു കാട്ടാളന്താനപ്പോള്‍<BR>
875 പൊങ്ങിന പേടിയും പോക്കി നേരേ<BR>
876 തിണ്ണം തെളിഞ്ഞൊരു കണ്ണന്‍റെ ചൊല്ലാലേ<BR>
877 വിണ്ണിലും പൂകിനാന്‍ പുണ്യവാനായ്<BR>
878 മാര്‍ഗ്ഗണംകൊണ്ടുമമ്മോക്ഷദന്‍തന്‍പദം<BR>
879 മാര്‍ഗ്ഗമായ് പൂജിച്ചാനെന്നതല്ലൊ.<BR>
880 ഹേതുവായ് വന്നതപ്പാതകക്കാതലാം<BR>
<BR>881 വ്യാധനെപ്പോക്കുവാന്‍ വിണ്ണിലെന്നാല്‍<BR>
882 പുഷ്പങ്ങള്‍ കൊണ്ടിനിപ്പൂജിച്ചുപോരുന്നോ<BR>
883 ര്‍ക്കെപ്ഫലം വന്നതിന്നെന്നു ചൊല്‍വൂ.<BR>
884 വ്യാധനെപ്പോക്കുവാന്‍ വിണ്ണിലങ്ങാക്കിയ<BR>
885 വ്യാധനെത്തന്നെയും വിണ്ണിലങ്ങാക്കിയ<BR>
886 മ്മാധവന്‍ പ്രീതനായ് നിന്നനേരം<BR>
887 ദാരുകനാകിന സാരഥിതാനപ്പോള്‍<BR>
888 വാരിജലോചനന്തന്നെയെങ്ങും<BR>
889 ആരാഞ്ഞുപോയെങ്ങും കണ്ടുനിന്നീടാതെ<BR>
890 തേരുമായ് നീളെ നടന്നു പിന്നെ<BR>
<BR>891 സൗരഭ്യംപൂണ്ടങ്ങുവന്നൊരു തെന്നല്‍തന്‍<BR>
892 സൗരഭ്യം തോഞ്ഞൊരു മാര്‍ഗ്ഗത്തൂടെ<BR>
893 ആരാഞ്ഞു ചെന്നപ്പോള്‍ ദൂരവെ കാണായി<BR>
894 വാരിജലോചനന്‍പൂവല്‍മേനി.<BR>
895 കണ്ടൊരുനേരത്തു കണ്ണുനീരോലോലെ<BR>
896 മണ്ടിച്ചെന്നങ്ങവന്‍ കാല്ക്കല്‍ വീണാന്‍<BR>
897 ചൊല്ലിനിന്നീടിനാന്‍ "നിന്നെയും കാണാതെ<BR>
898 അല്ലലില്‍ വീണതു ചൊല്ലവല്ലേന്‍.<BR>
899 ദിഗ്ഭ്രമംകൊണ്ടു നടക്കരുതായുന്നു<BR>
900 തുള്‍ഭ്രമംതന്നെയുമുണ്ടാകുന്നു.<BR>
<BR>901 വംശമേകൂടെ മുടിഞ്ഞുതായല്ലൊ കാ<BR>
902 സംശയമില്ലിനിയെന്നുവന്നു.<BR>
903 എന്തിനി നിന്നുടെ ചിന്തിതം ചൊല്ലണം<BR>
904 അന്ധകനാഥനാം തമ്പുരാനേ!<BR>
905 നിഞ്ചരണങ്ങളില്‍ തഞ്ചിനോരെങ്ങളേ<BR>
906 വഞ്ചിച്ചുപോകുന്നോനല്ലയല്ലീ ?"<BR>
907 ദാരുകനിങ്ങനെ ചോദിച്ചനേരത്തു<BR>
908 തേരുതാന്‍ പാരമെഴുന്നു നേരെ<BR>
909 അംബരംതന്നില്‍ മറഞ്ഞതു കാണായി<BR>
910 ചെമ്മുകലര്‍ന്നുള്ള ഹേതികളും.<BR>
<BR>911 എന്നതു കണ്ടു നടുങ്ങിന ദാരുകന്‍<BR>
912 തന്നോടു ചൊല്ലിനാന്മല്ലവൈരി:<BR>
913 "പെട്ടെന്നു ചെന്നിനി ദ്വാരകതന്നില്‍ നീ<BR>
914 ശിഷ്ടരായുള്ളവരോടു ചൊല്‍വൂ<BR>
915 "ദുര്‍ല്ലംഘ്യമായൊരു കാലത്തിന്‍ ശീലത്താല്‍<BR>
916 ഇല്ലാതെയായി പണ്ടുള്ളോരെല്ലാം.<BR>
917 വ്യഗ്രത നീക്കി നല്‍ സ്വര്‍ഗ്ഗഗനാവതി<BR>
918 ന്നഗ്രഗനായാനെന്നഗ്രജനും.<BR>
919 സ്വസ്ഥനായുള്ള ഞാന്‍ ദുസ്ഥനായ് വന്നിപ്പൊ<BR>
920 ളിത്രമേലായതും ചൊല്ക പിന്നെ.<BR>
<BR>921 ദ്വാരകതന്നിലിരിക്കൊല്ലയാരുമേ<BR>
922 വാരിധി വന്നു തകര്‍ക്കുമിപ്പോള്‍.<BR>
923 നാരികളോടു കലര്‍ന്നുനിന്നെല്ലാരും<BR>
924 പോരിക പാരാതെ നിങ്ങളിങ്ങേ."<BR>
925 അര്‍ജ്ജുനന്തന്നോടു ചൊല്ലുക നമ്മുടെ<BR>
926 വജ്രനേ മന്നവനാക്കിവയ്പാന്‍;<BR>
927 ശേഷിച്ചുനിന്നുള്ള ലോകരെയെല്ലമേ<BR>
928 പാലിച്ചുകൊണ്ടുപോയ് വയ്ക്കയെന്നും"<BR>
929 എന്നതുകേട്ടൊരു ദാരുകസാരഥി<BR>
930 ഖിന്നനായ് മെല്ലവേ പോയനേരം<BR>
<BR>931 മേന്മകലര്‍ന്നുള്ള മാമുനിമാരുമായ്<BR>
932 നാന്മുനന്നിലംതന്നില്‍ വന്നാന്‍.<BR>
933 മൂലോകനാഥനായ് മേവിനിന്നൂടുമ<BR>
934 ക്കൈലാസവാസിയും കാമിനിയും<BR>
935 വാസവന്‍മുമ്പായ വാനോരുമെല്ലാരും<BR>
936 ആസന്നരായാരബ്ഭൂമിതന്നില്‍<BR>
937 കേശവന്തന്നുടെ കേവലരൂപത്തില്‍<BR>
938 മേവുന്ന വേലയെക്കാണ്മതിന്നായ്.<BR>
939 ചിന്തിച്ചതെല്ലാമേ ബന്ധിച്ചുകൂടീട്ടു<BR>
940 സന്തുഷ്ടനായുള്ള കണ്ണനപ്പോള്‍<BR>
<BR>941 വന്ദിച്ചുനിന്നുള്ള വാനോരെയെല്ലാമേ<BR>
942 നന്ദിച്ചു നോക്കിനാന്മന്ദംമന്ദം<BR>
943 സ്വസ്തികമായുള്ളൊരാസനം തങ്കലേ<BR>
944 സുസ്ഥിതനായി നിവര്‍ന്നു പിന്നെ<BR>
945 മൂലസ്ഥനായുള്ള പാവകന്തന്നെയും<BR>
946 ചാലേ ജ്വലിപ്പിച്ചു ധാരണയാല്‍<BR>
947 ദേഹസ്ഥനായുള്ള തന്നെയും മെല്ലവേ<BR>
948 കൂടസ്ഥനായുള്ള തങ്കലാക്കി<BR>
949 പൂര്‍ണ്ണമായ് നിന്നുള്ളൊരാനന്ദം തങ്കലേ<BR>
950 ചേര്‍ന്നുകൊണ്ടീടിനാന്‍ ചെവ്വിനോടേ.<BR>
<BR>951 ശ്യാമളകാന്തിയാല്‍ കോമളമായി നി<BR>
952 ന്നോമനയാകുമപ്പൂവല്‍മേനി<BR>
953 വിസ്മിതരായുള്ള വാനവര്‍ നോക്കുമ്പോള്‍<BR>
954 ഭസ്മമായ് വന്നതേ കണ്ടു പിന്നെ.<BR>
955 ഭസ്മത്തെത്തന്നെയും കുമ്പിട്ടു നിന്നിട്ടു<BR>
956 വിസ്മിതരായുള്ള വിണ്ടലരും<BR>
957 അന്തകവൈരിയും പങ്കജയോനിയും<BR>
958 മന്ദിരം പൂകിനാര്‍ വന്നവണ്ണം.<BR>
959 ദ്വാരകതന്നില്‍ വസിച്ചുനിന്നൂടു<BR>
960 ന്നോരാനകദുന്ദുഭിതാനുമായി<BR>
<BR>961 മേവിനിന്നീടുന്ന ദേവകി ചൊല്ലിനാള്‍<BR>
962 വേവുറ്റു മേവുന്നോരുള്ളവുമായ്:<BR>
963 "തീര്‍ത്ഥത്തില്‍ പോയുള്ള യാദവന്മാരുടെ<BR>
964 വാര്‍ത്തകളേതുമേ കേട്ടീലല്ലൊ.<BR>
965 എന്തവരിങ്ങനെ വൈകിച്ചുകൊള്ളുവാന്‍<BR>
966 എന്നതേ ചിന്തിച്ചു വേകുന്നേന്‍ ഞാന്‍.<BR>
967 എന്മകന്തന്നുടെ നന്മുഖം കാണാഞ്ഞു<BR>
968 ഉന്മേഷമില്ലെനിക്കുള്ളിലൊട്ടും.<BR>
969 ദക്ഷിണമാകുന്ന കണ്ണുമുണ്ടാടുന്നു<BR>
970 ലക്ഷണമല്ല നമുക്കു മേലില്‍.<BR>
<BR>971 അന്നന്നേ വന്നുള്ളതൊന്നൊന്നേ ചിന്തിച്ചാല്‍<BR>
972 ദുര്‍ന്നിമിത്തങ്ങളേ കാണുന്നൂതും.<BR>
973 എന്മകന്തന്നെപ്പിരിഞ്ഞുനിന്നീടുവാന്‍<BR>
974 എതുമേയാകുന്നില്ലിന്നിന്നിപ്പോള്‍."<BR>
975 ആനന്ദകദുന്ദുഭിതാനുമായിങ്ങനെ<BR>
976 ദീനയായ് ദേവകി ചൊല്ലുന്നപ്പോള്‍<BR>
977 ദാരുകന്‍ വന്നതു ദൂരവേ കാണായി<BR>
978 തേരോടും ധീരതയോടും വേറായ്.<BR>
979 എന്നതു കണ്ടൊരു ദേവകി ചൊല്ലിനാള്‍:<BR>
980 "ഏന്മകന്‍ വന്നുതുടങ്ങിനാനേ.<BR>
<BR>981 എന്മകന്‍ വന്നതു പാര്‍ത്തുനിന്നിങ്ങനെ<BR>
982 മന്ദിച്ചുപോരുന്നു ദാരുകങ്കാ."<BR>
983 എന്നതു കേട്ടൊരു രുക്മിണീദേവിതാന്‍<BR>
984 ചെന്നങ്ങു തന്നുടെ മന്ദിരത്തില്‍<BR>
985 ശയ്യയും ചാലെ വിരിച്ചുനിന്നീടിനാള്‍<BR>
986 മെയ്യുമലങ്കരിച്ചാശൂ പിന്നെ.<BR>
987 പൊല്ക്കെണ്ടിതന്നില്‍ പൊഴിഞ്ഞൊരു നീരുമായ്<BR>
988 നില്ക്കത്തുടങ്ങിനാള്‍ നോക്കി നോക്കി.<BR>
989 കാവര്‍ണ്ണനുണ്ടുപോല്‍ വന്നുതെന്നിങ്ങനെ<BR>
990 ദ്വാരകതന്നിലുമൊച്ചകൊണ്ടു.<BR>
<BR>991 ദ്വാരകവാസികളായുള്ളോരെല്ലാര്‍ക്കും<BR>
992 പാരമെഴുന്നിതു മോദമപ്പോള്‍.<BR>
993 എത്രെടം വന്നുപോലെന്നങ്ങു തങ്ങളില്‍<BR>
994 സത്വരം ചോദിച്ചുനിന്നു പിന്നെ<BR>
995 വേദത്തിങ്കാതലില്‍ പോയ്മറഞ്ഞീടുമ<BR>
996 ത്തേജസ്വരുപനെക്കാണ്മതിന്നായ്<BR>
997 ഓടിത്തുടങ്ങിനാര്‍ മേഘത്തിന്‍നാദം കേ<BR>
998 ട്ടീടിന ചാതകജാലം പോലെ.<BR>
999 ദാരുകന്താനൊട്ടു ചാരത്തു ചെന്നപ്പോള്‍<BR>
1000 ധീരത കൈവിട്ടു ദേവകിതാന്‍<BR>
<BR>1001 "എന്മകനെങ്ങോന്‍?" എന്നിങ്ങനെ ചോദിച്ചാള്‍<BR>
1002 തന്മുഖം കണ്ടു ഭയപ്പെട്ടുടന്‍<BR>
1003 എന്നതു കേട്ടൊരു ദാരുകന്താനപ്പൊ<BR>
1004 ളൊന്നുമേ വല്ലാതെ നിന്നനേരം<BR>
1005 പിന്നെയും പിന്നെയും ചോദിച്ചു മേവിനാള്‍<BR>
1006 ഖിന്നമായ് വെന്തുള്ളോരുള്ളവുമായ്.<BR>
1007 ധീരത കൈവിട്ട ദാരുകന്താനപ്പൊ<BR>
1008 ളേറിന വേദന പൊങ്ങുകയാല്‍<BR>
1009 ഓടിപ്പോയെങ്ങാനും ചാവതിനോങ്ങിനാന്‍<BR>
1010 താഡിച്ചുകൊണ്ടാന്തന്മെയ്യില്‍ പിന്നെ<BR>
<BR>1011 ചേതന വേര്‍വിട്ട ദേഹത്തെപ്പോലെയ<BR>
1012 ബ്ഭൂതലം തന്നിലേ വീണു കേണാന്‍.<BR>
1013 കണ്ണുനീര്‍ കൊണ്ടവന്‍ ചൊല്ലാതെ ചൊല്ലിനാന്‍<BR>
1014 കണ്ണന്‍റെ വാര്‍ത്തകളുള്ളവണ്ണം.<BR>
1015 അര്‍ജ്ജുനന്തന്നോടു ചൊല്ലിനാമ്പിന്നെയ<BR>
1016 ങ്ങച്യുതന്തന്നോടു ചൊന്നതെല്ലാം.<BR>
1017 യാദവനാഥനാമാഹുകന്തന്നോടു<BR>
1018 യാതനാകേണമേയെന്നു ചൊന്നാന്‍.<BR>
1019 ദേവകിക്കന്നേരം മേവിന വേദന<BR>
1020 ഏവമെന്നിങ്ങനെ ചൊല്ലുവാനായ്<BR>
<BR>1021 ധാതാവു നിര്‍മ്മിച്ച ലോകങ്ങളൊന്നിലും<BR>
1022 മേധാവിയായുള്ളോരാരുമില്ലേ.<BR>
1023 പന്തിരണ്ടാദിത്യന്മാരുടെ മണ്ഡലം<BR>
1024 ഒന്നിച്ചുകൂട്ടിച്ചമച്ചു പിന്നെ<BR>
1025 കല്പാന്തപാവകന്തന്നിങ്ങാക്കി നി<BR>
1026 ന്നുല്പാതവാതങ്ങള്‍ വീതുവീത<BR>
1027 പ്പാരം പഴുപ്പിച്ചു നേരറ്റു നിന്നങ്ങു<BR>
1028 ഘോരമായ് മേവുന്ന താരപിണ്ഡം<BR>
1029 ദേവകിതന്നുടെ താപത്തെച്ചിന്തിക്കില്‍<BR>
1030 ശീതളമായിട്ടേ വന്നുകൂടു."<BR>
<BR>1031 രുക്മിണിമുമ്പായ ദേവിമാര്‍താപവും<BR>
1032 അത്രയല്ലങ്ങതിലേറുമത്രെ.<BR>
1033 കൃഷ്ണായെന്നിങ്ങനെ നീളത്തില്‍ ചൊന്നപ്പോള്‍<BR>
1034 വൃഷ്ണികളെല്ലാരും കേഴുംനേരം<BR>
1035 വേരോടെ മേല്പെട്ടു പോയതു കാണായി<BR>
1036 സാരമായ് മേവുമപ്പാരിജാതം.<BR>
1037 എന്നതു കണ്ടുള്ള ബാലരും മാതരും<BR>
1038 ഖിന്നരായെല്ലാരും നിന്നു പിന്നെ<BR>
1039 ആഹൂകന്തന്നുടെ പിന്നാലെ പോയിപ്പോ<BR>
1040 യാഹവഭൂമിയില്‍ ചെന്നു നേരേ<BR>
<BR>1041 സജ്വ നായുള്ളൊരര്‍ജ്ജുനന്തന്നാലെ<BR>
1042 സജ്ജിതയായൊരു നല്‍ച്ചിതയില്‍<BR>
1043 പാരാതെ ചാടിത്തങ്കാമുകന്മെയ്യോടു<BR>
1044 നാരിമാരെല്ലാരും ചേര്‍ന്നുകൊണ്ടാര്‍.<BR>
1045 ആനകദുന്ദുഭിതാനുമായങ്ങനെ<BR>
1046 മാനിതയാകിയ ദേവകിയും<BR>
1047 അച്യുതന്തന്നെയുമിച്ഛയില്‍ നണ്ണിനി<BR>
1048 ന്നച്ചിതതന്നിലേ പാഞ്ഞു പിന്നെ<BR>
1049 നിശ്ചലനായുള്ളൊരച്യുതന്തന്നുടെ<BR>
1050 നല്‍ച്ചരണങ്ങളിലേശിക്കൊണ്ടാര്‍.<BR>
<BR>1051 എണ്ണിരണ്ടായിരം ഭാര്യമാരെല്ലാരും<BR>
1052 കണ്ണന്താന്‍ നിന്നൊരു ഭൂതലത്തില്‍<BR>
1053 ഭാവനകൊണ്ടു തങ്കാന്തമെപ്പൂണ്ടു നല്‍<BR>
1054 പ്പാവകന്തന്നില്‍ പതിച്ചുനിന്നാര്‍.<BR>
1055 മാനുഷഭാവത്തെക്കൈവെടിഞ്ഞെല്ലാരും<BR>
1056 വാനവരായിച്ചമഞ്ഞു പിന്നെ<BR>
1057 മുന്നമേ ചെന്നുള്ള യാദവന്മാരോട<BR>
1058 ങ്ങൊന്നിച്ചു മേവിനാര്‍ വിണ്ണിലപ്പോള്‍:<BR>
1059 "വെള്ളത്തില്‍ മുങ്ങി നികന്നേ"നെന്നുള്ളതേ<BR>
1060 ഉള്ളത്തില്‍ തോന്നീതവര്‍ക്കന്നേരം.<BR>
<BR>1061 ഔദകമായുള്ള കര്‍മ്മവും പിണ്ഡവും<BR>
1062 വൈദികരീതിയില്‍ച്ചൊന്നവണ്ണം<BR>
1063 പ്രേതരായ് നിന്നുള്ള യാദവന്മാര്‍ക്കെല്ലാം<BR>
1064 ആചരിച്ചീടിനാന്‍ പാര്‍ത്ഥനപ്പോള്‍.<BR>
1065 ദ്വാരകതന്നെയും മുക്കിനാനന്നേരം<BR>
1066 വാരിധി വന്നു തകര്‍ത്തു മേന്മല്‍.<BR>
1067 മാധവന്തന്നുടെയാലയമായൊരു<BR>
1068 ഭൂതലംതന്നെയൊഴിച്ചെല്ലാമേ.<BR>
1069 ചിന്തകന്മാരുടെ ബന്ധവും വേര്‍വിടു<BR>
1070 ത്തന്തകഭീതിയെപ്പോക്കുവാനായ്<BR>
<BR>1071 മാധവന്തന്നധിവാസമുണ്ടാകുന്നു<BR>
1072 യാതൊരു ഭൂതലം തന്നിലിന്നും.<BR>
1073 ശേഷിച്ചുനിന്നുള്ള യോഷിജ്ജനത്തെയും<BR>
1074 ഊഷത്വം വാരാതെ കൊണ്ടുപോയി<BR>
1075 തന്നുടെ മന്ദിരം തന്നിലങ്ങാക്കുവാന്‍<BR>
1076 ഖിന്നനാം പാണ്ഡവമ്പോകുന്നേരം<BR>
1077 കാട്ടൂടെ പാഞ്ഞങ്ങു കമ്മന്മാരായുള്ള<BR>
1078 കാട്ടാളര്‍ ചെന്നു ചെറുത്താരപ്പോള്‍<BR>
1079 രോഗത്തെപ്പൂണ്ടൊരു സിംഹത്തെച്ചെന്നിട്ടു<BR>
1080 വേഗത്തില്‍ ശ്വാനങ്ങളെന്നപോലെ.<BR>
<BR>1081 ക്രുദ്ധനായുള്ളൊരു പാണ്ഡവന്താനപ്പോള്‍<BR>
1082 യുദ്ധത്തിനായിത്തുനിഞ്ഞനേരം<BR>
1083 അസ്ത്രമെന്നുള്ള വിസ്മൃതമായ് വന്നു<BR>
1084 ചിത്തവും വെറൊന്നായ് വന്നുകൂടി.<BR>
1085 വില്ലിനെത്തന്നെ കുലപ്പതിന്നായിട്ടും<BR>
1086 വല്ലീലയങ്ങവനൊന്നുകൊണ്ടും.<BR>
1087 അംഗങ്ങളെല്ലാമേ സന്നങ്ങളായ് വന്നു<BR>
1088 അങ്ങനെയായിച്ചമഞ്ഞുതപ്പോള്‍<BR>
1089 മന്ത്രത്തെക്കൊണ്ടു നിരുദ്ധനായുള്ളൊരു<BR>
1090 പന്നഗവീരന്താനെന്നപോലെ.<BR>
<BR>1091 കാട്ടാളരെല്ലാമക്കാമിനിമാരെയും<BR>
1092 ആട്ടിയക്കാട്ടിലേ പോയ് മറഞ്ഞാര്‍.<BR>
1093 " സ്ത്രികളെത്തന്നെയും പാലിച്ചുകൊള്ളുവാന്‍<BR>
1094 ആകാതെയായല്ലൊ ഞാനിന്നിപ്പോള്‍<BR>
1095 പൂതലായ്പോയൊരു ദാരുവെപ്പോലെ ഞാന്‍<BR>
1096 ഭുതലം തന്നിലിരിക്കവേണ്ടാ."<BR>
1097 എന്നങ്ങു തന്നിലേ ചിന്തിച്ചുകൊണ്ടവന്‍<BR>
1098 ഖിന്നനായ്പിന്നെയും പോകും നേരം<BR>
1099 വ്യാസനായുള്ളൊരു മാമുനി വന്നുട<BR>
1100 നാസന്നനായതു കാണായ്യപ്പോള്‍.<BR>
<BR>1101 മാനിയായുള്ളൊരു പാണ്ഡവവീരന<BR>
1102 മ്മാമുനിതന്നുടെ കാല്ക്കല്‍ വീണാന്‍.<BR>
1103 തന്നുടെ ഖേദങ്ങളെല്ലാമേ ചൊല്ലിനാ<BR>
1104 മ്പിന്നെയമ്മാമുനിയോടു നേരേ.<BR>
1105 എന്നതു കേട്ടൊരു മാമുനിതാനുമ<BR>
1106 ന്നിന്നൊരുപാണ്ഡവനോടു ചൊന്നാന്‍:<BR>
1107 "എട്ടെടം മെയ്യില്‍ വളഞ്ഞുനിന്നങ്ങനെ<BR>
1108 പൊട്ടനായുള്ളൊരു മാമുനിയേ<BR>
1109 പണ്ടിവര്‍ കണ്ടു ചിരിച്ചുനിന്നീടിനാര്‍<BR>
1110 ഇണ്ടലങ്ങുള്ളത്തില്‍ കൊള്ളുംവണ്ണം.<BR>
<BR>1111 എന്നതു കണ്ടു ശപിച്ചുനിന്നീടിനാന്‍<BR>
1112 ഖിന്നനായ് നിന്നൊരു മാമുനിതാന്‍.<BR>
1113 "കാട്ടാളര്‍ കൊണ്ടുപോയ്ക്കാട്ടിലിന്നിങ്ങളേ<BR>
1114 കോട്ടിയാക്കീടുക"യെന്നിങ്ങനെ.<BR>
1115 എന്നതുകൊണ്ടിവരിങ്ങനെയായിപ്പോയ്<BR>
1116 നിന്നുടെ പോരായ്മയല്ലയേതും.<BR>
1117 ആരണശാപത്തിന്‍ പ്രാബല്യംകൊണ്ടു നിന്‍<BR>
1118 വീരത പോയിച്ചുരുങ്ങീതായി.<BR>
1119 ആരണശാപത്തെപ്പോക്കിനിന്നീടുന്നോ<BR>
1120 രാരുമില്ലെന്നതോ കണ്ടുതല്ലൊ.<BR>
<BR>1121 വീരത പോയെന്നു ഖേദിക്കവേണ്ട നീ<BR>
1122 വീരനായുള്ള നീ വീരനത്രെ.<BR>
1123 കണ്ണന്മെയ് വേര്‍വിട്ട ഖേദത്തെക്കൊണ്ടല്ലീ<BR>
1124 കണ്ണുനീര്‍ തുകുന്നു പിന്നെയും നീ?<BR>
1125 യാദവന്മാരുടെ നാശത്തെക്കണ്ടിട്ടും<BR>
1126 ദ്വാരക പോയതു കണ്ടുമല്ലീ ?<BR>
1127 "ബന്ധുക്കളായുള്ളൊരന്ധകന്മാരുമായ്<BR>
1128 ചന്തത്തില്‍നിന്നു സുഖിച്ചനേരം<BR>
1129 ദീനനായ്പോയാനെന്‍ കാവര്‍ണ്ണനെന്നല്ലീ<BR>
1130 മാനസംതന്നിലേ തോന്നുന്നിപ്പോള്‍ ?<BR>
<BR>1131 അജ്ഞരായുള്ളവര്‍ ഖേദിക്കുംപോലെയീ<BR>
1132 പ്രാജ്ഞനായുള്ള നീ ഖേദിക്കൊല്ലാ;<BR>
1133 അംബരംപോലെയന്നിര്‍മ്മലനായ് നിന്ന<BR>
1134 ചിന്മയനാകിയ ദേവനുണ്ടോ<BR>
1135 ജന്മവും കര്‍മ്മവും നന്മയും തിന്മയും<BR>
1136 ഉണ്മയെച്ചിന്തിച്ചു കാണ്ക നീയേ.<BR>
1137 പാനസമായുള്ള പത്രങ്ങള്‍കൊണ്ടോരോ<BR>
1138 ഭാജനം തന്നെയും ഗോക്കളേയും<BR>
1139 ചാലെച്ചമച്ചോരോ ലീലകള്‍ കോലുന്ന<BR>
1140 ബാലകന്മാരെയോ കാണ്മുണ്ടല്ലൊ<BR>
<BR>1141 അവ്വണ്ണംതന്നെയിക്കാര്‍മുകില്‍വര്‍ണ്ണനും<BR>
1142 ചൊവ്വോടെ യാദവന്മാരെയെല്ലാം<BR>
1143 തന്നുടെ കോരകമെന്നങ്ങു തോന്നിച്ചു<BR>
1144 മന്നിടംതന്നിലേ നിന്നു പിന്നെ<BR>
1145 കാരിയം പൂരിച്ച യാദവന്മാരെയും<BR>
1146 ദ്വാരകതന്നെയും സംഹരിച്ചാന്‍<BR>
1147 ലീലകഴിഞ്ഞുള്ള ബാലന്മാരെല്ലാരും<BR>
1148 ചാലക്കളിപ്പുരയെന്നപോലെ<BR>
1149 താനങ്ങു തന്നുടെകേവലമായുള്ളൊ<BR>
1150 രാനന്ദംതങ്കലേ നിന്നുകൊണ്ടാന്‍<BR>
<BR>1151 നഷ്ടമായ്പോയാനെന്നിഷ്ടനായുള്ളവന്‍<BR>
1152 കഷ്ടമേയെന്നങ്ങു ചിന്തിച്ചിപ്പോള്‍<BR>
1153 സ്പഷ്ടമേയിങ്ങനെ ദുഃഖവുംപൂണ്ടുടന്‍<BR>
1154 പൊട്ടനായ്പോയിതോ ഹന്ത നീതാന്‍ ?<BR>
1155 ആഹന്ത മാല്‍കൊണ്ടു വേകുന്ന നിന്നുടെ<BR>
1156 മോഹത്തെത്തന്നെ തൊഴുന്നേന്‍ ഞാനോ.<BR>
1157 ഭാരതമാകുന്ന പോരു തുടങ്ങുമ്പോള്‍<BR>
1158 സാരമായ് നിന്നോടു വാരിജാക്ഷന്‍<BR>
1159 മാനിച്ചു ചൊന്നുള്ള വാര്‍ത്തകളെല്ലാമേ<BR>
1160 പാനീയരേഖയായ്പോയിതോ ചൊല്‍?<BR>
<BR>1161 താപത്തെത്തുകുന്ന ശോകത്തെപ്പൂരിച്ചാല്‍<BR>
1162 ആപത്തേ കാണാവൂ നൂനമെന്നാല്‍<BR>
1163 ശോകത്തെക്കൈവിട്ടു മോഹത്തെപ്പോക്കുന്ന<BR>
1164 രൂപത്തെച്ചിന്തിക്ക സന്തതം നീ."<BR>
1165 ഖിന്നത പോക്കുന്ന നന്മൊഴിയിങ്ങനെ<BR>
1166 പിന്നെയും പിന്നെയും ചൊല്ലിച്ചൊല്ലി<BR>
1167 പാര്‍ത്ഥന്തന്നുള്ളത്തില്‍ ചീര്‍ത്തുനിന്നീടുന്നൊ<BR>
1168 രാര്‍ത്തിയെത്തീര്‍ത്താനത്തീര്‍ത്ഥപാദന്‍.<BR>
1169 നിര്‍മ്മലനായൊരു നന്മുനിതന്നുടെ<BR>
1170 നിര്‍മ്മലത്തൂമൊഴി കേള്‍ക്കയാലേ<BR>
<BR>1171 ചീര്‍ത്തുനിന്നീടുന്നൊരാര്‍ത്തിയെത്തന്നെയും<BR>
1172 തീര്‍ത്തുനിന്നീടുന്ന പാര്‍ത്ഥനപ്പോള്‍<BR>
1173 ധന്യമായുള്ളൊരു തന്നുടെ മന്ദിരം<BR>
1174 തന്നെയും മുന്നിട്ടു ചെന്നു പിന്നെ<BR>
1175 ഉജ്ജ്വലനായൊരു വജ്രനെത്തന്നെയും<BR>
1176 വച്ചുനിന്നമ്പോടു മന്ദിരത്തില്‍<BR>
1177 ധര്‍മ്മജന്തന്നുടെ മന്ദിരം പൂവതി<BR>
1178 ന്നുന്മനസ്സായവന്‍ പോകുംനേരം<BR>
1179 അഗ്രജനായുള്ള ധര്‍മ്മജന്മാവുതാ<BR>
1180 നുഗ്രങ്ങളായ നിമിത്തങ്ങളേ<BR>
<BR>1181 അഗ്രത്തിലാമ്മാറു കണ്ടുകണ്ടേറ്റവും<BR>
1182 വ്യഗ്രനായ് ചൊല്ലിനാന്‍ ഭീമനോട്:<BR>
1183 "കൃഷ്ണനെക്കാണ്മാനായ് മുന്നമേ പോയൊരു<BR>
1184 ജിഷ്ണുതാന്‍ വന്നീലയല്ലൊയിന്നും.<BR>
1185 എന്തവനിങ്ങനെ വൈകിച്ചുകൊള്ളുവാന്‍<BR>
1186 സ്വസ്ഥമാം കാലമല്ലെന്നുവന്നു.<BR>
1187 മുന്നമെപ്പോലെയല്ലിന്നിന്നിമ്മന്നെല്ലാം<BR>
1188 ഖിന്നമായ്ത്തന്നെയേ കാണാകുന്നു.<BR>
1189 മംഗലദീപത്തിന്‍ഭംഗവും പൂണ്ടിട്ടു<BR>
1190 മങ്ങുന്ന മന്ദിരമെന്നപോലെ.<BR>
<BR>1191 മന്നിടംതന്നുടെ മംഗലദീപംതാന്‍<BR>
1192 മങ്ങിമറഞ്ഞുപോയില്ലയല്ലീ?<BR>
1193 ഖിന്നമായ് നിന്നൊരിമ്മന്നിടം കാണുമ്പൊ<BR>
1194 ളെന്നതേ തോന്നുന്നുതുള്ളിലിപ്പോള്‍.<BR>
1195 ധര്‍മ്മിഷ്ഠരായുള്ള നിര്‍മ്മലരെല്ലാര്‍ക്കും<BR>
1196 ഉന്മേഷം കാണുന്നൂതില്ലയിപ്പോള്‍.<BR>
1197 ഗോക്കളെക്കണ്ടാലുമോര്‍ച്ചയും പൂണ്ടിട്ടു<BR>
1198 നോക്കിനിന്നീടുന്നതങ്ങുമിങ്ങും.<BR>
1199 പാഴരായ്പോരുന്ന പാപന്മാര്‍തന്മുഖം<BR>
1200 പാരം തെളിഞ്ഞിന്നു കാണാകുന്നു.<BR>
<BR>1201 ദുഷ്ടങ്ങളായുള്ള ജന്തുക്കളെല്ലാമ<BR>
1202 ങ്ങൊട്ടൊട്ടു വന്നു പരന്നുതായി.<BR>
1203 മാമുനിമാരിലും മുന്നമെപ്പോലെയു<BR>
1204 ള്ളാമോദം കാണുന്നൂതില്ല ചെമ്മേ.<BR>
1205 എന്നുടെ മാനസം തന്നെയുമേറ്റവും<BR>
1206 ഖിന്നമായ്ക്കാണുന്നു പിന്നെപ്പിന്നെ.<BR>
1207 എന്തിതിങ്കാരണമെന്നതു ചിന്തിച്ചാ<BR>
1208 ലേതുമേ ചൊല്ലുവാനില്ലതാനും.<BR>
1209 ഉത്തമദാരുക്കളൊക്കവേ കണ്ടാലും<BR>
1210 പത്രവും വാടിച്ചമഞ്ഞതിപ്പോള്‍.<BR>
<BR>1211 ജ്യോതിര്‍ഗ്ഗണങ്ങളും ദീപിക്കുന്നില്ലൊട്ടും<BR>
1212 ആദിത്യന്തന്നെയും കാണ്കയിപ്പോള്‍<BR>
1213 ചാലത്തെളിഞ്ഞുള്ള തീര്‍ത്ഥങ്ങളെല്ലാമേ<BR>
1214 കാലുഷ്യം കോലുന്നു കാണുംതോറും.<BR>
1215 ആജ്യത്തെക്കൊണ്ടു ജ്വലിക്കുന്നതില്ലിപ്പോള്‍<BR>
1216 പൂജ്യനായ്മേവുമപ്പാവകന്താന്‍.<BR>
1217 ഒട്ടൊട്ടു പിന്നെ ജ്വലിച്ചുനിന്നീടുകില്‍<BR>
1218 പൊട്ടിയെരിഞ്ഞു പൊരിഞ്ഞുതാനും.<BR>
1219 മാരുതന്‍തന്നുടെ മാന്ദ്യവും കൈവിട്ടു<BR>
1220 ഘോരനായ് വീയുന്നു പാരമിപ്പോള്‍.<BR>
<BR>1221 ഇങ്ങനെയോരോന്നു ചിന്തിച്ചുകാണുമ്പോള്‍<BR>
1222 മംഗലമായിട്ടേ കണ്ടില്ലെങ്ങും.<BR>
1223 ഈശ്വരന്‍തന്നുടെയിച്ഛയെച്ചെയ്കയെ<BR>
1224 ന്നാശ്രയിച്ചീടിനേനേഷ ഞാനോ."<BR>
1225 സോദരാന്തന്നോടു വേദനയിങ്ങനെ<BR>
1226 ഓതിനിന്നീടുന്ന ധര്‍മ്മജന്താന്‍<BR>
1227 ഈശ്വരന്തങ്കലേ വാച്ചുനിന്നീടുന്നൊ<BR>
1228 രോര്‍ച്ചയും പൂണ്ടങ്ങു നിന്നനേരം<BR>
1229 വാസവനന്ദനന്‍ വന്നതു കാണായി<BR>
1230 വാടിനിന്നീടുന്നഭാവവുമായ്.<BR>
<BR>1231 പാരാതെചെന്നങ്ങു ധര്‍മ്മജന്തന്നുടെ<BR>
1232 പാദങ്ങള്‍തന്നിലേ വീണു പിന്നെ<BR>
1233 ഭാവം കൊണ്ടന്നേരം ചൊല്ലിനതെല്ലാമേ<BR>
1234 നാവുകൊണ്ടായിട്ടും ചൊന്നാമ്പിന്നെ:<BR>
1235 "ഭൂമിക്കു നല്ലൊരു ഭൂഷണമാകുന്ന<BR>
1236 പൂമേനിപൂണ്ടൊരു കണ്ണനിപ്പോള്‍<BR>
1237 തന്നുടെ ദാസനാമെന്നെയും വഞ്ചിച്ചു<BR>
1238 മന്നിടംതന്നെയും ഖിന്നമാക്കി<BR>
1239 വിണ്ണിലും പൂകിനാന്നെയുമിങ്ങനെ<BR>
1240 കണ്ണുനീര്‍ തൂകുമാറാക്കിവച്ചാന്‍."<BR>
<BR>1241 എന്നതു കേട്ടൊരു ധര്‍മ്മജന്മാവുതാന്‍<BR>
1242 തന്നെയുംകൂടി മറന്നു നേരേ<BR>
1243 കല്യതതന്നെയും കൈവെടിഞ്ഞങ്ങനെ<BR>
1244 അല്ലലില്‍ വീണതു ചൊല്ലവല്ലേന്‍.<BR>
1245 പാണ്ഡവമാതാവുമെന്നതു കേട്ടപ്പോള്‍<BR>
1246 നീണ്ടുനിന്നീടുന്ന ശോകത്താലേ<BR>
1247 കണ്ണന്മെയ് തന്നില്‍ തന്നുള്ളവും ബന്ധിച്ചു<BR>
1248 തിണ്ണം തിരണ്ടൊരു ഭാവനയാല്‍<BR>
1249 ശാശ്വതനായുള്ളൊരീശ്വരന്തന്നോടു<BR>
1250 ചേര്‍ച്ചപൂണ്ടീടിനാളോര്‍ച്ച നീക്കി.<BR>
<BR>1251 പാര്‍ത്തലംതന്നെപ്പിരിഞ്ഞുനിന്നീടുവെ<BR>
1252 ന്നോര്‍ത്തുനിന്നീടുന്ന ധര്‍മ്മജന്താന്‍<BR>
1253 പാര്‍ത്ഥനുമായിപ്പറഞ്ഞുനിന്നമ്പിനോ<BR>
1254 ടാര്‍ത്തനായ് നിന്നു നുറുങ്ങുനേരം<BR>
1255 കേശവന്തന്നുടെ കേവലരൂപം ത<BR>
1256 ന്നാശയം തന്നിലുറപ്പിച്ചുടന്‍<BR>
1257 ബന്ധുക്കളായോരില്‍ സന്ധിച്ചുനിന്നൊരു<BR>
1258 ബന്ധവും ചാലെ മുറിച്ചു നേരെ<BR>
1259 നിസ്സംഗനായി നടന്നുതുടങ്ങിനാന്‍<BR>
1260 ഉത്തരയായുള്ള ദിക്കു നോക്കി.<BR>
<BR>1261 എന്നതു കണ്ടുള്ള സോദരരെല്ലാരും<BR>
1262 പിന്നാലെ കൂടിനാര്‍ കേടു നീക്കി.<BR>
1263 കൃഷ്ണനിലുള്ളൊരു തൃഷ്ണപൂണ്ടീടുന്ന<BR>
1264 കൃഷ്ണയും പിന്നെയങ്ങവ്വണ്ണമെ.<BR>
1265 വ്യാഘ്രങ്ങള്‍ചേരുന്ന കാടുകള്‍ പിന്നിട്ടു<BR>
1266 ദീര്‍ഘമായുള്ളൊരു മാര്‍ഗ്ഗത്തൂടെ<BR>
1267 പിന്നാലെ ചെന്നോരെ നോക്കിനിന്നീടാതെ<BR>
1268 ധന്യരായങ്ങവര്‍ പോകുംനേരം.<BR>
1269 പൂഞ്ചായലാരുടെ മൗലിയായ്മേവുമ<BR>
1270 പ്പാഞ്ചാലി ചാലെപ്പതിച്ചാളപ്പോള്‍;<BR>
<BR>1271 അശ്വികള്‍ സൂനുക്കളായോരുമങ്ങനെ<BR>
1272 അര്‍ജ്ജനന്താനുമങ്ങവ്വണ്ണമേ.<BR>
1273 വീഴ്വതിനായിട്ടു വേഗവാനായെഴും<BR>
1274 ഭീമനും ചൊല്ലിനാന്മെല്ലെയപ്പോള്‍ :<BR>
1275 "ധീരരായ്പോരുമിന്നാല്വരും വീണതിന്‍<BR>
1276 കാരണം ചൊല്ലേണ"മെന്നിങ്ങനെ<BR>
1277 ധര്‍മ്മജന്‍ ചൊല്ലിനാന്തന്നുടെ തന്നുടെ<BR>
1278 വന്മദം കാരണമെന്നും പിന്നെ<BR>
1279 "അസ്ത്രങ്ങള്‍കൊണ്ടെന്നോടൊത്തവരില്ലയെ<BR>
1280 ന്നര്‍ജ്ജനനുണ്ടൊരു മാനമേറ്റം.<BR>
<BR>1281 മാനിതരായൊരു മാദ്രിതന്മക്കള്‍ക്കും<BR>
1282 മാനമുണ്ടേറ്റവും മാനസത്തില്‍.<BR>
1283 "രൂപം കൊണ്ടെന്നോടു നേരൊത്തോരില്ലേയി<BR>
1284 പ്പാരിടം തന്നിലിന്നാരുമിപ്പോള്‍"<BR>
1285 എന്നൊരു മാനമുണ്ടിന്നകുലന്നവന്‍<BR>
1286 തന്നുടെ സോദരന്നാക പിന്നെ<BR>
1287 "ശാസ്ത്രങ്ങള്‍ കൊണ്ടന്നെത്താഴ്ത്തിനിന്നീടുവാന്‍<BR>
1288 പാര്‍ത്തലംതന്നിലിന്നോര്‍ത്തുകണ്ടാല്‍<BR>
1289 ആകുന്നോരില്ലാരു" മെന്നൊരു മാനം കൊ<BR>
1290 ണ്ടാഗളപൂരിതനായി നില്പോന്‍.<BR>
<BR>1291 ഭര്‍ത്താക്കളായവള്‍ക്കൈവരുണ്ടല്ലൊ ത<BR>
1292 ന്നുള്‍ത്താരില്‍ ചേര്‍ന്നതു പാര്‍ത്ഥനത്രെ<BR>
1293 എന്നൊരു ദോഷം കൊണ്ടിന്നവള്‍ വീണുതായ്<BR>
1294 നിന്നുടെ പാതവും വന്നണഞ്ഞു.<BR>
1295 ഊക്കുകൊണ്ടാരുമെതിര്‍ക്കയില്ലെന്നൊരു<BR>
1296 മൂര്‍ക്ക്വതയുണ്ടു നിനക്കുമുള്ളില്‍."<BR>
1297 ഇങ്ങനെ ചൊന്നൊരു ധര്‍മ്മജമ്പിന്നെപ്പോ<BR>
1298 യങ്ങൊരു ദേശത്തു ചെന്നനേരം<BR>
1299 ചുറ്റത്തില്‍ ചെന്നു ചുറന്നുനിന്നീടിനാന്‍<BR>
1300 തെറ്റെന്നു വന്നൊരു സാരമേയന്‍<BR>
<BR>1301 "കാല്‍ത്തണല്‍തന്നില്‍ച്ചേര്‍ത്താത്തനാമെന്നെ നീ<BR>
1302 കാത്തുകൊള്ളേണമിന്നാസ്ഥയാലേ"<BR>
1303 അല്ലലായുള്ളൊരു ഭാവംകൊണ്ടിങ്ങനെ<BR>
1304 ചൊല്ലിനിന്നീടുന്നോനെന്നപോലെ.<BR>
1305 എന്നതു കണ്ടൊരു ധര്‍മ്മജന്മാവുതാന്‍<BR>
1306 തന്നിലേ നണ്ണിനാനുണ്മയായി:<BR>
1307 "ആശ്രിതപാലനം ധര്‍മ്മമെന്നല്ലൊയി<BR>
1308 ശ്ശാശ്വതവാക്കുകള്‍ ചൊല്ലിപ്പോരു.<BR>
1309 ദീനനായ്മേവുമിശ്വാനനെയിന്നുഞാന്‍<BR>
1310 മാനിച്ചുകൊള്ളേണം നൂനമെന്നാല്‍"<BR>
<BR>1311 എന്നങ്ങു ചിന്തിച്ചു തന്നിലേ പിന്നെയും<BR>
1312 മുന്നമെപ്പോലെ നടന്നനേരം<BR>
1313 അംബരംതന്നൂടെ വന്നതു കാണായി<BR>
1314 പൊന്മയമായ വിമാനമപ്പോള്‍.<BR>
1315 ചാരത്തു ചെന്നങ്ങു ചൊല്ലിനിന്നീടിനാന്‍<BR>
1316 വാരുറ്റുനിന്നൊരു ദേവദൂതന്‍:<BR>
1317 "നേരറ്റു നിന്ന വിമാനവുമേറി നീ<BR>
1318 പാരാതെ പോരണം വിണ്ണിലിപ്പോള്‍<BR>
1319 പുണ്യങ്ങള്‍ ചെയ്ത ഫലങ്ങളെയെല്ലാമേ<BR>
1320 വിണ്ണില്‍നിന്നങ്ങു ലഭിപ്പതിന്നായ്."<BR>
<BR>1321 ധര്‍മ്മജന്‍ ചൊല്ലിനാനെന്നതു കേട്ടപ്പോള്‍<BR>
1322 ധര്‍മ്മത്തിന്നുണ്മയും നണ്ണി നണ്ണി :<BR>
1323 "ഖിന്നനായ് വന്നുനിന്നാശ്രയിച്ചീടിനാന്‍<BR>
1324 മുന്നമേ നമ്മെയിശ്വാനനെന്നാല്‍<BR>
1325 ധന്യമായ് നിന്നെഴും യാനമേറീടുവാന്‍<BR>
1326 മുന്നലാമ്മാറവന്തന്നെ വേണം."<BR>
1327 എന്നങ്ങു കേട്ടൊരു വിണ്ണവര്‍ദൂതന്താന്‍<BR>
1328 കര്‍ണ്ണങ്ങള്‍ പൊത്തിനാന്തിണ്ണമപ്പോള്‍.<BR>
1329 സന്മതം തോയുമന്നന്മൊഴി ചൊല്ലിനാന്‍<BR>
1330 ധര്‍മ്മജന്തന്നോടങ്ങുണ്മയായി<BR>
<BR>1331 "നിര്‍വ്വിണ്ണനായൊരു നിന്നുടെ മാനസം<BR>
1332 ഇവ്വണ്ണമായതെന്തിന്നു നേരേ;<BR>
1333 സോദരന്മാരിലുള്ളാശയെത്തന്നെയും<BR>
1334 വേരറുത്തല്ലയോ പോന്നുകൊണ്ടു<BR>
1335 ഘോരനായ്മേവുമിസ്സാരമേയങ്കല്‍ നിന്‍<BR>
1336 മാനസം ചെന്നതിങ്കാരണം ചൊല്‍?<BR>
1337 ജന്തുക്കളായതില്‍ കഷ്ടമായുള്ളതോ<BR>
1338 ചിന്തിച്ചു കാകിലിശ്വാക്കളത്രേ.<BR>
1339 കഷ്ടങ്ങളായുള്ള ജന്തുക്കള്‍ക്കെന്നുമേ<BR>
1340 കിട്ടുവോന്നല്ലയീ സ്വര്‍ഗ്ഗമെന്നാല്‍<BR>
<BR>1341 ശ്വാനനില്‍ ചെന്നെഴുമാശയും തീര്‍ത്തുടന്‍<BR>
1342 യാനമേറീടു നീ വൈകിയാതെ."<BR>
1343 പിന്നെയും ചൊല്ലിനാന്‍ ധര്‍മ്മജന്മാവുതാന്‍<BR>
1344 തന്നിലേ ചിന്തിച്ചു ധര്‍മ്മമെല്ലാം:<BR>
1345 "ആശ്രിതനായോനെക്കൈവെടിഞ്ഞുള്ളൊരു<BR>
1346 വാഴ്ചയിന്നേതുമേ ചേര്‍ച്ചയല്ലേ.<BR>
1347 ദീനനായ് വന്നവന്തന്നെയും വഞ്ചിച്ചു<BR>
1348 യാനമേറുന്നെനിക്കോര്‍ത്തുകണ്ടാല്‍<BR>
1349 നാകലോകാപ്തിയില്‍ കാര്യമില്ലേതുമേ<BR>
1350 പോക നീയെങ്ങിലോ നാകലോകേ."<BR>
<BR>1351 വിണ്ണവര്‍ദൂതനുമെന്നതു കേട്ടവന്‍<BR>
1352 കര്‍ണ്ണങ്ങളേറ്റിനാന്തന്മൊഴിയും :<BR>
1353 "മണ്ണിലേ മാലോകര്‍ പുണ്യങ്ങള്‍ ചെയ്യുന്നു<BR>
1354 വിണ്ണിനെക്കാമിക്കമൂലമത്രേ.<BR>
1355 പ്രജ്ഞപൂണ്ടീടിന മാമുനിമാരോരോ<BR>
1356 യജ്ഞങ്ങള്‍കൊണ്ടു യജിക്കുന്നതും<BR>
1357 തീയിലേ നിന്നു തപസ്സുചെയ്യുന്നതും<BR>
1358 തോയത്തില്‍നിന്നു ജപിക്കുന്നതും<BR>
1359 ദാനങ്ങളൊന്നൊന്നേയാചരിക്കുന്നതും<BR>
1360 വാനിടം പൂവതിന്‍ വാഞ്ഛയത്രേ.<BR>
<BR>1361 അങ്ങനെയുള്ളൊരു വാനിടംതന്നെത്തൊ<BR>
1362 ട്ടിങ്ങനെ ചൊന്നവാറെങ്ങനെ നീ ?<BR>
1363 ദുഷ്ടനായ് വന്നൊരിക്കഷ്ടനെത്തൊട്ടല്ലൊ<BR>
1364 ഇഷ്ടമായ് വന്നതു കൈവെടിഞ്ഞു<BR>
1365 ദുര്‍ജ്ജനസംഗമമൊല്ലായെന്നല്ലയോ<BR>
1366 സജ്ജനമായുള്ളോര്‍ ചൊല്ലിക്കേള്‍പ്പൂ ?<BR>
1367 ഒന്നല്ലയാതൊരിക്കാരിയം കാമിച്ചു<BR>
1368 നന്നല്ല നീയിന്നിച്ചൊന്നതൊട്ടും.<BR>
1369 പാണ്യങ്ങള്‍കൊണ്ടു നിന്‍ ചാരത്തു വന്നൊരു<BR>
1370 വിണ്ണിനെക്കൈവെടിഞ്ഞീടൊല്ലാതെ."<BR>
<BR>1371 ചിത്തവിലോഭനമായിനിന്നീടുന്നൊ<BR>
1372 രുക്തികളിങ്ങനെയോതിയോതി<BR>
1373 ലോലതതീര്‍ത്തവന്മാനസം തന്നുടെ<BR>
1374 ചാലനമായിതില്ലൊന്നുകൊണ്ടും.<BR>
1375 "പോകുന്നേനെങ്കില്‍ ഞാനെ" ചൊല്ലിനാ<BR>
1376 നാകുലമായൊരു ഭാവവുമായ്.<BR>
1377 എന്നതു കേട്ടൊരു ധര്‍മ്മജന്മാവുതാ<BR>
1378 നന്നടേ തന്നുടെ മുന്നല്‍ത്തന്നെ<BR>
1379 മേവിനിന്നീടുന്ന യാനവും കൈവിട്ടു<BR>
1380 പോവതിന്നായിത്തുടങ്ങും നേരം<BR>
<BR>1381 നിര്‍മ്മലനായൊരു ധര്‍മ്മനായ്ക്കാണായി<BR>
1382 തണ്മയില്‍ മേവുമശ്വാവുതന്നെ.<BR>
1383 തുഷ്ടനായ് നിന്നങ്ങുചൊന്നതും കേള്‍ക്കായി<BR>
1384 ശിഷ്ടനായ്നിന്നൊരു തന്നോടപ്പോള്‍ :<BR>
1385 "നിന്നുടെ ധര്‍മ്മത്തിന്നുണ്മ യക്കാണ്മാനായ്<BR>
1386 നിന്ദ്യമായുള്ളൊരു രൂപവുമായ്<BR>
1387 നിന്നുടെ ചാരത്തു വന്നതു ഞാനിപ്പോ<BR>
1388 ളെന്നതു നിന്നുള്ളില്‍ തേറിനാലും.<BR>
1389 ധര്‍മ്മംകൊണ്ടിന്നിന്നെ വെന്നുനിന്നീടുന്നോ<BR>
1390 രുണ്മയെച്ചൊല്‍കില്‍ മറ്റാരുമില്ലേ.<BR>
<BR>1391 സന്തുഷ്ടനായേന്‍ ഞാനെന്നതുകൊണ്ടിനി<BR>
1392 ച്ചിന്തിച്ചതെല്ലാമേ സാധിച്ചീടും.<BR>
1393 വൈകാതെ പോയങ്ങു വാനിടം പൂക നീ<BR>
1394 വൈകല്യം വാരാതെയെങ്കിലിപ്പോള്‍."<BR>
1395 ഇങ്ങനെ ചൊന്നവന്തന്നെയും ചെമ്മെയ<BR>
1396 മ്മംഗലയാനത്തിലാക്കിനിന്നാന്‍.<BR>
1397 മങ്ങാതെനിന്നൊരു ധര്‍മ്മജന്മാവുതാന്‍<BR>
1398 മംഗലയാനത്തിലായനേരം<BR>
1399 കാല്‍പ്പൊടിതട്ടിക്കളഞ്ഞുനിന്നീടിനാന്‍<BR>
1400 വായ്പോടു ചെന്നങ്ങൊരുത്തനപ്പോള്‍.<BR>
<BR>1401 പൂമണം തോയുന്ന തെന്നലെത്തുകുന്ന<BR>
1402 ചാമരം കാണായി രണ്ടുപാടും.<BR>
1403 ചാലെച്ചഴന്നുനിന്നോലക്കമാളുന്നൊ<BR>
1404 രാലവട്ടങ്ങളും കാണായ്യപ്പോള്‍.<BR>
1405 അങ്ങനെ പോയങ്ങു വിണ്ണിലങ്ങാമ്മാറു<BR>
1406 ഭംഗിയില്‍ച്ചെന്നവന്‍ പൂകുന്നേരം<BR>
1407 ഉമ്പര്‍കോന്തന്നുടെ ചൊല്ലിനാലെല്ലാരും<BR>
1408 സംഭ്രമിച്ചീടിനാരമ്പിനോടെ<BR>
1409 മംഗലപാണികളായി വന്നീടിനാര്‍<BR>
1410 മംഗലമാരായുള്ളംഗനമാര്‍<BR>
<BR>1411 ചാലെ വിളങ്ങുന്ന ദീപങ്ങള്‍ കാണായി<BR>
1412 താലത്തില്‍ മേവുന്ന വെള്ളരിയും.<BR>
1413 പൊല്‍ക്കുടം കണ്ണാടി ചെപ്പുകളെന്നിവ<BR>
1414 ഒക്കവേ വന്നു പരന്നുതെങ്ങും.<BR>
1415 വാരുറ്റുനിന്നുള്ള ഭേരികള്‍നാദവും<BR>
1416 പാരിച്ചു കേള്‍ക്കായിതോരോ ദിക്കില്‍.<BR>
1417 മംഗലസൂചകമായിനിന്നീടുന്ന<BR>
1418 ശംഖുകള്‍നാദവുമവ്വണ്ണമേ.<BR>
1419 കസ്തുരികൊണ്ടു തളിച്ചുനിന്നീടിനാര്‍<BR>
1420 ഉത്തമനാരിമാര്‍പദ്ധതിയില്‍.<BR>
<BR>1421 കാണ്മതിനായിട്ടു വാനവരെല്ലാരും<BR>
1422 മേന്മേലേ വന്നു തുടങ്ങീതപ്പോള്‍.<BR>
1423 സുന്ദരിമാരുമങ്ങന്നിലം തന്നിലേ<BR>
1424 ചെന്നുതുടങ്ങിനാര്‍ ചേര്‍ച്ചയോടെ:<BR>
1425 ഉര്‍വ്വീശന്തന്നുടെ നിര്‍വേശംകാണ്മാനാ<BR>
1426 യുര്‍വശിതാനുമങ്ങവ്വണ്ണമേ.<BR>
1427 സല്‍കൃതനായുള്ള ധര്‍മ്മജന്‍ചാരത്തു<BR>
1428 തിക്കു തുടങ്ങീതു പാരമപ്പോള്‍.<BR>
1429 എന്നതു കണ്ടവന്തന്നിലേ നണ്ണിനാന്‍:<BR>
1430 എന്നുടെ വൈഭവമല്ലിതൊന്നും ;<BR>
<BR>1431 കാവര്‍ണ്ണന്തന്നുടെ ലീലയാലൊന്നത്രെ<BR>
1432 കാരുണ്യമെന്നിലേ ചേരുകയാല്‍<BR>
1433 എന്നതുകൊണ്ടു മദിച്ചുനിന്നീടൊല്ല<BR>
1434 യെന്നുടെ മാനസം" എന്നു നണ്ണി<BR>
1435 പങ്കജലോചനന്തങ്കഴല്‍ തന്നുള്ളില്‍<BR>
1436 അങ്കുരിച്ചീടുമാറാക്കിപ്പിന്നെ<BR>
1437 മുത്തുകള്‍കൊണ്ടുള്ള പന്തല്‍തങ്കീഴേ പോ<BR>
1438 യെത്തിനിന്നീടിനാന്‍ വിണ്ണില്‍ നേരെ.<BR>
1439 വിണ്ണകംപൂകിന പുണ്യവാനന്നേരം<BR>
1440 കണ്ണുകളുണ്ടായ കാര്യമെല്ലാം<BR>
<BR>1441 സാധിച്ചു പിന്നെത്തന്‍ സോദരന്മാരെയും<BR>
1442 ചോദിച്ചു നിന്നാനദ്ദൂതനോടെ.<BR>
1443 ചോദിച്ചനേരത്തു ദൂതനും ചൊല്ലിനാന്‍<BR>
1444 ഖേദിച്ചുനിന്നു നുറുങ്ങുനേരം:<BR>
1445 "സോദരന്മാരുടെ വേലയെച്ചൊല്കിലോ<BR>
1446 വേദനയായിട്ടു വന്നുകൂടും.<BR>
1447 കാണണമെന്നുള്ള സാഹസമുണ്ടെങ്കില്‍<BR>
1448 കാണരുതായ്കയുമില്ലതാനും."<BR>
1449 ഇങ്ങനെചൊന്നവന്തന്നെയും കൊണ്ടുടന്‍<BR>
1450 അങ്ങൊരു കോണത്തുചെന്നു പിന്നെ<BR>
<BR>1451 ഘോരമായുള്ളൊരു നാരകദേശത്തെ<BR>
1452 പ്പാരാതെ കാട്ടിനാന്‍ ദേവദൂതന്‍.<BR>
1453 കണ്ടൊരുനേരത്തു ധര്‍മ്മജന്മാവുതാന്‍<BR>
1454 ഇണ്ടലുംപൂണ്ടു ചമഞ്ഞു ചൊന്നാന്‍:<BR>
1455 "പൂതരായ്നിന്നുള്ള സോദരന്മാരിപ്പോള്‍<BR>
1456 യാതന പൂണ്മാറോ വന്നുകൂടി ?<BR>
1457 ഉത്തമര്‍ശീലവുമിത്തരമായിതോ<BR>
1458 സത്യവാനല്ലയോ ചിത്രഗുപ്തന്‍?<BR>
1459 ധര്‍മ്മിഷ്ഠരായുള്ള നിങ്ങള്‍ക്കുമിന്നിതു<BR>
1460 സമ്മതമായിട്ടോ തോന്നിക്കൂടി?<BR>
<BR>1461 ദുഷ്ടത കണ്ടാലും കഷ്ടമായ്വന്നിതു<BR>
1462 ദുഷ്ടത വേറിട്ട നാകലോകം.<BR>
1463 ദണ്ഡ്യന്മാരല്ലാത പുണ്യമാണ്ടുള്ളോരേ<BR>
1464 ദണ്ഡിപ്പിക്കുന്നതു കാണും നേരം<BR>
1465 "ഒല്ലാ"യെന്നിങ്ങനെ ചൊല്ലിനിന്നീടുവാന്‍<BR>
1466 വല്ലുവോനില്ലാതെ വന്നുതോതാന്‍ ?<BR>
1467 വാസലന്താനിതറിഞ്ഞില്ലെന്നല്ലല്ലീ<BR>
1468 വാസ്തവരീതിയില്‍ വന്നതിപ്പോള്‍<BR>
1469 ധര്‍മ്മമില്ലാതൊരു വിണ്ണിലേ വാസമി<BR>
1470 ന്നുണ്മയെച്ചൊല്കിലെനിക്കു വേണ്ടാ.<BR>
<BR>1471 ച്ചൊല്ലിചെനിക്കു വേണ്ടാ.<BR>
1472 കാതരരായുള്ള സോദരന്മാരുമായ്<BR>
1473 യാതന പൂണ്ടുന്നേനെങ്കിലോ ഞാന്‍."<BR>
1474 എന്നങ്ങു ചൊന്നവനന്നിലംതന്നിലേ<BR>
1475 ചെന്നങ്ങു ചാടുവാനോങ്ങുംനേരം<BR>
1476 പെട്ടെന്നു ചെന്നു ചെറുത്തുനിന്നീടിനാന്‍<BR>
1477 തുഷ്ടനായ് നിന്നൊരു ദേവദൂതന്‍<BR>
1478 കണ്ണടച്ചീടേണമെന്നങ്ങു ചൊന്നപ്പോള്‍<BR>
1479 കണ്ണടച്ചങ്ങവന്‍ നിന്നു പിന്നെ<BR>
1480 കണ്മിഴിച്ചീടുമ്പൊഴന്നിലംതന്നെയേ<BR>
<BR>1481 രമ്യമായ്ക്കാണായിതുണ്മയായി.<BR>
1482 എന്നതു കണ്ടിട്ടു വിസ്മിതനായിട്ടു<BR>
1483 നിന്നൊരു ധര്‍മ്മജനോടു ചൊന്നാന്‍ :<BR>
1484 "ദ്രോണിയെപ്പണ്ടു മരിച്ചാനെന്നുള്ളൊരു<BR>
1485 വാണിയെപ്പൊയ്യായിച്ചൊന്നാനല്ലൊ<BR>
1486 എന്നതുകൊണ്ടുള്ള കന്മഷംകൊണ്ടു നീ<BR>
1487 ഇന്നിതു കാണേണ്ടിവന്നുതിപ്പോള്‍.<BR>
1488 പാതകം വേരറ്റ സോദരന്മാരുണ്ടോ<BR>
1489 യാതന പൂണുന്നു കാതരരായ് ?<BR>
1490 വിണ്ണിലേ വാസവുമെത്രനാളെന്നുള്ളൊ<BR>
<BR>1491 രെണ്ണത്തെക്കണ്ടോരില്ലാരുമിപ്പോള്‍.<BR>
1492 വേദന വേറിട്ട സോദരന്മാരുമായ്<BR>
1493 ആമോദം പൂണ്ടാലുമായവണ്ണം.<BR>
1494 സ്വര്‍ധുനിതന്നിലേ മുങ്ങുകയെങ്കിലോ<BR>
1495 മര്‍ത്ത്യനെന്നുള്ളൊരു ഭാവം പോവാന്‍."<BR>
1496 എന്നതു കേട്ടവനന്നടേതന്നെ പോയ്<BR>
1497 ചെന്നതില്‍ മുങ്ങി നികന്നനേരം<BR>
1498 മാനവനെന്നുള്ള ഭാവവും കൈവിട്ടു<BR>
1499 വാനവനായിട്ടു വന്നുതപ്പോള്‍.<BR>
1500 കല്പകശാഖികള്‍ നല്‍ച്ചേല നല്കുവാന്‍<BR>
<BR>1501 മുല്പാടു ഞാന്‍ വേണമെന്നു ചൊല്ലി<BR>
1502 തങ്ങളിലുള്ള പിണക്കവുമുണ്ടായി<BR>
1503 മുങ്ങി നികന്നവന്‍ നിന്നനേരം.<BR>
1504 നൂതനമായൊരു ചേലയും പൂണ്ടുടന്‍<BR>
1505 ദൂതന്‍റെ ചൊല്ലാലെ പോയിപ്പിന്നെ<BR>
1506 വാസവന്തന്നാലെ പാലിതമായൊരു<BR>
1507 വാനകം പൂകിനാന്മാനിതനായ്.<BR>
1508 മന്ദിരമാണ്ടുള്ള വൃന്ദാരകന്മാരെ<BR>
1509 വന്ദിച്ചു പിന്നെ നടന്നനേരം<BR>
1510 വായുവില്‍ചാരത്തു ഭീമനെക്കാണായി<BR>
<BR>1511 വാസവന്‍ചാരത്തു പാര്‍ത്ഥനേയും.<BR>
1512 നാസത്യന്മാരുടെ ചാരത്തു കാണായി<BR>
1513 വാസത്തെപ്പൂണ്ടയമന്മാരെയും.<BR>
1514 വിണ്ണവര്‍ക്കീടുന്ന ലക്ഷ്മിയായ്ക്കാണായി<BR>
1515 പുണ്യതപൂണുമദ്രൗപദിയേ.<BR>
1516 ഇങ്ങനെ കണ്ടൊരു ധര്‍മ്മജനന്നേരം<BR>
1517 പൊങ്ങിന മോദവും പൂണ്ടു നേരേ<BR>
1518 നിര്‍മ്മലനായൊരു ധര്‍മ്മന്‍റെ ചാരത്തു<BR>
1519 ചെന്നങ്ങു മേവിനാന്താനുമപ്പോള്‍<BR>
1520 വന്ദികളെല്ലാരും വാഴ്ത്തുവാനായിട്ടു<BR>
<BR>1521 വന്നുതുടങ്ങിനാരെന്നനേരം:<BR>
1522 ചേണുററു നിന്നുള്ള വീണകളെല്ലാമേ<BR>
1523 പാണിയിലാമ്മാറു ചേര്‍ത്തു ചെമ്മേ<BR>
1524 സ്വര്‍സ്ത്രീകളായുള്ള നര്‍ത്തകിമാരുമായ്<BR>
1525 നര്‍ത്തകന്മാരുമങ്ങവ്വണ്ണമേ<BR>
1526 താളങ്ങള്‍ പൂണ്ടുള്ള ഗായകന്മാരുന്ന<BR>
1527 ന്മേളത്തിലാമ്മാറു വന്നണഞ്ഞാര്‍.<BR>
1528 നാകത്തിലാമ്മാറുവേഗത്തെപ്പൂണ്ടുകൊ<BR>
1529 ണ്ടാഗതരായാരമ്മാഗധരും.<BR>
1530 ഗീതിയില്‍ തോഞ്ഞൊരു രീതിയുമായുടന്‍<BR>
<BR>1531 പ്രീതന്മാരായുള്ള സൂതന്മാരും.<BR>
1532 നൂതനമായുള്ള ഗീതവും പാടിനാര്‍<BR>
1533 നീതിയില്‍ നിന്നുള്ള ഗായകന്മാര്‍:<BR>
1534 വീണകള്‍കൊണ്ടുള്ള ഗാനവും മേളിച്ചാര്‍<BR>
1535 വേണുക്കള്‍കൊണ്ടുമങ്ങവ്വണ്ണമേ.<BR>
1536 നര്‍ത്തകിമാരങ്ങു നൃത്തം തുടങ്ങിനാര്‍<BR>
1537 നര്‍ത്തകന്മാരുമങ്ങൊത്തുകൂടി.<BR>
1538 സന്മാനസംതന്നിലുന്മേഷം പൊങ്ങിച്ചു<BR>
1539 സമ്മാനിച്ചാടിനാരമ്മാനയും.<BR>
1540 മാര്‍ദ്ദവം കോവുന്ന വാദ്യങ്ങളൊന്നൊന്നേ<BR>
<BR>1541 മാര്‍ഗ്ഗമായ് നിന്നു വദിപ്പിച്ചപ്പോള്‍<BR>
1542 പാര്‍ത്ഥന്മാര്‍ക്കുണ്ടായ കീര്‍ത്തികളെല്ലാമേ<BR>
1543 വാഴ്ത്തിനിന്നീടിനാര്‍ വന്ദികളും.<BR>
1544 കണ്ടുനിന്നീടുന്ന വിണ്ടലരെന്നപ്പോള്‍<BR>
1545 കൊണ്ടാടിക്കൊണ്ടു പറഞ്ഞാര്‍ തമ്മില്‍:<BR>
1546 "ധര്‍മ്മത്തിന്നീടുന്നൊരുണ്മയെക്കാണ്മാനായ്<BR>
1547 ധര്‍മ്മജനോളമിന്നാരുമോര്‍ത്താല്‍<BR>
1548 മണ്ണിലും വിണ്ണിലുമില്ലയെന്നുള്ളതു<BR>
1549 നിര്‍ണ്ണയിച്ചാലുമിന്നിങ്ങളിപ്പോള്‍<BR>
1550 എണ്ണമറ്റീടുന്ന യജ്ജങ്ങള്‍ ചെയ്തിട്ടു<BR>
<BR>1551 വിണ്ണവര്‍ മോദത്തെപ്പൂരിച്ചതും.<BR>
1552 മാനസംതന്നെയമ്മാധവന്തങ്കലേ<BR>
1553 ലീനമായല്ലൊതാന്‍ മേവുന്നതും.<BR>
1554 ആസ്ഥപൂണ്ടീടുന്ന ഗായകന്മാരും തന്‍<BR>
1555 കീര്‍ത്തിയേ വാഴ്ത്തുന്ന വന്ദികളും<BR>
1556 പാടുന്നനേരത്തു കൈടഭവൈരിതന്‍<BR>
1557 കേടറ്റനാമത്തെക്കേള്‍ക്കയാലേ<BR>
1558 മേനിയില്‍കണ്ടാലും കോള്‍മയിര്‍ക്കൊണ്ടതും<BR>
1559 ആനന്ദബാഷ്പവും പാരമിപ്പോള്‍.<BR>
1560 വീണ്ടലര്‍നാട്ടില്‍വന്നുണ്ടായ ലോകരില്‍<BR>
<BR>1561 പണ്ടുനാമിങ്ങനെയുണ്ടോ കണ്ടു ?<BR>
1562 ഇങ്ങനെ പോരുന്ന ദിവ്യന്മാര്‍ നിന്നെടം<BR>
1563 മംഗലമായിട്ടേ വന്നുകൂടൂ.<BR>
1564 വിണ്ണിന്നുതന്നെയും നന്നായിവന്നുതി<BR>
1565 പ്പുണ്യവാന്‍ വന്നതുമൂലമായി.<BR>
1566 ഇജ്ജനംതന്നുടെയിച്ഛയെപ്പൂരിപ്പാന്‍<BR>
1567 സജ്ജരാകേണം നാം" എന്ന ചൊല്ലി<BR>
1568 കൊണ്ടാടിനിന്നുള്ള വിണ്ടലരെല്ലാരും<BR>
1569 മണ്ടിനാരോരോന്നേ തെണ്ടുവാനായ്.<BR>
1570 തുംബുരുനാരദന്മാരുമന്നേരത്തു<BR>
<BR>1571 ധര്‍മ്മജന്‍ചാരത്തു ചെന്നു നന്നായ്<BR>
1572 കാര്‍വര്‍ണ്ണന്തന്നുടെ കീര്‍ത്തിയേ വാഴ്ത്തിനി<BR>
1573 ന്നാനന്ദം പൂരിച്ചാരായവണ്ണം.<BR>
1574 ധര്‍മ്മജന്തന്നുടെ സമ്മോദം പൂരിച്ച<BR>
1575 തുംബുരുനാരദന്മാരും പിന്നെ<BR>
1576 വന്ദികളെല്ലാരും ഗായകന്മാരുമായ്<BR>
1577 മന്ദിച്ചുനിന്നു തളര്‍ന്നനേരം<BR>
1578 അര്‍ജ്ജുനന്തന്നുടെ കാന്തിയെക്കണ്ടുള്ള<BR>
1579 നിര്‍ജ്ജരമാനിനിമാരെല്ലാരും<BR>
1580 പൂബാണമേറ്റിട്ടു നോവുകലര്‍ന്നങ്ങു<BR>
<BR>1581 വേവുറ്റു മേവുന്നൊരുള്ളവുമായ്<BR>
1582 തങ്ങളില്‍ നിന്നു പറഞ്ഞുതുടങ്ങിനാര്‍<BR>
1583 തിങ്ങിയെഴുന്നൊരു കൗതുകത്താല്‍:<BR>
1584 "വാഞ്ഛാനുരൂപമായ് നിന്നതു കണ്ടാലും<BR>
1585 പാഞ്ചാലിതന്നുടെ ഭാഗധേയം.<BR>
1586 മാലോകര്‍കണ്ണിന്‍റെ സാഫല്യം പൂരിപ്പാന്‍<BR>
1587 ഭൂലോകംതന്നിലിന്നാന്മുഖന്താന്‍<BR>
1588 സുന്ദരമായൊരു രൂപത്തെ നിര്‍മ്മിച്ചാന്‍<BR>
1589 എന്നങ്ങു ചൊല്ലുന്നതുണ്മ ചെമ്മേ.<BR>
1590 ഗംഗയെച്ചൂടുന്ന മംഗലമ്പണ്ടു താ<BR>
<BR>1591 നംഗജന്മേനിയെച്ചുട്ടാനല്ലൊ;<BR>
1592 എന്നതു പാര്‍ക്കിലിന്നംഗജന്നേറ്റവും<BR>
1593 നന്നായി വന്നുതായെന്നുവന്നു;<BR>
1594 പാര്‍ത്ഥന്‍റെ മെയ്യില്‍ക്കിഴിഞ്ഞൊരു മെയ്യുമായ്<BR>
1595 പാര്‍ത്തലംതന്നില്‍ നടക്കവേണ്ടാ.<BR>
1596 സല്‍ഗുണജാലങ്ങളൊക്കവേ വന്നിവന്‍<BR>
1597 വിഗ്രഹംതന്നിലേ പുക്കതും കാ.<BR>
1598 കോമളരീതിയെച്ചിന്തിച്ചുകാകിലോ<BR>
1599 സോമനുമിങ്ങനെ വന്നുകൂടാ.<BR>
1600 ശൂരതപാര്‍ക്കിലിക്കേസരിവീരനും<BR>
<BR>1601 ഘോരതയില്ലെന്നു വന്നുകൂടം<BR>
1602 കാരുണ്യം ചിന്തിച്ചു കാണുന്ന നേരത്തു<BR>
1603 കാര്‍വര്‍ണ്ണന്‍താനെന്നു ചൊല്ലാമത്രെ<BR>
1604 ശത്രുക്കളോടുള്ള ഘോരത ചിന്തിക്കില്‍<BR>
1605 വിത്രസ്തകനായ് വരുമന്തകനും.<BR>
1606 ലീലകള്‍ കോലുന്ന വേലയെച്ചിന്തിക്കില്‍<BR>
1607 ബാലകന്താനെന്നു തോന്നുമത്രെ<BR>
1608 ഗംഭീരഭാവത്തെച്ചിന്തിച്ചു കാണ്കിലി<BR>
1609 ന്നംബോധിതാനുമൊന്നഞ്ചുമേറ്റം<BR>
1610 യാനത്തെക്കാണ്കിലോ വാസവവാരണ<BR>
<BR>1611 ന്നാണത്തെപ്പൂണ്ടു നടുങ്ങുമപ്പോള്‍.<BR>
1612 വാക്കിനെക്കേള്‍ക്കിലദ്രാക്ഷയും ചെഞ്ചെമ്മേ<BR>
1613 രൂക്ഷയായ്വന്നീടും മാക്ഷികയും.<BR>
1614 ഇത്തരമായ ഗുണങ്ങളെയെണ്ണുകില്‍<BR>
1615 എത്രയുണ്ടെന്നതു കണ്ടില്ലാരും.<BR>
1616 നാമെല്ലാമിങ്ങനെ വാഴ്ത്തിനിന്നീടിലോ<BR>
1617 നാവു കുഴഞ്ഞീടുമൊട്ടുചെന്നാല്‍.<BR>
1618 മാനിനിമാരുടെ മാനസമായൊരു<BR>
1619 മാനിന്നു നല്ലൊരു കാനനമായ്<BR>
1620 മേവിനിന്നീടുമിപ്പാര്‍ത്ഥനെ വാഴ്ത്തി നാം<BR>
<BR>1621 നാവിന്‍റെ പുണ്യത്തെപ്പൂണ്ടുതല്ലൊ.<BR>
1622 പുണ്യങ്ങള്‍ പൂണുമപ്പൂവല്‍മെയ്മൂലമായ്<BR>
1623 കണ്ണിന്‍റെ പുണ്യവും പൂരിപ്പൂ നാം.<BR>
1624 പാഞ്ചാലി ചെയ്തുള്ള പുണ്യങ്ങളൊന്നുമേ<BR>
1625 നാം ചാലെച്ചെയ്തില്ലയെന്നതല്ലൊ.<BR>
1626 ചാരത്തു കണ്ടിവന്മാറിടമിങ്ങനെ<BR>
1627 ചാലക്കൊതിക്കുമാറായിതിപ്പോള്‍.<BR>
1628 പാരാതെ പോകണം നാമിനിച്ചെഞ്ചെമ്മേ<BR>
1629 വാരാളും നന്ദനംതന്നിലിപ്പോള്‍;<BR>
1630 ലീലകള്‍ കോലുവാന്‍ ചാലെ മുതിര്‍ന്നവന്‍<BR>
<BR>1631 കാലമേ വന്നീടുമെന്നു കേട്ടു."<BR>
1632 എന്നങ്ങു ചൊന്നുള്ള സുന്ദരിമാരെല്ലാം<BR>
1633 നന്ദനംതന്നില്‍ നടന്നാരപ്പോള്‍.<BR>
1634 വന്ദികള്‍ വാഴ്ത്തുന്ന വാര്‍ത്തകള്‍ കേള്‍ക്കയാല്‍<BR>
1635 നന്ദിച്ചു നിന്നുള്ള പാണ്ഡവന്മാര്‍<BR>
1636 എണ്ണമറ്റീടുന്ന പുണ്യങ്ങള്‍കൊണ്ടുപോയ്<BR>
1637 വിണ്ണിടമെങ്ങും നടക്കുകയാല്‍.<BR>
1638 അത്ഭുതമായുള്ള വസ്തുക്കള്‍ കണ്ടുനി<BR>
1639 ന്നുല്പന്നമോദന്മാരായിപ്പിന്നെ<BR>
1640 ഇന്ദിരാനേരൊത്ത സുന്ദരിമാരുമായ്<BR>
<BR>1641 നന്ദനലീലയുമാചരിച്ചാര്‍.<BR>
1642 വാരുറ്റുനിന്നുള്ള നാരിമാര്‍ ചൂഴുറ്റു<BR>
1643 വാരിവിഹാരവുമവ്വണ്ണമേ.<BR>
1644 ഉല്പന്നമോദങ്ങളായി നിന്നീടുന്ന<BR>
1645 കല്പകദാരുക്കള്‍ നല്കുകയാല്‍<BR>
1646 നല്‍ച്ചേലതന്നെയുമാഭരണങ്ങളും<BR>
1647 ഇച്ഛയില്‍ പൂണ്ടു തെളിഞ്ഞു പിന്നെ.<BR>
1648 ദീപ്തരായ് നിന്നങ്ങു സാദ്ധ്വിയായുള്ളൊരു<BR>
1649 മാദ്ധ്വിയെക്കൊണ്ടു മദിച്ചു നന്നായ്<BR>
1650 കന്ദര്‍പ്പന്‍ചൊല്ലാലെ ചെന്നുചെന്നീടുന്ന<BR>
<BR>1651 സുന്ദരിമാരുമായ്മന്ദമന്ദം<BR>
1652 പൊന്മയമായിട്ടു രമ്യങ്ങളായുള്ള<BR>
1653 ഹര്‍മ്മ്യങ്ങള്‍തോറും കളിച്ചു പിന്നെ<BR>
1654 അച്യുതന്തന്നുടെ നല്‍ച്ചരണങ്ങളില്‍<BR>
1655 നിശ്ചലമായുള്ളൊരുള്ളവുമായ്.<BR>
1656 പൂഗങ്ങളായിട്ടു ചെന്നുചെന്നീടുന്ന<BR>
1657 ഭോഗങ്ങളാണ്ടു സുഖിച്ചുനിന്നാര്‍.<BR>
1658 അച്യൂതന്തന്നുടെ നല്‍ച്ചരിതങ്ങള്‍ ഞാന്‍<BR>
1659 അജ്ഞരായുള്ളോര്‍ക്കു ബോധിപ്പാനായ്<BR>
1660 പ്രാജ്ഞനല്ലെങ്കിലുമിങ്ങനെ നിര്‍മ്മിച്ചു<BR>
<BR>1661 സജ്ജനം വാഴ്ത്തുമെന്നോര്‍ത്തല്ലൊട്ടും<BR>
1662 സജ്ജനം കണ്ടിതു നിന്ദിച്ചാരെങ്കിലോ<BR>
1663 ഇജ്ജനത്തിന്നൊരു ഹാനിയെന്തേ?<BR>
1664 നിന്ദ്യമല്ലാതതു നിന്ദിക്കയില്ലവ<BR>
1665 രെന്നൊരു നിര്‍ണ്ണ മുണ്ടെനിക്കും<BR>
1666 വന്ദ്യരായുള്ളവര്‍ നിന്ദിച്ചാരെങ്കിലോ<BR>
1667 നിന്ദ്യമെന്നുള്ളതു നിര്‍ണ്ണയിപ്പൂ.<BR>
1668 ദുര്‍ജ്ജനം വന്നിതു നിന്ദിച്ചാരെങ്കിലോ<BR>
1669 ദുര്‍ജ്ജനത്തിന്നൊരു ഹ നിയുള്ളു;<BR>
1670 ദുര്‍ജ്ജനം വന്നിതിന്‍ നിന്ദയെച്ചെയ്കിലോ<BR>
<BR>1671 സജ്ജനം ചെന്നു ചെറുക്കുമല്ലൊ.<BR>
1672 സജ്ജനം മുമ്പിലിഗ്ഗാഥയെക്കാട്ടുവാന്‍<BR>
1673 ലജ്ജപൂണ്ടതുമേ ചാലെ വല്ലേന്‍.<BR>
1674 വേണുറ്റുനിന്നുള്ള മാണിക്കക്കല്‍കൊണ്ടു<BR>
1675 വാണിഭം ചെയ്യുന്ന വൈശ്യന്മുമ്പില്‍<BR>
1676 കാചത്തെക്കൊണ്ടുപോയ്ക്കാട്ടിനിന്നങ്ങതിന്‍<BR>
1677 വീശത്തെച്ചൊല്ലെന്നു ചൊല്ലാമോതാന്‍<BR>
1678 അച്യുതഗാഥയെച്ചൊല്ലിനിന്നീടാഞ്ഞു<BR>
1679 ലജ്ജയെക്കൊണ്ടിവനെന്നു നണ്ണി<BR>
1680 നീതിജ്ഞരായുള്ള സജ്ജനം തങ്ങളേ<BR>
<BR>1681 ശോധിച്ചുകൊള്‍കിലാമെന്നേയുള്ളു<BR>
1682 ന്യുനനായുള്ള ഞാന്‍ ചൊല്ലിനിന്നീടുന്നൊ<BR>
1683 രാനന്ദഗാഥയെക്കേള്‍പ്പോര്‍ക്കെല്ലാം<BR>
1684 താപത്തെത്തൂകുന്ന പാപത്തെക്കൊണ്ടുള്ളൊ<BR>
1685 രാപത്തെത്തീര്‍ത്തു തുണപ്പതിന്നായ്<BR>
1686 കാവര്‍ണ്ണന്തന്നുടെ കാരുണ്യംകൊണ്ടിതി<BR>
1687 പ്പാരിടമെങ്ങും നടക്കേണമേ.<BR>
1688 അത്രയുമല്ലയെന്നുള്‍ത്താരില്‍ ചേരുന്ന<BR>
1689 വൃത്രാരിലോകം ഞാന്‍ പൂകുംനേരം<BR>
1690 മാധവന്തന്നുടെ ഗാഥയെ നിര്‍മ്മിച്ച<BR>
<BR>1691 മാനുഷന്‍ വന്നുതായെന്നു ചൊല്ലി<BR>
1692 മാനിച്ചുവന്നുള്ള മാനിനിമാരെല്ലാം<BR>
1693 ഗാനത്തെച്ചെയ്തിട്ടും കേള്‍ക്കാകേണം.<BR>
1694 സ്വര്‍ഗ്ഗത്തില്‍നിന്നു സുഖിച്ചങ്ങു നീള ഞാന്‍<BR>
1695 നിര്‍ഗ്ഗമിച്ചീടുവാന്‍ കാലമായാല്‍<BR>
1696 തേടിവന്നീടുന്ന കൈടഭവൈരിതന്‍<BR>
1697 കേടറ്റ ദൂതന്മാര്‍ പിന്നാലെ പോയ്<BR>
1698 മൂലോകനായകന്‍ മേവിനിന്നീടുന്ന<BR>
1699 പാലാഴിതന്നില്‍ ഞാന്‍ ചെല്ലുംനേരം<BR>
1700 "ഗാഥയെക്കൊണ്ടിവന്‍ പാതകം പൂണ്ടോരെ<BR>
<BR>1701 പ്പൂതന്മാരാക്കിനാന്‍ നീതിയാലെ<BR>
1702 നിര്‍ഗ്ഗതിപൂണ്ടുള്ള വൃക്ഷങ്ങള്‍ക്കെല്ലാമേ<BR>
1703 സല്‍ഗതി നല്കിനാന്‍ ഗാഥകൊണ്ടേ<BR>
1704 ഭക്തന്മാരായുള്ളൊരുത്തമന്മാരുടെ<BR>
1705 ചിത്തവും ചാലെക്കുളുര്‍പ്പിച്ചുടന്‍<BR>
1706 മുക്തിയെത്തന്നെയും നല്കിനിന്നീടിനാന്‍<BR>
1707 ഉത്തമഗാഥയെക്കൊണ്ടുതാനും.<BR>
1708 ചാരത്തു കൊള്ളേണം പാരാതെയെന്നാലി<BR>
1709 ദ്ദ്വാരസ്ഥനാമിവന്തന്നെയിപ്പോള്‍.<BR>
1710 ദാസനായ്ക്കൊള്‍കയും വേണ"മെന്നിങ്ങനെ<BR>
<BR>1711 ദൂതരായുള്ളവര്‍ ചൊന്നതെല്ലാം.<BR>
1712 അമ്പിനോടങ്ങനെ കേട്ടുകേട്ടേഷ ഞാന്‍<BR>
1713 തമ്പുരാന്മുന്നിലും ചെന്നു പിന്നെ<BR>
1714 "വേലപ്പെതന്നുടെ ബാലപ്പോര്‍കൊങ്കതന്‍<BR>
1715 മാവേയച്ചാറൂറും മാറുള്ളോനേ !<BR>
1716 പാലിച്ചുകൊള്ളേണം പാരാതെയെന്നെ നീ<BR>
1717 നീലക്കാര്‍വണ്ണരേ ! കൈതൊഴുന്നേന്‍."<BR>
1718 എന്നതു ചൊല്ലി വണങ്ങിനിന്നീടുന്നൊ<BR>
1719 രെന്നുടെ മേനിയിലെങ്ങുമപ്പോള്‍<BR>
1720 കാര്‍വര്‍ണ്ണന്തന്നുടെ കണ്ണില്‍ നിറഞ്ഞൊരു<BR>
<BR>1721 കാരുണ്യവാരിയെത്തൂകുകയാല്‍<BR>
1722 കോള്‍മയിര്‍ക്കൊണ്ടൊരു മേനിയുമായി ഞാ<BR>
1723 നാമോദം മേളിച്ചു മേവുംനേരം<BR>
1724 "ദാസനെന്നുള്ളതോ വന്നുതായല്ലൊ നിന്‍<BR>
1725 ഗാഥയെ നിര്‍മ്മിക്കകൊണ്ടുതന്നേ<BR>
1726 ഏതൊരുവേലയിലാക്കിനിന്നീടുന്നു<BR>
1727 നീതിയിലിന്നിവന്തന്നെയിപ്പോള്‍ ?"<BR>
1728 ദൂതന്മാരിങ്ങനെ ചോദിച്ചനേരത്ത<BR>
1729 പ്പാതകവൈരിയായുള്ളവന്‍താന്‍<BR>
1730 മെല്ലവേയെന്മുഖം നോക്കിനിന്നന്നേരം<BR>
<BR>1731 ചില്ലിതന്‍ തെല്ലാലെ ചൊല്ലുകയാല്‍<BR>
1732 പ്രാഞ്ജലിയായ ഞാന്‍ പാഞ്ഞുചെന്നന്നേരം<BR>
1733 തോഞ്ഞുനിന്നീടുന്ന മോദത്താലെ<BR>
1734 പാതകം വേരറ്റ പാണിയെക്കൊണ്ടവന്‍<BR>
1735 പാദങ്ങള്‍ മെല്ലെന്നെടുത്തു പിന്നെ<BR>
1736 നോറ്റുനിന്നീടുമെന്മാറത്തു ചേര്‍ന്നുനി<BR>
1737 ന്നേറ്റം തെളിഞ്ഞു പുണര്‍ന്നു മേന്മേല്‍<BR>
1738 വാരിജസംഭവന്‍ വാമനമ്പാദത്തെ<BR>
1739 വാരിയക്കൊണ്ടു പണ്ടെന്നപോലെ<BR>
1740 ആനന്ദലോചനവാരിതന്‍പൂരംകൊ<BR>
<BR>1741 ണ്ടാദരവോടു കുളുര്‍പ്പിച്ചപ്പോള്‍<BR>
1742 ദുസ്സംഗം വേറിട്ടു സത്സംഗിയാകുമെ<BR>
1743 ന്നുത്സംഗംതന്നിലേ ചേര്‍ത്തു പിന്നെ<BR>
1744 എന്മനം തന്നില്‍പ്പണ്ടുന്മേഷിച്ചുള്ളവ<BR>
1745 ഉണ്മയോയെന്നതു നിര്‍ണ്ണയിപ്പാന്‍<BR>
1746 ഗാഥയില്‍ ചൊന്നുള്ള രേഖകളോരോന്നേ<BR>
1747 ബാധയെക്കൈവിട്ടു നോക്കി നോക്കി<BR>
1748 മെല്ലെമെല്ലന്നു തലോടിനിന്നന്നേരം<BR>
1749 പല്ലവം വെല്ലുമപ്പാദങ്ങളേ<BR>
1750 പാണികള്‍ക്കീടുന്നൊരാനന്ദം പൂരിച്ചു<BR>
<BR>1751 വാണീടവേണമേ ദൈവമേ ! ഞാന്‍.<BR>
സന്താനഗോപാലം
1697
1878
2006-10-15T19:26:42Z
കൈപ്പള്ളി
46
1 പാലിച്ചുനിന്ന ജഗത്തിനെയെല്ലാമേ<BR>
2 പാലെന്നപോലെ കുടിച്ചു പിന്നെ<BR>
3 അന്തമറ്റീടുന്ന സന്താനതോയത്തില്‍<BR>
4 ചന്തമായ് ചെന്നു കിടന്നുറങ്ങി<BR>
5 മേവിനിന്നീടുന്ന കേലവന്തന്നുടെ<BR>
6 സേവയെച്ചെയ്വതിനായിച്ചെമ്മേ<BR>
7 വേദങ്ങള്‍ ചെന്നു പൂകണ്ണതു ചിന്തിച്ചാല്‍<BR>
8 വേലയുണ്ടിങ്ങനെയെന്നു ചൊല്‍വാന്‍.<BR>
9 പാതകം പോക്കുവാന്മാധവന്തന്നുടെ<BR>
10 നൂതനക്രീഡകളുണ്ടല്ലൊതാന്‍. <BR>
<BR>11 കോലെടുത്തീടിനാല്‍ കൊല്‍കയാമെങ്കിലോ<BR>
12 വേലെടുത്തീടിനാല്‍ വേലയെന്ത് ?<BR>
13 പീലികളായൊരു പീയുഷവാരിയില്‍<BR>
14 മാനസം ചെന്നങ്ങു മുങ്ങുകയാല്‍<BR>
15 മാധവന്തന്നുടെ ലീലകള്‍ തന്നെയേ<BR>
16 മാനിച്ചു ചൊല്ലുന്നുതിന്നും ഞാനോ.<BR>
17 ദ്വാരകതന്നിലേ ഗേഹമായ്പോരുന്നോ-<BR>
18 രാരണന്തന്നുടെ ദാരകന്മാര്‍<BR>
19 ജാതരായ് മേവുന്നു യാതൊരു ഭൂമിയില്‍<BR>
20 പ്രേതരായ്പോകുന്നോരന്നിലത്തേ. <BR>
<BR>21 പിന്നെയും പിന്നെയുമിങ്ങനെ കണ്ടപ്പോള്‍<BR>
22 ഖിന്നനായ് നിന്നുള്ളൊരാരണന്താന്‍<BR>
23 ചേതന പോയൊരു ബാലകന്തന്നെയും<BR>
24 വേദനപൂണ്ടങ്ങെടുത്തു മെല്ലെ<BR>
25 മാധവലീലകളായി വിളങ്ങുന്ന<BR>
26 പീയുഷവാരിതന്‍ പൂരംതന്നില്‍<BR>
27 മാനസം ചെന്നു തലപ്പെട്ടു നിന്നിട്ടു<BR>
28 പാരാതെ തങ്കലേ തങ്ങുകയാല്‍<BR>
29 രാജാവിന്‍കോയിക്കല്‍ പാരാതെ ചെന്നിട്ടു<BR>
30 രാജാവോടായിട്ടു ചൊന്നാന്‍ പിന്നെ <BR>
<BR>31 ""പാലനം വല്ലാത രാജാവു വാഴുന്നാള്‍<BR>
32 കാലന്തന്‍ കോയില്‍ പൂം ബാലകന്മാര്‍<BR>
33 എന്നുള്ള വാര്‍ത്തകള്‍ നിര്‍ണ്ണയമായ് വന്നു-<BR>
34 തെന്നുടെ ബാലകര്‍ ചാകയാലേ.<BR>
35 ധര്‍മ്മിഷ്ഠനായുള്ള രാജാവിന്‍നാട്ടിലേ<BR>
36 നമ്മുടെ വാസത്തിന്‍ചേര്‍ച്ചയുള്ളൂ.<BR>
37 ഇന്നാടു കൈവെടിഞ്ഞെങ്കിലോ പോകുന്നേന്‍<BR>
38 നന്നായി വാഴുന്ന നാടു നോക്കി.""<BR>
39 ആരണനിങ്ങനെ ചൊന്നതു കേട്ടപ്പോള്‍<BR>
40 വീരനാം പാര്‍ത്ഥനുമോര്‍ത്തുചൊന്നാന്‍ <BR>
<BR>41 ""നിന്നുടെ ബാലകന്തന്നുടെ പാലനം<BR>
42 എന്നോടു ചൊല്ലുകിലിന്നേ ചെയ്യാം.<BR>
43 ഇന്നാടു കൈവടിഞ്ഞന്യമാം നാട്ടിലി-<BR>
44 ന്നെന്നതുകൊണ്ടു നീ പോകവേണ്ടാ.""<BR>
45 ഇങ്ങനെ ചൊന്നവന്താനുമായ്പോയവന്‍<BR>
46 മന്ദിരംതന്നിലും ചെന്നു പിന്നെ<BR>
47 ആര്‍ത്തിയെപ്പോക്കുമക്കാലവും ചിന്തിച്ചു<BR>
48 പാര്‍ത്തുനിന്നീടിനാന്‍ പാര്‍ത്ഥനപ്പോള്‍.<BR>
49 സൂതികകാലങ്ങാഗമിച്ചീടുമ്പോള്‍<BR>
50 ഭീതനായ് ചൊല്ലിനാനാരണന്താന്‍: <BR>
<BR>51 ""പാലിക്കവേണ്ടുന്ന കാലമോ വന്നുതേ<BR>
52 പാര്‍ത്തുനിന്നീടൊല്ല""യെന്നിങ്ങനെ.<BR>
53 പാണ്ഡവന്താനതു കേട്ടൊരുനേരത്തു<BR>
54 ഗാണ്ഡീവംവില്ലു തങ്കയ്യിലാക്കി<BR>
55 അസ്ത്രങ്ങള്‍ കൊണ്ടു ചെറുത്തുനിന്നീടിനാ-<BR>
56 നക്ഷണം ചെന്നുനിന്നാശയെല്ലാം.<BR>
57 ബാണങ്ങള്‍കൊണ്ടൊരു പഞ്ജരം നിര്‍മ്മിച്ചാന്‍<BR>
58 ത്രാണത്തിനായിട്ടപ്പൈതല്‍തന്നെ.<BR>
59 ചാലെപ്പിറന്നു നിലത്തു വീണീടിനാന്‍<BR>
60 ബാലകന്താനുമക്കാലത്തപ്പോള്‍: <BR>
<BR>61 ചുറ്റും നിന്നീടുന്നോര്‍ നോക്കിനിന്നീടവേ<BR>
62 തെറ്റെന്നു കണ്ടില്ലയെന്നേയുള്ളു.<BR>
63 സജ്ജനായ് നിന്നുള്ളൊരര്‍ജ്ജുനന്താനപ്പോള്‍<BR>
64 ലജ്ജയും പൂണ്ടു പുറപ്പെട്ടുടന്‍<BR>
65 പാരിടമെങ്ങുമേയാരാഞ്ഞുനിന്നിട്ട-<BR>
66 ദ്ദാരകന്തന്നെയകപ്പെടാതെ<BR>
67 പിന്നെയും പോന്നിങ്ങു ഖിന്നനായ് നിന്നിട്ടു<BR>
68 തന്നെയും നിന്ദിച്ചു ചൊല്ലീടിനാന്‍<BR>
69 സാകൂതമായിച്ചിരിച്ചു ചൊല്ലീടിനാന്‍<BR>
70 മാഴ്കാതെന്നിങ്ങനെ മാധവന്താന്‍. <BR>
<BR>71 ആര്‍ത്തിയെപ്പോക്കുവാന്തേര്‍ത്തടം തന്നിലായ്<BR>
72 പാര്‍ത്ഥനും താനുമായ്മെല്ലെ മെല്ലെ<BR>
73 പശ്ചിമയായൊരു ദിക്കിനേ മുന്നിട്ടു<BR>
74 നിശ്ചയം പൂണ്ടുള്ളൊരുള്ളവുമായ്<BR>
75 പോകുന്ന നേരത്തു കുരിരുട്ടായിട്ടു<BR>
76 പോകരുതാതെയങ്ങായനേരം<BR>
77 ചക്രത്തെക്കൊണ്ടു ശമിപ്പിച്ചുനിന്നുട<BR>
78 നുഗ്രമായ്മേവുമക്കുരിട്ടും.<BR>
79 പാരാതെ പിന്നെയും, പോകുന്നനേരത്തു<BR>
80 പാലാഴിതന്നെയും കാണായ് വന്നു. <BR>
<BR>81 രത്നങ്ങളാളുമദ്വീപിന്മേല്‍ കാണായി-<BR>
82 തുത്തമമായൊരു മന്ദിരത്തേ.<BR>
83 തന്നിലും ചെന്നപ്പളുന്നതമായൊരു<BR>
84 പന്നഗനായകന്തന്നുടെമേല്‍<BR>
85 വേദങ്ങള്‍തന്നുടെ കാതലായ്മേവുന്ന<BR>
86 ദേവനെത്തന്നെയും കാണായ്യപ്പോള്‍<BR>
87 ശ്രീഭൂമിമാരായ ദേവിമാര്‍പൂണ്ടുള്ള<BR>
88 ശോഭയെപ്പൂണ്ടൊരു മെയ്യുമായി.<BR>
89 കൂപ്പിനനേരത്തു വായ്പോടു ചൊല്ലി-നാന്‍<BR>
90 കേള്‍പ്പിനിന്നിങ്ങളെന്നങ്ങവന്താന്‍: <BR>
<BR>91 നിങ്ങളെക്കാണ്മാനിദ്ദാരകന്മാരെയി--<BR>
92 ന്നിങ്ങനെ നിന്നു ഞാന്‍ കൊണ്ടുപോന്നു.<BR>
93 പാരിടംതന്നുടെ പാലനമെല്ലാമേ<BR>
94 പാഴായിപ്പോകാതെ ചെയ്യേണമെ.<BR>
95 ഭൂഭാരംതന്നെയും വ്യാപാദിച്ചീടിനാല്‍<BR>
96 പാരാതെ പോന്നിങ്ങു വന്നുകൊള്‍വൂ.""<BR>
97 ഇങ്ങനെ ചൊന്നൊരു വാര്‍ത്തയെക്കേട്ടവ-<BR>
98 രങ്ങനെയാകെന്നു ചൊല്ലിപ്പിന്നെ<BR>
99 ബാലകന്മാരെയും പാരാതെ കൊണ്ടന്നി-<BR>
100 ട്ടാരണനായിട്ടുനല്കിനിന്നാര്‍. <BR>
<BR>101 ദാരകന്മാരെത്തന്‍ ചാരത്തു കണ്ടുള്ളൊ-<BR>
102 രാരണന്‍ ചൊന്നുള്ളൊരാശിക്കെല്ലാം<BR>
103 ചീര്‍ത്തൊരു മോദത്താലാര്‍ത്തിയും തീര്‍ത്തങ്ങു<BR>
104 പാത്രമായുള്ളൊരു പാര്‍ത്ഥനുമായ്<BR>
105 ധന്യമായുള്ളൊരു തന്നുടെ മന്ദിരം-<BR>
106 തന്നിലും ചെന്നു സുഖിച്ചു പിന്നെ<BR>
107 ആര്യനായുള്ളൊരു രാമനും താനുമായ്<BR>
108 കാര്യവിചാരങ്ങളാചരിച്ചാര്‍.<BR>
109 സൂതികകാലങ്ങാഗമിച്ചീടുമ്പോള്‍<BR>
110 ഭീതനായ് ചൊല്ലിനാനാരണന്താന്‍:<BR>
<BR>111 "പാലിക്കവേണ്ടുന്ന കാലമോ വന്നുതേ<BR>
112 പാര്‍ത്തുനിന്നീടൊല്ല"യെന്നിങ്ങനെ.<BR>
113 പാണ്ഡവന്താനതു കേട്ടൊരുനേരത്തു<BR>
114 ഗാണ്ഡീവംവില്ലു തങ്കയ്യിലാക്കി<BR>
115 അസ്ത്രങ്ങള്‍ കൊണ്ടു ചെറുത്തുനിന്നീടിനാ<BR>
116 നക്ഷണം ചെന്നുനിന്നാശയെല്ലാം.<BR>
117 ബാണങ്ങള്‍കൊണ്ടൊരു പഞ്ജരം നിര്‍മ്മിച്ചാന്‍<BR>
118 ത്രാണത്തിനായിട്ടപ്പൈതല്‍തന്നെ.<BR>
119 ചാലെപ്പിറന്നു നിലത്തു വീണീടിനാന്‍<BR>
120 ബാലകന്താനുമക്കാലത്തപ്പോള്‍:<BR>
<BR>121 ചുറ്റും നിന്നീടുന്നോര്‍ നോക്കിനിന്നീടവേ<BR>
122 തെറ്റെന്നു കണ്ടില്ലയെന്നേയുള്ളു.<BR>
123 സജ്ജനായ് നിന്നുള്ളൊരര്‍ജ്ജുനന്താനപ്പോള്‍<BR>
124 ലജ്ജയും പൂണ്ടു പുറപ്പെട്ടുടന്‍<BR>
125 പാരിടമെങ്ങുമേയാരാഞ്ഞുനിന്നിട്ട<BR>
126 ദ്ദാരകന്തന്നെയകപ്പെടാതെ<BR>
127 പിന്നെയും പോന്നിങ്ങു ഖിന്നനായ് നിന്നിട്ടു<BR>
128 തന്നെയും നിന്ദിച്ചു ചൊല്ലീടിനാന്‍<BR>
129 സാകൂതമായിച്ചിരിച്ചു ചൊല്ലീടിനാന്‍<BR>
130 മാഴ്കാതെന്നിങ്ങനെ മാധവന്താന്‍.<BR>
<BR>131 ആര്‍ത്തിയെപ്പോക്കുവാന്തേര്‍ത്തടം തന്നിലായ്<BR>
132 പാര്‍ത്ഥനും താനുമായ്മെല്ലെ മെല്ലെ<BR>
133 പശ്ചിമയായൊരു ദിക്കിനേ മുന്നിട്ടു<BR>
134 നിശ്ചയം പൂണ്ടുള്ളൊരുള്ളവുമായ്<BR>
135 പോകുന്ന നേരത്തു കുരിരുട്ടായിട്ടു<BR>
136 പോകരുതാതെയങ്ങായനേരം<BR>
137 ചക്രത്തെക്കൊണ്ടു ശമിപ്പിച്ചുനിന്നുട<BR>
138 നുഗ്രമായ്മേവുമക്കുരിട്ടും.<BR>
139 പാരാതെ പിന്നെയും, പോകുന്നനേരത്തു<BR>
140 പാലാഴിതന്നെയും കാണായ് വന്നു.<BR>
<BR>141 രത്നങ്ങളാളുമദ്വീപിന്മേല്‍ കാണായി<BR>
142 തുത്തമമായൊരു മന്ദിരത്തേ.<BR>
143 തന്നിലും ചെന്നപ്പളുന്നതമായൊരു<BR>
144 പന്നഗനായകന്തന്നുടെമേല്‍<BR>
145 വേദങ്ങള്‍തന്നുടെ കാതലായ്മേവുന്ന<BR>
146 ദേവനെത്തന്നെയും കാണായ്യപ്പോള്‍<BR>
147 ശ്രീഭൂമിമാരായ ദേവിമാര്‍പൂണ്ടുള്ള<BR>
148 ശോഭയെപ്പൂണ്ടൊരു മെയ്യുമായി.<BR>
149 കൂപ്പിനനേരത്തു വായ്പോടു ചൊല്ലിനാന്‍<BR>
150 കേള്‍പ്പിനിന്നിങ്ങളെന്നങ്ങവന്താന്‍:<BR>
<BR>151 നിങ്ങളെക്കാണ്മാനിദ്ദാരകന്മാരെയി<BR>
152 ന്നിങ്ങനെ നിന്നു ഞാന്‍ കൊണ്ടുപോന്നു.<BR>
153 പാരിടംതന്നുടെ പാലനമെല്ലാമേ<BR>
154 പാഴായിപ്പോകാതെ ചെയ്യേണമെ.<BR>
155 ഭൂഭാരംതന്നെയും വ്യാപാദിച്ചീടിനാല്‍<BR>
156 പാരാതെ പോന്നിങ്ങു വന്നുകൊള്‍വൂ."<BR>
157 ഇങ്ങനെ ചൊന്നൊരു വാര്‍ത്തയെക്കേട്ടവ<BR>
158 രങ്ങനെയാകെന്നു ചൊല്ലിപ്പിന്നെ<BR>
159 ബാലകന്മാരെയും പാരാതെ കൊണ്ടന്നി<BR>
160 ട്ടാരണനായിട്ടുനല്കിനിന്നാര്‍.<BR>
<BR>161 ദാരകന്മാരെത്തന്‍ ചാരത്തു കണ്ടുള്ളൊ<BR>
162 രാരണന്‍ ചൊന്നുള്ളൊരാശിക്കെല്ലാം<BR>
163 ചീര്‍ത്തൊരു മോദത്താലാര്‍ത്തിയും തീര്‍ത്തങ്ങു<BR>
164 പാത്രമായുള്ളൊരു പാര്‍ത്ഥനുമായ്<BR>
165 ധന്യമായുള്ളൊരു തന്നുടെ മന്ദിരം<BR>
166 തന്നിലും ചെന്നു സുഖിച്ചു പിന്നെ<BR>
167 ആര്യനായുള്ളൊരു രാമനും താനുമായ്<BR>
168 കാര്യവിചാരങ്ങളാചരിച്ചാര്‍.<BR>
ദൈവദശകം
1755
1965
2006-12-07T17:17:04Z
Viswaprabha
4
== [http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81#.E0.B4.B6.E0.B5.8D.E0.B4.B0.E0.B5.80.E0.B4.A8.E0.B4.BE.E0.B4.B0.E0.B4.BE.E0.B4.AF.E0.B4.A3.E0.B4.97.E0.B5.81.E0.B4.B0.E0.B5.81.E0.B4.B5.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86_.E0.B4.95.E0.B5.83.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B3.E0.B5.8D.E2.80.8D ശ്രീനാരായണഗുരുവിന്റെ ]ദൈവദശകം ==
1
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം.
2
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.
3
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.
4
ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.
5
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും
6
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും.
7
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
8
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.
9
ജയിയ്ക്കുക മഹാദേവ,
ദീനവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.
10
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
[http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81#.E0.B4.B6.E0.B5.8D.E0.B4.B0.E0.B5.80.E0.B4.A8.E0.B4.BE.E0.B4.B0.E0.B4.BE.E0.B4.AF.E0.B4.A3.E0.B4.97.E0.B5.81.E0.B4.B0.E0.B5.81.E0.B4.B5.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86_.E0.B4.95.E0.B5.83.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B3.E0.B5.8D.E2.80.8D ശ്രീനാരായണഗുരു]
ആത്മോപദേശശതകം
1756
1966
2006-12-07T17:19:59Z
Viswaprabha
4
== [http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81#.E0.B4.B6.E0.B5.8D.E0.B4.B0.E0.B5.80.E0.B4.A8.E0.B4.BE.E0.B4.B0.E0.B4.BE.E0.B4.AF.E0.B4.A3.E0.B4.97.E0.B5.81.E0.B4.B0.E0.B5.81.E0.B4.B5.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86_.E0.B4.95.E0.B5.83.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B3.E0.B5.8D.E2.80.8D ശ്രീനാരായണഗുരുവിന്റെ ]ആത്മോപദേശശതകം ==
1
അറിവിലുമേറിയറിഞ്ഞീടുന്നവന്‍ തന്നു-
രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
2
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവാണു തിരഞ്ഞു തേറിടേണം.
3
വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെയഭേദമായ് വരേണം.
4
അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.
5
ഉലകരുണര്‍ന്നുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാര്‍ത്തുനില്‍ക്കും
വിലമതിയാത വിളക്കുദിക്കയും പിന്-
പൊലികയുമില്ലിതു കണ്ടു പോയിടേണം.
6
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികല്‍പ്പമാകയാലാ-
രുണരുവതുള്ളൊരു നിര്‍വ്വികാരരൂപം?
7
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.
8
ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.
9
ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.
10
“ഇരുളിലിരുപ്പവനാര്? ചൊല്‍ക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും.
11
‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടര്‍ന്നിടുന്നു.
12
തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാണ്‍ക!
പൊലിയുമിതന്യ പൊലിഞ്ഞുപൂര്‍ണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.
13
ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍
മഹിമയുമറ്റു മഹസ്സിലാണിടേണം.
14
ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവിലെ-
ന്നും ഉപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.
15
പരയുടെ പാലുനുകര്‍ന്ന ഭാഗ്യവാന്മാര്‍-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.
16
അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളില്‍ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.
17
അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-
പഴകിയ വാസന, വര്‍ത്തി വൃത്തിയത്രേ
18
അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.
19
അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സര്‍വ്വമനിത്യമാം; ജലത്തിന്‍-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?
20
ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലര്‍മാല നാഗമാമോ?
21
പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ-
പ്രിയമപര പ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.
22
പ്രിയമപരന്റെയതെന്‍പ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നല്‍കും
ക്രിയയപരപ്രിയഹേതുവായ് വരേണം.
23
അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം.
24
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
25
ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-
പ്പൊരുതൊഴിലാത്മവിരോധിയോര്‍ത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.
26
അവയവമൊക്കെയമര്‍ത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവന്‍ നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലെ.
27
ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വാണറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും
വരുവതു കാണ്‍ക! മഹേന്ദ്രജാലമെല്ലാം.
28
അടിമുടിയറ്റടിതൊട്ടു മൌലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.
29
മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും
മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ-
മനുവുരുവിട്ടുമിരിക്കില്‍ മായമാറും.
30
ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലെന്നറിഞ്ഞു സര്‍വ്വം
വിടുകിലവന്‍ വിശദാന്തരംഗനായ് മേ-
ലുടലിലമര്‍ന്നുഴലുന്നതില്ല നൂനം.
31
അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം
32
അറിവതു ധര്‍മ്മിയെയല്ല, ധര്‍മ്മമാമീ
യരുളിയ ധര്‍മ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം.
33
അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്-
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറിവട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു.
34
അരനൊടിയാദിയരാളിയാര്‍ന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തന്‍-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.
35
ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ.
36
അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
മറുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായിതിലന്യസാമ്യമാര്‍ന്നു-
ള്ളുരുവിലമര്‍ന്നു തെളിഞ്ഞുണര്‍ന്നിടേണം.
37
വിഷമതയാര്‍ന്നെഴുമന്യ വെന്നുകൊള്‍വാന്‍
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാല്‍ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.
38
പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവര്‍ന്നു സാമ്യമേലും
കലയിലലിഞ്ഞു കലര്‍ന്നിരുന്നിടേണം
39
അരുളിയ ശക്തികളെത്തുടര്‍ന്നു രണ്ടാം
പിരിവിവയില്‍ സമതന്‍വിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലായിടുന്നു.
40
സമയിലുമന്യയിലും സദാപി വന്നി-
ങ്ങമരുവതുണ്ടതതിന്‍ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിന്‍-
ഭ്രമകലയാലഖിലം പ്രമേയമാകും.
41
‘ഇതു കുട’മെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതിനിതുതാന്‍ കരുവെന്നു കണ്ടിടേണം.
42
‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേല്‍ സദ്-
ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം.
43
പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികള്‍ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.
44
പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.
45
ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.
46
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
47
ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.
48
തനുവിലമര്‍ന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സര്‍വ്വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.
49
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.
50
നിലമൊടു നീരതുപോലെ കാറ്റും തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയര്‍ന്നറിവായി മാറിടുന്നു.
51
അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങള്‍പോലെ മായാ-
മരമഖിലം മറയെപ്പടര്‍ന്നിടുന്നു.
52
ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂര്‍ത്തി നല്കും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം!
53
ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാന്‍ മനനം തുടര്‍ന്നിടേണം.
54
ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വനിതയില്‍നിന്നു പുറന്നു മാറിടുന്നു.
55
നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തില്‍
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.
56
കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കര്‍മ്മമത്രേ!
57
അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.
58
നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.
59
അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താ-
ലൊരു പൊരുളാമതിലില്ല വാദമേതും.
60
അറിവിനെയും മമതയ്‌ക്കധീനമാക്കി-
പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല.
61
വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാര്‍ന്ന തന്റെ ധര്‍മ്മം
ജളതയതിങു ദിഗംബരാദി നാമാ-
വലിയൊടുയര്‍ന്നറിവായി മാറിടുന്നു.
62
പരവശനായ്പ്പരതത്ത്വമെന്റെതെന്നോര്‍-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.
63
അറിവിലിരുന്നപരത്വമാര്‍ന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍
പരവശനായറിവീല പണ്ഡിതന്‍ താന്‍-
പരമരഹസ്യമിതാരു പാര്‍ത്തിടുന്നു!
64
പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.
65
ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!
66
ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും;വരവറ്റുനില്‌പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.
67
ഗണനയില്‍നിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.
68
അരവവടാകൃതിപോലഹന്ത രണ്ടാ-
യറിവിലുമംഗിയാലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമോഹശാലി.
69
ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പെരുമാറിടുന്നജസ്രം.
70
ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
കരണകളേബരമൊന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
മറിവവനെന്നറിവോളമോര്‍ത്തിടേണം
71
സവനമൊഴിഞ്ഞു സമത്വമാര്‍ന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.
72
ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നില്‍ക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു
73
ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരര്‍ത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും.
74
പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുള്‍-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോര്‍ക്കിലേകം
75
പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂര്‍മ്മിജാലം
അകമലരാര്‍ന്നറിവൊക്കെ മുത്തുതാന്‍ താന്‍
നുകരുവതാമമൃതായതിങ്ങു നൂനം.
76
മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
ലണിയണിയായല വീശിടുന്ന വണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു.
77
പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
മറിവനലന്‍, ജല, മക്ഷ, മിന്ദ്രിയാര്‍ത്ഥം
ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും.
78
മരണവുമില്ല, പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമര്‍ന്ന മരീചിനീരുപോല്‍ നില്‍-
പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം
79
ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെ തന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം
80
സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോര്‍ത്താല്‍
ക്ഷിതി മുതലായവ ഗീരു മാത്രമാകും
81
പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും
82
അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാര്‍ന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സര്‍വ്വം
83
ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിന്‍ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിര്‍വ്വികാരമാകും
84
അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോര്‍ക്കിലസത്യമുള്ളതുര്‍വ്വീഃ
നിരവധിയായ് നിലയറ്റു നില്‍പ്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും
85
നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.
86
തനു മുതലായതു സര്‍വ്വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.
87
തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ലയിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോര്‍ത്താ-
ലനൃതവുമല്ലതവാച്യമായിടുന്നു.
88
സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സര്‍വ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കില്‍ മായയാം വന്‍-
പക പലതും ഭ്രമമേകിടുന്നു പാരം.
89
അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.
90
അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം സദ്-
ഘനമതിനാലേ കളേബരാദികാര്യം
91
പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
നിയതവുമങ്ങനെ തന്നെ നില്‍ക്കയാലേ
പ്രിയമജമവ്യയമപ്രമേയമേകാന്‍
ദ്വയമിതുതാന്‍ സുഖമാര്‍ന്നു നിന്നിടുന്നു
92
വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതു കൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
ക്രിയയൊരു കേവലബാഹ്യലിംഗമാകും
93
ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗതപ്രിയം വിടാതീ
നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ.
94
ഉലകവുമുള്ളതുമായ്ക്കലര്‍ന്നു നില്‍ക്കും
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം.
95
വിപുലതയാര്‍ന്ന വിനോദവിദ്യ മായാ-
വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
ഇവളിവളിങ്ങവതീര്‍ണ്ണയായിടും, ത-
ന്നവയവമണ്ഡകടാഹകോടിയാകും.
96
അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും.
97
അണുവറിവിന്‍ മഹിമാവിലങ്ഗമില്ലാ-
തണയുമഖണ്ഡവുമന്നു പൂര്‍ണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൌനഘനാമൃതാബ്ധിയാകും.
98
ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മാ-
സ്വതയറിയാതറിവെന്നു ചൊല്ലിടേണം.
99
അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.
100
അതുമിതുമല്ല സദര്‍ത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമര്‍ന്നിടേണം!
-സമാപ്തം-
[http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81#.E0.B4.B6.E0.B5.8D.E0.B4.B0.E0.B5.80.E0.B4.A8.E0.B4.BE.E0.B4.B0.E0.B4.BE.E0.B4.AF.E0.B4.A3.E0.B4.97.E0.B5.81.E0.B4.B0.E0.B5.81.E0.B4.B5.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86_.E0.B4.95.E0.B5.83.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B3.E0.B5.8D.E2.80.8D ശ്രീനാരായണഗുരു]
കിരാതം
1757
1973
2006-12-10T08:08:56Z
Latha
34
210 to 218 reinserted
കിരാതം
p192
ഹരിഹരതനയന് തിരുവടി ശരണം
വിരവൊടു കവിചൊല് വരമരുളേണം
മറുതലരടിയനൊടടല് കരുതായ് വാന്
കരുതുന്നേന് കരുണാമൃതസിന്ധോ !
കരി , കരടികള്, കടുവാ, പുലി, സിംഹം
വനമതില്നിന്നു വധിച്ചതുപോലെ
മറുതലറ്തമ്മെയൊഴിച്ചരുള് നിത്യം
തകഴിയില് വാണരുളും നിലവയ്യാ !
അണിമതി കലയും തുമ്പയുമെല്ലും
ഫണിപതി ഫണഗണമണികളുമണിയും
പുരരിപുതന് പദകമലേ പരിചൊടു
പണിയുന്നവരുടെ പാലനശീലന്
പ്റണയിനിയാകിന മലമകള് താനും
പ്റണയസുഖേന രമിപ്പാനായി
ക്ഷണമൊരു കരിവരമിഥുനമതായി
ക്ഷണികമതാകിന വിഷയസുഖത്തില്
പ്റണയമിയന്നൊരു രസികന്മാരവറ് -
പ്റണിഹിതകുതുകം വാഴുംകാലം
p193
മണമിയലുന്ന മരപ്പൂങ്കാവില്
മണലില് നടന്നു മദിച്ചു മരങ്ങടെ -
തണലിലിരുന്നു രമിക്കുന്നേരം
ഗുണവതിയാമുമതന്നുടെ മകനായ്
ഗണപതിയെന്നൊരു മൂറ്ത്തിവിശേഷം
പ്റണതജനങ്ങടെ വിഘ്നമൊഴിപ്പാന്
പ്റണയിതകുതുകം വന്നുപിറന്നു.
ക്ഷണമാത്റം തന്തിരുവടിയടിയനു
തുണമാത്റം ചെയ്തീടുന്നാകില്
ഗുണപാത്റം ഞാനെന്നിഹ വരുവന്
അണുമാത്റം മമ സംശയമില്ല
ഗണരാത്റങ്ങള് കഴിഞ്ഞതിലങ്ങൊരു
കണമാത്റം പുനരുണ്ടായില്ല ;
തൃണമാത്റം ബഹുമാനവുമില്ല
ധനവാന്മാരുടെ സഭയില് വരുമ്പോള്
പരമാറ്ത്ഥം പറയാമടിയന്നൊരു
പരനിന്ദാദികള് നാവിലുമില്ല .
പരിചൊടു സന്തതമംബരതടിനീ -
പുരിയില് വസിച്ചരുളീടിന ഭഗവാന്
പരമാനന്ദമയാകൃതി കൃഷ്ണന്
പരദൈവതമടിയന്നനുകൂലം .
നരപതി കുലപതി ധരണീസുരപതി
നിരവധി ഗുണഗണ നിധിപതി സദൃശന്
പെരുകിന ചെമ്പകനാടാകുന്നൊരു
സുരവരനാട്ടിലനാഹതരത്നം
പരിജനപാലനപരിചയശീലന്
പരിപാലിച്ചരുളീടുകധീശന്
ഗുരുനാഥന് മമ ഗുണഗണമേറിയ
p194
ധരണിസുരോത്തമനരുളുകമൂലം
സരസകഥാകഥനത്തിനെനിക്കൊരു
പെരുവഴിമാത്റം കാണാറായി ;
കിള്ളിക്കുറിശ്ശി മഹേശ്വരനും പുന -
രുള്ളിലിരുന്നരളുന്നു സദാ മേ ;
തുള്ളലിനുള്ള രസങ്ങളറിഞ്ഞവ -
രുള്ളം തന്നില് രസിച്ചീടേണം ;
വെള്ളിച്ചുരികയിളക്കി പ്പലപല
പുള്ളിപ്പുലി കടുവാ മഹിഷാദിക -
ളുള്ള വനങ്ങളില് വേട്ടയുമാടി -
പ്പള്ളിക്റീഡാതല്പരനാകിന
തകഴിയില് വാണരുളീടിന ഭഗവാന്
അളകാകൃതിയാം ഹരിഹരതനയന്
സകല വരപ്റദനപ്റതിമാനന്
സുകൃതിഗുണങ്ങള് വരുത്തീടേണം ;
കവിമാതാവേ ! ദേവി സരസ്വതി !
കവിതാഭാവേ കാത്തരുളേണം .
സജ്ജനസഭയുടെ സുഭഗത്വംകൊ -
ണ്ടിജ്ജനമൊന്നു പ്റയോഗിക്കുമ്പോള്
ദുറ്ജ്ജനമെങ്കിലുമതിനെക്കൊണ്ടൊരു
ദൂഷണമൊരുവന് ചൊല്ലുകയില്ല ;
നല്ല ജനങ്ങടെ സഭയില് ചെന്നാല്
വല്ലതുമവിടെശ്ശോഭിതമാവും ;
മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൌരഭ്യം ;
സുജനഗുണം കൊണ്ടുളവാകും ബഹു -
മാനവിശേഷം വരുമെന്നുള്ളതു
ഞാനൊരു പദ്യം ചൊല്ലാമായതു
മാനുഷരെല്ലാം കേട്ടറിയേണം
കറ്ണ്ണാരുന്തുദമന്തരേണ രടിതം
ഗാഹസ്വ കാക ! സ്വയം
മാകന്ദം മകരന്ദശാലിനമിഹ
ത്വാം മന് മഹേ കോകിലം
രമ്യാണി സ്ഥലവൈഭവേന കതിചി
ദ്വസ്തൂനി കസ്തൂരികാം
നേപാളക്ഷിതിപാലഫാലപതിതേ
പങ്കേ ന ശങ്കേത കഃ
p195
" നേപാളക്ഷിതിതന്നില് വസിക്കും
ഭൂപാലന്റെ വലിപ്പം പറവാന്
പണ്ടൊരു കവിതക്കാരന് പദ്യമ -
തുണ്ടാക്കി സ്തുതി ചെയ്തതു കേള്പ്പിന് :
" പിതൃപിണ്ഡത്തെക്കൊത്തിത്തിന്മാന്
കൊതിയേറുന്നൊരു കാക്കേ ! കേള് നീ
കൂരിരുള് പോലെ കറുത്ത ശരീരം
ക്റൂരമിതയ്യോ ! നിന്നുടെ ശബ്ദം ;
പാരമസഹ്യം കേള്ക്കുന്നോറ്ക്കൊരു -
നേരവുമില്ലൊരു സൌഖ്യമിദാനീം ;
കറ്ണ്ണങ്ങള്ക്കിതു കേള്ക്കുന്നേരം
പുണ്ണിലൊരമ്പു തറച്ചതു പോലെ ;
ഉരിയാടാതൊരു തേന് മാവിന് മേല്
മരുവുന്നാകില് നിനക്കിഹ കാക്കേ !
പെരുതായിട്ടൊരു ഗുണമുണ്ടായ് വരു -
മരുതാത്തതു പറകല്ല സഖേ ! ഞാന് ;
കുയിലും കാകനുമൊരുനിറമെന്നതു
കുറവില്ലതിനു പലറ്ക്കും ബോധം
നാദം കൊണ്ടേ നിങ്ങളു തമ്മില്
ഭേദമതുള്ളൂ ബലിഭോക്താവേ !
മാവിന്നഗ്റേ ചെന്നു വസിച്ചാല്
കാകന് നീയൊരു കോകിലമാകും
കാണികള് നിന്നെക്കുയില് കുയിലെന്നൊരു
നാണിയമങ്ങു നടത്തിക്കൊള്ളും ;
ആയതു വരുമോ എന്നൊരു സംശയ -
മകതാരില് പുനരുണ്ടാകേണ്ട !
നേപാളക്ഷിതിതന്നില് വസിക്കും
ഭൂപാലന്റെ ലലാടം തന്നില്
ചേറുപിരണ്ടതു കണ്ടാലതു വില -
വേറില്ലാത്തൊരു കസ്തൂരിക്കുറി
എന്നല്ലാതൊരു മനുജന് മാറ്ക്കും
തോന്നുകയില്ല വിചാരിക്കുമ്പോള് ;
കുങ്കുമമണിയും തിരുനെറ്റിക്കൊരു
പങ്കം പിരള് വാനെന്തവകാശം ?
ശങ്കര ശിവശിവ ! ചേരാതുള്ളതു
ശങ്കിച്ചവനൊരബദ്ധക്കാരന്
ഏറെപ്പോന്ന ജനങ്ങടെ പാലനു
ചേറെന്നുള്ളതിനെന്തവകാശം ?
ചെളിയെന്നുള്ളതൊരുത്തനുപോലും
കളിയായിപ്പറവാനും മേല ;
p196
ജളനെന്നാലും സ്ഥലഭേദം കൊ -
ണ്ടുളവാകും ഗുണമെന്നിതിനറ്ത്ഥം . "
ശാസ്ത്റങ്ങള് വ്യാകരണസൂക്തങ്ങള് നല്ല തറ്ക്ക -
വാദങ്ങള് പിന്നെ ധറ്മ്മശാസ്ത്റങ്ങള് പുരാണങ്ങള്
വേദം ഗണിതം മന്ത്റവാദം ചികിത്സാഗ്റന്ഥ -
ഭേദം ശാസ്ത്രവിദ്യാവിനോദമെന്നിവകളും
ആട്ടം കളികള് പിന്നെച്ചാട്ടം ഞാണിന്മേലേറി ,
ഓട്ടന് തുള്ളലും പലകൂട്ടം ഗ്റഹിച്ചവനും ,
കോട്ടം കൂടാതെ കവിക്കൂട്ടം ചമച്ചുണ്ടാക്കി
വാട്ടം കൂടാതെ വിദ്വല്ക്കൂട്ടത്തെ ബോധിപ്പിപ്പാന്
ഒട്ടുമെളുതല്ലെന്നു ഞെട്ടും , സഭയെക്കണ്ടാല് -
മുട്ടും മനസ്സു പാരം ചുട്ടു പഠിച്ചതെല്ലാം
വിട്ടുപോമത്റയല്ല കിട്ടും പരിഹാസങ്ങള് ;
കെട്ടും കവികള് ചിലറ് കേട്ടും പ്റയോഗിക്കുമ്പോള്
തട്ടുമ്മേലേറുന്നേരം തട്ടുമവനു ഭംഗം ,
ഇഷ്ടം ലഭിക്കയില്ലനിഷ്ടം ലഭിക്കും താനും ;
ഇത്ഥം വിചാരിക്കുമ്പോളിത്തൊഴിലെളുതല്ല
ചിത്തം ഗുരുക്കന്മാരില് നിത്യമുറപ്പിക്കുന്ന
സത്തുക്കള്ക്കൊരു ഭാഗ്യമെത്തുമെന്നതേ വേണ്ടൂ .
ഉലകുടെ പെരുമാള് വാഴുംകാലം
പല കുടിയില്ല ധരിത്റിയിലെങ്ങും
വില പിടിയാത്ത ജനങ്ങളുമില്ല
ചെലവിടുവാന് മടിയൊരുവനുമില്ല ;
തലമുടി ചൊടിയും പല്ലും മുഖവും
മുലയും കണ്ടാലഴകില്ലാത്തൊരു
ചലമിഴിമാരിലൊരുത്തരുമില്ല
മലയാളം പരദേശങ്ങളിലും ;
സ്ഥലമില്ലാത്ത ഗൃഹങ്ങളുമില്ല
ജലമില്ലാത്ത കുളങ്ങളുമില്ല
ഫലമില്ലാത്ത മരങ്ങളുമില്ല
ഫലമില്ലാത്ത വിവാദവുമില്ല
ഓത്തില്ലാത്ത മഹീസുരരില്ല
കൂത്തില്ലാത്ത നടന്മാരില്ല
പോത്തില്ലാത്ത കൃഷിക്കാരില്ല
ചാറ്ത്തില്ലാത്ത ധനവ്യയമില്ല ;
p197
ഭള്ളു പറഞ്ഞു നടക്കുന്നവരും
കള്ളു കുടിച്ചു മുടിക്കുന്നവരും
പൊള്ളു പറഞ്ഞു ഫലിപ്പിപ്പവരും
ഉള്ളിലസൂയ മുഴുക്കുന്നവരും
കള്ളന് മാരും കശ്മലജാതികള്
ഉള്ളൊരു ദിക്കുകള് കാണ് മാനില്ല ;
എള്ളും നെല്ലും പൊന്നും പണവും
എങ്ങുമൊരേടത്തില്ലാതില്ല.
ഉത്തമഗുണനാമുലകുടെ പെരുമാള്
ഇത്തരമവനിസുഖത്തെ വരുത്തി
പത്തനസീമനി പരമാനന്ദം
സ്വസ്ഥതയോടെ വസിക്കും കാലം ;
ശാസ്ത്റിബ്രാഹ്മണനൊരുവന് വന്നഥ
ശാസ്ത്റമൊരല്പം വായിച്ചന് പൊടു
ധാത്റീശ്വരനെ ബ്ബോധിപ്പിച്ചതു
മാത്റം ഞാനിഹ കഥനം ചെയ്യാം :
ശ്റീമധുസൂദനഭക്തശിരോമണി
സോമകുലാംബുധി പൂറ്ണ്ണശശാങ്കന്
ഭൂമിപുരന്ദരനായ യുധിഷ്ഠിര -
ഭൂമിപനടവിയിലാദരവോടെ
ഭീമാദികളാമവരജരോടും
ഭാമിനിയാകിയ ദ്റൌപദിയോടും
മാമുനിമാരുടെ വേഷം പൂണ്ടഥ
യാമിനി തന്നിലുറക്കമിളച്ചു
" രാമ ഹരേ ! വരദേ " തി മുദാ തിരു -
നാമജപങ്ങള് മുടങ്ങീടാതെ
ആമയഹരരുചി തീറ്ത്ഥജലങ്ങളി -
ലാമഗ്നന്മാരായി നടന്നു ;
കൈതവരഹിതന്മാരവറ് സുഖമൊടു
ദ്വൈതവനത്തിലിരിക്കും കാലം
കൈതവമിയലും കുരുകുല കുമതികള്
ചെയ്തൊരു കള്ളച്ചൂതു നിമിത്തം
ജാതമതാകിന വൈരമൊഴിപ്പാ -
നേതൊരു മാറ്ഗ്ഗം സമുചിതമെന്നായ്
ചേതസി കിമപി വിചാരിക്കുമ്പോള്
പ്റീതനതാകിന വേദവ്യാസന്
പരിചൊടു വന്നുപദേശം ചെയ്തു ;
പരമേശ്വരനൊടു പാശുപതാസ്ത്റം
p 198
വിശ്വാസത്തൊടു വാങ്ങിക്കൊണ്ടഥ
ശത്റുജയത്തിനു വരവും വാങ്ങി
സത്വരമിങ്ങു വരേണം വിജയന് ;
വിരവൊടു പോകെന്നരുള് ചെയ്തീടിന
വരവചനത്തെ കേട്ടഥ വിജയന്
ഗുരുവന്ദനവും ചെയ്തു കരത്തില്
ശരവും വില്ലുമെടുത്തു തിരിച്ചു ;
ഗിരിശന് ഭഗവാന് വാണരുളുന്നൊരു
ഗിരിയുടെ മുകളില് ചെന്നു കരേറി ;
സുരവരതടിനീസലിലേ മുഴുകി
തരസാനിന്നു തപസ്സു തുടങ്ങി .
പഞ്ചായുധരിപു തന്നുടെ നാമം
പഞ്ചാക്ഷരമതു പഠനം ചെയ്തു
പഞ്ചാഗ്നികളുടെ നടുവിലനാരത -
മഞ്ചാതേകണ്ടവിടെ വസിച്ചു ;
പഞ്ചാനനസമധീരനതാകിന
പാഞ്ചാലീപതി , പാണ്ഡുതനൂജന്
പഞ്ചേന്ദ്റിയവുമടക്കി , മനസ്സില്
സഞ്ചാരത്തിനു വഴികള് മുടക്കി ,
ചഞ്ചലഭാവവുമഖിലമകന്നു ക -
രാഞ്ചലയുഗളം മുകുളിതമാക്കി ,
കിഞ്ചനസംശയമിടകൂടാതെ
നെഞ്ചിലുറച്ചു ശിവോഹമതെന്ന്
സഞ്ചിതഭാവവിശുദ്ധജ്ഞാനവു -
മഞ്ചിതമാകിന ശിവനുടെ രൂപം
അഞ്ചും മൂന്നും മൂറ്ത്തികളുള്ളൊരു
സഞ്ചിതഗുണനാമഖിലേശ്വരനുടെ
ചെഞ്ചിടമുടിയും നിടിലത്തടവും
സഞ്ചിതപാവകനേത്റപ്റഭയും
ചഞ്ചലഫണമണികുണ്ഡലയുഗവും
പുഞ്ചിരി തഞ്ചിന തിരുമുഖവടിവും
ഗരളസ്ഫുരിതമഹാഗളതലവും
പരിലസിതംഫണി തിരുമാറിടവും
പരശുമൃഗാഭയവരദകടുന്തുടി
ശരശൂലാഞ്ചിത കരനാളികയും
കരിചറ്മ്മാവൃതവികടകടീതട -
പരിലസിതോരഗമണിമേഖലയും
p199
പരിമൃദു തുടകളുമടിമലരിണയും
പരിചൊടു ചേതസി ചേറ്ത്തു കിരീടി
പരമാനന്ദസമുദ്റേ മുഴുകി
പരമേശ്വരനഹമെന്നുമുറപ്പി -
ച്ചുരുതരഭക്തി മുഴുത്തു മുനീശ്വര -
ചരിതത്തെക്കാളൊന്നു കവിഞ്ഞു ;
ഫലമൂലാദികള് ഭക്ഷണമില്ലാ
ജലപാനത്തിനുമാഗ്റഹമില്ലാ
നിലമതിലൊരു കാലൂന്നിക്കൊണ്ടൊരു
നിലയും നിഷ്ഠയുമെത്റ സുഘോരം !
വലരിപുസുതനുടെ ജടയുടെ നടുവില്
പലപല പക്ഷികള് കൂടുകള് കെട്ടി
കല , പുലി , പന്നികളെന്നിവ വന്നൂ
പലവുരു ചെന്നു വണങ്ങീടുന്നു ;
ചുറ്റും വള്ളികള് വന്നുടനിടയില്
ചുറ്റുന്നതുമവനറിയുന്നില്ല ;
പുറ്റു ചുഴന്നു കിളറ്ന്നതിനകമേ
ചുറ്റും വന്നുയരുന്ന പുറ്റിനകത്തു മുറ്റി ;
ചുറ്റും പാമ്പുകള് വന്നു നിറഞ്ഞു
മുറ്റും ജിഷ്ണു മറഞ്ഞുചമഞ്ഞു .
ചന്ദ്റക്കലാധരന്റെ സാന്ദ്റമാം സേവ ചെയ് വാന്
ചന്ദ്റപ്റതിമന് വീരന് സാന്ദ്റപ്റസാദത്തോടെ
അന്നുള്ള ചങ്ങലകളഞ്ചും വെവ്വേറെയാക്കി
ആറില് കടന്നു പിന്നെ ഏഴുള്ള മാറ്ഗ്ഗത്തൂടെ
എട്ടുള്ള പെട്ടകങ്ങളെട്ടും തുറന്നുവച്ചു
ഒമ്പതാം വാതിലപ്പോള് ബന്ധനം ചെയ്തു ധീരന്
പത്തുള്ള ദിക്കില്ക്കൂടെ പേറ്ത്തും സഞ്ചാരം ചെയ്തു ;
ആയിരമിതളുള്ള താമരയിതള് പല
ഭൃംഗം പറന്നു പല ഭൃംഗികളായുള്ളോരു
പിംഗലയിഡതന്നില് പിന്നെ സുഷുമ്നതന്നില്
ഒക്കെക്കടന്നു പിന്നെ ദുറ്ഘടനദികളും
ജിഹ്വാഗ്റഖണ്ഡത്തിന്റെ അഗ്റേ കടന്നു വീരന് ;
സുര്യന്റെ ദിക്കില്ചെന്നു സൂര്യപ്റതിമന് ധീരന് ;
p 200
പഞ്ചാരപ്പായസങ്ങള് കൂടിക്കലറ്ന്നിട്ടുള്ള -
തഞ്ചാതെ സേവചെയ്തു പായസപ്റിയസഖന് .
അത്റഭയങ്കരമായ തപസ്സിനു -
പാത്റമതാകിയ പാറ്ത്ഥന് തന്നുടെ
വാറ്ത്തകള് കേട്ടഥ വാസവനുള്ളില്
ചീറ്ത്തൊരു ഭീതി മുഴുത്തുതുടങ്ങി ;
പാറ്ത്ഥിവവരനിവനെന്നുടെ രാജ്യം
പാറ്ത്തിരിയാതെ കരസ്ഥമതാക്കും
പാറ്ത്തലമൊക്കെയടക്കി സുയോധന -
നോറ്ത്താലിനിയതു വരുവോനല്ല ;
സ്വറ്ഗ്ഗമശേഷമടക്കാമെന്നൊരു
ദുറ്ഗ്ഗറ്വ്വെന്നുടെ മകനു തുടങ്ങി
ഭറ്ഗ്ഗനെ വന്നു തപസ്സു തുടങ്ങി
ദുറ്ഗ്ഗതി നീക്കാമെന്നുമുറച്ചു ;
തന് കഴല് വന്നു വണങ്ങുന്നവരുടെ
സങ്കടമൊക്കെയൊഴിക്കണമെന്നു
ശങ്കരനൊന്നു കടാക്ഷിക്കുമ്പോള്
കിങ്കരരായ് വരുമിജ്ജനമെല്ലാം ;
നിറ്ജ്ജരരാജന് നീയല്ലിനിമേല്
അറ്ജ്ജുനനിഹ ഞാന് വാളു കൊടുത്തു
അച്ഛനടങ്ങിയിരിക്കേ വേണ്ടൂ
വെച്ചാലും വാളെന്നു ഗിരീശന്
കല്പിച്ചെങ്കിലെറാനെന്നല്ലാ -
തിപ്പരിഷക്കൊന്നുരിയാടാമോ ?
ഇത്തൊഴിലൊക്കെ വരുത്തും നമ്മുടെ
പുത്റന് ഫല്ഗുനനെത്റ സമറ്ത്ഥന് ;
ധനമെന്നുള്ളതു മോഹിക്കുമ്പോള്
വിനയമൊരുത്തനുമില്ലിഹ നൂനം ;
തനയന് ജനകനെ വഞ്ചന ചെയ്യും
ജനകന് തനയനെ വധവും കൂട്ടും
അനുജന് ജ്യേഷ്ഠനെ വെട്ടിക്കൊല്ലും
മനുജന് മാരുടെ മാറ്ഗ്ഗമിതെല്ലാം ;
കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില് സുലഭം ;
ഉഗ്റത പെരുകിന ധൃതരാഷ്ട്റാത്മജ -
നഗ്റജനാകിയ ധറ്മ്മാത്മജനുടെ
നിഗ്റഹമല്ലാതുള്ളൊരു തൊഴിലുക
ളൊക്കെയെടുത്തു തടുത്തു വലച്ചും
p201
പലരും കാണ്കെ ദ്റൌപദിതന്നുടെ
തലമുടി പിടിപെട്ടടിയും കൂട്ടി
ഝടിതി പൊഴിച്ചും പുടവയഴിച്ചും
പൊടിയിലിഴച്ചും പൂജകഴിച്ചും
ദുശ്ശാസനനെന്നവനെപ്പോലെ
കശ്മലനായിട്ടൊരുവനുമില്ല ;
മര്യാദയ്ക്കു നടക്കണമെന്നു
ദുര്യോധനനൊരു ഭാവവുമില്ല ;
ജ്യേഷ്ഠനിരിക്കെക്കുരുവംശത്തില്
ജ്യേഷ്ഠന് ഞാനെന്നവനുടെ ഭാവം
ജ്യേഷ്ഠനെ നാട്ടില് കണ്ടെന്നാകില്
ചേട്ടകള് തല്ലിപ്പല്ലു പൊഴിക്കും ;
നാടും നഗരവുമൊക്കെ വെടിഞ്ഞിഹ
കാടും വാണു വലഞ്ഞു യുധിഷ്ഠിരന്
അവനുടെ തമ്പി ധനഞ്ജയനിപ്പോള്
ശിവനെസ്സേവ തുടങ്ങി പതുക്കെ ;
ഭുവനം മൂന്നുമടക്കി വസിപ്പാ -
നവനുണ്ടാഗ്റഹമതു സാധിക്കും ;
ശിവനും പിന്നെ സേവിപ്പോരെ
ശിരസികരേറ്റാനൊരു മടിയില്ല ;
കുടിലതയുള്ളൊരു ചന്ദ്റക്കലയും
മുടിയിലെടുത്തു നടക്കുന്നില്ലേ ?
ഭുവനദ്റോഹം ചെയ് വാനായി
ശിവനെച്ചെന്നു ഭജിക്ക നിമിത്തം
ഭവനം മൂന്നു ലഭിച്ച പുരന് മാറ്
ഭുവനം മൂന്നും ഭസ്മമതാക്കി ;
നമ്മുടെ മകനെന്നാകിലുമിങ്ങനെ
നിറ്മ്മര്യാദം ഭാവിച്ചാലതു
സമ്മതമല്ല നമുക്കൊരുനാളും
തന് മതഭംഗം ചെയ്തേ പോരൂ ;
തള്ളക്കിട്ടൊരു തല്ലു വരുമ്പോള്
പിള്ളയെടുത്തു തടുക്കേയുള്ളു ;
തന്നേക്കാള് പ്റിയമല്ല ജനത്തിനു
തന്നുടലീന്നു പിറന്നതു പോലും ;
p202
വല്ലാമക്കളിലില്ലാമക്കളി -
തെല്ലാവറ്ക്കും സമ്മതമല്ലോ;
എന്നു മനസ്സിലുറച്ചുടനെ സുര -
സുന്ദരിമാരെ വിളിച്ചുവരുത്തി ;
"സുരകുലതരുണിമനോഹരയാകിയ
സുരുചിരതരുണി തിലോത്തമയെങ്ങ് ?
ഉറ് വശിയെങ്ങ് ? മേനകയെങ്ങ് ?
സറ്വ്വഗുണാംബുധി രംഭയുമെങ്ങ് ?
സറ്വ്വരുമിങ്ങു വരട്ടേ നിങ്ങടെ
സാരസ്യാദി ഗുണങ്ങടെ ഭംഗികള്
പാരാതൊരു ദിശി കാട്ടണമെങ്കില്
സംഗതി വരുമൊരു പുരുഷനുടെ വ്റത -
ഭംഗം ചെയ് വാനൊരു വഴിയുണ്ടാം ;
നമ്മുടെ മകനാമറ്ജ്ജുനനിപ്പോള്
മന്മഥഹരനെസ്സേവ തുടങ്ങി ;
നമ്മുടെ രാജ്യമടക്കിവസിപ്പാ -
നെന് മകനുള്ളിലൊരാശ തുടങ്ങി ;
ഭക്തപ്റിയനാം ഭഗവാനും പുന -
രൊത്ത വരങ്ങള് കൊടുക്കും നിയതം ;
സത്വരമവനുടെ ചിത്തമിളക്കാ -
നിത്തിരി പണിയെന്നാകിലുമുടനേ
ചെന്നതു സാധിച്ചില്ലെന്നാല് പുന -
രെന്നുടെ പൌരുഷമൊക്കെ നശിക്കും ;
ഉല്ലാസത്തോടേ നിങ്ങളെല്ലാമവിടെച്ചെന്നു
വില്ലാളിവീരനോടു സല്ലാപം പേശിക്കൊണ്ടു
മല്ലീവിശിഖനുടെ വില്ലിനെതിരായുള്ള
ചില്ലീവിലാസം കൊണ്ടു തല്ലി വശം കെടുപ്പിന് ;
കല്ലോലം പോലെയുള്ള നല്ലൊരു കണ് മുനകള്
മെല്ലെന്നവന്റെനേരെ ചെല്ലുന്ന നേരമുള്ളില്
തെല്ലും വികാരമുണ്ടായില്ലെന്നു വരത്തില്ലാ ;
മുല്ലമൊട്ടിന്റെ ഭംഗി വെല്ലും നിങ്ങടെ നല്ല
പല്ലും ചൊടിയും മിഴിത്തെല്ലും കാണുന്ന നേരം
കല്ലും മയങ്ങിപ്പോമെന്നല്ലോ ജഗല് പ്റസിദ്ധം;
കില്ലു നമുക്കു ചെറ്റും ഇല്ലിതു നിങ്ങളങ്ങു
ചെല്ലുന്ന താമസമതല്ലാതെ മറ്റൊന്നില്ല ;
നല്ലാറ്മണികള് നിങ്ങളല്ലാതിന്നൊരുത്തരു -
മില്ലാ നമുക്കെന്നുള്ളതെല്ലാരും ബോധിക്കേണം ;
വല്ലാതെ ശങ്കിച്ചിങ്ങു നില്ലാതെ ചെന്നടുത്തു
p203
നല്ല കടാക്ഷം കൊണ്ടു കൊല്ലാക്കൊലചെയ്യേണം ;
നല്ല പാട്ടുകള് കൂത്തുമെല്ലാം പ്റയോഗിക്കുമ്പോള്
നല്ല രസികന് പാറ്ത്ഥന് മെല്ലവേ കണ് മിഴിച്ചു
കല്യാണിമാരെക്കണ്ടാലില്ലാതെയാകും ധൈര്യം
ചൊല്ലാമന്നേരം കാര്യമെല്ലാം നമുക്കു വന്നു . "
ഏവമരുള് ചെയ്തോരു ദേവാധിരാജനുടെ
ഭാവമറിഞ്ഞുടനെ ദേവസ്ത്റീകള് പറഞ്ഞു :
" നിന്തിരുവടിയുടെ ചിന്തിതം സാധിപ്പിപ്പാന്
ദന്തിഗാമിനിമാറ്ക്കങ്ങെന്തു സന്ദേഹം നിന്റെ -
യന്തികേ സറ്വ്വകാര്യം സാധിച്ചുപോരും ഞങ്ങള് ;
ചെന്തീയില്ചെന്നു ചാടി നീന്തീടാന് കല്പിച്ചെന്നാല്
അന്തരംഗത്തിലേതും അന്തരമില്ലിതിനു ;
കുന്തീസുതന്റെ ചിത്തഭ്റാന്തി വരുത്താനൊരു
പന്തികള് നിരൂപിച്ചാല് സാധിക്കുന്നതുമല്ല ;
എന്നുവരികിലുമതിന്നു മടികൂടാതെ
ചെന്നു സാധിച്ചുപോരാമെന്നു ധരിച്ചീടേണം ;
കിന്നരന്മാരും കൂടെ പിന്നാലെ പോന്നീടേണം
പിന്നെ ഗന്ധറ് വന്മാരും മുന്നില് നടന്നീടേണം ;
എന്നാലടിയങ്ങള്ക്കു നന്നായ് വരുവാന് വരം
തന്നാലും ! തമ്പുരാനേ " " വന്നാലു " മെന്നു ചൊല്ലി
ഒന്നിച്ചു നാരീവൃന്ദം വന്ദിച്ചു വഴിപോലെ
നന്ദിച്ചു പുറപ്പെട്ടു മന്ദിച്ചീടാതെ തന്നെ .
സുരതരുണികളങ്ങു നടന്നു,
സുരഗിരികടകങ്ങള് കടന്നു ,
പരിമൃദുവചനങ്ങള് തുടറ്ന്നു ,
പരിചൊടു മനമൊന്നു വിടര്ന്നു .
കുംഭതാളം
വരവാണിജനങ്ങടെ തലമുടി പടുതര -
മഴികയും - മലറ് പൊഴികയും ,
മണമന് പൊടു വിലസുകയും ,
ഹരിസുതനുടെ മുന്നിലടുത്തു ,
സരസിജശരനൊന്നു കയറ്ത്തു ,
പരിചൊടു മലരമ്പു തൊടുത്തു .
p204
വിധമൊന്നു പകറ്ന്നു വിളങ്ങിനകാലം
പുലി കരടികളും --- കുറുനരികളും
മറിമാനുകള് പന്നികളും ;
മദമിളകി നടന്നുതുടങ്ങി .
മലയുടെ തടമൊന്നു നടുങ്ങി ,
മലയരുമുടനങ്ങു നടുങ്ങി ,
പല വഴികളുമങ്ങു മുടങ്ങി ,
സുരസുന്ദരിമാരഥ , മലഹരിബലഹരി
പാടുകയും --- ചിലരാടുകയും
ഒളിമുഖവീണകളോതുകയും ;
ഒളിമിഴിയുടെ ഭംഗി വരുത്തി ,
തെളിവൊടു ചിലറ് ചൂതു നിരത്തി ,
കളിപുതുമ തുടങ്ങിയൊരുത്തി ,
കളമൊഴികളെ മുന്നിലിരുത്തി ,
കനിവോടു തുടറ്ന്നിതു പടുതരമൊരുവക
താളവും --- ചില മേളവും
ചില കൊട്ടുകള് പാട്ടുകളും ;
ഒരു കാമിനി വെറ്റ്ല തെറുത്തു ,
ഒരു സുന്ദരി പുഷ്പമിറുത്തു ,
ഒരുവള്ക്കതു കണ്ടു വെറുത്തു
ഒരുവള്ക്കഥ മുഞ്ഞി കറുത്തു ,
പല ഭാവമതിങ്ങനെ
ലക്ഷ്മി താളം
കാട്ടുന്നു --- കനിയുന്നു
കാടും പടലും --- കടന്നു വലയുന്നു ;
p205
സുരതരുണികളൊന്നു തളര്ന്നും
നരവീരനെ മാടിവിളിച്ചും
സരസം പുനരൊന്നു കളിച്ചും
വിരവോടൊരു ദിക്കിലൊളിച്ചും
ചിലരന് പൊടു നെറ്റി ചുളിച്ചും
കലഹിച്ചു പറഞ്ഞിതു :
ലക്ഷ്മിതാളം
" കൊട്ടിന്നും ---- പാട്ടിന്നും
ഒട്ടും വിജയാ ! നിനക്കു രസമില്ലേ ?
അതിമോഹനമെന്നുടെ യാനം ,
അതിശോഭനമെന്നുടെ ഗാനം ,
ചിതമല്ലിതു നിന്നുടെ ധ്യാനം ,
അതിലൊക്കെ നിനക്കഭിമാനം ,
ഇതിനെന്തൊരു സംഗതി
കണ്ടാലും ----- കളിയല്ലേ
തണ്ടാറ്മിഴിമാരശേഷമിഹ വന്നു ;
തവ കണ്ണുകളാശു തുറക്കു !
നവ ലീല മനസ്സിലുറയ്ക്കു !
ശിവസേവയിലാശ കുറയ്ക്കു !
അവമാനമിതൊക്കെ നിനയ്ക്കു !
നരവീര ! ധനഞ്ജയ !
വന്നാലും ---- വിരവോടേ
വാമാക്ഷിമാരെ വിരഞ്ഞു വിഹരിക്കാം .
പല്ലവാധരിമാരേക്കണ്ടാല്
നല്ല വാക്കു പറഞ്ഞീടേണം
മുല്ലസായകതുല്യനാകിയ
നല്ല സുന്ദരനല്ലയോ നീ
കുന്തീനന്ദനനായ ഭവാന്
എന്തിനിങ്ങനെ ദു:ഖിക്കുന്നു ?
p206
പന്തണിക്കുളുറ്കൊങ്കമാരുടെ
ചന്തമമ്പൊടു കണ്ടാലും നീ
കണ്ണുകളായിരമുള്ളവനും
കണ്ണനും പ്റിയനായ ഭവാന്
കണ്ണടച്ചതു വിണ്ണിലുള്ളൊരു
പെണ്ണുങ്ങള്ക്കതിദണ്ഡമയ്യോ !
ഖാണ്ഡവത്തെക്കരിച്ചവനേ !
ഗാണ്ഡീവത്തെ ധരിച്ചവനേ
പാണ്ഡവാ ! കളവാണിമാരുടെ
താണ്ഡവങ്ങളെ കണ്ടുകൊള്ക .
വാശി ഒന്നും തുടങ്ങീടാതെ
വേശ്യമാരെ പരിഗ്റഹിക്ക
ഈശസേവയിലാശ വേണ്ട സു -
രേശനന്ദന ! ക്ളേശമയ്യോ ! "
ഇങ്ങനെ പലവിധമുര ചെയ്തും പുന -
രംഗജശരതതിയേറ്റു വലഞ്ഞും ,
അംഗനമാരവറ് ചെയ്തൊരു യത്നം
ഭംഗമതായി മനസ്സും മുട്ടി ;
അതിഘനഭാവസമാധയുറപ്പി -
ച്ചവിടെ സ്ഥിതനാമറ്ജ്ജുനവീരന്
ഇക്കഥയൊന്നുമറിഞ്ഞതുമില്ലവ -
നുല്ക്കടധൈര്യപയോധിഗഭീരന് ;
അറ്ജ്ജുനമാനസബന്ധമൊഴിപ്പാ -
നിജ്ജനമോറ്ത്താലെളുതല്ലെന്നിഹ
നിറ്ജ്ജരനാരികളെല്ലാം തരസാ
ലജ്ജിതമാരായങ്ങു നടന്നു .
ഹസ്തിനപുരമതിലതുകാലം പല -
രൊത്തുവിചാരവുമങ്ങു തുടങ്ങി ;
കാട്ടിലിരിക്കും ധര്മ്മാത്മജനുടെ
p207
പാട്ടിലിരിക്കും ബ്രാഹ്മണര് ചൊല്ലി -
ക്കേട്ടു വിശേഷം ദുര്യോധനനും
കൂട്ടക്കാരും കുരുസഭ തന്നില്
മന്ത്രികളും യജമാനന്മാരും
യന്ത്രികളാകിന കറ്ണ്ണന് ശകുനി
" അന്തണവരരേ കാട്ടിലിരിക്കും
കുന്തീസുതരുടെ വാറ്ത്തകള് പറവിന് " ;
" നാട്ടിലവറ്ക്കു പുരസ്ഥിതിയേക്കാള്
കാട്ടില് പെരുകിന പരമാനന്ദം ; "
" കാറ്റിന് മകനുടെ കായമതിപ്പോള്
കാറ്റും മഴകളുമേറ്റു വലഞ്ഞു
കൊറ്റിനു വകയില്ലാഞ്ഞിട്ടവനൊരു
കൊറ്റിപ്പക്ഷി കണക്കെ മെലിഞ്ഞു ; "
" കൊറ്റിനു വകയില്ലെന്നോ ? ശിവശിവ !
മാറ്റികള് നിങ്ങള്ക്കെന്തറിയാവൂ ?
ഊറ്റക്കാറ്ക്കൊരിടത്തും ചെന്നാല്
ഊനം വരുമാറില്ലെന്നറിവിന് . "
" ഫലമുലാദികള് വളരെത്തിന്നാം
മലയിലതല്ലാതെന്തോന്നുള്ളു ? "
" ഫലമില്ലാത്ത വിവാദം കൊണ്ടിഹ
കലഹിക്കുന്നതുമെന്തിനു വെറുതെ ?
കറി നാലും കൂടാതൊരു ഭക്ഷണ -
മറിയുന്നില്ല വനങ്ങളിലെങ്ങും ; "
" കറി വെപ്പാനെന്തുള്ളതു കാട്ടില് ?
വിറകിനു മാത്റം മുട്ടില്ലവിടെ
അരിയും മോരും പാത്റവുമീവക -
യൊരു വസ്തുക്കളുമവിടെക്കിട്ടാ ;
കൂറു പറഞ്ഞാല് ബോധം വരുമോ
ചോറുണ്ണുന്നവരുണ്ടോ കാട്ടില് ? "
" ചോറു തരും യജമാനന്മാരില്
കൂറുണ്ടായതു കുറ്റമതാണോ ?
കാര്യം പറയാമറിയണമെങ്കില്
സൂര്യനവറ്ക്കൊരു പാത്റം നല്കി ;
എന്തൊരു വസ്തു നിരൂപിച്ചെന്നാല്
അന്തരമില്ലതിലുണ്ടാമപ്പോള് ;
അരിയും വേണ്ടാ വിറകും വേണ്ടാ
കറിവെപ്പാനായൊന്നും വേണ്ടാ
ഉപ്പും വേണ്ടാ മുളകും വേണ്ടാ
p208
വെപ്പാനുള്ളവരാരും വേണ്ടാ
നിരുപിക്കുമ്പോള് ചോറും കറിയും
പരിചൊടു പാത്റം തന്നില് കാണാം
ഇലയും പഴവും തൈരുമിതെല്ലാം
ചെലവഴിയാതവിടത്തില് കാണാം .
തോരന് പരിപ്പുചാറും ചീരക്കറിയുമിഞ്ചി -
ത്തൈരും പച്ചടിയതില് ചേരും വേപ്പിലക്കട്ടി
നാരങ്ങാ മാങ്ങാ ചിലനേരം ശാപ്പാടിങ്ങനെ
ഓരോ ദിവസമോരോ ഘോഷം വിശേഷിച്ചുണ്ടാം
' കണ്ണന് പഴവും പൊന്നിന് കിണ്ണം നിറച്ചു പാലും
വെണ്ണയും നല്ല ചോറും ഉണ്ണാതെ പോകുന്നതെന്തേ ?
പൊണ്ണാ വന്നാലു ' മെന്നീവണ്ണം വിളിക്കും ഭീമന്
തിണ്ണം വഴിമേല് വന്നു കണ്ണില് കണ്ടോരെയെല്ലാം ;
ചക്കപ്റഥമനോടു വക്കാണിക്കുന്നവരെ
തക്കത്തില് വിളിച്ചില വയ്ക്കുന്നു ഭീമസേനന് ;
ഒക്കെപ്പറവതിനു വാക്കിന്നു ഭംഗി പോരാ
പാക്കിനും വെറ്റിലക്കും തൂക്കുപുകയിലയ്ക്കും
ആറ്ക്കും മുഷിച്ചിലില്ല പാറ്ക്കും പരിഷകള്ക്കു
ഭോഷ്കല്ലവിടെയുള്ള സൌഖ്യത്തിനതിരില്ല ;
സമ്പത്തിങ്കലുമാപത്തിങ്കലു -
മെമ്പത്തെട്ടു സഹസ്റം ബ്റാഹ്മണ -
രെപ്പൊഴുമവരൊടുകൂടി നടക്കുമ -
തില്പരമെന്തൊരു ഭാഗ്യം വേണ്ടൂ ;
ഇപ്പോഴറ്ജ്ജുനനവിടത്തില്ല
അല്പം നീരസമതുകൊണ്ടുണ്ട് . "
"എങ്ങു ഗമിച്ചു ഫല്ഗുനനിപ്പോള് ? "
" നിങ്ങളതാരും ബോധിച്ചില്ലേ ?
പാരാശര്യന് വന്നരുള് ചെയ്തു
പാരാതെകണ്ടറ്ജ്ജുനനിപ്പോള്
മാരാന്തകനുടെ ചരണാംഭോരുഹ -
മാരാധിച്ചു തപം ചെയ്തുടനെ
പശുപതിതന്നൊടു പാശുപതാഖ്യം
ശരവും വാങ്ങി വരേണം വിജയന്
അല്ലാതേകണ്ടരികളെയെല്ലാം
p209
കൊല് വാനെളുതല്ലെന്നരുള് ചെയ്തു ;
തെല്ലും മടികൂടാതേ പാറ്ത്ഥന്
വില്ലും ശരവുമെടുത്തു തിരിച്ചു
കൈലാസാചലമൂലേ ചെന്നഥ
കാലാന്തകനെസ്സേവ തുടങ്ങി :
ശരവും വാങ്ങിക്കൊണ്ടു ധനഞ്ജയ -
നൊരുമാസത്തിനകത്തു വരുമ്പോള്
കുരുവംശത്തെ മുടിപ്പാനുള്ളൊരു
പെരുവഴിയാമൊരു സംശയമില്ലാ ."
അന്തണരുടെ മൊഴി കേട്ടു സുയോധന -
നന്തസ്താപം വളരെ മുഴുത്തു ;
" കൌന്തേയന്റെ തപസ്സു മുടക്കാ -
നെന്തൊരു കുസൃതി വിചാരിക്കേണ്ടു ?
അമ്മാവന്റെ പ്റയത്നമിതെന്ന്യേ
നമ്മാലൊരു കഴിവില്ലെന്നറിവിന് ;
ധറ്മ്മാത്മജനും സഹജന്മാറ്ക്കും
ഉമ്മാനും വകയുണ്ടെന്നല്ലവറ് ബഹു -
സമ്മാനങ്ങളുമാശു തുടങ്ങി
സമ്മോദാല് മരുവുന്നിതുപോലും !
നിറ്മ്മാനുഷവിപിനത്തിലിരുന്നവറ്
ധറ്മ്മം ചെയ്തു തുടര്ന്നതു കൊള്ളാം !
അതിനേക്കാളൊരു ദുറ്ഘടമിപ്പോള്
അതിയായിട്ടു നമുക്കു ഭവിക്കും ;
ഹരനെച്ചെന്നു തപസ്സും ചെയ്തൊരു
ശരവും വാങ്ങി വരുമ്പോള് വിജയന്
കുരുവംശത്തെ മുടിപ്പാനുള്ളൊരു
പെരുവഴിയാമൊരു സംശയമില്ലാ ."
വിരുതന് ശകുനി പറഞ്ഞാനപ്പോള് :
" മരുമകനേ ! നീ ഖേദിക്കേണ്ടാ
നമ്മുടെ കൂട്ടില് പ്റാണനിരിക്കെ
ധറ്മ്മജനിവിടെ വരത്തില്ലുണ്ണീ !
മറ്മ്മം നോക്കിക്കൊണ്ടു ചതിപ്പാന്
നമ്മെപ്പോലൊരു മാനുഷനില്ല ;
മറുതല തല പൊക്കാതെയിരിപ്പാന്
മരുമകനേ ! ചില വിദ്യയെടുക്കാം ;
അറുതി കൊടുപ്പാന് കൂടീല്ലെങ്കില്
പൊറുതി കെടുപ്പാന് ഞാന് മതിയാകും ;
p210
p210
ഏതും ഭയമില്ലെന്നുടെ കൈയില്
ചൂതും പടവുമിരിക്കുന്നുണ്ട് ;
വാതു പറഞ്ഞു പിടിച്ചു പറിപ്പാന്
മാതുലനൊരു വിരുതുണ്ടു വിശേഷാല് ; "
കറ്ണ്ണനുമതുകേട്ടൊന്നു പറഞ്ഞു :
" കറ്ണ്ണസുഖം പറകല്ല നരേന്ദ്റാ !
പൊണ്ണന് മാരുതി പോരില് മടങ്ങും
അണ്ണന് ധറ്മ്മജനങ്ങനെ തന്നെ ;
ഉണ്ണികള് നകുലന് സഹദേവനുമിഹ
പെണ്ണുനു തുല്യമിതൊക്കെയമറ്ത്താം;
പാശുപതാസ്ത്റം വാങ്ങി ഫല്ഗുന -
നാശു വരുമ്പോളിത്തിരി വിഷമം ;
ക്ളേശത്തിനു പുനരറ്ജ്ജുനനോടൊരു
വീശത്തിനു ഞാന് കുറകയുമില്ല ;
ഈശപ്റീതി ലഭിച്ചു വരുമ്പോള്
ആശു തടുപ്പാനാരും പോരാ .
കീശദ്ധ്വജനുടെ ചിത്തമിളക്കാന്
കൌശലമെന്തതു ചിന്തിച്ചാലും ;
കിങ്കരഭടരെയയച്ചുടനവനുടെ
ശങ്കരസേവ മുടക്കാമെങ്കില്
സങ്കടമൊന്നു ഭവിക്കയുമില്ലിഹ
ശങ്കവെടിഞ്ഞു നിയോഗിച്ചാലും . "
ആയതുകേട്ടു പറഞ്ഞു സുയോധന , -
" നായതിനൊന്നു പ്റയത്നം ചെയ് വാന്
നായന് മാരെക്കൊണ്ടൊരു ഫലമി -
ല്ലായുധമുള്ളവറ് തന്നെ ചുരുക്കം ;
കള്ളു കുടിപ്പാനല്ലാതൊന്നിനു
കൊള്ളരുതാത്ത ജളന് മാരേറും ;
തടിയന്മാരിവറ് വീട്ടിലശേഷം
മുടിയന് മാര് ചിലരൊടിയന്മാരും
കുടിയന്മാരിവരെന്തിനു കൊള്ളാം ;
കറുപ്പു തിന്നുന്നവന് വരുമ്പോള്
വെറുപ്പു പാരം നമുക്കു തോന്നും ;
കറുപ്പു താനെങ്കിലും കണക്കെ
p211
' പുറത്തു നില്ലെ ' ന്നിറക്കി നിറ്ത്തും ;
മറുത്തു വന്നാലവന്റെ കണ്ഠം
അറുത്തുകൊള് വാന് മടിക്കയില്ല ;
ചെറുപ്പകാലത്തു ഞാന് വരുത്തി -
പ്പൊറുപ്പതിന്നും കൊടുത്തു പെട്ടികള്
തുറപ്പതിന്നും നമുക്കു വെറ്റില
തെറുപ്പതിന്നും തെളിഞ്ഞുനില്ക്കും
ചെറുക്കനും കള് കുടിച്ചു വന്നാല്
കുറുക്കനെപ്പോലടിച്ചു ദൂരെ -
പ്പറക്കുമാറാകുംപ്റകാരം
മറക്കുവോളം പുറത്തു നാട്ടില്
കറുത്തു കീറിപ്പറിച്ച മുണ്ടും
തെറുത്തുകെട്ടി തരംകെടേണം ;
തരത്തിലെന്റെ പുരത്തിലിപ്പോള്
കരുത്തരായിട്ടൊരുത്തരില്ല
സമറ്ത്ഥരെന്നു നടിച്ചു പാരം
തിമിറ്ത്തു നില്ക്കും ജനങ്ങളേക്കൊ -
ണ്ടനറ്ത്ഥമല്ലാതൊരിക്കലില്ല
കിമറ്ത്ഥമേവം പറഞ്ഞിടുന്നു ;
പെരുത്ത കാര്യം വരുത്തുവാനി -
ന്നൊരുത്തനേ ഞാനുരത്തു വിട്ടാല്
അരപ്പണം പോലെനിക്കു കിട്ടാ ,
നിരപ്പിലെല്ലാം കരസ്ഥമാക്കും ;
കടുത്തൊരിക്കല് പിടിച്ചുകെട്ടി
കടുത്ത വെയിലില് കിടത്തുമപ്പോള്
അടുത്ത തമ്പിക്കടുത്തവന് വ -
ന്നടുത്തുടന് വേറ്പെടുത്തുകൊള്ളും ;
കുറ്റമൊരേടത്തുണ്ടാകുമ്പോള്
മറ്റവരെസ്സേവിച്ചു പൊറുക്കാം ;
ജ്യേഷ്ഠനു തിരുവുള്ളക്കേടെന്നതു
കേട്ടാലനുജന് രണ്ടോ നാലോ
കാട്ടുന്നേരത്തായാളവനുടെ
പാട്ടിലതായ് വരുമെന്നേ വേണ്ടൂ .
കൂട്ടത്തില് പലരുണ്ടാകുന്നതു
p212
കോട്ടം നമ്മുടെ കൂട്ടക്കാറ്ക്ക് ,
നാട്ടിലിരിക്കും പരിഷകളേഷണി
കൂട്ടിത്തമ്മില് കലഹിപ്പിക്കും ;
ചോറു കൊടുക്കും യജമാനനെയൊരു
കൂറില്ലാറ്ക്കും നമ്മുടെ നാട്ടില്
ഏറു കൊടുപ്പാന് തോന്നുമെനിക്കീ -
പ്പോറകള് കാട്ടും തൊഴിലുകള് കണ്ടാല് ;
ഈറ വരുമ്പോളിന്നതു ചെയ്യരു -
തെന്നു നമുക്കില്ലെന്നുടെ കറ്ണ്ണാ !
എന്തിനു പലരെശ്ശണ്ഠയിടുന്നു
കുന്തീസുതനുടെ സേവ മുടക്കാ -
നെന്തൊരുപായമിതെന്നല്ലാതൊരു
ചിന്ത നമുക്കിഹ ചിതമില്ലിപ്പോള് "
" മൂകാസുരനെച്ചൊല്ലിയയച്ചാ -
ലാകാത്തൊരു വഴിയില്ലിഹ ജ്യേഷ്ഠാ !
ഇശ്ശാസന സാധിക്കുമവന് " ഇതി
ദുശ്ശാസനനും വന്നുര ചെയ്തു .
" എങ്കില് ചെന്നു വിളിച്ചു വരുത്തിന് ; '
മൂകന് വന്നു വണങ്ങി ചൊന്നാന് ;
"മൂകന് ഞാനിഹ കല്പന കേട്ടാല്
ആകെച്ചെന്നു ജയിച്ചു വരുന്നേന് ;
നാകം മേദിനി പാതാളവുമിഹ
ലോകം മൂന്നിലുമുള്ള ജനത്തിനു
പാകം വരുവാനുള്ള വിധങ്ങളി -
ലേകം പോലും ഗ്റഹിയാതില്ല . "
"ശകുനി പറഞ്ഞതു കൊള്ളാ മൂകാ !
ശകുനം കൊള്ളാമെന്നു നിനച്ചു
പുലരെ കട്ടുകവറ്ന്നാലുടനെ
തല പോമെന്നതു ബോധിച്ചാലും ;
നിറ്ജ്ജനമാകിന ഹിമഗിരിവനമതി -
ലറ്ജ്ജുനനുണ്ടു തപം ചെയ്യുന്നു
p213
അവനെച്ചെന്നു വധിച്ചു വരാനുട -
നവകാശം വരുമെങ്കിലിദാനീം
കെല്പൊടു ഝടിതി ഗമിക്ക ഭവാനിഹ
കല്പന ഞാന് പറയുന്നിതു മൂകാ ! "
അതു കേട്ടവനും തൊഴുതറിയിച്ചു :
" അതു ഞാന് സാധിച്ചിങ്ങു വരുന്നേന്
ചതി കൂട്ടീടാന് നമ്മെപ്പോലി
ക്ഷിതിയിലൊരുത്തരുമില്ല നരേന്ദ്റാ !
തടിയന് കിടിയുടെ വടിവു ധരിച്ചുട -
നടിയന് ചെന്നിഹ മടികൂടാതെ
കണ്ണുമടച്ചു തപം ചെയ്യുന്നൊരു
പാണ്ഡുകുമാരന് തന്റെ ശരീരം
വിരവൊടു ചെന്നു പിളര്ന്നു വരുന്നു -
ണ്ടരനിമിഷം കൊണ്ടസുരവരന് ഞാന് , "
ഇത്തരമവനൊടു സമയം ചെയ്തഥ
മത്തനതാകിയ മൂകന് വലിയൊരു
പന്നിത്തടിയനതായിച്ചെന്നൊരു
കുന്നിന് മുകളിലൊളിച്ചു വസിച്ചു .
ചമ്പതാളം
അമരവരതനയനുടെ യുരുതരതപോബലാല്
ആകേ ദഹിച്ചുതുടങ്ങീ മഹീതലം
കരടി , കരി , ഹരി , ഹരിണ , ശരഭ, മഹിഷങ്ങളും
കാട്ടുതീ തട്ടിദ്ദഹിക്കും കണക്കിനേ ;
മനുജനുടെ പരവശത വിരവിനൊടു കണ്ടുടന്
മാമുനീന്ദ്റന്മാറ് പുറപ്പെട്ടു മെല്ലവേ ;
തരണിമുനി , ഹരിണമുനി , കുശികമുനി , യെന്നിവറ്
വാമദേവന് ,ദണ്ഡി , നാരദന് , വ്യാസനും ,
കലശഭവമുനിതിലക , നധികനിശിതന് തഥാ
കണ്വന് , പുലസ്ത്യനും ,പിന്നെ വാല്മീകിയും
പല മുനികളിവരധികമതിരയമിയന്നുടന്
പാറ്വ്വതീകാന്തനെക്കാണ്മാന് പുറപ്പെട്ടു ;
വിരവിനൊടു രജതഗിരിയുടെ മുകളിലേറിനാറ്,
വിശ്വൈകനാഥനെ വാഴ്ത്തിനിന്നീടിനാറ് ;
ഭുവനപതിഭവനമതിലിയലുമതിവീരരാം
ഭൂതങ്ങള് ചെന്നങ്ങുണറ്ത്തിച്ചു മെല്ലവേ :
"അരവകുലമതികലയുമണിയുമഖിലേശ്വരാ !
ആവലാതിക്കാറ് വരുന്നുണ്ടൊരുവിധം
p214
രുചിരതരജടമുടിയുമധികമിഹ താടിയും
ചാരുരുദ്രാക്ഷവും യോഗപട്ടങ്ങളും
സുരമുനികള് പലരുമുടനപി ച ജലപാത്റവും
മാമുനിമാരുടെ വേഷം മനോഹരം ;
വിരവിനൊടു മുനികള് തവ കഴലിണ വണങ്ങുവാന്
കാലവും പാറ്ത്തു വാഴുന്നു ബാഹ്യാങ്കണേ . "
ഇങ്ങനെയുള്ളൊരു ഗിരമാകറ്ണ്യ
കഞ്ജശരാരിയുമരുളിച്ചെയ്തു;
"ആശ്റിതരാകിന താപസവരരെ
ആശു വരുത്തുക വിരവിനെടേ പോയ് ."
കിങ്കരവരരതു കേട്ടുടനെ മുനി -
സംഘങ്ങളെയും ചെന്നു വരുത്തി .
ചമ്പതാളം
മുനിവരരുമതുപൊഴുതു മുഹുരപി നമിച്ചുടന്
മുഗ്ദ്ധേന്ദുചൂഡനോടേവമോതീടിനാറ് ;
"പരമശിവ ! പുരമഥന ! വരദ ! കരുണാനിധേ
പാറ്വ്വതീകാന്ത ! നമസ്തേ നമോസ്തു തേ!
കനകനിറമുടയഫണിനികരമണികുണ്ഡല !
കാലാര കാലാരിദേവ ! നമസ്തേ നമോസ്തു തേ !
നിടിലതടനയനപുട ! നിഹതകുസുമായുധ !
നിറ്മ്മലാകാര ! നമസ്തേ നമോസ്തു തേ!
സകല സുരമുനി മനുജദനുജകുലവന്ദിത !
സറ്വ്വേശശംഭോ! നമസ്തേ നമോസ്തു തേ!
ദന്തിമഹാസുരനിധനം ചെയ്തൊരു
നിന്തിരുവടി വടിവോടറിയണം
കുന്തീസുതനുടെ നിയമമതാകിന
ചെന്തീക്കനലതിലയ്യോ ! ശിവശിവ !
വെന്തിടുന്നു ജഗത്റയമെല്ലാം
നിന്തിരുവടിയറിയാത്തതുമല്ലാ ;
ചിന്തിതമാകിയ വരദാനത്തിനു -
മെന്തിനു താമസമഖിലാധീശ !
ഭവനാം ഭഗവാന് ത്റിപുരന്മാരുടെ
ഭവനം മൂന്നേ ചുട്ടതുമുള്ളു ;
തവപദസേവിതനാകിയ പാറ്ത്ഥന്
ഭുവനം മൂന്നും ഭസ്മമതാക്കും ;
അവനും പാരം മേനി മെലിഞ്ഞു
ശിവനേ ! യൊരുപിടിയെല്ലേയുള്ളു ;
p215
ദിവസംതോറും കൃശനായാല് പുന -
രവസാനം വരുവാനുമടുത്തു ;
'വരമവനേകീലെന്നല്ലവനുടെ
മരണവുമാശു വരുത്തി മഹേശന് ;
തരമല്ലാത്തവനെസ്സേവിക്കരു -
തെ' ന്നൊരു ദൂഷണമങ്ങു ഭവിക്കും ;
എന്തിനു ശിവനെസ്സേവിക്കുന്നു ?
ചിന്തിതമൊന്നു ലഭിക്കയുമില്ല
അന്തം വരുവാനെളുതാം നമ്മുടെ
കുന്തീസുതനു പിണഞ്ഞതുപോലെ ;
ശത്റുജയത്തിനു ശിവനെക്കണ്ടാ -
ലെത്റയുമെളുതെന്നൊരു മുനി ചൊല്ലി ;
ആയതു നേരെന്നോറ്ത്തൊരു ഭോഷന്
രാവും പകലും മടി കൂടാതെ
കായക്ളേശം ചെയ്തു തുടങ്ങി
കായും കനിയും കൂടി വെടിഞ്ഞു
ഊണുമുറക്കവുമൊക്കെ വെടിഞ്ഞൊരു
തൂണു കണക്കേ നിന്നു ഭജിച്ചു ;
എങ്ങും ശിവനെക്കണ്ടതുമില്ലവ -
നങ്ങനെ നിന്നു മരിച്ചേയുള്ളു .
സേവിച്ചവരെ കൂറില്ലാത്തൊരു
ദേവന്മാരെച്ചെന്നു ഭജിച്ചാല്
ഏവം ഫലമെന്നുള്ളപവാദം
കേവലമിന്നു ഭവാനു ഭവിക്കും ;
നിങ്കലപശ്റുതി കേള്ക്കുംപൊഴുതില്
സങ്കടമടിയങ്ങള്ക്കു മഹേശാ !
ശങ്കരശംഭോ ! ശതമഖതനയനു
ശങ്കരനായി വരേണം ഭഗവാന് . "
ലക്ഷ്മി താളം
" ശ്റീകണ്ഠ ! ശിതികണ്ഠ : ശംഭോ ശരണം
ഫണീന്ദ്റ മണികണ്ഠ ! ജയ ജയ !
വിശ്വേശ ! വിജിതാശ ! വിത്തേശസഖ !
പ്റസീദ പരമേശ ! ജയ ജയ ! "
p216
കുംഭതാളം
" പരിഹതസുരരിപുമണ്ഡല ! ഫണികുണ്ഡല !
പരിപാലയ ! പാണ്ഡുസുതം ;
മനസിജമദഭരഖണ്ഡന ! ശശിമണ്ഡന !
മദവാരണദണ്ഡധര ! ജയജയ !"
താളഭേദം
" ടങ്കവും മൃഗവും പരശുവും
തിങ്കളും തിരുനീറ്ഫണികളും
ഗംഗയും ജടയും പലവിധം
മംഗലാഭരണം തവ വിഭോ !
ജയജയ ! ഹരഹര !
പുരഹര പരമശിവ !
ജയജയ ! ഹരഹര ! "
കുണ്ടനാച്ചിതാളം
"മനക്കാമ്പിലുറയ്ക്കുന്നവറ്ക്കെല്ലാം കൊടുക്കും
മടിക്കാതെ വരം നീ മഹാദേവ !
പടയ്ക്കും മിടുക്കുണ്ടായിവരുത്തീടുവാനസ്ത്റം
കൊടുക്കാതിരിപ്പാനെന്തഹോ കാരണം ? ജയജയ ! "
ചമ്പതാളം
" കരബലം തടിക്കും കുരുബലം മുടിക്കും
സുരകുലം പുകഴ്ത്തും ----- വരഫലം കരുത്തും
പലഗുണം വരുത്തും വിജയനു . "
പഞ്ചാരിതാളം
വിജയകരം വിപുലതരം
വിശിഖവരം വിമതഹരം
വിമലതരം വിതര ! പരം
വിഹിതവരം ജയജയ !
ഹരഹര ! പുരഹര ! പരമശിവ !"
അടന്തതാളം
"തവ വര വരബലം കൊണ്ടും
ഗുരുതരം ശരബലം കൊണ്ടും
പുനരവന് കരബലം കൊണ്ടും
ഘരതരം ഹരിബലം കൊണ്ടും
p217
ഹരിസുതന് വരബലം കൊണ്ടും
വിരുതനായി വരുമതേ വേണ്ടു . "
ഇത്ഥം മുനികളുടെ സിദ്ധാന്തമെല്ലാം കേട്ടു
മുഗ്ദ്ധേന്ദുചൂഡന് മൃദുമന്ദസ്മിതവും തൂകി
ഉത്തരമൊന്നവറ്കള്ക്കുള്ത്താപം തീരുവാനാ -
യത്റമാത്റമെങ്കിലുമൊന്നരുള് ചെയ്തില്ലേതും ;
" ചെറ്റും തിരുമനസ്സില് പറ്റുന്ന ഭാവമില്ല ,
കുറ്റം വരാതെ കണ്ടു തെറ്റെന്നു പോക നല്ലു ,
വമ്പുള്ള ഭൃംഗിരിടി വന്നു പുറത്തിറക്കും --
മുമ്പേ ഗമിച്ചുകൊള്കനല്ലൂ നമുക്കെന്ന "വറ്
കുമ്പിട്ടു കൂപ്പിത്തിരുമുമ്പില്നിന്നിങ്ങു പോന്നു ;
വമ്പിച്ച താപസന്മാരെല്ലാരുമൊരുമിച്ചു
ചിന്തിച്ചുറച്ചവരും പാറ്വ്വതീദേവിയുടെ
അന്തികേ ചെന്നുനിന്നുണറ്ത്തിച്ചു വൃത്താന്തങ്ങള് ;
" കുന്തീതനയനെത്റനാളുണ്ടു സേവിക്കുന്നു
നിന്തിരുവടിയേതും ബോധിച്ചില്ലയോ ദേവി !
ചെന്തീകണക്കവന്റെ ദേഹം ജ്വലിച്ചീടുന്നു
വെന്തീടുമാറായല്ലോ മൂന്നു ഭുവനങ്ങളും ;
ഇന്നു മുനികള് ഞങ്ങള് ചെന്നങ്ങുണറ്ത്തിച്ചിട്ടും
ഒന്നുമരുള് ചെയ്യാഞ്ഞു പോന്നു ഞങ്ങളെല്ലാരും ;
കുന്നിന് മകളേ ! നീ താന് ചെന്നങ്ങുണറ്ത്തിച്ചെന്നാല്
നന്നായ് ഫലിക്കുമെന്നു തോന്നുന്നു ഞങ്ങള്ക്കെല്ലാം ;
തൃക്കണ് മുനകള് കൊണ്ടു വക്കാണിക്കുന്നനേരം
മുക്കണ്ണന് തമ്പുരാന്റെ മുഷ്കൊന്നു താണുപോകും ;
ഇക്കണ്ട പുരുഷന്മാറ് നെയ് ക്കുംഭം പോലെതന്നെ
മൈക്കണ്ണിമാരെല്ലാരും തീക്കട്ടയെന്നപോലെ ;
ചൊല്ക്കൊള്ളും വിദ്വാന് മാരുരയ്ക്കുന്ന വാക്കിന്നുണ്ടോ
ഭോഷ്കായ് വരുന്നൂ നീയിളകാതിരുന്നാല് പോരാ ;
ശ്റോത്റപ്റിയം പറക മാത്റമല്ലിതു നിന്റെ
നേത്റപ്റസാദമതിമാത്റം പ്റസിദ്ധമല്ലോ ;
നേത്റം മൂന്നുള്ളവന്റെ ഗാത്റം പാതി മേടിപ്പാന്
പാത്റമായല്ലോ നീയും ഗോത്റാധിരാജപുത്റീ ! "
എന്നതുകേട്ടു ഗിരിനന്ദിനി ഭഗവതി
മന്ദഹാസവും ചെയ്തു മന്ദമൊന്നരുള് ചെയ്തു !
p218
"ഇന്നു ഞാന് മടിയാതെ ചന്ദ്റശേഖരനോട്
എല്ലാമുണറ്ത്തിച്ചീടാമൊന്നൊഴിയാതെതന്നെ
എന്നാലറിയാമല്ലെൊ എന്നേ പറഞ്ഞുകൂടൂ
എന്നോടും കോപിച്ചെങ്കില് അന്നേരം മാറിപ്പോരാം "
എന്നരുള് ചെയ്തു ദേവി ചെന്നു ഗിരീശന് മുമ്പില്
വന്ദനം ചെയ്തു നിന്നാള് മന്ദസ്മിതവും തൂകി .
പദം . ആനന്ദഭൈരവി ---- ചെമ്പടതാളം
പല്ലവി
നിരുപമഗുണവസതേ ! ശ്റീനീലകണ്ഠ !
നിശമയ മേ വചനം
അനുപല്ലവി
സുരവരസുതനെന്തേ വരമരുളീടാത്തു
പുരഹര നാഥ ! വിഭോ !
സുരവരപരിനുതപദ ! ----
ചരണങ്ങള്
1 .
പെരികെക്കാലമുണ്ടറ്ജ്ജുനന് ഭറ്ത്താവേ ! നിന്നെ
പരിചൊടു സേവിച്ചിടുന്നു
സുരപതിസുതനുടെ പരിഭവം പോക്കുവാന്
പെരികെയുണ്ടാഗ്റഹം
സുരവരപരിനുതപദ !
2.
ഘോരനിയമങ്ങള് കാരണം , പാറ്ത്ഥന്റെ ദേഹം
പാരം മെലിഞ്ഞുപോയയ്യോ !
പാരാതെ ചെന്നവനു പാശുപതാസ്ത്റം നല്കി -
പ്പോരേണമിന്ദുശേഖരാ !
സുരവരപരിനുതപദ !
3.
ഊണുനുറക്കവുമെല്ലാം വെടിഞ്ഞു കാട്ടില്
വാണു തപം ചെയ്തീടുന്നു
പ്റാണങ്ങള് പോകും മുമ്പേ ബാണം കൊടുത്തീടേണം
ബാണന്റെ വാതില് കാത്തവനേ !
സുരവരപരിനുതപദ !
4.
തിരുവുള്ളമെങ്കലുണ്ടെങ്കില് താമസിയാതെ
നരനിന്നു വരം നല്കേണം
p219
അരയ്ക്കാല് നാഴിക പോലും ഇളച്ചങ്ങിരുന്നുപോയാല്
തരക്കേടു വന്നുകൂടുമേ .
സുരവരപരിനുതപദ !
ഗിരിവരമകളുടെ കളവചനം
പരിചൊടു കരുതിന പുരമഥനന്
സരസമൊരു വചനമരുളി മുദാ :
" സരസിജായതദലസമനയനേ !
സുരവരസുതനുടെ മനസ്സില് മദം
പെരുതതു കരുതുക ഗിരിതനയേ !
പരവശമവനൊരു തരിമ്പുമില്ലാ
കരളിലഹമ്മതിക്കു കുറവുമില്ലാ
സുരകുലവരനുടെ തനയനെന്നും
സരസിജശരനൊടു സദൃശനെന്നും
സരസചരിതങ്ങളില് പടുത്വമെന്നും
മരുത്തിന്റെ മകനുടെ സഹജനെന്നും
കുരുപതികളിലേറ്റം പ്റസിദ്ധനെന്നും
മരുത്തിന്റെ മകനേക്കാള് വലിപ്പമെന്നും
കരുത്തുള്ള പരിഷയിലധീശനെന്നും
ഗുരുത്വമുള്ളവറ്കളില് പ്റഥമനെന്നും
കരത്തില് വില്ലെടുത്തോരില് പ്റമുഖനെന്നും
ഗുരുക്കന്മാരേക്കാട്ടില് പ്റഥിതനെന്നും
നരകമഥനനോടു സഖിത്വമെന്നും
നരപതികളിലേറ്റം പ്റസിദ്ധനെന്നും
തരുണീകുലമണിക്കു രമണനെന്നും
തരണിഗുണമുടയ പുരുഷനെന്നും
ഇത്തരമുള്ളൊരു ഗറ്വ്വു ശമിപ്പാന്
ഇത്തിരി പാകം വന്നേ തീരൂ
യുദ്ധം ചെയ്തു തളറ്ച്ച വരുമ്പോള്
ബുദ്ധിയില് നല്ല വിവേകവുമുണ്ടാം ;
പാകം വന്നു പഴുത്തോരൊടുകിനു
നീരു കെട്ടിയുറച്ചുചമഞ്ഞാല്
ക്ഷാരം വച്ചു പഴുപ്പിച്ചവിടെ
ദ്വാരം വച്ചു മൃദുത്വം വന്നാല്
വ്യാധിയെടുത്തു കളഞ്ഞതിനകമേ
p 220
ശോധന ചെയ്താലുടനെതന്നെ
വരളാനുള്ള കുഴമ്പുമതിന്മേല്
പിരളുന്നേരം താനേ വരളും ;
തരളാംബുജദളനയനേ ! നിന്നൊടു
കുരള പറഞ്ഞിട്ടെന്തൊരു കാര്യം !
ദുഷ്ടു കിടക്കെ വരട്ടും വ്റണമതു
പൊട്ടും പിന്നെയുമൊരു സമയത്തില് ;
ഒട്ടും വൈകാതവനൊടു യുദ്ധം
പെട്ടെന്നുണ്ടതു കണ്ടാലും നീ ;
എലിയെപ്പോലെയിരിക്കുന്നവനൊരു
പുലിയെപ്പോലെ വരുന്നതു കാണാം
നോറ്റു വിശന്നുകിടക്കും ഫല്ഗുന -
നേറ്റു വരുന്പോള് ഭൂമി കുലുങ്ങും ;
കാറ്റിന് മകനുടെ സോദരനെന്നതു
കാട്ടിത്തരുവന് കണ്ടാലും നീ ;
കാട്ടാളാകൃതി കൈക്കൊണ്ടിഹ ഞാന്
വേട്ടയുമാടി നടക്കുന്നേരം
കോട്ടം കൂടാതവനൊടു സമരം
കൂട്ടുവതിന്നും സംഗതിയുണ്ടാം ;
മട്ടോലും മൊഴിയാളേ നീയൊരു
കാട്ടാളസ്ത്റീവേഷമെടുക്ക ;
കൂട്ടക്കാരിവറ് ഭൂതഗണം പല
കാട്ടാളന്മാരായി വരേണം
കുംഭോദരനും കുംഭീധരനും ,
കുംഭാണ്ഡകനും കുംഭീലകനും,
സിംഹീരണനും , ശൂലാഘ്റിപനും ,
ശൂലാവൃതനും , കുംഭനികുംഭന്
കുണ്ഡീവരദന് കുഞ്ജരജംഘ -
നുദഗ്റന് വീരന് , ഗണ്ഡൂകാക്ഷന് ,
കണ്ഠീരവനും ഭൃംഗീരടിയും
ഘണ്ടാരവനും ഭയിറ്പ്പീരജനും
തുംഗരാജ , നസുരമറ്ദ്ദനഭദ്റന്
വീരഭദ്റനതിഭദ്റനുദഗ്റന്
ഭൈരവന് , മണിവരന് , മണികണ്ഠന്
നന്ദികേശ്വരനിവറ്ക്കെജമാനന്
നന്നിതൊക്കെ വനചാരികളാവാന് ;
ശ്വാക്കളായി ചിലരൊട്ടു കുരച്ചും
പോറ്ക്കു പോലെ ചിലരൊട്ടു തടിച്ചും
p221
വെക്കമമ്പൊടു നടപ്പിനശേഷം
തക്കമിന്നു മമ വേട്ടകളാടാന് . "
ഇത്തരമരുളിച്ചയ്തു മഹേശന്
സത്വരമങ്ങൊരു വനചരനായി
തത്റ സുവറ്ണ്ണകവറ്ണ്ണശരീരന്
തത്ര വിളങ്ങി വിശേഷമനോജ്ഞം ;
ജടമുടി നല്ലൊരു തലമുടിയായി
നിടിലത്തിരുമിഴി തിലകമതായി
ഫണിമണി മാലകള് പീലികളായി
ഫണിപതി വാസുകി കടകമതായി
അസ്ഥികള് ശംഖാഭരണവുമായി
അത്തൊഴില് കണ്ടാലെത്റ മനോജ്ഞം ;
കരിത്തോല് നല്ല കറുത്ത ദുകൂലം
വരിത്തോല് ഭുജഗം പൊന്നരഞ്ഞാണം
വെണ് മഴു ശൂലം ചാപം ശരവും
വെണ് മയിലവ പുനരങ്ങനെയല്ലോ ;
കുന്നിന് മകളുമതിന്നനുകൂലം
കുന്നിക്കുരുകുലമാലയണിഞ്ഞു
ഒട്ടു കറുത്തൊരു പുടവയുടുത്തു
കൊട്ടയെടുത്തൊരു കോലുമെടുത്തു
ശങ്കരഭാമിനി കൈകളിലങ്ങഥ
ശംഖുംമുടുകുകള് കൊണ്ടു നിറച്ചു
മെച്ചമിയന്നൊരു കൈവിരല് പത്തിനു
പിച്ചളമോതിരമിട്ടു വിളങ്ങി ;
നടന്നു കാനനതടത്തിലമ്പൊടു
കടന്നു വേട്ടകള് തുടങ്ങി , നല്ലൊരു
കറുത്ത പട്ടുകളുടുത്തുകൊണ്ടിരു
പുറത്തു തൊങ്ങലു നിരത്തിയന് പൊടു
ഉരത്ത കാറ്മുകമെടുത്തു താന് കണ -
തൊടുത്തു കാനനതടത്തിലെത്തിന
കടുത്ത പന്നികളടുത്ത പോത്തുകള്
അടക്കമെന്നിയെ നടക്കുമാനകള്
തുടങ്ങിയിങ്ങനെ മൃഗങ്ങളില് വിട -
ത്തുടങ്ങി ലീലകളൊടുങ്ങി കേഴകള് .
" പാണ്ടന് നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ലാ ;
പണ്ടിവനൊരു കടിയാലൊരു പുലിയെ -
p222
ക്കണ്ടിച്ചതു ഞാന് കണ്ടറിയുന്നേന് ;
കാളന് നായും കാട്ടില് വരുമ്പോള്
കോളല്ലാതൊരു പേടി തുടങ്ങും
വീട്ടില് വരുന്നവരെപ്പലരേക്കടി -
കൂട്ടിയ ചെണ്ടക്കാരനെ ഞാനൊരു
കൂട്ടിലതാക്കി ചങ്ങലയിട്ടഥ
പൂട്ടിപ്പിന്നെക്കഞ്ഞി കൊടുക്കും ;
വെള്ളൂ , വാ വായെന്നു വിളിച്ചാല്
തൊള്ള തുറന്നു പറന്നു വരും താന്
കള്ളനു തുള്ളി കഞ്ഞികൊടുപ്പാ -
നുള്ളൊരുപായം കാണ് മാനില്ല ;
കാറ്റും കൊണ്ടവനെപ്പൊഴുമങ്ങനെ
കൂറ്റന് പോലിറയത്തു കിടക്കും
തിന്മാനല്ലാതൊന്നിനുപോലും
നമ്മുടെ വീട്ടില് കാണ് മാനില്ല
വണ്ണന് വാഴകണക്കെ തടിച്ചൊരു
പൊണ്ണന് നായുണ്ടെന്നുടെ വീട്ടില്
അണ്ണനുമാത്റം ചോറണ്ടവിടവ -
നുണ്ണുമ്പോള് നല്ലുരുള കൊടുക്കും ;
പന്നിയിറച്ചികള് പണ്ടേ വേണ്ടാ
ദുറ്ന്നിലകൊണ്ടൊരു പൊറുതിയുമില്ലാ ;
കുറ്റിച്ചെവിയന് നായേക്കൊണ്ടൊരു
കുറ്റം പറവാന് കാണുന്നില്ലാ ;
വേട്ടയ്ക്കായി വിളിക്കുന്നേരം
ചേട്ടക്കാരനു ചെവിയും കേളാ
വേട്ടക്കാറ്ക്കു വിളിച്ചു കൊടുത്താല്
ചേട്ടന് കേട്ടാല് കലശലു കൂട്ടും ."
ഇത്തരമൊരുവക കാട്ടാളന്മാറ്
ചിത്തരസേന പറഞ്ഞു ചിരിച്ചും
ഒക്കെച്ചാടിക്കാടു തകറ്ത്തും
ബദ്ധപ്പെട്ടു നടന്നു തിമിറ്ത്തും
ചാടിവരുന്ന മൃഗങ്ങളെയെല്ലാം
കുത്തിക്കൊന്നു കളിച്ചു പുളച്ചും
ചത്തമൃഗത്തെക്കെട്ടിയെടുത്തും
മത്തഗജത്തെച്ചെന്നു തടുത്തും
വരിയന് പുലിയെച്ചുരികകള് കൊണ്ടും
കരടിമൃഗത്തെപ്പരിഘം കൊണ്ടും
ദന്തികുലത്തെക്കുന്തംകൊണ്ടും
p223
ബാലമൃഗത്തെ വേലുകള് കൊണ്ടും
വ്യാഘ്റകുലത്തെ ചക്റം കൊണ്ടും
വ്യാളമൃഗത്തെ വാളുകള്കൊണ്ടും
മറ്ക്കടവരരെ കര്ക്കട കൊണ്ടും
ഗന്ധമൃഗത്തെഗ്ഗദയെക്കൊണ്ടും
ഖഡ്ഗമൃഗത്തെ ഖഡ്ഗം കൊണ്ടും
കണ്ഠീരവരെ മുസൃണ്ഠികള് കൊണ്ടും
കാടും പടലു കടുത്തിലകൊണ്ടും
തെരുതെരെയങ്ങു വധിച്ചുതുടങ്ങി
വിരുതു പെരുത്തൊരു ഹരഭൃത്യന്മാറ് ;
തടിയന് പന്നിയെ വെടിവെപ്പാനാ -
യൊരുവന് ചെന്നൊരു പടലിലൊളിച്ചു
പടലില് കണ്ടതു പന്നിയതെന്നൊരു
ഭടനൊരു വെടിയും വച്ചാനുടനെ
തടിയന് വെടികൊണ്ടവിടെ മറിഞ്ഞു
ഓടിച്ചെന്നിതു വെടി വച്ചവനും
ആ കിടിയല്ലിവനയ്യോ ! നമ്മുടെ
മക്കടെ മാതുലനിങ്ങനെ കറ്മ്മം !
മലയന്മാരൊരുദിക്കില് ചെന്നു
വലയും കെട്ടിപ്പാറ്ക്കുന്നേരം
കലയെക്കണ്ടു ഭയപ്പെട്ടൊരുവന്
തലയും കുമ്പിട്ടോടിപ്പോയി
വലയില്പ്പെട്ടു വലഞ്ഞതു കണ്ടു
മലയനൊരമ്പു പ്റയോഗിച്ചുടനെ
തലയില്ക്കൊണ്ടു തറച്ചു വിറച്ചൊരു
ഫലമില്ലാതെ മരിച്ചാന് ഭോഷന് ;
നായന്മാരുടെ നായാട്ടിങ്കല -
പായം പലവിധമിങ്ങനെയുണ്ടാം .
ആയതിനൊന്നും സംഗതിയില്ല വി -
നായകജനകന് കളിയാടുമ്പോള് .
കാട്ടാളരാജന്താനും കാട്ടാളസ്ത്റീയും തന്റെ
കൂട്ടാളിവൃന്ദത്തോടേ വേട്ടവിനോദം പൂണ്ടു
കുന്തീകുമാരനുടെ അന്തികം തന്നില്ച്ചെന്നു
പന്തി നിരന്നുനിന്നങ്ങന്തിയും വന്നണഞ്ഞു ;
തടിച്ചോരു പന്നിവേഷം നടിച്ചോരു മൂകാസുരന്
കടുത്തോരു കോപത്തോടങ്ങടുത്തു പാറ്ത്ഥനെക്കൊല്
വാന്
ഉരത്ത പന്നിക്കൂറ്റന്റെ പെരുത്ത ഘോഷങ്ങള് കേട്ടു
കരുത്തുള്ളറ്ജ്ജുനന് തന്റെ ഗുരുത്വംകൊണ്ടതുനേരം
p224
അഴിച്ചു സമാധി നേത്റം മിഴിച്ചു നോക്കുന്നേരം
ഉറച്ചു തന്നുടെ ദേഹം മറച്ചുകൊണ്ടൊരു ശത്റു
ചതിച്ചു നമ്മെക്കൊല്ലുവാന് കുതിച്ചുവന്നിതു മൂഢന്
വധിപ്പാന് വരുന്നവനെ വധിച്ചാല് മല്ഗുരുനാഥന്
വിധിച്ച കറ്മ്മങ്ങള്ക്കേതും വിരുദ്ധമല്ലതു നൂനം
പടുത്വമോടേവം ചിന്തിച്ചെടുത്തുഗാണ്ഡീവംകൈയി -
ലെടുത്തു നല്ലൊരു ബാണം തൊടുത്തു കോപം നടിച്ചു .
ഘോണിത്തടിയനെ നോക്കിയയച്ചൊരു
ബാണമതുല്ക്കടമക്കിടിതന്നുടെ
ഘോണാം ചെന്നു പിളറ്ന്നൊരു നേരം
പ്റാണങ്ങള്ക്കു പ്റയാണമടുത്തു ;
സംഗതി കൊള്ളാമെന്നുമുറച്ചി -
ട്ടംഗജരിപുവും ബാണമയച്ചു ;
പൃഷ്ഠേ ചെന്നു തറച്ചൊരു ബാണം
പൃഷ്ഠം ഝടിതി പിളറ്ന്നു തിരിച്ചു
വന്നു പതിച്ചെന്നോറ്ത്തു കിരീടി
ചെന്നു കരത്തിലെടുത്തൊരു സമയം
വന്നു സമീപേ നിന്നു കിരാതന്
ഒന്നു കയറ്ത്തു പറഞ്ഞുതുടങ്ങി :
" നമ്മുടെ ബാണം മോഷ്ടിപ്പാനോ
ദുറ്മ്മതി വന്നു തപം ചെയ്യുന്നു ?
അമ്പുകളില്ല നിനക്കെന്നാലതി -
നമ്പുകള്കൊണ്ടു വരുത്തിക്കോ നീ ;
അമ്പൊടു നമ്മൊടു യാചിച്ചാല് പ -
ത്തമ്പതു കണകള് തരുന്നുണ്ടിഹ ഞാന് ;
കട്ടു കവറ്ന്നാലുടനേ തന്നെ
വെട്ടും തരുമതു സംശയമില്ലാ .
ഭള്ളു നിനച്ചിഹ കണ്ണുമടച്ചൊരു
കള്ളന് നിന്നു തപം ചെയ്യുന്നു
കൊള്ളാമിതുമിന്നിതു വഴിപോക്കറ് -
ക്കുള്ള ധനങ്ങള് പിടിച്ചുപറിപ്പാന് ;
പകല് കഴിവോളം കപ്പാനെങ്ങും
കഴിവില്ലാഞ്ഞു തപോധനഭാവം
അറ്ക്കന് പോയി മറഞ്ഞൊരു സമയേ
തസ്കരണത്തിനു സമയം നോക്കും
ദിക്കുകളൊക്കെ നടന്നു ദിനേശ -
p225
നുദിക്കുംമുമ്പേ വന്നു കുളിക്കും
കണ്ണുമടച്ചു വിചാരിക്കുന്നതു
പൊന്നുള്ളേടം പണമുള്ളേടം
പെണ്ണുല്ലേടമതല്ലാതിന്നൊരു
നിനവു നിനക്കില്ലെന്തൊരു കഷ്ടം !
നാണം കൂടാതയ്യോ ! നമ്മുടെ
ബാണം കട്ടവനേതില് കൂട്ടും ?
ആണുങ്ങള്ക്കു പിറന്നവനെങ്കില്
പ്റാണത്തേക്കാള് നാണം വലുതേ . "
വ്യാധവചസ്സുകള് കേട്ടുടനപ്പോള്
ക്റോധമിയന്നുരചെയ്തു കിരീടി :
" നില്ലെട വേടാ , നിന്നുടെ പല്ലുകള്
തല്ലിയുതിറ്പ്പാന് ഞാന് മതിയാകും
ഇല്ലൊരു സംശയ" മെന്നു പറഞ്ഞു
വില്ലു വലിച്ചു കുലച്ചു കിരീടി
നല്ലൊരു ബാണമെടുത്തു തൊടുത്തു
മുല്ലശരാരിക്കിട്ടഥ വിട്ടു .
തെല്ലും പഴുതാതവനുടെ നേരെ
ചല്ലുന്നതു കണ്ടംബരചാരികള്
അല്ലല് മുഴുത്തു വിരണ്ടു തുടങ്ങി
തെല്ലു കുലുങ്ങീലന്തകവൈരി ;
വില്ലിന് മുനകൊണ്ടവനുടെ ബാണം
തല്ലുയൊടിച്ചു പൊഴിക്കണ കണ്ടു ;
അതു കണ്ടപ്പോളതിപരുഷത്തോ -
ടതിലധികം ശരവരിഷഞ്ചെയ്തു
അതിശയമവനുടെ ശരനികരത്താല്
കതിരവനുടെ കിരണങ്ങള് മറഞ്ഞു .
നാടു നടുങ്ങി , നാലു നിലയും കുലുങ്ങി , മാനും
കലയും നടുങ്ങി , തമ്മില് കലഹം മുഴുത്തനേരം
മലമകളതുനേരം തലയുമഴിഞ്ഞു കുത്തു -
മുലയും തുളുമ്പിച്ചെന്നു കലഹം ശമിപ്പിപ്പാനായ്
പലവാക്കുമരുള് ചെയ്തു ഫലമില്ലെന്നോറ്ത്തു മാറി
പരിചോടേ പാറ്വ്വതിയും , കലശല് പിന്നെയുമേറി .
മലമകള് ഭഗവതി പുനരതുനേരം
വലരിപുസുതനുടെ ബാണമശേഷം
p226
മലറ്സമമാകെന്നരുളിച്ചെയ്തു
മലറ്ശരനായി മഹേന്ദ്റതനൂജന് ;
ശരധിയിലൊരു ശരമില്ലാതാകെ -
ന്നരുള് ചെയ്തു ഗിരിനന്ദിനിയപ്പോള്
ഇല്ലെന്നാകില് ശരവും വേണ്ടാ
നല്ല തരം പുനരെന്നു കിരീടി
വില്ലുവലിച്ചഥ തല്ലു തുടങ്ങി
മുല്ലശരാരിയെ വിരവൊടു പാറ്ത്ഥന് ;
ഹരനുടെ ജടയില് കുടികൊണ്ടീടിന
സുരനദിയാകിയ ഭഗവതിയപ്പോള്
വലരിപുസുതനുടെ വില്ലു പിടുങ്ങി -
ത്തരസാ തന്നുടെ തിരയിലൊളിച്ചു
ചാപം പോയൊരു സമയേ വിജയന്
കോപം പൂണ്ടു മരങ്ങള് പറിച്ചു
താപസവന്ദിതനാകിയ ശിവനെ
ത്താഡനപീഡനമങ്ങു തുടങ്ങി ;
ത്റീക്ഷണനും ഹരിസുതനും തമ്മില്
വൃക്ഷം കൊണ്ടുമടിച്ചു പിടിച്ചും
വട്ടം തിരിക ചവിട്ടുക മുട്ടുക
കട്ടയിലിട്ടു ചവിട്ടിയുരുട്ടുക
തള്ളുക കിള്ളുക തങ്ങളിലിങ്ങനെ
തുള്ളിയുലഞ്ഞു വലഞ്ഞു കിരീടി.
തല്ലും ചവിട്ടും കൊണ്ടങ്ങെല്ലും പൊടിഞ്ഞു പിന്നെ
പല്ലും കൊഴിഞ്ഞു മദമെല്ലാം ശമിച്ചു പാറ്ത്ഥന്
വല്ലാതെ ഭൂമൌ വീണാന് വില്ലാളിമാരില് മുമ്പന്
അല്ലല് മുഴുത്തു പാറ്ത്ഥന് ഉള്ളില് വിചാരം പൂണ്ടു
പദം : ദ്വിജാവതി ---- ആദി
പല്ലവി
ചാരുമൂറ്ത്തേ ഗൌരീനാഥാ ! കാരുണ്യാംബുരാശേ നാഥാ !
കാരുണ്യം കുറവാനെന്തു കാരണം ! ശംഭോ !
ചരണങ്ങള്
എത്റനാളുണ്ടയ്യോ ഞാനും സേവിച്ചുകൊണ്ടിരിക്കുന്നു
ഇത്റനാളുമെന്റെ കാമം പൂരിച്ചില്ലയ്യോ !
കേടനേകമണ്ടെന്നാലും കേവലം നീ ശിക്ഷിയാതെ
വേടനെക്കൊണ്ടെന്നെത്തല്ലിക്കൊല്ലിക്കുന്നെന്തേ ?
അത്റയല്ല കാട്ടാളന്റെ തല്ലുകൊണ്ടും കുത്തുകൊണ്ടും
എത്റയും തളറ്ന്നു ദേഹം ധാത്റിയില് വീണു
p227
നാല് വറ് കൂടും സഭതന്നില് വാലെടുപ്പാനുള്ള മൂലം
ബാലചന്ദ്റചൂഡാ ! നീ താന് കാരണം ശംഭോ !
കറ്ണ്ണനും ശകുനിയുമാകറ്ണ്ണനം ചെയ്യുന്നേരം
കറ്ണ്ണസൌഖ്യം വന്നുകൂടും കൌരവന്മാറ്ക്ക്
ഊറ്റക്കാരന് പാറ്ത്ഥന് പോരില് തോറ്റുപോല് വേടനോടെന്ന -
തേറ്റവും കുറവായ് വന്നൂ നൂറ്റുവറ് കേട്ടാല് .
കൃത്വാ മൃത്തികയാ കഥഞ്ചന പൃഥാ -
പുത്റസ്ത്റിണേത്റാകൃതിം
ഭക്ത്യാ യോതി സമറ്ച്ചനന്തു കൃതവാന്
പത്റാണി തത്റാദരാല്
ചിത്റം തത്റ കിരാതപുംഗവശിരോ
ഭ്റഷ്ടാനി സംദൃഷ്ടവാന്
തത്റൈവേന്ദുകലാജടോപി ച മൃഡോ -
നോരണ്യചര്യാറ്ച്ചനാല് .
മൃത്തികകൊണ്ടൊരു ശിവലിംഗത്തെ
തത്ര ധരിത്റിയിളങ്ങുളവാക്കി ;
തത്റ പഴുത്തു കൊഴിഞ്ഞുകിടക്കും
പത്റമെടുത്തുടനറ്ച്ചന ചെയ്തു;
മൃത്തികലിംഗം തങ്കല് വണങ്ങി
മൃത്യുഞ്ജയനെ സേവ തുടങ്ങി ;
മൃത്യുഞ്ജയ ജയ ശങ്കര ശംഭോ
ഇത്ഥം തൊഴുതു വണങ്ങിന പാറ്ത്ഥനു
പത്റമതെല്ലാം വേടന് തന്നുടെ
മസ്തകസീമനി കാണ്മാറായി .
എന്തൊരു വിസ്മയമെന്നു വിചാരി -
ച്ചന്തികസീമനി മേവും വേടനെ
മുഴുവന് നോക്കിക്കാണുന്നേരം
മഴുവും മാനും പുരിജടമുടിയതി -
ലൊഴുകും സുരനദി തന്നുടെ തിരയില്
മുഴുകും ചന്ദ്റക്കലയും തുമ്പയു -
മളികതടേ തിരുമിഴിയുടെ വടിവും
തിരുനാസികയും തൃക്കണ്ണിണയും
p228
തിരുമുഖവും മൃദുമന്ദസ്മിതവും
ഗളരുചിതലവും തിരുമാറിടവും
ഉദരം നാഭീകുഹരം കടിതട --
മതി രമണീയം ഫണികാഞ്ചിഗുണം
കരിചറ്മ്മാംബരമൂരുദ്വയവും
പരിമൃദുജാനുക ജംഘായുഗവും
തിരുവടി മലരും നഖപംക്തികളും
ഗിരിമകള് താനും കരിമുഖനറുമുഖ --
നുടനേ ഹരിഹരസുതനും വേട്ട --
യ്ക്കൊരുമകനും ബഹുഭൂതഗണങ്ങളു --
മൊരുമിച്ചങ്ങനെ കാണ് മാറായി ;
പങ്കജശരനുടെ ഹുംകൃതി തീറ്ത്തൊരു
ശങ്കര ജയജയ ! സങ്കടമദഹര !
ഏതും ഗ്റഹിയാതെ ഞാന് ചെയ്തോരപരാധങ്ങള്
എല്ലാം ക്ഷമിച്ചുകൊള്ക കല്യാണാകര ശംഭോ !
അംഗങ്ങളടിയത്തിന്നെങ്ങുമിളക്കാവല്ല ;
അങ്ങു വന്നു വന്ദിപ്പാനിങ്ങു ശക്തിയുമില്ലാ
മഞ്ജുളനേത്റ ! വന്ദേ ഗംഗാഭൂഷണാ ! വന്ദേ
തുംഗാനുഭാവാ വന്ദേ ! മംഗല്യാകാരാ വന്ദേ !
അതിശയഭക്ത്യാ വിവശനതാകിയ
ഹരിസുതവചനം കേട്ടു ഗിരീശന്
മതിതളിറ്തെളിവൊടു ചെന്നു കരം കൊ --
ണ്ടതിമോദേന പിടിച്ചെഴുന്നേല്പ്പി --
ച്ചംഗമശേഷം തൊട്ടുതലോടി
തുംഗപരാക്റമപുഷ്ടി വരുത്തി
പുംഗവകേതനനാകിയ ഭഗവാ --
നംഗജനാശനനിദമരുള് ചെയ്തു :
" വത്സ ! ധനഞ്ജയ ! തുംഗകളേബര !
വത്സരമനവധി ജീവിച്ചീടുക !
മത്സരമുള്ള രിപുക്കളെയെല്ലാം
ഭസ്മമതാക്കാന് നീ മതിയാകും ;
ഭീമസഹോദരനാകിയ നിന്നുടെ
ഭീമപരാക്റമമറിവാനായി
ഭീമകിരാതശരീരം പൂണ്ടു
ഭീമതരം ബഹു യുദ്ധം ചെയ്തു ;
സോമകുലോത്തമനാകിയ നിങ്കല്
പ്റേമപ്റീതി വരുന്നു നമുക്ക്
p229
കാമാധികസുകുമാരാ നിന്നെ --
ക്കാണ്മാനിത്തൊഴിലൊക്കെയെടുത്തു ;
പാശുപതാസ്ത്റം വാങ്ങുക തവ ഹിത --
മാശുലഭിക്കും ഫല്ഗുനവീരാ !
കറ്ണ്ണസുയോധനഭീഷ്മാദികളാ --
മറ്ണ്ണവമാശു കടപ്പാന് നല്ലൊരു
കപ്പല് മരക്കലമെന്നുടെ ബാണം
കെല്പ്പൊടു കൊണ്ടു ഗമിക്ക ധനഞ്ജയ ! "
പുരരിപുഭഗവാനിദമരുള് ചെയ്തു
ശരവും വരവും ദാനം ചെയ്തു ;
ഗിരിമകളോടും പ്രമഥാദികളൊടു --
മങ്ങുഗമിച്ചു മറഞ്ഞ ദശായാം
തിരയില് മറച്ചൊരു വില്ലു ലഭിപ്പാന്
സുരനിമഗ്നയെസ്സേവ തുടങ്ങി .
പദം . രാഗം ----- പുറനീര് താളം ---- ചെമ്പട
നമസ്തേ ഗംഗായൈ തുഭ്യം രണത്തില് മയാ കൃതമാം
സമസ്താപരാധമെല്ലാം ക്ഷമിച്ചു വരം നല്കേണം
അരികളെ വെല് വതിന്നായ് പരമശിവന് നല്കിയ
ശരമിതു പാശുപതം പഴുതേയാം വില്ലില്ലാഞ്ഞാല് .
ഇത്തരം സ്തുതി കേട്ടു സത്വരം പ്റസാദിച്ചു
ഉത്തമനാമവനോടുത്തരമരുള് ചെയ്തു :
വില്ലാളിവീരാ ! പാറ്ത്ഥാ ! വില്ലിതാ ധരിച്ചാലും
മല്ലീശരാന്തകനെസ്സേവിച്ചു വസിച്ചാലും
ഇത്തരം വരം നല്കി സത്വരം മറഞ്ഞവള് .
സുരവരനരുളാല് രഥവുംകൊണ്ടു
സുരവരസൂതന് മാതലി വന്നു
പെരുകിന മോദം കൈക്കൊണ്ടുടനെ
സുരവരസൂനു രഥമതിലേറി
സുരലോകംപ്റതി യാത്റ തുടങ്ങി
കുരുകുലകമലദിനേശന് പാറ്ത്ഥന്
മംഗലമിക്കഥ കേള്ക്കുന്നോറ്ക്കും
മംഗലമനവധി വന്നു ഭവിക്കും .
കിരാതം ഓട്ടന് തുള്ളല് സമാപ്തം
ഭൌതികശാസ്ത്രം മാതൃകാ ചോദ്യങ്ങള്‍ (8-ആം ക്ലാസ്)
1759
1981
2007-01-29T08:11:40Z
213.42.21.81
1.ഷീബയും ബീനയും തമ്മിലൊരു തര്‍ക്കമുണ്ടായി .മനുഷ്യശരീരത്തിന്റെ ഊഷ്മാവ് 37 ഡിഗ്രിയാണെന്ന് ഷീബ
പറഞ്ഞു. പക്ഷെ ബീനയുടെ അഭിപ്രയാത്തില്‍ 98.6 ഡിഗ്രിയാണെന്നാണ്. ഇവരില്‍ ആരുടെ അഭിപ്രായമാണ് ശരി? എന്താണ് അതിനു കാരണം ?
2.ശാരിക്കു പനിക്കുന്നതുപോലെ തോന്നി.അപ്പോള്‍ അവളുടെ ചേട്ടന്‍ ഒരു Thermometer ഉപയോഗിച്ച് അവളുടെ പനി അളന്നു. 102 ഡിഗ്രി പനിയുണ്ടെന്ന് അവളുടെ ചേട്ടന്‍ പറഞ്ഞു. ഇവിടെ 102 ഡിഗ്രി എന്നത് ഏതു സ്കെയിലിലാണ് ശാരിയുടെ ചേട്ടന്‍ പറഞ്ഞത് ?102 ഡിഗ്രി എന്നത് ശാരിയുടെ ശരീരത്തിന്റെ താപമാണോ അതോ താപനിലയോ ? പനി വന്നപ്പോള്‍ ശാരിക്ക് സധാരണനിലവിട്ട് എത്ര ഡിഗ്രി ചൂടുകൂടുതലുണ്ടായി?
3.ടി .വിയില്‍ താപനില പ്രസ്താവിക്കുന്നതു കേട്ടപ്പോള്‍ ടോമിനു ഒരു ആഗ്രഹം തോന്നി.തന്റെ വളപ്പിലെ താപനില അളന്നുനോക്കിയാലോ? ഇതിനുവേണ്ടി ടോം ഒരു തെര്‍മോമീറ്റര്‍ സംഘടിപ്പിച്ചു.ഏകദേശം ഉച്ചസമയത്ത് Thermometer വെയിലത്തുവെച്ചു. ടോമിന്റെ ഈ ഉദ്യമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് ? ഈ ഉദ്യമം വിജയിക്കുമോ ? എന്തായിരിക്കും ടോമിന്റെ പരീക്ഷണഫലം ?
4.രാജുവും കൂട്ടരും ഒരു പെന്‍സില്‍ റിയോസ്റ്റാറ്റ് നിര്‍മ്മിക്കാമെന്നു തീരുമാനിച്ചു.അതിനു വേണ്ടി അവര്‍ 1.5 വോള്‍ട്ടിന്റെ ഒരു സെല്ലും ഒരു L.E.D യും പകുതിപൊളിച്ച ഒരു വലിയ പെന്‍സിലുമാണ് ഉപയോഗിച്ചത്.പെന്‍സില്‍ റിയോസ്റ്റാറ്റ് നിര്‍മ്മിക്കാനുള്ള അവരുടെ ശ്രമം വിജയിക്കുമോ? നിങ്ങളുടെ അഭിപ്രായമെന്ത് ?
5.മിന്നല്‍ A.C യാണോ അതോ D.C യാണോ ?
6.ഇടിനാദമാണോ ഇടിമിന്നലാണോ കൂടുതല്‍ അപകടകരം ? എന്തുകൊണ്ട് ?
7.സ്ക്കൂളിലെ സയന്‍സ് ടീച്ചറുടെ നേത്രുത്ത്വത്തില്‍ കുട്ടികള്‍ മിന്നല്‍ മൂലം നാശനഷ്ടം സംഭവിച്ച സ്ഥലം സന്ദര്‍ശിക്കാനെത്തി. കുട്ടികള്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ഇടിയും മിന്നലും ഒരേ സമയത്താണ് ഉണ്ടായതെന്നു സമീപവാസികള്‍ പറഞ്ഞു. ഇതു ശരിയാണോ ? എന്തുകൊണ്ട് ? നാശം കണ്ട് ഭയന്നുനില്‍ക്കുന്ന കുട്ടികളെ ആശ്വസിപ്പിച്ചുകൊണ്ട് ടീച്ചര്‍ പറഞ്ഞു “എല്ലാ ഇടിമിന്നലിനേയും ഭയക്കേണ്ടതില്ല.” ഏതുതരത്തിലുള്ള ഇടി മിന്നലുകളാണ് നമുക്ക് ഭയക്കേണ്ടതില്ലാത്തത് ?
8.ഇടിമിന്നലുമായി ബന്ധപ്പെട്ട് സെമിനാര്‍ ക്ലാസില്‍ അവതരിച്ചപ്പോള്‍ സജീവ് ചോദിച്ചു “ ചില സന്ദര്‍ഭങ്ങളില്‍ മിന്നല്‍ കാണാറുണ്ട് .പക്ഷെ, ഇടിനാദം കേള്‍ക്കാറില്ല. എന്താണ് ഇതിനു കാരണം ? “ ഉടന്‍ തന്നെ ബാബുവിന്റെ കമന്റ് വന്നു, “ അത് സജീവിന്റെ ചെവിയുടെ തകരാറായിരിക്കാമെന്ന് “ ക്ലാസില്‍ അത് കൂട്ടച്ചിരിയുണ്ടാക്കി.നിങ്ങളാണ് സെമിനാറിലെ മോഡറേറ്ററെങ്കില്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യും ? സജീവിന്റെ ചോദ്യത്തില്‍ കഴമ്പുണ്ടോ ?
9.രവിയും ശശിയും കൂടി ഒരു ഇലക് ട്രോസ്കോപ്പ് നിര്‍മ്മിക്കുകയായിരുന്നു. അപ്പോള്‍ ശശി ചില ചോദ്യങ്ങള്‍ രവിയോട് ചോദിച്ചു. അവ താഴെ കൊടുക്കുന്നു. നിങ്ങള്‍ക്ക് അതിന് ഉത്തരം കണ്ടെത്താമോ?
(a).കുപ്പിയുടെ അടപ്പായി പ്ലാസ്റ്റിക്ക് വേണമെന്ന് പറയാന്‍ കാരണമെന്ത് ?<br/>
(b).നിര്‍മ്മാണത്തിനുവേണ്ടി ‘ഗ്ലാസ് കുപ്പി ‘ എടുത്തതെന്തുകൊണ്ട് ?<br/>
(c).അലൂമിനിയം ഫോയില്‍ മടക്കി ഉപയോഗിക്കുന്നതെന്തുകൊണ്ട് ?<br/>
10. സാധാരണയായി ,മിന്നല്‍ ഉണ്ടായിക്കഴിഞ്ഞതിനുശേഷം മാത്രമാണ് ഇടിനാദം കേള്‍ക്കാറ്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെത്തന്നെയാണോ സംഭവിക്കുന്നത് ? കാരണം വിശദമാക്കുക ?
11. നാം സംസാരിക്കുമ്പോഴും ചൂളം വിളിക്കുമ്പോഴും ശബ്ദം ഉണ്ടാകുന്നുണ്ട്. പക്ഷെ, അവ വ്യത്യസ്തമാണ്.എന്തുകൊണ്ട് ?
12.പ്രവേഗത്തിന്റെ യൂണിറ്റ് m/s എന്നും ത്വരണത്തിന്റെ യൂണിറ്റ് m/s2 എന്നുമാണല്ലോ പറയുക. എന്തുകൊണ്ടാണ് ത്വരണത്തിന്റെ യൂണിറ്റിന് s2 എന്നു വന്നത് ?
13. താഴെ തന്നിരിക്കുന്നവക്കു നേരെ ശ്രവണപരിധി, ഇന്‍ഫ്രാസോണിക്, അള്‍ട്രാസോണിക് എന്നിങ്ങനെ തരം തിരിച്ചെഴുതുക
2Hz, 2KHz, 20Hz, 20KHz, 22Hz, 20000Hz, 500000Hz., 12Hz, 445MHz, 150KHz