വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.39.0-wmf.21 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk സഞ്ചാരി യാത്ര 6 0 74861 214493 214471 2022-07-23T10:29:31Z Ashiqva 10358 /* മണ്ണും മനുഷ്യനും */ wikitext text/x-wiki [[വി.വി. അബ്ദുല്ല സാഹിബ്|വി.വി.അബ്ദുല്ല സാഹിബി]]ന്റെ മറ്റൊരു പ്രസിദ്ധപുസ്തകമാണിത്. . സാമൂഹികമായും മതപരമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു. ==ഹാജ്യാരുടെ ഇബാദത്ത്== എന്റെ രാവിലത്തെ ചുററിയലച്ചിൽ അവസാനിപ്പിച്ചു പള്ളിയിലേക്ക്‌ പോകുകയാണ്‌. സമയം ഏതാണ്ട്‌ 11 1/2 മണി ആയിക്കാണും. ളുഹറിന്‌ ഒരുമണിക്കൂർ കൂടിയുണ്ട്‌, നല്ല വെയിൽ; എന്തും ഉരുകുന്നചൂട് വീട്ടിലേക്ക് പ്രവേശിക്കയ ല്ലാതെ വീട്ടിൽ നിന്ന്‌ പുറത്തിറങ്ങാൻ തോന്നാത്ത അന്തരീക്ഷാവസ്ഥ. നിരത്തിൻവക്കത്ത് ഒരു സലാം ഉച്ചത്തിൽ മുഴങ്ങി. ഞാൻ ശ്രദ്ധിച്ചു. ഒരു ചെറിയ മനുഷ്യനും ഒരു തടിച്ച മനുഷ്യ നും അഭിമുഖമായി കാണുകയാണ്‌. ഞാൻ അവിടെ അലക്ഷ്യമായി നിന്നു. സഞ്ചിയിലൊന്നു നോക്കി. പതുങ്ങി പരുങ്ങി അവിടെത്തന്നെ നിലകൊണ്ടു. അവരുടെ സംഭാഷണം ശ്രദ്ധിച്ചു, വിജ്ഞാന പ്രദമായിരുന്ന ഭാഷണം. | തടിച്ചമനുഷ്യൻ : എവിടേക്കാ ഹാജ്യാരെ, ഈ വെയിലും കൊണ്ട് പോകുന്നത്? ഹാജ്യാർ : ഒരാളെ കാണാൻ പോകയാണ്‌, ത,മ: ഈ റമളാനായിട്ട് ഇങ്ങനെയൊക്കെ പോകണോ? ഈ വെയിലുംകൊണ്ട്‌ വ്രതവുമായിട്ട്‌. ഹാ : അടിയന്തിരമായി കാണേണ്ട ആവശ്യം ഏർപ്പെട്ടാൽ നീട്ടിവെക്കൽ ശരിയല്ലല്ലോ. മഴയായാലും വെയിലായാ ലും രാവോ പകലോ എന്ന് നോക്കാതെ പോകേണ്ടിവരും. നമ്മുടെ തൊഴിലിൻെറ ഭാഗമാണല്ലൊ,ഈ നടത്തം_ആളെ ത്തേടിയുള്ള നടത്തം. ത. മ. : എന്നാലും ഹാജ്യാരെ, റമളാനായിട്ട് ഈ സമയത്ത് ഇങ്ങനെയൊക്കെ ഇറങ്ങിത്തിരിച്ചാലോ? ഹാ: പിന്നെ എന്ത്‌വേണമെന്നാണ്‌ നിങ്ങളുടെ പക്ഷം? ത. മ. : വല്പ പള്ളിയിലും കയറിയിരുന്നു ഖുർആൻ ഓതുക, തസ്‌ബീഹ്‌ ചെയ്യുക, സുന്നത്ത്‌ നിസ്ക രിക്കുക, അങ്ങനെ കുറെ സമയം കഴിച്ചുകൂട്ടണ്ടേ? അതിൻെറ സമയമല്ലേ ഇത്? ഹാ : അപ്പോൾ വീട്ടിലെ ചെലവുകൾ എങ്ങനെ നടക്കും? ത. മ. : അതൊക്കെ നടക്കും ഹാജ്യാരെ. നിങ്ങൾ വീട്ടു ചെലവ്, കുടുംബസംരക്ഷണം എന്നൊക്കെപ്പറഞ്ഞു ഈ റമളാനിലും ഇങ്ങനെ ഓടിനടക്കുന്നത് ഭംഗിയല്ല കെട്ടോ? ഹാ : അല്ല, താനെന്താണിപ്പറയുന്നത്? റമളാനിൽ അവനവൻെറ തൊഴിൽ ചെയ്യണ്ടായെന്നോ? ആമാസം കുടുംബം പട്ടിണി കിടക്കണോ? ത. മ. : വെറുതെ അങ്ങനെയൊക്കെ പറയുന്നതെന്തിനാണ്‌ ഹാജ്യാരെ? നിങ്ങൾ പട്ടിണിയൊന്നും കിടക്കേണ്ടി വരില്ല. റമളാൻ ഒരു മാസമെങ്കിലും പതിവ്‌ ഓട്ടവും പാച്ചിലും നിറുത്തി പള്ളിയുമായി ബന്ധപ്പെട്ടു കുറച്ചു ഇബാദത്ത്‌ എടുക്കുക. വളരെ അധികം പുണ്യം കിട്ടുന്ന മാസമാണല്ലൊ റമസാൻ. ഹാ : ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോണോ? പള്ളിക്കകത്തിരിക്കണോ? ഈ വിസ്‌തൃതമായ ഭൂമിയിൽ ഇബാദത്ത്‌ ചെയ്യാൻ ഇടമില്ലാതെ, വഴിയില്ലാതെ അതിന്നായി പള്ളിയിൽ പോകണമെന്നാണോ നിങ്ങൾ പറയുന്നത്? ത.മ: പിന്നെ ദുനിയാവിൽ ഓടിപ്പാഞ്ഞുകൊണ്ടാണോ ഇബാദത്ത്‌ ചെയ്യുന്നത്? നിങ്ങൾ വഅള്‌ കേൾക്കാറില്ലേ ഓത്തും ബൈത്തും സലാത്തും, ദിക്‌റ്, തസ്‌ബീഹ്‌, തഹ്‌ലീല് ഇതൊക്കെ ധാരാളമായി നിറവേററിയാൽ അവന്ന് പരലോകത്തിൽ കിട്ടാൻ പോകുന്ന പുണ്യഫലങ്ങൾക്ക്‌ വല്ല കണക്കമുണ്ടോ? ഹാജ്യാര്‌ ഇതൊന്നും അറിയാത്ത ആളല്ല. അതെനിക്കറിയാം. പക്ഷെ നിങ്ങളുടെ പോക്ക്‌ കാണുമ്പോൾ എനിക്ക്‌ സങ്കടവും സഹതാപവും തോന്നു ന്നു. ഹാ : നിങ്ങളെന്താണിങ്ങനെ വകതിരിവില്ലാതെ പറയുന്നത്‌? അബദ്ധം എഴുന്നെള്ളിക്കരുത്‌. ത. മ : അത്‌ കള ഹാജ്യാരേ. എനിക്ക്‌ അതൊക്കെ അറിയാം. നിങ്ങൾ വളരെ വെളഞ്ഞ മനുഷ്യനാണ്‌. റമളാനാ യാലും അടങ്ങിയിരിക്കൂല. എന്നും നിങ്ങൾക്കൊരുപോലെയാണ്‌. അത്പാടില്ല ഹാജ്യാരേ. റമളാനെ ബഹുമാനിച്ച്‌ കൂടുതൽ ഇബാദത്ത്‌ ചെയ്യണം. കൂടുതൽ സദഖാ ചെയ്യണം. ഉണ്ടെങ്കിൽ സക്കാത്തും കൊടുക്കണം, ഈ മാസത്തെപ്പററി നിത്യേന മു സ്ല്യാക്കൾ ഉറുദി പറയുന്നുണ്ടല്ലോ. എന്നിട്ടും ഹാജ്യാര്‌ എന്നും കുന്നും ഒരുപോലെ പാറിപ്പഠന്നു ഓടിപ്പാഞ്ഞു നടക്കുകയാണ്‌. അതല്ല റമളാൻ മാസം പിറന്ന കാര്യം ഹാജ്യാർ അറിഞ്ഞില്പായിരിക്കുമോ? ഹാ: അബദ്ധം എഴുന്നള്ളിക്കല്ലേയെന്ന് പറഞ്ഞത്‌ പോരാ. വിഡ്ഡിത്തം പറയരുതേയെന്ന്‌ പറയേണ്ട സ്ഥിതിയാണു ള്ളത്‌, നിങ്ങൾ ഇങ്ങനെയൊക്കെ തരംതാഴുമെന്ന് ഞാൻ കരുതിയില്ല.ഈ പ്രായമായിട്ടും വേണ്ടത്‌പോലെ പഠിച്ചില്ല എന്നത്‌ ആശ്ചര്യകരംതന്നെ, മറെറാരുസംഗതി: ഈ മുസ്ല്യായാക്കന്മാർ പറയുന്നത്‌ മാത്രമല്ലേ നമ്മൾ മനസ്സിലാക്കുകയുള്ളൂ ഒരു വശം മാത്രമേ ഈ മുസ്ല്യാക്കൾ പറയുകയുള്ളൂ മറുവശം നോക്കാനും കാണാനും ബഹുജനങ്ങൾക്ക്‌ കഴിവും ഇല്ല. അപ്പോൾ ഇത്തരം അബദ്ധധാരണകൾ വെച്ചു പുലർത്തുന്നവർ കുറച്ചൊന്നുമായിരിക്കയില്ല. ത.മ: എന്താണാവോ ഞാൻ പറഞ്ഞ അബദ്ധം? പള്ളിയിലിരുന്നു ഇബാദത്ത് ചെയ്യാനും, സദഖാ ചെയ്യാനും പറഞ്ഞത്‌ അബദ്ധമാണോ? ദുനിയാവിനെ ഈ മാസം അകററിനിർത്തി ആഖിറത്തിലേക്കുള്ള പണികുറച്ചെടുക്കാൻ പറഞ്ഞത്‌ അബദ്ധമായോ ഹാ: ഇബാദത്ത്‌” എന്നാൽ എന്താണെന്നാണ്‌ താൻ ധരിച്ചിരിക്കുന്നത്‌? ഞാൻ ഈ വെയിൽകൊണ്ടുപോകുന്നുണ്ട് അത്‌ ഇബാദത്തായി എ ണ്ണാമോ? ത. മ. : ഹാജ്യാര് നമ്മെ കളിയാക്കുകയാണോ? നിങ്ങൾ കച്ചവടാവശ്യാർത്ഥം വെയിലും മഴയും മഞ്ഞുംകൊണ്ട് ഓടിനടക്കുന്ന തൊക്കെ അള്ളാക്ക്‌ ഇബാദത്ത്‌ ചെയ്യലാകുന്നതെങ്ങനെ? ഇബാദത്ത്‌ എന്നാൽ അല്പാഹുവിങ്കൽ നല്ലതായ പ്രതിഫലം കിട്ടുന്ന സൽകർമ്മ ങ്ങളാണ്‌. ഹാ: നമുക്ക്‌ രണ്ടാൾക്കും ഒന്നുകളിക്കാം. രണ്ടാൾക്കും കൂലികിട്ടും. പഠിച്ചതിനും പഠിപ്പിച്ചതിനും. ത. മ. : എന്താണത്‌? ആ പറഞ്ഞത്‌? ഹാ: അത്‌ പിന്നീടു പറയാം. ഒന്നു ചോദിക്കട്ടെ, നമ്മുടെ മാതാപിതാക്കൾ, ഭാര്യാ സന്താനങ്ങൾ ഇവർക്ക്‌ ഭക്ഷണം കൊടുക്കാതെ കഷ്ടപ്പെടുത്തിയാൽ എന്തുണ്ടാകും? ത. മ. : പടച്ചവൻ ശിക്ഷിക്കും. ഹാ അവർക്കൊക്കെ ഭക്ഷണം കൊടുത്ത്‌ വേണ്ട പോലെ പരിപാലിക്കുകയാണെങ്കിലോ? ത. മ. : അതിന്‌ പുണൃഫലം ഉണ്ടാകും. ഹാ: പുണൃഫലം കിട്ടുന്ന സൽകർമ്മങ്ങളാണ്‌ ഇബാദത്ത്‌ എന്ന് നിങ്ങൾ പറഞ്ഞല്ലോ. അപ്പോൾ ആശ്രിതന്മാർക്ക്‌ ഭക്ഷണം മുതലായവ കൊടുത്ത്‌ സംരക്ഷിക്കുന്നതോ? ത. മ : അതിന് പുണ്യഫലം ഉണ്ട്‌. ഇബാദത്താണ്‌. ഹാ: അവരെ സംരക്ഷിക്കുന്നതിനു വേണ്ടി തൊഴിൽ ചെയുന്നതോ? ത. മ. ; സൽകർമ്മത്തിനുള്ള ഉപാധി. സൽകർമ്മം തന്നെ. അതിനും പുണ്യഫലം. അതും ഇബാദത്ത്‌ എന്ന് സമ്മതിക്കാം. ഹാ: ദേഹാദ്ധ്വാനമോ, കച്ചവടമോ, കൃഷിയോ മററു ഹലാലായ ഏതെങ്കിലും തൊഴിൽ ചെയ്തു ഉപജീവനം കഴിക്കുന്നവൻെറ ആ തൊഴിൽ എന്തായി? ത. മ. : നിങ്ങൾ ഉദ്ദേശിച്ചപോലെ ഇബാദത്തായി. ഹാ: തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലേക്കോ, കച്ചവടം ചെയ്യുന്ന കടയിലേക്കോ, കൃഷി ചെയ്യുന്ന ഭൂമിയിലേക്കോ ഒരാൾ പോകുന്നു വെങ്കിൽ, ആ പോക്ക്‌ ഇബാദത്തായി ചിത്രീകരിച്ചുകൂടേ? ത. മ. : തീർച്ചയായും ഇബാദത്ത് തന്നെ. ഹാ; നാം ചെയ്യുന്ന സൽക്കർമ്മങ്ങളോടു ബന്ധപ്പെട്ട എല്ലാ ക്രിയാംശങ്ങളും ആ സൽക്കർമ്മങ്ങളുടെ ഭാഗമാണ്‌ അഥവാ സൽക്കർമ്മങ്ങളാണ്‌.സൽക്കർമ്മങ്ങൾ തന്നെയാണ്. ത. മ. : അത് ശരിയാണ്‌; സമ്മതിച്ചു. ഹാ: ഞാനീ വെയിലത്ത്‌ പോകുന്നത്‌ എൻെറ തൊഴിലിൻെറ ഭാഗമാണ്‌. ഇബാദത്താണ്‌. അല്പാഹുവിങ്കൽ നിന്ന്പ്രതിഫലം കിട്ടുന്ന കർമ്മമാണ്‌ ഞാൻ ചെയ്യുന്നത്‌. മനസ്സിലായോ ? ത. മ. : വാസ്ത വം തന്നെ. ഹാ: ഞാൻ വെയിൽകൊണ്ട് അദ്ധ്വാനിച്ച്‌ എൻെറ കുടുംബത്തെ പോറ്റുന്നു. ഭാർയ്യമാർക്കും സന്താനങ്ങൾക്കും നാം ചില വിടുന്നത്‌ സദഖയാണ്‌. അറിയാമോ? വല്ല മുസ്ല്യാരും അങ്ങനെ പറഞ്ഞതുകേട്ടിട്ടുണ്ടോ? ത. മ. : അതെ, അവർക്കു ചിലവിടുന്നത് സദഖയാണ്‌. ഹാ: റമളാനിൽ എന്നോട്‌ സദഖാ ചെയ്യാൻ താൻ ഉപദേശിച്ചല്ലോ. ഞാൻ ഇബാദത്ത്‌ ചെയ്തുകൊണ്ടിരിക്കയാണെന്നും നിത്യവും സദഖ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും മനസ്സിലാക്കാതെ ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോകാൻ നിങ്ങളാവശ്യപ്പെട്ടത്‌ തെററല്ലേ? ത, മ, : ശരി, ശരി; തെറ്റുതന്നെയാണ്‌. ഹാ: ആ തെററിനെയാണ് വിഡ്ഡിത്തം, അബദ്ധം എന്നൊക്കെ ഞാൻ പറഞ്ഞത്‌. കുടുംബപ്രാരാബ്ധമില്ലാത്ത വൃദ്ധന്മാർ, കുട്ടികൾ, ധനികർ ഇവർക്ക്‌ പുറത്ത്‌ പണിയൊന്നുമില്ലെങ്കിൽ സമയം പാഴാക്കാതെ പള്ളിയിലിരുന്നു ഖുർആൻ പാരായണവും തസ്‌ബീഹും തഹ്ലീലുമായിക്കഴിയലാണ്‌ ഉത്തമം. എന്നെപ്പോലെ കുടുംബസംരക്ഷണത്തിന്‌ വേണ്ടി തൊഴിൽ ചെയ്യേണ്ടവർ, ആ തൊഴിലിൽ വ്യാപൃതരായി കടമകൾ നിറവേററണം. ആ കടമകൾ നിറവേറ്റുന്നതിനുള്ള തൊഴിലെടുക്കാതെ പള്ളിയിൽ പോയി ആരാധനയിൽ സമയം കഴിച്ചുകൂട്ടിയാൽ അല്ലാഹുവിന്റെ ശിക്ഷയായിരിക്കും അതിന്‌ പ്രതിഫലം. കാരണം നീ ആശ്രിതരുടെ കാര്യം ഉപേക്ഷ വരുത്തിയത്‌ തന്നെ ആകയാൽ അദ്ധ്വാനിച്ച്‌ പൊരുൾതേടി കുടംബം പുലർത്തുന്നവന്ന് പള്ളിയിൽ കഴിഞ്ഞുകൂടുന്നവനേക്കാൾ കൂടുതൽ പുണ്യം കിട്ടുന്നതാണ്‌. സാബിതുൽബനാഈ പറഞ്ഞതു കേടിട്ടുണ്ടോ/ അദ്ദേഹം പറയുന്നു.ഇബാദത്ത്‌ പത്ത്‌ ഭാഗമാണ്‌! 9 ഭാഗം മഈശത്ത്‌ (ജീവിതാവശൃങ്ങൾ) തേടലും ഒരുഭാഗം ആരാധനയുമാണ്‌. അല്പാഹു പറയുന്നു, *നമസ്കാരം കഴിഞ്ഞാൽ ഭൂമിയിൽ ഓ ടിനടന്ന് അല്പാഹുവിന്റെ അനുഗ്രഹം കരസ്ഥമാക്കുക” നാം ഇതെല്ലാം ചിന്തിച്ച്‌ കാര്യം മനസ്സിലാക്കണം. ദുനിയാവിൽ ക്ഷേമകരമാ യിക്കഴിഞ്ഞുകൂടുവാൻ സൗകര്യമുള്ളവർക്ക്‌ ആഖിറത്തിൻെറ സൗഭാഗ്യം എളുപ്പത്തിൽ നേടിയെടുക്കാം. ഒന്നിനെ ഉപേക്ഷിച്ചു മറ്റേ തിനു ഊന്നൽ കൊടുക്കുന്നത്‌ ബുദ്ധിപൂർവ്വമായ നടപടിയല്ല. ==നിങ്ങൾ സലാമിന് അർഹനല്ല== ഞാൻ ഒരു കടയുടെ തിണ്ണയിൽ വിശ്രമിക്കുകയായിരുന്നു. സമീപത്തെ ബഞ്ചിന്മേൽ രണ്ടുപേർ ഇരുന്ന്‌ സംഭാഷണം നടത്തിക്കൊണ്ടി രിക്കുന്നുണ്ടായിരുന്നു. കാഴ്ചയിൽ രണ്ടുപേരും മുസ്ലിയാക്കളാണെന്നുതോന്നും. ഇസ്സാമികപ്പററുള്ളവരാണെന്നതിൽ സംശയമില്ല. ചെറുപ്പ ക്കാരാണെങ്കിലും താടിയും തലയിൽക്കെട്ടും കണ്ടാൽ ഭക്തന്മാരാണെന്ന് ആർക്കും മനസ്സിലാകും. അതിനിടയിൽ മറെറാരാൾ വന്നു ആ ബെഞ്ചിൻെറ ഒരറ്റത്തിരുന്നു. എവിടേക്കാണ്‌ രണ്ടുപേരുംകൂടി? എന്ന ചോദ്യവുമായാണ്‌ അയാൾ അവരെ സമീപിച്ചത്‌. അപ്പോൾ അവർ പരിചയക്കാരാണെന്ന്‌ അത്‌കൊണ്ട്‌ ഞാൻ മനസ്സിലാക്കി. അവർ ആ ചോദ്യത്തിന്‌ മറുപടി പറയാതെ മറ്റൊരുചോദ്യം എറിഞ്ഞു കൊടുക്കുകയാണ്‌ ചെയ്തത്‌. “ഇങ്ങനെയാണോ ഒരു മുസ്‌ലീം മറെറാരു മുസ്ലിമിനെ സമീപിക്കു ന്നത്‌”? വന്ന ആൾ: ഹേ, എന്താ സംഗതി? മുസ്ലിയാർ: നിങ്ങൾ സലാം ചൊല്ലിയില്പ. അത്‌തന്നെ സംഗതി. നിങ്ങൾ മുമ്പ് ഇങ്ങനെ ആയിരുന്നില്പല്ലൊ വളരെ ചിട്ടയും മര്യാദയും നിങ്ങൾ കാണിച്ചിരുന്നു നിങ്ങളുടെ പെരുമാററത്തിലും ചട്ടവട്ടങ്ങളിലും ഞങ്ങൾക്കൊക്കെ വളരെ മതിപ്പുണ്ടായിരുന്നു. ആ സ്വഭാവ ത്തിനു നിരക്കാത്ത രീതിയാണല്ലൊ ഇപ്പോൾ നിങ്ങളിൽ കണ്ടത്‌. വ ആൾ: ഞാൻ പഠിച്ച പാഠങ്ങൾ ജീവിതത്തിൽ കഴിയുന്നേടത്തോളം പകർത്തുന്ന ആളാണ്‌ ഇപ്പോൾ ഒരു പാഠം പുതുതായി പഠിച്ചി ട്ടുണ്ട്‌. അത്‌ പ്രയോഗിച്ചെന്ന് മാത്രം. മു: മുസ്ലികളോട് സലാം ചൊല്ല രുതെന്നാണോ നിങ്ങൾ ഇപ്പോൾ പഠിച്ചത്‌? ആൾ: മുസ്ലിയാരേ, നിങ്ങൾക്ക്‌ തന്നെ അറിയാമല്ലൊ. നിങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്ന ആളല്ലേ? എന്നോടു ചോദിക്കണോ? മു: മുസ്ലിംകൾക്ക്‌ സലാം ചൊല്ല ണമെന്നാണ്‌ ഞങ്ങൾ പഠിപ്പിക്കുന്നത്‌. അതല്ലേ സുന്നത്തായ നടപടി. ആൾ: ആർക്കെങ്കിലും സലാം ചൊല്ലരുതെന്നു ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആർക്കാണ്‌ സലാം ചൊല്ലാൻ പാടില്പാത്തത്‌? മു: സുന്നത്തിനെ നിഷേധിക്കുകയും ബിദ്‌അത്ത്‌ ആചരിക്കുകയും ചെയുന്നവർക്ക്‌ ആൾ: അങ്ങനെയുള്ളവരാരാണ്‌ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ? മു; ജമാഅത്‌, മുജാഹിദ് ആശയങ്ങളെ ഉൾക്കൊണ്ട്‌ നടക്കുന്നവർ. ആൾ: അവർ സുന്നത്തിനെ ഉപേക്ഷിച്ച്‌ ബിദ്‌അത്ത്‌ ആചരിക്കുന്നവരാണോ? മു: അതിന് സംശയമില്ലല്ലോ. പുതിയ എന്തെല്ലാം ആശയങ്ങളും അഭിപ്രായങ്ങളുമാണ്‌ അവർ പ്രസംഗിക്കുന്നതും പ്രാവർത്തികമാക്കു ന്നതും ആൾ: ആ ഭാഗം അങ്ങനെ തൽക്കാലം നിൽക്കട്ടെ. അപ്പോൾ സുന്നത്തല്ലത്ത ആചാരങ്ങൾ ബിദ്അത്തുകൾ ആരെല്ലാം ആചരിക്കുന്നു ണ്ടോ അവർക്ക്‌” സലാം ചൊല്ലാൻ പാടില്ല. ചൊല്ലിയാൽ അതും സുന്നത്തിനെതിരാകും ബിദ്‌ അത്താകും, അല്ലേ മുസ്ല്യാരേ? മു: അതെ അതാണ്‌ ശരി, ആൾ: അപ്പോൾ ഒരു ചോദ്യം നിങ്ങൾ സലാമിന്‌ അർഹനാണോ? മു: എന്താ സംശയം? ഞാൻ സുന്നത്‌ ജമാഅത്തിൻെറ ആദർശമനുസരിച്ചു പഴയ ആചാരങ്ങൾ അനുകരിക്കുന്നു എന്നുമാത്രമല്ല അതി ൻെറ ഒരു വക്താവും പ്രചാരകനുംകൂടി ആയിരിക്കെ, നിങ്ങൾ എന്ത്‌ ചോദ്യമാണ്‌ ഈ ചോദിച്ചത്‌? മാത്രമല്ല അന്യോന്യം ഇത്രയും കാലം അടുത്തുപഴകി പരിചയപ്പെട്ടു എല്ലാ ഉള്ളുകള്ളിക ളും നല്പവണ്ണം മനസ്സി ലാക്കിയിട്ട്‌ എന്നോട്‌ ഇങ്ങനെ ചോദിച്ചതിന്‌ ഒരു വ്യാഖ്യാനം ആവശ്യമാണ്‌, ആൾ: “ഞാൻ പറയുന്നു നിങ്ങൾ സലാം അർഹിക്കുന്നില്ല. നിങ്ങൾ മുബ്‌തദിഅ ആണെന്നു”, നിങ്ങൾ സുന്നത്തല്ലാ ത്ത ബിദ്‌അത്തുകൾ ആചരിക്കുന്നുണ്ടെന്നു”_ ഞാൻ “സലാം ചൊല്ലാതിരുന്നതും അതു കാണ്ടാണ്‌. നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും_അതായത്‌ കഴിഞ്ഞ തലമുറകളുടെ ആപാരങ്ങളെ ന്യായീകരിച്ചു പിൻപററി നടക്കുന്ന എല്ലാ മുസ്ല്യായാക്കളും അല്ലാത്തവരും സലാം അർഹിക്കുന്നില്ല എന്ന് ഞാൻ പറയുന്നു. അതും ഈയിടെയായി നിങ്ങൾതന്നെ കുട്ടികളെ പഠിപ്പിക്കുന്നതിന് മദ്രസയിലുപയോഗിക്കുന്ന പാഠപുസ്തകത്തിൽ എഴുതിച്ചേർത്ത പുതിയ ശരീഅത്ത് നിബന്ധന അനുസരിച്ചാണ്‌ എന്ന് ഓർക്കുക. അതായത് നിങ്ങൾ പഠിപ്പിക്കുന്ന തത്വമനുസരിച്ചാണ്‌ നിങ്ങൾക്ക് സലാമിന് അർഹതയില്ലെന്ന് ഞാൻ പറയുന്നത്. എതിർപ്പുണ്ടോ മുസ്സിയാരേ? മു: ഞങ്ങൾ സുന്നത്തിൽനിന്ന് അല്പംപോലും വൃതിചലിച്ചിട്ടില്ല. പിന്നെ എങ്ങനെ ഞങ്ങൾ മുബ്‌തദിഅ ആണെന്നു നിങ്ങൾ പറയും? ആൾ: നിങ്ങൾ സുന്നത്തല്ലാത്തപലതും ഇസ്‌ലാമിൻെറ മതാചാരമായി നിർമ്മിച്ചുണ്ടാക്കി പ്രവൃത്തിയിൽ കൊണ്ടുവന്നിട്ടുണ്ട്‌. മു: ഞങ്ങൾ ബിദ്‌അത്തിനെ നശിപ്പിക്കുന്നവരാണ്‌. അതിൻെറ നിർമ്മതാക്കളല്ല. ആൾ: എത്രയോ ബിദ്‌അത്തുകൾ നിങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഞാൻ എണ്ണിപറഞ്ഞുതരാം. മു: ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു. ഒന്നുപോലും കാണിച്ചുതരുവാൻ നിങ്ങൾക്ക്‌ കഴിയില്ല. ആൾ: ആ വെല്ലുവിളി ഞാൻ ഏറെറടുക്കുന്നു. ഒന്നുമുൻകൂട്ടി തീരുമാനിക്കണം_ബിദ്‌അത്ത് എന്നാൽ എന്ത്‌ എന്ന കാര്യം പുതുതായി മതത്തിൽ കൂട്ടിച്ചേർക്കലാണ്‌ ബിദ്‌ അത്ത്‌ എന്ന്ഞാൻ മനസ്സിലാക്കുന്നു. യോജിക്കുന്നുണ്ടോ മുസ്ല്യാരേ? മു: അങ്ങനെ പറഞ്ഞാൽ പറ്റുകയില്ല. ബിദ്‌അത്‌ രണ്ടുണ്ട്‌ ഹസനത്തും മുൻകറത്തും. സദുദ്ദേശത്തോടെ സൽഫലം ഉണ്ടാക്കുന്നതിനു വേണ്ടി ഇസ്ലാമിൻെറ അദിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമല്ലാത്ത നല്പ ആചാരങ്ങൾ അംഗീകാര്യങ്ങളാണ്‌. അതല്ലാത്തവ മാത്രമേ അനാചാ രമായും അനിസ്ലാമികമായും ചിത്രീകരിക്കപ്പെട്ടുകൂടൂ. ആൾ: നാം അനുഷ്ഠിക്കേണ്ടുന്ന സൽക്കർമ്മങ്ങളെല്പാം ഖുർആനും നുന്നത്തും നമ്മെ പരിപ്പിച്ചിട്ടുണ്ട്. പുറമെ ഖുലഫാഉർനാശിദുകർ ചെ യ്യുന്നതൊക്കെയും നമുക്ക്‌ സ്വികരിച്ചാചരിക്കാമെന്നും നബി (സ) നമ്മെ ഉണർത്തിയിട്ടുണ്ട്. അതെല്ലാം സഹാബികളിൽ നിന്ന് നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. ഹദീസിൻെറ ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്‌. നല്ലതാണെന്നും പറഞ്ഞു എന്തെങ്കിലും ഒക്കെ ചെയ്താൽ അത്‌ മതത്തിൽപ്പെട്ടതാണെന്നും സുന്നത്താണെന്നും സമ്മതിച്ചു തരാൻ പ്രയാസമുണ്ടാകും. മു: നിങ്ങൾ പ്രയാസപ്പെടേണ്ട. ആലിമീങ്ങൾ അത്തരം അബന്ധങ്ങൾ സമുദായത്തിൽ കടന്നുകൂടുന്നതിനെ സൂക്ഷിക്കുന്നവരാണ്‌. അനാചാരങ്ങളെ അവർ പൊറുപ്പിക്കുകയില്ല. അവർ നല്ലതെന്ന് ശരിവെച്ചു പാസ്സാക്കി വിട്ടതെല്ലാം യാതൊരു ശങ്കയും കൂടാതെ നിങ്ങ ൾക്ക്‌ അംഗീകരിക്കാം. അപ്പോൾ പിന്നെ നിങ്ങൾക്ക്‌ എന്ത്‌ പ്രയാസമാണുള്ളത്‌? ആൾ: അവിടെയാണ്‌ കുഴപ്പം. ആലിമീങ്ങൾ സമ്മതിക്കണമെന്നും അവർ അംഗീകരിച്ചവ ഒരിക്കലും ബിദ്‌അത്താകയില്ലെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നും ആണല്ലൊ നിങ്ങൾ പറഞ്ഞതിൻെറ അർത്ഥം മു: അതിൻെറ അർത്ഥം അതാണ്‌. ആലിമീങ്ങളുടെ ഉത്തരവാദിത്തമാണ്. സമൂഹത്തിൽ അനാചാരങ്ങൾ കടന്നുകൂടാതെ കാത്ത്‌ സൂക്ഷിക്കൽ. ആൾ: അത്തരം ഉത്തരവാദിത്വം വഹിക്കുന്ന ആലിമീളാണല്ലൊ ബിദ്‌അത്തുകൾ സൃഷ്ടിക്കുന്നത്‌. ഞാനോ എന്നെപ്പോലെയുള്ള മറ്റേ തെങ്കിലും ജാഹിലോ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത്‌ മതാചാരമായി ജനങ്ങൾ സ്വികരിച്ചു ആചരിച്ചു നിലനിർത്തി കൊണ്ടു പോ കുമോ? ഒരു ആലീമായ, നല്ല മനുഷ്യനെന്ന് ജനങ്ങൾ അംഗീകരിച്ച, സവ്വസമ്മതനായ സാലിഹായ ഒരു മനുഷ്യൻ എന്തെങ്കിലും ചെയ്താൽ അതിന് ജനസമ്മതിയുണ്ടാകും, ജനലക്ഷങ്ങൾ അതനുകരിക്കും, നിലനിൽക്കും, ബിദ്‌അത്തായി സമൂഹത്തിൽ ഒട്ടിപ്പിടിക്കും. ഏതെങ്കിലും ബിദ്‌അത്ത്‌ സമൂഹത്തിലുണ്ടോ, അതിൻെറ സൃഷ്ടികർത്താവ്‌ ഒരു ആലീമായ സാലിഹായ ആബിദായ ഉത്തമനായിരി ക്കും. എന്ത് പറയുന്നു മുസ്ലിയാർ? മു നിങ്ങൾ പറയുന്നത്‌ മുഴുവൻ നിഷേധിക്കാൻ വയ്യ. പക്ഷെ അതിൽ ഒളിഞ്ഞിരിക്കുന്ന കുത്ത്‌ എനിക്ക്‌ എതിർക്കാതെ നിവൃത്തി യില്ല. ആൾ: എന്താണാ കുത്ത്‌? മു; ബിദ്‌അത്‌ ഉണ്ടാക്കുന്നത്‌ ആലിമീങ്ങളാണെന്ന് എങ്ങനെ സമ്മതിക്കും? ആൾ: ശരി ഞാൻ ചോദിക്കട്ടെ. നമ്മുടെ ഇടയിൽ, നമ്മുടെ അറിവിൽ ഇന്ന് ആലിമീങ്ങൾ വല്ല ബിദ്‌അത്തും ആചരിക്കുന്നുണ്ടോ? മു; ഒന്നുംതന്നെയില്ല. ആ അപ്പോൾ ഇന്ന് ആലിമീങ്ങൾ ചെയ്യുന്നതും, അവർ അനുവദിക്കുന്നതും, അവർ ഉപദേശീക്കുന്നതും എല്ലാം സുന്നത്തോ. അതുപോലെ അംഗീകരിക്കാവുന്ന സൽപ്രവൃത്തികളോ ആണ്‌. അതല്ലാത്ത ഒന്നുംതന്നെ സമുഹത്തിൽ കാണുകയില്ല എന്നല്ലേ മുസ്സിയാർ ഉദ്ദേശിക്കുന്നത്? മു; അതെ. ആൾ: അപ്പോൾ എന്തെങ്കിലും അനിസ്ലാമിക നടപടി ആലിമീങ്ങൾ അംഗീകരിച്ചു എന്ന കാരണത്താൽ അത്‌ സുന്നത്താണെന്ന് ഞാൻ സമ്മതിക്കേണ്ടിവരില്ലേ? മു: കൂടാതെ കഴിയില്ല. സമ്മതിക്കണം. ആൾ: അതിൻെറ മറ്റൊരർത്ഥം ആലിമീങ്ങൾ വേണ്ടാത്തതൊന്നും ദീനിൽ നിർമ്മിച്ചു കടത്തിക്കൂട്ടുകയില്പാ എന്നല്ലേ? മു: അതെ, മു; അപ്പോൾ റസൂൽ (സ) തിരുമേനി താക്കീത്‌ ചെയ്തതിൻെറ അർത്ഥമെന്താണ്‌? നബി (സ) പഞ്ഞിട്ടുണ്ടല്ലൊ പുരോഹിതന്മാരെ സ്വീക രിച്ചു പിൻപറ്റിയത്‌കൊണ്ടാണ്‌ ജൂതരും ക്രിസ്ത്യാനികളം പിഴച്ചുപോയതെന്നും അത്തരം ദുരവസ്ഥ മുസ്ലിം സമുദായത്തിനും നേരിടേണ്ടി വരുമെന്നും മററും. മാത്രമല്ല നബി(സ) ഇത്രത്തോളവും പറഞ്ഞു മുൻസമുദായക്കാരായ ജൂതക്രിസ്ത്യാനികൾ ഒരു ഉടുമ്പിൻെറ മാളത്തിലേക്ക്‌ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അപ്രകാരംതന്നെ മുസ്‌ലീം സമുദായവും ചെയ്യുമെന്ന്. ഇതിൽനിന്ന് നാമെന്ത്‌ മനസ്സിലാക്കണം മുസ്‌ല്യാരേ? മു: നമുക്ക്‌ പുരോഹിതന്മാരില്പല്ലോ. ആൾ: നബിയുടെ വാക്യം അർത്ഥവത്താവണമല്ലൊ. നമുക്ക്‌ പുരോഹിതന്മാരില്ലെങ്കിൽപ്പിന്നെ അത്തരം ആപത്തിനെക്കുറിച്ച്‌ നമുക്ക്‌ നബിതിരുമേനി മുന്നറിയിപ്പു നൽകേണ്ടതില്ലല്ലോ? സമുദായക്കാർക്ക്‌ പിണഞ്ഞ ആപത്തുകൾ നമുക്കും പിണയുമെന്നും ആ കാര്യ ത്തിൽ ജാഗ്രത പാലിക്കേണ്ടത്‌ നമ്മുടെ കർത്തവ്യമാണെന്നും നമ്മെ ബോദ്ധ്യപ്പടുത്തുകയാണല്ലൊ തിരുമേനിയുടെ ഉദ്ദേശം. ഭാവികാര്യ ങ്ങളെക്കുറിച്ച്‌ റസൂൽ (സ) പ്രവചിച്ചതെല്ലാം സംഭവിച്ചിട്ടുണ്ട്. അതുപോലെ മുസ്‌ലിം സമുദായം വഴിപിഴക്കുമെന്ന് സൂ ചിപ്പിച്ചതുപോലെ വഴിപിഴച്ചിട്ടുണ്ട്‌ എന്നത്‌ വാസ്തവമല്ലേ? മു: നമ്മുടെ സമുദായം വഴിപിഴച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആൾ:അതാരെക്കൊണ്ട്‌ എന്നത്‌ പ്രസക്തമായ ചോദ്യമാണ്. എങ്ങനെയെല്പാം എന്നത്‌ പിന്നെ പരിശോധിക്കാം. മുൻ സമുദായക്കാരുടെ പുരോഹിതന്മാരുടെ സ്ഥാനത്താണല്ലോ നമ്മുടെ ആലിമീങ്ങൾ അവരെയാണ്‌ ബഹുജനങ്ങൾ പിൻപറ്റുന്നത്‌. അവരുടെ ഉപദേശമാണ്‌ ബഹുജനങ്ങൾ സ്വീകരിക്കുന്നത്‌. ബഹുജനങ്ങളിൽ വല്ല അനാവശ്യങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും ഉണ്ടെങ്കിൽ അത്‌ അവ രുടെ അത്മീയഗുരുക്കളായ ആലിമീങ്ങളടെ തനിനിറം കാണിക്കുന്നു എന്നതിൽ സംശയമില്ല. ആലിമീങ്ങളിലുളള പിഴവാണ്‌ ബഹുജന ജീവിതത്തിൽ പ്രതിഫലിക്കുന്നത്‌ എന്ന് ചുരുക്കം. അപ്പോൾ നിങ്ങൾ പിഴച്ചിരിക്കുന്ന മുബ്‌തദി ആണ്‌. സലാം ചൊല്ലരുത്‌ എന്ന നിങ്ങളുടെ ഉപദേശം നിങ്ങളിൽതന്നെ ഞാൻ പ്രയോഗിച്ചതിൽ തെററില്ലല്ലൊ. മു; അത്‌ തെറ്റ്തന്നെയാണ്‌. ആലിമീങ്ങളെ ബിദ്‌അത്തുകാരെന്ന് പറയാൻ ദാഹമുണ്ടെങ്കിൽ ആ ആലിമീങ്ങളെ ഞാൻ നേരത്തേ സൂചി പ്പിച്ചു. പുത്തൻ ആശയങ്ങളുമായി നടക്കുന്ന ജമാഅത്ത്‌ മുജാഹിദ്‌ പ്രസ്ഥാനങ്ങളിലെ പണ്ഡിതന്മാരാണ്‌ ഇപ്പോൾ മുസ്‌ലിം സമുദായത്തെ വഴികേടിലാക്കുന്നത്‌ എന്നെപ്പോലെയുള്ള സുന്നികളല്പ. ആകയാൽ സലാം ചൊല്ലാൻ പാടില്ലാത്തത്‌ ആ വിഭാഗക്കാരോടാണ്‌. ആൾ: ജമാഅത്തും മുജാഹിദും രംഗത്തുവന്നപ്പോൾ മാത്രമാണോ സമുദായത്തിൽ അനാചാരങ്ങൾ കടന്നുകൂടിയത്‌? മു: അതെ, അവരാണല്ലൊ പഴയ നടപടികൾ പിഴച്ചതാണെന്നും പറഞ്ഞു വല്ല നല്ല കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്‌. അവർ ജനങ്ങളെ ദുർമാർഗത്തിലേക്ക്‌ നയിക്കുകയാണ്‌. ആൾ: ജമാഅത്ത്‌, മുജാഹിദ്‌ പ്രസ്ഥാനങ്ങൾ സംഘടിതമായി ജനമദ്ധ്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്‌ ഈ ഇരുപതാം നൂററാണ്ടിൽ മാത്രമാണ്‌. അപ്പോൾ സമുദായത്തിൽ ബിദ്‌അത്തുകൾ കടന്നുകൂടി അതിനെ ദുഷിപ്പിക്കാൻ തുടങ്ങിയത്‌ ഈ നൂററാണ്ടിൽ മാത്രമാണെ ന്നല്ലേ അതിനത്ഥം? മു: ഏത്‌ നൂററാണ്ടിലായാലും അവരെകൊണ്ടാണ് സമുദായത്തിന് തകരാർ ഏർപ്പെടുന്നത്‌. ആൾ: അവരുടെ പ്രചാരണത്തിന് മുമ്പ്‌ സമുദായത്തിൽ ഒരു ബിദ്‌അത്തും നടമാടിയിരുന്നില്ല എന്നാണോ മുസ്ലിയാർ പറയുന്നത്‌? മു: ഞാൻതന്നെ അത്‌ ഉറപ്പിച്ചു പറയണമെന്നുണ്ടോ? ജനങ്ങൾ നേരിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതല്ലേ? ആൾ: അപ്പോൾ മുസ്സിയാർ നേരേനോക്ക്‌. റസൂൽ (സ)എന്താ പറഞ്ഞത്‌? “എൻെറ തലമുറയാണ്‌ ഏററവും നല്ല ത്‌ അത്‌ കഴിഞ്ഞാൽ അതിന്നടുത്തത്‌, പിന്നെ അതിന്നടുത്തത്‌" തിരുമേനിയുടെ ഈ വാക്യം എന്താണ്‌ സുചിപ്പിക്കുന്നത്‌? മൂന്ന് നൂററാണ്ടുകാലത്തോളം മുസ്ലിം സമുദായം ഒരു കുഴപ്പവും കൂടാതെ നിലനിൽക്കും. അനന്തരം ദുരാചാരങ്ങൾ അതിൽ കടന്നുകൂടും എന്നതല്ലേ മുസ്ല്യാരേ? മു: അങ്ങനെ ഒരു ഹദീസുണ്ട്‌. ആൾ: അക്കാലം മുതൽ എത്രയോ നൂററാണ്ടുകളായി ഓരോ ബിദ്‌അത്തുകൾ കടന്നുകൂടി. റസൂലും സഹാബത്തും ചെയ്തിട്ടില്ലാത്തതും കല്പിച്ചിട്ടില്പാത്തതുമായ അനേകം വേണ്ടാത്തരങ്ങൾ മതത്തിന്റെ നിറം കൊടുത്ത്‌ സമുദായത്തിൽ കടത്തിക്കൂട്ടി. നൂററാണ്ടുകൾ പഴക്കംചെന്നു അതൊക്കെ അനുപേക്ഷണീയങ്ങളായ ഇസ്ലാമികാചാരങ്ങളായി രൂപംകൊണ്ടു. അതിന്നനുസരിച്ചു മുസ്ലിംകളുടെ വിശ്വാ സവും മാററത്തിന് വിധേയമായി ഈ ദുഷിപ്പിൽനിന്ന് സമുദായത്തെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത്‌ പുത്തൻ പാർട്ടിക്കാ രെന്നു വിമർശിച്ചുതള്ളപ്പെടുന്നു. മറിച്ച്‌ ആ ബിദ്‌അത്തുകളും പേറി, സമുദായത്തെ ദുർവൃത്തിയിൽ നിലനിർത്തുവാൻ അരയും തലയും മുറുക്കി പ്രവർത്തിക്കുന്ന സുന്നികളായ നിങ്ങൾ അഹ്‌ലു സുന്നത്ത്‌ വൽ ജമാഅത്തിലാണെന്ന് വീമ്പെളക്കുക മുബ്‌ത്ത്‌ദ്‌ഈങ്ങളായ നിങ്ങൾക്ക് സലാംചൊല്ലാൻ പാടില്ല മുസ്ല്യാരേ, ശിർക്കിൽ കുളിക്കുന്ന നിങ്ങൾക്ക്‌ സലാം ചൊല്ലരുതെന്ന് ബഹുജനങ്ങളെ ഉണർത്തേണ്ട ത്‌ അത്യാവശ്യമാണ്‌, എന്ത്‌ ചെയ്താലും നിങ്ങളുടെ ഖൗമ്‌ കണ്ണ് തുറക്കുകയില്പ. നിശ്ചയം. എനി എൻെറ സലാം നിങ്ങൾക്കില്ല മുസ്ല്യാരേ. നിങ്ങൾ ബിദ്‌അത്ത്‌ സംരക്ഷകനാണ്‌. ബിദ്‌അത്തുകളുടെ സ്രഷ്ടാവാണ്‌ എന്നുപറഞ്ഞാലും തെററാവുകയില്ല. ==മണ്ണും മനുഷ്യനും== ഒരു ദിവസം എൻെറ പതിവ്‌ താവളത്തിൽ_.ഒഴിഞ്ഞ വരാന്തയിൽ _ വിശ്രമിക്കുകയാണ്‌, അടുത്ത കടയുടമയുടെ ഔദാര്യമായി അവി ടെയിരിക്കുന്ന ബെഞ്ചിൽ ഒരു തൈക്കിളവൻ ഇരിക്കുന്നുണ്ട്‌. അതാ, എനിക്കുള്ള ഭോജ്യം തെയ്യാറാവുന്നു. ഒരു യുവാവ്‌ ആ വരാന്തയെ സമീപിക്കുന്നു. തൈക്കിളവനെക്കണ്ടു സലാംചൊല്ലിഅദ്ദേ ഹത്തിൻെറ സമീപം ആ ബെഞ്ചിലിരിക്കുന്നു. രംഗം തയ്യാറായി; ഞാൻ കാതുകൾ കൂർപ്പിച്ചു. കിളവൻ : പതിവില്ലാത്തവിധം ഈ വഴി എവിടുന്നാ? തപാൽശിപായീടെ ഉദ്യോഗം കിട്ടിയെന്നു തോന്നുന്നല്ലോ. കൈ നിറയെ കത്തു കൾ. യുവാവ്‌ : നമ്മുടെ വെള്ളാപ്പുറത്ത്‌ ജമാലിനെ കാണാൻ വേണ്ടി പോയിട്ടു വരികയാണ്‌. കി : അയാൾ രണ്ടു ദിവസം മുമ്പേ ഗൾഫിലേക്ക്‌ പോയിട്ടുണ്ടാവണം എന്ന് തോന്നുന്നു കണ്ടില്ലല്ലോ ആളെ? യു : ആളെക്കണ്ടു. കാര്യം നടന്നില്ല. കി : അപ്പോൾ ആള് പോയിട്ടില്ല അല്ലേ? പോകുന്നു എന്ന് ഞാൻ കേൾക്കയുണ്ടായി. യു : കഴിഞ്ഞ ആഴ്ച പോകാനായിരുന്നു പരിപാടി, പിന്നെ നാളെപോകുമെന്ന് ഉറപ്പിച്ചിരുന്നു. ഇപ്പോൾ അതും നീട്ടിയെന്ന് പറഞ്ഞു. കി : എനി എപ്പോഴേക്ക് വെച്ചു യാത്ര? യു : ഉറപ്പിച്ചില്ല. അനിശ്ചിതകാലത്തേക്ക് നീട്ടിയമാതിരിയാണ്‌ പുള്ളിയുടെ സംസാരം. കി : അടുത്ത ഉത്തരവുണ്ടാവുന്നത് വരെ യാത്ര നീട്ടി വെച്ചിരിക്കുന്നു, അല്ലേ? യു : ഞാൻ കുറേ കത്തുകളുമായി വന്നതാണ്‌, ജമാൽവശം കൊടുത്തയക്കാൻ അയാൾ പോക്ക്‌ നീട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ അവ കൊടുക്കാതെ തിരിച്ചുകൊ ണ്ടുപോരികയാണ്‌. എനി എത്ര രൂപായുടെ സ്റ്റാമ്പ്‌ ചെലവാക്കണം! നിങ്ങൾ കാരണമാണ്‌ ഇതൊക്കെ. കി : എന്താ ചങ്ങാതീ, നമ്മുടെ മേക്കെട്ട്‌ കയറുന്നു? യു : അയാളെ പോകാൻ വിടാത്തത് നിങ്ങളല്ലേ? കി : ഞാനോ? മഹാപാപീ. എന്തൊക്കെയാണി പറയുന്നത്‌? യു : നിങ്ങൾ എന്നാൽ എൻെറ മുമ്പിൽ ഈ ബെഞ്ചിലിരിക്കുന്ന നിങ്ങളല്ല. നിങ്ങളുടെ അയൽവാസികൾ, അല്ലെങ്കിൽ നിങ്ങളുടെ സഹജീവികൾ എന്ന അർത്ഥത്തിലാണ്‌ നിങ്ങൾ എന്ന്‌ ഞാൻ പറഞ്ഞത്‌. കി : അപ്പോഴെന്താണ് വെള്ളാപ്പുറത്ത്‌ ജമാലിൻറ ഗൾഫ് യാത്രാപരിപാടിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ? എൻെറ പ്രദേശക്കാരും ഈ യാത്രയുമായി ബന്ധമുണ്ടെന്നാണല്ലൊ നിങ്ങൾ സൂചിപ്പിക്കുന്നത്‌. യു : നിങ്ങളുടെ നാട്ടിലെ കഥ നിങ്ങൾ അറിയില്ലെന്നോ? കി : ജമാലിൻെറ യാത്രക്ക് തടസ്സമാകുന്ന കാര്യങ്ങളൊന്നും എനിക്കറിയില്ല. യു : എന്തോ, സത്യാവസ്ഥ എനിക്കറിയില്പ, ജമാൽ രഹസ്യമായി പറഞ്ഞതാണ്‌. അയാളുടെ അയൽവാസികളായ യുവാക്കൾ അയാളുമായി വിരോധ ത്തിലാണെന്നും അയാൾ പോയിക്കഴിഞ്ഞാൽ വീടിനോ സ്വത്തിനോ നാശമേൽപ്പിക്കാൻ അവർ ഒരുക്കം കൂട്ടുകയാ ണെന്നും മററുമാണ് ജമാൽ പറഞ്ഞത്‌. കി : അത്ര വലിയ പ്രശ്നമൊന്നും അവിടെയില്ലല്ലൊ. എന്താണ്‌ സംഗതിയെന്നാണ്‌ പറഞ്ഞത്‌? യു : എന്തോ വഴിപ്രശ്‌നമാണ്‌. റോഡുണ്ടാക്കാൻ സ്ഥലം കൊടുക്കുന്ന കാര്യത്തിലുള്ള അഭിപ്രായ ഭിന്നതയാണ്‌. കി : ആ കാര്യം മനസ്സിലായി. അങ്ങനെ ഒരു പ്രശ്‌നം അവിടെയുണ്ടെന്ന് എനിക്കറിയാം. പക്ഷെ ജമാൽ കാണുന്നപോലെ അത്ര വലിപ്പം അതിനുള്ള തായി എനിക്ക്‌ തോന്നിയിട്ടില്ല. യു : നിങ്ങൾ കാണുന്നപോലെയല്ല ജമാൽ കാണുന്നത്‌. അയാൾ “നട“ ന്മാരിലൊരാളാണല്ലൊ. അപ്പോൾ വിഷയത്തിൻെറ അകവും പുറവും മുക്കും മൂലയും നാഡിയും ഞെരമ്പും എല്ലാം അയാൾ അറിയും. എല്ലാം അറിയുന്നവർക്കേ സംഭവത്തിൻെറ യഥാർത്ഥ ഗൗരവം മനസ്സിലാകൂ. കി : ഇത്രമാത്രം കട്ടിയുള്ളതായി എനിക്കറിയില്ല. ഒന്നാമത്‌ എനിക്ക്‌ നേരിട്ടുപങ്കില്ലാത്ത വിഷയം; രണ്ടാമത്‌ ഈ മാതിരി കഥകൾ അന്വേഷിച്ചുനടക്കുന്ന പതിവും എനിക്കില്ല, വല്ലവരും യാദൃശ്ചികമായി പറഞ്ഞുകേൾക്കുന്ന അറിവേ എനിക്കുള്ളൂ. ഇതിലെന്നല്ല എല്ലാ വിഷയത്തിലും ഈ കിഴവൻറടുത്ത്‌ ആരാ കഥ പറയാൻ വരിക? യു : അത്‌ ശരിയാണ്‌, ജമാൽ എല്പാ വിവരങ്ങളും പറഞ്ഞു, ഞങ്ങൾ അല്പം അകന്ന ബന്ധുക്കളും കൂടിയാണല്ലൊ. പോരാത്തതിന് അയൽവാസികളുമാ യിരുന്നു. ഇപ്പോഴല്ലേ താമസം ഇങ്ങോട്ടു മാററിയത്‌. ഒരു മണിക്കൂർനേരം എന്നെയിരുത്തി എല്ധാ വിശദാംശങ്ങളും പറഞ്ഞുമനസ്സിലാക്കി, അയാൾക്ക് വല്ലാത്ത മനക്ലേശമുണ്ട്‌. സ്ഥലംവിട്ടാൽ എന്ത്‌ സംഭവിക്കുമെന്ന ഭയത്തിലാണ്‌. കി : അല്ലാ, ഇത്രയും ക്ലേശിക്കാനെന്തുള്ളു? യു : റോഡിന്‌ സ്ഥലം കൊടുക്കാത്തതിൽ കോപിഷ്‌ഠരും വിദ്വേഷികളുമായിത്തീർന്ന യുവാക്കൾ,”കാണിച്ചുകൊടുക്കാം” എന്ന ഭാവത്തിൽ അയാളോട് അരിശത്തിലാണ്. അവരെന്തെങ്കിലും കുസൃതികൾ ഒപ്പിച്ചെങ്കിലോ എന്നാണ് അയാളുടെ ഭയം.ഇന്നത്തെകാലം ആർക്കും എന്തും ചെയ്യാവുന്നതും, എന്തു ചെയ്താലും പരിഹാരമുണ്ടാക്കാവുന്നതും ആണ്. കി : എന്ന് കരുതി അയാളുടെ ജീവിതമാർഗം നോക്കിപ്പോകാതെ വീട്ടുകാവലിന് ഇരുന്നാൽ ശരിയാകുമോ? യു : സമാധാനത്തോടെ പോകാൻ കഴിയണ്ടേ? കി : സമാധാനക്കേടിൽ എത്ര നാൾ കഴിയും? അയാൾ സ്വത്തിന്‌ സ്ഥിരം കാവലിരിക്കുമോ? ഇരുന്നാൽത്തന്നെ, അരിശക്കാർ എന്തെ ങ്കിലും ചെയ്യാൻ വിചാരിച്ചാൽ തടുക്കാൻ പറ്റുമോ? യു : അതിനൊക്കെ വഴിയുണ്ട്‌. കുറേ ആളുകൾ കൂടി അക്രമത്തിനൊരുമ്പെട്ടാൽ സഹിക്കണമെന്നുണ്ടോ? എന്തെല്ലാം മറുമരുന്നുകൾ കിടക്കുന്നു! അയാളുടെ കയ്യിൽ അതിനുള്ള പണവുമുണ്ട്. അങ്ങനെയങ്ങ്‌ തോററ്‌ കൊടുക്കേണ്ട കാര്യമില്ല. കി : അത്‌ ശരിയാണ്‌. പൈസ കയ്യിലുള്ളവന്ന് എന്തും ചെയ്യാൻ കഴിയും. അനീതിക്ക്‌ വഴങ്ങേണ്ട ആവശ്യവുമില്ല, യു : ഒരാൾ വിയർത്ത് സമ്പാദിച്ച ഭൂമി കുറച്ചാളുകൾ വന്നുചോദിക്കുമ്പോൾ അങ്ങ്‌ നീട്ടിക്കൊടുക്കണമത്രെ. ഉണ്ടാക്കിയവനേ അതിൻെറ കിതപ്പും വിയർപ്പും അറിയൂ. കി : എന്നാലും മറെറാരുവശം ചിന്തിക്കാനുണ്ട്‌. മനുഷ്യന് ഒരു മാറാരോഗം അല്ലെങ്കിൽ മഹാരോഗം വന്നുപെടുമെന്നും വിചാരിക്കുക. അവൻെറ സ്വത്തുക്കളും പെണ്ണിൻെറ താലിവരെ വിൽക്കും ജീവനെ രക്ഷിക്കാൻ. ഭീരു എപ്പോഴും മരിച്ചുകൊണ്ടിരിക്കയാണെന്ന് പറഞ്ഞപോലെ, സമാധാനമി ല്പാതെ ക്ലേശപൂർണ്ണമായി രാപകലുകൾ കഴിച്ചകൂട്ടുകയെന്നത്‌ നിർഭാഗ്യകരമായ അവസ്ഥയാണ്‌. ശത്രുക്ക ളാൽ വളയപ്പെട്ടുകൊണ്ട്‌ കഴിഞ്ഞുകൂടുന്നത്‌ ഒരു സുഖജീവിതമാണോ? പൈസയാണോ മനസ്സമാധാനമാണോ വലുത് സന്തോഷവും സമാധാനവും വിലകൊടുത്ത്‌ വാങ്ങണം ഇത് രണ്ടുമില്ലാതെ പണമുണ്ടായിട്ടെന്തുകാര്യം? യു : ചിന്താരീതി കൊള്ളാം പക്ഷെ അനീതിക്ക്‌ വഴങ്ങാനോ, കയ്യൂക്കിന്‌ താണ്‌കൊടുക്കാനോ എല്ലാ വരും തയ്യാറാവുകയില്ല. കി : ഒന്നു ചിന്തിക്കണം. ഇവിടെ അനീതിയില്പ പൊതുജനങ്ങളുടെ ഉപയോഗത്തിന് അല്പം സ്ഥലമാണ്‌ ചോദിക്കുന്നത് പൊതുതാല്പര്യ ത്തിനുവേണ്ടി അത്‌ ചെയ്തുകൂടേ? യു : അതിന് ഇയാളെത്തന്നെ പിടികൂടണോ? വേറെ മാർഗങ്ങളില്ലേ? കി : ഇല്ല, ഇല്ധാത്തത്‌ കൊണ്ടാണ് ഇയ്യാളെത്തന്നെ സമീപിക്കുന്നത്‌ അതൊരു നഷ്ടമായിക്കാണേണ്ടതില്ല. പൊതുനന്മക്ക്‌ വേണ്ടി, ധർമ്മമായി ചെലവാ ക്കുന്നു. പടച്ചതമ്പുരാൻ പ്രതിഫലം കൊടുക്കും. യു : പടച്ചേോൻെറ പ്രതിഫലത്തിന്‌ അയാൾ പലതും ചെയ്യുന്നുണ്ട്‌ ഭൂമിതന്നെ കൊടുത്തേതീരൂ എന്നില്ല. ഇക്കാര്യത്തിന്‌ പണമോ എന്തുവേണമെങ്കിലും അയാൾ കൊടുക്കാൻ ഒരുക്കമാണ്. കി : പണം കിട്ടിയിട്ടെന്തുകാര്യം? ഇവിടെ വഴിയുണ്ടാവണം. പണംകൊണ്ടു വല്ലേടത്തും പോയി ഭൂമി വാങ്ങിയാൽ ഇവിടെ റോഡാകുമോ? വല്ലേടത്തും റോഡുണ്ടാക്കിയാൽ ഇവിടെയുള്ളവർക്ക്‌ വഴിയാകുമോ? റോഡ് ഇവിടെയുണ്ടാവണം. അത്‌ ഇവിടെയുള്ള ഭൂമിയിലു മാവണം. ആകാശത്തായാൽ പോരല്ലോ. ചുരുക്കത്തിൽ കാര്യം നിസ്സാരമല്ലെന്നും ഗൗരവത്തിൽ കുറവില്ലെന്നും മനസ്സിലാക്കണം. ഭാഗ്യവശാൽ നിരത്തിനരികിൽ താമസിക്കാനിടവന്ന വർക്ക്‌ പൊതുവഴി സൗജന്യമായിക്കിട്ടി. ആ സുഖം അവരനുഭവിക്കുന്നു, നിരത്തുമായി ബന്ധമില്ലാതെ ഉള്ളിൽ അള്ളിത്താമസിക്കുന്ന നിർഭാഗ്യവാന്മാ രുടെ കഷ്ടപ്പാടറിയാൻ ഈ ഭാഗ്യവാന്മാർ തയ്മാറില്ലെന്ന്‌ വരുന്നത്‌ ദൗർഭാഗ്യകരമാണ്. റോഡുമായി ബന്ധപ്പെടേണ്ടുന്ന നൂറുനൂറു കാര്യങ്ങളുണ്ട്. അപ്പോ ഴൊക്കെ ഈ ഭാഗ്യംകെട്ടവർ കഷ്ടപ്പെടുകയാണ്‌. അവർക്കിത്‌ ജീവന്മരണ പ്രശ്നമാണ്. ഈ പരമാർത്ഥം നിരത്തുവാസികൾ മനസ്സിലാക്കിയില്ലെങ്കിൽ വേദനയോടുകൂടി മനസ്സിലാക്കാൻ അവർ നിർബന്ധിതരായിത്തീരും. യു : അദ്ദേഹം എന്ത്‌ സഹായവും ചെയ്യാൻ തയ്യാർ. അതിനപ്പുറം എന്ത്‌ വേണം കി. നിങ്ങൾ ബന്ധുവായ ചങ്ങാതിയെ പറഞ്ഞു മനസ്സിലാക്കുക. സ്നേഹപൂർവ്വം ഉപദേശിക്കുക. അയാളുടെ പണം ഇവിടെ ഇപ്പോൾ ആവശ്യമില്ല. പണം ആവശ്യമെങ്കിൽ ആ പാവപ്പെട്ടവർ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിക്കൊള്ളും. ഇവിടെ വേണ്ടത്‌ നാലടിഭൂമിയാണ്. ശ്വാസംമുട്ടുള്ളവന്ന് മൂക്കിൻറെ അടവ്‌ മാറിക്കിട്ടലാണ് ആവശ്യം. അതല്ലാത്ത മറ്റൊന്നുകൊണ്ടും അയാളെ പ്രലോഭിപ്പിച്ചിട്ടു കാര്യമില്ല. അത് ബുദ്ധിശൂനൃത മാത്രമല്ല. ക്രൂരതയുമാണ്. ഇവിടത്തെ സ്ഥിതി അതാണ് ഭൂമിവേണം അത്‌ കിട്ടണം. യു : അക്കാര്യത്തിലാണ് ജമാലിന്‌ സങ്കടം. കി : പറഞ് പഠിപ്പിച്ചോളൂ അളമുട്ടിയാൽ പാമ്പ്‌ കടിക്കും. ഔദാര്യമായി സ്ഥലം കൊടുക്കാനുള്ള ശേഷി ഇന്നദ്ദേഹത്തിനുണ്ട്. ഒന്നുമില്പാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്‌ ജമാൽ മറന്ന് കാണും. ഇന്ന് പടച്ചുവൻെറ അനുഗ്രഹം ധാരാളം ലഭിച്ചിട്ടുണ്ട്‌. അതിനു അല്പാഹുവിനോടട്‌ നന്ദി കാണിക്കണം. നാട്ടുകാരും അയൽവാസികളും സ്നേഹിതന്മാരുമായ കുറേ ജനങ്ങൾക്ക് കാലാകാലത്തേക്കും ആശ്വാസം നൽകുന്ന ഒരു വഴി നിർമ്മിക്കാൻ അൽപം സ്ഥലം വിട്ടുകൊടുക്കുന്നത്‌ ജമാലിനെ സംബന്ധിച്ചേടത്തോളം വളരെ ചെറിയ ഒരു ത്യാഗമാണ്‌. അതേ സമയം ജനങ്ങൾക്ക് വമ്പിച്ച ഒരു അനുഗ്രഹവു മാണ്‌. അവർ അല്പാഹുവിനോട്‌ പ്രാർത്ഥിക്കും. ഞങ്ങൾക്ക്‌ ഈ നന്മ ചെയ്‌ത ഔദാര്യവാനായ ആ നല്ല മനുഷ്യന്ന് അയാളുടെ സൽക്കർമ്മത്തിന്ന് തക്കപ്രതിഫലം കൊടുക്കേണമേ എന്ന് ദുഃഖിതരുടെ ദുആക്ക്‌ സാധാരണയിൽക്കവിഞ്ഞ ശക്തിയും സ്വീകാര്യതയും ഉണ്ടാകും. യു : ഇതൊക്കെ കാര്യം കാണാനുള്ള നയതന്ത്രങ്ങളാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അയാൾക്കുണ്ട്. കി : ഞാനീ പറഞ്ഞ സത്യാവസ്ഥ നയതന്ത്രമാണെന്ന് നിങ്ങൾ കരുതുന്നു എന്നാണതിനർത്ഥം. അത് ബുദ്ധിയുടെ ലക്ഷണമാണെന്നും നിങ്ങൾ കരുതുന്നു. ബുദ്ധിയില്പായ്‌മയുടെ ലക്ഷണങ്ങളാണ് ഈ രണ്ടു കരുതലും. മുസ്ലീം എന്ന നിലക്ക്‌ അള്ളാഹുവിൽ വിശ്വസിക്കുന്ന മുഅമീൻ എന്ന നിലക്ക്‌ എൻെറ ചിന്താഗതി ഒരു തന്ത്രമായി നിങ്ങൾ കാണുന്നത്‌ ശരിയല്ലെന്നാണ്‌ എനിക്ക്‌ നിങ്ങളെ ഉണർത്താനുള്ളത്. കാര്യം നിങ്ങൾക്ക്‌ ബോദ്ധ്യപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ബന്ധുവും സ്നേഹിതനുമായ ജമാലിനെ ഉപദേശിക്കുക. ഒരു സൽക്കർമ്മം അയാൾ ചെയ്താൽ പ്രതിഫലം അയാൾക്ക്‌ മാത്രമല്ല അത്‌ ചെയ്യാനുപദേശിച്ച നിങ്ങൾക്കും കിട്ടും. യു : ഒരാളുടെ സ്ഥലം വെറുതെയങ്ങു വിട്ടുകൊടുക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുക. കി; ഞാൻ കേട്ടത്‌ ശരിയാണെങ്കിൽ അവർ വിലകൊടുക്കാനും തയ്യാറാണ്‌. അതിനും ജമാൽ തയ്യാറല്പത്രെ. അത്രയും ക്രൂരത അയാൾ കാണിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല. അയാളെ ഒരു സാമൂഹ്യവിരുദ്ധനായി ചിത്രീകരിക്കാനുള്ള ബദ്ധപ്പാടിൽ തല്പരകക്ഷികൾ പടച്ചുണ്ടാക്കുന്ന കള്ള പ്രചാരമായി രിക്കാം അത്‌. അതങ്ങനെ ആവട്ടെ എന്ന് ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ സ്വന്തക്കാരനായ സ്നേഹിതന്ന് ചെയ്യുന്ന ഏററവും വലിയ സേവനമായിരിക്കും അത്‌. ജമാലിനെ ഉപദേശിക്കുക. അയാൾ ഒരു മനുഷ്യസ്നേഹിയുടെ വസ്ത്രം ധരിക്കട്ടെ. ഉള്ളിൽ എന്ത്‌ “കുന്ത്രാണ്ടമായാലും ആർക്കും പ്രശ്നമല്പ. വില മുഴുവൻ വാങ്ങിയിട്ടോ അൽപ്പം മാത്രം വാങ്ങിയിട്ടോ മുഴുവൻ സൗജന്യമായിട്ടോ ഏത്‌ നിലക്കായാലും റോഡിന്‌ പോരാത്ത സ്ഥലം കൊടുക്കുവാനുപദേശി ക്കുക. അല്ലാത്തപക്ഷം അനേകം സുഹൃത്തുക്കൾ അയാൾക്ക്‌ നഷ്ടമാകും, അവരുടെ ശാപം ഏൽക്കേണ്ടിവരും. അവർ അയാൾക്ക്‌ കേടായി പ്രാർത്ഥിക്കും, അയൽവാസികളെല്പാം അയാളുടെ ശത്രുക്കളായി മാറും അയാളെ ദ്രോഹിക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള എല്ലാ സന്ദർഭങ്ങളും അവർ ഏകോപിച്ചു ഉപയോഗപ്പെടുത്തും. ദൂരെക്കിടക്കുന്ന ബന്ധുവിനേക്കാൾ ആപൽഘട്ടത്തിൽ ഉപയുക്തമാകുന്ന ജനങ്ങളാണവർ. ധനമോഹത്തിൻെറ പേരിൽ അവരെ ശത്രുക്കളാക്കി മാററുന്നത്‌ ബുദ്ധിപൂർവ്വമല്പ, എത്രയോ ഭൂസ്വത്തിൻെറ ഉടമയാണ്‌ ജമാൽ. അല്പം ചതുരഅടി സ്ഥലത്തിന്‌വേണ്ടി വലിയ അപകടത്തിലേക്കാണ്അയാൾ നീങ്ങുന്നത്‌. ജനങ്ങളുടെ സ്നേഹമാണോ വലുത് അതല്ല അല്പം മണ്ണാണോ വലുത്? അയാൾ ചിന്തിക്കട്ടെ മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെട്ടു ക്ലേശിച്ചു കൊണ്ട് ചിന്താമഗ്നനായി വീട്ടിൽ അടങ്ങിയിരിക്കേണ്ടിവന്ന ഗതികേട് നോക്കൂ ഇത്രയൊക്കെ ധനമുണ്ടായിട്ടും എൻേറയും തൻേറയും മനശ്ശാന്തി അയാൾക്കുണ്ടോ? നിർഭാഗ്യവാൻ. എല്ലാം സ്വയം കൃതാനർത്ഥമാണ്‌, ധനം ചെലവ്‌ ചെയ്ത്‌ മാനം നേടണം. മണ്ണിനേക്കാൾ വിലപിടിപ്പുള്ളത് ജനസ്‌നേഹമാണെന്ന്‌ ജമാലിനെ ഉപദേശിക്കുക. യു : ഇപ്പോൾ എനിക്ക്‌ മുമ്പത്തേക്കാൾ ബുദ്ധി വർദ്ധിച്ചിട്ടുണ്ട്. ബോധം കൂടുതൽ തെളിഞ്ഞിരിക്കുന്നു. ഞാൻ ജമാലുമായി കാണാം , ഉപദേശിക്കാം. സ്വീകരിച്ചാൽ നന്ന് . കി; ഒരു മുള്ള്‌ കാലിൽ തട്ടിയാൽ മതി. ക്ഷണനേരം കൊണ്ട്‌ ധനികൻ ഫഖീറാകും അല്ലാഹു നന്മ ചെയ്‌തു മനുഷ്യനെ പരീക്ഷിക്കും. പരീക്ഷയിൽ തോററാൽ മുൻ സ്ഥിതിയിലേക്ക്‌ മടക്കാൻ അല്ലാഹുവിന്‌ കഴിയുമെന്നോർത്ത്‌ ജനങ്ങൾക്ക്‌ നന്മചെയ്‌ത്‌ സുകൃതം സമ്പാദിക്കാൻ അല്ലാഹു തുണക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ==ലോക്കൽ ബിർള== ഞാൻ ബസാറിലൂടെ നടന്നുനീങ്ങുകയാണ്‌. അലസനായും അശ്രദ്ധനായും. എങ്കിലും ഇരതേടുന്ന ജീവിയുടെ പ്രകൃതിസ്വഭാവം ഒരിക്കലും എന്നെ പിരിയാറില്ല. അപ്പോഴാണ്‌ നാലഞ്ച്‌പേർ ഒന്നിച്ച്‌ ഒരു കടയിലേക്ക് കയറുന്നത്‌ എന്റെ ശ്രദ്ധയിൽപെട്ടത്‌. അസാധാരണമായി ഒന്നും അതിലില്ല . എങ്കിലും എന്നിൽ കുടിയിരിക്കുന്ന അന്വേഷകൻ എൻറ ഗിയർ മാററി. അല്പംകൂടി വേഗതയിൽ ഞാൻ ആ കടയുടെ മുമ്പിലെത്തി തൊഴിലാരംഭിച്ചു. പല പ്രായത്തിലുള്ള അഞ്ചാറ് പേരുണ്ട്‌ ആ കൂട്ടത്തിൽ എല്ലാവരും വരാന്തയിൽ നിൽക്കുന്നുണ്ട്‌. ഒരു കൊള്ളകൊടുക്കയും നടത്താതെ അങ്ങുമിങ്ങും നോക്കിയും ഒററടിവെച്ചും തിരിഞ്ഞും മറിഞ്ഞും അവർ അലസമായി സമയം തള്ളിനീക്കുന്നതായിട്ടാണ്‌ കണ്ടത്‌.ജിജ്ഞാ സയോടെ ഞാൻ ആ പരിസരത്ത്തന്നെ നിലകൊണ്ടു. അവരിലാരും തന്നെ എന്തെങ്കിലും വാങ്ങുകയോ മറെറന്തെങ്കിലും ഇടപാട് ചെയ്യു കയോ ഒന്നും ചെയ്യാതെ നിന്നു തിരിയുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാൻ അഹിംസാപരമായി, ശ്രദ്ധിക്കപ്പെടാത്തതരത്തിൽ, കട യുടെ അകത്തേക്ക്‌ കണ്ണുകൾ പായിച്ചു, സാധാരണ കടകളിൽ കാണപ്പെടാറുള്ള വിധം വില്പനച്ചരക്കുകളൊന്നും റാക്കകളിലും ചാക്കുക ളിലുമായി നിരത്തിയിട്ടില്പ. എന്തെങ്കിലും റിപ്പേറോ, വൃവസായിക പ്രവർത്തനമോ നടക്കുന്ന സ്ഥാപനമായിരിക്കാനാണ്‌ സാദ്ധ്യത. വന്നോ, എത്തിയോ, ഇവിടെയുണ്ടോ എന്നിങ്ങനെ ഇടക്കിടെ ഇവരിലോരോരുത്തരായി അകത്തിരിക്കുന്നവരോട് അന്വേഷിക്കുന്നുണ്ട്‌. അപ്പോൾ ഒരു പ്രത്യേക വ്യക്തിയെ കാണാനെത്തിയവരാണിവരെന്നും അയാളുടെ വരവും പ്രതീക്ഷിച്ചാണ്‌ ആ തിരിച്ചിലെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടായില്പ. മിക്കവാറും ആ വ്യക്തി ആ സ്ഥാപനത്തിൻെറ ഉടമയായിരിക്കുകയും ചെയ്യും. കുറേ മിനുട്ടുകൾ ”ഉന്തിനീക്കിയ” ശേഷം, ഒരാൾ വന്നൂ കയറുന്നത്‌ കണ്ട എല്ലാവരും ഉണർന്നു, തെയ്യാറെടുത്തു, മുഖം പ്രസന്നമായി, ഗൗരവതരമായി, ട്ടാർഗററ്‌ വന്നെത്തി. എല്ലാവരും അയാളേയും, അയാൾ വന്നവരേയും മുഖാമുഖം നോക്കിനിൽക്കുന്നു. ഒരു സംഭാഷണം ആരംഭിക്കാനുള്ള ശുഭ മുഹൂ ർത്തം എത്തിയിരിക്കുന്നു. കൂട്ടത്തിലുള്ള മദ്ധ്യവയസ്‌ക്കൻ അവരുടെ നേതാവാണെന്ന്‌ തോന്നുന്നു. കയ്യിൽ പുസ്തകവും വേറെ കടലാസുകളും ഉണ്ട്‌.ഒരു മഹത്തായ കാരൃത്തിന്ന്‌ ഉദാരമായി സംഭാവനപിരിക്കാൻ ദിവ്യന്മാരെ സമീപിക്കുന്ന സമുദായസേവകന്മാരാണ്‌ അവരെന്ന്‌ ഞാൻ ന്യായമായും അനുമാനിച്ചു. എത്ര ഉദാരനായാലും ധനികനായാലും സംഭാവനക്കാരെ സ്വീകരിക്കുന്ന ഒരു “യാഥാസ്ഥിതിക” സ്വഭാവമുണ്ടല്ലൊ. അതി വിടെയും നടക്കും. രസകരമായ ചൂടുള്ള സംഭാഷണം, വേദാന്തം. കുററാരോപണം എത്തൊക്കെ നടന്നാലും ഒടുവിൽ അല്പം നീരെങ്കി ലും പിഴിഞ്ഞെടുത്തേ അടങ്ങൂ, മടങ്ങൂ എന്ന പിടിവാശി. അങ്ങിനെയുള്ള ഒരു അടിയും തടയും നടക്കുന്ന നൂലാമാല ക്കോലാഹലക്കു തൂഹലം നേരിട്ടു കേട്ടനുഭവിച്ചു പകർത്തി പകർന്നുകൊടുക്കാനുള്ള ആവേശത്തോടെ ഞാനും “ഉടുത്തൊരുങ്ങി“. നേതാവെന്ന്‌ തോന്നിക്കുന്ന മദ്ധ്യവയസ്‌ക്കനാണ്‌ സംഭാഷണം ആരംഭിച്ചത്‌. സ്ഥാപനത്തിൻെറ ഉടമയായ യുവാവിനെ സ്നേഹപൂർവ്വം സംബോധന ചെയ്തുകൊണ്ടുള്ള തുടക്കം. കൊടുങ്കാററിന്‌ മുമ്പുള്ള ശാന്തതയാണെന്ന്‌ എനിക്ക്‌ ഊഹിക്കാൻ കഴിഞ്ഞിരുന്നില്പ. നേതാവ്‌ : അല്ല സ്നേഹിതാ, നമ്മൾ ഇങ്ങന കഴിഞ്ഞാൽ മതിയോ? കടയുടമ : എന്താ സംഗതി? നേ : അങ്ങനെ ചോദിക്കുന്നത്‌ ഭംഗിയാണോ? കട : അതിലെന്താ ഭംഗികേട്? വന്ന കാര്യം അന്വേഷിക്കുന്നത്‌ മര്യാദയല്ലേ? കൂട്ടത്തിൽ ഒരാൾ : നമ്മുടെ സ്നേഹിതൻ മര്യാദക്കാരനായി മാറിയിരിക്കുന്നല്ലോ? നേ: ഇപ്പോൾ കാണിക്കുന്ന മര്യാദ അപമര്യാദയോ പോർവിളിയോ ആയിട്ടാണ്‌ ഞങ്ങൾക്ക്‌ തോന്നുന്നത്‌. കട: അതിന്‌ ഞാൻ നിരപരാധിയാണേ. ഒരു പോരും ഉദ്ദേശിച്ചിട്ടില്ല. നേ : താൻ അപരാധിയാണ്‌. ഞങ്ങൾ വന്ന കാര്യം സ്വയം അറിയാവുന്നതിനാൽ വന്നതെന്തിനെന്ന അന്വേഷണം പരിഹാസമോ അവ മതിയോ. ആയിട്ടല്ലേ വ്യാഖ്യാനിക്കേണ്ടെത്‌. കട: കാര്യം എങ്ങനെയാണ്‌ ഞാനറിയുക; എനിക്ക്‌ അദൃശ്യജഞാനമോ അമാനുഷിക ശക്തിയോ ഇല്ലല്ലോ. നേ: ഇതിന് മുമ്പ് ഇങ്ങനെ ചോദിച്ചിട്ടില്പല്ലോ.? കട: അപ്പോഴൊന്നും നിങ്ങളുടെ കൂടെയുണ്ടാവാറില്പാത്ത ആളുകളെ ഇപ്പോൾ കണ്ടത്‌കൊണ്ടാണ്‌ കാര്യം അന്വേഷിച്ചത്‌. നേ: താൻ തന്നെയാണ്‌ ഇവരെയൊക്കെ കൂട്ടിയത്‌. കട: അയ്യോ ഞാൻ ക്ഷണിച്ചില്ലല്ലേ. നേ; മുമ്പും താൻ ക്ഷണിച്ചിട്ടല്ല വരാറ്‌. ആദ്യം ഞാൻ തനിയേ ആയിരുന്നു പിന്നെ എൻെറ കൂടെ ഒന്നോ രണ്ടോ പേർ ഉണ്ടാകാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾ അരഡസൻ ആളുകളാണ്‌. സാധാരണ പോക്കിരിയേയും, കള്ളനേയും മാന്യതയുള്ള പൗരന്മാരേയും അറസ്റ്റ്‌ ചെയ്യാൻ സബ്‌ഇൻസ്പെക്ടറും കോൺസ്റ്റബിളൂം മതി. വീരപ്പനെ പിടികൂടാൻ സ്‌പഷൽട്ടാസ്റ്റ്‌ ഫോഴ്‌സ്‌. പ്രത്യേക അദ്ധ്വാനപ്പട്ടാളം_തന്നെ വേണ്ടിവന്നു. കട: ഞാൻ വീരപ്പനായോ? നേ: വീരനാണെന്നതിൽ സംശയമില്ല. മൂന്നുകൊല്പമായില്ലേ, തന്നെ സ്വാധീനിക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞോ? പിടികൊടുക്കാതെ സ്വതന്ത്രമായി വിഹരിക്കുന്ന വീരപ്പനെപ്പോലെ വീരനായ താങ്കളും നിർവ്യാകുലനായി വിരാജിക്കുകയല്ലേ, കടം വീട്ടാതെ. കൂട്ടത്തിലൊരാൾ: കാര്യം പറഞ്ഞു ഞങ്ങളെ വിടൂ മിസ്റ്റർ. കട: ഞാനെന്താ പറയേണ്ടത്‌? നേ: എനി ഒന്നും പറയേണ്ടതില്ല. മൂന്ന്‌ കൊല്പമായി കുറേ പറഞ്ഞില്ലേ എനി പൈസ തന്നുതീർത്താൽ മതി. കട: ഞാൻ താമസിയാതെ തരാം. കൂട്ടത്തിൽ: മുമ്പൊക്കെ നാളെത്തരാം എന്ന്‌ പറയാറായിരുന്നു, ഇപ്പോൾ ശൈലി മാറിയല്ലോ. നീണ്ട അവധി കിട്ടാനാണോ? മറെറാരാൾ: എന്ത്‌ പറഞ്ഞാലും അതും കേട്ടു നാം മടങ്ങിപ്പോകുമെന്നും രണ്ടുമാസത്തിന്‌ ശല്യമുണ്ടാകില്ലെന്നും അയാൾക്കറിയാം പിന്നെ ഏത്‌ ശൈലിയിൽ പറഞ്ഞാലെന്താ? നേ: പൊതുധനം അന്യായമായി കൈവശം വെക്കുന്നത്‌ ഈ സംഘടനാംഗങ്ങളോട് ചെയ്യുന്ന അക്രമമല്ലേ? നിങ്ങളെപ്പോലെ ആവശ്യക്കാ രായ മററുള്ളവർക്കും എത്തിക്കേണ്ടുന്ന സഹായധനം നിങ്ങൾ ദീർഘകാലം കയ്യടക്കി മററുള്ളവരെ ദ്രോഹിക്കുന്നത്‌ നീതിയാണോ? കട: വേഗം തരാം, അല്പംകൂടി.......... നേ: പഴയ ആ വാക്ക്‌ എനി ആവത്തിക്കേണ്ട. പലതവണ അത്‌ പറഞ്ഞതല്ലാതെ പറഞ്ഞപോലെ ചെയ്തിട്ടില്ലല്ലൊ. നിങ്ങളുടെ വാക്ക്‌ പഴയ ചാക്കിലും മോശമാണ്‌. മറെറാരാൾ: ഞങ്ങൾക്കും സഹായനിധിയിൽ അവകാശമുണ്ട്‌, ഇത് വാങ്ങി ഞങ്ങളുടെയിടയിൽ "വിതരണം ചെയ്യു. ഇയ്മാൾക്ക്‌ മാത്രമു ള്ളതല്പല്ലൊ പൊതുഫണ്ട്‌. നേ: ഇതുവരെ താൻ പറയുന്നത് കേട്ടുമടങ്ങി പോകലായിരുന്നു ഞങ്ങളുടെ പതിവ്‌. എനി അത്‌ നടപ്പില്ല. പണം തന്നേതീരൂ, കട: ഇപ്പോൾ പറയുന്നത് പറയുന്ന പോലെ ചെയ്യാനാണ്‌. നേ: ആണത്തമില്പാത്ത തൻെറ വാഗ്‌ദാനങ്ങൾക്ക്‌ വല്ല വിലയുമുണ്ടോ? മൂർച്ചയില്വാത്ത ആയുധംപോലെയല്ലേ തന്റെ വാക്കുകൾ. ഒരു മാന്യതയൊക്കെ മനുഷ്യർക്ക്‌ വേണ്ടേ? ഒരാൾ : ഇങ്ങനെ ജനങ്ങളെ കബളിപ്പിച്ചു ശീലിച്ചവർക്കും ജനങ്ങളുടെ ശകാരവും അസഭ്യവും കേട്ടുതഴമ്പിച്ചവർക്കും ആരെന്ത്‌ പറഞ്ഞാലും മൂട്ടിൽ മുളച്ച ആല്‌ പോലെയാണ്‌ തറവാടിത്തം, അഭിമാനം എന്നൊക്കെ പറയേണ്ടത്‌ ആരോടാണ്‌? മറെറാരാൾ: വേഷവിധാനം കണ്ടാൽ മാന്യനെപ്പോലെ. അത്തരക്കാരെ മാന്യന്മാരെന്ന്‌ ജനം ധരിക്കും. അടുത്ത് പഴകുമ്പോഴല്ലേ തനി നിറം മനസ്സിലാവുക. ഒരാൾ: ഇക്കാലത്തെ തട്ടിപ്പുകാരിൽ അത്യുത്തമന്മാർ മുതൽ അറുകേടികൾ വരേയുണ്ട്‌. പലർക്കും നേതാക്കളുടെ പരിവേഷവും ഉണ്ട്‌. വിദ്യാഭ്യാസവും ഉണ്ട്‌. കട: ഒരു തവണകൂടി ഞാൻ പറയുന്നത്‌ കേൾക്കൂ. നേ: ആ വാക്ക്‌ എങ്ങനെ വിശ്വസിക്കും? മുൻകാലങ്ങളെപ്പോലെ എനിയും ഉദയാസ്തമനങ്ങൾ നടക്കും, തൻെറ ദിനചരൃകൾ നടക്കും. ഞങ്ങളുടെ നിഷ്‌ക്രിയത്വവും. നിത്യവും തന്നെത്തേടിവരാൻ, ഞങ്ങൾ ജോലിയില്ലാത്തവരല്പ, സ്ഥാപനത്തിൽ നിന്ന്‌ ശമ്പളം പററുന്ന വരുമല്ല. സ്ഥാപനത്തിൻെറ ഒദ്യോഗികഭാരവാഹികളായത്‌ കൊണ്ട്‌ തന്നെപ്പോലെയുള്ള വികാരവിചാര ശൂന്യരെ തേടി നടക്കേണ്ടുന്ന ഗതികേട് അനുഭവിക്കുകയാണ”. ഒരാൾ; (നേതാവിനോട്‌) ഇയ്യാൾക്ക് കഴിയാണ്ടല്പല്ലൊ, കരുതികൂട്ടിത്തരാതിരിക്കുകയല്ലെ. എനി വരാൻ ഞങ്ങൾ തയ്യാറല്പ ഇന്ന്‌ അവസാ നിപ്പിചുുപോകണം. നേ: ഞങ്ങളെക്കൊണ്ട്‌ അധികം സംസാരിപ്പിക്കുന്നതെന്തിനാണ്‌? ആ തുക അടച്ച്‌ സംഗതി ക്ലോസാക്കിക്കളഞ്ഞേക്കൂ. കട: മുമ്പ്‌ പറഞ്ഞ പോലെയല്ല. ഇപ്പോൾ പറയുന്നത്. ഉടനെ തീർക്കാം. എന്നെ വിശ്വസിക്കൂ . ഒരാൾ : നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയോ? സംഘടനയുടെ നേതാവെന്ന നിലയിൽ ഇദ്ദേഹം എത്ര പ്രാവശ്യം നിങ്ങളെ സമീപിച്ചി ട്ടുണ്ട്. അപ്പോഴൊക്കെ ഓരോ അവധി പറഞ്ഞു അദ്ദേഹത്തെ മടക്കി അയച്ചു അവസാനം അദ്ദേഹം “എനി ഞാൻ തനിയെ തൻെറ അടുത്ത്‌ വരുന്നതല്ല" എന്ന് പറഞ്ഞു കോലും മുറിച്ചിട്ട്‌ വെറുപ്പോടെ തിരിച്ചുപോകയുണ്ടായില്ലേ? അതിനു ശേഷമല്ലെ രണ്ടാളും മൂന്നളും കൂടി വരാൻ തൂടങ്ങിയത്‌. എന്നിട്ടും താൻ അവധി പറയുകയെന്നതല്പാതെ അതവസാനിപ്പിക്കാനുള്ള ഒരു മനോഭാവവും താൻ പ്രദർശി പ്പിച്ചില്പ. എത്രകാലം ഇങ്ങനെ കഴിയാമെന്നാണ്‌ തൻെറ ആലോചന? താൻ ഇരിമ്പൊന്നുമല്പല്ലൊ. ഞങ്ങൾ പിഴിഞ്ഞു ചാറെടുക്കും കട: നിങ്ങളെല്ലാവരും കൂടി എന്നെ ഇങ്ങനെ ആക്രമിച്ചാൽ ഞാൻ 'നിസ്സഹായകനായി ഇരിക്കയല്ലാതെ എന്ത്‌ ചെയ്യും? ഒരാൾ : എത്ര ആളുടെ രക്തമാണെടോ താൻ വാററികുടിചുകൊണ്ടിരിക്കുന്നത്? താൻ പണം ഇന്ന് തന്നിട്ടില്ലെങ്കിൽ, എനി സമിതിയം ഗങ്ങൾ പത്ത്‌നൂറ്‌ പേര് ഘോഷയാത്രയായി വന്ന്‌ കട കയ്യേറുകയും തന്നെ ഘെരാവൊ ചെയ്യകയും ചെയ്യേണ്ടിവരും. നേ: ഈ സംഖ്യ അടച്ചുതീർക്കാൻ തനിക്ക്‌ കഴിയാണ്ടല്ലല്ലൊ നല്ല ഉല്പാദനമുണ്ട്‌. നല്ല പ്രചരണമുണ്ട്‌. അത്‌വഴി' തനിക്ക്‌ നല്ല വരുമാനവു മുണ്ട്‌. ഇതൊക്കെ ആയിട്ടും ഈ ബാദ്ധൃത അവസാനിപ്പിക്കാതെ, കിട്ടാക്കുററി പിരിക്കാൻ ഞങ്ങൾ കുറേ ആളുകൾ പതിവായി തൻെറ വരാന്തയിൽ കയറിനിന്ന്‌ ആക്രോശിക്കുന്നതിൽ തനിക്ക് ലജ്ജതോന്നുന്നില്ലേ? ഒരാൾ ; ഇയ്യാളൊരു നാഴികക്കല്ലാണ്‌. കട; എനിക്കെന്തിനാ ലജ്ജ തോന്നേണ്ട കാര്യം? പതിവല്പാത്തത്‌ എന്താണിവിടെ? നേ: കുററി പിരിക്കാൻ ആളുകളെ കേററിറക്കം ലജ്‌ജാവഹമല്ലേ? കട: കടം ഉള്ളതിൽ ലജ്ജ തോന്നേണ്ടതില്ല. നിങ്ങൾക്കും ഉണ്ടാകും കടം. എല്ലാവർക്കും ഉണ്ടാകും കടം. ട്ടാററാക്കും ബിർലക്കും കടമില്ലേ? ഒരാൾ: മൂപ്പര്‌ ബിർളയുടെ കണക്കപ്പിള്ളയാണെന്ന് മറെറാരാൾ: ബിർളയുടെ ആഡിററർ ആയാലും മതി, നേ: അവർക്ക്‌ കടമുണ്ടെങ്കിൽ അത്‌ നടന്നുകൊണ്ടിരിക്കുന്ന എടവാടിൻെറ ഭാഗമായിട്ടല്ലാതെ, തൻെറ മാതിരി കിട്ടിയത് പെട്ടിയിലിട്ടു തരികിട പറയുന്നവരല്ല അവർ. ഒരാൾ: അത്‌ സാക്ഷാൽ ബിർളയും ഇത്‌ ലോക്കൽ ബിർളയുമാണ്‌, അതിൻെറ വ്യത്യാസം കാണും. ഇത്‌ ഉർളയാണ് നേ; ബിർളക്ക്‌ കടമുണ്ടെന്നും പറഞ്ഞു താൻ നാട്ടുകാരുടെ പണം മുക്കാൻ നോക്കേണ്ട. തനിക്ക്‌ ലജജയില്ലായിരിക്കും, ഞങ്ങൾക്ക്‌ നാണക്കേടായിത്തുടങ്ങി. ഈ പണം വസൂലാക്കാൻ നിങ്ങൾക്ക്‌ കഴിവില്ലേ എന്ന്‌ ആളുകൾ ഞങ്ങളോട് ചോദിച്ചു തുടങ്ങി. കട; ഞാനെന്ത്‌ വേണം? ഒരാൾ: ഇത്രയൊക്കെ സംസാരിച്ചിട്ടും എന്ത്‌ വേണമെന്നോ? തൻെറ മാതിരി വേറെയും ബിർളമാരുണ്ടായിരുന്നു. അതൊക്കെ ഞങ്ങൾ ശരിയാക്കി താനാണ്‌ ഒതുങ്ങാപുള്ളി യായി നിലകൊള്ളുന്ന ആധുനിക ഭീകരൻ, വിഴുങ്ങൽ, ഭീമൻ. നേ: താനേ, ഉള്ള സംഖ്യ ഇന്നുതന്നെ കൊടുക്കിൻ, ബാക്കി ഇന്ന സമയം തരുമെന്ന് പറയുകയും ആ സമയത്ത്‌ കൊടുക്കുകയും ചെയ്യുക. ഇത്‌ അവസാന അവധിയാണ്‌. ഈ ചാൻസ്‌ താൻ നഷ്ടപ്പെട്ടാൽ അടുത്ത നടവടി തന്നെ വേദനപ്പിക്കും. അതിനിടവരുത്താ തിരുന്നാൽ തനിക്കും ഞങ്ങൾക്കും നന്ന്. ഇപ്പോൾ ഞങ്ങൾ പോകുന്നു. ഒരാൾ: ലോക്കൽ ബിർളാ, മൊരളാബാദ്‌. മറെറാരാഠം; ലോക്കൽബിർളാ, ഉരുളാബാദ്‌. ==ധനം കൂടി, മനം കോടി== ഞാൻ ഒരു തൂണും ചാരി വിശ്രമിക്കുകയാണ്‌. അപ്പോൾ ഒരു സലാം ചൊല്ലുന്ന ശബ്ദം കേട്ടു, തലനിവർത്തി ശ്രദ്ധിച്ചപ്പോൾ അടുത്ത ബഞ്ചിൽ ഏകനായി ഇരിപ്പുറപ്പിച്ചിട്ടുള്ള ഒരു വൃദ്ധൻെറ ശബ്ദമാണ്‌ ഞാൻ കേട്ടതെന്ന് മനസ്സിലായി. ഒരു മദ്ധ്യവയസ്കൻ ആ വൃദ്ധനെ സമീപിക്കുന്നുണ്ട്‌, വൃ: വരിൻ, ഇരിക്കൂ മദ്ധ്യവയസ്കൻ: ഇരിക്കാൻ നേരമില്ലല്ലോ അല്പം തിരക്കുണ്ട്‌. വൃ; എന്നാലും അല്പം ഇരുന്നിട്ടു പോകാം. നമ്മൾ തമ്മിൽ കണ്ടിട്ട്‌ നാളുകുറേ ആയില്ലേ? മ.വ: ശരിയാണ്‌. അടുത്തൊന്നും കണ്ട ഓർമ്മയില്ല. വൃ: എന്താ വിശേഷങ്ങൾ? ഇപ്പോൾ മുമ്പത്തെപ്പോലെ ഇങ്ങോട്ടൊന്നും വരാറില്ലേ? പണ്ടൊക്കെ അടിക്കടി നാം കണ്ടുമുട്ടുമായിരുന്നു. ഇപ്പോൾ കുറേ നാളായി അങ്ങനെ കാണാറില്ല മ.വ: പുറത്തിറങ്ങി ചുററി നടക്കാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മുമ്പത്തെപ്പോലെ താല്പര്യം തോന്നുന്നില്പ. സമൂഹവുമായി അകലാൻ തോന്നുന്നു വൃ: എന്താണ് ഭാവമാററത്തിന്‌ കാരണം? നല്പവരുമായുള്ള സ്നേഹം മൂക്കുംതോറും കൂടുതൽ കൂടുതൽ മധുരമായി തോന്നുമെന്നാണ ല്ലൊ മഹദ്വാക്യം. മ. വ: നല്ലവർ അധികമുണ്ടോ നമ്മുടെ സമൂഹത്തിൽ? അടുക്കുമ്പോഴറിയാം കരിമ്പല്പ, ഇരിങ്ങണയാണെന്ന്. വൃ: അത്തരക്കാരും ധാരാളമുണ്ട്‌. എന്ന് വെച്ച്‌ സമൂഹത്തിനെ വെറുക്കാൻ പാടില്പല്ലൊ. മ.വ; അടുക്കാൻ പററാഞ്ഞാൽ ക്രമേണ വെറുപ്പ് ജനിക്കും. അപ്പോൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാനേ തോന്നൂ: പുറത്തിറങ്ങി നടക്കാൻ മനസ്സ്‌വരില്ല. വൃ: ആ വികാരത്തിന് _“ആ ചിന്താഗതിക്ക്‌ ഒരു തടയിടണം. അതിനെ വളർത്തിയെടുക്കരുത്'. എന്തുകൊണ്ടെന്നാൽ നബി (സ) പറ ഞ്ഞിട്ടുണ്ട് സമൂഹത്തിൽ നിന്നുള്ള ദ്രോഹം സഹിച്ചു കൊണ്ട് അവരോടൊപ്പം കഴിഞ്ഞുകൂടുന്നതാണ്, അവരെയും വിട്ടകന്നു കഴിയു ന്നതിനേക്കാൾ ശ്രേഷ്ടമെന്ന്. ആ ദ്രോഹങ്ങൾ സഹിക്കുന്നത്‌ ഒരു പുണ്യകർമ്മമായി അല്പാഹു ഗണിക്കുമെന്നർത്ഥം. മ.വ: തത്വജ്ഞാന പ്രകാരം മനസ്സ്‌ അടങ്ങിക്കിട്ടണ്ടേ എന്ത് ചെയ്യും? വൃ: അതൊക്കെ പരിശീലിക്കണം. കുറേയൊക്കെ ബുദ്‌ധിക്ക്‌ വഴിപ്പെടണം. അതായത്‌ വിചാരത്തിനു വികാരത്തെ നിയന്ത്രിക്കാനും പഠിക്കണം. എല്ലാം ശരിയാകും. അതിരിക്കട്ടെ. ഇപ്പോൾ എവിടെ പോയിട്ട് വരുന്നു? മ. എൻെറ ഒരു പഴയ ചങ്ങാതിയെ കാണാൻ പോയതാണ്‌.. അയാളെ കണ്ടു കാര്യം കഴിഞ്ഞു മടങ്ങുകയാണ്‌. വൃ: വന്ന കാര്യം നടന്നു. പിന്നെ ധൃതിപ്പെടാനില്പല്ലൊ. മ.വ: അടിയന്തിരമായതുകൊണ്ടാണ്‌ അയാളെ കാണാൻ വന്നത്‌. കുറച്ച് പൈസ ആവശ്യമായിവന്നു. അത്‌ കിട്ടി, ഇനി വേണ്ടേടത്ത്‌ എത്തിക്കണം. വൃ: പണക്കാർ തമ്മിലാണല്ലൊ കൊള്ളക്കൊടുക്ക. അവരും കൊടുക്കും അവർക്കും കൊടുക്കും “വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടും" എന്നാണല്ലൊ പ്രമാണം. മ.വ: ഇവിടെ സംഗതിയങ്ങനെയല്ല. ഞാനുദ്ദേശിക്കാത്ത ഒരാവശ്യം ഇവിടെ എത്തിയപ്പോൾ ഉണ്ടായി. പിന്നെ അതിന്‌ വേണ്ടി വീട്ടിൽ പോകണ്ടേ? അപ്പോൾ തോന്നി അടുത്തുള്ള ചങ്ങാതിയിൽനിന്ന് വാങ്ങാമെന്ന് അങ്ങനെ യാദൃശ്ചികമായി സംഭവിച്ചതാണ്‌ ഈ സുഹൃദ്ദ ർശ്ശനവും കൊള്ളക്കൊടുക്കയും. വൃ: ചങ്ങാതിയെ കാണാനിടവന്നത് നന്നായി. പണമിടപാടും ചിലപ്പോൾ ആവശ്യമായിവരും. ഒരു പോയിന്റ്‌_നമുക്ക് എപ്പോഴാണ്‌ കുറച്ചോ അധികമോ പൈസയുടെ ആവശ്യം നേരിടുക എന്നറിയില്ല. അതുകൊണ്ട് എപ്പോഴും എന്തെങ്കിലും ഒരു തുക കീശയിലുണ്ടാ യിരിക്കണം. മ.വ: അതില്ലാത്തത്‌കൊണ്ടാണ്‌ ഇന്ന് വായ്പ വാങ്ങേണ്ടിവന്നത്‌. വൃ: നിങ്ങൾക്കൊക്കെ അല്ലാഹു (ത) വളരെ നിഅ്‌മത്ത്‌ ചെയ്തിട്ടുണ്ടല്ലോ. ഞങ്ങളെപ്പോലെ ബേജാറും വെകിളിയുമായി നെഞ്ചുരുകേ ണ്ടുന്ന ഗതികേട്‌ നിങ്ങൾക്കില്പ. പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും കീശയിൽ കരുതണം. പലത്‌ കൊണ്ടും അത്‌ ഗുണം ചെയ്യും. വല്ല വർക്കും ചെറിയ ഉപകാര സഹായങ്ങൾ ചെയ്യേണ്ടിവന്നാൽ അതിനും സാധിക്കു. കയ്യിലൊന്നും ഇല്ലെങ്കിൽ “ഇല്ല“ എന്ന പദം നിങ്ങളെ വായിൽനിന്നു പുറപ്പെടേണ്ടിവരും. ആ വാക്ക് ഒഴിവാക്കലല്ലേ യോഗ്യതയും മാന്യതയും. മ.വ: സംഗതിയുടെ കിടപ്പ്‌ നിങ്ങളറിയില്ല, നിങ്ങൾപറഞ്ഞ ശീലം എനിക്ക്‌ ആദ്യമൊക്കെ ഉണ്ടായിരുന്നു. അത് സൗര്യക്കേടായിത്തീർ ന്നു. അപ്പോൾ ആ ശീലം അങ്ങ്‌ മാററി. വൃ: അതിശയം തോന്നുന്നല്ലോ. എപ്പോഴും കൈവശം അല്പം പൈസയുണ്ടായിരിക്കുകയെന്നത്‌ സ്വൈരം കെടുത്തുന്ന ശീലമായി നിങ്ങൾക്കനുഭവപ്പെട്ടു എന്ന് പറയുന്നത്‌ മനസ്സിലാക്കാൻ പ്രയാസമുണ്ട് . ഞാനാവട്ടെ “കാലിയായി“ നടക്കേണ്ടിവന്നല്ലോ എന്ന് സ്വയം പഴിച്ചു ദുഃഖിക്കുകയാണ്‌. അല്പാഹു (ത) നിഅ'മത്ത്‌ ചെയ്ത നിങ്ങൾക്ക് അത്‌ സ്വൈരക്കേട്! എന്താ ഇത്‌? മ.വ: പറയാം ആളുകളൊക്കെ എന്നെയും കാത്ത് വഴിയിലിരിക്കയാണെന്ന് തോന്നിപോകുന്നു. പുറത്തിറങ്ങേണ്ട താമസം ഓരോരു ത്തർ പിന്നാലെ കൂടുകയായി. ഓരോതരം ആവശ്യങ്ങൾ, ബുദ്ധിമുട്ടുകൾ, ഞെരുക്കങ്ങൾ, പ്രയാസങ്ങൾ അവർ എൻെറ മുമ്പിൽ അവതരിപ്പിക്കും. ആളും ആവശ്യവും നോക്കി തരംപേലെ സഹായിക്കുകയും ചെയ്യും. ഇത്‌ കൂടാതെ വായ്പക്കാർ അവരെയും ഒരളവിൽ തൃപ്തിപ്പെടുത്തും പക്ഷെ വായ്പ പോയതിന്റെ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. പണമിടപാട്‌ സ്നേഹിതന്മാരെ നഷ്ടപ്പെടുത്തും എന്നത്‌ വളരെ ശരിയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു ഗുണമുണ്ട്. ഇപ്പോൾ വായ്പക്കാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പലരും ഒരു “വാങ്ങ“ലോടെ അപ്രത്യക്ഷമാകും. പോയത്‌ പോയാലും ആ ശല്യം ഒഴിഞ്ഞല്ലോ എന്നതാണ്‌ എന്നെ ആശ്വസിപ്പിക്കുന്നത്‌. കയ്യിലു ണ്ടായാൽ ചോദിക്കുന്നവർക്ക് കൊടുക്കും. ഇല്ലെങ്കിൽ അത്‌ കൂടതെ കഴിഞ്ഞല്ലൊ. അതാണ് ഞാൻ കാലിയായി നടക്കാൻ തീരുമാനി ച്ചത്‌. ശല്യം മനസ്സിലായല്ലോ?. വൃ: സ്നേഹപൂർവ്വം പറയട്ടെ, തെററിദ്ധരിക്കരുത്‌, വേണ്ടുവോളം അറിവും വിവേകവും ലോകാനുഭവവും നിങ്ങൾക്കുണ്ട്‌ പടച്ചവൻ അനുഗ്രഹിച്ച വ്യക്തികളിലൊരാളാണ്‌ നിങ്ങൾ. അവൻതന്നത്‌, അവൻ ഇഷ്ടപ്പെടുന്ന, അ൨ൻ കല്പിച്ച മാർഗ്ഗത്തിൽ ചെലവ് ചെയ്യേണ്ടത്‌ നമ്മുടെ കടമയാണ്‌. ആ നിഅമത്തിന്ന് കാണിക്കുന്ന ശുക്‌ _നന്ദി_അതാണ്‌ ഇല്ലാത്തവരുടെ പരിതസ്ഥിതികൾ മനസ്സിലാക്കി അവർക്ക്‌ വേണ്ട സഹായം ചെയ്ത് സമാധാനിപ്പിക്കുക. അതിന് മടിക്കരുത്‌. നമ്മെ വീണ്ടും പടച്ചവൻ ഇല്ലായ്‌മയിലേക്ക്‌ താഴ്‌ത്താതിരിക്കണമെങ്കിൽ തന്നത്‌ നന്ദിപൂർവ്വം ഉപയോഗപ്പെടുത്തണം. മ.വ: പക്ഷെ ആളുകൾ നമ്മെ ചൂഷണം ചെയ്യാൻ നടക്കുകയാണ്‌. ഒന്നാമത്‌ സത്യസന്ധതയില്ല. വാക്ക്‌ പാലിക്കയുമില്പ. എന്തെങ്കിലും പറഞ്ഞു എന്നിൽ നിന്ന് കുറേ വസൂലാക്കണമെന്ന ലക്ഷ്യമേ അവർക്കുള്ളു. കൊടുക്കുന്ന ശീലം എനിക്കുണ്ടെന്നും അതിൽ മടിയോ മുഷിപ്പോ ഇല്ലെന്നും കുറച്ചു കാലംകൊണ്ട് അവ൪ മനസ്സിലാക്കി, ഇത്‌ തന്നെ തരം എന്ന മട്ടിൽ കാണുമ്പോഴൊക്കെ പിന്നാലെകൂടി ഊററാൻ തുടങ്ങുകയായി. ഇതൊരു സ്ഥിരം പരിപാടിയാണ്‌ ചിലർക്ക്‌. അത്‌ മനസ്സിലാക്കിത്തന്നെയാണ്‌ എൻറ ഇപ്പോഴത്തെ രീതി. കയ്യിൽവെച്ചുകൊണ്ട് ഇല്ലെന്ന്‌ കളവ്‌ പറയുന്നതിലും ഭേദം ഇല്ലാതെതന്നെ ഇല്ലെന്ന് പറഞ്ഞു സത്യവാനാകാമല്ലൊ. ആളുകളെ ഒഴിവാ ക്കലാണ്‌ ലക്ഷ്യം. അത്‌ കളവ്‌ പറയാതെ സാധിക്കുന്നു. വൃ: ആളുകളെകൊണ്ടുള്ള ബുദ്ധിമുട്ട് മനസ്സിലായി പക്ഷെ യഥാത്ഥത്തിൽ വിഷമിക്കുന്നവരെ മറക്കരുത്‌. കൂരകളിൽ പാർക്കുന്നവ രുണ്ട്‌, തീയെരിയാത്ത അടുപ്പുകളുണ്ട്‌."വയററത്ത്‌ കല്ല്‌ കെട്ടി” മേലേ അലക്കിത്തേച്ച വെള്ള ഷർട്ടും ധരിച്ച്‌ വേഷഭൂഷാദികളോടെ ജനമദ്ധ്യേ വിഹരിക്കുന്ന മാന്യന്മാരുണ്ട്‌_ചോദിക്കാൻ നാവ് പൊന്താത്തവർ _അവരൊക്കെ നിങ്ങളെപ്പോലെയുള്ളവരുടെ ബാദ്ധ്യതയാണ്‌ . നിങ്ങളൊക്കെ ഏക്കർകണക്കിന് വാങ്ങി കൂട്ടുന്നു, മാളികകൾ നിലനിലയായി പണിതു കേററുന്നു. സമൂഹത്തിലെ നിർദ്ധനന്മാരേയും, ദരിദ്രവാസികളേയും വിസ്മരിക്കരുത്‌. ഖുർആൻ പറയുന്നു. "അള്ളാഹു (ത) അനുഗ്രഹിച്ചു നല്കിയതുകൊണ്ട് പരലോകം കരസ്ഥമാക്കാൻ ആഗ്രഹിക്കുക. നിനക്ക്‌ ലഭിച്ചിട്ടുള്ളതിനെ മറക്കാതിരിക്കുക. അതിനാൽ അള്ളാഹു നിനക്ക് നന്മ ചെയ്തത്‌ പോലെ നീയും (മററുള്ളവ ർക്ക്‌)നന്മ ചെയ്യുക” ഈ നിർദ്ദേശങ്ങൾ നിങ്ങളെപ്പോലെയുള്ളവർ ഓർത്തിരിക്കേണ്ടതാണ്‌. മ.വ: തത്വം വളരെ ശരിതന്നെ പക്ഷെ ആളുകളുടെ സമീപം എന്നിൽ വളരെ വെറുപ്പുണ്ടാക്കിക്കഴിഞ്ഞു, ആളുകളെ കാണുന്നത്‌ തന്നെ ഭയമായിത്തീർന്നിരിക്കയാണ്‌. അതിനാൽ പുറത്തിറങ്ങാൻതന്നെ മടിയായി നാം തമ്മിൽ മുമ്പത്തെപ്പോലെ അടിക്കടി കാണാ ത്തത്‌ അത്‌കൊണ്ടാണ്‌ . വ്യ: അത്‌ പാടില്ല, ആവശ്യക്കാരെ കണ്ട്മുട്ടുന്നത് ഭാഗ്യമായി കരുതണം, അവർക്കെന്തെങ്കിലും കൊടുത്താൽ പരലോക നന്മ നേടാൻ സാധിക്കുമല്ലൊ. വിശക്കാത്തവർക്ക് മടികൂടാതെ കൊടുക്കുന്ന ധനികർ വിശക്കുന്നവരെ നിഷ്‌കരുണം അവഗണിക്കുന്നു എന്ന് തോന്നി ക്കുന്ന വിധത്തിലാണ്‌ അനുഭവങ്ങൾ നിങ്ങൾതന്നെ സമ്മതിക്കുന്നു നിർദ്ധനന്മാരെ കാണാൻതന്നെ ഭയമാകുന്നു എന്ന്. ധനം കൂടി, മനം കോടി, പണ്ട് മനസ്സിനുണ്ടായ അയവും ഭയവും കാരുണൃവുമൊക്കെ ഇപ്പോൾ ഇല്ലാതായി അങ്ങഒന ആവരുത്‌, മ.വ : തീരേ കെട്ടടങ്ങിയിട്ടില്ല. ദയാദാക്ഷിണ്യമൊക്കെ കാണിക്കുന്നതിൽ എനിക്ക് മടിയില്ല. അത്യാവശ്യമുണ്ടെന്ന്‌ കാണുന്നിടത്ത്‌ എൻെറ കൈകൾ നീളാറുണ്ട്. വ്യ: അൽഹംദുലില്പാഹ് _ആ കൈക്ക് നീളം കൂടികൂടി വരട്ടെ, ഖുർആൻെറ ഭാഷയിൽ പറഞ്ഞാൽ ചിലർ കൈകൾ പിരടിയിൽ വെച്ചു കെട്ടിയവരുണ്ട്‌ അവർ നന്ദികെട്ടവരഠണ്. അവരുടെ ധാരണ അവർക്ക്‌ കിട്ടിയ ധനമെല്ലാം അവർ അവരുടെ ബുദ്ധിസാമർത്ഥ്യം, അധ്വാ നശീലം, സ്ഥിരോത്സാഹം എന്നീ ഗുണങ്ങളാൽ സ്വയം സമ്പാദിച്ചതാണെന്നാണ്. അല്ലാഹുവിന്‌ ഒരു പങ്ക് ഉള്ളതായി അവർ വിശ്വസിക്കു ന്നതായി തോന്നുന്നില്ല. ദാലിക്കമിൻ ഫളലില്പാഹി_ അല്പാഹു കനിഞ്ഞു നൽകിയതാണെന്ന്‌ അക്കൂട്ടർ സമ്മതിക്കയില്പ. അല്ലാഹുവാണു അവരെ “തണ്ടിലേറ്റി"യത്‌ അവരുടെ “തോളിൽ മാറാപ്പ്“കേററുന്നതിനും അവന് കഴിയും എന്ന് അവർ വിശ്വസിക്കുന്നുണ്ടോ ആവോ, ചിലർ ധാരാളം ധനദുർവിനിയോഗം ചെയ്യുന്നു. കേസുംകൂട്ടവും ഉണ്ടാക്കുന്നു നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന. വലിയ തുക വേണ്ടാത്ത തിനു ചെലവാക്കാൻ മടിയില്ലാത്ത അവർ, പുണ്യകരമായ കാര്യങ്ങളിൽ മഹാപിശുക്കു കാണിക്കുന്നു. എല്ലാവരുമല്പ. എന്നാലും വളരെ പേർ അങ്ങനെയുള്ളവരുണ്ട്. അള്ളാഹു നിർബന്ധമാക്കിയ സക്കാത്ത്‌ ശരിക്കും കൊടുത്തുവീട്ടുന്നവർ എത്രപേരുണ്ടാവും, അനേകം ഏക്കർ ഭൂമിയുടെ ഉടമയായവർ പൊതുജനോപയോഗത്തിനായി നടവഴി സ്ഥലം വിട്ടുകൊടുക്കാൻ മടിക്കുന്നവരുണ്ട്.. ജനം വർദ്ധിച്ചു ഭവനങ്ങൾ പെരുത്തു പണ്ട് ഒഴിഞ്ഞുകിടന്ന മൈതാനങ്ങൾ ഇപ്പോൾ ഭവനനിബിഡമായി. കാരണം പൊതുജനങ്ങഠംക്ക്‌ യഥേഷ്ടം ഉപയോ ഗിക്കാൻ പാകത്തിൽ പൊതുവഴികൾ വേണമെന്നായി. അതിന്‌ ആവശ്യമായ സ്ഥലം പാവങ്ങൾ വിട്ടു കൊടുത്താലും കഴിവുള്ളവർക്കാ ണ്‌ അങ്ങനെ ചെയ്യാൻ മടി, ഇതൊരു റോഡ്‌ യുഗമാണ്. എവിടെ നോക്കിയാലും റോഡ്‌ പ്രശ്നമാണ്‌. അത്കൊണ്ട്‌ അക്കാര്യം ഉദാഹരണ മായി ഞാൻ പറഞ്ഞതാണ്. ധനം കൂടുംതോറും അതിനോട് ആർത്തി പെരുകുന്നു. ധനം ഉണ്ടാക്കാൻ വിഷമം, സംരക്ഷിക്കാൻ വിഷമം, വർദ്ധിപ്പിക്കാൻ വിഷമം; ചെലവാക്കാൻ വിഷമം_ഹാ, എന്നെപ്പോലെയുള്ളവർക്ക് എന്ത് സുഖം. ഉള്ളതുംഭക്ഷിച്ചു സുഖമായി ഉറങ്ങാം. “കൊട്ടാരം ചിന്തയിൽ വ്യഗ്രതകൊള്ളുമ്പോൾ കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം? മ.വ: എനിക്ക്‌ എന്നോടുതന്നെ വെറുപ്പായി തുടങ്ങിയിരിക്കുന്നു, എൻെറ നയത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ സംസാരത്തില ടങ്ങിയ ഉപദേശം വളരെ വിലപിടിച്ചതും എന്നെ സംബന്ധിച്ചേടത്തോളം ഫലപ്രദവുമായിട്ടുണ്ട്‌. എൻെറ ഏതോ ഒരു കണ്ണ് തുഠന്നിരിക്കു ന്നു. ഒരു പുതിയ ലോകത്തിൽ ഞാൻ പിറന്നിരിക്കുന്നു. ഇൻശാ അള്ളാ ഞാൻ പഴയ ഞാനായിട്ടല്ല. ഒരു പുതിയ ഞാനായിട്ടു ഈ നിമിഷം മുതൽ ജീവിക്കും. പുതുപ്പിറവി തന്ന നിങ്ങൾക്ക്‌ അല്ലാഹു നന്മ ചെയ്യട്ടെ. വ്യ: വളരെ സന്തോഷം. ധനം അല്ലാഹു നമ്മെ ഏല്പിച്ച അമാനത്തായി കരുതണം. അതൊരു ട്രസ്റ്റാണ്‌ അവന്റെ ഇച്ഛാനുസരണം ചെലവാക്കാനുള്ളതാണത്‌. ഈ ബോധം മനസ്സിലുണ്ടായാൽ എല്ലാം ശരിപ്പെടും. പടച്ചവൻ നമ്മെ നേർമാർഗ്ഗത്തിലാക്കട്ടെ. മ.വ: ആമീൻ. പിന്നെ കാണാം. ഇൻശാ അല്പാഹ്‌_അസ്പലാമു അലൈക്കും. കാലിഹജജ്‌ ഞാൻ നാട്ടിൻപുറത്ത്‌കൂടി നടന്നുവരികയാണ്‌. ഓർക്കാപ്പുറത്ത് ഒരു മഴ, ഭാഗ്യത്തിന്‌ സാമാന്യം ഭേദപ്പെട്ട ഒരു വീടിരിക്കുന്ന പറമ്പിലൂ ടെയായിരുന്നു തത്സമയം ഞാൻ നടന്നിരുന്നത്‌. ഞാൻ ആ വീടിൻെറ വരാന്തയിൽ കയറി മഴയിൽനിന്നും രക്ഷപ്പെട്ടു. ഒരു സമ്പന്നൻെറ വീടാണെന്ന് പെട്ടെന്ന് മനസ്സിലായി. മൊസൈക്ക്‌ വിരിച്ച നിലം. അലംകൃതമായ കതകുകൾ. റേഡിയോ, ടെലിവി ഷൻ, ഫോൺ, ഫേൻ എന്നിത്യാദി നവീന സുഖഭോഗാനന്ദോപകരണങ്ങളും ജനനിലൂടെ ദൃശ്യമാണ്‌, ഞാൻ ആ വരാന്തയിൽ ചാരിയി രുന്നു വിശ്രമിച്ചു. മഴ ചിലപ്പോൾ ഒരു ഭാഗ്യം തന്നെയാണ്‌. ഒരു ചെറുപ്പക്കാരൻ സോഫയിൽ ചാരിയിരുന്നുകൊണ്ട് ഒരു പുസ്സകം വായിക്കുന്നത്‌ അല്പം കഴിഞ്ഞാണ്‌ ഞാൻ കണ്ടത്‌. ഞാൻ ശബ്ദം ഒന്നും ഉണ്ടാക്കാതെയും, എൻെറ സാന്നിദ്ധ്യം അറിയാനിടവരാതെയും ഒരു പുറം പോക്ക്‌ സ്ഥലത്തെന്നപോലെ ആ വരാന്തയിൽ നിർവി കാരനായി ഇരിക്കുകയാണ്. ഒരാൾ പുറത്തു നിന്നുവന്ന് വരാന്തയിൽകയറി നേരെ അകത്തേക്ക്‌ കയറന്നത്‌ കണ്ടു. ആ വീടിൻെറ ഉടമയായിരിക്കാം അല്ലെങ്കിൽ അടുത്ത ബന്ധു ആയിരിക്കാം എന്നൊക്കെ ഞാൻ കരുതി. യാതൊരു ആചാരോപചാരവും തടവോ സങ്കോചമോ സംശയമോ ഒന്നും കൂടാതെ “ശടശടേ“ന്നുള്ളവരവും കേററവും കണ്ടാൽ അങ്ങനെ വിചാരിക്കാൻ മതിയായ ന്യായമുണ്ടല്ലൊ, പക്ഷെ അങ്ങനെയല്ലെന്ന് പിന്നീട്‌ വൃക്തമായി. കണ്ടാൽ ഒരു മതപണ്ഡിതനെപ്പോലെയുണ്ട്‌. തലപ്പാവും താടിയുമുണ്ട്‌. അത്‌കൊണ്ടു ഒരു മൗലവിയാണെന്ന് ഉറപ്പിക്കാൻ വയ്യല്ലൊ. ഭക്ത രായ മുസ്ലിംകൾ സുന്നത്ത്‌ എന്നനിലക്ക്‌ താടിയും തലക്കെട്ടും സ്ഥിരം വേഷമാക്കിയവരുണ്ട്‌. മിക്കവാറും മുസ്സിയാക്കൾ ഈ വേഷം ധരിക്കുന്നത്‌ കൊണ്ടു, വേഷം മതവിജ്ഞാനത്തിൻെറ ഒരു ചിഹ്നമായി മാറിയെന്നേയുള്ളു, ഈ വേഷം ധരിക്കാത്ത എത്രയോ പണ്ഡിത ന്മാരുണ്ട്. പക്ഷെ മുസ്ലിയാർ എന്ന് അത്തരക്കാർ അറിയപ്പെടുകയില്ലെന്ന് മാത്രം. ഒന്നുറപ്പിക്കാം വേഷവും പാണ്ഡിത്യവും തമ്മിൽ അഭേദ്യബണ്ഡമൊന്നുമില്പ. ഇരിക്കട്ടെ. ഇദ്ദേഹം അകത്ത്‌ കടന്ന് സെക്കൻറുകൾക്ക് ശേഷം ഒരു “അസ്സലാമു അലൈക്കും" കേട്ടു തുടർന്ന് “വ അലൈക്കുമുസ്സലാം" എന്നും കേട്ടു. പിന്നെ കടുത്ത ഗൗരവപ്പെട്ട സംഭാഷണമാണ്‌ അവിടെ നടന്നത്‌, സംഭാഷണത്തിൽനിന്നും വന്ന ആൾ മുസ്ലിയാരാണെന്നും അകത്തിരുന്നിരുന്ന യുവാവ്‌ അടുത്ത ദിവസം വിദേശത്ത്‌ നിന്ന് വീട്ടിൽവന്നുചേർന്ന ആ കുടുംബാംഗമാണന്നും മനസ്സിലായി. സംഭാഷണം ആരംഭിക്കുന്നത്‌ യുവാവാണ്. ആദ്യത്തെ ചോദ്യംതന്നെ അയാളുടെ കാഠിന്യം കാണിക്കുന്നുണ്ട്‌ “നിങ്ങളെന്താഹേ, മര്യാദ യില്പാതെ. വീട്ടിലേക്ക്‌ കടന്നുവരുന്നു. മുസ്ലിമിന്റെയെന്നല്ല മുസ്ഡിയാരുടെതന്നെ 'വേഷമുണ്ടല്ലൊ. ഇങ്ങനെയാണോ അന്യഗ്രഹത്തിൽ പ്രവേശിക്കേണ്ടത്‌? മുസ്ലിയാർ: ഇവിടെ ആരും ഉണ്ടാവാറില്ല. എൻെറ പതിവ്‌ അകത്ത് വന്നിരുന്നശേഷം എൻെറ സാന്നിദ്ധ്യം അറിയിക്കലാണ്‌. യുവാവ്‌: ഓഹോ, പതിവായി വരാറുള്ള ആളാണല്ലെ ശരി, എന്നാൽ ഒരാളെ കണ്ടാൽ നിങ്ങൾ സലാം ചൊല്ലേണ്ടതല്ലേ? അതെന്തു കൊണ്ടു ചെയ്തില്ല? മു: അതിങ്ങോട്ടും ആകാവുന്നതാണല്ലൊ. യു: വന്ന ആൾ എന്നനിലക്ക്‌ നിങ്ങൾ സലാം ചൊല്ലാ൯ ബാദ്ധ്യസ്ഥനല്ലേ? അതോ, തലയിൽക്കെട്ടും താടിയും ഉള്ളതുകൊണ്ടു മുസ്സിയാർ എന്ന പദവിയിലായിരിക്കെ അങ്ങോട്ടു ചൊല്ലണമെന്ന അവകാശം സ്ഥാപിക്കലാണോ? മു: അങ്ങിനെയൊന്നുമല്ല. യാദൃശ്ചികമായി ഒരാളെ കണ്ടപ്പോളത്തെ ഒരു പ്രത്യേകതയുണ്ടല്ലൊ. ഒരു അപ്രതീക്ഷിതത്വം, ഒരു വികാരം. അതിൽപ്പെട്ടുപോയി. അങ്ങനെ സലാം ചൊല്പാൻ അല്പം താമസിച്ചു അത്‌ ശരിയാണു. സത്യത്തിൽ താൻ സലാം ചൊല്ലാൻ നാവനക്കി ത്തുടങ്ങിയതാണ്‌ അപ്പോഴേക്കും ഇങ്ങോട്ട് സലാം വന്നുപോയി. യു: നിങ്ങൾ മെഷീൻ സ്റ്റാർട്ട് ചെയ്തു തുടങ്ങുമ്പോഴേക്കും എൻെറ വണ്ടി ഓടിത്തുടങ്ങി. മു: എന്തെങ്കിലും പറയാം. എങ്ങിനെയങ്കിലും വ്യാഖ്യാനിക്കാം. സംഗതി ഇങ്ങനെ സംഭവിച്ചു. യു: ശരി. എവിടെയാ നാട്‌? മു; കുറേ വടക്കാണ്‌. ഗുണംകേറാപുരം എന്നാണ്‌ സ്ഥലത്തിൻെറ പേർ. യു: ഇങ്ങനെ പതിവായി ചുററിസഞ്ചരിക്കുന്നതിന്റെ ഉദ്ദേശം എന്താണാവോ? മു: ഞാൻ പതിവായി ചുററിസഞ്ചരിക്കുന്ന ആളാണെന്നു നിങ്ങളെങ്ങിനെ മനസ്സിലാക്കി? ഞാൻ അങ്ങിനെ സഞ്ചരിക്കുന്ന ആളൊന്നു മല്ല. യു: പതിവായി വന്നിരുന്നു ശബ്ദിക്കലാണ്‌ പഴക്കം തഴക്കം എന്ന് നിങ്ങളല്ലേ പറഞ്ഞത്‌? അങ്ങിനെ ജീവിക്കുന്ന ഈ വേഷക്കാർ എത്ര യോ നമ്മുടെ സമുദായത്തിലുണ്ടല്ലൊ റമസാൻ ആയാൽ പിന്നെ പറയേണ്ടതും ഇല്പ. ആ വിയർക്കാത്ത ഭാഗ്യവാന്മാരിൽ ഒരാളാണ്‌ നിങ്ങളെന്നുകരുതിയാണ്‌ എൻെറ സമീപനവും അന്വേഷണവും. മു: ഞാൻ അത്തരം ഭാഗൃവാനല്ല. നിർഭാഗ്യവാന്മാരിൽപെട്ട ആളാണ്‌, നിങ്ങളുടെ ഭാഷയിൽ _എന്റെ ഭാഷയിൽ, അല്ലാഹുത്തആലാ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. യു: അപ്പോൾ നിങ്ങളുടെ തൊഴിൽ? എവിടെ തമസം, ഇവിടെ വരാൻ കാരണം? മു: നമ്മൾ തമ്മിൽ പരിചയപ്പെടാത്തത്കൊണ്ടാണ്‌ ഇത്രയും ചോദിക്കേണ്ടിവന്നത്‌. ഞാൻ നിങ്ങളുടെ ജുമുഅത്ത്‌ പള്ളിയിലെ ഖത്തീ ബാണ്‌, ഇന്ന് ഇവിടെയാണ്‌ ഭക്ഷണം. യു: ഇത്‌ കേട്ടഉടൻ എഴുന്നേറ്റ് മുസ്‌ലിയാരെ അഭിവാദനം ചെയ്യുന്നു ഫേൻ കറക്കുന്നു അനന്തരം പറയുന്നു. താങ്കളെ കണ്ടതിൽ സ ന്തോഷം. കാണേണ്ട ആവശ്യം എനിക്കുണ്ട്താനും. മു: ഇപ്പോൾ അതിനുള്ള സന്ദർഭം നേരിട്ടു. യു: വളരെ സന്തോഷം മുസ്‌ലിയാരേ ഞാൻ ഇന്നലെയാണ്‌ വീട്ടിലെത്തിയത്‌. ഗൾഫിലായിരുന്നു ഇന്ന്‌ വിശ്രമത്തിലഠണ്‌, നാളെ മുതൽ പുറത്തിറങ്ങാമെന്ന്‌ ഉദ്ദേശിച്ചിരിക്കയാണ്‌. മു: അത്ര വിശ്രമിക്കാൻ മാത്രമുള്ള ദേഹാദ്ധ്വാനം ഉണ്ടോ ഗൾഫുകാർക്ക്. യു: നല്ല അദ്ധ്വാനമുണ്ട്‌ മുസ്‌ല്യാരേ.കെട്ടും ഭാണ്‌ഡവും തെയ്യാറാക്കുന്നിടം മുതൽ അവയൊക്കെയും എന്നേയും വീട്ടിലെത്തിക്കുന്നത്‌ വരെ നല്ല ദേഹദ്ധ്വാനവുമുണ്ട്. കൂടാതെ അതോടൊപ്പമുള്ള മനക്ലേശവും രണ്ടും കൂടി യാത്രക്കാരൻെറ ഉയിരെടുക്കും വിശ്രമം അനി വാര്യം. മു: നമുക്ക്‌ പരിചയമില്ലാത്തതാണല്ലൊ ഗൾഫ്‌യാത്ര. യു: ഗൾഫ്‌കൊണ്ടു കഴിയുന്നവൻെറ യാതനകൾ അവൻെറ ഗുണഭോക്താക്കൾക്കറിയില്ല. മുസ്‌ല്യാക്കൾക്ക് ഒട്ടും അറിയില്ല. കടലിലെ മീൻ പിടിക്കുന്നമാതിരിയാണ്‌ ആളുകൾ പെരുമാറുന്നത്‌. മു: നാം രക്ഷിക്കാൻ ബാദ്ധ്യസ്ഥരായ നമ്മുടെ ആശ്രിതന്മാരെ പരിപാലിക്കുന്നതിലാണല്ലൊ നമ്മുടെ സംതൃപ്തി. യു: അവിടെ മാത്രമല്ല കൈനീട്ടിവരുന്ന വിവിധ തരം ആൾക്കാരുണ്ട്. അവർക്ക്‌ വാരിക്കൊടുക്കുന്നതിലും നമുക്ക് സംതൃപ്തിയുണ്ട്‌. മു; അത്‌ ശരിയാണ്‌ ധർമ്മമല്ലേ. യു: മുഴുവൻ ശരിവെക്കല്ലെ മുസ്‌ലിയാരേ, സംതൃപ്തി വാരിക്കൊടുക്കുന്ന അല്ലാ, എണ്ണിക്കണക്കാക്കിക്കൊട്ടുക്കുന്ന_ആൾക്ക് മാത്രമേ യുള്ളു. അത്‌ സ്വീകരിക്കുന്ന ആആൾക്കില്ല. അയാൾക്ക് എത്ര കിട്ടിയാലും മതിയാവില്ല. തൃപ്തിയാവില്ല വെണ്ണയായാലും ആനത്തല യോളം വേണം. അപ്പോൾ തൃപ്തി ഏകപക്ഷീയമാണ്. മു' അതും ശരിയാണ്‌. യു: എല്ലാം മുസ്ലിയാർ ശരിവെക്കുകയാണ്‌. ആ നയമേ വിജയിക്കുകയുള്ളൂ, വിജയിച്ചിട്ടുള്ള ആരെയും കുററംപറയാതെ,ആരിലും തെറ്റ് കാണാതെ, എല്ലാവരിലും നന്മയും മാഹാത്മൃവും കാണുന്ന നയമേ വിജയിക്കൂ അല്ലേ മുസ്ല്യാരേ? മു: അതെ, അതെ, അത് ശരിയാണ്‌. പിന്നേ, ജനങ്ങളുമായി സൗഹൃദത്തിൽ കഴിയണമെങ്കിൽ കുററം കാണുന്ന കണ്ണും കുററം പറയുന്ന നാവും ഉണ്ടാവരുത്‌. യു: അത്‌ ശരിയാണ്‌. കുറേ നേരമായി നിങ്ങൾ ശരിവെക്കുന്നു. എനി ഞാനും ശരിവെക്കട്ടെ. ഇപ്പോൾ നിങ്ങൾ പറഞ്ഞനയം ജീവിക്കാ നറിയുന്നവർക്ക്‌ അറിയാം അതാണ്‌ ശരിയായനയമെന്ന്. ഒരുപക്ഷെ നിങ്ങളുടെ അനുഭവംതന്നെ ആ നയത്തിൻെറ ഗുണഫലത്തേയും കാര്യക്ഷമതയേയും കുറിച്ച്‌ നിങ്ങൾക്ക്‌ നല്ല പാഠം നല്കിയിട്ടുണ്ടാവും. മു; ഈ കാര്യം വളരെ വ്യക്തമാണല്ലൊ അത്‌ മനസ്സിലാക്കാൻ അനുഭവജ്ഞാനം ആവശ്യമില്ല. യു:അനുഭവിച്ചവരുടെ ബോദ്ധ്യത്തെക്കുറി പിന്നെ പറയേണ്ടതുമില്പ. ലിതത്വമ്‌ ഇന്നഖൽബി എന്നില്ലേ മുസ്ല്യാരേ_ഐനൽ യഖീൻ ഹഖുൽ യഖിൻ ആ ഗ്രേഡുകൾ താണ്ടി അടിയുറച്ച ആത്മബോദ്ധ്യം വന്ന ആളാണ്‌ താങ്കളെന്ന് എനിക്കറിയം, മു; എൻെറ ആന്തരഭാവത്തെക്കുറിച്ച്‌ നിങ്ങളെങ്ങനെ അറിയാനാ? യു: ഞാൻ നാട്ടിലില്ലെങ്കിലും നാട്ടിലെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്ന ആളാണു ഞാൻ, നാട്ടിലുള്ളപ്പോൾ മുസ്ല്യാക്കളു മായി വളരെ അധികം പഴകുകയും അവരുടെ അറിവും അറിവുകേടും കേട്ടുംകണ്ടും കരസ്ഥമാക്കുകയും, ചെയ്യുന്ന ആളാണ് ഞാൻ. നിങ്ങൾ ഇവിടെ വന്നില്പായിരുന്നെങ്കിൽ ഞാൻ വന്ന് അങ്ങയെ കാണുമായിരുന്നു. മു: ആലിമീങ്ങളുയി സമ്പർക്കം പുലർത്തുന്നത്‌ വിശിഷ്ട സ്വഭാവമാണ്‌. വളരെ കൂലിസവാബുകളുണ്ട് അവരുമായി സഹവസിക്കുകയും അവരെ സ്നേഹിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതിന്. യു: എനിക്ക് ചില പ്രത്യേക ലക്ഷ്യങ്ങളാണുള്ളത്‌. ആലിമീങ്ങളിൽനിന്ന്‌ എനിക്ക്‌ എന്തെങ്കിലും പഠിക്കാം. പിന്നെ അവർ പഠിക്കാത്ത തോ അല്ലെങ്കിൽ പള്ളിയിൽ പഠിച്ചു ജിവിക്കാൻ ഇറങ്ങിയപ്പോൾ മറന്നുപോയതോ ആയ എന്തെങ്കിലും അവരെ പഠിപ്പിക്കുകയും ചെയ്യാം. മു: ഓ, നിങ്ങൾ ആലിമീങ്ങളെ പഠിപ്പിക്കുകയും ചെയ്യുമല്ലേ? യു: ആലിമീങ്ങൾ സർവ്വജ്ഞാനികളല്ലല്ലോ. എല്ലാവരേയും പഠിപ്പിക്കാൻ പററുകയില്ല. പഠിപ്പു തികഞ്ഞിട്ടും നിറഞ്ഞിട്ടും എനി ഒട്ടും പഠിപ്പു കയറാൻ സ്ഥലമില്ലാത്ത ചില ആലിമുൽ അല്പാമമാരുണ്ട് അവർക്ക് തങ്ങൾ സർവജ്ഞാനികളാണ് എന്ന ഭാവമുണ്ട് ആരും അവരെ പഠിപ്പിക്കാൻ നോക്കണ്ട. എന്ത്‌ അബദ്ധങ്ങൾ കൈവശം സൂക്ഷിപ്പിലുണ്ടെങ്കിലും അവർ പിടിച്ച മുയലിൻെറ കെൊമ്പിൽനിന്ന്‌ കൈവിടുകയില്ല. മു: അത്‌ ചിലരുടെ ജന്മ സ്വഭാവമാണ്‌. എന്തു ചെയ്യാം. യു: അവർ ജനങ്ങളെ മുശ്‌രികീങ്ങളാക്കും അന്ധവിശ്വാസികളാക്കും. അതാണ്‌ സമൂഹത്തിന്‌ ഈ ആലിമുൽ അല്പാമമാരെക്കൊണ്ടുള്ള ദ്രോഹം. അത്തരക്കാരെ കയ്യിൽ കിട്ടിയാൽ “ചക്കരയും തേങ്ങയു"മാണ്‌ എനിക്ക് എന്നെപററി മുസ്ല്യാർ കേട്ടിട്ടുണ്ടാകും. വയ്യാവേലി കുഞ്ഞാലി എന്ന ആളാണ്‌ ഞാൻ, മുമ്പൊരു ഖത്വീബിനെ തല്ലി കുളത്തിൽ ചാടിച്ചിട്ടുണ്ട് അറിവില്ലാത്ത ബഹുജനങ്ങളെ വഴികേടിലാ ക്കിയതിന്. മു; അതൊക്കെ നല്ലകാര്യങ്ങളാണ്. ഇസ്ലാമിൻെറ ശൗര്യം കാട്ടണം. യു: ഇത്തരം ഇസ്‍ലാം ഖാതകന്മാരെ സമുദായം വെച്ചുവളർത്തരുത്‌. ഞാൻ നാട്ടിലില്ലെങ്കിലും എനിക്ക് പള്ളിയെ സംബന്ധിച്ചുള്ള എല്ലാ റിപ്പോർട്ടും കിട്ടും. ഖത്വീബുമാരുടെ നയവും പ്രവർത്തനരീതിയും ജീവിതവീക്ഷണവും ഇസ്‍ലാം വീക്ഷണവും എല്ലാം ഞാൻ മനസ്സി ലാക്കാറുണ്ട്. മു: സമുദായ സ്നേഹികളുടെ ലക്ഷണമാണത്‌: അത്തരക്കാർ എല്ലാം മഹല്ലിലും ഉണ്ടായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ സംശയമില്ല. യു: വിഘാതമായി നിലകൊള്ളുന്ന പണ്ഡിതന്മാരും ഇല്ലായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ ലവലേശം സംശയമില്ല. അതിരി ക്കട്ടെ. മൗലവിസാഹിബ്‌ ഇവിടെ സന്തോഷമായിക്കഴിയുന്നുണ്ടല്ലൊ. മു: അൽഹംദുലില്ലാ ഒരു വിധം സന്തോഷമായും സുഖമായും കഴിയുന്നു. യു: വിവരങ്ങളെല്ലാം എനിക്കറിയാം. ഏതാണ്ട് 2.1/2 കൊല്ലമായിക്കാണും താങ്കളിവിടെ വന്നിട്ട്‌ അല്ലേ? മു: രണ്ടുകൊല്ലവും നാല്‌ മാസവുമായി. യു: ഞാൻ പോയി അധികം താമസിയാതെ താങ്കൾ ഇവിടെ കൂടിയിരിക്കും, താങ്കൾക്ക്‌ മുമ്പുണ്ടായിരുന്ന ആൾ ഞാൻ പോകുന്ന അവസരത്തിൽ ആടിയുലഞ്ഞുകൊണ്ടിരിക്കയായിരുന്നു. മു: അതിൻെറ ആവശ്യമെന്ത്‌? നല്ലവർ നയിക്കുന്ന നാട്ടിൽ ക്ഷേമമായിക്കഴിയാമല്ലൊ. യു: ഒരു വിധം നല്ല ശമ്പളം ഇവിടെ കൊടുക്കുന്നുണ്ട്. താമസം നല്ല ബംഗ്ലാവിൽ. രാജകീയ ഭക്ഷണം സൗജന്യം. എല്ലാം ഇന്നത്തെ നിലവാരത്തിൽ കണക്കാക്കിയാൽ ഒരു മുഖ്യമന്ത്രിയുടെ പദവിയുണ്ട് ഖത്വീബിന്‌. മു: അങ്ങനെ താരതമ്യപ്പെടുത്തി നിലയും വിലയും നിർണ്ണയിക്കാമോ? യു: വെറുതെ ഒരു ചിന്താഗതി അത്രമാത്രം. നല്പ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻെറ സാമ്പത്തിക പദവിയും പുറമെ ജനങ്ങളുടെ ബഹുമാനവും അനുസരണവും. സുഖം ക്ഷേമായി. യു: ഇവിടെ വലിയ ചിലവൊന്നും ഇല്ല കിട്ടുന്നതൊക്കെ_നമ്മുടെ പഴഞ്ചൻ യാഥാസ്ഥിതികരുടെയിടയിൽ പല കൈമടക്ക്‌ പരിപാടി കളും ഉണ്ടല്ലൊ. എല്ലാം കൂടി നല്ലൊരുതുക മാസംതോറും സമ്പാദ്യം കാണും. മു; ഞങ്ങൾക്ക്‌ ചിലവൊന്നും ഇല്ലെന്നോ? യു: ശരിയാണ്‌ കുടുംബമുണ്ടല്ലൊ. അവരെ പോറ്റി വളർത്തണം. ആരെല്ലാമുണ്ട്‌? മു: ഭാര്യ മൂന്നു മക്കൾ ഉമ്മ ഇത്രയും ഉണ്ട്‌. യു: അവരുടെ ചിലവ്‌ മാത്രം. ഇവിടെ നിന്നുള്ളതും പറമ്പിലെ തേങ്ങാപിരിലും അടക്കാമുതലായ മററുള്ളവയും ചേർത്ത്‌ നല്ലൊരു തുക ബേങ്കിലോ മററു നിക്ഷേപരൂപത്തിലോ കാണും. മു: ഞങ്ങൾ പാവം മുസ്ലിയാക്കൾ! ധനികരായിരുന്നെങ്കിൽ നാടുവിട്ടുനിൽക്കുമോ? കുടുംബസുഖം കളഞ്ഞു നാടും വീടും വിട്ടു അന്യരെ ആശ്രയിച്ചുകഴിഞ്ഞുകൂടാൻ ഞങ്ങൾ നിർബന്ധിതരായിരിക്കയല്ലേ? യു: എത്ര ധനികന്മാരായ മുസ്ല്യാക്കളെ കാണണം. രാത്രിയിലെ മതപ്രസംഗം നടത്തുന്ന വഅളന്മാർ രണ്ടു മണിക്കൂർ പ്രസംഗത്തിന്‌ 800രൂപ 1000രൂപ ഫീസ്‌ വാങ്ങുന്ന അത്തരം ആലിമീങ്ങൾ മോശക്കാരാണോ? വമ്പിച്ച ധനികന്മാർ, ഇൽമുകൊണ്ടു അമൽ ചെയ്യാൻ അള്ളാഹുത്തഅലാ കല്പിച്ച കല്പന അവർ നിറവേററുന്നത്‌ കണ്ടോ? അത കണ്ടുപഠിച്ച്‌ അത്‌പോലെ അമൽ ചെയ്തു ധനികനാകണം. താങ്കൾ ഒരു പക്ഷെ നേരത്തേതന്നെ ധനികനായിരിക്കാം, അതാണ്‌ ആ അമലിന്‌ പോകാതെ ഈ ചെറിയ അമലിന്‌ ഒരുമ്പെട്ടത്‌. മു: ഞാൻ ധനികനല്ല നേരത്തേ അല്ല ഇപ്പോഴും അല്ല, ഈ ഖത്വീബിൻെറ വരുമാനം കൊണ്ടുവേണം എനിക്ക്‌ കുടംബത്തെ പോററാൻ. എന്നെ സംബന്ധിച്ചേടത്തോളം ധനികനാവാൻ ആഗ്രഹം ഇല്ല, അതിനുള്ള സാദ്ധ്യതയും ഇല്ല. യു: അല്ല മുസ്ല്യാരേ നിങ്ങൾക്ക് ഒരു സഹോദരിയുണ്ടെന്നു കരുതുക നിങ്ങളാണ്‌ രക്ഷിതാവ്‌ എന്നുമിരിക്കട്ടെ. ഒരു വിവാഹാലോചന വരുന്നു എന്ന് സങ്കല്പിക്കുക, 50 പവൻറെ സ്വർണ്ണാഭരണങ്ങളും 50000രൂപയും അയാൾ ആവശ്യപ്പെടുന്ന പക്ഷം നിങ്ങൾ എന്ത്‌ പറയും? മു: നടക്കാത്ത കാര്യമാണ്‌. ഒരു ധനികന്റെ വീട് കാണിച്ചു കൊടുക്കും. അവിടെ പൊന്നും പണവും ഉണ്ടെന്നു പറയും. യു: നിങ്ങളുടെ ധനസ്ഥിതി നോക്കാതെയാണ് ആ മനുഷ്യൻ നിങ്ങളോട്‌ അതെല്ലാം ആവശ്യപ്പെടുന്നത് എന്ന് വ്യക്‌തം, അവനെ ദുഷ്ടനെന്ന് വിളിക്കാമല്ലൊ. മു: അങ്ങനെ വിളിക്കാമോ? എനിക്ക് അതിനുള്ള കഴിവുണ്ടെന്ന് കരുതിയാണ് അയാൾ അത്രയും ആവശ്യപ്പെട്ടത്‌ എന്ന് വരാമല്ലൊ. യു: എന്നാൽ നിങ്ങളുടെ കഴിവനുസരിച്ചുള്ളത്‌_ നിങ്ങൾ കൊടുക്കാൻ തെയ്യാറുള്ളത്‌ സ്വികരിച്ചു ആ വിവാഹത്തിനു തയ്യാറായി ക്കൂടെ_അങ്ങനെ ചെയ്യാത്തത്‌ ഒരു ദുഷ്‌ടത്തരമല്ലേ? മു: അതും സമ്മതിക്കാൻ പ്രയാസമുണ്ട് അയാൾ ആഗ്രഹിച്ച അളവിൽ പൊന്നും മിന്നും മണ്ണും പെണ്ണും കിട്ടാനുള്ള സാദ്ധൃത വേറെയു ണ്ടെങ്കിൽ അങ്ങോട്ട്‌ അയാൾ അന്വേഷണം നീട്ടുകയാണെങ്കിൽ അതിൽ തെററില്ലല്ലോ. യു: അനുകൂലമായ ഇതര സാഹചര്യങ്ങളിരിക്കെ, അതിനെ തിരസ്ക്കരിച്ച്‌ ധനവും തേടിപ്പോകുന്നത്‌ ദുഷ്ടത്തരമല്ലേ? മു: അങ്ങനെയങ്ങു സമ്മതിക്കാൻ പ്രയാസമുള്ള കാര്യമാണത്‌. കച്ചവടത്തിൽ കൂടുതൽ ലാഭം ആശിക്കുന്നത്പോലെയുള്ള ഒരാഗ്രഹ മാണ് വിവാഹകർമ്മത്തിലും പ്രവത്തിക്കുന്നത്‌. ചിലർ ത്യാഗബുദ്ധി കാണിക്കും ചിലർക്ക്‌ സഹതാപം ഉണ്ടാകും. പലർക്കും പല പരി ഗണനകളാണ്. ആകയാൽ ദുഷ്ട്ടത്തരം നിർണ്ണയിക്കുക അത്ര എളുപ്പമല്ല. യു: ശരി ഇരിക്കട്ടെ. മറെറാരുവശം നോക്കാം. അള്ളാഹുത്തആലാ നമ്മളോട് കല്പിച്ചിട്ടുണ്ടോ സഹോദരിക്കോ പുത്രിക്കോ ഇത്ര പവൻ കൊടുക്കണം. ഇത്രായിരം രൂപ കൊടുക്കണം ഇത്ര ഏക്കർ ഭൂമി കൊടുക്കണം കാറ്‌ കൊടുക്കണം റേഡൊവാച്ച്‌ കൊടുക്കണം എന്നൊ ക്കെ? മു: അങ്ങനെ ഒരു നിബന്ധനയും ഇസ്സാമിലില്ല. യു: അത്‌ മഹാഭാഗ്യമല്ലെ മുസ്ലിയാരേ? മറിച്ച്‌ ഇതൊക്കെ കൊടുക്കണമെന്ന് കല്പിച്ചിരുന്നുവെങ്കിൽ മുസ്‌ലിംകൾ കുടുങ്ങിയതുതന്നെ. വളരെ ചുരുക്കും മുസ്‌ലിംകൾ മാത്രമല്ലേ ആ കല്പന നിറവേററാൻ പ്രാപ്തരായവരായുള്ളൂ. മു: അതെയതെ, വളരെ ചെറിയ ന്യൂനപക്ഷമല്ലേ ധനികർ. യു: നാം രക്ഷപ്പെട്ടു. അരലക്ഷം രൂപ ചെലവ്‌ ചെയ്തു ഹജ്ജിന്‌ പോകണമെന്ന് അല്ലാഹുത്തആല എല്ലാ മുസൽമാനോടും കല്പിച്ചാൽ നാം എങ്ങനെ രക്ഷപ്പെടും? മു: കുടുങ്ങിയത്‌ തന്നെ എല്ലാവർക്കും അതിന്‌ കഴിയുമോ? യു: അപ്പോൾ മുസ്‌ലിംകളോട് പണച്ചിലവുള്ള ഹജജ്‌ കർമ്മം ചെയ്യണമെന്ന് കല്പിച്ചത്‌ യുക്തിസഹമാണോ? മു: പണക്കാരോടും മററു ലക്ഷണങ്ങൾ തികഞ്ഞവരോടും മാത്രമല്ലേ അള്ളാഹു അത് നിർവഹിക്കാൻ കല്പിച്ചിട്ടുള്ളു. യു: അപ്പോൾ എല്ലാവർക്കും ഹജജ്‌ നിർബന്ധമല്ലേ മു: അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണല്ലോ. യു: മുസ്ലിയാർക്ക്‌ നിർബന്ധമായേക്കും. മു: ഞാനും ദരി(ദലക്ഷങ്ങളിൽപ്പെട്ട ആളല്ലേ സ്നേഹിതാ? യു: ശരിയാണ്‌ നേരത്തേപറഞ്ഞു ഈ ഖത്വീബിന്റെ വരുമാനമേയുള്ളൂ. മിച്ചം ഒന്നും ഇല്ലെന്ന്. അപ്പോൾ മുസ്‌ലിയാർ ഹജ്ജ്‌ നിർബന്ധ ത്തിൽനിന്നും രക്ഷപ്പെട്ടു അല്ലേ. മു:ധനികരല്ലാത്തവർ എല്ലാം ഹജജ്‌ നിബന്ധനയിൽ നിന്നും പുറത്താണ്‌. യു:നിങ്ങൾ പുറത്താണോ മുസ്‌ലിയാരേ? നേരേ ചോദിക്കാം. അതാണ് ഞാൻ കാണാനിരിക്കയായിരുന്നു എന്ന് ആദ്യം പറഞ്ഞത്‌. നിങ്ങൾ ധനികനല്ല നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? മു; ഫർളുണ്ടോ എന്ന് ചോദിച്ചാൽ_ഹ യു; അങ്ങനെ വലയണ്ട_ നേരെ ഉത്തരം പറയൂ മുസ്‌ലിയാരേ നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? നിങ്ങളുടെ കഴിവ്‌ ശരിക്കും അറിയുന്ന നിങ്ങൾക്ക്‌ അതിന് മറുപടി പറയാൻ ഞെരങ്ങേണ്ടതില്ലല്ലോ. വേഗം പറയാം.......അൽപസമയത്തെ മൗനം. യു; എന്താ മുസ്‌ല്യാരേ ഒന്നും പറയാത്തത്‌. മു; ഞാൻ ഇപ്പോൾ ഹാജിയാണ്‌ എനി ഫർളുണ്ടോ ഇല്ലേ എന്ന പ്രശ്നത്തിന്‌ സ്ഥാനമില്ല. യു; ആ പ്രശ്നത്തിന്‌ ശരിയായ പ്രസക്തിയുണ്ട്. ഞാൻ കാണിച്ചുതരാം. ഗൗരവപ്പെട്ട പ്രശ്‌നം അതിലുള്ളത്‌കൊണ്ടാണ് നിങ്ങൾതന്നെ മറുപടി പറയാൻ വിഷമിക്കുന്നത്‌. മു; എന്നിക്കൊരു വിഷമവും ഇല്ല. അതൊരു ഫിഖ്‌ഹ്‌ മസ്‌അയാണ് . എൻെറ അറിവ്‌ പറയാൻ പ്രയാസമില്ല, യു; നിങ്ങൾ ഫിഖ്‌ഹിനും ഖുർആനിനും ഹദീസിനും എതിർ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം അറിയാം പക്ഷെ ഒന്നും അറിയാത്തവന്‌ തുല്യ മായിട്ടാണ്‌ പണികളൊക്കെ. എല്ലാം അറിഞ്ഞുകൊണ്ടാണ്‌ എൻെറ ചോദ്യം. ഒഴിഞ്ഞുമാറാൻ നോക്കണ്ട. - മു; എൻെറ പ്രവർത്തികൾ പരസ്യമാണ്‌. ഒന്നിലും ഒഴിഞ്ഞുമാറേണ്ടതില്പ. യു; പരസ്യമായ പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് എന്റെ ചോദ്യം. അതാവർത്തിക്കുന്നു. നിങ്ങൾക്ക്‌ ഹജ്ജ് ഫർളുണ്ടോ? മു; ആ ചോദ്യത്തിന് പ്രസക്തിയില്ലെന് ഞാൻ പറഞ്ഞല്ലോ? അത് വിട്ടേക്കണം. യു: വിടാൻ പററുകയില്ല. ചോദ്യവും വിടാൻ പററില്ല, അതുമായി ബന്ധപ്പട്ട നിങ്ങളേയും വിടാൻ പററില്ല. മു: എന്താ നിങ്ങളുടെ ഉദ്ദേശം? യു: മുസ്സിയാർ ഇവിടെ വലിയ ഒരു തെററുചെയ്തു എന്ന് സ്ഥാപിക്കലാണ്‌ എൻെറ ഉദ്ദേശം. മു: ഞാൻ തെററു ചെയ്തിട്ടുണ്ടെങ്കിൽ നിശ്ചയമായും ഞാനതറിയൽ ആവശ്യമാണ്‌. യു: തെററു ചെയ്തെന്ന് സ്ഥാപിച്ചുകഴിഞ്ഞാൽ അത്‌ സമ്മതിക്കാനും അതിന് പരിഹാരം ചെയ്യാനും നിങ്ങൾ ബാദ്ധ്യസ്ഥനുമാണ്‌.അല്ലേ? മു: അതെ, അതാണ്‌ അതിൻെറ ന്യായവും ക്രമവും. യു: എന്നാൽ നമുക്കാരംഭിക്കാം. ഇതൊരു കോടതിയാണെന്ന് സങ്കല്പിക്കാം. വക്കീലിൻെറ ചോദ്യത്തിന് ഉത്തരം പറയാൻ കക്ഷി നിർബന്ധിതനാകുന്നത് പോലെ, മുസ്ലിയാർ ദയവായി എൻെറ ചോദ്യത്തിന്‌ ഉത്തരം പറയാതെ ഒഴിഞ്ഞുമാറരുത്‌. നമ്മൾ രണ്ടുപേരും കൂടി ഒരു വിഷയം ചർച്ച ചെയ്തു ഗവേഷണം നടത്തുകയാണെന്ന് കരുതിയാൽ മതി. തയ്യാറാണോ? മു: ശരി സ്നേഹിതാ, സമ്മതിച്ചു. യു: നിങ്ങൾ ധനികനാണോ? മു: അല്പ, ഞാൻ ധനികനല്ല. യു: ധനികനല്ലാത്ത നിങ്ങൾക്ക് ഹജ്ജ്‌ ഫർളുണ്ടോ? മു: ഇല്ല യു: നിങ്ങൾ ഹജജ്‌ ചെയ്തില്ലേ? മു: ചെയ്തു. യു: നിങ്ങൾക്ക് ഹജജ്‌ ഫർളല്ലെങ്കിൽ നിങ്ങൾ ചെയ്ത ഹജജിൻെറ നിലവാരമെന്ത്‌? മു: ഹജജ്‌ മുസ്ലിമിന്‌ നിർബന്ധമായ കടമയാണല്ലൊ. അത്‌ നിർവഹിച്ചു എന്നർത്ഥം, യു: നിങ്ങൾ ചെയ്ത ഹജജ്‌ ഫർളോ സുന്നത്തോ? മു: ആദ്യത്തെ ഹജജ്‌ ഫർള്‌ തന്നെ. യു:നിങ്ങൾക്ക്‌ ഫർളില്ലായെന്ന് നേരത്തെ സമ്മതിച്ചു കഴിഞ്ഞതാണല്ലോ. അപ്പോൾ ഫർളായ ഒരു ബാദ്ധ്യത നിങ്ങൾ വീട്ടിയെന്ന്‌ കരുതാമോ? മു: (അല്പം പരുങ്ങലോടെ) പ്രയാസമുണ്ട്. യു: അതായത്‌ ഫർളല്പ. മു: അല്ല. യു: എന്നാൽ അത്‌ സുന്നത്താണോ? മു: അങ്ങനെ കരുതാതെ എന്ത് ചെയ്യും? യു: ഒരു ഹജജ്‌ ഫർളായി ചെയ്തവർ പിന്നീട്‌ ചെയ്യുന്ന ഹജ്ജല്ലേ സുന്നത്താവുക? മു: അതെ യ: ഒരാളുടെ ആദ്യത്തെ ഹജജ്‌ സുന്നത്താകുമോ? മു; ഇല്ല. യു: നിങ്ങളുടെ ഈ ഹജജ്‌ ആദ്യത്തെ ഹജ്ജല്ലെ? മു: അതെ ആദ്യത്തേതാണ്. യു: അപ്പോൾ അത്‌ സുന്നത്തെന്ന് പറയാൻ നിവൃത്തിയില്പല്ലൊ? മു: ഇല്പ. യു: ഇപ്പോഴെന്തായി? നിങ്ങളുടെ ഹജജ്‌ ഫർളുമല്ല, സുന്നത്തുമല്ലാ എന്ന് തെളിഞ്ഞില്ലേ? മു: തെളിഞ്ഞു. യു: സുന്നത്തും ഫർളുമല്ലാത്ത ഹജജിൻെറ ഫിഖ്‌ ഹിയ്യായ പദവിയെന്താണ്. മു: എന്തായിരിക്കണം? യു: മുസ്ലിയാരുടെ കയ്യിൽ ആ ഹജജിന്‌ പേരില്ലെങ്കിൽ ഞാൻ പറയട്ടെ. സമ്മതമോ? മു: കേൾക്കട്ടെ യു: ശ്രദ്ധിച്ചോളൂ മുസ്ലിയാരേ, പഠിച്ചോളൂ മുസ്ലിയാരേ, മററുള്ളവരെ പഠിപ്പിച്ചോളൂ മുസ്ലിയാരേ, നിങ്ങൾ ചെയ്തത്‌ ഫർളായ ഹജജല്പ. സുന്നത്തായ ഹജജല്ല, എന്നാൽ കാലിയായ ഹജജ്‌. (അല്പം ഉച്ചത്തിൽ) മനസ്സിലായോ മുസ്ലിയാരേ കാലിഹജജ്‌, മൗലവി മൗനം പാലിക്കുന്നു. യു: മുസ്ലിയാരുടെ പ്രതികരണം മനസ്സിലായില്ലല്ലൊ. പഠിക്കാനും പഠിപ്പിക്കാനും കൊള്ളുന്നതാണ്‌. നമ്മുടെ അഭിമുഖം. (പിന്നേയും മുസ്‌ല്യാർ മൗനം) യു: എന്താ മുസ്‌ല്യാർ തൗബാ ചെയ്യുകയാണോ കാലി ഹജജ്‌ ചെയ്തതിന്ന്‌. എനി നിങ്ങൾ പഠിച്ചതും ശിഷ്യന്മാരെ പഠിപ്പിക്കുന്നതുമായ ഫീഖ്‌ഹ് ഗ്രന്ഥങ്ങളിൽ ഒരു പുതുമ വരുത്താനുണ്ട്‌. മ൫സ പാഠപുസ്തകങ്ങളിൽ വരുത്തുന്നത്‌ പോലെ അറബിഗ്രനഥങ്ങളിൽ വരുത്തി യാലെന്താ? ഒരു പ്രയാസമുണ്ട്‌ അറബിയിലുള്ള പ്രാമാണികമായ ഫിഖ്‌ഹു ഗ്രന്‌ഥങ്ങൾ നമ്മുടെ കാക്കാന്മാരായ മുസ്‌ലിയാക്കളുണ്ടാക്കി യതല്ല. തന്മൂലം മദ്രസ പാഠപുസ്തകങ്ങളിൽ കാട്ടുന്നപോലെ തോന്നിവാസങ്ങൾ കുത്തിക്കേററാൻ പററുകയില്ല. മു; മനസ്സിലായില്ലല്ലൊ യു: മനസ്സിലാകൂല മുസ്‌ലിയാരേ. മനസ്സിലാകൂല. ഖുത്‌ബയിലെ ഫർളുകൾ അറബിയിലാവണമെന്ന ഭാഗം തിരുത്തി ഖുതുബ മുഴുവൻ അറബിയിലാവണമെന്നാക്കി. ജുമാഅത്ത്‌ മുജാഹിദ്‌ അഭിപ്രായക്കാർക്ക്‌ സലാം ചൊല്ലരുത്‌ എന്ന് പാസാക്കി. അവരെ കാഫിറാക്കി പാഠപുസ്തകത്തിൽ കടത്തി അതുപോലെ ഒരു ഫിഖ്‌ഹ്‌ ഭേദഗതി ഞാൻ കൊണ്ടുവരുന്നു കൈകാട്ടി എരന്നുവാങ്ങി_ അല്ലെങ്കിൽ മാന്യ മായും സൗജന്യമായും ലഭിക്കുന്ന സംഭാവനകളായിക്കോട്ടെ. ആളുകളുടെ പദവി അനുസരിച്ചു പറയാം മാന്യമായ പിച്ചയെടുക്കലാണ്‌. _ഭിക്ഷയെടുക്കലാണ്‌. സംഭാവന സ്വീകരണം..അങ്ങിനെ ഇരന്നുവാങ്ങുകയെന്ന ഇരട്ടപേരുള്ള സംഭാവന മുഖാന്തിരം കിട്ടുന്ന പണം ഉപയോഗിച്ചു ചെയ്യുന്ന ഹജജ്‌ കാലിഹജജ്‌ എന്ന് പറയപ്പെടും. എന്താ മുസ്‌ല്യാരേ? ഇങ്ങനെ ഒന്ന് ചെയ്തുകൂടേ? മു: എന്തിനാണിങ്ങനെ നമ്മൾ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞു സമയം കളയുന്നത്‌? വിഷയം മാററിക്കൂടേ? യു: നിങ്ങൾക്ക്‌ ആവശ്യമില്ലാത്തതാണെങ്കിൽ എനിക്കത്‌ വളരെ ആവശ്യമായിത്തോന്നിയാലെന്ത്‌ ചെയ്യും? ആകയാൽ കോടതി തുട രുന്നു, ഈ നാട്ടിലെ ജനങ്ങളെ നിങ്ങൾ രണ്ടുകൊല്ലം കൊണ്ടു പരിചയപ്പെട്ടിരിക്കുമല്ലോ? മു: അറിയാം. മിക്കവാറും ആളുകളെ യു: അവൻ ധനികരോ അഷ്ടിപുഷ്ടി കഴിഞ്ഞുകൂടുന്ന ശരാശരി സാധാരണക്കാരോ? മു: അധികവും ശരാശരിക്കാർതന്നെ. യു: ധനികരെന്ന് പറയുന്നവർ നിങ്ങളുടെ അഭിപ്രായത്തിൽ ഉണ്ടോ? മു: അധികം പേർ കാണുകയില്ല യു: ഭൂരിപക്ഷം ജനങ്ങൾ സാധാരണക്കാരും നിർദ്ധനരുമല്ലേ? മു: അതെ യു: ഇവിടെ മദ്രസ്സ കെട്ടിടം പൂർത്തിയായിട്ടില്ല. പള്ളിപ്പണിയിൽ ഹാളിൻറ പണി ബാക്കിയുണ്ട്‌. കുളത്തിൻെറ പടവുകൾ കെട്ടാനിരി ക്കുന്നു . ഈ വസ്തുത ശരിയല്ലേ? മു: അതെ. യു: രണ്ടുകൊല്ലമായി നിങ്ങളിവിടെ കഴിയുന്നു. ഈ പണികൾ പൂർത്തിയാക്കാനുള്ള വല്ല ശ്രമവും നിങ്ങൾ നടത്തിയോ? മു: ഞാൻ ഇവിടെ പെതുവേ പറയാറുണ്ട്. ഈ പണി വേഗം തീർക്കണമെന്ന്. യു: നിങ്ങൾ പറയാതെ ജനങ്ങൾക്കറിയാവുന്ന കാര്യമാണത്‌, നിങ്ങൾ ജനങ്ങളെ ഉത്സാഹിപ്പിച്ചു, നിങ്ങളും മുന്നിട്ടിറങ്ങി, ധനശേഖ രണം നടത്തി ആ പണികളെല്ലാം ചെയ്തുതീർക്കാഞ്ഞത്‌ നിങ്ങൾക്ക്‌ പററിയ വീഴ്ചയാണെന്ന്‌ ഞാൻ പറയുന്നു. യോജിക്കുന്നോ? മു: എൻെറ വീഴ്ചയെന്ന് പറയുന്നത്‌ ശരിയല്ല, കമ്മററിക്കാർക്ക്‌ ഉത്സാഹം കുറഞ്ഞതുകൊണ്ടാണ്. യു: നിങ്ങൾ അവരെ ഉത്സാഹിപ്പിച്ചില്ല. നേരേമറിച്ച് നിങ്ങൾക്ക്‌ കാലിഹജ്ജ് ചെയ്യാനുള്ള സംഖ്യ നിങ്ങൾ ഈ നാട്ടിൽ നിന്നും പിരിച്ചു ണ്ടാക്കി. അത് പിരിക്കാൻ ആളുണ്ടായി. അതിന്‌ പ്രചോദനം കൊടുക്കാൻ നിങ്ങൾ തയ്യാറായി. അത്‌ നടന്നു. നിങ്ങൾക്ക്‌ താല്പര്യമുള്ള കാര്യത്തിൽ നിങ്ങൾ ശ്രദ്ധചെലുത്തി അത്‌ നിറവേററി. അതല്ലെ സത്യാവസ്ഥ? മു: അങ്ങനെ വ്യാഖ്യാനിക്കാം. പക്ഷെ ഒരു സത്യം മറക്കരുത് . അനേകം വർഷങ്ങളായി നിലനിൽക്കുന്ന ഒരു മഹല്ലും ജുമുഅ പള്ളിയുമാണിത്‌. രണ്ടരകൊല്പം ചാർജ്ജിലുണ്ടായ എന്നെ ആ സ്ഥാപനത്തിന്റെ പോരായ്മകൾക്ക്‌ ഉത്തരവാദിയാക്കുന്നത്‌ അനീതിയാണ്‌. യു: അങ്ങിനെ തടിശുദ്ധിയാക്കണ്ട. പല മുസ്ലിയാക്കളും ഇവിടെയും സമീപമഹല്ലുകളിലും വരികയും പോകുകയും ചെയ്തിട്ടുണ്ട്. ഓരോ ലക്ഷ്യവും മനസ്സിൽ വെച്ച്‌ അത് നേടിയെടുക്കുന്ന തന്ത്രം ഞങ്ങൾ ആദ്യമായി കാണുന്നതല്ല. പക്ഷെ പാവം പ്രസിഡണ്ടുമാരും കമ്മറ്റി ക്കാരും ശുദ്ധാത്മാക്കളാണ്‌. ഉരുട്ടും പെരട്ടും തിരിയാത്ത നിഷ്‌ക്കളങ്കരാണ്‌. മുസ്ലിയാക്കളുടെ തന്ത്രപൂർവ്വമുള്ള സംസാരവലയിൽ അവർ എളുപ്പം അകപ്പെടുകയും അവരുടെ ഇംഗിതങ്ങൾ നിറവേററികൊടുക്കുകയും ചെയ്യുന്നു. മു: മുസ്ലിയാക്കളെ ഒന്നടക്കം അങ്ങിനെ താറടിക്കുന്നത് ശരിയല്ല. അവർ കച്ചവടമോ മററു തൊഴിലോ എടുക്കുന്നവരല്ല- അവരുടെ സമ യം മുഴവൻ സമുദായത്തിനു വേണ്ടി അവർ ചിലവഴിക്കുന്നു നാടും വീടും വിട്ടു എല്ലാ സുഖങ്ങളും തൃജിച്ചു സമുദായ സേവനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്‌ അവ൪. അവ൪ക്ക്‌ നേരിടുന്ന സാമൂഹൃമായ പണച്ചിലവുള്ള ബാദ്ധ്യതകൾ സാധിച്ചുകൊടുക്കു വാൻ സമുദായത്തിന് ബാദ്ധ്യതയില്ലേ? യു: ആ ബാദ്ധ്യതകളെല്പാം സമുദായം നിവ്വഹിക്കുന്നുണ്ട്. എത്ര കുട്ടിമുസ്‌ല്യാക്കൾ കല്ല്യാണം കഴിച്ചു; എത്ര മുസ്‌ല്യാക്കൾ പെൺമ ക്കളെ കെട്ടിച്ചയച്ചു; എത്രപേർ വീടുണ്ടാക്കി. ഇതൊക്കെ ഒഴിവ്‌ കഴിവില്ലാത്ത ബാദ്ധ്യതകളാണ്‌. അതിനൊക്കെ സമുദായം ഉള്ളഴിഞ്ഞു സഹായിക്കയും വേണം. അത് ചെയ്തുവരുന്നുമുണ്ട്‌. എന്നാൽ സമുദായത്തിൻെറ സന്മനോഭാവത്തെ ചൂഷണം ചെയ്തു നിങ്ങളെപ്പോലെ ഉല്പാസയാത്രക്ക്‌__അതേ കാലി ഹജ്ജിന്__പോകുന്നന് ഉചിതമല്ല എന്ന് പറയാതെ വയ്യ. എന്ത്‌ പറയുന്നു? മു: ഞാനെന്ത്‌ പറയാനാണ്‌? കഴിഞ്ഞ കാര്യങ്ങളല്ലേ? യു: കഴിഞ്ഞ കാര്യങ്ങളുടെ ഗുണദോഷങ്ങളെ പഠിച്ചാലേ കഴിയാനിരിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാൻ പററുകയുള്ളൂ. മു: ശരിയാണ്. യു: ഒരു വലിയ ശരികേട് നിങ്ങളിൽ സംഭവിച്ചു ഇത്രയും പണികൾ പള്ളിക്കും മദ്രസക്കും തീരാനിരിക്കെ അതിലൊന്നിലും ശ്രദ്ധചെലു ത്താതെ നിങ്ങൾ അറബിനാടുകളിലേക്ക്‌ സർക്കീട്ടു പോകാനുള്ള അരലക്ഷം രൂപ സംഘടിപ്പിച്ചു ദുർവ്യയം ചെയ്തത് വലിയ തെറ്റായി പ്പോയി മുസ്‌ല്യാരെ. എനിക്ക്‌ ജേഷ്ടൻെറ കത്തുണ്ടായിരുന്നു പ്രസിഡണ്ടും കമ്മററി അംഗങ്ങളും അത്യധിക ആവേശത്തോടെയാണ്‌ പണപ്പിരിവ് നടത്തുന്നതെന്നും അവർ ഉദ്ദേശിച്ച സംഖ്യ ഓരോരുത്തരും കൊടുത്താലെ ടാർജററ്‌ തുകയായ അരയിലെത്തുകയുള്ളൂ എന്നും അതിനാൽ നിർബന്ധത്തിന്റെ ഒരംശം ഇതിലുണ്ടെന്നും മററും ഞാൻ വിദേശത്ത്‌ നിന്നറിഞ്ഞു. ഈ പരിപാടിയോട്‌ മാനസിക മായി എനിക്ക്‌ വിയോജിപ്പാണ്‌. ഹജ്ജിന്‌ പോകാൻ മുസ്ലിയാർക്ക്‌ പൈസ സ്വരുക്കൂട്ടി കൊടുക്കൽ അനാവശ്യമാണെന്നും വീട്ടിൽ നിന്നും ഒന്നും അതിലേക്ക്‌ കൊടുക്കരുതെന്നും ഞാൻ എഴുതിയിരുന്നു. അപ്പോഴേക്കും ഞാൻ വീട്ടിലേക്ക്‌ ചിലവിനയച്ച പൈസയിൽ നിന്ന് കാലി ഹജ്ജ്‌ ഫണ്ടിലേക്ക്‌” കൊടുത്തുകഴിഞ്ഞുവത്രെ. വേണ്ടുന്ന കാര്യങ്ങൾ മുടങ്ങിക്കിടക്കുമ്പോൾ വേണ്ടാത്തതിന് സഹായി ച്ചപാപം പടച്ചവൻ പൊറുത്തുതരട്ടെ എന്ന് ദുആ ചെയ്യാം. മു: നിങ്ങൾ വളരെ മോശമായിട്ടാണല്ലൊ ആ വസ്തുത ചിത്രീകരിക്കുന്നത് യു: നിങ്ങൾ ചെയ്ത താണ പണിയെ പിന്നെ പുകഴ്ത്തിപ്പാടുകയാണോ വേണ്ടത്‌? ഈ പണ്ഡിതന്മാർ ബഹുജനങ്ങളെ പറ്റിക്കുന്ന രീതി നിരീക്ഷകന്മാർക്കറിയാൻ കഴിയും. പഴയകാലം മുതൽക്കേ പണ്ഡിതന്മാരെ ബഹുമാനിക്കുകയെന്നത്‌ നമ്മുടെ സ്വഭാവമാണല്ലൊ അതി നാൽ നിങ്ങളെയൊക്കെ മാന്യതയിൽ ഉയർത്തിനിർത്തിയിരിക്കയാണ് ബഹുജനങ്ങൾ. കാര്യം മനസ്സിലാവാണ്ടല്പ. മു: ദാനം ചെയ്തതിനെക്കുറിച്ച്‌ സംസാരിച്ച്‌ ചെയ്ത പുണ്യം നശിപ്പിച്ചുകളയുന്നതെന്തിനാണ്? യു: ഉപദേശിക്കാൻ മുസ്ല്യാക്കൾക്ക്‌ നല്ല കഴിവാണ്. അക്കാര്യങ്ങൾ സ്വയം പ്രവൃത്തിയിൽ കൊണ്ടുവരാനാണ് അവർക്ക്‌ കഴിയാത്തത് സ്വയം ആചരിക്കാത്ത ഉപദേശം ഫലം ചെയ്യുമോ? മു: ഞങ്ങൾ നല്ലനടപടിക്കാരല്ലെന്ന് സൂചിപ്പിക്കാൻ കാരണമെന്ത്‌? ആലിമീങ്ങൾ അറിവിനനുസരിച്ച് ജീവിക്കുന്നുണ്ട്‌. യു; എന്റെ കൂടെ ചിരിക്കാൻ ആളില്ലാതായിപ്പോയി. നൂററിക്കണക്കിന്‌ ഉദാഹരണങ്ങൾ എടുത്ത്‌ കാണിക്കാൻ എനിക്ക്‌ കഴിയും. നമ്മു ടെ മുമ്പിലുള്ള കാര്യം നോക്കൂ ഉല്ലാസയാത്രക്ക്‌ പണം സംഘടിപ്പിച്ചെടുത്തത്‌ സഹിക്കാവതല്ല നിങ്ങൾ സമുദായ സേവത്തിനു വേണ്ടി ജിവൻ ഉഴിഞ്ഞുവെച്ചിരിക്കയാണെന്ന് അഭിമാനിക്കുന്നു. സുഖമായ താമസം. വിഭവ സമൃദ്ധമായ ഭക്ഷണം. ഘനമുള്ള ശമ്പളം എല്ലാം കൂടി സുഖജീവിതം. പണ്‌ഡിതന്മാരോടു ഞങ്ങൾ നന്ദിയുള്ളവരാണ്‌. ഇതിനൊക്കെപുറമെ, ചിലപ്പോൾ നേരിടുന്ന പണച്ചിലവുകൾ നടത്തിക്കൊടുക്കുന്നു. അതിനിടയിലൂടെയാണ്‌ യാതൊരു ന്യായീകരണവുമില്പാത്ത, കണ്ടുപഠിക്കാൻ കൊള്ളാത്ത, ജനസമ്മതിയില്ലാത്ത ശറഅ സമ്മതിക്കാത്ത കാലിഹജ്ജിനുള്ള ഉല്ലാസയാത്ര. അതും തരത്തിനും തക്കത്തിനും പലരും ഒപ്പിക്കുന്നുണ്ട്‌. ഇങ്ങനെയൊക്കെയാ യിട്ടും ഈ പണ്‌ഡിതന്മാർക്ക്‌ പെതുജനങ്ങളോട് ഒരു നന്ദിയും തോന്നുന്നില്ല. മു: എന്താ അങ്ങനെ പറയുന്നു? അവർക്ക്‌ നന്ദിയില്ലെന്ന് യു: പണ്‌ഡിതന്മാർ ഇപ്പം ഞങ്ങളുടെ ശത്രുക്കളായിരിക്കയാണ്. മു: നിങ്ങൾ പറയുന്നത്‌ മനസ്സിലാകുന്നില്ല യു: അങ്ങനെ പലതും നിങ്ങൾക്ക് മനസ്സിലാവുകയില്ല. നമ്മുടെ മുസ്ലിയാക്കൾ സമുദായത്തിൻെറ ശത്രുക്കളും നാശകാരികളുമായി രൂപം പൂണ്ടിരിക്കയാണ്‌. മു: അതെങ്ങനെ? യു: നിങ്ങളറിയില്ലേ? ഗൾഫിലിരിക്കുന്ന ഞാൻ അറിഞ്ഞല്ലോ. ഇവിടെ തല്ലും വക്കാണവും അടിപിടിയും കത്തിക്കുത്തുമല്ലേ മഹല്ല്‌ തോറും നടക്കുന്നത്‌. ഈ കെ എ പി വിഭാഗങ്ങളായി പിരിഞ്ഞു ജനങ്ങൾ ഏററുമുട്ടി മദ്രസകൾ അടച്ചുപൂട്ടുന്നു, ജുമഅകൾ മുടക്കുന്നു ഇത്‌ നിങ്ങൾ ചെയ്യുന്ന ദ്രോഹമല്ലേ? മു: രണ്ടു മഹാപണ്‌ഡിതന്മാർ അഭിപ്രായവ്യത്യാസത്തിൻെറ പേരിൽ ചേരിതിരിഞ്ഞു. അതിന്‌ ഞങ്ങളെന്ത്‌ ചെയ്യും? യു:നിങ്ങളെന്തിന്‌ ജനങ്ങളെ ചേരിതിരിച്ചു? നിങ്ങളെന്തിന്‌ ചേരിചേർന്നു? ”ഓരോ മഹല്ലും പണ്ടു കഴിഞ്ഞു കൂടിയപോലെ നടന്നു കൊള്ളട്ടെ, ചേരിപ്പോര് നമുക്ക്‌ അവഗണിക്കാം അവർ രണ്ടു പേരും മാറിനിൽക്കട്ടെ” എന്ന് ജനങ്ങളെ ഉപദേശിച്ച്‌ ഐക്യവും സാഹോ ദര്യവും നിലനിർത്താമായിരുന്നില്ലേ? അതിന്‌ നിങ്ങൾ ആദ്യമായി ഒരുഭാഗത്ത്‌ കൂടി. എന്നിട്ട് ജനങ്ങളെ നിങ്ങളുടെ ഭാഗത്തേക്ക് ചേർ ക്കാൻ ശ്രമിച്ചു ആ പരിശ്രമത്തിൽ മഹല്ലുകൾ പിളർന്നു. ഫലം സമുദായം കലങ്ങി മറിഞ്ഞു വൃക്തികൾ അന്യോന്യം ശത്രുക്കളായി മാറി. ഇതാണോ നിങ്ങൾ പ്രസംഗിക്കുന്ന ഇസ്‍ലാം? രണ്ടാൾ വഴക്കായാലോ രണ്ടുസംഘം വഴക്കായാലോ എന്ത് വേണം? ഇസ്‍ലാം പഠിപ്പിച്ച നയമെന്താണ്‌? ഓരോരുത്തരുടെ പിന്നിൽകൂടി കക്ഷിചേർന്ന് വഴക്കിനെ പെരുപ്പിച്ച്‌ കലാപവും യുദ്ധവും ഉണ്ടാക്കാനാണോ? എൻെറ മുസ്‌ലിയാരേ നിങ്ങൾ എല്ലാരും ദുർബുദ്ധികളായി മാറി, ഞങ്ങൾ അത്‌ ക്ഷമിക്കുകയില്ല മറക്കുകയില്ല. ഞങ്ങളുടെ അരയിൽ കയർകെട്ടി അതിൻെറ തല നിങ്ങളുടെ കയ്യിൽ ഏല്പിച്ച്‌, നിങ്ങളുടെ കുരങ്ങായി ചാടാൻ എനി ഞങ്ങളില്ല. നിങ്ങൾ ഇസ്‍ലാമിനല്ല പാർട്ടിക്കാണ്‌ പ്രവർത്തിക്കുന്നത്‌. ജമാഅത്തിനെയും മുജാഹിദിനേയും കാഫിറാക്കി, ഇപ്പോൾ നിങ്ങൾ അന്യോന്യം കാഫിറാക്കുകയാ ണ്‌. സ്വർഗ്ഗം സ്വന്തമാക്കാൻ ഒരു പട്ടയദാന മഹാമഹവും കൂടി നടത്തണം മുസ്ലിയാരേ. എഴുന്നേൽക്കൂ ഭക്ഷണം കഴിക്കാം. teod6vvfvsl5reeabauorlcmr5k1wae 214494 214493 2022-07-23T10:35:46Z Ashiqva 10358 /* മണ്ണും മനുഷ്യനും */ wikitext text/x-wiki [[വി.വി. അബ്ദുല്ല സാഹിബ്|വി.വി.അബ്ദുല്ല സാഹിബി]]ന്റെ മറ്റൊരു പ്രസിദ്ധപുസ്തകമാണിത്. . സാമൂഹികമായും മതപരമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു. ==ഹാജ്യാരുടെ ഇബാദത്ത്== എന്റെ രാവിലത്തെ ചുററിയലച്ചിൽ അവസാനിപ്പിച്ചു പള്ളിയിലേക്ക്‌ പോകുകയാണ്‌. സമയം ഏതാണ്ട്‌ 11 1/2 മണി ആയിക്കാണും. ളുഹറിന്‌ ഒരുമണിക്കൂർ കൂടിയുണ്ട്‌, നല്ല വെയിൽ; എന്തും ഉരുകുന്നചൂട് വീട്ടിലേക്ക് പ്രവേശിക്കയ ല്ലാതെ വീട്ടിൽ നിന്ന്‌ പുറത്തിറങ്ങാൻ തോന്നാത്ത അന്തരീക്ഷാവസ്ഥ. നിരത്തിൻവക്കത്ത് ഒരു സലാം ഉച്ചത്തിൽ മുഴങ്ങി. ഞാൻ ശ്രദ്ധിച്ചു. ഒരു ചെറിയ മനുഷ്യനും ഒരു തടിച്ച മനുഷ്യ നും അഭിമുഖമായി കാണുകയാണ്‌. ഞാൻ അവിടെ അലക്ഷ്യമായി നിന്നു. സഞ്ചിയിലൊന്നു നോക്കി. പതുങ്ങി പരുങ്ങി അവിടെത്തന്നെ നിലകൊണ്ടു. അവരുടെ സംഭാഷണം ശ്രദ്ധിച്ചു, വിജ്ഞാന പ്രദമായിരുന്ന ഭാഷണം. | തടിച്ചമനുഷ്യൻ : എവിടേക്കാ ഹാജ്യാരെ, ഈ വെയിലും കൊണ്ട് പോകുന്നത്? ഹാജ്യാർ : ഒരാളെ കാണാൻ പോകയാണ്‌, ത,മ: ഈ റമളാനായിട്ട് ഇങ്ങനെയൊക്കെ പോകണോ? ഈ വെയിലുംകൊണ്ട്‌ വ്രതവുമായിട്ട്‌. ഹാ : അടിയന്തിരമായി കാണേണ്ട ആവശ്യം ഏർപ്പെട്ടാൽ നീട്ടിവെക്കൽ ശരിയല്ലല്ലോ. മഴയായാലും വെയിലായാ ലും രാവോ പകലോ എന്ന് നോക്കാതെ പോകേണ്ടിവരും. നമ്മുടെ തൊഴിലിൻെറ ഭാഗമാണല്ലൊ,ഈ നടത്തം_ആളെ ത്തേടിയുള്ള നടത്തം. ത. മ. : എന്നാലും ഹാജ്യാരെ, റമളാനായിട്ട് ഈ സമയത്ത് ഇങ്ങനെയൊക്കെ ഇറങ്ങിത്തിരിച്ചാലോ? ഹാ: പിന്നെ എന്ത്‌വേണമെന്നാണ്‌ നിങ്ങളുടെ പക്ഷം? ത. മ. : വല്പ പള്ളിയിലും കയറിയിരുന്നു ഖുർആൻ ഓതുക, തസ്‌ബീഹ്‌ ചെയ്യുക, സുന്നത്ത്‌ നിസ്ക രിക്കുക, അങ്ങനെ കുറെ സമയം കഴിച്ചുകൂട്ടണ്ടേ? അതിൻെറ സമയമല്ലേ ഇത്? ഹാ : അപ്പോൾ വീട്ടിലെ ചെലവുകൾ എങ്ങനെ നടക്കും? ത. മ. : അതൊക്കെ നടക്കും ഹാജ്യാരെ. നിങ്ങൾ വീട്ടു ചെലവ്, കുടുംബസംരക്ഷണം എന്നൊക്കെപ്പറഞ്ഞു ഈ റമളാനിലും ഇങ്ങനെ ഓടിനടക്കുന്നത് ഭംഗിയല്ല കെട്ടോ? ഹാ : അല്ല, താനെന്താണിപ്പറയുന്നത്? റമളാനിൽ അവനവൻെറ തൊഴിൽ ചെയ്യണ്ടായെന്നോ? ആമാസം കുടുംബം പട്ടിണി കിടക്കണോ? ത. മ. : വെറുതെ അങ്ങനെയൊക്കെ പറയുന്നതെന്തിനാണ്‌ ഹാജ്യാരെ? നിങ്ങൾ പട്ടിണിയൊന്നും കിടക്കേണ്ടി വരില്ല. റമളാൻ ഒരു മാസമെങ്കിലും പതിവ്‌ ഓട്ടവും പാച്ചിലും നിറുത്തി പള്ളിയുമായി ബന്ധപ്പെട്ടു കുറച്ചു ഇബാദത്ത്‌ എടുക്കുക. വളരെ അധികം പുണ്യം കിട്ടുന്ന മാസമാണല്ലൊ റമസാൻ. ഹാ : ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോണോ? പള്ളിക്കകത്തിരിക്കണോ? ഈ വിസ്‌തൃതമായ ഭൂമിയിൽ ഇബാദത്ത്‌ ചെയ്യാൻ ഇടമില്ലാതെ, വഴിയില്ലാതെ അതിന്നായി പള്ളിയിൽ പോകണമെന്നാണോ നിങ്ങൾ പറയുന്നത്? ത.മ: പിന്നെ ദുനിയാവിൽ ഓടിപ്പാഞ്ഞുകൊണ്ടാണോ ഇബാദത്ത്‌ ചെയ്യുന്നത്? നിങ്ങൾ വഅള്‌ കേൾക്കാറില്ലേ ഓത്തും ബൈത്തും സലാത്തും, ദിക്‌റ്, തസ്‌ബീഹ്‌, തഹ്‌ലീല് ഇതൊക്കെ ധാരാളമായി നിറവേററിയാൽ അവന്ന് പരലോകത്തിൽ കിട്ടാൻ പോകുന്ന പുണ്യഫലങ്ങൾക്ക്‌ വല്ല കണക്കമുണ്ടോ? ഹാജ്യാര്‌ ഇതൊന്നും അറിയാത്ത ആളല്ല. അതെനിക്കറിയാം. പക്ഷെ നിങ്ങളുടെ പോക്ക്‌ കാണുമ്പോൾ എനിക്ക്‌ സങ്കടവും സഹതാപവും തോന്നു ന്നു. ഹാ : നിങ്ങളെന്താണിങ്ങനെ വകതിരിവില്ലാതെ പറയുന്നത്‌? അബദ്ധം എഴുന്നെള്ളിക്കരുത്‌. ത. മ : അത്‌ കള ഹാജ്യാരേ. എനിക്ക്‌ അതൊക്കെ അറിയാം. നിങ്ങൾ വളരെ വെളഞ്ഞ മനുഷ്യനാണ്‌. റമളാനാ യാലും അടങ്ങിയിരിക്കൂല. എന്നും നിങ്ങൾക്കൊരുപോലെയാണ്‌. അത്പാടില്ല ഹാജ്യാരേ. റമളാനെ ബഹുമാനിച്ച്‌ കൂടുതൽ ഇബാദത്ത്‌ ചെയ്യണം. കൂടുതൽ സദഖാ ചെയ്യണം. ഉണ്ടെങ്കിൽ സക്കാത്തും കൊടുക്കണം, ഈ മാസത്തെപ്പററി നിത്യേന മു സ്ല്യാക്കൾ ഉറുദി പറയുന്നുണ്ടല്ലോ. എന്നിട്ടും ഹാജ്യാര്‌ എന്നും കുന്നും ഒരുപോലെ പാറിപ്പഠന്നു ഓടിപ്പാഞ്ഞു നടക്കുകയാണ്‌. അതല്ല റമളാൻ മാസം പിറന്ന കാര്യം ഹാജ്യാർ അറിഞ്ഞില്പായിരിക്കുമോ? ഹാ: അബദ്ധം എഴുന്നള്ളിക്കല്ലേയെന്ന് പറഞ്ഞത്‌ പോരാ. വിഡ്ഡിത്തം പറയരുതേയെന്ന്‌ പറയേണ്ട സ്ഥിതിയാണു ള്ളത്‌, നിങ്ങൾ ഇങ്ങനെയൊക്കെ തരംതാഴുമെന്ന് ഞാൻ കരുതിയില്ല.ഈ പ്രായമായിട്ടും വേണ്ടത്‌പോലെ പഠിച്ചില്ല എന്നത്‌ ആശ്ചര്യകരംതന്നെ, മറെറാരുസംഗതി: ഈ മുസ്ല്യായാക്കന്മാർ പറയുന്നത്‌ മാത്രമല്ലേ നമ്മൾ മനസ്സിലാക്കുകയുള്ളൂ ഒരു വശം മാത്രമേ ഈ മുസ്ല്യാക്കൾ പറയുകയുള്ളൂ മറുവശം നോക്കാനും കാണാനും ബഹുജനങ്ങൾക്ക്‌ കഴിവും ഇല്ല. അപ്പോൾ ഇത്തരം അബദ്ധധാരണകൾ വെച്ചു പുലർത്തുന്നവർ കുറച്ചൊന്നുമായിരിക്കയില്ല. ത.മ: എന്താണാവോ ഞാൻ പറഞ്ഞ അബദ്ധം? പള്ളിയിലിരുന്നു ഇബാദത്ത് ചെയ്യാനും, സദഖാ ചെയ്യാനും പറഞ്ഞത്‌ അബദ്ധമാണോ? ദുനിയാവിനെ ഈ മാസം അകററിനിർത്തി ആഖിറത്തിലേക്കുള്ള പണികുറച്ചെടുക്കാൻ പറഞ്ഞത്‌ അബദ്ധമായോ ഹാ: ഇബാദത്ത്‌” എന്നാൽ എന്താണെന്നാണ്‌ താൻ ധരിച്ചിരിക്കുന്നത്‌? ഞാൻ ഈ വെയിൽകൊണ്ടുപോകുന്നുണ്ട് അത്‌ ഇബാദത്തായി എ ണ്ണാമോ? ത. മ. : ഹാജ്യാര് നമ്മെ കളിയാക്കുകയാണോ? നിങ്ങൾ കച്ചവടാവശ്യാർത്ഥം വെയിലും മഴയും മഞ്ഞുംകൊണ്ട് ഓടിനടക്കുന്ന തൊക്കെ അള്ളാക്ക്‌ ഇബാദത്ത്‌ ചെയ്യലാകുന്നതെങ്ങനെ? ഇബാദത്ത്‌ എന്നാൽ അല്പാഹുവിങ്കൽ നല്ലതായ പ്രതിഫലം കിട്ടുന്ന സൽകർമ്മ ങ്ങളാണ്‌. ഹാ: നമുക്ക്‌ രണ്ടാൾക്കും ഒന്നുകളിക്കാം. രണ്ടാൾക്കും കൂലികിട്ടും. പഠിച്ചതിനും പഠിപ്പിച്ചതിനും. ത. മ. : എന്താണത്‌? ആ പറഞ്ഞത്‌? ഹാ: അത്‌ പിന്നീടു പറയാം. ഒന്നു ചോദിക്കട്ടെ, നമ്മുടെ മാതാപിതാക്കൾ, ഭാര്യാ സന്താനങ്ങൾ ഇവർക്ക്‌ ഭക്ഷണം കൊടുക്കാതെ കഷ്ടപ്പെടുത്തിയാൽ എന്തുണ്ടാകും? ത. മ. : പടച്ചവൻ ശിക്ഷിക്കും. ഹാ അവർക്കൊക്കെ ഭക്ഷണം കൊടുത്ത്‌ വേണ്ട പോലെ പരിപാലിക്കുകയാണെങ്കിലോ? ത. മ. : അതിന്‌ പുണൃഫലം ഉണ്ടാകും. ഹാ: പുണൃഫലം കിട്ടുന്ന സൽകർമ്മങ്ങളാണ്‌ ഇബാദത്ത്‌ എന്ന് നിങ്ങൾ പറഞ്ഞല്ലോ. അപ്പോൾ ആശ്രിതന്മാർക്ക്‌ ഭക്ഷണം മുതലായവ കൊടുത്ത്‌ സംരക്ഷിക്കുന്നതോ? ത. മ : അതിന് പുണ്യഫലം ഉണ്ട്‌. ഇബാദത്താണ്‌. ഹാ: അവരെ സംരക്ഷിക്കുന്നതിനു വേണ്ടി തൊഴിൽ ചെയുന്നതോ? ത. മ. ; സൽകർമ്മത്തിനുള്ള ഉപാധി. സൽകർമ്മം തന്നെ. അതിനും പുണ്യഫലം. അതും ഇബാദത്ത്‌ എന്ന് സമ്മതിക്കാം. ഹാ: ദേഹാദ്ധ്വാനമോ, കച്ചവടമോ, കൃഷിയോ മററു ഹലാലായ ഏതെങ്കിലും തൊഴിൽ ചെയ്തു ഉപജീവനം കഴിക്കുന്നവൻെറ ആ തൊഴിൽ എന്തായി? ത. മ. : നിങ്ങൾ ഉദ്ദേശിച്ചപോലെ ഇബാദത്തായി. ഹാ: തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലേക്കോ, കച്ചവടം ചെയ്യുന്ന കടയിലേക്കോ, കൃഷി ചെയ്യുന്ന ഭൂമിയിലേക്കോ ഒരാൾ പോകുന്നു വെങ്കിൽ, ആ പോക്ക്‌ ഇബാദത്തായി ചിത്രീകരിച്ചുകൂടേ? ത. മ. : തീർച്ചയായും ഇബാദത്ത് തന്നെ. ഹാ; നാം ചെയ്യുന്ന സൽക്കർമ്മങ്ങളോടു ബന്ധപ്പെട്ട എല്ലാ ക്രിയാംശങ്ങളും ആ സൽക്കർമ്മങ്ങളുടെ ഭാഗമാണ്‌ അഥവാ സൽക്കർമ്മങ്ങളാണ്‌.സൽക്കർമ്മങ്ങൾ തന്നെയാണ്. ത. മ. : അത് ശരിയാണ്‌; സമ്മതിച്ചു. ഹാ: ഞാനീ വെയിലത്ത്‌ പോകുന്നത്‌ എൻെറ തൊഴിലിൻെറ ഭാഗമാണ്‌. ഇബാദത്താണ്‌. അല്പാഹുവിങ്കൽ നിന്ന്പ്രതിഫലം കിട്ടുന്ന കർമ്മമാണ്‌ ഞാൻ ചെയ്യുന്നത്‌. മനസ്സിലായോ ? ത. മ. : വാസ്ത വം തന്നെ. ഹാ: ഞാൻ വെയിൽകൊണ്ട് അദ്ധ്വാനിച്ച്‌ എൻെറ കുടുംബത്തെ പോറ്റുന്നു. ഭാർയ്യമാർക്കും സന്താനങ്ങൾക്കും നാം ചില വിടുന്നത്‌ സദഖയാണ്‌. അറിയാമോ? വല്ല മുസ്ല്യാരും അങ്ങനെ പറഞ്ഞതുകേട്ടിട്ടുണ്ടോ? ത. മ. : അതെ, അവർക്കു ചിലവിടുന്നത് സദഖയാണ്‌. ഹാ: റമളാനിൽ എന്നോട്‌ സദഖാ ചെയ്യാൻ താൻ ഉപദേശിച്ചല്ലോ. ഞാൻ ഇബാദത്ത്‌ ചെയ്തുകൊണ്ടിരിക്കയാണെന്നും നിത്യവും സദഖ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും മനസ്സിലാക്കാതെ ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോകാൻ നിങ്ങളാവശ്യപ്പെട്ടത്‌ തെററല്ലേ? ത, മ, : ശരി, ശരി; തെറ്റുതന്നെയാണ്‌. ഹാ: ആ തെററിനെയാണ് വിഡ്ഡിത്തം, അബദ്ധം എന്നൊക്കെ ഞാൻ പറഞ്ഞത്‌. കുടുംബപ്രാരാബ്ധമില്ലാത്ത വൃദ്ധന്മാർ, കുട്ടികൾ, ധനികർ ഇവർക്ക്‌ പുറത്ത്‌ പണിയൊന്നുമില്ലെങ്കിൽ സമയം പാഴാക്കാതെ പള്ളിയിലിരുന്നു ഖുർആൻ പാരായണവും തസ്‌ബീഹും തഹ്ലീലുമായിക്കഴിയലാണ്‌ ഉത്തമം. എന്നെപ്പോലെ കുടുംബസംരക്ഷണത്തിന്‌ വേണ്ടി തൊഴിൽ ചെയ്യേണ്ടവർ, ആ തൊഴിലിൽ വ്യാപൃതരായി കടമകൾ നിറവേററണം. ആ കടമകൾ നിറവേറ്റുന്നതിനുള്ള തൊഴിലെടുക്കാതെ പള്ളിയിൽ പോയി ആരാധനയിൽ സമയം കഴിച്ചുകൂട്ടിയാൽ അല്ലാഹുവിന്റെ ശിക്ഷയായിരിക്കും അതിന്‌ പ്രതിഫലം. കാരണം നീ ആശ്രിതരുടെ കാര്യം ഉപേക്ഷ വരുത്തിയത്‌ തന്നെ ആകയാൽ അദ്ധ്വാനിച്ച്‌ പൊരുൾതേടി കുടംബം പുലർത്തുന്നവന്ന് പള്ളിയിൽ കഴിഞ്ഞുകൂടുന്നവനേക്കാൾ കൂടുതൽ പുണ്യം കിട്ടുന്നതാണ്‌. സാബിതുൽബനാഈ പറഞ്ഞതു കേടിട്ടുണ്ടോ/ അദ്ദേഹം പറയുന്നു.ഇബാദത്ത്‌ പത്ത്‌ ഭാഗമാണ്‌! 9 ഭാഗം മഈശത്ത്‌ (ജീവിതാവശൃങ്ങൾ) തേടലും ഒരുഭാഗം ആരാധനയുമാണ്‌. അല്പാഹു പറയുന്നു, *നമസ്കാരം കഴിഞ്ഞാൽ ഭൂമിയിൽ ഓ ടിനടന്ന് അല്പാഹുവിന്റെ അനുഗ്രഹം കരസ്ഥമാക്കുക” നാം ഇതെല്ലാം ചിന്തിച്ച്‌ കാര്യം മനസ്സിലാക്കണം. ദുനിയാവിൽ ക്ഷേമകരമാ യിക്കഴിഞ്ഞുകൂടുവാൻ സൗകര്യമുള്ളവർക്ക്‌ ആഖിറത്തിൻെറ സൗഭാഗ്യം എളുപ്പത്തിൽ നേടിയെടുക്കാം. ഒന്നിനെ ഉപേക്ഷിച്ചു മറ്റേ തിനു ഊന്നൽ കൊടുക്കുന്നത്‌ ബുദ്ധിപൂർവ്വമായ നടപടിയല്ല. ==നിങ്ങൾ സലാമിന് അർഹനല്ല== ഞാൻ ഒരു കടയുടെ തിണ്ണയിൽ വിശ്രമിക്കുകയായിരുന്നു. സമീപത്തെ ബഞ്ചിന്മേൽ രണ്ടുപേർ ഇരുന്ന്‌ സംഭാഷണം നടത്തിക്കൊണ്ടി രിക്കുന്നുണ്ടായിരുന്നു. കാഴ്ചയിൽ രണ്ടുപേരും മുസ്ലിയാക്കളാണെന്നുതോന്നും. ഇസ്സാമികപ്പററുള്ളവരാണെന്നതിൽ സംശയമില്ല. ചെറുപ്പ ക്കാരാണെങ്കിലും താടിയും തലയിൽക്കെട്ടും കണ്ടാൽ ഭക്തന്മാരാണെന്ന് ആർക്കും മനസ്സിലാകും. അതിനിടയിൽ മറെറാരാൾ വന്നു ആ ബെഞ്ചിൻെറ ഒരറ്റത്തിരുന്നു. എവിടേക്കാണ്‌ രണ്ടുപേരുംകൂടി? എന്ന ചോദ്യവുമായാണ്‌ അയാൾ അവരെ സമീപിച്ചത്‌. അപ്പോൾ അവർ പരിചയക്കാരാണെന്ന്‌ അത്‌കൊണ്ട്‌ ഞാൻ മനസ്സിലാക്കി. അവർ ആ ചോദ്യത്തിന്‌ മറുപടി പറയാതെ മറ്റൊരുചോദ്യം എറിഞ്ഞു കൊടുക്കുകയാണ്‌ ചെയ്തത്‌. “ഇങ്ങനെയാണോ ഒരു മുസ്‌ലീം മറെറാരു മുസ്ലിമിനെ സമീപിക്കു ന്നത്‌”? വന്ന ആൾ: ഹേ, എന്താ സംഗതി? മുസ്ലിയാർ: നിങ്ങൾ സലാം ചൊല്ലിയില്പ. അത്‌തന്നെ സംഗതി. നിങ്ങൾ മുമ്പ് ഇങ്ങനെ ആയിരുന്നില്പല്ലൊ വളരെ ചിട്ടയും മര്യാദയും നിങ്ങൾ കാണിച്ചിരുന്നു നിങ്ങളുടെ പെരുമാററത്തിലും ചട്ടവട്ടങ്ങളിലും ഞങ്ങൾക്കൊക്കെ വളരെ മതിപ്പുണ്ടായിരുന്നു. ആ സ്വഭാവ ത്തിനു നിരക്കാത്ത രീതിയാണല്ലൊ ഇപ്പോൾ നിങ്ങളിൽ കണ്ടത്‌. വ ആൾ: ഞാൻ പഠിച്ച പാഠങ്ങൾ ജീവിതത്തിൽ കഴിയുന്നേടത്തോളം പകർത്തുന്ന ആളാണ്‌ ഇപ്പോൾ ഒരു പാഠം പുതുതായി പഠിച്ചി ട്ടുണ്ട്‌. അത്‌ പ്രയോഗിച്ചെന്ന് മാത്രം. മു: മുസ്ലികളോട് സലാം ചൊല്ല രുതെന്നാണോ നിങ്ങൾ ഇപ്പോൾ പഠിച്ചത്‌? ആൾ: മുസ്ലിയാരേ, നിങ്ങൾക്ക്‌ തന്നെ അറിയാമല്ലൊ. നിങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്ന ആളല്ലേ? എന്നോടു ചോദിക്കണോ? മു: മുസ്ലിംകൾക്ക്‌ സലാം ചൊല്ല ണമെന്നാണ്‌ ഞങ്ങൾ പഠിപ്പിക്കുന്നത്‌. അതല്ലേ സുന്നത്തായ നടപടി. ആൾ: ആർക്കെങ്കിലും സലാം ചൊല്ലരുതെന്നു ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആർക്കാണ്‌ സലാം ചൊല്ലാൻ പാടില്പാത്തത്‌? മു: സുന്നത്തിനെ നിഷേധിക്കുകയും ബിദ്‌അത്ത്‌ ആചരിക്കുകയും ചെയുന്നവർക്ക്‌ ആൾ: അങ്ങനെയുള്ളവരാരാണ്‌ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ? മു; ജമാഅത്‌, മുജാഹിദ് ആശയങ്ങളെ ഉൾക്കൊണ്ട്‌ നടക്കുന്നവർ. ആൾ: അവർ സുന്നത്തിനെ ഉപേക്ഷിച്ച്‌ ബിദ്‌അത്ത്‌ ആചരിക്കുന്നവരാണോ? മു: അതിന് സംശയമില്ലല്ലോ. പുതിയ എന്തെല്ലാം ആശയങ്ങളും അഭിപ്രായങ്ങളുമാണ്‌ അവർ പ്രസംഗിക്കുന്നതും പ്രാവർത്തികമാക്കു ന്നതും ആൾ: ആ ഭാഗം അങ്ങനെ തൽക്കാലം നിൽക്കട്ടെ. അപ്പോൾ സുന്നത്തല്ലത്ത ആചാരങ്ങൾ ബിദ്അത്തുകൾ ആരെല്ലാം ആചരിക്കുന്നു ണ്ടോ അവർക്ക്‌” സലാം ചൊല്ലാൻ പാടില്ല. ചൊല്ലിയാൽ അതും സുന്നത്തിനെതിരാകും ബിദ്‌ അത്താകും, അല്ലേ മുസ്ല്യാരേ? മു: അതെ അതാണ്‌ ശരി, ആൾ: അപ്പോൾ ഒരു ചോദ്യം നിങ്ങൾ സലാമിന്‌ അർഹനാണോ? മു: എന്താ സംശയം? ഞാൻ സുന്നത്‌ ജമാഅത്തിൻെറ ആദർശമനുസരിച്ചു പഴയ ആചാരങ്ങൾ അനുകരിക്കുന്നു എന്നുമാത്രമല്ല അതി ൻെറ ഒരു വക്താവും പ്രചാരകനുംകൂടി ആയിരിക്കെ, നിങ്ങൾ എന്ത്‌ ചോദ്യമാണ്‌ ഈ ചോദിച്ചത്‌? മാത്രമല്ല അന്യോന്യം ഇത്രയും കാലം അടുത്തുപഴകി പരിചയപ്പെട്ടു എല്ലാ ഉള്ളുകള്ളിക ളും നല്പവണ്ണം മനസ്സി ലാക്കിയിട്ട്‌ എന്നോട്‌ ഇങ്ങനെ ചോദിച്ചതിന്‌ ഒരു വ്യാഖ്യാനം ആവശ്യമാണ്‌, ആൾ: “ഞാൻ പറയുന്നു നിങ്ങൾ സലാം അർഹിക്കുന്നില്ല. നിങ്ങൾ മുബ്‌തദിഅ ആണെന്നു”, നിങ്ങൾ സുന്നത്തല്ലാ ത്ത ബിദ്‌അത്തുകൾ ആചരിക്കുന്നുണ്ടെന്നു”_ ഞാൻ “സലാം ചൊല്ലാതിരുന്നതും അതു കാണ്ടാണ്‌. നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും_അതായത്‌ കഴിഞ്ഞ തലമുറകളുടെ ആപാരങ്ങളെ ന്യായീകരിച്ചു പിൻപററി നടക്കുന്ന എല്ലാ മുസ്ല്യായാക്കളും അല്ലാത്തവരും സലാം അർഹിക്കുന്നില്ല എന്ന് ഞാൻ പറയുന്നു. അതും ഈയിടെയായി നിങ്ങൾതന്നെ കുട്ടികളെ പഠിപ്പിക്കുന്നതിന് മദ്രസയിലുപയോഗിക്കുന്ന പാഠപുസ്തകത്തിൽ എഴുതിച്ചേർത്ത പുതിയ ശരീഅത്ത് നിബന്ധന അനുസരിച്ചാണ്‌ എന്ന് ഓർക്കുക. അതായത് നിങ്ങൾ പഠിപ്പിക്കുന്ന തത്വമനുസരിച്ചാണ്‌ നിങ്ങൾക്ക് സലാമിന് അർഹതയില്ലെന്ന് ഞാൻ പറയുന്നത്. എതിർപ്പുണ്ടോ മുസ്സിയാരേ? മു: ഞങ്ങൾ സുന്നത്തിൽനിന്ന് അല്പംപോലും വൃതിചലിച്ചിട്ടില്ല. പിന്നെ എങ്ങനെ ഞങ്ങൾ മുബ്‌തദിഅ ആണെന്നു നിങ്ങൾ പറയും? ആൾ: നിങ്ങൾ സുന്നത്തല്ലാത്തപലതും ഇസ്‌ലാമിൻെറ മതാചാരമായി നിർമ്മിച്ചുണ്ടാക്കി പ്രവൃത്തിയിൽ കൊണ്ടുവന്നിട്ടുണ്ട്‌. മു: ഞങ്ങൾ ബിദ്‌അത്തിനെ നശിപ്പിക്കുന്നവരാണ്‌. അതിൻെറ നിർമ്മതാക്കളല്ല. ആൾ: എത്രയോ ബിദ്‌അത്തുകൾ നിങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഞാൻ എണ്ണിപറഞ്ഞുതരാം. മു: ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു. ഒന്നുപോലും കാണിച്ചുതരുവാൻ നിങ്ങൾക്ക്‌ കഴിയില്ല. ആൾ: ആ വെല്ലുവിളി ഞാൻ ഏറെറടുക്കുന്നു. ഒന്നുമുൻകൂട്ടി തീരുമാനിക്കണം_ബിദ്‌അത്ത് എന്നാൽ എന്ത്‌ എന്ന കാര്യം പുതുതായി മതത്തിൽ കൂട്ടിച്ചേർക്കലാണ്‌ ബിദ്‌ അത്ത്‌ എന്ന്ഞാൻ മനസ്സിലാക്കുന്നു. യോജിക്കുന്നുണ്ടോ മുസ്ല്യാരേ? മു: അങ്ങനെ പറഞ്ഞാൽ പറ്റുകയില്ല. ബിദ്‌അത്‌ രണ്ടുണ്ട്‌ ഹസനത്തും മുൻകറത്തും. സദുദ്ദേശത്തോടെ സൽഫലം ഉണ്ടാക്കുന്നതിനു വേണ്ടി ഇസ്ലാമിൻെറ അദിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമല്ലാത്ത നല്പ ആചാരങ്ങൾ അംഗീകാര്യങ്ങളാണ്‌. അതല്ലാത്തവ മാത്രമേ അനാചാ രമായും അനിസ്ലാമികമായും ചിത്രീകരിക്കപ്പെട്ടുകൂടൂ. ആൾ: നാം അനുഷ്ഠിക്കേണ്ടുന്ന സൽക്കർമ്മങ്ങളെല്പാം ഖുർആനും നുന്നത്തും നമ്മെ പരിപ്പിച്ചിട്ടുണ്ട്. പുറമെ ഖുലഫാഉർനാശിദുകർ ചെ യ്യുന്നതൊക്കെയും നമുക്ക്‌ സ്വികരിച്ചാചരിക്കാമെന്നും നബി (സ) നമ്മെ ഉണർത്തിയിട്ടുണ്ട്. അതെല്ലാം സഹാബികളിൽ നിന്ന് നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. ഹദീസിൻെറ ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്‌. നല്ലതാണെന്നും പറഞ്ഞു എന്തെങ്കിലും ഒക്കെ ചെയ്താൽ അത്‌ മതത്തിൽപ്പെട്ടതാണെന്നും സുന്നത്താണെന്നും സമ്മതിച്ചു തരാൻ പ്രയാസമുണ്ടാകും. മു: നിങ്ങൾ പ്രയാസപ്പെടേണ്ട. ആലിമീങ്ങൾ അത്തരം അബന്ധങ്ങൾ സമുദായത്തിൽ കടന്നുകൂടുന്നതിനെ സൂക്ഷിക്കുന്നവരാണ്‌. അനാചാരങ്ങളെ അവർ പൊറുപ്പിക്കുകയില്ല. അവർ നല്ലതെന്ന് ശരിവെച്ചു പാസ്സാക്കി വിട്ടതെല്ലാം യാതൊരു ശങ്കയും കൂടാതെ നിങ്ങ ൾക്ക്‌ അംഗീകരിക്കാം. അപ്പോൾ പിന്നെ നിങ്ങൾക്ക്‌ എന്ത്‌ പ്രയാസമാണുള്ളത്‌? ആൾ: അവിടെയാണ്‌ കുഴപ്പം. ആലിമീങ്ങൾ സമ്മതിക്കണമെന്നും അവർ അംഗീകരിച്ചവ ഒരിക്കലും ബിദ്‌അത്താകയില്ലെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നും ആണല്ലൊ നിങ്ങൾ പറഞ്ഞതിൻെറ അർത്ഥം മു: അതിൻെറ അർത്ഥം അതാണ്‌. ആലിമീങ്ങളുടെ ഉത്തരവാദിത്തമാണ്. സമൂഹത്തിൽ അനാചാരങ്ങൾ കടന്നുകൂടാതെ കാത്ത്‌ സൂക്ഷിക്കൽ. ആൾ: അത്തരം ഉത്തരവാദിത്വം വഹിക്കുന്ന ആലിമീളാണല്ലൊ ബിദ്‌അത്തുകൾ സൃഷ്ടിക്കുന്നത്‌. ഞാനോ എന്നെപ്പോലെയുള്ള മറ്റേ തെങ്കിലും ജാഹിലോ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത്‌ മതാചാരമായി ജനങ്ങൾ സ്വികരിച്ചു ആചരിച്ചു നിലനിർത്തി കൊണ്ടു പോ കുമോ? ഒരു ആലീമായ, നല്ല മനുഷ്യനെന്ന് ജനങ്ങൾ അംഗീകരിച്ച, സവ്വസമ്മതനായ സാലിഹായ ഒരു മനുഷ്യൻ എന്തെങ്കിലും ചെയ്താൽ അതിന് ജനസമ്മതിയുണ്ടാകും, ജനലക്ഷങ്ങൾ അതനുകരിക്കും, നിലനിൽക്കും, ബിദ്‌അത്തായി സമൂഹത്തിൽ ഒട്ടിപ്പിടിക്കും. ഏതെങ്കിലും ബിദ്‌അത്ത്‌ സമൂഹത്തിലുണ്ടോ, അതിൻെറ സൃഷ്ടികർത്താവ്‌ ഒരു ആലീമായ സാലിഹായ ആബിദായ ഉത്തമനായിരി ക്കും. എന്ത് പറയുന്നു മുസ്ലിയാർ? മു നിങ്ങൾ പറയുന്നത്‌ മുഴുവൻ നിഷേധിക്കാൻ വയ്യ. പക്ഷെ അതിൽ ഒളിഞ്ഞിരിക്കുന്ന കുത്ത്‌ എനിക്ക്‌ എതിർക്കാതെ നിവൃത്തി യില്ല. ആൾ: എന്താണാ കുത്ത്‌? മു; ബിദ്‌അത്‌ ഉണ്ടാക്കുന്നത്‌ ആലിമീങ്ങളാണെന്ന് എങ്ങനെ സമ്മതിക്കും? ആൾ: ശരി ഞാൻ ചോദിക്കട്ടെ. നമ്മുടെ ഇടയിൽ, നമ്മുടെ അറിവിൽ ഇന്ന് ആലിമീങ്ങൾ വല്ല ബിദ്‌അത്തും ആചരിക്കുന്നുണ്ടോ? മു; ഒന്നുംതന്നെയില്ല. ആ അപ്പോൾ ഇന്ന് ആലിമീങ്ങൾ ചെയ്യുന്നതും, അവർ അനുവദിക്കുന്നതും, അവർ ഉപദേശീക്കുന്നതും എല്ലാം സുന്നത്തോ. അതുപോലെ അംഗീകരിക്കാവുന്ന സൽപ്രവൃത്തികളോ ആണ്‌. അതല്ലാത്ത ഒന്നുംതന്നെ സമുഹത്തിൽ കാണുകയില്ല എന്നല്ലേ മുസ്സിയാർ ഉദ്ദേശിക്കുന്നത്? മു; അതെ. ആൾ: അപ്പോൾ എന്തെങ്കിലും അനിസ്ലാമിക നടപടി ആലിമീങ്ങൾ അംഗീകരിച്ചു എന്ന കാരണത്താൽ അത്‌ സുന്നത്താണെന്ന് ഞാൻ സമ്മതിക്കേണ്ടിവരില്ലേ? മു: കൂടാതെ കഴിയില്ല. സമ്മതിക്കണം. ആൾ: അതിൻെറ മറ്റൊരർത്ഥം ആലിമീങ്ങൾ വേണ്ടാത്തതൊന്നും ദീനിൽ നിർമ്മിച്ചു കടത്തിക്കൂട്ടുകയില്പാ എന്നല്ലേ? മു: അതെ, മു; അപ്പോൾ റസൂൽ (സ) തിരുമേനി താക്കീത്‌ ചെയ്തതിൻെറ അർത്ഥമെന്താണ്‌? നബി (സ) പഞ്ഞിട്ടുണ്ടല്ലൊ പുരോഹിതന്മാരെ സ്വീക രിച്ചു പിൻപറ്റിയത്‌കൊണ്ടാണ്‌ ജൂതരും ക്രിസ്ത്യാനികളം പിഴച്ചുപോയതെന്നും അത്തരം ദുരവസ്ഥ മുസ്ലിം സമുദായത്തിനും നേരിടേണ്ടി വരുമെന്നും മററും. മാത്രമല്ല നബി(സ) ഇത്രത്തോളവും പറഞ്ഞു മുൻസമുദായക്കാരായ ജൂതക്രിസ്ത്യാനികൾ ഒരു ഉടുമ്പിൻെറ മാളത്തിലേക്ക്‌ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അപ്രകാരംതന്നെ മുസ്‌ലീം സമുദായവും ചെയ്യുമെന്ന്. ഇതിൽനിന്ന് നാമെന്ത്‌ മനസ്സിലാക്കണം മുസ്‌ല്യാരേ? മു: നമുക്ക്‌ പുരോഹിതന്മാരില്പല്ലോ. ആൾ: നബിയുടെ വാക്യം അർത്ഥവത്താവണമല്ലൊ. നമുക്ക്‌ പുരോഹിതന്മാരില്ലെങ്കിൽപ്പിന്നെ അത്തരം ആപത്തിനെക്കുറിച്ച്‌ നമുക്ക്‌ നബിതിരുമേനി മുന്നറിയിപ്പു നൽകേണ്ടതില്ലല്ലോ? സമുദായക്കാർക്ക്‌ പിണഞ്ഞ ആപത്തുകൾ നമുക്കും പിണയുമെന്നും ആ കാര്യ ത്തിൽ ജാഗ്രത പാലിക്കേണ്ടത്‌ നമ്മുടെ കർത്തവ്യമാണെന്നും നമ്മെ ബോദ്ധ്യപ്പടുത്തുകയാണല്ലൊ തിരുമേനിയുടെ ഉദ്ദേശം. ഭാവികാര്യ ങ്ങളെക്കുറിച്ച്‌ റസൂൽ (സ) പ്രവചിച്ചതെല്ലാം സംഭവിച്ചിട്ടുണ്ട്. അതുപോലെ മുസ്‌ലിം സമുദായം വഴിപിഴക്കുമെന്ന് സൂ ചിപ്പിച്ചതുപോലെ വഴിപിഴച്ചിട്ടുണ്ട്‌ എന്നത്‌ വാസ്തവമല്ലേ? മു: നമ്മുടെ സമുദായം വഴിപിഴച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആൾ:അതാരെക്കൊണ്ട്‌ എന്നത്‌ പ്രസക്തമായ ചോദ്യമാണ്. എങ്ങനെയെല്പാം എന്നത്‌ പിന്നെ പരിശോധിക്കാം. മുൻ സമുദായക്കാരുടെ പുരോഹിതന്മാരുടെ സ്ഥാനത്താണല്ലോ നമ്മുടെ ആലിമീങ്ങൾ അവരെയാണ്‌ ബഹുജനങ്ങൾ പിൻപറ്റുന്നത്‌. അവരുടെ ഉപദേശമാണ്‌ ബഹുജനങ്ങൾ സ്വീകരിക്കുന്നത്‌. ബഹുജനങ്ങളിൽ വല്ല അനാവശ്യങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും ഉണ്ടെങ്കിൽ അത്‌ അവ രുടെ അത്മീയഗുരുക്കളായ ആലിമീങ്ങളടെ തനിനിറം കാണിക്കുന്നു എന്നതിൽ സംശയമില്ല. ആലിമീങ്ങളിലുളള പിഴവാണ്‌ ബഹുജന ജീവിതത്തിൽ പ്രതിഫലിക്കുന്നത്‌ എന്ന് ചുരുക്കം. അപ്പോൾ നിങ്ങൾ പിഴച്ചിരിക്കുന്ന മുബ്‌തദി ആണ്‌. സലാം ചൊല്ലരുത്‌ എന്ന നിങ്ങളുടെ ഉപദേശം നിങ്ങളിൽതന്നെ ഞാൻ പ്രയോഗിച്ചതിൽ തെററില്ലല്ലൊ. മു; അത്‌ തെറ്റ്തന്നെയാണ്‌. ആലിമീങ്ങളെ ബിദ്‌അത്തുകാരെന്ന് പറയാൻ ദാഹമുണ്ടെങ്കിൽ ആ ആലിമീങ്ങളെ ഞാൻ നേരത്തേ സൂചി പ്പിച്ചു. പുത്തൻ ആശയങ്ങളുമായി നടക്കുന്ന ജമാഅത്ത്‌ മുജാഹിദ്‌ പ്രസ്ഥാനങ്ങളിലെ പണ്ഡിതന്മാരാണ്‌ ഇപ്പോൾ മുസ്‌ലിം സമുദായത്തെ വഴികേടിലാക്കുന്നത്‌ എന്നെപ്പോലെയുള്ള സുന്നികളല്പ. ആകയാൽ സലാം ചൊല്ലാൻ പാടില്ലാത്തത്‌ ആ വിഭാഗക്കാരോടാണ്‌. ആൾ: ജമാഅത്തും മുജാഹിദും രംഗത്തുവന്നപ്പോൾ മാത്രമാണോ സമുദായത്തിൽ അനാചാരങ്ങൾ കടന്നുകൂടിയത്‌? മു: അതെ, അവരാണല്ലൊ പഴയ നടപടികൾ പിഴച്ചതാണെന്നും പറഞ്ഞു വല്ല നല്ല കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്‌. അവർ ജനങ്ങളെ ദുർമാർഗത്തിലേക്ക്‌ നയിക്കുകയാണ്‌. ആൾ: ജമാഅത്ത്‌, മുജാഹിദ്‌ പ്രസ്ഥാനങ്ങൾ സംഘടിതമായി ജനമദ്ധ്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്‌ ഈ ഇരുപതാം നൂററാണ്ടിൽ മാത്രമാണ്‌. അപ്പോൾ സമുദായത്തിൽ ബിദ്‌അത്തുകൾ കടന്നുകൂടി അതിനെ ദുഷിപ്പിക്കാൻ തുടങ്ങിയത്‌ ഈ നൂററാണ്ടിൽ മാത്രമാണെ ന്നല്ലേ അതിനത്ഥം? മു: ഏത്‌ നൂററാണ്ടിലായാലും അവരെകൊണ്ടാണ് സമുദായത്തിന് തകരാർ ഏർപ്പെടുന്നത്‌. ആൾ: അവരുടെ പ്രചാരണത്തിന് മുമ്പ്‌ സമുദായത്തിൽ ഒരു ബിദ്‌അത്തും നടമാടിയിരുന്നില്ല എന്നാണോ മുസ്ലിയാർ പറയുന്നത്‌? മു: ഞാൻതന്നെ അത്‌ ഉറപ്പിച്ചു പറയണമെന്നുണ്ടോ? ജനങ്ങൾ നേരിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതല്ലേ? ആൾ: അപ്പോൾ മുസ്സിയാർ നേരേനോക്ക്‌. റസൂൽ (സ)എന്താ പറഞ്ഞത്‌? “എൻെറ തലമുറയാണ്‌ ഏററവും നല്ല ത്‌ അത്‌ കഴിഞ്ഞാൽ അതിന്നടുത്തത്‌, പിന്നെ അതിന്നടുത്തത്‌" തിരുമേനിയുടെ ഈ വാക്യം എന്താണ്‌ സുചിപ്പിക്കുന്നത്‌? മൂന്ന് നൂററാണ്ടുകാലത്തോളം മുസ്ലിം സമുദായം ഒരു കുഴപ്പവും കൂടാതെ നിലനിൽക്കും. അനന്തരം ദുരാചാരങ്ങൾ അതിൽ കടന്നുകൂടും എന്നതല്ലേ മുസ്ല്യാരേ? മു: അങ്ങനെ ഒരു ഹദീസുണ്ട്‌. ആൾ: അക്കാലം മുതൽ എത്രയോ നൂററാണ്ടുകളായി ഓരോ ബിദ്‌അത്തുകൾ കടന്നുകൂടി. റസൂലും സഹാബത്തും ചെയ്തിട്ടില്ലാത്തതും കല്പിച്ചിട്ടില്പാത്തതുമായ അനേകം വേണ്ടാത്തരങ്ങൾ മതത്തിന്റെ നിറം കൊടുത്ത്‌ സമുദായത്തിൽ കടത്തിക്കൂട്ടി. നൂററാണ്ടുകൾ പഴക്കംചെന്നു അതൊക്കെ അനുപേക്ഷണീയങ്ങളായ ഇസ്ലാമികാചാരങ്ങളായി രൂപംകൊണ്ടു. അതിന്നനുസരിച്ചു മുസ്ലിംകളുടെ വിശ്വാ സവും മാററത്തിന് വിധേയമായി ഈ ദുഷിപ്പിൽനിന്ന് സമുദായത്തെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത്‌ പുത്തൻ പാർട്ടിക്കാ രെന്നു വിമർശിച്ചുതള്ളപ്പെടുന്നു. മറിച്ച്‌ ആ ബിദ്‌അത്തുകളും പേറി, സമുദായത്തെ ദുർവൃത്തിയിൽ നിലനിർത്തുവാൻ അരയും തലയും മുറുക്കി പ്രവർത്തിക്കുന്ന സുന്നികളായ നിങ്ങൾ അഹ്‌ലു സുന്നത്ത്‌ വൽ ജമാഅത്തിലാണെന്ന് വീമ്പെളക്കുക മുബ്‌ത്ത്‌ദ്‌ഈങ്ങളായ നിങ്ങൾക്ക് സലാംചൊല്ലാൻ പാടില്ല മുസ്ല്യാരേ, ശിർക്കിൽ കുളിക്കുന്ന നിങ്ങൾക്ക്‌ സലാം ചൊല്ലരുതെന്ന് ബഹുജനങ്ങളെ ഉണർത്തേണ്ട ത്‌ അത്യാവശ്യമാണ്‌, എന്ത്‌ ചെയ്താലും നിങ്ങളുടെ ഖൗമ്‌ കണ്ണ് തുറക്കുകയില്പ. നിശ്ചയം. എനി എൻെറ സലാം നിങ്ങൾക്കില്ല മുസ്ല്യാരേ. നിങ്ങൾ ബിദ്‌അത്ത്‌ സംരക്ഷകനാണ്‌. ബിദ്‌അത്തുകളുടെ സ്രഷ്ടാവാണ്‌ എന്നുപറഞ്ഞാലും തെററാവുകയില്ല. ==മണ്ണും മനുഷ്യനും== ഒരു ദിവസം എൻെറ പതിവ്‌ താവളത്തിൽ_.ഒഴിഞ്ഞ വരാന്തയിൽ _ വിശ്രമിക്കുകയാണ്‌, അടുത്ത കടയുടമയുടെ ഔദാര്യമായി അവി ടെയിരിക്കുന്ന ബെഞ്ചിൽ ഒരു തൈക്കിളവൻ ഇരിക്കുന്നുണ്ട്‌. അതാ, എനിക്കുള്ള ഭോജ്യം തെയ്യാറാവുന്നു. ഒരു യുവാവ്‌ ആ വരാന്തയെ സമീപിക്കുന്നു. തൈക്കിളവനെക്കണ്ടു സലാംചൊല്ലിഅദ്ദേ ഹത്തിൻെറ സമീപം ആ ബെഞ്ചിലിരിക്കുന്നു. രംഗം തയ്യാറായി; ഞാൻ കാതുകൾ കൂർപ്പിച്ചു. കിളവൻ : പതിവില്ലാത്തവിധം ഈ വഴി എവിടുന്നാ? തപാൽശിപായീടെ ഉദ്യോഗം കിട്ടിയെന്നു തോന്നുന്നല്ലോ. കൈ നിറയെ കത്തു കൾ. യുവാവ്‌ : നമ്മുടെ വെള്ളാപ്പുറത്ത്‌ ജമാലിനെ കാണാൻ വേണ്ടി പോയിട്ടു വരികയാണ്‌. കി : അയാൾ രണ്ടു ദിവസം മുമ്പേ ഗൾഫിലേക്ക്‌ പോയിട്ടുണ്ടാവണം എന്ന് തോന്നുന്നു കണ്ടില്ലല്ലോ ആളെ? യു : ആളെക്കണ്ടു. കാര്യം നടന്നില്ല. കി : അപ്പോൾ ആള് പോയിട്ടില്ല അല്ലേ? പോകുന്നു എന്ന് ഞാൻ കേൾക്കയുണ്ടായി. യു : കഴിഞ്ഞ ആഴ്ച പോകാനായിരുന്നു പരിപാടി, പിന്നെ നാളെപോകുമെന്ന് ഉറപ്പിച്ചിരുന്നു. ഇപ്പോൾ അതും നീട്ടിയെന്ന് പറഞ്ഞു. കി : എനി എപ്പോഴേക്ക് വെച്ചു യാത്ര? യു : ഉറപ്പിച്ചില്ല. അനിശ്ചിതകാലത്തേക്ക് നീട്ടിയമാതിരിയാണ്‌ പുള്ളിയുടെ സംസാരം. കി : അടുത്ത ഉത്തരവുണ്ടാവുന്നത് വരെ യാത്ര നീട്ടി വെച്ചിരിക്കുന്നു, അല്ലേ? യു : ഞാൻ കുറേ കത്തുകളുമായി വന്നതാണ്‌, ജമാൽവശം കൊടുത്തയക്കാൻ അയാൾ പോക്ക്‌ നീട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ അവ കൊടുക്കാതെ തിരിച്ചുകൊ ണ്ടുപോരികയാണ്‌. എനി എത്ര രൂപായുടെ സ്റ്റാമ്പ്‌ ചെലവാക്കണം! നിങ്ങൾ കാരണമാണ്‌ ഇതൊക്കെ. കി : എന്താ ചങ്ങാതീ, നമ്മുടെ മേക്കെട്ട്‌ കയറുന്നു? യു : അയാളെ പോകാൻ വിടാത്തത് നിങ്ങളല്ലേ? കി : ഞാനോ? മഹാപാപീ. എന്തൊക്കെയാണി പറയുന്നത്‌? യു : നിങ്ങൾ എന്നാൽ എൻെറ മുമ്പിൽ ഈ ബെഞ്ചിലിരിക്കുന്ന നിങ്ങളല്ല. നിങ്ങളുടെ അയൽവാസികൾ, അല്ലെങ്കിൽ നിങ്ങളുടെ സഹജീവികൾ എന്ന അർത്ഥത്തിലാണ്‌ നിങ്ങൾ എന്ന്‌ ഞാൻ പറഞ്ഞത്‌. കി : അപ്പോഴെന്താണ് വെള്ളാപ്പുറത്ത്‌ ജമാലിൻറ ഗൾഫ് യാത്രാപരിപാടിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ? എൻെറ പ്രദേശക്കാരും ഈ യാത്രയുമായി ബന്ധമുണ്ടെന്നാണല്ലൊ നിങ്ങൾ സൂചിപ്പിക്കുന്നത്‌. യു : നിങ്ങളുടെ നാട്ടിലെ കഥ നിങ്ങൾ അറിയില്ലെന്നോ? കി : ജമാലിൻെറ യാത്രക്ക് തടസ്സമാകുന്ന കാര്യങ്ങളൊന്നും എനിക്കറിയില്ല. യു : എന്തോ, സത്യാവസ്ഥ എനിക്കറിയില്പ, ജമാൽ രഹസ്യമായി പറഞ്ഞതാണ്‌. അയാളുടെ അയൽവാസികളായ യുവാക്കൾ അയാളുമായി വിരോധ ത്തിലാണെന്നും അയാൾ പോയിക്കഴിഞ്ഞാൽ വീടിനോ സ്വത്തിനോ നാശമേൽപ്പിക്കാൻ അവർ ഒരുക്കം കൂട്ടുകയാ ണെന്നും മററുമാണ് ജമാൽ പറഞ്ഞത്‌. കി : അത്ര വലിയ പ്രശ്നമൊന്നും അവിടെയില്ലല്ലൊ. എന്താണ്‌ സംഗതിയെന്നാണ്‌ പറഞ്ഞത്‌? യു : എന്തോ വഴിപ്രശ്‌നമാണ്‌. റോഡുണ്ടാക്കാൻ സ്ഥലം കൊടുക്കുന്ന കാര്യത്തിലുള്ള അഭിപ്രായ ഭിന്നതയാണ്‌. കി : ആ കാര്യം മനസ്സിലായി. അങ്ങനെ ഒരു പ്രശ്‌നം അവിടെയുണ്ടെന്ന് എനിക്കറിയാം. പക്ഷെ ജമാൽ കാണുന്നപോലെ അത്ര വലിപ്പം അതിനുള്ള തായി എനിക്ക്‌ തോന്നിയിട്ടില്ല. യു : നിങ്ങൾ കാണുന്നപോലെയല്ല ജമാൽ കാണുന്നത്‌. അയാൾ “നട“ ന്മാരിലൊരാളാണല്ലൊ. അപ്പോൾ വിഷയത്തിൻെറ അകവും പുറവും മുക്കും മൂലയും നാഡിയും ഞെരമ്പും എല്ലാം അയാൾ അറിയും. എല്ലാം അറിയുന്നവർക്കേ സംഭവത്തിൻെറ യഥാർത്ഥ ഗൗരവം മനസ്സിലാകൂ. കി : ഇത്രമാത്രം കട്ടിയുള്ളതായി എനിക്കറിയില്ല. ഒന്നാമത്‌ എനിക്ക്‌ നേരിട്ടുപങ്കില്ലാത്ത വിഷയം; രണ്ടാമത്‌ ഈ മാതിരി കഥകൾ അന്വേഷിച്ചുനടക്കുന്ന പതിവും എനിക്കില്ല, വല്ലവരും യാദൃശ്ചികമായി പറഞ്ഞുകേൾക്കുന്ന അറിവേ എനിക്കുള്ളൂ. ഇതിലെന്നല്ല എല്ലാ വിഷയത്തിലും ഈ കിഴവൻറടുത്ത്‌ ആരാ കഥ പറയാൻ വരിക? യു : അത്‌ ശരിയാണ്‌, ജമാൽ എല്പാ വിവരങ്ങളും പറഞ്ഞു, ഞങ്ങൾ അല്പം അകന്ന ബന്ധുക്കളും കൂടിയാണല്ലൊ. പോരാത്തതിന് അയൽവാസികളുമാ യിരുന്നു. ഇപ്പോഴല്ലേ താമസം ഇങ്ങോട്ടു മാററിയത്‌. ഒരു മണിക്കൂർനേരം എന്നെയിരുത്തി എല്ധാ വിശദാംശങ്ങളും പറഞ്ഞുമനസ്സിലാക്കി, അയാൾക്ക് വല്ലാത്ത മനക്ലേശമുണ്ട്‌. സ്ഥലംവിട്ടാൽ എന്ത്‌ സംഭവിക്കുമെന്ന ഭയത്തിലാണ്‌. കി : അല്ലാ, ഇത്രയും ക്ലേശിക്കാനെന്തുള്ളു? യു : റോഡിന്‌ സ്ഥലം കൊടുക്കാത്തതിൽ കോപിഷ്‌ഠരും വിദ്വേഷികളുമായിത്തീർന്ന യുവാക്കൾ,”കാണിച്ചുകൊടുക്കാം” എന്ന ഭാവത്തിൽ അയാളോട് അരിശത്തിലാണ്. അവരെന്തെങ്കിലും കുസൃതികൾ ഒപ്പിച്ചെങ്കിലോ എന്നാണ് അയാളുടെ ഭയം.ഇന്നത്തെകാലം ആർക്കും എന്തും ചെയ്യാവുന്നതും, എന്തു ചെയ്താലും പരിഹാരമുണ്ടാക്കാവുന്നതും ആണ്. കി : എന്ന് കരുതി അയാളുടെ ജീവിതമാർഗം നോക്കിപ്പോകാതെ വീട്ടുകാവലിന് ഇരുന്നാൽ ശരിയാകുമോ? യു : സമാധാനത്തോടെ പോകാൻ കഴിയണ്ടേ? കി : സമാധാനക്കേടിൽ എത്ര നാൾ കഴിയും? അയാൾ സ്വത്തിന്‌ സ്ഥിരം കാവലിരിക്കുമോ? ഇരുന്നാൽത്തന്നെ, അരിശക്കാർ എന്തെ ങ്കിലും ചെയ്യാൻ വിചാരിച്ചാൽ തടുക്കാൻ പറ്റുമോ? യു : അതിനൊക്കെ വഴിയുണ്ട്‌. കുറേ ആളുകൾ കൂടി അക്രമത്തിനൊരുമ്പെട്ടാൽ സഹിക്കണമെന്നുണ്ടോ? എന്തെല്ലാം മറുമരുന്നുകൾ കിടക്കുന്നു! അയാളുടെ കയ്യിൽ അതിനുള്ള പണവുമുണ്ട്. അങ്ങനെയങ്ങ്‌ തോററ്‌ കൊടുക്കേണ്ട കാര്യമില്ല. കി : അത്‌ ശരിയാണ്‌. പൈസ കയ്യിലുള്ളവന്ന് എന്തും ചെയ്യാൻ കഴിയും. അനീതിക്ക്‌ വഴങ്ങേണ്ട ആവശ്യവുമില്ല, യു : ഒരാൾ വിയർത്ത് സമ്പാദിച്ച ഭൂമി കുറച്ചാളുകൾ വന്നുചോദിക്കുമ്പോൾ അങ്ങ്‌ നീട്ടിക്കൊടുക്കണമത്രെ. ഉണ്ടാക്കിയവനേ അതിൻെറ കിതപ്പും വിയർപ്പും അറിയൂ. കി : എന്നാലും മറെറാരുവശം ചിന്തിക്കാനുണ്ട്‌. മനുഷ്യന് ഒരു മാറാരോഗം അല്ലെങ്കിൽ മഹാരോഗം വന്നുപെടുമെന്നും വിചാരിക്കുക. അവൻെറ സ്വത്തുക്കളും പെണ്ണിൻെറ താലിവരെ വിൽക്കും ജീവനെ രക്ഷിക്കാൻ. ഭീരു എപ്പോഴും മരിച്ചുകൊണ്ടിരിക്കയാണെന്ന് പറഞ്ഞപോലെ, സമാധാനമി ല്പാതെ ക്ലേശപൂർണ്ണമായി രാപകലുകൾ കഴിച്ചകൂട്ടുകയെന്നത്‌ നിർഭാഗ്യകരമായ അവസ്ഥയാണ്‌. ശത്രുക്ക ളാൽ വളയപ്പെട്ടുകൊണ്ട്‌ കഴിഞ്ഞുകൂടുന്നത്‌ ഒരു സുഖജീവിതമാണോ? പൈസയാണോ മനസ്സമാധാനമാണോ വലുത് സന്തോഷവും സമാധാനവും വിലകൊടുത്ത്‌ വാങ്ങണം ഇത് രണ്ടുമില്ലാതെ പണമുണ്ടായിട്ടെന്തുകാര്യം? യു : ചിന്താരീതി കൊള്ളാം പക്ഷെ അനീതിക്ക്‌ വഴങ്ങാനോ, കയ്യൂക്കിന്‌ താണ്‌കൊടുക്കാനോ എല്ലാ വരും തയ്യാറാവുകയില്ല. കി : ഒന്നു ചിന്തിക്കണം. ഇവിടെ അനീതിയില്പ പൊതുജനങ്ങളുടെ ഉപയോഗത്തിന് അല്പം സ്ഥലമാണ്‌ ചോദിക്കുന്നത് പൊതുതാല്പര്യ ത്തിനുവേണ്ടി അത്‌ ചെയ്തുകൂടേ? യു : അതിന് ഇയാളെത്തന്നെ പിടികൂടണോ? വേറെ മാർഗങ്ങളില്ലേ? കി : ഇല്ല, ഇല്ധാത്തത്‌ കൊണ്ടാണ് ഇയ്യാളെത്തന്നെ സമീപിക്കുന്നത്‌ അതൊരു നഷ്ടമായിക്കാണേണ്ടതില്ല. പൊതുനന്മക്ക്‌ വേണ്ടി, ധർമ്മമായി ചെലവാ ക്കുന്നു. പടച്ചതമ്പുരാൻ പ്രതിഫലം കൊടുക്കും. യു : പടച്ചേോൻെറ പ്രതിഫലത്തിന്‌ അയാൾ പലതും ചെയ്യുന്നുണ്ട്‌ ഭൂമിതന്നെ കൊടുത്തേതീരൂ എന്നില്ല. ഇക്കാര്യത്തിന്‌ പണമോ എന്തുവേണമെങ്കിലും അയാൾ കൊടുക്കാൻ ഒരുക്കമാണ്. കി : പണം കിട്ടിയിട്ടെന്തുകാര്യം? ഇവിടെ വഴിയുണ്ടാവണം. പണംകൊണ്ടു വല്ലേടത്തും പോയി ഭൂമി വാങ്ങിയാൽ ഇവിടെ റോഡാകുമോ? വല്ലേടത്തും റോഡുണ്ടാക്കിയാൽ ഇവിടെയുള്ളവർക്ക്‌ വഴിയാകുമോ? റോഡ് ഇവിടെയുണ്ടാവണം. അത്‌ ഇവിടെയുള്ള ഭൂമിയിലു മാവണം. ആകാശത്തായാൽ പോരല്ലോ. ചുരുക്കത്തിൽ കാര്യം നിസ്സാരമല്ലെന്നും ഗൗരവത്തിൽ കുറവില്ലെന്നും മനസ്സിലാക്കണം. ഭാഗ്യവശാൽ നിരത്തിനരികിൽ താമസിക്കാനിടവന്ന വർക്ക്‌ പൊതുവഴി സൗജന്യമായിക്കിട്ടി. ആ സുഖം അവരനുഭവിക്കുന്നു, നിരത്തുമായി ബന്ധമില്ലാതെ ഉള്ളിൽ അള്ളിത്താമസിക്കുന്ന നിർഭാഗ്യവാന്മാ രുടെ കഷ്ടപ്പാടറിയാൻ ഈ ഭാഗ്യവാന്മാർ തയ്മാറില്ലെന്ന്‌ വരുന്നത്‌ ദൗർഭാഗ്യകരമാണ്. റോഡുമായി ബന്ധപ്പെടേണ്ടുന്ന നൂറുനൂറു കാര്യങ്ങളുണ്ട്. അപ്പോ ഴൊക്കെ ഈ ഭാഗ്യംകെട്ടവർ കഷ്ടപ്പെടുകയാണ്‌. അവർക്കിത്‌ ജീവന്മരണ പ്രശ്നമാണ്. ഈ പരമാർത്ഥം നിരത്തുവാസികൾ മനസ്സിലാക്കിയില്ലെങ്കിൽ വേദനയോടുകൂടി മനസ്സിലാക്കാൻ അവർ നിർബന്ധിതരായിത്തീരും. യു : അദ്ദേഹം എന്ത്‌ സഹായവും ചെയ്യാൻ തയ്യാർ. അതിനപ്പുറം എന്ത്‌ വേണം കി. നിങ്ങൾ ബന്ധുവായ ചങ്ങാതിയെ പറഞ്ഞു മനസ്സിലാക്കുക. സ്നേഹപൂർവ്വം ഉപദേശിക്കുക. അയാളുടെ പണം ഇവിടെ ഇപ്പോൾ ആവശ്യമില്ല. പണം ആവശ്യമെങ്കിൽ ആ പാവപ്പെട്ടവർ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിക്കൊള്ളും. ഇവിടെ വേണ്ടത്‌ നാലടിഭൂമിയാണ്. ശ്വാസംമുട്ടുള്ളവന്ന് മൂക്കിൻറെ അടവ്‌ മാറിക്കിട്ടലാണ് ആവശ്യം. അതല്ലാത്ത മറ്റൊന്നുകൊണ്ടും അയാളെ പ്രലോഭിപ്പിച്ചിട്ടു കാര്യമില്ല. അത് ബുദ്ധിശൂനൃത മാത്രമല്ല. ക്രൂരതയുമാണ്. ഇവിടത്തെ സ്ഥിതി അതാണ് ഭൂമിവേണം അത്‌ കിട്ടണം. യു : അക്കാര്യത്തിലാണ് ജമാലിന്‌ സങ്കടം. കി : പറ ഞ്ഞു പഠിപ്പിച്ചോളൂ അളമുട്ടിയാൽ പാമ്പ്‌ കടിക്കും. ഔദാര്യമായി സ്ഥലം കൊടുക്കാനുള്ള ശേഷി ഇന്നദ്ദേഹത്തിനുണ്ട്. ഒന്നുമില്പാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്‌ ജമാൽ മറന്ന് കാണും. ഇന്ന് പടച്ചവൻെറ അനുഗ്രഹം ധാരാളം ലഭിച്ചിട്ടുണ്ട്‌. അതിനു അല്പാഹുവിനോ ട്‌ നന്ദി കാണിക്കണം. നാട്ടുകാരും അയൽവാസികളും സ്നേഹിതന്മാരുമായ കുറേ ജനങ്ങൾക്ക് കാലാകാലത്തേക്കും ആശ്വാസം നൽകുന്ന ഒരു വഴി നിർമ്മിക്കാൻ അൽപം സ്ഥലം വിട്ടുകൊടുക്കുന്നത്‌ ജമാലിനെ സംബന്ധിച്ചേടത്തോളം വളരെ ചെറിയ ഒരു ത്യാഗമാണ്‌. അതേ സമയം ജനങ്ങൾക്ക് വമ്പിച്ച ഒരു അനുഗ്രഹവു മാണ്‌. അവർ അല്പാഹുവിനോട്‌ പ്രാർത്ഥിക്കും. ഞങ്ങൾക്ക്‌ ഈ നന്മ ചെയ്‌ത ഔദാര്യവാനായ ആ നല്ല മനുഷ്യന്ന് അയാളുടെ സൽക്കർമ്മത്തിന്ന് തക്കപ്രതിഫലം കൊടുക്കേണമേ എന്ന് ദുഃഖിതരുടെ ദുആക്ക്‌ സാധാരണയിൽക്കവിഞ്ഞ ശക്തിയും സ്വീകാര്യതയും ഉണ്ടാകും. യു : ഇതൊക്കെ കാര്യം കാണാനുള്ള നയതന്ത്രങ്ങളാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അയാൾക്കുണ്ട്. കി : ഞാനീ പറഞ്ഞ സത്യാവസ്ഥ നയതന്ത്രമാണെന്ന് നിങ്ങൾ കരുതുന്നു എന്നാണതിനർത്ഥം. അത് ബുദ്ധിയുടെ ലക്ഷണമാണെന്നും നിങ്ങൾ കരുതുന്നു. ബുദ്ധിയില്പായ്‌മയുടെ ലക്ഷണങ്ങളാണ് ഈ രണ്ടു കരുതലും. മുസ്ലീം എന്ന നിലക്ക്‌ അള്ളാഹുവിൽ വിശ്വസിക്കുന്ന മുഅമീൻ എന്ന നിലക്ക്‌ എൻെറ ചിന്താഗതി ഒരു തന്ത്രമായി നിങ്ങൾ കാണുന്നത്‌ ശരിയല്ലെന്നാണ്‌ എനിക്ക്‌ നിങ്ങളെ ഉണർത്താനുള്ളത്. കാര്യം നിങ്ങൾക്ക്‌ ബോദ്ധ്യപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ബന്ധുവും സ്നേഹിതനുമായ ജമാലിനെ ഉപദേശിക്കുക. ഒരു സൽക്കർമ്മം അയാൾ ചെയ്താൽ പ്രതിഫലം അയാൾക്ക്‌ മാത്രമല്ല അത്‌ ചെയ്യാനുപദേശിച്ച നിങ്ങൾക്കും കിട്ടും. യു : ഒരാളുടെ സ്ഥലം വെറുതെയങ്ങു വിട്ടുകൊടുക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുക. കി; ഞാൻ കേട്ടത്‌ ശരിയാണെങ്കിൽ അവർ വിലകൊടുക്കാനും തയ്യാറാണ്‌. അതിനും ജമാൽ തയ്യാറ ത്രെ. അത്രയും ക്രൂരത അയാൾ കാണിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല. അയാളെ ഒരു സാമൂഹ്യവിരുദ്ധനായി ചിത്രീകരിക്കാനുള്ള ബദ്ധപ്പാടിൽ തല്പരകക്ഷികൾ പടച്ചുണ്ടാക്കുന്ന കള്ള പ്രചാരമായി രിക്കാം അത്‌. അതങ്ങനെ ആവട്ടെ എന്ന് ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ സ്വന്തക്കാരനായ സ്നേഹിതന്ന് ചെയ്യുന്ന ഏററവും വലിയ സേവനമായിരിക്കും അത്‌. ജമാലിനെ ഉപദേശിക്കുക. അയാൾ ഒരു മനുഷ്യസ്നേഹിയുടെ വസ്ത്രം ധരിക്കട്ടെ. ഉള്ളിൽ എന്ത്‌ “കുന്ത്രാണ്ടമായാലും ആർക്കും പ്രശ്നമല്ല. വില മുഴുവൻ വാങ്ങിയിട്ടോ അൽപ്പം മാത്രം വാങ്ങിയിട്ടോ മുഴുവൻ സൗജന്യമായിട്ടോ ഏത്‌ നിലക്കായാലും റോഡിന്‌ പോരാത്ത സ്ഥലം കൊടുക്കുവാനുപദേശി ക്കുക. അല്ലാത്തപക്ഷം അനേകം സുഹൃത്തുക്കൾ അയാൾക്ക്‌ നഷ്ടമാകും, അവരുടെ ശാപം ഏൽക്കേണ്ടിവരും. അവർ അയാൾക്ക്‌ കേടായി പ്രാർത്ഥിക്കും, അയൽവാസികളെല്ലാം അയാളുടെ ശത്രുക്കളായി മാറും അയാളെ ദ്രോഹിക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള എല്ലാ സന്ദർഭങ്ങളും അവർ ഏകോപിച്ചു ഉപയോഗപ്പെടുത്തും. ദൂരെക്കിടക്കുന്ന ബന്ധുവിനേക്കാൾ ആപൽഘട്ടത്തിൽ ഉപയുക്തമാകുന്ന ജനങ്ങളാണവർ. ധനമോഹത്തിൻെറ പേരിൽ അവരെ ശത്രുക്കളാക്കി മാററുന്നത്‌ ബുദ്ധിപൂർവ്വമല്പ, എത്രയോ ഭൂസ്വത്തിൻെറ ഉടമയാണ്‌ ജമാൽ. അല്പം ചതുരഅടി സ്ഥലത്തിന്‌വേണ്ടി വലിയ അപകടത്തിലേക്കാണ്അയാൾ നീങ്ങുന്നത്‌. ജനങ്ങളുടെ സ്നേഹമാണോ വലുത് അതല്ല അല്പം മണ്ണാണോ വലുത്? അയാൾ ചിന്തിക്കട്ടെ മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെട്ടു ക്ലേശിച്ചു കൊണ്ട് ചിന്താമഗ്നനായി വീട്ടിൽ അടങ്ങിയിരിക്കേണ്ടിവന്ന ഗതികേട് നോക്കൂ ഇത്രയൊക്കെ ധനമുണ്ടായിട്ടും എൻേറയും തൻേറയും മനശ്ശാന്തി അയാൾക്കുണ്ടോ? നിർഭാഗ്യവാൻ. എല്ലാം സ്വയം കൃതാനർത്ഥമാണ്‌, ധനം ചെലവ്‌ ചെയ്ത്‌ മാനം നേടണം. മണ്ണിനേക്കാൾ വിലപിടിപ്പുള്ളത് ജനസ്‌നേഹമാണെന്ന്‌ ജമാലിനെ ഉപദേശിക്കുക. യു : ഇപ്പോൾ എനിക്ക്‌ മുമ്പത്തേക്കാൾ ബുദ്ധി വർദ്ധിച്ചിട്ടുണ്ട്. ബോധം കൂടുതൽ തെളിഞ്ഞിരിക്കുന്നു. ഞാൻ ജമാലുമായി കാണാം , ഉപദേശിക്കാം. സ്വീകരിച്ചാൽ നന്ന് . കി; ഒരു മുള്ള്‌ കാലിൽ തട്ടിയാൽ മതി. ക്ഷണനേരം കൊണ്ട്‌ ധനികൻ ഫഖീറാകും അല്ലാഹു നന്മ ചെയ്‌തു മനുഷ്യനെ പരീക്ഷിക്കും. പരീക്ഷയിൽ തോററാൽ മുൻ സ്ഥിതിയിലേക്ക്‌ മടക്കാൻ അല്ലാഹുവിന്‌ കഴിയുമെന്നോർത്ത്‌ ജനങ്ങൾക്ക്‌ നന്മചെയ്‌ത്‌ സുകൃതം സമ്പാദിക്കാൻ അല്ലാഹു തുണക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ==ലോക്കൽ ബിർള== ഞാൻ ബസാറിലൂടെ നടന്നുനീങ്ങുകയാണ്‌. അലസനായും അശ്രദ്ധനായും. എങ്കിലും ഇരതേടുന്ന ജീവിയുടെ പ്രകൃതിസ്വഭാവം ഒരിക്കലും എന്നെ പിരിയാറില്ല. അപ്പോഴാണ്‌ നാലഞ്ച്‌പേർ ഒന്നിച്ച്‌ ഒരു കടയിലേക്ക് കയറുന്നത്‌ എന്റെ ശ്രദ്ധയിൽപെട്ടത്‌. അസാധാരണമായി ഒന്നും അതിലില്ല . എങ്കിലും എന്നിൽ കുടിയിരിക്കുന്ന അന്വേഷകൻ എൻറ ഗിയർ മാററി. അല്പംകൂടി വേഗതയിൽ ഞാൻ ആ കടയുടെ മുമ്പിലെത്തി തൊഴിലാരംഭിച്ചു. പല പ്രായത്തിലുള്ള അഞ്ചാറ് പേരുണ്ട്‌ ആ കൂട്ടത്തിൽ എല്ലാവരും വരാന്തയിൽ നിൽക്കുന്നുണ്ട്‌. ഒരു കൊള്ളകൊടുക്കയും നടത്താതെ അങ്ങുമിങ്ങും നോക്കിയും ഒററടിവെച്ചും തിരിഞ്ഞും മറിഞ്ഞും അവർ അലസമായി സമയം തള്ളിനീക്കുന്നതായിട്ടാണ്‌ കണ്ടത്‌.ജിജ്ഞാ സയോടെ ഞാൻ ആ പരിസരത്ത്തന്നെ നിലകൊണ്ടു. അവരിലാരും തന്നെ എന്തെങ്കിലും വാങ്ങുകയോ മറെറന്തെങ്കിലും ഇടപാട് ചെയ്യു കയോ ഒന്നും ചെയ്യാതെ നിന്നു തിരിയുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാൻ അഹിംസാപരമായി, ശ്രദ്ധിക്കപ്പെടാത്തതരത്തിൽ, കട യുടെ അകത്തേക്ക്‌ കണ്ണുകൾ പായിച്ചു, സാധാരണ കടകളിൽ കാണപ്പെടാറുള്ള വിധം വില്പനച്ചരക്കുകളൊന്നും റാക്കകളിലും ചാക്കുക ളിലുമായി നിരത്തിയിട്ടില്പ. എന്തെങ്കിലും റിപ്പേറോ, വൃവസായിക പ്രവർത്തനമോ നടക്കുന്ന സ്ഥാപനമായിരിക്കാനാണ്‌ സാദ്ധ്യത. വന്നോ, എത്തിയോ, ഇവിടെയുണ്ടോ എന്നിങ്ങനെ ഇടക്കിടെ ഇവരിലോരോരുത്തരായി അകത്തിരിക്കുന്നവരോട് അന്വേഷിക്കുന്നുണ്ട്‌. അപ്പോൾ ഒരു പ്രത്യേക വ്യക്തിയെ കാണാനെത്തിയവരാണിവരെന്നും അയാളുടെ വരവും പ്രതീക്ഷിച്ചാണ്‌ ആ തിരിച്ചിലെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടായില്പ. മിക്കവാറും ആ വ്യക്തി ആ സ്ഥാപനത്തിൻെറ ഉടമയായിരിക്കുകയും ചെയ്യും. കുറേ മിനുട്ടുകൾ ”ഉന്തിനീക്കിയ” ശേഷം, ഒരാൾ വന്നൂ കയറുന്നത്‌ കണ്ട എല്ലാവരും ഉണർന്നു, തെയ്യാറെടുത്തു, മുഖം പ്രസന്നമായി, ഗൗരവതരമായി, ട്ടാർഗററ്‌ വന്നെത്തി. എല്ലാവരും അയാളേയും, അയാൾ വന്നവരേയും മുഖാമുഖം നോക്കിനിൽക്കുന്നു. ഒരു സംഭാഷണം ആരംഭിക്കാനുള്ള ശുഭ മുഹൂ ർത്തം എത്തിയിരിക്കുന്നു. കൂട്ടത്തിലുള്ള മദ്ധ്യവയസ്‌ക്കൻ അവരുടെ നേതാവാണെന്ന്‌ തോന്നുന്നു. കയ്യിൽ പുസ്തകവും വേറെ കടലാസുകളും ഉണ്ട്‌.ഒരു മഹത്തായ കാരൃത്തിന്ന്‌ ഉദാരമായി സംഭാവനപിരിക്കാൻ ദിവ്യന്മാരെ സമീപിക്കുന്ന സമുദായസേവകന്മാരാണ്‌ അവരെന്ന്‌ ഞാൻ ന്യായമായും അനുമാനിച്ചു. എത്ര ഉദാരനായാലും ധനികനായാലും സംഭാവനക്കാരെ സ്വീകരിക്കുന്ന ഒരു “യാഥാസ്ഥിതിക” സ്വഭാവമുണ്ടല്ലൊ. അതി വിടെയും നടക്കും. രസകരമായ ചൂടുള്ള സംഭാഷണം, വേദാന്തം. കുററാരോപണം എത്തൊക്കെ നടന്നാലും ഒടുവിൽ അല്പം നീരെങ്കി ലും പിഴിഞ്ഞെടുത്തേ അടങ്ങൂ, മടങ്ങൂ എന്ന പിടിവാശി. അങ്ങിനെയുള്ള ഒരു അടിയും തടയും നടക്കുന്ന നൂലാമാല ക്കോലാഹലക്കു തൂഹലം നേരിട്ടു കേട്ടനുഭവിച്ചു പകർത്തി പകർന്നുകൊടുക്കാനുള്ള ആവേശത്തോടെ ഞാനും “ഉടുത്തൊരുങ്ങി“. നേതാവെന്ന്‌ തോന്നിക്കുന്ന മദ്ധ്യവയസ്‌ക്കനാണ്‌ സംഭാഷണം ആരംഭിച്ചത്‌. സ്ഥാപനത്തിൻെറ ഉടമയായ യുവാവിനെ സ്നേഹപൂർവ്വം സംബോധന ചെയ്തുകൊണ്ടുള്ള തുടക്കം. കൊടുങ്കാററിന്‌ മുമ്പുള്ള ശാന്തതയാണെന്ന്‌ എനിക്ക്‌ ഊഹിക്കാൻ കഴിഞ്ഞിരുന്നില്പ. നേതാവ്‌ : അല്ല സ്നേഹിതാ, നമ്മൾ ഇങ്ങന കഴിഞ്ഞാൽ മതിയോ? കടയുടമ : എന്താ സംഗതി? നേ : അങ്ങനെ ചോദിക്കുന്നത്‌ ഭംഗിയാണോ? കട : അതിലെന്താ ഭംഗികേട്? വന്ന കാര്യം അന്വേഷിക്കുന്നത്‌ മര്യാദയല്ലേ? കൂട്ടത്തിൽ ഒരാൾ : നമ്മുടെ സ്നേഹിതൻ മര്യാദക്കാരനായി മാറിയിരിക്കുന്നല്ലോ? നേ: ഇപ്പോൾ കാണിക്കുന്ന മര്യാദ അപമര്യാദയോ പോർവിളിയോ ആയിട്ടാണ്‌ ഞങ്ങൾക്ക്‌ തോന്നുന്നത്‌. കട: അതിന്‌ ഞാൻ നിരപരാധിയാണേ. ഒരു പോരും ഉദ്ദേശിച്ചിട്ടില്ല. നേ : താൻ അപരാധിയാണ്‌. ഞങ്ങൾ വന്ന കാര്യം സ്വയം അറിയാവുന്നതിനാൽ വന്നതെന്തിനെന്ന അന്വേഷണം പരിഹാസമോ അവ മതിയോ. ആയിട്ടല്ലേ വ്യാഖ്യാനിക്കേണ്ടെത്‌. കട: കാര്യം എങ്ങനെയാണ്‌ ഞാനറിയുക; എനിക്ക്‌ അദൃശ്യജഞാനമോ അമാനുഷിക ശക്തിയോ ഇല്ലല്ലോ. നേ: ഇതിന് മുമ്പ് ഇങ്ങനെ ചോദിച്ചിട്ടില്പല്ലോ.? കട: അപ്പോഴൊന്നും നിങ്ങളുടെ കൂടെയുണ്ടാവാറില്പാത്ത ആളുകളെ ഇപ്പോൾ കണ്ടത്‌കൊണ്ടാണ്‌ കാര്യം അന്വേഷിച്ചത്‌. നേ: താൻ തന്നെയാണ്‌ ഇവരെയൊക്കെ കൂട്ടിയത്‌. കട: അയ്യോ ഞാൻ ക്ഷണിച്ചില്ലല്ലേ. നേ; മുമ്പും താൻ ക്ഷണിച്ചിട്ടല്ല വരാറ്‌. ആദ്യം ഞാൻ തനിയേ ആയിരുന്നു പിന്നെ എൻെറ കൂടെ ഒന്നോ രണ്ടോ പേർ ഉണ്ടാകാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾ അരഡസൻ ആളുകളാണ്‌. സാധാരണ പോക്കിരിയേയും, കള്ളനേയും മാന്യതയുള്ള പൗരന്മാരേയും അറസ്റ്റ്‌ ചെയ്യാൻ സബ്‌ഇൻസ്പെക്ടറും കോൺസ്റ്റബിളൂം മതി. വീരപ്പനെ പിടികൂടാൻ സ്‌പഷൽട്ടാസ്റ്റ്‌ ഫോഴ്‌സ്‌. പ്രത്യേക അദ്ധ്വാനപ്പട്ടാളം_തന്നെ വേണ്ടിവന്നു. കട: ഞാൻ വീരപ്പനായോ? നേ: വീരനാണെന്നതിൽ സംശയമില്ല. മൂന്നുകൊല്പമായില്ലേ, തന്നെ സ്വാധീനിക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞോ? പിടികൊടുക്കാതെ സ്വതന്ത്രമായി വിഹരിക്കുന്ന വീരപ്പനെപ്പോലെ വീരനായ താങ്കളും നിർവ്യാകുലനായി വിരാജിക്കുകയല്ലേ, കടം വീട്ടാതെ. കൂട്ടത്തിലൊരാൾ: കാര്യം പറഞ്ഞു ഞങ്ങളെ വിടൂ മിസ്റ്റർ. കട: ഞാനെന്താ പറയേണ്ടത്‌? നേ: എനി ഒന്നും പറയേണ്ടതില്ല. മൂന്ന്‌ കൊല്പമായി കുറേ പറഞ്ഞില്ലേ എനി പൈസ തന്നുതീർത്താൽ മതി. കട: ഞാൻ താമസിയാതെ തരാം. കൂട്ടത്തിൽ: മുമ്പൊക്കെ നാളെത്തരാം എന്ന്‌ പറയാറായിരുന്നു, ഇപ്പോൾ ശൈലി മാറിയല്ലോ. നീണ്ട അവധി കിട്ടാനാണോ? മറെറാരാൾ: എന്ത്‌ പറഞ്ഞാലും അതും കേട്ടു നാം മടങ്ങിപ്പോകുമെന്നും രണ്ടുമാസത്തിന്‌ ശല്യമുണ്ടാകില്ലെന്നും അയാൾക്കറിയാം പിന്നെ ഏത്‌ ശൈലിയിൽ പറഞ്ഞാലെന്താ? നേ: പൊതുധനം അന്യായമായി കൈവശം വെക്കുന്നത്‌ ഈ സംഘടനാംഗങ്ങളോട് ചെയ്യുന്ന അക്രമമല്ലേ? നിങ്ങളെപ്പോലെ ആവശ്യക്കാ രായ മററുള്ളവർക്കും എത്തിക്കേണ്ടുന്ന സഹായധനം നിങ്ങൾ ദീർഘകാലം കയ്യടക്കി മററുള്ളവരെ ദ്രോഹിക്കുന്നത്‌ നീതിയാണോ? കട: വേഗം തരാം, അല്പംകൂടി.......... നേ: പഴയ ആ വാക്ക്‌ എനി ആവത്തിക്കേണ്ട. പലതവണ അത്‌ പറഞ്ഞതല്ലാതെ പറഞ്ഞപോലെ ചെയ്തിട്ടില്ലല്ലൊ. നിങ്ങളുടെ വാക്ക്‌ പഴയ ചാക്കിലും മോശമാണ്‌. മറെറാരാൾ: ഞങ്ങൾക്കും സഹായനിധിയിൽ അവകാശമുണ്ട്‌, ഇത് വാങ്ങി ഞങ്ങളുടെയിടയിൽ "വിതരണം ചെയ്യു. ഇയ്മാൾക്ക്‌ മാത്രമു ള്ളതല്പല്ലൊ പൊതുഫണ്ട്‌. നേ: ഇതുവരെ താൻ പറയുന്നത് കേട്ടുമടങ്ങി പോകലായിരുന്നു ഞങ്ങളുടെ പതിവ്‌. എനി അത്‌ നടപ്പില്ല. പണം തന്നേതീരൂ, കട: ഇപ്പോൾ പറയുന്നത് പറയുന്ന പോലെ ചെയ്യാനാണ്‌. നേ: ആണത്തമില്പാത്ത തൻെറ വാഗ്‌ദാനങ്ങൾക്ക്‌ വല്ല വിലയുമുണ്ടോ? മൂർച്ചയില്വാത്ത ആയുധംപോലെയല്ലേ തന്റെ വാക്കുകൾ. ഒരു മാന്യതയൊക്കെ മനുഷ്യർക്ക്‌ വേണ്ടേ? ഒരാൾ : ഇങ്ങനെ ജനങ്ങളെ കബളിപ്പിച്ചു ശീലിച്ചവർക്കും ജനങ്ങളുടെ ശകാരവും അസഭ്യവും കേട്ടുതഴമ്പിച്ചവർക്കും ആരെന്ത്‌ പറഞ്ഞാലും മൂട്ടിൽ മുളച്ച ആല്‌ പോലെയാണ്‌ തറവാടിത്തം, അഭിമാനം എന്നൊക്കെ പറയേണ്ടത്‌ ആരോടാണ്‌? മറെറാരാൾ: വേഷവിധാനം കണ്ടാൽ മാന്യനെപ്പോലെ. അത്തരക്കാരെ മാന്യന്മാരെന്ന്‌ ജനം ധരിക്കും. അടുത്ത് പഴകുമ്പോഴല്ലേ തനി നിറം മനസ്സിലാവുക. ഒരാൾ: ഇക്കാലത്തെ തട്ടിപ്പുകാരിൽ അത്യുത്തമന്മാർ മുതൽ അറുകേടികൾ വരേയുണ്ട്‌. പലർക്കും നേതാക്കളുടെ പരിവേഷവും ഉണ്ട്‌. വിദ്യാഭ്യാസവും ഉണ്ട്‌. കട: ഒരു തവണകൂടി ഞാൻ പറയുന്നത്‌ കേൾക്കൂ. നേ: ആ വാക്ക്‌ എങ്ങനെ വിശ്വസിക്കും? മുൻകാലങ്ങളെപ്പോലെ എനിയും ഉദയാസ്തമനങ്ങൾ നടക്കും, തൻെറ ദിനചരൃകൾ നടക്കും. ഞങ്ങളുടെ നിഷ്‌ക്രിയത്വവും. നിത്യവും തന്നെത്തേടിവരാൻ, ഞങ്ങൾ ജോലിയില്ലാത്തവരല്പ, സ്ഥാപനത്തിൽ നിന്ന്‌ ശമ്പളം പററുന്ന വരുമല്ല. സ്ഥാപനത്തിൻെറ ഒദ്യോഗികഭാരവാഹികളായത്‌ കൊണ്ട്‌ തന്നെപ്പോലെയുള്ള വികാരവിചാര ശൂന്യരെ തേടി നടക്കേണ്ടുന്ന ഗതികേട് അനുഭവിക്കുകയാണ”. ഒരാൾ; (നേതാവിനോട്‌) ഇയ്യാൾക്ക് കഴിയാണ്ടല്പല്ലൊ, കരുതികൂട്ടിത്തരാതിരിക്കുകയല്ലെ. എനി വരാൻ ഞങ്ങൾ തയ്യാറല്പ ഇന്ന്‌ അവസാ നിപ്പിചുുപോകണം. നേ: ഞങ്ങളെക്കൊണ്ട്‌ അധികം സംസാരിപ്പിക്കുന്നതെന്തിനാണ്‌? ആ തുക അടച്ച്‌ സംഗതി ക്ലോസാക്കിക്കളഞ്ഞേക്കൂ. കട: മുമ്പ്‌ പറഞ്ഞ പോലെയല്ല. ഇപ്പോൾ പറയുന്നത്. ഉടനെ തീർക്കാം. എന്നെ വിശ്വസിക്കൂ . ഒരാൾ : നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയോ? സംഘടനയുടെ നേതാവെന്ന നിലയിൽ ഇദ്ദേഹം എത്ര പ്രാവശ്യം നിങ്ങളെ സമീപിച്ചി ട്ടുണ്ട്. അപ്പോഴൊക്കെ ഓരോ അവധി പറഞ്ഞു അദ്ദേഹത്തെ മടക്കി അയച്ചു അവസാനം അദ്ദേഹം “എനി ഞാൻ തനിയെ തൻെറ അടുത്ത്‌ വരുന്നതല്ല" എന്ന് പറഞ്ഞു കോലും മുറിച്ചിട്ട്‌ വെറുപ്പോടെ തിരിച്ചുപോകയുണ്ടായില്ലേ? അതിനു ശേഷമല്ലെ രണ്ടാളും മൂന്നളും കൂടി വരാൻ തൂടങ്ങിയത്‌. എന്നിട്ടും താൻ അവധി പറയുകയെന്നതല്പാതെ അതവസാനിപ്പിക്കാനുള്ള ഒരു മനോഭാവവും താൻ പ്രദർശി പ്പിച്ചില്പ. എത്രകാലം ഇങ്ങനെ കഴിയാമെന്നാണ്‌ തൻെറ ആലോചന? താൻ ഇരിമ്പൊന്നുമല്പല്ലൊ. ഞങ്ങൾ പിഴിഞ്ഞു ചാറെടുക്കും കട: നിങ്ങളെല്ലാവരും കൂടി എന്നെ ഇങ്ങനെ ആക്രമിച്ചാൽ ഞാൻ 'നിസ്സഹായകനായി ഇരിക്കയല്ലാതെ എന്ത്‌ ചെയ്യും? ഒരാൾ : എത്ര ആളുടെ രക്തമാണെടോ താൻ വാററികുടിചുകൊണ്ടിരിക്കുന്നത്? താൻ പണം ഇന്ന് തന്നിട്ടില്ലെങ്കിൽ, എനി സമിതിയം ഗങ്ങൾ പത്ത്‌നൂറ്‌ പേര് ഘോഷയാത്രയായി വന്ന്‌ കട കയ്യേറുകയും തന്നെ ഘെരാവൊ ചെയ്യകയും ചെയ്യേണ്ടിവരും. നേ: ഈ സംഖ്യ അടച്ചുതീർക്കാൻ തനിക്ക്‌ കഴിയാണ്ടല്ലല്ലൊ നല്ല ഉല്പാദനമുണ്ട്‌. നല്ല പ്രചരണമുണ്ട്‌. അത്‌വഴി' തനിക്ക്‌ നല്ല വരുമാനവു മുണ്ട്‌. ഇതൊക്കെ ആയിട്ടും ഈ ബാദ്ധൃത അവസാനിപ്പിക്കാതെ, കിട്ടാക്കുററി പിരിക്കാൻ ഞങ്ങൾ കുറേ ആളുകൾ പതിവായി തൻെറ വരാന്തയിൽ കയറിനിന്ന്‌ ആക്രോശിക്കുന്നതിൽ തനിക്ക് ലജ്ജതോന്നുന്നില്ലേ? ഒരാൾ ; ഇയ്യാളൊരു നാഴികക്കല്ലാണ്‌. കട; എനിക്കെന്തിനാ ലജ്ജ തോന്നേണ്ട കാര്യം? പതിവല്പാത്തത്‌ എന്താണിവിടെ? നേ: കുററി പിരിക്കാൻ ആളുകളെ കേററിറക്കം ലജ്‌ജാവഹമല്ലേ? കട: കടം ഉള്ളതിൽ ലജ്ജ തോന്നേണ്ടതില്ല. നിങ്ങൾക്കും ഉണ്ടാകും കടം. എല്ലാവർക്കും ഉണ്ടാകും കടം. ട്ടാററാക്കും ബിർലക്കും കടമില്ലേ? ഒരാൾ: മൂപ്പര്‌ ബിർളയുടെ കണക്കപ്പിള്ളയാണെന്ന് മറെറാരാൾ: ബിർളയുടെ ആഡിററർ ആയാലും മതി, നേ: അവർക്ക്‌ കടമുണ്ടെങ്കിൽ അത്‌ നടന്നുകൊണ്ടിരിക്കുന്ന എടവാടിൻെറ ഭാഗമായിട്ടല്ലാതെ, തൻെറ മാതിരി കിട്ടിയത് പെട്ടിയിലിട്ടു തരികിട പറയുന്നവരല്ല അവർ. ഒരാൾ: അത്‌ സാക്ഷാൽ ബിർളയും ഇത്‌ ലോക്കൽ ബിർളയുമാണ്‌, അതിൻെറ വ്യത്യാസം കാണും. ഇത്‌ ഉർളയാണ് നേ; ബിർളക്ക്‌ കടമുണ്ടെന്നും പറഞ്ഞു താൻ നാട്ടുകാരുടെ പണം മുക്കാൻ നോക്കേണ്ട. തനിക്ക്‌ ലജജയില്ലായിരിക്കും, ഞങ്ങൾക്ക്‌ നാണക്കേടായിത്തുടങ്ങി. ഈ പണം വസൂലാക്കാൻ നിങ്ങൾക്ക്‌ കഴിവില്ലേ എന്ന്‌ ആളുകൾ ഞങ്ങളോട് ചോദിച്ചു തുടങ്ങി. കട; ഞാനെന്ത്‌ വേണം? ഒരാൾ: ഇത്രയൊക്കെ സംസാരിച്ചിട്ടും എന്ത്‌ വേണമെന്നോ? തൻെറ മാതിരി വേറെയും ബിർളമാരുണ്ടായിരുന്നു. അതൊക്കെ ഞങ്ങൾ ശരിയാക്കി താനാണ്‌ ഒതുങ്ങാപുള്ളി യായി നിലകൊള്ളുന്ന ആധുനിക ഭീകരൻ, വിഴുങ്ങൽ, ഭീമൻ. നേ: താനേ, ഉള്ള സംഖ്യ ഇന്നുതന്നെ കൊടുക്കിൻ, ബാക്കി ഇന്ന സമയം തരുമെന്ന് പറയുകയും ആ സമയത്ത്‌ കൊടുക്കുകയും ചെയ്യുക. ഇത്‌ അവസാന അവധിയാണ്‌. ഈ ചാൻസ്‌ താൻ നഷ്ടപ്പെട്ടാൽ അടുത്ത നടവടി തന്നെ വേദനപ്പിക്കും. അതിനിടവരുത്താ തിരുന്നാൽ തനിക്കും ഞങ്ങൾക്കും നന്ന്. ഇപ്പോൾ ഞങ്ങൾ പോകുന്നു. ഒരാൾ: ലോക്കൽ ബിർളാ, മൊരളാബാദ്‌. മറെറാരാഠം; ലോക്കൽബിർളാ, ഉരുളാബാദ്‌. ==ധനം കൂടി, മനം കോടി== ഞാൻ ഒരു തൂണും ചാരി വിശ്രമിക്കുകയാണ്‌. അപ്പോൾ ഒരു സലാം ചൊല്ലുന്ന ശബ്ദം കേട്ടു, തലനിവർത്തി ശ്രദ്ധിച്ചപ്പോൾ അടുത്ത ബഞ്ചിൽ ഏകനായി ഇരിപ്പുറപ്പിച്ചിട്ടുള്ള ഒരു വൃദ്ധൻെറ ശബ്ദമാണ്‌ ഞാൻ കേട്ടതെന്ന് മനസ്സിലായി. ഒരു മദ്ധ്യവയസ്കൻ ആ വൃദ്ധനെ സമീപിക്കുന്നുണ്ട്‌, വൃ: വരിൻ, ഇരിക്കൂ മദ്ധ്യവയസ്കൻ: ഇരിക്കാൻ നേരമില്ലല്ലോ അല്പം തിരക്കുണ്ട്‌. വൃ; എന്നാലും അല്പം ഇരുന്നിട്ടു പോകാം. നമ്മൾ തമ്മിൽ കണ്ടിട്ട്‌ നാളുകുറേ ആയില്ലേ? മ.വ: ശരിയാണ്‌. അടുത്തൊന്നും കണ്ട ഓർമ്മയില്ല. വൃ: എന്താ വിശേഷങ്ങൾ? ഇപ്പോൾ മുമ്പത്തെപ്പോലെ ഇങ്ങോട്ടൊന്നും വരാറില്ലേ? പണ്ടൊക്കെ അടിക്കടി നാം കണ്ടുമുട്ടുമായിരുന്നു. ഇപ്പോൾ കുറേ നാളായി അങ്ങനെ കാണാറില്ല മ.വ: പുറത്തിറങ്ങി ചുററി നടക്കാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മുമ്പത്തെപ്പോലെ താല്പര്യം തോന്നുന്നില്പ. സമൂഹവുമായി അകലാൻ തോന്നുന്നു വൃ: എന്താണ് ഭാവമാററത്തിന്‌ കാരണം? നല്പവരുമായുള്ള സ്നേഹം മൂക്കുംതോറും കൂടുതൽ കൂടുതൽ മധുരമായി തോന്നുമെന്നാണ ല്ലൊ മഹദ്വാക്യം. മ. വ: നല്ലവർ അധികമുണ്ടോ നമ്മുടെ സമൂഹത്തിൽ? അടുക്കുമ്പോഴറിയാം കരിമ്പല്പ, ഇരിങ്ങണയാണെന്ന്. വൃ: അത്തരക്കാരും ധാരാളമുണ്ട്‌. എന്ന് വെച്ച്‌ സമൂഹത്തിനെ വെറുക്കാൻ പാടില്പല്ലൊ. മ.വ; അടുക്കാൻ പററാഞ്ഞാൽ ക്രമേണ വെറുപ്പ് ജനിക്കും. അപ്പോൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാനേ തോന്നൂ: പുറത്തിറങ്ങി നടക്കാൻ മനസ്സ്‌വരില്ല. വൃ: ആ വികാരത്തിന് _“ആ ചിന്താഗതിക്ക്‌ ഒരു തടയിടണം. അതിനെ വളർത്തിയെടുക്കരുത്'. എന്തുകൊണ്ടെന്നാൽ നബി (സ) പറ ഞ്ഞിട്ടുണ്ട് സമൂഹത്തിൽ നിന്നുള്ള ദ്രോഹം സഹിച്ചു കൊണ്ട് അവരോടൊപ്പം കഴിഞ്ഞുകൂടുന്നതാണ്, അവരെയും വിട്ടകന്നു കഴിയു ന്നതിനേക്കാൾ ശ്രേഷ്ടമെന്ന്. ആ ദ്രോഹങ്ങൾ സഹിക്കുന്നത്‌ ഒരു പുണ്യകർമ്മമായി അല്പാഹു ഗണിക്കുമെന്നർത്ഥം. മ.വ: തത്വജ്ഞാന പ്രകാരം മനസ്സ്‌ അടങ്ങിക്കിട്ടണ്ടേ എന്ത് ചെയ്യും? വൃ: അതൊക്കെ പരിശീലിക്കണം. കുറേയൊക്കെ ബുദ്‌ധിക്ക്‌ വഴിപ്പെടണം. അതായത്‌ വിചാരത്തിനു വികാരത്തെ നിയന്ത്രിക്കാനും പഠിക്കണം. എല്ലാം ശരിയാകും. അതിരിക്കട്ടെ. ഇപ്പോൾ എവിടെ പോയിട്ട് വരുന്നു? മ. എൻെറ ഒരു പഴയ ചങ്ങാതിയെ കാണാൻ പോയതാണ്‌.. അയാളെ കണ്ടു കാര്യം കഴിഞ്ഞു മടങ്ങുകയാണ്‌. വൃ: വന്ന കാര്യം നടന്നു. പിന്നെ ധൃതിപ്പെടാനില്പല്ലൊ. മ.വ: അടിയന്തിരമായതുകൊണ്ടാണ്‌ അയാളെ കാണാൻ വന്നത്‌. കുറച്ച് പൈസ ആവശ്യമായിവന്നു. അത്‌ കിട്ടി, ഇനി വേണ്ടേടത്ത്‌ എത്തിക്കണം. വൃ: പണക്കാർ തമ്മിലാണല്ലൊ കൊള്ളക്കൊടുക്ക. അവരും കൊടുക്കും അവർക്കും കൊടുക്കും “വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടും" എന്നാണല്ലൊ പ്രമാണം. മ.വ: ഇവിടെ സംഗതിയങ്ങനെയല്ല. ഞാനുദ്ദേശിക്കാത്ത ഒരാവശ്യം ഇവിടെ എത്തിയപ്പോൾ ഉണ്ടായി. പിന്നെ അതിന്‌ വേണ്ടി വീട്ടിൽ പോകണ്ടേ? അപ്പോൾ തോന്നി അടുത്തുള്ള ചങ്ങാതിയിൽനിന്ന് വാങ്ങാമെന്ന് അങ്ങനെ യാദൃശ്ചികമായി സംഭവിച്ചതാണ്‌ ഈ സുഹൃദ്ദ ർശ്ശനവും കൊള്ളക്കൊടുക്കയും. വൃ: ചങ്ങാതിയെ കാണാനിടവന്നത് നന്നായി. പണമിടപാടും ചിലപ്പോൾ ആവശ്യമായിവരും. ഒരു പോയിന്റ്‌_നമുക്ക് എപ്പോഴാണ്‌ കുറച്ചോ അധികമോ പൈസയുടെ ആവശ്യം നേരിടുക എന്നറിയില്ല. അതുകൊണ്ട് എപ്പോഴും എന്തെങ്കിലും ഒരു തുക കീശയിലുണ്ടാ യിരിക്കണം. മ.വ: അതില്ലാത്തത്‌കൊണ്ടാണ്‌ ഇന്ന് വായ്പ വാങ്ങേണ്ടിവന്നത്‌. വൃ: നിങ്ങൾക്കൊക്കെ അല്ലാഹു (ത) വളരെ നിഅ്‌മത്ത്‌ ചെയ്തിട്ടുണ്ടല്ലോ. ഞങ്ങളെപ്പോലെ ബേജാറും വെകിളിയുമായി നെഞ്ചുരുകേ ണ്ടുന്ന ഗതികേട്‌ നിങ്ങൾക്കില്പ. പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും കീശയിൽ കരുതണം. പലത്‌ കൊണ്ടും അത്‌ ഗുണം ചെയ്യും. വല്ല വർക്കും ചെറിയ ഉപകാര സഹായങ്ങൾ ചെയ്യേണ്ടിവന്നാൽ അതിനും സാധിക്കു. കയ്യിലൊന്നും ഇല്ലെങ്കിൽ “ഇല്ല“ എന്ന പദം നിങ്ങളെ വായിൽനിന്നു പുറപ്പെടേണ്ടിവരും. ആ വാക്ക് ഒഴിവാക്കലല്ലേ യോഗ്യതയും മാന്യതയും. മ.വ: സംഗതിയുടെ കിടപ്പ്‌ നിങ്ങളറിയില്ല, നിങ്ങൾപറഞ്ഞ ശീലം എനിക്ക്‌ ആദ്യമൊക്കെ ഉണ്ടായിരുന്നു. അത് സൗര്യക്കേടായിത്തീർ ന്നു. അപ്പോൾ ആ ശീലം അങ്ങ്‌ മാററി. വൃ: അതിശയം തോന്നുന്നല്ലോ. എപ്പോഴും കൈവശം അല്പം പൈസയുണ്ടായിരിക്കുകയെന്നത്‌ സ്വൈരം കെടുത്തുന്ന ശീലമായി നിങ്ങൾക്കനുഭവപ്പെട്ടു എന്ന് പറയുന്നത്‌ മനസ്സിലാക്കാൻ പ്രയാസമുണ്ട് . ഞാനാവട്ടെ “കാലിയായി“ നടക്കേണ്ടിവന്നല്ലോ എന്ന് സ്വയം പഴിച്ചു ദുഃഖിക്കുകയാണ്‌. അല്പാഹു (ത) നിഅ'മത്ത്‌ ചെയ്ത നിങ്ങൾക്ക് അത്‌ സ്വൈരക്കേട്! എന്താ ഇത്‌? മ.വ: പറയാം ആളുകളൊക്കെ എന്നെയും കാത്ത് വഴിയിലിരിക്കയാണെന്ന് തോന്നിപോകുന്നു. പുറത്തിറങ്ങേണ്ട താമസം ഓരോരു ത്തർ പിന്നാലെ കൂടുകയായി. ഓരോതരം ആവശ്യങ്ങൾ, ബുദ്ധിമുട്ടുകൾ, ഞെരുക്കങ്ങൾ, പ്രയാസങ്ങൾ അവർ എൻെറ മുമ്പിൽ അവതരിപ്പിക്കും. ആളും ആവശ്യവും നോക്കി തരംപേലെ സഹായിക്കുകയും ചെയ്യും. ഇത്‌ കൂടാതെ വായ്പക്കാർ അവരെയും ഒരളവിൽ തൃപ്തിപ്പെടുത്തും പക്ഷെ വായ്പ പോയതിന്റെ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. പണമിടപാട്‌ സ്നേഹിതന്മാരെ നഷ്ടപ്പെടുത്തും എന്നത്‌ വളരെ ശരിയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു ഗുണമുണ്ട്. ഇപ്പോൾ വായ്പക്കാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പലരും ഒരു “വാങ്ങ“ലോടെ അപ്രത്യക്ഷമാകും. പോയത്‌ പോയാലും ആ ശല്യം ഒഴിഞ്ഞല്ലോ എന്നതാണ്‌ എന്നെ ആശ്വസിപ്പിക്കുന്നത്‌. കയ്യിലു ണ്ടായാൽ ചോദിക്കുന്നവർക്ക് കൊടുക്കും. ഇല്ലെങ്കിൽ അത്‌ കൂടതെ കഴിഞ്ഞല്ലൊ. അതാണ് ഞാൻ കാലിയായി നടക്കാൻ തീരുമാനി ച്ചത്‌. ശല്യം മനസ്സിലായല്ലോ?. വൃ: സ്നേഹപൂർവ്വം പറയട്ടെ, തെററിദ്ധരിക്കരുത്‌, വേണ്ടുവോളം അറിവും വിവേകവും ലോകാനുഭവവും നിങ്ങൾക്കുണ്ട്‌ പടച്ചവൻ അനുഗ്രഹിച്ച വ്യക്തികളിലൊരാളാണ്‌ നിങ്ങൾ. അവൻതന്നത്‌, അവൻ ഇഷ്ടപ്പെടുന്ന, അ൨ൻ കല്പിച്ച മാർഗ്ഗത്തിൽ ചെലവ് ചെയ്യേണ്ടത്‌ നമ്മുടെ കടമയാണ്‌. ആ നിഅമത്തിന്ന് കാണിക്കുന്ന ശുക്‌ _നന്ദി_അതാണ്‌ ഇല്ലാത്തവരുടെ പരിതസ്ഥിതികൾ മനസ്സിലാക്കി അവർക്ക്‌ വേണ്ട സഹായം ചെയ്ത് സമാധാനിപ്പിക്കുക. അതിന് മടിക്കരുത്‌. നമ്മെ വീണ്ടും പടച്ചവൻ ഇല്ലായ്‌മയിലേക്ക്‌ താഴ്‌ത്താതിരിക്കണമെങ്കിൽ തന്നത്‌ നന്ദിപൂർവ്വം ഉപയോഗപ്പെടുത്തണം. മ.വ: പക്ഷെ ആളുകൾ നമ്മെ ചൂഷണം ചെയ്യാൻ നടക്കുകയാണ്‌. ഒന്നാമത്‌ സത്യസന്ധതയില്ല. വാക്ക്‌ പാലിക്കയുമില്പ. എന്തെങ്കിലും പറഞ്ഞു എന്നിൽ നിന്ന് കുറേ വസൂലാക്കണമെന്ന ലക്ഷ്യമേ അവർക്കുള്ളു. കൊടുക്കുന്ന ശീലം എനിക്കുണ്ടെന്നും അതിൽ മടിയോ മുഷിപ്പോ ഇല്ലെന്നും കുറച്ചു കാലംകൊണ്ട് അവ൪ മനസ്സിലാക്കി, ഇത്‌ തന്നെ തരം എന്ന മട്ടിൽ കാണുമ്പോഴൊക്കെ പിന്നാലെകൂടി ഊററാൻ തുടങ്ങുകയായി. ഇതൊരു സ്ഥിരം പരിപാടിയാണ്‌ ചിലർക്ക്‌. അത്‌ മനസ്സിലാക്കിത്തന്നെയാണ്‌ എൻറ ഇപ്പോഴത്തെ രീതി. കയ്യിൽവെച്ചുകൊണ്ട് ഇല്ലെന്ന്‌ കളവ്‌ പറയുന്നതിലും ഭേദം ഇല്ലാതെതന്നെ ഇല്ലെന്ന് പറഞ്ഞു സത്യവാനാകാമല്ലൊ. ആളുകളെ ഒഴിവാ ക്കലാണ്‌ ലക്ഷ്യം. അത്‌ കളവ്‌ പറയാതെ സാധിക്കുന്നു. വൃ: ആളുകളെകൊണ്ടുള്ള ബുദ്ധിമുട്ട് മനസ്സിലായി പക്ഷെ യഥാത്ഥത്തിൽ വിഷമിക്കുന്നവരെ മറക്കരുത്‌. കൂരകളിൽ പാർക്കുന്നവ രുണ്ട്‌, തീയെരിയാത്ത അടുപ്പുകളുണ്ട്‌."വയററത്ത്‌ കല്ല്‌ കെട്ടി” മേലേ അലക്കിത്തേച്ച വെള്ള ഷർട്ടും ധരിച്ച്‌ വേഷഭൂഷാദികളോടെ ജനമദ്ധ്യേ വിഹരിക്കുന്ന മാന്യന്മാരുണ്ട്‌_ചോദിക്കാൻ നാവ് പൊന്താത്തവർ _അവരൊക്കെ നിങ്ങളെപ്പോലെയുള്ളവരുടെ ബാദ്ധ്യതയാണ്‌ . നിങ്ങളൊക്കെ ഏക്കർകണക്കിന് വാങ്ങി കൂട്ടുന്നു, മാളികകൾ നിലനിലയായി പണിതു കേററുന്നു. സമൂഹത്തിലെ നിർദ്ധനന്മാരേയും, ദരിദ്രവാസികളേയും വിസ്മരിക്കരുത്‌. ഖുർആൻ പറയുന്നു. "അള്ളാഹു (ത) അനുഗ്രഹിച്ചു നല്കിയതുകൊണ്ട് പരലോകം കരസ്ഥമാക്കാൻ ആഗ്രഹിക്കുക. നിനക്ക്‌ ലഭിച്ചിട്ടുള്ളതിനെ മറക്കാതിരിക്കുക. അതിനാൽ അള്ളാഹു നിനക്ക് നന്മ ചെയ്തത്‌ പോലെ നീയും (മററുള്ളവ ർക്ക്‌)നന്മ ചെയ്യുക” ഈ നിർദ്ദേശങ്ങൾ നിങ്ങളെപ്പോലെയുള്ളവർ ഓർത്തിരിക്കേണ്ടതാണ്‌. മ.വ: തത്വം വളരെ ശരിതന്നെ പക്ഷെ ആളുകളുടെ സമീപം എന്നിൽ വളരെ വെറുപ്പുണ്ടാക്കിക്കഴിഞ്ഞു, ആളുകളെ കാണുന്നത്‌ തന്നെ ഭയമായിത്തീർന്നിരിക്കയാണ്‌. അതിനാൽ പുറത്തിറങ്ങാൻതന്നെ മടിയായി നാം തമ്മിൽ മുമ്പത്തെപ്പോലെ അടിക്കടി കാണാ ത്തത്‌ അത്‌കൊണ്ടാണ്‌ . വ്യ: അത്‌ പാടില്ല, ആവശ്യക്കാരെ കണ്ട്മുട്ടുന്നത് ഭാഗ്യമായി കരുതണം, അവർക്കെന്തെങ്കിലും കൊടുത്താൽ പരലോക നന്മ നേടാൻ സാധിക്കുമല്ലൊ. വിശക്കാത്തവർക്ക് മടികൂടാതെ കൊടുക്കുന്ന ധനികർ വിശക്കുന്നവരെ നിഷ്‌കരുണം അവഗണിക്കുന്നു എന്ന് തോന്നി ക്കുന്ന വിധത്തിലാണ്‌ അനുഭവങ്ങൾ നിങ്ങൾതന്നെ സമ്മതിക്കുന്നു നിർദ്ധനന്മാരെ കാണാൻതന്നെ ഭയമാകുന്നു എന്ന്. ധനം കൂടി, മനം കോടി, പണ്ട് മനസ്സിനുണ്ടായ അയവും ഭയവും കാരുണൃവുമൊക്കെ ഇപ്പോൾ ഇല്ലാതായി അങ്ങഒന ആവരുത്‌, മ.വ : തീരേ കെട്ടടങ്ങിയിട്ടില്ല. ദയാദാക്ഷിണ്യമൊക്കെ കാണിക്കുന്നതിൽ എനിക്ക് മടിയില്ല. അത്യാവശ്യമുണ്ടെന്ന്‌ കാണുന്നിടത്ത്‌ എൻെറ കൈകൾ നീളാറുണ്ട്. വ്യ: അൽഹംദുലില്പാഹ് _ആ കൈക്ക് നീളം കൂടികൂടി വരട്ടെ, ഖുർആൻെറ ഭാഷയിൽ പറഞ്ഞാൽ ചിലർ കൈകൾ പിരടിയിൽ വെച്ചു കെട്ടിയവരുണ്ട്‌ അവർ നന്ദികെട്ടവരഠണ്. അവരുടെ ധാരണ അവർക്ക്‌ കിട്ടിയ ധനമെല്ലാം അവർ അവരുടെ ബുദ്ധിസാമർത്ഥ്യം, അധ്വാ നശീലം, സ്ഥിരോത്സാഹം എന്നീ ഗുണങ്ങളാൽ സ്വയം സമ്പാദിച്ചതാണെന്നാണ്. അല്ലാഹുവിന്‌ ഒരു പങ്ക് ഉള്ളതായി അവർ വിശ്വസിക്കു ന്നതായി തോന്നുന്നില്ല. ദാലിക്കമിൻ ഫളലില്പാഹി_ അല്പാഹു കനിഞ്ഞു നൽകിയതാണെന്ന്‌ അക്കൂട്ടർ സമ്മതിക്കയില്പ. അല്ലാഹുവാണു അവരെ “തണ്ടിലേറ്റി"യത്‌ അവരുടെ “തോളിൽ മാറാപ്പ്“കേററുന്നതിനും അവന് കഴിയും എന്ന് അവർ വിശ്വസിക്കുന്നുണ്ടോ ആവോ, ചിലർ ധാരാളം ധനദുർവിനിയോഗം ചെയ്യുന്നു. കേസുംകൂട്ടവും ഉണ്ടാക്കുന്നു നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന. വലിയ തുക വേണ്ടാത്ത തിനു ചെലവാക്കാൻ മടിയില്ലാത്ത അവർ, പുണ്യകരമായ കാര്യങ്ങളിൽ മഹാപിശുക്കു കാണിക്കുന്നു. എല്ലാവരുമല്പ. എന്നാലും വളരെ പേർ അങ്ങനെയുള്ളവരുണ്ട്. അള്ളാഹു നിർബന്ധമാക്കിയ സക്കാത്ത്‌ ശരിക്കും കൊടുത്തുവീട്ടുന്നവർ എത്രപേരുണ്ടാവും, അനേകം ഏക്കർ ഭൂമിയുടെ ഉടമയായവർ പൊതുജനോപയോഗത്തിനായി നടവഴി സ്ഥലം വിട്ടുകൊടുക്കാൻ മടിക്കുന്നവരുണ്ട്.. ജനം വർദ്ധിച്ചു ഭവനങ്ങൾ പെരുത്തു പണ്ട് ഒഴിഞ്ഞുകിടന്ന മൈതാനങ്ങൾ ഇപ്പോൾ ഭവനനിബിഡമായി. കാരണം പൊതുജനങ്ങഠംക്ക്‌ യഥേഷ്ടം ഉപയോ ഗിക്കാൻ പാകത്തിൽ പൊതുവഴികൾ വേണമെന്നായി. അതിന്‌ ആവശ്യമായ സ്ഥലം പാവങ്ങൾ വിട്ടു കൊടുത്താലും കഴിവുള്ളവർക്കാ ണ്‌ അങ്ങനെ ചെയ്യാൻ മടി, ഇതൊരു റോഡ്‌ യുഗമാണ്. എവിടെ നോക്കിയാലും റോഡ്‌ പ്രശ്നമാണ്‌. അത്കൊണ്ട്‌ അക്കാര്യം ഉദാഹരണ മായി ഞാൻ പറഞ്ഞതാണ്. ധനം കൂടുംതോറും അതിനോട് ആർത്തി പെരുകുന്നു. ധനം ഉണ്ടാക്കാൻ വിഷമം, സംരക്ഷിക്കാൻ വിഷമം, വർദ്ധിപ്പിക്കാൻ വിഷമം; ചെലവാക്കാൻ വിഷമം_ഹാ, എന്നെപ്പോലെയുള്ളവർക്ക് എന്ത് സുഖം. ഉള്ളതുംഭക്ഷിച്ചു സുഖമായി ഉറങ്ങാം. “കൊട്ടാരം ചിന്തയിൽ വ്യഗ്രതകൊള്ളുമ്പോൾ കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം? മ.വ: എനിക്ക്‌ എന്നോടുതന്നെ വെറുപ്പായി തുടങ്ങിയിരിക്കുന്നു, എൻെറ നയത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ സംസാരത്തില ടങ്ങിയ ഉപദേശം വളരെ വിലപിടിച്ചതും എന്നെ സംബന്ധിച്ചേടത്തോളം ഫലപ്രദവുമായിട്ടുണ്ട്‌. എൻെറ ഏതോ ഒരു കണ്ണ് തുഠന്നിരിക്കു ന്നു. ഒരു പുതിയ ലോകത്തിൽ ഞാൻ പിറന്നിരിക്കുന്നു. ഇൻശാ അള്ളാ ഞാൻ പഴയ ഞാനായിട്ടല്ല. ഒരു പുതിയ ഞാനായിട്ടു ഈ നിമിഷം മുതൽ ജീവിക്കും. പുതുപ്പിറവി തന്ന നിങ്ങൾക്ക്‌ അല്ലാഹു നന്മ ചെയ്യട്ടെ. വ്യ: വളരെ സന്തോഷം. ധനം അല്ലാഹു നമ്മെ ഏല്പിച്ച അമാനത്തായി കരുതണം. അതൊരു ട്രസ്റ്റാണ്‌ അവന്റെ ഇച്ഛാനുസരണം ചെലവാക്കാനുള്ളതാണത്‌. ഈ ബോധം മനസ്സിലുണ്ടായാൽ എല്ലാം ശരിപ്പെടും. പടച്ചവൻ നമ്മെ നേർമാർഗ്ഗത്തിലാക്കട്ടെ. മ.വ: ആമീൻ. പിന്നെ കാണാം. ഇൻശാ അല്പാഹ്‌_അസ്പലാമു അലൈക്കും. കാലിഹജജ്‌ ഞാൻ നാട്ടിൻപുറത്ത്‌കൂടി നടന്നുവരികയാണ്‌. ഓർക്കാപ്പുറത്ത് ഒരു മഴ, ഭാഗ്യത്തിന്‌ സാമാന്യം ഭേദപ്പെട്ട ഒരു വീടിരിക്കുന്ന പറമ്പിലൂ ടെയായിരുന്നു തത്സമയം ഞാൻ നടന്നിരുന്നത്‌. ഞാൻ ആ വീടിൻെറ വരാന്തയിൽ കയറി മഴയിൽനിന്നും രക്ഷപ്പെട്ടു. ഒരു സമ്പന്നൻെറ വീടാണെന്ന് പെട്ടെന്ന് മനസ്സിലായി. മൊസൈക്ക്‌ വിരിച്ച നിലം. അലംകൃതമായ കതകുകൾ. റേഡിയോ, ടെലിവി ഷൻ, ഫോൺ, ഫേൻ എന്നിത്യാദി നവീന സുഖഭോഗാനന്ദോപകരണങ്ങളും ജനനിലൂടെ ദൃശ്യമാണ്‌, ഞാൻ ആ വരാന്തയിൽ ചാരിയി രുന്നു വിശ്രമിച്ചു. മഴ ചിലപ്പോൾ ഒരു ഭാഗ്യം തന്നെയാണ്‌. ഒരു ചെറുപ്പക്കാരൻ സോഫയിൽ ചാരിയിരുന്നുകൊണ്ട് ഒരു പുസ്സകം വായിക്കുന്നത്‌ അല്പം കഴിഞ്ഞാണ്‌ ഞാൻ കണ്ടത്‌. ഞാൻ ശബ്ദം ഒന്നും ഉണ്ടാക്കാതെയും, എൻെറ സാന്നിദ്ധ്യം അറിയാനിടവരാതെയും ഒരു പുറം പോക്ക്‌ സ്ഥലത്തെന്നപോലെ ആ വരാന്തയിൽ നിർവി കാരനായി ഇരിക്കുകയാണ്. ഒരാൾ പുറത്തു നിന്നുവന്ന് വരാന്തയിൽകയറി നേരെ അകത്തേക്ക്‌ കയറന്നത്‌ കണ്ടു. ആ വീടിൻെറ ഉടമയായിരിക്കാം അല്ലെങ്കിൽ അടുത്ത ബന്ധു ആയിരിക്കാം എന്നൊക്കെ ഞാൻ കരുതി. യാതൊരു ആചാരോപചാരവും തടവോ സങ്കോചമോ സംശയമോ ഒന്നും കൂടാതെ “ശടശടേ“ന്നുള്ളവരവും കേററവും കണ്ടാൽ അങ്ങനെ വിചാരിക്കാൻ മതിയായ ന്യായമുണ്ടല്ലൊ, പക്ഷെ അങ്ങനെയല്ലെന്ന് പിന്നീട്‌ വൃക്തമായി. കണ്ടാൽ ഒരു മതപണ്ഡിതനെപ്പോലെയുണ്ട്‌. തലപ്പാവും താടിയുമുണ്ട്‌. അത്‌കൊണ്ടു ഒരു മൗലവിയാണെന്ന് ഉറപ്പിക്കാൻ വയ്യല്ലൊ. ഭക്ത രായ മുസ്ലിംകൾ സുന്നത്ത്‌ എന്നനിലക്ക്‌ താടിയും തലക്കെട്ടും സ്ഥിരം വേഷമാക്കിയവരുണ്ട്‌. മിക്കവാറും മുസ്സിയാക്കൾ ഈ വേഷം ധരിക്കുന്നത്‌ കൊണ്ടു, വേഷം മതവിജ്ഞാനത്തിൻെറ ഒരു ചിഹ്നമായി മാറിയെന്നേയുള്ളു, ഈ വേഷം ധരിക്കാത്ത എത്രയോ പണ്ഡിത ന്മാരുണ്ട്. പക്ഷെ മുസ്ലിയാർ എന്ന് അത്തരക്കാർ അറിയപ്പെടുകയില്ലെന്ന് മാത്രം. ഒന്നുറപ്പിക്കാം വേഷവും പാണ്ഡിത്യവും തമ്മിൽ അഭേദ്യബണ്ഡമൊന്നുമില്പ. ഇരിക്കട്ടെ. ഇദ്ദേഹം അകത്ത്‌ കടന്ന് സെക്കൻറുകൾക്ക് ശേഷം ഒരു “അസ്സലാമു അലൈക്കും" കേട്ടു തുടർന്ന് “വ അലൈക്കുമുസ്സലാം" എന്നും കേട്ടു. പിന്നെ കടുത്ത ഗൗരവപ്പെട്ട സംഭാഷണമാണ്‌ അവിടെ നടന്നത്‌, സംഭാഷണത്തിൽനിന്നും വന്ന ആൾ മുസ്ലിയാരാണെന്നും അകത്തിരുന്നിരുന്ന യുവാവ്‌ അടുത്ത ദിവസം വിദേശത്ത്‌ നിന്ന് വീട്ടിൽവന്നുചേർന്ന ആ കുടുംബാംഗമാണന്നും മനസ്സിലായി. സംഭാഷണം ആരംഭിക്കുന്നത്‌ യുവാവാണ്. ആദ്യത്തെ ചോദ്യംതന്നെ അയാളുടെ കാഠിന്യം കാണിക്കുന്നുണ്ട്‌ “നിങ്ങളെന്താഹേ, മര്യാദ യില്പാതെ. വീട്ടിലേക്ക്‌ കടന്നുവരുന്നു. മുസ്ലിമിന്റെയെന്നല്ല മുസ്ഡിയാരുടെതന്നെ 'വേഷമുണ്ടല്ലൊ. ഇങ്ങനെയാണോ അന്യഗ്രഹത്തിൽ പ്രവേശിക്കേണ്ടത്‌? മുസ്ലിയാർ: ഇവിടെ ആരും ഉണ്ടാവാറില്ല. എൻെറ പതിവ്‌ അകത്ത് വന്നിരുന്നശേഷം എൻെറ സാന്നിദ്ധ്യം അറിയിക്കലാണ്‌. യുവാവ്‌: ഓഹോ, പതിവായി വരാറുള്ള ആളാണല്ലെ ശരി, എന്നാൽ ഒരാളെ കണ്ടാൽ നിങ്ങൾ സലാം ചൊല്ലേണ്ടതല്ലേ? അതെന്തു കൊണ്ടു ചെയ്തില്ല? മു: അതിങ്ങോട്ടും ആകാവുന്നതാണല്ലൊ. യു: വന്ന ആൾ എന്നനിലക്ക്‌ നിങ്ങൾ സലാം ചൊല്ലാ൯ ബാദ്ധ്യസ്ഥനല്ലേ? അതോ, തലയിൽക്കെട്ടും താടിയും ഉള്ളതുകൊണ്ടു മുസ്സിയാർ എന്ന പദവിയിലായിരിക്കെ അങ്ങോട്ടു ചൊല്ലണമെന്ന അവകാശം സ്ഥാപിക്കലാണോ? മു: അങ്ങിനെയൊന്നുമല്ല. യാദൃശ്ചികമായി ഒരാളെ കണ്ടപ്പോളത്തെ ഒരു പ്രത്യേകതയുണ്ടല്ലൊ. ഒരു അപ്രതീക്ഷിതത്വം, ഒരു വികാരം. അതിൽപ്പെട്ടുപോയി. അങ്ങനെ സലാം ചൊല്പാൻ അല്പം താമസിച്ചു അത്‌ ശരിയാണു. സത്യത്തിൽ താൻ സലാം ചൊല്ലാൻ നാവനക്കി ത്തുടങ്ങിയതാണ്‌ അപ്പോഴേക്കും ഇങ്ങോട്ട് സലാം വന്നുപോയി. യു: നിങ്ങൾ മെഷീൻ സ്റ്റാർട്ട് ചെയ്തു തുടങ്ങുമ്പോഴേക്കും എൻെറ വണ്ടി ഓടിത്തുടങ്ങി. മു: എന്തെങ്കിലും പറയാം. എങ്ങിനെയങ്കിലും വ്യാഖ്യാനിക്കാം. സംഗതി ഇങ്ങനെ സംഭവിച്ചു. യു: ശരി. എവിടെയാ നാട്‌? മു; കുറേ വടക്കാണ്‌. ഗുണംകേറാപുരം എന്നാണ്‌ സ്ഥലത്തിൻെറ പേർ. യു: ഇങ്ങനെ പതിവായി ചുററിസഞ്ചരിക്കുന്നതിന്റെ ഉദ്ദേശം എന്താണാവോ? മു: ഞാൻ പതിവായി ചുററിസഞ്ചരിക്കുന്ന ആളാണെന്നു നിങ്ങളെങ്ങിനെ മനസ്സിലാക്കി? ഞാൻ അങ്ങിനെ സഞ്ചരിക്കുന്ന ആളൊന്നു മല്ല. യു: പതിവായി വന്നിരുന്നു ശബ്ദിക്കലാണ്‌ പഴക്കം തഴക്കം എന്ന് നിങ്ങളല്ലേ പറഞ്ഞത്‌? അങ്ങിനെ ജീവിക്കുന്ന ഈ വേഷക്കാർ എത്ര യോ നമ്മുടെ സമുദായത്തിലുണ്ടല്ലൊ റമസാൻ ആയാൽ പിന്നെ പറയേണ്ടതും ഇല്പ. ആ വിയർക്കാത്ത ഭാഗ്യവാന്മാരിൽ ഒരാളാണ്‌ നിങ്ങളെന്നുകരുതിയാണ്‌ എൻെറ സമീപനവും അന്വേഷണവും. മു: ഞാൻ അത്തരം ഭാഗൃവാനല്ല. നിർഭാഗ്യവാന്മാരിൽപെട്ട ആളാണ്‌, നിങ്ങളുടെ ഭാഷയിൽ _എന്റെ ഭാഷയിൽ, അല്ലാഹുത്തആലാ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. യു: അപ്പോൾ നിങ്ങളുടെ തൊഴിൽ? എവിടെ തമസം, ഇവിടെ വരാൻ കാരണം? മു: നമ്മൾ തമ്മിൽ പരിചയപ്പെടാത്തത്കൊണ്ടാണ്‌ ഇത്രയും ചോദിക്കേണ്ടിവന്നത്‌. ഞാൻ നിങ്ങളുടെ ജുമുഅത്ത്‌ പള്ളിയിലെ ഖത്തീ ബാണ്‌, ഇന്ന് ഇവിടെയാണ്‌ ഭക്ഷണം. യു: ഇത്‌ കേട്ടഉടൻ എഴുന്നേറ്റ് മുസ്‌ലിയാരെ അഭിവാദനം ചെയ്യുന്നു ഫേൻ കറക്കുന്നു അനന്തരം പറയുന്നു. താങ്കളെ കണ്ടതിൽ സ ന്തോഷം. കാണേണ്ട ആവശ്യം എനിക്കുണ്ട്താനും. മു: ഇപ്പോൾ അതിനുള്ള സന്ദർഭം നേരിട്ടു. യു: വളരെ സന്തോഷം മുസ്‌ലിയാരേ ഞാൻ ഇന്നലെയാണ്‌ വീട്ടിലെത്തിയത്‌. ഗൾഫിലായിരുന്നു ഇന്ന്‌ വിശ്രമത്തിലഠണ്‌, നാളെ മുതൽ പുറത്തിറങ്ങാമെന്ന്‌ ഉദ്ദേശിച്ചിരിക്കയാണ്‌. മു: അത്ര വിശ്രമിക്കാൻ മാത്രമുള്ള ദേഹാദ്ധ്വാനം ഉണ്ടോ ഗൾഫുകാർക്ക്. യു: നല്ല അദ്ധ്വാനമുണ്ട്‌ മുസ്‌ല്യാരേ.കെട്ടും ഭാണ്‌ഡവും തെയ്യാറാക്കുന്നിടം മുതൽ അവയൊക്കെയും എന്നേയും വീട്ടിലെത്തിക്കുന്നത്‌ വരെ നല്ല ദേഹദ്ധ്വാനവുമുണ്ട്. കൂടാതെ അതോടൊപ്പമുള്ള മനക്ലേശവും രണ്ടും കൂടി യാത്രക്കാരൻെറ ഉയിരെടുക്കും വിശ്രമം അനി വാര്യം. മു: നമുക്ക്‌ പരിചയമില്ലാത്തതാണല്ലൊ ഗൾഫ്‌യാത്ര. യു: ഗൾഫ്‌കൊണ്ടു കഴിയുന്നവൻെറ യാതനകൾ അവൻെറ ഗുണഭോക്താക്കൾക്കറിയില്ല. മുസ്‌ല്യാക്കൾക്ക് ഒട്ടും അറിയില്ല. കടലിലെ മീൻ പിടിക്കുന്നമാതിരിയാണ്‌ ആളുകൾ പെരുമാറുന്നത്‌. മു: നാം രക്ഷിക്കാൻ ബാദ്ധ്യസ്ഥരായ നമ്മുടെ ആശ്രിതന്മാരെ പരിപാലിക്കുന്നതിലാണല്ലൊ നമ്മുടെ സംതൃപ്തി. യു: അവിടെ മാത്രമല്ല കൈനീട്ടിവരുന്ന വിവിധ തരം ആൾക്കാരുണ്ട്. അവർക്ക്‌ വാരിക്കൊടുക്കുന്നതിലും നമുക്ക് സംതൃപ്തിയുണ്ട്‌. മു; അത്‌ ശരിയാണ്‌ ധർമ്മമല്ലേ. യു: മുഴുവൻ ശരിവെക്കല്ലെ മുസ്‌ലിയാരേ, സംതൃപ്തി വാരിക്കൊടുക്കുന്ന അല്ലാ, എണ്ണിക്കണക്കാക്കിക്കൊട്ടുക്കുന്ന_ആൾക്ക് മാത്രമേ യുള്ളു. അത്‌ സ്വീകരിക്കുന്ന ആആൾക്കില്ല. അയാൾക്ക് എത്ര കിട്ടിയാലും മതിയാവില്ല. തൃപ്തിയാവില്ല വെണ്ണയായാലും ആനത്തല യോളം വേണം. അപ്പോൾ തൃപ്തി ഏകപക്ഷീയമാണ്. മു' അതും ശരിയാണ്‌. യു: എല്ലാം മുസ്ലിയാർ ശരിവെക്കുകയാണ്‌. ആ നയമേ വിജയിക്കുകയുള്ളൂ, വിജയിച്ചിട്ടുള്ള ആരെയും കുററംപറയാതെ,ആരിലും തെറ്റ് കാണാതെ, എല്ലാവരിലും നന്മയും മാഹാത്മൃവും കാണുന്ന നയമേ വിജയിക്കൂ അല്ലേ മുസ്ല്യാരേ? മു: അതെ, അതെ, അത് ശരിയാണ്‌. പിന്നേ, ജനങ്ങളുമായി സൗഹൃദത്തിൽ കഴിയണമെങ്കിൽ കുററം കാണുന്ന കണ്ണും കുററം പറയുന്ന നാവും ഉണ്ടാവരുത്‌. യു: അത്‌ ശരിയാണ്‌. കുറേ നേരമായി നിങ്ങൾ ശരിവെക്കുന്നു. എനി ഞാനും ശരിവെക്കട്ടെ. ഇപ്പോൾ നിങ്ങൾ പറഞ്ഞനയം ജീവിക്കാ നറിയുന്നവർക്ക്‌ അറിയാം അതാണ്‌ ശരിയായനയമെന്ന്. ഒരുപക്ഷെ നിങ്ങളുടെ അനുഭവംതന്നെ ആ നയത്തിൻെറ ഗുണഫലത്തേയും കാര്യക്ഷമതയേയും കുറിച്ച്‌ നിങ്ങൾക്ക്‌ നല്ല പാഠം നല്കിയിട്ടുണ്ടാവും. മു; ഈ കാര്യം വളരെ വ്യക്തമാണല്ലൊ അത്‌ മനസ്സിലാക്കാൻ അനുഭവജ്ഞാനം ആവശ്യമില്ല. യു:അനുഭവിച്ചവരുടെ ബോദ്ധ്യത്തെക്കുറി പിന്നെ പറയേണ്ടതുമില്പ. ലിതത്വമ്‌ ഇന്നഖൽബി എന്നില്ലേ മുസ്ല്യാരേ_ഐനൽ യഖീൻ ഹഖുൽ യഖിൻ ആ ഗ്രേഡുകൾ താണ്ടി അടിയുറച്ച ആത്മബോദ്ധ്യം വന്ന ആളാണ്‌ താങ്കളെന്ന് എനിക്കറിയം, മു; എൻെറ ആന്തരഭാവത്തെക്കുറിച്ച്‌ നിങ്ങളെങ്ങനെ അറിയാനാ? യു: ഞാൻ നാട്ടിലില്ലെങ്കിലും നാട്ടിലെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്ന ആളാണു ഞാൻ, നാട്ടിലുള്ളപ്പോൾ മുസ്ല്യാക്കളു മായി വളരെ അധികം പഴകുകയും അവരുടെ അറിവും അറിവുകേടും കേട്ടുംകണ്ടും കരസ്ഥമാക്കുകയും, ചെയ്യുന്ന ആളാണ് ഞാൻ. നിങ്ങൾ ഇവിടെ വന്നില്പായിരുന്നെങ്കിൽ ഞാൻ വന്ന് അങ്ങയെ കാണുമായിരുന്നു. മു: ആലിമീങ്ങളുയി സമ്പർക്കം പുലർത്തുന്നത്‌ വിശിഷ്ട സ്വഭാവമാണ്‌. വളരെ കൂലിസവാബുകളുണ്ട് അവരുമായി സഹവസിക്കുകയും അവരെ സ്നേഹിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതിന്. യു: എനിക്ക് ചില പ്രത്യേക ലക്ഷ്യങ്ങളാണുള്ളത്‌. ആലിമീങ്ങളിൽനിന്ന്‌ എനിക്ക്‌ എന്തെങ്കിലും പഠിക്കാം. പിന്നെ അവർ പഠിക്കാത്ത തോ അല്ലെങ്കിൽ പള്ളിയിൽ പഠിച്ചു ജിവിക്കാൻ ഇറങ്ങിയപ്പോൾ മറന്നുപോയതോ ആയ എന്തെങ്കിലും അവരെ പഠിപ്പിക്കുകയും ചെയ്യാം. മു: ഓ, നിങ്ങൾ ആലിമീങ്ങളെ പഠിപ്പിക്കുകയും ചെയ്യുമല്ലേ? യു: ആലിമീങ്ങൾ സർവ്വജ്ഞാനികളല്ലല്ലോ. എല്ലാവരേയും പഠിപ്പിക്കാൻ പററുകയില്ല. പഠിപ്പു തികഞ്ഞിട്ടും നിറഞ്ഞിട്ടും എനി ഒട്ടും പഠിപ്പു കയറാൻ സ്ഥലമില്ലാത്ത ചില ആലിമുൽ അല്പാമമാരുണ്ട് അവർക്ക് തങ്ങൾ സർവജ്ഞാനികളാണ് എന്ന ഭാവമുണ്ട് ആരും അവരെ പഠിപ്പിക്കാൻ നോക്കണ്ട. എന്ത്‌ അബദ്ധങ്ങൾ കൈവശം സൂക്ഷിപ്പിലുണ്ടെങ്കിലും അവർ പിടിച്ച മുയലിൻെറ കെൊമ്പിൽനിന്ന്‌ കൈവിടുകയില്ല. മു: അത്‌ ചിലരുടെ ജന്മ സ്വഭാവമാണ്‌. എന്തു ചെയ്യാം. യു: അവർ ജനങ്ങളെ മുശ്‌രികീങ്ങളാക്കും അന്ധവിശ്വാസികളാക്കും. അതാണ്‌ സമൂഹത്തിന്‌ ഈ ആലിമുൽ അല്പാമമാരെക്കൊണ്ടുള്ള ദ്രോഹം. അത്തരക്കാരെ കയ്യിൽ കിട്ടിയാൽ “ചക്കരയും തേങ്ങയു"മാണ്‌ എനിക്ക് എന്നെപററി മുസ്ല്യാർ കേട്ടിട്ടുണ്ടാകും. വയ്യാവേലി കുഞ്ഞാലി എന്ന ആളാണ്‌ ഞാൻ, മുമ്പൊരു ഖത്വീബിനെ തല്ലി കുളത്തിൽ ചാടിച്ചിട്ടുണ്ട് അറിവില്ലാത്ത ബഹുജനങ്ങളെ വഴികേടിലാ ക്കിയതിന്. മു; അതൊക്കെ നല്ലകാര്യങ്ങളാണ്. ഇസ്ലാമിൻെറ ശൗര്യം കാട്ടണം. യു: ഇത്തരം ഇസ്‍ലാം ഖാതകന്മാരെ സമുദായം വെച്ചുവളർത്തരുത്‌. ഞാൻ നാട്ടിലില്ലെങ്കിലും എനിക്ക് പള്ളിയെ സംബന്ധിച്ചുള്ള എല്ലാ റിപ്പോർട്ടും കിട്ടും. ഖത്വീബുമാരുടെ നയവും പ്രവർത്തനരീതിയും ജീവിതവീക്ഷണവും ഇസ്‍ലാം വീക്ഷണവും എല്ലാം ഞാൻ മനസ്സി ലാക്കാറുണ്ട്. മു: സമുദായ സ്നേഹികളുടെ ലക്ഷണമാണത്‌: അത്തരക്കാർ എല്ലാം മഹല്ലിലും ഉണ്ടായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ സംശയമില്ല. യു: വിഘാതമായി നിലകൊള്ളുന്ന പണ്ഡിതന്മാരും ഇല്ലായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ ലവലേശം സംശയമില്ല. അതിരി ക്കട്ടെ. മൗലവിസാഹിബ്‌ ഇവിടെ സന്തോഷമായിക്കഴിയുന്നുണ്ടല്ലൊ. മു: അൽഹംദുലില്ലാ ഒരു വിധം സന്തോഷമായും സുഖമായും കഴിയുന്നു. യു: വിവരങ്ങളെല്ലാം എനിക്കറിയാം. ഏതാണ്ട് 2.1/2 കൊല്ലമായിക്കാണും താങ്കളിവിടെ വന്നിട്ട്‌ അല്ലേ? മു: രണ്ടുകൊല്ലവും നാല്‌ മാസവുമായി. യു: ഞാൻ പോയി അധികം താമസിയാതെ താങ്കൾ ഇവിടെ കൂടിയിരിക്കും, താങ്കൾക്ക്‌ മുമ്പുണ്ടായിരുന്ന ആൾ ഞാൻ പോകുന്ന അവസരത്തിൽ ആടിയുലഞ്ഞുകൊണ്ടിരിക്കയായിരുന്നു. മു: അതിൻെറ ആവശ്യമെന്ത്‌? നല്ലവർ നയിക്കുന്ന നാട്ടിൽ ക്ഷേമമായിക്കഴിയാമല്ലൊ. യു: ഒരു വിധം നല്ല ശമ്പളം ഇവിടെ കൊടുക്കുന്നുണ്ട്. താമസം നല്ല ബംഗ്ലാവിൽ. രാജകീയ ഭക്ഷണം സൗജന്യം. എല്ലാം ഇന്നത്തെ നിലവാരത്തിൽ കണക്കാക്കിയാൽ ഒരു മുഖ്യമന്ത്രിയുടെ പദവിയുണ്ട് ഖത്വീബിന്‌. മു: അങ്ങനെ താരതമ്യപ്പെടുത്തി നിലയും വിലയും നിർണ്ണയിക്കാമോ? യു: വെറുതെ ഒരു ചിന്താഗതി അത്രമാത്രം. നല്പ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻെറ സാമ്പത്തിക പദവിയും പുറമെ ജനങ്ങളുടെ ബഹുമാനവും അനുസരണവും. സുഖം ക്ഷേമായി. യു: ഇവിടെ വലിയ ചിലവൊന്നും ഇല്ല കിട്ടുന്നതൊക്കെ_നമ്മുടെ പഴഞ്ചൻ യാഥാസ്ഥിതികരുടെയിടയിൽ പല കൈമടക്ക്‌ പരിപാടി കളും ഉണ്ടല്ലൊ. എല്ലാം കൂടി നല്ലൊരുതുക മാസംതോറും സമ്പാദ്യം കാണും. മു; ഞങ്ങൾക്ക്‌ ചിലവൊന്നും ഇല്ലെന്നോ? യു: ശരിയാണ്‌ കുടുംബമുണ്ടല്ലൊ. അവരെ പോറ്റി വളർത്തണം. ആരെല്ലാമുണ്ട്‌? മു: ഭാര്യ മൂന്നു മക്കൾ ഉമ്മ ഇത്രയും ഉണ്ട്‌. യു: അവരുടെ ചിലവ്‌ മാത്രം. ഇവിടെ നിന്നുള്ളതും പറമ്പിലെ തേങ്ങാപിരിലും അടക്കാമുതലായ മററുള്ളവയും ചേർത്ത്‌ നല്ലൊരു തുക ബേങ്കിലോ മററു നിക്ഷേപരൂപത്തിലോ കാണും. മു: ഞങ്ങൾ പാവം മുസ്ലിയാക്കൾ! ധനികരായിരുന്നെങ്കിൽ നാടുവിട്ടുനിൽക്കുമോ? കുടുംബസുഖം കളഞ്ഞു നാടും വീടും വിട്ടു അന്യരെ ആശ്രയിച്ചുകഴിഞ്ഞുകൂടാൻ ഞങ്ങൾ നിർബന്ധിതരായിരിക്കയല്ലേ? യു: എത്ര ധനികന്മാരായ മുസ്ല്യാക്കളെ കാണണം. രാത്രിയിലെ മതപ്രസംഗം നടത്തുന്ന വഅളന്മാർ രണ്ടു മണിക്കൂർ പ്രസംഗത്തിന്‌ 800രൂപ 1000രൂപ ഫീസ്‌ വാങ്ങുന്ന അത്തരം ആലിമീങ്ങൾ മോശക്കാരാണോ? വമ്പിച്ച ധനികന്മാർ, ഇൽമുകൊണ്ടു അമൽ ചെയ്യാൻ അള്ളാഹുത്തഅലാ കല്പിച്ച കല്പന അവർ നിറവേററുന്നത്‌ കണ്ടോ? അത കണ്ടുപഠിച്ച്‌ അത്‌പോലെ അമൽ ചെയ്തു ധനികനാകണം. താങ്കൾ ഒരു പക്ഷെ നേരത്തേതന്നെ ധനികനായിരിക്കാം, അതാണ്‌ ആ അമലിന്‌ പോകാതെ ഈ ചെറിയ അമലിന്‌ ഒരുമ്പെട്ടത്‌. മു: ഞാൻ ധനികനല്ല നേരത്തേ അല്ല ഇപ്പോഴും അല്ല, ഈ ഖത്വീബിൻെറ വരുമാനം കൊണ്ടുവേണം എനിക്ക്‌ കുടംബത്തെ പോററാൻ. എന്നെ സംബന്ധിച്ചേടത്തോളം ധനികനാവാൻ ആഗ്രഹം ഇല്ല, അതിനുള്ള സാദ്ധ്യതയും ഇല്ല. യു: അല്ല മുസ്ല്യാരേ നിങ്ങൾക്ക് ഒരു സഹോദരിയുണ്ടെന്നു കരുതുക നിങ്ങളാണ്‌ രക്ഷിതാവ്‌ എന്നുമിരിക്കട്ടെ. ഒരു വിവാഹാലോചന വരുന്നു എന്ന് സങ്കല്പിക്കുക, 50 പവൻറെ സ്വർണ്ണാഭരണങ്ങളും 50000രൂപയും അയാൾ ആവശ്യപ്പെടുന്ന പക്ഷം നിങ്ങൾ എന്ത്‌ പറയും? മു: നടക്കാത്ത കാര്യമാണ്‌. ഒരു ധനികന്റെ വീട് കാണിച്ചു കൊടുക്കും. അവിടെ പൊന്നും പണവും ഉണ്ടെന്നു പറയും. യു: നിങ്ങളുടെ ധനസ്ഥിതി നോക്കാതെയാണ് ആ മനുഷ്യൻ നിങ്ങളോട്‌ അതെല്ലാം ആവശ്യപ്പെടുന്നത് എന്ന് വ്യക്‌തം, അവനെ ദുഷ്ടനെന്ന് വിളിക്കാമല്ലൊ. മു: അങ്ങനെ വിളിക്കാമോ? എനിക്ക് അതിനുള്ള കഴിവുണ്ടെന്ന് കരുതിയാണ് അയാൾ അത്രയും ആവശ്യപ്പെട്ടത്‌ എന്ന് വരാമല്ലൊ. യു: എന്നാൽ നിങ്ങളുടെ കഴിവനുസരിച്ചുള്ളത്‌_ നിങ്ങൾ കൊടുക്കാൻ തെയ്യാറുള്ളത്‌ സ്വികരിച്ചു ആ വിവാഹത്തിനു തയ്യാറായി ക്കൂടെ_അങ്ങനെ ചെയ്യാത്തത്‌ ഒരു ദുഷ്‌ടത്തരമല്ലേ? മു: അതും സമ്മതിക്കാൻ പ്രയാസമുണ്ട് അയാൾ ആഗ്രഹിച്ച അളവിൽ പൊന്നും മിന്നും മണ്ണും പെണ്ണും കിട്ടാനുള്ള സാദ്ധൃത വേറെയു ണ്ടെങ്കിൽ അങ്ങോട്ട്‌ അയാൾ അന്വേഷണം നീട്ടുകയാണെങ്കിൽ അതിൽ തെററില്ലല്ലോ. യു: അനുകൂലമായ ഇതര സാഹചര്യങ്ങളിരിക്കെ, അതിനെ തിരസ്ക്കരിച്ച്‌ ധനവും തേടിപ്പോകുന്നത്‌ ദുഷ്ടത്തരമല്ലേ? മു: അങ്ങനെയങ്ങു സമ്മതിക്കാൻ പ്രയാസമുള്ള കാര്യമാണത്‌. കച്ചവടത്തിൽ കൂടുതൽ ലാഭം ആശിക്കുന്നത്പോലെയുള്ള ഒരാഗ്രഹ മാണ് വിവാഹകർമ്മത്തിലും പ്രവത്തിക്കുന്നത്‌. ചിലർ ത്യാഗബുദ്ധി കാണിക്കും ചിലർക്ക്‌ സഹതാപം ഉണ്ടാകും. പലർക്കും പല പരി ഗണനകളാണ്. ആകയാൽ ദുഷ്ട്ടത്തരം നിർണ്ണയിക്കുക അത്ര എളുപ്പമല്ല. യു: ശരി ഇരിക്കട്ടെ. മറെറാരുവശം നോക്കാം. അള്ളാഹുത്തആലാ നമ്മളോട് കല്പിച്ചിട്ടുണ്ടോ സഹോദരിക്കോ പുത്രിക്കോ ഇത്ര പവൻ കൊടുക്കണം. ഇത്രായിരം രൂപ കൊടുക്കണം ഇത്ര ഏക്കർ ഭൂമി കൊടുക്കണം കാറ്‌ കൊടുക്കണം റേഡൊവാച്ച്‌ കൊടുക്കണം എന്നൊ ക്കെ? മു: അങ്ങനെ ഒരു നിബന്ധനയും ഇസ്സാമിലില്ല. യു: അത്‌ മഹാഭാഗ്യമല്ലെ മുസ്ലിയാരേ? മറിച്ച്‌ ഇതൊക്കെ കൊടുക്കണമെന്ന് കല്പിച്ചിരുന്നുവെങ്കിൽ മുസ്‌ലിംകൾ കുടുങ്ങിയതുതന്നെ. വളരെ ചുരുക്കും മുസ്‌ലിംകൾ മാത്രമല്ലേ ആ കല്പന നിറവേററാൻ പ്രാപ്തരായവരായുള്ളൂ. മു: അതെയതെ, വളരെ ചെറിയ ന്യൂനപക്ഷമല്ലേ ധനികർ. യു: നാം രക്ഷപ്പെട്ടു. അരലക്ഷം രൂപ ചെലവ്‌ ചെയ്തു ഹജ്ജിന്‌ പോകണമെന്ന് അല്ലാഹുത്തആല എല്ലാ മുസൽമാനോടും കല്പിച്ചാൽ നാം എങ്ങനെ രക്ഷപ്പെടും? മു: കുടുങ്ങിയത്‌ തന്നെ എല്ലാവർക്കും അതിന്‌ കഴിയുമോ? യു: അപ്പോൾ മുസ്‌ലിംകളോട് പണച്ചിലവുള്ള ഹജജ്‌ കർമ്മം ചെയ്യണമെന്ന് കല്പിച്ചത്‌ യുക്തിസഹമാണോ? മു: പണക്കാരോടും മററു ലക്ഷണങ്ങൾ തികഞ്ഞവരോടും മാത്രമല്ലേ അള്ളാഹു അത് നിർവഹിക്കാൻ കല്പിച്ചിട്ടുള്ളു. യു: അപ്പോൾ എല്ലാവർക്കും ഹജജ്‌ നിർബന്ധമല്ലേ മു: അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണല്ലോ. യു: മുസ്ലിയാർക്ക്‌ നിർബന്ധമായേക്കും. മു: ഞാനും ദരി(ദലക്ഷങ്ങളിൽപ്പെട്ട ആളല്ലേ സ്നേഹിതാ? യു: ശരിയാണ്‌ നേരത്തേപറഞ്ഞു ഈ ഖത്വീബിന്റെ വരുമാനമേയുള്ളൂ. മിച്ചം ഒന്നും ഇല്ലെന്ന്. അപ്പോൾ മുസ്‌ലിയാർ ഹജ്ജ്‌ നിർബന്ധ ത്തിൽനിന്നും രക്ഷപ്പെട്ടു അല്ലേ. മു:ധനികരല്ലാത്തവർ എല്ലാം ഹജജ്‌ നിബന്ധനയിൽ നിന്നും പുറത്താണ്‌. യു:നിങ്ങൾ പുറത്താണോ മുസ്‌ലിയാരേ? നേരേ ചോദിക്കാം. അതാണ് ഞാൻ കാണാനിരിക്കയായിരുന്നു എന്ന് ആദ്യം പറഞ്ഞത്‌. നിങ്ങൾ ധനികനല്ല നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? മു; ഫർളുണ്ടോ എന്ന് ചോദിച്ചാൽ_ഹ യു; അങ്ങനെ വലയണ്ട_ നേരെ ഉത്തരം പറയൂ മുസ്‌ലിയാരേ നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? നിങ്ങളുടെ കഴിവ്‌ ശരിക്കും അറിയുന്ന നിങ്ങൾക്ക്‌ അതിന് മറുപടി പറയാൻ ഞെരങ്ങേണ്ടതില്ലല്ലോ. വേഗം പറയാം.......അൽപസമയത്തെ മൗനം. യു; എന്താ മുസ്‌ല്യാരേ ഒന്നും പറയാത്തത്‌. മു; ഞാൻ ഇപ്പോൾ ഹാജിയാണ്‌ എനി ഫർളുണ്ടോ ഇല്ലേ എന്ന പ്രശ്നത്തിന്‌ സ്ഥാനമില്ല. യു; ആ പ്രശ്നത്തിന്‌ ശരിയായ പ്രസക്തിയുണ്ട്. ഞാൻ കാണിച്ചുതരാം. ഗൗരവപ്പെട്ട പ്രശ്‌നം അതിലുള്ളത്‌കൊണ്ടാണ് നിങ്ങൾതന്നെ മറുപടി പറയാൻ വിഷമിക്കുന്നത്‌. മു; എന്നിക്കൊരു വിഷമവും ഇല്ല. അതൊരു ഫിഖ്‌ഹ്‌ മസ്‌അയാണ് . എൻെറ അറിവ്‌ പറയാൻ പ്രയാസമില്ല, യു; നിങ്ങൾ ഫിഖ്‌ഹിനും ഖുർആനിനും ഹദീസിനും എതിർ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം അറിയാം പക്ഷെ ഒന്നും അറിയാത്തവന്‌ തുല്യ മായിട്ടാണ്‌ പണികളൊക്കെ. എല്ലാം അറിഞ്ഞുകൊണ്ടാണ്‌ എൻെറ ചോദ്യം. ഒഴിഞ്ഞുമാറാൻ നോക്കണ്ട. - മു; എൻെറ പ്രവർത്തികൾ പരസ്യമാണ്‌. ഒന്നിലും ഒഴിഞ്ഞുമാറേണ്ടതില്പ. യു; പരസ്യമായ പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് എന്റെ ചോദ്യം. അതാവർത്തിക്കുന്നു. നിങ്ങൾക്ക്‌ ഹജ്ജ് ഫർളുണ്ടോ? മു; ആ ചോദ്യത്തിന് പ്രസക്തിയില്ലെന് ഞാൻ പറഞ്ഞല്ലോ? അത് വിട്ടേക്കണം. യു: വിടാൻ പററുകയില്ല. ചോദ്യവും വിടാൻ പററില്ല, അതുമായി ബന്ധപ്പട്ട നിങ്ങളേയും വിടാൻ പററില്ല. മു: എന്താ നിങ്ങളുടെ ഉദ്ദേശം? യു: മുസ്സിയാർ ഇവിടെ വലിയ ഒരു തെററുചെയ്തു എന്ന് സ്ഥാപിക്കലാണ്‌ എൻെറ ഉദ്ദേശം. മു: ഞാൻ തെററു ചെയ്തിട്ടുണ്ടെങ്കിൽ നിശ്ചയമായും ഞാനതറിയൽ ആവശ്യമാണ്‌. യു: തെററു ചെയ്തെന്ന് സ്ഥാപിച്ചുകഴിഞ്ഞാൽ അത്‌ സമ്മതിക്കാനും അതിന് പരിഹാരം ചെയ്യാനും നിങ്ങൾ ബാദ്ധ്യസ്ഥനുമാണ്‌.അല്ലേ? മു: അതെ, അതാണ്‌ അതിൻെറ ന്യായവും ക്രമവും. യു: എന്നാൽ നമുക്കാരംഭിക്കാം. ഇതൊരു കോടതിയാണെന്ന് സങ്കല്പിക്കാം. വക്കീലിൻെറ ചോദ്യത്തിന് ഉത്തരം പറയാൻ കക്ഷി നിർബന്ധിതനാകുന്നത് പോലെ, മുസ്ലിയാർ ദയവായി എൻെറ ചോദ്യത്തിന്‌ ഉത്തരം പറയാതെ ഒഴിഞ്ഞുമാറരുത്‌. നമ്മൾ രണ്ടുപേരും കൂടി ഒരു വിഷയം ചർച്ച ചെയ്തു ഗവേഷണം നടത്തുകയാണെന്ന് കരുതിയാൽ മതി. തയ്യാറാണോ? മു: ശരി സ്നേഹിതാ, സമ്മതിച്ചു. യു: നിങ്ങൾ ധനികനാണോ? മു: അല്പ, ഞാൻ ധനികനല്ല. യു: ധനികനല്ലാത്ത നിങ്ങൾക്ക് ഹജ്ജ്‌ ഫർളുണ്ടോ? മു: ഇല്ല യു: നിങ്ങൾ ഹജജ്‌ ചെയ്തില്ലേ? മു: ചെയ്തു. യു: നിങ്ങൾക്ക് ഹജജ്‌ ഫർളല്ലെങ്കിൽ നിങ്ങൾ ചെയ്ത ഹജജിൻെറ നിലവാരമെന്ത്‌? മു: ഹജജ്‌ മുസ്ലിമിന്‌ നിർബന്ധമായ കടമയാണല്ലൊ. അത്‌ നിർവഹിച്ചു എന്നർത്ഥം, യു: നിങ്ങൾ ചെയ്ത ഹജജ്‌ ഫർളോ സുന്നത്തോ? മു: ആദ്യത്തെ ഹജജ്‌ ഫർള്‌ തന്നെ. യു:നിങ്ങൾക്ക്‌ ഫർളില്ലായെന്ന് നേരത്തെ സമ്മതിച്ചു കഴിഞ്ഞതാണല്ലോ. അപ്പോൾ ഫർളായ ഒരു ബാദ്ധ്യത നിങ്ങൾ വീട്ടിയെന്ന്‌ കരുതാമോ? മു: (അല്പം പരുങ്ങലോടെ) പ്രയാസമുണ്ട്. യു: അതായത്‌ ഫർളല്പ. മു: അല്ല. യു: എന്നാൽ അത്‌ സുന്നത്താണോ? മു: അങ്ങനെ കരുതാതെ എന്ത് ചെയ്യും? യു: ഒരു ഹജജ്‌ ഫർളായി ചെയ്തവർ പിന്നീട്‌ ചെയ്യുന്ന ഹജ്ജല്ലേ സുന്നത്താവുക? മു: അതെ യ: ഒരാളുടെ ആദ്യത്തെ ഹജജ്‌ സുന്നത്താകുമോ? മു; ഇല്ല. യു: നിങ്ങളുടെ ഈ ഹജജ്‌ ആദ്യത്തെ ഹജ്ജല്ലെ? മു: അതെ ആദ്യത്തേതാണ്. യു: അപ്പോൾ അത്‌ സുന്നത്തെന്ന് പറയാൻ നിവൃത്തിയില്പല്ലൊ? മു: ഇല്പ. യു: ഇപ്പോഴെന്തായി? നിങ്ങളുടെ ഹജജ്‌ ഫർളുമല്ല, സുന്നത്തുമല്ലാ എന്ന് തെളിഞ്ഞില്ലേ? മു: തെളിഞ്ഞു. യു: സുന്നത്തും ഫർളുമല്ലാത്ത ഹജജിൻെറ ഫിഖ്‌ ഹിയ്യായ പദവിയെന്താണ്. മു: എന്തായിരിക്കണം? യു: മുസ്ലിയാരുടെ കയ്യിൽ ആ ഹജജിന്‌ പേരില്ലെങ്കിൽ ഞാൻ പറയട്ടെ. സമ്മതമോ? മു: കേൾക്കട്ടെ യു: ശ്രദ്ധിച്ചോളൂ മുസ്ലിയാരേ, പഠിച്ചോളൂ മുസ്ലിയാരേ, മററുള്ളവരെ പഠിപ്പിച്ചോളൂ മുസ്ലിയാരേ, നിങ്ങൾ ചെയ്തത്‌ ഫർളായ ഹജജല്പ. സുന്നത്തായ ഹജജല്ല, എന്നാൽ കാലിയായ ഹജജ്‌. (അല്പം ഉച്ചത്തിൽ) മനസ്സിലായോ മുസ്ലിയാരേ കാലിഹജജ്‌, മൗലവി മൗനം പാലിക്കുന്നു. യു: മുസ്ലിയാരുടെ പ്രതികരണം മനസ്സിലായില്ലല്ലൊ. പഠിക്കാനും പഠിപ്പിക്കാനും കൊള്ളുന്നതാണ്‌. നമ്മുടെ അഭിമുഖം. (പിന്നേയും മുസ്‌ല്യാർ മൗനം) യു: എന്താ മുസ്‌ല്യാർ തൗബാ ചെയ്യുകയാണോ കാലി ഹജജ്‌ ചെയ്തതിന്ന്‌. എനി നിങ്ങൾ പഠിച്ചതും ശിഷ്യന്മാരെ പഠിപ്പിക്കുന്നതുമായ ഫീഖ്‌ഹ് ഗ്രന്ഥങ്ങളിൽ ഒരു പുതുമ വരുത്താനുണ്ട്‌. മ൫സ പാഠപുസ്തകങ്ങളിൽ വരുത്തുന്നത്‌ പോലെ അറബിഗ്രനഥങ്ങളിൽ വരുത്തി യാലെന്താ? ഒരു പ്രയാസമുണ്ട്‌ അറബിയിലുള്ള പ്രാമാണികമായ ഫിഖ്‌ഹു ഗ്രന്‌ഥങ്ങൾ നമ്മുടെ കാക്കാന്മാരായ മുസ്‌ലിയാക്കളുണ്ടാക്കി യതല്ല. തന്മൂലം മദ്രസ പാഠപുസ്തകങ്ങളിൽ കാട്ടുന്നപോലെ തോന്നിവാസങ്ങൾ കുത്തിക്കേററാൻ പററുകയില്ല. മു; മനസ്സിലായില്ലല്ലൊ യു: മനസ്സിലാകൂല മുസ്‌ലിയാരേ. മനസ്സിലാകൂല. ഖുത്‌ബയിലെ ഫർളുകൾ അറബിയിലാവണമെന്ന ഭാഗം തിരുത്തി ഖുതുബ മുഴുവൻ അറബിയിലാവണമെന്നാക്കി. ജുമാഅത്ത്‌ മുജാഹിദ്‌ അഭിപ്രായക്കാർക്ക്‌ സലാം ചൊല്ലരുത്‌ എന്ന് പാസാക്കി. അവരെ കാഫിറാക്കി പാഠപുസ്തകത്തിൽ കടത്തി അതുപോലെ ഒരു ഫിഖ്‌ഹ്‌ ഭേദഗതി ഞാൻ കൊണ്ടുവരുന്നു കൈകാട്ടി എരന്നുവാങ്ങി_ അല്ലെങ്കിൽ മാന്യ മായും സൗജന്യമായും ലഭിക്കുന്ന സംഭാവനകളായിക്കോട്ടെ. ആളുകളുടെ പദവി അനുസരിച്ചു പറയാം മാന്യമായ പിച്ചയെടുക്കലാണ്‌. _ഭിക്ഷയെടുക്കലാണ്‌. സംഭാവന സ്വീകരണം..അങ്ങിനെ ഇരന്നുവാങ്ങുകയെന്ന ഇരട്ടപേരുള്ള സംഭാവന മുഖാന്തിരം കിട്ടുന്ന പണം ഉപയോഗിച്ചു ചെയ്യുന്ന ഹജജ്‌ കാലിഹജജ്‌ എന്ന് പറയപ്പെടും. എന്താ മുസ്‌ല്യാരേ? ഇങ്ങനെ ഒന്ന് ചെയ്തുകൂടേ? മു: എന്തിനാണിങ്ങനെ നമ്മൾ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞു സമയം കളയുന്നത്‌? വിഷയം മാററിക്കൂടേ? യു: നിങ്ങൾക്ക്‌ ആവശ്യമില്ലാത്തതാണെങ്കിൽ എനിക്കത്‌ വളരെ ആവശ്യമായിത്തോന്നിയാലെന്ത്‌ ചെയ്യും? ആകയാൽ കോടതി തുട രുന്നു, ഈ നാട്ടിലെ ജനങ്ങളെ നിങ്ങൾ രണ്ടുകൊല്ലം കൊണ്ടു പരിചയപ്പെട്ടിരിക്കുമല്ലോ? മു: അറിയാം. മിക്കവാറും ആളുകളെ യു: അവൻ ധനികരോ അഷ്ടിപുഷ്ടി കഴിഞ്ഞുകൂടുന്ന ശരാശരി സാധാരണക്കാരോ? മു: അധികവും ശരാശരിക്കാർതന്നെ. യു: ധനികരെന്ന് പറയുന്നവർ നിങ്ങളുടെ അഭിപ്രായത്തിൽ ഉണ്ടോ? മു: അധികം പേർ കാണുകയില്ല യു: ഭൂരിപക്ഷം ജനങ്ങൾ സാധാരണക്കാരും നിർദ്ധനരുമല്ലേ? മു: അതെ യു: ഇവിടെ മദ്രസ്സ കെട്ടിടം പൂർത്തിയായിട്ടില്ല. പള്ളിപ്പണിയിൽ ഹാളിൻറ പണി ബാക്കിയുണ്ട്‌. കുളത്തിൻെറ പടവുകൾ കെട്ടാനിരി ക്കുന്നു . ഈ വസ്തുത ശരിയല്ലേ? മു: അതെ. യു: രണ്ടുകൊല്ലമായി നിങ്ങളിവിടെ കഴിയുന്നു. ഈ പണികൾ പൂർത്തിയാക്കാനുള്ള വല്ല ശ്രമവും നിങ്ങൾ നടത്തിയോ? മു: ഞാൻ ഇവിടെ പെതുവേ പറയാറുണ്ട്. ഈ പണി വേഗം തീർക്കണമെന്ന്. യു: നിങ്ങൾ പറയാതെ ജനങ്ങൾക്കറിയാവുന്ന കാര്യമാണത്‌, നിങ്ങൾ ജനങ്ങളെ ഉത്സാഹിപ്പിച്ചു, നിങ്ങളും മുന്നിട്ടിറങ്ങി, ധനശേഖ രണം നടത്തി ആ പണികളെല്ലാം ചെയ്തുതീർക്കാഞ്ഞത്‌ നിങ്ങൾക്ക്‌ പററിയ വീഴ്ചയാണെന്ന്‌ ഞാൻ പറയുന്നു. യോജിക്കുന്നോ? മു: എൻെറ വീഴ്ചയെന്ന് പറയുന്നത്‌ ശരിയല്ല, കമ്മററിക്കാർക്ക്‌ ഉത്സാഹം കുറഞ്ഞതുകൊണ്ടാണ്. യു: നിങ്ങൾ അവരെ ഉത്സാഹിപ്പിച്ചില്ല. നേരേമറിച്ച് നിങ്ങൾക്ക്‌ കാലിഹജ്ജ് ചെയ്യാനുള്ള സംഖ്യ നിങ്ങൾ ഈ നാട്ടിൽ നിന്നും പിരിച്ചു ണ്ടാക്കി. അത് പിരിക്കാൻ ആളുണ്ടായി. അതിന്‌ പ്രചോദനം കൊടുക്കാൻ നിങ്ങൾ തയ്യാറായി. അത്‌ നടന്നു. നിങ്ങൾക്ക്‌ താല്പര്യമുള്ള കാര്യത്തിൽ നിങ്ങൾ ശ്രദ്ധചെലുത്തി അത്‌ നിറവേററി. അതല്ലെ സത്യാവസ്ഥ? മു: അങ്ങനെ വ്യാഖ്യാനിക്കാം. പക്ഷെ ഒരു സത്യം മറക്കരുത് . അനേകം വർഷങ്ങളായി നിലനിൽക്കുന്ന ഒരു മഹല്ലും ജുമുഅ പള്ളിയുമാണിത്‌. രണ്ടരകൊല്പം ചാർജ്ജിലുണ്ടായ എന്നെ ആ സ്ഥാപനത്തിന്റെ പോരായ്മകൾക്ക്‌ ഉത്തരവാദിയാക്കുന്നത്‌ അനീതിയാണ്‌. യു: അങ്ങിനെ തടിശുദ്ധിയാക്കണ്ട. പല മുസ്ലിയാക്കളും ഇവിടെയും സമീപമഹല്ലുകളിലും വരികയും പോകുകയും ചെയ്തിട്ടുണ്ട്. ഓരോ ലക്ഷ്യവും മനസ്സിൽ വെച്ച്‌ അത് നേടിയെടുക്കുന്ന തന്ത്രം ഞങ്ങൾ ആദ്യമായി കാണുന്നതല്ല. പക്ഷെ പാവം പ്രസിഡണ്ടുമാരും കമ്മറ്റി ക്കാരും ശുദ്ധാത്മാക്കളാണ്‌. ഉരുട്ടും പെരട്ടും തിരിയാത്ത നിഷ്‌ക്കളങ്കരാണ്‌. മുസ്ലിയാക്കളുടെ തന്ത്രപൂർവ്വമുള്ള സംസാരവലയിൽ അവർ എളുപ്പം അകപ്പെടുകയും അവരുടെ ഇംഗിതങ്ങൾ നിറവേററികൊടുക്കുകയും ചെയ്യുന്നു. മു: മുസ്ലിയാക്കളെ ഒന്നടക്കം അങ്ങിനെ താറടിക്കുന്നത് ശരിയല്ല. അവർ കച്ചവടമോ മററു തൊഴിലോ എടുക്കുന്നവരല്ല- അവരുടെ സമ യം മുഴവൻ സമുദായത്തിനു വേണ്ടി അവർ ചിലവഴിക്കുന്നു നാടും വീടും വിട്ടു എല്ലാ സുഖങ്ങളും തൃജിച്ചു സമുദായ സേവനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്‌ അവ൪. അവ൪ക്ക്‌ നേരിടുന്ന സാമൂഹൃമായ പണച്ചിലവുള്ള ബാദ്ധ്യതകൾ സാധിച്ചുകൊടുക്കു വാൻ സമുദായത്തിന് ബാദ്ധ്യതയില്ലേ? യു: ആ ബാദ്ധ്യതകളെല്പാം സമുദായം നിവ്വഹിക്കുന്നുണ്ട്. എത്ര കുട്ടിമുസ്‌ല്യാക്കൾ കല്ല്യാണം കഴിച്ചു; എത്ര മുസ്‌ല്യാക്കൾ പെൺമ ക്കളെ കെട്ടിച്ചയച്ചു; എത്രപേർ വീടുണ്ടാക്കി. ഇതൊക്കെ ഒഴിവ്‌ കഴിവില്ലാത്ത ബാദ്ധ്യതകളാണ്‌. അതിനൊക്കെ സമുദായം ഉള്ളഴിഞ്ഞു സഹായിക്കയും വേണം. അത് ചെയ്തുവരുന്നുമുണ്ട്‌. എന്നാൽ സമുദായത്തിൻെറ സന്മനോഭാവത്തെ ചൂഷണം ചെയ്തു നിങ്ങളെപ്പോലെ ഉല്പാസയാത്രക്ക്‌__അതേ കാലി ഹജ്ജിന്__പോകുന്നന് ഉചിതമല്ല എന്ന് പറയാതെ വയ്യ. എന്ത്‌ പറയുന്നു? മു: ഞാനെന്ത്‌ പറയാനാണ്‌? കഴിഞ്ഞ കാര്യങ്ങളല്ലേ? യു: കഴിഞ്ഞ കാര്യങ്ങളുടെ ഗുണദോഷങ്ങളെ പഠിച്ചാലേ കഴിയാനിരിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാൻ പററുകയുള്ളൂ. മു: ശരിയാണ്. യു: ഒരു വലിയ ശരികേട് നിങ്ങളിൽ സംഭവിച്ചു ഇത്രയും പണികൾ പള്ളിക്കും മദ്രസക്കും തീരാനിരിക്കെ അതിലൊന്നിലും ശ്രദ്ധചെലു ത്താതെ നിങ്ങൾ അറബിനാടുകളിലേക്ക്‌ സർക്കീട്ടു പോകാനുള്ള അരലക്ഷം രൂപ സംഘടിപ്പിച്ചു ദുർവ്യയം ചെയ്തത് വലിയ തെറ്റായി പ്പോയി മുസ്‌ല്യാരെ. എനിക്ക്‌ ജേഷ്ടൻെറ കത്തുണ്ടായിരുന്നു പ്രസിഡണ്ടും കമ്മററി അംഗങ്ങളും അത്യധിക ആവേശത്തോടെയാണ്‌ പണപ്പിരിവ് നടത്തുന്നതെന്നും അവർ ഉദ്ദേശിച്ച സംഖ്യ ഓരോരുത്തരും കൊടുത്താലെ ടാർജററ്‌ തുകയായ അരയിലെത്തുകയുള്ളൂ എന്നും അതിനാൽ നിർബന്ധത്തിന്റെ ഒരംശം ഇതിലുണ്ടെന്നും മററും ഞാൻ വിദേശത്ത്‌ നിന്നറിഞ്ഞു. ഈ പരിപാടിയോട്‌ മാനസിക മായി എനിക്ക്‌ വിയോജിപ്പാണ്‌. ഹജ്ജിന്‌ പോകാൻ മുസ്ലിയാർക്ക്‌ പൈസ സ്വരുക്കൂട്ടി കൊടുക്കൽ അനാവശ്യമാണെന്നും വീട്ടിൽ നിന്നും ഒന്നും അതിലേക്ക്‌ കൊടുക്കരുതെന്നും ഞാൻ എഴുതിയിരുന്നു. അപ്പോഴേക്കും ഞാൻ വീട്ടിലേക്ക്‌ ചിലവിനയച്ച പൈസയിൽ നിന്ന് കാലി ഹജ്ജ്‌ ഫണ്ടിലേക്ക്‌” കൊടുത്തുകഴിഞ്ഞുവത്രെ. വേണ്ടുന്ന കാര്യങ്ങൾ മുടങ്ങിക്കിടക്കുമ്പോൾ വേണ്ടാത്തതിന് സഹായി ച്ചപാപം പടച്ചവൻ പൊറുത്തുതരട്ടെ എന്ന് ദുആ ചെയ്യാം. മു: നിങ്ങൾ വളരെ മോശമായിട്ടാണല്ലൊ ആ വസ്തുത ചിത്രീകരിക്കുന്നത് യു: നിങ്ങൾ ചെയ്ത താണ പണിയെ പിന്നെ പുകഴ്ത്തിപ്പാടുകയാണോ വേണ്ടത്‌? ഈ പണ്ഡിതന്മാർ ബഹുജനങ്ങളെ പറ്റിക്കുന്ന രീതി നിരീക്ഷകന്മാർക്കറിയാൻ കഴിയും. പഴയകാലം മുതൽക്കേ പണ്ഡിതന്മാരെ ബഹുമാനിക്കുകയെന്നത്‌ നമ്മുടെ സ്വഭാവമാണല്ലൊ അതി നാൽ നിങ്ങളെയൊക്കെ മാന്യതയിൽ ഉയർത്തിനിർത്തിയിരിക്കയാണ് ബഹുജനങ്ങൾ. കാര്യം മനസ്സിലാവാണ്ടല്പ. മു: ദാനം ചെയ്തതിനെക്കുറിച്ച്‌ സംസാരിച്ച്‌ ചെയ്ത പുണ്യം നശിപ്പിച്ചുകളയുന്നതെന്തിനാണ്? യു: ഉപദേശിക്കാൻ മുസ്ല്യാക്കൾക്ക്‌ നല്ല കഴിവാണ്. അക്കാര്യങ്ങൾ സ്വയം പ്രവൃത്തിയിൽ കൊണ്ടുവരാനാണ് അവർക്ക്‌ കഴിയാത്തത് സ്വയം ആചരിക്കാത്ത ഉപദേശം ഫലം ചെയ്യുമോ? മു: ഞങ്ങൾ നല്ലനടപടിക്കാരല്ലെന്ന് സൂചിപ്പിക്കാൻ കാരണമെന്ത്‌? ആലിമീങ്ങൾ അറിവിനനുസരിച്ച് ജീവിക്കുന്നുണ്ട്‌. യു; എന്റെ കൂടെ ചിരിക്കാൻ ആളില്ലാതായിപ്പോയി. നൂററിക്കണക്കിന്‌ ഉദാഹരണങ്ങൾ എടുത്ത്‌ കാണിക്കാൻ എനിക്ക്‌ കഴിയും. നമ്മു ടെ മുമ്പിലുള്ള കാര്യം നോക്കൂ ഉല്ലാസയാത്രക്ക്‌ പണം സംഘടിപ്പിച്ചെടുത്തത്‌ സഹിക്കാവതല്ല നിങ്ങൾ സമുദായ സേവത്തിനു വേണ്ടി ജിവൻ ഉഴിഞ്ഞുവെച്ചിരിക്കയാണെന്ന് അഭിമാനിക്കുന്നു. സുഖമായ താമസം. വിഭവ സമൃദ്ധമായ ഭക്ഷണം. ഘനമുള്ള ശമ്പളം എല്ലാം കൂടി സുഖജീവിതം. പണ്‌ഡിതന്മാരോടു ഞങ്ങൾ നന്ദിയുള്ളവരാണ്‌. ഇതിനൊക്കെപുറമെ, ചിലപ്പോൾ നേരിടുന്ന പണച്ചിലവുകൾ നടത്തിക്കൊടുക്കുന്നു. അതിനിടയിലൂടെയാണ്‌ യാതൊരു ന്യായീകരണവുമില്പാത്ത, കണ്ടുപഠിക്കാൻ കൊള്ളാത്ത, ജനസമ്മതിയില്ലാത്ത ശറഅ സമ്മതിക്കാത്ത കാലിഹജ്ജിനുള്ള ഉല്ലാസയാത്ര. അതും തരത്തിനും തക്കത്തിനും പലരും ഒപ്പിക്കുന്നുണ്ട്‌. ഇങ്ങനെയൊക്കെയാ യിട്ടും ഈ പണ്‌ഡിതന്മാർക്ക്‌ പെതുജനങ്ങളോട് ഒരു നന്ദിയും തോന്നുന്നില്ല. മു: എന്താ അങ്ങനെ പറയുന്നു? അവർക്ക്‌ നന്ദിയില്ലെന്ന് യു: പണ്‌ഡിതന്മാർ ഇപ്പം ഞങ്ങളുടെ ശത്രുക്കളായിരിക്കയാണ്. മു: നിങ്ങൾ പറയുന്നത്‌ മനസ്സിലാകുന്നില്ല യു: അങ്ങനെ പലതും നിങ്ങൾക്ക് മനസ്സിലാവുകയില്ല. നമ്മുടെ മുസ്ലിയാക്കൾ സമുദായത്തിൻെറ ശത്രുക്കളും നാശകാരികളുമായി രൂപം പൂണ്ടിരിക്കയാണ്‌. മു: അതെങ്ങനെ? യു: നിങ്ങളറിയില്ലേ? ഗൾഫിലിരിക്കുന്ന ഞാൻ അറിഞ്ഞല്ലോ. ഇവിടെ തല്ലും വക്കാണവും അടിപിടിയും കത്തിക്കുത്തുമല്ലേ മഹല്ല്‌ തോറും നടക്കുന്നത്‌. ഈ കെ എ പി വിഭാഗങ്ങളായി പിരിഞ്ഞു ജനങ്ങൾ ഏററുമുട്ടി മദ്രസകൾ അടച്ചുപൂട്ടുന്നു, ജുമഅകൾ മുടക്കുന്നു ഇത്‌ നിങ്ങൾ ചെയ്യുന്ന ദ്രോഹമല്ലേ? മു: രണ്ടു മഹാപണ്‌ഡിതന്മാർ അഭിപ്രായവ്യത്യാസത്തിൻെറ പേരിൽ ചേരിതിരിഞ്ഞു. അതിന്‌ ഞങ്ങളെന്ത്‌ ചെയ്യും? യു:നിങ്ങളെന്തിന്‌ ജനങ്ങളെ ചേരിതിരിച്ചു? നിങ്ങളെന്തിന്‌ ചേരിചേർന്നു? ”ഓരോ മഹല്ലും പണ്ടു കഴിഞ്ഞു കൂടിയപോലെ നടന്നു കൊള്ളട്ടെ, ചേരിപ്പോര് നമുക്ക്‌ അവഗണിക്കാം അവർ രണ്ടു പേരും മാറിനിൽക്കട്ടെ” എന്ന് ജനങ്ങളെ ഉപദേശിച്ച്‌ ഐക്യവും സാഹോ ദര്യവും നിലനിർത്താമായിരുന്നില്ലേ? അതിന്‌ നിങ്ങൾ ആദ്യമായി ഒരുഭാഗത്ത്‌ കൂടി. എന്നിട്ട് ജനങ്ങളെ നിങ്ങളുടെ ഭാഗത്തേക്ക് ചേർ ക്കാൻ ശ്രമിച്ചു ആ പരിശ്രമത്തിൽ മഹല്ലുകൾ പിളർന്നു. ഫലം സമുദായം കലങ്ങി മറിഞ്ഞു വൃക്തികൾ അന്യോന്യം ശത്രുക്കളായി മാറി. ഇതാണോ നിങ്ങൾ പ്രസംഗിക്കുന്ന ഇസ്‍ലാം? രണ്ടാൾ വഴക്കായാലോ രണ്ടുസംഘം വഴക്കായാലോ എന്ത് വേണം? ഇസ്‍ലാം പഠിപ്പിച്ച നയമെന്താണ്‌? ഓരോരുത്തരുടെ പിന്നിൽകൂടി കക്ഷിചേർന്ന് വഴക്കിനെ പെരുപ്പിച്ച്‌ കലാപവും യുദ്ധവും ഉണ്ടാക്കാനാണോ? എൻെറ മുസ്‌ലിയാരേ നിങ്ങൾ എല്ലാരും ദുർബുദ്ധികളായി മാറി, ഞങ്ങൾ അത്‌ ക്ഷമിക്കുകയില്ല മറക്കുകയില്ല. ഞങ്ങളുടെ അരയിൽ കയർകെട്ടി അതിൻെറ തല നിങ്ങളുടെ കയ്യിൽ ഏല്പിച്ച്‌, നിങ്ങളുടെ കുരങ്ങായി ചാടാൻ എനി ഞങ്ങളില്ല. നിങ്ങൾ ഇസ്‍ലാമിനല്ല പാർട്ടിക്കാണ്‌ പ്രവർത്തിക്കുന്നത്‌. ജമാഅത്തിനെയും മുജാഹിദിനേയും കാഫിറാക്കി, ഇപ്പോൾ നിങ്ങൾ അന്യോന്യം കാഫിറാക്കുകയാ ണ്‌. സ്വർഗ്ഗം സ്വന്തമാക്കാൻ ഒരു പട്ടയദാന മഹാമഹവും കൂടി നടത്തണം മുസ്ലിയാരേ. എഴുന്നേൽക്കൂ ഭക്ഷണം കഴിക്കാം. gqp983cac5mu565763bs6vjqvx5cb11 214495 214494 2022-07-23T10:39:28Z Ashiqva 10358 /* മണ്ണും മനുഷ്യനും */ wikitext text/x-wiki [[വി.വി. അബ്ദുല്ല സാഹിബ്|വി.വി.അബ്ദുല്ല സാഹിബി]]ന്റെ മറ്റൊരു പ്രസിദ്ധപുസ്തകമാണിത്. . സാമൂഹികമായും മതപരമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു. ==ഹാജ്യാരുടെ ഇബാദത്ത്== എന്റെ രാവിലത്തെ ചുററിയലച്ചിൽ അവസാനിപ്പിച്ചു പള്ളിയിലേക്ക്‌ പോകുകയാണ്‌. സമയം ഏതാണ്ട്‌ 11 1/2 മണി ആയിക്കാണും. ളുഹറിന്‌ ഒരുമണിക്കൂർ കൂടിയുണ്ട്‌, നല്ല വെയിൽ; എന്തും ഉരുകുന്നചൂട് വീട്ടിലേക്ക് പ്രവേശിക്കയ ല്ലാതെ വീട്ടിൽ നിന്ന്‌ പുറത്തിറങ്ങാൻ തോന്നാത്ത അന്തരീക്ഷാവസ്ഥ. നിരത്തിൻവക്കത്ത് ഒരു സലാം ഉച്ചത്തിൽ മുഴങ്ങി. ഞാൻ ശ്രദ്ധിച്ചു. ഒരു ചെറിയ മനുഷ്യനും ഒരു തടിച്ച മനുഷ്യ നും അഭിമുഖമായി കാണുകയാണ്‌. ഞാൻ അവിടെ അലക്ഷ്യമായി നിന്നു. സഞ്ചിയിലൊന്നു നോക്കി. പതുങ്ങി പരുങ്ങി അവിടെത്തന്നെ നിലകൊണ്ടു. അവരുടെ സംഭാഷണം ശ്രദ്ധിച്ചു, വിജ്ഞാന പ്രദമായിരുന്ന ഭാഷണം. | തടിച്ചമനുഷ്യൻ : എവിടേക്കാ ഹാജ്യാരെ, ഈ വെയിലും കൊണ്ട് പോകുന്നത്? ഹാജ്യാർ : ഒരാളെ കാണാൻ പോകയാണ്‌, ത,മ: ഈ റമളാനായിട്ട് ഇങ്ങനെയൊക്കെ പോകണോ? ഈ വെയിലുംകൊണ്ട്‌ വ്രതവുമായിട്ട്‌. ഹാ : അടിയന്തിരമായി കാണേണ്ട ആവശ്യം ഏർപ്പെട്ടാൽ നീട്ടിവെക്കൽ ശരിയല്ലല്ലോ. മഴയായാലും വെയിലായാ ലും രാവോ പകലോ എന്ന് നോക്കാതെ പോകേണ്ടിവരും. നമ്മുടെ തൊഴിലിൻെറ ഭാഗമാണല്ലൊ,ഈ നടത്തം_ആളെ ത്തേടിയുള്ള നടത്തം. ത. മ. : എന്നാലും ഹാജ്യാരെ, റമളാനായിട്ട് ഈ സമയത്ത് ഇങ്ങനെയൊക്കെ ഇറങ്ങിത്തിരിച്ചാലോ? ഹാ: പിന്നെ എന്ത്‌വേണമെന്നാണ്‌ നിങ്ങളുടെ പക്ഷം? ത. മ. : വല്പ പള്ളിയിലും കയറിയിരുന്നു ഖുർആൻ ഓതുക, തസ്‌ബീഹ്‌ ചെയ്യുക, സുന്നത്ത്‌ നിസ്ക രിക്കുക, അങ്ങനെ കുറെ സമയം കഴിച്ചുകൂട്ടണ്ടേ? അതിൻെറ സമയമല്ലേ ഇത്? ഹാ : അപ്പോൾ വീട്ടിലെ ചെലവുകൾ എങ്ങനെ നടക്കും? ത. മ. : അതൊക്കെ നടക്കും ഹാജ്യാരെ. നിങ്ങൾ വീട്ടു ചെലവ്, കുടുംബസംരക്ഷണം എന്നൊക്കെപ്പറഞ്ഞു ഈ റമളാനിലും ഇങ്ങനെ ഓടിനടക്കുന്നത് ഭംഗിയല്ല കെട്ടോ? ഹാ : അല്ല, താനെന്താണിപ്പറയുന്നത്? റമളാനിൽ അവനവൻെറ തൊഴിൽ ചെയ്യണ്ടായെന്നോ? ആമാസം കുടുംബം പട്ടിണി കിടക്കണോ? ത. മ. : വെറുതെ അങ്ങനെയൊക്കെ പറയുന്നതെന്തിനാണ്‌ ഹാജ്യാരെ? നിങ്ങൾ പട്ടിണിയൊന്നും കിടക്കേണ്ടി വരില്ല. റമളാൻ ഒരു മാസമെങ്കിലും പതിവ്‌ ഓട്ടവും പാച്ചിലും നിറുത്തി പള്ളിയുമായി ബന്ധപ്പെട്ടു കുറച്ചു ഇബാദത്ത്‌ എടുക്കുക. വളരെ അധികം പുണ്യം കിട്ടുന്ന മാസമാണല്ലൊ റമസാൻ. ഹാ : ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോണോ? പള്ളിക്കകത്തിരിക്കണോ? ഈ വിസ്‌തൃതമായ ഭൂമിയിൽ ഇബാദത്ത്‌ ചെയ്യാൻ ഇടമില്ലാതെ, വഴിയില്ലാതെ അതിന്നായി പള്ളിയിൽ പോകണമെന്നാണോ നിങ്ങൾ പറയുന്നത്? ത.മ: പിന്നെ ദുനിയാവിൽ ഓടിപ്പാഞ്ഞുകൊണ്ടാണോ ഇബാദത്ത്‌ ചെയ്യുന്നത്? നിങ്ങൾ വഅള്‌ കേൾക്കാറില്ലേ ഓത്തും ബൈത്തും സലാത്തും, ദിക്‌റ്, തസ്‌ബീഹ്‌, തഹ്‌ലീല് ഇതൊക്കെ ധാരാളമായി നിറവേററിയാൽ അവന്ന് പരലോകത്തിൽ കിട്ടാൻ പോകുന്ന പുണ്യഫലങ്ങൾക്ക്‌ വല്ല കണക്കമുണ്ടോ? ഹാജ്യാര്‌ ഇതൊന്നും അറിയാത്ത ആളല്ല. അതെനിക്കറിയാം. പക്ഷെ നിങ്ങളുടെ പോക്ക്‌ കാണുമ്പോൾ എനിക്ക്‌ സങ്കടവും സഹതാപവും തോന്നു ന്നു. ഹാ : നിങ്ങളെന്താണിങ്ങനെ വകതിരിവില്ലാതെ പറയുന്നത്‌? അബദ്ധം എഴുന്നെള്ളിക്കരുത്‌. ത. മ : അത്‌ കള ഹാജ്യാരേ. എനിക്ക്‌ അതൊക്കെ അറിയാം. നിങ്ങൾ വളരെ വെളഞ്ഞ മനുഷ്യനാണ്‌. റമളാനാ യാലും അടങ്ങിയിരിക്കൂല. എന്നും നിങ്ങൾക്കൊരുപോലെയാണ്‌. അത്പാടില്ല ഹാജ്യാരേ. റമളാനെ ബഹുമാനിച്ച്‌ കൂടുതൽ ഇബാദത്ത്‌ ചെയ്യണം. കൂടുതൽ സദഖാ ചെയ്യണം. ഉണ്ടെങ്കിൽ സക്കാത്തും കൊടുക്കണം, ഈ മാസത്തെപ്പററി നിത്യേന മു സ്ല്യാക്കൾ ഉറുദി പറയുന്നുണ്ടല്ലോ. എന്നിട്ടും ഹാജ്യാര്‌ എന്നും കുന്നും ഒരുപോലെ പാറിപ്പഠന്നു ഓടിപ്പാഞ്ഞു നടക്കുകയാണ്‌. അതല്ല റമളാൻ മാസം പിറന്ന കാര്യം ഹാജ്യാർ അറിഞ്ഞില്പായിരിക്കുമോ? ഹാ: അബദ്ധം എഴുന്നള്ളിക്കല്ലേയെന്ന് പറഞ്ഞത്‌ പോരാ. വിഡ്ഡിത്തം പറയരുതേയെന്ന്‌ പറയേണ്ട സ്ഥിതിയാണു ള്ളത്‌, നിങ്ങൾ ഇങ്ങനെയൊക്കെ തരംതാഴുമെന്ന് ഞാൻ കരുതിയില്ല.ഈ പ്രായമായിട്ടും വേണ്ടത്‌പോലെ പഠിച്ചില്ല എന്നത്‌ ആശ്ചര്യകരംതന്നെ, മറെറാരുസംഗതി: ഈ മുസ്ല്യായാക്കന്മാർ പറയുന്നത്‌ മാത്രമല്ലേ നമ്മൾ മനസ്സിലാക്കുകയുള്ളൂ ഒരു വശം മാത്രമേ ഈ മുസ്ല്യാക്കൾ പറയുകയുള്ളൂ മറുവശം നോക്കാനും കാണാനും ബഹുജനങ്ങൾക്ക്‌ കഴിവും ഇല്ല. അപ്പോൾ ഇത്തരം അബദ്ധധാരണകൾ വെച്ചു പുലർത്തുന്നവർ കുറച്ചൊന്നുമായിരിക്കയില്ല. ത.മ: എന്താണാവോ ഞാൻ പറഞ്ഞ അബദ്ധം? പള്ളിയിലിരുന്നു ഇബാദത്ത് ചെയ്യാനും, സദഖാ ചെയ്യാനും പറഞ്ഞത്‌ അബദ്ധമാണോ? ദുനിയാവിനെ ഈ മാസം അകററിനിർത്തി ആഖിറത്തിലേക്കുള്ള പണികുറച്ചെടുക്കാൻ പറഞ്ഞത്‌ അബദ്ധമായോ ഹാ: ഇബാദത്ത്‌” എന്നാൽ എന്താണെന്നാണ്‌ താൻ ധരിച്ചിരിക്കുന്നത്‌? ഞാൻ ഈ വെയിൽകൊണ്ടുപോകുന്നുണ്ട് അത്‌ ഇബാദത്തായി എ ണ്ണാമോ? ത. മ. : ഹാജ്യാര് നമ്മെ കളിയാക്കുകയാണോ? നിങ്ങൾ കച്ചവടാവശ്യാർത്ഥം വെയിലും മഴയും മഞ്ഞുംകൊണ്ട് ഓടിനടക്കുന്ന തൊക്കെ അള്ളാക്ക്‌ ഇബാദത്ത്‌ ചെയ്യലാകുന്നതെങ്ങനെ? ഇബാദത്ത്‌ എന്നാൽ അല്പാഹുവിങ്കൽ നല്ലതായ പ്രതിഫലം കിട്ടുന്ന സൽകർമ്മ ങ്ങളാണ്‌. ഹാ: നമുക്ക്‌ രണ്ടാൾക്കും ഒന്നുകളിക്കാം. രണ്ടാൾക്കും കൂലികിട്ടും. പഠിച്ചതിനും പഠിപ്പിച്ചതിനും. ത. മ. : എന്താണത്‌? ആ പറഞ്ഞത്‌? ഹാ: അത്‌ പിന്നീടു പറയാം. ഒന്നു ചോദിക്കട്ടെ, നമ്മുടെ മാതാപിതാക്കൾ, ഭാര്യാ സന്താനങ്ങൾ ഇവർക്ക്‌ ഭക്ഷണം കൊടുക്കാതെ കഷ്ടപ്പെടുത്തിയാൽ എന്തുണ്ടാകും? ത. മ. : പടച്ചവൻ ശിക്ഷിക്കും. ഹാ അവർക്കൊക്കെ ഭക്ഷണം കൊടുത്ത്‌ വേണ്ട പോലെ പരിപാലിക്കുകയാണെങ്കിലോ? ത. മ. : അതിന്‌ പുണൃഫലം ഉണ്ടാകും. ഹാ: പുണൃഫലം കിട്ടുന്ന സൽകർമ്മങ്ങളാണ്‌ ഇബാദത്ത്‌ എന്ന് നിങ്ങൾ പറഞ്ഞല്ലോ. അപ്പോൾ ആശ്രിതന്മാർക്ക്‌ ഭക്ഷണം മുതലായവ കൊടുത്ത്‌ സംരക്ഷിക്കുന്നതോ? ത. മ : അതിന് പുണ്യഫലം ഉണ്ട്‌. ഇബാദത്താണ്‌. ഹാ: അവരെ സംരക്ഷിക്കുന്നതിനു വേണ്ടി തൊഴിൽ ചെയുന്നതോ? ത. മ. ; സൽകർമ്മത്തിനുള്ള ഉപാധി. സൽകർമ്മം തന്നെ. അതിനും പുണ്യഫലം. അതും ഇബാദത്ത്‌ എന്ന് സമ്മതിക്കാം. ഹാ: ദേഹാദ്ധ്വാനമോ, കച്ചവടമോ, കൃഷിയോ മററു ഹലാലായ ഏതെങ്കിലും തൊഴിൽ ചെയ്തു ഉപജീവനം കഴിക്കുന്നവൻെറ ആ തൊഴിൽ എന്തായി? ത. മ. : നിങ്ങൾ ഉദ്ദേശിച്ചപോലെ ഇബാദത്തായി. ഹാ: തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലേക്കോ, കച്ചവടം ചെയ്യുന്ന കടയിലേക്കോ, കൃഷി ചെയ്യുന്ന ഭൂമിയിലേക്കോ ഒരാൾ പോകുന്നു വെങ്കിൽ, ആ പോക്ക്‌ ഇബാദത്തായി ചിത്രീകരിച്ചുകൂടേ? ത. മ. : തീർച്ചയായും ഇബാദത്ത് തന്നെ. ഹാ; നാം ചെയ്യുന്ന സൽക്കർമ്മങ്ങളോടു ബന്ധപ്പെട്ട എല്ലാ ക്രിയാംശങ്ങളും ആ സൽക്കർമ്മങ്ങളുടെ ഭാഗമാണ്‌ അഥവാ സൽക്കർമ്മങ്ങളാണ്‌.സൽക്കർമ്മങ്ങൾ തന്നെയാണ്. ത. മ. : അത് ശരിയാണ്‌; സമ്മതിച്ചു. ഹാ: ഞാനീ വെയിലത്ത്‌ പോകുന്നത്‌ എൻെറ തൊഴിലിൻെറ ഭാഗമാണ്‌. ഇബാദത്താണ്‌. അല്പാഹുവിങ്കൽ നിന്ന്പ്രതിഫലം കിട്ടുന്ന കർമ്മമാണ്‌ ഞാൻ ചെയ്യുന്നത്‌. മനസ്സിലായോ ? ത. മ. : വാസ്ത വം തന്നെ. ഹാ: ഞാൻ വെയിൽകൊണ്ട് അദ്ധ്വാനിച്ച്‌ എൻെറ കുടുംബത്തെ പോറ്റുന്നു. ഭാർയ്യമാർക്കും സന്താനങ്ങൾക്കും നാം ചില വിടുന്നത്‌ സദഖയാണ്‌. അറിയാമോ? വല്ല മുസ്ല്യാരും അങ്ങനെ പറഞ്ഞതുകേട്ടിട്ടുണ്ടോ? ത. മ. : അതെ, അവർക്കു ചിലവിടുന്നത് സദഖയാണ്‌. ഹാ: റമളാനിൽ എന്നോട്‌ സദഖാ ചെയ്യാൻ താൻ ഉപദേശിച്ചല്ലോ. ഞാൻ ഇബാദത്ത്‌ ചെയ്തുകൊണ്ടിരിക്കയാണെന്നും നിത്യവും സദഖ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും മനസ്സിലാക്കാതെ ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോകാൻ നിങ്ങളാവശ്യപ്പെട്ടത്‌ തെററല്ലേ? ത, മ, : ശരി, ശരി; തെറ്റുതന്നെയാണ്‌. ഹാ: ആ തെററിനെയാണ് വിഡ്ഡിത്തം, അബദ്ധം എന്നൊക്കെ ഞാൻ പറഞ്ഞത്‌. കുടുംബപ്രാരാബ്ധമില്ലാത്ത വൃദ്ധന്മാർ, കുട്ടികൾ, ധനികർ ഇവർക്ക്‌ പുറത്ത്‌ പണിയൊന്നുമില്ലെങ്കിൽ സമയം പാഴാക്കാതെ പള്ളിയിലിരുന്നു ഖുർആൻ പാരായണവും തസ്‌ബീഹും തഹ്ലീലുമായിക്കഴിയലാണ്‌ ഉത്തമം. എന്നെപ്പോലെ കുടുംബസംരക്ഷണത്തിന്‌ വേണ്ടി തൊഴിൽ ചെയ്യേണ്ടവർ, ആ തൊഴിലിൽ വ്യാപൃതരായി കടമകൾ നിറവേററണം. ആ കടമകൾ നിറവേറ്റുന്നതിനുള്ള തൊഴിലെടുക്കാതെ പള്ളിയിൽ പോയി ആരാധനയിൽ സമയം കഴിച്ചുകൂട്ടിയാൽ അല്ലാഹുവിന്റെ ശിക്ഷയായിരിക്കും അതിന്‌ പ്രതിഫലം. കാരണം നീ ആശ്രിതരുടെ കാര്യം ഉപേക്ഷ വരുത്തിയത്‌ തന്നെ ആകയാൽ അദ്ധ്വാനിച്ച്‌ പൊരുൾതേടി കുടംബം പുലർത്തുന്നവന്ന് പള്ളിയിൽ കഴിഞ്ഞുകൂടുന്നവനേക്കാൾ കൂടുതൽ പുണ്യം കിട്ടുന്നതാണ്‌. സാബിതുൽബനാഈ പറഞ്ഞതു കേടിട്ടുണ്ടോ/ അദ്ദേഹം പറയുന്നു.ഇബാദത്ത്‌ പത്ത്‌ ഭാഗമാണ്‌! 9 ഭാഗം മഈശത്ത്‌ (ജീവിതാവശൃങ്ങൾ) തേടലും ഒരുഭാഗം ആരാധനയുമാണ്‌. അല്പാഹു പറയുന്നു, *നമസ്കാരം കഴിഞ്ഞാൽ ഭൂമിയിൽ ഓ ടിനടന്ന് അല്പാഹുവിന്റെ അനുഗ്രഹം കരസ്ഥമാക്കുക” നാം ഇതെല്ലാം ചിന്തിച്ച്‌ കാര്യം മനസ്സിലാക്കണം. ദുനിയാവിൽ ക്ഷേമകരമാ യിക്കഴിഞ്ഞുകൂടുവാൻ സൗകര്യമുള്ളവർക്ക്‌ ആഖിറത്തിൻെറ സൗഭാഗ്യം എളുപ്പത്തിൽ നേടിയെടുക്കാം. ഒന്നിനെ ഉപേക്ഷിച്ചു മറ്റേ തിനു ഊന്നൽ കൊടുക്കുന്നത്‌ ബുദ്ധിപൂർവ്വമായ നടപടിയല്ല. ==നിങ്ങൾ സലാമിന് അർഹനല്ല== ഞാൻ ഒരു കടയുടെ തിണ്ണയിൽ വിശ്രമിക്കുകയായിരുന്നു. സമീപത്തെ ബഞ്ചിന്മേൽ രണ്ടുപേർ ഇരുന്ന്‌ സംഭാഷണം നടത്തിക്കൊണ്ടി രിക്കുന്നുണ്ടായിരുന്നു. കാഴ്ചയിൽ രണ്ടുപേരും മുസ്ലിയാക്കളാണെന്നുതോന്നും. ഇസ്സാമികപ്പററുള്ളവരാണെന്നതിൽ സംശയമില്ല. ചെറുപ്പ ക്കാരാണെങ്കിലും താടിയും തലയിൽക്കെട്ടും കണ്ടാൽ ഭക്തന്മാരാണെന്ന് ആർക്കും മനസ്സിലാകും. അതിനിടയിൽ മറെറാരാൾ വന്നു ആ ബെഞ്ചിൻെറ ഒരറ്റത്തിരുന്നു. എവിടേക്കാണ്‌ രണ്ടുപേരുംകൂടി? എന്ന ചോദ്യവുമായാണ്‌ അയാൾ അവരെ സമീപിച്ചത്‌. അപ്പോൾ അവർ പരിചയക്കാരാണെന്ന്‌ അത്‌കൊണ്ട്‌ ഞാൻ മനസ്സിലാക്കി. അവർ ആ ചോദ്യത്തിന്‌ മറുപടി പറയാതെ മറ്റൊരുചോദ്യം എറിഞ്ഞു കൊടുക്കുകയാണ്‌ ചെയ്തത്‌. “ഇങ്ങനെയാണോ ഒരു മുസ്‌ലീം മറെറാരു മുസ്ലിമിനെ സമീപിക്കു ന്നത്‌”? വന്ന ആൾ: ഹേ, എന്താ സംഗതി? മുസ്ലിയാർ: നിങ്ങൾ സലാം ചൊല്ലിയില്പ. അത്‌തന്നെ സംഗതി. നിങ്ങൾ മുമ്പ് ഇങ്ങനെ ആയിരുന്നില്പല്ലൊ വളരെ ചിട്ടയും മര്യാദയും നിങ്ങൾ കാണിച്ചിരുന്നു നിങ്ങളുടെ പെരുമാററത്തിലും ചട്ടവട്ടങ്ങളിലും ഞങ്ങൾക്കൊക്കെ വളരെ മതിപ്പുണ്ടായിരുന്നു. ആ സ്വഭാവ ത്തിനു നിരക്കാത്ത രീതിയാണല്ലൊ ഇപ്പോൾ നിങ്ങളിൽ കണ്ടത്‌. വ ആൾ: ഞാൻ പഠിച്ച പാഠങ്ങൾ ജീവിതത്തിൽ കഴിയുന്നേടത്തോളം പകർത്തുന്ന ആളാണ്‌ ഇപ്പോൾ ഒരു പാഠം പുതുതായി പഠിച്ചി ട്ടുണ്ട്‌. അത്‌ പ്രയോഗിച്ചെന്ന് മാത്രം. മു: മുസ്ലികളോട് സലാം ചൊല്ല രുതെന്നാണോ നിങ്ങൾ ഇപ്പോൾ പഠിച്ചത്‌? ആൾ: മുസ്ലിയാരേ, നിങ്ങൾക്ക്‌ തന്നെ അറിയാമല്ലൊ. നിങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്ന ആളല്ലേ? എന്നോടു ചോദിക്കണോ? മു: മുസ്ലിംകൾക്ക്‌ സലാം ചൊല്ല ണമെന്നാണ്‌ ഞങ്ങൾ പഠിപ്പിക്കുന്നത്‌. അതല്ലേ സുന്നത്തായ നടപടി. ആൾ: ആർക്കെങ്കിലും സലാം ചൊല്ലരുതെന്നു ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആർക്കാണ്‌ സലാം ചൊല്ലാൻ പാടില്പാത്തത്‌? മു: സുന്നത്തിനെ നിഷേധിക്കുകയും ബിദ്‌അത്ത്‌ ആചരിക്കുകയും ചെയുന്നവർക്ക്‌ ആൾ: അങ്ങനെയുള്ളവരാരാണ്‌ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ? മു; ജമാഅത്‌, മുജാഹിദ് ആശയങ്ങളെ ഉൾക്കൊണ്ട്‌ നടക്കുന്നവർ. ആൾ: അവർ സുന്നത്തിനെ ഉപേക്ഷിച്ച്‌ ബിദ്‌അത്ത്‌ ആചരിക്കുന്നവരാണോ? മു: അതിന് സംശയമില്ലല്ലോ. പുതിയ എന്തെല്ലാം ആശയങ്ങളും അഭിപ്രായങ്ങളുമാണ്‌ അവർ പ്രസംഗിക്കുന്നതും പ്രാവർത്തികമാക്കു ന്നതും ആൾ: ആ ഭാഗം അങ്ങനെ തൽക്കാലം നിൽക്കട്ടെ. അപ്പോൾ സുന്നത്തല്ലത്ത ആചാരങ്ങൾ ബിദ്അത്തുകൾ ആരെല്ലാം ആചരിക്കുന്നു ണ്ടോ അവർക്ക്‌” സലാം ചൊല്ലാൻ പാടില്ല. ചൊല്ലിയാൽ അതും സുന്നത്തിനെതിരാകും ബിദ്‌ അത്താകും, അല്ലേ മുസ്ല്യാരേ? മു: അതെ അതാണ്‌ ശരി, ആൾ: അപ്പോൾ ഒരു ചോദ്യം നിങ്ങൾ സലാമിന്‌ അർഹനാണോ? മു: എന്താ സംശയം? ഞാൻ സുന്നത്‌ ജമാഅത്തിൻെറ ആദർശമനുസരിച്ചു പഴയ ആചാരങ്ങൾ അനുകരിക്കുന്നു എന്നുമാത്രമല്ല അതി ൻെറ ഒരു വക്താവും പ്രചാരകനുംകൂടി ആയിരിക്കെ, നിങ്ങൾ എന്ത്‌ ചോദ്യമാണ്‌ ഈ ചോദിച്ചത്‌? മാത്രമല്ല അന്യോന്യം ഇത്രയും കാലം അടുത്തുപഴകി പരിചയപ്പെട്ടു എല്ലാ ഉള്ളുകള്ളിക ളും നല്പവണ്ണം മനസ്സി ലാക്കിയിട്ട്‌ എന്നോട്‌ ഇങ്ങനെ ചോദിച്ചതിന്‌ ഒരു വ്യാഖ്യാനം ആവശ്യമാണ്‌, ആൾ: “ഞാൻ പറയുന്നു നിങ്ങൾ സലാം അർഹിക്കുന്നില്ല. നിങ്ങൾ മുബ്‌തദിഅ ആണെന്നു”, നിങ്ങൾ സുന്നത്തല്ലാ ത്ത ബിദ്‌അത്തുകൾ ആചരിക്കുന്നുണ്ടെന്നു”_ ഞാൻ “സലാം ചൊല്ലാതിരുന്നതും അതു കാണ്ടാണ്‌. നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും_അതായത്‌ കഴിഞ്ഞ തലമുറകളുടെ ആപാരങ്ങളെ ന്യായീകരിച്ചു പിൻപററി നടക്കുന്ന എല്ലാ മുസ്ല്യായാക്കളും അല്ലാത്തവരും സലാം അർഹിക്കുന്നില്ല എന്ന് ഞാൻ പറയുന്നു. അതും ഈയിടെയായി നിങ്ങൾതന്നെ കുട്ടികളെ പഠിപ്പിക്കുന്നതിന് മദ്രസയിലുപയോഗിക്കുന്ന പാഠപുസ്തകത്തിൽ എഴുതിച്ചേർത്ത പുതിയ ശരീഅത്ത് നിബന്ധന അനുസരിച്ചാണ്‌ എന്ന് ഓർക്കുക. അതായത് നിങ്ങൾ പഠിപ്പിക്കുന്ന തത്വമനുസരിച്ചാണ്‌ നിങ്ങൾക്ക് സലാമിന് അർഹതയില്ലെന്ന് ഞാൻ പറയുന്നത്. എതിർപ്പുണ്ടോ മുസ്സിയാരേ? മു: ഞങ്ങൾ സുന്നത്തിൽനിന്ന് അല്പംപോലും വൃതിചലിച്ചിട്ടില്ല. പിന്നെ എങ്ങനെ ഞങ്ങൾ മുബ്‌തദിഅ ആണെന്നു നിങ്ങൾ പറയും? ആൾ: നിങ്ങൾ സുന്നത്തല്ലാത്തപലതും ഇസ്‌ലാമിൻെറ മതാചാരമായി നിർമ്മിച്ചുണ്ടാക്കി പ്രവൃത്തിയിൽ കൊണ്ടുവന്നിട്ടുണ്ട്‌. മു: ഞങ്ങൾ ബിദ്‌അത്തിനെ നശിപ്പിക്കുന്നവരാണ്‌. അതിൻെറ നിർമ്മതാക്കളല്ല. ആൾ: എത്രയോ ബിദ്‌അത്തുകൾ നിങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഞാൻ എണ്ണിപറഞ്ഞുതരാം. മു: ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു. ഒന്നുപോലും കാണിച്ചുതരുവാൻ നിങ്ങൾക്ക്‌ കഴിയില്ല. ആൾ: ആ വെല്ലുവിളി ഞാൻ ഏറെറടുക്കുന്നു. ഒന്നുമുൻകൂട്ടി തീരുമാനിക്കണം_ബിദ്‌അത്ത് എന്നാൽ എന്ത്‌ എന്ന കാര്യം പുതുതായി മതത്തിൽ കൂട്ടിച്ചേർക്കലാണ്‌ ബിദ്‌ അത്ത്‌ എന്ന്ഞാൻ മനസ്സിലാക്കുന്നു. യോജിക്കുന്നുണ്ടോ മുസ്ല്യാരേ? മു: അങ്ങനെ പറഞ്ഞാൽ പറ്റുകയില്ല. ബിദ്‌അത്‌ രണ്ടുണ്ട്‌ ഹസനത്തും മുൻകറത്തും. സദുദ്ദേശത്തോടെ സൽഫലം ഉണ്ടാക്കുന്നതിനു വേണ്ടി ഇസ്ലാമിൻെറ അദിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമല്ലാത്ത നല്പ ആചാരങ്ങൾ അംഗീകാര്യങ്ങളാണ്‌. അതല്ലാത്തവ മാത്രമേ അനാചാ രമായും അനിസ്ലാമികമായും ചിത്രീകരിക്കപ്പെട്ടുകൂടൂ. ആൾ: നാം അനുഷ്ഠിക്കേണ്ടുന്ന സൽക്കർമ്മങ്ങളെല്പാം ഖുർആനും നുന്നത്തും നമ്മെ പരിപ്പിച്ചിട്ടുണ്ട്. പുറമെ ഖുലഫാഉർനാശിദുകർ ചെ യ്യുന്നതൊക്കെയും നമുക്ക്‌ സ്വികരിച്ചാചരിക്കാമെന്നും നബി (സ) നമ്മെ ഉണർത്തിയിട്ടുണ്ട്. അതെല്ലാം സഹാബികളിൽ നിന്ന് നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. ഹദീസിൻെറ ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്‌. നല്ലതാണെന്നും പറഞ്ഞു എന്തെങ്കിലും ഒക്കെ ചെയ്താൽ അത്‌ മതത്തിൽപ്പെട്ടതാണെന്നും സുന്നത്താണെന്നും സമ്മതിച്ചു തരാൻ പ്രയാസമുണ്ടാകും. മു: നിങ്ങൾ പ്രയാസപ്പെടേണ്ട. ആലിമീങ്ങൾ അത്തരം അബന്ധങ്ങൾ സമുദായത്തിൽ കടന്നുകൂടുന്നതിനെ സൂക്ഷിക്കുന്നവരാണ്‌. അനാചാരങ്ങളെ അവർ പൊറുപ്പിക്കുകയില്ല. അവർ നല്ലതെന്ന് ശരിവെച്ചു പാസ്സാക്കി വിട്ടതെല്ലാം യാതൊരു ശങ്കയും കൂടാതെ നിങ്ങ ൾക്ക്‌ അംഗീകരിക്കാം. അപ്പോൾ പിന്നെ നിങ്ങൾക്ക്‌ എന്ത്‌ പ്രയാസമാണുള്ളത്‌? ആൾ: അവിടെയാണ്‌ കുഴപ്പം. ആലിമീങ്ങൾ സമ്മതിക്കണമെന്നും അവർ അംഗീകരിച്ചവ ഒരിക്കലും ബിദ്‌അത്താകയില്ലെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നും ആണല്ലൊ നിങ്ങൾ പറഞ്ഞതിൻെറ അർത്ഥം മു: അതിൻെറ അർത്ഥം അതാണ്‌. ആലിമീങ്ങളുടെ ഉത്തരവാദിത്തമാണ്. സമൂഹത്തിൽ അനാചാരങ്ങൾ കടന്നുകൂടാതെ കാത്ത്‌ സൂക്ഷിക്കൽ. ആൾ: അത്തരം ഉത്തരവാദിത്വം വഹിക്കുന്ന ആലിമീളാണല്ലൊ ബിദ്‌അത്തുകൾ സൃഷ്ടിക്കുന്നത്‌. ഞാനോ എന്നെപ്പോലെയുള്ള മറ്റേ തെങ്കിലും ജാഹിലോ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത്‌ മതാചാരമായി ജനങ്ങൾ സ്വികരിച്ചു ആചരിച്ചു നിലനിർത്തി കൊണ്ടു പോ കുമോ? ഒരു ആലീമായ, നല്ല മനുഷ്യനെന്ന് ജനങ്ങൾ അംഗീകരിച്ച, സവ്വസമ്മതനായ സാലിഹായ ഒരു മനുഷ്യൻ എന്തെങ്കിലും ചെയ്താൽ അതിന് ജനസമ്മതിയുണ്ടാകും, ജനലക്ഷങ്ങൾ അതനുകരിക്കും, നിലനിൽക്കും, ബിദ്‌അത്തായി സമൂഹത്തിൽ ഒട്ടിപ്പിടിക്കും. ഏതെങ്കിലും ബിദ്‌അത്ത്‌ സമൂഹത്തിലുണ്ടോ, അതിൻെറ സൃഷ്ടികർത്താവ്‌ ഒരു ആലീമായ സാലിഹായ ആബിദായ ഉത്തമനായിരി ക്കും. എന്ത് പറയുന്നു മുസ്ലിയാർ? മു നിങ്ങൾ പറയുന്നത്‌ മുഴുവൻ നിഷേധിക്കാൻ വയ്യ. പക്ഷെ അതിൽ ഒളിഞ്ഞിരിക്കുന്ന കുത്ത്‌ എനിക്ക്‌ എതിർക്കാതെ നിവൃത്തി യില്ല. ആൾ: എന്താണാ കുത്ത്‌? മു; ബിദ്‌അത്‌ ഉണ്ടാക്കുന്നത്‌ ആലിമീങ്ങളാണെന്ന് എങ്ങനെ സമ്മതിക്കും? ആൾ: ശരി ഞാൻ ചോദിക്കട്ടെ. നമ്മുടെ ഇടയിൽ, നമ്മുടെ അറിവിൽ ഇന്ന് ആലിമീങ്ങൾ വല്ല ബിദ്‌അത്തും ആചരിക്കുന്നുണ്ടോ? മു; ഒന്നുംതന്നെയില്ല. ആ അപ്പോൾ ഇന്ന് ആലിമീങ്ങൾ ചെയ്യുന്നതും, അവർ അനുവദിക്കുന്നതും, അവർ ഉപദേശീക്കുന്നതും എല്ലാം സുന്നത്തോ. അതുപോലെ അംഗീകരിക്കാവുന്ന സൽപ്രവൃത്തികളോ ആണ്‌. അതല്ലാത്ത ഒന്നുംതന്നെ സമുഹത്തിൽ കാണുകയില്ല എന്നല്ലേ മുസ്സിയാർ ഉദ്ദേശിക്കുന്നത്? മു; അതെ. ആൾ: അപ്പോൾ എന്തെങ്കിലും അനിസ്ലാമിക നടപടി ആലിമീങ്ങൾ അംഗീകരിച്ചു എന്ന കാരണത്താൽ അത്‌ സുന്നത്താണെന്ന് ഞാൻ സമ്മതിക്കേണ്ടിവരില്ലേ? മു: കൂടാതെ കഴിയില്ല. സമ്മതിക്കണം. ആൾ: അതിൻെറ മറ്റൊരർത്ഥം ആലിമീങ്ങൾ വേണ്ടാത്തതൊന്നും ദീനിൽ നിർമ്മിച്ചു കടത്തിക്കൂട്ടുകയില്പാ എന്നല്ലേ? മു: അതെ, മു; അപ്പോൾ റസൂൽ (സ) തിരുമേനി താക്കീത്‌ ചെയ്തതിൻെറ അർത്ഥമെന്താണ്‌? നബി (സ) പഞ്ഞിട്ടുണ്ടല്ലൊ പുരോഹിതന്മാരെ സ്വീക രിച്ചു പിൻപറ്റിയത്‌കൊണ്ടാണ്‌ ജൂതരും ക്രിസ്ത്യാനികളം പിഴച്ചുപോയതെന്നും അത്തരം ദുരവസ്ഥ മുസ്ലിം സമുദായത്തിനും നേരിടേണ്ടി വരുമെന്നും മററും. മാത്രമല്ല നബി(സ) ഇത്രത്തോളവും പറഞ്ഞു മുൻസമുദായക്കാരായ ജൂതക്രിസ്ത്യാനികൾ ഒരു ഉടുമ്പിൻെറ മാളത്തിലേക്ക്‌ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അപ്രകാരംതന്നെ മുസ്‌ലീം സമുദായവും ചെയ്യുമെന്ന്. ഇതിൽനിന്ന് നാമെന്ത്‌ മനസ്സിലാക്കണം മുസ്‌ല്യാരേ? മു: നമുക്ക്‌ പുരോഹിതന്മാരില്പല്ലോ. ആൾ: നബിയുടെ വാക്യം അർത്ഥവത്താവണമല്ലൊ. നമുക്ക്‌ പുരോഹിതന്മാരില്ലെങ്കിൽപ്പിന്നെ അത്തരം ആപത്തിനെക്കുറിച്ച്‌ നമുക്ക്‌ നബിതിരുമേനി മുന്നറിയിപ്പു നൽകേണ്ടതില്ലല്ലോ? സമുദായക്കാർക്ക്‌ പിണഞ്ഞ ആപത്തുകൾ നമുക്കും പിണയുമെന്നും ആ കാര്യ ത്തിൽ ജാഗ്രത പാലിക്കേണ്ടത്‌ നമ്മുടെ കർത്തവ്യമാണെന്നും നമ്മെ ബോദ്ധ്യപ്പടുത്തുകയാണല്ലൊ തിരുമേനിയുടെ ഉദ്ദേശം. ഭാവികാര്യ ങ്ങളെക്കുറിച്ച്‌ റസൂൽ (സ) പ്രവചിച്ചതെല്ലാം സംഭവിച്ചിട്ടുണ്ട്. അതുപോലെ മുസ്‌ലിം സമുദായം വഴിപിഴക്കുമെന്ന് സൂ ചിപ്പിച്ചതുപോലെ വഴിപിഴച്ചിട്ടുണ്ട്‌ എന്നത്‌ വാസ്തവമല്ലേ? മു: നമ്മുടെ സമുദായം വഴിപിഴച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആൾ:അതാരെക്കൊണ്ട്‌ എന്നത്‌ പ്രസക്തമായ ചോദ്യമാണ്. എങ്ങനെയെല്പാം എന്നത്‌ പിന്നെ പരിശോധിക്കാം. മുൻ സമുദായക്കാരുടെ പുരോഹിതന്മാരുടെ സ്ഥാനത്താണല്ലോ നമ്മുടെ ആലിമീങ്ങൾ അവരെയാണ്‌ ബഹുജനങ്ങൾ പിൻപറ്റുന്നത്‌. അവരുടെ ഉപദേശമാണ്‌ ബഹുജനങ്ങൾ സ്വീകരിക്കുന്നത്‌. ബഹുജനങ്ങളിൽ വല്ല അനാവശ്യങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും ഉണ്ടെങ്കിൽ അത്‌ അവ രുടെ അത്മീയഗുരുക്കളായ ആലിമീങ്ങളടെ തനിനിറം കാണിക്കുന്നു എന്നതിൽ സംശയമില്ല. ആലിമീങ്ങളിലുളള പിഴവാണ്‌ ബഹുജന ജീവിതത്തിൽ പ്രതിഫലിക്കുന്നത്‌ എന്ന് ചുരുക്കം. അപ്പോൾ നിങ്ങൾ പിഴച്ചിരിക്കുന്ന മുബ്‌തദി ആണ്‌. സലാം ചൊല്ലരുത്‌ എന്ന നിങ്ങളുടെ ഉപദേശം നിങ്ങളിൽതന്നെ ഞാൻ പ്രയോഗിച്ചതിൽ തെററില്ലല്ലൊ. മു; അത്‌ തെറ്റ്തന്നെയാണ്‌. ആലിമീങ്ങളെ ബിദ്‌അത്തുകാരെന്ന് പറയാൻ ദാഹമുണ്ടെങ്കിൽ ആ ആലിമീങ്ങളെ ഞാൻ നേരത്തേ സൂചി പ്പിച്ചു. പുത്തൻ ആശയങ്ങളുമായി നടക്കുന്ന ജമാഅത്ത്‌ മുജാഹിദ്‌ പ്രസ്ഥാനങ്ങളിലെ പണ്ഡിതന്മാരാണ്‌ ഇപ്പോൾ മുസ്‌ലിം സമുദായത്തെ വഴികേടിലാക്കുന്നത്‌ എന്നെപ്പോലെയുള്ള സുന്നികളല്പ. ആകയാൽ സലാം ചൊല്ലാൻ പാടില്ലാത്തത്‌ ആ വിഭാഗക്കാരോടാണ്‌. ആൾ: ജമാഅത്തും മുജാഹിദും രംഗത്തുവന്നപ്പോൾ മാത്രമാണോ സമുദായത്തിൽ അനാചാരങ്ങൾ കടന്നുകൂടിയത്‌? മു: അതെ, അവരാണല്ലൊ പഴയ നടപടികൾ പിഴച്ചതാണെന്നും പറഞ്ഞു വല്ല നല്ല കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്‌. അവർ ജനങ്ങളെ ദുർമാർഗത്തിലേക്ക്‌ നയിക്കുകയാണ്‌. ആൾ: ജമാഅത്ത്‌, മുജാഹിദ്‌ പ്രസ്ഥാനങ്ങൾ സംഘടിതമായി ജനമദ്ധ്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്‌ ഈ ഇരുപതാം നൂററാണ്ടിൽ മാത്രമാണ്‌. അപ്പോൾ സമുദായത്തിൽ ബിദ്‌അത്തുകൾ കടന്നുകൂടി അതിനെ ദുഷിപ്പിക്കാൻ തുടങ്ങിയത്‌ ഈ നൂററാണ്ടിൽ മാത്രമാണെ ന്നല്ലേ അതിനത്ഥം? മു: ഏത്‌ നൂററാണ്ടിലായാലും അവരെകൊണ്ടാണ് സമുദായത്തിന് തകരാർ ഏർപ്പെടുന്നത്‌. ആൾ: അവരുടെ പ്രചാരണത്തിന് മുമ്പ്‌ സമുദായത്തിൽ ഒരു ബിദ്‌അത്തും നടമാടിയിരുന്നില്ല എന്നാണോ മുസ്ലിയാർ പറയുന്നത്‌? മു: ഞാൻതന്നെ അത്‌ ഉറപ്പിച്ചു പറയണമെന്നുണ്ടോ? ജനങ്ങൾ നേരിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതല്ലേ? ആൾ: അപ്പോൾ മുസ്സിയാർ നേരേനോക്ക്‌. റസൂൽ (സ)എന്താ പറഞ്ഞത്‌? “എൻെറ തലമുറയാണ്‌ ഏററവും നല്ല ത്‌ അത്‌ കഴിഞ്ഞാൽ അതിന്നടുത്തത്‌, പിന്നെ അതിന്നടുത്തത്‌" തിരുമേനിയുടെ ഈ വാക്യം എന്താണ്‌ സുചിപ്പിക്കുന്നത്‌? മൂന്ന് നൂററാണ്ടുകാലത്തോളം മുസ്ലിം സമുദായം ഒരു കുഴപ്പവും കൂടാതെ നിലനിൽക്കും. അനന്തരം ദുരാചാരങ്ങൾ അതിൽ കടന്നുകൂടും എന്നതല്ലേ മുസ്ല്യാരേ? മു: അങ്ങനെ ഒരു ഹദീസുണ്ട്‌. ആൾ: അക്കാലം മുതൽ എത്രയോ നൂററാണ്ടുകളായി ഓരോ ബിദ്‌അത്തുകൾ കടന്നുകൂടി. റസൂലും സഹാബത്തും ചെയ്തിട്ടില്ലാത്തതും കല്പിച്ചിട്ടില്പാത്തതുമായ അനേകം വേണ്ടാത്തരങ്ങൾ മതത്തിന്റെ നിറം കൊടുത്ത്‌ സമുദായത്തിൽ കടത്തിക്കൂട്ടി. നൂററാണ്ടുകൾ പഴക്കംചെന്നു അതൊക്കെ അനുപേക്ഷണീയങ്ങളായ ഇസ്ലാമികാചാരങ്ങളായി രൂപംകൊണ്ടു. അതിന്നനുസരിച്ചു മുസ്ലിംകളുടെ വിശ്വാ സവും മാററത്തിന് വിധേയമായി ഈ ദുഷിപ്പിൽനിന്ന് സമുദായത്തെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത്‌ പുത്തൻ പാർട്ടിക്കാ രെന്നു വിമർശിച്ചുതള്ളപ്പെടുന്നു. മറിച്ച്‌ ആ ബിദ്‌അത്തുകളും പേറി, സമുദായത്തെ ദുർവൃത്തിയിൽ നിലനിർത്തുവാൻ അരയും തലയും മുറുക്കി പ്രവർത്തിക്കുന്ന സുന്നികളായ നിങ്ങൾ അഹ്‌ലു സുന്നത്ത്‌ വൽ ജമാഅത്തിലാണെന്ന് വീമ്പെളക്കുക മുബ്‌ത്ത്‌ദ്‌ഈങ്ങളായ നിങ്ങൾക്ക് സലാംചൊല്ലാൻ പാടില്ല മുസ്ല്യാരേ, ശിർക്കിൽ കുളിക്കുന്ന നിങ്ങൾക്ക്‌ സലാം ചൊല്ലരുതെന്ന് ബഹുജനങ്ങളെ ഉണർത്തേണ്ട ത്‌ അത്യാവശ്യമാണ്‌, എന്ത്‌ ചെയ്താലും നിങ്ങളുടെ ഖൗമ്‌ കണ്ണ് തുറക്കുകയില്പ. നിശ്ചയം. എനി എൻെറ സലാം നിങ്ങൾക്കില്ല മുസ്ല്യാരേ. നിങ്ങൾ ബിദ്‌അത്ത്‌ സംരക്ഷകനാണ്‌. ബിദ്‌അത്തുകളുടെ സ്രഷ്ടാവാണ്‌ എന്നുപറഞ്ഞാലും തെററാവുകയില്ല. ==മണ്ണും മനുഷ്യനും== ഒരു ദിവസം എൻെറ പതിവ്‌ താവളത്തിൽ_.ഒഴിഞ്ഞ വരാന്തയിൽ _ വിശ്രമിക്കുകയാണ്‌, അടുത്ത കടയുടമയുടെ ഔദാര്യമായി അവി ടെയിരിക്കുന്ന ബെഞ്ചിൽ ഒരു തൈക്കിളവൻ ഇരിക്കുന്നുണ്ട്‌. അതാ, എനിക്കുള്ള ഭോജ്യം തെയ്യാറാവുന്നു. ഒരു യുവാവ്‌ ആ വരാന്തയെ സമീപിക്കുന്നു. തൈക്കിളവനെക്കണ്ടു സലാംചൊല്ലിഅദ്ദേ ഹത്തിൻെറ സമീപം ആ ബെഞ്ചിലിരിക്കുന്നു. രംഗം തയ്യാറായി; ഞാൻ കാതുകൾ കൂർപ്പിച്ചു. കിളവൻ : പതിവില്ലാത്തവിധം ഈ വഴി എവിടുന്നാ? തപാൽശിപായീടെ ഉദ്യോഗം കിട്ടിയെന്നു തോന്നുന്നല്ലോ. കൈ നിറയെ കത്തു കൾ. യുവാവ്‌ : നമ്മുടെ വെള്ളാപ്പുറത്ത്‌ ജമാലിനെ കാണാൻ വേണ്ടി പോയിട്ടു വരികയാണ്‌. കി : അയാൾ രണ്ടു ദിവസം മുമ്പേ ഗൾഫിലേക്ക്‌ പോയിട്ടുണ്ടാവണം എന്ന് തോന്നുന്നു കണ്ടില്ലല്ലോ ആളെ? യു : ആളെക്കണ്ടു. കാര്യം നടന്നില്ല. കി : അപ്പോൾ ആള് പോയിട്ടില്ല അല്ലേ? പോകുന്നു എന്ന് ഞാൻ കേൾക്കയുണ്ടായി. യു : കഴിഞ്ഞ ആഴ്ച പോകാനായിരുന്നു പരിപാടി, പിന്നെ നാളെപോകുമെന്ന് ഉറപ്പിച്ചിരുന്നു. ഇപ്പോൾ അതും നീട്ടിയെന്ന് പറഞ്ഞു. കി : എനി എപ്പോഴേക്ക് വെച്ചു യാത്ര? യു : ഉറപ്പിച്ചില്ല. അനിശ്ചിതകാലത്തേക്ക് നീട്ടിയമാതിരിയാണ്‌ പുള്ളിയുടെ സംസാരം. കി : അടുത്ത ഉത്തരവുണ്ടാവുന്നത് വരെ യാത്ര നീട്ടി വെച്ചിരിക്കുന്നു, അല്ലേ? യു : ഞാൻ കുറേ കത്തുകളുമായി വന്നതാണ്‌, ജമാൽവശം കൊടുത്തയക്കാൻ അയാൾ പോക്ക്‌ നീട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ അവ കൊടുക്കാതെ തിരിച്ചുകൊ ണ്ടുപോരികയാണ്‌. എനി എത്ര രൂപായുടെ സ്റ്റാമ്പ്‌ ചെലവാക്കണം! നിങ്ങൾ കാരണമാണ്‌ ഇതൊക്കെ. കി : എന്താ ചങ്ങാതീ, നമ്മുടെ മേക്കെട്ട്‌ കയറുന്നു? യു : അയാളെ പോകാൻ വിടാത്തത് നിങ്ങളല്ലേ? കി : ഞാനോ? മഹാപാപീ. എന്തൊക്കെയാണി പറയുന്നത്‌? യു : നിങ്ങൾ എന്നാൽ എൻെറ മുമ്പിൽ ഈ ബെഞ്ചിലിരിക്കുന്ന നിങ്ങളല്ല. നിങ്ങളുടെ അയൽവാസികൾ, അല്ലെങ്കിൽ നിങ്ങളുടെ സഹജീവികൾ എന്ന അർത്ഥത്തിലാണ്‌ നിങ്ങൾ എന്ന്‌ ഞാൻ പറഞ്ഞത്‌. കി : അപ്പോഴെന്താണ് വെള്ളാപ്പുറത്ത്‌ ജമാലിൻറ ഗൾഫ് യാത്രാപരിപാടിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ? എൻെറ പ്രദേശക്കാരും ഈ യാത്രയുമായി ബന്ധമുണ്ടെന്നാണല്ലൊ നിങ്ങൾ സൂചിപ്പിക്കുന്നത്‌. യു : നിങ്ങളുടെ നാട്ടിലെ കഥ നിങ്ങൾ അറിയില്ലെന്നോ? കി : ജമാലിൻെറ യാത്രക്ക് തടസ്സമാകുന്ന കാര്യങ്ങളൊന്നും എനിക്കറിയില്ല. യു : എന്തോ, സത്യാവസ്ഥ എനിക്കറിയില്പ, ജമാൽ രഹസ്യമായി പറഞ്ഞതാണ്‌. അയാളുടെ അയൽവാസികളായ യുവാക്കൾ അയാളുമായി വിരോധ ത്തിലാണെന്നും അയാൾ പോയിക്കഴിഞ്ഞാൽ വീടിനോ സ്വത്തിനോ നാശമേൽപ്പിക്കാൻ അവർ ഒരുക്കം കൂട്ടുകയാ ണെന്നും മററുമാണ് ജമാൽ പറഞ്ഞത്‌. കി : അത്ര വലിയ പ്രശ്നമൊന്നും അവിടെയില്ലല്ലൊ. എന്താണ്‌ സംഗതിയെന്നാണ്‌ പറഞ്ഞത്‌? യു : എന്തോ വഴിപ്രശ്‌നമാണ്‌. റോഡുണ്ടാക്കാൻ സ്ഥലം കൊടുക്കുന്ന കാര്യത്തിലുള്ള അഭിപ്രായ ഭിന്നതയാണ്‌. കി : ആ കാര്യം മനസ്സിലായി. അങ്ങനെ ഒരു പ്രശ്‌നം അവിടെയുണ്ടെന്ന് എനിക്കറിയാം. പക്ഷെ ജമാൽ കാണുന്നപോലെ അത്ര വലിപ്പം അതിനുള്ള തായി എനിക്ക്‌ തോന്നിയിട്ടില്ല. യു : നിങ്ങൾ കാണുന്നപോലെയല്ല ജമാൽ കാണുന്നത്‌. അയാൾ “നട“ ന്മാരിലൊരാളാണല്ലൊ. അപ്പോൾ വിഷയത്തിൻെറ അകവും പുറവും മുക്കും മൂലയും നാഡിയും ഞെരമ്പും എല്ലാം അയാൾ അറിയും. എല്ലാം അറിയുന്നവർക്കേ സംഭവത്തിൻെറ യഥാർത്ഥ ഗൗരവം മനസ്സിലാകൂ. കി : ഇത്രമാത്രം കട്ടിയുള്ളതായി എനിക്കറിയില്ല. ഒന്നാമത്‌ എനിക്ക്‌ നേരിട്ടുപങ്കില്ലാത്ത വിഷയം; രണ്ടാമത്‌ ഈ മാതിരി കഥകൾ അന്വേഷിച്ചുനടക്കുന്ന പതിവും എനിക്കില്ല, വല്ലവരും യാദൃശ്ചികമായി പറഞ്ഞുകേൾക്കുന്ന അറിവേ എനിക്കുള്ളൂ. ഇതിലെന്നല്ല എല്ലാ വിഷയത്തിലും ഈ കിഴവൻറടുത്ത്‌ ആരാ കഥ പറയാൻ വരിക? യു : അത്‌ ശരിയാണ്‌, ജമാൽ എല്പാ വിവരങ്ങളും പറഞ്ഞു, ഞങ്ങൾ അല്പം അകന്ന ബന്ധുക്കളും കൂടിയാണല്ലൊ. പോരാത്തതിന് അയൽവാസികളുമാ യിരുന്നു. ഇപ്പോഴല്ലേ താമസം ഇങ്ങോട്ടു മാററിയത്‌. ഒരു മണിക്കൂർനേരം എന്നെയിരുത്തി എല്ധാ വിശദാംശങ്ങളും പറഞ്ഞുമനസ്സിലാക്കി, അയാൾക്ക് വല്ലാത്ത മനക്ലേശമുണ്ട്‌. സ്ഥലംവിട്ടാൽ എന്ത്‌ സംഭവിക്കുമെന്ന ഭയത്തിലാണ്‌. കി : അല്ലാ, ഇത്രയും ക്ലേശിക്കാനെന്തുള്ളു? യു : റോഡിന്‌ സ്ഥലം കൊടുക്കാത്തതിൽ കോപിഷ്‌ഠരും വിദ്വേഷികളുമായിത്തീർന്ന യുവാക്കൾ,”കാണിച്ചുകൊടുക്കാം” എന്ന ഭാവത്തിൽ അയാളോട് അരിശത്തിലാണ്. അവരെന്തെങ്കിലും കുസൃതികൾ ഒപ്പിച്ചെങ്കിലോ എന്നാണ് അയാളുടെ ഭയം.ഇന്നത്തെകാലം ആർക്കും എന്തും ചെയ്യാവുന്നതും, എന്തു ചെയ്താലും പരിഹാരമുണ്ടാക്കാവുന്നതും ആണ്. കി : എന്ന് കരുതി അയാളുടെ ജീവിതമാർഗം നോക്കിപ്പോകാതെ വീട്ടുകാവലിന് ഇരുന്നാൽ ശരിയാകുമോ? യു : സമാധാനത്തോടെ പോകാൻ കഴിയണ്ടേ? കി : സമാധാനക്കേടിൽ എത്ര നാൾ കഴിയും? അയാൾ സ്വത്തിന്‌ സ്ഥിരം കാവലിരിക്കുമോ? ഇരുന്നാൽത്തന്നെ, അരിശക്കാർ എന്തെ ങ്കിലും ചെയ്യാൻ വിചാരിച്ചാൽ തടുക്കാൻ പറ്റുമോ? യു : അതിനൊക്കെ വഴിയുണ്ട്‌. കുറേ ആളുകൾ കൂടി അക്രമത്തിനൊരുമ്പെട്ടാൽ സഹിക്കണമെന്നുണ്ടോ? എന്തെല്ലാം മറുമരുന്നുകൾ കിടക്കുന്നു! അയാളുടെ കയ്യിൽ അതിനുള്ള പണവുമുണ്ട്. അങ്ങനെയങ്ങ്‌ തോററ്‌ കൊടുക്കേണ്ട കാര്യമില്ല. കി : അത്‌ ശരിയാണ്‌. പൈസ കയ്യിലുള്ളവന്ന് എന്തും ചെയ്യാൻ കഴിയും. അനീതിക്ക്‌ വഴങ്ങേണ്ട ആവശ്യവുമില്ല, യു : ഒരാൾ വിയർത്ത് സമ്പാദിച്ച ഭൂമി കുറച്ചാളുകൾ വന്നുചോദിക്കുമ്പോൾ അങ്ങ്‌ നീട്ടിക്കൊടുക്കണമത്രെ. ഉണ്ടാക്കിയവനേ അതിൻെറ കിതപ്പും വിയർപ്പും അറിയൂ. കി : എന്നാലും മറെറാരുവശം ചിന്തിക്കാനുണ്ട്‌. മനുഷ്യന് ഒരു മാറാരോഗം അല്ലെങ്കിൽ മഹാരോഗം വന്നുപെടുമെന്നും വിചാരിക്കുക. അവൻെറ സ്വത്തുക്കളും പെണ്ണിൻെറ താലിവരെ വിൽക്കും ജീവനെ രക്ഷിക്കാൻ. ഭീരു എപ്പോഴും മരിച്ചുകൊണ്ടിരിക്കയാണെന്ന് പറഞ്ഞപോലെ, സമാധാനമി ല്പാതെ ക്ലേശപൂർണ്ണമായി രാപകലുകൾ കഴിച്ചകൂട്ടുകയെന്നത്‌ നിർഭാഗ്യകരമായ അവസ്ഥയാണ്‌. ശത്രുക്ക ളാൽ വളയപ്പെട്ടുകൊണ്ട്‌ കഴിഞ്ഞുകൂടുന്നത്‌ ഒരു സുഖജീവിതമാണോ? പൈസയാണോ മനസ്സമാധാനമാണോ വലുത് സന്തോഷവും സമാധാനവും വിലകൊടുത്ത്‌ വാങ്ങണം ഇത് രണ്ടുമില്ലാതെ പണമുണ്ടായിട്ടെന്തുകാര്യം? യു : ചിന്താരീതി കൊള്ളാം പക്ഷെ അനീതിക്ക്‌ വഴങ്ങാനോ, കയ്യൂക്കിന്‌ താണ്‌കൊടുക്കാനോ എല്ലാ വരും തയ്യാറാവുകയില്ല. കി : ഒന്നു ചിന്തിക്കണം. ഇവിടെ അനീതിയില്പ പൊതുജനങ്ങളുടെ ഉപയോഗത്തിന് അല്പം സ്ഥലമാണ്‌ ചോദിക്കുന്നത് പൊതുതാല്പര്യ ത്തിനുവേണ്ടി അത്‌ ചെയ്തുകൂടേ? യു : അതിന് ഇയാളെത്തന്നെ പിടികൂടണോ? വേറെ മാർഗങ്ങളില്ലേ? കി : ഇല്ല, ഇല്ധാത്തത്‌ കൊണ്ടാണ് ഇയ്യാളെത്തന്നെ സമീപിക്കുന്നത്‌ അതൊരു നഷ്ടമായിക്കാണേണ്ടതില്ല. പൊതുനന്മക്ക്‌ വേണ്ടി, ധർമ്മമായി ചെലവാ ക്കുന്നു. പടച്ചതമ്പുരാൻ പ്രതിഫലം കൊടുക്കും. യു : പടച്ചേോൻെറ പ്രതിഫലത്തിന്‌ അയാൾ പലതും ചെയ്യുന്നുണ്ട്‌ ഭൂമിതന്നെ കൊടുത്തേതീരൂ എന്നില്ല. ഇക്കാര്യത്തിന്‌ പണമോ എന്തുവേണമെങ്കിലും അയാൾ കൊടുക്കാൻ ഒരുക്കമാണ്. കി : പണം കിട്ടിയിട്ടെന്തുകാര്യം? ഇവിടെ വഴിയുണ്ടാവണം. പണംകൊണ്ടു വല്ലേടത്തും പോയി ഭൂമി വാങ്ങിയാൽ ഇവിടെ റോഡാകുമോ? വല്ലേടത്തും റോഡുണ്ടാക്കിയാൽ ഇവിടെയുള്ളവർക്ക്‌ വഴിയാകുമോ? റോഡ് ഇവിടെയുണ്ടാവണം. അത്‌ ഇവിടെയുള്ള ഭൂമിയിലു മാവണം. ആകാശത്തായാൽ പോരല്ലോ. ചുരുക്കത്തിൽ കാര്യം നിസ്സാരമല്ലെന്നും ഗൗരവത്തിൽ കുറവില്ലെന്നും മനസ്സിലാക്കണം. ഭാഗ്യവശാൽ നിരത്തിനരികിൽ താമസിക്കാനിടവന്ന വർക്ക്‌ പൊതുവഴി സൗജന്യമായിക്കിട്ടി. ആ സുഖം അവരനുഭവിക്കുന്നു, നിരത്തുമായി ബന്ധമില്ലാതെ ഉള്ളിൽ അള്ളിത്താമസിക്കുന്ന നിർഭാഗ്യവാന്മാ രുടെ കഷ്ടപ്പാടറിയാൻ ഈ ഭാഗ്യവാന്മാർ തയ്മാറില്ലെന്ന്‌ വരുന്നത്‌ ദൗർഭാഗ്യകരമാണ്. റോഡുമായി ബന്ധപ്പെടേണ്ടുന്ന നൂറുനൂറു കാര്യങ്ങളുണ്ട്. അപ്പോ ഴൊക്കെ ഈ ഭാഗ്യംകെട്ടവർ കഷ്ടപ്പെടുകയാണ്‌. അവർക്കിത്‌ ജീവന്മരണ പ്രശ്നമാണ്. ഈ പരമാർത്ഥം നിരത്തുവാസികൾ മനസ്സിലാക്കിയില്ലെങ്കിൽ വേദനയോടുകൂടി മനസ്സിലാക്കാൻ അവർ നിർബന്ധിതരായിത്തീരും. യു : അദ്ദേഹം എന്ത്‌ സഹായവും ചെയ്യാൻ തയ്യാർ. അതിനപ്പുറം എന്ത്‌ വേണം കി. നിങ്ങൾ ബന്ധുവായ ചങ്ങാതിയെ പറഞ്ഞു മനസ്സിലാക്കുക. സ്നേഹപൂർവ്വം ഉപദേശിക്കുക. അയാളുടെ പണം ഇവിടെ ഇപ്പോൾ ആവശ്യമില്ല. പണം ആവശ്യമെങ്കിൽ ആ പാവപ്പെട്ടവർ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിക്കൊള്ളും. ഇവിടെ വേണ്ടത്‌ നാലടിഭൂമിയാണ്. ശ്വാസംമുട്ടുള്ളവന്ന് മൂക്കിൻറെ അടവ്‌ മാറിക്കിട്ടലാണ് ആവശ്യം. അതല്ലാത്ത മറ്റൊന്നുകൊണ്ടും അയാളെ പ്രലോഭിപ്പിച്ചിട്ടു കാര്യമില്ല. അത് ബുദ്ധിശൂനൃത മാത്രമല്ല. ക്രൂരതയുമാണ്. ഇവിടത്തെ സ്ഥിതി അതാണ് ഭൂമിവേണം അത്‌ കിട്ടണം. യു : അക്കാര്യത്തിലാണ് ജമാലിന്‌ സങ്കടം. കി : പറ ഞ്ഞു പഠിപ്പിച്ചോളൂ അളമുട്ടിയാൽ പാമ്പ്‌ കടിക്കും. ഔദാര്യമായി സ്ഥലം കൊടുക്കാനുള്ള ശേഷി ഇന്നദ്ദേഹത്തിനുണ്ട്. ഒന്നുമില്പാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്‌ ജമാൽ മറന്ന് കാണും. ഇന്ന് പടച്ചവൻെറ അനുഗ്രഹം ധാരാളം ലഭിച്ചിട്ടുണ്ട്‌. അതിനു അല്പാഹുവിനോ ട്‌ നന്ദി കാണിക്കണം. നാട്ടുകാരും അയൽവാസികളും സ്നേഹിതന്മാരുമായ കുറേ ജനങ്ങൾക്ക് കാലാകാലത്തേക്കും ആശ്വാസം നൽകുന്ന ഒരു വഴി നിർമ്മിക്കാൻ അൽപം സ്ഥലം വിട്ടുകൊടുക്കുന്നത്‌ ജമാലിനെ സംബന്ധിച്ചേടത്തോളം വളരെ ചെറിയ ഒരു ത്യാഗമാണ്‌. അതേ സമയം ജനങ്ങൾക്ക് വമ്പിച്ച ഒരു അനുഗ്രഹവു മാണ്‌. അവർ അല്പാഹുവിനോട്‌ പ്രാർത്ഥിക്കും. ഞങ്ങൾക്ക്‌ ഈ നന്മ ചെയ്‌ത ഔദാര്യവാനായ ആ നല്ല മനുഷ്യന്ന് അയാളുടെ സൽക്കർമ്മത്തിന്ന് തക്കപ്രതിഫലം കൊടുക്കേണമേ എന്ന് ദുഃഖിതരുടെ ദുആക്ക്‌ സാധാരണയിൽക്കവിഞ്ഞ ശക്തിയും സ്വീകാര്യതയും ഉണ്ടാകും. യു : ഇതൊക്കെ കാര്യം കാണാനുള്ള നയതന്ത്രങ്ങളാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അയാൾക്കുണ്ട്. കി : ഞാനീ പറഞ്ഞ സത്യാവസ്ഥ നയതന്ത്രമാണെന്ന് നിങ്ങൾ കരുതുന്നു എന്നാണതിനർത്ഥം. അത് ബുദ്ധിയുടെ ലക്ഷണമാണെന്നും നിങ്ങൾ കരുതുന്നു. ബുദ്ധിയില്പായ്‌മയുടെ ലക്ഷണങ്ങളാണ് ഈ രണ്ടു കരുതലും. മുസ്ലീം എന്ന നിലക്ക്‌ അള്ളാഹുവിൽ വിശ്വസിക്കുന്ന മുഅമീൻ എന്ന നിലക്ക്‌ എൻെറ ചിന്താഗതി ഒരു തന്ത്രമായി നിങ്ങൾ കാണുന്നത്‌ ശരിയല്ലെന്നാണ്‌ എനിക്ക്‌ നിങ്ങളെ ഉണർത്താനുള്ളത്. കാര്യം നിങ്ങൾക്ക്‌ ബോദ്ധ്യപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ബന്ധുവും സ്നേഹിതനുമായ ജമാലിനെ ഉപദേശിക്കുക. ഒരു സൽക്കർമ്മം അയാൾ ചെയ്താൽ പ്രതിഫലം അയാൾക്ക്‌ മാത്രമല്ല അത്‌ ചെയ്യാനുപദേശിച്ച നിങ്ങൾക്കും കിട്ടും. യു : ഒരാളുടെ സ്ഥലം വെറുതെയങ്ങു വിട്ടുകൊടുക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുക. കി; ഞാൻ കേട്ടത്‌ ശരിയാണെങ്കിൽ അവർ വിലകൊടുക്കാനും തയ്യാറാണ്‌. അതിനും ജമാൽ തയ്യാറ ത്രെ. അത്രയും ക്രൂരത അയാൾ കാണിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല. അയാളെ ഒരു സാമൂഹ്യവിരുദ്ധനായി ചിത്രീകരിക്കാനുള്ള ബദ്ധപ്പാടിൽ തല്പരകക്ഷികൾ പടച്ചുണ്ടാക്കുന്ന കള്ള പ്രചാരമായി രിക്കാം അത്‌. അതങ്ങനെ ആവട്ടെ എന്ന് ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ സ്വന്തക്കാരനായ സ്നേഹിതന്ന് ചെയ്യുന്ന ഏററവും വലിയ സേവനമായിരിക്കും അത്‌. ജമാലിനെ ഉപദേശിക്കുക. അയാൾ ഒരു മനുഷ്യസ്നേഹിയുടെ വസ്ത്രം ധരിക്കട്ടെ. ഉള്ളിൽ എന്ത്‌ “കുന്ത്രാണ്ടമായാലും ആർക്കും പ്രശ്നമല്ല. വില മുഴുവൻ വാങ്ങിയിട്ടോ അൽപ്പം മാത്രം വാങ്ങിയിട്ടോ മുഴുവൻ സൗജന്യമായിട്ടോ ഏത്‌ നിലക്കായാലും റോഡിന്‌ പോരാത്ത സ്ഥലം കൊടുക്കുവാനുപദേശി ക്കുക. അല്ലാത്തപക്ഷം അനേകം സുഹൃത്തുക്കൾ അയാൾക്ക്‌ നഷ്ടമാകും, അവരുടെ ശാപം ഏൽക്കേണ്ടിവരും. അവർ അയാൾക്ക്‌ കേടായി പ്രാർത്ഥിക്കും, അയൽവാസികളെല്ലാം അയാളുടെ ശത്രുക്കളായി മാറും അയാളെ ദ്രോഹിക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള എല്ലാ സന്ദർഭങ്ങളും അവർ ഏകോപിച്ചു ഉപയോഗപ്പെടുത്തും. ദൂരെക്കിടക്കുന്ന ബന്ധുവിനേക്കാൾ ആപൽഘട്ടത്തിൽ ഉപയുക്തമാകുന്ന ജനങ്ങളാണവർ. ധനമോഹത്തിൻെറ പേരിൽ അവരെ ശത്രുക്കളാക്കി മാററുന്നത്‌ ബുദ്ധിപൂർവ്വമല്ല. എത്രയോ ഭൂസ്വത്തിൻെറ ഉടമയാണ്‌ ജമാൽ. അല്പം ചതുരഅടി സ്ഥലത്തിന്‌വേണ്ടി വലിയ അപകടത്തിലേക്കാണ്അയാൾ നീങ്ങുന്നത്‌. ജനങ്ങളുടെ സ്നേഹമാണോ വലുത് അതല്ല അല്പം മണ്ണാണോ വലുത്? അയാൾ ചിന്തിക്കട്ടെ മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെട്ടു ക്ലേശിച്ചു കൊണ്ട് ചിന്താമഗ്നനായി വീട്ടിൽ അടങ്ങിയിരിക്കേണ്ടിവന്ന ഗതികേട് നോക്കൂ ഇത്രയൊക്കെ ധനമുണ്ടായിട്ടും എൻേറയും തൻേറയും മനശ്ശാന്തി അയാൾക്കുണ്ടോ? നിർഭാഗ്യവാൻ. എല്ലാം സ്വയം കൃതാനർത്ഥമാണ്‌, ധനം ചെലവ്‌ ചെയ്ത്‌ മാനം നേടണം. മണ്ണിനേക്കാൾ വിലപിടിപ്പുള്ളത് ജനസ്‌നേഹമാണെന്ന്‌ ജമാലിനെ ഉപദേശിക്കുക. യു : ഇപ്പോൾ എനിക്ക്‌ മുമ്പത്തേക്കാൾ ബുദ്ധി വർദ്ധിച്ചിട്ടുണ്ട്. ബോധം കൂടുതൽ തെളിഞ്ഞിരിക്കുന്നു. ഞാൻ ജമാലുമായി കാണാം , ഉപദേശിക്കാം. സ്വീകരിച്ചാൽ നന്ന് . കി; ഒരു മുള്ള്‌ കാലിൽ തട്ടിയാൽ മതി. ക്ഷണനേരം കൊണ്ട്‌ ധനികൻ ഫഖീറാകും അല്ലാഹു നന്മ ചെയ്‌തു മനുഷ്യനെ പരീക്ഷിക്കും. പരീക്ഷയിൽ തോററാൽ മുൻ സ്ഥിതിയിലേക്ക്‌ മടക്കാൻ അല്ലാഹുവിന്‌ കഴിയുമെന്നോർത്ത്‌ ജനങ്ങൾക്ക്‌ നന്മചെയ്‌ത്‌ സുകൃതം സമ്പാദിക്കാൻ അല്ലാഹു തുണക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ==ലോക്കൽ ബിർള== ഞാൻ ബസാറിലൂടെ നടന്നുനീങ്ങുകയാണ്‌. അലസനായും അശ്രദ്ധനായും. എങ്കിലും ഇരതേടുന്ന ജീവിയുടെ പ്രകൃതിസ്വഭാവം ഒരിക്കലും എന്നെ പിരിയാറില്ല. അപ്പോഴാണ്‌ നാലഞ്ച്‌പേർ ഒന്നിച്ച്‌ ഒരു കടയിലേക്ക് കയറുന്നത്‌ എന്റെ ശ്രദ്ധയിൽപെട്ടത്‌. അസാധാരണമായി ഒന്നും അതിലില്ല . എങ്കിലും എന്നിൽ കുടിയിരിക്കുന്ന അന്വേഷകൻ എൻറ ഗിയർ മാററി. അല്പംകൂടി വേഗതയിൽ ഞാൻ ആ കടയുടെ മുമ്പിലെത്തി തൊഴിലാരംഭിച്ചു. പല പ്രായത്തിലുള്ള അഞ്ചാറ് പേരുണ്ട്‌ ആ കൂട്ടത്തിൽ എല്ലാവരും വരാന്തയിൽ നിൽക്കുന്നുണ്ട്‌. ഒരു കൊള്ളകൊടുക്കയും നടത്താതെ അങ്ങുമിങ്ങും നോക്കിയും ഒററടിവെച്ചും തിരിഞ്ഞും മറിഞ്ഞും അവർ അലസമായി സമയം തള്ളിനീക്കുന്നതായിട്ടാണ്‌ കണ്ടത്‌.ജിജ്ഞാ സയോടെ ഞാൻ ആ പരിസരത്ത്തന്നെ നിലകൊണ്ടു. അവരിലാരും തന്നെ എന്തെങ്കിലും വാങ്ങുകയോ മറെറന്തെങ്കിലും ഇടപാട് ചെയ്യു കയോ ഒന്നും ചെയ്യാതെ നിന്നു തിരിയുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാൻ അഹിംസാപരമായി, ശ്രദ്ധിക്കപ്പെടാത്തതരത്തിൽ, കട യുടെ അകത്തേക്ക്‌ കണ്ണുകൾ പായിച്ചു, സാധാരണ കടകളിൽ കാണപ്പെടാറുള്ള വിധം വില്പനച്ചരക്കുകളൊന്നും റാക്കകളിലും ചാക്കുക ളിലുമായി നിരത്തിയിട്ടില്പ. എന്തെങ്കിലും റിപ്പേറോ, വൃവസായിക പ്രവർത്തനമോ നടക്കുന്ന സ്ഥാപനമായിരിക്കാനാണ്‌ സാദ്ധ്യത. വന്നോ, എത്തിയോ, ഇവിടെയുണ്ടോ എന്നിങ്ങനെ ഇടക്കിടെ ഇവരിലോരോരുത്തരായി അകത്തിരിക്കുന്നവരോട് അന്വേഷിക്കുന്നുണ്ട്‌. അപ്പോൾ ഒരു പ്രത്യേക വ്യക്തിയെ കാണാനെത്തിയവരാണിവരെന്നും അയാളുടെ വരവും പ്രതീക്ഷിച്ചാണ്‌ ആ തിരിച്ചിലെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടായില്പ. മിക്കവാറും ആ വ്യക്തി ആ സ്ഥാപനത്തിൻെറ ഉടമയായിരിക്കുകയും ചെയ്യും. കുറേ മിനുട്ടുകൾ ”ഉന്തിനീക്കിയ” ശേഷം, ഒരാൾ വന്നൂ കയറുന്നത്‌ കണ്ട എല്ലാവരും ഉണർന്നു, തെയ്യാറെടുത്തു, മുഖം പ്രസന്നമായി, ഗൗരവതരമായി, ട്ടാർഗററ്‌ വന്നെത്തി. എല്ലാവരും അയാളേയും, അയാൾ വന്നവരേയും മുഖാമുഖം നോക്കിനിൽക്കുന്നു. ഒരു സംഭാഷണം ആരംഭിക്കാനുള്ള ശുഭ മുഹൂ ർത്തം എത്തിയിരിക്കുന്നു. കൂട്ടത്തിലുള്ള മദ്ധ്യവയസ്‌ക്കൻ അവരുടെ നേതാവാണെന്ന്‌ തോന്നുന്നു. കയ്യിൽ പുസ്തകവും വേറെ കടലാസുകളും ഉണ്ട്‌.ഒരു മഹത്തായ കാരൃത്തിന്ന്‌ ഉദാരമായി സംഭാവനപിരിക്കാൻ ദിവ്യന്മാരെ സമീപിക്കുന്ന സമുദായസേവകന്മാരാണ്‌ അവരെന്ന്‌ ഞാൻ ന്യായമായും അനുമാനിച്ചു. എത്ര ഉദാരനായാലും ധനികനായാലും സംഭാവനക്കാരെ സ്വീകരിക്കുന്ന ഒരു “യാഥാസ്ഥിതിക” സ്വഭാവമുണ്ടല്ലൊ. അതി വിടെയും നടക്കും. രസകരമായ ചൂടുള്ള സംഭാഷണം, വേദാന്തം. കുററാരോപണം എത്തൊക്കെ നടന്നാലും ഒടുവിൽ അല്പം നീരെങ്കി ലും പിഴിഞ്ഞെടുത്തേ അടങ്ങൂ, മടങ്ങൂ എന്ന പിടിവാശി. അങ്ങിനെയുള്ള ഒരു അടിയും തടയും നടക്കുന്ന നൂലാമാല ക്കോലാഹലക്കു തൂഹലം നേരിട്ടു കേട്ടനുഭവിച്ചു പകർത്തി പകർന്നുകൊടുക്കാനുള്ള ആവേശത്തോടെ ഞാനും “ഉടുത്തൊരുങ്ങി“. നേതാവെന്ന്‌ തോന്നിക്കുന്ന മദ്ധ്യവയസ്‌ക്കനാണ്‌ സംഭാഷണം ആരംഭിച്ചത്‌. സ്ഥാപനത്തിൻെറ ഉടമയായ യുവാവിനെ സ്നേഹപൂർവ്വം സംബോധന ചെയ്തുകൊണ്ടുള്ള തുടക്കം. കൊടുങ്കാററിന്‌ മുമ്പുള്ള ശാന്തതയാണെന്ന്‌ എനിക്ക്‌ ഊഹിക്കാൻ കഴിഞ്ഞിരുന്നില്പ. നേതാവ്‌ : അല്ല സ്നേഹിതാ, നമ്മൾ ഇങ്ങന കഴിഞ്ഞാൽ മതിയോ? കടയുടമ : എന്താ സംഗതി? നേ : അങ്ങനെ ചോദിക്കുന്നത്‌ ഭംഗിയാണോ? കട : അതിലെന്താ ഭംഗികേട്? വന്ന കാര്യം അന്വേഷിക്കുന്നത്‌ മര്യാദയല്ലേ? കൂട്ടത്തിൽ ഒരാൾ : നമ്മുടെ സ്നേഹിതൻ മര്യാദക്കാരനായി മാറിയിരിക്കുന്നല്ലോ? നേ: ഇപ്പോൾ കാണിക്കുന്ന മര്യാദ അപമര്യാദയോ പോർവിളിയോ ആയിട്ടാണ്‌ ഞങ്ങൾക്ക്‌ തോന്നുന്നത്‌. കട: അതിന്‌ ഞാൻ നിരപരാധിയാണേ. ഒരു പോരും ഉദ്ദേശിച്ചിട്ടില്ല. നേ : താൻ അപരാധിയാണ്‌. ഞങ്ങൾ വന്ന കാര്യം സ്വയം അറിയാവുന്നതിനാൽ വന്നതെന്തിനെന്ന അന്വേഷണം പരിഹാസമോ അവ മതിയോ. ആയിട്ടല്ലേ വ്യാഖ്യാനിക്കേണ്ടെത്‌. കട: കാര്യം എങ്ങനെയാണ്‌ ഞാനറിയുക; എനിക്ക്‌ അദൃശ്യജഞാനമോ അമാനുഷിക ശക്തിയോ ഇല്ലല്ലോ. നേ: ഇതിന് മുമ്പ് ഇങ്ങനെ ചോദിച്ചിട്ടില്പല്ലോ.? കട: അപ്പോഴൊന്നും നിങ്ങളുടെ കൂടെയുണ്ടാവാറില്പാത്ത ആളുകളെ ഇപ്പോൾ കണ്ടത്‌കൊണ്ടാണ്‌ കാര്യം അന്വേഷിച്ചത്‌. നേ: താൻ തന്നെയാണ്‌ ഇവരെയൊക്കെ കൂട്ടിയത്‌. കട: അയ്യോ ഞാൻ ക്ഷണിച്ചില്ലല്ലേ. നേ; മുമ്പും താൻ ക്ഷണിച്ചിട്ടല്ല വരാറ്‌. ആദ്യം ഞാൻ തനിയേ ആയിരുന്നു പിന്നെ എൻെറ കൂടെ ഒന്നോ രണ്ടോ പേർ ഉണ്ടാകാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾ അരഡസൻ ആളുകളാണ്‌. സാധാരണ പോക്കിരിയേയും, കള്ളനേയും മാന്യതയുള്ള പൗരന്മാരേയും അറസ്റ്റ്‌ ചെയ്യാൻ സബ്‌ഇൻസ്പെക്ടറും കോൺസ്റ്റബിളൂം മതി. വീരപ്പനെ പിടികൂടാൻ സ്‌പഷൽട്ടാസ്റ്റ്‌ ഫോഴ്‌സ്‌. പ്രത്യേക അദ്ധ്വാനപ്പട്ടാളം_തന്നെ വേണ്ടിവന്നു. കട: ഞാൻ വീരപ്പനായോ? നേ: വീരനാണെന്നതിൽ സംശയമില്ല. മൂന്നുകൊല്പമായില്ലേ, തന്നെ സ്വാധീനിക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞോ? പിടികൊടുക്കാതെ സ്വതന്ത്രമായി വിഹരിക്കുന്ന വീരപ്പനെപ്പോലെ വീരനായ താങ്കളും നിർവ്യാകുലനായി വിരാജിക്കുകയല്ലേ, കടം വീട്ടാതെ. കൂട്ടത്തിലൊരാൾ: കാര്യം പറഞ്ഞു ഞങ്ങളെ വിടൂ മിസ്റ്റർ. കട: ഞാനെന്താ പറയേണ്ടത്‌? നേ: എനി ഒന്നും പറയേണ്ടതില്ല. മൂന്ന്‌ കൊല്പമായി കുറേ പറഞ്ഞില്ലേ എനി പൈസ തന്നുതീർത്താൽ മതി. കട: ഞാൻ താമസിയാതെ തരാം. കൂട്ടത്തിൽ: മുമ്പൊക്കെ നാളെത്തരാം എന്ന്‌ പറയാറായിരുന്നു, ഇപ്പോൾ ശൈലി മാറിയല്ലോ. നീണ്ട അവധി കിട്ടാനാണോ? മറെറാരാൾ: എന്ത്‌ പറഞ്ഞാലും അതും കേട്ടു നാം മടങ്ങിപ്പോകുമെന്നും രണ്ടുമാസത്തിന്‌ ശല്യമുണ്ടാകില്ലെന്നും അയാൾക്കറിയാം പിന്നെ ഏത്‌ ശൈലിയിൽ പറഞ്ഞാലെന്താ? നേ: പൊതുധനം അന്യായമായി കൈവശം വെക്കുന്നത്‌ ഈ സംഘടനാംഗങ്ങളോട് ചെയ്യുന്ന അക്രമമല്ലേ? നിങ്ങളെപ്പോലെ ആവശ്യക്കാ രായ മററുള്ളവർക്കും എത്തിക്കേണ്ടുന്ന സഹായധനം നിങ്ങൾ ദീർഘകാലം കയ്യടക്കി മററുള്ളവരെ ദ്രോഹിക്കുന്നത്‌ നീതിയാണോ? കട: വേഗം തരാം, അല്പംകൂടി.......... നേ: പഴയ ആ വാക്ക്‌ എനി ആവത്തിക്കേണ്ട. പലതവണ അത്‌ പറഞ്ഞതല്ലാതെ പറഞ്ഞപോലെ ചെയ്തിട്ടില്ലല്ലൊ. നിങ്ങളുടെ വാക്ക്‌ പഴയ ചാക്കിലും മോശമാണ്‌. മറെറാരാൾ: ഞങ്ങൾക്കും സഹായനിധിയിൽ അവകാശമുണ്ട്‌, ഇത് വാങ്ങി ഞങ്ങളുടെയിടയിൽ "വിതരണം ചെയ്യു. ഇയ്മാൾക്ക്‌ മാത്രമു ള്ളതല്പല്ലൊ പൊതുഫണ്ട്‌. നേ: ഇതുവരെ താൻ പറയുന്നത് കേട്ടുമടങ്ങി പോകലായിരുന്നു ഞങ്ങളുടെ പതിവ്‌. എനി അത്‌ നടപ്പില്ല. പണം തന്നേതീരൂ, കട: ഇപ്പോൾ പറയുന്നത് പറയുന്ന പോലെ ചെയ്യാനാണ്‌. നേ: ആണത്തമില്പാത്ത തൻെറ വാഗ്‌ദാനങ്ങൾക്ക്‌ വല്ല വിലയുമുണ്ടോ? മൂർച്ചയില്വാത്ത ആയുധംപോലെയല്ലേ തന്റെ വാക്കുകൾ. ഒരു മാന്യതയൊക്കെ മനുഷ്യർക്ക്‌ വേണ്ടേ? ഒരാൾ : ഇങ്ങനെ ജനങ്ങളെ കബളിപ്പിച്ചു ശീലിച്ചവർക്കും ജനങ്ങളുടെ ശകാരവും അസഭ്യവും കേട്ടുതഴമ്പിച്ചവർക്കും ആരെന്ത്‌ പറഞ്ഞാലും മൂട്ടിൽ മുളച്ച ആല്‌ പോലെയാണ്‌ തറവാടിത്തം, അഭിമാനം എന്നൊക്കെ പറയേണ്ടത്‌ ആരോടാണ്‌? മറെറാരാൾ: വേഷവിധാനം കണ്ടാൽ മാന്യനെപ്പോലെ. അത്തരക്കാരെ മാന്യന്മാരെന്ന്‌ ജനം ധരിക്കും. അടുത്ത് പഴകുമ്പോഴല്ലേ തനി നിറം മനസ്സിലാവുക. ഒരാൾ: ഇക്കാലത്തെ തട്ടിപ്പുകാരിൽ അത്യുത്തമന്മാർ മുതൽ അറുകേടികൾ വരേയുണ്ട്‌. പലർക്കും നേതാക്കളുടെ പരിവേഷവും ഉണ്ട്‌. വിദ്യാഭ്യാസവും ഉണ്ട്‌. കട: ഒരു തവണകൂടി ഞാൻ പറയുന്നത്‌ കേൾക്കൂ. നേ: ആ വാക്ക്‌ എങ്ങനെ വിശ്വസിക്കും? മുൻകാലങ്ങളെപ്പോലെ എനിയും ഉദയാസ്തമനങ്ങൾ നടക്കും, തൻെറ ദിനചരൃകൾ നടക്കും. ഞങ്ങളുടെ നിഷ്‌ക്രിയത്വവും. നിത്യവും തന്നെത്തേടിവരാൻ, ഞങ്ങൾ ജോലിയില്ലാത്തവരല്പ, സ്ഥാപനത്തിൽ നിന്ന്‌ ശമ്പളം പററുന്ന വരുമല്ല. സ്ഥാപനത്തിൻെറ ഒദ്യോഗികഭാരവാഹികളായത്‌ കൊണ്ട്‌ തന്നെപ്പോലെയുള്ള വികാരവിചാര ശൂന്യരെ തേടി നടക്കേണ്ടുന്ന ഗതികേട് അനുഭവിക്കുകയാണ”. ഒരാൾ; (നേതാവിനോട്‌) ഇയ്യാൾക്ക് കഴിയാണ്ടല്പല്ലൊ, കരുതികൂട്ടിത്തരാതിരിക്കുകയല്ലെ. എനി വരാൻ ഞങ്ങൾ തയ്യാറല്പ ഇന്ന്‌ അവസാ നിപ്പിചുുപോകണം. നേ: ഞങ്ങളെക്കൊണ്ട്‌ അധികം സംസാരിപ്പിക്കുന്നതെന്തിനാണ്‌? ആ തുക അടച്ച്‌ സംഗതി ക്ലോസാക്കിക്കളഞ്ഞേക്കൂ. കട: മുമ്പ്‌ പറഞ്ഞ പോലെയല്ല. ഇപ്പോൾ പറയുന്നത്. ഉടനെ തീർക്കാം. എന്നെ വിശ്വസിക്കൂ . ഒരാൾ : നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയോ? സംഘടനയുടെ നേതാവെന്ന നിലയിൽ ഇദ്ദേഹം എത്ര പ്രാവശ്യം നിങ്ങളെ സമീപിച്ചി ട്ടുണ്ട്. അപ്പോഴൊക്കെ ഓരോ അവധി പറഞ്ഞു അദ്ദേഹത്തെ മടക്കി അയച്ചു അവസാനം അദ്ദേഹം “എനി ഞാൻ തനിയെ തൻെറ അടുത്ത്‌ വരുന്നതല്ല" എന്ന് പറഞ്ഞു കോലും മുറിച്ചിട്ട്‌ വെറുപ്പോടെ തിരിച്ചുപോകയുണ്ടായില്ലേ? അതിനു ശേഷമല്ലെ രണ്ടാളും മൂന്നളും കൂടി വരാൻ തൂടങ്ങിയത്‌. എന്നിട്ടും താൻ അവധി പറയുകയെന്നതല്പാതെ അതവസാനിപ്പിക്കാനുള്ള ഒരു മനോഭാവവും താൻ പ്രദർശി പ്പിച്ചില്പ. എത്രകാലം ഇങ്ങനെ കഴിയാമെന്നാണ്‌ തൻെറ ആലോചന? താൻ ഇരിമ്പൊന്നുമല്പല്ലൊ. ഞങ്ങൾ പിഴിഞ്ഞു ചാറെടുക്കും കട: നിങ്ങളെല്ലാവരും കൂടി എന്നെ ഇങ്ങനെ ആക്രമിച്ചാൽ ഞാൻ 'നിസ്സഹായകനായി ഇരിക്കയല്ലാതെ എന്ത്‌ ചെയ്യും? ഒരാൾ : എത്ര ആളുടെ രക്തമാണെടോ താൻ വാററികുടിചുകൊണ്ടിരിക്കുന്നത്? താൻ പണം ഇന്ന് തന്നിട്ടില്ലെങ്കിൽ, എനി സമിതിയം ഗങ്ങൾ പത്ത്‌നൂറ്‌ പേര് ഘോഷയാത്രയായി വന്ന്‌ കട കയ്യേറുകയും തന്നെ ഘെരാവൊ ചെയ്യകയും ചെയ്യേണ്ടിവരും. നേ: ഈ സംഖ്യ അടച്ചുതീർക്കാൻ തനിക്ക്‌ കഴിയാണ്ടല്ലല്ലൊ നല്ല ഉല്പാദനമുണ്ട്‌. നല്ല പ്രചരണമുണ്ട്‌. അത്‌വഴി' തനിക്ക്‌ നല്ല വരുമാനവു മുണ്ട്‌. ഇതൊക്കെ ആയിട്ടും ഈ ബാദ്ധൃത അവസാനിപ്പിക്കാതെ, കിട്ടാക്കുററി പിരിക്കാൻ ഞങ്ങൾ കുറേ ആളുകൾ പതിവായി തൻെറ വരാന്തയിൽ കയറിനിന്ന്‌ ആക്രോശിക്കുന്നതിൽ തനിക്ക് ലജ്ജതോന്നുന്നില്ലേ? ഒരാൾ ; ഇയ്യാളൊരു നാഴികക്കല്ലാണ്‌. കട; എനിക്കെന്തിനാ ലജ്ജ തോന്നേണ്ട കാര്യം? പതിവല്പാത്തത്‌ എന്താണിവിടെ? നേ: കുററി പിരിക്കാൻ ആളുകളെ കേററിറക്കം ലജ്‌ജാവഹമല്ലേ? കട: കടം ഉള്ളതിൽ ലജ്ജ തോന്നേണ്ടതില്ല. നിങ്ങൾക്കും ഉണ്ടാകും കടം. എല്ലാവർക്കും ഉണ്ടാകും കടം. ട്ടാററാക്കും ബിർലക്കും കടമില്ലേ? ഒരാൾ: മൂപ്പര്‌ ബിർളയുടെ കണക്കപ്പിള്ളയാണെന്ന് മറെറാരാൾ: ബിർളയുടെ ആഡിററർ ആയാലും മതി, നേ: അവർക്ക്‌ കടമുണ്ടെങ്കിൽ അത്‌ നടന്നുകൊണ്ടിരിക്കുന്ന എടവാടിൻെറ ഭാഗമായിട്ടല്ലാതെ, തൻെറ മാതിരി കിട്ടിയത് പെട്ടിയിലിട്ടു തരികിട പറയുന്നവരല്ല അവർ. ഒരാൾ: അത്‌ സാക്ഷാൽ ബിർളയും ഇത്‌ ലോക്കൽ ബിർളയുമാണ്‌, അതിൻെറ വ്യത്യാസം കാണും. ഇത്‌ ഉർളയാണ് നേ; ബിർളക്ക്‌ കടമുണ്ടെന്നും പറഞ്ഞു താൻ നാട്ടുകാരുടെ പണം മുക്കാൻ നോക്കേണ്ട. തനിക്ക്‌ ലജജയില്ലായിരിക്കും, ഞങ്ങൾക്ക്‌ നാണക്കേടായിത്തുടങ്ങി. ഈ പണം വസൂലാക്കാൻ നിങ്ങൾക്ക്‌ കഴിവില്ലേ എന്ന്‌ ആളുകൾ ഞങ്ങളോട് ചോദിച്ചു തുടങ്ങി. കട; ഞാനെന്ത്‌ വേണം? ഒരാൾ: ഇത്രയൊക്കെ സംസാരിച്ചിട്ടും എന്ത്‌ വേണമെന്നോ? തൻെറ മാതിരി വേറെയും ബിർളമാരുണ്ടായിരുന്നു. അതൊക്കെ ഞങ്ങൾ ശരിയാക്കി താനാണ്‌ ഒതുങ്ങാപുള്ളി യായി നിലകൊള്ളുന്ന ആധുനിക ഭീകരൻ, വിഴുങ്ങൽ, ഭീമൻ. നേ: താനേ, ഉള്ള സംഖ്യ ഇന്നുതന്നെ കൊടുക്കിൻ, ബാക്കി ഇന്ന സമയം തരുമെന്ന് പറയുകയും ആ സമയത്ത്‌ കൊടുക്കുകയും ചെയ്യുക. ഇത്‌ അവസാന അവധിയാണ്‌. ഈ ചാൻസ്‌ താൻ നഷ്ടപ്പെട്ടാൽ അടുത്ത നടവടി തന്നെ വേദനപ്പിക്കും. അതിനിടവരുത്താ തിരുന്നാൽ തനിക്കും ഞങ്ങൾക്കും നന്ന്. ഇപ്പോൾ ഞങ്ങൾ പോകുന്നു. ഒരാൾ: ലോക്കൽ ബിർളാ, മൊരളാബാദ്‌. മറെറാരാഠം; ലോക്കൽബിർളാ, ഉരുളാബാദ്‌. ==ധനം കൂടി, മനം കോടി== ഞാൻ ഒരു തൂണും ചാരി വിശ്രമിക്കുകയാണ്‌. അപ്പോൾ ഒരു സലാം ചൊല്ലുന്ന ശബ്ദം കേട്ടു, തലനിവർത്തി ശ്രദ്ധിച്ചപ്പോൾ അടുത്ത ബഞ്ചിൽ ഏകനായി ഇരിപ്പുറപ്പിച്ചിട്ടുള്ള ഒരു വൃദ്ധൻെറ ശബ്ദമാണ്‌ ഞാൻ കേട്ടതെന്ന് മനസ്സിലായി. ഒരു മദ്ധ്യവയസ്കൻ ആ വൃദ്ധനെ സമീപിക്കുന്നുണ്ട്‌, വൃ: വരിൻ, ഇരിക്കൂ മദ്ധ്യവയസ്കൻ: ഇരിക്കാൻ നേരമില്ലല്ലോ അല്പം തിരക്കുണ്ട്‌. വൃ; എന്നാലും അല്പം ഇരുന്നിട്ടു പോകാം. നമ്മൾ തമ്മിൽ കണ്ടിട്ട്‌ നാളുകുറേ ആയില്ലേ? മ.വ: ശരിയാണ്‌. അടുത്തൊന്നും കണ്ട ഓർമ്മയില്ല. വൃ: എന്താ വിശേഷങ്ങൾ? ഇപ്പോൾ മുമ്പത്തെപ്പോലെ ഇങ്ങോട്ടൊന്നും വരാറില്ലേ? പണ്ടൊക്കെ അടിക്കടി നാം കണ്ടുമുട്ടുമായിരുന്നു. ഇപ്പോൾ കുറേ നാളായി അങ്ങനെ കാണാറില്ല മ.വ: പുറത്തിറങ്ങി ചുററി നടക്കാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മുമ്പത്തെപ്പോലെ താല്പര്യം തോന്നുന്നില്പ. സമൂഹവുമായി അകലാൻ തോന്നുന്നു വൃ: എന്താണ് ഭാവമാററത്തിന്‌ കാരണം? നല്പവരുമായുള്ള സ്നേഹം മൂക്കുംതോറും കൂടുതൽ കൂടുതൽ മധുരമായി തോന്നുമെന്നാണ ല്ലൊ മഹദ്വാക്യം. മ. വ: നല്ലവർ അധികമുണ്ടോ നമ്മുടെ സമൂഹത്തിൽ? അടുക്കുമ്പോഴറിയാം കരിമ്പല്പ, ഇരിങ്ങണയാണെന്ന്. വൃ: അത്തരക്കാരും ധാരാളമുണ്ട്‌. എന്ന് വെച്ച്‌ സമൂഹത്തിനെ വെറുക്കാൻ പാടില്പല്ലൊ. മ.വ; അടുക്കാൻ പററാഞ്ഞാൽ ക്രമേണ വെറുപ്പ് ജനിക്കും. അപ്പോൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാനേ തോന്നൂ: പുറത്തിറങ്ങി നടക്കാൻ മനസ്സ്‌വരില്ല. വൃ: ആ വികാരത്തിന് _“ആ ചിന്താഗതിക്ക്‌ ഒരു തടയിടണം. അതിനെ വളർത്തിയെടുക്കരുത്'. എന്തുകൊണ്ടെന്നാൽ നബി (സ) പറ ഞ്ഞിട്ടുണ്ട് സമൂഹത്തിൽ നിന്നുള്ള ദ്രോഹം സഹിച്ചു കൊണ്ട് അവരോടൊപ്പം കഴിഞ്ഞുകൂടുന്നതാണ്, അവരെയും വിട്ടകന്നു കഴിയു ന്നതിനേക്കാൾ ശ്രേഷ്ടമെന്ന്. ആ ദ്രോഹങ്ങൾ സഹിക്കുന്നത്‌ ഒരു പുണ്യകർമ്മമായി അല്പാഹു ഗണിക്കുമെന്നർത്ഥം. മ.വ: തത്വജ്ഞാന പ്രകാരം മനസ്സ്‌ അടങ്ങിക്കിട്ടണ്ടേ എന്ത് ചെയ്യും? വൃ: അതൊക്കെ പരിശീലിക്കണം. കുറേയൊക്കെ ബുദ്‌ധിക്ക്‌ വഴിപ്പെടണം. അതായത്‌ വിചാരത്തിനു വികാരത്തെ നിയന്ത്രിക്കാനും പഠിക്കണം. എല്ലാം ശരിയാകും. അതിരിക്കട്ടെ. ഇപ്പോൾ എവിടെ പോയിട്ട് വരുന്നു? മ. എൻെറ ഒരു പഴയ ചങ്ങാതിയെ കാണാൻ പോയതാണ്‌.. അയാളെ കണ്ടു കാര്യം കഴിഞ്ഞു മടങ്ങുകയാണ്‌. വൃ: വന്ന കാര്യം നടന്നു. പിന്നെ ധൃതിപ്പെടാനില്പല്ലൊ. മ.വ: അടിയന്തിരമായതുകൊണ്ടാണ്‌ അയാളെ കാണാൻ വന്നത്‌. കുറച്ച് പൈസ ആവശ്യമായിവന്നു. അത്‌ കിട്ടി, ഇനി വേണ്ടേടത്ത്‌ എത്തിക്കണം. വൃ: പണക്കാർ തമ്മിലാണല്ലൊ കൊള്ളക്കൊടുക്ക. അവരും കൊടുക്കും അവർക്കും കൊടുക്കും “വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടും" എന്നാണല്ലൊ പ്രമാണം. മ.വ: ഇവിടെ സംഗതിയങ്ങനെയല്ല. ഞാനുദ്ദേശിക്കാത്ത ഒരാവശ്യം ഇവിടെ എത്തിയപ്പോൾ ഉണ്ടായി. പിന്നെ അതിന്‌ വേണ്ടി വീട്ടിൽ പോകണ്ടേ? അപ്പോൾ തോന്നി അടുത്തുള്ള ചങ്ങാതിയിൽനിന്ന് വാങ്ങാമെന്ന് അങ്ങനെ യാദൃശ്ചികമായി സംഭവിച്ചതാണ്‌ ഈ സുഹൃദ്ദ ർശ്ശനവും കൊള്ളക്കൊടുക്കയും. വൃ: ചങ്ങാതിയെ കാണാനിടവന്നത് നന്നായി. പണമിടപാടും ചിലപ്പോൾ ആവശ്യമായിവരും. ഒരു പോയിന്റ്‌_നമുക്ക് എപ്പോഴാണ്‌ കുറച്ചോ അധികമോ പൈസയുടെ ആവശ്യം നേരിടുക എന്നറിയില്ല. അതുകൊണ്ട് എപ്പോഴും എന്തെങ്കിലും ഒരു തുക കീശയിലുണ്ടാ യിരിക്കണം. മ.വ: അതില്ലാത്തത്‌കൊണ്ടാണ്‌ ഇന്ന് വായ്പ വാങ്ങേണ്ടിവന്നത്‌. വൃ: നിങ്ങൾക്കൊക്കെ അല്ലാഹു (ത) വളരെ നിഅ്‌മത്ത്‌ ചെയ്തിട്ടുണ്ടല്ലോ. ഞങ്ങളെപ്പോലെ ബേജാറും വെകിളിയുമായി നെഞ്ചുരുകേ ണ്ടുന്ന ഗതികേട്‌ നിങ്ങൾക്കില്പ. പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും കീശയിൽ കരുതണം. പലത്‌ കൊണ്ടും അത്‌ ഗുണം ചെയ്യും. വല്ല വർക്കും ചെറിയ ഉപകാര സഹായങ്ങൾ ചെയ്യേണ്ടിവന്നാൽ അതിനും സാധിക്കു. കയ്യിലൊന്നും ഇല്ലെങ്കിൽ “ഇല്ല“ എന്ന പദം നിങ്ങളെ വായിൽനിന്നു പുറപ്പെടേണ്ടിവരും. ആ വാക്ക് ഒഴിവാക്കലല്ലേ യോഗ്യതയും മാന്യതയും. മ.വ: സംഗതിയുടെ കിടപ്പ്‌ നിങ്ങളറിയില്ല, നിങ്ങൾപറഞ്ഞ ശീലം എനിക്ക്‌ ആദ്യമൊക്കെ ഉണ്ടായിരുന്നു. അത് സൗര്യക്കേടായിത്തീർ ന്നു. അപ്പോൾ ആ ശീലം അങ്ങ്‌ മാററി. വൃ: അതിശയം തോന്നുന്നല്ലോ. എപ്പോഴും കൈവശം അല്പം പൈസയുണ്ടായിരിക്കുകയെന്നത്‌ സ്വൈരം കെടുത്തുന്ന ശീലമായി നിങ്ങൾക്കനുഭവപ്പെട്ടു എന്ന് പറയുന്നത്‌ മനസ്സിലാക്കാൻ പ്രയാസമുണ്ട് . ഞാനാവട്ടെ “കാലിയായി“ നടക്കേണ്ടിവന്നല്ലോ എന്ന് സ്വയം പഴിച്ചു ദുഃഖിക്കുകയാണ്‌. അല്പാഹു (ത) നിഅ'മത്ത്‌ ചെയ്ത നിങ്ങൾക്ക് അത്‌ സ്വൈരക്കേട്! എന്താ ഇത്‌? മ.വ: പറയാം ആളുകളൊക്കെ എന്നെയും കാത്ത് വഴിയിലിരിക്കയാണെന്ന് തോന്നിപോകുന്നു. പുറത്തിറങ്ങേണ്ട താമസം ഓരോരു ത്തർ പിന്നാലെ കൂടുകയായി. ഓരോതരം ആവശ്യങ്ങൾ, ബുദ്ധിമുട്ടുകൾ, ഞെരുക്കങ്ങൾ, പ്രയാസങ്ങൾ അവർ എൻെറ മുമ്പിൽ അവതരിപ്പിക്കും. ആളും ആവശ്യവും നോക്കി തരംപേലെ സഹായിക്കുകയും ചെയ്യും. ഇത്‌ കൂടാതെ വായ്പക്കാർ അവരെയും ഒരളവിൽ തൃപ്തിപ്പെടുത്തും പക്ഷെ വായ്പ പോയതിന്റെ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. പണമിടപാട്‌ സ്നേഹിതന്മാരെ നഷ്ടപ്പെടുത്തും എന്നത്‌ വളരെ ശരിയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു ഗുണമുണ്ട്. ഇപ്പോൾ വായ്പക്കാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പലരും ഒരു “വാങ്ങ“ലോടെ അപ്രത്യക്ഷമാകും. പോയത്‌ പോയാലും ആ ശല്യം ഒഴിഞ്ഞല്ലോ എന്നതാണ്‌ എന്നെ ആശ്വസിപ്പിക്കുന്നത്‌. കയ്യിലു ണ്ടായാൽ ചോദിക്കുന്നവർക്ക് കൊടുക്കും. ഇല്ലെങ്കിൽ അത്‌ കൂടതെ കഴിഞ്ഞല്ലൊ. അതാണ് ഞാൻ കാലിയായി നടക്കാൻ തീരുമാനി ച്ചത്‌. ശല്യം മനസ്സിലായല്ലോ?. വൃ: സ്നേഹപൂർവ്വം പറയട്ടെ, തെററിദ്ധരിക്കരുത്‌, വേണ്ടുവോളം അറിവും വിവേകവും ലോകാനുഭവവും നിങ്ങൾക്കുണ്ട്‌ പടച്ചവൻ അനുഗ്രഹിച്ച വ്യക്തികളിലൊരാളാണ്‌ നിങ്ങൾ. അവൻതന്നത്‌, അവൻ ഇഷ്ടപ്പെടുന്ന, അ൨ൻ കല്പിച്ച മാർഗ്ഗത്തിൽ ചെലവ് ചെയ്യേണ്ടത്‌ നമ്മുടെ കടമയാണ്‌. ആ നിഅമത്തിന്ന് കാണിക്കുന്ന ശുക്‌ _നന്ദി_അതാണ്‌ ഇല്ലാത്തവരുടെ പരിതസ്ഥിതികൾ മനസ്സിലാക്കി അവർക്ക്‌ വേണ്ട സഹായം ചെയ്ത് സമാധാനിപ്പിക്കുക. അതിന് മടിക്കരുത്‌. നമ്മെ വീണ്ടും പടച്ചവൻ ഇല്ലായ്‌മയിലേക്ക്‌ താഴ്‌ത്താതിരിക്കണമെങ്കിൽ തന്നത്‌ നന്ദിപൂർവ്വം ഉപയോഗപ്പെടുത്തണം. മ.വ: പക്ഷെ ആളുകൾ നമ്മെ ചൂഷണം ചെയ്യാൻ നടക്കുകയാണ്‌. ഒന്നാമത്‌ സത്യസന്ധതയില്ല. വാക്ക്‌ പാലിക്കയുമില്പ. എന്തെങ്കിലും പറഞ്ഞു എന്നിൽ നിന്ന് കുറേ വസൂലാക്കണമെന്ന ലക്ഷ്യമേ അവർക്കുള്ളു. കൊടുക്കുന്ന ശീലം എനിക്കുണ്ടെന്നും അതിൽ മടിയോ മുഷിപ്പോ ഇല്ലെന്നും കുറച്ചു കാലംകൊണ്ട് അവ൪ മനസ്സിലാക്കി, ഇത്‌ തന്നെ തരം എന്ന മട്ടിൽ കാണുമ്പോഴൊക്കെ പിന്നാലെകൂടി ഊററാൻ തുടങ്ങുകയായി. ഇതൊരു സ്ഥിരം പരിപാടിയാണ്‌ ചിലർക്ക്‌. അത്‌ മനസ്സിലാക്കിത്തന്നെയാണ്‌ എൻറ ഇപ്പോഴത്തെ രീതി. കയ്യിൽവെച്ചുകൊണ്ട് ഇല്ലെന്ന്‌ കളവ്‌ പറയുന്നതിലും ഭേദം ഇല്ലാതെതന്നെ ഇല്ലെന്ന് പറഞ്ഞു സത്യവാനാകാമല്ലൊ. ആളുകളെ ഒഴിവാ ക്കലാണ്‌ ലക്ഷ്യം. അത്‌ കളവ്‌ പറയാതെ സാധിക്കുന്നു. വൃ: ആളുകളെകൊണ്ടുള്ള ബുദ്ധിമുട്ട് മനസ്സിലായി പക്ഷെ യഥാത്ഥത്തിൽ വിഷമിക്കുന്നവരെ മറക്കരുത്‌. കൂരകളിൽ പാർക്കുന്നവ രുണ്ട്‌, തീയെരിയാത്ത അടുപ്പുകളുണ്ട്‌."വയററത്ത്‌ കല്ല്‌ കെട്ടി” മേലേ അലക്കിത്തേച്ച വെള്ള ഷർട്ടും ധരിച്ച്‌ വേഷഭൂഷാദികളോടെ ജനമദ്ധ്യേ വിഹരിക്കുന്ന മാന്യന്മാരുണ്ട്‌_ചോദിക്കാൻ നാവ് പൊന്താത്തവർ _അവരൊക്കെ നിങ്ങളെപ്പോലെയുള്ളവരുടെ ബാദ്ധ്യതയാണ്‌ . നിങ്ങളൊക്കെ ഏക്കർകണക്കിന് വാങ്ങി കൂട്ടുന്നു, മാളികകൾ നിലനിലയായി പണിതു കേററുന്നു. സമൂഹത്തിലെ നിർദ്ധനന്മാരേയും, ദരിദ്രവാസികളേയും വിസ്മരിക്കരുത്‌. ഖുർആൻ പറയുന്നു. "അള്ളാഹു (ത) അനുഗ്രഹിച്ചു നല്കിയതുകൊണ്ട് പരലോകം കരസ്ഥമാക്കാൻ ആഗ്രഹിക്കുക. നിനക്ക്‌ ലഭിച്ചിട്ടുള്ളതിനെ മറക്കാതിരിക്കുക. അതിനാൽ അള്ളാഹു നിനക്ക് നന്മ ചെയ്തത്‌ പോലെ നീയും (മററുള്ളവ ർക്ക്‌)നന്മ ചെയ്യുക” ഈ നിർദ്ദേശങ്ങൾ നിങ്ങളെപ്പോലെയുള്ളവർ ഓർത്തിരിക്കേണ്ടതാണ്‌. മ.വ: തത്വം വളരെ ശരിതന്നെ പക്ഷെ ആളുകളുടെ സമീപം എന്നിൽ വളരെ വെറുപ്പുണ്ടാക്കിക്കഴിഞ്ഞു, ആളുകളെ കാണുന്നത്‌ തന്നെ ഭയമായിത്തീർന്നിരിക്കയാണ്‌. അതിനാൽ പുറത്തിറങ്ങാൻതന്നെ മടിയായി നാം തമ്മിൽ മുമ്പത്തെപ്പോലെ അടിക്കടി കാണാ ത്തത്‌ അത്‌കൊണ്ടാണ്‌ . വ്യ: അത്‌ പാടില്ല, ആവശ്യക്കാരെ കണ്ട്മുട്ടുന്നത് ഭാഗ്യമായി കരുതണം, അവർക്കെന്തെങ്കിലും കൊടുത്താൽ പരലോക നന്മ നേടാൻ സാധിക്കുമല്ലൊ. വിശക്കാത്തവർക്ക് മടികൂടാതെ കൊടുക്കുന്ന ധനികർ വിശക്കുന്നവരെ നിഷ്‌കരുണം അവഗണിക്കുന്നു എന്ന് തോന്നി ക്കുന്ന വിധത്തിലാണ്‌ അനുഭവങ്ങൾ നിങ്ങൾതന്നെ സമ്മതിക്കുന്നു നിർദ്ധനന്മാരെ കാണാൻതന്നെ ഭയമാകുന്നു എന്ന്. ധനം കൂടി, മനം കോടി, പണ്ട് മനസ്സിനുണ്ടായ അയവും ഭയവും കാരുണൃവുമൊക്കെ ഇപ്പോൾ ഇല്ലാതായി അങ്ങഒന ആവരുത്‌, മ.വ : തീരേ കെട്ടടങ്ങിയിട്ടില്ല. ദയാദാക്ഷിണ്യമൊക്കെ കാണിക്കുന്നതിൽ എനിക്ക് മടിയില്ല. അത്യാവശ്യമുണ്ടെന്ന്‌ കാണുന്നിടത്ത്‌ എൻെറ കൈകൾ നീളാറുണ്ട്. വ്യ: അൽഹംദുലില്പാഹ് _ആ കൈക്ക് നീളം കൂടികൂടി വരട്ടെ, ഖുർആൻെറ ഭാഷയിൽ പറഞ്ഞാൽ ചിലർ കൈകൾ പിരടിയിൽ വെച്ചു കെട്ടിയവരുണ്ട്‌ അവർ നന്ദികെട്ടവരഠണ്. അവരുടെ ധാരണ അവർക്ക്‌ കിട്ടിയ ധനമെല്ലാം അവർ അവരുടെ ബുദ്ധിസാമർത്ഥ്യം, അധ്വാ നശീലം, സ്ഥിരോത്സാഹം എന്നീ ഗുണങ്ങളാൽ സ്വയം സമ്പാദിച്ചതാണെന്നാണ്. അല്ലാഹുവിന്‌ ഒരു പങ്ക് ഉള്ളതായി അവർ വിശ്വസിക്കു ന്നതായി തോന്നുന്നില്ല. ദാലിക്കമിൻ ഫളലില്പാഹി_ അല്പാഹു കനിഞ്ഞു നൽകിയതാണെന്ന്‌ അക്കൂട്ടർ സമ്മതിക്കയില്പ. അല്ലാഹുവാണു അവരെ “തണ്ടിലേറ്റി"യത്‌ അവരുടെ “തോളിൽ മാറാപ്പ്“കേററുന്നതിനും അവന് കഴിയും എന്ന് അവർ വിശ്വസിക്കുന്നുണ്ടോ ആവോ, ചിലർ ധാരാളം ധനദുർവിനിയോഗം ചെയ്യുന്നു. കേസുംകൂട്ടവും ഉണ്ടാക്കുന്നു നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന. വലിയ തുക വേണ്ടാത്ത തിനു ചെലവാക്കാൻ മടിയില്ലാത്ത അവർ, പുണ്യകരമായ കാര്യങ്ങളിൽ മഹാപിശുക്കു കാണിക്കുന്നു. എല്ലാവരുമല്പ. എന്നാലും വളരെ പേർ അങ്ങനെയുള്ളവരുണ്ട്. അള്ളാഹു നിർബന്ധമാക്കിയ സക്കാത്ത്‌ ശരിക്കും കൊടുത്തുവീട്ടുന്നവർ എത്രപേരുണ്ടാവും, അനേകം ഏക്കർ ഭൂമിയുടെ ഉടമയായവർ പൊതുജനോപയോഗത്തിനായി നടവഴി സ്ഥലം വിട്ടുകൊടുക്കാൻ മടിക്കുന്നവരുണ്ട്.. ജനം വർദ്ധിച്ചു ഭവനങ്ങൾ പെരുത്തു പണ്ട് ഒഴിഞ്ഞുകിടന്ന മൈതാനങ്ങൾ ഇപ്പോൾ ഭവനനിബിഡമായി. കാരണം പൊതുജനങ്ങഠംക്ക്‌ യഥേഷ്ടം ഉപയോ ഗിക്കാൻ പാകത്തിൽ പൊതുവഴികൾ വേണമെന്നായി. അതിന്‌ ആവശ്യമായ സ്ഥലം പാവങ്ങൾ വിട്ടു കൊടുത്താലും കഴിവുള്ളവർക്കാ ണ്‌ അങ്ങനെ ചെയ്യാൻ മടി, ഇതൊരു റോഡ്‌ യുഗമാണ്. എവിടെ നോക്കിയാലും റോഡ്‌ പ്രശ്നമാണ്‌. അത്കൊണ്ട്‌ അക്കാര്യം ഉദാഹരണ മായി ഞാൻ പറഞ്ഞതാണ്. ധനം കൂടുംതോറും അതിനോട് ആർത്തി പെരുകുന്നു. ധനം ഉണ്ടാക്കാൻ വിഷമം, സംരക്ഷിക്കാൻ വിഷമം, വർദ്ധിപ്പിക്കാൻ വിഷമം; ചെലവാക്കാൻ വിഷമം_ഹാ, എന്നെപ്പോലെയുള്ളവർക്ക് എന്ത് സുഖം. ഉള്ളതുംഭക്ഷിച്ചു സുഖമായി ഉറങ്ങാം. “കൊട്ടാരം ചിന്തയിൽ വ്യഗ്രതകൊള്ളുമ്പോൾ കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം? മ.വ: എനിക്ക്‌ എന്നോടുതന്നെ വെറുപ്പായി തുടങ്ങിയിരിക്കുന്നു, എൻെറ നയത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ സംസാരത്തില ടങ്ങിയ ഉപദേശം വളരെ വിലപിടിച്ചതും എന്നെ സംബന്ധിച്ചേടത്തോളം ഫലപ്രദവുമായിട്ടുണ്ട്‌. എൻെറ ഏതോ ഒരു കണ്ണ് തുഠന്നിരിക്കു ന്നു. ഒരു പുതിയ ലോകത്തിൽ ഞാൻ പിറന്നിരിക്കുന്നു. ഇൻശാ അള്ളാ ഞാൻ പഴയ ഞാനായിട്ടല്ല. ഒരു പുതിയ ഞാനായിട്ടു ഈ നിമിഷം മുതൽ ജീവിക്കും. പുതുപ്പിറവി തന്ന നിങ്ങൾക്ക്‌ അല്ലാഹു നന്മ ചെയ്യട്ടെ. വ്യ: വളരെ സന്തോഷം. ധനം അല്ലാഹു നമ്മെ ഏല്പിച്ച അമാനത്തായി കരുതണം. അതൊരു ട്രസ്റ്റാണ്‌ അവന്റെ ഇച്ഛാനുസരണം ചെലവാക്കാനുള്ളതാണത്‌. ഈ ബോധം മനസ്സിലുണ്ടായാൽ എല്ലാം ശരിപ്പെടും. പടച്ചവൻ നമ്മെ നേർമാർഗ്ഗത്തിലാക്കട്ടെ. മ.വ: ആമീൻ. പിന്നെ കാണാം. ഇൻശാ അല്പാഹ്‌_അസ്പലാമു അലൈക്കും. കാലിഹജജ്‌ ഞാൻ നാട്ടിൻപുറത്ത്‌കൂടി നടന്നുവരികയാണ്‌. ഓർക്കാപ്പുറത്ത് ഒരു മഴ, ഭാഗ്യത്തിന്‌ സാമാന്യം ഭേദപ്പെട്ട ഒരു വീടിരിക്കുന്ന പറമ്പിലൂ ടെയായിരുന്നു തത്സമയം ഞാൻ നടന്നിരുന്നത്‌. ഞാൻ ആ വീടിൻെറ വരാന്തയിൽ കയറി മഴയിൽനിന്നും രക്ഷപ്പെട്ടു. ഒരു സമ്പന്നൻെറ വീടാണെന്ന് പെട്ടെന്ന് മനസ്സിലായി. മൊസൈക്ക്‌ വിരിച്ച നിലം. അലംകൃതമായ കതകുകൾ. റേഡിയോ, ടെലിവി ഷൻ, ഫോൺ, ഫേൻ എന്നിത്യാദി നവീന സുഖഭോഗാനന്ദോപകരണങ്ങളും ജനനിലൂടെ ദൃശ്യമാണ്‌, ഞാൻ ആ വരാന്തയിൽ ചാരിയി രുന്നു വിശ്രമിച്ചു. മഴ ചിലപ്പോൾ ഒരു ഭാഗ്യം തന്നെയാണ്‌. ഒരു ചെറുപ്പക്കാരൻ സോഫയിൽ ചാരിയിരുന്നുകൊണ്ട് ഒരു പുസ്സകം വായിക്കുന്നത്‌ അല്പം കഴിഞ്ഞാണ്‌ ഞാൻ കണ്ടത്‌. ഞാൻ ശബ്ദം ഒന്നും ഉണ്ടാക്കാതെയും, എൻെറ സാന്നിദ്ധ്യം അറിയാനിടവരാതെയും ഒരു പുറം പോക്ക്‌ സ്ഥലത്തെന്നപോലെ ആ വരാന്തയിൽ നിർവി കാരനായി ഇരിക്കുകയാണ്. ഒരാൾ പുറത്തു നിന്നുവന്ന് വരാന്തയിൽകയറി നേരെ അകത്തേക്ക്‌ കയറന്നത്‌ കണ്ടു. ആ വീടിൻെറ ഉടമയായിരിക്കാം അല്ലെങ്കിൽ അടുത്ത ബന്ധു ആയിരിക്കാം എന്നൊക്കെ ഞാൻ കരുതി. യാതൊരു ആചാരോപചാരവും തടവോ സങ്കോചമോ സംശയമോ ഒന്നും കൂടാതെ “ശടശടേ“ന്നുള്ളവരവും കേററവും കണ്ടാൽ അങ്ങനെ വിചാരിക്കാൻ മതിയായ ന്യായമുണ്ടല്ലൊ, പക്ഷെ അങ്ങനെയല്ലെന്ന് പിന്നീട്‌ വൃക്തമായി. കണ്ടാൽ ഒരു മതപണ്ഡിതനെപ്പോലെയുണ്ട്‌. തലപ്പാവും താടിയുമുണ്ട്‌. അത്‌കൊണ്ടു ഒരു മൗലവിയാണെന്ന് ഉറപ്പിക്കാൻ വയ്യല്ലൊ. ഭക്ത രായ മുസ്ലിംകൾ സുന്നത്ത്‌ എന്നനിലക്ക്‌ താടിയും തലക്കെട്ടും സ്ഥിരം വേഷമാക്കിയവരുണ്ട്‌. മിക്കവാറും മുസ്സിയാക്കൾ ഈ വേഷം ധരിക്കുന്നത്‌ കൊണ്ടു, വേഷം മതവിജ്ഞാനത്തിൻെറ ഒരു ചിഹ്നമായി മാറിയെന്നേയുള്ളു, ഈ വേഷം ധരിക്കാത്ത എത്രയോ പണ്ഡിത ന്മാരുണ്ട്. പക്ഷെ മുസ്ലിയാർ എന്ന് അത്തരക്കാർ അറിയപ്പെടുകയില്ലെന്ന് മാത്രം. ഒന്നുറപ്പിക്കാം വേഷവും പാണ്ഡിത്യവും തമ്മിൽ അഭേദ്യബണ്ഡമൊന്നുമില്പ. ഇരിക്കട്ടെ. ഇദ്ദേഹം അകത്ത്‌ കടന്ന് സെക്കൻറുകൾക്ക് ശേഷം ഒരു “അസ്സലാമു അലൈക്കും" കേട്ടു തുടർന്ന് “വ അലൈക്കുമുസ്സലാം" എന്നും കേട്ടു. പിന്നെ കടുത്ത ഗൗരവപ്പെട്ട സംഭാഷണമാണ്‌ അവിടെ നടന്നത്‌, സംഭാഷണത്തിൽനിന്നും വന്ന ആൾ മുസ്ലിയാരാണെന്നും അകത്തിരുന്നിരുന്ന യുവാവ്‌ അടുത്ത ദിവസം വിദേശത്ത്‌ നിന്ന് വീട്ടിൽവന്നുചേർന്ന ആ കുടുംബാംഗമാണന്നും മനസ്സിലായി. സംഭാഷണം ആരംഭിക്കുന്നത്‌ യുവാവാണ്. ആദ്യത്തെ ചോദ്യംതന്നെ അയാളുടെ കാഠിന്യം കാണിക്കുന്നുണ്ട്‌ “നിങ്ങളെന്താഹേ, മര്യാദ യില്പാതെ. വീട്ടിലേക്ക്‌ കടന്നുവരുന്നു. മുസ്ലിമിന്റെയെന്നല്ല മുസ്ഡിയാരുടെതന്നെ 'വേഷമുണ്ടല്ലൊ. ഇങ്ങനെയാണോ അന്യഗ്രഹത്തിൽ പ്രവേശിക്കേണ്ടത്‌? മുസ്ലിയാർ: ഇവിടെ ആരും ഉണ്ടാവാറില്ല. എൻെറ പതിവ്‌ അകത്ത് വന്നിരുന്നശേഷം എൻെറ സാന്നിദ്ധ്യം അറിയിക്കലാണ്‌. യുവാവ്‌: ഓഹോ, പതിവായി വരാറുള്ള ആളാണല്ലെ ശരി, എന്നാൽ ഒരാളെ കണ്ടാൽ നിങ്ങൾ സലാം ചൊല്ലേണ്ടതല്ലേ? അതെന്തു കൊണ്ടു ചെയ്തില്ല? മു: അതിങ്ങോട്ടും ആകാവുന്നതാണല്ലൊ. യു: വന്ന ആൾ എന്നനിലക്ക്‌ നിങ്ങൾ സലാം ചൊല്ലാ൯ ബാദ്ധ്യസ്ഥനല്ലേ? അതോ, തലയിൽക്കെട്ടും താടിയും ഉള്ളതുകൊണ്ടു മുസ്സിയാർ എന്ന പദവിയിലായിരിക്കെ അങ്ങോട്ടു ചൊല്ലണമെന്ന അവകാശം സ്ഥാപിക്കലാണോ? മു: അങ്ങിനെയൊന്നുമല്ല. യാദൃശ്ചികമായി ഒരാളെ കണ്ടപ്പോളത്തെ ഒരു പ്രത്യേകതയുണ്ടല്ലൊ. ഒരു അപ്രതീക്ഷിതത്വം, ഒരു വികാരം. അതിൽപ്പെട്ടുപോയി. അങ്ങനെ സലാം ചൊല്പാൻ അല്പം താമസിച്ചു അത്‌ ശരിയാണു. സത്യത്തിൽ താൻ സലാം ചൊല്ലാൻ നാവനക്കി ത്തുടങ്ങിയതാണ്‌ അപ്പോഴേക്കും ഇങ്ങോട്ട് സലാം വന്നുപോയി. യു: നിങ്ങൾ മെഷീൻ സ്റ്റാർട്ട് ചെയ്തു തുടങ്ങുമ്പോഴേക്കും എൻെറ വണ്ടി ഓടിത്തുടങ്ങി. മു: എന്തെങ്കിലും പറയാം. എങ്ങിനെയങ്കിലും വ്യാഖ്യാനിക്കാം. സംഗതി ഇങ്ങനെ സംഭവിച്ചു. യു: ശരി. എവിടെയാ നാട്‌? മു; കുറേ വടക്കാണ്‌. ഗുണംകേറാപുരം എന്നാണ്‌ സ്ഥലത്തിൻെറ പേർ. യു: ഇങ്ങനെ പതിവായി ചുററിസഞ്ചരിക്കുന്നതിന്റെ ഉദ്ദേശം എന്താണാവോ? മു: ഞാൻ പതിവായി ചുററിസഞ്ചരിക്കുന്ന ആളാണെന്നു നിങ്ങളെങ്ങിനെ മനസ്സിലാക്കി? ഞാൻ അങ്ങിനെ സഞ്ചരിക്കുന്ന ആളൊന്നു മല്ല. യു: പതിവായി വന്നിരുന്നു ശബ്ദിക്കലാണ്‌ പഴക്കം തഴക്കം എന്ന് നിങ്ങളല്ലേ പറഞ്ഞത്‌? അങ്ങിനെ ജീവിക്കുന്ന ഈ വേഷക്കാർ എത്ര യോ നമ്മുടെ സമുദായത്തിലുണ്ടല്ലൊ റമസാൻ ആയാൽ പിന്നെ പറയേണ്ടതും ഇല്പ. ആ വിയർക്കാത്ത ഭാഗ്യവാന്മാരിൽ ഒരാളാണ്‌ നിങ്ങളെന്നുകരുതിയാണ്‌ എൻെറ സമീപനവും അന്വേഷണവും. മു: ഞാൻ അത്തരം ഭാഗൃവാനല്ല. നിർഭാഗ്യവാന്മാരിൽപെട്ട ആളാണ്‌, നിങ്ങളുടെ ഭാഷയിൽ _എന്റെ ഭാഷയിൽ, അല്ലാഹുത്തആലാ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. യു: അപ്പോൾ നിങ്ങളുടെ തൊഴിൽ? എവിടെ തമസം, ഇവിടെ വരാൻ കാരണം? മു: നമ്മൾ തമ്മിൽ പരിചയപ്പെടാത്തത്കൊണ്ടാണ്‌ ഇത്രയും ചോദിക്കേണ്ടിവന്നത്‌. ഞാൻ നിങ്ങളുടെ ജുമുഅത്ത്‌ പള്ളിയിലെ ഖത്തീ ബാണ്‌, ഇന്ന് ഇവിടെയാണ്‌ ഭക്ഷണം. യു: ഇത്‌ കേട്ടഉടൻ എഴുന്നേറ്റ് മുസ്‌ലിയാരെ അഭിവാദനം ചെയ്യുന്നു ഫേൻ കറക്കുന്നു അനന്തരം പറയുന്നു. താങ്കളെ കണ്ടതിൽ സ ന്തോഷം. കാണേണ്ട ആവശ്യം എനിക്കുണ്ട്താനും. മു: ഇപ്പോൾ അതിനുള്ള സന്ദർഭം നേരിട്ടു. യു: വളരെ സന്തോഷം മുസ്‌ലിയാരേ ഞാൻ ഇന്നലെയാണ്‌ വീട്ടിലെത്തിയത്‌. ഗൾഫിലായിരുന്നു ഇന്ന്‌ വിശ്രമത്തിലഠണ്‌, നാളെ മുതൽ പുറത്തിറങ്ങാമെന്ന്‌ ഉദ്ദേശിച്ചിരിക്കയാണ്‌. മു: അത്ര വിശ്രമിക്കാൻ മാത്രമുള്ള ദേഹാദ്ധ്വാനം ഉണ്ടോ ഗൾഫുകാർക്ക്. യു: നല്ല അദ്ധ്വാനമുണ്ട്‌ മുസ്‌ല്യാരേ.കെട്ടും ഭാണ്‌ഡവും തെയ്യാറാക്കുന്നിടം മുതൽ അവയൊക്കെയും എന്നേയും വീട്ടിലെത്തിക്കുന്നത്‌ വരെ നല്ല ദേഹദ്ധ്വാനവുമുണ്ട്. കൂടാതെ അതോടൊപ്പമുള്ള മനക്ലേശവും രണ്ടും കൂടി യാത്രക്കാരൻെറ ഉയിരെടുക്കും വിശ്രമം അനി വാര്യം. മു: നമുക്ക്‌ പരിചയമില്ലാത്തതാണല്ലൊ ഗൾഫ്‌യാത്ര. യു: ഗൾഫ്‌കൊണ്ടു കഴിയുന്നവൻെറ യാതനകൾ അവൻെറ ഗുണഭോക്താക്കൾക്കറിയില്ല. മുസ്‌ല്യാക്കൾക്ക് ഒട്ടും അറിയില്ല. കടലിലെ മീൻ പിടിക്കുന്നമാതിരിയാണ്‌ ആളുകൾ പെരുമാറുന്നത്‌. മു: നാം രക്ഷിക്കാൻ ബാദ്ധ്യസ്ഥരായ നമ്മുടെ ആശ്രിതന്മാരെ പരിപാലിക്കുന്നതിലാണല്ലൊ നമ്മുടെ സംതൃപ്തി. യു: അവിടെ മാത്രമല്ല കൈനീട്ടിവരുന്ന വിവിധ തരം ആൾക്കാരുണ്ട്. അവർക്ക്‌ വാരിക്കൊടുക്കുന്നതിലും നമുക്ക് സംതൃപ്തിയുണ്ട്‌. മു; അത്‌ ശരിയാണ്‌ ധർമ്മമല്ലേ. യു: മുഴുവൻ ശരിവെക്കല്ലെ മുസ്‌ലിയാരേ, സംതൃപ്തി വാരിക്കൊടുക്കുന്ന അല്ലാ, എണ്ണിക്കണക്കാക്കിക്കൊട്ടുക്കുന്ന_ആൾക്ക് മാത്രമേ യുള്ളു. അത്‌ സ്വീകരിക്കുന്ന ആആൾക്കില്ല. അയാൾക്ക് എത്ര കിട്ടിയാലും മതിയാവില്ല. തൃപ്തിയാവില്ല വെണ്ണയായാലും ആനത്തല യോളം വേണം. അപ്പോൾ തൃപ്തി ഏകപക്ഷീയമാണ്. മു' അതും ശരിയാണ്‌. യു: എല്ലാം മുസ്ലിയാർ ശരിവെക്കുകയാണ്‌. ആ നയമേ വിജയിക്കുകയുള്ളൂ, വിജയിച്ചിട്ടുള്ള ആരെയും കുററംപറയാതെ,ആരിലും തെറ്റ് കാണാതെ, എല്ലാവരിലും നന്മയും മാഹാത്മൃവും കാണുന്ന നയമേ വിജയിക്കൂ അല്ലേ മുസ്ല്യാരേ? മു: അതെ, അതെ, അത് ശരിയാണ്‌. പിന്നേ, ജനങ്ങളുമായി സൗഹൃദത്തിൽ കഴിയണമെങ്കിൽ കുററം കാണുന്ന കണ്ണും കുററം പറയുന്ന നാവും ഉണ്ടാവരുത്‌. യു: അത്‌ ശരിയാണ്‌. കുറേ നേരമായി നിങ്ങൾ ശരിവെക്കുന്നു. എനി ഞാനും ശരിവെക്കട്ടെ. ഇപ്പോൾ നിങ്ങൾ പറഞ്ഞനയം ജീവിക്കാ നറിയുന്നവർക്ക്‌ അറിയാം അതാണ്‌ ശരിയായനയമെന്ന്. ഒരുപക്ഷെ നിങ്ങളുടെ അനുഭവംതന്നെ ആ നയത്തിൻെറ ഗുണഫലത്തേയും കാര്യക്ഷമതയേയും കുറിച്ച്‌ നിങ്ങൾക്ക്‌ നല്ല പാഠം നല്കിയിട്ടുണ്ടാവും. മു; ഈ കാര്യം വളരെ വ്യക്തമാണല്ലൊ അത്‌ മനസ്സിലാക്കാൻ അനുഭവജ്ഞാനം ആവശ്യമില്ല. യു:അനുഭവിച്ചവരുടെ ബോദ്ധ്യത്തെക്കുറി പിന്നെ പറയേണ്ടതുമില്പ. ലിതത്വമ്‌ ഇന്നഖൽബി എന്നില്ലേ മുസ്ല്യാരേ_ഐനൽ യഖീൻ ഹഖുൽ യഖിൻ ആ ഗ്രേഡുകൾ താണ്ടി അടിയുറച്ച ആത്മബോദ്ധ്യം വന്ന ആളാണ്‌ താങ്കളെന്ന് എനിക്കറിയം, മു; എൻെറ ആന്തരഭാവത്തെക്കുറിച്ച്‌ നിങ്ങളെങ്ങനെ അറിയാനാ? യു: ഞാൻ നാട്ടിലില്ലെങ്കിലും നാട്ടിലെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്ന ആളാണു ഞാൻ, നാട്ടിലുള്ളപ്പോൾ മുസ്ല്യാക്കളു മായി വളരെ അധികം പഴകുകയും അവരുടെ അറിവും അറിവുകേടും കേട്ടുംകണ്ടും കരസ്ഥമാക്കുകയും, ചെയ്യുന്ന ആളാണ് ഞാൻ. നിങ്ങൾ ഇവിടെ വന്നില്പായിരുന്നെങ്കിൽ ഞാൻ വന്ന് അങ്ങയെ കാണുമായിരുന്നു. മു: ആലിമീങ്ങളുയി സമ്പർക്കം പുലർത്തുന്നത്‌ വിശിഷ്ട സ്വഭാവമാണ്‌. വളരെ കൂലിസവാബുകളുണ്ട് അവരുമായി സഹവസിക്കുകയും അവരെ സ്നേഹിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതിന്. യു: എനിക്ക് ചില പ്രത്യേക ലക്ഷ്യങ്ങളാണുള്ളത്‌. ആലിമീങ്ങളിൽനിന്ന്‌ എനിക്ക്‌ എന്തെങ്കിലും പഠിക്കാം. പിന്നെ അവർ പഠിക്കാത്ത തോ അല്ലെങ്കിൽ പള്ളിയിൽ പഠിച്ചു ജിവിക്കാൻ ഇറങ്ങിയപ്പോൾ മറന്നുപോയതോ ആയ എന്തെങ്കിലും അവരെ പഠിപ്പിക്കുകയും ചെയ്യാം. മു: ഓ, നിങ്ങൾ ആലിമീങ്ങളെ പഠിപ്പിക്കുകയും ചെയ്യുമല്ലേ? യു: ആലിമീങ്ങൾ സർവ്വജ്ഞാനികളല്ലല്ലോ. എല്ലാവരേയും പഠിപ്പിക്കാൻ പററുകയില്ല. പഠിപ്പു തികഞ്ഞിട്ടും നിറഞ്ഞിട്ടും എനി ഒട്ടും പഠിപ്പു കയറാൻ സ്ഥലമില്ലാത്ത ചില ആലിമുൽ അല്പാമമാരുണ്ട് അവർക്ക് തങ്ങൾ സർവജ്ഞാനികളാണ് എന്ന ഭാവമുണ്ട് ആരും അവരെ പഠിപ്പിക്കാൻ നോക്കണ്ട. എന്ത്‌ അബദ്ധങ്ങൾ കൈവശം സൂക്ഷിപ്പിലുണ്ടെങ്കിലും അവർ പിടിച്ച മുയലിൻെറ കെൊമ്പിൽനിന്ന്‌ കൈവിടുകയില്ല. മു: അത്‌ ചിലരുടെ ജന്മ സ്വഭാവമാണ്‌. എന്തു ചെയ്യാം. യു: അവർ ജനങ്ങളെ മുശ്‌രികീങ്ങളാക്കും അന്ധവിശ്വാസികളാക്കും. അതാണ്‌ സമൂഹത്തിന്‌ ഈ ആലിമുൽ അല്പാമമാരെക്കൊണ്ടുള്ള ദ്രോഹം. അത്തരക്കാരെ കയ്യിൽ കിട്ടിയാൽ “ചക്കരയും തേങ്ങയു"മാണ്‌ എനിക്ക് എന്നെപററി മുസ്ല്യാർ കേട്ടിട്ടുണ്ടാകും. വയ്യാവേലി കുഞ്ഞാലി എന്ന ആളാണ്‌ ഞാൻ, മുമ്പൊരു ഖത്വീബിനെ തല്ലി കുളത്തിൽ ചാടിച്ചിട്ടുണ്ട് അറിവില്ലാത്ത ബഹുജനങ്ങളെ വഴികേടിലാ ക്കിയതിന്. മു; അതൊക്കെ നല്ലകാര്യങ്ങളാണ്. ഇസ്ലാമിൻെറ ശൗര്യം കാട്ടണം. യു: ഇത്തരം ഇസ്‍ലാം ഖാതകന്മാരെ സമുദായം വെച്ചുവളർത്തരുത്‌. ഞാൻ നാട്ടിലില്ലെങ്കിലും എനിക്ക് പള്ളിയെ സംബന്ധിച്ചുള്ള എല്ലാ റിപ്പോർട്ടും കിട്ടും. ഖത്വീബുമാരുടെ നയവും പ്രവർത്തനരീതിയും ജീവിതവീക്ഷണവും ഇസ്‍ലാം വീക്ഷണവും എല്ലാം ഞാൻ മനസ്സി ലാക്കാറുണ്ട്. മു: സമുദായ സ്നേഹികളുടെ ലക്ഷണമാണത്‌: അത്തരക്കാർ എല്ലാം മഹല്ലിലും ഉണ്ടായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ സംശയമില്ല. യു: വിഘാതമായി നിലകൊള്ളുന്ന പണ്ഡിതന്മാരും ഇല്ലായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ ലവലേശം സംശയമില്ല. അതിരി ക്കട്ടെ. മൗലവിസാഹിബ്‌ ഇവിടെ സന്തോഷമായിക്കഴിയുന്നുണ്ടല്ലൊ. മു: അൽഹംദുലില്ലാ ഒരു വിധം സന്തോഷമായും സുഖമായും കഴിയുന്നു. യു: വിവരങ്ങളെല്ലാം എനിക്കറിയാം. ഏതാണ്ട് 2.1/2 കൊല്ലമായിക്കാണും താങ്കളിവിടെ വന്നിട്ട്‌ അല്ലേ? മു: രണ്ടുകൊല്ലവും നാല്‌ മാസവുമായി. യു: ഞാൻ പോയി അധികം താമസിയാതെ താങ്കൾ ഇവിടെ കൂടിയിരിക്കും, താങ്കൾക്ക്‌ മുമ്പുണ്ടായിരുന്ന ആൾ ഞാൻ പോകുന്ന അവസരത്തിൽ ആടിയുലഞ്ഞുകൊണ്ടിരിക്കയായിരുന്നു. മു: അതിൻെറ ആവശ്യമെന്ത്‌? നല്ലവർ നയിക്കുന്ന നാട്ടിൽ ക്ഷേമമായിക്കഴിയാമല്ലൊ. യു: ഒരു വിധം നല്ല ശമ്പളം ഇവിടെ കൊടുക്കുന്നുണ്ട്. താമസം നല്ല ബംഗ്ലാവിൽ. രാജകീയ ഭക്ഷണം സൗജന്യം. എല്ലാം ഇന്നത്തെ നിലവാരത്തിൽ കണക്കാക്കിയാൽ ഒരു മുഖ്യമന്ത്രിയുടെ പദവിയുണ്ട് ഖത്വീബിന്‌. മു: അങ്ങനെ താരതമ്യപ്പെടുത്തി നിലയും വിലയും നിർണ്ണയിക്കാമോ? യു: വെറുതെ ഒരു ചിന്താഗതി അത്രമാത്രം. നല്പ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻെറ സാമ്പത്തിക പദവിയും പുറമെ ജനങ്ങളുടെ ബഹുമാനവും അനുസരണവും. സുഖം ക്ഷേമായി. യു: ഇവിടെ വലിയ ചിലവൊന്നും ഇല്ല കിട്ടുന്നതൊക്കെ_നമ്മുടെ പഴഞ്ചൻ യാഥാസ്ഥിതികരുടെയിടയിൽ പല കൈമടക്ക്‌ പരിപാടി കളും ഉണ്ടല്ലൊ. എല്ലാം കൂടി നല്ലൊരുതുക മാസംതോറും സമ്പാദ്യം കാണും. മു; ഞങ്ങൾക്ക്‌ ചിലവൊന്നും ഇല്ലെന്നോ? യു: ശരിയാണ്‌ കുടുംബമുണ്ടല്ലൊ. അവരെ പോറ്റി വളർത്തണം. ആരെല്ലാമുണ്ട്‌? മു: ഭാര്യ മൂന്നു മക്കൾ ഉമ്മ ഇത്രയും ഉണ്ട്‌. യു: അവരുടെ ചിലവ്‌ മാത്രം. ഇവിടെ നിന്നുള്ളതും പറമ്പിലെ തേങ്ങാപിരിലും അടക്കാമുതലായ മററുള്ളവയും ചേർത്ത്‌ നല്ലൊരു തുക ബേങ്കിലോ മററു നിക്ഷേപരൂപത്തിലോ കാണും. മു: ഞങ്ങൾ പാവം മുസ്ലിയാക്കൾ! ധനികരായിരുന്നെങ്കിൽ നാടുവിട്ടുനിൽക്കുമോ? കുടുംബസുഖം കളഞ്ഞു നാടും വീടും വിട്ടു അന്യരെ ആശ്രയിച്ചുകഴിഞ്ഞുകൂടാൻ ഞങ്ങൾ നിർബന്ധിതരായിരിക്കയല്ലേ? യു: എത്ര ധനികന്മാരായ മുസ്ല്യാക്കളെ കാണണം. രാത്രിയിലെ മതപ്രസംഗം നടത്തുന്ന വഅളന്മാർ രണ്ടു മണിക്കൂർ പ്രസംഗത്തിന്‌ 800രൂപ 1000രൂപ ഫീസ്‌ വാങ്ങുന്ന അത്തരം ആലിമീങ്ങൾ മോശക്കാരാണോ? വമ്പിച്ച ധനികന്മാർ, ഇൽമുകൊണ്ടു അമൽ ചെയ്യാൻ അള്ളാഹുത്തഅലാ കല്പിച്ച കല്പന അവർ നിറവേററുന്നത്‌ കണ്ടോ? അത കണ്ടുപഠിച്ച്‌ അത്‌പോലെ അമൽ ചെയ്തു ധനികനാകണം. താങ്കൾ ഒരു പക്ഷെ നേരത്തേതന്നെ ധനികനായിരിക്കാം, അതാണ്‌ ആ അമലിന്‌ പോകാതെ ഈ ചെറിയ അമലിന്‌ ഒരുമ്പെട്ടത്‌. മു: ഞാൻ ധനികനല്ല നേരത്തേ അല്ല ഇപ്പോഴും അല്ല, ഈ ഖത്വീബിൻെറ വരുമാനം കൊണ്ടുവേണം എനിക്ക്‌ കുടംബത്തെ പോററാൻ. എന്നെ സംബന്ധിച്ചേടത്തോളം ധനികനാവാൻ ആഗ്രഹം ഇല്ല, അതിനുള്ള സാദ്ധ്യതയും ഇല്ല. യു: അല്ല മുസ്ല്യാരേ നിങ്ങൾക്ക് ഒരു സഹോദരിയുണ്ടെന്നു കരുതുക നിങ്ങളാണ്‌ രക്ഷിതാവ്‌ എന്നുമിരിക്കട്ടെ. ഒരു വിവാഹാലോചന വരുന്നു എന്ന് സങ്കല്പിക്കുക, 50 പവൻറെ സ്വർണ്ണാഭരണങ്ങളും 50000രൂപയും അയാൾ ആവശ്യപ്പെടുന്ന പക്ഷം നിങ്ങൾ എന്ത്‌ പറയും? മു: നടക്കാത്ത കാര്യമാണ്‌. ഒരു ധനികന്റെ വീട് കാണിച്ചു കൊടുക്കും. അവിടെ പൊന്നും പണവും ഉണ്ടെന്നു പറയും. യു: നിങ്ങളുടെ ധനസ്ഥിതി നോക്കാതെയാണ് ആ മനുഷ്യൻ നിങ്ങളോട്‌ അതെല്ലാം ആവശ്യപ്പെടുന്നത് എന്ന് വ്യക്‌തം, അവനെ ദുഷ്ടനെന്ന് വിളിക്കാമല്ലൊ. മു: അങ്ങനെ വിളിക്കാമോ? എനിക്ക് അതിനുള്ള കഴിവുണ്ടെന്ന് കരുതിയാണ് അയാൾ അത്രയും ആവശ്യപ്പെട്ടത്‌ എന്ന് വരാമല്ലൊ. യു: എന്നാൽ നിങ്ങളുടെ കഴിവനുസരിച്ചുള്ളത്‌_ നിങ്ങൾ കൊടുക്കാൻ തെയ്യാറുള്ളത്‌ സ്വികരിച്ചു ആ വിവാഹത്തിനു തയ്യാറായി ക്കൂടെ_അങ്ങനെ ചെയ്യാത്തത്‌ ഒരു ദുഷ്‌ടത്തരമല്ലേ? മു: അതും സമ്മതിക്കാൻ പ്രയാസമുണ്ട് അയാൾ ആഗ്രഹിച്ച അളവിൽ പൊന്നും മിന്നും മണ്ണും പെണ്ണും കിട്ടാനുള്ള സാദ്ധൃത വേറെയു ണ്ടെങ്കിൽ അങ്ങോട്ട്‌ അയാൾ അന്വേഷണം നീട്ടുകയാണെങ്കിൽ അതിൽ തെററില്ലല്ലോ. യു: അനുകൂലമായ ഇതര സാഹചര്യങ്ങളിരിക്കെ, അതിനെ തിരസ്ക്കരിച്ച്‌ ധനവും തേടിപ്പോകുന്നത്‌ ദുഷ്ടത്തരമല്ലേ? മു: അങ്ങനെയങ്ങു സമ്മതിക്കാൻ പ്രയാസമുള്ള കാര്യമാണത്‌. കച്ചവടത്തിൽ കൂടുതൽ ലാഭം ആശിക്കുന്നത്പോലെയുള്ള ഒരാഗ്രഹ മാണ് വിവാഹകർമ്മത്തിലും പ്രവത്തിക്കുന്നത്‌. ചിലർ ത്യാഗബുദ്ധി കാണിക്കും ചിലർക്ക്‌ സഹതാപം ഉണ്ടാകും. പലർക്കും പല പരി ഗണനകളാണ്. ആകയാൽ ദുഷ്ട്ടത്തരം നിർണ്ണയിക്കുക അത്ര എളുപ്പമല്ല. യു: ശരി ഇരിക്കട്ടെ. മറെറാരുവശം നോക്കാം. അള്ളാഹുത്തആലാ നമ്മളോട് കല്പിച്ചിട്ടുണ്ടോ സഹോദരിക്കോ പുത്രിക്കോ ഇത്ര പവൻ കൊടുക്കണം. ഇത്രായിരം രൂപ കൊടുക്കണം ഇത്ര ഏക്കർ ഭൂമി കൊടുക്കണം കാറ്‌ കൊടുക്കണം റേഡൊവാച്ച്‌ കൊടുക്കണം എന്നൊ ക്കെ? മു: അങ്ങനെ ഒരു നിബന്ധനയും ഇസ്സാമിലില്ല. യു: അത്‌ മഹാഭാഗ്യമല്ലെ മുസ്ലിയാരേ? മറിച്ച്‌ ഇതൊക്കെ കൊടുക്കണമെന്ന് കല്പിച്ചിരുന്നുവെങ്കിൽ മുസ്‌ലിംകൾ കുടുങ്ങിയതുതന്നെ. വളരെ ചുരുക്കും മുസ്‌ലിംകൾ മാത്രമല്ലേ ആ കല്പന നിറവേററാൻ പ്രാപ്തരായവരായുള്ളൂ. മു: അതെയതെ, വളരെ ചെറിയ ന്യൂനപക്ഷമല്ലേ ധനികർ. യു: നാം രക്ഷപ്പെട്ടു. അരലക്ഷം രൂപ ചെലവ്‌ ചെയ്തു ഹജ്ജിന്‌ പോകണമെന്ന് അല്ലാഹുത്തആല എല്ലാ മുസൽമാനോടും കല്പിച്ചാൽ നാം എങ്ങനെ രക്ഷപ്പെടും? മു: കുടുങ്ങിയത്‌ തന്നെ എല്ലാവർക്കും അതിന്‌ കഴിയുമോ? യു: അപ്പോൾ മുസ്‌ലിംകളോട് പണച്ചിലവുള്ള ഹജജ്‌ കർമ്മം ചെയ്യണമെന്ന് കല്പിച്ചത്‌ യുക്തിസഹമാണോ? മു: പണക്കാരോടും മററു ലക്ഷണങ്ങൾ തികഞ്ഞവരോടും മാത്രമല്ലേ അള്ളാഹു അത് നിർവഹിക്കാൻ കല്പിച്ചിട്ടുള്ളു. യു: അപ്പോൾ എല്ലാവർക്കും ഹജജ്‌ നിർബന്ധമല്ലേ മു: അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണല്ലോ. യു: മുസ്ലിയാർക്ക്‌ നിർബന്ധമായേക്കും. മു: ഞാനും ദരി(ദലക്ഷങ്ങളിൽപ്പെട്ട ആളല്ലേ സ്നേഹിതാ? യു: ശരിയാണ്‌ നേരത്തേപറഞ്ഞു ഈ ഖത്വീബിന്റെ വരുമാനമേയുള്ളൂ. മിച്ചം ഒന്നും ഇല്ലെന്ന്. അപ്പോൾ മുസ്‌ലിയാർ ഹജ്ജ്‌ നിർബന്ധ ത്തിൽനിന്നും രക്ഷപ്പെട്ടു അല്ലേ. മു:ധനികരല്ലാത്തവർ എല്ലാം ഹജജ്‌ നിബന്ധനയിൽ നിന്നും പുറത്താണ്‌. യു:നിങ്ങൾ പുറത്താണോ മുസ്‌ലിയാരേ? നേരേ ചോദിക്കാം. അതാണ് ഞാൻ കാണാനിരിക്കയായിരുന്നു എന്ന് ആദ്യം പറഞ്ഞത്‌. നിങ്ങൾ ധനികനല്ല നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? മു; ഫർളുണ്ടോ എന്ന് ചോദിച്ചാൽ_ഹ യു; അങ്ങനെ വലയണ്ട_ നേരെ ഉത്തരം പറയൂ മുസ്‌ലിയാരേ നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? നിങ്ങളുടെ കഴിവ്‌ ശരിക്കും അറിയുന്ന നിങ്ങൾക്ക്‌ അതിന് മറുപടി പറയാൻ ഞെരങ്ങേണ്ടതില്ലല്ലോ. വേഗം പറയാം.......അൽപസമയത്തെ മൗനം. യു; എന്താ മുസ്‌ല്യാരേ ഒന്നും പറയാത്തത്‌. മു; ഞാൻ ഇപ്പോൾ ഹാജിയാണ്‌ എനി ഫർളുണ്ടോ ഇല്ലേ എന്ന പ്രശ്നത്തിന്‌ സ്ഥാനമില്ല. യു; ആ പ്രശ്നത്തിന്‌ ശരിയായ പ്രസക്തിയുണ്ട്. ഞാൻ കാണിച്ചുതരാം. ഗൗരവപ്പെട്ട പ്രശ്‌നം അതിലുള്ളത്‌കൊണ്ടാണ് നിങ്ങൾതന്നെ മറുപടി പറയാൻ വിഷമിക്കുന്നത്‌. മു; എന്നിക്കൊരു വിഷമവും ഇല്ല. അതൊരു ഫിഖ്‌ഹ്‌ മസ്‌അയാണ് . എൻെറ അറിവ്‌ പറയാൻ പ്രയാസമില്ല, യു; നിങ്ങൾ ഫിഖ്‌ഹിനും ഖുർആനിനും ഹദീസിനും എതിർ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം അറിയാം പക്ഷെ ഒന്നും അറിയാത്തവന്‌ തുല്യ മായിട്ടാണ്‌ പണികളൊക്കെ. എല്ലാം അറിഞ്ഞുകൊണ്ടാണ്‌ എൻെറ ചോദ്യം. ഒഴിഞ്ഞുമാറാൻ നോക്കണ്ട. - മു; എൻെറ പ്രവർത്തികൾ പരസ്യമാണ്‌. ഒന്നിലും ഒഴിഞ്ഞുമാറേണ്ടതില്പ. യു; പരസ്യമായ പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് എന്റെ ചോദ്യം. അതാവർത്തിക്കുന്നു. നിങ്ങൾക്ക്‌ ഹജ്ജ് ഫർളുണ്ടോ? മു; ആ ചോദ്യത്തിന് പ്രസക്തിയില്ലെന് ഞാൻ പറഞ്ഞല്ലോ? അത് വിട്ടേക്കണം. യു: വിടാൻ പററുകയില്ല. ചോദ്യവും വിടാൻ പററില്ല, അതുമായി ബന്ധപ്പട്ട നിങ്ങളേയും വിടാൻ പററില്ല. മു: എന്താ നിങ്ങളുടെ ഉദ്ദേശം? യു: മുസ്സിയാർ ഇവിടെ വലിയ ഒരു തെററുചെയ്തു എന്ന് സ്ഥാപിക്കലാണ്‌ എൻെറ ഉദ്ദേശം. മു: ഞാൻ തെററു ചെയ്തിട്ടുണ്ടെങ്കിൽ നിശ്ചയമായും ഞാനതറിയൽ ആവശ്യമാണ്‌. യു: തെററു ചെയ്തെന്ന് സ്ഥാപിച്ചുകഴിഞ്ഞാൽ അത്‌ സമ്മതിക്കാനും അതിന് പരിഹാരം ചെയ്യാനും നിങ്ങൾ ബാദ്ധ്യസ്ഥനുമാണ്‌.അല്ലേ? മു: അതെ, അതാണ്‌ അതിൻെറ ന്യായവും ക്രമവും. യു: എന്നാൽ നമുക്കാരംഭിക്കാം. ഇതൊരു കോടതിയാണെന്ന് സങ്കല്പിക്കാം. വക്കീലിൻെറ ചോദ്യത്തിന് ഉത്തരം പറയാൻ കക്ഷി നിർബന്ധിതനാകുന്നത് പോലെ, മുസ്ലിയാർ ദയവായി എൻെറ ചോദ്യത്തിന്‌ ഉത്തരം പറയാതെ ഒഴിഞ്ഞുമാറരുത്‌. നമ്മൾ രണ്ടുപേരും കൂടി ഒരു വിഷയം ചർച്ച ചെയ്തു ഗവേഷണം നടത്തുകയാണെന്ന് കരുതിയാൽ മതി. തയ്യാറാണോ? മു: ശരി സ്നേഹിതാ, സമ്മതിച്ചു. യു: നിങ്ങൾ ധനികനാണോ? മു: അല്പ, ഞാൻ ധനികനല്ല. യു: ധനികനല്ലാത്ത നിങ്ങൾക്ക് ഹജ്ജ്‌ ഫർളുണ്ടോ? മു: ഇല്ല യു: നിങ്ങൾ ഹജജ്‌ ചെയ്തില്ലേ? മു: ചെയ്തു. യു: നിങ്ങൾക്ക് ഹജജ്‌ ഫർളല്ലെങ്കിൽ നിങ്ങൾ ചെയ്ത ഹജജിൻെറ നിലവാരമെന്ത്‌? മു: ഹജജ്‌ മുസ്ലിമിന്‌ നിർബന്ധമായ കടമയാണല്ലൊ. അത്‌ നിർവഹിച്ചു എന്നർത്ഥം, യു: നിങ്ങൾ ചെയ്ത ഹജജ്‌ ഫർളോ സുന്നത്തോ? മു: ആദ്യത്തെ ഹജജ്‌ ഫർള്‌ തന്നെ. യു:നിങ്ങൾക്ക്‌ ഫർളില്ലായെന്ന് നേരത്തെ സമ്മതിച്ചു കഴിഞ്ഞതാണല്ലോ. അപ്പോൾ ഫർളായ ഒരു ബാദ്ധ്യത നിങ്ങൾ വീട്ടിയെന്ന്‌ കരുതാമോ? മു: (അല്പം പരുങ്ങലോടെ) പ്രയാസമുണ്ട്. യു: അതായത്‌ ഫർളല്പ. മു: അല്ല. യു: എന്നാൽ അത്‌ സുന്നത്താണോ? മു: അങ്ങനെ കരുതാതെ എന്ത് ചെയ്യും? യു: ഒരു ഹജജ്‌ ഫർളായി ചെയ്തവർ പിന്നീട്‌ ചെയ്യുന്ന ഹജ്ജല്ലേ സുന്നത്താവുക? മു: അതെ യ: ഒരാളുടെ ആദ്യത്തെ ഹജജ്‌ സുന്നത്താകുമോ? മു; ഇല്ല. യു: നിങ്ങളുടെ ഈ ഹജജ്‌ ആദ്യത്തെ ഹജ്ജല്ലെ? മു: അതെ ആദ്യത്തേതാണ്. യു: അപ്പോൾ അത്‌ സുന്നത്തെന്ന് പറയാൻ നിവൃത്തിയില്പല്ലൊ? മു: ഇല്പ. യു: ഇപ്പോഴെന്തായി? നിങ്ങളുടെ ഹജജ്‌ ഫർളുമല്ല, സുന്നത്തുമല്ലാ എന്ന് തെളിഞ്ഞില്ലേ? മു: തെളിഞ്ഞു. യു: സുന്നത്തും ഫർളുമല്ലാത്ത ഹജജിൻെറ ഫിഖ്‌ ഹിയ്യായ പദവിയെന്താണ്. മു: എന്തായിരിക്കണം? യു: മുസ്ലിയാരുടെ കയ്യിൽ ആ ഹജജിന്‌ പേരില്ലെങ്കിൽ ഞാൻ പറയട്ടെ. സമ്മതമോ? മു: കേൾക്കട്ടെ യു: ശ്രദ്ധിച്ചോളൂ മുസ്ലിയാരേ, പഠിച്ചോളൂ മുസ്ലിയാരേ, മററുള്ളവരെ പഠിപ്പിച്ചോളൂ മുസ്ലിയാരേ, നിങ്ങൾ ചെയ്തത്‌ ഫർളായ ഹജജല്പ. സുന്നത്തായ ഹജജല്ല, എന്നാൽ കാലിയായ ഹജജ്‌. (അല്പം ഉച്ചത്തിൽ) മനസ്സിലായോ മുസ്ലിയാരേ കാലിഹജജ്‌, മൗലവി മൗനം പാലിക്കുന്നു. യു: മുസ്ലിയാരുടെ പ്രതികരണം മനസ്സിലായില്ലല്ലൊ. പഠിക്കാനും പഠിപ്പിക്കാനും കൊള്ളുന്നതാണ്‌. നമ്മുടെ അഭിമുഖം. (പിന്നേയും മുസ്‌ല്യാർ മൗനം) യു: എന്താ മുസ്‌ല്യാർ തൗബാ ചെയ്യുകയാണോ കാലി ഹജജ്‌ ചെയ്തതിന്ന്‌. എനി നിങ്ങൾ പഠിച്ചതും ശിഷ്യന്മാരെ പഠിപ്പിക്കുന്നതുമായ ഫീഖ്‌ഹ് ഗ്രന്ഥങ്ങളിൽ ഒരു പുതുമ വരുത്താനുണ്ട്‌. മ൫സ പാഠപുസ്തകങ്ങളിൽ വരുത്തുന്നത്‌ പോലെ അറബിഗ്രനഥങ്ങളിൽ വരുത്തി യാലെന്താ? ഒരു പ്രയാസമുണ്ട്‌ അറബിയിലുള്ള പ്രാമാണികമായ ഫിഖ്‌ഹു ഗ്രന്‌ഥങ്ങൾ നമ്മുടെ കാക്കാന്മാരായ മുസ്‌ലിയാക്കളുണ്ടാക്കി യതല്ല. തന്മൂലം മദ്രസ പാഠപുസ്തകങ്ങളിൽ കാട്ടുന്നപോലെ തോന്നിവാസങ്ങൾ കുത്തിക്കേററാൻ പററുകയില്ല. മു; മനസ്സിലായില്ലല്ലൊ യു: മനസ്സിലാകൂല മുസ്‌ലിയാരേ. മനസ്സിലാകൂല. ഖുത്‌ബയിലെ ഫർളുകൾ അറബിയിലാവണമെന്ന ഭാഗം തിരുത്തി ഖുതുബ മുഴുവൻ അറബിയിലാവണമെന്നാക്കി. ജുമാഅത്ത്‌ മുജാഹിദ്‌ അഭിപ്രായക്കാർക്ക്‌ സലാം ചൊല്ലരുത്‌ എന്ന് പാസാക്കി. അവരെ കാഫിറാക്കി പാഠപുസ്തകത്തിൽ കടത്തി അതുപോലെ ഒരു ഫിഖ്‌ഹ്‌ ഭേദഗതി ഞാൻ കൊണ്ടുവരുന്നു കൈകാട്ടി എരന്നുവാങ്ങി_ അല്ലെങ്കിൽ മാന്യ മായും സൗജന്യമായും ലഭിക്കുന്ന സംഭാവനകളായിക്കോട്ടെ. ആളുകളുടെ പദവി അനുസരിച്ചു പറയാം മാന്യമായ പിച്ചയെടുക്കലാണ്‌. _ഭിക്ഷയെടുക്കലാണ്‌. സംഭാവന സ്വീകരണം..അങ്ങിനെ ഇരന്നുവാങ്ങുകയെന്ന ഇരട്ടപേരുള്ള സംഭാവന മുഖാന്തിരം കിട്ടുന്ന പണം ഉപയോഗിച്ചു ചെയ്യുന്ന ഹജജ്‌ കാലിഹജജ്‌ എന്ന് പറയപ്പെടും. എന്താ മുസ്‌ല്യാരേ? ഇങ്ങനെ ഒന്ന് ചെയ്തുകൂടേ? മു: എന്തിനാണിങ്ങനെ നമ്മൾ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞു സമയം കളയുന്നത്‌? വിഷയം മാററിക്കൂടേ? യു: നിങ്ങൾക്ക്‌ ആവശ്യമില്ലാത്തതാണെങ്കിൽ എനിക്കത്‌ വളരെ ആവശ്യമായിത്തോന്നിയാലെന്ത്‌ ചെയ്യും? ആകയാൽ കോടതി തുട രുന്നു, ഈ നാട്ടിലെ ജനങ്ങളെ നിങ്ങൾ രണ്ടുകൊല്ലം കൊണ്ടു പരിചയപ്പെട്ടിരിക്കുമല്ലോ? മു: അറിയാം. മിക്കവാറും ആളുകളെ യു: അവൻ ധനികരോ അഷ്ടിപുഷ്ടി കഴിഞ്ഞുകൂടുന്ന ശരാശരി സാധാരണക്കാരോ? മു: അധികവും ശരാശരിക്കാർതന്നെ. യു: ധനികരെന്ന് പറയുന്നവർ നിങ്ങളുടെ അഭിപ്രായത്തിൽ ഉണ്ടോ? മു: അധികം പേർ കാണുകയില്ല യു: ഭൂരിപക്ഷം ജനങ്ങൾ സാധാരണക്കാരും നിർദ്ധനരുമല്ലേ? മു: അതെ യു: ഇവിടെ മദ്രസ്സ കെട്ടിടം പൂർത്തിയായിട്ടില്ല. പള്ളിപ്പണിയിൽ ഹാളിൻറ പണി ബാക്കിയുണ്ട്‌. കുളത്തിൻെറ പടവുകൾ കെട്ടാനിരി ക്കുന്നു . ഈ വസ്തുത ശരിയല്ലേ? മു: അതെ. യു: രണ്ടുകൊല്ലമായി നിങ്ങളിവിടെ കഴിയുന്നു. ഈ പണികൾ പൂർത്തിയാക്കാനുള്ള വല്ല ശ്രമവും നിങ്ങൾ നടത്തിയോ? മു: ഞാൻ ഇവിടെ പെതുവേ പറയാറുണ്ട്. ഈ പണി വേഗം തീർക്കണമെന്ന്. യു: നിങ്ങൾ പറയാതെ ജനങ്ങൾക്കറിയാവുന്ന കാര്യമാണത്‌, നിങ്ങൾ ജനങ്ങളെ ഉത്സാഹിപ്പിച്ചു, നിങ്ങളും മുന്നിട്ടിറങ്ങി, ധനശേഖ രണം നടത്തി ആ പണികളെല്ലാം ചെയ്തുതീർക്കാഞ്ഞത്‌ നിങ്ങൾക്ക്‌ പററിയ വീഴ്ചയാണെന്ന്‌ ഞാൻ പറയുന്നു. യോജിക്കുന്നോ? മു: എൻെറ വീഴ്ചയെന്ന് പറയുന്നത്‌ ശരിയല്ല, കമ്മററിക്കാർക്ക്‌ ഉത്സാഹം കുറഞ്ഞതുകൊണ്ടാണ്. യു: നിങ്ങൾ അവരെ ഉത്സാഹിപ്പിച്ചില്ല. നേരേമറിച്ച് നിങ്ങൾക്ക്‌ കാലിഹജ്ജ് ചെയ്യാനുള്ള സംഖ്യ നിങ്ങൾ ഈ നാട്ടിൽ നിന്നും പിരിച്ചു ണ്ടാക്കി. അത് പിരിക്കാൻ ആളുണ്ടായി. അതിന്‌ പ്രചോദനം കൊടുക്കാൻ നിങ്ങൾ തയ്യാറായി. അത്‌ നടന്നു. നിങ്ങൾക്ക്‌ താല്പര്യമുള്ള കാര്യത്തിൽ നിങ്ങൾ ശ്രദ്ധചെലുത്തി അത്‌ നിറവേററി. അതല്ലെ സത്യാവസ്ഥ? മു: അങ്ങനെ വ്യാഖ്യാനിക്കാം. പക്ഷെ ഒരു സത്യം മറക്കരുത് . അനേകം വർഷങ്ങളായി നിലനിൽക്കുന്ന ഒരു മഹല്ലും ജുമുഅ പള്ളിയുമാണിത്‌. രണ്ടരകൊല്പം ചാർജ്ജിലുണ്ടായ എന്നെ ആ സ്ഥാപനത്തിന്റെ പോരായ്മകൾക്ക്‌ ഉത്തരവാദിയാക്കുന്നത്‌ അനീതിയാണ്‌. യു: അങ്ങിനെ തടിശുദ്ധിയാക്കണ്ട. പല മുസ്ലിയാക്കളും ഇവിടെയും സമീപമഹല്ലുകളിലും വരികയും പോകുകയും ചെയ്തിട്ടുണ്ട്. ഓരോ ലക്ഷ്യവും മനസ്സിൽ വെച്ച്‌ അത് നേടിയെടുക്കുന്ന തന്ത്രം ഞങ്ങൾ ആദ്യമായി കാണുന്നതല്ല. പക്ഷെ പാവം പ്രസിഡണ്ടുമാരും കമ്മറ്റി ക്കാരും ശുദ്ധാത്മാക്കളാണ്‌. ഉരുട്ടും പെരട്ടും തിരിയാത്ത നിഷ്‌ക്കളങ്കരാണ്‌. മുസ്ലിയാക്കളുടെ തന്ത്രപൂർവ്വമുള്ള സംസാരവലയിൽ അവർ എളുപ്പം അകപ്പെടുകയും അവരുടെ ഇംഗിതങ്ങൾ നിറവേററികൊടുക്കുകയും ചെയ്യുന്നു. മു: മുസ്ലിയാക്കളെ ഒന്നടക്കം അങ്ങിനെ താറടിക്കുന്നത് ശരിയല്ല. അവർ കച്ചവടമോ മററു തൊഴിലോ എടുക്കുന്നവരല്ല- അവരുടെ സമ യം മുഴവൻ സമുദായത്തിനു വേണ്ടി അവർ ചിലവഴിക്കുന്നു നാടും വീടും വിട്ടു എല്ലാ സുഖങ്ങളും തൃജിച്ചു സമുദായ സേവനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്‌ അവ൪. അവ൪ക്ക്‌ നേരിടുന്ന സാമൂഹൃമായ പണച്ചിലവുള്ള ബാദ്ധ്യതകൾ സാധിച്ചുകൊടുക്കു വാൻ സമുദായത്തിന് ബാദ്ധ്യതയില്ലേ? യു: ആ ബാദ്ധ്യതകളെല്പാം സമുദായം നിവ്വഹിക്കുന്നുണ്ട്. എത്ര കുട്ടിമുസ്‌ല്യാക്കൾ കല്ല്യാണം കഴിച്ചു; എത്ര മുസ്‌ല്യാക്കൾ പെൺമ ക്കളെ കെട്ടിച്ചയച്ചു; എത്രപേർ വീടുണ്ടാക്കി. ഇതൊക്കെ ഒഴിവ്‌ കഴിവില്ലാത്ത ബാദ്ധ്യതകളാണ്‌. അതിനൊക്കെ സമുദായം ഉള്ളഴിഞ്ഞു സഹായിക്കയും വേണം. അത് ചെയ്തുവരുന്നുമുണ്ട്‌. എന്നാൽ സമുദായത്തിൻെറ സന്മനോഭാവത്തെ ചൂഷണം ചെയ്തു നിങ്ങളെപ്പോലെ ഉല്പാസയാത്രക്ക്‌__അതേ കാലി ഹജ്ജിന്__പോകുന്നന് ഉചിതമല്ല എന്ന് പറയാതെ വയ്യ. എന്ത്‌ പറയുന്നു? മു: ഞാനെന്ത്‌ പറയാനാണ്‌? കഴിഞ്ഞ കാര്യങ്ങളല്ലേ? യു: കഴിഞ്ഞ കാര്യങ്ങളുടെ ഗുണദോഷങ്ങളെ പഠിച്ചാലേ കഴിയാനിരിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാൻ പററുകയുള്ളൂ. മു: ശരിയാണ്. യു: ഒരു വലിയ ശരികേട് നിങ്ങളിൽ സംഭവിച്ചു ഇത്രയും പണികൾ പള്ളിക്കും മദ്രസക്കും തീരാനിരിക്കെ അതിലൊന്നിലും ശ്രദ്ധചെലു ത്താതെ നിങ്ങൾ അറബിനാടുകളിലേക്ക്‌ സർക്കീട്ടു പോകാനുള്ള അരലക്ഷം രൂപ സംഘടിപ്പിച്ചു ദുർവ്യയം ചെയ്തത് വലിയ തെറ്റായി പ്പോയി മുസ്‌ല്യാരെ. എനിക്ക്‌ ജേഷ്ടൻെറ കത്തുണ്ടായിരുന്നു പ്രസിഡണ്ടും കമ്മററി അംഗങ്ങളും അത്യധിക ആവേശത്തോടെയാണ്‌ പണപ്പിരിവ് നടത്തുന്നതെന്നും അവർ ഉദ്ദേശിച്ച സംഖ്യ ഓരോരുത്തരും കൊടുത്താലെ ടാർജററ്‌ തുകയായ അരയിലെത്തുകയുള്ളൂ എന്നും അതിനാൽ നിർബന്ധത്തിന്റെ ഒരംശം ഇതിലുണ്ടെന്നും മററും ഞാൻ വിദേശത്ത്‌ നിന്നറിഞ്ഞു. ഈ പരിപാടിയോട്‌ മാനസിക മായി എനിക്ക്‌ വിയോജിപ്പാണ്‌. ഹജ്ജിന്‌ പോകാൻ മുസ്ലിയാർക്ക്‌ പൈസ സ്വരുക്കൂട്ടി കൊടുക്കൽ അനാവശ്യമാണെന്നും വീട്ടിൽ നിന്നും ഒന്നും അതിലേക്ക്‌ കൊടുക്കരുതെന്നും ഞാൻ എഴുതിയിരുന്നു. അപ്പോഴേക്കും ഞാൻ വീട്ടിലേക്ക്‌ ചിലവിനയച്ച പൈസയിൽ നിന്ന് കാലി ഹജ്ജ്‌ ഫണ്ടിലേക്ക്‌” കൊടുത്തുകഴിഞ്ഞുവത്രെ. വേണ്ടുന്ന കാര്യങ്ങൾ മുടങ്ങിക്കിടക്കുമ്പോൾ വേണ്ടാത്തതിന് സഹായി ച്ചപാപം പടച്ചവൻ പൊറുത്തുതരട്ടെ എന്ന് ദുആ ചെയ്യാം. മു: നിങ്ങൾ വളരെ മോശമായിട്ടാണല്ലൊ ആ വസ്തുത ചിത്രീകരിക്കുന്നത് യു: നിങ്ങൾ ചെയ്ത താണ പണിയെ പിന്നെ പുകഴ്ത്തിപ്പാടുകയാണോ വേണ്ടത്‌? ഈ പണ്ഡിതന്മാർ ബഹുജനങ്ങളെ പറ്റിക്കുന്ന രീതി നിരീക്ഷകന്മാർക്കറിയാൻ കഴിയും. പഴയകാലം മുതൽക്കേ പണ്ഡിതന്മാരെ ബഹുമാനിക്കുകയെന്നത്‌ നമ്മുടെ സ്വഭാവമാണല്ലൊ അതി നാൽ നിങ്ങളെയൊക്കെ മാന്യതയിൽ ഉയർത്തിനിർത്തിയിരിക്കയാണ് ബഹുജനങ്ങൾ. കാര്യം മനസ്സിലാവാണ്ടല്പ. മു: ദാനം ചെയ്തതിനെക്കുറിച്ച്‌ സംസാരിച്ച്‌ ചെയ്ത പുണ്യം നശിപ്പിച്ചുകളയുന്നതെന്തിനാണ്? യു: ഉപദേശിക്കാൻ മുസ്ല്യാക്കൾക്ക്‌ നല്ല കഴിവാണ്. അക്കാര്യങ്ങൾ സ്വയം പ്രവൃത്തിയിൽ കൊണ്ടുവരാനാണ് അവർക്ക്‌ കഴിയാത്തത് സ്വയം ആചരിക്കാത്ത ഉപദേശം ഫലം ചെയ്യുമോ? മു: ഞങ്ങൾ നല്ലനടപടിക്കാരല്ലെന്ന് സൂചിപ്പിക്കാൻ കാരണമെന്ത്‌? ആലിമീങ്ങൾ അറിവിനനുസരിച്ച് ജീവിക്കുന്നുണ്ട്‌. യു; എന്റെ കൂടെ ചിരിക്കാൻ ആളില്ലാതായിപ്പോയി. നൂററിക്കണക്കിന്‌ ഉദാഹരണങ്ങൾ എടുത്ത്‌ കാണിക്കാൻ എനിക്ക്‌ കഴിയും. നമ്മു ടെ മുമ്പിലുള്ള കാര്യം നോക്കൂ ഉല്ലാസയാത്രക്ക്‌ പണം സംഘടിപ്പിച്ചെടുത്തത്‌ സഹിക്കാവതല്ല നിങ്ങൾ സമുദായ സേവത്തിനു വേണ്ടി ജിവൻ ഉഴിഞ്ഞുവെച്ചിരിക്കയാണെന്ന് അഭിമാനിക്കുന്നു. സുഖമായ താമസം. വിഭവ സമൃദ്ധമായ ഭക്ഷണം. ഘനമുള്ള ശമ്പളം എല്ലാം കൂടി സുഖജീവിതം. പണ്‌ഡിതന്മാരോടു ഞങ്ങൾ നന്ദിയുള്ളവരാണ്‌. ഇതിനൊക്കെപുറമെ, ചിലപ്പോൾ നേരിടുന്ന പണച്ചിലവുകൾ നടത്തിക്കൊടുക്കുന്നു. അതിനിടയിലൂടെയാണ്‌ യാതൊരു ന്യായീകരണവുമില്പാത്ത, കണ്ടുപഠിക്കാൻ കൊള്ളാത്ത, ജനസമ്മതിയില്ലാത്ത ശറഅ സമ്മതിക്കാത്ത കാലിഹജ്ജിനുള്ള ഉല്ലാസയാത്ര. അതും തരത്തിനും തക്കത്തിനും പലരും ഒപ്പിക്കുന്നുണ്ട്‌. ഇങ്ങനെയൊക്കെയാ യിട്ടും ഈ പണ്‌ഡിതന്മാർക്ക്‌ പെതുജനങ്ങളോട് ഒരു നന്ദിയും തോന്നുന്നില്ല. മു: എന്താ അങ്ങനെ പറയുന്നു? അവർക്ക്‌ നന്ദിയില്ലെന്ന് യു: പണ്‌ഡിതന്മാർ ഇപ്പം ഞങ്ങളുടെ ശത്രുക്കളായിരിക്കയാണ്. മു: നിങ്ങൾ പറയുന്നത്‌ മനസ്സിലാകുന്നില്ല യു: അങ്ങനെ പലതും നിങ്ങൾക്ക് മനസ്സിലാവുകയില്ല. നമ്മുടെ മുസ്ലിയാക്കൾ സമുദായത്തിൻെറ ശത്രുക്കളും നാശകാരികളുമായി രൂപം പൂണ്ടിരിക്കയാണ്‌. മു: അതെങ്ങനെ? യു: നിങ്ങളറിയില്ലേ? ഗൾഫിലിരിക്കുന്ന ഞാൻ അറിഞ്ഞല്ലോ. ഇവിടെ തല്ലും വക്കാണവും അടിപിടിയും കത്തിക്കുത്തുമല്ലേ മഹല്ല്‌ തോറും നടക്കുന്നത്‌. ഈ കെ എ പി വിഭാഗങ്ങളായി പിരിഞ്ഞു ജനങ്ങൾ ഏററുമുട്ടി മദ്രസകൾ അടച്ചുപൂട്ടുന്നു, ജുമഅകൾ മുടക്കുന്നു ഇത്‌ നിങ്ങൾ ചെയ്യുന്ന ദ്രോഹമല്ലേ? മു: രണ്ടു മഹാപണ്‌ഡിതന്മാർ അഭിപ്രായവ്യത്യാസത്തിൻെറ പേരിൽ ചേരിതിരിഞ്ഞു. അതിന്‌ ഞങ്ങളെന്ത്‌ ചെയ്യും? യു:നിങ്ങളെന്തിന്‌ ജനങ്ങളെ ചേരിതിരിച്ചു? നിങ്ങളെന്തിന്‌ ചേരിചേർന്നു? ”ഓരോ മഹല്ലും പണ്ടു കഴിഞ്ഞു കൂടിയപോലെ നടന്നു കൊള്ളട്ടെ, ചേരിപ്പോര് നമുക്ക്‌ അവഗണിക്കാം അവർ രണ്ടു പേരും മാറിനിൽക്കട്ടെ” എന്ന് ജനങ്ങളെ ഉപദേശിച്ച്‌ ഐക്യവും സാഹോ ദര്യവും നിലനിർത്താമായിരുന്നില്ലേ? അതിന്‌ നിങ്ങൾ ആദ്യമായി ഒരുഭാഗത്ത്‌ കൂടി. എന്നിട്ട് ജനങ്ങളെ നിങ്ങളുടെ ഭാഗത്തേക്ക് ചേർ ക്കാൻ ശ്രമിച്ചു ആ പരിശ്രമത്തിൽ മഹല്ലുകൾ പിളർന്നു. ഫലം സമുദായം കലങ്ങി മറിഞ്ഞു വൃക്തികൾ അന്യോന്യം ശത്രുക്കളായി മാറി. ഇതാണോ നിങ്ങൾ പ്രസംഗിക്കുന്ന ഇസ്‍ലാം? രണ്ടാൾ വഴക്കായാലോ രണ്ടുസംഘം വഴക്കായാലോ എന്ത് വേണം? ഇസ്‍ലാം പഠിപ്പിച്ച നയമെന്താണ്‌? ഓരോരുത്തരുടെ പിന്നിൽകൂടി കക്ഷിചേർന്ന് വഴക്കിനെ പെരുപ്പിച്ച്‌ കലാപവും യുദ്ധവും ഉണ്ടാക്കാനാണോ? എൻെറ മുസ്‌ലിയാരേ നിങ്ങൾ എല്ലാരും ദുർബുദ്ധികളായി മാറി, ഞങ്ങൾ അത്‌ ക്ഷമിക്കുകയില്ല മറക്കുകയില്ല. ഞങ്ങളുടെ അരയിൽ കയർകെട്ടി അതിൻെറ തല നിങ്ങളുടെ കയ്യിൽ ഏല്പിച്ച്‌, നിങ്ങളുടെ കുരങ്ങായി ചാടാൻ എനി ഞങ്ങളില്ല. നിങ്ങൾ ഇസ്‍ലാമിനല്ല പാർട്ടിക്കാണ്‌ പ്രവർത്തിക്കുന്നത്‌. ജമാഅത്തിനെയും മുജാഹിദിനേയും കാഫിറാക്കി, ഇപ്പോൾ നിങ്ങൾ അന്യോന്യം കാഫിറാക്കുകയാ ണ്‌. സ്വർഗ്ഗം സ്വന്തമാക്കാൻ ഒരു പട്ടയദാന മഹാമഹവും കൂടി നടത്തണം മുസ്ലിയാരേ. എഴുന്നേൽക്കൂ ഭക്ഷണം കഴിക്കാം. 1f4h7ernr9qjeavnqwl0uw2pclwwnyn 214496 214495 2022-07-23T10:43:24Z Ashiqva 10358 /* ലോക്കൽ ബിർള */ wikitext text/x-wiki [[വി.വി. അബ്ദുല്ല സാഹിബ്|വി.വി.അബ്ദുല്ല സാഹിബി]]ന്റെ മറ്റൊരു പ്രസിദ്ധപുസ്തകമാണിത്. . സാമൂഹികമായും മതപരമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു. ==ഹാജ്യാരുടെ ഇബാദത്ത്== എന്റെ രാവിലത്തെ ചുററിയലച്ചിൽ അവസാനിപ്പിച്ചു പള്ളിയിലേക്ക്‌ പോകുകയാണ്‌. സമയം ഏതാണ്ട്‌ 11 1/2 മണി ആയിക്കാണും. ളുഹറിന്‌ ഒരുമണിക്കൂർ കൂടിയുണ്ട്‌, നല്ല വെയിൽ; എന്തും ഉരുകുന്നചൂട് വീട്ടിലേക്ക് പ്രവേശിക്കയ ല്ലാതെ വീട്ടിൽ നിന്ന്‌ പുറത്തിറങ്ങാൻ തോന്നാത്ത അന്തരീക്ഷാവസ്ഥ. നിരത്തിൻവക്കത്ത് ഒരു സലാം ഉച്ചത്തിൽ മുഴങ്ങി. ഞാൻ ശ്രദ്ധിച്ചു. ഒരു ചെറിയ മനുഷ്യനും ഒരു തടിച്ച മനുഷ്യ നും അഭിമുഖമായി കാണുകയാണ്‌. ഞാൻ അവിടെ അലക്ഷ്യമായി നിന്നു. സഞ്ചിയിലൊന്നു നോക്കി. പതുങ്ങി പരുങ്ങി അവിടെത്തന്നെ നിലകൊണ്ടു. അവരുടെ സംഭാഷണം ശ്രദ്ധിച്ചു, വിജ്ഞാന പ്രദമായിരുന്ന ഭാഷണം. | തടിച്ചമനുഷ്യൻ : എവിടേക്കാ ഹാജ്യാരെ, ഈ വെയിലും കൊണ്ട് പോകുന്നത്? ഹാജ്യാർ : ഒരാളെ കാണാൻ പോകയാണ്‌, ത,മ: ഈ റമളാനായിട്ട് ഇങ്ങനെയൊക്കെ പോകണോ? ഈ വെയിലുംകൊണ്ട്‌ വ്രതവുമായിട്ട്‌. ഹാ : അടിയന്തിരമായി കാണേണ്ട ആവശ്യം ഏർപ്പെട്ടാൽ നീട്ടിവെക്കൽ ശരിയല്ലല്ലോ. മഴയായാലും വെയിലായാ ലും രാവോ പകലോ എന്ന് നോക്കാതെ പോകേണ്ടിവരും. നമ്മുടെ തൊഴിലിൻെറ ഭാഗമാണല്ലൊ,ഈ നടത്തം_ആളെ ത്തേടിയുള്ള നടത്തം. ത. മ. : എന്നാലും ഹാജ്യാരെ, റമളാനായിട്ട് ഈ സമയത്ത് ഇങ്ങനെയൊക്കെ ഇറങ്ങിത്തിരിച്ചാലോ? ഹാ: പിന്നെ എന്ത്‌വേണമെന്നാണ്‌ നിങ്ങളുടെ പക്ഷം? ത. മ. : വല്പ പള്ളിയിലും കയറിയിരുന്നു ഖുർആൻ ഓതുക, തസ്‌ബീഹ്‌ ചെയ്യുക, സുന്നത്ത്‌ നിസ്ക രിക്കുക, അങ്ങനെ കുറെ സമയം കഴിച്ചുകൂട്ടണ്ടേ? അതിൻെറ സമയമല്ലേ ഇത്? ഹാ : അപ്പോൾ വീട്ടിലെ ചെലവുകൾ എങ്ങനെ നടക്കും? ത. മ. : അതൊക്കെ നടക്കും ഹാജ്യാരെ. നിങ്ങൾ വീട്ടു ചെലവ്, കുടുംബസംരക്ഷണം എന്നൊക്കെപ്പറഞ്ഞു ഈ റമളാനിലും ഇങ്ങനെ ഓടിനടക്കുന്നത് ഭംഗിയല്ല കെട്ടോ? ഹാ : അല്ല, താനെന്താണിപ്പറയുന്നത്? റമളാനിൽ അവനവൻെറ തൊഴിൽ ചെയ്യണ്ടായെന്നോ? ആമാസം കുടുംബം പട്ടിണി കിടക്കണോ? ത. മ. : വെറുതെ അങ്ങനെയൊക്കെ പറയുന്നതെന്തിനാണ്‌ ഹാജ്യാരെ? നിങ്ങൾ പട്ടിണിയൊന്നും കിടക്കേണ്ടി വരില്ല. റമളാൻ ഒരു മാസമെങ്കിലും പതിവ്‌ ഓട്ടവും പാച്ചിലും നിറുത്തി പള്ളിയുമായി ബന്ധപ്പെട്ടു കുറച്ചു ഇബാദത്ത്‌ എടുക്കുക. വളരെ അധികം പുണ്യം കിട്ടുന്ന മാസമാണല്ലൊ റമസാൻ. ഹാ : ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോണോ? പള്ളിക്കകത്തിരിക്കണോ? ഈ വിസ്‌തൃതമായ ഭൂമിയിൽ ഇബാദത്ത്‌ ചെയ്യാൻ ഇടമില്ലാതെ, വഴിയില്ലാതെ അതിന്നായി പള്ളിയിൽ പോകണമെന്നാണോ നിങ്ങൾ പറയുന്നത്? ത.മ: പിന്നെ ദുനിയാവിൽ ഓടിപ്പാഞ്ഞുകൊണ്ടാണോ ഇബാദത്ത്‌ ചെയ്യുന്നത്? നിങ്ങൾ വഅള്‌ കേൾക്കാറില്ലേ ഓത്തും ബൈത്തും സലാത്തും, ദിക്‌റ്, തസ്‌ബീഹ്‌, തഹ്‌ലീല് ഇതൊക്കെ ധാരാളമായി നിറവേററിയാൽ അവന്ന് പരലോകത്തിൽ കിട്ടാൻ പോകുന്ന പുണ്യഫലങ്ങൾക്ക്‌ വല്ല കണക്കമുണ്ടോ? ഹാജ്യാര്‌ ഇതൊന്നും അറിയാത്ത ആളല്ല. അതെനിക്കറിയാം. പക്ഷെ നിങ്ങളുടെ പോക്ക്‌ കാണുമ്പോൾ എനിക്ക്‌ സങ്കടവും സഹതാപവും തോന്നു ന്നു. ഹാ : നിങ്ങളെന്താണിങ്ങനെ വകതിരിവില്ലാതെ പറയുന്നത്‌? അബദ്ധം എഴുന്നെള്ളിക്കരുത്‌. ത. മ : അത്‌ കള ഹാജ്യാരേ. എനിക്ക്‌ അതൊക്കെ അറിയാം. നിങ്ങൾ വളരെ വെളഞ്ഞ മനുഷ്യനാണ്‌. റമളാനാ യാലും അടങ്ങിയിരിക്കൂല. എന്നും നിങ്ങൾക്കൊരുപോലെയാണ്‌. അത്പാടില്ല ഹാജ്യാരേ. റമളാനെ ബഹുമാനിച്ച്‌ കൂടുതൽ ഇബാദത്ത്‌ ചെയ്യണം. കൂടുതൽ സദഖാ ചെയ്യണം. ഉണ്ടെങ്കിൽ സക്കാത്തും കൊടുക്കണം, ഈ മാസത്തെപ്പററി നിത്യേന മു സ്ല്യാക്കൾ ഉറുദി പറയുന്നുണ്ടല്ലോ. എന്നിട്ടും ഹാജ്യാര്‌ എന്നും കുന്നും ഒരുപോലെ പാറിപ്പഠന്നു ഓടിപ്പാഞ്ഞു നടക്കുകയാണ്‌. അതല്ല റമളാൻ മാസം പിറന്ന കാര്യം ഹാജ്യാർ അറിഞ്ഞില്പായിരിക്കുമോ? ഹാ: അബദ്ധം എഴുന്നള്ളിക്കല്ലേയെന്ന് പറഞ്ഞത്‌ പോരാ. വിഡ്ഡിത്തം പറയരുതേയെന്ന്‌ പറയേണ്ട സ്ഥിതിയാണു ള്ളത്‌, നിങ്ങൾ ഇങ്ങനെയൊക്കെ തരംതാഴുമെന്ന് ഞാൻ കരുതിയില്ല.ഈ പ്രായമായിട്ടും വേണ്ടത്‌പോലെ പഠിച്ചില്ല എന്നത്‌ ആശ്ചര്യകരംതന്നെ, മറെറാരുസംഗതി: ഈ മുസ്ല്യായാക്കന്മാർ പറയുന്നത്‌ മാത്രമല്ലേ നമ്മൾ മനസ്സിലാക്കുകയുള്ളൂ ഒരു വശം മാത്രമേ ഈ മുസ്ല്യാക്കൾ പറയുകയുള്ളൂ മറുവശം നോക്കാനും കാണാനും ബഹുജനങ്ങൾക്ക്‌ കഴിവും ഇല്ല. അപ്പോൾ ഇത്തരം അബദ്ധധാരണകൾ വെച്ചു പുലർത്തുന്നവർ കുറച്ചൊന്നുമായിരിക്കയില്ല. ത.മ: എന്താണാവോ ഞാൻ പറഞ്ഞ അബദ്ധം? പള്ളിയിലിരുന്നു ഇബാദത്ത് ചെയ്യാനും, സദഖാ ചെയ്യാനും പറഞ്ഞത്‌ അബദ്ധമാണോ? ദുനിയാവിനെ ഈ മാസം അകററിനിർത്തി ആഖിറത്തിലേക്കുള്ള പണികുറച്ചെടുക്കാൻ പറഞ്ഞത്‌ അബദ്ധമായോ ഹാ: ഇബാദത്ത്‌” എന്നാൽ എന്താണെന്നാണ്‌ താൻ ധരിച്ചിരിക്കുന്നത്‌? ഞാൻ ഈ വെയിൽകൊണ്ടുപോകുന്നുണ്ട് അത്‌ ഇബാദത്തായി എ ണ്ണാമോ? ത. മ. : ഹാജ്യാര് നമ്മെ കളിയാക്കുകയാണോ? നിങ്ങൾ കച്ചവടാവശ്യാർത്ഥം വെയിലും മഴയും മഞ്ഞുംകൊണ്ട് ഓടിനടക്കുന്ന തൊക്കെ അള്ളാക്ക്‌ ഇബാദത്ത്‌ ചെയ്യലാകുന്നതെങ്ങനെ? ഇബാദത്ത്‌ എന്നാൽ അല്പാഹുവിങ്കൽ നല്ലതായ പ്രതിഫലം കിട്ടുന്ന സൽകർമ്മ ങ്ങളാണ്‌. ഹാ: നമുക്ക്‌ രണ്ടാൾക്കും ഒന്നുകളിക്കാം. രണ്ടാൾക്കും കൂലികിട്ടും. പഠിച്ചതിനും പഠിപ്പിച്ചതിനും. ത. മ. : എന്താണത്‌? ആ പറഞ്ഞത്‌? ഹാ: അത്‌ പിന്നീടു പറയാം. ഒന്നു ചോദിക്കട്ടെ, നമ്മുടെ മാതാപിതാക്കൾ, ഭാര്യാ സന്താനങ്ങൾ ഇവർക്ക്‌ ഭക്ഷണം കൊടുക്കാതെ കഷ്ടപ്പെടുത്തിയാൽ എന്തുണ്ടാകും? ത. മ. : പടച്ചവൻ ശിക്ഷിക്കും. ഹാ അവർക്കൊക്കെ ഭക്ഷണം കൊടുത്ത്‌ വേണ്ട പോലെ പരിപാലിക്കുകയാണെങ്കിലോ? ത. മ. : അതിന്‌ പുണൃഫലം ഉണ്ടാകും. ഹാ: പുണൃഫലം കിട്ടുന്ന സൽകർമ്മങ്ങളാണ്‌ ഇബാദത്ത്‌ എന്ന് നിങ്ങൾ പറഞ്ഞല്ലോ. അപ്പോൾ ആശ്രിതന്മാർക്ക്‌ ഭക്ഷണം മുതലായവ കൊടുത്ത്‌ സംരക്ഷിക്കുന്നതോ? ത. മ : അതിന് പുണ്യഫലം ഉണ്ട്‌. ഇബാദത്താണ്‌. ഹാ: അവരെ സംരക്ഷിക്കുന്നതിനു വേണ്ടി തൊഴിൽ ചെയുന്നതോ? ത. മ. ; സൽകർമ്മത്തിനുള്ള ഉപാധി. സൽകർമ്മം തന്നെ. അതിനും പുണ്യഫലം. അതും ഇബാദത്ത്‌ എന്ന് സമ്മതിക്കാം. ഹാ: ദേഹാദ്ധ്വാനമോ, കച്ചവടമോ, കൃഷിയോ മററു ഹലാലായ ഏതെങ്കിലും തൊഴിൽ ചെയ്തു ഉപജീവനം കഴിക്കുന്നവൻെറ ആ തൊഴിൽ എന്തായി? ത. മ. : നിങ്ങൾ ഉദ്ദേശിച്ചപോലെ ഇബാദത്തായി. ഹാ: തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലേക്കോ, കച്ചവടം ചെയ്യുന്ന കടയിലേക്കോ, കൃഷി ചെയ്യുന്ന ഭൂമിയിലേക്കോ ഒരാൾ പോകുന്നു വെങ്കിൽ, ആ പോക്ക്‌ ഇബാദത്തായി ചിത്രീകരിച്ചുകൂടേ? ത. മ. : തീർച്ചയായും ഇബാദത്ത് തന്നെ. ഹാ; നാം ചെയ്യുന്ന സൽക്കർമ്മങ്ങളോടു ബന്ധപ്പെട്ട എല്ലാ ക്രിയാംശങ്ങളും ആ സൽക്കർമ്മങ്ങളുടെ ഭാഗമാണ്‌ അഥവാ സൽക്കർമ്മങ്ങളാണ്‌.സൽക്കർമ്മങ്ങൾ തന്നെയാണ്. ത. മ. : അത് ശരിയാണ്‌; സമ്മതിച്ചു. ഹാ: ഞാനീ വെയിലത്ത്‌ പോകുന്നത്‌ എൻെറ തൊഴിലിൻെറ ഭാഗമാണ്‌. ഇബാദത്താണ്‌. അല്പാഹുവിങ്കൽ നിന്ന്പ്രതിഫലം കിട്ടുന്ന കർമ്മമാണ്‌ ഞാൻ ചെയ്യുന്നത്‌. മനസ്സിലായോ ? ത. മ. : വാസ്ത വം തന്നെ. ഹാ: ഞാൻ വെയിൽകൊണ്ട് അദ്ധ്വാനിച്ച്‌ എൻെറ കുടുംബത്തെ പോറ്റുന്നു. ഭാർയ്യമാർക്കും സന്താനങ്ങൾക്കും നാം ചില വിടുന്നത്‌ സദഖയാണ്‌. അറിയാമോ? വല്ല മുസ്ല്യാരും അങ്ങനെ പറഞ്ഞതുകേട്ടിട്ടുണ്ടോ? ത. മ. : അതെ, അവർക്കു ചിലവിടുന്നത് സദഖയാണ്‌. ഹാ: റമളാനിൽ എന്നോട്‌ സദഖാ ചെയ്യാൻ താൻ ഉപദേശിച്ചല്ലോ. ഞാൻ ഇബാദത്ത്‌ ചെയ്തുകൊണ്ടിരിക്കയാണെന്നും നിത്യവും സദഖ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും മനസ്സിലാക്കാതെ ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോകാൻ നിങ്ങളാവശ്യപ്പെട്ടത്‌ തെററല്ലേ? ത, മ, : ശരി, ശരി; തെറ്റുതന്നെയാണ്‌. ഹാ: ആ തെററിനെയാണ് വിഡ്ഡിത്തം, അബദ്ധം എന്നൊക്കെ ഞാൻ പറഞ്ഞത്‌. കുടുംബപ്രാരാബ്ധമില്ലാത്ത വൃദ്ധന്മാർ, കുട്ടികൾ, ധനികർ ഇവർക്ക്‌ പുറത്ത്‌ പണിയൊന്നുമില്ലെങ്കിൽ സമയം പാഴാക്കാതെ പള്ളിയിലിരുന്നു ഖുർആൻ പാരായണവും തസ്‌ബീഹും തഹ്ലീലുമായിക്കഴിയലാണ്‌ ഉത്തമം. എന്നെപ്പോലെ കുടുംബസംരക്ഷണത്തിന്‌ വേണ്ടി തൊഴിൽ ചെയ്യേണ്ടവർ, ആ തൊഴിലിൽ വ്യാപൃതരായി കടമകൾ നിറവേററണം. ആ കടമകൾ നിറവേറ്റുന്നതിനുള്ള തൊഴിലെടുക്കാതെ പള്ളിയിൽ പോയി ആരാധനയിൽ സമയം കഴിച്ചുകൂട്ടിയാൽ അല്ലാഹുവിന്റെ ശിക്ഷയായിരിക്കും അതിന്‌ പ്രതിഫലം. കാരണം നീ ആശ്രിതരുടെ കാര്യം ഉപേക്ഷ വരുത്തിയത്‌ തന്നെ ആകയാൽ അദ്ധ്വാനിച്ച്‌ പൊരുൾതേടി കുടംബം പുലർത്തുന്നവന്ന് പള്ളിയിൽ കഴിഞ്ഞുകൂടുന്നവനേക്കാൾ കൂടുതൽ പുണ്യം കിട്ടുന്നതാണ്‌. സാബിതുൽബനാഈ പറഞ്ഞതു കേടിട്ടുണ്ടോ/ അദ്ദേഹം പറയുന്നു.ഇബാദത്ത്‌ പത്ത്‌ ഭാഗമാണ്‌! 9 ഭാഗം മഈശത്ത്‌ (ജീവിതാവശൃങ്ങൾ) തേടലും ഒരുഭാഗം ആരാധനയുമാണ്‌. അല്പാഹു പറയുന്നു, *നമസ്കാരം കഴിഞ്ഞാൽ ഭൂമിയിൽ ഓ ടിനടന്ന് അല്പാഹുവിന്റെ അനുഗ്രഹം കരസ്ഥമാക്കുക” നാം ഇതെല്ലാം ചിന്തിച്ച്‌ കാര്യം മനസ്സിലാക്കണം. ദുനിയാവിൽ ക്ഷേമകരമാ യിക്കഴിഞ്ഞുകൂടുവാൻ സൗകര്യമുള്ളവർക്ക്‌ ആഖിറത്തിൻെറ സൗഭാഗ്യം എളുപ്പത്തിൽ നേടിയെടുക്കാം. ഒന്നിനെ ഉപേക്ഷിച്ചു മറ്റേ തിനു ഊന്നൽ കൊടുക്കുന്നത്‌ ബുദ്ധിപൂർവ്വമായ നടപടിയല്ല. ==നിങ്ങൾ സലാമിന് അർഹനല്ല== ഞാൻ ഒരു കടയുടെ തിണ്ണയിൽ വിശ്രമിക്കുകയായിരുന്നു. സമീപത്തെ ബഞ്ചിന്മേൽ രണ്ടുപേർ ഇരുന്ന്‌ സംഭാഷണം നടത്തിക്കൊണ്ടി രിക്കുന്നുണ്ടായിരുന്നു. കാഴ്ചയിൽ രണ്ടുപേരും മുസ്ലിയാക്കളാണെന്നുതോന്നും. ഇസ്സാമികപ്പററുള്ളവരാണെന്നതിൽ സംശയമില്ല. ചെറുപ്പ ക്കാരാണെങ്കിലും താടിയും തലയിൽക്കെട്ടും കണ്ടാൽ ഭക്തന്മാരാണെന്ന് ആർക്കും മനസ്സിലാകും. അതിനിടയിൽ മറെറാരാൾ വന്നു ആ ബെഞ്ചിൻെറ ഒരറ്റത്തിരുന്നു. എവിടേക്കാണ്‌ രണ്ടുപേരുംകൂടി? എന്ന ചോദ്യവുമായാണ്‌ അയാൾ അവരെ സമീപിച്ചത്‌. അപ്പോൾ അവർ പരിചയക്കാരാണെന്ന്‌ അത്‌കൊണ്ട്‌ ഞാൻ മനസ്സിലാക്കി. അവർ ആ ചോദ്യത്തിന്‌ മറുപടി പറയാതെ മറ്റൊരുചോദ്യം എറിഞ്ഞു കൊടുക്കുകയാണ്‌ ചെയ്തത്‌. “ഇങ്ങനെയാണോ ഒരു മുസ്‌ലീം മറെറാരു മുസ്ലിമിനെ സമീപിക്കു ന്നത്‌”? വന്ന ആൾ: ഹേ, എന്താ സംഗതി? മുസ്ലിയാർ: നിങ്ങൾ സലാം ചൊല്ലിയില്പ. അത്‌തന്നെ സംഗതി. നിങ്ങൾ മുമ്പ് ഇങ്ങനെ ആയിരുന്നില്പല്ലൊ വളരെ ചിട്ടയും മര്യാദയും നിങ്ങൾ കാണിച്ചിരുന്നു നിങ്ങളുടെ പെരുമാററത്തിലും ചട്ടവട്ടങ്ങളിലും ഞങ്ങൾക്കൊക്കെ വളരെ മതിപ്പുണ്ടായിരുന്നു. ആ സ്വഭാവ ത്തിനു നിരക്കാത്ത രീതിയാണല്ലൊ ഇപ്പോൾ നിങ്ങളിൽ കണ്ടത്‌. വ ആൾ: ഞാൻ പഠിച്ച പാഠങ്ങൾ ജീവിതത്തിൽ കഴിയുന്നേടത്തോളം പകർത്തുന്ന ആളാണ്‌ ഇപ്പോൾ ഒരു പാഠം പുതുതായി പഠിച്ചി ട്ടുണ്ട്‌. അത്‌ പ്രയോഗിച്ചെന്ന് മാത്രം. മു: മുസ്ലികളോട് സലാം ചൊല്ല രുതെന്നാണോ നിങ്ങൾ ഇപ്പോൾ പഠിച്ചത്‌? ആൾ: മുസ്ലിയാരേ, നിങ്ങൾക്ക്‌ തന്നെ അറിയാമല്ലൊ. നിങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്ന ആളല്ലേ? എന്നോടു ചോദിക്കണോ? മു: മുസ്ലിംകൾക്ക്‌ സലാം ചൊല്ല ണമെന്നാണ്‌ ഞങ്ങൾ പഠിപ്പിക്കുന്നത്‌. അതല്ലേ സുന്നത്തായ നടപടി. ആൾ: ആർക്കെങ്കിലും സലാം ചൊല്ലരുതെന്നു ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആർക്കാണ്‌ സലാം ചൊല്ലാൻ പാടില്പാത്തത്‌? മു: സുന്നത്തിനെ നിഷേധിക്കുകയും ബിദ്‌അത്ത്‌ ആചരിക്കുകയും ചെയുന്നവർക്ക്‌ ആൾ: അങ്ങനെയുള്ളവരാരാണ്‌ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ? മു; ജമാഅത്‌, മുജാഹിദ് ആശയങ്ങളെ ഉൾക്കൊണ്ട്‌ നടക്കുന്നവർ. ആൾ: അവർ സുന്നത്തിനെ ഉപേക്ഷിച്ച്‌ ബിദ്‌അത്ത്‌ ആചരിക്കുന്നവരാണോ? മു: അതിന് സംശയമില്ലല്ലോ. പുതിയ എന്തെല്ലാം ആശയങ്ങളും അഭിപ്രായങ്ങളുമാണ്‌ അവർ പ്രസംഗിക്കുന്നതും പ്രാവർത്തികമാക്കു ന്നതും ആൾ: ആ ഭാഗം അങ്ങനെ തൽക്കാലം നിൽക്കട്ടെ. അപ്പോൾ സുന്നത്തല്ലത്ത ആചാരങ്ങൾ ബിദ്അത്തുകൾ ആരെല്ലാം ആചരിക്കുന്നു ണ്ടോ അവർക്ക്‌” സലാം ചൊല്ലാൻ പാടില്ല. ചൊല്ലിയാൽ അതും സുന്നത്തിനെതിരാകും ബിദ്‌ അത്താകും, അല്ലേ മുസ്ല്യാരേ? മു: അതെ അതാണ്‌ ശരി, ആൾ: അപ്പോൾ ഒരു ചോദ്യം നിങ്ങൾ സലാമിന്‌ അർഹനാണോ? മു: എന്താ സംശയം? ഞാൻ സുന്നത്‌ ജമാഅത്തിൻെറ ആദർശമനുസരിച്ചു പഴയ ആചാരങ്ങൾ അനുകരിക്കുന്നു എന്നുമാത്രമല്ല അതി ൻെറ ഒരു വക്താവും പ്രചാരകനുംകൂടി ആയിരിക്കെ, നിങ്ങൾ എന്ത്‌ ചോദ്യമാണ്‌ ഈ ചോദിച്ചത്‌? മാത്രമല്ല അന്യോന്യം ഇത്രയും കാലം അടുത്തുപഴകി പരിചയപ്പെട്ടു എല്ലാ ഉള്ളുകള്ളിക ളും നല്പവണ്ണം മനസ്സി ലാക്കിയിട്ട്‌ എന്നോട്‌ ഇങ്ങനെ ചോദിച്ചതിന്‌ ഒരു വ്യാഖ്യാനം ആവശ്യമാണ്‌, ആൾ: “ഞാൻ പറയുന്നു നിങ്ങൾ സലാം അർഹിക്കുന്നില്ല. നിങ്ങൾ മുബ്‌തദിഅ ആണെന്നു”, നിങ്ങൾ സുന്നത്തല്ലാ ത്ത ബിദ്‌അത്തുകൾ ആചരിക്കുന്നുണ്ടെന്നു”_ ഞാൻ “സലാം ചൊല്ലാതിരുന്നതും അതു കാണ്ടാണ്‌. നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും_അതായത്‌ കഴിഞ്ഞ തലമുറകളുടെ ആപാരങ്ങളെ ന്യായീകരിച്ചു പിൻപററി നടക്കുന്ന എല്ലാ മുസ്ല്യായാക്കളും അല്ലാത്തവരും സലാം അർഹിക്കുന്നില്ല എന്ന് ഞാൻ പറയുന്നു. അതും ഈയിടെയായി നിങ്ങൾതന്നെ കുട്ടികളെ പഠിപ്പിക്കുന്നതിന് മദ്രസയിലുപയോഗിക്കുന്ന പാഠപുസ്തകത്തിൽ എഴുതിച്ചേർത്ത പുതിയ ശരീഅത്ത് നിബന്ധന അനുസരിച്ചാണ്‌ എന്ന് ഓർക്കുക. അതായത് നിങ്ങൾ പഠിപ്പിക്കുന്ന തത്വമനുസരിച്ചാണ്‌ നിങ്ങൾക്ക് സലാമിന് അർഹതയില്ലെന്ന് ഞാൻ പറയുന്നത്. എതിർപ്പുണ്ടോ മുസ്സിയാരേ? മു: ഞങ്ങൾ സുന്നത്തിൽനിന്ന് അല്പംപോലും വൃതിചലിച്ചിട്ടില്ല. പിന്നെ എങ്ങനെ ഞങ്ങൾ മുബ്‌തദിഅ ആണെന്നു നിങ്ങൾ പറയും? ആൾ: നിങ്ങൾ സുന്നത്തല്ലാത്തപലതും ഇസ്‌ലാമിൻെറ മതാചാരമായി നിർമ്മിച്ചുണ്ടാക്കി പ്രവൃത്തിയിൽ കൊണ്ടുവന്നിട്ടുണ്ട്‌. മു: ഞങ്ങൾ ബിദ്‌അത്തിനെ നശിപ്പിക്കുന്നവരാണ്‌. അതിൻെറ നിർമ്മതാക്കളല്ല. ആൾ: എത്രയോ ബിദ്‌അത്തുകൾ നിങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഞാൻ എണ്ണിപറഞ്ഞുതരാം. മു: ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു. ഒന്നുപോലും കാണിച്ചുതരുവാൻ നിങ്ങൾക്ക്‌ കഴിയില്ല. ആൾ: ആ വെല്ലുവിളി ഞാൻ ഏറെറടുക്കുന്നു. ഒന്നുമുൻകൂട്ടി തീരുമാനിക്കണം_ബിദ്‌അത്ത് എന്നാൽ എന്ത്‌ എന്ന കാര്യം പുതുതായി മതത്തിൽ കൂട്ടിച്ചേർക്കലാണ്‌ ബിദ്‌ അത്ത്‌ എന്ന്ഞാൻ മനസ്സിലാക്കുന്നു. യോജിക്കുന്നുണ്ടോ മുസ്ല്യാരേ? മു: അങ്ങനെ പറഞ്ഞാൽ പറ്റുകയില്ല. ബിദ്‌അത്‌ രണ്ടുണ്ട്‌ ഹസനത്തും മുൻകറത്തും. സദുദ്ദേശത്തോടെ സൽഫലം ഉണ്ടാക്കുന്നതിനു വേണ്ടി ഇസ്ലാമിൻെറ അദിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമല്ലാത്ത നല്പ ആചാരങ്ങൾ അംഗീകാര്യങ്ങളാണ്‌. അതല്ലാത്തവ മാത്രമേ അനാചാ രമായും അനിസ്ലാമികമായും ചിത്രീകരിക്കപ്പെട്ടുകൂടൂ. ആൾ: നാം അനുഷ്ഠിക്കേണ്ടുന്ന സൽക്കർമ്മങ്ങളെല്പാം ഖുർആനും നുന്നത്തും നമ്മെ പരിപ്പിച്ചിട്ടുണ്ട്. പുറമെ ഖുലഫാഉർനാശിദുകർ ചെ യ്യുന്നതൊക്കെയും നമുക്ക്‌ സ്വികരിച്ചാചരിക്കാമെന്നും നബി (സ) നമ്മെ ഉണർത്തിയിട്ടുണ്ട്. അതെല്ലാം സഹാബികളിൽ നിന്ന് നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. ഹദീസിൻെറ ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്‌. നല്ലതാണെന്നും പറഞ്ഞു എന്തെങ്കിലും ഒക്കെ ചെയ്താൽ അത്‌ മതത്തിൽപ്പെട്ടതാണെന്നും സുന്നത്താണെന്നും സമ്മതിച്ചു തരാൻ പ്രയാസമുണ്ടാകും. മു: നിങ്ങൾ പ്രയാസപ്പെടേണ്ട. ആലിമീങ്ങൾ അത്തരം അബന്ധങ്ങൾ സമുദായത്തിൽ കടന്നുകൂടുന്നതിനെ സൂക്ഷിക്കുന്നവരാണ്‌. അനാചാരങ്ങളെ അവർ പൊറുപ്പിക്കുകയില്ല. അവർ നല്ലതെന്ന് ശരിവെച്ചു പാസ്സാക്കി വിട്ടതെല്ലാം യാതൊരു ശങ്കയും കൂടാതെ നിങ്ങ ൾക്ക്‌ അംഗീകരിക്കാം. അപ്പോൾ പിന്നെ നിങ്ങൾക്ക്‌ എന്ത്‌ പ്രയാസമാണുള്ളത്‌? ആൾ: അവിടെയാണ്‌ കുഴപ്പം. ആലിമീങ്ങൾ സമ്മതിക്കണമെന്നും അവർ അംഗീകരിച്ചവ ഒരിക്കലും ബിദ്‌അത്താകയില്ലെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നും ആണല്ലൊ നിങ്ങൾ പറഞ്ഞതിൻെറ അർത്ഥം മു: അതിൻെറ അർത്ഥം അതാണ്‌. ആലിമീങ്ങളുടെ ഉത്തരവാദിത്തമാണ്. സമൂഹത്തിൽ അനാചാരങ്ങൾ കടന്നുകൂടാതെ കാത്ത്‌ സൂക്ഷിക്കൽ. ആൾ: അത്തരം ഉത്തരവാദിത്വം വഹിക്കുന്ന ആലിമീളാണല്ലൊ ബിദ്‌അത്തുകൾ സൃഷ്ടിക്കുന്നത്‌. ഞാനോ എന്നെപ്പോലെയുള്ള മറ്റേ തെങ്കിലും ജാഹിലോ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത്‌ മതാചാരമായി ജനങ്ങൾ സ്വികരിച്ചു ആചരിച്ചു നിലനിർത്തി കൊണ്ടു പോ കുമോ? ഒരു ആലീമായ, നല്ല മനുഷ്യനെന്ന് ജനങ്ങൾ അംഗീകരിച്ച, സവ്വസമ്മതനായ സാലിഹായ ഒരു മനുഷ്യൻ എന്തെങ്കിലും ചെയ്താൽ അതിന് ജനസമ്മതിയുണ്ടാകും, ജനലക്ഷങ്ങൾ അതനുകരിക്കും, നിലനിൽക്കും, ബിദ്‌അത്തായി സമൂഹത്തിൽ ഒട്ടിപ്പിടിക്കും. ഏതെങ്കിലും ബിദ്‌അത്ത്‌ സമൂഹത്തിലുണ്ടോ, അതിൻെറ സൃഷ്ടികർത്താവ്‌ ഒരു ആലീമായ സാലിഹായ ആബിദായ ഉത്തമനായിരി ക്കും. എന്ത് പറയുന്നു മുസ്ലിയാർ? മു നിങ്ങൾ പറയുന്നത്‌ മുഴുവൻ നിഷേധിക്കാൻ വയ്യ. പക്ഷെ അതിൽ ഒളിഞ്ഞിരിക്കുന്ന കുത്ത്‌ എനിക്ക്‌ എതിർക്കാതെ നിവൃത്തി യില്ല. ആൾ: എന്താണാ കുത്ത്‌? മു; ബിദ്‌അത്‌ ഉണ്ടാക്കുന്നത്‌ ആലിമീങ്ങളാണെന്ന് എങ്ങനെ സമ്മതിക്കും? ആൾ: ശരി ഞാൻ ചോദിക്കട്ടെ. നമ്മുടെ ഇടയിൽ, നമ്മുടെ അറിവിൽ ഇന്ന് ആലിമീങ്ങൾ വല്ല ബിദ്‌അത്തും ആചരിക്കുന്നുണ്ടോ? മു; ഒന്നുംതന്നെയില്ല. ആ അപ്പോൾ ഇന്ന് ആലിമീങ്ങൾ ചെയ്യുന്നതും, അവർ അനുവദിക്കുന്നതും, അവർ ഉപദേശീക്കുന്നതും എല്ലാം സുന്നത്തോ. അതുപോലെ അംഗീകരിക്കാവുന്ന സൽപ്രവൃത്തികളോ ആണ്‌. അതല്ലാത്ത ഒന്നുംതന്നെ സമുഹത്തിൽ കാണുകയില്ല എന്നല്ലേ മുസ്സിയാർ ഉദ്ദേശിക്കുന്നത്? മു; അതെ. ആൾ: അപ്പോൾ എന്തെങ്കിലും അനിസ്ലാമിക നടപടി ആലിമീങ്ങൾ അംഗീകരിച്ചു എന്ന കാരണത്താൽ അത്‌ സുന്നത്താണെന്ന് ഞാൻ സമ്മതിക്കേണ്ടിവരില്ലേ? മു: കൂടാതെ കഴിയില്ല. സമ്മതിക്കണം. ആൾ: അതിൻെറ മറ്റൊരർത്ഥം ആലിമീങ്ങൾ വേണ്ടാത്തതൊന്നും ദീനിൽ നിർമ്മിച്ചു കടത്തിക്കൂട്ടുകയില്പാ എന്നല്ലേ? മു: അതെ, മു; അപ്പോൾ റസൂൽ (സ) തിരുമേനി താക്കീത്‌ ചെയ്തതിൻെറ അർത്ഥമെന്താണ്‌? നബി (സ) പഞ്ഞിട്ടുണ്ടല്ലൊ പുരോഹിതന്മാരെ സ്വീക രിച്ചു പിൻപറ്റിയത്‌കൊണ്ടാണ്‌ ജൂതരും ക്രിസ്ത്യാനികളം പിഴച്ചുപോയതെന്നും അത്തരം ദുരവസ്ഥ മുസ്ലിം സമുദായത്തിനും നേരിടേണ്ടി വരുമെന്നും മററും. മാത്രമല്ല നബി(സ) ഇത്രത്തോളവും പറഞ്ഞു മുൻസമുദായക്കാരായ ജൂതക്രിസ്ത്യാനികൾ ഒരു ഉടുമ്പിൻെറ മാളത്തിലേക്ക്‌ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അപ്രകാരംതന്നെ മുസ്‌ലീം സമുദായവും ചെയ്യുമെന്ന്. ഇതിൽനിന്ന് നാമെന്ത്‌ മനസ്സിലാക്കണം മുസ്‌ല്യാരേ? മു: നമുക്ക്‌ പുരോഹിതന്മാരില്പല്ലോ. ആൾ: നബിയുടെ വാക്യം അർത്ഥവത്താവണമല്ലൊ. നമുക്ക്‌ പുരോഹിതന്മാരില്ലെങ്കിൽപ്പിന്നെ അത്തരം ആപത്തിനെക്കുറിച്ച്‌ നമുക്ക്‌ നബിതിരുമേനി മുന്നറിയിപ്പു നൽകേണ്ടതില്ലല്ലോ? സമുദായക്കാർക്ക്‌ പിണഞ്ഞ ആപത്തുകൾ നമുക്കും പിണയുമെന്നും ആ കാര്യ ത്തിൽ ജാഗ്രത പാലിക്കേണ്ടത്‌ നമ്മുടെ കർത്തവ്യമാണെന്നും നമ്മെ ബോദ്ധ്യപ്പടുത്തുകയാണല്ലൊ തിരുമേനിയുടെ ഉദ്ദേശം. ഭാവികാര്യ ങ്ങളെക്കുറിച്ച്‌ റസൂൽ (സ) പ്രവചിച്ചതെല്ലാം സംഭവിച്ചിട്ടുണ്ട്. അതുപോലെ മുസ്‌ലിം സമുദായം വഴിപിഴക്കുമെന്ന് സൂ ചിപ്പിച്ചതുപോലെ വഴിപിഴച്ചിട്ടുണ്ട്‌ എന്നത്‌ വാസ്തവമല്ലേ? മു: നമ്മുടെ സമുദായം വഴിപിഴച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആൾ:അതാരെക്കൊണ്ട്‌ എന്നത്‌ പ്രസക്തമായ ചോദ്യമാണ്. എങ്ങനെയെല്പാം എന്നത്‌ പിന്നെ പരിശോധിക്കാം. മുൻ സമുദായക്കാരുടെ പുരോഹിതന്മാരുടെ സ്ഥാനത്താണല്ലോ നമ്മുടെ ആലിമീങ്ങൾ അവരെയാണ്‌ ബഹുജനങ്ങൾ പിൻപറ്റുന്നത്‌. അവരുടെ ഉപദേശമാണ്‌ ബഹുജനങ്ങൾ സ്വീകരിക്കുന്നത്‌. ബഹുജനങ്ങളിൽ വല്ല അനാവശ്യങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും ഉണ്ടെങ്കിൽ അത്‌ അവ രുടെ അത്മീയഗുരുക്കളായ ആലിമീങ്ങളടെ തനിനിറം കാണിക്കുന്നു എന്നതിൽ സംശയമില്ല. ആലിമീങ്ങളിലുളള പിഴവാണ്‌ ബഹുജന ജീവിതത്തിൽ പ്രതിഫലിക്കുന്നത്‌ എന്ന് ചുരുക്കം. അപ്പോൾ നിങ്ങൾ പിഴച്ചിരിക്കുന്ന മുബ്‌തദി ആണ്‌. സലാം ചൊല്ലരുത്‌ എന്ന നിങ്ങളുടെ ഉപദേശം നിങ്ങളിൽതന്നെ ഞാൻ പ്രയോഗിച്ചതിൽ തെററില്ലല്ലൊ. മു; അത്‌ തെറ്റ്തന്നെയാണ്‌. ആലിമീങ്ങളെ ബിദ്‌അത്തുകാരെന്ന് പറയാൻ ദാഹമുണ്ടെങ്കിൽ ആ ആലിമീങ്ങളെ ഞാൻ നേരത്തേ സൂചി പ്പിച്ചു. പുത്തൻ ആശയങ്ങളുമായി നടക്കുന്ന ജമാഅത്ത്‌ മുജാഹിദ്‌ പ്രസ്ഥാനങ്ങളിലെ പണ്ഡിതന്മാരാണ്‌ ഇപ്പോൾ മുസ്‌ലിം സമുദായത്തെ വഴികേടിലാക്കുന്നത്‌ എന്നെപ്പോലെയുള്ള സുന്നികളല്പ. ആകയാൽ സലാം ചൊല്ലാൻ പാടില്ലാത്തത്‌ ആ വിഭാഗക്കാരോടാണ്‌. ആൾ: ജമാഅത്തും മുജാഹിദും രംഗത്തുവന്നപ്പോൾ മാത്രമാണോ സമുദായത്തിൽ അനാചാരങ്ങൾ കടന്നുകൂടിയത്‌? മു: അതെ, അവരാണല്ലൊ പഴയ നടപടികൾ പിഴച്ചതാണെന്നും പറഞ്ഞു വല്ല നല്ല കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്‌. അവർ ജനങ്ങളെ ദുർമാർഗത്തിലേക്ക്‌ നയിക്കുകയാണ്‌. ആൾ: ജമാഅത്ത്‌, മുജാഹിദ്‌ പ്രസ്ഥാനങ്ങൾ സംഘടിതമായി ജനമദ്ധ്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്‌ ഈ ഇരുപതാം നൂററാണ്ടിൽ മാത്രമാണ്‌. അപ്പോൾ സമുദായത്തിൽ ബിദ്‌അത്തുകൾ കടന്നുകൂടി അതിനെ ദുഷിപ്പിക്കാൻ തുടങ്ങിയത്‌ ഈ നൂററാണ്ടിൽ മാത്രമാണെ ന്നല്ലേ അതിനത്ഥം? മു: ഏത്‌ നൂററാണ്ടിലായാലും അവരെകൊണ്ടാണ് സമുദായത്തിന് തകരാർ ഏർപ്പെടുന്നത്‌. ആൾ: അവരുടെ പ്രചാരണത്തിന് മുമ്പ്‌ സമുദായത്തിൽ ഒരു ബിദ്‌അത്തും നടമാടിയിരുന്നില്ല എന്നാണോ മുസ്ലിയാർ പറയുന്നത്‌? മു: ഞാൻതന്നെ അത്‌ ഉറപ്പിച്ചു പറയണമെന്നുണ്ടോ? ജനങ്ങൾ നേരിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതല്ലേ? ആൾ: അപ്പോൾ മുസ്സിയാർ നേരേനോക്ക്‌. റസൂൽ (സ)എന്താ പറഞ്ഞത്‌? “എൻെറ തലമുറയാണ്‌ ഏററവും നല്ല ത്‌ അത്‌ കഴിഞ്ഞാൽ അതിന്നടുത്തത്‌, പിന്നെ അതിന്നടുത്തത്‌" തിരുമേനിയുടെ ഈ വാക്യം എന്താണ്‌ സുചിപ്പിക്കുന്നത്‌? മൂന്ന് നൂററാണ്ടുകാലത്തോളം മുസ്ലിം സമുദായം ഒരു കുഴപ്പവും കൂടാതെ നിലനിൽക്കും. അനന്തരം ദുരാചാരങ്ങൾ അതിൽ കടന്നുകൂടും എന്നതല്ലേ മുസ്ല്യാരേ? മു: അങ്ങനെ ഒരു ഹദീസുണ്ട്‌. ആൾ: അക്കാലം മുതൽ എത്രയോ നൂററാണ്ടുകളായി ഓരോ ബിദ്‌അത്തുകൾ കടന്നുകൂടി. റസൂലും സഹാബത്തും ചെയ്തിട്ടില്ലാത്തതും കല്പിച്ചിട്ടില്പാത്തതുമായ അനേകം വേണ്ടാത്തരങ്ങൾ മതത്തിന്റെ നിറം കൊടുത്ത്‌ സമുദായത്തിൽ കടത്തിക്കൂട്ടി. നൂററാണ്ടുകൾ പഴക്കംചെന്നു അതൊക്കെ അനുപേക്ഷണീയങ്ങളായ ഇസ്ലാമികാചാരങ്ങളായി രൂപംകൊണ്ടു. അതിന്നനുസരിച്ചു മുസ്ലിംകളുടെ വിശ്വാ സവും മാററത്തിന് വിധേയമായി ഈ ദുഷിപ്പിൽനിന്ന് സമുദായത്തെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത്‌ പുത്തൻ പാർട്ടിക്കാ രെന്നു വിമർശിച്ചുതള്ളപ്പെടുന്നു. മറിച്ച്‌ ആ ബിദ്‌അത്തുകളും പേറി, സമുദായത്തെ ദുർവൃത്തിയിൽ നിലനിർത്തുവാൻ അരയും തലയും മുറുക്കി പ്രവർത്തിക്കുന്ന സുന്നികളായ നിങ്ങൾ അഹ്‌ലു സുന്നത്ത്‌ വൽ ജമാഅത്തിലാണെന്ന് വീമ്പെളക്കുക മുബ്‌ത്ത്‌ദ്‌ഈങ്ങളായ നിങ്ങൾക്ക് സലാംചൊല്ലാൻ പാടില്ല മുസ്ല്യാരേ, ശിർക്കിൽ കുളിക്കുന്ന നിങ്ങൾക്ക്‌ സലാം ചൊല്ലരുതെന്ന് ബഹുജനങ്ങളെ ഉണർത്തേണ്ട ത്‌ അത്യാവശ്യമാണ്‌, എന്ത്‌ ചെയ്താലും നിങ്ങളുടെ ഖൗമ്‌ കണ്ണ് തുറക്കുകയില്പ. നിശ്ചയം. എനി എൻെറ സലാം നിങ്ങൾക്കില്ല മുസ്ല്യാരേ. നിങ്ങൾ ബിദ്‌അത്ത്‌ സംരക്ഷകനാണ്‌. ബിദ്‌അത്തുകളുടെ സ്രഷ്ടാവാണ്‌ എന്നുപറഞ്ഞാലും തെററാവുകയില്ല. ==മണ്ണും മനുഷ്യനും== ഒരു ദിവസം എൻെറ പതിവ്‌ താവളത്തിൽ_.ഒഴിഞ്ഞ വരാന്തയിൽ _ വിശ്രമിക്കുകയാണ്‌, അടുത്ത കടയുടമയുടെ ഔദാര്യമായി അവി ടെയിരിക്കുന്ന ബെഞ്ചിൽ ഒരു തൈക്കിളവൻ ഇരിക്കുന്നുണ്ട്‌. അതാ, എനിക്കുള്ള ഭോജ്യം തെയ്യാറാവുന്നു. ഒരു യുവാവ്‌ ആ വരാന്തയെ സമീപിക്കുന്നു. തൈക്കിളവനെക്കണ്ടു സലാംചൊല്ലിഅദ്ദേ ഹത്തിൻെറ സമീപം ആ ബെഞ്ചിലിരിക്കുന്നു. രംഗം തയ്യാറായി; ഞാൻ കാതുകൾ കൂർപ്പിച്ചു. കിളവൻ : പതിവില്ലാത്തവിധം ഈ വഴി എവിടുന്നാ? തപാൽശിപായീടെ ഉദ്യോഗം കിട്ടിയെന്നു തോന്നുന്നല്ലോ. കൈ നിറയെ കത്തു കൾ. യുവാവ്‌ : നമ്മുടെ വെള്ളാപ്പുറത്ത്‌ ജമാലിനെ കാണാൻ വേണ്ടി പോയിട്ടു വരികയാണ്‌. കി : അയാൾ രണ്ടു ദിവസം മുമ്പേ ഗൾഫിലേക്ക്‌ പോയിട്ടുണ്ടാവണം എന്ന് തോന്നുന്നു കണ്ടില്ലല്ലോ ആളെ? യു : ആളെക്കണ്ടു. കാര്യം നടന്നില്ല. കി : അപ്പോൾ ആള് പോയിട്ടില്ല അല്ലേ? പോകുന്നു എന്ന് ഞാൻ കേൾക്കയുണ്ടായി. യു : കഴിഞ്ഞ ആഴ്ച പോകാനായിരുന്നു പരിപാടി, പിന്നെ നാളെപോകുമെന്ന് ഉറപ്പിച്ചിരുന്നു. ഇപ്പോൾ അതും നീട്ടിയെന്ന് പറഞ്ഞു. കി : എനി എപ്പോഴേക്ക് വെച്ചു യാത്ര? യു : ഉറപ്പിച്ചില്ല. അനിശ്ചിതകാലത്തേക്ക് നീട്ടിയമാതിരിയാണ്‌ പുള്ളിയുടെ സംസാരം. കി : അടുത്ത ഉത്തരവുണ്ടാവുന്നത് വരെ യാത്ര നീട്ടി വെച്ചിരിക്കുന്നു, അല്ലേ? യു : ഞാൻ കുറേ കത്തുകളുമായി വന്നതാണ്‌, ജമാൽവശം കൊടുത്തയക്കാൻ അയാൾ പോക്ക്‌ നീട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ അവ കൊടുക്കാതെ തിരിച്ചുകൊ ണ്ടുപോരികയാണ്‌. എനി എത്ര രൂപായുടെ സ്റ്റാമ്പ്‌ ചെലവാക്കണം! നിങ്ങൾ കാരണമാണ്‌ ഇതൊക്കെ. കി : എന്താ ചങ്ങാതീ, നമ്മുടെ മേക്കെട്ട്‌ കയറുന്നു? യു : അയാളെ പോകാൻ വിടാത്തത് നിങ്ങളല്ലേ? കി : ഞാനോ? മഹാപാപീ. എന്തൊക്കെയാണി പറയുന്നത്‌? യു : നിങ്ങൾ എന്നാൽ എൻെറ മുമ്പിൽ ഈ ബെഞ്ചിലിരിക്കുന്ന നിങ്ങളല്ല. നിങ്ങളുടെ അയൽവാസികൾ, അല്ലെങ്കിൽ നിങ്ങളുടെ സഹജീവികൾ എന്ന അർത്ഥത്തിലാണ്‌ നിങ്ങൾ എന്ന്‌ ഞാൻ പറഞ്ഞത്‌. കി : അപ്പോഴെന്താണ് വെള്ളാപ്പുറത്ത്‌ ജമാലിൻറ ഗൾഫ് യാത്രാപരിപാടിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ? എൻെറ പ്രദേശക്കാരും ഈ യാത്രയുമായി ബന്ധമുണ്ടെന്നാണല്ലൊ നിങ്ങൾ സൂചിപ്പിക്കുന്നത്‌. യു : നിങ്ങളുടെ നാട്ടിലെ കഥ നിങ്ങൾ അറിയില്ലെന്നോ? കി : ജമാലിൻെറ യാത്രക്ക് തടസ്സമാകുന്ന കാര്യങ്ങളൊന്നും എനിക്കറിയില്ല. യു : എന്തോ, സത്യാവസ്ഥ എനിക്കറിയില്പ, ജമാൽ രഹസ്യമായി പറഞ്ഞതാണ്‌. അയാളുടെ അയൽവാസികളായ യുവാക്കൾ അയാളുമായി വിരോധ ത്തിലാണെന്നും അയാൾ പോയിക്കഴിഞ്ഞാൽ വീടിനോ സ്വത്തിനോ നാശമേൽപ്പിക്കാൻ അവർ ഒരുക്കം കൂട്ടുകയാ ണെന്നും മററുമാണ് ജമാൽ പറഞ്ഞത്‌. കി : അത്ര വലിയ പ്രശ്നമൊന്നും അവിടെയില്ലല്ലൊ. എന്താണ്‌ സംഗതിയെന്നാണ്‌ പറഞ്ഞത്‌? യു : എന്തോ വഴിപ്രശ്‌നമാണ്‌. റോഡുണ്ടാക്കാൻ സ്ഥലം കൊടുക്കുന്ന കാര്യത്തിലുള്ള അഭിപ്രായ ഭിന്നതയാണ്‌. കി : ആ കാര്യം മനസ്സിലായി. അങ്ങനെ ഒരു പ്രശ്‌നം അവിടെയുണ്ടെന്ന് എനിക്കറിയാം. പക്ഷെ ജമാൽ കാണുന്നപോലെ അത്ര വലിപ്പം അതിനുള്ള തായി എനിക്ക്‌ തോന്നിയിട്ടില്ല. യു : നിങ്ങൾ കാണുന്നപോലെയല്ല ജമാൽ കാണുന്നത്‌. അയാൾ “നട“ ന്മാരിലൊരാളാണല്ലൊ. അപ്പോൾ വിഷയത്തിൻെറ അകവും പുറവും മുക്കും മൂലയും നാഡിയും ഞെരമ്പും എല്ലാം അയാൾ അറിയും. എല്ലാം അറിയുന്നവർക്കേ സംഭവത്തിൻെറ യഥാർത്ഥ ഗൗരവം മനസ്സിലാകൂ. കി : ഇത്രമാത്രം കട്ടിയുള്ളതായി എനിക്കറിയില്ല. ഒന്നാമത്‌ എനിക്ക്‌ നേരിട്ടുപങ്കില്ലാത്ത വിഷയം; രണ്ടാമത്‌ ഈ മാതിരി കഥകൾ അന്വേഷിച്ചുനടക്കുന്ന പതിവും എനിക്കില്ല, വല്ലവരും യാദൃശ്ചികമായി പറഞ്ഞുകേൾക്കുന്ന അറിവേ എനിക്കുള്ളൂ. ഇതിലെന്നല്ല എല്ലാ വിഷയത്തിലും ഈ കിഴവൻറടുത്ത്‌ ആരാ കഥ പറയാൻ വരിക? യു : അത്‌ ശരിയാണ്‌, ജമാൽ എല്പാ വിവരങ്ങളും പറഞ്ഞു, ഞങ്ങൾ അല്പം അകന്ന ബന്ധുക്കളും കൂടിയാണല്ലൊ. പോരാത്തതിന് അയൽവാസികളുമാ യിരുന്നു. ഇപ്പോഴല്ലേ താമസം ഇങ്ങോട്ടു മാററിയത്‌. ഒരു മണിക്കൂർനേരം എന്നെയിരുത്തി എല്ധാ വിശദാംശങ്ങളും പറഞ്ഞുമനസ്സിലാക്കി, അയാൾക്ക് വല്ലാത്ത മനക്ലേശമുണ്ട്‌. സ്ഥലംവിട്ടാൽ എന്ത്‌ സംഭവിക്കുമെന്ന ഭയത്തിലാണ്‌. കി : അല്ലാ, ഇത്രയും ക്ലേശിക്കാനെന്തുള്ളു? യു : റോഡിന്‌ സ്ഥലം കൊടുക്കാത്തതിൽ കോപിഷ്‌ഠരും വിദ്വേഷികളുമായിത്തീർന്ന യുവാക്കൾ,”കാണിച്ചുകൊടുക്കാം” എന്ന ഭാവത്തിൽ അയാളോട് അരിശത്തിലാണ്. അവരെന്തെങ്കിലും കുസൃതികൾ ഒപ്പിച്ചെങ്കിലോ എന്നാണ് അയാളുടെ ഭയം.ഇന്നത്തെകാലം ആർക്കും എന്തും ചെയ്യാവുന്നതും, എന്തു ചെയ്താലും പരിഹാരമുണ്ടാക്കാവുന്നതും ആണ്. കി : എന്ന് കരുതി അയാളുടെ ജീവിതമാർഗം നോക്കിപ്പോകാതെ വീട്ടുകാവലിന് ഇരുന്നാൽ ശരിയാകുമോ? യു : സമാധാനത്തോടെ പോകാൻ കഴിയണ്ടേ? കി : സമാധാനക്കേടിൽ എത്ര നാൾ കഴിയും? അയാൾ സ്വത്തിന്‌ സ്ഥിരം കാവലിരിക്കുമോ? ഇരുന്നാൽത്തന്നെ, അരിശക്കാർ എന്തെ ങ്കിലും ചെയ്യാൻ വിചാരിച്ചാൽ തടുക്കാൻ പറ്റുമോ? യു : അതിനൊക്കെ വഴിയുണ്ട്‌. കുറേ ആളുകൾ കൂടി അക്രമത്തിനൊരുമ്പെട്ടാൽ സഹിക്കണമെന്നുണ്ടോ? എന്തെല്ലാം മറുമരുന്നുകൾ കിടക്കുന്നു! അയാളുടെ കയ്യിൽ അതിനുള്ള പണവുമുണ്ട്. അങ്ങനെയങ്ങ്‌ തോററ്‌ കൊടുക്കേണ്ട കാര്യമില്ല. കി : അത്‌ ശരിയാണ്‌. പൈസ കയ്യിലുള്ളവന്ന് എന്തും ചെയ്യാൻ കഴിയും. അനീതിക്ക്‌ വഴങ്ങേണ്ട ആവശ്യവുമില്ല, യു : ഒരാൾ വിയർത്ത് സമ്പാദിച്ച ഭൂമി കുറച്ചാളുകൾ വന്നുചോദിക്കുമ്പോൾ അങ്ങ്‌ നീട്ടിക്കൊടുക്കണമത്രെ. ഉണ്ടാക്കിയവനേ അതിൻെറ കിതപ്പും വിയർപ്പും അറിയൂ. കി : എന്നാലും മറെറാരുവശം ചിന്തിക്കാനുണ്ട്‌. മനുഷ്യന് ഒരു മാറാരോഗം അല്ലെങ്കിൽ മഹാരോഗം വന്നുപെടുമെന്നും വിചാരിക്കുക. അവൻെറ സ്വത്തുക്കളും പെണ്ണിൻെറ താലിവരെ വിൽക്കും ജീവനെ രക്ഷിക്കാൻ. ഭീരു എപ്പോഴും മരിച്ചുകൊണ്ടിരിക്കയാണെന്ന് പറഞ്ഞപോലെ, സമാധാനമി ല്പാതെ ക്ലേശപൂർണ്ണമായി രാപകലുകൾ കഴിച്ചകൂട്ടുകയെന്നത്‌ നിർഭാഗ്യകരമായ അവസ്ഥയാണ്‌. ശത്രുക്ക ളാൽ വളയപ്പെട്ടുകൊണ്ട്‌ കഴിഞ്ഞുകൂടുന്നത്‌ ഒരു സുഖജീവിതമാണോ? പൈസയാണോ മനസ്സമാധാനമാണോ വലുത് സന്തോഷവും സമാധാനവും വിലകൊടുത്ത്‌ വാങ്ങണം ഇത് രണ്ടുമില്ലാതെ പണമുണ്ടായിട്ടെന്തുകാര്യം? യു : ചിന്താരീതി കൊള്ളാം പക്ഷെ അനീതിക്ക്‌ വഴങ്ങാനോ, കയ്യൂക്കിന്‌ താണ്‌കൊടുക്കാനോ എല്ലാ വരും തയ്യാറാവുകയില്ല. കി : ഒന്നു ചിന്തിക്കണം. ഇവിടെ അനീതിയില്പ പൊതുജനങ്ങളുടെ ഉപയോഗത്തിന് അല്പം സ്ഥലമാണ്‌ ചോദിക്കുന്നത് പൊതുതാല്പര്യ ത്തിനുവേണ്ടി അത്‌ ചെയ്തുകൂടേ? യു : അതിന് ഇയാളെത്തന്നെ പിടികൂടണോ? വേറെ മാർഗങ്ങളില്ലേ? കി : ഇല്ല, ഇല്ധാത്തത്‌ കൊണ്ടാണ് ഇയ്യാളെത്തന്നെ സമീപിക്കുന്നത്‌ അതൊരു നഷ്ടമായിക്കാണേണ്ടതില്ല. പൊതുനന്മക്ക്‌ വേണ്ടി, ധർമ്മമായി ചെലവാ ക്കുന്നു. പടച്ചതമ്പുരാൻ പ്രതിഫലം കൊടുക്കും. യു : പടച്ചേോൻെറ പ്രതിഫലത്തിന്‌ അയാൾ പലതും ചെയ്യുന്നുണ്ട്‌ ഭൂമിതന്നെ കൊടുത്തേതീരൂ എന്നില്ല. ഇക്കാര്യത്തിന്‌ പണമോ എന്തുവേണമെങ്കിലും അയാൾ കൊടുക്കാൻ ഒരുക്കമാണ്. കി : പണം കിട്ടിയിട്ടെന്തുകാര്യം? ഇവിടെ വഴിയുണ്ടാവണം. പണംകൊണ്ടു വല്ലേടത്തും പോയി ഭൂമി വാങ്ങിയാൽ ഇവിടെ റോഡാകുമോ? വല്ലേടത്തും റോഡുണ്ടാക്കിയാൽ ഇവിടെയുള്ളവർക്ക്‌ വഴിയാകുമോ? റോഡ് ഇവിടെയുണ്ടാവണം. അത്‌ ഇവിടെയുള്ള ഭൂമിയിലു മാവണം. ആകാശത്തായാൽ പോരല്ലോ. ചുരുക്കത്തിൽ കാര്യം നിസ്സാരമല്ലെന്നും ഗൗരവത്തിൽ കുറവില്ലെന്നും മനസ്സിലാക്കണം. ഭാഗ്യവശാൽ നിരത്തിനരികിൽ താമസിക്കാനിടവന്ന വർക്ക്‌ പൊതുവഴി സൗജന്യമായിക്കിട്ടി. ആ സുഖം അവരനുഭവിക്കുന്നു, നിരത്തുമായി ബന്ധമില്ലാതെ ഉള്ളിൽ അള്ളിത്താമസിക്കുന്ന നിർഭാഗ്യവാന്മാ രുടെ കഷ്ടപ്പാടറിയാൻ ഈ ഭാഗ്യവാന്മാർ തയ്മാറില്ലെന്ന്‌ വരുന്നത്‌ ദൗർഭാഗ്യകരമാണ്. റോഡുമായി ബന്ധപ്പെടേണ്ടുന്ന നൂറുനൂറു കാര്യങ്ങളുണ്ട്. അപ്പോ ഴൊക്കെ ഈ ഭാഗ്യംകെട്ടവർ കഷ്ടപ്പെടുകയാണ്‌. അവർക്കിത്‌ ജീവന്മരണ പ്രശ്നമാണ്. ഈ പരമാർത്ഥം നിരത്തുവാസികൾ മനസ്സിലാക്കിയില്ലെങ്കിൽ വേദനയോടുകൂടി മനസ്സിലാക്കാൻ അവർ നിർബന്ധിതരായിത്തീരും. യു : അദ്ദേഹം എന്ത്‌ സഹായവും ചെയ്യാൻ തയ്യാർ. അതിനപ്പുറം എന്ത്‌ വേണം കി. നിങ്ങൾ ബന്ധുവായ ചങ്ങാതിയെ പറഞ്ഞു മനസ്സിലാക്കുക. സ്നേഹപൂർവ്വം ഉപദേശിക്കുക. അയാളുടെ പണം ഇവിടെ ഇപ്പോൾ ആവശ്യമില്ല. പണം ആവശ്യമെങ്കിൽ ആ പാവപ്പെട്ടവർ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിക്കൊള്ളും. ഇവിടെ വേണ്ടത്‌ നാലടിഭൂമിയാണ്. ശ്വാസംമുട്ടുള്ളവന്ന് മൂക്കിൻറെ അടവ്‌ മാറിക്കിട്ടലാണ് ആവശ്യം. അതല്ലാത്ത മറ്റൊന്നുകൊണ്ടും അയാളെ പ്രലോഭിപ്പിച്ചിട്ടു കാര്യമില്ല. അത് ബുദ്ധിശൂനൃത മാത്രമല്ല. ക്രൂരതയുമാണ്. ഇവിടത്തെ സ്ഥിതി അതാണ് ഭൂമിവേണം അത്‌ കിട്ടണം. യു : അക്കാര്യത്തിലാണ് ജമാലിന്‌ സങ്കടം. കി : പറ ഞ്ഞു പഠിപ്പിച്ചോളൂ അളമുട്ടിയാൽ പാമ്പ്‌ കടിക്കും. ഔദാര്യമായി സ്ഥലം കൊടുക്കാനുള്ള ശേഷി ഇന്നദ്ദേഹത്തിനുണ്ട്. ഒന്നുമില്പാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്‌ ജമാൽ മറന്ന് കാണും. ഇന്ന് പടച്ചവൻെറ അനുഗ്രഹം ധാരാളം ലഭിച്ചിട്ടുണ്ട്‌. അതിനു അല്പാഹുവിനോ ട്‌ നന്ദി കാണിക്കണം. നാട്ടുകാരും അയൽവാസികളും സ്നേഹിതന്മാരുമായ കുറേ ജനങ്ങൾക്ക് കാലാകാലത്തേക്കും ആശ്വാസം നൽകുന്ന ഒരു വഴി നിർമ്മിക്കാൻ അൽപം സ്ഥലം വിട്ടുകൊടുക്കുന്നത്‌ ജമാലിനെ സംബന്ധിച്ചേടത്തോളം വളരെ ചെറിയ ഒരു ത്യാഗമാണ്‌. അതേ സമയം ജനങ്ങൾക്ക് വമ്പിച്ച ഒരു അനുഗ്രഹവു മാണ്‌. അവർ അല്പാഹുവിനോട്‌ പ്രാർത്ഥിക്കും. ഞങ്ങൾക്ക്‌ ഈ നന്മ ചെയ്‌ത ഔദാര്യവാനായ ആ നല്ല മനുഷ്യന്ന് അയാളുടെ സൽക്കർമ്മത്തിന്ന് തക്കപ്രതിഫലം കൊടുക്കേണമേ എന്ന് ദുഃഖിതരുടെ ദുആക്ക്‌ സാധാരണയിൽക്കവിഞ്ഞ ശക്തിയും സ്വീകാര്യതയും ഉണ്ടാകും. യു : ഇതൊക്കെ കാര്യം കാണാനുള്ള നയതന്ത്രങ്ങളാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അയാൾക്കുണ്ട്. കി : ഞാനീ പറഞ്ഞ സത്യാവസ്ഥ നയതന്ത്രമാണെന്ന് നിങ്ങൾ കരുതുന്നു എന്നാണതിനർത്ഥം. അത് ബുദ്ധിയുടെ ലക്ഷണമാണെന്നും നിങ്ങൾ കരുതുന്നു. ബുദ്ധിയില്പായ്‌മയുടെ ലക്ഷണങ്ങളാണ് ഈ രണ്ടു കരുതലും. മുസ്ലീം എന്ന നിലക്ക്‌ അള്ളാഹുവിൽ വിശ്വസിക്കുന്ന മുഅമീൻ എന്ന നിലക്ക്‌ എൻെറ ചിന്താഗതി ഒരു തന്ത്രമായി നിങ്ങൾ കാണുന്നത്‌ ശരിയല്ലെന്നാണ്‌ എനിക്ക്‌ നിങ്ങളെ ഉണർത്താനുള്ളത്. കാര്യം നിങ്ങൾക്ക്‌ ബോദ്ധ്യപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ബന്ധുവും സ്നേഹിതനുമായ ജമാലിനെ ഉപദേശിക്കുക. ഒരു സൽക്കർമ്മം അയാൾ ചെയ്താൽ പ്രതിഫലം അയാൾക്ക്‌ മാത്രമല്ല അത്‌ ചെയ്യാനുപദേശിച്ച നിങ്ങൾക്കും കിട്ടും. യു : ഒരാളുടെ സ്ഥലം വെറുതെയങ്ങു വിട്ടുകൊടുക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുക. കി; ഞാൻ കേട്ടത്‌ ശരിയാണെങ്കിൽ അവർ വിലകൊടുക്കാനും തയ്യാറാണ്‌. അതിനും ജമാൽ തയ്യാറ ത്രെ. അത്രയും ക്രൂരത അയാൾ കാണിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല. അയാളെ ഒരു സാമൂഹ്യവിരുദ്ധനായി ചിത്രീകരിക്കാനുള്ള ബദ്ധപ്പാടിൽ തല്പരകക്ഷികൾ പടച്ചുണ്ടാക്കുന്ന കള്ള പ്രചാരമായി രിക്കാം അത്‌. അതങ്ങനെ ആവട്ടെ എന്ന് ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ സ്വന്തക്കാരനായ സ്നേഹിതന്ന് ചെയ്യുന്ന ഏററവും വലിയ സേവനമായിരിക്കും അത്‌. ജമാലിനെ ഉപദേശിക്കുക. അയാൾ ഒരു മനുഷ്യസ്നേഹിയുടെ വസ്ത്രം ധരിക്കട്ടെ. ഉള്ളിൽ എന്ത്‌ “കുന്ത്രാണ്ടമായാലും ആർക്കും പ്രശ്നമല്ല. വില മുഴുവൻ വാങ്ങിയിട്ടോ അൽപ്പം മാത്രം വാങ്ങിയിട്ടോ മുഴുവൻ സൗജന്യമായിട്ടോ ഏത്‌ നിലക്കായാലും റോഡിന്‌ പോരാത്ത സ്ഥലം കൊടുക്കുവാനുപദേശി ക്കുക. അല്ലാത്തപക്ഷം അനേകം സുഹൃത്തുക്കൾ അയാൾക്ക്‌ നഷ്ടമാകും, അവരുടെ ശാപം ഏൽക്കേണ്ടിവരും. അവർ അയാൾക്ക്‌ കേടായി പ്രാർത്ഥിക്കും, അയൽവാസികളെല്ലാം അയാളുടെ ശത്രുക്കളായി മാറും അയാളെ ദ്രോഹിക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള എല്ലാ സന്ദർഭങ്ങളും അവർ ഏകോപിച്ചു ഉപയോഗപ്പെടുത്തും. ദൂരെക്കിടക്കുന്ന ബന്ധുവിനേക്കാൾ ആപൽഘട്ടത്തിൽ ഉപയുക്തമാകുന്ന ജനങ്ങളാണവർ. ധനമോഹത്തിൻെറ പേരിൽ അവരെ ശത്രുക്കളാക്കി മാററുന്നത്‌ ബുദ്ധിപൂർവ്വമല്ല. എത്രയോ ഭൂസ്വത്തിൻെറ ഉടമയാണ്‌ ജമാൽ. അല്പം ചതുരഅടി സ്ഥലത്തിന്‌വേണ്ടി വലിയ അപകടത്തിലേക്കാണ്അയാൾ നീങ്ങുന്നത്‌. ജനങ്ങളുടെ സ്നേഹമാണോ വലുത് അതല്ല അല്പം മണ്ണാണോ വലുത്? അയാൾ ചിന്തിക്കട്ടെ മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെട്ടു ക്ലേശിച്ചു കൊണ്ട് ചിന്താമഗ്നനായി വീട്ടിൽ അടങ്ങിയിരിക്കേണ്ടിവന്ന ഗതികേട് നോക്കൂ ഇത്രയൊക്കെ ധനമുണ്ടായിട്ടും എൻേറയും തൻേറയും മനശ്ശാന്തി അയാൾക്കുണ്ടോ? നിർഭാഗ്യവാൻ. എല്ലാം സ്വയം കൃതാനർത്ഥമാണ്‌, ധനം ചെലവ്‌ ചെയ്ത്‌ മാനം നേടണം. മണ്ണിനേക്കാൾ വിലപിടിപ്പുള്ളത് ജനസ്‌നേഹമാണെന്ന്‌ ജമാലിനെ ഉപദേശിക്കുക. യു : ഇപ്പോൾ എനിക്ക്‌ മുമ്പത്തേക്കാൾ ബുദ്ധി വർദ്ധിച്ചിട്ടുണ്ട്. ബോധം കൂടുതൽ തെളിഞ്ഞിരിക്കുന്നു. ഞാൻ ജമാലുമായി കാണാം , ഉപദേശിക്കാം. സ്വീകരിച്ചാൽ നന്ന് . കി; ഒരു മുള്ള്‌ കാലിൽ തട്ടിയാൽ മതി. ക്ഷണനേരം കൊണ്ട്‌ ധനികൻ ഫഖീറാകും അല്ലാഹു നന്മ ചെയ്‌തു മനുഷ്യനെ പരീക്ഷിക്കും. പരീക്ഷയിൽ തോററാൽ മുൻ സ്ഥിതിയിലേക്ക്‌ മടക്കാൻ അല്ലാഹുവിന്‌ കഴിയുമെന്നോർത്ത്‌ ജനങ്ങൾക്ക്‌ നന്മചെയ്‌ത്‌ സുകൃതം സമ്പാദിക്കാൻ അല്ലാഹു തുണക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ==ലോക്കൽ ബിർള== ഞാൻ ബസാറിലൂടെ നടന്നുനീങ്ങുകയാണ്‌. അലസനായും അശ്രദ്ധനായും. എങ്കിലും ഇരതേടുന്ന ജീവിയുടെ പ്രകൃതിസ്വഭാവം ഒരിക്കലും എന്നെ പിരിയാറില്ല. അപ്പോഴാണ്‌ നാലഞ്ച്‌പേർ ഒന്നിച്ച്‌ ഒരു കടയിലേക്ക് കയറുന്നത്‌ എന്റെ ശ്രദ്ധയിൽപെട്ടത്‌. അസാധാരണമായി ഒന്നും അതിലില്ല . എങ്കിലും എന്നിൽ കുടിയിരിക്കുന്ന അന്വേഷകൻ എൻറ ഗിയർ മാററി. അല്പംകൂടി വേഗതയിൽ ഞാൻ ആ കടയുടെ മുമ്പിലെത്തി തൊഴിലാരംഭിച്ചു. പല പ്രായത്തിലുള്ള അഞ്ചാറ് പേരുണ്ട്‌ ആ കൂട്ടത്തിൽ എല്ലാവരും വരാന്തയിൽ നിൽക്കുന്നുണ്ട്‌. ഒരു കൊള്ളകൊടുക്കയും നടത്താതെ അങ്ങുമിങ്ങും നോക്കിയും ഒററടിവെച്ചും തിരിഞ്ഞും മറിഞ്ഞും അവർ അലസമായി സമയം തള്ളിനീക്കുന്നതായിട്ടാണ്‌ കണ്ടത്‌.ജിജ്ഞാ സയോടെ ഞാൻ ആ പരിസരത്ത്തന്നെ നിലകൊണ്ടു. അവരിലാരും തന്നെ എന്തെങ്കിലും വാങ്ങുകയോ മറെറന്തെങ്കിലും ഇടപാട് ചെയ്യു കയോ ഒന്നും ചെയ്യാതെ നിന്നു തിരിയുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാൻ അഹിംസാപരമായി, ശ്രദ്ധിക്കപ്പെടാത്തതരത്തിൽ, കട യുടെ അകത്തേക്ക്‌ കണ്ണുകൾ പായിച്ചു, സാധാരണ കടകളിൽ കാണപ്പെടാറുള്ള വിധം വില്പനച്ചരക്കുകളൊന്നും റാക്കകളിലും ചാക്കുക ളിലുമായി നിരത്തിയിട്ടില്ല. എന്തെങ്കിലും റിപ്പേറോ, വൃവസായിക പ്രവർത്തനമോ നടക്കുന്ന സ്ഥാപനമായിരിക്കാനാണ്‌ സാദ്ധ്യത. വന്നോ, എത്തിയോ, ഇവിടെയുണ്ടോ എന്നിങ്ങനെ ഇടക്കിടെ ഇവരിലോരോരുത്തരായി അകത്തിരിക്കുന്നവരോട് അന്വേഷിക്കുന്നുണ്ട്‌. അപ്പോൾ ഒരു പ്രത്യേക വ്യക്തിയെ കാണാനെത്തിയവരാണിവരെന്നും അയാളുടെ വരവും പ്രതീക്ഷിച്ചാണ്‌ ആ തിരിച്ചിലെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടായില്പ. മിക്കവാറും ആ വ്യക്തി ആ സ്ഥാപനത്തിൻെറ ഉടമയായിരിക്കുകയും ചെയ്യും. കുറേ മിനുട്ടുകൾ ”ഉന്തിനീക്കിയ” ശേഷം, ഒരാൾ വന്നൂ കയറുന്നത്‌ കണ്ട എല്ലാവരും ഉണർന്നു, തെയ്യാറെടുത്തു, മുഖം പ്രസന്നമായി, ഗൗരവതരമായി, ട്ടാർഗററ്‌ വന്നെത്തി. എല്ലാവരും അയാളേയും, അയാൾ വന്നവരേയും മുഖാമുഖം നോക്കിനിൽക്കുന്നു. ഒരു സംഭാഷണം ആരംഭിക്കാനുള്ള ശുഭ മുഹൂ ർത്തം എത്തിയിരിക്കുന്നു. കൂട്ടത്തിലുള്ള മദ്ധ്യവയസ്‌ക്കൻ അവരുടെ നേതാവാണെന്ന്‌ തോന്നുന്നു. കയ്യിൽ പുസ്തകവും വേറെ കടലാസുകളും ഉണ്ട്‌.ഒരു മഹത്തായ കാരൃത്തിന്ന്‌ ഉദാരമായി സംഭാവനപിരിക്കാൻ ദിവ്യന്മാരെ സമീപിക്കുന്ന സമുദായസേവകന്മാരാണ്‌ അവരെന്ന്‌ ഞാൻ ന്യായമായും അനുമാനിച്ചു. എത്ര ഉദാരനായാലും ധനികനായാലും സംഭാവനക്കാരെ സ്വീകരിക്കുന്ന ഒരു “യാഥാസ്ഥിതിക” സ്വഭാവമുണ്ടല്ലൊ. അതി വിടെയും നടക്കും. രസകരമായ ചൂടുള്ള സംഭാഷണം, വേദാന്തം. കുററാരോപണം എത്തൊക്കെ നടന്നാലും ഒടുവിൽ അല്പം നീരെങ്കി ലും പിഴിഞ്ഞെടുത്തേ അടങ്ങൂ, മടങ്ങൂ എന്ന പിടിവാശി. അങ്ങിനെയുള്ള ഒരു അടിയും തടയും നടക്കുന്ന നൂലാമാല ക്കോലാഹലക്കു തൂഹലം നേരിട്ടു കേട്ടനുഭവിച്ചു പകർത്തി പകർന്നുകൊടുക്കാനുള്ള ആവേശത്തോടെ ഞാനും “ഉടുത്തൊരുങ്ങി“. നേതാവെന്ന്‌ തോന്നിക്കുന്ന മദ്ധ്യവയസ്‌ക്കനാണ്‌ സംഭാഷണം ആരംഭിച്ചത്‌. സ്ഥാപനത്തിൻെറ ഉടമയായ യുവാവിനെ സ്നേഹപൂർവ്വം സംബോധന ചെയ്തുകൊണ്ടുള്ള തുടക്കം. കൊടുങ്കാററിന്‌ മുമ്പുള്ള ശാന്തതയാണെന്ന്‌ എനിക്ക്‌ ഊഹിക്കാൻ കഴിഞ്ഞിരുന്നില്പ. നേതാവ്‌ : അല്ല സ്നേഹിതാ, നമ്മൾ ഇങ്ങന കഴിഞ്ഞാൽ മതിയോ? കടയുടമ : എന്താ സംഗതി? നേ : അങ്ങനെ ചോദിക്കുന്നത്‌ ഭംഗിയാണോ? കട : അതിലെന്താ ഭംഗികേട്? വന്ന കാര്യം അന്വേഷിക്കുന്നത്‌ മര്യാദയല്ലേ? കൂട്ടത്തിൽ ഒരാൾ : നമ്മുടെ സ്നേഹിതൻ മര്യാദക്കാരനായി മാറിയിരിക്കുന്നല്ലോ? നേ: ഇപ്പോൾ കാണിക്കുന്ന മര്യാദ അപമര്യാദയോ പോർവിളിയോ ആയിട്ടാണ്‌ ഞങ്ങൾക്ക്‌ തോന്നുന്നത്‌. കട: അതിന്‌ ഞാൻ നിരപരാധിയാണേ. ഒരു പോരും ഉദ്ദേശിച്ചിട്ടില്ല. നേ : താൻ അപരാധിയാണ്‌. ഞങ്ങൾ വന്ന കാര്യം സ്വയം അറിയാവുന്നതിനാൽ വന്നതെന്തിനെന്ന അന്വേഷണം പരിഹാസമോ അവ മതിയോ. ആയിട്ടല്ലേ വ്യാഖ്യാനിക്കേണ്ടെത്‌. കട: കാര്യം എങ്ങനെയാണ്‌ ഞാനറിയുക; എനിക്ക്‌ അദൃശ്യജഞാനമോ അമാനുഷിക ശക്തിയോ ഇല്ലല്ലോ. നേ: ഇതിന് മുമ്പ് ഇങ്ങനെ ചോദിച്ചിട്ടില്ലല്ലോ.? കട: അപ്പോഴൊന്നും നിങ്ങളുടെ കൂടെയുണ്ടാവാറില്പാത്ത ആളുകളെ ഇപ്പോൾ കണ്ടത്‌കൊണ്ടാണ്‌ കാര്യം അന്വേഷിച്ചത്‌. നേ: താൻ തന്നെയാണ്‌ ഇവരെയൊക്കെ കൂട്ടിയത്‌. കട: അയ്യോ ഞാൻ ക്ഷണിച്ചില്ലല്ലേ. നേ; മുമ്പും താൻ ക്ഷണിച്ചിട്ടല്ല വരാറ്‌. ആദ്യം ഞാൻ തനിയേ ആയിരുന്നു പിന്നെ എൻെറ കൂടെ ഒന്നോ രണ്ടോ പേർ ഉണ്ടാകാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾ അരഡസൻ ആളുകളാണ്‌. സാധാരണ പോക്കിരിയേയും, കള്ളനേയും മാന്യതയുള്ള പൗരന്മാരേയും അറസ്റ്റ്‌ ചെയ്യാൻ സബ്‌ഇൻസ്പെക്ടറും കോൺസ്റ്റബിളൂം മതി. വീരപ്പനെ പിടികൂടാൻ സ്‌പഷൽട്ടാസ്റ്റ്‌ ഫോഴ്‌സ്‌. പ്രത്യേക അദ്ധ്വാനപ്പട്ടാളം_തന്നെ വേണ്ടിവന്നു. കട: ഞാൻ വീരപ്പനായോ? നേ: വീരനാണെന്നതിൽ സംശയമില്ല. മൂന്നുകൊല്പമായില്ലേ, തന്നെ സ്വാധീനിക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞോ? പിടികൊടുക്കാതെ സ്വതന്ത്രമായി വിഹരിക്കുന്ന വീരപ്പനെപ്പോലെ വീരനായ താങ്കളും നിർവ്യാകുലനായി വിരാജിക്കുകയല്ലേ, കടം വീട്ടാതെ. കൂട്ടത്തിലൊരാൾ: കാര്യം പറഞ്ഞു ഞങ്ങളെ വിടൂ മിസ്റ്റർ. കട: ഞാനെന്താ പറയേണ്ടത്‌? നേ: എനി ഒന്നും പറയേണ്ടതില്ല. മൂന്ന്‌ കൊല്പമായി കുറേ പറഞ്ഞില്ലേ എനി പൈസ തന്നുതീർത്താൽ മതി. കട: ഞാൻ താമസിയാതെ തരാം. കൂട്ടത്തിൽ: മുമ്പൊക്കെ നാളെത്തരാം എന്ന്‌ പറയാറായിരുന്നു, ഇപ്പോൾ ശൈലി മാറിയല്ലോ. നീണ്ട അവധി കിട്ടാനാണോ? മറെറാരാൾ: എന്ത്‌ പറഞ്ഞാലും അതും കേട്ടു നാം മടങ്ങിപ്പോകുമെന്നും രണ്ടുമാസത്തിന്‌ ശല്യമുണ്ടാകില്ലെന്നും അയാൾക്കറിയാം പിന്നെ ഏത്‌ ശൈലിയിൽ പറഞ്ഞാലെന്താ? നേ: പൊതുധനം അന്യായമായി കൈവശം വെക്കുന്നത്‌ ഈ സംഘടനാംഗങ്ങളോട് ചെയ്യുന്ന അക്രമമല്ലേ? നിങ്ങളെപ്പോലെ ആവശ്യക്കാ രായ മററുള്ളവർക്കും എത്തിക്കേണ്ടുന്ന സഹായധനം നിങ്ങൾ ദീർഘകാലം കയ്യടക്കി മററുള്ളവരെ ദ്രോഹിക്കുന്നത്‌ നീതിയാണോ? കട: വേഗം തരാം, അല്പംകൂടി.......... നേ: പഴയ ആ വാക്ക്‌ എനി ആവത്തിക്കേണ്ട. പലതവണ അത്‌ പറഞ്ഞതല്ലാതെ പറഞ്ഞപോലെ ചെയ്തിട്ടില്ലല്ലൊ. നിങ്ങളുടെ വാക്ക്‌ പഴയ ചാക്കിലും മോശമാണ്‌. മറെറാരാൾ: ഞങ്ങൾക്കും സഹായനിധിയിൽ അവകാശമുണ്ട്‌, ഇത് വാങ്ങി ഞങ്ങളുടെയിടയിൽ "വിതരണം ചെയ്യു. ഇയ്മാൾക്ക്‌ മാത്രമു ള്ളതല്പല്ലൊ പൊതുഫണ്ട്‌. നേ: ഇതുവരെ താൻ പറയുന്നത് കേട്ടുമടങ്ങി പോകലായിരുന്നു ഞങ്ങളുടെ പതിവ്‌. എനി അത്‌ നടപ്പില്ല. പണം തന്നേതീരൂ, കട: ഇപ്പോൾ പറയുന്നത് പറയുന്ന പോലെ ചെയ്യാനാണ്‌. നേ: ആണത്തമില്പാത്ത തൻെറ വാഗ്‌ദാനങ്ങൾക്ക്‌ വല്ല വിലയുമുണ്ടോ? മൂർച്ചയില്വാത്ത ആയുധംപോലെയല്ലേ തന്റെ വാക്കുകൾ. ഒരു മാന്യതയൊക്കെ മനുഷ്യർക്ക്‌ വേണ്ടേ? ഒരാൾ : ഇങ്ങനെ ജനങ്ങളെ കബളിപ്പിച്ചു ശീലിച്ചവർക്കും ജനങ്ങളുടെ ശകാരവും അസഭ്യവും കേട്ടുതഴമ്പിച്ചവർക്കും ആരെന്ത്‌ പറഞ്ഞാലും മൂട്ടിൽ മുളച്ച ആല്‌ പോലെയാണ്‌ തറവാടിത്തം, അഭിമാനം എന്നൊക്കെ പറയേണ്ടത്‌ ആരോടാണ്‌? മറെറാരാൾ: വേഷവിധാനം കണ്ടാൽ മാന്യനെപ്പോലെ. അത്തരക്കാരെ മാന്യന്മാരെന്ന്‌ ജനം ധരിക്കും. അടുത്ത് പഴകുമ്പോഴല്ലേ തനി നിറം മനസ്സിലാവുക. ഒരാൾ: ഇക്കാലത്തെ തട്ടിപ്പുകാരിൽ അത്യുത്തമന്മാർ മുതൽ അറുകേടികൾ വരേയുണ്ട്‌. പലർക്കും നേതാക്കളുടെ പരിവേഷവും ഉണ്ട്‌. വിദ്യാഭ്യാസവും ഉണ്ട്‌. കട: ഒരു തവണകൂടി ഞാൻ പറയുന്നത്‌ കേൾക്കൂ. നേ: ആ വാക്ക്‌ എങ്ങനെ വിശ്വസിക്കും? മുൻകാലങ്ങളെപ്പോലെ എനിയും ഉദയാസ്തമനങ്ങൾ നടക്കും, തൻെറ ദിനചരൃകൾ നടക്കും. ഞങ്ങളുടെ നിഷ്‌ക്രിയത്വവും. നിത്യവും തന്നെത്തേടിവരാൻ, ഞങ്ങൾ ജോലിയില്ലാത്തവരല്പ, സ്ഥാപനത്തിൽ നിന്ന്‌ ശമ്പളം പററുന്ന വരുമല്ല. സ്ഥാപനത്തിൻെറ ഒദ്യോഗികഭാരവാഹികളായത്‌ കൊണ്ട്‌ തന്നെപ്പോലെയുള്ള വികാരവിചാര ശൂന്യരെ തേടി നടക്കേണ്ടുന്ന ഗതികേട് അനുഭവിക്കുകയാണ”. ഒരാൾ; (നേതാവിനോട്‌) ഇയ്യാൾക്ക് കഴിയാണ്ടല്പല്ലൊ, കരുതികൂട്ടിത്തരാതിരിക്കുകയല്ലെ. എനി വരാൻ ഞങ്ങൾ തയ്യാറല്പ ഇന്ന്‌ അവസാ നിപ്പിചുുപോകണം. നേ: ഞങ്ങളെക്കൊണ്ട്‌ അധികം സംസാരിപ്പിക്കുന്നതെന്തിനാണ്‌? ആ തുക അടച്ച്‌ സംഗതി ക്ലോസാക്കിക്കളഞ്ഞേക്കൂ. കട: മുമ്പ്‌ പറഞ്ഞ പോലെയല്ല. ഇപ്പോൾ പറയുന്നത്. ഉടനെ തീർക്കാം. എന്നെ വിശ്വസിക്കൂ . ഒരാൾ : നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയോ? സംഘടനയുടെ നേതാവെന്ന നിലയിൽ ഇദ്ദേഹം എത്ര പ്രാവശ്യം നിങ്ങളെ സമീപിച്ചി ട്ടുണ്ട്. അപ്പോഴൊക്കെ ഓരോ അവധി പറഞ്ഞു അദ്ദേഹത്തെ മടക്കി അയച്ചു അവസാനം അദ്ദേഹം “എനി ഞാൻ തനിയെ തൻെറ അടുത്ത്‌ വരുന്നതല്ല" എന്ന് പറഞ്ഞു കോലും മുറിച്ചിട്ട്‌ വെറുപ്പോടെ തിരിച്ചുപോകയുണ്ടായില്ലേ? അതിനു ശേഷമല്ലെ രണ്ടാളും മൂന്നളും കൂടി വരാൻ തൂടങ്ങിയത്‌. എന്നിട്ടും താൻ അവധി പറയുകയെന്നതല്പാതെ അതവസാനിപ്പിക്കാനുള്ള ഒരു മനോഭാവവും താൻ പ്രദർശി പ്പിച്ചില്പ. എത്രകാലം ഇങ്ങനെ കഴിയാമെന്നാണ്‌ തൻെറ ആലോചന? താൻ ഇരിമ്പൊന്നുമല്പല്ലൊ. ഞങ്ങൾ പിഴിഞ്ഞു ചാറെടുക്കും കട: നിങ്ങളെല്ലാവരും കൂടി എന്നെ ഇങ്ങനെ ആക്രമിച്ചാൽ ഞാൻ 'നിസ്സഹായകനായി ഇരിക്കയല്ലാതെ എന്ത്‌ ചെയ്യും? ഒരാൾ : എത്ര ആളുടെ രക്തമാണെടോ താൻ വാററികുടിചുകൊണ്ടിരിക്കുന്നത്? താൻ പണം ഇന്ന് തന്നിട്ടില്ലെങ്കിൽ, എനി സമിതിയം ഗങ്ങൾ പത്ത്‌നൂറ്‌ പേര് ഘോഷയാത്രയായി വന്ന്‌ കട കയ്യേറുകയും തന്നെ ഘെരാവൊ ചെയ്യകയും ചെയ്യേണ്ടിവരും. നേ: ഈ സംഖ്യ അടച്ചുതീർക്കാൻ തനിക്ക്‌ കഴിയാണ്ടല്ലല്ലൊ നല്ല ഉല്പാദനമുണ്ട്‌. നല്ല പ്രചരണമുണ്ട്‌. അത്‌വഴി' തനിക്ക്‌ നല്ല വരുമാനവു മുണ്ട്‌. ഇതൊക്കെ ആയിട്ടും ഈ ബാദ്ധൃത അവസാനിപ്പിക്കാതെ, കിട്ടാക്കുററി പിരിക്കാൻ ഞങ്ങൾ കുറേ ആളുകൾ പതിവായി തൻെറ വരാന്തയിൽ കയറിനിന്ന്‌ ആക്രോശിക്കുന്നതിൽ തനിക്ക് ലജ്ജതോന്നുന്നില്ലേ? ഒരാൾ ; ഇയ്യാളൊരു നാഴികക്കല്ലാണ്‌. കട; എനിക്കെന്തിനാ ലജ്ജ തോന്നേണ്ട കാര്യം? പതിവല്പാത്തത്‌ എന്താണിവിടെ? നേ: കുററി പിരിക്കാൻ ആളുകളെ കേററിറക്കം ലജ്‌ജാവഹമല്ലേ? കട: കടം ഉള്ളതിൽ ലജ്ജ തോന്നേണ്ടതില്ല. നിങ്ങൾക്കും ഉണ്ടാകും കടം. എല്ലാവർക്കും ഉണ്ടാകും കടം. ട്ടാററാക്കും ബിർലക്കും കടമില്ലേ? ഒരാൾ: മൂപ്പര്‌ ബിർളയുടെ കണക്കപ്പിള്ളയാണെന്ന് മറെറാരാൾ: ബിർളയുടെ ആഡിററർ ആയാലും മതി, നേ: അവർക്ക്‌ കടമുണ്ടെങ്കിൽ അത്‌ നടന്നുകൊണ്ടിരിക്കുന്ന എടവാടിൻെറ ഭാഗമായിട്ടല്ലാതെ, തൻെറ മാതിരി കിട്ടിയത് പെട്ടിയിലിട്ടു തരികിട പറയുന്നവരല്ല അവർ. ഒരാൾ: അത്‌ സാക്ഷാൽ ബിർളയും ഇത്‌ ലോക്കൽ ബിർളയുമാണ്‌, അതിൻെറ വ്യത്യാസം കാണും. ഇത്‌ ഉർളയാണ് നേ; ബിർളക്ക്‌ കടമുണ്ടെന്നും പറഞ്ഞു താൻ നാട്ടുകാരുടെ പണം മുക്കാൻ നോക്കേണ്ട. തനിക്ക്‌ ലജജയില്ലായിരിക്കും, ഞങ്ങൾക്ക്‌ നാണക്കേടായിത്തുടങ്ങി. ഈ പണം വസൂലാക്കാൻ നിങ്ങൾക്ക്‌ കഴിവില്ലേ എന്ന്‌ ആളുകൾ ഞങ്ങളോട് ചോദിച്ചു തുടങ്ങി. കട; ഞാനെന്ത്‌ വേണം? ഒരാൾ: ഇത്രയൊക്കെ സംസാരിച്ചിട്ടും എന്ത്‌ വേണമെന്നോ? തൻെറ മാതിരി വേറെയും ബിർളമാരുണ്ടായിരുന്നു. അതൊക്കെ ഞങ്ങൾ ശരിയാക്കി താനാണ്‌ ഒതുങ്ങാപുള്ളി യായി നിലകൊള്ളുന്ന ആധുനിക ഭീകരൻ, വിഴുങ്ങൽ, ഭീമൻ. നേ: താനേ, ഉള്ള സംഖ്യ ഇന്നുതന്നെ കൊടുക്കിൻ, ബാക്കി ഇന്ന സമയം തരുമെന്ന് പറയുകയും ആ സമയത്ത്‌ കൊടുക്കുകയും ചെയ്യുക. ഇത്‌ അവസാന അവധിയാണ്‌. ഈ ചാൻസ്‌ താൻ നഷ്ടപ്പെട്ടാൽ അടുത്ത നടവടി തന്നെ വേദനപ്പിക്കും. അതിനിടവരുത്താ തിരുന്നാൽ തനിക്കും ഞങ്ങൾക്കും നന്ന്. ഇപ്പോൾ ഞങ്ങൾ പോകുന്നു. ഒരാൾ: ലോക്കൽ ബിർളാ, മൊരളാബാദ്‌. മറെറാരാഠം; ലോക്കൽബിർളാ, ഉരുളാബാദ്‌. ==ധനം കൂടി, മനം കോടി== ഞാൻ ഒരു തൂണും ചാരി വിശ്രമിക്കുകയാണ്‌. അപ്പോൾ ഒരു സലാം ചൊല്ലുന്ന ശബ്ദം കേട്ടു, തലനിവർത്തി ശ്രദ്ധിച്ചപ്പോൾ അടുത്ത ബഞ്ചിൽ ഏകനായി ഇരിപ്പുറപ്പിച്ചിട്ടുള്ള ഒരു വൃദ്ധൻെറ ശബ്ദമാണ്‌ ഞാൻ കേട്ടതെന്ന് മനസ്സിലായി. ഒരു മദ്ധ്യവയസ്കൻ ആ വൃദ്ധനെ സമീപിക്കുന്നുണ്ട്‌, വൃ: വരിൻ, ഇരിക്കൂ മദ്ധ്യവയസ്കൻ: ഇരിക്കാൻ നേരമില്ലല്ലോ അല്പം തിരക്കുണ്ട്‌. വൃ; എന്നാലും അല്പം ഇരുന്നിട്ടു പോകാം. നമ്മൾ തമ്മിൽ കണ്ടിട്ട്‌ നാളുകുറേ ആയില്ലേ? മ.വ: ശരിയാണ്‌. അടുത്തൊന്നും കണ്ട ഓർമ്മയില്ല. വൃ: എന്താ വിശേഷങ്ങൾ? ഇപ്പോൾ മുമ്പത്തെപ്പോലെ ഇങ്ങോട്ടൊന്നും വരാറില്ലേ? പണ്ടൊക്കെ അടിക്കടി നാം കണ്ടുമുട്ടുമായിരുന്നു. ഇപ്പോൾ കുറേ നാളായി അങ്ങനെ കാണാറില്ല മ.വ: പുറത്തിറങ്ങി ചുററി നടക്കാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മുമ്പത്തെപ്പോലെ താല്പര്യം തോന്നുന്നില്പ. സമൂഹവുമായി അകലാൻ തോന്നുന്നു വൃ: എന്താണ് ഭാവമാററത്തിന്‌ കാരണം? നല്പവരുമായുള്ള സ്നേഹം മൂക്കുംതോറും കൂടുതൽ കൂടുതൽ മധുരമായി തോന്നുമെന്നാണ ല്ലൊ മഹദ്വാക്യം. മ. വ: നല്ലവർ അധികമുണ്ടോ നമ്മുടെ സമൂഹത്തിൽ? അടുക്കുമ്പോഴറിയാം കരിമ്പല്പ, ഇരിങ്ങണയാണെന്ന്. വൃ: അത്തരക്കാരും ധാരാളമുണ്ട്‌. എന്ന് വെച്ച്‌ സമൂഹത്തിനെ വെറുക്കാൻ പാടില്പല്ലൊ. മ.വ; അടുക്കാൻ പററാഞ്ഞാൽ ക്രമേണ വെറുപ്പ് ജനിക്കും. അപ്പോൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാനേ തോന്നൂ: പുറത്തിറങ്ങി നടക്കാൻ മനസ്സ്‌വരില്ല. വൃ: ആ വികാരത്തിന് _“ആ ചിന്താഗതിക്ക്‌ ഒരു തടയിടണം. അതിനെ വളർത്തിയെടുക്കരുത്'. എന്തുകൊണ്ടെന്നാൽ നബി (സ) പറ ഞ്ഞിട്ടുണ്ട് സമൂഹത്തിൽ നിന്നുള്ള ദ്രോഹം സഹിച്ചു കൊണ്ട് അവരോടൊപ്പം കഴിഞ്ഞുകൂടുന്നതാണ്, അവരെയും വിട്ടകന്നു കഴിയു ന്നതിനേക്കാൾ ശ്രേഷ്ടമെന്ന്. ആ ദ്രോഹങ്ങൾ സഹിക്കുന്നത്‌ ഒരു പുണ്യകർമ്മമായി അല്പാഹു ഗണിക്കുമെന്നർത്ഥം. മ.വ: തത്വജ്ഞാന പ്രകാരം മനസ്സ്‌ അടങ്ങിക്കിട്ടണ്ടേ എന്ത് ചെയ്യും? വൃ: അതൊക്കെ പരിശീലിക്കണം. കുറേയൊക്കെ ബുദ്‌ധിക്ക്‌ വഴിപ്പെടണം. അതായത്‌ വിചാരത്തിനു വികാരത്തെ നിയന്ത്രിക്കാനും പഠിക്കണം. എല്ലാം ശരിയാകും. അതിരിക്കട്ടെ. ഇപ്പോൾ എവിടെ പോയിട്ട് വരുന്നു? മ. എൻെറ ഒരു പഴയ ചങ്ങാതിയെ കാണാൻ പോയതാണ്‌.. അയാളെ കണ്ടു കാര്യം കഴിഞ്ഞു മടങ്ങുകയാണ്‌. വൃ: വന്ന കാര്യം നടന്നു. പിന്നെ ധൃതിപ്പെടാനില്പല്ലൊ. മ.വ: അടിയന്തിരമായതുകൊണ്ടാണ്‌ അയാളെ കാണാൻ വന്നത്‌. കുറച്ച് പൈസ ആവശ്യമായിവന്നു. അത്‌ കിട്ടി, ഇനി വേണ്ടേടത്ത്‌ എത്തിക്കണം. വൃ: പണക്കാർ തമ്മിലാണല്ലൊ കൊള്ളക്കൊടുക്ക. അവരും കൊടുക്കും അവർക്കും കൊടുക്കും “വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടും" എന്നാണല്ലൊ പ്രമാണം. മ.വ: ഇവിടെ സംഗതിയങ്ങനെയല്ല. ഞാനുദ്ദേശിക്കാത്ത ഒരാവശ്യം ഇവിടെ എത്തിയപ്പോൾ ഉണ്ടായി. പിന്നെ അതിന്‌ വേണ്ടി വീട്ടിൽ പോകണ്ടേ? അപ്പോൾ തോന്നി അടുത്തുള്ള ചങ്ങാതിയിൽനിന്ന് വാങ്ങാമെന്ന് അങ്ങനെ യാദൃശ്ചികമായി സംഭവിച്ചതാണ്‌ ഈ സുഹൃദ്ദ ർശ്ശനവും കൊള്ളക്കൊടുക്കയും. വൃ: ചങ്ങാതിയെ കാണാനിടവന്നത് നന്നായി. പണമിടപാടും ചിലപ്പോൾ ആവശ്യമായിവരും. ഒരു പോയിന്റ്‌_നമുക്ക് എപ്പോഴാണ്‌ കുറച്ചോ അധികമോ പൈസയുടെ ആവശ്യം നേരിടുക എന്നറിയില്ല. അതുകൊണ്ട് എപ്പോഴും എന്തെങ്കിലും ഒരു തുക കീശയിലുണ്ടാ യിരിക്കണം. മ.വ: അതില്ലാത്തത്‌കൊണ്ടാണ്‌ ഇന്ന് വായ്പ വാങ്ങേണ്ടിവന്നത്‌. വൃ: നിങ്ങൾക്കൊക്കെ അല്ലാഹു (ത) വളരെ നിഅ്‌മത്ത്‌ ചെയ്തിട്ടുണ്ടല്ലോ. ഞങ്ങളെപ്പോലെ ബേജാറും വെകിളിയുമായി നെഞ്ചുരുകേ ണ്ടുന്ന ഗതികേട്‌ നിങ്ങൾക്കില്പ. പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും കീശയിൽ കരുതണം. പലത്‌ കൊണ്ടും അത്‌ ഗുണം ചെയ്യും. വല്ല വർക്കും ചെറിയ ഉപകാര സഹായങ്ങൾ ചെയ്യേണ്ടിവന്നാൽ അതിനും സാധിക്കു. കയ്യിലൊന്നും ഇല്ലെങ്കിൽ “ഇല്ല“ എന്ന പദം നിങ്ങളെ വായിൽനിന്നു പുറപ്പെടേണ്ടിവരും. ആ വാക്ക് ഒഴിവാക്കലല്ലേ യോഗ്യതയും മാന്യതയും. മ.വ: സംഗതിയുടെ കിടപ്പ്‌ നിങ്ങളറിയില്ല, നിങ്ങൾപറഞ്ഞ ശീലം എനിക്ക്‌ ആദ്യമൊക്കെ ഉണ്ടായിരുന്നു. അത് സൗര്യക്കേടായിത്തീർ ന്നു. അപ്പോൾ ആ ശീലം അങ്ങ്‌ മാററി. വൃ: അതിശയം തോന്നുന്നല്ലോ. എപ്പോഴും കൈവശം അല്പം പൈസയുണ്ടായിരിക്കുകയെന്നത്‌ സ്വൈരം കെടുത്തുന്ന ശീലമായി നിങ്ങൾക്കനുഭവപ്പെട്ടു എന്ന് പറയുന്നത്‌ മനസ്സിലാക്കാൻ പ്രയാസമുണ്ട് . ഞാനാവട്ടെ “കാലിയായി“ നടക്കേണ്ടിവന്നല്ലോ എന്ന് സ്വയം പഴിച്ചു ദുഃഖിക്കുകയാണ്‌. അല്പാഹു (ത) നിഅ'മത്ത്‌ ചെയ്ത നിങ്ങൾക്ക് അത്‌ സ്വൈരക്കേട്! എന്താ ഇത്‌? മ.വ: പറയാം ആളുകളൊക്കെ എന്നെയും കാത്ത് വഴിയിലിരിക്കയാണെന്ന് തോന്നിപോകുന്നു. പുറത്തിറങ്ങേണ്ട താമസം ഓരോരു ത്തർ പിന്നാലെ കൂടുകയായി. ഓരോതരം ആവശ്യങ്ങൾ, ബുദ്ധിമുട്ടുകൾ, ഞെരുക്കങ്ങൾ, പ്രയാസങ്ങൾ അവർ എൻെറ മുമ്പിൽ അവതരിപ്പിക്കും. ആളും ആവശ്യവും നോക്കി തരംപേലെ സഹായിക്കുകയും ചെയ്യും. ഇത്‌ കൂടാതെ വായ്പക്കാർ അവരെയും ഒരളവിൽ തൃപ്തിപ്പെടുത്തും പക്ഷെ വായ്പ പോയതിന്റെ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. പണമിടപാട്‌ സ്നേഹിതന്മാരെ നഷ്ടപ്പെടുത്തും എന്നത്‌ വളരെ ശരിയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു ഗുണമുണ്ട്. ഇപ്പോൾ വായ്പക്കാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പലരും ഒരു “വാങ്ങ“ലോടെ അപ്രത്യക്ഷമാകും. പോയത്‌ പോയാലും ആ ശല്യം ഒഴിഞ്ഞല്ലോ എന്നതാണ്‌ എന്നെ ആശ്വസിപ്പിക്കുന്നത്‌. കയ്യിലു ണ്ടായാൽ ചോദിക്കുന്നവർക്ക് കൊടുക്കും. ഇല്ലെങ്കിൽ അത്‌ കൂടതെ കഴിഞ്ഞല്ലൊ. അതാണ് ഞാൻ കാലിയായി നടക്കാൻ തീരുമാനി ച്ചത്‌. ശല്യം മനസ്സിലായല്ലോ?. വൃ: സ്നേഹപൂർവ്വം പറയട്ടെ, തെററിദ്ധരിക്കരുത്‌, വേണ്ടുവോളം അറിവും വിവേകവും ലോകാനുഭവവും നിങ്ങൾക്കുണ്ട്‌ പടച്ചവൻ അനുഗ്രഹിച്ച വ്യക്തികളിലൊരാളാണ്‌ നിങ്ങൾ. അവൻതന്നത്‌, അവൻ ഇഷ്ടപ്പെടുന്ന, അ൨ൻ കല്പിച്ച മാർഗ്ഗത്തിൽ ചെലവ് ചെയ്യേണ്ടത്‌ നമ്മുടെ കടമയാണ്‌. ആ നിഅമത്തിന്ന് കാണിക്കുന്ന ശുക്‌ _നന്ദി_അതാണ്‌ ഇല്ലാത്തവരുടെ പരിതസ്ഥിതികൾ മനസ്സിലാക്കി അവർക്ക്‌ വേണ്ട സഹായം ചെയ്ത് സമാധാനിപ്പിക്കുക. അതിന് മടിക്കരുത്‌. നമ്മെ വീണ്ടും പടച്ചവൻ ഇല്ലായ്‌മയിലേക്ക്‌ താഴ്‌ത്താതിരിക്കണമെങ്കിൽ തന്നത്‌ നന്ദിപൂർവ്വം ഉപയോഗപ്പെടുത്തണം. മ.വ: പക്ഷെ ആളുകൾ നമ്മെ ചൂഷണം ചെയ്യാൻ നടക്കുകയാണ്‌. ഒന്നാമത്‌ സത്യസന്ധതയില്ല. വാക്ക്‌ പാലിക്കയുമില്പ. എന്തെങ്കിലും പറഞ്ഞു എന്നിൽ നിന്ന് കുറേ വസൂലാക്കണമെന്ന ലക്ഷ്യമേ അവർക്കുള്ളു. കൊടുക്കുന്ന ശീലം എനിക്കുണ്ടെന്നും അതിൽ മടിയോ മുഷിപ്പോ ഇല്ലെന്നും കുറച്ചു കാലംകൊണ്ട് അവ൪ മനസ്സിലാക്കി, ഇത്‌ തന്നെ തരം എന്ന മട്ടിൽ കാണുമ്പോഴൊക്കെ പിന്നാലെകൂടി ഊററാൻ തുടങ്ങുകയായി. ഇതൊരു സ്ഥിരം പരിപാടിയാണ്‌ ചിലർക്ക്‌. അത്‌ മനസ്സിലാക്കിത്തന്നെയാണ്‌ എൻറ ഇപ്പോഴത്തെ രീതി. കയ്യിൽവെച്ചുകൊണ്ട് ഇല്ലെന്ന്‌ കളവ്‌ പറയുന്നതിലും ഭേദം ഇല്ലാതെതന്നെ ഇല്ലെന്ന് പറഞ്ഞു സത്യവാനാകാമല്ലൊ. ആളുകളെ ഒഴിവാ ക്കലാണ്‌ ലക്ഷ്യം. അത്‌ കളവ്‌ പറയാതെ സാധിക്കുന്നു. വൃ: ആളുകളെകൊണ്ടുള്ള ബുദ്ധിമുട്ട് മനസ്സിലായി പക്ഷെ യഥാത്ഥത്തിൽ വിഷമിക്കുന്നവരെ മറക്കരുത്‌. കൂരകളിൽ പാർക്കുന്നവ രുണ്ട്‌, തീയെരിയാത്ത അടുപ്പുകളുണ്ട്‌."വയററത്ത്‌ കല്ല്‌ കെട്ടി” മേലേ അലക്കിത്തേച്ച വെള്ള ഷർട്ടും ധരിച്ച്‌ വേഷഭൂഷാദികളോടെ ജനമദ്ധ്യേ വിഹരിക്കുന്ന മാന്യന്മാരുണ്ട്‌_ചോദിക്കാൻ നാവ് പൊന്താത്തവർ _അവരൊക്കെ നിങ്ങളെപ്പോലെയുള്ളവരുടെ ബാദ്ധ്യതയാണ്‌ . നിങ്ങളൊക്കെ ഏക്കർകണക്കിന് വാങ്ങി കൂട്ടുന്നു, മാളികകൾ നിലനിലയായി പണിതു കേററുന്നു. സമൂഹത്തിലെ നിർദ്ധനന്മാരേയും, ദരിദ്രവാസികളേയും വിസ്മരിക്കരുത്‌. ഖുർആൻ പറയുന്നു. "അള്ളാഹു (ത) അനുഗ്രഹിച്ചു നല്കിയതുകൊണ്ട് പരലോകം കരസ്ഥമാക്കാൻ ആഗ്രഹിക്കുക. നിനക്ക്‌ ലഭിച്ചിട്ടുള്ളതിനെ മറക്കാതിരിക്കുക. അതിനാൽ അള്ളാഹു നിനക്ക് നന്മ ചെയ്തത്‌ പോലെ നീയും (മററുള്ളവ ർക്ക്‌)നന്മ ചെയ്യുക” ഈ നിർദ്ദേശങ്ങൾ നിങ്ങളെപ്പോലെയുള്ളവർ ഓർത്തിരിക്കേണ്ടതാണ്‌. മ.വ: തത്വം വളരെ ശരിതന്നെ പക്ഷെ ആളുകളുടെ സമീപം എന്നിൽ വളരെ വെറുപ്പുണ്ടാക്കിക്കഴിഞ്ഞു, ആളുകളെ കാണുന്നത്‌ തന്നെ ഭയമായിത്തീർന്നിരിക്കയാണ്‌. അതിനാൽ പുറത്തിറങ്ങാൻതന്നെ മടിയായി നാം തമ്മിൽ മുമ്പത്തെപ്പോലെ അടിക്കടി കാണാ ത്തത്‌ അത്‌കൊണ്ടാണ്‌ . വ്യ: അത്‌ പാടില്ല, ആവശ്യക്കാരെ കണ്ട്മുട്ടുന്നത് ഭാഗ്യമായി കരുതണം, അവർക്കെന്തെങ്കിലും കൊടുത്താൽ പരലോക നന്മ നേടാൻ സാധിക്കുമല്ലൊ. വിശക്കാത്തവർക്ക് മടികൂടാതെ കൊടുക്കുന്ന ധനികർ വിശക്കുന്നവരെ നിഷ്‌കരുണം അവഗണിക്കുന്നു എന്ന് തോന്നി ക്കുന്ന വിധത്തിലാണ്‌ അനുഭവങ്ങൾ നിങ്ങൾതന്നെ സമ്മതിക്കുന്നു നിർദ്ധനന്മാരെ കാണാൻതന്നെ ഭയമാകുന്നു എന്ന്. ധനം കൂടി, മനം കോടി, പണ്ട് മനസ്സിനുണ്ടായ അയവും ഭയവും കാരുണൃവുമൊക്കെ ഇപ്പോൾ ഇല്ലാതായി അങ്ങഒന ആവരുത്‌, മ.വ : തീരേ കെട്ടടങ്ങിയിട്ടില്ല. ദയാദാക്ഷിണ്യമൊക്കെ കാണിക്കുന്നതിൽ എനിക്ക് മടിയില്ല. അത്യാവശ്യമുണ്ടെന്ന്‌ കാണുന്നിടത്ത്‌ എൻെറ കൈകൾ നീളാറുണ്ട്. വ്യ: അൽഹംദുലില്പാഹ് _ആ കൈക്ക് നീളം കൂടികൂടി വരട്ടെ, ഖുർആൻെറ ഭാഷയിൽ പറഞ്ഞാൽ ചിലർ കൈകൾ പിരടിയിൽ വെച്ചു കെട്ടിയവരുണ്ട്‌ അവർ നന്ദികെട്ടവരഠണ്. അവരുടെ ധാരണ അവർക്ക്‌ കിട്ടിയ ധനമെല്ലാം അവർ അവരുടെ ബുദ്ധിസാമർത്ഥ്യം, അധ്വാ നശീലം, സ്ഥിരോത്സാഹം എന്നീ ഗുണങ്ങളാൽ സ്വയം സമ്പാദിച്ചതാണെന്നാണ്. അല്ലാഹുവിന്‌ ഒരു പങ്ക് ഉള്ളതായി അവർ വിശ്വസിക്കു ന്നതായി തോന്നുന്നില്ല. ദാലിക്കമിൻ ഫളലില്പാഹി_ അല്പാഹു കനിഞ്ഞു നൽകിയതാണെന്ന്‌ അക്കൂട്ടർ സമ്മതിക്കയില്പ. അല്ലാഹുവാണു അവരെ “തണ്ടിലേറ്റി"യത്‌ അവരുടെ “തോളിൽ മാറാപ്പ്“കേററുന്നതിനും അവന് കഴിയും എന്ന് അവർ വിശ്വസിക്കുന്നുണ്ടോ ആവോ, ചിലർ ധാരാളം ധനദുർവിനിയോഗം ചെയ്യുന്നു. കേസുംകൂട്ടവും ഉണ്ടാക്കുന്നു നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന. വലിയ തുക വേണ്ടാത്ത തിനു ചെലവാക്കാൻ മടിയില്ലാത്ത അവർ, പുണ്യകരമായ കാര്യങ്ങളിൽ മഹാപിശുക്കു കാണിക്കുന്നു. എല്ലാവരുമല്പ. എന്നാലും വളരെ പേർ അങ്ങനെയുള്ളവരുണ്ട്. അള്ളാഹു നിർബന്ധമാക്കിയ സക്കാത്ത്‌ ശരിക്കും കൊടുത്തുവീട്ടുന്നവർ എത്രപേരുണ്ടാവും, അനേകം ഏക്കർ ഭൂമിയുടെ ഉടമയായവർ പൊതുജനോപയോഗത്തിനായി നടവഴി സ്ഥലം വിട്ടുകൊടുക്കാൻ മടിക്കുന്നവരുണ്ട്.. ജനം വർദ്ധിച്ചു ഭവനങ്ങൾ പെരുത്തു പണ്ട് ഒഴിഞ്ഞുകിടന്ന മൈതാനങ്ങൾ ഇപ്പോൾ ഭവനനിബിഡമായി. കാരണം പൊതുജനങ്ങഠംക്ക്‌ യഥേഷ്ടം ഉപയോ ഗിക്കാൻ പാകത്തിൽ പൊതുവഴികൾ വേണമെന്നായി. അതിന്‌ ആവശ്യമായ സ്ഥലം പാവങ്ങൾ വിട്ടു കൊടുത്താലും കഴിവുള്ളവർക്കാ ണ്‌ അങ്ങനെ ചെയ്യാൻ മടി, ഇതൊരു റോഡ്‌ യുഗമാണ്. എവിടെ നോക്കിയാലും റോഡ്‌ പ്രശ്നമാണ്‌. അത്കൊണ്ട്‌ അക്കാര്യം ഉദാഹരണ മായി ഞാൻ പറഞ്ഞതാണ്. ധനം കൂടുംതോറും അതിനോട് ആർത്തി പെരുകുന്നു. ധനം ഉണ്ടാക്കാൻ വിഷമം, സംരക്ഷിക്കാൻ വിഷമം, വർദ്ധിപ്പിക്കാൻ വിഷമം; ചെലവാക്കാൻ വിഷമം_ഹാ, എന്നെപ്പോലെയുള്ളവർക്ക് എന്ത് സുഖം. ഉള്ളതുംഭക്ഷിച്ചു സുഖമായി ഉറങ്ങാം. “കൊട്ടാരം ചിന്തയിൽ വ്യഗ്രതകൊള്ളുമ്പോൾ കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം? മ.വ: എനിക്ക്‌ എന്നോടുതന്നെ വെറുപ്പായി തുടങ്ങിയിരിക്കുന്നു, എൻെറ നയത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ സംസാരത്തില ടങ്ങിയ ഉപദേശം വളരെ വിലപിടിച്ചതും എന്നെ സംബന്ധിച്ചേടത്തോളം ഫലപ്രദവുമായിട്ടുണ്ട്‌. എൻെറ ഏതോ ഒരു കണ്ണ് തുഠന്നിരിക്കു ന്നു. ഒരു പുതിയ ലോകത്തിൽ ഞാൻ പിറന്നിരിക്കുന്നു. ഇൻശാ അള്ളാ ഞാൻ പഴയ ഞാനായിട്ടല്ല. ഒരു പുതിയ ഞാനായിട്ടു ഈ നിമിഷം മുതൽ ജീവിക്കും. പുതുപ്പിറവി തന്ന നിങ്ങൾക്ക്‌ അല്ലാഹു നന്മ ചെയ്യട്ടെ. വ്യ: വളരെ സന്തോഷം. ധനം അല്ലാഹു നമ്മെ ഏല്പിച്ച അമാനത്തായി കരുതണം. അതൊരു ട്രസ്റ്റാണ്‌ അവന്റെ ഇച്ഛാനുസരണം ചെലവാക്കാനുള്ളതാണത്‌. ഈ ബോധം മനസ്സിലുണ്ടായാൽ എല്ലാം ശരിപ്പെടും. പടച്ചവൻ നമ്മെ നേർമാർഗ്ഗത്തിലാക്കട്ടെ. മ.വ: ആമീൻ. പിന്നെ കാണാം. ഇൻശാ അല്പാഹ്‌_അസ്പലാമു അലൈക്കും. കാലിഹജജ്‌ ഞാൻ നാട്ടിൻപുറത്ത്‌കൂടി നടന്നുവരികയാണ്‌. ഓർക്കാപ്പുറത്ത് ഒരു മഴ, ഭാഗ്യത്തിന്‌ സാമാന്യം ഭേദപ്പെട്ട ഒരു വീടിരിക്കുന്ന പറമ്പിലൂ ടെയായിരുന്നു തത്സമയം ഞാൻ നടന്നിരുന്നത്‌. ഞാൻ ആ വീടിൻെറ വരാന്തയിൽ കയറി മഴയിൽനിന്നും രക്ഷപ്പെട്ടു. ഒരു സമ്പന്നൻെറ വീടാണെന്ന് പെട്ടെന്ന് മനസ്സിലായി. മൊസൈക്ക്‌ വിരിച്ച നിലം. അലംകൃതമായ കതകുകൾ. റേഡിയോ, ടെലിവി ഷൻ, ഫോൺ, ഫേൻ എന്നിത്യാദി നവീന സുഖഭോഗാനന്ദോപകരണങ്ങളും ജനനിലൂടെ ദൃശ്യമാണ്‌, ഞാൻ ആ വരാന്തയിൽ ചാരിയി രുന്നു വിശ്രമിച്ചു. മഴ ചിലപ്പോൾ ഒരു ഭാഗ്യം തന്നെയാണ്‌. ഒരു ചെറുപ്പക്കാരൻ സോഫയിൽ ചാരിയിരുന്നുകൊണ്ട് ഒരു പുസ്സകം വായിക്കുന്നത്‌ അല്പം കഴിഞ്ഞാണ്‌ ഞാൻ കണ്ടത്‌. ഞാൻ ശബ്ദം ഒന്നും ഉണ്ടാക്കാതെയും, എൻെറ സാന്നിദ്ധ്യം അറിയാനിടവരാതെയും ഒരു പുറം പോക്ക്‌ സ്ഥലത്തെന്നപോലെ ആ വരാന്തയിൽ നിർവി കാരനായി ഇരിക്കുകയാണ്. ഒരാൾ പുറത്തു നിന്നുവന്ന് വരാന്തയിൽകയറി നേരെ അകത്തേക്ക്‌ കയറന്നത്‌ കണ്ടു. ആ വീടിൻെറ ഉടമയായിരിക്കാം അല്ലെങ്കിൽ അടുത്ത ബന്ധു ആയിരിക്കാം എന്നൊക്കെ ഞാൻ കരുതി. യാതൊരു ആചാരോപചാരവും തടവോ സങ്കോചമോ സംശയമോ ഒന്നും കൂടാതെ “ശടശടേ“ന്നുള്ളവരവും കേററവും കണ്ടാൽ അങ്ങനെ വിചാരിക്കാൻ മതിയായ ന്യായമുണ്ടല്ലൊ, പക്ഷെ അങ്ങനെയല്ലെന്ന് പിന്നീട്‌ വൃക്തമായി. കണ്ടാൽ ഒരു മതപണ്ഡിതനെപ്പോലെയുണ്ട്‌. തലപ്പാവും താടിയുമുണ്ട്‌. അത്‌കൊണ്ടു ഒരു മൗലവിയാണെന്ന് ഉറപ്പിക്കാൻ വയ്യല്ലൊ. ഭക്ത രായ മുസ്ലിംകൾ സുന്നത്ത്‌ എന്നനിലക്ക്‌ താടിയും തലക്കെട്ടും സ്ഥിരം വേഷമാക്കിയവരുണ്ട്‌. മിക്കവാറും മുസ്സിയാക്കൾ ഈ വേഷം ധരിക്കുന്നത്‌ കൊണ്ടു, വേഷം മതവിജ്ഞാനത്തിൻെറ ഒരു ചിഹ്നമായി മാറിയെന്നേയുള്ളു, ഈ വേഷം ധരിക്കാത്ത എത്രയോ പണ്ഡിത ന്മാരുണ്ട്. പക്ഷെ മുസ്ലിയാർ എന്ന് അത്തരക്കാർ അറിയപ്പെടുകയില്ലെന്ന് മാത്രം. ഒന്നുറപ്പിക്കാം വേഷവും പാണ്ഡിത്യവും തമ്മിൽ അഭേദ്യബണ്ഡമൊന്നുമില്പ. ഇരിക്കട്ടെ. ഇദ്ദേഹം അകത്ത്‌ കടന്ന് സെക്കൻറുകൾക്ക് ശേഷം ഒരു “അസ്സലാമു അലൈക്കും" കേട്ടു തുടർന്ന് “വ അലൈക്കുമുസ്സലാം" എന്നും കേട്ടു. പിന്നെ കടുത്ത ഗൗരവപ്പെട്ട സംഭാഷണമാണ്‌ അവിടെ നടന്നത്‌, സംഭാഷണത്തിൽനിന്നും വന്ന ആൾ മുസ്ലിയാരാണെന്നും അകത്തിരുന്നിരുന്ന യുവാവ്‌ അടുത്ത ദിവസം വിദേശത്ത്‌ നിന്ന് വീട്ടിൽവന്നുചേർന്ന ആ കുടുംബാംഗമാണന്നും മനസ്സിലായി. സംഭാഷണം ആരംഭിക്കുന്നത്‌ യുവാവാണ്. ആദ്യത്തെ ചോദ്യംതന്നെ അയാളുടെ കാഠിന്യം കാണിക്കുന്നുണ്ട്‌ “നിങ്ങളെന്താഹേ, മര്യാദ യില്പാതെ. വീട്ടിലേക്ക്‌ കടന്നുവരുന്നു. മുസ്ലിമിന്റെയെന്നല്ല മുസ്ഡിയാരുടെതന്നെ 'വേഷമുണ്ടല്ലൊ. ഇങ്ങനെയാണോ അന്യഗ്രഹത്തിൽ പ്രവേശിക്കേണ്ടത്‌? മുസ്ലിയാർ: ഇവിടെ ആരും ഉണ്ടാവാറില്ല. എൻെറ പതിവ്‌ അകത്ത് വന്നിരുന്നശേഷം എൻെറ സാന്നിദ്ധ്യം അറിയിക്കലാണ്‌. യുവാവ്‌: ഓഹോ, പതിവായി വരാറുള്ള ആളാണല്ലെ ശരി, എന്നാൽ ഒരാളെ കണ്ടാൽ നിങ്ങൾ സലാം ചൊല്ലേണ്ടതല്ലേ? അതെന്തു കൊണ്ടു ചെയ്തില്ല? മു: അതിങ്ങോട്ടും ആകാവുന്നതാണല്ലൊ. യു: വന്ന ആൾ എന്നനിലക്ക്‌ നിങ്ങൾ സലാം ചൊല്ലാ൯ ബാദ്ധ്യസ്ഥനല്ലേ? അതോ, തലയിൽക്കെട്ടും താടിയും ഉള്ളതുകൊണ്ടു മുസ്സിയാർ എന്ന പദവിയിലായിരിക്കെ അങ്ങോട്ടു ചൊല്ലണമെന്ന അവകാശം സ്ഥാപിക്കലാണോ? മു: അങ്ങിനെയൊന്നുമല്ല. യാദൃശ്ചികമായി ഒരാളെ കണ്ടപ്പോളത്തെ ഒരു പ്രത്യേകതയുണ്ടല്ലൊ. ഒരു അപ്രതീക്ഷിതത്വം, ഒരു വികാരം. അതിൽപ്പെട്ടുപോയി. അങ്ങനെ സലാം ചൊല്പാൻ അല്പം താമസിച്ചു അത്‌ ശരിയാണു. സത്യത്തിൽ താൻ സലാം ചൊല്ലാൻ നാവനക്കി ത്തുടങ്ങിയതാണ്‌ അപ്പോഴേക്കും ഇങ്ങോട്ട് സലാം വന്നുപോയി. യു: നിങ്ങൾ മെഷീൻ സ്റ്റാർട്ട് ചെയ്തു തുടങ്ങുമ്പോഴേക്കും എൻെറ വണ്ടി ഓടിത്തുടങ്ങി. മു: എന്തെങ്കിലും പറയാം. എങ്ങിനെയങ്കിലും വ്യാഖ്യാനിക്കാം. സംഗതി ഇങ്ങനെ സംഭവിച്ചു. യു: ശരി. എവിടെയാ നാട്‌? മു; കുറേ വടക്കാണ്‌. ഗുണംകേറാപുരം എന്നാണ്‌ സ്ഥലത്തിൻെറ പേർ. യു: ഇങ്ങനെ പതിവായി ചുററിസഞ്ചരിക്കുന്നതിന്റെ ഉദ്ദേശം എന്താണാവോ? മു: ഞാൻ പതിവായി ചുററിസഞ്ചരിക്കുന്ന ആളാണെന്നു നിങ്ങളെങ്ങിനെ മനസ്സിലാക്കി? ഞാൻ അങ്ങിനെ സഞ്ചരിക്കുന്ന ആളൊന്നു മല്ല. യു: പതിവായി വന്നിരുന്നു ശബ്ദിക്കലാണ്‌ പഴക്കം തഴക്കം എന്ന് നിങ്ങളല്ലേ പറഞ്ഞത്‌? അങ്ങിനെ ജീവിക്കുന്ന ഈ വേഷക്കാർ എത്ര യോ നമ്മുടെ സമുദായത്തിലുണ്ടല്ലൊ റമസാൻ ആയാൽ പിന്നെ പറയേണ്ടതും ഇല്പ. ആ വിയർക്കാത്ത ഭാഗ്യവാന്മാരിൽ ഒരാളാണ്‌ നിങ്ങളെന്നുകരുതിയാണ്‌ എൻെറ സമീപനവും അന്വേഷണവും. മു: ഞാൻ അത്തരം ഭാഗൃവാനല്ല. നിർഭാഗ്യവാന്മാരിൽപെട്ട ആളാണ്‌, നിങ്ങളുടെ ഭാഷയിൽ _എന്റെ ഭാഷയിൽ, അല്ലാഹുത്തആലാ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. യു: അപ്പോൾ നിങ്ങളുടെ തൊഴിൽ? എവിടെ തമസം, ഇവിടെ വരാൻ കാരണം? മു: നമ്മൾ തമ്മിൽ പരിചയപ്പെടാത്തത്കൊണ്ടാണ്‌ ഇത്രയും ചോദിക്കേണ്ടിവന്നത്‌. ഞാൻ നിങ്ങളുടെ ജുമുഅത്ത്‌ പള്ളിയിലെ ഖത്തീ ബാണ്‌, ഇന്ന് ഇവിടെയാണ്‌ ഭക്ഷണം. യു: ഇത്‌ കേട്ടഉടൻ എഴുന്നേറ്റ് മുസ്‌ലിയാരെ അഭിവാദനം ചെയ്യുന്നു ഫേൻ കറക്കുന്നു അനന്തരം പറയുന്നു. താങ്കളെ കണ്ടതിൽ സ ന്തോഷം. കാണേണ്ട ആവശ്യം എനിക്കുണ്ട്താനും. മു: ഇപ്പോൾ അതിനുള്ള സന്ദർഭം നേരിട്ടു. യു: വളരെ സന്തോഷം മുസ്‌ലിയാരേ ഞാൻ ഇന്നലെയാണ്‌ വീട്ടിലെത്തിയത്‌. ഗൾഫിലായിരുന്നു ഇന്ന്‌ വിശ്രമത്തിലഠണ്‌, നാളെ മുതൽ പുറത്തിറങ്ങാമെന്ന്‌ ഉദ്ദേശിച്ചിരിക്കയാണ്‌. മു: അത്ര വിശ്രമിക്കാൻ മാത്രമുള്ള ദേഹാദ്ധ്വാനം ഉണ്ടോ ഗൾഫുകാർക്ക്. യു: നല്ല അദ്ധ്വാനമുണ്ട്‌ മുസ്‌ല്യാരേ.കെട്ടും ഭാണ്‌ഡവും തെയ്യാറാക്കുന്നിടം മുതൽ അവയൊക്കെയും എന്നേയും വീട്ടിലെത്തിക്കുന്നത്‌ വരെ നല്ല ദേഹദ്ധ്വാനവുമുണ്ട്. കൂടാതെ അതോടൊപ്പമുള്ള മനക്ലേശവും രണ്ടും കൂടി യാത്രക്കാരൻെറ ഉയിരെടുക്കും വിശ്രമം അനി വാര്യം. മു: നമുക്ക്‌ പരിചയമില്ലാത്തതാണല്ലൊ ഗൾഫ്‌യാത്ര. യു: ഗൾഫ്‌കൊണ്ടു കഴിയുന്നവൻെറ യാതനകൾ അവൻെറ ഗുണഭോക്താക്കൾക്കറിയില്ല. മുസ്‌ല്യാക്കൾക്ക് ഒട്ടും അറിയില്ല. കടലിലെ മീൻ പിടിക്കുന്നമാതിരിയാണ്‌ ആളുകൾ പെരുമാറുന്നത്‌. മു: നാം രക്ഷിക്കാൻ ബാദ്ധ്യസ്ഥരായ നമ്മുടെ ആശ്രിതന്മാരെ പരിപാലിക്കുന്നതിലാണല്ലൊ നമ്മുടെ സംതൃപ്തി. യു: അവിടെ മാത്രമല്ല കൈനീട്ടിവരുന്ന വിവിധ തരം ആൾക്കാരുണ്ട്. അവർക്ക്‌ വാരിക്കൊടുക്കുന്നതിലും നമുക്ക് സംതൃപ്തിയുണ്ട്‌. മു; അത്‌ ശരിയാണ്‌ ധർമ്മമല്ലേ. യു: മുഴുവൻ ശരിവെക്കല്ലെ മുസ്‌ലിയാരേ, സംതൃപ്തി വാരിക്കൊടുക്കുന്ന അല്ലാ, എണ്ണിക്കണക്കാക്കിക്കൊട്ടുക്കുന്ന_ആൾക്ക് മാത്രമേ യുള്ളു. അത്‌ സ്വീകരിക്കുന്ന ആആൾക്കില്ല. അയാൾക്ക് എത്ര കിട്ടിയാലും മതിയാവില്ല. തൃപ്തിയാവില്ല വെണ്ണയായാലും ആനത്തല യോളം വേണം. അപ്പോൾ തൃപ്തി ഏകപക്ഷീയമാണ്. മു' അതും ശരിയാണ്‌. യു: എല്ലാം മുസ്ലിയാർ ശരിവെക്കുകയാണ്‌. ആ നയമേ വിജയിക്കുകയുള്ളൂ, വിജയിച്ചിട്ടുള്ള ആരെയും കുററംപറയാതെ,ആരിലും തെറ്റ് കാണാതെ, എല്ലാവരിലും നന്മയും മാഹാത്മൃവും കാണുന്ന നയമേ വിജയിക്കൂ അല്ലേ മുസ്ല്യാരേ? മു: അതെ, അതെ, അത് ശരിയാണ്‌. പിന്നേ, ജനങ്ങളുമായി സൗഹൃദത്തിൽ കഴിയണമെങ്കിൽ കുററം കാണുന്ന കണ്ണും കുററം പറയുന്ന നാവും ഉണ്ടാവരുത്‌. യു: അത്‌ ശരിയാണ്‌. കുറേ നേരമായി നിങ്ങൾ ശരിവെക്കുന്നു. എനി ഞാനും ശരിവെക്കട്ടെ. ഇപ്പോൾ നിങ്ങൾ പറഞ്ഞനയം ജീവിക്കാ നറിയുന്നവർക്ക്‌ അറിയാം അതാണ്‌ ശരിയായനയമെന്ന്. ഒരുപക്ഷെ നിങ്ങളുടെ അനുഭവംതന്നെ ആ നയത്തിൻെറ ഗുണഫലത്തേയും കാര്യക്ഷമതയേയും കുറിച്ച്‌ നിങ്ങൾക്ക്‌ നല്ല പാഠം നല്കിയിട്ടുണ്ടാവും. മു; ഈ കാര്യം വളരെ വ്യക്തമാണല്ലൊ അത്‌ മനസ്സിലാക്കാൻ അനുഭവജ്ഞാനം ആവശ്യമില്ല. യു:അനുഭവിച്ചവരുടെ ബോദ്ധ്യത്തെക്കുറി പിന്നെ പറയേണ്ടതുമില്പ. ലിതത്വമ്‌ ഇന്നഖൽബി എന്നില്ലേ മുസ്ല്യാരേ_ഐനൽ യഖീൻ ഹഖുൽ യഖിൻ ആ ഗ്രേഡുകൾ താണ്ടി അടിയുറച്ച ആത്മബോദ്ധ്യം വന്ന ആളാണ്‌ താങ്കളെന്ന് എനിക്കറിയം, മു; എൻെറ ആന്തരഭാവത്തെക്കുറിച്ച്‌ നിങ്ങളെങ്ങനെ അറിയാനാ? യു: ഞാൻ നാട്ടിലില്ലെങ്കിലും നാട്ടിലെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്ന ആളാണു ഞാൻ, നാട്ടിലുള്ളപ്പോൾ മുസ്ല്യാക്കളു മായി വളരെ അധികം പഴകുകയും അവരുടെ അറിവും അറിവുകേടും കേട്ടുംകണ്ടും കരസ്ഥമാക്കുകയും, ചെയ്യുന്ന ആളാണ് ഞാൻ. നിങ്ങൾ ഇവിടെ വന്നില്പായിരുന്നെങ്കിൽ ഞാൻ വന്ന് അങ്ങയെ കാണുമായിരുന്നു. മു: ആലിമീങ്ങളുയി സമ്പർക്കം പുലർത്തുന്നത്‌ വിശിഷ്ട സ്വഭാവമാണ്‌. വളരെ കൂലിസവാബുകളുണ്ട് അവരുമായി സഹവസിക്കുകയും അവരെ സ്നേഹിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതിന്. യു: എനിക്ക് ചില പ്രത്യേക ലക്ഷ്യങ്ങളാണുള്ളത്‌. ആലിമീങ്ങളിൽനിന്ന്‌ എനിക്ക്‌ എന്തെങ്കിലും പഠിക്കാം. പിന്നെ അവർ പഠിക്കാത്ത തോ അല്ലെങ്കിൽ പള്ളിയിൽ പഠിച്ചു ജിവിക്കാൻ ഇറങ്ങിയപ്പോൾ മറന്നുപോയതോ ആയ എന്തെങ്കിലും അവരെ പഠിപ്പിക്കുകയും ചെയ്യാം. മു: ഓ, നിങ്ങൾ ആലിമീങ്ങളെ പഠിപ്പിക്കുകയും ചെയ്യുമല്ലേ? യു: ആലിമീങ്ങൾ സർവ്വജ്ഞാനികളല്ലല്ലോ. എല്ലാവരേയും പഠിപ്പിക്കാൻ പററുകയില്ല. പഠിപ്പു തികഞ്ഞിട്ടും നിറഞ്ഞിട്ടും എനി ഒട്ടും പഠിപ്പു കയറാൻ സ്ഥലമില്ലാത്ത ചില ആലിമുൽ അല്പാമമാരുണ്ട് അവർക്ക് തങ്ങൾ സർവജ്ഞാനികളാണ് എന്ന ഭാവമുണ്ട് ആരും അവരെ പഠിപ്പിക്കാൻ നോക്കണ്ട. എന്ത്‌ അബദ്ധങ്ങൾ കൈവശം സൂക്ഷിപ്പിലുണ്ടെങ്കിലും അവർ പിടിച്ച മുയലിൻെറ കെൊമ്പിൽനിന്ന്‌ കൈവിടുകയില്ല. മു: അത്‌ ചിലരുടെ ജന്മ സ്വഭാവമാണ്‌. എന്തു ചെയ്യാം. യു: അവർ ജനങ്ങളെ മുശ്‌രികീങ്ങളാക്കും അന്ധവിശ്വാസികളാക്കും. അതാണ്‌ സമൂഹത്തിന്‌ ഈ ആലിമുൽ അല്പാമമാരെക്കൊണ്ടുള്ള ദ്രോഹം. അത്തരക്കാരെ കയ്യിൽ കിട്ടിയാൽ “ചക്കരയും തേങ്ങയു"മാണ്‌ എനിക്ക് എന്നെപററി മുസ്ല്യാർ കേട്ടിട്ടുണ്ടാകും. വയ്യാവേലി കുഞ്ഞാലി എന്ന ആളാണ്‌ ഞാൻ, മുമ്പൊരു ഖത്വീബിനെ തല്ലി കുളത്തിൽ ചാടിച്ചിട്ടുണ്ട് അറിവില്ലാത്ത ബഹുജനങ്ങളെ വഴികേടിലാ ക്കിയതിന്. മു; അതൊക്കെ നല്ലകാര്യങ്ങളാണ്. ഇസ്ലാമിൻെറ ശൗര്യം കാട്ടണം. യു: ഇത്തരം ഇസ്‍ലാം ഖാതകന്മാരെ സമുദായം വെച്ചുവളർത്തരുത്‌. ഞാൻ നാട്ടിലില്ലെങ്കിലും എനിക്ക് പള്ളിയെ സംബന്ധിച്ചുള്ള എല്ലാ റിപ്പോർട്ടും കിട്ടും. ഖത്വീബുമാരുടെ നയവും പ്രവർത്തനരീതിയും ജീവിതവീക്ഷണവും ഇസ്‍ലാം വീക്ഷണവും എല്ലാം ഞാൻ മനസ്സി ലാക്കാറുണ്ട്. മു: സമുദായ സ്നേഹികളുടെ ലക്ഷണമാണത്‌: അത്തരക്കാർ എല്ലാം മഹല്ലിലും ഉണ്ടായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ സംശയമില്ല. യു: വിഘാതമായി നിലകൊള്ളുന്ന പണ്ഡിതന്മാരും ഇല്ലായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ ലവലേശം സംശയമില്ല. അതിരി ക്കട്ടെ. മൗലവിസാഹിബ്‌ ഇവിടെ സന്തോഷമായിക്കഴിയുന്നുണ്ടല്ലൊ. മു: അൽഹംദുലില്ലാ ഒരു വിധം സന്തോഷമായും സുഖമായും കഴിയുന്നു. യു: വിവരങ്ങളെല്ലാം എനിക്കറിയാം. ഏതാണ്ട് 2.1/2 കൊല്ലമായിക്കാണും താങ്കളിവിടെ വന്നിട്ട്‌ അല്ലേ? മു: രണ്ടുകൊല്ലവും നാല്‌ മാസവുമായി. യു: ഞാൻ പോയി അധികം താമസിയാതെ താങ്കൾ ഇവിടെ കൂടിയിരിക്കും, താങ്കൾക്ക്‌ മുമ്പുണ്ടായിരുന്ന ആൾ ഞാൻ പോകുന്ന അവസരത്തിൽ ആടിയുലഞ്ഞുകൊണ്ടിരിക്കയായിരുന്നു. മു: അതിൻെറ ആവശ്യമെന്ത്‌? നല്ലവർ നയിക്കുന്ന നാട്ടിൽ ക്ഷേമമായിക്കഴിയാമല്ലൊ. യു: ഒരു വിധം നല്ല ശമ്പളം ഇവിടെ കൊടുക്കുന്നുണ്ട്. താമസം നല്ല ബംഗ്ലാവിൽ. രാജകീയ ഭക്ഷണം സൗജന്യം. എല്ലാം ഇന്നത്തെ നിലവാരത്തിൽ കണക്കാക്കിയാൽ ഒരു മുഖ്യമന്ത്രിയുടെ പദവിയുണ്ട് ഖത്വീബിന്‌. മു: അങ്ങനെ താരതമ്യപ്പെടുത്തി നിലയും വിലയും നിർണ്ണയിക്കാമോ? യു: വെറുതെ ഒരു ചിന്താഗതി അത്രമാത്രം. നല്പ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻെറ സാമ്പത്തിക പദവിയും പുറമെ ജനങ്ങളുടെ ബഹുമാനവും അനുസരണവും. സുഖം ക്ഷേമായി. യു: ഇവിടെ വലിയ ചിലവൊന്നും ഇല്ല കിട്ടുന്നതൊക്കെ_നമ്മുടെ പഴഞ്ചൻ യാഥാസ്ഥിതികരുടെയിടയിൽ പല കൈമടക്ക്‌ പരിപാടി കളും ഉണ്ടല്ലൊ. എല്ലാം കൂടി നല്ലൊരുതുക മാസംതോറും സമ്പാദ്യം കാണും. മു; ഞങ്ങൾക്ക്‌ ചിലവൊന്നും ഇല്ലെന്നോ? യു: ശരിയാണ്‌ കുടുംബമുണ്ടല്ലൊ. അവരെ പോറ്റി വളർത്തണം. ആരെല്ലാമുണ്ട്‌? മു: ഭാര്യ മൂന്നു മക്കൾ ഉമ്മ ഇത്രയും ഉണ്ട്‌. യു: അവരുടെ ചിലവ്‌ മാത്രം. ഇവിടെ നിന്നുള്ളതും പറമ്പിലെ തേങ്ങാപിരിലും അടക്കാമുതലായ മററുള്ളവയും ചേർത്ത്‌ നല്ലൊരു തുക ബേങ്കിലോ മററു നിക്ഷേപരൂപത്തിലോ കാണും. മു: ഞങ്ങൾ പാവം മുസ്ലിയാക്കൾ! ധനികരായിരുന്നെങ്കിൽ നാടുവിട്ടുനിൽക്കുമോ? കുടുംബസുഖം കളഞ്ഞു നാടും വീടും വിട്ടു അന്യരെ ആശ്രയിച്ചുകഴിഞ്ഞുകൂടാൻ ഞങ്ങൾ നിർബന്ധിതരായിരിക്കയല്ലേ? യു: എത്ര ധനികന്മാരായ മുസ്ല്യാക്കളെ കാണണം. രാത്രിയിലെ മതപ്രസംഗം നടത്തുന്ന വഅളന്മാർ രണ്ടു മണിക്കൂർ പ്രസംഗത്തിന്‌ 800രൂപ 1000രൂപ ഫീസ്‌ വാങ്ങുന്ന അത്തരം ആലിമീങ്ങൾ മോശക്കാരാണോ? വമ്പിച്ച ധനികന്മാർ, ഇൽമുകൊണ്ടു അമൽ ചെയ്യാൻ അള്ളാഹുത്തഅലാ കല്പിച്ച കല്പന അവർ നിറവേററുന്നത്‌ കണ്ടോ? അത കണ്ടുപഠിച്ച്‌ അത്‌പോലെ അമൽ ചെയ്തു ധനികനാകണം. താങ്കൾ ഒരു പക്ഷെ നേരത്തേതന്നെ ധനികനായിരിക്കാം, അതാണ്‌ ആ അമലിന്‌ പോകാതെ ഈ ചെറിയ അമലിന്‌ ഒരുമ്പെട്ടത്‌. മു: ഞാൻ ധനികനല്ല നേരത്തേ അല്ല ഇപ്പോഴും അല്ല, ഈ ഖത്വീബിൻെറ വരുമാനം കൊണ്ടുവേണം എനിക്ക്‌ കുടംബത്തെ പോററാൻ. എന്നെ സംബന്ധിച്ചേടത്തോളം ധനികനാവാൻ ആഗ്രഹം ഇല്ല, അതിനുള്ള സാദ്ധ്യതയും ഇല്ല. യു: അല്ല മുസ്ല്യാരേ നിങ്ങൾക്ക് ഒരു സഹോദരിയുണ്ടെന്നു കരുതുക നിങ്ങളാണ്‌ രക്ഷിതാവ്‌ എന്നുമിരിക്കട്ടെ. ഒരു വിവാഹാലോചന വരുന്നു എന്ന് സങ്കല്പിക്കുക, 50 പവൻറെ സ്വർണ്ണാഭരണങ്ങളും 50000രൂപയും അയാൾ ആവശ്യപ്പെടുന്ന പക്ഷം നിങ്ങൾ എന്ത്‌ പറയും? മു: നടക്കാത്ത കാര്യമാണ്‌. ഒരു ധനികന്റെ വീട് കാണിച്ചു കൊടുക്കും. അവിടെ പൊന്നും പണവും ഉണ്ടെന്നു പറയും. യു: നിങ്ങളുടെ ധനസ്ഥിതി നോക്കാതെയാണ് ആ മനുഷ്യൻ നിങ്ങളോട്‌ അതെല്ലാം ആവശ്യപ്പെടുന്നത് എന്ന് വ്യക്‌തം, അവനെ ദുഷ്ടനെന്ന് വിളിക്കാമല്ലൊ. മു: അങ്ങനെ വിളിക്കാമോ? എനിക്ക് അതിനുള്ള കഴിവുണ്ടെന്ന് കരുതിയാണ് അയാൾ അത്രയും ആവശ്യപ്പെട്ടത്‌ എന്ന് വരാമല്ലൊ. യു: എന്നാൽ നിങ്ങളുടെ കഴിവനുസരിച്ചുള്ളത്‌_ നിങ്ങൾ കൊടുക്കാൻ തെയ്യാറുള്ളത്‌ സ്വികരിച്ചു ആ വിവാഹത്തിനു തയ്യാറായി ക്കൂടെ_അങ്ങനെ ചെയ്യാത്തത്‌ ഒരു ദുഷ്‌ടത്തരമല്ലേ? മു: അതും സമ്മതിക്കാൻ പ്രയാസമുണ്ട് അയാൾ ആഗ്രഹിച്ച അളവിൽ പൊന്നും മിന്നും മണ്ണും പെണ്ണും കിട്ടാനുള്ള സാദ്ധൃത വേറെയു ണ്ടെങ്കിൽ അങ്ങോട്ട്‌ അയാൾ അന്വേഷണം നീട്ടുകയാണെങ്കിൽ അതിൽ തെററില്ലല്ലോ. യു: അനുകൂലമായ ഇതര സാഹചര്യങ്ങളിരിക്കെ, അതിനെ തിരസ്ക്കരിച്ച്‌ ധനവും തേടിപ്പോകുന്നത്‌ ദുഷ്ടത്തരമല്ലേ? മു: അങ്ങനെയങ്ങു സമ്മതിക്കാൻ പ്രയാസമുള്ള കാര്യമാണത്‌. കച്ചവടത്തിൽ കൂടുതൽ ലാഭം ആശിക്കുന്നത്പോലെയുള്ള ഒരാഗ്രഹ മാണ് വിവാഹകർമ്മത്തിലും പ്രവത്തിക്കുന്നത്‌. ചിലർ ത്യാഗബുദ്ധി കാണിക്കും ചിലർക്ക്‌ സഹതാപം ഉണ്ടാകും. പലർക്കും പല പരി ഗണനകളാണ്. ആകയാൽ ദുഷ്ട്ടത്തരം നിർണ്ണയിക്കുക അത്ര എളുപ്പമല്ല. യു: ശരി ഇരിക്കട്ടെ. മറെറാരുവശം നോക്കാം. അള്ളാഹുത്തആലാ നമ്മളോട് കല്പിച്ചിട്ടുണ്ടോ സഹോദരിക്കോ പുത്രിക്കോ ഇത്ര പവൻ കൊടുക്കണം. ഇത്രായിരം രൂപ കൊടുക്കണം ഇത്ര ഏക്കർ ഭൂമി കൊടുക്കണം കാറ്‌ കൊടുക്കണം റേഡൊവാച്ച്‌ കൊടുക്കണം എന്നൊ ക്കെ? മു: അങ്ങനെ ഒരു നിബന്ധനയും ഇസ്സാമിലില്ല. യു: അത്‌ മഹാഭാഗ്യമല്ലെ മുസ്ലിയാരേ? മറിച്ച്‌ ഇതൊക്കെ കൊടുക്കണമെന്ന് കല്പിച്ചിരുന്നുവെങ്കിൽ മുസ്‌ലിംകൾ കുടുങ്ങിയതുതന്നെ. വളരെ ചുരുക്കും മുസ്‌ലിംകൾ മാത്രമല്ലേ ആ കല്പന നിറവേററാൻ പ്രാപ്തരായവരായുള്ളൂ. മു: അതെയതെ, വളരെ ചെറിയ ന്യൂനപക്ഷമല്ലേ ധനികർ. യു: നാം രക്ഷപ്പെട്ടു. അരലക്ഷം രൂപ ചെലവ്‌ ചെയ്തു ഹജ്ജിന്‌ പോകണമെന്ന് അല്ലാഹുത്തആല എല്ലാ മുസൽമാനോടും കല്പിച്ചാൽ നാം എങ്ങനെ രക്ഷപ്പെടും? മു: കുടുങ്ങിയത്‌ തന്നെ എല്ലാവർക്കും അതിന്‌ കഴിയുമോ? യു: അപ്പോൾ മുസ്‌ലിംകളോട് പണച്ചിലവുള്ള ഹജജ്‌ കർമ്മം ചെയ്യണമെന്ന് കല്പിച്ചത്‌ യുക്തിസഹമാണോ? മു: പണക്കാരോടും മററു ലക്ഷണങ്ങൾ തികഞ്ഞവരോടും മാത്രമല്ലേ അള്ളാഹു അത് നിർവഹിക്കാൻ കല്പിച്ചിട്ടുള്ളു. യു: അപ്പോൾ എല്ലാവർക്കും ഹജജ്‌ നിർബന്ധമല്ലേ മു: അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണല്ലോ. യു: മുസ്ലിയാർക്ക്‌ നിർബന്ധമായേക്കും. മു: ഞാനും ദരി(ദലക്ഷങ്ങളിൽപ്പെട്ട ആളല്ലേ സ്നേഹിതാ? യു: ശരിയാണ്‌ നേരത്തേപറഞ്ഞു ഈ ഖത്വീബിന്റെ വരുമാനമേയുള്ളൂ. മിച്ചം ഒന്നും ഇല്ലെന്ന്. അപ്പോൾ മുസ്‌ലിയാർ ഹജ്ജ്‌ നിർബന്ധ ത്തിൽനിന്നും രക്ഷപ്പെട്ടു അല്ലേ. മു:ധനികരല്ലാത്തവർ എല്ലാം ഹജജ്‌ നിബന്ധനയിൽ നിന്നും പുറത്താണ്‌. യു:നിങ്ങൾ പുറത്താണോ മുസ്‌ലിയാരേ? നേരേ ചോദിക്കാം. അതാണ് ഞാൻ കാണാനിരിക്കയായിരുന്നു എന്ന് ആദ്യം പറഞ്ഞത്‌. നിങ്ങൾ ധനികനല്ല നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? മു; ഫർളുണ്ടോ എന്ന് ചോദിച്ചാൽ_ഹ യു; അങ്ങനെ വലയണ്ട_ നേരെ ഉത്തരം പറയൂ മുസ്‌ലിയാരേ നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? നിങ്ങളുടെ കഴിവ്‌ ശരിക്കും അറിയുന്ന നിങ്ങൾക്ക്‌ അതിന് മറുപടി പറയാൻ ഞെരങ്ങേണ്ടതില്ലല്ലോ. വേഗം പറയാം.......അൽപസമയത്തെ മൗനം. യു; എന്താ മുസ്‌ല്യാരേ ഒന്നും പറയാത്തത്‌. മു; ഞാൻ ഇപ്പോൾ ഹാജിയാണ്‌ എനി ഫർളുണ്ടോ ഇല്ലേ എന്ന പ്രശ്നത്തിന്‌ സ്ഥാനമില്ല. യു; ആ പ്രശ്നത്തിന്‌ ശരിയായ പ്രസക്തിയുണ്ട്. ഞാൻ കാണിച്ചുതരാം. ഗൗരവപ്പെട്ട പ്രശ്‌നം അതിലുള്ളത്‌കൊണ്ടാണ് നിങ്ങൾതന്നെ മറുപടി പറയാൻ വിഷമിക്കുന്നത്‌. മു; എന്നിക്കൊരു വിഷമവും ഇല്ല. അതൊരു ഫിഖ്‌ഹ്‌ മസ്‌അയാണ് . എൻെറ അറിവ്‌ പറയാൻ പ്രയാസമില്ല, യു; നിങ്ങൾ ഫിഖ്‌ഹിനും ഖുർആനിനും ഹദീസിനും എതിർ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം അറിയാം പക്ഷെ ഒന്നും അറിയാത്തവന്‌ തുല്യ മായിട്ടാണ്‌ പണികളൊക്കെ. എല്ലാം അറിഞ്ഞുകൊണ്ടാണ്‌ എൻെറ ചോദ്യം. ഒഴിഞ്ഞുമാറാൻ നോക്കണ്ട. - മു; എൻെറ പ്രവർത്തികൾ പരസ്യമാണ്‌. ഒന്നിലും ഒഴിഞ്ഞുമാറേണ്ടതില്പ. യു; പരസ്യമായ പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് എന്റെ ചോദ്യം. അതാവർത്തിക്കുന്നു. നിങ്ങൾക്ക്‌ ഹജ്ജ് ഫർളുണ്ടോ? മു; ആ ചോദ്യത്തിന് പ്രസക്തിയില്ലെന് ഞാൻ പറഞ്ഞല്ലോ? അത് വിട്ടേക്കണം. യു: വിടാൻ പററുകയില്ല. ചോദ്യവും വിടാൻ പററില്ല, അതുമായി ബന്ധപ്പട്ട നിങ്ങളേയും വിടാൻ പററില്ല. മു: എന്താ നിങ്ങളുടെ ഉദ്ദേശം? യു: മുസ്സിയാർ ഇവിടെ വലിയ ഒരു തെററുചെയ്തു എന്ന് സ്ഥാപിക്കലാണ്‌ എൻെറ ഉദ്ദേശം. മു: ഞാൻ തെററു ചെയ്തിട്ടുണ്ടെങ്കിൽ നിശ്ചയമായും ഞാനതറിയൽ ആവശ്യമാണ്‌. യു: തെററു ചെയ്തെന്ന് സ്ഥാപിച്ചുകഴിഞ്ഞാൽ അത്‌ സമ്മതിക്കാനും അതിന് പരിഹാരം ചെയ്യാനും നിങ്ങൾ ബാദ്ധ്യസ്ഥനുമാണ്‌.അല്ലേ? മു: അതെ, അതാണ്‌ അതിൻെറ ന്യായവും ക്രമവും. യു: എന്നാൽ നമുക്കാരംഭിക്കാം. ഇതൊരു കോടതിയാണെന്ന് സങ്കല്പിക്കാം. വക്കീലിൻെറ ചോദ്യത്തിന് ഉത്തരം പറയാൻ കക്ഷി നിർബന്ധിതനാകുന്നത് പോലെ, മുസ്ലിയാർ ദയവായി എൻെറ ചോദ്യത്തിന്‌ ഉത്തരം പറയാതെ ഒഴിഞ്ഞുമാറരുത്‌. നമ്മൾ രണ്ടുപേരും കൂടി ഒരു വിഷയം ചർച്ച ചെയ്തു ഗവേഷണം നടത്തുകയാണെന്ന് കരുതിയാൽ മതി. തയ്യാറാണോ? മു: ശരി സ്നേഹിതാ, സമ്മതിച്ചു. യു: നിങ്ങൾ ധനികനാണോ? മു: അല്പ, ഞാൻ ധനികനല്ല. യു: ധനികനല്ലാത്ത നിങ്ങൾക്ക് ഹജ്ജ്‌ ഫർളുണ്ടോ? മു: ഇല്ല യു: നിങ്ങൾ ഹജജ്‌ ചെയ്തില്ലേ? മു: ചെയ്തു. യു: നിങ്ങൾക്ക് ഹജജ്‌ ഫർളല്ലെങ്കിൽ നിങ്ങൾ ചെയ്ത ഹജജിൻെറ നിലവാരമെന്ത്‌? മു: ഹജജ്‌ മുസ്ലിമിന്‌ നിർബന്ധമായ കടമയാണല്ലൊ. അത്‌ നിർവഹിച്ചു എന്നർത്ഥം, യു: നിങ്ങൾ ചെയ്ത ഹജജ്‌ ഫർളോ സുന്നത്തോ? മു: ആദ്യത്തെ ഹജജ്‌ ഫർള്‌ തന്നെ. യു:നിങ്ങൾക്ക്‌ ഫർളില്ലായെന്ന് നേരത്തെ സമ്മതിച്ചു കഴിഞ്ഞതാണല്ലോ. അപ്പോൾ ഫർളായ ഒരു ബാദ്ധ്യത നിങ്ങൾ വീട്ടിയെന്ന്‌ കരുതാമോ? മു: (അല്പം പരുങ്ങലോടെ) പ്രയാസമുണ്ട്. യു: അതായത്‌ ഫർളല്പ. മു: അല്ല. യു: എന്നാൽ അത്‌ സുന്നത്താണോ? മു: അങ്ങനെ കരുതാതെ എന്ത് ചെയ്യും? യു: ഒരു ഹജജ്‌ ഫർളായി ചെയ്തവർ പിന്നീട്‌ ചെയ്യുന്ന ഹജ്ജല്ലേ സുന്നത്താവുക? മു: അതെ യ: ഒരാളുടെ ആദ്യത്തെ ഹജജ്‌ സുന്നത്താകുമോ? മു; ഇല്ല. യു: നിങ്ങളുടെ ഈ ഹജജ്‌ ആദ്യത്തെ ഹജ്ജല്ലെ? മു: അതെ ആദ്യത്തേതാണ്. യു: അപ്പോൾ അത്‌ സുന്നത്തെന്ന് പറയാൻ നിവൃത്തിയില്പല്ലൊ? മു: ഇല്പ. യു: ഇപ്പോഴെന്തായി? നിങ്ങളുടെ ഹജജ്‌ ഫർളുമല്ല, സുന്നത്തുമല്ലാ എന്ന് തെളിഞ്ഞില്ലേ? മു: തെളിഞ്ഞു. യു: സുന്നത്തും ഫർളുമല്ലാത്ത ഹജജിൻെറ ഫിഖ്‌ ഹിയ്യായ പദവിയെന്താണ്. മു: എന്തായിരിക്കണം? യു: മുസ്ലിയാരുടെ കയ്യിൽ ആ ഹജജിന്‌ പേരില്ലെങ്കിൽ ഞാൻ പറയട്ടെ. സമ്മതമോ? മു: കേൾക്കട്ടെ യു: ശ്രദ്ധിച്ചോളൂ മുസ്ലിയാരേ, പഠിച്ചോളൂ മുസ്ലിയാരേ, മററുള്ളവരെ പഠിപ്പിച്ചോളൂ മുസ്ലിയാരേ, നിങ്ങൾ ചെയ്തത്‌ ഫർളായ ഹജജല്പ. സുന്നത്തായ ഹജജല്ല, എന്നാൽ കാലിയായ ഹജജ്‌. (അല്പം ഉച്ചത്തിൽ) മനസ്സിലായോ മുസ്ലിയാരേ കാലിഹജജ്‌, മൗലവി മൗനം പാലിക്കുന്നു. യു: മുസ്ലിയാരുടെ പ്രതികരണം മനസ്സിലായില്ലല്ലൊ. പഠിക്കാനും പഠിപ്പിക്കാനും കൊള്ളുന്നതാണ്‌. നമ്മുടെ അഭിമുഖം. (പിന്നേയും മുസ്‌ല്യാർ മൗനം) യു: എന്താ മുസ്‌ല്യാർ തൗബാ ചെയ്യുകയാണോ കാലി ഹജജ്‌ ചെയ്തതിന്ന്‌. എനി നിങ്ങൾ പഠിച്ചതും ശിഷ്യന്മാരെ പഠിപ്പിക്കുന്നതുമായ ഫീഖ്‌ഹ് ഗ്രന്ഥങ്ങളിൽ ഒരു പുതുമ വരുത്താനുണ്ട്‌. മ൫സ പാഠപുസ്തകങ്ങളിൽ വരുത്തുന്നത്‌ പോലെ അറബിഗ്രനഥങ്ങളിൽ വരുത്തി യാലെന്താ? ഒരു പ്രയാസമുണ്ട്‌ അറബിയിലുള്ള പ്രാമാണികമായ ഫിഖ്‌ഹു ഗ്രന്‌ഥങ്ങൾ നമ്മുടെ കാക്കാന്മാരായ മുസ്‌ലിയാക്കളുണ്ടാക്കി യതല്ല. തന്മൂലം മദ്രസ പാഠപുസ്തകങ്ങളിൽ കാട്ടുന്നപോലെ തോന്നിവാസങ്ങൾ കുത്തിക്കേററാൻ പററുകയില്ല. മു; മനസ്സിലായില്ലല്ലൊ യു: മനസ്സിലാകൂല മുസ്‌ലിയാരേ. മനസ്സിലാകൂല. ഖുത്‌ബയിലെ ഫർളുകൾ അറബിയിലാവണമെന്ന ഭാഗം തിരുത്തി ഖുതുബ മുഴുവൻ അറബിയിലാവണമെന്നാക്കി. ജുമാഅത്ത്‌ മുജാഹിദ്‌ അഭിപ്രായക്കാർക്ക്‌ സലാം ചൊല്ലരുത്‌ എന്ന് പാസാക്കി. അവരെ കാഫിറാക്കി പാഠപുസ്തകത്തിൽ കടത്തി അതുപോലെ ഒരു ഫിഖ്‌ഹ്‌ ഭേദഗതി ഞാൻ കൊണ്ടുവരുന്നു കൈകാട്ടി എരന്നുവാങ്ങി_ അല്ലെങ്കിൽ മാന്യ മായും സൗജന്യമായും ലഭിക്കുന്ന സംഭാവനകളായിക്കോട്ടെ. ആളുകളുടെ പദവി അനുസരിച്ചു പറയാം മാന്യമായ പിച്ചയെടുക്കലാണ്‌. _ഭിക്ഷയെടുക്കലാണ്‌. സംഭാവന സ്വീകരണം..അങ്ങിനെ ഇരന്നുവാങ്ങുകയെന്ന ഇരട്ടപേരുള്ള സംഭാവന മുഖാന്തിരം കിട്ടുന്ന പണം ഉപയോഗിച്ചു ചെയ്യുന്ന ഹജജ്‌ കാലിഹജജ്‌ എന്ന് പറയപ്പെടും. എന്താ മുസ്‌ല്യാരേ? ഇങ്ങനെ ഒന്ന് ചെയ്തുകൂടേ? മു: എന്തിനാണിങ്ങനെ നമ്മൾ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞു സമയം കളയുന്നത്‌? വിഷയം മാററിക്കൂടേ? യു: നിങ്ങൾക്ക്‌ ആവശ്യമില്ലാത്തതാണെങ്കിൽ എനിക്കത്‌ വളരെ ആവശ്യമായിത്തോന്നിയാലെന്ത്‌ ചെയ്യും? ആകയാൽ കോടതി തുട രുന്നു, ഈ നാട്ടിലെ ജനങ്ങളെ നിങ്ങൾ രണ്ടുകൊല്ലം കൊണ്ടു പരിചയപ്പെട്ടിരിക്കുമല്ലോ? മു: അറിയാം. മിക്കവാറും ആളുകളെ യു: അവൻ ധനികരോ അഷ്ടിപുഷ്ടി കഴിഞ്ഞുകൂടുന്ന ശരാശരി സാധാരണക്കാരോ? മു: അധികവും ശരാശരിക്കാർതന്നെ. യു: ധനികരെന്ന് പറയുന്നവർ നിങ്ങളുടെ അഭിപ്രായത്തിൽ ഉണ്ടോ? മു: അധികം പേർ കാണുകയില്ല യു: ഭൂരിപക്ഷം ജനങ്ങൾ സാധാരണക്കാരും നിർദ്ധനരുമല്ലേ? മു: അതെ യു: ഇവിടെ മദ്രസ്സ കെട്ടിടം പൂർത്തിയായിട്ടില്ല. പള്ളിപ്പണിയിൽ ഹാളിൻറ പണി ബാക്കിയുണ്ട്‌. കുളത്തിൻെറ പടവുകൾ കെട്ടാനിരി ക്കുന്നു . ഈ വസ്തുത ശരിയല്ലേ? മു: അതെ. യു: രണ്ടുകൊല്ലമായി നിങ്ങളിവിടെ കഴിയുന്നു. ഈ പണികൾ പൂർത്തിയാക്കാനുള്ള വല്ല ശ്രമവും നിങ്ങൾ നടത്തിയോ? മു: ഞാൻ ഇവിടെ പെതുവേ പറയാറുണ്ട്. ഈ പണി വേഗം തീർക്കണമെന്ന്. യു: നിങ്ങൾ പറയാതെ ജനങ്ങൾക്കറിയാവുന്ന കാര്യമാണത്‌, നിങ്ങൾ ജനങ്ങളെ ഉത്സാഹിപ്പിച്ചു, നിങ്ങളും മുന്നിട്ടിറങ്ങി, ധനശേഖ രണം നടത്തി ആ പണികളെല്ലാം ചെയ്തുതീർക്കാഞ്ഞത്‌ നിങ്ങൾക്ക്‌ പററിയ വീഴ്ചയാണെന്ന്‌ ഞാൻ പറയുന്നു. യോജിക്കുന്നോ? മു: എൻെറ വീഴ്ചയെന്ന് പറയുന്നത്‌ ശരിയല്ല, കമ്മററിക്കാർക്ക്‌ ഉത്സാഹം കുറഞ്ഞതുകൊണ്ടാണ്. യു: നിങ്ങൾ അവരെ ഉത്സാഹിപ്പിച്ചില്ല. നേരേമറിച്ച് നിങ്ങൾക്ക്‌ കാലിഹജ്ജ് ചെയ്യാനുള്ള സംഖ്യ നിങ്ങൾ ഈ നാട്ടിൽ നിന്നും പിരിച്ചു ണ്ടാക്കി. അത് പിരിക്കാൻ ആളുണ്ടായി. അതിന്‌ പ്രചോദനം കൊടുക്കാൻ നിങ്ങൾ തയ്യാറായി. അത്‌ നടന്നു. നിങ്ങൾക്ക്‌ താല്പര്യമുള്ള കാര്യത്തിൽ നിങ്ങൾ ശ്രദ്ധചെലുത്തി അത്‌ നിറവേററി. അതല്ലെ സത്യാവസ്ഥ? മു: അങ്ങനെ വ്യാഖ്യാനിക്കാം. പക്ഷെ ഒരു സത്യം മറക്കരുത് . അനേകം വർഷങ്ങളായി നിലനിൽക്കുന്ന ഒരു മഹല്ലും ജുമുഅ പള്ളിയുമാണിത്‌. രണ്ടരകൊല്പം ചാർജ്ജിലുണ്ടായ എന്നെ ആ സ്ഥാപനത്തിന്റെ പോരായ്മകൾക്ക്‌ ഉത്തരവാദിയാക്കുന്നത്‌ അനീതിയാണ്‌. യു: അങ്ങിനെ തടിശുദ്ധിയാക്കണ്ട. പല മുസ്ലിയാക്കളും ഇവിടെയും സമീപമഹല്ലുകളിലും വരികയും പോകുകയും ചെയ്തിട്ടുണ്ട്. ഓരോ ലക്ഷ്യവും മനസ്സിൽ വെച്ച്‌ അത് നേടിയെടുക്കുന്ന തന്ത്രം ഞങ്ങൾ ആദ്യമായി കാണുന്നതല്ല. പക്ഷെ പാവം പ്രസിഡണ്ടുമാരും കമ്മറ്റി ക്കാരും ശുദ്ധാത്മാക്കളാണ്‌. ഉരുട്ടും പെരട്ടും തിരിയാത്ത നിഷ്‌ക്കളങ്കരാണ്‌. മുസ്ലിയാക്കളുടെ തന്ത്രപൂർവ്വമുള്ള സംസാരവലയിൽ അവർ എളുപ്പം അകപ്പെടുകയും അവരുടെ ഇംഗിതങ്ങൾ നിറവേററികൊടുക്കുകയും ചെയ്യുന്നു. മു: മുസ്ലിയാക്കളെ ഒന്നടക്കം അങ്ങിനെ താറടിക്കുന്നത് ശരിയല്ല. അവർ കച്ചവടമോ മററു തൊഴിലോ എടുക്കുന്നവരല്ല- അവരുടെ സമ യം മുഴവൻ സമുദായത്തിനു വേണ്ടി അവർ ചിലവഴിക്കുന്നു നാടും വീടും വിട്ടു എല്ലാ സുഖങ്ങളും തൃജിച്ചു സമുദായ സേവനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്‌ അവ൪. അവ൪ക്ക്‌ നേരിടുന്ന സാമൂഹൃമായ പണച്ചിലവുള്ള ബാദ്ധ്യതകൾ സാധിച്ചുകൊടുക്കു വാൻ സമുദായത്തിന് ബാദ്ധ്യതയില്ലേ? യു: ആ ബാദ്ധ്യതകളെല്പാം സമുദായം നിവ്വഹിക്കുന്നുണ്ട്. എത്ര കുട്ടിമുസ്‌ല്യാക്കൾ കല്ല്യാണം കഴിച്ചു; എത്ര മുസ്‌ല്യാക്കൾ പെൺമ ക്കളെ കെട്ടിച്ചയച്ചു; എത്രപേർ വീടുണ്ടാക്കി. ഇതൊക്കെ ഒഴിവ്‌ കഴിവില്ലാത്ത ബാദ്ധ്യതകളാണ്‌. അതിനൊക്കെ സമുദായം ഉള്ളഴിഞ്ഞു സഹായിക്കയും വേണം. അത് ചെയ്തുവരുന്നുമുണ്ട്‌. എന്നാൽ സമുദായത്തിൻെറ സന്മനോഭാവത്തെ ചൂഷണം ചെയ്തു നിങ്ങളെപ്പോലെ ഉല്പാസയാത്രക്ക്‌__അതേ കാലി ഹജ്ജിന്__പോകുന്നന് ഉചിതമല്ല എന്ന് പറയാതെ വയ്യ. എന്ത്‌ പറയുന്നു? മു: ഞാനെന്ത്‌ പറയാനാണ്‌? കഴിഞ്ഞ കാര്യങ്ങളല്ലേ? യു: കഴിഞ്ഞ കാര്യങ്ങളുടെ ഗുണദോഷങ്ങളെ പഠിച്ചാലേ കഴിയാനിരിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാൻ പററുകയുള്ളൂ. മു: ശരിയാണ്. യു: ഒരു വലിയ ശരികേട് നിങ്ങളിൽ സംഭവിച്ചു ഇത്രയും പണികൾ പള്ളിക്കും മദ്രസക്കും തീരാനിരിക്കെ അതിലൊന്നിലും ശ്രദ്ധചെലു ത്താതെ നിങ്ങൾ അറബിനാടുകളിലേക്ക്‌ സർക്കീട്ടു പോകാനുള്ള അരലക്ഷം രൂപ സംഘടിപ്പിച്ചു ദുർവ്യയം ചെയ്തത് വലിയ തെറ്റായി പ്പോയി മുസ്‌ല്യാരെ. എനിക്ക്‌ ജേഷ്ടൻെറ കത്തുണ്ടായിരുന്നു പ്രസിഡണ്ടും കമ്മററി അംഗങ്ങളും അത്യധിക ആവേശത്തോടെയാണ്‌ പണപ്പിരിവ് നടത്തുന്നതെന്നും അവർ ഉദ്ദേശിച്ച സംഖ്യ ഓരോരുത്തരും കൊടുത്താലെ ടാർജററ്‌ തുകയായ അരയിലെത്തുകയുള്ളൂ എന്നും അതിനാൽ നിർബന്ധത്തിന്റെ ഒരംശം ഇതിലുണ്ടെന്നും മററും ഞാൻ വിദേശത്ത്‌ നിന്നറിഞ്ഞു. ഈ പരിപാടിയോട്‌ മാനസിക മായി എനിക്ക്‌ വിയോജിപ്പാണ്‌. ഹജ്ജിന്‌ പോകാൻ മുസ്ലിയാർക്ക്‌ പൈസ സ്വരുക്കൂട്ടി കൊടുക്കൽ അനാവശ്യമാണെന്നും വീട്ടിൽ നിന്നും ഒന്നും അതിലേക്ക്‌ കൊടുക്കരുതെന്നും ഞാൻ എഴുതിയിരുന്നു. അപ്പോഴേക്കും ഞാൻ വീട്ടിലേക്ക്‌ ചിലവിനയച്ച പൈസയിൽ നിന്ന് കാലി ഹജ്ജ്‌ ഫണ്ടിലേക്ക്‌” കൊടുത്തുകഴിഞ്ഞുവത്രെ. വേണ്ടുന്ന കാര്യങ്ങൾ മുടങ്ങിക്കിടക്കുമ്പോൾ വേണ്ടാത്തതിന് സഹായി ച്ചപാപം പടച്ചവൻ പൊറുത്തുതരട്ടെ എന്ന് ദുആ ചെയ്യാം. മു: നിങ്ങൾ വളരെ മോശമായിട്ടാണല്ലൊ ആ വസ്തുത ചിത്രീകരിക്കുന്നത് യു: നിങ്ങൾ ചെയ്ത താണ പണിയെ പിന്നെ പുകഴ്ത്തിപ്പാടുകയാണോ വേണ്ടത്‌? ഈ പണ്ഡിതന്മാർ ബഹുജനങ്ങളെ പറ്റിക്കുന്ന രീതി നിരീക്ഷകന്മാർക്കറിയാൻ കഴിയും. പഴയകാലം മുതൽക്കേ പണ്ഡിതന്മാരെ ബഹുമാനിക്കുകയെന്നത്‌ നമ്മുടെ സ്വഭാവമാണല്ലൊ അതി നാൽ നിങ്ങളെയൊക്കെ മാന്യതയിൽ ഉയർത്തിനിർത്തിയിരിക്കയാണ് ബഹുജനങ്ങൾ. കാര്യം മനസ്സിലാവാണ്ടല്പ. മു: ദാനം ചെയ്തതിനെക്കുറിച്ച്‌ സംസാരിച്ച്‌ ചെയ്ത പുണ്യം നശിപ്പിച്ചുകളയുന്നതെന്തിനാണ്? യു: ഉപദേശിക്കാൻ മുസ്ല്യാക്കൾക്ക്‌ നല്ല കഴിവാണ്. അക്കാര്യങ്ങൾ സ്വയം പ്രവൃത്തിയിൽ കൊണ്ടുവരാനാണ് അവർക്ക്‌ കഴിയാത്തത് സ്വയം ആചരിക്കാത്ത ഉപദേശം ഫലം ചെയ്യുമോ? മു: ഞങ്ങൾ നല്ലനടപടിക്കാരല്ലെന്ന് സൂചിപ്പിക്കാൻ കാരണമെന്ത്‌? ആലിമീങ്ങൾ അറിവിനനുസരിച്ച് ജീവിക്കുന്നുണ്ട്‌. യു; എന്റെ കൂടെ ചിരിക്കാൻ ആളില്ലാതായിപ്പോയി. നൂററിക്കണക്കിന്‌ ഉദാഹരണങ്ങൾ എടുത്ത്‌ കാണിക്കാൻ എനിക്ക്‌ കഴിയും. നമ്മു ടെ മുമ്പിലുള്ള കാര്യം നോക്കൂ ഉല്ലാസയാത്രക്ക്‌ പണം സംഘടിപ്പിച്ചെടുത്തത്‌ സഹിക്കാവതല്ല നിങ്ങൾ സമുദായ സേവത്തിനു വേണ്ടി ജിവൻ ഉഴിഞ്ഞുവെച്ചിരിക്കയാണെന്ന് അഭിമാനിക്കുന്നു. സുഖമായ താമസം. വിഭവ സമൃദ്ധമായ ഭക്ഷണം. ഘനമുള്ള ശമ്പളം എല്ലാം കൂടി സുഖജീവിതം. പണ്‌ഡിതന്മാരോടു ഞങ്ങൾ നന്ദിയുള്ളവരാണ്‌. ഇതിനൊക്കെപുറമെ, ചിലപ്പോൾ നേരിടുന്ന പണച്ചിലവുകൾ നടത്തിക്കൊടുക്കുന്നു. അതിനിടയിലൂടെയാണ്‌ യാതൊരു ന്യായീകരണവുമില്പാത്ത, കണ്ടുപഠിക്കാൻ കൊള്ളാത്ത, ജനസമ്മതിയില്ലാത്ത ശറഅ സമ്മതിക്കാത്ത കാലിഹജ്ജിനുള്ള ഉല്ലാസയാത്ര. അതും തരത്തിനും തക്കത്തിനും പലരും ഒപ്പിക്കുന്നുണ്ട്‌. ഇങ്ങനെയൊക്കെയാ യിട്ടും ഈ പണ്‌ഡിതന്മാർക്ക്‌ പെതുജനങ്ങളോട് ഒരു നന്ദിയും തോന്നുന്നില്ല. മു: എന്താ അങ്ങനെ പറയുന്നു? അവർക്ക്‌ നന്ദിയില്ലെന്ന് യു: പണ്‌ഡിതന്മാർ ഇപ്പം ഞങ്ങളുടെ ശത്രുക്കളായിരിക്കയാണ്. മു: നിങ്ങൾ പറയുന്നത്‌ മനസ്സിലാകുന്നില്ല യു: അങ്ങനെ പലതും നിങ്ങൾക്ക് മനസ്സിലാവുകയില്ല. നമ്മുടെ മുസ്ലിയാക്കൾ സമുദായത്തിൻെറ ശത്രുക്കളും നാശകാരികളുമായി രൂപം പൂണ്ടിരിക്കയാണ്‌. മു: അതെങ്ങനെ? യു: നിങ്ങളറിയില്ലേ? ഗൾഫിലിരിക്കുന്ന ഞാൻ അറിഞ്ഞല്ലോ. ഇവിടെ തല്ലും വക്കാണവും അടിപിടിയും കത്തിക്കുത്തുമല്ലേ മഹല്ല്‌ തോറും നടക്കുന്നത്‌. ഈ കെ എ പി വിഭാഗങ്ങളായി പിരിഞ്ഞു ജനങ്ങൾ ഏററുമുട്ടി മദ്രസകൾ അടച്ചുപൂട്ടുന്നു, ജുമഅകൾ മുടക്കുന്നു ഇത്‌ നിങ്ങൾ ചെയ്യുന്ന ദ്രോഹമല്ലേ? മു: രണ്ടു മഹാപണ്‌ഡിതന്മാർ അഭിപ്രായവ്യത്യാസത്തിൻെറ പേരിൽ ചേരിതിരിഞ്ഞു. അതിന്‌ ഞങ്ങളെന്ത്‌ ചെയ്യും? യു:നിങ്ങളെന്തിന്‌ ജനങ്ങളെ ചേരിതിരിച്ചു? നിങ്ങളെന്തിന്‌ ചേരിചേർന്നു? ”ഓരോ മഹല്ലും പണ്ടു കഴിഞ്ഞു കൂടിയപോലെ നടന്നു കൊള്ളട്ടെ, ചേരിപ്പോര് നമുക്ക്‌ അവഗണിക്കാം അവർ രണ്ടു പേരും മാറിനിൽക്കട്ടെ” എന്ന് ജനങ്ങളെ ഉപദേശിച്ച്‌ ഐക്യവും സാഹോ ദര്യവും നിലനിർത്താമായിരുന്നില്ലേ? അതിന്‌ നിങ്ങൾ ആദ്യമായി ഒരുഭാഗത്ത്‌ കൂടി. എന്നിട്ട് ജനങ്ങളെ നിങ്ങളുടെ ഭാഗത്തേക്ക് ചേർ ക്കാൻ ശ്രമിച്ചു ആ പരിശ്രമത്തിൽ മഹല്ലുകൾ പിളർന്നു. ഫലം സമുദായം കലങ്ങി മറിഞ്ഞു വൃക്തികൾ അന്യോന്യം ശത്രുക്കളായി മാറി. ഇതാണോ നിങ്ങൾ പ്രസംഗിക്കുന്ന ഇസ്‍ലാം? രണ്ടാൾ വഴക്കായാലോ രണ്ടുസംഘം വഴക്കായാലോ എന്ത് വേണം? ഇസ്‍ലാം പഠിപ്പിച്ച നയമെന്താണ്‌? ഓരോരുത്തരുടെ പിന്നിൽകൂടി കക്ഷിചേർന്ന് വഴക്കിനെ പെരുപ്പിച്ച്‌ കലാപവും യുദ്ധവും ഉണ്ടാക്കാനാണോ? എൻെറ മുസ്‌ലിയാരേ നിങ്ങൾ എല്ലാരും ദുർബുദ്ധികളായി മാറി, ഞങ്ങൾ അത്‌ ക്ഷമിക്കുകയില്ല മറക്കുകയില്ല. ഞങ്ങളുടെ അരയിൽ കയർകെട്ടി അതിൻെറ തല നിങ്ങളുടെ കയ്യിൽ ഏല്പിച്ച്‌, നിങ്ങളുടെ കുരങ്ങായി ചാടാൻ എനി ഞങ്ങളില്ല. നിങ്ങൾ ഇസ്‍ലാമിനല്ല പാർട്ടിക്കാണ്‌ പ്രവർത്തിക്കുന്നത്‌. ജമാഅത്തിനെയും മുജാഹിദിനേയും കാഫിറാക്കി, ഇപ്പോൾ നിങ്ങൾ അന്യോന്യം കാഫിറാക്കുകയാ ണ്‌. സ്വർഗ്ഗം സ്വന്തമാക്കാൻ ഒരു പട്ടയദാന മഹാമഹവും കൂടി നടത്തണം മുസ്ലിയാരേ. എഴുന്നേൽക്കൂ ഭക്ഷണം കഴിക്കാം. p4ndzvmhli4om0doylwn4cpws1uxryd 214497 214496 2022-07-23T11:18:01Z Ashiqva 10358 /* ലോക്കൽ ബിർള */ wikitext text/x-wiki [[വി.വി. അബ്ദുല്ല സാഹിബ്|വി.വി.അബ്ദുല്ല സാഹിബി]]ന്റെ മറ്റൊരു പ്രസിദ്ധപുസ്തകമാണിത്. . സാമൂഹികമായും മതപരമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു. ==ഹാജ്യാരുടെ ഇബാദത്ത്== എന്റെ രാവിലത്തെ ചുററിയലച്ചിൽ അവസാനിപ്പിച്ചു പള്ളിയിലേക്ക്‌ പോകുകയാണ്‌. സമയം ഏതാണ്ട്‌ 11 1/2 മണി ആയിക്കാണും. ളുഹറിന്‌ ഒരുമണിക്കൂർ കൂടിയുണ്ട്‌, നല്ല വെയിൽ; എന്തും ഉരുകുന്നചൂട് വീട്ടിലേക്ക് പ്രവേശിക്കയ ല്ലാതെ വീട്ടിൽ നിന്ന്‌ പുറത്തിറങ്ങാൻ തോന്നാത്ത അന്തരീക്ഷാവസ്ഥ. നിരത്തിൻവക്കത്ത് ഒരു സലാം ഉച്ചത്തിൽ മുഴങ്ങി. ഞാൻ ശ്രദ്ധിച്ചു. ഒരു ചെറിയ മനുഷ്യനും ഒരു തടിച്ച മനുഷ്യ നും അഭിമുഖമായി കാണുകയാണ്‌. ഞാൻ അവിടെ അലക്ഷ്യമായി നിന്നു. സഞ്ചിയിലൊന്നു നോക്കി. പതുങ്ങി പരുങ്ങി അവിടെത്തന്നെ നിലകൊണ്ടു. അവരുടെ സംഭാഷണം ശ്രദ്ധിച്ചു, വിജ്ഞാന പ്രദമായിരുന്ന ഭാഷണം. | തടിച്ചമനുഷ്യൻ : എവിടേക്കാ ഹാജ്യാരെ, ഈ വെയിലും കൊണ്ട് പോകുന്നത്? ഹാജ്യാർ : ഒരാളെ കാണാൻ പോകയാണ്‌, ത,മ: ഈ റമളാനായിട്ട് ഇങ്ങനെയൊക്കെ പോകണോ? ഈ വെയിലുംകൊണ്ട്‌ വ്രതവുമായിട്ട്‌. ഹാ : അടിയന്തിരമായി കാണേണ്ട ആവശ്യം ഏർപ്പെട്ടാൽ നീട്ടിവെക്കൽ ശരിയല്ലല്ലോ. മഴയായാലും വെയിലായാ ലും രാവോ പകലോ എന്ന് നോക്കാതെ പോകേണ്ടിവരും. നമ്മുടെ തൊഴിലിൻെറ ഭാഗമാണല്ലൊ,ഈ നടത്തം_ആളെ ത്തേടിയുള്ള നടത്തം. ത. മ. : എന്നാലും ഹാജ്യാരെ, റമളാനായിട്ട് ഈ സമയത്ത് ഇങ്ങനെയൊക്കെ ഇറങ്ങിത്തിരിച്ചാലോ? ഹാ: പിന്നെ എന്ത്‌വേണമെന്നാണ്‌ നിങ്ങളുടെ പക്ഷം? ത. മ. : വല്പ പള്ളിയിലും കയറിയിരുന്നു ഖുർആൻ ഓതുക, തസ്‌ബീഹ്‌ ചെയ്യുക, സുന്നത്ത്‌ നിസ്ക രിക്കുക, അങ്ങനെ കുറെ സമയം കഴിച്ചുകൂട്ടണ്ടേ? അതിൻെറ സമയമല്ലേ ഇത്? ഹാ : അപ്പോൾ വീട്ടിലെ ചെലവുകൾ എങ്ങനെ നടക്കും? ത. മ. : അതൊക്കെ നടക്കും ഹാജ്യാരെ. നിങ്ങൾ വീട്ടു ചെലവ്, കുടുംബസംരക്ഷണം എന്നൊക്കെപ്പറഞ്ഞു ഈ റമളാനിലും ഇങ്ങനെ ഓടിനടക്കുന്നത് ഭംഗിയല്ല കെട്ടോ? ഹാ : അല്ല, താനെന്താണിപ്പറയുന്നത്? റമളാനിൽ അവനവൻെറ തൊഴിൽ ചെയ്യണ്ടായെന്നോ? ആമാസം കുടുംബം പട്ടിണി കിടക്കണോ? ത. മ. : വെറുതെ അങ്ങനെയൊക്കെ പറയുന്നതെന്തിനാണ്‌ ഹാജ്യാരെ? നിങ്ങൾ പട്ടിണിയൊന്നും കിടക്കേണ്ടി വരില്ല. റമളാൻ ഒരു മാസമെങ്കിലും പതിവ്‌ ഓട്ടവും പാച്ചിലും നിറുത്തി പള്ളിയുമായി ബന്ധപ്പെട്ടു കുറച്ചു ഇബാദത്ത്‌ എടുക്കുക. വളരെ അധികം പുണ്യം കിട്ടുന്ന മാസമാണല്ലൊ റമസാൻ. ഹാ : ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോണോ? പള്ളിക്കകത്തിരിക്കണോ? ഈ വിസ്‌തൃതമായ ഭൂമിയിൽ ഇബാദത്ത്‌ ചെയ്യാൻ ഇടമില്ലാതെ, വഴിയില്ലാതെ അതിന്നായി പള്ളിയിൽ പോകണമെന്നാണോ നിങ്ങൾ പറയുന്നത്? ത.മ: പിന്നെ ദുനിയാവിൽ ഓടിപ്പാഞ്ഞുകൊണ്ടാണോ ഇബാദത്ത്‌ ചെയ്യുന്നത്? നിങ്ങൾ വഅള്‌ കേൾക്കാറില്ലേ ഓത്തും ബൈത്തും സലാത്തും, ദിക്‌റ്, തസ്‌ബീഹ്‌, തഹ്‌ലീല് ഇതൊക്കെ ധാരാളമായി നിറവേററിയാൽ അവന്ന് പരലോകത്തിൽ കിട്ടാൻ പോകുന്ന പുണ്യഫലങ്ങൾക്ക്‌ വല്ല കണക്കമുണ്ടോ? ഹാജ്യാര്‌ ഇതൊന്നും അറിയാത്ത ആളല്ല. അതെനിക്കറിയാം. പക്ഷെ നിങ്ങളുടെ പോക്ക്‌ കാണുമ്പോൾ എനിക്ക്‌ സങ്കടവും സഹതാപവും തോന്നു ന്നു. ഹാ : നിങ്ങളെന്താണിങ്ങനെ വകതിരിവില്ലാതെ പറയുന്നത്‌? അബദ്ധം എഴുന്നെള്ളിക്കരുത്‌. ത. മ : അത്‌ കള ഹാജ്യാരേ. എനിക്ക്‌ അതൊക്കെ അറിയാം. നിങ്ങൾ വളരെ വെളഞ്ഞ മനുഷ്യനാണ്‌. റമളാനാ യാലും അടങ്ങിയിരിക്കൂല. എന്നും നിങ്ങൾക്കൊരുപോലെയാണ്‌. അത്പാടില്ല ഹാജ്യാരേ. റമളാനെ ബഹുമാനിച്ച്‌ കൂടുതൽ ഇബാദത്ത്‌ ചെയ്യണം. കൂടുതൽ സദഖാ ചെയ്യണം. ഉണ്ടെങ്കിൽ സക്കാത്തും കൊടുക്കണം, ഈ മാസത്തെപ്പററി നിത്യേന മു സ്ല്യാക്കൾ ഉറുദി പറയുന്നുണ്ടല്ലോ. എന്നിട്ടും ഹാജ്യാര്‌ എന്നും കുന്നും ഒരുപോലെ പാറിപ്പഠന്നു ഓടിപ്പാഞ്ഞു നടക്കുകയാണ്‌. അതല്ല റമളാൻ മാസം പിറന്ന കാര്യം ഹാജ്യാർ അറിഞ്ഞില്പായിരിക്കുമോ? ഹാ: അബദ്ധം എഴുന്നള്ളിക്കല്ലേയെന്ന് പറഞ്ഞത്‌ പോരാ. വിഡ്ഡിത്തം പറയരുതേയെന്ന്‌ പറയേണ്ട സ്ഥിതിയാണു ള്ളത്‌, നിങ്ങൾ ഇങ്ങനെയൊക്കെ തരംതാഴുമെന്ന് ഞാൻ കരുതിയില്ല.ഈ പ്രായമായിട്ടും വേണ്ടത്‌പോലെ പഠിച്ചില്ല എന്നത്‌ ആശ്ചര്യകരംതന്നെ, മറെറാരുസംഗതി: ഈ മുസ്ല്യായാക്കന്മാർ പറയുന്നത്‌ മാത്രമല്ലേ നമ്മൾ മനസ്സിലാക്കുകയുള്ളൂ ഒരു വശം മാത്രമേ ഈ മുസ്ല്യാക്കൾ പറയുകയുള്ളൂ മറുവശം നോക്കാനും കാണാനും ബഹുജനങ്ങൾക്ക്‌ കഴിവും ഇല്ല. അപ്പോൾ ഇത്തരം അബദ്ധധാരണകൾ വെച്ചു പുലർത്തുന്നവർ കുറച്ചൊന്നുമായിരിക്കയില്ല. ത.മ: എന്താണാവോ ഞാൻ പറഞ്ഞ അബദ്ധം? പള്ളിയിലിരുന്നു ഇബാദത്ത് ചെയ്യാനും, സദഖാ ചെയ്യാനും പറഞ്ഞത്‌ അബദ്ധമാണോ? ദുനിയാവിനെ ഈ മാസം അകററിനിർത്തി ആഖിറത്തിലേക്കുള്ള പണികുറച്ചെടുക്കാൻ പറഞ്ഞത്‌ അബദ്ധമായോ ഹാ: ഇബാദത്ത്‌” എന്നാൽ എന്താണെന്നാണ്‌ താൻ ധരിച്ചിരിക്കുന്നത്‌? ഞാൻ ഈ വെയിൽകൊണ്ടുപോകുന്നുണ്ട് അത്‌ ഇബാദത്തായി എ ണ്ണാമോ? ത. മ. : ഹാജ്യാര് നമ്മെ കളിയാക്കുകയാണോ? നിങ്ങൾ കച്ചവടാവശ്യാർത്ഥം വെയിലും മഴയും മഞ്ഞുംകൊണ്ട് ഓടിനടക്കുന്ന തൊക്കെ അള്ളാക്ക്‌ ഇബാദത്ത്‌ ചെയ്യലാകുന്നതെങ്ങനെ? ഇബാദത്ത്‌ എന്നാൽ അല്പാഹുവിങ്കൽ നല്ലതായ പ്രതിഫലം കിട്ടുന്ന സൽകർമ്മ ങ്ങളാണ്‌. ഹാ: നമുക്ക്‌ രണ്ടാൾക്കും ഒന്നുകളിക്കാം. രണ്ടാൾക്കും കൂലികിട്ടും. പഠിച്ചതിനും പഠിപ്പിച്ചതിനും. ത. മ. : എന്താണത്‌? ആ പറഞ്ഞത്‌? ഹാ: അത്‌ പിന്നീടു പറയാം. ഒന്നു ചോദിക്കട്ടെ, നമ്മുടെ മാതാപിതാക്കൾ, ഭാര്യാ സന്താനങ്ങൾ ഇവർക്ക്‌ ഭക്ഷണം കൊടുക്കാതെ കഷ്ടപ്പെടുത്തിയാൽ എന്തുണ്ടാകും? ത. മ. : പടച്ചവൻ ശിക്ഷിക്കും. ഹാ അവർക്കൊക്കെ ഭക്ഷണം കൊടുത്ത്‌ വേണ്ട പോലെ പരിപാലിക്കുകയാണെങ്കിലോ? ത. മ. : അതിന്‌ പുണൃഫലം ഉണ്ടാകും. ഹാ: പുണൃഫലം കിട്ടുന്ന സൽകർമ്മങ്ങളാണ്‌ ഇബാദത്ത്‌ എന്ന് നിങ്ങൾ പറഞ്ഞല്ലോ. അപ്പോൾ ആശ്രിതന്മാർക്ക്‌ ഭക്ഷണം മുതലായവ കൊടുത്ത്‌ സംരക്ഷിക്കുന്നതോ? ത. മ : അതിന് പുണ്യഫലം ഉണ്ട്‌. ഇബാദത്താണ്‌. ഹാ: അവരെ സംരക്ഷിക്കുന്നതിനു വേണ്ടി തൊഴിൽ ചെയുന്നതോ? ത. മ. ; സൽകർമ്മത്തിനുള്ള ഉപാധി. സൽകർമ്മം തന്നെ. അതിനും പുണ്യഫലം. അതും ഇബാദത്ത്‌ എന്ന് സമ്മതിക്കാം. ഹാ: ദേഹാദ്ധ്വാനമോ, കച്ചവടമോ, കൃഷിയോ മററു ഹലാലായ ഏതെങ്കിലും തൊഴിൽ ചെയ്തു ഉപജീവനം കഴിക്കുന്നവൻെറ ആ തൊഴിൽ എന്തായി? ത. മ. : നിങ്ങൾ ഉദ്ദേശിച്ചപോലെ ഇബാദത്തായി. ഹാ: തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലേക്കോ, കച്ചവടം ചെയ്യുന്ന കടയിലേക്കോ, കൃഷി ചെയ്യുന്ന ഭൂമിയിലേക്കോ ഒരാൾ പോകുന്നു വെങ്കിൽ, ആ പോക്ക്‌ ഇബാദത്തായി ചിത്രീകരിച്ചുകൂടേ? ത. മ. : തീർച്ചയായും ഇബാദത്ത് തന്നെ. ഹാ; നാം ചെയ്യുന്ന സൽക്കർമ്മങ്ങളോടു ബന്ധപ്പെട്ട എല്ലാ ക്രിയാംശങ്ങളും ആ സൽക്കർമ്മങ്ങളുടെ ഭാഗമാണ്‌ അഥവാ സൽക്കർമ്മങ്ങളാണ്‌.സൽക്കർമ്മങ്ങൾ തന്നെയാണ്. ത. മ. : അത് ശരിയാണ്‌; സമ്മതിച്ചു. ഹാ: ഞാനീ വെയിലത്ത്‌ പോകുന്നത്‌ എൻെറ തൊഴിലിൻെറ ഭാഗമാണ്‌. ഇബാദത്താണ്‌. അല്പാഹുവിങ്കൽ നിന്ന്പ്രതിഫലം കിട്ടുന്ന കർമ്മമാണ്‌ ഞാൻ ചെയ്യുന്നത്‌. മനസ്സിലായോ ? ത. മ. : വാസ്ത വം തന്നെ. ഹാ: ഞാൻ വെയിൽകൊണ്ട് അദ്ധ്വാനിച്ച്‌ എൻെറ കുടുംബത്തെ പോറ്റുന്നു. ഭാർയ്യമാർക്കും സന്താനങ്ങൾക്കും നാം ചില വിടുന്നത്‌ സദഖയാണ്‌. അറിയാമോ? വല്ല മുസ്ല്യാരും അങ്ങനെ പറഞ്ഞതുകേട്ടിട്ടുണ്ടോ? ത. മ. : അതെ, അവർക്കു ചിലവിടുന്നത് സദഖയാണ്‌. ഹാ: റമളാനിൽ എന്നോട്‌ സദഖാ ചെയ്യാൻ താൻ ഉപദേശിച്ചല്ലോ. ഞാൻ ഇബാദത്ത്‌ ചെയ്തുകൊണ്ടിരിക്കയാണെന്നും നിത്യവും സദഖ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും മനസ്സിലാക്കാതെ ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോകാൻ നിങ്ങളാവശ്യപ്പെട്ടത്‌ തെററല്ലേ? ത, മ, : ശരി, ശരി; തെറ്റുതന്നെയാണ്‌. ഹാ: ആ തെററിനെയാണ് വിഡ്ഡിത്തം, അബദ്ധം എന്നൊക്കെ ഞാൻ പറഞ്ഞത്‌. കുടുംബപ്രാരാബ്ധമില്ലാത്ത വൃദ്ധന്മാർ, കുട്ടികൾ, ധനികർ ഇവർക്ക്‌ പുറത്ത്‌ പണിയൊന്നുമില്ലെങ്കിൽ സമയം പാഴാക്കാതെ പള്ളിയിലിരുന്നു ഖുർആൻ പാരായണവും തസ്‌ബീഹും തഹ്ലീലുമായിക്കഴിയലാണ്‌ ഉത്തമം. എന്നെപ്പോലെ കുടുംബസംരക്ഷണത്തിന്‌ വേണ്ടി തൊഴിൽ ചെയ്യേണ്ടവർ, ആ തൊഴിലിൽ വ്യാപൃതരായി കടമകൾ നിറവേററണം. ആ കടമകൾ നിറവേറ്റുന്നതിനുള്ള തൊഴിലെടുക്കാതെ പള്ളിയിൽ പോയി ആരാധനയിൽ സമയം കഴിച്ചുകൂട്ടിയാൽ അല്ലാഹുവിന്റെ ശിക്ഷയായിരിക്കും അതിന്‌ പ്രതിഫലം. കാരണം നീ ആശ്രിതരുടെ കാര്യം ഉപേക്ഷ വരുത്തിയത്‌ തന്നെ ആകയാൽ അദ്ധ്വാനിച്ച്‌ പൊരുൾതേടി കുടംബം പുലർത്തുന്നവന്ന് പള്ളിയിൽ കഴിഞ്ഞുകൂടുന്നവനേക്കാൾ കൂടുതൽ പുണ്യം കിട്ടുന്നതാണ്‌. സാബിതുൽബനാഈ പറഞ്ഞതു കേടിട്ടുണ്ടോ/ അദ്ദേഹം പറയുന്നു.ഇബാദത്ത്‌ പത്ത്‌ ഭാഗമാണ്‌! 9 ഭാഗം മഈശത്ത്‌ (ജീവിതാവശൃങ്ങൾ) തേടലും ഒരുഭാഗം ആരാധനയുമാണ്‌. അല്പാഹു പറയുന്നു, *നമസ്കാരം കഴിഞ്ഞാൽ ഭൂമിയിൽ ഓ ടിനടന്ന് അല്പാഹുവിന്റെ അനുഗ്രഹം കരസ്ഥമാക്കുക” നാം ഇതെല്ലാം ചിന്തിച്ച്‌ കാര്യം മനസ്സിലാക്കണം. ദുനിയാവിൽ ക്ഷേമകരമാ യിക്കഴിഞ്ഞുകൂടുവാൻ സൗകര്യമുള്ളവർക്ക്‌ ആഖിറത്തിൻെറ സൗഭാഗ്യം എളുപ്പത്തിൽ നേടിയെടുക്കാം. ഒന്നിനെ ഉപേക്ഷിച്ചു മറ്റേ തിനു ഊന്നൽ കൊടുക്കുന്നത്‌ ബുദ്ധിപൂർവ്വമായ നടപടിയല്ല. ==നിങ്ങൾ സലാമിന് അർഹനല്ല== ഞാൻ ഒരു കടയുടെ തിണ്ണയിൽ വിശ്രമിക്കുകയായിരുന്നു. സമീപത്തെ ബഞ്ചിന്മേൽ രണ്ടുപേർ ഇരുന്ന്‌ സംഭാഷണം നടത്തിക്കൊണ്ടി രിക്കുന്നുണ്ടായിരുന്നു. കാഴ്ചയിൽ രണ്ടുപേരും മുസ്ലിയാക്കളാണെന്നുതോന്നും. ഇസ്സാമികപ്പററുള്ളവരാണെന്നതിൽ സംശയമില്ല. ചെറുപ്പ ക്കാരാണെങ്കിലും താടിയും തലയിൽക്കെട്ടും കണ്ടാൽ ഭക്തന്മാരാണെന്ന് ആർക്കും മനസ്സിലാകും. അതിനിടയിൽ മറെറാരാൾ വന്നു ആ ബെഞ്ചിൻെറ ഒരറ്റത്തിരുന്നു. എവിടേക്കാണ്‌ രണ്ടുപേരുംകൂടി? എന്ന ചോദ്യവുമായാണ്‌ അയാൾ അവരെ സമീപിച്ചത്‌. അപ്പോൾ അവർ പരിചയക്കാരാണെന്ന്‌ അത്‌കൊണ്ട്‌ ഞാൻ മനസ്സിലാക്കി. അവർ ആ ചോദ്യത്തിന്‌ മറുപടി പറയാതെ മറ്റൊരുചോദ്യം എറിഞ്ഞു കൊടുക്കുകയാണ്‌ ചെയ്തത്‌. “ഇങ്ങനെയാണോ ഒരു മുസ്‌ലീം മറെറാരു മുസ്ലിമിനെ സമീപിക്കു ന്നത്‌”? വന്ന ആൾ: ഹേ, എന്താ സംഗതി? മുസ്ലിയാർ: നിങ്ങൾ സലാം ചൊല്ലിയില്പ. അത്‌തന്നെ സംഗതി. നിങ്ങൾ മുമ്പ് ഇങ്ങനെ ആയിരുന്നില്പല്ലൊ വളരെ ചിട്ടയും മര്യാദയും നിങ്ങൾ കാണിച്ചിരുന്നു നിങ്ങളുടെ പെരുമാററത്തിലും ചട്ടവട്ടങ്ങളിലും ഞങ്ങൾക്കൊക്കെ വളരെ മതിപ്പുണ്ടായിരുന്നു. ആ സ്വഭാവ ത്തിനു നിരക്കാത്ത രീതിയാണല്ലൊ ഇപ്പോൾ നിങ്ങളിൽ കണ്ടത്‌. വ ആൾ: ഞാൻ പഠിച്ച പാഠങ്ങൾ ജീവിതത്തിൽ കഴിയുന്നേടത്തോളം പകർത്തുന്ന ആളാണ്‌ ഇപ്പോൾ ഒരു പാഠം പുതുതായി പഠിച്ചി ട്ടുണ്ട്‌. അത്‌ പ്രയോഗിച്ചെന്ന് മാത്രം. മു: മുസ്ലികളോട് സലാം ചൊല്ല രുതെന്നാണോ നിങ്ങൾ ഇപ്പോൾ പഠിച്ചത്‌? ആൾ: മുസ്ലിയാരേ, നിങ്ങൾക്ക്‌ തന്നെ അറിയാമല്ലൊ. നിങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്ന ആളല്ലേ? എന്നോടു ചോദിക്കണോ? മു: മുസ്ലിംകൾക്ക്‌ സലാം ചൊല്ല ണമെന്നാണ്‌ ഞങ്ങൾ പഠിപ്പിക്കുന്നത്‌. അതല്ലേ സുന്നത്തായ നടപടി. ആൾ: ആർക്കെങ്കിലും സലാം ചൊല്ലരുതെന്നു ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആർക്കാണ്‌ സലാം ചൊല്ലാൻ പാടില്പാത്തത്‌? മു: സുന്നത്തിനെ നിഷേധിക്കുകയും ബിദ്‌അത്ത്‌ ആചരിക്കുകയും ചെയുന്നവർക്ക്‌ ആൾ: അങ്ങനെയുള്ളവരാരാണ്‌ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ? മു; ജമാഅത്‌, മുജാഹിദ് ആശയങ്ങളെ ഉൾക്കൊണ്ട്‌ നടക്കുന്നവർ. ആൾ: അവർ സുന്നത്തിനെ ഉപേക്ഷിച്ച്‌ ബിദ്‌അത്ത്‌ ആചരിക്കുന്നവരാണോ? മു: അതിന് സംശയമില്ലല്ലോ. പുതിയ എന്തെല്ലാം ആശയങ്ങളും അഭിപ്രായങ്ങളുമാണ്‌ അവർ പ്രസംഗിക്കുന്നതും പ്രാവർത്തികമാക്കു ന്നതും ആൾ: ആ ഭാഗം അങ്ങനെ തൽക്കാലം നിൽക്കട്ടെ. അപ്പോൾ സുന്നത്തല്ലത്ത ആചാരങ്ങൾ ബിദ്അത്തുകൾ ആരെല്ലാം ആചരിക്കുന്നു ണ്ടോ അവർക്ക്‌” സലാം ചൊല്ലാൻ പാടില്ല. ചൊല്ലിയാൽ അതും സുന്നത്തിനെതിരാകും ബിദ്‌ അത്താകും, അല്ലേ മുസ്ല്യാരേ? മു: അതെ അതാണ്‌ ശരി, ആൾ: അപ്പോൾ ഒരു ചോദ്യം നിങ്ങൾ സലാമിന്‌ അർഹനാണോ? മു: എന്താ സംശയം? ഞാൻ സുന്നത്‌ ജമാഅത്തിൻെറ ആദർശമനുസരിച്ചു പഴയ ആചാരങ്ങൾ അനുകരിക്കുന്നു എന്നുമാത്രമല്ല അതി ൻെറ ഒരു വക്താവും പ്രചാരകനുംകൂടി ആയിരിക്കെ, നിങ്ങൾ എന്ത്‌ ചോദ്യമാണ്‌ ഈ ചോദിച്ചത്‌? മാത്രമല്ല അന്യോന്യം ഇത്രയും കാലം അടുത്തുപഴകി പരിചയപ്പെട്ടു എല്ലാ ഉള്ളുകള്ളിക ളും നല്പവണ്ണം മനസ്സി ലാക്കിയിട്ട്‌ എന്നോട്‌ ഇങ്ങനെ ചോദിച്ചതിന്‌ ഒരു വ്യാഖ്യാനം ആവശ്യമാണ്‌, ആൾ: “ഞാൻ പറയുന്നു നിങ്ങൾ സലാം അർഹിക്കുന്നില്ല. നിങ്ങൾ മുബ്‌തദിഅ ആണെന്നു”, നിങ്ങൾ സുന്നത്തല്ലാ ത്ത ബിദ്‌അത്തുകൾ ആചരിക്കുന്നുണ്ടെന്നു”_ ഞാൻ “സലാം ചൊല്ലാതിരുന്നതും അതു കാണ്ടാണ്‌. നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും_അതായത്‌ കഴിഞ്ഞ തലമുറകളുടെ ആപാരങ്ങളെ ന്യായീകരിച്ചു പിൻപററി നടക്കുന്ന എല്ലാ മുസ്ല്യായാക്കളും അല്ലാത്തവരും സലാം അർഹിക്കുന്നില്ല എന്ന് ഞാൻ പറയുന്നു. അതും ഈയിടെയായി നിങ്ങൾതന്നെ കുട്ടികളെ പഠിപ്പിക്കുന്നതിന് മദ്രസയിലുപയോഗിക്കുന്ന പാഠപുസ്തകത്തിൽ എഴുതിച്ചേർത്ത പുതിയ ശരീഅത്ത് നിബന്ധന അനുസരിച്ചാണ്‌ എന്ന് ഓർക്കുക. അതായത് നിങ്ങൾ പഠിപ്പിക്കുന്ന തത്വമനുസരിച്ചാണ്‌ നിങ്ങൾക്ക് സലാമിന് അർഹതയില്ലെന്ന് ഞാൻ പറയുന്നത്. എതിർപ്പുണ്ടോ മുസ്സിയാരേ? മു: ഞങ്ങൾ സുന്നത്തിൽനിന്ന് അല്പംപോലും വൃതിചലിച്ചിട്ടില്ല. പിന്നെ എങ്ങനെ ഞങ്ങൾ മുബ്‌തദിഅ ആണെന്നു നിങ്ങൾ പറയും? ആൾ: നിങ്ങൾ സുന്നത്തല്ലാത്തപലതും ഇസ്‌ലാമിൻെറ മതാചാരമായി നിർമ്മിച്ചുണ്ടാക്കി പ്രവൃത്തിയിൽ കൊണ്ടുവന്നിട്ടുണ്ട്‌. മു: ഞങ്ങൾ ബിദ്‌അത്തിനെ നശിപ്പിക്കുന്നവരാണ്‌. അതിൻെറ നിർമ്മതാക്കളല്ല. ആൾ: എത്രയോ ബിദ്‌അത്തുകൾ നിങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഞാൻ എണ്ണിപറഞ്ഞുതരാം. മു: ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു. ഒന്നുപോലും കാണിച്ചുതരുവാൻ നിങ്ങൾക്ക്‌ കഴിയില്ല. ആൾ: ആ വെല്ലുവിളി ഞാൻ ഏറെറടുക്കുന്നു. ഒന്നുമുൻകൂട്ടി തീരുമാനിക്കണം_ബിദ്‌അത്ത് എന്നാൽ എന്ത്‌ എന്ന കാര്യം പുതുതായി മതത്തിൽ കൂട്ടിച്ചേർക്കലാണ്‌ ബിദ്‌ അത്ത്‌ എന്ന്ഞാൻ മനസ്സിലാക്കുന്നു. യോജിക്കുന്നുണ്ടോ മുസ്ല്യാരേ? മു: അങ്ങനെ പറഞ്ഞാൽ പറ്റുകയില്ല. ബിദ്‌അത്‌ രണ്ടുണ്ട്‌ ഹസനത്തും മുൻകറത്തും. സദുദ്ദേശത്തോടെ സൽഫലം ഉണ്ടാക്കുന്നതിനു വേണ്ടി ഇസ്ലാമിൻെറ അദിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമല്ലാത്ത നല്പ ആചാരങ്ങൾ അംഗീകാര്യങ്ങളാണ്‌. അതല്ലാത്തവ മാത്രമേ അനാചാ രമായും അനിസ്ലാമികമായും ചിത്രീകരിക്കപ്പെട്ടുകൂടൂ. ആൾ: നാം അനുഷ്ഠിക്കേണ്ടുന്ന സൽക്കർമ്മങ്ങളെല്പാം ഖുർആനും നുന്നത്തും നമ്മെ പരിപ്പിച്ചിട്ടുണ്ട്. പുറമെ ഖുലഫാഉർനാശിദുകർ ചെ യ്യുന്നതൊക്കെയും നമുക്ക്‌ സ്വികരിച്ചാചരിക്കാമെന്നും നബി (സ) നമ്മെ ഉണർത്തിയിട്ടുണ്ട്. അതെല്ലാം സഹാബികളിൽ നിന്ന് നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. ഹദീസിൻെറ ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്‌. നല്ലതാണെന്നും പറഞ്ഞു എന്തെങ്കിലും ഒക്കെ ചെയ്താൽ അത്‌ മതത്തിൽപ്പെട്ടതാണെന്നും സുന്നത്താണെന്നും സമ്മതിച്ചു തരാൻ പ്രയാസമുണ്ടാകും. മു: നിങ്ങൾ പ്രയാസപ്പെടേണ്ട. ആലിമീങ്ങൾ അത്തരം അബന്ധങ്ങൾ സമുദായത്തിൽ കടന്നുകൂടുന്നതിനെ സൂക്ഷിക്കുന്നവരാണ്‌. അനാചാരങ്ങളെ അവർ പൊറുപ്പിക്കുകയില്ല. അവർ നല്ലതെന്ന് ശരിവെച്ചു പാസ്സാക്കി വിട്ടതെല്ലാം യാതൊരു ശങ്കയും കൂടാതെ നിങ്ങ ൾക്ക്‌ അംഗീകരിക്കാം. അപ്പോൾ പിന്നെ നിങ്ങൾക്ക്‌ എന്ത്‌ പ്രയാസമാണുള്ളത്‌? ആൾ: അവിടെയാണ്‌ കുഴപ്പം. ആലിമീങ്ങൾ സമ്മതിക്കണമെന്നും അവർ അംഗീകരിച്ചവ ഒരിക്കലും ബിദ്‌അത്താകയില്ലെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നും ആണല്ലൊ നിങ്ങൾ പറഞ്ഞതിൻെറ അർത്ഥം മു: അതിൻെറ അർത്ഥം അതാണ്‌. ആലിമീങ്ങളുടെ ഉത്തരവാദിത്തമാണ്. സമൂഹത്തിൽ അനാചാരങ്ങൾ കടന്നുകൂടാതെ കാത്ത്‌ സൂക്ഷിക്കൽ. ആൾ: അത്തരം ഉത്തരവാദിത്വം വഹിക്കുന്ന ആലിമീളാണല്ലൊ ബിദ്‌അത്തുകൾ സൃഷ്ടിക്കുന്നത്‌. ഞാനോ എന്നെപ്പോലെയുള്ള മറ്റേ തെങ്കിലും ജാഹിലോ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത്‌ മതാചാരമായി ജനങ്ങൾ സ്വികരിച്ചു ആചരിച്ചു നിലനിർത്തി കൊണ്ടു പോ കുമോ? ഒരു ആലീമായ, നല്ല മനുഷ്യനെന്ന് ജനങ്ങൾ അംഗീകരിച്ച, സവ്വസമ്മതനായ സാലിഹായ ഒരു മനുഷ്യൻ എന്തെങ്കിലും ചെയ്താൽ അതിന് ജനസമ്മതിയുണ്ടാകും, ജനലക്ഷങ്ങൾ അതനുകരിക്കും, നിലനിൽക്കും, ബിദ്‌അത്തായി സമൂഹത്തിൽ ഒട്ടിപ്പിടിക്കും. ഏതെങ്കിലും ബിദ്‌അത്ത്‌ സമൂഹത്തിലുണ്ടോ, അതിൻെറ സൃഷ്ടികർത്താവ്‌ ഒരു ആലീമായ സാലിഹായ ആബിദായ ഉത്തമനായിരി ക്കും. എന്ത് പറയുന്നു മുസ്ലിയാർ? മു നിങ്ങൾ പറയുന്നത്‌ മുഴുവൻ നിഷേധിക്കാൻ വയ്യ. പക്ഷെ അതിൽ ഒളിഞ്ഞിരിക്കുന്ന കുത്ത്‌ എനിക്ക്‌ എതിർക്കാതെ നിവൃത്തി യില്ല. ആൾ: എന്താണാ കുത്ത്‌? മു; ബിദ്‌അത്‌ ഉണ്ടാക്കുന്നത്‌ ആലിമീങ്ങളാണെന്ന് എങ്ങനെ സമ്മതിക്കും? ആൾ: ശരി ഞാൻ ചോദിക്കട്ടെ. നമ്മുടെ ഇടയിൽ, നമ്മുടെ അറിവിൽ ഇന്ന് ആലിമീങ്ങൾ വല്ല ബിദ്‌അത്തും ആചരിക്കുന്നുണ്ടോ? മു; ഒന്നുംതന്നെയില്ല. ആ അപ്പോൾ ഇന്ന് ആലിമീങ്ങൾ ചെയ്യുന്നതും, അവർ അനുവദിക്കുന്നതും, അവർ ഉപദേശീക്കുന്നതും എല്ലാം സുന്നത്തോ. അതുപോലെ അംഗീകരിക്കാവുന്ന സൽപ്രവൃത്തികളോ ആണ്‌. അതല്ലാത്ത ഒന്നുംതന്നെ സമുഹത്തിൽ കാണുകയില്ല എന്നല്ലേ മുസ്സിയാർ ഉദ്ദേശിക്കുന്നത്? മു; അതെ. ആൾ: അപ്പോൾ എന്തെങ്കിലും അനിസ്ലാമിക നടപടി ആലിമീങ്ങൾ അംഗീകരിച്ചു എന്ന കാരണത്താൽ അത്‌ സുന്നത്താണെന്ന് ഞാൻ സമ്മതിക്കേണ്ടിവരില്ലേ? മു: കൂടാതെ കഴിയില്ല. സമ്മതിക്കണം. ആൾ: അതിൻെറ മറ്റൊരർത്ഥം ആലിമീങ്ങൾ വേണ്ടാത്തതൊന്നും ദീനിൽ നിർമ്മിച്ചു കടത്തിക്കൂട്ടുകയില്പാ എന്നല്ലേ? മു: അതെ, മു; അപ്പോൾ റസൂൽ (സ) തിരുമേനി താക്കീത്‌ ചെയ്തതിൻെറ അർത്ഥമെന്താണ്‌? നബി (സ) പഞ്ഞിട്ടുണ്ടല്ലൊ പുരോഹിതന്മാരെ സ്വീക രിച്ചു പിൻപറ്റിയത്‌കൊണ്ടാണ്‌ ജൂതരും ക്രിസ്ത്യാനികളം പിഴച്ചുപോയതെന്നും അത്തരം ദുരവസ്ഥ മുസ്ലിം സമുദായത്തിനും നേരിടേണ്ടി വരുമെന്നും മററും. മാത്രമല്ല നബി(സ) ഇത്രത്തോളവും പറഞ്ഞു മുൻസമുദായക്കാരായ ജൂതക്രിസ്ത്യാനികൾ ഒരു ഉടുമ്പിൻെറ മാളത്തിലേക്ക്‌ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അപ്രകാരംതന്നെ മുസ്‌ലീം സമുദായവും ചെയ്യുമെന്ന്. ഇതിൽനിന്ന് നാമെന്ത്‌ മനസ്സിലാക്കണം മുസ്‌ല്യാരേ? മു: നമുക്ക്‌ പുരോഹിതന്മാരില്പല്ലോ. ആൾ: നബിയുടെ വാക്യം അർത്ഥവത്താവണമല്ലൊ. നമുക്ക്‌ പുരോഹിതന്മാരില്ലെങ്കിൽപ്പിന്നെ അത്തരം ആപത്തിനെക്കുറിച്ച്‌ നമുക്ക്‌ നബിതിരുമേനി മുന്നറിയിപ്പു നൽകേണ്ടതില്ലല്ലോ? സമുദായക്കാർക്ക്‌ പിണഞ്ഞ ആപത്തുകൾ നമുക്കും പിണയുമെന്നും ആ കാര്യ ത്തിൽ ജാഗ്രത പാലിക്കേണ്ടത്‌ നമ്മുടെ കർത്തവ്യമാണെന്നും നമ്മെ ബോദ്ധ്യപ്പടുത്തുകയാണല്ലൊ തിരുമേനിയുടെ ഉദ്ദേശം. ഭാവികാര്യ ങ്ങളെക്കുറിച്ച്‌ റസൂൽ (സ) പ്രവചിച്ചതെല്ലാം സംഭവിച്ചിട്ടുണ്ട്. അതുപോലെ മുസ്‌ലിം സമുദായം വഴിപിഴക്കുമെന്ന് സൂ ചിപ്പിച്ചതുപോലെ വഴിപിഴച്ചിട്ടുണ്ട്‌ എന്നത്‌ വാസ്തവമല്ലേ? മു: നമ്മുടെ സമുദായം വഴിപിഴച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആൾ:അതാരെക്കൊണ്ട്‌ എന്നത്‌ പ്രസക്തമായ ചോദ്യമാണ്. എങ്ങനെയെല്പാം എന്നത്‌ പിന്നെ പരിശോധിക്കാം. മുൻ സമുദായക്കാരുടെ പുരോഹിതന്മാരുടെ സ്ഥാനത്താണല്ലോ നമ്മുടെ ആലിമീങ്ങൾ അവരെയാണ്‌ ബഹുജനങ്ങൾ പിൻപറ്റുന്നത്‌. അവരുടെ ഉപദേശമാണ്‌ ബഹുജനങ്ങൾ സ്വീകരിക്കുന്നത്‌. ബഹുജനങ്ങളിൽ വല്ല അനാവശ്യങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും ഉണ്ടെങ്കിൽ അത്‌ അവ രുടെ അത്മീയഗുരുക്കളായ ആലിമീങ്ങളടെ തനിനിറം കാണിക്കുന്നു എന്നതിൽ സംശയമില്ല. ആലിമീങ്ങളിലുളള പിഴവാണ്‌ ബഹുജന ജീവിതത്തിൽ പ്രതിഫലിക്കുന്നത്‌ എന്ന് ചുരുക്കം. അപ്പോൾ നിങ്ങൾ പിഴച്ചിരിക്കുന്ന മുബ്‌തദി ആണ്‌. സലാം ചൊല്ലരുത്‌ എന്ന നിങ്ങളുടെ ഉപദേശം നിങ്ങളിൽതന്നെ ഞാൻ പ്രയോഗിച്ചതിൽ തെററില്ലല്ലൊ. മു; അത്‌ തെറ്റ്തന്നെയാണ്‌. ആലിമീങ്ങളെ ബിദ്‌അത്തുകാരെന്ന് പറയാൻ ദാഹമുണ്ടെങ്കിൽ ആ ആലിമീങ്ങളെ ഞാൻ നേരത്തേ സൂചി പ്പിച്ചു. പുത്തൻ ആശയങ്ങളുമായി നടക്കുന്ന ജമാഅത്ത്‌ മുജാഹിദ്‌ പ്രസ്ഥാനങ്ങളിലെ പണ്ഡിതന്മാരാണ്‌ ഇപ്പോൾ മുസ്‌ലിം സമുദായത്തെ വഴികേടിലാക്കുന്നത്‌ എന്നെപ്പോലെയുള്ള സുന്നികളല്പ. ആകയാൽ സലാം ചൊല്ലാൻ പാടില്ലാത്തത്‌ ആ വിഭാഗക്കാരോടാണ്‌. ആൾ: ജമാഅത്തും മുജാഹിദും രംഗത്തുവന്നപ്പോൾ മാത്രമാണോ സമുദായത്തിൽ അനാചാരങ്ങൾ കടന്നുകൂടിയത്‌? മു: അതെ, അവരാണല്ലൊ പഴയ നടപടികൾ പിഴച്ചതാണെന്നും പറഞ്ഞു വല്ല നല്ല കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്‌. അവർ ജനങ്ങളെ ദുർമാർഗത്തിലേക്ക്‌ നയിക്കുകയാണ്‌. ആൾ: ജമാഅത്ത്‌, മുജാഹിദ്‌ പ്രസ്ഥാനങ്ങൾ സംഘടിതമായി ജനമദ്ധ്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്‌ ഈ ഇരുപതാം നൂററാണ്ടിൽ മാത്രമാണ്‌. അപ്പോൾ സമുദായത്തിൽ ബിദ്‌അത്തുകൾ കടന്നുകൂടി അതിനെ ദുഷിപ്പിക്കാൻ തുടങ്ങിയത്‌ ഈ നൂററാണ്ടിൽ മാത്രമാണെ ന്നല്ലേ അതിനത്ഥം? മു: ഏത്‌ നൂററാണ്ടിലായാലും അവരെകൊണ്ടാണ് സമുദായത്തിന് തകരാർ ഏർപ്പെടുന്നത്‌. ആൾ: അവരുടെ പ്രചാരണത്തിന് മുമ്പ്‌ സമുദായത്തിൽ ഒരു ബിദ്‌അത്തും നടമാടിയിരുന്നില്ല എന്നാണോ മുസ്ലിയാർ പറയുന്നത്‌? മു: ഞാൻതന്നെ അത്‌ ഉറപ്പിച്ചു പറയണമെന്നുണ്ടോ? ജനങ്ങൾ നേരിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതല്ലേ? ആൾ: അപ്പോൾ മുസ്സിയാർ നേരേനോക്ക്‌. റസൂൽ (സ)എന്താ പറഞ്ഞത്‌? “എൻെറ തലമുറയാണ്‌ ഏററവും നല്ല ത്‌ അത്‌ കഴിഞ്ഞാൽ അതിന്നടുത്തത്‌, പിന്നെ അതിന്നടുത്തത്‌" തിരുമേനിയുടെ ഈ വാക്യം എന്താണ്‌ സുചിപ്പിക്കുന്നത്‌? മൂന്ന് നൂററാണ്ടുകാലത്തോളം മുസ്ലിം സമുദായം ഒരു കുഴപ്പവും കൂടാതെ നിലനിൽക്കും. അനന്തരം ദുരാചാരങ്ങൾ അതിൽ കടന്നുകൂടും എന്നതല്ലേ മുസ്ല്യാരേ? മു: അങ്ങനെ ഒരു ഹദീസുണ്ട്‌. ആൾ: അക്കാലം മുതൽ എത്രയോ നൂററാണ്ടുകളായി ഓരോ ബിദ്‌അത്തുകൾ കടന്നുകൂടി. റസൂലും സഹാബത്തും ചെയ്തിട്ടില്ലാത്തതും കല്പിച്ചിട്ടില്പാത്തതുമായ അനേകം വേണ്ടാത്തരങ്ങൾ മതത്തിന്റെ നിറം കൊടുത്ത്‌ സമുദായത്തിൽ കടത്തിക്കൂട്ടി. നൂററാണ്ടുകൾ പഴക്കംചെന്നു അതൊക്കെ അനുപേക്ഷണീയങ്ങളായ ഇസ്ലാമികാചാരങ്ങളായി രൂപംകൊണ്ടു. അതിന്നനുസരിച്ചു മുസ്ലിംകളുടെ വിശ്വാ സവും മാററത്തിന് വിധേയമായി ഈ ദുഷിപ്പിൽനിന്ന് സമുദായത്തെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത്‌ പുത്തൻ പാർട്ടിക്കാ രെന്നു വിമർശിച്ചുതള്ളപ്പെടുന്നു. മറിച്ച്‌ ആ ബിദ്‌അത്തുകളും പേറി, സമുദായത്തെ ദുർവൃത്തിയിൽ നിലനിർത്തുവാൻ അരയും തലയും മുറുക്കി പ്രവർത്തിക്കുന്ന സുന്നികളായ നിങ്ങൾ അഹ്‌ലു സുന്നത്ത്‌ വൽ ജമാഅത്തിലാണെന്ന് വീമ്പെളക്കുക മുബ്‌ത്ത്‌ദ്‌ഈങ്ങളായ നിങ്ങൾക്ക് സലാംചൊല്ലാൻ പാടില്ല മുസ്ല്യാരേ, ശിർക്കിൽ കുളിക്കുന്ന നിങ്ങൾക്ക്‌ സലാം ചൊല്ലരുതെന്ന് ബഹുജനങ്ങളെ ഉണർത്തേണ്ട ത്‌ അത്യാവശ്യമാണ്‌, എന്ത്‌ ചെയ്താലും നിങ്ങളുടെ ഖൗമ്‌ കണ്ണ് തുറക്കുകയില്പ. നിശ്ചയം. എനി എൻെറ സലാം നിങ്ങൾക്കില്ല മുസ്ല്യാരേ. നിങ്ങൾ ബിദ്‌അത്ത്‌ സംരക്ഷകനാണ്‌. ബിദ്‌അത്തുകളുടെ സ്രഷ്ടാവാണ്‌ എന്നുപറഞ്ഞാലും തെററാവുകയില്ല. ==മണ്ണും മനുഷ്യനും== ഒരു ദിവസം എൻെറ പതിവ്‌ താവളത്തിൽ_.ഒഴിഞ്ഞ വരാന്തയിൽ _ വിശ്രമിക്കുകയാണ്‌, അടുത്ത കടയുടമയുടെ ഔദാര്യമായി അവി ടെയിരിക്കുന്ന ബെഞ്ചിൽ ഒരു തൈക്കിളവൻ ഇരിക്കുന്നുണ്ട്‌. അതാ, എനിക്കുള്ള ഭോജ്യം തെയ്യാറാവുന്നു. ഒരു യുവാവ്‌ ആ വരാന്തയെ സമീപിക്കുന്നു. തൈക്കിളവനെക്കണ്ടു സലാംചൊല്ലിഅദ്ദേ ഹത്തിൻെറ സമീപം ആ ബെഞ്ചിലിരിക്കുന്നു. രംഗം തയ്യാറായി; ഞാൻ കാതുകൾ കൂർപ്പിച്ചു. കിളവൻ : പതിവില്ലാത്തവിധം ഈ വഴി എവിടുന്നാ? തപാൽശിപായീടെ ഉദ്യോഗം കിട്ടിയെന്നു തോന്നുന്നല്ലോ. കൈ നിറയെ കത്തു കൾ. യുവാവ്‌ : നമ്മുടെ വെള്ളാപ്പുറത്ത്‌ ജമാലിനെ കാണാൻ വേണ്ടി പോയിട്ടു വരികയാണ്‌. കി : അയാൾ രണ്ടു ദിവസം മുമ്പേ ഗൾഫിലേക്ക്‌ പോയിട്ടുണ്ടാവണം എന്ന് തോന്നുന്നു കണ്ടില്ലല്ലോ ആളെ? യു : ആളെക്കണ്ടു. കാര്യം നടന്നില്ല. കി : അപ്പോൾ ആള് പോയിട്ടില്ല അല്ലേ? പോകുന്നു എന്ന് ഞാൻ കേൾക്കയുണ്ടായി. യു : കഴിഞ്ഞ ആഴ്ച പോകാനായിരുന്നു പരിപാടി, പിന്നെ നാളെപോകുമെന്ന് ഉറപ്പിച്ചിരുന്നു. ഇപ്പോൾ അതും നീട്ടിയെന്ന് പറഞ്ഞു. കി : എനി എപ്പോഴേക്ക് വെച്ചു യാത്ര? യു : ഉറപ്പിച്ചില്ല. അനിശ്ചിതകാലത്തേക്ക് നീട്ടിയമാതിരിയാണ്‌ പുള്ളിയുടെ സംസാരം. കി : അടുത്ത ഉത്തരവുണ്ടാവുന്നത് വരെ യാത്ര നീട്ടി വെച്ചിരിക്കുന്നു, അല്ലേ? യു : ഞാൻ കുറേ കത്തുകളുമായി വന്നതാണ്‌, ജമാൽവശം കൊടുത്തയക്കാൻ അയാൾ പോക്ക്‌ നീട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ അവ കൊടുക്കാതെ തിരിച്ചുകൊ ണ്ടുപോരികയാണ്‌. എനി എത്ര രൂപായുടെ സ്റ്റാമ്പ്‌ ചെലവാക്കണം! നിങ്ങൾ കാരണമാണ്‌ ഇതൊക്കെ. കി : എന്താ ചങ്ങാതീ, നമ്മുടെ മേക്കെട്ട്‌ കയറുന്നു? യു : അയാളെ പോകാൻ വിടാത്തത് നിങ്ങളല്ലേ? കി : ഞാനോ? മഹാപാപീ. എന്തൊക്കെയാണി പറയുന്നത്‌? യു : നിങ്ങൾ എന്നാൽ എൻെറ മുമ്പിൽ ഈ ബെഞ്ചിലിരിക്കുന്ന നിങ്ങളല്ല. നിങ്ങളുടെ അയൽവാസികൾ, അല്ലെങ്കിൽ നിങ്ങളുടെ സഹജീവികൾ എന്ന അർത്ഥത്തിലാണ്‌ നിങ്ങൾ എന്ന്‌ ഞാൻ പറഞ്ഞത്‌. കി : അപ്പോഴെന്താണ് വെള്ളാപ്പുറത്ത്‌ ജമാലിൻറ ഗൾഫ് യാത്രാപരിപാടിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ? എൻെറ പ്രദേശക്കാരും ഈ യാത്രയുമായി ബന്ധമുണ്ടെന്നാണല്ലൊ നിങ്ങൾ സൂചിപ്പിക്കുന്നത്‌. യു : നിങ്ങളുടെ നാട്ടിലെ കഥ നിങ്ങൾ അറിയില്ലെന്നോ? കി : ജമാലിൻെറ യാത്രക്ക് തടസ്സമാകുന്ന കാര്യങ്ങളൊന്നും എനിക്കറിയില്ല. യു : എന്തോ, സത്യാവസ്ഥ എനിക്കറിയില്പ, ജമാൽ രഹസ്യമായി പറഞ്ഞതാണ്‌. അയാളുടെ അയൽവാസികളായ യുവാക്കൾ അയാളുമായി വിരോധ ത്തിലാണെന്നും അയാൾ പോയിക്കഴിഞ്ഞാൽ വീടിനോ സ്വത്തിനോ നാശമേൽപ്പിക്കാൻ അവർ ഒരുക്കം കൂട്ടുകയാ ണെന്നും മററുമാണ് ജമാൽ പറഞ്ഞത്‌. കി : അത്ര വലിയ പ്രശ്നമൊന്നും അവിടെയില്ലല്ലൊ. എന്താണ്‌ സംഗതിയെന്നാണ്‌ പറഞ്ഞത്‌? യു : എന്തോ വഴിപ്രശ്‌നമാണ്‌. റോഡുണ്ടാക്കാൻ സ്ഥലം കൊടുക്കുന്ന കാര്യത്തിലുള്ള അഭിപ്രായ ഭിന്നതയാണ്‌. കി : ആ കാര്യം മനസ്സിലായി. അങ്ങനെ ഒരു പ്രശ്‌നം അവിടെയുണ്ടെന്ന് എനിക്കറിയാം. പക്ഷെ ജമാൽ കാണുന്നപോലെ അത്ര വലിപ്പം അതിനുള്ള തായി എനിക്ക്‌ തോന്നിയിട്ടില്ല. യു : നിങ്ങൾ കാണുന്നപോലെയല്ല ജമാൽ കാണുന്നത്‌. അയാൾ “നട“ ന്മാരിലൊരാളാണല്ലൊ. അപ്പോൾ വിഷയത്തിൻെറ അകവും പുറവും മുക്കും മൂലയും നാഡിയും ഞെരമ്പും എല്ലാം അയാൾ അറിയും. എല്ലാം അറിയുന്നവർക്കേ സംഭവത്തിൻെറ യഥാർത്ഥ ഗൗരവം മനസ്സിലാകൂ. കി : ഇത്രമാത്രം കട്ടിയുള്ളതായി എനിക്കറിയില്ല. ഒന്നാമത്‌ എനിക്ക്‌ നേരിട്ടുപങ്കില്ലാത്ത വിഷയം; രണ്ടാമത്‌ ഈ മാതിരി കഥകൾ അന്വേഷിച്ചുനടക്കുന്ന പതിവും എനിക്കില്ല, വല്ലവരും യാദൃശ്ചികമായി പറഞ്ഞുകേൾക്കുന്ന അറിവേ എനിക്കുള്ളൂ. ഇതിലെന്നല്ല എല്ലാ വിഷയത്തിലും ഈ കിഴവൻറടുത്ത്‌ ആരാ കഥ പറയാൻ വരിക? യു : അത്‌ ശരിയാണ്‌, ജമാൽ എല്പാ വിവരങ്ങളും പറഞ്ഞു, ഞങ്ങൾ അല്പം അകന്ന ബന്ധുക്കളും കൂടിയാണല്ലൊ. പോരാത്തതിന് അയൽവാസികളുമാ യിരുന്നു. ഇപ്പോഴല്ലേ താമസം ഇങ്ങോട്ടു മാററിയത്‌. ഒരു മണിക്കൂർനേരം എന്നെയിരുത്തി എല്ധാ വിശദാംശങ്ങളും പറഞ്ഞുമനസ്സിലാക്കി, അയാൾക്ക് വല്ലാത്ത മനക്ലേശമുണ്ട്‌. സ്ഥലംവിട്ടാൽ എന്ത്‌ സംഭവിക്കുമെന്ന ഭയത്തിലാണ്‌. കി : അല്ലാ, ഇത്രയും ക്ലേശിക്കാനെന്തുള്ളു? യു : റോഡിന്‌ സ്ഥലം കൊടുക്കാത്തതിൽ കോപിഷ്‌ഠരും വിദ്വേഷികളുമായിത്തീർന്ന യുവാക്കൾ,”കാണിച്ചുകൊടുക്കാം” എന്ന ഭാവത്തിൽ അയാളോട് അരിശത്തിലാണ്. അവരെന്തെങ്കിലും കുസൃതികൾ ഒപ്പിച്ചെങ്കിലോ എന്നാണ് അയാളുടെ ഭയം.ഇന്നത്തെകാലം ആർക്കും എന്തും ചെയ്യാവുന്നതും, എന്തു ചെയ്താലും പരിഹാരമുണ്ടാക്കാവുന്നതും ആണ്. കി : എന്ന് കരുതി അയാളുടെ ജീവിതമാർഗം നോക്കിപ്പോകാതെ വീട്ടുകാവലിന് ഇരുന്നാൽ ശരിയാകുമോ? യു : സമാധാനത്തോടെ പോകാൻ കഴിയണ്ടേ? കി : സമാധാനക്കേടിൽ എത്ര നാൾ കഴിയും? അയാൾ സ്വത്തിന്‌ സ്ഥിരം കാവലിരിക്കുമോ? ഇരുന്നാൽത്തന്നെ, അരിശക്കാർ എന്തെ ങ്കിലും ചെയ്യാൻ വിചാരിച്ചാൽ തടുക്കാൻ പറ്റുമോ? യു : അതിനൊക്കെ വഴിയുണ്ട്‌. കുറേ ആളുകൾ കൂടി അക്രമത്തിനൊരുമ്പെട്ടാൽ സഹിക്കണമെന്നുണ്ടോ? എന്തെല്ലാം മറുമരുന്നുകൾ കിടക്കുന്നു! അയാളുടെ കയ്യിൽ അതിനുള്ള പണവുമുണ്ട്. അങ്ങനെയങ്ങ്‌ തോററ്‌ കൊടുക്കേണ്ട കാര്യമില്ല. കി : അത്‌ ശരിയാണ്‌. പൈസ കയ്യിലുള്ളവന്ന് എന്തും ചെയ്യാൻ കഴിയും. അനീതിക്ക്‌ വഴങ്ങേണ്ട ആവശ്യവുമില്ല, യു : ഒരാൾ വിയർത്ത് സമ്പാദിച്ച ഭൂമി കുറച്ചാളുകൾ വന്നുചോദിക്കുമ്പോൾ അങ്ങ്‌ നീട്ടിക്കൊടുക്കണമത്രെ. ഉണ്ടാക്കിയവനേ അതിൻെറ കിതപ്പും വിയർപ്പും അറിയൂ. കി : എന്നാലും മറെറാരുവശം ചിന്തിക്കാനുണ്ട്‌. മനുഷ്യന് ഒരു മാറാരോഗം അല്ലെങ്കിൽ മഹാരോഗം വന്നുപെടുമെന്നും വിചാരിക്കുക. അവൻെറ സ്വത്തുക്കളും പെണ്ണിൻെറ താലിവരെ വിൽക്കും ജീവനെ രക്ഷിക്കാൻ. ഭീരു എപ്പോഴും മരിച്ചുകൊണ്ടിരിക്കയാണെന്ന് പറഞ്ഞപോലെ, സമാധാനമി ല്പാതെ ക്ലേശപൂർണ്ണമായി രാപകലുകൾ കഴിച്ചകൂട്ടുകയെന്നത്‌ നിർഭാഗ്യകരമായ അവസ്ഥയാണ്‌. ശത്രുക്ക ളാൽ വളയപ്പെട്ടുകൊണ്ട്‌ കഴിഞ്ഞുകൂടുന്നത്‌ ഒരു സുഖജീവിതമാണോ? പൈസയാണോ മനസ്സമാധാനമാണോ വലുത് സന്തോഷവും സമാധാനവും വിലകൊടുത്ത്‌ വാങ്ങണം ഇത് രണ്ടുമില്ലാതെ പണമുണ്ടായിട്ടെന്തുകാര്യം? യു : ചിന്താരീതി കൊള്ളാം പക്ഷെ അനീതിക്ക്‌ വഴങ്ങാനോ, കയ്യൂക്കിന്‌ താണ്‌കൊടുക്കാനോ എല്ലാ വരും തയ്യാറാവുകയില്ല. കി : ഒന്നു ചിന്തിക്കണം. ഇവിടെ അനീതിയില്പ പൊതുജനങ്ങളുടെ ഉപയോഗത്തിന് അല്പം സ്ഥലമാണ്‌ ചോദിക്കുന്നത് പൊതുതാല്പര്യ ത്തിനുവേണ്ടി അത്‌ ചെയ്തുകൂടേ? യു : അതിന് ഇയാളെത്തന്നെ പിടികൂടണോ? വേറെ മാർഗങ്ങളില്ലേ? കി : ഇല്ല, ഇല്ധാത്തത്‌ കൊണ്ടാണ് ഇയ്യാളെത്തന്നെ സമീപിക്കുന്നത്‌ അതൊരു നഷ്ടമായിക്കാണേണ്ടതില്ല. പൊതുനന്മക്ക്‌ വേണ്ടി, ധർമ്മമായി ചെലവാ ക്കുന്നു. പടച്ചതമ്പുരാൻ പ്രതിഫലം കൊടുക്കും. യു : പടച്ചേോൻെറ പ്രതിഫലത്തിന്‌ അയാൾ പലതും ചെയ്യുന്നുണ്ട്‌ ഭൂമിതന്നെ കൊടുത്തേതീരൂ എന്നില്ല. ഇക്കാര്യത്തിന്‌ പണമോ എന്തുവേണമെങ്കിലും അയാൾ കൊടുക്കാൻ ഒരുക്കമാണ്. കി : പണം കിട്ടിയിട്ടെന്തുകാര്യം? ഇവിടെ വഴിയുണ്ടാവണം. പണംകൊണ്ടു വല്ലേടത്തും പോയി ഭൂമി വാങ്ങിയാൽ ഇവിടെ റോഡാകുമോ? വല്ലേടത്തും റോഡുണ്ടാക്കിയാൽ ഇവിടെയുള്ളവർക്ക്‌ വഴിയാകുമോ? റോഡ് ഇവിടെയുണ്ടാവണം. അത്‌ ഇവിടെയുള്ള ഭൂമിയിലു മാവണം. ആകാശത്തായാൽ പോരല്ലോ. ചുരുക്കത്തിൽ കാര്യം നിസ്സാരമല്ലെന്നും ഗൗരവത്തിൽ കുറവില്ലെന്നും മനസ്സിലാക്കണം. ഭാഗ്യവശാൽ നിരത്തിനരികിൽ താമസിക്കാനിടവന്ന വർക്ക്‌ പൊതുവഴി സൗജന്യമായിക്കിട്ടി. ആ സുഖം അവരനുഭവിക്കുന്നു, നിരത്തുമായി ബന്ധമില്ലാതെ ഉള്ളിൽ അള്ളിത്താമസിക്കുന്ന നിർഭാഗ്യവാന്മാ രുടെ കഷ്ടപ്പാടറിയാൻ ഈ ഭാഗ്യവാന്മാർ തയ്മാറില്ലെന്ന്‌ വരുന്നത്‌ ദൗർഭാഗ്യകരമാണ്. റോഡുമായി ബന്ധപ്പെടേണ്ടുന്ന നൂറുനൂറു കാര്യങ്ങളുണ്ട്. അപ്പോ ഴൊക്കെ ഈ ഭാഗ്യംകെട്ടവർ കഷ്ടപ്പെടുകയാണ്‌. അവർക്കിത്‌ ജീവന്മരണ പ്രശ്നമാണ്. ഈ പരമാർത്ഥം നിരത്തുവാസികൾ മനസ്സിലാക്കിയില്ലെങ്കിൽ വേദനയോടുകൂടി മനസ്സിലാക്കാൻ അവർ നിർബന്ധിതരായിത്തീരും. യു : അദ്ദേഹം എന്ത്‌ സഹായവും ചെയ്യാൻ തയ്യാർ. അതിനപ്പുറം എന്ത്‌ വേണം കി. നിങ്ങൾ ബന്ധുവായ ചങ്ങാതിയെ പറഞ്ഞു മനസ്സിലാക്കുക. സ്നേഹപൂർവ്വം ഉപദേശിക്കുക. അയാളുടെ പണം ഇവിടെ ഇപ്പോൾ ആവശ്യമില്ല. പണം ആവശ്യമെങ്കിൽ ആ പാവപ്പെട്ടവർ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിക്കൊള്ളും. ഇവിടെ വേണ്ടത്‌ നാലടിഭൂമിയാണ്. ശ്വാസംമുട്ടുള്ളവന്ന് മൂക്കിൻറെ അടവ്‌ മാറിക്കിട്ടലാണ് ആവശ്യം. അതല്ലാത്ത മറ്റൊന്നുകൊണ്ടും അയാളെ പ്രലോഭിപ്പിച്ചിട്ടു കാര്യമില്ല. അത് ബുദ്ധിശൂനൃത മാത്രമല്ല. ക്രൂരതയുമാണ്. ഇവിടത്തെ സ്ഥിതി അതാണ് ഭൂമിവേണം അത്‌ കിട്ടണം. യു : അക്കാര്യത്തിലാണ് ജമാലിന്‌ സങ്കടം. കി : പറ ഞ്ഞു പഠിപ്പിച്ചോളൂ അളമുട്ടിയാൽ പാമ്പ്‌ കടിക്കും. ഔദാര്യമായി സ്ഥലം കൊടുക്കാനുള്ള ശേഷി ഇന്നദ്ദേഹത്തിനുണ്ട്. ഒന്നുമില്പാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്‌ ജമാൽ മറന്ന് കാണും. ഇന്ന് പടച്ചവൻെറ അനുഗ്രഹം ധാരാളം ലഭിച്ചിട്ടുണ്ട്‌. അതിനു അല്പാഹുവിനോ ട്‌ നന്ദി കാണിക്കണം. നാട്ടുകാരും അയൽവാസികളും സ്നേഹിതന്മാരുമായ കുറേ ജനങ്ങൾക്ക് കാലാകാലത്തേക്കും ആശ്വാസം നൽകുന്ന ഒരു വഴി നിർമ്മിക്കാൻ അൽപം സ്ഥലം വിട്ടുകൊടുക്കുന്നത്‌ ജമാലിനെ സംബന്ധിച്ചേടത്തോളം വളരെ ചെറിയ ഒരു ത്യാഗമാണ്‌. അതേ സമയം ജനങ്ങൾക്ക് വമ്പിച്ച ഒരു അനുഗ്രഹവു മാണ്‌. അവർ അല്പാഹുവിനോട്‌ പ്രാർത്ഥിക്കും. ഞങ്ങൾക്ക്‌ ഈ നന്മ ചെയ്‌ത ഔദാര്യവാനായ ആ നല്ല മനുഷ്യന്ന് അയാളുടെ സൽക്കർമ്മത്തിന്ന് തക്കപ്രതിഫലം കൊടുക്കേണമേ എന്ന് ദുഃഖിതരുടെ ദുആക്ക്‌ സാധാരണയിൽക്കവിഞ്ഞ ശക്തിയും സ്വീകാര്യതയും ഉണ്ടാകും. യു : ഇതൊക്കെ കാര്യം കാണാനുള്ള നയതന്ത്രങ്ങളാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അയാൾക്കുണ്ട്. കി : ഞാനീ പറഞ്ഞ സത്യാവസ്ഥ നയതന്ത്രമാണെന്ന് നിങ്ങൾ കരുതുന്നു എന്നാണതിനർത്ഥം. അത് ബുദ്ധിയുടെ ലക്ഷണമാണെന്നും നിങ്ങൾ കരുതുന്നു. ബുദ്ധിയില്പായ്‌മയുടെ ലക്ഷണങ്ങളാണ് ഈ രണ്ടു കരുതലും. മുസ്ലീം എന്ന നിലക്ക്‌ അള്ളാഹുവിൽ വിശ്വസിക്കുന്ന മുഅമീൻ എന്ന നിലക്ക്‌ എൻെറ ചിന്താഗതി ഒരു തന്ത്രമായി നിങ്ങൾ കാണുന്നത്‌ ശരിയല്ലെന്നാണ്‌ എനിക്ക്‌ നിങ്ങളെ ഉണർത്താനുള്ളത്. കാര്യം നിങ്ങൾക്ക്‌ ബോദ്ധ്യപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ബന്ധുവും സ്നേഹിതനുമായ ജമാലിനെ ഉപദേശിക്കുക. ഒരു സൽക്കർമ്മം അയാൾ ചെയ്താൽ പ്രതിഫലം അയാൾക്ക്‌ മാത്രമല്ല അത്‌ ചെയ്യാനുപദേശിച്ച നിങ്ങൾക്കും കിട്ടും. യു : ഒരാളുടെ സ്ഥലം വെറുതെയങ്ങു വിട്ടുകൊടുക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുക. കി; ഞാൻ കേട്ടത്‌ ശരിയാണെങ്കിൽ അവർ വിലകൊടുക്കാനും തയ്യാറാണ്‌. അതിനും ജമാൽ തയ്യാറ ത്രെ. അത്രയും ക്രൂരത അയാൾ കാണിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല. അയാളെ ഒരു സാമൂഹ്യവിരുദ്ധനായി ചിത്രീകരിക്കാനുള്ള ബദ്ധപ്പാടിൽ തല്പരകക്ഷികൾ പടച്ചുണ്ടാക്കുന്ന കള്ള പ്രചാരമായി രിക്കാം അത്‌. അതങ്ങനെ ആവട്ടെ എന്ന് ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ സ്വന്തക്കാരനായ സ്നേഹിതന്ന് ചെയ്യുന്ന ഏററവും വലിയ സേവനമായിരിക്കും അത്‌. ജമാലിനെ ഉപദേശിക്കുക. അയാൾ ഒരു മനുഷ്യസ്നേഹിയുടെ വസ്ത്രം ധരിക്കട്ടെ. ഉള്ളിൽ എന്ത്‌ “കുന്ത്രാണ്ടമായാലും ആർക്കും പ്രശ്നമല്ല. വില മുഴുവൻ വാങ്ങിയിട്ടോ അൽപ്പം മാത്രം വാങ്ങിയിട്ടോ മുഴുവൻ സൗജന്യമായിട്ടോ ഏത്‌ നിലക്കായാലും റോഡിന്‌ പോരാത്ത സ്ഥലം കൊടുക്കുവാനുപദേശി ക്കുക. അല്ലാത്തപക്ഷം അനേകം സുഹൃത്തുക്കൾ അയാൾക്ക്‌ നഷ്ടമാകും, അവരുടെ ശാപം ഏൽക്കേണ്ടിവരും. അവർ അയാൾക്ക്‌ കേടായി പ്രാർത്ഥിക്കും, അയൽവാസികളെല്ലാം അയാളുടെ ശത്രുക്കളായി മാറും അയാളെ ദ്രോഹിക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള എല്ലാ സന്ദർഭങ്ങളും അവർ ഏകോപിച്ചു ഉപയോഗപ്പെടുത്തും. ദൂരെക്കിടക്കുന്ന ബന്ധുവിനേക്കാൾ ആപൽഘട്ടത്തിൽ ഉപയുക്തമാകുന്ന ജനങ്ങളാണവർ. ധനമോഹത്തിൻെറ പേരിൽ അവരെ ശത്രുക്കളാക്കി മാററുന്നത്‌ ബുദ്ധിപൂർവ്വമല്ല. എത്രയോ ഭൂസ്വത്തിൻെറ ഉടമയാണ്‌ ജമാൽ. അല്പം ചതുരഅടി സ്ഥലത്തിന്‌വേണ്ടി വലിയ അപകടത്തിലേക്കാണ്അയാൾ നീങ്ങുന്നത്‌. ജനങ്ങളുടെ സ്നേഹമാണോ വലുത് അതല്ല അല്പം മണ്ണാണോ വലുത്? അയാൾ ചിന്തിക്കട്ടെ മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെട്ടു ക്ലേശിച്ചു കൊണ്ട് ചിന്താമഗ്നനായി വീട്ടിൽ അടങ്ങിയിരിക്കേണ്ടിവന്ന ഗതികേട് നോക്കൂ ഇത്രയൊക്കെ ധനമുണ്ടായിട്ടും എൻേറയും തൻേറയും മനശ്ശാന്തി അയാൾക്കുണ്ടോ? നിർഭാഗ്യവാൻ. എല്ലാം സ്വയം കൃതാനർത്ഥമാണ്‌, ധനം ചെലവ്‌ ചെയ്ത്‌ മാനം നേടണം. മണ്ണിനേക്കാൾ വിലപിടിപ്പുള്ളത് ജനസ്‌നേഹമാണെന്ന്‌ ജമാലിനെ ഉപദേശിക്കുക. യു : ഇപ്പോൾ എനിക്ക്‌ മുമ്പത്തേക്കാൾ ബുദ്ധി വർദ്ധിച്ചിട്ടുണ്ട്. ബോധം കൂടുതൽ തെളിഞ്ഞിരിക്കുന്നു. ഞാൻ ജമാലുമായി കാണാം , ഉപദേശിക്കാം. സ്വീകരിച്ചാൽ നന്ന് . കി; ഒരു മുള്ള്‌ കാലിൽ തട്ടിയാൽ മതി. ക്ഷണനേരം കൊണ്ട്‌ ധനികൻ ഫഖീറാകും അല്ലാഹു നന്മ ചെയ്‌തു മനുഷ്യനെ പരീക്ഷിക്കും. പരീക്ഷയിൽ തോററാൽ മുൻ സ്ഥിതിയിലേക്ക്‌ മടക്കാൻ അല്ലാഹുവിന്‌ കഴിയുമെന്നോർത്ത്‌ ജനങ്ങൾക്ക്‌ നന്മചെയ്‌ത്‌ സുകൃതം സമ്പാദിക്കാൻ അല്ലാഹു തുണക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ==ലോക്കൽ ബിർള== ഞാൻ ബസാറിലൂടെ നടന്നുനീങ്ങുകയാണ്‌. അലസനായും അശ്രദ്ധനായും. എങ്കിലും ഇരതേടുന്ന ജീവിയുടെ പ്രകൃതിസ്വഭാവം ഒരിക്കലും എന്നെ പിരിയാറില്ല. അപ്പോഴാണ്‌ നാലഞ്ച്‌പേർ ഒന്നിച്ച്‌ ഒരു കടയിലേക്ക് കയറുന്നത്‌ എന്റെ ശ്രദ്ധയിൽപെട്ടത്‌. അസാധാരണമായി ഒന്നും അതിലില്ല . എങ്കിലും എന്നിൽ കുടിയിരിക്കുന്ന അന്വേഷകൻ എൻറ ഗിയർ മാററി. അല്പംകൂടി വേഗതയിൽ ഞാൻ ആ കടയുടെ മുമ്പിലെത്തി തൊഴിലാരംഭിച്ചു. പല പ്രായത്തിലുള്ള അഞ്ചാറ് പേരുണ്ട്‌ ആ കൂട്ടത്തിൽ എല്ലാവരും വരാന്തയിൽ നിൽക്കുന്നുണ്ട്‌. ഒരു കൊള്ളകൊടുക്കയും നടത്താതെ അങ്ങുമിങ്ങും നോക്കിയും ഒററടിവെച്ചും തിരിഞ്ഞും മറിഞ്ഞും അവർ അലസമായി സമയം തള്ളിനീക്കുന്നതായിട്ടാണ്‌ കണ്ടത്‌.ജിജ്ഞാ സയോടെ ഞാൻ ആ പരിസരത്ത്തന്നെ നിലകൊണ്ടു. അവരിലാരും തന്നെ എന്തെങ്കിലും വാങ്ങുകയോ മറെറന്തെങ്കിലും ഇടപാട് ചെയ്യു കയോ ഒന്നും ചെയ്യാതെ നിന്നു തിരിയുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാൻ അഹിംസാപരമായി, ശ്രദ്ധിക്കപ്പെടാത്തതരത്തിൽ, കട യുടെ അകത്തേക്ക്‌ കണ്ണുകൾ പായിച്ചു, സാധാരണ കടകളിൽ കാണപ്പെടാറുള്ള വിധം വില്പനച്ചരക്കുകളൊന്നും റാക്കകളിലും ചാക്കുക ളിലുമായി നിരത്തിയിട്ടില്ല. എന്തെങ്കിലും റിപ്പേറോ, വൃവസായിക പ്രവർത്തനമോ നടക്കുന്ന സ്ഥാപനമായിരിക്കാനാണ്‌ സാദ്ധ്യത. വന്നോ, എത്തിയോ, ഇവിടെയുണ്ടോ എന്നിങ്ങനെ ഇടക്കിടെ ഇവരിലോരോരുത്തരായി അകത്തിരിക്കുന്നവരോട് അന്വേഷിക്കുന്നുണ്ട്‌. അപ്പോൾ ഒരു പ്രത്യേക വ്യക്തിയെ കാണാനെത്തിയവരാണിവരെന്നും അയാളുടെ വരവും പ്രതീക്ഷിച്ചാണ്‌ ആ തിരിച്ചിലെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടായില്പ. മിക്കവാറും ആ വ്യക്തി ആ സ്ഥാപനത്തിൻെറ ഉടമയായിരിക്കുകയും ചെയ്യും. കുറേ മിനുട്ടുകൾ ”ഉന്തിനീക്കിയ” ശേഷം, ഒരാൾ വന്നൂ കയറുന്നത്‌ കണ്ട എല്ലാവരും ഉണർന്നു, തെയ്യാറെടുത്തു, മുഖം പ്രസന്നമായി, ഗൗരവതരമായി, ട്ടാർഗററ്‌ വന്നെത്തി. എല്ലാവരും അയാളേയും, അയാൾ വന്നവരേയും മുഖാമുഖം നോക്കിനിൽക്കുന്നു. ഒരു സംഭാഷണം ആരംഭിക്കാനുള്ള ശുഭ മുഹൂ ർത്തം എത്തിയിരിക്കുന്നു. കൂട്ടത്തിലുള്ള മദ്ധ്യവയസ്‌ക്കൻ അവരുടെ നേതാവാണെന്ന്‌ തോന്നുന്നു. കയ്യിൽ പുസ്തകവും വേറെ കടലാസുകളും ഉണ്ട്‌.ഒരു മഹത്തായ കാരൃത്തിന്ന്‌ ഉദാരമായി സംഭാവനപിരിക്കാൻ ദിവ്യന്മാരെ സമീപിക്കുന്ന സമുദായസേവകന്മാരാണ്‌ അവരെന്ന്‌ ഞാൻ ന്യായമായും അനുമാനിച്ചു. എത്ര ഉദാരനായാലും ധനികനായാലും സംഭാവനക്കാരെ സ്വീകരിക്കുന്ന ഒരു “യാഥാസ്ഥിതിക” സ്വഭാവമുണ്ടല്ലൊ. അതി വിടെയും നടക്കും. രസകരമായ ചൂടുള്ള സംഭാഷണം, വേദാന്തം. കുററാരോപണം എത്തൊക്കെ നടന്നാലും ഒടുവിൽ അല്പം നീരെങ്കി ലും പിഴിഞ്ഞെടുത്തേ അടങ്ങൂ, മടങ്ങൂ എന്ന പിടിവാശി. അങ്ങിനെയുള്ള ഒരു അടിയും തടയും നടക്കുന്ന നൂലാമാല ക്കോലാഹലക്കു തൂഹലം നേരിട്ടു കേട്ടനുഭവിച്ചു പകർത്തി പകർന്നുകൊടുക്കാനുള്ള ആവേശത്തോടെ ഞാനും “ഉടുത്തൊരുങ്ങി“. നേതാവെന്ന്‌ തോന്നിക്കുന്ന മദ്ധ്യവയസ്‌ക്കനാണ്‌ സംഭാഷണം ആരംഭിച്ചത്‌. സ്ഥാപനത്തിൻെറ ഉടമയായ യുവാവിനെ സ്നേഹപൂർവ്വം സംബോധന ചെയ്തുകൊണ്ടുള്ള തുടക്കം. കൊടുങ്കാററിന്‌ മുമ്പുള്ള ശാന്തതയാണെന്ന്‌ എനിക്ക്‌ ഊഹിക്കാൻ കഴിഞ്ഞിരുന്നില്പ. നേതാവ്‌ : അല്ല സ്നേഹിതാ, നമ്മൾ ഇങ്ങന കഴിഞ്ഞാൽ മതിയോ? കടയുടമ : എന്താ സംഗതി? നേ : അങ്ങനെ ചോദിക്കുന്നത്‌ ഭംഗിയാണോ? കട : അതിലെന്താ ഭംഗികേട്? വന്ന കാര്യം അന്വേഷിക്കുന്നത്‌ മര്യാദയല്ലേ? കൂട്ടത്തിൽ ഒരാൾ : നമ്മുടെ സ്നേഹിതൻ മര്യാദക്കാരനായി മാറിയിരിക്കുന്നല്ലോ? നേ: ഇപ്പോൾ കാണിക്കുന്ന മര്യാദ അപമര്യാദയോ പോർവിളിയോ ആയിട്ടാണ്‌ ഞങ്ങൾക്ക്‌ തോന്നുന്നത്‌. കട: അതിന്‌ ഞാൻ നിരപരാധിയാണേ. ഒരു പോരും ഉദ്ദേശിച്ചിട്ടില്ല. നേ : താൻ അപരാധിയാണ്‌. ഞങ്ങൾ വന്ന കാര്യം സ്വയം അറിയാവുന്നതിനാൽ വന്നതെന്തിനെന്ന അന്വേഷണം പരിഹാസമോ അവ മതിയോ. ആയിട്ടല്ലേ വ്യാഖ്യാനിക്കേണ്ടെത്‌. കട: കാര്യം എങ്ങനെയാണ്‌ ഞാനറിയുക; എനിക്ക്‌ അദൃശ്യജഞാനമോ അമാനുഷിക ശക്തിയോ ഇല്ലല്ലോ. നേ: ഇതിന് മുമ്പ് ഇങ്ങനെ ചോദിച്ചിട്ടില്ലല്ലോ.? കട: അപ്പോഴൊന്നും നിങ്ങളുടെ കൂടെയുണ്ടാവാറില്പാത്ത ആളുകളെ ഇപ്പോൾ കണ്ടത്‌കൊണ്ടാണ്‌ കാര്യം അന്വേഷിച്ചത്‌. നേ: താൻ തന്നെയാണ്‌ ഇവരെയൊക്കെ കൂട്ടിയത്‌. കട: അയ്യോ ഞാൻ ക്ഷണിച്ചില്ലല്ലേ. നേ; മുമ്പും താൻ ക്ഷണിച്ചിട്ടല്ല വരാറ്‌. ആദ്യം ഞാൻ തനിയേ ആയിരുന്നു പിന്നെ എൻെറ കൂടെ ഒന്നോ രണ്ടോ പേർ ഉണ്ടാകാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾ അരഡസൻ ആളുകളാണ്‌. സാധാരണ പോക്കിരിയേയും, കള്ളനേയും മാന്യതയുള്ള പൗരന്മാരേയും അറസ്റ്റ്‌ ചെയ്യാൻ സബ്‌ഇൻസ്പെക്ടറും കോൺസ്റ്റബിളൂം മതി. വീരപ്പനെ പിടികൂടാൻ സ്‌പഷൽട്ടാസ്റ്റ്‌ ഫോഴ്‌സ്‌. പ്രത്യേക അദ്ധ്വാനപ്പട്ടാളം_തന്നെ വേണ്ടിവന്നു. കട: ഞാൻ വീരപ്പനായോ? നേ: വീരനാണെന്നതിൽ സംശയമില്ല. മൂന്നുകൊല്പമായില്ലേ, തന്നെ സ്വാധീനിക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞോ? പിടികൊടുക്കാതെ സ്വതന്ത്രമായി വിഹരിക്കുന്ന വീരപ്പനെപ്പോലെ വീരനായ താങ്കളും നിർവ്യാകുലനായി വിരാജിക്കുകയല്ലേ, കടം വീട്ടാതെ. കൂട്ടത്തിലൊരാൾ: കാര്യം പറഞ്ഞു ഞങ്ങളെ വിടൂ മിസ്റ്റർ. കട: ഞാനെന്താ പറയേണ്ടത്‌? നേ: എനി ഒന്നും പറയേണ്ടതില്ല. മൂന്ന്‌ കൊല്ലമായി കുറേ പറഞ്ഞില്ലേ എനി പൈസ തന്നുതീർത്താൽ മതി. കട: ഞാൻ താമസിയാതെ തരാം. കൂട്ടത്തിൽ: മുമ്പൊക്കെ നാളെത്തരാം എന്ന്‌ പറയാറായിരുന്നു, ഇപ്പോൾ ശൈലി മാറിയല്ലോ. നീണ്ട അവധി കിട്ടാനാണോ? മറെറാരാൾ: എന്ത്‌ പറഞ്ഞാലും അതും കേട്ടു നാം മടങ്ങിപ്പോകുമെന്നും രണ്ടുമാസത്തിന്‌ ശല്യമുണ്ടാകില്ലെന്നും അയാൾക്കറിയാം പിന്നെ ഏത്‌ ശൈലിയിൽ പറഞ്ഞാലെന്താ? നേ: പൊതുധനം അന്യായമായി കൈവശം വെക്കുന്നത്‌ ഈ സംഘടനാംഗങ്ങളോട് ചെയ്യുന്ന അക്രമമല്ലേ? നിങ്ങളെപ്പോലെ ആവശ്യക്കാ രായ മററുള്ളവർക്കും എത്തിക്കേണ്ടുന്ന സഹായധനം നിങ്ങൾ ദീർഘകാലം കയ്യടക്കി മററുള്ളവരെ ദ്രോഹിക്കുന്നത്‌ നീതിയാണോ? കട: വേഗം തരാം, അല്പംകൂടി.......... നേ: പഴയ ആ വാക്ക്‌ എനി ആവത്തിക്കേണ്ട. പലതവണ അത്‌ പറഞ്ഞതല്ലാതെ പറഞ്ഞപോലെ ചെയ്തിട്ടില്ലല്ലൊ. നിങ്ങളുടെ വാക്ക്‌ പഴയ ചാക്കിലും മോശമാണ്‌. മറെറാരാൾ: ഞങ്ങൾക്കും സഹായനിധിയിൽ അവകാശമുണ്ട്‌, ഇത് വാങ്ങി ഞങ്ങളുടെയിടയിൽ "വിതരണം ചെയ്യു. ഇയാൾക്ക്‌ മാത്രമു ള്ളതല്ലല്ലൊ പൊതുഫണ്ട്‌. നേ: ഇതുവരെ താൻ പറയുന്നത് കേട്ടുമടങ്ങി പോകലായിരുന്നു ഞങ്ങളുടെ പതിവ്‌. എനി അത്‌ നടപ്പില്ല. പണം തന്നേതീരൂ, കട: ഇപ്പോൾ പറയുന്നത് പറയുന്ന പോലെ ചെയ്യാനാണ്‌. നേ: ആണത്തമില്ലാ ത്ത തൻെറ വാഗ്‌ദാനങ്ങൾക്ക്‌ വല്ല വിലയുമുണ്ടോ? മൂർച്ചയില്ലാത്ത ആയുധംപോലെയല്ലേ തന്റെ വാക്കുകൾ. ഒരു മാന്യതയൊക്കെ മനുഷ്യർക്ക്‌ വേണ്ടേ? ഒരാൾ : ഇങ്ങനെ ജനങ്ങളെ കബളിപ്പിച്ചു ശീലിച്ചവർക്കും ജനങ്ങളുടെ ശകാരവും അസഭ്യവും കേട്ടുതഴമ്പിച്ചവർക്കും ആരെന്ത്‌ പറഞ്ഞാലും മൂട്ടിൽ മുളച്ച ആല്‌ പോലെയാണ്‌ തറവാടിത്തം, അഭിമാനം എന്നൊക്കെ പറയേണ്ടത്‌ ആരോടാണ്‌? മറെറാരാൾ: വേഷവിധാനം കണ്ടാൽ മാന്യനെപ്പോലെ. അത്തരക്കാരെ മാന്യന്മാരെന്ന്‌ ജനം ധരിക്കും. അടുത്ത് പഴകുമ്പോഴല്ലേ തനി നിറം മനസ്സിലാവുക. ഒരാൾ: ഇക്കാലത്തെ തട്ടിപ്പുകാരിൽ അത്യുത്തമന്മാർ മുതൽ അറുകേടികൾ വരേയുണ്ട്‌. പലർക്കും നേതാക്കളുടെ പരിവേഷവും ഉണ്ട്‌. വിദ്യാഭ്യാസവും ഉണ്ട്‌. കട: ഒരു തവണകൂടി ഞാൻ പറയുന്നത്‌ കേൾക്കൂ. നേ: ആ വാക്ക്‌ എങ്ങനെ വിശ്വസിക്കും? മുൻകാലങ്ങളെപ്പോലെ എനിയും ഉദയാസ്തമനങ്ങൾ നടക്കും, തൻെറ ദിനചരൃകൾ നടക്കും. ഞങ്ങളുടെ നിഷ്‌ക്രിയത്വവും. നിത്യവും തന്നെത്തേടിവരാൻ, ഞങ്ങൾ ജോലിയില്ലാത്തവരല്പ, സ്ഥാപനത്തിൽ നിന്ന്‌ ശമ്പളം പററുന്ന വരുമല്ല. സ്ഥാപനത്തിൻെറ ഒദ്യോഗികഭാരവാഹികളായത്‌ കൊണ്ട്‌ തന്നെപ്പോലെയുള്ള വികാരവിചാര ശൂന്യരെ തേടി നടക്കേണ്ടുന്ന ഗതികേട് അനുഭവിക്കുകയാണ”. ഒരാൾ; (നേതാവിനോട്‌) ഇയ്യാൾക്ക് കഴിയാണ്ടല്പല്ലൊ, കരുതികൂട്ടിത്തരാതിരിക്കുകയല്ലെ. എനി വരാൻ ഞങ്ങൾ തയ്യാറല്പ ഇന്ന്‌ അവസാ നിപ്പിചുുപോകണം. നേ: ഞങ്ങളെക്കൊണ്ട്‌ അധികം സംസാരിപ്പിക്കുന്നതെന്തിനാണ്‌? ആ തുക അടച്ച്‌ സംഗതി ക്ലോസാക്കിക്കളഞ്ഞേക്കൂ. കട: മുമ്പ്‌ പറഞ്ഞ പോലെയല്ല. ഇപ്പോൾ പറയുന്നത്. ഉടനെ തീർക്കാം. എന്നെ വിശ്വസിക്കൂ . ഒരാൾ : നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയോ? സംഘടനയുടെ നേതാവെന്ന നിലയിൽ ഇദ്ദേഹം എത്ര പ്രാവശ്യം നിങ്ങളെ സമീപിച്ചി ട്ടുണ്ട്. അപ്പോഴൊക്കെ ഓരോ അവധി പറഞ്ഞു അദ്ദേഹത്തെ മടക്കി അയച്ചു അവസാനം അദ്ദേഹം “എനി ഞാൻ തനിയെ തൻെറ അടുത്ത്‌ വരുന്നതല്ല" എന്ന് പറഞ്ഞു കോലും മുറിച്ചിട്ട്‌ വെറുപ്പോടെ തിരിച്ചുപോകയുണ്ടായില്ലേ? അതിനു ശേഷമല്ലെ രണ്ടാളും മൂന്നളും കൂടി വരാൻ തൂടങ്ങിയത്‌. എന്നിട്ടും താൻ അവധി പറയുകയെന്നതല്പാതെ അതവസാനിപ്പിക്കാനുള്ള ഒരു മനോഭാവവും താൻ പ്രദർശി പ്പിച്ചില്പ. എത്രകാലം ഇങ്ങനെ കഴിയാമെന്നാണ്‌ തൻെറ ആലോചന? താൻ ഇരിമ്പൊന്നുമല്പല്ലൊ. ഞങ്ങൾ പിഴിഞ്ഞു ചാറെടുക്കും കട: നിങ്ങളെല്ലാവരും കൂടി എന്നെ ഇങ്ങനെ ആക്രമിച്ചാൽ ഞാൻ 'നിസ്സഹായകനായി ഇരിക്കയല്ലാതെ എന്ത്‌ ചെയ്യും? ഒരാൾ : എത്ര ആളുടെ രക്തമാണെടോ താൻ വാററികുടിചുകൊണ്ടിരിക്കുന്നത്? താൻ പണം ഇന്ന് തന്നിട്ടില്ലെങ്കിൽ, എനി സമിതിയം ഗങ്ങൾ പത്ത്‌നൂറ്‌ പേര് ഘോഷയാത്രയായി വന്ന്‌ കട കയ്യേറുകയും തന്നെ ഘെരാവൊ ചെയ്യകയും ചെയ്യേണ്ടിവരും. നേ: ഈ സംഖ്യ അടച്ചുതീർക്കാൻ തനിക്ക്‌ കഴിയാണ്ടല്ലല്ലൊ നല്ല ഉല്പാദനമുണ്ട്‌. നല്ല പ്രചരണമുണ്ട്‌. അത്‌വഴി' തനിക്ക്‌ നല്ല വരുമാനവു മുണ്ട്‌. ഇതൊക്കെ ആയിട്ടും ഈ ബാദ്ധൃത അവസാനിപ്പിക്കാതെ, കിട്ടാക്കുററി പിരിക്കാൻ ഞങ്ങൾ കുറേ ആളുകൾ പതിവായി തൻെറ വരാന്തയിൽ കയറിനിന്ന്‌ ആക്രോശിക്കുന്നതിൽ തനിക്ക് ലജ്ജതോന്നുന്നില്ലേ? ഒരാൾ ; ഇയ്യാളൊരു നാഴികക്കല്ലാണ്‌. കട; എനിക്കെന്തിനാ ലജ്ജ തോന്നേണ്ട കാര്യം? പതിവല്പാത്തത്‌ എന്താണിവിടെ? നേ: കുററി പിരിക്കാൻ ആളുകളെ കേററിറക്കം ലജ്‌ജാവഹമല്ലേ? കട: കടം ഉള്ളതിൽ ലജ്ജ തോന്നേണ്ടതില്ല. നിങ്ങൾക്കും ഉണ്ടാകും കടം. എല്ലാവർക്കും ഉണ്ടാകും കടം. ട്ടാററാക്കും ബിർലക്കും കടമില്ലേ? ഒരാൾ: മൂപ്പര്‌ ബിർളയുടെ കണക്കപ്പിള്ളയാണെന്ന് മറെറാരാൾ: ബിർളയുടെ ആഡിററർ ആയാലും മതി, നേ: അവർക്ക്‌ കടമുണ്ടെങ്കിൽ അത്‌ നടന്നുകൊണ്ടിരിക്കുന്ന എടവാടിൻെറ ഭാഗമായിട്ടല്ലാതെ, തൻെറ മാതിരി കിട്ടിയത് പെട്ടിയിലിട്ടു തരികിട പറയുന്നവരല്ല അവർ. ഒരാൾ: അത്‌ സാക്ഷാൽ ബിർളയും ഇത്‌ ലോക്കൽ ബിർളയുമാണ്‌, അതിൻെറ വ്യത്യാസം കാണും. ഇത്‌ ഉർളയാണ് നേ; ബിർളക്ക്‌ കടമുണ്ടെന്നും പറഞ്ഞു താൻ നാട്ടുകാരുടെ പണം മുക്കാൻ നോക്കേണ്ട. തനിക്ക്‌ ലജജയില്ലായിരിക്കും, ഞങ്ങൾക്ക്‌ നാണക്കേടായിത്തുടങ്ങി. ഈ പണം വസൂലാക്കാൻ നിങ്ങൾക്ക്‌ കഴിവില്ലേ എന്ന്‌ ആളുകൾ ഞങ്ങളോട് ചോദിച്ചു തുടങ്ങി. കട; ഞാനെന്ത്‌ വേണം? ഒരാൾ: ഇത്രയൊക്കെ സംസാരിച്ചിട്ടും എന്ത്‌ വേണമെന്നോ? തൻെറ മാതിരി വേറെയും ബിർളമാരുണ്ടായിരുന്നു. അതൊക്കെ ഞങ്ങൾ ശരിയാക്കി താനാണ്‌ ഒതുങ്ങാപുള്ളി യായി നിലകൊള്ളുന്ന ആധുനിക ഭീകരൻ, വിഴുങ്ങൽ, ഭീമൻ. നേ: താനേ, ഉള്ള സംഖ്യ ഇന്നുതന്നെ കൊടുക്കിൻ, ബാക്കി ഇന്ന സമയം തരുമെന്ന് പറയുകയും ആ സമയത്ത്‌ കൊടുക്കുകയും ചെയ്യുക. ഇത്‌ അവസാന അവധിയാണ്‌. ഈ ചാൻസ്‌ താൻ നഷ്ടപ്പെട്ടാൽ അടുത്ത നടവടി തന്നെ വേദനപ്പിക്കും. അതിനിടവരുത്താ തിരുന്നാൽ തനിക്കും ഞങ്ങൾക്കും നന്ന്. ഇപ്പോൾ ഞങ്ങൾ പോകുന്നു. ഒരാൾ: ലോക്കൽ ബിർളാ, മൊരളാബാദ്‌. മറെറാരാഠം; ലോക്കൽബിർളാ, ഉരുളാബാദ്‌. ==ധനം കൂടി, മനം കോടി== ഞാൻ ഒരു തൂണും ചാരി വിശ്രമിക്കുകയാണ്‌. അപ്പോൾ ഒരു സലാം ചൊല്ലുന്ന ശബ്ദം കേട്ടു, തലനിവർത്തി ശ്രദ്ധിച്ചപ്പോൾ അടുത്ത ബഞ്ചിൽ ഏകനായി ഇരിപ്പുറപ്പിച്ചിട്ടുള്ള ഒരു വൃദ്ധൻെറ ശബ്ദമാണ്‌ ഞാൻ കേട്ടതെന്ന് മനസ്സിലായി. ഒരു മദ്ധ്യവയസ്കൻ ആ വൃദ്ധനെ സമീപിക്കുന്നുണ്ട്‌, വൃ: വരിൻ, ഇരിക്കൂ മദ്ധ്യവയസ്കൻ: ഇരിക്കാൻ നേരമില്ലല്ലോ അല്പം തിരക്കുണ്ട്‌. വൃ; എന്നാലും അല്പം ഇരുന്നിട്ടു പോകാം. നമ്മൾ തമ്മിൽ കണ്ടിട്ട്‌ നാളുകുറേ ആയില്ലേ? മ.വ: ശരിയാണ്‌. അടുത്തൊന്നും കണ്ട ഓർമ്മയില്ല. വൃ: എന്താ വിശേഷങ്ങൾ? ഇപ്പോൾ മുമ്പത്തെപ്പോലെ ഇങ്ങോട്ടൊന്നും വരാറില്ലേ? പണ്ടൊക്കെ അടിക്കടി നാം കണ്ടുമുട്ടുമായിരുന്നു. ഇപ്പോൾ കുറേ നാളായി അങ്ങനെ കാണാറില്ല മ.വ: പുറത്തിറങ്ങി ചുററി നടക്കാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മുമ്പത്തെപ്പോലെ താല്പര്യം തോന്നുന്നില്പ. സമൂഹവുമായി അകലാൻ തോന്നുന്നു വൃ: എന്താണ് ഭാവമാററത്തിന്‌ കാരണം? നല്പവരുമായുള്ള സ്നേഹം മൂക്കുംതോറും കൂടുതൽ കൂടുതൽ മധുരമായി തോന്നുമെന്നാണ ല്ലൊ മഹദ്വാക്യം. മ. വ: നല്ലവർ അധികമുണ്ടോ നമ്മുടെ സമൂഹത്തിൽ? അടുക്കുമ്പോഴറിയാം കരിമ്പല്പ, ഇരിങ്ങണയാണെന്ന്. വൃ: അത്തരക്കാരും ധാരാളമുണ്ട്‌. എന്ന് വെച്ച്‌ സമൂഹത്തിനെ വെറുക്കാൻ പാടില്പല്ലൊ. മ.വ; അടുക്കാൻ പററാഞ്ഞാൽ ക്രമേണ വെറുപ്പ് ജനിക്കും. അപ്പോൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാനേ തോന്നൂ: പുറത്തിറങ്ങി നടക്കാൻ മനസ്സ്‌വരില്ല. വൃ: ആ വികാരത്തിന് _“ആ ചിന്താഗതിക്ക്‌ ഒരു തടയിടണം. അതിനെ വളർത്തിയെടുക്കരുത്'. എന്തുകൊണ്ടെന്നാൽ നബി (സ) പറ ഞ്ഞിട്ടുണ്ട് സമൂഹത്തിൽ നിന്നുള്ള ദ്രോഹം സഹിച്ചു കൊണ്ട് അവരോടൊപ്പം കഴിഞ്ഞുകൂടുന്നതാണ്, അവരെയും വിട്ടകന്നു കഴിയു ന്നതിനേക്കാൾ ശ്രേഷ്ടമെന്ന്. ആ ദ്രോഹങ്ങൾ സഹിക്കുന്നത്‌ ഒരു പുണ്യകർമ്മമായി അല്പാഹു ഗണിക്കുമെന്നർത്ഥം. മ.വ: തത്വജ്ഞാന പ്രകാരം മനസ്സ്‌ അടങ്ങിക്കിട്ടണ്ടേ എന്ത് ചെയ്യും? വൃ: അതൊക്കെ പരിശീലിക്കണം. കുറേയൊക്കെ ബുദ്‌ധിക്ക്‌ വഴിപ്പെടണം. അതായത്‌ വിചാരത്തിനു വികാരത്തെ നിയന്ത്രിക്കാനും പഠിക്കണം. എല്ലാം ശരിയാകും. അതിരിക്കട്ടെ. ഇപ്പോൾ എവിടെ പോയിട്ട് വരുന്നു? മ. എൻെറ ഒരു പഴയ ചങ്ങാതിയെ കാണാൻ പോയതാണ്‌.. അയാളെ കണ്ടു കാര്യം കഴിഞ്ഞു മടങ്ങുകയാണ്‌. വൃ: വന്ന കാര്യം നടന്നു. പിന്നെ ധൃതിപ്പെടാനില്പല്ലൊ. മ.വ: അടിയന്തിരമായതുകൊണ്ടാണ്‌ അയാളെ കാണാൻ വന്നത്‌. കുറച്ച് പൈസ ആവശ്യമായിവന്നു. അത്‌ കിട്ടി, ഇനി വേണ്ടേടത്ത്‌ എത്തിക്കണം. വൃ: പണക്കാർ തമ്മിലാണല്ലൊ കൊള്ളക്കൊടുക്ക. അവരും കൊടുക്കും അവർക്കും കൊടുക്കും “വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടും" എന്നാണല്ലൊ പ്രമാണം. മ.വ: ഇവിടെ സംഗതിയങ്ങനെയല്ല. ഞാനുദ്ദേശിക്കാത്ത ഒരാവശ്യം ഇവിടെ എത്തിയപ്പോൾ ഉണ്ടായി. പിന്നെ അതിന്‌ വേണ്ടി വീട്ടിൽ പോകണ്ടേ? അപ്പോൾ തോന്നി അടുത്തുള്ള ചങ്ങാതിയിൽനിന്ന് വാങ്ങാമെന്ന് അങ്ങനെ യാദൃശ്ചികമായി സംഭവിച്ചതാണ്‌ ഈ സുഹൃദ്ദ ർശ്ശനവും കൊള്ളക്കൊടുക്കയും. വൃ: ചങ്ങാതിയെ കാണാനിടവന്നത് നന്നായി. പണമിടപാടും ചിലപ്പോൾ ആവശ്യമായിവരും. ഒരു പോയിന്റ്‌_നമുക്ക് എപ്പോഴാണ്‌ കുറച്ചോ അധികമോ പൈസയുടെ ആവശ്യം നേരിടുക എന്നറിയില്ല. അതുകൊണ്ട് എപ്പോഴും എന്തെങ്കിലും ഒരു തുക കീശയിലുണ്ടാ യിരിക്കണം. മ.വ: അതില്ലാത്തത്‌കൊണ്ടാണ്‌ ഇന്ന് വായ്പ വാങ്ങേണ്ടിവന്നത്‌. വൃ: നിങ്ങൾക്കൊക്കെ അല്ലാഹു (ത) വളരെ നിഅ്‌മത്ത്‌ ചെയ്തിട്ടുണ്ടല്ലോ. ഞങ്ങളെപ്പോലെ ബേജാറും വെകിളിയുമായി നെഞ്ചുരുകേ ണ്ടുന്ന ഗതികേട്‌ നിങ്ങൾക്കില്പ. പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും കീശയിൽ കരുതണം. പലത്‌ കൊണ്ടും അത്‌ ഗുണം ചെയ്യും. വല്ല വർക്കും ചെറിയ ഉപകാര സഹായങ്ങൾ ചെയ്യേണ്ടിവന്നാൽ അതിനും സാധിക്കു. കയ്യിലൊന്നും ഇല്ലെങ്കിൽ “ഇല്ല“ എന്ന പദം നിങ്ങളെ വായിൽനിന്നു പുറപ്പെടേണ്ടിവരും. ആ വാക്ക് ഒഴിവാക്കലല്ലേ യോഗ്യതയും മാന്യതയും. മ.വ: സംഗതിയുടെ കിടപ്പ്‌ നിങ്ങളറിയില്ല, നിങ്ങൾപറഞ്ഞ ശീലം എനിക്ക്‌ ആദ്യമൊക്കെ ഉണ്ടായിരുന്നു. അത് സൗര്യക്കേടായിത്തീർ ന്നു. അപ്പോൾ ആ ശീലം അങ്ങ്‌ മാററി. വൃ: അതിശയം തോന്നുന്നല്ലോ. എപ്പോഴും കൈവശം അല്പം പൈസയുണ്ടായിരിക്കുകയെന്നത്‌ സ്വൈരം കെടുത്തുന്ന ശീലമായി നിങ്ങൾക്കനുഭവപ്പെട്ടു എന്ന് പറയുന്നത്‌ മനസ്സിലാക്കാൻ പ്രയാസമുണ്ട് . ഞാനാവട്ടെ “കാലിയായി“ നടക്കേണ്ടിവന്നല്ലോ എന്ന് സ്വയം പഴിച്ചു ദുഃഖിക്കുകയാണ്‌. അല്പാഹു (ത) നിഅ'മത്ത്‌ ചെയ്ത നിങ്ങൾക്ക് അത്‌ സ്വൈരക്കേട്! എന്താ ഇത്‌? മ.വ: പറയാം ആളുകളൊക്കെ എന്നെയും കാത്ത് വഴിയിലിരിക്കയാണെന്ന് തോന്നിപോകുന്നു. പുറത്തിറങ്ങേണ്ട താമസം ഓരോരു ത്തർ പിന്നാലെ കൂടുകയായി. ഓരോതരം ആവശ്യങ്ങൾ, ബുദ്ധിമുട്ടുകൾ, ഞെരുക്കങ്ങൾ, പ്രയാസങ്ങൾ അവർ എൻെറ മുമ്പിൽ അവതരിപ്പിക്കും. ആളും ആവശ്യവും നോക്കി തരംപേലെ സഹായിക്കുകയും ചെയ്യും. ഇത്‌ കൂടാതെ വായ്പക്കാർ അവരെയും ഒരളവിൽ തൃപ്തിപ്പെടുത്തും പക്ഷെ വായ്പ പോയതിന്റെ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. പണമിടപാട്‌ സ്നേഹിതന്മാരെ നഷ്ടപ്പെടുത്തും എന്നത്‌ വളരെ ശരിയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു ഗുണമുണ്ട്. ഇപ്പോൾ വായ്പക്കാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പലരും ഒരു “വാങ്ങ“ലോടെ അപ്രത്യക്ഷമാകും. പോയത്‌ പോയാലും ആ ശല്യം ഒഴിഞ്ഞല്ലോ എന്നതാണ്‌ എന്നെ ആശ്വസിപ്പിക്കുന്നത്‌. കയ്യിലു ണ്ടായാൽ ചോദിക്കുന്നവർക്ക് കൊടുക്കും. ഇല്ലെങ്കിൽ അത്‌ കൂടതെ കഴിഞ്ഞല്ലൊ. അതാണ് ഞാൻ കാലിയായി നടക്കാൻ തീരുമാനി ച്ചത്‌. ശല്യം മനസ്സിലായല്ലോ?. വൃ: സ്നേഹപൂർവ്വം പറയട്ടെ, തെററിദ്ധരിക്കരുത്‌, വേണ്ടുവോളം അറിവും വിവേകവും ലോകാനുഭവവും നിങ്ങൾക്കുണ്ട്‌ പടച്ചവൻ അനുഗ്രഹിച്ച വ്യക്തികളിലൊരാളാണ്‌ നിങ്ങൾ. അവൻതന്നത്‌, അവൻ ഇഷ്ടപ്പെടുന്ന, അ൨ൻ കല്പിച്ച മാർഗ്ഗത്തിൽ ചെലവ് ചെയ്യേണ്ടത്‌ നമ്മുടെ കടമയാണ്‌. ആ നിഅമത്തിന്ന് കാണിക്കുന്ന ശുക്‌ _നന്ദി_അതാണ്‌ ഇല്ലാത്തവരുടെ പരിതസ്ഥിതികൾ മനസ്സിലാക്കി അവർക്ക്‌ വേണ്ട സഹായം ചെയ്ത് സമാധാനിപ്പിക്കുക. അതിന് മടിക്കരുത്‌. നമ്മെ വീണ്ടും പടച്ചവൻ ഇല്ലായ്‌മയിലേക്ക്‌ താഴ്‌ത്താതിരിക്കണമെങ്കിൽ തന്നത്‌ നന്ദിപൂർവ്വം ഉപയോഗപ്പെടുത്തണം. മ.വ: പക്ഷെ ആളുകൾ നമ്മെ ചൂഷണം ചെയ്യാൻ നടക്കുകയാണ്‌. ഒന്നാമത്‌ സത്യസന്ധതയില്ല. വാക്ക്‌ പാലിക്കയുമില്പ. എന്തെങ്കിലും പറഞ്ഞു എന്നിൽ നിന്ന് കുറേ വസൂലാക്കണമെന്ന ലക്ഷ്യമേ അവർക്കുള്ളു. കൊടുക്കുന്ന ശീലം എനിക്കുണ്ടെന്നും അതിൽ മടിയോ മുഷിപ്പോ ഇല്ലെന്നും കുറച്ചു കാലംകൊണ്ട് അവ൪ മനസ്സിലാക്കി, ഇത്‌ തന്നെ തരം എന്ന മട്ടിൽ കാണുമ്പോഴൊക്കെ പിന്നാലെകൂടി ഊററാൻ തുടങ്ങുകയായി. ഇതൊരു സ്ഥിരം പരിപാടിയാണ്‌ ചിലർക്ക്‌. അത്‌ മനസ്സിലാക്കിത്തന്നെയാണ്‌ എൻറ ഇപ്പോഴത്തെ രീതി. കയ്യിൽവെച്ചുകൊണ്ട് ഇല്ലെന്ന്‌ കളവ്‌ പറയുന്നതിലും ഭേദം ഇല്ലാതെതന്നെ ഇല്ലെന്ന് പറഞ്ഞു സത്യവാനാകാമല്ലൊ. ആളുകളെ ഒഴിവാ ക്കലാണ്‌ ലക്ഷ്യം. അത്‌ കളവ്‌ പറയാതെ സാധിക്കുന്നു. വൃ: ആളുകളെകൊണ്ടുള്ള ബുദ്ധിമുട്ട് മനസ്സിലായി പക്ഷെ യഥാത്ഥത്തിൽ വിഷമിക്കുന്നവരെ മറക്കരുത്‌. കൂരകളിൽ പാർക്കുന്നവ രുണ്ട്‌, തീയെരിയാത്ത അടുപ്പുകളുണ്ട്‌."വയററത്ത്‌ കല്ല്‌ കെട്ടി” മേലേ അലക്കിത്തേച്ച വെള്ള ഷർട്ടും ധരിച്ച്‌ വേഷഭൂഷാദികളോടെ ജനമദ്ധ്യേ വിഹരിക്കുന്ന മാന്യന്മാരുണ്ട്‌_ചോദിക്കാൻ നാവ് പൊന്താത്തവർ _അവരൊക്കെ നിങ്ങളെപ്പോലെയുള്ളവരുടെ ബാദ്ധ്യതയാണ്‌ . നിങ്ങളൊക്കെ ഏക്കർകണക്കിന് വാങ്ങി കൂട്ടുന്നു, മാളികകൾ നിലനിലയായി പണിതു കേററുന്നു. സമൂഹത്തിലെ നിർദ്ധനന്മാരേയും, ദരിദ്രവാസികളേയും വിസ്മരിക്കരുത്‌. ഖുർആൻ പറയുന്നു. "അള്ളാഹു (ത) അനുഗ്രഹിച്ചു നല്കിയതുകൊണ്ട് പരലോകം കരസ്ഥമാക്കാൻ ആഗ്രഹിക്കുക. നിനക്ക്‌ ലഭിച്ചിട്ടുള്ളതിനെ മറക്കാതിരിക്കുക. അതിനാൽ അള്ളാഹു നിനക്ക് നന്മ ചെയ്തത്‌ പോലെ നീയും (മററുള്ളവ ർക്ക്‌)നന്മ ചെയ്യുക” ഈ നിർദ്ദേശങ്ങൾ നിങ്ങളെപ്പോലെയുള്ളവർ ഓർത്തിരിക്കേണ്ടതാണ്‌. മ.വ: തത്വം വളരെ ശരിതന്നെ പക്ഷെ ആളുകളുടെ സമീപം എന്നിൽ വളരെ വെറുപ്പുണ്ടാക്കിക്കഴിഞ്ഞു, ആളുകളെ കാണുന്നത്‌ തന്നെ ഭയമായിത്തീർന്നിരിക്കയാണ്‌. അതിനാൽ പുറത്തിറങ്ങാൻതന്നെ മടിയായി നാം തമ്മിൽ മുമ്പത്തെപ്പോലെ അടിക്കടി കാണാ ത്തത്‌ അത്‌കൊണ്ടാണ്‌ . വ്യ: അത്‌ പാടില്ല, ആവശ്യക്കാരെ കണ്ട്മുട്ടുന്നത് ഭാഗ്യമായി കരുതണം, അവർക്കെന്തെങ്കിലും കൊടുത്താൽ പരലോക നന്മ നേടാൻ സാധിക്കുമല്ലൊ. വിശക്കാത്തവർക്ക് മടികൂടാതെ കൊടുക്കുന്ന ധനികർ വിശക്കുന്നവരെ നിഷ്‌കരുണം അവഗണിക്കുന്നു എന്ന് തോന്നി ക്കുന്ന വിധത്തിലാണ്‌ അനുഭവങ്ങൾ നിങ്ങൾതന്നെ സമ്മതിക്കുന്നു നിർദ്ധനന്മാരെ കാണാൻതന്നെ ഭയമാകുന്നു എന്ന്. ധനം കൂടി, മനം കോടി, പണ്ട് മനസ്സിനുണ്ടായ അയവും ഭയവും കാരുണൃവുമൊക്കെ ഇപ്പോൾ ഇല്ലാതായി അങ്ങഒന ആവരുത്‌, മ.വ : തീരേ കെട്ടടങ്ങിയിട്ടില്ല. ദയാദാക്ഷിണ്യമൊക്കെ കാണിക്കുന്നതിൽ എനിക്ക് മടിയില്ല. അത്യാവശ്യമുണ്ടെന്ന്‌ കാണുന്നിടത്ത്‌ എൻെറ കൈകൾ നീളാറുണ്ട്. വ്യ: അൽഹംദുലില്പാഹ് _ആ കൈക്ക് നീളം കൂടികൂടി വരട്ടെ, ഖുർആൻെറ ഭാഷയിൽ പറഞ്ഞാൽ ചിലർ കൈകൾ പിരടിയിൽ വെച്ചു കെട്ടിയവരുണ്ട്‌ അവർ നന്ദികെട്ടവരഠണ്. അവരുടെ ധാരണ അവർക്ക്‌ കിട്ടിയ ധനമെല്ലാം അവർ അവരുടെ ബുദ്ധിസാമർത്ഥ്യം, അധ്വാ നശീലം, സ്ഥിരോത്സാഹം എന്നീ ഗുണങ്ങളാൽ സ്വയം സമ്പാദിച്ചതാണെന്നാണ്. അല്ലാഹുവിന്‌ ഒരു പങ്ക് ഉള്ളതായി അവർ വിശ്വസിക്കു ന്നതായി തോന്നുന്നില്ല. ദാലിക്കമിൻ ഫളലില്പാഹി_ അല്പാഹു കനിഞ്ഞു നൽകിയതാണെന്ന്‌ അക്കൂട്ടർ സമ്മതിക്കയില്പ. അല്ലാഹുവാണു അവരെ “തണ്ടിലേറ്റി"യത്‌ അവരുടെ “തോളിൽ മാറാപ്പ്“കേററുന്നതിനും അവന് കഴിയും എന്ന് അവർ വിശ്വസിക്കുന്നുണ്ടോ ആവോ, ചിലർ ധാരാളം ധനദുർവിനിയോഗം ചെയ്യുന്നു. കേസുംകൂട്ടവും ഉണ്ടാക്കുന്നു നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന. വലിയ തുക വേണ്ടാത്ത തിനു ചെലവാക്കാൻ മടിയില്ലാത്ത അവർ, പുണ്യകരമായ കാര്യങ്ങളിൽ മഹാപിശുക്കു കാണിക്കുന്നു. എല്ലാവരുമല്പ. എന്നാലും വളരെ പേർ അങ്ങനെയുള്ളവരുണ്ട്. അള്ളാഹു നിർബന്ധമാക്കിയ സക്കാത്ത്‌ ശരിക്കും കൊടുത്തുവീട്ടുന്നവർ എത്രപേരുണ്ടാവും, അനേകം ഏക്കർ ഭൂമിയുടെ ഉടമയായവർ പൊതുജനോപയോഗത്തിനായി നടവഴി സ്ഥലം വിട്ടുകൊടുക്കാൻ മടിക്കുന്നവരുണ്ട്.. ജനം വർദ്ധിച്ചു ഭവനങ്ങൾ പെരുത്തു പണ്ട് ഒഴിഞ്ഞുകിടന്ന മൈതാനങ്ങൾ ഇപ്പോൾ ഭവനനിബിഡമായി. കാരണം പൊതുജനങ്ങഠംക്ക്‌ യഥേഷ്ടം ഉപയോ ഗിക്കാൻ പാകത്തിൽ പൊതുവഴികൾ വേണമെന്നായി. അതിന്‌ ആവശ്യമായ സ്ഥലം പാവങ്ങൾ വിട്ടു കൊടുത്താലും കഴിവുള്ളവർക്കാ ണ്‌ അങ്ങനെ ചെയ്യാൻ മടി, ഇതൊരു റോഡ്‌ യുഗമാണ്. എവിടെ നോക്കിയാലും റോഡ്‌ പ്രശ്നമാണ്‌. അത്കൊണ്ട്‌ അക്കാര്യം ഉദാഹരണ മായി ഞാൻ പറഞ്ഞതാണ്. ധനം കൂടുംതോറും അതിനോട് ആർത്തി പെരുകുന്നു. ധനം ഉണ്ടാക്കാൻ വിഷമം, സംരക്ഷിക്കാൻ വിഷമം, വർദ്ധിപ്പിക്കാൻ വിഷമം; ചെലവാക്കാൻ വിഷമം_ഹാ, എന്നെപ്പോലെയുള്ളവർക്ക് എന്ത് സുഖം. ഉള്ളതുംഭക്ഷിച്ചു സുഖമായി ഉറങ്ങാം. “കൊട്ടാരം ചിന്തയിൽ വ്യഗ്രതകൊള്ളുമ്പോൾ കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം? മ.വ: എനിക്ക്‌ എന്നോടുതന്നെ വെറുപ്പായി തുടങ്ങിയിരിക്കുന്നു, എൻെറ നയത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ സംസാരത്തില ടങ്ങിയ ഉപദേശം വളരെ വിലപിടിച്ചതും എന്നെ സംബന്ധിച്ചേടത്തോളം ഫലപ്രദവുമായിട്ടുണ്ട്‌. എൻെറ ഏതോ ഒരു കണ്ണ് തുഠന്നിരിക്കു ന്നു. ഒരു പുതിയ ലോകത്തിൽ ഞാൻ പിറന്നിരിക്കുന്നു. ഇൻശാ അള്ളാ ഞാൻ പഴയ ഞാനായിട്ടല്ല. ഒരു പുതിയ ഞാനായിട്ടു ഈ നിമിഷം മുതൽ ജീവിക്കും. പുതുപ്പിറവി തന്ന നിങ്ങൾക്ക്‌ അല്ലാഹു നന്മ ചെയ്യട്ടെ. വ്യ: വളരെ സന്തോഷം. ധനം അല്ലാഹു നമ്മെ ഏല്പിച്ച അമാനത്തായി കരുതണം. അതൊരു ട്രസ്റ്റാണ്‌ അവന്റെ ഇച്ഛാനുസരണം ചെലവാക്കാനുള്ളതാണത്‌. ഈ ബോധം മനസ്സിലുണ്ടായാൽ എല്ലാം ശരിപ്പെടും. പടച്ചവൻ നമ്മെ നേർമാർഗ്ഗത്തിലാക്കട്ടെ. മ.വ: ആമീൻ. പിന്നെ കാണാം. ഇൻശാ അല്പാഹ്‌_അസ്പലാമു അലൈക്കും. കാലിഹജജ്‌ ഞാൻ നാട്ടിൻപുറത്ത്‌കൂടി നടന്നുവരികയാണ്‌. ഓർക്കാപ്പുറത്ത് ഒരു മഴ, ഭാഗ്യത്തിന്‌ സാമാന്യം ഭേദപ്പെട്ട ഒരു വീടിരിക്കുന്ന പറമ്പിലൂ ടെയായിരുന്നു തത്സമയം ഞാൻ നടന്നിരുന്നത്‌. ഞാൻ ആ വീടിൻെറ വരാന്തയിൽ കയറി മഴയിൽനിന്നും രക്ഷപ്പെട്ടു. ഒരു സമ്പന്നൻെറ വീടാണെന്ന് പെട്ടെന്ന് മനസ്സിലായി. മൊസൈക്ക്‌ വിരിച്ച നിലം. അലംകൃതമായ കതകുകൾ. റേഡിയോ, ടെലിവി ഷൻ, ഫോൺ, ഫേൻ എന്നിത്യാദി നവീന സുഖഭോഗാനന്ദോപകരണങ്ങളും ജനനിലൂടെ ദൃശ്യമാണ്‌, ഞാൻ ആ വരാന്തയിൽ ചാരിയി രുന്നു വിശ്രമിച്ചു. മഴ ചിലപ്പോൾ ഒരു ഭാഗ്യം തന്നെയാണ്‌. ഒരു ചെറുപ്പക്കാരൻ സോഫയിൽ ചാരിയിരുന്നുകൊണ്ട് ഒരു പുസ്സകം വായിക്കുന്നത്‌ അല്പം കഴിഞ്ഞാണ്‌ ഞാൻ കണ്ടത്‌. ഞാൻ ശബ്ദം ഒന്നും ഉണ്ടാക്കാതെയും, എൻെറ സാന്നിദ്ധ്യം അറിയാനിടവരാതെയും ഒരു പുറം പോക്ക്‌ സ്ഥലത്തെന്നപോലെ ആ വരാന്തയിൽ നിർവി കാരനായി ഇരിക്കുകയാണ്. ഒരാൾ പുറത്തു നിന്നുവന്ന് വരാന്തയിൽകയറി നേരെ അകത്തേക്ക്‌ കയറന്നത്‌ കണ്ടു. ആ വീടിൻെറ ഉടമയായിരിക്കാം അല്ലെങ്കിൽ അടുത്ത ബന്ധു ആയിരിക്കാം എന്നൊക്കെ ഞാൻ കരുതി. യാതൊരു ആചാരോപചാരവും തടവോ സങ്കോചമോ സംശയമോ ഒന്നും കൂടാതെ “ശടശടേ“ന്നുള്ളവരവും കേററവും കണ്ടാൽ അങ്ങനെ വിചാരിക്കാൻ മതിയായ ന്യായമുണ്ടല്ലൊ, പക്ഷെ അങ്ങനെയല്ലെന്ന് പിന്നീട്‌ വൃക്തമായി. കണ്ടാൽ ഒരു മതപണ്ഡിതനെപ്പോലെയുണ്ട്‌. തലപ്പാവും താടിയുമുണ്ട്‌. അത്‌കൊണ്ടു ഒരു മൗലവിയാണെന്ന് ഉറപ്പിക്കാൻ വയ്യല്ലൊ. ഭക്ത രായ മുസ്ലിംകൾ സുന്നത്ത്‌ എന്നനിലക്ക്‌ താടിയും തലക്കെട്ടും സ്ഥിരം വേഷമാക്കിയവരുണ്ട്‌. മിക്കവാറും മുസ്സിയാക്കൾ ഈ വേഷം ധരിക്കുന്നത്‌ കൊണ്ടു, വേഷം മതവിജ്ഞാനത്തിൻെറ ഒരു ചിഹ്നമായി മാറിയെന്നേയുള്ളു, ഈ വേഷം ധരിക്കാത്ത എത്രയോ പണ്ഡിത ന്മാരുണ്ട്. പക്ഷെ മുസ്ലിയാർ എന്ന് അത്തരക്കാർ അറിയപ്പെടുകയില്ലെന്ന് മാത്രം. ഒന്നുറപ്പിക്കാം വേഷവും പാണ്ഡിത്യവും തമ്മിൽ അഭേദ്യബണ്ഡമൊന്നുമില്പ. ഇരിക്കട്ടെ. ഇദ്ദേഹം അകത്ത്‌ കടന്ന് സെക്കൻറുകൾക്ക് ശേഷം ഒരു “അസ്സലാമു അലൈക്കും" കേട്ടു തുടർന്ന് “വ അലൈക്കുമുസ്സലാം" എന്നും കേട്ടു. പിന്നെ കടുത്ത ഗൗരവപ്പെട്ട സംഭാഷണമാണ്‌ അവിടെ നടന്നത്‌, സംഭാഷണത്തിൽനിന്നും വന്ന ആൾ മുസ്ലിയാരാണെന്നും അകത്തിരുന്നിരുന്ന യുവാവ്‌ അടുത്ത ദിവസം വിദേശത്ത്‌ നിന്ന് വീട്ടിൽവന്നുചേർന്ന ആ കുടുംബാംഗമാണന്നും മനസ്സിലായി. സംഭാഷണം ആരംഭിക്കുന്നത്‌ യുവാവാണ്. ആദ്യത്തെ ചോദ്യംതന്നെ അയാളുടെ കാഠിന്യം കാണിക്കുന്നുണ്ട്‌ “നിങ്ങളെന്താഹേ, മര്യാദ യില്പാതെ. വീട്ടിലേക്ക്‌ കടന്നുവരുന്നു. മുസ്ലിമിന്റെയെന്നല്ല മുസ്ഡിയാരുടെതന്നെ 'വേഷമുണ്ടല്ലൊ. ഇങ്ങനെയാണോ അന്യഗ്രഹത്തിൽ പ്രവേശിക്കേണ്ടത്‌? മുസ്ലിയാർ: ഇവിടെ ആരും ഉണ്ടാവാറില്ല. എൻെറ പതിവ്‌ അകത്ത് വന്നിരുന്നശേഷം എൻെറ സാന്നിദ്ധ്യം അറിയിക്കലാണ്‌. യുവാവ്‌: ഓഹോ, പതിവായി വരാറുള്ള ആളാണല്ലെ ശരി, എന്നാൽ ഒരാളെ കണ്ടാൽ നിങ്ങൾ സലാം ചൊല്ലേണ്ടതല്ലേ? അതെന്തു കൊണ്ടു ചെയ്തില്ല? മു: അതിങ്ങോട്ടും ആകാവുന്നതാണല്ലൊ. യു: വന്ന ആൾ എന്നനിലക്ക്‌ നിങ്ങൾ സലാം ചൊല്ലാ൯ ബാദ്ധ്യസ്ഥനല്ലേ? അതോ, തലയിൽക്കെട്ടും താടിയും ഉള്ളതുകൊണ്ടു മുസ്സിയാർ എന്ന പദവിയിലായിരിക്കെ അങ്ങോട്ടു ചൊല്ലണമെന്ന അവകാശം സ്ഥാപിക്കലാണോ? മു: അങ്ങിനെയൊന്നുമല്ല. യാദൃശ്ചികമായി ഒരാളെ കണ്ടപ്പോളത്തെ ഒരു പ്രത്യേകതയുണ്ടല്ലൊ. ഒരു അപ്രതീക്ഷിതത്വം, ഒരു വികാരം. അതിൽപ്പെട്ടുപോയി. അങ്ങനെ സലാം ചൊല്പാൻ അല്പം താമസിച്ചു അത്‌ ശരിയാണു. സത്യത്തിൽ താൻ സലാം ചൊല്ലാൻ നാവനക്കി ത്തുടങ്ങിയതാണ്‌ അപ്പോഴേക്കും ഇങ്ങോട്ട് സലാം വന്നുപോയി. യു: നിങ്ങൾ മെഷീൻ സ്റ്റാർട്ട് ചെയ്തു തുടങ്ങുമ്പോഴേക്കും എൻെറ വണ്ടി ഓടിത്തുടങ്ങി. മു: എന്തെങ്കിലും പറയാം. എങ്ങിനെയങ്കിലും വ്യാഖ്യാനിക്കാം. സംഗതി ഇങ്ങനെ സംഭവിച്ചു. യു: ശരി. എവിടെയാ നാട്‌? മു; കുറേ വടക്കാണ്‌. ഗുണംകേറാപുരം എന്നാണ്‌ സ്ഥലത്തിൻെറ പേർ. യു: ഇങ്ങനെ പതിവായി ചുററിസഞ്ചരിക്കുന്നതിന്റെ ഉദ്ദേശം എന്താണാവോ? മു: ഞാൻ പതിവായി ചുററിസഞ്ചരിക്കുന്ന ആളാണെന്നു നിങ്ങളെങ്ങിനെ മനസ്സിലാക്കി? ഞാൻ അങ്ങിനെ സഞ്ചരിക്കുന്ന ആളൊന്നു മല്ല. യു: പതിവായി വന്നിരുന്നു ശബ്ദിക്കലാണ്‌ പഴക്കം തഴക്കം എന്ന് നിങ്ങളല്ലേ പറഞ്ഞത്‌? അങ്ങിനെ ജീവിക്കുന്ന ഈ വേഷക്കാർ എത്ര യോ നമ്മുടെ സമുദായത്തിലുണ്ടല്ലൊ റമസാൻ ആയാൽ പിന്നെ പറയേണ്ടതും ഇല്പ. ആ വിയർക്കാത്ത ഭാഗ്യവാന്മാരിൽ ഒരാളാണ്‌ നിങ്ങളെന്നുകരുതിയാണ്‌ എൻെറ സമീപനവും അന്വേഷണവും. മു: ഞാൻ അത്തരം ഭാഗൃവാനല്ല. നിർഭാഗ്യവാന്മാരിൽപെട്ട ആളാണ്‌, നിങ്ങളുടെ ഭാഷയിൽ _എന്റെ ഭാഷയിൽ, അല്ലാഹുത്തആലാ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. യു: അപ്പോൾ നിങ്ങളുടെ തൊഴിൽ? എവിടെ തമസം, ഇവിടെ വരാൻ കാരണം? മു: നമ്മൾ തമ്മിൽ പരിചയപ്പെടാത്തത്കൊണ്ടാണ്‌ ഇത്രയും ചോദിക്കേണ്ടിവന്നത്‌. ഞാൻ നിങ്ങളുടെ ജുമുഅത്ത്‌ പള്ളിയിലെ ഖത്തീ ബാണ്‌, ഇന്ന് ഇവിടെയാണ്‌ ഭക്ഷണം. യു: ഇത്‌ കേട്ടഉടൻ എഴുന്നേറ്റ് മുസ്‌ലിയാരെ അഭിവാദനം ചെയ്യുന്നു ഫേൻ കറക്കുന്നു അനന്തരം പറയുന്നു. താങ്കളെ കണ്ടതിൽ സ ന്തോഷം. കാണേണ്ട ആവശ്യം എനിക്കുണ്ട്താനും. മു: ഇപ്പോൾ അതിനുള്ള സന്ദർഭം നേരിട്ടു. യു: വളരെ സന്തോഷം മുസ്‌ലിയാരേ ഞാൻ ഇന്നലെയാണ്‌ വീട്ടിലെത്തിയത്‌. ഗൾഫിലായിരുന്നു ഇന്ന്‌ വിശ്രമത്തിലഠണ്‌, നാളെ മുതൽ പുറത്തിറങ്ങാമെന്ന്‌ ഉദ്ദേശിച്ചിരിക്കയാണ്‌. മു: അത്ര വിശ്രമിക്കാൻ മാത്രമുള്ള ദേഹാദ്ധ്വാനം ഉണ്ടോ ഗൾഫുകാർക്ക്. യു: നല്ല അദ്ധ്വാനമുണ്ട്‌ മുസ്‌ല്യാരേ.കെട്ടും ഭാണ്‌ഡവും തെയ്യാറാക്കുന്നിടം മുതൽ അവയൊക്കെയും എന്നേയും വീട്ടിലെത്തിക്കുന്നത്‌ വരെ നല്ല ദേഹദ്ധ്വാനവുമുണ്ട്. കൂടാതെ അതോടൊപ്പമുള്ള മനക്ലേശവും രണ്ടും കൂടി യാത്രക്കാരൻെറ ഉയിരെടുക്കും വിശ്രമം അനി വാര്യം. മു: നമുക്ക്‌ പരിചയമില്ലാത്തതാണല്ലൊ ഗൾഫ്‌യാത്ര. യു: ഗൾഫ്‌കൊണ്ടു കഴിയുന്നവൻെറ യാതനകൾ അവൻെറ ഗുണഭോക്താക്കൾക്കറിയില്ല. മുസ്‌ല്യാക്കൾക്ക് ഒട്ടും അറിയില്ല. കടലിലെ മീൻ പിടിക്കുന്നമാതിരിയാണ്‌ ആളുകൾ പെരുമാറുന്നത്‌. മു: നാം രക്ഷിക്കാൻ ബാദ്ധ്യസ്ഥരായ നമ്മുടെ ആശ്രിതന്മാരെ പരിപാലിക്കുന്നതിലാണല്ലൊ നമ്മുടെ സംതൃപ്തി. യു: അവിടെ മാത്രമല്ല കൈനീട്ടിവരുന്ന വിവിധ തരം ആൾക്കാരുണ്ട്. അവർക്ക്‌ വാരിക്കൊടുക്കുന്നതിലും നമുക്ക് സംതൃപ്തിയുണ്ട്‌. മു; അത്‌ ശരിയാണ്‌ ധർമ്മമല്ലേ. യു: മുഴുവൻ ശരിവെക്കല്ലെ മുസ്‌ലിയാരേ, സംതൃപ്തി വാരിക്കൊടുക്കുന്ന അല്ലാ, എണ്ണിക്കണക്കാക്കിക്കൊട്ടുക്കുന്ന_ആൾക്ക് മാത്രമേ യുള്ളു. അത്‌ സ്വീകരിക്കുന്ന ആആൾക്കില്ല. അയാൾക്ക് എത്ര കിട്ടിയാലും മതിയാവില്ല. തൃപ്തിയാവില്ല വെണ്ണയായാലും ആനത്തല യോളം വേണം. അപ്പോൾ തൃപ്തി ഏകപക്ഷീയമാണ്. മു' അതും ശരിയാണ്‌. യു: എല്ലാം മുസ്ലിയാർ ശരിവെക്കുകയാണ്‌. ആ നയമേ വിജയിക്കുകയുള്ളൂ, വിജയിച്ചിട്ടുള്ള ആരെയും കുററംപറയാതെ,ആരിലും തെറ്റ് കാണാതെ, എല്ലാവരിലും നന്മയും മാഹാത്മൃവും കാണുന്ന നയമേ വിജയിക്കൂ അല്ലേ മുസ്ല്യാരേ? മു: അതെ, അതെ, അത് ശരിയാണ്‌. പിന്നേ, ജനങ്ങളുമായി സൗഹൃദത്തിൽ കഴിയണമെങ്കിൽ കുററം കാണുന്ന കണ്ണും കുററം പറയുന്ന നാവും ഉണ്ടാവരുത്‌. യു: അത്‌ ശരിയാണ്‌. കുറേ നേരമായി നിങ്ങൾ ശരിവെക്കുന്നു. എനി ഞാനും ശരിവെക്കട്ടെ. ഇപ്പോൾ നിങ്ങൾ പറഞ്ഞനയം ജീവിക്കാ നറിയുന്നവർക്ക്‌ അറിയാം അതാണ്‌ ശരിയായനയമെന്ന്. ഒരുപക്ഷെ നിങ്ങളുടെ അനുഭവംതന്നെ ആ നയത്തിൻെറ ഗുണഫലത്തേയും കാര്യക്ഷമതയേയും കുറിച്ച്‌ നിങ്ങൾക്ക്‌ നല്ല പാഠം നല്കിയിട്ടുണ്ടാവും. മു; ഈ കാര്യം വളരെ വ്യക്തമാണല്ലൊ അത്‌ മനസ്സിലാക്കാൻ അനുഭവജ്ഞാനം ആവശ്യമില്ല. യു:അനുഭവിച്ചവരുടെ ബോദ്ധ്യത്തെക്കുറി പിന്നെ പറയേണ്ടതുമില്പ. ലിതത്വമ്‌ ഇന്നഖൽബി എന്നില്ലേ മുസ്ല്യാരേ_ഐനൽ യഖീൻ ഹഖുൽ യഖിൻ ആ ഗ്രേഡുകൾ താണ്ടി അടിയുറച്ച ആത്മബോദ്ധ്യം വന്ന ആളാണ്‌ താങ്കളെന്ന് എനിക്കറിയം, മു; എൻെറ ആന്തരഭാവത്തെക്കുറിച്ച്‌ നിങ്ങളെങ്ങനെ അറിയാനാ? യു: ഞാൻ നാട്ടിലില്ലെങ്കിലും നാട്ടിലെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്ന ആളാണു ഞാൻ, നാട്ടിലുള്ളപ്പോൾ മുസ്ല്യാക്കളു മായി വളരെ അധികം പഴകുകയും അവരുടെ അറിവും അറിവുകേടും കേട്ടുംകണ്ടും കരസ്ഥമാക്കുകയും, ചെയ്യുന്ന ആളാണ് ഞാൻ. നിങ്ങൾ ഇവിടെ വന്നില്പായിരുന്നെങ്കിൽ ഞാൻ വന്ന് അങ്ങയെ കാണുമായിരുന്നു. മു: ആലിമീങ്ങളുയി സമ്പർക്കം പുലർത്തുന്നത്‌ വിശിഷ്ട സ്വഭാവമാണ്‌. വളരെ കൂലിസവാബുകളുണ്ട് അവരുമായി സഹവസിക്കുകയും അവരെ സ്നേഹിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതിന്. യു: എനിക്ക് ചില പ്രത്യേക ലക്ഷ്യങ്ങളാണുള്ളത്‌. ആലിമീങ്ങളിൽനിന്ന്‌ എനിക്ക്‌ എന്തെങ്കിലും പഠിക്കാം. പിന്നെ അവർ പഠിക്കാത്ത തോ അല്ലെങ്കിൽ പള്ളിയിൽ പഠിച്ചു ജിവിക്കാൻ ഇറങ്ങിയപ്പോൾ മറന്നുപോയതോ ആയ എന്തെങ്കിലും അവരെ പഠിപ്പിക്കുകയും ചെയ്യാം. മു: ഓ, നിങ്ങൾ ആലിമീങ്ങളെ പഠിപ്പിക്കുകയും ചെയ്യുമല്ലേ? യു: ആലിമീങ്ങൾ സർവ്വജ്ഞാനികളല്ലല്ലോ. എല്ലാവരേയും പഠിപ്പിക്കാൻ പററുകയില്ല. പഠിപ്പു തികഞ്ഞിട്ടും നിറഞ്ഞിട്ടും എനി ഒട്ടും പഠിപ്പു കയറാൻ സ്ഥലമില്ലാത്ത ചില ആലിമുൽ അല്പാമമാരുണ്ട് അവർക്ക് തങ്ങൾ സർവജ്ഞാനികളാണ് എന്ന ഭാവമുണ്ട് ആരും അവരെ പഠിപ്പിക്കാൻ നോക്കണ്ട. എന്ത്‌ അബദ്ധങ്ങൾ കൈവശം സൂക്ഷിപ്പിലുണ്ടെങ്കിലും അവർ പിടിച്ച മുയലിൻെറ കെൊമ്പിൽനിന്ന്‌ കൈവിടുകയില്ല. മു: അത്‌ ചിലരുടെ ജന്മ സ്വഭാവമാണ്‌. എന്തു ചെയ്യാം. യു: അവർ ജനങ്ങളെ മുശ്‌രികീങ്ങളാക്കും അന്ധവിശ്വാസികളാക്കും. അതാണ്‌ സമൂഹത്തിന്‌ ഈ ആലിമുൽ അല്പാമമാരെക്കൊണ്ടുള്ള ദ്രോഹം. അത്തരക്കാരെ കയ്യിൽ കിട്ടിയാൽ “ചക്കരയും തേങ്ങയു"മാണ്‌ എനിക്ക് എന്നെപററി മുസ്ല്യാർ കേട്ടിട്ടുണ്ടാകും. വയ്യാവേലി കുഞ്ഞാലി എന്ന ആളാണ്‌ ഞാൻ, മുമ്പൊരു ഖത്വീബിനെ തല്ലി കുളത്തിൽ ചാടിച്ചിട്ടുണ്ട് അറിവില്ലാത്ത ബഹുജനങ്ങളെ വഴികേടിലാ ക്കിയതിന്. മു; അതൊക്കെ നല്ലകാര്യങ്ങളാണ്. ഇസ്ലാമിൻെറ ശൗര്യം കാട്ടണം. യു: ഇത്തരം ഇസ്‍ലാം ഖാതകന്മാരെ സമുദായം വെച്ചുവളർത്തരുത്‌. ഞാൻ നാട്ടിലില്ലെങ്കിലും എനിക്ക് പള്ളിയെ സംബന്ധിച്ചുള്ള എല്ലാ റിപ്പോർട്ടും കിട്ടും. ഖത്വീബുമാരുടെ നയവും പ്രവർത്തനരീതിയും ജീവിതവീക്ഷണവും ഇസ്‍ലാം വീക്ഷണവും എല്ലാം ഞാൻ മനസ്സി ലാക്കാറുണ്ട്. മു: സമുദായ സ്നേഹികളുടെ ലക്ഷണമാണത്‌: അത്തരക്കാർ എല്ലാം മഹല്ലിലും ഉണ്ടായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ സംശയമില്ല. യു: വിഘാതമായി നിലകൊള്ളുന്ന പണ്ഡിതന്മാരും ഇല്ലായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ ലവലേശം സംശയമില്ല. അതിരി ക്കട്ടെ. മൗലവിസാഹിബ്‌ ഇവിടെ സന്തോഷമായിക്കഴിയുന്നുണ്ടല്ലൊ. മു: അൽഹംദുലില്ലാ ഒരു വിധം സന്തോഷമായും സുഖമായും കഴിയുന്നു. യു: വിവരങ്ങളെല്ലാം എനിക്കറിയാം. ഏതാണ്ട് 2.1/2 കൊല്ലമായിക്കാണും താങ്കളിവിടെ വന്നിട്ട്‌ അല്ലേ? മു: രണ്ടുകൊല്ലവും നാല്‌ മാസവുമായി. യു: ഞാൻ പോയി അധികം താമസിയാതെ താങ്കൾ ഇവിടെ കൂടിയിരിക്കും, താങ്കൾക്ക്‌ മുമ്പുണ്ടായിരുന്ന ആൾ ഞാൻ പോകുന്ന അവസരത്തിൽ ആടിയുലഞ്ഞുകൊണ്ടിരിക്കയായിരുന്നു. മു: അതിൻെറ ആവശ്യമെന്ത്‌? നല്ലവർ നയിക്കുന്ന നാട്ടിൽ ക്ഷേമമായിക്കഴിയാമല്ലൊ. യു: ഒരു വിധം നല്ല ശമ്പളം ഇവിടെ കൊടുക്കുന്നുണ്ട്. താമസം നല്ല ബംഗ്ലാവിൽ. രാജകീയ ഭക്ഷണം സൗജന്യം. എല്ലാം ഇന്നത്തെ നിലവാരത്തിൽ കണക്കാക്കിയാൽ ഒരു മുഖ്യമന്ത്രിയുടെ പദവിയുണ്ട് ഖത്വീബിന്‌. മു: അങ്ങനെ താരതമ്യപ്പെടുത്തി നിലയും വിലയും നിർണ്ണയിക്കാമോ? യു: വെറുതെ ഒരു ചിന്താഗതി അത്രമാത്രം. നല്പ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻെറ സാമ്പത്തിക പദവിയും പുറമെ ജനങ്ങളുടെ ബഹുമാനവും അനുസരണവും. സുഖം ക്ഷേമായി. യു: ഇവിടെ വലിയ ചിലവൊന്നും ഇല്ല കിട്ടുന്നതൊക്കെ_നമ്മുടെ പഴഞ്ചൻ യാഥാസ്ഥിതികരുടെയിടയിൽ പല കൈമടക്ക്‌ പരിപാടി കളും ഉണ്ടല്ലൊ. എല്ലാം കൂടി നല്ലൊരുതുക മാസംതോറും സമ്പാദ്യം കാണും. മു; ഞങ്ങൾക്ക്‌ ചിലവൊന്നും ഇല്ലെന്നോ? യു: ശരിയാണ്‌ കുടുംബമുണ്ടല്ലൊ. അവരെ പോറ്റി വളർത്തണം. ആരെല്ലാമുണ്ട്‌? മു: ഭാര്യ മൂന്നു മക്കൾ ഉമ്മ ഇത്രയും ഉണ്ട്‌. യു: അവരുടെ ചിലവ്‌ മാത്രം. ഇവിടെ നിന്നുള്ളതും പറമ്പിലെ തേങ്ങാപിരിലും അടക്കാമുതലായ മററുള്ളവയും ചേർത്ത്‌ നല്ലൊരു തുക ബേങ്കിലോ മററു നിക്ഷേപരൂപത്തിലോ കാണും. മു: ഞങ്ങൾ പാവം മുസ്ലിയാക്കൾ! ധനികരായിരുന്നെങ്കിൽ നാടുവിട്ടുനിൽക്കുമോ? കുടുംബസുഖം കളഞ്ഞു നാടും വീടും വിട്ടു അന്യരെ ആശ്രയിച്ചുകഴിഞ്ഞുകൂടാൻ ഞങ്ങൾ നിർബന്ധിതരായിരിക്കയല്ലേ? യു: എത്ര ധനികന്മാരായ മുസ്ല്യാക്കളെ കാണണം. രാത്രിയിലെ മതപ്രസംഗം നടത്തുന്ന വഅളന്മാർ രണ്ടു മണിക്കൂർ പ്രസംഗത്തിന്‌ 800രൂപ 1000രൂപ ഫീസ്‌ വാങ്ങുന്ന അത്തരം ആലിമീങ്ങൾ മോശക്കാരാണോ? വമ്പിച്ച ധനികന്മാർ, ഇൽമുകൊണ്ടു അമൽ ചെയ്യാൻ അള്ളാഹുത്തഅലാ കല്പിച്ച കല്പന അവർ നിറവേററുന്നത്‌ കണ്ടോ? അത കണ്ടുപഠിച്ച്‌ അത്‌പോലെ അമൽ ചെയ്തു ധനികനാകണം. താങ്കൾ ഒരു പക്ഷെ നേരത്തേതന്നെ ധനികനായിരിക്കാം, അതാണ്‌ ആ അമലിന്‌ പോകാതെ ഈ ചെറിയ അമലിന്‌ ഒരുമ്പെട്ടത്‌. മു: ഞാൻ ധനികനല്ല നേരത്തേ അല്ല ഇപ്പോഴും അല്ല, ഈ ഖത്വീബിൻെറ വരുമാനം കൊണ്ടുവേണം എനിക്ക്‌ കുടംബത്തെ പോററാൻ. എന്നെ സംബന്ധിച്ചേടത്തോളം ധനികനാവാൻ ആഗ്രഹം ഇല്ല, അതിനുള്ള സാദ്ധ്യതയും ഇല്ല. യു: അല്ല മുസ്ല്യാരേ നിങ്ങൾക്ക് ഒരു സഹോദരിയുണ്ടെന്നു കരുതുക നിങ്ങളാണ്‌ രക്ഷിതാവ്‌ എന്നുമിരിക്കട്ടെ. ഒരു വിവാഹാലോചന വരുന്നു എന്ന് സങ്കല്പിക്കുക, 50 പവൻറെ സ്വർണ്ണാഭരണങ്ങളും 50000രൂപയും അയാൾ ആവശ്യപ്പെടുന്ന പക്ഷം നിങ്ങൾ എന്ത്‌ പറയും? മു: നടക്കാത്ത കാര്യമാണ്‌. ഒരു ധനികന്റെ വീട് കാണിച്ചു കൊടുക്കും. അവിടെ പൊന്നും പണവും ഉണ്ടെന്നു പറയും. യു: നിങ്ങളുടെ ധനസ്ഥിതി നോക്കാതെയാണ് ആ മനുഷ്യൻ നിങ്ങളോട്‌ അതെല്ലാം ആവശ്യപ്പെടുന്നത് എന്ന് വ്യക്‌തം, അവനെ ദുഷ്ടനെന്ന് വിളിക്കാമല്ലൊ. മു: അങ്ങനെ വിളിക്കാമോ? എനിക്ക് അതിനുള്ള കഴിവുണ്ടെന്ന് കരുതിയാണ് അയാൾ അത്രയും ആവശ്യപ്പെട്ടത്‌ എന്ന് വരാമല്ലൊ. യു: എന്നാൽ നിങ്ങളുടെ കഴിവനുസരിച്ചുള്ളത്‌_ നിങ്ങൾ കൊടുക്കാൻ തെയ്യാറുള്ളത്‌ സ്വികരിച്ചു ആ വിവാഹത്തിനു തയ്യാറായി ക്കൂടെ_അങ്ങനെ ചെയ്യാത്തത്‌ ഒരു ദുഷ്‌ടത്തരമല്ലേ? മു: അതും സമ്മതിക്കാൻ പ്രയാസമുണ്ട് അയാൾ ആഗ്രഹിച്ച അളവിൽ പൊന്നും മിന്നും മണ്ണും പെണ്ണും കിട്ടാനുള്ള സാദ്ധൃത വേറെയു ണ്ടെങ്കിൽ അങ്ങോട്ട്‌ അയാൾ അന്വേഷണം നീട്ടുകയാണെങ്കിൽ അതിൽ തെററില്ലല്ലോ. യു: അനുകൂലമായ ഇതര സാഹചര്യങ്ങളിരിക്കെ, അതിനെ തിരസ്ക്കരിച്ച്‌ ധനവും തേടിപ്പോകുന്നത്‌ ദുഷ്ടത്തരമല്ലേ? മു: അങ്ങനെയങ്ങു സമ്മതിക്കാൻ പ്രയാസമുള്ള കാര്യമാണത്‌. കച്ചവടത്തിൽ കൂടുതൽ ലാഭം ആശിക്കുന്നത്പോലെയുള്ള ഒരാഗ്രഹ മാണ് വിവാഹകർമ്മത്തിലും പ്രവത്തിക്കുന്നത്‌. ചിലർ ത്യാഗബുദ്ധി കാണിക്കും ചിലർക്ക്‌ സഹതാപം ഉണ്ടാകും. പലർക്കും പല പരി ഗണനകളാണ്. ആകയാൽ ദുഷ്ട്ടത്തരം നിർണ്ണയിക്കുക അത്ര എളുപ്പമല്ല. യു: ശരി ഇരിക്കട്ടെ. മറെറാരുവശം നോക്കാം. അള്ളാഹുത്തആലാ നമ്മളോട് കല്പിച്ചിട്ടുണ്ടോ സഹോദരിക്കോ പുത്രിക്കോ ഇത്ര പവൻ കൊടുക്കണം. ഇത്രായിരം രൂപ കൊടുക്കണം ഇത്ര ഏക്കർ ഭൂമി കൊടുക്കണം കാറ്‌ കൊടുക്കണം റേഡൊവാച്ച്‌ കൊടുക്കണം എന്നൊ ക്കെ? മു: അങ്ങനെ ഒരു നിബന്ധനയും ഇസ്സാമിലില്ല. യു: അത്‌ മഹാഭാഗ്യമല്ലെ മുസ്ലിയാരേ? മറിച്ച്‌ ഇതൊക്കെ കൊടുക്കണമെന്ന് കല്പിച്ചിരുന്നുവെങ്കിൽ മുസ്‌ലിംകൾ കുടുങ്ങിയതുതന്നെ. വളരെ ചുരുക്കും മുസ്‌ലിംകൾ മാത്രമല്ലേ ആ കല്പന നിറവേററാൻ പ്രാപ്തരായവരായുള്ളൂ. മു: അതെയതെ, വളരെ ചെറിയ ന്യൂനപക്ഷമല്ലേ ധനികർ. യു: നാം രക്ഷപ്പെട്ടു. അരലക്ഷം രൂപ ചെലവ്‌ ചെയ്തു ഹജ്ജിന്‌ പോകണമെന്ന് അല്ലാഹുത്തആല എല്ലാ മുസൽമാനോടും കല്പിച്ചാൽ നാം എങ്ങനെ രക്ഷപ്പെടും? മു: കുടുങ്ങിയത്‌ തന്നെ എല്ലാവർക്കും അതിന്‌ കഴിയുമോ? യു: അപ്പോൾ മുസ്‌ലിംകളോട് പണച്ചിലവുള്ള ഹജജ്‌ കർമ്മം ചെയ്യണമെന്ന് കല്പിച്ചത്‌ യുക്തിസഹമാണോ? മു: പണക്കാരോടും മററു ലക്ഷണങ്ങൾ തികഞ്ഞവരോടും മാത്രമല്ലേ അള്ളാഹു അത് നിർവഹിക്കാൻ കല്പിച്ചിട്ടുള്ളു. യു: അപ്പോൾ എല്ലാവർക്കും ഹജജ്‌ നിർബന്ധമല്ലേ മു: അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണല്ലോ. യു: മുസ്ലിയാർക്ക്‌ നിർബന്ധമായേക്കും. മു: ഞാനും ദരി(ദലക്ഷങ്ങളിൽപ്പെട്ട ആളല്ലേ സ്നേഹിതാ? യു: ശരിയാണ്‌ നേരത്തേപറഞ്ഞു ഈ ഖത്വീബിന്റെ വരുമാനമേയുള്ളൂ. മിച്ചം ഒന്നും ഇല്ലെന്ന്. അപ്പോൾ മുസ്‌ലിയാർ ഹജ്ജ്‌ നിർബന്ധ ത്തിൽനിന്നും രക്ഷപ്പെട്ടു അല്ലേ. മു:ധനികരല്ലാത്തവർ എല്ലാം ഹജജ്‌ നിബന്ധനയിൽ നിന്നും പുറത്താണ്‌. യു:നിങ്ങൾ പുറത്താണോ മുസ്‌ലിയാരേ? നേരേ ചോദിക്കാം. അതാണ് ഞാൻ കാണാനിരിക്കയായിരുന്നു എന്ന് ആദ്യം പറഞ്ഞത്‌. നിങ്ങൾ ധനികനല്ല നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? മു; ഫർളുണ്ടോ എന്ന് ചോദിച്ചാൽ_ഹ യു; അങ്ങനെ വലയണ്ട_ നേരെ ഉത്തരം പറയൂ മുസ്‌ലിയാരേ നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? നിങ്ങളുടെ കഴിവ്‌ ശരിക്കും അറിയുന്ന നിങ്ങൾക്ക്‌ അതിന് മറുപടി പറയാൻ ഞെരങ്ങേണ്ടതില്ലല്ലോ. വേഗം പറയാം.......അൽപസമയത്തെ മൗനം. യു; എന്താ മുസ്‌ല്യാരേ ഒന്നും പറയാത്തത്‌. മു; ഞാൻ ഇപ്പോൾ ഹാജിയാണ്‌ എനി ഫർളുണ്ടോ ഇല്ലേ എന്ന പ്രശ്നത്തിന്‌ സ്ഥാനമില്ല. യു; ആ പ്രശ്നത്തിന്‌ ശരിയായ പ്രസക്തിയുണ്ട്. ഞാൻ കാണിച്ചുതരാം. ഗൗരവപ്പെട്ട പ്രശ്‌നം അതിലുള്ളത്‌കൊണ്ടാണ് നിങ്ങൾതന്നെ മറുപടി പറയാൻ വിഷമിക്കുന്നത്‌. മു; എന്നിക്കൊരു വിഷമവും ഇല്ല. അതൊരു ഫിഖ്‌ഹ്‌ മസ്‌അയാണ് . എൻെറ അറിവ്‌ പറയാൻ പ്രയാസമില്ല, യു; നിങ്ങൾ ഫിഖ്‌ഹിനും ഖുർആനിനും ഹദീസിനും എതിർ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം അറിയാം പക്ഷെ ഒന്നും അറിയാത്തവന്‌ തുല്യ മായിട്ടാണ്‌ പണികളൊക്കെ. എല്ലാം അറിഞ്ഞുകൊണ്ടാണ്‌ എൻെറ ചോദ്യം. ഒഴിഞ്ഞുമാറാൻ നോക്കണ്ട. - മു; എൻെറ പ്രവർത്തികൾ പരസ്യമാണ്‌. ഒന്നിലും ഒഴിഞ്ഞുമാറേണ്ടതില്പ. യു; പരസ്യമായ പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് എന്റെ ചോദ്യം. അതാവർത്തിക്കുന്നു. നിങ്ങൾക്ക്‌ ഹജ്ജ് ഫർളുണ്ടോ? മു; ആ ചോദ്യത്തിന് പ്രസക്തിയില്ലെന് ഞാൻ പറഞ്ഞല്ലോ? അത് വിട്ടേക്കണം. യു: വിടാൻ പററുകയില്ല. ചോദ്യവും വിടാൻ പററില്ല, അതുമായി ബന്ധപ്പട്ട നിങ്ങളേയും വിടാൻ പററില്ല. മു: എന്താ നിങ്ങളുടെ ഉദ്ദേശം? യു: മുസ്സിയാർ ഇവിടെ വലിയ ഒരു തെററുചെയ്തു എന്ന് സ്ഥാപിക്കലാണ്‌ എൻെറ ഉദ്ദേശം. മു: ഞാൻ തെററു ചെയ്തിട്ടുണ്ടെങ്കിൽ നിശ്ചയമായും ഞാനതറിയൽ ആവശ്യമാണ്‌. യു: തെററു ചെയ്തെന്ന് സ്ഥാപിച്ചുകഴിഞ്ഞാൽ അത്‌ സമ്മതിക്കാനും അതിന് പരിഹാരം ചെയ്യാനും നിങ്ങൾ ബാദ്ധ്യസ്ഥനുമാണ്‌.അല്ലേ? മു: അതെ, അതാണ്‌ അതിൻെറ ന്യായവും ക്രമവും. യു: എന്നാൽ നമുക്കാരംഭിക്കാം. ഇതൊരു കോടതിയാണെന്ന് സങ്കല്പിക്കാം. വക്കീലിൻെറ ചോദ്യത്തിന് ഉത്തരം പറയാൻ കക്ഷി നിർബന്ധിതനാകുന്നത് പോലെ, മുസ്ലിയാർ ദയവായി എൻെറ ചോദ്യത്തിന്‌ ഉത്തരം പറയാതെ ഒഴിഞ്ഞുമാറരുത്‌. നമ്മൾ രണ്ടുപേരും കൂടി ഒരു വിഷയം ചർച്ച ചെയ്തു ഗവേഷണം നടത്തുകയാണെന്ന് കരുതിയാൽ മതി. തയ്യാറാണോ? മു: ശരി സ്നേഹിതാ, സമ്മതിച്ചു. യു: നിങ്ങൾ ധനികനാണോ? മു: അല്പ, ഞാൻ ധനികനല്ല. യു: ധനികനല്ലാത്ത നിങ്ങൾക്ക് ഹജ്ജ്‌ ഫർളുണ്ടോ? മു: ഇല്ല യു: നിങ്ങൾ ഹജജ്‌ ചെയ്തില്ലേ? മു: ചെയ്തു. യു: നിങ്ങൾക്ക് ഹജജ്‌ ഫർളല്ലെങ്കിൽ നിങ്ങൾ ചെയ്ത ഹജജിൻെറ നിലവാരമെന്ത്‌? മു: ഹജജ്‌ മുസ്ലിമിന്‌ നിർബന്ധമായ കടമയാണല്ലൊ. അത്‌ നിർവഹിച്ചു എന്നർത്ഥം, യു: നിങ്ങൾ ചെയ്ത ഹജജ്‌ ഫർളോ സുന്നത്തോ? മു: ആദ്യത്തെ ഹജജ്‌ ഫർള്‌ തന്നെ. യു:നിങ്ങൾക്ക്‌ ഫർളില്ലായെന്ന് നേരത്തെ സമ്മതിച്ചു കഴിഞ്ഞതാണല്ലോ. അപ്പോൾ ഫർളായ ഒരു ബാദ്ധ്യത നിങ്ങൾ വീട്ടിയെന്ന്‌ കരുതാമോ? മു: (അല്പം പരുങ്ങലോടെ) പ്രയാസമുണ്ട്. യു: അതായത്‌ ഫർളല്പ. മു: അല്ല. യു: എന്നാൽ അത്‌ സുന്നത്താണോ? മു: അങ്ങനെ കരുതാതെ എന്ത് ചെയ്യും? യു: ഒരു ഹജജ്‌ ഫർളായി ചെയ്തവർ പിന്നീട്‌ ചെയ്യുന്ന ഹജ്ജല്ലേ സുന്നത്താവുക? മു: അതെ യ: ഒരാളുടെ ആദ്യത്തെ ഹജജ്‌ സുന്നത്താകുമോ? മു; ഇല്ല. യു: നിങ്ങളുടെ ഈ ഹജജ്‌ ആദ്യത്തെ ഹജ്ജല്ലെ? മു: അതെ ആദ്യത്തേതാണ്. യു: അപ്പോൾ അത്‌ സുന്നത്തെന്ന് പറയാൻ നിവൃത്തിയില്പല്ലൊ? മു: ഇല്പ. യു: ഇപ്പോഴെന്തായി? നിങ്ങളുടെ ഹജജ്‌ ഫർളുമല്ല, സുന്നത്തുമല്ലാ എന്ന് തെളിഞ്ഞില്ലേ? മു: തെളിഞ്ഞു. യു: സുന്നത്തും ഫർളുമല്ലാത്ത ഹജജിൻെറ ഫിഖ്‌ ഹിയ്യായ പദവിയെന്താണ്. മു: എന്തായിരിക്കണം? യു: മുസ്ലിയാരുടെ കയ്യിൽ ആ ഹജജിന്‌ പേരില്ലെങ്കിൽ ഞാൻ പറയട്ടെ. സമ്മതമോ? മു: കേൾക്കട്ടെ യു: ശ്രദ്ധിച്ചോളൂ മുസ്ലിയാരേ, പഠിച്ചോളൂ മുസ്ലിയാരേ, മററുള്ളവരെ പഠിപ്പിച്ചോളൂ മുസ്ലിയാരേ, നിങ്ങൾ ചെയ്തത്‌ ഫർളായ ഹജജല്പ. സുന്നത്തായ ഹജജല്ല, എന്നാൽ കാലിയായ ഹജജ്‌. (അല്പം ഉച്ചത്തിൽ) മനസ്സിലായോ മുസ്ലിയാരേ കാലിഹജജ്‌, മൗലവി മൗനം പാലിക്കുന്നു. യു: മുസ്ലിയാരുടെ പ്രതികരണം മനസ്സിലായില്ലല്ലൊ. പഠിക്കാനും പഠിപ്പിക്കാനും കൊള്ളുന്നതാണ്‌. നമ്മുടെ അഭിമുഖം. (പിന്നേയും മുസ്‌ല്യാർ മൗനം) യു: എന്താ മുസ്‌ല്യാർ തൗബാ ചെയ്യുകയാണോ കാലി ഹജജ്‌ ചെയ്തതിന്ന്‌. എനി നിങ്ങൾ പഠിച്ചതും ശിഷ്യന്മാരെ പഠിപ്പിക്കുന്നതുമായ ഫീഖ്‌ഹ് ഗ്രന്ഥങ്ങളിൽ ഒരു പുതുമ വരുത്താനുണ്ട്‌. മ൫സ പാഠപുസ്തകങ്ങളിൽ വരുത്തുന്നത്‌ പോലെ അറബിഗ്രനഥങ്ങളിൽ വരുത്തി യാലെന്താ? ഒരു പ്രയാസമുണ്ട്‌ അറബിയിലുള്ള പ്രാമാണികമായ ഫിഖ്‌ഹു ഗ്രന്‌ഥങ്ങൾ നമ്മുടെ കാക്കാന്മാരായ മുസ്‌ലിയാക്കളുണ്ടാക്കി യതല്ല. തന്മൂലം മദ്രസ പാഠപുസ്തകങ്ങളിൽ കാട്ടുന്നപോലെ തോന്നിവാസങ്ങൾ കുത്തിക്കേററാൻ പററുകയില്ല. മു; മനസ്സിലായില്ലല്ലൊ യു: മനസ്സിലാകൂല മുസ്‌ലിയാരേ. മനസ്സിലാകൂല. ഖുത്‌ബയിലെ ഫർളുകൾ അറബിയിലാവണമെന്ന ഭാഗം തിരുത്തി ഖുതുബ മുഴുവൻ അറബിയിലാവണമെന്നാക്കി. ജുമാഅത്ത്‌ മുജാഹിദ്‌ അഭിപ്രായക്കാർക്ക്‌ സലാം ചൊല്ലരുത്‌ എന്ന് പാസാക്കി. അവരെ കാഫിറാക്കി പാഠപുസ്തകത്തിൽ കടത്തി അതുപോലെ ഒരു ഫിഖ്‌ഹ്‌ ഭേദഗതി ഞാൻ കൊണ്ടുവരുന്നു കൈകാട്ടി എരന്നുവാങ്ങി_ അല്ലെങ്കിൽ മാന്യ മായും സൗജന്യമായും ലഭിക്കുന്ന സംഭാവനകളായിക്കോട്ടെ. ആളുകളുടെ പദവി അനുസരിച്ചു പറയാം മാന്യമായ പിച്ചയെടുക്കലാണ്‌. _ഭിക്ഷയെടുക്കലാണ്‌. സംഭാവന സ്വീകരണം..അങ്ങിനെ ഇരന്നുവാങ്ങുകയെന്ന ഇരട്ടപേരുള്ള സംഭാവന മുഖാന്തിരം കിട്ടുന്ന പണം ഉപയോഗിച്ചു ചെയ്യുന്ന ഹജജ്‌ കാലിഹജജ്‌ എന്ന് പറയപ്പെടും. എന്താ മുസ്‌ല്യാരേ? ഇങ്ങനെ ഒന്ന് ചെയ്തുകൂടേ? മു: എന്തിനാണിങ്ങനെ നമ്മൾ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞു സമയം കളയുന്നത്‌? വിഷയം മാററിക്കൂടേ? യു: നിങ്ങൾക്ക്‌ ആവശ്യമില്ലാത്തതാണെങ്കിൽ എനിക്കത്‌ വളരെ ആവശ്യമായിത്തോന്നിയാലെന്ത്‌ ചെയ്യും? ആകയാൽ കോടതി തുട രുന്നു, ഈ നാട്ടിലെ ജനങ്ങളെ നിങ്ങൾ രണ്ടുകൊല്ലം കൊണ്ടു പരിചയപ്പെട്ടിരിക്കുമല്ലോ? മു: അറിയാം. മിക്കവാറും ആളുകളെ യു: അവൻ ധനികരോ അഷ്ടിപുഷ്ടി കഴിഞ്ഞുകൂടുന്ന ശരാശരി സാധാരണക്കാരോ? മു: അധികവും ശരാശരിക്കാർതന്നെ. യു: ധനികരെന്ന് പറയുന്നവർ നിങ്ങളുടെ അഭിപ്രായത്തിൽ ഉണ്ടോ? മു: അധികം പേർ കാണുകയില്ല യു: ഭൂരിപക്ഷം ജനങ്ങൾ സാധാരണക്കാരും നിർദ്ധനരുമല്ലേ? മു: അതെ യു: ഇവിടെ മദ്രസ്സ കെട്ടിടം പൂർത്തിയായിട്ടില്ല. പള്ളിപ്പണിയിൽ ഹാളിൻറ പണി ബാക്കിയുണ്ട്‌. കുളത്തിൻെറ പടവുകൾ കെട്ടാനിരി ക്കുന്നു . ഈ വസ്തുത ശരിയല്ലേ? മു: അതെ. യു: രണ്ടുകൊല്ലമായി നിങ്ങളിവിടെ കഴിയുന്നു. ഈ പണികൾ പൂർത്തിയാക്കാനുള്ള വല്ല ശ്രമവും നിങ്ങൾ നടത്തിയോ? മു: ഞാൻ ഇവിടെ പെതുവേ പറയാറുണ്ട്. ഈ പണി വേഗം തീർക്കണമെന്ന്. യു: നിങ്ങൾ പറയാതെ ജനങ്ങൾക്കറിയാവുന്ന കാര്യമാണത്‌, നിങ്ങൾ ജനങ്ങളെ ഉത്സാഹിപ്പിച്ചു, നിങ്ങളും മുന്നിട്ടിറങ്ങി, ധനശേഖ രണം നടത്തി ആ പണികളെല്ലാം ചെയ്തുതീർക്കാഞ്ഞത്‌ നിങ്ങൾക്ക്‌ പററിയ വീഴ്ചയാണെന്ന്‌ ഞാൻ പറയുന്നു. യോജിക്കുന്നോ? മു: എൻെറ വീഴ്ചയെന്ന് പറയുന്നത്‌ ശരിയല്ല, കമ്മററിക്കാർക്ക്‌ ഉത്സാഹം കുറഞ്ഞതുകൊണ്ടാണ്. യു: നിങ്ങൾ അവരെ ഉത്സാഹിപ്പിച്ചില്ല. നേരേമറിച്ച് നിങ്ങൾക്ക്‌ കാലിഹജ്ജ് ചെയ്യാനുള്ള സംഖ്യ നിങ്ങൾ ഈ നാട്ടിൽ നിന്നും പിരിച്ചു ണ്ടാക്കി. അത് പിരിക്കാൻ ആളുണ്ടായി. അതിന്‌ പ്രചോദനം കൊടുക്കാൻ നിങ്ങൾ തയ്യാറായി. അത്‌ നടന്നു. നിങ്ങൾക്ക്‌ താല്പര്യമുള്ള കാര്യത്തിൽ നിങ്ങൾ ശ്രദ്ധചെലുത്തി അത്‌ നിറവേററി. അതല്ലെ സത്യാവസ്ഥ? മു: അങ്ങനെ വ്യാഖ്യാനിക്കാം. പക്ഷെ ഒരു സത്യം മറക്കരുത് . അനേകം വർഷങ്ങളായി നിലനിൽക്കുന്ന ഒരു മഹല്ലും ജുമുഅ പള്ളിയുമാണിത്‌. രണ്ടരകൊല്പം ചാർജ്ജിലുണ്ടായ എന്നെ ആ സ്ഥാപനത്തിന്റെ പോരായ്മകൾക്ക്‌ ഉത്തരവാദിയാക്കുന്നത്‌ അനീതിയാണ്‌. യു: അങ്ങിനെ തടിശുദ്ധിയാക്കണ്ട. പല മുസ്ലിയാക്കളും ഇവിടെയും സമീപമഹല്ലുകളിലും വരികയും പോകുകയും ചെയ്തിട്ടുണ്ട്. ഓരോ ലക്ഷ്യവും മനസ്സിൽ വെച്ച്‌ അത് നേടിയെടുക്കുന്ന തന്ത്രം ഞങ്ങൾ ആദ്യമായി കാണുന്നതല്ല. പക്ഷെ പാവം പ്രസിഡണ്ടുമാരും കമ്മറ്റി ക്കാരും ശുദ്ധാത്മാക്കളാണ്‌. ഉരുട്ടും പെരട്ടും തിരിയാത്ത നിഷ്‌ക്കളങ്കരാണ്‌. മുസ്ലിയാക്കളുടെ തന്ത്രപൂർവ്വമുള്ള സംസാരവലയിൽ അവർ എളുപ്പം അകപ്പെടുകയും അവരുടെ ഇംഗിതങ്ങൾ നിറവേററികൊടുക്കുകയും ചെയ്യുന്നു. മു: മുസ്ലിയാക്കളെ ഒന്നടക്കം അങ്ങിനെ താറടിക്കുന്നത് ശരിയല്ല. അവർ കച്ചവടമോ മററു തൊഴിലോ എടുക്കുന്നവരല്ല- അവരുടെ സമ യം മുഴവൻ സമുദായത്തിനു വേണ്ടി അവർ ചിലവഴിക്കുന്നു നാടും വീടും വിട്ടു എല്ലാ സുഖങ്ങളും തൃജിച്ചു സമുദായ സേവനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്‌ അവ൪. അവ൪ക്ക്‌ നേരിടുന്ന സാമൂഹൃമായ പണച്ചിലവുള്ള ബാദ്ധ്യതകൾ സാധിച്ചുകൊടുക്കു വാൻ സമുദായത്തിന് ബാദ്ധ്യതയില്ലേ? യു: ആ ബാദ്ധ്യതകളെല്പാം സമുദായം നിവ്വഹിക്കുന്നുണ്ട്. എത്ര കുട്ടിമുസ്‌ല്യാക്കൾ കല്ല്യാണം കഴിച്ചു; എത്ര മുസ്‌ല്യാക്കൾ പെൺമ ക്കളെ കെട്ടിച്ചയച്ചു; എത്രപേർ വീടുണ്ടാക്കി. ഇതൊക്കെ ഒഴിവ്‌ കഴിവില്ലാത്ത ബാദ്ധ്യതകളാണ്‌. അതിനൊക്കെ സമുദായം ഉള്ളഴിഞ്ഞു സഹായിക്കയും വേണം. അത് ചെയ്തുവരുന്നുമുണ്ട്‌. എന്നാൽ സമുദായത്തിൻെറ സന്മനോഭാവത്തെ ചൂഷണം ചെയ്തു നിങ്ങളെപ്പോലെ ഉല്പാസയാത്രക്ക്‌__അതേ കാലി ഹജ്ജിന്__പോകുന്നന് ഉചിതമല്ല എന്ന് പറയാതെ വയ്യ. എന്ത്‌ പറയുന്നു? മു: ഞാനെന്ത്‌ പറയാനാണ്‌? കഴിഞ്ഞ കാര്യങ്ങളല്ലേ? യു: കഴിഞ്ഞ കാര്യങ്ങളുടെ ഗുണദോഷങ്ങളെ പഠിച്ചാലേ കഴിയാനിരിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാൻ പററുകയുള്ളൂ. മു: ശരിയാണ്. യു: ഒരു വലിയ ശരികേട് നിങ്ങളിൽ സംഭവിച്ചു ഇത്രയും പണികൾ പള്ളിക്കും മദ്രസക്കും തീരാനിരിക്കെ അതിലൊന്നിലും ശ്രദ്ധചെലു ത്താതെ നിങ്ങൾ അറബിനാടുകളിലേക്ക്‌ സർക്കീട്ടു പോകാനുള്ള അരലക്ഷം രൂപ സംഘടിപ്പിച്ചു ദുർവ്യയം ചെയ്തത് വലിയ തെറ്റായി പ്പോയി മുസ്‌ല്യാരെ. എനിക്ക്‌ ജേഷ്ടൻെറ കത്തുണ്ടായിരുന്നു പ്രസിഡണ്ടും കമ്മററി അംഗങ്ങളും അത്യധിക ആവേശത്തോടെയാണ്‌ പണപ്പിരിവ് നടത്തുന്നതെന്നും അവർ ഉദ്ദേശിച്ച സംഖ്യ ഓരോരുത്തരും കൊടുത്താലെ ടാർജററ്‌ തുകയായ അരയിലെത്തുകയുള്ളൂ എന്നും അതിനാൽ നിർബന്ധത്തിന്റെ ഒരംശം ഇതിലുണ്ടെന്നും മററും ഞാൻ വിദേശത്ത്‌ നിന്നറിഞ്ഞു. ഈ പരിപാടിയോട്‌ മാനസിക മായി എനിക്ക്‌ വിയോജിപ്പാണ്‌. ഹജ്ജിന്‌ പോകാൻ മുസ്ലിയാർക്ക്‌ പൈസ സ്വരുക്കൂട്ടി കൊടുക്കൽ അനാവശ്യമാണെന്നും വീട്ടിൽ നിന്നും ഒന്നും അതിലേക്ക്‌ കൊടുക്കരുതെന്നും ഞാൻ എഴുതിയിരുന്നു. അപ്പോഴേക്കും ഞാൻ വീട്ടിലേക്ക്‌ ചിലവിനയച്ച പൈസയിൽ നിന്ന് കാലി ഹജ്ജ്‌ ഫണ്ടിലേക്ക്‌” കൊടുത്തുകഴിഞ്ഞുവത്രെ. വേണ്ടുന്ന കാര്യങ്ങൾ മുടങ്ങിക്കിടക്കുമ്പോൾ വേണ്ടാത്തതിന് സഹായി ച്ചപാപം പടച്ചവൻ പൊറുത്തുതരട്ടെ എന്ന് ദുആ ചെയ്യാം. മു: നിങ്ങൾ വളരെ മോശമായിട്ടാണല്ലൊ ആ വസ്തുത ചിത്രീകരിക്കുന്നത് യു: നിങ്ങൾ ചെയ്ത താണ പണിയെ പിന്നെ പുകഴ്ത്തിപ്പാടുകയാണോ വേണ്ടത്‌? ഈ പണ്ഡിതന്മാർ ബഹുജനങ്ങളെ പറ്റിക്കുന്ന രീതി നിരീക്ഷകന്മാർക്കറിയാൻ കഴിയും. പഴയകാലം മുതൽക്കേ പണ്ഡിതന്മാരെ ബഹുമാനിക്കുകയെന്നത്‌ നമ്മുടെ സ്വഭാവമാണല്ലൊ അതി നാൽ നിങ്ങളെയൊക്കെ മാന്യതയിൽ ഉയർത്തിനിർത്തിയിരിക്കയാണ് ബഹുജനങ്ങൾ. കാര്യം മനസ്സിലാവാണ്ടല്പ. മു: ദാനം ചെയ്തതിനെക്കുറിച്ച്‌ സംസാരിച്ച്‌ ചെയ്ത പുണ്യം നശിപ്പിച്ചുകളയുന്നതെന്തിനാണ്? യു: ഉപദേശിക്കാൻ മുസ്ല്യാക്കൾക്ക്‌ നല്ല കഴിവാണ്. അക്കാര്യങ്ങൾ സ്വയം പ്രവൃത്തിയിൽ കൊണ്ടുവരാനാണ് അവർക്ക്‌ കഴിയാത്തത് സ്വയം ആചരിക്കാത്ത ഉപദേശം ഫലം ചെയ്യുമോ? മു: ഞങ്ങൾ നല്ലനടപടിക്കാരല്ലെന്ന് സൂചിപ്പിക്കാൻ കാരണമെന്ത്‌? ആലിമീങ്ങൾ അറിവിനനുസരിച്ച് ജീവിക്കുന്നുണ്ട്‌. യു; എന്റെ കൂടെ ചിരിക്കാൻ ആളില്ലാതായിപ്പോയി. നൂററിക്കണക്കിന്‌ ഉദാഹരണങ്ങൾ എടുത്ത്‌ കാണിക്കാൻ എനിക്ക്‌ കഴിയും. നമ്മു ടെ മുമ്പിലുള്ള കാര്യം നോക്കൂ ഉല്ലാസയാത്രക്ക്‌ പണം സംഘടിപ്പിച്ചെടുത്തത്‌ സഹിക്കാവതല്ല നിങ്ങൾ സമുദായ സേവത്തിനു വേണ്ടി ജിവൻ ഉഴിഞ്ഞുവെച്ചിരിക്കയാണെന്ന് അഭിമാനിക്കുന്നു. സുഖമായ താമസം. വിഭവ സമൃദ്ധമായ ഭക്ഷണം. ഘനമുള്ള ശമ്പളം എല്ലാം കൂടി സുഖജീവിതം. പണ്‌ഡിതന്മാരോടു ഞങ്ങൾ നന്ദിയുള്ളവരാണ്‌. ഇതിനൊക്കെപുറമെ, ചിലപ്പോൾ നേരിടുന്ന പണച്ചിലവുകൾ നടത്തിക്കൊടുക്കുന്നു. അതിനിടയിലൂടെയാണ്‌ യാതൊരു ന്യായീകരണവുമില്പാത്ത, കണ്ടുപഠിക്കാൻ കൊള്ളാത്ത, ജനസമ്മതിയില്ലാത്ത ശറഅ സമ്മതിക്കാത്ത കാലിഹജ്ജിനുള്ള ഉല്ലാസയാത്ര. അതും തരത്തിനും തക്കത്തിനും പലരും ഒപ്പിക്കുന്നുണ്ട്‌. ഇങ്ങനെയൊക്കെയാ യിട്ടും ഈ പണ്‌ഡിതന്മാർക്ക്‌ പെതുജനങ്ങളോട് ഒരു നന്ദിയും തോന്നുന്നില്ല. മു: എന്താ അങ്ങനെ പറയുന്നു? അവർക്ക്‌ നന്ദിയില്ലെന്ന് യു: പണ്‌ഡിതന്മാർ ഇപ്പം ഞങ്ങളുടെ ശത്രുക്കളായിരിക്കയാണ്. മു: നിങ്ങൾ പറയുന്നത്‌ മനസ്സിലാകുന്നില്ല യു: അങ്ങനെ പലതും നിങ്ങൾക്ക് മനസ്സിലാവുകയില്ല. നമ്മുടെ മുസ്ലിയാക്കൾ സമുദായത്തിൻെറ ശത്രുക്കളും നാശകാരികളുമായി രൂപം പൂണ്ടിരിക്കയാണ്‌. മു: അതെങ്ങനെ? യു: നിങ്ങളറിയില്ലേ? ഗൾഫിലിരിക്കുന്ന ഞാൻ അറിഞ്ഞല്ലോ. ഇവിടെ തല്ലും വക്കാണവും അടിപിടിയും കത്തിക്കുത്തുമല്ലേ മഹല്ല്‌ തോറും നടക്കുന്നത്‌. ഈ കെ എ പി വിഭാഗങ്ങളായി പിരിഞ്ഞു ജനങ്ങൾ ഏററുമുട്ടി മദ്രസകൾ അടച്ചുപൂട്ടുന്നു, ജുമഅകൾ മുടക്കുന്നു ഇത്‌ നിങ്ങൾ ചെയ്യുന്ന ദ്രോഹമല്ലേ? മു: രണ്ടു മഹാപണ്‌ഡിതന്മാർ അഭിപ്രായവ്യത്യാസത്തിൻെറ പേരിൽ ചേരിതിരിഞ്ഞു. അതിന്‌ ഞങ്ങളെന്ത്‌ ചെയ്യും? യു:നിങ്ങളെന്തിന്‌ ജനങ്ങളെ ചേരിതിരിച്ചു? നിങ്ങളെന്തിന്‌ ചേരിചേർന്നു? ”ഓരോ മഹല്ലും പണ്ടു കഴിഞ്ഞു കൂടിയപോലെ നടന്നു കൊള്ളട്ടെ, ചേരിപ്പോര് നമുക്ക്‌ അവഗണിക്കാം അവർ രണ്ടു പേരും മാറിനിൽക്കട്ടെ” എന്ന് ജനങ്ങളെ ഉപദേശിച്ച്‌ ഐക്യവും സാഹോ ദര്യവും നിലനിർത്താമായിരുന്നില്ലേ? അതിന്‌ നിങ്ങൾ ആദ്യമായി ഒരുഭാഗത്ത്‌ കൂടി. എന്നിട്ട് ജനങ്ങളെ നിങ്ങളുടെ ഭാഗത്തേക്ക് ചേർ ക്കാൻ ശ്രമിച്ചു ആ പരിശ്രമത്തിൽ മഹല്ലുകൾ പിളർന്നു. ഫലം സമുദായം കലങ്ങി മറിഞ്ഞു വൃക്തികൾ അന്യോന്യം ശത്രുക്കളായി മാറി. ഇതാണോ നിങ്ങൾ പ്രസംഗിക്കുന്ന ഇസ്‍ലാം? രണ്ടാൾ വഴക്കായാലോ രണ്ടുസംഘം വഴക്കായാലോ എന്ത് വേണം? ഇസ്‍ലാം പഠിപ്പിച്ച നയമെന്താണ്‌? ഓരോരുത്തരുടെ പിന്നിൽകൂടി കക്ഷിചേർന്ന് വഴക്കിനെ പെരുപ്പിച്ച്‌ കലാപവും യുദ്ധവും ഉണ്ടാക്കാനാണോ? എൻെറ മുസ്‌ലിയാരേ നിങ്ങൾ എല്ലാരും ദുർബുദ്ധികളായി മാറി, ഞങ്ങൾ അത്‌ ക്ഷമിക്കുകയില്ല മറക്കുകയില്ല. ഞങ്ങളുടെ അരയിൽ കയർകെട്ടി അതിൻെറ തല നിങ്ങളുടെ കയ്യിൽ ഏല്പിച്ച്‌, നിങ്ങളുടെ കുരങ്ങായി ചാടാൻ എനി ഞങ്ങളില്ല. നിങ്ങൾ ഇസ്‍ലാമിനല്ല പാർട്ടിക്കാണ്‌ പ്രവർത്തിക്കുന്നത്‌. ജമാഅത്തിനെയും മുജാഹിദിനേയും കാഫിറാക്കി, ഇപ്പോൾ നിങ്ങൾ അന്യോന്യം കാഫിറാക്കുകയാ ണ്‌. സ്വർഗ്ഗം സ്വന്തമാക്കാൻ ഒരു പട്ടയദാന മഹാമഹവും കൂടി നടത്തണം മുസ്ലിയാരേ. എഴുന്നേൽക്കൂ ഭക്ഷണം കഴിക്കാം. l5z1v0qac1ha5kzcqajwkwg0382q7jg 214498 214497 2022-07-23T11:30:21Z Ashiqva 10358 /* ലോക്കൽ ബിർള */ wikitext text/x-wiki [[വി.വി. അബ്ദുല്ല സാഹിബ്|വി.വി.അബ്ദുല്ല സാഹിബി]]ന്റെ മറ്റൊരു പ്രസിദ്ധപുസ്തകമാണിത്. . സാമൂഹികമായും മതപരമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു. ==ഹാജ്യാരുടെ ഇബാദത്ത്== എന്റെ രാവിലത്തെ ചുററിയലച്ചിൽ അവസാനിപ്പിച്ചു പള്ളിയിലേക്ക്‌ പോകുകയാണ്‌. സമയം ഏതാണ്ട്‌ 11 1/2 മണി ആയിക്കാണും. ളുഹറിന്‌ ഒരുമണിക്കൂർ കൂടിയുണ്ട്‌, നല്ല വെയിൽ; എന്തും ഉരുകുന്നചൂട് വീട്ടിലേക്ക് പ്രവേശിക്കയ ല്ലാതെ വീട്ടിൽ നിന്ന്‌ പുറത്തിറങ്ങാൻ തോന്നാത്ത അന്തരീക്ഷാവസ്ഥ. നിരത്തിൻവക്കത്ത് ഒരു സലാം ഉച്ചത്തിൽ മുഴങ്ങി. ഞാൻ ശ്രദ്ധിച്ചു. ഒരു ചെറിയ മനുഷ്യനും ഒരു തടിച്ച മനുഷ്യ നും അഭിമുഖമായി കാണുകയാണ്‌. ഞാൻ അവിടെ അലക്ഷ്യമായി നിന്നു. സഞ്ചിയിലൊന്നു നോക്കി. പതുങ്ങി പരുങ്ങി അവിടെത്തന്നെ നിലകൊണ്ടു. അവരുടെ സംഭാഷണം ശ്രദ്ധിച്ചു, വിജ്ഞാന പ്രദമായിരുന്ന ഭാഷണം. | തടിച്ചമനുഷ്യൻ : എവിടേക്കാ ഹാജ്യാരെ, ഈ വെയിലും കൊണ്ട് പോകുന്നത്? ഹാജ്യാർ : ഒരാളെ കാണാൻ പോകയാണ്‌, ത,മ: ഈ റമളാനായിട്ട് ഇങ്ങനെയൊക്കെ പോകണോ? ഈ വെയിലുംകൊണ്ട്‌ വ്രതവുമായിട്ട്‌. ഹാ : അടിയന്തിരമായി കാണേണ്ട ആവശ്യം ഏർപ്പെട്ടാൽ നീട്ടിവെക്കൽ ശരിയല്ലല്ലോ. മഴയായാലും വെയിലായാ ലും രാവോ പകലോ എന്ന് നോക്കാതെ പോകേണ്ടിവരും. നമ്മുടെ തൊഴിലിൻെറ ഭാഗമാണല്ലൊ,ഈ നടത്തം_ആളെ ത്തേടിയുള്ള നടത്തം. ത. മ. : എന്നാലും ഹാജ്യാരെ, റമളാനായിട്ട് ഈ സമയത്ത് ഇങ്ങനെയൊക്കെ ഇറങ്ങിത്തിരിച്ചാലോ? ഹാ: പിന്നെ എന്ത്‌വേണമെന്നാണ്‌ നിങ്ങളുടെ പക്ഷം? ത. മ. : വല്പ പള്ളിയിലും കയറിയിരുന്നു ഖുർആൻ ഓതുക, തസ്‌ബീഹ്‌ ചെയ്യുക, സുന്നത്ത്‌ നിസ്ക രിക്കുക, അങ്ങനെ കുറെ സമയം കഴിച്ചുകൂട്ടണ്ടേ? അതിൻെറ സമയമല്ലേ ഇത്? ഹാ : അപ്പോൾ വീട്ടിലെ ചെലവുകൾ എങ്ങനെ നടക്കും? ത. മ. : അതൊക്കെ നടക്കും ഹാജ്യാരെ. നിങ്ങൾ വീട്ടു ചെലവ്, കുടുംബസംരക്ഷണം എന്നൊക്കെപ്പറഞ്ഞു ഈ റമളാനിലും ഇങ്ങനെ ഓടിനടക്കുന്നത് ഭംഗിയല്ല കെട്ടോ? ഹാ : അല്ല, താനെന്താണിപ്പറയുന്നത്? റമളാനിൽ അവനവൻെറ തൊഴിൽ ചെയ്യണ്ടായെന്നോ? ആമാസം കുടുംബം പട്ടിണി കിടക്കണോ? ത. മ. : വെറുതെ അങ്ങനെയൊക്കെ പറയുന്നതെന്തിനാണ്‌ ഹാജ്യാരെ? നിങ്ങൾ പട്ടിണിയൊന്നും കിടക്കേണ്ടി വരില്ല. റമളാൻ ഒരു മാസമെങ്കിലും പതിവ്‌ ഓട്ടവും പാച്ചിലും നിറുത്തി പള്ളിയുമായി ബന്ധപ്പെട്ടു കുറച്ചു ഇബാദത്ത്‌ എടുക്കുക. വളരെ അധികം പുണ്യം കിട്ടുന്ന മാസമാണല്ലൊ റമസാൻ. ഹാ : ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോണോ? പള്ളിക്കകത്തിരിക്കണോ? ഈ വിസ്‌തൃതമായ ഭൂമിയിൽ ഇബാദത്ത്‌ ചെയ്യാൻ ഇടമില്ലാതെ, വഴിയില്ലാതെ അതിന്നായി പള്ളിയിൽ പോകണമെന്നാണോ നിങ്ങൾ പറയുന്നത്? ത.മ: പിന്നെ ദുനിയാവിൽ ഓടിപ്പാഞ്ഞുകൊണ്ടാണോ ഇബാദത്ത്‌ ചെയ്യുന്നത്? നിങ്ങൾ വഅള്‌ കേൾക്കാറില്ലേ ഓത്തും ബൈത്തും സലാത്തും, ദിക്‌റ്, തസ്‌ബീഹ്‌, തഹ്‌ലീല് ഇതൊക്കെ ധാരാളമായി നിറവേററിയാൽ അവന്ന് പരലോകത്തിൽ കിട്ടാൻ പോകുന്ന പുണ്യഫലങ്ങൾക്ക്‌ വല്ല കണക്കമുണ്ടോ? ഹാജ്യാര്‌ ഇതൊന്നും അറിയാത്ത ആളല്ല. അതെനിക്കറിയാം. പക്ഷെ നിങ്ങളുടെ പോക്ക്‌ കാണുമ്പോൾ എനിക്ക്‌ സങ്കടവും സഹതാപവും തോന്നു ന്നു. ഹാ : നിങ്ങളെന്താണിങ്ങനെ വകതിരിവില്ലാതെ പറയുന്നത്‌? അബദ്ധം എഴുന്നെള്ളിക്കരുത്‌. ത. മ : അത്‌ കള ഹാജ്യാരേ. എനിക്ക്‌ അതൊക്കെ അറിയാം. നിങ്ങൾ വളരെ വെളഞ്ഞ മനുഷ്യനാണ്‌. റമളാനാ യാലും അടങ്ങിയിരിക്കൂല. എന്നും നിങ്ങൾക്കൊരുപോലെയാണ്‌. അത്പാടില്ല ഹാജ്യാരേ. റമളാനെ ബഹുമാനിച്ച്‌ കൂടുതൽ ഇബാദത്ത്‌ ചെയ്യണം. കൂടുതൽ സദഖാ ചെയ്യണം. ഉണ്ടെങ്കിൽ സക്കാത്തും കൊടുക്കണം, ഈ മാസത്തെപ്പററി നിത്യേന മു സ്ല്യാക്കൾ ഉറുദി പറയുന്നുണ്ടല്ലോ. എന്നിട്ടും ഹാജ്യാര്‌ എന്നും കുന്നും ഒരുപോലെ പാറിപ്പഠന്നു ഓടിപ്പാഞ്ഞു നടക്കുകയാണ്‌. അതല്ല റമളാൻ മാസം പിറന്ന കാര്യം ഹാജ്യാർ അറിഞ്ഞില്പായിരിക്കുമോ? ഹാ: അബദ്ധം എഴുന്നള്ളിക്കല്ലേയെന്ന് പറഞ്ഞത്‌ പോരാ. വിഡ്ഡിത്തം പറയരുതേയെന്ന്‌ പറയേണ്ട സ്ഥിതിയാണു ള്ളത്‌, നിങ്ങൾ ഇങ്ങനെയൊക്കെ തരംതാഴുമെന്ന് ഞാൻ കരുതിയില്ല.ഈ പ്രായമായിട്ടും വേണ്ടത്‌പോലെ പഠിച്ചില്ല എന്നത്‌ ആശ്ചര്യകരംതന്നെ, മറെറാരുസംഗതി: ഈ മുസ്ല്യായാക്കന്മാർ പറയുന്നത്‌ മാത്രമല്ലേ നമ്മൾ മനസ്സിലാക്കുകയുള്ളൂ ഒരു വശം മാത്രമേ ഈ മുസ്ല്യാക്കൾ പറയുകയുള്ളൂ മറുവശം നോക്കാനും കാണാനും ബഹുജനങ്ങൾക്ക്‌ കഴിവും ഇല്ല. അപ്പോൾ ഇത്തരം അബദ്ധധാരണകൾ വെച്ചു പുലർത്തുന്നവർ കുറച്ചൊന്നുമായിരിക്കയില്ല. ത.മ: എന്താണാവോ ഞാൻ പറഞ്ഞ അബദ്ധം? പള്ളിയിലിരുന്നു ഇബാദത്ത് ചെയ്യാനും, സദഖാ ചെയ്യാനും പറഞ്ഞത്‌ അബദ്ധമാണോ? ദുനിയാവിനെ ഈ മാസം അകററിനിർത്തി ആഖിറത്തിലേക്കുള്ള പണികുറച്ചെടുക്കാൻ പറഞ്ഞത്‌ അബദ്ധമായോ ഹാ: ഇബാദത്ത്‌” എന്നാൽ എന്താണെന്നാണ്‌ താൻ ധരിച്ചിരിക്കുന്നത്‌? ഞാൻ ഈ വെയിൽകൊണ്ടുപോകുന്നുണ്ട് അത്‌ ഇബാദത്തായി എ ണ്ണാമോ? ത. മ. : ഹാജ്യാര് നമ്മെ കളിയാക്കുകയാണോ? നിങ്ങൾ കച്ചവടാവശ്യാർത്ഥം വെയിലും മഴയും മഞ്ഞുംകൊണ്ട് ഓടിനടക്കുന്ന തൊക്കെ അള്ളാക്ക്‌ ഇബാദത്ത്‌ ചെയ്യലാകുന്നതെങ്ങനെ? ഇബാദത്ത്‌ എന്നാൽ അല്പാഹുവിങ്കൽ നല്ലതായ പ്രതിഫലം കിട്ടുന്ന സൽകർമ്മ ങ്ങളാണ്‌. ഹാ: നമുക്ക്‌ രണ്ടാൾക്കും ഒന്നുകളിക്കാം. രണ്ടാൾക്കും കൂലികിട്ടും. പഠിച്ചതിനും പഠിപ്പിച്ചതിനും. ത. മ. : എന്താണത്‌? ആ പറഞ്ഞത്‌? ഹാ: അത്‌ പിന്നീടു പറയാം. ഒന്നു ചോദിക്കട്ടെ, നമ്മുടെ മാതാപിതാക്കൾ, ഭാര്യാ സന്താനങ്ങൾ ഇവർക്ക്‌ ഭക്ഷണം കൊടുക്കാതെ കഷ്ടപ്പെടുത്തിയാൽ എന്തുണ്ടാകും? ത. മ. : പടച്ചവൻ ശിക്ഷിക്കും. ഹാ അവർക്കൊക്കെ ഭക്ഷണം കൊടുത്ത്‌ വേണ്ട പോലെ പരിപാലിക്കുകയാണെങ്കിലോ? ത. മ. : അതിന്‌ പുണൃഫലം ഉണ്ടാകും. ഹാ: പുണൃഫലം കിട്ടുന്ന സൽകർമ്മങ്ങളാണ്‌ ഇബാദത്ത്‌ എന്ന് നിങ്ങൾ പറഞ്ഞല്ലോ. അപ്പോൾ ആശ്രിതന്മാർക്ക്‌ ഭക്ഷണം മുതലായവ കൊടുത്ത്‌ സംരക്ഷിക്കുന്നതോ? ത. മ : അതിന് പുണ്യഫലം ഉണ്ട്‌. ഇബാദത്താണ്‌. ഹാ: അവരെ സംരക്ഷിക്കുന്നതിനു വേണ്ടി തൊഴിൽ ചെയുന്നതോ? ത. മ. ; സൽകർമ്മത്തിനുള്ള ഉപാധി. സൽകർമ്മം തന്നെ. അതിനും പുണ്യഫലം. അതും ഇബാദത്ത്‌ എന്ന് സമ്മതിക്കാം. ഹാ: ദേഹാദ്ധ്വാനമോ, കച്ചവടമോ, കൃഷിയോ മററു ഹലാലായ ഏതെങ്കിലും തൊഴിൽ ചെയ്തു ഉപജീവനം കഴിക്കുന്നവൻെറ ആ തൊഴിൽ എന്തായി? ത. മ. : നിങ്ങൾ ഉദ്ദേശിച്ചപോലെ ഇബാദത്തായി. ഹാ: തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലേക്കോ, കച്ചവടം ചെയ്യുന്ന കടയിലേക്കോ, കൃഷി ചെയ്യുന്ന ഭൂമിയിലേക്കോ ഒരാൾ പോകുന്നു വെങ്കിൽ, ആ പോക്ക്‌ ഇബാദത്തായി ചിത്രീകരിച്ചുകൂടേ? ത. മ. : തീർച്ചയായും ഇബാദത്ത് തന്നെ. ഹാ; നാം ചെയ്യുന്ന സൽക്കർമ്മങ്ങളോടു ബന്ധപ്പെട്ട എല്ലാ ക്രിയാംശങ്ങളും ആ സൽക്കർമ്മങ്ങളുടെ ഭാഗമാണ്‌ അഥവാ സൽക്കർമ്മങ്ങളാണ്‌.സൽക്കർമ്മങ്ങൾ തന്നെയാണ്. ത. മ. : അത് ശരിയാണ്‌; സമ്മതിച്ചു. ഹാ: ഞാനീ വെയിലത്ത്‌ പോകുന്നത്‌ എൻെറ തൊഴിലിൻെറ ഭാഗമാണ്‌. ഇബാദത്താണ്‌. അല്പാഹുവിങ്കൽ നിന്ന്പ്രതിഫലം കിട്ടുന്ന കർമ്മമാണ്‌ ഞാൻ ചെയ്യുന്നത്‌. മനസ്സിലായോ ? ത. മ. : വാസ്ത വം തന്നെ. ഹാ: ഞാൻ വെയിൽകൊണ്ട് അദ്ധ്വാനിച്ച്‌ എൻെറ കുടുംബത്തെ പോറ്റുന്നു. ഭാർയ്യമാർക്കും സന്താനങ്ങൾക്കും നാം ചില വിടുന്നത്‌ സദഖയാണ്‌. അറിയാമോ? വല്ല മുസ്ല്യാരും അങ്ങനെ പറഞ്ഞതുകേട്ടിട്ടുണ്ടോ? ത. മ. : അതെ, അവർക്കു ചിലവിടുന്നത് സദഖയാണ്‌. ഹാ: റമളാനിൽ എന്നോട്‌ സദഖാ ചെയ്യാൻ താൻ ഉപദേശിച്ചല്ലോ. ഞാൻ ഇബാദത്ത്‌ ചെയ്തുകൊണ്ടിരിക്കയാണെന്നും നിത്യവും സദഖ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും മനസ്സിലാക്കാതെ ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോകാൻ നിങ്ങളാവശ്യപ്പെട്ടത്‌ തെററല്ലേ? ത, മ, : ശരി, ശരി; തെറ്റുതന്നെയാണ്‌. ഹാ: ആ തെററിനെയാണ് വിഡ്ഡിത്തം, അബദ്ധം എന്നൊക്കെ ഞാൻ പറഞ്ഞത്‌. കുടുംബപ്രാരാബ്ധമില്ലാത്ത വൃദ്ധന്മാർ, കുട്ടികൾ, ധനികർ ഇവർക്ക്‌ പുറത്ത്‌ പണിയൊന്നുമില്ലെങ്കിൽ സമയം പാഴാക്കാതെ പള്ളിയിലിരുന്നു ഖുർആൻ പാരായണവും തസ്‌ബീഹും തഹ്ലീലുമായിക്കഴിയലാണ്‌ ഉത്തമം. എന്നെപ്പോലെ കുടുംബസംരക്ഷണത്തിന്‌ വേണ്ടി തൊഴിൽ ചെയ്യേണ്ടവർ, ആ തൊഴിലിൽ വ്യാപൃതരായി കടമകൾ നിറവേററണം. ആ കടമകൾ നിറവേറ്റുന്നതിനുള്ള തൊഴിലെടുക്കാതെ പള്ളിയിൽ പോയി ആരാധനയിൽ സമയം കഴിച്ചുകൂട്ടിയാൽ അല്ലാഹുവിന്റെ ശിക്ഷയായിരിക്കും അതിന്‌ പ്രതിഫലം. കാരണം നീ ആശ്രിതരുടെ കാര്യം ഉപേക്ഷ വരുത്തിയത്‌ തന്നെ ആകയാൽ അദ്ധ്വാനിച്ച്‌ പൊരുൾതേടി കുടംബം പുലർത്തുന്നവന്ന് പള്ളിയിൽ കഴിഞ്ഞുകൂടുന്നവനേക്കാൾ കൂടുതൽ പുണ്യം കിട്ടുന്നതാണ്‌. സാബിതുൽബനാഈ പറഞ്ഞതു കേടിട്ടുണ്ടോ/ അദ്ദേഹം പറയുന്നു.ഇബാദത്ത്‌ പത്ത്‌ ഭാഗമാണ്‌! 9 ഭാഗം മഈശത്ത്‌ (ജീവിതാവശൃങ്ങൾ) തേടലും ഒരുഭാഗം ആരാധനയുമാണ്‌. അല്പാഹു പറയുന്നു, *നമസ്കാരം കഴിഞ്ഞാൽ ഭൂമിയിൽ ഓ ടിനടന്ന് അല്പാഹുവിന്റെ അനുഗ്രഹം കരസ്ഥമാക്കുക” നാം ഇതെല്ലാം ചിന്തിച്ച്‌ കാര്യം മനസ്സിലാക്കണം. ദുനിയാവിൽ ക്ഷേമകരമാ യിക്കഴിഞ്ഞുകൂടുവാൻ സൗകര്യമുള്ളവർക്ക്‌ ആഖിറത്തിൻെറ സൗഭാഗ്യം എളുപ്പത്തിൽ നേടിയെടുക്കാം. ഒന്നിനെ ഉപേക്ഷിച്ചു മറ്റേ തിനു ഊന്നൽ കൊടുക്കുന്നത്‌ ബുദ്ധിപൂർവ്വമായ നടപടിയല്ല. ==നിങ്ങൾ സലാമിന് അർഹനല്ല== ഞാൻ ഒരു കടയുടെ തിണ്ണയിൽ വിശ്രമിക്കുകയായിരുന്നു. സമീപത്തെ ബഞ്ചിന്മേൽ രണ്ടുപേർ ഇരുന്ന്‌ സംഭാഷണം നടത്തിക്കൊണ്ടി രിക്കുന്നുണ്ടായിരുന്നു. കാഴ്ചയിൽ രണ്ടുപേരും മുസ്ലിയാക്കളാണെന്നുതോന്നും. ഇസ്സാമികപ്പററുള്ളവരാണെന്നതിൽ സംശയമില്ല. ചെറുപ്പ ക്കാരാണെങ്കിലും താടിയും തലയിൽക്കെട്ടും കണ്ടാൽ ഭക്തന്മാരാണെന്ന് ആർക്കും മനസ്സിലാകും. അതിനിടയിൽ മറെറാരാൾ വന്നു ആ ബെഞ്ചിൻെറ ഒരറ്റത്തിരുന്നു. എവിടേക്കാണ്‌ രണ്ടുപേരുംകൂടി? എന്ന ചോദ്യവുമായാണ്‌ അയാൾ അവരെ സമീപിച്ചത്‌. അപ്പോൾ അവർ പരിചയക്കാരാണെന്ന്‌ അത്‌കൊണ്ട്‌ ഞാൻ മനസ്സിലാക്കി. അവർ ആ ചോദ്യത്തിന്‌ മറുപടി പറയാതെ മറ്റൊരുചോദ്യം എറിഞ്ഞു കൊടുക്കുകയാണ്‌ ചെയ്തത്‌. “ഇങ്ങനെയാണോ ഒരു മുസ്‌ലീം മറെറാരു മുസ്ലിമിനെ സമീപിക്കു ന്നത്‌”? വന്ന ആൾ: ഹേ, എന്താ സംഗതി? മുസ്ലിയാർ: നിങ്ങൾ സലാം ചൊല്ലിയില്പ. അത്‌തന്നെ സംഗതി. നിങ്ങൾ മുമ്പ് ഇങ്ങനെ ആയിരുന്നില്പല്ലൊ വളരെ ചിട്ടയും മര്യാദയും നിങ്ങൾ കാണിച്ചിരുന്നു നിങ്ങളുടെ പെരുമാററത്തിലും ചട്ടവട്ടങ്ങളിലും ഞങ്ങൾക്കൊക്കെ വളരെ മതിപ്പുണ്ടായിരുന്നു. ആ സ്വഭാവ ത്തിനു നിരക്കാത്ത രീതിയാണല്ലൊ ഇപ്പോൾ നിങ്ങളിൽ കണ്ടത്‌. വ ആൾ: ഞാൻ പഠിച്ച പാഠങ്ങൾ ജീവിതത്തിൽ കഴിയുന്നേടത്തോളം പകർത്തുന്ന ആളാണ്‌ ഇപ്പോൾ ഒരു പാഠം പുതുതായി പഠിച്ചി ട്ടുണ്ട്‌. അത്‌ പ്രയോഗിച്ചെന്ന് മാത്രം. മു: മുസ്ലികളോട് സലാം ചൊല്ല രുതെന്നാണോ നിങ്ങൾ ഇപ്പോൾ പഠിച്ചത്‌? ആൾ: മുസ്ലിയാരേ, നിങ്ങൾക്ക്‌ തന്നെ അറിയാമല്ലൊ. നിങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്ന ആളല്ലേ? എന്നോടു ചോദിക്കണോ? മു: മുസ്ലിംകൾക്ക്‌ സലാം ചൊല്ല ണമെന്നാണ്‌ ഞങ്ങൾ പഠിപ്പിക്കുന്നത്‌. അതല്ലേ സുന്നത്തായ നടപടി. ആൾ: ആർക്കെങ്കിലും സലാം ചൊല്ലരുതെന്നു ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആർക്കാണ്‌ സലാം ചൊല്ലാൻ പാടില്പാത്തത്‌? മു: സുന്നത്തിനെ നിഷേധിക്കുകയും ബിദ്‌അത്ത്‌ ആചരിക്കുകയും ചെയുന്നവർക്ക്‌ ആൾ: അങ്ങനെയുള്ളവരാരാണ്‌ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ? മു; ജമാഅത്‌, മുജാഹിദ് ആശയങ്ങളെ ഉൾക്കൊണ്ട്‌ നടക്കുന്നവർ. ആൾ: അവർ സുന്നത്തിനെ ഉപേക്ഷിച്ച്‌ ബിദ്‌അത്ത്‌ ആചരിക്കുന്നവരാണോ? മു: അതിന് സംശയമില്ലല്ലോ. പുതിയ എന്തെല്ലാം ആശയങ്ങളും അഭിപ്രായങ്ങളുമാണ്‌ അവർ പ്രസംഗിക്കുന്നതും പ്രാവർത്തികമാക്കു ന്നതും ആൾ: ആ ഭാഗം അങ്ങനെ തൽക്കാലം നിൽക്കട്ടെ. അപ്പോൾ സുന്നത്തല്ലത്ത ആചാരങ്ങൾ ബിദ്അത്തുകൾ ആരെല്ലാം ആചരിക്കുന്നു ണ്ടോ അവർക്ക്‌” സലാം ചൊല്ലാൻ പാടില്ല. ചൊല്ലിയാൽ അതും സുന്നത്തിനെതിരാകും ബിദ്‌ അത്താകും, അല്ലേ മുസ്ല്യാരേ? മു: അതെ അതാണ്‌ ശരി, ആൾ: അപ്പോൾ ഒരു ചോദ്യം നിങ്ങൾ സലാമിന്‌ അർഹനാണോ? മു: എന്താ സംശയം? ഞാൻ സുന്നത്‌ ജമാഅത്തിൻെറ ആദർശമനുസരിച്ചു പഴയ ആചാരങ്ങൾ അനുകരിക്കുന്നു എന്നുമാത്രമല്ല അതി ൻെറ ഒരു വക്താവും പ്രചാരകനുംകൂടി ആയിരിക്കെ, നിങ്ങൾ എന്ത്‌ ചോദ്യമാണ്‌ ഈ ചോദിച്ചത്‌? മാത്രമല്ല അന്യോന്യം ഇത്രയും കാലം അടുത്തുപഴകി പരിചയപ്പെട്ടു എല്ലാ ഉള്ളുകള്ളിക ളും നല്പവണ്ണം മനസ്സി ലാക്കിയിട്ട്‌ എന്നോട്‌ ഇങ്ങനെ ചോദിച്ചതിന്‌ ഒരു വ്യാഖ്യാനം ആവശ്യമാണ്‌, ആൾ: “ഞാൻ പറയുന്നു നിങ്ങൾ സലാം അർഹിക്കുന്നില്ല. നിങ്ങൾ മുബ്‌തദിഅ ആണെന്നു”, നിങ്ങൾ സുന്നത്തല്ലാ ത്ത ബിദ്‌അത്തുകൾ ആചരിക്കുന്നുണ്ടെന്നു”_ ഞാൻ “സലാം ചൊല്ലാതിരുന്നതും അതു കാണ്ടാണ്‌. നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും_അതായത്‌ കഴിഞ്ഞ തലമുറകളുടെ ആപാരങ്ങളെ ന്യായീകരിച്ചു പിൻപററി നടക്കുന്ന എല്ലാ മുസ്ല്യായാക്കളും അല്ലാത്തവരും സലാം അർഹിക്കുന്നില്ല എന്ന് ഞാൻ പറയുന്നു. അതും ഈയിടെയായി നിങ്ങൾതന്നെ കുട്ടികളെ പഠിപ്പിക്കുന്നതിന് മദ്രസയിലുപയോഗിക്കുന്ന പാഠപുസ്തകത്തിൽ എഴുതിച്ചേർത്ത പുതിയ ശരീഅത്ത് നിബന്ധന അനുസരിച്ചാണ്‌ എന്ന് ഓർക്കുക. അതായത് നിങ്ങൾ പഠിപ്പിക്കുന്ന തത്വമനുസരിച്ചാണ്‌ നിങ്ങൾക്ക് സലാമിന് അർഹതയില്ലെന്ന് ഞാൻ പറയുന്നത്. എതിർപ്പുണ്ടോ മുസ്സിയാരേ? മു: ഞങ്ങൾ സുന്നത്തിൽനിന്ന് അല്പംപോലും വൃതിചലിച്ചിട്ടില്ല. പിന്നെ എങ്ങനെ ഞങ്ങൾ മുബ്‌തദിഅ ആണെന്നു നിങ്ങൾ പറയും? ആൾ: നിങ്ങൾ സുന്നത്തല്ലാത്തപലതും ഇസ്‌ലാമിൻെറ മതാചാരമായി നിർമ്മിച്ചുണ്ടാക്കി പ്രവൃത്തിയിൽ കൊണ്ടുവന്നിട്ടുണ്ട്‌. മു: ഞങ്ങൾ ബിദ്‌അത്തിനെ നശിപ്പിക്കുന്നവരാണ്‌. അതിൻെറ നിർമ്മതാക്കളല്ല. ആൾ: എത്രയോ ബിദ്‌അത്തുകൾ നിങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഞാൻ എണ്ണിപറഞ്ഞുതരാം. മു: ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു. ഒന്നുപോലും കാണിച്ചുതരുവാൻ നിങ്ങൾക്ക്‌ കഴിയില്ല. ആൾ: ആ വെല്ലുവിളി ഞാൻ ഏറെറടുക്കുന്നു. ഒന്നുമുൻകൂട്ടി തീരുമാനിക്കണം_ബിദ്‌അത്ത് എന്നാൽ എന്ത്‌ എന്ന കാര്യം പുതുതായി മതത്തിൽ കൂട്ടിച്ചേർക്കലാണ്‌ ബിദ്‌ അത്ത്‌ എന്ന്ഞാൻ മനസ്സിലാക്കുന്നു. യോജിക്കുന്നുണ്ടോ മുസ്ല്യാരേ? മു: അങ്ങനെ പറഞ്ഞാൽ പറ്റുകയില്ല. ബിദ്‌അത്‌ രണ്ടുണ്ട്‌ ഹസനത്തും മുൻകറത്തും. സദുദ്ദേശത്തോടെ സൽഫലം ഉണ്ടാക്കുന്നതിനു വേണ്ടി ഇസ്ലാമിൻെറ അദിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമല്ലാത്ത നല്പ ആചാരങ്ങൾ അംഗീകാര്യങ്ങളാണ്‌. അതല്ലാത്തവ മാത്രമേ അനാചാ രമായും അനിസ്ലാമികമായും ചിത്രീകരിക്കപ്പെട്ടുകൂടൂ. ആൾ: നാം അനുഷ്ഠിക്കേണ്ടുന്ന സൽക്കർമ്മങ്ങളെല്പാം ഖുർആനും നുന്നത്തും നമ്മെ പരിപ്പിച്ചിട്ടുണ്ട്. പുറമെ ഖുലഫാഉർനാശിദുകർ ചെ യ്യുന്നതൊക്കെയും നമുക്ക്‌ സ്വികരിച്ചാചരിക്കാമെന്നും നബി (സ) നമ്മെ ഉണർത്തിയിട്ടുണ്ട്. അതെല്ലാം സഹാബികളിൽ നിന്ന് നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. ഹദീസിൻെറ ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്‌. നല്ലതാണെന്നും പറഞ്ഞു എന്തെങ്കിലും ഒക്കെ ചെയ്താൽ അത്‌ മതത്തിൽപ്പെട്ടതാണെന്നും സുന്നത്താണെന്നും സമ്മതിച്ചു തരാൻ പ്രയാസമുണ്ടാകും. മു: നിങ്ങൾ പ്രയാസപ്പെടേണ്ട. ആലിമീങ്ങൾ അത്തരം അബന്ധങ്ങൾ സമുദായത്തിൽ കടന്നുകൂടുന്നതിനെ സൂക്ഷിക്കുന്നവരാണ്‌. അനാചാരങ്ങളെ അവർ പൊറുപ്പിക്കുകയില്ല. അവർ നല്ലതെന്ന് ശരിവെച്ചു പാസ്സാക്കി വിട്ടതെല്ലാം യാതൊരു ശങ്കയും കൂടാതെ നിങ്ങ ൾക്ക്‌ അംഗീകരിക്കാം. അപ്പോൾ പിന്നെ നിങ്ങൾക്ക്‌ എന്ത്‌ പ്രയാസമാണുള്ളത്‌? ആൾ: അവിടെയാണ്‌ കുഴപ്പം. ആലിമീങ്ങൾ സമ്മതിക്കണമെന്നും അവർ അംഗീകരിച്ചവ ഒരിക്കലും ബിദ്‌അത്താകയില്ലെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നും ആണല്ലൊ നിങ്ങൾ പറഞ്ഞതിൻെറ അർത്ഥം മു: അതിൻെറ അർത്ഥം അതാണ്‌. ആലിമീങ്ങളുടെ ഉത്തരവാദിത്തമാണ്. സമൂഹത്തിൽ അനാചാരങ്ങൾ കടന്നുകൂടാതെ കാത്ത്‌ സൂക്ഷിക്കൽ. ആൾ: അത്തരം ഉത്തരവാദിത്വം വഹിക്കുന്ന ആലിമീളാണല്ലൊ ബിദ്‌അത്തുകൾ സൃഷ്ടിക്കുന്നത്‌. ഞാനോ എന്നെപ്പോലെയുള്ള മറ്റേ തെങ്കിലും ജാഹിലോ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത്‌ മതാചാരമായി ജനങ്ങൾ സ്വികരിച്ചു ആചരിച്ചു നിലനിർത്തി കൊണ്ടു പോ കുമോ? ഒരു ആലീമായ, നല്ല മനുഷ്യനെന്ന് ജനങ്ങൾ അംഗീകരിച്ച, സവ്വസമ്മതനായ സാലിഹായ ഒരു മനുഷ്യൻ എന്തെങ്കിലും ചെയ്താൽ അതിന് ജനസമ്മതിയുണ്ടാകും, ജനലക്ഷങ്ങൾ അതനുകരിക്കും, നിലനിൽക്കും, ബിദ്‌അത്തായി സമൂഹത്തിൽ ഒട്ടിപ്പിടിക്കും. ഏതെങ്കിലും ബിദ്‌അത്ത്‌ സമൂഹത്തിലുണ്ടോ, അതിൻെറ സൃഷ്ടികർത്താവ്‌ ഒരു ആലീമായ സാലിഹായ ആബിദായ ഉത്തമനായിരി ക്കും. എന്ത് പറയുന്നു മുസ്ലിയാർ? മു നിങ്ങൾ പറയുന്നത്‌ മുഴുവൻ നിഷേധിക്കാൻ വയ്യ. പക്ഷെ അതിൽ ഒളിഞ്ഞിരിക്കുന്ന കുത്ത്‌ എനിക്ക്‌ എതിർക്കാതെ നിവൃത്തി യില്ല. ആൾ: എന്താണാ കുത്ത്‌? മു; ബിദ്‌അത്‌ ഉണ്ടാക്കുന്നത്‌ ആലിമീങ്ങളാണെന്ന് എങ്ങനെ സമ്മതിക്കും? ആൾ: ശരി ഞാൻ ചോദിക്കട്ടെ. നമ്മുടെ ഇടയിൽ, നമ്മുടെ അറിവിൽ ഇന്ന് ആലിമീങ്ങൾ വല്ല ബിദ്‌അത്തും ആചരിക്കുന്നുണ്ടോ? മു; ഒന്നുംതന്നെയില്ല. ആ അപ്പോൾ ഇന്ന് ആലിമീങ്ങൾ ചെയ്യുന്നതും, അവർ അനുവദിക്കുന്നതും, അവർ ഉപദേശീക്കുന്നതും എല്ലാം സുന്നത്തോ. അതുപോലെ അംഗീകരിക്കാവുന്ന സൽപ്രവൃത്തികളോ ആണ്‌. അതല്ലാത്ത ഒന്നുംതന്നെ സമുഹത്തിൽ കാണുകയില്ല എന്നല്ലേ മുസ്സിയാർ ഉദ്ദേശിക്കുന്നത്? മു; അതെ. ആൾ: അപ്പോൾ എന്തെങ്കിലും അനിസ്ലാമിക നടപടി ആലിമീങ്ങൾ അംഗീകരിച്ചു എന്ന കാരണത്താൽ അത്‌ സുന്നത്താണെന്ന് ഞാൻ സമ്മതിക്കേണ്ടിവരില്ലേ? മു: കൂടാതെ കഴിയില്ല. സമ്മതിക്കണം. ആൾ: അതിൻെറ മറ്റൊരർത്ഥം ആലിമീങ്ങൾ വേണ്ടാത്തതൊന്നും ദീനിൽ നിർമ്മിച്ചു കടത്തിക്കൂട്ടുകയില്പാ എന്നല്ലേ? മു: അതെ, മു; അപ്പോൾ റസൂൽ (സ) തിരുമേനി താക്കീത്‌ ചെയ്തതിൻെറ അർത്ഥമെന്താണ്‌? നബി (സ) പഞ്ഞിട്ടുണ്ടല്ലൊ പുരോഹിതന്മാരെ സ്വീക രിച്ചു പിൻപറ്റിയത്‌കൊണ്ടാണ്‌ ജൂതരും ക്രിസ്ത്യാനികളം പിഴച്ചുപോയതെന്നും അത്തരം ദുരവസ്ഥ മുസ്ലിം സമുദായത്തിനും നേരിടേണ്ടി വരുമെന്നും മററും. മാത്രമല്ല നബി(സ) ഇത്രത്തോളവും പറഞ്ഞു മുൻസമുദായക്കാരായ ജൂതക്രിസ്ത്യാനികൾ ഒരു ഉടുമ്പിൻെറ മാളത്തിലേക്ക്‌ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അപ്രകാരംതന്നെ മുസ്‌ലീം സമുദായവും ചെയ്യുമെന്ന്. ഇതിൽനിന്ന് നാമെന്ത്‌ മനസ്സിലാക്കണം മുസ്‌ല്യാരേ? മു: നമുക്ക്‌ പുരോഹിതന്മാരില്പല്ലോ. ആൾ: നബിയുടെ വാക്യം അർത്ഥവത്താവണമല്ലൊ. നമുക്ക്‌ പുരോഹിതന്മാരില്ലെങ്കിൽപ്പിന്നെ അത്തരം ആപത്തിനെക്കുറിച്ച്‌ നമുക്ക്‌ നബിതിരുമേനി മുന്നറിയിപ്പു നൽകേണ്ടതില്ലല്ലോ? സമുദായക്കാർക്ക്‌ പിണഞ്ഞ ആപത്തുകൾ നമുക്കും പിണയുമെന്നും ആ കാര്യ ത്തിൽ ജാഗ്രത പാലിക്കേണ്ടത്‌ നമ്മുടെ കർത്തവ്യമാണെന്നും നമ്മെ ബോദ്ധ്യപ്പടുത്തുകയാണല്ലൊ തിരുമേനിയുടെ ഉദ്ദേശം. ഭാവികാര്യ ങ്ങളെക്കുറിച്ച്‌ റസൂൽ (സ) പ്രവചിച്ചതെല്ലാം സംഭവിച്ചിട്ടുണ്ട്. അതുപോലെ മുസ്‌ലിം സമുദായം വഴിപിഴക്കുമെന്ന് സൂ ചിപ്പിച്ചതുപോലെ വഴിപിഴച്ചിട്ടുണ്ട്‌ എന്നത്‌ വാസ്തവമല്ലേ? മു: നമ്മുടെ സമുദായം വഴിപിഴച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആൾ:അതാരെക്കൊണ്ട്‌ എന്നത്‌ പ്രസക്തമായ ചോദ്യമാണ്. എങ്ങനെയെല്പാം എന്നത്‌ പിന്നെ പരിശോധിക്കാം. മുൻ സമുദായക്കാരുടെ പുരോഹിതന്മാരുടെ സ്ഥാനത്താണല്ലോ നമ്മുടെ ആലിമീങ്ങൾ അവരെയാണ്‌ ബഹുജനങ്ങൾ പിൻപറ്റുന്നത്‌. അവരുടെ ഉപദേശമാണ്‌ ബഹുജനങ്ങൾ സ്വീകരിക്കുന്നത്‌. ബഹുജനങ്ങളിൽ വല്ല അനാവശ്യങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും ഉണ്ടെങ്കിൽ അത്‌ അവ രുടെ അത്മീയഗുരുക്കളായ ആലിമീങ്ങളടെ തനിനിറം കാണിക്കുന്നു എന്നതിൽ സംശയമില്ല. ആലിമീങ്ങളിലുളള പിഴവാണ്‌ ബഹുജന ജീവിതത്തിൽ പ്രതിഫലിക്കുന്നത്‌ എന്ന് ചുരുക്കം. അപ്പോൾ നിങ്ങൾ പിഴച്ചിരിക്കുന്ന മുബ്‌തദി ആണ്‌. സലാം ചൊല്ലരുത്‌ എന്ന നിങ്ങളുടെ ഉപദേശം നിങ്ങളിൽതന്നെ ഞാൻ പ്രയോഗിച്ചതിൽ തെററില്ലല്ലൊ. മു; അത്‌ തെറ്റ്തന്നെയാണ്‌. ആലിമീങ്ങളെ ബിദ്‌അത്തുകാരെന്ന് പറയാൻ ദാഹമുണ്ടെങ്കിൽ ആ ആലിമീങ്ങളെ ഞാൻ നേരത്തേ സൂചി പ്പിച്ചു. പുത്തൻ ആശയങ്ങളുമായി നടക്കുന്ന ജമാഅത്ത്‌ മുജാഹിദ്‌ പ്രസ്ഥാനങ്ങളിലെ പണ്ഡിതന്മാരാണ്‌ ഇപ്പോൾ മുസ്‌ലിം സമുദായത്തെ വഴികേടിലാക്കുന്നത്‌ എന്നെപ്പോലെയുള്ള സുന്നികളല്പ. ആകയാൽ സലാം ചൊല്ലാൻ പാടില്ലാത്തത്‌ ആ വിഭാഗക്കാരോടാണ്‌. ആൾ: ജമാഅത്തും മുജാഹിദും രംഗത്തുവന്നപ്പോൾ മാത്രമാണോ സമുദായത്തിൽ അനാചാരങ്ങൾ കടന്നുകൂടിയത്‌? മു: അതെ, അവരാണല്ലൊ പഴയ നടപടികൾ പിഴച്ചതാണെന്നും പറഞ്ഞു വല്ല നല്ല കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്‌. അവർ ജനങ്ങളെ ദുർമാർഗത്തിലേക്ക്‌ നയിക്കുകയാണ്‌. ആൾ: ജമാഅത്ത്‌, മുജാഹിദ്‌ പ്രസ്ഥാനങ്ങൾ സംഘടിതമായി ജനമദ്ധ്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്‌ ഈ ഇരുപതാം നൂററാണ്ടിൽ മാത്രമാണ്‌. അപ്പോൾ സമുദായത്തിൽ ബിദ്‌അത്തുകൾ കടന്നുകൂടി അതിനെ ദുഷിപ്പിക്കാൻ തുടങ്ങിയത്‌ ഈ നൂററാണ്ടിൽ മാത്രമാണെ ന്നല്ലേ അതിനത്ഥം? മു: ഏത്‌ നൂററാണ്ടിലായാലും അവരെകൊണ്ടാണ് സമുദായത്തിന് തകരാർ ഏർപ്പെടുന്നത്‌. ആൾ: അവരുടെ പ്രചാരണത്തിന് മുമ്പ്‌ സമുദായത്തിൽ ഒരു ബിദ്‌അത്തും നടമാടിയിരുന്നില്ല എന്നാണോ മുസ്ലിയാർ പറയുന്നത്‌? മു: ഞാൻതന്നെ അത്‌ ഉറപ്പിച്ചു പറയണമെന്നുണ്ടോ? ജനങ്ങൾ നേരിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതല്ലേ? ആൾ: അപ്പോൾ മുസ്സിയാർ നേരേനോക്ക്‌. റസൂൽ (സ)എന്താ പറഞ്ഞത്‌? “എൻെറ തലമുറയാണ്‌ ഏററവും നല്ല ത്‌ അത്‌ കഴിഞ്ഞാൽ അതിന്നടുത്തത്‌, പിന്നെ അതിന്നടുത്തത്‌" തിരുമേനിയുടെ ഈ വാക്യം എന്താണ്‌ സുചിപ്പിക്കുന്നത്‌? മൂന്ന് നൂററാണ്ടുകാലത്തോളം മുസ്ലിം സമുദായം ഒരു കുഴപ്പവും കൂടാതെ നിലനിൽക്കും. അനന്തരം ദുരാചാരങ്ങൾ അതിൽ കടന്നുകൂടും എന്നതല്ലേ മുസ്ല്യാരേ? മു: അങ്ങനെ ഒരു ഹദീസുണ്ട്‌. ആൾ: അക്കാലം മുതൽ എത്രയോ നൂററാണ്ടുകളായി ഓരോ ബിദ്‌അത്തുകൾ കടന്നുകൂടി. റസൂലും സഹാബത്തും ചെയ്തിട്ടില്ലാത്തതും കല്പിച്ചിട്ടില്പാത്തതുമായ അനേകം വേണ്ടാത്തരങ്ങൾ മതത്തിന്റെ നിറം കൊടുത്ത്‌ സമുദായത്തിൽ കടത്തിക്കൂട്ടി. നൂററാണ്ടുകൾ പഴക്കംചെന്നു അതൊക്കെ അനുപേക്ഷണീയങ്ങളായ ഇസ്ലാമികാചാരങ്ങളായി രൂപംകൊണ്ടു. അതിന്നനുസരിച്ചു മുസ്ലിംകളുടെ വിശ്വാ സവും മാററത്തിന് വിധേയമായി ഈ ദുഷിപ്പിൽനിന്ന് സമുദായത്തെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത്‌ പുത്തൻ പാർട്ടിക്കാ രെന്നു വിമർശിച്ചുതള്ളപ്പെടുന്നു. മറിച്ച്‌ ആ ബിദ്‌അത്തുകളും പേറി, സമുദായത്തെ ദുർവൃത്തിയിൽ നിലനിർത്തുവാൻ അരയും തലയും മുറുക്കി പ്രവർത്തിക്കുന്ന സുന്നികളായ നിങ്ങൾ അഹ്‌ലു സുന്നത്ത്‌ വൽ ജമാഅത്തിലാണെന്ന് വീമ്പെളക്കുക മുബ്‌ത്ത്‌ദ്‌ഈങ്ങളായ നിങ്ങൾക്ക് സലാംചൊല്ലാൻ പാടില്ല മുസ്ല്യാരേ, ശിർക്കിൽ കുളിക്കുന്ന നിങ്ങൾക്ക്‌ സലാം ചൊല്ലരുതെന്ന് ബഹുജനങ്ങളെ ഉണർത്തേണ്ട ത്‌ അത്യാവശ്യമാണ്‌, എന്ത്‌ ചെയ്താലും നിങ്ങളുടെ ഖൗമ്‌ കണ്ണ് തുറക്കുകയില്പ. നിശ്ചയം. എനി എൻെറ സലാം നിങ്ങൾക്കില്ല മുസ്ല്യാരേ. നിങ്ങൾ ബിദ്‌അത്ത്‌ സംരക്ഷകനാണ്‌. ബിദ്‌അത്തുകളുടെ സ്രഷ്ടാവാണ്‌ എന്നുപറഞ്ഞാലും തെററാവുകയില്ല. ==മണ്ണും മനുഷ്യനും== ഒരു ദിവസം എൻെറ പതിവ്‌ താവളത്തിൽ_.ഒഴിഞ്ഞ വരാന്തയിൽ _ വിശ്രമിക്കുകയാണ്‌, അടുത്ത കടയുടമയുടെ ഔദാര്യമായി അവി ടെയിരിക്കുന്ന ബെഞ്ചിൽ ഒരു തൈക്കിളവൻ ഇരിക്കുന്നുണ്ട്‌. അതാ, എനിക്കുള്ള ഭോജ്യം തെയ്യാറാവുന്നു. ഒരു യുവാവ്‌ ആ വരാന്തയെ സമീപിക്കുന്നു. തൈക്കിളവനെക്കണ്ടു സലാംചൊല്ലിഅദ്ദേ ഹത്തിൻെറ സമീപം ആ ബെഞ്ചിലിരിക്കുന്നു. രംഗം തയ്യാറായി; ഞാൻ കാതുകൾ കൂർപ്പിച്ചു. കിളവൻ : പതിവില്ലാത്തവിധം ഈ വഴി എവിടുന്നാ? തപാൽശിപായീടെ ഉദ്യോഗം കിട്ടിയെന്നു തോന്നുന്നല്ലോ. കൈ നിറയെ കത്തു കൾ. യുവാവ്‌ : നമ്മുടെ വെള്ളാപ്പുറത്ത്‌ ജമാലിനെ കാണാൻ വേണ്ടി പോയിട്ടു വരികയാണ്‌. കി : അയാൾ രണ്ടു ദിവസം മുമ്പേ ഗൾഫിലേക്ക്‌ പോയിട്ടുണ്ടാവണം എന്ന് തോന്നുന്നു കണ്ടില്ലല്ലോ ആളെ? യു : ആളെക്കണ്ടു. കാര്യം നടന്നില്ല. കി : അപ്പോൾ ആള് പോയിട്ടില്ല അല്ലേ? പോകുന്നു എന്ന് ഞാൻ കേൾക്കയുണ്ടായി. യു : കഴിഞ്ഞ ആഴ്ച പോകാനായിരുന്നു പരിപാടി, പിന്നെ നാളെപോകുമെന്ന് ഉറപ്പിച്ചിരുന്നു. ഇപ്പോൾ അതും നീട്ടിയെന്ന് പറഞ്ഞു. കി : എനി എപ്പോഴേക്ക് വെച്ചു യാത്ര? യു : ഉറപ്പിച്ചില്ല. അനിശ്ചിതകാലത്തേക്ക് നീട്ടിയമാതിരിയാണ്‌ പുള്ളിയുടെ സംസാരം. കി : അടുത്ത ഉത്തരവുണ്ടാവുന്നത് വരെ യാത്ര നീട്ടി വെച്ചിരിക്കുന്നു, അല്ലേ? യു : ഞാൻ കുറേ കത്തുകളുമായി വന്നതാണ്‌, ജമാൽവശം കൊടുത്തയക്കാൻ അയാൾ പോക്ക്‌ നീട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ അവ കൊടുക്കാതെ തിരിച്ചുകൊ ണ്ടുപോരികയാണ്‌. എനി എത്ര രൂപായുടെ സ്റ്റാമ്പ്‌ ചെലവാക്കണം! നിങ്ങൾ കാരണമാണ്‌ ഇതൊക്കെ. കി : എന്താ ചങ്ങാതീ, നമ്മുടെ മേക്കെട്ട്‌ കയറുന്നു? യു : അയാളെ പോകാൻ വിടാത്തത് നിങ്ങളല്ലേ? കി : ഞാനോ? മഹാപാപീ. എന്തൊക്കെയാണി പറയുന്നത്‌? യു : നിങ്ങൾ എന്നാൽ എൻെറ മുമ്പിൽ ഈ ബെഞ്ചിലിരിക്കുന്ന നിങ്ങളല്ല. നിങ്ങളുടെ അയൽവാസികൾ, അല്ലെങ്കിൽ നിങ്ങളുടെ സഹജീവികൾ എന്ന അർത്ഥത്തിലാണ്‌ നിങ്ങൾ എന്ന്‌ ഞാൻ പറഞ്ഞത്‌. കി : അപ്പോഴെന്താണ് വെള്ളാപ്പുറത്ത്‌ ജമാലിൻറ ഗൾഫ് യാത്രാപരിപാടിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ? എൻെറ പ്രദേശക്കാരും ഈ യാത്രയുമായി ബന്ധമുണ്ടെന്നാണല്ലൊ നിങ്ങൾ സൂചിപ്പിക്കുന്നത്‌. യു : നിങ്ങളുടെ നാട്ടിലെ കഥ നിങ്ങൾ അറിയില്ലെന്നോ? കി : ജമാലിൻെറ യാത്രക്ക് തടസ്സമാകുന്ന കാര്യങ്ങളൊന്നും എനിക്കറിയില്ല. യു : എന്തോ, സത്യാവസ്ഥ എനിക്കറിയില്പ, ജമാൽ രഹസ്യമായി പറഞ്ഞതാണ്‌. അയാളുടെ അയൽവാസികളായ യുവാക്കൾ അയാളുമായി വിരോധ ത്തിലാണെന്നും അയാൾ പോയിക്കഴിഞ്ഞാൽ വീടിനോ സ്വത്തിനോ നാശമേൽപ്പിക്കാൻ അവർ ഒരുക്കം കൂട്ടുകയാ ണെന്നും മററുമാണ് ജമാൽ പറഞ്ഞത്‌. കി : അത്ര വലിയ പ്രശ്നമൊന്നും അവിടെയില്ലല്ലൊ. എന്താണ്‌ സംഗതിയെന്നാണ്‌ പറഞ്ഞത്‌? യു : എന്തോ വഴിപ്രശ്‌നമാണ്‌. റോഡുണ്ടാക്കാൻ സ്ഥലം കൊടുക്കുന്ന കാര്യത്തിലുള്ള അഭിപ്രായ ഭിന്നതയാണ്‌. കി : ആ കാര്യം മനസ്സിലായി. അങ്ങനെ ഒരു പ്രശ്‌നം അവിടെയുണ്ടെന്ന് എനിക്കറിയാം. പക്ഷെ ജമാൽ കാണുന്നപോലെ അത്ര വലിപ്പം അതിനുള്ള തായി എനിക്ക്‌ തോന്നിയിട്ടില്ല. യു : നിങ്ങൾ കാണുന്നപോലെയല്ല ജമാൽ കാണുന്നത്‌. അയാൾ “നട“ ന്മാരിലൊരാളാണല്ലൊ. അപ്പോൾ വിഷയത്തിൻെറ അകവും പുറവും മുക്കും മൂലയും നാഡിയും ഞെരമ്പും എല്ലാം അയാൾ അറിയും. എല്ലാം അറിയുന്നവർക്കേ സംഭവത്തിൻെറ യഥാർത്ഥ ഗൗരവം മനസ്സിലാകൂ. കി : ഇത്രമാത്രം കട്ടിയുള്ളതായി എനിക്കറിയില്ല. ഒന്നാമത്‌ എനിക്ക്‌ നേരിട്ടുപങ്കില്ലാത്ത വിഷയം; രണ്ടാമത്‌ ഈ മാതിരി കഥകൾ അന്വേഷിച്ചുനടക്കുന്ന പതിവും എനിക്കില്ല, വല്ലവരും യാദൃശ്ചികമായി പറഞ്ഞുകേൾക്കുന്ന അറിവേ എനിക്കുള്ളൂ. ഇതിലെന്നല്ല എല്ലാ വിഷയത്തിലും ഈ കിഴവൻറടുത്ത്‌ ആരാ കഥ പറയാൻ വരിക? യു : അത്‌ ശരിയാണ്‌, ജമാൽ എല്പാ വിവരങ്ങളും പറഞ്ഞു, ഞങ്ങൾ അല്പം അകന്ന ബന്ധുക്കളും കൂടിയാണല്ലൊ. പോരാത്തതിന് അയൽവാസികളുമാ യിരുന്നു. ഇപ്പോഴല്ലേ താമസം ഇങ്ങോട്ടു മാററിയത്‌. ഒരു മണിക്കൂർനേരം എന്നെയിരുത്തി എല്ധാ വിശദാംശങ്ങളും പറഞ്ഞുമനസ്സിലാക്കി, അയാൾക്ക് വല്ലാത്ത മനക്ലേശമുണ്ട്‌. സ്ഥലംവിട്ടാൽ എന്ത്‌ സംഭവിക്കുമെന്ന ഭയത്തിലാണ്‌. കി : അല്ലാ, ഇത്രയും ക്ലേശിക്കാനെന്തുള്ളു? യു : റോഡിന്‌ സ്ഥലം കൊടുക്കാത്തതിൽ കോപിഷ്‌ഠരും വിദ്വേഷികളുമായിത്തീർന്ന യുവാക്കൾ,”കാണിച്ചുകൊടുക്കാം” എന്ന ഭാവത്തിൽ അയാളോട് അരിശത്തിലാണ്. അവരെന്തെങ്കിലും കുസൃതികൾ ഒപ്പിച്ചെങ്കിലോ എന്നാണ് അയാളുടെ ഭയം.ഇന്നത്തെകാലം ആർക്കും എന്തും ചെയ്യാവുന്നതും, എന്തു ചെയ്താലും പരിഹാരമുണ്ടാക്കാവുന്നതും ആണ്. കി : എന്ന് കരുതി അയാളുടെ ജീവിതമാർഗം നോക്കിപ്പോകാതെ വീട്ടുകാവലിന് ഇരുന്നാൽ ശരിയാകുമോ? യു : സമാധാനത്തോടെ പോകാൻ കഴിയണ്ടേ? കി : സമാധാനക്കേടിൽ എത്ര നാൾ കഴിയും? അയാൾ സ്വത്തിന്‌ സ്ഥിരം കാവലിരിക്കുമോ? ഇരുന്നാൽത്തന്നെ, അരിശക്കാർ എന്തെ ങ്കിലും ചെയ്യാൻ വിചാരിച്ചാൽ തടുക്കാൻ പറ്റുമോ? യു : അതിനൊക്കെ വഴിയുണ്ട്‌. കുറേ ആളുകൾ കൂടി അക്രമത്തിനൊരുമ്പെട്ടാൽ സഹിക്കണമെന്നുണ്ടോ? എന്തെല്ലാം മറുമരുന്നുകൾ കിടക്കുന്നു! അയാളുടെ കയ്യിൽ അതിനുള്ള പണവുമുണ്ട്. അങ്ങനെയങ്ങ്‌ തോററ്‌ കൊടുക്കേണ്ട കാര്യമില്ല. കി : അത്‌ ശരിയാണ്‌. പൈസ കയ്യിലുള്ളവന്ന് എന്തും ചെയ്യാൻ കഴിയും. അനീതിക്ക്‌ വഴങ്ങേണ്ട ആവശ്യവുമില്ല, യു : ഒരാൾ വിയർത്ത് സമ്പാദിച്ച ഭൂമി കുറച്ചാളുകൾ വന്നുചോദിക്കുമ്പോൾ അങ്ങ്‌ നീട്ടിക്കൊടുക്കണമത്രെ. ഉണ്ടാക്കിയവനേ അതിൻെറ കിതപ്പും വിയർപ്പും അറിയൂ. കി : എന്നാലും മറെറാരുവശം ചിന്തിക്കാനുണ്ട്‌. മനുഷ്യന് ഒരു മാറാരോഗം അല്ലെങ്കിൽ മഹാരോഗം വന്നുപെടുമെന്നും വിചാരിക്കുക. അവൻെറ സ്വത്തുക്കളും പെണ്ണിൻെറ താലിവരെ വിൽക്കും ജീവനെ രക്ഷിക്കാൻ. ഭീരു എപ്പോഴും മരിച്ചുകൊണ്ടിരിക്കയാണെന്ന് പറഞ്ഞപോലെ, സമാധാനമി ല്പാതെ ക്ലേശപൂർണ്ണമായി രാപകലുകൾ കഴിച്ചകൂട്ടുകയെന്നത്‌ നിർഭാഗ്യകരമായ അവസ്ഥയാണ്‌. ശത്രുക്ക ളാൽ വളയപ്പെട്ടുകൊണ്ട്‌ കഴിഞ്ഞുകൂടുന്നത്‌ ഒരു സുഖജീവിതമാണോ? പൈസയാണോ മനസ്സമാധാനമാണോ വലുത് സന്തോഷവും സമാധാനവും വിലകൊടുത്ത്‌ വാങ്ങണം ഇത് രണ്ടുമില്ലാതെ പണമുണ്ടായിട്ടെന്തുകാര്യം? യു : ചിന്താരീതി കൊള്ളാം പക്ഷെ അനീതിക്ക്‌ വഴങ്ങാനോ, കയ്യൂക്കിന്‌ താണ്‌കൊടുക്കാനോ എല്ലാ വരും തയ്യാറാവുകയില്ല. കി : ഒന്നു ചിന്തിക്കണം. ഇവിടെ അനീതിയില്പ പൊതുജനങ്ങളുടെ ഉപയോഗത്തിന് അല്പം സ്ഥലമാണ്‌ ചോദിക്കുന്നത് പൊതുതാല്പര്യ ത്തിനുവേണ്ടി അത്‌ ചെയ്തുകൂടേ? യു : അതിന് ഇയാളെത്തന്നെ പിടികൂടണോ? വേറെ മാർഗങ്ങളില്ലേ? കി : ഇല്ല, ഇല്ധാത്തത്‌ കൊണ്ടാണ് ഇയ്യാളെത്തന്നെ സമീപിക്കുന്നത്‌ അതൊരു നഷ്ടമായിക്കാണേണ്ടതില്ല. പൊതുനന്മക്ക്‌ വേണ്ടി, ധർമ്മമായി ചെലവാ ക്കുന്നു. പടച്ചതമ്പുരാൻ പ്രതിഫലം കൊടുക്കും. യു : പടച്ചേോൻെറ പ്രതിഫലത്തിന്‌ അയാൾ പലതും ചെയ്യുന്നുണ്ട്‌ ഭൂമിതന്നെ കൊടുത്തേതീരൂ എന്നില്ല. ഇക്കാര്യത്തിന്‌ പണമോ എന്തുവേണമെങ്കിലും അയാൾ കൊടുക്കാൻ ഒരുക്കമാണ്. കി : പണം കിട്ടിയിട്ടെന്തുകാര്യം? ഇവിടെ വഴിയുണ്ടാവണം. പണംകൊണ്ടു വല്ലേടത്തും പോയി ഭൂമി വാങ്ങിയാൽ ഇവിടെ റോഡാകുമോ? വല്ലേടത്തും റോഡുണ്ടാക്കിയാൽ ഇവിടെയുള്ളവർക്ക്‌ വഴിയാകുമോ? റോഡ് ഇവിടെയുണ്ടാവണം. അത്‌ ഇവിടെയുള്ള ഭൂമിയിലു മാവണം. ആകാശത്തായാൽ പോരല്ലോ. ചുരുക്കത്തിൽ കാര്യം നിസ്സാരമല്ലെന്നും ഗൗരവത്തിൽ കുറവില്ലെന്നും മനസ്സിലാക്കണം. ഭാഗ്യവശാൽ നിരത്തിനരികിൽ താമസിക്കാനിടവന്ന വർക്ക്‌ പൊതുവഴി സൗജന്യമായിക്കിട്ടി. ആ സുഖം അവരനുഭവിക്കുന്നു, നിരത്തുമായി ബന്ധമില്ലാതെ ഉള്ളിൽ അള്ളിത്താമസിക്കുന്ന നിർഭാഗ്യവാന്മാ രുടെ കഷ്ടപ്പാടറിയാൻ ഈ ഭാഗ്യവാന്മാർ തയ്മാറില്ലെന്ന്‌ വരുന്നത്‌ ദൗർഭാഗ്യകരമാണ്. റോഡുമായി ബന്ധപ്പെടേണ്ടുന്ന നൂറുനൂറു കാര്യങ്ങളുണ്ട്. അപ്പോ ഴൊക്കെ ഈ ഭാഗ്യംകെട്ടവർ കഷ്ടപ്പെടുകയാണ്‌. അവർക്കിത്‌ ജീവന്മരണ പ്രശ്നമാണ്. ഈ പരമാർത്ഥം നിരത്തുവാസികൾ മനസ്സിലാക്കിയില്ലെങ്കിൽ വേദനയോടുകൂടി മനസ്സിലാക്കാൻ അവർ നിർബന്ധിതരായിത്തീരും. യു : അദ്ദേഹം എന്ത്‌ സഹായവും ചെയ്യാൻ തയ്യാർ. അതിനപ്പുറം എന്ത്‌ വേണം കി. നിങ്ങൾ ബന്ധുവായ ചങ്ങാതിയെ പറഞ്ഞു മനസ്സിലാക്കുക. സ്നേഹപൂർവ്വം ഉപദേശിക്കുക. അയാളുടെ പണം ഇവിടെ ഇപ്പോൾ ആവശ്യമില്ല. പണം ആവശ്യമെങ്കിൽ ആ പാവപ്പെട്ടവർ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിക്കൊള്ളും. ഇവിടെ വേണ്ടത്‌ നാലടിഭൂമിയാണ്. ശ്വാസംമുട്ടുള്ളവന്ന് മൂക്കിൻറെ അടവ്‌ മാറിക്കിട്ടലാണ് ആവശ്യം. അതല്ലാത്ത മറ്റൊന്നുകൊണ്ടും അയാളെ പ്രലോഭിപ്പിച്ചിട്ടു കാര്യമില്ല. അത് ബുദ്ധിശൂനൃത മാത്രമല്ല. ക്രൂരതയുമാണ്. ഇവിടത്തെ സ്ഥിതി അതാണ് ഭൂമിവേണം അത്‌ കിട്ടണം. യു : അക്കാര്യത്തിലാണ് ജമാലിന്‌ സങ്കടം. കി : പറ ഞ്ഞു പഠിപ്പിച്ചോളൂ അളമുട്ടിയാൽ പാമ്പ്‌ കടിക്കും. ഔദാര്യമായി സ്ഥലം കൊടുക്കാനുള്ള ശേഷി ഇന്നദ്ദേഹത്തിനുണ്ട്. ഒന്നുമില്പാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്‌ ജമാൽ മറന്ന് കാണും. ഇന്ന് പടച്ചവൻെറ അനുഗ്രഹം ധാരാളം ലഭിച്ചിട്ടുണ്ട്‌. അതിനു അല്പാഹുവിനോ ട്‌ നന്ദി കാണിക്കണം. നാട്ടുകാരും അയൽവാസികളും സ്നേഹിതന്മാരുമായ കുറേ ജനങ്ങൾക്ക് കാലാകാലത്തേക്കും ആശ്വാസം നൽകുന്ന ഒരു വഴി നിർമ്മിക്കാൻ അൽപം സ്ഥലം വിട്ടുകൊടുക്കുന്നത്‌ ജമാലിനെ സംബന്ധിച്ചേടത്തോളം വളരെ ചെറിയ ഒരു ത്യാഗമാണ്‌. അതേ സമയം ജനങ്ങൾക്ക് വമ്പിച്ച ഒരു അനുഗ്രഹവു മാണ്‌. അവർ അല്പാഹുവിനോട്‌ പ്രാർത്ഥിക്കും. ഞങ്ങൾക്ക്‌ ഈ നന്മ ചെയ്‌ത ഔദാര്യവാനായ ആ നല്ല മനുഷ്യന്ന് അയാളുടെ സൽക്കർമ്മത്തിന്ന് തക്കപ്രതിഫലം കൊടുക്കേണമേ എന്ന് ദുഃഖിതരുടെ ദുആക്ക്‌ സാധാരണയിൽക്കവിഞ്ഞ ശക്തിയും സ്വീകാര്യതയും ഉണ്ടാകും. യു : ഇതൊക്കെ കാര്യം കാണാനുള്ള നയതന്ത്രങ്ങളാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അയാൾക്കുണ്ട്. കി : ഞാനീ പറഞ്ഞ സത്യാവസ്ഥ നയതന്ത്രമാണെന്ന് നിങ്ങൾ കരുതുന്നു എന്നാണതിനർത്ഥം. അത് ബുദ്ധിയുടെ ലക്ഷണമാണെന്നും നിങ്ങൾ കരുതുന്നു. ബുദ്ധിയില്പായ്‌മയുടെ ലക്ഷണങ്ങളാണ് ഈ രണ്ടു കരുതലും. മുസ്ലീം എന്ന നിലക്ക്‌ അള്ളാഹുവിൽ വിശ്വസിക്കുന്ന മുഅമീൻ എന്ന നിലക്ക്‌ എൻെറ ചിന്താഗതി ഒരു തന്ത്രമായി നിങ്ങൾ കാണുന്നത്‌ ശരിയല്ലെന്നാണ്‌ എനിക്ക്‌ നിങ്ങളെ ഉണർത്താനുള്ളത്. കാര്യം നിങ്ങൾക്ക്‌ ബോദ്ധ്യപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ബന്ധുവും സ്നേഹിതനുമായ ജമാലിനെ ഉപദേശിക്കുക. ഒരു സൽക്കർമ്മം അയാൾ ചെയ്താൽ പ്രതിഫലം അയാൾക്ക്‌ മാത്രമല്ല അത്‌ ചെയ്യാനുപദേശിച്ച നിങ്ങൾക്കും കിട്ടും. യു : ഒരാളുടെ സ്ഥലം വെറുതെയങ്ങു വിട്ടുകൊടുക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുക. കി; ഞാൻ കേട്ടത്‌ ശരിയാണെങ്കിൽ അവർ വിലകൊടുക്കാനും തയ്യാറാണ്‌. അതിനും ജമാൽ തയ്യാറ ത്രെ. അത്രയും ക്രൂരത അയാൾ കാണിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല. അയാളെ ഒരു സാമൂഹ്യവിരുദ്ധനായി ചിത്രീകരിക്കാനുള്ള ബദ്ധപ്പാടിൽ തല്പരകക്ഷികൾ പടച്ചുണ്ടാക്കുന്ന കള്ള പ്രചാരമായി രിക്കാം അത്‌. അതങ്ങനെ ആവട്ടെ എന്ന് ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ സ്വന്തക്കാരനായ സ്നേഹിതന്ന് ചെയ്യുന്ന ഏററവും വലിയ സേവനമായിരിക്കും അത്‌. ജമാലിനെ ഉപദേശിക്കുക. അയാൾ ഒരു മനുഷ്യസ്നേഹിയുടെ വസ്ത്രം ധരിക്കട്ടെ. ഉള്ളിൽ എന്ത്‌ “കുന്ത്രാണ്ടമായാലും ആർക്കും പ്രശ്നമല്ല. വില മുഴുവൻ വാങ്ങിയിട്ടോ അൽപ്പം മാത്രം വാങ്ങിയിട്ടോ മുഴുവൻ സൗജന്യമായിട്ടോ ഏത്‌ നിലക്കായാലും റോഡിന്‌ പോരാത്ത സ്ഥലം കൊടുക്കുവാനുപദേശി ക്കുക. അല്ലാത്തപക്ഷം അനേകം സുഹൃത്തുക്കൾ അയാൾക്ക്‌ നഷ്ടമാകും, അവരുടെ ശാപം ഏൽക്കേണ്ടിവരും. അവർ അയാൾക്ക്‌ കേടായി പ്രാർത്ഥിക്കും, അയൽവാസികളെല്ലാം അയാളുടെ ശത്രുക്കളായി മാറും അയാളെ ദ്രോഹിക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള എല്ലാ സന്ദർഭങ്ങളും അവർ ഏകോപിച്ചു ഉപയോഗപ്പെടുത്തും. ദൂരെക്കിടക്കുന്ന ബന്ധുവിനേക്കാൾ ആപൽഘട്ടത്തിൽ ഉപയുക്തമാകുന്ന ജനങ്ങളാണവർ. ധനമോഹത്തിൻെറ പേരിൽ അവരെ ശത്രുക്കളാക്കി മാററുന്നത്‌ ബുദ്ധിപൂർവ്വമല്ല. എത്രയോ ഭൂസ്വത്തിൻെറ ഉടമയാണ്‌ ജമാൽ. അല്പം ചതുരഅടി സ്ഥലത്തിന്‌വേണ്ടി വലിയ അപകടത്തിലേക്കാണ്അയാൾ നീങ്ങുന്നത്‌. ജനങ്ങളുടെ സ്നേഹമാണോ വലുത് അതല്ല അല്പം മണ്ണാണോ വലുത്? അയാൾ ചിന്തിക്കട്ടെ മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെട്ടു ക്ലേശിച്ചു കൊണ്ട് ചിന്താമഗ്നനായി വീട്ടിൽ അടങ്ങിയിരിക്കേണ്ടിവന്ന ഗതികേട് നോക്കൂ ഇത്രയൊക്കെ ധനമുണ്ടായിട്ടും എൻേറയും തൻേറയും മനശ്ശാന്തി അയാൾക്കുണ്ടോ? നിർഭാഗ്യവാൻ. എല്ലാം സ്വയം കൃതാനർത്ഥമാണ്‌, ധനം ചെലവ്‌ ചെയ്ത്‌ മാനം നേടണം. മണ്ണിനേക്കാൾ വിലപിടിപ്പുള്ളത് ജനസ്‌നേഹമാണെന്ന്‌ ജമാലിനെ ഉപദേശിക്കുക. യു : ഇപ്പോൾ എനിക്ക്‌ മുമ്പത്തേക്കാൾ ബുദ്ധി വർദ്ധിച്ചിട്ടുണ്ട്. ബോധം കൂടുതൽ തെളിഞ്ഞിരിക്കുന്നു. ഞാൻ ജമാലുമായി കാണാം , ഉപദേശിക്കാം. സ്വീകരിച്ചാൽ നന്ന് . കി; ഒരു മുള്ള്‌ കാലിൽ തട്ടിയാൽ മതി. ക്ഷണനേരം കൊണ്ട്‌ ധനികൻ ഫഖീറാകും അല്ലാഹു നന്മ ചെയ്‌തു മനുഷ്യനെ പരീക്ഷിക്കും. പരീക്ഷയിൽ തോററാൽ മുൻ സ്ഥിതിയിലേക്ക്‌ മടക്കാൻ അല്ലാഹുവിന്‌ കഴിയുമെന്നോർത്ത്‌ ജനങ്ങൾക്ക്‌ നന്മചെയ്‌ത്‌ സുകൃതം സമ്പാദിക്കാൻ അല്ലാഹു തുണക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ==ലോക്കൽ ബിർള== ഞാൻ ബസാറിലൂടെ നടന്നുനീങ്ങുകയാണ്‌. അലസനായും അശ്രദ്ധനായും. എങ്കിലും ഇരതേടുന്ന ജീവിയുടെ പ്രകൃതിസ്വഭാവം ഒരിക്കലും എന്നെ പിരിയാറില്ല. അപ്പോഴാണ്‌ നാലഞ്ച്‌പേർ ഒന്നിച്ച്‌ ഒരു കടയിലേക്ക് കയറുന്നത്‌ എന്റെ ശ്രദ്ധയിൽപെട്ടത്‌. അസാധാരണമായി ഒന്നും അതിലില്ല . എങ്കിലും എന്നിൽ കുടിയിരിക്കുന്ന അന്വേഷകൻ എൻറ ഗിയർ മാററി. അല്പംകൂടി വേഗതയിൽ ഞാൻ ആ കടയുടെ മുമ്പിലെത്തി തൊഴിലാരംഭിച്ചു. പല പ്രായത്തിലുള്ള അഞ്ചാറ് പേരുണ്ട്‌ ആ കൂട്ടത്തിൽ എല്ലാവരും വരാന്തയിൽ നിൽക്കുന്നുണ്ട്‌. ഒരു കൊള്ളകൊടുക്കയും നടത്താതെ അങ്ങുമിങ്ങും നോക്കിയും ഒററടിവെച്ചും തിരിഞ്ഞും മറിഞ്ഞും അവർ അലസമായി സമയം തള്ളിനീക്കുന്നതായിട്ടാണ്‌ കണ്ടത്‌.ജിജ്ഞാ സയോടെ ഞാൻ ആ പരിസരത്ത്തന്നെ നിലകൊണ്ടു. അവരിലാരും തന്നെ എന്തെങ്കിലും വാങ്ങുകയോ മറെറന്തെങ്കിലും ഇടപാട് ചെയ്യു കയോ ഒന്നും ചെയ്യാതെ നിന്നു തിരിയുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാൻ അഹിംസാപരമായി, ശ്രദ്ധിക്കപ്പെടാത്തതരത്തിൽ, കട യുടെ അകത്തേക്ക്‌ കണ്ണുകൾ പായിച്ചു, സാധാരണ കടകളിൽ കാണപ്പെടാറുള്ള വിധം വില്പനച്ചരക്കുകളൊന്നും റാക്കകളിലും ചാക്കുക ളിലുമായി നിരത്തിയിട്ടില്ല. എന്തെങ്കിലും റിപ്പേറോ, വൃവസായിക പ്രവർത്തനമോ നടക്കുന്ന സ്ഥാപനമായിരിക്കാനാണ്‌ സാദ്ധ്യത. വന്നോ, എത്തിയോ, ഇവിടെയുണ്ടോ എന്നിങ്ങനെ ഇടക്കിടെ ഇവരിലോരോരുത്തരായി അകത്തിരിക്കുന്നവരോട് അന്വേഷിക്കുന്നുണ്ട്‌. അപ്പോൾ ഒരു പ്രത്യേക വ്യക്തിയെ കാണാനെത്തിയവരാണിവരെന്നും അയാളുടെ വരവും പ്രതീക്ഷിച്ചാണ്‌ ആ തിരിച്ചിലെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടായില്പ. മിക്കവാറും ആ വ്യക്തി ആ സ്ഥാപനത്തിൻെറ ഉടമയായിരിക്കുകയും ചെയ്യും. കുറേ മിനുട്ടുകൾ ”ഉന്തിനീക്കിയ” ശേഷം, ഒരാൾ വന്നൂ കയറുന്നത്‌ കണ്ട എല്ലാവരും ഉണർന്നു, തെയ്യാറെടുത്തു, മുഖം പ്രസന്നമായി, ഗൗരവതരമായി, ട്ടാർഗററ്‌ വന്നെത്തി. എല്ലാവരും അയാളേയും, അയാൾ വന്നവരേയും മുഖാമുഖം നോക്കിനിൽക്കുന്നു. ഒരു സംഭാഷണം ആരംഭിക്കാനുള്ള ശുഭ മുഹൂ ർത്തം എത്തിയിരിക്കുന്നു. കൂട്ടത്തിലുള്ള മദ്ധ്യവയസ്‌ക്കൻ അവരുടെ നേതാവാണെന്ന്‌ തോന്നുന്നു. കയ്യിൽ പുസ്തകവും വേറെ കടലാസുകളും ഉണ്ട്‌.ഒരു മഹത്തായ കാരൃത്തിന്ന്‌ ഉദാരമായി സംഭാവനപിരിക്കാൻ ദിവ്യന്മാരെ സമീപിക്കുന്ന സമുദായസേവകന്മാരാണ്‌ അവരെന്ന്‌ ഞാൻ ന്യായമായും അനുമാനിച്ചു. എത്ര ഉദാരനായാലും ധനികനായാലും സംഭാവനക്കാരെ സ്വീകരിക്കുന്ന ഒരു “യാഥാസ്ഥിതിക” സ്വഭാവമുണ്ടല്ലൊ. അതി വിടെയും നടക്കും. രസകരമായ ചൂടുള്ള സംഭാഷണം, വേദാന്തം. കുററാരോപണം എത്തൊക്കെ നടന്നാലും ഒടുവിൽ അല്പം നീരെങ്കി ലും പിഴിഞ്ഞെടുത്തേ അടങ്ങൂ, മടങ്ങൂ എന്ന പിടിവാശി. അങ്ങിനെയുള്ള ഒരു അടിയും തടയും നടക്കുന്ന നൂലാമാല ക്കോലാഹലക്കു തൂഹലം നേരിട്ടു കേട്ടനുഭവിച്ചു പകർത്തി പകർന്നുകൊടുക്കാനുള്ള ആവേശത്തോടെ ഞാനും “ഉടുത്തൊരുങ്ങി“. നേതാവെന്ന്‌ തോന്നിക്കുന്ന മദ്ധ്യവയസ്‌ക്കനാണ്‌ സംഭാഷണം ആരംഭിച്ചത്‌. സ്ഥാപനത്തിൻെറ ഉടമയായ യുവാവിനെ സ്നേഹപൂർവ്വം സംബോധന ചെയ്തുകൊണ്ടുള്ള തുടക്കം. കൊടുങ്കാററിന്‌ മുമ്പുള്ള ശാന്തതയാണെന്ന്‌ എനിക്ക്‌ ഊഹിക്കാൻ കഴിഞ്ഞിരുന്നില്പ. നേതാവ്‌ : അല്ല സ്നേഹിതാ, നമ്മൾ ഇങ്ങന കഴിഞ്ഞാൽ മതിയോ? കടയുടമ : എന്താ സംഗതി? നേ : അങ്ങനെ ചോദിക്കുന്നത്‌ ഭംഗിയാണോ? കട : അതിലെന്താ ഭംഗികേട്? വന്ന കാര്യം അന്വേഷിക്കുന്നത്‌ മര്യാദയല്ലേ? കൂട്ടത്തിൽ ഒരാൾ : നമ്മുടെ സ്നേഹിതൻ മര്യാദക്കാരനായി മാറിയിരിക്കുന്നല്ലോ? നേ: ഇപ്പോൾ കാണിക്കുന്ന മര്യാദ അപമര്യാദയോ പോർവിളിയോ ആയിട്ടാണ്‌ ഞങ്ങൾക്ക്‌ തോന്നുന്നത്‌. കട: അതിന്‌ ഞാൻ നിരപരാധിയാണേ. ഒരു പോരും ഉദ്ദേശിച്ചിട്ടില്ല. നേ : താൻ അപരാധിയാണ്‌. ഞങ്ങൾ വന്ന കാര്യം സ്വയം അറിയാവുന്നതിനാൽ വന്നതെന്തിനെന്ന അന്വേഷണം പരിഹാസമോ അവ മതിയോ. ആയിട്ടല്ലേ വ്യാഖ്യാനിക്കേണ്ടെത്‌. കട: കാര്യം എങ്ങനെയാണ്‌ ഞാനറിയുക; എനിക്ക്‌ അദൃശ്യജഞാനമോ അമാനുഷിക ശക്തിയോ ഇല്ലല്ലോ. നേ: ഇതിന് മുമ്പ് ഇങ്ങനെ ചോദിച്ചിട്ടില്ലല്ലോ.? കട: അപ്പോഴൊന്നും നിങ്ങളുടെ കൂടെയുണ്ടാവാറില്പാത്ത ആളുകളെ ഇപ്പോൾ കണ്ടത്‌കൊണ്ടാണ്‌ കാര്യം അന്വേഷിച്ചത്‌. നേ: താൻ തന്നെയാണ്‌ ഇവരെയൊക്കെ കൂട്ടിയത്‌. കട: അയ്യോ ഞാൻ ക്ഷണിച്ചില്ലല്ലേ. നേ; മുമ്പും താൻ ക്ഷണിച്ചിട്ടല്ല വരാറ്‌. ആദ്യം ഞാൻ തനിയേ ആയിരുന്നു പിന്നെ എൻെറ കൂടെ ഒന്നോ രണ്ടോ പേർ ഉണ്ടാകാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾ അരഡസൻ ആളുകളാണ്‌. സാധാരണ പോക്കിരിയേയും, കള്ളനേയും മാന്യതയുള്ള പൗരന്മാരേയും അറസ്റ്റ്‌ ചെയ്യാൻ സബ്‌ഇൻസ്പെക്ടറും കോൺസ്റ്റബിളൂം മതി. വീരപ്പനെ പിടികൂടാൻ സ്‌പഷൽട്ടാസ്റ്റ്‌ ഫോഴ്‌സ്‌. പ്രത്യേക അദ്ധ്വാനപ്പട്ടാളം_തന്നെ വേണ്ടിവന്നു. കട: ഞാൻ വീരപ്പനായോ? നേ: വീരനാണെന്നതിൽ സംശയമില്ല. മൂന്നുകൊല്പമായില്ലേ, തന്നെ സ്വാധീനിക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞോ? പിടികൊടുക്കാതെ സ്വതന്ത്രമായി വിഹരിക്കുന്ന വീരപ്പനെപ്പോലെ വീരനായ താങ്കളും നിർവ്യാകുലനായി വിരാജിക്കുകയല്ലേ, കടം വീട്ടാതെ. കൂട്ടത്തിലൊരാൾ: കാര്യം പറഞ്ഞു ഞങ്ങളെ വിടൂ മിസ്റ്റർ. കട: ഞാനെന്താ പറയേണ്ടത്‌? നേ: എനി ഒന്നും പറയേണ്ടതില്ല. മൂന്ന്‌ കൊല്ലമായി കുറേ പറഞ്ഞില്ലേ എനി പൈസ തന്നുതീർത്താൽ മതി. കട: ഞാൻ താമസിയാതെ തരാം. കൂട്ടത്തിൽ: മുമ്പൊക്കെ നാളെത്തരാം എന്ന്‌ പറയാറായിരുന്നു, ഇപ്പോൾ ശൈലി മാറിയല്ലോ. നീണ്ട അവധി കിട്ടാനാണോ? മറെറാരാൾ: എന്ത്‌ പറഞ്ഞാലും അതും കേട്ടു നാം മടങ്ങിപ്പോകുമെന്നും രണ്ടുമാസത്തിന്‌ ശല്യമുണ്ടാകില്ലെന്നും അയാൾക്കറിയാം പിന്നെ ഏത്‌ ശൈലിയിൽ പറഞ്ഞാലെന്താ? നേ: പൊതുധനം അന്യായമായി കൈവശം വെക്കുന്നത്‌ ഈ സംഘടനാംഗങ്ങളോട് ചെയ്യുന്ന അക്രമമല്ലേ? നിങ്ങളെപ്പോലെ ആവശ്യക്കാ രായ മററുള്ളവർക്കും എത്തിക്കേണ്ടുന്ന സഹായധനം നിങ്ങൾ ദീർഘകാലം കയ്യടക്കി മററുള്ളവരെ ദ്രോഹിക്കുന്നത്‌ നീതിയാണോ? കട: വേഗം തരാം, അല്പംകൂടി.......... നേ: പഴയ ആ വാക്ക്‌ എനി ആവത്തിക്കേണ്ട. പലതവണ അത്‌ പറഞ്ഞതല്ലാതെ പറഞ്ഞപോലെ ചെയ്തിട്ടില്ലല്ലൊ. നിങ്ങളുടെ വാക്ക്‌ പഴയ ചാക്കിലും മോശമാണ്‌. മറെറാരാൾ: ഞങ്ങൾക്കും സഹായനിധിയിൽ അവകാശമുണ്ട്‌, ഇത് വാങ്ങി ഞങ്ങളുടെയിടയിൽ "വിതരണം ചെയ്യു. ഇയാൾക്ക്‌ മാത്രമു ള്ളതല്ലല്ലൊ പൊതുഫണ്ട്‌. നേ: ഇതുവരെ താൻ പറയുന്നത് കേട്ടുമടങ്ങി പോകലായിരുന്നു ഞങ്ങളുടെ പതിവ്‌. എനി അത്‌ നടപ്പില്ല. പണം തന്നേതീരൂ, കട: ഇപ്പോൾ പറയുന്നത് പറയുന്ന പോലെ ചെയ്യാനാണ്‌. നേ: ആണത്തമില്ലാ ത്ത തൻെറ വാഗ്‌ദാനങ്ങൾക്ക്‌ വല്ല വിലയുമുണ്ടോ? മൂർച്ചയില്ലാത്ത ആയുധംപോലെയല്ലേ തന്റെ വാക്കുകൾ. ഒരു മാന്യതയൊക്കെ മനുഷ്യർക്ക്‌ വേണ്ടേ? ഒരാൾ : ഇങ്ങനെ ജനങ്ങളെ കബളിപ്പിച്ചു ശീലിച്ചവർക്കും ജനങ്ങളുടെ ശകാരവും അസഭ്യവും കേട്ടുതഴമ്പിച്ചവർക്കും ആരെന്ത്‌ പറഞ്ഞാലും മൂട്ടിൽ മുളച്ച ആല്‌ പോലെയാണ്‌ തറവാടിത്തം, അഭിമാനം എന്നൊക്കെ പറയേണ്ടത്‌ ആരോടാണ്‌? മറെറാരാൾ: വേഷവിധാനം കണ്ടാൽ മാന്യനെപ്പോലെ. അത്തരക്കാരെ മാന്യന്മാരെന്ന്‌ ജനം ധരിക്കും. അടുത്ത് പഴകുമ്പോഴല്ലേ തനി നിറം മനസ്സിലാവുക. ഒരാൾ: ഇക്കാലത്തെ തട്ടിപ്പുകാരിൽ അത്യുത്തമന്മാർ മുതൽ അറുകേടികൾ വരേയുണ്ട്‌. പലർക്കും നേതാക്കളുടെ പരിവേഷവും ഉണ്ട്‌. വിദ്യാഭ്യാസവും ഉണ്ട്‌. കട: ഒരു തവണകൂടി ഞാൻ പറയുന്നത്‌ കേൾക്കൂ. നേ: ആ വാക്ക്‌ എങ്ങനെ വിശ്വസിക്കും? മുൻകാലങ്ങളെപ്പോലെ എനിയും ഉദയാസ്തമനങ്ങൾ നടക്കും, തൻെറ ദിനചരൃകൾ നടക്കും. ഞങ്ങളുടെ നിഷ്‌ക്രിയത്വവും. നിത്യവും തന്നെത്തേടിവരാൻ, ഞങ്ങൾ ജോലിയില്ലാത്തവരല്ല, സ്ഥാപനത്തിൽ നിന്ന്‌ ശമ്പളം പററുന്ന വരുമല്ല. സ്ഥാപനത്തിൻെറ ഔദ്യോഗികഭാരവാഹികളായത്‌ കൊണ്ട്‌ തന്നെപ്പോലെയുള്ള വികാരവിചാര ശൂന്യരെ തേടി നടക്കേണ്ടുന്ന ഗതികേട് അനുഭവിക്കുകയാണ”. ഒരാൾ; (നേതാവിനോട്‌) ഇയ്യാൾക്ക് കഴിയാണ്ടല്ലല്ലൊ, കരുതികൂട്ടിത്തരാതിരിക്കുകയല്ലെ. എനി വരാൻ ഞങ്ങൾ തയ്യാറല്ല ഇന്ന്‌ അവസാ നിപ്പിചുുപോകണം. നേ: ഞങ്ങളെക്കൊണ്ട്‌ അധികം സംസാരിപ്പിക്കുന്നതെന്തിനാണ്‌? ആ തുക അടച്ച്‌ സംഗതി ക്ലോസാക്കിക്കളഞ്ഞേക്കൂ. കട: മുമ്പ്‌ പറഞ്ഞ പോലെയല്ല. ഇപ്പോൾ പറയുന്നത്. ഉടനെ തീർക്കാം. എന്നെ വിശ്വസിക്കൂ . ഒരാൾ : നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയോ? സംഘടനയുടെ നേതാവെന്ന നിലയിൽ ഇദ്ദേഹം എത്ര പ്രാവശ്യം നിങ്ങളെ സമീപിച്ചി ട്ടുണ്ട്. അപ്പോഴൊക്കെ ഓരോ അവധി പറഞ്ഞു അദ്ദേഹത്തെ മടക്കി അയച്ചു അവസാനം അദ്ദേഹം “എനി ഞാൻ തനിയെ തൻെറ അടുത്ത്‌ വരുന്നതല്ല" എന്ന് പറഞ്ഞു കോലും മുറിച്ചിട്ട്‌ വെറുപ്പോടെ തിരിച്ചുപോകയുണ്ടായില്ലേ? അതിനു ശേഷമല്ലെ രണ്ടാളും മൂന്നാളും കൂടി വരാൻ തൂടങ്ങിയത്‌. എന്നിട്ടും താൻ അവധി പറയുകയെന്നതല്പാതെ അതവസാനിപ്പിക്കാനുള്ള ഒരു മനോഭാവവും താൻ പ്രദർശി പ്പിച്ചില്ല. എത്രകാലം ഇങ്ങനെ കഴിയാമെന്നാണ്‌ തൻെറ ആലോചന? താൻ ഇരിമ്പൊന്നുമല്പല്ലൊ. ഞങ്ങൾ പിഴിഞ്ഞു ചാറെടുക്കും കട: നിങ്ങളെല്ലാവരും കൂടി എന്നെ ഇങ്ങനെ ആക്രമിച്ചാൽ ഞാൻ 'നിസ്സഹായകനായി ഇരിക്കയല്ലാതെ എന്ത്‌ ചെയ്യും? ഒരാൾ : എത്ര ആളുടെ രക്തമാണെടോ താൻ വാററികുടിച്ചുകൊണ്ടിരിക്കുന്നത്? താൻ പണം ഇന്ന് തന്നിട്ടില്ലെങ്കിൽ, എനി സമിതിയം ഗങ്ങൾ പത്ത്‌നൂറ്‌ പേര് ഘോഷയാത്രയായി വന്ന്‌ കട കയ്യേറുകയും തന്നെ ഘെരാവൊ ചെയ്യകയും ചെയ്യേണ്ടിവരും. നേ: ഈ സംഖ്യ അടച്ചുതീർക്കാൻ തനിക്ക്‌ കഴിയാണ്ടല്ലല്ലൊ നല്ല ഉല്പാദനമുണ്ട്‌. നല്ല പ്രചരണമുണ്ട്‌. അത്‌വഴി' തനിക്ക്‌ നല്ല വരുമാനവു മുണ്ട്‌. ഇതൊക്കെ ആയിട്ടും ഈ ബാദ്ധൃത അവസാനിപ്പിക്കാതെ, കിട്ടാക്കുററി പിരിക്കാൻ ഞങ്ങൾ കുറേ ആളുകൾ പതിവായി തൻെറ വരാന്തയിൽ കയറിനിന്ന്‌ ആക്രോശിക്കുന്നതിൽ തനിക്ക് ലജ്ജതോന്നുന്നില്ലേ? ഒരാൾ ; ഇയ്യാളൊരു നാഴികക്കല്ലാണ്‌. കട; എനിക്കെന്തിനാ ലജ്ജ തോന്നേണ്ട കാര്യം? പതിവല്ലാ ത്തത്‌ എന്താണിവിടെ? നേ: കുററി പിരിക്കാൻ ആളുകളെ കേററിറക്കം ലജ്‌ജാവഹമല്ലേ? കട: കടം ഉള്ളതിൽ ലജ്ജ തോന്നേണ്ടതില്ല. നിങ്ങൾക്കും ഉണ്ടാകും കടം. എല്ലാവർക്കും ഉണ്ടാകും കടം. ട്ടാററാക്കും ബിർലക്കും കടമില്ലേ? ഒരാൾ: മൂപ്പര്‌ ബിർളയുടെ കണക്കപ്പിള്ളയാണെന്ന് മറെറാരാൾ: ബിർളയുടെ ആഡിററർ ആയാലും മതി, നേ: അവർക്ക്‌ കടമുണ്ടെങ്കിൽ അത്‌ നടന്നുകൊണ്ടിരിക്കുന്ന എടവാടിൻെറ ഭാഗമായിട്ടല്ലാതെ, തൻെറ മാതിരി കിട്ടിയത് പെട്ടിയിലിട്ടു തരികിട പറയുന്നവരല്ല അവർ. ഒരാൾ: അത്‌ സാക്ഷാൽ ബിർളയും ഇത്‌ ലോക്കൽ ബിർളയുമാണ്‌, അതിൻെറ വ്യത്യാസം കാണും. ഇത്‌ ഉർളയാണ് നേ; ബിർളക്ക്‌ കടമുണ്ടെന്നും പറഞ്ഞു താൻ നാട്ടുകാരുടെ പണം മുക്കാൻ നോക്കേണ്ട. തനിക്ക്‌ ലജജയില്ലായിരിക്കും, ഞങ്ങൾക്ക്‌ നാണക്കേടായിത്തുടങ്ങി. ഈ പണം വസൂലാക്കാൻ നിങ്ങൾക്ക്‌ കഴിവില്ലേ എന്ന്‌ ആളുകൾ ഞങ്ങളോട് ചോദിച്ചു തുടങ്ങി. കട; ഞാനെന്ത്‌ വേണം? ഒരാൾ: ഇത്രയൊക്കെ സംസാരിച്ചിട്ടും എന്ത്‌ വേണമെന്നോ? തൻെറ മാതിരി വേറെയും ബിർളമാരുണ്ടായിരുന്നു. അതൊക്കെ ഞങ്ങൾ ശരിയാക്കി താനാണ്‌ ഒതുങ്ങാപുള്ളി യായി നിലകൊള്ളുന്ന ആധുനിക ഭീകരൻ, വിഴുങ്ങൽ, ഭീമൻ. നേ: താനേ, ഉള്ള സംഖ്യ ഇന്നുതന്നെ കൊടുക്കിൻ, ബാക്കി ഇന്ന സമയം തരുമെന്ന് പറയുകയും ആ സമയത്ത്‌ കൊടുക്കുകയും ചെയ്യുക. ഇത്‌ അവസാന അവധിയാണ്‌. ഈ ചാൻസ്‌ താൻ നഷ്ടപ്പെട്ടാൽ അടുത്ത നടവടി തന്നെ വേദനപ്പിക്കും. അതിനിടവരുത്താ തിരുന്നാൽ തനിക്കും ഞങ്ങൾക്കും നന്ന്. ഇപ്പോൾ ഞങ്ങൾ പോകുന്നു. ഒരാൾ: ലോക്കൽ ബിർളാ, മൊരളാബാദ്‌. മറെറാരാഠം; ലോക്കൽബിർളാ, ഉരുളാബാദ്‌. ==ധനം കൂടി, മനം കോടി== ഞാൻ ഒരു തൂണും ചാരി വിശ്രമിക്കുകയാണ്‌. അപ്പോൾ ഒരു സലാം ചൊല്ലുന്ന ശബ്ദം കേട്ടു, തലനിവർത്തി ശ്രദ്ധിച്ചപ്പോൾ അടുത്ത ബഞ്ചിൽ ഏകനായി ഇരിപ്പുറപ്പിച്ചിട്ടുള്ള ഒരു വൃദ്ധൻെറ ശബ്ദമാണ്‌ ഞാൻ കേട്ടതെന്ന് മനസ്സിലായി. ഒരു മദ്ധ്യവയസ്കൻ ആ വൃദ്ധനെ സമീപിക്കുന്നുണ്ട്‌, വൃ: വരിൻ, ഇരിക്കൂ മദ്ധ്യവയസ്കൻ: ഇരിക്കാൻ നേരമില്ലല്ലോ അല്പം തിരക്കുണ്ട്‌. വൃ; എന്നാലും അല്പം ഇരുന്നിട്ടു പോകാം. നമ്മൾ തമ്മിൽ കണ്ടിട്ട്‌ നാളുകുറേ ആയില്ലേ? മ.വ: ശരിയാണ്‌. അടുത്തൊന്നും കണ്ട ഓർമ്മയില്ല. വൃ: എന്താ വിശേഷങ്ങൾ? ഇപ്പോൾ മുമ്പത്തെപ്പോലെ ഇങ്ങോട്ടൊന്നും വരാറില്ലേ? പണ്ടൊക്കെ അടിക്കടി നാം കണ്ടുമുട്ടുമായിരുന്നു. ഇപ്പോൾ കുറേ നാളായി അങ്ങനെ കാണാറില്ല മ.വ: പുറത്തിറങ്ങി ചുററി നടക്കാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മുമ്പത്തെപ്പോലെ താല്പര്യം തോന്നുന്നില്പ. സമൂഹവുമായി അകലാൻ തോന്നുന്നു വൃ: എന്താണ് ഭാവമാററത്തിന്‌ കാരണം? നല്പവരുമായുള്ള സ്നേഹം മൂക്കുംതോറും കൂടുതൽ കൂടുതൽ മധുരമായി തോന്നുമെന്നാണ ല്ലൊ മഹദ്വാക്യം. മ. വ: നല്ലവർ അധികമുണ്ടോ നമ്മുടെ സമൂഹത്തിൽ? അടുക്കുമ്പോഴറിയാം കരിമ്പല്പ, ഇരിങ്ങണയാണെന്ന്. വൃ: അത്തരക്കാരും ധാരാളമുണ്ട്‌. എന്ന് വെച്ച്‌ സമൂഹത്തിനെ വെറുക്കാൻ പാടില്പല്ലൊ. മ.വ; അടുക്കാൻ പററാഞ്ഞാൽ ക്രമേണ വെറുപ്പ് ജനിക്കും. അപ്പോൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാനേ തോന്നൂ: പുറത്തിറങ്ങി നടക്കാൻ മനസ്സ്‌വരില്ല. വൃ: ആ വികാരത്തിന് _“ആ ചിന്താഗതിക്ക്‌ ഒരു തടയിടണം. അതിനെ വളർത്തിയെടുക്കരുത്'. എന്തുകൊണ്ടെന്നാൽ നബി (സ) പറ ഞ്ഞിട്ടുണ്ട് സമൂഹത്തിൽ നിന്നുള്ള ദ്രോഹം സഹിച്ചു കൊണ്ട് അവരോടൊപ്പം കഴിഞ്ഞുകൂടുന്നതാണ്, അവരെയും വിട്ടകന്നു കഴിയു ന്നതിനേക്കാൾ ശ്രേഷ്ടമെന്ന്. ആ ദ്രോഹങ്ങൾ സഹിക്കുന്നത്‌ ഒരു പുണ്യകർമ്മമായി അല്പാഹു ഗണിക്കുമെന്നർത്ഥം. മ.വ: തത്വജ്ഞാന പ്രകാരം മനസ്സ്‌ അടങ്ങിക്കിട്ടണ്ടേ എന്ത് ചെയ്യും? വൃ: അതൊക്കെ പരിശീലിക്കണം. കുറേയൊക്കെ ബുദ്‌ധിക്ക്‌ വഴിപ്പെടണം. അതായത്‌ വിചാരത്തിനു വികാരത്തെ നിയന്ത്രിക്കാനും പഠിക്കണം. എല്ലാം ശരിയാകും. അതിരിക്കട്ടെ. ഇപ്പോൾ എവിടെ പോയിട്ട് വരുന്നു? മ. എൻെറ ഒരു പഴയ ചങ്ങാതിയെ കാണാൻ പോയതാണ്‌.. അയാളെ കണ്ടു കാര്യം കഴിഞ്ഞു മടങ്ങുകയാണ്‌. വൃ: വന്ന കാര്യം നടന്നു. പിന്നെ ധൃതിപ്പെടാനില്പല്ലൊ. മ.വ: അടിയന്തിരമായതുകൊണ്ടാണ്‌ അയാളെ കാണാൻ വന്നത്‌. കുറച്ച് പൈസ ആവശ്യമായിവന്നു. അത്‌ കിട്ടി, ഇനി വേണ്ടേടത്ത്‌ എത്തിക്കണം. വൃ: പണക്കാർ തമ്മിലാണല്ലൊ കൊള്ളക്കൊടുക്ക. അവരും കൊടുക്കും അവർക്കും കൊടുക്കും “വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടും" എന്നാണല്ലൊ പ്രമാണം. മ.വ: ഇവിടെ സംഗതിയങ്ങനെയല്ല. ഞാനുദ്ദേശിക്കാത്ത ഒരാവശ്യം ഇവിടെ എത്തിയപ്പോൾ ഉണ്ടായി. പിന്നെ അതിന്‌ വേണ്ടി വീട്ടിൽ പോകണ്ടേ? അപ്പോൾ തോന്നി അടുത്തുള്ള ചങ്ങാതിയിൽനിന്ന് വാങ്ങാമെന്ന് അങ്ങനെ യാദൃശ്ചികമായി സംഭവിച്ചതാണ്‌ ഈ സുഹൃദ്ദ ർശ്ശനവും കൊള്ളക്കൊടുക്കയും. വൃ: ചങ്ങാതിയെ കാണാനിടവന്നത് നന്നായി. പണമിടപാടും ചിലപ്പോൾ ആവശ്യമായിവരും. ഒരു പോയിന്റ്‌_നമുക്ക് എപ്പോഴാണ്‌ കുറച്ചോ അധികമോ പൈസയുടെ ആവശ്യം നേരിടുക എന്നറിയില്ല. അതുകൊണ്ട് എപ്പോഴും എന്തെങ്കിലും ഒരു തുക കീശയിലുണ്ടാ യിരിക്കണം. മ.വ: അതില്ലാത്തത്‌കൊണ്ടാണ്‌ ഇന്ന് വായ്പ വാങ്ങേണ്ടിവന്നത്‌. വൃ: നിങ്ങൾക്കൊക്കെ അല്ലാഹു (ത) വളരെ നിഅ്‌മത്ത്‌ ചെയ്തിട്ടുണ്ടല്ലോ. ഞങ്ങളെപ്പോലെ ബേജാറും വെകിളിയുമായി നെഞ്ചുരുകേ ണ്ടുന്ന ഗതികേട്‌ നിങ്ങൾക്കില്പ. പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും കീശയിൽ കരുതണം. പലത്‌ കൊണ്ടും അത്‌ ഗുണം ചെയ്യും. വല്ല വർക്കും ചെറിയ ഉപകാര സഹായങ്ങൾ ചെയ്യേണ്ടിവന്നാൽ അതിനും സാധിക്കു. കയ്യിലൊന്നും ഇല്ലെങ്കിൽ “ഇല്ല“ എന്ന പദം നിങ്ങളെ വായിൽനിന്നു പുറപ്പെടേണ്ടിവരും. ആ വാക്ക് ഒഴിവാക്കലല്ലേ യോഗ്യതയും മാന്യതയും. മ.വ: സംഗതിയുടെ കിടപ്പ്‌ നിങ്ങളറിയില്ല, നിങ്ങൾപറഞ്ഞ ശീലം എനിക്ക്‌ ആദ്യമൊക്കെ ഉണ്ടായിരുന്നു. അത് സൗര്യക്കേടായിത്തീർ ന്നു. അപ്പോൾ ആ ശീലം അങ്ങ്‌ മാററി. വൃ: അതിശയം തോന്നുന്നല്ലോ. എപ്പോഴും കൈവശം അല്പം പൈസയുണ്ടായിരിക്കുകയെന്നത്‌ സ്വൈരം കെടുത്തുന്ന ശീലമായി നിങ്ങൾക്കനുഭവപ്പെട്ടു എന്ന് പറയുന്നത്‌ മനസ്സിലാക്കാൻ പ്രയാസമുണ്ട് . ഞാനാവട്ടെ “കാലിയായി“ നടക്കേണ്ടിവന്നല്ലോ എന്ന് സ്വയം പഴിച്ചു ദുഃഖിക്കുകയാണ്‌. അല്പാഹു (ത) നിഅ'മത്ത്‌ ചെയ്ത നിങ്ങൾക്ക് അത്‌ സ്വൈരക്കേട്! എന്താ ഇത്‌? മ.വ: പറയാം ആളുകളൊക്കെ എന്നെയും കാത്ത് വഴിയിലിരിക്കയാണെന്ന് തോന്നിപോകുന്നു. പുറത്തിറങ്ങേണ്ട താമസം ഓരോരു ത്തർ പിന്നാലെ കൂടുകയായി. ഓരോതരം ആവശ്യങ്ങൾ, ബുദ്ധിമുട്ടുകൾ, ഞെരുക്കങ്ങൾ, പ്രയാസങ്ങൾ അവർ എൻെറ മുമ്പിൽ അവതരിപ്പിക്കും. ആളും ആവശ്യവും നോക്കി തരംപേലെ സഹായിക്കുകയും ചെയ്യും. ഇത്‌ കൂടാതെ വായ്പക്കാർ അവരെയും ഒരളവിൽ തൃപ്തിപ്പെടുത്തും പക്ഷെ വായ്പ പോയതിന്റെ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. പണമിടപാട്‌ സ്നേഹിതന്മാരെ നഷ്ടപ്പെടുത്തും എന്നത്‌ വളരെ ശരിയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു ഗുണമുണ്ട്. ഇപ്പോൾ വായ്പക്കാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പലരും ഒരു “വാങ്ങ“ലോടെ അപ്രത്യക്ഷമാകും. പോയത്‌ പോയാലും ആ ശല്യം ഒഴിഞ്ഞല്ലോ എന്നതാണ്‌ എന്നെ ആശ്വസിപ്പിക്കുന്നത്‌. കയ്യിലു ണ്ടായാൽ ചോദിക്കുന്നവർക്ക് കൊടുക്കും. ഇല്ലെങ്കിൽ അത്‌ കൂടതെ കഴിഞ്ഞല്ലൊ. അതാണ് ഞാൻ കാലിയായി നടക്കാൻ തീരുമാനി ച്ചത്‌. ശല്യം മനസ്സിലായല്ലോ?. വൃ: സ്നേഹപൂർവ്വം പറയട്ടെ, തെററിദ്ധരിക്കരുത്‌, വേണ്ടുവോളം അറിവും വിവേകവും ലോകാനുഭവവും നിങ്ങൾക്കുണ്ട്‌ പടച്ചവൻ അനുഗ്രഹിച്ച വ്യക്തികളിലൊരാളാണ്‌ നിങ്ങൾ. അവൻതന്നത്‌, അവൻ ഇഷ്ടപ്പെടുന്ന, അ൨ൻ കല്പിച്ച മാർഗ്ഗത്തിൽ ചെലവ് ചെയ്യേണ്ടത്‌ നമ്മുടെ കടമയാണ്‌. ആ നിഅമത്തിന്ന് കാണിക്കുന്ന ശുക്‌ _നന്ദി_അതാണ്‌ ഇല്ലാത്തവരുടെ പരിതസ്ഥിതികൾ മനസ്സിലാക്കി അവർക്ക്‌ വേണ്ട സഹായം ചെയ്ത് സമാധാനിപ്പിക്കുക. അതിന് മടിക്കരുത്‌. നമ്മെ വീണ്ടും പടച്ചവൻ ഇല്ലായ്‌മയിലേക്ക്‌ താഴ്‌ത്താതിരിക്കണമെങ്കിൽ തന്നത്‌ നന്ദിപൂർവ്വം ഉപയോഗപ്പെടുത്തണം. മ.വ: പക്ഷെ ആളുകൾ നമ്മെ ചൂഷണം ചെയ്യാൻ നടക്കുകയാണ്‌. ഒന്നാമത്‌ സത്യസന്ധതയില്ല. വാക്ക്‌ പാലിക്കയുമില്പ. എന്തെങ്കിലും പറഞ്ഞു എന്നിൽ നിന്ന് കുറേ വസൂലാക്കണമെന്ന ലക്ഷ്യമേ അവർക്കുള്ളു. കൊടുക്കുന്ന ശീലം എനിക്കുണ്ടെന്നും അതിൽ മടിയോ മുഷിപ്പോ ഇല്ലെന്നും കുറച്ചു കാലംകൊണ്ട് അവ൪ മനസ്സിലാക്കി, ഇത്‌ തന്നെ തരം എന്ന മട്ടിൽ കാണുമ്പോഴൊക്കെ പിന്നാലെകൂടി ഊററാൻ തുടങ്ങുകയായി. ഇതൊരു സ്ഥിരം പരിപാടിയാണ്‌ ചിലർക്ക്‌. അത്‌ മനസ്സിലാക്കിത്തന്നെയാണ്‌ എൻറ ഇപ്പോഴത്തെ രീതി. കയ്യിൽവെച്ചുകൊണ്ട് ഇല്ലെന്ന്‌ കളവ്‌ പറയുന്നതിലും ഭേദം ഇല്ലാതെതന്നെ ഇല്ലെന്ന് പറഞ്ഞു സത്യവാനാകാമല്ലൊ. ആളുകളെ ഒഴിവാ ക്കലാണ്‌ ലക്ഷ്യം. അത്‌ കളവ്‌ പറയാതെ സാധിക്കുന്നു. വൃ: ആളുകളെകൊണ്ടുള്ള ബുദ്ധിമുട്ട് മനസ്സിലായി പക്ഷെ യഥാത്ഥത്തിൽ വിഷമിക്കുന്നവരെ മറക്കരുത്‌. കൂരകളിൽ പാർക്കുന്നവ രുണ്ട്‌, തീയെരിയാത്ത അടുപ്പുകളുണ്ട്‌."വയററത്ത്‌ കല്ല്‌ കെട്ടി” മേലേ അലക്കിത്തേച്ച വെള്ള ഷർട്ടും ധരിച്ച്‌ വേഷഭൂഷാദികളോടെ ജനമദ്ധ്യേ വിഹരിക്കുന്ന മാന്യന്മാരുണ്ട്‌_ചോദിക്കാൻ നാവ് പൊന്താത്തവർ _അവരൊക്കെ നിങ്ങളെപ്പോലെയുള്ളവരുടെ ബാദ്ധ്യതയാണ്‌ . നിങ്ങളൊക്കെ ഏക്കർകണക്കിന് വാങ്ങി കൂട്ടുന്നു, മാളികകൾ നിലനിലയായി പണിതു കേററുന്നു. സമൂഹത്തിലെ നിർദ്ധനന്മാരേയും, ദരിദ്രവാസികളേയും വിസ്മരിക്കരുത്‌. ഖുർആൻ പറയുന്നു. "അള്ളാഹു (ത) അനുഗ്രഹിച്ചു നല്കിയതുകൊണ്ട് പരലോകം കരസ്ഥമാക്കാൻ ആഗ്രഹിക്കുക. നിനക്ക്‌ ലഭിച്ചിട്ടുള്ളതിനെ മറക്കാതിരിക്കുക. അതിനാൽ അള്ളാഹു നിനക്ക് നന്മ ചെയ്തത്‌ പോലെ നീയും (മററുള്ളവ ർക്ക്‌)നന്മ ചെയ്യുക” ഈ നിർദ്ദേശങ്ങൾ നിങ്ങളെപ്പോലെയുള്ളവർ ഓർത്തിരിക്കേണ്ടതാണ്‌. മ.വ: തത്വം വളരെ ശരിതന്നെ പക്ഷെ ആളുകളുടെ സമീപം എന്നിൽ വളരെ വെറുപ്പുണ്ടാക്കിക്കഴിഞ്ഞു, ആളുകളെ കാണുന്നത്‌ തന്നെ ഭയമായിത്തീർന്നിരിക്കയാണ്‌. അതിനാൽ പുറത്തിറങ്ങാൻതന്നെ മടിയായി നാം തമ്മിൽ മുമ്പത്തെപ്പോലെ അടിക്കടി കാണാ ത്തത്‌ അത്‌കൊണ്ടാണ്‌ . വ്യ: അത്‌ പാടില്ല, ആവശ്യക്കാരെ കണ്ട്മുട്ടുന്നത് ഭാഗ്യമായി കരുതണം, അവർക്കെന്തെങ്കിലും കൊടുത്താൽ പരലോക നന്മ നേടാൻ സാധിക്കുമല്ലൊ. വിശക്കാത്തവർക്ക് മടികൂടാതെ കൊടുക്കുന്ന ധനികർ വിശക്കുന്നവരെ നിഷ്‌കരുണം അവഗണിക്കുന്നു എന്ന് തോന്നി ക്കുന്ന വിധത്തിലാണ്‌ അനുഭവങ്ങൾ നിങ്ങൾതന്നെ സമ്മതിക്കുന്നു നിർദ്ധനന്മാരെ കാണാൻതന്നെ ഭയമാകുന്നു എന്ന്. ധനം കൂടി, മനം കോടി, പണ്ട് മനസ്സിനുണ്ടായ അയവും ഭയവും കാരുണൃവുമൊക്കെ ഇപ്പോൾ ഇല്ലാതായി അങ്ങഒന ആവരുത്‌, മ.വ : തീരേ കെട്ടടങ്ങിയിട്ടില്ല. ദയാദാക്ഷിണ്യമൊക്കെ കാണിക്കുന്നതിൽ എനിക്ക് മടിയില്ല. അത്യാവശ്യമുണ്ടെന്ന്‌ കാണുന്നിടത്ത്‌ എൻെറ കൈകൾ നീളാറുണ്ട്. വ്യ: അൽഹംദുലില്പാഹ് _ആ കൈക്ക് നീളം കൂടികൂടി വരട്ടെ, ഖുർആൻെറ ഭാഷയിൽ പറഞ്ഞാൽ ചിലർ കൈകൾ പിരടിയിൽ വെച്ചു കെട്ടിയവരുണ്ട്‌ അവർ നന്ദികെട്ടവരഠണ്. അവരുടെ ധാരണ അവർക്ക്‌ കിട്ടിയ ധനമെല്ലാം അവർ അവരുടെ ബുദ്ധിസാമർത്ഥ്യം, അധ്വാ നശീലം, സ്ഥിരോത്സാഹം എന്നീ ഗുണങ്ങളാൽ സ്വയം സമ്പാദിച്ചതാണെന്നാണ്. അല്ലാഹുവിന്‌ ഒരു പങ്ക് ഉള്ളതായി അവർ വിശ്വസിക്കു ന്നതായി തോന്നുന്നില്ല. ദാലിക്കമിൻ ഫളലില്പാഹി_ അല്പാഹു കനിഞ്ഞു നൽകിയതാണെന്ന്‌ അക്കൂട്ടർ സമ്മതിക്കയില്പ. അല്ലാഹുവാണു അവരെ “തണ്ടിലേറ്റി"യത്‌ അവരുടെ “തോളിൽ മാറാപ്പ്“കേററുന്നതിനും അവന് കഴിയും എന്ന് അവർ വിശ്വസിക്കുന്നുണ്ടോ ആവോ, ചിലർ ധാരാളം ധനദുർവിനിയോഗം ചെയ്യുന്നു. കേസുംകൂട്ടവും ഉണ്ടാക്കുന്നു നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന. വലിയ തുക വേണ്ടാത്ത തിനു ചെലവാക്കാൻ മടിയില്ലാത്ത അവർ, പുണ്യകരമായ കാര്യങ്ങളിൽ മഹാപിശുക്കു കാണിക്കുന്നു. എല്ലാവരുമല്പ. എന്നാലും വളരെ പേർ അങ്ങനെയുള്ളവരുണ്ട്. അള്ളാഹു നിർബന്ധമാക്കിയ സക്കാത്ത്‌ ശരിക്കും കൊടുത്തുവീട്ടുന്നവർ എത്രപേരുണ്ടാവും, അനേകം ഏക്കർ ഭൂമിയുടെ ഉടമയായവർ പൊതുജനോപയോഗത്തിനായി നടവഴി സ്ഥലം വിട്ടുകൊടുക്കാൻ മടിക്കുന്നവരുണ്ട്.. ജനം വർദ്ധിച്ചു ഭവനങ്ങൾ പെരുത്തു പണ്ട് ഒഴിഞ്ഞുകിടന്ന മൈതാനങ്ങൾ ഇപ്പോൾ ഭവനനിബിഡമായി. കാരണം പൊതുജനങ്ങഠംക്ക്‌ യഥേഷ്ടം ഉപയോ ഗിക്കാൻ പാകത്തിൽ പൊതുവഴികൾ വേണമെന്നായി. അതിന്‌ ആവശ്യമായ സ്ഥലം പാവങ്ങൾ വിട്ടു കൊടുത്താലും കഴിവുള്ളവർക്കാ ണ്‌ അങ്ങനെ ചെയ്യാൻ മടി, ഇതൊരു റോഡ്‌ യുഗമാണ്. എവിടെ നോക്കിയാലും റോഡ്‌ പ്രശ്നമാണ്‌. അത്കൊണ്ട്‌ അക്കാര്യം ഉദാഹരണ മായി ഞാൻ പറഞ്ഞതാണ്. ധനം കൂടുംതോറും അതിനോട് ആർത്തി പെരുകുന്നു. ധനം ഉണ്ടാക്കാൻ വിഷമം, സംരക്ഷിക്കാൻ വിഷമം, വർദ്ധിപ്പിക്കാൻ വിഷമം; ചെലവാക്കാൻ വിഷമം_ഹാ, എന്നെപ്പോലെയുള്ളവർക്ക് എന്ത് സുഖം. ഉള്ളതുംഭക്ഷിച്ചു സുഖമായി ഉറങ്ങാം. “കൊട്ടാരം ചിന്തയിൽ വ്യഗ്രതകൊള്ളുമ്പോൾ കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം? മ.വ: എനിക്ക്‌ എന്നോടുതന്നെ വെറുപ്പായി തുടങ്ങിയിരിക്കുന്നു, എൻെറ നയത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ സംസാരത്തില ടങ്ങിയ ഉപദേശം വളരെ വിലപിടിച്ചതും എന്നെ സംബന്ധിച്ചേടത്തോളം ഫലപ്രദവുമായിട്ടുണ്ട്‌. എൻെറ ഏതോ ഒരു കണ്ണ് തുഠന്നിരിക്കു ന്നു. ഒരു പുതിയ ലോകത്തിൽ ഞാൻ പിറന്നിരിക്കുന്നു. ഇൻശാ അള്ളാ ഞാൻ പഴയ ഞാനായിട്ടല്ല. ഒരു പുതിയ ഞാനായിട്ടു ഈ നിമിഷം മുതൽ ജീവിക്കും. പുതുപ്പിറവി തന്ന നിങ്ങൾക്ക്‌ അല്ലാഹു നന്മ ചെയ്യട്ടെ. വ്യ: വളരെ സന്തോഷം. ധനം അല്ലാഹു നമ്മെ ഏല്പിച്ച അമാനത്തായി കരുതണം. അതൊരു ട്രസ്റ്റാണ്‌ അവന്റെ ഇച്ഛാനുസരണം ചെലവാക്കാനുള്ളതാണത്‌. ഈ ബോധം മനസ്സിലുണ്ടായാൽ എല്ലാം ശരിപ്പെടും. പടച്ചവൻ നമ്മെ നേർമാർഗ്ഗത്തിലാക്കട്ടെ. മ.വ: ആമീൻ. പിന്നെ കാണാം. ഇൻശാ അല്പാഹ്‌_അസ്പലാമു അലൈക്കും. കാലിഹജജ്‌ ഞാൻ നാട്ടിൻപുറത്ത്‌കൂടി നടന്നുവരികയാണ്‌. ഓർക്കാപ്പുറത്ത് ഒരു മഴ, ഭാഗ്യത്തിന്‌ സാമാന്യം ഭേദപ്പെട്ട ഒരു വീടിരിക്കുന്ന പറമ്പിലൂ ടെയായിരുന്നു തത്സമയം ഞാൻ നടന്നിരുന്നത്‌. ഞാൻ ആ വീടിൻെറ വരാന്തയിൽ കയറി മഴയിൽനിന്നും രക്ഷപ്പെട്ടു. ഒരു സമ്പന്നൻെറ വീടാണെന്ന് പെട്ടെന്ന് മനസ്സിലായി. മൊസൈക്ക്‌ വിരിച്ച നിലം. അലംകൃതമായ കതകുകൾ. റേഡിയോ, ടെലിവി ഷൻ, ഫോൺ, ഫേൻ എന്നിത്യാദി നവീന സുഖഭോഗാനന്ദോപകരണങ്ങളും ജനനിലൂടെ ദൃശ്യമാണ്‌, ഞാൻ ആ വരാന്തയിൽ ചാരിയി രുന്നു വിശ്രമിച്ചു. മഴ ചിലപ്പോൾ ഒരു ഭാഗ്യം തന്നെയാണ്‌. ഒരു ചെറുപ്പക്കാരൻ സോഫയിൽ ചാരിയിരുന്നുകൊണ്ട് ഒരു പുസ്സകം വായിക്കുന്നത്‌ അല്പം കഴിഞ്ഞാണ്‌ ഞാൻ കണ്ടത്‌. ഞാൻ ശബ്ദം ഒന്നും ഉണ്ടാക്കാതെയും, എൻെറ സാന്നിദ്ധ്യം അറിയാനിടവരാതെയും ഒരു പുറം പോക്ക്‌ സ്ഥലത്തെന്നപോലെ ആ വരാന്തയിൽ നിർവി കാരനായി ഇരിക്കുകയാണ്. ഒരാൾ പുറത്തു നിന്നുവന്ന് വരാന്തയിൽകയറി നേരെ അകത്തേക്ക്‌ കയറന്നത്‌ കണ്ടു. ആ വീടിൻെറ ഉടമയായിരിക്കാം അല്ലെങ്കിൽ അടുത്ത ബന്ധു ആയിരിക്കാം എന്നൊക്കെ ഞാൻ കരുതി. യാതൊരു ആചാരോപചാരവും തടവോ സങ്കോചമോ സംശയമോ ഒന്നും കൂടാതെ “ശടശടേ“ന്നുള്ളവരവും കേററവും കണ്ടാൽ അങ്ങനെ വിചാരിക്കാൻ മതിയായ ന്യായമുണ്ടല്ലൊ, പക്ഷെ അങ്ങനെയല്ലെന്ന് പിന്നീട്‌ വൃക്തമായി. കണ്ടാൽ ഒരു മതപണ്ഡിതനെപ്പോലെയുണ്ട്‌. തലപ്പാവും താടിയുമുണ്ട്‌. അത്‌കൊണ്ടു ഒരു മൗലവിയാണെന്ന് ഉറപ്പിക്കാൻ വയ്യല്ലൊ. ഭക്ത രായ മുസ്ലിംകൾ സുന്നത്ത്‌ എന്നനിലക്ക്‌ താടിയും തലക്കെട്ടും സ്ഥിരം വേഷമാക്കിയവരുണ്ട്‌. മിക്കവാറും മുസ്സിയാക്കൾ ഈ വേഷം ധരിക്കുന്നത്‌ കൊണ്ടു, വേഷം മതവിജ്ഞാനത്തിൻെറ ഒരു ചിഹ്നമായി മാറിയെന്നേയുള്ളു, ഈ വേഷം ധരിക്കാത്ത എത്രയോ പണ്ഡിത ന്മാരുണ്ട്. പക്ഷെ മുസ്ലിയാർ എന്ന് അത്തരക്കാർ അറിയപ്പെടുകയില്ലെന്ന് മാത്രം. ഒന്നുറപ്പിക്കാം വേഷവും പാണ്ഡിത്യവും തമ്മിൽ അഭേദ്യബണ്ഡമൊന്നുമില്പ. ഇരിക്കട്ടെ. ഇദ്ദേഹം അകത്ത്‌ കടന്ന് സെക്കൻറുകൾക്ക് ശേഷം ഒരു “അസ്സലാമു അലൈക്കും" കേട്ടു തുടർന്ന് “വ അലൈക്കുമുസ്സലാം" എന്നും കേട്ടു. പിന്നെ കടുത്ത ഗൗരവപ്പെട്ട സംഭാഷണമാണ്‌ അവിടെ നടന്നത്‌, സംഭാഷണത്തിൽനിന്നും വന്ന ആൾ മുസ്ലിയാരാണെന്നും അകത്തിരുന്നിരുന്ന യുവാവ്‌ അടുത്ത ദിവസം വിദേശത്ത്‌ നിന്ന് വീട്ടിൽവന്നുചേർന്ന ആ കുടുംബാംഗമാണന്നും മനസ്സിലായി. സംഭാഷണം ആരംഭിക്കുന്നത്‌ യുവാവാണ്. ആദ്യത്തെ ചോദ്യംതന്നെ അയാളുടെ കാഠിന്യം കാണിക്കുന്നുണ്ട്‌ “നിങ്ങളെന്താഹേ, മര്യാദ യില്പാതെ. വീട്ടിലേക്ക്‌ കടന്നുവരുന്നു. മുസ്ലിമിന്റെയെന്നല്ല മുസ്ഡിയാരുടെതന്നെ 'വേഷമുണ്ടല്ലൊ. ഇങ്ങനെയാണോ അന്യഗ്രഹത്തിൽ പ്രവേശിക്കേണ്ടത്‌? മുസ്ലിയാർ: ഇവിടെ ആരും ഉണ്ടാവാറില്ല. എൻെറ പതിവ്‌ അകത്ത് വന്നിരുന്നശേഷം എൻെറ സാന്നിദ്ധ്യം അറിയിക്കലാണ്‌. യുവാവ്‌: ഓഹോ, പതിവായി വരാറുള്ള ആളാണല്ലെ ശരി, എന്നാൽ ഒരാളെ കണ്ടാൽ നിങ്ങൾ സലാം ചൊല്ലേണ്ടതല്ലേ? അതെന്തു കൊണ്ടു ചെയ്തില്ല? മു: അതിങ്ങോട്ടും ആകാവുന്നതാണല്ലൊ. യു: വന്ന ആൾ എന്നനിലക്ക്‌ നിങ്ങൾ സലാം ചൊല്ലാ൯ ബാദ്ധ്യസ്ഥനല്ലേ? അതോ, തലയിൽക്കെട്ടും താടിയും ഉള്ളതുകൊണ്ടു മുസ്സിയാർ എന്ന പദവിയിലായിരിക്കെ അങ്ങോട്ടു ചൊല്ലണമെന്ന അവകാശം സ്ഥാപിക്കലാണോ? മു: അങ്ങിനെയൊന്നുമല്ല. യാദൃശ്ചികമായി ഒരാളെ കണ്ടപ്പോളത്തെ ഒരു പ്രത്യേകതയുണ്ടല്ലൊ. ഒരു അപ്രതീക്ഷിതത്വം, ഒരു വികാരം. അതിൽപ്പെട്ടുപോയി. അങ്ങനെ സലാം ചൊല്പാൻ അല്പം താമസിച്ചു അത്‌ ശരിയാണു. സത്യത്തിൽ താൻ സലാം ചൊല്ലാൻ നാവനക്കി ത്തുടങ്ങിയതാണ്‌ അപ്പോഴേക്കും ഇങ്ങോട്ട് സലാം വന്നുപോയി. യു: നിങ്ങൾ മെഷീൻ സ്റ്റാർട്ട് ചെയ്തു തുടങ്ങുമ്പോഴേക്കും എൻെറ വണ്ടി ഓടിത്തുടങ്ങി. മു: എന്തെങ്കിലും പറയാം. എങ്ങിനെയങ്കിലും വ്യാഖ്യാനിക്കാം. സംഗതി ഇങ്ങനെ സംഭവിച്ചു. യു: ശരി. എവിടെയാ നാട്‌? മു; കുറേ വടക്കാണ്‌. ഗുണംകേറാപുരം എന്നാണ്‌ സ്ഥലത്തിൻെറ പേർ. യു: ഇങ്ങനെ പതിവായി ചുററിസഞ്ചരിക്കുന്നതിന്റെ ഉദ്ദേശം എന്താണാവോ? മു: ഞാൻ പതിവായി ചുററിസഞ്ചരിക്കുന്ന ആളാണെന്നു നിങ്ങളെങ്ങിനെ മനസ്സിലാക്കി? ഞാൻ അങ്ങിനെ സഞ്ചരിക്കുന്ന ആളൊന്നു മല്ല. യു: പതിവായി വന്നിരുന്നു ശബ്ദിക്കലാണ്‌ പഴക്കം തഴക്കം എന്ന് നിങ്ങളല്ലേ പറഞ്ഞത്‌? അങ്ങിനെ ജീവിക്കുന്ന ഈ വേഷക്കാർ എത്ര യോ നമ്മുടെ സമുദായത്തിലുണ്ടല്ലൊ റമസാൻ ആയാൽ പിന്നെ പറയേണ്ടതും ഇല്പ. ആ വിയർക്കാത്ത ഭാഗ്യവാന്മാരിൽ ഒരാളാണ്‌ നിങ്ങളെന്നുകരുതിയാണ്‌ എൻെറ സമീപനവും അന്വേഷണവും. മു: ഞാൻ അത്തരം ഭാഗൃവാനല്ല. നിർഭാഗ്യവാന്മാരിൽപെട്ട ആളാണ്‌, നിങ്ങളുടെ ഭാഷയിൽ _എന്റെ ഭാഷയിൽ, അല്ലാഹുത്തആലാ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. യു: അപ്പോൾ നിങ്ങളുടെ തൊഴിൽ? എവിടെ തമസം, ഇവിടെ വരാൻ കാരണം? മു: നമ്മൾ തമ്മിൽ പരിചയപ്പെടാത്തത്കൊണ്ടാണ്‌ ഇത്രയും ചോദിക്കേണ്ടിവന്നത്‌. ഞാൻ നിങ്ങളുടെ ജുമുഅത്ത്‌ പള്ളിയിലെ ഖത്തീ ബാണ്‌, ഇന്ന് ഇവിടെയാണ്‌ ഭക്ഷണം. യു: ഇത്‌ കേട്ടഉടൻ എഴുന്നേറ്റ് മുസ്‌ലിയാരെ അഭിവാദനം ചെയ്യുന്നു ഫേൻ കറക്കുന്നു അനന്തരം പറയുന്നു. താങ്കളെ കണ്ടതിൽ സ ന്തോഷം. കാണേണ്ട ആവശ്യം എനിക്കുണ്ട്താനും. മു: ഇപ്പോൾ അതിനുള്ള സന്ദർഭം നേരിട്ടു. യു: വളരെ സന്തോഷം മുസ്‌ലിയാരേ ഞാൻ ഇന്നലെയാണ്‌ വീട്ടിലെത്തിയത്‌. ഗൾഫിലായിരുന്നു ഇന്ന്‌ വിശ്രമത്തിലഠണ്‌, നാളെ മുതൽ പുറത്തിറങ്ങാമെന്ന്‌ ഉദ്ദേശിച്ചിരിക്കയാണ്‌. മു: അത്ര വിശ്രമിക്കാൻ മാത്രമുള്ള ദേഹാദ്ധ്വാനം ഉണ്ടോ ഗൾഫുകാർക്ക്. യു: നല്ല അദ്ധ്വാനമുണ്ട്‌ മുസ്‌ല്യാരേ.കെട്ടും ഭാണ്‌ഡവും തെയ്യാറാക്കുന്നിടം മുതൽ അവയൊക്കെയും എന്നേയും വീട്ടിലെത്തിക്കുന്നത്‌ വരെ നല്ല ദേഹദ്ധ്വാനവുമുണ്ട്. കൂടാതെ അതോടൊപ്പമുള്ള മനക്ലേശവും രണ്ടും കൂടി യാത്രക്കാരൻെറ ഉയിരെടുക്കും വിശ്രമം അനി വാര്യം. മു: നമുക്ക്‌ പരിചയമില്ലാത്തതാണല്ലൊ ഗൾഫ്‌യാത്ര. യു: ഗൾഫ്‌കൊണ്ടു കഴിയുന്നവൻെറ യാതനകൾ അവൻെറ ഗുണഭോക്താക്കൾക്കറിയില്ല. മുസ്‌ല്യാക്കൾക്ക് ഒട്ടും അറിയില്ല. കടലിലെ മീൻ പിടിക്കുന്നമാതിരിയാണ്‌ ആളുകൾ പെരുമാറുന്നത്‌. മു: നാം രക്ഷിക്കാൻ ബാദ്ധ്യസ്ഥരായ നമ്മുടെ ആശ്രിതന്മാരെ പരിപാലിക്കുന്നതിലാണല്ലൊ നമ്മുടെ സംതൃപ്തി. യു: അവിടെ മാത്രമല്ല കൈനീട്ടിവരുന്ന വിവിധ തരം ആൾക്കാരുണ്ട്. അവർക്ക്‌ വാരിക്കൊടുക്കുന്നതിലും നമുക്ക് സംതൃപ്തിയുണ്ട്‌. മു; അത്‌ ശരിയാണ്‌ ധർമ്മമല്ലേ. യു: മുഴുവൻ ശരിവെക്കല്ലെ മുസ്‌ലിയാരേ, സംതൃപ്തി വാരിക്കൊടുക്കുന്ന അല്ലാ, എണ്ണിക്കണക്കാക്കിക്കൊട്ടുക്കുന്ന_ആൾക്ക് മാത്രമേ യുള്ളു. അത്‌ സ്വീകരിക്കുന്ന ആആൾക്കില്ല. അയാൾക്ക് എത്ര കിട്ടിയാലും മതിയാവില്ല. തൃപ്തിയാവില്ല വെണ്ണയായാലും ആനത്തല യോളം വേണം. അപ്പോൾ തൃപ്തി ഏകപക്ഷീയമാണ്. മു' അതും ശരിയാണ്‌. യു: എല്ലാം മുസ്ലിയാർ ശരിവെക്കുകയാണ്‌. ആ നയമേ വിജയിക്കുകയുള്ളൂ, വിജയിച്ചിട്ടുള്ള ആരെയും കുററംപറയാതെ,ആരിലും തെറ്റ് കാണാതെ, എല്ലാവരിലും നന്മയും മാഹാത്മൃവും കാണുന്ന നയമേ വിജയിക്കൂ അല്ലേ മുസ്ല്യാരേ? മു: അതെ, അതെ, അത് ശരിയാണ്‌. പിന്നേ, ജനങ്ങളുമായി സൗഹൃദത്തിൽ കഴിയണമെങ്കിൽ കുററം കാണുന്ന കണ്ണും കുററം പറയുന്ന നാവും ഉണ്ടാവരുത്‌. യു: അത്‌ ശരിയാണ്‌. കുറേ നേരമായി നിങ്ങൾ ശരിവെക്കുന്നു. എനി ഞാനും ശരിവെക്കട്ടെ. ഇപ്പോൾ നിങ്ങൾ പറഞ്ഞനയം ജീവിക്കാ നറിയുന്നവർക്ക്‌ അറിയാം അതാണ്‌ ശരിയായനയമെന്ന്. ഒരുപക്ഷെ നിങ്ങളുടെ അനുഭവംതന്നെ ആ നയത്തിൻെറ ഗുണഫലത്തേയും കാര്യക്ഷമതയേയും കുറിച്ച്‌ നിങ്ങൾക്ക്‌ നല്ല പാഠം നല്കിയിട്ടുണ്ടാവും. മു; ഈ കാര്യം വളരെ വ്യക്തമാണല്ലൊ അത്‌ മനസ്സിലാക്കാൻ അനുഭവജ്ഞാനം ആവശ്യമില്ല. യു:അനുഭവിച്ചവരുടെ ബോദ്ധ്യത്തെക്കുറി പിന്നെ പറയേണ്ടതുമില്പ. ലിതത്വമ്‌ ഇന്നഖൽബി എന്നില്ലേ മുസ്ല്യാരേ_ഐനൽ യഖീൻ ഹഖുൽ യഖിൻ ആ ഗ്രേഡുകൾ താണ്ടി അടിയുറച്ച ആത്മബോദ്ധ്യം വന്ന ആളാണ്‌ താങ്കളെന്ന് എനിക്കറിയം, മു; എൻെറ ആന്തരഭാവത്തെക്കുറിച്ച്‌ നിങ്ങളെങ്ങനെ അറിയാനാ? യു: ഞാൻ നാട്ടിലില്ലെങ്കിലും നാട്ടിലെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്ന ആളാണു ഞാൻ, നാട്ടിലുള്ളപ്പോൾ മുസ്ല്യാക്കളു മായി വളരെ അധികം പഴകുകയും അവരുടെ അറിവും അറിവുകേടും കേട്ടുംകണ്ടും കരസ്ഥമാക്കുകയും, ചെയ്യുന്ന ആളാണ് ഞാൻ. നിങ്ങൾ ഇവിടെ വന്നില്പായിരുന്നെങ്കിൽ ഞാൻ വന്ന് അങ്ങയെ കാണുമായിരുന്നു. മു: ആലിമീങ്ങളുയി സമ്പർക്കം പുലർത്തുന്നത്‌ വിശിഷ്ട സ്വഭാവമാണ്‌. വളരെ കൂലിസവാബുകളുണ്ട് അവരുമായി സഹവസിക്കുകയും അവരെ സ്നേഹിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതിന്. യു: എനിക്ക് ചില പ്രത്യേക ലക്ഷ്യങ്ങളാണുള്ളത്‌. ആലിമീങ്ങളിൽനിന്ന്‌ എനിക്ക്‌ എന്തെങ്കിലും പഠിക്കാം. പിന്നെ അവർ പഠിക്കാത്ത തോ അല്ലെങ്കിൽ പള്ളിയിൽ പഠിച്ചു ജിവിക്കാൻ ഇറങ്ങിയപ്പോൾ മറന്നുപോയതോ ആയ എന്തെങ്കിലും അവരെ പഠിപ്പിക്കുകയും ചെയ്യാം. മു: ഓ, നിങ്ങൾ ആലിമീങ്ങളെ പഠിപ്പിക്കുകയും ചെയ്യുമല്ലേ? യു: ആലിമീങ്ങൾ സർവ്വജ്ഞാനികളല്ലല്ലോ. എല്ലാവരേയും പഠിപ്പിക്കാൻ പററുകയില്ല. പഠിപ്പു തികഞ്ഞിട്ടും നിറഞ്ഞിട്ടും എനി ഒട്ടും പഠിപ്പു കയറാൻ സ്ഥലമില്ലാത്ത ചില ആലിമുൽ അല്പാമമാരുണ്ട് അവർക്ക് തങ്ങൾ സർവജ്ഞാനികളാണ് എന്ന ഭാവമുണ്ട് ആരും അവരെ പഠിപ്പിക്കാൻ നോക്കണ്ട. എന്ത്‌ അബദ്ധങ്ങൾ കൈവശം സൂക്ഷിപ്പിലുണ്ടെങ്കിലും അവർ പിടിച്ച മുയലിൻെറ കെൊമ്പിൽനിന്ന്‌ കൈവിടുകയില്ല. മു: അത്‌ ചിലരുടെ ജന്മ സ്വഭാവമാണ്‌. എന്തു ചെയ്യാം. യു: അവർ ജനങ്ങളെ മുശ്‌രികീങ്ങളാക്കും അന്ധവിശ്വാസികളാക്കും. അതാണ്‌ സമൂഹത്തിന്‌ ഈ ആലിമുൽ അല്പാമമാരെക്കൊണ്ടുള്ള ദ്രോഹം. അത്തരക്കാരെ കയ്യിൽ കിട്ടിയാൽ “ചക്കരയും തേങ്ങയു"മാണ്‌ എനിക്ക് എന്നെപററി മുസ്ല്യാർ കേട്ടിട്ടുണ്ടാകും. വയ്യാവേലി കുഞ്ഞാലി എന്ന ആളാണ്‌ ഞാൻ, മുമ്പൊരു ഖത്വീബിനെ തല്ലി കുളത്തിൽ ചാടിച്ചിട്ടുണ്ട് അറിവില്ലാത്ത ബഹുജനങ്ങളെ വഴികേടിലാ ക്കിയതിന്. മു; അതൊക്കെ നല്ലകാര്യങ്ങളാണ്. ഇസ്ലാമിൻെറ ശൗര്യം കാട്ടണം. യു: ഇത്തരം ഇസ്‍ലാം ഖാതകന്മാരെ സമുദായം വെച്ചുവളർത്തരുത്‌. ഞാൻ നാട്ടിലില്ലെങ്കിലും എനിക്ക് പള്ളിയെ സംബന്ധിച്ചുള്ള എല്ലാ റിപ്പോർട്ടും കിട്ടും. ഖത്വീബുമാരുടെ നയവും പ്രവർത്തനരീതിയും ജീവിതവീക്ഷണവും ഇസ്‍ലാം വീക്ഷണവും എല്ലാം ഞാൻ മനസ്സി ലാക്കാറുണ്ട്. മു: സമുദായ സ്നേഹികളുടെ ലക്ഷണമാണത്‌: അത്തരക്കാർ എല്ലാം മഹല്ലിലും ഉണ്ടായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ സംശയമില്ല. യു: വിഘാതമായി നിലകൊള്ളുന്ന പണ്ഡിതന്മാരും ഇല്ലായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ ലവലേശം സംശയമില്ല. അതിരി ക്കട്ടെ. മൗലവിസാഹിബ്‌ ഇവിടെ സന്തോഷമായിക്കഴിയുന്നുണ്ടല്ലൊ. മു: അൽഹംദുലില്ലാ ഒരു വിധം സന്തോഷമായും സുഖമായും കഴിയുന്നു. യു: വിവരങ്ങളെല്ലാം എനിക്കറിയാം. ഏതാണ്ട് 2.1/2 കൊല്ലമായിക്കാണും താങ്കളിവിടെ വന്നിട്ട്‌ അല്ലേ? മു: രണ്ടുകൊല്ലവും നാല്‌ മാസവുമായി. യു: ഞാൻ പോയി അധികം താമസിയാതെ താങ്കൾ ഇവിടെ കൂടിയിരിക്കും, താങ്കൾക്ക്‌ മുമ്പുണ്ടായിരുന്ന ആൾ ഞാൻ പോകുന്ന അവസരത്തിൽ ആടിയുലഞ്ഞുകൊണ്ടിരിക്കയായിരുന്നു. മു: അതിൻെറ ആവശ്യമെന്ത്‌? നല്ലവർ നയിക്കുന്ന നാട്ടിൽ ക്ഷേമമായിക്കഴിയാമല്ലൊ. യു: ഒരു വിധം നല്ല ശമ്പളം ഇവിടെ കൊടുക്കുന്നുണ്ട്. താമസം നല്ല ബംഗ്ലാവിൽ. രാജകീയ ഭക്ഷണം സൗജന്യം. എല്ലാം ഇന്നത്തെ നിലവാരത്തിൽ കണക്കാക്കിയാൽ ഒരു മുഖ്യമന്ത്രിയുടെ പദവിയുണ്ട് ഖത്വീബിന്‌. മു: അങ്ങനെ താരതമ്യപ്പെടുത്തി നിലയും വിലയും നിർണ്ണയിക്കാമോ? യു: വെറുതെ ഒരു ചിന്താഗതി അത്രമാത്രം. നല്പ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻെറ സാമ്പത്തിക പദവിയും പുറമെ ജനങ്ങളുടെ ബഹുമാനവും അനുസരണവും. സുഖം ക്ഷേമായി. യു: ഇവിടെ വലിയ ചിലവൊന്നും ഇല്ല കിട്ടുന്നതൊക്കെ_നമ്മുടെ പഴഞ്ചൻ യാഥാസ്ഥിതികരുടെയിടയിൽ പല കൈമടക്ക്‌ പരിപാടി കളും ഉണ്ടല്ലൊ. എല്ലാം കൂടി നല്ലൊരുതുക മാസംതോറും സമ്പാദ്യം കാണും. മു; ഞങ്ങൾക്ക്‌ ചിലവൊന്നും ഇല്ലെന്നോ? യു: ശരിയാണ്‌ കുടുംബമുണ്ടല്ലൊ. അവരെ പോറ്റി വളർത്തണം. ആരെല്ലാമുണ്ട്‌? മു: ഭാര്യ മൂന്നു മക്കൾ ഉമ്മ ഇത്രയും ഉണ്ട്‌. യു: അവരുടെ ചിലവ്‌ മാത്രം. ഇവിടെ നിന്നുള്ളതും പറമ്പിലെ തേങ്ങാപിരിലും അടക്കാമുതലായ മററുള്ളവയും ചേർത്ത്‌ നല്ലൊരു തുക ബേങ്കിലോ മററു നിക്ഷേപരൂപത്തിലോ കാണും. മു: ഞങ്ങൾ പാവം മുസ്ലിയാക്കൾ! ധനികരായിരുന്നെങ്കിൽ നാടുവിട്ടുനിൽക്കുമോ? കുടുംബസുഖം കളഞ്ഞു നാടും വീടും വിട്ടു അന്യരെ ആശ്രയിച്ചുകഴിഞ്ഞുകൂടാൻ ഞങ്ങൾ നിർബന്ധിതരായിരിക്കയല്ലേ? യു: എത്ര ധനികന്മാരായ മുസ്ല്യാക്കളെ കാണണം. രാത്രിയിലെ മതപ്രസംഗം നടത്തുന്ന വഅളന്മാർ രണ്ടു മണിക്കൂർ പ്രസംഗത്തിന്‌ 800രൂപ 1000രൂപ ഫീസ്‌ വാങ്ങുന്ന അത്തരം ആലിമീങ്ങൾ മോശക്കാരാണോ? വമ്പിച്ച ധനികന്മാർ, ഇൽമുകൊണ്ടു അമൽ ചെയ്യാൻ അള്ളാഹുത്തഅലാ കല്പിച്ച കല്പന അവർ നിറവേററുന്നത്‌ കണ്ടോ? അത കണ്ടുപഠിച്ച്‌ അത്‌പോലെ അമൽ ചെയ്തു ധനികനാകണം. താങ്കൾ ഒരു പക്ഷെ നേരത്തേതന്നെ ധനികനായിരിക്കാം, അതാണ്‌ ആ അമലിന്‌ പോകാതെ ഈ ചെറിയ അമലിന്‌ ഒരുമ്പെട്ടത്‌. മു: ഞാൻ ധനികനല്ല നേരത്തേ അല്ല ഇപ്പോഴും അല്ല, ഈ ഖത്വീബിൻെറ വരുമാനം കൊണ്ടുവേണം എനിക്ക്‌ കുടംബത്തെ പോററാൻ. എന്നെ സംബന്ധിച്ചേടത്തോളം ധനികനാവാൻ ആഗ്രഹം ഇല്ല, അതിനുള്ള സാദ്ധ്യതയും ഇല്ല. യു: അല്ല മുസ്ല്യാരേ നിങ്ങൾക്ക് ഒരു സഹോദരിയുണ്ടെന്നു കരുതുക നിങ്ങളാണ്‌ രക്ഷിതാവ്‌ എന്നുമിരിക്കട്ടെ. ഒരു വിവാഹാലോചന വരുന്നു എന്ന് സങ്കല്പിക്കുക, 50 പവൻറെ സ്വർണ്ണാഭരണങ്ങളും 50000രൂപയും അയാൾ ആവശ്യപ്പെടുന്ന പക്ഷം നിങ്ങൾ എന്ത്‌ പറയും? മു: നടക്കാത്ത കാര്യമാണ്‌. ഒരു ധനികന്റെ വീട് കാണിച്ചു കൊടുക്കും. അവിടെ പൊന്നും പണവും ഉണ്ടെന്നു പറയും. യു: നിങ്ങളുടെ ധനസ്ഥിതി നോക്കാതെയാണ് ആ മനുഷ്യൻ നിങ്ങളോട്‌ അതെല്ലാം ആവശ്യപ്പെടുന്നത് എന്ന് വ്യക്‌തം, അവനെ ദുഷ്ടനെന്ന് വിളിക്കാമല്ലൊ. മു: അങ്ങനെ വിളിക്കാമോ? എനിക്ക് അതിനുള്ള കഴിവുണ്ടെന്ന് കരുതിയാണ് അയാൾ അത്രയും ആവശ്യപ്പെട്ടത്‌ എന്ന് വരാമല്ലൊ. യു: എന്നാൽ നിങ്ങളുടെ കഴിവനുസരിച്ചുള്ളത്‌_ നിങ്ങൾ കൊടുക്കാൻ തെയ്യാറുള്ളത്‌ സ്വികരിച്ചു ആ വിവാഹത്തിനു തയ്യാറായി ക്കൂടെ_അങ്ങനെ ചെയ്യാത്തത്‌ ഒരു ദുഷ്‌ടത്തരമല്ലേ? മു: അതും സമ്മതിക്കാൻ പ്രയാസമുണ്ട് അയാൾ ആഗ്രഹിച്ച അളവിൽ പൊന്നും മിന്നും മണ്ണും പെണ്ണും കിട്ടാനുള്ള സാദ്ധൃത വേറെയു ണ്ടെങ്കിൽ അങ്ങോട്ട്‌ അയാൾ അന്വേഷണം നീട്ടുകയാണെങ്കിൽ അതിൽ തെററില്ലല്ലോ. യു: അനുകൂലമായ ഇതര സാഹചര്യങ്ങളിരിക്കെ, അതിനെ തിരസ്ക്കരിച്ച്‌ ധനവും തേടിപ്പോകുന്നത്‌ ദുഷ്ടത്തരമല്ലേ? മു: അങ്ങനെയങ്ങു സമ്മതിക്കാൻ പ്രയാസമുള്ള കാര്യമാണത്‌. കച്ചവടത്തിൽ കൂടുതൽ ലാഭം ആശിക്കുന്നത്പോലെയുള്ള ഒരാഗ്രഹ മാണ് വിവാഹകർമ്മത്തിലും പ്രവത്തിക്കുന്നത്‌. ചിലർ ത്യാഗബുദ്ധി കാണിക്കും ചിലർക്ക്‌ സഹതാപം ഉണ്ടാകും. പലർക്കും പല പരി ഗണനകളാണ്. ആകയാൽ ദുഷ്ട്ടത്തരം നിർണ്ണയിക്കുക അത്ര എളുപ്പമല്ല. യു: ശരി ഇരിക്കട്ടെ. മറെറാരുവശം നോക്കാം. അള്ളാഹുത്തആലാ നമ്മളോട് കല്പിച്ചിട്ടുണ്ടോ സഹോദരിക്കോ പുത്രിക്കോ ഇത്ര പവൻ കൊടുക്കണം. ഇത്രായിരം രൂപ കൊടുക്കണം ഇത്ര ഏക്കർ ഭൂമി കൊടുക്കണം കാറ്‌ കൊടുക്കണം റേഡൊവാച്ച്‌ കൊടുക്കണം എന്നൊ ക്കെ? മു: അങ്ങനെ ഒരു നിബന്ധനയും ഇസ്സാമിലില്ല. യു: അത്‌ മഹാഭാഗ്യമല്ലെ മുസ്ലിയാരേ? മറിച്ച്‌ ഇതൊക്കെ കൊടുക്കണമെന്ന് കല്പിച്ചിരുന്നുവെങ്കിൽ മുസ്‌ലിംകൾ കുടുങ്ങിയതുതന്നെ. വളരെ ചുരുക്കും മുസ്‌ലിംകൾ മാത്രമല്ലേ ആ കല്പന നിറവേററാൻ പ്രാപ്തരായവരായുള്ളൂ. മു: അതെയതെ, വളരെ ചെറിയ ന്യൂനപക്ഷമല്ലേ ധനികർ. യു: നാം രക്ഷപ്പെട്ടു. അരലക്ഷം രൂപ ചെലവ്‌ ചെയ്തു ഹജ്ജിന്‌ പോകണമെന്ന് അല്ലാഹുത്തആല എല്ലാ മുസൽമാനോടും കല്പിച്ചാൽ നാം എങ്ങനെ രക്ഷപ്പെടും? മു: കുടുങ്ങിയത്‌ തന്നെ എല്ലാവർക്കും അതിന്‌ കഴിയുമോ? യു: അപ്പോൾ മുസ്‌ലിംകളോട് പണച്ചിലവുള്ള ഹജജ്‌ കർമ്മം ചെയ്യണമെന്ന് കല്പിച്ചത്‌ യുക്തിസഹമാണോ? മു: പണക്കാരോടും മററു ലക്ഷണങ്ങൾ തികഞ്ഞവരോടും മാത്രമല്ലേ അള്ളാഹു അത് നിർവഹിക്കാൻ കല്പിച്ചിട്ടുള്ളു. യു: അപ്പോൾ എല്ലാവർക്കും ഹജജ്‌ നിർബന്ധമല്ലേ മു: അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണല്ലോ. യു: മുസ്ലിയാർക്ക്‌ നിർബന്ധമായേക്കും. മു: ഞാനും ദരി(ദലക്ഷങ്ങളിൽപ്പെട്ട ആളല്ലേ സ്നേഹിതാ? യു: ശരിയാണ്‌ നേരത്തേപറഞ്ഞു ഈ ഖത്വീബിന്റെ വരുമാനമേയുള്ളൂ. മിച്ചം ഒന്നും ഇല്ലെന്ന്. അപ്പോൾ മുസ്‌ലിയാർ ഹജ്ജ്‌ നിർബന്ധ ത്തിൽനിന്നും രക്ഷപ്പെട്ടു അല്ലേ. മു:ധനികരല്ലാത്തവർ എല്ലാം ഹജജ്‌ നിബന്ധനയിൽ നിന്നും പുറത്താണ്‌. യു:നിങ്ങൾ പുറത്താണോ മുസ്‌ലിയാരേ? നേരേ ചോദിക്കാം. അതാണ് ഞാൻ കാണാനിരിക്കയായിരുന്നു എന്ന് ആദ്യം പറഞ്ഞത്‌. നിങ്ങൾ ധനികനല്ല നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? മു; ഫർളുണ്ടോ എന്ന് ചോദിച്ചാൽ_ഹ യു; അങ്ങനെ വലയണ്ട_ നേരെ ഉത്തരം പറയൂ മുസ്‌ലിയാരേ നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? നിങ്ങളുടെ കഴിവ്‌ ശരിക്കും അറിയുന്ന നിങ്ങൾക്ക്‌ അതിന് മറുപടി പറയാൻ ഞെരങ്ങേണ്ടതില്ലല്ലോ. വേഗം പറയാം.......അൽപസമയത്തെ മൗനം. യു; എന്താ മുസ്‌ല്യാരേ ഒന്നും പറയാത്തത്‌. മു; ഞാൻ ഇപ്പോൾ ഹാജിയാണ്‌ എനി ഫർളുണ്ടോ ഇല്ലേ എന്ന പ്രശ്നത്തിന്‌ സ്ഥാനമില്ല. യു; ആ പ്രശ്നത്തിന്‌ ശരിയായ പ്രസക്തിയുണ്ട്. ഞാൻ കാണിച്ചുതരാം. ഗൗരവപ്പെട്ട പ്രശ്‌നം അതിലുള്ളത്‌കൊണ്ടാണ് നിങ്ങൾതന്നെ മറുപടി പറയാൻ വിഷമിക്കുന്നത്‌. മു; എന്നിക്കൊരു വിഷമവും ഇല്ല. അതൊരു ഫിഖ്‌ഹ്‌ മസ്‌അയാണ് . എൻെറ അറിവ്‌ പറയാൻ പ്രയാസമില്ല, യു; നിങ്ങൾ ഫിഖ്‌ഹിനും ഖുർആനിനും ഹദീസിനും എതിർ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം അറിയാം പക്ഷെ ഒന്നും അറിയാത്തവന്‌ തുല്യ മായിട്ടാണ്‌ പണികളൊക്കെ. എല്ലാം അറിഞ്ഞുകൊണ്ടാണ്‌ എൻെറ ചോദ്യം. ഒഴിഞ്ഞുമാറാൻ നോക്കണ്ട. - മു; എൻെറ പ്രവർത്തികൾ പരസ്യമാണ്‌. ഒന്നിലും ഒഴിഞ്ഞുമാറേണ്ടതില്പ. യു; പരസ്യമായ പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് എന്റെ ചോദ്യം. അതാവർത്തിക്കുന്നു. നിങ്ങൾക്ക്‌ ഹജ്ജ് ഫർളുണ്ടോ? മു; ആ ചോദ്യത്തിന് പ്രസക്തിയില്ലെന് ഞാൻ പറഞ്ഞല്ലോ? അത് വിട്ടേക്കണം. യു: വിടാൻ പററുകയില്ല. ചോദ്യവും വിടാൻ പററില്ല, അതുമായി ബന്ധപ്പട്ട നിങ്ങളേയും വിടാൻ പററില്ല. മു: എന്താ നിങ്ങളുടെ ഉദ്ദേശം? യു: മുസ്സിയാർ ഇവിടെ വലിയ ഒരു തെററുചെയ്തു എന്ന് സ്ഥാപിക്കലാണ്‌ എൻെറ ഉദ്ദേശം. മു: ഞാൻ തെററു ചെയ്തിട്ടുണ്ടെങ്കിൽ നിശ്ചയമായും ഞാനതറിയൽ ആവശ്യമാണ്‌. യു: തെററു ചെയ്തെന്ന് സ്ഥാപിച്ചുകഴിഞ്ഞാൽ അത്‌ സമ്മതിക്കാനും അതിന് പരിഹാരം ചെയ്യാനും നിങ്ങൾ ബാദ്ധ്യസ്ഥനുമാണ്‌.അല്ലേ? മു: അതെ, അതാണ്‌ അതിൻെറ ന്യായവും ക്രമവും. യു: എന്നാൽ നമുക്കാരംഭിക്കാം. ഇതൊരു കോടതിയാണെന്ന് സങ്കല്പിക്കാം. വക്കീലിൻെറ ചോദ്യത്തിന് ഉത്തരം പറയാൻ കക്ഷി നിർബന്ധിതനാകുന്നത് പോലെ, മുസ്ലിയാർ ദയവായി എൻെറ ചോദ്യത്തിന്‌ ഉത്തരം പറയാതെ ഒഴിഞ്ഞുമാറരുത്‌. നമ്മൾ രണ്ടുപേരും കൂടി ഒരു വിഷയം ചർച്ച ചെയ്തു ഗവേഷണം നടത്തുകയാണെന്ന് കരുതിയാൽ മതി. തയ്യാറാണോ? മു: ശരി സ്നേഹിതാ, സമ്മതിച്ചു. യു: നിങ്ങൾ ധനികനാണോ? മു: അല്പ, ഞാൻ ധനികനല്ല. യു: ധനികനല്ലാത്ത നിങ്ങൾക്ക് ഹജ്ജ്‌ ഫർളുണ്ടോ? മു: ഇല്ല യു: നിങ്ങൾ ഹജജ്‌ ചെയ്തില്ലേ? മു: ചെയ്തു. യു: നിങ്ങൾക്ക് ഹജജ്‌ ഫർളല്ലെങ്കിൽ നിങ്ങൾ ചെയ്ത ഹജജിൻെറ നിലവാരമെന്ത്‌? മു: ഹജജ്‌ മുസ്ലിമിന്‌ നിർബന്ധമായ കടമയാണല്ലൊ. അത്‌ നിർവഹിച്ചു എന്നർത്ഥം, യു: നിങ്ങൾ ചെയ്ത ഹജജ്‌ ഫർളോ സുന്നത്തോ? മു: ആദ്യത്തെ ഹജജ്‌ ഫർള്‌ തന്നെ. യു:നിങ്ങൾക്ക്‌ ഫർളില്ലായെന്ന് നേരത്തെ സമ്മതിച്ചു കഴിഞ്ഞതാണല്ലോ. അപ്പോൾ ഫർളായ ഒരു ബാദ്ധ്യത നിങ്ങൾ വീട്ടിയെന്ന്‌ കരുതാമോ? മു: (അല്പം പരുങ്ങലോടെ) പ്രയാസമുണ്ട്. യു: അതായത്‌ ഫർളല്പ. മു: അല്ല. യു: എന്നാൽ അത്‌ സുന്നത്താണോ? മു: അങ്ങനെ കരുതാതെ എന്ത് ചെയ്യും? യു: ഒരു ഹജജ്‌ ഫർളായി ചെയ്തവർ പിന്നീട്‌ ചെയ്യുന്ന ഹജ്ജല്ലേ സുന്നത്താവുക? മു: അതെ യ: ഒരാളുടെ ആദ്യത്തെ ഹജജ്‌ സുന്നത്താകുമോ? മു; ഇല്ല. യു: നിങ്ങളുടെ ഈ ഹജജ്‌ ആദ്യത്തെ ഹജ്ജല്ലെ? മു: അതെ ആദ്യത്തേതാണ്. യു: അപ്പോൾ അത്‌ സുന്നത്തെന്ന് പറയാൻ നിവൃത്തിയില്പല്ലൊ? മു: ഇല്പ. യു: ഇപ്പോഴെന്തായി? നിങ്ങളുടെ ഹജജ്‌ ഫർളുമല്ല, സുന്നത്തുമല്ലാ എന്ന് തെളിഞ്ഞില്ലേ? മു: തെളിഞ്ഞു. യു: സുന്നത്തും ഫർളുമല്ലാത്ത ഹജജിൻെറ ഫിഖ്‌ ഹിയ്യായ പദവിയെന്താണ്. മു: എന്തായിരിക്കണം? യു: മുസ്ലിയാരുടെ കയ്യിൽ ആ ഹജജിന്‌ പേരില്ലെങ്കിൽ ഞാൻ പറയട്ടെ. സമ്മതമോ? മു: കേൾക്കട്ടെ യു: ശ്രദ്ധിച്ചോളൂ മുസ്ലിയാരേ, പഠിച്ചോളൂ മുസ്ലിയാരേ, മററുള്ളവരെ പഠിപ്പിച്ചോളൂ മുസ്ലിയാരേ, നിങ്ങൾ ചെയ്തത്‌ ഫർളായ ഹജജല്പ. സുന്നത്തായ ഹജജല്ല, എന്നാൽ കാലിയായ ഹജജ്‌. (അല്പം ഉച്ചത്തിൽ) മനസ്സിലായോ മുസ്ലിയാരേ കാലിഹജജ്‌, മൗലവി മൗനം പാലിക്കുന്നു. യു: മുസ്ലിയാരുടെ പ്രതികരണം മനസ്സിലായില്ലല്ലൊ. പഠിക്കാനും പഠിപ്പിക്കാനും കൊള്ളുന്നതാണ്‌. നമ്മുടെ അഭിമുഖം. (പിന്നേയും മുസ്‌ല്യാർ മൗനം) യു: എന്താ മുസ്‌ല്യാർ തൗബാ ചെയ്യുകയാണോ കാലി ഹജജ്‌ ചെയ്തതിന്ന്‌. എനി നിങ്ങൾ പഠിച്ചതും ശിഷ്യന്മാരെ പഠിപ്പിക്കുന്നതുമായ ഫീഖ്‌ഹ് ഗ്രന്ഥങ്ങളിൽ ഒരു പുതുമ വരുത്താനുണ്ട്‌. മ൫സ പാഠപുസ്തകങ്ങളിൽ വരുത്തുന്നത്‌ പോലെ അറബിഗ്രനഥങ്ങളിൽ വരുത്തി യാലെന്താ? ഒരു പ്രയാസമുണ്ട്‌ അറബിയിലുള്ള പ്രാമാണികമായ ഫിഖ്‌ഹു ഗ്രന്‌ഥങ്ങൾ നമ്മുടെ കാക്കാന്മാരായ മുസ്‌ലിയാക്കളുണ്ടാക്കി യതല്ല. തന്മൂലം മദ്രസ പാഠപുസ്തകങ്ങളിൽ കാട്ടുന്നപോലെ തോന്നിവാസങ്ങൾ കുത്തിക്കേററാൻ പററുകയില്ല. മു; മനസ്സിലായില്ലല്ലൊ യു: മനസ്സിലാകൂല മുസ്‌ലിയാരേ. മനസ്സിലാകൂല. ഖുത്‌ബയിലെ ഫർളുകൾ അറബിയിലാവണമെന്ന ഭാഗം തിരുത്തി ഖുതുബ മുഴുവൻ അറബിയിലാവണമെന്നാക്കി. ജുമാഅത്ത്‌ മുജാഹിദ്‌ അഭിപ്രായക്കാർക്ക്‌ സലാം ചൊല്ലരുത്‌ എന്ന് പാസാക്കി. അവരെ കാഫിറാക്കി പാഠപുസ്തകത്തിൽ കടത്തി അതുപോലെ ഒരു ഫിഖ്‌ഹ്‌ ഭേദഗതി ഞാൻ കൊണ്ടുവരുന്നു കൈകാട്ടി എരന്നുവാങ്ങി_ അല്ലെങ്കിൽ മാന്യ മായും സൗജന്യമായും ലഭിക്കുന്ന സംഭാവനകളായിക്കോട്ടെ. ആളുകളുടെ പദവി അനുസരിച്ചു പറയാം മാന്യമായ പിച്ചയെടുക്കലാണ്‌. _ഭിക്ഷയെടുക്കലാണ്‌. സംഭാവന സ്വീകരണം..അങ്ങിനെ ഇരന്നുവാങ്ങുകയെന്ന ഇരട്ടപേരുള്ള സംഭാവന മുഖാന്തിരം കിട്ടുന്ന പണം ഉപയോഗിച്ചു ചെയ്യുന്ന ഹജജ്‌ കാലിഹജജ്‌ എന്ന് പറയപ്പെടും. എന്താ മുസ്‌ല്യാരേ? ഇങ്ങനെ ഒന്ന് ചെയ്തുകൂടേ? മു: എന്തിനാണിങ്ങനെ നമ്മൾ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞു സമയം കളയുന്നത്‌? വിഷയം മാററിക്കൂടേ? യു: നിങ്ങൾക്ക്‌ ആവശ്യമില്ലാത്തതാണെങ്കിൽ എനിക്കത്‌ വളരെ ആവശ്യമായിത്തോന്നിയാലെന്ത്‌ ചെയ്യും? ആകയാൽ കോടതി തുട രുന്നു, ഈ നാട്ടിലെ ജനങ്ങളെ നിങ്ങൾ രണ്ടുകൊല്ലം കൊണ്ടു പരിചയപ്പെട്ടിരിക്കുമല്ലോ? മു: അറിയാം. മിക്കവാറും ആളുകളെ യു: അവൻ ധനികരോ അഷ്ടിപുഷ്ടി കഴിഞ്ഞുകൂടുന്ന ശരാശരി സാധാരണക്കാരോ? മു: അധികവും ശരാശരിക്കാർതന്നെ. യു: ധനികരെന്ന് പറയുന്നവർ നിങ്ങളുടെ അഭിപ്രായത്തിൽ ഉണ്ടോ? മു: അധികം പേർ കാണുകയില്ല യു: ഭൂരിപക്ഷം ജനങ്ങൾ സാധാരണക്കാരും നിർദ്ധനരുമല്ലേ? മു: അതെ യു: ഇവിടെ മദ്രസ്സ കെട്ടിടം പൂർത്തിയായിട്ടില്ല. പള്ളിപ്പണിയിൽ ഹാളിൻറ പണി ബാക്കിയുണ്ട്‌. കുളത്തിൻെറ പടവുകൾ കെട്ടാനിരി ക്കുന്നു . ഈ വസ്തുത ശരിയല്ലേ? മു: അതെ. യു: രണ്ടുകൊല്ലമായി നിങ്ങളിവിടെ കഴിയുന്നു. ഈ പണികൾ പൂർത്തിയാക്കാനുള്ള വല്ല ശ്രമവും നിങ്ങൾ നടത്തിയോ? മു: ഞാൻ ഇവിടെ പെതുവേ പറയാറുണ്ട്. ഈ പണി വേഗം തീർക്കണമെന്ന്. യു: നിങ്ങൾ പറയാതെ ജനങ്ങൾക്കറിയാവുന്ന കാര്യമാണത്‌, നിങ്ങൾ ജനങ്ങളെ ഉത്സാഹിപ്പിച്ചു, നിങ്ങളും മുന്നിട്ടിറങ്ങി, ധനശേഖ രണം നടത്തി ആ പണികളെല്ലാം ചെയ്തുതീർക്കാഞ്ഞത്‌ നിങ്ങൾക്ക്‌ പററിയ വീഴ്ചയാണെന്ന്‌ ഞാൻ പറയുന്നു. യോജിക്കുന്നോ? മു: എൻെറ വീഴ്ചയെന്ന് പറയുന്നത്‌ ശരിയല്ല, കമ്മററിക്കാർക്ക്‌ ഉത്സാഹം കുറഞ്ഞതുകൊണ്ടാണ്. യു: നിങ്ങൾ അവരെ ഉത്സാഹിപ്പിച്ചില്ല. നേരേമറിച്ച് നിങ്ങൾക്ക്‌ കാലിഹജ്ജ് ചെയ്യാനുള്ള സംഖ്യ നിങ്ങൾ ഈ നാട്ടിൽ നിന്നും പിരിച്ചു ണ്ടാക്കി. അത് പിരിക്കാൻ ആളുണ്ടായി. അതിന്‌ പ്രചോദനം കൊടുക്കാൻ നിങ്ങൾ തയ്യാറായി. അത്‌ നടന്നു. നിങ്ങൾക്ക്‌ താല്പര്യമുള്ള കാര്യത്തിൽ നിങ്ങൾ ശ്രദ്ധചെലുത്തി അത്‌ നിറവേററി. അതല്ലെ സത്യാവസ്ഥ? മു: അങ്ങനെ വ്യാഖ്യാനിക്കാം. പക്ഷെ ഒരു സത്യം മറക്കരുത് . അനേകം വർഷങ്ങളായി നിലനിൽക്കുന്ന ഒരു മഹല്ലും ജുമുഅ പള്ളിയുമാണിത്‌. രണ്ടരകൊല്പം ചാർജ്ജിലുണ്ടായ എന്നെ ആ സ്ഥാപനത്തിന്റെ പോരായ്മകൾക്ക്‌ ഉത്തരവാദിയാക്കുന്നത്‌ അനീതിയാണ്‌. യു: അങ്ങിനെ തടിശുദ്ധിയാക്കണ്ട. പല മുസ്ലിയാക്കളും ഇവിടെയും സമീപമഹല്ലുകളിലും വരികയും പോകുകയും ചെയ്തിട്ടുണ്ട്. ഓരോ ലക്ഷ്യവും മനസ്സിൽ വെച്ച്‌ അത് നേടിയെടുക്കുന്ന തന്ത്രം ഞങ്ങൾ ആദ്യമായി കാണുന്നതല്ല. പക്ഷെ പാവം പ്രസിഡണ്ടുമാരും കമ്മറ്റി ക്കാരും ശുദ്ധാത്മാക്കളാണ്‌. ഉരുട്ടും പെരട്ടും തിരിയാത്ത നിഷ്‌ക്കളങ്കരാണ്‌. മുസ്ലിയാക്കളുടെ തന്ത്രപൂർവ്വമുള്ള സംസാരവലയിൽ അവർ എളുപ്പം അകപ്പെടുകയും അവരുടെ ഇംഗിതങ്ങൾ നിറവേററികൊടുക്കുകയും ചെയ്യുന്നു. മു: മുസ്ലിയാക്കളെ ഒന്നടക്കം അങ്ങിനെ താറടിക്കുന്നത് ശരിയല്ല. അവർ കച്ചവടമോ മററു തൊഴിലോ എടുക്കുന്നവരല്ല- അവരുടെ സമ യം മുഴവൻ സമുദായത്തിനു വേണ്ടി അവർ ചിലവഴിക്കുന്നു നാടും വീടും വിട്ടു എല്ലാ സുഖങ്ങളും തൃജിച്ചു സമുദായ സേവനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്‌ അവ൪. അവ൪ക്ക്‌ നേരിടുന്ന സാമൂഹൃമായ പണച്ചിലവുള്ള ബാദ്ധ്യതകൾ സാധിച്ചുകൊടുക്കു വാൻ സമുദായത്തിന് ബാദ്ധ്യതയില്ലേ? യു: ആ ബാദ്ധ്യതകളെല്പാം സമുദായം നിവ്വഹിക്കുന്നുണ്ട്. എത്ര കുട്ടിമുസ്‌ല്യാക്കൾ കല്ല്യാണം കഴിച്ചു; എത്ര മുസ്‌ല്യാക്കൾ പെൺമ ക്കളെ കെട്ടിച്ചയച്ചു; എത്രപേർ വീടുണ്ടാക്കി. ഇതൊക്കെ ഒഴിവ്‌ കഴിവില്ലാത്ത ബാദ്ധ്യതകളാണ്‌. അതിനൊക്കെ സമുദായം ഉള്ളഴിഞ്ഞു സഹായിക്കയും വേണം. അത് ചെയ്തുവരുന്നുമുണ്ട്‌. എന്നാൽ സമുദായത്തിൻെറ സന്മനോഭാവത്തെ ചൂഷണം ചെയ്തു നിങ്ങളെപ്പോലെ ഉല്പാസയാത്രക്ക്‌__അതേ കാലി ഹജ്ജിന്__പോകുന്നന് ഉചിതമല്ല എന്ന് പറയാതെ വയ്യ. എന്ത്‌ പറയുന്നു? മു: ഞാനെന്ത്‌ പറയാനാണ്‌? കഴിഞ്ഞ കാര്യങ്ങളല്ലേ? യു: കഴിഞ്ഞ കാര്യങ്ങളുടെ ഗുണദോഷങ്ങളെ പഠിച്ചാലേ കഴിയാനിരിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാൻ പററുകയുള്ളൂ. മു: ശരിയാണ്. യു: ഒരു വലിയ ശരികേട് നിങ്ങളിൽ സംഭവിച്ചു ഇത്രയും പണികൾ പള്ളിക്കും മദ്രസക്കും തീരാനിരിക്കെ അതിലൊന്നിലും ശ്രദ്ധചെലു ത്താതെ നിങ്ങൾ അറബിനാടുകളിലേക്ക്‌ സർക്കീട്ടു പോകാനുള്ള അരലക്ഷം രൂപ സംഘടിപ്പിച്ചു ദുർവ്യയം ചെയ്തത് വലിയ തെറ്റായി പ്പോയി മുസ്‌ല്യാരെ. എനിക്ക്‌ ജേഷ്ടൻെറ കത്തുണ്ടായിരുന്നു പ്രസിഡണ്ടും കമ്മററി അംഗങ്ങളും അത്യധിക ആവേശത്തോടെയാണ്‌ പണപ്പിരിവ് നടത്തുന്നതെന്നും അവർ ഉദ്ദേശിച്ച സംഖ്യ ഓരോരുത്തരും കൊടുത്താലെ ടാർജററ്‌ തുകയായ അരയിലെത്തുകയുള്ളൂ എന്നും അതിനാൽ നിർബന്ധത്തിന്റെ ഒരംശം ഇതിലുണ്ടെന്നും മററും ഞാൻ വിദേശത്ത്‌ നിന്നറിഞ്ഞു. ഈ പരിപാടിയോട്‌ മാനസിക മായി എനിക്ക്‌ വിയോജിപ്പാണ്‌. ഹജ്ജിന്‌ പോകാൻ മുസ്ലിയാർക്ക്‌ പൈസ സ്വരുക്കൂട്ടി കൊടുക്കൽ അനാവശ്യമാണെന്നും വീട്ടിൽ നിന്നും ഒന്നും അതിലേക്ക്‌ കൊടുക്കരുതെന്നും ഞാൻ എഴുതിയിരുന്നു. അപ്പോഴേക്കും ഞാൻ വീട്ടിലേക്ക്‌ ചിലവിനയച്ച പൈസയിൽ നിന്ന് കാലി ഹജ്ജ്‌ ഫണ്ടിലേക്ക്‌” കൊടുത്തുകഴിഞ്ഞുവത്രെ. വേണ്ടുന്ന കാര്യങ്ങൾ മുടങ്ങിക്കിടക്കുമ്പോൾ വേണ്ടാത്തതിന് സഹായി ച്ചപാപം പടച്ചവൻ പൊറുത്തുതരട്ടെ എന്ന് ദുആ ചെയ്യാം. മു: നിങ്ങൾ വളരെ മോശമായിട്ടാണല്ലൊ ആ വസ്തുത ചിത്രീകരിക്കുന്നത് യു: നിങ്ങൾ ചെയ്ത താണ പണിയെ പിന്നെ പുകഴ്ത്തിപ്പാടുകയാണോ വേണ്ടത്‌? ഈ പണ്ഡിതന്മാർ ബഹുജനങ്ങളെ പറ്റിക്കുന്ന രീതി നിരീക്ഷകന്മാർക്കറിയാൻ കഴിയും. പഴയകാലം മുതൽക്കേ പണ്ഡിതന്മാരെ ബഹുമാനിക്കുകയെന്നത്‌ നമ്മുടെ സ്വഭാവമാണല്ലൊ അതി നാൽ നിങ്ങളെയൊക്കെ മാന്യതയിൽ ഉയർത്തിനിർത്തിയിരിക്കയാണ് ബഹുജനങ്ങൾ. കാര്യം മനസ്സിലാവാണ്ടല്പ. മു: ദാനം ചെയ്തതിനെക്കുറിച്ച്‌ സംസാരിച്ച്‌ ചെയ്ത പുണ്യം നശിപ്പിച്ചുകളയുന്നതെന്തിനാണ്? യു: ഉപദേശിക്കാൻ മുസ്ല്യാക്കൾക്ക്‌ നല്ല കഴിവാണ്. അക്കാര്യങ്ങൾ സ്വയം പ്രവൃത്തിയിൽ കൊണ്ടുവരാനാണ് അവർക്ക്‌ കഴിയാത്തത് സ്വയം ആചരിക്കാത്ത ഉപദേശം ഫലം ചെയ്യുമോ? മു: ഞങ്ങൾ നല്ലനടപടിക്കാരല്ലെന്ന് സൂചിപ്പിക്കാൻ കാരണമെന്ത്‌? ആലിമീങ്ങൾ അറിവിനനുസരിച്ച് ജീവിക്കുന്നുണ്ട്‌. യു; എന്റെ കൂടെ ചിരിക്കാൻ ആളില്ലാതായിപ്പോയി. നൂററിക്കണക്കിന്‌ ഉദാഹരണങ്ങൾ എടുത്ത്‌ കാണിക്കാൻ എനിക്ക്‌ കഴിയും. നമ്മു ടെ മുമ്പിലുള്ള കാര്യം നോക്കൂ ഉല്ലാസയാത്രക്ക്‌ പണം സംഘടിപ്പിച്ചെടുത്തത്‌ സഹിക്കാവതല്ല നിങ്ങൾ സമുദായ സേവത്തിനു വേണ്ടി ജിവൻ ഉഴിഞ്ഞുവെച്ചിരിക്കയാണെന്ന് അഭിമാനിക്കുന്നു. സുഖമായ താമസം. വിഭവ സമൃദ്ധമായ ഭക്ഷണം. ഘനമുള്ള ശമ്പളം എല്ലാം കൂടി സുഖജീവിതം. പണ്‌ഡിതന്മാരോടു ഞങ്ങൾ നന്ദിയുള്ളവരാണ്‌. ഇതിനൊക്കെപുറമെ, ചിലപ്പോൾ നേരിടുന്ന പണച്ചിലവുകൾ നടത്തിക്കൊടുക്കുന്നു. അതിനിടയിലൂടെയാണ്‌ യാതൊരു ന്യായീകരണവുമില്പാത്ത, കണ്ടുപഠിക്കാൻ കൊള്ളാത്ത, ജനസമ്മതിയില്ലാത്ത ശറഅ സമ്മതിക്കാത്ത കാലിഹജ്ജിനുള്ള ഉല്ലാസയാത്ര. അതും തരത്തിനും തക്കത്തിനും പലരും ഒപ്പിക്കുന്നുണ്ട്‌. ഇങ്ങനെയൊക്കെയാ യിട്ടും ഈ പണ്‌ഡിതന്മാർക്ക്‌ പെതുജനങ്ങളോട് ഒരു നന്ദിയും തോന്നുന്നില്ല. മു: എന്താ അങ്ങനെ പറയുന്നു? അവർക്ക്‌ നന്ദിയില്ലെന്ന് യു: പണ്‌ഡിതന്മാർ ഇപ്പം ഞങ്ങളുടെ ശത്രുക്കളായിരിക്കയാണ്. മു: നിങ്ങൾ പറയുന്നത്‌ മനസ്സിലാകുന്നില്ല യു: അങ്ങനെ പലതും നിങ്ങൾക്ക് മനസ്സിലാവുകയില്ല. നമ്മുടെ മുസ്ലിയാക്കൾ സമുദായത്തിൻെറ ശത്രുക്കളും നാശകാരികളുമായി രൂപം പൂണ്ടിരിക്കയാണ്‌. മു: അതെങ്ങനെ? യു: നിങ്ങളറിയില്ലേ? ഗൾഫിലിരിക്കുന്ന ഞാൻ അറിഞ്ഞല്ലോ. ഇവിടെ തല്ലും വക്കാണവും അടിപിടിയും കത്തിക്കുത്തുമല്ലേ മഹല്ല്‌ തോറും നടക്കുന്നത്‌. ഈ കെ എ പി വിഭാഗങ്ങളായി പിരിഞ്ഞു ജനങ്ങൾ ഏററുമുട്ടി മദ്രസകൾ അടച്ചുപൂട്ടുന്നു, ജുമഅകൾ മുടക്കുന്നു ഇത്‌ നിങ്ങൾ ചെയ്യുന്ന ദ്രോഹമല്ലേ? മു: രണ്ടു മഹാപണ്‌ഡിതന്മാർ അഭിപ്രായവ്യത്യാസത്തിൻെറ പേരിൽ ചേരിതിരിഞ്ഞു. അതിന്‌ ഞങ്ങളെന്ത്‌ ചെയ്യും? യു:നിങ്ങളെന്തിന്‌ ജനങ്ങളെ ചേരിതിരിച്ചു? നിങ്ങളെന്തിന്‌ ചേരിചേർന്നു? ”ഓരോ മഹല്ലും പണ്ടു കഴിഞ്ഞു കൂടിയപോലെ നടന്നു കൊള്ളട്ടെ, ചേരിപ്പോര് നമുക്ക്‌ അവഗണിക്കാം അവർ രണ്ടു പേരും മാറിനിൽക്കട്ടെ” എന്ന് ജനങ്ങളെ ഉപദേശിച്ച്‌ ഐക്യവും സാഹോ ദര്യവും നിലനിർത്താമായിരുന്നില്ലേ? അതിന്‌ നിങ്ങൾ ആദ്യമായി ഒരുഭാഗത്ത്‌ കൂടി. എന്നിട്ട് ജനങ്ങളെ നിങ്ങളുടെ ഭാഗത്തേക്ക് ചേർ ക്കാൻ ശ്രമിച്ചു ആ പരിശ്രമത്തിൽ മഹല്ലുകൾ പിളർന്നു. ഫലം സമുദായം കലങ്ങി മറിഞ്ഞു വൃക്തികൾ അന്യോന്യം ശത്രുക്കളായി മാറി. ഇതാണോ നിങ്ങൾ പ്രസംഗിക്കുന്ന ഇസ്‍ലാം? രണ്ടാൾ വഴക്കായാലോ രണ്ടുസംഘം വഴക്കായാലോ എന്ത് വേണം? ഇസ്‍ലാം പഠിപ്പിച്ച നയമെന്താണ്‌? ഓരോരുത്തരുടെ പിന്നിൽകൂടി കക്ഷിചേർന്ന് വഴക്കിനെ പെരുപ്പിച്ച്‌ കലാപവും യുദ്ധവും ഉണ്ടാക്കാനാണോ? എൻെറ മുസ്‌ലിയാരേ നിങ്ങൾ എല്ലാരും ദുർബുദ്ധികളായി മാറി, ഞങ്ങൾ അത്‌ ക്ഷമിക്കുകയില്ല മറക്കുകയില്ല. ഞങ്ങളുടെ അരയിൽ കയർകെട്ടി അതിൻെറ തല നിങ്ങളുടെ കയ്യിൽ ഏല്പിച്ച്‌, നിങ്ങളുടെ കുരങ്ങായി ചാടാൻ എനി ഞങ്ങളില്ല. നിങ്ങൾ ഇസ്‍ലാമിനല്ല പാർട്ടിക്കാണ്‌ പ്രവർത്തിക്കുന്നത്‌. ജമാഅത്തിനെയും മുജാഹിദിനേയും കാഫിറാക്കി, ഇപ്പോൾ നിങ്ങൾ അന്യോന്യം കാഫിറാക്കുകയാ ണ്‌. സ്വർഗ്ഗം സ്വന്തമാക്കാൻ ഒരു പട്ടയദാന മഹാമഹവും കൂടി നടത്തണം മുസ്ലിയാരേ. എഴുന്നേൽക്കൂ ഭക്ഷണം കഴിക്കാം. 4ve1qb673tn6ag9mc6jve8d0qooeqx0 214499 214498 2022-07-23T11:49:46Z Ashiqva 10358 /* ലോക്കൽ ബിർള */ wikitext text/x-wiki [[വി.വി. അബ്ദുല്ല സാഹിബ്|വി.വി.അബ്ദുല്ല സാഹിബി]]ന്റെ മറ്റൊരു പ്രസിദ്ധപുസ്തകമാണിത്. . സാമൂഹികമായും മതപരമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു. ==ഹാജ്യാരുടെ ഇബാദത്ത്== എന്റെ രാവിലത്തെ ചുററിയലച്ചിൽ അവസാനിപ്പിച്ചു പള്ളിയിലേക്ക്‌ പോകുകയാണ്‌. സമയം ഏതാണ്ട്‌ 11 1/2 മണി ആയിക്കാണും. ളുഹറിന്‌ ഒരുമണിക്കൂർ കൂടിയുണ്ട്‌, നല്ല വെയിൽ; എന്തും ഉരുകുന്നചൂട് വീട്ടിലേക്ക് പ്രവേശിക്കയ ല്ലാതെ വീട്ടിൽ നിന്ന്‌ പുറത്തിറങ്ങാൻ തോന്നാത്ത അന്തരീക്ഷാവസ്ഥ. നിരത്തിൻവക്കത്ത് ഒരു സലാം ഉച്ചത്തിൽ മുഴങ്ങി. ഞാൻ ശ്രദ്ധിച്ചു. ഒരു ചെറിയ മനുഷ്യനും ഒരു തടിച്ച മനുഷ്യ നും അഭിമുഖമായി കാണുകയാണ്‌. ഞാൻ അവിടെ അലക്ഷ്യമായി നിന്നു. സഞ്ചിയിലൊന്നു നോക്കി. പതുങ്ങി പരുങ്ങി അവിടെത്തന്നെ നിലകൊണ്ടു. അവരുടെ സംഭാഷണം ശ്രദ്ധിച്ചു, വിജ്ഞാന പ്രദമായിരുന്ന ഭാഷണം. | തടിച്ചമനുഷ്യൻ : എവിടേക്കാ ഹാജ്യാരെ, ഈ വെയിലും കൊണ്ട് പോകുന്നത്? ഹാജ്യാർ : ഒരാളെ കാണാൻ പോകയാണ്‌, ത,മ: ഈ റമളാനായിട്ട് ഇങ്ങനെയൊക്കെ പോകണോ? ഈ വെയിലുംകൊണ്ട്‌ വ്രതവുമായിട്ട്‌. ഹാ : അടിയന്തിരമായി കാണേണ്ട ആവശ്യം ഏർപ്പെട്ടാൽ നീട്ടിവെക്കൽ ശരിയല്ലല്ലോ. മഴയായാലും വെയിലായാ ലും രാവോ പകലോ എന്ന് നോക്കാതെ പോകേണ്ടിവരും. നമ്മുടെ തൊഴിലിൻെറ ഭാഗമാണല്ലൊ,ഈ നടത്തം_ആളെ ത്തേടിയുള്ള നടത്തം. ത. മ. : എന്നാലും ഹാജ്യാരെ, റമളാനായിട്ട് ഈ സമയത്ത് ഇങ്ങനെയൊക്കെ ഇറങ്ങിത്തിരിച്ചാലോ? ഹാ: പിന്നെ എന്ത്‌വേണമെന്നാണ്‌ നിങ്ങളുടെ പക്ഷം? ത. മ. : വല്പ പള്ളിയിലും കയറിയിരുന്നു ഖുർആൻ ഓതുക, തസ്‌ബീഹ്‌ ചെയ്യുക, സുന്നത്ത്‌ നിസ്ക രിക്കുക, അങ്ങനെ കുറെ സമയം കഴിച്ചുകൂട്ടണ്ടേ? അതിൻെറ സമയമല്ലേ ഇത്? ഹാ : അപ്പോൾ വീട്ടിലെ ചെലവുകൾ എങ്ങനെ നടക്കും? ത. മ. : അതൊക്കെ നടക്കും ഹാജ്യാരെ. നിങ്ങൾ വീട്ടു ചെലവ്, കുടുംബസംരക്ഷണം എന്നൊക്കെപ്പറഞ്ഞു ഈ റമളാനിലും ഇങ്ങനെ ഓടിനടക്കുന്നത് ഭംഗിയല്ല കെട്ടോ? ഹാ : അല്ല, താനെന്താണിപ്പറയുന്നത്? റമളാനിൽ അവനവൻെറ തൊഴിൽ ചെയ്യണ്ടായെന്നോ? ആമാസം കുടുംബം പട്ടിണി കിടക്കണോ? ത. മ. : വെറുതെ അങ്ങനെയൊക്കെ പറയുന്നതെന്തിനാണ്‌ ഹാജ്യാരെ? നിങ്ങൾ പട്ടിണിയൊന്നും കിടക്കേണ്ടി വരില്ല. റമളാൻ ഒരു മാസമെങ്കിലും പതിവ്‌ ഓട്ടവും പാച്ചിലും നിറുത്തി പള്ളിയുമായി ബന്ധപ്പെട്ടു കുറച്ചു ഇബാദത്ത്‌ എടുക്കുക. വളരെ അധികം പുണ്യം കിട്ടുന്ന മാസമാണല്ലൊ റമസാൻ. ഹാ : ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോണോ? പള്ളിക്കകത്തിരിക്കണോ? ഈ വിസ്‌തൃതമായ ഭൂമിയിൽ ഇബാദത്ത്‌ ചെയ്യാൻ ഇടമില്ലാതെ, വഴിയില്ലാതെ അതിന്നായി പള്ളിയിൽ പോകണമെന്നാണോ നിങ്ങൾ പറയുന്നത്? ത.മ: പിന്നെ ദുനിയാവിൽ ഓടിപ്പാഞ്ഞുകൊണ്ടാണോ ഇബാദത്ത്‌ ചെയ്യുന്നത്? നിങ്ങൾ വഅള്‌ കേൾക്കാറില്ലേ ഓത്തും ബൈത്തും സലാത്തും, ദിക്‌റ്, തസ്‌ബീഹ്‌, തഹ്‌ലീല് ഇതൊക്കെ ധാരാളമായി നിറവേററിയാൽ അവന്ന് പരലോകത്തിൽ കിട്ടാൻ പോകുന്ന പുണ്യഫലങ്ങൾക്ക്‌ വല്ല കണക്കമുണ്ടോ? ഹാജ്യാര്‌ ഇതൊന്നും അറിയാത്ത ആളല്ല. അതെനിക്കറിയാം. പക്ഷെ നിങ്ങളുടെ പോക്ക്‌ കാണുമ്പോൾ എനിക്ക്‌ സങ്കടവും സഹതാപവും തോന്നു ന്നു. ഹാ : നിങ്ങളെന്താണിങ്ങനെ വകതിരിവില്ലാതെ പറയുന്നത്‌? അബദ്ധം എഴുന്നെള്ളിക്കരുത്‌. ത. മ : അത്‌ കള ഹാജ്യാരേ. എനിക്ക്‌ അതൊക്കെ അറിയാം. നിങ്ങൾ വളരെ വെളഞ്ഞ മനുഷ്യനാണ്‌. റമളാനാ യാലും അടങ്ങിയിരിക്കൂല. എന്നും നിങ്ങൾക്കൊരുപോലെയാണ്‌. അത്പാടില്ല ഹാജ്യാരേ. റമളാനെ ബഹുമാനിച്ച്‌ കൂടുതൽ ഇബാദത്ത്‌ ചെയ്യണം. കൂടുതൽ സദഖാ ചെയ്യണം. ഉണ്ടെങ്കിൽ സക്കാത്തും കൊടുക്കണം, ഈ മാസത്തെപ്പററി നിത്യേന മു സ്ല്യാക്കൾ ഉറുദി പറയുന്നുണ്ടല്ലോ. എന്നിട്ടും ഹാജ്യാര്‌ എന്നും കുന്നും ഒരുപോലെ പാറിപ്പഠന്നു ഓടിപ്പാഞ്ഞു നടക്കുകയാണ്‌. അതല്ല റമളാൻ മാസം പിറന്ന കാര്യം ഹാജ്യാർ അറിഞ്ഞില്പായിരിക്കുമോ? ഹാ: അബദ്ധം എഴുന്നള്ളിക്കല്ലേയെന്ന് പറഞ്ഞത്‌ പോരാ. വിഡ്ഡിത്തം പറയരുതേയെന്ന്‌ പറയേണ്ട സ്ഥിതിയാണു ള്ളത്‌, നിങ്ങൾ ഇങ്ങനെയൊക്കെ തരംതാഴുമെന്ന് ഞാൻ കരുതിയില്ല.ഈ പ്രായമായിട്ടും വേണ്ടത്‌പോലെ പഠിച്ചില്ല എന്നത്‌ ആശ്ചര്യകരംതന്നെ, മറെറാരുസംഗതി: ഈ മുസ്ല്യായാക്കന്മാർ പറയുന്നത്‌ മാത്രമല്ലേ നമ്മൾ മനസ്സിലാക്കുകയുള്ളൂ ഒരു വശം മാത്രമേ ഈ മുസ്ല്യാക്കൾ പറയുകയുള്ളൂ മറുവശം നോക്കാനും കാണാനും ബഹുജനങ്ങൾക്ക്‌ കഴിവും ഇല്ല. അപ്പോൾ ഇത്തരം അബദ്ധധാരണകൾ വെച്ചു പുലർത്തുന്നവർ കുറച്ചൊന്നുമായിരിക്കയില്ല. ത.മ: എന്താണാവോ ഞാൻ പറഞ്ഞ അബദ്ധം? പള്ളിയിലിരുന്നു ഇബാദത്ത് ചെയ്യാനും, സദഖാ ചെയ്യാനും പറഞ്ഞത്‌ അബദ്ധമാണോ? ദുനിയാവിനെ ഈ മാസം അകററിനിർത്തി ആഖിറത്തിലേക്കുള്ള പണികുറച്ചെടുക്കാൻ പറഞ്ഞത്‌ അബദ്ധമായോ ഹാ: ഇബാദത്ത്‌” എന്നാൽ എന്താണെന്നാണ്‌ താൻ ധരിച്ചിരിക്കുന്നത്‌? ഞാൻ ഈ വെയിൽകൊണ്ടുപോകുന്നുണ്ട് അത്‌ ഇബാദത്തായി എ ണ്ണാമോ? ത. മ. : ഹാജ്യാര് നമ്മെ കളിയാക്കുകയാണോ? നിങ്ങൾ കച്ചവടാവശ്യാർത്ഥം വെയിലും മഴയും മഞ്ഞുംകൊണ്ട് ഓടിനടക്കുന്ന തൊക്കെ അള്ളാക്ക്‌ ഇബാദത്ത്‌ ചെയ്യലാകുന്നതെങ്ങനെ? ഇബാദത്ത്‌ എന്നാൽ അല്പാഹുവിങ്കൽ നല്ലതായ പ്രതിഫലം കിട്ടുന്ന സൽകർമ്മ ങ്ങളാണ്‌. ഹാ: നമുക്ക്‌ രണ്ടാൾക്കും ഒന്നുകളിക്കാം. രണ്ടാൾക്കും കൂലികിട്ടും. പഠിച്ചതിനും പഠിപ്പിച്ചതിനും. ത. മ. : എന്താണത്‌? ആ പറഞ്ഞത്‌? ഹാ: അത്‌ പിന്നീടു പറയാം. ഒന്നു ചോദിക്കട്ടെ, നമ്മുടെ മാതാപിതാക്കൾ, ഭാര്യാ സന്താനങ്ങൾ ഇവർക്ക്‌ ഭക്ഷണം കൊടുക്കാതെ കഷ്ടപ്പെടുത്തിയാൽ എന്തുണ്ടാകും? ത. മ. : പടച്ചവൻ ശിക്ഷിക്കും. ഹാ അവർക്കൊക്കെ ഭക്ഷണം കൊടുത്ത്‌ വേണ്ട പോലെ പരിപാലിക്കുകയാണെങ്കിലോ? ത. മ. : അതിന്‌ പുണൃഫലം ഉണ്ടാകും. ഹാ: പുണൃഫലം കിട്ടുന്ന സൽകർമ്മങ്ങളാണ്‌ ഇബാദത്ത്‌ എന്ന് നിങ്ങൾ പറഞ്ഞല്ലോ. അപ്പോൾ ആശ്രിതന്മാർക്ക്‌ ഭക്ഷണം മുതലായവ കൊടുത്ത്‌ സംരക്ഷിക്കുന്നതോ? ത. മ : അതിന് പുണ്യഫലം ഉണ്ട്‌. ഇബാദത്താണ്‌. ഹാ: അവരെ സംരക്ഷിക്കുന്നതിനു വേണ്ടി തൊഴിൽ ചെയുന്നതോ? ത. മ. ; സൽകർമ്മത്തിനുള്ള ഉപാധി. സൽകർമ്മം തന്നെ. അതിനും പുണ്യഫലം. അതും ഇബാദത്ത്‌ എന്ന് സമ്മതിക്കാം. ഹാ: ദേഹാദ്ധ്വാനമോ, കച്ചവടമോ, കൃഷിയോ മററു ഹലാലായ ഏതെങ്കിലും തൊഴിൽ ചെയ്തു ഉപജീവനം കഴിക്കുന്നവൻെറ ആ തൊഴിൽ എന്തായി? ത. മ. : നിങ്ങൾ ഉദ്ദേശിച്ചപോലെ ഇബാദത്തായി. ഹാ: തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലേക്കോ, കച്ചവടം ചെയ്യുന്ന കടയിലേക്കോ, കൃഷി ചെയ്യുന്ന ഭൂമിയിലേക്കോ ഒരാൾ പോകുന്നു വെങ്കിൽ, ആ പോക്ക്‌ ഇബാദത്തായി ചിത്രീകരിച്ചുകൂടേ? ത. മ. : തീർച്ചയായും ഇബാദത്ത് തന്നെ. ഹാ; നാം ചെയ്യുന്ന സൽക്കർമ്മങ്ങളോടു ബന്ധപ്പെട്ട എല്ലാ ക്രിയാംശങ്ങളും ആ സൽക്കർമ്മങ്ങളുടെ ഭാഗമാണ്‌ അഥവാ സൽക്കർമ്മങ്ങളാണ്‌.സൽക്കർമ്മങ്ങൾ തന്നെയാണ്. ത. മ. : അത് ശരിയാണ്‌; സമ്മതിച്ചു. ഹാ: ഞാനീ വെയിലത്ത്‌ പോകുന്നത്‌ എൻെറ തൊഴിലിൻെറ ഭാഗമാണ്‌. ഇബാദത്താണ്‌. അല്പാഹുവിങ്കൽ നിന്ന്പ്രതിഫലം കിട്ടുന്ന കർമ്മമാണ്‌ ഞാൻ ചെയ്യുന്നത്‌. മനസ്സിലായോ ? ത. മ. : വാസ്ത വം തന്നെ. ഹാ: ഞാൻ വെയിൽകൊണ്ട് അദ്ധ്വാനിച്ച്‌ എൻെറ കുടുംബത്തെ പോറ്റുന്നു. ഭാർയ്യമാർക്കും സന്താനങ്ങൾക്കും നാം ചില വിടുന്നത്‌ സദഖയാണ്‌. അറിയാമോ? വല്ല മുസ്ല്യാരും അങ്ങനെ പറഞ്ഞതുകേട്ടിട്ടുണ്ടോ? ത. മ. : അതെ, അവർക്കു ചിലവിടുന്നത് സദഖയാണ്‌. ഹാ: റമളാനിൽ എന്നോട്‌ സദഖാ ചെയ്യാൻ താൻ ഉപദേശിച്ചല്ലോ. ഞാൻ ഇബാദത്ത്‌ ചെയ്തുകൊണ്ടിരിക്കയാണെന്നും നിത്യവും സദഖ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും മനസ്സിലാക്കാതെ ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോകാൻ നിങ്ങളാവശ്യപ്പെട്ടത്‌ തെററല്ലേ? ത, മ, : ശരി, ശരി; തെറ്റുതന്നെയാണ്‌. ഹാ: ആ തെററിനെയാണ് വിഡ്ഡിത്തം, അബദ്ധം എന്നൊക്കെ ഞാൻ പറഞ്ഞത്‌. കുടുംബപ്രാരാബ്ധമില്ലാത്ത വൃദ്ധന്മാർ, കുട്ടികൾ, ധനികർ ഇവർക്ക്‌ പുറത്ത്‌ പണിയൊന്നുമില്ലെങ്കിൽ സമയം പാഴാക്കാതെ പള്ളിയിലിരുന്നു ഖുർആൻ പാരായണവും തസ്‌ബീഹും തഹ്ലീലുമായിക്കഴിയലാണ്‌ ഉത്തമം. എന്നെപ്പോലെ കുടുംബസംരക്ഷണത്തിന്‌ വേണ്ടി തൊഴിൽ ചെയ്യേണ്ടവർ, ആ തൊഴിലിൽ വ്യാപൃതരായി കടമകൾ നിറവേററണം. ആ കടമകൾ നിറവേറ്റുന്നതിനുള്ള തൊഴിലെടുക്കാതെ പള്ളിയിൽ പോയി ആരാധനയിൽ സമയം കഴിച്ചുകൂട്ടിയാൽ അല്ലാഹുവിന്റെ ശിക്ഷയായിരിക്കും അതിന്‌ പ്രതിഫലം. കാരണം നീ ആശ്രിതരുടെ കാര്യം ഉപേക്ഷ വരുത്തിയത്‌ തന്നെ ആകയാൽ അദ്ധ്വാനിച്ച്‌ പൊരുൾതേടി കുടംബം പുലർത്തുന്നവന്ന് പള്ളിയിൽ കഴിഞ്ഞുകൂടുന്നവനേക്കാൾ കൂടുതൽ പുണ്യം കിട്ടുന്നതാണ്‌. സാബിതുൽബനാഈ പറഞ്ഞതു കേടിട്ടുണ്ടോ/ അദ്ദേഹം പറയുന്നു.ഇബാദത്ത്‌ പത്ത്‌ ഭാഗമാണ്‌! 9 ഭാഗം മഈശത്ത്‌ (ജീവിതാവശൃങ്ങൾ) തേടലും ഒരുഭാഗം ആരാധനയുമാണ്‌. അല്പാഹു പറയുന്നു, *നമസ്കാരം കഴിഞ്ഞാൽ ഭൂമിയിൽ ഓ ടിനടന്ന് അല്പാഹുവിന്റെ അനുഗ്രഹം കരസ്ഥമാക്കുക” നാം ഇതെല്ലാം ചിന്തിച്ച്‌ കാര്യം മനസ്സിലാക്കണം. ദുനിയാവിൽ ക്ഷേമകരമാ യിക്കഴിഞ്ഞുകൂടുവാൻ സൗകര്യമുള്ളവർക്ക്‌ ആഖിറത്തിൻെറ സൗഭാഗ്യം എളുപ്പത്തിൽ നേടിയെടുക്കാം. ഒന്നിനെ ഉപേക്ഷിച്ചു മറ്റേ തിനു ഊന്നൽ കൊടുക്കുന്നത്‌ ബുദ്ധിപൂർവ്വമായ നടപടിയല്ല. ==നിങ്ങൾ സലാമിന് അർഹനല്ല== ഞാൻ ഒരു കടയുടെ തിണ്ണയിൽ വിശ്രമിക്കുകയായിരുന്നു. സമീപത്തെ ബഞ്ചിന്മേൽ രണ്ടുപേർ ഇരുന്ന്‌ സംഭാഷണം നടത്തിക്കൊണ്ടി രിക്കുന്നുണ്ടായിരുന്നു. കാഴ്ചയിൽ രണ്ടുപേരും മുസ്ലിയാക്കളാണെന്നുതോന്നും. ഇസ്സാമികപ്പററുള്ളവരാണെന്നതിൽ സംശയമില്ല. ചെറുപ്പ ക്കാരാണെങ്കിലും താടിയും തലയിൽക്കെട്ടും കണ്ടാൽ ഭക്തന്മാരാണെന്ന് ആർക്കും മനസ്സിലാകും. അതിനിടയിൽ മറെറാരാൾ വന്നു ആ ബെഞ്ചിൻെറ ഒരറ്റത്തിരുന്നു. എവിടേക്കാണ്‌ രണ്ടുപേരുംകൂടി? എന്ന ചോദ്യവുമായാണ്‌ അയാൾ അവരെ സമീപിച്ചത്‌. അപ്പോൾ അവർ പരിചയക്കാരാണെന്ന്‌ അത്‌കൊണ്ട്‌ ഞാൻ മനസ്സിലാക്കി. അവർ ആ ചോദ്യത്തിന്‌ മറുപടി പറയാതെ മറ്റൊരുചോദ്യം എറിഞ്ഞു കൊടുക്കുകയാണ്‌ ചെയ്തത്‌. “ഇങ്ങനെയാണോ ഒരു മുസ്‌ലീം മറെറാരു മുസ്ലിമിനെ സമീപിക്കു ന്നത്‌”? വന്ന ആൾ: ഹേ, എന്താ സംഗതി? മുസ്ലിയാർ: നിങ്ങൾ സലാം ചൊല്ലിയില്പ. അത്‌തന്നെ സംഗതി. നിങ്ങൾ മുമ്പ് ഇങ്ങനെ ആയിരുന്നില്പല്ലൊ വളരെ ചിട്ടയും മര്യാദയും നിങ്ങൾ കാണിച്ചിരുന്നു നിങ്ങളുടെ പെരുമാററത്തിലും ചട്ടവട്ടങ്ങളിലും ഞങ്ങൾക്കൊക്കെ വളരെ മതിപ്പുണ്ടായിരുന്നു. ആ സ്വഭാവ ത്തിനു നിരക്കാത്ത രീതിയാണല്ലൊ ഇപ്പോൾ നിങ്ങളിൽ കണ്ടത്‌. വ ആൾ: ഞാൻ പഠിച്ച പാഠങ്ങൾ ജീവിതത്തിൽ കഴിയുന്നേടത്തോളം പകർത്തുന്ന ആളാണ്‌ ഇപ്പോൾ ഒരു പാഠം പുതുതായി പഠിച്ചി ട്ടുണ്ട്‌. അത്‌ പ്രയോഗിച്ചെന്ന് മാത്രം. മു: മുസ്ലികളോട് സലാം ചൊല്ല രുതെന്നാണോ നിങ്ങൾ ഇപ്പോൾ പഠിച്ചത്‌? ആൾ: മുസ്ലിയാരേ, നിങ്ങൾക്ക്‌ തന്നെ അറിയാമല്ലൊ. നിങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്ന ആളല്ലേ? എന്നോടു ചോദിക്കണോ? മു: മുസ്ലിംകൾക്ക്‌ സലാം ചൊല്ല ണമെന്നാണ്‌ ഞങ്ങൾ പഠിപ്പിക്കുന്നത്‌. അതല്ലേ സുന്നത്തായ നടപടി. ആൾ: ആർക്കെങ്കിലും സലാം ചൊല്ലരുതെന്നു ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആർക്കാണ്‌ സലാം ചൊല്ലാൻ പാടില്പാത്തത്‌? മു: സുന്നത്തിനെ നിഷേധിക്കുകയും ബിദ്‌അത്ത്‌ ആചരിക്കുകയും ചെയുന്നവർക്ക്‌ ആൾ: അങ്ങനെയുള്ളവരാരാണ്‌ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ? മു; ജമാഅത്‌, മുജാഹിദ് ആശയങ്ങളെ ഉൾക്കൊണ്ട്‌ നടക്കുന്നവർ. ആൾ: അവർ സുന്നത്തിനെ ഉപേക്ഷിച്ച്‌ ബിദ്‌അത്ത്‌ ആചരിക്കുന്നവരാണോ? മു: അതിന് സംശയമില്ലല്ലോ. പുതിയ എന്തെല്ലാം ആശയങ്ങളും അഭിപ്രായങ്ങളുമാണ്‌ അവർ പ്രസംഗിക്കുന്നതും പ്രാവർത്തികമാക്കു ന്നതും ആൾ: ആ ഭാഗം അങ്ങനെ തൽക്കാലം നിൽക്കട്ടെ. അപ്പോൾ സുന്നത്തല്ലത്ത ആചാരങ്ങൾ ബിദ്അത്തുകൾ ആരെല്ലാം ആചരിക്കുന്നു ണ്ടോ അവർക്ക്‌” സലാം ചൊല്ലാൻ പാടില്ല. ചൊല്ലിയാൽ അതും സുന്നത്തിനെതിരാകും ബിദ്‌ അത്താകും, അല്ലേ മുസ്ല്യാരേ? മു: അതെ അതാണ്‌ ശരി, ആൾ: അപ്പോൾ ഒരു ചോദ്യം നിങ്ങൾ സലാമിന്‌ അർഹനാണോ? മു: എന്താ സംശയം? ഞാൻ സുന്നത്‌ ജമാഅത്തിൻെറ ആദർശമനുസരിച്ചു പഴയ ആചാരങ്ങൾ അനുകരിക്കുന്നു എന്നുമാത്രമല്ല അതി ൻെറ ഒരു വക്താവും പ്രചാരകനുംകൂടി ആയിരിക്കെ, നിങ്ങൾ എന്ത്‌ ചോദ്യമാണ്‌ ഈ ചോദിച്ചത്‌? മാത്രമല്ല അന്യോന്യം ഇത്രയും കാലം അടുത്തുപഴകി പരിചയപ്പെട്ടു എല്ലാ ഉള്ളുകള്ളിക ളും നല്പവണ്ണം മനസ്സി ലാക്കിയിട്ട്‌ എന്നോട്‌ ഇങ്ങനെ ചോദിച്ചതിന്‌ ഒരു വ്യാഖ്യാനം ആവശ്യമാണ്‌, ആൾ: “ഞാൻ പറയുന്നു നിങ്ങൾ സലാം അർഹിക്കുന്നില്ല. നിങ്ങൾ മുബ്‌തദിഅ ആണെന്നു”, നിങ്ങൾ സുന്നത്തല്ലാ ത്ത ബിദ്‌അത്തുകൾ ആചരിക്കുന്നുണ്ടെന്നു”_ ഞാൻ “സലാം ചൊല്ലാതിരുന്നതും അതു കാണ്ടാണ്‌. നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും_അതായത്‌ കഴിഞ്ഞ തലമുറകളുടെ ആപാരങ്ങളെ ന്യായീകരിച്ചു പിൻപററി നടക്കുന്ന എല്ലാ മുസ്ല്യായാക്കളും അല്ലാത്തവരും സലാം അർഹിക്കുന്നില്ല എന്ന് ഞാൻ പറയുന്നു. അതും ഈയിടെയായി നിങ്ങൾതന്നെ കുട്ടികളെ പഠിപ്പിക്കുന്നതിന് മദ്രസയിലുപയോഗിക്കുന്ന പാഠപുസ്തകത്തിൽ എഴുതിച്ചേർത്ത പുതിയ ശരീഅത്ത് നിബന്ധന അനുസരിച്ചാണ്‌ എന്ന് ഓർക്കുക. അതായത് നിങ്ങൾ പഠിപ്പിക്കുന്ന തത്വമനുസരിച്ചാണ്‌ നിങ്ങൾക്ക് സലാമിന് അർഹതയില്ലെന്ന് ഞാൻ പറയുന്നത്. എതിർപ്പുണ്ടോ മുസ്സിയാരേ? മു: ഞങ്ങൾ സുന്നത്തിൽനിന്ന് അല്പംപോലും വൃതിചലിച്ചിട്ടില്ല. പിന്നെ എങ്ങനെ ഞങ്ങൾ മുബ്‌തദിഅ ആണെന്നു നിങ്ങൾ പറയും? ആൾ: നിങ്ങൾ സുന്നത്തല്ലാത്തപലതും ഇസ്‌ലാമിൻെറ മതാചാരമായി നിർമ്മിച്ചുണ്ടാക്കി പ്രവൃത്തിയിൽ കൊണ്ടുവന്നിട്ടുണ്ട്‌. മു: ഞങ്ങൾ ബിദ്‌അത്തിനെ നശിപ്പിക്കുന്നവരാണ്‌. അതിൻെറ നിർമ്മതാക്കളല്ല. ആൾ: എത്രയോ ബിദ്‌അത്തുകൾ നിങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഞാൻ എണ്ണിപറഞ്ഞുതരാം. മു: ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു. ഒന്നുപോലും കാണിച്ചുതരുവാൻ നിങ്ങൾക്ക്‌ കഴിയില്ല. ആൾ: ആ വെല്ലുവിളി ഞാൻ ഏറെറടുക്കുന്നു. ഒന്നുമുൻകൂട്ടി തീരുമാനിക്കണം_ബിദ്‌അത്ത് എന്നാൽ എന്ത്‌ എന്ന കാര്യം പുതുതായി മതത്തിൽ കൂട്ടിച്ചേർക്കലാണ്‌ ബിദ്‌ അത്ത്‌ എന്ന്ഞാൻ മനസ്സിലാക്കുന്നു. യോജിക്കുന്നുണ്ടോ മുസ്ല്യാരേ? മു: അങ്ങനെ പറഞ്ഞാൽ പറ്റുകയില്ല. ബിദ്‌അത്‌ രണ്ടുണ്ട്‌ ഹസനത്തും മുൻകറത്തും. സദുദ്ദേശത്തോടെ സൽഫലം ഉണ്ടാക്കുന്നതിനു വേണ്ടി ഇസ്ലാമിൻെറ അദിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമല്ലാത്ത നല്പ ആചാരങ്ങൾ അംഗീകാര്യങ്ങളാണ്‌. അതല്ലാത്തവ മാത്രമേ അനാചാ രമായും അനിസ്ലാമികമായും ചിത്രീകരിക്കപ്പെട്ടുകൂടൂ. ആൾ: നാം അനുഷ്ഠിക്കേണ്ടുന്ന സൽക്കർമ്മങ്ങളെല്പാം ഖുർആനും നുന്നത്തും നമ്മെ പരിപ്പിച്ചിട്ടുണ്ട്. പുറമെ ഖുലഫാഉർനാശിദുകർ ചെ യ്യുന്നതൊക്കെയും നമുക്ക്‌ സ്വികരിച്ചാചരിക്കാമെന്നും നബി (സ) നമ്മെ ഉണർത്തിയിട്ടുണ്ട്. അതെല്ലാം സഹാബികളിൽ നിന്ന് നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. ഹദീസിൻെറ ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്‌. നല്ലതാണെന്നും പറഞ്ഞു എന്തെങ്കിലും ഒക്കെ ചെയ്താൽ അത്‌ മതത്തിൽപ്പെട്ടതാണെന്നും സുന്നത്താണെന്നും സമ്മതിച്ചു തരാൻ പ്രയാസമുണ്ടാകും. മു: നിങ്ങൾ പ്രയാസപ്പെടേണ്ട. ആലിമീങ്ങൾ അത്തരം അബന്ധങ്ങൾ സമുദായത്തിൽ കടന്നുകൂടുന്നതിനെ സൂക്ഷിക്കുന്നവരാണ്‌. അനാചാരങ്ങളെ അവർ പൊറുപ്പിക്കുകയില്ല. അവർ നല്ലതെന്ന് ശരിവെച്ചു പാസ്സാക്കി വിട്ടതെല്ലാം യാതൊരു ശങ്കയും കൂടാതെ നിങ്ങ ൾക്ക്‌ അംഗീകരിക്കാം. അപ്പോൾ പിന്നെ നിങ്ങൾക്ക്‌ എന്ത്‌ പ്രയാസമാണുള്ളത്‌? ആൾ: അവിടെയാണ്‌ കുഴപ്പം. ആലിമീങ്ങൾ സമ്മതിക്കണമെന്നും അവർ അംഗീകരിച്ചവ ഒരിക്കലും ബിദ്‌അത്താകയില്ലെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നും ആണല്ലൊ നിങ്ങൾ പറഞ്ഞതിൻെറ അർത്ഥം മു: അതിൻെറ അർത്ഥം അതാണ്‌. ആലിമീങ്ങളുടെ ഉത്തരവാദിത്തമാണ്. സമൂഹത്തിൽ അനാചാരങ്ങൾ കടന്നുകൂടാതെ കാത്ത്‌ സൂക്ഷിക്കൽ. ആൾ: അത്തരം ഉത്തരവാദിത്വം വഹിക്കുന്ന ആലിമീളാണല്ലൊ ബിദ്‌അത്തുകൾ സൃഷ്ടിക്കുന്നത്‌. ഞാനോ എന്നെപ്പോലെയുള്ള മറ്റേ തെങ്കിലും ജാഹിലോ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത്‌ മതാചാരമായി ജനങ്ങൾ സ്വികരിച്ചു ആചരിച്ചു നിലനിർത്തി കൊണ്ടു പോ കുമോ? ഒരു ആലീമായ, നല്ല മനുഷ്യനെന്ന് ജനങ്ങൾ അംഗീകരിച്ച, സവ്വസമ്മതനായ സാലിഹായ ഒരു മനുഷ്യൻ എന്തെങ്കിലും ചെയ്താൽ അതിന് ജനസമ്മതിയുണ്ടാകും, ജനലക്ഷങ്ങൾ അതനുകരിക്കും, നിലനിൽക്കും, ബിദ്‌അത്തായി സമൂഹത്തിൽ ഒട്ടിപ്പിടിക്കും. ഏതെങ്കിലും ബിദ്‌അത്ത്‌ സമൂഹത്തിലുണ്ടോ, അതിൻെറ സൃഷ്ടികർത്താവ്‌ ഒരു ആലീമായ സാലിഹായ ആബിദായ ഉത്തമനായിരി ക്കും. എന്ത് പറയുന്നു മുസ്ലിയാർ? മു നിങ്ങൾ പറയുന്നത്‌ മുഴുവൻ നിഷേധിക്കാൻ വയ്യ. പക്ഷെ അതിൽ ഒളിഞ്ഞിരിക്കുന്ന കുത്ത്‌ എനിക്ക്‌ എതിർക്കാതെ നിവൃത്തി യില്ല. ആൾ: എന്താണാ കുത്ത്‌? മു; ബിദ്‌അത്‌ ഉണ്ടാക്കുന്നത്‌ ആലിമീങ്ങളാണെന്ന് എങ്ങനെ സമ്മതിക്കും? ആൾ: ശരി ഞാൻ ചോദിക്കട്ടെ. നമ്മുടെ ഇടയിൽ, നമ്മുടെ അറിവിൽ ഇന്ന് ആലിമീങ്ങൾ വല്ല ബിദ്‌അത്തും ആചരിക്കുന്നുണ്ടോ? മു; ഒന്നുംതന്നെയില്ല. ആ അപ്പോൾ ഇന്ന് ആലിമീങ്ങൾ ചെയ്യുന്നതും, അവർ അനുവദിക്കുന്നതും, അവർ ഉപദേശീക്കുന്നതും എല്ലാം സുന്നത്തോ. അതുപോലെ അംഗീകരിക്കാവുന്ന സൽപ്രവൃത്തികളോ ആണ്‌. അതല്ലാത്ത ഒന്നുംതന്നെ സമുഹത്തിൽ കാണുകയില്ല എന്നല്ലേ മുസ്സിയാർ ഉദ്ദേശിക്കുന്നത്? മു; അതെ. ആൾ: അപ്പോൾ എന്തെങ്കിലും അനിസ്ലാമിക നടപടി ആലിമീങ്ങൾ അംഗീകരിച്ചു എന്ന കാരണത്താൽ അത്‌ സുന്നത്താണെന്ന് ഞാൻ സമ്മതിക്കേണ്ടിവരില്ലേ? മു: കൂടാതെ കഴിയില്ല. സമ്മതിക്കണം. ആൾ: അതിൻെറ മറ്റൊരർത്ഥം ആലിമീങ്ങൾ വേണ്ടാത്തതൊന്നും ദീനിൽ നിർമ്മിച്ചു കടത്തിക്കൂട്ടുകയില്പാ എന്നല്ലേ? മു: അതെ, മു; അപ്പോൾ റസൂൽ (സ) തിരുമേനി താക്കീത്‌ ചെയ്തതിൻെറ അർത്ഥമെന്താണ്‌? നബി (സ) പഞ്ഞിട്ടുണ്ടല്ലൊ പുരോഹിതന്മാരെ സ്വീക രിച്ചു പിൻപറ്റിയത്‌കൊണ്ടാണ്‌ ജൂതരും ക്രിസ്ത്യാനികളം പിഴച്ചുപോയതെന്നും അത്തരം ദുരവസ്ഥ മുസ്ലിം സമുദായത്തിനും നേരിടേണ്ടി വരുമെന്നും മററും. മാത്രമല്ല നബി(സ) ഇത്രത്തോളവും പറഞ്ഞു മുൻസമുദായക്കാരായ ജൂതക്രിസ്ത്യാനികൾ ഒരു ഉടുമ്പിൻെറ മാളത്തിലേക്ക്‌ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അപ്രകാരംതന്നെ മുസ്‌ലീം സമുദായവും ചെയ്യുമെന്ന്. ഇതിൽനിന്ന് നാമെന്ത്‌ മനസ്സിലാക്കണം മുസ്‌ല്യാരേ? മു: നമുക്ക്‌ പുരോഹിതന്മാരില്പല്ലോ. ആൾ: നബിയുടെ വാക്യം അർത്ഥവത്താവണമല്ലൊ. നമുക്ക്‌ പുരോഹിതന്മാരില്ലെങ്കിൽപ്പിന്നെ അത്തരം ആപത്തിനെക്കുറിച്ച്‌ നമുക്ക്‌ നബിതിരുമേനി മുന്നറിയിപ്പു നൽകേണ്ടതില്ലല്ലോ? സമുദായക്കാർക്ക്‌ പിണഞ്ഞ ആപത്തുകൾ നമുക്കും പിണയുമെന്നും ആ കാര്യ ത്തിൽ ജാഗ്രത പാലിക്കേണ്ടത്‌ നമ്മുടെ കർത്തവ്യമാണെന്നും നമ്മെ ബോദ്ധ്യപ്പടുത്തുകയാണല്ലൊ തിരുമേനിയുടെ ഉദ്ദേശം. ഭാവികാര്യ ങ്ങളെക്കുറിച്ച്‌ റസൂൽ (സ) പ്രവചിച്ചതെല്ലാം സംഭവിച്ചിട്ടുണ്ട്. അതുപോലെ മുസ്‌ലിം സമുദായം വഴിപിഴക്കുമെന്ന് സൂ ചിപ്പിച്ചതുപോലെ വഴിപിഴച്ചിട്ടുണ്ട്‌ എന്നത്‌ വാസ്തവമല്ലേ? മു: നമ്മുടെ സമുദായം വഴിപിഴച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആൾ:അതാരെക്കൊണ്ട്‌ എന്നത്‌ പ്രസക്തമായ ചോദ്യമാണ്. എങ്ങനെയെല്പാം എന്നത്‌ പിന്നെ പരിശോധിക്കാം. മുൻ സമുദായക്കാരുടെ പുരോഹിതന്മാരുടെ സ്ഥാനത്താണല്ലോ നമ്മുടെ ആലിമീങ്ങൾ അവരെയാണ്‌ ബഹുജനങ്ങൾ പിൻപറ്റുന്നത്‌. അവരുടെ ഉപദേശമാണ്‌ ബഹുജനങ്ങൾ സ്വീകരിക്കുന്നത്‌. ബഹുജനങ്ങളിൽ വല്ല അനാവശ്യങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും ഉണ്ടെങ്കിൽ അത്‌ അവ രുടെ അത്മീയഗുരുക്കളായ ആലിമീങ്ങളടെ തനിനിറം കാണിക്കുന്നു എന്നതിൽ സംശയമില്ല. ആലിമീങ്ങളിലുളള പിഴവാണ്‌ ബഹുജന ജീവിതത്തിൽ പ്രതിഫലിക്കുന്നത്‌ എന്ന് ചുരുക്കം. അപ്പോൾ നിങ്ങൾ പിഴച്ചിരിക്കുന്ന മുബ്‌തദി ആണ്‌. സലാം ചൊല്ലരുത്‌ എന്ന നിങ്ങളുടെ ഉപദേശം നിങ്ങളിൽതന്നെ ഞാൻ പ്രയോഗിച്ചതിൽ തെററില്ലല്ലൊ. മു; അത്‌ തെറ്റ്തന്നെയാണ്‌. ആലിമീങ്ങളെ ബിദ്‌അത്തുകാരെന്ന് പറയാൻ ദാഹമുണ്ടെങ്കിൽ ആ ആലിമീങ്ങളെ ഞാൻ നേരത്തേ സൂചി പ്പിച്ചു. പുത്തൻ ആശയങ്ങളുമായി നടക്കുന്ന ജമാഅത്ത്‌ മുജാഹിദ്‌ പ്രസ്ഥാനങ്ങളിലെ പണ്ഡിതന്മാരാണ്‌ ഇപ്പോൾ മുസ്‌ലിം സമുദായത്തെ വഴികേടിലാക്കുന്നത്‌ എന്നെപ്പോലെയുള്ള സുന്നികളല്പ. ആകയാൽ സലാം ചൊല്ലാൻ പാടില്ലാത്തത്‌ ആ വിഭാഗക്കാരോടാണ്‌. ആൾ: ജമാഅത്തും മുജാഹിദും രംഗത്തുവന്നപ്പോൾ മാത്രമാണോ സമുദായത്തിൽ അനാചാരങ്ങൾ കടന്നുകൂടിയത്‌? മു: അതെ, അവരാണല്ലൊ പഴയ നടപടികൾ പിഴച്ചതാണെന്നും പറഞ്ഞു വല്ല നല്ല കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്‌. അവർ ജനങ്ങളെ ദുർമാർഗത്തിലേക്ക്‌ നയിക്കുകയാണ്‌. ആൾ: ജമാഅത്ത്‌, മുജാഹിദ്‌ പ്രസ്ഥാനങ്ങൾ സംഘടിതമായി ജനമദ്ധ്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്‌ ഈ ഇരുപതാം നൂററാണ്ടിൽ മാത്രമാണ്‌. അപ്പോൾ സമുദായത്തിൽ ബിദ്‌അത്തുകൾ കടന്നുകൂടി അതിനെ ദുഷിപ്പിക്കാൻ തുടങ്ങിയത്‌ ഈ നൂററാണ്ടിൽ മാത്രമാണെ ന്നല്ലേ അതിനത്ഥം? മു: ഏത്‌ നൂററാണ്ടിലായാലും അവരെകൊണ്ടാണ് സമുദായത്തിന് തകരാർ ഏർപ്പെടുന്നത്‌. ആൾ: അവരുടെ പ്രചാരണത്തിന് മുമ്പ്‌ സമുദായത്തിൽ ഒരു ബിദ്‌അത്തും നടമാടിയിരുന്നില്ല എന്നാണോ മുസ്ലിയാർ പറയുന്നത്‌? മു: ഞാൻതന്നെ അത്‌ ഉറപ്പിച്ചു പറയണമെന്നുണ്ടോ? ജനങ്ങൾ നേരിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതല്ലേ? ആൾ: അപ്പോൾ മുസ്സിയാർ നേരേനോക്ക്‌. റസൂൽ (സ)എന്താ പറഞ്ഞത്‌? “എൻെറ തലമുറയാണ്‌ ഏററവും നല്ല ത്‌ അത്‌ കഴിഞ്ഞാൽ അതിന്നടുത്തത്‌, പിന്നെ അതിന്നടുത്തത്‌" തിരുമേനിയുടെ ഈ വാക്യം എന്താണ്‌ സുചിപ്പിക്കുന്നത്‌? മൂന്ന് നൂററാണ്ടുകാലത്തോളം മുസ്ലിം സമുദായം ഒരു കുഴപ്പവും കൂടാതെ നിലനിൽക്കും. അനന്തരം ദുരാചാരങ്ങൾ അതിൽ കടന്നുകൂടും എന്നതല്ലേ മുസ്ല്യാരേ? മു: അങ്ങനെ ഒരു ഹദീസുണ്ട്‌. ആൾ: അക്കാലം മുതൽ എത്രയോ നൂററാണ്ടുകളായി ഓരോ ബിദ്‌അത്തുകൾ കടന്നുകൂടി. റസൂലും സഹാബത്തും ചെയ്തിട്ടില്ലാത്തതും കല്പിച്ചിട്ടില്പാത്തതുമായ അനേകം വേണ്ടാത്തരങ്ങൾ മതത്തിന്റെ നിറം കൊടുത്ത്‌ സമുദായത്തിൽ കടത്തിക്കൂട്ടി. നൂററാണ്ടുകൾ പഴക്കംചെന്നു അതൊക്കെ അനുപേക്ഷണീയങ്ങളായ ഇസ്ലാമികാചാരങ്ങളായി രൂപംകൊണ്ടു. അതിന്നനുസരിച്ചു മുസ്ലിംകളുടെ വിശ്വാ സവും മാററത്തിന് വിധേയമായി ഈ ദുഷിപ്പിൽനിന്ന് സമുദായത്തെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത്‌ പുത്തൻ പാർട്ടിക്കാ രെന്നു വിമർശിച്ചുതള്ളപ്പെടുന്നു. മറിച്ച്‌ ആ ബിദ്‌അത്തുകളും പേറി, സമുദായത്തെ ദുർവൃത്തിയിൽ നിലനിർത്തുവാൻ അരയും തലയും മുറുക്കി പ്രവർത്തിക്കുന്ന സുന്നികളായ നിങ്ങൾ അഹ്‌ലു സുന്നത്ത്‌ വൽ ജമാഅത്തിലാണെന്ന് വീമ്പെളക്കുക മുബ്‌ത്ത്‌ദ്‌ഈങ്ങളായ നിങ്ങൾക്ക് സലാംചൊല്ലാൻ പാടില്ല മുസ്ല്യാരേ, ശിർക്കിൽ കുളിക്കുന്ന നിങ്ങൾക്ക്‌ സലാം ചൊല്ലരുതെന്ന് ബഹുജനങ്ങളെ ഉണർത്തേണ്ട ത്‌ അത്യാവശ്യമാണ്‌, എന്ത്‌ ചെയ്താലും നിങ്ങളുടെ ഖൗമ്‌ കണ്ണ് തുറക്കുകയില്പ. നിശ്ചയം. എനി എൻെറ സലാം നിങ്ങൾക്കില്ല മുസ്ല്യാരേ. നിങ്ങൾ ബിദ്‌അത്ത്‌ സംരക്ഷകനാണ്‌. ബിദ്‌അത്തുകളുടെ സ്രഷ്ടാവാണ്‌ എന്നുപറഞ്ഞാലും തെററാവുകയില്ല. ==മണ്ണും മനുഷ്യനും== ഒരു ദിവസം എൻെറ പതിവ്‌ താവളത്തിൽ_.ഒഴിഞ്ഞ വരാന്തയിൽ _ വിശ്രമിക്കുകയാണ്‌, അടുത്ത കടയുടമയുടെ ഔദാര്യമായി അവി ടെയിരിക്കുന്ന ബെഞ്ചിൽ ഒരു തൈക്കിളവൻ ഇരിക്കുന്നുണ്ട്‌. അതാ, എനിക്കുള്ള ഭോജ്യം തെയ്യാറാവുന്നു. ഒരു യുവാവ്‌ ആ വരാന്തയെ സമീപിക്കുന്നു. തൈക്കിളവനെക്കണ്ടു സലാംചൊല്ലിഅദ്ദേ ഹത്തിൻെറ സമീപം ആ ബെഞ്ചിലിരിക്കുന്നു. രംഗം തയ്യാറായി; ഞാൻ കാതുകൾ കൂർപ്പിച്ചു. കിളവൻ : പതിവില്ലാത്തവിധം ഈ വഴി എവിടുന്നാ? തപാൽശിപായീടെ ഉദ്യോഗം കിട്ടിയെന്നു തോന്നുന്നല്ലോ. കൈ നിറയെ കത്തു കൾ. യുവാവ്‌ : നമ്മുടെ വെള്ളാപ്പുറത്ത്‌ ജമാലിനെ കാണാൻ വേണ്ടി പോയിട്ടു വരികയാണ്‌. കി : അയാൾ രണ്ടു ദിവസം മുമ്പേ ഗൾഫിലേക്ക്‌ പോയിട്ടുണ്ടാവണം എന്ന് തോന്നുന്നു കണ്ടില്ലല്ലോ ആളെ? യു : ആളെക്കണ്ടു. കാര്യം നടന്നില്ല. കി : അപ്പോൾ ആള് പോയിട്ടില്ല അല്ലേ? പോകുന്നു എന്ന് ഞാൻ കേൾക്കയുണ്ടായി. യു : കഴിഞ്ഞ ആഴ്ച പോകാനായിരുന്നു പരിപാടി, പിന്നെ നാളെപോകുമെന്ന് ഉറപ്പിച്ചിരുന്നു. ഇപ്പോൾ അതും നീട്ടിയെന്ന് പറഞ്ഞു. കി : എനി എപ്പോഴേക്ക് വെച്ചു യാത്ര? യു : ഉറപ്പിച്ചില്ല. അനിശ്ചിതകാലത്തേക്ക് നീട്ടിയമാതിരിയാണ്‌ പുള്ളിയുടെ സംസാരം. കി : അടുത്ത ഉത്തരവുണ്ടാവുന്നത് വരെ യാത്ര നീട്ടി വെച്ചിരിക്കുന്നു, അല്ലേ? യു : ഞാൻ കുറേ കത്തുകളുമായി വന്നതാണ്‌, ജമാൽവശം കൊടുത്തയക്കാൻ അയാൾ പോക്ക്‌ നീട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ അവ കൊടുക്കാതെ തിരിച്ചുകൊ ണ്ടുപോരികയാണ്‌. എനി എത്ര രൂപായുടെ സ്റ്റാമ്പ്‌ ചെലവാക്കണം! നിങ്ങൾ കാരണമാണ്‌ ഇതൊക്കെ. കി : എന്താ ചങ്ങാതീ, നമ്മുടെ മേക്കെട്ട്‌ കയറുന്നു? യു : അയാളെ പോകാൻ വിടാത്തത് നിങ്ങളല്ലേ? കി : ഞാനോ? മഹാപാപീ. എന്തൊക്കെയാണി പറയുന്നത്‌? യു : നിങ്ങൾ എന്നാൽ എൻെറ മുമ്പിൽ ഈ ബെഞ്ചിലിരിക്കുന്ന നിങ്ങളല്ല. നിങ്ങളുടെ അയൽവാസികൾ, അല്ലെങ്കിൽ നിങ്ങളുടെ സഹജീവികൾ എന്ന അർത്ഥത്തിലാണ്‌ നിങ്ങൾ എന്ന്‌ ഞാൻ പറഞ്ഞത്‌. കി : അപ്പോഴെന്താണ് വെള്ളാപ്പുറത്ത്‌ ജമാലിൻറ ഗൾഫ് യാത്രാപരിപാടിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ? എൻെറ പ്രദേശക്കാരും ഈ യാത്രയുമായി ബന്ധമുണ്ടെന്നാണല്ലൊ നിങ്ങൾ സൂചിപ്പിക്കുന്നത്‌. യു : നിങ്ങളുടെ നാട്ടിലെ കഥ നിങ്ങൾ അറിയില്ലെന്നോ? കി : ജമാലിൻെറ യാത്രക്ക് തടസ്സമാകുന്ന കാര്യങ്ങളൊന്നും എനിക്കറിയില്ല. യു : എന്തോ, സത്യാവസ്ഥ എനിക്കറിയില്പ, ജമാൽ രഹസ്യമായി പറഞ്ഞതാണ്‌. അയാളുടെ അയൽവാസികളായ യുവാക്കൾ അയാളുമായി വിരോധ ത്തിലാണെന്നും അയാൾ പോയിക്കഴിഞ്ഞാൽ വീടിനോ സ്വത്തിനോ നാശമേൽപ്പിക്കാൻ അവർ ഒരുക്കം കൂട്ടുകയാ ണെന്നും മററുമാണ് ജമാൽ പറഞ്ഞത്‌. കി : അത്ര വലിയ പ്രശ്നമൊന്നും അവിടെയില്ലല്ലൊ. എന്താണ്‌ സംഗതിയെന്നാണ്‌ പറഞ്ഞത്‌? യു : എന്തോ വഴിപ്രശ്‌നമാണ്‌. റോഡുണ്ടാക്കാൻ സ്ഥലം കൊടുക്കുന്ന കാര്യത്തിലുള്ള അഭിപ്രായ ഭിന്നതയാണ്‌. കി : ആ കാര്യം മനസ്സിലായി. അങ്ങനെ ഒരു പ്രശ്‌നം അവിടെയുണ്ടെന്ന് എനിക്കറിയാം. പക്ഷെ ജമാൽ കാണുന്നപോലെ അത്ര വലിപ്പം അതിനുള്ള തായി എനിക്ക്‌ തോന്നിയിട്ടില്ല. യു : നിങ്ങൾ കാണുന്നപോലെയല്ല ജമാൽ കാണുന്നത്‌. അയാൾ “നട“ ന്മാരിലൊരാളാണല്ലൊ. അപ്പോൾ വിഷയത്തിൻെറ അകവും പുറവും മുക്കും മൂലയും നാഡിയും ഞെരമ്പും എല്ലാം അയാൾ അറിയും. എല്ലാം അറിയുന്നവർക്കേ സംഭവത്തിൻെറ യഥാർത്ഥ ഗൗരവം മനസ്സിലാകൂ. കി : ഇത്രമാത്രം കട്ടിയുള്ളതായി എനിക്കറിയില്ല. ഒന്നാമത്‌ എനിക്ക്‌ നേരിട്ടുപങ്കില്ലാത്ത വിഷയം; രണ്ടാമത്‌ ഈ മാതിരി കഥകൾ അന്വേഷിച്ചുനടക്കുന്ന പതിവും എനിക്കില്ല, വല്ലവരും യാദൃശ്ചികമായി പറഞ്ഞുകേൾക്കുന്ന അറിവേ എനിക്കുള്ളൂ. ഇതിലെന്നല്ല എല്ലാ വിഷയത്തിലും ഈ കിഴവൻറടുത്ത്‌ ആരാ കഥ പറയാൻ വരിക? യു : അത്‌ ശരിയാണ്‌, ജമാൽ എല്പാ വിവരങ്ങളും പറഞ്ഞു, ഞങ്ങൾ അല്പം അകന്ന ബന്ധുക്കളും കൂടിയാണല്ലൊ. പോരാത്തതിന് അയൽവാസികളുമാ യിരുന്നു. ഇപ്പോഴല്ലേ താമസം ഇങ്ങോട്ടു മാററിയത്‌. ഒരു മണിക്കൂർനേരം എന്നെയിരുത്തി എല്ധാ വിശദാംശങ്ങളും പറഞ്ഞുമനസ്സിലാക്കി, അയാൾക്ക് വല്ലാത്ത മനക്ലേശമുണ്ട്‌. സ്ഥലംവിട്ടാൽ എന്ത്‌ സംഭവിക്കുമെന്ന ഭയത്തിലാണ്‌. കി : അല്ലാ, ഇത്രയും ക്ലേശിക്കാനെന്തുള്ളു? യു : റോഡിന്‌ സ്ഥലം കൊടുക്കാത്തതിൽ കോപിഷ്‌ഠരും വിദ്വേഷികളുമായിത്തീർന്ന യുവാക്കൾ,”കാണിച്ചുകൊടുക്കാം” എന്ന ഭാവത്തിൽ അയാളോട് അരിശത്തിലാണ്. അവരെന്തെങ്കിലും കുസൃതികൾ ഒപ്പിച്ചെങ്കിലോ എന്നാണ് അയാളുടെ ഭയം.ഇന്നത്തെകാലം ആർക്കും എന്തും ചെയ്യാവുന്നതും, എന്തു ചെയ്താലും പരിഹാരമുണ്ടാക്കാവുന്നതും ആണ്. കി : എന്ന് കരുതി അയാളുടെ ജീവിതമാർഗം നോക്കിപ്പോകാതെ വീട്ടുകാവലിന് ഇരുന്നാൽ ശരിയാകുമോ? യു : സമാധാനത്തോടെ പോകാൻ കഴിയണ്ടേ? കി : സമാധാനക്കേടിൽ എത്ര നാൾ കഴിയും? അയാൾ സ്വത്തിന്‌ സ്ഥിരം കാവലിരിക്കുമോ? ഇരുന്നാൽത്തന്നെ, അരിശക്കാർ എന്തെ ങ്കിലും ചെയ്യാൻ വിചാരിച്ചാൽ തടുക്കാൻ പറ്റുമോ? യു : അതിനൊക്കെ വഴിയുണ്ട്‌. കുറേ ആളുകൾ കൂടി അക്രമത്തിനൊരുമ്പെട്ടാൽ സഹിക്കണമെന്നുണ്ടോ? എന്തെല്ലാം മറുമരുന്നുകൾ കിടക്കുന്നു! അയാളുടെ കയ്യിൽ അതിനുള്ള പണവുമുണ്ട്. അങ്ങനെയങ്ങ്‌ തോററ്‌ കൊടുക്കേണ്ട കാര്യമില്ല. കി : അത്‌ ശരിയാണ്‌. പൈസ കയ്യിലുള്ളവന്ന് എന്തും ചെയ്യാൻ കഴിയും. അനീതിക്ക്‌ വഴങ്ങേണ്ട ആവശ്യവുമില്ല, യു : ഒരാൾ വിയർത്ത് സമ്പാദിച്ച ഭൂമി കുറച്ചാളുകൾ വന്നുചോദിക്കുമ്പോൾ അങ്ങ്‌ നീട്ടിക്കൊടുക്കണമത്രെ. ഉണ്ടാക്കിയവനേ അതിൻെറ കിതപ്പും വിയർപ്പും അറിയൂ. കി : എന്നാലും മറെറാരുവശം ചിന്തിക്കാനുണ്ട്‌. മനുഷ്യന് ഒരു മാറാരോഗം അല്ലെങ്കിൽ മഹാരോഗം വന്നുപെടുമെന്നും വിചാരിക്കുക. അവൻെറ സ്വത്തുക്കളും പെണ്ണിൻെറ താലിവരെ വിൽക്കും ജീവനെ രക്ഷിക്കാൻ. ഭീരു എപ്പോഴും മരിച്ചുകൊണ്ടിരിക്കയാണെന്ന് പറഞ്ഞപോലെ, സമാധാനമി ല്പാതെ ക്ലേശപൂർണ്ണമായി രാപകലുകൾ കഴിച്ചകൂട്ടുകയെന്നത്‌ നിർഭാഗ്യകരമായ അവസ്ഥയാണ്‌. ശത്രുക്ക ളാൽ വളയപ്പെട്ടുകൊണ്ട്‌ കഴിഞ്ഞുകൂടുന്നത്‌ ഒരു സുഖജീവിതമാണോ? പൈസയാണോ മനസ്സമാധാനമാണോ വലുത് സന്തോഷവും സമാധാനവും വിലകൊടുത്ത്‌ വാങ്ങണം ഇത് രണ്ടുമില്ലാതെ പണമുണ്ടായിട്ടെന്തുകാര്യം? യു : ചിന്താരീതി കൊള്ളാം പക്ഷെ അനീതിക്ക്‌ വഴങ്ങാനോ, കയ്യൂക്കിന്‌ താണ്‌കൊടുക്കാനോ എല്ലാ വരും തയ്യാറാവുകയില്ല. കി : ഒന്നു ചിന്തിക്കണം. ഇവിടെ അനീതിയില്പ പൊതുജനങ്ങളുടെ ഉപയോഗത്തിന് അല്പം സ്ഥലമാണ്‌ ചോദിക്കുന്നത് പൊതുതാല്പര്യ ത്തിനുവേണ്ടി അത്‌ ചെയ്തുകൂടേ? യു : അതിന് ഇയാളെത്തന്നെ പിടികൂടണോ? വേറെ മാർഗങ്ങളില്ലേ? കി : ഇല്ല, ഇല്ധാത്തത്‌ കൊണ്ടാണ് ഇയ്യാളെത്തന്നെ സമീപിക്കുന്നത്‌ അതൊരു നഷ്ടമായിക്കാണേണ്ടതില്ല. പൊതുനന്മക്ക്‌ വേണ്ടി, ധർമ്മമായി ചെലവാ ക്കുന്നു. പടച്ചതമ്പുരാൻ പ്രതിഫലം കൊടുക്കും. യു : പടച്ചേോൻെറ പ്രതിഫലത്തിന്‌ അയാൾ പലതും ചെയ്യുന്നുണ്ട്‌ ഭൂമിതന്നെ കൊടുത്തേതീരൂ എന്നില്ല. ഇക്കാര്യത്തിന്‌ പണമോ എന്തുവേണമെങ്കിലും അയാൾ കൊടുക്കാൻ ഒരുക്കമാണ്. കി : പണം കിട്ടിയിട്ടെന്തുകാര്യം? ഇവിടെ വഴിയുണ്ടാവണം. പണംകൊണ്ടു വല്ലേടത്തും പോയി ഭൂമി വാങ്ങിയാൽ ഇവിടെ റോഡാകുമോ? വല്ലേടത്തും റോഡുണ്ടാക്കിയാൽ ഇവിടെയുള്ളവർക്ക്‌ വഴിയാകുമോ? റോഡ് ഇവിടെയുണ്ടാവണം. അത്‌ ഇവിടെയുള്ള ഭൂമിയിലു മാവണം. ആകാശത്തായാൽ പോരല്ലോ. ചുരുക്കത്തിൽ കാര്യം നിസ്സാരമല്ലെന്നും ഗൗരവത്തിൽ കുറവില്ലെന്നും മനസ്സിലാക്കണം. ഭാഗ്യവശാൽ നിരത്തിനരികിൽ താമസിക്കാനിടവന്ന വർക്ക്‌ പൊതുവഴി സൗജന്യമായിക്കിട്ടി. ആ സുഖം അവരനുഭവിക്കുന്നു, നിരത്തുമായി ബന്ധമില്ലാതെ ഉള്ളിൽ അള്ളിത്താമസിക്കുന്ന നിർഭാഗ്യവാന്മാ രുടെ കഷ്ടപ്പാടറിയാൻ ഈ ഭാഗ്യവാന്മാർ തയ്മാറില്ലെന്ന്‌ വരുന്നത്‌ ദൗർഭാഗ്യകരമാണ്. റോഡുമായി ബന്ധപ്പെടേണ്ടുന്ന നൂറുനൂറു കാര്യങ്ങളുണ്ട്. അപ്പോ ഴൊക്കെ ഈ ഭാഗ്യംകെട്ടവർ കഷ്ടപ്പെടുകയാണ്‌. അവർക്കിത്‌ ജീവന്മരണ പ്രശ്നമാണ്. ഈ പരമാർത്ഥം നിരത്തുവാസികൾ മനസ്സിലാക്കിയില്ലെങ്കിൽ വേദനയോടുകൂടി മനസ്സിലാക്കാൻ അവർ നിർബന്ധിതരായിത്തീരും. യു : അദ്ദേഹം എന്ത്‌ സഹായവും ചെയ്യാൻ തയ്യാർ. അതിനപ്പുറം എന്ത്‌ വേണം കി. നിങ്ങൾ ബന്ധുവായ ചങ്ങാതിയെ പറഞ്ഞു മനസ്സിലാക്കുക. സ്നേഹപൂർവ്വം ഉപദേശിക്കുക. അയാളുടെ പണം ഇവിടെ ഇപ്പോൾ ആവശ്യമില്ല. പണം ആവശ്യമെങ്കിൽ ആ പാവപ്പെട്ടവർ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിക്കൊള്ളും. ഇവിടെ വേണ്ടത്‌ നാലടിഭൂമിയാണ്. ശ്വാസംമുട്ടുള്ളവന്ന് മൂക്കിൻറെ അടവ്‌ മാറിക്കിട്ടലാണ് ആവശ്യം. അതല്ലാത്ത മറ്റൊന്നുകൊണ്ടും അയാളെ പ്രലോഭിപ്പിച്ചിട്ടു കാര്യമില്ല. അത് ബുദ്ധിശൂനൃത മാത്രമല്ല. ക്രൂരതയുമാണ്. ഇവിടത്തെ സ്ഥിതി അതാണ് ഭൂമിവേണം അത്‌ കിട്ടണം. യു : അക്കാര്യത്തിലാണ് ജമാലിന്‌ സങ്കടം. കി : പറ ഞ്ഞു പഠിപ്പിച്ചോളൂ അളമുട്ടിയാൽ പാമ്പ്‌ കടിക്കും. ഔദാര്യമായി സ്ഥലം കൊടുക്കാനുള്ള ശേഷി ഇന്നദ്ദേഹത്തിനുണ്ട്. ഒന്നുമില്പാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്‌ ജമാൽ മറന്ന് കാണും. ഇന്ന് പടച്ചവൻെറ അനുഗ്രഹം ധാരാളം ലഭിച്ചിട്ടുണ്ട്‌. അതിനു അല്പാഹുവിനോ ട്‌ നന്ദി കാണിക്കണം. നാട്ടുകാരും അയൽവാസികളും സ്നേഹിതന്മാരുമായ കുറേ ജനങ്ങൾക്ക് കാലാകാലത്തേക്കും ആശ്വാസം നൽകുന്ന ഒരു വഴി നിർമ്മിക്കാൻ അൽപം സ്ഥലം വിട്ടുകൊടുക്കുന്നത്‌ ജമാലിനെ സംബന്ധിച്ചേടത്തോളം വളരെ ചെറിയ ഒരു ത്യാഗമാണ്‌. അതേ സമയം ജനങ്ങൾക്ക് വമ്പിച്ച ഒരു അനുഗ്രഹവു മാണ്‌. അവർ അല്പാഹുവിനോട്‌ പ്രാർത്ഥിക്കും. ഞങ്ങൾക്ക്‌ ഈ നന്മ ചെയ്‌ത ഔദാര്യവാനായ ആ നല്ല മനുഷ്യന്ന് അയാളുടെ സൽക്കർമ്മത്തിന്ന് തക്കപ്രതിഫലം കൊടുക്കേണമേ എന്ന് ദുഃഖിതരുടെ ദുആക്ക്‌ സാധാരണയിൽക്കവിഞ്ഞ ശക്തിയും സ്വീകാര്യതയും ഉണ്ടാകും. യു : ഇതൊക്കെ കാര്യം കാണാനുള്ള നയതന്ത്രങ്ങളാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അയാൾക്കുണ്ട്. കി : ഞാനീ പറഞ്ഞ സത്യാവസ്ഥ നയതന്ത്രമാണെന്ന് നിങ്ങൾ കരുതുന്നു എന്നാണതിനർത്ഥം. അത് ബുദ്ധിയുടെ ലക്ഷണമാണെന്നും നിങ്ങൾ കരുതുന്നു. ബുദ്ധിയില്പായ്‌മയുടെ ലക്ഷണങ്ങളാണ് ഈ രണ്ടു കരുതലും. മുസ്ലീം എന്ന നിലക്ക്‌ അള്ളാഹുവിൽ വിശ്വസിക്കുന്ന മുഅമീൻ എന്ന നിലക്ക്‌ എൻെറ ചിന്താഗതി ഒരു തന്ത്രമായി നിങ്ങൾ കാണുന്നത്‌ ശരിയല്ലെന്നാണ്‌ എനിക്ക്‌ നിങ്ങളെ ഉണർത്താനുള്ളത്. കാര്യം നിങ്ങൾക്ക്‌ ബോദ്ധ്യപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ബന്ധുവും സ്നേഹിതനുമായ ജമാലിനെ ഉപദേശിക്കുക. ഒരു സൽക്കർമ്മം അയാൾ ചെയ്താൽ പ്രതിഫലം അയാൾക്ക്‌ മാത്രമല്ല അത്‌ ചെയ്യാനുപദേശിച്ച നിങ്ങൾക്കും കിട്ടും. യു : ഒരാളുടെ സ്ഥലം വെറുതെയങ്ങു വിട്ടുകൊടുക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുക. കി; ഞാൻ കേട്ടത്‌ ശരിയാണെങ്കിൽ അവർ വിലകൊടുക്കാനും തയ്യാറാണ്‌. അതിനും ജമാൽ തയ്യാറ ത്രെ. അത്രയും ക്രൂരത അയാൾ കാണിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല. അയാളെ ഒരു സാമൂഹ്യവിരുദ്ധനായി ചിത്രീകരിക്കാനുള്ള ബദ്ധപ്പാടിൽ തല്പരകക്ഷികൾ പടച്ചുണ്ടാക്കുന്ന കള്ള പ്രചാരമായി രിക്കാം അത്‌. അതങ്ങനെ ആവട്ടെ എന്ന് ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ സ്വന്തക്കാരനായ സ്നേഹിതന്ന് ചെയ്യുന്ന ഏററവും വലിയ സേവനമായിരിക്കും അത്‌. ജമാലിനെ ഉപദേശിക്കുക. അയാൾ ഒരു മനുഷ്യസ്നേഹിയുടെ വസ്ത്രം ധരിക്കട്ടെ. ഉള്ളിൽ എന്ത്‌ “കുന്ത്രാണ്ടമായാലും ആർക്കും പ്രശ്നമല്ല. വില മുഴുവൻ വാങ്ങിയിട്ടോ അൽപ്പം മാത്രം വാങ്ങിയിട്ടോ മുഴുവൻ സൗജന്യമായിട്ടോ ഏത്‌ നിലക്കായാലും റോഡിന്‌ പോരാത്ത സ്ഥലം കൊടുക്കുവാനുപദേശി ക്കുക. അല്ലാത്തപക്ഷം അനേകം സുഹൃത്തുക്കൾ അയാൾക്ക്‌ നഷ്ടമാകും, അവരുടെ ശാപം ഏൽക്കേണ്ടിവരും. അവർ അയാൾക്ക്‌ കേടായി പ്രാർത്ഥിക്കും, അയൽവാസികളെല്ലാം അയാളുടെ ശത്രുക്കളായി മാറും അയാളെ ദ്രോഹിക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള എല്ലാ സന്ദർഭങ്ങളും അവർ ഏകോപിച്ചു ഉപയോഗപ്പെടുത്തും. ദൂരെക്കിടക്കുന്ന ബന്ധുവിനേക്കാൾ ആപൽഘട്ടത്തിൽ ഉപയുക്തമാകുന്ന ജനങ്ങളാണവർ. ധനമോഹത്തിൻെറ പേരിൽ അവരെ ശത്രുക്കളാക്കി മാററുന്നത്‌ ബുദ്ധിപൂർവ്വമല്ല. എത്രയോ ഭൂസ്വത്തിൻെറ ഉടമയാണ്‌ ജമാൽ. അല്പം ചതുരഅടി സ്ഥലത്തിന്‌വേണ്ടി വലിയ അപകടത്തിലേക്കാണ്അയാൾ നീങ്ങുന്നത്‌. ജനങ്ങളുടെ സ്നേഹമാണോ വലുത് അതല്ല അല്പം മണ്ണാണോ വലുത്? അയാൾ ചിന്തിക്കട്ടെ മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെട്ടു ക്ലേശിച്ചു കൊണ്ട് ചിന്താമഗ്നനായി വീട്ടിൽ അടങ്ങിയിരിക്കേണ്ടിവന്ന ഗതികേട് നോക്കൂ ഇത്രയൊക്കെ ധനമുണ്ടായിട്ടും എൻേറയും തൻേറയും മനശ്ശാന്തി അയാൾക്കുണ്ടോ? നിർഭാഗ്യവാൻ. എല്ലാം സ്വയം കൃതാനർത്ഥമാണ്‌, ധനം ചെലവ്‌ ചെയ്ത്‌ മാനം നേടണം. മണ്ണിനേക്കാൾ വിലപിടിപ്പുള്ളത് ജനസ്‌നേഹമാണെന്ന്‌ ജമാലിനെ ഉപദേശിക്കുക. യു : ഇപ്പോൾ എനിക്ക്‌ മുമ്പത്തേക്കാൾ ബുദ്ധി വർദ്ധിച്ചിട്ടുണ്ട്. ബോധം കൂടുതൽ തെളിഞ്ഞിരിക്കുന്നു. ഞാൻ ജമാലുമായി കാണാം , ഉപദേശിക്കാം. സ്വീകരിച്ചാൽ നന്ന് . കി; ഒരു മുള്ള്‌ കാലിൽ തട്ടിയാൽ മതി. ക്ഷണനേരം കൊണ്ട്‌ ധനികൻ ഫഖീറാകും അല്ലാഹു നന്മ ചെയ്‌തു മനുഷ്യനെ പരീക്ഷിക്കും. പരീക്ഷയിൽ തോററാൽ മുൻ സ്ഥിതിയിലേക്ക്‌ മടക്കാൻ അല്ലാഹുവിന്‌ കഴിയുമെന്നോർത്ത്‌ ജനങ്ങൾക്ക്‌ നന്മചെയ്‌ത്‌ സുകൃതം സമ്പാദിക്കാൻ അല്ലാഹു തുണക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ==ലോക്കൽ ബിർള== ഞാൻ ബസാറിലൂടെ നടന്നുനീങ്ങുകയാണ്‌. അലസനായും അശ്രദ്ധനായും. എങ്കിലും ഇരതേടുന്ന ജീവിയുടെ പ്രകൃതിസ്വഭാവം ഒരിക്കലും എന്നെ പിരിയാറില്ല. അപ്പോഴാണ്‌ നാലഞ്ച്‌പേർ ഒന്നിച്ച്‌ ഒരു കടയിലേക്ക് കയറുന്നത്‌ എന്റെ ശ്രദ്ധയിൽപെട്ടത്‌. അസാധാരണമായി ഒന്നും അതിലില്ല . എങ്കിലും എന്നിൽ കുടിയിരിക്കുന്ന അന്വേഷകൻ എൻറ ഗിയർ മാററി. അല്പംകൂടി വേഗതയിൽ ഞാൻ ആ കടയുടെ മുമ്പിലെത്തി തൊഴിലാരംഭിച്ചു. പല പ്രായത്തിലുള്ള അഞ്ചാറ് പേരുണ്ട്‌ ആ കൂട്ടത്തിൽ എല്ലാവരും വരാന്തയിൽ നിൽക്കുന്നുണ്ട്‌. ഒരു കൊള്ളകൊടുക്കയും നടത്താതെ അങ്ങുമിങ്ങും നോക്കിയും ഒററടിവെച്ചും തിരിഞ്ഞും മറിഞ്ഞും അവർ അലസമായി സമയം തള്ളിനീക്കുന്നതായിട്ടാണ്‌ കണ്ടത്‌.ജിജ്ഞാ സയോടെ ഞാൻ ആ പരിസരത്ത്തന്നെ നിലകൊണ്ടു. അവരിലാരും തന്നെ എന്തെങ്കിലും വാങ്ങുകയോ മറെറന്തെങ്കിലും ഇടപാട് ചെയ്യു കയോ ഒന്നും ചെയ്യാതെ നിന്നു തിരിയുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാൻ അഹിംസാപരമായി, ശ്രദ്ധിക്കപ്പെടാത്തതരത്തിൽ, കട യുടെ അകത്തേക്ക്‌ കണ്ണുകൾ പായിച്ചു, സാധാരണ കടകളിൽ കാണപ്പെടാറുള്ള വിധം വില്പനച്ചരക്കുകളൊന്നും റാക്കകളിലും ചാക്കുക ളിലുമായി നിരത്തിയിട്ടില്ല. എന്തെങ്കിലും റിപ്പേറോ, വൃവസായിക പ്രവർത്തനമോ നടക്കുന്ന സ്ഥാപനമായിരിക്കാനാണ്‌ സാദ്ധ്യത. വന്നോ, എത്തിയോ, ഇവിടെയുണ്ടോ എന്നിങ്ങനെ ഇടക്കിടെ ഇവരിലോരോരുത്തരായി അകത്തിരിക്കുന്നവരോട് അന്വേഷിക്കുന്നുണ്ട്‌. അപ്പോൾ ഒരു പ്രത്യേക വ്യക്തിയെ കാണാനെത്തിയവരാണിവരെന്നും അയാളുടെ വരവും പ്രതീക്ഷിച്ചാണ്‌ ആ തിരിച്ചിലെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടായില്പ. മിക്കവാറും ആ വ്യക്തി ആ സ്ഥാപനത്തിൻെറ ഉടമയായിരിക്കുകയും ചെയ്യും. കുറേ മിനുട്ടുകൾ ”ഉന്തിനീക്കിയ” ശേഷം, ഒരാൾ വന്നൂ കയറുന്നത്‌ കണ്ട എല്ലാവരും ഉണർന്നു, തെയ്യാറെടുത്തു, മുഖം പ്രസന്നമായി, ഗൗരവതരമായി, ട്ടാർഗററ്‌ വന്നെത്തി. എല്ലാവരും അയാളേയും, അയാൾ വന്നവരേയും മുഖാമുഖം നോക്കിനിൽക്കുന്നു. ഒരു സംഭാഷണം ആരംഭിക്കാനുള്ള ശുഭ മുഹൂ ർത്തം എത്തിയിരിക്കുന്നു. കൂട്ടത്തിലുള്ള മദ്ധ്യവയസ്‌ക്കൻ അവരുടെ നേതാവാണെന്ന്‌ തോന്നുന്നു. കയ്യിൽ പുസ്തകവും വേറെ കടലാസുകളും ഉണ്ട്‌.ഒരു മഹത്തായ കാരൃത്തിന്ന്‌ ഉദാരമായി സംഭാവനപിരിക്കാൻ ദിവ്യന്മാരെ സമീപിക്കുന്ന സമുദായസേവകന്മാരാണ്‌ അവരെന്ന്‌ ഞാൻ ന്യായമായും അനുമാനിച്ചു. എത്ര ഉദാരനായാലും ധനികനായാലും സംഭാവനക്കാരെ സ്വീകരിക്കുന്ന ഒരു “യാഥാസ്ഥിതിക” സ്വഭാവമുണ്ടല്ലൊ. അതി വിടെയും നടക്കും. രസകരമായ ചൂടുള്ള സംഭാഷണം, വേദാന്തം. കുററാരോപണം എത്തൊക്കെ നടന്നാലും ഒടുവിൽ അല്പം നീരെങ്കി ലും പിഴിഞ്ഞെടുത്തേ അടങ്ങൂ, മടങ്ങൂ എന്ന പിടിവാശി. അങ്ങിനെയുള്ള ഒരു അടിയും തടയും നടക്കുന്ന നൂലാമാല ക്കോലാഹലക്കു തൂഹലം നേരിട്ടു കേട്ടനുഭവിച്ചു പകർത്തി പകർന്നുകൊടുക്കാനുള്ള ആവേശത്തോടെ ഞാനും “ഉടുത്തൊരുങ്ങി“. നേതാവെന്ന്‌ തോന്നിക്കുന്ന മദ്ധ്യവയസ്‌ക്കനാണ്‌ സംഭാഷണം ആരംഭിച്ചത്‌. സ്ഥാപനത്തിൻെറ ഉടമയായ യുവാവിനെ സ്നേഹപൂർവ്വം സംബോധന ചെയ്തുകൊണ്ടുള്ള തുടക്കം. കൊടുങ്കാററിന്‌ മുമ്പുള്ള ശാന്തതയാണെന്ന്‌ എനിക്ക്‌ ഊഹിക്കാൻ കഴിഞ്ഞിരുന്നില്പ. നേതാവ്‌ : അല്ല സ്നേഹിതാ, നമ്മൾ ഇങ്ങന കഴിഞ്ഞാൽ മതിയോ? കടയുടമ : എന്താ സംഗതി? നേ : അങ്ങനെ ചോദിക്കുന്നത്‌ ഭംഗിയാണോ? കട : അതിലെന്താ ഭംഗികേട്? വന്ന കാര്യം അന്വേഷിക്കുന്നത്‌ മര്യാദയല്ലേ? കൂട്ടത്തിൽ ഒരാൾ : നമ്മുടെ സ്നേഹിതൻ മര്യാദക്കാരനായി മാറിയിരിക്കുന്നല്ലോ? നേ: ഇപ്പോൾ കാണിക്കുന്ന മര്യാദ അപമര്യാദയോ പോർവിളിയോ ആയിട്ടാണ്‌ ഞങ്ങൾക്ക്‌ തോന്നുന്നത്‌. കട: അതിന്‌ ഞാൻ നിരപരാധിയാണേ. ഒരു പോരും ഉദ്ദേശിച്ചിട്ടില്ല. നേ : താൻ അപരാധിയാണ്‌. ഞങ്ങൾ വന്ന കാര്യം സ്വയം അറിയാവുന്നതിനാൽ വന്നതെന്തിനെന്ന അന്വേഷണം പരിഹാസമോ അവ മതിയോ. ആയിട്ടല്ലേ വ്യാഖ്യാനിക്കേണ്ടെത്‌. കട: കാര്യം എങ്ങനെയാണ്‌ ഞാനറിയുക; എനിക്ക്‌ അദൃശ്യജഞാനമോ അമാനുഷിക ശക്തിയോ ഇല്ലല്ലോ. നേ: ഇതിന് മുമ്പ് ഇങ്ങനെ ചോദിച്ചിട്ടില്ലല്ലോ.? കട: അപ്പോഴൊന്നും നിങ്ങളുടെ കൂടെയുണ്ടാവാറില്പാത്ത ആളുകളെ ഇപ്പോൾ കണ്ടത്‌കൊണ്ടാണ്‌ കാര്യം അന്വേഷിച്ചത്‌. നേ: താൻ തന്നെയാണ്‌ ഇവരെയൊക്കെ കൂട്ടിയത്‌. കട: അയ്യോ ഞാൻ ക്ഷണിച്ചില്ലല്ലേ. നേ; മുമ്പും താൻ ക്ഷണിച്ചിട്ടല്ല വരാറ്‌. ആദ്യം ഞാൻ തനിയേ ആയിരുന്നു പിന്നെ എൻെറ കൂടെ ഒന്നോ രണ്ടോ പേർ ഉണ്ടാകാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾ അരഡസൻ ആളുകളാണ്‌. സാധാരണ പോക്കിരിയേയും, കള്ളനേയും മാന്യതയുള്ള പൗരന്മാരേയും അറസ്റ്റ്‌ ചെയ്യാൻ സബ്‌ഇൻസ്പെക്ടറും കോൺസ്റ്റബിളൂം മതി. വീരപ്പനെ പിടികൂടാൻ സ്‌പഷൽട്ടാസ്റ്റ്‌ ഫോഴ്‌സ്‌. പ്രത്യേക അദ്ധ്വാനപ്പട്ടാളം_തന്നെ വേണ്ടിവന്നു. കട: ഞാൻ വീരപ്പനായോ? നേ: വീരനാണെന്നതിൽ സംശയമില്ല. മൂന്നുകൊല്പമായില്ലേ, തന്നെ സ്വാധീനിക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞോ? പിടികൊടുക്കാതെ സ്വതന്ത്രമായി വിഹരിക്കുന്ന വീരപ്പനെപ്പോലെ വീരനായ താങ്കളും നിർവ്യാകുലനായി വിരാജിക്കുകയല്ലേ, കടം വീട്ടാതെ. കൂട്ടത്തിലൊരാൾ: കാര്യം പറഞ്ഞു ഞങ്ങളെ വിടൂ മിസ്റ്റർ. കട: ഞാനെന്താ പറയേണ്ടത്‌? നേ: എനി ഒന്നും പറയേണ്ടതില്ല. മൂന്ന്‌ കൊല്ലമായി കുറേ പറഞ്ഞില്ലേ എനി പൈസ തന്നുതീർത്താൽ മതി. കട: ഞാൻ താമസിയാതെ തരാം. കൂട്ടത്തിൽ: മുമ്പൊക്കെ നാളെത്തരാം എന്ന്‌ പറയാറായിരുന്നു, ഇപ്പോൾ ശൈലി മാറിയല്ലോ. നീണ്ട അവധി കിട്ടാനാണോ? മറെറാരാൾ: എന്ത്‌ പറഞ്ഞാലും അതും കേട്ടു നാം മടങ്ങിപ്പോകുമെന്നും രണ്ടുമാസത്തിന്‌ ശല്യമുണ്ടാകില്ലെന്നും അയാൾക്കറിയാം പിന്നെ ഏത്‌ ശൈലിയിൽ പറഞ്ഞാലെന്താ? നേ: പൊതുധനം അന്യായമായി കൈവശം വെക്കുന്നത്‌ ഈ സംഘടനാംഗങ്ങളോട് ചെയ്യുന്ന അക്രമമല്ലേ? നിങ്ങളെപ്പോലെ ആവശ്യക്കാ രായ മററുള്ളവർക്കും എത്തിക്കേണ്ടുന്ന സഹായധനം നിങ്ങൾ ദീർഘകാലം കയ്യടക്കി മററുള്ളവരെ ദ്രോഹിക്കുന്നത്‌ നീതിയാണോ? കട: വേഗം തരാം, അല്പംകൂടി.......... നേ: പഴയ ആ വാക്ക്‌ എനി ആവത്തിക്കേണ്ട. പലതവണ അത്‌ പറഞ്ഞതല്ലാതെ പറഞ്ഞപോലെ ചെയ്തിട്ടില്ലല്ലൊ. നിങ്ങളുടെ വാക്ക്‌ പഴയ ചാക്കിലും മോശമാണ്‌. മറെറാരാൾ: ഞങ്ങൾക്കും സഹായനിധിയിൽ അവകാശമുണ്ട്‌, ഇത് വാങ്ങി ഞങ്ങളുടെയിടയിൽ "വിതരണം ചെയ്യു. ഇയാൾക്ക്‌ മാത്രമു ള്ളതല്ലല്ലൊ പൊതുഫണ്ട്‌. നേ: ഇതുവരെ താൻ പറയുന്നത് കേട്ടുമടങ്ങി പോകലായിരുന്നു ഞങ്ങളുടെ പതിവ്‌. എനി അത്‌ നടപ്പില്ല. പണം തന്നേതീരൂ, കട: ഇപ്പോൾ പറയുന്നത് പറയുന്ന പോലെ ചെയ്യാനാണ്‌. നേ: ആണത്തമില്ലാ ത്ത തൻെറ വാഗ്‌ദാനങ്ങൾക്ക്‌ വല്ല വിലയുമുണ്ടോ? മൂർച്ചയില്ലാത്ത ആയുധംപോലെയല്ലേ തന്റെ വാക്കുകൾ. ഒരു മാന്യതയൊക്കെ മനുഷ്യർക്ക്‌ വേണ്ടേ? ഒരാൾ : ഇങ്ങനെ ജനങ്ങളെ കബളിപ്പിച്ചു ശീലിച്ചവർക്കും ജനങ്ങളുടെ ശകാരവും അസഭ്യവും കേട്ടുതഴമ്പിച്ചവർക്കും ആരെന്ത്‌ പറഞ്ഞാലും മൂട്ടിൽ മുളച്ച ആല്‌ പോലെയാണ്‌ തറവാടിത്തം, അഭിമാനം എന്നൊക്കെ പറയേണ്ടത്‌ ആരോടാണ്‌? മറെറാരാൾ: വേഷവിധാനം കണ്ടാൽ മാന്യനെപ്പോലെ. അത്തരക്കാരെ മാന്യന്മാരെന്ന്‌ ജനം ധരിക്കും. അടുത്ത് പഴകുമ്പോഴല്ലേ തനി നിറം മനസ്സിലാവുക. ഒരാൾ: ഇക്കാലത്തെ തട്ടിപ്പുകാരിൽ അത്യുത്തമന്മാർ മുതൽ അറുകേടികൾ വരേയുണ്ട്‌. പലർക്കും നേതാക്കളുടെ പരിവേഷവും ഉണ്ട്‌. വിദ്യാഭ്യാസവും ഉണ്ട്‌. കട: ഒരു തവണകൂടി ഞാൻ പറയുന്നത്‌ കേൾക്കൂ. നേ: ആ വാക്ക്‌ എങ്ങനെ വിശ്വസിക്കും? മുൻകാലങ്ങളെപ്പോലെ എനിയും ഉദയാസ്തമനങ്ങൾ നടക്കും, തൻെറ ദിനചരൃകൾ നടക്കും. ഞങ്ങളുടെ നിഷ്‌ക്രിയത്വവും. നിത്യവും തന്നെത്തേടിവരാൻ, ഞങ്ങൾ ജോലിയില്ലാത്തവരല്ല, സ്ഥാപനത്തിൽ നിന്ന്‌ ശമ്പളം പററുന്ന വരുമല്ല. സ്ഥാപനത്തിൻെറ ഔദ്യോഗികഭാരവാഹികളായത്‌ കൊണ്ട്‌ തന്നെപ്പോലെയുള്ള വികാരവിചാര ശൂന്യരെ തേടി നടക്കേണ്ടുന്ന ഗതികേട് അനുഭവിക്കുകയാണ”. ഒരാൾ; (നേതാവിനോട്‌) ഇയ്യാൾക്ക് കഴിയാണ്ടല്ലല്ലൊ, കരുതികൂട്ടിത്തരാതിരിക്കുകയല്ലെ. എനി വരാൻ ഞങ്ങൾ തയ്യാറല്ല ഇന്ന്‌ അവസാ നിപ്പിചുുപോകണം. നേ: ഞങ്ങളെക്കൊണ്ട്‌ അധികം സംസാരിപ്പിക്കുന്നതെന്തിനാണ്‌? ആ തുക അടച്ച്‌ സംഗതി ക്ലോസാക്കിക്കളഞ്ഞേക്കൂ. കട: മുമ്പ്‌ പറഞ്ഞ പോലെയല്ല. ഇപ്പോൾ പറയുന്നത്. ഉടനെ തീർക്കാം. എന്നെ വിശ്വസിക്കൂ . ഒരാൾ : നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയോ? സംഘടനയുടെ നേതാവെന്ന നിലയിൽ ഇദ്ദേഹം എത്ര പ്രാവശ്യം നിങ്ങളെ സമീപിച്ചി ട്ടുണ്ട്. അപ്പോഴൊക്കെ ഓരോ അവധി പറഞ്ഞു അദ്ദേഹത്തെ മടക്കി അയച്ചു അവസാനം അദ്ദേഹം “എനി ഞാൻ തനിയെ തൻെറ അടുത്ത്‌ വരുന്നതല്ല" എന്ന് പറഞ്ഞു കോലും മുറിച്ചിട്ട്‌ വെറുപ്പോടെ തിരിച്ചുപോകയുണ്ടായില്ലേ? അതിനു ശേഷമല്ലെ രണ്ടാളും മൂന്നാളും കൂടി വരാൻ തൂടങ്ങിയത്‌. എന്നിട്ടും താൻ അവധി പറയുകയെന്നതല്പാതെ അതവസാനിപ്പിക്കാനുള്ള ഒരു മനോഭാവവും താൻ പ്രദർശി പ്പിച്ചില്ല. എത്രകാലം ഇങ്ങനെ കഴിയാമെന്നാണ്‌ തൻെറ ആലോചന? താൻ ഇരിമ്പൊന്നുമല്പല്ലൊ. ഞങ്ങൾ പിഴിഞ്ഞു ചാറെടുക്കും കട: നിങ്ങളെല്ലാവരും കൂടി എന്നെ ഇങ്ങനെ ആക്രമിച്ചാൽ ഞാൻ 'നിസ്സഹായകനായി ഇരിക്കയല്ലാതെ എന്ത്‌ ചെയ്യും? ഒരാൾ : എത്ര ആളുടെ രക്തമാണെടോ താൻ വാററികുടിച്ചുകൊണ്ടിരിക്കുന്നത്? താൻ പണം ഇന്ന് തന്നിട്ടില്ലെങ്കിൽ, എനി സമിതിയം ഗങ്ങൾ പത്ത്‌നൂറ്‌ പേര് ഘോഷയാത്രയായി വന്ന്‌ കട കയ്യേറുകയും തന്നെ ഘെരാവൊ ചെയ്യകയും ചെയ്യേണ്ടിവരും. നേ: ഈ സംഖ്യ അടച്ചുതീർക്കാൻ തനിക്ക്‌ കഴിയാണ്ടല്ലല്ലൊ നല്ല ഉല്പാദനമുണ്ട്‌. നല്ല പ്രചരണമുണ്ട്‌. അത്‌വഴി' തനിക്ക്‌ നല്ല വരുമാനവു മുണ്ട്‌. ഇതൊക്കെ ആയിട്ടും ഈ ബാദ്ധൃത അവസാനിപ്പിക്കാതെ, കിട്ടാക്കുററി പിരിക്കാൻ ഞങ്ങൾ കുറേ ആളുകൾ പതിവായി തൻെറ വരാന്തയിൽ കയറിനിന്ന്‌ ആക്രോശിക്കുന്നതിൽ തനിക്ക് ലജ്ജതോന്നുന്നില്ലേ? ഒരാൾ ; ഇയ്യാളൊരു നാഴികക്കല്ലാണ്‌. കട; എനിക്കെന്തിനാ ലജ്ജ തോന്നേണ്ട കാര്യം? പതിവല്ലാ ത്തത്‌ എന്താണിവിടെ? നേ: കുററി പിരിക്കാൻ ആളുകളെ കേററിറക്കം ലജ്‌ജാവഹമല്ലേ? കട: കടം ഉള്ളതിൽ ലജ്ജ തോന്നേണ്ടതില്ല. നിങ്ങൾക്കും ഉണ്ടാകും കടം. എല്ലാവർക്കും ഉണ്ടാകും കടം. ട്ടാററാക്കും ബിർലക്കും കടമില്ലേ? ഒരാൾ: മൂപ്പര്‌ ബിർളയുടെ കണക്കപ്പിള്ളയാണെന്ന് മറെറാരാൾ: ബിർളയുടെ ആഡിററർ ആയാലും മതി, നേ: അവർക്ക്‌ കടമുണ്ടെങ്കിൽ അത്‌ നടന്നുകൊണ്ടിരിക്കുന്ന എടവാടിൻെറ ഭാഗമായിട്ടല്ലാതെ, തൻെറ മാതിരി കിട്ടിയത് പെട്ടിയിലിട്ടു തരികിട പറയുന്നവരല്ല അവർ. ഒരാൾ: അത്‌ സാക്ഷാൽ ബിർളയും ഇത്‌ ലോക്കൽ ബിർളയുമാണ്‌, അതിൻെറ വ്യത്യാസം കാണും. ഇത്‌ ഉർളയാണ് നേ; ബിർളക്ക്‌ കടമുണ്ടെന്നും പറഞ്ഞു താൻ നാട്ടുകാരുടെ പണം മുക്കാൻ നോക്കേണ്ട. തനിക്ക്‌ ലജജയില്ലായിരിക്കും, ഞങ്ങൾക്ക്‌ നാണക്കേടായിത്തുടങ്ങി. ഈ പണം വസൂലാക്കാൻ നിങ്ങൾക്ക്‌ കഴിവില്ലേ എന്ന്‌ ആളുകൾ ഞങ്ങളോട് ചോദിച്ചു തുടങ്ങി. കട; ഞാനെന്ത്‌ വേണം? ഒരാൾ: ഇത്രയൊക്കെ സംസാരിച്ചിട്ടും എന്ത്‌ വേണമെന്നോ? തൻെറ മാതിരി വേറെയും ബിർളമാരുണ്ടായിരുന്നു. അതൊക്കെ ഞങ്ങൾ ശരിയാക്കി താനാണ്‌ ഒതുങ്ങാപുള്ളി യായി നിലകൊള്ളുന്ന ആധുനിക ഭീകരൻ, വിഴുങ്ങൽ, ഭീമൻ. നേ: താനേ, ഉള്ള സംഖ്യ ഇന്നുതന്നെ കൊടുക്കിൻ, ബാക്കി ഇന്ന സമയം തരുമെന്ന് പറയുകയും ആ സമയത്ത്‌ കൊടുക്കുകയും ചെയ്യുക. ഇത്‌ അവസാന അവധിയാണ്‌. ഈ ചാൻസ്‌ താൻ നഷ്ടപ്പെട്ടാൽ അടുത്ത നടവടി തന്നെ വേദനപ്പിക്കും. അതിനിടവരുത്താ തിരുന്നാൽ തനിക്കും ഞങ്ങൾക്കും നന്ന്. ഇപ്പോൾ ഞങ്ങൾ പോകുന്നു. ഒരാൾ: ലോക്കൽ ബിർളാ, മൊരളാബാദ്‌. മറെറാരാൾ; ലോക്കൽബിർളാ, ഉരുളാബാദ്‌. ==ധനം കൂടി, മനം കോടി== ഞാൻ ഒരു തൂണും ചാരി വിശ്രമിക്കുകയാണ്‌. അപ്പോൾ ഒരു സലാം ചൊല്ലുന്ന ശബ്ദം കേട്ടു, തലനിവർത്തി ശ്രദ്ധിച്ചപ്പോൾ അടുത്ത ബഞ്ചിൽ ഏകനായി ഇരിപ്പുറപ്പിച്ചിട്ടുള്ള ഒരു വൃദ്ധൻെറ ശബ്ദമാണ്‌ ഞാൻ കേട്ടതെന്ന് മനസ്സിലായി. ഒരു മദ്ധ്യവയസ്കൻ ആ വൃദ്ധനെ സമീപിക്കുന്നുണ്ട്‌, വൃ: വരിൻ, ഇരിക്കൂ മദ്ധ്യവയസ്കൻ: ഇരിക്കാൻ നേരമില്ലല്ലോ അല്പം തിരക്കുണ്ട്‌. വൃ; എന്നാലും അല്പം ഇരുന്നിട്ടു പോകാം. നമ്മൾ തമ്മിൽ കണ്ടിട്ട്‌ നാളുകുറേ ആയില്ലേ? മ.വ: ശരിയാണ്‌. അടുത്തൊന്നും കണ്ട ഓർമ്മയില്ല. വൃ: എന്താ വിശേഷങ്ങൾ? ഇപ്പോൾ മുമ്പത്തെപ്പോലെ ഇങ്ങോട്ടൊന്നും വരാറില്ലേ? പണ്ടൊക്കെ അടിക്കടി നാം കണ്ടുമുട്ടുമായിരുന്നു. ഇപ്പോൾ കുറേ നാളായി അങ്ങനെ കാണാറില്ല മ.വ: പുറത്തിറങ്ങി ചുററി നടക്കാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മുമ്പത്തെപ്പോലെ താല്പര്യം തോന്നുന്നില്പ. സമൂഹവുമായി അകലാൻ തോന്നുന്നു വൃ: എന്താണ് ഭാവമാററത്തിന്‌ കാരണം? നല്പവരുമായുള്ള സ്നേഹം മൂക്കുംതോറും കൂടുതൽ കൂടുതൽ മധുരമായി തോന്നുമെന്നാണ ല്ലൊ മഹദ്വാക്യം. മ. വ: നല്ലവർ അധികമുണ്ടോ നമ്മുടെ സമൂഹത്തിൽ? അടുക്കുമ്പോഴറിയാം കരിമ്പല്പ, ഇരിങ്ങണയാണെന്ന്. വൃ: അത്തരക്കാരും ധാരാളമുണ്ട്‌. എന്ന് വെച്ച്‌ സമൂഹത്തിനെ വെറുക്കാൻ പാടില്പല്ലൊ. മ.വ; അടുക്കാൻ പററാഞ്ഞാൽ ക്രമേണ വെറുപ്പ് ജനിക്കും. അപ്പോൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാനേ തോന്നൂ: പുറത്തിറങ്ങി നടക്കാൻ മനസ്സ്‌വരില്ല. വൃ: ആ വികാരത്തിന് _“ആ ചിന്താഗതിക്ക്‌ ഒരു തടയിടണം. അതിനെ വളർത്തിയെടുക്കരുത്'. എന്തുകൊണ്ടെന്നാൽ നബി (സ) പറ ഞ്ഞിട്ടുണ്ട് സമൂഹത്തിൽ നിന്നുള്ള ദ്രോഹം സഹിച്ചു കൊണ്ട് അവരോടൊപ്പം കഴിഞ്ഞുകൂടുന്നതാണ്, അവരെയും വിട്ടകന്നു കഴിയു ന്നതിനേക്കാൾ ശ്രേഷ്ടമെന്ന്. ആ ദ്രോഹങ്ങൾ സഹിക്കുന്നത്‌ ഒരു പുണ്യകർമ്മമായി അല്പാഹു ഗണിക്കുമെന്നർത്ഥം. മ.വ: തത്വജ്ഞാന പ്രകാരം മനസ്സ്‌ അടങ്ങിക്കിട്ടണ്ടേ എന്ത് ചെയ്യും? വൃ: അതൊക്കെ പരിശീലിക്കണം. കുറേയൊക്കെ ബുദ്‌ധിക്ക്‌ വഴിപ്പെടണം. അതായത്‌ വിചാരത്തിനു വികാരത്തെ നിയന്ത്രിക്കാനും പഠിക്കണം. എല്ലാം ശരിയാകും. അതിരിക്കട്ടെ. ഇപ്പോൾ എവിടെ പോയിട്ട് വരുന്നു? മ. എൻെറ ഒരു പഴയ ചങ്ങാതിയെ കാണാൻ പോയതാണ്‌.. അയാളെ കണ്ടു കാര്യം കഴിഞ്ഞു മടങ്ങുകയാണ്‌. വൃ: വന്ന കാര്യം നടന്നു. പിന്നെ ധൃതിപ്പെടാനില്പല്ലൊ. മ.വ: അടിയന്തിരമായതുകൊണ്ടാണ്‌ അയാളെ കാണാൻ വന്നത്‌. കുറച്ച് പൈസ ആവശ്യമായിവന്നു. അത്‌ കിട്ടി, ഇനി വേണ്ടേടത്ത്‌ എത്തിക്കണം. വൃ: പണക്കാർ തമ്മിലാണല്ലൊ കൊള്ളക്കൊടുക്ക. അവരും കൊടുക്കും അവർക്കും കൊടുക്കും “വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടും" എന്നാണല്ലൊ പ്രമാണം. മ.വ: ഇവിടെ സംഗതിയങ്ങനെയല്ല. ഞാനുദ്ദേശിക്കാത്ത ഒരാവശ്യം ഇവിടെ എത്തിയപ്പോൾ ഉണ്ടായി. പിന്നെ അതിന്‌ വേണ്ടി വീട്ടിൽ പോകണ്ടേ? അപ്പോൾ തോന്നി അടുത്തുള്ള ചങ്ങാതിയിൽനിന്ന് വാങ്ങാമെന്ന് അങ്ങനെ യാദൃശ്ചികമായി സംഭവിച്ചതാണ്‌ ഈ സുഹൃദ്ദ ർശ്ശനവും കൊള്ളക്കൊടുക്കയും. വൃ: ചങ്ങാതിയെ കാണാനിടവന്നത് നന്നായി. പണമിടപാടും ചിലപ്പോൾ ആവശ്യമായിവരും. ഒരു പോയിന്റ്‌_നമുക്ക് എപ്പോഴാണ്‌ കുറച്ചോ അധികമോ പൈസയുടെ ആവശ്യം നേരിടുക എന്നറിയില്ല. അതുകൊണ്ട് എപ്പോഴും എന്തെങ്കിലും ഒരു തുക കീശയിലുണ്ടാ യിരിക്കണം. മ.വ: അതില്ലാത്തത്‌കൊണ്ടാണ്‌ ഇന്ന് വായ്പ വാങ്ങേണ്ടിവന്നത്‌. വൃ: നിങ്ങൾക്കൊക്കെ അല്ലാഹു (ത) വളരെ നിഅ്‌മത്ത്‌ ചെയ്തിട്ടുണ്ടല്ലോ. ഞങ്ങളെപ്പോലെ ബേജാറും വെകിളിയുമായി നെഞ്ചുരുകേ ണ്ടുന്ന ഗതികേട്‌ നിങ്ങൾക്കില്പ. പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും കീശയിൽ കരുതണം. പലത്‌ കൊണ്ടും അത്‌ ഗുണം ചെയ്യും. വല്ല വർക്കും ചെറിയ ഉപകാര സഹായങ്ങൾ ചെയ്യേണ്ടിവന്നാൽ അതിനും സാധിക്കു. കയ്യിലൊന്നും ഇല്ലെങ്കിൽ “ഇല്ല“ എന്ന പദം നിങ്ങളെ വായിൽനിന്നു പുറപ്പെടേണ്ടിവരും. ആ വാക്ക് ഒഴിവാക്കലല്ലേ യോഗ്യതയും മാന്യതയും. മ.വ: സംഗതിയുടെ കിടപ്പ്‌ നിങ്ങളറിയില്ല, നിങ്ങൾപറഞ്ഞ ശീലം എനിക്ക്‌ ആദ്യമൊക്കെ ഉണ്ടായിരുന്നു. അത് സൗര്യക്കേടായിത്തീർ ന്നു. അപ്പോൾ ആ ശീലം അങ്ങ്‌ മാററി. വൃ: അതിശയം തോന്നുന്നല്ലോ. എപ്പോഴും കൈവശം അല്പം പൈസയുണ്ടായിരിക്കുകയെന്നത്‌ സ്വൈരം കെടുത്തുന്ന ശീലമായി നിങ്ങൾക്കനുഭവപ്പെട്ടു എന്ന് പറയുന്നത്‌ മനസ്സിലാക്കാൻ പ്രയാസമുണ്ട് . ഞാനാവട്ടെ “കാലിയായി“ നടക്കേണ്ടിവന്നല്ലോ എന്ന് സ്വയം പഴിച്ചു ദുഃഖിക്കുകയാണ്‌. അല്പാഹു (ത) നിഅ'മത്ത്‌ ചെയ്ത നിങ്ങൾക്ക് അത്‌ സ്വൈരക്കേട്! എന്താ ഇത്‌? മ.വ: പറയാം ആളുകളൊക്കെ എന്നെയും കാത്ത് വഴിയിലിരിക്കയാണെന്ന് തോന്നിപോകുന്നു. പുറത്തിറങ്ങേണ്ട താമസം ഓരോരു ത്തർ പിന്നാലെ കൂടുകയായി. ഓരോതരം ആവശ്യങ്ങൾ, ബുദ്ധിമുട്ടുകൾ, ഞെരുക്കങ്ങൾ, പ്രയാസങ്ങൾ അവർ എൻെറ മുമ്പിൽ അവതരിപ്പിക്കും. ആളും ആവശ്യവും നോക്കി തരംപേലെ സഹായിക്കുകയും ചെയ്യും. ഇത്‌ കൂടാതെ വായ്പക്കാർ അവരെയും ഒരളവിൽ തൃപ്തിപ്പെടുത്തും പക്ഷെ വായ്പ പോയതിന്റെ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. പണമിടപാട്‌ സ്നേഹിതന്മാരെ നഷ്ടപ്പെടുത്തും എന്നത്‌ വളരെ ശരിയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു ഗുണമുണ്ട്. ഇപ്പോൾ വായ്പക്കാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പലരും ഒരു “വാങ്ങ“ലോടെ അപ്രത്യക്ഷമാകും. പോയത്‌ പോയാലും ആ ശല്യം ഒഴിഞ്ഞല്ലോ എന്നതാണ്‌ എന്നെ ആശ്വസിപ്പിക്കുന്നത്‌. കയ്യിലു ണ്ടായാൽ ചോദിക്കുന്നവർക്ക് കൊടുക്കും. ഇല്ലെങ്കിൽ അത്‌ കൂടതെ കഴിഞ്ഞല്ലൊ. അതാണ് ഞാൻ കാലിയായി നടക്കാൻ തീരുമാനി ച്ചത്‌. ശല്യം മനസ്സിലായല്ലോ?. വൃ: സ്നേഹപൂർവ്വം പറയട്ടെ, തെററിദ്ധരിക്കരുത്‌, വേണ്ടുവോളം അറിവും വിവേകവും ലോകാനുഭവവും നിങ്ങൾക്കുണ്ട്‌ പടച്ചവൻ അനുഗ്രഹിച്ച വ്യക്തികളിലൊരാളാണ്‌ നിങ്ങൾ. അവൻതന്നത്‌, അവൻ ഇഷ്ടപ്പെടുന്ന, അ൨ൻ കല്പിച്ച മാർഗ്ഗത്തിൽ ചെലവ് ചെയ്യേണ്ടത്‌ നമ്മുടെ കടമയാണ്‌. ആ നിഅമത്തിന്ന് കാണിക്കുന്ന ശുക്‌ _നന്ദി_അതാണ്‌ ഇല്ലാത്തവരുടെ പരിതസ്ഥിതികൾ മനസ്സിലാക്കി അവർക്ക്‌ വേണ്ട സഹായം ചെയ്ത് സമാധാനിപ്പിക്കുക. അതിന് മടിക്കരുത്‌. നമ്മെ വീണ്ടും പടച്ചവൻ ഇല്ലായ്‌മയിലേക്ക്‌ താഴ്‌ത്താതിരിക്കണമെങ്കിൽ തന്നത്‌ നന്ദിപൂർവ്വം ഉപയോഗപ്പെടുത്തണം. മ.വ: പക്ഷെ ആളുകൾ നമ്മെ ചൂഷണം ചെയ്യാൻ നടക്കുകയാണ്‌. ഒന്നാമത്‌ സത്യസന്ധതയില്ല. വാക്ക്‌ പാലിക്കയുമില്പ. എന്തെങ്കിലും പറഞ്ഞു എന്നിൽ നിന്ന് കുറേ വസൂലാക്കണമെന്ന ലക്ഷ്യമേ അവർക്കുള്ളു. കൊടുക്കുന്ന ശീലം എനിക്കുണ്ടെന്നും അതിൽ മടിയോ മുഷിപ്പോ ഇല്ലെന്നും കുറച്ചു കാലംകൊണ്ട് അവ൪ മനസ്സിലാക്കി, ഇത്‌ തന്നെ തരം എന്ന മട്ടിൽ കാണുമ്പോഴൊക്കെ പിന്നാലെകൂടി ഊററാൻ തുടങ്ങുകയായി. ഇതൊരു സ്ഥിരം പരിപാടിയാണ്‌ ചിലർക്ക്‌. അത്‌ മനസ്സിലാക്കിത്തന്നെയാണ്‌ എൻറ ഇപ്പോഴത്തെ രീതി. കയ്യിൽവെച്ചുകൊണ്ട് ഇല്ലെന്ന്‌ കളവ്‌ പറയുന്നതിലും ഭേദം ഇല്ലാതെതന്നെ ഇല്ലെന്ന് പറഞ്ഞു സത്യവാനാകാമല്ലൊ. ആളുകളെ ഒഴിവാ ക്കലാണ്‌ ലക്ഷ്യം. അത്‌ കളവ്‌ പറയാതെ സാധിക്കുന്നു. വൃ: ആളുകളെകൊണ്ടുള്ള ബുദ്ധിമുട്ട് മനസ്സിലായി പക്ഷെ യഥാത്ഥത്തിൽ വിഷമിക്കുന്നവരെ മറക്കരുത്‌. കൂരകളിൽ പാർക്കുന്നവ രുണ്ട്‌, തീയെരിയാത്ത അടുപ്പുകളുണ്ട്‌."വയററത്ത്‌ കല്ല്‌ കെട്ടി” മേലേ അലക്കിത്തേച്ച വെള്ള ഷർട്ടും ധരിച്ച്‌ വേഷഭൂഷാദികളോടെ ജനമദ്ധ്യേ വിഹരിക്കുന്ന മാന്യന്മാരുണ്ട്‌_ചോദിക്കാൻ നാവ് പൊന്താത്തവർ _അവരൊക്കെ നിങ്ങളെപ്പോലെയുള്ളവരുടെ ബാദ്ധ്യതയാണ്‌ . നിങ്ങളൊക്കെ ഏക്കർകണക്കിന് വാങ്ങി കൂട്ടുന്നു, മാളികകൾ നിലനിലയായി പണിതു കേററുന്നു. സമൂഹത്തിലെ നിർദ്ധനന്മാരേയും, ദരിദ്രവാസികളേയും വിസ്മരിക്കരുത്‌. ഖുർആൻ പറയുന്നു. "അള്ളാഹു (ത) അനുഗ്രഹിച്ചു നല്കിയതുകൊണ്ട് പരലോകം കരസ്ഥമാക്കാൻ ആഗ്രഹിക്കുക. നിനക്ക്‌ ലഭിച്ചിട്ടുള്ളതിനെ മറക്കാതിരിക്കുക. അതിനാൽ അള്ളാഹു നിനക്ക് നന്മ ചെയ്തത്‌ പോലെ നീയും (മററുള്ളവ ർക്ക്‌)നന്മ ചെയ്യുക” ഈ നിർദ്ദേശങ്ങൾ നിങ്ങളെപ്പോലെയുള്ളവർ ഓർത്തിരിക്കേണ്ടതാണ്‌. മ.വ: തത്വം വളരെ ശരിതന്നെ പക്ഷെ ആളുകളുടെ സമീപം എന്നിൽ വളരെ വെറുപ്പുണ്ടാക്കിക്കഴിഞ്ഞു, ആളുകളെ കാണുന്നത്‌ തന്നെ ഭയമായിത്തീർന്നിരിക്കയാണ്‌. അതിനാൽ പുറത്തിറങ്ങാൻതന്നെ മടിയായി നാം തമ്മിൽ മുമ്പത്തെപ്പോലെ അടിക്കടി കാണാ ത്തത്‌ അത്‌കൊണ്ടാണ്‌ . വ്യ: അത്‌ പാടില്ല, ആവശ്യക്കാരെ കണ്ട്മുട്ടുന്നത് ഭാഗ്യമായി കരുതണം, അവർക്കെന്തെങ്കിലും കൊടുത്താൽ പരലോക നന്മ നേടാൻ സാധിക്കുമല്ലൊ. വിശക്കാത്തവർക്ക് മടികൂടാതെ കൊടുക്കുന്ന ധനികർ വിശക്കുന്നവരെ നിഷ്‌കരുണം അവഗണിക്കുന്നു എന്ന് തോന്നി ക്കുന്ന വിധത്തിലാണ്‌ അനുഭവങ്ങൾ നിങ്ങൾതന്നെ സമ്മതിക്കുന്നു നിർദ്ധനന്മാരെ കാണാൻതന്നെ ഭയമാകുന്നു എന്ന്. ധനം കൂടി, മനം കോടി, പണ്ട് മനസ്സിനുണ്ടായ അയവും ഭയവും കാരുണൃവുമൊക്കെ ഇപ്പോൾ ഇല്ലാതായി അങ്ങഒന ആവരുത്‌, മ.വ : തീരേ കെട്ടടങ്ങിയിട്ടില്ല. ദയാദാക്ഷിണ്യമൊക്കെ കാണിക്കുന്നതിൽ എനിക്ക് മടിയില്ല. അത്യാവശ്യമുണ്ടെന്ന്‌ കാണുന്നിടത്ത്‌ എൻെറ കൈകൾ നീളാറുണ്ട്. വ്യ: അൽഹംദുലില്പാഹ് _ആ കൈക്ക് നീളം കൂടികൂടി വരട്ടെ, ഖുർആൻെറ ഭാഷയിൽ പറഞ്ഞാൽ ചിലർ കൈകൾ പിരടിയിൽ വെച്ചു കെട്ടിയവരുണ്ട്‌ അവർ നന്ദികെട്ടവരഠണ്. അവരുടെ ധാരണ അവർക്ക്‌ കിട്ടിയ ധനമെല്ലാം അവർ അവരുടെ ബുദ്ധിസാമർത്ഥ്യം, അധ്വാ നശീലം, സ്ഥിരോത്സാഹം എന്നീ ഗുണങ്ങളാൽ സ്വയം സമ്പാദിച്ചതാണെന്നാണ്. അല്ലാഹുവിന്‌ ഒരു പങ്ക് ഉള്ളതായി അവർ വിശ്വസിക്കു ന്നതായി തോന്നുന്നില്ല. ദാലിക്കമിൻ ഫളലില്പാഹി_ അല്പാഹു കനിഞ്ഞു നൽകിയതാണെന്ന്‌ അക്കൂട്ടർ സമ്മതിക്കയില്പ. അല്ലാഹുവാണു അവരെ “തണ്ടിലേറ്റി"യത്‌ അവരുടെ “തോളിൽ മാറാപ്പ്“കേററുന്നതിനും അവന് കഴിയും എന്ന് അവർ വിശ്വസിക്കുന്നുണ്ടോ ആവോ, ചിലർ ധാരാളം ധനദുർവിനിയോഗം ചെയ്യുന്നു. കേസുംകൂട്ടവും ഉണ്ടാക്കുന്നു നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന. വലിയ തുക വേണ്ടാത്ത തിനു ചെലവാക്കാൻ മടിയില്ലാത്ത അവർ, പുണ്യകരമായ കാര്യങ്ങളിൽ മഹാപിശുക്കു കാണിക്കുന്നു. എല്ലാവരുമല്പ. എന്നാലും വളരെ പേർ അങ്ങനെയുള്ളവരുണ്ട്. അള്ളാഹു നിർബന്ധമാക്കിയ സക്കാത്ത്‌ ശരിക്കും കൊടുത്തുവീട്ടുന്നവർ എത്രപേരുണ്ടാവും, അനേകം ഏക്കർ ഭൂമിയുടെ ഉടമയായവർ പൊതുജനോപയോഗത്തിനായി നടവഴി സ്ഥലം വിട്ടുകൊടുക്കാൻ മടിക്കുന്നവരുണ്ട്.. ജനം വർദ്ധിച്ചു ഭവനങ്ങൾ പെരുത്തു പണ്ട് ഒഴിഞ്ഞുകിടന്ന മൈതാനങ്ങൾ ഇപ്പോൾ ഭവനനിബിഡമായി. കാരണം പൊതുജനങ്ങഠംക്ക്‌ യഥേഷ്ടം ഉപയോ ഗിക്കാൻ പാകത്തിൽ പൊതുവഴികൾ വേണമെന്നായി. അതിന്‌ ആവശ്യമായ സ്ഥലം പാവങ്ങൾ വിട്ടു കൊടുത്താലും കഴിവുള്ളവർക്കാ ണ്‌ അങ്ങനെ ചെയ്യാൻ മടി, ഇതൊരു റോഡ്‌ യുഗമാണ്. എവിടെ നോക്കിയാലും റോഡ്‌ പ്രശ്നമാണ്‌. അത്കൊണ്ട്‌ അക്കാര്യം ഉദാഹരണ മായി ഞാൻ പറഞ്ഞതാണ്. ധനം കൂടുംതോറും അതിനോട് ആർത്തി പെരുകുന്നു. ധനം ഉണ്ടാക്കാൻ വിഷമം, സംരക്ഷിക്കാൻ വിഷമം, വർദ്ധിപ്പിക്കാൻ വിഷമം; ചെലവാക്കാൻ വിഷമം_ഹാ, എന്നെപ്പോലെയുള്ളവർക്ക് എന്ത് സുഖം. ഉള്ളതുംഭക്ഷിച്ചു സുഖമായി ഉറങ്ങാം. “കൊട്ടാരം ചിന്തയിൽ വ്യഗ്രതകൊള്ളുമ്പോൾ കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം? മ.വ: എനിക്ക്‌ എന്നോടുതന്നെ വെറുപ്പായി തുടങ്ങിയിരിക്കുന്നു, എൻെറ നയത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ സംസാരത്തില ടങ്ങിയ ഉപദേശം വളരെ വിലപിടിച്ചതും എന്നെ സംബന്ധിച്ചേടത്തോളം ഫലപ്രദവുമായിട്ടുണ്ട്‌. എൻെറ ഏതോ ഒരു കണ്ണ് തുഠന്നിരിക്കു ന്നു. ഒരു പുതിയ ലോകത്തിൽ ഞാൻ പിറന്നിരിക്കുന്നു. ഇൻശാ അള്ളാ ഞാൻ പഴയ ഞാനായിട്ടല്ല. ഒരു പുതിയ ഞാനായിട്ടു ഈ നിമിഷം മുതൽ ജീവിക്കും. പുതുപ്പിറവി തന്ന നിങ്ങൾക്ക്‌ അല്ലാഹു നന്മ ചെയ്യട്ടെ. വ്യ: വളരെ സന്തോഷം. ധനം അല്ലാഹു നമ്മെ ഏല്പിച്ച അമാനത്തായി കരുതണം. അതൊരു ട്രസ്റ്റാണ്‌ അവന്റെ ഇച്ഛാനുസരണം ചെലവാക്കാനുള്ളതാണത്‌. ഈ ബോധം മനസ്സിലുണ്ടായാൽ എല്ലാം ശരിപ്പെടും. പടച്ചവൻ നമ്മെ നേർമാർഗ്ഗത്തിലാക്കട്ടെ. മ.വ: ആമീൻ. പിന്നെ കാണാം. ഇൻശാ അല്പാഹ്‌_അസ്പലാമു അലൈക്കും. കാലിഹജജ്‌ ഞാൻ നാട്ടിൻപുറത്ത്‌കൂടി നടന്നുവരികയാണ്‌. ഓർക്കാപ്പുറത്ത് ഒരു മഴ, ഭാഗ്യത്തിന്‌ സാമാന്യം ഭേദപ്പെട്ട ഒരു വീടിരിക്കുന്ന പറമ്പിലൂ ടെയായിരുന്നു തത്സമയം ഞാൻ നടന്നിരുന്നത്‌. ഞാൻ ആ വീടിൻെറ വരാന്തയിൽ കയറി മഴയിൽനിന്നും രക്ഷപ്പെട്ടു. ഒരു സമ്പന്നൻെറ വീടാണെന്ന് പെട്ടെന്ന് മനസ്സിലായി. മൊസൈക്ക്‌ വിരിച്ച നിലം. അലംകൃതമായ കതകുകൾ. റേഡിയോ, ടെലിവി ഷൻ, ഫോൺ, ഫേൻ എന്നിത്യാദി നവീന സുഖഭോഗാനന്ദോപകരണങ്ങളും ജനനിലൂടെ ദൃശ്യമാണ്‌, ഞാൻ ആ വരാന്തയിൽ ചാരിയി രുന്നു വിശ്രമിച്ചു. മഴ ചിലപ്പോൾ ഒരു ഭാഗ്യം തന്നെയാണ്‌. ഒരു ചെറുപ്പക്കാരൻ സോഫയിൽ ചാരിയിരുന്നുകൊണ്ട് ഒരു പുസ്സകം വായിക്കുന്നത്‌ അല്പം കഴിഞ്ഞാണ്‌ ഞാൻ കണ്ടത്‌. ഞാൻ ശബ്ദം ഒന്നും ഉണ്ടാക്കാതെയും, എൻെറ സാന്നിദ്ധ്യം അറിയാനിടവരാതെയും ഒരു പുറം പോക്ക്‌ സ്ഥലത്തെന്നപോലെ ആ വരാന്തയിൽ നിർവി കാരനായി ഇരിക്കുകയാണ്. ഒരാൾ പുറത്തു നിന്നുവന്ന് വരാന്തയിൽകയറി നേരെ അകത്തേക്ക്‌ കയറന്നത്‌ കണ്ടു. ആ വീടിൻെറ ഉടമയായിരിക്കാം അല്ലെങ്കിൽ അടുത്ത ബന്ധു ആയിരിക്കാം എന്നൊക്കെ ഞാൻ കരുതി. യാതൊരു ആചാരോപചാരവും തടവോ സങ്കോചമോ സംശയമോ ഒന്നും കൂടാതെ “ശടശടേ“ന്നുള്ളവരവും കേററവും കണ്ടാൽ അങ്ങനെ വിചാരിക്കാൻ മതിയായ ന്യായമുണ്ടല്ലൊ, പക്ഷെ അങ്ങനെയല്ലെന്ന് പിന്നീട്‌ വൃക്തമായി. കണ്ടാൽ ഒരു മതപണ്ഡിതനെപ്പോലെയുണ്ട്‌. തലപ്പാവും താടിയുമുണ്ട്‌. അത്‌കൊണ്ടു ഒരു മൗലവിയാണെന്ന് ഉറപ്പിക്കാൻ വയ്യല്ലൊ. ഭക്ത രായ മുസ്ലിംകൾ സുന്നത്ത്‌ എന്നനിലക്ക്‌ താടിയും തലക്കെട്ടും സ്ഥിരം വേഷമാക്കിയവരുണ്ട്‌. മിക്കവാറും മുസ്സിയാക്കൾ ഈ വേഷം ധരിക്കുന്നത്‌ കൊണ്ടു, വേഷം മതവിജ്ഞാനത്തിൻെറ ഒരു ചിഹ്നമായി മാറിയെന്നേയുള്ളു, ഈ വേഷം ധരിക്കാത്ത എത്രയോ പണ്ഡിത ന്മാരുണ്ട്. പക്ഷെ മുസ്ലിയാർ എന്ന് അത്തരക്കാർ അറിയപ്പെടുകയില്ലെന്ന് മാത്രം. ഒന്നുറപ്പിക്കാം വേഷവും പാണ്ഡിത്യവും തമ്മിൽ അഭേദ്യബണ്ഡമൊന്നുമില്പ. ഇരിക്കട്ടെ. ഇദ്ദേഹം അകത്ത്‌ കടന്ന് സെക്കൻറുകൾക്ക് ശേഷം ഒരു “അസ്സലാമു അലൈക്കും" കേട്ടു തുടർന്ന് “വ അലൈക്കുമുസ്സലാം" എന്നും കേട്ടു. പിന്നെ കടുത്ത ഗൗരവപ്പെട്ട സംഭാഷണമാണ്‌ അവിടെ നടന്നത്‌, സംഭാഷണത്തിൽനിന്നും വന്ന ആൾ മുസ്ലിയാരാണെന്നും അകത്തിരുന്നിരുന്ന യുവാവ്‌ അടുത്ത ദിവസം വിദേശത്ത്‌ നിന്ന് വീട്ടിൽവന്നുചേർന്ന ആ കുടുംബാംഗമാണന്നും മനസ്സിലായി. സംഭാഷണം ആരംഭിക്കുന്നത്‌ യുവാവാണ്. ആദ്യത്തെ ചോദ്യംതന്നെ അയാളുടെ കാഠിന്യം കാണിക്കുന്നുണ്ട്‌ “നിങ്ങളെന്താഹേ, മര്യാദ യില്പാതെ. വീട്ടിലേക്ക്‌ കടന്നുവരുന്നു. മുസ്ലിമിന്റെയെന്നല്ല മുസ്ഡിയാരുടെതന്നെ 'വേഷമുണ്ടല്ലൊ. ഇങ്ങനെയാണോ അന്യഗ്രഹത്തിൽ പ്രവേശിക്കേണ്ടത്‌? മുസ്ലിയാർ: ഇവിടെ ആരും ഉണ്ടാവാറില്ല. എൻെറ പതിവ്‌ അകത്ത് വന്നിരുന്നശേഷം എൻെറ സാന്നിദ്ധ്യം അറിയിക്കലാണ്‌. യുവാവ്‌: ഓഹോ, പതിവായി വരാറുള്ള ആളാണല്ലെ ശരി, എന്നാൽ ഒരാളെ കണ്ടാൽ നിങ്ങൾ സലാം ചൊല്ലേണ്ടതല്ലേ? അതെന്തു കൊണ്ടു ചെയ്തില്ല? മു: അതിങ്ങോട്ടും ആകാവുന്നതാണല്ലൊ. യു: വന്ന ആൾ എന്നനിലക്ക്‌ നിങ്ങൾ സലാം ചൊല്ലാ൯ ബാദ്ധ്യസ്ഥനല്ലേ? അതോ, തലയിൽക്കെട്ടും താടിയും ഉള്ളതുകൊണ്ടു മുസ്സിയാർ എന്ന പദവിയിലായിരിക്കെ അങ്ങോട്ടു ചൊല്ലണമെന്ന അവകാശം സ്ഥാപിക്കലാണോ? മു: അങ്ങിനെയൊന്നുമല്ല. യാദൃശ്ചികമായി ഒരാളെ കണ്ടപ്പോളത്തെ ഒരു പ്രത്യേകതയുണ്ടല്ലൊ. ഒരു അപ്രതീക്ഷിതത്വം, ഒരു വികാരം. അതിൽപ്പെട്ടുപോയി. അങ്ങനെ സലാം ചൊല്പാൻ അല്പം താമസിച്ചു അത്‌ ശരിയാണു. സത്യത്തിൽ താൻ സലാം ചൊല്ലാൻ നാവനക്കി ത്തുടങ്ങിയതാണ്‌ അപ്പോഴേക്കും ഇങ്ങോട്ട് സലാം വന്നുപോയി. യു: നിങ്ങൾ മെഷീൻ സ്റ്റാർട്ട് ചെയ്തു തുടങ്ങുമ്പോഴേക്കും എൻെറ വണ്ടി ഓടിത്തുടങ്ങി. മു: എന്തെങ്കിലും പറയാം. എങ്ങിനെയങ്കിലും വ്യാഖ്യാനിക്കാം. സംഗതി ഇങ്ങനെ സംഭവിച്ചു. യു: ശരി. എവിടെയാ നാട്‌? മു; കുറേ വടക്കാണ്‌. ഗുണംകേറാപുരം എന്നാണ്‌ സ്ഥലത്തിൻെറ പേർ. യു: ഇങ്ങനെ പതിവായി ചുററിസഞ്ചരിക്കുന്നതിന്റെ ഉദ്ദേശം എന്താണാവോ? മു: ഞാൻ പതിവായി ചുററിസഞ്ചരിക്കുന്ന ആളാണെന്നു നിങ്ങളെങ്ങിനെ മനസ്സിലാക്കി? ഞാൻ അങ്ങിനെ സഞ്ചരിക്കുന്ന ആളൊന്നു മല്ല. യു: പതിവായി വന്നിരുന്നു ശബ്ദിക്കലാണ്‌ പഴക്കം തഴക്കം എന്ന് നിങ്ങളല്ലേ പറഞ്ഞത്‌? അങ്ങിനെ ജീവിക്കുന്ന ഈ വേഷക്കാർ എത്ര യോ നമ്മുടെ സമുദായത്തിലുണ്ടല്ലൊ റമസാൻ ആയാൽ പിന്നെ പറയേണ്ടതും ഇല്പ. ആ വിയർക്കാത്ത ഭാഗ്യവാന്മാരിൽ ഒരാളാണ്‌ നിങ്ങളെന്നുകരുതിയാണ്‌ എൻെറ സമീപനവും അന്വേഷണവും. മു: ഞാൻ അത്തരം ഭാഗൃവാനല്ല. നിർഭാഗ്യവാന്മാരിൽപെട്ട ആളാണ്‌, നിങ്ങളുടെ ഭാഷയിൽ _എന്റെ ഭാഷയിൽ, അല്ലാഹുത്തആലാ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. യു: അപ്പോൾ നിങ്ങളുടെ തൊഴിൽ? എവിടെ തമസം, ഇവിടെ വരാൻ കാരണം? മു: നമ്മൾ തമ്മിൽ പരിചയപ്പെടാത്തത്കൊണ്ടാണ്‌ ഇത്രയും ചോദിക്കേണ്ടിവന്നത്‌. ഞാൻ നിങ്ങളുടെ ജുമുഅത്ത്‌ പള്ളിയിലെ ഖത്തീ ബാണ്‌, ഇന്ന് ഇവിടെയാണ്‌ ഭക്ഷണം. യു: ഇത്‌ കേട്ടഉടൻ എഴുന്നേറ്റ് മുസ്‌ലിയാരെ അഭിവാദനം ചെയ്യുന്നു ഫേൻ കറക്കുന്നു അനന്തരം പറയുന്നു. താങ്കളെ കണ്ടതിൽ സ ന്തോഷം. കാണേണ്ട ആവശ്യം എനിക്കുണ്ട്താനും. മു: ഇപ്പോൾ അതിനുള്ള സന്ദർഭം നേരിട്ടു. യു: വളരെ സന്തോഷം മുസ്‌ലിയാരേ ഞാൻ ഇന്നലെയാണ്‌ വീട്ടിലെത്തിയത്‌. ഗൾഫിലായിരുന്നു ഇന്ന്‌ വിശ്രമത്തിലഠണ്‌, നാളെ മുതൽ പുറത്തിറങ്ങാമെന്ന്‌ ഉദ്ദേശിച്ചിരിക്കയാണ്‌. മു: അത്ര വിശ്രമിക്കാൻ മാത്രമുള്ള ദേഹാദ്ധ്വാനം ഉണ്ടോ ഗൾഫുകാർക്ക്. യു: നല്ല അദ്ധ്വാനമുണ്ട്‌ മുസ്‌ല്യാരേ.കെട്ടും ഭാണ്‌ഡവും തെയ്യാറാക്കുന്നിടം മുതൽ അവയൊക്കെയും എന്നേയും വീട്ടിലെത്തിക്കുന്നത്‌ വരെ നല്ല ദേഹദ്ധ്വാനവുമുണ്ട്. കൂടാതെ അതോടൊപ്പമുള്ള മനക്ലേശവും രണ്ടും കൂടി യാത്രക്കാരൻെറ ഉയിരെടുക്കും വിശ്രമം അനി വാര്യം. മു: നമുക്ക്‌ പരിചയമില്ലാത്തതാണല്ലൊ ഗൾഫ്‌യാത്ര. യു: ഗൾഫ്‌കൊണ്ടു കഴിയുന്നവൻെറ യാതനകൾ അവൻെറ ഗുണഭോക്താക്കൾക്കറിയില്ല. മുസ്‌ല്യാക്കൾക്ക് ഒട്ടും അറിയില്ല. കടലിലെ മീൻ പിടിക്കുന്നമാതിരിയാണ്‌ ആളുകൾ പെരുമാറുന്നത്‌. മു: നാം രക്ഷിക്കാൻ ബാദ്ധ്യസ്ഥരായ നമ്മുടെ ആശ്രിതന്മാരെ പരിപാലിക്കുന്നതിലാണല്ലൊ നമ്മുടെ സംതൃപ്തി. യു: അവിടെ മാത്രമല്ല കൈനീട്ടിവരുന്ന വിവിധ തരം ആൾക്കാരുണ്ട്. അവർക്ക്‌ വാരിക്കൊടുക്കുന്നതിലും നമുക്ക് സംതൃപ്തിയുണ്ട്‌. മു; അത്‌ ശരിയാണ്‌ ധർമ്മമല്ലേ. യു: മുഴുവൻ ശരിവെക്കല്ലെ മുസ്‌ലിയാരേ, സംതൃപ്തി വാരിക്കൊടുക്കുന്ന അല്ലാ, എണ്ണിക്കണക്കാക്കിക്കൊട്ടുക്കുന്ന_ആൾക്ക് മാത്രമേ യുള്ളു. അത്‌ സ്വീകരിക്കുന്ന ആആൾക്കില്ല. അയാൾക്ക് എത്ര കിട്ടിയാലും മതിയാവില്ല. തൃപ്തിയാവില്ല വെണ്ണയായാലും ആനത്തല യോളം വേണം. അപ്പോൾ തൃപ്തി ഏകപക്ഷീയമാണ്. മു' അതും ശരിയാണ്‌. യു: എല്ലാം മുസ്ലിയാർ ശരിവെക്കുകയാണ്‌. ആ നയമേ വിജയിക്കുകയുള്ളൂ, വിജയിച്ചിട്ടുള്ള ആരെയും കുററംപറയാതെ,ആരിലും തെറ്റ് കാണാതെ, എല്ലാവരിലും നന്മയും മാഹാത്മൃവും കാണുന്ന നയമേ വിജയിക്കൂ അല്ലേ മുസ്ല്യാരേ? മു: അതെ, അതെ, അത് ശരിയാണ്‌. പിന്നേ, ജനങ്ങളുമായി സൗഹൃദത്തിൽ കഴിയണമെങ്കിൽ കുററം കാണുന്ന കണ്ണും കുററം പറയുന്ന നാവും ഉണ്ടാവരുത്‌. യു: അത്‌ ശരിയാണ്‌. കുറേ നേരമായി നിങ്ങൾ ശരിവെക്കുന്നു. എനി ഞാനും ശരിവെക്കട്ടെ. ഇപ്പോൾ നിങ്ങൾ പറഞ്ഞനയം ജീവിക്കാ നറിയുന്നവർക്ക്‌ അറിയാം അതാണ്‌ ശരിയായനയമെന്ന്. ഒരുപക്ഷെ നിങ്ങളുടെ അനുഭവംതന്നെ ആ നയത്തിൻെറ ഗുണഫലത്തേയും കാര്യക്ഷമതയേയും കുറിച്ച്‌ നിങ്ങൾക്ക്‌ നല്ല പാഠം നല്കിയിട്ടുണ്ടാവും. മു; ഈ കാര്യം വളരെ വ്യക്തമാണല്ലൊ അത്‌ മനസ്സിലാക്കാൻ അനുഭവജ്ഞാനം ആവശ്യമില്ല. യു:അനുഭവിച്ചവരുടെ ബോദ്ധ്യത്തെക്കുറി പിന്നെ പറയേണ്ടതുമില്പ. ലിതത്വമ്‌ ഇന്നഖൽബി എന്നില്ലേ മുസ്ല്യാരേ_ഐനൽ യഖീൻ ഹഖുൽ യഖിൻ ആ ഗ്രേഡുകൾ താണ്ടി അടിയുറച്ച ആത്മബോദ്ധ്യം വന്ന ആളാണ്‌ താങ്കളെന്ന് എനിക്കറിയം, മു; എൻെറ ആന്തരഭാവത്തെക്കുറിച്ച്‌ നിങ്ങളെങ്ങനെ അറിയാനാ? യു: ഞാൻ നാട്ടിലില്ലെങ്കിലും നാട്ടിലെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്ന ആളാണു ഞാൻ, നാട്ടിലുള്ളപ്പോൾ മുസ്ല്യാക്കളു മായി വളരെ അധികം പഴകുകയും അവരുടെ അറിവും അറിവുകേടും കേട്ടുംകണ്ടും കരസ്ഥമാക്കുകയും, ചെയ്യുന്ന ആളാണ് ഞാൻ. നിങ്ങൾ ഇവിടെ വന്നില്പായിരുന്നെങ്കിൽ ഞാൻ വന്ന് അങ്ങയെ കാണുമായിരുന്നു. മു: ആലിമീങ്ങളുയി സമ്പർക്കം പുലർത്തുന്നത്‌ വിശിഷ്ട സ്വഭാവമാണ്‌. വളരെ കൂലിസവാബുകളുണ്ട് അവരുമായി സഹവസിക്കുകയും അവരെ സ്നേഹിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതിന്. യു: എനിക്ക് ചില പ്രത്യേക ലക്ഷ്യങ്ങളാണുള്ളത്‌. ആലിമീങ്ങളിൽനിന്ന്‌ എനിക്ക്‌ എന്തെങ്കിലും പഠിക്കാം. പിന്നെ അവർ പഠിക്കാത്ത തോ അല്ലെങ്കിൽ പള്ളിയിൽ പഠിച്ചു ജിവിക്കാൻ ഇറങ്ങിയപ്പോൾ മറന്നുപോയതോ ആയ എന്തെങ്കിലും അവരെ പഠിപ്പിക്കുകയും ചെയ്യാം. മു: ഓ, നിങ്ങൾ ആലിമീങ്ങളെ പഠിപ്പിക്കുകയും ചെയ്യുമല്ലേ? യു: ആലിമീങ്ങൾ സർവ്വജ്ഞാനികളല്ലല്ലോ. എല്ലാവരേയും പഠിപ്പിക്കാൻ പററുകയില്ല. പഠിപ്പു തികഞ്ഞിട്ടും നിറഞ്ഞിട്ടും എനി ഒട്ടും പഠിപ്പു കയറാൻ സ്ഥലമില്ലാത്ത ചില ആലിമുൽ അല്പാമമാരുണ്ട് അവർക്ക് തങ്ങൾ സർവജ്ഞാനികളാണ് എന്ന ഭാവമുണ്ട് ആരും അവരെ പഠിപ്പിക്കാൻ നോക്കണ്ട. എന്ത്‌ അബദ്ധങ്ങൾ കൈവശം സൂക്ഷിപ്പിലുണ്ടെങ്കിലും അവർ പിടിച്ച മുയലിൻെറ കെൊമ്പിൽനിന്ന്‌ കൈവിടുകയില്ല. മു: അത്‌ ചിലരുടെ ജന്മ സ്വഭാവമാണ്‌. എന്തു ചെയ്യാം. യു: അവർ ജനങ്ങളെ മുശ്‌രികീങ്ങളാക്കും അന്ധവിശ്വാസികളാക്കും. അതാണ്‌ സമൂഹത്തിന്‌ ഈ ആലിമുൽ അല്പാമമാരെക്കൊണ്ടുള്ള ദ്രോഹം. അത്തരക്കാരെ കയ്യിൽ കിട്ടിയാൽ “ചക്കരയും തേങ്ങയു"മാണ്‌ എനിക്ക് എന്നെപററി മുസ്ല്യാർ കേട്ടിട്ടുണ്ടാകും. വയ്യാവേലി കുഞ്ഞാലി എന്ന ആളാണ്‌ ഞാൻ, മുമ്പൊരു ഖത്വീബിനെ തല്ലി കുളത്തിൽ ചാടിച്ചിട്ടുണ്ട് അറിവില്ലാത്ത ബഹുജനങ്ങളെ വഴികേടിലാ ക്കിയതിന്. മു; അതൊക്കെ നല്ലകാര്യങ്ങളാണ്. ഇസ്ലാമിൻെറ ശൗര്യം കാട്ടണം. യു: ഇത്തരം ഇസ്‍ലാം ഖാതകന്മാരെ സമുദായം വെച്ചുവളർത്തരുത്‌. ഞാൻ നാട്ടിലില്ലെങ്കിലും എനിക്ക് പള്ളിയെ സംബന്ധിച്ചുള്ള എല്ലാ റിപ്പോർട്ടും കിട്ടും. ഖത്വീബുമാരുടെ നയവും പ്രവർത്തനരീതിയും ജീവിതവീക്ഷണവും ഇസ്‍ലാം വീക്ഷണവും എല്ലാം ഞാൻ മനസ്സി ലാക്കാറുണ്ട്. മു: സമുദായ സ്നേഹികളുടെ ലക്ഷണമാണത്‌: അത്തരക്കാർ എല്ലാം മഹല്ലിലും ഉണ്ടായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ സംശയമില്ല. യു: വിഘാതമായി നിലകൊള്ളുന്ന പണ്ഡിതന്മാരും ഇല്ലായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ ലവലേശം സംശയമില്ല. അതിരി ക്കട്ടെ. മൗലവിസാഹിബ്‌ ഇവിടെ സന്തോഷമായിക്കഴിയുന്നുണ്ടല്ലൊ. മു: അൽഹംദുലില്ലാ ഒരു വിധം സന്തോഷമായും സുഖമായും കഴിയുന്നു. യു: വിവരങ്ങളെല്ലാം എനിക്കറിയാം. ഏതാണ്ട് 2.1/2 കൊല്ലമായിക്കാണും താങ്കളിവിടെ വന്നിട്ട്‌ അല്ലേ? മു: രണ്ടുകൊല്ലവും നാല്‌ മാസവുമായി. യു: ഞാൻ പോയി അധികം താമസിയാതെ താങ്കൾ ഇവിടെ കൂടിയിരിക്കും, താങ്കൾക്ക്‌ മുമ്പുണ്ടായിരുന്ന ആൾ ഞാൻ പോകുന്ന അവസരത്തിൽ ആടിയുലഞ്ഞുകൊണ്ടിരിക്കയായിരുന്നു. മു: അതിൻെറ ആവശ്യമെന്ത്‌? നല്ലവർ നയിക്കുന്ന നാട്ടിൽ ക്ഷേമമായിക്കഴിയാമല്ലൊ. യു: ഒരു വിധം നല്ല ശമ്പളം ഇവിടെ കൊടുക്കുന്നുണ്ട്. താമസം നല്ല ബംഗ്ലാവിൽ. രാജകീയ ഭക്ഷണം സൗജന്യം. എല്ലാം ഇന്നത്തെ നിലവാരത്തിൽ കണക്കാക്കിയാൽ ഒരു മുഖ്യമന്ത്രിയുടെ പദവിയുണ്ട് ഖത്വീബിന്‌. മു: അങ്ങനെ താരതമ്യപ്പെടുത്തി നിലയും വിലയും നിർണ്ണയിക്കാമോ? യു: വെറുതെ ഒരു ചിന്താഗതി അത്രമാത്രം. നല്പ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻെറ സാമ്പത്തിക പദവിയും പുറമെ ജനങ്ങളുടെ ബഹുമാനവും അനുസരണവും. സുഖം ക്ഷേമായി. യു: ഇവിടെ വലിയ ചിലവൊന്നും ഇല്ല കിട്ടുന്നതൊക്കെ_നമ്മുടെ പഴഞ്ചൻ യാഥാസ്ഥിതികരുടെയിടയിൽ പല കൈമടക്ക്‌ പരിപാടി കളും ഉണ്ടല്ലൊ. എല്ലാം കൂടി നല്ലൊരുതുക മാസംതോറും സമ്പാദ്യം കാണും. മു; ഞങ്ങൾക്ക്‌ ചിലവൊന്നും ഇല്ലെന്നോ? യു: ശരിയാണ്‌ കുടുംബമുണ്ടല്ലൊ. അവരെ പോറ്റി വളർത്തണം. ആരെല്ലാമുണ്ട്‌? മു: ഭാര്യ മൂന്നു മക്കൾ ഉമ്മ ഇത്രയും ഉണ്ട്‌. യു: അവരുടെ ചിലവ്‌ മാത്രം. ഇവിടെ നിന്നുള്ളതും പറമ്പിലെ തേങ്ങാപിരിലും അടക്കാമുതലായ മററുള്ളവയും ചേർത്ത്‌ നല്ലൊരു തുക ബേങ്കിലോ മററു നിക്ഷേപരൂപത്തിലോ കാണും. മു: ഞങ്ങൾ പാവം മുസ്ലിയാക്കൾ! ധനികരായിരുന്നെങ്കിൽ നാടുവിട്ടുനിൽക്കുമോ? കുടുംബസുഖം കളഞ്ഞു നാടും വീടും വിട്ടു അന്യരെ ആശ്രയിച്ചുകഴിഞ്ഞുകൂടാൻ ഞങ്ങൾ നിർബന്ധിതരായിരിക്കയല്ലേ? യു: എത്ര ധനികന്മാരായ മുസ്ല്യാക്കളെ കാണണം. രാത്രിയിലെ മതപ്രസംഗം നടത്തുന്ന വഅളന്മാർ രണ്ടു മണിക്കൂർ പ്രസംഗത്തിന്‌ 800രൂപ 1000രൂപ ഫീസ്‌ വാങ്ങുന്ന അത്തരം ആലിമീങ്ങൾ മോശക്കാരാണോ? വമ്പിച്ച ധനികന്മാർ, ഇൽമുകൊണ്ടു അമൽ ചെയ്യാൻ അള്ളാഹുത്തഅലാ കല്പിച്ച കല്പന അവർ നിറവേററുന്നത്‌ കണ്ടോ? അത കണ്ടുപഠിച്ച്‌ അത്‌പോലെ അമൽ ചെയ്തു ധനികനാകണം. താങ്കൾ ഒരു പക്ഷെ നേരത്തേതന്നെ ധനികനായിരിക്കാം, അതാണ്‌ ആ അമലിന്‌ പോകാതെ ഈ ചെറിയ അമലിന്‌ ഒരുമ്പെട്ടത്‌. മു: ഞാൻ ധനികനല്ല നേരത്തേ അല്ല ഇപ്പോഴും അല്ല, ഈ ഖത്വീബിൻെറ വരുമാനം കൊണ്ടുവേണം എനിക്ക്‌ കുടംബത്തെ പോററാൻ. എന്നെ സംബന്ധിച്ചേടത്തോളം ധനികനാവാൻ ആഗ്രഹം ഇല്ല, അതിനുള്ള സാദ്ധ്യതയും ഇല്ല. യു: അല്ല മുസ്ല്യാരേ നിങ്ങൾക്ക് ഒരു സഹോദരിയുണ്ടെന്നു കരുതുക നിങ്ങളാണ്‌ രക്ഷിതാവ്‌ എന്നുമിരിക്കട്ടെ. ഒരു വിവാഹാലോചന വരുന്നു എന്ന് സങ്കല്പിക്കുക, 50 പവൻറെ സ്വർണ്ണാഭരണങ്ങളും 50000രൂപയും അയാൾ ആവശ്യപ്പെടുന്ന പക്ഷം നിങ്ങൾ എന്ത്‌ പറയും? മു: നടക്കാത്ത കാര്യമാണ്‌. ഒരു ധനികന്റെ വീട് കാണിച്ചു കൊടുക്കും. അവിടെ പൊന്നും പണവും ഉണ്ടെന്നു പറയും. യു: നിങ്ങളുടെ ധനസ്ഥിതി നോക്കാതെയാണ് ആ മനുഷ്യൻ നിങ്ങളോട്‌ അതെല്ലാം ആവശ്യപ്പെടുന്നത് എന്ന് വ്യക്‌തം, അവനെ ദുഷ്ടനെന്ന് വിളിക്കാമല്ലൊ. മു: അങ്ങനെ വിളിക്കാമോ? എനിക്ക് അതിനുള്ള കഴിവുണ്ടെന്ന് കരുതിയാണ് അയാൾ അത്രയും ആവശ്യപ്പെട്ടത്‌ എന്ന് വരാമല്ലൊ. യു: എന്നാൽ നിങ്ങളുടെ കഴിവനുസരിച്ചുള്ളത്‌_ നിങ്ങൾ കൊടുക്കാൻ തെയ്യാറുള്ളത്‌ സ്വികരിച്ചു ആ വിവാഹത്തിനു തയ്യാറായി ക്കൂടെ_അങ്ങനെ ചെയ്യാത്തത്‌ ഒരു ദുഷ്‌ടത്തരമല്ലേ? മു: അതും സമ്മതിക്കാൻ പ്രയാസമുണ്ട് അയാൾ ആഗ്രഹിച്ച അളവിൽ പൊന്നും മിന്നും മണ്ണും പെണ്ണും കിട്ടാനുള്ള സാദ്ധൃത വേറെയു ണ്ടെങ്കിൽ അങ്ങോട്ട്‌ അയാൾ അന്വേഷണം നീട്ടുകയാണെങ്കിൽ അതിൽ തെററില്ലല്ലോ. യു: അനുകൂലമായ ഇതര സാഹചര്യങ്ങളിരിക്കെ, അതിനെ തിരസ്ക്കരിച്ച്‌ ധനവും തേടിപ്പോകുന്നത്‌ ദുഷ്ടത്തരമല്ലേ? മു: അങ്ങനെയങ്ങു സമ്മതിക്കാൻ പ്രയാസമുള്ള കാര്യമാണത്‌. കച്ചവടത്തിൽ കൂടുതൽ ലാഭം ആശിക്കുന്നത്പോലെയുള്ള ഒരാഗ്രഹ മാണ് വിവാഹകർമ്മത്തിലും പ്രവത്തിക്കുന്നത്‌. ചിലർ ത്യാഗബുദ്ധി കാണിക്കും ചിലർക്ക്‌ സഹതാപം ഉണ്ടാകും. പലർക്കും പല പരി ഗണനകളാണ്. ആകയാൽ ദുഷ്ട്ടത്തരം നിർണ്ണയിക്കുക അത്ര എളുപ്പമല്ല. യു: ശരി ഇരിക്കട്ടെ. മറെറാരുവശം നോക്കാം. അള്ളാഹുത്തആലാ നമ്മളോട് കല്പിച്ചിട്ടുണ്ടോ സഹോദരിക്കോ പുത്രിക്കോ ഇത്ര പവൻ കൊടുക്കണം. ഇത്രായിരം രൂപ കൊടുക്കണം ഇത്ര ഏക്കർ ഭൂമി കൊടുക്കണം കാറ്‌ കൊടുക്കണം റേഡൊവാച്ച്‌ കൊടുക്കണം എന്നൊ ക്കെ? മു: അങ്ങനെ ഒരു നിബന്ധനയും ഇസ്സാമിലില്ല. യു: അത്‌ മഹാഭാഗ്യമല്ലെ മുസ്ലിയാരേ? മറിച്ച്‌ ഇതൊക്കെ കൊടുക്കണമെന്ന് കല്പിച്ചിരുന്നുവെങ്കിൽ മുസ്‌ലിംകൾ കുടുങ്ങിയതുതന്നെ. വളരെ ചുരുക്കും മുസ്‌ലിംകൾ മാത്രമല്ലേ ആ കല്പന നിറവേററാൻ പ്രാപ്തരായവരായുള്ളൂ. മു: അതെയതെ, വളരെ ചെറിയ ന്യൂനപക്ഷമല്ലേ ധനികർ. യു: നാം രക്ഷപ്പെട്ടു. അരലക്ഷം രൂപ ചെലവ്‌ ചെയ്തു ഹജ്ജിന്‌ പോകണമെന്ന് അല്ലാഹുത്തആല എല്ലാ മുസൽമാനോടും കല്പിച്ചാൽ നാം എങ്ങനെ രക്ഷപ്പെടും? മു: കുടുങ്ങിയത്‌ തന്നെ എല്ലാവർക്കും അതിന്‌ കഴിയുമോ? യു: അപ്പോൾ മുസ്‌ലിംകളോട് പണച്ചിലവുള്ള ഹജജ്‌ കർമ്മം ചെയ്യണമെന്ന് കല്പിച്ചത്‌ യുക്തിസഹമാണോ? മു: പണക്കാരോടും മററു ലക്ഷണങ്ങൾ തികഞ്ഞവരോടും മാത്രമല്ലേ അള്ളാഹു അത് നിർവഹിക്കാൻ കല്പിച്ചിട്ടുള്ളു. യു: അപ്പോൾ എല്ലാവർക്കും ഹജജ്‌ നിർബന്ധമല്ലേ മു: അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണല്ലോ. യു: മുസ്ലിയാർക്ക്‌ നിർബന്ധമായേക്കും. മു: ഞാനും ദരി(ദലക്ഷങ്ങളിൽപ്പെട്ട ആളല്ലേ സ്നേഹിതാ? യു: ശരിയാണ്‌ നേരത്തേപറഞ്ഞു ഈ ഖത്വീബിന്റെ വരുമാനമേയുള്ളൂ. മിച്ചം ഒന്നും ഇല്ലെന്ന്. അപ്പോൾ മുസ്‌ലിയാർ ഹജ്ജ്‌ നിർബന്ധ ത്തിൽനിന്നും രക്ഷപ്പെട്ടു അല്ലേ. മു:ധനികരല്ലാത്തവർ എല്ലാം ഹജജ്‌ നിബന്ധനയിൽ നിന്നും പുറത്താണ്‌. യു:നിങ്ങൾ പുറത്താണോ മുസ്‌ലിയാരേ? നേരേ ചോദിക്കാം. അതാണ് ഞാൻ കാണാനിരിക്കയായിരുന്നു എന്ന് ആദ്യം പറഞ്ഞത്‌. നിങ്ങൾ ധനികനല്ല നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? മു; ഫർളുണ്ടോ എന്ന് ചോദിച്ചാൽ_ഹ യു; അങ്ങനെ വലയണ്ട_ നേരെ ഉത്തരം പറയൂ മുസ്‌ലിയാരേ നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? നിങ്ങളുടെ കഴിവ്‌ ശരിക്കും അറിയുന്ന നിങ്ങൾക്ക്‌ അതിന് മറുപടി പറയാൻ ഞെരങ്ങേണ്ടതില്ലല്ലോ. വേഗം പറയാം.......അൽപസമയത്തെ മൗനം. യു; എന്താ മുസ്‌ല്യാരേ ഒന്നും പറയാത്തത്‌. മു; ഞാൻ ഇപ്പോൾ ഹാജിയാണ്‌ എനി ഫർളുണ്ടോ ഇല്ലേ എന്ന പ്രശ്നത്തിന്‌ സ്ഥാനമില്ല. യു; ആ പ്രശ്നത്തിന്‌ ശരിയായ പ്രസക്തിയുണ്ട്. ഞാൻ കാണിച്ചുതരാം. ഗൗരവപ്പെട്ട പ്രശ്‌നം അതിലുള്ളത്‌കൊണ്ടാണ് നിങ്ങൾതന്നെ മറുപടി പറയാൻ വിഷമിക്കുന്നത്‌. മു; എന്നിക്കൊരു വിഷമവും ഇല്ല. അതൊരു ഫിഖ്‌ഹ്‌ മസ്‌അയാണ് . എൻെറ അറിവ്‌ പറയാൻ പ്രയാസമില്ല, യു; നിങ്ങൾ ഫിഖ്‌ഹിനും ഖുർആനിനും ഹദീസിനും എതിർ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം അറിയാം പക്ഷെ ഒന്നും അറിയാത്തവന്‌ തുല്യ മായിട്ടാണ്‌ പണികളൊക്കെ. എല്ലാം അറിഞ്ഞുകൊണ്ടാണ്‌ എൻെറ ചോദ്യം. ഒഴിഞ്ഞുമാറാൻ നോക്കണ്ട. - മു; എൻെറ പ്രവർത്തികൾ പരസ്യമാണ്‌. ഒന്നിലും ഒഴിഞ്ഞുമാറേണ്ടതില്പ. യു; പരസ്യമായ പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് എന്റെ ചോദ്യം. അതാവർത്തിക്കുന്നു. നിങ്ങൾക്ക്‌ ഹജ്ജ് ഫർളുണ്ടോ? മു; ആ ചോദ്യത്തിന് പ്രസക്തിയില്ലെന് ഞാൻ പറഞ്ഞല്ലോ? അത് വിട്ടേക്കണം. യു: വിടാൻ പററുകയില്ല. ചോദ്യവും വിടാൻ പററില്ല, അതുമായി ബന്ധപ്പട്ട നിങ്ങളേയും വിടാൻ പററില്ല. മു: എന്താ നിങ്ങളുടെ ഉദ്ദേശം? യു: മുസ്സിയാർ ഇവിടെ വലിയ ഒരു തെററുചെയ്തു എന്ന് സ്ഥാപിക്കലാണ്‌ എൻെറ ഉദ്ദേശം. മു: ഞാൻ തെററു ചെയ്തിട്ടുണ്ടെങ്കിൽ നിശ്ചയമായും ഞാനതറിയൽ ആവശ്യമാണ്‌. യു: തെററു ചെയ്തെന്ന് സ്ഥാപിച്ചുകഴിഞ്ഞാൽ അത്‌ സമ്മതിക്കാനും അതിന് പരിഹാരം ചെയ്യാനും നിങ്ങൾ ബാദ്ധ്യസ്ഥനുമാണ്‌.അല്ലേ? മു: അതെ, അതാണ്‌ അതിൻെറ ന്യായവും ക്രമവും. യു: എന്നാൽ നമുക്കാരംഭിക്കാം. ഇതൊരു കോടതിയാണെന്ന് സങ്കല്പിക്കാം. വക്കീലിൻെറ ചോദ്യത്തിന് ഉത്തരം പറയാൻ കക്ഷി നിർബന്ധിതനാകുന്നത് പോലെ, മുസ്ലിയാർ ദയവായി എൻെറ ചോദ്യത്തിന്‌ ഉത്തരം പറയാതെ ഒഴിഞ്ഞുമാറരുത്‌. നമ്മൾ രണ്ടുപേരും കൂടി ഒരു വിഷയം ചർച്ച ചെയ്തു ഗവേഷണം നടത്തുകയാണെന്ന് കരുതിയാൽ മതി. തയ്യാറാണോ? മു: ശരി സ്നേഹിതാ, സമ്മതിച്ചു. യു: നിങ്ങൾ ധനികനാണോ? മു: അല്പ, ഞാൻ ധനികനല്ല. യു: ധനികനല്ലാത്ത നിങ്ങൾക്ക് ഹജ്ജ്‌ ഫർളുണ്ടോ? മു: ഇല്ല യു: നിങ്ങൾ ഹജജ്‌ ചെയ്തില്ലേ? മു: ചെയ്തു. യു: നിങ്ങൾക്ക് ഹജജ്‌ ഫർളല്ലെങ്കിൽ നിങ്ങൾ ചെയ്ത ഹജജിൻെറ നിലവാരമെന്ത്‌? മു: ഹജജ്‌ മുസ്ലിമിന്‌ നിർബന്ധമായ കടമയാണല്ലൊ. അത്‌ നിർവഹിച്ചു എന്നർത്ഥം, യു: നിങ്ങൾ ചെയ്ത ഹജജ്‌ ഫർളോ സുന്നത്തോ? മു: ആദ്യത്തെ ഹജജ്‌ ഫർള്‌ തന്നെ. യു:നിങ്ങൾക്ക്‌ ഫർളില്ലായെന്ന് നേരത്തെ സമ്മതിച്ചു കഴിഞ്ഞതാണല്ലോ. അപ്പോൾ ഫർളായ ഒരു ബാദ്ധ്യത നിങ്ങൾ വീട്ടിയെന്ന്‌ കരുതാമോ? മു: (അല്പം പരുങ്ങലോടെ) പ്രയാസമുണ്ട്. യു: അതായത്‌ ഫർളല്പ. മു: അല്ല. യു: എന്നാൽ അത്‌ സുന്നത്താണോ? മു: അങ്ങനെ കരുതാതെ എന്ത് ചെയ്യും? യു: ഒരു ഹജജ്‌ ഫർളായി ചെയ്തവർ പിന്നീട്‌ ചെയ്യുന്ന ഹജ്ജല്ലേ സുന്നത്താവുക? മു: അതെ യ: ഒരാളുടെ ആദ്യത്തെ ഹജജ്‌ സുന്നത്താകുമോ? മു; ഇല്ല. യു: നിങ്ങളുടെ ഈ ഹജജ്‌ ആദ്യത്തെ ഹജ്ജല്ലെ? മു: അതെ ആദ്യത്തേതാണ്. യു: അപ്പോൾ അത്‌ സുന്നത്തെന്ന് പറയാൻ നിവൃത്തിയില്പല്ലൊ? മു: ഇല്പ. യു: ഇപ്പോഴെന്തായി? നിങ്ങളുടെ ഹജജ്‌ ഫർളുമല്ല, സുന്നത്തുമല്ലാ എന്ന് തെളിഞ്ഞില്ലേ? മു: തെളിഞ്ഞു. യു: സുന്നത്തും ഫർളുമല്ലാത്ത ഹജജിൻെറ ഫിഖ്‌ ഹിയ്യായ പദവിയെന്താണ്. മു: എന്തായിരിക്കണം? യു: മുസ്ലിയാരുടെ കയ്യിൽ ആ ഹജജിന്‌ പേരില്ലെങ്കിൽ ഞാൻ പറയട്ടെ. സമ്മതമോ? മു: കേൾക്കട്ടെ യു: ശ്രദ്ധിച്ചോളൂ മുസ്ലിയാരേ, പഠിച്ചോളൂ മുസ്ലിയാരേ, മററുള്ളവരെ പഠിപ്പിച്ചോളൂ മുസ്ലിയാരേ, നിങ്ങൾ ചെയ്തത്‌ ഫർളായ ഹജജല്പ. സുന്നത്തായ ഹജജല്ല, എന്നാൽ കാലിയായ ഹജജ്‌. (അല്പം ഉച്ചത്തിൽ) മനസ്സിലായോ മുസ്ലിയാരേ കാലിഹജജ്‌, മൗലവി മൗനം പാലിക്കുന്നു. യു: മുസ്ലിയാരുടെ പ്രതികരണം മനസ്സിലായില്ലല്ലൊ. പഠിക്കാനും പഠിപ്പിക്കാനും കൊള്ളുന്നതാണ്‌. നമ്മുടെ അഭിമുഖം. (പിന്നേയും മുസ്‌ല്യാർ മൗനം) യു: എന്താ മുസ്‌ല്യാർ തൗബാ ചെയ്യുകയാണോ കാലി ഹജജ്‌ ചെയ്തതിന്ന്‌. എനി നിങ്ങൾ പഠിച്ചതും ശിഷ്യന്മാരെ പഠിപ്പിക്കുന്നതുമായ ഫീഖ്‌ഹ് ഗ്രന്ഥങ്ങളിൽ ഒരു പുതുമ വരുത്താനുണ്ട്‌. മ൫സ പാഠപുസ്തകങ്ങളിൽ വരുത്തുന്നത്‌ പോലെ അറബിഗ്രനഥങ്ങളിൽ വരുത്തി യാലെന്താ? ഒരു പ്രയാസമുണ്ട്‌ അറബിയിലുള്ള പ്രാമാണികമായ ഫിഖ്‌ഹു ഗ്രന്‌ഥങ്ങൾ നമ്മുടെ കാക്കാന്മാരായ മുസ്‌ലിയാക്കളുണ്ടാക്കി യതല്ല. തന്മൂലം മദ്രസ പാഠപുസ്തകങ്ങളിൽ കാട്ടുന്നപോലെ തോന്നിവാസങ്ങൾ കുത്തിക്കേററാൻ പററുകയില്ല. മു; മനസ്സിലായില്ലല്ലൊ യു: മനസ്സിലാകൂല മുസ്‌ലിയാരേ. മനസ്സിലാകൂല. ഖുത്‌ബയിലെ ഫർളുകൾ അറബിയിലാവണമെന്ന ഭാഗം തിരുത്തി ഖുതുബ മുഴുവൻ അറബിയിലാവണമെന്നാക്കി. ജുമാഅത്ത്‌ മുജാഹിദ്‌ അഭിപ്രായക്കാർക്ക്‌ സലാം ചൊല്ലരുത്‌ എന്ന് പാസാക്കി. അവരെ കാഫിറാക്കി പാഠപുസ്തകത്തിൽ കടത്തി അതുപോലെ ഒരു ഫിഖ്‌ഹ്‌ ഭേദഗതി ഞാൻ കൊണ്ടുവരുന്നു കൈകാട്ടി എരന്നുവാങ്ങി_ അല്ലെങ്കിൽ മാന്യ മായും സൗജന്യമായും ലഭിക്കുന്ന സംഭാവനകളായിക്കോട്ടെ. ആളുകളുടെ പദവി അനുസരിച്ചു പറയാം മാന്യമായ പിച്ചയെടുക്കലാണ്‌. _ഭിക്ഷയെടുക്കലാണ്‌. സംഭാവന സ്വീകരണം..അങ്ങിനെ ഇരന്നുവാങ്ങുകയെന്ന ഇരട്ടപേരുള്ള സംഭാവന മുഖാന്തിരം കിട്ടുന്ന പണം ഉപയോഗിച്ചു ചെയ്യുന്ന ഹജജ്‌ കാലിഹജജ്‌ എന്ന് പറയപ്പെടും. എന്താ മുസ്‌ല്യാരേ? ഇങ്ങനെ ഒന്ന് ചെയ്തുകൂടേ? മു: എന്തിനാണിങ്ങനെ നമ്മൾ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞു സമയം കളയുന്നത്‌? വിഷയം മാററിക്കൂടേ? യു: നിങ്ങൾക്ക്‌ ആവശ്യമില്ലാത്തതാണെങ്കിൽ എനിക്കത്‌ വളരെ ആവശ്യമായിത്തോന്നിയാലെന്ത്‌ ചെയ്യും? ആകയാൽ കോടതി തുട രുന്നു, ഈ നാട്ടിലെ ജനങ്ങളെ നിങ്ങൾ രണ്ടുകൊല്ലം കൊണ്ടു പരിചയപ്പെട്ടിരിക്കുമല്ലോ? മു: അറിയാം. മിക്കവാറും ആളുകളെ യു: അവൻ ധനികരോ അഷ്ടിപുഷ്ടി കഴിഞ്ഞുകൂടുന്ന ശരാശരി സാധാരണക്കാരോ? മു: അധികവും ശരാശരിക്കാർതന്നെ. യു: ധനികരെന്ന് പറയുന്നവർ നിങ്ങളുടെ അഭിപ്രായത്തിൽ ഉണ്ടോ? മു: അധികം പേർ കാണുകയില്ല യു: ഭൂരിപക്ഷം ജനങ്ങൾ സാധാരണക്കാരും നിർദ്ധനരുമല്ലേ? മു: അതെ യു: ഇവിടെ മദ്രസ്സ കെട്ടിടം പൂർത്തിയായിട്ടില്ല. പള്ളിപ്പണിയിൽ ഹാളിൻറ പണി ബാക്കിയുണ്ട്‌. കുളത്തിൻെറ പടവുകൾ കെട്ടാനിരി ക്കുന്നു . ഈ വസ്തുത ശരിയല്ലേ? മു: അതെ. യു: രണ്ടുകൊല്ലമായി നിങ്ങളിവിടെ കഴിയുന്നു. ഈ പണികൾ പൂർത്തിയാക്കാനുള്ള വല്ല ശ്രമവും നിങ്ങൾ നടത്തിയോ? മു: ഞാൻ ഇവിടെ പെതുവേ പറയാറുണ്ട്. ഈ പണി വേഗം തീർക്കണമെന്ന്. യു: നിങ്ങൾ പറയാതെ ജനങ്ങൾക്കറിയാവുന്ന കാര്യമാണത്‌, നിങ്ങൾ ജനങ്ങളെ ഉത്സാഹിപ്പിച്ചു, നിങ്ങളും മുന്നിട്ടിറങ്ങി, ധനശേഖ രണം നടത്തി ആ പണികളെല്ലാം ചെയ്തുതീർക്കാഞ്ഞത്‌ നിങ്ങൾക്ക്‌ പററിയ വീഴ്ചയാണെന്ന്‌ ഞാൻ പറയുന്നു. യോജിക്കുന്നോ? മു: എൻെറ വീഴ്ചയെന്ന് പറയുന്നത്‌ ശരിയല്ല, കമ്മററിക്കാർക്ക്‌ ഉത്സാഹം കുറഞ്ഞതുകൊണ്ടാണ്. യു: നിങ്ങൾ അവരെ ഉത്സാഹിപ്പിച്ചില്ല. നേരേമറിച്ച് നിങ്ങൾക്ക്‌ കാലിഹജ്ജ് ചെയ്യാനുള്ള സംഖ്യ നിങ്ങൾ ഈ നാട്ടിൽ നിന്നും പിരിച്ചു ണ്ടാക്കി. അത് പിരിക്കാൻ ആളുണ്ടായി. അതിന്‌ പ്രചോദനം കൊടുക്കാൻ നിങ്ങൾ തയ്യാറായി. അത്‌ നടന്നു. നിങ്ങൾക്ക്‌ താല്പര്യമുള്ള കാര്യത്തിൽ നിങ്ങൾ ശ്രദ്ധചെലുത്തി അത്‌ നിറവേററി. അതല്ലെ സത്യാവസ്ഥ? മു: അങ്ങനെ വ്യാഖ്യാനിക്കാം. പക്ഷെ ഒരു സത്യം മറക്കരുത് . അനേകം വർഷങ്ങളായി നിലനിൽക്കുന്ന ഒരു മഹല്ലും ജുമുഅ പള്ളിയുമാണിത്‌. രണ്ടരകൊല്പം ചാർജ്ജിലുണ്ടായ എന്നെ ആ സ്ഥാപനത്തിന്റെ പോരായ്മകൾക്ക്‌ ഉത്തരവാദിയാക്കുന്നത്‌ അനീതിയാണ്‌. യു: അങ്ങിനെ തടിശുദ്ധിയാക്കണ്ട. പല മുസ്ലിയാക്കളും ഇവിടെയും സമീപമഹല്ലുകളിലും വരികയും പോകുകയും ചെയ്തിട്ടുണ്ട്. ഓരോ ലക്ഷ്യവും മനസ്സിൽ വെച്ച്‌ അത് നേടിയെടുക്കുന്ന തന്ത്രം ഞങ്ങൾ ആദ്യമായി കാണുന്നതല്ല. പക്ഷെ പാവം പ്രസിഡണ്ടുമാരും കമ്മറ്റി ക്കാരും ശുദ്ധാത്മാക്കളാണ്‌. ഉരുട്ടും പെരട്ടും തിരിയാത്ത നിഷ്‌ക്കളങ്കരാണ്‌. മുസ്ലിയാക്കളുടെ തന്ത്രപൂർവ്വമുള്ള സംസാരവലയിൽ അവർ എളുപ്പം അകപ്പെടുകയും അവരുടെ ഇംഗിതങ്ങൾ നിറവേററികൊടുക്കുകയും ചെയ്യുന്നു. മു: മുസ്ലിയാക്കളെ ഒന്നടക്കം അങ്ങിനെ താറടിക്കുന്നത് ശരിയല്ല. അവർ കച്ചവടമോ മററു തൊഴിലോ എടുക്കുന്നവരല്ല- അവരുടെ സമ യം മുഴവൻ സമുദായത്തിനു വേണ്ടി അവർ ചിലവഴിക്കുന്നു നാടും വീടും വിട്ടു എല്ലാ സുഖങ്ങളും തൃജിച്ചു സമുദായ സേവനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്‌ അവ൪. അവ൪ക്ക്‌ നേരിടുന്ന സാമൂഹൃമായ പണച്ചിലവുള്ള ബാദ്ധ്യതകൾ സാധിച്ചുകൊടുക്കു വാൻ സമുദായത്തിന് ബാദ്ധ്യതയില്ലേ? യു: ആ ബാദ്ധ്യതകളെല്പാം സമുദായം നിവ്വഹിക്കുന്നുണ്ട്. എത്ര കുട്ടിമുസ്‌ല്യാക്കൾ കല്ല്യാണം കഴിച്ചു; എത്ര മുസ്‌ല്യാക്കൾ പെൺമ ക്കളെ കെട്ടിച്ചയച്ചു; എത്രപേർ വീടുണ്ടാക്കി. ഇതൊക്കെ ഒഴിവ്‌ കഴിവില്ലാത്ത ബാദ്ധ്യതകളാണ്‌. അതിനൊക്കെ സമുദായം ഉള്ളഴിഞ്ഞു സഹായിക്കയും വേണം. അത് ചെയ്തുവരുന്നുമുണ്ട്‌. എന്നാൽ സമുദായത്തിൻെറ സന്മനോഭാവത്തെ ചൂഷണം ചെയ്തു നിങ്ങളെപ്പോലെ ഉല്പാസയാത്രക്ക്‌__അതേ കാലി ഹജ്ജിന്__പോകുന്നന് ഉചിതമല്ല എന്ന് പറയാതെ വയ്യ. എന്ത്‌ പറയുന്നു? മു: ഞാനെന്ത്‌ പറയാനാണ്‌? കഴിഞ്ഞ കാര്യങ്ങളല്ലേ? യു: കഴിഞ്ഞ കാര്യങ്ങളുടെ ഗുണദോഷങ്ങളെ പഠിച്ചാലേ കഴിയാനിരിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാൻ പററുകയുള്ളൂ. മു: ശരിയാണ്. യു: ഒരു വലിയ ശരികേട് നിങ്ങളിൽ സംഭവിച്ചു ഇത്രയും പണികൾ പള്ളിക്കും മദ്രസക്കും തീരാനിരിക്കെ അതിലൊന്നിലും ശ്രദ്ധചെലു ത്താതെ നിങ്ങൾ അറബിനാടുകളിലേക്ക്‌ സർക്കീട്ടു പോകാനുള്ള അരലക്ഷം രൂപ സംഘടിപ്പിച്ചു ദുർവ്യയം ചെയ്തത് വലിയ തെറ്റായി പ്പോയി മുസ്‌ല്യാരെ. എനിക്ക്‌ ജേഷ്ടൻെറ കത്തുണ്ടായിരുന്നു പ്രസിഡണ്ടും കമ്മററി അംഗങ്ങളും അത്യധിക ആവേശത്തോടെയാണ്‌ പണപ്പിരിവ് നടത്തുന്നതെന്നും അവർ ഉദ്ദേശിച്ച സംഖ്യ ഓരോരുത്തരും കൊടുത്താലെ ടാർജററ്‌ തുകയായ അരയിലെത്തുകയുള്ളൂ എന്നും അതിനാൽ നിർബന്ധത്തിന്റെ ഒരംശം ഇതിലുണ്ടെന്നും മററും ഞാൻ വിദേശത്ത്‌ നിന്നറിഞ്ഞു. ഈ പരിപാടിയോട്‌ മാനസിക മായി എനിക്ക്‌ വിയോജിപ്പാണ്‌. ഹജ്ജിന്‌ പോകാൻ മുസ്ലിയാർക്ക്‌ പൈസ സ്വരുക്കൂട്ടി കൊടുക്കൽ അനാവശ്യമാണെന്നും വീട്ടിൽ നിന്നും ഒന്നും അതിലേക്ക്‌ കൊടുക്കരുതെന്നും ഞാൻ എഴുതിയിരുന്നു. അപ്പോഴേക്കും ഞാൻ വീട്ടിലേക്ക്‌ ചിലവിനയച്ച പൈസയിൽ നിന്ന് കാലി ഹജ്ജ്‌ ഫണ്ടിലേക്ക്‌” കൊടുത്തുകഴിഞ്ഞുവത്രെ. വേണ്ടുന്ന കാര്യങ്ങൾ മുടങ്ങിക്കിടക്കുമ്പോൾ വേണ്ടാത്തതിന് സഹായി ച്ചപാപം പടച്ചവൻ പൊറുത്തുതരട്ടെ എന്ന് ദുആ ചെയ്യാം. മു: നിങ്ങൾ വളരെ മോശമായിട്ടാണല്ലൊ ആ വസ്തുത ചിത്രീകരിക്കുന്നത് യു: നിങ്ങൾ ചെയ്ത താണ പണിയെ പിന്നെ പുകഴ്ത്തിപ്പാടുകയാണോ വേണ്ടത്‌? ഈ പണ്ഡിതന്മാർ ബഹുജനങ്ങളെ പറ്റിക്കുന്ന രീതി നിരീക്ഷകന്മാർക്കറിയാൻ കഴിയും. പഴയകാലം മുതൽക്കേ പണ്ഡിതന്മാരെ ബഹുമാനിക്കുകയെന്നത്‌ നമ്മുടെ സ്വഭാവമാണല്ലൊ അതി നാൽ നിങ്ങളെയൊക്കെ മാന്യതയിൽ ഉയർത്തിനിർത്തിയിരിക്കയാണ് ബഹുജനങ്ങൾ. കാര്യം മനസ്സിലാവാണ്ടല്പ. മു: ദാനം ചെയ്തതിനെക്കുറിച്ച്‌ സംസാരിച്ച്‌ ചെയ്ത പുണ്യം നശിപ്പിച്ചുകളയുന്നതെന്തിനാണ്? യു: ഉപദേശിക്കാൻ മുസ്ല്യാക്കൾക്ക്‌ നല്ല കഴിവാണ്. അക്കാര്യങ്ങൾ സ്വയം പ്രവൃത്തിയിൽ കൊണ്ടുവരാനാണ് അവർക്ക്‌ കഴിയാത്തത് സ്വയം ആചരിക്കാത്ത ഉപദേശം ഫലം ചെയ്യുമോ? മു: ഞങ്ങൾ നല്ലനടപടിക്കാരല്ലെന്ന് സൂചിപ്പിക്കാൻ കാരണമെന്ത്‌? ആലിമീങ്ങൾ അറിവിനനുസരിച്ച് ജീവിക്കുന്നുണ്ട്‌. യു; എന്റെ കൂടെ ചിരിക്കാൻ ആളില്ലാതായിപ്പോയി. നൂററിക്കണക്കിന്‌ ഉദാഹരണങ്ങൾ എടുത്ത്‌ കാണിക്കാൻ എനിക്ക്‌ കഴിയും. നമ്മു ടെ മുമ്പിലുള്ള കാര്യം നോക്കൂ ഉല്ലാസയാത്രക്ക്‌ പണം സംഘടിപ്പിച്ചെടുത്തത്‌ സഹിക്കാവതല്ല നിങ്ങൾ സമുദായ സേവത്തിനു വേണ്ടി ജിവൻ ഉഴിഞ്ഞുവെച്ചിരിക്കയാണെന്ന് അഭിമാനിക്കുന്നു. സുഖമായ താമസം. വിഭവ സമൃദ്ധമായ ഭക്ഷണം. ഘനമുള്ള ശമ്പളം എല്ലാം കൂടി സുഖജീവിതം. പണ്‌ഡിതന്മാരോടു ഞങ്ങൾ നന്ദിയുള്ളവരാണ്‌. ഇതിനൊക്കെപുറമെ, ചിലപ്പോൾ നേരിടുന്ന പണച്ചിലവുകൾ നടത്തിക്കൊടുക്കുന്നു. അതിനിടയിലൂടെയാണ്‌ യാതൊരു ന്യായീകരണവുമില്പാത്ത, കണ്ടുപഠിക്കാൻ കൊള്ളാത്ത, ജനസമ്മതിയില്ലാത്ത ശറഅ സമ്മതിക്കാത്ത കാലിഹജ്ജിനുള്ള ഉല്ലാസയാത്ര. അതും തരത്തിനും തക്കത്തിനും പലരും ഒപ്പിക്കുന്നുണ്ട്‌. ഇങ്ങനെയൊക്കെയാ യിട്ടും ഈ പണ്‌ഡിതന്മാർക്ക്‌ പെതുജനങ്ങളോട് ഒരു നന്ദിയും തോന്നുന്നില്ല. മു: എന്താ അങ്ങനെ പറയുന്നു? അവർക്ക്‌ നന്ദിയില്ലെന്ന് യു: പണ്‌ഡിതന്മാർ ഇപ്പം ഞങ്ങളുടെ ശത്രുക്കളായിരിക്കയാണ്. മു: നിങ്ങൾ പറയുന്നത്‌ മനസ്സിലാകുന്നില്ല യു: അങ്ങനെ പലതും നിങ്ങൾക്ക് മനസ്സിലാവുകയില്ല. നമ്മുടെ മുസ്ലിയാക്കൾ സമുദായത്തിൻെറ ശത്രുക്കളും നാശകാരികളുമായി രൂപം പൂണ്ടിരിക്കയാണ്‌. മു: അതെങ്ങനെ? യു: നിങ്ങളറിയില്ലേ? ഗൾഫിലിരിക്കുന്ന ഞാൻ അറിഞ്ഞല്ലോ. ഇവിടെ തല്ലും വക്കാണവും അടിപിടിയും കത്തിക്കുത്തുമല്ലേ മഹല്ല്‌ തോറും നടക്കുന്നത്‌. ഈ കെ എ പി വിഭാഗങ്ങളായി പിരിഞ്ഞു ജനങ്ങൾ ഏററുമുട്ടി മദ്രസകൾ അടച്ചുപൂട്ടുന്നു, ജുമഅകൾ മുടക്കുന്നു ഇത്‌ നിങ്ങൾ ചെയ്യുന്ന ദ്രോഹമല്ലേ? മു: രണ്ടു മഹാപണ്‌ഡിതന്മാർ അഭിപ്രായവ്യത്യാസത്തിൻെറ പേരിൽ ചേരിതിരിഞ്ഞു. അതിന്‌ ഞങ്ങളെന്ത്‌ ചെയ്യും? യു:നിങ്ങളെന്തിന്‌ ജനങ്ങളെ ചേരിതിരിച്ചു? നിങ്ങളെന്തിന്‌ ചേരിചേർന്നു? ”ഓരോ മഹല്ലും പണ്ടു കഴിഞ്ഞു കൂടിയപോലെ നടന്നു കൊള്ളട്ടെ, ചേരിപ്പോര് നമുക്ക്‌ അവഗണിക്കാം അവർ രണ്ടു പേരും മാറിനിൽക്കട്ടെ” എന്ന് ജനങ്ങളെ ഉപദേശിച്ച്‌ ഐക്യവും സാഹോ ദര്യവും നിലനിർത്താമായിരുന്നില്ലേ? അതിന്‌ നിങ്ങൾ ആദ്യമായി ഒരുഭാഗത്ത്‌ കൂടി. എന്നിട്ട് ജനങ്ങളെ നിങ്ങളുടെ ഭാഗത്തേക്ക് ചേർ ക്കാൻ ശ്രമിച്ചു ആ പരിശ്രമത്തിൽ മഹല്ലുകൾ പിളർന്നു. ഫലം സമുദായം കലങ്ങി മറിഞ്ഞു വൃക്തികൾ അന്യോന്യം ശത്രുക്കളായി മാറി. ഇതാണോ നിങ്ങൾ പ്രസംഗിക്കുന്ന ഇസ്‍ലാം? രണ്ടാൾ വഴക്കായാലോ രണ്ടുസംഘം വഴക്കായാലോ എന്ത് വേണം? ഇസ്‍ലാം പഠിപ്പിച്ച നയമെന്താണ്‌? ഓരോരുത്തരുടെ പിന്നിൽകൂടി കക്ഷിചേർന്ന് വഴക്കിനെ പെരുപ്പിച്ച്‌ കലാപവും യുദ്ധവും ഉണ്ടാക്കാനാണോ? എൻെറ മുസ്‌ലിയാരേ നിങ്ങൾ എല്ലാരും ദുർബുദ്ധികളായി മാറി, ഞങ്ങൾ അത്‌ ക്ഷമിക്കുകയില്ല മറക്കുകയില്ല. ഞങ്ങളുടെ അരയിൽ കയർകെട്ടി അതിൻെറ തല നിങ്ങളുടെ കയ്യിൽ ഏല്പിച്ച്‌, നിങ്ങളുടെ കുരങ്ങായി ചാടാൻ എനി ഞങ്ങളില്ല. നിങ്ങൾ ഇസ്‍ലാമിനല്ല പാർട്ടിക്കാണ്‌ പ്രവർത്തിക്കുന്നത്‌. ജമാഅത്തിനെയും മുജാഹിദിനേയും കാഫിറാക്കി, ഇപ്പോൾ നിങ്ങൾ അന്യോന്യം കാഫിറാക്കുകയാ ണ്‌. സ്വർഗ്ഗം സ്വന്തമാക്കാൻ ഒരു പട്ടയദാന മഹാമഹവും കൂടി നടത്തണം മുസ്ലിയാരേ. എഴുന്നേൽക്കൂ ഭക്ഷണം കഴിക്കാം. f01ba21vzebtivoobpdmvnp29wma8as സഞ്ചാരി യാത്ര 3 0 75273 214491 214490 2022-07-22T17:19:46Z 5.36.25.111 /* നല്ലത് നടത്താൻ നാട്ട്കാരെപേടി */ wikitext text/x-wiki വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധപുസ്തകമാണിത്. . സാമൂഹികമായും മതപരമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു. ==നിങ്ങൾക്കെന്ത് കാര്യം== അനുഭവം 1 ഒരു ദിവസം അസർ നമസ്‌കരിച്ച പള്ളിയുടെ വരാന്തയിൽ വിശ്രമിക്കുകയായിരുന്നു, കുറച്ചുകഴിഞ്ഞപ്പോൾ ഒരു മാന്യൻ പള്ളിയകത്ത് നിന്നുംവന്നു വരാന്തയിൽ ഇരിപ്പുറപ്പിച്ചു. വിശ്രമാവശ്യാർത്ഥമുള്ള ഇരിപ്പായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌. അല്പസമയം കഴിഞ്ഞപ്പോൾ മറ്റൊരു മാന്യൻ വെളിയിൽ നിന്നും പള്ളിയങ്കണത്തിൽ കടന്നുവന്നു അവിടെ ഇരിപ്പുണ്ടായിരുന്ന മാനൃന്‌ സലാംചൊല്ലി സമീപത്തായി ഇരിപ്പുറപ്പിച്ചു. 'നിങ്ങൾ പള്ളിയിലേക്ക്‌ പോന്നിട്ടുണ്ടെന്ന് പുറമേനിന്നറിഞ്ഞു അതുകൊണ്ടാണ്‌ ഇങ്ങോട്ടു പോന്നത്‌” വന്നആൾ ഇപ്ര കാരം സംഭാഷണം ആരംഭിച്ചു. ഇരിപ്പുണ്ടായിരുന്ന ആൾ : എന്താ പ്രത്യേകം വല്ലതൂം ഉണ്ടോ? നമ്മൾ ഇന്നലെവരെ ദിനംതോറും കണ്ടുകൊണ്ടിരുന്നല്ലോ. വന്നആൾ : ഇപ്പോൾ കാണേണ്ടുന്ന ഒരാവശ്യം ഉണ്ടായി ഇവിടെവെച്ച് കാണാൻസാധിച്ചത്‌ സൗകര്യമായി. ഇരി. ആൾ : അപ്പോൾ വിഷയം രഹസ്യമാണെന്ന് മനസ്സിലാകുന്നുണ്ട്. ഒഴിഞ്ഞ സ്ഥലത്ത്‌വെച്ച് സംസാരിക്കുന്നത്‌ അത്തരം കാര്യങ്ങ ളാണല്ലൊ. വന്ന: നമ്മെ സംബന്ധിച്ചുമാത്രമേ രഹസ്യമാകുന്നുള്ളു. വിഷയം പരസ്യമാണ്‌, നിങ്ങൾ തന്നെ പരസ്യമാക്കിയതുമാണ്‌. ഇരി: എന്തോ ഒരു കുററാരോപണം പോലെയുണ്ടല്ലൊ എന്തോ രഹസ്യങ്ങൾ ഞാൻ പരസ്യപ്പെടുത്തിയെന്ന് തോന്നുന്നു. ഒന്നും മനസ്സി ലാവുന്നില്ലല്ലോ. തുറന്നുപറയൂ ഇഷ്ടാ, വ: നിങ്ങളുടെ നോട്ടീസ്‌ കണ്ടു, അത്‌തന്നെ. ഇ: ഓഹോ അതിലെന്ത് രഹസ്യമിരിക്കുന്നു. എത്രകാലമായി പരസ്യമായിക്കഴിഞ്ഞതല്ലെ. നൂററാണ്ടുകളായി ലോകസമക്ഷം പരസ്യമാ യി നിലകൊള്ളുന്ന ഒരു കാര്യം നാം രണ്ടുപേരും കൂടി രഹസ്യമാക്കിയാൽ രഹസ്യമാകുമോ? വ: നിങ്ങളുടെ നോട്ടീസിൻെറ ഔചിത്യത്തെക്കുറിച്ചാണ് എനിക്ക് ചോദിക്കാനുള്ളത്‌. ഇ: അതൊരു നോട്ടീസിൻെറ മറുപടിയാണ്‌. ഔചിത്യദോഷം അതിലില്ല. വ: അത്‌ നിങ്ങളുടെ അഭിപ്രായം, എൻെറ അഭിപ്രായം അങ്ങനെയല്ല. ആ നോട്ടീസ്‌ വേണ്ടായിരുന്നു എന്നാണ്‌. ഇ: എന്ത്‌ ചെയ്യാൻ. ഞാൻ നിങ്ങളുടെ അഭിപ്രായമനുസരിച്ചല്ലല്ലോ നീങ്ങുന്നത്‌ . എല്ലാവരുടേയും അഭിപ്രായം അനുസരിച്ചു ചെയ്യുന്ന ആൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇരിക്കട്ടെ, താങ്കളുടെ അഭിപ്രായം ഒന്ന് കേട്ടാൽ കൊള്ളാം. വ: മറെറാരു നോട്ടിസിൻെറ മറുപടിയാണല്ലൊ നിങ്ങളുടെ നോട്ടീസ്‌? ആ നോട്ടീസിൻെറ കർത്താവ്‌ ഒരു മുസ്ലിയാരാണ്‌. വിഷയം നമ സ്‌കാരമാണ്‌ അങ്ങിനെയുള്ള ഒരു നോട്ടീസിന്ന് പ്രതി നോട്ടിസ്‌ ഇറക്കേണ്ടത്‌ ആരാണ്‌? ഇ: ആ നോട്ടീസിലെ ദോഷങ്ങളോ, പാകപ്പിഴകളോ ചൂണ്ടിക്കാണിക്കാനും ചോദ്യങ്ങൾക്ക് മറുപടി പറയാനും കഴിവുള്ള ആൾ. വ: അതാരാണ്‌? ഇ: അതിന്‌ കഴിവുള്ള ആൾ. വ: അതേ, അത്‌ സമ്മതിച്ചു. അതാരാണെന്ന് ഇ: അതിനു ആവശ്യമായത്ര അറിവുള്ള ആൾ. വ: അതാരാണെന്നാണ്‌ ഞാൻ ചോദിക്കുന്നത്‌. ഇ: അതോ, അത്‌ നിങ്ങൾ തന്നെ. വ: ഞാനല്ല എനിക്കതിനുള്ള അറിവില്ലെന്ന് നിങ്ങൾക്കറിയാമല്ലൊ. ഇ: എന്നാൽ പിന്നെ ഞാനാണ്‌. വ: നിങ്ങളുമല്ല. ഇ: എന്ത്‌കൊണ്ടല്ല വ: നിങ്ങൾക്കതിനുള്ള അറിവില്ല. ഇ: എൻെറ അറിവ്‌ അളക്കുന്നതും നിർണ്ണയിക്കുന്നതും നിങ്ങളല്പ. വ: എനിക്ക്‌ ഏകദേശം ചരിത്രപശ്ചാത്തലത്തിൽ നിർണ്ണയിക്കാം. നിങ്ങൾ ആണെന്ന് നിങ്ങൾതന്നെ ഉറപ്പിക്കുന്നതിലെ യുക്തിയെ ന്താണ"? ഇ: അർത്ഥമില്പാത്ത ചോദ്യമാണല്ലൊ അത്‌. വ: അർത്ഥമുള്ള ചോദ്യമാണത്‌, നിങ്ങൾക്ക്‌ അതിൻെറ മറുപടി അറിയില്ല. ഇ: ഒരു നോട്ടീസിന് മറുപടി കൊടുക്കുന്നത്‌ അതിന് കഴിവുള്ള ആൾ എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കില്ല. എന്നാൽ ഞാൻ പറ യുന്നു, മറുപടി കൊടുക്കേണ്ടത്‌ ഞാൻ തന്നെ. വ: അല്ല, നിങ്ങളല്ല. ഇ: പിന്നെ ആരാണ്‌? വ: ഒരു മുസ്ലിയാരാണ്‌ മറുപടികൊടുക്കേണ്ടത്‌. കാരണം നോട്ടീസ് മുസ്ലിയാരുടേതാണ്. ഇ: നോട്ടീസിലെ കാര്യങ്ങൾ ഒരു മുസ്ലിയാർക്ക് മാത്രം അല്ലെങ്കിൽ, കുറേ മുസ്ലിയാക്കൾക്ക് മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലാ എല്ലാ മുസ്ലിംകളേയും ബാധിക്കുന്ന നമസ്‌കാരമാണ് അതിൽ പരാമർശിതവിഷയം. ആകയാൽ കഴിവുള്ള ആർക്കും മറുപടികൊടുക്കാം നോട്ടീസ്‌ ഇറക്കാം. വ: ഒരു മുസ്ലിയാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ മുസ്ലിയാരല്പാത്ത ഒരു സാധാരണക്കാരനെങ്ങനെയാണ് മറുപടി കൊടുക്കുക? ഇ: മുസ്ലിയാരെങ്ങനെ മറുപടി കൊടുക്കുമോ അത്‌പോലെ ഒരു സാധാരണക്കാരനും കൊടുക്കാം. വ: മുസ്ലിയാർക്ക് തുല്യമാകുമോ സാധാരണക്കാരൻ? ഇ: ആവും. എന്തുകൊണ്ടായിക്കൂടാ? നിങ്ങളുടെ ചോദ്യത്തിൽ മുസ്‌ലിയാർ എന്നാൽ ഒരു വമ്പിച്ച വസ്തുവാണെന്ന് ഭയമാകുന്നല്ലോ? വ: നിങ്ങൾ ഏതായാലും ഇതിന്നൊരുമ്പെട്ടത് നന്നായില്ല. അത് വേണ്ടാത്ത പണിയായിപ്പോയി. ഇ: വേണ്ടതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ചെയ്യേണ്ടിയിരുന്നില്പാ എന്ന് നിങ്ങൾ പറയാൻ കാരണം? വ: അതിന്‌ പററിയ ആളുകൾ വേറെയുണ്ടല്ലൊ. അവർ അത്‌ ചെയ്തുകൊള്ളും. നിങ്ങൾക്ക്‌ നിങ്ങളുടെ തൊഴിലും നോക്കി ഇരുന്നാൽ പോരേ? ഇ: എൻെറ തൊഴിലിൽപ്പെട്ടതാണ് ഇസ്‌ലാമിനെ പഠിക്കലും പഠിപ്പിക്കലും പ്രചരിപ്പിക്കലും തെററുകണ്ടാൽ ചുണ്ടിക്കാട്ടലും തിരുത്തലും - അങ്ങിനെ ഇസ്‌ലാമുമായി ബന്ധപ്പെട്ട എല്ലാത്തിലും സജീവമായി ബന്ധപ്പെട്ടു പ്രവർത്തിക്കലാണ് എൻെറ തൊഴിൽ നമ്പർ വൺ. മററുള്ളതെല്ലാം ദുൻയാവിലെ ദിവസങ്ങൾ കഴിച്ചു കൂട്ടാനുള്ള തന്ത്രങ്ങൾ മാത്രം. മുസ്ലിയാരുടെ നോട്ടീസ്സിലെ അനൗചിത്യവും പരാജയലക്ഷണങ്ങളും അഭംഗിയും അപ്രസക്തതയും ഒക്കെ ചൂണ്ടിക്കാണിച്ചു ഞാൻ ഒരു മറുപടി തയ്യാറാക്കിയതിന്ന് നിങ്ങൾക്കെന്ത് കാര്യം അത്‌ ചോദ്യം ചെയ്യാൻ? എനിക്ക്‌ ശരിയെന്ന് തോന്നുന്നത്‌, എന്നിക്ക്‌ കടമ എന്ന് തോന്നുന്നത്‌ എൻെറ മനോഗതംപോലെ ചെയ്യുന്നതിന്‌ നിങ്ങളുടെ അനുവാദം വാങ്ങേണമെന്ന് തോന്നുന്നുവല്ലോ. നിങ്ങളുടെ വാചകരീതികണ്ടാൽ ഞാൻ എന്തോ ആപത്ത്‌ നിങ്ങൾക്ക്‌ വരുത്തിവെച്ചത്‌ പോലെത്തോന്നും. നിങ്ങളുടെ ആ ഭാവത്തിന്‌ ഒരു വിശദീകരണം ആവശ്യ മാണ്‌. വ: വിശേഷാൽ ഒന്നും ഇല്ല. നിങ്ങൾ ഇപ്പറഞ്ഞമാതിരിയൊന്നും ഞാൻ കരുതിയില്ല, ഇസ്‌ലാമിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മുസ്ലിയാക്കൾ ഉള്ള പ്പോൾ നിങ്ങൾ എന്തിന്‌ അതിൽ കയറിക്കൂടുന്നു, കയ്യിട്ടു വാരുന്നു. അതാണ്‌ എൻെറ വിചാരം. ഇ: നിങ്ങൾ ഇപ്പോൾ പറഞ്ഞതിൽ രണ്ടു കാര്യങ്ങളുണ്ട്‌ . ഒന്ന് മുസ്ല്യാക്കളേ, അവർ മാത്രമേ, ഇസ്‌ലാമിനെപ്പററി സംസാരിക്കാൻ പാടുള്ളു. രണ്ട്‌ മുസ്‌ലിയാരല്ലാത്ത ഞാ൯ ഇസ്‌ലാമിനെപ്പററി സംസാരിക്കാ൯ യോഗ്യനല്ല. ഇതുരണ്ടും ശരിയല്ല. നിങ്ങളുടെ ധാരണ മാറേറണ്ടിയിരിക്കുന്നു. അക്കാര്യ ത്തിൽ നിങ്ങൾ അജ്ഞനാണ്‌. വ: നിങ്ങളുടെ വയസ്സ്‌ ഏകദേശം എനിക്കും ആവാറായി, എനി അഭിപ്രായം ഒന്നും മാറേറണ്ട ആവശ്യമില്ല. ഇ: ചെറുപ്പം മുതലേ തെററായ ധാരണവെച്ചു പുലർത്തുകയും അത് ശരിയായ ധാരണയുമായി കൂട്ടിമുട്ടാൻ സന്ദർഭം ലഭിക്കാതെ വരികയും ചെയ്തതി നാൽ സ്വയം തെററുകളെപ്പററി ബോധവാനാവാൻ ഇത്‌വരെ നിങ്ങൾക്ക്‌ സാധിച്ചില്ല. വയസ്സ്‌ എത്ര അധികമായാലും ശരിയായ അറിവ്‌ പഠിക്കാത്തവൻ, പഠിച്ചതൊക്കെ ശരിയെന്ന് മൂഢമായിക്കരുതുക സ്വാഭാവികമാണ്‌. നിങ്ങളും അമ്മാതിരി ഒരാളാണെന്ന് കരുതാനിടവരുന്നതിൽ വ്യസനമുണ്ട്. പക്ഷെ നാം ഇത്രകാലം പഴകിയിട്ടും നിങ്ങളുടെ തനിനിറം ഇന്നല്ലേ ഞാൻ കണ്ടുള്ളു എന്ന്‌ അത്ഭുതപ്പെടുകയാണ്‌ . വ: എന്താണ്‌ അത്ഭുതകരമായ എൻെറ തനിനിറം നിങ്ങൾ പുതുതായിക്കണ്ടത്‌ . ഇ: സുബഹാനല്ലാ ഈ കണ്ടത്‌ പോരേ. ഇസ്‌ലാമിൻെറ കുത്തക മുസ്‌ലിയാക്കൾക്ക്‌ കൊടുത്തിരിക്കയല്ലേ. ഇസ്‌ലാമിൻെറ സംരക്ഷണച്ചുമതല മുസ്‌ലിയാ ക്കൾക്ക്‌ കരാർ കൊടുത്തിരിക്കയല്ലേ. ഇസ്‌ലാമിനെപ്പററി ആരും മിണ്ടരുത്‌. എഴുതരുത്‌ എല്ലാം മുസ്‌ലിയാക്കൾ ചെയ്തു കൊള്ളും. അത്‌ അവരുടെ മാത്രം ചുമതലയാണ്‌, ഇതാണ്‌ നിങ്ങളുടെ ഒരു നിറം. മറ്റൊരു നിറം. എന്നിൽ നിങ്ങൾ കാണുന്ന അയോഗ്യത, അതിൻെറ കാരണം നിങ്ങൾ പറയണം, മുസ്‌ലിയാരല്പാത്തത് കൊണ്ടു മാത്രമാണോ? മററുവല്ല ഹേതുവുമുണ്ടോ? വ: നിങ്ങൾ തെററിദ്ധരിക്കണ്ട, നിങ്ങൾ വലിയ മതപണ്‌ഡിതനൊന്നുമല്ലല്ലൊ. പിന്നെ ഒരു മുസ്‌ലിയാരോട് നേരിടാൻ നിങ്ങളെന്തിന്‌ പോകണം. അതാണ്‌ എൻെറ ചിന്താഗതി. ഇ: മുസ്‌ലിയാരുടെ നോട്ടീസ്‌ മറെറാരു നോട്ടീസിന്‌ മറുപടിയാണ്‌. മറുപടി പറയുമ്പോൾ പാലിക്കേണ്ടുന്ന മര്യാദ പാലിച്ചില്ല, അതിലെ സംശയങ്ങൾക്ക് മറുപടി പറഞ്ഞില്ല, അതെഴുതിയ ആളെ കണക്കിനു പരിഹസിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം ഏററവും പ്രധാനപ്പെട്ട, കർമ്മശാസ്ത്ര ശകല ത്തെപ്പറ്റിയാണ്‌ ആ വിവാദം. ഈ സാഹചര്യത്തിൽ ആ മുസ്‌ലിയാരുടെ നോട്ടീസിൽ സ്‌ററാണ്ടേടുള്ളതായില്ല. മുസ്‌ലിയാർ പദവിക്ക് യോജിച്ചതുമായില്ല. പിന്നെ ഇപ്പോഴത്തെ പാർട്ടിസ്പിരിറ്റിനെ ശരിക്കും നിഴലിക്കുന്നതാണ് മറുപടി, ഇസ്‌ലാമിക കർമ്മശാസ്ത്രം കൈകാര്യം ചെയ്യുമ്പോൾ സുന്നത്ത്‌ എന്താ ണെന്ന് മനസ്സിരുത്തണം. പാർട്ടി ജയിക്കണമെന്ന ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട്‌ എന്തെങ്കിലും പറയരുത്‌. ഈ പാകപ്പിഴകൾ നോട്ടിസിൽ എമ്പാടും കാണാനുണ്ട്‌. വായിക്കാനറിയുന്നവർക്ക്‌ അരിശം തോന്നും, വ: അത് അവർ തരക്കാർ തമ്മതമ്മിൽ കണ്ടുപിടിച്ചു അടരാടിക്കൊള്ളട്ടെ, ഇ: ആ കളി കണ്ടിരിക്കാൻ നിങ്ങൾക്ക്‌ കഴിയുമായിരിക്കാം എനിക്ക്‌ കഴിയില്ല. ബാഹൃരൂപത്തിലുള്ള പിശകുകൾ തന്നെ കണ്ണിൽത്തറക്കുന്നു. വസ്തു നിഷഠമായവ വേറെയും, വ: അതൊക്കെ മുസ്‌ല്യാക്കൾക്കുള്ളതല്ലേ. അവർക്കല്ലേ അതൊക്കെ സാധിക്കൂ, ഇ: അങ്ങനെ മുസ്‌ല്യാക്കളുടെ കുത്തകയല്ല അത്‌. നിങ്ങളുടെ ചോദ്യത്തിൽ മററാർക്കും അത്‌ സാദ്ധ്യമല്ലെന്ന് ധ്വനിക്കുന്നുണ്ട്‌ . വ: മുസ്‌ലിയാർ എന്നാൽ മതപണ്ഡിതൻ. അപ്പോൾ സാധാരണക്കാരനെങ്ങനെ മുസ്‌ലിയാർക്ക്‌ തുല്യമാകും? ഇ: നിങ്ങളുടെ അസാധാരണബുദ്ധിക്ക്‌ കൂപ്പുകൈ. സ്നേഹിതാ, ഒരു സാധാരണക്കാരൻ; നിങ്ങളുടെ ഭാഷയിൽ എല്പാ അമുസ്‌ലിയാക്കളും -മത ബേഠധ മില്ലാത്തവരാണെന്നല്ലേ നിങ്ങൾ പറയുന്നത്‌? മുസ്‌ലിയാർക്കുള്ള മതപാണ്ഡിത്യം അമുസ്‌ലിയാർക്ക്‌ ഉണ്ടായിക്കൂടെന്നുണ്ടോ? വ: മതപാണ്ഡിത്യമുണ്ടാകുമ്പോൾ അയാൾ മുസ്‌ലിയാരായി. ഇ: ഇല്ല. എത്രയോ അമുസ്‌ലിയാക്കൾ മതവിജ്ഞാനമുള്ളവരായുണ്ട്‌, മുസ്‌ലിയാക്കളല്ലാത്തവർക്ക്‌ മതബോധമില്ലെന്ന നിങ്ങളുടെ ധാരണയിൽ ഞാൻ അതിശയിക്കുന്നു. അത്തരം മതബോധമുള്ള അമുസ്‌ലിയാക്കളെ മുസ്‌ലിയാർ എന്നു ബഹുജനം വിളിക്കുന്നില്ലെന്നേയുള്ളൂ. വ: അപ്പോൾ ആരാണ്‌ മുസ്‌ലിയാർ? ഇ: പള്ളിദർസിൽ ചേർന്ന് അറബിഭാഷയിൽ കൂടി മതവിജ്ഞാനം നേടി, ആ അറിവ്‌ ജീവിതോപകരണമായി സ്വീകരിച്ച്‌, കണ്ടാൽ പണ്‌ഡിതനെന്ന് തോന്നിപ്പിക്കുന്ന വേഷഭൂഷാദികളോടെ ദീനീ പ്രവർത്തനവുമായി കഴിയുന്നവർ, ഈ ഉപാധിയോടെ ജീവിതം നയിക്കുന്നവർ. വ: മതവിജ്ഞാനമുള്ളവർ എന്ന് പറഞ്ഞാൽ പോരെ, ഇത്ര നീട്ടിവലിച്ചു വർണ്ണിക്കുന്നതെന്തിന്‌? ഇ; നിർവചനം ഒരളവിൽ പൂർത്തിയാവണമല്ലോ . മതവിജ്ഞാനം മാത്രം ലക്ഷണമാക്കിയാൽ പററുകയില്ല, ഞാനും നിങ്ങളും അരനൂററാണ്ടിലധികം കാലം മുസ്ലിം സമൂഹത്തിൽ മുസ്‌ലിമായി ജീവിച്ചു പല മുസ്‌ലിയാക്കളുടേയും മതപ്രഭാഷണങ്ങൾ കേട്ടിരിക്കും. ഇസ്‌ലാമികമായ കുറേ അറിവ് നമുക്കുണ്ട്‌. നമ്മെ ആരും മുസ്‌ലിയാരെന്ന് വിളിക്കുന്നില്ലല്ലോ. വ: നമുക്ക് അറിവുണ്ടെന്ന് ആളുകൾ അറിയാഞ്ഞിട്ട്‌. ഇ: നാം ജനങ്ങളുമായി സംസാരിച്ച്‌ ഇടപഴകുന്നുണ്ട്‌ നമുക്ക്‌ കുറേയൊക്കെ അറിവുണ്ടെന്ന് അവർക്കറിയാം അവർക്കറിവുണ്ടെന്ന് നമുക്കും അറിയാം. അങ്ങനെയുള്ള നാം അന്യോന്യം മുസ്‌ലിയാർ എന്ന് വിളിക്കുന്നില്ല. എന്തുകൊണ്ട് വ: എന്തുകൊണ്ടാണ് വിളിക്കാത്തത്? ഇ: നിങ്ങൾ പറയിൻ എന്തുകൊണ്ട്‌ അറിവുള്ളവരെ മുസ്‌ലിയാർ എന്ന് വിളിക്കുന്നില്ല. വ: നമ്മളൊക്കെ ചെറുപ്പം മുതലേ അറിയുന്നത്‌കൊണ്ടോ? നാട്ടുകാരനായത്‌കൊണ്ടോ? ഇ: നാട്ടിൽത്തന്നെ നാം പലരേയും മുസ്‌ലിയാർ എന്ന് വിളിക്കുന്നുണ്ടല്ലോ, ചെറുപ്പം മുതലേ അറിയുന്നവർ, അയൽവാസികൾ, അപ്പോഴോ? വ: നിങ്ങൾ പറയിൻ എന്ത്‌ കൊണ്ടാണ് ചിലരെമാത്രം മുസ്‌ലിയാർ എന്ന് വിളിക്കാൻ കാരണം? ഇ: മുസ്‌ലിയാർ, സാധാരണക്കാർ എന്നിങ്ങനെ രണ്ട് ഇനമായി മുസ്‌ലിംകളെ വകതിരിച്ച നിങ്ങൾ തന്നെയാണ് ഇതിന് ഉത്തരം തരേണ്ടത്‌. വ: അത്രക്കൊക്കെ ആലോചിച്ചാണോ മുസ്‌ലിയാർ എന്ന സംബോധന നാം നടത്തുന്നത്‌ അത്രയൊന്നും ഈ വിഷയം ചിന്തിച്ചിട്ടില്ല. നാട്ടുനടപ്പനുസരിച്ച്‌ മുസ്‌ലിയാരെന്നും . അല്ലാത്തവരെന്നും തരംതിരിച്ചു എന്നേയുള്ളൂ. ഇ: ഒരാളെക്കണ്ടാൽ അദ്ദേഹം ഒരു മുസ്‌ലിയാരാണെന്ന് ചിലപ്പോൾ നമുക്ക്‌ തോന്നാറുണ്ടല്ലോ? എന്താണതിന്‌ കാരണം? വ: വേഷംകണ്ടാൽ ഏകദേശം ഊഹിക്കാം. താടിയോ, തലയിൽക്കെട്ടോ ഉണ്ടായാൽ സാധാരണഗതിയിൽ ആ ആളെ ഒരു മുസ്‌ലിയാരായി സ്വീകരിക്കും. ഇ: അതാണ്‌ എൻെറ ലക്ഷണം അഥവാ നിർവ്വചനം നീളാൻ കാരണം. അറിവ്‌ ഹൃദയത്തിലാണ്‌. ജനങ്ങൾക്ക്‌ കാണാൻ കഴിയില്ല, അറിവിൻെറ പ്രതീകമായി ഒരു തലയിൽക്കെട്ട് ഉണ്ടായാൽ മുസ്‌ലിയാരായി. കൺകണ്ട അറിവാണ് അനുഗുണമായ വേഷം. ഇവിടെ തലയിൽക്കെട്ട്‌, താടി. വ: അത്‌ ശരിയാണ്‌, ഇത്‌ രണ്ടും അല്ലെങ്കിൽ ഏതെങ്കിലും ഒന്നുണ്ടായാലും മതി - അതിൻെറ ഉടമ മുസ്‌ലിയാരായി. കാരണം എല്ലാ മുസ്റ്റിയാക്കൾക്കും ഇത്‌ രണ്ടുമോ രണ്ടിലൊന്നോ ഉണ്ടാവാതിരിക്കില്ല. ഇ: അതിൻെറ നിർവചനം നീട്ടിയതെന്തിനെന്ന്‌ നിങ്ങൾ ആദ്യം ചോദ്യം ചെയ്തു. ഇപ്പോൾ അതിലെ “വേഷം” ആവശൃമാണെന്ന്‌ നിങ്ങൾ അനുകൂലിച്ചു. ശരി ഞാൻ ചോദിക്കട്ടെ, ഞാനും നിങ്ങളും മൂന്ന്‌ വാര തുണികൊണ്ട്‌ ലക്ഷണമൊത്ത തലയിൽക്കെട്ടുമായി സമൂഹത്തിലിറങ്ങിയാൽ നമ്മെ മുസ്‌ലി യാർ എന്ന് വിളിക്കുമോ? വ: വിളിക്കില്ല. നിങ്ങൾ മുസ്‌ലിയാരല്ലെന്ന്‌ അവർക്കറിയാം. ഇ: അങ്ങനെ അറിഞ്ഞാൽ പററുമോ. നമുക്ക്‌ പ്രായത്തിന്നനുസരിച്ച മതബോധമുണ്ട്‌ - എന്ന്‌ വെച്ചാൽ അറിവുണ്ട്‌. അറിവിന്റെ പ്രതീകമായ തലയിൽ കെട്ടും ഉണ്ട്‌. പിന്നെ എന്ത്‌കൊണ്ട്‌ മുസ്‌ലിയാർ എന്ന അഭിധാനത്തിനർഹരല്ല. വ: അവിടെയാണ്‌ എൻെറ തോൽവി മുസ്‌ലിയാരുടെ ലക്ഷണം പൂർണ്ണമായും എനിക്കറിയില്ലെന്ന്‌ സമ്മതിക്കേണ്ടിവന്നിരിക്കുന്നു, ഇ: നമ്മുടെ മദ്രസകളിൽ താടിയില്ലാത്ത മുഅല്ലിംകളുണ്ട്‌. തലയിൽക്കെട്ട് ഇല്ലാത്തവരുണ്ട്‌. വല്ലപ്പോഴൊക്കെ കെട്ടിയെന്ന്‌ വരും അത്രേയുള്ളൂ. ഈ പ്രത്യക്ഷ പ്രതീകങ്ങൾ ഒന്നുമില്ലാത്തവരെ നാം മുസ്‌ലിയാർ എന്നു തന്നെയാണ്‌ വിളിക്കുന്നത്‌. എന്നാൽ അവരിൽ പലരും നമുക്കുള്ളത്ര ഇസ്‌ലാമിക അറിവ്‌ ഉള്ളവരല്പ. അത്‌ പ്രായംകൊണ്ടാവാം, പഠിപ്പില്പായ്‌മ കൊണ്ടും ആവാം എന്നാലും അവർ മൂസ്‌ലിയാർ തന്നെ, അപ്പോൾ ഒരു ലക്ഷണവും കൂടി നാം ഇപ്പോൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വ: അള്ളാ, ഞാൻ കുടുങ്ങിപ്പോയോ? ഇ: നിങ്ങളുടെ നോട്ടീസിൻെറ സംശയം തീർത്തുതരാം. നിങ്ങൾ കുടുങ്ങിയിട്ടില്ല. എന്നെ കുടുക്കാതെ വിട്ടാൽ മതിയെന്നാണ്‌ എൻെറ അഭ്യർത്ഥന. ശരി ആ ഒരു ലക്ഷണവും കൂടി ഒളിഞ്ഞു കിടക്കുന്നത്‌ തെളിഞ്ഞുവരട്ടെ. വ: ദീൻ പഠിക്കുന്ന ആളാവണം. മദ്രസാ മുഅല്ലിം ദർസിലെ മുദർരീസ്‌- അങ്ങനെ ദീനീവിജ്ഞാനവുമായി അഖണ്ഡബന്ധമുണ്ടാവണം അതല്ലെ നിങ്ങളു ദ്ദേശിക്കുന്ന ലക്ഷണം? ഇ: ഏകദേശം അത്‌ തന്നെ. ദീനീ വിജ്ഞാനവുമായി അഖണ്ഡ ബന്ധമുണ്ടായിരിക്കണം. അത്‌ തൊഴിലാവണം. അത്‌ വരുമാനമാർഗ്ഗമായി സ്വീകരി ക്കണം. മുഅല്ലിം മുദർരീസ്‌, പള്ളിയിലെ ഇമാം, വഅളൻ (മതപ്രാസംഗികൻ) ഇവരൊക്കെ മുസ്‌ലിയാരായി, ദീനീയായ അറിവ്‌ ഉപയോഗപ്പെടുത്തി ദുൻ യാവീയായ കാര്യങ്ങൾ നിറവേററുന്നവർ- ഒന്നുകൂടി പച്ചയായി പറഞ്ഞാൽ അവരുടെ വരുമാനത്തിനുള്ള തൊഴിലാണ്‌ ദീൻ. അവരുടെ തൊഴിലുപകര ണമാണ്‌ ദീൻ. ഇപ്പോൾ ആരാണ്‌ മുസ്‌ലിയാർ? പറയൂ സ്നേഹിതാ. വ: മനസ്സിലായി. നിങ്ങളുടെ പോക്ക് വേഷം മുസ്സിയാർക്ക് പററിയത്‌. തൊഴിൽ ദീനു കാര്യങ്ങൾ എന്നുപറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമല്ലൊ. ഇ: നൂറ്‌ ശതമാനം സമ്മതിച്ചു. എൻെറ നിർവചനത്തിൽ നിങ്ങൾ എതിർത്ത ലക്ഷണമാണിത്‌. ഇപ്പോൾ അതും അനുപേക്ഷണീയമാണെന്ന് ബോദ്ധ്യമാ യല്ലോ. വ: ഞാൻ സമ്മതിച്ചു ദീൻ ഉപയോഗിച്ചു ദുനിയാവ്‌ കഴിയുന്നവരാണ്‌ മുസ്‌ലിയാക്കൾ എന്ന്‌ സ്ഥാപിക്കലാണല്ലൊ ലക്ഷ്യം അത്‌ നിറവേറി നിങ്ങൾ വിജയിച്ചു. ഇ: പക്ഷെ ഒരു സംഗതി നാം വേണ്ടത്ര ഗൗനിച്ചിട്ടില്ല. വ: എന്താണത്‌? ഇ: അറിവ്‌, വിജ്ഞാനം, ഇൽമ്‌ അതെത്ര കുറച്ചായാലും തീരെ ഇല്ലെങ്കിലും, ഒരു സാധാരണക്കാരൻെറ ഏററവും ചുരുങ്ങിയ അറിവ്‌ മാത്രമുള്ള എന്നി രുന്നാലും വേഷവും തൊഴിലും ഒത്താൽ മുസ്‌ലിയാരായി. മനസ്സിലായോ സഹോദരാ മുസ്‌ലിയാരാവാ൯ ഇൽമ്‌ വേണ്ടെന്ന്‌. വ: അത്‌ കുറേ കടന്ന്‌ പോയി. നിങ്ങൾ വേഷം കെട്ടി മദ്രസയിൽ കടന്നു കൂടുക, ആരെങ്കിലും നിങ്ങളെ മുസ്‌ലിയാരെന്ന്‌ വിളിക്കുമോ? ഇ: വിളിക്കില്ല, കാരണം മററുവിധത്തിൽ വിളിച്ചു ശീലിച്ചു പോയി. തന്മൂലം നമ്മൾ രണ്ടാളും നാടൻ കാക്കാന്മാർ അത്യാവശ്യം ദീനീ വിജ്ഞാനമു ണ്ടായിട്ടും. ഇനി ഒരു തന്ത്രം പറയട്ടെ നിങ്ങൾ തലയിൽ കെട്ടുമായി നാടുവിടുക. നിങ്ങളെ അറിയുന്നവർ ആരുമില്ലാത്ത ഒരന്യ നാട്ടിൽ ചെന്ന്‌ പള്ളിയിൽ കൂടുക. താടിയില്ലെങ്കിലും സാരമില്ല. തലയിൽക്കെട്ട്‌ നിങ്ങളെ മുസ്‌ലിയാരാക്കും. അങ്ങനെ നിങ്ങൾ മുസ്‌ലിയാരാകും. അത്യാവശ്യം സാമാന്യജ്ഞാനം നിങ്ങൾക്കുണ്ടെങ്കിൽ മുഅല്പിമാവാം, പള്ളിയിൽ മുക്ക്റിയാവാം, ഇമാമാവാം വേണമെങ്കിൽ ഖത്വീബും കൂടിയാവാം. ഖുതുബ നിർവഹിക്കാൻ കഴിയണം അത്രേയുള്ളു. വ: നിങ്ങൾ പറയുന്നത്‌ വളരെ ശരിയാണ്‌. ഇ: നമ്മുടെ നാട്ടിൽ വന്നുകൂടുന്ന വിദേശി മുസ്‌ലിയാക്കളെകുറിച്ച്‌ നിങ്ങളെന്ത്‌ പറയുന്നു? പ്രത്യേകിച്ചു ചെറുപ്പക്കാർ എന്തെങ്കിലും പഠിച്ചു വിജ്ഞാനം സമ്പാദിക്കാനുള്ള പ്രായം ആയിട്ടില്പാ. മദ്രസയിൽ അല്ലെങ്കിൽ പള്ളിദർസിൽ കുറച്ചെൊക്കെ എന്തെങ്കിലും പഠിച്ചുകാണും. പിന്നെ ജീവിത പ്രശ്നവുമായി നേരിടുന്നു. തൊഴിൽ പ്രശ്‍നം -മുസ്‌ലിയാർ വേഷത്തിൽ നാടുവിടുന്നു. വല്ല മദ്രസയിലും മുഅല്ലിമായി കയറിപ്പററുന്നു. ഇതാണ്‌ നടക്കുന്നത്. ശരിക്ക്‌ വർഷങ്ങളോളം ഓതിപഠിച്ച്‌ പണ്ഡിതരായിത്തീർന്ന എത്രയോ ആലിമീങ്ങളുണ്ട്‌. അനിഷേദ്ധ്യമായ ആഴമുള്ള പാണ്ഡിത്യത്തിൻെറ ഉടമകളായ അത്തരം മഹാന്മാരെ തരംതിരിച്ചു വേറെ കാണണം, നാം ഈ പറഞ്ഞതിലൊന്നും അവർപെടുകയില്ല. വ: അത്തരം പണ്‌ഡിതന്മാരെ ബഹുമാനപൂർവ്വം മാററി നിർത്തിയതിൽ സന്തോഷം. ഇ: നിങ്ങൾ എന്നെ തെററിധരിച്ചിട്ടുണ്ട്‌. ശരിയായ പാണ്‌ഡിത്യം എപ്പോഴും ബഹുമാനമർഹിക്കുന്നു. സത്യദീൻ നിലനിൽക്കണമെന്ന ആത്മാർത്ഥതയോ ടുകൂടി സമൂഹത്തിൽ സേവനം ചെയ്മുന്നവരാ അവർ, പക്ഷെ ചുരുക്കംപേർ മാത്രം ബഹുഭൂരിപക്ഷവും ലക്ഷ്യം തെററിയാണ്‌ വിജ്‌ഞാനം ഉപയോഗപ്പെ ടുത്തുന്നത്‌,തൗഹീദിൻെറ സ്ഥാപനമല്ല ഉന്നം മറെറന്തൊക്കെയാണ്. ശരി അതിവിടെ വിട്ടേക്കാം. അത്‌ പറയാൻ തുടങ്ങിയാൽ എനിക്ക് നിങ്ങളോടു ചോദിക്കാനുള്ളത്‌ മറന്നുപോകും. വ: എന്താ ചോദിക്കാനുള്ളത"? ഇ: നിങ്ങൾക്ക് ചോദിക്കാനുള്ളത്‌ കഴിഞ്ഞോ? അതിൻെറ ബാക്കിതന്നെ. വ: എനിക്ക്‌ ചോദിക്കാനുള്ളത്‌ കഴിഞ്ഞു. ഇ; ചോദ്യത്തിനുത്തരം കിട്ടിയോ? കിട്ടിയ ഉത്തരംകൊണ്ടു തൃപ്തിയായോ വ: തൃപ്തിയായ ഉത്തരം കിട്ടിയെന്ന് സമ്മതിക്കുന്നു. ഇ: എനി എൻെറ ഊഴം ഞാൻ ചോദിക്കട്ടെ. നിങ്ങൾ എന്നോടു ചോദിച്ചചോദ്യം ഞാനെൻെറ തൊഴിലും നോക്കിയിരുന്നാൽ മതി, നോട്ടീസടിച്ചിറ ക്കാൻ വേറെ ആളുണ്ട്‌ അവ൪ നോക്കികൊള്ളും എന്ന് കരുതിയിരുന്നാൽ പോരെ എന്നാണ്‌. ഞാൻ നിങ്ങളോട് ചോദിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ജോലി നോക്കിനടന്നാൽ പോരേ? ഞാൻ നോട്ടീസടിക്കുന്നതും എനിക്ക്‌ താൽപര്യമുള്ള കാര്യങ്ങൾ ചെയ്യുന്നതും നിങ്ങളെന്തിന്‌ നോക്കിനടക്കുന്നു, വ: ചോദ്യം ശരിയാണ്‌. ഇ: അങ്ങനെപ്പറഞ്ഞാൽപ്പോരാ. കാരണം പറയണം. എൻെറ നോട്ടീസിറക്കൽ നിങ്ങൾക്കിഷ്ടമായിട്ടില്ല എന്ന കാര്യം തീർച്ച. അതിഷ്ടപ്പെടാതിരിക്കാൻ കാരണം എൻെറ അഭിപ്രായത്തിൽ നിങ്ങൾ സന്തോഷിക്കേണ്ടിയിരുന്നു. വ: നമ്മൾ സ്നേഹിതന്മാരല്ലേ? നിങ്ങളെന്തിന്‌ ഒരു ഊരാക്കുടുക്കിൽപ്പെടുന്നു? അതെനിക്കിഷ്ടമായില്ല. ഇ: സ്നേഹം സൽക്കർമ്മത്തിന്‌ വിലങ്ങുനിൽക്കുകയില്ല. വാദകോലാഹലം, തർക്കം, അതൊന്നും ഇസ്സാമീകകാര്യത്തിൽ പ്രശ്ശമല്ല സത്യം തുറന്നു പറ യുക, ഫലമെന്തായാലും, അവനവൻെറ സുഖസന്തോഷ സമാധാന സൽപ്പേരുകൾ എന്നെ സംബന്ധിച്ചേടത്തോളം പ്രശ്‌നമല്ല. കാരണം അതൊന്നും നിൻെറ ലക്ഷ്യമല്ല. എൻെറ ലക്ഷ്യം എൻെറ ചുമതല നിറവേററി എന്ന ആത്മസംതൃപ്തി. വ: എനിക്ക്‌ സന്തോഷം (ഇതു കേട്ടതിൽ) ഇ: സന്തോഷക്കേടുണ്ടാകട്ടെ, നിങ്ങളെതിർക്കാനുള്ള കാരണം പറയാം നിങ്ങൾക്ക് കഴിയാത്ത ഒരു കാര്യം എനിക്ക് കഴിഞ്ഞതിൽ നിങ്ങൾക്ക്‌ എന്നോടു തോന്നിയ അസൂയ. എന്ത്‌ പറയുന്നു? വ; അള്ളാ ഒരിക്കലുമല്ല. അങ്ങനെയെങ്കിൽ എത്ര ആളുകളോട്‌ എന്തെല്ലാം കാര്യത്തിന് വേണ്ടി ഞാൻ അസൂയപ്പെടണം ഒരിക്കലും അത് ശരിയല്ല ഇ: എന്നാൽ മറെറാരു കാരണം ചൂണ്ടിക്കാണിക്കാം, പാർട്ടി സ്പിരിററ്‌ - നിങ്ങളുടെ പാർട്ടിയിലെ മുസ്ഡിയാർ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിച്ചത്‌ നിങ്ങൾക്ക് ഇഷ്ടമായില്ല. ശരിയും തെററുമല്ല പ്രശ്‌നം. എൻെറ നോട്ടീസിൽ ഏതെങ്കിലും ഒരു തെററുണ്ടെന്ന് നിങ്ങൾ ചുണ്ടിക്കാണിച്ചിരുന്നെങ്കിൽ എനിക്ക് കൂടുതൽ സന്തോഷമാകുമായിരുന്നു: അങ്ങിനെയൊന്നും നിങ്ങൾ കണ്ടെത്തിയില്ല. നിങ്ങൾക്ക്‌ ആ വഴിയിൽ ആക്ഷേപവുമില്ല. പിന്നെ മുസ്ഡിയാർക്ക് വായടപ്പൻ മറുപടി കൊടുത്തു. മുസ്ഡിയാരുടെ ക്ഷീണങ്ങൾ ഞാൻ പുറത്ത് കൊണ്ടുവന്നു. പാർട്ടിക്ക് പരുക്കേററു. അതാണ്‌ നിങ്ങളുടെ കേസ്‌. ==നല്ലത് നടത്താൻ നാട്ട്കാരെപേടി== അനുഭവം - 2 തലനോമ്പ് - ഞാൻ നടത്തം നേരത്തേ കഴിച്ചുകൂട്ടി, പള്ളിയിൽ കടന്നുകൂടി. ധാരാളം ആളുകൾ കൂടിയിട്ടുണ്ട്‌ പള്ളിയിൽ. ഒന്നിച്ചിരുന്നു നോമ്പ്‌ തുറ ക്കുന്നത് എല്ലാവർക്കും ഹരം പകരുന്ന സംഗതിയാണ്‌ . ഈ പള്ളിയിൽ പല സന്ധ്യകളിലും ഞാൻ ഹാജരായിട്ടുണ്ട്. എന്നാൽ ഇത്ര ആളുകൾ കൂടാറില്ല. ആദ്യം കുറച്ചു ദിവസം ഇങ്ങനെയുണ്ടാകും. ഇവിടെയെന്നല്ല എല്ലാ പള്ളികളിലും ഇതായിരിക്കും ഗതി. പള്ളിയിൽ പല ഭാഗങ്ങളിലായി നാലും അഞ്ചും പേർ കൂട്ടം കൂടിയിരിക്കുന്നു. ചിലർ ഒററപ്പെട്ടു ഏകാഗ്രതയിൽ കഴിയുന്നു. രണ്ടുമൂന്നു വയോവൃദ്ധ ന്മാർ തസ്‌ബീഹുമായി അകത്ത് പള്ളിയിൽ ദിക്‌റും ചൊല്ലിയിരിപ്പുണ്ട്. ഞാൻ പതിവ്‌ പോലെ ഒരു മൂലയിൽ ഒതുങ്ങി ചെവിയോർത്തിരിക്കുകയാണ്‌. അതാ എനിക്കുള്ള വിഭവം ഒരുങ്ങുന്നു. ഞാൻ ജാഗ്രതയോടെ തയ്യാറായി. ഒരു നരച്ച തലയുള്ള വൃദ്ധൻ നാലഞ്ചുപേരെ വിളിച്ചരികത്തിരുത്തി ഇങ്ങനെ തുടങ്ങി. "ഞാൻ ഒരു കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടു അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണം". വിഷയം അറിയാൻ എല്ലാവരും ഉൽക്കണ്ഠാപൂർവ്വം ഉത്സുകരായി, “എന്താ വിഷയം തുടങ്ങാം?" എന്നൊരാൾ, വൃദ്ധൻ; നാട്ടുവർത്തമാനമല്പ, മതപരമായി പ്രാധാന്യമുള്ള വിഷയമാണ്‌ ഞാൻ അവതരിപ്പിക്കുന്നതെന്ന് നിങ്ങൾ ഊഹിച്ചുകാണും. കൂട്ടത്തിലുള്ള മെലിഞ്ഞ മനുഷ്യൻ നിങ്ങൾ ഞങ്ങളെപ്പോലെ അതുംഇതും പറയുന്ന ആളല്ല എന്ന് ഞങ്ങൾക്കറിയാം. എന്തെങ്കിലും പുതിയ പ്രശ്നത്തിൽ ചെന്നു ചാടിയിട്ടുണ്ടാവും അതാണല്ലൊ പതിവ് ഒരു തടിയൻ യുവാവ്. മൂപ്പര്‌ അവതരിപ്പിക്കുന്ന പുതുമകളെല്ലാം ഞങ്ങൾക്ക്‌ രസമാണ്‌. കാരണം അതിൽ ഗൗരവപ്പെട്ട കാരൃങ്ങൾ അടങ്ങിയിട്ടുണ്ടാവും. നമുക്കെല്പാവർക്കും ഞെട്ടൽ അനുഭവപ്പെടുന്ന എന്തെങ്കിലുമായിരിക്കും ഇപ്പോൾ പുറത്ത് ചാടുക. വൃ: ഞെട്ടലൊന്നും ഉണ്ടാവേണ്ട. വെറും സാധാരണക്കാര്യം പക്ഷെ ആരും അത്ര ചിന്തിച്ചുകാണുകയില്ല നിശ്ചയമായും എല്ലാവരുടേയും ശ്രദ്ധയിൽപ്പെ ടുന്നതും ബുദ്ധി ചെലുത്താത്തത്‌കൊണ്ടു അവഗണിക്കപ്പെടുന്നതുമായ ഒരു സംഗതിയാണ്‌ പറയാൻ പോകുന്നത്‌. തടിയൻ: ഞങ്ങളുടെ ക്ഷമ പരിശോധിക്കല്ലേ. വേഗം പൂച്ച പുറത്തുവരട്ടെ. വൃ: അങ്ങനെ വേഗം പൂച്ചയെ അഴിച്ചുവിടുകയില്ല. നിങ്ങൾ തല്ലിക്കൊല്ലും. ജീവികളോട് ദയകാണിക്കണമെന്ന തത്വം ആദ്യം നാം ഉൾക്കൊള്ളണം അതിന് തയ്യാറാവണം. ത: അതെ, തെയ്യാർ വൃ: ചില പൊതു തത്വങ്ങൾ നാം ആദ്യം പഠിച്ചു ഉറപ്പിച്ചു തയ്യാറെടുത്ത ശേഷമേ, നമുക്ക്‌ പൂച്ചയെ കൈകാര്യം ചെയ്യാൻ പറ്റൂ. അല്ലെങ്കിൽ പൂച്ചയെ തല്പിയോടിച്ചുകളയും. അത്‌ എനിക്ക്‌ ഭയമാണ്‌. ത: നിങ്ങളുടെ പരിപാടിപോലെ തുടങ്ങുന്നതിന്‌ സമ്മതിച്ചു. വ്യ: ആദ്യമായി ഒരു ചോദ്യം. ഇസ്‌ലാമതനിബന്ധനകളനുസരിച്ച്‌ പല അനുഷ്ഠാനങ്ങളും നാം നിർവ്വഹിക്കുന്നു. അവ നാം ചെയ്യുന്നതെങ്ങനെ ആയിരി ക്കണം. ത: എങ്ങനെയാണ്‌ ചെയ്യേണ്ടതെന്ന മതനിബന്ധനകൾ പഠിച്ചു അതുപോലെ ചെയ്യണം. മെലിഞ്ഞ മനുഷ്യൻ: അത്‌ പഠിക്കാൻ കഴിയാത്ത ആളോ? ത: മറ്റുള്ളവർ ചെയ്യുന്നത്‌ നോക്കിക്കണ്ടുപഠിച്ചു അപ്രകാരം ചെയ്യണം. അയാൾ പഠിച്ച ആളായിരിക്കണം എന്ന് മാത്രം. വ്യ: നമ്മുടെ ഇസ്സാം ഇന്നത്തെരീതിയിൽ അവതരിപ്പിച്ചിട്ടു പതിന്നാലു നൂററാണ്ടുകഴിഞ്ഞു. പണ്ടു പഠിച്ചപല കാര്യങ്ങളും കാല ക്രമേണ കോലക്കേടാ യിട്ടുണ്ട്. പണ്ടില്പാത്ത പലതും ഇടവേളയിൽ മുളച്ചുണ്ടായി “തറവാടി"യെപ്പോലെ വിലസുന്നുണ്ട്‌. അതായത്‌ ഇന്ന് ഒരാളുടെ ചെയ്തികണ്ടുപഠിക്കുന്നത്‌ സൂക്ഷിച്ചുവേണം. റസൂലിൻെറ കാലത്തുണ്ടായിരുന്ന അതേ രൂപത്തിലാണ്‌ ഇന്ന് എല്ലാ അനുഷ്ഠാനങ്ങളും എന്ന് പറഞ്ഞുകൂടാ. ത: അതൊരു പ്രശ്‌നമാണ്‌, ബിദ്‌അത്തും മുബ് തദ്‌ഈങ്ങളും എന്നൊക്കെ ഇപ്പോൾ കുറേ അധികം കേൾക്കുന്നുണ്ട്‌. മെ. മ: ബിദ്‌അത്തും അല്ലാത്തതും തിരിച്ചറിയാത്ത ഇക്കാലത്ത് എന്ത് വേണം? വ്യ: എല്ലാത്തിൻെറയും ആദിമരൂപം എങ്ങനെയായിരുന്നുവെന്ന് ഫുഖഹാക്കൾ എന്ന പണ്ഡിതന്മാർ എഴുതിവെച്ചിട്ടുണ്ട്‌. ആ രേഖകൾ മാത്രമാണ്‌ നമുക്ക്‌ ഇന്ന് ആശ്രയം. ആ ഗ്രന്ഥങ്ങളിൽ നിന്ന് നാം എല്ലാം പഠിക്കണം. അതല്ലേ വേണ്ടത്? ത: അതിന്‌ സംശയമില്ല. പഴമക്കാർ ചെയ്തതും ഗ്രന്ഥത്തിൽ വർണ്ണിച്ചിട്ടുള്ളതും ഒന്ന്; ഇന്ന് ചെയ്തുവരുന്നത്‌ മറെറാന്ന്. അങ്ങനെ പലതും ഉണ്ട്‌. കൂടാതെ റസൂലും സഹാബത്തും ചെയ്തിട്ടില്ലാത്ത അനേകം ബിദ്‌ അത്തുകളം നിലവിലുണ്ട്‌. ആകയാൽ അനുഷ്‌ടേയങ്ങൾ ഏതെല്ലാമെന്നും ഗ്രന്ഥങ്ങൾ നോക്കി പഠിച്ചു ചെയ്യണം. വ്യ: വളരെ ശരിയാണ്‌ ഈ പറഞ്ഞത്‌. മററുള്ളവർ ചെയ്യുന്നു എന്നത്‌ കൊണ്ടു ഒരു കാര്യം ശരിയാവണമെന്നില്പ. അക്കാരണത്താൽത്തന്നെ മററുള്ളവ രെപ്പോലെ നാമും ചെയ്യാൻ ബാദ്ധ്യസ്ഥരാണ്‌ എന്ന് പറയുന്നതും ശരിയല്ല. എന്ത്‌ പറയുന്നു? ത: അത്‌ വളരെ വ്യക്തമാണ്‌. സംശയമില്പാ. ഞങ്ങൾ ശരിവെക്കുന്നു. മെ. മ: മററുള്ളവർ ചെയ്യുന്നത് കണ്ട്‌ പഠിക്കരുതെന്ന് പറയുന്നതെന്തുകൊണ്ടാണ്? ഒരു കാര്യം തെററാണെങ്കിൽ എല്ലാവരും അത്‌ ചെയ്യുമോ? കുറെ അധികം ആളുകൾ ആചരിക്കുന്ന ഐകരൂപ്യമുള്ള കാര്യങ്ങൾ തെററാണെന്ന് പറയാമോ? വ്യ: എന്താ പറയുന്നതിൽ വിരോധം? തലമുറതലമുറയായി എന്തെല്ലാം തെററുകൾ നാം ചെയ്തുവരുന്നുണ്ട്‌? ബിദ് അത്ത്‌ എന്നതിൻെറ വളർച്ച എങ്ങിനെ യാണ്‌? ഒരാൾ ഒന്നുചെയ്യും. അത്‌ കണ്ടു മററുള്ളവരും ചെയ്യും. ശരിയോ തെറേറാ എന്ന് പരിശോധിക്കയില്ല. അങ്ങനെ വളരെ അധികം ആളുകൾ ഒരേ ക്രമത്തിൽ തെററുകൾ ചെയ്യുന്നു. തലമുറതലമുറയായി ഇത്‌ തുടരുന്നു. നാമും അത്‌ കണ്ടു അതേപോലെ ചെയ്യാൻ തുടങ്ങിയാൽ ബിദ്‌അത്ത്‌ നിലനിൽക്കും നാശം ഭവിക്കയില്ല. ഓരോന്നും നാം പരിശോധിച്ചു ശരിയും തെറ്റും മനസ്സിലാക്കി അവ വർജ്ജിക്കേണ്ടതാണ്, എന്നാൽ ഈ വസ്തു അപ്രത്യക്ഷമാകും. ഈ തത്വം എല്ലാവരും അംഗീകരിച്ചോ? മെ. മ: ആ തത്വം ഒന്നുകൂടിപറയൂ. വൃ: മററുള്ളവർ ചെയ്യുന്നത്‌ നമുക്ക്‌ പ്രമാണമല്ല അനുകരണം ശരിയല്ല ഓരോ കാര്യവും എങ്ങനെ ചെയ്യണമെന്ന് ആധാരിക സ്ഥാനത്ത്‌ നിന്ന് മനസ്സി ലാക്കി അതുപോലെ ചെയ്യണം. മെ. മ: സമ്മതിച്ചു, എൻെറ പടച്ചോനെ എവിടേക്കാണാവോ നമ്മെ ആട്ടിക്കൊണ്ടുപോകുന്നത്‌. ത: നിങ്ങൾ തന്നെയല്ലേ നേരത്തേ സർട്ടിഫിക്കേറ്റ് കൊടുത്തത് ഗൗരവമുള്ള വിഷയങ്ങളേ പറയൂ എന്ന്? പിന്നെന്തിന്‌ ഭയപ്പെടുന്നു. വൃ: ശരി, ഇനി പൂച്ചയെ പുറത്തെടുക്കാം, ഇന്ന് തലനോമ്പാണ്‌. നോമ്പ് തുറക്കാൻ സമയം കാത്തിരിക്കുകയാണ് നാമെല്പാവരും. എപ്പോഴാണ്‌ നോമ്പ് തുറക്കുക? മെ. മ: അതെല്ലാവർക്കും അറിയാമല്ലോ? അതൊരു പ്രശ്ശമാണൊ. വൃ: അത്‌ പറയാം. ചോദ്യത്തിന് ഉത്തരം ആദ്യം കിട്ടണം. ത: സന്ധ്യക്ക്‌ അസ്തമനശേഷം. മെ. മ: മഗ്‌രിബ്‌ ബാങ്ക് കേൾക്കുമ്പോൾ. വൃ: ഇത്‌ രണ്ടും ശരി, രണ്ടും ഒന്ന് തന്നെ. സൂര്യാസ്തമനം കഴിഞ്ഞാൽ പകൽ തീർന്നു. രാത്രി ആരംഭിച്ചു. മഗ്‌രിബ് ബാങ്കുമായി രണ്ടും ഒന്നിച്ചു സംഭ വിക്കുന്നു. അല്ലെ? അല്ലെങ്കിൽ നാമങ്ങനെ കരുതുന്നു. അല്ലേ? മെ. മ: എന്താ അങ്ങനെ കരുതുന്നു എന്ന് പറയുന്നത്‌ അങ്ങനെയല്ലേ യഥാത്ഥത്തിൽ സംഭവിക്കുന്നത്‌? വ്യ: അല്പായെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? മെ. മ: എല്ലാ പള്ളികളിലും ഒരേസമയത്താണ് ബാങ്ക് കൊടുക്കുന്നത്‌. അത്‌ അസ്തമയസമയത്താണ് ശരിയുമാണ്‌. വൃ: ഞാൻ പറയുന്നു. അസ്തമനസമയത്തല്ല ബാങ്ക് കൊടുക്കുന്നതെന്ന്. മെ. മ: എന്നാൽ എങ്ങനെയാണ്‌? എല്പാ പള്ളികളിലും ബാങ്ക് കൊടുക്കുന്നത്‌ ഒരേസമയത്താകുന്നത്‌? വ്യ; അവർ ബാങ്ക് കൊടുക്കുന്നത്‌ അസ്‌തമനം കണ്ടിട്ടാണോ? മെ മ: അല്പ അതിൻെറ ആവശ്യമില്ല. കാരണം ഓരോ ദിവസവും അസ്മമനസമയം കലണ്ടറിൽ കാണിച്ചിട്ടുണ്ട് മഗ്‌രിബ്‌സമയം അസ്തമനസമയം--അതിലുള്ളതനുസരിച്ച്‌ എല്പാ പള്ളികളിലും ബാങ്ക് കൊടുക്കുന്നു. വ്യ: ഇപ്പോൾ ഒരു കാര്യം നിങ്ങൾ വ്യക്തമാക്കി. കലണ്ടറിൽ കാണിച്ചതനുസരിച്ച്‌ നാം കാര്യം നടത്തുന്നു. അതായത്‌ കലണ്ടർ സമയം ശരിയാണെന്നു നാം വിശ്വസിക്കുന്നു. അസ്തമാനം കാണേണ്ട ആവശ്യമില്ല. എല്പാ പള്ളികളിലും ഒരേ കലണ്ടർതന്നെ ഉപയോഗിക്കയാണെങ്കിൽ ഒട്ടും അന്തരം ഉണ്ടാ കുന്നതല്ല. ത: കലണ്ടറിൽ പല സമയമുണ്ടല്ലൊ, എല്ലാ കലണ്ടറിലും ഉദയാസ്തമയ സമയങ്ങൾ ഒരുപോലെയല്ല. അപ്പോൾ ഈ പറഞ്ഞതെങ്ങനെ ശരിയാകും? വ്യ: ഇപ്പോൾ പൂച്ചമാന്താൻ തുടങ്ങും. ശ്രദ്ധിച്ചോ. എൻെറ പ്രശ്‍നം അവിടെയാണ്‌, (മെലിഞ്ഞ മനുഷ്യനോട്‌) പല കലണ്ടറിലും സമയം പല വിധത്തി ലാണ്‌ എന്ന് പറഞ്ഞത്‌ നിങ്ങളുടെ അനുഭവത്തിൽപ്പെട്ടിട്ടുണ്ടോ മെ. മ: ഞാനത്‌ അത്ര ശ്രദ്ധിച്ചിട്ടില്ല. ഞങ്ങളൊക്കെ ഒരു പ്പോക്കിൻെറ ആളുകളല്ലെ; പഠിപ്പും, എഴുത്തും, കണക്കും ഞങ്ങൾക്കില്ല. വ്യ: ഇരിക്കട്ടെ, പല കലണ്ടറും പല വിധത്തിലാണ്‌ സമയം കൊടുക്കുന്നത്‌ എന്ന്‌ നിങ്ങൾ സമ്മതിക്കുമോ? മെ മ: അതാണ്‌ യഥാർത്ഥമെങ്കിൽ നിങ്ങൾ അങ്ങനെ പറകയാണെങ്കിൽ ഞാൻ സമ്മതിക്കാൻ തയ്യാർ. വ്യ: (തടിയനെ ചൂണ്ടി) ഇപ്പോൾ പറഞ്ഞത്‌ ശരിയാണ്‌. നിങ്ങളെല്ലാവരും അത്‌ സമ്മതിക്കുമല്ലൊ. ആർക്കെങ്കിലും .... ഒരാൾ: ആർക്കും സംശയമില്ല. സമ്മതിച്ചു. വ്യ: അടുത്ത ചോദ്യം. കലണ്ടറിൽ ഈ മാററങ്ങൾക്കുള്ള കാരണമെന്താണ്‌? ആർക്കെങ്കിലും പറയാൻ കഴിയുമോ? ത. അതാർക്കാണ്‌ അറിഞ്ഞുകൂടാത്തത്. ഇവിടെ ഇപ്പോൾ പകൽ മററു ചിലേടത്ത് രാത്രി. ഇവിടെ അസ്ലമിക്കാറായി ചിലേടത്ത് ഉദിക്കാറായി. എല്ലായിടത്തും ഒരേസമയത്തല്പ ഉദയാസ്തമനങ്ങൾ, അപ്പോൾ പല സ്ഥലങ്ങളിൽ -പല കലണ്ടറുകളിൽ പല വിധത്തിൽ - അത്രതന്നെ, വ്യ: (മെലിഞ്ഞ മനുഷ്യനോട്‌), പറഞ്ഞത്‌ മനസ്സിലായോ? പലസ്ഥലത്തും പലസമയത്താണ്‌ അസ്‌തമാനം. അത്‌കൊണ്ടാണ്‌ കലണ്ടറുകളിൽ സമയ വൈവിധ്യം കാണുന്നത്‌ എന്ന്‌, ശരിയാണോ? മെ. മ: അങ്ങനെ കേട്ടിട്ടുണ്ട്‌. ശരിയായിരിക്കണം. ഞാൻ സ്‌കൂളും കോളേജും കണ്ടിട്ടേ ഉള്ളു. വ്യ: അത്‌ ശരിയാണ്‌, സംശയമില്ല. നമ്മുടെ രാജ്യത്ത് ഇന്ന് എത്ര മണിക്കാണ്‌ അസ്‌തമനം? അതെങ്ങനെ അറിയും? മെ. മ: കലണ്ടർ നോക്കിയാൽ അറിയാം. വ്യ: ഈ രാജ്യത്തെ ഉദയാസ്‌തമനം കാണിക്കുന്ന കലണ്ടറാണോ ഇത്‌? മെ. മ: അതറിയില്ല. ഇതിലെ സമയം അനുസരിച്ചാണല്ലൊ നമ്മുടെ നീക്കം. വ്യ: ആ നീക്കം ശരിയാകുമോ ഏതോ രാജ്യത്തെ അസ്‌തമനമായിരിക്കും ഇതിൽ കാണിച്ചിരിക്കുന്നത്‌. അത്‌ നമ്മുടെ രാജ്യത്തേക്ക്‌ എങ്ങനെ ബാധകമാകും? മെ, മ: പിന്നെ കലണ്ടറിൻെറ ഉപയോഗമെന്ത്? വ്യ: ഏത്‌ നാടിനെ അടിസ്ഥാനമാക്കി കാലഗണന നടത്തിയിട്ടുണ്ടോ ആ നാട്ടിലേക്ക്‌ ആ കലണ്ടർ ഉപയോഗപ്പെടും. തിരുവനന്തപുരത്തെ സമയം കാണിക്കുന്ന കലണ്ടർ മംഗലാപുരത്ത് കൊണ്ടുവെച്ചാൽ അസർ അവസാനിക്കുന്നതിന് മുമ്പ് മഗ്‌രിബ് ബാങ്ക് കൊടുക്കേണ്ടിവരും. മംഗലാപുരത്തെ ക്കുള്ള കലണ്ടർ തിരുവനന്തപുരത്ത് കൊണ്ടുവെച്ചാൽ നല്ലവണ്ണം ഇരുട്ടിയാലേ മഗ്‌രിബാകൂ. ഈ രണ്ടു രാജ്യങ്ങൾക്കിടയിലുള്ള കാസർകോട്‌, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്‌, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നീ രാജ്യങ്ങളിലെ ഉദയാസ്തമനങ്ങൾ പരിശോധിച്ചാൽ മിനുട്ടുകളുടെ വിത്യാ സം കാണും. ഈ എല്ലാ രാജ്യത്തുമുള്ള പള്ളികളിൽ ഒരേ കലണ്ടർതന്നെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ എന്തായിരിക്കും സ്‌ഥിതിയെന്നാലോ ചിക്കൂ. നമുക്ക്‌ ഇവിടെ ഒരു കലണ്ടർ കിട്ടിയിട്ടുണ്ട്‌. അത്‌ പള്ളിയിൽ തൂക്കിയിട്ടിട്ടുണ്ട്‌. അതിൽ പറഞ്ഞ സമയത്ത് മഗ്‌രിബ്‌ ബാങ്ക് കൊടുക്കുന്നു. ഏത്‌ രാജ്യത്തെ സമയമാണതെന്ന്‌ നാം ആരെങ്കിലും ചിന്തിക്കാറുണ്ടോ? ഇല്ല. മഗ്‌രിബിനാണോ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത്? ത: ഈ കലണ്ടർ ഈ രാജ്യത്തിന് വേണ്ടി ഉണ്ടാക്കിയതല്ലെങ്കിൽ ഈ സമയം നമുക്ക്‌ അനുയോജ്യമല്ല. അതിനാൽ നമ്മുടെ മഗ്‌രീബ്‌ സമയം ഈ കലണ്ടർ കാണിക്കുന്നില്ല. ഈ കലണ്ടർ കാണിക്കുന്ന മഗ്‌രീബ്‌ സമയം നമ്മുടേതല്ല. അത്‌ നമ്മുടെതാണെന്ന് കരുതി നാം കൊടുക്കുന്ന മഗ്‌രിബ്‌ ബാങ്ക് കൃത്യ സമയത്ത് കൊടുക്കുന്നതായി അംഗീകരിക്കാൻ പററുകയില്പ. ഈ ബാങ്ക് കേട്ട് നോമ്പ്‌ തുറന്നാൽ, ആ തുറയും കൃത്യസമയത്തെ തുറയാവുകയില്ല. മെ. മ; എല്ലായിടത്തും ഇങ്ങിനെയല്ലേ? ത: നിങ്ങൾ എല്ലായിടത്തെ കാര്യം പറഞ്ഞു രക്ഷപ്പെടല്ലേ? എല്പായിടത്തുമുള്ളത്‌ നമുക്ക്‌ പ്രമാണമല്ലെന്ന് നേരത്തേ സ്ഥാപിച്ചു, ഉറപ്പിച്ചു, നാം സമ്മരിച്ചു. ഇനി അത്‌ ചുൂണ്ടിക്കാണിക്കരുത്‌ മെ. മ: ഈ കാലംവരേയും; എല്ലായിടത്തും ചെയ്തുവന്ന, എല്ലാവരും സ്വീകരിച്ചുപോന്ന, ഒരു നടപടി തെററാണെന്ന് നിങ്ങൾ സ്ഥാപിക്കുന്നതെങ്ങനെ? ത: സത്യത്തിൻെറ അടിസ്‌ഥാനത്തിൽ നമ്മുടെ കൂട്ടായ പരിശോധനയിൽ ആ നടപടി തെററാണെന്ന് തെളിഞ്ഞു. നിങ്ങളെവിടേക്ക്‌ പോകുന്നു? തെററ്‌ തെറ്റെന്ന് സമ്മതിക്കണം. അറിവും ആലേചനയും കൂടാതെ കുറെ അധികം ജനങ്ങൾ ഒരു തെററ്‌ കുറേക്കാലം ചെയ്തുപോന്നു എന്ന കാരണത്താൽ ആ തെററ്‌ ഒരിക്കലും തെററല്ലാതാവുകയില്ല. തെറ്റിൻെ പഴക്കവും ആ തെററു ചെയ്യുന്നവരുടെ ആധിക്യവും അതിനെ ശരിയാക്കുന്നില്പ. ഈ നടപടി തെറെറന്ന് കേട്ടപ്പോൾ നിങ്ങൾക്ക് മാത്രമല്പ ഞങ്ങൾക്കും നെഞ്ചിടിപ്പ്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. സിദ്ധാന്തങ്ങൾ ശരിയെന്നു കണ്ടാൽ നിശ്ശബ്ദമായി നിരുപാധികമായി സമ്മതിക്കണം. അതാണ്‌ ബുദ്ധി. അത്‌കൊണ്ടു ഒരു കയുക്തിയും ദുസ്തർക്കവും പറയാതെ ഈ ചിന്ത തൂടർന്നുപോകണം. നാം എവിടെ എത്തുമെന്നു നോക്കാം. ഈ തെററിൽ നിന്നും മോചനമാർഗ്ഗം ഉണ്ടോ എന്ന് പരിശോധിക്കുകയുമാവാം. വ്യ: അപ്പോൾ ഈ കലണ്ടർ നമ്മുടെ മഗ്‌രീബ്‌ കാണിക്കുന്നില്ലെന്ന് എല്ലാവരും സമ്മതിച്ചുവല്ലോ? ഇനി ആർക്കെങ്കിലും... ത: ഇല്ല ഇല്ല, ആർക്കും തർക്കമില്ല തടസ്സമില്ല. മൗനം സമ്മതമാണല്ലോ. വ്യ: അടുത്തതായി നമുക്ക്‌ ചിന്തിക്കാനുള്ളത്‌, ശരിയായ അസ്തമനസമയം നാം എങ്ങനെ കണ്ടുപിടിക്കും എന്നതാണ്‌. ത: കടപ്പുറത്ത് പോയി നോക്കണം ഒന്നര നാഴികയല്ലെ ഉള്ളൂ. വ്യ: കറക്റ്റ്. അതാണ്‌ ശരി. കടലോരത്ത്‌ പോയി അസ്തമാനം പൂർണ്ണമാകുന്ന സമയം -സൂര്യബിംബത്തിൻെറ മേൽക്ക്‌ ജലനിരപ്പിൽ പൂർണ്ണമായും അപ്രത്യക്ഷമാകുന്ന സമയം അറിയുക അതാണ്‌ മഗ്‌രിബ് ബാങ്കിൻെറ സമയം എന്ന് നമുക്ക്‌ ഉറപ്പായല്ലോ, എനി ആന കുത്തിയാലും ഇളകരുത്‌. ആ സമയവും കലണ്ടർ സമയവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിവെക്കുക, ഈ വ്യത്യാസം എല്ലാ മാസങ്ങളിലും ബാധകമാക്കുക. വേണമെങ്കിൽ ഇടയ്ക്കിടെ കടലോരത്ത് പോയി അസ്തമനം നോക്കി ഈ വൃത്യാസത്തിൽ വല്ല വൃത്യാസവുമുണ്ടോ എന്ന് പരിശോധിക്കുന്നത്‌ നല്ലതാണ്‌. അങ്ങനെ “കലണ്ടർ മഗ്‌രിവി"ൽ ഈ വൃത്യാസം വരുത്തി സത്യമഗ്‌രിബ് കണ്ടുപിടിക്കാം. അതനുസരിച്ച്‌ ബാങ്ക് വിളിക്കണം. ത: നിങ്ങളിതെങ്ങനെ കണ്ടുപിടിച്ചു ആരും ഈ പ്രശ്‌നം ഇത്‌വരെ ഉന്നയിച്ചിട്ടില്ലല്ലൊ. വ്യ: മക്കളെ ഞാൻ വളരെ ചെറുപ്പന്നേ നിസ്കാരം തുടങ്ങിയ ആളാണ്‌, മഗ്‌രിബിന് നിർബന്ധമായും പള്ളിയിൽ ഹാജരാവും.അന്ന് ക്ലോക്കില്ല, കലണ്ട രില്ല. ആകാശം നോക്കിയും അടിയളന്നുമാണ്‌ നമസ്കാരസമയം നിർണ്ണയിക്കാറ്. മഗ്‌രിബ്‌ ബാങ്ക് കൊടുക്കുന്ന സമയവും ജമാഅത്ത്‌ കഴിഞ്ഞു പുറത്തു വരുമ്പോഴത്തെ അന്തരീക്ഷാവസ്ഥയും..ഈ സമയങ്ങളിൽ ആകാശം എത്രമാത്രം പ്രകാശിതമായിരിക്കും എന്നൊക്കെ അനുഭവത്തിൽനിന്ന് കുറേ മന മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോൾ അസ്മമാനംകഴിഞ്ഞു മിനുട്ടുകൾ കഴിഞ്ഞാലും മുക്രി കലണ്ടറും ക്ലോക്കുമായി കഴിയുന്നതല്പാതെ ബാങ്ക് കൊടുക്കാനുള്ള പരിപാടിയൊന്നും കാണുകയില്പ. എനിക്ക്‌ ഈ ദുരനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. അസ്തമിച്ചു എന്ന് പറഞ്ഞാൽ പരിചയമില്ലാത്തവർക്ക്‌ വിശ്വസിക്കു വാൻ കഴിയുകയില്ല അത്രക്കും പ്രകാശമയമായിരിക്കും. ആ പ്രകാശം ഒരു വിധം അടങ്ങി ഇരുളിൻെറ മങ്ങൽ കാണുമ്പോഴേ ബാങ്ക് കൊടുക്കുകയുള്ളൂ. ഈ രീതി വളരെ നാളായി എന്നെ അസ്വസ്‌ഥനാക്കുന്നു. പലപ്പോഴും ഇവിടെ ഞാൻ നിർബന്ധിച്ച്‌ ബാങ്ക്‌ കൊടുപ്പിച്ചിട്ടുണ്ട്‌. ഒരു ദിവസം അസാധാര ണമാം വിധം വളരെ വൈകിയാണ്‌ ബാങ്ക്‌ കെടുത്തത്‌. യഥാർത്ഥത്തിൽ എനിക്ക്‌ വളരെ സങ്കടവും സഹതാപവും തോന്നി. ശംഖ് നാദം പുറപ്പെടുവി ക്കുന്ന ക്ഷേത്രങ്ങളിൽ സന്ധ്യാപൂജ കഴിഞ്ഞുകാണും. നമ്മുടെ ജനങ്ങൾ പ്രകൃതിയുമായി ഇത്രമാത്രം അകന്നു പോയല്ലോ! നിത്യേന സംഭവിക്കുന്ന സൂര്യാസ്തമനവുമായി യാതൊരു പരിചയവുമില്ലാതായല്ലോ! ആ സമയത്തെ പക്ഷികളുടെ പ്രകൃതം ശ്രദ്ധിച്ചാൽത്തന്നെ മതിയല്ലോ കാര്യം, മനസ്സിലാ ക്കാൻ അവയുടെ കൂട്‌ കയറ്റവും പ്രത്യേകൂജന ശബ്‌ദവും (സ്രഷ്ടാവിനുള്ള തസ്‌ബീഹ്‌) അസ്തമനലക്ഷണങ്ങളാണ്‌. നാം അന്ധരും ബധിരരുമായിത്തീർ ന്നു. ഞാൻ പിറേറദിവസം രണ്ടുമൂന്നു പേരേയും കൂട്ടി കടലോരത്തേക്ക് യാത്രയായി, ഏതാണ്ട്‌ 6 1/4 മണിക്ക്‌ പുറപ്പെട്ടു. സൂര്യാസ്തമന സമയം മനസ്സി ലാക്കി വാച്ച്‌ നേരത്തേ സെറ്റ് ചെയ്തിട്ടാണ്‌ പുറപ്പെട്ടത്‌. 6.33 ന് അസ്തമനം പൂർണ്ണമായി. എല്ലാവർക്കും ബോദ്ധ്യമായി 6.38 എന്ന് കലണ്ടറിലുള്ളത്. ഈ നാട്ടിന്‌ അനുയോജ്യമല്ല, 6.33 നോ 6.35 നോ മഗ്‌രിബ്‌ ബാങ്ക് കൊടുക്കുകയാണ്‌ ശരി, എന്നിങ്ങനെ ഞങ്ങൾ സംസാരിച്ചു തിരിച്ചുപോന്നു. അതാണ്‌ ക ഥ- ഇന്നത്തെ ഈ സംസാരത്തിൻെറ നിമിത്തം. അത്‌കൊണ്ടു നാം എപ്പോൾ ബാങ്ക് കൊടുക്കണം? നോമ്പാണ്‌, ജനങ്ങൾ ബാങ്കൊലിയും കാത്ത് വീട്ടിൽ ചെവി കൂർപ്പിച്ചിരിക്കുന്നുണ്ടാവും. ത: പിന്നെ, സംശയിക്കാനുണ്ടോ? പരിശോധിച്ചറിഞ്ഞ പ്രകാരം-- അറിവനൻെറ പരമകാഷ്ഠയായ ഐനുൽയഖീൻ പ്രകാരം 6.34 ന് തന്നെ ബാങ്ക്‌ കൊടു ക്കണം. മെ, മ: നാട്ടിൽ പരക്കെ എല്ലാ പള്ളികളിലും 6.38 ആകുന്നതും നോക്കിയിരിക്കുമ്പോൾ നമ്മൾ മാത്രം കുറേ മുൻകൂർ ബാങ്ക്‌ കൊടുത്താൽ ആളുക ളെന്ത്‌ പറയും? വ്യ: എന്ത്‌ പറയും? അസ്തമിക്കുന്നതിന് മുമ്പ് ബാങ്ക്‌ കൊടുത്തെന്ന് പറയും. മെ. മ: ആളുകൾ ബഹളം കൂട്ടുകയില്ലേ? ത: നിങ്ങളെന്താണിപ്പറയുന്നത്‌? ആളുകളെ കാര്യം പറഞ്ഞു മനസ്സിലാക്കണം. പിന്നെന്ത്‌ ബഹളം? മെ. മ: നമുക്ക് എല്ലാ പള്ളിക്കാരുംകൂടി ആലോചിച്ച്‌ ഒന്നിച്ച്‌ ഒരേ രീതിയിൽ നീങ്ങാം, ആക്ഷേപമില്ല. ത: അല്ലെങ്കിലും ആക്ഷേപമില്ല, നമുക്കെന്ത്‌ കാര്യം ഓരോ പള്ളിയിലും പോയി വഖ്ത്കൾ പഠിപ്പിക്കാൻ? നമുക്ക് ബോദ്ധ്യമായ തെററ്‌ തിരുത്തുക, നമുക്ക്‌ ബോദ്ധ്യമായ സത്യമാർഗത്തിൽ നീങ്ങുക. മെ, മ: ചോദിക്കുന്നവരോടെന്ത് പറയും? വ്യ: നിങ്ങൾക്കറിയുന്ന വിധത്തിൽ കാര്യം പറഞ്ഞു കൊടുക്കുക.നമ്മുടെ കടമ അത്രമാത്രം. മെ. മ: നിങ്ങളൊക്കെപ്പറയുന്നമാതിരി പറയാൻ നമുക്ക് വാക്‌സാമർത്ഥ്യമില്ലല്ലോ. വ്യ: അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയില്ലെങ്കിൽ എൻറടുത്തേക്ക്‌ വിട്ടേക്കൂ, ഞാൻ പറഞ്ഞുകൊടുത്തേക്കാം. മെ. മ: എന്നാലും നാട്ടുനടവടിക്ക് വിരുദ്ധമായി നമ്മൾ ഒരു പുതുമ ഇറക്കുമതി ചെയ്ത്‌ ജനമദ്ധ്യേ ഒരു സംസാരവിഷയമാക്കിത്തീർക്കുന്നതെന്തിനാണ്‌? രണ്ടോ മൂന്നോ മിനുട്ടുനേരം വൈകിയാലും വിരോധമൊന്നുമില്ലല്ലോ. ത: ഇദ്ദേഹം ഇത്രയൊക്കെ ന്യായം ഈ സദസ്റ്റിൽ പറയുന്നു. വല്ലവരും ബാങ്കിനെപ്പററിച്ചോദിച്ചാൽ മറുപടി പറയാനുള്ള വാഗ്‌സാമർത്ഥ്യമില്ലെന്നും സങ്കടപ്പെടുന്നു, കളി മറ്റൊന്നാണ് നമ്മൾ മാപ്ലമാരുടെ പൊതുസ്വഭാവം, തനിനിറം. യാഥാസ്ഥിതികത്വം: ഒരു സംഗതിയും ചിന്തക്ക്‌ വിഷയമാക്കുക യില്ല. കണ്ണുമൂടി അനുകരിക്കാൻ തയ്യാർ. ഈ കൂട്ടത്തിൽ ഇവർക്കാർക്കും ഒരു തടസ്സ൨ാദവുമില്ല. ഈ മൂപ്പർക്ക്‌ മാത്രം ഭിന്നാഭിപ്രായം. സത്യം അറി ഞ്ഞിട്ടും ചലിക്കുന്നില്ല. ഭയാനകം. മായത്തരം. മെ. മ: അതൊക്കെ എന്തും പറയാം നമ്മുടെ നടവടിക്രമങ്ങളൊക്കെ പരിഷ്‌കരിച്ച്‌ പുതിയ ഫേഷനിൽ കൊണ്ടുവരുന്നകാരൃത്തിൽ എനിക്ക്‌ യോജി പ്പില്പ. ഇതൊക്കെ കേട്ടു അല്പം ദൂരെയിരുന്നിരുന്ന ഒരു മദ്ധ്യവയസ്കൻ ചാടിയെഴുന്നേററു, മെലിഞ്ഞ മനുഷ്യനോട്‌, “നിങ്ങളെന്ത്‌ ന്യായമാണ്‌ പറയുന്നത്‌? ഇങ്ങനെയാണോ നാം മുസ്ലിം സമുദായത്തിൻെറ മതകാര്യങ്ങൾ കയ്യാളുന്നത് പള്ളിയിലെ കാരണവരോ പ്രസിഡ ണ്ടോ ആവാൻ പ്രായമുണ്ട് മൂരാച്ചിത്തരം വിട്ടുമാറിയിട്ടില്ല. ജനങ്ങൾ കൃത്യസമയത്ത്‌ നോമ്പ്‌ തുറക്കാനും നമസ്‌കാരം നിർവഹിക്കാനും സഹായകമാകും വിധം അസ്‌തമനസമയം നേരിട്ടുകണ്ടു നിർണ്ണയിച്ചതനുസരിച്ച്‌ ബാങ്ക്‌ കൊടുക്കുന്നതിന് ആരെയാണ്‌ ഭയപ്പെടേണ്ടത്‌? ആരിൽനിന്നാണ്‌ അതിന്‌ ലൈസൻ സ്‌ വാങ്ങേണ്ടത്‌? ത: നമുക്ക്‌ മുസ്ല്യാരെ വിളിച്ചു ചോദിക്കാം. അദ്ദേഹത്തിൻെറ അഭിപ്രായം അറിഞ്ഞു ചെയ്യാം. വ്യ: വളരെ ജോറായി കാര്യം. കൂട്ടത്തിൽനിന്ന്‌ ഒരാൾ മുസ്‌ല്യരേ രംഗത്തേക്ക്‌ കൂട്ടിക്കൊണ്ടുവന്നു. ത: (മുസ്ല്യാരോട്) (വൃദ്ധനെ ചൂണ്ടിക്കാട്ടി) ഇദ്ദേഹം ഒരു സംഗതി പറഞ്ഞു. മുസ്ല്യാരുടെ അഭിപ്രായം അറിയാനാണ്‌ വിളിച്ചത്‌. മുസ്ല്യാർ: എന്താകാര്യം? കേൾക്കട്ടെ. ത: ഇന്ന്‌ മഗ്‌രിബ്‌ എത്രമണിക്കാണ്‌? മു: 6,30 ന് ത: 6.38 നല്ലേ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുക. മു: അതേ. അതാണല്ലൊ അസ്തമയം. ത: അതാണ്‌ അസ്തമയമെന്നു" നിങ്ങളെങ്ങനെ അറിഞ്ഞു? മു: കലണ്ടർ എന്തിനുള്ളതാ? അതിൽ മഗ്‌രിബ 6. ദു എന്നു" ' കൊളടുത്തിട്ടുണ്ട?. അതതന്നെ നമ്മുടെ അറിവ, രു; (വൃദ്ധനെ ചചുന്ടി) ഇദ്ദേഹവും മററു ചിലരുംകൂടി കടപ്പുറ ത്ത്‌” പോയി അസ്തമനം കണ്ടിരിക്കുന്നു. ആത 6.33നാണ, ആ തകൊണ്ട്‌ 6, 33൯൬ ബാങ്ക” കൊട്ടക്കണമെന്നു? ഇദ്ദേഹം പറയുന്നു, എന്താണ മുസ്‌ല്യാരുടെ അഭിപ്രായം? മു; ഇന്നലെവരെ 6 88നല്ലെ ബങ്ക്‌” കൊടുത്തതു ത; ആണല്ലൊ കലണ്ടറല്ലെ നമ്മുടെ സൃര്യനും കടലും. മു; മറെറല്ലാ പള്ളികളിലും ഇന്നു” അതേ കലണ്ടർ പ്രകാരം 6.38നല്ലേ ബാങ്ക? കൊഴുക്കുയ്യുള്ളുു ത; മിക്കവരറും അങ്ങനെയാപാനാണ സാദ്ധ്യത. മു; അപ്പോം ഇവിടെ മാത്രം എങ്ങനെ നാലഞ്ചുമിനുട്ട മു സ്വേ ബാങ്ക്‌ വിളികടം? അത ഭംഗിയാണേറ? ത; ജനദുഷ്ടിയിലെ ഭംഗിനോക്കണോ അതല്ല ഇസ്സാമിനറെറ നിയമനിർദ്ദേശം നോക്കണ? ഏത്ര? വേണം? മു; ചോദ്യം, ശരിയാണ്‌. ബോദ്ധ്യപ്പെട്ടനിലക്ക? 6.93 ബാങ്കനടക്കണം നോസ്പ൦ തുറക്കണം പക്ഷെ നാട്ടിൽ ഫസ്ധുദുണ്ടാ കുമല്ലൊ, ൫, എന്ത്‌ ഫസാദാണ മുസ്ത്യാരേ ഉണ്ടാകുന്നതു മു; ഞാൻ കാരണമാണ? ഇത്‌ സംഭവിച്ചതെന്നല്ലേ ആളകഠം പറയുക? �27 ത; നിങ്ങരം ശരിയാംവണ്ണം കാര്യം നടത്തിയെന്നു" പ്രശം ടട ലല സിക്കയല്ലേ ജനങ്ങരം ചെയ്യുക; 7 മു; അല്പ, പൊതുരീതിയിൽ നിന്നും തെററുന്നത” തെഹായാി ക്കാണും. ത. അതൊരു തെററുതിരുത്താനാണെമിദലാ, അതിൽ കുററം കാണുമേ? ൽ മു: ന്യായത്തിൽ നിങ്ങരം പറയയന്നത” ശരി, സമ്മതിച്ചു. പ്രയോഗത്തിൽ വരുമ്പോഠം ഫിത്‌നയാവം 4 നിങ്ങളെന്ത്‌ പറയുന്നു. 6.33നു” ബാങം വിളിക്കാമോ? ലി ളൂ മിട മു; ഞാൻ പഴഞ്ഞിട്ട വിളിക്കണ്ട അങ്ങനെ ചെയ്യാൻ രൻ പറയുകയില്ല. .6.38ന്‌ ബാങ്ക”കൊടത്താറാൽ എനിക്ക്‌” വിരോധവു മില്ല. എല്ലാവരെയും പോലെ ഞാനും, നമ്മളം അതാണ്‌ നന്നാ യിരിക്കുക. മെ, മ; ഞാനും പറയുന്നത്‌ അതാണ്‌. ത, മുസ്റ്സിയാർ നേരെവരാൻ മടികാണി ദന സ്ഥിതിക്ക്‌, മററുള്ള൨ രെ നേരേയാക്കാൻ പ്രയാസം. വ്യൂ; മുസ്സ്ിയാർ പേടിച്ചാൽ എല്ലാവരും പേടിച്ചതതന്നെ, മഭ്ധ്യവയസ്തൻ; ദിൻ പഠിപ്പിക്കുന്ന മുസ്റ്യാരാണോ ഇത; സ ത്യം അറിഞ്ഞിട്ടും അതിനെ തീരെ വകവെക്കാതെ, തെറമിൽ ഉറച്ചു നിത്‌ ക്കുകയയം മററുള്ളവരെ തെററിൽ ഉറപ്പിച്ചുനിത്തുകയും ചെയ്യുന്ന നിഞ് ളെ ശറഇയായ ഒരു ഹാകിമിൻെറ മുമ്പിൽ ഫ്‌ ജരറുക്കാൻ കു ടിയില്പല്ലൊ എന്നു” സങ്കടപ്പെടകെയാണ്‌ ഞാൻ, ക മു; എല്ലവർക്കും സമ്മതമെങ്കിൽ എനിക്കും സമ്മതംതന്നെ, അതിൽകവിഞ്ഞു ഒരു ഉത്തരവാദിത്വവും ഞാനെടുക്കില്ല. നമുക്ക്‌” ഒരു കാര്യം ചെയ്യാം. ഇദ്ദേഹത്തിൻെറ കൂടെ സൂര്യാസ്തമനനം നേ രിൽ കണ്ടവരെ വിളിച്ചു ചോദിക്കാം. അവരുടെ അഭിപ്രായവും അറിയാമമല്ലെറ. �28 ത; അസ്തമനം 6.33എന്നു” പറഞ്ഞത ശരിയാണോ എന്നു" പരിശോധിക്കാനാണോ? മു; ഹേയ്‌, ഒരിക്കലുമല്. ഇദ്ദേഹം കളവ? പറയയകയല്ലെ ന്നു” നമുക്ക" ബേദദ്ധ്യമാണ. ത; അവരിലരരെങ്കിലും ഇവിടെയുണ്ടെങ്കറിൽ ഇതിനകം മു ന്നോട്ടവരുമായിരുന്നു. എനി അവർ വന്നാൽത്തന്നെ മുസ്‌ലിയം രോട്‌” യോജിക്കുന്നതല്ലാതെ, മറിച്ചെന്തെങ്കിലും പറയയമോ? പറ യാൻ ധൈര്യമുണ്ടാകുമോ? പണ്ട? മുസാ (അ) നബിയുടെ റ്ബ്ബിനെ ക്കൊണ്ടു ഞങ്ങഠം ധിശ്വസിച്ചു എന്നു? പറഞ്ഞപ്പേോരം “ “എൻെറ അനുവാദം കിട്ടുന്നതിന* മുമ്പ” നിങ്ങഠം വിശ്വസിച്ചതിധ* എതിർ വശങ്ങളിലെ കൈകാലുകഠം മുറിച്ചുകളയുന്നതാണ"" എന്നു” ഫിർ ഓൻ വിധി പറഞ്ഞ ചരിത്രം _ ഓർക്കുന്നില്ലേ? അതാണ്‌ ഇപ്പോഴും നമ്മുടെയിടയിൽ നടക്കുന്നത', നമ്മുടെ പാരമ്പര്യംതന്നെ ആലി മീങ്ങഠം പറയുന്നത” പരിശോധിക്കാതെ ചോദ്യംചെയ്യാതെ അനു സരിക്കലാണ”, ഇൽമിൻെറ മഹത വും ആലിമീങ്ങളുടെ മനോഗശ്ു ദ്ധിയയം അംഗീകരിച്ചിരുന്ന പഴയകാലംമുതൽക്കുള്ള സമ്പ്വദായമാ ണത്‌. മു; നമുക്കത്‌ മുറിയാതെ തൂടരറം ത; പക്ഷെ, ഇന്ന" മനേശശുദ്ധിഷുള്ള ആലിമീങ്ങളില്ലല്ലെം മുസ്‌ല്യാരേ, ഇന്നുള്ളവരെ കണ്ണ്ണടച്ചു വിശ്വസിക്കാമോ? പരസ്സരരം പൊരുതുന്ന പാർട്ടിപണ്ഡിതന്മാരാണല്ലെ ഇന്നുള്ളത', മു; നിങ്ങളെന്റെ ക്കെപ്പുറഞ്ഞാലും ഇന്നു” ബാങ്ക ൫. 38൯൦ മ തി. അത? തെററായാലും ആരും അതിൽ. തെററുകാണില്ല, ത: വിഡ്ഡിത്തം പറയല്ലെ മുസ്‌ല്യാരേ, ആരും ഒതെററു കറ ണ്ഠില്ല എന്നതാണോ നമ്മുടെ ആചാരനുഷഠാനത്ങഠംക്ക൦ മാനദണ ഡം. എല്ലാവരും ച്ചെയ്യുന്ന തെററ* നമുക്കും ചെയ്യാരമെന്നല്ലെ സി അരം ഉപദേശിക്കുന്നത്‌? ഞങ്ങഠംക്കെ മാർഗ്ഗദർശനം നൽകുന്ന മ തപണ്ഡിതൻെറ ചിന്താഗതിയാണ? ഇവിടെ പ്രകടമാകുന്നത'. ഈ നിലവാടിൽ നിങ്ങളെ കുററം പറഞ്ഞിട്ടുകാര്യമില്ല, ഇപ്പോം പണ്ഡിതന്മാരുടെ നയം അതാണ്‌. ടനത്ങരംക്കനുസരിച്ച നിൽക്കു ക. അതാണ്‌ നിലനിൽപ്പിനുള്ള രക്ഷാമാർഗ്ഗം. സദുപദേശം ചെയ്ത �7) സമുഹത്തെ നന്നാക്കുന്നതിന്‌ പകരം നാട്ടാർ ചെയ്യുന്നതൊക്കെ ശരിവെച്ചംഗീകരിക്കുക. ജാറവും, കൊടികുത്തു ചന്ദനഒടവും, ജാ റംമൂടലും, കെടി ഉഴിച്ചിലും, ഉറൂസും നിലനിൽക്കുന്നതും വർദ്ധിക്കു ന്നതും ആലിമീങ്ങളുടെ ഈ നയം കൊണ്ടാണ്‌. മാലഷ്യം മാലീദും, നേർച്ചപ്പാട്ടും എണ്ണത്തിൽ കുറഞ്ഞെങ്കിലും, തീരെ അപ്രത്യക്ഷമായി ട്ടില്ല. വൃ സമയമാകാറായി. ഞാ൯ വീട്ടിൽ പോകയാണ്‌, 6 39 നു നോസമ്പ” തൂക്കാം. ഇവിടെയിരുന്നാൽ 6 38പരെ കാക്കണം, ഇതുംപഴ്ഞു വൃദ്ധൻ പളളിയ ൽനിന്നും പുറപ്പെട്ടു. അദ്ദേഹത്തി ൻെറ പിന്നാലെ തടിയനും, മദ്ധ്യവയയ്കനും, പേറെ നാലഞ്ചുപേ രും ഇറങ്ങിപ്പോയി. അവർ പഠറയുന്നണ്ടായിതുന്നു. നമുക്ക്‌. സന്ധ്യ ക്കതന്നെ നോമ്പ്‌ തുറക്കണം. അവർ പോയി കുറച്ചുകഴിഞ്ഞപ്പോടം പള്ളിയിൽ അവിടവി ടെ കുശുകശു സംസാരം നടക്കുകയുണ്ടായി. ഒരാരം മാതൃം അല്പം ഉച്ചത്തിൽ ഉറക്കെപ്പറഞ്ഞു; ഇങ്ങനെ പലതരക്കാരും പുറപ്പെടും ഖി യാമം നാളടുത്തല്ലെ. എഴുപത്തിരണ്ടിലൊന്നായിരിക്കും ഇതു”. മുസ്സ്യാർ ഉടനെ പ്രതികരിച്ചു. അദ്ദേഹം പറഞ്ഞു കറേനാളാ യി ഒരോ പുതുമകഠം പല ഭാഗങ്ങളിൽ മുളരന്നു, ഏററവും ഒടുവി ലെത്തതാണിത്‌ . കൂടടത്തിലൊരാം: എന്താ മുസ്റ്റിയാരങ്ങനെ പറയുന്നത”? മുസ്റ്യാർ: അല്ലന്നേ, ഈ കാലംവരെ കലണ്ടർ നോക്കിയല്ലേ ബാങ്കും, സോമ്പയം നടത്തിയിരുന്നത്‌ ഇപ്പോഴും ഒരു വിഘ”നവും കൂടാതെ അത്‌ നടന്നു കൊണ്ടിരികന്നെ. എത്ര ആലിമിങ്ങളുടെ ശ്ര ഭ്ധയി.ത പപ്പട നടപ്ടിയാണിത*”. അവരുടെ ആശീർവാദവും” അനു മതിയയം അതിനുണ്ട”. കാര്യങ്ങഠം അങ്ങനെയിരിക്കെ, ഇവിടെ ഒരു ശാഗ്ര്രൂ്ഞനും പണ്ഡിതനും തലപൊക്കിയിരിക്കുന്നു. കലണ്ടർ തെ റ, സമയംതെറ്‌, അസമയം തെററ്‌, ബാങ്ക്‌” തെററ്‌ എല്ലാം തെറ. സമുപത്ത ൽ കുഴപ്പം സൃഷ്ടിക്കാൻ കരുതിക്കൂട്ടി ഇഞ്ങിയി രിക്കയാണി൨ ന്മാർ.- നാം വളരെ സൂക്ഷിക്കണം വർത്തമാനം കേ ട്രാത ശരിയെന്നു താന്നിപ്പ്ോകും. കൂ ആയം; അപ്പോം മുസ്സ്യാർ പറയുന്നത്‌” ആ വൃദ്ധൻ പാ �൫0 ഞ്ഞത്‌ ശരിയല്ലെന്നാണോ? അദ്ദേഹം 6,33൯ സൂരുൻ അസ്ധുമി ച്ചതായി കണ്ടു എന്നു” പറഞ്ഞത. കളവാണെന്നാണോ? മുസ്റ്യാർ: അതൊന്നും ഞാൻ പറയില്ല. കലണ്ടർ സമയം ശരിയാണ്‌. അത്‌ മാറേറണ്ടതില്പഎന്നേ ഞാൻ: പറയ്യ. കൂ ആരം: മുസ്സ്യാർ പറയുന്നത്‌ തെറാണ. 6.33നുസുര്യാ സ്പമനം നടക്കുമ്പോഠം 6.38ന:ന്നോബാങം* കൊട്ടക്കേണ്ടത'"? 6.33 അസ്മുമനം നടക്കുനനൂഎന്നു വസ്തുത ശരിയാണൊഎന്ന” പരിശോ ധിക്കുകയാണ* നിങ്ങഠം ചെയ്യേണ്ടത". യാതൊരടിസഥാനവുമി ലതെ കലണ്ടർ സമയം ശരിയെന്ന്‌ വെറുതെയങ്ങു തട്ടിമൂളിക്കു കയോ? നിങ്ങളുടെ അന്ധമായ മാമൂൽ ജനങ്ങളിൽ ഉറപ്പിച്ചു തറ പ്പിച്ചു പ്രതിഷ്ിക്കയാണ. അന്ധരായ ജനങ്ങഠം റാം മൂളുകയും ചെയ്യും. ശാസ്ത്രത്തിനെ കുററം പറഞ്ഞു വലിയ വിജ്‌ഞാനിയെന്ന ഭാവത്തിൽ വിലസുന്നതിലത്ഥമില്ല. ഇവിടെ ഒരു ശാസ്ത്രവുമില്ല. വെറും കണ്ണുതുറന്നു അസ്തമനം കഴണുകയേവേണ്ടു. ആ പരീക്ഷണം കൂടി നടത്താനുള്ള മനോഭാവമേ മനകരുത്തോ നീതിവിചാരമോ കാര്യ കാരണ ബോധമോ ഇപ്പാത്ത നിങ്ങഠം ആലിമുൽ അല്ലപാമയാ യി കഴിഞ്ഞോളു. കഥകേടും ബുദ്ധിശുന്യതയും കൊണ്ട" ഇസ്സാമിക വിധികളെ അവഗണിച്ചു താന്നുമ്പോഠം കാര്യം നടത്തുന്ന നിങ്ങള ടെ കൂടെ നിൽക്കാൻ നമ്മളില്ല. ഇത്രയും പറഞ്ഞു അയ്വഠം ഇറങ്ങിനടന്നു.. അയാളടെ പിന്നാ ലെ കറെ ചെറുപ്പക്കാരും ഇറങ്ങിപ്പോയി ലി കുറച്ചുനേരം പള്ളിയിൽ നിശ്ശബ്ദത വ്യാപിച്ചു. ബാക്കിയുള്ള അല്പംപേർ ഒന്നും മിണ്ടാതെ ഇരുന്നിടത്ത" നിശ്ചലമായി മാനി കളായി സ്‌ഥിതിചെയ്തു. ഈ നിശ്ശൂബൂതയെ ഭഞ്ജിച്ച 2 മുക്രി മായയെ “ “അല്ലാഹു അകിബർ"' എന്നു ശബ്ദുമാണ്‌, അപ്പോം ഞാൻ ക്ലോക്ക്‌ നോക്കി, സമയം കൃത്യം 6.38. ടെപ3.൭൨൫.൭൨.-൭.. � ----------- == എൻ്റെ മയ്യത്ത് ആര് നിസ്കരിക്കും?== രു ജാളി വ്യാപാരക്കടയുടെ വരാന്തയിൽ “കൽരൂണുംചാരി ഞാൻ വിശ്രമിക്കുകയായിരുന്നു. വരാന്തയിലെ ബെഞ്ചിൽ ഒരു താടിക്കാരൻ മദ്ധ്യവയസ്തൻ ഇരിക്കുന്നുണ്ടായി രുന്നു. ഇടക്കിടെ വ്യാപാര യോടു എന്തെങ്കിലും പറയുമായിരുന്നു. താൻ വായിച്ചു കൊണ്ടിരുന്ന വത്തമാനപത്രത്തിലെ വൃത്താന്തങ്ങളെ പരാമർശി ചുള്ള രിമാക്കുകളം അദ്ദേഹം പറയുമായിരുന്നു, ഈ സമയത്ത്‌ ഒരു തൈകിഴവൻ അവിടെ കയറവന്നു. സലഠറം ചൊല്ലി താടിക്കാരൻെറ സമീപം ഇരിപ്പുറപ്പിച്ചു. താടി ക്രൊരനുമായ്യം വ്യപോരിയുമായും കുശലപ്രശ്ശങ്ങഠം അന്യോന്യം കൈമാറിയ ശേഷം നാട്ടവിഷയങ്ങം പലതും പറഞ്ഞുകൊണ്ട്‌? അല്പസമയം അവർ കഴിച്ചുകൂട്ടി. പെട്ടെന്ന്‌ എന്തോ ഓാമ്മവന്നിട്ടെന്നപോലെ താട"ക്കാരൻ ചോദിച്ചു. അല്ലാ, എങ്ങനെയുണ്ട്‌” ഈ വെള്ളിയാഴ്ചയിലെ പ്രസം ഗം ഖത്വീബ്‌ വളരെ ഭംഗിയായി വിഷയം വിശദീകരിച്ചു. ഇല്ലേ? എന്താ അഭിപ്രായം? കിഴവനു; പ്രസംഗം വളരെ ശ്രദ്ധയോടെ ഞാൻ കേട്ട. വൂ ഷയം നന്നായി അവതതരിപ്പിച്ചിട്ടുണ്ട്‌. താട; മാത്രമല്ല കേഠംവിക്കാക്ക” യാതൊരു സംശയം തോ ന്നാനിടയില്ലാത്ത വിധം ഉറപ്പിച്ചു. തറപ്പിച്ചും വസ്മുതകഠം ആ വത്തച്ചാപർത്തിച്ചു പറഞ്ഞിട്ടുണ്ട്‌ . കി; ഉറുദി പറയുമ്പോഠം അങ്ങനെ വേണം. ശ്രോതാക്കളിൽ ഒരു സംശയവും ഉണ്ടാവരുതെന്നാണ' മാത്രമല്ല മുസ്സ്യാർ പറഞ്ഞതു പോലെയാണ്‌ സംഗതിയുടെ കിടപ്പെന്നും അതിൽ ഭിന്നാഭിപ്രാ യമുണ്ടാവാൻ തരമില്ലെന്നും അവക്ക? തോന്നെണ്ടതത്യവേശ്യരാണ. � 32 താടി; എന്താ അഭിപ്പായ ധ്ൃത്യാസമുണ്ടോ? വിഷയം മു സ്റ്യാർ പറഞ്ഞത്‌ പോലെത്തന്നെയല്ലേ? കി: എന്തിനാ എൻെറ അഭിപ്രായം ആരായുന്നത്‌? തഠു നിങ്ങളുടെ വിവരണത്തിൽ എനിക്ക്‌” സംശയം ജനി ച്ചത്‌ കൊണ്ടാണ്‌. ഭിന്നാഭിപ്പായത്തിനിടയില്ലെന്നു” തോന്നത്തക്ക വിധം എന്ന വിവരണം അത്ഥദ്യോതകമാണ?. നിങ്ങഠംക്കഭിപ്രം യവ്യത്യാസമുണ്ടെന്നു” ഒരു ധ്വനി. കി: അള്ളക്കോ, ആ ധ്വനി ഉദ്ദേശപൂവ്വമല്പ. ഒരു ധ്വനിയും എ നിക്കില്ല; ധ്വനിപ്പിക്കാൻ പാടില്ല, താ; എന്താണത്‌, മുഴുവൻ മനസ്സിലായില്ല. കി: മുസ്‌ല്യാർ എനി മേൽ എന്ത” പറഞ്ഞാലും കേരംക്കുക മാത്രമേ പാടുള്ള. വല്ല വിശദാംശത്തിലോ, മുഖ്യറംശത്തിലോ ഭി ന്നധഭിപ്രരയം ഉച്ചരിക്കുന്നത്‌ സൂക്ഷിച്ചുവേബം. ഈ അവസരത്തിൽ ഒരു യുവാവും. അവിടെവന്നുകേറി ബെ ഞ്ചിലിരിപ്പായി. സലാം ചൊല്ല്ിക്കേറലും സ്വീകരണവും ക്ഷണ നവും കണ്ടാൽ അവർ സുഹൃത്തുക്കളും ചിരപരിചിതരുമാണെെന്നു* മനസ്സിലാകും. “ താടിക്കാരനും കിഴവനും സംഭാഷണം തുടന്നു. യ്യ വാവ്‌ അതിൽ ശ്രദ്ധപതിപ്പിച്ചുകൊണ്ടിരുന്നു. താ; നിങ്ങളുടെ മനസ്സ്സിലെന്തോ കാര്യമായത്‌ കിടപ്പുണ്ട്‌. ദയവായീ തുറന്നു” പറയണം. മേലാൽ മുസ്‌ലിയാരുടെ പ്രസംഗം കേട്ടാൽ അത്‌ സംബന്ധമായ സ്വാഭിപ്രായങ്ങഠം പ്രകടമാക്കുക യില്ലെന്നു്‌” പറയാൻ എന്മാ കാരണം? നിങ്ങളെപ്പോലെയുള്ളവക്ക ല്ലേ എന്തെങ്കിലും പറയാൻ കഴിയു? വൃ; അഭിപ്പായം ആർ ഭം പറയാം. കേരംക്കുന്നവരെറക്കെ മനുഷ്യരല്ലേ? താ അഭിപ്പായം പറയണമെങ്കിൽ രണ്ടു ലക്ഷണങ്ങരഠം ഒത്തു രിക്കണം. ഒന്നാമത്‌ അഭിപ്പായ രൂപികരണത്തിന്‌ ആവശ്യമാ യ മതവിദ്യധഭ്യാസം ഉണ്ടായിരിക്കണം. രണ്ടാമത്‌ അത്‌ തുറന്നു പായാന൯ുള മനോബലം അതായത്‌” കെധര്യം ഉന്ഭായിരിക്കണം, ഒന്നാമത്തെ ലക്ഷണം വളരെ ചുരുക്കം പേർക്കേകാഞ്ഞ. അവരിൽ ത്തന്നെ രണ്ടാമത്തെ ലക്ഷണമൊത്ത ർ വളരെ വിരളം. � 33, വൃ; വളരെ ശരിയാണ്‌” ആ പറഞ്ഞത്‌ ബഹുഭൂരിപക്ഷം മഹല്ലുകളിലും ഇതാണ്‌ സ്ഥിതി, ഇന്നത്തെ പണ്ഡിതന്മാർക്ക്‌ കൊയത്തുകാലം, സന്ദർഭോചിതം എന്തും പറയം. എതിർപ്പുണ്ടാ കുകയില്ലെന്നും അവർക്കറിയാം. മതബേോധത്തിൻെറ അടിത്തറമ്മി ൫ ല്ലാതെ മതവീര്യം ഷോമാത്രമായ്യികൊണ്ടുനടക്ഷന്ന വിജ്ഞാനിക ളാൽ നിറഞ്ഞതാണല്ലൊ നമ്മുടെ ഖമ, ൭ ൽ ലല താ; ഈ സാഹചര്യത്തിൽ നാം, എന്ത്‌ വേനം? ഒരു രജത രേഖാ എവിടെയെങ്കിലും റേണ്ടോ? നിങ്ങളെപ്പോലെയുള്ള വ്യക്തി കളാണ്‌ സത്യത്തിൽ അത്തരത്തിലുള്ള രജതമദ്യഖഖകളായി, പരി ശോഭിക്കേണ്ടത്‌”, അതിന്‌ ആവശ്യമായ മത വിജ്ഞാനമുണ്ട്‌, ഡ്ര കാശിപ്പ്ിക്കാനുള്ള കഴിവുമുണ്ട്‌. അപ്പോം നിങ്ങഠം മാനംദീക്ഷി ക്കുന്നത്‌” ആക്ഷേപാർഫമല്ലേ? പണ്ഡിതന്മാർ എന്തെങ്കിലും പറ്റ ഞ്ഞുകൊള്ളട്ടെ, ജനങ്ങടം എന്തെങ്കിലും ധരിച്ചുകൊള്ളട്ടെ, സമൂഹ ത്തിൽ എന്താചാരമെങ്കിലും അനുഷ്ിച്ചുകൊള്ളട്ളെ എന്ന ധാരണ യിൽ തൻകാര്യംമാത്രം നോക്കി നിങ്ങഠം കഴിഞ്ഞുകൂടുന്നത്‌ ശരി യാണോ? രെപരാധബോധം നിങ്ങംക്ക്‌* തോന്നുന്നില്ലേ? വ; സംഗതി ശരിയാണ്‌. വളരെ വ്യാകലതരയുണ്ട്‌.. വി: ഭ്ഞാനരഹിതരായ സമുദായത്തിനോ പണ്ഡിതന്മാർ ചിലപ്പോടം നടത്തുന്ന പ്രസ്താവനകളും കൊടുക്കുന്ന ഉപദേശങ്ങല്ലം നിർദ്ദേശങ്ങ ളം വളരെ അപകടകാരിയെന്ന്‌” തോന്നേണ്ടവയാണ്‌, പക്ഷെ അ ഒെല്പാം ശരിയെന്ന്‌ കള്്ണൂടചു സ്വീകരറച്ചോറുവാങ്ങാൻ മാത്രം അന്ധതയുള്ള ജനങ്ങളിലേക്ക്‌ പ്രകാശകിരണങ്ങഠം അത്ര വേഗം തുളച്ചുകയറുകയില്ല. ലി ത; വളരെക്കാലമായി ഉറച്ചു വേരോടിയകാര്യങ്ങളെ പിഴ തെടുക്കുവ്വാൻ പ്രയാസമുണ്ടാവുക സ്വാഭാവികമാണ്‌". കളകഠം പ റിച്ചെടുക്കണം. നല്ല വിത്തുകഠംപാകി മുളപ്പിച്ചെടുക്കുകയും വേ ണം. നു വ്വ: ഒരു പ്രയാസമാണുള്ളത്‌ പുതിയ വിത്തുകടം മുളക്കാന ൭ നധദിക്കയ ല്ല. മുഒച്ചതിനെ റ ഒരാനും അനുവദിക്കില്ല. അതമ ണ്‌ നിലവാരം. ആരെങ്കിലും പഴ്‌ച്ചെടികരം പറിക്കാനേ പു [1] തിയ ചെടികഠം മുളപ്പിക്കാനോ ശ്രമിച്ചാൽ അയാരം കുടുങ്ങിയ. ത തന്നെ. അതേസമയം ജനണ്ങടഠം അംഗീകരിച്ചുപോന്ന പണഡി ത്ത പരമ്പരയിൽപ്പെട്ട ആരെങ്കിലും എന്ത്‌ പുതുമപപറഞ്ഞാലും ഒരു � 34, സംശയമോ പ്രതിഷേധമോ ഇല്ലാതെ അതപ്പടി സമ്മതിക്കുകയും അനുസരിക്കുകയും ചെയ്യാൻ നമ്മുടെ ഖരമ്‌ തയ്യാർ. താ: ഈ സ്വഭാവം മാറിയേപാറു. മാററിയേപാറൂ അതാ ണ്‌“ ഞാൻ പാഞ്ഞത്‌, നിങ്ങളെപ്പോലെയുള്ളവർ വായതുറക്കണം.. ൮ അള്ളോ അപകടം. മുസ്റ്സിയാർ പറയുന്നതിനെ പരസ്യമാ യി എതിക്കുർക്കുന്നത്‌” ഇപ്പേഴല്ലെങ്കിൽ ഭാവിയിലെങ്കിലും അതു” ആപത്തായിത്തീരുമെന്നു” ഞാൻ പഠിച്ചുകഴിഞ്ഞു. എനി അത്തരം ജനങ്ങളുടെ ഇടയിൽ മാനം ഭൂഷണം എന്ന നയമാണ്‌ നല്പത” , താ“ നിങ്ങടം അങ്ങനെ മാനിയായിരുന്നില്പല്ലെ. ഇപ്പ്യോടം പെട്ടെന്നുള്ള വ്യതിയാനത്തിനെന്താ കറരണം? വൃ: എനിക്കൊരു ഷോക്കേററിട്ടണ്ട*. നിങ്ങരംക്കത്‌ ഏററി ല്ലായിരിക്കും . താ; എന്താണത്‌? ' വ്യ: ഈ അടുത്തകാലത്ത്‌ എന്താണുണ്ടായത്‌”? നഹാസാഹി ബിനൻെറ മയ്യിത” നമസ്താരം നമ്മുടെ പള്ളിയിൽ നടത്തിയോ? താ ഇല്ല, അതിനെന്താ? എത്ര പള്ളിയിൽ അത്‌ നടത്താ തിരുന്നിട്ടുണ്ട്‌. വ്യ; നിങ്ങഠംക്ക” അതിൽ വല്ല പന്തികേടും തോന്നുന്നുണ്ടോ? താ; ഒരുവല്ലായ്ക തോന്നി ആഴ്ചതോറും ദശക്കംണക്കിന്‌ ആളകഠംക്ക്‌ മയ്യിത്‌ നിസ്‌ കരിക്കാറുണ്ട്‌. പിന്നെ നഹാസാഹി ബിനു” അതു” ചെയ്യാതിരുന്നതു” ശരിയായോ എന്നു" എനിക്ക്‌ ഒരു ഇളിഭ്യത തോന്നാതിരുന്നില്വ. ' പയ; എന്നിട്ടെന്താ നിങ്ങടം ചെയ്തതു? താ: എന്തുചെയ്യാൻ. ഖത്വീബ*। അതിന്‌ ഒരു കാരണം പ റഞ്ഞു, പള്ളിയിലുണ്ടായിരുന്ന ആക്കം ഒരു പ്രതിഷേധവും ഉണ്ടാ യില്ല. എല്ലാവരും നിശ്ശൂബ്യൂരായി ഇാത്ങിടപ്പുംയി., കൂട്ടത്തിൽ ഞാനും. വിക്‌ ത്തു ഃ � 35 വ്വ; നിങ്ങളെന്ത്‌ കരുതുന്നു? നിങ്ങളെപ്പോലെ മററു പലർ ക്കം അങ്ങനെ ഒരിളിഭ്യത തോന്നിയിരിക്കാനിടയില്ലേ? താ: സാദ്ധ്യതയുണ്ട്‌. വ്യ: നിങ്ങളെപ്പോലെ അവരും ഇറങ്ങിപ്പോയി. അവരെ പ്പോലെ നിങ്ങരം ടി നിങ്ങളുടെ ഭാഷ്യം. പൊതുജനസ്വഭാവം അതാണ്‌. എന്ത്‌ കേട്ടാല്യ: സംശയം ഉന്ന യിക്കില്പ. ഹൃദയത്തിന്‌ സ്വികാര്യമല്ലാത്ത കാര്യങ്ങളായാലും മൌനാനുവാദം നൽകും. മുസ്റ്റിയാക്കഠംക്ക്‌ പൊതുമുസ്സ്സിംകളുടെ മേ ലുള്ള സ്വാധിനം എത്രമാത്രമുണ്ട്‌? താഃ പക്ഷെ മുസ്സ്യഠാർ ഒരു കാരണം ലിലും അ ത്‌ വളരെ അധികം പേരെ സ്വാധിനിച്ചുകാണും. വ്യ; അതെ, അതാണ്‌" ടെകാന്‌ ക. താ; നഹദസാഹിബ്‌ മുജാഹിദാണത്രെ. അത്‌ കെണ്ട അ ദേഹത്തിന്ന്‌ സുന്നികം മയ്യിത്ത” നമസ്ക്രിക്കരുതെന്നാണ്‌ ഖ ത്വീബ്‌ പറഞ്ഞത്‌. വ്യ; ഒരാരം മുജാഹിദാണെന്ന” കുറെ ആളകരം പറഞ്ഞാൽ അദ്ദേഹം പൊതുമുസ്സിംകുളുടെ പ്രാത്ഥനക്ക” അർഹനല്പാതായിത്തി രുന്നു എന്നാണല്ലൊ തെളിയുന്നത്‌. ത്വാ; അതു്‌ ശരിതന്നെയാണ്‌. ഈ സംവാദം ശ്രദ്ധിച്ചകൊണ്ടിരുന്ന യുവവേ? അതിനിടയിൽ കടന്നുചോദിച്ചു. യ്യ; ഞങ്ങളുടെ പള്ളിയിലും ഈ പ്രശ്നമുണ്ടായി. അവിടെയും നിസ്റ്റരിച്ചല്പ, അവിടെയും പ്രതിഷേധമില്പാതെ എല്ലാവരും ഇര ങ്ങിപ്പേയി. മുസ്റ്റിയാർ പറഞ്ഞകാരണം ഇതല്ല. താ; അവിടെ മുസ്സ്റിയാർ എന്താണ്‌ കാരണമായി പാ ഞ്ഞത്‌? യു; നഹാസാഹിബിൻെറ തരഹീദും സുന്നിമുസ്‌ലിംകുളടെ � 36 താഹീദും യോജിക്കുകയില്ല. ആകയാൽ താഹീദിൽ യോജിക്കാ ത്ത സുന്നിയല്ലാത്തവക്ക” നിസ്റ്റരിക്കാൻ പാടില്ലഠ എന്നായിരുന്നു മുസ്‌ലിയാരുടെ വാദം, താ; പിന്നെ എന്തുണ്ടായി? യുയു എനത്തുണ്ടാവാൻ? ഒന്നും ഉണ്ടായ ല്ല. താ: ആരും അതിനെപ്പററി പിന്നീട സം സ്ഥരിച്ചില്ലേ മു: അവിടെ ഒന്നും ഉണ്ടായില്ല. പക്ഷെ ഞങ്ങളുടെ തൊട്ട; ത്ത മഹല്പിൽ സംഗതി അല്പം വൃത്യാസപ്പെട്ടു. മുസ്റ്ിയാർ എന്തോ കാരണംപറഞ്ഞു നഹാക്ക്‌” നമസ്‌ കരിച്ചില്പ. അതേ വെള്ളിയാഴ്ച, വേറെ പത്തുപതിനെട്ടാളുകരംക്ക്‌ വേണ്ടി നമസ്‌ കരിക്കയുണ്ടായി. അന്നു” ജനങ്ങഠം മുസ്ഡിയാർ കളിപ്പിക്കുന്ന കുരങ്ങുകളെപ്പോലെ ഇറ ങ്ങിപ്പോയി. പക്ഷെ ചില ആളകളടെയിടയിൽ അസുഖവും തുട ന്ന പിറുപിറ്പ്പും ഉണ്ടായി. പിന്നെ അതു” ഉച്ചത്തിലുള്ള പരസ്യ സംസാരമായി വളർന്നു, അവസാനം അടുത്ത വെള്ളിയാ,്ച, നമസ്തറ രറുക്കണം എന്ന ദൂഡനിശ്ചയത്തിൽ ചിലർ എത്തിച്ചേർന്നു, മഹ ലൂ പ്രസിഡണ്ടും ആ അഭിപ്പായ ദരൈരനായത്‌ കൊണ്ടു” ജുമു ആനന്ത രം മുസ്റ്ിയാർ വഴിമാറിക്കൊടുത്തു. നമസ്‌കാരത്തിന്‌ തടസ്സം സ്തു ഷടിച്ചില. മുസ്‌ല്യാരോ കേവല സുന്നിയോ അല്പാത്ത ഒരു മ ഹല്പാംഗം ഇമാമായിന്‌ ന്ന" നഫാക്ക്‌ മയ്യിത്‌ നമസ്‌കരിച്ചു. വ്യ: നിങ്ങളുടെ മുസ്‌ലിയാർ ഒഴികെ ബാക്കി എല്ലാവരും നമസ്‌കരിച്ചു അല്ലേ? യു എല്പാവരുമീല്ല. മുസ്‌ ലീയാരെപ്പേടലെ ശരിയായ “സു ന്നി” "കളായ കുറച്ചാളകഠം അദ്ദേഹത്തോടൊപ്പം ഒഴിഞ്ഞുനിന്നു. പ ക്ഷേ ഭൂരിപക്ഷം ആളുകുളം പങ്കെടുത്തു. വ; അതായത്‌ ആ മഹല്ലിലെ ഭൂരിപക്ഷവും സുന്നികളല്ല ഏന്നാണല്ലോ. ജതിൽനിന്നും വ്ൃക്തമാകുന്നതു”. യു; അങ്ങനെയല്ല മുജ്ധഹിദ്‌, ജമാഅത്ത്‌ ആശയക്കാർ ആ മഹല്ലിൽ, കുറവേയുള്ള അവർ സുന്നികളാണെങ്കിലും ഒരു വൃക തിക്ക്‌" നമസകരിച്ചില്പാ എന്ന കാര്യത്തിൽ മുസ്‌ ലിയാരോടും � ൫17 അവർക്ക്‌ വെറുപ്പുണ്ട്‌* എന്നാണ്‌ ജനങ്ങഠം പറയുന്നത്‌, അത്‌ .., കൊണ്ടാണ്‌" മുസ്‌ല്യാരുടെ നിസ്സഹകരണം വകവെക്കാതെ, അ വർ നിസ്‌കരിച്ചതു൦, % വ്യ; ജനങ്ങരംക്ക" വെറുപ്പുണ്ടെങ്കിൽ ആ. വ്യക്തി അവരുടെ ഇമാമായും ഖതീബായ്യം തുടരുന്നതു" ഭംഗിയല്പല്ലെഠ. ജനങ്ങളുടെ ഹിതത്തിന്നൊത്ത*” സനിന്നില്പാ അല്ലെങ്കിൽ അവരുടെ സധികാരത്തെ മാനിച്ചില്പം എന്ന കാരണത്താൽ ആ ഖത്വീബിനെ പിരിച്ചുവി ടേണ്ടതാണ്‌. മറെറരരു' വശത്തുകൂട്‌ നോക്കുമ്പോ; ജനങ്ങഠം ത ൻെറ ഉപദേശം സ്വീകരിച്ചില്ല അല്ലെങ്കിൽ തൻെറ വീക്ഷണ ത്താടു യോജിപ്പില്ല എന്ന കാരണത്താൽ ഖത്വീബ്‌ സ്വയം സ്‌ ഥനേഹമൊഴിഞ്ഞു പോകേണ്ടതായിരുന്നു, € € യ്യ ഇത്‌ രണ്ടും നടന്നില്പാ. അവിടെ പഴയപടികാര്യങ്ങരം നടന്നുപോകുന്നു ദന്നണേറിയുന്നത്‌. താ; ഇവിടെ മുജാഹിദ്‌ എന്ന കാരണം പറഞ്ഞേ! മുസ്റ്റി യാർ ഒഴിഞ്ഞത്‌. മുജാഹിദിന" നിസ്ത്റരിച്ചുകൂടെന്ന്‌, വ്വ; മയ്യീത* നമസ്ത്റാരം ആ മരിച്ച്‌ വ്യക്തിക്ക്‌ വേണ്ടിയുള്ള ഒരു പ്രാത്ഥനയാണ്‌'. അയഷാളടെ പരലോകജീവിതം സ൩,ഖകരമാ ക്കിത്തീർക്കാൻ അവിടെ നേരിടേണ്ടിവരുന്ന ക്രേശങ്ങഠം ലഘുക റിച്ചുകൊടുക്കാൻ. ഈ ബാദ്ധ്യത മുസ്സിംകഠം. അന്യോന്യമുള്ള ബാ ദ്ധൃതയാണ". ആ ബാദ്ധ്യത അന്യേറന്യം നിറധേറേറണ്ടതുണ്ട. നിർബന്ധകടമയ്യം കൂടിയാണത്‌". എന്നാൽ ആ നിർബന്ധകടമ ഒരു വ്യക്തിയെ സംബന്ധിച്ചും ഒഴിവ്‌ പറഞ്ഞിട്ടില്ല ഇസ്സാമീക നിയമം അതാണ്‌, സ്ഥിതിഗതികഠം അങ്ങനെയായിരിക്കെ ഒരു മുസ്‌ലീം ൩ ഹോദരന്ന്‌ ആ പ്രാർത്ഥന നിഷേധിക്കുകയെന്ന ത്‌ അത്രചെറിയ സംഗതിയല്പ, വ്യാപകമായ ഒരത്ഥമുണ്ട? ആ പ്രവൃത്തിക്ക്‌, താ: മററു മുസ “ലികളെപ്പോലെ ഒരു തികഞ്ഞ സാഹോദര്യ മോ സമത്വമോ കാണിച്ചില്ല എന്നതാണ്‌ വസ്മൂത. വ്വ: സുബഹഠനള്ള നിങ്ങളെന്താണിപ്പ യുന്നതു? അത്ര ചെറു രല്പ കാഠര്യംകെട്ടെഠ. മുസ്റ്റിയാർ നഹാസാഹിബിനെ മുജാഹിദെന്ന"* � 38 മാത്രം പറഞ്ഞുവിട്ടതാണ'. 'ലളിതമായഭാഷയിൽകൈക്കുന്ന സാ ധനം മധുരംപുരട്ടി പറഞ്ഞത്ഥണത'. ഉള്ളിലിരിപ്പ്‌" വേറെയാണ്‌. വളരെ വ്യാപകവും അഗാധവുമായ ആശയം അതിലടക്കം ചെ യയപ്പെട്ടിരിക്കുന്നു നിങ്ങഠം ചിന്തിക്കുക സഹോദര സമത്വനിഷേ ധം എന്നു" നിങ്ങരം ലഘ്യവായി ചിത്രീകരിച്ചു. പോര പരലോ ക സഖ്യത്തിനുള്ള പ്രാത്ഥനക്ക” അദ്ദേഹം അർഹനല്ലെന്നു? ്‌] തആ്തികൊണ്ട മുസലിയാർ കാണിച്ചു.. അത്ഥം മനസ്സു, ലാക്കാത്ത നമ്മുടെ മഹല്ല്‌” നിവാസിീകഠം അത അനു വർത്തിച്ചു. പരലോക സരമാഗ്യത്തിന്‌* വേണ്ടി മൂസലിംകരം പ്രാത്ഥിക്കരുത*. എന്നു കല്പന ആരെപ്പ റീയാണെന്നുറിയമ മു കാഫിറിനെപ്പററി. ഒരു ആ മുസ്‌ലറിമീന*” വേണ്ടി അങ്ങനെ പ്രധത്ഥിക്കരുത'. അപ്പോഴെന്താ യി്റ നഹാസാഹിബ* കാഫിറാണെന്നു* വ്യംഗ്യാർത്ഥം, പക്ഷെ അദ്ദേഹം കാഫിറാണെന്നു” തുറന്നടിക്കാൻ മുസലിയാർ ഒരുങ്ങി യില്പം പെട്ടെന്നു” ജനങ്ങരം പ്രകോപിതരാകും എന്നു" മുസലിയാർ ഞം, ഗയ്രത്തിൽ കാര്യം പററിച്ചു. നെട്ടൽ സൃഷടിക്കാതെ ടന്നങ്ങളെ. വശികുരിച്ചു. തഃ ജുത്ര ഗരരവം ആ വാക്കിനും പ്രവൃത്തിക്കും ഉന്ന്െന്നു ഞൻ മനസിലാക്കിയിട്ടില്ല, ഒര്യ പക്ഷെ ആരും മനസ്സിലാക്കി യിരിക്കാനിടയില്ല. യയ. അതിൻെറ ഗരര്വം മനസ്സി ചാക്കിയപ്പേഴാണ* എന്റെറ അടുത്ത മഹല്ലിൽ പിറേറ വെള്ളിയാക്ച, നിസ്തരിച്ചത', വ്യ; അതു“ പിന്നേയും കൊള്ളാം. ഇവിടെ അതും ഉണ്ടായു ലു: എത്രരയോ, മഹല്ലിൽ. നിയ്കരിച്ചില്ലല്ലോ എന്ന മറപടിയാണ വല്പതു; ഒഴിഞ്ഞുപോയോ. ചേദദിച്ചദൽ കിട്ടുക എൻെറ സ്നേഹി തന ഇരു സുന്നത്ത" താടിയുള്ള അമ്പത “കാരനും ആ മറുപടിയാണ പറഞ്ഞത". ം താ: വാസ്ധപ്വം. എനിക്കിപ്പോടം ലജ്ജ തോന്നുന്നു. ഈ വി ഷയം അത്രമാത്രം ഗരരവമുള്ളതായ എന്നിക്ക? തോന്നിയിരുന്നില്പ. വൃ: തരഹീദിൽ വിശ്വ സധിക്കകഴും നമസ്‌ കാരാദികമ്മത്ങ ഠം, യഥായോഗ്യം നിർവ്വഹിക്കുകയും ഒച്യ്യുന്ന, ഒരു മുസ്സിമിനെ കാഫിറാക്കിയാൽ എന്താ ണനതിനറൊ പ്രത്യാഘാതം? പറയപ്പെട്ട ₹ � 39 ആയം കാഫിറല്ലെങ്കിൽ പറഞ്ഞ ആരം കാഫിറാകും എന്നാണ? 0) സ്റ്രാമികമതവിധി, ഇപ്പോടം നമുദറൊിയേണ്ടത മുസ്സ്യാരോ നഹ സാഹിബോ ആരാണ്‌ കാഫിറെന്നാണ', താ: തരഹീദ്‌* തെറ്ററിക്കഴിഞ്ഞാൽ ഇസ്സാമിയത്ത്‌” പോ യില്ലെ. നഹായുടെ തഹീദ* വ്ൃര്്യാസമുണ്ടെന്നല്ലേ പറഞ്ഞത്‌? യു: മുസ്സ്യാരുടേ താഹീദും നഹായുടെ രാഹീിദും യോജി ക്ഷ കയ്‌ ല്ലെന്നാണ* ഞങ്ങളുടെ ഖത്വീബ്‌ പറഞ്ഞത? ൮; അപ്പോം ചിന്തിക്കേണ്ടത്‌” ആരുടെ താഹീദണേ* ശരി യെന്നതർണ., താ: സുന്നികളുടെ താഫീദോ മുജാഫഹിദുക്ളെടെ തഫീദേം ഏതാണ്‌” ശരി? അതാണ്‌ പ്രശ്ം. - യയ: സംഗതി അവിടെയൊന്നുമല്ല കിടക്കുന്നത്‌. രൻ ഈ വിഷയത്തെക്കുറിച്ച” പല മഹല്ലുകളിലും അന്വേഷിക്കുകയുണ്ടയോ ചില മഹല്ലുകളിൽ മഹല്ലു" കമ്മിററികുടം പിളത്ക്യും ജനങ്ങരം രണ്ടു ചേരിയായിത്തിരിയുകയം ചെയ്തിട്ടണ്ടു”. ന്ഫാസാഹിബു ൻെറ മരണം ഉണ്ടാക്കിയ പ്രതിദ്ധധനി അതിരിക്കട്ടെ ഞാ൪ മന സ്റ്റിലാക്കിയ ഒരു രഹസ്യം പറയാം രഹൃസ്യരല്പഠ ഒരു പക്ഷെ ?പര സ്യമദയിരിക്കാം. ഒരു പ്രസംഗത്തിൽ നഹാസാഹിബ* പറയുകയു ണ്ടായത്രെ മലബാറിലെ സുന്നീപണ'ഡിതന്മാർ തരഹീദിനെക്കു റിച്ചു" നല്ലവണ്ണം പഠിക്കണമെന്നു”. ഈ അത്ഥംവരുന്ന എന്തോ അ ദ്ദേഹം പറഞ്ഞു സുന്നീ പണ*ഡിതന്മാക്ക്‌ അതൊരവഹേളനമായി ട്ടടല്പ തോന്നുകയുള്ള, ഇസ്‌ലാമിൻെറ കുത്തക കയ്യിലേന്തി ത തങ്ങരം, മാരൂകഭാണ്‌ യഥാത്ഥ മുസ്റ്സിംകഠം മററു ഭിന്നാഭിപ്പായ്ക്കാരെ ല്പം പിഴച്ചവരാണെന്നു” ഉൽഘോഷിക്കുന്ന ആ സനുന്നീ പണ്‌ഡിത ന്മാർ തരഹീദിനെപ്പററി ശരിക്കും പഠിച്ചിട്ടില്ല എന്നു" “ “മുസ്‌ലി യാ 'രല്ലാത്ത ഒരു വ്യകതി പറഞ്ഞാൽ അയാളെ അവർ വെറ്റ തെ വിടുറമാ? ആ പകയാണ്‌? നഹാ സാഹിബേട്‌* ഇങ്ങനെച്ചെ രുമാറാൻ സുന്നി പംന്‌ഡിതന്മാരെ പ്പേരിപ്പിച്ചത” എന്നു” മനസ്സി പാകുന്നു, മാത്രമല്ല നേരത്തെ ഇത്തരം തീരുമാനം അവരെടുത്തു കാണും അല്ലാതെ പല മഹല്ലുകളിൽ പ്രവത്തനശൈലിയിൽ ഐ” കരൂപ്യം കാണുമായിരുന്നില്ല നഹായെന്നല്പ ജമാഅത്തുകാരനേം � 40 മുജാഹിദോ ഇനത്തിൽപ്പെട്ട അറിയപ്പെട്ട വ്യകതികളെ ഇങ്ങനെ " “മരണാനന്തര ബഹുമതി?" കൊടുത്ത്‌" അപമാനിക്കാൻ അവർ നി ശ്ചയിച്ചിട്ടണ്ടാവണം. അവരോട്‌ സലാം ചൊല്ലരുത്‌ എന്നും മററു വിലക്കുകളം ഉണ്ടല്ലെ. 4 വ്യ: ശരിയാണ്‌ കെട്ടോ. ഭൂമിയിൽ കാണുദമ്പാഠം അവരെ "അയിത്തം"? കല്ലിച്ചു അകററി നിർത്തണം, അതു” കൂടാതെ മരി ച്ചാലും വിടരുത'" എന്നാണ്‌ “ “ആ സ്വർഗ്ഗാവകാശി' കുള്ടെ തീരു ർ മാനം. നോക്കൂ, ആഴ്ചതോറും എവിടെയെല്ലാമുള്ള എന്തെല്പാം തര .ക്ഓാർക്കാണ?” പള്ളിയിൽ മയ്യിത? നിയ്ത്റരിക്കുന്നത”. ഒരു കാർഡ്‌ കിട്ടിയാൽ മതി. അവരൊക്കെ “ “യഥാർത്ഥമുസലി” "മൊ, മുജ ഹിദോ, ജമാഅ ദത്ത എന്നു” ഈ മുസ്‌ലിയാക്കഠം ചിന്തിക്കാറില്ല, ഒരു നിലക്ക"” ചിന്തിക്കേണ്ട ആവശ്യമില്ല. മുസലിം നാമധാരിയം യാൽ മതി. മദ്യപാനികളം, വ്യഭിചാരികളും, വഞ്ചകന്മാരും, ത രികപ്വുാ ത്തു തം അത്ദനെ എപ്പാത്തരത്തിലുമ്ള അയോ ഗൃതകഠം ഒന്നുകൂടിക്കിടക്കുന്ന മുസലിം നാമധാരികരംക്കും സലാം ചൊല്ലാം, മയ്ക്കിത്‌ നി സ്‌കുരാിക്കാം, അവർക്ക്‌ ഓത്തുംദിക?റും അടിയന്തിര വും നടത്തി ചോറും കാശും സമ്പാദിക്കാം, ഒരു വിരോധവുമില്പാ ആകെകൂടി മുജറഹിദ', ജമാഅത്ത്‌ എന്നിവ കേട്ടാൽ വെറളിയാ യി, അവർക്കടഭ്രഷ്ട. മനുഷ്യാ, നീ ചെയ്യുന്നതതെന്താന്നെന്നു? നീ അറിയുന്നുണ്ടോ? യ; സുന്നി പണ'ഡിതന്മാരോടു' താഹീദ്‌ പഠിക്കാൻ കൽ പ്പിക്കമ്പോഠം, നഹാസാഹിബ പഠിച്ച തഹീദ സുന്നി മുസ്‌ ല്യാക്കളുടെ **ശരിയായ?” താഹീദിൽനിന്നും വിഭിന്നമാണെന്നും വ്യക" തമാണല്ലൊ. അപ്പോം നഹായയടേത" തെററ? എന്നല്ലേ പറ 'യേണ്ടത്‌, വ്യ; വിഷയം അങ്ങനെ വലൃതായിക്കൊണ്ടേ വരുന്നു. നാം ഇങ്ങന്നെ സം സാരിച്ചിട്ടകാര്യമില്ല ഇവർ കുറേപേർ അദ്ദേഹത്തി നുവേണ്ടി നമസക്കരിച്ചില്ലാ എന്ന കാരണത്തറൽ അല്പറഹുവിൻെറ മുമ്പിൽ അദ്ദേഹത്തിനുള്ള പദവ്വിക്ക* മാററം വരുന്നതല്ല എന്നു" ച നമുക്ക” ആശ്വസിക്കാം . ഒരു കാര്യം നാം മനസ്സിലാക്കണം. ന കി ഹാ എന്താണെന്നു“ എനിക്കറിയില്ല. മുജാഹിദോ ജമാഅത്തേ, സുന്നിയോ--അദ്ദേഹം; 'പറഞ്ഞിട്ടണ്ടാവാം, സുന്നികളിൽ ശാിർകി രി ൭൯൨. അംശം കലർന്നിട്ടുള്ള ധാരാളം ആചാരങ്ങളെ അരയഗ്രഹിക്കു � 41 ന്നതും പോഷിപ്പിച്ചുവളർത്തുന്നതും സുന്നിപണ്ഡിതന്മാരാണ”. ബ ഹുജനങ്ങളേക്കാഠം അക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം പ ണ്ഡിതന്മാർക്കാണല്ലെൊ. അത്തരം ശിർക്കുകളിൽ നിന്നു” ഈ പണ്‌ ഡിതന്മാർ ഒഴർഞ്ഞുമാറാത്ത അവസ്ഥ നഹായെ പേദനിപ്പിച്ചിരി ക്കം. തഹീദിന്‌ അനുയോജ്യമല്ലാത്ത അത്തരം ശിർകിൽനിന്നു൦ ഒഴിഞ്ഞുമാറാൻ അര രോട ഉപദേശിച്ചിട്ടുണ്ടാവും. താഹീദ ഉറക്കു ന്പേറഠം ശിർക്കിന്‌” ഇളക്കം പററുമല്ലൊ. അതാണ്‌ തഫീ ൦ പഠി ക്കാൻ പറഞ്ഞത”. ഇത്ര വേദനിക്കാനും ഇങ്ങനെ പകവീട്ടാനു൦ മാത്രം അപകടകാരിയായ ഒരു സംഗതിയാണോ നഹായുടെ ആ ഉ പദേശം! താ: മുസ്റ്റിയാക്കഠം ശിർക്‌ ചെയ്യുന്നുണ്ടെന്നല്ലെ പരഞ്ഞത്‌”? അവരാണെങ്കിൽ * “യഥാത്ഥ ' 'ക്കാരെന്നു” ഉത്ഘോഷിക്കുന്നു. യയ; ഇത്തിരി ഗാരവമുണ്ട്‌. ശിർക്ക്‌. ചെയ്യുന്നു എന്നു” പറ ഞ്ഞാൽ മുശ്‌രികായിത്തീരുന്നു എന്നർത്ഥം. അപ്പോം സുന്നീ മു സ്ത്റിയാക്കളേയും അവരുടെ എല്ലാം അനുസരിച്ചു അവരെ. എല്ലാം കൊണ്ടും പിൻപററി നടക്കുന്ന മുസ്റ്ിം ബഹുജനങ്ങളേയും മുശ'രി ക" എന്നു” വിളിക്കുകയല്ലേ നഹാസാഹ "ബ്‌ ചെയ്തത്‌. ആ വാ ക്ക” ഉപയോഗിച്ചില്ലെന്നല്ലേയുള്ള. ॥ വ്വ; അത്‌ ശരി. സുന്നി മുസ്സ്സിയാക്കഠം അദ്ദേഹത്തെ കാഫി രെന്നു” പറയാതെ മുജാഹിദ്‌ എന്നോ പ്രാത്ഥന അർഹിക്കാത്തവൻ എന്നോ പറഞ്ഞപോലെ. മുശ്‌രീക്കീങ്ങഠം എന്‌ വിളിച്ചില്ല. തൌ ഹീദ്‌ മനസ്സിലാക്കിയത്‌ ശരിക്കല്പ എന്നു” മിനുക്കിപ്പഠഞ്ഞു. തായ അത്‌ ശരിയാണോ? പാരമ്പര്യ ആലിമീങ്ങളും നൂററാ ണ്ടുകളായി മുസ്സ്സിം സമുദായത്തിന്‌” മതവിജ്ഞാനം പകർന്നുകൊട ത്തുകൊണ്ടിരുന്നവരും ഏത്‌ നിലക്കും ഇസ്സ്ാമിൻെറ വക്താക്കളറ കാൻ അർഹതയുള്ളവരുമായ സുന്നീ പണ്ഡിതന്മാരെ “ “മുശ്‌രീകീ ങ്ങരം"" എന്നു” പറയുന്നത്‌ ക്ഷന്തവ്യമാണോ? അതവർ സഹി ക്ഭമേഠ? കാഫിറാക്കൽതന്നെ അവരുടെ നോട്ടത്തിൽ ചെറിയ ശി ക്ഷയേ ആയവുകയുള്ള. പരലോകത്തിൽ അവരടെ സ്വാധീനം ചെ ലുത്താൻ സാധിക്കുമായിരുന്നെങ്കിൽ അവർ എന്ത്‌” ചെയ്യുമെന്നു” നമുക്ക” ഈഹിക്കാം, � കു വ്വ; നിങ്ങളൊന്നു മനസ്റ്സിലാക്കണം മുശ്‌രിക” എന്നു” പറയ ന്നതിൽ അത്രയൊന്നും പരിട്രാന്തരാകേണ്ടതില്ല. നാമൊക്കെ ഒരള വിൽ മുശ്‌രിക്കിങ്ങളാണ”, നാമറിയാതെ ശിർകിൻെറ ഏതെങ്കി ലും ഒരു രൂപം നമ്മുടെ സ്വഭാവത്തിൽ ഇഴുകിച്ചേർന്നിട്ടുണ്ടാകും . ഞാനത്‌ വർണ്ണ്ണിക്കുന്നില്പ. അല്പാഹു ഖുർആനിൽപ്പറയയന്നത്‌” കേ രാംക്കൂ. നിങ്ങളിൽ അധികവും മുശ”രിക്തഷീഞ്ങളായിട്ടല്ലാതെ വിശ്വ സികളാകുന്നില്പ എന്നാണ്‌”. അത്‌ നിഷേധിക്കാൻ പററുകയില്ല ല്പൊ. ശിർക്ക്‌ ശിർക്ക്‌” ബഹുഭൂരിപക്ഷത്തിലും ഉണ്ട. നബി (സ) എന്ത” പറഞ്ഞു, എൻെറ ഉമ്മത്തിൽ ശിർകിനെ ഞാൻ ഭയ പ്പെടുന്നു എന്താ അതിനത്ഥം? ശിർക്‌” കടന്നുകൂടാവുന്ന സാഹചര്യം ഭാവിയിൽ ഉണ്ടാകും എന്നല്ലെ? ആ സാഹചര്യം ഉണ്ടായി. ശിക്കു: കടന്നുകൂടി. എല്ലാവരും -ചിലരൊഴികെ-ഓരോ നിലയിൽ മുശ? രിക്കായി, അത്‌ ശുദ്ധീകരിച്ചു തഹീദുകാരായി രൂപാത്തരപ്പെടാ൯ നാം ഓര്രേരുത്തരും ശ്രമിക്കണം. ഈ. ആശയത്തിലെന്താണ" തെററ്‌? 'താ: ഇപ്പോഠം ശരിയായി. നുഹാപറഞ്ഞതിൽ തെറ്റൊന്നു മില്ല. ഈ മുസ്ണ്ിയാക്കളുടെ നയമാണ്‌ തെററ, വ്യകതി വിദ്ധേ ഷം ഒന്നുമാത്രമാണ്‌ അവരെ ഇതിന" പ്പേരിപ്പിച്ചത്‌ എന്നതിആ സംശയമില്ല. മാത്രമല്ല ആ തെററായനയം നടപ്പിലാക്കാൻ പാവ പ്പെട്ട അജ്ഞരായ എന്നെപ്പോലെയുള്ള ബഹുജനങ്ങളേയും കൂട്ടപി ടിച്ചിരിക്കുന്നു, മയ്യിത്‌ നമസ്ത്രരിച്ചാലുള്ള കൂലി എത്രപേർക്ക്‌” ഇ വർകാരണം നഷ്‌ടപ്പെട്ടു, മനക്ശേശവും . യു; ഒരു മഹല്ലിലെ ഖത്വിീബിനെ മാററിയിട്ടുണ്ടെന്നു” കേ ടം കുറച്ചു ചിന്തിക്കുന്നവൻ അവിടെയുണ്ടെന്നു” തോന്നുന്നു. വ്യ: മുസ്ത്രീമിന്‌ നമസ്‌കാരം വിലക്കുന്ന മുസ്റ്റിയാരെ മഹ . ്ലിൽനിന്നു” വിലക്കണം ,മുസ്്സിംകളടെ അദ്ധ്യാത്മ ഗുരുക്കന്മാരായി സന്മാശ്ശൂദർശ്‌കളായി പരിലസിക്കേണ്ടവരായ ഈ പണ്‌ഡിത ന്മാർ അല്പാഹുവിൻെറ പേരുംപറഞ്ഞു ജനങ്ങളെ വഴിതെററിക്കുക യ്യം അന്യോസ്യം ശത്രുക്ളൊക്കി നാട്ടിൽ കലാപം സൃഷ്‌ടിക്കുകയു മല്പേ ചെയ്യുന്നത്‌? ഇത്തരക്കാർ പളഭികളിൽ നിന്നു” പുറത്ത്‌ പോ ണം, ജനങ്ങ അവരുടെ സ്വാധീന ലയത്തിരുനിന്നു്‌ മോചി തരാവുകയും വേണം. � 43 താ; എനിക്ക്‌ ഇപ്പോഴാണ്‌ ചൂടാവുന്നത്‌". കാര്യം ഇപ്പോഴാ ണ്‌ ശരിക്കും മനസ്സിലാകുന്നത്‌. വ്യ: ചൂടായ നിങ്ങളെ പ്ഴ്പ്പിച്ചുതരാം. കേഴംക്കധിൻ--ന ഹാസാഹിബിന്റെറ മയ്യിത്‌ നമസ്‌കരിച്ച അറിയപ്പെടുന്ന വ്യക്‌ തികളിൽ പാണക്കാട്ടെ ശിഹാബ തങ്ങളും ഉമർബാഫ ഖീതങ്ങളും മററുപല ഉന്നതശീർഷന്മാരും പെടുന്നു. അവരുടെ തഹീദും ന ഹായുടെ രരഹീദും സംഘട്ടനത്തിലല്ലപ. അപ്പോം ശര്രുവിൻെറ മിത്രംശത്രു എന്ന ന്യായേന നഹാക്ക്‌ നമസ്കരിച്ച തങ്ങൻമരുടെ തരഹീദും സംഘട്ടനത്തിലാണെന്നു സിദ്ധിക്കുന്നു, എന്താണ്‌ ഫ ലം? അവരും നഹായെപ്പോലെ തള്ളപ്പെടും എന്നത്ഥം. താ; പടച്ചോനെ വല്ലാത്ത കുടുക്കത്തിലായ ല്ലെൌ കാര്യങ്ങഠം. വ്യ: തീർന്നിട്ടില്ല താടിക്കാരാ, ജീവിച്ചിരിക്കുമ്പോരം ഒ ന്നും പറയില്ല. നഹാസാഹിബ്‌ മരിച്ചപ്പോടം അദ്ദേഹുത്തെപ്പ ററിയുള്ള വിധി പുറത്തായി ജനങ്ങം നടപ്പറക്കി. അത്‌ പോലെ ഞാനും താനും ഇപ്പോടം അവരുടെ കൂടെ അവരിൽപ്പെട്ടവരെപ്പോ ലെ സമുഹത്തിൽ കഴിയുന്നു. പക്ഷെ നമ്മുട്ടെ അന്ത്യഘട്ടത്തിൽ ഈ മുസ്‌ല്യാർ നമ്മെപ്പറാി എന്ത്‌ പറയുമെന്നു” ഇപ്പോരം അറി യാമോ? താ; അതറിയാൻ കഴിയഷില്ലല്ലെൊ നമ്മളെ പററിച്ചുകളയുമോ? ൨൭" അതാണ്‌ ഞാൻ ആദ്യം പറഞ്ഞത”. മുന്ധ്‌ല്യാർ എ തൂ” പ്രസംഗിച്ചാലും ഞാൻ കമ എന്നു” ശബ്‌ ദിക്കയില്പം വല്ല തും പഞ്ഞു എതിർത്തുപോയാൽ ഉടനെ നമുക്ക” മുദ്രകുത്തും-മുജാ ഹിദ്‌ അല്ലെങ്കിൽ ജമാഅത്ത്‌. അറിഞ്ഞോ? ഇപ്പേരം ഒന്നും പ രസ്ധ്യമായിപ്പറയില്ല. സ്വകാര്യമായി ഓരോരുത്തരോടും പറയും. അത്‌ മന സ്റ്റിൽ വെച്ചുകൊണ്ടു അവരെക്കെയും നമ്മോട്‌ ചിരിച്ചുക ളിച്ചം ഒപ്പിച്ചുപഞ്ഞും സ്നേഹത്തിൽ കഴിഞ്ഞുകൂടും. അല്പാഹുവി ൻെറ കല്പനക്ക്‌” നമാഠം മരണപ്പെട്ടാൽ കാണാം മുസ്‌ല്യാരെ രം ഗത്ത'; കേരംക്കാം അദ്ദേഹത്തിനെറ പ്രഖ്യാപനം. നമ്മുടെ. സുന്ന യിൽപ്പെട്ട ആളല്ല. സ്വർഗ്ഗാവകാശിയല്ല. പ്രാത്ഥന അർഹിക്കു ന്നില്പ. ആരും അയാളുടെ മയ്കത്രിത” നമമസ്തരരികരുത്‌ മുസ്‌ല്യാർ � 4 അങ്ങനെ പറഞ്ഞാൽ പിന്നെ ഏത്‌ കോഴിയാ നമുക്ക്‌ വേണ്ടി മയ്യിത നമസ്ത്ാരം നിറവേററുക? ഒരു പക്ഷെ മുസലീം ഖബർസ്‌ ഥാനിൽ നമ്മെ മറവ“ ചെയ്യാനും മുസ്‌ല്യാർ അനുവദിച്ചെന്നു വരില്ല. മുസ്‌ല്യാരുടെ കയ്യിലെ കുരഞ്ങുകളായ നാട്ടുകാർ നമ്മുടെ സഹോദരർ, ബന്ധുക്കഠം, അയൽവാസികഠം, സുഹൃത്തുക്കഠം_-എ തിർത്തെന്നും വരില്ല. അപ്പ്പോം നമ്മുടെ പുരയ്യടെ തെക്കേപ്പുറത്ത” നമ്മുടെ ഖബർ സ്ഥാൻ. മുസ്‌ലിയാരുടെ “ഭാഷയിൽ ശവക്കുഴി. താ: അള്ളോ, എനൻെറള്ളോ, മതിമതി, എനിയൊന്നും പറയ ല്ലെ. പഴ്ുക്കുകമാത്രമല്പ. ഉരുകിക്കഴിഞ്ഞു എനി ഞാൻ ആവിയായി ഇല്ലാതെയരകും. ഹലാക്ക്‌. നബി പറഞ്ഞിട്ടുണ്ടല്ലോ. ഒരു കാലം വരും ഉലമാഉഹുംശർറുമ്മിൻതഹ'തി അദീമിസ്സുമാഅ" അക്കാല ത്തെ പണ്‌ഡിതൻമാർ അപകടകാരികളാണൈന്നു” പടച്ചോനേ ഈ മുസ്‌ലിയാംൻമാരുടെ ശർറിൽനിന്നു” അറിവില്ലിത്ത ഞങ്ങളെ നീ രക്ഷിക്കണേ. ==നരകം ഹൌസ് ഫുൾ== വല്ലാതെ ക്ഷീണ. തോന്നിയ ഒരു ദിവസം നീണ്ട വിശ്രമം കരുതിക്കൊണ്ടു പള്ളിയിൽ പുറത്തെ ചരുവിൽ കിട.ഭകയായി രുന്നു. മദ്ധ്യാഹ”ന നമസ്ത്ാരംവരെ വിശ്രമസമയം സ്വപ്പം കണ്ടെ ത്താൻ നിരാശനായി. കാരണം എനിക്കുള്ള വിഭപങ്ങടം തെയ്യാ റാവുകയാണ*. � 40 ഒരു പെക്കമുള്ള മനുഷ്യൻ കയറിവന്നു. കുതകുംചാരി കാ ററുകൊണ്ടിരിപ്പായി. അല്ലനിമിഷങ്ങരംക്കള്ളിൽ അകത്ത" നിന്നു" ഒരു കുറുകിയ മനുഷ്യൻ പുറത്തേക്ക” വന്നു. ഇവർ രണ്ടുചേരും സലാം ചൊല്ലീ സ. സാരം തുടങ്ങി. പ്രാരംഭ സംവാദത്തിൽനിന്നു മന സ്സ്റിലായത*; പൊക്കമുള്ള മനേഷ്യൻ എവിടെയോ ഒരു മോത്രകഴി ഞ്ഞു ആശ്വസിക്കാൻ കയറിയതാ: ഭറേറയാഠം ഉഹഠനമസ്ത്റാ രം കഴിഞ്ഞുപോകാനുള്ള ഒരുക്കത്തിലും . വിദൂരവാസികളായ പഴയ സ്നേഹിതന്മാരാണെന്നും ആശ യാദർശങ്ങളിലുള്ള സമാനതന്‌.മിത്തം അസാധാരണമായ സാ ഹോദര്യ ബന്ധം നിലനിർത്തുന്നവരാണെന്നും അവരുടെ സംഭാഷ് ണം വ്യക്തമാക്കി. പെട്ടെന്നു” അവരുടെ സംഭാഷണം മറെറാരു പാതയിലേ ക്ട തിരിഞ്ഞു അപ്പൊഴാണ്‌ എനിക്ക്‌ ജോലിയായത്‌ , പൊക്കമുള്ള മനുഷ്യനു; നിങ്ങളെന്ത്‌ കൊണ്ട്‌ ജനമേറാപ്പറ മബ്പിലെ യോഗത്തിൽ വന്നില്ല? ഞാൻ അവിടെ പ്രതീക്ഷിച്ചു. കുറുകിയമനുഷ്യൻ: അതിൽ പങ്കെടുത്തില്ലല്ലെൊ. എന്നു” എ നിക്കും വല്ലാത്ത നിരാശയുണ്ട്‌. അനിവാര്യമായ മറൊരു കാര്യ ത്തിൽ അന്നേദിവസം എനിക്ക്‌ ബന്ധപ്പെടേണ്ടിവന്നു, പൊ: അന്നു” ആ യോഗത്തിൽ അവർ പറഞ്ഞതിൽ" ഏതാ ഞ്രൊക്കെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു, ഇസ്റമിനൻെറ പേരുപറ ഞ്ഞു എന്തൊക്കെയാണ്‌ അവർ ചെയ്തകൂട്ടുന്നത"? ക; ഇതുവരെ വെതച്ചത്‌” ഇപ്പോഴാണ്‌” കൊയ്യാൻ തൂടങ്ങി : യതു". എല്ലാവരേയും കാഫിറാക്കിക്കഴിഞ്ഞു. ഇപ്പേഠം സ്വയ യം അന്യോന്യം കാഫിറാക്കിത്തുടങ്ങി. പൊ; കാര്യപ്പെട്ട ആതടെയോ ശാപം ഇവർക്ക്‌ ഫലിച്ചിട്ട അല്ലെങ്കിൽ പേരെടുത്ത ഈ പണ്ഡിതന്മാർ ഇങ്ങനെ തല്ലി പ്പ്രിയണോ? അതോടെ സമൂഹവും നടുങ്ങിക്കഴിയുകയമല്ലേ? 30 കു: ജമാംമുജയോടുളള എതിരപ്പം ശത്രുതയും എത്രമാത്രം ശ ക്തിയുയള്ളതും ആഴമേറിയതമാണെന്നോർത്തുനോക്കൂു. പൊതുനൻമ ക്രായാൽ പോലും അവരുമായി സുന്നികഠം ഒരു സാഹചധ്യത്തിലും സഹകരിക്കരുത്‌ എന്ന കാര്യത്തിൽ എന്തൊരു നിർബന്ധം. സ്വ യം നശിച്ചാലും അപമറനിതരായാല്യം സഹിക്കാം. ഇവരുമായി കൂടിയിട്ടു ഒരു നന്മയും കരസ്ഥമാക്കണ്ട, എത്ര വലിയ തിന്മയും സ ഹിക്കാൻ മടിക്കയും വേണ്ട. സഹനംദീനിന്‌ വേണ്ടി ചെയ്യന്ന സേവനമാണെന്നാണ്‌ ഈ “സുന്നീ കളടെ വിശ്വാസം. ; പൊ: റസൂൽ തിരുമേനി അമുസ്റ്ിംകളമയി മിനിമം പരറ പാടിയിൽ യോജിച്ച” സഹവർത്തിക്കാൻ തയ്യാറായിരുന്നു. എ ന്നാൽ അല്പാഹുവില്യം റസൂലിലും വിശ്വസിച്ചു ഖുർആനിലെ കല്പ നയനുസരിച്ച”, കഴിയുന്ന അളവിൽനല്പ മുസ്സിമായി ജിവിക്കുന്ന സ ഹോദരങ്ങളെ പച്ചയായി കാഫിറെന്നു” പറഞ്ഞുതള്ളാൻ ഒരു മടി യം ഈ “സുന്നി കഠം മ്ഴില്പാതായല്ലൊ. അവരെ പിൻപററുന്ന സാ ധാരണക്കാരായ മുസ്റ്സിം സഹോദരങ്ങളെക്കൊണ്ട?: ഇവര എന്തൊ ക്കെപറയിപ്പിക്കുന്നു? എന്തൊക്കെ. ചെയ്യിപ്പിക്കുന്നു? അത്‌ൻെറ പാപഭാരഞ്ദഠം ജപ്പോരം അവരുടെ പിരടിയിൽത്തന്നെ വീഴുക യാണ്‌. ി കു; അവരുടെ ഭാഷയിൽ ഉഇപ്പോരം “നരകം ഹാസ്‌ഫുഠം-- സ്വഗ്ശംകാലി? എന്ന സ്ഥിതിയാണുള്ളത്‌. മുജാഹിദുകരംക്കും 3 മാ അത്തുകാക്കും പക്കാ കാഫിർകളാകയാൽ സ്വർഗ്ശുപ്പവേശമില്ല. (സുന്നികരംക്കു” മാത്രമായി സ്വന്തമായിരുന്ന സ്വർഗ്ഗം. ഇപ്പോഠം അ വർ രണ്ടുവിഭാഗമയ”; അന്യോന്യം കാഫിറാക്കിത്തുടങ്ങി, ഇരു കൂട്ടരും കാഫിറായി സ്വർ്റ്ൂപ്പവേശവകാശം കുളഞ്ഞുകളിച്ചു. ഇ പ്പോഴെന്തുണ്ടായി? സഗ്ലൂത്തിൽ ആരുമില്ല. കാലി എല്ലാവരും ന ' രകര്തിലെത്തിക്കൊണ്ടെ"രികകന്നു. അങ്ങനെ നരകം ഹനസ്‌ഫു൦. പൊ; ഫലിതമാണെങ്കിചും സംഗതിയുടെ കിടപ്പത്ങനെയാ � ന ച [1 ണ്‌. പരസ്യമായി ബുദ്ധിശൂന്യമായ ഫത്‌വകരം നല്ലറൻ ഒരു മ ടിയില്പാത്ത ആലിമീങ്ങളാണ്‌ അവർ നഹാസാഹിബിൻെറ മയ്യ ത്ത” നിസ്ത്റരരിക്കരുതെന്നു” മുസ്സ്റിം സാമാന്യ ജനങ്ങളെ വിലക്കിയ വരാണവർ. നഹാ സുന്നിയല്ല. മുഭാഹിദാണ്‌ . മുസ്ണ്ിംകളുടെ പ്രാ ത്ഥനക്ക്‌” അർഹനല്ല. അതായത്‌” മുസ്റ്ിമല്പ, കാഫിറാണ്‌, വെ ളിയാഴ്ചതോറും ഡജൻ൯കണക്കിന്‌ മയ്യിത്‌ നിസ്റ്റ രിക്കുന്ന. അവ രൊക്കെ പച്ചമരുന്നോ പറിമരുന്നോ ആരറിയുന്നു. അല്പാഹുത്തആ ലാ സൃഷ്ടിച്ച സകലജാതി ജീവജാലങ്ങടംക്കും തുല്യമായ ജീവികം മശഷ്യസമുദായത്തിലുണ്ട്‌. മുസ്റ്ിംകളിലുണ്ട്‌. അല്ലാഹുത്ത ആലാ നിരോധിച്ച എല്ലാ ഹീനര്കളം ന്യൂനതകളം ക്രുരതകളം വഹിച്ചും വർത്തിച്ചും ഇസ്സാമുമായുള്ള എല്ലാ ബന്ധങ്ങളും വിച്ചേദിച്ചും നടക്കു ന്നവർ-കണ്ടവഴിയോരങ്ങളിൽ നിന്നു" പാത്തികടഞ്ഞു പേകുന്ന മാ ന്ൃയന്മാർ-കുടിച്ചുകുഴഞ്ഞു താളം തെററി ആടിയുലഞ്ഞു വഴിയോരമത്ങ ളിൽ മലർന്നടിച്ചുവിണു ബേറധംകെട്ട കിടക്കുന്ന യോഗ്യന്മാർ -താ ത്താടെയും കാക്കാടെയയം മകനറയിപ്പിറന്നു എന്ന ഒരൊററ യോഗ്യത യിൽ മുസ്റ്ിമായി. എണ്ണപ്പെടന്നപർ- ഇവർമെമെക്കെയും മയ്യിത്‌" നമസ്തരിക്കാൻ സദാസന്നദ്ധരായിക്കൊണ്ടു ഖത്വ*ബന്മാരും പൊ തൂജനങ്ങളും കഴിഞ്ഞുകൂടുന്നു അവരൊക്കെ സുന്നിയാണ്‌.. ഒരുപ്ര ശ'നവുമില്പ നമസ്‌കരികൊം നമസ്‌കരിക്ണെം. നിസ്‌കരി ച്ചാലും ഇല്ലെങ്കിലും ആരറിയുന്നു. നഹാസാഹിബ്‌ അങ്ങനെയ ലര. അറിയപ്പെടുന്ന മുജാഹിദ്‌. അദ്ദേഹത്തിനു" പരസ്യമായി നമസ്ത്റാരം നിഷേധിക്കണം എന്നാലേ സുന്നികഠം ആകുകയുള്ള-- യഥാത്ഥ സുന്നികഠം. എന്നാൽ സുന്നികളല്പാത്ത വരെ അങ്ങേഅററം വെറുഴകെയയം, നഖശിഖാന്തം എതിർക്കുകയം, ആത്മനാശപരമാ യാല്യം സഹകരിക്കറതിരിക്കുകയും ചെയ്യുന്നവരാണ്‌. ഇങ്ങനെ ചെയ താലേ മുജാ - ശമകരം പഠിക്കുകയുള്ള. കു: ഞാൻ പഞ്ഞില്ലേ, നരകം ഫാസ്‌ ഫു. സ്വഗ്ഗ ത്തിൽ ആളില്ലാതായി കാന്തസുന്നികളെ. സൂര്യസുന്നികരം കാഫി റാക്കി; സൂര്യസുന്നികളെ കുഠനന്തസുന്നികഠം കാഫ്‌റാക്കി. സുന്നി � 8 കളിൽ കുഫീറല്പാത്തവരായി ആരും അവശേഷിക്കുന്നില്ല. പൊൌ; ഈ കാഫിഠർക്കൽ ശരിയല്ലെന്നു? സുന്നികഠം തുരന്നു പറയുകയില്ല. കാരണം അത്‌ ശരിയല്ലെന്നു” സമ്മതിച്ചാൽ അ വർ ജമ മുജ-യെ കാഫിറാക്കിയതും ശരിയ്യല്ലെന്നു” സമ്മതിക്കേ ണ്ടിവരും. ഏതായോലും ഒരാശ്വാസമുണ്ട”. അല്പാഹുത്ത ആല സ്വ ക ലം; ശ്ുവേകാശികളെ നിർണ്ണയിക്കുന്നത്‌ സുന്നി മുസല്യകേളെടെ സ മ്മതം. ചോദിച്ചിട്ടല്ല. അജ്ഞാനത്തിൻെറ മദ്ധ്യത്തിൽ സ്ഥിതിച്െയുന്നവരും സ്വയം ധീരന്മാരെന്നും പണ്ഡിതഡ്മാരെന്നും അഭിമാനി ക്ന്നവരുമായ മുഡന്മാർ കുരുടനാൽ നയിക്കപ്പെഴന്നവരെ പ്പേലെയാണ്‌”. മുണ്ഡകോപനിഷത". � slrhu5q9hca23rlzc1snkjt7fx59450 214492 214491 2022-07-22T17:48:18Z 5.36.25.111 /* നല്ലത് നടത്താൻ നാട്ട്കാരെപേടി */ wikitext text/x-wiki വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധപുസ്തകമാണിത്. . സാമൂഹികമായും മതപരമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു. ==നിങ്ങൾക്കെന്ത് കാര്യം== അനുഭവം 1 ഒരു ദിവസം അസർ നമസ്‌കരിച്ച പള്ളിയുടെ വരാന്തയിൽ വിശ്രമിക്കുകയായിരുന്നു, കുറച്ചുകഴിഞ്ഞപ്പോൾ ഒരു മാന്യൻ പള്ളിയകത്ത് നിന്നുംവന്നു വരാന്തയിൽ ഇരിപ്പുറപ്പിച്ചു. വിശ്രമാവശ്യാർത്ഥമുള്ള ഇരിപ്പായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌. അല്പസമയം കഴിഞ്ഞപ്പോൾ മറ്റൊരു മാന്യൻ വെളിയിൽ നിന്നും പള്ളിയങ്കണത്തിൽ കടന്നുവന്നു അവിടെ ഇരിപ്പുണ്ടായിരുന്ന മാനൃന്‌ സലാംചൊല്ലി സമീപത്തായി ഇരിപ്പുറപ്പിച്ചു. 'നിങ്ങൾ പള്ളിയിലേക്ക്‌ പോന്നിട്ടുണ്ടെന്ന് പുറമേനിന്നറിഞ്ഞു അതുകൊണ്ടാണ്‌ ഇങ്ങോട്ടു പോന്നത്‌” വന്നആൾ ഇപ്ര കാരം സംഭാഷണം ആരംഭിച്ചു. ഇരിപ്പുണ്ടായിരുന്ന ആൾ : എന്താ പ്രത്യേകം വല്ലതൂം ഉണ്ടോ? നമ്മൾ ഇന്നലെവരെ ദിനംതോറും കണ്ടുകൊണ്ടിരുന്നല്ലോ. വന്നആൾ : ഇപ്പോൾ കാണേണ്ടുന്ന ഒരാവശ്യം ഉണ്ടായി ഇവിടെവെച്ച് കാണാൻസാധിച്ചത്‌ സൗകര്യമായി. ഇരി. ആൾ : അപ്പോൾ വിഷയം രഹസ്യമാണെന്ന് മനസ്സിലാകുന്നുണ്ട്. ഒഴിഞ്ഞ സ്ഥലത്ത്‌വെച്ച് സംസാരിക്കുന്നത്‌ അത്തരം കാര്യങ്ങ ളാണല്ലൊ. വന്ന: നമ്മെ സംബന്ധിച്ചുമാത്രമേ രഹസ്യമാകുന്നുള്ളു. വിഷയം പരസ്യമാണ്‌, നിങ്ങൾ തന്നെ പരസ്യമാക്കിയതുമാണ്‌. ഇരി: എന്തോ ഒരു കുററാരോപണം പോലെയുണ്ടല്ലൊ എന്തോ രഹസ്യങ്ങൾ ഞാൻ പരസ്യപ്പെടുത്തിയെന്ന് തോന്നുന്നു. ഒന്നും മനസ്സി ലാവുന്നില്ലല്ലോ. തുറന്നുപറയൂ ഇഷ്ടാ, വ: നിങ്ങളുടെ നോട്ടീസ്‌ കണ്ടു, അത്‌തന്നെ. ഇ: ഓഹോ അതിലെന്ത് രഹസ്യമിരിക്കുന്നു. എത്രകാലമായി പരസ്യമായിക്കഴിഞ്ഞതല്ലെ. നൂററാണ്ടുകളായി ലോകസമക്ഷം പരസ്യമാ യി നിലകൊള്ളുന്ന ഒരു കാര്യം നാം രണ്ടുപേരും കൂടി രഹസ്യമാക്കിയാൽ രഹസ്യമാകുമോ? വ: നിങ്ങളുടെ നോട്ടീസിൻെറ ഔചിത്യത്തെക്കുറിച്ചാണ് എനിക്ക് ചോദിക്കാനുള്ളത്‌. ഇ: അതൊരു നോട്ടീസിൻെറ മറുപടിയാണ്‌. ഔചിത്യദോഷം അതിലില്ല. വ: അത്‌ നിങ്ങളുടെ അഭിപ്രായം, എൻെറ അഭിപ്രായം അങ്ങനെയല്ല. ആ നോട്ടീസ്‌ വേണ്ടായിരുന്നു എന്നാണ്‌. ഇ: എന്ത്‌ ചെയ്യാൻ. ഞാൻ നിങ്ങളുടെ അഭിപ്രായമനുസരിച്ചല്ലല്ലോ നീങ്ങുന്നത്‌ . എല്ലാവരുടേയും അഭിപ്രായം അനുസരിച്ചു ചെയ്യുന്ന ആൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇരിക്കട്ടെ, താങ്കളുടെ അഭിപ്രായം ഒന്ന് കേട്ടാൽ കൊള്ളാം. വ: മറെറാരു നോട്ടിസിൻെറ മറുപടിയാണല്ലൊ നിങ്ങളുടെ നോട്ടീസ്‌? ആ നോട്ടീസിൻെറ കർത്താവ്‌ ഒരു മുസ്ലിയാരാണ്‌. വിഷയം നമ സ്‌കാരമാണ്‌ അങ്ങിനെയുള്ള ഒരു നോട്ടീസിന്ന് പ്രതി നോട്ടിസ്‌ ഇറക്കേണ്ടത്‌ ആരാണ്‌? ഇ: ആ നോട്ടീസിലെ ദോഷങ്ങളോ, പാകപ്പിഴകളോ ചൂണ്ടിക്കാണിക്കാനും ചോദ്യങ്ങൾക്ക് മറുപടി പറയാനും കഴിവുള്ള ആൾ. വ: അതാരാണ്‌? ഇ: അതിന്‌ കഴിവുള്ള ആൾ. വ: അതേ, അത്‌ സമ്മതിച്ചു. അതാരാണെന്ന് ഇ: അതിനു ആവശ്യമായത്ര അറിവുള്ള ആൾ. വ: അതാരാണെന്നാണ്‌ ഞാൻ ചോദിക്കുന്നത്‌. ഇ: അതോ, അത്‌ നിങ്ങൾ തന്നെ. വ: ഞാനല്ല എനിക്കതിനുള്ള അറിവില്ലെന്ന് നിങ്ങൾക്കറിയാമല്ലൊ. ഇ: എന്നാൽ പിന്നെ ഞാനാണ്‌. വ: നിങ്ങളുമല്ല. ഇ: എന്ത്‌കൊണ്ടല്ല വ: നിങ്ങൾക്കതിനുള്ള അറിവില്ല. ഇ: എൻെറ അറിവ്‌ അളക്കുന്നതും നിർണ്ണയിക്കുന്നതും നിങ്ങളല്പ. വ: എനിക്ക്‌ ഏകദേശം ചരിത്രപശ്ചാത്തലത്തിൽ നിർണ്ണയിക്കാം. നിങ്ങൾ ആണെന്ന് നിങ്ങൾതന്നെ ഉറപ്പിക്കുന്നതിലെ യുക്തിയെ ന്താണ"? ഇ: അർത്ഥമില്പാത്ത ചോദ്യമാണല്ലൊ അത്‌. വ: അർത്ഥമുള്ള ചോദ്യമാണത്‌, നിങ്ങൾക്ക്‌ അതിൻെറ മറുപടി അറിയില്ല. ഇ: ഒരു നോട്ടീസിന് മറുപടി കൊടുക്കുന്നത്‌ അതിന് കഴിവുള്ള ആൾ എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കില്ല. എന്നാൽ ഞാൻ പറ യുന്നു, മറുപടി കൊടുക്കേണ്ടത്‌ ഞാൻ തന്നെ. വ: അല്ല, നിങ്ങളല്ല. ഇ: പിന്നെ ആരാണ്‌? വ: ഒരു മുസ്ലിയാരാണ്‌ മറുപടികൊടുക്കേണ്ടത്‌. കാരണം നോട്ടീസ് മുസ്ലിയാരുടേതാണ്. ഇ: നോട്ടീസിലെ കാര്യങ്ങൾ ഒരു മുസ്ലിയാർക്ക് മാത്രം അല്ലെങ്കിൽ, കുറേ മുസ്ലിയാക്കൾക്ക് മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലാ എല്ലാ മുസ്ലിംകളേയും ബാധിക്കുന്ന നമസ്‌കാരമാണ് അതിൽ പരാമർശിതവിഷയം. ആകയാൽ കഴിവുള്ള ആർക്കും മറുപടികൊടുക്കാം നോട്ടീസ്‌ ഇറക്കാം. വ: ഒരു മുസ്ലിയാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ മുസ്ലിയാരല്പാത്ത ഒരു സാധാരണക്കാരനെങ്ങനെയാണ് മറുപടി കൊടുക്കുക? ഇ: മുസ്ലിയാരെങ്ങനെ മറുപടി കൊടുക്കുമോ അത്‌പോലെ ഒരു സാധാരണക്കാരനും കൊടുക്കാം. വ: മുസ്ലിയാർക്ക് തുല്യമാകുമോ സാധാരണക്കാരൻ? ഇ: ആവും. എന്തുകൊണ്ടായിക്കൂടാ? നിങ്ങളുടെ ചോദ്യത്തിൽ മുസ്‌ലിയാർ എന്നാൽ ഒരു വമ്പിച്ച വസ്തുവാണെന്ന് ഭയമാകുന്നല്ലോ? വ: നിങ്ങൾ ഏതായാലും ഇതിന്നൊരുമ്പെട്ടത് നന്നായില്ല. അത് വേണ്ടാത്ത പണിയായിപ്പോയി. ഇ: വേണ്ടതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ചെയ്യേണ്ടിയിരുന്നില്പാ എന്ന് നിങ്ങൾ പറയാൻ കാരണം? വ: അതിന്‌ പററിയ ആളുകൾ വേറെയുണ്ടല്ലൊ. അവർ അത്‌ ചെയ്തുകൊള്ളും. നിങ്ങൾക്ക്‌ നിങ്ങളുടെ തൊഴിലും നോക്കി ഇരുന്നാൽ പോരേ? ഇ: എൻെറ തൊഴിലിൽപ്പെട്ടതാണ് ഇസ്‌ലാമിനെ പഠിക്കലും പഠിപ്പിക്കലും പ്രചരിപ്പിക്കലും തെററുകണ്ടാൽ ചുണ്ടിക്കാട്ടലും തിരുത്തലും - അങ്ങിനെ ഇസ്‌ലാമുമായി ബന്ധപ്പെട്ട എല്ലാത്തിലും സജീവമായി ബന്ധപ്പെട്ടു പ്രവർത്തിക്കലാണ് എൻെറ തൊഴിൽ നമ്പർ വൺ. മററുള്ളതെല്ലാം ദുൻയാവിലെ ദിവസങ്ങൾ കഴിച്ചു കൂട്ടാനുള്ള തന്ത്രങ്ങൾ മാത്രം. മുസ്ലിയാരുടെ നോട്ടീസ്സിലെ അനൗചിത്യവും പരാജയലക്ഷണങ്ങളും അഭംഗിയും അപ്രസക്തതയും ഒക്കെ ചൂണ്ടിക്കാണിച്ചു ഞാൻ ഒരു മറുപടി തയ്യാറാക്കിയതിന്ന് നിങ്ങൾക്കെന്ത് കാര്യം അത്‌ ചോദ്യം ചെയ്യാൻ? എനിക്ക്‌ ശരിയെന്ന് തോന്നുന്നത്‌, എന്നിക്ക്‌ കടമ എന്ന് തോന്നുന്നത്‌ എൻെറ മനോഗതംപോലെ ചെയ്യുന്നതിന്‌ നിങ്ങളുടെ അനുവാദം വാങ്ങേണമെന്ന് തോന്നുന്നുവല്ലോ. നിങ്ങളുടെ വാചകരീതികണ്ടാൽ ഞാൻ എന്തോ ആപത്ത്‌ നിങ്ങൾക്ക്‌ വരുത്തിവെച്ചത്‌ പോലെത്തോന്നും. നിങ്ങളുടെ ആ ഭാവത്തിന്‌ ഒരു വിശദീകരണം ആവശ്യ മാണ്‌. വ: വിശേഷാൽ ഒന്നും ഇല്ല. നിങ്ങൾ ഇപ്പറഞ്ഞമാതിരിയൊന്നും ഞാൻ കരുതിയില്ല, ഇസ്‌ലാമിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മുസ്ലിയാക്കൾ ഉള്ള പ്പോൾ നിങ്ങൾ എന്തിന്‌ അതിൽ കയറിക്കൂടുന്നു, കയ്യിട്ടു വാരുന്നു. അതാണ്‌ എൻെറ വിചാരം. ഇ: നിങ്ങൾ ഇപ്പോൾ പറഞ്ഞതിൽ രണ്ടു കാര്യങ്ങളുണ്ട്‌ . ഒന്ന് മുസ്ല്യാക്കളേ, അവർ മാത്രമേ, ഇസ്‌ലാമിനെപ്പററി സംസാരിക്കാൻ പാടുള്ളു. രണ്ട്‌ മുസ്‌ലിയാരല്ലാത്ത ഞാ൯ ഇസ്‌ലാമിനെപ്പററി സംസാരിക്കാ൯ യോഗ്യനല്ല. ഇതുരണ്ടും ശരിയല്ല. നിങ്ങളുടെ ധാരണ മാറേറണ്ടിയിരിക്കുന്നു. അക്കാര്യ ത്തിൽ നിങ്ങൾ അജ്ഞനാണ്‌. വ: നിങ്ങളുടെ വയസ്സ്‌ ഏകദേശം എനിക്കും ആവാറായി, എനി അഭിപ്രായം ഒന്നും മാറേറണ്ട ആവശ്യമില്ല. ഇ: ചെറുപ്പം മുതലേ തെററായ ധാരണവെച്ചു പുലർത്തുകയും അത് ശരിയായ ധാരണയുമായി കൂട്ടിമുട്ടാൻ സന്ദർഭം ലഭിക്കാതെ വരികയും ചെയ്തതി നാൽ സ്വയം തെററുകളെപ്പററി ബോധവാനാവാൻ ഇത്‌വരെ നിങ്ങൾക്ക്‌ സാധിച്ചില്ല. വയസ്സ്‌ എത്ര അധികമായാലും ശരിയായ അറിവ്‌ പഠിക്കാത്തവൻ, പഠിച്ചതൊക്കെ ശരിയെന്ന് മൂഢമായിക്കരുതുക സ്വാഭാവികമാണ്‌. നിങ്ങളും അമ്മാതിരി ഒരാളാണെന്ന് കരുതാനിടവരുന്നതിൽ വ്യസനമുണ്ട്. പക്ഷെ നാം ഇത്രകാലം പഴകിയിട്ടും നിങ്ങളുടെ തനിനിറം ഇന്നല്ലേ ഞാൻ കണ്ടുള്ളു എന്ന്‌ അത്ഭുതപ്പെടുകയാണ്‌ . വ: എന്താണ്‌ അത്ഭുതകരമായ എൻെറ തനിനിറം നിങ്ങൾ പുതുതായിക്കണ്ടത്‌ . ഇ: സുബഹാനല്ലാ ഈ കണ്ടത്‌ പോരേ. ഇസ്‌ലാമിൻെറ കുത്തക മുസ്‌ലിയാക്കൾക്ക്‌ കൊടുത്തിരിക്കയല്ലേ. ഇസ്‌ലാമിൻെറ സംരക്ഷണച്ചുമതല മുസ്‌ലിയാ ക്കൾക്ക്‌ കരാർ കൊടുത്തിരിക്കയല്ലേ. ഇസ്‌ലാമിനെപ്പററി ആരും മിണ്ടരുത്‌. എഴുതരുത്‌ എല്ലാം മുസ്‌ലിയാക്കൾ ചെയ്തു കൊള്ളും. അത്‌ അവരുടെ മാത്രം ചുമതലയാണ്‌, ഇതാണ്‌ നിങ്ങളുടെ ഒരു നിറം. മറ്റൊരു നിറം. എന്നിൽ നിങ്ങൾ കാണുന്ന അയോഗ്യത, അതിൻെറ കാരണം നിങ്ങൾ പറയണം, മുസ്‌ലിയാരല്പാത്തത് കൊണ്ടു മാത്രമാണോ? മററുവല്ല ഹേതുവുമുണ്ടോ? വ: നിങ്ങൾ തെററിദ്ധരിക്കണ്ട, നിങ്ങൾ വലിയ മതപണ്‌ഡിതനൊന്നുമല്ലല്ലൊ. പിന്നെ ഒരു മുസ്‌ലിയാരോട് നേരിടാൻ നിങ്ങളെന്തിന്‌ പോകണം. അതാണ്‌ എൻെറ ചിന്താഗതി. ഇ: മുസ്‌ലിയാരുടെ നോട്ടീസ്‌ മറെറാരു നോട്ടീസിന്‌ മറുപടിയാണ്‌. മറുപടി പറയുമ്പോൾ പാലിക്കേണ്ടുന്ന മര്യാദ പാലിച്ചില്ല, അതിലെ സംശയങ്ങൾക്ക് മറുപടി പറഞ്ഞില്ല, അതെഴുതിയ ആളെ കണക്കിനു പരിഹസിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം ഏററവും പ്രധാനപ്പെട്ട, കർമ്മശാസ്ത്ര ശകല ത്തെപ്പറ്റിയാണ്‌ ആ വിവാദം. ഈ സാഹചര്യത്തിൽ ആ മുസ്‌ലിയാരുടെ നോട്ടീസിൽ സ്‌ററാണ്ടേടുള്ളതായില്ല. മുസ്‌ലിയാർ പദവിക്ക് യോജിച്ചതുമായില്ല. പിന്നെ ഇപ്പോഴത്തെ പാർട്ടിസ്പിരിറ്റിനെ ശരിക്കും നിഴലിക്കുന്നതാണ് മറുപടി, ഇസ്‌ലാമിക കർമ്മശാസ്ത്രം കൈകാര്യം ചെയ്യുമ്പോൾ സുന്നത്ത്‌ എന്താ ണെന്ന് മനസ്സിരുത്തണം. പാർട്ടി ജയിക്കണമെന്ന ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട്‌ എന്തെങ്കിലും പറയരുത്‌. ഈ പാകപ്പിഴകൾ നോട്ടിസിൽ എമ്പാടും കാണാനുണ്ട്‌. വായിക്കാനറിയുന്നവർക്ക്‌ അരിശം തോന്നും, വ: അത് അവർ തരക്കാർ തമ്മതമ്മിൽ കണ്ടുപിടിച്ചു അടരാടിക്കൊള്ളട്ടെ, ഇ: ആ കളി കണ്ടിരിക്കാൻ നിങ്ങൾക്ക്‌ കഴിയുമായിരിക്കാം എനിക്ക്‌ കഴിയില്ല. ബാഹൃരൂപത്തിലുള്ള പിശകുകൾ തന്നെ കണ്ണിൽത്തറക്കുന്നു. വസ്തു നിഷഠമായവ വേറെയും, വ: അതൊക്കെ മുസ്‌ല്യാക്കൾക്കുള്ളതല്ലേ. അവർക്കല്ലേ അതൊക്കെ സാധിക്കൂ, ഇ: അങ്ങനെ മുസ്‌ല്യാക്കളുടെ കുത്തകയല്ല അത്‌. നിങ്ങളുടെ ചോദ്യത്തിൽ മററാർക്കും അത്‌ സാദ്ധ്യമല്ലെന്ന് ധ്വനിക്കുന്നുണ്ട്‌ . വ: മുസ്‌ലിയാർ എന്നാൽ മതപണ്ഡിതൻ. അപ്പോൾ സാധാരണക്കാരനെങ്ങനെ മുസ്‌ലിയാർക്ക്‌ തുല്യമാകും? ഇ: നിങ്ങളുടെ അസാധാരണബുദ്ധിക്ക്‌ കൂപ്പുകൈ. സ്നേഹിതാ, ഒരു സാധാരണക്കാരൻ; നിങ്ങളുടെ ഭാഷയിൽ എല്പാ അമുസ്‌ലിയാക്കളും -മത ബേഠധ മില്ലാത്തവരാണെന്നല്ലേ നിങ്ങൾ പറയുന്നത്‌? മുസ്‌ലിയാർക്കുള്ള മതപാണ്ഡിത്യം അമുസ്‌ലിയാർക്ക്‌ ഉണ്ടായിക്കൂടെന്നുണ്ടോ? വ: മതപാണ്ഡിത്യമുണ്ടാകുമ്പോൾ അയാൾ മുസ്‌ലിയാരായി. ഇ: ഇല്ല. എത്രയോ അമുസ്‌ലിയാക്കൾ മതവിജ്ഞാനമുള്ളവരായുണ്ട്‌, മുസ്‌ലിയാക്കളല്ലാത്തവർക്ക്‌ മതബോധമില്ലെന്ന നിങ്ങളുടെ ധാരണയിൽ ഞാൻ അതിശയിക്കുന്നു. അത്തരം മതബോധമുള്ള അമുസ്‌ലിയാക്കളെ മുസ്‌ലിയാർ എന്നു ബഹുജനം വിളിക്കുന്നില്ലെന്നേയുള്ളൂ. വ: അപ്പോൾ ആരാണ്‌ മുസ്‌ലിയാർ? ഇ: പള്ളിദർസിൽ ചേർന്ന് അറബിഭാഷയിൽ കൂടി മതവിജ്ഞാനം നേടി, ആ അറിവ്‌ ജീവിതോപകരണമായി സ്വീകരിച്ച്‌, കണ്ടാൽ പണ്‌ഡിതനെന്ന് തോന്നിപ്പിക്കുന്ന വേഷഭൂഷാദികളോടെ ദീനീ പ്രവർത്തനവുമായി കഴിയുന്നവർ, ഈ ഉപാധിയോടെ ജീവിതം നയിക്കുന്നവർ. വ: മതവിജ്ഞാനമുള്ളവർ എന്ന് പറഞ്ഞാൽ പോരെ, ഇത്ര നീട്ടിവലിച്ചു വർണ്ണിക്കുന്നതെന്തിന്‌? ഇ; നിർവചനം ഒരളവിൽ പൂർത്തിയാവണമല്ലോ . മതവിജ്ഞാനം മാത്രം ലക്ഷണമാക്കിയാൽ പററുകയില്ല, ഞാനും നിങ്ങളും അരനൂററാണ്ടിലധികം കാലം മുസ്ലിം സമൂഹത്തിൽ മുസ്‌ലിമായി ജീവിച്ചു പല മുസ്‌ലിയാക്കളുടേയും മതപ്രഭാഷണങ്ങൾ കേട്ടിരിക്കും. ഇസ്‌ലാമികമായ കുറേ അറിവ് നമുക്കുണ്ട്‌. നമ്മെ ആരും മുസ്‌ലിയാരെന്ന് വിളിക്കുന്നില്ലല്ലോ. വ: നമുക്ക് അറിവുണ്ടെന്ന് ആളുകൾ അറിയാഞ്ഞിട്ട്‌. ഇ: നാം ജനങ്ങളുമായി സംസാരിച്ച്‌ ഇടപഴകുന്നുണ്ട്‌ നമുക്ക്‌ കുറേയൊക്കെ അറിവുണ്ടെന്ന് അവർക്കറിയാം അവർക്കറിവുണ്ടെന്ന് നമുക്കും അറിയാം. അങ്ങനെയുള്ള നാം അന്യോന്യം മുസ്‌ലിയാർ എന്ന് വിളിക്കുന്നില്ല. എന്തുകൊണ്ട് വ: എന്തുകൊണ്ടാണ് വിളിക്കാത്തത്? ഇ: നിങ്ങൾ പറയിൻ എന്തുകൊണ്ട്‌ അറിവുള്ളവരെ മുസ്‌ലിയാർ എന്ന് വിളിക്കുന്നില്ല. വ: നമ്മളൊക്കെ ചെറുപ്പം മുതലേ അറിയുന്നത്‌കൊണ്ടോ? നാട്ടുകാരനായത്‌കൊണ്ടോ? ഇ: നാട്ടിൽത്തന്നെ നാം പലരേയും മുസ്‌ലിയാർ എന്ന് വിളിക്കുന്നുണ്ടല്ലോ, ചെറുപ്പം മുതലേ അറിയുന്നവർ, അയൽവാസികൾ, അപ്പോഴോ? വ: നിങ്ങൾ പറയിൻ എന്ത്‌ കൊണ്ടാണ് ചിലരെമാത്രം മുസ്‌ലിയാർ എന്ന് വിളിക്കാൻ കാരണം? ഇ: മുസ്‌ലിയാർ, സാധാരണക്കാർ എന്നിങ്ങനെ രണ്ട് ഇനമായി മുസ്‌ലിംകളെ വകതിരിച്ച നിങ്ങൾ തന്നെയാണ് ഇതിന് ഉത്തരം തരേണ്ടത്‌. വ: അത്രക്കൊക്കെ ആലോചിച്ചാണോ മുസ്‌ലിയാർ എന്ന സംബോധന നാം നടത്തുന്നത്‌ അത്രയൊന്നും ഈ വിഷയം ചിന്തിച്ചിട്ടില്ല. നാട്ടുനടപ്പനുസരിച്ച്‌ മുസ്‌ലിയാരെന്നും . അല്ലാത്തവരെന്നും തരംതിരിച്ചു എന്നേയുള്ളൂ. ഇ: ഒരാളെക്കണ്ടാൽ അദ്ദേഹം ഒരു മുസ്‌ലിയാരാണെന്ന് ചിലപ്പോൾ നമുക്ക്‌ തോന്നാറുണ്ടല്ലോ? എന്താണതിന്‌ കാരണം? വ: വേഷംകണ്ടാൽ ഏകദേശം ഊഹിക്കാം. താടിയോ, തലയിൽക്കെട്ടോ ഉണ്ടായാൽ സാധാരണഗതിയിൽ ആ ആളെ ഒരു മുസ്‌ലിയാരായി സ്വീകരിക്കും. ഇ: അതാണ്‌ എൻെറ ലക്ഷണം അഥവാ നിർവ്വചനം നീളാൻ കാരണം. അറിവ്‌ ഹൃദയത്തിലാണ്‌. ജനങ്ങൾക്ക്‌ കാണാൻ കഴിയില്ല, അറിവിൻെറ പ്രതീകമായി ഒരു തലയിൽക്കെട്ട് ഉണ്ടായാൽ മുസ്‌ലിയാരായി. കൺകണ്ട അറിവാണ് അനുഗുണമായ വേഷം. ഇവിടെ തലയിൽക്കെട്ട്‌, താടി. വ: അത്‌ ശരിയാണ്‌, ഇത്‌ രണ്ടും അല്ലെങ്കിൽ ഏതെങ്കിലും ഒന്നുണ്ടായാലും മതി - അതിൻെറ ഉടമ മുസ്‌ലിയാരായി. കാരണം എല്ലാ മുസ്റ്റിയാക്കൾക്കും ഇത്‌ രണ്ടുമോ രണ്ടിലൊന്നോ ഉണ്ടാവാതിരിക്കില്ല. ഇ: അതിൻെറ നിർവചനം നീട്ടിയതെന്തിനെന്ന്‌ നിങ്ങൾ ആദ്യം ചോദ്യം ചെയ്തു. ഇപ്പോൾ അതിലെ “വേഷം” ആവശൃമാണെന്ന്‌ നിങ്ങൾ അനുകൂലിച്ചു. ശരി ഞാൻ ചോദിക്കട്ടെ, ഞാനും നിങ്ങളും മൂന്ന്‌ വാര തുണികൊണ്ട്‌ ലക്ഷണമൊത്ത തലയിൽക്കെട്ടുമായി സമൂഹത്തിലിറങ്ങിയാൽ നമ്മെ മുസ്‌ലി യാർ എന്ന് വിളിക്കുമോ? വ: വിളിക്കില്ല. നിങ്ങൾ മുസ്‌ലിയാരല്ലെന്ന്‌ അവർക്കറിയാം. ഇ: അങ്ങനെ അറിഞ്ഞാൽ പററുമോ. നമുക്ക്‌ പ്രായത്തിന്നനുസരിച്ച മതബോധമുണ്ട്‌ - എന്ന്‌ വെച്ചാൽ അറിവുണ്ട്‌. അറിവിന്റെ പ്രതീകമായ തലയിൽ കെട്ടും ഉണ്ട്‌. പിന്നെ എന്ത്‌കൊണ്ട്‌ മുസ്‌ലിയാർ എന്ന അഭിധാനത്തിനർഹരല്ല. വ: അവിടെയാണ്‌ എൻെറ തോൽവി മുസ്‌ലിയാരുടെ ലക്ഷണം പൂർണ്ണമായും എനിക്കറിയില്ലെന്ന്‌ സമ്മതിക്കേണ്ടിവന്നിരിക്കുന്നു, ഇ: നമ്മുടെ മദ്രസകളിൽ താടിയില്ലാത്ത മുഅല്ലിംകളുണ്ട്‌. തലയിൽക്കെട്ട് ഇല്ലാത്തവരുണ്ട്‌. വല്ലപ്പോഴൊക്കെ കെട്ടിയെന്ന്‌ വരും അത്രേയുള്ളൂ. ഈ പ്രത്യക്ഷ പ്രതീകങ്ങൾ ഒന്നുമില്ലാത്തവരെ നാം മുസ്‌ലിയാർ എന്നു തന്നെയാണ്‌ വിളിക്കുന്നത്‌. എന്നാൽ അവരിൽ പലരും നമുക്കുള്ളത്ര ഇസ്‌ലാമിക അറിവ്‌ ഉള്ളവരല്പ. അത്‌ പ്രായംകൊണ്ടാവാം, പഠിപ്പില്പായ്‌മ കൊണ്ടും ആവാം എന്നാലും അവർ മൂസ്‌ലിയാർ തന്നെ, അപ്പോൾ ഒരു ലക്ഷണവും കൂടി നാം ഇപ്പോൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വ: അള്ളാ, ഞാൻ കുടുങ്ങിപ്പോയോ? ഇ: നിങ്ങളുടെ നോട്ടീസിൻെറ സംശയം തീർത്തുതരാം. നിങ്ങൾ കുടുങ്ങിയിട്ടില്ല. എന്നെ കുടുക്കാതെ വിട്ടാൽ മതിയെന്നാണ്‌ എൻെറ അഭ്യർത്ഥന. ശരി ആ ഒരു ലക്ഷണവും കൂടി ഒളിഞ്ഞു കിടക്കുന്നത്‌ തെളിഞ്ഞുവരട്ടെ. വ: ദീൻ പഠിക്കുന്ന ആളാവണം. മദ്രസാ മുഅല്ലിം ദർസിലെ മുദർരീസ്‌- അങ്ങനെ ദീനീവിജ്ഞാനവുമായി അഖണ്ഡബന്ധമുണ്ടാവണം അതല്ലെ നിങ്ങളു ദ്ദേശിക്കുന്ന ലക്ഷണം? ഇ: ഏകദേശം അത്‌ തന്നെ. ദീനീ വിജ്ഞാനവുമായി അഖണ്ഡ ബന്ധമുണ്ടായിരിക്കണം. അത്‌ തൊഴിലാവണം. അത്‌ വരുമാനമാർഗ്ഗമായി സ്വീകരി ക്കണം. മുഅല്ലിം മുദർരീസ്‌, പള്ളിയിലെ ഇമാം, വഅളൻ (മതപ്രാസംഗികൻ) ഇവരൊക്കെ മുസ്‌ലിയാരായി, ദീനീയായ അറിവ്‌ ഉപയോഗപ്പെടുത്തി ദുൻ യാവീയായ കാര്യങ്ങൾ നിറവേററുന്നവർ- ഒന്നുകൂടി പച്ചയായി പറഞ്ഞാൽ അവരുടെ വരുമാനത്തിനുള്ള തൊഴിലാണ്‌ ദീൻ. അവരുടെ തൊഴിലുപകര ണമാണ്‌ ദീൻ. ഇപ്പോൾ ആരാണ്‌ മുസ്‌ലിയാർ? പറയൂ സ്നേഹിതാ. വ: മനസ്സിലായി. നിങ്ങളുടെ പോക്ക് വേഷം മുസ്സിയാർക്ക് പററിയത്‌. തൊഴിൽ ദീനു കാര്യങ്ങൾ എന്നുപറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമല്ലൊ. ഇ: നൂറ്‌ ശതമാനം സമ്മതിച്ചു. എൻെറ നിർവചനത്തിൽ നിങ്ങൾ എതിർത്ത ലക്ഷണമാണിത്‌. ഇപ്പോൾ അതും അനുപേക്ഷണീയമാണെന്ന് ബോദ്ധ്യമാ യല്ലോ. വ: ഞാൻ സമ്മതിച്ചു ദീൻ ഉപയോഗിച്ചു ദുനിയാവ്‌ കഴിയുന്നവരാണ്‌ മുസ്‌ലിയാക്കൾ എന്ന്‌ സ്ഥാപിക്കലാണല്ലൊ ലക്ഷ്യം അത്‌ നിറവേറി നിങ്ങൾ വിജയിച്ചു. ഇ: പക്ഷെ ഒരു സംഗതി നാം വേണ്ടത്ര ഗൗനിച്ചിട്ടില്ല. വ: എന്താണത്‌? ഇ: അറിവ്‌, വിജ്ഞാനം, ഇൽമ്‌ അതെത്ര കുറച്ചായാലും തീരെ ഇല്ലെങ്കിലും, ഒരു സാധാരണക്കാരൻെറ ഏററവും ചുരുങ്ങിയ അറിവ്‌ മാത്രമുള്ള എന്നി രുന്നാലും വേഷവും തൊഴിലും ഒത്താൽ മുസ്‌ലിയാരായി. മനസ്സിലായോ സഹോദരാ മുസ്‌ലിയാരാവാ൯ ഇൽമ്‌ വേണ്ടെന്ന്‌. വ: അത്‌ കുറേ കടന്ന്‌ പോയി. നിങ്ങൾ വേഷം കെട്ടി മദ്രസയിൽ കടന്നു കൂടുക, ആരെങ്കിലും നിങ്ങളെ മുസ്‌ലിയാരെന്ന്‌ വിളിക്കുമോ? ഇ: വിളിക്കില്ല, കാരണം മററുവിധത്തിൽ വിളിച്ചു ശീലിച്ചു പോയി. തന്മൂലം നമ്മൾ രണ്ടാളും നാടൻ കാക്കാന്മാർ അത്യാവശ്യം ദീനീ വിജ്ഞാനമു ണ്ടായിട്ടും. ഇനി ഒരു തന്ത്രം പറയട്ടെ നിങ്ങൾ തലയിൽ കെട്ടുമായി നാടുവിടുക. നിങ്ങളെ അറിയുന്നവർ ആരുമില്ലാത്ത ഒരന്യ നാട്ടിൽ ചെന്ന്‌ പള്ളിയിൽ കൂടുക. താടിയില്ലെങ്കിലും സാരമില്ല. തലയിൽക്കെട്ട്‌ നിങ്ങളെ മുസ്‌ലിയാരാക്കും. അങ്ങനെ നിങ്ങൾ മുസ്‌ലിയാരാകും. അത്യാവശ്യം സാമാന്യജ്ഞാനം നിങ്ങൾക്കുണ്ടെങ്കിൽ മുഅല്പിമാവാം, പള്ളിയിൽ മുക്ക്റിയാവാം, ഇമാമാവാം വേണമെങ്കിൽ ഖത്വീബും കൂടിയാവാം. ഖുതുബ നിർവഹിക്കാൻ കഴിയണം അത്രേയുള്ളു. വ: നിങ്ങൾ പറയുന്നത്‌ വളരെ ശരിയാണ്‌. ഇ: നമ്മുടെ നാട്ടിൽ വന്നുകൂടുന്ന വിദേശി മുസ്‌ലിയാക്കളെകുറിച്ച്‌ നിങ്ങളെന്ത്‌ പറയുന്നു? പ്രത്യേകിച്ചു ചെറുപ്പക്കാർ എന്തെങ്കിലും പഠിച്ചു വിജ്ഞാനം സമ്പാദിക്കാനുള്ള പ്രായം ആയിട്ടില്പാ. മദ്രസയിൽ അല്ലെങ്കിൽ പള്ളിദർസിൽ കുറച്ചെൊക്കെ എന്തെങ്കിലും പഠിച്ചുകാണും. പിന്നെ ജീവിത പ്രശ്നവുമായി നേരിടുന്നു. തൊഴിൽ പ്രശ്‍നം -മുസ്‌ലിയാർ വേഷത്തിൽ നാടുവിടുന്നു. വല്ല മദ്രസയിലും മുഅല്ലിമായി കയറിപ്പററുന്നു. ഇതാണ്‌ നടക്കുന്നത്. ശരിക്ക്‌ വർഷങ്ങളോളം ഓതിപഠിച്ച്‌ പണ്ഡിതരായിത്തീർന്ന എത്രയോ ആലിമീങ്ങളുണ്ട്‌. അനിഷേദ്ധ്യമായ ആഴമുള്ള പാണ്ഡിത്യത്തിൻെറ ഉടമകളായ അത്തരം മഹാന്മാരെ തരംതിരിച്ചു വേറെ കാണണം, നാം ഈ പറഞ്ഞതിലൊന്നും അവർപെടുകയില്ല. വ: അത്തരം പണ്‌ഡിതന്മാരെ ബഹുമാനപൂർവ്വം മാററി നിർത്തിയതിൽ സന്തോഷം. ഇ: നിങ്ങൾ എന്നെ തെററിധരിച്ചിട്ടുണ്ട്‌. ശരിയായ പാണ്‌ഡിത്യം എപ്പോഴും ബഹുമാനമർഹിക്കുന്നു. സത്യദീൻ നിലനിൽക്കണമെന്ന ആത്മാർത്ഥതയോ ടുകൂടി സമൂഹത്തിൽ സേവനം ചെയ്മുന്നവരാ അവർ, പക്ഷെ ചുരുക്കംപേർ മാത്രം ബഹുഭൂരിപക്ഷവും ലക്ഷ്യം തെററിയാണ്‌ വിജ്‌ഞാനം ഉപയോഗപ്പെ ടുത്തുന്നത്‌,തൗഹീദിൻെറ സ്ഥാപനമല്ല ഉന്നം മറെറന്തൊക്കെയാണ്. ശരി അതിവിടെ വിട്ടേക്കാം. അത്‌ പറയാൻ തുടങ്ങിയാൽ എനിക്ക് നിങ്ങളോടു ചോദിക്കാനുള്ളത്‌ മറന്നുപോകും. വ: എന്താ ചോദിക്കാനുള്ളത"? ഇ: നിങ്ങൾക്ക് ചോദിക്കാനുള്ളത്‌ കഴിഞ്ഞോ? അതിൻെറ ബാക്കിതന്നെ. വ: എനിക്ക്‌ ചോദിക്കാനുള്ളത്‌ കഴിഞ്ഞു. ഇ; ചോദ്യത്തിനുത്തരം കിട്ടിയോ? കിട്ടിയ ഉത്തരംകൊണ്ടു തൃപ്തിയായോ വ: തൃപ്തിയായ ഉത്തരം കിട്ടിയെന്ന് സമ്മതിക്കുന്നു. ഇ: എനി എൻെറ ഊഴം ഞാൻ ചോദിക്കട്ടെ. നിങ്ങൾ എന്നോടു ചോദിച്ചചോദ്യം ഞാനെൻെറ തൊഴിലും നോക്കിയിരുന്നാൽ മതി, നോട്ടീസടിച്ചിറ ക്കാൻ വേറെ ആളുണ്ട്‌ അവ൪ നോക്കികൊള്ളും എന്ന് കരുതിയിരുന്നാൽ പോരെ എന്നാണ്‌. ഞാൻ നിങ്ങളോട് ചോദിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ജോലി നോക്കിനടന്നാൽ പോരേ? ഞാൻ നോട്ടീസടിക്കുന്നതും എനിക്ക്‌ താൽപര്യമുള്ള കാര്യങ്ങൾ ചെയ്യുന്നതും നിങ്ങളെന്തിന്‌ നോക്കിനടക്കുന്നു, വ: ചോദ്യം ശരിയാണ്‌. ഇ: അങ്ങനെപ്പറഞ്ഞാൽപ്പോരാ. കാരണം പറയണം. എൻെറ നോട്ടീസിറക്കൽ നിങ്ങൾക്കിഷ്ടമായിട്ടില്ല എന്ന കാര്യം തീർച്ച. അതിഷ്ടപ്പെടാതിരിക്കാൻ കാരണം എൻെറ അഭിപ്രായത്തിൽ നിങ്ങൾ സന്തോഷിക്കേണ്ടിയിരുന്നു. വ: നമ്മൾ സ്നേഹിതന്മാരല്ലേ? നിങ്ങളെന്തിന്‌ ഒരു ഊരാക്കുടുക്കിൽപ്പെടുന്നു? അതെനിക്കിഷ്ടമായില്ല. ഇ: സ്നേഹം സൽക്കർമ്മത്തിന്‌ വിലങ്ങുനിൽക്കുകയില്ല. വാദകോലാഹലം, തർക്കം, അതൊന്നും ഇസ്സാമീകകാര്യത്തിൽ പ്രശ്ശമല്ല സത്യം തുറന്നു പറ യുക, ഫലമെന്തായാലും, അവനവൻെറ സുഖസന്തോഷ സമാധാന സൽപ്പേരുകൾ എന്നെ സംബന്ധിച്ചേടത്തോളം പ്രശ്‌നമല്ല. കാരണം അതൊന്നും നിൻെറ ലക്ഷ്യമല്ല. എൻെറ ലക്ഷ്യം എൻെറ ചുമതല നിറവേററി എന്ന ആത്മസംതൃപ്തി. വ: എനിക്ക്‌ സന്തോഷം (ഇതു കേട്ടതിൽ) ഇ: സന്തോഷക്കേടുണ്ടാകട്ടെ, നിങ്ങളെതിർക്കാനുള്ള കാരണം പറയാം നിങ്ങൾക്ക് കഴിയാത്ത ഒരു കാര്യം എനിക്ക് കഴിഞ്ഞതിൽ നിങ്ങൾക്ക്‌ എന്നോടു തോന്നിയ അസൂയ. എന്ത്‌ പറയുന്നു? വ; അള്ളാ ഒരിക്കലുമല്ല. അങ്ങനെയെങ്കിൽ എത്ര ആളുകളോട്‌ എന്തെല്ലാം കാര്യത്തിന് വേണ്ടി ഞാൻ അസൂയപ്പെടണം ഒരിക്കലും അത് ശരിയല്ല ഇ: എന്നാൽ മറെറാരു കാരണം ചൂണ്ടിക്കാണിക്കാം, പാർട്ടി സ്പിരിററ്‌ - നിങ്ങളുടെ പാർട്ടിയിലെ മുസ്ഡിയാർ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിച്ചത്‌ നിങ്ങൾക്ക് ഇഷ്ടമായില്ല. ശരിയും തെററുമല്ല പ്രശ്‌നം. എൻെറ നോട്ടീസിൽ ഏതെങ്കിലും ഒരു തെററുണ്ടെന്ന് നിങ്ങൾ ചുണ്ടിക്കാണിച്ചിരുന്നെങ്കിൽ എനിക്ക് കൂടുതൽ സന്തോഷമാകുമായിരുന്നു: അങ്ങിനെയൊന്നും നിങ്ങൾ കണ്ടെത്തിയില്ല. നിങ്ങൾക്ക്‌ ആ വഴിയിൽ ആക്ഷേപവുമില്ല. പിന്നെ മുസ്ഡിയാർക്ക് വായടപ്പൻ മറുപടി കൊടുത്തു. മുസ്ഡിയാരുടെ ക്ഷീണങ്ങൾ ഞാൻ പുറത്ത് കൊണ്ടുവന്നു. പാർട്ടിക്ക് പരുക്കേററു. അതാണ്‌ നിങ്ങളുടെ കേസ്‌. ==നല്ലത് നടത്താൻ നാട്ട്കാരെപേടി== അനുഭവം - 2 തലനോമ്പ് - ഞാൻ നടത്തം നേരത്തേ കഴിച്ചുകൂട്ടി, പള്ളിയിൽ കടന്നുകൂടി. ധാരാളം ആളുകൾ കൂടിയിട്ടുണ്ട്‌ പള്ളിയിൽ. ഒന്നിച്ചിരുന്നു നോമ്പ്‌ തുറ ക്കുന്നത് എല്ലാവർക്കും ഹരം പകരുന്ന സംഗതിയാണ്‌ . ഈ പള്ളിയിൽ പല സന്ധ്യകളിലും ഞാൻ ഹാജരായിട്ടുണ്ട്. എന്നാൽ ഇത്ര ആളുകൾ കൂടാറില്ല. ആദ്യം കുറച്ചു ദിവസം ഇങ്ങനെയുണ്ടാകും. ഇവിടെയെന്നല്ല എല്ലാ പള്ളികളിലും ഇതായിരിക്കും ഗതി. പള്ളിയിൽ പല ഭാഗങ്ങളിലായി നാലും അഞ്ചും പേർ കൂട്ടം കൂടിയിരിക്കുന്നു. ചിലർ ഒററപ്പെട്ടു ഏകാഗ്രതയിൽ കഴിയുന്നു. രണ്ടുമൂന്നു വയോവൃദ്ധ ന്മാർ തസ്‌ബീഹുമായി അകത്ത് പള്ളിയിൽ ദിക്‌റും ചൊല്ലിയിരിപ്പുണ്ട്. ഞാൻ പതിവ്‌ പോലെ ഒരു മൂലയിൽ ഒതുങ്ങി ചെവിയോർത്തിരിക്കുകയാണ്‌. അതാ എനിക്കുള്ള വിഭവം ഒരുങ്ങുന്നു. ഞാൻ ജാഗ്രതയോടെ തയ്യാറായി. ഒരു നരച്ച തലയുള്ള വൃദ്ധൻ നാലഞ്ചുപേരെ വിളിച്ചരികത്തിരുത്തി ഇങ്ങനെ തുടങ്ങി. "ഞാൻ ഒരു കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടു അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണം". വിഷയം അറിയാൻ എല്ലാവരും ഉൽക്കണ്ഠാപൂർവ്വം ഉത്സുകരായി, “എന്താ വിഷയം തുടങ്ങാം?" എന്നൊരാൾ, വൃദ്ധൻ; നാട്ടുവർത്തമാനമല്പ, മതപരമായി പ്രാധാന്യമുള്ള വിഷയമാണ്‌ ഞാൻ അവതരിപ്പിക്കുന്നതെന്ന് നിങ്ങൾ ഊഹിച്ചുകാണും. കൂട്ടത്തിലുള്ള മെലിഞ്ഞ മനുഷ്യൻ നിങ്ങൾ ഞങ്ങളെപ്പോലെ അതുംഇതും പറയുന്ന ആളല്ല എന്ന് ഞങ്ങൾക്കറിയാം. എന്തെങ്കിലും പുതിയ പ്രശ്നത്തിൽ ചെന്നു ചാടിയിട്ടുണ്ടാവും അതാണല്ലൊ പതിവ് ഒരു തടിയൻ യുവാവ്. മൂപ്പര്‌ അവതരിപ്പിക്കുന്ന പുതുമകളെല്ലാം ഞങ്ങൾക്ക്‌ രസമാണ്‌. കാരണം അതിൽ ഗൗരവപ്പെട്ട കാരൃങ്ങൾ അടങ്ങിയിട്ടുണ്ടാവും. നമുക്കെല്പാവർക്കും ഞെട്ടൽ അനുഭവപ്പെടുന്ന എന്തെങ്കിലുമായിരിക്കും ഇപ്പോൾ പുറത്ത് ചാടുക. വൃ: ഞെട്ടലൊന്നും ഉണ്ടാവേണ്ട. വെറും സാധാരണക്കാര്യം പക്ഷെ ആരും അത്ര ചിന്തിച്ചുകാണുകയില്ല നിശ്ചയമായും എല്ലാവരുടേയും ശ്രദ്ധയിൽപ്പെ ടുന്നതും ബുദ്ധി ചെലുത്താത്തത്‌കൊണ്ടു അവഗണിക്കപ്പെടുന്നതുമായ ഒരു സംഗതിയാണ്‌ പറയാൻ പോകുന്നത്‌. തടിയൻ: ഞങ്ങളുടെ ക്ഷമ പരിശോധിക്കല്ലേ. വേഗം പൂച്ച പുറത്തുവരട്ടെ. വൃ: അങ്ങനെ വേഗം പൂച്ചയെ അഴിച്ചുവിടുകയില്ല. നിങ്ങൾ തല്ലിക്കൊല്ലും. ജീവികളോട് ദയകാണിക്കണമെന്ന തത്വം ആദ്യം നാം ഉൾക്കൊള്ളണം അതിന് തയ്യാറാവണം. ത: അതെ, തെയ്യാർ വൃ: ചില പൊതു തത്വങ്ങൾ നാം ആദ്യം പഠിച്ചു ഉറപ്പിച്ചു തയ്യാറെടുത്ത ശേഷമേ, നമുക്ക്‌ പൂച്ചയെ കൈകാര്യം ചെയ്യാൻ പറ്റൂ. അല്ലെങ്കിൽ പൂച്ചയെ തല്പിയോടിച്ചുകളയും. അത്‌ എനിക്ക്‌ ഭയമാണ്‌. ത: നിങ്ങളുടെ പരിപാടിപോലെ തുടങ്ങുന്നതിന്‌ സമ്മതിച്ചു. വ്യ: ആദ്യമായി ഒരു ചോദ്യം. ഇസ്‌ലാമതനിബന്ധനകളനുസരിച്ച്‌ പല അനുഷ്ഠാനങ്ങളും നാം നിർവ്വഹിക്കുന്നു. അവ നാം ചെയ്യുന്നതെങ്ങനെ ആയിരി ക്കണം. ത: എങ്ങനെയാണ്‌ ചെയ്യേണ്ടതെന്ന മതനിബന്ധനകൾ പഠിച്ചു അതുപോലെ ചെയ്യണം. മെലിഞ്ഞ മനുഷ്യൻ: അത്‌ പഠിക്കാൻ കഴിയാത്ത ആളോ? ത: മറ്റുള്ളവർ ചെയ്യുന്നത്‌ നോക്കിക്കണ്ടുപഠിച്ചു അപ്രകാരം ചെയ്യണം. അയാൾ പഠിച്ച ആളായിരിക്കണം എന്ന് മാത്രം. വ്യ: നമ്മുടെ ഇസ്സാം ഇന്നത്തെരീതിയിൽ അവതരിപ്പിച്ചിട്ടു പതിന്നാലു നൂററാണ്ടുകഴിഞ്ഞു. പണ്ടു പഠിച്ചപല കാര്യങ്ങളും കാല ക്രമേണ കോലക്കേടാ യിട്ടുണ്ട്. പണ്ടില്പാത്ത പലതും ഇടവേളയിൽ മുളച്ചുണ്ടായി “തറവാടി"യെപ്പോലെ വിലസുന്നുണ്ട്‌. അതായത്‌ ഇന്ന് ഒരാളുടെ ചെയ്തികണ്ടുപഠിക്കുന്നത്‌ സൂക്ഷിച്ചുവേണം. റസൂലിൻെറ കാലത്തുണ്ടായിരുന്ന അതേ രൂപത്തിലാണ്‌ ഇന്ന് എല്ലാ അനുഷ്ഠാനങ്ങളും എന്ന് പറഞ്ഞുകൂടാ. ത: അതൊരു പ്രശ്‌നമാണ്‌, ബിദ്‌അത്തും മുബ് തദ്‌ഈങ്ങളും എന്നൊക്കെ ഇപ്പോൾ കുറേ അധികം കേൾക്കുന്നുണ്ട്‌. മെ. മ: ബിദ്‌അത്തും അല്ലാത്തതും തിരിച്ചറിയാത്ത ഇക്കാലത്ത് എന്ത് വേണം? വ്യ: എല്ലാത്തിൻെറയും ആദിമരൂപം എങ്ങനെയായിരുന്നുവെന്ന് ഫുഖഹാക്കൾ എന്ന പണ്ഡിതന്മാർ എഴുതിവെച്ചിട്ടുണ്ട്‌. ആ രേഖകൾ മാത്രമാണ്‌ നമുക്ക്‌ ഇന്ന് ആശ്രയം. ആ ഗ്രന്ഥങ്ങളിൽ നിന്ന് നാം എല്ലാം പഠിക്കണം. അതല്ലേ വേണ്ടത്? ത: അതിന്‌ സംശയമില്ല. പഴമക്കാർ ചെയ്തതും ഗ്രന്ഥത്തിൽ വർണ്ണിച്ചിട്ടുള്ളതും ഒന്ന്; ഇന്ന് ചെയ്തുവരുന്നത്‌ മറെറാന്ന്. അങ്ങനെ പലതും ഉണ്ട്‌. കൂടാതെ റസൂലും സഹാബത്തും ചെയ്തിട്ടില്ലാത്ത അനേകം ബിദ്‌ അത്തുകളം നിലവിലുണ്ട്‌. ആകയാൽ അനുഷ്‌ടേയങ്ങൾ ഏതെല്ലാമെന്നും ഗ്രന്ഥങ്ങൾ നോക്കി പഠിച്ചു ചെയ്യണം. വ്യ: വളരെ ശരിയാണ്‌ ഈ പറഞ്ഞത്‌. മററുള്ളവർ ചെയ്യുന്നു എന്നത്‌ കൊണ്ടു ഒരു കാര്യം ശരിയാവണമെന്നില്പ. അക്കാരണത്താൽത്തന്നെ മററുള്ളവ രെപ്പോലെ നാമും ചെയ്യാൻ ബാദ്ധ്യസ്ഥരാണ്‌ എന്ന് പറയുന്നതും ശരിയല്ല. എന്ത്‌ പറയുന്നു? ത: അത്‌ വളരെ വ്യക്തമാണ്‌. സംശയമില്പാ. ഞങ്ങൾ ശരിവെക്കുന്നു. മെ. മ: മററുള്ളവർ ചെയ്യുന്നത് കണ്ട്‌ പഠിക്കരുതെന്ന് പറയുന്നതെന്തുകൊണ്ടാണ്? ഒരു കാര്യം തെററാണെങ്കിൽ എല്ലാവരും അത്‌ ചെയ്യുമോ? കുറെ അധികം ആളുകൾ ആചരിക്കുന്ന ഐകരൂപ്യമുള്ള കാര്യങ്ങൾ തെററാണെന്ന് പറയാമോ? വ്യ: എന്താ പറയുന്നതിൽ വിരോധം? തലമുറതലമുറയായി എന്തെല്ലാം തെററുകൾ നാം ചെയ്തുവരുന്നുണ്ട്‌? ബിദ് അത്ത്‌ എന്നതിൻെറ വളർച്ച എങ്ങിനെ യാണ്‌? ഒരാൾ ഒന്നുചെയ്യും. അത്‌ കണ്ടു മററുള്ളവരും ചെയ്യും. ശരിയോ തെറേറാ എന്ന് പരിശോധിക്കയില്ല. അങ്ങനെ വളരെ അധികം ആളുകൾ ഒരേ ക്രമത്തിൽ തെററുകൾ ചെയ്യുന്നു. തലമുറതലമുറയായി ഇത്‌ തുടരുന്നു. നാമും അത്‌ കണ്ടു അതേപോലെ ചെയ്യാൻ തുടങ്ങിയാൽ ബിദ്‌അത്ത്‌ നിലനിൽക്കും നാശം ഭവിക്കയില്ല. ഓരോന്നും നാം പരിശോധിച്ചു ശരിയും തെറ്റും മനസ്സിലാക്കി അവ വർജ്ജിക്കേണ്ടതാണ്, എന്നാൽ ഈ വസ്തു അപ്രത്യക്ഷമാകും. ഈ തത്വം എല്ലാവരും അംഗീകരിച്ചോ? മെ. മ: ആ തത്വം ഒന്നുകൂടിപറയൂ. വൃ: മററുള്ളവർ ചെയ്യുന്നത്‌ നമുക്ക്‌ പ്രമാണമല്ല അനുകരണം ശരിയല്ല ഓരോ കാര്യവും എങ്ങനെ ചെയ്യണമെന്ന് ആധാരിക സ്ഥാനത്ത്‌ നിന്ന് മനസ്സി ലാക്കി അതുപോലെ ചെയ്യണം. മെ. മ: സമ്മതിച്ചു, എൻെറ പടച്ചോനെ എവിടേക്കാണാവോ നമ്മെ ആട്ടിക്കൊണ്ടുപോകുന്നത്‌. ത: നിങ്ങൾ തന്നെയല്ലേ നേരത്തേ സർട്ടിഫിക്കേറ്റ് കൊടുത്തത് ഗൗരവമുള്ള വിഷയങ്ങളേ പറയൂ എന്ന്? പിന്നെന്തിന്‌ ഭയപ്പെടുന്നു. വൃ: ശരി, ഇനി പൂച്ചയെ പുറത്തെടുക്കാം, ഇന്ന് തലനോമ്പാണ്‌. നോമ്പ് തുറക്കാൻ സമയം കാത്തിരിക്കുകയാണ് നാമെല്പാവരും. എപ്പോഴാണ്‌ നോമ്പ് തുറക്കുക? മെ. മ: അതെല്ലാവർക്കും അറിയാമല്ലോ? അതൊരു പ്രശ്ശമാണൊ. വൃ: അത്‌ പറയാം. ചോദ്യത്തിന് ഉത്തരം ആദ്യം കിട്ടണം. ത: സന്ധ്യക്ക്‌ അസ്തമനശേഷം. മെ. മ: മഗ്‌രിബ്‌ ബാങ്ക് കേൾക്കുമ്പോൾ. വൃ: ഇത്‌ രണ്ടും ശരി, രണ്ടും ഒന്ന് തന്നെ. സൂര്യാസ്തമനം കഴിഞ്ഞാൽ പകൽ തീർന്നു. രാത്രി ആരംഭിച്ചു. മഗ്‌രിബ് ബാങ്കുമായി രണ്ടും ഒന്നിച്ചു സംഭ വിക്കുന്നു. അല്ലെ? അല്ലെങ്കിൽ നാമങ്ങനെ കരുതുന്നു. അല്ലേ? മെ. മ: എന്താ അങ്ങനെ കരുതുന്നു എന്ന് പറയുന്നത്‌ അങ്ങനെയല്ലേ യഥാത്ഥത്തിൽ സംഭവിക്കുന്നത്‌? വ്യ: അല്പായെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? മെ. മ: എല്ലാ പള്ളികളിലും ഒരേസമയത്താണ് ബാങ്ക് കൊടുക്കുന്നത്‌. അത്‌ അസ്തമയസമയത്താണ് ശരിയുമാണ്‌. വൃ: ഞാൻ പറയുന്നു. അസ്തമനസമയത്തല്ല ബാങ്ക് കൊടുക്കുന്നതെന്ന്. മെ. മ: എന്നാൽ എങ്ങനെയാണ്‌? എല്പാ പള്ളികളിലും ബാങ്ക് കൊടുക്കുന്നത്‌ ഒരേസമയത്താകുന്നത്‌? വ്യ; അവർ ബാങ്ക് കൊടുക്കുന്നത്‌ അസ്‌തമനം കണ്ടിട്ടാണോ? മെ മ: അല്പ അതിൻെറ ആവശ്യമില്ല. കാരണം ഓരോ ദിവസവും അസ്മമനസമയം കലണ്ടറിൽ കാണിച്ചിട്ടുണ്ട് മഗ്‌രിബ്‌സമയം അസ്തമനസമയം--അതിലുള്ളതനുസരിച്ച്‌ എല്പാ പള്ളികളിലും ബാങ്ക് കൊടുക്കുന്നു. വ്യ: ഇപ്പോൾ ഒരു കാര്യം നിങ്ങൾ വ്യക്തമാക്കി. കലണ്ടറിൽ കാണിച്ചതനുസരിച്ച്‌ നാം കാര്യം നടത്തുന്നു. അതായത്‌ കലണ്ടർ സമയം ശരിയാണെന്നു നാം വിശ്വസിക്കുന്നു. അസ്തമാനം കാണേണ്ട ആവശ്യമില്ല. എല്പാ പള്ളികളിലും ഒരേ കലണ്ടർതന്നെ ഉപയോഗിക്കയാണെങ്കിൽ ഒട്ടും അന്തരം ഉണ്ടാ കുന്നതല്ല. ത: കലണ്ടറിൽ പല സമയമുണ്ടല്ലൊ, എല്ലാ കലണ്ടറിലും ഉദയാസ്തമയ സമയങ്ങൾ ഒരുപോലെയല്ല. അപ്പോൾ ഈ പറഞ്ഞതെങ്ങനെ ശരിയാകും? വ്യ: ഇപ്പോൾ പൂച്ചമാന്താൻ തുടങ്ങും. ശ്രദ്ധിച്ചോ. എൻെറ പ്രശ്‍നം അവിടെയാണ്‌, (മെലിഞ്ഞ മനുഷ്യനോട്‌) പല കലണ്ടറിലും സമയം പല വിധത്തി ലാണ്‌ എന്ന് പറഞ്ഞത്‌ നിങ്ങളുടെ അനുഭവത്തിൽപ്പെട്ടിട്ടുണ്ടോ മെ. മ: ഞാനത്‌ അത്ര ശ്രദ്ധിച്ചിട്ടില്ല. ഞങ്ങളൊക്കെ ഒരു പ്പോക്കിൻെറ ആളുകളല്ലെ; പഠിപ്പും, എഴുത്തും, കണക്കും ഞങ്ങൾക്കില്ല. വ്യ: ഇരിക്കട്ടെ, പല കലണ്ടറും പല വിധത്തിലാണ്‌ സമയം കൊടുക്കുന്നത്‌ എന്ന്‌ നിങ്ങൾ സമ്മതിക്കുമോ? മെ മ: അതാണ്‌ യഥാർത്ഥമെങ്കിൽ നിങ്ങൾ അങ്ങനെ പറകയാണെങ്കിൽ ഞാൻ സമ്മതിക്കാൻ തയ്യാർ. വ്യ: (തടിയനെ ചൂണ്ടി) ഇപ്പോൾ പറഞ്ഞത്‌ ശരിയാണ്‌. നിങ്ങളെല്ലാവരും അത്‌ സമ്മതിക്കുമല്ലൊ. ആർക്കെങ്കിലും .... ഒരാൾ: ആർക്കും സംശയമില്ല. സമ്മതിച്ചു. വ്യ: അടുത്ത ചോദ്യം. കലണ്ടറിൽ ഈ മാററങ്ങൾക്കുള്ള കാരണമെന്താണ്‌? ആർക്കെങ്കിലും പറയാൻ കഴിയുമോ? ത. അതാർക്കാണ്‌ അറിഞ്ഞുകൂടാത്തത്. ഇവിടെ ഇപ്പോൾ പകൽ മററു ചിലേടത്ത് രാത്രി. ഇവിടെ അസ്ലമിക്കാറായി ചിലേടത്ത് ഉദിക്കാറായി. എല്ലായിടത്തും ഒരേസമയത്തല്പ ഉദയാസ്തമനങ്ങൾ, അപ്പോൾ പല സ്ഥലങ്ങളിൽ -പല കലണ്ടറുകളിൽ പല വിധത്തിൽ - അത്രതന്നെ, വ്യ: (മെലിഞ്ഞ മനുഷ്യനോട്‌), പറഞ്ഞത്‌ മനസ്സിലായോ? പലസ്ഥലത്തും പലസമയത്താണ്‌ അസ്‌തമാനം. അത്‌കൊണ്ടാണ്‌ കലണ്ടറുകളിൽ സമയ വൈവിധ്യം കാണുന്നത്‌ എന്ന്‌, ശരിയാണോ? മെ. മ: അങ്ങനെ കേട്ടിട്ടുണ്ട്‌. ശരിയായിരിക്കണം. ഞാൻ സ്‌കൂളും കോളേജും കണ്ടിട്ടേ ഉള്ളു. വ്യ: അത്‌ ശരിയാണ്‌, സംശയമില്ല. നമ്മുടെ രാജ്യത്ത് ഇന്ന് എത്ര മണിക്കാണ്‌ അസ്‌തമനം? അതെങ്ങനെ അറിയും? മെ. മ: കലണ്ടർ നോക്കിയാൽ അറിയാം. വ്യ: ഈ രാജ്യത്തെ ഉദയാസ്‌തമനം കാണിക്കുന്ന കലണ്ടറാണോ ഇത്‌? മെ. മ: അതറിയില്ല. ഇതിലെ സമയം അനുസരിച്ചാണല്ലൊ നമ്മുടെ നീക്കം. വ്യ: ആ നീക്കം ശരിയാകുമോ ഏതോ രാജ്യത്തെ അസ്‌തമനമായിരിക്കും ഇതിൽ കാണിച്ചിരിക്കുന്നത്‌. അത്‌ നമ്മുടെ രാജ്യത്തേക്ക്‌ എങ്ങനെ ബാധകമാകും? മെ, മ: പിന്നെ കലണ്ടറിൻെറ ഉപയോഗമെന്ത്? വ്യ: ഏത്‌ നാടിനെ അടിസ്ഥാനമാക്കി കാലഗണന നടത്തിയിട്ടുണ്ടോ ആ നാട്ടിലേക്ക്‌ ആ കലണ്ടർ ഉപയോഗപ്പെടും. തിരുവനന്തപുരത്തെ സമയം കാണിക്കുന്ന കലണ്ടർ മംഗലാപുരത്ത് കൊണ്ടുവെച്ചാൽ അസർ അവസാനിക്കുന്നതിന് മുമ്പ് മഗ്‌രിബ് ബാങ്ക് കൊടുക്കേണ്ടിവരും. മംഗലാപുരത്തെ ക്കുള്ള കലണ്ടർ തിരുവനന്തപുരത്ത് കൊണ്ടുവെച്ചാൽ നല്ലവണ്ണം ഇരുട്ടിയാലേ മഗ്‌രിബാകൂ. ഈ രണ്ടു രാജ്യങ്ങൾക്കിടയിലുള്ള കാസർകോട്‌, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്‌, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നീ രാജ്യങ്ങളിലെ ഉദയാസ്തമനങ്ങൾ പരിശോധിച്ചാൽ മിനുട്ടുകളുടെ വിത്യാ സം കാണും. ഈ എല്ലാ രാജ്യത്തുമുള്ള പള്ളികളിൽ ഒരേ കലണ്ടർതന്നെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ എന്തായിരിക്കും സ്‌ഥിതിയെന്നാലോ ചിക്കൂ. നമുക്ക്‌ ഇവിടെ ഒരു കലണ്ടർ കിട്ടിയിട്ടുണ്ട്‌. അത്‌ പള്ളിയിൽ തൂക്കിയിട്ടിട്ടുണ്ട്‌. അതിൽ പറഞ്ഞ സമയത്ത് മഗ്‌രിബ്‌ ബാങ്ക് കൊടുക്കുന്നു. ഏത്‌ രാജ്യത്തെ സമയമാണതെന്ന്‌ നാം ആരെങ്കിലും ചിന്തിക്കാറുണ്ടോ? ഇല്ല. മഗ്‌രിബിനാണോ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത്? ത: ഈ കലണ്ടർ ഈ രാജ്യത്തിന് വേണ്ടി ഉണ്ടാക്കിയതല്ലെങ്കിൽ ഈ സമയം നമുക്ക്‌ അനുയോജ്യമല്ല. അതിനാൽ നമ്മുടെ മഗ്‌രീബ്‌ സമയം ഈ കലണ്ടർ കാണിക്കുന്നില്ല. ഈ കലണ്ടർ കാണിക്കുന്ന മഗ്‌രീബ്‌ സമയം നമ്മുടേതല്ല. അത്‌ നമ്മുടെതാണെന്ന് കരുതി നാം കൊടുക്കുന്ന മഗ്‌രിബ്‌ ബാങ്ക് കൃത്യ സമയത്ത് കൊടുക്കുന്നതായി അംഗീകരിക്കാൻ പററുകയില്പ. ഈ ബാങ്ക് കേട്ട് നോമ്പ്‌ തുറന്നാൽ, ആ തുറയും കൃത്യസമയത്തെ തുറയാവുകയില്ല. മെ. മ; എല്ലായിടത്തും ഇങ്ങിനെയല്ലേ? ത: നിങ്ങൾ എല്ലായിടത്തെ കാര്യം പറഞ്ഞു രക്ഷപ്പെടല്ലേ? എല്പായിടത്തുമുള്ളത്‌ നമുക്ക്‌ പ്രമാണമല്ലെന്ന് നേരത്തേ സ്ഥാപിച്ചു, ഉറപ്പിച്ചു, നാം സമ്മരിച്ചു. ഇനി അത്‌ ചുൂണ്ടിക്കാണിക്കരുത്‌ മെ. മ: ഈ കാലംവരേയും; എല്ലായിടത്തും ചെയ്തുവന്ന, എല്ലാവരും സ്വീകരിച്ചുപോന്ന, ഒരു നടപടി തെററാണെന്ന് നിങ്ങൾ സ്ഥാപിക്കുന്നതെങ്ങനെ? ത: സത്യത്തിൻെറ അടിസ്‌ഥാനത്തിൽ നമ്മുടെ കൂട്ടായ പരിശോധനയിൽ ആ നടപടി തെററാണെന്ന് തെളിഞ്ഞു. നിങ്ങളെവിടേക്ക്‌ പോകുന്നു? തെററ്‌ തെറ്റെന്ന് സമ്മതിക്കണം. അറിവും ആലേചനയും കൂടാതെ കുറെ അധികം ജനങ്ങൾ ഒരു തെററ്‌ കുറേക്കാലം ചെയ്തുപോന്നു എന്ന കാരണത്താൽ ആ തെററ്‌ ഒരിക്കലും തെററല്ലാതാവുകയില്ല. തെറ്റിൻെ പഴക്കവും ആ തെററു ചെയ്യുന്നവരുടെ ആധിക്യവും അതിനെ ശരിയാക്കുന്നില്പ. ഈ നടപടി തെറെറന്ന് കേട്ടപ്പോൾ നിങ്ങൾക്ക് മാത്രമല്പ ഞങ്ങൾക്കും നെഞ്ചിടിപ്പ്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. സിദ്ധാന്തങ്ങൾ ശരിയെന്നു കണ്ടാൽ നിശ്ശബ്ദമായി നിരുപാധികമായി സമ്മതിക്കണം. അതാണ്‌ ബുദ്ധി. അത്‌കൊണ്ടു ഒരു കയുക്തിയും ദുസ്തർക്കവും പറയാതെ ഈ ചിന്ത തൂടർന്നുപോകണം. നാം എവിടെ എത്തുമെന്നു നോക്കാം. ഈ തെററിൽ നിന്നും മോചനമാർഗ്ഗം ഉണ്ടോ എന്ന് പരിശോധിക്കുകയുമാവാം. വ്യ: അപ്പോൾ ഈ കലണ്ടർ നമ്മുടെ മഗ്‌രീബ്‌ കാണിക്കുന്നില്ലെന്ന് എല്ലാവരും സമ്മതിച്ചുവല്ലോ? ഇനി ആർക്കെങ്കിലും... ത: ഇല്ല ഇല്ല, ആർക്കും തർക്കമില്ല തടസ്സമില്ല. മൗനം സമ്മതമാണല്ലോ. വ്യ: അടുത്തതായി നമുക്ക്‌ ചിന്തിക്കാനുള്ളത്‌, ശരിയായ അസ്തമനസമയം നാം എങ്ങനെ കണ്ടുപിടിക്കും എന്നതാണ്‌. ത: കടപ്പുറത്ത് പോയി നോക്കണം ഒന്നര നാഴികയല്ലെ ഉള്ളൂ. വ്യ: കറക്റ്റ്. അതാണ്‌ ശരി. കടലോരത്ത്‌ പോയി അസ്തമാനം പൂർണ്ണമാകുന്ന സമയം -സൂര്യബിംബത്തിൻെറ മേൽക്ക്‌ ജലനിരപ്പിൽ പൂർണ്ണമായും അപ്രത്യക്ഷമാകുന്ന സമയം അറിയുക അതാണ്‌ മഗ്‌രിബ് ബാങ്കിൻെറ സമയം എന്ന് നമുക്ക്‌ ഉറപ്പായല്ലോ, എനി ആന കുത്തിയാലും ഇളകരുത്‌. ആ സമയവും കലണ്ടർ സമയവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിവെക്കുക, ഈ വ്യത്യാസം എല്ലാ മാസങ്ങളിലും ബാധകമാക്കുക. വേണമെങ്കിൽ ഇടയ്ക്കിടെ കടലോരത്ത് പോയി അസ്തമനം നോക്കി ഈ വൃത്യാസത്തിൽ വല്ല വൃത്യാസവുമുണ്ടോ എന്ന് പരിശോധിക്കുന്നത്‌ നല്ലതാണ്‌. അങ്ങനെ “കലണ്ടർ മഗ്‌രിവി"ൽ ഈ വൃത്യാസം വരുത്തി സത്യമഗ്‌രിബ് കണ്ടുപിടിക്കാം. അതനുസരിച്ച്‌ ബാങ്ക് വിളിക്കണം. ത: നിങ്ങളിതെങ്ങനെ കണ്ടുപിടിച്ചു ആരും ഈ പ്രശ്‌നം ഇത്‌വരെ ഉന്നയിച്ചിട്ടില്ലല്ലൊ. വ്യ: മക്കളെ ഞാൻ വളരെ ചെറുപ്പന്നേ നിസ്കാരം തുടങ്ങിയ ആളാണ്‌, മഗ്‌രിബിന് നിർബന്ധമായും പള്ളിയിൽ ഹാജരാവും.അന്ന് ക്ലോക്കില്ല, കലണ്ട രില്ല. ആകാശം നോക്കിയും അടിയളന്നുമാണ്‌ നമസ്കാരസമയം നിർണ്ണയിക്കാറ്. മഗ്‌രിബ്‌ ബാങ്ക് കൊടുക്കുന്ന സമയവും ജമാഅത്ത്‌ കഴിഞ്ഞു പുറത്തു വരുമ്പോഴത്തെ അന്തരീക്ഷാവസ്ഥയും..ഈ സമയങ്ങളിൽ ആകാശം എത്രമാത്രം പ്രകാശിതമായിരിക്കും എന്നൊക്കെ അനുഭവത്തിൽനിന്ന് കുറേ മന മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോൾ അസ്മമാനംകഴിഞ്ഞു മിനുട്ടുകൾ കഴിഞ്ഞാലും മുക്രി കലണ്ടറും ക്ലോക്കുമായി കഴിയുന്നതല്പാതെ ബാങ്ക് കൊടുക്കാനുള്ള പരിപാടിയൊന്നും കാണുകയില്പ. എനിക്ക്‌ ഈ ദുരനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. അസ്തമിച്ചു എന്ന് പറഞ്ഞാൽ പരിചയമില്ലാത്തവർക്ക്‌ വിശ്വസിക്കു വാൻ കഴിയുകയില്ല അത്രക്കും പ്രകാശമയമായിരിക്കും. ആ പ്രകാശം ഒരു വിധം അടങ്ങി ഇരുളിൻെറ മങ്ങൽ കാണുമ്പോഴേ ബാങ്ക് കൊടുക്കുകയുള്ളൂ. ഈ രീതി വളരെ നാളായി എന്നെ അസ്വസ്‌ഥനാക്കുന്നു. പലപ്പോഴും ഇവിടെ ഞാൻ നിർബന്ധിച്ച്‌ ബാങ്ക്‌ കൊടുപ്പിച്ചിട്ടുണ്ട്‌. ഒരു ദിവസം അസാധാര ണമാം വിധം വളരെ വൈകിയാണ്‌ ബാങ്ക്‌ കെടുത്തത്‌. യഥാർത്ഥത്തിൽ എനിക്ക്‌ വളരെ സങ്കടവും സഹതാപവും തോന്നി. ശംഖ് നാദം പുറപ്പെടുവി ക്കുന്ന ക്ഷേത്രങ്ങളിൽ സന്ധ്യാപൂജ കഴിഞ്ഞുകാണും. നമ്മുടെ ജനങ്ങൾ പ്രകൃതിയുമായി ഇത്രമാത്രം അകന്നു പോയല്ലോ! നിത്യേന സംഭവിക്കുന്ന സൂര്യാസ്തമനവുമായി യാതൊരു പരിചയവുമില്ലാതായല്ലോ! ആ സമയത്തെ പക്ഷികളുടെ പ്രകൃതം ശ്രദ്ധിച്ചാൽത്തന്നെ മതിയല്ലോ കാര്യം, മനസ്സിലാ ക്കാൻ അവയുടെ കൂട്‌ കയറ്റവും പ്രത്യേകൂജന ശബ്‌ദവും (സ്രഷ്ടാവിനുള്ള തസ്‌ബീഹ്‌) അസ്തമനലക്ഷണങ്ങളാണ്‌. നാം അന്ധരും ബധിരരുമായിത്തീർ ന്നു. ഞാൻ പിറേറദിവസം രണ്ടുമൂന്നു പേരേയും കൂട്ടി കടലോരത്തേക്ക് യാത്രയായി, ഏതാണ്ട്‌ 6 1/4 മണിക്ക്‌ പുറപ്പെട്ടു. സൂര്യാസ്തമന സമയം മനസ്സി ലാക്കി വാച്ച്‌ നേരത്തേ സെറ്റ് ചെയ്തിട്ടാണ്‌ പുറപ്പെട്ടത്‌. 6.33 ന് അസ്തമനം പൂർണ്ണമായി. എല്ലാവർക്കും ബോദ്ധ്യമായി 6.38 എന്ന് കലണ്ടറിലുള്ളത്. ഈ നാട്ടിന്‌ അനുയോജ്യമല്ല, 6.33 നോ 6.35 നോ മഗ്‌രിബ്‌ ബാങ്ക് കൊടുക്കുകയാണ്‌ ശരി, എന്നിങ്ങനെ ഞങ്ങൾ സംസാരിച്ചു തിരിച്ചുപോന്നു. അതാണ്‌ ക ഥ- ഇന്നത്തെ ഈ സംസാരത്തിൻെറ നിമിത്തം. അത്‌കൊണ്ടു നാം എപ്പോൾ ബാങ്ക് കൊടുക്കണം? നോമ്പാണ്‌, ജനങ്ങൾ ബാങ്കൊലിയും കാത്ത് വീട്ടിൽ ചെവി കൂർപ്പിച്ചിരിക്കുന്നുണ്ടാവും. ത: പിന്നെ, സംശയിക്കാനുണ്ടോ? പരിശോധിച്ചറിഞ്ഞ പ്രകാരം-- അറിവനൻെറ പരമകാഷ്ഠയായ ഐനുൽയഖീൻ പ്രകാരം 6.34 ന് തന്നെ ബാങ്ക്‌ കൊടു ക്കണം. മെ, മ: നാട്ടിൽ പരക്കെ എല്ലാ പള്ളികളിലും 6.38 ആകുന്നതും നോക്കിയിരിക്കുമ്പോൾ നമ്മൾ മാത്രം കുറേ മുൻകൂർ ബാങ്ക്‌ കൊടുത്താൽ ആളുക ളെന്ത്‌ പറയും? വ്യ: എന്ത്‌ പറയും? അസ്തമിക്കുന്നതിന് മുമ്പ് ബാങ്ക്‌ കൊടുത്തെന്ന് പറയും. മെ. മ: ആളുകൾ ബഹളം കൂട്ടുകയില്ലേ? ത: നിങ്ങളെന്താണിപ്പറയുന്നത്‌? ആളുകളെ കാര്യം പറഞ്ഞു മനസ്സിലാക്കണം. പിന്നെന്ത്‌ ബഹളം? മെ. മ: നമുക്ക് എല്ലാ പള്ളിക്കാരുംകൂടി ആലോചിച്ച്‌ ഒന്നിച്ച്‌ ഒരേ രീതിയിൽ നീങ്ങാം, ആക്ഷേപമില്ല. ത: അല്ലെങ്കിലും ആക്ഷേപമില്ല, നമുക്കെന്ത്‌ കാര്യം ഓരോ പള്ളിയിലും പോയി വഖ്ത്കൾ പഠിപ്പിക്കാൻ? നമുക്ക് ബോദ്ധ്യമായ തെററ്‌ തിരുത്തുക, നമുക്ക്‌ ബോദ്ധ്യമായ സത്യമാർഗത്തിൽ നീങ്ങുക. മെ, മ: ചോദിക്കുന്നവരോടെന്ത് പറയും? വ്യ: നിങ്ങൾക്കറിയുന്ന വിധത്തിൽ കാര്യം പറഞ്ഞു കൊടുക്കുക.നമ്മുടെ കടമ അത്രമാത്രം. മെ. മ: നിങ്ങളൊക്കെപ്പറയുന്നമാതിരി പറയാൻ നമുക്ക് വാക്‌സാമർത്ഥ്യമില്ലല്ലോ. വ്യ: അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയില്ലെങ്കിൽ എൻറടുത്തേക്ക്‌ വിട്ടേക്കൂ, ഞാൻ പറഞ്ഞുകൊടുത്തേക്കാം. മെ. മ: എന്നാലും നാട്ടുനടവടിക്ക് വിരുദ്ധമായി നമ്മൾ ഒരു പുതുമ ഇറക്കുമതി ചെയ്ത്‌ ജനമദ്ധ്യേ ഒരു സംസാരവിഷയമാക്കിത്തീർക്കുന്നതെന്തിനാണ്‌? രണ്ടോ മൂന്നോ മിനുട്ടുനേരം വൈകിയാലും വിരോധമൊന്നുമില്ലല്ലോ. ത: ഇദ്ദേഹം ഇത്രയൊക്കെ ന്യായം ഈ സദസ്റ്റിൽ പറയുന്നു. വല്ലവരും ബാങ്കിനെപ്പററിച്ചോദിച്ചാൽ മറുപടി പറയാനുള്ള വാഗ്‌സാമർത്ഥ്യമില്ലെന്നും സങ്കടപ്പെടുന്നു, കളി മറ്റൊന്നാണ് നമ്മൾ മാപ്ലമാരുടെ പൊതുസ്വഭാവം, തനിനിറം. യാഥാസ്ഥിതികത്വം: ഒരു സംഗതിയും ചിന്തക്ക്‌ വിഷയമാക്കുക യില്ല. കണ്ണുമൂടി അനുകരിക്കാൻ തയ്യാർ. ഈ കൂട്ടത്തിൽ ഇവർക്കാർക്കും ഒരു തടസ്സ൨ാദവുമില്ല. ഈ മൂപ്പർക്ക്‌ മാത്രം ഭിന്നാഭിപ്രായം. സത്യം അറി ഞ്ഞിട്ടും ചലിക്കുന്നില്ല. ഭയാനകം. മായത്തരം. മെ. മ: അതൊക്കെ എന്തും പറയാം നമ്മുടെ നടവടിക്രമങ്ങളൊക്കെ പരിഷ്‌കരിച്ച്‌ പുതിയ ഫേഷനിൽ കൊണ്ടുവരുന്നകാരൃത്തിൽ എനിക്ക്‌ യോജി പ്പില്പ. ഇതൊക്കെ കേട്ടു അല്പം ദൂരെയിരുന്നിരുന്ന ഒരു മദ്ധ്യവയസ്കൻ ചാടിയെഴുന്നേററു, മെലിഞ്ഞ മനുഷ്യനോട്‌, “നിങ്ങളെന്ത്‌ ന്യായമാണ്‌ പറയുന്നത്‌? ഇങ്ങനെയാണോ നാം മുസ്ലിം സമുദായത്തിൻെറ മതകാര്യങ്ങൾ കയ്യാളുന്നത് പള്ളിയിലെ കാരണവരോ പ്രസിഡ ണ്ടോ ആവാൻ പ്രായമുണ്ട് മൂരാച്ചിത്തരം വിട്ടുമാറിയിട്ടില്ല. ജനങ്ങൾ കൃത്യസമയത്ത്‌ നോമ്പ്‌ തുറക്കാനും നമസ്‌കാരം നിർവഹിക്കാനും സഹായകമാകും വിധം അസ്‌തമനസമയം നേരിട്ടുകണ്ടു നിർണ്ണയിച്ചതനുസരിച്ച്‌ ബാങ്ക്‌ കൊടുക്കുന്നതിന് ആരെയാണ്‌ ഭയപ്പെടേണ്ടത്‌? ആരിൽനിന്നാണ്‌ അതിന്‌ ലൈസൻ സ്‌ വാങ്ങേണ്ടത്‌? ത: നമുക്ക്‌ മുസ്ല്യാരെ വിളിച്ചു ചോദിക്കാം. അദ്ദേഹത്തിൻെറ അഭിപ്രായം അറിഞ്ഞു ചെയ്യാം. വ്യ: വളരെ ജോറായി കാര്യം. കൂട്ടത്തിൽനിന്ന്‌ ഒരാൾ മുസ്‌ല്യരേ രംഗത്തേക്ക്‌ കൂട്ടിക്കൊണ്ടുവന്നു. ത: (മുസ്ല്യാരോട്) (വൃദ്ധനെ ചൂണ്ടിക്കാട്ടി) ഇദ്ദേഹം ഒരു സംഗതി പറഞ്ഞു. മുസ്ല്യാരുടെ അഭിപ്രായം അറിയാനാണ്‌ വിളിച്ചത്‌. മുസ്ല്യാർ: എന്താകാര്യം? കേൾക്കട്ടെ. ത: ഇന്ന്‌ മഗ്‌രിബ്‌ എത്രമണിക്കാണ്‌? മു: 6,30 ന് ത: 6.38 നല്ലേ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുക. മു: അതേ. അതാണല്ലൊ അസ്തമയം. ത: അതാണ്‌ അസ്തമയമെന്ന്‌ നിങ്ങളെങ്ങനെ അറിഞ്ഞു? മു: കലണ്ടർ എന്തിനുള്ളതാ? അതിൽ മഗ്‌രിബ്‌ 6.38 ന് എന്ന്‌ കൊടുത്തിട്ടുണ്ട്. അത് തന്നെ നമ്മുടെ അറിവ്. ത: (വൃദ്ധനെ ചൂണ്ടി) ഇദ്ദേഹവും മററു ചിലരുംകൂടി കടപ്പുറത്ത്‌ പോയി അസ്തമനം കണ്ടിരിക്കുന്നു. അത് 6.33 നാണ്, അത്കൊണ്ട്‌ 6.33 ന് ബാങ്ക്‌ കൊടുക്കണമെന്ന് ഇദ്ദേഹം പറയുന്നു. എന്താണ്‌ മുസ്‌ല്യാരുടെ അഭിപ്രായം? മു; ഇന്നലെവരെ 6.88 നല്ലെ ബങ്ക്‌ കൊടുത്തത്. ത; ആണല്ലൊ കലണ്ടറല്ലെ നമ്മുടെ സൃര്യനും കടലും. മു; മറെറല്ലാ പള്ളികളിലും ഇന്നു” അതേ കലണ്ടർ പ്രകാരം 6.38നല്ലേ ബാങ്ക? കൊഴുക്കുയ്യുള്ളുു ത; മിക്കവരറും അങ്ങനെയാപാനാണ സാദ്ധ്യത. മു; അപ്പോം ഇവിടെ മാത്രം എങ്ങനെ നാലഞ്ചുമിനുട്ട മു സ്വേ ബാങ്ക്‌ വിളികടം? അത ഭംഗിയാണേറ? ത; ജനദുഷ്ടിയിലെ ഭംഗിനോക്കണോ അതല്ല ഇസ്സാമിനറെറ നിയമനിർദ്ദേശം നോക്കണ? ഏത്ര? വേണം? മു; ചോദ്യം, ശരിയാണ്‌. ബോദ്ധ്യപ്പെട്ടനിലക്ക? 6.93 ബാങ്കനടക്കണം നോസ്പ൦ തുറക്കണം പക്ഷെ നാട്ടിൽ ഫസ്ധുദുണ്ടാ കുമല്ലൊ, ൫, എന്ത്‌ ഫസാദാണ മുസ്ത്യാരേ ഉണ്ടാകുന്നതു മു; ഞാൻ കാരണമാണ? ഇത്‌ സംഭവിച്ചതെന്നല്ലേ ആളകഠം പറയുക? �27 ത; നിങ്ങരം ശരിയാംവണ്ണം കാര്യം നടത്തിയെന്നു" പ്രശം ടട ലല സിക്കയല്ലേ ജനങ്ങരം ചെയ്യുക; 7 മു; അല്പ, പൊതുരീതിയിൽ നിന്നും തെററുന്നത” തെഹായാി ക്കാണും. ത. അതൊരു തെററുതിരുത്താനാണെമിദലാ, അതിൽ കുററം കാണുമേ? ൽ മു: ന്യായത്തിൽ നിങ്ങരം പറയയന്നത” ശരി, സമ്മതിച്ചു. പ്രയോഗത്തിൽ വരുമ്പോഠം ഫിത്‌നയാവം 4 നിങ്ങളെന്ത്‌ പറയുന്നു. 6.33നു” ബാങം വിളിക്കാമോ? ലി ളൂ മിട മു; ഞാൻ പഴഞ്ഞിട്ട വിളിക്കണ്ട അങ്ങനെ ചെയ്യാൻ രൻ പറയുകയില്ല. .6.38ന്‌ ബാങ്ക”കൊടത്താറാൽ എനിക്ക്‌” വിരോധവു മില്ല. എല്ലാവരെയും പോലെ ഞാനും, നമ്മളം അതാണ്‌ നന്നാ യിരിക്കുക. മെ, മ; ഞാനും പറയുന്നത്‌ അതാണ്‌. ത, മുസ്റ്സിയാർ നേരെവരാൻ മടികാണി ദന സ്ഥിതിക്ക്‌, മററുള്ള൨ രെ നേരേയാക്കാൻ പ്രയാസം. വ്യൂ; മുസ്സ്ിയാർ പേടിച്ചാൽ എല്ലാവരും പേടിച്ചതതന്നെ, മഭ്ധ്യവയസ്തൻ; ദിൻ പഠിപ്പിക്കുന്ന മുസ്റ്യാരാണോ ഇത; സ ത്യം അറിഞ്ഞിട്ടും അതിനെ തീരെ വകവെക്കാതെ, തെറമിൽ ഉറച്ചു നിത്‌ ക്കുകയയം മററുള്ളവരെ തെററിൽ ഉറപ്പിച്ചുനിത്തുകയും ചെയ്യുന്ന നിഞ് ളെ ശറഇയായ ഒരു ഹാകിമിൻെറ മുമ്പിൽ ഫ്‌ ജരറുക്കാൻ കു ടിയില്പല്ലൊ എന്നു” സങ്കടപ്പെടകെയാണ്‌ ഞാൻ, ക മു; എല്ലവർക്കും സമ്മതമെങ്കിൽ എനിക്കും സമ്മതംതന്നെ, അതിൽകവിഞ്ഞു ഒരു ഉത്തരവാദിത്വവും ഞാനെടുക്കില്ല. നമുക്ക്‌” ഒരു കാര്യം ചെയ്യാം. ഇദ്ദേഹത്തിൻെറ കൂടെ സൂര്യാസ്തമനനം നേ രിൽ കണ്ടവരെ വിളിച്ചു ചോദിക്കാം. അവരുടെ അഭിപ്രായവും അറിയാമമല്ലെറ. �28 ത; അസ്തമനം 6.33എന്നു” പറഞ്ഞത ശരിയാണോ എന്നു" പരിശോധിക്കാനാണോ? മു; ഹേയ്‌, ഒരിക്കലുമല്. ഇദ്ദേഹം കളവ? പറയയകയല്ലെ ന്നു” നമുക്ക" ബേദദ്ധ്യമാണ. ത; അവരിലരരെങ്കിലും ഇവിടെയുണ്ടെങ്കറിൽ ഇതിനകം മു ന്നോട്ടവരുമായിരുന്നു. എനി അവർ വന്നാൽത്തന്നെ മുസ്‌ലിയം രോട്‌” യോജിക്കുന്നതല്ലാതെ, മറിച്ചെന്തെങ്കിലും പറയയമോ? പറ യാൻ ധൈര്യമുണ്ടാകുമോ? പണ്ട? മുസാ (അ) നബിയുടെ റ്ബ്ബിനെ ക്കൊണ്ടു ഞങ്ങഠം ധിശ്വസിച്ചു എന്നു? പറഞ്ഞപ്പേോരം “ “എൻെറ അനുവാദം കിട്ടുന്നതിന* മുമ്പ” നിങ്ങഠം വിശ്വസിച്ചതിധ* എതിർ വശങ്ങളിലെ കൈകാലുകഠം മുറിച്ചുകളയുന്നതാണ"" എന്നു” ഫിർ ഓൻ വിധി പറഞ്ഞ ചരിത്രം _ ഓർക്കുന്നില്ലേ? അതാണ്‌ ഇപ്പോഴും നമ്മുടെയിടയിൽ നടക്കുന്നത', നമ്മുടെ പാരമ്പര്യംതന്നെ ആലി മീങ്ങഠം പറയുന്നത” പരിശോധിക്കാതെ ചോദ്യംചെയ്യാതെ അനു സരിക്കലാണ”, ഇൽമിൻെറ മഹത വും ആലിമീങ്ങളുടെ മനോഗശ്ു ദ്ധിയയം അംഗീകരിച്ചിരുന്ന പഴയകാലംമുതൽക്കുള്ള സമ്പ്വദായമാ ണത്‌. മു; നമുക്കത്‌ മുറിയാതെ തൂടരറം ത; പക്ഷെ, ഇന്ന" മനേശശുദ്ധിഷുള്ള ആലിമീങ്ങളില്ലല്ലെം മുസ്‌ല്യാരേ, ഇന്നുള്ളവരെ കണ്ണ്ണടച്ചു വിശ്വസിക്കാമോ? പരസ്സരരം പൊരുതുന്ന പാർട്ടിപണ്ഡിതന്മാരാണല്ലെ ഇന്നുള്ളത', മു; നിങ്ങളെന്റെ ക്കെപ്പുറഞ്ഞാലും ഇന്നു” ബാങ്ക ൫. 38൯൦ മ തി. അത? തെററായാലും ആരും അതിൽ. തെററുകാണില്ല, ത: വിഡ്ഡിത്തം പറയല്ലെ മുസ്‌ല്യാരേ, ആരും ഒതെററു കറ ണ്ഠില്ല എന്നതാണോ നമ്മുടെ ആചാരനുഷഠാനത്ങഠംക്ക൦ മാനദണ ഡം. എല്ലാവരും ച്ചെയ്യുന്ന തെററ* നമുക്കും ചെയ്യാരമെന്നല്ലെ സി അരം ഉപദേശിക്കുന്നത്‌? ഞങ്ങഠംക്കെ മാർഗ്ഗദർശനം നൽകുന്ന മ തപണ്ഡിതൻെറ ചിന്താഗതിയാണ? ഇവിടെ പ്രകടമാകുന്നത'. ഈ നിലവാടിൽ നിങ്ങളെ കുററം പറഞ്ഞിട്ടുകാര്യമില്ല, ഇപ്പോം പണ്ഡിതന്മാരുടെ നയം അതാണ്‌. ടനത്ങരംക്കനുസരിച്ച നിൽക്കു ക. അതാണ്‌ നിലനിൽപ്പിനുള്ള രക്ഷാമാർഗ്ഗം. സദുപദേശം ചെയ്ത �7) സമുഹത്തെ നന്നാക്കുന്നതിന്‌ പകരം നാട്ടാർ ചെയ്യുന്നതൊക്കെ ശരിവെച്ചംഗീകരിക്കുക. ജാറവും, കൊടികുത്തു ചന്ദനഒടവും, ജാ റംമൂടലും, കെടി ഉഴിച്ചിലും, ഉറൂസും നിലനിൽക്കുന്നതും വർദ്ധിക്കു ന്നതും ആലിമീങ്ങളുടെ ഈ നയം കൊണ്ടാണ്‌. മാലഷ്യം മാലീദും, നേർച്ചപ്പാട്ടും എണ്ണത്തിൽ കുറഞ്ഞെങ്കിലും, തീരെ അപ്രത്യക്ഷമായി ട്ടില്ല. വൃ സമയമാകാറായി. ഞാ൯ വീട്ടിൽ പോകയാണ്‌, 6 39 നു നോസമ്പ” തൂക്കാം. ഇവിടെയിരുന്നാൽ 6 38പരെ കാക്കണം, ഇതുംപഴ്ഞു വൃദ്ധൻ പളളിയ ൽനിന്നും പുറപ്പെട്ടു. അദ്ദേഹത്തി ൻെറ പിന്നാലെ തടിയനും, മദ്ധ്യവയയ്കനും, പേറെ നാലഞ്ചുപേ രും ഇറങ്ങിപ്പോയി. അവർ പഠറയുന്നണ്ടായിതുന്നു. നമുക്ക്‌. സന്ധ്യ ക്കതന്നെ നോമ്പ്‌ തുറക്കണം. അവർ പോയി കുറച്ചുകഴിഞ്ഞപ്പോടം പള്ളിയിൽ അവിടവി ടെ കുശുകശു സംസാരം നടക്കുകയുണ്ടായി. ഒരാരം മാതൃം അല്പം ഉച്ചത്തിൽ ഉറക്കെപ്പറഞ്ഞു; ഇങ്ങനെ പലതരക്കാരും പുറപ്പെടും ഖി യാമം നാളടുത്തല്ലെ. എഴുപത്തിരണ്ടിലൊന്നായിരിക്കും ഇതു”. മുസ്സ്യാർ ഉടനെ പ്രതികരിച്ചു. അദ്ദേഹം പറഞ്ഞു കറേനാളാ യി ഒരോ പുതുമകഠം പല ഭാഗങ്ങളിൽ മുളരന്നു, ഏററവും ഒടുവി ലെത്തതാണിത്‌ . കൂടടത്തിലൊരാം: എന്താ മുസ്റ്റിയാരങ്ങനെ പറയുന്നത”? മുസ്റ്യാർ: അല്ലന്നേ, ഈ കാലംവരെ കലണ്ടർ നോക്കിയല്ലേ ബാങ്കും, സോമ്പയം നടത്തിയിരുന്നത്‌ ഇപ്പോഴും ഒരു വിഘ”നവും കൂടാതെ അത്‌ നടന്നു കൊണ്ടിരികന്നെ. എത്ര ആലിമിങ്ങളുടെ ശ്ര ഭ്ധയി.ത പപ്പട നടപ്ടിയാണിത*”. അവരുടെ ആശീർവാദവും” അനു മതിയയം അതിനുണ്ട”. കാര്യങ്ങഠം അങ്ങനെയിരിക്കെ, ഇവിടെ ഒരു ശാഗ്ര്രൂ്ഞനും പണ്ഡിതനും തലപൊക്കിയിരിക്കുന്നു. കലണ്ടർ തെ റ, സമയംതെറ്‌, അസമയം തെററ്‌, ബാങ്ക്‌” തെററ്‌ എല്ലാം തെറ. സമുപത്ത ൽ കുഴപ്പം സൃഷ്ടിക്കാൻ കരുതിക്കൂട്ടി ഇഞ്ങിയി രിക്കയാണി൨ ന്മാർ.- നാം വളരെ സൂക്ഷിക്കണം വർത്തമാനം കേ ട്രാത ശരിയെന്നു താന്നിപ്പ്ോകും. കൂ ആയം; അപ്പോം മുസ്സ്യാർ പറയുന്നത്‌” ആ വൃദ്ധൻ പാ �൫0 ഞ്ഞത്‌ ശരിയല്ലെന്നാണോ? അദ്ദേഹം 6,33൯ സൂരുൻ അസ്ധുമി ച്ചതായി കണ്ടു എന്നു” പറഞ്ഞത. കളവാണെന്നാണോ? മുസ്റ്യാർ: അതൊന്നും ഞാൻ പറയില്ല. കലണ്ടർ സമയം ശരിയാണ്‌. അത്‌ മാറേറണ്ടതില്പഎന്നേ ഞാൻ: പറയ്യ. കൂ ആരം: മുസ്സ്യാർ പറയുന്നത്‌ തെറാണ. 6.33നുസുര്യാ സ്പമനം നടക്കുമ്പോഠം 6.38ന:ന്നോബാങം* കൊട്ടക്കേണ്ടത'"? 6.33 അസ്മുമനം നടക്കുനനൂഎന്നു വസ്തുത ശരിയാണൊഎന്ന” പരിശോ ധിക്കുകയാണ* നിങ്ങഠം ചെയ്യേണ്ടത". യാതൊരടിസഥാനവുമി ലതെ കലണ്ടർ സമയം ശരിയെന്ന്‌ വെറുതെയങ്ങു തട്ടിമൂളിക്കു കയോ? നിങ്ങളുടെ അന്ധമായ മാമൂൽ ജനങ്ങളിൽ ഉറപ്പിച്ചു തറ പ്പിച്ചു പ്രതിഷ്ിക്കയാണ. അന്ധരായ ജനങ്ങഠം റാം മൂളുകയും ചെയ്യും. ശാസ്ത്രത്തിനെ കുററം പറഞ്ഞു വലിയ വിജ്‌ഞാനിയെന്ന ഭാവത്തിൽ വിലസുന്നതിലത്ഥമില്ല. ഇവിടെ ഒരു ശാസ്ത്രവുമില്ല. വെറും കണ്ണുതുറന്നു അസ്തമനം കഴണുകയേവേണ്ടു. ആ പരീക്ഷണം കൂടി നടത്താനുള്ള മനോഭാവമേ മനകരുത്തോ നീതിവിചാരമോ കാര്യ കാരണ ബോധമോ ഇപ്പാത്ത നിങ്ങഠം ആലിമുൽ അല്ലപാമയാ യി കഴിഞ്ഞോളു. കഥകേടും ബുദ്ധിശുന്യതയും കൊണ്ട" ഇസ്സാമിക വിധികളെ അവഗണിച്ചു താന്നുമ്പോഠം കാര്യം നടത്തുന്ന നിങ്ങള ടെ കൂടെ നിൽക്കാൻ നമ്മളില്ല. ഇത്രയും പറഞ്ഞു അയ്വഠം ഇറങ്ങിനടന്നു.. അയാളടെ പിന്നാ ലെ കറെ ചെറുപ്പക്കാരും ഇറങ്ങിപ്പോയി ലി കുറച്ചുനേരം പള്ളിയിൽ നിശ്ശബ്ദത വ്യാപിച്ചു. ബാക്കിയുള്ള അല്പംപേർ ഒന്നും മിണ്ടാതെ ഇരുന്നിടത്ത" നിശ്ചലമായി മാനി കളായി സ്‌ഥിതിചെയ്തു. ഈ നിശ്ശൂബൂതയെ ഭഞ്ജിച്ച 2 മുക്രി മായയെ “ “അല്ലാഹു അകിബർ"' എന്നു ശബ്ദുമാണ്‌, അപ്പോം ഞാൻ ക്ലോക്ക്‌ നോക്കി, സമയം കൃത്യം 6.38. ടെപ3.൭൨൫.൭൨.-൭.. � ----------- == എൻ്റെ മയ്യത്ത് ആര് നിസ്കരിക്കും?== രു ജാളി വ്യാപാരക്കടയുടെ വരാന്തയിൽ “കൽരൂണുംചാരി ഞാൻ വിശ്രമിക്കുകയായിരുന്നു. വരാന്തയിലെ ബെഞ്ചിൽ ഒരു താടിക്കാരൻ മദ്ധ്യവയസ്തൻ ഇരിക്കുന്നുണ്ടായി രുന്നു. ഇടക്കിടെ വ്യാപാര യോടു എന്തെങ്കിലും പറയുമായിരുന്നു. താൻ വായിച്ചു കൊണ്ടിരുന്ന വത്തമാനപത്രത്തിലെ വൃത്താന്തങ്ങളെ പരാമർശി ചുള്ള രിമാക്കുകളം അദ്ദേഹം പറയുമായിരുന്നു, ഈ സമയത്ത്‌ ഒരു തൈകിഴവൻ അവിടെ കയറവന്നു. സലഠറം ചൊല്ലി താടിക്കാരൻെറ സമീപം ഇരിപ്പുറപ്പിച്ചു. താടി ക്രൊരനുമായ്യം വ്യപോരിയുമായും കുശലപ്രശ്ശങ്ങഠം അന്യോന്യം കൈമാറിയ ശേഷം നാട്ടവിഷയങ്ങം പലതും പറഞ്ഞുകൊണ്ട്‌? അല്പസമയം അവർ കഴിച്ചുകൂട്ടി. പെട്ടെന്ന്‌ എന്തോ ഓാമ്മവന്നിട്ടെന്നപോലെ താട"ക്കാരൻ ചോദിച്ചു. അല്ലാ, എങ്ങനെയുണ്ട്‌” ഈ വെള്ളിയാഴ്ചയിലെ പ്രസം ഗം ഖത്വീബ്‌ വളരെ ഭംഗിയായി വിഷയം വിശദീകരിച്ചു. ഇല്ലേ? എന്താ അഭിപ്രായം? കിഴവനു; പ്രസംഗം വളരെ ശ്രദ്ധയോടെ ഞാൻ കേട്ട. വൂ ഷയം നന്നായി അവതതരിപ്പിച്ചിട്ടുണ്ട്‌. താട; മാത്രമല്ല കേഠംവിക്കാക്ക” യാതൊരു സംശയം തോ ന്നാനിടയില്ലാത്ത വിധം ഉറപ്പിച്ചു. തറപ്പിച്ചും വസ്മുതകഠം ആ വത്തച്ചാപർത്തിച്ചു പറഞ്ഞിട്ടുണ്ട്‌ . കി; ഉറുദി പറയുമ്പോഠം അങ്ങനെ വേണം. ശ്രോതാക്കളിൽ ഒരു സംശയവും ഉണ്ടാവരുതെന്നാണ' മാത്രമല്ല മുസ്സ്യാർ പറഞ്ഞതു പോലെയാണ്‌ സംഗതിയുടെ കിടപ്പെന്നും അതിൽ ഭിന്നാഭിപ്രാ യമുണ്ടാവാൻ തരമില്ലെന്നും അവക്ക? തോന്നെണ്ടതത്യവേശ്യരാണ. � 32 താടി; എന്താ അഭിപ്പായ ധ്ൃത്യാസമുണ്ടോ? വിഷയം മു സ്റ്യാർ പറഞ്ഞത്‌ പോലെത്തന്നെയല്ലേ? കി: എന്തിനാ എൻെറ അഭിപ്രായം ആരായുന്നത്‌? തഠു നിങ്ങളുടെ വിവരണത്തിൽ എനിക്ക്‌” സംശയം ജനി ച്ചത്‌ കൊണ്ടാണ്‌. ഭിന്നാഭിപ്പായത്തിനിടയില്ലെന്നു” തോന്നത്തക്ക വിധം എന്ന വിവരണം അത്ഥദ്യോതകമാണ?. നിങ്ങഠംക്കഭിപ്രം യവ്യത്യാസമുണ്ടെന്നു” ഒരു ധ്വനി. കി: അള്ളക്കോ, ആ ധ്വനി ഉദ്ദേശപൂവ്വമല്പ. ഒരു ധ്വനിയും എ നിക്കില്ല; ധ്വനിപ്പിക്കാൻ പാടില്ല, താ; എന്താണത്‌, മുഴുവൻ മനസ്സിലായില്ല. കി: മുസ്‌ല്യാർ എനി മേൽ എന്ത” പറഞ്ഞാലും കേരംക്കുക മാത്രമേ പാടുള്ള. വല്ല വിശദാംശത്തിലോ, മുഖ്യറംശത്തിലോ ഭി ന്നധഭിപ്രരയം ഉച്ചരിക്കുന്നത്‌ സൂക്ഷിച്ചുവേബം. ഈ അവസരത്തിൽ ഒരു യുവാവും. അവിടെവന്നുകേറി ബെ ഞ്ചിലിരിപ്പായി. സലാം ചൊല്ല്ിക്കേറലും സ്വീകരണവും ക്ഷണ നവും കണ്ടാൽ അവർ സുഹൃത്തുക്കളും ചിരപരിചിതരുമാണെെന്നു* മനസ്സിലാകും. “ താടിക്കാരനും കിഴവനും സംഭാഷണം തുടന്നു. യ്യ വാവ്‌ അതിൽ ശ്രദ്ധപതിപ്പിച്ചുകൊണ്ടിരുന്നു. താ; നിങ്ങളുടെ മനസ്സ്സിലെന്തോ കാര്യമായത്‌ കിടപ്പുണ്ട്‌. ദയവായീ തുറന്നു” പറയണം. മേലാൽ മുസ്‌ലിയാരുടെ പ്രസംഗം കേട്ടാൽ അത്‌ സംബന്ധമായ സ്വാഭിപ്രായങ്ങഠം പ്രകടമാക്കുക യില്ലെന്നു്‌” പറയാൻ എന്മാ കാരണം? നിങ്ങളെപ്പോലെയുള്ളവക്ക ല്ലേ എന്തെങ്കിലും പറയാൻ കഴിയു? വൃ; അഭിപ്പായം ആർ ഭം പറയാം. കേരംക്കുന്നവരെറക്കെ മനുഷ്യരല്ലേ? താ അഭിപ്പായം പറയണമെങ്കിൽ രണ്ടു ലക്ഷണങ്ങരഠം ഒത്തു രിക്കണം. ഒന്നാമത്‌ അഭിപ്പായ രൂപികരണത്തിന്‌ ആവശ്യമാ യ മതവിദ്യധഭ്യാസം ഉണ്ടായിരിക്കണം. രണ്ടാമത്‌ അത്‌ തുറന്നു പായാന൯ുള മനോബലം അതായത്‌” കെധര്യം ഉന്ഭായിരിക്കണം, ഒന്നാമത്തെ ലക്ഷണം വളരെ ചുരുക്കം പേർക്കേകാഞ്ഞ. അവരിൽ ത്തന്നെ രണ്ടാമത്തെ ലക്ഷണമൊത്ത ർ വളരെ വിരളം. � 33, വൃ; വളരെ ശരിയാണ്‌” ആ പറഞ്ഞത്‌ ബഹുഭൂരിപക്ഷം മഹല്ലുകളിലും ഇതാണ്‌ സ്ഥിതി, ഇന്നത്തെ പണ്ഡിതന്മാർക്ക്‌ കൊയത്തുകാലം, സന്ദർഭോചിതം എന്തും പറയം. എതിർപ്പുണ്ടാ കുകയില്ലെന്നും അവർക്കറിയാം. മതബേോധത്തിൻെറ അടിത്തറമ്മി ൫ ല്ലാതെ മതവീര്യം ഷോമാത്രമായ്യികൊണ്ടുനടക്ഷന്ന വിജ്ഞാനിക ളാൽ നിറഞ്ഞതാണല്ലൊ നമ്മുടെ ഖമ, ൭ ൽ ലല താ; ഈ സാഹചര്യത്തിൽ നാം, എന്ത്‌ വേനം? ഒരു രജത രേഖാ എവിടെയെങ്കിലും റേണ്ടോ? നിങ്ങളെപ്പോലെയുള്ള വ്യക്തി കളാണ്‌ സത്യത്തിൽ അത്തരത്തിലുള്ള രജതമദ്യഖഖകളായി, പരി ശോഭിക്കേണ്ടത്‌”, അതിന്‌ ആവശ്യമായ മത വിജ്ഞാനമുണ്ട്‌, ഡ്ര കാശിപ്പ്ിക്കാനുള്ള കഴിവുമുണ്ട്‌. അപ്പോം നിങ്ങഠം മാനംദീക്ഷി ക്കുന്നത്‌” ആക്ഷേപാർഫമല്ലേ? പണ്ഡിതന്മാർ എന്തെങ്കിലും പറ്റ ഞ്ഞുകൊള്ളട്ടെ, ജനങ്ങടം എന്തെങ്കിലും ധരിച്ചുകൊള്ളട്ടെ, സമൂഹ ത്തിൽ എന്താചാരമെങ്കിലും അനുഷ്ിച്ചുകൊള്ളട്ളെ എന്ന ധാരണ യിൽ തൻകാര്യംമാത്രം നോക്കി നിങ്ങഠം കഴിഞ്ഞുകൂടുന്നത്‌ ശരി യാണോ? രെപരാധബോധം നിങ്ങംക്ക്‌* തോന്നുന്നില്ലേ? വ; സംഗതി ശരിയാണ്‌. വളരെ വ്യാകലതരയുണ്ട്‌.. വി: ഭ്ഞാനരഹിതരായ സമുദായത്തിനോ പണ്ഡിതന്മാർ ചിലപ്പോടം നടത്തുന്ന പ്രസ്താവനകളും കൊടുക്കുന്ന ഉപദേശങ്ങല്ലം നിർദ്ദേശങ്ങ ളം വളരെ അപകടകാരിയെന്ന്‌” തോന്നേണ്ടവയാണ്‌, പക്ഷെ അ ഒെല്പാം ശരിയെന്ന്‌ കള്്ണൂടചു സ്വീകരറച്ചോറുവാങ്ങാൻ മാത്രം അന്ധതയുള്ള ജനങ്ങളിലേക്ക്‌ പ്രകാശകിരണങ്ങഠം അത്ര വേഗം തുളച്ചുകയറുകയില്ല. ലി ത; വളരെക്കാലമായി ഉറച്ചു വേരോടിയകാര്യങ്ങളെ പിഴ തെടുക്കുവ്വാൻ പ്രയാസമുണ്ടാവുക സ്വാഭാവികമാണ്‌". കളകഠം പ റിച്ചെടുക്കണം. നല്ല വിത്തുകഠംപാകി മുളപ്പിച്ചെടുക്കുകയും വേ ണം. നു വ്വ: ഒരു പ്രയാസമാണുള്ളത്‌ പുതിയ വിത്തുകടം മുളക്കാന ൭ നധദിക്കയ ല്ല. മുഒച്ചതിനെ റ ഒരാനും അനുവദിക്കില്ല. അതമ ണ്‌ നിലവാരം. ആരെങ്കിലും പഴ്‌ച്ചെടികരം പറിക്കാനേ പു [1] തിയ ചെടികഠം മുളപ്പിക്കാനോ ശ്രമിച്ചാൽ അയാരം കുടുങ്ങിയ. ത തന്നെ. അതേസമയം ജനണ്ങടഠം അംഗീകരിച്ചുപോന്ന പണഡി ത്ത പരമ്പരയിൽപ്പെട്ട ആരെങ്കിലും എന്ത്‌ പുതുമപപറഞ്ഞാലും ഒരു � 34, സംശയമോ പ്രതിഷേധമോ ഇല്ലാതെ അതപ്പടി സമ്മതിക്കുകയും അനുസരിക്കുകയും ചെയ്യാൻ നമ്മുടെ ഖരമ്‌ തയ്യാർ. താ: ഈ സ്വഭാവം മാറിയേപാറു. മാററിയേപാറൂ അതാ ണ്‌“ ഞാൻ പാഞ്ഞത്‌, നിങ്ങളെപ്പോലെയുള്ളവർ വായതുറക്കണം.. ൮ അള്ളോ അപകടം. മുസ്റ്സിയാർ പറയുന്നതിനെ പരസ്യമാ യി എതിക്കുർക്കുന്നത്‌” ഇപ്പേഴല്ലെങ്കിൽ ഭാവിയിലെങ്കിലും അതു” ആപത്തായിത്തീരുമെന്നു” ഞാൻ പഠിച്ചുകഴിഞ്ഞു. എനി അത്തരം ജനങ്ങളുടെ ഇടയിൽ മാനം ഭൂഷണം എന്ന നയമാണ്‌ നല്പത” , താ“ നിങ്ങടം അങ്ങനെ മാനിയായിരുന്നില്പല്ലെ. ഇപ്പ്യോടം പെട്ടെന്നുള്ള വ്യതിയാനത്തിനെന്താ കറരണം? വൃ: എനിക്കൊരു ഷോക്കേററിട്ടണ്ട*. നിങ്ങരംക്കത്‌ ഏററി ല്ലായിരിക്കും . താ; എന്താണത്‌? ' വ്യ: ഈ അടുത്തകാലത്ത്‌ എന്താണുണ്ടായത്‌”? നഹാസാഹി ബിനൻെറ മയ്യിത” നമസ്താരം നമ്മുടെ പള്ളിയിൽ നടത്തിയോ? താ ഇല്ല, അതിനെന്താ? എത്ര പള്ളിയിൽ അത്‌ നടത്താ തിരുന്നിട്ടുണ്ട്‌. വ്യ; നിങ്ങഠംക്ക” അതിൽ വല്ല പന്തികേടും തോന്നുന്നുണ്ടോ? താ; ഒരുവല്ലായ്ക തോന്നി ആഴ്ചതോറും ദശക്കംണക്കിന്‌ ആളകഠംക്ക്‌ മയ്യിത്‌ നിസ്‌ കരിക്കാറുണ്ട്‌. പിന്നെ നഹാസാഹി ബിനു” അതു” ചെയ്യാതിരുന്നതു” ശരിയായോ എന്നു" എനിക്ക്‌ ഒരു ഇളിഭ്യത തോന്നാതിരുന്നില്വ. ' പയ; എന്നിട്ടെന്താ നിങ്ങടം ചെയ്തതു? താ: എന്തുചെയ്യാൻ. ഖത്വീബ*। അതിന്‌ ഒരു കാരണം പ റഞ്ഞു, പള്ളിയിലുണ്ടായിരുന്ന ആക്കം ഒരു പ്രതിഷേധവും ഉണ്ടാ യില്ല. എല്ലാവരും നിശ്ശൂബ്യൂരായി ഇാത്ങിടപ്പുംയി., കൂട്ടത്തിൽ ഞാനും. വിക്‌ ത്തു ഃ � 35 വ്വ; നിങ്ങളെന്ത്‌ കരുതുന്നു? നിങ്ങളെപ്പോലെ മററു പലർ ക്കം അങ്ങനെ ഒരിളിഭ്യത തോന്നിയിരിക്കാനിടയില്ലേ? താ: സാദ്ധ്യതയുണ്ട്‌. വ്യ: നിങ്ങളെപ്പോലെ അവരും ഇറങ്ങിപ്പോയി. അവരെ പ്പോലെ നിങ്ങരം ടി നിങ്ങളുടെ ഭാഷ്യം. പൊതുജനസ്വഭാവം അതാണ്‌. എന്ത്‌ കേട്ടാല്യ: സംശയം ഉന്ന യിക്കില്പ. ഹൃദയത്തിന്‌ സ്വികാര്യമല്ലാത്ത കാര്യങ്ങളായാലും മൌനാനുവാദം നൽകും. മുസ്റ്റിയാക്കഠംക്ക്‌ പൊതുമുസ്സ്സിംകളുടെ മേ ലുള്ള സ്വാധിനം എത്രമാത്രമുണ്ട്‌? താഃ പക്ഷെ മുസ്സ്യഠാർ ഒരു കാരണം ലിലും അ ത്‌ വളരെ അധികം പേരെ സ്വാധിനിച്ചുകാണും. വ്യ; അതെ, അതാണ്‌" ടെകാന്‌ ക. താ; നഹദസാഹിബ്‌ മുജാഹിദാണത്രെ. അത്‌ കെണ്ട അ ദേഹത്തിന്ന്‌ സുന്നികം മയ്യിത്ത” നമസ്ക്രിക്കരുതെന്നാണ്‌ ഖ ത്വീബ്‌ പറഞ്ഞത്‌. വ്യ; ഒരാരം മുജാഹിദാണെന്ന” കുറെ ആളകരം പറഞ്ഞാൽ അദ്ദേഹം പൊതുമുസ്സിംകുളുടെ പ്രാത്ഥനക്ക” അർഹനല്പാതായിത്തി രുന്നു എന്നാണല്ലൊ തെളിയുന്നത്‌. ത്വാ; അതു്‌ ശരിതന്നെയാണ്‌. ഈ സംവാദം ശ്രദ്ധിച്ചകൊണ്ടിരുന്ന യുവവേ? അതിനിടയിൽ കടന്നുചോദിച്ചു. യ്യ; ഞങ്ങളുടെ പള്ളിയിലും ഈ പ്രശ്നമുണ്ടായി. അവിടെയും നിസ്റ്റരിച്ചല്പ, അവിടെയും പ്രതിഷേധമില്പാതെ എല്ലാവരും ഇര ങ്ങിപ്പേയി. മുസ്റ്റിയാർ പറഞ്ഞകാരണം ഇതല്ല. താ; അവിടെ മുസ്സ്റിയാർ എന്താണ്‌ കാരണമായി പാ ഞ്ഞത്‌? യു; നഹാസാഹിബിൻെറ തരഹീദും സുന്നിമുസ്‌ലിംകുളടെ � 36 താഹീദും യോജിക്കുകയില്ല. ആകയാൽ താഹീദിൽ യോജിക്കാ ത്ത സുന്നിയല്ലാത്തവക്ക” നിസ്റ്റരിക്കാൻ പാടില്ലഠ എന്നായിരുന്നു മുസ്‌ലിയാരുടെ വാദം, താ; പിന്നെ എന്തുണ്ടായി? യുയു എനത്തുണ്ടാവാൻ? ഒന്നും ഉണ്ടായ ല്ല. താ: ആരും അതിനെപ്പററി പിന്നീട സം സ്ഥരിച്ചില്ലേ മു: അവിടെ ഒന്നും ഉണ്ടായില്ല. പക്ഷെ ഞങ്ങളുടെ തൊട്ട; ത്ത മഹല്പിൽ സംഗതി അല്പം വൃത്യാസപ്പെട്ടു. മുസ്റ്ിയാർ എന്തോ കാരണംപറഞ്ഞു നഹാക്ക്‌” നമസ്‌ കരിച്ചില്പ. അതേ വെള്ളിയാഴ്ച, വേറെ പത്തുപതിനെട്ടാളുകരംക്ക്‌ വേണ്ടി നമസ്‌ കരിക്കയുണ്ടായി. അന്നു” ജനങ്ങഠം മുസ്ഡിയാർ കളിപ്പിക്കുന്ന കുരങ്ങുകളെപ്പോലെ ഇറ ങ്ങിപ്പോയി. പക്ഷെ ചില ആളകളടെയിടയിൽ അസുഖവും തുട ന്ന പിറുപിറ്പ്പും ഉണ്ടായി. പിന്നെ അതു” ഉച്ചത്തിലുള്ള പരസ്യ സംസാരമായി വളർന്നു, അവസാനം അടുത്ത വെള്ളിയാ,്ച, നമസ്തറ രറുക്കണം എന്ന ദൂഡനിശ്ചയത്തിൽ ചിലർ എത്തിച്ചേർന്നു, മഹ ലൂ പ്രസിഡണ്ടും ആ അഭിപ്പായ ദരൈരനായത്‌ കൊണ്ടു” ജുമു ആനന്ത രം മുസ്റ്ിയാർ വഴിമാറിക്കൊടുത്തു. നമസ്‌കാരത്തിന്‌ തടസ്സം സ്തു ഷടിച്ചില. മുസ്‌ല്യാരോ കേവല സുന്നിയോ അല്പാത്ത ഒരു മ ഹല്പാംഗം ഇമാമായിന്‌ ന്ന" നഫാക്ക്‌ മയ്യിത്‌ നമസ്‌കരിച്ചു. വ്യ: നിങ്ങളുടെ മുസ്‌ലിയാർ ഒഴികെ ബാക്കി എല്ലാവരും നമസ്‌കരിച്ചു അല്ലേ? യു എല്പാവരുമീല്ല. മുസ്‌ ലീയാരെപ്പേടലെ ശരിയായ “സു ന്നി” "കളായ കുറച്ചാളകഠം അദ്ദേഹത്തോടൊപ്പം ഒഴിഞ്ഞുനിന്നു. പ ക്ഷേ ഭൂരിപക്ഷം ആളുകുളം പങ്കെടുത്തു. വ; അതായത്‌ ആ മഹല്ലിലെ ഭൂരിപക്ഷവും സുന്നികളല്ല ഏന്നാണല്ലോ. ജതിൽനിന്നും വ്ൃക്തമാകുന്നതു”. യു; അങ്ങനെയല്ല മുജ്ധഹിദ്‌, ജമാഅത്ത്‌ ആശയക്കാർ ആ മഹല്ലിൽ, കുറവേയുള്ള അവർ സുന്നികളാണെങ്കിലും ഒരു വൃക തിക്ക്‌" നമസകരിച്ചില്പാ എന്ന കാര്യത്തിൽ മുസ്‌ ലിയാരോടും � ൫17 അവർക്ക്‌ വെറുപ്പുണ്ട്‌* എന്നാണ്‌ ജനങ്ങഠം പറയുന്നത്‌, അത്‌ .., കൊണ്ടാണ്‌" മുസ്‌ല്യാരുടെ നിസ്സഹകരണം വകവെക്കാതെ, അ വർ നിസ്‌കരിച്ചതു൦, % വ്യ; ജനങ്ങരംക്ക" വെറുപ്പുണ്ടെങ്കിൽ ആ. വ്യക്തി അവരുടെ ഇമാമായും ഖതീബായ്യം തുടരുന്നതു" ഭംഗിയല്പല്ലെഠ. ജനങ്ങളുടെ ഹിതത്തിന്നൊത്ത*” സനിന്നില്പാ അല്ലെങ്കിൽ അവരുടെ സധികാരത്തെ മാനിച്ചില്പം എന്ന കാരണത്താൽ ആ ഖത്വീബിനെ പിരിച്ചുവി ടേണ്ടതാണ്‌. മറെറരരു' വശത്തുകൂട്‌ നോക്കുമ്പോ; ജനങ്ങഠം ത ൻെറ ഉപദേശം സ്വീകരിച്ചില്ല അല്ലെങ്കിൽ തൻെറ വീക്ഷണ ത്താടു യോജിപ്പില്ല എന്ന കാരണത്താൽ ഖത്വീബ്‌ സ്വയം സ്‌ ഥനേഹമൊഴിഞ്ഞു പോകേണ്ടതായിരുന്നു, € € യ്യ ഇത്‌ രണ്ടും നടന്നില്പാ. അവിടെ പഴയപടികാര്യങ്ങരം നടന്നുപോകുന്നു ദന്നണേറിയുന്നത്‌. താ; ഇവിടെ മുജാഹിദ്‌ എന്ന കാരണം പറഞ്ഞേ! മുസ്റ്റി യാർ ഒഴിഞ്ഞത്‌. മുജാഹിദിന" നിസ്ത്റരിച്ചുകൂടെന്ന്‌, വ്വ; മയ്യീത* നമസ്ത്റാരം ആ മരിച്ച്‌ വ്യക്തിക്ക്‌ വേണ്ടിയുള്ള ഒരു പ്രാത്ഥനയാണ്‌'. അയഷാളടെ പരലോകജീവിതം സ൩,ഖകരമാ ക്കിത്തീർക്കാൻ അവിടെ നേരിടേണ്ടിവരുന്ന ക്രേശങ്ങഠം ലഘുക റിച്ചുകൊടുക്കാൻ. ഈ ബാദ്ധ്യത മുസ്സിംകഠം. അന്യോന്യമുള്ള ബാ ദ്ധൃതയാണ". ആ ബാദ്ധ്യത അന്യേറന്യം നിറധേറേറണ്ടതുണ്ട. നിർബന്ധകടമയ്യം കൂടിയാണത്‌". എന്നാൽ ആ നിർബന്ധകടമ ഒരു വ്യക്തിയെ സംബന്ധിച്ചും ഒഴിവ്‌ പറഞ്ഞിട്ടില്ല ഇസ്സാമീക നിയമം അതാണ്‌, സ്ഥിതിഗതികഠം അങ്ങനെയായിരിക്കെ ഒരു മുസ്‌ലീം ൩ ഹോദരന്ന്‌ ആ പ്രാർത്ഥന നിഷേധിക്കുകയെന്ന ത്‌ അത്രചെറിയ സംഗതിയല്പ, വ്യാപകമായ ഒരത്ഥമുണ്ട? ആ പ്രവൃത്തിക്ക്‌, താ: മററു മുസ “ലികളെപ്പോലെ ഒരു തികഞ്ഞ സാഹോദര്യ മോ സമത്വമോ കാണിച്ചില്ല എന്നതാണ്‌ വസ്മൂത. വ്വ: സുബഹഠനള്ള നിങ്ങളെന്താണിപ്പ യുന്നതു? അത്ര ചെറു രല്പ കാഠര്യംകെട്ടെഠ. മുസ്റ്റിയാർ നഹാസാഹിബിനെ മുജാഹിദെന്ന"* � 38 മാത്രം പറഞ്ഞുവിട്ടതാണ'. 'ലളിതമായഭാഷയിൽകൈക്കുന്ന സാ ധനം മധുരംപുരട്ടി പറഞ്ഞത്ഥണത'. ഉള്ളിലിരിപ്പ്‌" വേറെയാണ്‌. വളരെ വ്യാപകവും അഗാധവുമായ ആശയം അതിലടക്കം ചെ യയപ്പെട്ടിരിക്കുന്നു നിങ്ങഠം ചിന്തിക്കുക സഹോദര സമത്വനിഷേ ധം എന്നു" നിങ്ങരം ലഘ്യവായി ചിത്രീകരിച്ചു. പോര പരലോ ക സഖ്യത്തിനുള്ള പ്രാത്ഥനക്ക” അദ്ദേഹം അർഹനല്ലെന്നു? ്‌] തആ്തികൊണ്ട മുസലിയാർ കാണിച്ചു.. അത്ഥം മനസ്സു, ലാക്കാത്ത നമ്മുടെ മഹല്ല്‌” നിവാസിീകഠം അത അനു വർത്തിച്ചു. പരലോക സരമാഗ്യത്തിന്‌* വേണ്ടി മൂസലിംകരം പ്രാത്ഥിക്കരുത*. എന്നു കല്പന ആരെപ്പ റീയാണെന്നുറിയമ മു കാഫിറിനെപ്പററി. ഒരു ആ മുസ്‌ലറിമീന*” വേണ്ടി അങ്ങനെ പ്രധത്ഥിക്കരുത'. അപ്പോഴെന്താ യി്റ നഹാസാഹിബ* കാഫിറാണെന്നു* വ്യംഗ്യാർത്ഥം, പക്ഷെ അദ്ദേഹം കാഫിറാണെന്നു” തുറന്നടിക്കാൻ മുസലിയാർ ഒരുങ്ങി യില്പം പെട്ടെന്നു” ജനങ്ങരം പ്രകോപിതരാകും എന്നു" മുസലിയാർ ഞം, ഗയ്രത്തിൽ കാര്യം പററിച്ചു. നെട്ടൽ സൃഷടിക്കാതെ ടന്നങ്ങളെ. വശികുരിച്ചു. തഃ ജുത്ര ഗരരവം ആ വാക്കിനും പ്രവൃത്തിക്കും ഉന്ന്െന്നു ഞൻ മനസിലാക്കിയിട്ടില്ല, ഒര്യ പക്ഷെ ആരും മനസ്സിലാക്കി യിരിക്കാനിടയില്ല. യയ. അതിൻെറ ഗരര്വം മനസ്സി ചാക്കിയപ്പേഴാണ* എന്റെറ അടുത്ത മഹല്ലിൽ പിറേറ വെള്ളിയാക്ച, നിസ്തരിച്ചത', വ്യ; അതു“ പിന്നേയും കൊള്ളാം. ഇവിടെ അതും ഉണ്ടായു ലു: എത്രരയോ, മഹല്ലിൽ. നിയ്കരിച്ചില്ലല്ലോ എന്ന മറപടിയാണ വല്പതു; ഒഴിഞ്ഞുപോയോ. ചേദദിച്ചദൽ കിട്ടുക എൻെറ സ്നേഹി തന ഇരു സുന്നത്ത" താടിയുള്ള അമ്പത “കാരനും ആ മറുപടിയാണ പറഞ്ഞത". ം താ: വാസ്ധപ്വം. എനിക്കിപ്പോടം ലജ്ജ തോന്നുന്നു. ഈ വി ഷയം അത്രമാത്രം ഗരരവമുള്ളതായ എന്നിക്ക? തോന്നിയിരുന്നില്പ. വൃ: തരഹീദിൽ വിശ്വ സധിക്കകഴും നമസ്‌ കാരാദികമ്മത്ങ ഠം, യഥായോഗ്യം നിർവ്വഹിക്കുകയും ഒച്യ്യുന്ന, ഒരു മുസ്സിമിനെ കാഫിറാക്കിയാൽ എന്താ ണനതിനറൊ പ്രത്യാഘാതം? പറയപ്പെട്ട ₹ � 39 ആയം കാഫിറല്ലെങ്കിൽ പറഞ്ഞ ആരം കാഫിറാകും എന്നാണ? 0) സ്റ്രാമികമതവിധി, ഇപ്പോടം നമുദറൊിയേണ്ടത മുസ്സ്യാരോ നഹ സാഹിബോ ആരാണ്‌ കാഫിറെന്നാണ', താ: തരഹീദ്‌* തെറ്ററിക്കഴിഞ്ഞാൽ ഇസ്സാമിയത്ത്‌” പോ യില്ലെ. നഹായുടെ തഹീദ* വ്ൃര്്യാസമുണ്ടെന്നല്ലേ പറഞ്ഞത്‌? യു: മുസ്സ്യാരുടേ താഹീദും നഹായുടെ രാഹീിദും യോജി ക്ഷ കയ്‌ ല്ലെന്നാണ* ഞങ്ങളുടെ ഖത്വീബ്‌ പറഞ്ഞത? ൮; അപ്പോം ചിന്തിക്കേണ്ടത്‌” ആരുടെ താഹീദണേ* ശരി യെന്നതർണ., താ: സുന്നികളുടെ താഫീദോ മുജാഫഹിദുക്ളെടെ തഫീദേം ഏതാണ്‌” ശരി? അതാണ്‌ പ്രശ്ം. - യയ: സംഗതി അവിടെയൊന്നുമല്ല കിടക്കുന്നത്‌. രൻ ഈ വിഷയത്തെക്കുറിച്ച” പല മഹല്ലുകളിലും അന്വേഷിക്കുകയുണ്ടയോ ചില മഹല്ലുകളിൽ മഹല്ലു" കമ്മിററികുടം പിളത്ക്യും ജനങ്ങരം രണ്ടു ചേരിയായിത്തിരിയുകയം ചെയ്തിട്ടണ്ടു”. ന്ഫാസാഹിബു ൻെറ മരണം ഉണ്ടാക്കിയ പ്രതിദ്ധധനി അതിരിക്കട്ടെ ഞാ൪ മന സ്റ്റിലാക്കിയ ഒരു രഹസ്യം പറയാം രഹൃസ്യരല്പഠ ഒരു പക്ഷെ ?പര സ്യമദയിരിക്കാം. ഒരു പ്രസംഗത്തിൽ നഹാസാഹിബ* പറയുകയു ണ്ടായത്രെ മലബാറിലെ സുന്നീപണ'ഡിതന്മാർ തരഹീദിനെക്കു റിച്ചു" നല്ലവണ്ണം പഠിക്കണമെന്നു”. ഈ അത്ഥംവരുന്ന എന്തോ അ ദ്ദേഹം പറഞ്ഞു സുന്നീ പണ*ഡിതന്മാക്ക്‌ അതൊരവഹേളനമായി ട്ടടല്പ തോന്നുകയുള്ള, ഇസ്‌ലാമിൻെറ കുത്തക കയ്യിലേന്തി ത തങ്ങരം, മാരൂകഭാണ്‌ യഥാത്ഥ മുസ്റ്സിംകഠം മററു ഭിന്നാഭിപ്പായ്ക്കാരെ ല്പം പിഴച്ചവരാണെന്നു” ഉൽഘോഷിക്കുന്ന ആ സനുന്നീ പണ്‌ഡിത ന്മാർ തരഹീദിനെപ്പററി ശരിക്കും പഠിച്ചിട്ടില്ല എന്നു" “ “മുസ്‌ലി യാ 'രല്ലാത്ത ഒരു വ്യകതി പറഞ്ഞാൽ അയാളെ അവർ വെറ്റ തെ വിടുറമാ? ആ പകയാണ്‌? നഹാ സാഹിബേട്‌* ഇങ്ങനെച്ചെ രുമാറാൻ സുന്നി പംന്‌ഡിതന്മാരെ പ്പേരിപ്പിച്ചത” എന്നു” മനസ്സി പാകുന്നു, മാത്രമല്ല നേരത്തെ ഇത്തരം തീരുമാനം അവരെടുത്തു കാണും അല്ലാതെ പല മഹല്ലുകളിൽ പ്രവത്തനശൈലിയിൽ ഐ” കരൂപ്യം കാണുമായിരുന്നില്ല നഹായെന്നല്പ ജമാഅത്തുകാരനേം � 40 മുജാഹിദോ ഇനത്തിൽപ്പെട്ട അറിയപ്പെട്ട വ്യകതികളെ ഇങ്ങനെ " “മരണാനന്തര ബഹുമതി?" കൊടുത്ത്‌" അപമാനിക്കാൻ അവർ നി ശ്ചയിച്ചിട്ടണ്ടാവണം. അവരോട്‌ സലാം ചൊല്ലരുത്‌ എന്നും മററു വിലക്കുകളം ഉണ്ടല്ലെ. 4 വ്യ: ശരിയാണ്‌ കെട്ടോ. ഭൂമിയിൽ കാണുദമ്പാഠം അവരെ "അയിത്തം"? കല്ലിച്ചു അകററി നിർത്തണം, അതു” കൂടാതെ മരി ച്ചാലും വിടരുത'" എന്നാണ്‌ “ “ആ സ്വർഗ്ഗാവകാശി' കുള്ടെ തീരു ർ മാനം. നോക്കൂ, ആഴ്ചതോറും എവിടെയെല്ലാമുള്ള എന്തെല്പാം തര .ക്ഓാർക്കാണ?” പള്ളിയിൽ മയ്യിത? നിയ്ത്റരിക്കുന്നത”. ഒരു കാർഡ്‌ കിട്ടിയാൽ മതി. അവരൊക്കെ “ “യഥാർത്ഥമുസലി” "മൊ, മുജ ഹിദോ, ജമാഅ ദത്ത എന്നു” ഈ മുസ്‌ലിയാക്കഠം ചിന്തിക്കാറില്ല, ഒരു നിലക്ക"” ചിന്തിക്കേണ്ട ആവശ്യമില്ല. മുസലിം നാമധാരിയം യാൽ മതി. മദ്യപാനികളം, വ്യഭിചാരികളും, വഞ്ചകന്മാരും, ത രികപ്വുാ ത്തു തം അത്ദനെ എപ്പാത്തരത്തിലുമ്ള അയോ ഗൃതകഠം ഒന്നുകൂടിക്കിടക്കുന്ന മുസലിം നാമധാരികരംക്കും സലാം ചൊല്ലാം, മയ്ക്കിത്‌ നി സ്‌കുരാിക്കാം, അവർക്ക്‌ ഓത്തുംദിക?റും അടിയന്തിര വും നടത്തി ചോറും കാശും സമ്പാദിക്കാം, ഒരു വിരോധവുമില്പാ ആകെകൂടി മുജറഹിദ', ജമാഅത്ത്‌ എന്നിവ കേട്ടാൽ വെറളിയാ യി, അവർക്കടഭ്രഷ്ട. മനുഷ്യാ, നീ ചെയ്യുന്നതതെന്താന്നെന്നു? നീ അറിയുന്നുണ്ടോ? യ; സുന്നി പണ'ഡിതന്മാരോടു' താഹീദ്‌ പഠിക്കാൻ കൽ പ്പിക്കമ്പോഠം, നഹാസാഹിബ പഠിച്ച തഹീദ സുന്നി മുസ്‌ ല്യാക്കളുടെ **ശരിയായ?” താഹീദിൽനിന്നും വിഭിന്നമാണെന്നും വ്യക" തമാണല്ലൊ. അപ്പോം നഹായയടേത" തെററ? എന്നല്ലേ പറ 'യേണ്ടത്‌, വ്യ; വിഷയം അങ്ങനെ വലൃതായിക്കൊണ്ടേ വരുന്നു. നാം ഇങ്ങന്നെ സം സാരിച്ചിട്ടകാര്യമില്ല ഇവർ കുറേപേർ അദ്ദേഹത്തി നുവേണ്ടി നമസക്കരിച്ചില്ലാ എന്ന കാരണത്തറൽ അല്പറഹുവിൻെറ മുമ്പിൽ അദ്ദേഹത്തിനുള്ള പദവ്വിക്ക* മാററം വരുന്നതല്ല എന്നു" ച നമുക്ക” ആശ്വസിക്കാം . ഒരു കാര്യം നാം മനസ്സിലാക്കണം. ന കി ഹാ എന്താണെന്നു“ എനിക്കറിയില്ല. മുജാഹിദോ ജമാഅത്തേ, സുന്നിയോ--അദ്ദേഹം; 'പറഞ്ഞിട്ടണ്ടാവാം, സുന്നികളിൽ ശാിർകി രി ൭൯൨. അംശം കലർന്നിട്ടുള്ള ധാരാളം ആചാരങ്ങളെ അരയഗ്രഹിക്കു � 41 ന്നതും പോഷിപ്പിച്ചുവളർത്തുന്നതും സുന്നിപണ്ഡിതന്മാരാണ”. ബ ഹുജനങ്ങളേക്കാഠം അക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം പ ണ്ഡിതന്മാർക്കാണല്ലെൊ. അത്തരം ശിർക്കുകളിൽ നിന്നു” ഈ പണ്‌ ഡിതന്മാർ ഒഴർഞ്ഞുമാറാത്ത അവസ്ഥ നഹായെ പേദനിപ്പിച്ചിരി ക്കം. തഹീദിന്‌ അനുയോജ്യമല്ലാത്ത അത്തരം ശിർകിൽനിന്നു൦ ഒഴിഞ്ഞുമാറാൻ അര രോട ഉപദേശിച്ചിട്ടുണ്ടാവും. താഹീദ ഉറക്കു ന്പേറഠം ശിർക്കിന്‌” ഇളക്കം പററുമല്ലൊ. അതാണ്‌ തഫീ ൦ പഠി ക്കാൻ പറഞ്ഞത”. ഇത്ര വേദനിക്കാനും ഇങ്ങനെ പകവീട്ടാനു൦ മാത്രം അപകടകാരിയായ ഒരു സംഗതിയാണോ നഹായുടെ ആ ഉ പദേശം! താ: മുസ്റ്റിയാക്കഠം ശിർക്‌ ചെയ്യുന്നുണ്ടെന്നല്ലെ പരഞ്ഞത്‌”? അവരാണെങ്കിൽ * “യഥാത്ഥ ' 'ക്കാരെന്നു” ഉത്ഘോഷിക്കുന്നു. യയ; ഇത്തിരി ഗാരവമുണ്ട്‌. ശിർക്ക്‌. ചെയ്യുന്നു എന്നു” പറ ഞ്ഞാൽ മുശ്‌രികായിത്തീരുന്നു എന്നർത്ഥം. അപ്പോം സുന്നീ മു സ്ത്റിയാക്കളേയും അവരുടെ എല്ലാം അനുസരിച്ചു അവരെ. എല്ലാം കൊണ്ടും പിൻപററി നടക്കുന്ന മുസ്റ്ിം ബഹുജനങ്ങളേയും മുശ'രി ക" എന്നു” വിളിക്കുകയല്ലേ നഹാസാഹ "ബ്‌ ചെയ്തത്‌. ആ വാ ക്ക” ഉപയോഗിച്ചില്ലെന്നല്ലേയുള്ള. ॥ വ്വ; അത്‌ ശരി. സുന്നി മുസ്സ്സിയാക്കഠം അദ്ദേഹത്തെ കാഫി രെന്നു” പറയാതെ മുജാഹിദ്‌ എന്നോ പ്രാത്ഥന അർഹിക്കാത്തവൻ എന്നോ പറഞ്ഞപോലെ. മുശ്‌രീക്കീങ്ങഠം എന്‌ വിളിച്ചില്ല. തൌ ഹീദ്‌ മനസ്സിലാക്കിയത്‌ ശരിക്കല്പ എന്നു” മിനുക്കിപ്പഠഞ്ഞു. തായ അത്‌ ശരിയാണോ? പാരമ്പര്യ ആലിമീങ്ങളും നൂററാ ണ്ടുകളായി മുസ്സ്സിം സമുദായത്തിന്‌” മതവിജ്ഞാനം പകർന്നുകൊട ത്തുകൊണ്ടിരുന്നവരും ഏത്‌ നിലക്കും ഇസ്സ്ാമിൻെറ വക്താക്കളറ കാൻ അർഹതയുള്ളവരുമായ സുന്നീ പണ്ഡിതന്മാരെ “ “മുശ്‌രീകീ ങ്ങരം"" എന്നു” പറയുന്നത്‌ ക്ഷന്തവ്യമാണോ? അതവർ സഹി ക്ഭമേഠ? കാഫിറാക്കൽതന്നെ അവരുടെ നോട്ടത്തിൽ ചെറിയ ശി ക്ഷയേ ആയവുകയുള്ള. പരലോകത്തിൽ അവരടെ സ്വാധീനം ചെ ലുത്താൻ സാധിക്കുമായിരുന്നെങ്കിൽ അവർ എന്ത്‌” ചെയ്യുമെന്നു” നമുക്ക” ഈഹിക്കാം, � കു വ്വ; നിങ്ങളൊന്നു മനസ്റ്സിലാക്കണം മുശ്‌രിക” എന്നു” പറയ ന്നതിൽ അത്രയൊന്നും പരിട്രാന്തരാകേണ്ടതില്ല. നാമൊക്കെ ഒരള വിൽ മുശ്‌രിക്കിങ്ങളാണ”, നാമറിയാതെ ശിർകിൻെറ ഏതെങ്കി ലും ഒരു രൂപം നമ്മുടെ സ്വഭാവത്തിൽ ഇഴുകിച്ചേർന്നിട്ടുണ്ടാകും . ഞാനത്‌ വർണ്ണ്ണിക്കുന്നില്പ. അല്പാഹു ഖുർആനിൽപ്പറയയന്നത്‌” കേ രാംക്കൂ. നിങ്ങളിൽ അധികവും മുശ”രിക്തഷീഞ്ങളായിട്ടല്ലാതെ വിശ്വ സികളാകുന്നില്പ എന്നാണ്‌”. അത്‌ നിഷേധിക്കാൻ പററുകയില്ല ല്പൊ. ശിർക്ക്‌ ശിർക്ക്‌” ബഹുഭൂരിപക്ഷത്തിലും ഉണ്ട. നബി (സ) എന്ത” പറഞ്ഞു, എൻെറ ഉമ്മത്തിൽ ശിർകിനെ ഞാൻ ഭയ പ്പെടുന്നു എന്താ അതിനത്ഥം? ശിർക്‌” കടന്നുകൂടാവുന്ന സാഹചര്യം ഭാവിയിൽ ഉണ്ടാകും എന്നല്ലെ? ആ സാഹചര്യം ഉണ്ടായി. ശിക്കു: കടന്നുകൂടി. എല്ലാവരും -ചിലരൊഴികെ-ഓരോ നിലയിൽ മുശ? രിക്കായി, അത്‌ ശുദ്ധീകരിച്ചു തഹീദുകാരായി രൂപാത്തരപ്പെടാ൯ നാം ഓര്രേരുത്തരും ശ്രമിക്കണം. ഈ. ആശയത്തിലെന്താണ" തെററ്‌? 'താ: ഇപ്പോഠം ശരിയായി. നുഹാപറഞ്ഞതിൽ തെറ്റൊന്നു മില്ല. ഈ മുസ്ണ്ിയാക്കളുടെ നയമാണ്‌ തെററ, വ്യകതി വിദ്ധേ ഷം ഒന്നുമാത്രമാണ്‌ അവരെ ഇതിന" പ്പേരിപ്പിച്ചത്‌ എന്നതിആ സംശയമില്ല. മാത്രമല്ല ആ തെററായനയം നടപ്പിലാക്കാൻ പാവ പ്പെട്ട അജ്ഞരായ എന്നെപ്പോലെയുള്ള ബഹുജനങ്ങളേയും കൂട്ടപി ടിച്ചിരിക്കുന്നു, മയ്യിത്‌ നമസ്ത്രരിച്ചാലുള്ള കൂലി എത്രപേർക്ക്‌” ഇ വർകാരണം നഷ്‌ടപ്പെട്ടു, മനക്ശേശവും . യു; ഒരു മഹല്ലിലെ ഖത്വിീബിനെ മാററിയിട്ടുണ്ടെന്നു” കേ ടം കുറച്ചു ചിന്തിക്കുന്നവൻ അവിടെയുണ്ടെന്നു” തോന്നുന്നു. വ്യ: മുസ്ത്രീമിന്‌ നമസ്‌കാരം വിലക്കുന്ന മുസ്റ്റിയാരെ മഹ . ്ലിൽനിന്നു” വിലക്കണം ,മുസ്്സിംകളടെ അദ്ധ്യാത്മ ഗുരുക്കന്മാരായി സന്മാശ്ശൂദർശ്‌കളായി പരിലസിക്കേണ്ടവരായ ഈ പണ്‌ഡിത ന്മാർ അല്പാഹുവിൻെറ പേരുംപറഞ്ഞു ജനങ്ങളെ വഴിതെററിക്കുക യ്യം അന്യോസ്യം ശത്രുക്ളൊക്കി നാട്ടിൽ കലാപം സൃഷ്‌ടിക്കുകയു മല്പേ ചെയ്യുന്നത്‌? ഇത്തരക്കാർ പളഭികളിൽ നിന്നു” പുറത്ത്‌ പോ ണം, ജനങ്ങ അവരുടെ സ്വാധീന ലയത്തിരുനിന്നു്‌ മോചി തരാവുകയും വേണം. � 43 താ; എനിക്ക്‌ ഇപ്പോഴാണ്‌ ചൂടാവുന്നത്‌". കാര്യം ഇപ്പോഴാ ണ്‌ ശരിക്കും മനസ്സിലാകുന്നത്‌. വ്യ: ചൂടായ നിങ്ങളെ പ്ഴ്പ്പിച്ചുതരാം. കേഴംക്കധിൻ--ന ഹാസാഹിബിന്റെറ മയ്യിത്‌ നമസ്‌കരിച്ച അറിയപ്പെടുന്ന വ്യക്‌ തികളിൽ പാണക്കാട്ടെ ശിഹാബ തങ്ങളും ഉമർബാഫ ഖീതങ്ങളും മററുപല ഉന്നതശീർഷന്മാരും പെടുന്നു. അവരുടെ തഹീദും ന ഹായുടെ രരഹീദും സംഘട്ടനത്തിലല്ലപ. അപ്പോം ശര്രുവിൻെറ മിത്രംശത്രു എന്ന ന്യായേന നഹാക്ക്‌ നമസ്കരിച്ച തങ്ങൻമരുടെ തരഹീദും സംഘട്ടനത്തിലാണെന്നു സിദ്ധിക്കുന്നു, എന്താണ്‌ ഫ ലം? അവരും നഹായെപ്പോലെ തള്ളപ്പെടും എന്നത്ഥം. താ; പടച്ചോനെ വല്ലാത്ത കുടുക്കത്തിലായ ല്ലെൌ കാര്യങ്ങഠം. വ്യ: തീർന്നിട്ടില്ല താടിക്കാരാ, ജീവിച്ചിരിക്കുമ്പോരം ഒ ന്നും പറയില്ല. നഹാസാഹിബ്‌ മരിച്ചപ്പോടം അദ്ദേഹുത്തെപ്പ ററിയുള്ള വിധി പുറത്തായി ജനങ്ങം നടപ്പറക്കി. അത്‌ പോലെ ഞാനും താനും ഇപ്പോടം അവരുടെ കൂടെ അവരിൽപ്പെട്ടവരെപ്പോ ലെ സമുഹത്തിൽ കഴിയുന്നു. പക്ഷെ നമ്മുട്ടെ അന്ത്യഘട്ടത്തിൽ ഈ മുസ്‌ല്യാർ നമ്മെപ്പറാി എന്ത്‌ പറയുമെന്നു” ഇപ്പോരം അറി യാമോ? താ; അതറിയാൻ കഴിയഷില്ലല്ലെൊ നമ്മളെ പററിച്ചുകളയുമോ? ൨൭" അതാണ്‌ ഞാൻ ആദ്യം പറഞ്ഞത”. മുന്ധ്‌ല്യാർ എ തൂ” പ്രസംഗിച്ചാലും ഞാൻ കമ എന്നു” ശബ്‌ ദിക്കയില്പം വല്ല തും പഞ്ഞു എതിർത്തുപോയാൽ ഉടനെ നമുക്ക” മുദ്രകുത്തും-മുജാ ഹിദ്‌ അല്ലെങ്കിൽ ജമാഅത്ത്‌. അറിഞ്ഞോ? ഇപ്പേരം ഒന്നും പ രസ്ധ്യമായിപ്പറയില്ല. സ്വകാര്യമായി ഓരോരുത്തരോടും പറയും. അത്‌ മന സ്റ്റിൽ വെച്ചുകൊണ്ടു അവരെക്കെയും നമ്മോട്‌ ചിരിച്ചുക ളിച്ചം ഒപ്പിച്ചുപഞ്ഞും സ്നേഹത്തിൽ കഴിഞ്ഞുകൂടും. അല്പാഹുവി ൻെറ കല്പനക്ക്‌” നമാഠം മരണപ്പെട്ടാൽ കാണാം മുസ്‌ല്യാരെ രം ഗത്ത'; കേരംക്കാം അദ്ദേഹത്തിനെറ പ്രഖ്യാപനം. നമ്മുടെ. സുന്ന യിൽപ്പെട്ട ആളല്ല. സ്വർഗ്ഗാവകാശിയല്ല. പ്രാത്ഥന അർഹിക്കു ന്നില്പ. ആരും അയാളുടെ മയ്കത്രിത” നമമസ്തരരികരുത്‌ മുസ്‌ല്യാർ � 4 അങ്ങനെ പറഞ്ഞാൽ പിന്നെ ഏത്‌ കോഴിയാ നമുക്ക്‌ വേണ്ടി മയ്യിത നമസ്ത്ാരം നിറവേററുക? ഒരു പക്ഷെ മുസലീം ഖബർസ്‌ ഥാനിൽ നമ്മെ മറവ“ ചെയ്യാനും മുസ്‌ല്യാർ അനുവദിച്ചെന്നു വരില്ല. മുസ്‌ല്യാരുടെ കയ്യിലെ കുരഞ്ങുകളായ നാട്ടുകാർ നമ്മുടെ സഹോദരർ, ബന്ധുക്കഠം, അയൽവാസികഠം, സുഹൃത്തുക്കഠം_-എ തിർത്തെന്നും വരില്ല. അപ്പ്പോം നമ്മുടെ പുരയ്യടെ തെക്കേപ്പുറത്ത” നമ്മുടെ ഖബർ സ്ഥാൻ. മുസ്‌ലിയാരുടെ “ഭാഷയിൽ ശവക്കുഴി. താ: അള്ളോ, എനൻെറള്ളോ, മതിമതി, എനിയൊന്നും പറയ ല്ലെ. പഴ്ുക്കുകമാത്രമല്പ. ഉരുകിക്കഴിഞ്ഞു എനി ഞാൻ ആവിയായി ഇല്ലാതെയരകും. ഹലാക്ക്‌. നബി പറഞ്ഞിട്ടുണ്ടല്ലോ. ഒരു കാലം വരും ഉലമാഉഹുംശർറുമ്മിൻതഹ'തി അദീമിസ്സുമാഅ" അക്കാല ത്തെ പണ്‌ഡിതൻമാർ അപകടകാരികളാണൈന്നു” പടച്ചോനേ ഈ മുസ്‌ലിയാംൻമാരുടെ ശർറിൽനിന്നു” അറിവില്ലിത്ത ഞങ്ങളെ നീ രക്ഷിക്കണേ. ==നരകം ഹൌസ് ഫുൾ== വല്ലാതെ ക്ഷീണ. തോന്നിയ ഒരു ദിവസം നീണ്ട വിശ്രമം കരുതിക്കൊണ്ടു പള്ളിയിൽ പുറത്തെ ചരുവിൽ കിട.ഭകയായി രുന്നു. മദ്ധ്യാഹ”ന നമസ്ത്ാരംവരെ വിശ്രമസമയം സ്വപ്പം കണ്ടെ ത്താൻ നിരാശനായി. കാരണം എനിക്കുള്ള വിഭപങ്ങടം തെയ്യാ റാവുകയാണ*. � 40 ഒരു പെക്കമുള്ള മനുഷ്യൻ കയറിവന്നു. കുതകുംചാരി കാ ററുകൊണ്ടിരിപ്പായി. അല്ലനിമിഷങ്ങരംക്കള്ളിൽ അകത്ത" നിന്നു" ഒരു കുറുകിയ മനുഷ്യൻ പുറത്തേക്ക” വന്നു. ഇവർ രണ്ടുചേരും സലാം ചൊല്ലീ സ. സാരം തുടങ്ങി. പ്രാരംഭ സംവാദത്തിൽനിന്നു മന സ്സ്റിലായത*; പൊക്കമുള്ള മനേഷ്യൻ എവിടെയോ ഒരു മോത്രകഴി ഞ്ഞു ആശ്വസിക്കാൻ കയറിയതാ: ഭറേറയാഠം ഉഹഠനമസ്ത്റാ രം കഴിഞ്ഞുപോകാനുള്ള ഒരുക്കത്തിലും . വിദൂരവാസികളായ പഴയ സ്നേഹിതന്മാരാണെന്നും ആശ യാദർശങ്ങളിലുള്ള സമാനതന്‌.മിത്തം അസാധാരണമായ സാ ഹോദര്യ ബന്ധം നിലനിർത്തുന്നവരാണെന്നും അവരുടെ സംഭാഷ് ണം വ്യക്തമാക്കി. പെട്ടെന്നു” അവരുടെ സംഭാഷണം മറെറാരു പാതയിലേ ക്ട തിരിഞ്ഞു അപ്പൊഴാണ്‌ എനിക്ക്‌ ജോലിയായത്‌ , പൊക്കമുള്ള മനുഷ്യനു; നിങ്ങളെന്ത്‌ കൊണ്ട്‌ ജനമേറാപ്പറ മബ്പിലെ യോഗത്തിൽ വന്നില്ല? ഞാൻ അവിടെ പ്രതീക്ഷിച്ചു. കുറുകിയമനുഷ്യൻ: അതിൽ പങ്കെടുത്തില്ലല്ലെൊ. എന്നു” എ നിക്കും വല്ലാത്ത നിരാശയുണ്ട്‌. അനിവാര്യമായ മറൊരു കാര്യ ത്തിൽ അന്നേദിവസം എനിക്ക്‌ ബന്ധപ്പെടേണ്ടിവന്നു, പൊ: അന്നു” ആ യോഗത്തിൽ അവർ പറഞ്ഞതിൽ" ഏതാ ഞ്രൊക്കെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു, ഇസ്റമിനൻെറ പേരുപറ ഞ്ഞു എന്തൊക്കെയാണ്‌ അവർ ചെയ്തകൂട്ടുന്നത"? ക; ഇതുവരെ വെതച്ചത്‌” ഇപ്പോഴാണ്‌” കൊയ്യാൻ തൂടങ്ങി : യതു". എല്ലാവരേയും കാഫിറാക്കിക്കഴിഞ്ഞു. ഇപ്പേഠം സ്വയ യം അന്യോന്യം കാഫിറാക്കിത്തുടങ്ങി. പൊ; കാര്യപ്പെട്ട ആതടെയോ ശാപം ഇവർക്ക്‌ ഫലിച്ചിട്ട അല്ലെങ്കിൽ പേരെടുത്ത ഈ പണ്ഡിതന്മാർ ഇങ്ങനെ തല്ലി പ്പ്രിയണോ? അതോടെ സമൂഹവും നടുങ്ങിക്കഴിയുകയമല്ലേ? 30 കു: ജമാംമുജയോടുളള എതിരപ്പം ശത്രുതയും എത്രമാത്രം ശ ക്തിയുയള്ളതും ആഴമേറിയതമാണെന്നോർത്തുനോക്കൂു. പൊതുനൻമ ക്രായാൽ പോലും അവരുമായി സുന്നികഠം ഒരു സാഹചധ്യത്തിലും സഹകരിക്കരുത്‌ എന്ന കാര്യത്തിൽ എന്തൊരു നിർബന്ധം. സ്വ യം നശിച്ചാലും അപമറനിതരായാല്യം സഹിക്കാം. ഇവരുമായി കൂടിയിട്ടു ഒരു നന്മയും കരസ്ഥമാക്കണ്ട, എത്ര വലിയ തിന്മയും സ ഹിക്കാൻ മടിക്കയും വേണ്ട. സഹനംദീനിന്‌ വേണ്ടി ചെയ്യന്ന സേവനമാണെന്നാണ്‌ ഈ “സുന്നീ കളടെ വിശ്വാസം. ; പൊ: റസൂൽ തിരുമേനി അമുസ്റ്ിംകളമയി മിനിമം പരറ പാടിയിൽ യോജിച്ച” സഹവർത്തിക്കാൻ തയ്യാറായിരുന്നു. എ ന്നാൽ അല്പാഹുവില്യം റസൂലിലും വിശ്വസിച്ചു ഖുർആനിലെ കല്പ നയനുസരിച്ച”, കഴിയുന്ന അളവിൽനല്പ മുസ്സിമായി ജിവിക്കുന്ന സ ഹോദരങ്ങളെ പച്ചയായി കാഫിറെന്നു” പറഞ്ഞുതള്ളാൻ ഒരു മടി യം ഈ “സുന്നി കഠം മ്ഴില്പാതായല്ലൊ. അവരെ പിൻപററുന്ന സാ ധാരണക്കാരായ മുസ്റ്സിം സഹോദരങ്ങളെക്കൊണ്ട?: ഇവര എന്തൊ ക്കെപറയിപ്പിക്കുന്നു? എന്തൊക്കെ. ചെയ്യിപ്പിക്കുന്നു? അത്‌ൻെറ പാപഭാരഞ്ദഠം ജപ്പോരം അവരുടെ പിരടിയിൽത്തന്നെ വീഴുക യാണ്‌. ി കു; അവരുടെ ഭാഷയിൽ ഉഇപ്പോരം “നരകം ഹാസ്‌ഫുഠം-- സ്വഗ്ശംകാലി? എന്ന സ്ഥിതിയാണുള്ളത്‌. മുജാഹിദുകരംക്കും 3 മാ അത്തുകാക്കും പക്കാ കാഫിർകളാകയാൽ സ്വർഗ്ശുപ്പവേശമില്ല. (സുന്നികരംക്കു” മാത്രമായി സ്വന്തമായിരുന്ന സ്വർഗ്ഗം. ഇപ്പോഠം അ വർ രണ്ടുവിഭാഗമയ”; അന്യോന്യം കാഫിറാക്കിത്തുടങ്ങി, ഇരു കൂട്ടരും കാഫിറായി സ്വർ്റ്ൂപ്പവേശവകാശം കുളഞ്ഞുകളിച്ചു. ഇ പ്പോഴെന്തുണ്ടായി? സഗ്ലൂത്തിൽ ആരുമില്ല. കാലി എല്ലാവരും ന ' രകര്തിലെത്തിക്കൊണ്ടെ"രികകന്നു. അങ്ങനെ നരകം ഹനസ്‌ഫു൦. പൊ; ഫലിതമാണെങ്കിചും സംഗതിയുടെ കിടപ്പത്ങനെയാ � ന ച [1 ണ്‌. പരസ്യമായി ബുദ്ധിശൂന്യമായ ഫത്‌വകരം നല്ലറൻ ഒരു മ ടിയില്പാത്ത ആലിമീങ്ങളാണ്‌ അവർ നഹാസാഹിബിൻെറ മയ്യ ത്ത” നിസ്ത്റരരിക്കരുതെന്നു” മുസ്സ്റിം സാമാന്യ ജനങ്ങളെ വിലക്കിയ വരാണവർ. നഹാ സുന്നിയല്ല. മുഭാഹിദാണ്‌ . മുസ്ണ്ിംകളുടെ പ്രാ ത്ഥനക്ക്‌” അർഹനല്ല. അതായത്‌” മുസ്റ്ിമല്പ, കാഫിറാണ്‌, വെ ളിയാഴ്ചതോറും ഡജൻ൯കണക്കിന്‌ മയ്യിത്‌ നിസ്റ്റ രിക്കുന്ന. അവ രൊക്കെ പച്ചമരുന്നോ പറിമരുന്നോ ആരറിയുന്നു. അല്പാഹുത്തആ ലാ സൃഷ്ടിച്ച സകലജാതി ജീവജാലങ്ങടംക്കും തുല്യമായ ജീവികം മശഷ്യസമുദായത്തിലുണ്ട്‌. മുസ്റ്ിംകളിലുണ്ട്‌. അല്ലാഹുത്ത ആലാ നിരോധിച്ച എല്ലാ ഹീനര്കളം ന്യൂനതകളം ക്രുരതകളം വഹിച്ചും വർത്തിച്ചും ഇസ്സാമുമായുള്ള എല്ലാ ബന്ധങ്ങളും വിച്ചേദിച്ചും നടക്കു ന്നവർ-കണ്ടവഴിയോരങ്ങളിൽ നിന്നു" പാത്തികടഞ്ഞു പേകുന്ന മാ ന്ൃയന്മാർ-കുടിച്ചുകുഴഞ്ഞു താളം തെററി ആടിയുലഞ്ഞു വഴിയോരമത്ങ ളിൽ മലർന്നടിച്ചുവിണു ബേറധംകെട്ട കിടക്കുന്ന യോഗ്യന്മാർ -താ ത്താടെയും കാക്കാടെയയം മകനറയിപ്പിറന്നു എന്ന ഒരൊററ യോഗ്യത യിൽ മുസ്റ്ിമായി. എണ്ണപ്പെടന്നപർ- ഇവർമെമെക്കെയും മയ്യിത്‌" നമസ്തരിക്കാൻ സദാസന്നദ്ധരായിക്കൊണ്ടു ഖത്വ*ബന്മാരും പൊ തൂജനങ്ങളും കഴിഞ്ഞുകൂടുന്നു അവരൊക്കെ സുന്നിയാണ്‌.. ഒരുപ്ര ശ'നവുമില്പ നമസ്‌കരികൊം നമസ്‌കരിക്ണെം. നിസ്‌കരി ച്ചാലും ഇല്ലെങ്കിലും ആരറിയുന്നു. നഹാസാഹിബ്‌ അങ്ങനെയ ലര. അറിയപ്പെടുന്ന മുജാഹിദ്‌. അദ്ദേഹത്തിനു" പരസ്യമായി നമസ്ത്റാരം നിഷേധിക്കണം എന്നാലേ സുന്നികഠം ആകുകയുള്ള-- യഥാത്ഥ സുന്നികഠം. എന്നാൽ സുന്നികളല്പാത്ത വരെ അങ്ങേഅററം വെറുഴകെയയം, നഖശിഖാന്തം എതിർക്കുകയം, ആത്മനാശപരമാ യാല്യം സഹകരിക്കറതിരിക്കുകയും ചെയ്യുന്നവരാണ്‌. ഇങ്ങനെ ചെയ താലേ മുജാ - ശമകരം പഠിക്കുകയുള്ള. കു: ഞാൻ പഞ്ഞില്ലേ, നരകം ഫാസ്‌ ഫു. സ്വഗ്ഗ ത്തിൽ ആളില്ലാതായി കാന്തസുന്നികളെ. സൂര്യസുന്നികരം കാഫി റാക്കി; സൂര്യസുന്നികളെ കുഠനന്തസുന്നികഠം കാഫ്‌റാക്കി. സുന്നി � 8 കളിൽ കുഫീറല്പാത്തവരായി ആരും അവശേഷിക്കുന്നില്ല. പൊൌ; ഈ കാഫിഠർക്കൽ ശരിയല്ലെന്നു? സുന്നികഠം തുരന്നു പറയുകയില്ല. കാരണം അത്‌ ശരിയല്ലെന്നു” സമ്മതിച്ചാൽ അ വർ ജമ മുജ-യെ കാഫിറാക്കിയതും ശരിയ്യല്ലെന്നു” സമ്മതിക്കേ ണ്ടിവരും. ഏതായോലും ഒരാശ്വാസമുണ്ട”. അല്പാഹുത്ത ആല സ്വ ക ലം; ശ്ുവേകാശികളെ നിർണ്ണയിക്കുന്നത്‌ സുന്നി മുസല്യകേളെടെ സ മ്മതം. ചോദിച്ചിട്ടല്ല. അജ്ഞാനത്തിൻെറ മദ്ധ്യത്തിൽ സ്ഥിതിച്െയുന്നവരും സ്വയം ധീരന്മാരെന്നും പണ്ഡിതഡ്മാരെന്നും അഭിമാനി ക്ന്നവരുമായ മുഡന്മാർ കുരുടനാൽ നയിക്കപ്പെഴന്നവരെ പ്പേലെയാണ്‌”. മുണ്ഡകോപനിഷത". � 1q3l5dvekqt2y4ta7rv3030cn4sevoy