വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.39.0-wmf.25
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Gadget
Gadget talk
Gadget definition
Gadget definition talk
ജ്ഞാനപ്പാന
0
3
214658
214650
2022-08-21T06:55:24Z
116.68.73.88
/* മംഗളാചരണം */
wikitext
text/x-wiki
{{prettyurl|jnanappana}}
{{header2
| title = ജ്ഞാനപ്പാന
| genre =
| author = പൂന്താനം നമ്പൂതിരി
| year =
| translator =
| section = ജ്ഞാനപ്പാന
| previous =
| next =
| notes = '''വൃത്തം:''' പാന / സർപ്പിണി {{ml:wikipedia}}
}}
<div style="float:right; padding:10px">
__TOC__
</div>
<div class="prose">
===മംഗളാചരണം===
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ!
=== കാലലീല ===
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ{{Ref|1|1}}.
=== അധികാരിഭേദം ===
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേകണ്ടിട്ടറിയുന്നിതു ചിലർ{{Ref|2|2}}.
മനുജാതിയിൽത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോർക്കണം.
പലർക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്ന ശാസ്ത്രങ്ങൾ.
കർമ്മത്തിലധികാരി ജനങ്ങൾക്കു
കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം.
ജ്ഞാനത്തിന്നധികാരി ജനങ്ങൾക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.
സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ{{Ref|3|3}}
സംഖ്യയിലതു നില്‌ക്കട്ടേ സർവ്വവും;
=== തത്ത്വവിചാരം ===
ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാർത്ഥമരുൾചെയ്തിരിക്കുന്നു.
എളുതായിട്ടു മുക്തി ലഭിപ്പാനായ്
ചെവി തന്നിതു കേൾപ്പിനെല്ലാവരും കൃഷ്ണാ..
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക്{{Ref|4|4}}
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്
ഒന്നിലുമറിയാത്ത ജനങ്ങൾക്ക്{{Ref|5|5}}
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി{{Ref|6|6}}-
ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്
ഒന്നിലുമൊരു ബന്ധമില്ലാതെയായ്
നിന്നവൻതന്നെ വിശ്വം ചമച്ചുപോൽ {{Ref|7|7}}.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോൽ വിശ്വമന്നേരത്ത് {{Ref|8|8}}.
=== കർമ്മഗതി ===
മൂന്നുകൊണ്ട് ചമച്ചൊരു വിശ്വത്തിൽ
മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും
പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും
പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ
മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.
പൊന്നിൻചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങൾ{{Ref|9|9}}.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കർമ്മവും.
ബ്രഹ്‌മാവാദിയായീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കർമ്മപാശത്തെ ലംഘിക്കയെന്നതു
ബ്രഹ്‌മാവിന്നുമെളുതല്ല നിർണ്ണയം.
ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്‌പകർമ്മികളാകിയ നാമെല്ലാ-
മല്‌പകാലംകൊണ്ടോരോരോ ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.
=== ജീവഗതി ===
നരകത്തിൽക്കിടക്കുന്ന ജീവൻപോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയിൽ വന്നു പിറന്നിട്ടു
സുകൃതം ചെയ്തു മേല്‌പോട്ടു പോയവർ
സ്വർഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ
പരിപാകവുമെള്ളോളമില്ലവർ
പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ
ജാതരായ്; ദുരിതം ചെയ്തു ചത്തവർ.
വന്നൊരദ്‌ദുരിതത്തിൻഫലമായി
പിന്നെപ്പോയ് നരകങ്ങളിൽ വീഴുന്നു{{Ref|10|10}}.
സുരലോകത്തിൽനിന്നൊരു ജീവൻപോയ്
നരലോകേ മഹീസുരനാകുന്നു;
ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ
ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു.
അസുരന്മാർ സുരന്മാരായീടുന്നു;
അമരന്മാർ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ് പിറക്കുന്നു{{Ref|11|11}}
ഗജം ചത്തങ്ങജവുമായീടുന്നു;
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ്‌പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ്‌പിറക്കുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ{{Ref|12|12}}
ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ;
സീമയില്ലാതോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നിൽ
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ
തങ്ങൾ ചെയ്തോരു കർമ്മങ്ങൾതൻ ഫലം.
ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ.
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.
=== ഭാരതമഹിമ ===
കർമ്മങ്ങൾക്കു വിളനിലമാകിയ{{Ref|13|13}}
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കർമ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം.
ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും
സക്തരായ വിഷയീജനങ്ങൾക്കും
ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തീടും
വിശ്വമാതാവു ഭൂമി ശിവ ശിവ{{Ref|14|14}}.
വിശ്വനാഥന്റെ മൂലപ്രകൃതിതാൻ
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.
അവനീതലപാലനത്തിന്നല്ലോ
അവതാരങ്ങളും പലതോർക്കുമ്പോൾ.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും{{Ref|15|15}}.
ഭൂപത്‌മത്തിന്നു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാർ
കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കർമ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും,
കർമ്മബീജം വരട്ടിക്കളഞ്ഞുടൻ
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിർണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോർക്കണം.
=== കലികാലമഹിമ ===
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാൻ.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീർത്തനമെന്നിയേ
മറ്റേതുമില്ല പ്രയത്‌നമറിഞ്ഞാലും{{Ref|16|16}}
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളും
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ
യോഗ്യത വരുത്തീടുവാൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു
മാനുഷർക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
=== എന്തിന്റെ കുറവ് ===
കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ?{{Ref|17|17}}
ചെമ്മെ നന്നായ് നിരൂപിപ്പിനെല്ലാരും.
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളിൽ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്‌കയോ?
കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!
=== മനുഷ്യജന്മം ദുർല്ലഭം ===
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ!
എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും
എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം!{{Ref|18|18}}
എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും.
പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ{{Ref|19|19}};
നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓർത്തറിയാതെ പാടുപെടുന്നേരം{{Ref|20|20}}
നേർത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം!{{Ref|21|21}}
=== സംസാരവർണ്ണന ===
സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;
ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലർ;{{Ref|22|22}}
കോലകങ്ങളിൽ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലർ
ശാന്തിചെയ്തു പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;
സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രെ പറയുന്നിതു ചിലർ;
കാൺക നമ്മുടെ സംസാരംകൊണ്ടത്രേ
വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ;
ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ;{{Ref|23|23}}
അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ;
സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ;
മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു-
മെത്ര നേടുന്നിതർത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും
അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോൾ
അയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‌ക്കുമേൽ.
സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ
സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാർ
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും
പശ്‌ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.
വിത്തത്തിലാശപറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ്‌മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കൾ.
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.
=== വൈരാഗ്യം ===
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും,
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തിൽ
സദ്യയൊന്നുമെളുതല്ലിനിയെന്നും,
ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും,
കോണിക്കൽത്തന്നെ വന്ന നിലമിനി-
ക്കാണമന്നന്നെടുപ്പിക്കരുതെന്നും{{Ref|24|24}},
ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും.
കർമ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും{{Ref|25|25}}
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതിൽ വന്നു പിറന്നതുമിത്രനാൾ
പഴുതേതന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.
ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും{{Ref|26|26}}
ഇന്നു വേണ്ടുംനിരൂപണമൊക്കെയും.
എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്‌ഠത്തിന്നു പൊയ്‌ക്കൊൾവിനെല്ലാരും{{Ref|27|27}}
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിന്നു നാം വൃഥാ?
അർത്‌ഥമോ പുരുഷാർത്ഥമിരിക്കവേ
അർത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്‌നാർക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!
ഉണ്ണിക്കൃഷ്‌ണൻ മനസ്സിൽക്കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ്?
മിത്രങ്ങൾ നമുക്കെത്ര ശിവ! ശിവ!
വിഷ്‌ണുഭക്തന്മാരില്ലേ ഭുവനത്തിൽ?
മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ
ജായ കാട്ടും വിലാസങ്ങൾ ഗോഷ്ഠികൾ.
ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥൻ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ളനാളൊക്കെയും.
ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളൂ.
=== നാമമഹിമ ===
സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.{{Ref|28|28}}
കാണാകുന്ന ചരാചരജാതിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടൻ{{Ref|29|29}}
സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപ്പോലെ നൃത്തം കുതിക്കണം.
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ
പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ
പതിച്ചീടുന്നു ദേഹമൊരേടത്ത്;
കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തിവേറിട്ടു സഞ്ചരിച്ചീടുവാൻ
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സിൽ മുഴുക്കേണ്ട
തിരുനാമത്തിൻ മാഹാത്‌മ്യം കേട്ടാലും!:-
ജാതി പാർക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷർ{{Ref|30|30}}
എണ്ണമറ്റ തിരുനാമമുള്ളതിൽ
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തിൽത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരുനേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പോഴേ വന്നുപോയ്
ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യൻ താനും പറഞ്ഞിതു
ബാദരായണൻ താനുമരുൾചെയ്തു;{{Ref|31|31}}
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ.{{Ref|32|32}}
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൽ മാഹാത്‌മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനെ.{{Ref|33|33}}
</div>
== പാഠഭേദങ്ങൾ ==
<div style="-moz-column-count:3; column-count:3;">
1.{{footnote|1}} തോളിൽ മാറാപ്പങ്ങാക്കുന്നതും ഭവാൻ.
2.{{footnote|2}} മുമ്പേ കണ്ടങ്ങറിയുന്നിതു ചിലർ.
3.{{footnote|3}} സാംഖ്യശാസ്ത്രങ്ങൾ യോഗശാസ്ത്രങ്ങളും
4.{{footnote|4}} ഒന്നെന്നുള്ളിലുറയ്ക്കും ജനങ്ങൾക്ക്
5.{{footnote|5}} ഒന്നിലുമുറയ്ക്കാത്ത ജനങ്ങൾക്ക്
6.{{footnote|6}} ഒന്നുപോലെയൊന്നില്ലാതെ കണ്ടതിൽ
7.{{footnote|7}} നിന്നവൻതന്നെ മൂന്നായ് ചമഞ്ഞിട്ടു
:മുന്നമിക്കണ്ട വിശ്വം ചമച്ചുപോൽ.
8.{{footnote|8}} ഒന്നുമില്ലപോൽ വിശ്വവുമന്നേരം
9.{{footnote|9}} ഒന്നിരുമ്പിനാൽ ഭേദമത്രേയുള്ളൂ.
10.{{footnote|10}} സുഖിച്ചീടുന്നു സത്യലോകത്തോളം
:സുകൃതംചെയ്തു മേല്പ്പോട്ടു പോയവർ.
:സ്വർഗത്തിങ്കലിരുന്നു രമിച്ചുടൻ
:സുഖിച്ചങ്ങനെ പോയിടും കാലവും
:സുകൃതങ്ങളുമൊക്കെയൊടുങ്ങിടും
:പരിപാകമൊരെള്ളോളമില്ലവർ
:പതിച്ചീടുന്നു നമ്മുടെ ഭൂമിയിൽ.
:ദുരിതംചെയ്തു ചെയ്തവർ പിന്നെപ്പോയ്
:നരകങ്ങളിൽ വെവ്വേറെ വീഴുന്നു.
11.{{footnote|11}} ഗജം ചത്തങ്ങജമായ് പിറക്കുന്നു
:ദ്വിജൻ ചത്തു ദ്വിജമായ് പിറക്കുന്നു.
12.{{footnote|12}} കീഴ്മേലിങ്ങനെ മങ്ങുന്ന ജീവന്മാർ
13.{{footnote|13}} കർമ്മങ്ങൾക്കു വിഭവമതാകിയ
എന്നും
:കർമ്മങ്ങൾക്കു വിളഭൂമിയാകിയ എന്നും
14.{{footnote|14}} വിശ്വമാതാവ് ഭൂമി ശിവ! ശിവ!
15.{{footnote|15}} സപ്തദ്വീപുകളുള്ളതിലെത്രയും
:ഉത്തമമിസ്ഥലമെന്നു വാഴ്ത്തുന്നു.
16.{{footnote|16}} തിരുനാമസങ്കീർത്തനമെന്നി മ-
:റ്റേതുമില്ല പ്രയത്നമറിഞ്ഞാലും.
17.{{footnote|17}} ജന്മവും നരജന്മമതൽലയോ?
18.{{footnote|18}} എത്ര ജന്മം പറന്നുനടന്നതും
:എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്
:മർത്ത്യജന്മത്തിൻ മുൻപേ കഴിച്ചു നാം.
19.{{footnote|19}} സിദ്ധമേ നമുക്കേതുമൊന്നില്ലല്ലോ.
20.{{footnote|20}} ഓർത്തിരിക്കാതെ പെട്ടെന്നൊരു നേരം
21.{{footnote|21}} കീർത്തിച്ചുകൊൾക നല്ല തിരുനാമം.
22.{{footnote|22}} കുഞ്ചിരാമൻ കളിക്കുന്നിതു ചിലർ.
23.{{footnote|23}} ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലർ.
24.{{footnote|24}} കാണമെന്നുമെടുപ്പിക്കരുതെന്നും
25.{{footnote|25}} ജന്മങ്ങൾ പലജാതി കഴിഞ്ഞതും
26.{{footnote|26}} ഇന്നുതെറ്റിയാലിത്രയെളുപ്പമായ്
:എന്നു മേലിലീവണ്ണം വരുമെന്നും
എന്ന് ഒരു ഈരടികൂടി
27.{{footnote|27}} പോയ്‌വഴിപോയി കാലംകളയാതെ
28.{{footnote|28}} സക്തികൂടാതെ നാമങ്ങളെപ്പൊഴും
:കീർത്തിച്ചുംകൊണ്ടു ധാത്രിയിലാകവേ
:ഭക്തിപൂണ്ടു നടക്കണം തന്നുടെ
:സിദ്ധികാലം വരുവോളമേവനും.
29.{{footnote|29}} വരിഷാദികളൊക്കെ സഹിക്കണം
30.{{footnote|30}} മൂകന്മാരെയൊഴിച്ചുള്ള മാനുഷർ
31.{{footnote|31}} ബാദരായണൻതാനും വിശേഷിച്ചു
:ശ്രീധരാചാര്യനും പറഞ്ഞീടുന്നു.
32.{{footnote|32}} ആമെന്നുള്ളവർ ചൊല്ലുവിൻ നാമങ്ങൾ
:ആമോദത്തോടെ ചെല്ലുവിൻ ബ്രഹ്മത്തിൽ
33.{{footnote|33}} ഇതിന്മീതെ പറയാവതൊന്നില്ലാ
:മതിയുണ്ടെങ്കിലൊക്കെ മതിയിതു
:തിരുനാമമാഹാത്മ്യം പറഞ്ഞതു
:തിരുവുള്ളമാകെന്റെ ഭഗവാനേ.
</div>
[[വർഗ്ഗം:സ്തോത്രകൃതികൾ]]
[[വർഗ്ഗം:പൂന്താനത്തിന്റെ കൃതികൾ]]
[[വർഗ്ഗം:കവിത]]
==പുറം കണ്ണികൾ==
* [https://books.sayahna.org/ml/pdf/jnanappana.pdf `ജ്ഞാനപ്പാന' pdf, epub രൂപങ്ങളിൽ (സായാഹ്ന ഫൌണ്ടേഷൻ)]
7f6ynxy52eowbxhetnou6w0tk06mblk
നളചരിതം നാലാം ദിവസം
0
7377
214655
153216
2022-08-20T13:08:25Z
117.217.197.117
wikitext
text/x-wiki
{{header
| title = നളചരിതം നാലാം ദിവസം
| genre = ആട്ടക്കഥ
| author = ഉണ്ണായിവാര്യർ
| year =
| translator =
| section =
| previous = [[നളചരിതം മൂന്നാം ദിവസം]]
| next =
| notes =
}}
ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ നാലാം ദിവസം
(നളചരിതം ആട്ടക്കഥ നാലുദിവസങ്ങളായി രചിച്ചതിൽ അവസാനത്തെ ദിവസം. ഇതോടെ നളചരിതം ആട്ടക്കഥ സമ്പൂർണ്ണം)
<poem>
നളചരിതം ആട്ടക്കഥ
നാലാം ദിവസം
ഭൈരവി - ചെമ്പട
ശ്ളോകം. ഖലൻകലിയകന്ന നാൾ കരളിലോർത്തു തൻ കാമിനീം
നളേ കില നടേതിലും നയതി സത്വരം തം രഥം
അലം ബത നിലിമ്പരും ഹൃദി പുലമ്പിനാർ വിസ്മയം
വിളംബിതഗതിർബഭാവരുണസൂതനസ്തോന്മുഖൻ. 1
പദം 1 കവിവാക്യം:
പ. അതിതൂർണ്ണമെഴുന്നരുളി ഋതുപർണ്ണഭൂപൻ
അനു. മധുനേർവാണീപാണിഗ്രഹണ-
കുതുകവേഗാത് പുളകിതരൂപൻ, അതി.
ച. 1 മണിഭൂഷണമണിഞ്ഞു മെയ്യിൽ
മണിചിലയുമമ്പുംകൈയ്യിൽ
മനമനങ്ഗശരതീയിൽ മറുകി,യാധിയിൽ
വനിതമാരണിമാണിക്കപരിണയനമനോരാജ്യം
അനവധിയനുഭവിച്ചു താനകമേ ആനന്ദിച്ചു. അതി.
2. ദർപ്പിതവിരോധികാലൻ, ദർപ്പകവിലുപ്തശീലൻ,
ദർപ്പണദർശനലോലൻ, ദർപ്പകോജ്ജ്വലൻ,
മുപ്പാരിലും പുകൾകൊണ്ട കോപ്പേൽമിഴിതൻവിരഹാത്
കല്പമെന്നു കല്പിപ്പവനല്പമപി കാലലവം അതി.
3. വാർഷ്ണേയൻ പറഞ്ഞുകേട്ടു വഴി കഴിഞ്ഞവാററിഞ്ഞു
കോഷ്ണമാതപവും കണ്ടു കൗതുകാകുലൻ,
ബാഹുകനെബ്ബഹുമാനിച്ചു വാഹനവരത്തിലൂടെ
ബാഹുബലജലരാശി വടിവെഴുന്ന കുണ്ഡിനത്തിൽ. അതി.
രങ്ഗം ഒന്ന്: കുണ്ഡിനപുരം
കല്യാണ് - ചെമ്പട
ശ്ളോ. ഉപഗമ്യ സ കുണ്ഡിനം പുരം ത-
ന്ന്രുപസഞ്ചാരവിഹീനമേവ പശ്യൻ
അതികുണ്ഠമനാ ജഗാമ ചിന്താ-
മൃതുപർണ്ണോഥ വിഷണ്ണതാവിവർണ്ണഃ
പദം 2 ഋതുപർണ്ണൻ: (ആത്മഗതം)
പ. ഉർവ്വീസുരചാപലം പെരുതേ, പാരിൽ
സർവ്വവിദിതം കേവലം.
അനു. നിർവ്വിചാരം പുറപ്പെട്ടു നിജപുരാത്
അതിഹാസപദമാസമിതിഹാസകഥയിലും. ഉർവ്വീ.
ച. 1 അബദ്ധമോതിനാൻ വന്നോരാരണൻ, വ-
ന്നടുത്താനെന്നോടന്നേരം മാരനും,
തൊടുത്താനമ്പുകളിദാരുണം, പേ-
പ്പെടുത്താനെന്നെയീവണ്ണം ക്രൂരനകാരണം ഉർവ്വീ.
2. മഥനംചെയ്വതിനന്യധൈര്യവും മ-
ന്മഥനത്രേ പടുതയും ശൗര്യവും;
അഥ നല്ലതെനിക്കെന്തു? കാര്യവും? അ-
കഥനമെന്നുറച്ചേൻ ഗാംഭീര്യവും വീര്യവും. ഉർവ്വീ.
3. വിധിവിധുവിധുമൗല്യവാരിതാ മ-
ദ്വിധേ പാഴായ്‌വരാ മാരശൂരതാ
വിധുരത ഇനിയെന്നാൽ ദൂരിതാ, ഈ
വിദർഭവിഷയമെന്നാലെനിക്കെന്തു ദൂരതാ? ഉർവ്വീ.
------------
രങ്ഗം രണ്ട്: ഭൈമീഗൃഹം
ദമയന്തി, തോഴി
പുന്നാഗവരാളി-ചെമ്പട
ശ്ളോ.
അഥ ദമയന്തി താനഖിലമേവ സുദേവമുഖാൽ
ദ്രുതമൃതുപർണ്ണനിന്നുവരുമെന്നുപകർണ്ണ്യമുദാ
അനിതരചിന്തമാസ്ത മണി സൌധതലേ വിമലേ
രഥഹയഹേഷ കേട്ടുദിതതോഷമുവാച സഖീം
ദമയന്തി രംഗത്തിന്റെ നടുവിൽ ഇരിക്കുന്നു. ചെവിടോർത്തും ഉൽകണ്ഠയോടും അടുത്തു തോഴി കേശിനി നിൽക്കുന്നു.
ദമയന്തി
പല്ലവി
തീർന്നു സന്ദേഹമെല്ലാം എൻ തോഴിമാരേ
തീർന്നു സന്ദേഹമെല്ലാം
അനുപല്ലവി
തീർന്നു വിഷാദമിദാനീം ഇന്നു
തെളിഞ്ഞിതെന്നിലാന്ദ്രാണീ
ചേർന്നു പർണ്ണദനാം ക്ഷോണീദേവാണീ
നേർന്ന നേർച്ചകളെല്ലാം മമ സഫലാനി.
ഭൂതലനാഥനെൻ നാഥൻ വന്നു
കോസലനാഥനു സൂതൻ
മാതലിതാനും പരിഭൂതനായിതിന്നു
മോദലാഭം ബഹുതരമതുമൂലം
ഈ പദം ഇരുന്നാടുകയും ചൊല്ലായാടുകയും പതിവുണ്ട്, ചൊല്ലിയാട്ടമാണെങ്കിൽ പതിവുപോലെ ഇരട്ടിവേണം.
നാദമസാരം കേൾക്കായി രഥ-
കേതുവിതല്ലോ കാണായി
ചാരേ വന്ന തേരിലാരു മൂവരിവർ
വൈരസേനിയില്ല നീരസമായി.
മാരുതമാനസവേഗം കണ്ടു
തേരതിനിന്നതുമൂലം
വീരസേനസുതസാരഥിയുണ്ടിഹ
ഭൂരിയത്നമഖിലം മമ സഫലം.
മൂന്നാം ചരണത്തിനു മുമ്പായി ദമയന്തി തേരിന്റെ കൊടിക്കൂറപാറുന്നതും തേരിലുള്ളവർ ആരെന്നു സൂക്ഷിച്ചുനോക്കുന്നതും നളനില്ലെന്നുകണ്ട് ഇച്ഛാഭംഗപ്പെടുന്നതുമെല്ലാം നടിയ്ക്കുന്നു. പിന്നെ സഖിയോടായി - അല്ലയോ തോഴി! ഇനി വേഗം നീ പോയി ഈ സൂതൻ ആരാണെന്ന പരമാർത്ഥം അറിയാൻ ഉത്സാഹിച്ചാലും. വരൂ. (കൈകോർത്തു പിടിച്ചു മാറി)
തിരശ്ശീല
രംഗം നാല്
ശങ്കരാഭരണം - ചെമ്പട
സായാഹ്നേസൌ പുരമുപഗതോ മണ്ഡിതഃ കുണ്ഡിനാഖ്യം
ജ്ഞാത്വാ ഭൈമീ പരിണയകഥാം ഹന്ത മിത്ഥ്യേതി ധീമാൻ
പൌരൈരാവേദിതനിജഗതിം ഭീമമേത്യർത്തുപർണ്ണ-
സ്തത്സല്ക്കാരപ്രമുദിതമനാസ്സംകഥാം തേന തേന.
ഭീമരാജൻ:
കിമു തവ കുശലം മനുകുലനായക
കിന്നു മയാ കരണീയം?
പരിജനമില്ലാരും പരിച്ഛദമൊന്നുമില്ല
പാർത്ഥിവേന്ദ്ര പറയേണം
പരിചൊടു നിൻ വരവു കാരണം കൂടാതെയല്ല
പരമൊന്നുണ്ടുള്ളിൽ പ്രണയം കരുതീട്ടതും
ഇതു കരുതുന്നേരം കുതുകമെനിക്കു പാരം
എന്തെന്നല്ലീ പറയാമേ
പുരവും പരിജനവുമിതുതന്നെ തനിക്കെന്നു
പരമാർത്ഥം ബോധിച്ചല്ലോ പരിചോടു വന്നു ഭവാൻ
സുകൃതിഞാനെന്നതു സംശയമേതുമില്ല
സൌഖ്യമായി ഹൃദയേ മേ
സുകൃതമില്ലാതവർക്കു സുചിരം പ്രത്നംകൊണ്ടും
സുജനസംഗമമുണ്ടോ സുലഭമായി വരുന്നൂ?
ആനന്ദഭൈരവി --ചെമ്പട
ഋതുപർണ്ണൻ
ഭീമനരേന്ദ്ര മേ കുശലം പ്രീതിയോടെ കേൾക്ക ഗിരം
പലനാളായി ഞാനോർക്കുന്നു തവ പുരേ വന്നീടുവാൻ
മുറ്റുമതിന്നയി സംഗതിവന്നു മറ്റൊരു കാര്യമേതുമില്ലാ
തവ ഗുണങ്ങളോർക്കുമ്പോൾ അവധിയുണ്ടോ ചൊല്ലുവാൻ
ത്വദ്വിധന്മാരെക്കാണ്മതിതല്ലോ സുകൃതസാദ്ധ്യം മറ്റേതുമില്ലാ
പരിചയവും വേഴ്ചയും പെരികയില്ലേ നാം തമ്മിൽ
പറ്റലർകാല! ഭാഗ്യലഭ്യം പാരിൽ ഭവാദൃശ സംഗമമല്ലോ.
തിരശ്ശീല
രംഗം അഞ്ച്
ദമയന്തി - തോഴി
ഘണ്ടാരം - ചെമ്പട
താമര ബന്ധുവംശമുടയോരവനിപതിലകൻ
ഭീമനരേന്ദ്രനൊടുമൊരുമിച്ചരമത കുഹചിൽ
ഭീമജയാകിലാകുലമനാ രമണനെ അറിയാ-
ഞ്ഞാമയഭൂമധൂമമലിനാ സഖിയെ നിരദിശൽ
രണ്ടാംരംഗത്തിലെ നിലതന്നെ. ദമയന്തി നൈരാശ്യത്തോടെ തോഴിയോട്:
പല്ലവി
സ്വല്പപുണ്യയായേൻ ഞാനോ
തോഴിയെന്മെഴി കേൾ നീ
അനുപല്ലവി
സുപ്രസന്നവദനം രമണം
കാണ്മനെന്നു കാമകോടിസുഷമം
വിരഹമോ കഠോരം കടലിതു
വീതഗാധപാരം
വിധുരവിധുരമിതിൽ വീണുഴന്നു
വിഷമമെന്നുറച്ചു വേദന പാരം
വിരവിനൊടെന്നാൽ നീയതെല്ലാം
വീര്യപുമാനെ കാണ്മാനയി വേല ചെയ്യേണം
വികൃതരൂപമേതതൃതുപർണ്ണ-
ഭൂമിപാലസൂതം
വിദിത നിഷധപതി വീരനെന്നു
വിരവിൽ വന്നു ചൊല്ലി ഭൂസുരനേകൻ
തിരകവനോടു പോയി നീയതെല്ലാം
ധീരനവന്റെ മൊഴി കേട്ടു വീണ്ടുവരേണം
അശനശയനപാനം കഥമവ-
നതുമറിഞ്ഞീടേണം
ഒളിവിൽ മരുവിപുനരോടിവന്നു
സകലമാശു മമ കേശിനി ചൊല്ലേണം
കളയരുതേ നീ കാലമേതും
ക്ളേശവിനാശനത്തിനു നൂനം കൌശലമേതൽ
സഖിയോട് അതുകൊണ്ട് ഇനി വേഗം നീ പോയി വരിക.
സഖി: ഞാൻ വേഗം പോയിവരാം എന്ന് കാണിച്ച് മാറിപ്പോകുന്നു.
തിരശ്ശീല
സ്വല്പപുണ്യയായേൻ എന്ന പദവും തീർന്ന് സന്ദേഹമെന്ന പദംപോലെ ഇരുന്നിട്ടാടാം
രംഗം ആറ്
ബാഹുകൻ - കേശിനി
പന്തുവരാളി - ചെമ്പട
പ്രിയദർശനപ്രസിതയാ ബത ഭീമജയാ
നള ഇതി ബാഹുകേ ജനിതസംശയമാനസയാ
ഇതി കില കേശിനി നിഗദിതാ നളമേത്യജവാ-
ദ്രഥഗതമന്വയുങ്ക്ത കുശലാ കുശലം കുശലാ
ബാഹുകൻ വലതുവശം ഇരിക്കുന്നു. കേശിനി ഇടത്തുനിന്നു പ്രവേശിച്ച് അന്യോന്യം കണ്ട്:
പല്ലവി
ആരെടോ നീ നിന്റെ പേരെന്തു ചൊല്ലേണം
അരുടെ തേരിതെടോ
അനുപല്ലവി
ദൂരദേശത്തിൽ നിന്നു വന്നവരെന്നു തോന്നി
നേരുതന്നെ ചൊല്ലേണം കാര്യമുണ്ടിങ്ങതിനാൽ
നിഷ്ഫലമല്ലറിക നിർബ്ബന്ധമിതെന്നുടെ
ചേല്പ്പെറും ഭൈമിയുടെ കല്പനയാൽ
ഇപ്പോളീയന്തിനേരം ഇപ്പുരം തന്നിലേ വ-
ന്നുൾപ്പൂക്ക നിങ്ങളാരെന്നെപ്പേരും പറയേണം
ബാഹുകൻ-
ഭൈരവി - ചെമ്പട
പല്ലവി
ഈര്യതേ എല്ലാം നേരേ
ശോഭനവാണീ മുദാ
അനുപല്ലവി
കാര്യമെന്തു തവ ചൊല്ലെന്നോടു
പെരികെ വിദൂരാൽ വന്നോരല്ലോ ഞങ്ങൾ
ഇവിടെവന്ന ഞങ്ങളിന്നു
ഋതുപർണ്ണഭൂപ സാരഥികൾ
ഇരുവരിലഹം ബാഹുക-
നെന്തുവേണ്ടു തവ ചൊല്ലെന്നോടു
കേശിനി:
മന്ദിരേ ചെന്നാലെങ്ങും കണ്ണിലേ കിട്ടാ കാണ്മാൻ
മന്നിലിന്ദ്രനൃതുപർണ്ണനൃപ-
നെന്തിങ്ങു വന്നീടുവാ-
നെന്നു കേൾക്കാമോ നമ്മാ-
ലന്യനെങ്ങു പോയ്
അവനെ അറിയും ചിലരിവിടെ
ബാഹുകൻ:
ധരണിപന്മാരനേകം
വരുമേപോൽ നീളെയുള്ളവർ
നളനെ വെടിഞ്ഞു ദമയന്തിപോൽ
ഭൂപമേകം വരിക്കുന്നു പോൽ
കേശിനി:
അക്കഥ കേട്ടോ വന്നാനർക്കകുലീനൻ മന്നൻ
നില്ക്കതു മറ്റുണ്ടു ചോദിക്കേണ്ടു മേ
ദിക്കിലെങ്ങാനും നളസല്ക്കഥയുണ്ടോ കേൾപ്പാൻ
ദുഷ്കരം ഭൈമിയോ ജീവിക്കുന്നതിന്നേയോളം
ഒളിവിലുണ്ടോ ഇല്ലയോവാൻ
നളനെ ആർ കണ്ടു ഭൂതലേ
ഉചിതമപരവരണോദ്യമം
എന്തു ഹന്ത നളചിന്തയാ
പർണ്ണാദൻസാകേതത്തിൽ വന്നോരു വാർത്തചൊന്നാ-
നന്നതിനുത്തരം നീ ചൊന്നാനേപോൽ
ഇന്നാമൊഴികൾ നീതാനെന്നോടു പറയേണ-
മെന്നുമേ ഭൈമിക്കതു കർണ്ണപീയൂഷമല്ലോ
കുലവധൂനാം കോപമാകാ
പലരില്ലേ ലോകസാക്ഷികൾ
ഉഭയഭുവനസുഖമല്ലയോ
വന്നു കൂടുവതിവർക്കു മേൽ
ഇത്രയും പറഞ്ഞപ്പോൾ തനിക്ക് കൃത്യാന്തരങ്ങളുണ്ടെന്നു ബാഹുകന് ഓർമ്മവന്ന് കേശിനിയെ യാത്രയാക്കുന്നു. അവൾ സ്ഥലം വിടാതെ ബാഹുകൻ ചെയ്യുന്നതെല്ലാം ഒളിഞ്ഞുനിന്ന് കാണുന്നു. ബാഹുകൻ ഋതുപർണ്ണന്റെ ഭക്ഷണം പാകംചെയ്യുന്നു. സ്മരണമാത്രയിൽ വെള്ളം പാത്രത്തിൽ വന്നു നിറയുന്നു; അഗ്നി ജ്വലിക്കുന്നു. പാകം ചെയ്തവിഭവങ്ങൾ ഋതുപർണ്ണന്റെ അടുത്തു കൊണ്ടുപോയി വിളമ്പിക്കൊടുക്കുന്നു. ഒടുവിൽ വിശ്രമിക്കുവാനായി രഥത്തിൽ ചെന്നിരിക്കുമ്പോൾ വാടിയ പുഷ്പങ്ങളെ കാണുകയും അവയെ കയ്യിലെടുത്തു തിരുമ്മുകയും ചെയ്തപ്പോൾ പൂക്കൾ വീണ്ടും ശോഭിക്കുന്നു. കേശിനി ഇതെല്ലാം നോക്കിക്കണ്ട് പിൻമാറുന്നു. ബാഹുകൻ വിശ്രമിക്കുന്നു.
- തിരശ്ശീല-
രംഗം ഏഴ്
ദമയന്തി, കേശിനി
ദർബാർ-ചെമ്പട
വെളിച്ചമേ ചെന്നു തിരഞ്ഞൊരോന്നേ
കളിച്ചവൻ ചൊന്നതു കേട്ടു പോന്നു
ഒളിച്ചു പിന്നോട്ടു ധരിച്ചു ദൂതി
വിളിച്ചു ഭൈമീം വിജനേ പറഞ്ഞാൾ
ദമയന്തി ചിന്താമഗ്നയായി വലതുവശം ഇരിക്കുന്നു. കേശിനി പതിവനുസരിച്ച് പ്രവേശിച്ചു വന്ദിച്ച്
പല്ലവി
പൂമാതിനൊത്തചാരുതനോ, വൈദർഭി, കേൾനീ,
പുരുഷരത്നമീ ബാഹുകനോ,
ധീമാനവനെന്നോട്
നാമവും വാർത്തയും ചൊന്നാൻ....പൂ
നളനില്ലൊരപരാധം പോൽ ഉണ്ടെന്നാകിലും
കുലനാരിക്കരുതു കോപംപോൽ
ഖലനല്ല വാക്കുകേട്ടാൽ ഛലമുണ്ടെന്നതും തോന്നാ
പലതുംപറഞ്ഞു പിന്നെ ഫലിതമത്രെ പാർത്തോളം
അന്നാദിപാകസംഭാരം സ്വാമിനിയോഗാൽ
വന്നതു കണ്ടേനന്നേരം
കുഭേ നിറഞ്ഞു നീരം കുതുകമെത്രയും പാരം
ദംഭംകൂടാതെ ഘോരം ദഹനൻ കത്തിയുദാരം
വേഗേന വച്ചങ്ങൊരുങ്ങിക്കൊണ്ടങ്ങു ചെന്നു
സാകേതപതിയെ വണങ്ങി
പോന്നു തേരിലൊതുങ്ങി പൂനിരകണ്ടുമങ്ങി
അവമർദ്ദനം തുടിങ്ങീ അവകളപ്പോൾ വിളങ്ങി
കേശിനിയെ പറഞ്ഞയച്ച് ദമയന്തി (ഇരുന്നുകൊണ്ട്) ചിന്ത
മുഖാരി - ചെമ്പട
അത്യാശ്ചർയ്യം വൈഭവം ബാഹുകീയം
ദൂത്യാപ്രീത്യാ വേദിതം ഭീമപുത്രീ
സാത്യാനന്ദം കേട്ടനേരം നിനച്ചു
മൂർത്ത്യാ ഗൂഢം പ്രപ്തമേവ സ്വകാന്തം
സ്വഗതം
പല്ലവി
നൈഷധനിവൻ താനൊ-
രീഷലില്ല മേ നിർണ്ണയം
അനുപല്ലവി
വേഷമീവണ്ണമാകിൽ ദോഷമെന്തെനിക്കിപ്പോൾ
ഒന്നേ നിനയ്ക്കുന്നേരം മൊഴിയെ നളിനിതെന്നു
തന്നേ ഉറപ്പതുള്ളിൽ വഴിയെ
വേഷം കാണുമ്പോൾ
വന്നീടാ തോഷം നിന്നാലൊഴിയെ വന്നിതെൻ പ്രാണ-
സന്ദേഹമാപത്സിന്ധു ചൂഴിയേ
തോന്നുന്നതെല്ലാമുണ്മയോ
നേരാരു ചൊല്ലുവതമ്മയോ
ഇവനോ ചേർന്നാൽ നന്മയോ
ചാരിത്രത്തിന് വെണ്മയോ
അറിയാവതല്ലേ
മാതാവെച്ചെന്നു കാണ്മനിന്നേ ത്രൈലോക്യത്തിന്നു
മാതാവെ ചിന്തിച്ചു ഞാൻ മുന്നേ
നന്മയ്ക്കു ലോകനാഥാനുഗ്രഹം പോരുമൊന്നേ
ധർമ്മസങ്കടേ മാതാവെനിക്കു നളൻതന്നെ
അതിലോകരമ്യചേഷ്ടിതൻ
ഹതദൈവപാശവേഷ്ടിതൻ
ഖലനാശയാഗദീക്ഷിതൻ
അനുപേക്ഷണീയൻ വീക്ഷിതൻ
വേഷപ്രച്ഛന്നൻ
എൻ കാന്തനെന്നോടുണ്ടോ വൈരം ഇല്ലെന്നിരിക്കി-
ലെന്തേ തുടങ്ങി ഇപ്രകാരം
എനിക്കു ഘോരവങ്കാട്ടിൽ ആരുപോൽ പരിവാരം
ഏതു ചെയ്താലും വന്ദിപ്പതിനിങ്ങധികാരം
പാപമേ താപകാരണം
അതെല്ലാമിന്നു തീരണം
വിരഹം മേ മർമ്മദാരണം
അതിലേറെ നല്ലു മാരണം
അതിദാരുണം
അതിനാൽ വിവരമെല്ലാം അമ്മയെ അറിയിക്കട്ടെ എന്നു കാണിച്ച് രംഗം വിടുന്നു.
തിരശ്ശീല
രംഗം എട്ട്
ബാഹുകൻ, ദമയന്തി
തോടി - ചെമ്പട
പ്രീതേയം പ്രിയദർശനത്തിനുഴറിപ്പീഡാം വെടിഞ്ഞാശു-
പോയ്
മാതാവോടുമിദം പറഞ്ഞനുമതിം മേടിച്ചുടൻ ഭീമജാ
മോദാൽ പ്രേക്ഷിതകേശിനീമൊഴികൾ കേട്ടഭ്യാഗതം-
ബാഹുകം
ജാതാകൂതശതാനുതാപമസൃണാ കേണേവമൂചേ ഗിരം
ദമയന്തി ഇടത്തുവശം നില്‌ക്കുന്നു. ബാഹുകൻ ഇടത്തുനിന്ന്
പ്രവേശിച്ച് വലത്തുവന്നു നില്‌ക്കുന്നു, ദമയന്തി വന്ദിച്ച്
പല്ലവി
എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ
ചങ്ങാതിയായുള്ളവനേ
അനുപല്ലവി
അംഗാരനദിയിൽ ബഹുതരംഗാവലിയിൽ ഞാനോ
മുങ്ങാവതോ മുങ്ങി മങ്ങിനേനറിയാഞ്ഞേനേതും
സാവേരി - ചെമ്പട
പല്ലവി
ആന്ദതുന്ദിലനായി വന്നിതാശു ഞാൻ
ആപന്നനെന്നാകിലും
അനുപല്ലവി
നൂനം നിനച്ചോഴമില്ലൂനം ശിവചിന്തനനിയമിഷു
ജാനന്തം ക്രാന്ത്വാ ബത മാം
ഖലമതിരതനുതകലിരപി മയി പദം
നിജരാജ്യം കൈവെടിഞ്ഞു വനരാജ്യവാസിയായേൻ
ഹവിരാജ്യപ്രസന്നദേവം രവിരാജ്യം വാണേൻ
അവശം മാം വെടിഞ്ഞുപോയി തവ ശാപാക്രാന്തനായി
കലിയകലേ അഹമബലേ
വന്നിതു സുന്ദരി നിന്നരികിന്നിനി-
യൊരുവർ പിരിവർ
ഉയിർവേരറവേ നിറവേ കുറവേ
വിലപിതമിതുമതി വിളവതുസുഖമിനി
ദൈവാലൊരുഗതി മതി ധൃതിഹതി
ദമയന്തി
പ്രേമാനുരാഗിണീ ഞാൻ വാമാ രമണിയശീല
ത്വാമാതനോമി ഹൃദി സോമാഭിരാമമുഖ
ശ്യാമാ ശശിനം രജനീവാമാകലിതമുപൈതു-
കാമാ ഗതയാമാ
കാമിനീ നിന്നോടയി ഞാൻ
ക്ഷണമപി പിരിഞ്ഞറിവേനോ
കാമനീയകവിഹാരനികേത
ഗ്രാമനഗര കാനനമെല്ലാമേ
ഭൂമിദേവർ പലരെയുമയച്ചു ചിരം
ത്വാമഹോ തിരഞ്ഞേൻ ബഹു കരഞ്ഞേൻ
എന്നതാരോടിന്നു ചൊൽവതു
വ്യാപാരം വചനം വയസ്സിവകളോർക്കുമ്പോ-
ളിവൻ നൈഷധൻ
ശോഭാരംഗമൊരംഗമുള്ളതെവിടെപ്പോയെ-
ന്നു ചിന്താകുലാം
ഭൂപാലൻ ഭുജഗേന്ദ്രത്തവസനം ചാർത്തി
സ്വമൂർത്തിം വഹൻ
കോപാരംഭകടൂക്തികൊണ്ടു ദയിതാമേവം
പറഞ്ഞീടിനാൻ
ബാഹുകൻ കാർക്കോടകൻ കൊടുത്ത വസ്ത്രം എടുത്ത് സ്മരിച്ച് ധരിക്കുന്നു. അപ്പോൾ പൂർവ്വരൂപലാവണ്യം ലഭിക്കുന്നു. ദമയന്തി അതു കണ്ട് സന്തോഷത്തോടെ അടുത്തപ്പോൾ ബാഹുകൻ അല്പം കോപത്തോടെ:
സ്ഥിരബോധംമാഞ്ഞു നിന്നോടപരാധം ഭൂരിചെയ്തേൻ
അവരോധം ഭൂമിപാനാമവിരോധമായം
അധികം കേളധർമ്മമെല്ലാമറിവേനാസ്താമിതെല്ലാം
സമുചിതമേ ദയിതതമേ
നന്നിതു സുന്ദരി നിൻ തൊഴിൽ നിർണ്ണയ -
മപരം നൃവരം
വരിതും യതസേ യദയേ വിദയേ
നിരവധി നരപതി വരുവതിനിഹ പുരി
വാചാ തവ മനുകുലപതി വന്നു
ദമയന്തി:
മുന്നേ ഗുണങ്ങൾ കേട്ടു തന്നേ മനമങ്ങു പോന്നു
പിന്നെ അരയന്നം വന്നു നിന്നെ സ്തുതിചെയ്തു
തന്നെ അതുകേട്ടു ഞാനുമന്നേ വരിച്ചേൻ മനസി
നിന്നെ പുനരെന്നേ
ഇന്ദ്രനഗ്നിയമനർണ്ണസാമധിപനും കനിഞ്ഞിരന്നു
എന്നതൊന്നുംകൊണ്ടുമുള്ളിലന്നു-
മഭിന്നനിർണ്ണയമനിഹ്നുതരാഗം
മന്നവർ തിലക സമുന്നതം സദസി
വന്നു മാലയാലെ വരിച്ചു കാലേ
എന്നപോലെ ഇന്നു വേല
എങ്ങായിരുന്നു തുണ ഇങ്ങാരിനിക്കിതയ്യോ ശൃംഗാര
വീര്യവാരിധേ
നളൻ:
അഭിലാഷംകൊണ്ടുതന്നെ ഗുണദോഷം വേദ്യമല്ല
പരദോഷം പാർത്തുകാണ്മാൻ വിരുതാർക്കില്ലാത്തു
തരുണീനാം മനസ്സിൽ മേവും കുടിലങ്ങളാരറിഞ്ഞൂ
തവ തു മതം മമ വിദിതം
നല്ലതു ചൊല്ലുവതിനില്ലൊരു കില്ലിനി
ഉചിതം രുചിതം
ദയിതം ഭജ തം പ്രസിതം പ്രഥിതം
രതിരണവിഹരണവിതരണചണനിവൻ
ഭൂമാവിഹ അണക നീയവനോടു
ദമയന്തി
നാഥാ നിന്നെക്കാണാഞ്ഞു ഭീതാ ഞാൻ കണ്ടവഴി -
യേതാകിലെന്തു ദോഷം
മാതാവിനിക്കു സാക്ഷിഭൂതാ ഞാനത്രേ സാപരാധാ -
യെന്നാകിൽ ഞാനഖേദാ ധൃതമോദാ
ചൂതസായകമജാതനാശതനുമാദരേണകാണ്മാൻ
കൌതുകേന ചെയ്തുപോയ പിഴയൊഴിഞ്ഞേതുമില്ലി-
വിടെ കൈതവമോർത്താൽ
താതനുമറികിലിതേതുമാകാ ദൃഢബോധമിങ്ങുതന്നെ
വരിക്കയെന്നെ നേരേനിന്നു നേരുചൊന്നതും
നേരുചൊന്നതും എന്നാടി കലാശിച്ചു നളനെ നമസ്കരിക്കുന്നു. ഞാൻ പറഞ്ഞതു സത്യമല്ലെങ്കിൽ വായുഭഗവാൻ എന്റെ പ്രാണനെ അപഹരിച്ചു കൊള്ളട്ടെ എന്നു കാണിച്ച് നമസ്കരിക്കുന്നു.
ബാഹുകൻ ഇതികർത്തവ്യതാ മൂഢതയോടെ ഉദാസീനനായി കാണപ്പെടുന്നു.
കേദാരഗൗളം
ആത്താനന്ദാതിരേകം പ്രിയതമസുചിരാ-
കാംക്ഷിതാലോകലാഭാൽ
കാൽത്താർ കുമ്പിട്ടിവണ്ണം കളമൊഴി പറയും
വാക്കു കേട്ടോരുനേരം
ആസ്തായം സ്വൈരിണീസംഗമകലുഷലവാ-
പാചികീർഷുസ്തദാനീ-
മാസ്ഥാം കൈവിട്ടു നില്ക്കും നളനൊരു മൊഴികേൾ-
ക്കായിതാകാശമദ്ധ്യേ.
ഇന്ദളം
വാതോഹം ശൃണു നള ഭൂതവൃന്ദസാക്ഷീ
രാജർഷേ തവ മഹിഷീ വ്യപേതദോഷാ
ആശങ്കാം ജഹിഹി പുനർവ്വിവാഹവാർത്താം
ദ്രഷ്ടും ത്വാമുചിതമുപായമൈക്ഷതേയം
(ചെണ്ട വലന്തല) ശംഖ്, പുഷ്പവൃഷ്ടി
അത്ഭുതത്തോടെ നളൻ അശരീരിവാക്ക് ശ്രദ്ധിക്കുന്നു. നളൻ ഏറ്റവും സന്തോഷത്തോടും സ്നേഹത്തോടും ദമയന്തിയെ എഴുന്നേല്പിച്ച് ആലിംഗനം ചെയ്തു സന്തോഷിപ്പിക്കുന്നു.
തിരശ്ശീല
രങ്ഗം എട്ട്: ഭീമന്റെ കൊട്ടാരം
ബാഹുകൻ, ഭീമൻ
സൗരാഷ്ട്രം-ചെമ്പട
ശ്ശോ. ത്രൈലോക്യപ്രാണവാക്യം കുരു നള, ജയ, ജീ-
വേ, തി വിദ്യാധരന്മാർ
കാലേസ്മിൻ തൂകിനാർ പൂമഴ ദിവി, ഭുവി കേൾ-
ക്കായി മങ്ഗല്യവാദ്യം,
ആലോക്യാശ്ചര്യമേവം നിരവധി നിഷധാ-
ധീശനും പേശലാങ്ഗീ-
മാലിങ്ഗ്യാലിങ്ഗ്യ പുത്രാവപി സമമഖിലൈഃ
പ്രാപ ഭീമം പ്രസന്നം
പദം 13 ഭീമൻ:
പ. സഫലം സമ്പ്രതി ജന്മം നിനയ്ക്കിൽ
ഇല്ലിനി മരിക്കിലും ക്ഷതി.
അനു. ഇഹലോകമിത,ഫലം മതമഖിലം,
അവലോകിതമഥ നിന്മുഖകമലം.
ച.1 ജീവിതമായതെനിക്കിവളേ കേൾ
ശ്രീവീരസേനനു നീയിവ ലോകേ,
ദൈവതകാരുണ്യംകൊണ്ടു വിലോകേ
ദിവസമന്വാധികൾ സന്തി ന കേ കേ?
യാവദസുവ്യയം, എനിക്കു കിനാവിലപി ഭയം,
പണ്ടേ മമ ഭാവമുരുദയം, നാരീരത്നം മൂവുലകിലിയം,
ഏവമേവ നീ, വിശേഷപൂരുഷ,
ജീവലോകപാവനാത്മപൗരുഷ,
ജീവ ചിരായ നിരായമയമൂഴിയിൽ,
മാ വിയോഗം വ്രജതമൊരുപൊഴുതും,
ആവിലമാകരുതാശയമാർക്കും
ഉഭാവിമൗ വാം വിധി തന്നു മമ നിധ സഫലം.
നളൻ
2. ദ്വാപരസേവിതനാം കലി വന്നു,
ദുഷ്ടനെന്നുള്ളിൽ കടന്നങ്ങിരുന്നു;
പാപമൊന്നിലങ്ങാശ വളർന്നു;
പറവതിതെന്തു? സുഖങ്ങളകന്നു;
നാടും നഗരവും എഴുനിലമാടശിഖരവും
എല്ലാം വിട്ടു മാടുനികരവും;
നിവാസമായ്ക്കാടും കുഹരവും,
ഭൂപലോകദീപമേ, നിനക്കൊരു
കോപശാപരോപലക്ഷമായഹം,
താവകമെയ്യിലണഞ്ഞി, നിമേൽ
പറയാവതോ, ശിവവൈഭവം ആയതു-
മാവതുമില്ലിഹ, ദൈവവിരോധമി-
തേ വരുത്തൂ ഇതി പറവതിനരിമ. സഫലം.
ഭീമൻ:
3 വീരസേനാത്മജ, വില്ലാളിമൗലേ,
വീര്യവതാം വരും വിപത്തുമപ്പോലേ;
സൂര്യസോമന്മാർക്കു രാഹുവിനാലേ,
സുനയ, നിനക്കു വന്ന തുയർ കലിയാലേ.
പോക സാ കഥാ, ഭവാനിനി
മാഴ്കൊലാ വൃഥാ, ഭൂലോകത്തിൽ
വാഴ്ക ശാസിതാ, ശതായുതവർഷജീവിതാ;
ശക്തിയുണ്ടു മുക്തിയോളം മായയ്ക്ക-
തസ്തമേതി മുക്തി ചേദുദേതി, വാ-
മത്തലിതോർത്തോളമിത്തൊഴിൽ തോന്നിയ-
താസ്തികോത്തമ, കീർത്തിമതാംവര,
പാർത്ഥിവ, ഞാനതിവാർദ്ധകബാധിതൻ
കാത്തുകൊള്ളുവാൻ മതി തവ മതിഗതി. സഫലം
രങ്ഗം ഒൻപത്: കുണ്ഡിനരാജധാനി
നളൻ, ഋതുപർണ്ണൻ
മോഹനം- അടന്ത
ശ്ളോ. ഭീമേ ജാമാതൃസന്ദർശനമുദിതമതൗ
തന്മതേനോന്മയൂഖ-
ശ്രീമദ്രത്നോപ്തകേതൂദ്ഭടപടപിഹിതാർ-
ക്കേന്ദുതാരേ പുരേസ്മിൻ
പ്രാതഃ പ്രീതൈരുപേതോ നള ഇഹ സുദിനേ
ഹന്ത! ദിഷ്ട്യേതി പൗരൈർ-
ഗ്ഗീതാമാകർണ്ണ്യ വാർത്താം സകുതകമൃതുപർ
ണ്ണോവദത് പുണ്യകീർത്തിം.
പദം 14. ഋതുപർണ്ണൻ
പ. ഈശ്വരകാരുണ്യം കൊണ്ടേ നിഷ-
ധേശ്വര, നിന്നെ ഞാൻ കണ്ടേൻ.
അനു. ആശ്രയം നീയിങ്ങെല്ലാർക്കും പണ്ടേ
തനുജിതകാമൻ പണ്ടേ
മഹീതലസോമൻ പണ്ടേ പാർക്കിൽ. ഈ
ച.1 എന്തെല്ലാം ചെയ്തേനപരാധം നിന-
ക്കെന്നു നമുക്കില്ല ബോധം,
എനിക്കിന്നതുകൊണ്ടുള്ളിൽ ഖേദം,
നീയെൻ തലയിൽ വയ്ക്ക പാദം;
എന്നിയില്ലാധിതണുപ്പനല്പം,
എന്നതുകൊണ്ടെനിക്കില്ലൊരിളപ്പം. ഈ
2 മൂർത്തികണ്ടാലഭിരാമൻ, വിദ്യ-
യോർത്തുകണ്ടാലോ, നീ ഭീമൻ, നമ്മിൽ
മൈത്രമിനി വേണം ധീമൻ! എന്നും,
നാത്ര ശങ്കാ പുണ്യനാമൻ!
വാസ്തവമോർക്കിലുദർക്കമനർഘം,
ഹാർദ്ദത്തിനില്ലിങ്ങെനിക്കൊരിളക്കം. ഈ
3 പരിതാപം പോയങ്ങകന്നു, നമ്മിൽ
പരിചയവായ്പുമിയന്നു, അസ്മത്-
പരിപന്ഥികൾ പോയമർന്നു, ദൈവ-
പരിണാമം നന്നെന്നു വന്നു.
പരിതോഷമുള്ളിലെഴുന്നുയരുന്നു,
പരമതുകൊണ്ടു ഞാനിന്നിതിരന്നു. ഈ
പദം 15 നളൻ:
പ. പ്രേമ തേ തു വൃണേ ഋതുപർണ്ണഭൂമിപാലമണേ
അനു. കാമരമ്യകളേബര, താമരബന്ധുകുലവര, പ്രേമ.
ച. 1 അപരാധം ചെയ്തതു ഞാനങ്ങറിഞ്ഞു-
കൊണ്ടത്രേ വീര്യവാരിനിധേ,
അമ്പെഴും നിൻമുമ്പിൽനിന്ന, നൃതം പറഞ്ഞീലേ ഞാൻ
ധീരമതേ,
അപരമില്ലൊരു പിഴയറിയാതെപോലും മമ സാരമതേ,
അറിഞ്ഞുകൊണ്ടരുതെന്നിലരസത രണജിത,
വൈരിതതേ, രസസാരരതേ, പരം. പ്രേമ.
2 അതിസുഖവാസമിങ്ങു സുലഭമാമവനിയി,ലതു ധരിച്ചേൻ;
അതുമൂലം നിന്നെസ്സേവിച്ചയി, നിന്മതങ്ങളെ ഞാ-
നനുസരിച്ചേൻ,
അറിയാതെ പോയി മൂവാണ്ടായി കാലമിപ്പോൾ,
അതു നിനച്ചേൻ,
അതിശയമത്രയുണ്ടങ്ങയി! നിൻ ഗുണത്തിനതു-
മനുഭവിച്ചേൻ, ഉള്ളിലഭിരമിച്ചേൻ ചിരം. പ്രേമ.
3 അക്ഷഹൃദയം വിദ്യ അറിഞ്ഞപ്പോൾ മമ വിപദസ്തമയം,
അശ്വഹൃദയം നിനക്കധുനാ തരുവൻ, വരുമദ്ധ്വരയം,
അക്ഷയം നമ്മിലൈകമത്യ,മിനി നമുക്കുണ്ടത്യുദയം;
അസ്തു പകുതി നമ്മിൽ പുകൾ കൊണ്ട,-
സ്ഥിരമത്രേ വിത്തചയം, നമുക്കസ്തു ജയം ഭുവി പ്രേമ.
രങ്ഗം പത്ത്: ഭൈമിയുടെ അന്തഃപുരം
കേദാരഗ്ഡം-ചെമ്പട
ശ്ളോ. ഈവണ്ണം ചൊല്ലി വിദ്യാം നളനുടനൃതുപർ-
ണ്ണന്നു നല്കീ മുഹൂർത്തേ
ഭാവം നന്നായ്ത്തെളിഞ്ഞങ്ങഥ നിജനിലയം
പുക്കു സാകേതനാഥൻ,
വൈവർണ്ണ്യം നീക്കി വാണു രമണിയൊടു നളൻ
കുണ്ഡിനേ മാസമാത്രം,
താവന്നിർവ്യാജരാഗം രഹസി ദയിതതോ-
ടേവമൂചേ കദാചിത്.
പദം 16 നളൻ:
പ. വല്ലഭേ, മമ വാക്കുകേൾക്ക നീ വനിതാരത്നമേ
അനു. കല്യശീലേ, കമലനയനേ, കാമിനിമാർകുലമൗലേ,
ച. 1 കാലം കല്യാണി, മൂന്നു വർഷമായി നമ്മുടെ രാജ്യം
ഖലനനുഭവിക്കുന്നൂ കൃതഹർഷനായി
തസ്കരനായ പുഷ്കരൻ
കലി തുണയ്ക്കയാൽ ബലപുഷ്കലൻ,
കരുത്തുകൊണ്ടു ഞാൻ മുഷ്കരൻ,
തദ്വധം ന ദുഷ്കരം. വല്ലഭേ.
2. സ്വൈരം നീ വാഴ്ക താതനിലയനേ
സുതരോടും കൂടെ സുഭഗേ,
ചില ദിനമിവിടെ സുവദനേ, ഞാൻ
ചെന്നു രിപുനിധനം ചെയ്തിങ്ങയയ്ക്കുന്നു തവ വാഹനം
താവകമിഹ സദനം പ്രീതനാഗരികജനം വല്ലഭേ.
ദമയന്തി:
3. നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന
നഹി മേ സന്താപമന്തം വരികിലോ,
സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം,
പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ,
പ. വല്ലഭ, മമ വാക്കു കേൾക്ക നീ, വന്ദേ നിൻ പദം.
രങ്ഗം പതിനൊന്ന്: നിഷധ രാജധാനി
ശങ്കരാഭരണം - അടന്ത
ശ്ളോ. ആമന്ത്ര്യ കാന്താം വിരഹാസഹാം താം
ഭീമം തതോന്യാനപി നൈഷധോസൗ
ശ്രീമന്തമാരുഹ്യ ഗജം സസൈന്യോ
ഹേമന്തവത് പുഷ്കരഹാനയേഗാത്. 16
പദം 17 നളൻ:
പ. അതിപ്രൗഢാ, അരികിൽ വാടാ, ചൂതു പൊരുവാനായ്
അതിപ്രൗഢാ, അരികിൽ വാടാ
അനു. മമ പ്രാണപര്യന്തം മറ്റൊന്നില്ല വേല. അതി.
ച. 1 ഇനിയുമൊരിക്കലെന്നെജ്ജയിക്കേണ,മതിനു
പണയം പറയാ,മതു ധരിക്കേണം,
ധനവും പ്രാണനും തോറ്റാലൊഴിക്കേണം, ജയിച്ചാൽ
മനവും തെളിഞ്ഞു രാജ്യം ഭരിക്കേണം, സുഖിക്കേണം. അതി.
2. പണ്ടേ ഇരുന്ന ധനം നിനക്കു ഞാൻ തന്നു,
രണ്ടാമതും നേടിനേൻ കനക്കെ ഞാൻ.
മിണ്ടാതിരിക്കും താപം തണുക്കിൽ ഞാൻ, ഇനിയോ
മിണ്ടീടാം മഹാദേവൻ തുണയ്ക്കയാൽ നിനയ്ക്ക നീ. അതി.
3. ദ്യൂതമിനിത്തുടർന്നാലപജയമെന്നു
ചേതസി നിനയ്ക്ക നീ, യദി ഭയം
നീ തരിക മേ മഹംരണമയം എനിക്കോ
ഭേദമില്ലോ,രുപോലെ തദൂഭയം ദൃഢജയം അതി.
ശ്ളോ. ധീരോദാത്തഗുണോത്തരോദ്ധുരസുസം-
രബ്ധോദ്ധതാർത്ഥാം ഗിരാം
സ്വൈരാരാദ്ധവിധാതൃദാരവിഹിതോ-
ദാരപ്രസാദാന്മുഖാത്
ആരാദാർത്തമനാ മനാങ്ങ്നിശമയൻ
മനാഭിമാനോന്മനാ
ദൂരാപാസ്തനയഃ സ്മ പുഷ്കര ഉപേ-
ത്യാഭാഷതേ നൈഷധം.
പദം 18 പുഷ്കരൻ:
പ. നന്നേ വന്നതിപ്പോൾ നീ താൻ നള, നരലോകവീര,
അനു. നയനിധേ, നീയും ഞാനും നവനവനൈപുണം
ദേവനരണം ഇന്നു ചെയ്തീടണം. നന്നേ.
ച. 1 മുന്നേയുള്ള ധനങ്ങൾ മുഴുവനേ ഇങ്ങടങ്ങി,
മുദ്രിതമതിരഹമതിതരാം,
ഉദ്രിക്തമായതു മദ്ബലംബഹു-
വിദിതചര,മിനി ദേവനേ
ജയമെങ്കിലെന്തിനു ശങ്കയിന്നിഹ?
നിന്നെ വാനവാസത്തിനയച്ചേനേ, പിന്നെ
വന്നാനേ, നന്നധികം, ഒന്നു നിർണ്ണയം
വീരസേനനന്ദന, മൂഢ, മൂഢ.... നന്നേ.
2. പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊല്ക
പൂവലണിതനുരമണിയൊഴിയവേ,
ബുദ്ധിശക്തിയുമസ്തമിച്ചിതു
താവും വസനമോ ഭൂഷണങ്ങളോ
നാവോ വാണിയോ ഭീമസേനയോ
പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊൽക,
പുതുമധുമൊഴിയാളാം ഭൈമിയെ പുണരുവതിന്നു മേ
സമ്പ്രതി തരുവാനോ നീ വന്നു?
നേരറിഞ്ഞേ നേ നള! വെരസേനേ, നന്നേ.
നളൻ:
3. പ്രൗഢത ഭാവിച്ചു പേ പറവതോ മൂഢ?
പേടി ലവമതു പോയിതോ തവ
പേശലാങ്ഗി മത്പ്രേയസീം പ്രതി?
പാടവം കപടത്തിനെന്നിയേ
എന്തിനുള്ളതു ഹന്ത തേ? വദ.
കൂടസാക്ഷിയല്ലയോ, നീയെടാ?
നാടീരേഴിന്നും ചോടേ നീ വീഴണം നരകത്തിൽ
നീചമാനസ, നിന്നെ വീടുവാനോ?
പ. നന്നേ ചൊന്നതിപ്പോൾ നീ താൻ നയാനയബോധഹീന!
രങ്ഗം പന്ത്രണ്ട്: നിഷധരാജഗൃഹം
തോടി - ചെമ്പട
ശ്ളോ. വാദിച്ചേവം കയർത്തൂ വടിവൊടിരുവരും
ചൂതിനായങ്ങെതിർത്തൂ
മോദിച്ചേ വന്നടുത്തൂ പലരുമിഹ നള-
ന്നന്നു ദാക്ഷ്യം പെരുത്തൂ
ബാധിച്ചോനെക്കെടുത്തൂ ബഹുജനനടുവേ
വൈരമുൾക്കൊണ്ടടുത്തൂ,
ശാസിപ്പാൻ വാളെടുത്തൂ ചകിതമവരജം
പാരമാടൽപ്പെടുത്തൂ. 18
പദം 19 നളൻ
പ. ജീവതം തേ സംഹരാമി നാവു മൂർന്നേ ഭാവമുള്ളൂ
ദുർമ്മതേ, നീച, ചിരായ വേപസേ കിം?
അനു. ആവിലിതശശികുലം അതിചപലമാശു നിന്നെ
ഞാനിന്നു കൊല്ലുകിലാറുമോ ചീർത്തൊരു വൈരം?
അപരാധജാതമേതേതുവിധം മമ! ജീവിതം.
ച. കൊല്ലുവാനിന്നല്ല, ദുരാശയ,
കോപമധികമുണ്ടെങ്കിലും എനി-
ക്കല്ലയോ പണയം വച്ചു ചൂതിനി-
ങ്ങുള്ളൊരു ധനചയം ജീവനും, നവ-
പല്ലവാങ്ഗി മധുരവാണി ഭൈമിയു-
മിങ്ങുവന്നു, നീ പറഞ്ഞ വാക്കിനു
നല്ല ശിക്ഷയെന്തു വേണ്ടുവെന്നതു
നിധനമെങ്കിലതു നമുക്കു ചേർന്നതും. ജീവിതം.
2. ധൃഷ്ടനായി നീ പണ്ടു ജയിച്ചതു കിതവ,
ന തവ കേൾ കുശലതാ, കലി-
ദുഷ്ടമായി മന്മാനസമനുദിന-
മിന്നിതകതളിരിലവഗതം, തവ
പിഷ്ടപേഷമതിനു ദുഷ്ട, നിഷ്ഠുര-
മുഷ്ടിഘട്ടനം ദ്രഢിഷ്ഠമെങ്കിലു-
മൊട്ടുമില്ല ശിഷ്ടലോകകൗതുകം
കരിണമേവ ഹരി ന ഹന്തി കിരിമപി. ജീവിതം.
3. നീരസം നിന്ദാപദമതിതരാം
വീരസേനസുതനേകദാ കൃത-
വൈരമാതുരം ഭ്രാതരം കൊന്നു
ചുതു പൊരുതു ബത രോഷിതനായി തി
പാരിലിന്നു വീരമായ പരിഷകൾ
പാഴ്പറഞ്ഞു പരിഹസിപ്പരെന്നതു
പാരമിങ്ങസാരതേതി ചേതസി
ഭാവനാ ഭവാനു ജീവനൗഷധം. ജീവിതം.
മോഹനം- ചെമ്പട
ശ്ളോ. കൊല്ലാഞ്ഞാലോ കൊൽകിലോ നല്ലതെന്ന-
ങ്ങുല്ലാസത്തോടോർത്തു നിന്നൂ നളൻതാൻ
നില്ലാതോളം കൗതുകാൽ വന്നിതപ്പോൾ
കല്യാണാത്മ ഹംസരാജാ ബഭാഷേ.
പദം 20 ഹംസം:
പ നിഷധേന്ദ്ര, ബന്ധുകുമുദാകരചന്ദ്ര,
നീ ജയിക്ക നയവാരിധേ,
അനു. ഹൃഷിതരോമാസ്മി ഞാനിഹ സഖേ, സമവാപ്തൻ
വിഷമങ്ങൾ തീർന്നു തേ വീര്യമുണ്ടായ്വരിക. നിഷ.
1 ബന്ധുവാകിൽ വിപദി വേണ്ടൂ ഭവ്യം വരുമ്പോളാരില്ലാത്തൂ?
എന്നു ഞാനറിഞ്ഞിട്ടും വന്നില്ലിത്രനാളും,
വെന്തു മേ ഹൃദയമാകിൽ എന്നതുകൊണ്ടെന്തു ഫലം?
എന്തുചൊല്വൂ, അന്യായം നിന്നോടു കലിവിരോധം. നിഷ.
2 നളിനഭവനിലയനാൽ ഞാനിഹാഗതനായി,
നള, നിന്നോടൊന്നു ചൊല്ലുവാനരുളിച്ചെയ്തു ധാതാ:
നലമൊടേ ഭൈമിയോടുമൊരുമിച്ചു നീ ധരണി തന്നിൽ
നവനവവിഭൂതിരസമനുഭവിച്ചു വസിക്ക എന്നു നിഷ.
3 പുനരപി വിശേഷിച്ചൊന്നരുളിയതു കേൾക്ക നീ:
ഭുജബലനിധേ, വധിയായ്ക പുഷ്കരനെ എന്ന്.
ഭുവി ദിവി ച തവ കീർത്തി ദുരിതഫലശമനീ തി
ഭുവനപതിയനുഗ്രഹിച്ചു ഭൂപ, തേ കുശലമസ്തു. നിഷ.
പന്തുവരാളി- പഞ്ചാരി
പദം 21 നളൻ:
പ. സ്വാഗതം ദയാപയോനിധേ, ഹംസരാജ,
ഭാഗധേയപൂരവാരിധേ,
അനു. ഏകതാനതാ നിനക്കു ശോകതാനവേ മമൈവ. സ്വാ.
ച. 1 എന്നെ നീ മറന്നുവെന്നു ഖിന്നനായി ഞാനിരുന്നു
ധന്യചരിത, വന്നതിന്നു നന്നുനന്നഹോ!
മുന്നമാധികർണ്ണധാരനിന്നുമരികിൽ വന്നുചേർന്നു,
വന്നു മേ വിപന്നിരാസമെന്നു നിർണ്ണയം ഹംസരാജ! സ്വാ.
2. പുഷ്കരാസനാജ്ഞ കേട്ടു പുഷ്കലാദരേണ ഹന്ത!
പുഷ്കരാ,ഭവാനെ ഞാൻ വിധിക്കയില്ലിനി;
ത്വത്കൃതാപരാധമല്ല, ദുഷ്കലീഹിതം തദഖിലം
മത്കുലീനനായി നീയിരിക്ക ഭൂമിയിൽ സുഖേന.
പ. പോക വാഴ്ക നീ യഥാസുഖം ത്വയി മമാസ്തു
പൂർവ്വതോപി പ്രചുരകൗതുകം.
പുഷ്കരൻ:
3. ക്ഷോണിതപാല, ഞാനൊരോന്നേ ബാലചാപലേന ചെയ്തു
കാണതഖിലവും നരേന്ദ്ര, കലിവിലാസമേ.
പ്രാണനേയും പണയമാക്കി മൗനമിനിയെനിക്കു നല്ലൂ,
നൂനം ഭവദധീനം നിധനമവനമെങ്കിലും.
പ. അവനിപാലധൂർവ്വഹോ ഭവാനഹോ ഭുവോ
നള, ചിരായ സാർവ്വഭൗമനായി വാഴ്ക നീ.
സൗരാഷ്ട്രം - അടന്ത
ശ്ളോ. പുഷ്കരൻ മനസി പുഷ്കലമോദം
പുക്കു വാണു നിജമേവ നികേതം
സത്കൃതിം നളകൃതാം സ ഗൃഹീത്വാ
തത്ക്ഷണം നളമുവാച ഖഗേന്ദ്രഃ 20
പദം 22 ഹംസം:
പ. അഖിലം കല്യാണം നമുക്കിനി അവികലമമിതഫലം.
അനു. അകിലിൻ മണമെഴും നിൻഗുണപരിമളം
അഖിലഭുവനങ്ങളിൽ ഇണങ്ങി വിളങ്ങീടേണം. അഖിലം.
1. അപത്തകന്നൊരു നിന്നെക്കണ്ടേൻ, നിന്നോ-
ടാതിഥ്യമാധുര്യം ഞാൻ കൈക്കൊണ്ടേൻ,
ആധി ബാധിച്ചിന്നു കുതുകം പൂണ്ടേനേറ്റം
ജാതിചാപല്യമോ നമുക്കു പണ്ടേ,
സുദിനമെത്രയുമെന്നു ചൊൽവോരതിനു കുറ്റവുമുണ്ടുചെറ്റിഹ
സുതനോടും നിജസുതനോടും സഹ
സുതനു ഭൈമി വരായ്കയാൽ. അഖിലം.
(മോഹനം)
നളൻ:
2. അരികത്തു വന്നിരിക്ക സഖേ, ഹംസ,
പെരികെ ത്തെളിഞ്ഞിതെനിക്കയി, കേൾ,
നരകത്തിൽനിന്നു കരയേറിനേനറിക
അരികിൽ തലോദരി വരികിലിപ്പോൾ
സരസിജാസനശാസനം മമ
ശിരസി ഭൂഷണമാക്കി നീയിഹ
ഹരിണനേർമിഴി ഭൈമി വരുവോള-
മരികിൽ മമ വാസം പിരികൊല്ലാ. അഖിലം.
ഹംസം:
3. ഇനി വരും കുശലങ്ങൾ മേൽക്കുമേലേ; കാൺക
മുനിവരൻ നാരദനിതാ വരുന്നൂ;
ഭണിതമേതദീയം കേട്ടുകൊൾക, ദുഃഖ-
കണിക പിന്നെയില്ല കണികാണുവാൻ.
മനുജനായക, മുനിയെ മാനയ,
മനസി മമ കൊതി പെരുത്തു കേളിഹ
സരസി ചെന്നു വിരുന്നുമുണ്ടു
വരുന്നു ഞാൻ തവ പരിസരേ. അഖിലം
മദ്ധ്യാമവതി - ചെമ്പട
ശ്ളോ. വിവൃണ്വതീനാം പ്രണയം പചേളിമം
സുവർണ്ണഹംസസ്യ ഗിരാമഥാവധൗ
വിപന്നസന്താപഹരഃസമാഗതോ
നൃപം നമന്തം നിജഗാദ നാരദഃ 21
പദം 23 നാരദൻ:
പ. വീരലോകമണേ, ചിരം ജീവ
നിഷധേന്ദ്ര, വിരസേനസുത,
അനു. വാരിജസംഭൂതി മേ പിതാ
വരദനായി കാരുണ്യശാലീ വീര.
ച. 1 എന്നോടൊന്നരുളി ജഗദ്ഗുരു
യാഹി നാരദ, ഭൂപൻനളനൊടു
ഭൈമിയേയുമിങ്ങാത്മജന്മാരെയും വീര.
മേളയേതി തം ഭീമമഭിധേഹി.
2. കലികൃതമഖിലമഘമകന്നിതു,
നളനപി മങ്ഗലമവികലമുദയതു.
സതികളിൽമണിയൊടു നീ പുരം പ്രവിശ,
സന്മുഹൂർത്തവും സരസ്വതീ വദതു. വീര.
3. ഭാരതിയാലുദിതം സമയവു-
മാശു സങ്ഗതമിന്നു നൃപാലക
ഭീമഭൂമിപനും ഭൈമിയും വന്നതു
സേനയാ സഹ കാണിതു നരേന്ദ്രാ. വീര.
(മദ്ധ്യമാവതി)
ശ്ളോ. ഈവണ്ണം നാരദൻ വന്നരുളിന വചസാ
തോഷിതേ നൈഷധേന്ദ്രേ
താവും മങ്ഗല്യവാദ്യദ്ധ്വനിതബധിരിതാ-
ശേഷദിക്ചക്രവാളം
സൗവർണ്ണേദ്ദണ്ഡകേതുപ്രചുരവരചമൂ-
വേഷ്ടിതോ ഭീമനും വ-
ന്നാവിർമോദംപുരസ്താത് സഹ നിജസുതയാ
വ്യാഹരദ്വൈരസേനിം 22
******************
</poem>
[[വർഗ്ഗം:നളചരിതം ആട്ടക്കഥ]]
d94dxui1ua1s1uq4hwxzbhey4dcu0e5
214656
214655
2022-08-20T13:14:52Z
117.217.197.117
wikitext
text/x-wiki
{{header
| title = നളചരിതം നാലാം ദിവസം
| genre = ആട്ടക്കഥ
| author = ഉണ്ണായിവാര്യർ
| year =
| translator =
| section =
| previous = [[നളചരിതം മൂന്നാം ദിവസം]]
| next =
| notes =
}}
ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ നാലാം ദിവസം
(നളചരിതം ആട്ടക്കഥ നാലുദിവസങ്ങളായി രചിച്ചതിൽ അവസാനത്തെ ദിവസം. ഇതോടെ നളചരിതം ആട്ടക്കഥ സമ്പൂർണ്ണം)
<poem>
നളചരിതം ആട്ടക്കഥ
നാലാം ദിവസം
ഭൈരവി - ചെമ്പട
ശ്ളോകം. ഖലൻകലിയകന്ന നാൾ കരളിലോർത്തു തൻ കാമിനീം
നളേ കില നടേതിലും നയതി സത്വരം തം രഥം
അലം ബത നിലിമ്പരും ഹൃദി പുലമ്പിനാർ വിസ്മയം
വിളംബിതഗതിർബഭാവരുണസൂതനസ്തോന്മുഖൻ. 1
പദം 1 കവിവാക്യം:
പ. അതിതൂർണ്ണമെഴുന്നരുളി ഋതുപർണ്ണഭൂപൻ
അനു. മധുനേർവാണീപാണിഗ്രഹണ-
കുതുകവേഗാത് പുളകിതരൂപൻ, അതി.
ച. 1 മണിഭൂഷണമണിഞ്ഞു മെയ്യിൽ
മണിചിലയുമമ്പുംകൈയ്യിൽ
മനമനങ്ഗശരതീയിൽ മറുകി,യാധിയിൽ
വനിതമാരണിമാണിക്കപരിണയനമനോരാജ്യം
അനവധിയനുഭവിച്ചു താനകമേ ആനന്ദിച്ചു. അതി.
2. ദർപ്പിതവിരോധികാലൻ, ദർപ്പകവിലുപ്തശീലൻ,
ദർപ്പണദർശനലോലൻ, ദർപ്പകോജ്ജ്വലൻ,
മുപ്പാരിലും പുകൾകൊണ്ട കോപ്പേൽമിഴിതൻവിരഹാത്
കല്പമെന്നു കല്പിപ്പവനല്പമപി കാലലവം അതി.
3. വാർഷ്ണേയൻ പറഞ്ഞുകേട്ടു വഴി കഴിഞ്ഞവാററിഞ്ഞു
കോഷ്ണമാതപവും കണ്ടു കൗതുകാകുലൻ,
ബാഹുകനെബ്ബഹുമാനിച്ചു വാഹനവരത്തിലൂടെ
ബാഹുബലജലരാശി വടിവെഴുന്ന കുണ്ഡിനത്തിൽ. അതി.
രങ്ഗം ഒന്ന്: കുണ്ഡിനപുരം
കല്യാണ് - ചെമ്പട
ശ്ളോ. ഉപഗമ്യ സ കുണ്ഡിനം പുരം ത-
ന്ന്രുപസഞ്ചാരവിഹീനമേവ പശ്യൻ
അതികുണ്ഠമനാ ജഗാമ ചിന്താ-
മൃതുപർണ്ണോഥ വിഷണ്ണതാവിവർണ്ണഃ
പദം 2 ഋതുപർണ്ണൻ: (ആത്മഗതം)
പ. ഉർവ്വീസുരചാപലം പെരുതേ, പാരിൽ
സർവ്വവിദിതം കേവലം.
അനു. നിർവ്വിചാരം പുറപ്പെട്ടു നിജപുരാത്
അതിഹാസപദമാസമിതിഹാസകഥയിലും. ഉർവ്വീ.
ച. 1 അബദ്ധമോതിനാൻ വന്നോരാരണൻ, വ-
ന്നടുത്താനെന്നോടന്നേരം മാരനും,
തൊടുത്താനമ്പുകളിദാരുണം, പേ-
പ്പെടുത്താനെന്നെയീവണ്ണം ക്രൂരനകാരണം ഉർവ്വീ.
2. മഥനംചെയ്വതിനന്യധൈര്യവും മ-
ന്മഥനത്രേ പടുതയും ശൗര്യവും;
അഥ നല്ലതെനിക്കെന്തു? കാര്യവും? അ-
കഥനമെന്നുറച്ചേൻ ഗാംഭീര്യവും വീര്യവും. ഉർവ്വീ.
3. വിധിവിധുവിധുമൗല്യവാരിതാ മ-
ദ്വിധേ പാഴായ്‌വരാ മാരശൂരതാ
വിധുരത ഇനിയെന്നാൽ ദൂരിതാ, ഈ
വിദർഭവിഷയമെന്നാലെനിക്കെന്തു ദൂരതാ? ഉർവ്വീ.
------------
രങ്ഗം രണ്ട്: ഭൈമീഗൃഹം
ദമയന്തി, തോഴി
പുന്നാഗവരാളി-ചെമ്പട
ശ്ളോ.
അഥ ദമയന്തി താനഖിലമേവ സുദേവമുഖാൽ
ദ്രുതമൃതുപർണ്ണനിന്നുവരുമെന്നുപകർണ്ണ്യമുദാ
അനിതരചിന്തമാസ്ത മണി സൌധതലേ വിമലേ
രഥഹയഹേഷ കേട്ടുദിതതോഷമുവാച സഖീം
ദമയന്തി രംഗത്തിന്റെ നടുവിൽ ഇരിക്കുന്നു. ചെവിടോർത്തും ഉൽകണ്ഠയോടും അടുത്തു തോഴി കേശിനി നിൽക്കുന്നു.
ദമയന്തി
പല്ലവി
തീർന്നു സന്ദേഹമെല്ലാം എൻ തോഴിമാരേ
തീർന്നു സന്ദേഹമെല്ലാം
അനുപല്ലവി
തീർന്നു വിഷാദമിദാനീം ഇന്നു
തെളിഞ്ഞിതെന്നിലാന്ദ്രാണീ
ചേർന്നു പർണ്ണദനാം ക്ഷോണീദേവാണീ
നേർന്ന നേർച്ചകളെല്ലാം മമ സഫലാനി.
ഭൂതലനാഥനെൻ നാഥൻ വന്നു
കോസലനാഥനു സൂതൻ
മാതലിതാനും പരിഭൂതനായിതിന്നു
മോദലാഭം ബഹുതരമതുമൂലം
ഈ പദം ഇരുന്നാടുകയും ചൊല്ലായാടുകയും പതിവുണ്ട്, ചൊല്ലിയാട്ടമാണെങ്കിൽ പതിവുപോലെ ഇരട്ടിവേണം.
നാദമസാരം കേൾക്കായി രഥ-
കേതുവിതല്ലോ കാണായി
ചാരേ വന്ന തേരിലാരു മൂവരിവർ
വൈരസേനിയില്ല നീരസമായി.
മാരുതമാനസവേഗം കണ്ടു
തേരതിനിന്നതുമൂലം
വീരസേനസുതസാരഥിയുണ്ടിഹ
ഭൂരിയത്നമഖിലം മമ സഫലം.
മൂന്നാം ചരണത്തിനു മുമ്പായി ദമയന്തി തേരിന്റെ കൊടിക്കൂറപാറുന്നതും തേരിലുള്ളവർ ആരെന്നു സൂക്ഷിച്ചുനോക്കുന്നതും നളനില്ലെന്നുകണ്ട് ഇച്ഛാഭംഗപ്പെടുന്നതുമെല്ലാം നടിയ്ക്കുന്നു. പിന്നെ സഖിയോടായി - അല്ലയോ തോഴി! ഇനി വേഗം നീ പോയി ഈ സൂതൻ ആരാണെന്ന പരമാർത്ഥം അറിയാൻ ഉത്സാഹിച്ചാലും. വരൂ. (കൈകോർത്തു പിടിച്ചു മാറി)
തിരശ്ശീല
രംഗം നാല്
ശങ്കരാഭരണം - ചെമ്പട
സായാഹ്നേസൌ പുരമുപഗതോ മണ്ഡിതഃ കുണ്ഡിനാഖ്യം
ജ്ഞാത്വാ ഭൈമീ പരിണയകഥാം ഹന്ത മിത്ഥ്യേതി ധീമാൻ
പൌരൈരാവേദിതനിജഗതിം ഭീമമേത്യർത്തുപർണ്ണ-
സ്തത്സല്ക്കാരപ്രമുദിതമനാസ്സംകഥാം തേന തേന.
ഭീമരാജൻ:
കിമു തവ കുശലം മനുകുലനായക
കിന്നു മയാ കരണീയം?
പരിജനമില്ലാരും പരിച്ഛദമൊന്നുമില്ല
പാർത്ഥിവേന്ദ്ര പറയേണം
പരിചൊടു നിൻ വരവു കാരണം കൂടാതെയല്ല
പരമൊന്നുണ്ടുള്ളിൽ പ്രണയം കരുതീട്ടതും
ഇതു കരുതുന്നേരം കുതുകമെനിക്കു പാരം
എന്തെന്നല്ലീ പറയാമേ
പുരവും പരിജനവുമിതുതന്നെ തനിക്കെന്നു
പരമാർത്ഥം ബോധിച്ചല്ലോ പരിചോടു വന്നു ഭവാൻ
സുകൃതിഞാനെന്നതു സംശയമേതുമില്ല
സൌഖ്യമായി ഹൃദയേ മേ
സുകൃതമില്ലാതവർക്കു സുചിരം പ്രത്നംകൊണ്ടും
സുജനസംഗമമുണ്ടോ സുലഭമായി വരുന്നൂ?
ആനന്ദഭൈരവി --ചെമ്പട
ഋതുപർണ്ണൻ
ഭീമനരേന്ദ്ര മേ കുശലം പ്രീതിയോടെ കേൾക്ക ഗിരം
പലനാളായി ഞാനോർക്കുന്നു തവ പുരേ വന്നീടുവാൻ
മുറ്റുമതിന്നയി സംഗതിവന്നു മറ്റൊരു കാര്യമേതുമില്ലാ
തവ ഗുണങ്ങളോർക്കുമ്പോൾ അവധിയുണ്ടോ ചൊല്ലുവാൻ
ത്വദ്വിധന്മാരെക്കാണ്മതിതല്ലോ സുകൃതസാദ്ധ്യം മറ്റേതുമില്ലാ
പരിചയവും വേഴ്ചയും പെരികയില്ലേ നാം തമ്മിൽ
പറ്റലർകാല! ഭാഗ്യലഭ്യം പാരിൽ ഭവാദൃശ സംഗമമല്ലോ.
തിരശ്ശീല
രംഗം അഞ്ച്
ദമയന്തി - തോഴി
ഘണ്ടാരം - ചെമ്പട
താമര ബന്ധുവംശമുടയോരവനിപതിലകൻ
ഭീമനരേന്ദ്രനൊടുമൊരുമിച്ചരമത കുഹചിൽ
ഭീമജയാകിലാകുലമനാ രമണനെ അറിയാ-
ഞ്ഞാമയഭൂമധൂമമലിനാ സഖിയെ നിരദിശൽ
രണ്ടാംരംഗത്തിലെ നിലതന്നെ. ദമയന്തി നൈരാശ്യത്തോടെ തോഴിയോട്:
പല്ലവി
സ്വല്പപുണ്യയായേൻ ഞാനോ
തോഴിയെന്മെഴി കേൾ നീ
അനുപല്ലവി
സുപ്രസന്നവദനം രമണം
കാണ്മനെന്നു കാമകോടിസുഷമം
വിരഹമോ കഠോരം കടലിതു
വീതഗാധപാരം
വിധുരവിധുരമിതിൽ വീണുഴന്നു
വിഷമമെന്നുറച്ചു വേദന പാരം
വിരവിനൊടെന്നാൽ നീയതെല്ലാം
വീര്യപുമാനെ കാണ്മാനയി വേല ചെയ്യേണം
വികൃതരൂപമേതതൃതുപർണ്ണ-
ഭൂമിപാലസൂതം
വിദിത നിഷധപതി വീരനെന്നു
വിരവിൽ വന്നു ചൊല്ലി ഭൂസുരനേകൻ
തിരകവനോടു പോയി നീയതെല്ലാം
ധീരനവന്റെ മൊഴി കേട്ടു വീണ്ടുവരേണം
അശനശയനപാനം കഥമവ-
നതുമറിഞ്ഞീടേണം
ഒളിവിൽ മരുവിപുനരോടിവന്നു
സകലമാശു മമ കേശിനി ചൊല്ലേണം
കളയരുതേ നീ കാലമേതും
ക്ളേശവിനാശനത്തിനു നൂനം കൌശലമേതൽ
സഖിയോട് അതുകൊണ്ട് ഇനി വേഗം നീ പോയി വരിക.
സഖി: ഞാൻ വേഗം പോയിവരാം എന്ന് കാണിച്ച് മാറിപ്പോകുന്നു.
തിരശ്ശീല
സ്വല്പപുണ്യയായേൻ എന്ന പദവും തീർന്ന് സന്ദേഹമെന്ന പദംപോലെ ഇരുന്നിട്ടാടാം
രംഗം ആറ്
ബാഹുകൻ - കേശിനി
പന്തുവരാളി - ചെമ്പട
പ്രിയദർശനപ്രസിതയാ ബത ഭീമജയാ
നള ഇതി ബാഹുകേ ജനിതസംശയമാനസയാ
ഇതി കില കേശിനി നിഗദിതാ നളമേത്യജവാ-
ദ്രഥഗതമന്വയുങ്ക്ത കുശലാ കുശലം കുശലാ
ബാഹുകൻ വലതുവശം ഇരിക്കുന്നു. കേശിനി ഇടത്തുനിന്നു പ്രവേശിച്ച് അന്യോന്യം കണ്ട്:
പല്ലവി
ആരെടോ നീ നിന്റെ പേരെന്തു ചൊല്ലേണം
അരുടെ തേരിതെടോ
അനുപല്ലവി
ദൂരദേശത്തിൽ നിന്നു വന്നവരെന്നു തോന്നി
നേരുതന്നെ ചൊല്ലേണം കാര്യമുണ്ടിങ്ങതിനാൽ
നിഷ്ഫലമല്ലറിക നിർബ്ബന്ധമിതെന്നുടെ
ചേല്പ്പെറും ഭൈമിയുടെ കല്പനയാൽ
ഇപ്പോളീയന്തിനേരം ഇപ്പുരം തന്നിലേ വ-
ന്നുൾപ്പൂക്ക നിങ്ങളാരെന്നെപ്പേരും പറയേണം
ബാഹുകൻ-
ഭൈരവി - ചെമ്പട
പല്ലവി
ഈര്യതേ എല്ലാം നേരേ
ശോഭനവാണീ മുദാ
അനുപല്ലവി
കാര്യമെന്തു തവ ചൊല്ലെന്നോടു
പെരികെ വിദൂരാൽ വന്നോരല്ലോ ഞങ്ങൾ
ഇവിടെവന്ന ഞങ്ങളിന്നു
ഋതുപർണ്ണഭൂപ സാരഥികൾ
ഇരുവരിലഹം ബാഹുക-
നെന്തുവേണ്ടു തവ ചൊല്ലെന്നോടു
കേശിനി:
മന്ദിരേ ചെന്നാലെങ്ങും കണ്ണിലേ കിട്ടാ കാണ്മാൻ
മന്നിലിന്ദ്രനൃതുപർണ്ണനൃപ-
നെന്തിങ്ങു വന്നീടുവാ-
നെന്നു കേൾക്കാമോ നമ്മാ-
ലന്യനെങ്ങു പോയ്
അവനെ അറിയും ചിലരിവിടെ
ബാഹുകൻ:
ധരണിപന്മാരനേകം
വരുമേപോൽ നീളെയുള്ളവർ
നളനെ വെടിഞ്ഞു ദമയന്തിപോൽ
ഭൂപമേകം വരിക്കുന്നു പോൽ
കേശിനി:
അക്കഥ കേട്ടോ വന്നാനർക്കകുലീനൻ മന്നൻ
നില്ക്കതു മറ്റുണ്ടു ചോദിക്കേണ്ടു മേ
ദിക്കിലെങ്ങാനും നളസല്ക്കഥയുണ്ടോ കേൾപ്പാൻ
ദുഷ്കരം ഭൈമിയോ ജീവിക്കുന്നതിന്നേയോളം
ഒളിവിലുണ്ടോ ഇല്ലയോവാൻ
നളനെ ആർ കണ്ടു ഭൂതലേ
ഉചിതമപരവരണോദ്യമം
എന്തു ഹന്ത നളചിന്തയാ
പർണ്ണാദൻസാകേതത്തിൽ വന്നോരു വാർത്തചൊന്നാ-
നന്നതിനുത്തരം നീ ചൊന്നാനേപോൽ
ഇന്നാമൊഴികൾ നീതാനെന്നോടു പറയേണ-
മെന്നുമേ ഭൈമിക്കതു കർണ്ണപീയൂഷമല്ലോ
കുലവധൂനാം കോപമാകാ
പലരില്ലേ ലോകസാക്ഷികൾ
ഉഭയഭുവനസുഖമല്ലയോ
വന്നു കൂടുവതിവർക്കു മേൽ
ഇത്രയും പറഞ്ഞപ്പോൾ തനിക്ക് കൃത്യാന്തരങ്ങളുണ്ടെന്നു ബാഹുകന് ഓർമ്മവന്ന് കേശിനിയെ യാത്രയാക്കുന്നു. അവൾ സ്ഥലം വിടാതെ ബാഹുകൻ ചെയ്യുന്നതെല്ലാം ഒളിഞ്ഞുനിന്ന് കാണുന്നു. ബാഹുകൻ ഋതുപർണ്ണന്റെ ഭക്ഷണം പാകംചെയ്യുന്നു. സ്മരണമാത്രയിൽ വെള്ളം പാത്രത്തിൽ വന്നു നിറയുന്നു; അഗ്നി ജ്വലിക്കുന്നു. പാകം ചെയ്തവിഭവങ്ങൾ ഋതുപർണ്ണന്റെ അടുത്തു കൊണ്ടുപോയി വിളമ്പിക്കൊടുക്കുന്നു. ഒടുവിൽ വിശ്രമിക്കുവാനായി രഥത്തിൽ ചെന്നിരിക്കുമ്പോൾ വാടിയ പുഷ്പങ്ങളെ കാണുകയും അവയെ കയ്യിലെടുത്തു തിരുമ്മുകയും ചെയ്തപ്പോൾ പൂക്കൾ വീണ്ടും ശോഭിക്കുന്നു. കേശിനി ഇതെല്ലാം നോക്കിക്കണ്ട് പിൻമാറുന്നു. ബാഹുകൻ വിശ്രമിക്കുന്നു.
- തിരശ്ശീല-
രംഗം ഏഴ്
ദമയന്തി, കേശിനി
ദർബാർ-ചെമ്പട
വെളിച്ചമേ ചെന്നു തിരഞ്ഞൊരോന്നേ
കളിച്ചവൻ ചൊന്നതു കേട്ടു പോന്നു
ഒളിച്ചു പിന്നോട്ടു ധരിച്ചു ദൂതി
വിളിച്ചു ഭൈമീം വിജനേ പറഞ്ഞാൾ
ദമയന്തി ചിന്താമഗ്നയായി വലതുവശം ഇരിക്കുന്നു. കേശിനി പതിവനുസരിച്ച് പ്രവേശിച്ചു വന്ദിച്ച്
പല്ലവി
പൂമാതിനൊത്തചാരുതനോ, വൈദർഭി, കേൾനീ,
പുരുഷരത്നമീ ബാഹുകനോ,
ധീമാനവനെന്നോട്
നാമവും വാർത്തയും ചൊന്നാൻ....പൂ
നളനില്ലൊരപരാധം പോൽ ഉണ്ടെന്നാകിലും
കുലനാരിക്കരുതു കോപംപോൽ
ഖലനല്ല വാക്കുകേട്ടാൽ ഛലമുണ്ടെന്നതും തോന്നാ
പലതുംപറഞ്ഞു പിന്നെ ഫലിതമത്രെ പാർത്തോളം
അന്നാദിപാകസംഭാരം സ്വാമിനിയോഗാൽ
വന്നതു കണ്ടേനന്നേരം
കുഭേ നിറഞ്ഞു നീരം കുതുകമെത്രയും പാരം
ദംഭംകൂടാതെ ഘോരം ദഹനൻ കത്തിയുദാരം
വേഗേന വച്ചങ്ങൊരുങ്ങിക്കൊണ്ടങ്ങു ചെന്നു
സാകേതപതിയെ വണങ്ങി
പോന്നു തേരിലൊതുങ്ങി പൂനിരകണ്ടുമങ്ങി
അവമർദ്ദനം തുടിങ്ങീ അവകളപ്പോൾ വിളങ്ങി
കേശിനിയെ പറഞ്ഞയച്ച് ദമയന്തി (ഇരുന്നുകൊണ്ട്) ചിന്ത
മുഖാരി - ചെമ്പട
അത്യാശ്ചർയ്യം വൈഭവം ബാഹുകീയം
ദൂത്യാപ്രീത്യാ വേദിതം ഭീമപുത്രീ
സാത്യാനന്ദം കേട്ടനേരം നിനച്ചു
മൂർത്ത്യാ ഗൂഢം പ്രാപ്തമേവ സ്വകാന്തം
സ്വഗതം
പല്ലവി
നൈഷധനിവൻ താനൊ-
രീഷലില്ല മേ നിർണ്ണയം
അനുപല്ലവി
വേഷമീവണ്ണമാകിൽ ദോഷമെന്തെനിക്കിപ്പോൾ
ഒന്നേ നിനയ്ക്കുന്നേരം മൊഴിയെ നളിനിതെന്നു
തന്നേ ഉറപ്പതുള്ളിൽ വഴിയെ
വേഷം കാണുമ്പോൾ
വന്നീടാ തോഷം നിന്നാലൊഴിയെ വന്നിതെൻ പ്രാണ-
സന്ദേഹമാപത്സിന്ധു ചൂഴിയേ
തോന്നുന്നതെല്ലാമുണ്മയോ
നേരാരു ചൊല്ലുവതമ്മയോ
ഇവനോ ചേർന്നാൽ നന്മയോ
ചാരിത്രത്തിന് വെണ്മയോ
അറിയാവതല്ലേ
മാതാവെച്ചെന്നു കാണ്മനിന്നേ ത്രൈലോക്യത്തിന്നു
മാതാവെ ചിന്തിച്ചു ഞാൻ മുന്നേ
നന്മയ്ക്കു ലോകനാഥാനുഗ്രഹം പോരുമൊന്നേ
ധർമ്മസങ്കടേ മാതാവെനിക്കു നളൻതന്നെ
അതിലോകരമ്യചേഷ്ടിതൻ
ഹതദൈവപാശവേഷ്ടിതൻ
ഖലനാശയാഗദീക്ഷിതൻ
അനുപേക്ഷണീയൻ വീക്ഷിതൻ
വേഷപ്രച്ഛന്നൻ
എൻ കാന്തനെന്നോടുണ്ടോ വൈരം ഇല്ലെന്നിരിക്കി-
ലെന്തേ തുടങ്ങി ഇപ്രകാരം
എനിക്കു ഘോരവങ്കാട്ടിൽ ആരുപോൽ പരിവാരം
ഏതു ചെയ്താലും വന്ദിപ്പതിനിങ്ങധികാരം
പാപമേ താപകാരണം
അതെല്ലാമിന്നു തീരണം
വിരഹം മേ മർമ്മദാരണം
അതിലേറെ നല്ലു മാരണം
അതിദാരുണം
അതിനാൽ വിവരമെല്ലാം അമ്മയെ അറിയിക്കട്ടെ എന്നു കാണിച്ച് രംഗം വിടുന്നു.
തിരശ്ശീല
രംഗം എട്ട്
ബാഹുകൻ, ദമയന്തി
തോടി - ചെമ്പട
പ്രീതേയം പ്രിയദർശനത്തിനുഴറിപ്പീഡാം വെടിഞ്ഞാശു-
പോയ്
മാതാവോടുമിദം പറഞ്ഞനുമതിം മേടിച്ചുടൻ ഭീമജാ
മോദാൽ പ്രേക്ഷിതകേശിനീമൊഴികൾ കേട്ടഭ്യാഗതം-
ബാഹുകം
ജാതാകൂതശതാനുതാപമസൃണാ കേണേവമൂചേ ഗിരം
ദമയന്തി ഇടത്തുവശം നില്‌ക്കുന്നു. ബാഹുകൻ ഇടത്തുനിന്ന്
പ്രവേശിച്ച് വലത്തുവന്നു നില്‌ക്കുന്നു, ദമയന്തി വന്ദിച്ച്
പല്ലവി
എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ
ചങ്ങാതിയായുള്ളവനേ
അനുപല്ലവി
അംഗാരനദിയിൽ ബഹുതരംഗാവലിയിൽ ഞാനോ
മുങ്ങാവതോ മുങ്ങി മങ്ങിനേനറിയാഞ്ഞേനേതും
സാവേരി - ചെമ്പട
പല്ലവി
ആന്ദതുന്ദിലനായി വന്നിതാശു ഞാൻ
ആപന്നനെന്നാകിലും
അനുപല്ലവി
നൂനം നിനച്ചോഴമില്ലൂനം ശിവചിന്തനനിയമിഷു
ജാനന്തം ക്രാന്ത്വാ ബത മാം
ഖലമതിരതനുതകലിരപി മയി പദം
നിജരാജ്യം കൈവെടിഞ്ഞു വനരാജ്യവാസിയായേൻ
ഹവിരാജ്യപ്രസന്നദേവം രവിരാജ്യം വാണേൻ
അവശം മാം വെടിഞ്ഞുപോയി തവ ശാപാക്രാന്തനായി
കലിയകലേ അഹമബലേ
വന്നിതു സുന്ദരി നിന്നരികിന്നിനി-
യൊരുവർ പിരിവർ
ഉയിർവേരറവേ നിറവേ കുറവേ
വിലപിതമിതുമതി വിളവതുസുഖമിനി
ദൈവാലൊരുഗതി മതി ധൃതിഹതി
ദമയന്തി
പ്രേമാനുരാഗിണീ ഞാൻ വാമാ രമണിയശീല
ത്വാമാതനോമി ഹൃദി സോമാഭിരാമമുഖ
ശ്യാമാ ശശിനം രജനീവാമാകലിതമുപൈതു-
കാമാ ഗതയാമാ
കാമിനീ നിന്നോടയി ഞാൻ
ക്ഷണമപി പിരിഞ്ഞറിവേനോ
കാമനീയകവിഹാരനികേത
ഗ്രാമനഗര കാനനമെല്ലാമേ
ഭൂമിദേവർ പലരെയുമയച്ചു ചിരം
ത്വാമഹോ തിരഞ്ഞേൻ ബഹു കരഞ്ഞേൻ
എന്നതാരോടിന്നു ചൊൽവതു
വ്യാപാരം വചനം വയസ്സിവകളോർക്കുമ്പോ-
ളിവൻ നൈഷധൻ
ശോഭാരംഗമൊരംഗമുള്ളതെവിടെപ്പോയെ-
ന്നു ചിന്താകുലാം
ഭൂപാലൻ ഭുജഗേന്ദ്രത്തവസനം ചാർത്തി
സ്വമൂർത്തിം വഹൻ
കോപാരംഭകടൂക്തികൊണ്ടു ദയിതാമേവം
പറഞ്ഞീടിനാൻ
ബാഹുകൻ കാർക്കോടകൻ കൊടുത്ത വസ്ത്രം എടുത്ത് സ്മരിച്ച് ധരിക്കുന്നു. അപ്പോൾ പൂർവ്വരൂപലാവണ്യം ലഭിക്കുന്നു. ദമയന്തി അതു കണ്ട് സന്തോഷത്തോടെ അടുത്തപ്പോൾ ബാഹുകൻ അല്പം കോപത്തോടെ:
സ്ഥിരബോധംമാഞ്ഞു നിന്നോടപരാധം ഭൂരിചെയ്തേൻ
അവരോധം ഭൂമിപാനാമവിരോധമായം
അധികം കേളധർമ്മമെല്ലാമറിവേനാസ്താമിതെല്ലാം
സമുചിതമേ ദയിതതമേ
നന്നിതു സുന്ദരി നിൻ തൊഴിൽ നിർണ്ണയ -
മപരം നൃവരം
വരിതും യതസേ യദയേ വിദയേ
നിരവധി നരപതി വരുവതിനിഹ പുരി
വാചാ തവ മനുകുലപതി വന്നു
ദമയന്തി:
മുന്നേ ഗുണങ്ങൾ കേട്ടു തന്നേ മനമങ്ങു പോന്നു
പിന്നെ അരയന്നം വന്നു നിന്നെ സ്തുതിചെയ്തു
തന്നെ അതുകേട്ടു ഞാനുമന്നേ വരിച്ചേൻ മനസി
നിന്നെ പുനരെന്നേ
ഇന്ദ്രനഗ്നിയമനർണ്ണസാമധിപനും കനിഞ്ഞിരന്നു
എന്നതൊന്നുംകൊണ്ടുമുള്ളിലന്നു-
മഭിന്നനിർണ്ണയമനിഹ്നുതരാഗം
മന്നവർ തിലക സമുന്നതം സദസി
വന്നു മാലയാലെ വരിച്ചു കാലേ
എന്നപോലെ ഇന്നു വേല
എങ്ങായിരുന്നു തുണ ഇങ്ങാരിനിക്കിതയ്യോ ശൃംഗാര
വീര്യവാരിധേ
നളൻ:
അഭിലാഷംകൊണ്ടുതന്നെ ഗുണദോഷം വേദ്യമല്ല
പരദോഷം പാർത്തുകാണ്മാൻ വിരുതാർക്കില്ലാത്തു
തരുണീനാം മനസ്സിൽ മേവും കുടിലങ്ങളാരറിഞ്ഞൂ
തവ തു മതം മമ വിദിതം
നല്ലതു ചൊല്ലുവതിനില്ലൊരു കില്ലിനി
ഉചിതം രുചിതം
ദയിതം ഭജ തം പ്രസിതം പ്രഥിതം
രതിരണവിഹരണവിതരണചണനിവൻ
ഭൂമാവിഹ അണക നീയവനോടു
ദമയന്തി
നാഥാ നിന്നെക്കാണാഞ്ഞു ഭീതാ ഞാൻ കണ്ടവഴി -
യേതാകിലെന്തു ദോഷം
മാതാവിനിക്കു സാക്ഷിഭൂതാ ഞാനത്രേ സാപരാധാ -
യെന്നാകിൽ ഞാനഖേദാ ധൃതമോദാ
ചൂതസായകമജാതനാശതനുമാദരേണകാണ്മാൻ
കൌതുകേന ചെയ്തുപോയ പിഴയൊഴിഞ്ഞേതുമില്ലി-
വിടെ കൈതവമോർത്താൽ
താതനുമറികിലിതേതുമാകാ ദൃഢബോധമിങ്ങുതന്നെ
വരിക്കയെന്നെ നേരേനിന്നു നേരുചൊന്നതും
നേരുചൊന്നതും എന്നാടി കലാശിച്ചു നളനെ നമസ്കരിക്കുന്നു. ഞാൻ പറഞ്ഞതു സത്യമല്ലെങ്കിൽ വായുഭഗവാൻ എന്റെ പ്രാണനെ അപഹരിച്ചു കൊള്ളട്ടെ എന്നു കാണിച്ച് നമസ്കരിക്കുന്നു.
ബാഹുകൻ ഇതികർത്തവ്യതാ മൂഢതയോടെ ഉദാസീനനായി കാണപ്പെടുന്നു.
കേദാരഗൗളം
ആത്താനന്ദാതിരേകം പ്രിയതമസുചിരാ-
കാംക്ഷിതാലോകലാഭാൽ
കാൽത്താർ കുമ്പിട്ടിവണ്ണം കളമൊഴി പറയും
വാക്കു കേട്ടോരുനേരം
ആസ്തായം സ്വൈരിണീസംഗമകലുഷലവാ-
പാചികീർഷുസ്തദാനീ-
മാസ്ഥാം കൈവിട്ടു നില്ക്കും നളനൊരു മൊഴികേൾ-
ക്കായിതാകാശമദ്ധ്യേ.
ഇന്ദളം
വാതോഹം ശൃണു നള ഭൂതവൃന്ദസാക്ഷീ
രാജർഷേ തവ മഹിഷീ വ്യപേതദോഷാ
ആശങ്കാം ജഹിഹി പുനർവ്വിവാഹവാർത്താം
ദ്രഷ്ടും ത്വാമുചിതമുപായമൈക്ഷതേയം
(ചെണ്ട വലന്തല) ശംഖ്, പുഷ്പവൃഷ്ടി
അത്ഭുതത്തോടെ നളൻ അശരീരിവാക്ക് ശ്രദ്ധിക്കുന്നു. നളൻ ഏറ്റവും സന്തോഷത്തോടും സ്നേഹത്തോടും ദമയന്തിയെ എഴുന്നേല്പിച്ച് ആലിംഗനം ചെയ്തു സന്തോഷിപ്പിക്കുന്നു.
തിരശ്ശീല
രങ്ഗം എട്ട്: ഭീമന്റെ കൊട്ടാരം
ബാഹുകൻ, ഭീമൻ
സൗരാഷ്ട്രം-ചെമ്പട
ശ്ശോ. ത്രൈലോക്യപ്രാണവാക്യം കുരു നള, ജയ, ജീ-
വേ, തി വിദ്യാധരന്മാർ
കാലേസ്മിൻ തൂകിനാർ പൂമഴ ദിവി, ഭുവി കേൾ-
ക്കായി മങ്ഗല്യവാദ്യം,
ആലോക്യാശ്ചര്യമേവം നിരവധി നിഷധാ-
ധീശനും പേശലാങ്ഗീ-
മാലിങ്ഗ്യാലിങ്ഗ്യ പുത്രാവപി സമമഖിലൈഃ
പ്രാപ ഭീമം പ്രസന്നം
പദം 13 ഭീമൻ:
പ. സഫലം സമ്പ്രതി ജന്മം നിനയ്ക്കിൽ
ഇല്ലിനി മരിക്കിലും ക്ഷതി.
അനു. ഇഹലോകമിത,ഫലം മതമഖിലം,
അവലോകിതമഥ നിന്മുഖകമലം.
ച.1 ജീവിതമായതെനിക്കിവളേ കേൾ
ശ്രീവീരസേനനു നീയിവ ലോകേ,
ദൈവതകാരുണ്യംകൊണ്ടു വിലോകേ
ദിവസമന്വാധികൾ സന്തി ന കേ കേ?
യാവദസുവ്യയം, എനിക്കു കിനാവിലപി ഭയം,
പണ്ടേ മമ ഭാവമുരുദയം, നാരീരത്നം മൂവുലകിലിയം,
ഏവമേവ നീ, വിശേഷപൂരുഷ,
ജീവലോകപാവനാത്മപൗരുഷ,
ജീവ ചിരായ നിരായമയമൂഴിയിൽ,
മാ വിയോഗം വ്രജതമൊരുപൊഴുതും,
ആവിലമാകരുതാശയമാർക്കും
ഉഭാവിമൗ വാം വിധി തന്നു മമ നിധ സഫലം.
നളൻ
2. ദ്വാപരസേവിതനാം കലി വന്നു,
ദുഷ്ടനെന്നുള്ളിൽ കടന്നങ്ങിരുന്നു;
പാപമൊന്നിലങ്ങാശ വളർന്നു;
പറവതിതെന്തു? സുഖങ്ങളകന്നു;
നാടും നഗരവും എഴുനിലമാടശിഖരവും
എല്ലാം വിട്ടു മാടുനികരവും;
നിവാസമായ്ക്കാടും കുഹരവും,
ഭൂപലോകദീപമേ, നിനക്കൊരു
കോപശാപരോപലക്ഷമായഹം,
താവകമെയ്യിലണഞ്ഞി, നിമേൽ
പറയാവതോ, ശിവവൈഭവം ആയതു-
മാവതുമില്ലിഹ, ദൈവവിരോധമി-
തേ വരുത്തൂ ഇതി പറവതിനരിമ. സഫലം.
ഭീമൻ:
3 വീരസേനാത്മജ, വില്ലാളിമൗലേ,
വീര്യവതാം വരും വിപത്തുമപ്പോലേ;
സൂര്യസോമന്മാർക്കു രാഹുവിനാലേ,
സുനയ, നിനക്കു വന്ന തുയർ കലിയാലേ.
പോക സാ കഥാ, ഭവാനിനി
മാഴ്കൊലാ വൃഥാ, ഭൂലോകത്തിൽ
വാഴ്ക ശാസിതാ, ശതായുതവർഷജീവിതാ;
ശക്തിയുണ്ടു മുക്തിയോളം മായയ്ക്ക-
തസ്തമേതി മുക്തി ചേദുദേതി, വാ-
മത്തലിതോർത്തോളമിത്തൊഴിൽ തോന്നിയ-
താസ്തികോത്തമ, കീർത്തിമതാംവര,
പാർത്ഥിവ, ഞാനതിവാർദ്ധകബാധിതൻ
കാത്തുകൊള്ളുവാൻ മതി തവ മതിഗതി. സഫലം
രങ്ഗം ഒൻപത്: കുണ്ഡിനരാജധാനി
നളൻ, ഋതുപർണ്ണൻ
മോഹനം- അടന്ത
ശ്ളോ. ഭീമേ ജാമാതൃസന്ദർശനമുദിതമതൗ
തന്മതേനോന്മയൂഖ-
ശ്രീമദ്രത്നോപ്തകേതൂദ്ഭടപടപിഹിതാർ-
ക്കേന്ദുതാരേ പുരേസ്മിൻ
പ്രാതഃ പ്രീതൈരുപേതോ നള ഇഹ സുദിനേ
ഹന്ത! ദിഷ്ട്യേതി പൗരൈർ-
ഗ്ഗീതാമാകർണ്ണ്യ വാർത്താം സകുതകമൃതുപർ
ണ്ണോവദത് പുണ്യകീർത്തിം.
പദം 14. ഋതുപർണ്ണൻ
പ. ഈശ്വരകാരുണ്യം കൊണ്ടേ നിഷ-
ധേശ്വര, നിന്നെ ഞാൻ കണ്ടേൻ.
അനു. ആശ്രയം നീയിങ്ങെല്ലാർക്കും പണ്ടേ
തനുജിതകാമൻ പണ്ടേ
മഹീതലസോമൻ പണ്ടേ പാർക്കിൽ. ഈ
ച.1 എന്തെല്ലാം ചെയ്തേനപരാധം നിന-
ക്കെന്നു നമുക്കില്ല ബോധം,
എനിക്കിന്നതുകൊണ്ടുള്ളിൽ ഖേദം,
നീയെൻ തലയിൽ വയ്ക്ക പാദം;
എന്നിയില്ലാധിതണുപ്പനല്പം,
എന്നതുകൊണ്ടെനിക്കില്ലൊരിളപ്പം. ഈ
2 മൂർത്തികണ്ടാലഭിരാമൻ, വിദ്യ-
യോർത്തുകണ്ടാലോ, നീ ഭീമൻ, നമ്മിൽ
മൈത്രമിനി വേണം ധീമൻ! എന്നും,
നാത്ര ശങ്കാ പുണ്യനാമൻ!
വാസ്തവമോർക്കിലുദർക്കമനർഘം,
ഹാർദ്ദത്തിനില്ലിങ്ങെനിക്കൊരിളക്കം. ഈ
3 പരിതാപം പോയങ്ങകന്നു, നമ്മിൽ
പരിചയവായ്പുമിയന്നു, അസ്മത്-
പരിപന്ഥികൾ പോയമർന്നു, ദൈവ-
പരിണാമം നന്നെന്നു വന്നു.
പരിതോഷമുള്ളിലെഴുന്നുയരുന്നു,
പരമതുകൊണ്ടു ഞാനിന്നിതിരന്നു. ഈ
പദം 15 നളൻ:
പ. പ്രേമ തേ തു വൃണേ ഋതുപർണ്ണഭൂമിപാലമണേ
അനു. കാമരമ്യകളേബര, താമരബന്ധുകുലവര, പ്രേമ.
ച. 1 അപരാധം ചെയ്തതു ഞാനങ്ങറിഞ്ഞു-
കൊണ്ടത്രേ വീര്യവാരിനിധേ,
അമ്പെഴും നിൻമുമ്പിൽനിന്ന, നൃതം പറഞ്ഞീലേ ഞാൻ
ധീരമതേ,
അപരമില്ലൊരു പിഴയറിയാതെപോലും മമ സാരമതേ,
അറിഞ്ഞുകൊണ്ടരുതെന്നിലരസത രണജിത,
വൈരിതതേ, രസസാരരതേ, പരം. പ്രേമ.
2 അതിസുഖവാസമിങ്ങു സുലഭമാമവനിയി,ലതു ധരിച്ചേൻ;
അതുമൂലം നിന്നെസ്സേവിച്ചയി, നിന്മതങ്ങളെ ഞാ-
നനുസരിച്ചേൻ,
അറിയാതെ പോയി മൂവാണ്ടായി കാലമിപ്പോൾ,
അതു നിനച്ചേൻ,
അതിശയമത്രയുണ്ടങ്ങയി! നിൻ ഗുണത്തിനതു-
മനുഭവിച്ചേൻ, ഉള്ളിലഭിരമിച്ചേൻ ചിരം. പ്രേമ.
3 അക്ഷഹൃദയം വിദ്യ അറിഞ്ഞപ്പോൾ മമ വിപദസ്തമയം,
അശ്വഹൃദയം നിനക്കധുനാ തരുവൻ, വരുമദ്ധ്വരയം,
അക്ഷയം നമ്മിലൈകമത്യ,മിനി നമുക്കുണ്ടത്യുദയം;
അസ്തു പകുതി നമ്മിൽ പുകൾ കൊണ്ട,-
സ്ഥിരമത്രേ വിത്തചയം, നമുക്കസ്തു ജയം ഭുവി പ്രേമ.
രങ്ഗം പത്ത്: ഭൈമിയുടെ അന്തഃപുരം
കേദാരഗ്ഡം-ചെമ്പട
ശ്ളോ. ഈവണ്ണം ചൊല്ലി വിദ്യാം നളനുടനൃതുപർ-
ണ്ണന്നു നല്കീ മുഹൂർത്തേ
ഭാവം നന്നായ്ത്തെളിഞ്ഞങ്ങഥ നിജനിലയം
പുക്കു സാകേതനാഥൻ,
വൈവർണ്ണ്യം നീക്കി വാണു രമണിയൊടു നളൻ
കുണ്ഡിനേ മാസമാത്രം,
താവന്നിർവ്യാജരാഗം രഹസി ദയിതതോ-
ടേവമൂചേ കദാചിത്.
പദം 16 നളൻ:
പ. വല്ലഭേ, മമ വാക്കുകേൾക്ക നീ വനിതാരത്നമേ
അനു. കല്യശീലേ, കമലനയനേ, കാമിനിമാർകുലമൗലേ,
ച. 1 കാലം കല്യാണി, മൂന്നു വർഷമായി നമ്മുടെ രാജ്യം
ഖലനനുഭവിക്കുന്നൂ കൃതഹർഷനായി
തസ്കരനായ പുഷ്കരൻ
കലി തുണയ്ക്കയാൽ ബലപുഷ്കലൻ,
കരുത്തുകൊണ്ടു ഞാൻ മുഷ്കരൻ,
തദ്വധം ന ദുഷ്കരം. വല്ലഭേ.
2. സ്വൈരം നീ വാഴ്ക താതനിലയനേ
സുതരോടും കൂടെ സുഭഗേ,
ചില ദിനമിവിടെ സുവദനേ, ഞാൻ
ചെന്നു രിപുനിധനം ചെയ്തിങ്ങയയ്ക്കുന്നു തവ വാഹനം
താവകമിഹ സദനം പ്രീതനാഗരികജനം വല്ലഭേ.
ദമയന്തി:
3. നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന
നഹി മേ സന്താപമന്തം വരികിലോ,
സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം,
പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ,
പ. വല്ലഭ, മമ വാക്കു കേൾക്ക നീ, വന്ദേ നിൻ പദം.
രങ്ഗം പതിനൊന്ന്: നിഷധ രാജധാനി
ശങ്കരാഭരണം - അടന്ത
ശ്ളോ. ആമന്ത്ര്യ കാന്താം വിരഹാസഹാം താം
ഭീമം തതോന്യാനപി നൈഷധോസൗ
ശ്രീമന്തമാരുഹ്യ ഗജം സസൈന്യോ
ഹേമന്തവത് പുഷ്കരഹാനയേഗാത്. 16
പദം 17 നളൻ:
പ. അതിപ്രൗഢാ, അരികിൽ വാടാ, ചൂതു പൊരുവാനായ്
അതിപ്രൗഢാ, അരികിൽ വാടാ
അനു. മമ പ്രാണപര്യന്തം മറ്റൊന്നില്ല വേല. അതി.
ച. 1 ഇനിയുമൊരിക്കലെന്നെജ്ജയിക്കേണ,മതിനു
പണയം പറയാ,മതു ധരിക്കേണം,
ധനവും പ്രാണനും തോറ്റാലൊഴിക്കേണം, ജയിച്ചാൽ
മനവും തെളിഞ്ഞു രാജ്യം ഭരിക്കേണം, സുഖിക്കേണം. അതി.
2. പണ്ടേ ഇരുന്ന ധനം നിനക്കു ഞാൻ തന്നു,
രണ്ടാമതും നേടിനേൻ കനക്കെ ഞാൻ.
മിണ്ടാതിരിക്കും താപം തണുക്കിൽ ഞാൻ, ഇനിയോ
മിണ്ടീടാം മഹാദേവൻ തുണയ്ക്കയാൽ നിനയ്ക്ക നീ. അതി.
3. ദ്യൂതമിനിത്തുടർന്നാലപജയമെന്നു
ചേതസി നിനയ്ക്ക നീ, യദി ഭയം
നീ തരിക മേ മഹംരണമയം എനിക്കോ
ഭേദമില്ലോ,രുപോലെ തദൂഭയം ദൃഢജയം അതി.
ശ്ളോ. ധീരോദാത്തഗുണോത്തരോദ്ധുരസുസം-
രബ്ധോദ്ധതാർത്ഥാം ഗിരാം
സ്വൈരാരാദ്ധവിധാതൃദാരവിഹിതോ-
ദാരപ്രസാദാന്മുഖാത്
ആരാദാർത്തമനാ മനാങ്ങ്നിശമയൻ
മനാഭിമാനോന്മനാ
ദൂരാപാസ്തനയഃ സ്മ പുഷ്കര ഉപേ-
ത്യാഭാഷതേ നൈഷധം.
പദം 18 പുഷ്കരൻ:
പ. നന്നേ വന്നതിപ്പോൾ നീ താൻ നള, നരലോകവീര,
അനു. നയനിധേ, നീയും ഞാനും നവനവനൈപുണം
ദേവനരണം ഇന്നു ചെയ്തീടണം. നന്നേ.
ച. 1 മുന്നേയുള്ള ധനങ്ങൾ മുഴുവനേ ഇങ്ങടങ്ങി,
മുദ്രിതമതിരഹമതിതരാം,
ഉദ്രിക്തമായതു മദ്ബലംബഹു-
വിദിതചര,മിനി ദേവനേ
ജയമെങ്കിലെന്തിനു ശങ്കയിന്നിഹ?
നിന്നെ വാനവാസത്തിനയച്ചേനേ, പിന്നെ
വന്നാനേ, നന്നധികം, ഒന്നു നിർണ്ണയം
വീരസേനനന്ദന, മൂഢ, മൂഢ.... നന്നേ.
2. പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊല്ക
പൂവലണിതനുരമണിയൊഴിയവേ,
ബുദ്ധിശക്തിയുമസ്തമിച്ചിതു
താവും വസനമോ ഭൂഷണങ്ങളോ
നാവോ വാണിയോ ഭീമസേനയോ
പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊൽക,
പുതുമധുമൊഴിയാളാം ഭൈമിയെ പുണരുവതിന്നു മേ
സമ്പ്രതി തരുവാനോ നീ വന്നു?
നേരറിഞ്ഞേ നേ നള! വെരസേനേ, നന്നേ.
നളൻ:
3. പ്രൗഢത ഭാവിച്ചു പേ പറവതോ മൂഢ?
പേടി ലവമതു പോയിതോ തവ
പേശലാങ്ഗി മത്പ്രേയസീം പ്രതി?
പാടവം കപടത്തിനെന്നിയേ
എന്തിനുള്ളതു ഹന്ത തേ? വദ.
കൂടസാക്ഷിയല്ലയോ, നീയെടാ?
നാടീരേഴിന്നും ചോടേ നീ വീഴണം നരകത്തിൽ
നീചമാനസ, നിന്നെ വീടുവാനോ?
പ. നന്നേ ചൊന്നതിപ്പോൾ നീ താൻ നയാനയബോധഹീന!
രങ്ഗം പന്ത്രണ്ട്: നിഷധരാജഗൃഹം
തോടി - ചെമ്പട
ശ്ളോ. വാദിച്ചേവം കയർത്തൂ വടിവൊടിരുവരും
ചൂതിനായങ്ങെതിർത്തൂ
മോദിച്ചേ വന്നടുത്തൂ പലരുമിഹ നള-
ന്നന്നു ദാക്ഷ്യം പെരുത്തൂ
ബാധിച്ചോനെക്കെടുത്തൂ ബഹുജനനടുവേ
വൈരമുൾക്കൊണ്ടടുത്തൂ,
ശാസിപ്പാൻ വാളെടുത്തൂ ചകിതമവരജം
പാരമാടൽപ്പെടുത്തൂ. 18
പദം 19 നളൻ
പ. ജീവതം തേ സംഹരാമി നാവു മൂർന്നേ ഭാവമുള്ളൂ
ദുർമ്മതേ, നീച, ചിരായ വേപസേ കിം?
അനു. ആവിലിതശശികുലം അതിചപലമാശു നിന്നെ
ഞാനിന്നു കൊല്ലുകിലാറുമോ ചീർത്തൊരു വൈരം?
അപരാധജാതമേതേതുവിധം മമ! ജീവിതം.
ച. കൊല്ലുവാനിന്നല്ല, ദുരാശയ,
കോപമധികമുണ്ടെങ്കിലും എനി-
ക്കല്ലയോ പണയം വച്ചു ചൂതിനി-
ങ്ങുള്ളൊരു ധനചയം ജീവനും, നവ-
പല്ലവാങ്ഗി മധുരവാണി ഭൈമിയു-
മിങ്ങുവന്നു, നീ പറഞ്ഞ വാക്കിനു
നല്ല ശിക്ഷയെന്തു വേണ്ടുവെന്നതു
നിധനമെങ്കിലതു നമുക്കു ചേർന്നതും. ജീവിതം.
2. ധൃഷ്ടനായി നീ പണ്ടു ജയിച്ചതു കിതവ,
ന തവ കേൾ കുശലതാ, കലി-
ദുഷ്ടമായി മന്മാനസമനുദിന-
മിന്നിതകതളിരിലവഗതം, തവ
പിഷ്ടപേഷമതിനു ദുഷ്ട, നിഷ്ഠുര-
മുഷ്ടിഘട്ടനം ദ്രഢിഷ്ഠമെങ്കിലു-
മൊട്ടുമില്ല ശിഷ്ടലോകകൗതുകം
കരിണമേവ ഹരി ന ഹന്തി കിരിമപി. ജീവിതം.
3. നീരസം നിന്ദാപദമതിതരാം
വീരസേനസുതനേകദാ കൃത-
വൈരമാതുരം ഭ്രാതരം കൊന്നു
ചുതു പൊരുതു ബത രോഷിതനായി തി
പാരിലിന്നു വീരമായ പരിഷകൾ
പാഴ്പറഞ്ഞു പരിഹസിപ്പരെന്നതു
പാരമിങ്ങസാരതേതി ചേതസി
ഭാവനാ ഭവാനു ജീവനൗഷധം. ജീവിതം.
മോഹനം- ചെമ്പട
ശ്ളോ. കൊല്ലാഞ്ഞാലോ കൊൽകിലോ നല്ലതെന്ന-
ങ്ങുല്ലാസത്തോടോർത്തു നിന്നൂ നളൻതാൻ
നില്ലാതോളം കൗതുകാൽ വന്നിതപ്പോൾ
കല്യാണാത്മ ഹംസരാജാ ബഭാഷേ.
പദം 20 ഹംസം:
പ നിഷധേന്ദ്ര, ബന്ധുകുമുദാകരചന്ദ്ര,
നീ ജയിക്ക നയവാരിധേ,
അനു. ഹൃഷിതരോമാസ്മി ഞാനിഹ സഖേ, സമവാപ്തൻ
വിഷമങ്ങൾ തീർന്നു തേ വീര്യമുണ്ടായ്വരിക. നിഷ.
1 ബന്ധുവാകിൽ വിപദി വേണ്ടൂ ഭവ്യം വരുമ്പോളാരില്ലാത്തൂ?
എന്നു ഞാനറിഞ്ഞിട്ടും വന്നില്ലിത്രനാളും,
വെന്തു മേ ഹൃദയമാകിൽ എന്നതുകൊണ്ടെന്തു ഫലം?
എന്തുചൊല്വൂ, അന്യായം നിന്നോടു കലിവിരോധം. നിഷ.
2 നളിനഭവനിലയനാൽ ഞാനിഹാഗതനായി,
നള, നിന്നോടൊന്നു ചൊല്ലുവാനരുളിച്ചെയ്തു ധാതാ:
നലമൊടേ ഭൈമിയോടുമൊരുമിച്ചു നീ ധരണി തന്നിൽ
നവനവവിഭൂതിരസമനുഭവിച്ചു വസിക്ക എന്നു നിഷ.
3 പുനരപി വിശേഷിച്ചൊന്നരുളിയതു കേൾക്ക നീ:
ഭുജബലനിധേ, വധിയായ്ക പുഷ്കരനെ എന്ന്.
ഭുവി ദിവി ച തവ കീർത്തി ദുരിതഫലശമനീ തി
ഭുവനപതിയനുഗ്രഹിച്ചു ഭൂപ, തേ കുശലമസ്തു. നിഷ.
പന്തുവരാളി- പഞ്ചാരി
പദം 21 നളൻ:
പ. സ്വാഗതം ദയാപയോനിധേ, ഹംസരാജ,
ഭാഗധേയപൂരവാരിധേ,
അനു. ഏകതാനതാ നിനക്കു ശോകതാനവേ മമൈവ. സ്വാ.
ച. 1 എന്നെ നീ മറന്നുവെന്നു ഖിന്നനായി ഞാനിരുന്നു
ധന്യചരിത, വന്നതിന്നു നന്നുനന്നഹോ!
മുന്നമാധികർണ്ണധാരനിന്നുമരികിൽ വന്നുചേർന്നു,
വന്നു മേ വിപന്നിരാസമെന്നു നിർണ്ണയം ഹംസരാജ! സ്വാ.
2. പുഷ്കരാസനാജ്ഞ കേട്ടു പുഷ്കലാദരേണ ഹന്ത!
പുഷ്കരാ,ഭവാനെ ഞാൻ വിധിക്കയില്ലിനി;
ത്വത്കൃതാപരാധമല്ല, ദുഷ്കലീഹിതം തദഖിലം
മത്കുലീനനായി നീയിരിക്ക ഭൂമിയിൽ സുഖേന.
പ. പോക വാഴ്ക നീ യഥാസുഖം ത്വയി മമാസ്തു
പൂർവ്വതോപി പ്രചുരകൗതുകം.
പുഷ്കരൻ:
3. ക്ഷോണിതപാല, ഞാനൊരോന്നേ ബാലചാപലേന ചെയ്തു
കാണതഖിലവും നരേന്ദ്ര, കലിവിലാസമേ.
പ്രാണനേയും പണയമാക്കി മൗനമിനിയെനിക്കു നല്ലൂ,
നൂനം ഭവദധീനം നിധനമവനമെങ്കിലും.
പ. അവനിപാലധൂർവ്വഹോ ഭവാനഹോ ഭുവോ
നള, ചിരായ സാർവ്വഭൗമനായി വാഴ്ക നീ.
സൗരാഷ്ട്രം - അടന്ത
ശ്ളോ. പുഷ്കരൻ മനസി പുഷ്കലമോദം
പുക്കു വാണു നിജമേവ നികേതം
സത്കൃതിം നളകൃതാം സ ഗൃഹീത്വാ
തത്ക്ഷണം നളമുവാച ഖഗേന്ദ്രഃ 20
പദം 22 ഹംസം:
പ. അഖിലം കല്യാണം നമുക്കിനി അവികലമമിതഫലം.
അനു. അകിലിൻ മണമെഴും നിൻഗുണപരിമളം
അഖിലഭുവനങ്ങളിൽ ഇണങ്ങി വിളങ്ങീടേണം. അഖിലം.
1. അപത്തകന്നൊരു നിന്നെക്കണ്ടേൻ, നിന്നോ-
ടാതിഥ്യമാധുര്യം ഞാൻ കൈക്കൊണ്ടേൻ,
ആധി ബാധിച്ചിന്നു കുതുകം പൂണ്ടേനേറ്റം
ജാതിചാപല്യമോ നമുക്കു പണ്ടേ,
സുദിനമെത്രയുമെന്നു ചൊൽവോരതിനു കുറ്റവുമുണ്ടുചെറ്റിഹ
സുതനോടും നിജസുതനോടും സഹ
സുതനു ഭൈമി വരായ്കയാൽ. അഖിലം.
(മോഹനം)
നളൻ:
2. അരികത്തു വന്നിരിക്ക സഖേ, ഹംസ,
പെരികെ ത്തെളിഞ്ഞിതെനിക്കയി, കേൾ,
നരകത്തിൽനിന്നു കരയേറിനേനറിക
അരികിൽ തലോദരി വരികിലിപ്പോൾ
സരസിജാസനശാസനം മമ
ശിരസി ഭൂഷണമാക്കി നീയിഹ
ഹരിണനേർമിഴി ഭൈമി വരുവോള-
മരികിൽ മമ വാസം പിരികൊല്ലാ. അഖിലം.
ഹംസം:
3. ഇനി വരും കുശലങ്ങൾ മേൽക്കുമേലേ; കാൺക
മുനിവരൻ നാരദനിതാ വരുന്നൂ;
ഭണിതമേതദീയം കേട്ടുകൊൾക, ദുഃഖ-
കണിക പിന്നെയില്ല കണികാണുവാൻ.
മനുജനായക, മുനിയെ മാനയ,
മനസി മമ കൊതി പെരുത്തു കേളിഹ
സരസി ചെന്നു വിരുന്നുമുണ്ടു
വരുന്നു ഞാൻ തവ പരിസരേ. അഖിലം
മദ്ധ്യാമവതി - ചെമ്പട
ശ്ളോ. വിവൃണ്വതീനാം പ്രണയം പചേളിമം
സുവർണ്ണഹംസസ്യ ഗിരാമഥാവധൗ
വിപന്നസന്താപഹരഃസമാഗതോ
നൃപം നമന്തം നിജഗാദ നാരദഃ 21
പദം 23 നാരദൻ:
പ. വീരലോകമണേ, ചിരം ജീവ
നിഷധേന്ദ്ര, വിരസേനസുത,
അനു. വാരിജസംഭൂതി മേ പിതാ
വരദനായി കാരുണ്യശാലീ വീര.
ച. 1 എന്നോടൊന്നരുളി ജഗദ്ഗുരു
യാഹി നാരദ, ഭൂപൻനളനൊടു
ഭൈമിയേയുമിങ്ങാത്മജന്മാരെയും വീര.
മേളയേതി തം ഭീമമഭിധേഹി.
2. കലികൃതമഖിലമഘമകന്നിതു,
നളനപി മങ്ഗലമവികലമുദയതു.
സതികളിൽമണിയൊടു നീ പുരം പ്രവിശ,
സന്മുഹൂർത്തവും സരസ്വതീ വദതു. വീര.
3. ഭാരതിയാലുദിതം സമയവു-
മാശു സങ്ഗതമിന്നു നൃപാലക
ഭീമഭൂമിപനും ഭൈമിയും വന്നതു
സേനയാ സഹ കാണിതു നരേന്ദ്രാ. വീര.
(മദ്ധ്യമാവതി)
ശ്ളോ. ഈവണ്ണം നാരദൻ വന്നരുളിന വചസാ
തോഷിതേ നൈഷധേന്ദ്രേ
താവും മങ്ഗല്യവാദ്യദ്ധ്വനിതബധിരിതാ-
ശേഷദിക്ചക്രവാളം
സൗവർണ്ണേദ്ദണ്ഡകേതുപ്രചുരവരചമൂ-
വേഷ്ടിതോ ഭീമനും വ-
ന്നാവിർമോദംപുരസ്താത് സഹ നിജസുതയാ
വ്യാഹരദ്വൈരസേനിം 22
******************
</poem>
[[വർഗ്ഗം:നളചരിതം ആട്ടക്കഥ]]
gof6rjh6l305p2vjyf3gvjbsdvioep3
214657
214656
2022-08-20T14:02:14Z
117.217.197.117
wikitext
text/x-wiki
{{header
| title = നളചരിതം നാലാം ദിവസം
| genre = ആട്ടക്കഥ
| author = ഉണ്ണായിവാര്യർ
| year =
| translator =
| section =
| previous = [[നളചരിതം മൂന്നാം ദിവസം]]
| next =
| notes =
}}
ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ നാലാം ദിവസം
(നളചരിതം ആട്ടക്കഥ നാലുദിവസങ്ങളായി രചിച്ചതിൽ അവസാനത്തെ ദിവസം. ഇതോടെ നളചരിതം ആട്ടക്കഥ സമ്പൂർണ്ണം)
<poem>
നളചരിതം ആട്ടക്കഥ
നാലാം ദിവസം
ഭൈരവി - ചെമ്പട
ശ്ളോകം. ഖലൻകലിയകന്ന നാൾ കരളിലോർത്തു തൻ കാമിനീം
നളേ കില നടേതിലും നയതി സത്വരം തം രഥം
അലം ബത നിലിമ്പരും ഹൃദി പുലമ്പിനാർ വിസ്മയം
വിളംബിതഗതിർബഭാവരുണസൂതനസ്തോന്മുഖൻ. 1
പദം 1 കവിവാക്യം:
പ. അതിതൂർണ്ണമെഴുന്നരുളി ഋതുപർണ്ണഭൂപൻ
അനു. മധുനേർവാണീപാണിഗ്രഹണ-
കുതുകവേഗാത് പുളകിതരൂപൻ, അതി.
ച. 1 മണിഭൂഷണമണിഞ്ഞു മെയ്യിൽ
മണിചിലയുമമ്പുംകൈയ്യിൽ
മനമനങ്ഗശരതീയിൽ മറുകി,യാധിയിൽ
വനിതമാരണിമാണിക്കപരിണയനമനോരാജ്യം
അനവധിയനുഭവിച്ചു താനകമേ ആനന്ദിച്ചു. അതി.
2. ദർപ്പിതവിരോധികാലൻ, ദർപ്പകവിലുപ്തശീലൻ,
ദർപ്പണദർശനലോലൻ, ദർപ്പകോജ്ജ്വലൻ,
മുപ്പാരിലും പുകൾകൊണ്ട കോപ്പേൽമിഴിതൻവിരഹാത്
കല്പമെന്നു കല്പിപ്പവനല്പമപി കാലലവം അതി.
3. വാർഷ്ണേയൻ പറഞ്ഞുകേട്ടു വഴി കഴിഞ്ഞവാററിഞ്ഞു
കോഷ്ണമാതപവും കണ്ടു കൗതുകാകുലൻ,
ബാഹുകനെബ്ബഹുമാനിച്ചു വാഹനവരത്തിലൂടെ
ബാഹുബലജലരാശി വടിവെഴുന്ന കുണ്ഡിനത്തിൽ. അതി.
രങ്ഗം ഒന്ന്: കുണ്ഡിനപുരം
കല്യാണ് - ചെമ്പട
ശ്ളോ. ഉപഗമ്യ സ കുണ്ഡിനം പുരം ത-
ന്ന്രുപസഞ്ചാരവിഹീനമേവ പശ്യൻ
അതികുണ്ഠമനാ ജഗാമ ചിന്താ-
മൃതുപർണ്ണോഥ വിഷണ്ണതാവിവർണ്ണഃ
പദം 2 ഋതുപർണ്ണൻ: (ആത്മഗതം)
പ. ഉർവ്വീസുരചാപലം പെരുതേ, പാരിൽ
സർവ്വവിദിതം കേവലം.
അനു. നിർവ്വിചാരം പുറപ്പെട്ടു നിജപുരാത്
അതിഹാസപദമാസമിതിഹാസകഥയിലും. ഉർവ്വീ.
ച. 1 അബദ്ധമോതിനാൻ വന്നോരാരണൻ, വ-
ന്നടുത്താനെന്നോടന്നേരം മാരനും,
തൊടുത്താനമ്പുകളിദാരുണം, പേ-
പ്പെടുത്താനെന്നെയീവണ്ണം ക്രൂരനകാരണം ഉർവ്വീ.
2. മഥനംചെയ്വതിനന്യധൈര്യവും മ-
ന്മഥനത്രേ പടുതയും ശൗര്യവും;
അഥ നല്ലതെനിക്കെന്തു? കാര്യവും? അ-
കഥനമെന്നുറച്ചേൻ ഗാംഭീര്യവും വീര്യവും. ഉർവ്വീ.
3. വിധിവിധുവിധുമൗല്യവാരിതാ മ-
ദ്വിധേ പാഴായ്‌വരാ മാരശൂരതാ
വിധുരത ഇനിയെന്നാൽ ദൂരിതാ, ഈ
വിദർഭവിഷയമെന്നാലെനിക്കെന്തു ദൂരതാ? ഉർവ്വീ.
------------
രങ്ഗം രണ്ട്: ഭൈമീഗൃഹം
ദമയന്തി, തോഴി
പുന്നാഗവരാളി-ചെമ്പട
ശ്ളോ.
അഥ ദമയന്തി താനഖിലമേവ സുദേവമുഖാൽ
ദ്രുതമൃതുപർണ്ണനിന്നുവരുമെന്നുപകർണ്ണ്യമുദാ
അനിതരചിന്തമാസ്ത മണി സൌധതലേ വിമലേ
രഥഹയഹേഷ കേട്ടുദിതതോഷമുവാച സഖീം
ദമയന്തി രംഗത്തിന്റെ നടുവിൽ ഇരിക്കുന്നു. ചെവിടോർത്തും ഉൽകണ്ഠയോടും അടുത്തു തോഴി കേശിനി നിൽക്കുന്നു.
ദമയന്തി
പല്ലവി
തീർന്നു സന്ദേഹമെല്ലാം എൻ തോഴിമാരേ
തീർന്നു സന്ദേഹമെല്ലാം
അനുപല്ലവി
തീർന്നു വിഷാദമിദാനീം ഇന്നു
തെളിഞ്ഞിതെന്നിലാന്ദ്രാണീ
ചേർന്നു പർണ്ണദനാം ക്ഷോണീദേവാണീ
നേർന്ന നേർച്ചകളെല്ലാം മമ സഫലാനി.
ഭൂതലനാഥനെൻ നാഥൻ വന്നു
കോസലനാഥനു സൂതൻ
മാതലിതാനും പരിഭൂതനായിതിന്നു
മോദലാഭം ബഹുതരമതുമൂലം
ഈ പദം ഇരുന്നാടുകയും ചൊല്ലായാടുകയും പതിവുണ്ട്, ചൊല്ലിയാട്ടമാണെങ്കിൽ പതിവുപോലെ ഇരട്ടിവേണം.
നാദമസാരം കേൾക്കായി രഥ-
കേതുവിതല്ലോ കാണായി
ചാരേ വന്ന തേരിലാരു മൂവരിവർ
വൈരസേനിയില്ല നീരസമായി.
മാരുതമാനസവേഗം കണ്ടു
തേരതിനിന്നതുമൂലം
വീരസേനസുതസാരഥിയുണ്ടിഹ
ഭൂരിയത്നമഖിലം മമ സഫലം.
മൂന്നാം ചരണത്തിനു മുമ്പായി ദമയന്തി തേരിന്റെ കൊടിക്കൂറപാറുന്നതും തേരിലുള്ളവർ ആരെന്നു സൂക്ഷിച്ചുനോക്കുന്നതും നളനില്ലെന്നുകണ്ട് ഇച്ഛാഭംഗപ്പെടുന്നതുമെല്ലാം നടിയ്ക്കുന്നു. പിന്നെ സഖിയോടായി - അല്ലയോ തോഴി! ഇനി വേഗം നീ പോയി ഈ സൂതൻ ആരാണെന്ന പരമാർത്ഥം അറിയാൻ ഉത്സാഹിച്ചാലും. വരൂ. (കൈകോർത്തു പിടിച്ചു മാറി)
തിരശ്ശീല
രംഗം നാല്
ശങ്കരാഭരണം - ചെമ്പട
സായാഹ്നേസൌ പുരമുപഗതോ മണ്ഡിതഃ കുണ്ഡിനാഖ്യം
ജ്ഞാത്വാ ഭൈമീ പരിണയകഥാം ഹന്ത മിത്ഥ്യേതി ധീമാൻ
പൌരൈരാവേദിതനിജഗതിം ഭീമമേത്യർത്തുപർണ്ണ-
സ്തത്സല്ക്കാരപ്രമുദിതമനാസ്സംകഥാം തേന തേന.
ഭീമരാജൻ:
കിമു തവ കുശലം മനുകുലനായക
കിന്നു മയാ കരണീയം?
പരിജനമില്ലാരും പരിച്ഛദമൊന്നുമില്ല
പാർത്ഥിവേന്ദ്ര പറയേണം
പരിചൊടു നിൻ വരവു കാരണം കൂടാതെയല്ല
പരമൊന്നുണ്ടുള്ളിൽ പ്രണയം കരുതീട്ടതും
ഇതു കരുതുന്നേരം കുതുകമെനിക്കു പാരം
എന്തെന്നല്ലീ പറയാമേ
പുരവും പരിജനവുമിതുതന്നെ തനിക്കെന്നു
പരമാർത്ഥം ബോധിച്ചല്ലോ പരിചോടു വന്നു ഭവാൻ
സുകൃതിഞാനെന്നതു സംശയമേതുമില്ല
സൌഖ്യമായി ഹൃദയേ മേ
സുകൃതമില്ലാതവർക്കു സുചിരം പ്രത്നംകൊണ്ടും
സുജനസംഗമമുണ്ടോ സുലഭമായി വരുന്നൂ?
ആനന്ദഭൈരവി --ചെമ്പട
ഋതുപർണ്ണൻ
ഭീമനരേന്ദ്ര മേ കുശലം പ്രീതിയോടെ കേൾക്ക ഗിരം
പലനാളായി ഞാനോർക്കുന്നു തവ പുരേ വന്നീടുവാൻ
മുറ്റുമതിന്നയി സംഗതിവന്നു മറ്റൊരു കാര്യമേതുമില്ലാ
തവ ഗുണങ്ങളോർക്കുമ്പോൾ അവധിയുണ്ടോ ചൊല്ലുവാൻ
ത്വദ്വിധന്മാരെക്കാണ്മതിതല്ലോ സുകൃതസാദ്ധ്യം മറ്റേതുമില്ലാ
പരിചയവും വേഴ്ചയും പെരികയില്ലേ നാം തമ്മിൽ
പറ്റലർകാല! ഭാഗ്യലഭ്യം പാരിൽ ഭവാദൃശ സംഗമമല്ലോ.
തിരശ്ശീല
രംഗം അഞ്ച്
ദമയന്തി - തോഴി
ഘണ്ടാരം - ചെമ്പട
താമര ബന്ധുവംശമുടയോരവനിപതിലകൻ
ഭീമനരേന്ദ്രനൊടുമൊരുമിച്ചരമത കുഹചിൽ
ഭീമജയാകിലാകുലമനാ രമണനെ അറിയാ-
ഞ്ഞാമയഭൂമധൂമമലിനാ സഖിയെ നിരദിശൽ
രണ്ടാംരംഗത്തിലെ നിലതന്നെ. ദമയന്തി നൈരാശ്യത്തോടെ തോഴിയോട്:
പല്ലവി
സ്വല്പപുണ്യയായേൻ ഞാനോ
തോഴിയെന്മെഴി കേൾ നീ
അനുപല്ലവി
സുപ്രസന്നവദനം രമണം
കാണ്മനെന്നു കാമകോടിസുഷമം
വിരഹമോ കഠോരം കടലിതു
വീതഗാധപാരം
വിധുരവിധുരമിതിൽ വീണുഴന്നു
വിഷമമെന്നുറച്ചു വേദന പാരം
വിരവിനൊടെന്നാൽ നീയതെല്ലാം
വീര്യപുമാനെ കാണ്മാനയി വേല ചെയ്യേണം
വികൃതരൂപമേതതൃതുപർണ്ണ-
ഭൂമിപാലസൂതം
വിദിത നിഷധപതി വീരനെന്നു
വിരവിൽ വന്നു ചൊല്ലി ഭൂസുരനേകൻ
തിരകവനോടു പോയി നീയതെല്ലാം
ധീരനവന്റെ മൊഴി കേട്ടു വീണ്ടുവരേണം
അശനശയനപാനം കഥമവ-
നതുമറിഞ്ഞീടേണം
ഒളിവിൽ മരുവിപുനരോടിവന്നു
സകലമാശു മമ കേശിനി ചൊല്ലേണം
കളയരുതേ നീ കാലമേതും
ക്ളേശവിനാശനത്തിനു നൂനം കൌശലമേതൽ
സഖിയോട് അതുകൊണ്ട് ഇനി വേഗം നീ പോയി വരിക.
സഖി: ഞാൻ വേഗം പോയിവരാം എന്ന് കാണിച്ച് മാറിപ്പോകുന്നു.
തിരശ്ശീല
സ്വല്പപുണ്യയായേൻ എന്ന പദവും തീർന്ന് സന്ദേഹമെന്ന പദംപോലെ ഇരുന്നിട്ടാടാം
രംഗം ആറ്
ബാഹുകൻ - കേശിനി
പന്തുവരാളി - ചെമ്പട
പ്രിയദർശനപ്രസിതയാ ബത ഭീമജയാ
നള ഇതി ബാഹുകേ ജനിതസംശയമാനസയാ
ഇതി കില കേശിനി നിഗദിതാ നളമേത്യജവാ-
ദ്രഥഗതമന്വയുങ്ക്ത കുശലാ കുശലം കുശലാ
ബാഹുകൻ വലതുവശം ഇരിക്കുന്നു. കേശിനി ഇടത്തുനിന്നു പ്രവേശിച്ച് അന്യോന്യം കണ്ട്:
പല്ലവി
ആരെടോ നീ നിന്റെ പേരെന്തു ചൊല്ലേണം
അരുടെ തേരിതെടോ
അനുപല്ലവി
ദൂരദേശത്തിൽ നിന്നു വന്നവരെന്നു തോന്നി
നേരുതന്നെ ചൊല്ലേണം കാര്യമുണ്ടിങ്ങതിനാൽ
നിഷ്ഫലമല്ലറിക നിർബ്ബന്ധമിതെന്നുടെ
ചേല്പ്പെറും ഭൈമിയുടെ കല്പനയാൽ
ഇപ്പോളീയന്തിനേരം ഇപ്പുരം തന്നിലേ വ-
ന്നുൾപ്പൂക്ക നിങ്ങളാരെന്നെപ്പേരും പറയേണം
ബാഹുകൻ-
ഭൈരവി - ചെമ്പട
പല്ലവി
ഈര്യതേ എല്ലാം നേരേ
ശോഭനവാണീ മുദാ
അനുപല്ലവി
കാര്യമെന്തു തവ ചൊല്ലെന്നോടു
പെരികെ വിദൂരാൽ വന്നോരല്ലോ ഞങ്ങൾ
ഇവിടെവന്ന ഞങ്ങളിന്നു
ഋതുപർണ്ണഭൂപ സാരഥികൾ
ഇരുവരിലഹം ബാഹുക-
നെന്തുവേണ്ടു തവ ചൊല്ലെന്നോടു
കേശിനി:
മന്ദിരേ ചെന്നാലെങ്ങും കണ്ണിലേ കിട്ടാ കാണ്മാൻ
മന്നിലിന്ദ്രനൃതുപർണ്ണനൃപ-
നെന്തിങ്ങു വന്നീടുവാ-
നെന്നു കേൾക്കാമോ നമ്മാ-
ലന്യനെങ്ങു പോയ്
അവനെ അറിയും ചിലരിവിടെ
ബാഹുകൻ:
ധരണിപന്മാരനേകം
വരുമേപോൽ നീളെയുള്ളവർ
നളനെ വെടിഞ്ഞു ദമയന്തിപോൽ
ഭൂപമേകം വരിക്കുന്നു പോൽ
കേശിനി:
അക്കഥ കേട്ടോ വന്നാനർക്കകുലീനൻ മന്നൻ
നില്ക്കതു മറ്റുണ്ടു ചോദിക്കേണ്ടു മേ
ദിക്കിലെങ്ങാനും നളസല്ക്കഥയുണ്ടോ കേൾപ്പാൻ
ദുഷ്കരം ഭൈമിയോ ജീവിക്കുന്നതിന്നേയോളം
ഒളിവിലുണ്ടോ ഇല്ലയോവാൻ
നളനെ ആർ കണ്ടു ഭൂതലേ
ഉചിതമപരവരണോദ്യമം
എന്തു ഹന്ത നളചിന്തയാ
പർണ്ണാദൻസാകേതത്തിൽ വന്നോരു വാർത്തചൊന്നാ-
നന്നതിനുത്തരം നീ ചൊന്നാനേപോൽ
ഇന്നാമൊഴികൾ നീതാനെന്നോടു പറയേണ-
മെന്നുമേ ഭൈമിക്കതു കർണ്ണപീയൂഷമല്ലോ
കുലവധൂനാം കോപമാകാ
പലരില്ലേ ലോകസാക്ഷികൾ
ഉഭയഭുവനസുഖമല്ലയോ
വന്നു കൂടുവതിവർക്കു മേൽ
ഇത്രയും പറഞ്ഞപ്പോൾ തനിക്ക് കൃത്യാന്തരങ്ങളുണ്ടെന്നു ബാഹുകന് ഓർമ്മവന്ന് കേശിനിയെ യാത്രയാക്കുന്നു. അവൾ സ്ഥലം വിടാതെ ബാഹുകൻ ചെയ്യുന്നതെല്ലാം ഒളിഞ്ഞുനിന്ന് കാണുന്നു. ബാഹുകൻ ഋതുപർണ്ണന്റെ ഭക്ഷണം പാകംചെയ്യുന്നു. സ്മരണമാത്രയിൽ വെള്ളം പാത്രത്തിൽ വന്നു നിറയുന്നു; അഗ്നി ജ്വലിക്കുന്നു. പാകം ചെയ്തവിഭവങ്ങൾ ഋതുപർണ്ണന്റെ അടുത്തു കൊണ്ടുപോയി വിളമ്പിക്കൊടുക്കുന്നു. ഒടുവിൽ വിശ്രമിക്കുവാനായി രഥത്തിൽ ചെന്നിരിക്കുമ്പോൾ വാടിയ പുഷ്പങ്ങളെ കാണുകയും അവയെ കയ്യിലെടുത്തു തിരുമ്മുകയും ചെയ്തപ്പോൾ പൂക്കൾ വീണ്ടും ശോഭിക്കുന്നു. കേശിനി ഇതെല്ലാം നോക്കിക്കണ്ട് പിൻമാറുന്നു. ബാഹുകൻ വിശ്രമിക്കുന്നു.
- തിരശ്ശീല-
രംഗം ഏഴ്
ദമയന്തി, കേശിനി
ദർബാർ-ചെമ്പട
വെളിച്ചമേ ചെന്നു തിരഞ്ഞൊരോന്നേ
കളിച്ചവൻ ചൊന്നതു കേട്ടു പോന്നു
ഒളിച്ചു പിന്നോട്ടു ധരിച്ചു ദൂതി
വിളിച്ചു ഭൈമീം വിജനേ പറഞ്ഞാൾ
ദമയന്തി ചിന്താമഗ്നയായി വലതുവശം ഇരിക്കുന്നു. കേശിനി പതിവനുസരിച്ച് പ്രവേശിച്ചു വന്ദിച്ച്
പല്ലവി
പൂമാതിനൊത്തചാരുതനോ, വൈദർഭി, കേൾനീ,
പുരുഷരത്നമീ ബാഹുകനോ,
ധീമാനവനെന്നോട്
നാമവും വാർത്തയും ചൊന്നാൻ....പൂ
നളനില്ലൊരപരാധം പോൽ ഉണ്ടെന്നാകിലും
കുലനാരിക്കരുതു കോപംപോൽ
ഖലനല്ല വാക്കുകേട്ടാൽ ഛലമുണ്ടെന്നതും തോന്നാ
പലതുംപറഞ്ഞു പിന്നെ ഫലിതമത്രെ പാർത്തോളം
അന്നാദിപാകസംഭാരം സ്വാമിനിയോഗാൽ
വന്നതു കണ്ടേനന്നേരം
കുഭേ നിറഞ്ഞു നീരം കുതുകമെത്രയും പാരം
ദംഭംകൂടാതെ ഘോരം ദഹനൻ കത്തിയുദാരം
വേഗേന വച്ചങ്ങൊരുങ്ങിക്കൊണ്ടങ്ങു ചെന്നു
സാകേതപതിയെ വണങ്ങി
പോന്നു തേരിലൊതുങ്ങി പൂനിരകണ്ടുമങ്ങി
അവമർദ്ദനം തുടിങ്ങീ അവകളപ്പോൾ വിളങ്ങി
കേശിനിയെ പറഞ്ഞയച്ച് ദമയന്തി (ഇരുന്നുകൊണ്ട്) ചിന്ത
മുഖാരി - ചെമ്പട
അത്യാശ്ചർയ്യം വൈഭവം ബാഹുകീയം
ദൂത്യാപ്രീത്യാ വേദിതം ഭീമപുത്രീ
സാത്യാനന്ദം കേട്ടനേരം നിനച്ചു
മൂർത്ത്യാ ഗൂഢം പ്രാപ്തമേവ സ്വകാന്തം
സ്വഗതം
പല്ലവി
നൈഷധനിവൻ താനൊ-
രീഷലില്ല മേ നിർണ്ണയം
അനുപല്ലവി
വേഷമീവണ്ണമാകിൽ ദോഷമെന്തെനിക്കിപ്പോൾ
ഒന്നേ നിനയ്ക്കുന്നേരം മൊഴിയെ നളനിതെന്നു
തന്നേ ഉറപ്പതുള്ളിൽ വഴിയെ
വേഷം കാണുമ്പോൾ
വന്നീടാ തോഷം നിന്നാലൊഴിയെ വന്നിതെൻ പ്രാണ-
സന്ദേഹമാപത്സിന്ധു ചൂഴിയേ
തോന്നുന്നതെല്ലാമുണ്മയോ
നേരാരു ചൊല്ലുവതമ്മയോ
ഇവനോടു ചേർന്നാൽ നന്മയോ
ചാരിത്രത്തിനു വെണ്മയോ
അറിയാവതല്ലേ
മാതാവെച്ചെന്നു കാണ്മനിന്നേ ത്രൈലോക്യത്തിന്നു
മാതാവെ ചിന്തിച്ചു ഞാൻ മുന്നേ
നന്മയ്ക്കു ലോകനാഥാനുഗ്രഹം പോരുമൊന്നേ
ധർമ്മസങ്കടേ മാതാവെനിക്കു നളൻതന്നെ
അതിലോകരമ്യചേഷ്ടിതൻ
ഹതദൈവപാശവേഷ്ടിതൻ
ഖലനാശയാഗദീക്ഷിതൻ
അനുപേക്ഷണീയൻ വീക്ഷിതൻ
വേഷപ്രച്ഛന്നൻ
എൻ കാന്തനെന്നോടുണ്ടോ വൈരം ഇല്ലെന്നിരിക്കി-
ലെന്തേ തുടങ്ങി ഇപ്രകാരം
എനിക്കു ഘോരവങ്കാട്ടിൽ ആരുപോൽ പരിവാരം
ഏതു ചെയ്താലും വന്ദിപ്പതിനിങ്ങധികാരം
പാപമേ താപകാരണം
അതെല്ലാമിന്നു തീരണം
വിരഹം മേ മർമ്മദാരണം
അതിലേറെ നല്ലു മാരണം
അതിദാരുണം
അതിനാൽ വിവരമെല്ലാം അമ്മയെ അറിയിക്കട്ടെ എന്നു കാണിച്ച് രംഗം വിടുന്നു.
തിരശ്ശീല
രംഗം എട്ട്
ബാഹുകൻ, ദമയന്തി
തോടി - ചെമ്പട
പ്രീതേയം പ്രിയദർശനത്തിനുഴറിപ്പീഡാം വെടിഞ്ഞാശു-
പോയ്
മാതാവോടുമിദം പറഞ്ഞനുമതിം മേടിച്ചുടൻ ഭീമജാ
മോദാൽ പ്രേക്ഷിതകേശിനീമൊഴികൾ കേട്ടഭ്യാഗതം-
ബാഹുകം
ജാതാകൂതശതാനുതാപമസൃണാ കേണേവമൂചേ ഗിരം
ദമയന്തി ഇടത്തുവശം നില്‌ക്കുന്നു. ബാഹുകൻ ഇടത്തുനിന്ന്
പ്രവേശിച്ച് വലത്തുവന്നു നില്‌ക്കുന്നു, ദമയന്തി വന്ദിച്ച്
പല്ലവി
എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ
ചങ്ങാതിയായുള്ളവനേ
അനുപല്ലവി
അംഗാരനദിയിൽ ബഹുതരംഗാവലിയിൽ ഞാനോ
മുങ്ങാവതോ മുങ്ങി മങ്ങിനേനറിയാഞ്ഞേനേതും
ബാഹുകൻ:
സാവേരി - ചെമ്പട
പല്ലവി
ആന്ദതുന്ദിലനായി വന്നിതാശു ഞാൻ
ആപന്നനെന്നാകിലും
അനുപല്ലവി
നൂനം നിനച്ചോഴമില്ലൂനം ശിവചിന്തനനിയമിഷു
ജാനന്തം ക്രാന്ത്വാ ബത മാം
ഖലമതിരതനുതകലിരപി മയി പദം
നിജരാജ്യം കൈവെടിഞ്ഞു വനരാജ്യവാസിയായേൻ
ഹവിരാജ്യപ്രസന്നദേവം രവിരാജ്യം വാണേൻ
അവശം മാം വെടിഞ്ഞുപോയി തവ ശാപാക്രാന്തനായി
കലിയകലേ അഹമബലേ
വന്നിതു സുന്ദരി നിന്നരികിന്നിനി-
യൊരുവർ പിരിവർ
ഉയിർവേരറവേ നിറവേ കുറവേ
വിലപിതമിതുമതി വിളവതുസുഖമിനി
ദൈവാലൊരുഗതി മതി ധൃതിഹതി
ദമയന്തി
പ്രേമാനുരാഗിണീ ഞാൻ വാമാ രമണിയശീല
ത്വാമാതനോമി ഹൃദി സോമാഭിരാമമുഖ
ശ്യാമാ ശശിനം രജനീവാമാകലിതമുപൈതു-
കാമാ ഗതയാമാ
കാമിനീ നിന്നോടയി ഞാൻ
ക്ഷണമപി പിരിഞ്ഞറിവേനോ
കാമനീയകവിഹാരനികേത
ഗ്രാമനഗര കാനനമെല്ലാമേ
ഭൂമിദേവർ പലരെയുമയച്ചു ചിരം
ത്വാമഹോ തിരഞ്ഞേൻ ബഹു കരഞ്ഞേൻ
എന്നതാരോടിന്നു ചൊൽവതു
വ്യാപാരം വചനം വയസ്സിവകളോർക്കുമ്പോ-
ളിവൻ നൈഷധൻ
ശോഭാരംഗമൊരംഗമുള്ളതെവിടെപ്പോയെ-
ന്നു ചിന്താകുലാം
ഭൂപാലൻ ഭുജഗേന്ദ്രത്തവസനം ചാർത്തി
സ്വമൂർത്തിം വഹൻ
കോപാരംഭകടൂക്തികൊണ്ടു ദയിതാമേവം
പറഞ്ഞീടിനാൻ
ബാഹുകൻ കാർക്കോടകൻ കൊടുത്ത വസ്ത്രം എടുത്ത് സ്മരിച്ച് ധരിക്കുന്നു. അപ്പോൾ പൂർവ്വരൂപലാവണ്യം ലഭിക്കുന്നു. ദമയന്തി അതു കണ്ട് സന്തോഷത്തോടെ അടുത്തപ്പോൾ ബാഹുകൻ അല്പം കോപത്തോടെ:
സ്ഥിരബോധംമാഞ്ഞു നിന്നോടപരാധം ഭൂരിചെയ്തേൻ
അവരോധം ഭൂമിപാനാമവിരോധമായം
അധികം കേളധർമ്മമെല്ലാമറിവേനാസ്താമിതെല്ലാം
സമുചിതമേ ദയിതതമേ
നന്നിതു സുന്ദരി നിൻ തൊഴിൽ നിർണ്ണയ -
മപരം നൃവരം
വരിതും യതസേ യദയേ വിദയേ
നിരവധി നരപതി വരുവതിനിഹ പുരി
വാചാ തവ മനുകുലപതി വന്നു
ദമയന്തി:
മുന്നേ ഗുണങ്ങൾ കേട്ടു തന്നേ മനമങ്ങു പോന്നു
പിന്നെ അരയന്നം വന്നു നിന്നെ സ്തുതിചെയ്തു
തന്നെ അതുകേട്ടു ഞാനുമന്നേ വരിച്ചേൻ മനസി
നിന്നെ പുനരെന്നേ
ഇന്ദ്രനഗ്നിയമനർണ്ണസാമധിപനും കനിഞ്ഞിരന്നു
എന്നതൊന്നുംകൊണ്ടുമുള്ളിലന്നു-
മഭിന്നനിർണ്ണയമനിഹ്നുതരാഗം
മന്നവർ തിലക സമുന്നതം സദസി
വന്നു മാലയാലെ വരിച്ചു കാലേ
എന്നപോലെ ഇന്നു വേല
എങ്ങായിരുന്നു തുണ ഇങ്ങാരിനിക്കിതയ്യോ ശൃംഗാര
വീര്യവാരിധേ
നളൻ:
അഭിലാഷംകൊണ്ടുതന്നെ ഗുണദോഷം വേദ്യമല്ല
പരദോഷം പാർത്തുകാണ്മാൻ വിരുതാർക്കില്ലാത്തു
തരുണീനാം മനസ്സിൽ മേവും കുടിലങ്ങളാരറിഞ്ഞൂ
തവ തു മതം മമ വിദിതം
നല്ലതു ചൊല്ലുവതിനില്ലൊരു കില്ലിനി
ഉചിതം രുചിതം
ദയിതം ഭജ തം പ്രസിതം പ്രഥിതം
രതിരണവിഹരണവിതരണചണനിവൻ
ഭൂമാവിഹ അണക നീയവനോടു
ദമയന്തി
നാഥാ നിന്നെക്കാണാഞ്ഞു ഭീതാ ഞാൻ കണ്ടവഴി -
യേതാകിലെന്തു ദോഷം
മാതാവിനിക്കു സാക്ഷിഭൂതാ ഞാനത്രേ സാപരാധാ -
യെന്നാകിൽ ഞാനഖേദാ ധൃതമോദാ
ചൂതസായകമജാതനാശതനുമാദരേണകാണ്മാൻ
കൌതുകേന ചെയ്തുപോയ പിഴയൊഴിഞ്ഞേതുമില്ലി-
വിടെ കൈതവമോർത്താൽ
താതനുമറികിലിതേതുമാകാ ദൃഢബോധമിങ്ങുതന്നെ
വരിക്കയെന്നെ നേരേനിന്നു നേരുചൊന്നതും
നേരുചൊന്നതും എന്നാടി കലാശിച്ചു നളനെ നമസ്കരിക്കുന്നു. ഞാൻ പറഞ്ഞതു സത്യമല്ലെങ്കിൽ വായുഭഗവാൻ എന്റെ പ്രാണനെ അപഹരിച്ചു കൊള്ളട്ടെ എന്നു കാണിച്ച് നമസ്കരിക്കുന്നു.
ബാഹുകൻ ഇതികർത്തവ്യതാ മൂഢതയോടെ ഉദാസീനനായി കാണപ്പെടുന്നു.
കേദാരഗൗളം
ആത്താനന്ദാതിരേകം പ്രിയതമസുചിരാ-
കാംക്ഷിതാലോകലാഭാൽ
കാൽത്താർ കുമ്പിട്ടിവണ്ണം കളമൊഴി പറയും
വാക്കു കേട്ടോരുനേരം
ആസ്തായം സ്വൈരിണീസംഗമകലുഷലവാ-
പാചികീർഷുസ്തദാനീ-
മാസ്ഥാം കൈവിട്ടു നില്ക്കും നളനൊരു മൊഴികേൾ-
ക്കായിതാകാശമദ്ധ്യേ.
ഇന്ദളം
വാതോഹം ശൃണു നള ഭൂതവൃന്ദസാക്ഷീ
രാജർഷേ തവ മഹിഷീ വ്യപേതദോഷാ
ആശങ്കാം ജഹിഹി പുനർവ്വിവാഹവാർത്താം
ദ്രഷ്ടും ത്വാമുചിതമുപായമൈക്ഷതേയം
(ചെണ്ട വലന്തല) ശംഖ്, പുഷ്പവൃഷ്ടി
അത്ഭുതത്തോടെ നളൻ അശരീരിവാക്ക് ശ്രദ്ധിക്കുന്നു. നളൻ ഏറ്റവും സന്തോഷത്തോടും സ്നേഹത്തോടും ദമയന്തിയെ എഴുന്നേല്പിച്ച് ആലിംഗനം ചെയ്തു സന്തോഷിപ്പിക്കുന്നു.
തിരശ്ശീല
രങ്ഗം എട്ട്: ഭീമന്റെ കൊട്ടാരം
ബാഹുകൻ, ഭീമൻ
സൗരാഷ്ട്രം-ചെമ്പട
ശ്ശോ. ത്രൈലോക്യപ്രാണവാക്യം കുരു നള, ജയ, ജീ-
വേ, തി വിദ്യാധരന്മാർ
കാലേസ്മിൻ തൂകിനാർ പൂമഴ ദിവി, ഭുവി കേൾ-
ക്കായി മങ്ഗല്യവാദ്യം,
ആലോക്യാശ്ചര്യമേവം നിരവധി നിഷധാ-
ധീശനും പേശലാങ്ഗീ-
മാലിങ്ഗ്യാലിങ്ഗ്യ പുത്രാവപി സമമഖിലൈഃ
പ്രാപ ഭീമം പ്രസന്നം
പദം 13 ഭീമൻ:
പ. സഫലം സമ്പ്രതി ജന്മം നിനയ്ക്കിൽ
ഇല്ലിനി മരിക്കിലും ക്ഷതി.
അനു. ഇഹലോകമിത,ഫലം മതമഖിലം,
അവലോകിതമഥ നിന്മുഖകമലം.
ച.1 ജീവിതമായതെനിക്കിവളേ കേൾ
ശ്രീവീരസേനനു നീയിവ ലോകേ,
ദൈവതകാരുണ്യംകൊണ്ടു വിലോകേ
ദിവസമന്വാധികൾ സന്തി ന കേ കേ?
യാവദസുവ്യയം, എനിക്കു കിനാവിലപി ഭയം,
പണ്ടേ മമ ഭാവമുരുദയം, നാരീരത്നം മൂവുലകിലിയം,
ഏവമേവ നീ, വിശേഷപൂരുഷ,
ജീവലോകപാവനാത്മപൗരുഷ,
ജീവ ചിരായ നിരായമയമൂഴിയിൽ,
മാ വിയോഗം വ്രജതമൊരുപൊഴുതും,
ആവിലമാകരുതാശയമാർക്കും
ഉഭാവിമൗ വാം വിധി തന്നു മമ നിധ സഫലം.
നളൻ
2. ദ്വാപരസേവിതനാം കലി വന്നു,
ദുഷ്ടനെന്നുള്ളിൽ കടന്നങ്ങിരുന്നു;
പാപമൊന്നിലങ്ങാശ വളർന്നു;
പറവതിതെന്തു? സുഖങ്ങളകന്നു;
നാടും നഗരവും എഴുനിലമാടശിഖരവും
എല്ലാം വിട്ടു മാടുനികരവും;
നിവാസമായ്ക്കാടും കുഹരവും,
ഭൂപലോകദീപമേ, നിനക്കൊരു
കോപശാപരോപലക്ഷമായഹം,
താവകമെയ്യിലണഞ്ഞി, നിമേൽ
പറയാവതോ, ശിവവൈഭവം ആയതു-
മാവതുമില്ലിഹ, ദൈവവിരോധമി-
തേ വരുത്തൂ ഇതി പറവതിനരിമ. സഫലം.
ഭീമൻ:
3 വീരസേനാത്മജ, വില്ലാളിമൗലേ,
വീര്യവതാം വരും വിപത്തുമപ്പോലേ;
സൂര്യസോമന്മാർക്കു രാഹുവിനാലേ,
സുനയ, നിനക്കു വന്ന തുയർ കലിയാലേ.
പോക സാ കഥാ, ഭവാനിനി
മാഴ്കൊലാ വൃഥാ, ഭൂലോകത്തിൽ
വാഴ്ക ശാസിതാ, ശതായുതവർഷജീവിതാ;
ശക്തിയുണ്ടു മുക്തിയോളം മായയ്ക്ക-
തസ്തമേതി മുക്തി ചേദുദേതി, വാ-
മത്തലിതോർത്തോളമിത്തൊഴിൽ തോന്നിയ-
താസ്തികോത്തമ, കീർത്തിമതാംവര,
പാർത്ഥിവ, ഞാനതിവാർദ്ധകബാധിതൻ
കാത്തുകൊള്ളുവാൻ മതി തവ മതിഗതി. സഫലം
രങ്ഗം ഒൻപത്: കുണ്ഡിനരാജധാനി
നളൻ, ഋതുപർണ്ണൻ
മോഹനം- അടന്ത
ശ്ളോ. ഭീമേ ജാമാതൃസന്ദർശനമുദിതമതൗ
തന്മതേനോന്മയൂഖ-
ശ്രീമദ്രത്നോപ്തകേതൂദ്ഭടപടപിഹിതാർ-
ക്കേന്ദുതാരേ പുരേസ്മിൻ
പ്രാതഃ പ്രീതൈരുപേതോ നള ഇഹ സുദിനേ
ഹന്ത! ദിഷ്ട്യേതി പൗരൈർ-
ഗ്ഗീതാമാകർണ്ണ്യ വാർത്താം സകുതകമൃതുപർ
ണ്ണോവദത് പുണ്യകീർത്തിം.
പദം 14. ഋതുപർണ്ണൻ
പ. ഈശ്വരകാരുണ്യം കൊണ്ടേ നിഷ-
ധേശ്വര, നിന്നെ ഞാൻ കണ്ടേൻ.
അനു. ആശ്രയം നീയിങ്ങെല്ലാർക്കും പണ്ടേ
തനുജിതകാമൻ പണ്ടേ
മഹീതലസോമൻ പണ്ടേ പാർക്കിൽ. ഈ
ച.1 എന്തെല്ലാം ചെയ്തേനപരാധം നിന-
ക്കെന്നു നമുക്കില്ല ബോധം,
എനിക്കിന്നതുകൊണ്ടുള്ളിൽ ഖേദം,
നീയെൻ തലയിൽ വയ്ക്ക പാദം;
എന്നിയില്ലാധിതണുപ്പനല്പം,
എന്നതുകൊണ്ടെനിക്കില്ലൊരിളപ്പം. ഈ
2 മൂർത്തികണ്ടാലഭിരാമൻ, വിദ്യ-
യോർത്തുകണ്ടാലോ, നീ ഭീമൻ, നമ്മിൽ
മൈത്രമിനി വേണം ധീമൻ! എന്നും,
നാത്ര ശങ്കാ പുണ്യനാമൻ!
വാസ്തവമോർക്കിലുദർക്കമനർഘം,
ഹാർദ്ദത്തിനില്ലിങ്ങെനിക്കൊരിളക്കം. ഈ
3 പരിതാപം പോയങ്ങകന്നു, നമ്മിൽ
പരിചയവായ്പുമിയന്നു, അസ്മത്-
പരിപന്ഥികൾ പോയമർന്നു, ദൈവ-
പരിണാമം നന്നെന്നു വന്നു.
പരിതോഷമുള്ളിലെഴുന്നുയരുന്നു,
പരമതുകൊണ്ടു ഞാനിന്നിതിരന്നു. ഈ
പദം 15 നളൻ:
പ. പ്രേമ തേ തു വൃണേ ഋതുപർണ്ണഭൂമിപാലമണേ
അനു. കാമരമ്യകളേബര, താമരബന്ധുകുലവര, പ്രേമ.
ച. 1 അപരാധം ചെയ്തതു ഞാനങ്ങറിഞ്ഞു-
കൊണ്ടത്രേ വീര്യവാരിനിധേ,
അമ്പെഴും നിൻമുമ്പിൽനിന്ന, നൃതം പറഞ്ഞീലേ ഞാൻ
ധീരമതേ,
അപരമില്ലൊരു പിഴയറിയാതെപോലും മമ സാരമതേ,
അറിഞ്ഞുകൊണ്ടരുതെന്നിലരസത രണജിത,
വൈരിതതേ, രസസാരരതേ, പരം. പ്രേമ.
2 അതിസുഖവാസമിങ്ങു സുലഭമാമവനിയി,ലതു ധരിച്ചേൻ;
അതുമൂലം നിന്നെസ്സേവിച്ചയി, നിന്മതങ്ങളെ ഞാ-
നനുസരിച്ചേൻ,
അറിയാതെ പോയി മൂവാണ്ടായി കാലമിപ്പോൾ,
അതു നിനച്ചേൻ,
അതിശയമത്രയുണ്ടങ്ങയി! നിൻ ഗുണത്തിനതു-
മനുഭവിച്ചേൻ, ഉള്ളിലഭിരമിച്ചേൻ ചിരം. പ്രേമ.
3 അക്ഷഹൃദയം വിദ്യ അറിഞ്ഞപ്പോൾ മമ വിപദസ്തമയം,
അശ്വഹൃദയം നിനക്കധുനാ തരുവൻ, വരുമദ്ധ്വരയം,
അക്ഷയം നമ്മിലൈകമത്യ,മിനി നമുക്കുണ്ടത്യുദയം;
അസ്തു പകുതി നമ്മിൽ പുകൾ കൊണ്ട,-
സ്ഥിരമത്രേ വിത്തചയം, നമുക്കസ്തു ജയം ഭുവി പ്രേമ.
രങ്ഗം പത്ത്: ഭൈമിയുടെ അന്തഃപുരം
കേദാരഗ്ഡം-ചെമ്പട
ശ്ളോ. ഈവണ്ണം ചൊല്ലി വിദ്യാം നളനുടനൃതുപർ-
ണ്ണന്നു നല്കീ മുഹൂർത്തേ
ഭാവം നന്നായ്ത്തെളിഞ്ഞങ്ങഥ നിജനിലയം
പുക്കു സാകേതനാഥൻ,
വൈവർണ്ണ്യം നീക്കി വാണു രമണിയൊടു നളൻ
കുണ്ഡിനേ മാസമാത്രം,
താവന്നിർവ്യാജരാഗം രഹസി ദയിതതോ-
ടേവമൂചേ കദാചിത്.
പദം 16 നളൻ:
പ. വല്ലഭേ, മമ വാക്കുകേൾക്ക നീ വനിതാരത്നമേ
അനു. കല്യശീലേ, കമലനയനേ, കാമിനിമാർകുലമൗലേ,
ച. 1 കാലം കല്യാണി, മൂന്നു വർഷമായി നമ്മുടെ രാജ്യം
ഖലനനുഭവിക്കുന്നൂ കൃതഹർഷനായി
തസ്കരനായ പുഷ്കരൻ
കലി തുണയ്ക്കയാൽ ബലപുഷ്കലൻ,
കരുത്തുകൊണ്ടു ഞാൻ മുഷ്കരൻ,
തദ്വധം ന ദുഷ്കരം. വല്ലഭേ.
2. സ്വൈരം നീ വാഴ്ക താതനിലയനേ
സുതരോടും കൂടെ സുഭഗേ,
ചില ദിനമിവിടെ സുവദനേ, ഞാൻ
ചെന്നു രിപുനിധനം ചെയ്തിങ്ങയയ്ക്കുന്നു തവ വാഹനം
താവകമിഹ സദനം പ്രീതനാഗരികജനം വല്ലഭേ.
ദമയന്തി:
3. നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന
നഹി മേ സന്താപമന്തം വരികിലോ,
സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം,
പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ,
പ. വല്ലഭ, മമ വാക്കു കേൾക്ക നീ, വന്ദേ നിൻ പദം.
രങ്ഗം പതിനൊന്ന്: നിഷധ രാജധാനി
ശങ്കരാഭരണം - അടന്ത
ശ്ളോ. ആമന്ത്ര്യ കാന്താം വിരഹാസഹാം താം
ഭീമം തതോന്യാനപി നൈഷധോസൗ
ശ്രീമന്തമാരുഹ്യ ഗജം സസൈന്യോ
ഹേമന്തവത് പുഷ്കരഹാനയേഗാത്. 16
പദം 17 നളൻ:
പ. അതിപ്രൗഢാ, അരികിൽ വാടാ, ചൂതു പൊരുവാനായ്
അതിപ്രൗഢാ, അരികിൽ വാടാ
അനു. മമ പ്രാണപര്യന്തം മറ്റൊന്നില്ല വേല. അതി.
ച. 1 ഇനിയുമൊരിക്കലെന്നെജ്ജയിക്കേണ,മതിനു
പണയം പറയാ,മതു ധരിക്കേണം,
ധനവും പ്രാണനും തോറ്റാലൊഴിക്കേണം, ജയിച്ചാൽ
മനവും തെളിഞ്ഞു രാജ്യം ഭരിക്കേണം, സുഖിക്കേണം. അതി.
2. പണ്ടേ ഇരുന്ന ധനം നിനക്കു ഞാൻ തന്നു,
രണ്ടാമതും നേടിനേൻ കനക്കെ ഞാൻ.
മിണ്ടാതിരിക്കും താപം തണുക്കിൽ ഞാൻ, ഇനിയോ
മിണ്ടീടാം മഹാദേവൻ തുണയ്ക്കയാൽ നിനയ്ക്ക നീ. അതി.
3. ദ്യൂതമിനിത്തുടർന്നാലപജയമെന്നു
ചേതസി നിനയ്ക്ക നീ, യദി ഭയം
നീ തരിക മേ മഹംരണമയം എനിക്കോ
ഭേദമില്ലോ,രുപോലെ തദൂഭയം ദൃഢജയം അതി.
ശ്ളോ. ധീരോദാത്തഗുണോത്തരോദ്ധുരസുസം-
രബ്ധോദ്ധതാർത്ഥാം ഗിരാം
സ്വൈരാരാദ്ധവിധാതൃദാരവിഹിതോ-
ദാരപ്രസാദാന്മുഖാത്
ആരാദാർത്തമനാ മനാങ്ങ്നിശമയൻ
മനാഭിമാനോന്മനാ
ദൂരാപാസ്തനയഃ സ്മ പുഷ്കര ഉപേ-
ത്യാഭാഷതേ നൈഷധം.
പദം 18 പുഷ്കരൻ:
പ. നന്നേ വന്നതിപ്പോൾ നീ താൻ നള, നരലോകവീര,
അനു. നയനിധേ, നീയും ഞാനും നവനവനൈപുണം
ദേവനരണം ഇന്നു ചെയ്തീടണം. നന്നേ.
ച. 1 മുന്നേയുള്ള ധനങ്ങൾ മുഴുവനേ ഇങ്ങടങ്ങി,
മുദ്രിതമതിരഹമതിതരാം,
ഉദ്രിക്തമായതു മദ്ബലംബഹു-
വിദിതചര,മിനി ദേവനേ
ജയമെങ്കിലെന്തിനു ശങ്കയിന്നിഹ?
നിന്നെ വാനവാസത്തിനയച്ചേനേ, പിന്നെ
വന്നാനേ, നന്നധികം, ഒന്നു നിർണ്ണയം
വീരസേനനന്ദന, മൂഢ, മൂഢ.... നന്നേ.
2. പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊല്ക
പൂവലണിതനുരമണിയൊഴിയവേ,
ബുദ്ധിശക്തിയുമസ്തമിച്ചിതു
താവും വസനമോ ഭൂഷണങ്ങളോ
നാവോ വാണിയോ ഭീമസേനയോ
പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊൽക,
പുതുമധുമൊഴിയാളാം ഭൈമിയെ പുണരുവതിന്നു മേ
സമ്പ്രതി തരുവാനോ നീ വന്നു?
നേരറിഞ്ഞേ നേ നള! വെരസേനേ, നന്നേ.
നളൻ:
3. പ്രൗഢത ഭാവിച്ചു പേ പറവതോ മൂഢ?
പേടി ലവമതു പോയിതോ തവ
പേശലാങ്ഗി മത്പ്രേയസീം പ്രതി?
പാടവം കപടത്തിനെന്നിയേ
എന്തിനുള്ളതു ഹന്ത തേ? വദ.
കൂടസാക്ഷിയല്ലയോ, നീയെടാ?
നാടീരേഴിന്നും ചോടേ നീ വീഴണം നരകത്തിൽ
നീചമാനസ, നിന്നെ വീടുവാനോ?
പ. നന്നേ ചൊന്നതിപ്പോൾ നീ താൻ നയാനയബോധഹീന!
രങ്ഗം പന്ത്രണ്ട്: നിഷധരാജഗൃഹം
തോടി - ചെമ്പട
ശ്ളോ. വാദിച്ചേവം കയർത്തൂ വടിവൊടിരുവരും
ചൂതിനായങ്ങെതിർത്തൂ
മോദിച്ചേ വന്നടുത്തൂ പലരുമിഹ നള-
ന്നന്നു ദാക്ഷ്യം പെരുത്തൂ
ബാധിച്ചോനെക്കെടുത്തൂ ബഹുജനനടുവേ
വൈരമുൾക്കൊണ്ടടുത്തൂ,
ശാസിപ്പാൻ വാളെടുത്തൂ ചകിതമവരജം
പാരമാടൽപ്പെടുത്തൂ. 18
പദം 19 നളൻ
പ. ജീവതം തേ സംഹരാമി നാവു മൂർന്നേ ഭാവമുള്ളൂ
ദുർമ്മതേ, നീച, ചിരായ വേപസേ കിം?
അനു. ആവിലിതശശികുലം അതിചപലമാശു നിന്നെ
ഞാനിന്നു കൊല്ലുകിലാറുമോ ചീർത്തൊരു വൈരം?
അപരാധജാതമേതേതുവിധം മമ! ജീവിതം.
ച. കൊല്ലുവാനിന്നല്ല, ദുരാശയ,
കോപമധികമുണ്ടെങ്കിലും എനി-
ക്കല്ലയോ പണയം വച്ചു ചൂതിനി-
ങ്ങുള്ളൊരു ധനചയം ജീവനും, നവ-
പല്ലവാങ്ഗി മധുരവാണി ഭൈമിയു-
മിങ്ങുവന്നു, നീ പറഞ്ഞ വാക്കിനു
നല്ല ശിക്ഷയെന്തു വേണ്ടുവെന്നതു
നിധനമെങ്കിലതു നമുക്കു ചേർന്നതും. ജീവിതം.
2. ധൃഷ്ടനായി നീ പണ്ടു ജയിച്ചതു കിതവ,
ന തവ കേൾ കുശലതാ, കലി-
ദുഷ്ടമായി മന്മാനസമനുദിന-
മിന്നിതകതളിരിലവഗതം, തവ
പിഷ്ടപേഷമതിനു ദുഷ്ട, നിഷ്ഠുര-
മുഷ്ടിഘട്ടനം ദ്രഢിഷ്ഠമെങ്കിലു-
മൊട്ടുമില്ല ശിഷ്ടലോകകൗതുകം
കരിണമേവ ഹരി ന ഹന്തി കിരിമപി. ജീവിതം.
3. നീരസം നിന്ദാപദമതിതരാം
വീരസേനസുതനേകദാ കൃത-
വൈരമാതുരം ഭ്രാതരം കൊന്നു
ചുതു പൊരുതു ബത രോഷിതനായി തി
പാരിലിന്നു വീരമായ പരിഷകൾ
പാഴ്പറഞ്ഞു പരിഹസിപ്പരെന്നതു
പാരമിങ്ങസാരതേതി ചേതസി
ഭാവനാ ഭവാനു ജീവനൗഷധം. ജീവിതം.
മോഹനം- ചെമ്പട
ശ്ളോ. കൊല്ലാഞ്ഞാലോ കൊൽകിലോ നല്ലതെന്ന-
ങ്ങുല്ലാസത്തോടോർത്തു നിന്നൂ നളൻതാൻ
നില്ലാതോളം കൗതുകാൽ വന്നിതപ്പോൾ
കല്യാണാത്മ ഹംസരാജാ ബഭാഷേ.
പദം 20 ഹംസം:
പ നിഷധേന്ദ്ര, ബന്ധുകുമുദാകരചന്ദ്ര,
നീ ജയിക്ക നയവാരിധേ,
അനു. ഹൃഷിതരോമാസ്മി ഞാനിഹ സഖേ, സമവാപ്തൻ
വിഷമങ്ങൾ തീർന്നു തേ വീര്യമുണ്ടായ്വരിക. നിഷ.
1 ബന്ധുവാകിൽ വിപദി വേണ്ടൂ ഭവ്യം വരുമ്പോളാരില്ലാത്തൂ?
എന്നു ഞാനറിഞ്ഞിട്ടും വന്നില്ലിത്രനാളും,
വെന്തു മേ ഹൃദയമാകിൽ എന്നതുകൊണ്ടെന്തു ഫലം?
എന്തുചൊല്വൂ, അന്യായം നിന്നോടു കലിവിരോധം. നിഷ.
2 നളിനഭവനിലയനാൽ ഞാനിഹാഗതനായി,
നള, നിന്നോടൊന്നു ചൊല്ലുവാനരുളിച്ചെയ്തു ധാതാ:
നലമൊടേ ഭൈമിയോടുമൊരുമിച്ചു നീ ധരണി തന്നിൽ
നവനവവിഭൂതിരസമനുഭവിച്ചു വസിക്ക എന്നു നിഷ.
3 പുനരപി വിശേഷിച്ചൊന്നരുളിയതു കേൾക്ക നീ:
ഭുജബലനിധേ, വധിയായ്ക പുഷ്കരനെ എന്ന്.
ഭുവി ദിവി ച തവ കീർത്തി ദുരിതഫലശമനീ തി
ഭുവനപതിയനുഗ്രഹിച്ചു ഭൂപ, തേ കുശലമസ്തു. നിഷ.
പന്തുവരാളി- പഞ്ചാരി
പദം 21 നളൻ:
പ. സ്വാഗതം ദയാപയോനിധേ, ഹംസരാജ,
ഭാഗധേയപൂരവാരിധേ,
അനു. ഏകതാനതാ നിനക്കു ശോകതാനവേ മമൈവ. സ്വാ.
ച. 1 എന്നെ നീ മറന്നുവെന്നു ഖിന്നനായി ഞാനിരുന്നു
ധന്യചരിത, വന്നതിന്നു നന്നുനന്നഹോ!
മുന്നമാധികർണ്ണധാരനിന്നുമരികിൽ വന്നുചേർന്നു,
വന്നു മേ വിപന്നിരാസമെന്നു നിർണ്ണയം ഹംസരാജ! സ്വാ.
2. പുഷ്കരാസനാജ്ഞ കേട്ടു പുഷ്കലാദരേണ ഹന്ത!
പുഷ്കരാ,ഭവാനെ ഞാൻ വിധിക്കയില്ലിനി;
ത്വത്കൃതാപരാധമല്ല, ദുഷ്കലീഹിതം തദഖിലം
മത്കുലീനനായി നീയിരിക്ക ഭൂമിയിൽ സുഖേന.
പ. പോക വാഴ്ക നീ യഥാസുഖം ത്വയി മമാസ്തു
പൂർവ്വതോപി പ്രചുരകൗതുകം.
പുഷ്കരൻ:
3. ക്ഷോണിതപാല, ഞാനൊരോന്നേ ബാലചാപലേന ചെയ്തു
കാണതഖിലവും നരേന്ദ്ര, കലിവിലാസമേ.
പ്രാണനേയും പണയമാക്കി മൗനമിനിയെനിക്കു നല്ലൂ,
നൂനം ഭവദധീനം നിധനമവനമെങ്കിലും.
പ. അവനിപാലധൂർവ്വഹോ ഭവാനഹോ ഭുവോ
നള, ചിരായ സാർവ്വഭൗമനായി വാഴ്ക നീ.
സൗരാഷ്ട്രം - അടന്ത
ശ്ളോ. പുഷ്കരൻ മനസി പുഷ്കലമോദം
പുക്കു വാണു നിജമേവ നികേതം
സത്കൃതിം നളകൃതാം സ ഗൃഹീത്വാ
തത്ക്ഷണം നളമുവാച ഖഗേന്ദ്രഃ 20
പദം 22 ഹംസം:
പ. അഖിലം കല്യാണം നമുക്കിനി അവികലമമിതഫലം.
അനു. അകിലിൻ മണമെഴും നിൻഗുണപരിമളം
അഖിലഭുവനങ്ങളിൽ ഇണങ്ങി വിളങ്ങീടേണം. അഖിലം.
1. അപത്തകന്നൊരു നിന്നെക്കണ്ടേൻ, നിന്നോ-
ടാതിഥ്യമാധുര്യം ഞാൻ കൈക്കൊണ്ടേൻ,
ആധി ബാധിച്ചിന്നു കുതുകം പൂണ്ടേനേറ്റം
ജാതിചാപല്യമോ നമുക്കു പണ്ടേ,
സുദിനമെത്രയുമെന്നു ചൊൽവോരതിനു കുറ്റവുമുണ്ടുചെറ്റിഹ
സുതനോടും നിജസുതനോടും സഹ
സുതനു ഭൈമി വരായ്കയാൽ. അഖിലം.
(മോഹനം)
നളൻ:
2. അരികത്തു വന്നിരിക്ക സഖേ, ഹംസ,
പെരികെ ത്തെളിഞ്ഞിതെനിക്കയി, കേൾ,
നരകത്തിൽനിന്നു കരയേറിനേനറിക
അരികിൽ തലോദരി വരികിലിപ്പോൾ
സരസിജാസനശാസനം മമ
ശിരസി ഭൂഷണമാക്കി നീയിഹ
ഹരിണനേർമിഴി ഭൈമി വരുവോള-
മരികിൽ മമ വാസം പിരികൊല്ലാ. അഖിലം.
ഹംസം:
3. ഇനി വരും കുശലങ്ങൾ മേൽക്കുമേലേ; കാൺക
മുനിവരൻ നാരദനിതാ വരുന്നൂ;
ഭണിതമേതദീയം കേട്ടുകൊൾക, ദുഃഖ-
കണിക പിന്നെയില്ല കണികാണുവാൻ.
മനുജനായക, മുനിയെ മാനയ,
മനസി മമ കൊതി പെരുത്തു കേളിഹ
സരസി ചെന്നു വിരുന്നുമുണ്ടു
വരുന്നു ഞാൻ തവ പരിസരേ. അഖിലം
മദ്ധ്യാമവതി - ചെമ്പട
ശ്ളോ. വിവൃണ്വതീനാം പ്രണയം പചേളിമം
സുവർണ്ണഹംസസ്യ ഗിരാമഥാവധൗ
വിപന്നസന്താപഹരഃസമാഗതോ
നൃപം നമന്തം നിജഗാദ നാരദഃ 21
പദം 23 നാരദൻ:
പ. വീരലോകമണേ, ചിരം ജീവ
നിഷധേന്ദ്ര, വിരസേനസുത,
അനു. വാരിജസംഭൂതി മേ പിതാ
വരദനായി കാരുണ്യശാലീ വീര.
ച. 1 എന്നോടൊന്നരുളി ജഗദ്ഗുരു
യാഹി നാരദ, ഭൂപൻനളനൊടു
ഭൈമിയേയുമിങ്ങാത്മജന്മാരെയും വീര.
മേളയേതി തം ഭീമമഭിധേഹി.
2. കലികൃതമഖിലമഘമകന്നിതു,
നളനപി മങ്ഗലമവികലമുദയതു.
സതികളിൽമണിയൊടു നീ പുരം പ്രവിശ,
സന്മുഹൂർത്തവും സരസ്വതീ വദതു. വീര.
3. ഭാരതിയാലുദിതം സമയവു-
മാശു സങ്ഗതമിന്നു നൃപാലക
ഭീമഭൂമിപനും ഭൈമിയും വന്നതു
സേനയാ സഹ കാണിതു നരേന്ദ്രാ. വീര.
(മദ്ധ്യമാവതി)
ശ്ളോ. ഈവണ്ണം നാരദൻ വന്നരുളിന വചസാ
തോഷിതേ നൈഷധേന്ദ്രേ
താവും മങ്ഗല്യവാദ്യദ്ധ്വനിതബധിരിതാ-
ശേഷദിക്ചക്രവാളം
സൗവർണ്ണേദ്ദണ്ഡകേതുപ്രചുരവരചമൂ-
വേഷ്ടിതോ ഭീമനും വ-
ന്നാവിർമോദംപുരസ്താത് സഹ നിജസുതയാ
വ്യാഹരദ്വൈരസേനിം 22
******************
</poem>
[[വർഗ്ഗം:നളചരിതം ആട്ടക്കഥ]]
dbjnyn60v6th7sejn1sdfml9htyzjfg