വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.1
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:ഉമാകേരളം.djvu/3
106
16237
240224
202108
2026-05-07T12:05:43Z
~2026-27774-98
13294
240224
proofread-page
text/x-wiki
<noinclude><pagequality level="4" user="Apnarahman" /></noinclude><poem>
ആരോമലാമതിനു താഴ്ചയശേഷമില്ല
സൂരോഗ്രരശ്മികളുമാഴിയോടെന്തെടുക്കും?{{കട്ടി-ശ്ലോ|18}}
വൻ നർമ്മദാനദിയെയും വഴിമേൽത്തടഞ്ഞ
മന്നന്റെ വീര്യ, മവളോതിയറിഞ്ഞൊരാഴി
തന്നന്തികത്തിലവനെസ്സകുലം വധിച്ചു-
വന്നപ്പോഴാബ് ഭൃഗുസുതന്നിതു കാഴ്ചവച്ചു.{{കട്ടി-ശ്ലോ|19}}
വാരാശി, തന്നൊടുവിലെശ്ശിശു കേരളത്തെ
നേരായ്പ്പുലർത്തിടണമെന്നു കരാറുവാങ്ങി,
ധാരാളമംബുവരുളുന്നതുകൊണ്ടു മേന്മേൽ
ധാരാധരങ്ങളിതിൽ മാരി പൊഴിച്ചിടുന്നു {{കട്ടി-ശ്ലോ|20}}
ഇല്ലീഷലിങ്ങു, ഹിമബിന്ദുവഹിച്ച കുന്നിൻ
വല്ലീതൃണങ്ങളിലിനപ്രഥമാംശു ചേർന്നാൽ,
ചൊല്ലീടുമാരുമിള മൗക്തികമാല പച്ച
വില്ലീസുറൗക്കയുടെ മേലണിയുന്നുവെന്നായ്.{{കട്ടി-ശ്ലോ|21}}
ഭീവിട്ടുകൂന്തൽവല, ചുണ്ടിര, ബാഹുപാശം,
ഭ്രൂവി,ല്ലപാംഗവിശിഖം, മുഖചന്ദ്രഹാസം,
ഈ വിശ്രുതായുധഗണം കലരും വധുക്കൾ
ഭാവിപ്പു തത്രയുവഹൃന്മൃഗയാവിനോദം. {{കട്ടി-ശ്ലോ|22}}
സാരാനനേന്ദു, മിഴിമീൻ, ഗളകംബു, കേശ-
ധാരാധരം, കടമിഴിത്തിര ഹാസഫേനം
ധാരാളമാമണി, യിളങ്കുളുർകുന്നുമൊത്തു
പേരാണ്ടനന്തസുഷമാബ്ധികൾ തത്ര കാണാം. {{കട്ടി-ശ്ലോ|23}}
വിൺമാനിനീമകുടഭൂഷകൾ വാനിൽനിന്നി-
പ്പൊൻമാൻകിശോരമിഴിമാരുടെ ഭംഗിനോക്കി
വൻമാലൊടക്ഷിയടയാത്തൊരമർത്യഭാവം
ജന്മാന്തരാഘഫലമെന്നു നിനച്ചിടുന്നു. {{കട്ടി-ശ്ലോ|24}}
രാവില്ലതിന്നു പകലി,ല്ലരികത്തണഞ്ഞു
സേവിച്ചിടും ജനതയെത്വരയോടു വഞ്ചി
കൈവിട്ടിടാതെയിഹ കായൽ കടത്തിടുന്നു
ഗോവിന്ദമൂർത്തി ഗുരുവാം ഭവമെന്നപോലെ. {{കട്ടി-ശ്ലോ|25}}
മാനാതിരിക്തഗുണയാം മഹിയിൽപ്പെടുന്ന
നാനാപദാർത്ഥനിരയൊക്കെയുമൊത്തു മേന്മേൽ
ഈ നാടു വാച്ചുവിലസുന്നു സമസ്തസമ്പൽ-
സ്ഥാനാഢ്യമായ് പ്രകൃതിതൻ പ്രതിലേഖപോലെ. {{കട്ടി-ശ്ലോ|26}}
ചേണാർന്നിടും പുകൾമണം ദിശി നീളെ വീശും
വേണാടിതിന്നരിയ ദക്ഷിണഖണ്ഡമല്ലോ;
കാണാൻ വരുന്നവരെയപ്പൊഴുതേ കരിങ്കൽ-
ത്തൂണാക്കി നിർത്തിടുമതിൻ സുഷമേന്ദ്രജാലം {{കട്ടി-ശ്ലോ|27}}
</poem><noinclude><references/></noinclude>
nc3wisltx2714p8eutiju10rft7yj0p