വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.9
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Nakshathrangalude Naattil 1965.pdf/14
106
81294
244353
243081
2026-07-05T05:49:10Z
Peemurali
12614
/* സാധൂകരിച്ചവ */
244353
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ധാനമായ ലേഖനങ്ങളിൽ ആദ്യത്തേത് റഷ്യൻ ശാസ്ത്രജ്ഞ
നായ 'കൺസ്താന്റിൻ ത്‍സിയോൾക്കോവ്സ്ക്കി'യുടേതാ
ണ്. ആധുനിക ആകാശയാത്രാ ശാസ്ത്ര (Cosmonautics)
അഥവാ നക്ഷത്ര യാത്രാശാസ്ത്ര (Astronautics)-ത്തിന്റെ
പ്രണേതാവ് അദ്ദേഹമാണെന്നു പറയാം. റഷ്യക്കാരും
ജൎമ്മൻകാരുമാണ് ആകാശയാത്രാ ഗവേഷണങ്ങളിൽ മി
കച്ചുനിന്നിരുന്നതു്. പലേതരത്തിലുള്ള വിമാനങ്ങളും
ബലൂണുകളും മനുഷ്യരെ കയറ്റി പത്തും ഇരുപതും നാഴിക
ഉയരത്തിൽ പറന്നു. രണ്ടാംലോകമഹായുദ്ധം റോക്കറ്റി
നെ പുനരുദ്ധരിച്ചു. അതിഭീമങ്ങളായ ജൎമ്മൻ V-2 റോ
ക്കറ്റുകൾ പ്രസിദ്ധങ്ങളായി. 1957-ൽ റഷ്യക്കാർ ആദ്യ
മായി ഒരു കൃത്രിമോപഗ്രഹം സൃഷ്ടിച്ചു. 1959-ൽ ഒരു
റോക്കറ് ചന്ദ്രനിലെത്തി. 1961-ൽ മനുഷ്യനെ കയ
റിയ ആദ്യത്തെ ആകാശനൗക (Space Ship) ഭൂമിയെ
പ്രദക്ഷിണം വെച്ചു. റഷ്യക്കാരനായ 'യുരി ഗഗാരിൻ'
ആയിരുന്നു അതിൽ. ഇന്നാകട്ടെ ബഹിരാകാശസഞ്ചാരം
പ്രായേണ ഒരു സാധാരണ സംഭവമായിത്തീൎന്നിരിക്കുന്നു.
രണ്ടും മൂന്നും യാത്രക്കാരെ കയറ്റിയ ബഹിരാകാശനൗക
കളും, ആകാശക്കുപ്പായം ധരിച്ചു്, ത്രിശങ്കുവിനെപ്പോലെ
ഭാരമില്ലാതെ പാറിപ്പറക്കുന്ന ബഹിരാകാശസഞ്ചാരി
കളും ആവിൎഭവിച്ചിരിക്കുന്നു. ഏതാനും ദിവസങ്ങൾ
നീണ്ടുനിൽക്കുന്ന ബഹിരാകാശസഞ്ചാരം ഒരു പ്രശ്നമല്ലി
പ്പോൾ. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിലുണ്ടായ അത്ഭു
തകരമായ ശാസ്ത്രപുരോഗതി പൊതുവെയും കഴിഞ്ഞ
നാലഞ്ചു കൊല്ലങ്ങൾക്കുള്ളിൽ ബഹിരാകാശയാത്രാശാ
സ്ത്രത്തിന്നുണ്ടായ പുരോഗതി പ്രത്യേകിച്ചും ആലോചിച്ചു
നോക്കുമ്പോൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ
കുത്തുന്ന ദിനം അധികം ദൂരെയല്ലെന്നു വിശ്വസിക്കാം.<noinclude></noinclude>
gbvj5pv7wphryrg2eqxnh22xg1tjx5z
താൾ:Nakshathrangalude Naattil 1965.pdf/15
106
81295
244354
243083
2026-07-05T05:52:24Z
Peemurali
12614
/* സാധൂകരിച്ചവ */
244354
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude><center>
<big><big>അദ്ധ്യായം 2</big></big><br>
<big><big><big>'''ഭൂമിയും പ്രപഞ്ചവും'''</big></big></big>
</center>
ആദ്യകാലങ്ങളിൽ ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്ര
മാണെന്നും സൂൎയ്യചന്ദ്രന്മാരും നക്ഷത്രാദികളും ഭൂമിയെ
ചുറ്റിക്കൊണ്ടിരിക്കുകയാണെന്നും മനുഷ്യർ വിശ്വസി
ച്ചിരുന്നു. 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പോളണ്ടു
കാരനായ നിക്കോളസ് കോപ്പർനിക്കസ്, സൂൎയ്യനുചുറ്റും
ഏകദേശം വൃത്താകാരത്തിലുള്ള പഥങ്ങളിൽ സഞ്ചരി
ക്കുന്ന ഒൻപതു ഗ്രഹങ്ങളിൽ ഒന്നുമാത്രമാണു ഭൂമിയെന്നു
തെളിയിച്ചപ്പോൾ മനുഷ്യന്റെ അഹന്തയ്ക്കു തട്ടിയ ഇടി
വു കുറച്ചൊന്നുമായിരുന്നില്ല. ബുധൻ, ശുക്രൻ, ഭൂമി,
ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, പ്ലൂ
ട്ടോ എന്നിവയാണു് ഈ ഒൻപതു ഗ്രഹങ്ങൾ (കോപ്പർ
നിക്കസ്സിന്റെ കാലത്തു ആദ്യത്തെ ആറു ഗ്രഹങ്ങൾ മാത്ര
മേ അറിവുണ്ടായിരുന്നുള്ളു). സൂൎയ്യനിൽനിന്നും അവയി
ലേക്കുള്ള ദൂരങ്ങൾ ഒന്നും രണ്ടും ചിത്രങ്ങളിൽ കുറിച്ചിരി
ക്കുന്നു. ചന്ദ്രൻ ഭൂമിക്കുചുററും സഞ്ചരിക്കുന്ന ഒരു ഉപഗ്ര
ഹമാണു്. ചൊവ്വയ്ക്കു രണ്ടും വ്യാഴത്തിന്നു പന്ത്രണ്ടും ശനി
ക്കു് ഒമ്പതും യുറാനസ്സിന്നും അഞ്ചും നെപ്ട്യൂണിന്നു രണ്ടും
ഉപഗ്രഹങ്ങളുണ്ടു്. ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും
യാത്രാമാൎഗ്ഗത്തിന്നു 'പരിവൎത്തനപഥം' (Orbit) എന്നും
അതുൾക്കൊള്ളുന്ന തലത്തിൽ 'പരിവൎത്തനതലം' (Orbi
tal plane) എന്നും പറയുന്നു. ഗ്രഹങ്ങളുടെ പരിവൎത്തന
പഥങ്ങൾ എല്ലാം ഏകദേശം ഒരേതലത്തിൽത്തന്നെയാ
ണു സ്ഥിതിചെയ്യുന്നതു്. ഭൂമിയുടെയും മറ്റു ഗ്രഹങ്ങളു<noinclude></noinclude>
88cyfj6gtn1yabb206x8kvbk78wjpnm
താൾ:Nakshathrangalude Naattil 1965.pdf/16
106
81296
244355
243085
2026-07-05T06:02:10Z
Peemurali
12614
244355
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ടെയും പരിവൎത്തനതലങ്ങൾ തമ്മിൽ 3.5 ഡിഗ്രിയിലധി
കം ചരിവില്ല. ചൊവ്വയുടെയും വ്യാഴത്തിന്റെയും പരി
വൎത്തനപഥങ്ങൾക്കിടയിലായി വളരെയധികം ചെറുഗ്ര
ഹങ്ങൾ (Asterids) ഉണ്ടു്. ഇവയിൽ ചിലവ കടുകുമണി
കളേക്കാൾ ചെറിയവയാണു്. ഏറ്റവും വലിയവയ്ക്ക് 500
നാഴികയോളം വ്യാസം വരും. തങ്ങളുടെ സാധാരണ പ
ഥങ്ങളിൽ നിന്നും എന്തെങ്കിലും കാരണവശാൽ വ്യതിച
സൂര്യൻ
ബുധൻ - 360,00000
ശുക്രൻ - 672000000 നാ
ഭൂമി - 93000000 നാ
ചൊവ്വ - 14,15,00 000 നാ
സൗരയൂഥം (a)
ചിത്രം 1<noinclude></noinclude>
8z57wlvjgtls6qakk29kikdxmwj5cjl
244356
244355
2026-07-05T06:09:28Z
Peemurali
12614
/* സാധൂകരിച്ചവ */
244356
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ടെയും പരിവൎത്തനതലങ്ങൾ തമ്മിൽ 3.5 ഡിഗ്രിയിലധി
കം ചരിവില്ല. ചൊവ്വയുടെയും വ്യാഴത്തിന്റെയും പരി
വൎത്തനപഥങ്ങൾക്കിടയിലായി വളരെയധികം ചെറുഗ്ര
ഹങ്ങൾ (Asterids) ഉണ്ടു്. ഇവയിൽ ചിലവ കടുകുമണി
കളേക്കാൾ ചെറിയവയാണു്. ഏറ്റവും വലിയവയ്ക്ക് 500
നാഴികയോളം വ്യാസം വരും. തങ്ങളുടെ സാധാരണ പ
ഥങ്ങളിൽ നിന്നും എന്തെങ്കിലും കാരണവശാൽ വ്യതിച
[[പ്രമാണം:Pic for page 16.png|Pic for page 16.png]]
ചിത്രം 1<noinclude></noinclude>
6g3w2wn8o9mnu3o5dzij1x3intxkfqn
താൾ:Nakshathrangalude Naattil 1965.pdf/17
106
81297
244360
243087
2026-07-05T08:02:14Z
Peemurali
12614
/* സാധൂകരിച്ചവ */
244360
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ലിച്ചു ഭൂമിയുടെ ആകൎഷണത്തിന്നധീനമായി അതിലേക്കു വീണ് കത്തിയെരിയുന്ന ചെറുഗ്രഹങ്ങളാണു നമുക്കു സുപരിചിതങ്ങളായ കൊള്ളിമീനുകൾ (നക്ഷത്രം പൊട്ടിവീഴുക - Shooting stars) അഥവാ ഉൽക്കകൾ (Meteors), ധൂമകേതുക്കൾ (Comets) പ്ലൂട്ടോവിനും പുറമെയായി സൂൎയ്യനു ചുററും സഞ്ചരിക്കുന്നു. സൂൎയ്യനും ഗ്രഹങ്ങളും ചെറുഗ്രഹങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും കൂടിയ സമൂഹത്തെ സൗരയൂഥ (Solar system)മെന്നു പറയുന്നു. 8,65,380 നാഴിക വ്യാസമുള്ള സൂൎയ്യനോടും, 88,700 നാഴിക വ്യാസമുള്ള വ്യാഴത്തിനോടും താരതമ്യപ്പെടുത്തി നോ
[[പ്രമാണം:Pic for page 17.png|Pic for page 17.png]]<noinclude></noinclude>
rxsu0u2c9hu0p3o6k5seol2s9kka3an
താൾ:Nakshathrangalude Naattil 1965.pdf/18
106
81298
244361
243089
2026-07-05T08:05:09Z
Peemurali
12614
/* സാധൂകരിച്ചവ */
244361
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ക്കുമ്പോൾ, വെറും 8000 നാഴികമാത്രം വ്യാസമുള്ള നമ്മുടെ ഭൂമി എത്ര ചെറിയതാണു്!
നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ നാഴികയും കിലോമീറ്ററും, രാജ്യങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഇഞ്ചും സെൻറീമീറ്ററുമെന്നപോലെ നിരുപയോഗങ്ങളാണ്. സെക്കണ്ടിൽ 1,86,000 നാഴികയെന്ന വേഗത്തിൽ പ്രകാശം ഒരു സംവത്സരംകൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെ, ജ്യോതിശ്ശാസ്ത്രത്തിൽ നക്ഷത്രങ്ങളുടെ ദൂരം അളക്കുവാൻ ഉപയോഗിക്കുന്നു.
'ദീപ്തിവൎഷം' (Light Year) എന്ന പേരിലറിയപ്പെടുന്ന ഇത് ഏകദേശം 6 ലക്ഷം കോടി നാഴികയാണു്. നമുക്കു് ഏറ്റവും അടുത്ത (!) നക്ഷത്രം തന്നെ നാലു ദീപ്തിവൎഷം ദൂരെയാണു്. അതായതു്, അതിൽനിന്നും പുറപ്പെടുന്ന പ്രകാശം 4 വൎഷത്തിന്നു ശേഷമാണു ഭൂമിയിലെത്തുന്നതു്. സൂൎയ്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്തുവാൻ വെറും 8.5 മിനിറ്റു മാത്രമേ എടുക്കുന്നുള്ളൂ.
നിലാവില്ലാത്ത ശരൽക്കാലരാത്രികളിൽ ആകാശം ശോഭയേറിയതും കുറഞ്ഞതുമായ അനേകസഹസ്രം നക്ഷത്രങ്ങളെക്കൊണ്ടു നിറഞ്ഞതായിക്കാണാം. കൂട്ടത്തിൽ ചക്രവാളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ വിരിച്ച വെള്ളപ്പട്ടുപോലെ കിടക്കുന്ന ശാന്തഗംഭീരമായ ആകാശഗംഗയെയും നിങ്ങളിൽ ചിലർ കണ്ടിരിക്കാം. സംഖ്യയറ്റ നക്ഷത്രങ്ങളേക്കൊണ്ടു നിറഞ്ഞതാണ് ഈ ആകാശഗംഗയെന്ന് ഒരു ചെറിയ ദൂരദൎശിനിയിൽക്കൂടെ നോക്കിയാൽ കാണാം. "ഗാലക്സി' (Galaxy) എന്ന സാങ്കേതികനാമത്തോടുകൂടിയ ഇതു് 100,000 ദീപ്തിവൎഷത്തോളം വ്യാസമുള്ളതും വണ്ടിച്ചക്രത്തിന്റെ ആകൃതിയോടുകൂടിയതുമായ ഒരു നക്ഷത്രസമൂഹമാണു്. ഇതിലെ ഒരംഗവും<noinclude></noinclude>
ptisjutm3vthx3rzvsldt024iqt7ke1
താൾ:Prithikaradurga (Changampuzha).pdf/113
106
81510
244363
240980
2026-07-05T08:59:54Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244363
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ത്തു അവർ ചുരുക്കം ചില വേലക്കാരെ മാത്രമേ താമസിപ്പിച്ചുള്ളു. ഗുന്നാറിന്റേയും അദ്ദേഹത്തിന്റെ വീട്ടുകാരുടേയും പരിചരണത്തിനും അധികമാരേയും അവിടെ നിൎത്തിയില്ല. ഗുന്നാറിന്നു് ഈ സംഗതി വല്ലാത്ത ഹൃദയവ്യഥയക്കു കാരണമാക്കി; അക്കാരണത്താൽ അദ്ദേഹത്തിനു് അല്പകാലംകൊണ്ടു പ്രായാധിക്യം സംഭവിക്കുകയും അദ്ദേഹം കൂനിത്തളരുകയും ചെയ്തു.
ആ കുട്ടിയെ അവിടെത്തന്നെയാണു് താമസിപ്പിച്ചതു; അവന്റെ പരിചൎയ്യ്കളേ നിൎവ്വഹിച്ചതു് ഈസാ തന്നെയാണു് ; അവൾക്കവനെ വലിയ ഇഷ്ടമായിരുന്നു; പക്ഷേ വിഗ്ഡിസ് അവൻ്റെ നേൎക്കു ലേശംപോലും വാത്സല്യം പ്രകടിപ്പിച്ചില്ല; അവൾ അവന്നു പേരുപോലും ഇട്ടില്ല.അവൾ സദാ ദുഃഖമഗ്നയായി കാണപ്പെട്ടു; വാഡിനിലെ മുറ്റംവിട്ട് അവൾ പുറത്തിറങ്ങിയതേയില്ല.
ഒരു ദിവസം വിഗ്ഡിസ്സും ഈസായും അടുക്കളയിൽ അപ്പം ചുടുകയായിരുന്നു; കുട്ടി അങ്ങിങ്ങായി ഓടിനടന്നു; അവനന്നു രണ്ടു വയസ്സു പ്രായമുണ്ട്. ഈസാ രണ്ടു ചെറിയ അപ്പമുണ്ടാക്കിയിട്ട് അവനുവേണ്ടി എങ്ങനെയാണത് ചുട്ടെടുക്കുന്നതെന്നു കാണിച്ചുകൊടുത്തു. അതു് അവനെ സന്തോഷഭരിതനാക്കി. അവനു് ഉള്ളിലുള്ള ആനന്ദം അടക്കാൻ സാധിക്കാതെ അവൻ നൃത്തം ചെയ്തുകൊണ്ടു സ്ത്രീകളുടെ സമീപം വന്നു് അവന്റെ അപ്പം കൊടുക്കുവാനായി ആവശ്യപ്പെട്ടു. അങ്ങനെ വന്നവഴിയേ മാവു കുഴച്ചുവെച്ചിരുന്ന പാത്രം അവൻ്റെ കാൽ തട്ടി മറി<noinclude></noinclude>
0lxu8oqi9zkukvd8y0vz9w2xe4kvehk
താൾ:Prithikaradurga (Changampuzha).pdf/53
106
81581
244358
240925
2026-07-05T07:39:34Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244358
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ബാലൻ ഒന്നും മറുപടി പറഞ്ഞില്ല; പക്ഷേ, യോട്ട് പറഞ്ഞു:
"ഞാനങ്ങനെ ചെയ്തു; അവൻ ഈശായെ കൂട്ടിക്കൊണ്ടുവരാനാണു' അങ്ങോട്ടു പുറപ്പെട്ടത്; പക്ഷേ നീയുമായി അല്പം സംസാരിക്കാമല്ലോ എന്നു കരുതി ഞാനതു് ഇത്തരത്തിലാക്കിത്തീൎക്കാൻ അവനെ നിൎബ്ബന്ധിച്ചു. എന്തുകൊണ്ടെന്നാൽ, തനിച്ചു നീയുമായി എന്തെങ്കിലും എനിക്കു സംസാരിക്കണമെങ്കിൽ വാഡിനിൽ നിന്നെ അന്വേഷിച്ചുവന്നിട്ടു വലിയ പ്രയോജനമൊന്നുമുണ്ടാവുകയില്ലെന്നു ഞാൻ ഊഹിച്ചു.''
“എന്നെ അന്വേഷിച്ചുപിടിക്കുവാൻ ബഹു വിചിത്രമായ ഒരു മാൎഗ്ഗംതന്നെ നിങ്ങൾ തെരഞ്ഞെടുത്തതു വിഗ്ഡിസ് പ്രതിഷേധം പ്രകടമാക്കി.
"അതെ,....പക്ഷേ, മറ്റൊരു പോംവഴിയും ഞാൻ കണ്ടില്ല'' യോട്ട് പറഞ്ഞു: “നിന്നെയൊന്നു കണ്ടുമുട്ടുവാനുള്ള തക്കം നോക്കിക്കൊണ്ടു ഞാൻ നിൻ്റെ വീടിനു ചുറ്റും ഏറെച്ചുറ്റിക്കറങ്ങിയിട്ടുണ്ടു്.''
ബാലൻ വീണ്ടും അവരുടെ അടുത്തുനിന്നും ഓടിപ്പോകാൻ ശ്രമിച്ചു; പക്ഷേ വിഗ്ഡിസ് അവൻറെ കയ്യിലുള്ള പിടുത്തം ഒന്നുകൂടി മുറുക്കി; അനന്തരം യോട്ട് അവളോടു യാചിച്ചു:
"വിടൂ, പാവം പയ്യൻ! അവൻ പോകട്ടെ. ഇവിടെ എന്നോടൊന്നിച്ചു നില്ക്കുന്നതിൽ നിനക്കു ഭയമില്ലെന്നു<noinclude></noinclude>
s2yvo2c0pqjehad5qi3m9pf54cyhq5t
താൾ:Prithikaradurga (Changampuzha).pdf/54
106
81583
244359
240926
2026-07-05T07:51:45Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244359
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ഞാൻ വിചാരിക്കുന്നു. ഞാൻ നിന്നെ വീട്ടിൽ കൊണ്ടു വന്നാക്കാം."
"എന്നാൽ പോ," വിഗ്ഡിസ് ഫെൽജേയോടു പറഞ്ഞിട്ടു യോട്ടിൻ്റെ നേൎക്കു തിരിഞ്ഞു്, "ഇപ്രകാരം സൂത്രപ്പണിയെടുത്തു നിങ്ങൾക്കെന്നെ കാട്ടിനുള്ളിൽ കൊണ്ടുവരേണ്ടതായിവന്നു. ആട്ടെ, എന്താണ് നിങ്ങൾക്കെന്നോടു പറയുവാനുള്ളതു്?"
"നിനക്കു നല്ലപോലറിയാമല്ലോ, എന്താണു് നിന്നോടെനിക്കു പറയാനുള്ളതെന്നു ഇതായിരുന്നു യോട്ടിൻറെ മറുപടി.
വിഗ്ഡിസ് ഒന്നും മറുപടി പറഞ്ഞില്ല; യോട്ട് തുടൎന്നു: “എനിക്കിതറിയാം, നിന്നിൽനിന്നു് അധികമധികം അകന്നിരിക്കുംതോറും ഞാൻ അധികമധികം ത്വരയോടെ നിന്നെ കാണുവാനാശിക്കുന്നു. നീ എൻ്റെ ഹൃദയത്തിൽനിന്നും വിട്ടുപോകുന്ന ദിവസം ഒരു കാലത്തും എത്തിച്ചേരുകയില്ല.''
മറുപടി പറഞ്ഞപ്പോൾ വിഗ്ഡിസ് കരയാൻ തുടങ്ങി. “പിന്നെന്തിനാണ് നിങ്ങൾ എൻെറ അച്ഛനുമായി അകന്നുമാറിയതു്?''
"വിധി അങ്ങനെ നിശ്ചയിച്ചു," യോട്ട്' പറഞ്ഞു: "ഗ്രെഫ്സിനിലെ കാാറെ നിന്നെ വിവാഹം കഴിക്കുവാൻ പൊകുന്നുവെന്നു ഇവിടങ്ങളിൽ ഒരു കേൾവിയുണ്ടല്ലോ.''
"എന്നാൽ പിന്നെ, അന്നാ സായാഹ്നത്തിൽ എൻ്റെ മുറിയിൽവെച്ചു നിങ്ങളെന്നോടു സംസാരിച്ച അവ<noinclude></noinclude>
ojd01b71wmaacd3h9n8ncephg6j6vpn
താൾ:Prithikaradurga (Changampuzha).pdf/55
106
81585
244362
240927
2026-07-05T08:07:58Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244362
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>സരത്തിൽ അങ്ങനെ. നിങ്ങളെ ഞാൻ സ്വീകരിക്കുമായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ”? വിഗ്ഡിസ് പറഞ്ഞു: “പക്ഷേ നിങ്ങൾ ആദ്യമായിച്ചെയ്ത പ്രവൃത്തി നമുക്കുണ്ടായിട്ടുള്ളതെല്ലാം നശിപ്പിച്ചുകളയുകയായിരുന്നു.''
"അതേ, അതു തീരെ നന്നായില്ല," യോട്ട് മറുപടി പറഞ്ഞു: “പക്ഷേ, കാാറെയുടെ ഈ കാൎയ്യത്തിൽ ഒരു തീരുമാനമുണ്ടാക്കേണ്ടതു നിൻ്റെ പിതാവല്ലേ എന്നാണു് ഞാൻ ആലോചിക്കുന്നതു്.''
"ഞാൻ സ്വയം തെരഞ്ഞെടുക്കുന്ന ആളെയല്ലാതെ മറ്റാരേയും ഞാൻ വിവാഹം കഴിച്ചുകൊള്ളണമെന്നു ഗുന്നാർ നിൎബ്ബന്ധിക്കുകയില്ല.”_ വിഗ്ഡിസ് പറഞ്ഞു.
“എന്നാൽ എന്നെ നീ സ്വീകരിക്കുമോ”?യോട്ട്ചോദിച്ചു.
വിഗ്ഡിസ് മറുപടി പറഞ്ഞു: "ഉവ്വ്, തീൎച്ചയായും. അതു നടപ്പുള്ള കാൎയ്യമാണെങ്കിൽ.''
“ഹാ, എന്നാൽ പിന്നെ അതു നടപ്പില്ലാത്ത കാൎയ്യമായിത്തീരുന്നെങ്കിൽ, അതു ബഹു വിചിത്രം തന്നെയാണു,'' അവളുടെ കൈപിടിച്ചുയൎത്തിക്കൊണ്ടു് അത്യാഹ്ളാദത്തോടെ യോട്ട് പ്രസ്താവിച്ചു. അയാൾ ഒരു വൃക്ഷത്തിന്റെ വേരിന്മേൽ ഇരുന്നിട്ട് അവളെ പിടിച്ചു മടിയിലിരുത്തി. അവൾ അയാളുടെ കണ്ഠത്തിൽ കൈ കോൎത്ത് അയാളെ ചുംബിച്ചു. യോട്ട് അവളെ വിടുകയില്ല. അയാൾ അവളെ തുരുതുരെ ചുംബിക്കാൻതുടങ്ങി.അയാളുടെ ചുംബനങ്ങൾക്കു ചൂടു കൂടിക്കൂടിവന്നു<noinclude></noinclude>
83h6rzde5wcal44lp92kohn06dme0mi
താൾ:Prithikaradurga (Changampuzha).pdf/56
106
81587
244364
240928
2026-07-05T09:07:01Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244364
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>അവൾക്കു ഭയംതോന്നി. തനിക്കു വീട്ടിലേയ്ക്കു പോകണമെന്നവൾ പറഞ്ഞു.
"ഞാൻ നിന്നോടൊന്നിച്ചു വരുന്നതായിരിക്കും അധികം നല്ലതു്. എന്നാൽ ഈ സായാഹ്നത്തിൽത്തന്നെ എനിക്കു നിൻ്റെ പിതാവിനെക്കാണാൻ സാധിക്കും. കഴിയുന്നതും വേഗത്തിൽ നല്ല മനുഷ്യനായ ഗുന്നാറുമായി ഇക്കാൎയ്യത്തിൽ ഒരു തീരുമാനമുണ്ടാക്കുവാൻ ഞാൻ ഉറച്ചിരിക്കുന്നു."
"അങ്ങനെ ചെയ്യരുതു്," വിഗ്ഡിസ് അയാളോടു യാചിച്ചു: "നിങ്ങൾ തനിച്ചേ ഉള്ളു. ആ കുന്തമല്ലാതെ നിങ്ങളുടെ കയ്യിൽ മറ്റൊരായുധവുമില്ല.''
യോട്ട് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു: “ കൊള്ളാം, അതു പോരെന്നാണോ നിൻ്റെ വിചാരം? പക്ഷേ, ഗുന്നാറും ഞാനും തമ്മിൽ കൈവെയ്ക്കേണ്ടതായിട്ടാണു് വന്നുകൂടുന്നതെങ്കിൽ, അത് ആകപ്പാടെ അനൎത്ഥത്തിലേ അവസാനിക്കൂ.''
വിഗ്ഡിസ് ഒരു നിമിഷനേരം ആലോചിച്ചിട്ടു
പറഞ്ഞു:
“വടക്കൻ പ്രദേശത്തു രാജാവിനോടൊന്നിച്ചു ധാരാളം ഐസ്‍ലാൻഡുകാരുണ്ടെന്നു ഞാൻ പറഞ്ഞുകേട്ടിട്ടുണ്ടു'; അവരിൽ ആരേയെങ്കിലും നിങ്ങൾക്കറിയാമോ”?
"തീൎച്ചയായും എനിക്കറിയാം”, യോട്ട് മറുപടി പറഞ്ഞു: "ടോർളാവും ഗിസ്സർടോർബ് ജോൺസ്സണുമുണ്ടു'; അവർ എൻ്റെ പോറ്റച്ഛൻെറ മക്കളാണു്”.<noinclude></noinclude>
40jkdv45ewu8dysse26fci6q83oeqt1
താൾ:Prithikaradurga (Changampuzha).pdf/57
106
81588
244365
240929
2026-07-05T09:11:48Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244365
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>"നിങ്ങൾക്കു പോയി അവരുമായിട്ടൊന്നു സംസാരിക്കരുതോ?” വിഗ്ഡിസ് ചോദിച്ചു. "നിങ്ങളുടെ കാൎയ്യത്തിൽ അവർ മദ്ധ്യസ്ഥരായി വന്നു’ അച്ഛനുമായി സംസാരിക്കുന്നപക്ഷം, സംഗതി വലിയ പ്രയാസംകൂടാതെ സാധിക്കും.?"
"ഈ ഭാഗങ്ങളിൽനിന്നെന്നെ ഓടിക്കുവാൻ നിനക്കല്പം ധൃതിയുണ്ടു്,” യോട്ട് പറഞ്ഞു. അയാൾ വീണ്ടും അവളെ പിടിച്ചു മടിയിലിരുത്തി. അവൾ കരയാൻ തുടങ്ങി. വിഗ്ഡിസ് പറഞ്ഞു:
"ആൎക്കും നിയന്ത്രിക്കാൻ കഴിയാത്ത ഒരു പ്രകൃതക്കാരനാണ്' നിങ്ങൾ. അങ്ങനെയുള്ള നിങ്ങൾ തനിയേ ഈ വിവാഹാലോചനയുമായി ചെന്നാൽ കാൎയ്യമെല്ലാം കുഴപ്പമായേയ്ക്കുമെന്നു' എനിക്കു ഭയമുണ്ടു്. ഗുന്നാറാണെങ്കിൽ ഇപ്പോൾ നിങ്ങളോടു കോപിച്ചിരിക്കുകയുമാണു്. നിങ്ങൾക്കു പിൻബലവും ഉപദേശവും തരാൻ പ്രാപ്തിയുള്ള ആരെങ്കിലും ഒരാൾ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്നതു വളരെ നന്നായിരിക്കുമെന്ന് എനിക്കു തോന്നുന്നു.''
യോട്ട്, അവളെ അങ്കതലത്തിൽനിന്നു് ഉന്തിനീക്കി. അവൾ കരഞ്ഞുകൊണ്ടു വീട്ടിലേയ്ക്കു പുറപ്പെട്ടു. യോട്ട് ഒരടി പിന്നിലായിട്ടവളെ അനുഗമിച്ചു. അല്പനേരം കഴിഞ്ഞു അയാൾ പറഞ്ഞു:
"നിനക്കറിയാമല്ലോ, വലിയ ഒരു ദൂരയാത്രയാണു് ഇതിൽ വേണ്ടിവരുന്നതെന്നു്. പോരെങ്കിൽ ശീതകാലം വരാറുമായി; എങ്കിലും, വിഗ്ഡിസ്, നീ പറയുംപോലെ<noinclude></noinclude>
fr4uswstfro5aj7kexe14zeusowd91h
താൾ:Prithikaradurga (Changampuzha).pdf/58
106
81590
244366
240930
2026-07-05T09:17:20Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244366
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ഞാൻ ചെയ്യാം. പക്ഷേ, ഈ തെക്കൻദിക്കിലേയ്ക്കു ടോർബ് ജോൺസ്സണും മറ്റും എന്നോടൊന്നിച്ചു പുറപ്പെടുന്ന കാൎയ്യം ഉറപ്പു കരുതിക്കൂടാ. അങ്ങനെ വന്നാൽ പിന്നെ ഞാനെന്തു ചെയ്യും?”
“ശരി, അപ്പോൾ നിങ്ങൾ തനിച്ചുതന്നെ പ്രവൎത്തിക്കണം,” വിഗ്ഡിസ് പറഞ്ഞു. അവൾ തിരിഞ്ഞു അയാളുടെ കൈ കടന്നുപിടിച്ചു. അവർ വാർഡിന്നഭിമുഖമായി നടന്നുപോയി. താൻ വടക്കൻദിക്കിലേയ്ക്കു പോകാമെന്നും പിറ്റേ ദിവസം തന്നെ പുറപ്പെടുന്നതാണെന്നും അവൾക്കു വാക്കുകൊടുത്തു. പടിവാതിൽക്കൽവെച്ച് അവർ വേർപിരിഞ്ഞു. പക്ഷേ, പോകുന്നതിനുമുമ്പു്, തനിക്ക് ഒരിക്കൽക്കൂടി അവളെ കണ്ടാൽ കൊള്ളാമെന്നു യോട്ട് പറഞ്ഞു. അയാൾ അവളുടെ തലമുടിയാകമാനം രണ്ടു കൈകളിലും എടുത്തു തൻ്റെ കഴുത്തിന്നും കൈകൾക്കും ചുറ്റുമായി ചുറ്റിപ്പിണച്ചിട്ടു.
"നാളെ നീ ബലിക്കാവിൽ വരണം. എത്രകാലമായി ഞാൻ നിന്നെ ഒരു നോക്കൊന്നു കണ്ടിട്ടു! ഇന്നാണെങ്കിൽ, നല്ല ഇരുട്ടു! പക്ഷേ, നാളെ ഞാനിവിടെ സൂര്യൻ അസ്തമിക്കുന്നതിനു മുൻപു വരാം. കഴിഞ്ഞ പ്രാവശ്യം ആ സ്ഥലത്തുവെച്ചുണ്ടായ നമ്മുടെ സന്ദറ്റ്ശനാവസരത്തിൽ നീ ഒരു സാധനം അവിടെ ഇട്ടിട്ടു പോയി. അതു ഞാൻ നിനക്കു മടക്കിത്തരാം. ഞാനതു ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടു്. വേണ്ടിവന്നാൽ, അതു മടക്കിത്തരുവാനാണെന്നെങ്കിലും പറഞ്ഞുകൊണ്ട്, നിന്നെ വന്നു കാണാമല്ലോ എന്നു ഞാൻ ഉദ്ദേശിച്ചു.''<noinclude></noinclude>
mfcx7y63hannc96oxciiqzz1wqv4wcx
244367
244366
2026-07-05T09:19:07Z
Vidya (SDCF)
13218
244367
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ഞാൻ ചെയ്യാം. പക്ഷേ, ഈ തെക്കൻദിക്കിലേയ്ക്കു ടോർബ് ജോൺസ്സണും മറ്റും എന്നോടൊന്നിച്ചു പുറപ്പെടുന്ന കാൎയ്യം ഉറപ്പു കരുതിക്കൂടാ. അങ്ങനെ വന്നാൽ പിന്നെ ഞാനെന്തു ചെയ്യും?”
“ശരി, അപ്പോൾ നിങ്ങൾ തനിച്ചുതന്നെ പ്രവൎത്തിക്കണം,” വിഗ്ഡിസ് പറഞ്ഞു. അവൾ തിരിഞ്ഞു അയാളുടെ കൈ കടന്നുപിടിച്ചു. അവർ വാർഡിന്നഭിമുഖമായി നടന്നുപോയി. താൻ വടക്കൻദിക്കിലേയ്ക്കു പോകാമെന്നും പിറ്റേ ദിവസം തന്നെ പുറപ്പെടുന്നതാണെന്നും അവൾക്കു വാക്കുകൊടുത്തു. പടിവാതിൽക്കൽവെച്ച് അവർ വേർപിരിഞ്ഞു. പക്ഷേ, പോകുന്നതിനുമുമ്പു്, തനിക്ക് ഒരിക്കൽക്കൂടി അവളെ കണ്ടാൽ കൊള്ളാമെന്നു യോട്ട് പറഞ്ഞു. അയാൾ അവളുടെ തലമുടിയാകമാനം രണ്ടു കൈകളിലും എടുത്തു തൻ്റെ കഴുത്തിന്നും കൈകൾക്കും ചുറ്റുമായി ചുറ്റിപ്പിണച്ചിട്ടു.
"നാളെ നീ ബലിക്കാവിൽ വരണം. എത്രകാലമായി ഞാൻ നിന്നെ ഒരു നോക്കൊന്നു കണ്ടിട്ടു! ഇന്നാണെങ്കിൽ, നല്ല ഇരുട്ടു! പക്ഷേ, നാളെ ഞാനിവിടെ സൂൎയ്യൻ അസ്തമിക്കുന്നതിനു മുൻപു വരാം. കഴിഞ്ഞ പ്രാവശ്യം ആ സ്ഥലത്തുവെച്ചുണ്ടായ നമ്മുടെ സന്ദൎശനാവസരത്തിൽ നീ ഒരു സാധനം അവിടെ ഇട്ടിട്ടു പോയി. അതു ഞാൻ നിനക്കു മടക്കിത്തരാം. ഞാനതു ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടു്. വേണ്ടിവന്നാൽ, അതു മടക്കിത്തരുവാനാണെന്നെങ്കിലും പറഞ്ഞുകൊണ്ട്, നിന്നെ വന്നു കാണാമല്ലോ എന്നു ഞാൻ ഉദ്ദേശിച്ചു.''<noinclude></noinclude>
c0zetngf13pxjy3kmbovwb5yv1ijini
താൾ:Prithikaradurga (Changampuzha).pdf/52
106
81601
244357
241249
2026-07-05T07:20:31Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244357
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>പോകുന്നതാണു' കൂടുതൽ പ്രയോജനപ്രദമെന്നും വിഗ്‌ഡിസ് മറുപടി പറഞ്ഞു. പക്ഷേ, തൻ്റെ മാതാവു വിഗ്ഡിസ്സിനെത്തന്നെ കാണുവാനാണാശിക്കുന്നതെന്നു പറഞ്ഞു അവൻ ശാഠ്യംപിടിച്ചു; അവൾക്ക് അവളോട് എന്തോ ചിലതു പറയുവാനുണ്ടത്രേ. അനന്തരം വിഗ്‌ഡിസ് ഒരു മേലുടുപ്പും ധരിച്ചു ഹെൽജേയോടൊന്നിച്ചു പുറപ്പെട്ടു.
അവർ വെളിയിലെത്തിയപ്പോൾ ഇരുട്ടായിരുന്നു. ആദ്യം അവർ റോഡിൽക്കൂടി നടന്നുപോയി. പക്ഷേ പിന്നീടു് ആ ബാലൻ കാടുകളുടെ വക്കിലേയ്ക്കു തിരിഞ്ഞു. അവൻ പറഞ്ഞു: അന്ന് ഒക്ടോബർ അവസാനത്തെ ദിവസമായതിനാൽ വയലുകൾ ഈൎപ്പം പിടിച്ചു കിടക്കുകയാണെന്നു് -കടന്നുപോകാൻ വലിയ പ്രയാസമാണെന്നു്. കന്നുകാലികൾ നടന്നുപോകുന്ന ഒരു വഴിച്ചാലോടുകൂടിയ ആ വനത്തിൽ അവർ എത്തിയപ്പോഴേയ്ക്കും ഒരു മനുഷ്യൻ അവരുടെ അടുത്തേയ്ക്കു നടന്നുവന്നു. അതാരാണെന്നു വിഗ്‌ഡിസ് ചോദിച്ചു
"ഞാൻ തന്നെ,'' മനുഷ്യൻ മറുപടി പറഞ്ഞു: “യോട്ട്.’’
അപ്പോൾ തൻ്റെ കൈ പിൻവലിച്ചു' അവിടെനിന്നും ഓടിക്കളയുവാനായി ബാലൻ ശ്രമിച്ചുനോക്കി; പക്ഷേ വിഗ്‌ഡിസ് അവനെ മുറുക്കിപ്പിടിച്ചുകൊണ്ടു് ചോദിച്ചു:
"ഈ മനുഷ്യനാണോ എന്നെ വിളിച്ചുകൊണ്ടുവരുവാൻ നിന്നെ അയച്ചതു്?’’<noinclude></noinclude>
4lvrl0lgjqut9f38qklx6w2ea2hbmp1
താൾ:1982-dhikkariyude-kathal-c-j-thomas.pdf/6
106
83914
244352
244351
2026-07-05T02:54:21Z
Irshadpp
729
244352
proofread-page
text/x-wiki
<noinclude><pagequality level="3" user="Fotokannan" /></noinclude>സി.ജെ. തോമ്മസിന്റെ കൃതികൾ
* അവൻ വീണ്ടും വരുന്നു (നാടകം)
* ആ മനുഷ്യൻ നീതന്നെ (നാടകം)
* 1128 ൽ ക്രൈം 27 (നാടകം)
" അൻറിഗണി (തർജ്ജമ)
" കീടജന്മം (നാടകം)
" ഭൂതം (നാടകം)
" ശാലോമി (നാടകം)
" ഉയരുന്ന യവനിക (നാടകശാസ്ത്രം)
" ഇവൻ എന്റെ പ്രിയപുത്രൻ (ലേഖനങ്ങൾ)
" വിലയിരുത്തൽ (നിരൂപണങ്ങൾ)
" മതവും കമ്മ്യൂണിസവും
" സോഷ്യലിസം
" ജനുവരി ഒമ്പത് (തർജ്ജമ)
" ധിക്കാരിയുടെ കാതൽ (ഉപന്യാസങ്ങൾ)<noinclude></noinclude>
rz1e8qz5azgbzv18v4283kds97ohqma
244368
244352
2026-07-05T09:28:42Z
~2026-38350-49
13416
244368
proofread-page
text/x-wiki
<noinclude><pagequality level="3" user="Fotokannan" /></noinclude>കൃതികൾ
* അവൻ വീണ്ടും വരുന്നു (നാടകം)
* ആ മനുഷ്യൻ നീതന്നെ (നാടകം)
* 1128 ൽ ക്രൈം 27 (നാടകം)
" അൻറിഗണി (തർജ്ജമ)
" കീടജന്മം (നാടകം)
" ഭൂതം (നാടകം)
" ശാലോമി (നാടകം)
" ഉയരുന്ന യവനിക (നാടകശാസ്ത്രം)
" ഇവൻ എന്റെ പ്രിയപുത്രൻ (ലേഖനങ്ങൾ)
" വിലയിരുത്തൽ (നിരൂപണങ്ങൾ)
" മതവും കമ്മ്യൂണിസവും
" സോഷ്യലിസം
" ജനുവരി ഒമ്പത് (തർജ്ജമ)
" ധിക്കാരിയുടെ കാതൽ (ഉപന്യാസങ്ങൾ)<noinclude></noinclude>
cmhi9jh9bysyoqu89lngwcs25awowp1
244369
244368
2026-07-05T09:30:41Z
~2026-38350-49
13416
244369
proofread-page
text/x-wiki
<noinclude><pagequality level="3" user="Fotokannan" /></noinclude>കൃതികൾ
* അവൻ വീണ്ടും വരുന്നു (നാടകം)
* ആ മനുഷ്യൻ നീതന്നെ (നാടകം)
* 1128 ൽ ക്രൈം 27 (നാടകം)
* അൻറിഗണി (തർജ്ജമ)
* കീടജന്മം (നാടകം)
* ഭൂതം (നാടകം)
* ശാലോമി (നാടകം)
* ഉയരുന്ന യവനിക (നാടകശാസ്ത്രം)
* ഇവൻ എന്റെ പ്രിയപുത്രൻ (ലേഖനങ്ങൾ)
* വിലയിരുത്തൽ (നിരൂപണങ്ങൾ)
* മതവും കമ്മ്യൂണിസവും
* സോഷ്യലിസം
* ജനുവരി ഒമ്പത് (തർജ്ജമ)
* ധിക്കാരിയുടെ കാതൽ (ഉപന്യാസങ്ങൾ)<noinclude></noinclude>
eoed1qqryhv8cfwjpvjhvqg5xom3at9
താൾ:1982-dhikkariyude-kathal-c-j-thomas.pdf/7
106
83928
244370
244236
2026-07-05T09:32:21Z
Fotokannan
897
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244370
proofread-page
text/x-wiki
<noinclude><pagequality level="3" user="Fotokannan" /></noinclude>ഉള്ളടക്കം
#നമ്പൂതിരിമാരെപ്പറ്റി
#ചത്തും കൊന്നും
#ഗൊഗ്വേ...
#രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും
#ഫാഷിസ്റ്റ് കമ്യൂണിസം
#സാത്താൻ
#സഖാവ് കത്തനാർ
#ഓണം വേണ്ട
#ഇടച്ചേരിയുടെ ഭാരം
#ഒരത്ഭുതപ്പിറവി
#ജനാധിപത്യത്തിനൊരു മാപ്പുസാക്ഷി
#പ്രോക്രസ്റ്റസിന്റെ കട്ടിൽ
#കലയും ബഹുജനങ്ങളും
#ശവത്തിന്റെ വില
#ഡാർവിന്ന് ഒരനുബന്ധം
#ബൈബിൾ
#തകർച്ചകളുടെ കാലം
#നമ്മുടെ യജമാനന്മാർ<noinclude></noinclude>
n0a3k1o2nc3ui4blqfglcdkbmquua9f
താൾ:1982-dhikkariyude-kathal-c-j-thomas.pdf/9
106
83943
244371
244131
2026-07-05T09:36:17Z
Fotokannan
897
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244371
proofread-page
text/x-wiki
<noinclude><pagequality level="3" user="Fotokannan" /></noinclude>നമ്പൂതിരിമാരെപ്പറ്റി
പ്രിയപ്പെട്ട മി. നമ്പൂതിരി,
അതൊരുതരം
C. O. 33 എന്നാൽ എന്താണെന്നും നിങ്ങൾക്കറിയാ
മായിരിക്കുമല്ലോ. ഇല്ലെങ്കിൽ പറയാം.
കരിമ്പാണ്. കരിമ്പുകൃഷിക്കാരുടെ മുമ്പിൽ ഒരു പ്രശ്ന
മുത്ഭവിച്ചു. ഓരോ ചെറിയ കാറ്റു വരുമ്പോഴും കരിമ്പൊ
ടിഞ്ഞുവീഴും. അല്ലെങ്കിൽ അതിനെല്ലാം താങ്ങു കെട്ടണം.
ഈ മുട്ടാപ്പണിയിൽനിന്നു രക്ഷപെടാൻ കരിമ്പിൻ ത
ണ്ടിനു ബലം കൊടുക്കുകയേ നിവൃത്തിയുള്ളൂ. അതിനു
വേണ്ടി കോയമ്പത്തൂർ കരിമ്പു ഫാമിൽ വെച്ച് കരിമ്പും
ഞാങ്ങണയും കൂട്ടിച്ചേർത്ത് ഒരു പുതിതതരം കരിമ്പിനെ
ജനിപ്പിച്ചു. അതാണ് C. 0 33. ഇതിനു സാധാരണ കരി
മ്പിനുള്ളത്ര നീരുണ്ട്. ഞാങ്ങണയുടെ ബലവും. ഈ
പുതിയ കരിമ്പ് കാറ്റത്തൊടിയുകയുമില്ല. കാഠിന്യം കൂടു
തലായതുകൊണ്ട് കുറുക്കൻ കടിക്കയുമില്ല. അങ്ങനെ കരി
മ്പു കൃഷി അഭിവൃദ്ധിപ്പെട്ടു. കൃഷിയെപ്പറ്റിയല്ല ഞാൻ
പറയാൻ വന്നത്. എനിക്കു മനുഷ്യരെപ്പറ്റിയാണ്
കൂടുതൽ പറയാനുള്ളത്.
ഇടയ്ക്കു കയറി
ഒന്നു പറഞ്ഞുകൊള്ളട്ടെ. എനിക്ക്
നിങ്ങളുടെ സംഘത്തെപ്പറ്റി വളരെ മോശമായ അഭിപ്രാ
യമാണുള്ളത്. അതിന്റെ നടത്തിപ്പിനെപ്പറ്റിയല്ല
നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയുകയില്ലെന്ന ബോധം
കൊണ്ടുമല്ല. നിങ്ങൾ എന്തു ചെയ്താലും നിങ്ങളുടെ
സംഘം ഉണ്ടായിയെന്നതുതന്നെയാണ് നിങ്ങളുടെ പരാ
ജയം. വർഗ്ഗങ്ങൾക്കും പ്രത്യേകം സംഘടനയുണ്ടാക്കുന്ന
കാലം കഴിഞ്ഞു. ഇനി സാമ്പത്തികവർഗ്ഗങ്ങൾ മാത്രമേ
ഉണ്ടായിരിക്കു. നിങ്ങളുടെ സംഘം നിങ്ങളുടെ വീക്ഷണ<noinclude></noinclude>
n8cul4dw3yscfpy1kc21asd1h38qcv4