വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.9
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Bhalabhooshanam 1914.pdf/4
106
74878
244387
213159
2026-07-05T14:12:00Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244387
proofread-page
text/x-wiki
<noinclude><pagequality level="3" user="Vidya (SDCF)" /></noinclude>
ഈ പുസ്തകത്തിൽ സ്മൃതിപുരാണാദിപ്രമാണങ്ങളെക്കൊണ്ടും യുക്തികൊണ്ടും അനുഭവപ്പെട്ടവയായി മതവിരോധംകൂടാതെ സാധാരണങ്ങളായിരിക്കുന്ന നല്ല അറിവുകളെ സംഗ്രഹിച്ചിരിക്കുന്നു. അതുകളിൽ രാഗദ്വേഷാദിദോഷം കൂടാതെ ലോകോപകാരഗുണങ്ങളിൽ പ്രയത്നങ്ങളോടുകൂടി സത്യമാൎഗ്ഗത്തുങ്കൽ സ്ഥിരപ്പെട്ടുനടക്കുന്നത് ഈശ്വരപ്രീതിയെന്നുഌഅ മുഖ്യാഭിപ്രായത്തെ സാധൂകരിക്കുന്നവിസ്താരങ്ങളാകുന്നു. സംസ്കൃതപദങ്ങളിൽ അനായാസേന പരിചയം വരുന്നതിനുവേണ്ടി പ്രമാണവചനങ്ങൾക്കു ശരിയായിട്ടു മണിപ്രവാളശ്ലോകങ്ങളെ ഉണ്ടാക്കി അതാതു പ്രസംഗങ്ങളിൽ ചേൎത്തിരിക്കുന്നു. ദുര്യുക്തികളെ ഖണ്ഡിച്ചുയുക്തിയോടും പ്രമാണത്തോടും കൂടി ആലോചനയാകുന്ന നല്ല പെരുവഴിയിൽ ചേർക്കുന്നതിന്ന് ഇതു ചെറിയവഴിയാകുമെന്നുവിചാരിക്കുന്നു. ഈ അറിവുകൾ ബാലന്മാൎക്കു ശോഭയെ ഉണ്ടാക്കുമെന്ന് വിശ്വസിച്ചു 'ബാലഭൂഷണ'മെന്നു പുസ്തകത്തിനു നാമധേയം ചെയ്തിരിക്കുന്നു. ഇതിലെ വാക്കുകൾ മാലയാക്കി പറയപ്പെട്ടതാകകൊണ്ട് ഉൾപ്പെട്ട ഖണ്ഡങ്ങൾ പുഷ്പങ്ങൾ എന്നു പറയപ്പെട്ടു.
ഗ്രന്ധകൎത്താ<noinclude></noinclude>
k4rhlzrke4ob4xrsjzzqumqp05997r1
താൾ:Nakshathrangalude Naattil 1965.pdf/19
106
81299
244372
243091
2026-07-05T12:30:27Z
Peemurali
12614
/* സാധൂകരിച്ചവ */
244372
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ഗ്രഹങ്ങളാൽ അനുഗതനുമായ സൂൎയ്യൻ ഗാലക്സിയുടെ കേന്ദ്രത്തിൽനിന്നും 30,000 ദീപ്തിവൎഷം ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരിടത്തരം നക്ഷത്രമാണു്. ചക്രാകൃതിയിലുള്ള ഈ ഗാലക്സിയുടെ വണ്ണം വെറും 50 ദീപ്തിവൎഷങ്ങൾ മാത്രമാകുന്നു. 10,000 കോടി നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ ഗാലക്സിയെങ്കിലും അതിന്റെ പരിമാണത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമാണു് നക്ഷത്രങ്ങളുടെ ആകെയുള്ള പരിമാണം. ഇപ്പോൾ ഉള്ളതിന്റെ ഒരു പത്തുലക്ഷം മടങ്ങു നക്ഷത്രങ്ങളേക്കൂടി അതിൽ സംഘട്ടനഭയം കൂടാതെ നിഷ്പ്രയാസം കൊള്ളിക്കാവുന്നതാണു്. നമ്മുടെ ഗാലക്സിയുടെ ഏററവും അടുത്തതും ഏകദേശം അതിനേപ്പോലെയിരിക്കുന്നതുമായ 'അൻഡ്രോമീഡ' (Andromeda) എന്ന ഗാലക് സിയുടെ ഒരു ഫോട്ടോയാണ് ഒന്നാം പടത്തിൽ കൊടുത്തിരിക്കുന്നതു്. അതിൽനിന്നും ഗാലക്സികളുടെ ഒരു സാമാന്യരൂപം അറിയാവുന്നതാണ്.
ഇത്രയും ഭീമമാണു് നമ്മുടെ ഗാലക്സി. പക്ഷേ, പ്രപഞ്ചത്തിൽ സംഖ്യയറ്റ ഇത്തരം ഗാലക്സികളുണ്ട് . വലിയ ദൂരദൎശിനികളിൽക്കൂടി നോക്കിയാൽ ഏകദേശം
100 കോടി ദീപ്തിവൎഷം ദൂരംവരെ കാണാവുന്നതാണു്. അതു് വ്യാസാൎദ്ധമായ ഗോളത്തിനുള്ളിൽ ഏകദേശം 10 കോടി ഗാലക്സികളെങ്കിലും ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു ഗാലക്സിയിൽനിന്നു മറെറാന്നിലേക്കുള്ള ശരാശരി ദൂരം 10 ലക്ഷം ദീപ്തിവൎഷങ്ങളാണു്. മേൽ കൊടുത്ത കണക്കുകളിൽനിന്നും സഹാറാ മരുഭൂമിയിൽ ഒരു മണൽത്തരിക്കുള്ള സ്ഥാനം തന്നെ അനന്തമായ ഈ പ്രപഞ്ചത്തിൽ ഭൂമിക്കില്ലെന്നു മനസ്സിലാക്കാവുന്നതാണു്.<noinclude></noinclude>
6ej0878e79jp4vuu71lciwdq2kw9ln5
താൾ:Nakshathrangalude Naattil 1965.pdf/20
106
81300
244373
243092
2026-07-05T12:32:52Z
Peemurali
12614
/* സാധൂകരിച്ചവ */
244373
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude><center>
<big><big>അദ്ധ്യായം 3</big></big><br>
<big><big><big>'''ചില അടിസ്ഥാനതത്വങ്ങൾ'''</big></big></big>
</center>
'കിണ്ണംകളി' പലരും കണ്ടിരിക്കും. ഉള്ളംകൈയിൽ വെച്ചിരിക്കുന്ന ഒരു കിണ്ണം-ചിലപ്പോൾ അതിൽ ഒരു ഗ്ലാസ്സ് വെള്ളവും- താഴെ വീഴാതെ അതിവേഗത്തിൽ കളിക്കാരൻ വട്ടം ചുറ്റിക്കുന്നു. വേണ്ടത്ര വേഗത്തിൽ കൈ വീശിയില്ലെങ്കിൽ കിണ്ണം തെറിച്ചുപോകുന്നതാണു്. വേറൊരുദാഹരണം. ഒരു ബക്കറ്റിൽ വെള്ളമെടുത്തു വേഗത്തിൽ വട്ടത്തിൽ വീശുകയാണെങ്കിൽ ബക്കററ് കിഴക്കാംതൂക്കായാലും വെള്ളം പുറത്തു പോകുകയില്ല. വീശുന്നതു വളരെ പതുക്കെയായാൽ ഒരു കുളി പറ്റുമെന്നുമാത്രം! വട്ടത്തിൽ വീശുമ്പോഴുണ്ടാകുന്ന എന്തോ ഒരു ശക്തിയാണ് കിണ്ണം കൈയിൽനിന്നു തെറിച്ചുപോകാതെയും വെളളം ബക്കറ്റിൽ നിന്നു പുറത്തു പോകാതെയും ഇരിക്കുന്നതിന്നുള്ള കാരണം. മറെറാരുദാഹരണം ഇതിനെ കുറച്ചുകൂടി വ്യക്തമാക്കും. ഒരറ്റത്തു കല്ലു കെട്ടിയ ഒരു ചരടു് വട്ടത്തിൽ വീശുമ്പോൾ കൈയിൽ ഒരു വലിവു് - ബലം- അനുഭവപ്പെടുന്നു. ഇതിൽ നിന്നു്, കല്ലിന്മേൽ ഒരു ബലം പുറത്തേക്കു പ്രവർത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. വൃത്താകാരത്തിലുള്ള മാറ്റങ്ങളിൽ സഞ്ചരിക്കുന്ന എല്ലാ വസ്തുക്കളിലും ഇപ്രകാരം പുറത്തേക്കു വലിക്കുന്നതായ ഒരു ബലം പ്രവർത്തിക്കുന്നുണ്ട്. ഇതിന്നു് 'അപകേന്ദ്രബലം' (Centrifugal force) എന്നു പറയുന്നു. ചുഴറ്റലിന്റെ വേഗതയും വൃത്തത്തിലുള്ള മാൎഗ്ഗത്തിന്റെ വലിപ്പവും കൂടുംതോറും ഈ അപകേന്ദ്രബലവും വൎദ്ധിക്കുന്നു.<noinclude></noinclude>
76qfy7tnrzzq1lwxyxg1tieay163gsf
താൾ:Nakshathrangalude Naattil 1965.pdf/21
106
81301
244374
243094
2026-07-05T12:35:54Z
Peemurali
12614
/* സാധൂകരിച്ചവ */
244374
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ഭൂമി അതിന്റെ അച്ചുതണ്ടിന്മേൽ (വെറും സങ്കല്പം മാത്രമാണ് അച്ചുതണ്ട്) 24 മണിക്കൂറിൽ ഒരിക്കൽ വീതം തിരിയുന്നുണ്ടെന്ന് നമുക്കറിയാം. രാത്രിയും പകലും
ഉണ്ടാകുന്നതിന്നു കാരണം അതാണ്. ഭൂമി ഉരുണ്ടതാകയാൽ അതിന്റെ മദ്ധ്യരേഖയ്ക്കു സമീപമുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന എല്ലാ വസ്തുക്കളും നമ്മളുൾപ്പടെ, വട്ടത്തിൽ ഓടുന്നുണ്ടെന്നു പറയാം. അതും മണിക്കൂറിൽ 1000 നാഴിക എന്ന വേഗത്തിൽ. അപ്പോൾ നമ്മിലും ഇതുമാതിരിയുള്ള ഒരു ബലം പ്രവർത്തിക്കുന്നില്ലേ? ഉണ്ടു്. എങ്കിൽ നാം എന്തുകൊണ്ട് ഭൂമിയിൽനിന്നു തെറിച്ചു പോകുന്നില്ല? മാത്രമല്ല, എന്തെങ്കിലും ഒരു സാധനം മുകളിലേക്കെറിഞ്ഞാൽ അതു താഴേക്കുതന്നെ വീഴുന്നു. എന്തുകൊണ്ടു് ? ഭൂമി, അതിന്റെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളെയും സ്വന്തം കേന്ദ്രത്തിലേക്ക് ആകൎഷിക്കുന്നതിനാലാണ് നാം തെറിച്ചുപോകാതിരിക്കുന്നതു്. എന്നാൽ ഈ ആകൎഷണശക്തി ഭൂമിക്കു മാത്രമുള്ള ഒരു സ്വഭാവ വിശേഷമല്ല. പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും അന്യോന്യം ആകൎഷിക്കുന്നുണ്ട്. ദ്രവ്യ (Matter)ത്തിന്റെ സ്ഥായിയായ, ഗുരുത്വാകൎഷണ (Gravitational Attraction) മെന്ന ഈ ഗുണത്തെപ്പറ്റി ആദ്യമായി പഠനം നടത്തിയതു് സുപ്രസിദ്ധ ആംഗലശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൺ ആയിരുന്നു. രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകൎഷണബലം (Gravitational force) അവയുടെ ദ്രവ്യരാശികളുടെ (Mass)ഗുണനഫലത്തിന്നു നേരിട്ട് ആനുപാതികമായും അവ തമ്മിലുള്ള ദൂരത്തിന്റെ വൎഗ്ഗത്തിന്നു പ്രതിലോമാനുപാതികമായും (Inversely proportional) വ്യത്യാസപ്പെടുന്നു. ഇതിന്നു ന്യൂട്ടന്റെ ഗുരുത്വാകൎഷണനിയമം
എന്നാണു പറയുന്നത് (law of gravitation). ഒരു വസ്തു<noinclude></noinclude>
8hg9ruxb9vt9yk1ykta7r9dlt2lj219
താൾ:Nakshathrangalude Naattil 1965.pdf/22
106
81302
244375
243095
2026-07-05T12:49:02Z
Peemurali
12614
/* സാധൂകരിച്ചവ */
244375
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>മറെറാന്നിനെ എന്തു ബലത്തോടുകൂടി ആകൎഷിക്കുന്നുവോ അതേ ബലത്തോടുകൂടിത്തന്നെ രണ്ടാമത്തേതു് ആദ്യത്തേതിനെയും ആകൎഷിക്കുന്നുണ്ട്. നാം കല്ലു മേലോട്ടെറിയുമ്പോൾ അതിനെ ഭൂമി എന്തു ബലത്തോടുകൂടി ആകൎഷിക്കുന്നുവോ അതേ ബലത്തോടുകൂടിത്തന്നെ കല്ലു ഭൂമിയേയും ആകൎഷിക്കുന്നുണ്ട്. പക്ഷേ, താരതമ്യേന ഭൂമിയുടെ ദ്രവ്യരാശി അതിഭീമമാകയാൽ അതിന്റെ സ്ഥാനത്തിന്ന് പ്രത്യക്ഷമായി യാതൊരു മാററവും വരുന്നില്ല.
അങ്ങനെ, ഗുരുത്വാകൎഷണംകൊണ്ടാണ് നാം ഭൂമിയിൽനിന്നു തെറിച്ചുപോകാതിരിക്കുന്നതു്. ഗുരുത്വാകൎഷണബലവും അപകേന്ദ്രബലവും തമ്മിലുള്ള വ്യത്യാസം നമുക്കു ഭാരമായി അനുഭവപ്പെടുന്നു. നമ്മെ ഭൂമിയോടുബന്ധിക്കുന്ന ചങ്ങലയും ഇതുതന്നെ. പക്ഷേ, സീമയററ ഉറപ്പോടുകൂടിയതല്ല ഈ ചങ്ങല. എന്തെങ്കിലും ഒരു കാരണത്താൽ, (കലിയുഗം മുഴുക്കുമ്പോൾ എന്നുവെക്കുക) ഭൂമി കൂടുതൽ വേഗത്തിൽ വട്ടം തിരിയുവാൻ തുടങ്ങിയാൽ എന്തു സംഭവിക്കും? നമ്മെ ഭൂമിയിൽനിന്നു തെറിപ്പിക്കുന്ന അപകേന്ദ്രബലം വൎദ്ധിക്കുന്നതായിരിക്കും. വേഗം കൂടിക്കൂടി വരികയാണെങ്കിൽ ഒരു ഘട്ടമെത്തുമ്പോൾ ഭൂമദ്ധ്യ
രേഖാപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന വസ്തുക്കളിൽ ഈ അപകേന്ദ്രബലവും ഭൂമിയുടെ ഗുരുത്വാകൎഷണബലവും തുല്യമായിത്തീരുന്നു. അപ്പോൾ നമുക്ക് ഭാരമനുഭവപ്പെടാതാകുന്നു. ഭൂമിയുടെ ഉപരിതലത്തിലുള്ള സകല വസ്തുക്കളും
നമ്മളും ലക്കും ലഗാനുമില്ലാതെ അന്തരീക്ഷത്തിൽ പാറിക്കളിക്കുവാൻ തുടങ്ങും. മേലും കീഴും അറിയാതെയാകും. സൎവം മായ എന്ന നില. ഭൂമി ഒരു മണിക്കൂർ 24 മിനിട്ട് 25 സെക്കണ്ടിന് ഒരു പ്രാവശ്യം എന്ന വേഗത്തിൽ തിരിയുവാൻ തുടങ്ങിയാലാണ് ഇതു സംഭവിക്കു<noinclude></noinclude>
bsz11by1zwbjha2plvr6rx9q7o8i0gb
താൾ:Nakshathrangalude Naattil 1965.pdf/23
106
81303
244376
243096
2026-07-05T12:51:51Z
Peemurali
12614
/* സാധൂകരിച്ചവ */
244376
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ന്നതു്. അപ്പോൾ ഉപരിതലത്തിലുള്ള (ഭൂമദ്ധ്യരേഖയ്ക്കു സമീപം) വസ്തുക്കളുടെ വേഗത മണിക്കൂറിൽ 1000 നാഴികയിൽ നിന്നു മണിക്കൂറിൽ 17,820 നാഴികയായി വൎദ്ധിക്കുന്നു. ഭൂമിയുടെ വേഗത കൂട്ടാതെ തന്നെ, ഏതെങ്കിലും ഒരു വസ്തു ഭൂമിക്കു ചുറ്റും ഇതേ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ അതിന്നും ഭാരമില്ലാതാകുന്നതാണു്. ഈ
വേഗതയ്ക്ക് 'ഒന്നാം നക്ഷത്ര യാത്രാ പ്രവേഗം' (First Astronautical Velocity) എന്നു പറയുന്നു. ഇതാണ് മനുഷ്യനിൎമ്മിതങ്ങളായ കൃത്രിമോപഗ്രഹങ്ങളുടെ അടിസ്ഥാന തത്വം.
ചന്ദ്രൻ ഭൂമിക്കു ചുറ്റും സഞ്ചരിക്കുകയാണെന്നും ഒരു പ്രാവശ്യം ചുറ്റുവാൻ 27 ദിവസങ്ങൾ എടുക്കുന്നുണ്ടെന്നും നമുക്കറിയാം. ഭൂമിയിൽ നിന്നും രണ്ടു ലക്ഷത്തിൽ
പരം നാഴിക ദൂരെയാകയാൽ അതിന്മേൽ പ്രവൎത്തിക്കുന്ന ഗുരുത്വാകൎഷണബലം താരതമ്യേന കുറവാണ്. അതിനാൽ ചന്ദ്രൻ മണിക്കൂറിൽ 2180 നാഴിക വേഗത്തിലേ സഞ്ചരിക്കുന്നുള്ളുവെങ്കിലും അപകേന്ദ്രബലം ഗുരുത്വാകൎഷണ ബലത്തിന്നു സമാനമായിത്തീരുന്നു. ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ സൂര്യനു ചുറ്റും അതിലേക്കു വീഴാതെയും പുറത്തേക്കു തെറിച്ചുപോകാതെയും സഞ്ചരിക്കുന്നതും അപകേന്ദ്ര
ബലവും ഗുരുത്വാകൎഷണബലവും തുല്യമാകുന്നതിനാലാണു്.
ഒരു വസ്തുവിനെ നാം ചന്ദ്രനിലേക്ക് എറിയുകയാണെങ്കിൽ അതിന്മേലുള്ള ഭൂമിയുടെ ഗുരുത്വാകൎഷണ ബലം ക്രമേണ കുറഞ്ഞും ചന്ദ്രന്റെ ഗുരുത്വാകൎഷണ ബലം ക്രമത്തിൽ വൎദ്ധിച്ചും വരുന്നതാണു്. ഇത് ഗുരുത്വാകൎഷണനിയമത്തിൽ നിന്നും വ്യക്തമാണല്ലോ. അവ<noinclude></noinclude>
sa5q8yoi7pwyhlkk1lh2gwgxuh0ctih
താൾ:Nakshathrangalude Naattil 1965.pdf/24
106
81304
244377
243097
2026-07-05T12:54:17Z
Peemurali
12614
/* സാധൂകരിച്ചവ */
244377
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>സാനം ഒരു സ്ഥലത്തെത്തുമ്പോൾ ഭൂമിയുടെയും ചന്ദ്രന്റെയും ആകൎഷണങ്ങൾ തുല്യങ്ങളായിത്തീരുന്നു. അപ്പോൾ ആ വസ്തുവിന്നു ഭാരമില്ലെന്നു തോന്നും. അവിടന്നങ്ങോട്ട് അതു ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങുന്നു. ഈ പ്രദേശത്തിന്ന് 'സന്തുലിതമേഖല'യെന്നാണു പറയുന്നതു്. ഇതു് ഭൂമിയിൽ നിന്നും ഏകദേശം രണ്ടിൽ ചില്വാനം ലക്ഷം നാഴിക ദൂരെയും ചന്ദ്രനിൽ നിന്നും 23,600 നാഴിക ദൂരെയുമാണ്. ഭൂമിക്കും ശുക്രനുമിടയിലും ഭൂമിക്കും ചൊവ്വയ്ക്കുമിടയിലുമെല്ലാം ഇപ്രകാരമുള്ള സന്തുലിത മേഖലകൾ ഉണ്ടു്. അവിടെയെത്തുന്ന വസ്തുക്കളെല്ലാം അതാതു ഗ്രഹങ്ങളിലേക്കു വീഴുന്നതാണ്.
മുകളിലേക്ക് എറിയപ്പെടുന്ന വസ്തുക്കൾ കുറെ ഉയരം പോയതിനുശേഷം താഴത്തേക്കു വീഴുന്നുവല്ലോ. ഭൂമിയുടെ ആകൎഷണശക്തിയാൽ വേഗത കുറഞ്ഞു കുറഞ്ഞു
ഇല്ലാതായിത്തീരുന്നതിനാലാണ് അവ താഴത്തേക്കു വീഴുന്നതു്. ഭൂമിയുടെ ഉപരിതലത്തിന്റെ സമീപപ്രദേശങ്ങളിൽ സെക്കണ്ടിൽ 32 അടി / സെക് വീതമാണു് വേഗത കുറയുക. അതായതു് തുടക്കത്തിൽ 32 അടി / സെക് ആയിരുന്നു വേഗതയെങ്കിൽ ഒരു സെക്കണ്ടിനുശേഷം വേഗത ശൂന്യമായിത്തീരുന്നു. അപ്പോഴേക്കും അത് 16 അടി ഉയരം പോയിരിക്കും. തുടക്കത്തിൽ 96 അടി / സെക് ആയിരുന്നുവെങ്കിൽ, 3 സെക്കണ്ടിൽ വേഗത ഇല്ലാതാകുന്നു. ഈ സമയത്തിനുള്ളിൽ 144 അടി ഉയരം പോയിരിക്കും. മുകളിലേക്കെറിയപ്പെടുന്ന ഒരു വസ്തു ചന്ദ്രനിലെത്തണമെങ്കിൽ ചന്ദ്രസമീപമുള്ള സന്തുലിതമേഖലവരെ, ഭൂമിയുടെ ഗുരുത്വാകൎഷണത്തിന്നെതിരായി സഞ്ചരിക്കുവാൻ ആവശ്യമായ ഊക്കുണ്ടായിരിക്കണം. ഇതിനു തുടക്കത്തിൽ ചുരുങ്ങിയത് 7.0 നാഴിക / സെക് വേഗതയെങ്കിലും<noinclude></noinclude>
qehytff4o5w7bv6ig2msmhpzeq9wsxx
താൾ:Nakshathrangalude Naattil 1965.pdf/25
106
81305
244378
243098
2026-07-05T12:59:15Z
Peemurali
12614
/* സാധൂകരിച്ചവ */
244378
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>വേണം. ഈ വേഗതയ്ക്ക് നിഷ്‍ക്രമണപ്രവേഗം (Escape Velocity) എന്നും 'രണ്ടാം നക്ഷത്രയാത്രാപ്രവേഗം' (Second astronautical Velocity) എന്നും പറയുന്നു. ഭൂമിയുടേയും സൂൎയ്യന്റേയും ആകൎഷണവലയങ്ങളെ ഭേദിച്ചു പുറത്തു പോകണമെങ്കിൽ ഒരു വസ്തുവിന്നു ചുരുങ്ങിയത് 10.4 നാഴിക/ സെക് വേഗതയെങ്കിലും ഉണ്ടായിരിക്കണം. ഇതിന്നു മൂന്നാം നക്ഷത്രയാത്രാപ്രവേഗം (Third astronautical Velocity) എന്നു പറയുന്നു.
ഗുരുത്വാകൎഷണബലവും അപകേന്ദ്രബലവും തമ്മിലുള്ള വ്യത്യാസമാണു നമുക്കു ഭാരമായിത്തോന്നുന്നതെന്നു പറഞ്ഞുവല്ലോ. ഇതു് ഏതു വിധത്തിലാണ് അനുഭവപ്പെടുന്നതെന്നു നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? നാം നില്ക്കുമ്പോൾ നമ്മുടെ ഭാരം കാലുകളിൽക്കൂടെ ഭൂമിയുടെ ഉപരിതലത്തിൽ പ്രവൎത്തിക്കുന്നു. താഴോട്ടു പോകാതിരിക്കുന്നതിൽനിന്നു ഭൂമിയുടെ ഉപരിതലവും ഈ ബലത്തിനു സമാനമായ ഒരു മൎദ്ദം കൊണ്ടു കാലുകളെ മുകളിലേക്കു തള്ളുന്നുണ്ടെന്നും അനുമാനിക്കാം. വാസ്തവത്തിൽ ഈ മൎദ്ദമാണു് നമുക്കു ഭാരമായി അനുഭവപ്പെടുന്നതു്. ഒരു വസ്തുവിനേയും തൊടാതെ നില്ക്കുകയോ ഒരു വസ്തുവും നമ്മെ തള്ളാതിരിക്കുകയോ ആണെങ്കിൽ നമുക്കു യാതൊരു ഭാരവും അനുഭവപ്പെടുകയില്ല. പക്ഷേ, പരീക്ഷണങ്ങൾ മുഖേന ഇതു മനസ്സിലാക്കണമെങ്കിൽ കുറച്ചു വിഷമമുണ്ട്. എന്തെന്നാൽ ഒരു വസ്തുവിനെയും തൊടാതിരിക്കുവാൻ നമുക്കു സാധിക്കുകയില്ലല്ലോ. നിൎബ്ബാധമായി വീഴുന്ന സമയത്ത് നാം ഭൂമിയെക്കൂടി തൊടുന്നില്ല. അപ്പോൾ ഭാരം അനുഭവപ്പെടുകയില്ലെങ്കിലും വളരെ കുറച്ചു സമയം മാത്രമാകയാൽ ഭാരമില്ലായ്മയെപ്പറ്റി ആലോചിക്കുന്നതിനുപകരം നിലത്തു വീണു് കൈയോ<noinclude></noinclude>
5ukq3jfub4bywd6pz4rvzkbn0qd61mx
താൾ:Nakshathrangalude Naattil 1965.pdf/26
106
81306
244379
243099
2026-07-05T13:02:58Z
Peemurali
12614
/* സാധൂകരിച്ചവ */
244379
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>കാലോ ഒടിയുമെന്നു പരിഭ്രമിക്കുകയായിരിക്കും ഉണ്ടാകുക. കുട്ടിക്കാലത്ത് ഊഞ്ഞാലാടാത്തവർ കാണുകയില്ല. ഒരു കാൎയ്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഊഞ്ഞാൽ ഏറ്റവും അധികം ഉയരത്തിൽ പോയതിനു ശേഷം താഴത്തേക്കു വരുവാൻ തുടങ്ങുമ്പോൾ ദേഹത്തിനാകെ ലാഘവം വന്ന മാതിരി ഒരു തോന്നൽ. യന്ത്ര ഊഞ്ഞാലിൽ താഴോട്ടുവരുമ്പോൾ ആസനത്തിൽ ഒരു തരിപ്പു തോന്നുന്നില്ലേ? നിങ്ങളും ഊഞ്ഞാലും എല്ലാം താഴത്തേക്കു വീഴുകയാണ്. അപ്പോൾ നിങ്ങൾക്കനുഭവപ്പെടുന്ന ഭാരത്തിൽ കുറച്ചു കുറവു വരുന്നതിനാലാണ് ഇപ്രകാരം തോന്നുന്നതു്. ഊഞ്ഞാൽ ഏററവും താഴത്തുനിന്നു മുകളിലേക്ക് ഉയരുവാൻ തുടങ്ങുമ്പോൾ ഭാരം വൎദ്ധിച്ചതായി തോന്നുകയും കാൽമുട്ടുകൾ വളയുകയും ചെയ്യും. ഭൂമിയുടെ ആകൎഷണശക്തിക്കെതിരായി ഊഞ്ഞാൽ നിങ്ങളെ മുകളിലേക്കു തള്ളുന്നതിനാലാണു് ഇപ്രകാരം സംഭവിക്കുന്നതു്.
ഭാരത്തിന്റെ കാരണം ബലമാണല്ലൊ. ബലത്തിന്റെ സ്ഥായിയായ ഗുണം ത്വരണം
(വേഗതയുടെ വൎദ്ധനവോ കുറയലോ - Acceleration or Retardation) ഉണ്ടാക്കുമെന്നതാണു്. സ്വസ്ഥമായിരിക്കുന്ന ഒരു വസ്തുവിന്മേൽ ഒരു ബലം പ്രവൎത്തിക്കുകയാണെങ്കിൽ അതു ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരുന്ന വേഗതയോടുകൂടി ചലിക്കുവാൻ തുടങ്ങും. അതുപോലെ സ്ഥിരമായ വേഗതയോടുകൂടി സഞ്ചരിക്കുന്ന ഒരു വസ്തുവിന്മേലാണു് ബലം പ്രവൎത്തിക്കുന്നതെങ്കിൽ ദിശയനുസരിച്ചു വസ്തുവിന്റെ വേഗത ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരികയോ കുറഞ്ഞു വരികയോ ചെയ്യും. അപ്പോൾ, പ്രപഞ്ചത്തിലെ വസ്തുക്കൾ അന്യോന്യം ആകൎഷിക്കുന്നതിനാൽ (ഗുരുത്വാകൎഷണം) അവയുടെ സാധാരണനില എല്ലായ്പോഴും ചലിച്ചുകൊണ്ടായി<noinclude></noinclude>
konk5ck1vk0lrcxajtwdne5ruj1r8e8
താൾ:Nakshathrangalude Naattil 1965.pdf/27
106
81307
244380
243101
2026-07-05T13:05:42Z
Peemurali
12614
/* സാധൂകരിച്ചവ */
244380
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>രിക്കണം. അതും സ്ഥിരമായ വേഗതയോടുകൂടിയല്ല. ക്രമത്തിൽ വൎദ്ധിച്ചുവരുന്നതും ക്ഷയിച്ചുവരുന്നതുമായ വേഗതയോടുകൂടി -- അതായത് ത്വരണത്തോടുകൂടി. വിമാനത്തിൽ നിന്നും ഇടപ്പെട്ട ഒരു ബോംബു് സെക്കണ്ടിൽ 32 അടി/ സെക് എന്ന തോതിൽ വൎദ്ധിച്ചുവരുന്ന വേഗതയോടുകൂടി ഭൂമിയിലേക്കു വീഴുന്നു. യാതൊന്നും അതിന്റെ പതനത്തെ തടഞ്ഞില്ലെങ്കിൽ, അതായതു്, അതു പതിക്കുന്നിടത്ത് ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെ പോകുന്നതും മറുവശം വരെയെത്തുന്നതുമായ ഒരു തുരങ്കമുണ്ടായിരുന്നുവെങ്കിൽ, ഭൂമിയുടെ കേന്ദ്രംവരെ വീഴുകയും ആ ഊക്കോടു കൂടിത്തന്നെ മറുവശത്തെത്തുകയും ചെയ്യും. പക്ഷേ, കേന്ദ്രത്തിൽനിന്നു പുറത്തേക്കുള്ള ചലനം ഗുരുത്വാകൎഷണത്തിന് എതിരേയാകയാൽ ക്രമത്തിൽ വേഗതയെല്ലാം നഷ്ടപ്പെട്ട് അവസാനം വീണ്ടും കേന്ദ്രത്തിലേക്കുതന്നെ വീഴുന്നു. അപ്പോഴേക്കും വീണ്ടും വേഗത വൎദ്ധിക്കുന്നതിനാൽ ആ ഊക്കോടുകൂടി പിന്നെയും അതു പുറത്തേക്കു പോകും. അപ്പോൾ അതു പുറപ്പെട്ട സ്ഥലത്തുതന്നെയാണ് എത്തുന്ന
തു്. ഇപ്രകാരം എപ്പോഴും അത് ചലിച്ചുകൊണ്ടേയിരിക്കും. ഗുരുത്വാകൎഷണത്തിന്ന് അധീനമായ എല്ലാ വസ്തുക്കളും, ഭൂമിയിൽ സ്ഥിതിചെയ്യുന്ന നമ്മളുൾപ്പെടെ, ഇതേ
വിധം ചലിച്ചുകൊണ്ടിരിക്കേണ്ടതാണ്. ഭൂമിയുടെ ഉപരിതലത്തിനാൽ തടയപ്പെടുന്നതിനാലാണ് അങ്ങനെ സംഭവിക്കാത്തതു്. അതായതു്, ഭൂമിയുടെ ഉപരിതലം വസ്തുക്കളെയെല്ലാം സെക്കണ്ടിൽ 32 അടി /സെൿ എന്ന തോതിൽ
മുകളിലേക്കു ത്വരിതപ്പെടുത്തുന്നുണ്ടെന്നു പറയാം. അന്യോന്യ വിരുദ്ധങ്ങളായ രണ്ടു ത്വരണങ്ങളുടെ (മേൽപ്പറഞ്ഞ ത്വരണവും ഗുരുത്വാകൎഷണം കൊണ്ടുള്ള ത്വരണവും) ഫലമായി വസ്തുക്കൾക്കു ചലനമില്ലാതായിത്തീരുന്നു. ഈ<noinclude></noinclude>
eudltrtp03nlcp6yjct0ppa9qcm94vg
താൾ:Nakshathrangalude Naattil 1965.pdf/28
106
81308
244381
243102
2026-07-05T13:20:40Z
Peemurali
12614
/* സാധൂകരിച്ചവ */
244381
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>മേല്പോട്ടുള്ള ത്വരണത്തിന്നു കാരണമായ ബലമാണ് നമുക്കു ഭാരമായി അനുഭവപ്പെടുന്നത്.
ഒരു വിമാനം ഭൂമിയിൽനിന്നു നേരേ മുകളിലേക്ക് സെക്കണ്ടിൽ 32 അടി / സെൿ ത്വരണത്തോടുകൂടി (ഇതിനെ സാങ്കേതികമായി 1 g എന്നു പറയുന്നു. 2g, 64 അടി / സെൿ / സെൿ നെയും 10 g, 320 അടി / സെൿ / സെൿ നെയും സൂചിപ്പിക്കുന്നു) ഉയരുന്നുവെന്നു കരുതുക. അപ്പോൾ ഭൂമിയുടെ ആകൎഷണത്തെ സന്തുലിതമാക്കുവാൻ ആവശ്യമായ ത്വരണത്തിന്നു പുറമേ അത്രകൂടി ത്വരണം മുകളിലേക്കുണ്ട്. അതായത് മുകളിലേക്ക് സെക്കണ്ടിൽ 64 അടി / സെൿ - 2 g -ത്വരണമുണ്ടാക്കുവാനാവശ്യമായ ബലം അതിന്മേൽ പ്രവൎത്തിക്കുന്നുണ്ടെന്നു പറയാം. അതിന്നുള്ളിലുള്ള വ്യക്തികൾക്കു തങ്ങളുടെ ഭാരം ഇരട്ടിച്ചതായി തോന്നും. വിമാനത്തിന്റെ മുകളിലേക്കുള്ള അസ്സൽ ത്വരണം 2 g -64 അടി / സെൿ / സെൿ -ആണെങ്കിൽ അനുഭവത്തിലുള്ള ഭാരം മൂന്നു മടങ്ങായിത്തീരുന്നു. വിമാനത്തിന്റെ ഭാരം 10 g യാണെങ്കിൽ അനുഭവഭാരം 11 മടങ്ങാകുന്നു. ആകാശസഞ്ചാര കുതുകികൾ നല്ലപോലെ അറിഞ്ഞിരിക്കേണ്ട ഒരു തത്വമാണിത്.<noinclude></noinclude>
nmtev8wb5tc58d7tp3xircksflw915g
താൾ:Nakshathrangalude Naattil 1965.pdf/29
106
81309
244382
243135
2026-07-05T13:23:25Z
Peemurali
12614
/* സാധൂകരിച്ചവ */
244382
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude><center>
<big><big>അദ്ധ്യായം 4</big></big><br>
<big><big><big>'''റോക്കറ്റുകൾ'''</big></big></big>
</center>
ഭൂമിയിൽ നിന്നും എറിയപ്പെട്ട ഒരു വസ്തു ചന്ദ്രനിൽ എത്തണമെങ്കിൽ ചുരുങ്ങിയതു് 7 നാഴിക / സെൿ വേഗതയെങ്കിലും വേണമെന്നു പറഞ്ഞുവല്ലോ. വിമാനത്തിന്നും
ബലൂണിന്നും വായുവില്ലാത്തിടത്തു സഞ്ചരിക്കുവാൻ സാധിക്കുകയില്ല. അതിനാൽ ചന്ദ്രയാത്രയ്ക്ക് അവ കൊള്ളുകയില്ല. അതിഭീമങ്ങളായ തോക്കുകൾ ഉണ്ടാക്കി അതിൽ നിന്നും ഗോളാകാരത്തിലുള്ള നൗകകളെ വെടിവച്ചാലെന്താണു് എന്നു ചിലർ അഭിപ്രായപ്പെട്ടു. അപ്പോഴുണ്ടാകുന്ന ത്വരണം സെക്കണ്ടിൽ അനേകായിരം അടി / സെൿ -ൽ കൂടുതലായിരിക്കും. തൽഫലമായി ഒരു സാധാരണമനുഷ്യന്റെ ഭാരം 2000 ടണ്ണോളമായി വൎദ്ധിക്കും. ഒരു ജീവിക്കും ഇതു സഹിക്കാവതല്ലെന്നു പറയേണ്ടതില്ല. സാവധാനത്തിൽ ത്വരിതപ്പെടുന്നതും, അങ്ങേയറ്റം 4 g - 5 g, അവസാനം ഭൂമിയുടെ ആകൎഷണത്തിൽ നിന്നും രക്ഷപ്രാപിക്കാനാവശ്യമായ വേഗത സിദ്ധിക്കാവുന്നതും വായുവില്ലാത്തിടത്തു പ്രവൎത്തിക്കാവുന്നതുമായ ഒരു വാഹനമേ ചന്ദ്രനിലേക്കോ മറ്റു ഗ്രഹങ്ങളിലേക്കോ ഉള്ള യാത്രയ്ക്ക് ഉതകൂ. ഈ ഗുണങ്ങളെല്ലാമുള്ളതായി റോക്കററ് - വാണം - മാത്രമാണു നമുക്കിപ്പോൾ ഉള്ളതു്. യൂരി ഗഗാരിൻ തൊട്ടു് ഇന്നേവരെയുള്ള ആകാശസഞ്ചാരികൾ (Cosmonauts) എല്ലാം ഉപഗ്രഹങ്ങൾ കണക്കെ ഭൂമിയെ പ്രദക്ഷിണം വച്ചത് റോക്കറ്റുകളുടെ സഹായത്തോടുകൂടിയാണ്. അതിനാൽ റോക്കറ്റുകൾ എങ്ങനെ പ്രവൎത്തിക്കുന്നുവെന്നു നല്ലപോലെ അറിയേണ്ടിയിരിക്കുന്നു.<noinclude></noinclude>
b9c5vi7x2jogqipxaksq6stdql37ypj
244383
244382
2026-07-05T13:24:03Z
Peemurali
12614
244383
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude><center>
<big><big>അദ്ധ്യായം 4</big></big><br>
<big><big><big>'''റോക്കററുകൾ'''</big></big></big>
</center>
ഭൂമിയിൽ നിന്നും എറിയപ്പെട്ട ഒരു വസ്തു ചന്ദ്രനിൽ എത്തണമെങ്കിൽ ചുരുങ്ങിയതു് 7 നാഴിക / സെൿ വേഗതയെങ്കിലും വേണമെന്നു പറഞ്ഞുവല്ലോ. വിമാനത്തിന്നും
ബലൂണിന്നും വായുവില്ലാത്തിടത്തു സഞ്ചരിക്കുവാൻ സാധിക്കുകയില്ല. അതിനാൽ ചന്ദ്രയാത്രയ്ക്ക് അവ കൊള്ളുകയില്ല. അതിഭീമങ്ങളായ തോക്കുകൾ ഉണ്ടാക്കി അതിൽ നിന്നും ഗോളാകാരത്തിലുള്ള നൗകകളെ വെടിവച്ചാലെന്താണു് എന്നു ചിലർ അഭിപ്രായപ്പെട്ടു. അപ്പോഴുണ്ടാകുന്ന ത്വരണം സെക്കണ്ടിൽ അനേകായിരം അടി / സെൿ -ൽ കൂടുതലായിരിക്കും. തൽഫലമായി ഒരു സാധാരണമനുഷ്യന്റെ ഭാരം 2000 ടണ്ണോളമായി വൎദ്ധിക്കും. ഒരു ജീവിക്കും ഇതു സഹിക്കാവതല്ലെന്നു പറയേണ്ടതില്ല. സാവധാനത്തിൽ ത്വരിതപ്പെടുന്നതും, അങ്ങേയറ്റം 4 g - 5 g, അവസാനം ഭൂമിയുടെ ആകൎഷണത്തിൽ നിന്നും രക്ഷപ്രാപിക്കാനാവശ്യമായ വേഗത സിദ്ധിക്കാവുന്നതും വായുവില്ലാത്തിടത്തു പ്രവൎത്തിക്കാവുന്നതുമായ ഒരു വാഹനമേ ചന്ദ്രനിലേക്കോ മറ്റു ഗ്രഹങ്ങളിലേക്കോ ഉള്ള യാത്രയ്ക്ക് ഉതകൂ. ഈ ഗുണങ്ങളെല്ലാമുള്ളതായി റോക്കററ് - വാണം - മാത്രമാണു നമുക്കിപ്പോൾ ഉള്ളതു്. യൂരി ഗഗാരിൻ തൊട്ടു് ഇന്നേവരെയുള്ള ആകാശസഞ്ചാരികൾ (Cosmonauts) എല്ലാം ഉപഗ്രഹങ്ങൾ കണക്കെ ഭൂമിയെ പ്രദക്ഷിണം വച്ചത് റോക്കറ്റുകളുടെ സഹായത്തോടുകൂടിയാണ്. അതിനാൽ റോക്കറ്റുകൾ എങ്ങനെ പ്രവൎത്തിക്കുന്നുവെന്നു നല്ലപോലെ അറിയേണ്ടിയിരിക്കുന്നു.<noinclude></noinclude>
9lakx82z6ffv1wvhxlx8mddk6ovh41e
താൾ:Nakshathrangalude Naattil 1965.pdf/30
106
81310
244410
243136
2026-07-05T14:42:17Z
Peemurali
12614
/* സാധൂകരിച്ചവ */
244410
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>നിങ്ങളിൽ പലരും വഞ്ചിയിൽ യാത്രചെയ്തിട്ടുണ്ടായിരിക്കും. വഞ്ചിക്കാരൻ കുത്തുകോലിന്മേൽ ഒരു വശത്തേക്കു ബലം പ്രയോഗിക്കുമ്പോൾ വഞ്ചി മറുവശത്തേക്കു പോകുന്നുവല്ലോ. കോലിന്മേൽക്കൂടെ, ഭൂമിയിൽ പ്രവൎത്തിക്കുന്ന ബലത്തിനു തുല്യമായ ഒരു പ്രതിബലം വഞ്ചിക്കാരന്റെ കാലുകളിൽക്കൂടെ വഞ്ചിയിന്മേൽ പ്രവൎത്തിക്കുന്നതിനാലാണ് അതു പോകുന്നതു്. തോക്കുകൊണ്ടു വെടിവെച്ചവർ അതിന്റെ പിന്നിലേക്കുള്ള ഇടി (Recoil) അനുഭവിച്ചിരിക്കും. ഉണ്ട മുന്നോട്ടു പോകുമ്പോൾ തോക്ക് പിന്നോക്കം വരുന്നു. നല്ലപോലെ വഴുക്കലുള്ള സ്ഥലത്തു വെച്ച ഒരു സാധനം തള്ളിനീക്കുവാൻ ശ്രമിച്ചാൽ സാധനം മുന്നോട്ടു പോകുന്നതോടൊപ്പം നാം പിന്നോക്കവും പോകുന്നു. “ഓരോ പ്രവൎത്തനത്തിന്നും
തുല്യവും വിരുദ്ധവുമായ ഒരു പ്രതിപ്രവൎത്തനമുണ്ടു്“ എന്ന ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെയാണ് മേൽകൊടുത്ത ഉദാഹരണങ്ങൾ വിശദമാക്കുന്നതു്.*
അടുത്തതായി, കുറച്ചുകൂടി വിജ്ഞാനപ്രദമായ ഒരുദാഹരണമെടുക്കാം. നല്ലപോലെ മിനുസമുള്ളതും സമനിരപ്പായതുമായ റെയിൽപ്പാളങ്ങളിൽ തീരെ ഘൎഷണ
(Friction) മില്ലാത്ത ചക്രങ്ങളോടുകൂടിയ ഒരു വണ്ടി നില്ക്കുന്നു. അതിൽ അനേകം ഇഷ്ടികകൾ അടുക്കിവെച്ചിട്ടുണ്ടു്. വണ്ടിയിൽ നില്ക്കുന്ന ഒരാൾ ഒരിഷ്ടികയെടുത്തു് ഒരു വശത്തേക്കെറിയുന്നു. ഉടനെ വണ്ടി അയാളെയും കൊണ്ടു മറുവശത്തേക്കു ചലിക്കുവാൻ തുടങ്ങും. തീരെ ഘൎഷണമില്ലെന്നു വിചാരിക്കുകയാണെങ്കിൽ സ്ഥിരമായ വേഗതയോടുകൂടി വണ്ടി പോയ്ക്കൊണ്ടിരിക്കും. എറിയ
* "Every action has got an equal and opposite reaction"- Neuton's third law of Motion.<noinclude></noinclude>
py2mqrrgzocxsk41adq015g44czvi91
താൾ:Nakshathrangalude Naattil 1965.pdf/31
106
81311
244411
243138
2026-07-05T14:44:54Z
Peemurali
12614
/* സാധൂകരിച്ചവ */
244411
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>പ്പെട്ട ഇഷ്ടിക താഴെവീണാലും അതു വണ്ടിയുടെ ചലനത്തെ ബാധിക്കുന്നതല്ലല്ലോ. ഒരു ഇഷ്ടികകൂടെ മുൻപിലത്ത വേഗത്തിൽ എറിഞ്ഞുവെങ്കിൽ വണ്ടിയുടെ വേഗത
ഇരട്ടിക്കുന്നതായിരിക്കും. ആദ്യത്തെ ഇഷ്ടിക ഇരട്ടിവേഗത്തിലാണ് എറിഞ്ഞിരുന്നതെങ്കിലും വണ്ടിക്ക് ഈ വേഗത സിദ്ധിക്കുമായിരുന്നു. ഓരോ ഇഷ്ടികയായി എറിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ വണ്ടിയുടെ വേഗത
ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരും. അവസാനമാകും തോറും ഇഷ്ടികകൾ കുറഞ്ഞു വരുന്നതിനാൽ വണ്ടിയുടെ ഭാരം കുറയുകയും വേഗത കൂടുതൽ വേഗത്തിൽ വൎദ്ധിച്ചുകൊണ്ടുവരികയും ചെയ്യും. ഓരോ ഇഷ്ടികയുടേയും ഭാരം, എറിയപ്പെടുന്ന വേഗത, വണ്ടിയുടെ ബാക്കിയുള്ള ഇഷ്ടികയും മനുഷ്യനുമുൾപ്പെടെയുള്ള ഭാരം, വണ്ടിയുടെ വേഗത എന്നീ രാശികൾ തമ്മിൽ വ്യക്തമായ ബന്ധമുണ്ടു്. ചലിക്കുന്ന ഒരു വസ്തുവിന്റെ ദ്രവ്യരാശിയും വേഗതയും തമ്മിലുള്ള ഗുണനഫലം അതിന്റെ 'ഗതിമാത്ര' (Momentum) എന്ന പേരിലറിയപ്പെടുന്നു. ഇഷ്ടികയുടെ ഭാരവും വേഗതയും ഗുണിച്ചു കിട്ടുന്ന രാശി, അതായതു് ഇഷ്ടികയുടെ ഗതിമാത്ര, വണ്ടിയുടെ ഭാരവും വേഗതയിലുള്ള വൎദ്ധനവും തമ്മിൽ ഗുണിച്ചുകിട്ടുന്ന രാശിക്ക്, അതായതു വണ്ടിയുടെ ഗതിമാത്രയിലുള്ള വൎദ്ധനവിനു തുല്യമായിരിക്കും. ഇഷ്ടികയുടെ ഭാരം w -വും വേഗത v -യും വണ്ടിയുടെ ഭാരം W-വും വേഗതവൎദ്ധനവു് V-യും ആണെങ്കിൽ:
w x v = W X V ......... 1
വണ്ടിക്കു വളരെയധികം ഭാരം കൂടുതലുള്ളതിനാൽ
അതിന്റെ വേഗതയ്ക്കു വരുന്ന വർദ്ധനവു് ഇഷ്ടികയുടെ വേഗതയെക്കാൾ കുറവായിരിക്കും. പക്ഷേ, വളരെയധികം ഇഷ്ടികകൾ എറിയുകയാണെങ്കിൽ വണ്ടിയുടെ വേഗത<noinclude></noinclude>
jhx1ucyak3cqhk99zyh71w0vv7pm00w
താൾ:Nakshathrangalude Naattil 1965.pdf/32
106
81312
244412
243142
2026-07-05T14:48:52Z
Peemurali
12614
/* സാധൂകരിച്ചവ */
244412
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>തുടർച്ചയായി വൎദ്ധിപ്പിക്കുവാൻ സാധിക്കും. ഈ ഉദാഹരണത്തിൽനിന്നും താഴെപ്പറയുന്ന പ്രത്യേകതകൾ മനസ്സിലാക്കാവുന്നതാണ്:
# ഇഷ്ടികയുടെ വേഗത വൎദ്ധിക്കുംതോറും വണ്ടിയുടെ വേഗതയും വൎദ്ധിക്കുന്നു.
# എറിയപ്പെട്ട ഇഷ്ടികകളുടെ സംഖ്യ വൎദ്ധിക്കുംതോറും വണ്ടിയുടെ അന്തിമപ്രവേഗം വൎദ്ധിക്കുന്നു.
# വണ്ടിയുടെ ഒഴിഞ്ഞ ഭാരം കുറയുംതോറും അന്തിമപ്രവേഗം കൂടുന്നു.
# വണ്ടിയുടെ ചലനത്തിനു ചുറ്റുമുള്ള അന്തരീക്ഷത്തിന്റെ ആവശ്യമില്ല.
റോക്കററിന്റെ അടിസ്ഥാനതത്വവും ഇതുതന്നെയാണ്. വണ്ടിയുടെ സ്ഥാനത്തു റോക്കറ്റും ഇഷ്ടികയുടെ സ്ഥാനത്തു അതിലെ ഇന്ധനവും (കരിമരുന്നോ, പെട്രോളോ മറ്റെന്തെങ്കിലുമോ ആണെന്നു മാത്രം. 3-ാം ചിത്രം നോക്കുക. ഉരുണ്ടതും ഇന്ധനങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ളതുമായ ഒരു കുഴൽ, ഇന്ധനങ്ങൾ കത്തിക്കുവാനായി പ്രത്യേക വിധത്തിൽ സംവിധാനം ചെയ്തിട്ടുള്ള ഒരു ജ്വലനമുറി (Combustion chamber) ജ്വലനഫലമായുണ്ടാകുന്ന അത്യന്തം തപ്തവും മൎദ്ദിതവുമായ വാതകങ്ങളെ ഒരു ധാര(Jet)യെന്നോണം പുറത്തേക്കയയ്ക്കുവാനാവശ്യമായ ഒരു നാസാഗ്രം (Nozzle), റോക്കററിനെ നേർഗതിയിൽ സഞ്ചരിക്കുവാൻ സഹായിക്കുന്ന സ്ഥിരീകരണപാളികൾ (Stabilizing fins) ഇത്രയുമാണ് റോക്കററിന്റെ പ്രധാന ഭാഗങ്ങൾ. അതിവേഗത്തിൽ പുറത്തേക്കു വിടപ്പെടുന്ന തപ്തവാതകങ്ങളാണ് റോക്കററിനെ മുകളിലേക്കു തള്ളുന്നതു്. ഈ വാതകങ്ങളുടെ വേഗതയും കത്തിക്കപ്പെടുന്ന ഇന്ധനത്തിന്റെ തുകയും റോക്കററിന്റെ<noinclude></noinclude>
pt4t35klwr3ptt6honmppjb51h4gv8c
താൾ:Nakshathrangalude Naattil 1965.pdf/33
106
81313
244413
243144
2026-07-05T14:53:16Z
Peemurali
12614
/* സാധൂകരിച്ചവ */
244413
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
[[പ്രമാണം:Pic for page 33.png|Pic for page 33.png]]
ഒഴിഞ്ഞ ഭാരവും അന്തിമപ്രവേഗവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കുവാൻ പഴയ<noinclude></noinclude>
g95rmqwxcndc0dtorq6qi0guhlhts5b
താൾ:Nakshathrangalude Naattil 1965.pdf/34
106
81314
244414
243154
2026-07-05T15:04:39Z
Peemurali
12614
/* സാധൂകരിച്ചവ */
244414
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>വണ്ടിയുടെയും ഇഷ്ടികയുടെയും ഉദാഹരണം തന്നെ എടുക്കുക. വണ്ടിയുടെ ഒഴിഞ്ഞ ഭാരം 100 റാത്തലും മനുഷ്യന്റെ ഭാരം 150 റാത്തലുമാണ്. ഓരോ റാത്തൽ ഭാരമുള്ള 440 ഇഷ്ടികകളും അടുക്കിവെച്ചിരിക്കുന്നു. അപ്പോൾ ആകെത്തുക ഭാരം 690 റാത്തലാണു്. ഒരു ഇഷ്ടിക സെക്കണ്ടിൽ 100 അടി വേഗത്തിൽ എറിയുകയാണെങ്കിൽ വണ്ടിക്കു സിദ്ധിക്കുന്ന വേഗത താഴെ പറയുന്ന വിധത്തിൽ കണക്കാക്കാം:
വണ്ടിയുടെ ഭാരം X വണ്ടിയുടെ വേഗതവൎദ്ധനവ് =
ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത.
വണ്ടിയുടെ വേഗത വൎദ്ധനവു് =
ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത / വണ്ടിയുടെ ഭാരം
ഒരു ഇഷ്ടിക എറിഞ്ഞുകഴിഞ്ഞതിനാൽ വണ്ടിയുടെ ആകെ ഭാരം (690-1) = 689 റാത്തലാകുന്നുവല്ലോ. അതിനാൽ വണ്ടിയുടെ വേഗത വൎദ്ധനവു് = 1x100 / 689 അടി / സെൿ. രണ്ടാമത് ഒരിഷ്ടിക കൂടി എറിയുകയാണെങ്കിൽ വണ്ടിയുടെ വേഗത പിന്നെയും 1x100 / 689-1 അടി / സെൿ. കൂടുന്നു. ഇപ്രകാരം 440 ഇഷ്ടികകളും എറിഞ്ഞുതീർക്കുകയാണെങ്കിൽ വണ്ടിയുടെ അന്തിമപ്രവേഗം:
V = (100/689 + 100/688 + 100/687 + ........ + 100/250 വരെ) അടി / സെൿ. ആകുന്നു. ഈ ശ്രേണിയുടെ ആകത്തുക 100 അടി / സെൿ. ആണു്. ഇഷ്ടികകളുടെ സംഖ്യ കുറവാണെങ്കിൽ അന്തിമപ്രവേഗവും കുറയുന്നു. വണ്ടിയുടെ അന്തിമപ്രവേഗം
ഇഷ്ടികയുടെ വേഗതയ്ക്കു തുല്യമായിത്തീരണമെങ്കിൽ, അതിന്റെ ഒഴിഞ്ഞ ഭാരത്തിന്റെ 1.73 ഭാരം ഇഷ്ടികകൾ<noinclude></noinclude>
ni5btf7w7hxs7pq2h5itc9aytavbs08
244415
244414
2026-07-05T15:05:11Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244415
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>വണ്ടിയുടെയും ഇഷ്ടികയുടെയും ഉദാഹരണം തന്നെ എടുക്കുക. വണ്ടിയുടെ ഒഴിഞ്ഞ ഭാരം 100 റാത്തലും മനുഷ്യന്റെ ഭാരം 150 റാത്തലുമാണ്. ഓരോ റാത്തൽ ഭാരമുള്ള 440 ഇഷ്ടികകളും അടുക്കിവെച്ചിരിക്കുന്നു. അപ്പോൾ ആകെത്തുക ഭാരം 690 റാത്തലാണു്. ഒരു ഇഷ്ടിക സെക്കണ്ടിൽ 100 അടി വേഗത്തിൽ എറിയുകയാണെങ്കിൽ വണ്ടിക്കു സിദ്ധിക്കുന്ന വേഗത താഴെ പറയുന്ന വിധത്തിൽ കണക്കാക്കാം:
വണ്ടിയുടെ ഭാരം X വണ്ടിയുടെ വേഗതവൎദ്ധനവ് =
ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത.
വണ്ടിയുടെ വേഗത വൎദ്ധനവു് =
ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത / വണ്ടിയുടെ ഭാരം
ഒരു ഇഷ്ടിക എറിഞ്ഞുകഴിഞ്ഞതിനാൽ വണ്ടിയുടെ ആകെ ഭാരം (690-1) = 689 റാത്തലാകുന്നുവല്ലോ. അതിനാൽ വണ്ടിയുടെ വേഗത വൎദ്ധനവു് = 1x100 / 689 അടി / സെൿ. രണ്ടാമത് ഒരിഷ്ടിക കൂടി എറിയുകയാണെങ്കിൽ വണ്ടിയുടെ വേഗത പിന്നെയും 1x100 / 689-1 അടി / സെൿ. കൂടുന്നു. ഇപ്രകാരം 440 ഇഷ്ടികകളും എറിഞ്ഞുതീർക്കുകയാണെങ്കിൽ വണ്ടിയുടെ അന്തിമപ്രവേഗം:
V = (100/689 + 100/688 + 100/687 + ........ + 100/250 വരെ) അടി / സെൿ. ആകുന്നു. ഈ ശ്രേണിയുടെ ആകത്തുക 100 അടി / സെൿ. ആണു്. ഇഷ്ടികകളുടെ സംഖ്യ കുറവാണെങ്കിൽ അന്തിമപ്രവേഗവും കുറയുന്നു. വണ്ടിയുടെ അന്തിമപ്രവേഗം
ഇഷ്ടികയുടെ വേഗതയ്ക്കു തുല്യമായിത്തീരണമെങ്കിൽ, അതിന്റെ ഒഴിഞ്ഞ ഭാരത്തിന്റെ 1.73 ഭാരം ഇഷ്ടികകൾ<noinclude></noinclude>
ib9hztb3l0efhjtgwnt7wtmkdcrd5gd
താൾ:Nakshathrangalude Naattil 1965.pdf/35
106
81315
244416
243153
2026-07-05T15:29:44Z
Peemurali
12614
/* സാധൂകരിച്ചവ */
244416
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ഉണ്ടായിരിക്കണം. അതായതു് വണ്ടിയുടെ ഒഴിഞ്ഞഭാരവും നിറഞ്ഞ ഭാരവും തമ്മിലുള്ള അനുപാതം 1 : 2.73 ആയിരിക്കണമെന്നു്. ഈ അനുപാതത്തിന്നു് ദ്രവ്യരാശി ബന്ധം എന്നു പറയുന്നു (Mass Ratio). മുൻ പറഞ്ഞതെല്ലാം റോക്കററിനെ സംബന്ധിച്ചും ശരിയാണ്. റോക്കററിനു തപ്തവാതകങ്ങളുടെ വേഗത ലഭിക്കണമെങ്കിൽ അതിന്റെ ഭാരത്തിന്റെ 1.73 മടങ്ങ് ഇന്ധനം വേണം.
ഇതിലും കൂടുതൽ ഇന്ധനമുണ്ടെങ്കിൽ, അന്തിമപ്രവേഗം തപ്തവാതകങ്ങളുടേതിനേക്കാൾ കൂടിയിരിക്കും. അങ്ങനെ റോക്കററിന്റെ അന്തിമപ്രവേഗം വൎദ്ധിപ്പിക്കുവാൻ തപ്തവാതകങ്ങളുടെ പ്രവേഗവും ദ്രവ്യരാശിബന്ധവും കഴിയുന്നതും വൎദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.
തപ്തവാതകങ്ങളുടെ പ്രവേഗം ഇന്ധനത്തേയും അതു കത്തിക്കുന്ന സമ്പ്രദായത്തേയും ആശ്രയിച്ചിരിക്കും. റോക്കററുകളിൽ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ചില ഇന്ധനങ്ങളും അവയ്ക്കു ലഭിക്കാവുന്ന പരമാവധി
വേഗതകളും താഴത്തെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
{| class="wikitable"
|+ പട്ടിക 1
|-
! ഇന്ധനം !! തപ്തവാതകങ്ങളുടെ പ്രവേഗം (നാഴിക/മണി)
|-
| ഓക്സിജൻ + ഹൈഡ്രജൻ പെറോക്സൈഡ് || 4,450
|-
| കരിമരുന്നു് || 5,175
|-
| ഗൺ കോട്ടൺ || 7,245
|-
| ഓക്സിജൻ + ബെൻസീൻ || 9,990
|-
| ഓക്സിജൻ + മീഥേൻ || 10,440
|-
| ഓക്സിജൻ + അസിറ്റലിൻ || 10,980
|-
| ഓക്സിജൻ + ഹൈഡ്രജൻ || 11,700
|}<noinclude></noinclude>
ewkb4t1lzo8xp8z6i8e3ub4r6hd0w07
താൾ:Nakshathrangalude Naattil 1965.pdf/36
106
81316
244419
243155
2026-07-06T04:43:02Z
Peemurali
12614
/* സാധൂകരിച്ചവ */
244419
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>പട്ടികയിൽ കൊടുത്തിരിക്കുന്നതു പരമാവധി പ്രവേഗങ്ങളാണ്. പ്രായോഗികമായി
5,000-6,000 നാഴിക/മണിക്കൂറിൽ കൂടുതൽ പ്രവേഗം ലഭിക്കുന്നതല്ല.
ചന്ദ്രനിലെത്തുവാനാകട്ടെ മണിക്കൂറിൽ 24,900 നാഴികയെങ്കിലും പ്രവേഗം വേണം. അതായതു തപ്തവാതകങ്ങളുടെ പ്രവേഗത്തിന്റെ നാലഞ്ചു മടങ്ങോളം. റോക്കററിന്റെ അന്തിമപ്രവേഗം തപ്തവാതകങ്ങളുടെ വേഗതയോടൊപ്പമെത്തിക്കുവാൻ തന്നെ, അതിന്റെ ഒഴിഞ്ഞ ഭാരത്തിന്റെ 1.73 മടങ്ങ് ഇന്ധനം വേണം. അതായതു്
ദ്രവ്യരാശിബന്ധം 2.73 ആയിരിക്കണമെന്ന്. അന്തിമ പ്രവേഗം രണ്ടു മടങ്ങാകണമെങ്കിൽ ദ്രവ്യരാശിബന്ധം 7.5 ഉം (2.73 x 2.73), മൂന്നു മടങ്ങാകണമെങ്കിൽ 20.3 ഉം നാലു മടങ്ങാകുവാൻ 55.2 ഉം ആകണം. അതായത്
ഇന്ധനത്തിന്റെ ഭാരം യഥാക്രമം ഒഴിഞ്ഞ റോക്കററിന്റെ 6.5, 19.3, 54.2 മടങ്ങുകൾ വീതമാകേണ്ടിയിരിക്കുന്നു. പക്ഷേ, ഈ ഇന്ധനമെല്ലാം ശേഖരിച്ചുവെയ്ക്കുവാനുള്ള
പാത്രങ്ങൾക്കും ഭാരമുണ്ടല്ലോ. നൂറു ടൺ എണ്ണ ശേഖരിച്ചുവെയ്ക്കുവാൻ ആവശ്യമായ ടാങ്കുകൾക്കും റോക്കറ്റിന്റെ മറ്റു ഭാഗങ്ങൾക്കും കൂടി ചുരുങ്ങിയത് 12-15 ടൺ ഭാരമെങ്കിലും ഉണ്ടായിരിക്കും. പരമാവധി ഒഴിഞ്ഞ റോക്കറ്റിന്റെ 6-8 മടങ്ങു ഭാരം ഇന്ധനം മാത്രമേ കൊണ്ടു പോകുവാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള ഒരു റോക്കററിന്റെ അന്തിമപ്രവേഗം തപ്തവാതകങ്ങളുടെ ഇരട്ടിയിലധികം, 10,000-12,000 നാഴിക/മണി, ആക്കുവാൻ പ്രയാസമാണു്. അതിനാൽ ഈ റോക്കറ്റിനു ചന്ദ്രനിലേക്കെത്തുവാൻ സാദ്ധ്യമല്ല. ഈ വിഷമത്തെ തരണം ചെയ്യുവാൻ ഒരു വിദ്യയുണ്ട്. ഓരോ പാത്രത്തിലെയും ഇന്ധനം തീരുമ്പോൾ അതു തള്ളിക്കളയുക. അപ്പോൾ<noinclude></noinclude>
gfff9194dwha01zfg5rwitcuhalmeor
താൾ:Nakshathrangalude Naattil 1965.pdf/37
106
81317
244420
243159
2026-07-06T04:47:48Z
Peemurali
12614
/* സാധൂകരിച്ചവ */
244420
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ഒഴിഞ്ഞ ഭാരവും ക്രമത്തിൽ കുറഞ്ഞുവരുന്നു. ഈ തത്വത്തെ അടിസ്ഥാനമാക്കിയാണു വിവിധ ഘട്ടങ്ങളുള്ള റോക്കററുകൾ പ്രവർത്തിക്കുന്നതു്.
100 ടൺ ഭാരമുള്ള ഒരു റോക്കററിൽ 88 ടൺ ഇന്ധനമാണെന്നു കരുതുക. അതിനോടുകൂടി 6 ടൺ ഭാരമുള്ള മറെറാരു ചെറിയ റോക്കററ് ഘടിപ്പിച്ചിരിക്കുന്നു.
ഇതിൽ 5 ടൺ ഇന്ധനമാണ്. ആദ്യത്തെ റോക്കററിനെ അപേക്ഷിച്ചിടത്തോളം ഒഴിഞ്ഞ ഭാരം ഇപ്പോൾ 18 ടണ്ണാണു്. അതിനാൽ ദ്രവ്യരാശിബന്ധം 100/18, ഏകദേശം 5. 5, ആകുന്നു. രണ്ടാമത്തെ റോക്കററിന്റെ ദ്രവ്യരാശിബന്ധം 6.0 വും. വലിയ റോക്കററിനെ -ഇതിനെ പ്രഥമഘട്ട റോക്കററ് എന്നു പറയുന്നു- കത്തിച്ചു വിട്ടാൽ അതിലെ ഇന്ധനമെല്ലാം കത്തിത്തീരുമ്പോഴേക്കും പ്രവേഗം തപ്ത വാതകങ്ങളുടെ പ്രവേഗത്തിന്റെ ഏകദേശം ഇരട്ടിയായിത്തീരുന്നു. ഈ സമയത്തു രണ്ടാം ഘട്ട റോക്കറ്റിനെ വേർപെടുത്തി കത്തിക്കുക. അപ്പോൾ അതിന്റെ വേഗത പിന്നെയും കൂടുവാൻ തുടങ്ങും. ഈ വേഗതവൎദ്ധനയും ഏകദേശം തപ്തവാതകങ്ങളുടെ ഇരട്ടിയോളമായിരിക്കും. അവസാനം റോക്കറ്റിന്റെ പ്രവേഗം തപ്തവാതകങ്ങളുടെ 3.5 മടങ്ങോളമായിത്തീരുന്നു. തപ്തവാതകങ്ങളുടെ പ്രവേഗം 5,000 നാഴിക/ മണി ആണെങ്കിൽ റോക്കറ്റിന്റെ അന്തിമപ്രവേഗം മണിക്കൂറിൽ 17,500
നാഴികയായിരിക്കും. ഒരു ഘട്ടം കൂടിയുണ്ടെങ്കിൽ ചന്ദ്രനിലെത്തുവാൻ ആവശ്യമായപ്രവേഗം ലഭിക്കുന്നതാണു്. ഇപ്രകാരം പലഘട്ടങ്ങളുപയോഗിച്ചു് എത്രയും കൂടിയ വേഗത വേണമെങ്കിലും ലഭിക്കാം. പക്ഷേ, ഘട്ടങ്ങൾ കൂടുംതോറും പ്രഥമഘട്ട റോക്കററിന്റെ പൂൎണ്ണഭാരം എന്തെന്നില്ലാതെ വൎദ്ധിക്കുന്നതാണ്. 30-40 ടൺ ഭാര<noinclude></noinclude>
hmddyan3il6xtbihlnksf18bfftopxr
താൾ:Nakshathrangalude Naattil 1965.pdf/38
106
81318
244421
243160
2026-07-06T04:49:10Z
Peemurali
12614
/* സാധൂകരിച്ചവ */
244421
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>മുള്ള ഒരു റോക്കററിനെ ചന്ദ്രനിലേക്കയയ്ക്കുവാൻ 3,000 ടൺ ഇന്ധനം വേണം. ഇപ്പോഴും ഇത്രയും ഭീമങ്ങളായ റോക്കറ്റുകൾ സാങ്കേതികമായി സാദ്ധ്യമല്ല. ഭൂമിയെ പ്രദക്ഷിണം വെയ്ക്കുന്ന കൃത്രിമോപഗ്രഹങ്ങൾക്ക് 17,000- 18,000 നാഴിക / മണി വേഗതയേ വേണ്ടു. അങ്ങനെയുള്ള ഉപഗ്രഹങ്ങളാകട്ടെ ധാരാളമായിത്തീർന്നിട്ടുണ്ട്.<noinclude></noinclude>
20s492kg4ic4fsyowigsp9ipynfzp2w
താൾ:Nakshathrangalude Naattil 1965.pdf/39
106
81319
244422
243161
2026-07-06T04:52:05Z
Peemurali
12614
/* സാധൂകരിച്ചവ */
244422
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude><center>
<big><big>അദ്ധ്യായം 5</big></big><br>
<big><big><big>'''കൃത്രിമചന്ദ്രന്മാർ'''</big></big></big>
</center>
ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരാൾ ഒരു പന്തു ഭൂമിക്കു സമാന്തരമായി എറിഞ്ഞുവെന്നു വിചാരിക്കുക. അതു കുറെ അകലച്ചെന്നു വീഴുന്നതാണു്. എന്തെങ്കിലും ഒരു ജാലവിദ്യകൊണ്ടു് പന്തു ചെല്ലുന്ന ദിക്കിലെല്ലാം മുമ്പിലുള്ള പദാൎത്ഥങ്ങൾ വഴിമാറിക്കൊടുക്കുകയാ
ചിത്രം 4
കൃത്രിമോപഗ്രഹം<noinclude></noinclude>
63lp6pe15gfip8xjh1m3c0bjh12ctwq
244423
244422
2026-07-06T04:54:15Z
Peemurali
12614
244423
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude><center>
<big><big>അദ്ധ്യായം 5</big></big><br>
<big><big><big>'''കൃത്രിമചന്ദ്രന്മാർ'''</big></big></big>
</center>
ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരാൾ ഒരു പന്തു ഭൂമിക്കു സമാന്തരമായി എറിഞ്ഞുവെന്നു വിചാരിക്കുക. അതു കുറെ അകലച്ചെന്നു വീഴുന്നതാണു്. എന്തെങ്കിലും ഒരു ജാലവിദ്യകൊണ്ടു് പന്തു ചെല്ലുന്ന ദിക്കിലെല്ലാം മുമ്പിലുള്ള പദാൎത്ഥങ്ങൾ വഴിമാറിക്കൊടുക്കുകയാ
[[പ്രമാണം:Pic for page 39.png|Pic for page 39.png]]<noinclude></noinclude>
czvyyw1bxpvscxiwt3xog4mvcdx3ewz
താൾ:Nakshathrangalude Naattil 1965.pdf/40
106
81320
244424
243163
2026-07-06T05:19:45Z
Peemurali
12614
/* സാധൂകരിച്ചവ */
244424
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ണെങ്കിൽ 4-ാം ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ അത് പുറപ്പെട്ട സ്ഥലത്തുതന്നെ എത്തുന്നതാണു്. കുറേക്കൂടി വേഗത്തിൽ എറിയുകയാണെങ്കിൽ സഞ്ചാരപഥം 1-ൽ നിന്നും 2 ആകുന്നു. മണിക്കൂറിൽ 17,320 നാഴിക
വേഗതയോടുകൂടി എറിയുകയാണെങ്കിൽ സഞ്ചാരപഥം മൂന്നാമത്തേതായി
മാറുന്നു. അപ്പോൾ അതു ഭൂമിയെ തൊടുന്നതു കൂടിയില്ലാത്തതിനാൽ തുരങ്കമുണ്ടാക്കുന്ന ജാലവിദ്യയൊന്നും ആവശ്യമില്ല (വേണമെങ്കിൽത്തന്നെ
നമുക്കറിഞ്ഞു കൂടതാനും). വായുകൊണ്ടുള്ള പ്രതിരോധം നിസ്സാരമാണെന്നു വിചാരിക്കുകയാണെങ്കിൽ ആ പന്തു പിന്നീടു ഭൂമിയിലേക്ക് ഒരിക്കലും വീഴുകയില്ല. അപകേന്ദ്രബലവും ഗുരുത്വാകൎഷണബലവും സന്തുലിതമായിരിക്കുകയാൽ അതു ഭൂമിയുടെ ഒരു കൃത്രിമചന്ദ്രനായി മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, വായുവിന്റെ പ്രതിരോധം നിസ്സാരമല്ല. ഇത്ര വേഗത്തിൽ ചലിക്കുന്ന വസ്തുക്കൾ
വായുവിന്റെ ഘർഷണം കൊണ്ടു ക്ഷണനേരത്തിൽ ചുടുപിടിച്ചു കത്തിയെരിയുന്നതാണു്. ഇല്ലെങ്കിൽക്കൂടിയും പന്തിന്റെ വേഗത ക്രമത്തിൽ കുറയുകയും താഴോട്ടുവന്നു് അവസാനം ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. എന്നാൽ
100-200 നാഴിക ഉയരത്തിൽ വായുവിന്റെ സാന്ദ്രത അതിനിസ്സാരമാണ്. അവിടെ ഈ വേഗതയോടുകൂടി ഭൂമിക്കു സമാന്തരമായി എറിയപ്പെടുന്ന വസ്തുക്കൾ എന്നെന്നേക്കും ഉപഗ്രഹങ്ങളായി വൎത്തിക്കുന്നതാണ്. വാസ്തവത്തിൽ മുകളിലേക്കു പോകും തോറും ഭൂമിയുടെ ആകൎഷണശക്തി കുറഞ്ഞു വരുന്നതിനാൽ താഴത്തേക്കു വീഴാതിരിപ്പാൻ ആവശ്യമായ വേഗതയും കുറയുന്നു. രണ്ടാം പട്ടികയിൽ ഭൂമിയിൽനിന്നുള്ള ദൂരവും ഉപഗ്രഹത്തിനു ആവശ്യമായ ഏറ്റവും ചുരുങ്ങിയ വേഗതയും കൊടുത്തിരിക്കുന്നു:<noinclude></noinclude>
lwdcumz9qoqp3y441jbf02bqmtofd34
താൾ:Nakshathrangalude Naattil 1965.pdf/41
106
81321
244425
243165
2026-07-06T11:10:18Z
Peemurali
12614
/* സാധൂകരിച്ചവ */
244425
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
[[പ്രമാണം:Pic for page 41.png|Pic for page 41.png]]
By the Courtesy of the Mount Wilson Observator<noinclude></noinclude>
bg3muf3roysy3bdpljt342xin6byskn
താൾ:Nakshathrangalude Naattil 1965.pdf/42
106
81322
244426
243167
2026-07-06T11:19:49Z
Peemurali
12614
/* സാധൂകരിച്ചവ */
244426
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>[[പ്രമാണം:Sputnik for page 42.png|Sputnik for page 42.png]]
ചന്ദ്രന്റെ മറുപുറത്തെ ഫോട്ടോ എടുത്ത റഷ്യൻ സ്ഫുട്നിക്<noinclude></noinclude>
f0m57avzhuue5p9a1bmlf6db2ui9oiw
താൾ:Nakshathrangalude Naattil 1965.pdf/43
106
81323
244427
243168
2026-07-06T11:23:04Z
Peemurali
12614
/* സാധൂകരിച്ചവ */
244427
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>[[പ്രമാണം:Picture page 43.png|Picture page 43.png]]
വ്യാഴം
By the Courtesy of the Mount Wilson Observator<noinclude></noinclude>
gxneh9t0qhx0nvw6sa43urqi56ovqvg
താൾ:Prithikaradurga (Changampuzha).pdf/121
106
81565
244386
241080
2026-07-05T14:01:35Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244386
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ഒരു കോടാലിയും ഒരു പരിചയും വാതിൽക്കലായി കിടക്കുന്നുണ്ടു്. അവ എയോൾവിന്റെതാണെന്നവൾ മനസ്സിലാക്കി. മൂന്നു പലകയുടെ ഉയരമേ ആ കുശിനിക്കുണ്ടായിരുന്നുള്ളു; ഉൾഭാഗം തിരെ കുടുസ്സായതുമായിരുന്നു. അവൾ പയ്യെ അകത്തു കടന്നു. രണ്ടുപേർ അവിടെ കിടന്നുറങ്ങുന്നുണ്ടു്. അവരിൽ ഒരാൾ എയോൾവാണു്.
വിഗ്‌ഡിസ് ആദ്യംതന്നെ മറ്റേയാൾ കിടന്ന ബെഞ്ചിനടുത്തേയ്ക്കു ചെന്നു. അയാൾ ഒരു വസ്ത്രം മീതെയിട്ടു പുതച്ചിട്ടുണ്ടു്. അവൾ അതെടുത്തു് അയാളുടെ തലയ്ക്കു ചുറ്റും പൊതിഞ്ഞു. മറ്റേക്കൈകൊണ്ടു കത്തി വലിച്ചെടുത്തു് അവൾ അവന്റെ തൊണ്ടയ്ക്കുകത്തേയ്ക്കു കുത്തിയിറക്കി. ആ മനുഷ്യൻ ആ നിമിഷത്തിൽത്തന്നെ സിദ്ധികൂടി. അനന്തരം അവൾ എയോൾവ് കിടന്നിരുന്നിടത്തേയ്ക്കു തിരിഞ്ഞു.
വിഗ്‌ഡിസ് അയാളുടെ മാറിൽ കൈ തട്ടി അയാളെ ഉണൎത്തി.
"ഉണരണം, എയോൾവേ. ഏറെനാളായി താൻ അന്വേഷിച്ചിരുന്നതു തനിക്കിപ്പോൾ കിട്ടാൻപോവുകയാണു്. താനുമായി ഒരു നേരംപോക്കിനു വാഡിനിൽ നിന്നും വിഗ്‌ഡിസ് ഇതാ വന്നിരിക്കുന്നു.”
എയോൾവ് ഉറക്കത്തിൽനിന്നു ഞെട്ടിയുണൎന്നു. കുശിനി ഇരുളടഞ്ഞിരുന്നതിനാൽ അയാൾക്ക് അവളെ ശരിയായി കാണാൻ കഴിഞ്ഞില്ല. വിഗ്‌ഡിസ് വീണ്ടും പറഞ്ഞു:<noinclude></noinclude>
i0y93xfglz2soteeuae9rgxkdxx3vsn
താൾ:Prithikaradurga (Changampuzha).pdf/59
106
81592
244384
240931
2026-07-05T13:40:37Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244384
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>"എന്തായിരിക്കുമതു്? എനിക്കു മനസ്സിലാകുന്നില്ല.'' വിഗ്ഡിസ് പറഞ്ഞു. കാണുമ്പോൾ മനസ്സിലാകുമെന്നു യോട്ട് ചിരിച്ചുകൊണ്ടു പ്രസ്താവിച്ചു.
അങ്ങനെ പറഞ്ഞ് അവർ അങ്ങിങ്ങു പിരിഞ്ഞു പോയി.
പതിനൊന്നു്
വിഗ്ഡിസ് ഭവനത്തിൽ എത്തിയപ്പോൾ നേരം വളരെ വൈകിയിരുന്നതിനാൽ എല്ലാവരും കിടക്കാൻ പോയിക്കഴിഞ്ഞിരുന്നു. അവൾ നേരെ അവളുടെ മുറിയിലേയ്ക്കു പോയി. ഈസാ അവൾക്കു പാലും റൊട്ടിയും കൊണ്ടുവന്നു കൊടുത്തു. അവൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ ആസ്റ്റ് റിഡിനു് എങ്ങനെയിരിക്കുന്നുവെന്ന് ഈസാ ചോദിച്ചു:
"നാളെ നിങ്ങൾ അവളെ പോയിക്കാണണം”, വിഗ്ഡിസ് പറഞ്ഞു. അല്പനേരം കഴിഞ്ഞവൾ തുടൎന്നു: "ഇന്നു വൈകുന്നേരം അതുവരെ ഞാൻ ചെന്നെത്തിയില്ല .”
“എങ്ങനെയാണു് നിനക്കു വഴിതെറ്റിപ്പോയതു്? ഈസാ ചോദിച്ചു.
"അതൊന്നുമല്ല," വിഗ്ഡിസ് മറുപടി പറഞ്ഞു ഏതാനും നിമിഷങ്ങൾ അവൾ മൌനം ഭജിച്ചു; പക്ഷേ, പിന്നീടവൾ പറഞ്ഞു: "ഇവിടെയുള്ള ആ വയലുകളിൽ<noinclude></noinclude>
trrkscxgb1kt2kw7oqyn30yok8jd23b
താൾ:Prithikaradurga (Changampuzha).pdf/60
106
81593
244385
240932
2026-07-05T13:54:56Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244385
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>വെച്ചു ഞാൻ യോട്ടിനെ കണ്ടുമുട്ടി; വൎത്തമാനം പറഞ്ഞുകൊണ്ടു നിന്നു."
ഇതു കേട്ട് അവിടെ പാത്രങ്ങളും ചട്ടികളും കഴുകിക്കൊണ്ടു നിന്നിരുന്ന ഒരു സ്ത്രീ പറയാൻ തുടങ്ങി അവളുടെ പേർ ടോർബ'ജോർഗ് എന്നായിരുന്നു; അവിടത്തെ പ്രധാനവേലക്കാരനാണു് അവളെ വിവാഹം കഴിച്ചിരുന്നതു.
"ഇങ്ങനെയൊന്നു ഞാൻ ഒരിക്കലും കേട്ടിട്ടില്ല; ആ യോട്ട് ഈ സ്ഥലത്തു തൂങ്ങിപ്പിടിച്ചുകൂടിയിട്ടുണ്ടോ? എന്നാൽ മുന്നറിയിപ്പു തരുന്നു, അയാൾ എന്തോ കുസൃതി കരുതിയിട്ടുണ്ടു്.
"ഓ, അങ്ങനെ ചീത്തത്തം കരുതാനൊന്നുമില്ല, തീൎച്ചയാണു്', എനിക്കറിയാം,'' ഒരു ചിരിയോടുകൂടി, വിഗ്ഡിസ് പറഞ്ഞു.
"അയാളെ സൂക്ഷിച്ചുകൊള്ളു, വിഗ്ഡിസ്?” ആ സ്ത്രീ തുടൎന്നു. അവൾ പതുക്കെ ബെഞ്ചിനടുത്തേയ്ക്കു വന്നു. “കുറച്ചു നാളുകഴിയട്ടെ, അയാൾ —അയാളും പറയും അയാൾ നിന്നെ ഭോഗിച്ചിട്ടുണ്ടെന്നു ''
ഈസാ അവളോടു മിണ്ടാതിരിക്കാൻ പറഞ്ഞു; "വൈഗ –യോട്ടിനെക്കുറിച്ചുള്ള വൎത്തമാനമൊന്നും ഇവിടെ കേൾക്കണ്ട. നമുക്കിവിടെ അയാളുമായിട്ടു ഇനി യാതൊരു കാൎയ്യവുമില്ല അങ്ങനെയുള്ള സംഗതികളിൽനിന്നു എന്തെല്ലാമാണുണ്ടാകുന്നതെന്നു് ആൎക്കും പറയാൻ കഴിയുകയില്ല.'’<noinclude></noinclude>
mr041t4pomou9albddm3yycfc8gxueu
താൾ:Bhalabhooshanam 1914.pdf/31
106
84114
244388
2026-07-05T14:12:46Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഏഴാം പുഷ ഇാണിയിൽ തന്നെ ഭവിക്കുമെന്ന പക്ഷം വിലക്കും നാ കം സുരത്വവും സൂക്ഷിച്ചു പറഞ്ഞാൽ പെരുതായ യാത്ര രാശിക്കാരി യാമിഹ കാണുമെപ്പഴും. ഇവിടെ ഒരു വാക്കുണ്ട്. പര...' താൾ സൃഷ്ടിച്ചിരിക്കുന്നു
244388
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>ഏഴാം പുഷ
ഇാണിയിൽ തന്നെ ഭവിക്കുമെന്ന പക്ഷം വിലക്കും നാ
കം സുരത്വവും സൂക്ഷിച്ചു പറഞ്ഞാൽ പെരുതായ യാത്ര രാശിക്കാരി
യാമിഹ കാണുമെപ്പഴും.
ഇവിടെ ഒരു വാക്കുണ്ട്. പരിശുദ്ധിയുണ്ടെങ്കിലഭിവൃദ്ധിയു
ആചാരം.
ബാലൻ... ധത്തിന്നു നാലംഗങ്ങൾ പറഞ്ഞതിൽ ഒടുക്ക
ത്തേത് എന്നും അനേകപക്ഷമുണ്ടാകുകൊണ്ടു പലവിധത്തിൽ സ
ജനങ്ങൾ ആ പരിക്കുന്നു. അതിന്നു കാരണമെന്തെന്നറിഞ്ഞാൽ
കൊള്ളാം. വിവരം ചില പൂർവ്വശിഖാ ചിലക്കു പിന്നിൽ ശിഖാ
ചില സ്നാനശുദ്ധിയും ചിക്കു വസ്ത്രശുദ്ധിയും ചില തിഥി
ശ്രാദ്ധവും ചില നക്ഷത്രാദ്ധവും ഇങ്ങനെ ഭേദങ്ങൾ ഭവി
കുമതി... അതു ഞാൻ തന്നെ പറയാം. സാ മുള്ളവർ
ആവശ്യം പോലെ കായം നടത്തും; അപ്പോൾ പലവിധമായിരിക്കും.
Q.
സുമതി. അങ്ങനെ അല്ല. മനുഷ്യ ഗുണപ്പെടാനുള്ള വ
ഴികൾ പലതും ഈശ്വരകല്പിതങ്ങളായിട്ടുണ്ട്. അതിൽ ഓരോന്നി
നെ ഓരോ വലിയ ആളുകൾ വിസ്മരിച്ചു സാധിച്ചിരിക്കുന്നു; അ
വരുടെ പക്വവിധത്തിൽ ഒള്ള പക്ഷങ്ങളും ഓരോ സ്മൃതികളിൽ
സംഗ്രഹിച്ചിരിക്കുന്നതുതന്നെ ആകുന്നു. ആ വലിയ ആളുകളുടെ
ശിഷ്യപ്രശിഷ്യപാരമ്പയാണ് ചില ദേശങ്ങളിലും ചില കലങ്ങ
ളിലും നടന്നുവരുന്നതു ആചാരമെന്നു പറയും. അതു മുഖ്യമായു
ള്ള ധമെന്നു സർവ്വസജ്ജനസമ്മതം തന്നെ. മനുസ്മൃതിയിൽ രം
അദ്ധ്യായത്തിൽ നാം ശ്ലോകത്തിന്റെ ഭാഷാവാകം.
ആചാരം വലുതായ സതിനെ രക്ഷിക്കണം സഭാ
നായുസ്സുമടി സന്തതികളും വാടാത്തൊരാശയവും സാധി<noinclude><references/></noinclude>
tsqwj6l3du8ujycci6aphwd0lsa0j26
താൾ:Bhalabhooshanam 1914.pdf/35
106
84115
244389
2026-07-05T14:13:27Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എട്ടാം പുഷം 39 പാപങ്ങൾ കാരണമെന്നു നിങ്ങൾ മൂന്നാം പ്രസംഗത്തിൽ പ ഞ്ഞുവല്ലോ. എന്നാൽ പുണ്യം കൊണ്ടു ഭാഗ്യമുള്ളവനു യോഗ്യ തയുണ്ടായിക്കൊള്ളും അതില്ലാത്തവനെ എത്ര അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244389
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>എട്ടാം പുഷം
39
പാപങ്ങൾ കാരണമെന്നു നിങ്ങൾ മൂന്നാം പ്രസംഗത്തിൽ പ
ഞ്ഞുവല്ലോ. എന്നാൽ പുണ്യം കൊണ്ടു ഭാഗ്യമുള്ളവനു യോഗ്യ
തയുണ്ടായിക്കൊള്ളും അതില്ലാത്തവനെ എത്ര അഭ്യസിപ്പിച്ചാലും
ഫലമില്ലാ. പിന്നെ എന്തിനു കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നു
സുമതി അനേകം കാരണങ്ങൾ കൂടിയ ഒരു കായം സാ
ധിക്കും. ദൃഷ്ടാന്തം: ഒരാഭരണം ഉണ്ടാക്കുന്നവന്നു മുഖ്യമായ സാധ
നം സ്വണ്ണം തന്നെ. അതുകൂടാതെ തീരുന്നതല്ലെങ്കിലും പണി
യിക്കേണ്ടതിന്ന് ഇച്ഛയും പണിക്കാരനും സാമാനങ്ങളും വേലയും
തീരാൻ മാത്രം വേണ്ടുന്ന കാലവും കൂടിയേ തീരൂ. അതിനണ്ണം
പുണ്യമെന്നു പറയുന്നതു സുഖത്തിനു മുഖ്യസാധനമാകുന്നു. അ
ഭാസം ആശ്രയം വ്യാപാരങ്ങളിൽ സത്യസ്ഥിതി ജനരഞ്ജനം മുത
ലായ സഹായം കൂടുമ്പോൾ നന്നെ പ്രകാശിച്ചു. ഫലിക്കും.
ണം കുറഞ്ഞവന്നു മാര സാധനം വളരെ ഉണ്ടായാലും നന്ന
പ്രകാശിക്കയില്ലാ.
കുമതി....പുണ്യത്തിനു ഫലമുണ്ടെങ്കിൽ അതിന്റെ ശക്തി
കൊണ്ടു താനേ പഠിക്കണമെന്നു തോന്നട്ടെ.
സുമതി അതു തന്നെ. പാപശക്തികൊണ്ടു താനേ വ
രുന്ന ആപത്തുങ്കൽ എന്നെ തടുത്താലും എങ്ങിനെ നിൽക്കു
ന്നില്ല, അതിന്മണ്ണം ഏറെ പുണ്യ വിശേഷമുണ്ടെങ്കിൽ അനേക
വിഘ്നങ്ങളെ തടുത്തു ബാലന്നു താനെ അഭ്യാസത്തിനു മനസ്സ
രും; അഭ്യസിച്ചില്ലെങ്കിൽ ആഭാസയോഗ്യത കൊണ്ട് അനേകാ
ഗ്യം വരും.
അതു മായി കാണുന്നില്ലയോ? അപ്രകാരം സ്വ
ണ്ണവും അതു പണിചെയ്യിക്കുന്നതിന്നു വേണ്ട ശമ്പളക്കാരും കൂടി
യുള്ളടത്തു നായകൻ കുളിച്ചിരുന്നാലും ശമ്പളക്കാരൻ വല
യിച്ചു സമയത്ത് അലങ്കരിപ്പിക്കുന്നു. അങ്ങനെ ചില രാജസ്ഥ
ലങ്ങളിൽ കാണുന്നതിനെ വിചാരിച്ചു മറ്റുള്ളവർ കളിക്കാറുണ്ടോ?
മതി..എന്നാൽ സമ്പാദിച്ച പുണ്യത്തിനു ശക്തിയുണ്ട
ങ്കിൽ എങ്ങിനെയെങ്കിലും ഫലം കൊടുക്കേണ്ടയോ?
3m
സുമതി ഒരുത്തൻ ആഭരണത്തിനു കുറെ സ്വത്ത് സമ്പാദി
ച്ചുവച്ചാൽ പിന്നെ അവന്നു ദുസ്സാസനം കൊണ്ടു കടം വന്നാൽ<noinclude><references/></noinclude>
to1mksgthez1tts22ta0aq98yc23z9m
244390
244389
2026-07-05T14:13:59Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244390
proofread-page
text/x-wiki
<noinclude><pagequality level="3" user="Vidya (SDCF)" /></noinclude>എട്ടാം പുഷം
39
പാപങ്ങൾ കാരണമെന്നു നിങ്ങൾ മൂന്നാം പ്രസംഗത്തിൽ പ
ഞ്ഞുവല്ലോ. എന്നാൽ പുണ്യം കൊണ്ടു ഭാഗ്യമുള്ളവനു യോഗ്യ
തയുണ്ടായിക്കൊള്ളും അതില്ലാത്തവനെ എത്ര അഭ്യസിപ്പിച്ചാലും
ഫലമില്ലാ. പിന്നെ എന്തിനു കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നു
സുമതി അനേകം കാരണങ്ങൾ കൂടിയ ഒരു കായം സാ
ധിക്കും. ദൃഷ്ടാന്തം: ഒരാഭരണം ഉണ്ടാക്കുന്നവന്നു മുഖ്യമായ സാധ
നം സ്വണ്ണം തന്നെ. അതുകൂടാതെ തീരുന്നതല്ലെങ്കിലും പണി
യിക്കേണ്ടതിന്ന് ഇച്ഛയും പണിക്കാരനും സാമാനങ്ങളും വേലയും
തീരാൻ മാത്രം വേണ്ടുന്ന കാലവും കൂടിയേ തീരൂ. അതിനണ്ണം
പുണ്യമെന്നു പറയുന്നതു സുഖത്തിനു മുഖ്യസാധനമാകുന്നു. അ
ഭാസം ആശ്രയം വ്യാപാരങ്ങളിൽ സത്യസ്ഥിതി ജനരഞ്ജനം മുത
ലായ സഹായം കൂടുമ്പോൾ നന്നെ പ്രകാശിച്ചു. ഫലിക്കും.
ണം കുറഞ്ഞവന്നു മാര സാധനം വളരെ ഉണ്ടായാലും നന്ന
പ്രകാശിക്കയില്ലാ.
കുമതി....പുണ്യത്തിനു ഫലമുണ്ടെങ്കിൽ അതിന്റെ ശക്തി
കൊണ്ടു താനേ പഠിക്കണമെന്നു തോന്നട്ടെ.
സുമതി അതു തന്നെ. പാപശക്തികൊണ്ടു താനേ വ
രുന്ന ആപത്തുങ്കൽ എന്നെ തടുത്താലും എങ്ങിനെ നിൽക്കു
ന്നില്ല, അതിന്മണ്ണം ഏറെ പുണ്യ വിശേഷമുണ്ടെങ്കിൽ അനേക
വിഘ്നങ്ങളെ തടുത്തു ബാലന്നു താനെ അഭ്യാസത്തിനു മനസ്സ
രും; അഭ്യസിച്ചില്ലെങ്കിൽ ആഭാസയോഗ്യത കൊണ്ട് അനേകാ
ഗ്യം വരും.
അതു മായി കാണുന്നില്ലയോ? അപ്രകാരം സ്വ
ണ്ണവും അതു പണിചെയ്യിക്കുന്നതിന്നു വേണ്ട ശമ്പളക്കാരും കൂടി
യുള്ളടത്തു നായകൻ കുളിച്ചിരുന്നാലും ശമ്പളക്കാരൻ വല
യിച്ചു സമയത്ത് അലങ്കരിപ്പിക്കുന്നു. അങ്ങനെ ചില രാജസ്ഥ
ലങ്ങളിൽ കാണുന്നതിനെ വിചാരിച്ചു മറ്റുള്ളവർ കളിക്കാറുണ്ടോ?
മതി..എന്നാൽ സമ്പാദിച്ച പുണ്യത്തിനു ശക്തിയുണ്ട
ങ്കിൽ എങ്ങിനെയെങ്കിലും ഫലം കൊടുക്കേണ്ടയോ?
3m
സുമതി ഒരുത്തൻ ആഭരണത്തിനു കുറെ സ്വത്ത് സമ്പാദി
ച്ചുവച്ചാൽ പിന്നെ അവന്നു ദുസ്സാസനം കൊണ്ടു കടം വന്നാൽ<noinclude><references/></noinclude>
1grdoaqr10mxtyzynm11a4t1r7z660a
താൾ:Bhalabhooshanam 1914.pdf/36
106
84116
244391
2026-07-05T14:15:05Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '02.05 അതിന്റെ നിവൃത്തിക്ക് ഉപയോഗിക്കുന്നു. അതിനും ഭാ സംകൊണ്ട് അവിവേകിയായിരിന്നാൽ സമ്പാദിക്കുന്ന ത്തെ ആ പുണ്യം ലഘുവാക്കി ചെയ്യും. അപ്പോൾ കൃത കൃത്യമാ യി പുണ്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു
244391
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>02.05
അതിന്റെ നിവൃത്തിക്ക് ഉപയോഗിക്കുന്നു. അതിനും ഭാ
സംകൊണ്ട് അവിവേകിയായിരിന്നാൽ സമ്പാദിക്കുന്ന
ത്തെ ആ പുണ്യം ലഘുവാക്കി ചെയ്യും. അപ്പോൾ കൃത കൃത്യമാ
യി പുണ്യം നശിക്കും. അല്ലെങ്കിൽ അനുഭവപ്രയത്നത്തിൽ എ
ലിക്കും. സുഹൃത്തങ്ങൾ ഫലിക്കാതെ പെട്ടു പോകയില്ല.
A
6)
അതുകൊണ്ട് അത്യൽ കട പാപങ്ങൾ കൂടാതെ മ
വൃത്തികളായിരിക്കുന്ന ജനങ്ങൾ തന്നെ ഭൂമിയിൽ അധികമുണ്ടാ
കുന്നു. വിധിച്ചവയ്ക്കും ന്യായമായ പ്രയത്നവും ഒരു പുണ്യമാക
കൊണ്ട് അതു പൂർവ്വപുണ്യത്തെ വദ്ധിപ്പിച്ചു സുഖപ്പെടുത്തുമെന്ന
ഉത്സാഹമൊള്ള പുരുഷന്നു സുഖം ലഭിക്കും ദൈവത്തിനെ
പഴി വൃഥാ പറയും ജഡന്മാർ
ദൈവത്തിലാദരവുചെയ്തുതുട
കൊണ്ടാൽ സർവ്വം ലഭിക്കുമുരടം ലഭിയായിലെന്ത്
ഉദ്യമം കൊണ്ടു സിദ്ധിക്കും വിദ്യാമാനധനാദികൾ ഉറങ്ങും
സിംഹവക്ത്രത്തിലിറങ്ങുന്നില്ല വാരണം.
ചേരുന്ന വിദ്യകൾ പഠിച്ചതിനാ ടന്നാൽ പാരം വിരോധമി
വാവ ധരിച്ചിടേണം ഒരാൽ ഭയം ദുരഭിമാനമുറക്കുമേറ്റം നാരില
യം മടി മനസ്സിലസാദ്ധ്യചിന്താ.
50
അതുകൊണ്ടു ഈ ദോഷങ്ങൾ കൂടാതെ വിദ്യകളെ ലഭിക്ക
ണം. ഇവിടെ ഒരു വാക്കുണ്ട്. താൻ പാതി ദൈവം പാതി.
--
ബാലൻ അല്ലയോ മാതാവേ! ഭക്ഷണചാപല്യം ദുഃഖകാര
ണമെന്നു പറഞ്ഞല്ലോ എന്നാൽ വേണ്ടുന്ന ക്രമം പറഞ്ഞാലും.<noinclude><references/></noinclude>
ikr0dtxgoxog04p3v6iw403dsbtshw2
താൾ:Bhalabhooshanam 1914.pdf/37
106
84117
244392
2026-07-05T14:15:42Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒമ്പതാം പു 2.19 സുമതി. സകലങ്ങളുടേയും ആദ്യസാധനമായിരിക്കുന്ന ശരീരത്തെ രക്ഷിക്കേണ്ട ക്രമം എല്ലാവരും അറിയേണ്ടതാകുന്നു. ഇപ്പോൾ ഭക്ഷണപ്രസ്താപത്തുകൽ നമ്മുടെ വൈദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244392
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>ഒമ്പതാം പു
2.19
സുമതി. സകലങ്ങളുടേയും ആദ്യസാധനമായിരിക്കുന്ന
ശരീരത്തെ രക്ഷിക്കേണ്ട ക്രമം എല്ലാവരും അറിയേണ്ടതാകുന്നു.
ഇപ്പോൾ ഭക്ഷണപ്രസ്താപത്തുകൽ നമ്മുടെ വൈദ്യൻ പറഞ്ഞ
റിഞ്ഞിരിക്കുന്ന ദിനചയെ ചുരുക്കിപ്പറയാം.
ജന്മത്തിനു ള്ളാരു മഹാഫലങ്ങൾ ധാ സൌഖ്യാനു
വങ്ങളെല്ലാ ആദ്യായം മൂന്നിനുമിന്നു ദേഹം വൈരാഗമാലാ
അഞ്ചു നാഴിക വെളുപ്പിനുന്നും പഞ്ചശുദ്ധി പരിചോടു ക
ഴിച്ചും കിഞ്ചിദീശ്വരഗുണങ്ങൾ നിനച്ചും ത്വരിത്രഗുണമോ
ക നിത്യം.
ബാലൻ വിചാരം, മലാശയം മൂത്രാശയം മുഖം കയ്യ് കാ
ല് ഇതുകൾ ശുദ്ധമായിരിക്കണമെന്നു പറയാറുണ്ട്. അതായിരി
ക്കും പഞ്ചശുദ്ധിയെന്നു പറഞ്ഞത്.
ആയവ്യയങ്ങളും ദേശകാലാവസ്ഥാ സ്വശക്തിയും ബന്ധുക
തൃക്കളും തന്റെ ഗുണവും നിത്യമാക്കണം. (എന്നും)
ഉദിച്ചിട്ടമിക്കുമ്പോൾ പകലങ്ങു കഴിഞ്ഞുപോം അതി
കാന്തപുണ്യം സമ്പാദിച്ചെന്നുമാക്കണം.
എന്നും അമ്മ പറിപ്പിച്ചിട്ടുണ്ട്. തൻ ചരിത്രമെന്നു പറയു
ന്നത് അതായിരിക്കും.
കുമതി സൌഖ്യത്തിനുള്ള ദിനചയിൽ അഞ്ചുനാഴിക
വെളുപ്പിനെഴിക്കണമെന്നു പറഞ്ഞതു വലിയ ദുഃഖമെന്നു നിത്യാ
നുഭവംതന്നെ, അനുഭവത്തിനു വിരോധമായ പ്രമാണത്തെ വിശ
സിച്ചുകൂടാ. ഇനിക്കു മാത്രവുമല്ലാ എന്റെ വീട്ടിലെല്ലാവരുമങ്ങി
തന്നെ. അപ്പോൾ ഉണന്നിട്ടുള്ള ദുഃഖം സഹിച്ചിട്ടു മറെറാരു
സുഖത്തെയും ലഭിക്കണമെന്നില്ല. ഞാനൊരു വരുമാനം പറ
യാം. ഒരിക്കൽ അടുത്ത വീട്ടിലെ കിഴവി മാഘധാനം ചെയ്താൽ
സ്വത്തിൽ ചെന്നു കല്പവൃക്ഷ കുസുമങ്ങളെക്കൊണ്ട് അലങ്കരിച്ചു
ഭാരാത്താക്കന്മാരുകൂടി ബഹു സൗഖ്യമായിരിക്കാൻ എടവരും.
അതുകൊണ്ടു നിങ്ങൾ മാഘസ്നാനം ചെയ്യണമെന്ന് എന്നോടു
5 *<noinclude><references/></noinclude>
mrxwgohb05ynw80lqr7z366lx7e0hed
താൾ:Bhalabhooshanam 1914.pdf/38
106
84118
244393
2026-07-05T14:16:10Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '80.0 ബാലഭൂഷണം പറഞ്ഞു. ആ വിവരം ഞാൻ ഭർത്താവിനോടു പറഞ്ഞപ്പോൾ ഭ താര നമ്മൾക്കു സൌഖ്യം പരിപൂർണ്ണമായിരിക്കുന്നു. കാല ഈ പ്രഭാതത്തിലും സൌഖ്യം വിട്ട തണുപ്പിൽ മുങ്ങി വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244393
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>80.0
ബാലഭൂഷണം
പറഞ്ഞു. ആ വിവരം ഞാൻ ഭർത്താവിനോടു പറഞ്ഞപ്പോൾ ഭ
താര നമ്മൾക്കു സൌഖ്യം പരിപൂർണ്ണമായിരിക്കുന്നു. കാല
ഈ പ്രഭാതത്തിലും സൌഖ്യം വിട്ട തണുപ്പിൽ മുങ്ങി വി
പിന്നെ സ്വസൌഖ്യമുണ്ടെന്നു വിശസിക്കുന്നതു മാ
എന്നെയെന്നു പറഞ്ഞു. അതു ശരിയാകകൊണ്ട് അതുപോ
ലെ പ്രതത്തിലെ ഉറക്കം ഉപേക്ഷിച്ചു പിന്നെ സുഖിക്കാണ്
ന്നു പറയുന്നതു ശരിയല്ല.
സുമതി. വിചാരം, അഗതികളായിരിക്കുന്ന ഇവർ പരിപ്പ
സൌഖ്യമെന്നു പറയുന്നതു മായാവിശേഷതന്നെ. തൃതീയ
സന്ധത്തിൽ കേട്ടിട്ടുണ്ട്.
ജന്തുക്കളിന്നു ഭവബന്ധനമോ ജന്മമെന്തെങ്കിലും ഗുണമ
തിന്നധികം നിറച്ച് സന്തോഷമാടത്തിലുള്ള സുഖാനുഭോഗം സ
സിച്ചിടുന്നു പുനരില്ല വിരക്തിയൊട്ടും.
®
സ്നേഹം വളന്നു നരകത്തിലിരി വന്നും ദേഹം ത്യജിതിനു
സങ്കടമേറെയുണ്ട്, മോഹാന്ധകാരമൊരു ദേഹമിതമായ മോഹാ
മദ്യമെന്നു പറയുന്നു മഹാജനങ്ങൾ.
വാ, മനുഷ്യർക്കു ചിലതു സ്വഭാവേന സുഖകരങ്ങളായിട്ടും
ചിലതു ശീലിക്കുകൊണ്ടു സുഖമെന്നു തോന്നുന്നതുമുണ്ടെന്നറി
ഇവിടെ പ്രഭാതത്തിങ്കലെ നിദ്രാസുഖം ശീലിക്കകൊണ്ടു തോന്നുന്ന
തെറിച്ചു. ദേഹത്തിന്നു ശ്രമം തീക്കാൻ പതിനഞ്ചു നാഴിക ഒറ
ം കൂടിയേ കഴിയു. അതിനു സമയം ശീലിക്കുന്നതുപോലെ സ
ഖമായിരിക്കും. നിങ്ങൾ പ്രഭാതത്തിൽ ഒറങ്ങി ശീലിക്കുകൊണ്ടു
സുഖമെന്നു തോന്നുന്നു. ബഹു ജനങ്ങൾ പ്രഭാതത്തിനു മുമ്പിൽ
നിദ്രക്കു തൃപ്തിവരുത്തി ഒന്നു സന്തോഷമായിരിക്കുന്നു. അവക്ക്
ഒരു നിമിത്തംകൊണ്ടു പ്രഭാതത്തിൽ ഒറക്കം വന്നുപോയാൽ നി
P
അതുകൊണ്ടു നിങ്ങളും പത്തുദിവസം പ്രഭാതത്തി
ൽ ഉണന്നു ശീലിച്ചാൽ ഇത് ബസൌഖ്യമെന്നനുഭവം വ
. പ്രഭാതത്തിൽ ഒന്നിരിക്കണമെന്നു സകല ലക്ഷമാക്കും<noinclude><references/></noinclude>
7tygiw1ta5fnlhm6t6m40keziosw6jl
താൾ:Bhalabhooshanam 1914.pdf/40
106
84119
244394
2026-07-05T14:18:46Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22.2. ക്രമത്താൽ. ബാലഭൂഷണം അവസ്ഥയെക്കാളധികം നടിച്ചാല് മുണ്ടാതിനാൽ 02 കുമതി നിങ്ങൾ ആഭരണാദിയെന്നു പറഞ്ഞത് ആദി ശബ്ദംകൊണ്ടു കുറിയിടണമെന്നും അം സംഗ്രഹിച്ചിട്ടുണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
244394
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>22.2.
ക്രമത്താൽ.
ബാലഭൂഷണം
അവസ്ഥയെക്കാളധികം നടിച്ചാല് മുണ്ടാതിനാൽ
02
കുമതി നിങ്ങൾ ആഭരണാദിയെന്നു പറഞ്ഞത് ആദി
ശബ്ദംകൊണ്ടു കുറിയിടണമെന്നും അം സംഗ്രഹിച്ചിട്ടുണ്ടല്ലോ.
എന്നാൽ ഇന്നലെ വഴിയിൽ ഒരു നേരമ്പോക്കുണ്ടായതു കേട്ടാ
ലും: ഒരു കൊച്ചു ബ്രാഹ്മണൻ കുളിച്ചു ഭസ്മവും ചന്ദനവും ധരിച്ചു
വരുമ്പോൾ ഒരു മാപ്പിള ചോദിച്ചു. ഞാനല്പം ചോദിക്കട്ടെ നി
ങ്ങൾ കോചിക്കാതെ മറുപടി പറയണം.
വും കരിയും അരച്ചു നെറ്റിയിൽ തേക്കുന്നു അതിനും ഹേതുവ
ന്ത്? എല്ലാവക്കും തലയോ മറാ ഉപദ്രവമുണ്ടായിട്ടൊ എ
ന്ന് അറിഞ്ഞില്ല. ദേഹത്തിനു ഭംഗിയെങ്കിൽ ദൈവം സൃഷ്ടിച്ചി
രിക്കുന്നടത്തു ചില ഗോപികാട്ടാതെ ഇരിക്കുന്നതുതന്നെ ഭംഗിയാ
യിരിക്കും. അപ്പോൾ ബ്രാഹ്മണൻ പറയുന്നു: ഞങ്ങൾ ദൈവക
ല്പിതങ്ങളായിരിക്കുന്ന പദാത്ഥങ്ങളിൽ ചിലഭാഗം കളഞ്ഞിട്ടും ചി
ലത കൂട്ടീട്ടും അനുഭവിക്കുന്നു. കുമ്പളങ്ങയുടെ തോടും കുരുവും ക
ളഞ്ഞ് ഉപ്പും മുളകും കൂട്ടുന്നു. അതിനും സകലത്തിലും ഭേദം
വരുത്തും. സ്ത്രീമാന്മാർ ശരീരത്തിലും ചിലതു കളഞ്ഞു സുഗന്ധ
റും നിറവുമൊള്ള ഭസ്മം ചന്ദനം ഗോപി ഗന്ധാക്ഷതം വസ്ത്രം മു
തലായതുകൊണ്ട് അലങ്കരിക്കുന്നു. അതു ദൈവകല്പിതമായിരിക്കു
ന്ന അംഗത്തിനു പരിഷ്കാരമെന്നും തോന്നുന്നു. നിങ്ങൾ നിസ്സാര
മായ പഞ്ഞികൊണ്ടു അനേകം ഗോഷ്ഠികളുണ്ടാക്കി അതിൽ കരി
ചുമ മുതലായ കുതിച്ചു മേലൊക്കെ വച്ചുകെട്ടാതെയും ചി
ല തോലിന്റെ ഖണ്ഡത്തെ കഴുത്തിൽ ധരിക്കാതെയും ദൈവക
പിതമായിരിക്കുന്ന എല്ലാ അംഗങ്ങളിലും അന്യവസ്തു സംബന്ധം
കൂടാതെ തന്നെ സ്ത്രീപുരുഷന്മാർ സഞ്ചരിച്ചു കൊണ്ട് ഇപ്രകാരം
ചോദിക്കേണ്ടതാകുന്നു എന്നു പറഞ്ഞു. മാപ്പിള ലജ്ജിച്ചു വാടിയ
മുഖത്തോടുകൂടി തോലിന്റെ ഖണ്ഡം ധരിക്കണമെന്നു ഞങ്ങളു
ടെ വേദത്തിൽ പറഞ്ഞിട്ടുള്ളതാകുന്നുയെന്നു പറഞ്ഞു. ബ്രാഹ്മ
ണൻ നിങ്ങൾക്കുമാത്രമേ പ്രമാണത്തിൽ വിശ്വാസം മറ
മില്ലെന്ന് എങ്ങനെ നിശ്ചയിച്ചു എന്തിനു വളരെ പറയുന്നു. പ<noinclude><references/></noinclude>
jbbnb50pru6h5sdje0pdww6lpvj71dm
താൾ:Bhalabhooshanam 1914.pdf/41
106
84120
244395
2026-07-05T14:19:06Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒമ്പതാം പും രിഹാസവചനം എല്ലാവക്കും അയോഗ്യമാകുന്നു. നിനക്കു കൊ ദ്രവ്യപുഷ്ടി ഒണ്ടാകുകൊണ്ട് ഈ വെയിലത്ത് എന്നെ നിര ത്തി ഇത്രയും വ്യസനപ്പെടുത്തി. ഇനി അധികം ദ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244395
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>ഒമ്പതാം പും
രിഹാസവചനം എല്ലാവക്കും അയോഗ്യമാകുന്നു. നിനക്കു കൊ
ദ്രവ്യപുഷ്ടി ഒണ്ടാകുകൊണ്ട് ഈ വെയിലത്ത് എന്നെ നിര
ത്തി ഇത്രയും വ്യസനപ്പെടുത്തി. ഇനി അധികം ദ്രവ്യപുഷ്ടിയും ശ
കുതി യുമുണ്ടാകുമ്പോൾ നിസ്സാരങ്ങളായ ദുവ്യവഹാരം കൊണ്ടും മ
റാം പരപീഡ ചെയ്യാതിരിക്കാൻ നിനക്കു അറിവു വലിക്കണമെ
ന്നു ഞാൻ ദൈവത്തെ പ്രാർത്ഥിക്കുന്നു. ഒരുത്തനെ അവമാനി
സന്തോഷിക്കുന്നത് അറിവു കുറഞ്ഞിട്ടാകുന്നു എന്നു പറഞ്ഞു.
സുമതി പുത്രനോടു ചോദിച്ചു. ഇക്കായത്തിൽ നിനക്കു എ
ങ്ങിനെ അഭിപ്രായം?
പുത്രൻ അനാചാരത്തിൽ നിന്ദവരാതെ സ്വാചാരമനുഷ്ഠി
കണം. പ്രപഞ്ചത്തിലെ വൈചിത്ര്യത്തെ അറിഞ്ഞു. അതിനെ
അനുസരിച്ചു സന്തോഷിക്കണം.
കുതി അതു ശരിതന്നെ. ആചാരത്തിനു ബാധ ചെയ്യു
ന്നവൻ അയോഗ്യൻ തന്നെ എന്ന് നിങ്ങൾ രണ്ടാം പ്രസംഗത്ത
കൽ പറഞ്ഞിട്ടുണ്ടല്ലോ.
സുമതി കുറിയിടുന്നതിനെക്കുറിച്ചു നമ്മുടെ പ്രമാണങ്ങളി
ൽ വിധിച്ചത് കേട്ടാലും. ഭാരതത്തിലെ ശ്ലോകത്തിന്റെ ഭാഷാ
എന്തെങ്കിലും ധവളമായൊരു നല്ലവരുമെങ്കിലും കുറി
കളും കുലരീതിപോലെ നിത്യദ്ധരിക്കണമലക്ഷ്മി വരാതിരിക്കാ ന
തന്ത്യമതു ചിക്കൊരിരിപ്പടക്കാൻ.
ഉൽപവും ഗോപികൊണ്ടു ഭസ്മമെന്നാൽ ത്രില്
രണ്ടിന്നും ചന്ദനം കൊള്ളാം വള രാജ്യഷണം.
കുമതി. അത് ഇനിക്കും സമ്മതന്നെ. ഇക്കായും കൊണ്ടു
ഭർത്താവും പറഞ്ഞിട്ടുണ്ട്. ജനങ്ങൾ അന്യമതത്തിൽ കലരാതെ അ
വാവരുടെ വേഷഭൂഷണങ്ങളെ ധരിച്ചുവരുന്നതുതന്നെ നമ്മുടെ
തമ്പുരാന് സന്തോഷമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
സുമതി. അത് ഈശ്വരാംശത്തിന്റെ മുഖ്യലക്ഷണമാകു
ന്നു. ഇനി പ്രകൃതം തുടങ്ങാം.
സിദ്ധൗഷധം ധരിക്കേണം സിമന്ത്രങ്ങളും തഥാ നിവ
സ്ത്രങ്ങളും വേണമിവക്ഷിക്കും മെപ്പൊഴും.
6*<noinclude><references/></noinclude>
bqy0lg01zpi04x4xqt7kyk4mj0nnn5x
താൾ:Bhalabhooshanam 1914.pdf/42
106
84121
244396
2026-07-05T14:19:27Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബാലഭൂഷണം ആപത്തും വ്യാധി ദാരിദ്ര്യ മിവയുള്ള ജനങ്ങളിൽ ആവുന്ന പോലെ ദയയോടനു വത്തിക്കയും ഗുണം. 26) ചിന്തിച്ചു ധമ്മകായ ത്തെ ബന്ധിച്ചിട്ടുള്ള പക്ഷികൾ ജന്തു കന്നിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244396
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>ബാലഭൂഷണം
ആപത്തും വ്യാധി ദാരിദ്ര്യ മിവയുള്ള ജനങ്ങളിൽ ആവുന്ന
പോലെ ദയയോടനു വത്തിക്കയും ഗുണം.
26)
ചിന്തിച്ചു ധമ്മകായ ത്തെ ബന്ധിച്ചിട്ടുള്ള പക്ഷികൾ ജന്തു
കന്നിവയല്ലാമനും പ്തിവരുത്തണം.
അതിഥിക്കുന്നു സാരാചിതം പോലെ ചെയ്യണം അതി
കുതിരുത്താൻ ദേഹണ്ണിച്ചു തന്റെ കുംഡുംബത്തിലുള്ള
1 2 ണം കൊടുക്കുമ്പോൾ ആ സമയം ഒരു സംശയം കൂടാതെ
അവിടെ നിന്നു അവരുടെ ചോരകൊണ്ടു സൌഖ്യമായിട്ടു
കാമെന്നു വിചാരിക്കുന്നത് ആമമല്ലയോ? അങ്ങനെ അധ
തുടങ്ങുന്ന വരെ ലാളിക്കുന്നവരും പാപമുണ്ട്. അതുകൊണ്ട് ഈ
സുമതി...വാന്മാരുള്ളടത്തല്ലാതെ അതിഥി ചെല്ലുക
വില്ല; അവർ അതിഥിക്കു കൂടെ ഒരു ഭാഗം എല്ലാ സമയത്തും കരു
തിമിരിക്കും. അ വരുടെം നടത്തുന്നതിന്നു വഴിപോക്കൻ
ടെണ്ടതാകകൊണ്ടു രണ്ടുപക്ഷമാക്കും
മെന്നു വിചാരിക്കാം. മനു ര-ാം അദ്ധ്യായത്തിൽ ന ാം ശ്ലോക
തന്റെ ഭാഷാകം.
mutaa
മൃഷ്ടാന്നമില്ലെങ്കിലുമുള്ള മൂലഫലങ്ങൾ കൊണ്ടോരാടു നി
ത്യം ശയ്യാസനാഭാഷാ വൃത്തികൊണ്ടു മാതിൽ കൃഷി ഗൃഹസ്ഥ
20
സനപാദാംബുവിനാൽ വിതമായുള്ള പെരിയ മത്ത
ഗ്രഹം സജിത ബുധനമെങ്കിലുമിതസങ്ങളുള്ളവ സമം (
അതുകൊണ്ട് അതിഥിസല്ക്കാരം അവശ്യം ചെയ്യണം. പി
ന്നെ തിവസം ഭക്ഷണാദിയെ ഓത്ത ദീപനാളി ദേഹത്യാ
പാരങ്ങൾക്കും വിശേഷമുണ്ടെങ്കിൽ വൈദ്യനോടുപറഞ്ഞ് ഔഷധം
സേവിച്ചതിന്റെ ശേഷം ഭക്ഷിക്കണം.
De!
ഇഷ്ടമുള്ള ത്ഥങ്ങളിഷ്കമുള്ള ജനങ്ങളും അഷ്ടിക്കുകൂടിയാ
Q2<noinclude><references/></noinclude>
b0go8z3ch4zj41mznzwx2v3nos85gs4
താൾ:Bhalabhooshanam 1914.pdf/43
106
84122
244397
2026-07-05T14:21:31Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒമ്പതാം പുഷം കണ്ട ദേശം ജറാത്തിലായ രണ്ടാമന്നം ജലമേകഭാഗം കൊണ്ടിട്ടുക്ഷിക്കുക വായുവിനായുണ്ടാകണം ശേഷമിത്ത് മാ Co.Do. am അഷ്ട്രിയപ്പം കുറഞ്ഞെന്നാൽ പുഷ്ടിതക്കാലമി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244397
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>ഒമ്പതാം പുഷം
കണ്ട ദേശം ജറാത്തിലായ രണ്ടാമന്നം ജലമേകഭാഗം
കൊണ്ടിട്ടുക്ഷിക്കുക വായുവിനായുണ്ടാകണം ശേഷമിത്ത് മാ
Co.Do.
am
അഷ്ട്രിയപ്പം കുറഞ്ഞെന്നാൽ പുഷ്ടിതക്കാലമില്ലപോൽ കൂട്ടി
യാൽ ദോഷകോപത്താൽ കഷ്ടപ്പെടുകാ.
കുമതി. വൈദ്യശാസ്ത്രവും വൈദ്യക്കാരനും ജനങ്ങളെ ഉപ
ദ്രവിക്കാനായിട്ട് കല്പിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഒന്നാ
മത് വൈദ്യൻ നേരെ ഭക്ഷിക്കുന്നതിന്നും രുചിയുള്ളതിന്നും വിരോ
ധിക്കും; രണ്ടാമത് ധമുള്ളവരെയും പറഞ്ഞു ബോധിപ്പിച്ചു
പട്ടിണികിടത്തി കച്ചും ചത്തുമുള്ളതു തീരിട്ട് ഉള്ള ശരീരത്തെ
കൂടിക്കളിയും; മൂന്നാമത് കയ്യിലുള്ളതും കടം കിട്ടുന്നടത്തോളമുള്ള പ
ണവും പിടിച്ചുപറിക്കും, രാമത് ശേഷക്രിയക്ക് അനന്തിരവനെ
ക്കൊണ്ടും കടം വാങ്ങിപ്പിക്കും. ഞാനൊരു ശ്ലോകം കേട്ടിട്ടുണ്ട്.
കൊടുക്കണം വൈദ്യനെറങ്ങുവാൻ പണം പൊടിക്കുമെണ്ണ
മടുക്കു പിന്നെയും ഒടുക്കവും ദക്ഷിണകൊണ്ടു മാറിയാൽ കടുക്കി
ലോടും പടിവിട്ടു തൽക്ഷണം.
20
ഞാനൊരു വത്തമാനം പറയാം എനിക്കൊരു കുഞ്ഞാണ്ടാ
യിരുന്നു. അവന്ന് ഇപ്പോഴത്തെ ഒറ്റക്കണ്ണനേക്കാൾ തെറം കൂടി
യിരുന്നു. അവന് ദീനം വധിച്ചു ബോധം കെടുന്നവരെയും മരു
നിന്റെ ദുസ്സ്വാദ് അനുഭവിക്കാൻ വൈദ്യന്റെ സാമ്യം ഫ
ലിച്ചില്ല. അയാൾ ദേഷ്യപ്പെട്ടുപോയി. പിന്നെ ഭർത്താവ് തല
ദിവസം രാത്രിയിൽ ഉപായമായിട്ടൊരു വാഴക്കുല കഞ്ഞിക്കു കൂട്ടു
ന്നതിന്ന് കൊണ്ടുവന്നിരുന്നത് അയാളുടെ അടുക്കൽ കൊണ്ടു
ന്നു കളഞ്ഞു നല്ലവാക്കുപറഞ്ഞു കുട്ടിക്കൊണ്ടുവന്നു ഒരു മാത്രയെ
ങ്കിലുമരച്ചുകൊടുക്കും മുമ്പുതന്നെ കുഞ്ഞിന്റെ പ്രാണനെടുത്തു
കൊണ്ടു പോയി. അതിനാൽ അനുഭവം കൊണ്ടു പറയുന്നു.
വൈദ്യനും യമനും ക്രൂരനതിൽ ഭേദം തുലാം യമൻ പ്രാണ
ഫാരിയൻ വൈദ്യൻ പണപ്രാണാപഹാരകൻ.
am
സുമതി...ബാലന്റെ മുഖത്താക്കിയപ്പോൾ ബാലൻ ഒരു
ക്കാൻ വഹിയാത്ത ചിരിവന്നിട്ട് വസ്ത്രത്തിൽ നോക്കി അപ്രകാര
ത്തെ നടിച്ചു പരിഹാസദോഷത്തെ മറക്കുന്നു. അവന്റെ വി<noinclude><references/></noinclude>
fkhfxrxn5771ns02k1q9bqc5019ckbl
താൾ:Bhalabhooshanam 1914.pdf/44
106
84123
244398
2026-07-05T14:21:52Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബാലഭൂഷണം നയത്തിൽ സന്തോഷത്തോടെ കുതിയോടു പറഞ്ഞു: രോഗികൾ താനെ വൈദ്യന്റെ അടുക്കൽ ചെന്നു കാണുകയും അയാളുടെ പ്രീതി സമ്പാദിക്കാൻ വേണ്ടി പണം കൊടുക്കയല്ലാതെ വര ൻ എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
244398
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>ബാലഭൂഷണം
നയത്തിൽ സന്തോഷത്തോടെ കുതിയോടു പറഞ്ഞു: രോഗികൾ
താനെ വൈദ്യന്റെ അടുക്കൽ ചെന്നു കാണുകയും അയാളുടെ
പ്രീതി സമ്പാദിക്കാൻ വേണ്ടി പണം കൊടുക്കയല്ലാതെ വര
ൻ എന്നെക്കൊണ്ടു ചികിത്സിക്കണമെന്നു നിബന്ധംകൊണ്ടും രാ
ജശാസനകൊണ്ടും അല്ലല്ലൊ. അസാദ്ധ്യ രോഗത്തെ വൈദ്യൻ മാ
റാമെന്ന് ആരും വിചാരിക്കുന്നില്ലാ. സാദ്ധ്യരാഗങ്ങളെ മാറ
കയും യാപ്യരോഗങ്ങളെ കടുക്കാതെ സൂക്ഷിക്കയും അസാ
ഗങ്ങളിൽ നിത്യോപദ്രവങ്ങൾക്കു കൊറിയയും വൈദ്യം
കൊണ്ടുള്ള ഉപകാരമെന്നറിയണം.
അസാദ്ധ്യഫലങ്ങളെ ആഗ്രഹിക്കുന്നവൻതന്നെ ഭോഷനാകുന്നു.
അസാധ്യമായുള്ളതിലാശപെട്ടാലസ്യമായുള്ളൊരു ദുഃഖമു
ണ്ടാം കരത്തിൽ വേണം ശശിയെന്നു ബാലൻ കരഞ്ഞുകൊണ്ടാല
ടിതന്നെ കൊള്ളും.
20
എന്നാൽ വൈദ്യൻ ഒരു രോഗിയുടെ അടുക്കൽ ചെന്നാൽ
അയാളുടെ അനന്തിരവരെപ്പോലെ ദുഃഖത്തിനും ആവലാധിക്കും
സമാധാനം ചെയ്ത് അതിൽ പാതി കഷ്ടം അനുഭവിക്കുന്നു. അ
ങ്ങിനെ അയാളുടെ ജന്മം മുഴുവൻ ഓരോദിക്കൽ കഷ്ടം അനുഭവി
ച്ചിട്ടും പാപികളായിരിക്കുന്ന രോഗികളിൽ സമാധാനം ചെയ്യുന്ന
വനാകകൊണ്ടു വൈദ്യനെ വളരെ ദയാലുവെന്നു പറയണം. അ
യാളുടെ കഷ്ടത്തെ വിചാരിച്ചു അയാളിലും ചെയ്യണം.
വൈഷമായുള്ളതു വൈദ്യദോഷം ജീവിക്കിലോ ഭാഗ്യമ
തെന്നു ചൊല്ലും അന്യന്റെ ദുഃഖങ്ങൾ സഹിച്ചു വൈദ്യനം
ലിച്ചീടണമെത്രകഷ്ടം.
225
അത്രയുമല്ലാ, വെന്ന് അനേക ഗുണങ്ങൾ വേണം.
തുകളിൽ വച്ചു ശാസ്ത്രാഭ്യാസവും ചെയ്തിട്ടുള്ള ശീലവും സ്വഭാവഗു
ണവും മുഖ്യമായുണ്ടെങ്കിലെ ജനങ്ങൾക്ക് ഉപകാരപ്പെട്ടു. ഈ
ണങ്ങളുണ്ടായാൽ വൈദ്യനാകും. അയാൾക്കു സജ്ജനങ്ങൾ
രക്ഷയും രാജഭാഗം കൊടുക്കുന്നപോലെ ദേഹരക്ഷക്കായിട്ടു ത
ൻറ മുതലിൽ നിന്നു. വൈദ്യഭാഗം സന്തോഷത്തോടുകൂടി കൊടുക്കു
അതുകൊണ്ടു വൈാസ്ത്രവും വൈദ്യനും ദുഃഖത്തെ ക<noinclude><references/></noinclude>
00foi7lyit2i75h8614uj08uh4irrj1
താൾ:Bhalabhooshanam 1914.pdf/32
106
84124
244399
2026-07-05T14:24:20Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '200 ബാലഭൂഷണം കാമതിനാലെപ്പുതുമല്ലോ.ചാരണഹോ ബാധിച്ചീടില ലങ്ങളുടനേ താനേ നടിക്കും ക്രമാൽ. ഭാഷാ മനുസ്മൃതി ഒന്നാം അദ്ധ്യായത്തിൽ 10-ാം ശ്ലോകത്തിന്റെ 2 അനക്കങ്ങൾ നടത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244399
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>200
ബാലഭൂഷണം
കാമതിനാലെപ്പുതുമല്ലോ.ചാരണഹോ ബാധിച്ചീടില
ലങ്ങളുടനേ താനേ നടിക്കും ക്രമാൽ.
ഭാഷാ
മനുസ്മൃതി ഒന്നാം അദ്ധ്യായത്തിൽ 10-ാം ശ്ലോകത്തിന്റെ
2
അനക്കങ്ങൾ നടത്തിയാലുമാചാരമില്ലാത്തവനൊക്കെ
നിഷ്ഫലം ആചാരവാൻ ചെയ്തൊരു ധമ്മമമെന്നാകിലും തൽ
ഫലമോ വന്നിട്ടും.
2.
ദൃഷ്ടാന്തം, മയ്യാദയില്ലാത്തവൻ ആ യത്നങ്ങൾ ചെയ്യാ
ലും ജനങ്ങൾ വിശ്വസിച്ചു കൊടുക്കിയില്ലല്ലൊ. മയ്യാദക്കാരനെ
ങ്കിൽ അല്പം അഭിപ്രായപ്പെട്ടാൽ അവർ കഴിയുന്നതൊക്കെ കൊ
ന്നു എന്നു മെല്ലോ. ഈശ്വരന്മാക്ക് ലൗകികമായാ
ക്കാൾ ആചാരമാം മുഖ്യമെന്നു പ്രമാണസമ്മതം. അതു
കൊണ്ടു. സ്വജനങ്ങൾ അനേകവിധമെങ്കിലും പാചാരത്തെ
ന്നെ നടത്തുന്നു. മനുസ്മൃതിയിൽ വന്നും അദ്ധ്യായത്തിൽ രാം
ശ്ലോകത്തിനും ര-ാം അധ്യായത്തിൽ താം താരത്തിനും ഭാഷ
ജാതിശകലസംഘമെന്നതിൽ നാമായ് സുമി മാരി
ച്ചതും ആഗമതികൾ ചൊന്നതും മാനാചരിക്കുക ശുഭാഭി
05.
m.
ഇവിടെ ഒരു വാണ്ട്. നെലക്കുനിന്നാൽ മലക്കു തുല്യം.
ബാലൻ..... ഞാൻ ബാത്തുങ്കൽ നടക്കേണ്ട ശ്രമം കേൾക
ൻ ആഗ്രഹിക്കുന്നു.
മതി. സന്തോഷത്തോടുകൂടി പറയുന്നു: വിദ്യാഭ്യാസം ത
എന്നെ ബാലന്നു മുഖ്യമായി വേണ്ടുന്നത്, അതു ബഹുമാനഹേതു
J<noinclude><references/></noinclude>
bpe1ijvx7jw19oyl3amuqws7x6rrcrk
താൾ:Bhalabhooshanam 1914.pdf/33
106
84125
244400
2026-07-05T14:24:47Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '128 ബല് വിയെന്നു പറയുന്നതിന്റെ അതാകുന്നു. സുമതി എല്ലാ വസ്തുകളിലും വിവരമായും യാതമായും ള്ള അറിവിനെ വിഷയം പറയുന്നു. കുമതി ലോകത്തിൽ എല്ലാം അറിഞ്ഞവരും ഒന്നും അറി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244400
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>128
ബല് വിയെന്നു പറയുന്നതിന്റെ അതാകുന്നു.
സുമതി എല്ലാ വസ്തുകളിലും വിവരമായും യാതമായും
ള്ള അറിവിനെ വിഷയം പറയുന്നു.
കുമതി ലോകത്തിൽ എല്ലാം അറിഞ്ഞവരും ഒന്നും അറിയാ
വരും ഇല്ലെന്നു പ്രസിദ്ധ മെല്ലോ. അപ്പോൾ അതാത് അറി
ഞ്ഞിരിക്കുന്നവർ അതാതു വിദ്വാന്മാരെന്നു വന്നു; എന്നാൽ പ
പീഡാമാറ്റം തുടങ്ങി വഷളത്തരങ്ങൾ അറിഞ്ഞിരിക്കുന്നവരും വ
പാന്മാരെന്നും അതിൽ പലതും അറിഞ്ഞവൻ വലിയ വിദ്യാ
BYǝ
സുമതി അസാരം ഭേദമാണ്ട്, സന്മാർഗ്ഗത്തിലും ദുമ്മാ
ത്തിലും സ്വരൂപജ്ഞാനത്തെ അറിവെന്നു പറയുന്നു എങ്കിലും
മാഗദോഷത്തെ അറിഞ്ഞു ത്യജിച്ചു സർവരക്കായിട്ടു സന്മാർ
ഉറപ്പിക്കുന്നതിന്നു ഓരോ ബുദ്ധിമാന്മാർ പരിശോധിച്ചു വച്ച
രിക്കുന്നതുകളുടെ അറിവിനെ വിദ്യയെന്നു മുഖ്യമായി പറയുന്നു.
അതു കളിൽ വച്ചു സകല വിദ്യകളേയും ഗ്രഹിക്കുന്നതിനും ഗ്രഹി
പ്പിക്കുന്നതിന്നും വാക്കു വേണ്ടതാകകൊണ്ടും വാക്കിന്റെ പരിക്കാ
രസാധനമായ വ്യാകരണശാസ്ത്രവും സകല ജീവരക്ഷയും മു
സാധനമായ വൈദ്യശാസ്ത്രവും സകല കാരങ്ങൾക്കും കാലവി
ഗം ആവശ്യമാകകൊണ്ടു ഭൂതഭവിഷ്യൽ കാലജ്ഞാനസധനമായി
രിക്കുന്ന ജ്യോതിശ്ശാസ്ത്രവും ജനങ്ങളുടേയും മറ്റ് ശാസ്ത്രങ്ങളുടേയു
രക്ഷാകരമായിരിക്കുന്ന നീതിശാസ്ത്രവും ഇങ്ങനെ പ്രധാനപ്പെട്ട
രിക്കുന്ന ചില ശാസ്ത്രങ്ങളുടെ അറിവിനെ വിദ്യകളെന്നും മു
ള്ള കലാവിദ്യകളെന്നും പറയുന്നു. വിദ്യകളിൽ പ്രശസ്തപരി
യമൊള്ള വൻ വിദ്വാൻ എന്നു പറയപ്പെടുന്നു. അതിന്റെ
നം ഹരിയുടെ ശ്ലോകത്തിന്റെ ഭാഷാശ്ലോകം നോക്കുക.
പോരെന്നു വേണ്ട രിപുവും കളയുന്നതല്ല ദൂരത്തു പോകില
നാലൊരു ഭാരമില്ല വാരിക്കൊടുത്തിലധികം പെരുകുന്നു നിത്യം വി
സാധനത്തിനു ഗുണം പറയാവതല്ല.
Q
ഭൂഷണങ്ങളധികം ധരിക്കിലും ഭോഷനെങ്കില ഹാസകാര
4 *<noinclude><references/></noinclude>
n8r4t53kamc3xkqrnae05qvu6ak0tnv
താൾ:Bhalabhooshanam 1914.pdf/45
106
84126
244401
2026-07-05T14:25:05Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '32.69 യുന്നതിനും സുഖത്തെ വർദ്ധിപ്പിക്കുന്നതിനും അഷ്ഠ്യാവശ്യമെന്ന റിയണം. വൈദ്യനും നല്ല ജലവും വൈദികൻ കടയണി നാലുമില്ലാ മിക്കുന്നു കാലതന്നെ ഗമിക്കണം. എന്നാൽ വൈദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244401
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>32.69
യുന്നതിനും സുഖത്തെ വർദ്ധിപ്പിക്കുന്നതിനും അഷ്ഠ്യാവശ്യമെന്ന
റിയണം.
വൈദ്യനും നല്ല ജലവും വൈദികൻ കടയണി നാലുമില്ലാ
മിക്കുന്നു കാലതന്നെ ഗമിക്കണം.
എന്നാൽ വൈദ്യനു കഷ്ടാലയിൽ എന്തിന് അഭ്യസിക്കു
ന്നു എന്നു ശങ്കിക്കാ
ആരോഗ്യദാനസമായൊരു മില്ലെന്നോരോ മ
ളിത് പറയുന്നു ലോക ത ലഭിക്കും മാനധനാഭിയെല്ലാം
ചേരുന്നു ഭാഗ്യവിധിപോലെ മഹായശസ്സും.
mo
സാരമാകുന്നു. ഇനി ഭക്ഷണാനന്തരം വേണ്ടുന്ന ദിനചതന്നെ
മുഴുവനാകട്ടെ.
വാൻ മുത്തമം സർവ്വസമ്മതം.
320
ക്ഷീണിക്കുംമുമ്പിലെ യണം കായവാങാനസോത്സവം മതിയാ
ക്കണമല്ലെങ്കിലതു രോഗത്തിനായരും.
ടൻ കൊള്ളണം പരമൗഷധം പുരത്തിന്റെ
022
എന്നോളം ചെറുതെങ്കിലും അവിടന്നുള്ളിൽ ഗ്രഹിച്ചാല
കളത്തിടണം
കിളാമെന്ന വിൽ കിളുത്തമരവും നുള്ളിക്കളഞ്ഞീടുകിൽ കൊള്ളാമ
റെ വളന്നു പോകിലതിനെ തള്ളാൻ പ്രയാസപ്പെടും.
ൽ പ്രായോപകാരം നശിച്ചുപോം.
11220
തോളം സമനിലപ്രിയത ഭവിച്ചിടേണം സുമഹാനെങ്കിൽ വണക്ക
ചേരുന്ന യോഗ്യതയിലൊന്നു കൊറച്ചതാ
ദൂരത്താ
ങ്ങിയ നിലയ്ക്കു വലിപ്പം രസ ഭാവനുമുടൻ ദയയോടുകൂടി
വിദ്യാത്വമെന്ന് ഗുണഭാവങ്ങളും കലാ
7 *<noinclude><references/></noinclude>
5gfjsqxyuysmo8q8e5zbozgb7iri1li
താൾ:Bhalabhooshanam 1914.pdf/46
106
84127
244402
2026-07-05T14:25:38Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു
244402
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude><noinclude><references/></noinclude>
3kd8ygpow87w1tyl1khgq0z450pmo92
താൾ:Bhalabhooshanam 1914.pdf/47
106
84128
244403
2026-07-05T14:26:23Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവരവർ തന്നെ ഉണ്ടാക്കുന്നതും വളരെ ഗുണമാകുന്നു. ഇതുരണ്ടും കൂടാതെയും ഉപദേശം കൊണ്ടു രോഗനിവൃത്തി ചെയ്യാം. ദൃഷ്ടാന്ത പറയാം: ഒരു രാജധാനിയിലെ രാജാവും രാജപുരുഷന്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244403
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>അവരവർ തന്നെ ഉണ്ടാക്കുന്നതും വളരെ ഗുണമാകുന്നു. ഇതുരണ്ടും
കൂടാതെയും ഉപദേശം കൊണ്ടു രോഗനിവൃത്തി ചെയ്യാം. ദൃഷ്ടാന്ത
പറയാം: ഒരു രാജധാനിയിലെ രാജാവും രാജപുരുഷന്മാരും അ
തിനെ ഉപേക്ഷിച്ചു പോയിരിക്കുമ്പോൾ ഒരുത്തൻ അവിടെ സ
ബിച്ചുനോക്കി കലവറ പാകശാല ഭോജനശാല ശയ്യാഗൃഹം മുത
ലായത് ഓരോ ലക്ഷ്യങ്ങളെക്കൊണ്ട് ഊഹിച്ച് അറിഞ്ഞു എങ്കി
ലും അവിടത്തെ രീതികളും ഉപയോഗമാനങ്ങളും ഊഹിച്ചാൽ ചി
ലതു ശരിയായിട്ടും പലതും വ്യത്യാസമായിട്ടും വരും.
അവൻ അ
തുപോലെ ഒള്ള മറെറാരു രാജധാനിയിങ്കൽ രാജപ്രതികൾ വ്യാ
പാരപരന്മാരായിരിക്കുമ്പോൾ ആ രാജധാനിയിങ്കൽ ഉപയോഗ
പ്പെടുത്തുന്നതിനായിട്ടു ചില സാമാനങ്ങളെക്കൊണ്ടു ചെന്നാലും
അവിടത്തെ അധിപന്മാരുടെ നിയോഗപ്രകാരം രാജധാനിയുടെ
ഓരോ വാതുക്കൽ ക്രമംപോലെ അരി വസ്ത്രം വാഹനം മുതലായ പ
ഭാങ്ങൾ കൊടുത്തെങ്കിൽ തന്നെ ഉപയോഗപ്പെടുന്നൊള്ളു. എ
ന്നാൽ ത്യക്തരാജധാനിയെക്കണ്ടു പരിചയിക്കാത്തതിൽ ഒരുത്ത
ൻ അവിടെ പരിചയിച്ചവരോടു ചോദിച്ചറിഞ്ഞു പ്രയാസം കൂടാ
തെ അതാതു സാമാനങ്ങൾ അതാതു സ്ഥാനങ്ങളിൽ കൊടുത്തു രാ
ജാവുങ്കൽ ഉപയോഗിപ്പിക്കുന്നു. അതുകൊണ്ടു രോഗലക്ഷണങ്ങ
ളെയും അതുകളുടെ ചികിത്സാക്രമങ്ങളേയും അഭ്യസിച്ചാൽ രോഗ
നിവൃത്തി ചെയ്യാം. പ്രദേശങ്ങളും ഔഷധപാകങ്ങളും കൂടി
അറിഞ്ഞാൽ ചില ഭാഗങ്ങൾക്ക് ഗുണം അധികമുണ്ടെന്നറിക
000000.
സുമതി ധർമ്മശാസ്ത്രപ്രകാരം പ്രഭുക്കൾ നിശ്ചയിച്ചിരിക്കുന്ന
ന്യായത്തിൽ ഉൾപ്പെട്ടു നടക്കയും താഴയുള്ളവരെ നടത്തുകയും ചെ
യ്യുന്നതു വലിയ രക്ഷയാകുന്നു.
ന്യായമായ വഴിയോടു കൂടിയാലായരും ബഹു സഹായവും വ<noinclude><references/></noinclude>
5df20z5pf3yy05p9n327wh8xnu4hd6u
താൾ:Bhalabhooshanam 1914.pdf/39
106
84129
244404
2026-07-05T14:27:21Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒമ്പതാം പുപ്പ മനു അന്നും അദായത്തിൽ വന്നു. ശ്ലോകത്തി നാലാം പാദം നിശക്കുള്ളതു വിബുധാനങ്ങൾക്കു സന്തോഷ മേം കാലം ബ്രാഹ്മം മനസ്സിൽ തെളിവുകൾ വിളയുന്നൊരു വാ ണീടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244404
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>ഒമ്പതാം പുപ്പ
മനു അന്നും അദായത്തിൽ വന്നു. ശ്ലോകത്തി
നാലാം പാദം നിശക്കുള്ളതു വിബുധാനങ്ങൾക്കു സന്തോഷ
മേം കാലം ബ്രാഹ്മം മനസ്സിൽ തെളിവുകൾ വിളയുന്നൊരു വാ
ണീടെ യാമം ബ്രഹ്മധ്യാനങ്ങൾ ചെയ്യാൻ സമയത്തിനു നന്നാവ
ചെയ്തിട്ടു മത്തൻ ധാരങ്ങൾക്കു യത്നങ്ങളുമായി ത
ഒന്നു ചിന്തിച്ചിടേണം.
പ്രാതസാഗരണം ശ്രീകാണാം 'മെന്നു നീതിയും
കേട്ടിട്ടുണ്ട്. പിന്നെ വലുതായ സുഖം ലഭിക്കുമെങ്കിലും ഇപ്പോൾ
ശീലിച്ച സുഖത്തെ വിടണമെന്നുള്ള ദുഃഖപക്ഷം വിചാരിക്കുന
വർ ആ വിളവു കിട്ടുന്ന നിലത്തു വിക്കുന്നതിന്നു തല്കാലം പ
അത്താഴത്തിലെ വിത്തു കുറഞ്ഞിട്ടുള്ള ദുഃഖവും സഹിക്കയില്ലാ.
മൂന്നും തപിക്കുന്നു മഹാജനങ്ങൾ പിന്നെ പ്രകഷണം സു
ഖം ലഭിക്കും അന്നം വെടിഞ്ഞൗഷധസേവചെയ്താൽ നന്നായ
ടിച്ച സുഖിക്കുമെന്നും.
ബാലൻ ആക്ഷേപസമാധാനനിമിത്തം അധിക താമസം
വരുന്നു. പ്രകൃതം നടക്കട്ടെ,
സുമതി ദേഹകൃത്യങ്ങൾ ചിന്തിച്ചു ഹകൃത്യങ്ങളും തഥാ
സാഹസങ്ങൾ വരാതാ ടീഹിതങ്ങളെടുക്കണം.
ശക്തിയുള്ള വനായാസം ശക്തിയിൽ പാതിചെയ്തിലോ ഭക്തി
സൌഖ്യത്തോടുകൂടി ശക്തി പെരുത്തിടും.
800
നമസ്കരിക്കുന്നു കരേറി വാഹന ശ്രമിച്ചിടുന്നു. ജനരക്ഷ
യുവാൻ കടം പിരിക്കുന്നു. കിളിച്ചിടുന്നു പോടുപോലെ ചില
ദേഹ വിശ്രമം.
20
പുണ്യം വരും ദേഹലങ്ങൾ പോകുനതിന്നും ചില
റെയുണ്ടാ കണ്ണും സുഖിക്കും കുടികൊണ്ടു പോണപോ
ലതിലേറെന്
അസ്മ രോഗിംഗാൽ സുനിദ്രാ തുഷ്ടി പുഷ്ടിയും വെ
വിശുദ്ധവസ്ത്രാഭരണാദിയെല്ലാ മലസ്ഥാത്തുടിച്ചി<noinclude><references/></noinclude>
4fgfe78st0opzvxgsszfi38aymet69k
താൾ:Bhalabhooshanam 1914.pdf/48
106
84130
244405
2026-07-05T14:27:39Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1330 30. ബാലഭൂഷണം നായകന്നു കൃപയും പെരുത്തിട്ടും മായകൂടുകിലിതൊക്കെ അവരു ത്തിടുമാ മൊഴിഞ്ഞുപോകം കൂടുന്നു. സ കള സത്തുകളൊക്കെയോടും ചിത്രങ്ങളാകുക. ന്യായസ്ഥനെങ്കില...' താൾ സൃഷ്ടിച്ചിരിക്കുന്നു
244405
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>1330
30.
ബാലഭൂഷണം
നായകന്നു കൃപയും പെരുത്തിട്ടും മായകൂടുകിലിതൊക്കെ
അവരു ത്തിടുമാ മൊഴിഞ്ഞുപോകം കൂടുന്നു. സ
കള സത്തുകളൊക്കെയോടും ചിത്രങ്ങളാകുക.
ന്യായസ്ഥനെങ്കിലവനേറിവരും യശസ്സും.
ജനങ്ങൾ താ
a.
മതി. ന്യായം ന്യായക്കേടും രണ്ടുള്ളതിൽ ന്യായക്കേടാ
കൂടീട്ടുള്ള ന്യായംതന്നെ എല്ലാത്തിനും കൊളളാം. വിശേഷിച്ചു
ന്യായമായിട്ടു അതമുണ്ടാകണമെങ്കിൽ വളരെ പ്രയാസം തന്നെ.
മാറ്റതു കൂടിയെങ്കിൽ എളുപ്പത്തിൽ സന്ധി ഒണ്ടാകും. അത
കൊണ്ടു നിങ്ങളുടെ പ്രമാണമാകാം തന്നെ ഞാൻ ദൃഷ്ടാ
യാം. എന്റെ അടുത്ത വീട്ടിൽ ഒരു അധികാരി ഒണ്ടായി
രുന്നു. അയാൾ ബഹു മിടുക്കൻ തന്നെ. കുറെ ദിവസം കൊണ്ടു
വളരെ സമ്പാദിച്ചു. അതിനുമുമ്പെ അധികാരമുള്ളവ ന്യായ
മല്ലാതെ സമ്പാദ്യമില്ലാതിരുന്നു. കൈക്കൂലി മേടിക്കാൻ ഇതുപോ
അരിയും കറിസാധനങ്ങളും വേണ്ടതു കൊണ്ടുകൊടുക്കും. മരിക്കു
ന്നതു വരേയും ജനങ്ങൾ വ്യസനപ്പെട്ടു. അന്വേഷിച്ചുകൊണ്ടിരിന്നു.
ഇപ്പോൾ അനന്തിരവൻ സൌഖ്യമായിരിക്കുന്നു. അതുകൊ
ന്യായകോടെങ്കിലും കൈക്കൂലി മാത്രം വാങ്ങിച്ചു മാറാകയും ന്യാ
യമായിട്ടു നടന്നാൽ തന്നെ അങ്കം വെ
സുമതി... നീയൊരാളെ സ്തുതിക്കുന്നതിന്നിച്ഛിക്കുന്നു. അ
യാൻ നിമിത്തമായിട്ടു ജനങ്ങൾ നന്നെ വ്യസനിച്ചുവെന്നും ക
ലിയിറങ്ങാതെ അയാളും നന്നെ വ്യസനിച്ചുവെന്നും കഞ്ഞിയി
പാത സിദ്ധിയെന്നും ദൃഷ്യമായിത്തന്നെ പുറപ്പെടുന്നു.
കുഴി എത്രസമ്പാദിച്ച മിടുകയാണെങ്കിലും നേരു
സുമതി. അത് അന്യായ സമ്പാദ്യത്തിന്റെ വില തന്നെ<noinclude><references/></noinclude>
qvfvmguc9rgvsja5buzkfm5c22clhup
താൾ:Bhalabhooshanam 1914.pdf/34
106
84131
244406
2026-07-05T14:28:08Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2m ബാലഭൂഷണം ണം ദോഷഹീന ബഹു വിദ്യരുകിൽ ഭൂഷണത്തിനു മവൻ കണ്ണിനും പിടിപെടാത്തവയെല്ലാമെണ്ണിയെണ്ണി വിവരത്തോ ടു ചിതോരു നിണ്ണയിച്ചതിനു നല്ലൊരു ശാസ്ത്രം കണ്ണടുത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
244406
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>2m
ബാലഭൂഷണം
ണം ദോഷഹീന ബഹു വിദ്യരുകിൽ ഭൂഷണത്തിനു മവൻ
കണ്ണിനും പിടിപെടാത്തവയെല്ലാമെണ്ണിയെണ്ണി വിവരത്തോ
ടു ചിതോരു നിണ്ണയിച്ചതിനു നല്ലൊരു ശാസ്ത്രം കണ്ണടുത്തു തെളിയാ
ബുദ്ധിക്കു ജാഡ്യമൊഴിയും പരിശോഷമേയം വദ്ധിച്ചകത്തി
വിശദം ധരയിൽ പരക്കും മാനിക്കുമേറെയറിയുള്ള ജനങ്ങളെങ്ങും
നാനാധനം സുലഭമാറിലുള്ളവന്ന്.
ഇങ്ങനെ ഗുണമൊള്ള വിദ്യയുടെ ഗുണം ബാലന് ബാ
ത്തുങ്കൽ അറിഞ്ഞുകൂടാ. അപ്പോൾ സാധിക്കേണ്ടതാക കൊണ്ട്
അഭ്യസിപ്പിക്കാഞ്ഞാൽ മാതാപിതാക്കന്മാർക്കും അപവാദം വരുന്നു.
ശത്രുക്കൾ തന്നെ ജനനീ ജനകാദിയെല്ലാം പുത്രന്നു വിദ്യ വ
ടിവോടു കൊടുത്തിടാഞ്ഞാൽ ഇഷ്ടത്തിനി കളിയെന്നിവയേറി
യെന്നാൽ കഷ്ണം ചെയ്യരുത്തനുഭവിക്കുമവൻ നിമിത്തം.
മതി. വിചാരം, ഇതു പരമാം തന്നെ. എന്റെ
വൻ കിട്ടിയതൊക്കെ തിന്നും. നന്നെ വർത്തിക്കിക്കിൽ
ഇനിക്കും അമ്മക്കും വലിയ മണ്ഡ തന്നെ കളിയുടെ വിഷം കൊ
ണ്ടു പടിക്കകത്തു വരുന്നവരൊക്കെയും പേടിക്കും. ഒരുസമയം
ചെറുക്കൻ കുളികൊണ്ട് അവർ കോപിച്ചെങ്കിൽ അവരെ
ന്നെ കുറാക്കാരാക്കുന്നതിന്നു ഞാനും അമ്മയും സഹായിക്കും. അ
വൻ തെറം വിചാരിച്ചാൽ അതിശയം തന്നെ. കഞ്ഞിയിരുന്ന
പാത്രം നക്കിയ പശുക്കുട്ടിയുടെ കണ്ണു ക്ഷണം കൊണ്ടു കുതിക
യ്തു. ഈയിടെ ഗ്രഹണി വടിച്ചു വയറ്റിൽ നീരും വന്ന് ഉ
കൊണ്ടപ്പോൾ ഒരു കണ്ണുപോയി എങ്കിലും പൊറത്തു സഞ്ചരി
ചുവന്നാൽ പൊറത്തു വടുകുകാണാം നിശ്ചയം. ഇവിടെത്തന്നെ
താമസിപ്പിച്ചാൽ ഞങ്ങളുടെ പോത്തും വടുക്കുവരുത്തും. അതുകൊ
ണ്ടു ഞങ്ങൾ ചെറുക്കൻ നിമിത്തം വളരെ കഷ്ടം അനുഭവിക്കു
ന്നു. എന്നാൽ ഈ അവമാനം ഇവരോടു പറയണ്ടാ. വേറെ ഒ
ചോദിക്കാനുണ്ട്. വാക്ക്, സുഖദുഃഖങ്ങൾക്കു
പു<noinclude><references/></noinclude>
qe3ftjwdeog8f0tso0z9a6kpt9dakgk
താൾ:Bhalabhooshanam 1914.pdf/49
106
84132
244407
2026-07-05T14:28:27Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കുമാരി... അനന്തിരവൻ സൌഖ്യമായിരിക്കുന്നുവല്ലോ. സുമതി.... ശരീരം പോയപ്പോൾ തങ്ങളിൽ സംബന്ധംവിട ഇവരുടെ സൌഖ്യംകൊണ്ടും അയാൾക്കു സന്തോഷമില്ലാതെ തീ ന്ന സമ്പാദ്യം നിഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244407
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>കുമാരി... അനന്തിരവൻ സൌഖ്യമായിരിക്കുന്നുവല്ലോ.
സുമതി.... ശരീരം പോയപ്പോൾ തങ്ങളിൽ സംബന്ധംവിട
ഇവരുടെ സൌഖ്യംകൊണ്ടും അയാൾക്കു സന്തോഷമില്ലാതെ തീ
ന്ന സമ്പാദ്യം നിഷ്ഫലമായില്ലയൊ? പിന്നെ അന്യഗൃഹത്തിലെ
മുതൽപോലെയായി. ലോകത്തിൽ സുഖികളും ദുഃഖികളും വള
രെയുണ്ട്; അതിൽ ആരെങ്കിലും വിശേഷിച്ച് അനെക്കൊ
ണ്ടു സുഖദുഃഖങ്ങൾ ഉണ്ടാകണമെങ്കിൽ ഫോം സംബന്ധ
നം വേണം - അങ്ങിനെ ഉള്ള സന്തോഷവും ഈ പാപി അ
ഭവിക്കരുതെന്ന് ഈശയാകുന്നുയെന്ന് അറിയണം. അ
ത്രയുമല്ലാ കൈക്കൂലിയെന്നു പറയുന്നതു വലിയ പരോപദ്രവമാ
മുഖ്യഫലം കൊടുക്കാൻ മേധ യാവുന്ന മതിയാകൂ.
കുതി ഉപകാരം ചെയ്തു സന്തോഷിപ്പിച്ചു വാങ്ങിയാൽ
മുണ്ടോ?
തന്നെ.
സുമതി. സിപ്രകാരത്തിലും കൈക്കൂലി വലിയ പാപം
ഒരു ത്തന് ഒരധികാരം മുറെക്കു കിട്ടാൻ സംഗതി ഉള്ള
പ്പോൾ അവനു തന്നെ കൊടുത്താൽ കലി കിട്ടുന്നതു സ
ന്തോഷത്തോടുകൂടി തന്നതെന്നു വെറുതെ മിണ്ടാ. മാ
യ്ക്കു നേരെ വരുവാനുള്ളതിനും പണം കൊടുത്തില്ലെങ്കിൽ തെ
മെന്നു ഭയം തോന്നി കൊടുക്കാൻ മേലാവിലെ അന്യായ നട
ആ കാരണമാകുന്നു. അപ്പോൾ ഭയപ്പെടുത്തിതന്നെ വായി
ച്ചു എന്നു പറയണം. മറയില്ലാതെ ഒരുത്തൻ കൊടുത്തു സന്തോ
ഷിപ്പിച്ചാൽ ഒടുക്കം' അവകാശിയായിരിക്കുന്നവനെ ഉപ
വിച്ചിട്ടുള്ള വേലയാകുന്നു. അതുകൊണ്ടു ന്യായമാറ്റത്തിന്നു കേ
ടുവരുത്തിയല്ലാതെ ഒരടുത്തും കൈക്കൂലി സംഭവിക്കുകയില്ലാ. ബ
ഇനങ്ങൾക്ക് അനേകം കാലത്തെ പ്രയാസം കൂടാതെ വള
തെ രക്ഷപ്പെടാനുണ്ടാക്കിയിരിക്കുന്ന ന്യായത്തിനും വഴിപ്പാലങ്ങൾ
ക്കും ചിറകൾക്കും ഭവനങ്ങൾക്കും ബുദ്ധിപൂർവ്വമായിട്ട് അലാ
ത്തെ ഉദ്ദേശിച്ചു നാശം ചെയ്യുന്നവന്നു വലിയ ശിക്ഷ കൊടുക്ക<noinclude><references/></noinclude>
f7odthwy171a2lw269hkw0ng8to61la
താൾ:Bhalabhooshanam 1914.pdf/50
106
84133
244408
2026-07-05T14:28:46Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബാലഭൂഷണം ണ്ടതാകുന്നു. മനുസ്മൃതിയിൽ -ാം അദ്ധ്യായത്തിൽ വരാം ശ്ലോക ത്തിന്റെ ഭാഷാശ്ലോകം. കാമാധികാരി ദുരകൊണ്ടൊരിടത്തുപോലും കൈക്കൂലി വാ ങ്ങിയതു നിശ്ചയമെങ്കിലപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244408
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>ബാലഭൂഷണം
ണ്ടതാകുന്നു. മനുസ്മൃതിയിൽ -ാം അദ്ധ്യായത്തിൽ വരാം ശ്ലോക
ത്തിന്റെ ഭാഷാശ്ലോകം.
കാമാധികാരി ദുരകൊണ്ടൊരിടത്തുപോലും കൈക്കൂലി വാ
ങ്ങിയതു നിശ്ചയമെങ്കിലപ്പോൾ സർവ്വസ്വവും പനവന്റെയട
ക്കി വേഗമുതലത്തിന്നു പുറത്തു കളഞ്ഞിടേണം.
m
എന്നുണ്ട്. ഒന്നുകൂടെ പറയാം. കൈക്കൂലികൊണ്ട് അന
മനുഭവിക്കാത്ത പാലിയേക്കാൾ അനുഭവിച്ചവൻ തന്നെ
പുണ്യവാനാകുന്നു. അതെന്തെന്നാൽ: ഒന്നാമത്തവൻ തന്റെ ദു
നടത്ത നിമിത്തം പാപഭാരം വഹിച്ചുകൊണ്ടു മറ്റും അറിവി
ല്ലാത്തവർ ഇതു കൊള്ളാമെന്നു ദുബോധത്തെ അക
ജനങ്ങളെ കെടുത്തി അതിലുള്ള പാപത്തെയും അപവാദത്ത
യും കൂടി വാങ്ങുന്നു. രണ്ടാമത്തവന്റെ കാലിൽ പറ്റിയ ചളി ഉടൻ
കഴുകിക്കളഞ്ഞപോലെ രാജശിക്ഷകൊണ്ടു ശുദ്ധിവന്നു കൈക്കൂലി
ഗുണമെന്നുള്ള അന്യാധീത്തയും കളയുന്നു.
ദ്ധ്യായത്തിൽ നാം ശ്ലോകത്തിന്റെ ഭാഷാശ്ലോകം.
ഭൂപശിക്ഷ പരിചോടു സഹിച്ചാൽ പാപമൊക്കെയൊഴിയും
മനുജക്ക് സംഗതിക്കുമതു കാരണമാകും സൗ സുകൃതമെ
ന്നതുപോലെ
മതി. ഭൂപനു ദോഷം കൂടാതെ കായം നോക്കി സമ്പാദി
ച്ചാൽ പിന്നെ ശിക്ഷചെയ്യാനിടയുണ്ടാ
സുമതി ദുഷ്മാധികാരിയെ ശിക്ഷിക്കാഞ്ഞാൽ പ്രജാര
നശിക്കും. അതുതന്നെ ഭൂപേന്നു വലിയ ദോഷമാണല്ലോ. മനു
-ാം അദ്ധ്യായത്തിൽ മൂന്നാം ശ്ലോകം തുടങ്ങി മൂന്നു ശ്ലോകത്തി
ൻ മാഷാ.
ഇന്ദ്രാദിദിക്പാലകലാവിശേഷമൊന്നിച്ചുകൊണ്ടിജനരക്ഷ
ചെയ്യാൻ തീന്നൊരു ഭൂപാലകനെ പ്രഘം വന്ദിക്കണം ദേവ
നിതെന്നു ഭാ
@
മനുസ്മൃതിയിൽ നാം അദ്ധ്യായത്തിൽ നാലാം ശ്ലോകത്ത
നായും നാം ശ്ലോകത്തിന്റെയും ഭാഷാ ശ്ലോകം.<noinclude><references/></noinclude>
od3jenejaqegqeq9xbmfy6i6zk3jya5
താൾ:Bhalabhooshanam 1914.pdf/51
106
84134
244409
2026-07-05T14:29:38Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്താം പു ലോക ദാനതപസ്സു ധാന്യധനമെന്നിത്യാദിയെല്ലാത്തിലും ഷകാംശം പതിക്കു കിട്ടുമഖിലാ ധാരണ രക്ഷിക്കിലോ രക്ഷി ക്കാതെ കരങ്ങൾ ചുങ്കുധനമെന്നിത്യാദി പിസ്സുഖം...' താൾ സൃഷ്ടിച്ചിരിക്കുന്നു
244409
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>പത്താം പു
ലോക ദാനതപസ്സു ധാന്യധനമെന്നിത്യാദിയെല്ലാത്തിലും
ഷകാംശം പതിക്കു കിട്ടുമഖിലാ ധാരണ രക്ഷിക്കിലോ രക്ഷി
ക്കാതെ കരങ്ങൾ ചുങ്കുധനമെന്നിത്യാദി പിസ്സുഖം മാത്രം നോ
ക്കി വസിക്കില് നരക വാസം ഭവിക്കും ചിത്രം.
ഭ ഹരി ശ്ലോകം.
നിന്ദിക്കിലും സ്തുതികൾ ചെയ്തിലുമെന്നു ലോകം വന്നീടിലും
ഝടുതി പോകിലുമെന്തു ലക്ഷ്മീ ഇന്നേ മരിക്കിലുമവയസ്സു
ലും ന്യായം വെടിഞ്ഞൊരടി നീങ്ങുകയില്ല. ധീരൻ.
അരക്ഷണം പോലുമധീശ്വരൻ മടിച്ചരക്ഷണം ചെയ്യുകില
ന്നു ജനം കരുത്തനായുള്ള മഹീശനെങ്കിലും പെരുത്ത നം
മനുജ ചെയ്തിടും.
നീതിയേ നരവരൻ വഹിക്കിലാ രീതിയോടഖിലർ ഭൂതി
ന്നിടും ഈതിഭീതികളൊഴിഞ്ഞു ലോകവും താതനെന്നു പ
നിനച്ചിടും.
ഇവിടെ ഒരു വാക്കുണ്ട്; നീതിമാറ്റം കൊണ്ട് ശ്രുതിവാ
സുമതി... മാനവ പെരുതായ ഭൂഷണം മാനമെന്നിതൊ
രു നീതിസാരമാം മാനഹീനയാനെങ്ങു പോകിലും ശ്വാനനുള്ള
പാലമുണ്ടു മിക്കതും.
കുമതി മാനമെന്നുള്ളതു കറുത്തോ വെളുത്തോ എന്നും
എന്തൊരു രൂപമെന്നുമറിഞ്ഞില്ലാ. ചില ഭോഷന്മാർ ഇപ
ദാം ലഭിക്കാൻ തരമുള്ളപ്പോൾ മാനക്കേടെന്നു വിചാരിച്ചു ല
ഭിക്കാതെ കൊതിച്ചു കഷ്ടപ്പെടുന്നു. ലോകത്തിൽ ആരും കാ
ണാത്ത മാനത്തെ പാപശക്തിതന്നെ അവരുടെ കണ്ണിനുനേരെ
an<noinclude><references/></noinclude>
hc2ie0hq8hamcglpfasms24z79xf66l
താൾ:ഗാന്ധിസം.pdf/33
106
84135
244417
2026-07-05T19:17:13Z
Sreejithk2000
57
പുതിയ താൾ
244417
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|25}}
തെ നിഷ്ഠയിൽ നിന്നും ഭ്രംശിച്ചുപോകുമെന്നു ആരും സംശയിക്കേണ്ട. മതസഹിഷ്ണുത കൊണ്ടു് നീതിയും അനീതിയും തമ്മിലും നന്മയും തിന്മയും തമ്മ്ലും ഉള്ള അന്തരം നശിക്കുന്നില്ല. എല്ലാ മതങ്ങളും മഹാത്മാക്കളെ
സൃഷ്ടിച്ചിട്ടുണ്ട്. സർവമത സഹിഷ്ണുത അത്യാവശ്യമാണു്. പക്ഷേ 'സഹിഷ്ണുത, പദത്തിൽ സ്വന്തമല്ലാത്ത
മതങ്ങൾക്ക് ഒരു താഴ്ചയുണ്ടെന്നു അൎത്ഥം ധ്വനിക്കുന്നതിനാൽ ആ പദം ഗാന്ധിജിക്കു മതിയായിട്ടില്ല. മറ്റു
പദമില്ലാത്തതിനാൽ അതു സ്വീകരിക്കുന്നതാണ്. എന്നാൽ അഹിംസ പഠിപ്പിക്കുന്നത് നമ്മുടെ മതങ്ങളെപ്പോലെ തന്നെ മറ്റു മതങ്ങളേയും ആരാധിയ്ക്കണമെന്നാണു്. അങ്ങിനെയായാൽ നമ്മുടെ മതത്തിലെ പോരായ്മക
സമ്മതിക്കുക കൂടിയാകുമല്ലോ. അതാണു സത്യാന്വേഷകൻ ചെയ്യേണ്ടത്. ആത്മീയമായ ചുഴിഞ്ഞു നോട്ടത്തിനു നമ്മെ സഹായിക്കുന്നത് സഹിഷ്ണുതയാണ്. മതത്തെപ്പറ്റിയുള്ള ശരിയായ ബോധമുള്ള നാൾ വിശ്വാസ
പ്രമാണങ്ങൾ തമ്മിലുള്ള അന്തരം വിസ്മരിക്കുന്നു
{{text-indent|2em|എന്നാൽ മതതുല്യത, എന്ന ന്യായം സ്വീകരിച്ചാലും മതവും മതമില്ലായ്മയും തമ്മിലുള്ള വ്യത്യാസം മാഞ്ഞുപോകുന്നില്ലെന്നു് ഓൎമ്മിയ്ക്കണം, മതമില്ലായ്മയോട് നമുക്ക് സിഹിഷ്ണുത ആവശ്യമില്ല. എന്നിരുന്നാലും സ്നേഹനിയമം, പിൻതുടരുന്നവൻ മതഹീനനേ ദ്വേഷിക്കാതെ തന്നെയിരിക്കും. അതും പോരാ അയാളെ സ്നേഹിക്കും, അയാളുടെ മാർഗ്ഗം തെറ്റെന്നു ബോധ്യപ്പെത്താൻ ശ്രമിക്കും. മതഹീനനു വിരോധം ഉണ്ടായാലും അവസാനം സാക്ഷാൽ സ്നേഹം ആ വിരോധം മായ്ക്കു തെറ്റിൽ പെട്ടവനോട് വളരെ ക്ഷമാപൂർവം പെരുമാറണം. വേണ്ടിവന്നാൽ അയാളെ നന്നാക്കാനായി കായികമായ ക്ലേശം ഏറ്റെടുക്കണം.}}
{{text-indent|2em|മതവും സ്വദേശസ്നേഹവും മഹാത്മജിക്ക് രണ്ടാ}}<noinclude></noinclude>
tbeug5eo0b7gymky21vhkfzjoxer5y5
244418
244417
2026-07-06T04:12:36Z
Sreejithk2000
57
ചെറിയ തിരുത്ത്
244418
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|25}}
തെ നിഷ്ഠയിൽ നിന്നും ഭ്രംശിച്ചുപോകുമെന്നു ആരും സംശയിക്കേണ്ട. മതസഹിഷ്ണുത കൊണ്ടു് നീതിയും അനീതിയും തമ്മിലും നന്മയും തിന്മയും തമ്മ്ലും ഉള്ള അന്തരം നശിക്കുന്നില്ല. എല്ലാ മതങ്ങളും മഹാത്മാക്കളെ സൃഷ്ടിച്ചിട്ടുണ്ട്. സർവമത സഹിഷ്ണുത അത്യാവശ്യമാണു്. പക്ഷേ 'സഹിഷ്ണുത, പദത്തിൽ സ്വന്തമല്ലാത്ത മതങ്ങൾക്ക് ഒരു താഴ്ചയുണ്ടെന്നു അൎത്ഥം ധ്വനിക്കുന്നതിനാൽ ആ പദം ഗാന്ധിജിക്കു മതിയായിട്ടില്ല. മറ്റു പദമില്ലാത്തതിനാൽ അതു സ്വീകരിക്കുന്നതാണ്. എന്നാൽ അഹിംസ പഠിപ്പിക്കുന്നത് നമ്മുടെ മതങ്ങളെപ്പോലെ തന്നെ മറ്റു മതങ്ങളേയും ആരാധിയ്ക്കണമെന്നാണു്. അങ്ങിനെയായാൽ നമ്മുടെ മതത്തിലെ പോരായ്മക സമ്മതിക്കുക കൂടിയാകുമല്ലോ. അതാണു സത്യാന്വേഷകൻ ചെയ്യേണ്ടത്. ആത്മീയമായ ചുഴിഞ്ഞു നോട്ടത്തിനു നമ്മെ സഹായിക്കുന്നത് സഹിഷ്ണുതയാണ്. മതത്തെപ്പറ്റിയുള്ള ശരിയായ ബോധമുള്ള നാൾ വിശ്വാസപ്രമാണങ്ങൾ തമ്മിലുള്ള അന്തരം വിസ്മരിക്കുന്നു
{{text-indent|2em|എന്നാൽ മതതുല്യത, എന്ന ന്യായം സ്വീകരിച്ചാലും മതവും മതമില്ലായ്മയും തമ്മിലുള്ള വ്യത്യാസം മാഞ്ഞുപോകുന്നില്ലെന്നു് ഓൎമ്മിയ്ക്കണം, മതമില്ലായ്മയോട് നമുക്ക് സിഹിഷ്ണുത ആവശ്യമില്ല. എന്നിരുന്നാലും സ്നേഹനിയമം, പിൻതുടരുന്നവൻ മതഹീനനേ ദ്വേഷിക്കാതെ തന്നെയിരിക്കും. അതും പോരാ അയാളെ സ്നേഹിക്കും, അയാളുടെ മാർഗ്ഗം തെറ്റെന്നു ബോധ്യപ്പെത്താൻ ശ്രമിക്കും. മതഹീനനു വിരോധം ഉണ്ടായാലും അവസാനം സാക്ഷാൽ സ്നേഹം ആ വിരോധം മായ്ക്കു തെറ്റിൽ പെട്ടവനോട് വളരെ ക്ഷമാപൂർവം പെരുമാറണം. വേണ്ടിവന്നാൽ അയാളെ നന്നാക്കാനായി കായികമായ ക്ലേശം ഏറ്റെടുക്കണം.}}
{{text-indent|2em|മതവും സ്വദേശസ്നേഹവും മഹാത്മജിക്ക് രണ്ടാ}}<noinclude></noinclude>
dgnmylaaenng5z2sd6rnnsbotksrsch