വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.10
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Nakshathrangalude Naattil 1965.pdf/13
106
81293
244589
244237
2026-07-09T06:07:59Z
Roopeshor6
12577
244589
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 13
|}</noinclude>തൽ കൂടുതൽ ഫലവത്താകുവാൻ തുടങ്ങുകയും പഴങ്കഥകൾ
കുറേശ്ശെക്കുറേശ്ശെയായി ശാസ്ത്രസിദ്ധാന്തങ്ങൾക്കും വഴി
മാറിക്കൊടുക്കുകയും ചെയ്തു.
ആകാശയാത്രാശാസ്ത്രത്തിന്ന് മുമ്പു പറഞ്ഞപോലെ
മാനവസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. ഇക്കാല
ത്തെ പൊതുവിൽ മൂന്നു ഘട്ടങ്ങളായി തിരിക്കാം:
# ഇതേവരെ വിവരിച്ച ഇതിഹാസങ്ങളുടെ കാലഘട്ടം: വേദങ്ങളുടെ കാലം മുതൽ ഏകദേശം ക്രി. പി.1540 വരെയാണിത്.
# സംശയങ്ങളുടെ കാലഘട്ടം: ക്രി. പി. 1540 മുതൽ ഏകദേശം ക്രി.പി. 1895 വരെ. 'നിക്കോളാസ് കോപ്പർനിക്കസ്' ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന സിദ്ധാന്തത്തെ തകൎത്തതും, 'ഗലീലിയോ ദൂരദൎശിനിയുണ്ടാക്കി ചന്ദ്രന്റെ ഉപരിതലത്തേയും വ്യാഴം മുതലായ ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളെയും കണ്ടുപിടിച്ചതും, 'കെപ്ലർ' ഗ്രഹനക്ഷത്രാദികളുടെ സഞ്ചാര നിയമങ്ങൾ ഉന്നയിച്ചതും, 'ന്യൂട്ടൺ' തന്റെ ഗുരുത്വാകഷണനിയമം പ്രസിദ്ധമാക്കിയതും 'ലപ്ലാസ്' പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങൾ ഉന്നയിച്ചതും “മൺഗോൾഫ് സഹോദരന്മാർ' ബലൂണുകളിൽ ആകാശത്തിലേക്കുയൎന്നതും 'ജൂൾസ് വേൺ' ചന്ദ്രയാത്രയെക്കുറിച്ചും രസാവഹമായ ഒരു പുസ്തകമെഴുതിയതും ഈ കാലഘട്ടത്തിലാണ്. മഹത്തായ ശാസ്ത്രപുരോഗതിയുടെ കാലമായിരുന്നു അതു്. സംശയങ്ങളാകുന്ന നിശിതശരങ്ങളാൽ അന്ധവിശ്വാസങ്ങളുടെ ചട്ടക്കൂടു തകൎക്കപ്പെട്ടപ്പോൾ മനുഷ്യന്റെ ബുദ്ധി സ്വതന്ത്രമായി.
# പ്രവൎത്തനങ്ങളുടെ കാലഘട്ടം: ക്രി. പി. 1895 മുതൽ ഇന്നേവരെ. ആകാശസഞ്ചാരത്തെപ്പറ്റിയുള്ള പ്ര<noinclude></noinclude>
ocb4q3jd2qmhg7bpb9iiqmksgf5b5jp
താൾ:Nakshathrangalude Naattil 1965.pdf/14
106
81294
244588
244353
2026-07-09T06:07:18Z
Roopeshor6
12577
244588
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 14
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>ധാനമായ ലേഖനങ്ങളിൽ ആദ്യത്തേത് റഷ്യൻ ശാസ്ത്രജ്ഞ
നായ 'കൺസ്താന്റിൻ ത്‍സിയോൾക്കോവ്സ്ക്കി'യുടേതാ
ണ്. ആധുനിക ആകാശയാത്രാ ശാസ്ത്ര (Cosmonautics)
അഥവാ നക്ഷത്ര യാത്രാശാസ്ത്ര (Astronautics)-ത്തിന്റെ
പ്രണേതാവ് അദ്ദേഹമാണെന്നു പറയാം. റഷ്യക്കാരും
ജൎമ്മൻകാരുമാണ് ആകാശയാത്രാ ഗവേഷണങ്ങളിൽ മി
കച്ചുനിന്നിരുന്നതു്. പലേതരത്തിലുള്ള വിമാനങ്ങളും
ബലൂണുകളും മനുഷ്യരെ കയറ്റി പത്തും ഇരുപതും നാഴിക
ഉയരത്തിൽ പറന്നു. രണ്ടാംലോകമഹായുദ്ധം റോക്കറ്റി
നെ പുനരുദ്ധരിച്ചു. അതിഭീമങ്ങളായ ജൎമ്മൻ V-2 റോ
ക്കറ്റുകൾ പ്രസിദ്ധങ്ങളായി. 1957-ൽ റഷ്യക്കാർ ആദ്യ
മായി ഒരു കൃത്രിമോപഗ്രഹം സൃഷ്ടിച്ചു. 1959-ൽ ഒരു
റോക്കറ് ചന്ദ്രനിലെത്തി. 1961-ൽ മനുഷ്യനെ കയ
റിയ ആദ്യത്തെ ആകാശനൗക (Space Ship) ഭൂമിയെ
പ്രദക്ഷിണം വെച്ചു. റഷ്യക്കാരനായ 'യുരി ഗഗാരിൻ'
ആയിരുന്നു അതിൽ. ഇന്നാകട്ടെ ബഹിരാകാശസഞ്ചാരം
പ്രായേണ ഒരു സാധാരണ സംഭവമായിത്തീൎന്നിരിക്കുന്നു.
രണ്ടും മൂന്നും യാത്രക്കാരെ കയറ്റിയ ബഹിരാകാശനൗക
കളും, ആകാശക്കുപ്പായം ധരിച്ചു്, ത്രിശങ്കുവിനെപ്പോലെ
ഭാരമില്ലാതെ പാറിപ്പറക്കുന്ന ബഹിരാകാശസഞ്ചാരി
കളും ആവിൎഭവിച്ചിരിക്കുന്നു. ഏതാനും ദിവസങ്ങൾ
നീണ്ടുനിൽക്കുന്ന ബഹിരാകാശസഞ്ചാരം ഒരു പ്രശ്നമല്ലി
പ്പോൾ. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിലുണ്ടായ അത്ഭു
തകരമായ ശാസ്ത്രപുരോഗതി പൊതുവെയും കഴിഞ്ഞ
നാലഞ്ചു കൊല്ലങ്ങൾക്കുള്ളിൽ ബഹിരാകാശയാത്രാശാ
സ്ത്രത്തിന്നുണ്ടായ പുരോഗതി പ്രത്യേകിച്ചും ആലോചിച്ചു
നോക്കുമ്പോൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ
കുത്തുന്ന ദിനം അധികം ദൂരെയല്ലെന്നു വിശ്വസിക്കാം.<noinclude></noinclude>
178x471r4t2ufpzhkjs58vfpna9bg2h
താൾ:Nakshathrangalude Naattil 1965.pdf/16
106
81296
244587
244356
2026-07-09T06:06:31Z
Roopeshor6
12577
244587
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 16
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>ടെയും പരിവൎത്തനതലങ്ങൾ തമ്മിൽ 3.5 ഡിഗ്രിയിലധി
കം ചരിവില്ല. ചൊവ്വയുടെയും വ്യാഴത്തിന്റെയും പരി
വൎത്തനപഥങ്ങൾക്കിടയിലായി വളരെയധികം ചെറുഗ്ര
ഹങ്ങൾ (Asterids) ഉണ്ടു്. ഇവയിൽ ചിലവ കടുകുമണി
കളേക്കാൾ ചെറിയവയാണു്. ഏറ്റവും വലിയവയ്ക്ക് 500
നാഴികയോളം വ്യാസം വരും. തങ്ങളുടെ സാധാരണ പ
ഥങ്ങളിൽ നിന്നും എന്തെങ്കിലും കാരണവശാൽ വ്യതിച
[[പ്രമാണം:Pic for page 16.png|Pic for page 16.png]]
ചിത്രം 1<noinclude></noinclude>
t2opvv5ucg4c8yqwn2yrmzgrtttzr0v
താൾ:Nakshathrangalude Naattil 1965.pdf/17
106
81297
244586
244360
2026-07-09T06:05:51Z
Roopeshor6
12577
244586
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 17
|}</noinclude>ലിച്ചു ഭൂമിയുടെ ആകൎഷണത്തിന്നധീനമായി അതിലേക്കു വീണ് കത്തിയെരിയുന്ന ചെറുഗ്രഹങ്ങളാണു നമുക്കു സുപരിചിതങ്ങളായ കൊള്ളിമീനുകൾ (നക്ഷത്രം പൊട്ടിവീഴുക - Shooting stars) അഥവാ ഉൽക്കകൾ (Meteors), ധൂമകേതുക്കൾ (Comets) പ്ലൂട്ടോവിനും പുറമെയായി സൂൎയ്യനു ചുററും സഞ്ചരിക്കുന്നു. സൂൎയ്യനും ഗ്രഹങ്ങളും ചെറുഗ്രഹങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും കൂടിയ സമൂഹത്തെ സൗരയൂഥ (Solar system)മെന്നു പറയുന്നു. 8,65,380 നാഴിക വ്യാസമുള്ള സൂൎയ്യനോടും, 88,700 നാഴിക വ്യാസമുള്ള വ്യാഴത്തിനോടും താരതമ്യപ്പെടുത്തി നോ
[[പ്രമാണം:Pic for page 17.png|Pic for page 17.png]]<noinclude></noinclude>
hcp9mysvbamldb1pdwemgf7619i32n0
താൾ:Nakshathrangalude Naattil 1965.pdf/18
106
81298
244585
244361
2026-07-09T05:58:30Z
Roopeshor6
12577
244585
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 18
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>ക്കുമ്പോൾ, വെറും 8000 നാഴികമാത്രം വ്യാസമുള്ള നമ്മുടെ ഭൂമി എത്ര ചെറിയതാണു്!
നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ നാഴികയും കിലോമീറ്ററും, രാജ്യങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഇഞ്ചും സെൻറീമീറ്ററുമെന്നപോലെ നിരുപയോഗങ്ങളാണ്. സെക്കണ്ടിൽ 1,86,000 നാഴികയെന്ന വേഗത്തിൽ പ്രകാശം ഒരു സംവത്സരംകൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെ, ജ്യോതിശ്ശാസ്ത്രത്തിൽ നക്ഷത്രങ്ങളുടെ ദൂരം അളക്കുവാൻ ഉപയോഗിക്കുന്നു.
'ദീപ്തിവൎഷം' (Light Year) എന്ന പേരിലറിയപ്പെടുന്ന ഇത് ഏകദേശം 6 ലക്ഷം കോടി നാഴികയാണു്. നമുക്കു് ഏറ്റവും അടുത്ത (!) നക്ഷത്രം തന്നെ നാലു ദീപ്തിവൎഷം ദൂരെയാണു്. അതായതു്, അതിൽനിന്നും പുറപ്പെടുന്ന പ്രകാശം 4 വൎഷത്തിന്നു ശേഷമാണു ഭൂമിയിലെത്തുന്നതു്. സൂൎയ്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്തുവാൻ വെറും 8.5 മിനിറ്റു മാത്രമേ എടുക്കുന്നുള്ളൂ.
നിലാവില്ലാത്ത ശരൽക്കാലരാത്രികളിൽ ആകാശം ശോഭയേറിയതും കുറഞ്ഞതുമായ അനേകസഹസ്രം നക്ഷത്രങ്ങളെക്കൊണ്ടു നിറഞ്ഞതായിക്കാണാം. കൂട്ടത്തിൽ ചക്രവാളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ വിരിച്ച വെള്ളപ്പട്ടുപോലെ കിടക്കുന്ന ശാന്തഗംഭീരമായ ആകാശഗംഗയെയും നിങ്ങളിൽ ചിലർ കണ്ടിരിക്കാം. സംഖ്യയറ്റ നക്ഷത്രങ്ങളേക്കൊണ്ടു നിറഞ്ഞതാണ് ഈ ആകാശഗംഗയെന്ന് ഒരു ചെറിയ ദൂരദൎശിനിയിൽക്കൂടെ നോക്കിയാൽ കാണാം. "ഗാലക്സി' (Galaxy) എന്ന സാങ്കേതികനാമത്തോടുകൂടിയ ഇതു് 100,000 ദീപ്തിവൎഷത്തോളം വ്യാസമുള്ളതും വണ്ടിച്ചക്രത്തിന്റെ ആകൃതിയോടുകൂടിയതുമായ ഒരു നക്ഷത്രസമൂഹമാണു്. ഇതിലെ ഒരംഗവും<noinclude></noinclude>
60uc3qijp0q061q0qyopulwuxp09x0x
താൾ:Nakshathrangalude Naattil 1965.pdf/19
106
81299
244584
244372
2026-07-09T05:58:08Z
Roopeshor6
12577
244584
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 19
|}</noinclude>ഗ്രഹങ്ങളാൽ അനുഗതനുമായ സൂൎയ്യൻ ഗാലക്സിയുടെ കേന്ദ്രത്തിൽനിന്നും 30,000 ദീപ്തിവൎഷം ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരിടത്തരം നക്ഷത്രമാണു്. ചക്രാകൃതിയിലുള്ള ഈ ഗാലക്സിയുടെ വണ്ണം വെറും 50 ദീപ്തിവൎഷങ്ങൾ മാത്രമാകുന്നു. 10,000 കോടി നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ ഗാലക്സിയെങ്കിലും അതിന്റെ പരിമാണത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമാണു് നക്ഷത്രങ്ങളുടെ ആകെയുള്ള പരിമാണം. ഇപ്പോൾ ഉള്ളതിന്റെ ഒരു പത്തുലക്ഷം മടങ്ങു നക്ഷത്രങ്ങളേക്കൂടി അതിൽ സംഘട്ടനഭയം കൂടാതെ നിഷ്പ്രയാസം കൊള്ളിക്കാവുന്നതാണു്. നമ്മുടെ ഗാലക്സിയുടെ ഏററവും അടുത്തതും ഏകദേശം അതിനേപ്പോലെയിരിക്കുന്നതുമായ 'അൻഡ്രോമീഡ' (Andromeda) എന്ന ഗാലക് സിയുടെ ഒരു ഫോട്ടോയാണ് ഒന്നാം പടത്തിൽ കൊടുത്തിരിക്കുന്നതു്. അതിൽനിന്നും ഗാലക്സികളുടെ ഒരു സാമാന്യരൂപം അറിയാവുന്നതാണ്.
ഇത്രയും ഭീമമാണു് നമ്മുടെ ഗാലക്സി. പക്ഷേ, പ്രപഞ്ചത്തിൽ സംഖ്യയറ്റ ഇത്തരം ഗാലക്സികളുണ്ട് . വലിയ ദൂരദൎശിനികളിൽക്കൂടി നോക്കിയാൽ ഏകദേശം
100 കോടി ദീപ്തിവൎഷം ദൂരംവരെ കാണാവുന്നതാണു്. അതു് വ്യാസാൎദ്ധമായ ഗോളത്തിനുള്ളിൽ ഏകദേശം 10 കോടി ഗാലക്സികളെങ്കിലും ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു ഗാലക്സിയിൽനിന്നു മറെറാന്നിലേക്കുള്ള ശരാശരി ദൂരം 10 ലക്ഷം ദീപ്തിവൎഷങ്ങളാണു്. മേൽ കൊടുത്ത കണക്കുകളിൽനിന്നും സഹാറാ മരുഭൂമിയിൽ ഒരു മണൽത്തരിക്കുള്ള സ്ഥാനം തന്നെ അനന്തമായ ഈ പ്രപഞ്ചത്തിൽ ഭൂമിക്കില്ലെന്നു മനസ്സിലാക്കാവുന്നതാണു്.<noinclude></noinclude>
muf3lli76any6h83cw17p4vbv0udl1o
താൾ:Nakshathrangalude Naattil 1965.pdf/21
106
81301
244583
244374
2026-07-09T05:57:34Z
Roopeshor6
12577
244583
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 21
|}</noinclude>ഭൂമി അതിന്റെ അച്ചുതണ്ടിന്മേൽ (വെറും സങ്കല്പം മാത്രമാണ് അച്ചുതണ്ട്) 24 മണിക്കൂറിൽ ഒരിക്കൽ വീതം തിരിയുന്നുണ്ടെന്ന് നമുക്കറിയാം. രാത്രിയും പകലും
ഉണ്ടാകുന്നതിന്നു കാരണം അതാണ്. ഭൂമി ഉരുണ്ടതാകയാൽ അതിന്റെ മദ്ധ്യരേഖയ്ക്കു സമീപമുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന എല്ലാ വസ്തുക്കളും നമ്മളുൾപ്പടെ, വട്ടത്തിൽ ഓടുന്നുണ്ടെന്നു പറയാം. അതും മണിക്കൂറിൽ 1000 നാഴിക എന്ന വേഗത്തിൽ. അപ്പോൾ നമ്മിലും ഇതുമാതിരിയുള്ള ഒരു ബലം പ്രവർത്തിക്കുന്നില്ലേ? ഉണ്ടു്. എങ്കിൽ നാം എന്തുകൊണ്ട് ഭൂമിയിൽനിന്നു തെറിച്ചു പോകുന്നില്ല? മാത്രമല്ല, എന്തെങ്കിലും ഒരു സാധനം മുകളിലേക്കെറിഞ്ഞാൽ അതു താഴേക്കുതന്നെ വീഴുന്നു. എന്തുകൊണ്ടു് ? ഭൂമി, അതിന്റെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളെയും സ്വന്തം കേന്ദ്രത്തിലേക്ക് ആകൎഷിക്കുന്നതിനാലാണ് നാം തെറിച്ചുപോകാതിരിക്കുന്നതു്. എന്നാൽ ഈ ആകൎഷണശക്തി ഭൂമിക്കു മാത്രമുള്ള ഒരു സ്വഭാവ വിശേഷമല്ല. പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും അന്യോന്യം ആകൎഷിക്കുന്നുണ്ട്. ദ്രവ്യ (Matter)ത്തിന്റെ സ്ഥായിയായ, ഗുരുത്വാകൎഷണ (Gravitational Attraction) മെന്ന ഈ ഗുണത്തെപ്പറ്റി ആദ്യമായി പഠനം നടത്തിയതു് സുപ്രസിദ്ധ ആംഗലശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൺ ആയിരുന്നു. രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകൎഷണബലം (Gravitational force) അവയുടെ ദ്രവ്യരാശികളുടെ (Mass)ഗുണനഫലത്തിന്നു നേരിട്ട് ആനുപാതികമായും അവ തമ്മിലുള്ള ദൂരത്തിന്റെ വൎഗ്ഗത്തിന്നു പ്രതിലോമാനുപാതികമായും (Inversely proportional) വ്യത്യാസപ്പെടുന്നു. ഇതിന്നു ന്യൂട്ടന്റെ ഗുരുത്വാകൎഷണനിയമം
എന്നാണു പറയുന്നത് (law of gravitation). ഒരു വസ്തു<noinclude></noinclude>
h1szwj2vux90kd6jmnfwhlyqa1kydhq
താൾ:Nakshathrangalude Naattil 1965.pdf/22
106
81302
244582
244375
2026-07-09T05:56:58Z
Roopeshor6
12577
244582
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 22
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>മറെറാന്നിനെ എന്തു ബലത്തോടുകൂടി ആകൎഷിക്കുന്നുവോ അതേ ബലത്തോടുകൂടിത്തന്നെ രണ്ടാമത്തേതു് ആദ്യത്തേതിനെയും ആകൎഷിക്കുന്നുണ്ട്. നാം കല്ലു മേലോട്ടെറിയുമ്പോൾ അതിനെ ഭൂമി എന്തു ബലത്തോടുകൂടി ആകൎഷിക്കുന്നുവോ അതേ ബലത്തോടുകൂടിത്തന്നെ കല്ലു ഭൂമിയേയും ആകൎഷിക്കുന്നുണ്ട്. പക്ഷേ, താരതമ്യേന ഭൂമിയുടെ ദ്രവ്യരാശി അതിഭീമമാകയാൽ അതിന്റെ സ്ഥാനത്തിന്ന് പ്രത്യക്ഷമായി യാതൊരു മാററവും വരുന്നില്ല.
അങ്ങനെ, ഗുരുത്വാകൎഷണംകൊണ്ടാണ് നാം ഭൂമിയിൽനിന്നു തെറിച്ചുപോകാതിരിക്കുന്നതു്. ഗുരുത്വാകൎഷണബലവും അപകേന്ദ്രബലവും തമ്മിലുള്ള വ്യത്യാസം നമുക്കു ഭാരമായി അനുഭവപ്പെടുന്നു. നമ്മെ ഭൂമിയോടുബന്ധിക്കുന്ന ചങ്ങലയും ഇതുതന്നെ. പക്ഷേ, സീമയററ ഉറപ്പോടുകൂടിയതല്ല ഈ ചങ്ങല. എന്തെങ്കിലും ഒരു കാരണത്താൽ, (കലിയുഗം മുഴുക്കുമ്പോൾ എന്നുവെക്കുക) ഭൂമി കൂടുതൽ വേഗത്തിൽ വട്ടം തിരിയുവാൻ തുടങ്ങിയാൽ എന്തു സംഭവിക്കും? നമ്മെ ഭൂമിയിൽനിന്നു തെറിപ്പിക്കുന്ന അപകേന്ദ്രബലം വൎദ്ധിക്കുന്നതായിരിക്കും. വേഗം കൂടിക്കൂടി വരികയാണെങ്കിൽ ഒരു ഘട്ടമെത്തുമ്പോൾ ഭൂമദ്ധ്യ
രേഖാപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന വസ്തുക്കളിൽ ഈ അപകേന്ദ്രബലവും ഭൂമിയുടെ ഗുരുത്വാകൎഷണബലവും തുല്യമായിത്തീരുന്നു. അപ്പോൾ നമുക്ക് ഭാരമനുഭവപ്പെടാതാകുന്നു. ഭൂമിയുടെ ഉപരിതലത്തിലുള്ള സകല വസ്തുക്കളും
നമ്മളും ലക്കും ലഗാനുമില്ലാതെ അന്തരീക്ഷത്തിൽ പാറിക്കളിക്കുവാൻ തുടങ്ങും. മേലും കീഴും അറിയാതെയാകും. സൎവം മായ എന്ന നില. ഭൂമി ഒരു മണിക്കൂർ 24 മിനിട്ട് 25 സെക്കണ്ടിന് ഒരു പ്രാവശ്യം എന്ന വേഗത്തിൽ തിരിയുവാൻ തുടങ്ങിയാലാണ് ഇതു സംഭവിക്കു<noinclude></noinclude>
717cbu2jt2yk3rfem0j3ds09fxka9wk
താൾ:Nakshathrangalude Naattil 1965.pdf/23
106
81303
244581
244376
2026-07-09T05:56:30Z
Roopeshor6
12577
244581
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 23
|}</noinclude>ന്നതു്. അപ്പോൾ ഉപരിതലത്തിലുള്ള (ഭൂമദ്ധ്യരേഖയ്ക്കു സമീപം) വസ്തുക്കളുടെ വേഗത മണിക്കൂറിൽ 1000 നാഴികയിൽ നിന്നു മണിക്കൂറിൽ 17,820 നാഴികയായി വൎദ്ധിക്കുന്നു. ഭൂമിയുടെ വേഗത കൂട്ടാതെ തന്നെ, ഏതെങ്കിലും ഒരു വസ്തു ഭൂമിക്കു ചുറ്റും ഇതേ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ അതിന്നും ഭാരമില്ലാതാകുന്നതാണു്. ഈ
വേഗതയ്ക്ക് 'ഒന്നാം നക്ഷത്ര യാത്രാ പ്രവേഗം' (First Astronautical Velocity) എന്നു പറയുന്നു. ഇതാണ് മനുഷ്യനിൎമ്മിതങ്ങളായ കൃത്രിമോപഗ്രഹങ്ങളുടെ അടിസ്ഥാന തത്വം.
ചന്ദ്രൻ ഭൂമിക്കു ചുറ്റും സഞ്ചരിക്കുകയാണെന്നും ഒരു പ്രാവശ്യം ചുറ്റുവാൻ 27 ദിവസങ്ങൾ എടുക്കുന്നുണ്ടെന്നും നമുക്കറിയാം. ഭൂമിയിൽ നിന്നും രണ്ടു ലക്ഷത്തിൽ
പരം നാഴിക ദൂരെയാകയാൽ അതിന്മേൽ പ്രവൎത്തിക്കുന്ന ഗുരുത്വാകൎഷണബലം താരതമ്യേന കുറവാണ്. അതിനാൽ ചന്ദ്രൻ മണിക്കൂറിൽ 2180 നാഴിക വേഗത്തിലേ സഞ്ചരിക്കുന്നുള്ളുവെങ്കിലും അപകേന്ദ്രബലം ഗുരുത്വാകൎഷണ ബലത്തിന്നു സമാനമായിത്തീരുന്നു. ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ സൂര്യനു ചുറ്റും അതിലേക്കു വീഴാതെയും പുറത്തേക്കു തെറിച്ചുപോകാതെയും സഞ്ചരിക്കുന്നതും അപകേന്ദ്ര
ബലവും ഗുരുത്വാകൎഷണബലവും തുല്യമാകുന്നതിനാലാണു്.
ഒരു വസ്തുവിനെ നാം ചന്ദ്രനിലേക്ക് എറിയുകയാണെങ്കിൽ അതിന്മേലുള്ള ഭൂമിയുടെ ഗുരുത്വാകൎഷണ ബലം ക്രമേണ കുറഞ്ഞും ചന്ദ്രന്റെ ഗുരുത്വാകൎഷണ ബലം ക്രമത്തിൽ വൎദ്ധിച്ചും വരുന്നതാണു്. ഇത് ഗുരുത്വാകൎഷണനിയമത്തിൽ നിന്നും വ്യക്തമാണല്ലോ. അവ<noinclude></noinclude>
g2mgxa37xqfk47p5dqfusqug07r075i
താൾ:Nakshathrangalude Naattil 1965.pdf/24
106
81304
244580
244377
2026-07-09T05:54:37Z
Roopeshor6
12577
244580
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 24
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>സാനം ഒരു സ്ഥലത്തെത്തുമ്പോൾ ഭൂമിയുടെയും ചന്ദ്രന്റെയും ആകൎഷണങ്ങൾ തുല്യങ്ങളായിത്തീരുന്നു. അപ്പോൾ ആ വസ്തുവിന്നു ഭാരമില്ലെന്നു തോന്നും. അവിടന്നങ്ങോട്ട് അതു ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങുന്നു. ഈ പ്രദേശത്തിന്ന് 'സന്തുലിതമേഖല'യെന്നാണു പറയുന്നതു്. ഇതു് ഭൂമിയിൽ നിന്നും ഏകദേശം രണ്ടിൽ ചില്വാനം ലക്ഷം നാഴിക ദൂരെയും ചന്ദ്രനിൽ നിന്നും 23,600 നാഴിക ദൂരെയുമാണ്. ഭൂമിക്കും ശുക്രനുമിടയിലും ഭൂമിക്കും ചൊവ്വയ്ക്കുമിടയിലുമെല്ലാം ഇപ്രകാരമുള്ള സന്തുലിത മേഖലകൾ ഉണ്ടു്. അവിടെയെത്തുന്ന വസ്തുക്കളെല്ലാം അതാതു ഗ്രഹങ്ങളിലേക്കു വീഴുന്നതാണ്.
മുകളിലേക്ക് എറിയപ്പെടുന്ന വസ്തുക്കൾ കുറെ ഉയരം പോയതിനുശേഷം താഴത്തേക്കു വീഴുന്നുവല്ലോ. ഭൂമിയുടെ ആകൎഷണശക്തിയാൽ വേഗത കുറഞ്ഞു കുറഞ്ഞു
ഇല്ലാതായിത്തീരുന്നതിനാലാണ് അവ താഴത്തേക്കു വീഴുന്നതു്. ഭൂമിയുടെ ഉപരിതലത്തിന്റെ സമീപപ്രദേശങ്ങളിൽ സെക്കണ്ടിൽ 32 അടി / സെക് വീതമാണു് വേഗത കുറയുക. അതായതു് തുടക്കത്തിൽ 32 അടി / സെക് ആയിരുന്നു വേഗതയെങ്കിൽ ഒരു സെക്കണ്ടിനുശേഷം വേഗത ശൂന്യമായിത്തീരുന്നു. അപ്പോഴേക്കും അത് 16 അടി ഉയരം പോയിരിക്കും. തുടക്കത്തിൽ 96 അടി / സെക് ആയിരുന്നുവെങ്കിൽ, 3 സെക്കണ്ടിൽ വേഗത ഇല്ലാതാകുന്നു. ഈ സമയത്തിനുള്ളിൽ 144 അടി ഉയരം പോയിരിക്കും. മുകളിലേക്കെറിയപ്പെടുന്ന ഒരു വസ്തു ചന്ദ്രനിലെത്തണമെങ്കിൽ ചന്ദ്രസമീപമുള്ള സന്തുലിതമേഖലവരെ, ഭൂമിയുടെ ഗുരുത്വാകൎഷണത്തിന്നെതിരായി സഞ്ചരിക്കുവാൻ ആവശ്യമായ ഊക്കുണ്ടായിരിക്കണം. ഇതിനു തുടക്കത്തിൽ ചുരുങ്ങിയത് 7.0 നാഴിക / സെക് വേഗതയെങ്കിലും<noinclude></noinclude>
49v5kx1evwl3t5wzr8ezb9jt0ap4opu
താൾ:Nakshathrangalude Naattil 1965.pdf/25
106
81305
244579
244378
2026-07-09T05:54:13Z
Roopeshor6
12577
244579
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 25
|}</noinclude>വേണം. ഈ വേഗതയ്ക്ക് നിഷ്‍ക്രമണപ്രവേഗം (Escape Velocity) എന്നും 'രണ്ടാം നക്ഷത്രയാത്രാപ്രവേഗം' (Second astronautical Velocity) എന്നും പറയുന്നു. ഭൂമിയുടേയും സൂൎയ്യന്റേയും ആകൎഷണവലയങ്ങളെ ഭേദിച്ചു പുറത്തു പോകണമെങ്കിൽ ഒരു വസ്തുവിന്നു ചുരുങ്ങിയത് 10.4 നാഴിക/ സെക് വേഗതയെങ്കിലും ഉണ്ടായിരിക്കണം. ഇതിന്നു മൂന്നാം നക്ഷത്രയാത്രാപ്രവേഗം (Third astronautical Velocity) എന്നു പറയുന്നു.
ഗുരുത്വാകൎഷണബലവും അപകേന്ദ്രബലവും തമ്മിലുള്ള വ്യത്യാസമാണു നമുക്കു ഭാരമായിത്തോന്നുന്നതെന്നു പറഞ്ഞുവല്ലോ. ഇതു് ഏതു വിധത്തിലാണ് അനുഭവപ്പെടുന്നതെന്നു നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? നാം നില്ക്കുമ്പോൾ നമ്മുടെ ഭാരം കാലുകളിൽക്കൂടെ ഭൂമിയുടെ ഉപരിതലത്തിൽ പ്രവൎത്തിക്കുന്നു. താഴോട്ടു പോകാതിരിക്കുന്നതിൽനിന്നു ഭൂമിയുടെ ഉപരിതലവും ഈ ബലത്തിനു സമാനമായ ഒരു മൎദ്ദം കൊണ്ടു കാലുകളെ മുകളിലേക്കു തള്ളുന്നുണ്ടെന്നും അനുമാനിക്കാം. വാസ്തവത്തിൽ ഈ മൎദ്ദമാണു് നമുക്കു ഭാരമായി അനുഭവപ്പെടുന്നതു്. ഒരു വസ്തുവിനേയും തൊടാതെ നില്ക്കുകയോ ഒരു വസ്തുവും നമ്മെ തള്ളാതിരിക്കുകയോ ആണെങ്കിൽ നമുക്കു യാതൊരു ഭാരവും അനുഭവപ്പെടുകയില്ല. പക്ഷേ, പരീക്ഷണങ്ങൾ മുഖേന ഇതു മനസ്സിലാക്കണമെങ്കിൽ കുറച്ചു വിഷമമുണ്ട്. എന്തെന്നാൽ ഒരു വസ്തുവിനെയും തൊടാതിരിക്കുവാൻ നമുക്കു സാധിക്കുകയില്ലല്ലോ. നിൎബ്ബാധമായി വീഴുന്ന സമയത്ത് നാം ഭൂമിയെക്കൂടി തൊടുന്നില്ല. അപ്പോൾ ഭാരം അനുഭവപ്പെടുകയില്ലെങ്കിലും വളരെ കുറച്ചു സമയം മാത്രമാകയാൽ ഭാരമില്ലായ്മയെപ്പറ്റി ആലോചിക്കുന്നതിനുപകരം നിലത്തു വീണു് കൈയോ<noinclude></noinclude>
tb027d8b2kd21c6xej1ft1h5s3nw17f
താൾ:Nakshathrangalude Naattil 1965.pdf/26
106
81306
244578
244379
2026-07-09T05:53:46Z
Roopeshor6
12577
244578
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 26
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>കാലോ ഒടിയുമെന്നു പരിഭ്രമിക്കുകയായിരിക്കും ഉണ്ടാകുക. കുട്ടിക്കാലത്ത് ഊഞ്ഞാലാടാത്തവർ കാണുകയില്ല. ഒരു കാൎയ്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഊഞ്ഞാൽ ഏറ്റവും അധികം ഉയരത്തിൽ പോയതിനു ശേഷം താഴത്തേക്കു വരുവാൻ തുടങ്ങുമ്പോൾ ദേഹത്തിനാകെ ലാഘവം വന്ന മാതിരി ഒരു തോന്നൽ. യന്ത്ര ഊഞ്ഞാലിൽ താഴോട്ടുവരുമ്പോൾ ആസനത്തിൽ ഒരു തരിപ്പു തോന്നുന്നില്ലേ? നിങ്ങളും ഊഞ്ഞാലും എല്ലാം താഴത്തേക്കു വീഴുകയാണ്. അപ്പോൾ നിങ്ങൾക്കനുഭവപ്പെടുന്ന ഭാരത്തിൽ കുറച്ചു കുറവു വരുന്നതിനാലാണ് ഇപ്രകാരം തോന്നുന്നതു്. ഊഞ്ഞാൽ ഏററവും താഴത്തുനിന്നു മുകളിലേക്ക് ഉയരുവാൻ തുടങ്ങുമ്പോൾ ഭാരം വൎദ്ധിച്ചതായി തോന്നുകയും കാൽമുട്ടുകൾ വളയുകയും ചെയ്യും. ഭൂമിയുടെ ആകൎഷണശക്തിക്കെതിരായി ഊഞ്ഞാൽ നിങ്ങളെ മുകളിലേക്കു തള്ളുന്നതിനാലാണു് ഇപ്രകാരം സംഭവിക്കുന്നതു്.
ഭാരത്തിന്റെ കാരണം ബലമാണല്ലൊ. ബലത്തിന്റെ സ്ഥായിയായ ഗുണം ത്വരണം
(വേഗതയുടെ വൎദ്ധനവോ കുറയലോ ― Acceleration or Retardation) ഉണ്ടാക്കുമെന്നതാണു്. സ്വസ്ഥമായിരിക്കുന്ന ഒരു വസ്തുവിന്മേൽ ഒരു ബലം പ്രവൎത്തിക്കുകയാണെങ്കിൽ അതു ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരുന്ന വേഗതയോടുകൂടി ചലിക്കുവാൻ തുടങ്ങും. അതുപോലെ സ്ഥിരമായ വേഗതയോടുകൂടി സഞ്ചരിക്കുന്ന ഒരു വസ്തുവിന്മേലാണു് ബലം പ്രവൎത്തിക്കുന്നതെങ്കിൽ ദിശയനുസരിച്ചു വസ്തുവിന്റെ വേഗത ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരികയോ കുറഞ്ഞു വരികയോ ചെയ്യും. അപ്പോൾ, പ്രപഞ്ചത്തിലെ വസ്തുക്കൾ അന്യോന്യം ആകൎഷിക്കുന്നതിനാൽ (ഗുരുത്വാകൎഷണം) അവയുടെ സാധാരണനില എല്ലായ്പോഴും ചലിച്ചുകൊണ്ടായി<noinclude></noinclude>
680jolzg7a09r3xkheafxczmadimvc5
താൾ:Nakshathrangalude Naattil 1965.pdf/27
106
81307
244577
244380
2026-07-09T05:53:02Z
Roopeshor6
12577
244577
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 27
|}</noinclude>രിക്കണം. അതും സ്ഥിരമായ വേഗതയോടുകൂടിയല്ല. ക്രമത്തിൽ വൎദ്ധിച്ചുവരുന്നതും ക്ഷയിച്ചുവരുന്നതുമായ വേഗതയോടുകൂടി -- അതായത് ത്വരണത്തോടുകൂടി. വിമാനത്തിൽ നിന്നും ഇടപ്പെട്ട ഒരു ബോംബു് സെക്കണ്ടിൽ 32 അടി/ സെക് എന്ന തോതിൽ വൎദ്ധിച്ചുവരുന്ന വേഗതയോടുകൂടി ഭൂമിയിലേക്കു വീഴുന്നു. യാതൊന്നും അതിന്റെ പതനത്തെ തടഞ്ഞില്ലെങ്കിൽ, അതായതു്, അതു പതിക്കുന്നിടത്ത് ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെ പോകുന്നതും മറുവശം വരെയെത്തുന്നതുമായ ഒരു തുരങ്കമുണ്ടായിരുന്നുവെങ്കിൽ, ഭൂമിയുടെ കേന്ദ്രംവരെ വീഴുകയും ആ ഊക്കോടു കൂടിത്തന്നെ മറുവശത്തെത്തുകയും ചെയ്യും. പക്ഷേ, കേന്ദ്രത്തിൽനിന്നു പുറത്തേക്കുള്ള ചലനം ഗുരുത്വാകൎഷണത്തിന് എതിരേയാകയാൽ ക്രമത്തിൽ വേഗതയെല്ലാം നഷ്ടപ്പെട്ട് അവസാനം വീണ്ടും കേന്ദ്രത്തിലേക്കുതന്നെ വീഴുന്നു. അപ്പോഴേക്കും വീണ്ടും വേഗത വൎദ്ധിക്കുന്നതിനാൽ ആ ഊക്കോടുകൂടി പിന്നെയും അതു പുറത്തേക്കു പോകും. അപ്പോൾ അതു പുറപ്പെട്ട സ്ഥലത്തുതന്നെയാണ് എത്തുന്ന
തു്. ഇപ്രകാരം എപ്പോഴും അത് ചലിച്ചുകൊണ്ടേയിരിക്കും. ഗുരുത്വാകൎഷണത്തിന്ന് അധീനമായ എല്ലാ വസ്തുക്കളും, ഭൂമിയിൽ സ്ഥിതിചെയ്യുന്ന നമ്മളുൾപ്പെടെ, ഇതേ
വിധം ചലിച്ചുകൊണ്ടിരിക്കേണ്ടതാണ്. ഭൂമിയുടെ ഉപരിതലത്തിനാൽ തടയപ്പെടുന്നതിനാലാണ് അങ്ങനെ സംഭവിക്കാത്തതു്. അതായതു്, ഭൂമിയുടെ ഉപരിതലം വസ്തുക്കളെയെല്ലാം സെക്കണ്ടിൽ 32 അടി /സെൿ എന്ന തോതിൽ
മുകളിലേക്കു ത്വരിതപ്പെടുത്തുന്നുണ്ടെന്നു പറയാം. അന്യോന്യ വിരുദ്ധങ്ങളായ രണ്ടു ത്വരണങ്ങളുടെ (മേൽപ്പറഞ്ഞ ത്വരണവും ഗുരുത്വാകൎഷണം കൊണ്ടുള്ള ത്വരണവും) ഫലമായി വസ്തുക്കൾക്കു ചലനമില്ലാതായിത്തീരുന്നു. ഈ<noinclude></noinclude>
hwbhz1sg7o4n45nn6pnfqvybu1av2eh
താൾ:Nakshathrangalude Naattil 1965.pdf/28
106
81308
244576
244381
2026-07-09T05:52:07Z
Roopeshor6
12577
244576
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 28
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>മേല്പോട്ടുള്ള ത്വരണത്തിന്നു കാരണമായ ബലമാണ് നമുക്കു ഭാരമായി അനുഭവപ്പെടുന്നത്.
ഒരു വിമാനം ഭൂമിയിൽനിന്നു നേരേ മുകളിലേക്ക് സെക്കണ്ടിൽ 32 അടി / സെൿ ത്വരണത്തോടുകൂടി (ഇതിനെ സാങ്കേതികമായി 1 g എന്നു പറയുന്നു. 2g, 64 അടി / സെൿ / സെൿ നെയും 10 g, 320 അടി / സെൿ / സെൿ നെയും സൂചിപ്പിക്കുന്നു) ഉയരുന്നുവെന്നു കരുതുക. അപ്പോൾ ഭൂമിയുടെ ആകൎഷണത്തെ സന്തുലിതമാക്കുവാൻ ആവശ്യമായ ത്വരണത്തിന്നു പുറമേ അത്രകൂടി ത്വരണം മുകളിലേക്കുണ്ട്. അതായത് മുകളിലേക്ക് സെക്കണ്ടിൽ 64 അടി / സെൿ - 2 g -ത്വരണമുണ്ടാക്കുവാനാവശ്യമായ ബലം അതിന്മേൽ പ്രവൎത്തിക്കുന്നുണ്ടെന്നു പറയാം. അതിന്നുള്ളിലുള്ള വ്യക്തികൾക്കു തങ്ങളുടെ ഭാരം ഇരട്ടിച്ചതായി തോന്നും. വിമാനത്തിന്റെ മുകളിലേക്കുള്ള അസ്സൽ ത്വരണം 2 g -64 അടി / സെൿ / സെൿ -ആണെങ്കിൽ അനുഭവത്തിലുള്ള ഭാരം മൂന്നു മടങ്ങായിത്തീരുന്നു. വിമാനത്തിന്റെ ഭാരം 10 g യാണെങ്കിൽ അനുഭവഭാരം 11 മടങ്ങാകുന്നു. ആകാശസഞ്ചാര കുതുകികൾ നല്ലപോലെ അറിഞ്ഞിരിക്കേണ്ട ഒരു തത്വമാണിത്.<noinclude></noinclude>
kejo1j7azufn4kfxo6thyjsmpxik8j7
താൾ:Nakshathrangalude Naattil 1965.pdf/30
106
81310
244575
244410
2026-07-09T05:51:39Z
Roopeshor6
12577
244575
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 30
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>നിങ്ങളിൽ പലരും വഞ്ചിയിൽ യാത്രചെയ്തിട്ടുണ്ടായിരിക്കും. വഞ്ചിക്കാരൻ കുത്തുകോലിന്മേൽ ഒരു വശത്തേക്കു ബലം പ്രയോഗിക്കുമ്പോൾ വഞ്ചി മറുവശത്തേക്കു പോകുന്നുവല്ലോ. കോലിന്മേൽക്കൂടെ, ഭൂമിയിൽ പ്രവൎത്തിക്കുന്ന ബലത്തിനു തുല്യമായ ഒരു പ്രതിബലം വഞ്ചിക്കാരന്റെ കാലുകളിൽക്കൂടെ വഞ്ചിയിന്മേൽ പ്രവൎത്തിക്കുന്നതിനാലാണ് അതു പോകുന്നതു്. തോക്കുകൊണ്ടു വെടിവെച്ചവർ അതിന്റെ പിന്നിലേക്കുള്ള ഇടി (Recoil) അനുഭവിച്ചിരിക്കും. ഉണ്ട മുന്നോട്ടു പോകുമ്പോൾ തോക്ക് പിന്നോക്കം വരുന്നു. നല്ലപോലെ വഴുക്കലുള്ള സ്ഥലത്തു വെച്ച ഒരു സാധനം തള്ളിനീക്കുവാൻ ശ്രമിച്ചാൽ സാധനം മുന്നോട്ടു പോകുന്നതോടൊപ്പം നാം പിന്നോക്കവും പോകുന്നു. “ഓരോ പ്രവൎത്തനത്തിന്നും
തുല്യവും വിരുദ്ധവുമായ ഒരു പ്രതിപ്രവൎത്തനമുണ്ടു്“ എന്ന ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെയാണ് മേൽകൊടുത്ത ഉദാഹരണങ്ങൾ വിശദമാക്കുന്നതു്.*
അടുത്തതായി, കുറച്ചുകൂടി വിജ്ഞാനപ്രദമായ ഒരുദാഹരണമെടുക്കാം. നല്ലപോലെ മിനുസമുള്ളതും സമനിരപ്പായതുമായ റെയിൽപ്പാളങ്ങളിൽ തീരെ ഘൎഷണ
(Friction) മില്ലാത്ത ചക്രങ്ങളോടുകൂടിയ ഒരു വണ്ടി നില്ക്കുന്നു. അതിൽ അനേകം ഇഷ്ടികകൾ അടുക്കിവെച്ചിട്ടുണ്ടു്. വണ്ടിയിൽ നില്ക്കുന്ന ഒരാൾ ഒരിഷ്ടികയെടുത്തു് ഒരു വശത്തേക്കെറിയുന്നു. ഉടനെ വണ്ടി അയാളെയും കൊണ്ടു മറുവശത്തേക്കു ചലിക്കുവാൻ തുടങ്ങും. തീരെ ഘൎഷണമില്ലെന്നു വിചാരിക്കുകയാണെങ്കിൽ സ്ഥിരമായ വേഗതയോടുകൂടി വണ്ടി പോയ്ക്കൊണ്ടിരിക്കും. എറിയ<noinclude>
* "Every action has got an equal and opposite reaction"- Neuton's third law of Motion.</noinclude>
oo37q1qrooe11anxbyafck0xm4leq6g
താൾ:Nakshathrangalude Naattil 1965.pdf/31
106
81311
244574
244411
2026-07-09T05:50:35Z
Roopeshor6
12577
244574
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 31
|}</noinclude>പ്പെട്ട ഇഷ്ടിക താഴെവീണാലും അതു വണ്ടിയുടെ ചലനത്തെ ബാധിക്കുന്നതല്ലല്ലോ. ഒരു ഇഷ്ടികകൂടെ മുൻപിലത്ത വേഗത്തിൽ എറിഞ്ഞുവെങ്കിൽ വണ്ടിയുടെ വേഗത
ഇരട്ടിക്കുന്നതായിരിക്കും. ആദ്യത്തെ ഇഷ്ടിക ഇരട്ടിവേഗത്തിലാണ് എറിഞ്ഞിരുന്നതെങ്കിലും വണ്ടിക്ക് ഈ വേഗത സിദ്ധിക്കുമായിരുന്നു. ഓരോ ഇഷ്ടികയായി എറിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ വണ്ടിയുടെ വേഗത
ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരും. അവസാനമാകും തോറും ഇഷ്ടികകൾ കുറഞ്ഞു വരുന്നതിനാൽ വണ്ടിയുടെ ഭാരം കുറയുകയും വേഗത കൂടുതൽ വേഗത്തിൽ വൎദ്ധിച്ചുകൊണ്ടുവരികയും ചെയ്യും. ഓരോ ഇഷ്ടികയുടേയും ഭാരം, എറിയപ്പെടുന്ന വേഗത, വണ്ടിയുടെ ബാക്കിയുള്ള ഇഷ്ടികയും മനുഷ്യനുമുൾപ്പെടെയുള്ള ഭാരം, വണ്ടിയുടെ വേഗത എന്നീ രാശികൾ തമ്മിൽ വ്യക്തമായ ബന്ധമുണ്ടു്. ചലിക്കുന്ന ഒരു വസ്തുവിന്റെ ദ്രവ്യരാശിയും വേഗതയും തമ്മിലുള്ള ഗുണനഫലം അതിന്റെ 'ഗതിമാത്ര' (Momentum) എന്ന പേരിലറിയപ്പെടുന്നു. ഇഷ്ടികയുടെ ഭാരവും വേഗതയും ഗുണിച്ചു കിട്ടുന്ന രാശി, അതായതു് ഇഷ്ടികയുടെ ഗതിമാത്ര, വണ്ടിയുടെ ഭാരവും വേഗതയിലുള്ള വൎദ്ധനവും തമ്മിൽ ഗുണിച്ചുകിട്ടുന്ന രാശിക്ക്, അതായതു വണ്ടിയുടെ ഗതിമാത്രയിലുള്ള വൎദ്ധനവിനു തുല്യമായിരിക്കും. ഇഷ്ടികയുടെ ഭാരം w -വും വേഗത v -യും വണ്ടിയുടെ ഭാരം W-വും വേഗതവൎദ്ധനവു് V-യും ആണെങ്കിൽ:
<math display="block"> w \times v = W \times V\qquad ..........1 </math>
വണ്ടിക്കു വളരെയധികം ഭാരം കൂടുതലുള്ളതിനാൽ
അതിന്റെ വേഗതയ്ക്കു വരുന്ന വർദ്ധനവു് ഇഷ്ടികയുടെ വേഗതയെക്കാൾ കുറവായിരിക്കും. പക്ഷേ, വളരെയധികം ഇഷ്ടികകൾ എറിയുകയാണെങ്കിൽ വണ്ടിയുടെ വേഗത<noinclude></noinclude>
1ipl2jovaacap3g7l44dvmzgbvdlccq
താൾ:Nakshathrangalude Naattil 1965.pdf/32
106
81312
244573
244412
2026-07-09T05:44:40Z
Roopeshor6
12577
244573
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 32
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>തുടർച്ചയായി വൎദ്ധിപ്പിക്കുവാൻ സാധിക്കും. ഈ ഉദാഹരണത്തിൽനിന്നും താഴെപ്പറയുന്ന പ്രത്യേകതകൾ മനസ്സിലാക്കാവുന്നതാണ്:
# ഇഷ്ടികയുടെ വേഗത വൎദ്ധിക്കുംതോറും വണ്ടിയുടെ വേഗതയും വൎദ്ധിക്കുന്നു.
# എറിയപ്പെട്ട ഇഷ്ടികകളുടെ സംഖ്യ വൎദ്ധിക്കുംതോറും വണ്ടിയുടെ അന്തിമപ്രവേഗം വൎദ്ധിക്കുന്നു.
# വണ്ടിയുടെ ഒഴിഞ്ഞ ഭാരം കുറയുംതോറും അന്തിമപ്രവേഗം കൂടുന്നു.
# വണ്ടിയുടെ ചലനത്തിനു ചുറ്റുമുള്ള അന്തരീക്ഷത്തിന്റെ ആവശ്യമില്ല.
റോക്കററിന്റെ അടിസ്ഥാനതത്വവും ഇതുതന്നെയാണ്. വണ്ടിയുടെ സ്ഥാനത്തു റോക്കറ്റും ഇഷ്ടികയുടെ സ്ഥാനത്തു അതിലെ ഇന്ധനവും (കരിമരുന്നോ, പെട്രോളോ മറ്റെന്തെങ്കിലുമോ ആണെന്നു മാത്രം. 3-ാം ചിത്രം നോക്കുക. ഉരുണ്ടതും ഇന്ധനങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ളതുമായ ഒരു കുഴൽ, ഇന്ധനങ്ങൾ കത്തിക്കുവാനായി പ്രത്യേക വിധത്തിൽ സംവിധാനം ചെയ്തിട്ടുള്ള ഒരു ജ്വലനമുറി (Combustion chamber) ജ്വലനഫലമായുണ്ടാകുന്ന അത്യന്തം തപ്തവും മൎദ്ദിതവുമായ വാതകങ്ങളെ ഒരു ധാര(Jet)യെന്നോണം പുറത്തേക്കയയ്ക്കുവാനാവശ്യമായ ഒരു നാസാഗ്രം (Nozzle), റോക്കററിനെ നേർഗതിയിൽ സഞ്ചരിക്കുവാൻ സഹായിക്കുന്ന സ്ഥിരീകരണപാളികൾ (Stabilizing fins) ഇത്രയുമാണ് റോക്കററിന്റെ പ്രധാന ഭാഗങ്ങൾ. അതിവേഗത്തിൽ പുറത്തേക്കു വിടപ്പെടുന്ന തപ്തവാതകങ്ങളാണ് റോക്കററിനെ മുകളിലേക്കു തള്ളുന്നതു്. ഈ വാതകങ്ങളുടെ വേഗതയും കത്തിക്കപ്പെടുന്ന ഇന്ധനത്തിന്റെ തുകയും റോക്കററിന്റെ<noinclude></noinclude>
rtdhrezm91ry167trxk43oatuhopvej
താൾ:Nakshathrangalude Naattil 1965.pdf/34
106
81314
244572
244415
2026-07-09T05:42:59Z
Roopeshor6
12577
/* Validated */
244572
proofread-page
text/x-wiki
<noinclude><pagequality level="4" user="Roopeshor6" />{| style="width:100%;"
|-
| 34
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>വണ്ടിയുടെയും ഇഷ്ടികയുടെയും ഉദാഹരണം തന്നെ എടുക്കുക. വണ്ടിയുടെ ഒഴിഞ്ഞ ഭാരം 100 റാത്തലും മനുഷ്യന്റെ ഭാരം 150 റാത്തലുമാണ്. ഓരോ റാത്തൽ ഭാരമുള്ള 440 ഇഷ്ടികകളും അടുക്കിവെച്ചിരിക്കുന്നു. അപ്പോൾ ആകെത്തുക ഭാരം 690 റാത്തലാണു്. ഒരു ഇഷ്ടിക സെക്കണ്ടിൽ 100 അടി വേഗത്തിൽ എറിയുകയാണെങ്കിൽ വണ്ടിക്കു സിദ്ധിക്കുന്ന വേഗത താഴെ പറയുന്ന വിധത്തിൽ കണക്കാക്കാം:
വണ്ടിയുടെ ഭാരം X വണ്ടിയുടെ വേഗതവൎദ്ധനവ് =
ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത.
വണ്ടിയുടെ വേഗത വൎദ്ധനവു് =
ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത / വണ്ടിയുടെ ഭാരം
ഒരു ഇഷ്ടിക എറിഞ്ഞുകഴിഞ്ഞതിനാൽ വണ്ടിയുടെ ആകെ ഭാരം (690-1) = 689 റാത്തലാകുന്നുവല്ലോ. അതിനാൽ വണ്ടിയുടെ വേഗത വൎദ്ധനവു് = 1x100 / 689 അടി / സെൿ. രണ്ടാമതു് ഒരിഷ്ടിക കൂടി എറിയുകയാണെങ്കിൽ വണ്ടിയുടെ വേഗത പിന്നെയും 1x100 / (689-1) അടി / സെൿ. കൂടുന്നു. ഇപ്രകാരം 440 ഇഷ്ടികകളും എറിഞ്ഞുതീർക്കുകയാണെങ്കിൽ വണ്ടിയുടെ അന്തിമപ്രവേഗം:
V = (100/689 + 100/688 + 100/687 + ........ + 100/250 വരെ) അടി / സെൿ. ആകുന്നു. ഈ ശ്രേണിയുടെ ആകത്തുക 100 അടി / സെൿ. ആണു്. ഇഷ്ടികകളുടെ സംഖ്യ കുറവാണെങ്കിൽ അന്തിമപ്രവേഗവും കുറയുന്നു. വണ്ടിയുടെ അന്തിമപ്രവേഗം
ഇഷ്ടികയുടെ വേഗതയ്ക്കു തുല്യമായിത്തീരണമെങ്കിൽ, അതിന്റെ ഒഴിഞ്ഞ ഭാരത്തിന്റെ 1.73 ഭാരം ഇഷ്ടികകൾ<noinclude></noinclude>
6v9zjjr3xxw0vuvni65xoh9y9jfu3ej
244594
244572
2026-07-09T06:49:15Z
Roopeshor6
12577
244594
proofread-page
text/x-wiki
<noinclude><pagequality level="4" user="Roopeshor6" />{| style="width:100%;"
|-
| 34
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>വണ്ടിയുടെയും ഇഷ്ടികയുടെയും ഉദാഹരണം തന്നെ എടുക്കുക. വണ്ടിയുടെ ഒഴിഞ്ഞ ഭാരം 100 റാത്തലും മനുഷ്യന്റെ ഭാരം 150 റാത്തലുമാണ്. ഓരോ റാത്തൽ ഭാരമുള്ള 440 ഇഷ്ടികകളും അടുക്കിവെച്ചിരിക്കുന്നു. അപ്പോൾ ആകെത്തുക ഭാരം 690 റാത്തലാണു്. ഒരു ഇഷ്ടിക സെക്കണ്ടിൽ 100 അടി വേഗത്തിൽ എറിയുകയാണെങ്കിൽ വണ്ടിക്കു സിദ്ധിക്കുന്ന വേഗത താഴെ പറയുന്ന വിധത്തിൽ കണക്കാക്കാം:
വണ്ടിയുടെ ഭാരം X വണ്ടിയുടെ വേഗതവൎദ്ധനവ് =
ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത.
വണ്ടിയുടെ വേഗത വൎദ്ധനവു് =
ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത / വണ്ടിയുടെ ഭാരം
ഒരു ഇഷ്ടിക എറിഞ്ഞുകഴിഞ്ഞതിനാൽ വണ്ടിയുടെ ആകെ ഭാരം (690-1) = 689 റാത്തലാകുന്നുവല്ലോ. അതിനാൽ വണ്ടിയുടെ വേഗത വൎദ്ധനവു് = <math display="inline">\frac{1 \times 100}{689}</math> അടി / സെൿ. രണ്ടാമതു് ഒരിഷ്ടിക കൂടി എറിയുകയാണെങ്കിൽ വണ്ടിയുടെ വേഗത പിന്നെയും <math display="inline">\frac{1 \times 100}{689-1}</math> അടി / സെൿ. കൂടുന്നു. ഇപ്രകാരം 440 ഇഷ്ടികകളും എറിഞ്ഞുതീർക്കുകയാണെങ്കിൽ വണ്ടിയുടെ അന്തിമപ്രവേഗം:
<math display="inline">V = (\frac{100}{689} + \frac{100}{688} + \frac{100}{687} + ........ + \frac{100}{250} </math>വരെ<math>)</math> അടി / സെൿ. ആകുന്നു. ഈ ശ്രേണിയുടെ ആകത്തുക 100 അടി / സെൿ. ആണു്. ഇഷ്ടികകളുടെ സംഖ്യ കുറവാണെങ്കിൽ അന്തിമപ്രവേഗവും കുറയുന്നു. വണ്ടിയുടെ അന്തിമപ്രവേഗം
ഇഷ്ടികയുടെ വേഗതയ്ക്കു തുല്യമായിത്തീരണമെങ്കിൽ, അതിന്റെ ഒഴിഞ്ഞ ഭാരത്തിന്റെ 1.73 ഭാരം ഇഷ്ടികകൾ<noinclude></noinclude>
ipbmwn3xw3bkxk42xhde1psnmxpzzc6
244595
244594
2026-07-09T06:49:38Z
Roopeshor6
12577
244595
proofread-page
text/x-wiki
<noinclude><pagequality level="4" user="Roopeshor6" />{| style="width:100%;"
|-
| 34
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>വണ്ടിയുടെയും ഇഷ്ടികയുടെയും ഉദാഹരണം തന്നെ എടുക്കുക. വണ്ടിയുടെ ഒഴിഞ്ഞ ഭാരം 100 റാത്തലും മനുഷ്യന്റെ ഭാരം 150 റാത്തലുമാണ്. ഓരോ റാത്തൽ ഭാരമുള്ള 440 ഇഷ്ടികകളും അടുക്കിവെച്ചിരിക്കുന്നു. അപ്പോൾ ആകെത്തുക ഭാരം 690 റാത്തലാണു്. ഒരു ഇഷ്ടിക സെക്കണ്ടിൽ 100 അടി വേഗത്തിൽ എറിയുകയാണെങ്കിൽ വണ്ടിക്കു സിദ്ധിക്കുന്ന വേഗത താഴെ പറയുന്ന വിധത്തിൽ കണക്കാക്കാം:
വണ്ടിയുടെ ഭാരം X വണ്ടിയുടെ വേഗതവൎദ്ധനവ് =
ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത.
വണ്ടിയുടെ വേഗത വൎദ്ധനവു് =
ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത / വണ്ടിയുടെ ഭാരം
ഒരു ഇഷ്ടിക എറിഞ്ഞുകഴിഞ്ഞതിനാൽ വണ്ടിയുടെ ആകെ ഭാരം (690-1) = 689 റാത്തലാകുന്നുവല്ലോ. അതിനാൽ വണ്ടിയുടെ വേഗത വൎദ്ധനവു് = <math display="inline">\frac{1 \times 100}{689}</math> അടി / സെൿ. രണ്ടാമതു് ഒരിഷ്ടിക കൂടി എറിയുകയാണെങ്കിൽ വണ്ടിയുടെ വേഗത പിന്നെയും <math display="inline">\frac{1 \times 100}{689-1}</math> അടി / സെൿ. കൂടുന്നു. ഇപ്രകാരം 440 ഇഷ്ടികകളും എറിഞ്ഞുതീർക്കുകയാണെങ്കിൽ വണ്ടിയുടെ അന്തിമപ്രവേഗം:
<math display="inline">V = (\frac{100}{689} + \frac{100}{688} + \frac{100}{687} + ........ + \frac{100}{250} </math>വരെ<math>)</math> അടി / സെൿ. ആകുന്നു. ഈ ശ്രേണിയുടെ ആകത്തുക 100 അടി / സെൿ. ആണു്. ഇഷ്ടികകളുടെ സംഖ്യ കുറവാണെങ്കിൽ അന്തിമപ്രവേഗവും കുറയുന്നു. വണ്ടിയുടെ അന്തിമപ്രവേഗം
ഇഷ്ടികയുടെ വേഗതയ്ക്കു തുല്യമായിത്തീരണമെങ്കിൽ, അതിന്റെ ഒഴിഞ്ഞ ഭാരത്തിന്റെ 1.73 ഭാരം ഇഷ്ടികകൾ<noinclude></noinclude>
pdmvydk39kzdfn03d49l91vfks857pf
താൾ:Nakshathrangalude Naattil 1965.pdf/35
106
81315
244596
244416
2026-07-09T06:51:11Z
Roopeshor6
12577
244596
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 35
|}</noinclude>ഉണ്ടായിരിക്കണം. അതായതു് വണ്ടിയുടെ ഒഴിഞ്ഞഭാരവും നിറഞ്ഞ ഭാരവും തമ്മിലുള്ള അനുപാതം 1 : 2.73 ആയിരിക്കണമെന്നു്. ഈ അനുപാതത്തിന്നു് ദ്രവ്യരാശി ബന്ധം എന്നു പറയുന്നു (Mass Ratio). മുൻ പറഞ്ഞതെല്ലാം റോക്കററിനെ സംബന്ധിച്ചും ശരിയാണ്. റോക്കററിനു തപ്തവാതകങ്ങളുടെ വേഗത ലഭിക്കണമെങ്കിൽ അതിന്റെ ഭാരത്തിന്റെ 1.73 മടങ്ങ് ഇന്ധനം വേണം.
ഇതിലും കൂടുതൽ ഇന്ധനമുണ്ടെങ്കിൽ, അന്തിമപ്രവേഗം തപ്തവാതകങ്ങളുടേതിനേക്കാൾ കൂടിയിരിക്കും. അങ്ങനെ റോക്കററിന്റെ അന്തിമപ്രവേഗം വൎദ്ധിപ്പിക്കുവാൻ തപ്തവാതകങ്ങളുടെ പ്രവേഗവും ദ്രവ്യരാശിബന്ധവും കഴിയുന്നതും വൎദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.
തപ്തവാതകങ്ങളുടെ പ്രവേഗം ഇന്ധനത്തേയും അതു കത്തിക്കുന്ന സമ്പ്രദായത്തേയും ആശ്രയിച്ചിരിക്കും. റോക്കററുകളിൽ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ചില ഇന്ധനങ്ങളും അവയ്ക്കു ലഭിക്കാവുന്ന പരമാവധി
വേഗതകളും താഴത്തെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
{| class="wikitable"
|+ പട്ടിക 1
|-
! ഇന്ധനം !! തപ്തവാതകങ്ങളുടെ പ്രവേഗം (നാഴിക/മണി)
|-
| ഓക്സിജൻ + ഹൈഡ്രജൻ പെറോക്സൈഡ് || 4,450
|-
| കരിമരുന്നു് || 5,175
|-
| ഗൺ കോട്ടൺ || 7,245
|-
| ഓക്സിജൻ + ബെൻസീൻ || 9,990
|-
| ഓക്സിജൻ + മീഥേൻ || 10,440
|-
| ഓക്സിജൻ + അസിറ്റലിൻ || 10,980
|-
| ഓക്സിജൻ + ഹൈഡ്രജൻ || 11,700
|}<noinclude></noinclude>
kjeavlfac6bztjeiqku88h01jbrf0i0
താൾ:Nakshathrangalude Naattil 1965.pdf/36
106
81316
244597
244419
2026-07-09T07:17:03Z
Roopeshor6
12577
244597
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 36
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>പട്ടികയിൽ കൊടുത്തിരിക്കുന്നതു പരമാവധി പ്രവേഗങ്ങളാണ്. പ്രായോഗികമായി
5,000-6,000 നാഴിക/മണിക്കൂറിൽ കൂടുതൽ പ്രവേഗം ലഭിക്കുന്നതല്ല.
ചന്ദ്രനിലെത്തുവാനാകട്ടെ മണിക്കൂറിൽ 24,900 നാഴികയെങ്കിലും പ്രവേഗം വേണം. അതായതു തപ്തവാതകങ്ങളുടെ പ്രവേഗത്തിന്റെ നാലഞ്ചു മടങ്ങോളം. റോക്കററിന്റെ അന്തിമപ്രവേഗം തപ്തവാതകങ്ങളുടെ വേഗതയോടൊപ്പമെത്തിക്കുവാൻ തന്നെ, അതിന്റെ ഒഴിഞ്ഞ ഭാരത്തിന്റെ 1.73 മടങ്ങ് ഇന്ധനം വേണം. അതായതു്
ദ്രവ്യരാശിബന്ധം 2.73 ആയിരിക്കണമെന്ന്. അന്തിമ പ്രവേഗം രണ്ടു മടങ്ങാകണമെങ്കിൽ ദ്രവ്യരാശിബന്ധം 7.5 ഉം (2.73 x 2.73), മൂന്നു മടങ്ങാകണമെങ്കിൽ 20.3 ഉം നാലു മടങ്ങാകുവാൻ 55.2 ഉം ആകണം. അതായത്
ഇന്ധനത്തിന്റെ ഭാരം യഥാക്രമം ഒഴിഞ്ഞ റോക്കററിന്റെ 6.5, 19.3, 54.2 മടങ്ങുകൾ വീതമാകേണ്ടിയിരിക്കുന്നു. പക്ഷേ, ഈ ഇന്ധനമെല്ലാം ശേഖരിച്ചുവെയ്ക്കുവാനുള്ള
പാത്രങ്ങൾക്കും ഭാരമുണ്ടല്ലോ. നൂറു ടൺ എണ്ണ ശേഖരിച്ചുവെയ്ക്കുവാൻ ആവശ്യമായ ടാങ്കുകൾക്കും റോക്കറ്റിന്റെ മറ്റു ഭാഗങ്ങൾക്കും കൂടി ചുരുങ്ങിയത് 12-15 ടൺ ഭാരമെങ്കിലും ഉണ്ടായിരിക്കും. പരമാവധി ഒഴിഞ്ഞ റോക്കറ്റിന്റെ 6-8 മടങ്ങു ഭാരം ഇന്ധനം മാത്രമേ കൊണ്ടു പോകുവാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള ഒരു റോക്കററിന്റെ അന്തിമപ്രവേഗം തപ്തവാതകങ്ങളുടെ ഇരട്ടിയിലധികം, 10,000-12,000 നാഴിക/മണി, ആക്കുവാൻ പ്രയാസമാണു്. അതിനാൽ ഈ റോക്കറ്റിനു ചന്ദ്രനിലേക്കെത്തുവാൻ സാദ്ധ്യമല്ല. ഈ വിഷമത്തെ തരണം ചെയ്യുവാൻ ഒരു വിദ്യയുണ്ട്. ഓരോ പാത്രത്തിലെയും ഇന്ധനം തീരുമ്പോൾ അതു തള്ളിക്കളയുക. അപ്പോൾ<noinclude></noinclude>
2hdlwn1xx7f61loeffj4iymtd1becxc
താൾ:Nakshathrangalude Naattil 1965.pdf/37
106
81317
244598
244420
2026-07-09T07:17:24Z
Roopeshor6
12577
244598
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 37
|}</noinclude>ഒഴിഞ്ഞ ഭാരവും ക്രമത്തിൽ കുറഞ്ഞുവരുന്നു. ഈ തത്വത്തെ അടിസ്ഥാനമാക്കിയാണു വിവിധ ഘട്ടങ്ങളുള്ള റോക്കററുകൾ പ്രവർത്തിക്കുന്നതു്.
100 ടൺ ഭാരമുള്ള ഒരു റോക്കററിൽ 88 ടൺ ഇന്ധനമാണെന്നു കരുതുക. അതിനോടുകൂടി 6 ടൺ ഭാരമുള്ള മറെറാരു ചെറിയ റോക്കററ് ഘടിപ്പിച്ചിരിക്കുന്നു.
ഇതിൽ 5 ടൺ ഇന്ധനമാണ്. ആദ്യത്തെ റോക്കററിനെ അപേക്ഷിച്ചിടത്തോളം ഒഴിഞ്ഞ ഭാരം ഇപ്പോൾ 18 ടണ്ണാണു്. അതിനാൽ ദ്രവ്യരാശിബന്ധം 100/18, ഏകദേശം 5. 5, ആകുന്നു. രണ്ടാമത്തെ റോക്കററിന്റെ ദ്രവ്യരാശിബന്ധം 6.0 വും. വലിയ റോക്കററിനെ -ഇതിനെ പ്രഥമഘട്ട റോക്കററ് എന്നു പറയുന്നു- കത്തിച്ചു വിട്ടാൽ അതിലെ ഇന്ധനമെല്ലാം കത്തിത്തീരുമ്പോഴേക്കും പ്രവേഗം തപ്ത വാതകങ്ങളുടെ പ്രവേഗത്തിന്റെ ഏകദേശം ഇരട്ടിയായിത്തീരുന്നു. ഈ സമയത്തു രണ്ടാം ഘട്ട റോക്കറ്റിനെ വേർപെടുത്തി കത്തിക്കുക. അപ്പോൾ അതിന്റെ വേഗത പിന്നെയും കൂടുവാൻ തുടങ്ങും. ഈ വേഗതവൎദ്ധനയും ഏകദേശം തപ്തവാതകങ്ങളുടെ ഇരട്ടിയോളമായിരിക്കും. അവസാനം റോക്കറ്റിന്റെ പ്രവേഗം തപ്തവാതകങ്ങളുടെ 3.5 മടങ്ങോളമായിത്തീരുന്നു. തപ്തവാതകങ്ങളുടെ പ്രവേഗം 5,000 നാഴിക/ മണി ആണെങ്കിൽ റോക്കറ്റിന്റെ അന്തിമപ്രവേഗം മണിക്കൂറിൽ 17,500
നാഴികയായിരിക്കും. ഒരു ഘട്ടം കൂടിയുണ്ടെങ്കിൽ ചന്ദ്രനിലെത്തുവാൻ ആവശ്യമായപ്രവേഗം ലഭിക്കുന്നതാണു്. ഇപ്രകാരം പലഘട്ടങ്ങളുപയോഗിച്ചു് എത്രയും കൂടിയ വേഗത വേണമെങ്കിലും ലഭിക്കാം. പക്ഷേ, ഘട്ടങ്ങൾ കൂടുംതോറും പ്രഥമഘട്ട റോക്കററിന്റെ പൂൎണ്ണഭാരം എന്തെന്നില്ലാതെ വൎദ്ധിക്കുന്നതാണ്. 30-40 ടൺ ഭാര<noinclude></noinclude>
f0lyutntp0i5sbh0sayl25ycnbra39y
താൾ:Nakshathrangalude Naattil 1965.pdf/38
106
81318
244599
244421
2026-07-09T07:17:51Z
Roopeshor6
12577
244599
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 38
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>മുള്ള ഒരു റോക്കററിനെ ചന്ദ്രനിലേക്കയയ്ക്കുവാൻ 3,000 ടൺ ഇന്ധനം വേണം. ഇപ്പോഴും ഇത്രയും ഭീമങ്ങളായ റോക്കറ്റുകൾ സാങ്കേതികമായി സാദ്ധ്യമല്ല. ഭൂമിയെ പ്രദക്ഷിണം വെയ്ക്കുന്ന കൃത്രിമോപഗ്രഹങ്ങൾക്ക് 17,000- 18,000 നാഴിക / മണി വേഗതയേ വേണ്ടു. അങ്ങനെയുള്ള ഉപഗ്രഹങ്ങളാകട്ടെ ധാരാളമായിത്തീർന്നിട്ടുണ്ട്.<noinclude></noinclude>
2gqj9h05e4nx8y4pppwal0ntcq1r0q4
താൾ:Nakshathrangalude Naattil 1965.pdf/40
106
81320
244600
244424
2026-07-09T07:18:25Z
Roopeshor6
12577
244600
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 40
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>ണെങ്കിൽ 4-ാം ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ അത് പുറപ്പെട്ട സ്ഥലത്തുതന്നെ എത്തുന്നതാണു്. കുറേക്കൂടി വേഗത്തിൽ എറിയുകയാണെങ്കിൽ സഞ്ചാരപഥം 1-ൽ നിന്നും 2 ആകുന്നു. മണിക്കൂറിൽ 17,320 നാഴിക
വേഗതയോടുകൂടി എറിയുകയാണെങ്കിൽ സഞ്ചാരപഥം മൂന്നാമത്തേതായി
മാറുന്നു. അപ്പോൾ അതു ഭൂമിയെ തൊടുന്നതു കൂടിയില്ലാത്തതിനാൽ തുരങ്കമുണ്ടാക്കുന്ന ജാലവിദ്യയൊന്നും ആവശ്യമില്ല (വേണമെങ്കിൽത്തന്നെ
നമുക്കറിഞ്ഞു കൂടതാനും). വായുകൊണ്ടുള്ള പ്രതിരോധം നിസ്സാരമാണെന്നു വിചാരിക്കുകയാണെങ്കിൽ ആ പന്തു പിന്നീടു ഭൂമിയിലേക്ക് ഒരിക്കലും വീഴുകയില്ല. അപകേന്ദ്രബലവും ഗുരുത്വാകൎഷണബലവും സന്തുലിതമായിരിക്കുകയാൽ അതു ഭൂമിയുടെ ഒരു കൃത്രിമചന്ദ്രനായി മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, വായുവിന്റെ പ്രതിരോധം നിസ്സാരമല്ല. ഇത്ര വേഗത്തിൽ ചലിക്കുന്ന വസ്തുക്കൾ
വായുവിന്റെ ഘർഷണം കൊണ്ടു ക്ഷണനേരത്തിൽ ചുടുപിടിച്ചു കത്തിയെരിയുന്നതാണു്. ഇല്ലെങ്കിൽക്കൂടിയും പന്തിന്റെ വേഗത ക്രമത്തിൽ കുറയുകയും താഴോട്ടുവന്നു് അവസാനം ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. എന്നാൽ
100-200 നാഴിക ഉയരത്തിൽ വായുവിന്റെ സാന്ദ്രത അതിനിസ്സാരമാണ്. അവിടെ ഈ വേഗതയോടുകൂടി ഭൂമിക്കു സമാന്തരമായി എറിയപ്പെടുന്ന വസ്തുക്കൾ എന്നെന്നേക്കും ഉപഗ്രഹങ്ങളായി വൎത്തിക്കുന്നതാണ്. വാസ്തവത്തിൽ മുകളിലേക്കു പോകും തോറും ഭൂമിയുടെ ആകൎഷണശക്തി കുറഞ്ഞു വരുന്നതിനാൽ താഴത്തേക്കു വീഴാതിരിപ്പാൻ ആവശ്യമായ വേഗതയും കുറയുന്നു. രണ്ടാം പട്ടികയിൽ ഭൂമിയിൽനിന്നുള്ള ദൂരവും ഉപഗ്രഹത്തിനു ആവശ്യമായ ഏറ്റവും ചുരുങ്ങിയ വേഗതയും കൊടുത്തിരിക്കുന്നു:<noinclude></noinclude>
98eqwqd4ez7l96wjxdcst3z6tykq4yx
താൾ:Nakshathrangalude Naattil 1965.pdf/41
106
81321
244601
244425
2026-07-09T07:19:22Z
Roopeshor6
12577
244601
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
[[പ്രമാണം:Pic for page 41.png|Pic for page 41.png]]
ചന്ദ്രനിലെ ക്രേറ്ററുകൾ
By the Courtesy of the Mount Wilson Observator<noinclude></noinclude>
jstu7e5z7pj5p2q800zjq6375sv22ux
244602
244601
2026-07-09T07:19:50Z
Roopeshor6
12577
244602
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
[[പ്രമാണം:Pic for page 41.png|Pic for page 41.png]]
<small>ചന്ദ്രനിലെ ക്രേറ്ററുകൾ</small>
By the Courtesy of the Mount Wilson Observator<noinclude></noinclude>
83unp56ccdytkvoo0d1m29g5epoemdd
താൾ:Nakshathrangalude Naattil 1965.pdf/43
106
81323
244603
244427
2026-07-09T07:20:38Z
Roopeshor6
12577
244603
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>[[പ്രമാണം:Picture page 43.png|Picture page 43.png]]
വ്യാഴം
By the Courtesy of the Mount Wilson Observator<noinclude></noinclude>
rl0pkc9j06uy4hz8sqktnmkydobu2vf
താൾ:Nakshathrangalude Naattil 1965.pdf/45
106
81325
244604
244430
2026-07-09T07:21:11Z
Roopeshor6
12577
244604
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>[[പ്രമാണം:Pic for page 45.png|Pic for page 45.png]]
അൻഡ്രോമീഡ ഗാലക്സി
By the Courtesy of the Mount Wilson Observatory<noinclude></noinclude>
97o65xwhxplzxeipt7hl8uap9bmn1nr
താൾ:Nakshathrangalude Naattil 1965.pdf/47
106
81327
244605
244432
2026-07-09T07:28:20Z
Roopeshor6
12577
244605
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>[[പ്രമാണം:Nakshathrangalude Naattil 1965.pdf 47.jpg|ഒരു റോക്കറ്റ് അതിന്റെ വിക്ഷേപണഗോപുരത്തിനു സമീപം]]
<small>ഒരു റോക്കറ്റ് അതിന്റെ വിക്ഷേപണഗോപുരത്തിനു സമീപം</small><noinclude></noinclude>
0g5pbd1i3vzrkz4ezmypmjxt4jbbpr9
താൾ:Nakshathrangalude Naattil 1965.pdf/49
106
81329
244606
244435
2026-07-09T08:00:12Z
Roopeshor6
12577
244606
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>{| class="wikitable"
|+ പട്ടിക 2
|-
! ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള ദൂരം (നാഴിക) !! ഭൂമിയെ ചുറ്റുവാൻ വേണ്ട സമയം (മണിക്കൂർ) !! ആവശ്യമായ പ്രവേഗം (നാ/മണിക്കൂർ)
|-
| 0 || 1.40 || 17,820
|-
| 167 || 1.41 || 17,640
|-
| 350 || 1.50 ||17,600
|-
| 1075 || 2.01 ||15,824
|-
| 10,000 || 7.95 ||8,280
|-
| 22,300 || 24.00 ||5,760
|-
| 2,38,000 || 672,00 ||2,270
|}
<center>
[[പ്രമാണം:Pic 49 rocket launching.png|റോക്കറ്റ് വിക്ഷേപണം മൂന്നുഘട്ടങ്ങൾ]]
ചിത്രം 5
</center>
മനുഷ്യനിൎമ്മിതങ്ങളായ ഉപഗ്രഹങ്ങൾ ഇപ്രകാരമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. മൂന്നു ഘട്ടങ്ങളുള്ള ഒരു റോക്കററിന്റെ അവസാനഘട്ടത്തിൽ വിവിധോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൃത്രിമോപഗ്രഹം സ്ഥിതി ചെയ്യുന്നു. ഒന്നാംഘട്ട റോക്കററ് കത്തിത്തീരുമ്പോഴേക്കും<noinclude></noinclude>
d7o0d5yvn48ojuqipfg6ceps56bu6zc
താൾ:Nakshathrangalude Naattil 1965.pdf/50
106
81330
244608
243177
2026-07-09T08:18:32Z
Roopeshor6
12577
/* Validated */
244608
proofread-page
text/x-wiki
<noinclude><pagequality level="4" user="Roopeshor6" />{| style="width:100%;"
|-
| 52
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>റോക്കറ്റിന്റെ വേഗത ഏകദേശം 4,000 നാഴിക /മണിക്കൂർ ആയിത്തീരുന്നു. രണ്ടാം ഘട്ടത്തിന്റെ അവസാനത്തിൽ അത് 9,500 നാഴിക /മണിയും അവസാനഘട്ടത്തിൽ ഏകദേശം 18,000 നാഴിക/ മണിയും ആയിത്തീരുന്നു. ഇപ്രകാരം അയയ്ക്കപ്പെടുന്ന ഒരു കൃത്രിമചന്ദ്രന്റെ പ്രക്ഷേപപഥം (Trajectory) 5-ാം ചിത്രത്തിൽ കൊടുത്തിരിക്കുന്നു. വേഗത ആവശ്യത്തിലുമധികമാകുകയാണെങ്കിൽ പരിവർത്തനപഥം വൃത്താകാരത്തിൽ നിന്നും ആയതവൃത്തമായിത്തീരും. പക്ഷേ
പരിവർൎത്തനതലം എപ്പോഴും ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെയായിരിക്കണം.
അല്ലെങ്കിൽ അതു സ്ഥിരമായി വൎത്തിക്കുകയില്ല. ഭൂമിയുടെ ഉപരിതലത്തിൽ — നിരക്ഷരേഖയ്ക്ക് (Equator) സമീപം — എല്ലാ വസ്തുക്കളും മണിക്കൂറിൽ 1,000 നാഴിക
വേഗത്തിൽ കിഴക്കോട്ടു് സഞ്ചരിക്കുന്നുവല്ലോ. അതിനാൽ നേരെ കിഴക്കോട്ടു് ഒരു കൃത്രിമചന്ദ്രനെ അയയ്ക്കുവാൻ റോക്കറ്റിന്നു്, ഏകദേശം 17,000 നാഴിക/ മണി
വേഗതയേ വേണ്ടൂ. നേരേമറിച്ചു പടിഞ്ഞാറോട്ടു സഞ്ചരിക്കുന്ന ഒരു റോക്കറ്റിനാകട്ടെ മണിക്കൂറിൽ 19,000 ത്തോളം നാഴിക വേഗത വേണം.
ഭൂമിയിൽനിന്നുള്ള ദൂരം കൂടുംതോറും കൃത്രിമചന്ദ്രന്മാരുടെ വേഗത കുറയുകയും അവ ഭൂമിയെ ചുറ്റുവാനെടുക്കുന്ന സമയം കൂടുകയും ചെയ്യുന്നുവല്ലോ. 22,300 നാഴിക ദൂരെയായി ഭൂമിയുടെ നിരക്ഷതലത്തിൽ (Equatorial plane) സഞ്ചരിക്കുന്ന ഒരു ഉപഗ്രഹത്തിന്നു ഭൂമിയെ ഒരു പ്രാവശ്യം ചുറ്റുവാൻ കൃത്യം 24.0 മണിക്കൂർ വേണമെന്ന് 2-ാം പട്ടികയിൽനിന്നു കാണാം. അതിനാൽ കിഴക്കോട്ടാണു ന്നഞ്ചരിക്കുന്നതെങ്കിൽ നമുക്കത് ആകാശത്തിൽ ഒരു സ്ഥലത്തു സ്ഥിരമായി നില്ക്കുന്നതായി തോന്നും.<noinclude></noinclude>
hi132w9cebf1whfy1sambe9e5qsyftg
244609
244608
2026-07-09T08:19:49Z
Roopeshor6
12577
244609
proofread-page
text/x-wiki
<noinclude><pagequality level="4" user="Roopeshor6" />{| style="width:100%;"
|-
| 42
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>റോക്കറ്റിന്റെ വേഗത ഏകദേശം 4,000 നാഴിക /മണിക്കൂർ ആയിത്തീരുന്നു. രണ്ടാം ഘട്ടത്തിന്റെ അവസാനത്തിൽ അത് 9,500 നാഴിക /മണിയും അവസാനഘട്ടത്തിൽ ഏകദേശം 18,000 നാഴിക/ മണിയും ആയിത്തീരുന്നു. ഇപ്രകാരം അയയ്ക്കപ്പെടുന്ന ഒരു കൃത്രിമചന്ദ്രന്റെ പ്രക്ഷേപപഥം (Trajectory) 5-ാം ചിത്രത്തിൽ കൊടുത്തിരിക്കുന്നു. വേഗത ആവശ്യത്തിലുമധികമാകുകയാണെങ്കിൽ പരിവർത്തനപഥം വൃത്താകാരത്തിൽ നിന്നും ആയതവൃത്തമായിത്തീരും. പക്ഷേ
പരിവർൎത്തനതലം എപ്പോഴും ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെയായിരിക്കണം.
അല്ലെങ്കിൽ അതു സ്ഥിരമായി വൎത്തിക്കുകയില്ല. ഭൂമിയുടെ ഉപരിതലത്തിൽ — നിരക്ഷരേഖയ്ക്ക് (Equator) സമീപം — എല്ലാ വസ്തുക്കളും മണിക്കൂറിൽ 1,000 നാഴിക
വേഗത്തിൽ കിഴക്കോട്ടു് സഞ്ചരിക്കുന്നുവല്ലോ. അതിനാൽ നേരെ കിഴക്കോട്ടു് ഒരു കൃത്രിമചന്ദ്രനെ അയയ്ക്കുവാൻ റോക്കറ്റിന്നു്, ഏകദേശം 17,000 നാഴിക/ മണി
വേഗതയേ വേണ്ടൂ. നേരേമറിച്ചു പടിഞ്ഞാറോട്ടു സഞ്ചരിക്കുന്ന ഒരു റോക്കറ്റിനാകട്ടെ മണിക്കൂറിൽ 19,000 ത്തോളം നാഴിക വേഗത വേണം.
ഭൂമിയിൽനിന്നുള്ള ദൂരം കൂടുംതോറും കൃത്രിമചന്ദ്രന്മാരുടെ വേഗത കുറയുകയും അവ ഭൂമിയെ ചുറ്റുവാനെടുക്കുന്ന സമയം കൂടുകയും ചെയ്യുന്നുവല്ലോ. 22,300 നാഴിക ദൂരെയായി ഭൂമിയുടെ നിരക്ഷതലത്തിൽ (Equatorial plane) സഞ്ചരിക്കുന്ന ഒരു ഉപഗ്രഹത്തിന്നു ഭൂമിയെ ഒരു പ്രാവശ്യം ചുറ്റുവാൻ കൃത്യം 24.0 മണിക്കൂർ വേണമെന്ന് 2-ാം പട്ടികയിൽനിന്നു കാണാം. അതിനാൽ കിഴക്കോട്ടാണു ന്നഞ്ചരിക്കുന്നതെങ്കിൽ നമുക്കത് ആകാശത്തിൽ ഒരു സ്ഥലത്തു സ്ഥിരമായി നില്ക്കുന്നതായി തോന്നും.<noinclude></noinclude>
9yjz4g848qoowocxg4gjk4y3z5hs9d8
താൾ:Nakshathrangalude Naattil 1965.pdf/51
106
81331
244610
243178
2026-07-09T08:32:56Z
Roopeshor6
12577
/* Validated */
244610
proofread-page
text/x-wiki
<noinclude><pagequality level="4" user="Roopeshor6" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 43
|}</noinclude>ഭൂമിക്കു ചുറ്റും ഇപ്രകാരമുള്ള ഉപഗ്രഹങ്ങളെക്കൊണ്ടു് ഒരു വലയം ഉണ്ടാക്കുകയാണെങ്കിൽ, റേഡിയോ പ്രക്ഷേപണം, ടെലിവിഷൻ, കാലാവസ്ഥാനിണ്ണ഻യം മുതലായവയ്ക്കെല്ലാം വളരെ സഹായമായിത്തീരുന്നതാണു്. പക്ഷേ,
കൃത്രിമചന്ദ്രന്മാരുടെ പരിവത്ത഻നപഥങ്ങൾക്കും പരിവൎത്തനതലങ്ങൾക്കും കാലക്രമത്തിൽ വ്യത്യാസങ്ങൾ വരുന്നതായിരിക്കും. ഭൂമിയുടെ ഉപരിതലത്തിലുള്ള വ്യത്യാസങ്ങൾ (മലകൾ സമുദ്രങ്ങൾ മുതലായവ) കൊണ്ടും സൂൎയ്യചന്ദ്രന്മാരുടെയും മറ്റു ഗ്രഹങ്ങളുടെയും ആകർഷണത്താലുമാണു് ഇതു സംഭവിക്കുന്നതു്.
1957 ഒക്ടോബർ 4 നാണു് ആദ്യത്തെ കൃത്രിമോപഗ്രഹം അയയ്ക്കപ്പെട്ടതു്. റഷ്യക്കാർ അയച്ച അതിന്നു് 180 റാത്തൽ ഭാരമുണ്ടായിരുന്നു. 'സഹയാത്രികൻ' എന്നർത്ഥമുള്ള 'സ്പുട്നിൿ' എന്ന പേരിലാണു് അതറിയപ്പെടുന്നതു്. അതിനുശേഷം വലിയതും ചെറിയതും നായ്ക്കളെയും മറ്റു മൃഗങ്ങളെയും കയറ്റിയതുമായ അനേകം
കൃത്രിമോപഗ്രഹങ്ങൾ റഷ്യക്കാരാലും അമേരിക്കക്കാരാലും അയയ്ക്കപ്പെട്ടിട്ടുണ്ടു്. അവസാനം 1961 ഏപ്രിൽ 12-ാം൹ ഒരു മനുഷ്യനെത്തന്നെ കയറ്റിയ ആദ്യത്തെ
കൃത്രിമോപഗ്രഹം അയയ്ക്കപ്പെട്ടു. മനുഷ്യരെ കയറ്റിയ വാഹനങ്ങൾ ഭൂമിയിലേക്കു വീഴാതെ ചുറ്റുവാൻ മാത്രം കഴിവുള്ളവയായാൽ പോരാ, അപായംകൂടാതെ ഭൂമിയിൽ തിരിച്ചിറങ്ങുവാൻ കൂടി ശക്തങ്ങളായിരിക്കണം. മറ്റു പല കാൎയ്യങ്ങളും ഗൗനിക്കേണ്ടതുണ്ട്. അവയെപ്പറ്റി പിന്നീടൊരവസരത്തിൽ പ്രസ്താവിക്കുന്നതാണു്.
ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളിൽ ഗുരുത്വാകർഷണബലവും അപകേന്ദ്രബലവും തുല്യമാകയാൽ അവയുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന വസ്തുക്കൾ<noinclude></noinclude>
3iv2q1ngzj8afoccjj25yu4fhi08z4x
താൾ:Thudikkunna Thalukal.pdf/67
106
82356
244590
241982
2026-07-09T06:13:19Z
Mohammed Hashim M.M
13342
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244590
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>67
ചിലർ ആതു കപോലും ചെയ്തു. എന്റെ അഭിമാന
(0) പക്ഷെ എന്തുചെയ്യാനാണു്?
ത്തിനു വലിയ ക്ഷതം തട്ടി.
പകൽ
പിറ ദിവസം ഒരു ഞായറാഴ്ചയായിരുന്നു.
ഒരു പതിനൊന്നു മണിയായിക്കാണും. വീട്ടിലെ പൂമുഖ
ത്തിന്റെ ഇന്ന് ആ പൂമുഖം പൊളിച്ചു കളഞ്ഞു എൻറ
ഭവനം ഞാൻ പരിഷ്കരിച്ചിട്ടുണ്ട്. പടിഞ്ഞാറുഭാഗത്തു
തെക്കെ മുററത്തേയ്ക്കിറങ്ങുവാനുള്ള വാതിലിന്റെ പടിയിൽ
വിദൂരമായ ആകാശത്തേയും അതിൽ സ്വച്ഛന്ദം വിഹരിക്കു
വെള്ളിമേഘങ്ങളേയും ഇളങ്കാറ്റിൽ ഇല ഇളകിക്കൊ
ണ്ടിരിക്കുന്ന പച്ച മരപ്പടർപ്പുകളേയും അലക്ഷ്യമായും അല
സമായും അങ്ങനെ ഉറ്റുനോക്കിക്കൊണ്ടു ചിന്താമഗ്നനായി
ഇരിക്കുമ്പോൾ പെട്ടെന്നു എന്റെ ഹൃദയാന്തരാളത്തിൽ
അജ്ഞാതമായ ഒരു വൈദ്യുതപ്രവാഹമുണ്ടായി.
നടന്ന സംഭവമെല്ലാം ഒരു പദ്യമായി എഴുതണ
മെന്നും ഒരു തോന്നൽ, അതിനു മുൻപൊരിക്കലും, മധുര
മായി പദ്യങ്ങൾ (കഥനം) ചൊല്ലുമെന്നല്ലാതെ,
പദ്യം സ്വന്തമായി എഴുതണമെന്നും എനിക്കു തോന്നി
യിട്ടില്ല. ഉടൻ തന്നെ ഒരു കടലാസ്സും പെൻസിലും
ഞാൻ എഴുതാൻ തുടങ്ങി. ഞാൻ എന്തൊ
ഒരൊന്നര മണിക്കൂർ അങ്ങനെ എഴുതി
ക്കാണും. തലേന്നാൾ നടന്ന സംഭവപരമ്പരകളെല്ലാം പദ്യ
രൂപത്തിൽ അങ്ങനെ ജന്മമെടുത്തു. ഞാൻ വായിച്ചു നോക്കി.
ഞാൻ അതും കൊണ്ടു ഓടി. ഒരു
ക്കെയോ എഴുതി.
അവാച്യമായ ഒരാനന്ദം.
ഫാലാംഗ് അകലെ ഒരു ബ്രാഹ്മണകുടുംബം ഒരു ഹോട്ടൽ
നടത്തുന്നുണ്ട്. ഹോട്ടൽ ഉടമസ്ഥൻ മകൻ ശ്രീ. എൻ.
രാമയ്യർ എന്റെ സതീർത്ഥ്യനാണ്: സഖാവാണ്. ഒരു
ഭ്രാന്തനെപ്പോലെ ഞാനങ്ങോട്ടിരിച്ചു പാഞ്ഞുചെന്നു. സതീ
്യനെ വിളിച്ചുകൊണ്ട് ഒരു ഒഴിഞ്ഞ മൂലയിൽ പോയി
എന്റെ പദ്യം മുഴുവൻ വായിച്ചു കേൾപ്പിച്ചു. ഒരു നൂറോ<noinclude></noinclude>
5bodthbgil2p0594bssnpamv4jgsh1v
244607
244590
2026-07-09T08:08:47Z
Mohammed Hashim M.M
13342
244607
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>
ചിലർ ആതു കപോലും ചെയ്തു. എന്റെ അഭിമാനപക്ഷെ എന്തുചെയ്യാനാണു്?
ത്തിനു വലിയ ക്ഷതം തട്ടി.
പകൽ
പിറ ദിവസം ഒരു ഞായറാഴ്ചയായിരുന്നു.
ഒരു പതിനൊന്നു മണിയായിക്കാണും. വീട്ടിലെ പൂമുഖ
ത്തിന്റെ ഇന്ന് ആ പൂമുഖം പൊളിച്ചു കളഞ്ഞു എൻറ
ഭവനം ഞാൻ പരിഷ്കരിച്ചിട്ടുണ്ട്. പടിഞ്ഞാറുഭാഗത്തു
തെക്കെ മുററത്തേയ്ക്കിറങ്ങുവാനുള്ള വാതിലിന്റെ പടിയിൽ
വിദൂരമായ ആകാശത്തേയും അതിൽ സ്വച്ഛന്ദം വിഹരിക്കു
വെള്ളിമേഘങ്ങളേയും ഇളങ്കാറ്റിൽ ഇല ഇളകിക്കൊ
ണ്ടിരിക്കുന്ന പച്ച മരപ്പടർപ്പുകളേയും അലക്ഷ്യമായും അല
സമായും അങ്ങനെ ഉറ്റുനോക്കിക്കൊണ്ടു ചിന്താമഗ്നനായി
ഇരിക്കുമ്പോൾ പെട്ടെന്നു എന്റെ ഹൃദയാന്തരാളത്തിൽ
അജ്ഞാതമായ ഒരു വൈദ്യുതപ്രവാഹമുണ്ടായി.
നടന്ന സംഭവമെല്ലാം ഒരു പദ്യമായി എഴുതണ
മെന്നും ഒരു തോന്നൽ, അതിനു മുൻപൊരിക്കലും, മധുര
മായി പദ്യങ്ങൾ (കഥനം) ചൊല്ലുമെന്നല്ലാതെ,
പദ്യം സ്വന്തമായി എഴുതണമെന്നും എനിക്കു തോന്നി
യിട്ടില്ല. ഉടൻ തന്നെ ഒരു കടലാസ്സും പെൻസിലും
ഞാൻ എഴുതാൻ തുടങ്ങി. ഞാൻ എന്തൊ
ഒരൊന്നര മണിക്കൂർ അങ്ങനെ എഴുതി
ക്കാണും. തലേന്നാൾ നടന്ന സംഭവപരമ്പരകളെല്ലാം പദ്യ
രൂപത്തിൽ അങ്ങനെ ജന്മമെടുത്തു. ഞാൻ വായിച്ചു നോക്കി.
ഞാൻ അതും കൊണ്ടു ഓടി. ഒരു
ക്കെയോ എഴുതി.
അവാച്യമായ ഒരാനന്ദം.
ഫാലാംഗ് അകലെ ഒരു ബ്രാഹ്മണകുടുംബം ഒരു ഹോട്ടൽ
നടത്തുന്നുണ്ട്. ഹോട്ടൽ ഉടമസ്ഥൻ മകൻ ശ്രീ. എൻ.
രാമയ്യർ എന്റെ സതീർത്ഥ്യനാണ്: സഖാവാണ്. ഒരു
ഭ്രാന്തനെപ്പോലെ ഞാനങ്ങോട്ടിരിച്ചു പാഞ്ഞുചെന്നു. സതീ
്യനെ വിളിച്ചുകൊണ്ട് ഒരു ഒഴിഞ്ഞ മൂലയിൽ പോയി
എന്റെ പദ്യം മുഴുവൻ വായിച്ചു കേൾപ്പിച്ചു. ഒരു നൂറോ<noinclude></noinclude>
i1o5aw6quyfcxe2ihow2gk4jwvp1uae
താൾ:Thudikkunna Thalukal.pdf/68
106
82359
244591
241986
2026-07-09T06:13:55Z
Mohammed Hashim M.M
13342
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244591
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>68
നൂറമ്പതോ വരികൾ കാണുമെന്നു തോന്നുന്നു.
സുഹൃത്തു
ആ പദ്യം വളരെ കേമമായിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.
എനിക്കു സംതൃപ്തിയായി. അവിടെ നിന്നോടി മറെറാരു
കൂട്ടുകാരൻ വിട്ടിൽ ചെന്നു. അയാളേയും അത് വായിച്ചു
കേൾപ്പിച്ചു. ''ഭേഷായിട്ടുണ്ട്'' മതി; ആനന്ദത്താൽ മതി
ഞാൻ ഓരോ കളിത്തോഴൻറയും ഭവനത്തിൽ
എന്റെ പദ്യവുമായി കയറിയിറങ്ങി. എല്ലാവരും നല്ല
അഭിപ്രായം പറകയാൽ ഞാൻ കൃതാർത്ഥനായി. ആ പദ്യ
മാകട്ടെ, അതിനുശേഷം അഞ്ചെട്ടു കൊല്ലക്കാലം തുടർച്ച
യായി എഴുതിയിട്ടുള്ള പരസഹസ്രം പദ്യങ്ങളിൽ ഒരൊറ
വരിയാകട്ടെ ഇന്നെന്റെ കൈവശമില്ല; ഭൂരിഭാഗവും എ
അങ്ങിനെ നശിച്ചുവെന്നു ഞാൻ
വഴിയെ വിവരിക്കാം. ആ ആദ്യത്തെ കവിതയിലെ നാലു
വരികൾ എനിക്കിന്നോർമ്മയുള്ളതു ഇവിടെ കുറിച്ചുകൊ
തൃക്കൺ പുര'മെന്നു പേരുള്ള ാരമ്പലം
ബാലകൃഷ്ണൻ തന്റെ വാസദേശം
“കുറിച്ചക്കാല'യാം വീടിന്റെ മുമ്പിലെ
കുറ്റിക്കാടുള്ള കളിപ്രദേശം.
അതി
ഇങ്ങിനെയാണു പ്രസ്തുത പദ്യം ആരംഭിക്കുന്നത്.
നെത്തുടന്നു അടുത്ത ദിവസങ്ങളിൽ ഏതാനും ശ്ലോകങ്ങൾ
എഴുതുകയുണ്ടായി.
'മാറളത്തിന്റെ കിഴക്കുഭാഗ
ത്തൊരാലു നിൽപ്പുണ്ട തിനപ്പുറത്തു
U
ഈ വരികൾ മറേറതോ അജ്ഞാതകവിയുടേതാണ
ന്നു ചിലർ എന്നോടു പറയുകയുണ്ടായി. അതു മുൻപാ
ം ചൊല്ലിക്കേട്ടോ, പഠിച്ചോ, എന്റെ ഹൃദയത്തിൽ ലയി<noinclude></noinclude>
oi35nex348iyj91c4ker3ntcv1jzoon
താൾ:Thudikkunna Thalukal.pdf/69
106
82361
244592
241988
2026-07-09T06:14:22Z
Mohammed Hashim M.M
13342
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244592
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>69
കിടന്നതാകാം. പക്ഷെ അപഹരണമല്ല. അന്നു അപ
ഹരണബോധം തന്നെയില്ലല്ലൊ.
വിശാലമായുള്ള കളിസ്ഥലങ്ങൾ
നിറഞ്ഞിരിക്കുന്നൊരു ഭൂപ്രദേശം
അതിനടുത്തുള്ള കുളത്തിനല്ലോ
'മാങ്കുളം' എന്നിക്ക് സുപ്രസിദ്ധം
ഗോസായിമാർ തന്നുടെ ചാവടിക്കും
'കോശേരി' എന്നുള്ളാരു മാളികയും
ണിച്ചൊന്നതായുള്ള കളിസ്ഥലങ്ങൾ
* അറിയാം കട്ടൻറടുത്തുതന്നെ
പൂക്കോട്ടു വാഴുന്നൊരു 'വിക്രമൻ' 'ഹാ'
പാത്താച്ചിയാം രാമനുമുണ്ടലു
'ശോക്രാ'യുമാ 'ഭാര' 'രമ്പി'യും ഹാ
ആലിൻ താരവിയാം തിരുപ്പാ
ടെന്നുള്ള താം കൂട്ടരുമൊത്തുകൂടി
മുറയ്ക്കു മാസം കളിച്ചിടുമ്പോ
ഉറക്കമുണരുക വേണ്ട ചൊല്ലാം.
ഇങ്ങനെ മലവെള്ളം പോലെ ഒഴുകിപ്പരക്കുന്ന അസംഖ്യം
ശ്ലോകങ്ങളും ദ്രാവിഡപദ്യങ്ങളും അക്കാലത്തു ഞാൻ എഴു
തിത്തള്ളിയിട്ടുണ്ടു്. മേൽ പ്രസ്താവിച്ച പദ്യത്തിനു ഒരു
ലഘുവ്യാഖ്യാനം വേണ്ടിയിരിക്കുന്നു. എന്റെ ഭവനത്തിനു
മുമ്പിൽ വളരെ വിസ്താരമുള്ള ഒരു കുളമുണ്ട്.
കിഴക്കു ഭാഗത്തും
*
അതിൻറ
തെക്കുകിഴക്കേ മൂലയിലുമുള്ള മണൽപ്പര
രക്തപുഷ്പങ്ങളിലെ മാവിൻ ചുവട്ടിൽ' എന്ന കവിത നോക്കുക.<noinclude></noinclude>
nunewx6l565ldlfjw3ekpmynrihnev7
താൾ:Thudikkunna Thalukal.pdf/70
106
82365
244593
241992
2026-07-09T06:14:45Z
Mohammed Hashim M.M
13342
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244593
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>H
70
പ്പിലാണ് നിത്യവും ഞങ്ങൾ കളിക്കാൻ കൂടുക പതിവ്.
'മാങ്കുളം' എന്നാണ് കുളത്തിന്റെ പേർ.
'
വടക്കു പടിഞ്ഞാറെ മൂലയിൽ ഒരു ഹാൾ' ഇപ്പോഴും സ്ഥിതി
ചെയ്യുന്നു. ആരും താമസമില്ല. * പണ്ടു കാലങ്ങളിൽ
ഭിക്ഷാംദേഹികളായി ഇടപ്പള്ളിയിൽ വന്നെത്തുന്ന ഗോസാ
യിമാർ കൊട്ടാരത്തിൽ നിന്നും അരി, നെയ്യ്, കറിക്കോപ്പു
കൾ മുതലായവ സൗജന്യമായി കൊടുക്കുക പതിവുണ്ട്.
അവർ താമസിക്കുവാനായി ഇടപ്പള്ളി രാജാവ് നിമ്മിച്ചി
ട്ടുള്ളതാണ് പ്രസ്തുത ഹാൾ. 'ഗോസായിക്കാവടി' എന്നാ
അതിനെ വിളിച്ചുവരുന്നത്. 'കോശേരിമാളിക, സമസ്ത
കേരള സാഹിത്യപരിഷത്തിന്റെ ജനയിതാവും പണ്ഡിതാ
ഗ്രേസരനുമായിരുന്ന മഹാമഹിമശ്രീ ഇടപ്പള്ളി : കൃഷ്ണ
രാജാ തിരുമനസ്സുകൊണ്ട് താമസിക്കുന്ന ഒരു മനോഹര
ഹസ്യമാണ്. എന്റെ കൗമാരകാലം ആ ഹ്യാന്തര
ത്തിലെ നിറം പിടിച്ച സൗജന്യധാരയിൽ കോൾമയിർക്കൊ
ണ്ടിരുന്നു. അതിനെക്കുറിച്ചു വഴിയേ പ്രസ്താവിച്ചുകൊള്ളാം.
'കോശേരിമാളിക' എന്നു നാട്ടിൽ ചിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ള
പ്രസ്തുത ഹമ്മ്യത്തിനു പിൽക്കാലങ്ങളിൽ, കൃഷ്ണരാജാ തിരു
മനസ്സിലേയ്ക്കു മൂപ്പു കിട്ടിയതിനോടുകൂടി, പരിഷ്ക്കാരം പോരാ
ഞ്ഞിട്ടായിരിക്കാം, 'കേസരി പാലസ്, എന്ന നവീനനാമ
ധേയം സ്വീകരിക്കേണ്ടിവന്നു. സംസ്കൃതത്തിലും ഇംഗ്ലീഷി
ലും ഉള്ള ഓരോ പദം അങ്ങനെ കൂട്ടിച്ചേർത്തിട്ടുള്ള ആ ഭവന
നാമധേയത്തിൻറ വൈലക്ഷണ്യം ശ്രവണമാത്രയിൽത്ത
ന്നെ അനുഭവപ്പെടുന്നതാണല്ലൊ. പുതിയ പരിഷ്കാരത്തി
കലാബോധം കൊച്ചമ്മുവിൻറെ വീട്ട് മാങ്കുള
ത്തിന്റെ തെക്കു വശത്താണ്. 'കുഞ്ഞിയാം കുട്ടൻ കുഞ്ഞി
ൻ
ഇപ്പോൾ പ്രവൃത്തിക്കച്ചേരിയും സഹകരണസംഘവും ഈ കെട്ടി
ടത്തിലാണ്.
അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല.<noinclude></noinclude>
m7l41fl6rjybh0bg5kow2wzmtvbr0r4
താൾ:ഗാന്ധിസം.pdf/36
106
84237
244570
2026-07-08T16:01:03Z
Sreejithk2000
57
പുതിയ താൾ
244570
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|28}}
ലെ അതിപ്രധാനമായ തത്വം അനാസക്തിയാണെന്നാണ് അദ്ദേഹത്തിന്റെ മതം. പ്രാത്ഥനാവേളകളിൽ ഗീതയിലെ പദങ്ങൾ ദിവസേന ഗാന്ധിജി പാരായണം ചെയ്യും. പ്രത്യേകിച്ചും രണ്ടാമദ്ധ്യായത്തിൽ 'സ്ഥിതപ്രഞ്ജന്റെ ലക്ഷണം വിവരിക്കുന്നഭാഗം അദ്ദേഹത്തിന് അത്യന്തം പ്രിയതരമാണു്. ഭഗവൽ ഗീതയോളം പൂൎണ്ണമായ ആത്മീയ ഗ്രന്ഥം ഗാന്ധിജി കണ്ടിട്ടില്ല . തുളസീദാസരാമായണമാണ് മഹാത്മജി ഇഷ്ടപ്പെടുന്ന മറ്റൊരു ഗ്രന്ഥം. കുട്ടിക്കാലം മുതൽക്കു തന്നെ അതിലെ ഗീതങ്ങൾ കേൾക്കുന്നതിൽ അദ്ദേഹത്തിന് എന്തോ പ്രത്യേകമായ സുഖാനുഭവം ഉണ്ടായിരുന്നു. അതിൽ പറയുന്ന 'സീതയെ ഒന്നു കാണാൻ ഗാന്ധിജി കൊതിച്ചിട്ടുണ്ടത്രേ. എന്നിരുന്നാലും എല്ലാവരം ഗുരുവായി സ്വീകരിക്കാവുന്ന ഗ്രന്ഥം ഗീതയാണെന്നു പറഞ്ഞ് അദ്ദേഹത്തിനെന്ന പോലെ സകലൎക്കും അത് രത്നഭണ്ഡാരമാകട്ടേയെന്നും, ജീവിതപന്ഥാവിൽ സകലൎക്കും ഗീത വഴികാട്ടിയും സ്നേഹിതനുമാകട്ടേയെന്നും, സകലരുടെയും മാൎഗ്ഗങ്ങളിൽ പ്രകാശവും പ്രവർത്തികൾക്കു മാന്യതയും നൽകാൻ ഗീത ഉപകരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചിട്ടുണ്ടു്.
{{text-indent|2em|പുതിയനിയമത്തിലെ ഗിരി പ്രസംഗത്തിനു ഗീതയോളം പ്രാധാന്യം ഗാന്ധിജി നൽകുന്നു. പഴയ നിയമം അദ്ദേഹത്തിനത്ര പിടിച്ചില്ല. എന്നാൽ പുതിയനിയമം (ബൈബിൾ) അദ്ദേഹം പഠിച്ചു. ഗിരിപ്രസംഗത്തിൽ വിസ്തരിക്കുന്നതു തന്നെ ഗീതയിൽ ശാസ്ത്രീയമാക്കിയിട്ടുണ്ട്. ഗിരിപ്രസംഗം ശാസ്ത്രീയമല്ലെങ്കിലും സ്നേഹനിയമം അതിൽ സർവത്ര വിളങ്ങുന്നു. ത്യാഗത്തേപ്പറ്റി ആ പ്രസംഗം ഭംഗിയായി ഉപന്യസിക്കുന്നുണ്ട്. തുടൎന്ന് ഗാസിജി പറയുന്നു. "കൊറാനും, ബൈബിളും സെൻഡ് അവെസ്കയും ഗ്രന്ഥസാഹിബും എന്നു വേണ്ട ലോകത്തിലെ}}<noinclude></noinclude>
gi5l5mdl5ds92igv9mmu91ys007s485
താൾ:ഗാന്ധിസം.pdf/37
106
84238
244571
2026-07-09T04:08:00Z
Sreejithk2000
57
പുതിയ താൾ
244571
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|29}}
ഏതു നല്ല മതഗ്രന്ഥവും ഈശ്വരദത്തമാണെന്നു ഞാൻ വിശ്വസിക്കുന്നു,,. എന്നിരുന്നാലും ഒരു മുസ്ലിം സ്നേഹിതനോടായി ഗാന്ധിജി തുറന്നു പറഞ്ഞതു്" കൊറാനും ബൈബിളും മറ്റു ഗ്രന്ഥങ്ങളും കൃഷ്ണന്റെ ഗീത പോലെയോ തുളസിദാസന്റെ രാമായണം പോലെയോ എന്നെ ഇളക്കുന്നില്ല എന്നു തുറന്നു സമ്മതിച്ചു കൊള്ളട്ടെ” എന്നാണ്. ഗിരിപ്രസംഗത്തിൽ പോലും ദർശിക്കാത്ത ശാന്തി ഗീതയും ഉപനിഷത്തുകളും അദ്ദേഹത്തിനു പ്രദാനം ചെയ്യുന്നുണ്ടെന്നു കൂടിപറയാനുണ്ടു്.
{{text-indent|2em|ഭഗവൽഗീതയും കൊറാനും ബൈബിളും ഗാന്ധിജി സമാസമീപത്തു വച്ചിരിക്കും. ഈ ഗ്രന്ഥങ്ങൾ ഒന്നു പോലെ വായിക്കുമെന്നു തന്നെയല്ല നൗഖാലിയിൽ വച്ചുരാമറഹിം, കരിം എന്നു ഹിന്ദു മുസ്ലീം പദങ്ങൾ സന്ധിചെയ്തു ജപിക്കപോലും ചെയ്ത നാം അറിഞ്ഞിട്ടുല്ലോ. ഗാന്ധിജിയേപ്പോലെ സഹിഷ്ണുതയുള്ള ഒരു പ്രവാചകൻ (ആ പദം ഗാന്ധിജി തന്നെ എതിർക്കുമായിരിക്കും) ഇന്നുവരെ ഭൂജാതം ചെയ്തിട്ടില്ല. മതാദ്ധ്യക്ഷന്മാർ പ്രായേണ തത്വങ്ങളോടൊപ്പം ആചാരപദ്ധതിയും നിൎമ്മിക്കുകയും ആചാരാനുഷ്ഠാനമില്ലാത്തയാൾ മതദ്രോഹിയാണെന്നു കരുതുകയും ചെയ്കയാണു പതിവു്. എന്നാൽ ഗാന്ധിജി തത്വത്തിനു മാത്രം പ്രാമാണ്യം നൽകുന്നു. തത്വം നിത്യവും ആചാരം സദാ മാറിവരുന്നതും മാറി വരേണ്ടതുമാണല്ലൊ. ആചാരം നിർബന്ധമില്ലാത്തതായിരിക്കാം സഹിഷ്ണുതയ്ക്കു കാരണം. രഹസ്യ ജീവിതത്തിൽ ഗാന്ധിജി ക്രിസ്തുനാണെന്നും, കാക്കാനും ബൈബിളും കൊണ്ടുനടക്കുന്നത് ഒരുരാഷ്ട്രീയ തന്ത്രമാണെന്നും മറ്റും പരാതികളും ഉണ്ടായിട്ടുണ്ട്. പക്ഷേ അവ ചുരുക്കവും താൽക്കാലികവും മാത്രമായിരുന്നു. മതഗ്രന്ഥങ്ങളോടു മഹാമജിക്കുള്ള മനോഭാവം സകലർക്കും അനുകരണീയമത്രേ. അദ്ദേഹം മതഗ്രന്ഥം ഒന്നും എഴുതിയിട്ടില്ല. എ}}<noinclude></noinclude>
d8psqquhsxrf91t6js94qt62m872pv8