വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.10 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Pellisum Melisandayum (Changampuzha).pdf/12 106 82034 244918 241635 2026-07-12T14:52:32Z HiranyaSarang 13432 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244918 proofread-page text/x-wiki <noinclude><pagequality level="3" user="HiranyaSarang" /></noinclude>പെല്ലീസും മെലിസാന്ദയും കൗതുകമുള്ള ഒന്നാണെന്നു തോന്നുന്നു, ആ ചൂഡാമണി ആ ട്ടെ, വളരെ നാളായോ നീ ഒളിച്ചോടിപ്പോന്നിട്ടു മെലിസാന്ദ ഉവ്വുവ്വ്........നിങ്ങൾ ആരാ? ഗോളാഡ് ഞാൻ ഗോളാഡ് രാജകുമാരനാണ് അലെമോൺഡേ യിലെ രാജാവായ ആർകേലിന്റെ മകന്റെ മകൻ. മെലിസാന്ദ ഓഹോ!.... നിങ്ങളുടെ മുടി നരച്ചിരിക്കുന്നല്ലോ..... ഗോളാഡ് ഉവ്വ്....ഏതാനും ചില രോമങ്ങൾ... ഈ ചെന്നിയോടു ചേർന്ന് മെലിസാന്ദ നിങ്ങളുടെ താടിക്കുമുണ്ടു് നാ....നിങ്ങൾ എന്തിനാ ഇ ങ്ങനെ വല്ലാത്ത ഒരു മട്ടിൽ എന്റെ നേരെ നോക്കുന്നത് ? ഗോളാഡ് ഞാൻ നോക്കുന്നതു നിന്റെ കണ്ണുകളിലേയ്ക്കാ നീ ഒരിക്കലും നിന്റെ കണ്ണുകൾ അടയ്ക്കാറില്ലേ? മെലിസാന്ദ ഉവ്വുവ്വ്.... രാത്രിയിൽ ഞാനവയെ അടയ്ക്കാറുണ്ട് ഗോളാഡ് നീ വല്ലാതെ അത്ഭുതപ്പെട്ട മട്ടിലിങ്ങനെ നിൽക്കുന്നതെന്ത്? മെലിസാന്ദ നിങ്ങൾ ഒരു രാക്ഷസനാണോ? ഗോളാഡ് മറ്റുള്ള മനുഷ്യരേപ്പോലെ ഒരു മനുഷ്യനാണ് ഞാൻ.. 7<noinclude></noinclude> a5hfzj8adti8w7b80uun31z9k7z9ctc താൾ:Pellisum Melisandayum (Changampuzha).pdf/121 106 82168 244941 244204 2026-07-13T11:30:28Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244941 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>പെല്ലീസും മെലിസാന്ദയും ....ഹാ, ദൈവമേ!....ഹാ, ദൈവമേ!..... എനിക്കൊന്നും തന്നെ അറിഞ്ഞുകൂടാ. വരൂ, കുഞ്ഞ് ഇവിടെ ഈ മുറിയിൽ കഴിച്ചുകൂട്ടാൻ പാടില്ല....അവളുടെ സ്ഥാനത്ത് ഇനിയിപ്പോൾ ജീവിക്കേണ്ടതു് ആ കുഞ്ഞാണു്.... പാവപ്പെട്ട ഒരു കൊച്ചുകുഞ്ഞു്.... ഇനിയത്തേതു് അവളുടെ മുറയാണ്............ [നിശ്ശബ്ദതയിൽ നിഷ്ക്രമിക്കുന്നു]<noinclude></noinclude> t3fx1u23lndakvpzmjx1hkh0h1821ra താൾ:1941-pathramimamsa.pdf/52 106 84065 244902 244293 2026-07-12T11:59:00Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244902 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>അനന്തരം ഒരു പത്രാധിപകർക്കുണ്ടായിരിയ്ക്കുേണ്ട നാനാവിധ യോഗ്യതകൾ വിവരിയ്ക്കുന്നു. 19. വായിച്ചറിവുകഷ്ടിച്ചും<br> വായാടിത്തരമോയും<br> ആരാനുമേതുമില്ലായ്കിൽ<br> പോരും, പത്രാനുരൂപനാം. ശ്ലോകം - 19 വായിച്ചറിവ് - മാറ്റത്തിനും അഭിപ്രായത്തിനും അയച്ചു കിട്ടുന്ന പത്രങ്ങൾ, മാസികകൾ മുതലായവയിൽ നിന്നു സമാർജ്ജിയ്ക്കപ്പെടുന്ന വിജ്ഞാനം. പോരും മലയാളത്തിന്റെ ദ്രമിഡോത്ഭവത്തെ കുറിയ്ക്കുന്ന ഒരു പദം. പത്രാധിപരുടെ പേനത്തുമ്പിനേക്കാൾ ജിഹ്വാഗ്രത്തിനാണു് ആചാൎയ്യർ പ്രാധാന്യം കല്പിച്ചിരിയ്ക്കുന്നതു്. 20. വീട്ടിനും കോട്ടിനും സ്വന്തം<br> നാട്ടിനും പാറിടാത്ത വൻ<br> അത്ര നേരേ വരിയ്ക്കേണം<br> പത്രമാകും ധനാഢ്യയെ ശ്ലോകം - 20 അർത്ഥം സ്പഷ്ടം. വ്യാഖ്യാനമാവശ്യമില്ല. പത്രത്തെ ധനാഢ്യയാക്കിക്കല്പിച്ചിരിക്കുന്നതു കവിയുടെ ഔചിത്യബോധത്തിനു മകുടോദാഹരണമാകുന്നു. 21. ഊരുപേരുകളൊന്നും താ-<br> നാരേയു മറിയിയ്ക്കെലോ<br> എങ്ങുനിന്നിഹവന്നെന്നു-<br> മെങ്ങുപോകുന്നുവെന്നതും.<noinclude></noinclude> sh6hzf2nn4pyjakc6pk472rtt2h5f30 താൾ:1941-pathramimamsa.pdf/53 106 84066 244903 244294 2026-07-12T12:08:48Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244903 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ശ്ലോകം - 21 പത്രാധിപർസാറിനെ സംബന്ധിക്കുന്ന യാതൊരു വിവരങ്ങളും താനറികേ പുറത്തു വിട്ടുപോകരുത്. അദ്ദേഹം ഒരജ്ഞാത പുരുഷനായിട്ടു വേണം വർത്തിയ്ക്കുവാൻ. നോവലിന്റെ രസം പരിണാമഗുപ്തിയിലെന്നപോലെ, പത്രാധിപരുടെ വിജയം കീഴാശ്രമങ്ങൾ മറച്ചുവെയ്ക്കുന്നതിലാണ് സ്ഥിതി ചെയ്യുന്നത്. ഇക്കാൎയ്യം പത്രാധിപന്മാർ പ്രത്യേകിച്ചും ഓർക്കേണ്ടതാകുന്നു. 22. ഷർട്ടും, നൽഖാദികൊണ്ടുള്ള<br> വേഷ്ടിയും, കോട്ടുമൊക്കണം;<br> "രക്ഷ"കോണമാദ്യത്തിൽ<br> പക്ഷേ കാറാക്കണം ക്ഷണം. ശ്ലോകം - 22. രക്ഷ - 51 -ാം ശ്ലോകത്തിന്റെ വ്യാഖ്യാനം കാൺക. 23. മനസ്സാക്ഷിയതുണ്ടെങ്കിൽ<br> ധനവാനു കൊടുക്കണം;<br> ആന്ത വർണ്ണങ്ങൾമാറുമ്പോൾ<br> സ്വന്തം ഭാവങ്ങൾ മാറ്റണം. ശ്ലോകം - 23. മനസ്സാക്ഷിയെന്നൊരു വസ്തു കൈവശമുണ്ടെങ്കിൽ അതിനെ മുതലാളിയ്ക്കു വിറ്റഴിയേണ്ടതാകുന്നു. പിന്നീടു പണത്തെപറ്റി മാത്രമെ ചിന്തിയ്ക്കാവൂ. ജീവിതം ധന ഗീതയുടെ ഒരു സജീവവ്യാഖ്യാനമായിരിയ്ക്കണം. മനസ്സാക്ഷി അട്ടിപ്പേറു കൊടുത്തുകഴിഞ്ഞാൽ പിന്നെ മുൻപും പിൻപും ഒന്നുപോലെ മറിയുവാൻ വിഷമമുണ്ടായിരിയ്ക്കു<noinclude></noinclude> 1pph2gevahep98r7ehero2z1bugvvl5 താൾ:1941-pathramimamsa.pdf/54 106 84067 244904 244295 2026-07-12T12:22:12Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244904 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>യില്ല. അപ്പോൾ ആന്ത നിറം മാറുന്നതുപോലെ സ്വാഭിപ്രായങ്ങൾ പുതുക്കിക്കൊണ്ടിരിപ്പാനും സാധിയ്ക്കും. ഇന്നു തികഞ്ഞ ഉൽപതിഷ്ണുവായും നാളെ കടുത്ത യാഥാസ്ഥിതികനായും ലോകസമക്ഷം പ്രത്യക്ഷപ്പെടുന്നതിനു യാതൊരു വിഷമവുമുണ്ടാകുന്നതല്ല. ഇങ്ങനെ ഉടുപ്പു മാറും പോലെ അത്ര സുസാധമായ ഒരു കാൎയ്യമായിത്തീരണം പത്രാധിപരുടെ അഭിപ്രായമാറ്റം. 24. വാക്കുമാറിക്കഥിയ്ക്കേണം<br> റാക്കുകുപ്പിയൊഴിയ്ക്കണം<br> ലാക്കിലെന്തെങ്കിലും വന്നാ-<br> ലാക്കേണം തന്റെ കീശയിൽ. ശ്ലോകം - 24. റാക്ക് - ധൈൎയ്യവും ഉജ്വലഭാഷയും ഉദിപ്പിയ്ക്കുന്നതിന്നുതകുന്ന ഒരു പാനീയം. കീശ - പണ്ടത്തെ 'മടി'യുടെ സ്ഥാനത്തു് ഇദാനീന്തനർ ഉപയോഗിയ്ക്കുന്ന ഒരു പദം. ലാക്കിൽ കിട്ടുന്നതെന്തായാലും വേണ്ടതില്ലാ - ലേഖനമായാലും കൊള്ളാം, വാർത്തകളായാലും കൊള്ളാം, പണമായാലും കൊള്ളാം, പരമാവധി വ്യക്തികളായാലും കൊള്ളാം - സ്വന്തം കീശയിലാക്കുവാൻ പത്രാധിപർക്കു കഴിവുണ്ടായിരിക്കണം. 25. മൂഴക്കു കള്ളു, കൂശ്മാണ്ഡം,<br> കോഴിമുട്ടകൾ, പപ്പടം;<br> ഇമ്മാതിരി പലേ മട്ടിൽ<br> സമ്മാനങ്ങൾ പിടുങ്ങണം. ശ്ലോകം - 25 അഭയാർത്ഥികൾ, ഭക്തന്മാർ എന്നിവരിൽ നിന്നു്<noinclude></noinclude> 82a6eg68cslj13ltlmstvcj0bcvd0nc താൾ:1941-pathramimamsa.pdf/55 106 84068 244905 244296 2026-07-12T12:29:26Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244905 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>അവരുടെ കഴിവിനൊത്തവണ്ണം പലപ്രകാരത്തിലുള്ള സമ്മാനങ്ങൾ പത്രാധിപർ കരസ്ഥമാക്കിക്കൊള്ളണം. സമ്മാനിയ്ക്കപ്പെടുന്ന വസ്തുക്കളുടെ ഉച്ചനീചത്വങ്ങളെ പറ്റി താൻ ചിന്തിയ്ക്കേണ്ടതില്ല. ദാതാവിന്റെ ഉദ്ദേശശുദ്ധി മാത്രം ഗണിച്ചാൽ മതി. സമ്മാനങ്ങൾ പിടുങ്ങുക - വിരോധാഭാസം. 26. പത്രനാഥനു പാർത്തീടിൽ പത്രംതന്നെ മഹാധനം; ശമ്പളംനാസ്തിതാനെത്ര വമ്പനാണെങ്കിലും ശരി. ശ്ലോകം- 26. ഋഷീശ്വരന്മാർ തപസ്സും, കുലസ്ത്രീകൾക്കു പാതിവ്രത്യവും, പ്രകൃതിചികിത്സാ വിദഗ്ദ്ധന്മാർക്കു പച്ചവെള്ളവും ഏതുപ്രകാരം ധനമായിരിയ്ക്കുന്നുവൊ അപ്രകാരം തന്നെ പത്രാധിപർക്കു തന്റെ പത്രവും ധനമാകുന്നു. അദ്ദേഹം പത്രധനനത്രെ. പത്രാധിപരുടെ കാമധേനുവും, കല്പദ്രുമവും, അക്ഷയപാത്രവുമെല്ലാംതന്നെ പത്രമാകുന്നു. അദ്ദേഹമെത്ര വമ്പനായിരുന്നാലും വേണ്ടതില്ലാ, അദ്ദേഹത്തിനു ശമ്പളമുണ്ടായിരിപ്പാൻ പാടില്ലാത്തതാകുന്നു. അല്ലെങ്കിൽ പത്രം കയ്യിലുള്ളപ്പോൾ എന്തിനാണദ്ദേഹത്തിനു ശമ്പളം? 27. ശമ്പളംകൊണ്ടളക്കൊല്ലാ വമ്പന്മാരുടെ യോഗ്യതാ; വരവൊട്ടാകെ നോക്കേണം ശരിയാം മാഗ്ഗമായത്.<noinclude></noinclude> ob2jg3h379ljlis7gryygj9cttl0kf3 244906 244905 2026-07-12T12:30:14Z Radhan K Moolad 13275 244906 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>അവരുടെ കഴിവിനൊത്തവണ്ണം പലപ്രകാരത്തിലുള്ള സമ്മാനങ്ങൾ പത്രാധിപർ കരസ്ഥമാക്കിക്കൊള്ളണം. സമ്മാനിയ്ക്കപ്പെടുന്ന വസ്തുക്കളുടെ ഉച്ചനീചത്വങ്ങളെ പറ്റി താൻ ചിന്തിയ്ക്കേണ്ടതില്ല. ദാതാവിന്റെ ഉദ്ദേശശുദ്ധി മാത്രം ഗണിച്ചാൽ മതി. സമ്മാനങ്ങൾ പിടുങ്ങുക - വിരോധാഭാസം. 26. പത്രനാഥനു പാർത്തീടിൽ<br> പത്രംതന്നെ മഹാധനം;<br> ശമ്പളംനാസ്തിതാനെത്ര<br> വമ്പനാണെങ്കിലും ശരി. ശ്ലോകം- 26. ഋഷീശ്വരന്മാർ തപസ്സും, കുലസ്ത്രീകൾക്കു പാതിവ്രത്യവും, പ്രകൃതിചികിത്സാ വിദഗ്ദ്ധന്മാർക്കു പച്ചവെള്ളവും ഏതുപ്രകാരം ധനമായിരിയ്ക്കുന്നുവൊ അപ്രകാരം തന്നെ പത്രാധിപർക്കു തന്റെ പത്രവും ധനമാകുന്നു. അദ്ദേഹം പത്രധനനത്രെ. പത്രാധിപരുടെ കാമധേനുവും, കല്പദ്രുമവും, അക്ഷയപാത്രവുമെല്ലാംതന്നെ പത്രമാകുന്നു. അദ്ദേഹമെത്ര വമ്പനായിരുന്നാലും വേണ്ടതില്ലാ, അദ്ദേഹത്തിനു ശമ്പളമുണ്ടായിരിപ്പാൻ പാടില്ലാത്തതാകുന്നു. അല്ലെങ്കിൽ പത്രം കയ്യിലുള്ളപ്പോൾ എന്തിനാണദ്ദേഹത്തിനു ശമ്പളം? 27. ശമ്പളംകൊണ്ടളക്കൊല്ലാ<br> വമ്പന്മാരുടെ യോഗ്യതാ;<br> വരവൊട്ടാകെ നോക്കേണം<br> ശരിയാം മാഗ്ഗമായത്.<noinclude></noinclude> n5vwqicp5oe7pax5kx5o23tudo2gi56 താൾ:1941-pathramimamsa.pdf/56 106 84069 244907 244297 2026-07-12T12:32:18Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244907 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ശ്ലോകം - 27. മഹത്തുക്കളുടെ യോഗ്യത അവർക്കു കിട്ടി വരുന്ന ശമ്പളം കൊണ്ട് അളക്കത്തക്കതല്ല. പത്രാധിപരുടെ കാൎയ്യത്തിൽ അദ്ദേഹത്തിന്റെ നാനാവിധ സമ്പാദ്യങ്ങളെ പറ്റിയും ചിന്തിയ്ക്കുേണ്ട ഭാരം നമുക്കുണ്ട്. അങ്ങനെ ചെയ്താൽ അദ്ദേഹത്തെപറ്റി നമുക്കു കൂടുതൽ മതിപ്പുണ്ടാകുന്നതാണ്.<noinclude></noinclude> ag6wjom0g64gy3c8gzpbd34rbolkmwv താൾ:1941-pathramimamsa.pdf/57 106 84070 244908 244298 2026-07-12T12:39:51Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244908 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude><center> <big><big>V</big></big><br> <big><big><big>'''പത്രധർമ്മം'''</big></big></big> </center> 28. കുലധർമ്മം, ജാതിധർമ്മം<br> ദേശധർമ്മമിതേവിധം<br> പത്രലോകം പുലർത്തേണ്ടും<br> ധർമ്മങ്ങൾ വിവരിച്ചിടാം. ശ്ലോകം - 28. അരത്ഥം വളരെ സ്പഷ്ടം. വ്യാഖ്യാനം തീരെ അനാവശ്യം. 29. അജ്ഞാതനാമാവംഴുതുന്ന ലേഖം<br> വിജ്ഞേയമാകുന്നതിനോമുമ്പിൽ<br> വീശീടണം ലേഖകനാമമൊട്ടും<br> കൂസാതെയങ്ങാടിയിൽ ഗാനമായി. ശ്ലോകം - 29. തന്റെ പേർ അച്ചടിയ്ക്കരുതെന്നു മാത്രമല്ലാ, എത്രയും ഗോപ്യമായി വെച്ചുകൊള്ളുകയും വേണമെന്നുള്ള നിശ്ചയത്തിന്മേൽ ആരെങ്കിലും ലേഖനസഹായം ചെയ്യുന്നുവെങ്കിൽ അയാൾക്കുടൻതന്നെ പത്രാധിപർ പ്രത്യുപകാരം ചെയ്യണം. പ്രസ്താവത്തിലിരിയ്ക്കുന്ന ലേഖനം പുറത്തു വരുന്നതിനു എത്രയോ മുൻപുതന്നെ ലേഖനകർത്താവിന്റെ പരിപൂർണ്ണവിവരം അങ്ങാടിപ്പാട്ടായി കഴിയണം. ലേഖകനോട് ഇങ്ങനെയൊരു മൎയ്യാദ കാണിക്കുന്നതു പത്രത്തിന്റെ പ്രധാന ധർമ്മമാകുന്നു.<noinclude></noinclude> krrlbgl8ik2xfjwrsyciqt3kuwxt1ua താൾ:1941-pathramimamsa.pdf/58 106 84071 244909 244299 2026-07-12T12:48:55Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244909 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>30. പത്രവൃന്ദങ്ങൾ പോറ്റേണം<br> വ്യക്തിവിദ്വേഷമെപ്പൊഴും<br> വിജയം നേടുവാനുള്ള<br> നിജമാം വഴിയാണത്. ശ്ലോകം - 30. വ്യാഖ്യാനവും ഉദാഹരണവും ആവശ്യമില്ല. 31. പണക്കാർ ശത്രുവാകാതെ-<br> യിണങ്ങാനായൊരുങ്ങണം;<br> പണ കൊണ്ടു തുറപ്പിയ്ക്കാം<br> പിണത്തിന്റെ വായ പോലുമേ ശ്ലോകം - 31. പണക്കാരുടെ ശത്രുത്വമൊരിക്കലും സമ്പാദിയ്ക്കുരുതു്. അവരുമായി രഞ്ജിപ്പിൽ വർത്തിയ്ക്കുവാനായിരിയ്ക്കുണം പത്രങ്ങളുടെ നിരന്തരയജ്ഞം. എന്തെന്നാൽ പണത്തിന്റെ സാദ്ധ്യതകൾക്കളവില്ല. പണം കൊണ്ടു പിണത്തിന്റെ വായപോലും തുറപ്പിയ്ക്കാൻ കഴിയും. 32. കാണൊലാപത്രവൃന്ദങ്ങൾ<br> ഗുണശ്രേണികളാദ്യമേ;<br> പണം കിട്ടുന്നതിനൊപ്പം<br> ഗുണം കാണുന്നതുത്തമം. ശ്ലോകം - 32. ഒരു കാൎയ്യത്തിന്റെയാകട്ടെ, വ്യക്തിയുടെയാകട്ടെ 'ഗുണാംശ'ങ്ങളെ പത്രങ്ങൾ പെട്ടെന്നു പുറത്തു കാണിച്ചുകൂടാത്തതാകുന്നു. ലഭ്യമുണ്ടാകുമോയില്ലയോ എന്നു പരീക്ഷിച്ചറിഞ്ഞതിനുമേലല്ലാതെ ഗുണപ്രഖ്യാപനം ചെയ്തുപോകരുത്. വരവിനൊത്തവണ്ണം ഗുണം കാണുന്നതാണുത്തമപക്ഷം.<noinclude></noinclude> 0ha1aoknk9jiwvgll2ddx8yqy3yiom9 താൾ:1941-pathramimamsa.pdf/59 106 84072 244910 244300 2026-07-12T12:58:49Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244910 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude><u>ഉദാഹരണം</u> വിശ്വവിശ്രുതരായ അഭ്യാസികളും മറ്റുള്ള ഒരു സർക്കസ്സുകമ്പനിക്കാർ ഒരു പട്ടണത്തിലെത്തി കളി നടത്തുന്നുവെന്നും നാട്ടുകാരത്രയും അവരെ സ്തുതിയ്ക്കുന്നുവെ ന്നും വിചാരിയ്ക്കുക. പത്രാധിപർ മാത്രം ആ സംഗതി അറിഞ്ഞതായി നടിച്ചുപോകരുതു്. രണ്ടു ദിവസത്തെ കളിയ്ക്കുശേഷം സർക്കസ്സുകാർ പത്രാധിപരെ സമീപിച്ചു തങ്ങളുടെ കളിയെപ്പറ്റി പത്രത്തിൽ ഒരു കുറിപ്പു ചേർത്താൽ കൊള്ളാമെന്നപേക്ഷിയ്ക്കുന്നുവെന്നു സങ്കല്പിയ്ക്കുക. അപ്പോൾ പത്രത്തിന്റെ നിരക്കനുസരിച്ചുള്ള പരസ്യക്കൂലി കിട്ടണമെന്നു പത്രാധിപർക്കാവശ്യപ്പെടാം. അതു കിട്ടിയാൽ പത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയിൽ താഴെ കാണിയ്ക്കുന്ന പ്രകാരമൊരു കുറിപ്പു പ്രസിദ്ധപ്പെടുത്തണം. {{ന|<big><big>'''</u>'''....... സർക്കസ്സ്'''</u>'''</big></big>}} {{ന|<big><big>(ഒ. ലേ)</big></big>}} ..................... സർക്കസ്സു കമ്പനിക്കാർ സ്ഥലത്തെത്തി കഴിഞ്ഞ രണ്ടു ദിവസമായി കളി നടത്തിവരുന്നു. തങ്ങളെപറ്റി ഒരു നല്ല വാക്കുപോലും പറയാതെയുള്ള ഈ പ്രസിദ്ധീകരണം കാണുമ്പോൾ കമ്പനിക്കാർക്കു പരമാർത്ഥബോധമുദിയ്ക്കും. ഉടൻ തന്നെ സർക്കസ്സു മാനേജർ പത്രാധിപർക്ക് ഒരു ടിക്കറ്റു സൌജന്യമായി അയച്ചുകൊടുക്കും. പത്രാധിപർ മനമില്ലാമനസ്സോടെ ആയതു വാങ്ങിവെച്ചു് അന്നത്തെ കളിയ്ക്കും ഹാജരാകണം. പത്ര<noinclude></noinclude> mbxlkxh5vk74k827htai44or4qrei3p 244911 244910 2026-07-12T12:59:46Z Radhan K Moolad 13275 244911 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude><u>ഉദാഹരണം</u> വിശ്വവിശ്രുതരായ അഭ്യാസികളും മറ്റുള്ള ഒരു സർക്കസ്സുകമ്പനിക്കാർ ഒരു പട്ടണത്തിലെത്തി കളി നടത്തുന്നുവെന്നും നാട്ടുകാരത്രയും അവരെ സ്തുതിയ്ക്കുന്നുവെ ന്നും വിചാരിയ്ക്കുക. പത്രാധിപർ മാത്രം ആ സംഗതി അറിഞ്ഞതായി നടിച്ചുപോകരുതു്. രണ്ടു ദിവസത്തെ കളിയ്ക്കുശേഷം സർക്കസ്സുകാർ പത്രാധിപരെ സമീപിച്ചു തങ്ങളുടെ കളിയെപ്പറ്റി പത്രത്തിൽ ഒരു കുറിപ്പു ചേർത്താൽ കൊള്ളാമെന്നപേക്ഷിയ്ക്കുന്നുവെന്നു സങ്കല്പിയ്ക്കുക. അപ്പോൾ പത്രത്തിന്റെ നിരക്കനുസരിച്ചുള്ള പരസ്യക്കൂലി കിട്ടണമെന്നു പത്രാധിപർക്കാവശ്യപ്പെടാം. അതു കിട്ടിയാൽ പത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയിൽ താഴെ കാണിയ്ക്കുന്ന പ്രകാരമൊരു കുറിപ്പു പ്രസിദ്ധപ്പെടുത്തണം. {{ന|<big><big>'''</u>'''....... സർക്കസ്സ്'''</u>'''</big></big>}} {{ന|<big>(ഒ. ലേ)</big>}} ..................... സർക്കസ്സു കമ്പനിക്കാർ സ്ഥലത്തെത്തി കഴിഞ്ഞ രണ്ടു ദിവസമായി കളി നടത്തിവരുന്നു. തങ്ങളെപറ്റി ഒരു നല്ല വാക്കുപോലും പറയാതെയുള്ള ഈ പ്രസിദ്ധീകരണം കാണുമ്പോൾ കമ്പനിക്കാർക്കു പരമാർത്ഥബോധമുദിയ്ക്കും. ഉടൻ തന്നെ സർക്കസ്സു മാനേജർ പത്രാധിപർക്ക് ഒരു ടിക്കറ്റു സൌജന്യമായി അയച്ചുകൊടുക്കും. പത്രാധിപർ മനമില്ലാമനസ്സോടെ ആയതു വാങ്ങിവെച്ചു് അന്നത്തെ കളിയ്ക്കും ഹാജരാകണം. പത്ര<noinclude></noinclude> k3ujr60lohiltgtvxi9yghy4408w6g0 താൾ:1941-pathramimamsa.pdf/60 106 84073 244912 244301 2026-07-12T13:03:12Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244912 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ത്തിന്റെ അടുത്ത ലക്കത്തിൽ കുറച്ചു പ്രാധാന്യമുള്ള ഒരു സ്ഥാനത്ത് ഇപ്രകാരമൊരു ലേഖനം ചേർക്കണം. {{നടുക്ക്|'''<u>പുതിയ സർക്കസ്സുകളി</u>''}} {{നടുക്ക്|(സ്വ. ലേ)}} കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇവിടെ കളിച്ചുവ രുന്ന യോഗം മൊത്തത്തിൽ തരക്കേടില്ലെന്നു കൂടാരത്തിനകത്ത് ഇന്നലെ കണ്ട തിരക്കുകൊണ്ട് ഹി യാം. ഈ സാമ്പത്തികാധഃപതനകാലത്തും ജനാവലി ഇത്രമേൽ തടിച്ചുകൂടുന്നതു കാണുമ്പോൾ നിയമസഭ .... ഈയിടെ ചെയ്ത പ്രഖ്യാപനം അനുവ ദം യാതമാണെന്നു വിചാരിക്കേണ്ടിയിരിയ്ക്കുന്നു. വ്യാ പാരമാന്ദ്യവും, കാഷികോൽപ്പന്നങ്ങളുടെ വിലക്കുറവും, അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്മയും പരമ കാഷ്ഠയണഞ്ഞിട്ടുണ്ടെന്നു മുറവിളി കൂട്ടുന്ന ഇവിടുത്തെ പ്രക്ഷോഭകന്മാർ തമ്പിലെ ജനബാഹുല്യം ഒരു നോ കണ്ടിരുന്നുവെങ്കിൽ അവരിൽ പലം തങ്ങളുടെ അഭി പ്രായങ്ങൾ പൊളിച്ചെഴുതിപ്പിടിക്കേണ്ടതായി വരുമെന്നു ള്ളത് തക്ക മറ ഒരു സംഗതിയാകുന്നു. ഈ പ്രയോഗത്തിനുദ്ദിഷ്ടഫലമുണ്ടാകും. സ കാർ നാലോ അഞ്ചോ രൂപയും ഒരു കുടുംബശ്ശീട്ടും കൊ ണ്ടുവന്നു പത്രാധിപരുടെ സമയം പാത്തു പടിക്കൽ ഹാജരാകും. പത്രാധിപർ അവരെ ഗൌരവം അക ത്തേക്കാനയിച്ചു ഇറയത്തു ക്ഷണിച്ചിരുത്തി പണമെ ണ്ണിയെടുത്തും കുടുംബടിക്കറ്റു വാങ്ങി കീശയിലിട്ടും ചി<noinclude></noinclude> 9y3ick9c1fie2tudh1o5hy4tof5dw6i 244913 244912 2026-07-12T13:03:52Z Radhan K Moolad 13275 244913 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ത്തിന്റെ അടുത്ത ലക്കത്തിൽ കുറച്ചു പ്രാധാന്യമുള്ള ഒരു സ്ഥാനത്ത് ഇപ്രകാരമൊരു ലേഖനം ചേർക്കണം. {{നടുക്ക്|'''<u>പുതിയ സർക്കസ്സുകളി</u>'''}} {{നടുക്ക്|(സ്വ. ലേ)}} കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇവിടെ കളിച്ചുവ രുന്ന യോഗം മൊത്തത്തിൽ തരക്കേടില്ലെന്നു കൂടാരത്തിനകത്ത് ഇന്നലെ കണ്ട തിരക്കുകൊണ്ട് ഹി യാം. ഈ സാമ്പത്തികാധഃപതനകാലത്തും ജനാവലി ഇത്രമേൽ തടിച്ചുകൂടുന്നതു കാണുമ്പോൾ നിയമസഭ .... ഈയിടെ ചെയ്ത പ്രഖ്യാപനം അനുവ ദം യാതമാണെന്നു വിചാരിക്കേണ്ടിയിരിയ്ക്കുന്നു. വ്യാ പാരമാന്ദ്യവും, കാഷികോൽപ്പന്നങ്ങളുടെ വിലക്കുറവും, അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്മയും പരമ കാഷ്ഠയണഞ്ഞിട്ടുണ്ടെന്നു മുറവിളി കൂട്ടുന്ന ഇവിടുത്തെ പ്രക്ഷോഭകന്മാർ തമ്പിലെ ജനബാഹുല്യം ഒരു നോ കണ്ടിരുന്നുവെങ്കിൽ അവരിൽ പലം തങ്ങളുടെ അഭി പ്രായങ്ങൾ പൊളിച്ചെഴുതിപ്പിടിക്കേണ്ടതായി വരുമെന്നു ള്ളത് തക്ക മറ ഒരു സംഗതിയാകുന്നു. ഈ പ്രയോഗത്തിനുദ്ദിഷ്ടഫലമുണ്ടാകും. സ കാർ നാലോ അഞ്ചോ രൂപയും ഒരു കുടുംബശ്ശീട്ടും കൊ ണ്ടുവന്നു പത്രാധിപരുടെ സമയം പാത്തു പടിക്കൽ ഹാജരാകും. പത്രാധിപർ അവരെ ഗൌരവം അക ത്തേക്കാനയിച്ചു ഇറയത്തു ക്ഷണിച്ചിരുത്തി പണമെ ണ്ണിയെടുത്തും കുടുംബടിക്കറ്റു വാങ്ങി കീശയിലിട്ടും ചി<noinclude></noinclude> kisxzrh402rglvpszj6gu2jz0xjfd4w 244914 244913 2026-07-12T13:10:18Z Radhan K Moolad 13275 244914 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ത്തിന്റെ അടുത്ത ലക്കത്തിൽ കുറച്ചു പ്രാധാന്യമുള്ള ഒരു സ്ഥാനത്ത് ഇപ്രകാരമൊരു ലേഖനം ചേർക്കണം. {{നടുക്ക്|'''<u>പുതിയ സർക്കസ്സുകളി</u>'''}} {{നടുക്ക്|(സ്വ. ലേ)}} കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇവിടെ കളിച്ചുവരുന്ന സർക്കസ്സുയോഗം മൊത്തത്തിൽ തരക്കേടില്ലെന്നു കൂടാരത്തിനകത്ത് ഇന്നലെ കണ്ട തിരക്കുകൊണ്ടൂഹിയ്ക്കാം. ഈ സാമ്പത്തികാധഃപതനകാലത്തും ജനാവലി ഇത്രമേൽ തടിച്ചുകൂടുന്നതു കാണുമ്പോൾ നിയമസഭയിൽ ........ ഈയിടെ ചെയ്ത പ്രഖ്യാപനം അനുപദം യഥാർത്ഥമാണെന്നു വിചാരിക്കേണ്ടിയിരിയ്ക്കുന്നു. വ്യാപാരമാന്ദ്യവും, കാഷികോൽപ്പന്നങ്ങളുടെ വിലക്കുറവും, അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്മയും പരമകാഷ്ഠയണഞ്ഞിട്ടുണ്ടെന്നു മുറവിളി കൂട്ടുന്ന ഇവിടുത്തെ പ്രക്ഷോഭകന്മാർ തമ്പിലെ ജനബാഹുല്യം ഒരു നോക്കു കണ്ടിരുന്നുവെങ്കിൽ അവരിൽ പലർക്കും തങ്ങളുടെ അഭിപ്രായങ്ങൾ പൊളിച്ചെഴുതിപ്പിടിയ്ക്കേണ്ടതായി വരുമെന്നുള്ളത് തർക്കമറ്റ ഒരു സംഗതിയാകുന്നു. ഈ പ്രയോഗത്തിനുദ്ദിഷ്ടഫലമുണ്ടാകും. സർക്കസ്സുകാർ നാലോ അഞ്ചോ രൂപയും ഒരു കുടുംബശ്ശീട്ടും കൊണ്ടുവന്നു പത്രാധിപരുടെ സമയം പാർത്തു പടിക്കൽ ഹാജരാകും. പത്രാധിപർ അവരെ ഗൌരവം അകത്തേക്കാനയിച്ചു ഇറയത്തു ക്ഷണിച്ചിരുത്തി പണമെണ്ണിയെടുത്തും കുടുംബടിക്കറ്റു വാങ്ങി കീശയിലിട്ടും ചി<noinclude></noinclude> bed2by08hwph6n5a185ddi8rkjw35je താൾ:1941-pathramimamsa.pdf/61 106 84074 244915 244303 2026-07-12T13:19:47Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244915 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ല ചില്ലറ കുശലപ്രശ്നങ്ങൾ ചെയ്തശേഷം തിരിച്ചയയ്ക്കുണം. അന്നത്തെ കളിയ്ക്കു താനും കുടുംബങ്ങളും സപിണ്ഡന്മാരും, സമാനോദകന്മാരും, ഭിന്നഗോത്രസപിണ്ഡന്മാരും മറ്റും മറ്റുമായി കുടുംബടിക്കറ്റിന്റെ മുഴുവൻ ഫലവുമീടാക്കുവാൻ തക്കവണ്ണം അത്ര വമ്പിച്ച ഒരു സന്നാഹത്തോടുകൂടി സന്നിഹിതനാകണം. അടുത്ത ലക്കം പുറത്തിറങ്ങുന്നത് താഴെ പറയുംപ്രകാരമുള്ള ഒരു ലേഖനത്തോടുകൂടീട്ടായിരിയ്ക്കണം. <u>{{നടുക്ക്|'''അതിഗംഭീരമായ സർക്കസ്സ്'''}}</u> {{നടുക്ക്|-തമ്പിലൊതുങ്ങിയ പ്രപഞ്ചം-}} {{നടുക്ക്|(പ്ര. ലേ)}} കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ നടന്നുവരുന്ന അതിഗംഭീരമായ സർക്കസ്സുകളി ഭാരതീയരുടെ അഭ്യാസപാടവത്തിനൊരു മകുടോദാഹരണമാണെന്നു് ഏതൊരു വ്യായാമ പ്രിയനും സശിരഃകമ്പം സമ്മതിയ്ക്കുന്നതാണ്. കമ്പിലും, ഊഞ്ഞാലിന്മേലും, ബാറിന്മേലും ചിലർ കാണിയ്ക്കുന്ന അഭ്യാസവിശേഷങ്ങൾ കണ്ടാൽ മനുഷ്യവർഗ്ഗത്തിന്റെ സാദ്ധ്യതകൾക്ക് സീമയില്ലയോ എന്നു കൂടി തോന്നിപ്പോകും. കേവലം പിഞ്ചുപൈതങ്ങളെന്നു പറയാവുന്ന തരത്തിൽപെട്ട ഏതാനും ബാലികാബാലകന്മാർ മുൻപും പിൻപും മറയുന്ന കാഴ്ച അസ്മാദൃശന്മാരെപോലും വിസ്മയിപ്പിക്കതായിരുന്നു. ദ്വിചക്രവാഹനങ്ങളിന്മേലും അശ്വങ്ങളിന്മേലും പ്രയോഗിയ്ക്കുന്ന വിചിത്രാഭ്യാസങ്ങൾ ഇതിഹാസപുരാണങ്ങൾക്കുകൂടി അജ്ഞാതങ്ങളായിട്ടുള്ളവയാകുന്നു.<noinclude></noinclude> bj10ty9cvz0cnqwcp4cbnxxh1fkxswf താൾ:1941-pathramimamsa.pdf/62 106 84075 244916 244304 2026-07-12T13:28:56Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244916 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>മൃഗങ്ങൾ കാണിയ്ക്കുന്ന വിദ്യകൾ ദർശിയ്ക്കുന്ന അവസരത്തിൽ അവയ്ക്കു വിശേഷബുദ്ധിയില്ലെന്നു പറയുന്നതു് ഒരു മിഥ്യാപവാദമാണെന്നാണ് നിങ്ങളുടെ ലേഖകനു തോന്നിയതു്. മിശ്രഭോജനപ്രസ്ഥാനത്തെ സ്ഥാനത്തുമസ്ഥാനത്തുമെതിർക്കുന്നവർക്ക് ഒരു മാതൃകാപാഠം നല്കുവാനോയെന്നു തോന്നും, എത്രയും സൌഹാർഭാവത്തിൽ ആന, പുലി, കുതിര, ഒട്ടകം തുടങ്ങിയ ജന്മശത്രുക്കൾ ഒരുമിച്ചു നിന്നു്, ഒരു പാത്രത്തിൽനിന്നു്, ഒരുതരത്തിലുള്ള ഭക്ഷണം കഴിയ്ക്കുന്നതു കണ്ടാൽ. വാസ്തവത്തിൽ ആ കാഴ്ച കണ്ടപ്പോഴാണ് മിശ്രഭോജനത്തിന്റെ പരമമായ ആദർശം 'ഏകപാത്രം, ഏകവിഭവം, ഏക രുചി മനുഷ്യന്' എന്നായിരിയ്ക്കണമെന്ന് അഭിപ്രായപ്പെടുവാനുള്ള ധൈൎയ്യം നിങ്ങളുടെ പ്രതിനിധിയ്ക്കു കൈവന്നതു്. ഒരു പഞ്ചവർണ്ണക്കിളിപ്പെൺകിടാവു് അതിന്റെ കൊക്കിൽ ഒരു കത്തുന്ന ചെറുപന്തം പിടിച്ചു മന്ദംമന്ദം നടന്നുചെന്നു ഒരു പീരങ്കിയ്ക്കു തീവെയ്ക്കുന്ന കാഴ്ച കണ്ടവർക്കെല്ലാം ലോകത്തിലെ 'മഹത്സംഭവ'ങ്ങൾ പോലും നിസ്സാരഹേതുക്കളിൽനിന്നാണ് പലപ്പോഴും പൊട്ടിപ്പുറപ്പെടാറുള്ളതെന്ന ചരിത്ര സിദ്ധാന്തം വഴിപോലെ അനുഭവപ്പെട്ടിരിയ്ക്കണം. മദ്ധ്യത്തിൽ ഒരു സിംഹവും, ചുറ്റും പുലി, കരടി, നായ, ആട് എന്നീ മൃഗങ്ങൾ സ്ഥിതിചെയ്യുന്നതുമായ ഒരു ചക്രത്തെ ഒരു ഗജവൎയ്യൻ തുമ്പിക്കരംകൊണ്ട് ഇടയ്ക്കിടെ തട്ടിക്കൊടുത്തു തിരിച്ചുവിടുന്നതു വീക്ഷിച്ച അവസരത്തിൽ സ്രഷ്ടാവു ലോകചക്രം തിരിയ്ക്കുന്നതു തന്നെയാണ് നിങ്ങളുടെ ലേഖകന്റെ സ്മൃ<noinclude></noinclude> 4q86jc51ire4ff5qjgb78qgzx5ifxul താൾ:1941-pathramimamsa.pdf/63 106 84076 244917 244305 2026-07-12T13:36:03Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244917 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>തിപഥത്തിൽ പാഞ്ഞുകയറിയതു്. ആകപ്പാടെ ചിന്തിച്ചുനോക്കിയാൽ പ്രസ്തുത സർക്കസ്സുകളി തമ്പിലൊതുങ്ങിയ ഒരു പ്രപഞ്ചം തന്നെയാണ്. കാഴ്ചപ്രിയന്മാർക്കും, വിദ്യാത്ഥികൾക്കും, അദ്ധ്യാപകന്മാർക്കും, മഹാകവികൾക്കും ഒന്നുപോലെ ഹൃദ്യവും ആലോചനാമൃതവുമായ ഈ പ്രദശനത്തിന്റെ മാഹാത്മ്യം എഴുതി അറിയിയ്ക്കുന്നതിൽ ഭേദം കണ്ടറിയുകയാണു്. ഭാഗ്യാതിരേകത്താൽ കരഗതമായിട്ടുള്ള ഈ ദുർല്ലഭാവസരം ഈ പട്ടണവാസികൾ പാഴാക്കുകയില്ലെന്നു വിശ്വസിച്ചു കൊള്ളട്ടെയോ? 33. ഭീഷണിയ്ക്കായ് വേണമെങ്കിൽ<br> ദോഷമുണ്ടാക്കിയോതിടാം;<br> ഭീഷണിപ്പണമൊക്കുമ്പോൾ<br> ദൂഷണം മതിയാക്കിടാം. ശ്ലോകം - 33 ദ്രവ്യസംപാദനത്തിനുള്ള മറ്റൊരുപാധിയെ ആചാൎയ്യർ ഈ ശ്ലോകത്തിൽ നിർദ്ദേശിച്ചിരിയ്ക്കുന്നു. പണം കിട്ടുന്നതിനനുസരിച്ചായിരിയ്ക്കണം ഗുണം ദർശിയ്ക്കുന്നതെന്നു മുൻശ്ലോകത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. ഈ ശ്ലോകത്തിലാകട്ടെ ഒരു പടികൂടി മുന്നോട്ടു പോയിരിയ്ക്കുന്നു. ഏതെങ്കിലും വ്യക്തിയെ ഭയപ്പെടുത്തുന്നതുമൂലം സംവാദത്തിനു വഴിയുള്ളതായിക്കണ്ടാൽ അപ്രകാരം ചെയ്യുന്നതിനും വിരോധമില്ല. ഭീഷണിപ്പെടുത്തുന്നതിനുവേണ്ടി ആവശ്യമുള്ളപക്ഷം ദോഷങ്ങൾ സൃഷ്ടിച്ചെഴുതാവുന്നതാകുന്നു. പക്ഷെ ഒരു കാൎയ്യം മനസ്സിരുത്തണം. 'ഭീഷണിപ്പണം' ലബ്ലമാകുന്നതോടുകൂടി ദൂഷണവൃത്തിയും അവസാനിപ്പിയ്ക്കണം.<noinclude></noinclude> 3hsp4xrh2wwrij3c4vibxiwkhh7vwsu താൾ:1941-pathramimamsa.pdf/64 106 84077 244919 244306 2026-07-12T16:39:57Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244919 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഭീഷണിപ്പണം = പ്രാചീനകാലങ്ങളിൽ ചോരന്മാരിൽനിന്നും തട്ടിപ്പറിക്കാരിൽ നിന്നും രക്ഷ നേടുന്നതിനു വേണ്ടി നല്കിവന്നിരുന്ന ഒരു സംഭാവന (Blackmail; Hush-money;) മൌനപ്പണം. <u>ഉദാഹരണം</u> ഒരു ക്ഷേത്രത്തിൽ കൊട്ടിപ്പാടിസേവ നടത്തുന്നതിനായി അധികാരികൾ സാമാന്യം പാടവമുള്ള ഒരാളെ നിയമിയ്ക്കുന്നുവെന്നും നിർദ്ദോഷിയായ അയാൾ പത്രാധിപരെ ചെന്നുകണ്ടു 'കാഴ്ച'വെയ്ക്കാതെ തന്റെ ജോലിയിൽ പ്രവേശിയ്ക്കുന്നുവെന്നും സംകല്പിയ്ക്കുക. നിയമിതന്റെ വിചാരശൂന്യമായ ഈ പ്രവൃത്തിയ്ക്ക് അയാളെ വെറുതെ വിട്ടുകൂടാത്തതാകുന്നു. ഭീഷണിപ്പണം കൈവരുത്തുന്നതിനായി പത്രാധിപർ താഴെ കാണിയ്ക്കുന്ന തരത്തിലുള്ള ഒരു കുറിപ്പു പത്രത്തിൽ ചേർത്തുവിടണം. {{നടുക്ക്|'''<u>പിശാചുക്കൾ ദേശം വിടും</u>'''}} {{നടുക്ക്|(ഒ. ലേ.)'}} സ്ഥലം ഭഗവതിക്കാവിൽ നടപാടുവാൻ ഈയിടയിൽ നിയമിതനായിട്ടുള്ള .............. പറ്റി കേൾക്കായിവന്നിട്ടുള്ള വർത്തമാനങ്ങൾ സൂക്ഷ്മം തന്നെയോയെന്നറിവാൻ വേണ്ടി ഈ ലേഖകൻ ഇന്നലെ സന്ധ്യയ്ക്കു കാവിൽ പോകുകയുണ്ടായി. അനുഭവം കൊണ്ടു നാട്ടുവർത്തമാനം അനുപദം ശരിയായിട്ടാണ് തോന്നിയതു്. ഇടയ്ക്കു കൊട്ടുന്ന അവസരത്തിൽ അയാൾ കണ്ണുകൊണ്ടും കഴുത്തുകൊണ്ടും കാണിയ്ക്കുന്ന ഗോഷ്ഠികൾ കണ്ടാനന്ദി<noinclude></noinclude> 8azu6reeikmvxln67ddneqqt36f5nb6 244920 244919 2026-07-12T16:40:30Z Radhan K Moolad 13275 244920 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഭീഷണിപ്പണം = പ്രാചീനകാലങ്ങളിൽ ചോരന്മാരിൽനിന്നും തട്ടിപ്പറിക്കാരിൽ നിന്നും രക്ഷ നേടുന്നതിനു വേണ്ടി നല്കിവന്നിരുന്ന ഒരു സംഭാവന (Blackmail; Hush-money;) മൌനപ്പണം. <u>ഉദാഹരണം</u> ഒരു ക്ഷേത്രത്തിൽ കൊട്ടിപ്പാടിസേവ നടത്തുന്നതിനായി അധികാരികൾ സാമാന്യം പാടവമുള്ള ഒരാളെ നിയമിയ്ക്കുന്നുവെന്നും നിർദ്ദോഷിയായ അയാൾ പത്രാധിപരെ ചെന്നുകണ്ടു 'കാഴ്ച'വെയ്ക്കാതെ തന്റെ ജോലിയിൽ പ്രവേശിയ്ക്കുന്നുവെന്നും സംകല്പിയ്ക്കുക. നിയമിതന്റെ വിചാരശൂന്യമായ ഈ പ്രവൃത്തിയ്ക്ക് അയാളെ വെറുതെ വിട്ടുകൂടാത്തതാകുന്നു. ഭീഷണിപ്പണം കൈവരുത്തുന്നതിനായി പത്രാധിപർ താഴെ കാണിയ്ക്കുന്ന തരത്തിലുള്ള ഒരു കുറിപ്പു പത്രത്തിൽ ചേർത്തുവിടണം. {{നടുക്ക്|'''<u>പിശാചുക്കൾ ദേശം വിടും</u>'''}} {{നടുക്ക്|(ഒ. ലേ.)'}} സ്ഥലം ഭഗവതിക്കാവിൽ നടപാടുവാൻ ഈയിടയിൽ നിയമിതനായിട്ടുള്ള .............. പറ്റി കേൾക്കായിവന്നിട്ടുള്ള വർത്തമാനങ്ങൾ സൂക്ഷ്മം തന്നെയോയെന്നറിവാൻ വേണ്ടി ഈ ലേഖകൻ ഇന്നലെ സന്ധ്യയ്ക്കു കാവിൽ പോകുകയുണ്ടായി. അനുഭവം കൊണ്ടു നാട്ടുവർത്തമാനം അനുപദം ശരിയായിട്ടാണ് തോന്നിയതു്. ഇടയ്ക്കു കൊട്ടുന്ന അവസരത്തിൽ അയാൾ കണ്ണുകൊണ്ടും കഴുത്തുകൊണ്ടും കാണിയ്ക്കുന്ന ഗോഷ്ഠികൾ കണ്ടാനന്ദി<noinclude></noinclude> mhzy0z40cve8wjq32vm1ouh9316eblc 244921 244920 2026-07-12T16:40:45Z Radhan K Moolad 13275 244921 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഭീഷണിപ്പണം = പ്രാചീനകാലങ്ങളിൽ ചോരന്മാരിൽനിന്നും തട്ടിപ്പറിക്കാരിൽ നിന്നും രക്ഷ നേടുന്നതിനു വേണ്ടി നല്കിവന്നിരുന്ന ഒരു സംഭാവന (Blackmail; Hush-money;) മൌനപ്പണം. <u>ഉദാഹരണം</u> ഒരു ക്ഷേത്രത്തിൽ കൊട്ടിപ്പാടിസേവ നടത്തുന്നതിനായി അധികാരികൾ സാമാന്യം പാടവമുള്ള ഒരാളെ നിയമിയ്ക്കുന്നുവെന്നും നിർദ്ദോഷിയായ അയാൾ പത്രാധിപരെ ചെന്നുകണ്ടു 'കാഴ്ച'വെയ്ക്കാതെ തന്റെ ജോലിയിൽ പ്രവേശിയ്ക്കുന്നുവെന്നും സംകല്പിയ്ക്കുക. നിയമിതന്റെ വിചാരശൂന്യമായ ഈ പ്രവൃത്തിയ്ക്ക് അയാളെ വെറുതെ വിട്ടുകൂടാത്തതാകുന്നു. ഭീഷണിപ്പണം കൈവരുത്തുന്നതിനായി പത്രാധിപർ താഴെ കാണിയ്ക്കുന്ന തരത്തിലുള്ള ഒരു കുറിപ്പു പത്രത്തിൽ ചേർത്തുവിടണം. {{നടുക്ക്|'''<u>പിശാചുക്കൾ ദേശം വിടും</u>'''}} {{നടുക്ക്|(ഒ. ലേ.)'}} സ്ഥലം ഭഗവതിക്കാവിൽ നടപാടുവാൻ ഈയിടയിൽ നിയമിതനായിട്ടുള്ള .............. പറ്റി കേൾക്കായിവന്നിട്ടുള്ള വർത്തമാനങ്ങൾ സൂക്ഷ്മം തന്നെയോയെന്നറിവാൻ വേണ്ടി ഈ ലേഖകൻ ഇന്നലെ സന്ധ്യയ്ക്കു കാവിൽ പോകുകയുണ്ടായി. അനുഭവം കൊണ്ടു നാട്ടുവർത്തമാനം അനുപദം ശരിയായിട്ടാണ് തോന്നിയതു്. ഇടയ്ക്കു കൊട്ടുന്ന അവസരത്തിൽ അയാൾ കണ്ണുകൊണ്ടും കഴുത്തുകൊണ്ടും കാണിയ്ക്കുന്ന ഗോഷ്ഠികൾ കണ്ടാനന്ദി<noinclude></noinclude> 8azu6reeikmvxln67ddneqqt36f5nb6 244922 244921 2026-07-12T16:42:11Z Radhan K Moolad 13275 244922 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഭീഷണിപ്പണം = പ്രാചീനകാലങ്ങളിൽ ചോരന്മാരിൽനിന്നും തട്ടിപ്പറിക്കാരിൽ നിന്നും രക്ഷ നേടുന്നതിനു വേണ്ടി നല്കിവന്നിരുന്ന ഒരു സംഭാവന (Blackmail; Hush-money;) മൌനപ്പണം. ====<u>ഉദാഹരണം</u>==== ഒരു ക്ഷേത്രത്തിൽ കൊട്ടിപ്പാടിസേവ നടത്തുന്നതിനായി അധികാരികൾ സാമാന്യം പാടവമുള്ള ഒരാളെ നിയമിയ്ക്കുന്നുവെന്നും നിർദ്ദോഷിയായ അയാൾ പത്രാധിപരെ ചെന്നുകണ്ടു 'കാഴ്ച'വെയ്ക്കാതെ തന്റെ ജോലിയിൽ പ്രവേശിയ്ക്കുന്നുവെന്നും സംകല്പിയ്ക്കുക. നിയമിതന്റെ വിചാരശൂന്യമായ ഈ പ്രവൃത്തിയ്ക്ക് അയാളെ വെറുതെ വിട്ടുകൂടാത്തതാകുന്നു. ഭീഷണിപ്പണം കൈവരുത്തുന്നതിനായി പത്രാധിപർ താഴെ കാണിയ്ക്കുന്ന തരത്തിലുള്ള ഒരു കുറിപ്പു പത്രത്തിൽ ചേർത്തുവിടണം. {{നടുക്ക്|'''<u>പിശാചുക്കൾ ദേശം വിടും</u>'''}} {{നടുക്ക്|(ഒ. ലേ.)'}} സ്ഥലം ഭഗവതിക്കാവിൽ നടപാടുവാൻ ഈയിടയിൽ നിയമിതനായിട്ടുള്ള .............. പറ്റി കേൾക്കായിവന്നിട്ടുള്ള വർത്തമാനങ്ങൾ സൂക്ഷ്മം തന്നെയോയെന്നറിവാൻ വേണ്ടി ഈ ലേഖകൻ ഇന്നലെ സന്ധ്യയ്ക്കു കാവിൽ പോകുകയുണ്ടായി. അനുഭവം കൊണ്ടു നാട്ടുവർത്തമാനം അനുപദം ശരിയായിട്ടാണ് തോന്നിയതു്. ഇടയ്ക്കു കൊട്ടുന്ന അവസരത്തിൽ അയാൾ കണ്ണുകൊണ്ടും കഴുത്തുകൊണ്ടും കാണിയ്ക്കുന്ന ഗോഷ്ഠികൾ കണ്ടാനന്ദി<noinclude></noinclude> cxb5wikzi9h9b1c9jdr227sxiwxvyke താൾ:1941-pathramimamsa.pdf/65 106 84078 244923 244307 2026-07-12T16:50:27Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244923 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>പ്പാനായി അയാളുടെ ചുറ്റും ജനസഞ്ചയം തിങ്ങിവിങ്ങിക്കൂടിയിരിയ്ക്കുന്ന ഒരു കാഴ്ചയാണ് ആദ്യമായി കണ്ടതു്. പക്ഷെ അയാൾ ''പ്രളയപയോധിജലേ'' എന്നു് ഹീനസ്വരത്തിൽ മൂളിത്തുടങ്ങിയപ്പോൾ 'എരുമക്കിടാവിനെ പിടിച്ചുകെട്ടുവിൻ' എന്നൊരശരീരശബ്ദം കേൾക്കുമാറാവുകയും ആൾക്കൂട്ടം പൊട്ടിച്ചിരിച്ചുകൊണ്ടു നാലുപാടും പിരിഞ്ഞുപോകുകയും ചെയ്തു. ഈ വ്യക്തി ഇവിടെ കുറച്ചുനാൾ ഇരിയ്ക്കുന്നപക്ഷം നമ്മുടെ നാട്ടിലെ പിശാചുക്കളത്രയും ദേശം വിട്ടുപോകുന്നതിനെളുപ്പമുണ്ടാകുമെന്ന് ഈ ലേഖകനു തോന്നി. പ്രസ്തുത പ്രസിദ്ധീകരണത്തെപറ്റി കർണ്ണാകർണ്ണികയാ അറിവാനിടവരുമ്പോൾ പാട്ടുകാരൻ പരിഭ്രമിച്ചു വശമാകും. ഏറത്താമസിയാതെ അയാൾ അല്പം ചില്ലറ കടം വാങ്ങിച്ചു പത്രാധിപരുടെ കാലിൽ കൊണ്ടുവന്നുവെച്ചു നമസ്കരിയ്ക്കും. പത്രാധിപർ ഗൌരവം വിടാതെതന്നെ ദക്ഷിണയെടുത്തുവെച്ചു അയാളെ അനുഗ്രഹിച്ചു പറഞ്ഞയയ്ക്കണം. പിന്നീടു പത്രത്തിൽ പാട്ടുകാരനെപ്പറ്റി യാതൊരു എതൃശബ്ദവും കേൾക്കരുത്. 34. ഏതോ പക്ഷം പിടിച്ചിട്ടേ<br> യോതാറൂ സർവകാര്യവും;<br> രണ്ടു വള്ളത്തിൽ നിന്നിടും<br> 'തണ്ടുതപ്പി'യ്ക്കു വെള്ളമാം. ശ്ലോകം - 34. നിഷ്പക്ഷമായ ഒരഭിപ്രായം പറയുന്നതു പത്രധർമ്മത്തിനൊത്തതല്ല. പത്രങ്ങൾ ഏതെങ്കിലും ഒരു ചേരിയിൽ നിന്നുകൊണ്ടുവേണം പയറ്റുവാൻ. രണ്ടു വഞ്ചിക<noinclude></noinclude> tbu258cys6jyrcr5wy9v3k0wzuu6jxm താൾ:1941-pathramimamsa.pdf/66 106 84079 244924 244308 2026-07-12T16:59:26Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244924 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ളിൽകൂടി കാൽ വെയ്ക്കുന്നവന്റെ കഥ ശോകപൎയ്യവസായിയായിരിയ്ക്കുമെന്നു പറയേണ്ടതില്ലല്ലോ. തണ്ടുതപ്പി - പഞ്ചതന്ത്രക്കാരന്റെ നിർവചനം കാൺക. 35. രണ്ടുപേരടികൂടുന്ന<br> കണ്ടെന്നാൽ ചാടിവീഴണം;<br> ഉണ്ടാകുമിരയീമട്ടിൽ<br> തെണ്ടാതെകണ്ടുമങ്ങിനെ ശ്ലോകം 85. ഇതരന്മാർ തമ്മിലുള്ള വഴക്കുകളിൽ - അവ സാഹിത്യപരങ്ങളായാലും കൊള്ളാം, സമുദായ പരങ്ങളായാലും കൊള്ളാം, ശാസ്ത്രപരങ്ങളായാലും കൊള്ളാം - പത്രങ്ങൾ ചാടിവീണുകൊള്ളണം. ആ വഴക്കുകൾ സശ്രദ്ധം പാലിയ്ക്കുന്നതായാൽ കുറെകാലത്തേയ്ക്കു ഭക്ഷണം തേടി പോകേണ്ടതായി വരികയില്ല. ഉത്തരം, പ്രത്യുത്തരം, അതിനൊരുത്തരം, അതിനു മറുപടി, മറുപടിയുടെ മറുപടിയ്ക്കൊരു സമാധാനം എന്നിപ്രകാരം വാദിയ്ക്കുന്ന കക്ഷികൾക്കു ലേഖനപരമ്പരകൾ തുടന്നുപോകുവാൻ പത്രസ്ഥലം അനുവദിയ്ക്കുേണ്ട ഭാരമേ പത്രാധിപർക്കുള്ളൂ. കൊറ്റിനു മുടക്കം വരികയില്ല. ====</u>ഉദാഹരണം</u>==== ഹനുമാൻ ശ്രീരാമദേവനോട് ഒന്നാമതായി സംസാരിച്ചത് ഏതു ഭാഷയിലാണെന്നുള്ള സംഗതിയെപറ്റി ചരിത്രാന്വേഷികളുടെയിടയിൽ ഭിന്നാഭിപ്രായമുണ്ടാകുന്നുവെന്നു വിചാരിയ്ക്കുക. ഹനുമാൻ ദ്രാവിഡനായിരുന്നതുകൊണ്ടു് അദ്ദേഹം തനിത്തമിഴിലാണ് സംഭാ<noinclude></noinclude> 8jnzmxc3mjidldecf2egu1y3xd7cqti 244925 244924 2026-07-12T16:59:50Z Radhan K Moolad 13275 244925 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ളിൽകൂടി കാൽ വെയ്ക്കുന്നവന്റെ കഥ ശോകപൎയ്യവസായിയായിരിയ്ക്കുമെന്നു പറയേണ്ടതില്ലല്ലോ. തണ്ടുതപ്പി - പഞ്ചതന്ത്രക്കാരന്റെ നിർവചനം കാൺക. 35. രണ്ടുപേരടികൂടുന്ന<br> കണ്ടെന്നാൽ ചാടിവീഴണം;<br> ഉണ്ടാകുമിരയീമട്ടിൽ<br> തെണ്ടാതെകണ്ടുമങ്ങിനെ ശ്ലോകം 85. ഇതരന്മാർ തമ്മിലുള്ള വഴക്കുകളിൽ - അവ സാഹിത്യപരങ്ങളായാലും കൊള്ളാം, സമുദായ പരങ്ങളായാലും കൊള്ളാം, ശാസ്ത്രപരങ്ങളായാലും കൊള്ളാം - പത്രങ്ങൾ ചാടിവീണുകൊള്ളണം. ആ വഴക്കുകൾ സശ്രദ്ധം പാലിയ്ക്കുന്നതായാൽ കുറെകാലത്തേയ്ക്കു ഭക്ഷണം തേടി പോകേണ്ടതായി വരികയില്ല. ഉത്തരം, പ്രത്യുത്തരം, അതിനൊരുത്തരം, അതിനു മറുപടി, മറുപടിയുടെ മറുപടിയ്ക്കൊരു സമാധാനം എന്നിപ്രകാരം വാദിയ്ക്കുന്ന കക്ഷികൾക്കു ലേഖനപരമ്പരകൾ തുടന്നുപോകുവാൻ പത്രസ്ഥലം അനുവദിയ്ക്കുേണ്ട ഭാരമേ പത്രാധിപർക്കുള്ളൂ. കൊറ്റിനു മുടക്കം വരികയില്ല. ====<u>ഉദാഹരണം</u>==== ഹനുമാൻ ശ്രീരാമദേവനോട് ഒന്നാമതായി സംസാരിച്ചത് ഏതു ഭാഷയിലാണെന്നുള്ള സംഗതിയെപറ്റി ചരിത്രാന്വേഷികളുടെയിടയിൽ ഭിന്നാഭിപ്രായമുണ്ടാകുന്നുവെന്നു വിചാരിയ്ക്കുക. ഹനുമാൻ ദ്രാവിഡനായിരുന്നതുകൊണ്ടു് അദ്ദേഹം തനിത്തമിഴിലാണ് സംഭാ<noinclude></noinclude> byip85467otgm0al58x7mncjuegcaqu താൾ:1941-pathramimamsa.pdf/67 106 84080 244926 244309 2026-07-12T17:08:56Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244926 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഷണം നടത്തിയതെന്നും ഒരു കൂട്ടർ വാദിയ്ക്കും; പത്തനംതിട്ടക്കാരനായിരുന്ന ഹനുമാൻ മലയാളമല്ലാതെ മറ്റൊരു ഭാഷയിലും സംസാരിച്ചിട്ടുണ്ടാകാൻ വഴിയില്ലെന്നു അന്യകൂട്ടർ ശഠിയ്ക്കും; മൂന്നാമതൊരു കൂട്ടർ. ഹനുമാനെപ്പോലെ സംസ്കൃതാശയനായ ഒരാൾ സംസ്കൃതം വിട്ടു ഇതരഭാഷയിൽ സംസാരിച്ചുവെന്നുള്ളതു ചിന്തിയ്ക്കാൻ പോലും ശക്യമല്ലെന്നു ഘോഷിയ്ക്കും. ഇവരുടെയെല്ലാം വാദപ്രതിവാദങ്ങൾക്കും ഉത്തരപ്രത്യുത്തരങ്ങൾക്കും, ഖണ്ഡന മണ്ഡനങ്ങൾക്കും പക്ഷഭേദമെന്നിയേ പത്രസ്ഥലം അനുവദിച്ചുകൊള്ളണം. 38. സാമാന്യമായ പണിയൊന്നൊഴിവായിവന്നാ-<br> ലാമാന്യമാം പദവിതന്നുടെ സേവ്യനേകാൻ<br> ഇല്ലാത്ത യോഗ്യതയുമിന്നുവനുള്ളതാക്കി<br> തല്ലോടുതല്ലുതിരുമാറെഴുതിത്തുടങ്ങൂ. ശ്ലോകം - 36. ആകപ്പാടെ തരക്കേടില്ലെന്നു പത്രാധിപർക്കു തോന്നുന്നതായ ഏതെങ്കിലു മൊരുദ്യോഗം എവിടെയെങ്കിലുമൊഴിവായിട്ടുണ്ടെന്നു് അറിവു കിട്ടിയാൽ ആയതു തന്റെ സേവക്കാരനു വാങ്ങിക്കൊടുക്കുവാൻ ഉറ്റു ശ്രമിയ്ക്കുണം. അപ്രകാരം ചെയ്യുന്നതിൽ സഹജീവികളുടെ നിരൂപണങ്ങൾ അടിയ്ക്കടി പുറപ്പെടുവാൻ പര്യാപ്തമാകുന്നവിധത്തിൽ സേവ്യനില്ലാത്ത ഗുണങ്ങൾ പോലും ഉള്ളതായി പറയുന്ന ലേഖനങ്ങളാവണം പത്രാധിപർ എഴുതിത്തുടങ്ങേണ്ടത്.<noinclude></noinclude> jptqhvbf3m2irilwhiupq7f49if347b 244927 244926 2026-07-12T17:11:46Z Radhan K Moolad 13275 244927 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഷണം നടത്തിയതെന്നും ഒരു കൂട്ടർ വാദിയ്ക്കും; പത്തനംതിട്ടക്കാരനായിരുന്ന ഹനുമാൻ മലയാളമല്ലാതെ മറ്റൊരു ഭാഷയിലും സംസാരിച്ചിട്ടുണ്ടാകാൻ വഴിയില്ലെന്നു അന്യകൂട്ടർ ശഠിയ്ക്കും; മൂന്നാമതൊരു കൂട്ടർ. ഹനുമാനെപ്പോലെ സംസ്കൃതാശയനായ ഒരാൾ സംസ്കൃതം വിട്ടു ഇതരഭാഷയിൽ സംസാരിച്ചുവെന്നുള്ളതു ചിന്തിയ്ക്കാൻ പോലും ശക്യമല്ലെന്നു ഘോഷിയ്ക്കും. ഇവരുടെയെല്ലാം വാദപ്രതിവാദങ്ങൾക്കും ഉത്തരപ്രത്യുത്തരങ്ങൾക്കും, ഖണ്ഡന മണ്ഡനങ്ങൾക്കും പക്ഷഭേദമെന്നിയേ പത്രസ്ഥലം അനുവദിച്ചുകൊള്ളണം. *38. സാമാന്യമായ പണിയൊന്നൊഴിവായിവന്നാ-<br> ലാമാന്യമാം പദവിതന്നുടെ സേവ്യനേകാൻ<br> ഇല്ലാത്ത യോഗ്യതയുമിന്നുവനുള്ളതാക്കി<br> തല്ലോടുതല്ലുതിരുമാറെഴുതിത്തുടങ്ങൂ. ശ്ലോകം - 36. ആകപ്പാടെ തരക്കേടില്ലെന്നു പത്രാധിപർക്കു തോന്നുന്നതായ ഏതെങ്കിലു മൊരുദ്യോഗം എവിടെയെങ്കിലുമൊഴിവായിട്ടുണ്ടെന്നു് അറിവു കിട്ടിയാൽ ആയതു തന്റെ സേവക്കാരനു വാങ്ങിക്കൊടുക്കുവാൻ ഉറ്റു ശ്രമിയ്ക്കുണം. അപ്രകാരം ചെയ്യുന്നതിൽ സഹജീവികളുടെ നിരൂപണങ്ങൾ അടിയ്ക്കടി പുറപ്പെടുവാൻ പര്യാപ്തമാകുന്നവിധത്തിൽ സേവ്യനില്ലാത്ത ഗുണങ്ങൾ പോലും ഉള്ളതായി പറയുന്ന ലേഖനങ്ങളാവണം പത്രാധിപർ എഴുതിത്തുടങ്ങേണ്ടത്.<noinclude></noinclude> bixuxwcjf4hpp6t8x4djq1mvatmx67a 244928 244927 2026-07-12T17:12:08Z Radhan K Moolad 13275 244928 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഷണം നടത്തിയതെന്നും ഒരു കൂട്ടർ വാദിയ്ക്കും; പത്തനംതിട്ടക്കാരനായിരുന്ന ഹനുമാൻ മലയാളമല്ലാതെ മറ്റൊരു ഭാഷയിലും സംസാരിച്ചിട്ടുണ്ടാകാൻ വഴിയില്ലെന്നു അന്യകൂട്ടർ ശഠിയ്ക്കും; മൂന്നാമതൊരു കൂട്ടർ. ഹനുമാനെപ്പോലെ സംസ്കൃതാശയനായ ഒരാൾ സംസ്കൃതം വിട്ടു ഇതരഭാഷയിൽ സംസാരിച്ചുവെന്നുള്ളതു ചിന്തിയ്ക്കാൻ പോലും ശക്യമല്ലെന്നു ഘോഷിയ്ക്കും. ഇവരുടെയെല്ലാം വാദപ്രതിവാദങ്ങൾക്കും ഉത്തരപ്രത്യുത്തരങ്ങൾക്കും, ഖണ്ഡന മണ്ഡനങ്ങൾക്കും പക്ഷഭേദമെന്നിയേ പത്രസ്ഥലം അനുവദിച്ചുകൊള്ളണം. 38. സാമാന്യമായ പണിയൊന്നൊഴിവായിവന്നാ-<br> ലാമാന്യമാം പദവിതന്നുടെ സേവ്യനേകാൻ<br> ഇല്ലാത്ത യോഗ്യതയുമിന്നുവനുള്ളതാക്കി<br> തല്ലോടുതല്ലുതിരുമാറെഴുതിത്തുടങ്ങൂ. ശ്ലോകം - 36. ആകപ്പാടെ തരക്കേടില്ലെന്നു പത്രാധിപർക്കു തോന്നുന്നതായ ഏതെങ്കിലു മൊരുദ്യോഗം എവിടെയെങ്കിലുമൊഴിവായിട്ടുണ്ടെന്നു് അറിവു കിട്ടിയാൽ ആയതു തന്റെ സേവക്കാരനു വാങ്ങിക്കൊടുക്കുവാൻ ഉറ്റു ശ്രമിയ്ക്കുണം. അപ്രകാരം ചെയ്യുന്നതിൽ സഹജീവികളുടെ നിരൂപണങ്ങൾ അടിയ്ക്കടി പുറപ്പെടുവാൻ പര്യാപ്തമാകുന്നവിധത്തിൽ സേവ്യനില്ലാത്ത ഗുണങ്ങൾ പോലും ഉള്ളതായി പറയുന്ന ലേഖനങ്ങളാവണം പത്രാധിപർ എഴുതിത്തുടങ്ങേണ്ടത്.<noinclude></noinclude> jptqhvbf3m2irilwhiupq7f49if347b താൾ:1941-pathramimamsa.pdf/68 106 84081 244929 244310 2026-07-12T17:21:59Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244929 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>====<u>ഉദാഹരണം.</u>==== ഒരു നഗരസഭയുടെ കീഴിൽ ഒരു മേസ്ത്രിപ്പണി ഒഴിവാകുന്നുവെന്നും ആയതു പത്രാധിപരുടെ സേവ്യനു ലഭിയ്ക്കുന്നതു നന്നായിരിയ്ക്കുമെന്നു പത്രാധിപർക്കു ഒരഭിപ്രായം ജനിയ്ക്കുന്നുവെന്നും വിചാരിയ്ക്കുക. അപ്പോൾ നിർദ്ദിഷ്ട വ്യക്തിയുടെ അറിവു കൂടാതെതന്നെ അധികൃതന്മാർ അയാളെ ജോലിയ്ക്കു നിയമിക്കാൻ മതിയാകുന്നവിധത്തിലുള്ള ലേഖനങ്ങൾ പത്രത്തിൽ എഴുതിക്കൊള്ളണം. മാതൃക താഴെ ചേർക്കുന്നു.- {{നടുക്ക്|'''<u>പുതിയ മുനിസിപ്പാൽ മേസ്ത്രി</u>'''}} ............. മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചു നാളതുവരെ ഞങ്ങൾക്കുണ്ടായിട്ടുള്ള ദൃഢമായ എതിരഭിപ്രായത്തെ പൊളിച്ചെഴുതി പിടിയ്ക്കുവാൻ കാരണമാക്കുന്ന ഒരുദ്യോഗനിയമനം ഈയിടെ നടന്നിട്ടുള്ളതായി ഞങ്ങൾക്കു കേൾക്കുമാറായിവന്നിരിയ്ക്കുന്നു. ഇതു വാസ്തവമാണെങ്കിൽ - അനുപദം വാസ്തവമാവുതാകായെന്നതാണ് ഞങ്ങളുടെ നിരന്തരപ്രാർത്ഥന - അതിനുത്തരവാദപ്പെട്ടവരുടെ ഔചിത്യബോധത്തേയും, ദീർഘദർശിത്വത്തേയും, വിശാലമനസ്കതയേയും വചസാ ശ്ലാഘിയ്ക്കാതിരിക്കാൻ നിർവാഹമില്ല. നിയമിതൻ ഞങ്ങളുടെ ഒരു പത്രബന്ധവും ചിരകാലമായി ഞങ്ങളുടെ ടൌൺ റിപ്പോട്ടറുടെ നിലയിൽ സ്തുത്യർഹമാംവണ്ണം ജോലി നോക്കീട്ടുള്ള ഒരു മാന്യനുമാണു്. നഗരത്തിലെ ഇരുളടഞ്ഞ കുണ്ടനിടവഴികളെ അധികരിച്ചു -<noinclude></noinclude> 3zzhp8hljamivsgnab24hvfopm9ufi6 244930 244929 2026-07-12T17:22:37Z Radhan K Moolad 13275 244930 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>====<u>ഉദാഹരണം.</u>==== ഒരു നഗരസഭയുടെ കീഴിൽ ഒരു മേസ്ത്രിപ്പണി ഒഴിവാകുന്നുവെന്നും ആയതു പത്രാധിപരുടെ സേവ്യനു ലഭിയ്ക്കുന്നതു നന്നായിരിയ്ക്കുമെന്നു പത്രാധിപർക്കു ഒരഭിപ്രായം ജനിയ്ക്കുന്നുവെന്നും വിചാരിയ്ക്കുക. അപ്പോൾ നിർദ്ദിഷ്ട വ്യക്തിയുടെ അറിവു കൂടാതെതന്നെ അധികൃതന്മാർ അയാളെ ജോലിയ്ക്കു നിയമിക്കാൻ മതിയാകുന്നവിധത്തിലുള്ള ലേഖനങ്ങൾ പത്രത്തിൽ എഴുതിക്കൊള്ളണം. മാതൃക താഴെ ചേർക്കുന്നു.- {{നടുക്ക്|'''<u>പുതിയ മുനിസിപ്പാൽ മേസ്ത്രി</u>'''}} ............. മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചു നാളതുവരെ ഞങ്ങൾക്കുണ്ടായിട്ടുള്ള ദൃഢമായ എതിരഭിപ്രായത്തെ പൊളിച്ചെഴുതി പിടിയ്ക്കുവാൻ കാരണമാക്കുന്ന ഒരുദ്യോഗനിയമനം ഈയിടെ നടന്നിട്ടുള്ളതായി ഞങ്ങൾക്കു കേൾക്കുമാറായിവന്നിരിയ്ക്കുന്നു. ഇതു വാസ്തവമാണെങ്കിൽ - അനുപദം വാസ്തവമാവുതാകായെന്നതാണ് ഞങ്ങളുടെ നിരന്തരപ്രാർത്ഥന - അതിനുത്തരവാദപ്പെട്ടവരുടെ ഔചിത്യബോധത്തേയും, ദീർഘദർശിത്വത്തേയും, വിശാലമനസ്കതയേയും വചസാ ശ്ലാഘിയ്ക്കാതിരിക്കാൻ നിർവാഹമില്ല. നിയമിതൻ ഞങ്ങളുടെ ഒരു പത്രബന്ധവും ചിരകാലമായി ഞങ്ങളുടെ ടൌൺ റിപ്പോട്ടറുടെ നിലയിൽ സ്തുത്യർഹമാംവണ്ണം ജോലി നോക്കീട്ടുള്ള ഒരു മാന്യനുമാണു്. നഗരത്തിലെ ഇരുളടഞ്ഞ കുണ്ടനിടവഴികളെ അധികരിച്ചു<noinclude></noinclude> b5tatz8e9de53bemxtftab2kmj195ap താൾ:1941-pathramimamsa.pdf/69 106 84082 244931 244311 2026-07-12T17:29:28Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244931 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>പോലും അതിസൂക്ഷ്മജ്ഞാനമുള്ള ഒരു മഹാനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിനയം, അതിരറ്റ യജമാനപ്രീതി, ദീനാനുകമ്പ, ഹൃദയനൈർമ്മല്യം, ആർജ്ജവ ബുദ്ധി, ഭൂമിശാസ്ത്രജ്ഞാനം, ഭാഷാസ്വാധീനം എന്നിവ അദ്ദേഹം സ്വീകരിച്ചിരിയ്ക്കുന്ന പുതിയ ജീവിതത്തിൽ അദ്ദേഹത്തിനു വമ്പിച്ച സഹായമായിത്തീരുമെന്നു ഞങ്ങൾക്കു നല്ല ഉറപ്പുണ്ടു്. പ്രസ്തുത നിയമനത്തിനു കാരണഭൂതരായവരെ ഞങ്ങൾ ഉള്ളഴിഞ്ഞനുമോദിയ്ക്കുന്നതോടൊപ്പംതന്നെ നിയമിതന്റെ ഭാഗ്യോദയത്തിൽ അതീവ സന്തോഷിയ്ക്കുകയും ചെയ്തുകൊള്ളുന്നു. തങ്ങളറിയാതേയും നിയമിതന്റെ അപേക്ഷപോലുമില്ലാതെയുമുള്ള ഒരുദ്യോഗ നിയമനത്തെപറ്റി അധികാരികൾക്കറിവാകുമ്പോൾ അവർ പരിഭ്രമിച്ച് പത്രാധിപർക്ക് ആളെ അയയ്ക്കും. അധികൃതന്മാരുമായി നടത്തുന്ന അഭിമുഖ സംഭാഷണത്തിൽ സേവ്യൻ മേസ്ത്രിപ്പണിയ്ക്കുവേണ്ടി അവതരിച്ചിരിയ്ക്കയാണെന്നു കൂടി പത്രാധിപർ സമർത്ഥിച്ചുകൊള്ളണം. അദ്ദേഹത്തിന്റെ മഹത്സേവനം നഷ്ടപ്പെട്ടു പോകുന്നതായാൽ നഗരസഭ തന്നെ തകർന്നുപോയേയ്ക്കുമെന്ന് അധികാരികൾക്കു സംശയം ജനിയ്ക്കണം. എന്നാൽ താമസമെന്നിയെ സേവ്യൻ ഉദ്യോഗത്തിൽ കയറുന്നതായി കാണപ്പെടും. സംഗതിവശാൽ അതിന്നു തരപ്പെട്ടില്ലെങ്കിൽ പത്രാധിപർ ലളിതവേഷം മാറ്റി സിംഹികയായി രംഗപ്രവേശം ചെയ്തുകൊള്ളണം. എതിരഭിപ്രായം പുറപ്പെടുവിയ്ക്കുന്ന ക്ഷുദ്രജീവികൾ<noinclude></noinclude> 3etbvs62j2clm6zqchhflxclrfaa788 താൾ:1941-pathramimamsa.pdf/70 106 84083 244932 244312 2026-07-12T17:39:25Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244932 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ക്കു് മേൽക്കുമേൽ ഉത്തരപ്രത്യുത്തരങ്ങൾ നല്കി മൂകയാക്കി സേവ്യന്റെ മാർഗം സുഗമമാക്കി വെയ്ക്കണം. കുറച്ചു കഴിയുമ്പോൾ സേവ്യൻ താനേ മേസ്ത്രിയായിക്കൊള്ളും. 37. തെരുവിന്നുരകാനയും വമിയ്ക്കു-<br> ന്നൊരു ഗന്ധം പരിതഃപരന്നിടുംപോൽ<br> നിരയായൊരു ലേഖനങ്ങൾ സഭ്യേ-<br> തരമായും തുടരാൻ തുനിഞ്ഞിടേണം. ശ്ലോകം - 37 തെരുവിലെ കാനകളിൽനിന്നു നിർഗ്ഗമിയ്ക്കുന്ന പൂതിഗന്ധത്തെ വെല്ലുമാറ് അത്രയ്ക്കു ദുർഗ്ഗന്ധപൂരിതങ്ങളും സഭ്യേതരങ്ങളുമായ ലേഖനപരമ്പരകൾ പത്രത്തിൽ പ്രസിദ്ധീകരിയ്ക്കുവാൻ പത്രാധിപർ തുനിയേണ്ടതാകുന്നു. തെരുവിന്നിരുകാന etc. ഈ പ്രയോഗം തികച്ചും അർത്ഥവത്തായിട്ടുള്ളതാകുന്നു. പത്രപംക്തികളിൽനിന്നു പുറപ്പെടുന്ന വാസനാവിശേഷം കാനകളിൽ നിന്നു ജന്യമാകുന്ന ദുർഗന്ധത്തോടു പലപ്രകാരത്തിലും സാമ്യമുള്ളതത്രെ. ആംഗല ഭാഷയിലെ 'ഗട്ടർ പ്രസ്' (Gutter Press) ആദിയായ പ്രയോഗങ്ങൾ ഇപ്രകാരമാണു് സാധൂകരിയ്ക്കപ്പെടുന്നതു്. കാനകൾ തെരുവിന്റെ ഇരുപാർശ്വങ്ങളിലായി സ്ഥിതിചെയ്യുന്നതുപോലെ പത്രങ്ങൾ രണ്ടു ചേരികളായി പിരിഞ്ഞുകൊണ്ടുവേണം സമരം നടത്തുവാൻ എന്നു കൂടി ഇവിടെ സൂചനയുള്ളതാകുന്നു. മുനിസിപ്പാൽ അധികൃതന്മാരുടെ നിഷ്ക്കർഷക്കുറവി<noinclude></noinclude> szfs2jdzxq1411wneq3zrx4jmp4nee0 താൾ:1941-pathramimamsa.pdf/71 106 84084 244933 244313 2026-07-12T17:48:59Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244933 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>നേയും കവി പ്രസ്തുത വരികളിൽ ദ്യോതിപ്പിയ്ക്കാതിരിയ്ക്കുന്നില്ല. 38. പത്രവൃന്ദം സഹിഷ്ണുത്വ-<br> മത്രയും തള്ളണം ക്ഷണം;<br> സ്വാഭിപ്രായം പറഞ്ഞീടാ-<br> നാരേയും സമ്മതിയ്ക്കൊലാ. ശ്ലോകം - 38. പത്രങ്ങൾ അനുഷ്ഠിയ്ക്കുേണ്ട ഒരു മുഖ്യധർമ്മാമാണ് അസഹിഷ്ണുത. തങ്ങളോടൊപ്പം ചിന്തിയ്ക്കാത്ത യാതൊരാളേയും വായ് തുറക്കുവാൻ അനുവദിച്ചുപോകരുത്. തങ്ങൾക്കു ഹിതമല്ലാത്ത കാൎയ്യങ്ങൾ ആരെഴുതിയയച്ചാലും പ്രസിദ്ധം ചെയ്‍വാനും പാടില്ല. 39. എന്നിരിയ്ക്കിലുമൊക്കുമ്പോ- ളൂന്നിപ്പത്രത്തിലോതണം ഉണ്ടേ സ്വാതന്ത്ര്യമെല്ലാർക്കും പണ്ടേ തന്മതമോതുവാൻ ശ്ലോകം - 39. എങ്കിലും തരം വരുമ്പോഴെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മഹിമയെ പത്രത്തിൽ വിശദീകരിയ്ക്കുേണ്ടതാകുന്നു. 'സ്വാതന്ത്ര്യത്തിന്റെ കാലമാണല്ലോ ഇത്. മാർഗ്ഗമദ്ധ്യത്തിൽ കൂടി തല പൊക്കിപ്പിടിച്ചു നടക്കുവാൻ ആർക്കാണ് സ്വാതന്ത്ര്യമില്ലാത്തതു്? അങ്ങനെ നടക്കുന്നവന്റെ തലയിൽ കൂടി കാറോടിയ്ക്കുവാൻ ആർക്കാണ് സ്വാതന്ത്ര്യമില്ലാത്തത് ? അതെ; സ്വാതന്ത്ര്യം, പരിപാവനമായ സ്വാതന്ത്ര്യം.<noinclude></noinclude> obvfa8rrhjlwhksqrpcgolb6iflaq1d താൾ:1941-pathramimamsa.pdf/72 106 84085 244934 244314 2026-07-12T17:56:35Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244934 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>"പൂതമോങ്കാരം പോലെ ത്ര്യക്ഷരാത്മകമാമീ സ്വാതന്ത്ര്യം സമ്പാദിപ്പാൻ കരണത്രനയത്താൽ സാദരം പ്രയത്നിപ്പിൻ സാഫല്യപ്പെടുത്തുവിൻ സോദരന്മാരെ നിങ്ങൾ സാരമാം നരജന്മം" സ്വാതന്ത്ര്യം കീജേയ് !!! ഈ രീതിയിൽ തുടർന്നു കൊള്ളണം. 40. സത്യത്തെത്തല കീഴാക്കാൻ പ്രത്യേകിച്ചോർമ്മവെക്കണം; സത്യവും പത്രവും തമ്മിൽ നിത്യം സ്പർദ്ധ വളർത്തണം. ശ്ലോകം - 40. ഉള്ള സംഗതികൾ കണ്ടതുപോലെ പകർത്തുന്നതു പകർപ്പുഗുമസ്ഥന്റെ ജോലിയാണ്. അതിൽ കലാംശം യാതൊന്നും തന്നെയില്ല. അതിനാൽ സംഭവങ്ങളുടെ യാഥാർത്ഥ്യം പത്രങ്ങൾ ഒരു കാലത്തും ലോകത്തെ ധരിപ്പിച്ചുപോകരുത്. സത്യത്തിന്റെ ഒരു തല കീഴ്മറിഞ്ഞ വികൃതരൂപമെന്നിയെ, മറ്റൊന്നുംതന്നെ പത്രപാരായണം കൊണ്ടു ഗ്രഹിപ്പാൻ സാദ്ധ്യമാകരുത്. സത്യവും പത്രവും തമ്മിൽ അനവരതം സ്പർദ്ധ വളർത്തുന്നതിലാണ് പത്രാധിപരുടെ കലാപാടവം വെളിപ്പെടേണ്ടതു്. ഈ സംഗതിയെപ്പറ്റി മറെറാരാചാൎയ്യർ വിധിച്ചിട്ടുള്ളതു നോക്കുക:- 'ആടിനെപ്പട്ടിയാക്കീടാൻ<br> മോടികൂടുന്ന പാടവം<br> നേടിയാൽ പത്രപൻമൂലം<br> വീടിനും നാടിനും ശുഭം.'<noinclude></noinclude> ej8r7iojzpaky7pxdalb92h1rhqy02l 244935 244934 2026-07-12T17:57:45Z Radhan K Moolad 13275 244935 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>"പൂതമോങ്കാരം പോലെ ത്ര്യക്ഷരാത്മകമാമീ<br> സ്വാതന്ത്ര്യം സമ്പാദിപ്പാൻ കരണത്രനയത്താൽ<br> സാദരം പ്രയത്നിപ്പിൻ സാഫല്യപ്പെടുത്തുവിൻ<br> സോദരന്മാരെ നിങ്ങൾ സാരമാം നരജന്മം" സ്വാതന്ത്ര്യം കീജേയ് !!! ഈ രീതിയിൽ തുടർന്നു കൊള്ളണം. 40. സത്യത്തെത്തല കീഴാക്കാൻ<br> പ്രത്യേകിച്ചോർമ്മവെക്കണം;<br> സത്യവും പത്രവും തമ്മിൽ<br> നിത്യം സ്പർദ്ധ വളർത്തണം. ശ്ലോകം - 40. ഉള്ള സംഗതികൾ കണ്ടതുപോലെ പകർത്തുന്നതു പകർപ്പുഗുമസ്ഥന്റെ ജോലിയാണ്. അതിൽ കലാംശം യാതൊന്നും തന്നെയില്ല. അതിനാൽ സംഭവങ്ങളുടെ യാഥാർത്ഥ്യം പത്രങ്ങൾ ഒരു കാലത്തും ലോകത്തെ ധരിപ്പിച്ചുപോകരുത്. സത്യത്തിന്റെ ഒരു തല കീഴ്മറിഞ്ഞ വികൃതരൂപമെന്നിയെ, മറ്റൊന്നുംതന്നെ പത്രപാരായണം കൊണ്ടു ഗ്രഹിപ്പാൻ സാദ്ധ്യമാകരുത്. സത്യവും പത്രവും തമ്മിൽ അനവരതം സ്പർദ്ധ വളർത്തുന്നതിലാണ് പത്രാധിപരുടെ കലാപാടവം വെളിപ്പെടേണ്ടതു്. ഈ സംഗതിയെപ്പറ്റി മറെറാരാചാൎയ്യർ വിധിച്ചിട്ടുള്ളതു നോക്കുക:- 'ആടിനെപ്പട്ടിയാക്കീടാൻ<br> മോടികൂടുന്ന പാടവം<br> നേടിയാൽ പത്രപൻമൂലം<br> വീടിനും നാടിനും ശുഭം.'<noinclude></noinclude> 0uuzjunkjega8hfpw7wbc0z8ivarqy7 താൾ:1941-pathramimamsa.pdf/73 106 84086 244936 244315 2026-07-12T17:59:31Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244936 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ആടിനെ പട്ടിയാക്കീടാൻ മോടികൂടുന്ന പാടവം,<br> നേടിയാൽ പത്രപൻ മൂലം വീടിനും നാടിനും ശുഭം. [ഭാഗം 68<noinclude></noinclude> oi5r0xrh7x2qma0v1hr151x1j97cts5 താൾ:1941-pathramimamsa.pdf/75 106 84087 244937 244316 2026-07-12T18:13:38Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244937 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>====<u>ഉദാഹരണം.</u>==== (1) ഒരു പൊതുയോഗത്തിൽ മദ്യപിച്ചു ചെന്നു മൎയ്യാദ വിട്ടു പെരുമാറി ലഹളയുണ്ടാക്കുന്ന ഒരാളെ യോഗഭാരവാഹികൾ യോഗസ്ഥലത്തുനിന്നു പിടിച്ചു പുറത്താക്കുന്നുവെന്നും ക്ഷുബ്ധരായ ജനാവലി നിർദ്ദിഷ്ടവ്യക്തി സ്വഗൃഹത്തിൽ കയറി രക്ഷ പ്രാപിയ്ക്കുന്നതുവരെ അയാളുടെ പിന്നാലെ അപഹാസ്യസ്വരങ്ങൾ പുറപ്പെടുവിച്ചുകൊണ്ടു നടകൊള്ളുന്നുവെന്നും വിചാരിയ്ക്കുക. ഈ സംഭവത്തെപറ്റി പത്രത്തിൽ താഴെ പറയുംപ്രകാരത്തിൽ എഴുതിക്കൊള്ളണം. {{center|<u>ഒരു മഹായോഗം</u>}} {{center|...................... ഹൃദ്യമായ പ്രസംഗം.}} {{center|(സ്വന്തം പ്രതിനിധി)}} ......... പറ്റി ആലോചിയ്ക്കുവാനായി .................... അദ്ധ്യക്ഷതയിൽ ഒരു വമ്പിച്ച പൊതുയോഗം കൂടുകയുണ്ടായി. ................. തുടങ്ങി സ്ഥലത്തെ പൌരമുഖ്യന്മാരിൽ പലരും യോഗത്തിൽ പ്രസംഗിച്ചുവെങ്കിലും ജനസാമാന്യത്തിനു് ഏറ്റമേറ്റം ഹൃദ്യമായി തോന്നിയത് [ഇവിടെ മദ്യപിച്ചു ലഹള കൂട്ടിയവന്റെ പേർ ചേർത്തുകൊള്ളുക.] ........... ടെ / ന്റെ ഉജ്ജ്വലമായ പ്രസംഗമൊന്നു മാത്രമാണ് ............................ ആവശ്യകതയെ അധികരിച്ചു് അദ്ദേഹം സുദീർഘവും ആലോചനാമൃതവുമായ ഒരു ഗംഭീര പ്രസംഗം ചെയ്തു ....................................................................<noinclude></noinclude> 6j7srxbbdw2bwogh55nut6wcrwnlxtk താൾ:1941-pathramimamsa.pdf/76 106 84088 244938 244317 2026-07-12T18:24:43Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244938 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>.................. ജനസഞ്ചയം ആഹ്ലാദഭരിതരായി ആർപ്പുവിളി സമന്വിതം അദ്ദേഹത്തെ ഒരു ഘോഷയാത്രയായി അദ്ദേഹത്തിന്റെ വാസസ്ഥലംവരെ അനുഗമിച്ചു. ടെ/ന്റെ അഭിപ്രായത്തോടു പൂർണ്ണമായി യോജിയ്ക്കുന്ന ഇത്രയും വമ്പിച്ച ഒരു ജനവിഭാഗം ഈ നഗരമദ്ധ്യത്തിൽ ഉണ്ടായിത്തീർന്നിട്ടുള്ളത് ഇവിടുത്തെ പ്രമാണികൾക്കു വലിയ ഇച്ഛാഭംഗത്തിനിടയാക്കിയിരിയ്ക്കുന്നു ........................... 2. തൊഴിലാളികളുടെ ഒരു പ്രത്യേക തീരുമാനമനുസരിച്ച് ഒരു നഗരത്തിൽ ഭീമമായ തോതിലുള്ള ഒരു പണിമുടക്കവും അതിനെ തുടർന്നു ഒരു പൊതുയോഗവും ഉണ്ടാകുന്നുവെന്നു വിചാരിയ്ക്കുക. ഈ സംഭവങ്ങളെ പറ്റി പത്രത്തിൽ താഴെ പറയുംപ്രകാരം എഴുതിക്കൊള്ളണം. {{center|'''<u>ഒരാഹ്ലാദപ്രകടനം</u>'''}} {{center|(സ്വ. ലേ.)}} ഇന്നലെ ഹൈന്ദവ കൃസ്തീയ വിശേഷദിവസങ്ങൾ ഒരുമിച്ചുവന്നതുകൊണ്ടു് സ്ഥലത്തെ വ്യവസായ ശാലകളൊന്നും തന്നെ തുറക്കുകയുണ്ടായില്ല. വളരെ നാൾ തുടർച്ചയായി ജോലിയെടുത്തശേഷം തങ്ങളർഹിയ്ക്കുന്നതായ ഒരൊഴിവുദിനം കൈവന്നതിലുള്ള അളവറ്റ സന്തോഷം പ്രകടിപ്പിയ്ക്കുന്നതിനായി തൊഴിലാളികളത്രയും വൈകുന്നേരം ............ ഒന്നിച്ചുചേർന്നു തമാശകൾ പറഞ്ഞും കൈകൊട്ടിയാർത്തും ആസ്വദിച്ചശേഷം സ്വഗൃഹങ്ങളിലേയ്ക്കു പിരിഞ്ഞുപോയി. ഒഴിവുദിവസങ്ങളുടെ ആവശ്യം ഇതു കണ്ടപ്പോൾ പലർക്കും അനുഭവപ്പെട്ടു.<noinclude></noinclude> 1mn5qe0omq9sffjocrg5ob37dc6t4q3 താൾ:1941-pathramimamsa.pdf/77 106 84089 244939 244321 2026-07-12T18:33:25Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244939 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>41. നിലവിട്ടു കഥിയ്ക്കേണം<br> പലതും പത്രപംക്തിയിൽ;<br> അതുമൂലം കുടുക്കിൽ നീ<br> പതിച്ചാൽ കാല്ക്കൽ വീഴണം. ശ്ലോകം - 41 ആനപ്പുറത്തിരിയ്ക്കുമ്പോൾ വേലി പൊളിപ്പിയ്ക്കുന്നതുപോലെ, ഒരു പത്രം കൈവശമുണ്ടെങ്കിൽ അതിൽ അതിർകവിഞ്ഞു പലതും ജല്പിക്കേണ്ടതത്യാവശ്യമാകുന്നു. അപ്രകാരം ചെയ്യുന്നതുകൊണ്ടു വല്ല അപകടവും പിണയുന്നപക്ഷം വെണ്ണീറിൽ കിടക്കുന്ന ചൊക്ലിപ്പട്ടിയെപ്പോലെ നീണ്ടു വലിഞ്ഞൊന്നു നമസ്കരിച്ചേയ്ക്കണം. അതുകൊണ്ടു യാതൊരു കുറച്ചിലും വരാനില്ല. മൂഢലോകം തല്ക്കാലം കുറച്ചൊക്കെ ആക്ഷേപിച്ചേയ്ക്കാമെങ്കിലും കാലക്രമത്തിൽ ഈ സംഗതി വിസ്തൃതമായിക്കൊള്ളും. പിന്നെ കണ്ടറിഞ്ഞുനിന്നുകൊണ്ടാൽ മതി. 42 പത്രം പ്രസംഗിപ്പാ-<br> നാർക്കുമില്ലധികാരവും;<br> കുടന്നാരാൻ പ്രസംഗിച്ചാൽ<br> കടന്നൽപോലെയെത്തണം ശ്ലോകം - 42. പത്രധർമ്മത്തെപ്പറ്റി ഉപദേശിയ്ക്കുന്നതിന്ന് ഒരുത്തർക്കുമധികാരമില്ല. ഈ വസ്തുത ഗ്രഹിയ്ക്കാതെ ആരെങ്കിലും അതിനു തുനിയുന്നതായിക്കണ്ടാൽ, കൂട്ടിൽ കല്ലിടുമ്പോൾ കടന്നൽ കൂട്ടമെന്നോണം, എല്ലാ പത്രജീവികളും അയാളുടെ നേർക്കു തിരിയേണ്ടതാകുന്നു. 'ചുട്ടുതല്ലു<noinclude></noinclude> q2so89lq3wzps76uf0aegg0amncdk39 താൾ:1941-pathramimamsa.pdf/78 106 84090 244940 244322 2026-07-12T18:34:33Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244940 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>മ്പോൾ കൊല്ലനും കൊല്ലത്തിയുമൊന്നു്' എന്നുള്ള പഴമൊഴി പൊതുവൈരിയെ എതൃക്കുന്ന അവസരത്തിലാണ് പത്രവൃന്ദം അന്വർത്ഥമാക്കിച്ചെയ്യേണ്ടതു്.<noinclude></noinclude> r73tpkwzbbh9rr2o91jyn5c5en0hyp7