വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.11
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
വർഗ്ഗം:കൃതികൾ
14
5519
245920
15980
2026-07-20T05:55:14Z
~2026-40625-77
13460
രാത്രി 12 ന് ശേഷം
245920
wikitext
text/x-wiki
[[വർഗ്ഗം:ഉള്ളടക്കം]]rathri 12 n shesham
gbo8sktesk1nzt426ymqzywv07amggr
താൾ:Dharmaraja.djvu/4
106
11607
245919
158534
2026-07-19T17:15:11Z
Radhan K Moolad
13275
245919
proofread-page
text/x-wiki
<noinclude><pagequality level="4" user="Vssun" /></noinclude><center>
<big><big><big>'''ഗ്രന്ഥകാരന്റെ മുഖവുര'''</big></big></big>
</center>
‘മാർത്താണ്ഡവർമ്മ’ എന്ന ആഖ്യായിക എഴുതിയ അപരാധത്തിന്, എന്റെ അനന്തര പരമ്പരകളായ യുവാക്കന്മാർ ഒരു ശിക്ഷ എന്നപോലെ, ചില അപേക്ഷകൾകൊണ്ട് എന്നെ അത്യധികം അസഹ്യപ്പെടുത്തി. സർവ്വകലാശാലയിലെ മാതൃസ്ഥാനൈക്യംകൊണ്ട് സഹോദരാവകാശസ്ഥരായ ഈ ഉപദ്രവികളിൽ ചിലർ രണ്ടാമതായി ഒരു ആഖ്യായികകൂടി എഴുതിയേതീരൂ എന്ന് നിർബന്ധശാഠ്യം തുടങ്ങി. അവരുടെ നിത്യോത്സാഹം പ്രാരബ്ധവലയിതമായ എന്റെ വൃദ്ധതന്ദ്രിയെ ഇളക്കി. ആ യുവോത്സാഹത്തിന്റെ അക്ഷീണപ്രേരണയുടെ ഫലമായി ഈ ‘ധർമ്മരാജാ’ എന്ന ആഖ്യായികയും പുറപ്പെട്ടു. ഇതിൽ വല്ല ആസ്വാദ്യതയോ, അനാസ്വാദ്യതയോ ഉണ്ടെങ്കിൽ അതിലേക്കുള്ള സംഭാവനയെ മുൻപറഞ്ഞ ഉപദ്രവകർത്താക്കന്മാരിൽ നായകോപനായകന്മാരായുള്ള രാജശ്രീ എ. ഗോപാലമേനോൻ എം. എ. അവർകൾക്കും, സാഹിത്യകുശലൻ രാജശ്രീ സി. എസ്. സുബ്രഹ്മണ്യൻപോറ്റി ബി. എ. അവർകൾക്കും, മലയാളഭാഷയിൽ എം. എ. ബിരുദകാംക്ഷിയായ രാജശ്രീ എ. ശങ്കരപ്പിള്ള ബി. എ. അവർകൾക്കും ദത്തം ചെയ്തുകൊള്ളുന്നതിന് ഇതിനാൽ സമ്മതിദാനം ചെയ്തിരിക്കുന്നു.
തിരുവിതാംകൂർ രാജഭക്തന്മാരിലും രാജ്യക്ഷേമകാംക്ഷികളിലുംവച്ച് പ്രഥമഗണനീയനും പ്രജാകുലോത്തംസവുമായുള്ള ശ്രീമാൻ രാജാ കേശവദാസ് ദിവാൻജി അവർകളുടെ ജീവിതസംക്ഷേപമായ ഒരു പുരാവൃത്തനിർമ്മിതിക്കാണ് എന്റെ യുവസഹൃദയോപദ്രവികൾ എന്നെ ഉദ്യോഗിപ്പിച്ചത്. എന്നാൽ കഥയുടെ ആസ്വാദ്യതയും ആ മഹാനുഭാവന്റെ ജീവിതസംഭവങ്ങളുടെ പൂർണ്ണതയും ഏകീഭവിപ്പിച്ച് ഒരു ഒറ്റ ആഖ്യായികാ ഗ്രന്ഥത്തെ നിർമ്മിക്കുന്നത് അത്യധ്വാനമെന്നു തോന്നുകയാൽ, ആ മഹജ്ജീവിതകഥയെ മൂന്നായി ഭാഗിച്ച് പ്രഥമഭാഗത്തെ ഈ ‘ധർമ്മരാജാ ’ എന്ന ആഖ്യായികയിൽ കഴിയുന്നത്ര സംഘടിപ്പിച്ചിരിക്കുന്നു. രാജ കേശവദാസ് എന്ന മഹാനുഭാവന്റെ ജീവചരിത്രസംഭവങ്ങളുടെ ഗ്രഹണം, ആ മന്ത്രിമണ്ഡലദിവാകരന്റെ സ്വന്തവും അദ്ദേഹത്തിന്റെ പ്രധാനഭാര്യയുടെ വകയും ആയ തറവാടുകളോട് എനിക്ക് ജനനകാലം മുതൽക്കുള്ള ഗാഢപരിചയത്തിനിടയിൽ സമ്പാദിതമായിട്ടുള്ളതാണ്. അഭിജ്ഞന്മാരും പക്വവയസ്കന്മാരും ആയുള്ള ആ തറവാടുകളിലെ അംഗങ്ങളിൽനിന്ന് ഐതിഹ്യരൂപത്തിലും മറ്റും കിട്ടീട്ടുള്ള വൃത്താന്തങ്ങളെയാണ് ഈ കഥാരചനയിലേക്ക് പ്രയുക്തമാക്കീട്ടുള്ളത്. കഥാപുരുഷനായ രാജാ കേശവദാസ് മന്ത്രി മഹാനുഭാവന്റെ ശേഷക്കാരനും അഭ്യസ്തയോഗ്യനും ധർമ്മപരന്മാരിൽ വരിഷ്ഠനുമായ മ. രാ. രാ. കെ. പത്മനാഭൻതമ്പി ബി. എ., ബി. എൽ (തഹശീൽദാർ) അവർകളും അദ്ദേഹത്തിന്റെ അനുജൻ എഡിൻബറൊ സർവ്വകലാശാലയിലെ വെദ്യശാസ്ത്രകലാംഗത്തിൽ പ്രശസ്തവിജയിയായ ഡാക്ടർ രാജശ്രീ കെ. രാമൻതമ്പി അവർകളും ഈ ചരിത്രവിഷയത്തിൽ എനിക്കുള്ള എന്റെ സാക്ഷ്യത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമസാക്ഷികളാകുന്നു.
ഈ കഥാഗാത്രം എന്റെ സൃഷ്ടി എങ്കിലും, ജനകൗതുകാകർഷണത്തിനുള്ള അതിന്റെ വസ്ത്രാഭരണാദ്യലങ്കാരസംഘടനകളെ തിരുവനന്തപുരം രാജകീയകോളേജിലെ മലയാളപണ്ഡിതരായിരുന്ന രാജശ്രീ കെ. ആർ. കൃഷ്ണപിള്ള ബി. എ. അവർകളും ഈപ്പോഴത്തെ പണ്ഡിതരായ രാജശ്രീ എ. കൃഷ്ണപിഷാരടി അവർകളും സുഹൃത്സഹായരൂപമായി പരിശോധിച്ച് സ്വരൂപണംചെയ്തിട്ടുള്ളവയാണ്. അതുകളിലെ അഭിരാമത ആ ഭാഷാദൃഢജ്ഞന്മാർക്ക് ഇദംപ്രഥമമായി ഒരു അഭിമാന്യതയേയോ ഖ്യാതിയേയോ നൽകേണ്ടതില്ല. അരമ്യാംശങ്ങൾക്കു ശിക്ഷാർഹൻ ഗ്രന്ഥകർത്താവുതന്നെ. ആ രണ്ടു പണ്ഡിതന്മാരുടെയും വിലയേറിയ സഹകരണത്തിനുള്ള എന്റെ അഭിനന്ദനത്തെ യഥാകൃത്യം ഞാൻ പ്രസ്താവിച്ചുകൊള്ളുന്നു.
കഴിഞ്ഞ കൊല്ലത്തിൽ ശരീരാസ്വാസ്ഥ്യചികിത്സക്കായി ഗവണ്മെമെന്റിൽനിന്നും സകരുണം അനുവദിച്ച ആറരമാസത്തെ സാവകാശലബ്ധിയിൽ ഈ ഗ്രന്ഥരചന നിവർത്തിപ്പാൻ സംഗതിയായതിനാൽ, ആ മഹാകരുണാദാനത്തിന് എന്റെ ഹൃദയംഗമമായുള്ള കൃതജ്ഞതയെ ഈ സന്ദർഭത്തിൽ സവിനയം പ്രകടിപ്പിച്ചുകൊള്ളുന്നു.<noinclude><references/></noinclude>
riqhq0qujm65j7u1bahmm8biouf29iy
താൾ:Dharmaraja.djvu/5
106
11609
245918
158545
2026-07-19T17:10:02Z
Radhan K Moolad
13275
245918
proofread-page
text/x-wiki
<noinclude><pagequality level="4" user="Bipinkdas" /></noinclude><center><big>അദ്ധ്യായം ഒന്ന്</big></center>
"ധീരനായുള്ള കുമാരനും മെല്ലവേ<br/>
ചാരുസരോജനേത്രൻപദാംഭോരുഹം<br/>
മാനസതാരിലുറപ്പിച്ചു ഭക്തനാ-<br/>
യാനന്ദമോടേ നടന്നുതുടങ്ങിനാൻ-"
ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോട് സംസ്ഥാനവിസ്തൃതിയെ വർദ്ധിപ്പിച്ച് രാജ്യഭരണംചെയ്യുന്നകാലത്ത്, നവമായി സമ്പാദിക്കപ്പെട്ട ചങ്ങനാശ്ശേരി മുതലായ പ്രദേശങ്ങളിലെ പ്രജാസംഘങ്ങൾക്കിടയിൽ ചില അന്തച്ഛിദ്രങ്ങളും രാജദ്രോഹോദ്യമലക്ഷ്യങ്ങളായ കലാപങ്ങളും സംഭവിക്കുന്നു. പാണ്ഡ്യദേശീയന്മാരായ ചില പാളയത്തലവന്മാർ 927-ൽ കൗശലവിശ്രുതനായ രാമയ്യൻദളവയാൽ അമർത്തപ്പെട്ടുവെങ്കിലും, 'ദുഷ്ട് കിടക്കെ വരട്ടപ്പെട്ട' വ്രണം പോലെ വീണ്ടും തിരുവിതാംകൂറിൽ സംക്രമിപ്പാനുള്ള ദുർമ്മേദസ്സമുച്ചയലാഞ്‌ഛനങ്ങളെ കാട്ടിത്തുടങ്ങുന്നു. സിംഹപരാക്രമനായ ഹൈദരാലിഖാൻ ബഹദൂർ മൈസൂർ രാജാവിന്റെ പദ്ധതികൾ ചരിത്രവിശ്രുതരണശൂരനായ വെങ്കിട്ടറായ് സേനാധിപന്റെ നേതൃത്വത്തിൽ മധുരപട്ടണത്തിന്റെ ഉത്തരപ്രദേശങ്ങളെ നിരോധിച്ചിരിക്കുകയാൽ ആ അല്‌പായുഷ്‌പ്രഭാവത്തിന്റെ അത്ര ദൂരത്തുള്ള ആവിർഭാവവും രക്തവർഷസൂചകമായ കൊള്ളിമീനെന്നപോലെ ഒരു മഹാവിഭ്രാന്തിയെ വ്യാപരിപ്പിക്കുന്നു. ഈ ആപത്തുകളുടെ നിവാരണത്തിനായി മഹാരാജാവ് തന്റെ അക്ഷൗഹിണീബഹുലത്തെ ഭാഗിച്ച് രാജ്യത്തിൽ സഹ്യപർവതനിരയോടും സമുദ്രതീരത്തോടും ചേർന്ന ദേശങ്ങളിലും ഉത്തരപര്യന്തങ്ങളിലും പാളയങ്ങളുറപ്പിച്ചിരിക്കുന്നു. രാജ്യത്തിലെ പ്രഭുശക്തിയെ ഇതിന്മണ്ണം വിനിയോഗിച്ചതിനു പുറമെ വിദേശീയരിപുക്കളുടെ പ്രസ്ഥാനത്തെ തന്ത്രമാർഗ്ഗേണ നിരോധിക്കുന്നതിന്, ആർക്കാട്ടുനബാബ്, ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാക്കമ്പനി മുതലായ മഹച്ഛക്തികളുടെ ആസ്ഥാനങ്ങളിലേക്ക് മഹാരാജാവ് അത്യന്തവിശ്വസ്തനും കാര്യവിദഗ്‌ദ്ധനുമായ ഒരു സ്ഥാനാപതിയെ ഗൂഢമായി നിയോഗിക്കുകയും ചെയ്യുന്നു.
രാജ്യകാര്യങ്ങളുടെ ഏവംവിധങ്ങളായ സ്ഥിതിഗതികൾക്കിടയിലാണ് ഈ വിഷ്കംഭാദ്ധ്യായത്തിലെ സംഭവങ്ങൾ നടന്നത്. ദക്ഷിണതിരുവിതാംകൂർകാരായ ജനങ്ങൾ 'ആപദി ഭജന്തി’ ന്യായത്തെ അനുസരിച്ച് കൊല്ലം 929 ലെ ശിവരാത്രിവ്രതത്തെ പ്രത്യേക ശ്രദ്ധയോടും, ശിവപുരാണപ്രോക്തമായുള്ള മാർഗ്ഗത്തെ കൃത്യമായി അനുസരിച്ചും, അനുഷ്ഠിക്കുന്നു. സാമാന്യേന ആബാലവൃദ്ധം ഉപവാസം അനുഷ്ഠിക്കുന്ന ആ ദിവസത്തിൽ പുരാതനത്വം, പ്രഭുത്വം, ധനസമൃദ്ധി എന്നിവകൊണ്ട് അനേകശതവർഷങ്ങളായി, കിരീടധാരണക്രിയകൂടാതെ, രാജാധികാരത്തെ നടത്തിവന്നിരുന്ന ഒരു പ്രഭുകുടുംബത്തിലെ പരിചാരകനായ ഒരു ബാലൻമാത്രം വ്രതലംഘകനായിത്തീർന്നിരിക്കുന്നു. സ്വകുടുംബത്തെ വർജ്ജിച്ച്, അനന്യശരണനായി ഐശ്വര്യോൽകർഷദീക്ഷിതനായി, ആ ഗൃഹത്തിൽ പ്രവേശിച്ച ബാലൻ അതിന്റെ നാഥനായ മഹാപ്രഭുവിനെ രായസക്കാരനായി സേവിക്കുന്നതിന് ഉപയോഗപ്പെട്ടുപോന്നതിനാൽ കുടുംബാംഗങ്ങൾക്കും കേവലം ഭൃത്യൻമാർക്കും ഇടയിൽ, അങ്ങുമിങ്ങും ചേരാത്ത ഒരു മൂന്നാംകൂറ്റുകാരനായി, ആ രണ്ടു വർഗ്ഗക്കാരുടെയും അസൂയാപാത്രമായി അവിടെ പാർത്തുവന്നിരുന്നു. ശത്രുജയത്തിന് ഉപയുക്തമായിട്ടുള്ളത് ആരോഗ്യപൂർണ്ണമായ കായംതന്നെ എന്നുള്ള സിദ്ധാന്തത്താലായിരിക്കാം, ബാലൻ ആ രാത്രിയിലും പാചക ശാലയുടെ മുൻപിലുള്ളതളത്തിൽ നിയമപ്രകാരം അത്താഴത്തിന് ഇരുപ്പുപിടിച്ചു. ആ തക്കത്തെ കളയാതെ ചില ഭൃത്യനാരദന്മാർ ജവത്തിൽ ഗൃഹനായികയുടെ അന്തികം പ്രാപിച്ച് ഐശ്വര്യനാശകമായ ആ ദുർവൃത്താർശനസങ്കടത്തെ ധരിപ്പിച്ചു. സ്വന്തം കോട്ടയ്ക്കകത്തുള്ള ജലാശയത്തിൽ പ്രഥമമായും, കസവുചേല, ആഭരണസഞ്ചയം, സിന്ദൂരാദ്യലങ്കാരങ്ങൾ എന്നിവകളിൽ ആവർത്തിച്ചും മജ്ജനം കഴിച്ച്, സ്വന്തം അന്തിമാളമ്മൻകോവിലിലെ ശിവസന്നിധിയിൽ രണ്ടാം യാമപൂജയ്ക്ക് ദർശനംചെയ്‌വാനായി ചമയം കഴിഞ്ഞിരിക്കുന്ന പ്രഭുകുടുംബിനി, ഔദ്ധത്യംകൊണ്ട് പാഷണ്ഡതയെ അവലംബിച്ചിരിക്കുന്ന ബാലന്റെ ദുരാചാരത്തിനെ ശിക്ഷിപ്പാൻ,<noinclude><references/></noinclude>
6ds6doy9hj0bpsdnnwt7p0e9p6iby6g
താൾ:Sahithyachinthakal.pdf/7
106
81920
245862
241507
2026-07-19T15:07:54Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245862
proofread-page
text/x-wiki
<noinclude><pagequality level="3" user="HaniyahUsman" /></noinclude>vi<br>
തൃശ്ശിവപേരൂർ മംഗളോദയം നഴ്സിംഗ്ഹോമിൽവച്ച്
ദിവംഗതനായി.
ചങ്ങമ്പുഴക്ക് ഒരനുജനും ഒരു പുത്രനും രണ്ടു പുത്രിമാരുമുണ്ട്. അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവ് ഇന്നും ജീവിച്ചിരിക്കുന്നു. കവിതാസമാഹാരങ്ങളും, പരിഭാഷകളും, ചെറുകഥകളും, നോവലുകളും ഉൾപ്പെടെ 57 കൃതികൾ മഹാകവി ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്.
ഒരു പുരുഷായുസ്സുകൊണ്ടുപോലും ആർജ്ജിക്കാനാവാത്ത അത്ഭുതസിദ്ധികൾ 36 വർഷങ്ങൾക്കുള്ളിൽ ആ അതിമാനുഷൻ പ്രകടിപ്പിച്ചു.
വേദനിപ്പിക്കുന്ന ആ മധുരസ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ!
പ്രസാധകർ<noinclude></noinclude>
hc890flwictkv39clvvklh5mrjk9hxp
താൾ:Sahithyachinthakal.pdf/8
106
81921
245863
241508
2026-07-19T15:15:46Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245863
proofread-page
text/x-wiki
<noinclude><pagequality level="3" user="HaniyahUsman" /></noinclude>"ദയവുചെയ്തു നിങ്ങൾ എന്നോട് യോജി
ക്കുന്നുവെന്നു പറയരുതേ! ആരെങ്കിലും എ
നോടു യോജിക്കുന്നുവെന്നു പറയുമ്പോൾ,
എന്റെ പ്രസ്താവം അബദ്ധമായിരുന്നെന്നു
എപ്പോഴും എനിക്കു തോന്നിപ്പോകുന്നു."
----ജോറിസ് കാറൾ ഹ്വൈസ്മാൻസ്.<noinclude></noinclude>
df3ms7xvvvec8dltewsxmufgu6nguzz
താൾ:Pellisum Melisandayum (Changampuzha).pdf/30
106
82052
245860
241653
2026-07-19T14:11:22Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245860
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>പെല്ലീസും മെലിസാന്ദയും
രംഗം രണ്ടു്
കൊട്ടാരത്തിൽ ഒരു മുറി
തന്റെ മഞ്ചത്തിൽ ശയിച്ചുകൊണ്ടിരിക്കുന്നമട്ടിൽ ഗോളാഡ്
പ്രത്യക്ഷപ്പെടുന്നു; മെലിസാന്ദ കിടക്കയ്ക്കരികിലാണു്.]
ഗോളാഡ്
ആ! ആ! എല്ലാം വേണ്ടപോലെ തന്നെ അങ്ങനെ കഴി
ഞ്ഞു കൂടുന്നു; അതൊരിക്കലും ഗൗരവമുള്ള സംഗതിയായിത്തീ
രില്ല. പക്ഷേ, അതെങ്ങനെ സംഭവിച്ചുവെന്നു വിവരിക്കാൻ
എനിക്കു സാദ്ധ്യമല്ല. ഞാൻ വനത്തിൽ നിർബാധം വേട്ട
യാടുകയായിരുന്നു. യാതൊരു കാരണവും കൂടാതെ എന്റെ
കുതിരയുണ്ടു് എടുത്തൊരു ചാട്ടം. അവൻ അസാധാരണമാ
യിട്ടെന്തെങ്കിലും കണ്ടോ?....
അതേസമയത്തു മണി പന്ത്രണ്ടടി
ക്കുന്നതു ഞാൻ എണ്ണിക്കൊണ്ടിരിക്കയായിരുന്നു.... പന്ത്രണ്ടാമ
ത്തെ കൊട്ടലിൽ അവൻ പേടിച്ചരണ്ടു്, കണ്ണുകാണാത്തതും
പേപിടിച്ചതുമായ ഒന്നിനെപ്പോലെ ഓടിപ്പാഞ്ഞു് ഒരു കൂറ്റ
ൻ മരത്തിന്മേൽച്ചെന്നൊരടി!.... ഞാൻ പിന്നെ ഒന്നും കേ
ട്ടില്ല. എന്തു സംഭവിച്ചുവെന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ
വീണു; അവൻ എന്റെ മീതേയും വീണിരിക്കണം. ആ കാ
ടാകമാനം എന്റെ നെഞ്ചത്ത് അമൎന്നിരിക്കുകയാണെന്നു് എ
നിക്കു തോന്നി. എന്റെ ചങ്ക് തകൎന്നു തവിടായിപ്പോയെ
ന്നു ഞാൻ കരുതി. പക്ഷേ നല്ല കടുപ്പമുള്ളതാണു് എന്റെ
മാർത്തട്ടു് .... അതു വലിയ ഗൗരവമുള്ള കാൎയ്യം പോലെ തോന്നുന്നില്ല....
മെലിസാന്ദ
അല്പം വെള്ളം കുടിക്കാൻ അങ്ങു ഇഷ്ടപ്പെടുന്നോ?
25<noinclude></noinclude>
jb36lbnh7i4po0qasunmtb3v8w2z9gz
താൾ:Pellisum Melisandayum (Changampuzha).pdf/31
106
82053
245861
241654
2026-07-19T14:33:26Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245861
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>+
പെല്ലീസും മെലിസാന്ദയും
ഗോളാഡ്
നിനക്കു നന്ദി; നിനക്കു നന്ദി. എനിക്കു ദാഹിക്കുന്നില്ല.
മെലിസാന്ദ
വേറൊരു തലയണ അങ്ങ് ഇഷ്ടപ്പെടുന്നോ?....ഇതാ, ഇ
തിന്മേൽ ലേശമൊരു രക്തത്തിന്റെ പാടുണ്ടു്.
ഗോളാഡ്
വേണ്ട, വേണ്ട! അതൊന്നും സാരമില്ല. ഇതാ ഇപ്പോൾ
ദേ ഈ ചുണ്ടിന്റെ ഇവിടന്നു അല്പം ചോര പൊടിച്ചു. പക്ഷേ
ഇനിയും അതാവൎത്തിച്ചേയ്ക്കാം.........
മെലിസാന്ദ
അങ്ങേയ്ക്കും നല്ല നിശ്ചയമുണ്ടോ?.... വലിയ വേദന വല്ല
തും തോന്നുന്നോ?
ഗോളാഡ്
ഇല്ല, ഇല്ല. ഇതൊന്നും സാരമില്ല. ഇതിനേക്കാളൊക്കെ
ദുർഘടം പിടിച്ച എന്തെല്ലാം ഞാൻ കടന്നു പോന്നിരിക്കുന്നു!.
രക്തത്തിനോടും ഉരുക്കിനോടും ഞാൻ പരുവപ്പെട്ടവനായിരിക്കയാണു്.
ഒരു കൊച്ചു കുഞ്ഞിന്റേതൊന്നുമല്ല ഈ എല്ലുകൾ...നീ
ഒട്ടും തന്നെ കുണ്ഠിതപ്പെടേണ്ടതായില്ല........
മെലിസാന്ദ
കണ്ണടച്ചുപിടിച്ചു് അങ്ങൊന്നുറങ്ങാൻ ശ്രമിക്കൂ....ഞാൻ
രാത്രി മുഴുവൻ ഇവിടെ ഇരുന്നു കൊള്ളാം.
ഗോളാഡ്
വേണ്ട, വേണ്ട! നിന്നെ ഞാനങ്ങനെ ബുദ്ധിമുട്ടിക്കില്ല.
ഒന്നും എനിക്കാവശ്യപ്പെടേണ്ടി വരില്ല. ഞാൻ ഒരു കുഞ്ഞി
നെപ്പോലെ കിടന്നുറങ്ങിക്കൊള്ളാം.... എന്താണിതു മെലിസാന്ദേ?
? എന്താണ് നീ പെട്ടെന്നിങ്ങനെ കരയുന്നതു്?
26<noinclude></noinclude>
mijehj8qtscvw4rcxsovv3gsqzs7ohr
താൾ:Pellisum Melisandayum (Changampuzha).pdf/32
106
82054
245866
241655
2026-07-19T15:57:57Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245866
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>പെല്ലീസും മെലിസാന്ദയും
മെലിസാന്ദ
പൊട്ടിക്കരഞ്ഞു കൊണ്ടു്
ഞാൻ....ഞാനും സുഖമില്ലാത്തവളാണ് !
നിനക്കും സുഖമില്ലേ? എന്താണ് നിന്നെ വേദനിപ്പി
ക്കുന്നത്? മെലിസാന്ദേ, നിന്നെ വേദനിപ്പിക്കുന്നതെന്താണു്?
മെലിസാന്ദ
എനിക്കറിഞ്ഞു കൂടാ.... എനിക്കിവിടെ അസുഖം തോന്നു
ന്നു....അങ്ങയോടു് ഇന്നു ഞാനതങ്ങു പറഞ്ഞു കളയാം; പ്രഭോ,
ഞാൻ ഇവിടെ സന്തുഷ്ടയല്ല........
ഗോളാഡ്
എന്തുകൊണ്ടു്? എന്തു സംഭവിച്ചു മെലിസാന്ദേ എന്താ
ണു് സംഗതി?....യാതൊരു സംശയവുമില്ലാതിരുന്ന ഞാൻ....
എന്തിനു്.... എന്തു സംഭവിച്ചു? ആരെങ്കിലും നിന്നോടു രസമി
ല്ലാത്ത മട്ടിൽ പെരുമാറിയോ?.... നിന്നെ ആരെങ്കിലും ഉപദ്ര
വിക്കയുണ്ടായോ?
മെലിസാന്ദ
ഇല്ല, ഇല്ല; ആരും.... ഒരാളെങ്കിലും എന്നോടു ലേശം
പോലും തെറ്റു കാണിച്ചിട്ടില്ല.... അതല്ല....അതല്ല... പക്ഷേ....
പക്ഷേ, ഇനി അരനിമിഷം പോലും എനിക്കിവിടെ താമസി
ക്കുക സാദ്ധ്യമല്ല.... എന്തുകൊണ്ടാണെന്നു് എനിക്കറിഞ്ഞു കൂ
ടാ....ഇവിടെനിന്നു പോകാൻ ഞാനാശിക്കുന്നു....പോകാൻ
....ഇനിയും ഇവിടെയിങ്ങനെ താമസിച്ചാൽ.... ഞാൻ മരിച്ചു
പോകും.......
ഗോളാഡ്
പക്ഷേ, എന്തെങ്കിലും സംഭവിച്ചിരിക്കണം. നീ എ
ന്തോ എന്നിൽ നിന്നു മറച്ചു വെയ്ക്കുകയാണു്; എന്താ, അല്ലേ?
27<noinclude></noinclude>
khnr4mxjsmyhastqerrt496ms6lrtnb
താൾ:Pellisum Melisandayum (Changampuzha).pdf/33
106
82055
245867
241656
2026-07-19T16:01:32Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245867
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>പെല്ലീസും മെലിസാന്ദയും
വാസ്തവം മുഴുവൻ എന്നോടു തുറന്നുപറയൂ, മെലിസാന്ദേ!.....
മെലിസാന്ദ
അല്ലല്ല; പെല്ലീസല്ല; ആരുമല്ല; അങ്ങേയ്ക്കു് എന്നെ മന
സ്സിലാക്കാൻ കഴികയില്ല....
ഗോളാഡ്
എന്തുകൊണ്ടെനിക്കു മനസ്സിലാക്കിക്കൂടാ?....നീയെന്നോ
ടൊന്നും പറയില്ലെങ്കിൽ, നിനക്കു വേണ്ടി എനിക്കു പിന്നെ
ന്തു ചെയ്യാൻ കഴിയും?....എന്നോടെല്ലാം തുറന്നു പറയൂ; ഞാ
നെല്ലാം മനസ്സിലാക്കിക്കൊള്ളാം.
മെലിസാന്ദ
എന്താണതെന്നു് എനിക്കു തന്നെ അറിഞ്ഞുകൂടാ....അതെ
നാ. ന്നു ഞാൻ തന്നെ ശരിയായറിയുന്നില്ല. നിങ്ങളോടു
പറയാൻ എനിക്കു കഴിവുണ്ടായിരുന്നെങ്കിൽ ഞാനങ്ങനെ
ചെയ്തേനേ....എന്നേക്കാൾ ശക്തിയേറിയ എന്തോ ആണതു്.....
ഗോളാഡ്
വരൂ പറയുന്നതു കേൾക്കൂ മെലിസാ ഞാൻ നിന
ക്കു വേണ്ടി എന്തു ചെയ്യണം? നീയൊരു കൊച്ചുകുഞ്ഞും മ
റ്റൊന്നുമല്ല- എന്നെയാണോ നീ വിട്ടുപിരിയാൻ ആഗ്രഹി
ക്കുന്നതു്?
മെലിസാന്ദ
ഓ! അല്ല, അല്ല. അതല്ല.... ഞാൻ ഇവിടെ നിന്നു പോ
കാൻ ഇഷ്ടപ്പെടുന്നു; പക്ഷേ അത് അങ്ങയോടൊന്നിച്ചാണു്....
ഇവിടെയാണു് എനിക്കിനി താമസിക്കാൻ സാധിക്കാത്തതു്!
എനിക്കൊരു തോന്നൽ ഞാൻ ഇനി അധികനാൾ ജീവി
ച്ചിരിക്കില്ലെന്നു്!
28<noinclude></noinclude>
brejgg5urmu26ze44x4keanf3thkquu
താൾ:1982-dhikkariyude-kathal-c-j-thomas.pdf/136
106
83870
245915
245529
2026-07-19T16:54:01Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
245915
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>'''ധിക്കാരിയുടെ കാതൽ'''
{{rule}}
'''സി.ജെ. തോമസ്'''
കേരളത്തിലെ സ്വതന്ത്ര ചിന്തകന്മാരിൽ പരമപ്രധാനിയായ സി. ജെ. യുടെ കാതലേറിയ ചിന്തകളാണു് 'ധിക്കാരിയുടെ കാതലി'ൽ സമാഹരിച്ചിട്ടുള്ളതു്. ഒത്തുതീർപ്പിനു തയ്യാറില്ലാത്ത ഒരു മനസ്സായിരുന്നു സി. ജെ. ചങ്ങലക്കിടാൻ കഴിയാത്ത ധീരതയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനമായി അദ്ദേഹം ക്ഷോഭിക്കുന്ന വ്യക്തിയെയും അനുസരിക്കാത്ത ചിന്തയെയും കണ്ടു. അനുസരണക്കേടാണ് ഏററവും നല്ല
സ്വഭാവമെന്നും, വിശ്വാസ വിപരീതമാണ് സകല പുരോഗതിയുടെയും അടിസ്ഥാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പുരോഹിതന്റെ ളോഹയൂരി കമ്മ്യൂണിസ്റ്റും, കമ്മ്യൂണിസ്റ്റിന്റെ കൊടി വലിച്ചെറിഞ്ഞു് ജനാനിപത്യ വിശ്വാസിയും ആയി മാറിയ സി. ജെ. യുടെ ജീവചരിത്രം തുടൎച്ചയായ നിഷേധങ്ങളുടെയും ധീരമായ അന്വേഷണങ്ങളുടെയും പാതയായിരുന്നു: ക്ഷീണിക്കാത്ത അന്വേഷണതൃഷ്ണയുടെയും
വിസ്ഫോടകമായ വിഗ്രഹ ഭഞ്ജനത്തിന്റെയും നാടകീയമായ ചിന്തയുടെയും നിറഞ്ഞ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനവും.
{{rule}}
'''പൂർണ്ണാ പബ്ളിക്കേഷൻസ്, കോഴിക്കോട്'''<noinclude></noinclude>
pchwhvyu9v6803y8jdaw4ssygbhgqjp
താൾ:1982-dhikkariyude-kathal-c-j-thomas.pdf/2
106
83871
245917
245394
2026-07-19T16:55:32Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245917
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1982-dhikkariyude-kathal-c-j-thomas.pdf/131
106
83884
245906
244072
2026-07-19T16:20:17Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245906
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>യുള്ളതുകൊണ്ടു് (വിദ്യാർത്ഥികളുടെ പണിയും മുടക്കും) കുറേക്കൂടി സജീവമായിരിക്കാൻ കഴിയും. പ്രവർത്തനത്തിന്റെ സ്വഭാവം നോക്കുമ്പോൾ "ശങ്കരൻ പിന്നെയും
തെങ്ങേലാണെ'ന്നുമാത്രം. മൂന്നാമതൊരു പാൎട്ടിയുള്ളതിനു് കോൺഗ്രസ്സിനെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ചെതിർക്കുക എന്നതല്ലാതെ കുൎമ്മപരിപാടിയൊന്നുമില്ല.
മേല്പറഞ്ഞ ദുഃസ്ഥിതിക്കു് സ്വാഭാവികമായ ഒരു ന്യായമുണ്ട്. ഇന്നലെ കല്ലെറിഞ്ഞുവെന്ന പാരമ്പൎയ്യം മാത്രമല്ല ഇവരെ പ്രയോജനശൂന്യരും ജനദ്രോഹികളുമാക്കിത്തീർക്കുന്നത്. അവർക്കു ഒരു തൊഴിലുമറിഞ്ഞുകൂടാ. നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ വക്കീലന്മാർ ആണ് ആദ്യമായി നേതൃത്വം വഹിച്ചത്. ചിലപ്പോൾ അവർ കേസുള്ളവരായിരുന്നു. പക്ഷേ, ഭൂരിപക്ഷവും കഥ മറിച്ചാണ്. സ്വതന്ത്രഇന്ത്യയിൽ അനേക മന്ത്രിപദങ്ങൾ ഉണ്ടായിട്ടു്, ഡോക്ടറന്മാർ, എഞ്ചിനീയറന്മാർ, വിദ്യാഭ്യാസപ്രവർത്തകർ എന്നിവരുടെയിടയിൽ നിന്നു് മന്ത്രിയായവരെത്രയോ ചുരുക്കം. കൃഷിയും വ്യവസായവും മറ്റു തൊഴിലുകളും അറിയാവുന്നവരുടെ കഥ അതിലും കഷ്ടം. അവിടവിടെയായി ചില തൊഴിലാളിത്തലവന്മാർ കയറിക്കൂടിയില്ലെന്നില്ല. അവരുടെ താല്പൎയ്യം
മററുള്ളവരുടേതിൽ നിന്നും ഭിന്നമല്ലായിരുന്നെന്നുമാത്രം. ബഡ്ജറ്റുണ്ടാക്കുവാൻ ധനശാസ്ത്രജ്ഞന്മാരില്ല. പൊതുജനാരോഗ്യം നോക്കേണ്ടതു്, ഒരു രാഷ്ട്രീയ രക്തസാക്ഷി; വിദ്യാഭ്യാസത്തിന്റെ മേധാവി, കള്ളക്കേസുവിദഗ്ദ്ധനായ ഒരു
വക്കീൽ പ്രമുഖൻ. (മന്ത്രി പദങ്ങളുടെ മാത്രം പ്രശ്നമല്ല ഇത്. ഇൻഡ്യയിലെ ഒരു സർവ്വകലാശാലയിൽ ലോകത്തിലെ യാതൊരുഭാഷയിലും പ്രാവീണ്യമില്ലാത്ത ഒരു പ്രമാണി പൗരസ്ത്യസംസ്കാരവകുപ്പിന്റെ തമ്പുരാനായിക്കഴിയുന്നുണ്ട്.) ഇക്കൂട്ടൎക്ക് നല്ലതു് എന്തെങ്കിലും ചെയ്യാൻ കഴിവില്ലെന്നുമാത്രമല്ല എന്താണു നല്ലതെന്നും അറിഞ്ഞു
കൂടാ. വ്യക്തികളെ പരാമർശിക്കുന്നത് ശരിയല്ലെന്നു വച്ചിട്ടുള്ളതുകൊണ്ട് ഉദാഹരണങ്ങൾ കൊടുക്കുന്നില്ല. ഉദാഹരണങ്ങൾ ആവശ്യവുമില്ല. മിക്കവാറും എല്ലാ മന്ത്രി
°<noinclude></noinclude>
02bpj0inxsuuiao6njhw3ajli38mcfg
താൾ:1982-dhikkariyude-kathal-c-j-thomas.pdf/132
106
83899
245911
244087
2026-07-19T16:34:15Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245911
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മാരും ഉദാഹരണങ്ങളാണ്, അവരിലാർക്കുംതന്നെ അവർ വലിഞ്ഞുകയറി തട്ടിയെടുത്ത ചുമതലകൾ നിറവേറ്റാനുള്ള കഴിവില്ല. (കൂട്ടത്തിൽ പറയണമല്ലോ, തത്തൽ സ്ഥാനങ്ങൾക്കുവേണ്ടി മത്സരിച്ച എതിർകക്ഷിക്കാരും ഇതേ വഞ്ചിയിൽത്തന്നെ.)
എന്തു കുറവു ചൂണ്ടിക്കാണിച്ചാലും ഉടനെ മരുന്നു പറഞ്ഞുകൊള്ളണമെന്നു് ഒരു നിയമം സ്ഥാപിതമായിട്ടുണ്ടല്ലോ. ഈ രോഗത്തിനുള്ള ഒറ്റമൂലി എന്റെ കൈ
വശമില്ല. ഇതിന്റെ ഫലമെന്തായിരിക്കുമെന്നുമാത്രം ചൂണ്ടിക്കാണിക്കാം. അതു് മറ്റു രാജ്യങ്ങളുടെ അനുഭവത്തിൽനിന്നു് ഉള്ള അനുമാനമാണ്. ഫ്രാൻസിനു് മന്ത്രിമാരെക്കൊണ്ട് വളരെ പ്രയോജനമുണ്ടായിട്ടില്ല. അവർ സമർത്ഥന്മാരായിരിക്കാം. പക്ഷേ, ദീർഘകാലം ഇരിക്കുന്നിടത്തിരിക്കാൻ അവൎക്കിട കിട്ടാറില്ല. ഇതിന്റെ ഫലമായി ഒരുവക ഉദ്യോഗസ്ഥഭരണമാണ് ഫ്രാൻസിൽ
നിലവിലുള്ളത്. അതുതന്നെയാണ് ഇൻഡ്യയിലുമുണ്ടാകാൻ പോകുന്നത്. ഒന്നും തിരിയാത്ത മന്ത്രിമാർ, മടിയന്മാരായ മന്ത്രിമാർ, കള്ളന്മാരായ മന്ത്രിമാർ ഇവരെല്ലാം മാറിക്കൊണ്ടിരിക്കയും- എന്നുവെച്ചാൽ ദൈനംദിനഭരണം മാത്രമല്ല
നയരൂപീകരണം തന്നെ ഉദ്യോഗസ്ഥകൂടത്തിന്റെ കൈയിലെത്തുമെന്നർത്ഥം.
ചില കാൎയ്യങ്ങളിൽ അതു നല്ലതായിരുന്നേക്കാം. പക്ഷേ, ജനാധിപത്യത്തിന്റെ ലക്ഷ്യം അതല്ലല്ലോ.
ജനാധിപത്യസമ്പ്രദായത്തിൽ ഈ നില അനിവാൎയ്യമാണോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. അല്ലെന്നാണ് ഇംഗ്ലണ്ടിന്റെ അനുഭവം തെളിയിക്കുന്നത്.
അവിടെ മന്ത്രിയാകുന്നവൎക്ക് അവരുടെ ചുമതലയിലുള്ള വിഷയങ്ങളെപ്പറ്റി അല്പം പരിജ്ഞാനം കാണുന്നുണ്ട്. അവിടെ എതിർകക്ഷിയെ വിമർശിക്കാൻ മെനക്കെടുത്തുന്ന സമയത്തിലധികം സ്വന്തകാൎയ്യം പഠിക്കാനും അതിലൊരു നയം രൂപീകരിക്കാനും ചെലവാക്കുന്നുണ്ടെന്നു തോന്നുന്നു. നമ്മുടെ നിർഭാഗ്യം ഇവിടെ യാതൊരു പാർട്ടിക്കും ഈ മനോഭാവം ഇല്ലെന്നതാണ്. അധികാരത്തെ<noinclude></noinclude>
b8um89in0kxtinyp2p9ecxqaifb7htc
താൾ:1982-dhikkariyude-kathal-c-j-thomas.pdf/13
106
83901
245856
245045
2026-07-19T13:32:24Z
Peemurali
12614
/* സാധൂകരിച്ചവ */
245856
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>പ്രേക്ഷകരിൽ വലിയ വേദനയുണ്ടാക്കുന്നില്ല. നേരേമറിച്ച്, മരിക്കാതിരിക്കുന്ന മാക്ബെത്തിന്റെ സ്ഥിതിയാണ് കഷ്ടം. പ്രഭ്വി മരിച്ചു.രാജാവാകാമെന്ന ആശയും തകർന്നു. ചെയ്തപാതകം അങ്ങാടിപ്പാട്ടായിത്തീർന്നു. ഈ നിലയിൽ മരിക്കാൻകഴിഞ്ഞിരുന്നെങ്കിലതൊരാശ്വാസമാകുമാ യിരുന്നു. പക്ഷേ, അത്തരമൊരു ഭീരുത്വം കൊണ്ടു രക്ഷപെടാൻ അദ്ദേഹത്തിന്റെ അഭിമാനം സമ്മതിക്കുന്നില്ല. തനിക്കാവശ്യമില്ലാത്ത ഒരു ജീവിതവും പേറി, തനിക്കിഷ്ടമില്ലാത്ത ഒരു സമരവും നടത്തി, ആത്മാവിൽ ഉമിത്തീയുമായി കഴിയുന്ന ആ ജീവിതം ആയിരം മരണങ്ങളേക്കാൾ കഷ്ടമാണ്. ഭ്രാന്തനായ ലീയറും, അസ്ഥിരചിത്തനായ ഹാംലെറ്റും ഇതുപോലെ ദുരിതമനുഭവിക്കുന്നവരാണ്. ഭാര്യയും പുത്രനും മരിച്ചു, ഭാഗിനേയിയുടെ ഘാതകനായി, ജനങ്ങളാൽ വെറുക്കപ്പെട്ടു, ദേവകളാൽ ശപിക്കപ്പെട്ടു, മരിക്കാതെ ജീവിക്കുന്ന ക്രിയോൺരാജാവും ഇക്കൂട്ടത്തിൽ പെടും. ഈ വംശപാരമ്പര്യമവകാശപ്പെടുന്ന ഒരു മലയാളിയാണ് 'നീ മനുഷ്യനെ കൊല്ലരുത്' എന്ന നാടകത്തിലെ അധികാരി. ഇവിടെയെല്ലാം ഒരു കാൎയ്യമാണ് മുന്നിട്ടുനില്ക്കുന്നത്: മരണത്തേക്കാൾ ഭീകരമായ ചിലതൊക്കെ ലോകത്തിലുണ്ടെന്നത്. മരണം
ഒരവസാനമായിട്ടാണ് സാധാരണ കണക്കാക്കപ്പെടാറുള്ളത്; സുഖത്തിന്റെയെന്നതുപോലെ ദുഃഖത്തിന്റെയും. മിക്കവാറും അങ്ങനെയാണുതാനും. എങ്കിലും ചില ചില സന്ദർഭങ്ങളിൽ ഈ ധാരണയെ അപഹസിച്ചുകൊണ്ടും, തുടർന്നുള്ള ദുരിതങ്ങളുടെയെല്ലാം ഉറവിടമായി മരണം പ്രത്യക്ഷപ്പെടാറുണ്ട്. സ്വന്തം ജീവനേക്കാൾ വിലമതിക്കുന്ന ആദർശങ്ങളോ, അഭിമാനമോ, വിശ്വാസമോ, മറ്റോ തകർന്നു പോവുകയും, അങ്ങനെ ജീവിതം ശൂന്യവും നിരർത്ഥകവുമായിത്തീരുകയും ചെയ്യുമ്പോൾ മരണം ഒരാശ്വാസമായിത്തീരുന്നു. അങ്ങനെയുള്ള ഒരിതിവൃത്തമാണു് ദുരന്തനാടകത്തിനു യോജിച്ചത്.
മുമ്പു പറഞ്ഞ അധികാരി ആരെയും കൊല്ലുന്നില്ല. അദ്ദേഹം കൊല്ലപ്പെടുന്നുമില്ല.
പുത്രന്റെ മരണം ധീര<noinclude></noinclude>
2j961ehuiqote6uqiau2lb17m02bqzd
താൾ:1982-dhikkariyude-kathal-c-j-thomas.pdf/133
106
83913
245912
244101
2026-07-19T16:44:30Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245912
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മുറുകെപ്പിടിച്ച് ഗാന്ധിയുടെ നാമം ചൊല്ലി ലാത്തികൊണ്ടടിച്ചാൽ ചികിത്സാ ദുർഘടങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് ഒരു മതം. മോസ്കോ എന്നു ജപിച്ചു പിന്തിരിപ്പന്മാരെ 'പൊളിച്ചുകാട്ടി'യാൽ ഗണിതശാസ്ത്രം പഠിക്കാതെതന്നെ അണകെട്ടുകളുയർന്നുകൊള്ളുമെന്നും മറെറാരു മതം. സ്വന്തമായി പഠിക്കേണ്ട ആവശ്യമുണ്ടെന്നു യാതൊരു രാഷ്ട്രീയനേതാവും പറഞ്ഞിട്ടില്ല. വാൎദ്ധാ, മോസ്കോ, ലോഹിയാ ഇങ്ങനെ ചില രാഷ്ട്രീയഗായത്രികൾ ആണ് വിജ്ഞാനത്തിന്റെ ഉറവിടം. എന്തബദ്ധമാണെങ്കിലും അതു നമ്പൂതിരി പറഞ്ഞെന്നോ, നെഹ്റു പറഞ്ഞില്ലെന്നോ പറഞ്ഞേച്ചാൽ മതി. ഇന്നു നമ്മുടെ ഒരൊറ്റപ്പാൎട്ടിയിലെങ്കിലും രാഷ്ട്രീയ നയ രൂപീകരണത്തിൽ കീഴ്ഘടകങ്ങൾ പങ്കെടുക്കുന്നില്ല. ഇടത്തരം രാഷ്ട്രീയ നേതാക്കന്മാരെല്ലാം ഒരു വക ഇൻഷ്വറൻസ് ഏജന്റന്മാരാണ്. ഉപരിഘടകത്തെ നിഷ്കൃഷ്ടരായി അനുസരിക്കുന്നതാണ് സ്വന്തതാൽപൎയ്യമെന്നവർക്കറിയാം. രാഷ്ട്രീയ നേതൃത്വം ഒരു ബിസിനസ്സല്ലാതായിത്തീർന്നിരുന്നെങ്കിൽ ഇക്കൂട്ടർ സ്വന്തപാൎട്ടിയുടെ വിശ്വാസാചാരങ്ങളെപ്പറ്റി ശ്രദ്ധിക്കുമായിരുന്നു.
കഴിവുള്ളവർ രാഷ്ട്രീയരംഗത്തു വരുന്നില്ല എന്നതാണ് കുഴപ്പം എന്നൊരു പക്ഷമുണ്ട്. അതു കുറെയൊക്കെ ശരിയുമായിരിക്കാം. പക്ഷേ, അതുമാത്രമല്ല കാൎയ്യം. ഒന്നാമത് അങ്ങനെ കഴിവുള്ളവരെ യാതൊരു രാഷ്ട്രീയകക്ഷിക്കും പൊറുപ്പിക്കുവാൻ വയ്യ. വോട്ടുപിടുത്തം, സേവ മുതലായവയൊന്നും അവർ തയാറാവുകയില്ല. രണ്ടാമതായി, ഇന്നത്തെ നേതൃത്വത്തിൽത്തന്നെ കഴിവുള്ളവരില്ലെന്നാരു പറഞ്ഞു? എല്ലാ കക്ഷികളിലും അങ്ങനെയുള്ളവരുണ്ട്. പക്ഷേ, നേതാക്കന്മാർ പലപ്പോഴും കാൎയ്യമറിയാൻ ശ്രമിക്കാതിരിക്കുന്നുവെന്നും അറിയാൻ പാടില്ലാത്തതിനെപ്പറ്റി ആത്യന്തികവിധികളെഴുതുന്നുവെന്നും ആണ് ആരോപണം. ലോകചരിത്രത്തിലെ ഏറ്റവും പ്രാമാണികമായ ഒരു സാമ്പത്തികാസൂത്രണ പദ്ധതിയെപ്പറ്റിയും,
1955 ലെ ഇന്ത്യൻ വിദേശനയത്തെപ്പറ്റിയും ആചാൎയ്യ<noinclude></noinclude>
ntsex04o4w0gyzu3acvmem03v5vneze
താൾ:1982-dhikkariyude-kathal-c-j-thomas.pdf/14
106
83915
245857
245046
2026-07-19T13:37:30Z
Peemurali
12614
/* സാധൂകരിച്ചവ */
245857
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>മായി സഹിക്കാനുള്ള മനക്കരുത്തും അദ്ദേഹത്തിനുണ്ട്. പക്ഷേ, സംഭവഗതികൾ അദ്ദേഹത്തെ ഒരു കൊലപാതകിയേക്കാൾ നികൃഷ്ടനാക്കിത്തീൎക്കുന്നു. പുത്രന്റെ മരണത്തെപ്പറ്റി ഖേദിക്കേണ്ടിടത്തു് അദ്ദേഹം അതിൽ വെള്ളയടിക്കുന്നു. രണ്ടാമനേയും അദ്ദേഹം ചതിക്കുഴിയിലേക്കു തള്ളിവിടുന്നു. ഇതെല്ലാം ചെയ്തുകഴിഞ്ഞു്, തന്റെ പൊങ്ങച്ചത്തിന്റെ പൊള്ളത്തരം മനസ്സിലാക്കി, ഇതികൎത്തവ്യതാമൂഢനായി നില്ക്കുന്ന ആ ദയനീയപാത്രം തികഞ്ഞ ഒരു ദുരന്തനായകൻ തന്നെ.
മേല്പറഞ്ഞ നാടകം ഒരു ഏകപാത്രനാടകമാണ്. ഇതരപാത്രങ്ങൾ അധികാരിയെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനുള്ള പരമാണുക്കൾ മാത്രം. പ്രശ്നം അധികാരിയുടേതാണ്; അധികാരിയുടേതുമാത്രം. ആ പാത്രത്തിന്റെ സ്വഭാവ വിശകലനത്തിൽ നാടകം അടങ്ങിയിരിക്കുന്നു. നാടകത്തിന്റെ വിജയത്തിന്നു് അധികാരിയുടെ ചിത്രീകരണമാണ് മുഖ്യോപാധി. മദിരാശിയിൽ വച്ചു് ഈ നാടകം അരങ്ങേറിയപ്പോൾ അധികാരിയായി അഭിനയിച്ച ശ്രീ. ഗംഗാധരൻ കൎത്താവ് നന്നായിട്ടഭിനയിച്ചു. എങ്കിലും ചില ഭാഗങ്ങളിൽ സദസ്യർ ഒരു ഫലിതമനോഭാവം പ്രകടിപ്പിച്ചു. അതും അഭിനയത്തിൽ പറ്റിയ എന്തെങ്കിലും പിശകുകൊണ്ടാണോ, പാത്രത്തിന്റെയഥാൎത്ഥ സ്വഭാവം പ്രേക്ഷകർക്കു മനസ്സിലാകാഞ്ഞിട്ടാണോ എന്നു തീൎത്തു പറഞ്ഞുകൂടാ. എന്തുതന്നെയായിരുന്നാലും അധികാരിയുടെ സ്വഭാവം വ്യക്തമായി മനസ്സിലാവുകയെന്നതു് അഭിനയത്തിനും ആസ്വാദനത്തിനും അനുപേക്ഷണീയമാണ്.
അധികാരി പരിഹാസ്യ പാത്രമല്ല, ദുരന്തനായകനാണ്. ഒരുകണക്കിൽ ഇന്നത്തെ സമുദായത്തിന്റെ ഒരു പ്രതീകം. എങ്ങനെ?
യുദ്ധവിരോധം പ്രഥമദൎശനത്തിൽ വളരെ എളുപ്പമായിത്തോന്നുന്ന ഒരു വിഷയമാണ്. ബോംബുവൎഷം, ഭാരിച്ച നികുതി, റേഷൻ ഇങ്ങനെ നിരവധിയായ യുദ്ധക്കെടുതികളെപ്പറ്റി ഒരു പ്രബന്ധം തയ്യാറാക്കാനാണെങ്കിൽ അതു സമാധാനത്തിനുവേണ്ടി സമരം ചെയ്യുന്നവർക്കും,<noinclude></noinclude>
rzdxo81sqta1l7s5g8jj37807jspo3l
താൾ:1982-dhikkariyude-kathal-c-j-thomas.pdf/134
106
83927
245913
244115
2026-07-19T16:49:44Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245913
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വിനോബഭാവെ തീർപ്പുകല്പിക്കാൻ തുടങ്ങിയാൽ മറുപടി പറയാൻ വിഷമമാണ്. ഗാന്ധിയുടെകൂടെ നടന്നെന്നോ, പതിനഞ്ചുപോലീസുകാരുടെ ഇടികൊണ്ടെന്നോ ഉള്ളതു് ഒരു മനുഷ്യനെ വിജ്ഞാനിയാക്കുന്നില്ല. അവരുടെ ആത്മാൎത്ഥതയ്ക്കു വന്ദനം. പക്ഷേ, ആ ആത്മാർത്ഥത തുടരാനവരുദ്ദേശിക്കുന്നുണ്ടെങ്കിൽ ഇടികൊണ്ടു ധനശാസ്ത്രം പഠിക്കാൻ കഴികയില്ലെന്നു സമ്മതിക്കുമല്ലോ. ഇടി വല്ലാത്ത ഒരു രാഷ്ട്രീയ ആയുധമായിത്തീർന്നിട്ടുണ്ട്. ഇടികൊണ്ടവനാണെങ്കിൽ അയാൾ പറയുന്നതെല്ലാം നാം മൂളിക്കേൾക്കണം. അല്ലെങ്കിൽ- പിന്നെപ്പറയണ്ട. ശാന്തമായി
അവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുമോ? അവർ തലകൊണ്ടല്ല ചിന്തിക്കുന്നത്, അവരുടെ വ്രണങ്ങൾ കൊണ്ടാണ്. അവർക്കു വെറുപ്പും വിദ്വേഷവും അടികൊണ്ടവന്റെ ഹീനമായ തണ്ടും മാത്രമേയുള്ളു. രക്തസാക്ഷിയുടെ കുപ്പായം അണിഞ്ഞിരിക്കുന്നതുകൊണ്ട് അവനെ എതിർക്കാനും വയ്യത്രെ.
അങ്ങനെ തൊഴിലില്ലാത്ത വക്കീലും പുനൎജ്ജന്മം സിദ്ധിച്ച നാട്ടുപ്രമാണിയും കങ്കാണിമാരും മരിക്കാത്ത രക്തസാക്ഷികളും കൂടി നമ്മെ ഭരിക്കട്ടെ. ജനാധിപത്യ
മെന്തെന്നു നമ്മുടെ ജനത മനസ്സിലാക്കുന്നതുവരെ ഈ വൈകൃതം തുടരും.<noinclude></noinclude>
lumjybuxeswn6ndmdkshm832s8v1i0x
താൾ:1982-dhikkariyude-kathal-c-j-thomas.pdf/15
106
83929
245858
245047
2026-07-19T13:43:52Z
Peemurali
12614
/* സാധൂകരിച്ചവ */
245858
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>സമാധാനംകൊണ്ടു സമരം ചെയ്യുന്നവർക്കും എളുപ്പത്തിൽ സാധിക്കും. പക്ഷേ, ഇതൊരു കലാവസ്തുവായിട്ടെടുക്കുമ്പോൾ പരാജയം വരാൻ എളുപ്പമാണ്. മനുഷ്യവൎഗ്ഗത്തിലിന്നും അവശേഷിക്കുന്ന കാട്ടാളത്തമുണ്ട്. അതിന്റെ മുമ്പിൽ യുദ്ധവിരോധം ഒരു വക വങ്കത്തമായിത്തോന്നും. 'വിദേശി'കളോടും 'ശത്രു'ക്കളോടും 'മൎദ്ദകവൎഗ്ഗ'ത്തോടുമെല്ലാം യുദ്ധം ചെയ്യുന്നതു നല്ലതാണെന്നൊരു പക്ഷം.
യുദ്ധം നല്ലതുണ്ടു്, ചീത്തയുമുണ്ട്; ആവശ്യമായതും അനാവശ്യമായതും ഉണ്ട്. 'നാം' തോല്ക്കുന്ന യുദ്ധങ്ങളെല്ലാം അനാശാസ്യമാണ്. അവയ്ക്കെതിരായി സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കണം. നാം ജയിക്കുന്ന യുദ്ധങ്ങളാകട്ടെ സൽകർമ്മങ്ങളാണ്. കൂട്ടക്കൊലയ്ക്കു പൂശുന്ന ഇത്തരം നിറപ്പകിട്ടുകളാണ് തുടച്ചുകളയേണ്ടതു്. ഇക്കാൎയ്യം അത്ര എളുപ്പമായ ഒരു പ്രവൃത്തിയല്ല. വിശ്വസാഹിത്യത്തിൽ കൊലപാതകത്തെ അപഹസിക്കുന്ന ഓരോ കൃതിക്കും അതിനെ പുകഴ്ത്തുന്ന പതിനായിരം കൃതികൾ
ഉണ്ടാകും. കെർവാന്റീസിന്റെ ധീരവീരശൂരപരാക്രമിയായ ക്വിക്സോട്ടുകഴിഞ്ഞ് അധികമാരും യുദ്ധത്തിന്റെ റൊമാന്റിക് പുറംതൊലി ഉരിഞ്ഞുകളയാൻ പരിശ്രമിച്ചിട്ടില്ല. കുട്ടികൾക്കു കളിക്കാൻ കൈത്തോക്കു്. ഭിത്തിയിലലങ്കരിക്കാൻ ഖഡ്ഗം. വായിക്കാൻ സ്കോട്ടിന്റെ നോവലുകൾ- ഇതാണ് നമ്മുടെ സംസ്കാരത്തിന്റെ രത്നച്ചുരുക്കം. ഇന്നുള്ള പതിവിതാണ്: സമരമെന്ന ആശയം വിശുദ്ധമായി കണക്കാക്കുക, സമരത്തിന്റെ എണ്ണമറ്റ കെടുതികളെല്ലാം ഭടന്മാരുടെ മേൽ വച്ചുകെട്ടുക. മനുഷ്യനെ കൊന്നു പുലൎത്തേണ്ട ഏതെങ്കിലും മൂല്യം മനുഷ്യനുണ്ടാക്കിയിട്ടുണ്ടെന്നു ഗണിക്കുന്നവർ ആദ്യം ചെയ്യേണ്ടത് കാപാലികന്മാരെ സംരക്ഷിക്കുകയാണ്. അവരും ആത്മാൎത്ഥമായി ഒരാദർശത്തിൽ വിശ്വസിക്കുന്നവരാണ്. അതോടൊപ്പം തന്നെ നരബലി നിറുത്താൻവേണ്ടി ആസ്തെക്കുവംശത്തെ മുഴുവനും കൂട്ടക്കൊല നടത്തിയ കോൎട്ടസ്സിനെ നീതികരിക്കയും വേണം. ഇത്തരം തലതിരിഞ്ഞ കാട്ടാളത്തത്തിന്റെ ഫലമാണ് ചത്തും<noinclude></noinclude>
jafck79dsq0poun7vz7r6lt5ofjwg1s
താൾ:1982-dhikkariyude-kathal-c-j-thomas.pdf/16
106
83940
245859
245048
2026-07-19T13:54:40Z
Peemurali
12614
/* സാധൂകരിച്ചവ */
245859
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>കൊന്നും പിടിച്ചടക്കാനുള്ള ആഹ്വാനം. ഇന്നു സമരം പാടില്ലെന്നു പറയുന്നവൻ ക്വിക്സോട്ടായി അപഹസിക്കപ്പെടും. അത്രയ്ക്കുണ്ട് ഖഡ്‌ഗാ രാധനയുടെ ശക്തി, ചത്തും കൊന്നും പിടിച്ചടക്കുകയെന്നതു് ഒരു വെറും സൈനികനിൎദ്ദേശമല്ല, ഒരു മതമാണ്. വാളിനും പരിചയ്ക്കും പകരം ചട്ടുകവും ദോശക്കല്ലും മാത്രമായിത്തീർന്ന ഇക്കാലത്തും പഴശ്ശി രാജാവിന്റെ ആത്മഹത്യയോൎത്തു ഞെളിയുന്നവരാണ് നാം. ആ രോഗം പൊട്ടിയൊഴുകുന്ന വ്രണങ്ങളാണ് നമ്മുടെ വൎഗ്ഗീയ ലഹളകളും, 'കീശയിലെ വിപ്ലവങ്ങൾ' എന്നറിയപ്പെടുന്ന ലഹളകളും. ഇതിനെല്ലാം ഒഴികഴിവുകളും നീതീകരണങ്ങളും കണ്ടുപിടിക്കുകയെന്നത് അല്പം വാചാലതയുള്ളവൎക്ക് എളുപ്പമാണ്. വേണ്ടിവന്നാൽ "ധൎമ്മക്ഷേത്രേ കുരുക്ഷേത്രേ" "ശ്രീ ഭഗവാനുവാച....". പറയുന്ന ഭാഷ എന്തായിരുന്നാലും ഇവർ ചെയ്യുന്നതു് കൊലയ്ക്കു കുരവയിടുകയാണ്.
അങ്ങനെ ഗീതയും മാർക്‌സും ക്വിക്സോട്ടും പെരുമാളും ആറ്റംബോബും ആസിഡ് ബൾബും എല്ലാം കൂടി കെട്ടിമറിഞ്ഞ ഒരു നൂലാമാലയാണ് ഇന്നത്തെ സാമൂഹ്യമനസ്സ്. നാം ഹൈഡ്രജൻ ബോംബ് നിരോധിക്കണമെന്നു പറയുമ്പോൾ, അതിനൎത്ഥം അതു നമ്മുടെ രാജ്യത്തിടരുതെന്നു മാത്രമാണ്. 'വിദേശ'ത്തു് അതു പ്രയോഗിക്കുന്നതിനുനാമെതിരല്ല. അവർ 'നൊമ്മടെ ശത്രുക്കളാ'ണല്ലോ! ദീർഘകാലമായി നിലനിന്നുവരുന്ന ഒരു തെറ്റിന്റെ മുമ്പിൽ ശരി മാപ്പു പറയേണ്ടിവരും. യാതൊരു സമരവും നീതീകരിക്കത്തക്കതല്ല എന്നു പറയുന്നവന്റെ
അനുഭവവും അതാണ്. പക്ഷേ, 'രാജാവ് നഗ്നനാണ്' എന്നു പറയാനും ഒരു ബാലൻ വേണമല്ലോ. ആ ഭാഗം താനറിയാതെ അഭിനയിക്കുന്നയാളാണ് അധികാരി.
മനുഷ്യനെ കൊല്ലുന്ന ഏർപ്പാട്, ഏതെല്ലാം വിശദീകരണങ്ങൾകൊണ്ടു മൂടിപ്പൊതിഞ്ഞാലും, മനുഷ്യോചിതമല്ല എന്നാണ് അധികാരിയുടെ അനുഭവം. അനുഭവമെന്നു പറയാൻ കാൎയ്യമുണ്ട്. ഇതു തർക്കിച്ചു സ്ഥാപിക്കാൻ കഴിയുന്ന കാൎയ്യമല്ല. മനുഷ്യർ കാട്ടാളത്തത്തിൽനിന്നുയരണ<noinclude></noinclude>
lli7l05feccqrj7qg6kxk000r78vtte
താൾ:1982-dhikkariyude-kathal-c-j-thomas.pdf/8
106
83941
245916
245397
2026-07-19T16:55:04Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245916
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1982-dhikkariyude-kathal-c-j-thomas.pdf/135
106
83968
245914
244159
2026-07-19T16:50:09Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245914
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1982-dhikkariyude-kathal-c-j-thomas.pdf/128
106
83997
245864
244188
2026-07-19T15:44:05Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245864
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<center>
<big><big><big>'''നമ്മുടെ യജമാനന്മാർ'''</big></big></big>
</center>
ഇന്ത്യയുടെ ഇന്നത്തെ മഹാ വ്യാധി അതിന്റെ രാഷ്ട്രീയനേതൃത്വമാണ്. കല്ലെറിഞ്ഞ കാലത്തു് അവരോധിക്കപ്പെട്ട ഒരു നേതൃവർഗ്ഗം അധികാരസ്ഥാനത്തു് കയറിപ്പറ്റിയിട്ടും പഴയ തൊഴിൽ തന്നെ തുടരുകയാണ്. അധികാരസ്ഥാനം എന്നുപറയുന്നത് മന്ത്രിക്കസേര മാത്രമല്ല, അവിടെ കയറിക്കൂടാൻ തിരക്കു കൂട്ടുന്നവരുടെ ചവിട്ടുപടികളും അവിടെനിന്നും ഗളഹസ്തം ചെയ്യപ്പെട്ടവരുടെ
ഉപധാനങ്ങളുമാണ്. ദീർഘകാലം നാം വിദേശാധിപത്യത്തോട് എതിൎത്തു കല്ലെറിഞ്ഞു. ദേശീയസ്വാതന്ത്ര്യത്തിനു് അതാവശ്യവുമായിരുന്നു. ആ പ്രസ്ഥാനം വിജയകരമായപ്പോൾ ആ അടവിന്റെ ആവശ്യം കഴിഞ്ഞു. പക്ഷേ, ഒന്നുകിൽ ഈ നേതാക്കന്മാൎക്കും അക്കഥ മനസ്സിലായില്ല, അല്ലെങ്കിൽ മനസ്സിലായിട്ടും അത് പ്രവൃത്തി പദ്ധതിയിൽ കൊണ്ടുവരാൻ വേണ്ടത്ര കഴിവു് അവൎക്കുണ്ടായില്ല.
രാഷ്ട്രീയപ്രവർത്തനമെന്നു പറഞ്ഞാൽ അവരുടെ നിഘണ്ടുവിലെ അർത്ഥം കല്ലെറിയുക എന്നുമാത്രമാണ്. ആരെയാണെറിയുക? സായിപ്പു പോയി. പിന്നെയുള്ളതു് ഇതരരാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. സൗകൎയ്യമായി അവരെ
കിട്ടിയില്ലെങ്കിൽ കക്ഷിക്കകത്തുതന്നെ പരസ്പരം കല്ലെറിയുക. മറെറാരു കൂട്ടർ, സ്വതന്ത്ര്യം കിട്ടിയിട്ടേയില്ലെന്നു വാദിച്ചു്, സായിപ്പുണ്ടെന്നു സങ്കല്പിച്ചു്, ചുമ്മാ
കല്ലെറിയുന്നു. കൊള്ളുന്നതെവിടെയെങ്കിലുമാകട്ടെ, കല്ലെറിഞ്ഞു എന്നു സമാശ്വസിച്ചാൽ മതി. പിന്നെ ചിലകൂട്ടർ ഏതെങ്കിലും വിരുദ്ധശക്തികളെ സങ്കല്പിച്ചുണ്ടാക്കി, സങ്കല്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ സാധാരണക്കാരനെ കുറ്റംവിധിച്ചു്, അവരോട് ഏറ്റുമുട്ടാൻ വഴിനോക്കുന്നു. ഈ കൂട്ടരെല്ലാം ഒരു കാൎയ്യത്തിൽ യോജിക്കുന്നവരാണ്. രാഷ്ട്രീയമെന്നു പറഞ്ഞാൽ സമരമാണ്, സമരം<noinclude></noinclude>
0paa24cpqf3352u7lk8vf0nzfkpu3kt
താൾ:1982-dhikkariyude-kathal-c-j-thomas.pdf/129
106
84002
245865
244193
2026-07-19T15:57:42Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245865
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മാത്രമാണു് - ആരോടെങ്കിലുമാവാം. എന്തിനുവേണ്ടി എന്നു് നിർബ്ബന്ധവുമില്ല. അവരുടെ ഭാഷാശൈലിതന്നെ അത്തരത്തിലുള്ളതാണ്. 'അണിമുറിയാതെ 'മുന്നേറണം' 'രക്തംകൊണ്ടു ചിത്രമെഴുതണം' 'തത്വസംഹിത പടവാളാണ്'. വലിച്ചുപൊളിക്കുന്നതും തല്ലിത്തകൎക്കുന്നതും അവരുടെ മനോഗതത്തിൽ നിന്നും മാറിയിട്ടില്ല. കെട്ടിപ്പണിയുന്ന കാര്യം അവിടെ ബീജാവാപം ചെയ്തിട്ടില്ല. കണ്ണിനു മുമ്പിൽ നടക്കുന്ന സൃഷ്ടിപരമായ പ്രവർത്തനത്തെയെല്ലാം വായിൽ തോന്നിയതു പറഞ്ഞു് അധിക്ഷേപിച്ച് അതിലുള്ളതും ഇല്ലാത്തതുമായ കുറവുകളെ കണ്ടുപിടിച്ചു് 'പൊളിച്ചു കാട്ടുന്ന'താണ് ചിലരുടെ രാഷ്ട്രീയ പ്രവൎത്തനം. അത്തരം കാൎയ്യങ്ങളിൽ പരീക്ഷാർത്ഥമെങ്കിലും പങ്കെടുത്തുനോക്കണമെങ്കിൽ, ജീവിതത്തിൽ ഏതെങ്കിലും രംഗത്തു് എന്തെങ്കിലും സൎഗ്ഗപരമായ പ്രവൎത്തനം നടത്തുന്നതിന്റെ ഈറ്റുനോവ് അറിഞ്ഞിട്ടുണ്ടായിരിക്കണമല്ലൊ. കല്ലേറ്, തീവെപ്പ്, മൈതാനപ്രസംഗം, ബഹുജനവഞ്ചന, പണപ്പിരിവു്, ഗൂഢാലോചന, ഭീകരപ്രവർത്തനം മുതലായവയിൽ വാർത്തെടുത്തക്കുന്ന നേതൃത്വത്തിനു പ്രയോജനകരമായ പ്രവൃത്തികളിൽ മനസ്സ് ചെല്ലുകയില്ല. 1942-ൽ കമ്പിമുറിച്ചവനു് ഇന്നും ഏതെങ്കിലും കമ്പി മുറിക്കണമെന്നാണു ജ്വരം, ഗാന്ധിയുടെ സിദ്ധാന്തത്തിന്റെ അപ്രായോഗികവശം മാത്രം ഗ്രഹിച്ചവൎക്കും കമ്പിയേ വേണ്ട റഷ്യൻ കമ്പിമാത്രമേ കമ്പിയാവൂ എന്നു പറയുന്നവരങ്ങനെ. ഇവരെല്ലാം വീരരൂരന്മാരായ സമരനേതാക്കളാണ്. മൂന്നു ശത്രുക്കളേയും അവർ കണ്ടുപിടിച്ചിട്ടുണ്ട്. ഒന്നാമത്തെ ശത്രു. നിലവിലുള്ള ഗവണ്മെന്റ്. അതിന്റെ ലേബൽ എന്തായാലും ചന്തയിലെ മറ്റു കച്ചവടക്കാർ അതിനെ എതിർക്കും. അവർ ബക്കുണിൻ (Bakunin) പക്ഷക്കാരായ അരാജകവാദികളായതു കൊണ്ടല്ല. വിദേശ ഗവർമ്മെന്റിനോടുള്ള എതിർപ്പുമാത്രമാണ് ജനസ്വാധീനത്തിന്റെ ആധാരം എന്ന പഴയ നില അവർ തുടരുന്നു എന്നു മാത്രമേയുള്ളു. ഇതരരാഷ്ട്രീയകക്ഷികളാണ് രണ്ടാമത്തെ ശത്രുവൎഗ്ഗം. അധി<noinclude></noinclude>
nztwuyaxh9psg6bslmgqy4sh3ns1sga
താൾ:1982-dhikkariyude-kathal-c-j-thomas.pdf/130
106
84004
245877
244195
2026-07-19T16:09:14Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245877
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>കാരത്തിലുള്ളവർ ശത്രുവർഗ്ഗത്തെ പ്രത്യേകം സ്നേഹിക്കുന്നു. അങ്ങനെയൊരു ഇമ്പാച്ചിയില്ലെങ്കിൽ അവരുടെ സിംഹാസനങ്ങൾ ഉറച്ചുനിൽക്കയില്ല. മറ്റു പാർട്ടികളുടെ തെറ്റുകളെക്കാൾ സ്വന്തകക്ഷിയുടെ കാൎയ്യക്ഷമതയാണ് സ്വാധികാരത്തിന്റെ നീതീകരണം എന്നവർ വിശ്വസിക്കുന്നില്ല. മറ്റുള്ളവനെക്കാളും മെച്ചമാണ് താനെന്നു പറയുന്നതിനേക്കാൾ അവരിഷ്ടപ്പെടുന്നതു് അപരൻ തന്നെക്കാൾ വഷളനാണെന്നു തെളിയിക്കാനാണ്. ഭാഷതന്നെ 'ചീത്ത'യുടെ
യാണ്. 'നല്ല'തിന്റെയല്ല. മൂന്നാമതുമുണ്ടൊരു ശത്രുവൎഗ്ഗം. നേതാക്കന്മാർ പറയുന്നതിനൊക്കെ അനുസരണത്തോടെ താളം കൊട്ടാത്ത സാധാരണക്കാർ. 'പിൻതിരിപ്പൻ' കവിതയെഴുതുന്ന കവി, 'മനസ്സിലാകാത്ത' ചിത്രം വരയ്ക്കുന്നവൻ, മാർക്സിനോടുകൂടി (അഥവാ ഗാന്ധിയോടുകൂടി) മനുഷ്യന്റെ ചിന്താശക്തി നശിച്ചെന്നു വിശ്വസിക്കാത്തവർ, ഇവരും അക്കൂട്ടത്തിൽ പെടും. അവരോടും സമരം ചെയ്യേണ്ടതാണ് - ആശയസമരം. (തരം കിട്ടിയാൽ കത്തിയും.) അക്കൂട്ടൎക്ക് കൊടുക്കാനുള്ള ബഹുമതിബിരുദങ്ങളുമുണ്ട് - മൂരാച്ചി, മോസ്കോ ഏജന്റ്, വത്തിക്കാൻ
ഏജന്റ്, വിരുദ്ധൻ, വ്യക്തിവാദി- അങ്ങനെ അങ്ങനെ. ഏതു വഴിക്കു പോയാലും ആരെയെങ്കിലും എതിൎക്കുക എന്നതു മാത്രമാണ് തത്വസംഹിത. കോൺഗ്രസ്സ് എന്നു
പറഞ്ഞാൽ കമ്യൂണിസ്റ്റുകാരെ എതിർക്കുവാനുള്ള ഒരു സംഘം എന്നാണ് ഇന്നത്തെ അൎത്ഥം. കമ്യൂണിസത്തെ എതിർക്കുന്നതിനെക്കാൾ പ്രധാനപ്പെട്ടത് ജനാധിപത്യം പുലൎത്തുകയെന്നതാണെന്നു് അറിയാവുന്ന പത്തുപേർ കോൺഗ്രസ്സിൽ ഉണ്ടായിരുന്നെങ്കിൽ ആ സംഘടന ഇന്നത്തെ നിർഭാഗ്യാവസ്ഥയിൽ എത്തിച്ചേരുമായിരുന്നില്ല. തെരഞ്ഞെടുപ്പിന്റെ സമയത്തല്ലാതെ കോൺഗ്രസ്സ് എന്ന
പ്രസ്ഥാനം എന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതു് ഉപജാപം മാത്രമാണ്. പുറത്താരോടും സമരം ചെയ്യാനില്ലാത്തതുകൊണ്ട് അകത്തുതന്നെയുള്ള കിടമത്സരം. എന്തിനെയുമെതിർക്കുന്ന കമ്യൂണിസ്റ്റുകാർക്കു് തെരഞ്ഞെടുപ്പുകൾ കൂടാതെ പണിമുടക്കെന്നൊരു സമരരംഗം കൂടി<noinclude></noinclude>
jherdld9ri0e1wh390hpwcnsklgdxvu
താൾ:1952 പൊൻമാൻ.pdf/8
106
84965
245868
2026-07-19T16:06:11Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '4. കണ്ണുനില്ല തുറന്നു നോക്കീടുകിൽ കണ്ടിടാം നാലുപാടും വെറും പട്ടിണി. പഞ്ഞസംഗീതങ്ങളെ നാളായി നാം പാടുന്നു കേൾക്കുവാനാരുമില്ലെങ്കിലും, കാരിരുമ്പാണു നാം പാർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245868
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>4.
കണ്ണുനില്ല തുറന്നു നോക്കീടുകിൽ
കണ്ടിടാം നാലുപാടും വെറും പട്ടിണി.
പഞ്ഞസംഗീതങ്ങളെ
നാളായി നാം
പാടുന്നു കേൾക്കുവാനാരുമില്ലെങ്കിലും,
കാരിരുമ്പാണു നാം പാർത്തിടും പാരിടം
കണ്ണുനീർകൊണ്ട് തു തെല്ലുമലിഞ്ഞിടാ
OTO)
നേരം വെളുത്തിട്ടു നാഴികയായ
നമ്മൾക്കിതേവരെ ഭക്ഷണം കിട്ടിയോ?
CQU
നമ്മളെ പട്ടിണിക്കിട്ടു കൂത്താടു പോ
രിമഹാ ദോഷികളെന്നു നാക്കണം.
നിത്യവും കൊച്ചുമൻ തിന്നു മുടിക്കയാൽ
നമ്മളെച്ച ഷണം ചെയ്തു
പോരാണിവർ.
ജോലിയും ചെയ്യാതെ വാഴുകയാണിവർ.
പിച്ചതെണ്ടുന്നു നാം തോടുകൾ തോറുമേ.
തൊണ്ടവരണ്ടുനാം മിണ്ടുവാനാകാതെ
യിണ്ടൽചൂണ്ടപ്പൊഴും കോമള യിൽ
തേൻ കുടിച്ചത്രയും മത്തനായങ്ങ
തെന്നിമറിഞ്ഞിടും വണ്ടിനെക്കണ്ടുവോ?<noinclude><references/></noinclude>
hqz0ken8w9n3s5xks0ybkr4rzxb27zj
താൾ:1952 പൊൻമാൻ.pdf/9
106
84966
245869
2026-07-19T16:06:32Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '5 തകമാണെന്നുകണ്ടപ്പൊഴുമെപ്പൊഴും പുകളിലൊക്കെയും കേറിയിറങ്ങിയും പൂമ്പൊടി പൂശിയും പാട്ടുകൾ പാടിയും പൊയ്കയിൽ ചുറ്റിനടക്കുകയാണവൻ. പ്രാണൻ പിടയ്ക്കുമീ നമ്മുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245869
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>5
തകമാണെന്നുകണ്ടപ്പൊഴുമെപ്പൊഴും
പുകളിലൊക്കെയും കേറിയിറങ്ങിയും
പൂമ്പൊടി പൂശിയും പാട്ടുകൾ പാടിയും
പൊയ്കയിൽ ചുറ്റിനടക്കുകയാണവൻ.
പ്രാണൻ പിടയ്ക്കുമീ നമ്മുടെ മുന്നിലായ്
നാണമില്ലാതിവൻ വീണവായിക്കയോ?
കണ്ടു സഹിച്ചിടും ചാൽ നീയോമലേ.
ആടിയാടിക്കുഴഞ്ഞങ്ങാ
L
പൊയ്കയിൽ
കല്ലലും വാട്ടവുമില്ലൊരു തെല്ലു
പാരം വിശിഷ്ടമാം ഭോജനങ്ങൾ
അമ്മയാം പൊയ്ക വിളമ്പിടും ഭക്ഷണ
മാഗ്രഹം പോലെ തിന്നുല്ലസിച്ചിങ്ങനെ
നൃത്തമാടുന്നതും മറ്റും നിന് കി
ലത്രയും ഹീനമാം കൃത്യങ്ങളല്ലയോ?<noinclude><references/></noinclude>
ihhsp3u307w0e3oculq336mxec866xo
താൾ:1952 പൊൻമാൻ.pdf/10
106
84967
245870
2026-07-19T16:06:50Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '6 പൊള്ളയാണിക്കുളിക്കുത്തുകളെങ്കിലും വന്നെത്തുന്ന പൊന്നിൻ കിനാവുകൾ നെറ്റിമേൽ ചുംബിച്ചു ചുറ്റിപ്പറക DJ പൂമേനിയൊന്നുപോൽ കോരിത്തരിക്കുമാ റാമോദമായിടുമാഴിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245870
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>6
പൊള്ളയാണിക്കുളിക്കുത്തുകളെങ്കിലും
വന്നെത്തുന്ന
പൊന്നിൻ കിനാവുകൾ
നെറ്റിമേൽ ചുംബിച്ചു ചുറ്റിപ്പറക
DJ
പൂമേനിയൊന്നുപോൽ കോരിത്തരിക്കുമാ
റാമോദമായിടുമാഴിയിൽ മുങ്ങ
വാക
വേവുന്ന നമ്മളെ യി കൂട്ടാക്കുമോ?
പട്ടിണിച്ചിട്ടുപോലെന്നും പറണോ?
ഊഴിയിൽ മേലിലും നീതികേടിയ
വാഴാനൊട്ടുമേ സമ്മതിക്കില്ല ഞാൻ
നാട്ടിലെ കഷ്ടത സർവ്വവും തീർത്തുടൻ
നാകലോകത്തിനു തുല്യമായ തീക്കണം,
ഇങ്ങനെ പൊന്മാൻ പറഞ്ഞു; പിന്നെ
പൊന്മണി വം മൊഴിഞ്ഞു.
അങ്ങുന്നു ചൊല്ലിയതെല്ലാം നല്ല
സംഗതി സംശയമില്ല.<noinclude><references/></noinclude>
pmuitg1xprrcf1ndb9k7rw8o54kc8o5
താൾ:1952 പൊൻമാൻ.pdf/11
106
84968
245871
2026-07-19T16:07:09Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '7 പോഷണമോ വേണം. നീതി നടക്കണം നാട്ടിൽ പിന്നെ ശാന്തത ചേരണം വീട്ടിൽ. വിരുതു കൂടുമെൻ കണവനിതിനായ അറിഞ്ഞുകൊള്ളാൻ പെരിയൊരാഗ്രഹം; 10. അടങ്ങില്ലവൾ കായ്യം ഗ്രഹിയാതിനിയേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245871
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>7
പോഷണമോ
വേണം.
നീതി നടക്കണം നാട്ടിൽ പിന്നെ
ശാന്തത ചേരണം വീട്ടിൽ.
വിരുതു കൂടുമെൻ കണവനിതിനായ
അറിഞ്ഞുകൊള്ളാൻ പെരിയൊരാഗ്രഹം;
10.
അടങ്ങില്ലവൾ കായ്യം ഗ്രഹിയാതിനിയേതും;
അതിനാലിതാ പൊന്മാൻ സൂത്രവും' പറയുന്നു.
ദീനദയാലുവായ് കാലനെന്നുണ്ടാരു
മാന്യനാം ചങ്ങാതി, വേടൻ മഹാശയൻ.
വൻകുന്നിലൊന്നാമനായ
ചൂഷണം ചെയ്യുന്ന മത്സ്യ കടങ്ങളെ
ചൂണ്ടയിൽ കോക്കുവാനെത്രയും വിക്രമൻ,
പൊയ്കയിൽ നഞ്ചിട്ടു തിലക്കുവാൻ
വൈകാതെ യദ്ദേഹമിങ്ങോട്ടു പോരുകിൽ<noinclude><references/></noinclude>
ql6z125jwobn2kwjibqn2zkhb7ggn8i
താൾ:1952 പൊൻമാൻ.pdf/12
106
84969
245872
2026-07-19T16:07:26Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8 സംശയമെന്നിയേ സംഗതി സവും സർവ്വഥാ ശോഭനമായ് വരും മോഹിനീ. നഞ്ചിന്റെ വിഷം പരക്കുന്ന മാത്രയിൽ തങ്ങളൊക്കെയും മാറിപ്പോയ പിട്ടുകൾ പറ്റാതെ മീനുകൾ കൂട്ടമായ പെട്ടുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245872
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>8
സംശയമെന്നിയേ സംഗതി സവും
സർവ്വഥാ ശോഭനമായ് വരും മോഹിനീ.
നഞ്ചിന്റെ വിഷം പരക്കുന്ന മാത്രയിൽ
തങ്ങളൊക്കെയും മാറിപ്പോയ
പിട്ടുകൾ പറ്റാതെ മീനുകൾ കൂട്ടമായ
പെട്ടുപോം കാലയുഗ്രമാം വീശലിൽ.
മോഹിച്ച കായങ്ങൾ കിട്ടും നമുക്കു മേ
കശ്മലൻ വണ്ടിനെ നേരിട്ടു ചെന്നു നാം
കണ്ണുരുട്ടിപ്പുറപ്പിച്ചു പായിക്കണം.
ആനന്ദമോടു നാം കാണണം വിഡ്ഢിക
( നതോന്നത
പരിപാടിയിത്തത്തിൽ കേട്ടനേരം പൊന്മണിക
പരിഭ്രമ കതാരിൽ നിറഞ്ഞു പോയി.
തെരുതെരെ പ്രതിഷേധം തുടങ്ങിയവ.
തന്നെ, നമ്മുടെയിപ്പൊ വല്ലവേടനും ന
മാറു കൊടുത്തിതുപോലെ പക വീട്ടിയാൽ.<noinclude><references/></noinclude>
bq36o0qlmy47cz1qghypryg62lm3zfz
താൾ:1952 പൊൻമാൻ.pdf/13
106
84970
245873
2026-07-19T16:07:43Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '9 നകുത്തിക്കലക്കിയാൽ മീനമ്മമാരുടെയെല്ലാ പിഞ്ചുകുഞ്ഞുങ്ങളും ചത്തു തുലഞ്ഞു പോക ഒരു മില്ലാതെയായ് നശിക്കുമിപ്പാപം കൂടി വെറുതെ വലിച്ചു നമ്മളെന്തിനു വയ്പ്. ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245873
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>9
നകുത്തിക്കലക്കിയാൽ മീനമ്മമാരുടെയെല്ലാ
പിഞ്ചുകുഞ്ഞുങ്ങളും ചത്തു തുലഞ്ഞു പോക
ഒരു മില്ലാതെയായ് നശിക്കുമിപ്പാപം കൂടി
വെറുതെ വലിച്ചു നമ്മളെന്തിനു വയ്പ്.
ക്രൂരമായ സമ്പ്രദായം നമ്മളെപ്പോലുള്ള വ
ചരുമെന്നു നാഥൻ നിനച്ചിടൊല്ലേ.
മാത്രമല്ല വേടന മാന്യനു വൻ ചെയ്യും
സുമെല്ലാം കടുംകൈകൾ നിറഞ്ഞതത്രെ.
നമുക്കൊരു ഗുണം ചെയ്യാൻ വരികയാണവനെന്നു
നിനയ്ക്കുവാൻ ന്യായം കാണുന്നില്ലലും ഞാൻ
പറവയെപിടിക്കാനും വലകളുണ്ടവനെന്നു
പറയുന്നു. ചിലർ -അതു സത്യവുമാകാം.
a
പശ
കെണികളും കൊണ്ടു നമ്മെക്കുടിക്കുന്ന
പണിയുമുണ്ടവനെന്നു വാർത്തകൾ കേൾപ്പ
പക്ഷികളെ തൊലിയുരിഞ്ഞെണ്ണയിൽ വറുത്തു ദുഷ്ടൻ
ഭക്ഷിക്കുന്ന താത്തിടുമ്പോൾ പേടിയാകുന്നു.
അവൻ പാക്കും കുടിലിൻറ പുറകിൽ നിറഞ്ഞുപോലു
മറയുടെ യെല്ലും കാലും തൂവലും തന്നെ.
മറുവഴി വല്ലതും നാം തേടിയാൽ പോരും.''<noinclude><references/></noinclude>
r3tpqrtomrufm4egfxz9xk1cgz9lwp1
താൾ:1952 പൊൻമാൻ.pdf/14
106
84971
245874
2026-07-19T16:08:00Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10 പൊന്മണിയീവിധം ന്യായം പറച്ചിലും തൻ മനോ വല്ലഭനില്ലൊരു ഭേദവും, കണ്ണുകൾ കോപം നിമിത്തം ചുവന്നയാൾ പിന്നെയും വാദം തുടരുന്നതിങ്ങനെ:- നീതിയും ന്യായവും ധാര കോരന്, യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245874
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>10
പൊന്മണിയീവിധം ന്യായം പറച്ചിലും
തൻ മനോ വല്ലഭനില്ലൊരു ഭേദവും,
കണ്ണുകൾ കോപം നിമിത്തം ചുവന്നയാൾ
പിന്നെയും വാദം തുടരുന്നതിങ്ങനെ:-
നീതിയും ന്യായവും ധാര കോരന്,
യീലകമേലിൽ ഞാൻ കേൾക്കുകില്ലേതുമേ.
ഭൂമിയിൽ മറെറാരു പോംവഴിയില്ലിനി.
കത്തും വിശപ്പിനെ വനം ചെയ്യുവാൻ
നിത്യവും വായ് പിളർന്നീടും കിടാങ്ങളെ
നീതിഗാനങ്ങൾ നീ പാടിയുറക്കുമോ,
നീയിനിച്ചൊല്ലേണ്ട യാതൊരു വേദവും;
മന്നിലെ ജീവികൾക്കൊപ്പമായ് കിട്ടണം
മൽസ്യവും ധാന്യവും മറ്റു വസ്തുക്കളും;
പുല്ലുതിന്നും ചിലർ, വെണ്ണയും ചില
°
രില്ലിതിൽ യാതൊരു നീതിയും ന്യായവും.
നിന്നോടുകാലം തുറന്നുപറയാ<noinclude><references/></noinclude>
2cj7k6sar0u5y6d3nfjwjfr0zmz2jre
താൾ:1952 പൊൻമാൻ.pdf/15
106
84972
245875
2026-07-19T16:08:16Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '11 ഇരിക്കുന്നില്ല. പൊന്മാൻ പിന്നെയാ മരക്കൊമ്പിൽ, പറക്കുന്നിതാ വേഗം കൊക്കിനെ കാണാനായി. ഏതിനും തത്വം ചൊല്ലും ചിന്തകൻ പൊന്മാനു വാദവും കൈക്കൊള്ളാതെയിരിക്കാൻ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245875
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>11
ഇരിക്കുന്നില്ല. പൊന്മാൻ പിന്നെയാ മരക്കൊമ്പിൽ,
പറക്കുന്നിതാ വേഗം കൊക്കിനെ കാണാനായി.
ഏതിനും തത്വം ചൊല്ലും ചിന്തകൻ പൊന്മാനു
വാദവും കൈക്കൊള്ളാതെയിരിക്കാൻ വഴിയില്ല.
ആ മനോരാജ്യം' കേൾക്കെയത്രയും പ്രസാദിച്ചു്,
'ഹാ! മനോഹര മെന്ന താത്വികൻ ശരിവച്ചു.
സുപ്രഭ ചൊരിഞ്ഞിങ്ങു വന്നുടൻ കാറീടും.
നല്ലതുതന്നെ, പൊന്മാൻ; ജയിൽ ഭവാൻ പോക
ചൂടെഴും നെടുവീർപ്പിൽ മുങ്ങുപോയെല്ലാം ശീതം
ചുഴയോര വിയായ് നീയെന്നുമൊഴണം.
വീണവായന കേട്ടു കുബേരൻ രസിക്കുമ്പോൾ
പ്രാണവേദനയോടെ ദരിദ്രൻ കിതയ്ക്കുന്നു.
ഇരുട്ടിൽ കേഴും നിന്റെയീ സഹോദരിക്കെല്ലാം
ഒരു ദീപമായ് ചുറ്റും പൊഴിക്കു പ്രഭാപൂരം.
ത്യാഗജീവിതത്തിന്റെ ശോഭയിൽപ്പൊങ്ങിപ്പൊങ്ങി
നായ200 പദവികൾ നേടി നീ ജയിച്ചാലും.<noinclude><references/></noinclude>
mmydsc9hskm5jqghqjbw2fmx7xn4kmr
താൾ:1952 പൊൻമാൻ.pdf/16
106
84973
245876
2026-07-19T16:08:32Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '12 നയമേറും കൊക്കു മുഖ്യൻ പുതിയ നേതാവിനേവം അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നുമൊരു കുളക്കോഴി തിടുക്കമോടവിടേക്കു നടന്നുവന്നു. അക്രമരാഹിത്യമയാൾ പ്രസംഗിച്ചതല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245876
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>12
നയമേറും കൊക്കു മുഖ്യൻ പുതിയ നേതാവിനേവം
അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നുമൊരു കുളക്കോഴി
തിടുക്കമോടവിടേക്കു നടന്നുവന്നു.
അക്രമരാഹിത്യമയാൾ പ്രസംഗിച്ചതല്പം പോലും
വിക്രമന്മാർ രണ്ടു പേക്കും രസിച്ചുമില്ല.
അക ം
ചെയ്തു
നല്ലതല്ലെ
നോക്കണം നിങ്ങളെന്റെ കൂട്ടുകാരേ.
വഞ്ചനയല്ലയോ മീൻകുളത്തിൽ
നഞ്ചുകലക്കിയാ ലിത്തരത്തിൽ
ചെറിയാൻ മുഴുവനും ചത്തു പോ
വലിയൻ വേടനും
കലാം.
ലിവറും ചെളിയിലം മാത്രമാകും.
കരുണയില്ലാതിൽ ചെന്നാൽ
ഏകാന്തവാസിയാം കോഴിയേ<noinclude><references/></noinclude>
evcg31v7ebq1ve20hk0e5o7fy03h1df
താൾ:1952 പൊൻമാൻ.pdf/17
106
84974
245878
2026-07-19T16:09:18Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '13 കൊക്കിനു കോപം ജ്വലിച്ചുവാരം, വിധം കേട്ടനേരം. ചതിപൊതിഞ്ഞീടുവാനുള്ള സൂത്രം. COTO) ചെറിയമീൻ പൊങ്ങിവരുന്ന നേരം വയറുനിറച്ചു നമുക്കു തിന്നാം. കുറയുകയില്ലതു കൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245878
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>13
കൊക്കിനു കോപം ജ്വലിച്ചുവാരം,
വിധം കേട്ടനേരം.
ചതിപൊതിഞ്ഞീടുവാനുള്ള സൂത്രം.
COTO)
ചെറിയമീൻ പൊങ്ങിവരുന്ന നേരം
വയറുനിറച്ചു നമുക്കു തിന്നാം.
കുറയുകയില്ലതു കൊണ്ടു മത്സ്യം;
നിറയും മീൻകുളം മെല്ലെ വീണ്ടും
വളരെനാൾ പഞ്ഞം കിടന്നു നമ്മൾ
വരികയാണിന്നു നമുക്കു ഭാഗ്യം,
ആകയാൽ സംശയം വേണ്ട, പൊന്മാൻ
പോകനീ, കാലനെക്കൊണ്ടുപോരൂ.''
കൊക്കിന്റെ വാക്കുകൾ തിന്നനേരം
കോഴി പറഞ്ഞുതുടങ്ങി വീണ്ടും:-
" നിലവിട്ട മോഹം മൂലം വലുതായ വിപത്തുകൾ
വിലകൊടുത്തല്ലോ 2 നിങ്ങൾ വാങ്ങി വയ്ക്കുന്നു.
കുറച്ചു നാൾ മുമ്പൊരിക്കൽ നടന്നൊരു സംഭവം ഞാൻ
പറയുന്നു. ദയവായി കേൾക്കണം നിങ്ങൾ.<noinclude><references/></noinclude>
s4cy6jb6uszgx7qm7cl8wrnjq32cmuh
താൾ:1952 പൊൻമാൻ.pdf/18
106
84975
245879
2026-07-19T16:09:35Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൂരിരുട്ടിൽ പതുങ്ങി ഞാനിരിക്കവേ കാലൊച്ച കേ വഴിതെറ്റിവരുന്നൊരു 25 പ്രാവാണെന്നിൽ മ പൊഴിയണ മെന്നഴികേട്ടു ഞാൻ പിന്നെ. കനിവോടേ യിരിപ്പിടം കൊടുത്തപ്പോൾ പഞ്ചപാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245879
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>കൂരിരുട്ടിൽ പതുങ്ങി ഞാനിരിക്കവേ കാലൊച്ച കേ
വഴിതെറ്റിവരുന്നൊരു 25 പ്രാവാണെന്നിൽ മ
പൊഴിയണ മെന്നഴികേട്ടു ഞാൻ പിന്നെ.
കനിവോടേ യിരിപ്പിടം
കൊടുത്തപ്പോൾ പഞ്ചപാവം
കരഞ്ഞുകൊണ്ടതിനേറെ നന്ദിയും ചൊല്ലി.
'എന്തുപറ്റി വഴി തെറ്റാൻ - ഒരു ചോദ്യമെറിഞ്ഞു ഞാൻ
സന്തപിച്ചു വലഞ്ഞീടുമവൻ മുന്നിൽ.
നെടുവീർപ്പും കരച്ചിലും തിങ്ങിവിങ്ങിന്റെ ചരിത്രം
തുടങ്ങിനാൻ പ്രാവു ഞാനോമിഴിച്ചു കേട്ടു.
12. സൌഭാഗ്യമോടെ വസിച്ചിരുന്നു.
കഷ്ടതകൾ വന്നുചേരും നേരമായ് മറില
ദുഷ്ടത രംഗമാലോകമെപ്പോഴും.
കാലനെന്നു പറയുമാരനായ രാക്ഷസൻ
ചാരനൊരു പ്രാപ്പിടിയനവിടെയെത്തി.
ചിറകടി കേട്ടു വേഗം ചിതറിപ്പോയ നാലുപാടും<noinclude><references/></noinclude>
o7h8o13fo99h6szsw92d1ijleuaeo8z
താൾ:1952 പൊൻമാൻ.pdf/19
106
84976
245880
2026-07-19T16:09:52Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '15 ഞെക്കിയും ഞെരുക്കിയുമാ സാധുവിനെ സ്വാമിയാകും കക്കൻറെ കരങ്ങളിൽ കൊടുത്തു ചാരൻ. ചിരിച്ചു കൊണ്ടവൻ വാങ്ങിക്കൂട്ടിനകത്തിട്ടടച്ചു, തപോലെ ഭൂജിക്കുവാൻ കരുതി എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245880
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>15
ഞെക്കിയും ഞെരുക്കിയുമാ സാധുവിനെ സ്വാമിയാകും
കക്കൻറെ കരങ്ങളിൽ കൊടുത്തു ചാരൻ.
ചിരിച്ചു കൊണ്ടവൻ വാങ്ങിക്കൂട്ടിനകത്തിട്ടടച്ചു,
തപോലെ ഭൂജിക്കുവാൻ കരുതി
എന്ന
വില്ലും കൊണ്ടു ദുഷ്ടൻ കൊന്നു വീതം കാട്ടിൽ നിന്നും
നല്ല നല്ല പക്ഷികളെ ദിവസം തോറും.
വേട്ടയാടീട്ടൊന്നും കിട്ടാതിരിക്കുന്ന നാളുകളിൽ
കൂട്ടിൽ നിന്നും പിടിക്കുന്നു. തടവുകാരെ.
കണ്ണുനീർ കുടിച്ചുകൊണ്ടാത്തുറുങ്കിനകം കിടക്കു
പിരിക്കുമെന്നുള്ള ഭീതി ഹൃദയത്തിൽ
മുത്തു നമ്മുടെ പ്രാവും കഴിഞ്ഞു വന്നു.
ചോര ചിന്തിപ്പിടിക്കുന്ന കൂട്ടുകാർ തൻ നിലവിളി
യോരോ നാളും കേട്ടു കരകലങ്ങിപ്പോയി.
പ്രാപ്പിടിയൻ തുടങ്ങിയ ദുഷ്ടസംഘമിഷ്ടം പോലെ
ശാപ്പാടും കഴിച്ചവിടെ വിഹരിക്കുന്നു.
ചുരുക്കുന്നു കഥന
യെങ്ങനെയോ മാടപ്രാവാ
യിരുട്ടറക്കുള്ളിൽ നിന്നും രക്ഷപ്രാപിച്ചു.
കൂട്ടിലെത്താൻ പറ
കൊടുങ്കാറ്റു വന്നു പ
പിന്നെ
കാട്ടിൽ ചുറ്റിക്കറങ്ങിയെൻ വീട്ടിലും വന്നു. ''<noinclude><references/></noinclude>
hsixxrmmne4hs0jxfmd0bgkssvz7gt4
താൾ:1952 പൊൻമാൻ.pdf/20
106
84977
245881
2026-07-19T16:10:41Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '16 സംഭവമിതാണു; നിങ്ങളിതിൽ നിന്നുമൊരു സത്യം സംഗ്രഹിപ്പാൻ സ്വല്പമൊന്നു കരുതീടേണം. (ഗുണമേറും) ഇതുപോലെ ദുഷ്ടനാം വേടനുമാ മുൻവിധിയായും മാറ്റി നിങ്ങ പിന്നൊരു തീരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245881
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>16
സംഭവമിതാണു; നിങ്ങളിതിൽ നിന്നുമൊരു സത്യം
സംഗ്രഹിപ്പാൻ സ്വല്പമൊന്നു കരുതീടേണം.
(ഗുണമേറും)
ഇതുപോലെ ദുഷ്ടനാം വേടനുമാ
മുൻവിധിയായും മാറ്റി നിങ്ങ
പിന്നൊരു തീരമാനം ചെയ്തിടേണം.''
പൊന്മാൻ തീരെ മനസ്സിടിഞ്ഞു
കണ്ണിലെ ശോഭയും മങ്ങി വന്നു.
പൊന്മണിച്ചൊന്നതും ചിന്തചെയ്തു,
തിന്മ വേണ്ടെന്നു കരുതിനിന്നു.
(COOLO)
പഞ്ചകൻ കൊക്കിനു മാത്രമാവും
ചഞ്ചല ഭാവമില്ലൊന്നു കൊണ്ടും.
പിന്തിരിപ്പൻ കുളക്കോഴിവ
മെന്തിനും തടസ്സമോതും.
കെട്ടുകഥകള് മുട്ടിലിവർ<noinclude><references/></noinclude>
kzz10qfryhqmybue3bfd1s3n8fyar3g
താൾ:1952 പൊൻമാൻ.pdf/21
106
84978
245882
2026-07-19T16:10:56Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '17 എത്രയും മാന്യനാം വേടനേയും ചിത്രികയാണിവർ ദുഷ്ടനായി. വാവിനെ റാന്ന ജോലിചെയ്യും ജീവികൾ വസിച്ചു പോലും സത്യവും നിന്നോടു ചൊല്ലിടാം ഞാൻ, മത്സ്യം പിടിക്കുന്ന പക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245882
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>17
എത്രയും മാന്യനാം വേടനേയും
ചിത്രികയാണിവർ ദുഷ്ടനായി.
വാവിനെ റാന്ന ജോലിചെയ്യും
ജീവികൾ വസിച്ചു പോലും
സത്യവും നിന്നോടു ചൊല്ലിടാം ഞാൻ,
മത്സ്യം പിടിക്കുന്ന പക്ഷികളിൽ
പാവകളിത്തരം ജോലി പോർ
അവരോട് സഖ്യം പിടിക്കുവാ
വൻതരം പക്ഷികളെന്നു ചിന്തി
ചന്തരംഗത്തിൽ ഭയപ്പെടാതെ,
മീനുള്ള ദിക്കെന്നു കാട്ടുവാനായ്
ഞാനിങ്ങു വന്നെന്നു ചൊല്ലണം നീ.
പിന്നെ നീ പോവുക ..
(COOLD)
"എന്തു ചെയ്യുന്നിനി
യെന്നുടെ കൂട്ടുകാർ
മോതി
ചിന്തയില്ലാത്തവർ ' എന്നു<noinclude><references/></noinclude>
g0wcf0ps7b10yoqrhg7j4u5a39btl85
താൾ:1952 പൊൻമാൻ.pdf/22
106
84979
245883
2026-07-19T16:11:11Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '* 18 പാരം വിഷണ്ണനായ്, പിന്മാറി നില്ക്കുന്നു. നേരു ചൊല്ലുന്ന ചങ്ങാതി കോഴി, സ്പെയിനിൽ സമത്വവാദികളുടെ വിപ്ളവം ന മാടിയ കാലത്തു ഈ കളിയെപ്പോലെ കരിനിന്നു വിലപിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245883
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>*
18
പാരം വിഷണ്ണനായ്, പിന്മാറി നില്ക്കുന്നു.
നേരു ചൊല്ലുന്ന ചങ്ങാതി കോഴി,
സ്പെയിനിൽ സമത്വവാദികളുടെ വിപ്ളവം ന
മാടിയ കാലത്തു ഈ കളിയെപ്പോലെ കരിനിന്നു
വിലപിക്കുന്ന
സ്വദേശത്തിന്റെ ഭയങ്കര ഭാവിയെക്കുറി
തിനു മാത്രമേ അവിടത്തെ ഗുണപാരായ ദേശീയ നേ
"
2008
ൽ സച്ചിത്ര കലങ്ങി. നിർഭയന്മാരായ മുതലാളികൾ മാത്ര
മല്ല, വിപ്ലവത്തെ അനുകൂലിക്കാത്ത നിർദ്ദോഷികളായ
നേകലക്ഷം പൗരന്മാരും നിഷ്കരുണം വധിക്കപ്പെട്ടു.
പതിനായിരത്തിലധികം പൊതുസ്ഥാപനങ്ങൾ അഗ്നിക്കി
രയായി. വിപ്ലവത്തെ എതിൽ സകലരുടേയും വസ്തുക്കൾ
നിരീശ്വരഗവണ്മെന്റ് കണ്ടുകെട്ടി. എല്ലാവിധത്തിലുള്ള
അഴിമതികളും നീചകൃത്യങ്ങളും നാട്ടിൽ വിളയാട്ടം ആ
J
U
ഈ പ്രവർത്തനങ്ങളുടെയെല്ലാം ചരടു പിടിച്ചിരുന്നത്. മോ
സ്റ്റോയിൽ നിന്നു കൊഴുത്ത ശമ്പളം പറ്റിക്കൊണ്ടു വി
വം വിതയ്ക്കുകയും വളർത്തുകയും ചെയ്യുന്ന ജോലി നിരന്ത
രം ചെയ്തുകൊണ്ടിരുന്ന യൂദാസുമാർ അന്നു സ്പെയിനി
ൽ ധാരാളമുണ്ടായിരുന്നു. ഇക്കൂട്ടരെല്ലാം നല്ല ലാഭമുണ്ടാ
വമ്പിച്ച തുകകൾ വിദേശബാങ്കുകളിൽ നിക്ഷേപി
ക്കുവാൻ അവർ കഴിഞ്ഞു. അവരുടെ വലയിൽപ്പെട്ടുപോ
യ ജനസാമാന്യം എല്ലാ വിധത്തിലുള്ള ദുരിതങ്ങളും സഹി
ക്കേണ്ടതായിവന്നു. അവരുടെ വിഭവങ്ങളെല്ലാം ചെമ്പട
യുടെ നിയന്ത്രണത്തിലായി.
കുഞ്ഞുങ്ങളെ
കപ്പലുകളിൽ കയറി വിദേശങ്ങളിലേക്ക് അയച്ചു. അവ
രെ നിർബാധമായി നിരീശ്വരത്വം അഭ, സിപ്പിക്കണം
എന്നതായിരുന്നു ഈ കറുതിയുടെ ഉദ്ദേശം. ഇങ്ങനെ
തായി തങ്ങളുടെ വത്സല സന്താനങ്ങൾ നഷ്ടപ്പെട്ടു. ആ
തങ്ങളിൽ ഒരു വലിയ ഭാഗം നാട്ടിൽ ഒരിക്കലും തി
രിച്ചെത്തിയില്ല. അവർ വിദേശങ്ങളിലെ നഗരവീഥി<noinclude><references/></noinclude>
0up57146ao3gfqm16od6npk5exbjfwf
താൾ:1952 പൊൻമാൻ.pdf/23
106
84980
245884
2026-07-19T16:11:28Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '19 എത്തുന്നു വേടൻ വീട്ടിൽ ചുററും തത്തുന്ന പക്ഷികൾ മുന്നിൽ. തൻ മൊഴികേട്ടു ഗ്രഹിച്ചു. 1 നേരിട്ടു കാണാനിറങ്ങി പൊന്മാൻ നേർവഴികാട്ടിയുമായി. പൊയിൽ വന്നവർ നോക്കി പു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245884
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>19
എത്തുന്നു വേടൻ വീട്ടിൽ ചുററും
തത്തുന്ന പക്ഷികൾ മുന്നിൽ.
തൻ മൊഴികേട്ടു ഗ്രഹിച്ചു.
1
നേരിട്ടു കാണാനിറങ്ങി പൊന്മാൻ
നേർവഴികാട്ടിയുമായി.
പൊയിൽ വന്നവർ നോക്കി പുള്ളി
ചൊല്ല് ചൊല്ലി'
യെന്നായി.
മാനത്തിൽ മുറിക്കറങ്ങി രണ്ടു
2 നും പിടിച്ച
പൊങ്ങി.
വീടു ലാക്കാക്കിത്തിരിച്ചു.
വേണ്ടതു പോലെ നമിച്ചു.
കളിൽ നിരാശ്രയരായി പട്ടിണികൊണ്ടു വലഞ്ഞ ചുറ്റി
തിരിഞ്ഞു കഷ്ടപ്പെടേണ്ടിവന്നു. അവരെക്കുറിച്ചു ഭയനി
മായ വിവരങ്ങൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടാ
ഇതു വായിച്ചു ചുടുകണ്ണുനീർ പൊഴിക്കുന്നതിനു മ
00
പിതാക്കൾക്കു സാധിച്ചു.<noinclude><references/></noinclude>
3l99mztagbucb6a67q5i74ey0rmpiqv
താൾ:1952 പൊൻമാൻ.pdf/24
106
84981
245885
2026-07-19T16:11:47Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 കാലനും കായും ഗ്രഹിച്ചു നല്ല കോന്നു ചിത്ത നിനച്ചു. മീനുകളും കണ്ടു പിടിക്കുവാനായ താനും പറവകളൊത്തിറങ്ങി. പിന്നു മക്കളും മീൻ പിടിക്കാൻ. പക്ഷികൾ പോകുന്ന ദിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245885
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>20
കാലനും കായും ഗ്രഹിച്ചു നല്ല
കോന്നു ചിത്ത നിനച്ചു.
മീനുകളും കണ്ടു പിടിക്കുവാനായ
താനും പറവകളൊത്തിറങ്ങി.
പിന്നു മക്കളും മീൻ പിടിക്കാൻ.
പക്ഷികൾ പോകുന്ന ദിക്കു നോക്കി
(COLD)
വേഗം തുടങ്ങുന്നു ചൊന്നിൽ
ചാടിയിറങ്ങിയ താമരവള്ളികൾ
കാളകൂടം' കട്ടിയായി കലക
കാത്തു നില്ക്കുന്നു മിഴിച്ചു നോക്കി.
പൊയിൽ വണ്ണവും പെട്ടെന്നു മാറുന്നു
പൊന്മാൻ ചൊടിക്കുന്നു മോദമോടെ.
നഞ്ചു കലങ്ങി മത്സ്യമെല്ലാം
നെഞ്ചു
പൊട്ടിപ്പിടഞ്ഞങ്ങുമിങ്ങും<noinclude><references/></noinclude>
jdy04gf3shmxwwgatrtdsqnphxjk3wo
താൾ:1952 പൊൻമാൻ.pdf/25
106
84982
245886
2026-07-19T16:12:37Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '21 മൂക്കു പൊക്കിപ്പിടിച്ചോട്ടമായി, കൊിൻ മന്ദഹാസം വരുന്നു, പൊത്തിൽ നിന്നും പുറപ്പെട്ടുവന്നു, ഉണ്ണിമീൻ അമ്മ പിടിച്ചിടുമ്പോ ഉണ്ണുവാൻ വൻ കൊതി പൂണ്ടു നിൽ വലിയ മീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245886
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>21
മൂക്കു പൊക്കിപ്പിടിച്ചോട്ടമായി,
കൊിൻ മന്ദഹാസം വരുന്നു,
പൊത്തിൽ നിന്നും പുറപ്പെട്ടുവന്നു,
ഉണ്ണിമീൻ അമ്മ പിടിച്ചിടുമ്പോ
ഉണ്ണുവാൻ വൻ കൊതി പൂണ്ടു നിൽ
വലിയ മീൻ പൊങ്ങി വരുന്നതെല്ലാ
മലയിൽപ്പെടുത്തുന്നു മത്സ്യവേടൻ,
കൊച്ചുമീൻ കണ്ണു മിഴിച്ചിടുമ്പോൾ
പൊന്മാൻ മൊന്നിനെ ചുണ്ടിലാക്കി
ടിയാൻ തുടങ്ങുന്നു മന്ദമന്ദം.
ചിറകടി, മുള ലൂം വാനിലിപ്പോൾ
നിറയുന്നു, കാരണമെന്തിനാ?
കരിനിഴൽ വീഴുന്നു അയാ
(COOLO)
പൊയ്കയിൽ ന് കലക്കിയ സംഗതി
പക്ഷികളാരോ പറഞ്ഞറിഞ്ഞ്<noinclude><references/></noinclude>
9jomo4c7hr9mmjr4epxnef1l6w8joyr
താൾ:1952 പൊൻമാൻ.pdf/26
106
84983
245887
2026-07-19T16:12:57Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22 ചെങ്കൊടിക്കുകൾ പാടുന്ന പോല ചെമ്പരുന്തിൻ പട് വന്നത്. കാക്കകൾ, പുള്ളുകൾ പ്രാപ്പിടിയന്മാരും കായ്യം ഗ്രഹിച്ചിട്ടു വന്നുകൂടി. തിന്നുവാൻ നല്ലൊരു മരമായ ച്ചത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245887
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>22
ചെങ്കൊടിക്കുകൾ പാടുന്ന പോല
ചെമ്പരുന്തിൻ പട് വന്നത്.
കാക്കകൾ, പുള്ളുകൾ പ്രാപ്പിടിയന്മാരും
കായ്യം ഗ്രഹിച്ചിട്ടു വന്നുകൂടി.
തിന്നുവാൻ നല്ലൊരു
മരമായ
ച്ചത്തിൽ പൊന്മാൻ ശഠിച്ചുനി
പക്ഷികൾക്കൊപ്പമായ് പൊയ്കയിലുള്ളവ
ഭക്ഷിക്കാമെന്നവർ കൂകിടുന്നു.
(ഗുണമേറും മാവേലി
പലതരം പാവയെ കണ്ടുകെ
നിലവിളി കൂട്ടുന്നു പൊൻ കിടാങ്ങൾ.
മീനിലും സ്വാദ് കൂടുന്നതി
കരിമ്പു
9
നാം ചെമ്പരുന്തിൻ
പോലെ
പാഞ്ഞുവന്നു
റാന്നു കൊച്ചരിവാള് വീശി
പിഞ്ചുകുഞ്ഞുങ്ങളെ രണ്ടിനേയും
നിലവിളി കിനുകിനെ കേൾപ്പു വാനിൽ
നിറയട്ടെ ചെമ്പരുന്തിന്റെ കക്ഷി.<noinclude><references/></noinclude>
qpyqdj7zbfney40z3rbw743zqfoed4i
താൾ:1952 പൊൻമാൻ.pdf/27
106
84984
245888
2026-07-19T16:13:13Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '23 പെട്ടെന്നൊരിടി മിന്നലോ പോലെ പൊന്മണിയമ്മ മറിഞ്ഞു വീഴ ശങ്കയില്ലായിരുന്ന കന്നിവ കണ്ടുനില പൊന്മാൻ പിന്നെയും ചിന്തയിൽ മുങ്ങി മുങ്ങി - പന്തിയല്ലെന്നു പറഞ്ഞു 2...' താൾ സൃഷ്ടിച്ചിരിക്കുന്നു
245888
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>23
പെട്ടെന്നൊരിടി മിന്നലോ പോലെ
പൊന്മണിയമ്മ മറിഞ്ഞു വീഴ
ശങ്കയില്ലായിരുന്ന
കന്നിവ കണ്ടുനില
പൊന്മാൻ
പിന്നെയും ചിന്തയിൽ മുങ്ങി മുങ്ങി
-
പന്തിയല്ലെന്നു പറഞ്ഞു 2
പിന്മാറിയതൊരു കോണിലേക്കായ
പെട്ടെന്നു വഞ്ചകൻ കാൽപിക
പെട്ടുപോയ വല്ലാത്ത ദുർഘടത്തിൽ
കൊക്കിനെ നേടണമെന്നും,
മുക്കിലും വക്കിലും വച്ചിരുന്നു
5013
'
കൊക്കിന്റെ പരാക്രമം കണ്ടു കുട്ടൻ
ഞെക്കിപ്പിടിച്ചു കഴത്തു നന്നായ
കാലിട്ടടിച്ചു കരഞ്ഞു, 'കരി
കാലൻ ' മിഴിച്ചിതു രണ്ടുകണ്ണും.
ഖേദമോടപ്പൊഴും നിന്നിരുന്നു<noinclude><references/></noinclude>
5eg36fl3hymghsx3j3svq98py5d4zql
താൾ:1952 പൊൻമാൻ.pdf/28
106
84985
245889
2026-07-19T16:13:34Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '24 ചങ്ങാതി ചൊല്ലിക്കൊടുവില് : അന്നു ഞാനെത്രമാത്രം പറഞ്ഞ നന്നല്ല നഞ്ചു കലക് അന്നവരെന്നെ നിന്ദിച്ചു, കഷ്ടം!' താൾ സൃഷ്ടിച്ചിരിക്കുന്നു
245889
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>24
ചങ്ങാതി ചൊല്ലിക്കൊടുവില് :
അന്നു ഞാനെത്രമാത്രം പറഞ്ഞ
നന്നല്ല നഞ്ചു കലക്
അന്നവരെന്നെ നിന്ദിച്ചു, കഷ്ടം!<noinclude><references/></noinclude>
m3wkl96ippa3mvgmf1oux97kw0yf3m1
താൾ:1952 പൊൻമാൻ.pdf/30
106
84986
245890
2026-07-19T16:13:59Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാട്ടിലെ സ സം (തോമസ് പള്ളിമംഗലം) (വികസിപ്പിച്ച മൂന്നാം പതിപ്പ ജംബുകൾ മുതലായ നേതാക്കന്മാരുടെ Moc ങ്ങളും, ശ്രീമതി സൃഗാല കോകിലം, അശ്വകുമാ രി, അജബാലിക തുടങ്ങിയവരുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245890
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>കാട്ടിലെ സ സം
(തോമസ് പള്ളിമംഗലം)
(വികസിപ്പിച്ച മൂന്നാം പതിപ്പ
ജംബുകൾ മുതലായ നേതാക്കന്മാരുടെ Moc
ങ്ങളും, ശ്രീമതി സൃഗാല കോകിലം, അശ്വകുമാ
രി, അജബാലിക തുടങ്ങിയവരുടെ സംഗീതങ്ങ
ം, ശ്രീമാൻ കുഴയുടെ കഥാപ്രസംഗവും
ത്തിണങ്ങിയ ഒരു മീറ്റിംഗു
ചിത്രങ്ങളും ധാരാളം.
മിഷൻ ലീഗും ബുസ്റ്റാൾ,
പാലാ<noinclude><references/></noinclude>
mgw62nkfxf6si5m4s26tctcqv9dr3po
താൾ:A Malayalam medical dictionary (IA b30092620).pdf/16
106
84987
245891
2026-07-19T16:15:24Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '63. ഒട്ടൽ. അപ്പു ഒട്ടലാമ്പൽ. ഒരുവക താര ഒദനപാകി. പാച്ചോറ്റി, ഒരുരൻ, പെരുകലം, ന്നും ചില ഓമം അയമോദകം. കായിക്കു ഓമ. കപ്പം ഓം. കോവൽ. ഓഷ്ടാപുള്ളി. ചെമ്പരുത്തി. സം, പൊന്നു. ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245891
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>63.
ഒട്ടൽ. അപ്പു
ഒട്ടലാമ്പൽ. ഒരുവക താര
ഒദനപാകി. പാച്ചോറ്റി,
ഒരുരൻ, പെരുകലം,
ന്നും ചില
ഓമം അയമോദകം. കായിക്കു
ഓമ. കപ്പം
ഓം. കോവൽ.
ഓഷ്ടാപുള്ളി. ചെമ്പരുത്തി.
സം, പൊന്നു.
ടിതം. ഉവരുപ്പു. പൊടിയുപ്പു
ഔഷം പൊടിയുപ്പു.
കാലം.
ക
കക്കരി ഒരുവക വെള്ളരി.
കാലം. തക്കോലം
കത്രം. കഴുകൻ തൂവൽ.
കാളി. അശോകവൃക്ഷം.
കടകടി, മഞ്ഞൾ, മരമഞ്ഞൾ
കടലാട മലങ്കാര
കാടി. പാലഴവും വെങ്കുന്നി, വ
യമ്പു
കഭാ പ്രസാരണി.
കടലാവണക്കു, അപ്പയാവണന്നും
പറയും. കുറിയോട്ടി എന്നും ചില
കടലി. വെങ്കുന്നി, വെളുത്ത വയസ്സ്.
കടികം. പാവൽ. തണ്ടുനേടിയ തമി
കടു. കടുകരോഹണി കപ്പൂർ, കടുകു തി
കടുകം. മുളകരിമ്പു കാട്ടുമുല്ല.
കടു . കരിങ്കടുകു പെരിങ്കടുക. വെൺ
കടുക. ചെറുകടന്നു.
കടുകി. ഞാഴൽ. കടുകുരോഹിണി,
കടുകികാ കുറുമൂലി മുണ്ടക്കാ വേപ്പില.
കടു തിക്തം. മണ്ഡ
കടുതുംബി. പോര.
കടുത്രയം. ചുക്കും മുളകും തിപ്പലിയും. ത്രി
കടു എന്നും പറയും.
കടുത്രികാ. കടുത്രയം നോക്കുക.
കടുഫലം, തക്കോലം വട്ടത്തിൻ കായ
കടുംഭാ. കടുകരോഹണി. പ്രസാരണി
കടുരോഹണി. കടുകരോഹണി.
കടു പാ.
പെരുംചിര
കടംഗം. ചു.
കടൽക്കാം. മരമങ്ങൾ.
കഫലം കുമ്പിൾ വൃക്ഷം.
കട്വംഗം, പെരുമാം പലകപ്പാനി,
പലകപ്പയ്യാനിക്കാ
കട. പലകപ്പയ്യാനി
പെരുമരത്തിൻ കായ
കറി
തുളസി. കകം പെരു
ലകം.
കചം, ഇരുവേലി,
കരം. കച്ചോലം
കല്ലും പൂവരശു
ക്രാ കൊടുവ
ക്രാ. കൊടുവ് നായ്ക്കുരുണ
കരകം. ചെറുകാലം.
കരം. കച്ചോലം
കളരി
കൊടുവ
കളം. അഞ്ജനം. മുത്ത
കഞ്ചാ. കോരക്കർ മൂലി എന്നു തമിഴിൽ
കണവീരം. കണവീരം തന്നെ.
കണാ തിപ്പലി, ജീരകം.
കണാം. ജീരകം.
കണാമൂലം, കാട്ടുതിപ്പലിവേര
കണികാ തിപ്പലി, ജീരകം, മുഞ്ഞ.
കണിയാരം. മും. ഇല്ലി.
കണ്ടകാര. കട്ടക്കാര
കണ്ടകാരി പുത്തരിച്ചുണ്ട്. കണ്ടത്തി
നി എന്നും ചിലർ കട്ടക്കാര<noinclude><references/></noinclude>
sozztklbya11zt5hcw5e1hh1wr5yh1w
താൾ:Bhasha Jathaka Padhathi 1926.pdf/1
106
84988
245892
2026-07-19T16:16:12Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2477 BHASHAJATAKAPADHATI BY KOLATTERI SANKARA MENON, M. A., L. T.,' താൾ സൃഷ്ടിച്ചിരിക്കുന്നു
245892
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>2477
BHASHAJATAKAPADHATI
BY
KOLATTERI SANKARA MENON, M. A., L. T.,<noinclude><references/>{{WSDC2014School}}</noinclude>
1jnl89jybcwd55fgtnh04z6f87i6bpz
താൾ:Bhasha Jathaka Padhathi 1926.pdf/2
106
84989
245893
2026-07-19T16:16:27Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'THE SRI VANCHI SETU LAKSHINAALTY IMPROVENCE No. 3. ERNAKULAM. COMMITTEE BHASHAJATAKAPADHATE EDITED With Introduction, Introductory Chapter on Astrology, Notes Etc. BY KOLATTERI SANKARA MENON, M. A., L. T., Director of Ayerceda, Travancore and Carator for the Publication of Ayurvala, Jyotisha (stronomy and Astrology) and Malayalam Manuscripts. PUBLISHED UNDER THE AUTHORITY OF THE GOVERNMENT OF TRAVANCORE. TRIVANDRUM: PR...' താൾ സൃഷ്ടിച്ചിരിക്കുന്നു
245893
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>THE SRI VANCHI SETU LAKSHINAALTY IMPROVENCE
No. 3.
ERNAKULAM.
COMMITTEE
BHASHAJATAKAPADHATE
EDITED
With Introduction, Introductory Chapter
on Astrology, Notes Etc.
BY
KOLATTERI SANKARA MENON, M. A., L. T.,
Director of Ayerceda, Travancore
and
Carator for the Publication of Ayurvala,
Jyotisha (stronomy and Astrology) and
Malayalam Manuscripts.
PUBLISHED UNDER THE AUTHORITY OF THE GOVERNMENT OF
TRAVANCORE.
TRIVANDRUM:
PRINTED BY THE SUPERINTENDENT, GOVERNMENT PRESS,
1926.
All Rights Reservadi.]
601
*
[Prios: S. Rs. 1-0-8<noinclude><references/>{{WSDC2014School}}</noinclude>
r6zh4pm6ohcth74dydjxkgkwf7lv062
താൾ:Bhasha Jathaka Padhathi 1926.pdf/3
106
84990
245894
2026-07-19T16:16:44Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശ്രീവഞ്ചിാലവാലാ കനകമല താ കാലേ നീതിപ്രവാളാ സുരഭിലമൃതോ - സയും മകാരാ വിലസതി സങ്കല ഭീഷാ സജ്ജനാനാം. തയായോ ലാ ധരണി ഗയാ ജ്യോതിഷമുഖ പ്രബന്ധാൻ പ്രാചീനാൽ പ്രകടയിതു മന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245894
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>ശ്രീവഞ്ചിാലവാലാ കനകമല താ
കാലേ നീതിപ്രവാളാ സുരഭിലമൃതോ -
സയും മകാരാ വിലസതി സങ്കല
ഭീഷാ സജ്ജനാനാം.
തയായോ ലാ ധരണി ഗയാ ജ്യോതിഷമുഖ
പ്രബന്ധാൻ പ്രാചീനാൽ പ്രകടയിതു മനുവിന് ഹിതാൻ
ദാസോയം ചിമ്പൻ വിധി ശുദ്ധാൻ നയതി താൻ
പ്രകൃഷ്ടാൻ പ്രാകാശ്യം; തമിമമനുഗ്രഹന്തു സുധിയും.
കൊളത്തേരി ശങ്കരമേനോൻ<noinclude><references/>{{WSDC2014School}}</noinclude>
s5f7df7wt8m55tr3iyf9i7gppinw2x9
താൾ:Bhasha Jathaka Padhathi 1926.pdf/4
106
84991
245895
2026-07-19T16:17:02Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവതാരിക. ശ്രീവടണി ഭൂദേവവിരചിതമായ പ്രസിദ്ധജാതകപ ദ്ധതിയുടെ സവിസ്തരമായ പരിഭാഷയാകുന്നു പ്രകൃതപുസ്തക മായ ഭാഷാജാതകപദ്ധതി. മൂലത്തെ സ്പഷ്ടമാക്കുന്നതിന്നായി അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245895
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>അവതാരിക.
ശ്രീവടണി ഭൂദേവവിരചിതമായ പ്രസിദ്ധജാതകപ
ദ്ധതിയുടെ സവിസ്തരമായ പരിഭാഷയാകുന്നു പ്രകൃതപുസ്തക
മായ ഭാഷാജാതകപദ്ധതി. മൂലത്തെ സ്പഷ്ടമാക്കുന്നതിന്നായി
അവ്യവിജ്ഞേയങ്ങളായ പല ജ്യോതിശ്ശാസ്ത്രമൂലതത്വങ്ങളേയും
ഇതിൽ അവിടവിടെ പ്രതിപാദിച്ചിട്ടുണ്ട്. ആയുഭായഗണിത
സംപ്രദായത്തെ വിശദമാക്കുന്നതിനുവേണ്ടി പാരമ്പര്യക്രമാഗത
മായ മാറ്റങ്ങളെക്കൂടി കാണിച്ചിരിക്കുന്നതു ഭാഷാജാതകപദ്ധതി
യുടെ പ്രത്യേകമാഹാത്മ്യമാകുന്നു. ഇതിനെല്ലാററിനുംപുറമെ
ഹോരാ തനിയാടി ഗുരുപരമ്പര ക്രമമനുസരിച്ചു
ചെയ്തിട്ടുള്ളതു ശിഷ്യാണാം ബുദ്ധി ഭവിച്ചിടുമെന്ന ഗ്രന്ഥ
കാരൻ തന്നെ പറഞ്ഞിരിക്കുന്നു.
രാവിനും കേതുവിനും
സ്വക്ഷേത്രം നഹി നിർണ്ണയം.
എന്നുള്ള അഭിപ്രായത്തെ ഗ്രന്ഥകർത്താവും അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ അവയുടെ മൂലത്രികോണം, ഉച്ചം മുതലായവയെക്കുറി
ച്ചുള്ള അഭിപ്രായങ്ങളിൽ ആചാര്യന്മാർ അന്യോന്യം യോജിച്ച
കാണാത്തതുകൊണ്ടു കോള സംപ്രദായത്തെ അറിയുന്നതു പ്രയോ
ജനകരമായിരിക്കും.
രാഹാമഹം തൊലി
അച്ചം വൃശ്ചികരാശിയാം
അതും സമം ഭാഗ
കീഴിലാവരോഹിത്വം
വിലോമഗതികാണാൻ
കുംഭം മൂലഗ്രഹം തോ
ഒച്ചവും കുംഭമായരും. '
37
ഇത്യാദി ഭാഷാ ജാതകപദ്ധതി'യിൽ പറഞ്ഞിരിക്കുന്നതു കേര
ടീയ ജ്യോത്സ്യന്മാരനുഗ്രഹമാകുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ<noinclude><references/>{{WSDC2014School}}</noinclude>
iun12vdd9k7y42j0p9d9e112sbxcgil
താൾ:Bhasha Jathaka Padhathi 1926.pdf/5
106
84992
245896
2026-07-19T16:17:19Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഓരോന്നോരോന്നായിച്ചിന്തിക്കുമ്പോൾ ഈ പരിഭാഷ മൂലഗ്രന്ഥ ത്തേക്കാൾ ഉൽകൃഷ്ടവും ഉപകാരപ്രദവുമാണെന്നുതന്നെ പ യേണ്ടിയിരിക്കുന്നു. ഈ ഭാഷാ ജാതകപദ്ധതിയുടെ കർത്താവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245896
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>ഓരോന്നോരോന്നായിച്ചിന്തിക്കുമ്പോൾ ഈ പരിഭാഷ മൂലഗ്രന്ഥ
ത്തേക്കാൾ ഉൽകൃഷ്ടവും ഉപകാരപ്രദവുമാണെന്നുതന്നെ പ
യേണ്ടിയിരിക്കുന്നു.
ഈ ഭാഷാ ജാതകപദ്ധതിയുടെ കർത്താവു നെടുംപ'യിൽ
കൊച്ചുകൃഷ്ണനാശാനെന്നു സുപ്രസിദ്ധനായ ദൈവജ്ഞനാണ്.
തിരുവല്ല (ഇപ്പോൾ പത്തനംതിട്ട താലൂക്കിൽ, ആറമുള ചെറ
കോൽ ദേശത്തുള്ള ഒരു ഉൽകൃഷ്ടനായർകുടുംബത്തിലാണ് ഈ
മഹാൻ ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവു റാന്നിയിൽ രാമ
നാശാനെന്നു വിഖ്യാതനായ ദൈവജ്ഞശിഖാമണിയായിരുന്നു.
രാമനെന്നെല്ലാടവും വിശ്രുതനായിട്ടഭി
രാമനാമാശാ സിതാവെന്നുള്ള കീർത്തിയോടും
ഗുരുദൈവജ്ഞനാക്കും ഗുരുഭൂതനാമെൻറ
ഗുരുവാം പിതാവിന്റെ ചരണാംബുജം വന്ദേ.
എന്നു നമ്മുടെ ഗ്രന്ഥകർത്താവുതന്നെ മറെറാരവസരത്തിൽ പറ
ഞ്ഞിരിക്കുന്നു. കേന രാമശി' എന്നു ഭാഷാ ജാതകം
തിയിലും പറഞ്ഞു കാണുന്നുണ്ട്.
0.
അതുകൊണ്ടു റാന്നിയിൽ രാ
മനാശാൻ കൊച്ചുകൃഷ്ണനാശാന്റെ പിതാവും ഗുരുവുമാണെന്നു
തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു.
റാന്നിയിൽ രാമനാശാനെന്നു പ്രസിദ്ധനായിത്തീരുവാനു
ള്ള സംഗതി നാനിയിൽ അദ്ദേഹം ജനിച്ചുവളർന്നതുകൊണ്ടായി
രിക്കാമെങ്കിലും പിന്നീടുള്ള താമസം ചെങ്ങന്നൂരായിരുന്നു. രാമ
നാശാൻ ജ്യോതിശ്ശാസ്ത്രപാണ്ഡിത്യത്തെ തെളിയിക്കുന്ന പല
ഐതിഹ്യങ്ങളും മദ്ധ്യതിരുവിതാംകൂറിൽ ഇന്നും സുപ്രസിദ്ധ
കൊച്ചുകൃഷ്ണനാശാൻ മഹാവിദ്വാനും ജ്യോതിശ്ശാസ്ത്ര
ത്തിൽ അത്യന്തം വിദഗ്ദ്ധനുമായിരുന്നു. കൊച്ചുകൃഷ്ണനാശാൻ
ജാതകം നോക്കിയോ പ്രശ്നംവച്ചോ പറഞ്ഞിട്ടുള്ള ഫലങ്ങളി
ലൊന്നുംതന്നെ ഒരിക്കലും കടുകിടക്കുകൂടി വ്യത്യാസപ്പെട്ടിട്ടില്ലെന്നു
ള്ള സംഗതി ഇന്നും ആ മുതലായ പ്രദേശങ്ങളിലുള്ള വ
കേൾവികൊണ്ടറിയുള്ള വാസ്തവമാകുന്നു. ഈ മഹാൻ വിജ
യത്തിനുള്ള മുഖ്യകാരണം അനായിനിയായ വിഷ്ണുഭക്തി ഒന്നു
12<noinclude><references/>{{WSDC2014School}}</noinclude>
eykedwi2hv7fjfcri49k3xye7v80954
താൾ:Bhasha Jathaka Padhathi 1926.pdf/6
106
84993
245897
2026-07-19T16:18:05Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഖങ്ങളൊന്നും കൂടാതെ സുഖമുണ്ടായരേണ്ടുകിൽ എത്രയും സാരമായിട്ടു ചൊല്ലിടാമുപദേശവും സ്നേഹഗൌരവവിശ്വാസ തിരുവഷ്പാക്ഷരം മന്ത്രം ജപിച്ചീടുക സവദാ എന്നു ഭാഷാജാതകപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245897
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>ഖങ്ങളൊന്നും കൂടാതെ
സുഖമുണ്ടായരേണ്ടുകിൽ
എത്രയും സാരമായിട്ടു
ചൊല്ലിടാമുപദേശവും
സ്നേഹഗൌരവവിശ്വാസ
തിരുവഷ്പാക്ഷരം മന്ത്രം
ജപിച്ചീടുക സവദാ
എന്നു ഭാഷാജാതകപദ്ധതിയിൽ പറഞ്ഞിരിക്കുന്നതു കൊച്ചുക
നാശാൻ പാസാരഥിയിലുള്ള നിവ്യാജഭക്തിയെ സവിശേ
ഷം വ്യഞ്ജിപ്പിക്കുന്നു. ആശാൻ ഒരു ദിവസമെങ്കിലും ആറമു
ളെ പാ സാരഥിയെ ദർശനം ചെയ്യാതിരുന്നിട്ടില്ല. എന്നാൽ
അത്യാവശ്യ സംഗതിക്ക് എവിടെ എങ്കിലും പോകേണ്ടിവന്നാൽ
വ്രതഭംഗം വരാതിരിക്കുന്നതിന്നു ദാരുമായ പാൽ സാരഥി
ബിംബം കൂടെക്കൊണ്ടുപോകുക പതിവായിരുന്നു. ആശാൻ നി
തവും വച്ചു പൂജിച്ചിരുന്ന ഈ ബിംബം മാന്നാർ നാലേകാട്ടിലെ
മഠത്തിൽ ഇന്നു വച്ചു പൂജിച്ചുപോരുന്നു.
ആറമുള കൃഷ്ണനെക്കുറിച്ചു കൊച്ചുകൃഷ്ണനാശാൻ തന്നെ
ഇപ്രകാരം പറഞ്ഞിരിക്കുന്നു.
കൃഷ്ണാർജുന സാരഥോ
ഭക്തി രാമശി
കൃഷ്ണദാസേന ധീമതാ
ശൂലപാണ് ശിഷ
ഭാഷാ ജാതകപദ്ധതി
വിനിമ്മിതാ മയാ
സൈനാ
വിശേഷേണ വിരാജതാം. ''
ഇവിടെ ഷഡങ്കരമെന്നു പറഞ്ഞിരിക്കുന്നത് ആറമ്മുളയാകുന്നു .
എന്നാൽ<noinclude><references/>{{WSDC2014School}}</noinclude>
5e7f0gq2rwjturj8uer3dlwszaquruc
താൾ:Bhasha Jathaka Padhathi 1926.pdf/7
106
84994
245898
2026-07-19T16:18:20Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'iv ചെങ്ങാടം കെട്ടിശ്ശേഷിച്ചുണ്ടിതിലാറുമുള പാടമാക്കിക്കെട്ടിത്തരുന്നുണ്ടതിലേറി എഴുന്നള്ളീടാം. എന്നുള്ള വചനങ്ങളെക്കൊണ്ട് ഷഡംഗം എന്നു പറയുന്നതു കുറെക്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245898
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>iv
ചെങ്ങാടം കെട്ടിശ്ശേഷിച്ചുണ്ടിതിലാറുമുള
പാടമാക്കിക്കെട്ടിത്തരുന്നുണ്ടതിലേറി
എഴുന്നള്ളീടാം.
എന്നുള്ള വചനങ്ങളെക്കൊണ്ട് ഷഡംഗം എന്നു പറയുന്നതു
കുറെക്കൂടി ശരിയാണെങ്കിലും ഷഡങ്കരശബ്ദം ആറന്മുളയുടെ പ
മായമായി ലോകപ്രസിദ്ധമായിത്തീർന്നിട്ടുണ്ട്.
കൊച്ചുകൃഷ്ണനാശാന്റെ ഗുരുനാഥൻ പിതാവായ രാമനാ
ശാൻ തന്നെയാണ്. എന്നാൽ കോഴിക്കോട്ടു ലപാണി
വാരി
യരുടെ അടുക്കലും അദ്ദേഹം പഠിച്ചിട്ടുണ്ടെന്നുള്ളതിലേക്കു തെളി
വു മേൽ ഉദ്ധരിച്ച പദ്യം തന്നെയാകുന്നു. വാരിയർ ആശാനെ
പഠിപ്പിച്ച വിഷയങ്ങൾ കാവ്യനാടകാലങ്കാരാദികളായിരിക്കാമെ
ന്നല്ലാതെ ജ്യോതിഷമുണ്ടെന്നു തോന്നുന്നില്ല. ജ്യോതിഷത്തിൽ
ഗുരു അച്ഛൻ തന്നെയാണ്. ഈ തത്വം ആശാൻ ഇരു
പരംപരയിൽ നിന്നു മേലിൽ സ്പഷ്ടമാകയും ചെയ്യും. രാമനാശാ
നെക്കാൾ യോഗ്യനായുള്ള ഒരു ജ്യോത്സ്യൻ അക്കാലത്തില്ലാതിരു
ആ സ്ഥിതിക്കു ബുദ്ധിമാനായ കൊച്ചുകൃഷ്ണനാശാനെ രാമനാശാൻ
തന്നെ ജ്യോതിഷം പഠിപ്പിച്ചു എന്നു വിചാരിക്കുന്നതിൽ യുക്തി
ഭംഗം ഉണ്ടാകുമെന്നു തോന്നുന്നില്ല. അതിനും പുറമെ രാമനാ
ശാൻ ശിഷ്യന്മാരെ പഠിപ്പിക്കുന്ന വിഷയത്തിൽ വിമുഖനായിരു
ന്നില്ല എന്നത് ആശാനെന്നുള്ള സംജ്ഞകൊണ്ടുതന്നെ വെളി
രഘുവിനെ സകലശാസ്ത്രങ്ങളും പഠിപ്പിച്ചതു മറ്റുള്ള
ആചായന്മാരാണെങ്കിലും ധനുവേദം അഭ്യസിപ്പിച്ചതു സ്വപിതാ
വായ ദിലീപമഹാരാജാവായിരുന്നു എന്നാണല്ലോ പറഞ്ഞിരിക്കു
തം ച മാം പരിധായ രൌരവീ
മശിക്ഷതാനും ചിത്രരേഖ മന്ത്രവത്
ക്ഷിതാവഭൂദേകധനുഭാവി സ
ധനുവേദപാരംഗതനായ ദിലീപ് മഹാരാജാവിനേക്കാൾ യോഗ്യ
തയുള്ള ഒരാൾ അക്കാലത്തില്ലാതിരുന്നതുകൊണ്ടുതന്നെയാണ്
ദിലീപമഹാരാജാവു പുത്രൻ ധനുർവേദശിക്ഷണത്തെ നി
വഹിച്ചത്. അതുപോലെതന്നെ രാമനാശാനും സ്വപുത്രവി
ഷയത്തിൽ ജ്യോതിശ്ശാസ്ത്രശിക്ഷണം നിർവഹിച്ചു.<noinclude><references/>{{WSDC2014School}}</noinclude>
m4zlxokys1yp7e7ovdrrxb1nvht2j7l
താൾ:Bhasha Jathaka Padhathi 1926.pdf/8
106
84995
245899
2026-07-19T16:18:34Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'V ദാസേന' എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു ഗ്രന്ഥ കാരൻ നാമവും ശാസ്ത്രപ്രകാരം എന്നു പറയുന്നതു ശരിയാ ണെങ്കിൽ ജാതിയും വ്യക്തമാക്കിയിരിക്കുന്നു. ഭാസശബ്ദം സ്വനാ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245899
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>V
ദാസേന' എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു ഗ്രന്ഥ
കാരൻ നാമവും ശാസ്ത്രപ്രകാരം എന്നു പറയുന്നതു ശരിയാ
ണെങ്കിൽ ജാതിയും വ്യക്തമാക്കിയിരിക്കുന്നു. ഭാസശബ്ദം സ്വനാ
മത്തോടു ചേർത്തു പറഞ്ഞിരിക്കുന്നത്
ശാന്തം ബ്രാഹ്മണാം
വമ്മാനം ക്ഷത്രിയ തു
ഗുപ്ത രാസപദാരാം സാ
എന്ന മനുസ്മൃതിവാക്യത്തെ സ്മരിച്ചിട്ടുതന്നെയായിരിക്കാം. ശ
വമ്മ, ഗുപ്ത, ദാസ് എന്നീ പദങ്ങൾ ക്രമത്താലെ ബ്രാഹ്മണ,
ക്ഷത്രിയ, വൈശ്യ, ശൂദ്രരുടെ നാമങ്ങളോടു ചേർത്തുപയോഗിക്കണ
മെന്നാണ് മനു ശാസിക്കുന്നത്. ഇതുകൊണ്ടായിരിക്കണം ഭാസ
പദം സ്വനാമത്തോടുത്ത് ആശാൻ നായരാണെങ്കിലും ഉപ
യോഗിച്ചിരിക്കുന്നത്.
വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ കൊച്ചുകൃഷ്ണനാശാൻ വിദ്യാ
ബലംകൊണ്ടും, തപോബലം കൊണ്ടും ഗുരുക്കന്മാരെ അതിശയി
ച്ചു. ദശാസന്ധുക്ഷിത ദീപയഷ്ടി പോലെ പ്രകാശിക്കുന്ന കൊച്ചു
കൃഷ്ണനാശാൻ ഗുരുക്കന്മാരുടെ കരുണാകടാക്ഷത്തിനും അനുഗ്ര
ഹത്തിനും ഒരുപോലെ പാത്രമായിത്തീർന്നു.
സവിത്ര ജയമിത
ശിഷാരിക്കൽ പരാഭവം.''
എന്നുള്ള വചനപ്രകാരം, റാന്നിയിൽ രാമനാശാനും കോഴിക്കോ
ശൂലപാണി വാരിയരും കൊച്ചുകൃഷ്ണനാശാനെ സംബന്ധിച്ച
ടത്തോളം കൃതാന്മാരായി.
എന്നാൽ
എന്നും പാഠാന്തരാപേക്ഷയാ റാന്നിയിൽ രാമനാശാൻ പ്ര
കചാരിതാർത്തിന്നുമവകാശം സിദ്ധിച്ചു.
ഇപ്രകാരം രണ്ടു ഗുരുക്കന്മാരുടെ പൂജാനുഗ്രഹത്തോടും,
പാത്ഥസാരഥിയായ ശ്രീകൃഷ്ണസ്വാമിയുടെ പദകമലത്തിലുള്ള
സ്ഥിരഭക്തിയോടും, വിദ്യാബലത്തോടും, ബുദ്ധിശക്തിയോടും കൂ
ടിയ കൊച്ചുകൃഷ്ണനാശാന്റെ ഊഹാപോഹപടുത്വം പ്രകടി<noinclude><references/>{{WSDC2014School}}</noinclude>
n9qe4kssd7jihhm74kkms57d3dvtezr
താൾ:Bhasha Jathaka Padhathi 1926.pdf/9
106
84996
245900
2026-07-19T16:18:49Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'vi പ്പിക്കുന്ന ജാതകഫലചിന്തനമോ, പ്രശ്നഫലചിന്തനമോ മാറ്റം തെറി വികലമായിപ്പോകുന്നതല്ലെന്നു പ്രത്യേകം പറയേണ്ട ആ വശ്യമില്ലല്ലോ. ആശാൻ എന്തെങ്കിലും ആലോചിക്കാതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245900
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>vi
പ്പിക്കുന്ന ജാതകഫലചിന്തനമോ, പ്രശ്നഫലചിന്തനമോ മാറ്റം
തെറി വികലമായിപ്പോകുന്നതല്ലെന്നു പ്രത്യേകം പറയേണ്ട ആ
വശ്യമില്ലല്ലോ. ആശാൻ എന്തെങ്കിലും ആലോചിക്കാതെ പറ
തിരുന്നാൽത്തന്നെ വിധി അതിനെ അത്ഥവത്താക്കിത്തീരും.
വാചമാനുധാവതി''.
എന്നു പറഞ്ഞിട്ടുള്ളതു കൊച്ചുകൃഷ്ണനാശാന സംബന്ധിച്ചെട
ത്തോളം എത്രയും ശരിയാണു്. റാന്നിയിൽ രാമനാശാൻ
പുത്രനായ കൊച്ചുകൃഷ്ണനാശാൻ യോഗ്യതകളെക്കുറിച്ചധികം
അത്ഭുതപ്പെടുവാൻ അഥവാ അവകാശമില്ലെന്നും ചിലപ്പോൾ
തോന്നിപ്പോകുന്നു. എന്തുകൊണ്ടെന്നാൽ,
കുംഭം പരിമിതമാഭാ
പിതി, പൗ കുംഭസം ഒാഭാധിം;
അതിരിച്ചതേ സുജന്മാ
പുത്രഃ പിതരം നിജന ചരിത''.
എന്ന പദ്യം സുജന്മാരായ പുത്രൻ സാധാരണയായി പിതാവി
നെ അതിശയിക്കുമെന്നാണല്ലോ പറയുന്നത്.
മദ്ധ തിരുവിതാംകൂർ അനേകശതാബ്ദകാലം സരസ്വതിദേ
വിയുടെ നൃത്തരംഗമായിരുന്നു. ആ പ്രദേശം ശാസ്ത്രപാരംഗത
ന്മാരായ ബ്രാഹ്മണരെക്കൊണ്ടും, നായന്മാരെക്കൊണ്ടും നിറഞ്ഞി
വൈയാകരണന്മാർ, താക്കികന്മാർ, മീമാംസകന്മാർ,
ജ്യോത്സ്യന്മാർ, വൈദ്യന്മാർ മുതലായവരുടെ വിളനിലവുമായിരു
ന്നു ഒരുകാലത്തു മദ്ധ്യതിരുവിതാംകൂർ. അവരെ എല്ലാവരേയും
കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നതിനും ഇവിടെ സംഗതിയ
ല്ലാത്തതുകൊണ്ടു ജ്യോത്സ്യന്മാരേക്കുറിച്ചുമാത്രം ചില വിവരങ്ങൾ
പറഞ്ഞുകൊള്ളുന്നു.
കേരളത്തിലുണ്ടായിട്ടുള്ള ദൈവജ്ഞന്മാരിൽ വച്ച് അഗ്രേ
സരനെന്നു ഗണിക്കപ്പെട്ടിട്ടുള്ള തലക്കുളത്തു ഭട്ടതിരിയുടെ ഒരു
ശിഷ്യപരമ്പര മധ്യതിരുവിതാംകൂറിൽ വർദ്ധിച്ചു ഫലപുഷ്ടിയെ
പ്രാപിച്ചു. ആ പരംപരയിൽ ഉൾപ്പെട്ട ഒരു മഹാനായിരു
ന്നു ഭാഷാ ജാതകപദ്ധതിയുടെ കർത്താവായ കൊച്ചുകൃഷ്ണനാശാൻ.
ഇതു ക്രമേണ സ്പഷ്ടമായിത്തീരുന്നതാണു്.<noinclude><references/>{{WSDC2014School}}</noinclude>
o7tfz3vjf9z10sd90s46fgxipd6tbvv
താൾ:Bhasha Jathaka Padhathi 1926.pdf/10
106
84997
245901
2026-07-19T16:19:02Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തിരിയെന്നാണു്. vii തലക്കുളത്തുട്ടതിരി എന്നു പ്രസിദ്ധനായ ദൈവജ്ഞൻ ഏകദേശം കൊല്ലം നാനൂറാമാണ്ടിടക്കു ജീവിച്ചിരുന്ന ഒരു കേരള ബ്രാഹ്മണനാകുന്നു. അദ്ദേഹത്തിന്റെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245901
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>തിരിയെന്നാണു്.
vii
തലക്കുളത്തുട്ടതിരി എന്നു പ്രസിദ്ധനായ ദൈവജ്ഞൻ
ഏകദേശം കൊല്ലം നാനൂറാമാണ്ടിടക്കു ജീവിച്ചിരുന്ന ഒരു
കേരള ബ്രാഹ്മണനാകുന്നു. അദ്ദേഹത്തിന്റെ പേർ ഗോവിന്ദ
അദ്ദേഹം മഹാശാസ്ത്രജ്ഞനും കേരളത്തിൽ
ജ്യോതിശ്ശാസ്ത്രത്തിന്റെ പ്രതിഷ്ഠാപകനുമായിരുന്നു. അദ്ദേഹ
ത്തിന്റെ പ്രധാനകൃതി ദശാദായി' എന്നു പ്രസിദ്ധമായ ഹോ
രാവ്യാഖ്യാനമാകുന്നു. വരാഹമിഹരി ചാരുടെ സ്വല്പം വൃത്ത
വിചിത്രമാളം' എന്നു പറഞ്ഞിരിക്കുന്ന ഹോരാശാസ്ത്ര
ത്തിലെ പത്ത് അദ്ധ്യായങ്ങളുടെ വ്യാഖ്യാനം എഴുതിക്കഴിഞ്ഞ
പ്പോൾ ഇനി അവയിൽ പറഞ്ഞിട്ടുള്ളവയല്ലാതെ വരാഹമിഹി
രാമചായർ ശേഷമുള്ള അധ്യായങ്ങളിൽ കൂടുതലായിട്ടൊന്നും പറ
യുന്നില്ലാത്തതുകൊണ്ടു തനിക്കു ആചാര്യരെപ്പോലെ കവിതാവ
ണം ചെയ്യുന്നതിന്നിഷ്ടമില്ലെന്നു പറഞ്ഞു ശേഷം അദ്ധ്യായങ്ങളെ
വ്യാഖ്യാനിക്കാതെ ഒട്ടതിരി വിട്ടുകളഞ്ഞു എന്നാണ് കിംവദന്തി.
പ്രശ്നമായോപയോഗിയായ ഈ വ്യാഖ്യാനം ദശാനായി കേരളീ
യ സുപരിചിതമായിട്ടുള്ളതാകുന്നു. ഹോരാശാസ്ത്രം മുഴുവൻ
നല്ലവണ്ണം പഠിച്ചു പത്തായങ്ങൾക്കു മാത്രം വ്യാഖ്യാനം എഴു
തിയിരിക്കുന്ന ഭട്ടതിരിയുടെ അഭിപ്രായത്തോടുകൂടി യോജിക്കണ
മെങ്കിൽ, ഹോര സമഗ്രമായി പഠിച്ചു ദശാദായി മതം മനസ്സി
ലാക്കിയവനു മാത്രം സാധിക്കുമെന്നല്ലാതെ ഹോരാശാസ്ത്രം ദശാ
മറായിയുടെ സഹായത്തോടുകൂടിത്തന്നെയെങ്കിലും പത്തായം
മാത്രം പഠിച്ചിട്ടുള്ള ഒരുവന്നു മേൽപറഞ്ഞ അഭിപ്രായത്തിൻറ
സാധുത്വത്തിൽ ആശങ്കവകാശമില്ലാതാവുന്നില്ലെന്നുള്ള തിലാ
ശ്ചയപ്പെടുവാനില്ലാത്തതുകൊണ്ടുതന്നെ രണ്ടാചാര്യന്മാരുടേയും
യോഗ്യതകളുടെ താരതമ്യം സ്ഫുടമാകുന്നു. മുത്തരത്നം' മുത
ലായ വേറേ ചില ഗ്രന്ഥങ്ങളും ഭട്ടതിരിയുടെ കൃതികളായിക്കണ്ടി
ഭട്ടതിരിയുടെ പ്രശ്നസമ്പ്രദായം പാർക്കണിയാന്മാർ അ
നുസരിച്ചുപോരുന്നതുകൊണ്ടുണ്ടായിട്ടുള്ള പ്രസിദ്ധി ഭാരതഖണ്ഡം
മുഴുവനും വ്യാപിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ നിർമാണം
പാഴൂർ പടിപ്പുരക്കലാണെന്നും മറ്റുമുള്ള സംഗതികൾ സർവവിദി
തമാകയാൽ ഇവിടെ വിസ്തരിക്കുന്നില്ല. ഭട്ടതിരിയുടെ കാലത്തേ
ക്കുറിച്ച് അതായതു ദശാധ്യായി എഴുതി അവസാനിച്ച ദിവസ<noinclude><references/>{{WSDC2014School}}</noinclude>
iteyrgrtur1i30ufldjv9h9zmfups7u
താൾ:Bhasha Jathaka Padhathi 1926.pdf/11
106
84998
245902
2026-07-19T16:19:16Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'viii ത്തേക്കുറിച്ചു കേട്ടിട്ടുള്ളതും, കൈയെഴുത്തുഗ്രന്ഥങ്ങളുടെ അവസാ നത്തിൽ എഴുതിച്ചേർത്തു കണ്ടിട്ടുള്ളതുമായ കലിസം ക്ഷേൽ ഗോവിന്ദമം' എന്നതു കൊല്ലവഷം നാനൂറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245902
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>viii
ത്തേക്കുറിച്ചു കേട്ടിട്ടുള്ളതും, കൈയെഴുത്തുഗ്രന്ഥങ്ങളുടെ അവസാ
നത്തിൽ എഴുതിച്ചേർത്തു കണ്ടിട്ടുള്ളതുമായ കലിസം ക്ഷേൽ
ഗോവിന്ദമം' എന്നതു കൊല്ലവഷം നാനൂറ്റിപന്ത്രണ്ടാമാണ്ടി
നെക്കുറിക്കുന്നു. ഭട്ടതിരിയുടെ പാരമ്പര്യത്തോടുകൂടിയ പാഴൂർ
കണിയാന്മാരുടെ പ്രതിഷ്ഠയും ഏകദേശം അക്കാലത്തായിരിക്കാ
വുന്നതുകൊണ്ട് ആ ജ്യോത്സ്യകുടുംബത്തിനിപ്പോൾ ഏകദേശം
എഴുന്നൂറുകൊല്ലത്തെ പഴക്കമുണ്ടെന്നുതന്നെ സിദ്ധിക്കുന്നു.
ഗോവിന്ദഭട്ടതിരിയുടെ മറെറാരു ശിഷ്യപരമ്പര വധിച്ചു
വളന്നതു ബ്രിട്ടീഷ് മലബാറിൽ തൃക്കണ്ടിയൂർ മുതലായ സ്ഥലങ്ങ
ളിലാണ്. അതിൽനിന്ന് ഒരു ശാഖ കൊച്ചിയിലും മറെറാന്നു
തിരുവിതാംകൂറിലും പ്രവേശിച്ചു. മലബാറിലും കൊച്ചിയിലുമുള്ള
ശാഖകളുടെ ചരിത്രം ഇവിടെ സംഗതമല്ലാത്തതുകൊണ്ട് അ
തിനെക്കുറിച്ചിപ്പോൾ ഒന്നുംതന്നെ പറയുന്നില്ല. ഒട്ടതിരിയുടെ
ശിഷ്യപാരംഭം പാർക്കണിയാന്മാർ വഴിയല്ലാതെ തിരുവി
താംകൂറിൽ വന്നുചേർന്നതിന്റെ ഒരു സംക്ഷിപ്ത ചരിത്രം താഴെ
ക്കുന്നു.
ഗോവിന്ദഭട്ടതിരിമുതൽ തൃക്കണ്ടിയൂർ അച്ചുതപ്പി പിഷാരോടി
വരെയുള്ള പാരമ്പര്യക്രമം മലബാർ
ശാഖയെക്കുറിച്ചു പറയുന്ന
ഘട്ടത്തിൽ വിസ്തരിക്കുന്നതായതുകൊണ്ടു് അച്ചുതപ്പിഷാരോടി
ആ ഗോത്രത്തിലുള്ള ജ്യോത്സനായിരുന്നു എന്നുമാത്രം പറഞ്ഞു
പ്രകൃതത്തിൽ പ്രവേശിക്കുന്നു.
ടനിയം, ഭൂഗോളദീപിക മുതലായ ജ്യോതിഷഗ്രന്ഥ
ങ്ങളുടെ കാവായ തൃക്കണ്ടിയൂർ അത്ഭുതപ്പിഷാരോടി വളരെ
ശിഷ്യസമ്പത്തുള്ള ഒരു മഹാപണ്ഡിതനായിരുന്നു. നാരായണീയ
കർത്താവായ മേപ്പത്തൂർ നാരായണഭട്ടതിരി അച്ചുതപ്പിഷാരോടി
യുടെ പ്രധാനശിഷ്യനായിരുന്നു എന്ന സംഗതി സർവവിദിതമായി
ട്ടുള്ളതാണല്ലോ. ഒട്ടതിരി ജ്യോതിഷത്തിൽ ഉപരാഗക്രിയാക്രമം
എന്നൊരു ഗ്രന്ഥമുണ്ടാക്കീട്ടുണ്ടെന്നുള്ള വിവരവും, അദ്ദേഹം ഒരു
നൂറ് വയസ്സുവരെ ജീവിച്ചിരുന്നെന്നുള്ള സംഗതിയും അ
റിയുന്നതു ലോകം കൌതുകപ്രദമായിരിക്കും.
അച്ചുതപ്പിഷാരോടി
അതിമാനുഷനവൻ സകലവിദ്യാത്മകൻ<noinclude><references/>{{WSDC2014School}}</noinclude>
9mff0el6usb5i7yxygovyejfk0x3ga6
താൾ:Bhasha Jathaka Padhathi 1926.pdf/12
106
84999
245903
2026-07-19T16:19:32Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ix അൻപത്തിമൂന്നുവയസ്സിരട്ടിയിരുന്നുള്ള മുപ്പത്തൂർ പട്ടേരിക്കും ഗുരുവായുള്ള ദേഹം'' എന്നും വചനം തന്നെ മേൽപ്പറഞ്ഞ സംഗതിക്കൊരു തെളിവ്. ജോതിശ്ശാസ്ത്രപ്രകാരമു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245903
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>ix
അൻപത്തിമൂന്നുവയസ്സിരട്ടിയിരുന്നുള്ള
മുപ്പത്തൂർ പട്ടേരിക്കും ഗുരുവായുള്ള ദേഹം''
എന്നും വചനം തന്നെ മേൽപ്പറഞ്ഞ സംഗതിക്കൊരു തെളിവ്.
ജോതിശ്ശാസ്ത്രപ്രകാരമുള്ള ചില ഗണിതങ്ങളെക്കൊണ്ടും ഈ
അഭിപ്രായത്തെ സ്ഥാപിക്കുവാൻ സാധിക്കുമെന്നു വിചാരിക്കുന്നു.
അതിന്റെ യുക്തിവാദങ്ങളെല്ലാം മറെറാരവസരത്തിലേക്കു നീ
തിവക്കാനേ നിവൃത്തിയുള്ളൂ.
അച്ചുതപ്പിഷാരോടിയുടെ ജ്യോതിശ്ശാസ്ത്രവിഷയത്തിൽ പ്ര
ധാനശിഷ്യൻ,
കോലത്തുനാട്ടിൽ തൃപ്പാണിക്കരെവാള -
ക്കാലത്താണിതജ്ഞന്മാരിൽ വച്ച ഗ്രേസരന
എന്നു വിഖ്യാതനായ ദൈവജ്ഞൻ ചരിത്രം മുതലായവ
മലബാർ ശാഖയിൽ വിവരിക്കുന്നതാണ്. തൃപ്പാണിക്കരെപ്പുതു
വാളുടെ ശിഷ്യനാണ് നാവായിക്കുളത്താഴാതി. അദ്ദേഹത്തെ,
എത്രയും മനീഷിയാ
ഹൃദ്ഗത ഭാവനായ് ഗണിതതത്വജ്ഞനായി
താഴാതെ കീർത്തിയോടും നാവായിക്കുളത്തുള്ള
രാജാതിപ്രവരൻ
എന്നു പറഞ്ഞിട്ടുള്ളതിൽ അതിശയോക്തിയുടെ
സ്പർശം പോ
മഹാനായ ഈ നാവായിക്കുളത്തു് ആഴാതി
യാണ് ഗോവിന്ദഭട്ടതിരിയുടെ ശിഷ്ഠ പാരമ്പര്യം തിരുവിതാം
കൂറിൽ കൊണ്ടുവന്നു വദ്ധിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രധാ
നശിഷ്യൻ മാവേലിക്കര ചെറുനാട്ടു പുലിമുഖത്തു പോറ്റിയായി
വ്യാഘ്രമുഖന്ദിരാവാസി' എന്നു പ്രസിദ്ധനായ പോ
റിയുടെ പാണ്ഡിത്യവും, യോഗ്യതയും, ഫലം പറയുന്നതിലുള്ള
നൈപുണ്യവും സർവ്വജനസമ്മതി ലഭിച്ചതായിരുന്നു.
അക്കാലത്തുണ്ടായിരുന്ന ചെമ്പകശ്ശേരിരാജാവു ജ്യോത്സ്യ
ന്മാരെക്കളിയാക്കുന്ന വിഷയത്തിൽ അത്യന്ത
തല്പരനായിരുന്നു. ജ്യോ
ത്സ്യന്മാർ ആരെങ്കിലും വന്നാൽ രാജാവ് അവരെ ആദരപൂർവം
സ്വീകരിച്ചു. ഭക്ഷണം കഴിപ്പിച്ചുകൊണ്ടുവരുവാൻ ഭൃത്യന്മാരെ
ഉടനെ ഏർപ്പാടുചെയ്യും. മൃഷ്ടാന്നഭക്ഷണം കഴിഞ്ഞുവന്ന ജ്യോ
ആരോടു കവിടിസ്സഞ്ചി അഴിച്ചു പ്രശ്നം വയ്ക്കുന്നതിനു രാജാ<noinclude><references/>{{WSDC2014School}}</noinclude>
1rvqd1vuke511lt1dw2hi2xjdka7il2
താൾ:Bhasha Jathaka Padhathi 1926.pdf/13
106
85000
245904
2026-07-19T16:19:56Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വാജ്ഞാപിക്കും. കായമൊന്നും പറയാതെ പ്രശ്നംവയ്ക്കുവാൻ പറയുന്നതു കേൾക്കുമ്പോൾ തന്നെ കോൻ പരിഭ്രാന്തചിത്ത നായിട്ടു കവിടി വാരിവച്ചു. തിരുമേനിയുടെ ആയുരാരോഗ്യത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245904
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>വാജ്ഞാപിക്കും. കായമൊന്നും പറയാതെ പ്രശ്നംവയ്ക്കുവാൻ
പറയുന്നതു കേൾക്കുമ്പോൾ തന്നെ കോൻ പരിഭ്രാന്തചിത്ത
നായിട്ടു കവിടി വാരിവച്ചു. തിരുമേനിയുടെ ആയുരാരോഗ്യത്തെ
പറ്റി പച്ച പ്രശ്നം' എന്നോ മറെറാ ഉഴറിത്തുടം. രാജാവ
വിചാരിച്ചകാലം ഇതൊന്നുമല്ലാത്തതുകൊണ്ടു ജ്യോത്സ് നാടു ക
വിടിവാരി സഞ്ചിയിൽ കെട്ടുവാനാണ് പിന്നീടുണ്ടാകുന്ന കല്പന.
അതിൻറശേഷം ജ്യോത്സ്യനെക്കൊണ്ടു കവിടിബി വരിച്ചു.
ഇനി ഇത്തൊഴിലിനു പോകരുത്' എന്നുപറഞ്ഞു ജ്യോത്സ്യനെ
യാത്രയും. ഇപ്രകാരം അനവധി ജ്യോത്സ്യന്മാരുടെ കവി
ടിസ്സഞ്ചി വയ്പിച്ചു നിയം രാജാവ് അവരെ മധ്യമമാക്കി യാത്ര
യയച്ചിട്ടുണ്ട്. ഇതായിരുന്നു ചെമ്പകശ്ശേരിരാജാവിന്റെ ഒരു
വിനോദം.
അങ്ങനേയിരിക്കുന്ന കാലത്തൊരുദിവസം പുലിമുഖത്തു
പോറിക്ക് എന്തോ സംഗതിവശാൽ രാജാവിനെക്കാണേണ്ടതാ
യിവന്നു. സംഭാഷണമധ്യത്തിൽ പോറ്റിയും ജ്യോത്സ്യനാണെ
ന്നറിഞ്ഞസമയം രാജാവിന്റെ വിനോദത്തിലുള്ള കാൽസുക്യം
നിമിത്തം മുഖം പ്രസന്നത കൊണ്ടു വികസിച്ചു. ഉടനെ പോ
റിയയും ജ്യോത്സ്യന്മാർ സാധാരണയായി ഏർപ്പെടുത്തിട്ടുള്ള
ഭക്ഷണാദി ചടങ്ങുകളെല്ലാം ക്രമപ്രകാരം നടത്തിച്ചു തിരുമുൻപാ
കെ വരുത്തി. പതിവുപോലെ കായം പറയാതെ കവിടിസ്സഞ്ചി
വഴിച്ചു പ്രശ്നം വയ്ക്കുവാനാജ്ഞാപിച്ചു. പലക മുതലായ സാമ
ഗ്രികളെല്ലാം വരുത്തിക്കൊടുത്തു. ബുദ്ധിമാനായ പോറ്റി പരിഭ്രമി
ക്കാതെ വിധിപ്രകാരം പ്രശ്നത്തിനാരംഭിച്ചു. രാജാവ് ഉള്ളിൽ
ചിരിയോടുകൂടി മൌനം ദീക്ഷിച്ചിരുന്നതേയുള്ളു. ആളുമുള്ള ചട
ങ്ങുകളെല്ലാം കഴിഞ്ഞപ്പോൾ കൊട്ടാരത്തിലെ വടക്കെ നടുമുറ
ത്തു നിന്ന പടവാഴയുടെ ആയുരാരോഗത്തെപ്പറ്റി വയ്ക്കുന്ന
പ്രശ്നം' എന്നു പോറ്റി പറഞ്ഞപ്പോൾ രാജാവു വിസ്മയിച്ചു.
കേൾക്കട്ടെ'' എന്നു മാത്രം പതുക്കെ ഉരിയാടി. പോറ്റി ആ
ഢം, ഉദയം മുതലായവയുടേയും ഗ്രഹങ്ങളുടേയും ബലാബല
ങ്ങളെ ചിന്തിച്ചു വാഴയുടെ കുരലിൽ ബാധിച്ചിരുന്ന വണ്ടിൻറ
ഉപദ്രവം നിമിത്തം അതിന്റെ രണ്ട് ഈ കേടുവന്നുപോയിട്ടുണ്ട
ന്നും അത് എട്ട് അംഗും താഴെവച്ചു മുറിച്ചു വളമിട്ടു വെള്ള
മൊഴിച്ചാൽ ഇതു മാസം കഴിയുമ്പോൾ തൊണ്ണൂറ്റിനാലു കായുള്ള<noinclude><references/>{{WSDC2014School}}</noinclude>
pxrjvrtg4tqyf18savwuzmy55g57rpy
താൾ:Bhasha Jathaka Padhathi 1926.pdf/14
106
85001
245905
2026-07-19T16:20:10Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xi ഒരു കുലയുണ്ടാകുമെന്നും അതിൽനിന്നു മുൻപഴം മാത്രം തിന്നുവാ നുള്ള യോഗം രാജാവിനുണ്ടെന്നും പറഞ്ഞു. രാജാവു വിചാരി ച്ചിരുന്ന കാര്യത്തിന്റെ ഗുണദോഷം പോറി പറഞ്ഞത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245905
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>xi
ഒരു കുലയുണ്ടാകുമെന്നും അതിൽനിന്നു മുൻപഴം മാത്രം തിന്നുവാ
നുള്ള യോഗം രാജാവിനുണ്ടെന്നും പറഞ്ഞു. രാജാവു വിചാരി
ച്ചിരുന്ന കാര്യത്തിന്റെ ഗുണദോഷം പോറി പറഞ്ഞതുകൊ
ആ പോറ്റിയെക്കൊണ്ടു കവിടിസ്സഞ്ചി വള്ളിക്കാതെ ദാക്ഷി
ത്തോടുകൂടി യാത്രയയച്ചു. പോറി പറഞ്ഞിടത്തോളം സം
ഗതികൾ അപ്പോൾ ശരിയായി കണ്ടതുകൊണ്ടു രാജാവു സന്തോ
ഷിച്ചുവെങ്കിലും പോറ്റിയെ തോല്പിക്കുവാനുള്ള വഴികൂടി ബുദ്ധി
മാനായ രാജാവു ചിന്തിക്കാതിരുന്നില്ല.
ഏതായാലും പോറ്റി പറഞ്ഞപ്രകാരം വാഴയുടെ തല
മുറിച്ചു നല്ലവണ്ണം തടമെടുത്തു വളമിട്ടു നനക്കുവാൻ വേണ്ട ഏ
പാടുകളെല്ലാം ഉടനെതന്നെ രാജാവു ചെയ്തു. പാറി പറ
കാലത്തു വാഴ കുലച്ചു. കായിന്റെ എണ്ണവും പോറ്റി പറ
പോലെ ശരിയായിരുന്നു. കുല സമയം വെട്ടിപ്പടുക്കു
വാൻ വയ്ക്കുന്നതിനു രാജാവാജ്ഞാപിച്ചു. പിന്നെ രണ്ടുദിവസം
കഴിഞ്ഞിട്ടൊരിക്കൽ രാജാവു ഭക്ഷണത്തിനിരുന്നപ്പോൾ കല
ത്തോ' എന്നു രാജാവു ചോദിച്ചസമയം “ഇല്ല” എന്നായിരു
ന്നു പാലകന്റെ മറുപടി. പിന്നെ ഒരിക്കൽ രാജാവു ചോദിച്ച
സമയം പഴുത്തു എന്നു മറുപടി കേട്ടു ഗംഭീരാശയനായ രാജാവു
യാതൊരു കോലവും കാണിക്കാതെ ഉള്ളു കൊണ്ടു ചിരിച്ചു കൊ
ണ്ടുവരൂ' എന്നുമാത്രം പാചക നാടു പറഞ്ഞു. കായമൊന്നുമറിയാ
ആ സാധു പാചകൻ മൂന്നു വട്ടം കൊണ്ടുചെന്നു വിളമ്പി. രാ
ജാവതുമൂന്നും ഭക്ഷണം കഴിച്ചശേഷം രണ്ടെണ്ണം കൂടി കൊണ്ടു വന്നു
വിളമ്പുവാൻ ആജ്ഞാപിച്ചു. തലേനാൾ രാത്രി ഒരു മരപ്പട്ടികയറി
മൂന്നെണ്ണം ഒഴികെ ശേഷമുള്ളവയെല്ലാം തിന്നുകളഞ്ഞു എന്നാ
യിരുന്നു പാചകൻ മറുപടി. ഈ സംഗതി കാലേകൂട്ടി അറി
ഞ്ഞിരുന്നെങ്കിൽ രണ്ടെണ്ണമോ, ഒന്നോ മാത്രം ഭക്ഷിച്ചു പോറ്റി
യുടെ പ്രശ്നം ശരിയല്ലാതാക്കാമായിരുന്നു. ഇപ്പോൾ അതിനും
നിവൃത്തിയില്ലാതായി.
രാജാവു സന്തോഷത്തോടുകൂടി പോറ്റിയ ആളയച്ചുവ
രുത്തി വിവരമെല്ലാം പറഞ്ഞു. പ്രശാന്തഗംഭീരനായ പോറ
യുടെ മുഖത്തു യാതൊരു വികാരവും കാണായ്കയാൽ രാജാവു്
അത്ഭുതപ്പെട്ടു. സാമ്മാനം കൊടുക്കുവാനാരംഭിച്ച സമയം പോ
റിക്കതിലുണ്ടായി. നിഹത്വം രാജാവിന്റെ അത്ഭുത<noinclude><references/>{{WSDC2014School}}</noinclude>
s2t6iseb8ttrbu285j0qdp73viixnld
താൾ:Bhasha Jathaka Padhathi 1926.pdf/15
106
85002
245907
2026-07-19T16:20:24Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xii വള്ളിക്കാറുള്ള ത്തെ ദ്വിഗുണീകരിച്ചു. പണ്ഡിതമ്മന്യന്മാരായ ജോത്സ്യന്മാരെ നിരാകരിക്കുന്നതിനുവേണ്ടിയാണ് കവി തന്നു രാജാവു പറഞ്ഞപ്പോൾ; പോറി രാജാവേ! ധ്വംസിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245907
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>xii
വള്ളിക്കാറുള്ള
ത്തെ ദ്വിഗുണീകരിച്ചു. പണ്ഡിതമ്മന്യന്മാരായ ജോത്സ്യന്മാരെ
നിരാകരിക്കുന്നതിനുവേണ്ടിയാണ് കവി
തന്നു രാജാവു പറഞ്ഞപ്പോൾ; പോറി
രാജാവേ! ധ്വംസിക്കുന്നതു പൈശാചികവും രാക്ഷസിക
വുമായ വൃത്തിയാണു്. പോഷിപ്പിച്ചു വടിപ്പിക്കുന്നതു ദൈവിക
മാ ആകുന്നത്. പക്ഷിമൃഗാദികളെ ഹിംസിക്കുന്നതിനും വ
ക്ഷലതാദികളെ വെട്ടി നശിപ്പിക്കുന്നതിനും ആക്കും സാധിക്കും.
അതിനു പഠിപ്പോ വൈദുഷ്യമോ, ബുദ്ധിശക്തിയോ, വേണ്ട,
എന്നാൽ അവയിൽ ഏതെങ്കിലും ഒന്നു സൃഷ്ടിക്കുന്നതിനോ
പോഷിപ്പിച്ചു വിപ്പിക്കുന്നതിന്നോ ദൈവത്തിനല്ലാതെ സാധി
ക്കുന്നതല്ല. ദൈവകൃത്യങ്ങളെ അറിഞ്ഞു പ്രവർത്തിക്കുന്നവർ
ദൈവശക്തിയുള്ള വരും. രാക്ഷസത്യത്തെ തുടങ്ങുന്നവർ രാക്ഷസ
മനുഷ്യരുടെ പ്രത്യക്ഷദൈവമാണു് രാജാവ്. അതുകൊ
ണ്ട് അവിടെക്കു ധ്വംസനക്രിയ യോഗമായിട്ടുള്ളതല്ല. പോഷണം
കൊണ്ടുമാത്രമെ രാജ്യത്തിനു ക്ഷേമം വരികയുള്ളു. ശിഷ്ടന്മാർ
വധിക്കുന്നസമയം ദുഷ്ടന്മാർ താനേ നശിച്ചുതുടങ്ങും. അതുകൊ
ണ്ട് എല്ലാവിഷയത്തിലും പാണ്ഡിത്യവും യോഗ്യതയുമുള്ളവരെ
പരിപാലിച്ചു പോഷിപ്പിക്കുന്നതുതന്നെ രാജധം. നാവി
പൃഥിവീപതി' എന്നു പറഞ്ഞിട്ടുള്ളതു രാജാവേ! ഒരിക്കലും
മറക്കരുതു്. വിഷ്ണുവിന്റെ ധർമ്മത്തെ സ്വീകരിക്കാത്തവൻ രാജാ
ഈ തത്വത്തെ എല്ലായ്പോഴും സ്മരിപ്പിക്കുന്നതിന്നായിട്ടാ
ണു് അങ്ങയുടെ കുലദൈവമായി ശ്രീകൃഷ്ണസ്വാമിയെ പ്രതിഷ്ഠി
ച്ചിരിക്കുന്നത്. ഇതാണ് രാജാവിന്റെ ശരിയായ പ്രവൃത്തി
“യോഗമൊ തദായത
എന്നു പറഞ്ഞപ്രകാരം രാജ്യത്തിന്റെ യോഗക്ഷേമം രാജാ
വിനെ ആശ്രയിച്ചിരിക്കുന്നു. രാജാവിന്റെ കൃത്യനിർവഹണ
ത്തിനു വേണ്ട സഹായം ചെയ്യുന്നതിനു മൂന്നുപേരാണ് ആവശ്യ
മുള്ളത്. ഒന്നാമതു രാജാവിന്റെ ശരീരകാര്യങ്ങളെ ദോഷദൃഷ
കാലാവസ്ഥാനുസാരം വിചിന്തനം ചെയ്തു വേണ്ടതു വേണ്ടതു
പോലെ വേണ്ടസമയത്തു പ്രവർത്തിക്കുന്നതിന്നു തക്ക
വവും<noinclude><references/>{{WSDC2014School}}</noinclude>
ea44un4jn27xzyg4wi2u3zm9u9fgcuq
താൾ:Bhasha Jathaka Padhathi 1926.pdf/16
106
85003
245908
2026-07-19T16:20:38Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xiii ത്രാണിയുമുള്ള ഒരു ഭിഷഗ്വരൻ. അങ്ങനെയുള്ള ഭിഷഗ്വയ്യനു പ്രാണാചായൻ എന്നു പേർ. എന്നു ശാസ്ത്രം. ജാ രാജഗൃഹാസ പ്രാണം ചായം നിവേശൽ കാലത്തിന്റെ ഗുണദോഷം അറിഞ്ഞു വേണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245908
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>xiii
ത്രാണിയുമുള്ള ഒരു ഭിഷഗ്വരൻ. അങ്ങനെയുള്ള ഭിഷഗ്വയ്യനു
പ്രാണാചായൻ എന്നു പേർ.
എന്നു ശാസ്ത്രം.
ജാ രാജഗൃഹാസ
പ്രാണം ചായം നിവേശൽ
കാലത്തിന്റെ ഗുണദോഷം അറിഞ്ഞു വേണ്ടത് അതതു
സമയംതന്നെ ഉപദേശിക്കുന്നതിനു പണ്ഡിതനായ ഒരു ജ്യോ
ആൻ രണ്ടാമതായി വേണം. പാണ്ഡിത്യം, തപോബലം മുത
ലായവയുള്ള ജോൻ ദൈവജ്ഞൻ എന്നു പേർ. ആരോഗ
ത്തെ നിലനിർത്തുന്നതിനു പ്രാണാപാനം, കാലവിജ്ഞാനപു
വകം പരിഹരണീയങ്ങളെ പരിഹരിച്ചു കൃത്യങ്ങളെ വിധിപൂർ
കം ചെയ്യുന്നതിനു ദൈവജ്ഞനും ഉപദേഷ്ടാക്കളായി രാജാവി
എന്റെ കൂടെ സദാ ഉണ്ടായിരിക്കണം. പിന്നെ രാജി കാര്യങ്ങളെ
പക്ഷപ്രതിപക്ഷം കൂടാതെ നിർവഹിക്കുന്നതിന്നു ശേഷിയും ശേമു
ഷിയുമുള്ള ഒരു വിശ്വസ്തനും, കാര്യസ്ഥനുമായ മന്ത്രിയാണു മു
നാമത്തെ ഉപദേഷ്ടാവു ഇവരെ മൂന്നുപേരേയും ആശ്രയിച്ചി
രിക്കും രാജാവിന്റെ അഭയം
ഇങ്ങനെയുള്ളവർ ദുർല്ലഭമെന്നു വിചാരിക്കുന്നെങ്കിൽ "രാജാ
കാലസ്യ കാരണം' എന്ന പ്രകാരം ഇങ്ങനെയുള്ള വരെ ഉണ്ടാക്കു
ന്നതും, ഇല്ലാതാക്കുന്നതും രാജാവുതന്നെയാണ്. അങ്ങനെയുള്ള
വരില്ലെങ്കിൽ അതു രാജാവിന്റെ ദോഷം എന്നുതന്നെ വിചാരി
ക്കേണ്ടിയിരിക്കുന്നു.
വേണ്ട പ്രോത്സാഹനവും, പോഷണവും
ചെയ്താൽ സകലകലകളും വർദ്ധിക്കും, യോഗ്യരുണ്ടാവും. ഇതാ
ണ് രാജാവിന്റെ ദൈവികമായ രാജനീതി.
37
പോറ്റിയുടെ യുക്തിയുകതമായ മറുപടികേട്ടു രാജാവു
ലജ്ജകൊണ്ടു മുഖം താഴ്ത്തി. ബുദ്ധിമാനായ രാജാവു കാരഗൌര
വത്തെ മനസ്സിലാക്കി മേലാൽ ദൈവമാറ്റത്തെ അവലംബി
ച്ചു വേണ്ടവിധം പ്രവർത്തിച്ചുകൊള്ളാമെന്നു ശപഥം ചെയ്തു പോ
റിയെ സന്തോഷിപ്പിച്ചു. പോറ്റിയുടെ വാക്കു വിഫലമായി
ല്ലെന്നുള്ള ചാരിതാരം പോറ്റിക്കുമുണ്ടായി.
പിന്നീടു കവിടിസ്സഞ്ചിവയ്പിച്ചു അപമാനിച്ചു പറഞ്ഞ
യച്ചിട്ടുള്ള സകല ജ്യോത്സ്യന്മാരായ സാദരങ്ങളേയും, പോ
റിയുടെ അഭിപ്രായപ്രകാരം രാജാവു സാദരം ക്ഷണിച്ചുവരു<noinclude><references/>{{WSDC2014School}}</noinclude>
7oz4zki561zck0kedo01jeiz25vmuz9
താൾ:Bhasha Jathaka Padhathi 1926.pdf/17
106
85004
245909
2026-07-19T16:21:05Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xiv ത്തി സദ്യവട്ടത്തോടുകൂടി ഭക്ഷണം കൊടുത്തു സന്തോഷിപ്പിക്കുക യും, കവി ടിസ്സഞ്ചി തിരിച്ചുകൊടുക്കുന്നതോടു കൂടി പ്രായശ്ചിത്ത മായി ഓരോ പണക്കിഴി കൂടി സമ്മാനം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245909
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>xiv
ത്തി സദ്യവട്ടത്തോടുകൂടി ഭക്ഷണം കൊടുത്തു സന്തോഷിപ്പിക്കുക
യും, കവി ടിസ്സഞ്ചി തിരിച്ചുകൊടുക്കുന്നതോടു
കൂടി പ്രായശ്ചിത്ത
മായി ഓരോ പണക്കിഴി കൂടി സമ്മാനം കൊടുക്കുകയും ചെയ്തു.
താൻ ചെയ്ത തെറ്റിനെപരിഹരിച്ചു കൃതാതപൂണ്ടു.
ഇതു പോറ്റിയുടെ യോഗ്യതകാണിക്കുന്നതിനുള്ള ഒരു വ
റിയ സംഭവം മാത്രമാകുന്നു. പോറ്റിയുടെ യോഗ്യതയെ തെ
ളിയിക്കുന്ന അത്ഭുതകൃത്യങ്ങളെ ഇവിടെ പറയുവാൻ സൌക
മില്ലാത്തതുകൊണ്ട് അതിനായി ഇപ്പോൾ തുനിയുന്നില്ല.
ഇപ്രകാരം കവിടികൊടുപ്പിച്ച പോറി'' എന്നു പിന്നീ
ടു പ്രസിദ്ധനായ പുലിമുഖത്തു പോറ്റിയുടെ പ്രധാനശിഷ്യനാണു്
റാന്നിയിൽ രാമനാശാൻ. രാമനാശാനും ഗുരുനാഥനെപ്പോലെ
ബുദ്ധിമാനും, യോഗ്യനും, പ്രസിദ്ധനുമായിരുന്നു. രാമനാശാൻ
പുത്രനും ശിഷ്യനുമാണു നെടുംപയിൽ കൊച്ചുകൃഷ്ണനാശാൻ.
ഭക്ഷിണാമൂർത്തി മൂത്തതെന്നു പ്രസിദ്ധനായ ആറന്മുള മംഗ
ലിജിത്തതു കൊച്ചുകൃഷ്ണനാശാന്റെ പ്രധാനശിഷ്യനായിരു
ദക്ഷിണാമൂർത്തി മൂത്തതിന്റെ പ്രധാന ശിഷ്യനായിരുന്നു മാ
നാർ നാലേകാട്ടിൽ ബാലരാമൻപിള്ള സംപ്രതിപ്പിൽ എന്നു പ്ര
സിദ്ധനായ ദൈവജ്ഞൻ.
സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്തു തിരുവന
ന്തപുരത്തു വന്നിരുന്ന, കടത്തനാട്ട് അമ്പാനെന്നു പ്രസി
ദ്ധനായ ശങ്കരവമ്മരാജാവിന്റെ ജ്യോതിശ്ശാസ്ത്രത്തിലുള്ള പാ
ണ്ഡിത്യവും, നൈപുണ്യവും കണ്ട് അത്ഭുതപ്പെട്ട കിളിമാനൂർ വി
ദ്വാൻ കോയിത്തമ്പുരാൻ ബാലരാമൻ പിള്ള സംപ്രതിപ്പിള്ളയെ
ഇരുവാക്കി വരിച്ച് അദ്ദേഹത്തിന്റെ അടുക്കൽനിന്നു ജ്യോതിശ്ശാ
സ്ത്രം അഭ്യസിച്ചു. എന്നാൽ അപ്പത്തമ്പാൻ എഴുതിക്കൊടുത്തി
രുന്ന ജാതകത്തിൽ പറഞ്ഞ ദിവസം തന്നെ, മുപ്പത്തിരണ്ടാമത്തെ
വയസ്സിൽ, “വിദ്വാൻ കാലം പ്രാപിച്ചതുകൊണ്ട് അദ്ദേ
ഹത്തിനു ജ്യോതിശ്ശാസ്ത്രത്തിലുള്ള പുണ്യത്തെ പ്രകടിപ്പിക്കു
വാൻ അവസരം ലഭിച്ചില്ല.
തോ
ഓമല്ലൂർ കുരുവിക്കോയിക്കൽ ഗോവിന്ദനാശാനും
ട്ടത്തിൽ നാരായണനാശാനും കൊച്ചുകൃഷ്ണനാശാൻ രണ്ടു പ്ര
ധാന ശിഷ്യന്മാരായിരുന്നു. ഈ ശിഷ്യന്മാരുടെ പ്രത്യേകയോഗ
തകളെ പ്രദർശിപ്പിക്കുന്ന ഐതിഹ്യങ്ങൾ ഒന്നുംതന്നെ ഇവിടെ<noinclude><references/>{{WSDC2014School}}</noinclude>
1lkusxzk3t9774hudrj2nbe1x386el6
താൾ:Bhasha Jathaka Padhathi 1926.pdf/18
106
85005
245910
2026-07-19T16:21:17Z
Sneha Forestry
12491
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'XV ചേക്കുവാൻ സ്ഥലം കൊണ്ടു സാധിക്കാതെ വന്നതിൽ വ്യസനിക്കയല്ലാതെ നിവൃത്തിയില്ല. തൊട്ടത്തിൽ നാരായണനാശാൻ സ്വശാസ്ത്രപാരം ഗതനായിരുന്നു. അയിരൂർ, പുതിയകാവിൽ പ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245910
proofread-page
text/x-wiki
<noinclude><pagequality level="1" user="Sneha Forestry" /></noinclude>XV
ചേക്കുവാൻ സ്ഥലം കൊണ്ടു സാധിക്കാതെ വന്നതിൽ
വ്യസനിക്കയല്ലാതെ നിവൃത്തിയില്ല.
തൊട്ടത്തിൽ നാരായണനാശാൻ സ്വശാസ്ത്രപാരം
ഗതനായിരുന്നു. അയിരൂർ, പുതിയകാവിൽ പ്രതിഷ്ഠക്കായി
പോയിരുന്ന കുഴിക്കാട്ടു വിദ്വാൻ ഭട്ടതിരിക്കു തൽസംബന്ധമായ
മന്ത്ര തന്ത്രങ്ങളിലുണ്ടായ സംശയങ്ങളെപ്പരിഹരിക്കുന്നതിനുവേണ്ടി
നാരായണനാശാനെ ആളയച്ചു വരുത്തിച്ചോദിച്ച സമയം ആ
ശാനാവകവിഷയങ്ങളിൽ നിത്യപരിചയമുള്ളതുപോലെ ശാസ്ത്ര
യുവതികളെക്കൊണ്ടു ഭട്ടതിരിയുടെ സംശയങ്ങളെ നിശ്ശേഷം പരി
ഹരിച്ച സമയം ഭട്ടതിരി സന്തോഷിച്ചു സാക്ഷാൽ നാരായണൻ
തന്നെയാണു് '' എന്ന് ആശാനെ അഭിനന്ദിച്ചു പറഞ്ഞത് ആ
ശാൻ യോഗ്യതയെകമാക്കുന്നുണ്ട്.
തത്തോട്ടത്തിൽ നാരായണനാശാൻ ശിഷ്യന്മാരായ
അദ്ദേഹത്തിന്റെ മരുമകൻ തൊട്ടത്തിൽ കൊച്ചുശങ്കര
നാശാനും, കീഴാർ മംഗലത്തു കൊച്ചുപിള്ള ആശാനും,
ചെറുകോൽ ചേക്കോട്ടു കൊച്ചുപിള്ള ആശാനും പ്രസിദ്ധന്മാരാ
യിത്തീർന്നു. അവരിൽ കീഴ്വാർ മംഗലത്തു കൊച്ചുപിള്ള
ആശാൻ നിപുണനായ ജ്യോത്സ്യനും തച്ചുശാസ്ത്രജ്ഞനുമായിരുന്നു.
തോട്ടത്തിൽ കൊച്ചുശങ്കരനാശാൻ ഒരു നല്ല ശാസ്ത്ര
ജ്ഞനും കവിയും ആയിരുന്നു. മാതൃക കാണിക്കുന്നതിനായി
കൊച്ചുശങ്കരനാശാൻ ഒരു ശ്ലോകം താഴെ ചേക്കാം.
മ്യാ സ്വസങ്കുചിതയാ കകാരിയ
കാത്ത...ജമിഷണ വിദോഃ പുരസ്താൽ
35
ധാംബുദം സുരഭി വിലസൽ പതാക.
2 0 2 0 -ാമാണ്ട് ഇടവമാസം കാര് കാലത്തു ഇടവം
രാശിയിലുള്ള ശുഭമുഹൂർത്തത്തിൽ ആറമുള സമാജം പ്രതി
ജിച്ച സമയം കൊച്ചുശങ്കരനാശാൻ ഉണ്ടാക്കിച്ചൊല്ലിയതാണു്
മേൽപറഞ്ഞ ശ്ലോകം. ഈ പട്ടം ആശാൻ പ്രതിഭാവിലാ
സത്തേയും വാസനാബലത്തെയും സവിശേഷം വ്യഞ്ജിപ്പിക്കുന്നു
ഏകദേശം നൂറുവയസ്സോളം ജീവിച്ചിരുന്ന കൊച്ചുശങ്കര
നാശാൻ നാണത്തോടുകൂടി മധു തിരുവിതാംകൂറിൽ വി<noinclude><references/>{{WSDC2014School}}</noinclude>
c0671hftz8pvjpnn89pfn1k87ex7h33