ചൈനയിലെ വന്മതില്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൈനയിലെ വന്മതില്‍
ചൈനയിലെ വന്മതില്‍

മനുഷ്യനിര്‍മ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്മതില്‍. ശാഖകളടക്കം 6325 കി.മീ. നീളമുള്ള വന്മതില്‍ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത വസ്തുവാണ്. ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ഒരേയൊരു മനുഷ്യനിര്‍മ്മിത വസ്തു ഇതാണ് എന്ന് വളരെക്കാലമായിമൊരു വിശ്വാസം ഉണ്ടായിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ പോയ ശേഷമാണ് ഈ ധാരണ മാറിയത്. പിന്നീട് ചൈനക്കാരായ ബഹിരാകാശ സഞ്ചാരികള്‍ ഇത് ശരിവയ്ക്കുകയും ചെയ്തു. [1].

ഉള്ളടക്കം

[തിരുത്തുക] നിര്‍മ്മാണ ചരിത്രം

ക്രി.മു. മൂന്നാം നൂറ്റാണ്ടില്‍ ക്വിന്‍ സമ്രാജ്യ കാലത്താണ് വന്മതിലിന്റെ പണി ആരംഭിക്കുന്നത്. എന്നാല്‍ അതിനുമുമ്പുതന്നെ പ്രതിരോധത്തിനായി പ്രാകൃതമായ മണ്‍‌മതിലുകള്‍ ഉണ്ടാക്കാന്‍ ചൈനക്കാര്‍ക്ക് അറിയാമായിരുന്നു. അക്കാലത്തെ ഗോത്രവര്‍ഗ്ഗക്കാരായിരുന്നു ഇവ നിര്‍മ്മിച്ചിരുന്നത്. ക്രി.മു. ഏഴാം നൂറ്റാണ്ടില്‍ ചു രാജവംശം ഇത്തരം മതിലുകളെ ബലപ്പെടുത്തിയിരുന്നതായി രേഖകളില്‍ കാണാം. ഇങ്ങിനെ പല രാജവംശങ്ങള്‍ നിര്‍മ്മിച്ച മതിലുകള്‍ യോജിപ്പിച്ച് ഒന്നാക്കി ബലപ്പെടുത്തുവാന്‍ ആരംഭിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ക്വിന്‍ സമ്രാജ്യകാലത്ത് ചെയ്തത്.

 ചൈനയിലെ പിങ്‌യാവോ എന്ന പട്ടണത്തിനെ സം‌രക്ഷിക്കാന്‍ മിങ് സാമ്രാജ്യകാലത്ത് ഉണ്ടാക്കിയ സമാനമായ കോട്ട
ചൈനയിലെ പിങ്‌യാവോ എന്ന പട്ടണത്തിനെ സം‌രക്ഷിക്കാന്‍ മിങ് സാമ്രാജ്യകാലത്ത് ഉണ്ടാക്കിയ സമാനമായ കോട്ട

ക്വിന്‍ ഷി ഹുയാങ് എന്ന ചക്രവര്‍ത്തി, ചൈനയിലെ നാട്ടുരാജ്യങ്ങള്‍ കീഴടക്കി തന്‍റെ സാമ്രാജ്യം സ്ഥാപിച്ചത് ക്രി.മു. 221 ലാണ്. ഇക്കാലത്ത് സമാന്യം വലിയ ആക്രമണങ്ങളെ ചേറുക്കാന്‍ പര്യാപ്തമായ ചെറിയ മതിലുകള്‍ നിലനിന്നിരുന്നു. ക്വിന്‍ ഷി ഹുയാങ് ഈ മതിലുകള്‍ ഇണക്കി ഒറ്റ മതിലാക്കി തന്റെ സാമ്രാജ്യത്തെ സം‍രക്ഷിക്കാന്‍ വേണ്ട ബലപ്പെടുത്തലും ചെയ്യിച്ചു. സ്റ്റെപ്പി പ്രദേശങ്ങളില്‍ വസിച്ചിരുന്ന പ്രാകൃതരായ ക്സിയോഗ്നു വംശജരായ നുഴഞ്ഞുകയറ്റക്കാരായിരുന്നു ഏറ്റവും ശല്യമുണ്ടാക്കിയിരുന്നത്. ഈ വര്‍ഗ്ഗത്തില്‍ പെട്ട ആട്ടിടയന്മാര്‍ കൂട്ടമായി വന്ന് മോഷണം നടത്ത്യിരുന്നതായിരുന്നു യഥാര്‍ത്ഥ യുദ്ധത്തേക്കാള്‍ ക്വിന്‍ സാമ്രാജ്യത്തിന് ശല്യം ഉണ്ടാക്കിയിരുന്നത്.

ചൈനയിലെ സിയാന്‍ പ്രവിശ്യയില്‍ ക്വിങ് സാമ്രാജ്യകാലത്ത് പണിത മറ്റൊരു മതില്‍
ചൈനയിലെ സിയാന്‍ പ്രവിശ്യയില്‍ ക്വിങ് സാമ്രാജ്യകാലത്ത് പണിത മറ്റൊരു മതില്‍

വന്മതില്‍ നിര്‍മ്മാണത്തിന് അഞ്ചുലക്ഷത്തോളം കര്‍ഷകരും കുറ്റവാളികളുകളുമായിരുന്നു നിയോഗിക്കപ്പെട്ടത്. പിന്നീട് വേയ് രാജവംശം അധികാരത്തില്‍ വന്നപ്പോള്‍ (ക്രി.പി. 386-534) മൂന്നു ലക്ഷത്തോളം ആള്‍ക്കാര്‍ വന്മതിലിനായി പണിയെടുത്തു. ക്രി.പി. 607-ല്‍ പത്തുലക്ഷത്തിലധികം ആളുകള്‍ വന്മതിലിനായി പണിയെടുത്തു എന്ന് രേഖകളിലുണ്ട്. പിന്നീടുണ്ടായ മിങ് രാജവംശം ദശലക്ഷക്കണക്കിനാളുകളെയാണ് പണിക്കായി നിയോഗിച്ചത്. നൂറിലധികം വര്‍ഷമാണ് അതിനായി എടുത്തത്. ഇത്തരത്തില്‍ വലിയൊരു അളവ് തൊഴിലാളികളുടെ കഷ്ടപ്പാടീലൂടെയാണ്‌ വന്മതിലിന്റെ നിര്‍മ്മാണം നടത്തിയത്. ദശലക്ഷക്കണക്കിനാളുകള്‍ രോഗവും അപകടവും അമിതജോലിയും കൊണ്ട് പണി‍ക്കിടെ മരണമടഞ്ഞിട്ടുണ്ട്. എല്ലാത്തരം പണികളും കൈകൊണ്ടു തന്നെയാണ് ചെയ്തിട്ടുള്ളത്. കല്ല്, മണ്ണ്, ചുണ്ണാമ്പ്, ഇഷ്ടിക, മരം എന്നിവയാണ് പ്രധാന അസംസ്കൃത വസ്തുക്കള്‍. ഇവയെല്ലാം കൈമാറി കൈമാറിയാണ് നിര്‍മ്മാണപ്രദേശങ്ങളില്‍ എത്തിച്ചിരുന്നത്. ചിലയിടങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുപോകാനായി ആടുകള്‍, കഴുതകള്‍ എന്നിവയേയും ഉപയോഗിച്ചു.

ചൈനയിലെ പട്ടണങ്ങള്‍ സം‍രക്ഷിക്കാന്‍ ഇതേ പോലെയുള്ള മതിലുകള്‍ അതാത് സാമ്രാജ്യകാലത്ത് പണികഴിപ്പിച്ചിരുന്നു

[തിരുത്തുക] വിസ്തൃതി

[തിരുത്തുക] സ്ഥാനം

ചൈനയുടെ ഉത്തരമേഖലയില്‍ ബോഹായ് ഉള്‍ക്കടലിനു സമീപത്തുള്ള ഷാന്‍‌ഹായ് ഗുവാന്‍ എന്ന സ്ഥലത്തു നിന്നാരംഭിക്കുന്നു. പിന്നീട്, ഹാബെയ്, ഷന്‍സി, നിങ്‌സിയ, ഗന്‍സു എന്നീ ചൈനീസ് പ്രവിശ്യകളിലൂടെയും മംഗോളിയയിലൂടെയും കടന്നു പോകുന്നു. അവസാനം ഗോബി മരുഭൂമിയിലെ ജിയായു ഗുവാനില്‍ അവസാനിക്കുന്നു. പ്രധാന കെട്ട് ഷാന്‍‌ഹായ് ഗുവാനില്‍ ആരംഭിച്ച് ഗോബിയിലെ യുമെനില്‍ അവസാനിക്കുന്നു. പ്രധാന കെട്ടിന് 3460 കി.മീ. നീളമുണ്ട്. ശാഖകളുടെ നീളം 2465 കി.മീ വരും.

ചൈനയിലെ വന്‍ മതില്‍ രൂപ രേഖ
ചൈനയിലെ വന്‍ മതില്‍ രൂപ രേഖ

[തിരുത്തുക] ഇന്നത്തെ അവസ്ഥ

ചിലയിടങ്ങളില്‍ നശിച്ചു തുടങ്ങിയെങ്കിലും ചൈനീസ് ഭരണകൂടം വന്മതിലിനെ ആവുന്നപോലെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ വീടും മറ്റും പണിയാന്‍ വന്മതിലിന്റെ ഭാഗങ്ങള്‍ ഇളക്കിക്കൊണ്ടു പോകുന്നത് വന്മതിലിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ട്. അപ്രകാരം ചെയ്യുന്നത് ചൈനയില്‍ രാജ്യദ്രോഹക്കുറ്റത്തുനു സമമായ കുറ്റമായി കരുതുന്നു. ഇന്ന് ചൈനയില്‍ വിനോദസഞ്ചാരത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും വന്മതില്‍ സന്ദര്‍ശിക്കുന്നു. ചൈനയുടെ വിനോദസഞ്ചാരത്തിന്റെ മുഖമുദ്രയായി വന്മതില്‍ മാറിക്കഴിഞ്ഞു. ബഹിരാകാശത്തുനിന്നു നഗ്നനേത്രങ്ങള്‍ കൊണ്ടു നോക്കിയാല്‍ കാണാവുന്ന ഏക മനുഷ്യനിര്‍മ്മിത വസ്തുവാണ് വന്മതില്‍ എന്ന് ഒരു വിശ്വാസമുണ്ടായിരുന്നെങ്കിലും ഇന്നത് ശരിയല്ലെന്നു തെളിഞ്ഞിട്ടുണ്ട്.

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] പ്രമണാധാരസൂചി

  1. "China's Wall Less Great in View from Space", നാസ, 2006-02-28. ശേഖരിച്ച തീയതി: 2007-04-004. (ഭാഷ: ഇംഗ്ലീഷ്)

[തിരുത്തുക] കൂടുതല്‍ അറിവിന്

  1. http://geography.about.com/od/specificplacesofinterest/a/greatwall.htm
  2. http://encarta.msn.com/encyclopedia_761569621/Great_Wall_(China).html