ശ്ലോകം: പലായദ്ധ്വം പലായദ്ധ്വം....

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[തിരുത്തുക] ശ്ലോകം

പലായദ്ധ്വം പലായദ്ധ്വം
രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ
ഹ്യായാത്യുദ്ദണ്ഡകേസരീ

കവി: ഉദ്ദണ്ഡശാസ്ത്രികള്‍

വൃത്തം: അനുഷ്ടുപ്പു്‌

[തിരുത്തുക] വിവരണം

കോഴിക്കോട്ടു (മാനവിക്രമന്‍‍) ശക്തന്‍‌തമ്പുരാന്റെ കാലത്ത് തളി ക്ഷേത്രത്തില്‍ വെച്ച് ആണ്ടിലൊരിക്കല്‍ വേദശാസ്ത്രപുരാണതത്വജ്ഞന്മാറ്രായ മഹാബ്രാഹ്മണന്മാരുടെ ഒരു യോഗം നടക്കാറുണ്ടായിരുന്നു. ഈ യോഗത്തില്‍ വേദശാസ്ത്രാദികളെക്കുറിച്ച് വിജ്ഞര്‍ തമ്മില്‍ വാദവും തര്‍ക്കവും നടത്തി ജയിക്കുന്നവര്‍ക്ക് രാജാവിന്റെ വക പണക്കിഴി സമ്മാനങ്ങളും പതിവുണ്ടായിരുന്നു.ഈ വാദമത്സരങ്ങളിലും സമ്മാനങ്ങളിലും ആകൃഷ്ടരായി പരദേശത്തുനിന്നുപോലും കീര്‍ത്തികേട്ട പണ്ഡിതശിരോമണികള്‍ എത്തിച്ചേരാറുണ്ടായിരുന്നത്രേ.അങ്ങനെ തെലുങ്കുനാട്ടില്‍ നിന്നും അക്കാലത്തെ പ്രശസ്തനും വാഗീശനും, എങ്കിലും ഒട്ടൊരു ഗര്‍വ്വിഷ്ഠനുമായ ഉദ്ദണ്ഡശാസ്ത്രികള്‍ തളിയില്‍ എത്തിച്ചേര്‍ന്നത് ഈ ശ്ലോകം ചൊല്ലിക്കൊണ്ടായിരുന്നുവത്രേ.

(ഐതിഹ്യമാല - കാക്കശ്ശേരി ഭട്ടതിരി)

[തിരുത്തുക] അര്‍ത്ഥം

पलायध्वं! पलायध्वं! रे रे दुष्कविकुंजराः॥ वेदान्तवनसन्चारी ह्यायात्युद्दण्डकेसरी॥

"അല്ലയോ അല്ലയോ ദുഷ്കവികളാകുന്ന ആനകളേ, നിങ്ങള്‍ ഓടിക്കൊള്‍വിന്‍, ഓടിക്കൊള്‍വിന്‍! വേദാന്തമാകുന്ന വനത്തില്‍ സഞ്ചരിക്കുന്ന 'ഉദ്ദണ്ഡന്‍' എന്നു പേരു കേട്ട സിംഹം ഇതാ, ഈ വഴി വരുന്നുണ്ട്!"

[തിരുത്തുക] അലങ്കാരങ്ങള്‍