അഞ്ചല്‍ക്കാ‍രന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഞ്ചല്‍ തപാല്‍ സമ്പ്രദായകാലത്ത് തപാല്‍ ഉരുപടികളുള്ള തോല്‍ സഞ്ചി വഹിച്ചുകൊണ്ട് ഓടുന്ന ആളിനെ അഞ്ചലോട്ടക്കാരന്‍ എന്നും ഉരുപ്പടിക്കെട്ട് ഏറ്റുവാങ്ങി കച്ചേരിയില്‍ ഏല്പിക്കുന്ന ആളിനെ അഞ്ചല്‍ക്കാരന്‍ എന്നുമായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്.

ഒരഗ്രം മുനവാര്‍ത്തുകെട്ടി ശംഖുമുദ്ര പതിപ്പിച്ച മണി അടിയും മണികെട്ടിയ അരപ്പെട്ടയും ധരിച്ച് ഓട്ടക്കാരന്‍ ദിവസം 8 മൈല്‍ ഓടണമെന്നാണ് ഉത്തരവ്. ആളുകള്‍ വഴിമാറി കൊടുക്കുന്നതിലേക്കായി അഞ്ചലോട്ടക്കാരന് നേരെ ആരും വന്നു കൂടെന്നും നടുറോഡിലൂടെ വേണം ഓടേണ്ടതെന്നും പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നത് കൊണ്ട് ആള്‍ക്കാര്‍ അഞ്ചലോട്ടക്കാരന്റെ ഗതി മാറിയേ അക്കാലത്ത് സഞ്ചരിക്കുമായിരുന്നുള്ളൂ.

ഉത്രം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്ത് കുടിയാനവര്‍ സര്‍ക്കാരിലേക്കയക്കുന്ന ഹര്‍ജികളൂം സര്‍ക്കാര്‍ ജീവനക്കാരുടെ കത്തുകളും കൂലി കൊടുക്കാതെ അഞ്ചല്‍ വഴി അയക്കാന്‍ ഉത്തരവായി. പൊതുജനങ്ങള്‍ കൂടെ അഞ്ചല്‍ സര്‍വീസ് ഉപയോഗിച്ചു തുടങ്ങിയതോടെ അഞ്ചല്‍ക്കാരന്‍ അഞ്ചല്‍ പിള്ളയായി. 1857-ല്‍ ആദ്യത്തെ അഞ്ചലാപ്പീസ് തിരുവിതാംകൂറില്‍ ആരംഭിച്ചു. കൊച്ചിയിലുണ്ടായിരുന്ന അഞ്ചലാപ്പീസ് ദിവാന്‍ തോട്ടക്കാട് ശങ്കുണ്ണിമേനോന്റെ കാലത്ത് സ്ഥാപിച്ചതാണ്.

[തിരുത്തുക] സൂചന

  • കേരളവിജ്ഞാനകോശം 1988