ജോസഫ് പതാലില്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

|ലത്തീന്‍ കത്തോലിക്കാ സഭയുടെ ഉദയപ്പൂര്‍ രൂപതാ ബിഷപ്പ്. കോട്ടയം ജില്ലയിലെ നെടുംകുന്നം സ്വദേശി.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

നെടുംകുന്നം പതാലില്‍ സ്കറിയ സ്കറിയ-ഏലിയാമ്മ ദമ്പതികളുടെ മകനായി 1937 ജനുവരി 26ന് ജനിച്ചു. ചെറുപ്പത്തില്‍ മിഷന്‍ ലീഗ്‌ ഉള്‍പ്പെടെയുള്ള ഭക്ത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

1949-ല്‍ അജ്മീര്‍ രൂപതാ മിഷനിലേക്ക്‌ വൈദികാര്‍ത്ഥികളെ തെരഞ്ഞെടുക്കാനെത്തിയ വൈദികരെ കണ്ടുമുട്ടിയതിനെത്തുടര്‍ന്നാണ്‌ പ്രേഷിത പ്രവവര്‍ത്തനത്തോട്‌ ആഭിമുഖ്യം വര്‍ധിച്ചത്.

[തിരുത്തുക] പൌരോഹിത്യം

അജ്മീര്‍ മിഷനില്‍ വൈദികാര്‍ത്ഥിയായി ചേര്‍ന്ന അദ്ദേഹം 1963 സെപ്റ്റംബര്‍ 21-ന്‌ പൌരോഹിത്യം സ്വീകരിച്ചു. അജ്മീര്‍-ജയ്പൂര്‍ രൂപതയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനു മുന്‍പ്‌ രാജസ്ഥാനിലെ ഉള്‍നാടന്‍ മിഷന്‍ മേഖലയായ മാസ്ക - മഹുഡിയില്‍ പ്രവര്‍ത്തിച്ചു. മഹുഡിയിലെ മൂന്നു വര്‍ഷത്തെ സേവനത്തിനൊടുവില്‍ ഫാ. ജോസഫിന്‌ ഒരു മിഷന്‍ കേന്ദ്രത്തിന്‍റെ സ്വതന്ത്ര ചുമതല ലഭിച്ചു. അമ്പപ്പാഡ മിഷന്‍ കേന്ദ്രത്തില്‍ ആറു വര്‍ഷവും ദുംഗര്‍പൂരില്‍ പന്ത്രണ്ടു വര്‍ഷവും സേവനമനുഷ്ടിച്ചു.

[തിരുത്തുക] മെത്രാന്‍പദത്തില്‍

1984-ല്‍ അജ്മീര്‍ - ജയ്പൂര്‍ രൂപത വിഭജിച്ച്‌ ഉദയപ്പൂര്‍ രൂപത രൂപീകരിച്ചപ്പോള്‍ പ്രഥമ ബിഷപ്പായി ഫാ. ജോസഫ്‌ പതാലില്‍ നിയുക്തനായി. 1985-ഫെബ്രുവരി പതിനാലിന്‌ അജ്മീര്‍ - ജയ്പൂര്‍ രൂപതാ ബിഷപ്‌ ഡോ. ഇഗ്നേഷ്യസ്‌ മെനേസിസ്‌ മുഖ്യ കാര്‍മ്മികനും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ആന്‍റണി പടിയറ, ആഗ്ര ആര്‍ച്ച് ബിഷപ്പ് ഡോ. സെസില്‍ ഡിസ, ബിഷപ്‌ ലിയോ ഡിമെല്ല തുടങ്ങിവര്‍ സഹകാര്‍മികരുമായിരുന്ന ശുശ്രൂഷയില്‍ അദ്ദേഹം അഭിഷിക്തനായി.

[തിരുത്തുക] ഉദയപ്പൂര്‍ രൂപത

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഉദയപ്പൂരിലെ ഇടവകകളില്‍ ക്രിസ്തീയ സമൂഹങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. രൂപതക്കു കീഴില്‍ ഇരുപതോളം സ്കൂളുകളുണ്ട്. വികസന പദ്ധതികള്‍ താരതമ്യേന കുറവായ മേഖലയില്‍ ജനകീയ സംരംഭങ്ങളിലൂടെ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ വൈദികരും സാമൂഹ്യപ്രവര്‍ത്തകരും സജീവമായി പ്രവര്‍ത്തിച്ചുപോരുന്നു.

പ്രാരംഭ ഘട്ടത്തില്‍ ആകെ 20 വൈദികര്‍ മാത്രമുണ്ടായിരുന്ന രൂപതയില്‍ പിന്നീട്‌ ഒരു മൈനര്‍ സെമിനാരി സ്ഥാപിച്ചു. ഇപ്പോള്‍ മുപ്പതിലേറെ ഇടവകകളിലായി മിഷനറിമാര്‍ ഉള്‍പ്പെടെ ആകെ 56 വൈദികരുണ്ടണ്ട്‌. ഇതില്‍ പകുതിയിലേറെപ്പേര്‍ ആദിവാസി കുടുംബങ്ങളില്‍നിന്നുള്ളവരാണ്‌. വിശ്വാസികളുടെ എണ്ണം 1985-ലെ 20,000ല്‍നിന്ന്‌ 37,000ആയി വര്‍ദ്ധിച്ചെങ്കിലും 2001 -ല്‍ ഉദയപ്പൂര്‍ രൂപതയിലെ നാല്‌ ഇടവകകള്‍കൂടി ഉള്‍പ്പെടുത്തി ജാബുവ രൂപത രൂപീകരിച്ചതോടെ വീണ്ടും 20,000 ആയി കുറഞ്ഞു. 2002 ഒക്ടോബറില്‍ ഇന്ത്യയിലെ അപ്പസ്തോലിക്‌ നുണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ലോറെന്‍സോ ബാല്‍ദിസേരി പാസ്റ്ററല്‍ സെന്‍റര്‍, സോഷ്യല്‍ സര്‍വീസ്‌ സെന്‍റര്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.