സിന്ധു നദീതട സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിന്ധു നദീതട സംസ്കാരത്തിന്‍റെ അതിര്‍ത്തികളും പ്രധാന നഗരങ്ങളും. പുതിയ രാജ്യാതിര്‍ത്തികള്‍ ചുവപ്പ് നിറത്തില്‍.കൂടുതല്‍ വ്യക്തതക്ക് [1] കാണുക.
സിന്ധു നദീതട സംസ്കാരത്തിന്‍റെ അതിര്‍ത്തികളും പ്രധാന നഗരങ്ങളും. പുതിയ രാജ്യാതിര്‍ത്തികള്‍ ചുവപ്പ് നിറത്തില്‍.കൂടുതല്‍ വ്യക്തതക്ക് [1] കാണുക.

പുരാതന ഭാ‍രതത്തില്‍ നിലവിലുണ്ടായിരുന്ന ജനവാസ വ്യവസ്ഥയാണ് സിന്ധു നദീതട സംസ്കാരം ആംഗലേയത്തില്‍ The Indus Valley Civilization (IVC) (ക്രി.മു. 3300–1700 വും 2600–1900) . ലോകത്തില്‍ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്കാരങ്ങളെയും പോലെ ഇതും നദീ തടങ്ങളിലാണ് വികസിച്ചത്. സിന്ധു,. ഗഗ്ഗര്‍-ഹാക്രാ (സരസ്വതിയെ ഈ നദിയുമായി ബന്ധപ്പെടുത്തുന്നുണ്ട്) നദികളുടെ തീരങ്ങളിലാണ് ഈ സംസ്കാരം വികസിച്ചത്. മറ്റൊരു പേരാണ് ഹരപ്പന്‍ സംസ്കാരം. ഹരപ്പ എന്ന പാകിസ്ഥാനിലെ പ്രവിശ്യയില്‍ നിന്നാണ് ഇതിന്‍റെ ആദ്യത്തെ തെളിവുകള്‍ നരവംശ ,പുരാവസ്തു ശാസ്ത്രജ്ഞന്മാര്‍ക്ക് ലഭിക്കുന്നത്. അതിനു മുന്‍പു വരെവൈദിക കാലം ആണ് ഭാരതത്തിന്‍റെ പൈതൃകത്തില്‍ ഏറ്റവും പുരാതനമായത് എന്നാണ് കരുതിയിരുന്നത്. ഈ കണ്ടു പിടുത്തം ചരിത്രത്തെ 2000 വര്‍ഷങ്ങള്‍ പിന്നിലേയ്ക്കാണ് നയിച്ചത്. അടുത്ത കാലത്തായി ഗഗ്ഗര്‍-ഹാക്രാ നദികളെ സരസ്വതിയായി കാണുകയും ഇതിനെ സിന്ധു-സരസ്വതി നദി തട സംസ്കാരം എന്നു വിളിക്കുന്നുണ്ട്. ഹരപ്പയിലാണ് ഖനനത്തിന് ശേഷം ആദ്യത്തെ തെളിവ് ലഭിച്ചത് എന്നതിനാല്‍ അത് കേന്ദ്രമായി കണക്കാക്കുകയും ഹരപ്പന്‍ സംസ്കാരം എന്നു വിളിക്കുകയും ചെയ്യുന്നു. [1]

ഉള്ളടക്കം

[തിരുത്തുക] ഗവേഷണവും കണ്ടുപിടുത്തവും

മോഹഞ്ചോ-ദാരോ വില്‍ ഖനനം ചെയ്തെടുത്ത നഗരാവശിഷ്ടം
മോഹഞ്ചോ-ദാരോ വില്‍ ഖനനം ചെയ്തെടുത്ത നഗരാവശിഷ്ടം
 ഹരപ്പ നഗരം- ഇ മുഖം ചിത്രകാരന്‍റെ ഭാവനയില്‍ കടപ്പാട്:ക്രിസ് സ്ലൊയന്‍
ഹരപ്പ നഗരം- ഇ മുഖം ചിത്രകാരന്‍റെ ഭാവനയില്‍ കടപ്പാട്:ക്രിസ് സ്ലൊയന്‍

സര്‍ ജോണ്‍ ഹൂബെര്‍ട്ട് മാര്‍ഷല്‍ എന്ന പുരാവസ്തു ശാസ്ത്രജ്ഞന്‍റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പുരാതന വകുപ്പ് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുകയും മധു സ്വരൂപ് വത്സ് എന്ന ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രജ്ഞന്‍റെ മേല്‍ നോട്ടത്തില്‍ 1920 മുതല്‍ 34 വരെ ഹരപ്പയില്‍ വിസ്തരിച്ച് ഖനനം നടക്കുകയും ചെയ്തു. ഇതിന് പ്രചോദനമായത് ചാള്‍സ് മാസണ്‍ എന്ന യാത്രാ ചരിത്രകാരനാണ്. [2] അദ്ദേഹം തന്‍റെ യാത്രയില്‍ ബലൂചിസ്ഥാന്‍, പഞ്ചാബ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പഴയ നാഗരികതയുടെ അവശിഷ്ടങ്ങള്‍ കണ്ടതായി രേഖപ്പെടുത്തിയിരുന്നു(1826-1838).

ബ്രിട്ടീഷ് നിര്‍മ്മാണ വിദഗ്ദര്‍ ഇവിടങ്ങളിലെ പഴയ ചൂടുകട്ടകള്‍ എന്താണെന്നറിയാതെ കറാച്ചി-ലാഹോര്‍ റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു. വീണ്ടും അന്‍പത് വര്‍ഷത്തിലേറേ കഴിഞ് ജെ ഫ്ലീറ്റ് എന്നയാള്‍ ഇവിടങ്ങളിലെ ശിലാചിത്രങ്ങള്‍‍ കണ്ടെത്തിയതിനുശേഷമാണ് പുരാവസ്തു ഗവേഷകര്‍ ഇവിടം ശ്രദ്ധിക്കുന്നത്. റാവു ബഹാദൂര്‍ ദയാറാം സാഹ്‍നി (Dayaram Sahni) എന്ന ശാസ്ത്രജ്നനാണ് ഹരപ്പയിലെ ഈ സങ്കേതം കണ്ടെത്തിയത്. ഒരു വര്‍ഷത്തിനു ശേഷം രാഖല്‍ ദാസ് ബാനര്‍ജി മോഹഞ്ചോ-ദാരോ എന്ന സ്ഥലത്തും നാഗരികതയുടെ അവശിഷ്ടങ്ങള്‍ ഉദ്ഖനനം ചെയ്തെടുത്തു. [3] 1933 വരെ ചെറിയതു വലിയതുമായ ഉദ് ഖനനങ്ങള്‍ നടന്നു.

ഇന്ത്യാ വിഭജനത്തിനുശേഷം 1950-ല് മോര്‍ട്ടീമര്‍ വീലര്‍ പഠനം നടത്തി. കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇത് ബലൂചിസ്ഥാനിലെ സുട്കാഗന്‍ ദോര്‍ മുതല്‍ ഗുജരാത്തിലെ ലോഥല്‍ വരെ നീണ്ടു. ശാസ്ത്രജ്ഞാന്മാരില്‍ പ്രമുഖര്‍ ഔറെല്‍ സ്റ്റീന്‍, നാനി ഗോപാല്‍ മജുംദാര്‍, ബി.ബി.ലാല്‍, മൈക്കേല്‍ ജാന്‍സന്‍ എന്നിവരായിരുന്നു. മോഹഞ്ചോ-ദാരോ വില്‍ നിന്ന് കുറച്ച് അകലെയായി അമ്രി ചണ്‍ഹു-ദരോ, ഹാരപ്പയുടെ തെക്കു കിഴക്കായി രാജസ്ഥാനിലെ കലിബംഗന്‍, ഹരിയാനയിലെ ബനവല്ലി, എന്നിവിടങ്ങള്‍ അന്ന്‌ ഖനനം ചെയ്ത സ്ഥലങ്ങളില്‍ പെടുന്നു. 1973-ല് അഫ്ഘാനിസ്ഥാനിലെ മെഹര്‍ഗഡ് എന്ന സ്ഥലത്തു നിന്നും നവീന ശിലായുഗത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ട്ത്തി. നിരവധി ഗവേഷണങ്ങള്‍ അന്നും ഇന്നുമായി നടക്കുന്ന്. ഏകദേശം 1500 ഓളം ഭാഗങ്ങളില്‍ ഇന്നു വരെ സിന്ധു നദീ തട സംസ്കാരത്തിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

[തിരുത്തുക] വിസ്തൃതി

ഹാരപ്പന്‍ സംസ്കൃതിയും അതിന്‍റെ വ്യാപാര ബന്ധങ്ങളും ഉള്‍പ്പെടുന്ന ഭൂപടം
ഹാരപ്പന്‍ സംസ്കൃതിയും അതിന്‍റെ വ്യാപാര ബന്ധങ്ങളും ഉള്‍പ്പെടുന്ന ഭൂപടം
സിന്ധു നദിയുടെ തീര പ്രദേശങ്ങള്‍. ഉപഗ്രഹ ചിത്രം. ഉത്ഭവമായ ഹിമാലയസാനുക്കള്‍ വെളുത്ത മഞ്ഞ് മൂടിക്കിടക്കുന്നതു കാണാം
സിന്ധു നദിയുടെ തീര പ്രദേശങ്ങള്‍. ഉപഗ്രഹ ചിത്രം. ഉത്ഭവമായ ഹിമാലയസാനുക്കള്‍ വെളുത്ത മഞ്ഞ് മൂടിക്കിടക്കുന്നതു കാണാം

ഹരപ്പന്‍ സംസ്കൃതി ആകെ 800,000 ച.കി.മീ വ്യാപിച്ചിരുന്നു. [4]ഇന്നത്തെ സിന്ധു നദി പാകിസ്ഥാനിലാണ്. ടിബറ്റില്‍ നിന്നുത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്നു. സിന്ധു നദീ തടസംസ്കാരം ഈ നദിയുടെ തീരങ്ങളില്‍ ഉണ്ടായ ആസാസ് വ്യവസ്ഥയായിരുന്നു എങ്കിലും ഇത് പിന്നീട് ദൂര പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചു എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. വടക്ക് -കിഴക്ക് രൂപാര്‍, മണ്ഡ എന്നിവയാണ് ഏറ്റവും അകലെയുള്ള സ്ഥാനങ്ങള്‍. തെക്കോട്ട് നര്‍മ്മദ നദീതടത്തിലെ മേഹ്ഗം, തെലോദ്, ഭഗത്രാവ് എന്നീ സ്ഥലങ്ങള്‍ വരെയും പടിഞ്ഞാറോട്ട് ഗുജറാത്തിലെ ലോഥള്‍, റോജ്ദി, സോംനാഥ്, കിന്നര്‍ഖേഡാ, എന്നിവയും വീണ്ടും ഇതിന് വടക്കായി ദസാല്പൂര്‍, ധോളവീരാ, സുര്‍കോത്തഡ എന്നീ പ്രദേശങ്ങള്‍ വരെയും ഇത് വ്യാപിച്ചു കിടക്കുന്നു.


പടിഞ്ഞാറോട്ടു മക്രാന്‍ തീരത്തു സുത്കാജന്‍‍ദോര്‍ വരെ ഹാരപ്പ നാഗരികതറ്റുടെ പ്രചാരം. വടക്ക് കിഴക്ക് മണ്ഡാ, ജന്‍‍ദോര്‍, വരെ സുമാര്‍ ആയിരം മൈല്‍ എന്നാണ് കണക്ക്. കിഴക്കോട്ട് വ്യാപിച്ചിട്ടില്ല എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ രാജസ്ഥാനിലെ കലിബഗന്‍ കണ്ടെത്തിയതോടേ ആ വാദം തെറ്റാണെന്നു തെളിഞ്ഞു. അപ്പോഴും ഗംഗാ- യമുനാ തടങ്ങളിലേയ്ക്ക് അതു വ്യാപിച്ചു എന്ന് തെളിവുണ്ടായിരുന്നില്ല. എന്നാല്‍ 1958-ല് യമുനാ തടത്തില്‍ ഡല്‍ഹിയില്‍ നിന്ന് മുപ്പതു കി.മീ., മീററ്റില്‍ നിന്ന് പത്തൊന്‍പതു കി.മീ. ദൂരത്തായി അലംഗിപൂര്‍ എന്ന സ്ഥലത്ത് ഹരപ്പന്‍ പരിഷ്കൃതിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ വീണ്ടും കിഴക്കോട്ട് വ്യാപിച്ചതിന് തെളിവ് ലഭിച്ചു. [5]

വ്യാപ്തിയുടെ കാര്യത്തില്‍ നൈല്‍, യൂഫ്രട്ടിസ്, ടൈഗ്രിസ് നദീ തട സംസ്കാരങ്ങളേക്കാളും വലുതാണ് ഇത്. [6]

[തിരുത്തുക] കാലഗണന

താഴെക്കാണുന്ന പട്ടികയില്‍ സിന്ധു നദി തട സംസ്കാരം അഥവാ ഹരപ്പന്‍ സംസ്കാരം നിലനിന്നിരുന്ന കാലങ്ങളും അവയുടെ വ്യത്യസ്ത തരം തിരിവും കാണം

കാലം വ്യവസ്ഥ യുഗം
7000 - 5500 BC മേര്‍ഘര്‍ I (ശിലായുഗം) ആദ്യ ഭക്ഷ്യ നിര്‍മ്മാണ യുഗം
5500-3300 മേര്‍ഘ്ര്‍ II-VI (മണ്‍ പാത്ര ശിലായുഗം ) വ്യാപന യുഗം
5500-2600
3300-2600 ആദ്യകാല ഹരപ്പന്‍ (ആദ്യകാല വെങ്കല യുഗം)
3300-2800 ഹരപ്പന്‍ 1 (രവി മുഖം)
2800-2600 ഹരപ്പന്‍ 2 (കോട് ദിജി മുഖം, നൌഷാരോI, മേര്‍ഘര്‍VII)
2600-1900 വികസിത ഹരപ്പന്‍ (സിന്ധു നദി തട സംസ്കാരം) ഏകോപന യുഗം
2600-2450 ഹരപ്പന്‍ 3A (നൌഷാരോII)
2450-2200 ഹരപ്പന്‍ 3B
2200-1900 ഹരപ്പന്‍ 3C
1900-1300 അവസാന ഹരപ്പന്‍ (ഹരപ്പന്‍ ശവക്കല്ലറകള്‍) സങ്കോചന യുഗം
1900-1700 ഹരപ്പന്‍ 4
1700-1300 ഹരപ്പന്‍ 5
1300-300 ചായംകുത്തിയ ചാരനിറ പാത്രങ്ങള്‍, കറുത്ത് തിളങ്ങുന്ന വടക്കന്‍ പാത്രങ്ങള്‍ (ഇരുമ്പ് യുഗം) ഇന്‍ഡോ-ഗംഗാ പാരമ്പര്യം
പടിഞ്ഞാറു ഭാഗത്തെ ഉയര്‍ന്ന കോട്ട, അതിനോട് ചേര്‍ന്നുള്ള അരാധനാലയം. താഴെയായി നഗരഭാഗങ്ങള്‍ അങ്ങാടികള്‍
പടിഞ്ഞാറു ഭാഗത്തെ ഉയര്‍ന്ന കോട്ട, അതിനോട് ചേര്‍ന്നുള്ള അരാധനാലയം. താഴെയായി നഗരഭാഗങ്ങള്‍ അങ്ങാടികള്‍

[തിരുത്തുക] ഹരപ്പന്‍ സംസ്കൃതി

കൂറ്റന്‍ പിരമിഡുകള്‍, കുടീരങ്ങള്‍ എന്നിവയാണ് നൈല്‍, യൂഫ്രട്ടീസ് നദീ തട സംസ്കാരങ്ങളുടെ പ്രത്യേകതയെങ്കില്‍ സിന്ധു നദി തട സംസ്കാരത്തിന് ഇത്തരം പ്രത്യേകതകള്‍ ഇല്ല എന്നതാണ് പ്രത്യേകത. എന്നാല്‍ വിദഗ്ദമായ, ആസൂത്രിതമായ നഗര നിര്‍മ്മാണം മറ്റെവിടെയും കാണാത്ത തരമാണ്. മികച്ച ഓവു ചാല്‍ പദ്ധതി ഇന്നും മാതൃകയാക്കവുന്നതാണ്. ചുടുകട്ടകളുടെ അളവുകള്‍ക്കു പോലും ഏകീകൃതമായ വലിപ്പം ഉണ്ടായിരുന്നു. സാങ്കേതിക മികവ് എന്നാല്‍ മറ്റു സംസ്കൃതികളെ അപേക്ഷിച്ച് കുറവായാണ് കാണപ്പെട്ടത്.

[തിരുത്തുക] നഗരങ്ങള്‍

നഗരങ്ങള്‍ രണ്ടു ഭാഗങ്ങളായിട്ടാണ് കാണപ്പെട്ടത്. ഒന്ന്. പടിഞ്ഞാറു ഭാഗത്തെ ഉയര്‍ന്ന കോട്ട; കോട്ടയ്ക്കു കിഴക്കായി ഒരു അങ്ങാടി. താഴെ അങ്ങാടിക്കരികിലാണ് സാധാരണക്കാരുടെ പര്‍പ്പിടങ്ങളും പണിയാലകളും കച്ചവടസ്ഥലങ്ങളും. അങ്ങാടിയിലെ തെരുവുകള്‍ എല്ലാം ആസൂത്രിതമായിരുന്നു. പരസ്പരം കുറുകെ മുറിച്ചു കൊള്ളുന്ന തെരുവു വീഥികള്‍; ഇത്തരം വീഥികള്‍ മുറിഞ്ഞുണ്ടാവുന്ന കള്ളികളിലാണ് പാര്‍പ്പിടങ്ങള്‍. മണ്‍ കട്ടകള്‍ ചുടുകട്ടകള്‍ എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം. കട്ടകള്‍ 7 x 14 x 28 സെ.മീ. വലിപ്പത്തില്‍ ഉള്ളവയാണ്. കെട്ടിടങ്ങളുടെ ഉള്‍വശത്തെ തറകള്‍ വിവിധയിനം സാധനങ്ങള്‍ കോണ്ട് വിരിച്ചിരുന്നു. ചെത്തിമിനുക്കിയ കല്ലുകള്‍ പൊടികള്‍ എന്നിവ. പടിഞ്ഞാടുള്ള കോട്ടയിലോ അതിനോടു ചേര്‍ന്നോ ആണ് മുഖ്യന്മാരുടെ വസതികളും കലവറക്കെട്റ്റിടങ്ങളും ആരാധനാലയങ്ങളും. കോട്ടയ്ക്ക് ചതുരാകൃതിയിലുള്ള ഗോപുരങ്ങളും കൊത്തളങ്ങളും ഉണ്ട്. അങ്ങാടി താഴെയും മുകളിലുമായി ചിലപ്പോള്‍ കണ്ടിരുന്നു.മോഹഞ്ചൊ-ദാരൊവിലെ മേലേ അങ്ങാടിക്കടുത്ത് വലിയ ഒരു ജലാശയം കാണപ്പെട്ടിരുന്നു. ഈ ജലാശയത്തിന് 7 മീറ്റര്‍ വീതി, 12 മീറ്റര്‍ നീളം ഉണ്ടായിരുന്നു. പരമാവധി താഴ്ച 2.4 മീറ്റര്‍ ആയിരുന്നു. ജലാശയത്തില്‍ നിന്ന് ജലം പുറമേയ്ക്ക് ഒഴുകുവാന്‍ ഓവു ചാല്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയിരുന്നു.

 വലിയ ജലാശയം. 7x12x2.4 ആണിതിന്‍റെ അളവ്
വലിയ ജലാശയം. 7x12x2.4 ആണിതിന്‍റെ അളവ്


ഇവിടെ ഒരു കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങളും കിട്ടിയിരുന്നു. ഹരപ്പയിലാകട്ടെ വലിയ ഒരു ധാന്യക്കലവറ 220x150 ച. അടിയില്‍ പടുത്റ്റുയര്‍ത്തിയിരുന്നു. ഇത് 50x20 ച. അടി ഉള്ള അറകളാക്കിയിരുന്നു. ഉയരമുള്ള ഒരു തറമേലാണ് ഈ കലവറ കാണപ്പെട്ടത്. ഇത് വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷക്കായിരിക്കാം എന്ന് അനുമാനിക്കുന്നു. ധാന്യക്കലവറകള്‍ക്കൊപ്പം ചില തറകള്‍ ഉണ്ടായിരുന്നു, ഇവ ധാന്യം സംസ്കരിക്കാന്‍ വേണ്ടിയുള്ളതായിരിക്കണം. നടുക്കായി ഒരു വലിയ വിശാലമായ മുറി കാണപ്പെട്ടു, ഇത് വിദ്യാഭ്യാസത്തിനോ പുരോഹിതന്മാരുടെ താമസത്തിനോ ഉപയോഗിച്ചിരുന്നതായിരിക്കണം. 10 മീറ്റര്‍ സമചതുരാകൃതിയില്‍ കാണപ്പെട്ട ഇതിന് 13 ജനലുകള്‍ ഉണ്ടായിരുന്നു.

 വീടുകള്‍ ശക്തമായ ചുമരുകളാല്‍ സുരക്ഷിതമായിരുന്നു. ചുവരുകളില്‍ സാധനങ്ങള്‍ വയ്ക്കാനുള്ള സം‌വിധാനങ്ങള്‍ ഉണ്ടായിരുന്നു
വീടുകള്‍ ശക്തമായ ചുമരുകളാല്‍ സുരക്ഷിതമായിരുന്നു. ചുവരുകളില്‍ സാധനങ്ങള്‍ വയ്ക്കാനുള്ള സം‌വിധാനങ്ങള്‍ ഉണ്ടായിരുന്നു

താഴെ അങ്ങാടിയിലുള്ള വീടുകള്‍ പലതരം വലിപ്പത്തിലാണ്. ഒറ്റ മുറിക്കുടിലുകള്‍, ഇരു മുറിപ്പാര്‍പ്പിടങ്ങള്‍ തുടങ്ങി പല നിലകളും തട്ടുകളും ഉള്ള മാളികള്‍ വരെ അതില്‍ പെടും. വീടുകള്‍ എല്ലാത്തിനും പ്രത്യേകം കുളിമുറിയും കക്കൂസും ഉണ്ട്. ഇവയ്ക്കെല്ലാം പൊതുവായ ഓവുചാല്‍ തെരുവുകളിലേയ്ക്ക് എത്തിയിരുന്നു. ഈ ചാലുകള്‍ ഇഷ്ടിക കോണ്ടോ, ചെത്തുകല്ലുകള്‍ കോണ്ടൊ മൂടിയിരുന്നു. ചില വീടുകള്‍ മറ്റെന്തോ അവശിഷ്ടങ്ങള്‍ കൊണ്ടുണ്ടായ കൂറ്റന്‍ തറകള്‍ക്ക് മുകളിലാണ് പണിതിരിക്കുന്നത്. ഈ അവശിഷ്ടങ്ങള്‍ മണ്‍പാത്രനിര്‍മ്മാണത്തിന്‍റെ അനാവശ്യഭാഗങ്ങള്‍ പോലെയാണ് കാണപ്പെടുന്നത്. വീടുകള്‍ക്ക് വിശാലമായ വരാന്തകള്‍ ഉണ്ടായിരുന്നു. ഏതോ പവിത്രമായ മരം ചില വീടുകളില്‍ നട്ടിരുന്നു. വെള്ളം സംഭരിക്കാന്‍ വലിയ സംഭരണികള്‍ മിക്ക വീടുകളുടേയും ഇടയിലായി കാണപ്പെട്ടു.

[തിരുത്തുക] നഗര ശുചീകരണ പദ്ധതി

 മൊഹെഞ്ചോ-ദരോവിലെ കക്കുസ്
മൊഹെഞ്ചോ-ദരോവിലെ കക്കുസ്

ശുചീകരണ വ്യവസ്ഥയാണ് മറ്റൊരു പ്രത്യേകത. മറ്റ് സംസ്കാരങ്ങളില്‍ കാണാത്തതും അതാണ്. മിക്ക വീടുകളിലും കക്കൂസും കുളിമുറിയും ഉണ്ടായിരുന്നു. ഈ കക്കൂസുകള്‍ ചുടുകട്ടകള്‍ കൊണ്ട് കെട്ടിയവയാണ്. ഇതില്‍ നിന്ന് ഓവു ചാല്‍ ഒരു പ്രധാന ഓവുമായി ബന്ധിപ്പിച്ച് നഗരത്തിന്‍റെ പുറമേയ്ക്ക് നയിച്ചിരുന്നു. ഓവുചാലുകളില്‍ മണ്ണു കോണ്ടുണ്ടാക്കിയ നാളങ്ങള്‍ അഥവാ പൈപ്പുകള്‍ കാണപ്പെട്ടു. നഗരാസൂത്രണത്തില്‍ വളരെ പ്രധാനപ്പെട്ടതാഇത്. അഴുക്കു വെള്ളം ചോര്‍ന്ന് കുടിവെള്ളവുമായി കലരാതെ ഇത് സം‍രക്ഷിക്കുന്നു. രണ്ടു നില വീടുകളില്‍ മുകളിലത്തെ നിലയിലെ കുളിമുറികളിലെ അഴുക്കുവെള്ളം ഇത്തരം പൈപ്പുകള്‍ വഴി തെരുവുകളിലെ ഓവുചാലുകളില്‍ എത്തിച്ചിരുന്നു. ഇതല്ലാതെ കട്ടകള്‍ കോണ്ടുള്ള മറ്റൊരു സം‌വിധാനവും (chute)മേല്പറഞ്ഞ കാര്യത്തിനായി ഉപയോഗിച്ചിരുന്നു. ഈ സം‌വിധാനം ആധുനിക കാലത്തിലെ ഹാരപ്പന്‍ വീടുകളിലും ഉപയോഗിക്കപ്പെടുന്നു.

കുപ്പയും മറ്റും ആവശ്യമില്ലാത്ത അവശിഷ്ടങ്ങളും ചിലപ്പോള്‍ അന്യരുടെ മൃതശരീരങ്ങളും നിക്ഷേപിക്കാനായി പ്രത്യേകം സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഇവ പ്രത്യേകം അടച്ച് സം‍രക്ഷിക്കപ്പെട്ടിരുന്നു.

 ഓവു ചാലുകള്‍ ചുണ്ണാമ്പുകല്ലുകള്‍ കൊണ്ട് മൂടപ്പെട്ട നിലയില്‍
ഓവു ചാലുകള്‍ ചുണ്ണാമ്പുകല്ലുകള്‍ കൊണ്ട് മൂടപ്പെട്ട നിലയില്‍

വീടുകള്‍ക്കടുത്തായി സ്വകാര്യ കിണറുകളും, വീഥികളില്‍ പൊതുവായ കീണറുകള്‍ ഉണ്ടായിരുന്നു. ഇവയെല്ലം പ്രത്യേകം സം‍രക്ഷിക്കപ്പെട്ടിരുന്നു. ചില വീടുകളില്‍ കിണറുകള്‍ കുളിമുറിയോടൊപ്പം കണ്ടിരുന്നു. ഇവിടെ കുളിക്കാനുള്ള വെള്ളം പ്രത്യേകം ആയിരുന്നു എന്നര്‍ത്ഥം. കുളിക്കുന്ന വെള്ളം കിണറ്റിലേയ്ക്ക് ഒഴുകാന്‍ പ്രത്യേക ഓവു ചാലും കുളിക്കുന്ന സ്ഥലം തറകെട്ടി പൊക്കിയതും ആയിരുന്നു.

കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച പൈപ്പുകള്‍ അഴുക്കുവെള്ളം ഓവുചാലിലേയ്ക്ക് എത്തിക്കുന്നു.
കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച പൈപ്പുകള്‍ അഴുക്കുവെള്ളം ഓവുചാലിലേയ്ക്ക് എത്തിക്കുന്നു.

[തിരുത്തുക] കൃഷി

ലോകത്തിലെ ആദിമനാഗരികതകള്‍ എല്ലാം കാര്‍ഷികസ്മൃദ്ധിയെ അടിസ്ഥാനമാക്കിയുള്‍ലവയായിരുന്നു. വലിയ ധാന്യക്കലവറകള്‍ ഹരപ്പന്‍ സംസ്കാരവും വിഭിന്നമായിരുന്നില്ല എന്നാണ് വിളിച്ചോതുന്നത്. നദിയിലെ ജലം ഉപയോഗിച്ചോ മഴവെള്ളത്തെ ആശ്രയിച്ചോ ആയിരുന്നു കൃഷി. ഗോതമ്പ്, യവം(ബാര്‍ളി), കടുക്, പയറു വര്‍ഗ്ഗങ്ങള്‍ എന്നീ ധാന്യങ്ങളും പരുത്തി തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. ഗോതമ്പിലും യവത്തിലും സാധാരണ ഇനത്തിനു പുറമേ മെച്ചപ്പെട്ട ഒരിനം കൂടി ഉണ്ടായിരുന്നു എന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്. സിന്ധു നദി തടങ്ങളില്‍ അരി കൃഷി ചെയ്തിരുന്നില്ല. എന്നാല്‍ ഗുജറാത്തിലെ ലൊഥളിലും മറ്റും നെല്ലിന്‍റെ കൃഷി ഉണ്ടായിരുന്നു എന്നു കരുതുന്നു.

കൃഷിപ്പണിയില്‍ കൊഴുവിന്‍റെ ഉപയോഗം ഉണ്ടായതായികാണുന്നു. കലിബംഗനില്‍ നിന്നുമാണ് ഇതു ലഭിച്ചത്. എന്നാല്‍ മൊഹഞ്ചദരോവില്‍ ഇങ്ങനെയായിരുന്നോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഈ കൊഴിവിന്‍റെ നിര്‍മ്മാണം എന്തുകൊണ്ടായിരുന്നു എന്ന് വ്യക്തമല്ല.

കൃഷിയോടൊപ്പം കാലികളും വളര്‍ത്തിയിരുന്നു. കാലികളുടെ എണ്ണം വച്ചാണ് ഒരുവന്‍റെ സമ്പത്ത് അളന്നിരുന്നത്. കോലാടും, കാളയും പോത്തും മറ്റും വീട്ടുമൃഗങ്ങളായി കഴിഞ്ഞിരുന്നു. കാളകളില്‍ പൂഞ്ഞ ഉള്ളതും ഇല്ലാത്തവയും ഉണ്ടായിരുന്നു. വളര്‍ത്തു മൃഗങ്ങളായി പൂച്ച, നായ് എന്നിവയും കോഴിമുതലായ് പക്ഷികളേയും വളര്‍ത്തിയിരുന്നു. കഴുതയും ഒട്ടകവും ചുമടെടുക്കാനായി ഉപയോഗിച്ചിരുന്നു, എന്നാല്‍ കൃഷിയില്‍ അവ എത്രത്തോളം ഉപയോഗിക്കപ്പെട്ടു എന്നതിന് അറിവ് ഇല്ല.

[തിരുത്തുക] തൊഴിലുകള്‍

 ഭാഷയുടെ ഉരുത്തിരിവ്, ഡോ. താരീഖ് റഹ്മാന്‍റെ അഭിപ്രായത്തില്‍
ഭാഷയുടെ ഉരുത്തിരിവ്, ഡോ. താരീഖ് റഹ്മാന്‍റെ അഭിപ്രായത്തില്‍

കൈത്തൊഴിലുകളായി മണ്‍ പാത്രനിര്‍മ്മാണം എടുത്റ്റു പറ്റയത്തക്കതാണ്. ഹരപ്പന്‍ സംസ്കൃതിയില്‍ കൈകൊണ്ട് മെനഞ്ഞതും തികിരി (കുശവന്‍റെ ചക്രം ) ഉപയോഗിച്ച് നിര്‍മ്മിച്ച പാത്രങ്ങളും കണ്ടെട്ത്തിയിട്ടുണ്ട്. പാത്രങ്ങള്‍ക്ക് മോടിയും തിളക്കവും കൂട്ടാനുള്ള വിദ്യയും വശമായിരുന്നു. അലങ്കാരപ്പണികള്‍ ചെയ്ത പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരിഷ്കൃതിയുടെ അന്ത്യ ഘട്ടത്തോടെ ഈ നിര്‍മ്മാണ വൈദഗ്ദ്യം മങ്ങി മാറുന്നതായി കാണാം.

ഇഷ്ടിക നിര്‍മ്മാണം മറ്റൊരു ശ്രദ്ധേയമായ തോഴിലാണ്. ചൂളകള്‍ ഉപയോഗിച്ച ചുട്ടവയും അല്ലത്തെ വെയിലത്ത് ഉണക്കിയെടുത്തവയുമായ കട്ടകള്‍ കാണാം. പ്രത്യേകതയായി കാണേണ്ടത കണിശമായി പാലിച്ചിരുന്ന ഇഷ്ടികകളുടെ വലിപ്പമാണ്.

ചെമ്പും ചെമ്പിന്‍റെ കൂട്ടുലോഹങ്ങളും ആണ് ആദ്യം കാണപ്പെട്ടത്. തെമ്പും തകരവും ചേര്‍ന്ന ലോഹക്കൂട്ട് കൊണ്ട് നിര്‍മ്മിച്ച മഴു, ഈര്‍ച്ചവാള്‍, കത്തി, കുന്തമുന എന്നിവ ഉപയോഗിച്ചിരുന്നു. വെങ്കലം ഉപയോഗിച്ച് വീട്ടുപകരണങ്ങളും പ്രതിമകളും നിര്‍മ്മിച്ചു. [7] രാജസ്ഥാനിലെ ഖനികളില്‍ നിന്ന് വന്നതായിരിക്കണം ചെമ്പ് എന്നു കരുതുന്നു. ഇക്കാരണത്താല്‍ തന്നെ മൊഹഞ്ചദരോവില്‍ വളരെ പരിമിതമായിരുന്നു അവയുടെ ഉപയോഗം. തകരം അഫ്ഗാനിസ്ഥാനിലെ ഖനികളില്‍ നിന്നു വന്നതായാണ് സൂചിപ്പിക്കുന്നത്. ചാണകവും കരിയും കത്തിച്ചാണ് ഉലകള്‍ പ്രവര്‍ത്റ്റിച്ചിരുന്നത്. ഇത്തരം മൂശകള്‍ ഇന്നും നിലവിലുണ്ട്. ആഭരങ്ങള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ചിരുന്നു. സ്വര്‍ണ്ണം തെക്കേ ഇന്ത്യയില്‍ നിന്നോ മഹാരാഷ്ട്രയില്‍ നിന്നോ എന്നും വെള്ളി അഫ്ഗാനിസ്ഥനില്‍ നിന്ന് എന്നുമാണ് അനുമാനിക്കപ്പെടുന്നത്.

രത്നക്കല്ലുകള്‍ കൊണ്ടുള്‍ല ആഭരണ നിര്‍മ്മാണം മറ്റൊരു തൊഴിലായിരുന്നു. നീല ( ലാപിസ് ലസൂലി), പച്ച (ആമസോണൈറ്റ്), ഇളം പച്ച (ടോര്‍ക്കോയ്സ്) ചുവപ്പ് ( കാര്‍ണേലിയന്‍) എന്നീ നിറത്തിലുള്ള കന്മണികള്‍ക്ക് നല്ല കമ്പമുണ്ടായിരുന്നു. കല്ലുകള്‍ അഫ്ഗാനിസ്ഥാന്‍, പേര്‍ഷ്യ, ഖോറേസാന്‍, ഹീരപൂര്‍ പാമീര്‍, തുര്‍ക്കി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വന്നതായിരിക്കണം. ഉറപ്പു കുറഞ്ഞ സ്റ്റീറൈറ്റ് എന്ന കല്ലില്‍ ചിത്രങ്ങളും ലിപികളും കൊത്തുന്ന വിദ്യ പ്രചാരത്തില്‍ ഉണ്ടായിരുന്നു. [8] പരുത്തിത്തുണി നെയ്ത്തും രോമങ്ങള്‍ ഉപയോഗിച്ചുള്ള വസ്ത്ര നിര്‍മ്മാണവും നിലവില്‍ ഉണ്ടായിരുന്നു.

[തിരുത്തുക] വാണിജ്യം

ഹരപ്പന്‍ പരിഷ്കൃതിയെപറ്റി അതിശയിപ്പിക്കുന്ന് പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. അവയിലധികവും ദൂര വാണിജ്യങ്ങളെ പറ്റിയാണ്. അന്നന്നത്തെ അഷ്ടിക്കുവേണ്ടതിലും അധികം ഉത്പാദനം നടത്തി മിച്ചമുള്ളവ ആഡംബരത്തിനും മറ്റു ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുമായി വില്പന നടത്തിയിരുന്നു. കല്ലുകളും ചെമ്പ്, തകരം തുടങ്ങിയ സാധനങ്ങള്‍ ദൂര ദേശങ്ങളില്‍ നിന്ന് വാങ്ങിയിരുന്നു. ഇവിടെ നിന്നും മരങ്ങളും മര സാമാനങ്ങളും മെസോപ്പൊട്ടേമിയന്‍ തീരങ്ങള്‍ വരെ എത്തിയിരുന്നു. മെസോപ്പോട്ടേമിയന്‍ രേഖകളില്‍ ഹരപ്പന്‍ സംസ്കൃതിയെ മേലുഹ്ഹ എന്നായിരുന്നു.[9] എന്നാല്‍ ലോഹങ്ങള്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് വങ്ങി അത് ഉപയോഗ വസ്തുക്കള്‍ ആക്കി വിലപന നടത്തിയിരുന്നു. ആഭരണങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു. പരുത്തിത്തുണികള്‍, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്‍, ചീര്‍പ്പുകള്‍, ചെറുചെപ്പുകള്‍ എന്നിവയും കയറ്റി അയച്ചിരുന്നവയില്‍ പെടുന്നു. മയില്‍ കുരങ്ങ് തുടങ്ങിയ മൃഗങ്ങളെയും മെസോപ്പൊട്ടേമിയയിലേയ്ക്ക് കയറ്റി അയച്ചിരുന്നു.

വാണിജ്യവശ്യങ്ങള്‍ക്കായി കാളവണ്ടി ഉപയോഗിച്ചിരുന്നു. ഇതിനായി കട്ടച്ചക്രങ്ങള്‍ ഉപയോഗിച്ചു. പായ്ക്കപ്പലുകള്‍ ഉപയോഗപ്പെടുത്തി നദീ മാര്‍ഗ്ഗം വാണിജ്യം നടഥ്റ്റിയിരുന്നു എന്നു കരുതുന്നു.

[തിരുത്തുക] ഭാഷ

ബ്രാഹ്മി മാന്ഡിന്‍ ഭാഷകളുമായ്  ഹരപ്പന്‍ ലിപി താരതമ്യം ചെയ്യുമ്പോള്‍
ബ്രാഹ്മി മാന്ഡിന്‍ ഭാഷകളുമായ് ഹരപ്പന്‍ ലിപി താരതമ്യം ചെയ്യുമ്പോള്‍

ഹരപ്പ സംസ്കൃതിയുടേതായി പരക്കെ അറിയപ്പെടുന്നത് സീലുകള്‍ അഥവാ മുദ്രകള്‍ ആണ്. ഏതാണ്ട് 60 ഇടങ്ങളില്‍ നിന്നായി 4000 ത്തോളം മുദ്രക്കട്ടകള്‍ കിട്ടുകയുണ്ടായി.[10] 418 മുദ്രകള്‍ ഉള്ളതാണ് ഈ ഭാഷ. അതില്‍ 60-70 വ്യഞ്ജനങ്ങള്‍(Syllables) ഉണ്ട്. മറ്റുള്ളവയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന അക്ഷരങ്ങള്‍ ആണ്. പത്തോളം പ്രതീകാത്മക വാക്കുകള്‍ ഉണ്ട്. ഉദാ: മഴ, സൂര്യന്‍. എന്നാല്‍ ഈ അക്ഷരങ്ങളുടെ വിശദീകരണം ഇന്നു വരെ ആര്‍ക്കും നലകാനായിട്ടില്ല. അന്വേഷകരെ വിഭ്രമിച്ചുകൊണ്ട് അഴിയാകുരുക്കുകളായി അവ വഴുതി മാറുന്നു. ഹരപ്പയിലേയും മെസോപൊട്ടേമിയ, സുമേറിയന്‍ എന്നിവിടങ്ങളില്‍ കണ്ടെടുത്തിട്ടുള്ള മുദ്രകളുമായി സാദൃശ്യം ഉള്ളവയാണ്. ഇതിനെക്കുറിച്ച് ആധികാരികമായ പഠനം നടത്തിയത് എം.എ. വേഡല്‍ (M.A. Wadel) ആണ്. അദ്ദേഹം ഈ ലിപിയെ ഇന്‍ഡോ-സുമേരിയന്‍ എന്ന് വിളിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ അടിസ്ഥാനപരമായി തെറ്റുകള്‍ ഉള്ളവയായിരുന്നതിനാല്‍ പരക്കെ സ്വീകരിക്കപ്പെട്ടില്ല. ചിഹ്നം, അതിന്‍റെ ശബ്ദമൂല്യം, ലിപി പ്രതിനിധാനം ചെയ്യുന്ന ഭാഷ എന്നീ വസ്തുതകളെക്കുറിച്ച് വ്യക്തമായ ധാരണയുമായി ഫാദര്‍ ഹെരാസ് പഠനം നടത്തി.

ഭാഷയെ വ്യഖ്യാനിക്കാന്‍ പറ്റാതായതിന്‍റെ കാരണങ്ങളായി പറയുന്നവ: 1) വളരെ ചെറിയ വാക്കുകള്‍ ആണ് ഒരോ മുദ്രയിലും, ശരാശരി അഞ്ചും ഏറ്റവും കൂടിയത് 26ഉം വരേയേ ഉള്ളൂ. 2) അടിസ്ഥാനപരമായ ഭാഷ അറിയാത്തത്. 2) അവ സൂചിപ്പിക്കുന്ന പദങ്ങള്‍ അറിയാത്തത്.

ഇന്ന് സിന്ധു നദി തട ഭഷയെക്കുറിച്ച് നിരവധി തത്വങ്ങള്‍ നിലനില്‍ക്കുന്നു. അവ പ്രധാനമായും താഴെ കൊടുത്തിരിക്കുന്നവയാണ്.

  1. ഈ ഭാഷ പൂര്‍ണ്ണമായും മറ്റൊരു ഭാഷയുമായി ബന്ധമില്ലാത്തതാണ് ( ഇത് ശരിയല്ല എന്നാണ് മിക്ക ചരിത്രകാരന്മാരും സൂചിപ്പിക്കുന്നത്. മറ്റു ലിപികളുമായുള്ള സാമ്യം അതാണ് സൂചിപ്പിക്കുന്നതും)
  2. ഇത് ആര്യന്മാരുടെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ( വടക്കേ ഇന്ത്യയിലെ ഭാഷകള്‍, സംസ്കൃതം തുടങ്ങി ഇന്‍ഡോ-ആര്യന്‍ ഭാഷകള്‍ ഇതിന്ല് നിന്ന് രൂപം എടുത്തവയാണ്)
  3. മുണ്ഡ കുടുംബത്തില്‍ പെട്ട ഭാഷയാണിത്. (മുണ്ഡ ഭാഷകള്‍ കിഴക്കന്‍ ഇന്ത്യയുടെ ചിലഭാഗങ്ങളിലും ഏഷ്യയിലും പ്രചാരമുള്ള ഭാഷകളുടെ പൂര്‍വ്വികനാണ്, എന്നാല്‍ ഇതിന് വിദൂര സാധ്യതകളേ ഉള്ളൂ.)
  4. ഇത് ദ്രാവിഡ ഭാഷയാണ്. ( ഇതുവരെ ലഭ്യമായതില്‍ ഏറ്റവും ശോഭനമായ് തത്വം ഇതാണ്. ദ്രാവിഡ ഭാഷ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്ളതാണ് എന്നാല്‍ അഫ്ഗാനിസ്ഥാന്റ്റെയും പാക്കിസ്ഥാന്‍റെയും ചില ഭാഗങ്ങളില്‍ (ബലൂചിസ്ഥാന്‍) സംസാരിക്കുന്ന ‘ബ്രാഹുയി’ ദ്രാവിഡഭാഷയാണ്. പാക്കിസ്ഥാന്‍‍കാരനായ ഐനുള്‍ ഫരീദ്കോട്ടിയാണ് ഇത്തരം അവകശം ആദ്യം ഉന്നയിച്ചത്. [11] ഇതിനു കാരണങ്ങള്‍ താഴെപറയുന്നു.
  • ആര്യഭാഷ ദ്രാവിഡ ഭാഷയുടെ മേല്‍ സാവധാനം മേല്‍ക്കൈ നേടിയതാണ് എങ്കില്‍ ഭാഷയുടെ അംശങ്ങള്‍ രണ്ടിലും കാണേണ്ടതാണ്, ഇത്തരത്തില്‍ ഭാഷയുടെ അടിഞ്ഞുകൂടല്‍ വേദ ഗ്രന്ഥങ്ങളില്‍ കാണുന്നുമുണ്ട്. എന്നാല്‍ വിരോദാഭാസമായി ചില സ്വരാക്ഷരങ്ങള്‍ മറ്റൊരു ഭാഷയിലും കാണുന്നുമില്ല.
  • ചില വാക്കുകള്‍ക്ക് ഇന്നും ദ്രാവിഡ ഭാഷയിലുള്ള മൂല സംജ്ഞയുമായി മറ്റു ഭാഷകളില്‍ സാമ്യം ഉള്ളതും അവയ്ക്ക് പ്രോട്ടൊ-ആര്യന്‍ ഭാഷയില്‍ സമാന പദങ്ങള്‍ ഇല്ലാത്തതും. ഉദ: പഴം എന്നതിന്റെ ഫലം, മുഖം, കലപ്പ ഉപയോഗിച്ചിരുന്ന വേദ സമൂഹത്തിലും കലപ്പയ്ക്ക് പറഞ്ഞിരുന്ന നുകം എന്നീ ദ്രാവിഡഭാഷയിലെ പദങ്ങള്‍ [12]
  • ഋഗ്വേദം എഴുതിയിരിക്കുന്നതും ഒരു ദ്രാവിഡ ഭാഷയായ സുമേരോ തമിഴ് ഭാഷയിലാണ് [13]

ഈ മുദ്രകള്‍ പലതും ദ്വാരം ഉണ്ടാക്കി ശരീരത്തില്‍ ധരിച്ചിരുന്ന രൂപത്തിലാണ് കിട്ടിയത്. ഇത്തരത്തില്‍ ആചാരം ഉള്ളത് തമ്ഴ്നാട്ടിലാണ്. അവിടെ ഹനുമാന്‍റെയും മറ്റും രൂപങ്ങള്‍ കുട്ടികള്‍ കഴുത്തിലണിയുകയും താലിമാലയില്‍ കോര്‍ത്ത് സ്ത്രീകള്‍ ചില മുദ്രകള്‍ അണിയുകയും ചെയ്യാറുണ്ട്.

അടുത്ത കാലത്തായി അസ്കൊ പര്‍പ്പോള എന്ന ശാസ്ത്രജ്ഞന്‍ ഈ ഭാഷ പഠിക്കാന്‍ ശ്രമം നടത്തുകയും ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. [14] അദ്ദേഹത്തിന്‍റെ അഭിപ്രായം ക്രി.വ. 1800 ഓടെ മൊഹഞ്ച-ദരോ വിട്ട് മറ്റു പ്രദേശങ്ങളിലേയ്ക്ക് കിടിയേറാന്‍ ആരംഭിച്ച അവര്‍ ക്രമേണ പഴയ ഭാഷ വിസ്മരിക്കുകയും വൈദിക ഭാഷ സ്വായത്തമാക്കുകയും ചെയ്തിരിക്കാം എന്നാണ്.

നരവംശ ശാസ്ത്രജ്ഞന്മാര്‍ ദ്രാവിഡഭഷയ്ക്ക് എലാമൈറ്റ്, മാന്‍ഡിങ്, സുമേറിയന്‍ എന്നീ ഭാഷകളുമായുള്‍ല ബന്ധം നേരത്തെ തന്നെ കണ്ടെത്റ്റിയിട്ടുണ്ട്. ഇവയെല്ലം പരസ്പര പൂരകങ്ങളായി വികസിച്ച ഭാഷകള്‍ ആണെന്നാണ് കരുതുന്നത്. ഇതിന്‍പ്രകാരം നോക്കിയാല്‍ ഹരപ്പന്‍ ഭാഷയ്ക്ക് ബ്രാഹ്മി ലിപിയുമായി വളരെ അടുത്ത ബന്ധമുണ്ട്. തമിഴ് ഭാഷയും ഹരപ്പന്‍ ഭാഷയും പഠന വിധേയമാക്കിയിട്ടുള്ള ക്ലൈഡ് വിന്‍റേര്‍സ് അതാണ് കരുതുന്നത് [15]

[തിരുത്തുക] ആചാരങ്ങള്‍

ദൈവ വിശ്വാസികള്‍ ആയിരുന്നു ഈ ജനത. പ്രധാന ദൈവം ഒറ്റക്കൊമ്പന്‍ കാള (യൂണിക്കോര്‍ണ്) ആയിരുന്നു.ഇത് ഒരു പക്ഷേ വിഷ്ണുവിനെയായിര്രുന്നിരിക്കണം പ്രതിനിധാനം ചെയ്തിരുന്നത് മുദ്രകളില്‍ നിന്ന് ലഭ്യമായ മൌ വിവരങ്ങള്‍ വച്ച് കാള, ആന, പോത്ത്, കാണ്ടാമൃഗം,സൂര്യന്‍, ചന്ദ്രന്‍ നക്ഷത്രങ്ങള്‍ എന്നിവയും അവര്‍ ആരാധിച്ചിരുന്നു.കാളശിവനേയും ആന ഗണപതിയേയും സൂചിപ്പിച്ചിരുന്നിരിക്കാം. നല്ല പ്രവര്‍ത്തികള്‍ ചെയ്താല്‍ മാത്രമേ ദൈവം പ്രസാഷിക്കുകയുള്ളൂ എന്നും എങ്കില്‍ മാത്രമേ നല്ല വിളവും നല്ല പേരും കിട്ടൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നിരിക്കണം. കലിബഗന്‍ ബനാവലി, ലോഥല്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച മാതൃകയില്‍ വീടുകള്‍ക്ക്പുറത്തായി ചെറിയ ക്ഷേത്രങ്ങള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ മൊഹഞ്ചൊ-ദരോവില്‍ ഇത് വീടിനകത്ത് തന്നെയായിരുന്നിരിക്കണം.

[തിരുത്തുക] അവസാനം

ക്രി. വ. 1800 ഓടെ ഹരപ്പന്‍ സംസ്കൃതി ക്ഷീണിച്ച പതുക്കെ ഇല്ലാതാവുന്നതായാണ് കാണുന്നത്. നഗര കല്പനയുല്‍ ആസൂത്രണസ്വഭാവം ഇല്ലാതായി, ഓവുചാലുകള്‍ അറ്റകുറ്റപ്പണികള്‍ ഇല്ലാതെ ജീര്‍ണ്ണിച്ചു, വലിയ കെട്ടിടങ്ങളുടെ സ്ഥാനത്ത് ചെറിയ വീറ്റുകള്‍ സ്ഥാനം പിടിച്ചു, പാത്രനിര്‍മ്മാണത്തി‍ലെ വൈദഗ്ദ്യം കുറഞ്ഞു അങ്ങനെ എങ്ങെനെയോ പയ്യെ പയ്യെ ഇല്ലാതാവുകയായിരുന്നു ഈ സംസ്കാരം. ആര്യാധിനിവേശം ഇതിന് കാരണമായി പറയുന്നുണ്ടെങ്കിലും അത് വീണ്ടും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് സംഭവിക്കുന്നത്. സിന്ധു നദിയുടെ ഗതി മാറി ഒഴുകിയതും, മണ്ണില്ല് ഉവര്‍പ്പുളിയുടെ അംശം കൂടിയതും രാജസ്ഥാന്‍ മരുഭൂമി ഈ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കാന്‍ തുടങ്ങിയതും കാരണമായി കാണിക്കുന്നുണ്ട്.

ഇതിനുശേഷം ഉരുത്തിരിഞ്ഞ ഹരപ്പന്‍ ശ്മശാന സംസ്കാരത്തെപ്പറ്റി നിരവധി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. സ്വാറ്റ് താഴവരയില്‍ നിന്നും ലഭിച്ച തെളിവുകള്‍ ആധാരമാക്കിയാല്‍ അവര്‍ കൃഷിയും കാലിവളര്‍ത്തലുമായി കഴിഞ്ഞുകൂടുകയും പഴയ തരം ആര്‍ഭാടങ്ങള്‍ ഇല്ലാത്ത ജീവിതം നയിച്ചു എന്നു കരുതണം. പത്രങ്ങള്‍ക്ക് മുന്‍പത്തെ പോലെ ചിത്രപ്പണികളും മിനുക്കവും കണുന്നില്ല, മറിച്ച് ചാരനിറം പൂശിയതും വൈദിക സമൂഹത്തിന്‍റേതെന്നു വിശ്വസിക്കുന്ന തരം പാത്രങ്ങളോടൊത്താണ് കാണപ്പെടുന്നത്. ഇത് രണ്ടു സംസ്കാരങ്ങളുടെ കൂടിച്ചേരലുകളെയാണ് സൂചിപ്പിക്കുന്നത്.

[തിരുത്തുക] കൂടുതല്‍ അറിവിന്

[തിരുത്തുക] അവലംബം

ചരിത്രത്തിലെ ഇന്ത്യ എന്ന ഗ്രന്ഥം
എം.ആര്‍. രാഘവവാരിയര്‍. മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.

[തിരുത്തുക] പ്രമാണാധാരസൂചി

  1. http://vishalagarwal.voiceofdharma.org/articles/indhistory/thapar.htm
  2. ഇന്‍ഡസ് വാല്ലി. പിഡി‍എഫ്. കൊള്ളാബൊറേറ്റീവ് ലേര്‍ണിങ്ങിലൂടെ
  3. http://www.geocities.com/ifihhome/bookreviews/sarasvatiflowsonrv.html
  4. http://countrystudies.us/india/4.htm
  5. http://asnic.utexas.edu/asnic/subject/peoplesandlanguages.html
  6. എം.ആര്‍. രാഘവവാരിയര്‍; ചരിത്രത്തിലെ ഇന്ത്യ. ഏട് 8, മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.
  7. ആന്‍ഷ്യന്‍റ് ഇന്ത്യ.കോ.യുകെയില്‍ സിന്ധു നദി തട സംസ്കാരത്തെക്കുറിച്ചുള്ള വെബ് പേജ
  8. സിന്ധു നദി തട ലിപികളെകുറിച്ചുള്ള വെബ് പേജ
  9. http://archaeology.about.com/cs/indusvalley/a/mehluha.htm
  10. http://www.geocities.com/olmec982000/Indus.html
  11. http://asnic.utexas.edu/asnic/subject/peoplesandlanguages.html
  12. Parpola, op. cit., p. 168. Also see T. Burrow, The Sanskrit Language (London: Faber & Faber, 1973), p. 386. പ്രതിപാദിച്ചിരിക്കുന്നത് Dr. Tariq Rahman, Fulbright Visiting Fellow PEOPLES AND LANGUAGES IN PRE-ISLAMIC INDUS VALLEY , http://asnic.utexas.edu/asnic/subject/peoplesandlanguages.html
  13. http://www.geocities.com/olmec982000/Indus.html
  14. Asko Parpola, Deciphering the Indus Script, Cambridge: Cambridge University Press
  15. ക്ലൈഡ് വിന്‍റേര്‍സിന്‍റെ ഹരപ്പന്‍ ലിപികളെക്കുറിച്ചുള്ള വെബ്പേജ്