ജലദോഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം(ആംഗലേയത്തില്‍: Common Cold). വൈറസ് മൂലമണ് ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകള്‍ ഭാഗത്താണീ അസുഖം ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നത് തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന എന്നിങ്ങനെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ചികിത്സയില്ലെങ്കിലും തനിയെ മാറുന്ന അസുഖം ആണ്, എന്നിരുന്നാലും ജലദോഷം വരുമ്പോള്‍ മറ്റസുഖങ്ങള്‍ പിടിപെടാനും അത് മരുന്നില്ലാതെ മാറാതിരിക്കാനും സാധ്യതയുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ജലദോഷം പുരാതന കാലം മുതല്ക്കേ മനുഷ്യനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാക്കിയിരിക്കണം. ഈജിപ്തിലെ ശിലാചിത്രങ്ങളില്‍ ജലദോഷത്തെ പ്രതിയുള്ള രചനകള്‍ ലഭ്യ്മാണ്. ഗ്രീക്കു ഭിഷഗ്വരനും സൈദ്ധാന്തികനുമായ ഹിപ്പോക്രേറ്റസ് ക്രി. മു. 5 നൂറ്റാണ്ടില്‍ ജലദോഷത്തെപറ്റി വിവരിച്ചിട്ടുണ്ട്. ആയുര്‍വേദത്തില്‍ ജലദോഷത്തിനെ പറ്റിയും വിവരണവും പ്രതിവിധികളും നല്‍കിയിട്ടുണ്ട്. ഭാരതീയര്‍ തന്നെയായിരിക്കണം ആദ്യമായി ജലദോഷത്തിനു പ്രതിവിധി നിശ്ചയിച്ചിട്ടുള്ളത്. ച്യവനനും ധന്വന്തരിയും അവരുടേതായ പ്രതിവിധികള്‍ നിര്‍ദ്ദേശൈച്ചിട്ടുണ്ട്.

സൂക്ഷ്മാണുക്കളാണിതിനുകാരണം എന്ന സിദ്ധാന്തം 19 നൂറ്റാണ്ടിലാണ് ആദ്യമായ് ചര്‍ച്ച ചെയ്യപ്പെട്ടത്. ബാക്ടിരിയയെ കണ്ടു പിടിച്ച കാലത്ത് അവയാണ് ഇതിനു കാരണം എന്ന് കരുതി ആന്‍റിബയോട്ടിക്കുള്‍ പ്രതിവിധിയായി കൊടുത്തിരുന്നു. 1890 മുതല്‍ വൈറസുകള്‍ ഉണ്ട് എന്ന് വിശ്വസിച്ചിരുന്നു എങ്കിലും തെളിയിക്കപ്പെട്ടിരുന്നില്ല. 1914 ല് വാള്‍ട്ടര്‍ ക്രൂസെ എന്ന ജര്‍മ്മന്‍ പ്രൊഫസ്സര്‍ ആണ് ജലദോഷത്തിനു കാരണം വൈറസ് എന്ന് കാണിച്ചത്. അദ്ദേഹം ജലദോഷം ഉള്ള ഒരാളുടെ മൂക്കിലെ സ്രവം നേര്‍പ്പിച്ച് ബാക്ടിരിയ വിമുക്തമാക്കി മറ്റു സന്നദ്ധരായ മനുഷ്യരുടെ മൂക്കില്‍ വച്ച് അസുഖം പടര്‍ത്തിക്കാണിച്ചു. പകുതി പേര്‍ക്കെങ്കിലും അസുഖം ബാധിച്ചു. എന്നാല്‍ ഇത് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടില്ല, എന്നിരുന്നാലും 1920 ല് അല്‍ഫോണ്‍സ് ഡൊഷെ ഈ പരീക്ഷണം ചിമ്പാന്‍സി കുരങ്ങിലും മനുഷ്യനിലും ആവര്‍ത്തിച്ചപ്പോള്‍ ഈ സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങി. എങ്കിലും പല ഗ്രന്ഥങ്ങളിലും മറ്റ് രോഗകാരികളെക്കുറിച്ച് പരാമര്‍ശം തുടര്‍ന്നു. 1946 ല് ഇംഗ്ലണ്ടിലെ സിവിലിയന്‍ മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സിലില്‍ വച്ച് റൈനോവൈറസ് കണ്ടുപിടിക്കപ്പെട്ടു. 1950 കളില്‍ ഗവേഷകര്‍ ജലദോഷത്തിനു കാരണമായ വൈറസുകളെ ടിഷ്യൂ കള്‍ച്ചര്‍ മുഖേന വളര്‍ത്താന്‍ തുടങ്ങി. 1970 കളില്‍ ഇന്‍റെര്‍ഫെറൊണ്‍ഉപയോഗിച്ച് ജല്‍ദോഷത്തിനെ ചികിത്സിക്കാം എന്ന് കണ്ടെത്തി. എങ്കിലും ചിലവേറിയതായതിനാല്‍ പ്രാവര്‍ത്തികമായില്ല. സിങ്ക് ഗ്ലുക്കോണേറ്റ് ഉപയോഗിച്ച് പ്രതിവിധി നിര്‍ദ്ദേശിച്ച ഇതേ സി.സി.യു. (കോമണ്‍ കോള്ഡ് യൂനിറ്റ്) 1989 പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തതോടെ ആ വഴിക്കുള്ള ശ്രമങ്ങള്‍ നിലച്ചു.[1]

[തിരുത്തുക] രോഗ കാരണങ്ങള്‍

പകര്‍ച്ച വ്യാധിയായ ജലദോഷത്തിന്റെ കാരണം പലതരം വൈറസുകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും റൈനോ വൈറസ്, കൊറോണാ വൈറസ് എന്നിവയും അത്ര പ്രധാനമല്ലാത്ത പാരാമിക്സോ വൈറസുകളും, എക്കോ വൈറസുകളും ഇത് ഉണ്ടാക്കുന്നു, എണ്ണൂറില്‍ പരം ജലദോഷകാരികളായ വൈറസുകള്‍ വേര്‍തിരിച്ചിട്ടുണ്ട്. വൈറസുകളുടെ പ്രത്യേകത എന്തെന്നാല്‍ അവയ്ക്കു സ്വയം മാറ്റം വരുത്തി മരുന്നുകളില്‍ നിന്ന് പ്രതിരോധം കൈവരിക്കാന്‍ സാധിക്കും എന്നതാണ്. അതു കൊണ്ട് ഇന്ന് വൈദ്യശാസ്ത്രം ഏറ്റവും പേടിക്കുന്ന് ജീവിയും ഇതു തന്നെ.

രോഗ കാരികളായ വൈറസുകള്‍ മൂക്കിലും ശ്വാസനാളികളിലും ആണ് സ്ഥാനം ഉറപ്പിക്കുന്നത്. ഇതിനു കാരണമായി വിശ്വസിക്കുന്നത് കുറഞ്ഞ താപനിലയും വൈറസുകള്‍ക്ക് പാര്‍ക്കാന്‍ പറ്റിയ കോശങ്ങളുടേ ഉയര്‍ന്ന ലഭ്യതയുമാണ്.

[തിരുത്തുക] പകര്‍ച്ച

രോഗം ഉള്ളയാളുടെ മൂക്കില്‍ നിന്നു വരുന്ന സ്രവത്തില്‍ അനേകം വൈറസുകള്‍ അടങ്ങിയിരിക്കും. ഇവ തുമ്മുമ്പോളോ, മൂക്കു ചീറ്റുമ്പോളോ കണികകളായി അന്തരീക്ഷത്തില്‍ പറക്കാനിടയാവുന്നു. ഇത് ശ്വസിക്കുന്ന മറ്റൊരാള്‍ക്ക് രോഗം പിടിപെടാം. എന്നാല്‍ നല്ല ആരോഗ്യമുള്ള ഒരാളുടെ ശരീരം ഇതിനെതിരെ ചെറുത്തു നില്പ് പ്രകടിപ്പിക്കും. എന്നാല്‍ ശരീരത്തിന്‍റെ താപനിലയില്‍ വ്യത്യാസം വരുന്ന വേളകളില്‍ ജലദോഷം പെട്ടന്ന് വേരുറപ്പിക്കും. ഉദാഹരണത്തിന്: മഴ നനയുക, അമിതമായി വിയര്‍ക്കുക, വെയിലില്‍ അധികനേരം നില്‍കുക, നനഞ്ഞ വസ്ത്രം ധരിക്കുക തുടങ്ങിയവ. ഇതു കൂടാതെ രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം, ശാരീരിക ബന്ധം, ഉപയോഗിച്ച തുണി, പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതും രോഗം പകര്‍ത്താം. രോഗമുള്ളവര്‍ ശുചിത്വം സൂക്ഷിക്കുക വഴി പകരാതെയും അല്ലാത്തവര്‍ ശുചിത്വം പാലിക്കുക വഴി രോഗം വരാതെയും നോക്കുന്നതാണ് നല്ലത്. ഈ വൈറസുകളെ ശരീരം കീഴ്പ്പെടുത്തുന്നത് 5 മുതല്‍ 15 ദിവസം വരെ എടുത്താണ്. ഇത് ഓരോരുത്തരിലും വ്യത്യാസമുണ്ടായിരിക്കും, പകര്‍ന്ന വൈറസിനെ അപേക്ഷിച്ചും വ്യത്യാസപ്പെട്ടിരിക്കും.

വൈറസുകള്‍ രോഗി തുമ്മുമ്പോളാണ് ഏറ്റവും കൂടുതല്‍ വായുവില്‍ പറക്കുന്നത്. ഇത് വായുവില്‍ ചിലപ്പോള്‍ 1 മണിക്കൂര്‍ വരെ തങ്ങി നിന്നേയ്ക്കാം. തുമ്മല്‍ സാധാരണയായി ജലദോഷത്തിന്റ്റെ ആദ്യ നാളുകളിലായതിനാല്‍ എറ്റവും കൂടുതല്‍ പകരുന്നതും അപ്പോള്‍ തന്നെ. തുമ്മുമ്പോള്‍ തെറിക്കുന്ന കുഞ്ഞു കണികകളെ കാണുന്നത് ബുദ്ധിമുട്ടാണ് താനും

[തിരുത്തുക] രോഗത്തിന്റെ വിധം

വൈറസ് സാധാരണയായി മൂക്കിലൂടെയാണ് പ്രവേശിക്കുന്നത്. എന്നാല്‍ കണ്ണിലെ കണ്ണുനീര്‍ ഗ്രന്ഥികളുടെ കുഴല്‍ (naso lacrimal duct) വഴിയും മൂക്കിലേയ്ക്ക് പ്രവേശിക്കാം. മൂക്കിനും തൊണ്ടയ്ക്കുമിടക്കുള്ള ഭാഗത്തെ കോശങ്ങളില്‍ ഇരിപ്പുറപ്പിക്കുന്നു. അവിടെവച്ച് ഇവ വളരെ പെട്ടന്ന് വംശവര്‍ദ്ധന നടത്തുന്നു. രോഗി മൂക്ക് ചീറ്റാതെ വലിച്ചു ശ്വാസകോശത്തിലേയ്കു കയറ്റുന്നത് ഈ സമയത്ത് വൈറസിന് സഹായകമാവുന്നു.

കോശങ്ങളിലെ ICAM-1 എന്ന ( ഇന്‍റര്‍ സെല്ലുലാര്‍ അഡ്‍ഹീഷന്‍ തന്മാത്രകള്‍‍) റിസപ്റ്ററുകളില്‍ ഇവ സ്വയം ബന്ധിപ്പിക്കുന്നു.[2] ഈ റിസപ്റ്ററുകളുടെ സാന്നിദ്ധ്യം ജലദോഷം വരാന്‍ അത്യാവശ്യമാണ്.[3] ഒന്നോ രണ്ടോ ദിവസം മാത്രമേ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ എടുക്കൂ.

[തിരുത്തുക] രോഗലക്ഷണങ്ങള്‍

സാധാരണയായി മൂക്കിലോ തൊണ്ടയിലോ ചൊറിച്ചിലോടെയാണ് ലക്ഷണങ്ങള്‍ തുടങ്ങുന്നത്. വൈറസ് മൂക്കില്‍ പ്രവേശിക്കുന്ന ഭാഗത്ത് ഒരു പ്രത്യേക അനുഭവം തോന്നുന്നു. അടുത്ത ദിവസം മുതല്‍ തുമ്മലും മൂക്കൊലിപ്പും തുടങ്ങാം. ഈ സമയത്ത് രോഗി സഹന ശക്തി കുറവുള്ളവനായി കാണപ്പെടാം. ആദ്യം ഉണ്ടാകുന്ന സ്രവങ്ങള്‍ക്ക് കട്ടി കുറവായിരിക്കും എന്നാല്‍ ക്രമേണ മൂക്ക് അടയുന്ന തരത്തില്‍ കട്ടി വയ്ക്കുകയും എതെങ്കിലും ഒരു മൂക്ക് ( ചിലപ്പോള്‍ രണ്ടും) അടഞ്ഞു പോകുകയും ചെയ്യാം. തുമ്മലിന്‍റെ ശക്തിയും ക്രമേണ കുറഞ്ഞു വരുന്നു.

[തിരുത്തുക] പ്രമാണാധാരസൂചി