ജിഹാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇസ്ലാം മതത്തിലെ ഉദാത്തമായ വിശ്വാസങ്ങളിലൊന്നാണ് ജിഹാദ്. വിശ്വാസി തനിക്കുള്ളതെന്തിനേക്കാളും- സ്വന്തം ജീവനേക്കാള്‍ വരെ - വിശ്വാസ താല്പര്യങ്ങള്‍ക്കു പ്രാധാന്യം കല്പിക്കുകയും അതിന്റെ സംരക്ഷണത്തിനായി കഠിനാധ്വാനത്തിലേര്‍പ്പെടുകയും ചെയ്യുക. അങ്ങനെ ഏര്‍പ്പെടുന്നവന്‍ ‘മുജാഹിദ്’ എന്ന് വിളിക്കപ്പെടുന്നു. തന്നേക്കാള്‍ വലുതായി തന്റെ ആദര്‍ശത്തെയും അതിന്റെ സാക്ഷാത്കാരത്തെയും കാണുന്നവര്‍ക്കേ മുജാഹിദുകളാവാന്‍ കഴിയൂ. ഇസ്ലാമിക വീക്ഷണത്തില്‍ ജിഹാദ് നിര്‍വഹിക്കപ്പെടുന്നതിങ്ങനെയാണ്‍ : “മതാദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നതിനും സ്വന്തം ചുറ്റുപാടില്‍ പ്രചരിപ്പിക്കുന്നതിനും അതിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെ നേരിടുന്നതിനും കഴിവിന്റെ പരമാവിധി പരിശ്രമിക്കുക“.

ഈ പരിശ്രമമാ‍ണ് ഇസ്ലാം മതത്തിന്റെ തനിമയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതും അതിന്റെ പ്രബോധനനൈരന്തര്യം ഉറപ്പുവരുത്തുന്നതും. അതിനാല്‍ ജിഹാദ് പ്രസക്തമായ സന്ദര്‍ഭത്തില്‍ അതിനു നേതൃത്വം കൊടുക്കാന്‍ പ്രാപ്തമായ സമൂഹം ഇല്ലെങ്കില്‍ അത് ആ പ്രസക്തി ബോധ്യപ്പെടുന്ന വ്യക്തികളുടെ ബാധ്യതയായിത്തീരുന്നു. ഉദ്ദാഹരണമായി സമൂഹത്തില്‍ മതാദര്‍ശത്തിനു വിരുദ്ധമായ ഒരു അനാചരണം പ്രചരിക്കുന്നു. അതു തടയേണ്ടത് സമൂഹ നേതൃത്വത്തിന്റെ കടമയാണ്. സമൂഹം എന്തോ കാരണത്താ‍ല്‍ ആ കടമ ഏറ്റെടുക്കുന്നില്ല. എങ്കില്‍ ഈ അനാചാരത്തെപ്പറ്റി ബോധവാനാകുന്ന ഏതു വിശ്വാസിയും അത് തടയുന്നതിന് തന്നാലാകുന്ന പ്രവര്‍ത്തനം നടത്താന്‍ ബാധ്യസ്ഥനാകുന്നു. അപ്പോല്‍ ജിഹാദ് അയാളുടെ വ്യക്തിപരമായ ബാധ്യതയായിത്തീരുകയാണ്. ഇങ്ങനെ നോക്കിയാല്‍ മുസ്ലിം സമൂഹത്തിനകത്തെ ഒരു സ്വയം പ്രതിരോധ ശക്തിയാണ് ജിഹാ‍ദ് സങ്കല്പം.

ഉള്ളടക്കം

[തിരുത്തുക] തെറ്റിദ്ധാരണകള്‍

ഇസ്ലാമിക സാങ്കേതികപദങ്ങളില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാകുന്നു “ജിഹാദ്” . ഇസ്ലാം മതം സ്വീകരിക്കാന്‍ കൂട്ടാകാത്ത അവിശ്വാസികളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനും അതിനു വിസമ്മതിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതിനും വേണ്ടി നടത്തുന്ന യുദ്ധമാണ് ജിഹാദ് എന്ന ധാരണ എങ്ങിനെയോ മുസ്ലീമുകളല്ലാത്തവരില്‍ പ്രചരിപ്പിച്ചിരുന്നു. ഇതാണ്‍ ജിഹാദെങ്കില്‍, ഈ ജിഹാദ് മുസ്ലീംസമുദായത്തിന്റെയും വ്യക്തിയുടെയും ബാധ്യതയെങ്കില്‍ അത് ശരിയായ ഒന്നല്ല. ഇത്തരം മതവിശ്വാസം പുലര്‍ത്തുന്ന ജനതയെ ആര്‍ക്കുന്നതന്നെ ഉള്‍കൊള്ളാന്‍ സാധിക്കില്ല. ഇത്തൊരു ജിഹാദില്‍ മുസ്ലിമുകള്‍ വിശ്വസിക്കുന്നില്ല. വിശുദ്ധ ഖുറാനോ പ്രവാചകചര്യയോ ഇങ്ങനെയൊരു ജിഹാദ് അനുശാസിച്ചിട്ടുമില്ല. ജിഹാ‍ദിന്‍ വിശുദ്ധയുദ്ധം, മതയുദ്ധം എന്നൊക്കെ അര്‍ത്ഥം കല്പിക്കപ്പെടുന്നുണ്ട്. ഈ അര്‍ത്ഥകല്പന തന്നെ പിന്നീട് ആരോപിക്കപ്പെട്ടതാണ്‍. ജിഹാദിന്റെ മൌലികമായ അര്‍ത്ഥത്തില്‍ യുദ്ധം ഉല്‍പ്പെടുന്നില്ല എന്നതാണ് വാസ്തവം.

[തിരുത്തുക] ജിഹാദ്: ഭാ‍ഷാര്‍ഥം

ജ-ഹ-ദ എന്നീ ധാതുക്കളില്‍ നിന്നുരുത്തിരിഞ്ഞ രണ്ട് ടു മൂലപദങ്ങളെയാണ് “ജഹ് ദും ജുഹ്ദും” ക്ലേശം, കഠിനാധ്വാനം, ദൃഢത, അധ്വാനശേഷി എന്നിങ്ങനെയാണിവയുടെ മൌലികമായ അര്‍ത്ഥം. ദൃഢമാ‍യ പ്രതിജ്ഞ എന്ന അര്‍ത്ഥത്തില്‍ “ജഹ് ദ ഐമാന്‍” എന്നും അവരുടെ അധ്വാന ശേഷി എന്ന അര്‍ത്ഥത്തില്‍ ‘ജുഹ് ദഹും’ എന്നും ഖുര്‍ ആന്‍ തന്നെ പ്രയോഗിച്ചിട്ടുണ്ട്. ഈ മൂലപദങ്ങളില്‍ നിന്നുത്ഭവിച്ച നിരവധി പദങ്ങളില്പെട്ടതാണ് ജിഹാദ്, മുജാഹിദ്, മുജാഹദ:, ഇജ്തിഹാദ് എന്നിവ. ജിഹാദ് എന്നാല്‍ പരമാവിധി പരിശ്രമം. ആ വിധം പരിശ്രമിക്കുന്നവനാണ് മുജാഹിദ്. ക്ലേശം സഹിക്കുകയാണ് മുജാഹദ:. കഠിനമാ‍യ ആത്മസാധനയിലൂടെ മനസ്സിന്റെയും ശരീരത്തിന്റെയും നേട്ടങ്ങളെ ആദര്‍ശോചിതമായി പാകപ്പെടുത്തുന്നതിന്‍ മുജാഹദത്തുന്നഫ് സ് എന്ന് പറയുന്നു. ബൌദ്ധികമായ പരിശ്രമങ്ങള്‍, അഥവാ ഗവേഷണ പ്രവര്‍ത്തനമാണ് ഇജ് തിഹാദ്. ശ്രമകരമായ പഠന-മനനങ്ങളിലൂടെ ഖുര്‍ ആനില്‍നിന്നും സുന്നത്തില്‍നിന്നും കാലോചിതമായ പുതിയ തത്വങ്ങളും നിയമങ്ങളും കണ്ടെത്തുന്ന പ്രവര്‍ത്തനമെന്നാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഇജ്തിഹാദിന്റെ അര്‍ത്ഥം. അടക്കമുള്ള ഒരു പദത്തിന്റെയും അര്‍ത്ഥത്തില്‍ യുദ്ധം അടിസ്ഥാനാശായമാകുന്നില്ല എന്ന് ഈ വിശകലനത്തില്‍ നിന്ന് വ്യക്തമാകുന്നു. അധ്വാനം, പരിശ്രമം എന്നീ പദങ്ങളുടെ അര്‍ത്ഥങ്ങളില്‍ എത്രത്തോളം യുദ്ധധ്വനിയുണ്ടോ അത്രത്തോളമേ ജിഹാദിലും യുദ്ധധ്വനിയുള്ളൂ.

[തിരുത്തുക] ജിഹാദ്: സാങ്കേതികാര്‍ഥം

പ്രാഗ് ഇസ്ലാമിക അറിബി സാഹിത്യത്തിന്റെ ഏറ്റവും പുഷ്കലമായ ഭാഗമാണ് ഹമാസ: എന്നറിയപ്പെടുന്ന യുദ്ധഗാഥകള്‍. ആയിരക്കണക്കില്‍ യുദ്ധഗാഥകളില്‍ എവിടെയും യുദ്ധത്തെ സൂചിപ്പിക്കാന്‍ ‘ജിഹാദ് എന്ന പദം ഉപയോഗിച്ചതായി കാണുകയില്ല. ഖിതാല്‍, ഹര്‍ബ്, ഗാറ:, ഗസവ:, കര്‍റ: തുടങ്ങിയ മറ്റ് യുദ്ധ സൂചകപദങ്ങളെല്ലാം നിര്‍ലോഭം ഉപയോഗിച്ചിട്ടുമുണ്ട്. ജിഹാദിന്‍ യുദ്ധമെന്നോ ഹിംസയെന്നോ അര്‍ത്ഥമില്ലത്തതുകൊണ്ട് തന്നെയാണ്‍ പൌരാണിക കവികള്‍ ആ പദം യുദ്ധത്തെ കുറിക്കാന്‍ ഉപയോഗിക്കാതിരുന്നത്.

ത്യാഗപൂര്‍ണമായ അദ്ധ്വാന പരിശ്രമം എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് വിശുദ്ധഖുര്‍ ആന്‍ വിശ്വാസികളോട് ജിഹാദ് ആഹ്വാനം ചെയ്തിട്ടുള്ളത്. മുസ്ലിംകള്‍ക്ക് യുദ്ധം ചെയ്യാന്‍ അനുവദിച്ചത് പ്രവാചകന്‍ മദീനയില്‍ ചെന്ന ശേഷം, മദീനയെ ആക്രമിക്കാന്‍ ഖുറൈശികള്‍ വട്ടം ക്കുടിയ സാഹചര്യത്തിലാണ്‍ എന്ന കാര്യം അവിതര്‍ക്കിതമാണല്ലോ. മക്കയിലായിരുന്നപ്പോള്‍ ഖുറൈശികളുടെ മര്‍ദനപീഡനങ്ങളാല്‍ അവരോട് സഹനമവലംബിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അക്കാലത്തും ഖുര്‍ ആന്‍ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നതായി കാണാം. ഉദ്ദാഹരണമായി പ്രവാചകന്റെ മദീന ഹിജ്രക്കുമുമ്പ് മക്കയില്‍ അവതരിപ്പിച്ച സുറ: അല്‍ഫുര്‍ഖാന്‍ 52 മത്തെ സൂക്തത്തില്‍ ഇങ്ങനെ കാണാം.”വജാഹിദ് ഹും ബിഹി ജിഹാദന്‍ കബീറന്‍” (സത്യ നിഷേധികളോട് നീ ഖുര്‍ ആന്‍ കൊണ്ട് വലിയ ജിഹാദ് ചെയ്യുക). എതിര്‍പ്പുകള്‍ വകവെക്കാതെ നിഷേധികള്‍ക്കിടയില്‍ ഖുരാനികാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയും സ്വജീവിതത്തില്‍ സാക്ഷാത്കരിക്കുകയും ചെയ്യുന്നതിനെയാണ് ഇവിടെ ജിഹാദന്‍ കബീറന്‍- വലിയ ജിഹാദ്- എന്ന് വ്യവഹരിച്ചിരിക്കുന്നത്. യുദ്ധം-ഖിതാല്‍- സംബന്ധിച്ച ചര്‍ച്ചകളില്‍ ഖുര്‍ആന്‍ ആയുധസജ്ജീകരണങ്ങളെയും ആയുധപ്രയോഗത്തെയും പരാ‍മര്‍ശിക്കുന്നതു കാണാം. എന്നാല്‍ ജിഹാദ് സംബന്ധിച്ച വഹനങ്ങളില്‍ ഈ പരാമര്‍ശങ്ങള്‍ കാണുകയില്ല. ജിഹാദിന്റെ ഉപാധികളായി ഖുര്‍ആന്‍ ചൂണ്ടികാണിക്കുന്നത് ജീവനും ധനവുമാണ് ജാഹിദു ബി അംവാലികും വ അന്‍ഫുസികും- സ്വജീവന്‍ കൊണ്ടും ധനം കൊണ്ടും ജിഹാദ് ചെയ്യുവിന്‍ എന്ന്. വിശ്വാസസംരക്ഷണാര്‍ത്ഥം ശാരീരികവും മാനസികവും സാമ്പത്തികവുമായ താ‍ല്പര്യങ്ങളെ അവഗണിച്ചുകൊണ്ട് പരിശ്രമിക്കുക, ജീവനും ധനവുമെല്ലാം അതിനു വേണ്ടി ബലികഴിക്കുക. എന്നാണതിന്റെ ആശയം. അതായത് ത്യാഗവും കഠിനാധ്വാനവും പീഡാനുഭവവുമാണ് ജിഹാദിന്റെ കാതല്‍. ആദര്‍ശസംരക്ഷണയത്നത്തില്‍ ആദര്‍ശത്തെ സായുധമായി ആക്രമിക്കുന്നവരെ സായുധമായി ചെറുത്തുതോല്പിക്കലും ഉള്‍പ്പെടും. ഈ അര്‍ത്ഥത്തിലുള്ള യുദ്ധം തീര്‍ച്ചയായും ജിഹാദില്‍ പെടുന്നു. പക്ഷേ, അതു കൊണ്ട് ജിഹാദ് യുദ്ധമാണ് എന്നു വരുന്നില്ല. ഇസ്ലാമിക പ്രബോധനം, ഇസ്ലാമിക പ്രവര്‍ത്തനം , ഇസ്ലാമിക പ്രസ്ഥാനം എന്നീ വാക്കുകള്‍ സാധാരണഗതിയില്‍ യുദ്ധം എന്ന ആശയത്തില്‍ നിന്ന് വളരെ അകലെയാണല്ലോ. എങ്കിലും ചില സാഹചര്യങ്ങളില്‍ അവയും സായുധപ്രവര്‍ത്തനത്തിന്റെ രുപം സ്വീകരിക്കാം. അത്തരം സാഹചര്യങ്ങളെ കണക്കിലെടുത്ത് കൊണ്ട് ഇസ്ലാമിക പ്രബോധനത്തെയും യുദ്ധത്തിന്റെ പര്യായമാക്കുന്നതുപോലെയാണ് ജിഹാദിനെയും യുദ്ധത്തിന്റെ പര്യായമാക്കുന്നത്.


[തിരുത്തുക] ജിഹാദ്: പണ്ഡിത വീക്ഷണം

ഹനഫി:


ഇമാം കാസാനി ‘ബദ ഉ സമ’യില്‍ എഴുതുന്നു: “അല്ലാഹുവിന്റെ വചന ഉയര്‍ത്തുവാനായി ശരീരം കൊണ്ടോ സമ്പത് കൊണ്ടോ നാവ് കൊണ്ടോ കഠിനമായി പരിശ്രമിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുക”


മാലികി:


ഇമാം ഇബ്നു അറഫ: ‘’തന്റെ സാനിധ്യം മുഖേനയോ അല്ലാതെയോ അല്ലാഹുവിന്റെ വചനമുയര്‍ഹ്ത്തുവനായി കാഫിറുകളോട് സന്ധിയില്ലാറ്റെ യുദ്ധം ചെയ്യുക”


ശാഫി:


അല്‍ മുഹ്സബ് ഫില്‍ ഫിഖ്ഹു ശാഫി എന്ന ഗ്രന്ഥത്തില്‍ ഇമാം ശീറാസി എഴുതുന്നു. “നിങ്ങളുടെ ദേഹം ധനം കോണ്ടോ നാവ് കൊണ്ടോ ജനങ്ങളെ റിക്രൂട്ട് ചെയ്തോ അല്ലാഹുവിന്റെ വചനമുയര്‍ഹ്തുന്നതിനായി കാഫിറുകളോടുള്ള യുദ്ധമാണ്‍് ജിഹാദ്”

ഇമാം ബാ ഇരി പറയുന്നു. “ജിഹാദ് അലാഹുവിന്റെ മാര്‍ഗത്തിലെ യുദ്ധമാണ്‍ൊ” (ഇബ്നു അല്‍ ഖാസില്‍ 2യ261ല്‍ ഉദ്ധരിച്ചത്)

“ശറ് ഉ യായ ജിഹാദ് നിഷേധികളോടുള്ള യുദ്ധഥ്റ്റില്‍ എല്ലാര്‍ഥത്തിലുമുള്ള ശക്തി പ്രയോഗമാണ്‍്” (ഇബ്നു ഹജര്‍ അസ്ഖലാനി, അല്‍ ഫതഹുല്‍ ബാരി, വാള്യം 6, പേജ് 2)


ഹമ്പലി:


ഇബ്നു ഖുദാമ അല്‍ മഖ്ദീസി ‘അല്‍ മുഗ്നിയില്‍’ പറയുന്നു. “ഫര്‍ദ് കിഫായയോ ഫദ് ഐനോ ആയ കുഫ്ഫാറുകള്‍ക്കെതിരായ യുദ്ധം. വിശ്വാസികളെ കാഫിറുകളില്‍ നിന്‍ സംരക്ഷിക്കനോ, അതിര്‍ത്തി കാക്കാനോ ഉള്ള യുദ്ധങ്ങളാ‍ാണത്”

ഇമാം ഹസനുല്‍ ബന്ന് ശഹീദ് പറയുന്നു. “ അല്ലാഹുവിന്റെ വചനന്‍ ഉയര്‍ത്തുവാനും മര്‍ദ്ദിത വിശ്വാസികളുടെ സംരക്ഷ്ണത്തിനും വേണ്ടി കാഫിറുകളോട് കഠിനമായി യുദ്ധത്തിലേര്‍പ്പെടുകയോ, യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സഹായ സഹകരണങ്ങള്‍ ചെയ്യലോ ആണ്‍് ജിഹാദ്.”

ജിഹാദ് എന്നാല്‍ വിശ്വാസത്തെ സംരക്ഷിക്കാനും സാക്ഷാത്കരിക്കാനുമുള്ള ത്യാഗനിര്‍ഭരമായ പ്രയത്മാണ്. ഈ ലക്ഷ്യത്തിലേക്കുള ഏതു മാര്‍ഗവും ജിഹാദിന്റെ രൂപമാണ്‍. അത് ചിലപ്പോള്‍ പഠന-മനനങ്ങളാവാം. ചിലപ്പോള്‍ പ്രഭാഷണമാവാം.സംവാദമാകാം, പ്രബന്ധമാകാം, ധനവ്യയമാകാം, സമാധാനപരമായ പ്രതിഷേധമാകാം, പ്രക്ഷോഭമാകാം. ചിലപ്പോള്‍ സ്വന്തം താല്പര്യങ്ങളോടും അഭിരുചികളോടുമുള്ള സമരമാ‍വാം. ചിലപ്പോള്‍ സായുധപിപ്ലവമാവാം, യുദ്ധമാകാം. ഏറ്റവും വലിയ ജിഹാദ് (ജിഹാദുള്‍ അക്ബര്‍) ആയി പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുള്ളത് വിശ്വാസി തന്നിലുള്ള ദുശ്ശീലങ്ങളില്‍ നിന്നും ദുഷ്പ്രവണത്കളില്‍ നിന്നും ദുര്‍മോഹങ്ങളില്‍ നിന്നും സ്വയം സംസ്കൃതനാവാന്‍ നടത്തുന്ന പ്രയത്നത്തെയാണ്. ഒരു യുദ്ധം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ പ്രവാചകന്‍ ശിഷ്യന്മാരോട് പറയുകയുണ്ടായി: നാം ചെടിയ ജിഹാദില്‍ നിന്നും വലിയ ജിഹാദിലേക്ക് മടങ്ങിവരികയാണ്.

[തിരുത്തുക] പ്രമാണ ധാര സൂചിക

    “യുദ്ധവും ജിഹാദും” ജമാ‌അത്തെ ഇസ്‌ലാമി കേരള ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന്

    [തിരുത്തുക] പുറം കണ്ണികള്‍

    [തിരുത്തുക] ജിഹാദിനെ കൂറിച്ച് വിജ്ഞാനകോശങ്ങള്‍

    [തിരുത്തുക] ജിഹാദിനെ കൂറിച്ച് ഇസ്ലാമിക വെബ് സൈറ്റുകള്‍

    [തിരുത്തുക] ജിഹാദിനെ കൂറിച്ച് മറ്റ്വെബ് സൈറ്റുകള്‍