കേരളത്തിലെ ജാതി സമ്പ്രദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച വൈകിയാണ് കേരളത്തില്‍ ജാതിവ്യവസ്ഥകള്‍ നിലവില്‍ വന്നത്. ചേര സാമ്രാജ്യത്തിന്‍റെ അധ: പതനത്തിനുശേഷം നമ്പൂതിരിമാര്‍ സ്വാധീനശക്തിയുള്ളവരായി മാറുകയും അവിടെ നിന്ന് അതി പ്രാചീനവും മൃഗീയവുമായ ജാതി വ്യ്വസ്ഥകളും വേഴചകക്കും നിലവില്‍ വന്നു എന്നു കരുതപ്പെടുന്നു. സവര്‍ണ്ണരെന്നും അവര്‍ണ്ണരെന്നും ഉള്ള വ്യത്യാസ നിറത്തിനെ അടിസ്ഥാനമാക്കിയാണെങ്കിലും അതിലുപരി മറ്റു പല ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ജാതി നിര്‍ണ്ണയത്തില്‍ പ്രതിഫലിച്ചുകാണാം

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ഇന്ത്യയിലെ തന്നെ ജാതിവ്യവസ്ഥക്ക്‌ രണ്ട്‌ സിദ്ധാന്തങ്ങള്‍ ആണ്‌ നിലവിലുള്ളത്‌. ഒന്ന് ആര്യന്മാര്‍ ഇന്ത്യയില്‍ വരുന്നതിനു മുന്നേ തന്നെ ഇവിടെ ജാതി സമ്പ്രദായങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു എന്നും മറ്റേത്‌ ആര്യന്മാരാണ്‌ ജാതി സമ്പ്രദായം ആരംഭിച്ചതെന്നുമാണ്‌. ആദ്യത്തേതിന്‌ തെളിവുകളുടെ പിന്‍ബലമില്ല. ആര്യന്മാരുടെ വരവിനു മുന്ന് ഇവിടെ ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. അതിനാല്‍ രണ്ടും ഖണ്ഡിക്കുക പ്രയാസമാണ്‌. എന്നാല്‍ ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകള്‍ ആണ്‌ സംഘകാലത്തേത്‌. എന്നാല്‍ അന്നും ജാതിയുടെ പേരില്‍ വ്യക്തമായ തിരിവുകള്‍ ഉണ്ടായിരുന്നില്ല.

ആയര്‍, കുറവര്‍, വെള്ളാളര്‍ പരവര്‍ എന്നിങ്ങനെയുള്ള ജനവിഭാഗങ്ങള്‍ ആണ്‌ അന്ന് കേരളത്തില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ ഇത്‌ ജാതിയെക്കുറിക്കുന്ന വിഭാഗീയതയല്ല മറിച്ച്‌ അവരവര്‍ വസിക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ അറിയപ്പെടുന്ന പേരാണ്‌. ഒരോ കൃതികളും അതാത്‌ സ്ഥലത്തെ ജനങ്ങളെപറ്റിയുള്ളവയാണ്‌.

സംഘ കാലത്തെ തമിഴരുടെ ഇടയില്‍ പറയന്‍ (പറകൊട്ടുന്നവന്‍) കടമ്പന്‍ (കര്‍ഷകന്‍) തുടിയന്‍ (തുടികൊട്ടുന്നവന്‍) പാണന്‍(പാട്ടു പാടുന്നവന്‍) എന്നീ വിഭാഗങ്ങള്‍ ഉണ്ട്‌ എന്ന് തൊല്‍കാപ്പിയര്‍, അദ്ദേഹത്തിനു ശേഷം ജീവിച്ചിരുന്ന മാങ്കുടിക്കീഴാര്‍ എന്നിവര്‍ സൂചിപ്പിച്ചിരിക്കുന്നു. എന്നാല്‍ അതും ജാതികള്‍ ആണെന്നു പറയുന്നില്ല. തൊഴില്‍ സംബന്ധമായ തിരിവുകള്‍ മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ.

പൊതുവേ പറഞ്ഞാല്‍ തെക്കേ ഇന്ത്യയില്‍ ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ആര്യന്മാരുടെ ആഗമനശേഷമല്ലാതെ ഒന്നും രൂപം എടുത്തതുമില്ല. ആര്യന്മാര്‍ ക്രി.വ. നാലാം നുറ്റാണ്ടുമുതലായിരിക്കണം കേരളത്തിലേക്ക്‌ കൂട്ടത്തോടെയുള്ള അധിനിവേശം ആരംഭിച്ചത്‌. അതിനു മുന്നേ തന്നെ അവര്‍ ഉത്തരേന്ത്യയില്‍ അനിഷേധ്യ മേധാവിത്വം ഉറപ്പിച്ചിരുന്നു. ആദ്യം ചേറിയ കുലങ്ങളേയും മറ്റും എതിര്‍ത്ത്‌ തോല്‍പ്പിച്ച അവര്‍ കൂടുതല്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചവരേയും അവര്‍ക്ക്‌ ഭയമുണ്ടായിരുന്ന വര്‍ഗ്ഗത്തേയും ദസ്യുക്കള്‍ എന്നാണ്‌ വിളിച്ചിരുന്നത്‌ [1] അവര്‍ക്ക്‌ കീഴ്‌പെട്ട വരെ അവര്‍ക്ക്‌ അഭിമതരായ ജാതിക്കാരാക്കി മാറ്റി. എന്നാല്‍ അവര്‍ക്ക്‌ കീഴ്‌പെടുത്താനാവാത്തവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ്‌ ജാതിവ്യവസ്ഥ. ദ്രാവിഡ രാജാക്കന്മാരുമായി സഹൃദത്തിലായി അവര്‍ക്ക്‌ ക്ഷത്രിയ പദവി കല്‍പിച്ചു നല്‍കി ബ്രാഹ്മണര്‍ക്ക്‌ തൊട്ടു താഴെയുള്ള സ്ഥാനക്കാരാക്കി. ദ്രാവിഡ ദൈവങ്ങള്‍ക്ക്‌ വേദ പരിവര്‍ത്തനം നടത്തി ആര്യന്മാരാക്കി. വടക്കേ ഇന്ത്യയിലെ അന്നത്തെ ദൈവമായ പശുപതിയെ ബ്രാഹ്മണദൈവമാക്കപ്പെട്ടു, ദക്ഷിണേന്ത്യയിലെ കുറവരുടെ ദൈവമായ മുരുകനെ ശിവപുത്രനായ കാര്‍ത്തികേയനായും മറവരുടെ കൊറ്റവയെ പാര്‍വതിയായും ആയന്മാരുടെ ദൈവമായ മായോനെ കൃഷ്ണനായും വെള്ളാളരുടെ ഇന്ദ്രനെ ആര്യന്മാരുടെ ഇന്ദ്രനായും പരവരുടെ വരുണനെ വിഷ്ണുവായും മത പരിവര്‍ത്തനം നടത്തപ്പെട്ടു. ഇതോടൊപ്പം രാജാക്കന്മാരുടെ കുലത്തെ മഹാഭാരത പരാമര്‍ശിതമായ സൂര്യ, ചന്ദ്ര, യദു വംശങ്ങളോട്‌ ബന്ധിച്ചു. അവരെ സംബന്ധിച്ചിടത്തോളം ഇത്‌ മഹത്തായ പാരമ്പര്യം ദാനാമായി ലഭിക്കുന്നതിനു തുല്യമായിരുന്നു അത്‌. തെക്കേ ഇന്ത്യയിലാണ്‌ അവര്‍ക്ക്‌ കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത്‌.

ഉത്തരേന്ത്യയില്‍ ബുദ്ധ-ജൈനമതങ്ങള്‍ ശക്തമായതോടെയായിരിക്കണം തെക്കേ ഇന്ത്യ ലക്ഷ്യമാക്കി ബ്രാഹ്മണര്‍ പ്രയാണം ആരംഭിച്ചത്‌. കര്‍ണ്ണാടകത്തിലെ കദംബ രാജാവായ മയൂരശര്‍മ്മന്‌ ക്ഷത്രിയ പദവി നല്‍കി ആര്യ പുരോഹിതര്‍ പ്രസ്ഥാനം ആരംഭിച്ചു. കര്‍ണ്ണാടകത്തില്‍ വ്യാപകമായ സ്വീകരണം ലഭിക്കുകയും രാജാവ്‌ ബ്രാഹ്മണര്‍ക്കധിവസിക്കുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തതോടെ ആര്യന്മാര്‍ അനിഷേധ്യ ശക്തിയായി മാറി. നാട്ടുകാരില്‍ ജാതി വ്യവസ്ഥ ഏര്‍പ്പെടുത്തി.

കര്‍ണ്ണാടകം വഴി കേരളത്തിലും തമിഴകത്തിലും പ്രവേശിച്ച ബ്രാഹ്മണര്‍ രാജാക്കന്മാരെ സ്വാധീനിച്ച്‌ അവരുടെ വേദജ്ഞാനം മന്ത്ര തന്ത്ര ജ്ഞാനം മുതലായവയാല്‍ ഒട്ടുമിക്ക രാജാക്കന്മാരെയും വശത്താക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. ഏതാനും ഉയര്‍ന്ന വ്യാപാരങ്ങള്‍ ചെയ്തിരുന്ന ജനവിഭാഗത്തെ ബ്രാഹ്മണ മതം സ്വികര്‍പ്പിച്ചെങ്കിലും അവര്‍ക്ക്‌ താഴ്‌ന്ന സ്ഥാനങ്ങള്‍ നല്‍കി പോന്നു. മറ്റുള്ളവരെ വാണിജ്യം തൊഴിലാക്കിയവരെ ശൈവര്‍ എന്ന സ്ഥാനം നല്‍കി അവര്‍ക്ക്‌ അഭിമതരാക്കി. എതിര്‍ത്ത്‌ നിന്ന എല്ലാവരേയും ശ്രൂദ്രര്‍ എന്ന സ്ഥാനം നല്‍കി അനഭിമതരാക്കി.

കേരളത്തില്‍ ശൂദ്രന്മാരായ നായന്മാര്‍ക്ക്‌ ഒരു വിശേഷ സ്ഥാനം കല്‍പിച്ചു നല്‍കുകയുണ്ടായി. കേരള ബ്രാഹ്മണരായ നമ്പൂതിരിമാരില്‍ മൂത്ത സഹോദരനുമാത്രമേ സ്വജാതിയില്‍ നിന്ന് വിവാഹം കഴിക്കുവാനുള്ള അവകാശം സിദ്ധിച്ചിരുന്നുള്ളൂ. ഇത്‌ സ്വത്തിന്‌ നിരവധി അവകാശികള്‍ ഇല്ലാതിരിക്കുവാനുള്ള ശ്രമമായി രൂപപ്പെടുത്തിയ ആചാരമായിരുന്നു ഇത്‌. മറ്റു സഹോദരന്മാര്‍ക്ക്‌ ലൈംഗിക സംതൃപ്തിക്കായി തൊട്ടുകൂടാത്തവരായിരുന്ന നായര്‍ സ്ത്രീകളുമായുള്ള സംബന്ധം ഏര്‍പ്പാടാക്കി. നായര്‍ യുവാക്കളെ സൈന്യത്തില്‍ ചേര്‍ത്തു. (ഇന്ത്യയില്‍ മേറ്റ്വിടേയും അപ്പോഴും ശൂദ്രന്മാരെ സൈന്യത്തില്‍ ചേര്‍ക്കപ്പെടില്ലായിരുന്നു) യുദ്ധത്തില്‍ വീരമൃത്യു വരിക്കുന്ന നായന്മാരുടെ വിധവകള്‍ കുടുതല്‍ നമ്പൂതിരി സംഭോഗത്തിന്‌ താല്‍പര്യപ്പെടുന്നതും യുവാക്കളില്‍ നിന്നുള്ള എതിര്‍പ്പ്‌ കുറക്കുവാനും ഉള്ള മറ്റൊരു തന്ത്രമായിരുന്നു അതും. [2]

നായര്‍ യുവാക്കള്‍ വാള്‍ എന്തി എവിടേയും നടന്നിരുന്ന കാഴ്ചയും ഇതിന്‌ ശക്തിയാവുന്ന തെളിവായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സംഘകാലത്ത്‌ അന്നത്തേക്കാള്‍ തീവ്രമായ യുദ്ധങ്ങളും സമരങ്ങളും നടന്നിരുന്നു. അക്കാലത്ത്‌ പോലും സൈനികര്‍ വഴിയിലൂടെ വാളും പിടിച്ച്‌ നടന്നിരുന്നില്ല. പ്രാകൃതമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നില്ല സംഘകാലത്ത്‌ ക്രമസമാധാന പാലന ചുമതലയുണ്ടായിരുന്ന ചാന്നാര്‍മാര്‍ക്കു പോലും ആരെയും കൊല്ലാനുള്ള അവകാശങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നെ സാമ്രാജ്യത്ത്‌ വിസ്റ്റൃതി കുറയുകയും വിദേശാക്രമണം കുറയുകയും ചെയ്ത അക്കാലത്ത്‌ നായന്മാര്‍ നമ്പൂതിരിമാര്‍ക്ക്‌ അകമ്പടി പോയത്‌ മറ്റുള്ളവര്‍ക്കിടയില്‍ ഭയം ഭക്തി ബഹുമാനങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു പുകമറയായാണ്‌ സോമന്‍ ഇലവംമൂട്‌ കരുതുന്നത്‌.[3]

ജനങ്ങളുടെ ഇടയില്‍ ആദ്യമെല്ലാം വന്‍ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും നിലനിന്നിരുന്നു എന്നും രാജാക്കന്മാരുടെ ഇടയില്‍ നടന്ന പരിവര്‍ത്തനവും പലര്‍ക്കും അനൗചിത്യ പൂര്‍വ്വമായ സ്ഥനമാനങ്ങള്‍ നല്‍കപ്പെട്ടത്‌ സാമാന്യ ജനത്തിന്‌ ഇഷ്ടമായിരുന്നില്ല എന്നുമാണ്‌ വിശ്വസിക്കുന്നത്‌. 

അവര്‍ ശക്തി സംഭരിച്ചതോടെ ക്ഷേത്രങ്ങള്‍ പതിയെ കൈവശപ്പെടുത്താന്‍ തുടങ്ങി. അവിടേയും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതായ്‌ നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്‌. ക്ഷേത്രങ്ങള്‍ സ്വന്തമാക്കിയ അവര്‍ ഭൂസ്വത്തുക്കള്‍ക്കു മേലുള്ള അവകാശങ്ങള്‍ ക്ഷേത്രങ്ങളുടെ പേരില്‍ നിന്ന് സ്വന്തം പേരിലേക്ക്‌ മാറ്റി. ഇതിനായി പല കുതന്ത്രങ്ങളും രേഖകളും ചമച്ചു. സംഘകാലത്ത്‌ കാര്യമായ പേരില്ലാതിരുന്ന ഇവര്‍ പതിനൊന്നാം നൂറ്റാണ്ടോടെ ജന്മിമാരും കോടീശ്വരന്മാരുമായിത്തീര്‍ന്നു. കൂടുതല്‍ എതിര്‍പ്പുകള്‍ ഇല്ലാതിരിക്കാനായി നമ്പൂതിരിമാര്‍ക്ക്‌ സ്വീകാര്യമായിരുന്ന ജാതിക്കാരെ കൂടുതല്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കി.

അഞ്ചു തിണകളിലും ഒരേ തൊഴില്‍ ചെയ്ത്‌ ജീവിക്കുന്നവരെല്ലാം തന്നെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടും രക്തബന്ധമുള്ളവര്‍ പോലും വിവിധ ജാതിക്കാരായി. ഒരു ബന്ധമില്ലാത്ത പലരും ഒരേ ജാതിക്കാരായിത്തീര്‍ന്നു.

ഈ ജാതികള്‍ തമ്മില്‍ ഐക്യം ഉണ്ടാവുകയും അത്‌ തങ്ങളുടെ ഭാവിക്ക്‌ അപകടം സൃഷ്ടിക്കുവാന്‍ ഇടയാവൗകയും ചെയ്യാതിരിക്കാന്‍ ജാതികള്‍ താഴ്‌ന്ന ജാതിക്കാരൊട്‌ തൊടല്‍ തീണ്ടല്‍ എന്നീ അതിര്‍ വരമ്പുകള്‍ സൃഷ്ടിച്ചു. എല്ലാ ജാതിക്കാര്‍ക്കും ഇത്‌ താഴ്‌ന്ന ജാതിക്കാരോട്‌ പ്രയോഗിച്ച്‌ ചാരിതാര്‍ത്ഥ്യം അടയാന്‍ പറ്റുന്ന ഒരു അഭിമാനപ്രശ്നമാക്കി മാറ്റി. ഇത്‌ സംഘടിത ശക്തി ചേറുക്കാനുള്ള ജന്മി മേധാവിത്യത്തിന്റെ വജ്രായുധമായിരുന്നു. [4]


[തിരുത്തുക] തരം തിരിവ്

[തിരുത്തുക] സവര്‍ണ്ണ ജാതികള്‍

[തിരുത്തുക] ബ്രാഹമണര്‍

  • നമ്പൂതിരി ബ്രാഹമണര്‍
  • പരദേശി ബ്രാഹ്മണര്‍ (അയ്യര്‍, അയ്യങ്കാര്‍, ഗൌഡ സാരസ്വത ബ്രാഹ്മണര്‍ എന്നിവര്‍)
  • പുഷ്പക ബ്രാഹ്മണര്‍ ( അമ്പലവാസികള്‍) ( ഉണ്ണി, നമ്പീശന്‍, ചാക്യാര്‍, മാരാര്‍)അന്തരാള ജാതികള്‍ എന്നറിയപ്പെടുന്നവര്‍

[തിരുത്തുക] ക്ഷത്രിയര്‍

  • പെരുമാള്‍ ( വര്‍മ്മ എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ചവര്‍)
  • തിരുപ്പാട്
  • സാമന്ത ക്ഷത്രിയര്‍ (തമ്പാന്‍, കാര്‍ത്ത, വലിയത്താന്‍, ഉണ്ണിത്താന്‍, തമ്പി, നായനാര്‍) എന്നിവര്‍ (അന്തരാള ജാതി) ക്ഷത്രിയര്‍ക്കും നായ്ന്മാര്‍ക്കും ഇടയിലുള്ളവര്‍

[തിരുത്തുക] വൈശ്യര്‍

  • വണികര്‍
  • പരദേശി വൈശ്യര്‍ ( ചെട്ടിയാര്‍)

[തിരുത്തുക] ശൂദ്രര്‍

  • ശൂദ്ര സ്ഥാനമുള്ള നായര്‍ വിഭാഗങ്ങള്‍
  • എഴുത്തച്ഛന്‍

[തിരുത്തുക] അവര്‍ണ്ണജാതികള്‍

  • വിളക്കിത്തല നായര്‍, വെളുത്തേടത്തുനായര്‍, ചാക്കാല നായര്‍
  • കമല്ലന്‍
  • ഈഴവര്‍
  • പുലയന്‍
  • കണിയാന്‍
  • കുറുമന്‍
  • മലയന്‍
  • മണ്ണാന്‍
  • പണിയന്‍
  • കാടര്‍
  • പറയന്‍