ഐ.കെ. ഗുജ്റാള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐ.കെ.ഗുജ്‌റാള്‍
ഐ.കെ.ഗുജ്‌റാള്‍

ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ 1919 ഡിസംബര്‍ 4-ന് പാക്കിസ്ഥാനിലെ ഛലം എന്ന പട്ടണത്തില്‍ ജനിച്ചു. അദ്ദേഹം ഇന്ത്യയുടെ 12-)മത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ‘ക്വിറ്റ് ഇന്ത്യാ സമരത്തില്‍‘ പങ്കെടുത്ത് 1942-ല്‍ ജയില്‍‌വാസം അനുഭവിക്കുകയും ചെയ്തു.

1997 ഏപ്രിലില്‍ പ്രധാനമന്ത്രിയാവുന്നതിനുമുന്‍പ് അദ്ദേഹം വിവിധ കേന്ദ്രസര്‍ക്കാരുകളില്‍ പല പദവികളും വഹിച്ചിട്ടുണ്ട്. അദ്ദേഹം പാര്‍ലമെന്ററികാര്യ, വാര്‍ത്താവിനിമയ മന്ത്രാലയത്തിലും വിവര-പ്രക്ഷേപണ മന്ത്രാലയത്തിലും പൊതുമരാമത്ത്-ഭവനനിര്‍മാണ മന്ത്രാലയത്തിലും ആസൂത്രണ മന്ത്രാലയത്തിലും വിദേശകാര്യ മന്ത്രാലയത്തിലും മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുന്‍പ് 1975-ല്‍ അദ്ദേഹം ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ വിവര പ്രക്ഷേപണ മന്ത്രിയായിരുന്നു. അന്ന് അലഹബാദ് ഹൈക്കോടതി ഇന്ദിര നേരായമാര്‍ഗ്ഗങ്ങളുപയോഗിച്ചല്ല തിരഞ്ഞെടുപ്പ് വിജയിച്ചത് എന്നു വിധിക്കുകയും ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തു. അന്ന് ജാഥകള്‍ക്കായി ഇന്ദിരയുടെ ഇളയമകനായ സഞ്ജയ് ഗാന്ധി ലോറികള്‍ നിറയെ അയല്‍ഗ്രാമങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ജനങ്ങളെ കൊണ്ടുവന്നു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു പ്രചരണങ്ങളും ജാഥകളും‍ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യമൊട്ടാകെ അറിയിക്കുവാന്‍ ഭരണഘടനാപരമായ ഒരു പദവിയും വഹിക്കാത്ത സഞ്ജയ് ഗാന്ധി ആവശ്യപ്പെട്ടെങ്കിലും ഗുജ്‌റാള്‍ ഈ ആവശ്യം നിരാകരിച്ചു എന്നും, ഇതുകാരണമാണ് ഇന്ദിര ഗുജ്‌റാളിനെ മാറ്റി വിദ്യാ ചരണ്‍ ശുക്ലയെ വിവര-പ്രക്ഷേപണ മന്ത്രിയായി നിയമിച്ചത് എന്നും ശ്രുതിയുണ്ട്.

പിന്നീട് ഗുജ്‌റാള്‍ റഷ്യയിലെ ഇന്ത്യയുടെ സ്ഥാനപതിയായി നിയമിക്കപ്പെട്ടു. ഇന്ദിരാഗാന്ധി 1980-ല്‍ ഭരണത്തില്‍ തിരിച്ചുവന്നപ്പോള്‍ മോസ്കോവിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന ഗുജ്‌റാള്‍ ഇന്ദിരയെ റഷ്യയുടെ 1979-ലെ അഫ്ഗാന്‍ ആക്രമണത്തെ എതിര്‍ക്കാന്‍ നിര്‍ബന്ധിച്ചു. ഇത് ഹംഗറി, ചെക്കോസ്ലാവാക്യ (യാന്‍ മസാരിക്, ദൂബ്ചെക്ക്, പ്രാഗ് വസന്തം എന്നിവ കാണുക), എന്നിവിടങ്ങളിലെ റഷ്യന്‍ കടന്നുകയറ്റത്തെയും ആക്രമണങ്ങളെയും പരസ്യമായി ന്യായീകരിച്ച ഇന്ത്യയുടെ നിലപാടില്‍നിന്നും ഒരു വ്യതിയാനമായിരുന്നു. ഗുജ്‌റാളിന്റെ ഉപദേശത്തിനുവഴങ്ങി ഇന്ദിരാഗാന്ധി സ്വകാര്യമായി സോവിയറ്റ് നേതാവായ ബ്രഷ്നേവിനെ വിളിച്ച് ക്രെം‌ലിന്‍ അഫ്ഗാനിസ്ഥാനില്‍ കാണിച്ചത് വിഢ്ഡിത്തമായിപ്പോയി എന്ന് അറിയിച്ചു.



ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍

ജവഹര്‍ലാല്‍ നെഹ്‌റുഗുല്‍സാരിലാല്‍ നന്ദലാല്‍ ബഹാദൂര്‍ ശാസ്ത്രിഇന്ദിരാ ഗാന്ധിമൊറാര്‍ജി ദേശായിചരണ്‍ സിംഗ്രാജീവ് ഗാന്ധിവി പി സിംഗ്ചന്ദ്രശേഖര്‍പി വി നരസിംഹ റാവുഎ ബി വാജ്‌പേയിഎച്ച് ഡി ദേവഗൌഡഐ കെ ഗുജ്റാള്‍മന്‍മോഹന്‍ സിംഗ്