സൗമ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍ • അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസം‍പ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഒമര്‍ ബിന്‍ ഖതാബ്‌
‌ഒത്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍ • നബിചര്യ • ഹദീഥ്
ഫിഖ്‌ഹ് • ശരീഅത്ത്‌

പ്രധാന ശാഖകള്‍‍

സുന്നി‍ • ശിയ‍
സൂഫി • സലഫി

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യ • മുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷം • ആഘോഷങ്ങള്‍

സ്വൌം, സ്വിയാം -صوم,صيام- എന്നീ പദങ്ങള്‍ വ്രതം, ഉപവാസം എന്നൊക്കെ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നോമ്പ് എന്ന് സാധാരണയായി പറയുന്നു. صائم എന്നാല്‍ ഉപവസിക്കുന്നവന്‍, വ്രതമനുഷ്ടിക്കുന്നവന്‍ എന്നൊക്കെയാണ്‍്. സാങ്കേതികമായി രാവിലെ സൂര്യോദയം മുതല്‍ വൈകീട്ട് സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാണ്‍് സ്വൌം അഥവാ സ്വിയാം. ഭകഷണത്തോടോപ്പം തന്നെ പരദൂഷണം, അശ്ലീലത, വേണ്ടാതീനം, മറ്റ് ശാരീരികേച്ചകള്‍ ഒക്കെതന്നെ ഒരു വ്രതാനുഷ്ടാനി ഉപേക്ഷിക്കേണ്ടതുണ്ട്. കാണിനും, കാതിനും, ജനനേന്ദ്രിയങ്ങള്‍ക്കും അവന്‍ സ്വൌം എടുക്കണം. വര്‍ഷത്തില്‍ ഒരു മാസം - ഇസ്ലാമിക കലണ്ടറായ ഹിജ്റ വര്‍ഷ പ്രകാരം അന്‍പതാം മാസമായ റമദാന്‍ മാസത്തിലാണ്‍് - വിശ്വാസികള്‍ വ്രതമെടുക്കേണ്ടതുണ്ട്. റമദാന്‍ മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ്‍്. അത് രോഗി, പ്രായ പൂര്‍ത്തിയാകാത്ത കുട്ടീകള്‍, ബുദ്ധി ഭ്രമം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, അവശരായ വൃദ്ധര്‍ , യാത്രക്കാര്‍ എന്നിവര്‍ ഒഴികെ എല്ലാവര്‍ക്കുമത് നിര്‍ബന്ധ ബാധ്യതയാണ്‍്.


റമദാന്‍ മാസത്തിലല്ലാതെ കൂടുതല്‍ പുണ്യമുള്ള വ്രതം ഹിജ്റ വര്‍ഷാരംഭമായ മുഹറം മാസത്തിലെ ഐച്ഛിക വ്രതങ്ങള്‍ക്കാണ്‍് എന്ന് ഖുര്‍ ആനിലുണ്ട്. മുഹറം മാസത്തില്‍ താശൂറ(ഒന്‍പതാം ദിവസം), ആശൂറ (പത്താം ദിവസം) എന്ന നോമ്പുകള്‍ സാധാരണയായി വിശ്വാസികള്‍ അനുഷ്ടിക്കുന്നു. അതേ പോലെ മുഹറത്തിലെ ആദ്യ പത്ത് നോമ്പുകളും അനുഷ്ടിക്കപ്പെടാറുണ്ട്. മുഹറത്തിലെ നോമ്പുകള്‍ക്ക് റമദാനിലെ നോമ്പ കഴിഞ്ഞാല്‍ കൂടുതല്‍ പ്രതിഫലം ഉണ്ടെന്ന കാരണത്താല്‍ മുഹറത്തിലെ മുഴുവന്‍ നോമ്പും അനുഷ്ടിക്കല്‍ നല്ലതാണെന്ന് പണ്ഡിതാഭിപ്രായമുണ്ട്.

ദില്‍ ഹിജ്ജ് മാസത്തില്‍ അന്‍പതാം ദിവസം ഹജ്ജ് വേളയില്‍ മുസ്ലിംകള്‍ അറഫയില്‍ നില്‍ക്കവെ ബാക്കിയുള്ളവര്‍ക്ക് നോമ്പെടുക്കല്‍ പ്രവാചക മാതൃകയിലുള്ളതാണ്‍്. അതേ പോലെ റമദാന്‍ മാസം കഴിഞ്ഞ് ശവാല്‍ പിറവി കണ്ട് പെരുന്നാള്‍ അഘോഷിച്ച ശേഷം അടുത്ത ആറ് ദിവ്സങ്ങളില്‍ ശവാല്‍ നോമ്പെടുക്കലും പ്രവാചക മാതൃകയാണ്‍്.

ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് യൂനുസ് പ്രവാചകന്റേതായിരുന്നുവെന്ന് മുഹമ്മദ് നബി സ്മരിക്കുന്നുണ്ട്. ഒന്നിട വിട്ടുള്ള ദിവസങ്ങളില്‍ നോമ്പെടുക്കുക എന്നതാണാ ചര്യ.

[തിരുത്തുക] വൃതമെടുക്കല്‍ നിഷിദ്ധമായ സന്ദര്‍ഭങ്ങള്‍