കൂനന്‍ കുരിശു സത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1663-ഇല് കേരളത്തിലെ മാര്‍ തോമ ക്രിസ്ത്യാനികളിലെ ഒരു വിഭാഗം, തങ്ങളുടെ സഭയോട് പോര്‍ച്ചുഗീസുകാരും ജെസ്യൂട്ട് പാതിരികളും അവരേ റോമന്‍ പോപ്പിന്‍ കീഴില്‍ വരുത്തുവാന്‍ നടത്തിയ പീഡകള്‍ കാരണമായി ഇനി മുതല്‍ തങ്ങളും പിന്‍‍ഗാമികളും റോമന്‍ കത്തോലിക്ക സഭയുമായോ പോപ്പുമായോ ഒരുമിക്കുകയില്ല എന്ന് സത്യമെടുക്കുകയുണ്ടായി.

സിറിയിയന്‍ ക്രിസ്ത്യാനികളും പോര്‍ട്ടുഗീസ്‌ അധികാരികളും തമ്മില്‍ രൂക്ക്ഷമായ അഭിപ്രായഭിന്നത പ്രകടമാകിയ കാലത്ത്‌, സുറിയാനികളുടെ ശക്തികേന്ദ്രമായിരുന്ന അങ്കമാലി റൂപതയിലേയ്ക്‌ യൂറോപ്പില്‍നിന്നും ലത്തീന്‍ ബിഷപ്പുമാരെ നിയമിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഇതിനെ സുറിയാനി ക്രിസ്ത്യാനികള്‍ എതിര്‍ത്തു. അവര്‍ സ്വന്തം മാര്‍ഗ്ഗത്തിലുള്ള ഒരു ബിഷപ്പു തന്നെ വേണമെന്നു ശാഠ്യം പിടിക്കുകയും അതിനെ മാനിച്ചു ബാബിലോണിലെ യാക്കൊബായ്‌ പാത്രിയാര്‍ക്ക്‌ 'അഹറ്റള്ള' എന്ന ഒരു സുറിയാനി ബിഷപ്പിനെ നിയമിച്ചു. എന്നാല്‍ ഈ ബിഷപ്പിനെ പോര്‍ച്ചുഗീസുകാര്‍ മെയിലാപ്പൂരില്‍ തടഞ്ഞു വച്ചു. ക്ഷുബിതരായ സുറിയാനികല്‍ സംഘം ചേര്‍ന്ന് പറങ്കികളുടെ കൊച്ചിയുടെ കോട്ടവാതില്‍ നശിപ്പിച്ചു. ഇതിനിടയ്ക്ക്‌ ചെറിയ തോതില്‍ കലാപവും പൊട്ടിപ്പുറപ്പെട്ടു. പറങ്കികകള്‍ സകല ശക്തിയും ഉപയോഗ്ഗിച്ചു ഇതിനെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയും എന്നാല്‍ അഹറ്റുള്ള കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. ക്ഷുഭിതരായ്‌ സുറിയാനികള്‍ കൂട്ടം ചേര്‍ന്നു മട്ടാഞ്ചേരിയിലെ പഴയ കുറിശിന്റെ മുന്‍പില്‍ കൂട്ടം ചേര്‍ന്ന് കുറിശില്‍ തൊട്ട്‌ പ്രതിജ്ഞയെടുക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ എല്ലവര്‍ക്ക്കു ഒരെ സമയം കുറിശില്‍ തൊടാന്‍ കഴിയാത്തതിനാല്‍ കുരിശില്‍ കയറു കെട്ടി അതില്‍ പിടിച്ചു സത്യം ചെയ്തു. "ഈനി ഓരിക്കലും ലത്തിന്‍ ആര്‍ച്ചു ബിഷപ്പുമരെയും ജസ്യൂട്ട്‌ പുരോഹിതന്മാരെയും അനുസരിക്കുന്നതല്ല ഇതു സത്യം' എന്നായിരുന്നു ആ ചരിത്ര വാചകം. എന്നാന്‍ വലിക്കുന്ന ശക്തിയാന്‍ കുടിശു വളഞ്ഞു പോയി. ഈ സംഭവം കൂനന്‍ കുറിശു പ്രതിജ്ഞ എന്നപേരില്‍ അറിയപ്പെടുന്നു.

ഈ സംഭവത്തിനു ശേഷം റൊമാസുറിയാനികളെന്നും യാക്കൊബായ സുറിയാനികളെന്നും രണ്ടു വ്യക്തമായ വിഭാഗ്ഗങ്ങള്‍ ഉടലെടുത്തു.