നെടുംകോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെടുംകോട്ട(Travancore Lines), ധര്‍മ്മരാജ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ ഭരണ കാലത്ത് മധ്യ കേരളത്തിന് കുറുകേ, കടലില്‍ നിന്നും പശ്ചിമ ഘട്ടം വരെ പണിത ഒരു വന്‍ മതിലായിരുന്നു.

ഉള്ളടക്കം

[എഡിറ്റ്‌] പശ്ചാത്തലം

ഇപ്പോഴത്തെ കേരളത്തിന്റെ ഭൂരിഭാഗം വടക്കന്‍ പ്രദേശങ്ങളുടേയും അധിപനായിരുന്ന സാമൂതിരിക്ക് കൊച്ചി രാജാക്കന്‍‌മാരുമായിട്ട് നീണ്ട നാളാത്തെ ശത്രുത നിലനിന്നിരുന്നു.[1] സാമൂതിരിയുടെ ശക്തിയും പ്രതാപവും വര്‍ധിച്ചപ്പോള്‍,സാമൂതിരി കൊച്ചിക്കുംതിരുവിതാംകൂറിനും ഭീഷണീയായിത്തീര്‍ന്നു കൂടാതെ കൊച്ചി രാജ്യത്തിനു നേരെ നിരന്തരമായ ആക്രമണങ്ങളും തുടങ്ങി. ഈ അവസരത്തിലാണ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ധര്‍മ്മരാജ കാര്‍ത്തിക തിരുന്നാളും കൊച്ചി മഹാരാജാവും കൂടി ആലോചിച്ച് ഒരു വന്‍ മതില്‍ പണിയാന്‍ തിരുമാനിച്ചത്. പിന്നീട് സാമൂതിരിയുടെ രാജ്യം മൈസൂരിലെ സൈന്യാധിപനായിരുന്ന ഹൈദരാലി പിടിച്ചടക്കുകയും,കൊച്ചിയും തിരുവിതാംകൂറിനേയും ഒറ്റയടിക്കു കൈയടക്കാന്‍ ശ്രമിച്ച ഹൈദരാലിയുടെ മകന്‍ ടിപ്പുസുല്‍ത്താന് തടയായതു ഈ വന്‍ മതിലാണ്.[2]

[എഡിറ്റ്‌] മതില്‍‍

ഇപ്പോഴുള്ള തൃശൂര്‍ ജില്ലയിലേ മുകുന്ദപുരം താലൂക്കിലാണ് ഈ കോട്ടയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യ്തിരുന്നത്. ഡിലനോയ് രൂപകല്പനചെയ്യ്‌ത്, തിരിവിതാങ്കൂറിലെ ദളവ അയ്യപ്പന്‍ മാര്‍‌ത്താണ്ഡന്‍ പിള്ളയുടേയും കൊച്ചിയിലെ മന്ത്രിയായ കോമിഅച്ചന്റേയും നേത്രുത്വത്തില്‍ ആയിരുന്നു കോട്ട പണിതത്. 1766 ല്‍ ഹൈദരലി കൊച്ചി ആക്രമിച്ചപ്പൊള്‍ കൊട്ടപണിഞ്ഞു കഴിഞ്ഞിരുന്നു.[3]. 56 കി.മീ. നീളവും, 40 മുതല്‍ 50 അടി വരെ ഉയരവും ഉണ്ടായിരുന്ന ഈ കോട്ടയുടെ വടക്കുഭാഗം ചേര്‍ന്ന് ഉടനീളം 16 അടി വീതിയും 20 അടിയോളം ആഴവും ഉള്ള കിടങ്ങും നിര്‍മിച്ചിരുന്നു.

[എഡിറ്റ്‌] സഞ്ചാരം

ഈ വന്‍ മതില്‍ സമുദ്ര തീരത്തെ പള്ളിപ്പുറം കോട്ട നിന്ന് ആരംഭിച്ച് ചേന്ദമംഗലം പുഴ വരെ എത്തുന്നു.പിന്നെ കൊടുങ്ങല്ലൂര്‍ കോട്ടയുടെ കോട്ടുമുക്കില്‍ നിന്നും പുനരാരംഭിച്ച് കൊടുങ്ങല്ലൂര്‍ കായലില്‍ എത്തിചേരുന്നു.കായലിന്റെ കിഴക്കേ തീരത്തേ കൃഷ്ണന്‍ കോട്ടയില്‍ നിന്നാണ് വന്‍മതില്‍ അക്ഷരാര്‍ഥത്തില്‍ തുടങ്ങുന്നത്. ചാലകുടി പുഴയില്‍ ചെന്നു മുട്ടി,പിന്നെ പുഴക്കക്കരെനിന്നും ആനമലയുടെ താഴ്‌വാരം വരെ നീണ്ടുപോകുന്നു.

[എഡിറ്റ്‌] മറ്റു സവിശേഷതകള്‍

നിരവധി കോത്തളങ്ങള്‍, ഓരോ കി.മീ. ഇടവിട്ടുപട്ടാള സന്നാഹങ്ങള്‍, തന്ത്ര പ്രധാനസ്ഥലങ്ങളില്‍ മതിലിനോട് ചേര്‍ന്ന് വെടിമരുന്നു കലവറകളും കോട്ടനിരയുടെ ഭാഗമായിരുന്നു.നിശ്ചിതദൂരത്തില്‍ ഇടവിട്ടു വട്ടകോട്ടകളും കോട്ടയുടെ ഭാഗമായിരുന്നു.

[എഡിറ്റ്‌] ടിപ്പുസുല്‍ത്താന്റെ അക്രമണം

[എഡിറ്റ്‌] സ്രോതസ്സ്

വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ - തൃശൂര്‍ ജില്ല, കേരള സാഹിത്യ അക്കാദമി, 2003

[എഡിറ്റ്‌] കുറിപ്പുകള്‍

  1. കൊച്ചിയിലെ രാജവംശത്തിന്റെ സ്വരൂപം ആയിരുന്ന പെരുമ്പടപ്പു പ്രദേശം സാമൂതിരി കീഴടക്കിയിരുന്നു.
  2. ഹലാക്കിന്റെ കോട്ട എന്നു ടിപ്പു വിശേഷിപ്പിച്ചതായ് ഗ്രന്ഥകാരന്‍ ശ്രീ വി.വി.കേ വാലത്ത് കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ - തൃശൂര്‍ ജില്ലയില്‍ രേഖപെടുത്തിയിരികുന്നു
  3. പേജ് 74, കേരളത്തിന്റെ സ്ഥലചരിത്രം - തൃശൂര്‍ ജില്ല
ഇതര ഭാഷകളില്‍