അന്തക വിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിത്തുകളുടെ ബീജാങ്കുരണ ശേഷിയെ നശിപ്പിക്കാന്‍ കഴിവുള്ള ‘നിര്‍മ്മിത ജനിതകം‘ ഉള്‍പ്പെടുത്തിയ വിത്തിനെയാണ് അന്തകവിത്ത് എന്നു വിളിക്കുന്നത്. കാര്‍ഷിക ലോകത്തിന് ഗുണപ്രദമെന്ന രീതിയിലാണ് ഇത്തരം വിത്തുകള്‍ വികസിപ്പിച്ചെടുത്തതെങ്കിലും പ്രാദേശിക സസ്യജാതികളുടെ വരെ അവസാനം കുറിക്കുമെന്നാണ് അന്തകവിത്തിനെതിരേയുള്ള പ്രധാന ആരോപണം.

[എഡിറ്റ്‌] നിര്‍മ്മാണം

അമേരിക്കന്‍ ഐക്യനാടുകളിലെ “ഡെല്‍റ്റ ആന്‍‌ഡ് പൈന്‍ ലാന്റ്” എന്ന കമ്പനിക്കുവേണ്ടി മെല്‍‌വിന്‍. ജെ. ഒലിവര്‍, ജെ.ഇ. ക്വിസെന്‍ബറി, നോര്‍മ്മ എല്‍.ജി. ട്രോളിണ്ടര്‍, ഡി.എല്‍. കിം, എന്നീ നാലു ശാസ്ത്രജ്ഞരാണ് അന്തകവിത്ത് വികസിപ്പിച്ച് പേറ്റന്റ് എടുത്തത്. അന്തകവിത്തിന്റെ സാങ്കേതികവിദ്യ പിന്നീട് ‘മൊസാന്‍‌ടോ‘ എന്ന ജൈവസാങ്കേതികവിദ്യാ കമ്പനി വിലകൊടുത്തു വാങ്ങി. മൊസാന്‍‌ടോയാണ് അന്തകവിത്തിനെ ലോകമെങ്ങും പരിചയപ്പെടുത്തിയത്.

[എഡിറ്റ്‌] പ്രവര്‍ത്തനം

ഇത്തരം വിത്തുകള്‍ ഉപയോഗിച്ചുണ്ടാകുന്ന സസ്യങ്ങളില്‍ ആരോഗ്യമുള്ള വിത്തുകളുണ്ടാവും, എന്നാല്‍ ആ വിത്തുകള്‍ മുളയ്ക്കാന്‍ കഴിവില്ലാത്തതാ‍ണ്. അതായത് വിത്തുകള്‍ ഒരു തലമുറയെ മാത്രമേ സൃഷ്ടിക്കുകയുള്ളു, രണ്ടാംതലമുറ(F2 തലമുറ) ഇത്തരം വിത്തുകളില്‍ നിന്നുണ്ടാവുകയില്ല. ഒരു അന്തക ജനിതകവും, സഹായക ജനിതകവും കടത്തിവിട്ട ഈ വിത്തുകളില്‍ ഒന്നാം ഘട്ടത്തില്‍ അന്തക ജനിതകം ഉറങ്ങിക്കിടക്കുന്നു.

[എഡിറ്റ്‌] പ്രത്യാഘാതങ്ങള്‍

അന്തകവിത്തിലുണ്ടായ സസ്യങ്ങളിലെ പരാഗരേണുക്കള്‍ മൂലമുണ്ടാകുന്ന രണ്ടാം തലമുറ വിത്തുകളെല്ലാം വന്ധ്യമാണ്. ഇത് അന്തകവിത്ത് നടപ്പെട്ട പ്രദേശത്തെ അതേ വംശം സസ്യങ്ങളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നു. തത്ഫലമായി സസ്യങ്ങളുടെ ആകെ പ്രത്യുത്പാദന തോതിനെ ബാധിക്കുന്നു. ചുരുങ്ങിയ ജീവിതകാലമുള്ള സസ്യങ്ങളാണെങ്കില്‍ ഏതാനം വര്‍ഷങ്ങള്‍ കൊണ്ടു തന്നെ പ്രദേശത്തെ പരമ്പരാഗത സസ്യങ്ങള്‍ അപ്രത്യക്ഷമാകുമെന്നാണ് ഇന്ത്യന്‍ കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. എം.എസ്. സ്വാമിനാഥനെ പോലുള്ളവര്‍ നിരീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ പിന്നീടെല്ലാ കാലവും കമ്പനിയുടെ കൈയില്‍ നിന്നും വിത്തുകള്‍ കര്‍ഷകര്‍ വാങ്ങേണ്ടിവരും. അതുകൊണ്ടുണ്ടാകുന്ന ജൈവ അസന്തുലനവും ഭീകരമാണ്.

ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അന്തകവിത്തിനെ സ്വീകരിച്ച പ്രദേശങ്ങളാണ്. എന്നാല്‍ 2005-ല്‍ അവര്‍ അന്തകവിത്തിലുണ്ടായ പരുത്തി സസ്യങ്ങള്‍ കമ്പനി അവകാശപ്പെട്ട ഉത്പാദനശേഷി പ്രകടിപ്പിച്ചില്ലന്നും, പക്ഷെ പരമ്പരാഗത സസ്യങ്ങളെ നിര്‍വീര്യമാക്കിയെന്നുമവകാശപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

ഇതര ഭാഷകളില്‍