ആല്‍ഫ്രഡ് നോബല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Image:alfred.jpg

1833-ലെ ഒക്‌ടോബര്‍ 21 ന്‌ സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ ആന്ദ്ര്യാറ്റ അല്ഷെല്‍ വളരെ സന്തോഷവതിയായിരുന്നു. ഇമ്മാനുവേല്‍ വീണ്ടും അഛനായിരിക്കുന്നു. നോബല്‍ കുടുംബത്തിലെ മൂന്നാമത്തെ ആണ്‍തരിയായാണ്‌ കുഞ്ഞു നോബല്‍ പിറന്നത്‌. അവന്റെ കണ്ണുകള്‍ തീക്ഷണമായി ജ്വലിക്കുന്നെന്ന് തോന്നിക്കുമാറ്‌ പ്രകാശിച്ചിരുന്നു.ഇളം കാലുകള്‍ ആന്ദ്ര്യാറ്റയുടെ മടിയില്‍ തത്തികളിക്കുന്‍പോള്‍ ആരും നിനച്ചില്ല ഒരുഗ്രസ്ഫോടനത്തിന്റെ ചെറുതുടിപ്പാണതെന്ന്........

കുഞ്ഞു നോബലിനു ആല്ഫ്രഡ്‌ എന്നു നാമകരണം ചെയ്യപ്പെട്ടു... അങ്ങനെ അവന്‍ ജേഷ്ഠന്മാരായ റോബര്‍ട്ടിന്റെയും, ലുഡ്‌വിഗിന്റെയും കണ്ണിലുണ്ണിയായി വളര്‍ന്നുവന്നു., ആല്ഫ്രഡിന്റെ അഛന്‍ ഇമ്മാനുവേല്‍ ഒരു നല്ല എഞ്ജിനീയര്‍ ആയിരുന്നു. നൂതന മാര്‍ഗങ്ങളിലൂടെ പുതിയ പുതിയ കെട്ടിടങ്ങളും പാലങ്ങളും അദ്ധെഹം നിര്‍മിച്ചു. മത്രമല്ല കാലത്തിന്റെ ഗതിക്കനുസ്രുതമായി വന്മലകളും ഖനികളും പൊട്ടിച്ചെടുക്കുന്നതിന്റെ ആവശ്യകതയെകുറിച്ച്‌ അദ്ദെഹം എപ്പൊഴും ചിന്തിച്ചുകൊണ്ടിരുന്നു.

ആല്ഫ്രഡ്‌ ജനിച്ച വര്‍ഷം ഇമ്മാനുവേലിന്റെ ബിസിനസ്‌ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി. താമസിയാതെ തൊഴില്‍ നിര്‍ത്തിവെക്കാനും അദ്ദെഹം തീരുമാനിച്ചു...സ്വീഡനിലെ സാന്‍പത്തിക സ്തിഥി മോശം ആയതിനാല്‍ അവിടം വിട്ടുപൊകുവാനായി അദ്ദെഹം നിരന്തരം ചിന്തിച്ചു....അങ്ങനെ കുടുംബം ബാങ്ക്‌ ജപ്തിയുടെ വക്കില്‍ എത്തിയപ്പോള്‍ അദ്ധേഹം തൊഴില്‍ തേടി റഷ്യയിലേക്ക്‌ പോയി..

ആല്ഫ്രഡിന്റെ അമ്മ ആന്ദ്ര്യാറ്റ സ്റ്റോക്ക്‌ഹൊമില്‍ ഒരു പുതിയ പലചരക്കുകട തുടങ്ങി. ആന്ദ്ര്യാറ്റയുടെ കുടുംബം സമ്പന്നരായതിനാല്‍ പണം കണ്ടെത്താന്‍ വലിയ വിഷമം നേരിട്ടില്ല. ആന്ദ്ര്യാറ്റയുടെ കച്ചവടം നല്ല ലാഭത്തില്‍ ആയിത്തുടങ്ങി.....

തൊഴില്‍ തേടിപ്പോയ ഇമ്മാനുവേല്‍ റഷ്യയില്‍ എത്തുകയും അവിടെ റഷ്യന്‍ പട്ടാളത്തിനാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു വര്‍ക്ക്ഷോപ്പ്‌ സ്ഥാപിക്കുകയും ചെയ്തു. ഇമ്മാനുവേലിന്റെ നല്ലകാലത്തിന്റെ തുടക്കം ആയിരുന്നു അത്‌. ..അങ്ങനെ ഇമ്മാനുവേലിന്റെ കുടുംബം സെന്റ്‌പീറ്റേഴ്സ്‌ ബര്‍ഗിലേക്ക്‌ താമസം മാറി....റഷ്യയിലേക്കുള്ള മാറ്റം ആല്ഫ്രഡിന്റെ ജീവിതം മാറ്റിമറിച്ചു. ഇമ്മാനുവേല്‍ മക്കള്‍ക്ക്‌ റഷ്യയില്‍ ലഭ്യമാകാവുന്ന ഏറ്റവും നല്ല വിദ്യഭ്യാസം തന്നെ നല്‍കി. ഇതിന്റെ ഫലം എന്നോണം ആല്ഫ്രഡ്‌ 17 മത്തെ വയസ്സില്‍ സ്വീഡിഷ്‌, ഇംഗ്ലീഷ്‌, ജെര്‍മന്‍, റഷ്യന്‍, ഫ്രെഞ്ജ്‌ ഭാഷകളില്‍ എഴുതാനും വായിക്കാനുമുള്ള പ്രാവീണ്യം സ്വായത്തമാക്കി.

ആല്ഫ്രഡിനെ ഒരു കെമിക്കല്‍ എന്‌ജിനീയര്‍ ആക്കുകയായിരുന്നു ഇമ്മാനുവേലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി ഇമ്മാനുവേല്‍ ആല്ഫ്രഡിനെ പാരീസിലേക്ക്‌ അയച്ചു. ആല്ഫ്രഡിന്റെ ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു അത്‌. പാരീസില്‍ പ്രശസ്ത കെമിക്കല്‍ എഞ്ജിനിയര്‍ ആയ റ്റി. ജെ . പെലൊസിന്റെ സ്വകാര്യ ലാബോറട്ടറൈയിലെ ജോലി ആല്ഫ്രഡിനു കെമിക്കല്‍ എഞ്ജീനീയറിങ്ങിന്റെ പുതിയ മാനങ്ങള്‍ നേടികൊടുത്തു. പെലോസിന്റെ ലാബില്‍ തന്നെ ജോലി ചെയ്തിരുന്ന അസ്കാനിയോ സൊബ്രെറൊ യുമായുള്ള സഹവാസം ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന്റെ നാന്ദിത്തന്നെയായിരുന്നു. ഇറ്റലിക്കാരനായിരുന്ന സൊബ്രെറൊ ആയിടക്കു നൈട്രൊഗ്ലിസറിന്‍ എന്ന ഉഗ്രസ്ഫോടന ദ്രാവകം കണ്ടെത്തിയ ആളായിരുന്നു. നൈട്രൊ ഗ്ലിസറിന്റെ പരീക്ഷണങ്ങള്‍ വളരെ അധികം അപകടകരമായിരുന്നു. എന്നാല്‍ ആല്ഫ്രഡ്‌ ഈ ദ്രാവകത്തില്‍ വളരെ അധികം താല്‍പര്യം കണ്ടെത്തി. ബില്‍ഡിംഗ്‌ മേഘലയില്‍ നൈട്രെഗ്ലിസറിന്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെകുറിച്ചായിരുന്നു അദ്ധേഹത്തിന്റെ പരീക്ഷണങ്ങളൊക്കെയും.

പാരീസിലെ കുറഞ്ഞകാലയളവിലെ പഠനത്തിനുശേഷം ആല്ഫ്രഡ്‌ റഷ്യയിലേക്കുതന്നെ തിരിച്ചു. അവിടെ വെച്ച്‌ അഛനുമൊന്നിച്ച്‌ നൈട്രൊഗ്ലിസറിന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നുപോന്നു. പക്ഷെ ഇമ്മാനുവേലിന്റെ നല്ല ദിനങ്ങള്‍ക്ക്‌ വീണ്ടും മങ്ങലേറ്റുതുടങ്ങി.ക്രിമിയന്‍ യുദ്ധത്തിന്റെ അവസാനം ഇമ്മാനുവേലിനു റഷ്യയില്‍ നില്‍ക്കാന്‍ കഴിയാത്തത്ര നഷ്ഠങ്ങള്‍ നേരിട്ടുതുടങ്ങി.അതുകൊണ്ടുതന്നെ ആല്ഫ്രഡിന്റെ മൂത്ത ജേഷ്ടന്മാരെ റഷ്യയില്‍ തന്നെ കച്ചവടം ചെയ്യാന്‍ പ്രേരിപ്പിച്ച്‌ ഇമ്മാനുവേലും കുടുംബവും വീണ്ടും സ്വീഡനിലേക്കുതന്നെ തിരിച്ചു പോന്നു.

1863-ലെ സ്വീഡനിലേക്കുള്ള തിരിച്ചുവരവിനുശേഷവും ആല്ഫ്രഡ്‌ നൈട്രെഗ്ലിസ്രിനുമായുള്ള പര്യവേഷണങ്ങള്‍ തുടര്‍ന്നു. നൈട്രൊഗ്ലിസറിനെ സുരക്ഷിതമായ സ്ഫോടനവസ്തുവായി മാറ്റുവാനുള്ള ആല്ഫ്രഡിന്റെ അടങ്ങാത്ത അഭിനിവേഷം ഒരിക്കല്‍ ഒത്തിരി ആളുകളെ ചുട്ടുകൊല്ലുകയുണ്ടായി. അതിലൊരാള്‍ ആല്ഫ്രഡിന്റെ ഇളയ അനിയന്‍ എമില്‍ ആയിരുന്നു. അതിന്റെ പ്രത്യഘാതമായി സ്വീഡന്‍ ഗവര്‍മെണ്ട്‌ അദ്ധേഹത്തിന്റെ പരീക്ഷണങ്ങള്‍ സ്റ്റോക്ക്‌ഹോം സിറ്റിയുടെ പുറത്തുമാത്രമാക്കി വിലക്കേര്‍പ്പെടുത്തി.

ഇളയ അനിയന്റെ ദാരുണമരണവും ഗവര്‍മെണ്ട്‌ വിലക്കുകളും ആല്ഫ്രഡിനെ മാനസികമായി തളര്‍ത്തിയെങ്കിലും പരീക്ഷണങ്ങളുമായി മുന്നോട്ട്‌ പോകാന്‍ തന്നെ അദ്ധേഹം തീരുമാനിച്ചു. അതിന്റെ പരിണതഫലമായി 1864-ല്‍ അദ്ധേഹം നൈട്രൊഗ്ലിസറിന്റെ മാസ്‌ പ്രൊഡക്ഷന്‍ കണ്ടെത്തി.

1866-ലെ ആല്ഫ്രെഡിന്റെ പരീക്ഷണശാലയിലെ ഒരു ദിനം അദ്ധേഹം നൈട്രൊഗ്ലിസറിന്റെ അനന്തസാധ്യതകളുമായി മല്ലടിക്കുകയായിരുന്നു. അടങ്ങാത്ത അദ്ധേഹത്തിന്റെ ത്ര്ശ്ണ്‍ അദ്ധേഹത്തിന്റെ ജീവിത സാഫല്യം പരിപൂര്‍ണ്ണമാക്കി. നൈട്രൊഗ്ലിസറിന്റെ പര്യവേഷണങ്ങള്‍ക്കിടയില്‍ ശുദ്ധമായ മണല്‍ ഉപയോഗിച്ച്‌ നൈട്രൊഗ്ലിസറിനെ ഖരാവസ്തയില്‍ എത്തിക്കാമെന്നും അങ്ങനെ സുരക്ഷിതമായ വിസ്ഫോടനം നടത്താമെന്ന് അദ്ധേഹം കണ്ടെത്തി. അങ്ങനെ ലോകത്തിന്റെ ദിക്കുകള്‍ മുഴുവന്‍ കുലുങ്ങുമാറ്‌ നൈട്രൊഗ്ലിസറിന്‍ പൊട്ടിത്തെറിച്ചു. ആല്ഫ്രഡിന്റെ സ്വപനസാക്ഷാത്കാരത്തിന്റെ നാളുകളായിരുന്നത്‌. അങ്ങനെ ഡൈനാമിറ്റ്‌ എന്ന പേരില്‍ പുതിയ കണ്ടുപിടുത്തത്തിന്‌ അദ്ധേഹം പേറ്റന്റ്‌ നേടി.

ഡൈനാമിറ്റിന്റെ കണ്ടെത്തല്‍ ആല്ഫ്രഡിന്റെ ജീവിതം മുഴുവന്‍ മാറ്റിമറിച്ചു. ബില്‍ഡിംഗ്‌ മേഖലയിലും ഖനികളിലും ഡൈനാമിറ്റ്‌ അവഷ്യഘടകമായി മാറി. വലിയ ക്വാറികളും ഖനികളും നിശ്പ്രയാസം സുരക്ഷിതമായി പൊട്ടിത്തെറിപ്പിക്കപ്പെട്ടു. നൈട്രൊഗ്ലിസറിന്‍ സ്ഫോടനവസ്തുകള്‍ക്ക്‌ രാജ്യാന്തരതലത്തില്‍ തന്നെ ആവശ്യക്കാര്‍ സൃഷ്ഠിക്കപ്പെട്ടു. ഏകദേശം 20 രാഷ്‌ട്രങ്ങളിലായി 90 ല്‍ പരം ഫാക്ടറികള്‍ സ്ഥാപിക്കപ്പെട്ടു. ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന നോബല്‍ കുടുംബം സമ്പന്നതയുടെ ഉത്തുംഗപതത്തില്‍ എത്തി. മഹാനായ ആല്ഫ്രഡ്‌ അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായി മാറി.

പര്യവേഷണങ്ങളുടെയും , വേദനയുടെയും , വിജയത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്റെയും ജീവിച്ചിരുന്ന ഇതിഹാസമായിരുന്നു മഹാനായ ആല്ഫ്രെഡ്‌ നോബല്‍. പക്ഷൊ സന്തോഷനാളുകള്‍ അധികം നീണ്ടുനിന്നില്ല. തന്റെ മഹത്തായകണ്ടുപിടുത്തം സൈനിക മേഖലയിലും, രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിക്കപ്പെട്ട്‌ മനുഷ്യശരീരം ചിതറിപോകുന്ന ദാരുണ ചിത്രങ്ങള്‍ കണ്ട്‌ അദ്ധേഹത്തിന്റെ മനസ്സ്‌ വേദനിച്ചു. തന്റെ കണ്ടുപിടുത്തം ഒരു ജനതയുടെ നാശം സൃഷ്ഠിക്കുന്നതുകണ്ട്‌ അദ്ധേഹം അവസാനകാലങ്ങളില്‍ ഋഷി തുല്യമായ ജീവിതം നയിച്ചു.

ആല്ഫ്രഡിന്റെ സ്വകാര്യ സെക്രട്ടറിയായിവന്ന ആസ്ത്രിയന്‍ വനിത വെര്‍ത്ത വോണ്‍ സ്റ്റനര്‍ അദ്ധേഹത്തിന്റെ ജീവിത സായാഹനത്തില്‍ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ വരുത്തി. കുറഞ്ഞ കാലയളവുമാത്രം ജോലി ചെയ്തിരുന്നുള്ളൂയെങ്കിലും പിന്നിടവര്‍ എഴുത്തുകുത്തുകളിലൂടെ ആശയങ്ങള്‍ കൈമാറി. സമാധാനത്തിന്റെ ആവശ്യകതയിലൂന്നുന്നതായിരുന്നു ഒട്ടുമിക്ക എഴുത്തുകളും. അങ്ങനെ ഒരു യുഗത്തിന്റെ പര്യവസാനമായി ആ വിശ്വമഹാപ്രതിഭ 1896- ഡിസംബര്‍ 10-ന്‌ ഇറ്റലിയില്‍ വെച്ച്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു. തന്റെ വില്‍പത്രത്തില്‍ ആല്ഫ്രഡ്‌ ഇപ്രകാരം എഴുതിവെേച്ചിരുന്നു." എന്റെ മുഴുവന്‍ സമ്പാദ്യവും ഞാന്‍ ഫിസിക്സ്‌, കെമിസ്ട്രി,ഫിസിയോളജി അല്ലെങ്കില്‍ മെഡിക്കല്‍,ഭാഷ, സമാധാനം എന്നീ മേഖലയിലെ നിസ്തുല സേവനങ്ങള്‍ നടത്തുന്നവര്‍ക്കിടയില്‍ സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്നു. " അദ്ധേഹത്തിന്റെ ഈ അഞ്ച്‌ പുരസ്കാരങ്ങള്‍ പിന്നീട്‌ നോബല്‍ സമ്മാനം എന്ന പേരില്‍ നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു. പിന്നീട്‌ 1969-ല്‍ ബാങ്ക്‌ ഓഫ്‌ സ്വീഡന്‍ മഹാനായ നോബലിന്റെ സ്മരണാര്‍ത്ഥം സാമ്പത്തിക മേഖലയില്‍ കൂടി പുരസ്കാരം ഏര്‍പ്പെടുത്തി.

അദ്ധേഹത്തിന്റെ മരണപത്രത്തിന്റെ സാക്ഷാത്കാരമായി ആദ്യത്തെ നോബല്‍ സമ്മാനം 1901-ല്‍ പ്രഖാപിച്ചു. സമാധാനത്തിനൊഴികെയുള്ള മറ്റല്ലാപുരസ്കാരങ്ങളും സ്വീഡനിലെ സ്റ്റൊക്ക്‌ഹൊമില്‍ വെച്ചു നല്‍കപ്പെട്ടു. സമേധാനത്തിനുള്ള പുരസ്കാരം നോര്‍വെയിലെ ഇപ്പൊഴത്തെ ഓസ്‌ലൊയില്‍ വെച്ചാണ്‌ നല്‍കിയത്‌.

ഈ ലേഖനം കൂടുതല്‍ വിക്കിവത്കരിക്കുവാനുണ്ട്