തോമസ്‌ ജേക്കബ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള പ്രസ്‌ അക്കാദമിയുടെ ചെയര്‍മാന്‍. മലയാള പത്രപ്രവര്‍ത്തന ലോകത്തു വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച പ്രതിഭാധനന്‍. മലയാള മനോരമ എന്ന പത്രം 15 ലക്ഷത്തോളം വരിക്കാരെയും ഒരു കോടിയിലേറെ വായനക്കാരെയും നേടിയെടുത്തെങ്കില്‍ അതിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം തോമസ്‌ ജേക്കബാണ്‌. മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്ന തോമസ്‌ ജേക്കബ്‌ ഇപ്പോള്‍ പത്രത്തിന്റെ വാര്‍ത്താവിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിക്കുന്നു. വെറും ഇരുപത്തിമൂന്നാം വയസില്‍ മനോരമയുടെ കോഴിക്കോട്‌ പതിപ്പില്‍ ന്യൂസ്‌ എഡിറ്ററായി നിയമിതനായതോടായാണ്‌ തോമസ്‌ ജേക്കബിന്റെ പ്രതിഭാ സ്പര്‍ശം പത്രലോകം കണ്ടറിഞ്ഞത്‌. മനോരമയുടെ പ്രധാന എതിരാളികളായ മത്രുഭൂമിയുടെ കേന്ദ്രമായിരുന്നു കോഴിക്കോട്‌. ഒരു നസ്രാണി പത്രം എന്ന ലേബല്‍ മാത്രമുണ്ടായിരുന്ന മനോരമ മലബാറില്‍ മാത്രുഭൂമിയേയും മുട്ടുകുത്തിച്ചപ്പോള്‍ തോമസ്‌ ജേക്കബിന്റെ പ്രതിഭയെന്താണെന്ന് കണ്ടറിയുകയായിരുന്നു പത്രലോകം. ഏതു രാജ്യാന്തര വാര്‍ത്തയ്ക്കും മലയാളി സ്പര്‍ശം നല്‍കുന്നതില്‍ മിടുക്കനാണ്‌ ഇദ്ദേഹം. അമേരിക്കന്‍ പ്രസിഡ്ന്റ്‌ തിരഞ്ഞെടുപ്പുപോലും കേരളത്തിലെ ഒരു സാധാരണ ചായക്കടയില്‍ ചര്‍ച്ചാ വിഷയമാക്കുക. തോമസ്‌ ജേക്കബിന്റെ റിപ്പോര്‍ട്ടിംഗ്‌ ശൈലി ഇതാണ്‌. വാര്‍ത്തകളുടെ ലോക്കലൈസേഷന്‍ എന്ന ഈ മന്ത്രമാണ്‌ മനോരമയെ മലയാളികളുടെ ഇടയില്‍ സ്വീകാര്യമാക്കിയത്‌.മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും പിന്നീട്‌ ഈ ശൈലി പിന്തുടര്‍ന്നു.