ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സാഹിത്യ അക്കാ‍ദമിയുടെ ജീവചരിത്ര - ആത്മകഥാവിഭാഗത്തിലെ കൃതികൾക്കുള്ള 2005-ലെ അവാർഡ് ലഭിച്ച കൃതിയാണ് ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകൾ എന്ന ഗ്രന്ഥം.

കുപ്രസിദ്ധമായിരുന്ന അടിയന്തരാവസ്ഥക്കാലത്ത്, കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചടങ്ങിൽ സന്നിഹിതനായിരുന്ന മന്ത്രി കെ.കരുണാകരനെ അവഹേളിക്കുന്ന ഒരു ഗാനമവതരിപ്പിച്ച രാജൻ വാര്യർ എന്ന വിദ്യാർത്ഥിയെ നക്സലൈറ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു.

തുടർന്ന് കക്കയം പോലീസ് ക്യാമ്പിലുണ്ടായ ലോക്കപ്പ് മർദ്ദനത്തിൽ രാജൻ വാര്യർ മരണമടയുകയും, കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനായി അദ്ദേഹത്തിന്റെ മൃതദേഹം നശിപ്പിക്കപ്പെടുകയും ചെയ്തു.

കേരള രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കമായിത്തീർന്ന ഈ ക്രൂരകൃത്യം, രാജൻ കൊലക്കേസ് എന്നറിയപ്പെടുന്നു.

കൊല്ലപ്പെട്ട രാജൻ വാര്യരുടെ പിതാവായ ഈച്ചരവാര്യർ സത്യം പുറത്ത് കൊണ്ടു വരാൻ ഏറെ ശ്രമിച്ചെങ്കിലും, രാജന്റെ മൃതദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെ പറ്റി ഇന്നും അവ്യക്തത തുടരുകയാണെന്ന് പറയാം.

തന്റെ മകന്റെ ദുർ‌മരണത്തിന് മുപ്പതോളം വർഷങ്ങൾക്ക് ശേഷം ഈച്ചരവാര്യർ മനം‌നൊന്ത് എഴുതിയതാണ് ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകൾ.