തൃപ്രയാര്‍ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്ഥാനത്തിലെ അപൂര്‍വം ശ്രീരാമ ക്ഷേത്രങ്ങളിലൊന്നാണ് പുരാതനമായ തൃപ്രയാര്‍ ക്ഷേത്രം.

ഉള്ളടക്കം

[എഡിറ്റ്‌] സ്ഥിതി ചെയ്യുന്ന സ്ഥലം

തൃശ്ശൂര്‍ ജില്ലയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി തൃപ്രയാര്‍ എന്ന സ്ഥലത്ത് തീവ്രാനദി കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17-ല്‍ ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും ഇടയ്ക്കാണ് തൃപ്രയാറിന്‍ റ്റെ സ്ഥാനം.

തൃപ്രയാര്‍ ക്ഷേത്രം
Enlarge
തൃപ്രയാര്‍ ക്ഷേത്രം

[എഡിറ്റ്‌] ഐതിഹ്യം

ദ്വാരക സമുദ്രത്തില്‍ മുങ്ങിതാണുപോയപ്പോള്‍ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങള്‍ (ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍) സമുദ്രത്തില്‍ ഒഴുകിനടക്കുവാന്‍ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയില്‍ കൈമള്‍ക്ക് സമുദ്രത്തില്‍ നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദര്‍ശനമുണ്ടായി. പിറ്റെ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവന്‍മാര്‍ വഴി ഈ വിഗ്രഹങ്ങള്‍ കൈമളുടെ അധീനതയില്‍ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയില്‍ ശ്രീരാമക്ഷേത്രവും കുലീപിനിതീര്‍ത്ഥകരയില്‍ ഭരതക്ഷേത്രവും (ശ്രീ കൂടല്‍മാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂര്‍ണ്ണാനദിക്കരയില്‍ ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാള്‍ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മല്‍)എന്നീക്രമത്തില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി സ്ഥലങ്ങള്‍ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.


[എഡിറ്റ്‌] ചരിത്രം

തൃപ്രയാര്‍ ക്ഷേത്രം ഒരു കാലത്ത്‌ സാമൂതിരി ഭരണത്തിന്‍ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാ‍രും, മൈസൂര്‍ രാജാക്കന്മാരും, അതിനു ശേഷം കൊച്ചി രാജവംശവും ക്ഷേത്രം അധീനത്തില്‍ വെച്ചു.


[എഡിറ്റ്‌] പ്രതിഷ്ഠ

ചതുര്‍ബാഹുവായ വിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നില്‍ക്കുന്നതാണ് വിഗ്രഹം. ശ്രീകോവിലിലെ ശിവസാനിധ്യം ദക്ഷിണാമൂര്‍ത്തിയാണ്. ഖരനെ വധിച്ച്‌ വിജയശ്രീലാളിതനായി നില്‍ക്കുന്ന ശ്രീരാമനെയാണ് ഈ വിഗ്രഹത്തില്‍ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു. സര്‍വാഭരണ വിഭൂഷിതനായി, ഇരു വശത്തും ശ്രീദേവി, ഭൂദേവി എന്നിങനെ ദേവീ ചൈതന്യങ്ങളോടെയാണ് ശ്രീരാമ ദേവന്‍ ഇവിടെ വാഴുന്നത്‌.

ഉപദേവതകളായി, ഗോശാല കൃഷ്ണന്‍, അയ്യപ്പന്‍, ദക്ഷിണാമൂര്‍ത്തി, ഗണപതി എന്നിവരും അദൃശ്യ സാന്നിധ്യമായി ഹനുമാനും ചാത്തനും ഇവിടെ ആരാധിക്കപ്പെട്ടു വരുന്നു.

ശാസ്താക്കന്മാരും ദേവിമാരും മാത്രം പങ്കെടുക്കുന്ന ദേവസംഗമം എന്നറിയപ്പെടുന്ന് ആറാട്ടുപ്പുഴ പൂരത്തിന്‍റ്റെ നായകത്വം വഹിക്കുന്നത് ശ്രീ തൃപ്രയാര്‍ തേവരാണ്.

[എഡിറ്റ്‌] പൂജാ ക്രമങ്ങള്‍

ദിവസവും ഉഷ പൂജ, എതിര്‍ത്ത് പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ അഞ്ച് നേരം പൂജ നടക്കുന്നു. പ്രതിഷ്ഠയുടെ ചൈതന്യം വഹിക്കുന്ന ഒരു പ്രതിരൂപം ഭക്ത ജനങ്ങളുള്‍പ്പെടുന്ന ഘോഷയാത്രയായി മൂന്നു നേരം ക്ഷേത്രത്തിനെ വലം വെക്കുന്നു.

വെടിവഴിപാട് തൃപ്രയാര്‍ തേവര്‍ക്ക് വഴിപാടുകള്‍ പലതുമുണ്ടെങ്കിലും വെടിവഴിപാട് വളരെ പ്രധാനമാണ്. ഐതീഹ്യം ഇങ്ങനെയാണ് , സീതാദര്‍ശനം കഴിഞ്ഞ് ഹനുമാന്‍ ശ്രീരാമ സന്നിധിയിലെത്തി സീതയെ കണ്ടു ‘ട്ടോ’ എന്ന വാക്കുകളാള്‍ നാദാമൃതവര്‍ഷം ചൊരിഞ്ഞുവത്രെ. ഈ വാക്കുകളിലെ ശബ്ധഘോഷം ഭഗവാന് ഏറ്റവും ഇഷ്ടനാദമായി വിശ്വാസം നിലനില്‍ക്കുന്നു.

[എഡിറ്റ്‌] വിശേഷ ദിവസങ്ങള്‍

തൃപ്രയാര്‍ ഏകാദശി പേര് കേട്ടതാണ്. ഗുരുവായൂരും തൃപ്രയാറും ഏകാദശി ആഘോഷിക്കുന്ന നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ വളരെ വലിയ പുരുഷാരമാണ് തൃപ്രയാര്‍ ക്ഷേത്രം ദര്‍ശിക്കാനെത്തുന്നത്‌. ഏകാദശിക്ക് മുന്‍പുള്ള ദിവസം ശാസ്താവിനെ വഹിച്ചു കൊണ്ടുള്ള ഭക്തജന ഘോഷയാത്രയും ഏകാദശി ദിനത്തില്‍ ഭഗവാന്‍ ശ്രീരാമനെ 21 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷ യാത്രയും നടന്നു വരുന്നു.