സൂററ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണ ഗുജറാത്തിലെ, അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു വ്യവസായിക നഗരമാണ് സൂററ്റ്. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന് തുടക്കം കുറിച്ച സ്ഥലം കൂടിയാണ് സൂററ്റ്. തപി എന്ന നദിക്കരയില്‍ സ്ഥിതി ചെയ്യുന്നതും വജ്രം,തുണി വ്യവസായങ്ങള്‍ക്ക് പേര് കേട്ട സ്ഥലം കൂടിയാണ് ഇത്. സൂററ്റ് ജില്ലയും ജില്ലാ ഭരണസിരാകേന്ദ്രവും കൂടിയാണ്. ഇത് 21.17 ഡിഗ്രി അക്ഷാംശവും 72.83 രേഖാംശത്തിലും സ്ഥിതി ചെയ്യുന്നു. ഗുജറാത്ത് സംസ്ഥാനത്തിലെ ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കില്‍ അഹമ്മദാബാദ് കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വ്യവസായ നഗരമാണ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വജ്ര വ്യാപാരവും തുണിയും അതിന്റെ അനുബന്ധ വ്യവസായവുമാണ് സൂററ്റിന്റെ സമ്പദ് വ്യവസ്ഥക്ക് കാരണം. മലിനീകരണം കൊണ്ട് ആളുകള്‍ മരിച്ച ഒരു കറുത്ത കാലഘട്ടവും, ഏറ്റവും വൃത്തിയുള്ള ജില്ല എന്ന സുവര്‍ണ്ണ കാലവും സൂററ്റിനുണ്ട്. മുംബൈയില്‍ നിന്ന് 256 കിലോമീറ്റര്‍ ദൂരത്തിലും അഹമ്മദാബാദില്‍ നിന്നും 230 കിലോമീറ്റരുമാണ് സൂററ്റില്‍ എത്താനുള്ള ദൂരം. കൂടാതെ ഏക തുറമുഖമായ മഗ്ദല്ല തുറമുഖം നഗരത്തില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരത്തില്‍ അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. 2007 മേയ് 6 ന് വീണ്ടും തുറന്ന സൂററ്റ് വിമാനത്തവളം നഗരത്തില്‍ നിന്നും 10 കിലോമീറ്ററിനുള്ളില്‍ മഗ്ദല്ല തുറമുഖത്തിനടുത്തയി 312 ഹെക്ടര്‍ വിസ്തൃതിയില്‍ സ്ഥി ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1612 ല്‍ ബ്രിട്ടീഷുകാര്‍ ആദ്യമായി ഭാരതത്തില്‍ എത്തിച്ചേരുകയും താമസമുറപ്പിക്കുകയും ചെയ്തു. 1614 ല്‍ ബ്രിട്ടീഷുകാരനായ സര്‍ തമര്‍സോ സൂററ്റില്‍ എത്തുകയും അന്നത്തെ ഭരണാധികാരിയായിരുന്ന ജഹാംഗീറുമായി കൂടിക്കാഴ്ച്ച നടത്തുകയും, അതിലൂടെ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുമായി വ്യാപാര ബന്ധം തുടങ്ങുകയും ചെയ്തു. അതിനു ശേഷം 1664 ല്‍ മറാത്താ രാജാവായിരുന്ന ശിവാജി സൂററ്റിനെ ആക്രമിച്ചു. 1852 ല്‍ ആദ്യത്തെ പെണ്‍കുട്ടികള്‍ക്കുള്ള പ്രാഥമിക വിദ്യാലയം ആരംഭിച്ചു. 1857 ല്‍ അദ്യമായ് ടെലിഗ്രാഫ് സൂററ്റില്‍ എത്തി. 1860 ല്‍ സൂററ്റ് റെയില്‍ വേ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1863ല്‍ ആദ്യത്തെ പത്രമായ ഗുജറാത്ത് മിത്ര സൂററ്റ് മിത്ര എന്ന പേരില്‍ പ്രസിദ്ധീകരണം തുടങ്ങി.

[തിരുത്തുക] സൂററ്റ് മുനിസിപ്പാലിറ്റി

സൂററ്റിന്റെ ചരിത്രം എന്ന് പറയുമ്പോള്‍ അത് സൂററ്റ് മുനിസിപ്പാലിറ്റിയുടേയും ചരിത്രമാണ്. സൂററ്റ് എന്ന ജില്ലയെ ഇത്രയും വളര്‍ത്തിയത് മുനിസിപ്പാലിറ്റിയാണ്. മുനിസിപ്പാലിറ്റി 1885 ല്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന പ്രാഥമിക വിദ്യാലയം ആരംഭിച്ചു. 1898 ല്‍ കുടിവെള്ളമെത്തിക്കനായുള്ള പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചു. അതിന്റെ ഫലമായി വറാച്ച എന്ന സ്ഥലത്ത് മുനിസിപ്പാലിറ്റി വറാച്ച വാട്ടര്‍ വര്‍ക്സ് എന്ന സ്ഥാപനവും,പൊതു ടാപ്പുകള്‍ നിര്‍മ്മിച്ചു. 1901 ല്‍ മുനിസിപ്പലിറ്റി പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയും, സൗജന്യമായും നിര്‍ബന്ധിതമായും വിദ്യാഭ്യാസം നല്‍കുകയും ചെയ്തു. അത് ഇന്നും മുനിസിപ്പാലിറ്റി സ്കൂളുകളില്‍ നടപ്പാക്കി വരുകയും ചെയ്യുന്നു. ക്വിറ്റ് ഇന്‍ഡ്യാ പ്രക്ഷോഭണം നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട് മുനിസിപ്പലിറ്റി പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു. 1946 ല്‍ മുനിസിപ്പാലിറ്റി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ജനങ്ങളുടെ ആരോഗ്യ രക്ഷക്കായി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസരണ മലിനീകരണം മൂലം കൊതുകുകള്‍ പെരുകയും അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്തു. പരമ്പരാഗത വഴികളില്‍ നിന്നും മാറി 1950ല്‍ കൊതുകുകള്‍ക്ക് എതിരായി ഡി.ഡി.റ്റി പ്രയോഗിക്കുകയും ചെയ്തു.1966 ഒക്ടോബര്‍ 1 ന് മുനിസിപ്പാലിറ്റി നഗരസഭയാക്കി ഉയര്‍ത്തി. വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കുകള്‍ക്ക് പരിഹാരമായി 14.31 കോടി രൂപ ചിലവില്‍ തപി നദിക്ക് കുറുകെ 1991 ല്‍ രണ്ടാമത്തെ പാലവും ഏറ്റവും വലുതുമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ബ്രിഡ്ജ് നിര്‍മ്മിച്ചു. 1995 ല്‍ നഗരപ്രാന്ത പ്രദേശമായ ബേസ്തനില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡ്രയിനേജ് ട്ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിച്ചു. 1996 ല്‍ 15.5 കോടി രൂപ ചിലവിട്ട് മൂന്നാമത്തെ പാലമായ വിവേകാന്ദ പാലം നിര്‍മ്മിച്ചു. 1998 ല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചു. ടെക്സ്റ്റയില്‍ മാര്‍ക്കറ്റിലെ തിരക്ക് ഒഴിവക്കാനായി 2000ല്‍ ഡോ. ബാബാസാഹിബ് അംബേദ്കറിന്റെ പേരില്‍ ഏറ്റവും വലിയ മേല്‍ പ്പാലം റിംഗ് റോഡില്‍ 18 കോടി രൂപ മുതല്‍ മുടക്കില്‍ പണികഴിപ്പിച്ചു. 2002 ല്‍ പ്രവര്‍ത്തനത്തിന്റെ 150 വര്‍ഷങ്ങള്‍ ആഘോഷിച്ച നഗരസഭ 2003 ല്‍ 81 ഏക്കര്‍ വിസ്തൃതിയില്‍ സര്‍ത്താന നാച്ചുറല്‍ പാര്‍ക്കും മൃഗശാലയും പണിതു. ആതുര സേവനത്തിലും നഗരസഭ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. അതിന്റെ ഫലമായി 2004 ല്‍ സൂററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് എന്ന ആശുപത്രിയും തുടങ്ങി.

[തിരുത്തുക] ഭരണം

തദ്ദേശ ഭരണ സ്ഥപനമായ സൂററ്റ് നഗരസഭ തന്നെയാണ് ഭരണ നിര്‍ വ്വഹണം നടത്തുന്നത്. പദ്ധതികള്‍ ആവിഷ്കരിക്കുന്നതും അല്പ്പം പോലും വീഴ്ചകൂടാതെ നടപ്പാക്കുന്നതിലും നഗരസഭ പ്രാധാന്യം കൊടുക്കുന്നു. വൈദ്യുതി,കുടിവെള്ളം, റോഡുകള്‍, പാലങ്ങള്‍, വഴിവിളക്കുകള്‍, മാലിന്യ സംസ്കരണം,പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജ്ജനം എന്നീ വിഷയങ്ങളില്‍ നഗരസഭ ശ്രദ്ധാലുക്കളാണ്. ഇതില്‍ കുടിവെള്ളം ജനങ്ങള്‍ക്ക് സൗജന്യമാണ്.

[തിരുത്തുക] വിസ്തീര്‍ണ്ണം

വിസ്തീര്‍ണ്ണം - 326.515 ച.കി.മീ., ജനസംഖ്യ - 49,95,174 (2001), ജന സാന്ദ്രത - 8812/ച.കി.മീ., സ്ത്രീ- പുരുഷ അനുപാതം - 764/1000 പുരുഷന്‍മാര്‍ക്ക്., സാക്ഷരത- 82.91%, സ്ത്രീകള്‍- 76%, പുരുഷന്‍ - 88.12, വളര്‍ച്ചാ നിരക്ക് - 76.02%

[തിരുത്തുക] കറുത്ത ദിനങ്ങള്‍

പരിസരമലിനീകരണത്തിനും അവയുടെ ദോഷ ഫലങ്ങള്‍ക്കും ഏറ്റവും നല്ല ഉദാഹരണമായിരുന്നു 1994 ല്‍ സൂററ്റില്‍ പടര്‍ന്ന പ്ലേഗ് എന്ന മാരക രോഗം. ഈ രോഗം മൂലം 60 ലും കൂടുതല്‍ പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള ഔദ്ദ്യോഗിക കണക്ക്. നഗരപ്രാന്തങ്ങളിളിലെ ചേരികളില്‍ താമസിച്ചിരുന്നവര്‍ ആയിരുന്നു മരിച്ചതിലേറയും. കുടിവെള്ളത്തില്‍ കൂടി പകര്‍ന്ന ഒരു രോഗം എന്നായിരുന്നു പ്രാമിക നിഗമനം. കൂടുതല്‍ പരിശോധനയില്‍ മാത്രമാണ് പ്ലേഗ് തിരിച്ചറിഞ്ഞത്. അതിനുശേഷമാണ് മാലിന്യ സംസ്കരണം ഊര്‍ജ്ജിതമായി നടത്തപ്പെടുന്നത്. ആ കാലങ്ങളില്‍ സൂററ്റില്‍ നിന്ന് ആളുകളെ മറ്റ് സ്ഥലങ്ങളിലേക്കൊ, മറ്റുള്ളിടങ്ങളില്‍ നിന്നും സൂററ്റിലേക്കോ കടത്തി വിടില്ലായിരുന്നു. കൂടാതെ സൂററ്റ് വഴി കടന്ന് പോകുന്ന എല്ലാ ട്രയിനുകളും മറ്റ് സ്റ്റേഷനുകളില്‍ ചെല്ലുമ്പോള്‍ ആളുകളെ പരിശോധിച്ചതിനു ശേഷം രോഗമില്ലന്ന് ഉറപ്പ് വരുത്തിയിരുന്നു.

[തിരുത്തുക] നഗരം

പ്ലേഗ് എന്ന മഹാമാരിക്ക് ശേഷം സൂററ്റ് ഇന്നത്തെ രീതിയില്‍ നിര്‍മ്മിച്ചത് റാവു എന്ന മുനിസിപ്പല്‍ കമ്മീഷണറാണ്. നഗരത്തിന്റെ മുഖഛായ തന്നെ റാവു മാറ്റിയെടുത്തു. പുതിയ റോഡുകള്‍, പാലങ്ങള്‍, മാലിന്യ സംസ്കരണത്തിന് പുതിയ സം വിധാനങ്ങള്‍ ഉപയോഗിച്ചത് അദ്ദേഹമാണ്. ഈ കാലഘട്ടം മുതല്‍ ഇന്നു വരെ മാലിന്യപ്രശ്നങ്ങള്‍ സൂററ്റിനെ അലട്ടിയിട്ടില്ല. ഇത് മൂലം സൂററ്റിനെ ക്ലീന്‍ സിറ്റി എന്ന് വിളിക്കുന്നു.

[തിരുത്തുക] രാജ്യത്തിനുള്ള സംഭാവനകള്‍

എന്തെല്ലാം മഹാമാരികള്‍ വന്നാലും സൂററ്റ് നിവാസികള്‍ അതിനെയെല്ലാം തരണം ചെയ്തിട്ടുണ്ട്. ലോകത്തിലേക്കാവശ്യ മായ വജ്രത്തിന്റെ 42% ത്തോളം വജ്രം മിനുക്കി കൊടുക്കുന്നത് സൂററ്റില്‍ നിന്നുമാണ്. മൊത്തം ആഭ്യന്തര വിപണിയിലേക്കാവശ്യമായ വജ്രത്തിന്റെ ഏകദേശം 70% സൂററ്റില്‍ നിന്നാണ്. ഭാരതത്തിലെ വജ്ര വ്യാപാരത്തിലുള്ളവരില്‍ ഏകദേശം 40% പേര്‍ സൂററ്റിലുള്ളവരാണ്. ഇത് കൊണ്ട് സൂററ്റിനെ ഡയമണ്ട് സിറ്റി എന്ന് വിളിക്കുന്നു. ഇത് സൂററ്റിന്റെ ഏറ്റവും വലിയ വ്യാപാരമാണ്. തുണി, തുണിയോടനുബധിച്ചിട്ടുള്ള വ്യവസായമാണ് സൂററ്റിന്റെ രണ്ടാമത്തെ പ്രധാന വരുമാനം. ഭാരതത്തിലേക്കാവശ്യമായ തുണിയുടെ 40% വിഹിതവും, നൂലിന്റെ 28% വിഹിതവും, അവയുടെ കയറ്റുമതിയില്‍ 18% വിഹിതവും മൊത്തം ആഭ്യന്തരവിപണിയുടെ 12% വിഹിതവും കയ്യാളുന്നത് കൊണ്ട് സൂററ്റിനെ സില്‍ക്ക് സിറ്റി എന്നും വിളിക്കുന്നു.

[തിരുത്തുക] മറ്റ് വ്യവസായങ്ങള്‍

തുണിവ്യവസായത്തിന്റെ ആവശ്യത്തിലേക്കായി നൂലുണ്ടാക്കാനാവശ്യമായ ചിപ്സുകള്‍, നിറം പകരാനയുള്ള രാസവസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കുന്ന വ്യവസായ ശാലകളും സ്ഥി ചെയ്യുന്നു.

[തിരുത്തുക] പ്രധാന വ്യവസായ ശാലകള്‍

റിലയന്‍സ് ഇന്‍ഡസ്ടീസ്, എസ്സാര്‍ സ്റ്റീല്‍സ്, ഓയില്‍ അന്‍ഡ് നാച്യുറല്‍ ഗ്യാസ് കമ്പനി, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, നാഷണല്‍ തെര്‍മല്‍ പവര്‍ കൊര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഷെല്‍, ക്രിബ്കോ, ടോറന്‍റ് പവര്‍, ഗുജറാത്ത് ഗ്യാസ് കമ്പനി, ഗാര്‍ഡന്‍ വറേലി, തുടങ്ങിയവ ഇതില്‍ പ്രധാനികള്‍ ആണ്.

[തിരുത്തുക] പത്രങ്ങള്‍,പ്രസിദ്ധീകരണങ്ങള്‍

ഗുജറാത്ത് മിത്ര,ഗുജറാത്ത് സമാചാര്‍, സന്ദേശ്, നവ് ഗുജറാത്ത് ടൈംസ്,നവ് നിര്‍മാണ്‍, ഗുജറാത്ത് പ്രഭ, ന്യൂ ഗുജറാത്ത് ടൈംസ്, ഗുജറാത്ത് ന്യൂസ്, ലോക് തേജ്, അരുണോദയ്, ഗുജറത്ത് പ്രവാസി, ബുള്‍ഡോസര്‍, സൂററ്റ് ഡൈജസ്റ്റ്,

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

[തിരുത്തുക] സര്‍വ്വകലാശാല

ആശയവിനിമയം
ഇതര ഭാഷകളില്‍