സോമരസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യാഗങ്ങളിലും മറ്റും സമര്‍പ്പിക്കപ്പെടുന്ന മായിക പാനീയം. സോമം എന്നും ഇംഗ്ലീഷ്: Soma (സംസ്കൃതം: सोमः അവെസ്തന്‍ ഭാഷയൈല്‍ ഹോമം Haoma എന്നും അറിയപ്പെടുന്നു. ആദ്യകാല ഇന്‍ഡോ-ഇറാനിയന്മാര്‍ക്കും (ആര്യന്‍), വൈദികകാല ജനങ്ങള്‍ക്കും പിന്നീട് ഉണ്ടായ മഹത്തായ ഇറാനിയന്‍ ജനങ്ങള്‍ക്കും വളരെ വിശിഷ്ടമായ ഒരു പദാര്‍ത്ഥമായിരുന്നു. സോമം. വേദങ്ങളില്‍ സോമരസത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു.

സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമര്‍പ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്. ഈ സോമരസം നുകര്‍ന്ന് ഉന്മേഷവാനായി ഇന്ദ്രന്‍, വായു [1]എന്നിവര്‍ ഹീനന്മാര്‍ അപഹരിച്ച തങ്ങളുടെ ഗോക്കളെ തിരിച്ചു തരണേ അഥമാ സമ്പദ് സമൃദ്ധി വരുത്തണേ എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. [2]ഋക്‌വേദ പ്രകാരം യാഗങ്ങള്‍ നടത്തുന്നത് അതിനാണ്. [3] സോമരസം കലര്‍ന്നാല്‍ വെള്ളം മധു പോലെ മത്തുളവാക്കും എന്ന് പറയുന്നു. എന്നാല്‍ കാലക്രമേണ യാഗങ്ങള്‍ രാജാക്കന്മാരുടെ അഭിവൃദ്ധിക്കായും സമീപകാലത്ത് മഴ ലഭിക്കുവാനായും മന്ത്രിമാര്‍ക്ക് നല്ല ബുദ്ധി വരാനായും മറ്റും നടത്തപ്പെടുന്നുണ്ട്.

സോമലത (Harmal) എന്ന അപൂര്‍വ്വ സസ്യം പുഴയിലെ പാറക്കല്ലു കൊന്‍ണ്ട് ഇടിച്ചു പിഴിഞ്ഞാണ് സോമരസം എടുക്കുന്നത് എന്ന് ചിലര്‍ വിശ്വസിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വ്വ സസ്യം. എന്നാല്‍ വിവിധയിനം ചെടികളുടേയും കൂണുകളുടേയും (Amanita muscaria) കുറ്റിച്ചെടികളുടേയും (Ephedra distachya) മറ്റും കലര്‍പ്പാണ് ഇത് എന്ന് സിദ്ധാന്തിക്കുന്നവരുണ്ട്. സോമരസം അഗ്നിയില്‍ അര്‍പ്പിക്കാന്‍ താമസിച്ചാല്‍ കുപിതരായി ദേവന്മാര്‍ യാഗത്തിന്റെ യജമാനനെ ഉപദ്രവിക്കും എന്നണ് വിശ്വസം. സോമരസം അര്‍പ്പിക്കല്‍ സോമയാഗത്തിന്റെ നാലാം ദിവസമാണ്.

യാഗശാലയിലെ രാജാവാണ് സോമലത.

[തിരുത്തുക] പ്രമാണാധാരസൂചി

  1. ഋഗ്വേദം 1:2
  2. ഉണ്ണിത്തിരി, ഡോ: എന്‍.വി.പി. (1993). പ്രാചീന ഭാരതീയ ദര്‍ശനം. തിരുവനന്തപുരം: ചിന്ത പബ്ലീഷേഴ്സ്. 
  3. ശങ്കരന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ [1957]. എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്. Retrieved on മേയ്. 
ആശയവിനിമയം