ഭര്‍തൃഹരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൌരാണിക ഭാരതത്തിലെ കവി ശ്രേഷ്ഠന്‍മാരില്‍ വേറിട്ടു നില്‍ക്കുന്ന ഒരു പേരാണ്‌ ഭര്‍തൃഹരി. കേശവ ശര്‍മ്മ എന്ന മഹാ സാത്വികനും പണ്ഡിതനുമായ ബ്രാഹ്മണന്‌ ഉജ്ജയിനിയിലെ രാജകുമാരിയിലുണ്ടായ നാലു പുത്രന്‍മാരില്‍ മൂത്തയാളാണ്‌ ഭര്‍തൃഹരി. ധര്‍മ്മം, നീതിസാരം, ലൌകികജീവിതം, ശൃംഗാരം, പ്രണയം, വൈരാഗ്യം എന്നിവയെ അധികരിച്ച്‌ ഭര്‍തൃഹരി ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്‌. ഇവയെ ഏകോപിപ്പിച്ച്‌ ഒരു ഗ്രന്ഥമാക്കി മാറ്റിയപ്പോള്‍ അതിനും ഭര്‍തൃഹരി എന്നു തന്നെയാണ്‌ നാമകരണം ചെയ്തിരിക്കുന്നത്‌. വാക്യപ്രദീപം എന്ന വ്യാകരണഗ്രന്ഥവും രാഹതകാവ്യം,എന്നിവയും ഇദ്ദേഹത്തിന്റെ രചനയില്‍പ്പെടുന്നു.

[തിരുത്തുക] ഐതിഹ്യം

ഭര്‍തൃഹരി ഉജ്ജയിനി ഭരിച്ചുകൊണ്ടിരുന്ന കാലത്ത്‌ അവിടത്തെ ഒരു ബ്രാഹ്മണന്‍ ഭുവനേശ്വരീ ദേവിയെ ഉപാസിച്ച്‌ പ്രസാദിപ്പിക്കുകയും ദേവി സന്തുഷ്ടയായി ആ ബ്രാഹ്മണന്‌ ഒരു ദിവ്യഫലം (മാമ്പഴം ?) നല്‍കുകയും ചെയ്തു. ഫലം സേവിക്കുന്നയാള്‍ ജരാനരകളില്‍ നിന്നും മോചിതനാകും എന്ന്‌ ദേവി അരുളിച്ചെയ്തു. ഫലം ലഭിച്ച ബ്രാഹ്മണന്‍ ചിന്തിച്ചത്‌ മറ്റൊരു വിധത്തിലാണ്‌. ദരിദ്രനായ എനിക്ക്‌ ജരാനര നീങ്ങിയതു കൊണ്ട്‌ പ്രത്യേകിച്ച്‌ പ്രയോജനമൊന്നും ഇല്ല. മറിച്ച്‌ ഈ കനി രാജാവിനു നല്‍കുകയാണെങ്കില്‍ അദ്ദേഹം എന്നില്‍ പ്രസാദിച്ച്‌ എനിക്കു ധാരാളം ധനം തരും. വാര്‍ദ്ധക്യം ബാധിക്കാതെ രാജ്യം ഭരിക്കാന്‍ രാജാവിനും കഴിയും, അദ്ദേഹം തരുന്ന പാരിതോഷികം കൊണ്ട്‌ എണ്റ്റെ ദാരിദ്ര്യവും മാറും. ഇങ്ങനെ ചിന്തിച്ച്‌ ആ ബ്രാഹ്മണന്‍ ആ ഫലം ഭര്‍തൃഹരിക്കു കാഴ്ചവെച്ചു. ഭര്‍തൃഹരിക്കു നാലു പത്നിമാരുണ്ടായിരുന്നു. അവരില്‍ അദ്ദേഹത്തിന്‌ ഏറ്റവും പ്രിയം അനംഗസേനയോടായിരുന്നു. ഫലത്തിന്റെ ദിവ്യസിദ്ധിയറിഞ്ഞ രാജാവ്‌ അത്‌ പ്രിയപത്നിക്കു നല്‍കി. അവരതു ഭക്ഷിക്കാതെ അവരുടെ ജാരനു നല്‍കി. അയാള്‍ അത്‌ അയാളുടെ പത്നിക്കു നല്‍കി. ആ സ്ത്രീ അതിനെ ഒരു വഴിവാണിഭക്കാരനു വിറ്റു. രാജവീഥിയിലൂടെ എഴുന്നള്ളിയ ഭര്‍തൃഹരി വഴിവാണിഭക്കാരന്റെ കൈയില്‍ ഈ ഫലം കാണുവാനിടയായി. ഫലം വീണ്ടെടുത്ത്‌ തിരിച്ചെത്തിയ ഭര്‍തൃഹരി പ്രിയപത്നിയോട്‌ കാരണം ആരാഞ്ഞു. അനംഗസേന സത്യം തുറന്നു പറഞ്ഞ്‌ കാലില്‍ വീണു മാപ്പപേക്ഷിച്ചെങ്കിലും, ഭര്‍തൃഹരി വൈരാഗ്യത്താല്‍ സര്‍വ്വവും ത്യജിച്ച്‌ വാനപ്രസ്ഥം സ്വീകരിച്ചു. രാജ്യഭാരവും ദിവ്യഫലവും തണ്റ്റെ അനുജനായ വിക്രമാദിത്യനെ ഏല്‍പിച്ചു.

ആശയവിനിമയം