ഈഴവമെമ്മോറിയല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈഴവര്‍ക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവര്‍ ഒപ്പിട്ട് 1896 സെപ്റ്റംബര്‍ 3ന്‍ തിരുവിതാംകൂര്‍ മഹാരാജാ‍വ് ശ്രീമൂലം തിരുനാളിന്‍ ഡോ. പല്പുവിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഹര്‍ജി.

സര്‍ക്കാര്‍ സര്‍വീസില്‍ നാട്ടുകാര്‍ക്ക് ന്യായമായ പങ്ക് ലഭിക്കാന്‍ വേണ്ടിയൊരു നിവേദനം ജി.പി. പിള്ളയുടെ നേതൃത്വത്തില്‍ 1891 ജനുവരി 11ന്‍ മലയാളിമെമ്മോറിയല്‍ എന്ന പേരില്‍ മഹാരാജാവിന് സമര്‍പ്പിച്ചിരുന്നു. അക്കാലത്ത് ഈഴവരാ‍ദി അവര്‍ണ്ണരെ തിരുവിതാംകൂറില്‍ 5 രൂപയില്‍ കുടുതല്‍ മാസശമ്പളമുള്ള തസ്തികകളില്‍ നിയമിച്ചിരുന്നില്ല. കൃസ്തുമതത്തിലേക്ക് മതം മാറ്റം നടത്തിയ അവര്‍ണ്ണര്‍ക്ക് പോലും എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാ‍ല്‍ ഈഴവര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. സ്കൂള്‍ പ്രവേശനത്തിനും ഇതു തന്നെയായിരുന്നു സ്ഥിതി. മതം മാറാതെ തന്നെ തങ്ങള്‍ക്കും ഇവ ലഭിക്കണമെന്ന് ഈഴവര്‍ ഈ ഹരജിയിലൂടെ ആവശ്യപ്പെട്ടു.

ഈഴവരുടെ അവശതകളെക്കുറിച്ച് ജി.പി. പിള്ള ഇംഗ്ലണ്ടിലെ കോമണ്‍സ് സഭയുടെയും കോണ്‍ഗ്രസ്സ് സമ്മേളനങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു.എന്നാല്‍ അവയൊന്നും പ്രയോജനം ചെയ്തില്ല. എല്‍.എം.എസ് ഡിഗ്രി നേടിയ ഡോ. പല്പു തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ കീഴില്‍ ഒരു ജോലിക്ക് അപേക്ഷിച്ചുവെങ്കിലും ആ അപേക്ഷ തിരസ്കരിക്കപ്പെട്ടു. ദിവാനുമായി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ലന്ന് വന്നപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈഴവമെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ടു. ഇതിന്റെ ഫലമായി സര്‍ക്കാര്‍ നിലപാടിന്‍ ചെറിയൊരയവ് വന്നു. അവര്‍ണ്ണര്‍ക്ക് സ്കൂളുകളില്‍ പ്രവേശനം ലഭിച്ചു. അസംഘടിതരായിരുന്ന ഈഴവാദികളെ സംഘടിപ്പിക്കുന്നതിലും വിദ്യാഹീനരായിരുന്ന അവരെ വിദ്യാസമ്പന്നരാക്കുന്നതിലും വേണ്ടിയുള്ള ഡോ. പല്പുവിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു ഈഴവമെമ്മോറിയല്‍.

ആശയവിനിമയം