എം.ജി. രാമചന്ദ്രന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരത്തൂര്‍ ഗോപാല രാമചന്ദ്രന്‍

പുരട്ചി തലൈവര്‍, (തമിഴ്: വിപ്ലവ നേതാവ്),
ജനനം: ജനുവരി 17, 1917
നവാ‍ലപിതിയ, ശ്രീലങ്ക
മരണം: ഡിസംബര്‍ 24, 1987
തമിഴ്നാട്
തൊഴില്‍: നടന്‍, രാഷ്ട്രീയനേതാവ്
ജീവിത പങ്കാളി: തങ്കമണി, സതാനന്ദവതി & വി.എന്‍. ജാനകി
കുട്ടികള്‍: ഇല്ല

എം.ജി.ആര്‍ എന്നപേരില്‍ പ്രശസ്തനായ മരത്തൂര്‍ ഗോപാല രാമചന്ദ്രന്‍ (തമിഴ്: மருதூர் கோபால இராமச்சந்திரன்) (ജനുവരി 17, 1917–ഡിസംബര്‍ 24, 1987), (പുരൈട്ചി തലൈവര്‍ (വിപ്ലവ നായകന്‍) എന്നും അറിയപ്പെട്ടു) തമിഴ് സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാളും 1977 മുതല്‍ തന്റെ മരണം വരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായിരുന്നു.

[തിരുത്തുക] ജനനം, ബാല്യം

ശ്രീലങ്കയിലെ കാന്‍ഡിയ്ക്ക് അടുത്തുള്ള നാവലപിതിയ എന്ന സ്ഥലത്ത് മരത്തുര്‍ ഗോപാലമേനോന്റെയും സത്യഭാമയുടെയും മകനായി എം.ജി.ആര്‍ ജനിച്ചു. പാലക്കാടിനടുത്ത് വടവന്നൂരുള്ള ഒരു നായര്‍ കുടുംബത്തില്‍ നിന്നായിരുന്നു എം.ജി.ആര്‍. എം.ജി.ആറിന്റെ മുത്തച്ഛന്‍ ശ്രീലങ്കയിലേക്ക് താമസം മാറുകയായിരുന്നു[1][2]

പിതാവിന്റെ മരണശേഷം കുടുംബത്തിലെ ദാരിദ്ര്യം കാരണം എം.ജി.ആറിനു തുടര്‍ന്ന് പഠിക്കാന്‍ ആയില്ല. ഒറിജിനല്‍ ബോയ്സ് എന്ന നാടകസംഘത്തില്‍ എം.ജി.ആര്‍ ചേര്‍ന്നു. ഇത് പില്‍ക്കാലത്തെ അഭിനയജീവിതത്തിനു എം.ജി.ആറിനെ സഹായിച്ചു.

[തിരുത്തുക] തമിഴ് സിനിമ

1936-ല്‍ സതി ലീലാവതി എന്ന ചിത്രത്തിലൂടെയായിരുന്നു എം.ജി.ആര്‍ വെള്ളിത്തിരയില്‍ രംഗത്തുവന്നത്. അമേരിക്കയില്‍ ജനിച്ച ചലച്ചിത്ര സം‌വിധായകനായിരുന്ന എല്ലിസ് ആര്‍ ഡങ്കന്‍ ആയിരുന്നു ഈ ചിത്രത്തിന്റെ സം‌വിധായകന്‍.[3]. 1947-ല്‍ രാജകുമാരി എന്ന ചിത്രം പുറത്തിറങ്ങുന്നതു വരെ എം.ജി.ആറിനു വലിയ ജനപ്രീതി ലഭിച്ചിരുന്നില്ല. രാജകുമാരി എന്ന ചിത്രം ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളില്‍ ഒന്നായി. കരുണാനിധി ആയിരുന്നു ഈ ചിത്രത്തിനു തിരക്കഥ എഴുതിയത്. രാജകുമാരിയിലെ നായകവേഷം എം.ജി.ആറിനെ കോളിവുഡിലെ ഏറ്റവും പ്രധാന നായകരില്‍ ഒരാളാക്കി. പാവങ്ങളുടെ രക്ഷകനായി അഭിനയിച്ച പല കഥാപാത്രങ്ങളിലൂടെയും എം.ജി.ആര്‍ താരപദവിയിലേക്ക് ഉയര്‍ന്നു. ദ്രാവിഡ മുന്നേറ്റത്തിന്റെ ജിഹ്വകളായിരുന്നു എം.ജി.ആറിന്റെ സിനിമകളില്‍ പലതും. അടുത്ത ഇരുപത്തിയഞ്ചു വര്‍ഷക്കാലം തമിഴ് ചലച്ചിത്രരംഗത്തെ ഏറ്റവും പ്രധാന നായകനും തമിഴ്നാട്ടില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തിയും ആയി എം.ജി.ആര്‍. മധുരൈ വീരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ എം.ജി.ആര്‍ തമിഴ് തേവര്‍മാരുടെ നായകനായി. തമിഴ് സിനിമാനടനായ എം.ആര്‍. രാധ എം.ജി.ആറിനെ വെടിവെച്ചതില്‍ പിന്നെ വ്യക്തമായി സംസാരിക്കാനുള്ള കഴിവ് എം.ജി.ആറിനു നഷ്ടപ്പെട്ടു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ താരമൂല്യം കുറച്ചില്ല. ഒന്നിനു പുറമേ മറ്റൊന്നായി വന്ന ചലച്ചിത്ര വിജയങ്ങള്‍ എം.ജി.ആറിനു രാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കി. റിക്ഷാക്കാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു എം.ജി.ആറിനു മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. എം.ജി.ആര്‍ ല്‍ സം‌വിധാനം ചെയ്ത് നിര്‍മ്മിച്ച് 1956-ല്‍ പുറത്തിറങ്ങിയ നാടോടി മന്നന്‍ എന്ന സിനിമ 2006-ല്‍ വീണ്ടും പ്രദര്‍ശനശാലകളിലെത്തി തമിഴ്നാട്ടിലെ സിനിമാക്കൊട്ടകകളില്‍ 14 ആഴ്ച്ച ഹൗസ്ഫുള്‍ ആയി ഓടി. [4]

[തിരുത്തുക] അവലംബം

  1. MGR
  2. L. R., Jegatheesan. "ஆளும் அரிதாரம்", BBC. ശേഖരിച്ച തീയതി: 2006-11-08. (ഭാഷ: Tamil)
  3. http://www.thehindu.com/thehindu/mp/2004/09/06/stories/2004090600190300.htm
  4. [1]
ആശയവിനിമയം
ഇതര ഭാഷകളില്‍