കാലടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



കാലടി

കാലടി
വിക്കിമാപ്പിയ‌ -- 10.1694° N 76.4383° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂര്‍
ഭരണസ്ഥാപനങ്ങള്‍ നഗരസഭ
ചെയര്‍മാന്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
680
+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

കേരളത്തിലെ എറണാകുളം ജില്ലയില്‍ പെരിയാറിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാലടി. അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഒരു പ്രധാന തീര്‍ത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയില്‍ എം.സി. റോഡിന്‌ അരികിലായാണ്‌ കാലടി സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്‌. കാലടിയില്‍ പ്രശസ്തമായ സംസ്കൃത സര്‍‌വ്വകലാശാല സ്ഥിതിചെയ്യുന്നു. പ്രസിദ്ധ ക്രിസ്തീയ തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍ പള്ളി കാലടിയ്ക്ക് എട്ടുകിലോമീറ്റര്‍ അകലെയാണ്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ശൈവമതപ്രഭാവകാലത്തിനു മുന്ന് ഇത് ഒരു ബൗദ്ധകേന്ദ്രമായിരുന്നു എന്ന് പല ചരിത്രകാരന്മാരും കരുതുന്നു. ബൗദ്ധ സന്യാസിമാര്‍ ശ്രീബുദ്ധന്റെ കാല്പാദം പാറകളില്‍ കൊത്തി വയ്ക്കുകയും അതിനെ ആരാധിക്കുക്കുന്നവരുമാണ്‌.[1] ഇങ്ങനെ ശ്രീബുദ്ധന്റെ പാദത്തെ ആരാധിച്ചിരുന്ന സ്ഥലമായതിനാല്‍ ശ്രീശങ്കരാചാര്യര്‌ക്കുമുന്നേ തന്നെ കാലടി എന്ന പേര്‍ വീണിരിക്കാം എന്നാണ്‌ ചരിത്രകാരനായ വി.വി.കെ. വാലത്ത് വിശ്വസിക്കുന്നത്. [2] കേരളത്തില്‍ ഇത്തരത്തില്‍ ഒന്നിലധികം സ്ഥലനാമങ്ങള്‍ ഉള്ളത് മേല്‍‍പറഞ്ഞതിനെ സാധൂകരിക്കുന്നു. ((ഉദാ: പൊന്നാനി- കാലടി (ഭാരതപ്പുഴയുടെ തീരത്ത്)

[തിരുത്തുക] ഐതിഹ്യം

ശങ്കരാചാര്യരെ ബന്ധപ്പെടുത്തി ഉള്ളതാണ് ഐതിഹ്യം. ശങ്കരന്റെ അമ്മ 3 കിലൊമീറ്റര്‍ മാറി ഒഴുകിയിരുന്ന പൂ‍ര്‍ണാനദിയില്‍ കുളിച്ച് ഇല്ലപ്പറമ്പില്‍ തന്നെ ഉള്ള കുലദേവനായ ശ്രീകൃഷ്ണക്ഷേത്രതില്‍ ദര്‍ശനം നടത്തുക പതിവായിരുന്നു . ഒരു ദിവസം ക്ഷീണം താങ്ങാനാവാതെ ആ വൃദ്ധ മാതാവ് വഴിയില്‍ കുഴഞ്ഞ് വീണു . ശങ്കരന്റെ പ്രാര്‍ത്ഥനയില്‍ മനമലിഞ്ഞ ശ്രീകൃഷ്ണന്‍ "ഉണ്ണീ കാലടി വരയുന്നിട്ത്തു നദി ഗതി ആവും " എന്ന വരം കൊടുത്തു എന്നും . ശുദ്ധനായ ശങ്കരന്‍ ഭഗവാനു മുന്നില്‍ തന്നെ കാലടി വരഞ്ഞു . പൂര്‍ണാനദിഅന്ന് മുതല്‍ ഗതി മാറി ശങ്കരന്റെ ഇല്ലപ്പറമ്പിലൂടെ കൃഷ്ണ ചരണങ്ങള്‍‍ സ്പര്‍ശിച്ച് നിര്‍മ്മല ഗംഗ തന്നെ ആയി [3] അന്ന് മുതല്‍ കാലടി വരഞ്ഞു നദി ഗതി മാറ്റിയ ഇടം ശശലം എന്ന പേരു മാറി കാലടി ആയി അറിയപ്പെടാന്‍ തുടങ്ങി. അനുഗ്രഹിച്ച കൃഷ്ണന്‍ ത്രിക്കാലടിയപ്പനും . ആ കാലടി പിറന്ന കടവാണു കാലടി കടവായി , കൃഷ്ണക്ഷേത്രത്തിന്റെ ആറാട്ടു കടവും . പിന്നീട് അദ്വൈത പ്രചാരത്തിലൂടെ ലോക ഗുരുവായ ശ്രീ ശങ്കരാചാര്യര്‍ ആയിരുന്നു ആ അനുഗ്രഹീത ബാലന്‍ .

എന്നാല്‍ ഈ തൃക്കാല്‍ ശ്രീബുദ്ധന്റെയാണ് എന്നും അത്തരത്തിലുള്ള നിരവധി കാലടിപ്പാടുകള്‍ കേരളത്തിലുടനീളം ബൌദ്ധവിഹാരമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഉണ്ട് എന്നും പിന്നീട് വന്ന മതവിശ്വാസികള്‍ അതാത് മതവുമായി ബന്ധപ്പെടുത്തിയതാണ് എന്നുമുള്ളതാണ് ചരിത്ര വസ്തുത. ഉദാ: മലയാറ്റൂര്‍ പള്ളിക്കടുത്തുള്ള പാറയിലെ കാല്‍ പാദം സെന്‍റ്. തോമസിന്‍റേതാണെന്നാണ് ഒരു കൂട്ടം വിശ്വാസികള്‍ കരുതുന്നത്.


[തിരുത്തുക] ചരിത്രം

[തിരുത്തുക] ഭൂമിശാസ്ത്രം

കാലടിയിലെ ശ്രീ ശങ്കരാചാര്യര്‍ പാലം
കാലടിയിലെ ശ്രീ ശങ്കരാചാര്യര്‍ പാലം

[തിരുത്തുക] സാംസ്കാരികം

[തിരുത്തുക] AD.1900നു ശേഷം ഉള്ള നവീന ക്ഷേത്രങല്‍

[തിരുത്തുക] ശങ്കരാചാര്യര്‍ - ജന്മഭൂമി ക്ഷേത്രം

പ്രധാന ലേഖനം: ശങ്കരാചാര്യര്‍

ഈ ക്ഷേത്രം ശ്രിംഗേരി മഠത്തിന്റെ ഉടമസ്ഥതയിലാണ്. പെരിയാറിന്റെ വടക്കേ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിനുള്ളില്‍ രണ്ട് പ്രതിഷ്ഠകള്‍ ആണ് ഉള്ളത്. ഒന്ന് ശ്രീ ശങ്കരന്റെയും മറ്റേത് ശ്രിംഗേരിയിലെ പ്രധാന പ്രതിഷ്ഠയായ ശാരദാംബയുടേതുമാണ്. ശ്രീ ശങ്കരാചാര്യരുടെ അമ്മയായ ആര്യാംബയുടെ സമാധിയും ഇവിടെത്തന്നെയാണ്. ഗണപതിയുടെ ഒരു ചെറിയ അമ്പലത്തില്‍ സായാഹ്നപൂജകള്‍ നടക്കുന്നു. തമിഴ്-കന്നട സ്മാര്‍ത്ത ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തുന്നത്.

[തിരുത്തുക] രാമകൃഷ്ണ അദ്വൈതാശ്രമം

രാമകൃഷ്ണ അദ്വൈതാശ്രമം കാലടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്താണ്. ഇവിടെ ഒരു വിശാലമായ പ്രാര്‍ത്ഥനാമുറിയുണ്ട്. ക്ഷേത്രം ബേലൂര്‍ മഠത്തിലെ ശ്രീ രാമകൃഷ്ണ ക്ഷേത്രത്തിനെപ്പോലെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആശ്രമം ഒരു വിദ്യാലയവും ആതുരാലയവും ഗ്രന്ധശാലയും നടത്തുന്നു.

[തിരുത്തുക] ശ്രീ ആദിശങ്കര കീര്‍ത്തിസ്തംഭം

എം.സി,റോഡില്‍ കാലടി കവലയ്ക് അടുത്തായി എട്ടുനിലകളുള്ള അഷ്ടഭുജ ആകൃതിയില്‍ ഉള്ള സ്മാരക മന്ദിരമാണ് ശ്രീ ആദിശങ്കര കീര്‍ത്തിസ്തംഭം മണ്ഡപം. കാമകോടി മഠമാണ് ഇത് നിര്‍മ്മിച്ചത്. രണ്ട് ഗജപ്രതിമകള്‍ കാവല്‍ നില്‍ക്കുന്ന ഗോപുരവാതില്‍ ഒരു പാദുകമണ്ഡപത്തിലേക്ക് നയിക്കുന്നു. ഇവിടെ ശങ്കരന്റെ പാദുകങ്ങളെ അനുസ്മരിപ്പിക്കുന്ന രണ്ട് വെള്ളി മെതിയടികള്‍ വെച്ചിരിക്കുന്നു. ഈ സ്മാരകത്തിന്റെ ചുമരുകളില്‍ ശ്രീ ശങ്കരന്റെ ജീവിതകഥ ചിത്രങ്ങളായി രചിച്ചിരിക്കുന്നു. ഗണപതി, ശങ്കരാചാര്യര്‍, തുടങ്ങിയവരുടെ വലിയ പ്രതിമകള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കുമായി ആദിശങ്കര സ്മാരകങ്ങള്‍ തുറന്നിട്ടിരിക്കുന്നു.

[തിരുത്തുക] പുരാതന ക്ഷേത്രങ്ങള്‍

(ശ്രീശങ്കരനുമായി ഐതിഹ്യബന്ധമുള്ളവ)

[തിരുത്തുക] ശ്രീകൃഷ്ണ‍സ്വാമി ക്ഷേത്രം

പ്രധാന ലേഖനം: കാലടി ശ്രീകൃഷ്ണ‍സ്വാമി ക്ഷേത്രം
കാലടിയില്‍ കാഞ്ചീ കാമകോടിയുടെ ആദി ശങ്കര കീര്‍ത്തി സ്തംഭം
കാലടിയില്‍ കാഞ്ചീ കാമകോടിയുടെ ആദി ശങ്കര കീര്‍ത്തി സ്തംഭം

ശ്രീശങ്കരന്റെ കുലദേവ ക്ഷേത്രമാണിത് . പെരിയാറിന്റെ പുതിയ ഗതിയില്‍ നിന്നും ശങ്കരന്‍ ഇന്നു കാണുന്ന ശ്രീകോവിലിലേക്കു മാറ്റി പ്രതിഷ്ഠിച്ച് പ്രസിദ്ധ്മായ അച്യുതാഷ്ടകം ചൊല്ലിയത്രേ . മകരമാസത്തില്‍ തിരുവോണ നാളില്‍ ദക്ഷിണായനത്തില്‍, ഉത്തരായനത്തിലേ പ്രതിഷ്ഠ നടത്താവൂ എന്ന താന്ത്രിക വിധി നോക്കാതേ ആണ് നട്ത്തിയത് . ശങ്കരന്റെ കാലം മുതല്‍ നിലനില്‍ക്കുന്ന ഈ ക്ഷേത്രം കാലടിയേ ശങ്കര ജന്മദേശമായി പുറം ലോകം അംഗീകരിക്കുന്നതില്‍ നിര്‍ണായക പങ്കാണു വഹിച്ചത് . ശ്രീശങ്കരന്റെ അമ്മയുടെ ദേഹദഹനതിന്നു സഹായിച്ച 2 നമ്പൂതിരി കുടുംബങ്ങളുടെ ഊരാണ്‍‌മയിലുള്ള കാലടി ദേവസ്വം ആണു ഈ സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ . പ്രബോധസുധാകരതില്‍ 243 മുതല്‍ 247 വരെ ശ്ലോകങളില്‍ ശ്രീശങ്കരഭഗവത്പാദരാല്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നു ഈ ക്ഷേത്രം .കാലടി ദേവസ്വത്തിന്റെ ഉപക്ഷേത്രമായ കാവില്‍ ഭദ്രകാളി ക്ഷേത്രത്തിന്നൂ മുന്നിലേ ആല്‍ ചുവട്ടില്‍ ആചാര്യസ്വാമികള്‍ അമ്മയുടെ ദേഹദഹനത്തിന്നു ശേഷം ഒരൂ രാത്രി മുഴുവന്‍ കരഞ്ഞു കിടന്നുവെന്നും പിറ്റേന്ന് കാലടി വിട്ടു പോയി എന്നും ആണു ഐതിഹ്യം.

[തിരുത്തുക] മാണിക്കമംഗലം കാര്‍ത്ത്യായനി ക്ഷേത്രം

പ്രധാന ലേഖനം: മാണിക്കമംഗലം കാര്‍ത്ത്യായിനി ക്ഷേത്രം

ശങ്കരന്റെ അച്ഛന്‍ പൂജ ചെയ്തിരുന്ന ഈ കഷേത്രത്തില്‍ പാല്‍ നിവേദിക്കാന്‍ ശങ്കരന്നേ അയച്ചു . നിവേദ്യം കഴിഞ്ഞും പാല്‍ അങ്ങിനെ തന്നെ ബാക്കി കണ്ട ശങ്കരന്‍ കരച്ചില്‍ ആയപ്പൊള്‍ ദേവി ആ പാല്‍ കുടിക്കയും ശങ്കരന്നേ അനുഗ്രഹിക്കയും ചെയ്തു എന്നാണു ഐതിഹ്യം . കാലടിയില്‍ നിന്നും 2 കി.മി. വടക്കു മാറി സ്ഥിതി ചെയ്യുന്നു .

[തിരുത്തുക] തിരുവെള്ളമാന്‍ തുള്ളി ശിവ ക്ഷേത്രം

പ്രധാന ലേഖനം: തിരുവെള്ളമാന്‍ തുള്ളി ശിവ ക്ഷേത്രം

ഐതിഹ്യം : ശങ്കരാചാര്യരുടെ മാതാപിതാക്കള്‍ക്കു പ്രായം ആയതോടെ തങ്ങള്‍ക്ക് പുത്രനേ അനുഗ്രഹിച്ചു നല്‍കിയ ത്രിശ്ശൂര്‍ വടക്കും നാഥന്‍ ശിവന്റെ ദര്‍ശനം സാധിക്കാന്‍ ശിവന്‍ തന്നെ തുള്ളി വരുന്ന ഒരു വെളുത്ത മാനിന്റെ ര്രൂപത്തില്‍ വന്ന് , മാന്‍ ചെന്നു നില്‍ക്കുന്നിടത്ത് കിട്ടുന്ന ശിവ വിഗ്രഹം പ്രതിഷ്ഠിച്ചു തൊഴുതാല്‍ മതി എന്നു അനുഗ്രഹിച്ചു . അങ്ങിനെ കാല്ടിക്കു 2 കി.മീ പടിഞ്ഞാറ് മാറി മറ്റൂര്‍ കുന്നില്‍ പ്രതിഷ്ഠിച്ച ക്ഷേത്രം വെള്ള മാന്‍ തുള്ളി വന്ന് നിന്നതിനാല്‍ തിരുവെള്ളമാന്‍ തുള്ളി ക്ഷേത്രം എന്ന പെരു വന്നു , ത്രിശ്ശിവപേരൂര്‍ വടക്കുംനാഥന്റെ മറ്റെ ഊരത്രേ മറ്റൂര്‍ .

[തിരുത്തുക] നായത്തോട് ശങ്കരനാരായണ ക്ഷേത്രം

പ്രധാന ലേഖനം: നായത്തോട് ശങ്കരനാരായന ക്ഷേത്രം

ശ്രീശങ്കരാചാര്യര്‍ ഈ ശിവക്ഷേത്രത്തില്‍ ഒരു ദിവസം തൊഴാന്‍ ചെല്ലുകയും , വിഷ്ണു സ്തുതി നടത്തുകയും ചെയ്തൂ. വിഷ്ണു ചയ്തന്ന്യം കൂടി ശിവവിഗ്രഹത്തില്‍ സന്നിവേശിച്ചത്രേ . ഇന്നും ഒരേ വിഗ്രഹത്തില്‍ ശിവപൂജക്ക് ശേഷം , അതേ വിഗ്രഹത്തില്‍ വിഷ്ണു പൂജയും നടത്തുന്നു , ഉത്സവ സമയം ഒരേ കൊടി മരത്തില്‍ ശിവ വിഷ്ണു ദ്ധ്വജങള്‍ ഉയര്‍ത്തുന്നു എന്നീ അനന്ന്യ വിശേഷവും ഈ ക്ഷേത്രത്തിന്നുണ്ട് .ശി‌വ വൈഷ്ണവ ഭക്തിയില്‍ അദ്വൈതം എന്ന പ്രത്ത്യക്ഷ സന്ദേശം നല്‍കുന്നു ഈ ക്ഷേതം .

[തിരുത്തുക] കാര്‍പ്പിള്ളികാവ് ശിവ ക്ഷേത്രം

പ്രധാന ലേഖനം: കാര്‍പ്പിള്ളികാവ് ശിവ ക്ഷേത്രം

ആചാര്യ സ്വാമികളുടെ അച്ഛ്ന്‍ പൂജചെയ്തിരുന്ന മറ്റൊരു ക്ഷേത്രം ആണു ഇതു . കാലടിയില്‍ നിന്നും 6 കി.മീ വടക്കുമാറി മഞ്ഞപ്ര എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു .

[തിരുത്തുക] 3 പുരാതന കടവുകള്‍

[തിരുത്തുക] കാലടി കടവ്

പെരിയാര്‍ നദി ഗതി തിരിഞ്ഞ് കാലടി പിറന്ന കടവ്

[തിരുത്തുക] മുതല കടവ്

അമ്മയുമൊത്ത് കുളിക്കാന്‍ പോയ ശങ്കരനേ കാലില്‍ മുതല പിടിക്കുകയും , സന്ന്യാസം എന്ന പുനര്‍ ജന്മത്തിന്നു സമ്മതിച്ചാല്‍ മുതല പിടി വിടുമെന്നും ശങ്കരന്‍ പറഞ്ഞപ്പൊള്‍ ആചാര്യ സ്വാമികള്‍ക്ക് ആപത് സന്ന്യാസ്അത്തിന്ന് അമ്മ അനുമതി കൊടുത്ത കടവാണ് ഇത് .

[തിരുത്തുക] ശങ്കരാചാര്യര്‍ അമ്മയുടെ ഉദകക്രിയ ചെയ്ത കടവ്- ശൃംഗേരി ക്ഷേത്രങ്ങള്‍ക്ക് നടുവില്‍

വിധിപ്രകാരം അമ്മയുടെ ദേഹദനതിന്നു ശേഷം ഉദക ക്രിയ നടത്തി ശിഷ്ട അസ്ഥി ഉത്തമ വൃക്ഷമായ അശോക മരത്തിന്നു താഴെ നിക്ഷേപിച്ചു.

പുരാതനമായ ഈ 3 കടവുകള്‍ കാലക്രമത്തില്‍ പടിഞ്ഞാറു നിന്നു കിഴക്കോട്ടായി ഇന്നും സ്ഥിതി ചെയ്യുന്നതു കാണാം .

[തിരുത്തുക] ആര്യാദേവി (ആര്യാംബ) സമാധി മണ്ഡപം

പ്രധാന ലേഖനം: ആര്യാദേവി (ആര്യാംബ) സമാധി മണ്ഡപം

ആചാര്യസ്വാമികള്‍ സന്ന്യാസ സമയത്ത് കൊടുത്ത വാക്കു പാലിച്ചു കൊണ്ട് അമ്മയുടെ അന്ത്യ നിമിഷങളില്‍ കാലടിയില്‍ എത്തി അമ്മയ്ക്കു വേണ്ട മരണ ശിശ്ര്രുഷകള്‍ നല്‍കി . മാതൃത്വത്തിന്റെ അളവറ്റ മഹത്വം പുകഴ്ത്തി അചാര്യാ സ്വാമികല്‍ ചൊല്ലിയാ മാതൃപഞ്ചകം അനന്ന്യതകൊണ്ടും , അചാര്യരുടെ മാതൃ സ്നേഹത്തിന്റെ അടയാളമായും പ്രസിദ്ധമാണ് . കാലടിയിലേ അന്നുണ്ടായിരുന്ന 10 നമ്പൂതിരി ഇല്ലങളില്‍ 2 ഇല്ലക്കാര്‍ മാത്രം സഹകരിച്ചു.(ഈ കുടുമ്മ്ബങളുടെ ആധാരങളില്‍ ഇന്നും ഇവരുടെ പുര്‍വനാമങളും , രേഖപ്പെടുത്തി വരുന്നു) അമ്മയുടെ പാര്‍ഥിവ ശരീരം തല ഭാഗം ഒരില്ലക്കാരും (ഇന്നു തലയാറ്റുമ്പിള്ളി "തല" ഭാഗം എറ്റിയ മന) കാല്‍ ഭാഗം മറ്റൊരില്ലക്കാരും (ഇന്നു കാപ്പിള്ളി "കാല്‍ "ഭാഗം എറ്റിയ മന ) ആയി ചിതയിലെക്ക് എടുത്ത് സംസ്കാര ക്രിയകളും , ഉദകക്രിയയും ശങ്കരാചാര്യര്‍ നിര്‍വ്ഹിച്ചു . അതിന്നു ശേഷം അസ്ഥി ഉതമവൃക്ഷമായ അശോക മരത്തിന്നു ചുവട്ടില്‍ നിക്ഷെപിച്ച് കാലടി വിട്ട് പോയി . ആയിരത്താണ്ടുകള്‍ ആ വൃക്ഷച്ചുവട്ടില്‍ കാപ്പിള്ളി മനയില്‍ നിന്നും ആദരവിന്റ്റെ ദീപം തെളിചുവന്നതു ഈ സമാധി സ്ഥാനം പുറം ലോകം അറിയാന്‍ നിമിത്തമായി . ശൃങെഗേരി മഠം ഈ സ്ഥലം ഏറ്റെടുകയും അവിടെ അശോകമരം മുറിച്ചു മാറ്റി തുളസി തൈനട്ട് ആദരപൂര്‍വം സംരക്ഷിച്ചു വരുന്നു . വിളക്കു വൈപ്പിന്റെ സവ്കര്യത്തിനായി തെക്കെമം സ്താപിച്ച കല്‍ വിള‍ക്ക് "തെക്കേമഠം വക" എന്ന് മഠത്തിന്റെ മുദ്ര അങ്കനം ചെയ്തൂ സമാധിക്കൂ പടിഞ്ഞാറു വശം ഇന്നും കാണാം. എന്നാല്‍ നമ്പൂതിരിമാറ് ശേഷക്രിയകളില്‍ നിന്ന് വിട്ടു നിന്നെന്നും അദ്ദേഹത്തിന്റെ അമ്മയുടെ പേരില്‍ സ്മാര്‍ത്തവിചാരത്തിന്‌ കല്പിച്ചിരുന്നതിനാലാണ്‌ ഇതെന്നും അതിനാല്‍ ആചാര്യര്‍ ശൂദ്രന്മാരുടെ സഹായത്താലാണ്‌ ശേഷക്രിയകളും മറ്റും നടത്തിയെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. [4] മാത്രമല്ലാ ആചാര്യസ്വാമികള്‍ അമ്മയുടെ ജഡം മുറിച്ച് , മുറിച്ച് വാഴത്തടയീല്‍ വച്ച് ദക്ഷിണാഗ്നി യോഗ ശക്തിയാല്‍ മധനം ചെയ്തു ദഹിപ്പിച്ചു എന്നു പോലും കാലടി എവിടെ എന്ന് ധാരണ ഇല്ലാതിരുന്ന്ന ശങ്കര വിജയ കര്‍താക്കളും പറഞ്ഞു കാണുന്നു. [5],

[തിരുത്തുക] തെക്കേമഠം

ആചാര്യ സ്വാമികല്‍ ത്രിശ്ശൂരില്‍ സ്ഥാപിച്ച മഠത്തിന്റ്റെ ശാഖ - ഇന്ന് ശ്രീശൃങ്കേരി വേദ പാഠശാല ആചാര്യസ്വാമികളുടെ ബഹുമാനാര്‍ഥം കുലദേവ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മുഖ്യ അര്‍ചകസ്ഥാനവും കാണപ്പാട്ടത്തിന്ന് സ്ഥലവും നല്‍കി ആചാര്യരുടെ സമാധിക്ക് ഒരു പതിറ്റാണ്ടിന്നു ശേഷം കാലടിയില്‍ സ്ഥാപിതമായി . പിന്നീട് ശങ്കരസങ്കേതം എന്ന നിലയില്‍ രാജതുല്യമായ കരം പിരിവു അധികാരം 1952ല്‍ ലെഗിസ്ലേറ്റീവ് അസ്സംബ്ലി നിയമ നിര്‍മാണത്തിലുടെ നിര്‍ത്തലാക്കും വരെ അനുഭവിച്ചു വന്നു . ഇന്നു ഏറെക്കുറെ കാലടിയില്‍ വിസ്മൃതം ആയ ഈ ശങ്കര മഠംത്തിന്ന് , ഇതര മഠങള്‍ കാലടിയെ ശങ്കരജന്മക്ഷേത്രമായി അറിഞ്ഞാദരിക്കാനില്ലാത്തപ്പോഴും കാലടിയപ്പന്റെ മുഖ്യ അര്‍ച്ചക സ്ഥാനം വഹിച്ചു ആദരിച്ചിരുന്നു എന്ന അനന്ന്യതയും ഉണ്ട് .

[തിരുത്തുക] ഉത്സവങ്ങള്‍

ശങ്കര ജയന്തി എല്ലാ വര്‍ഷവും ഏപ്രില്‍-മെയ് മാസങ്ങളിലായി 5 ദിവസം കൊണ്ടാടുന്നു. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ 9 ദിവസങ്ങളിലായി നവരാത്രി മഹോത്സവവും ആഘോഷിക്കപ്പെടുന്നു. സംഗീത സദസ്സുകളും രഥോത്സവവും മറ്റു ചടങ്ങുകളും നവരാത്രിക്ക് മാറ്റുകൂട്ടുന്നു.

[തിരുത്തുക] വ്യാപാരം , വ്യവസായം

കേരളത്തിലേ അരി വ്യാപാരത്തിന്റെ സിരാകേന്ദ്രവും , 35% (80/230) . [6] ആധുനിക കമ്പ്യുട്ടരൈസ്ഡ് അരി മില്ലുകളുടെ കേന്ദ്രവും കൂടിയാണ് കാലടി. ബ്രാന്‍ഡഡ് അരിയുടെ ആശയത്തിന്നും അരി വ്യാപാരം കാലടി അരി മില്ലുകള്‍ക്ക് കടപ്പെട്ടിരിക്കുന്നു . മാത്രമല്ലാ ‍സോര്‍ട്ടെക്സ് എന്ന പുതിയ മില്ലിംഗ് സമ്പ്രദായം കാലടി മില്ലുകള്‍ ആണ് പ്രാവര്‍ത്തികം ആക്കിയത് .

മലഞ്ചരക്കു വ്യാപാരത്തിലേ ജാതിക്കയുടെ പ്രഭവ ഭൂപടത്തില്‍ അനന്ന്യ സ്ഥാനമാണ് പ്രധാനപ്പെട്ട സംഭരണ കേന്ദ്രങ്ങളില്‍ ഒന്ന് എന്ന നിലയില്‍ കാലടിക്ക് ഉള്ളത് .

[തിരുത്തുക] കാലടിക്കു ചുറ്റും

[തിരുത്തുക] ഇതര ക്ഷേത്രങ്ങള്‍

കാലടിക്ക് 22 കിലോമീറ്റര്‍ അകലെയാണ് പ്‌വ്വരാണികകല്ലില്‍ ക്ഷേത്രം.മഹാഭാരത പ്രസിദ്ധമായ ബകന് പാണ്ടവര്‍ ചോറ് കൊടുത്തതായി പറയപ്പെടുന്ന പാണ്ടുപാറയും , അവര്‍ക്കു അഞാതവാസ കാലത്ത് അഭയം കൊടുത്ത ബ്രാഹ്മണ കുടുംബാംഗങ്ങളും കാലടിക്ക് അടുത്ത് തോട്ടുവാ ധന്ന്വന്തരീ ക്ഷേത്ര പരിസരങ്ങളില്‍ താമസിക്കുന്നതായിട്ടാണ് വിശ്വാസം .

[തിരുത്തുക] ക്രിസ്തീയ ദേവാലയങ്ങള്‍

കൈപ്പട്ടൂര്‍ പള്ളി 130 ഓളം വര്‍ഷങ്ങള്‍ മുന്‍പ് 60 വര്‍ഷം നീണ്ട ശങ്കരസങ്കേതത്തില്‍ കൃസ്തീയ ദേവാലയം പാടില്ലാ എന്ന്ന രാജ തുല്ല്‌യമായ തെക്കേമഠം ശാസനക്കെതിരെ സമരം ചെയ്ത് സ്ഥാപിച്ച പള്ളിയാണു ഇത് .ബ്ബ്രിട്ടീഷ് സിംഹാസനം പോലും ശങ്കരസങ്കേതത്തിന്ന് പുറത്ത് മാത്രമേ പള്ളി സ്ഥാപിക്കാവൂ എന്നും , എന്നാല്‍ സങ്കേതത്തിന്ന് പുറത്ത് പള്ളിക്കൂടം സ്ഥാപിക്കാം എന്ന് വിധി വാങ്ങി എടുക്കുകയും , അതനുസരിച്ച് പള്ളിക്കൂടത്തില്‍ തുടങ്ങി പള്ളി സ്ഥാപിക്കുന്നതില്‍ വരെ എത്തിയ സഹനസമര ചരിത്രം കൂടിയാണ് .ഒരിക്കലും ഒരു തുള്ളി രക്തം പോലും വീഴാന്‍ ഇടവന്നിട്ടില്ലാ എന്നതും ഈ യത്നം ഒരു മാതൃകാ സമരം ആക്കി . മറ്റൊരു പ്രത്ത്യെകത ഏകദേശം 2 നൂറ്റാണ്ട് മുന്‍പ് കാലടി , ശങ്കരജന്മദേശമായി ബ്രിട്ടീഷ് രാജ് പോലും അങ്കീകരിച്ച് കഴിഞ്ഞ് വീണ്ടും ഒരു നൂറ്റാണ്ട് കഴിഞിട്ടാണ് ഇതര ശങ്കരമഠങല്‍ കാലടി ശങ്കര ജന്മദേശമായി തിരിച്ചറിയാനും അംഗീകരിക്കാനും ഇട ആയത് . [7]

[തിരുത്തുക] വിദ്യാഭ്യാസം

  • കേരള സംസ്കൃത സര്‍വകലാശാല കാലടിയിലാണ് സ്ഥിതിചെയ്യുന്നത്.
  • ശങ്കരാചാര്യരുടെ നാമത്തിലുള്ള “ശ്രീ ശങ്കര കലാലയം” കാലടിയിലാണ്.

[തിരുത്തുക] എത്തിച്ചേരുവാനുള്ള വഴി

നെടുമ്പാശ്ശേരി വിമാനത്താവളം കാലടിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയണ്. അങ്കമാലി റെയില്‍‌വേ സ്റ്റേഷന്‍ കാലടിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ്. ആലുവ റെയില്‍‌വേ സ്റ്റേഷന്‍ 22 കി.മീ ദൂരെയാണ്. അങ്കമാലിയില്‍ നിന്നും കാലടിയിലേക്ക് എപ്പോഴും ബസ്സ് ലഭിക്കും. തൃശ്ശൂര്‍, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും കാലടിയിലേക്ക് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ ലഭ്യമാണ്.

[തിരുത്തുക] പ്രമാണാധാരസൂചി

  1. പി.ഒ., പുരുഷോത്തമന്‍ (2006). ബുദ്ധന്റെ കാല്പാടുകള്‍-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. 
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. 
  3. പ്രബോധസുധാകരം 243 - ശ്രീശങ്കരാചാര്യര്‍
  4. പി.കെ., ബാലകൃഷ്ണന്‍ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറന്‍റ് ബുക്സ്, തൃശൂര്‍. ISBN ISBN 81-226-0468-4. 
  5. ശ്രീശങ്കരവിജയം , ചിദ്വിലാസന്‍
  6. http//www.hindu.com/mp/2003/09/15/stories/2003091500660100.htm
  7. റവ. ഫാദര്‍ സെബാസ്റ്റ്യന്‍ പൂണോളി ( Seminari,Trissur?)
ആശയവിനിമയം
ഇതര ഭാഷകളില്‍