ജ്ഞാനപ്പാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ . ഐഹികങ്ങളായ ഭ്രമങ്ങളുടെ അര്‍ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതില്‍ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതില്‍ അന്തര്‍ഹിതമായിരിക്കുന്ന ജീവിതവിമര്‍ശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാന്‍ പോന്നവയാണ്.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയമന്നന്റെ തോളില്‍ മാറാപ്പുങ്ങാക്കുന്നതും ഭവാന്‍
എണ്ണിയെണ്ണികുറയുന്നിതാ‍യുസ്സും മങ്ങി മങ്ങി കരേറുന്നു മോഹവും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ

എന്നീ കാവ്യ ഭാഗങ്ങളിലെ താത്വികചിന്തകള്‍ സരസമായ ഭാഷയില്‍ ആവിഷ്കരിക്കാന്‍ അവ ഭക്തനായ കവിയുടെ ആന്തരികാനുഭുതികളില്‍ നിന്നും ഉറവെടുത്തവയായതുകൊണ്ടാണ്. മഹാകവി ഉള്ളൂര്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും നൂറ്റെട്ടുഹരി എന്ന സ്തോത്രകൃതി പൂന്താനത്തിന്റേതാണ് എന്ന് പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുണ്ട്.[1]

[തിരുത്തുക] പ്രമാണാധാര സൂചിക

  1. പേജ് നം.521 ജ്ഞാനപ്പാന. കേരള വിജ്ഞാനകോശം 1988 രണ്ടാം പതിപ്പ്, ദേശബന്ധു പബ്ലിക്കേഷന്‍സ്
ആശയവിനിമയം