സര്‍പ്പാരാധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

The altar where Jory Goddess is worshipped. The photo is taken at the main temple in Belur Karnataka , India
The altar where Jory Goddess is worshipped. The photo is taken at the main temple in Belur Karnataka , India

പാമ്പ് വര്‍ഗ്ഗത്തില്‍ പെട്ട സര്‍പ്പത്തെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ്‌ സര്‍പ്പാരാധന. പ്രാചീനകാലം മുതല്‍ കേരളത്തിന്റെ‍ പല ഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി സര്‍പ്പാരാധന നിലനിന്നിരുന്നതായി കാണാം. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യന്‍ ആരാധിക്കുകയും പ്രീണിപ്പിക്കാനോ പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സര്‍പ്പാരാധനയുടെ തുടക്കം.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ഭാരതത്തില്‍ സര്‍പ്പാരാധന നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. സര്‍പ്പത്തേയും മാതൃദേവതയേയും ദ്രാവിഡസംസ്കാരത്തിന്റെ ഭാഗമായി കരുതണം എന്ന് “ഇന്ത്യയും ഇന്തോനേഷ്യന്‍ കലയും” എന്ന ഗ്രന്ഥത്തില്‍ ആനന്ദകുമാരസ്വാമി അഭിപ്രായപ്പെടുന്നുണ്ട്. ആര്യ-ദ്രാവിഡ ആരാധനാ സമ്പ്രദായങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്തതകളും ഈ വാദത്തിന് ഉപോല്‍ബലകമാണ്. ആര്യന്മാര്‍ ദേവതാപ്രീതിക്കുള്ള മാര്‍ഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോള്‍, ദ്രാവിഡര്‍ ആടുകയും പാടുകയും ഊട്ടുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്.

[തിരുത്തുക] ഐതിഹ്യങ്ങള്‍

കേരളോല്പത്തി സര്‍പ്പകാവുകളെ സംബന്ധിച്ച ചില കഥകള്‍ വെളിപ്പെടുത്തുന്നു. കേരളം സൃഷ്ടിച്ച പരശുരാമന്‍ അന്യദേശങ്ങളില്‍ നിന്ന് കൊണ്ട് വന്ന് പാര്‍പ്പിച്ച ആളുകള്‍ക്ക് അനുഭവപ്പെട്ട സര്‍പ്പശല്യം പരിഹരിക്കാന്‍, സര്‍പ്പകാവുകള്‍ ഉണ്ടാക്കി ആരാധിക്കാന്‍ നിര്‍ദേശിച്ചു എന്നാണ് ‘കേരളോല്പത്തി’യില്‍ പറയുന്ന കഥ. സമൂഹത്തില്‍ ആധിപത്യം നേടിയ ബ്രാഹ്മണര്‍ കാലക്രമത്തില്‍ സര്‍പ്പപൂജയുടെ അധികാരം കരസ്ഥമാക്കിയെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, സര്‍പ്പങ്ങള്‍ക്കായി മാറ്റിവച്ച ഭൂമിയില്‍ ആയുധങ്ങളുപയോഗിച്ച് വെട്ടുകയോ കൊത്തുകയോ ചെയ്യെരുതെന്നും പരശുരാമന്‍ നിര്‍ദേശിച്ചു എന്നാണു ഐതിഹ്യം. മനുഷ്യന്റെ ആക്രമണത്തില്‍ നിന്നു പൂര്‍ണമായും വിമുക്തമായ സ്ഥലത്ത് വൃക്ഷലതാദികളും ജീവജാലങ്ങളും ഇങ്ങനെ സ്വതന്ത്രമായി വളരാനിടയായി.

[തിരുത്തുക] സര്‍പ്പാരാധന കേരളത്തില്‍

ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സര്‍പ്പാരാധന നിലനില്‍ക്കുന്നുണ്ടെങ്കിലും സര്‍പ്പാരാധന സമ്പ്രദായത്തിലെ കേരളീയത എടുത്തുപറയത്തക്കതാണ്. ഇന്ത്യയില്‍തന്നെ സര്‍പ്പാരാധന ഏറ്റവും വ്യാപകമായ പ്രദേശമാണ് കേരളം. “അഹിഭൂമി”[സര്‍പ്പങ്ങളുടെ നാട്] എന്നു കേരളത്തേയും “സഹ്യാദ്രി”[സ+അഹി+അദ്രി=സര്‍പ്പങ്ങള്‍ നിറഞ്ഞ പര്‍വ്വതം] എന്ന് പശ്ചിമഘട്ടത്തേയും ആര്യന്മാര്‍ വിശേഷിപ്പിച്ചത് ഈ ഭൂവിഭാഗത്തിന്റെ സര്‍പ്പാരാധനയുടെ പ്രാധാന്യം പരിഗണിച്ചാവണം.

സര്‍പ്പങ്ങളെ കാവുകള്‍ എന്ന വൃക്ഷനിബദ്ധമായ ഒരു ഖണ്ഡത്തില്‍ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്റെ സവിശേഷതയാണ്. സര്‍പ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകള്‍ക്ക് രൂപം നല്‍കിയ പാരമ്പര്യം മറ്റൊരു നാടിനുമില്ല. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സര്‍പ്പകാവുകള്‍ കണ്ടുവരുന്നത്. പ്രകൃതിയും മനുഷ്യനും തമ്മില്‍ പരസ്പരസൌഹൃതത്തോടും പരസ്പരസാഹോദര്യത്തോടും കഴിഞ്ഞുപോവുന്ന അപൂര്‍വ്വബന്ധത്തിന്റെ മാതൃകയുമാണ് കാവുകള്‍. കേരളത്തിലെ സര്‍പ്പാരാധനാ സമ്പ്രദായത്തിന്റെ സവിശേഷദകളായ സര്‍പ്പം പാട്ട് അഥവാ പുള്ളുവന്‍ പാട്ടും, പാമ്പിന്‍ തുള്ളലും, നൂറും പാലും ഊട്ടലും ദ്രാവിഡസ്വാധീനത്തിന്റെ തുടര്‍ച്ചയായി കാണാം.

[തിരുത്തുക] കേരളത്തിലെ നാഗദൈവങ്ങള്‍

[തിരുത്തുക] വിശ്വാസങ്ങള്‍

സര്‍പ്പപൂജ ഐശ്വര്യദായകമാണെന്ന ഹൈന്ദവ വിശ്വാസത്തിന് ദശാപ്തങ്ങളുടെ പഴക്കമുണ്ട്. സന്താനലാഭത്തിനും ഐശ്വര്യലബ്ധിക്കും മംഗല്യത്തിനും സര്‍പ്പപ്രീതി ആവശ്യമാണെന്നും സര്‍പ്പത്തിന്റെ അപ്രീതി മഹാരോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഉള്ള വിശ്വാസം ഇന്നും ജനങ്ങളില്‍ പ്രബലമാണ്.

[തിരുത്തുക] പ്രശസ്തമായ സര്‍പ്പക്കാവുകള്‍

കേരളത്തില്‍ ഇന്നു നിലനില്‍ക്കുന്ന ഏറ്റവും പ്രശസ്തമായ സര്‍പ്പകാവുകള്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മണ്ണാറശാലയും തൃശൂര്‍ ജില്ലയില്‍ മാളയ്ക്ക് സമീപമുള്ള പാമ്പു മേയ്ക്കാട്ടുമനയും നാഗര്‍കോവിലും പാതിരികുന്നത്ത് മനയും ആണ്. സര്‍പ്പ പ്രതിഷ്ഠകളെ മാത്രമല്ല, ജീവനുള്ള പാമ്പുകളെകൂടി ആരാധിക്കുന്നു എന്നതാണ് ഈ കാവുകളുടെ സവിശേഷത.

[തിരുത്തുക] അവലംബം

[തിരുത്തുക] ചിത്രങ്ങള്‍

ആശയവിനിമയം