റോജര്‍ ഡി. കോണ്‍ബര്‍ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോജര്‍ ഡി. കോണ്‍ബര്‍ഗ്, നോബല്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ച് രണ്ടു ദിവസങ്ങള്‍ക്കു ശേഷം, തന്നെ അഭിനന്ദിക്കാന്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഫെയര്‍ചൈല്‍ഡ് ഓഡിറ്റോറിയത്തില്‍ കൂടിയ ചടങ്ങില്‍
റോജര്‍ ഡി. കോണ്‍ബര്‍ഗ്, നോബല്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ച് രണ്ടു ദിവസങ്ങള്‍ക്കു ശേഷം, തന്നെ അഭിനന്ദിക്കാന്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഫെയര്‍ചൈല്‍ഡ് ഓഡിറ്റോറിയത്തില്‍ കൂടിയ ചടങ്ങില്‍

റോജര്‍ ഡേവിഡ് കോണ്‍ബര്‍ഗ് (ജ. 1947, സെന്റ് ലൂയിസ്, മിസോറി) 2006ലെ രസതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം നേടിയ അമേരിക്കന്‍ ശാസ്ത്രജ്ഞനാണ്. പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള വിവരങ്ങള്‍ പാരമ്പര്യപദാര്‍ഥമായ ജീനുകളില്‍നിന്ന് ശരീരകലകള്‍ സ്വീകരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള പഠനങ്ങളാണ് റോജറിനെ നോബല്‍ പുരസ്കാരത്തിനര്‍ഹനാക്കിയത്. വിവരവിനിമയത്തിലെ താളപ്പിഴകള്‍ ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകും. ഈ രോഗങ്ങളുടെ ചികത്സയില്‍ റോജറുടെ ഗവേഷണഫലങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് നോബല്‍ പുരസ്കാര സമിതി വിലയിരുത്തി.

1959-ല്‍ രസതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം നേടിയ ആര്‍തര്‍ കോണ്‍ബര്‍ഗിന്റെ മകനാണ് റോജര്‍. ഒരു ഡി‌എന്‍‌എ തന്മാത്രയില്‍നിന്നു മറ്റൊന്നിലേക്കു ജനിതക വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത് എങ്ങനെയെന്ന കണ്ടുപിടുത്തത്തമാണ് ആര്‍തര്‍ കോണ്‍ബര്‍ഗിനെ നോബല്‍ പുരസ്കാരത്തിനര്‍ഹനാക്കിയത്. അച്ഛന്റെ കണ്ടുപിടുത്തങ്ങളുടെ തുടര്‍ച്ചയാണ് റോജറിന്റെ ഗവേഷണങ്ങള്‍. നോബല്‍ പുരസ്കാരത്തിനര്‍ഹരാകുന്ന ആറാമത്തെ അച്ഛനും മകനുമാണ് ഇവര്‍. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഘടനാജീവശാസ്ത്ര വിഭാഗം പ്രഫസറാണ് റോജര്‍ കോണ്‍ബര്‍ഗ്.

[തിരുത്തുക] ഇതും കാണുക

നോബല്‍ സമ്മാനം 2006

ആശയവിനിമയം