കെ.എം. ബിനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ രാജ്യാന്തര മധ്യദൂര ഓട്ടക്കാരന്‍. കേരളത്തിലെ ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞാല്‍ കലയത്തുംകുഴി സ്വദേശി. ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥന്‍. ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനീധകരിച്ചു. 800 മീറ്റര്‍ 400 മീറ്റര്‍, റിലേ എന്നിവയാണ്‌ ബിനുവിന്റെ മത്സരയിനങ്ങള്‍. രാജ്യാന്തര കായികതാരം കെ.എം. ബീനാമോള്‍ സഹോദരിയാണ്‌.

ഇന്ത്യക്കുവേണ്ടി ഒരേ ഏഷ്യാഡില്‍ മെഡല്‍ നേടുന്ന ആദ്യ സഹോദരങ്ങള്‍, ഒരേ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സഹോദരങ്ങള്‍ തുടങ്ങി ഒട്ടേറെ അപൂര്‍വതകള്‍ക്ക് ഉടമകളാണ്‌ ബിനുവും ബീനാമോളും.

[തിരുത്തുക] ജീവിത രേഖ

ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞാല്‍ ഗ്രാമത്തില്‍ കലയത്തും കുഴി മാത്യു-മറിയക്കുട്ടി ദമ്പതികളുടെ മകന്‍. ജനനം-1980 ഡിസംബര്‍20ന്‌. ചേച്ചിയുടെ പാത പിന്തുടര്‍ന്ന്‌ അത്‌ലറ്റിക്സില്‍‍ എത്തിയ ബിനു താരമായി ഉദിച്ചുയര്‍ന്നത്‌ വളരെ പെട്ടെന്നാണ്‌. ബീനാമോളുടെ കായിക മികവ്‌ തേച്ചുമിനുക്കിയ കോച്ച്‌ പുരുഷോത്തമന്‍ തന്നെയായിരുന്നു ബിനുവിന്റെയും ഗുരു.

2000-ആമാണ്ടില്‍ ബാംഗ്ളൂരില്‍ നടന്ന ഫെഡറേഷന്‍ കപ്പിലും ചെന്നൈയില്‍ നടന്ന ദേശീയ അത്‌ലറ്റിക് മീറ്റിലും 800 മീറ്ററില്‍ സ്വര്‍ണം നേടി. 2002-ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍റ് പ്രീ മീറ്റില്‍ സ്വര്‍ണവും ഹൈദരാബാദിലെ മീറ്റില്‍ വെള്ളിയും നേടി. ഇതേ വര്‍ഷം‍ ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ വെള്ളിമെഡല്‍ നേടി. 400 മീറ്ററില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുമുതല്‍ ഈയിനത്തില്‍ തുടര്‍ച്ചയായി ശ്രദ്ധേയമായ പ്രകടനം നടത്തി.

ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ സര്‍ക്യൂട്ട്‌ മീറ്റില്‍ കായികജീവിതത്തിലെ ഏറ്റവും മികച്ച പ്രകനത്തോടെയാണ്‌ ബിനു 400 മീറ്ററില്‍ ഒളിമ്പിക്സ്‌ യോഗ്യത നേടിയത്‌. 45.95 സെക്കന്‍റാണ് യോഗ്യതാമാര്‍ക്കായി നിശ്ചയിച്ചിരുന്നത്‌. ഫിനിഷ്‌ ചെയ്തത്‌ 45.59 സെക്കന്‍ഡിലും.

ബീനാമോള്‍ക്ക്‌ രാജീവ്‌ ഗാന്ധി ഖേല്‍രത്ന നല്‍കാനുള്ള കേന്ദ്ര സ്പോര്‍ടസ്‌ മന്ത്രാലയത്തിന്റെ തീരുമാനം വന്ന ദിവസം ബ്രിട്ടീഷ്‌ ബി.എം.സി. മീറ്റില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ്‌ ബിനു ആഘോഷിച്ചത്‌. 2007-ല്‍ അര്‍ജുനാ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണീകള്‍

ആശയവിനിമയം