ജോയേലിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പഴയ നിയമം
ഉല്പത്തി സുഭാഷിതങ്ങള്‍
പുറപ്പാട് സഭാപ്രസംഗകന്‍
ലേവ്യര്‍ ഉത്തമഗീതം
സംഖ്യ ജ്ഞാനം
നിയമാവര്‍ത്തനം പ്രഭാഷകന്‍
ജോഷ്വ ഏശയ്യാ
ന്യായാധിപന്‍‌മാര്‍ ജറെമിയ
റൂത്ത് വിലാപങ്ങള്‍
1 സാമുവല്‍ ബാറൂക്ക്
2 സാമുവല്‍ എസെക്കിയേല്‍
1 രാജാക്കന്‍‌മാര്‍ ദാനിയേല്‍
2 രാജാക്കന്‍‌മാര്‍ ഹോസിയ
1 ദിനവൃത്താന്തം ജോയേല്‍
2 ദിനവൃത്താന്തം ആമോസ്
എസ്രാ ഒബാദിയ
നെഹമിയ യോനാ
തോബിത് മിക്കാ
യൂദിത്ത് നാഹും
എസ്തേര്‍ ഹബക്കുക്ക്
1 മക്കബായര്‍ സെഫാനിയാ
2 മക്കബായര്‍ ഹഗ്ഗായി
ജോബ് സഖറിയാ
സങ്കീര്‍ത്തനങ്ങള്‍ മലാക്കി

ബി. സി. അഞ്ചാംനൂറ്റാണ്ടിലോ നാലാംനൂറ്റാണ്ടിലോ ആയിരിക്കണം ജോയേലിന്റെ പുസ്തകം വിരചിതമായത്‌ എന്നുമാത്രമേ പറയാനാവു. പ്രവാചകനെപ്പറ്റി ചരിത്രപരമായ വിവരങ്ങളൊന്നും ലഭ്യമല്ല. കഠിനമായ വെട്ടുക്കിളിബാധയുടെയും രൂക്ഷമായ വരള്‍ച്ചയുടെയും പശ്ചാത്തലത്തിലാണ്‌ പ്രവാചകന്‍ സംസാരിക്കുന്നത്‌. പ്രവാചകന്റെ വീക്ഷണത്തില്‍ ഇവ ആസന്നമായ ശിക്ഷയുടെ, കര്‍ത്താവിന്റെ ദിനത്തിന്റെ, പ്രതീകങ്ങളാണ്‌.


മേല്‍പറഞ്ഞ വെട്ടുക്കിളിബാധയുടെയും വരള്‍ച്ചയുടെയും വിവരണവും തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച്‌ അനുതപിക്കാന്‍ ജനത്തിനു നല്‍കുന്ന ആഹ്വാനവുമാണ്‌ ഗ്രന്ഥത്ത്ന്റെ ആദ്യഭാഗത്തു കാണുന്നത്‌. പ്രവാചകന്റെ ശബ്ദം ശ്രവിച്ച ജനത്തോടു ദൈവം കരുണ കാണിക്കുന്നതും അവര്‍ക്ക്‌ ഐശ്വര്യം നല്‍കുന്നതും (1:1-2:27) കര്‍ത്താവിന്റെ ദിനത്തില്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ലഭിക്കാന്‍പോകുന്ന സൗഭാഗ്യവും ജനതകള്‍ക്കുള്ള ശിക്ഷയുമാണ്‌ രണ്ടാംഭാഗത്തു വിവരിക്കുന്നത്‌ (2:28-3:21). അവസാന നാളുകളില്‍ എല്ലാ മനുഷ്യരുടെയും മേല്‍ ആത്മാവിനെ വര്‍ഷിക്കുമെന്ന ജോയേലിന്റെ പ്രവചനം സവിശേഷശ്രദ്ധ അര്‍ഹിക്കുന്നുണ്ട്‌.[1]

ഉള്ളടക്കം

[തിരുത്തുക] ജോയേല്‍ പ്രവാചകനെക്കുറിച്ച്

ജോയേലിന്റെ ആഹ്വാനം യൂദായിലെ ജനങ്ങളോടായിരുന്നതിനാല്‍ അദ്ദേഹം ഒരു യൂദാ നിവാസിയായിരുന്നിരിക്കണം. അദ്ദേഹം വളരെയേറെ തവണ യൂദായും ജറൂസലെമും സന്ദര്‍ശിച്ചിരുന്നു (1:14; 2:1, 15, 32; 3:1, 12, 17, 20, 21). ജോയേല്‍ ഇസ്രായേലില്‍ സാധാരണമായി ഉപയോഗിച്ചു പോന്ന ഒരു നാമമായിരുന്നു. ഈ വാക്കിന്റെ അര്‍ത്ഥം “കര്‍ത്താവാണ് ദൈവം” എന്നാണ്.


[തിരുത്തുക] രചിക്കപ്പെട്ട കാലഘട്ടം

പണ്ഡിതന്മാ‍രുടെ അഭിപ്രായം താഴെ വിവരിച്ചിരിക്കുന്ന മൂന്നു കാലഘട്ടങ്ങളില്‍ ഏതിലെങ്കിലും ആണ് ജോയേലിന്റെ പുസ്തകം രചിക്കപ്പെട്ടത് എന്നാണ്:

  • ക്രി. മു. 835-796: ജോവാഷ് ഭരിക്കാന്‍ ചെറുപ്പവും അവന്റെ സ്ഥാനത്ത് ജെഹോദിയാ ഭരണം നടത്തിക്കോണ്ടിരിക്കുകയും ചെയ്തിരുന്ന കാലഘട്ടം (2 രാജാ. 11; 2 ദിന. 23-24)
  • ക്രി. മു. 775-725: ഏതാണ്ട് ഹോസിയായുടെയും ആമോസിന്റെയും ജീവിതകാലം
  • ഏതാണ്ട് ക്രി. മു. 500: പ്രവാചകനായിരുന്ന സഖറിയായുടെ ജീവിതകാലം

[തിരുത്തുക] ഘടന

  1. വരള്‍ച്ചയും വെട്ടുക്കിളിബാധയും മൂലം ഉണ്ടാകാന്‍ പോകുന്ന വന്‍ അത്യാഹിതത്തെക്കുറിച്ചുള്ള പ്രവചനം (1:1-2:11)
  2. ക്ഷമിക്കുന്നവനായ ദൈവത്തിലേക്കു അനുതപിച്ചു തിരിയുവാനുള്ള ആഹ്വാനം; പ്രവാചകന്റെ ശബ്ദം ശ്രവിച്ച ജനത്തോടു ദൈവം കരുണ കാണിക്കുന്നതും അവര്‍ക്ക്‌ ഐശ്വര്യം നല്‍കുന്നതും - നാടിന്റെ ഫലഭുയിഷ്ടത തിരിച്ചുനല്‍കപ്പെടുമെന്ന പ്രവചനം (2:12-27)
  3. മിശിഹാ പ്രവചനം
  4. കര്‍ത്താവിന്റെ ദിനത്തില്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ലഭിക്കാന്‍പോകുന്ന സൗഭാഗ്യവും ജനതകള്‍ക്കുള്ള ശിക്ഷയും (3ആം അദ്ധ്യായം, ഹീബ്രു മൂലരേഖയില്‍ 4ആം അദ്ധ്യായം)

[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, മൂന്നാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
ആശയവിനിമയം