ഷാജഹാന്‍ കാളിയത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷാജഹാന്‍ കാളിയത്ത്
ഷാജഹാന്‍ കാളിയത്ത്

ടെലിവിഷന്‍ പത്രപ്രവര്‍ത്തകനും ചിത്രകാരനും. ചെറുകഥാകൃത്തും കവിയും കൂടിയാണ് ഇദ്ദേഹം.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

കോഴിക്കോട് ജില്ലയിലെ മടപ്പള്ളി സ്വദേശി. മടപ്പള്ളി ഗവ. കോളേജില്‍ നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍‍ ബിരുദവും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും നേടി.കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്റ് മാസ്സ് കമ്യൂണിക്കേഷനില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. ഐറിസ് എന്ന പേരില്‍ ഒരു മിനിമാഗസിന്‍ നടത്തിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനും ഫിലിം സൊസൈറ്റി സംഘാടകനുമായിരുന്നു.

[തിരുത്തുക] പത്രപ്രവര്‍ത്തനം

വിദ്യാര്‍ത്ഥിജീവിതകാലത്ത് ഐറിസ് എന്ന പേരില്‍ ഒരു മിനിമാഗസില്‍ നടത്തിക്കൊണ്ടായിരുന്നു രംഗപ്രവേശം. ഏഷ്യാനെറ്റിന്റെ കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ ന്യൂസ് ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കോഴിക്കോട് ബ്യൂറോയില്‍ ചീഫ് റിപ്പോര്‍ട്ടര്‍. വാര്‍ത്താറിപ്പോര്‍ട്ടിംഗിനു പുറമെ ഏഷ്യാനെറ്റിലെ അന്വേഷണം ,കണ്ണാടി എന്നീ പരിപാടികള്‍ക്കു വേണ്ടി ശ്രദ്ധേയമായ ടെലിവിഷന്‍ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മെഹ്ഫിലുകളുടെ രാവ് ഇക്കൂട്ടത്തിലൊന്നാണ്.

[തിരുത്തുക] പുരസ്കാരങ്ങള്‍

ചന്ദനക്കടത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ പുരസ്കാരം 2005 ല്‍ ലഭിച്ചു. ജനാധിപത്യത്തെയും പൌരാവകാശത്തെയും കുറിച്ച് കണ്ണൂരില്‍ നിന്ന് ചില കഥകള്‍ എന്ന ടെലിവിഷന്‍ ഡോക്യുമെന്ററിക്ക് മികച്ച അന്വേഷണാത്മക പരിപാടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (2006) ലഭിച്ചിട്ടുണ്ട്.

ചിത്രകലയ്ക്കു പുറമെ ചെറുകഥാരചനയിലും കവിതാരചനയിലും താല്പര്യം പ്രകടമാക്കിയിട്ടുണ്ട്.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

ആശയവിനിമയം