തര്‍പ്പണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരിച്ചു പോയ പിതൃക്കള്‍ക്കായി ഹൈന്ദവര്‍ ചെയ്യുന്ന ഒരു കര്‍മ്മമാണ് തര്‍പ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തര്‍പ്പണം ചെയ്യുക. തര്‍പ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കള്‍ക്ക്ക് അതായത് പിതാവ്, മുത്തച്ഛന്‍, മുതുമുത്തച്ഛന്‍ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത്‌ കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്‌. ശ്രാദ്ധ കര്‍മ്മം പോലെ പിതാവ് മരിച്ച നാള്‍ (അഥവാ തിഥി) നോക്കിയല്ല ഇത് ചെയ്യുന്നത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കള്‍ക്കായി ശ്രാദ്ധം തുടങ്ങിയ കര്‍മങ്ങള്‍ ചെയ്യാം. എന്നാല്‍, കര്‍ക്കടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികള്‍ക്കു കൂടുതല്‍ പ്രാധാന്യമുണ്ട്. ഈ നാളുകളില്‍ കേരളത്തിലെ ശിവക്ഷേത്രങ്ങളില്‍ ജനങ്ങള്‍ കൂട്ടമായി ചെന്ന് തര്‍പ്പണം ചെയ്യുന്നു. [1] ആലുവാ ശിവരാത്രി ഇത്തരത്തില്‍ ഒരു പ്രധാന ഉത്സവമാണ്. സ്വന്തം പിതാവ് മരിച്ചവര്‍ക്കുമാത്രമേ തര്‍പ്പണം ചെയ്യാനുള്ളൂ.

ബുദ്ധമതരാജ്യങ്ങളിലെല്ലാം തന്നെ ഇതിനു സമാനമായ പിതൃബലി അര്‍പ്പിക്കുന്നു. ജപ്പാനില്‍ ഇതിന് ഛയീ എന്നാണ് പറയുക. കേരളത്തില്‍ കര്‍ക്കടകവാവുബലി നിള, പെരിയാര്‍ തുടങ്ങി നദിയോരങ്ങളിലുള്ള ക്ഷേത്രങ്ങളിലാണ് നടത്തപ്പെടുന്നത്. കേരളത്തില്‍ പ്രബലമായ ഈ ആചാരാനുഷ്ഠാനം ബൌദ്ധരില്‍ നിന്ന് ഏറ്റുവാങ്ങിയ ഏറ്റവും ഗഹനമായ പൈതൃകമാണ് എന്ന് ചില ചരിത്രകാരന്‍‌മാര്‍ ചൂണ്ടിക്കാണിക്കുന്നു. [2]

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

തര്‍പ്പണ്‍ എന്ന സംസ്കൃത പദത്തില്‍ നിന്നാണ് തര്‍പ്പണം ഉണ്ടായത്[തെളിവുകള്‍ ആവശ്യമുണ്ട്]. അര്‍ത്ഥം സംതൃപ്തിയേകുന്ന ഭക്ഷണദാനം. എള്ളും ജലവും ചേര്‍ത്ത അര്‍പ്പണത്തെയാണ് തര്‍പ്പണം എന്ന് തന്ത്രവിധികളില്‍.

[തിരുത്തുക] ഐതിഹ്യം

മരിച്ചവര്‍ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃ ലോകത്തേക്ക് ഉയര്‍ത്തപ്പെടുന്നു. അവിടെ നിന്ന് അവര്‍ പുനര്‍ജ്ജനിക്കുകയോ അല്ലെങ്കില്‍ അല്ലെങ്കില്‍ മറ്റു ലോകങ്ങളിലേക്ക് മോക്ഷപ്രാപ്തി ലഭിക്കുകയും ദൈവത്തിനൊപ്പം സ്ഥാനം ലഭിക്കുകയും ചെയ്യുന്നു. പിതൃ ലോകത്ത് വാസു, രുദ്ര ആദിത്യ എന്നീ‍ മൂന്ന് തരം ദേവതകള്‍ ഉണ്ട്. ഇവര്‍ തര്‍പ്പണങ്ങള്‍ സ്വീകരിച്ച് അത് അതാത് പിതൃക്കള്‍ക്കെത്തിക്കുകയും അത് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രക്കിടയില്‍ അവര്‍ക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു. തര്‍പ്പണം ആണ് പിതൃക്കള്‍ക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാല്‍ പിതൃക്കള്‍ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു.

കേരളത്തിലെ പമ്പാ നദിയില്‍ ശ്രീരാമന്‍ വാനപ്രസ്ഥകാലത്ത് ദശരഥന്‌ പിതൃതര്‍പ്പണം ചെയ്തു എന്ന് ഐതിഹ്യമുണ്ട്. ഈ കാരണം കൊണ്ടാണ് ഇന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തന്മാര്‍ പമ്പയില്‍ പിതൃതര്‍പ്പണം നടത്തിയതെന്നും അതല്ല. അയ്യപ്പന്‍ തന്നെ തന്റ്റെ വീരമൃത്യു പ്രാപിച്ച പോരാളികള്‍ക്കായി തര്‍പ്പണം ചെയ്തു എന്നും [3] അതുമല്ല ബുദ്ധന്‍ ഏര്‍പ്പെടുത്തിയ ഉത്‍ലംബനം അതിന്‍റേതായ രീതിയില്‍ പിന്നീട് ക്ഷേത്രം ഏറ്റെടുത്ത ആര്യവര്‍ഗ്ഗക്കാര്‍ പിന്തുടരുകയായിരുന്നു എന്നും ഐതിഹ്യം ഉണ്ട്.

  • കര്‍ക്കിടകമാസവും വാവുബലിയും

ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവന്മാര്‍ക്കും ഉള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതല്‍ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്. ദക്ഷിണായനത്തില്‍ മരിക്കുന്നവരാണ് പിതൃലോകത്തില്‍ പോകുന്നത്. ഇതിന്റെ ആരംഭമാണ് കര്‍ക്കിടകമാസം. ഇതിന്റെ കറുത്തപക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവര്‍ക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കല്‍, ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങള്‍ പിതൃക്കള്‍ക്ക് അന്നം എത്തിച്ച് കൊടുക്കണം. ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കള്‍ കോപിക്കുന്നു എന്നാണ് വിശ്വാസം.

  • ജലത്തില്‍ പിതൃതര്‍പ്പണം

പ്രപഞ്ചത്തിലെ പാതാളം മുതല്‍ സത്യലോകം വരെ പതിനാലു ലോകങ്ങളില്‍ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക് നേര്‍മുകളില്‍ ഭുവര്‍ലോകം,സ്വര്‍ഗ്ഗലോകം എന്നിങ്ങനെയാകുന്നു. ഭുവര്‍ലോകം പിതൃക്കളുടെ ലോകമാകുന്നു. സ്വര്‍ഗ്ഗം ദേവന്മാരുടെയും. ഭൂമി ഏറ്റവും സ്ഥുലമായത് കൊണ്ട് ഇവിടെ സ്ഥുലരൂപത്തിലുള്ള ആഹാരമാണ് കഴിക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് പാകപ്പെടുത്തുന്ന ആഹാരം കഴിച്ച് തൃപ്തിപ്പെടേണ്ടി വരുന്നു. എന്നാല്‍ ശരീരത്തിനുള്ളില്‍ സൂക്ഷ്മശരീരമുണ്ട്. ഇത് പ്രാണമയമാണ്. ശരീരം വിടുന്ന ജീവന്‍ പ്രാണമാത്രമായി സ്ഥുലദേഹമില്ലാത്തവനായി പിതൃലോകത്ത് വസിക്കുന്നു. ഭൂമിക്ക് മുകളിലാണല്ലോ പിതൃലോകമായ ഭുവര്‍ലോകം. അത് ഭൂമിക്ക് മുകളില്‍ സങ്കൽപ്പിക്കപ്പെടുന്ന ജലതത്വമാകുന്നു. പ്രാണനും ജലതത്വം തന്നെ. അപ്പോള്‍ പിതൃക്കള്‍ക്ക് ജലത്തിലൂടെയേ ഭക്ഷണം കഴിക്കാനാകു എന്നു വ്യക്തം. ആ സങ്കൽപ്പത്തിലാണ് കര്‍ക്കിടക നാളില്‍ കറുത്തവാവിന് ജലത്തില്‍ പിതൃതര്‍പ്പണം നടത്താറുള്ളത്.

[തിരുത്തുക] ചരിത്രം

ഹിന്ദുമതവിശ്വാസപ്രകാരം മരണമടഞ്ഞവര്‍ മോക്ഷപ്രാപ്തി നേടുകയാണ് ചെയ്യുന്നത്.വേദങ്ങളില്‍ തര്‍പ്പണം ചെയ്യുന്നതിന് വിധികള്‍ ഉണ്ട്. ആപസ്ഥംഭന്‍ [4], ബൌദ്ധായന്‍, ദ്രഹ്യായനന്‍ തുടങ്ങിയവ പല ആചാര്യന്മാര്‍ തര്‍പ്പണത്തിന്റെ വിധികള്‍ പിന്നീട് ക്രോഡീകരിച്ചിട്ടുണ്ട്. ഋഗ് ‍വേദത്തിലും സാമവേദത്തിലും ഉള്ള മന്ത്രങ്ങള്‍ വ്യത്യാസമുള്ളവയാണ്. പല വിഭാഗങ്ങളിലും പലരീതിയിലുള്ള സങ്കല്പങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ പിതൃലോകം എന്ന ഒരു വിശ്വാസം പുരാണഗ്രന്ഥങ്ങളില്‍ ഒന്നും തന്നെയില്ല. ബുദ്ധമതത്തിലാണ് ഇത്തരം ലോകങ്ങള്‍ ഉണ്ട് എന്ന വിശ്വാസം ഉള്ളത്. ബുദ്ധമതത്തില്‍ ഇത് തുടങ്ങിവച്ചത് ശ്രീ ബുദ്ധനാണ്. ഉല്ലംബനം (ഉത്‍ലംബനം) എന്നാണതിന്റെ പേര്. അതിന്റെ ചരിത്രം ബുദ്ധന്റെ ആദ്യത്തെ പത്ത് ശിഷ്യന്മാരിലൊരാളായ മൌദ്ഗല്യായനുമായൊ ബന്ധപ്പെട്ടാണ്. അതീന്ദ്രിയ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന് തന്റെ മരിച്ചു പോയ മാതാവ് ദുര്‍ഗ്ഗതി പ്രാപിച്ച് പ്രേതലോകത്ത്ത് വീണു കരയുന്നതായി ജ്ഞാനം സിദ്ധിച്ചു. ഗുരുവിനോട് അമ്മയെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച മൌദ്ഗല്യായന് സംഘം ചേര്‍ന്ന് ബലി അര്‍പ്പിക്കണമെന്നും അതിനുള്ള ഏറ്റവും പറ്റിയ സമയമാണ് ആഷാഢത്തിലെ അമാവാസി നാള്‍ എന്നുമുള്ള ഉപദേശമാണ് ശ്രീബുദ്ധന്‍ നല്‍കിയത്. ആ വര്‍ഷം ഭിക്ഷുക്കള്‍ എല്ലാം ചേര്‍ന്ന് നദീ തീരത്ത് വച്ച് കൂട്ട ഉല്ലംബനം ചെയ്തു. (വീണ ജീവനെ നേരെ നീര്‍ത്തുക എന്നാണ് ഉല്ല്ലംബനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്). ഇന്ന് എല്ലാ ബുദ്ധമതരാജ്യങ്ങളിലും പിതൃബലി പ്രധാനപ്പെട്ട അനുഷ്ഠാനമാണ്. [2]

[തിരുത്തുക] വിവിധ തര്‍പ്പണങ്ങള്‍

  1. ഗുണ്ട തര്‍പ്പണം - ശേഷം കെട്ടിയ് ആള്‍, അതായത് ആരാണോ മരണാനന്തര ക്രിയ ചെയ്യൂന്നത് അയാള്‍ മരണത്തിന്റെ ആദ്യ പത്ത് ദിവസം ചെയ്യേണ്ടതായ തര്‍പ്പണ്ണം.
  2. ബ്രഹ്മ യജ്ഞ തര്‍പ്പണം - ഇത് ബ്രാഹ്മണ പുരോഹിതര്‍ ദിവസവും ചെയ്യുന്ന തര്‍പ്പണമാണ്. ദേവന്മാര്‍ക്കും മഹര്‍ഷിമാക്കും പിതൃക്കള്‍ക്കുമാണ് ഇത് അര്‍പ്പിക്കുന്നത്.
  3. പര്‍ഹേനി തര്‍പ്പണം - വാര്‍ഷികമായി ചെയ്യേണ്ട ശ്രാദ്ധത്തിന്റെ അടുത്ത നാള്‍ ചെയ്യേണ്ട തര്‍പ്പണം ആണിത്. പിതാവിന്റെ വംശത്തിന് മാത്രം നല്‍കപ്പെടുന്ന ഇത് ഇന്ന് ശ്രാദ്ധ നാളില്‍തന്നെയാണ് ചെയ്യുന്നത്.
  4. സാധാരണ തര്‍പ്പണം - അമാവാസികളില്‍ ചെയ്യാവുന്ന തര്‍പ്പണം. മേടം കര്‍ക്കിടകം, തുലാം, മകര വാവുനാളുകളിലും ഗ്രഹണനാളുകളിലും ചെയ്യാം. [5]

[തിരുത്തുക] ആചാരങ്ങള്‍

സാധാരണയായി ഒരു ആചാര്യന്‍ മുഖേനയാണ് ഇത്തരം ചടങ്ങുകള്‍ നടത്തുക. മന്ത്രങ്ങള്‍ അറിയാമെങ്കിലും ബ്രാഹ്മണരും ആചാര്യന്‍ മുഖേനയാണ് ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുക.

[തിരുത്തുക] വ്രതം

തര്‍പ്പണം (ശ്രാദ്ധമായാലും) ചെയ്യുന്ന ആള്‍ തലേ ദിവസം മുതല്‍ ശരിരം പരിശുദ്ധമാക്കാനുണ്ട്. ലൌകിക ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍കുകയും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യണം. (ഇന്ന് ഒരു നേരം അരി ഭക്ഷണം മറ്റു നേരങ്ങളില്‍ അരിയല്ല്ലാത്ത ഭക്ഷണം എന്നീ ഇളവുകള്‍) കാണുന്നുണ്ട്. അടുത്ത ദിവസം ചന്ദ്രനുദിക്കുന്നതീനു മുന്നായിട്ടാണ് തര്‍പ്പണം ചെയ്യേണ്ടത്. ആണുങ്ങള്‍ക്ക് മാത്രമേ തര്‍പ്പണം ചെയ്യാന്‍ പാടുള്ളൂ എന്നും ആണ്‍ സന്താനത്തിലൂടെയാണ് പിതാവിന് മോക്ഷം കിട്ടൂ എന്നാണ് വിശ്വാസം. എന്നാല്‍ ഇന്ന് പെണ്ണുങ്ങളും തര്‍പ്പണം ചെയ്ത് വരുന്നുണ്ട്. തര്‍പ്പണം കഴിയുന്നതുവരെ കുടിക്കുവാനോ ഭക്ഷിക്കാനോ പാടില്ല.

തര്‍പ്പണ ദിവസം മറ്റു ആചാരങ്ങള്‍ മുറ പോലെ ചെയ്യേണ്ടതുണ്ട്. ഉദാ: സന്ധ്യാ വന്ദനം

[തിരുത്തുക] വേഷം

താര്‍ ഉടുത്താണ് തര്‍പ്പണം ചെയ്യേണ്ടത്. ബ്രാഹ്മണര്‍ ആ ദിവസം അലക്കി ഉണക്കിയ തുണി ഉടുക്കുന്നു. അല്ലെങ്കില്‍ പട്ട് തുണി ഉടുക്കാം. ഉണങ്ങാത്ത തുണികള്‍ 7 പ്രാവശ്യം കുടഞ്ഞ് ധരിക്കകം. എന്നാല്‍ ഇക്കാലത്ത് രാവിലെ തുണി ഉണങ്ങിക്കിട്ടാന്‍ പ്രയാസാമായതിനാല്‍ ഈറനുടുത്ത് കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇളവുകള്‍ ഉണ്ട്. മേല്‍വസ്ത്രം ഉപയോഗിക്കാറില്ല. എന്നാല്‍ കാശ്മീര്‍ പോലുള്ള തണൂപ്പുള്ള സ്ഥലങ്ങളില്‍ ഇതുപോലുള്ള കര്‍മ്മങ്ങള്‍ മൂഴുവന്‍ വസ്ത്രത്തോടെ തന്നെയാണ് ചെയ്യപ്പെടുന്നത്.

[തിരുത്തുക] പൂജാ ദ്രവ്യങ്ങള്‍

വലിയ യജ്ഞത്തിനു വേണ്ടുന്ന സാമഗ്രികള്‍ ഈ കര്‍മ്മത്തിന് ആവശ്യ്യമില്ല, വിളക്ക്, ജലം (കിണ്ടിയില്‍), എള്ള്, അരി, പുഷ്പം, ധൂപം, കര്‍പ്പൂരം, വാഴയില, ധര്‍ഭ പുല്ല്ല് തുടങ്ങിയവയാണ് ഇതിനായി വേണ്ടത്. എന്നാല്‍ ബ്രാഹ്മണരുടെ തര്‍പ്പണത്തില്ല് അരി ഉണ്ടാ

[തിരുത്തുക] ദര്‍ഭ പുല്ല്

പുരാണങ്ങളില്ലും മറ്റും മുനിമാര്‍ ഇരിക്കുക ദര്‍ഭകൊണ്ടുണ്ടാക്കിയ പായയിലാണ്. ഇതേ പ്രതീകത്തിലാണ് ഏഴോ ഒന്‍പതോ ദര്‍ഭപുല്ലുകള്‍ തര്‍പ്പണം ചെയ്യുന്ന ഇലയില്‍ വക്കുന്നത്. ഇതിനുശേഷം തുമ്പ് വളച്ചുകെട്ടിയ ദര്‍ഭപുല്ലുകള്ളെ കൂര്‍ശം എന്ന പേരില്‍ വയ്ക്കുന്നു. ഇത് പിതൃക്കളേ പ്രതിനിധാനം ചെയ്യുന്നു. പിതൃക്കളെ ഈ കൂര്‍ശ്ശത്തില്‍ ആവാഹനം ചെയ്യുന്ന തരക്കാരും ഉണ്ട്. തര്‍പ്പണം ചെയ്യുന്ന ആള്‍ പീഠത്തിലോ അല്ലെങ്കില്‍ ദര്‍ഭപുല്ലിന്റെ പ്രതീകത്തിലോ ആണ് ഇരിക്കുക.

[തിരുത്തുക] പവിത്രം

ദര്‍ഭപുല്ലുകൊണ്ടുള്ള പവിത്രധാരണം തര്‍പ്പണത്തിലും ശ്രാദ്ധത്തിലും അവശ്യമാണ്. പവിത്രം പാപനാശകമാണ് എന്ന് കരുതുന്നു. ഇത് വലത്തേക്കയ്യിലെ മോതിര വിരലില്‍ ആണ് ധരിക്കേണ്ടത്. ഇത് മൂന്ന് ദര്‍ഭപുല്ലുകള്‍ പ്രത്യേകരീതിയില്‍ പീരിച്ച് കെട്ടി (പവിത്രക്കെട്ട്) ഉണ്ടാക്കുന്നു.

[തിരുത്തുക] ചെയ്യുന്ന രീതി

  1. ആചമനം
  2. ഗണപതി ധ്യാനം
  3. പ്രാണയാമം
  4. സങ്കല്പം
  5. തില തര്‍പ്പണം
  6. പിതൃ വര്‍ഗ്ഗ ആവാഹനം
    1. ആസനം
  7. മാതൃ വര്‍ഗ്ഗ ആവാഹനം
    1. ആസനം
  8. തര്‍പ്പണം
    1. പിതൃ വര്‍ഗ്ഗം
    2. മാതൃവര്‍ഗ്ഗം
    3. പൂര്‍വ്വ പിതൃക്കള്‍
    4. അറിയപ്പെടാത്തവര്‍ക്ക്
  9. പ്രദക്ഷിണം


[തിരുത്തുക] ആധാരസൂചിക

  1. "Thousands offer 'Bali Tharpanam' to propitiate departed souls", timesofindia, 9 Aug 2002. ശേഖരിച്ച തീയതി: 2007-. (ഭാഷ: ഇംഗ്ലീഷ്)
  2. 2.0 2.1 പി.ഒ., പുരുഷോത്തമന്‍ (2006). ബുദ്ധന്റെ കാല്പാടുകള്‍-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. 
  3. http://www.saranamayyappa.org/Traditional_Festivites_at_Pampa_during_the_Pilgrimage_Season.htm
  4. http://www.archive.org/details/AapasthambaSriVaishnavaChraadhaPrayogam
  5. രാമചന്ദര്‍ പി.ആര്‍.. Introduction to Tharpanam (Oblations to the manes).

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം