മധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധു

ജനനം: 1933 സെപ്റ്റംബര്‍28
തൊഴില്‍: സിനിമ നടന്‍
ജീവിത പങ്കാളി: ലക്ഷ്മി
കുട്ടികള്‍: ഉമ

മലയാള ചലച്ചിത്ര ലോകത്തെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് മധു, യഥാര്‍ത്ഥ പേര്‌ മാധവന്‍ നായര്‍. മലയാള സിനിമയുടെ ശൈശവം മുതല്‍ ഒപ്പമുണ്ടായിരുന്ന ഈ നടന്‍ ഇപ്പോഴും അഭിനയ രംഗത്ത് സജീവം. ഇടക്ക്‌ നിര്‍മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

തിരുവനന്തപുരത്ത മുന്‍ മേയറായിരുന്ന പരമേശ്വരന്‍പിള്ളയുടെ മകനായി 1933 സെപ്റ്റംബര്‍28 നായിരുന്നു ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായി. പിന്നീട്‌ കലാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവധി നല്‍കി പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ബിരുദവും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും നേടി നാഗര്‍കോവിലിലെ സ്കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി.

അപ്പോഴും മാധവന്‍ നായരുടെ മനസിലെ അഭിനയമോഹം കെട്ടങ്ങിയിരുന്നില്ല. ഒരിക്കല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തില്‍ കണ്ട അദ്ദേഹം രണ്ടും കല്‍പ്പിച്ച്‌ അധ്യാപക ജോലി രാജിവച്ച്‌ ഡല്‍ഹിക്ക് വണ്ടികയറി. എന്‍.എസ്‌.ഡിയില്‍ പഠിക്കുന്ന കാലത്താണ്‌ രാമു കാര്യാട്ടുമായി അടുപ്പത്തിലായത്‌. പഠനം പൂര്‍ത്തിയാക്കിയശേഷം നാടക രംഗത്ത്‌ സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷെ നിയോഗം മറ്റൊന്നായിരുന്നു.

[തിരുത്തുക] സിനിമയില്‍

കെ.പി.അബ്ബാസ്‌ ഒരുക്കിയ സാഥ് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച മധുവിന്റെ ജൈത്രയാത്ര മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്‌. ആദ്യ മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍നിര്‍മിച്ച്‌ എന്‍.എന്‍ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്‍പാടുകള്‍ ആണ്‌. ഈ ചിത്രത്തില്‍ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിര്‍മാതാക്കള്‍ സത്യനുവേണ്ടി മാറ്റിവച്ചിരു വേഷമായിരുന്നു ഇത്‌. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആണ് മാധവന്‍ നായരെ മധു ആക്കി മാറ്റിയത്.

പ്രേംനസീറും സത്യനും നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് സിനിമയില്‍ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാന്‍ മധുവിനായി. ക്ഷുഭിത യൗവ്വനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവര്‍ന്നു.

[തിരുത്തുക] ചെമ്മീന്‍ എന്ന വഴിത്തിരിവ്‌

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ്‌ നടന്നു കയറിയത്‌. മന്നാഡേ ആലപിച്ച 'മാനസമൈനേ വരൂ....' എ ഗാനം മധുവാണ്‌ പാടിയതെന്നുവരെ ജനം വിശ്വസിച്ചു.

പതിറ്റാണ്ടുകള്‍ക്കുശേഷവും മധുവിനെ കാണുമ്പോള്‍ ചെമ്മീനിലെ സംഭാഷങ്ങളും ഗാനങ്ങളുമാണ്‌ പ്രേക്ഷകരുടെ മനസില്‍ ഓടിയെത്തുത്‌. മിമിക്രി താരങ്ങള്‍ ഈ നടനെ അനുകരിക്കാന്‍ ഉപയോഗിക്കുന്നതും ഇതേ ചിത്രത്തിലെ സംഭാഷണങ്ങളാണ്.

പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ നായക വേഷത്തില്‍ മധു തിളങ്ങി. ഭാര്‍ഗവീ നിലയം, അധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനല്‍ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യതയായി മാറി.

കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനെ മനസില്‍ കുടിയിരുത്തിയ ആരാധകര്‍ കുടുംബനാഥനും മുത്തച്ഛനുമൊക്കെയായി അദ്ദേഹം എത്തിയപ്പോള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

[തിരുത്തുക] അഭിനയത്തിനപ്പുറം

മധുവിന്റെ ജീവിതം കാമറയ്ക്കുമുന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുതായിരുന്നില്ല. താരജാഡ തൊട്ടു തീണ്ടാത്ത സ്നേഹബന്ധങ്ങള്‍ക്ക്‌ ഉടമയായിരുന്നു അദ്ദേഹം സംവിധായകന്‍, നിര്‍മാതാവ്‌, സ്റ്റുഡിയോ ഉടമ, സ്കൂള്‍ ഉടമക, കര്‍ഷകന്‍ തുടങ്ങിയ റോളുകളിലും തിളങ്ങി.

മലയാള സിനിമയെ ചെന്നൈയില്‍നിന്നും കേരളത്തിലേക്ക്‌ പറിച്ചുനടുന്ന കാലഘട്ടത്തിലാണ്‌ തിരുവനന്തപുരത്ത്‌ വള്ളക്കടവില്‍ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്‌. മറ്റു പല സിനിമാ നിര്‍മാതാക്കള്‍ക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി.

1970ല്‍ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് പതിനാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രന്‍, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ്‌ അദ്ദേഹം നിര്‍മിച്ചത്‌. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയിരുന്നു.

[തിരുത്തുക] കുടുംബം

ഭാര്യ:ലക്ഷ്മി. മകള്‍-ഉമ. മലയാള സിനിമയിലെ ഇതിഹാസ പുരുഷനായ അച്ഛന്റെ മകള്‍ ഡോക്ടറേറ്റ്‌ സമ്പാദിച്ചത്‌ സിനിമയെക്കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ്‌ എത്‌ ശ്രദ്ധേയമാണ്‌.

[തിരുത്തുക] പുരസ്കാരങ്ങള്‍

1980 സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം

1995 മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള(നിര്‍മാതാവ്‌) അവാര്‍ഡ്‌ (മിനി എന്ന ചിത്രത്തിന്‌)

2004 സമഗ്ര സംഭാവനക്കുള്ള ജെ. സി ഡാനിയല്‍ അവാര്‍ഡ്‌

[തിരുത്തുക] മധു അഭിനയിച്ച ചിത്രങ്ങള്‍

ആശയവിനിമയം