ആമോസിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പഴയ നിയമം
ഉല്പത്തി സുഭാഷിതങ്ങള്‍
പുറപ്പാട് സഭാപ്രസംഗകന്‍
ലേവ്യര്‍ ഉത്തമഗീതം
സംഖ്യ ജ്ഞാനം
നിയമാവര്‍ത്തനം പ്രഭാഷകന്‍
ജോഷ്വ ഏശയ്യാ
ന്യായാധിപന്‍‌മാര്‍ ജറെമിയ
റൂത്ത് വിലാപങ്ങള്‍
1 സാമുവല്‍ ബാറൂക്ക്
2 സാമുവല്‍ എസെക്കിയേല്‍
1 രാജാക്കന്‍‌മാര്‍ ദാനിയേല്‍
2 രാജാക്കന്‍‌മാര്‍ ഹോസിയ
1 ദിനവൃത്താന്തം ജോയേല്‍
2 ദിനവൃത്താന്തം ആമോസ്
എസ്രാ ഒബാദിയ
നെഹമിയ യോനാ
തോബിത് മിക്കാ
യൂദിത്ത് നാഹും
എസ്തേര്‍ ഹബക്കുക്ക്
1 മക്കബായര്‍ സെഫാനിയാ
2 മക്കബായര്‍ ഹഗ്ഗായി
ജോബ് സഖറിയാ
സങ്കീര്‍ത്തനങ്ങള്‍ മലാക്കി

ചെറിയ പ്രവാചകന്മാരുടെ പട്ടികയില്‍ മൂന്നാമത്തേതെങ്കിലും ചരിത്രപരമായി ലിഖിതപ്രവചനങ്ങളുടെ പ്രണേതാക്കളില്‍ ഒന്നാംസ്ഥാനം ആമോസിനാണ്‌. ഗ്രന്ഥം മുഴുവന്‍ പ്രവാചകന്‍ സ്വന്തമായി ധരിക്കേണ്ടതില്ല. പ്രവചനങ്ങളില്‍ ഏറിയകൂറും ശിഷ്യന്മാര്‍ സംഭരിച്ചതായിരിക്കണം. തെക്കോവയിലെ ഒരു ആട്ടിടയനായ ആമോസ്‌ വടക്കന്‍ രാജ്യമായ ഇസ്രായേലില്‍ ജറോബോവാമിന്റെ കാലത്ത്‌ ചുരുങ്ങിയ കാലയളവില്‍ മാത്രമാണ്‌ പ്രവാചകദൗത്യം നിര്‍വ്വഹിച്ചത്‌ (ബി. സി. 760).


ഇസ്രായേലിനോടു ക്രൂരത കാട്ടിയ ചുറ്റുമുള്ള ജനതകളെ ദൈവം കഠിനമായി ശിക്ഷിക്കാന്‍ പോകുന്നു എന്നു പറഞ്ഞുകോണ്ട്‌ പ്രഘോഷണം ആരംഭിച്ച (1:1-2:16) പ്രവാചകന്‍ സാവധാനം ഇസ്രായേലിന്റെ നേരേ തിരിയുകയാണ്‌. ഇസ്രായേലില്‍ നടമാടിയിരുന്ന സാമൂഹ്യാനീതികളുടെ പട്ടിക നിരത്തിവച്ചുകൊണ്ട്‌ ദൈവത്തോടുള്ള വിശ്വസ്തത വെടിഞ്ഞ ജനത്തിനെതിരേ വിധി പ്രസ്താവിക്കുകയാണ്‌ പ്രവാചകന്‍. കര്‍ത്താവിന്റെ ദിനം ആസന്നമാണ്‌ (3:1-6:14). ഇസ്രായെലിന്റെ അന്ത്യത്തെ സൂചിപ്പിക്കുന്ന നാലു ദര്‍ശനങ്ങളും രക്ഷയുടെ വാഗ്ദാനവും അടങ്ങുന്നതാണ്‌ ഗ്രന്ഥത്തിന്റെ അവസാനഭാഗം (7:1-9:15). സാമൂഹ്യനീതിയുടെയും ദൈവികനീതിയുടെയും പ്രവാചകനാണ്‌ ആമോസ്‌.[1]



[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, ഒന്നാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
ആശയവിനിമയം