ചുമ്മാര്‍ ചൂണ്ടല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ നാടന്‍ കലകളുടെ ആചാര്യനായിരുന്നു ഡോ. ചുമ്മാര്‍ ചൂണ്ടല്‍. മാര്‍ത്തോമാ ക്രിസ്ത്യാനികളെ പറ്റിയുള്ള പല ആധികാരിക ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. തൃശ്ശൂര്‍ സെന്റ്. തോമസ് കോളജിലെ മലയാളവിഭാഗം തലവനായിരുന്നു അദ്ദേഹം.

കേരളത്തിലെ നാടന്‍ കലകളായ മാര്‍ഗ്ഗം കളിയുടേയും ചവിട്ടുനാടകത്തിന്റെയുമെല്ലാം ഉന്നമനത്തിനായി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ എടുത്തു പറയേണ്ടതാണ്. ഡോ. ചുമ്മാര്‍ എഴുതിയ പല ഗ്രന്ഥങ്ങളും കേരളീയ നാടന്‍ കലകളുടെ വേദപുസ്തകമായി ഇന്നും നിലകൊള്ളുന്നു. കര്‍മ്മഭൂമിയില്‍ തനതായ ശൈലിയും വ്യക്തിത്വവും വച്ചുപുലര്‍ത്തിയ ചുമ്മാര്‍ സാധരണക്കാരനായാണ്‌ ജീവിച്ചത്. നാടന്‍ കലകളുടെ ഈറ്റില്ലത്തില് ‍ചെന്നുതന്നെ അവയെ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. വളരെ കഷ്ടപ്പെട്ട് ആ കലകള്‍ പഠിച്ചെടുത്ത് സ്വന്തമായി അദ്ദേഹം സദസ്സിനുമുന്‍പില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] നാടോടി

ചുമ്മാര്‍ ചൂണ്ടലിന്റെ വിദ്യാര്‍ത്ഥികളും അഭുദയകാംക്ഷികളും നാടന്‍ കലാ സ്നേഹികളും ചേര്‍ന്ന് 1995 ലാണ് ഡോ. ചുമ്മാര്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മനാടായ തൃശ്ശൂരിലെ ചേറ്റുപുഴയിലാണ് അതിന്റെ ആസ്ഥാനം. ഫോക് ലോര്‍ സെന്റര്‍ അദ്ദേഹത്തെ കുറിച്ച് ‘നാടോടി’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചിരുന്നു.[1]

[തിരുത്തുക] ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും

ഡോ. ചുമ്മാര്‍ ചൂണ്ടലിന്റെ സമഗ്രമായ ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും ഡോ. ചുമ്മാര്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍ തയ്യാറാക്കുന്നു.

[തിരുത്തുക] പ്രമാണാധാരസൂചി

[തിരുത്തുക] കുറിപ്പുകള്‍

  സി.ജി. പ്രിന്‍സിന്റെ സംവിധാനത്തില്‍ രാജേഷ് ദാസ് സംഗീതം നല്‍കി രവി അന്തിക്കാട് മുഖ്യവേഷത്തിലഭിനയിച്ചു.


വിലാസം :

ഡോ. ചുമ്മാര്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍ വിന്‍സന്റെ പുത്തൂര്‍ എഡിറ്റര്‍, ഡോ. ചുമ്മാര്‍ അനുസ്മരണ ഗ്രന്ഥം, പി.ഒ. ചേറ്റുപുഴ. തൃശ്ശൂര്‍. കേരള.

ആശയവിനിമയം