ചാര്‍ളി ചാപ്ലിന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചാര്‍ളി ചാപ്ലിന്‍ തന്റെ പ്രശസ്തമായ "നാടോടി" (the tramp) വേഷത്തില്‍
ചാര്‍ളി ചാപ്ലിന്‍ തന്റെ പ്രശസ്തമായ "നാടോടി" (the tramp) വേഷത്തില്‍

ചാര്‍ളി ചാപ്ലിന്‍ ( ഏപ്രില്‍ 16, 1889 – ഡിസംബര്‍ 25, 1977) ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്നു. ചാര്‍ളി ചാപ്ലിന്‍ സ്വയം നിര്‍മ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്.

അഞ്ചാം വയസ്സുമുതല്‍ അഭിനയിച്ചുതുടങ്ങിയ ചാര്‍ളി ചാപ്ലിന്‍ 80-ആം വയസ്സുവരെ അഭിനയരംഗത്തു തുടര്‍ന്നു. ചാപ്ലിന്‍ ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ചത് “ട്രാമ്പ്” എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ബാല്യം

ചാപ്ലിന്‍ ആദ്യമായി അഭിനയിച്ചത് 5-ആം വയസ്സില്‍ ആയിരുന്നു. 1894-ല്‍ ഒരു സംഗീത വേദിയില്‍ (മ്യൂസിക്ക് ഹാള്‍) തന്റെ അമ്മയ്ക്കു പകരം ചാപ്ലിന്‍ അഭിനയിച്ചു. ചാപ്ലിന്‍ ഒരു കുട്ടിയായിരുന്നപ്പോള്‍ രോഗബാധിതനായി ആഴ്ചകളോളം കിടപ്പിലായിരുന്നു. അപ്പോള്‍ രാത്രികളില്‍ ചാപ്ലിന്റെ അമ്മ ജനാലയ്ക്കല്‍ ഇരുന്ന് പുറത്തുനടക്കുന്ന കാര്യങ്ങള്‍ ചാപ്ലിന് അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു. ചാപ്ലിന്റെ ആദ്യത്തെ എടുത്തുപറയാവുന്ന അഭിനയം ചാപ്ലിന്‍ ഇംഗ്ലീഷ് നാടക കമ്പനിയായ ദ് എയ്റ്റ് ലങ്കാഷെയര്‍ ലാഡ്സില്‍ ചേര്‍ന്നപ്പോള്‍ ആയിരുന്നു. 1900-ല്‍ ചാപ്ലിന്റെ സഹോദരനായ സിഡ്നി ചാപ്ലിനെ സിന്‍ഡ്രല്ല എന്ന മൂകനാടകത്തില്‍ (പാന്റൊമൈം) ഒരു ഹാസ്യ-പൂച്ചയുടെ വേഷം ലഭിക്കുവാന്‍ സഹായിച്ചു. 1903-ല്‍ “ജിം:എ റൊമാന്‍സ് ഓഫ് കോക്കെയിന്‍“ എന്ന നാടകത്തില്‍ ചാപ്ലിന്‍ അഭിനയിച്ചു.ചാപ്ലിന്‍ കേസിയുടെ 'കോര്‍ട്ട് സര്‍ക്കസ്' എന്ന 'വറൈറ്റി ഷോ'-വില്‍ അംഗമായി. അടുത്ത വര്‍ഷം ചാപ്ലിന്‍ ഫ്രെഡ് കാര്‍ണോയുടെ ‘ഫണ്‍ ഫാക്ടറി’ കോമഡി കമ്പനിയില്‍ അംഗമായി.

[തിരുത്തുക] പുരസ്കാരങ്ങള്‍

ചാപ്ലിന് രണ്ട് പ്രത്യേക ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ചു. ചാപ്ലിനെ ആദ്യം “ഏറ്റവും നല്ല നടന്‍”, “ഏറ്റവും നല്ല ഹാസ്യ ചിത്രത്തിന്റെ സംവിധായകന്‍“ എന്നീ പുരസ്കാരങ്ങള്‍ക്കായിരുന്നു തിരഞ്ഞെടുത്തത്. എങ്കിലും ഇതിന് പകരം അഭിനയം, കഥാരചന, സംവിധാനം, നിര്‍മ്മാണം എന്നിവയിലുള്ള വൈവിധ്യത്തിനും അസാമാന്യ പ്രതിഭയ്ക്കുമുള്ള പ്രത്യേക പുരസ്കാരം നല്‍കി. ചാപ്ലിന്റെ രണ്ടാമത്തെ പുരസ്കാരം 44 വര്‍ഷങ്ങള്‍ക്കു ശേഷം 1972-ല്‍ ആണ് വന്നത്. ഈ പുരസ്കാരം ലഭിച്ചപ്പോള്‍ ഓസ്കാര്‍ പുരസ്കാരങ്ങളുടെ ചരിത്രത്തി തന്നെ ഏറ്റവും കൂടുതല്‍ നേരം കാണികള്‍ എഴുന്നേറ്റുനിന്ന് കൈ അടിച്ചത് ചാപ്ലിനു വേണ്ടിയായി.

[തിരുത്തുക] സര്‍ പദവി

1975 മാര്‍ച്ച് 9-നു ഇംഗ്ലണ്ടിലെ രാജ്ഞിയായ ക്വീന്‍ എലിസബത്ത് II ചാര്‍ളി ചാപ്ലിന് സര്‍ പദവി സമ്മാനിച്ചു. ബ്രിട്ടീഷുകാര്‍ ചാപ്ലിന് സര്‍ പദവി നല്‍കുവാന്‍ 1931-ഇലും പിന്നീ‍ട് 1956-ഇലും ശ്രമിച്ചിരുന്നു. എങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ അമേരിക്കന്‍ സര്‍ക്കാരിനെ ഇത് പ്രകോപിപ്പിക്കുമോ എന്ന് ഭയന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ജെ. എഡ്ഗാര്‍ ഹൂവര്‍ ചാപ്ലിനെ ഒരു കമ്യൂണിസ്റ്റ് എന്ന് വിളിച്ചിരുന്നു. അഡോള്‍ഫ് ഹിറ്റ്ലറിനെ ചില ചിത്രങ്ങളില്‍ ചാപ്ലിന്‍ കളിയാക്കിയ വിധമായിരുന്നു ഈ ധാരണയ്ക്കു കാരണം.

[തിരുത്തുക] ചാര്‍ളി ചാപ്ലിന്റെ മരണം

ചാപ്ലിന്‍ 1977 ഡിസംബര്‍ 25-നു (ക്രിസ്തുമസ് ദിനത്തില്‍) സ്വിറ്റ്സര്‍ലാന്റില്‍ വെച്ച് അന്തരിച്ചു. 88-ആം വയസ്സില്‍ ഒരു സ്ട്രോക്ക് വന്നായിരുന്നു മരണം. 1978 മാര്‍ച്ച് 1-നു ഒരു ചെറിയ പോളിഷ് സംഘം ചാപ്ലിന്റെ മൃതശരീരം മോഷ്ടിച്ചു. ചാപ്ലിന്റെ കുടുംബത്തില്‍ നിന്നും പണം തട്ടുകയായിരുന്നു അവരുടെ ഉദ്ദ്യേശം. ഈ പദ്ധതി നടന്നില്ല. കുറ്റവാളികള്‍ പിടിക്കപ്പെട്ടു. 11 ആഴ്ചയ്ക്കു ശേഷം ജനീവ തടാകത്തിനു സമീപം ചാപ്ലിന്റെ മൃതശരീരം കണ്ടെടുത്തു. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ചാപ്ലിനെ കോണ്‍ക്രീറ്റിനു കീഴില്‍ വീണ്ടും അടക്കം ചെയ്തു.

[തിരുത്തുക] ചലച്ചിത്രങ്ങള്‍

  • 1914: മേക്കിംഗ് എ ലിവിംഗ്
  • 1916: ദ് ഫ്ലോര്‍ വാക്കര്‍
  • 1916: ദ് ഫയര്‍മാന്‍
  • 1916: ദ് വാഗബോണ്ട്
  • 1916: വണ്‍ എ.എം.
  • 1916: ദ് കൌണ്ട്
  • 1916: ദ് പാണ്‍ഷോപ്പ്
  • 1916: ബിഹൈന്റ് ദ് സ്ക്രീന്‍
  • 1916: ദ് റിങ്ക്
  • 1917: ഈസി സ്റ്റ്ട്രീറ്റ്
  • 1917: ദ് ക്യൂര്‍
  • 1917: ദ് ഇമിഗ്രന്റ്
  • 1917: ദ് അഡ്വെഞ്ചുറര്‍
  • 1918: എ ഡോഗ്സ് ലൈഫ്
  • 1918: ദ് ബോണ്ട്
  • 1918: ഷോള്‍ഡര്‍ ആര്‍മ്സ്
  • 1919: സണ്ണിസൈഡ്
  • 1919: എ ഡേയ്സ് പ്ലെഷര്‍
  • 1921: ദ് കിഡ്
  • 1921: ദ് ഐഡില്‍ ക്ലാസ്
  • 1922: പേയ് ഡേ
  • 1923: ദ് പില്‍ഗ്രിം
  • 1925: ദ് ഗോള്‍ഡ് റഷ്
  • 1928: ദ് സര്‍ക്കസ്
  • 1931: സിറ്റി ലൈറ്റ്സ്
  • 1936: മോഡേണ്‍ റ്റൈംസ്
  • 1940: ദ് ഗ്രേറ്റ് ഡിക്ടേറ്റര്‍
  • 1947: മോണ്‍സ്യൂര്‍ വെര്‍ഡോ
  • 1952: ലൈം‌ലൈറ്റ്
  • 1957: എ കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക്
ആശയവിനിമയം