അശ്വമേധയാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമുദ്രഗുപ്തന്‍ ദ്വിതീയന്‍ അശ്വമേധം നടത്തിയതിന്റെ സ്മാരകമായി പുറത്തിറക്കിയ നാണയം കുതിരയേയും രാജ്ഞിയേയും ചിത്രീകരിച്ചിരിക്കുന്നു
സമുദ്രഗുപ്തന്‍ ദ്വിതീയന്‍ അശ്വമേധം നടത്തിയതിന്റെ സ്മാരകമായി പുറത്തിറക്കിയ നാണയം കുതിരയേയും രാജ്ഞിയേയും ചിത്രീകരിച്ചിരിക്കുന്നു

അശ്വമേധയാഗം വൈദികകാലത്തെ ഏറ്റവും പ്രധാനപ്പെട്ട രാജകീയ ചടങ്ങുകളില്‍ (യാഗം) ഒന്നാണ്‌. ഇംഗ്ലീഷില്‍ Aswamedha, ഹിന്ദി: अश्वमेध. യജുര്‍‌വേദത്തിലാണ്‌ അശ്വമേധയാഗത്തെ പറ്റി പരാമര്‍ശിച്ചിരിക്കുന്നത്. യജുര്‍‌വേദത്തിന്റെ കര്‍മ്മകാണ്ഡമായ ശതപഥബ്രാഹ്മണത്തില്‍ അശ്വമേധം എങ്ങനെ നടത്താം എന്ന് വിധിച്ചിരിക്കുന്നു. വമ്പിച്ച പണച്ചെലവും വിപുലമായ ചടങ്ങുകളും ഉള്ള അശ്വമേധം വളരെ സാമ്പത്തികശേഷിയുള്ള രാജാക്കന്മാരേ നടത്തിയിരുന്നുള്ളൂ.[1] രാജ്യാഭിവൃദ്ധിക്കുവേണ്ടിയും യുദ്ധങ്ങളില്‍ ബ്രഹ്മഹത്യാപാപങ്ങള്‍ കഴുകിക്കളയുന്നതിനും മറ്റുമാണ്‌ ഇത് ചെയ്തിരുന്നത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

അശ്വം എന്നാല്‍ കുതിര എന്നും മേധസ്സ് എന്നത് ശരീരഭാഗങ്ങള്‍ എന്നുമാണ്‌. ഏതൊരു യാഗത്തിലാണോ കുതിരയുടെ ശരീരാവയവങ്ങള്‍ ഹോമിക്കപ്പെടുന്നത് അതാണ്‌ അശ്വമേധയാഗം.

[തിരുത്തുക] ചരിത്രം

രാമായണത്തില്‍ കൗസല്യ അശ്വമേധയാഗത്തിന്റെ ചടങ്ങില്‍ വച്ച് കുതിരയുമായി ശയിക്കുന്ന ചിത്രം
രാമായണത്തില്‍ കൗസല്യ അശ്വമേധയാഗത്തിന്റെ ചടങ്ങില്‍ വച്ച് കുതിരയുമായി ശയിക്കുന്ന ചിത്രം

ഇതിഹാസങ്ങളിലും പുരാണങ്ങളിലും മറ്റും അശ്വമേധയാഗം നടത്തിയതിനെ പറ്റി നിരവധി പരാമര്‍ശങ്ങള്‍ ഉണ്ടെങ്കിലും ചരിത്രത്തില്‍ ആദ്യമായി അശ്വമേധം നടത്തി എന്ന് കരുതപ്പെടുന്നത് പുഷ്യാമിത്ര ശുംഗന്‍ ആണ്‌. അദ്ദേഹം മൗര്യവംശത്തിന്റെ ഭരണം പിടിച്ചെടുത്ത ശേഷം ചക്രവര്‍ത്തി പദം സ്വീകരിക്കാനായാണ്‌ ഇത് ചെയ്തത് എന്ന് പറയപ്പെടുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഉള്ള ആദ്യത്തെ അശ്വമേധയാഗം നടത്തിയത് സമുദ്ര ഗുപ്തന്‍ ഒന്നാമന്‍ ആണ്‌. (ക്രി.വ. 380) ഇതിന്റെ സ്മാരകമായി നാണയങ്ങള്‍ പുറത്തിറക്കിയത് ഇന്ന് ലഭ്യമായിട്ടുണ്ട്. അതിനു ശേഷം സമുദ്രഗുപ്തന്‍ രാജാധിരാജ എന്ന സ്ഥാനപ്പേര്‌ സ്വീകരിക്കുകയുണ്ടായി. പിന്നീടുണ്ടായ ഒരു യാഗം കാനൗജിലെ രാജാവാണ്‌ നടത്തിയത്. എന്നാല്‍ പൃഥ്വീരാജ് ചൗഹാന്‍ യാഗാശ്വത്തെ കൊല്ലുകയും തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ കനൗജിലെ രാജാവിനെ തോല്പിച്ച് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തു. അവസാനത്തെ യാഗം നടത്തിയത് 1716 ലാണ്‌. ജയ്‌പൂര്‍ രാജകുമാരനായ രാജ ജയ‌സിങ് രണ്ടാമനാണ്‌ അവസാനത്തെ അശ്വമേധ യജമാനന്‍. [2]

[തിരുത്തുക] യാഗം

ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്നതാണ്‌ അശ്വമേധയാഗത്തിന്റെ ചടങ്ങുകള്‍. ഇതിനു കാരണം യാഗാശ്വത്തെ ഒരു വര്‍ഷം വരെ അലഞ്ഞുതിരിയാന്‍ അനുവദിക്കുന്നു എന്നതാണ്‌. ഈ കാലയളവില്‍ കുതിര പോകുന്ന സ്ഥലത്തെല്ലാം അതിനെ പിന്തുടര്‍ന്ന് സഹായത്തിനായി ഉയര്‍ന്നുദ്യോഗസ്ഥരും പട്ടാളവും ഉണ്ടായിരിക്കും ഏത് രാജ്യത്തൊക്കെ അത് പ്രവേശിക്കുന്നുവോ അതെല്ലാം രാജാവിന്റെ സാമന്തരാവണം അല്ലാത്ത പക്ഷം യുദ്ധം അനിവാര്യമായിത്തീരുന്നു. ഒരു വര്‍ഷത്തിനുശേഷം യാഗാശ്വം മടങ്ങിയെത്തിയാല്‍ ഉടനെ അതിനെ കൊന്ന് അവയവങ്ങള്‍ ഹോമിക്കുന്നു.

[തിരുത്തുക] ചടങ്ങുകള്‍

ആദ്യമായി അശ്വമേധം നടത്താന്‍ തീരുമാനിക്കുന്ന രാജാവ് ഒരു യജ്ഞകവാടം നിര്‍മ്മിക്കുകയും യാഗം നടത്തുന്നതിന്‌ നേതൃത്വം നല്‍കാനായി ബ്രാഹ്മണപുരോഹിതന്മാരെ തിരഞ്ഞെടുത്ത് നിയമിക്കുകയും ചെയ്യുന്നു. ഇവരാണ്‌ ഋത്വിക്കുകള്‍.

[തിരുത്തുക] ഋത്വിക്കുകള്‍

യാഗം നടത്തുവാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള പുരോഹിതന്മാരാണ്‌ ഇവര്‍. നാലു തരം പുരോഹിതന്മാര്‍ ഉണ്ടാകും ഒരു യാഗത്തിന്‌. ഹോതാവ്, അധ്വര്യു, ബ്രാഹ്മന്‍, ഉദ്ഗാതാവ് എന്നിങ്ങനെയാണ്‌ നാലു പുരോഹിത സമൂഹം അറിയപ്പെടുന്നത്. ഇവര്‍ നാലു വിഭാഗക്കാര്‍ക്കും പ്രത്യേകം കര്‍മ്മങ്ങള്‍ വിധിച്ചിരിക്കുന്നു. ഇത് ബ്രാഹ്മണങ്ങളില്‍ പ്രത്യേകം വിധിച്ചിരിക്കുന്ന പോലെയാണ്‌ ആചരിക്കുന്നത്. ഇവരുടെ പ്രതിഫലം വളരെ ഉയര്‍ന്നതാണ്‌. ആയിരം പശുക്കളും നൂറു പലം സ്വര്‍ണ്ണവും വീതം രാജാവ് ദക്ഷിണ നല്‍കണം

[തിരുത്തുക] യജമാനന്‍

യാഗം അഥവാ യജ്ഞം നടത്തുന്നത് ആരാണോ അയാളാണ്‌ യജമാനന്‍ എന്നറിയപ്പെടുന്നത്. അശ്വമേധയാഗം നടത്തുന്നത് രാജാവായതിനാല്‍ അദ്ദേഹമായിരിക്കും യജമാനന്‍. യജമാനന്‍ അദ്ദേഹത്തിന്റെ ഭാര്യ/ഭാര്യാമാരോടൊത്താണ്‌ യാഗശാലയില്‍ പ്രവേശിക്കുക.നഖശിഖാദികള്‍ മുറിച്ച് ശരീരം വൃത്തിയാക്കിയാണ്‌ യാഗശാലയില്‍ പ്രവേശിക്കേണ്ടത്. രാജാവിന്‌ സാധാരണയഅയി നാലുവീതം ഭാര്യമാര്‍ ഉണ്ടായിരിക്കും പട്ടമഹിഷി (മുഖ്യഭാര്യ അഥവാ പട്ടം കെട്ടിയ ഭാര്യ), വാവാത (ഇഷ്ടഭാര്യ), പരിവൃക്ത (അവഗണിത ഭാര്യ), പാലാഗലി (ശൂദ്രഭാര്യ) ഇവരും യഥാക്രമം പ്രത്യക്ഷപ്പെടുന്നു. അകമ്പടി സേവിക്കുന്നതിന്‌ നാനൂറോളം സ്തീകളും ഉണ്ടാവും. യജമാനന്‌ വേദസൂക്തങ്ങള്‍ ഉരുവിടുന്നതില്‍ പങ്കില്ല. എന്നാല്‍ മറ്റു യാഗങ്ങള്‍ നടത്തുന്നത് പുരോഹിതന്മാര്‍ തന്നെയായതിനാല്‍ അതിലെ യജമാനനും ഭാര്യക്കും യാഗകാര്യങ്ങളില്‍ സജീവ പങ്കാളിത്തം ഉണ്ടാകും. ഇവര്‍ക്ക് സമീപത്തായി പുരോഹിതന്മാരും ഗ്രാമ പ്രമാണിമാരും മന്ത്രിമാരും എല്ലാം സ്ഥാനം പിടിക്കുന്നു.

[തിരുത്തുക] യാഗാശ്വം

ലക്ഷണമൊത്ത ഒരു ആണ്‍ കുതിരയെയാണ്‌ യാഗാശ്വമായി തിരഞ്ഞെടുക്കുന്നത്. പ്രായപൂര്‍ത്തിയായ ഏത് കുതിരയേയും തിരഞ്ഞെടുക്കാവുന്നതാണ്‌.

[തിരുത്തുക] ചടങ്ങുകള്‍

ആദ്യ ചടങ്ങ്ആശ്വത്തെ ശുദ്ധിവരുത്തലാണ്‌. അതിനുശേഷം കുതിരയെ യാഗശാലയെ പ്രദക്ഷിണം വയ്പ്പിക്കുന്നു. പുരോഹിതവര്‍ഗ്ഗം പിന്നീട് കുതിരയ്ക്കുമേല്‍ തീര്‍ത്ഥം തളിച്ചും ശുദ്ധിവരുത്തുന്നു. അതിനുശേഷം ഒരു പട്ടിയെ സിദ്രകം എന്ന ഉലക്ക കൊണ്ട് അടിച്ചു കൊല്ലുന്നു. ഇത് അശ്വത്തെ തടയുന്നവര്‍ക്കുള്ള പ്രതീകാത്മകമഅയ ഭീഷണിയാണ്‌. കുതിരയെ വെള്ളത്തിലിറക്കുകയും പട്ടിയുടെ ശവത്തെ കുതിരയുടെ അടിയിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്നു. അതിനുശേഷം അശ്വത്തെ യാഗശാലയില്‍ കൊണ്ടുവന്ന് അതിനു മേല്‍ ആഹുതികള്‍ അര്‍പ്പിക്കുന്നു. പുല്ലുകൊണ്ട് നിര്‍മ്മിച്ച ഒരു കയറുകൊണ്ടാണ്‌ കുതിരയെ ബന്ധിക്കുന്നത്. മന്ത്രങ്ങള്‍ ഉരുവിട്റ്റ് തീര്‍ത്ഥാഭിഷേകങ്ങള്‍ നടത്തിയശേഷം യജമാനന്‍ കുതിരയുടെ ചെവിയില്‍ വന്ന് മന്ത്രിക്കുന്നു. ഋഗ്‌വേദത്തിന്റെ അശ്വമേധം എന്നറിയപ്പെടുന്ന ഒന്നാം മണ്ഡലത്തിലെ 162-163 ശ്ലോകങ്ങള്‍ അശ്വമേധത്തെ പറ്റി പരാമര്‍ശിക്കുന്നവയാണ്‌.

   
അശ്വമേധയാഗം
ദേവന്മാരെ, ദിക്‌പാലകന്മാരെ, ഈ യാഗാശ്വത്തെ രക്ഷിക്കൂ
   
അശ്വമേധയാഗം

അനന്തരം കുതിരയെ രാജ്യം ചുറ്റാനായി അഴിച്ചു വിടുന്നു.

കുതിരയുടെ സഞ്ചാരവേളയില്‍ അതിനോടൊപ്പം ആയുധധാരികളായ രക്ഷികളും മൂന്ന് ഇഷ്ടികളും ഉണ്ടായിരിക്കും. ഇഷ്ടികള്‍ രാജാവിന്റെ അപദാനങ്ങ്നള്‍ പ്രകീര്‍ത്തിച്ച് ഗീതികള്‍ പാടിക്കൊണ്ടിരിക്കും. പെണ്‍കുതിരയുമായി സമ്പര്‍ക്കം പുലര്‍ത്താനോ വെള്ളത്തിലിറങ്ങാനോ കുതിരയെ സമ്മതിക്കില്ല. അതിന്റെ സഞ്ചാരകാലത്ത് (ഒരു വര്‍ഷം) രാജാവിന്റെ സ്തുതിയില്‍ യാഗശാലയില്‍ വച്ചും ഗാനാലാപനങ്ങളും മറ്റും നടക്കും ദിവസേന വൈകീട്ട് ധൃതി എന്ന പേരുള്ള ഹോമവും നടത്തപ്പെടും ഹോതാവ്, അധ്വര്യു എന്നീ പ്രധാന പുരോഹിതന്മാര്‍ക്ക് ദക്ഷിണ നല്‍കപ്പെടും.


ഒരു വര്‍ഷം കഴിയുമ്പോഴാണ്‌ അശ്വത്തെ തിരികെ കൊണ്ടുവരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വ്യത്യസ്തമായതും (ഇന്ന് അപഹാസ്യമെന്ന് തോന്നാവുന്നതുമായ)[3] ചടങ്ങുകള്‍ നടത്തപ്പെടുന്നു.

[തിരുത്തുക] ആദ്യദിവസം

ആദ്യദിവസം അനവധി ജീവികളെ ബലികഴിക്കുന്നു. യാഗശാലയില്‍ ഇരുപത്തൊന്ന് സ്തംഭങ്ങള്‍ നാട്ടിയിരിക്കും ഇത് ഒരോ ദേവന്മാരെയും പ്രതിനിധാനം ചെയ്യുന്നു. ബലി കഴിക്കപ്പെടുന്ന മൃഗങ്ങളില്‍ വന്യ മൃഗങ്ങളും പശുക്കളും പെടുന്നു. (പശുക്കളെ കൊല്ലാന്‍ പാടില്ല എന്നാണ്‌ എങ്കിലും)

[തിരുത്തുക] രണ്ടാം ദിവസം

രണ്ടാം ദിവസമാണ്‌ കൂടുതല്‍ ചടങ്ങുകള്‍ നടക്കുന്നത്. കുതിരയെ മറ്റു മൂന്ന് കുതിരകളോടൊന്നിച്ച് രഥത്തില്‍ പൂട്ടി, അതില്‍ യജമാനനും പ്രധാന പുരോഹിതനായ അധ്വര്യുവും കയറിയിരിക്കുമ്യും അതിന്റെ തടാകത്തില്‍ ഇറക്കുകയും ചെയ്യും രഥം യാഗശാലയില്‍ തിരിച്ചെത്തുന്നതോടെ രാജപത്നിമാരുടെ ഊഴമാണ്‌. പട്ടമഹിഷി അശ്വത്തിന്റെ മുന്‍ഭാഗത്തും വാവാതാവ് മധ്യഭാഗത്തും പരിവൃക്താവ് പിന്‍ഭാഗത്തും വെണ്ണപുരട്ടുന്നു. ഇതേ സമയത്ത് പുരോഹിതന്മാര്‍ ഋഗ്വേദ സൂക്തങ്ങള്‍ ചൊല്ലി അശ്വത്തെ സ്തുതിച്ചു കൊണ്ടിരിക്കും.

തറയില്‍ ദര്‍ഭപുല്ലും കംബളവും വിരിച്ച് അതില്‍ സ്വര്‍ണ്ണക്കഷണവുമിട്ട് കുതിരയെ അതിന്മേല്‍ കിടത്തി ശ്വാസം മുട്ടിച്ച് കൊല്ലുന്നു. രാജ്ഞിമാര്‍ ഗണാനാം ത്വാ എന്നുരുവിട്ട് വലത്തു നിന്നിടത്തോട്ടും നിധീനാം ത്വാ എന്നുരുവിട്ട് ഇടത്തു നിന്ന് വലത്തോട്ടും മൂന്നു പ്രാവശ്യം വീതം പ്രദക്ഷിണം വക്കുന്നു. ഇതേ സമയം തങ്ങളുടെ വസ്ത്രത്തിന്റെ തുമ്പു കൊണ്ട് മരിച്ച കുതിരയെ വീശിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ രാജ്ഞിമാര്‍ തങ്ങളുടെ തലമുടിയുടെ ഇടതു വശം മേല്പ്പോട്ട് കെട്ടി വക്കുകയും മറുവശം അഴിച്ചിടുകയും ചെയ്യണം.

യജമാനന്‍ പിന്നീട് തന്റെ പട്ടമഹിഷിയെ കുതിരയുടെ മേലേക്ക് "ഇനി സ്വര്‍ഗീയ സുഖം അനുഭവിച്ചു കൊള്ളുക" എന്ന് പറഞ്ഞ് തള്ളിയിടുന്നു. അധ്വര്യു അവര്‍ക്കു മുകളിലേക്ക് കംബളം വലിച്ചിടുന്നു. "ഇത് തന്നെയാണ്‌ സ്വര്‍ഗലോകം..." എന്ന് ഉരുവിട്ട് രാജ്ഞി ചത്ത കുതിരയുമായി സംഭോഗത്തിലേര്‍പ്പെടുന്നു. [4] ഇതേ സമയം പുരോഹിതന്മാരും രാജപത്നിമാരുടെ പരിചാരികമാരും തമ്മില്‍ അശ്ലീല വാക്കുകള്‍ കൈമാറുന്നു.[5] ഇതിനു ശേഷം പട്ടമഹിഷിയോടും [1]ശേഷം മറ്റു രാജപത്നിമാരോടും ഋത്വിക്കുകളില്‍ ചിലര്‍ അശ്ലീലം കലര്‍ന്ന സം‌വാദങ്ങള്‍ നടത്തുകയും [2]അതിന്‌ അവരവരുടെ പരിചാരകര്‍ ഉരുളക്കുപ്പേരിയെന്നോണം മറുപടികളും നല്‍കുകയും ചെയ്യുന്നു. [6]

അവസനമായി എല്ലാ പരിചാരികമാരും മറ്റു രാജപത്നിമാരും ചേര്‍ന്ന് മഹിഷി യെ പിടിച്ചെഴുന്നേല്പിക്കുന്നു. ഈ അവസരത്തിലെല്ലാം അന്തരീക്ഷത്തില്‍ മന്ത്രങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കും. പിന്നീട് കുതിരയെ മുറിക്കുന്ന ചടങ്ങാണ്‌.

മഹിഷി സ്വര്‍ണ്ണവാളും, വാവാതാവ് വെള്ളിവാളും പരിവൃക്ത ഇരുമ്പുവാളും കൊണ്ട് അശ്വത്തെ മുറിച്ച് മേധസ്സ് (വപ) എടുക്കുന്നു. ഇതിനുശേഷം ആദ്ധ്യാത്മികകാര്യങ്ങളില്‍ വാദപ്രതമ്വാദം നടക്കുന്നു. ഇതിന്‌ ബ്രഹ്മോദ്യം എന്നാണ്‌ പറയുന്നത്. അതിനോടൊപ്പം ഋത്വിക്കുകള്‍ മേധസ്സ് പാകം ചെയ്യുന്നു. പിന്നീട് മേധസ്സ് മന്ത്രങ്ങള്‍ ഉരുവിട്ട്കൊണ്ട് അഗ്നിയില്‍ ഹോമിക്കുന്നു. ഇതിനുശേഷം യജമാനന്‍ സിംഹത്തോലില്‍ ഉപവിഷ്ടനാകുന്നു. അദ്ദേഹത്തിന്റെ ശിരസ്സില്‍ ഒരു കഷണം സ്വര്‍ണ്ണം വച്ച് തലക്കുമുതല്‍ ഒരു തോല്‍ വച്ച് ഹോമത്തിന്റെന്റെ ഹവ്യത്തിന്റെ അവശിഷ്ടം അദ്ദേഹത്തിന്റെ മേലേക്ക് ചൊരിയുന്നു. ഇതോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ അവസാനിക്കുന്നു.

[തിരുത്തുക] മൂന്നാം ദിവസം

മൂന്നാം ദിവസം അവഭൃതസ്ഥാനം എന്ന ചടങ്ങഅണ്‌. തവിട്ട് നിറമുള്ള കണ്ണുള്ള കഷ്ണ്ടിയുള്ള, പാണ്ഡുള്ള ഒരാള്‍ (ഉന്തിയ പല്ലും മെലിഞ്ഞ ശരീരവും ആവാം) വെള്ളത്തില്‍ മുങ്ങുന്നു. അയാളുടെ തലക്കുമീതെ "ജംബുക സ്വാഹാ" എന്നു പറഞ്ഞുകൊണ്ട് ഒരു ബലിയര്‍പ്പിക്കുന്നു. [7] ഇതോടെ രാജാവ് ചക്രവര്‍ത്തിയായി ബിരുദം സ്വീകരിക്കാം. ചടങ്ങുകള്‍ ഇതോടെ അവസാനിക്കുന്നു. പുരോഹിതന്മാര്‍ക്കും പരിചാരികമാര്‍ക്കും ധാരാളം സ്വത്തുക്കള്‍ ദാനമായി ലഭിക്കുന്നു.

[തിരുത്തുക] മറ്റു ഭാഷ്യങ്ങള്‍

ഋഗ്വേദത്തിലെ 162 163 സൂക്തങ്ങള്‍ (ഒന്നാം മണ്ഡലം) അശ്വമേധയാഗത്തെയാണ്‌ വര്‍ണ്ണിച്ചിരിക്കുന്നത്. എനനല്‍ വേദത്തില്‍ പറയുന്ന ഈ യാഗത്തിന്‌ അഗാധമായ ആന്തരാര്‍ത്ഥങ്ങള്‍ ആണ്‌ ഉള്ളതെന്ന് ചില ഭാരതീയപണ്ഡിതന്മാര്‍ വാദിക്കുന്നു. എന്നാല്‍ നിഷ്പക്ഷ നിരൂപകന്മാര്‍ ഈ അഭിപ്രായം അംഗീകരിക്കുന്നില്ല. ഇതേ പോലുള്ള മത ചടങ്ങുകള്‍ ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നടന്നിട്ടുണ്ടെന്ന് തെളിവുകള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു.

യുറോപ്പിന്റെ ചില ഭാഗങ്ങളില്‍ അശ്വമേധം നടന്നിരുന്നു എന്ന് ചില ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. മൃഗങ്ങളുമായിട്ടുള്ള ലൈംഗിക വേഴച ചില പ്രാകൃതസമുദായങ്ങള്‍ക്കിടയില്‍ പുരാതനകാലത്ത് മത ചടങ്ങെന്ന നിലയില്‍ നടന്നിരുന്നു. ഈജിപ്റ്റ്ജിലെ മെംഡെസ് എന്ന സ്ഥലത്ത് ആടുകളുമായി സ്ത്രീകള്‍ സംഭോഗം നടത്തുന്ന ചടങ്ങ് ഉണ്ടായിരുന്നതായി ഫ്ലൂട്ടാര്‍ക്കും ഹെറോഡോട്ടസും പറഞ്ഞിട്ടൂണ്ട്. മെംഫിസ് എന്ന സ്ഥലത്ത് ഇതിന് പകരം വിശുദ്ധകാളയെയാണ്‌ ഉപയോഗിച്ചിരുന്നത്.

[തിരുത്തുക] ആധാരസൂചിക

  1. ഉണ്ണിത്തിരി, ഡോ: എന്‍.വി.പി. (1993). പ്രാചീന ഭാരതീയ ദര്‍ശനം. തിരുവനന്തപുരം: ചിന്ത പബ്ലീഷേഴ്സ്. 
  2. Bowker, John, The Oxford Dictionary of World Religions, New York, Oxford University Press, 1997, p. 103
  3. ടി., മുഹമ്മദ് (2001). ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍. കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ്. ISBN 81-7204-744-4. 
  4. യജുര്‍‌വേദം- ശതപഥബ്രാഹ്മണം, കാണ്ഡം 13, ബ്രാഹ്മണം 3, പ്രപാഠകം 4, ഖണ്ഡിക 1
  5. യജുര്‍‌വേദം- ശതപഥബ്രാഹ്മണം, കാണ്ഡം 13, ബ്രാഹ്മണം 3, പ്രപാഠകം 4, ഖണ്ഡിക 4
  6. യജുര്‍‌വേദം- ശതപഥബ്രാഹ്മണം, കാണ്ഡം 13, ബ്രാഹ്മണം 3, പ്രപാഠകം 4, ഖണ്ഡിക 6
  7. യജുര്‍‌വേദം- ശതപഥബ്രാഹ്മണം, കാണ്ഡം 13, ബ്രാഹ്മണം 3, പ്രപാഠകം 4, ഖണ്ഡിക 6

[തിരുത്തുക] കുറിപ്പുകള്‍

  •   അധ്വര്യു പട്ടമഹിഷിയെ നോക്കി പറയുന്നത്: "കുമാരീ ഹയെ ഹയെ കുമാരീ! യകാƒസകൗ ശകുന്തികാ!" മറുപടിയായി പട്ടമഹിഷി: " അദ്വര്യോ, ഹയെ ഹയെ, അദ്വര്യോ! യകോƒസസൗ ശകുന്തികാ"
  •   ഉദ്ഗാതാവ് വാവാതാവിനോട് (മഹിഷിയുടെ സപത്നി): "ഈ യജമാന പത്നിയുടെ. *#@*..... മടുപടി പറയുന്നത് പരിചാരകമാരാണ്‌: "ഉദ്ഗാതാവേ അങ്ങ് കുതിരയുടെ ..*#$*..."
ആശയവിനിമയം
ഇതര ഭാഷകളില്‍