ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ (Jamaat-e-Islami Hind, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി) എന്ന സംഘടന ജമാഅത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ ഘടകമാണ്‌. പ്രധാനമായും മതസംഘടനയാണെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഈ സംഘടന നടത്തിവരുന്നു. ജമാഅത്തെ ഇസ്ലാമി ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയപരമായി പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാറി മാറി സമ്മതിദാനം നിര്‍വഹിച്ച് പരീക്ഷിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പാകിസ്ഥാനിലെ ലാഹോറില്‍ 1941-ലാണ്‌ മൗലാനാ മൗദൂദി ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്‌. ഇന്ത്യാവിഭജനത്തിനു ശേഷം മൗദൂദി പാകിസ്ഥാനിലേയ്ക്കു പോകുകയും, ഒരു ചെറു വിഭാഗം ജമാഅത്തെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ തന്നെ തങ്ങുകയും ചെയ്തു. ഇതാണ്‌ ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം വേരറ്റുപോകാതെ നില്‍ക്കാന്‍ സഹായിച്ചത്‌. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ള ഘടകങ്ങള്‍ വളരെ സ്വാധീനമുള്ള രാഷ്ട്രീയകക്ഷികളാണെങ്കിലും ഈ സംഘടനയ്ക്ക്‌ ഇന്ത്യന്‍‍ രാഷട്രീയത്തില്‍ പറയത്തക്ക സ്വാധീനമൊന്നുമില്ല. ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ തെരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കാറില്ല, എങ്കിലും ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക രാഷ്ട്രീയ സംഘടനകളുടെ കൂട്ടത്തില്‍ ഇതിനു സ്ഥാനമുണ്ട്. [തെളിവുകള്‍ ആവശ്യമുണ്ട്]

[തിരുത്തുക] ദൗത്യം

ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാകാനായി ജമാഅത്തെ ഇസ്ലാമി ശ്രമിയ്ക്കുന്നുവെന്ന് ജമാഅത്തെ ഇസ് ലാമിയുടെ ഭരണഘടന തന്നെ പറയുന്നു. ഇഖാമത്തുദീനാണ് അതിന്റെ ലക്ഷ്യം. അതായത് ഇസ് ലാമിക രാഷ്ട്ര സംസ്ഥാപനം. .[1] ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഏക പോംവഴി ഇതാണെന്നും അവര്‍ വാദിയ്ക്കുന്നു. മതേതരത്വവും ജനാധിപത്യവും തട്ടിത്തെറിപ്പിച്ച്‌ ശരീഅത്ത്‌ ഇസ്ലാമിക നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും ഈ സംഘടന ആവശ്യപ്പെടുന്നു. ഭാരതത്തിലെ ഹിന്ദുക്കളേയും, സിഖ്‌ മതവിശ്വാസികളേയും മറ്റു നാനാജാതിമതസ്ഥരേയും ഇസ്ലാമിലേയ്ക്കും മതപരിവര്‍ത്തനം ചെയ്യുന്നതിനെ ഇവര്‍ പ്രോത്സാഹിപ്പിയ്ക്കുന്നു. മുസ്ലീം നിയമങ്ങള്‍ക്കുമേല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്കെതിരേയും ഭാരതത്തിലെ മുസ്ലീങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന മറ്റു സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരേയും പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഈ സംഘടന മുന്നിട്ടു നില്‍ക്കുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകമാണ് ഇന്ത്യയില്‍ ഏറ്റവും ഊര്‍ജ്ജസ്വലമായ ഘടകം.[തെളിവുകള്‍ ആവശ്യമുണ്ട്]

[തിരുത്തുക] വിവാദങ്ങള്‍

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അനേകം വിവാദങ്ങള്‍ക്ക്‌ ഈ സംഘടന തിരി കൊളുത്തിയിട്ടുണ്ട്‌. അടിയാറ്റ്ഞ്റ്റിരാവസ്ഥക്കലാത്തും ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടര്‍ന്നും 1992-ല്‍ ജമാഅത്തെ ഇസ്ലാമിയെ ഭാരതസര്‍ക്കാര്‍‍ നിരോധിച്ചിരുന്നു. അതിനുശേഷം 1994-ല്‍ സുപ്രീംകോടതി ഈ നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിയ്ക്കുകയും ചെയ്തു.[2]

[തിരുത്തുക] ജമാഅത്തെ ഇസ്ലാമിയെപ്പറ്റി പ്രമുഖര്‍

   
ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി
ഞാന്‍ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ സംബന്ധിച്ചു. അത്‌ സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നന്‍മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ഛനീചത്വം തുടച്ചുനീക്കുകയും നിങ്ങള്‍ ദൈവദാസരാണെങ്കില്‍ ദൈവത്തിന്റെ കല്‍പനകള്‍ അനുസരിക്കൂ എന്ന് ജനങ്ങളോട്‌ പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തില്‍ സംബന്ധിച്ചതില്‍ എനിക്ക്‌ ഖേദമില്ല; സന്തോഷമേയുള്ളൂ. അവര്‍ ഇനിയും എന്നെ ക്ഷണിച്ചാല്‍ കാല്‍നടയായെങ്കിലും ഞാനവരുടെ സമ്മേളനത്തില്‍ സംബന്ധിക്കും
   
ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി

(ഗാന്ധിജി, സര്‍ച്ച്ലൈറ്റ്‌ - പറ്റ്ന 27 ഏപ്രില്‍ 1946)


   
ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി
ഖുര്‍ആനും നബിചര്യയും പിന്തുടരുന്നതിലൂടെ ദിവ്യമായ അനുഗ്രഹം നേറ്റാന്‍ ജമാഅത്ത്‌ ആഗ്രഹിക്കുന്നു. എന്നാല്‍ വര്‍ഗീയലഹളകളില്‍ ജമാഅത്തെ ഇസ്ലാമി ഇതുവരേ പങ്കെടുത്തതായി ആരോപിക്കപ്പെട്ടിട്ടു പോലുമില്ല. ഒരു വ്യക്തിയോ സംഘടനയോ വര്‍ഗീയമാണ്‌ എന്ന് പറയുന്നത്‌, അവനോ അതോ മറ്റു സമുദായങ്ങളോട്‌ ശത്രുത പുലര്‍‍ത്തുമ്പോഴാണ്‌. ജമാഅത്തെ ഇസ്ലാമി അംഗങ്ങളില്‍ ഈ വര്‍ഗീയതയുടെ ഒരംശവും ഞാന്‍ കണ്ടിട്ടില്ല. അവരെ യാഥാസ്ഥിതികരെന്നോ ഫണ്ടമെന്റലിസ്റ്റുകളെന്നോ നമുക്ക്‌ വിളിക്കാമെങ്കിലും ഒരു ഫണ്ടമെന്റലിസ്റ്റ്‌ വര്‍ഗീയവാദിയാകണമെന്നില്ല
   
ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി

(ജസ്‌: വി.എം. താര്‍ക്കുണ്ഢെ Through humanist eyes, ajantha Publishers, New Delhi, 1997, Page: 269, 70, 71, 254, 255)

[തിരുത്തുക] അവലംബം

  1. ഇഖാമത്തുദീന്‍ എന്ന പുസ് തകം കാണുക. പ്രസിദ്ധീകരണം, മര്‍കസ്, ന്യൂ ഡല്‍ഹി
  2. ജമാഅത്തെ ഇസ്ലാമിയുടെ പത്രക്കുറിപ്പുകള്‍. ശേഖരിച്ച തീയതി: 2007-03-28.

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍