എന്‍.എന്‍. കക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ പ്രശസ്തനായ കവിയാണ് എന്‍.എന്‍. കക്കാട് (ജനനം - 1927, മരണം - 1987). കാല്പനികമായിരുന്നു കക്കാടിന്റെ കവിതകള്‍. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളില്‍ പലപ്പോഴും സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലര്‍ന്നിരുന്നു.

[തിരുത്തുക] ബാല്യം, കവിതയിലേക്ക്

അദ്ദേഹം ചെറുപ്പം മുതല്‍ക്കേ കവിത എഴുതിത്തുടങ്ങി. ക്ഷയിച്ചുകൊണ്ടിരുന്ന ഒരു നമ്പൂതിരി കുടുംബത്തിലാണ് കക്കാട് ജനിച്ചത്. ബാല്യം മുതല്‍ക്കേ അനാരോഗ്യം കൊണ്ട് അദ്ദേഹം കഷ്ടപ്പെട്ടിരുന്നു. കലാ കേരളം അദ്ദേഹത്തെ അംഗീകരിക്കുന്നത് വളരെ താമസിച്ചായിരുന്നു. പല ആശയങ്ങളും രൂപങ്ങളുമായി മല്ലിട്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു പാത വെട്ടിത്തെളിക്കുകയായിരുന്നു അദ്ദേഹം.

ഒരു അദ്ധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം അഖിലേന്ത്യാ റേഡിയോയിലെ ഒരു അംഗമായി ജോലിചെയ്തു. മലയാള സാഹിത്യത്തിലെ പ്രമുഖരെയും ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാരെയും ജോലിക്ക് എടുക്കുന്ന ഒരു പാരമ്പര്യം ആകാശവാണിക്ക് ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേര്‍ന്നു. എങ്കിലും 1960-കളില്‍ ഇന്ത്യ ചൈന യുദ്ധത്തില്‍ ചൈനയെ അനുകൂലിച്ചു എന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ വളവുകളും തിരിവുകളും അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിച്ചു കാണാം.

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗം കലുഷിതമായിരുന്ന കാലഘട്ടത്തിലായിരുന്നു കക്കാടിന്റെ കവിതകള്‍ പുറത്തുവന്നത്. ഗ്രാമത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതും നാഗരികതയുടെ നരകാത്മകതയും അദ്ദേഹത്തെ അലോരസപ്പെടുത്തി. തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളില്‍ വിഹ്വലനായിരുന്നു അദ്ദേഹം. ഒരു കവിതയില്‍ നഗരജീവിതത്തെ ഒരുവന്‍ തന്റെ ഞരമ്പുകള്‍ കൊണ്ട് വലിച്ചു കെട്ടിയ ഒരു കൂടാരവുമായി അദ്ദേഹം ഉപമിക്കുന്നു. എങ്കിലും ഗ്രാമം നന്മകള്‍ മാത്രം നിറഞ്ഞതാണെന്ന മൗഢ്യവും അദ്ദേഹത്തിനില്ലായിരുന്നു.

ഭയം കൊണ്ട് മരവിച്ച് ഘോഷയാത്രയായി നീങ്ങുന്ന അരക്ഷിതരുടെ ഒരു കൂട്ടമായി അദ്ദേഹം മനുഷ്യവര്‍ഗ്ഗത്തെ കരുതി. ഇതിഹാസങ്ങളില്‍ നിന്ന് കടം കൊണ്ട് അദ്ദേഹം ആധുനിക മനുഷ്യന്റെ അവസ്ഥയെ വര്‍ണ്ണിച്ചു. അങ്ങനെ ഭൂതവും വര്‍ത്തമാന കാലവുമായി അദ്ദേഹം പാലങ്ങള്‍ തീര്‍ത്തു. മനുഷ്യന്റെ അവസ്ഥയായിരുന്നു കക്കാടിന്റെ കവിതകളുടെ പ്രധാന വിഷയം.

[തിരുത്തുക] അവലംബം

ആശയവിനിമയം