എം.എ. ബേബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമാണ് എം.എ. ബേബി. കൊല്ലം പ്രാക്കുളം സ്വദേശി. 2006 മേയ്‌ 18 മുതല്‍ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രി. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുവിദ്യാഭ്യാസം, സര്‍വകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാര്‍ഷിക സര്‍വ്വകലാശാല ഒഴിച്ചുള്ള സര്‍വ്വകലാശാലകള്‍, പ്രവേശന പരീക്ഷകള്‍, സാഹിത്യ പ്രസ്ഥാനം, എന്‍.സി.സി., സാംസ്കാരിക കാര്യങ്ങള്‍, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു.

1954 ഏപ്രില്‍ 5 നു ജനിച്ചു.അദ്ധ്യാപകനായിരുന്ന കുന്നത്ത്‌ പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവന്‍. പ്രാക്കുളം എന്‍.എസ്‌.എസ്‌. ഹൈസ്കൂള്‍, കൊല്ലം എസ്‌.എന്‍.കോളജ്‌ എന്നിവിടുങ്ങളില്‍ വിദ്യാഭ്യാസം.

രാഷ്ട്രതന്ത്ര ശാസ്ത്രത്തില്‍‍ ബിരുദം ലഭിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തില്‍ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സി.പി.ഐ.(എം), എന്നീ സംഖടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയില്‍‌വാസം അനുഭവിച്ചു. 32-ആം വയസ്സില്‍ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്കാരില്‍ ഒരാളാണ്. സി.പി.എം കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും അംഗമായിരുന്നു. കുണ്ടറയില്‍ നിന്ന് 2006-ല്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1986 ലും 1992 ലും രാജ്യസഭാംഗം. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ സ്ഥാപക കണ്‍വീനറായിരുന്നു.

ഡല്‍ഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്കാരിക സംഘടന രൂപീകരിക്കുന്നതില്‍ മുന്‍‌കയ്യെടുത്തു.

കൈരളി ടി.വിയില്‍ ഉദ്യോഗസ്ഥയായ ബെറ്റി ലൂയിസ്‌ ആണ് ഭാര്യ. മകന്‍: ആശോക്‌

ആശയവിനിമയം
ഇതര ഭാഷകളില്‍