പി.കെ. ബാലകൃഷ്ണന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി.കെ. ബാലകൃഷ്ണന്‍
പി.കെ. ബാലകൃഷ്ണന്‍

20-ആം നൂറ്റാണ്ടില്‍ കേരളം കണ്ട മികച്ച ചിന്തകരില്‍ ഒരാളാണ്‌ പി.കെ. ബാലകൃഷ്ണന്‍. മുഴുവന്‍ പേര്‌ പണിക്കശ്ശേരില്‍ കേശവന്‍ ബാലകൃഷ്ണന്‍ (ജനനം 1926- മരണം 1991) ചരിത്രകാരന്‍, സാമൂഹ്യ-രാഷ്ട്രീയ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലിലൂടെയാണ്‌ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. [1]. പി.കെ. ബാലകൃഷ്ണന്റെ നിരൂപണാത്മകമായ ലേഖനങ്ങള്‍ പലരെയും ചൊടിപ്പിച്ചു. ചരിത്രത്തില്‍ വളരെ ഗഹനമായതും വേറിട്ടതുമായ അറിവുകള്‍ ഉണ്ടായിരുന്ന ബാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ ചരിത്രപുസ്തകമായ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പല ഐതിഹ്യങ്ങളെയും വിശ്വാസങ്ങളെയും ഖണ്ഡിച്ചു. കേരളമാഹാത്മ്യം, കേരള ചരിത്രം എന്നീ പുസ്തകങ്ങളെയും പ്രൊഫ. ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ ചില പരാമര്‍ശങ്ങളേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തില്‍ 1926-ല്‍ ജനിച്ചു. പിതാവ് കേശവന്‍ ആശാന്‍, മാതാവ് മണി അമ്മ. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. ജാനകി, ലക്ഷ്മി, പാര്‍വ്വതി എന്നിവരായിരുന്നു ജ്യേഷ്ഠ സഹോദരിമാര്‍.

വിദ്യാരംഭം കുറിച്ചത് മാധവന്‍ എന്ന ആശാന്റെ കളരിയിലായിരുന്നു. 1940-ല്‍ ചെറായിയിലെ രാമവര്‍മ്മ യൂണിയന്‍ഹൈസ്കൂളിലും പഠിച്ചു. സ്കൂളില്‍ നിന്ന് സ്വര്‍ണ്ണമെഡലോടെയും ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പോടെയുമാണ് അദ്ദേഹം പുറത്തു വന്നത്. ഏതാണ്ട് ഇതേ സമയത്ത് പിതാവ് പക്ഷാഘാതം മൂലം തളര്‍ന്ന് കിടപ്പിലായി. എങ്കിലും ബാലകൃഷ്ണന്റെ പഠിപ്പ് മുടക്കാന്‍ അദ്ദേഹം അനുവദിച്ചില്ല.

ഉന്നതവിദ്യാഭ്യാസം എറണാകുളത്തെ മഹാരാജാസ് കോളേജിലായിരുന്നു. ശാസ്ത്രമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. പഠിക്കുന്ന കാലത്ത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയില്‍‌വാസം അനുഷ്ടിച്ചതിനെ തുടര്‍ന്ന് കലാലയ വിദ്യാഭ്യാസം മുടങ്ങി. നാലുവര്‍ഷം കലാലയത്തില്‍ പഠിച്ചെങ്കിലും അദ്ദേഹത്തിന് ബിരുദം സമ്പാദിക്കാനായില്ല. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവുമായി മുന്നോട്ട് പോയി.

[തിരുത്തുക] രാഷ്ട്രീയരംഗത്ത്

വായനയിലൂടെ അന്നത്തെ ലോക രാഷ്ട്രീയ അന്തരീക്ഷം അദ്ദേഹത്തിന് മനഃപാഠമായി. കോണ്‍ഗ്രസ്സിന്റെ ചരിത്രം പഠിക്കുന്നതിലൂടെ ചരിത്രം ഒന്നടങ്കം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിത്തീര്‍ന്നു. ജയില്‍ ജീവിതത്തിനിടക്ക് സി.അച്യുതമേനോനെയും കെ. കരുണാകരനേയും അദ്ദേഹം പരിചയപ്പെട്ടിരുന്നതും രാഷ്ട്രീയ രംഗത്തേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നിരിക്കണം.

ജയിലില്‍ നിന്നിറങ്ങിയ ശേഷം കുറച്ചുകലം അദ്ദേഹം കൊച്ചി രാജ്യത്തിലെ പ്രജാമണ്ഡലത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്താകനായി. മത്തായി മാഞ്ഞൂരാന്റെ കീഴില്‍ പ്രജാമണ്ഡലത്തില്‍ ഭിന്നിപ്പ് ഉണ്ടായപ്പോള്‍ കേരള സൊഷ്യലിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പിന്നീട് രാഷ്ട്രീയരംഗത്തെ അപചയം കണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം പി.കെ. ബാലകൃഷ്ണന്‍ ഉപേക്ഷിച്ചു. ഇക്കാലത്ത് അദ്ദേഹം ആസാദ് എന്ന കോണ്‍ഗ്രസ്സിന്റെ യുവജനവിഭാഗത്തിന്റെ മുഖപത്ത്രമായ വാരികയുടെ പിന്നില്‍ പ്രവര്‍ത്തിച്ചു. അതിലെ നിരവധി ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ യശസ്സ് പത്രങ്ങള്‍ക്കിടയില്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

[തിരുത്തുക] സ്വാധീനങ്ങള്‍

രാഷ്ട്രീയ ജീവിതകാലത്ത് ബാലകൃഷ്ണന്‍ പല സമുന്നത സാഹിത്യ-നവോത്ഥാന നായകന്മാരുമായി പരിചയപ്പെട്ടിരുന്നു. സഹോദരന്‍ അയ്യപ്പന്‍, ശ്രീനാരായണഗുരു തുടങ്ങിയവരുടെ വ്യക്തിത്വം അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതത്തെ തന്നെ മാറ്റിമറിച്ചവരായിരുന്നു.

ദിനസഭയുടെ എഡിറ്റര്‍, കേരളകൗമുദിയില്‍ ദീര്‍ഘകാലം പത്രാധിപസമിതയംഗം, കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപര്‍ എന്നീ നിലകളില്‍ പി.കെ. ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചു.

[തിരുത്തുക] സാഹിത്യരംഗത്ത്

പി.കെ. ബാലകൃഷ്ണന്‍ പൊതുവെ അറിയപ്പെട്ടു തുടങ്ങിയത് സാഹിത്യരംഗത്തുള്ള തന്റെ സംഭാവനകളിലൂടെയാണ്‌. പി.കെ. ബാലകൃഷ്ണന്റെ ആദ്യമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം നാരായണഗുരു (സമാഹാര ഗ്രന്ഥം) ആയിരുന്നു (1954-ല്‍ പ്രസിദ്ധീകരിച്ചു). പിന്നീടു വന്ന ചന്തുമേനോന്‍ - ഒരു പഠനം, നോവല്‍ - സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ തുടങ്ങിയ പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന്‌ ഗണ്യമായ മുതല്‍ക്കൂട്ടാണ്‌ [1] ഇനി ഞാന്‍ ഉറങ്ങട്ടെ ആണ്‌ പി.കെ.ബാലകൃഷ്ണന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. 1973-ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ മലയാളത്തിലെ ഏറ്റവും നല്ല നോവലുകളിലൊന്നായി കരുതപ്പെടുന്നു. മഹാഭാരത കഥയെ ആസ്പദമാക്കിയാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. കര്‍ണ്ണന്റെ കഥയും ദ്രൌപദിയുടെ കഥയും ഈ നോവലില്‍ രണ്ട് സമാന്തരകഥകളായി വികസിക്കുന്നു. പലപ്പോഴും ഈ രണ്ട് കഥകളും ഇടകലരുന്നു. ദ്രൌപദിയുടെ ചിന്താധാരകളുടെ രൂപത്തില്‍ ആണ് നോവലിന്റെ ഭൂരിഭാഗവും രചിച്ചിരിക്കുന്നത്. മഹാഭാരതകഥയല്ലാതെ നോവലിന് മൂന്നാമത് ഒരു മാനവും കൈവരുന്നുണ്ട്. നിരവധി പുരസ്കരങ്ങള്‍ ഈ നോവലിനു ലഭിച്ചു.

1973-ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ മലയാളസാഹിത്യത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു
1973-ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ മലയാളസാഹിത്യത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു

എന്നാല്‍ അദ്ദേഹം ടിപ്പു സുല്‍ത്താന്‍, ശ്രീ നാരായണഗുരു തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിക്കുന്നതോടെ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടവും നടത്തിത്തുടങ്ങിയിരുന്നു. താമസിയാതെ ചരിത്രം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായി. താന്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെ വിവിധ കോണുകളിലൂടെ പഠിക്കുവാനും അവയുടെ സത്യവും മിഥ്യയും വേര്‍‌തിരിച്ചെടുക്കാനും അദ്ദേഹം ശ്രമം നടത്തിയിരുന്നു. മറ്റുളളവരുടെ അഭിപ്രായങ്ങള്‍ അവ തെളിവുകളുടെ സാന്നിധ്യത്തില്‍ വെട്ടിനുറുക്കി പരിശോധിക്കാനും അവ തെറ്റാണെങ്കില്‍ അതിനെ നിശിതമായി എതിര്‍ക്കാനും അദ്ദേഹം ചങ്കുറപ്പ് കാട്ടിയിരുന്നു. വെറും അഭ്യൂഹങ്ങളെ അദ്ദേഹം അഭ്യൂഹങ്ങളായിതന്നെ കണ്ടു. കാലങ്ങളായി കേരളത്തിന്റെ ചരിത്രത്തില്‍ കടന്നു കൂടിയ മിഥ്യാ ധാരണകള്‍ അദ്ദേഹം പൊടികളഞ്ഞെടുത്തു. ഇതിനിടയില്‍ കേരളചരിത്രകാരന്മാരില്‍ അഗ്രഗണ്യനായ ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ പല ചിന്തകളേയും *[2] കേരള മാഹാത്മ്യം, കേരളോല്പത്തി എന്നീ ഗ്രന്ഥങ്ങളുടെ പൊള്ളയായ അവകാശവാദങ്ങളേയും അദ്ദേഹം ഖണ്ഡിച്ചു. ഇതാണ്‌ അദ്ദേഹത്തെ 'ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും (ഗ്രന്ഥം)' എഴുതുന്നതില്‍ എത്തിച്ചത്. അക്കാലം വരെയുണ്ടായിരുന്ന ധാരണകള്‍ക്ക് വിപരീതമായി കേരളത്തില്‍ ഒരു സാമ്രാജ്യമോ കേമമായ ഒരു രാജസ്ഥാനമോ ഉണ്ടായിരുന്നില്ല എന്നും നാഗരികതയുടെ പൈതൃകം കേരളത്തിനത്രകണ്ട് അവകാശപ്പെടാനില്ല എന്നുമുള്ള ചരിത്രവിചാരത്തെ സമര്ത്ഥിക്കുന്ന തരത്തിലുള്ളതായിരുന്നു ആ ഗ്രന്ഥം.

[തിരുത്തുക] പുരസ്കാരങ്ങളും ബഹുമതികളും

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1974), സാഹിത്യ പ്രവര്‍ത്തക ബെനെഫിറ്റ് ഫണ്ട് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (1978) എന്നിവ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലിനു ലഭിച്ചു. ഇംഗ്ലീഷില്‍ നൌ ലെറ്റ് മീ സ്ലീപ് എന്ന പേരിലും തമിഴില്‍ ഇനി ഞാന്‍ ഉറങ്ങട്ടും എന്ന പേരിലും കന്നഡയില്‍ നാനിന്നു നിദ്രിസുവെ എന്ന പേരിലും ഈ നോവല്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

[തിരുത്തുക] കൃതികള്‍

മരണശേമഷം പ്രസിദ്ധീകരിച്ച കേരളീയതയും മറ്റും ലേഖനങ്ങളുടെ ഒരു സമാഹാരമാണ്‌
മരണശേമഷം പ്രസിദ്ധീകരിച്ച കേരളീയതയും മറ്റും ലേഖനങ്ങളുടെ ഒരു സമാഹാരമാണ്‌
  • നാരായണഗുരു (സമാഹാര ഗ്രന്ഥം)
  • ചന്തുമേനോന്‍ - ഒരു പഠനം
  • നോവല്‍ സിദ്ധിയും സാധനയും
  • കാവ്യകല -കുമാരനാശാനിലൂടെ
  • എഴുത്തച്ഛന്റെ കല- ചില വ്യാസഭാരത പഠനങ്ങളും(നിരൂപണം)
  • പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ,
  • ഇനി ഞാന്‍ ഉറങ്ങട്ടെ (നോവല്‍)
  • ടിപ്പു സുല്‍ത്താന്‍
  • ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും [2]
  • നോവല്‍ - സിദ്ധിയും സാധനയും (1965)
  • ബാലകൃഷ്ണന്റെ ലേഖനങ്ങള്‍ (2004)
  • കേരളീയതയും മറ്റും (2004) 20 ലേഖനങ്ങളുടെ സമാഹാരം.

[തിരുത്തുക] പുരസ്കാരങ്ങള്‍

ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന പുസ്തകത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരവും വയലാര്‍ പുരസ്കാരവും സാഹിത്യ പ്രവര്‍ത്തക ബെനെഫിറ്റ് ഫണ്ട് അവാര്‍ഡും ലഭിച്ചു. [3] [4]

[തിരുത്തുക] പി.കെ. ബാലകൃഷ്ണനെ പറ്റിയുള്ള കൃതികള്‍

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] ആധാരസൂചിക

  1. ഡോ .എം ഗംഗാധരന്‍ - കേരളത്തിന്റെ ഭൂതരൂപം.
  2. പി.കെ., ബാലകൃഷ്ണന്‍ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറന്‍റ് ബുക്സ് തൃശൂര്‍. ISBN ISBN 81-226-0468-4. 
  3. Epic in modern idiom (ഇംഗ്ലീഷ്). The Hindu. “The novel was well received by the readers when it first appeared and won the author the Kerala Sahitya Akademi and the Vayalar awards.”
  4. http://www.pkbalakrishnan.com/inijanurangette.htm

[തിരുത്തുക] കുറിപ്പുകള്‍

  •   P K Balakrishnan shows an astounding insight in portraying Karna through the view points of different characters. There is no other work in Indian literature that presents this dramatically, the exalted mind of Karna and the struggles that mind faced. (Malayala Manorama 16 November 2005)
  •   മതപരമഅയ ശത്രുതയില്‍ പട്ടിയും പൂഉച്ചയുംപോലെ പെരുമാറിയിരുന്ന ചരിത്രമുള് ഹൈന്ദവ ഭക്തിപ്രസ്ഥാനങ്ങ്നലുടെ നായസ്ഥാനമുള്ള ആഴവാരേയും നായനാര്‍മാരേയും ഒന്നിച്ചു ചേര്‍ത്ത് മലയാളിയാക്കി ചേരസാമ്രാജ്യം സൃഷ്ടിക്കാന്‍ പ്രൊഫ.ഇളം കുളം തെളിവാക്കിയത് പെരിയപുരാണം എന്ന ഗ്രന്ഥത്തിലെ ഒരു ചെറിയ പരാമര്‍ശത്തിന്റെ പിന്‍ബലത്തിലാണ്‌, (ഒരുദാഹരണം) ;- ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും.
ആശയവിനിമയം
ഇതര ഭാഷകളില്‍