കെ.ജി. ബാലകൃഷ്ണന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ.ജി. ബാലകൃഷ്ണന്‍. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ഇന്ത്യയുടെ പ്രധാന ന്യായാധിപന്‍
കെ.ജി. ബാലകൃഷ്ണന്‍. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ഇന്ത്യയുടെ പ്രധാന ന്യായാധിപന്‍

ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് അഥവാ പര‍മോന്നത ന്യായധിപന്‍, ജസ്റ്റീസ് ബാലകൃഷ്ണന്‍ (ജനനം: 12-05-1945) ആംഗലേയത്തില്‍ K.G. Balakrishnan). മുഴുവന്‍ പേര് കൊനകുപ്പക്കാട്ടില്‍ ഗോപിനാഥന്‍ബാലകൃഷ്ണന്‍. സുപ്രീം കോടതിയില്‍ പ്രധാനന്യായാധിപനാകുന്ന ആദ്യത്തെ ദളിത് വിഭാഗത്തില്‍ പെട്ട ആളാണ് ജസ്റ്റീസ് ബാലകൃഷ്ണന്‍. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്‍റേയും പ്രതീകമായ അദ്ദേഹം ഒരു ഏളിയ കുടുംബത്തില്‍ നിന്നാണ് ഇത്രയും ഉയരങ്ങള്‍ താണ്ടിയത്. കെ.ആര്‍. നാരായണനു ശേഷം ഇത്രയും ഉന്നതമായ പദവി അലങ്കരിക്കുന്ന മലയാളി ഇദ്ദേഹമാണ്. ഇവര്‍ രണ്ടുപേരും തന്നെ താഴ്ന്ന ജാതിയില്‍ നിന്നാണെന്നതും എടുത്തു പറയത്തക്കതാണ്. ദളിത് വംശജരുടെ വിദ്യാഭ്യാസപുരോഗമനത്തിന് ഒരു നാഴികക്കല്ലുതന്നെയാണ് 37-മത്തെ ചീഫ് ജസ്റ്റീസ് ആകുന്ന കെ.ജി. ബാലകൃഷണന്‍. 2007 ജനുവരി 14 ന് അധികാരമേറ്റ ജസ്റ്റീസ് ബാലകൃഷണന് 2010 മേയ് 12 വരെ കാലാവധിയുണ്ട്. മുന്‍‍ഗാമിയായ ചീഫ് ജസ്റ്റീസ് വൈ.കെ. സബര്‍വാള്‍ ജനുവരി 13നാണ് സ്ഥാനമൊഴിഞ്ഞത്. [1]

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

അദ്ദേഹം കോട്ടയം ജില്ലയിലെ തലയോലപറമ്പിലെ കടുത്തുരുത്തിയില്‍ ഒരു പാവപ്പെട്ട പുലയ കുടുംബത്തില്‍ 12-05-1945-ല്‍ ജനിച്ചു [2] അച്ഛന്‍ ഗോപിനാഥന്‍ കോടതിയില്‍ ശീരസ്തദാര്‍ (ബെഞ്ച് ക്ലാര്‍ക്ക്) ആയിരുന്നു.[3] അച്ഛന്‍ ജോലിസംബന്ധമായി ഇടയ്ക്കിടയ്ക്ക് സ്ഥലം മാറുമായിരുന്നതു കൊണ്ട് ബാലകൃഷ്ണന്റെയും വിദ്യാഭ്യാസം പലയിടങ്ങളിലായിരുന്നു. അച്ഛന്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ സതീര്‍ഥ്യനായിരുന്നു. പതിനഞ്ചു രൂപയായിരുന്നു ഗോപിനാഥന്റെ ശമ്പളം. ഈ ചെറിയതുകയില്‍ വീട്ടുചിലവും മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളും നോക്കുന്നത് കടുത്ത പരീക്ഷണം ആയിരുന്നു.

[തിരുത്തുക] വിദ്യാഭ്യാസം

കെ.ജി. ബാലകൃഷ്ണന്‍ അമ്മ ശാരദയ്ക്കൊപ്പം‍
കെ.ജി. ബാലകൃഷ്ണന്‍ അമ്മ ശാരദയ്ക്കൊപ്പം‍

പഠിക്കാന്‍ മിടുക്കനായിരുന്ന ബാലകൃഷണന് ചെറുപ്പം മുതലേ ഭാഗ്യത്തിന്റെ കടാക്ഷം ഉണ്ടായിരുന്നു എന്നു പറയാം. അദ്ദേഹത്തിന്റെ സമുദായത്തില്‍ പെട്ടവര്‍ അന്ന് വലിയ സ്ഥാനങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. പഠനം ഒരു കടമ്പ തന്നെയായിരുന്നു, അച്ഛനാണ് അനാട്ടില്‍ പത്താം തരം പൂര്‍ത്തിയാക്കിയ ഒരു ദളിതന്‍ തന്നെ. കോടതിയിലെ ജോലിക്കാരനായിരുന്ന അച്ഛനാണ് ബാലകൃഷ്ണന്‍ കുട്ടിയായിരുന്നപ്പഴേ പഠനത്തിനും കഠിനാധ്വാത്തിനും വേണ്ട തീപ്പൊരി മനസ്സില്‍ കോരിയിട്ടത്. അമ്മ ശാരദയും നല്ല പിന്തുണ നല്കി. ആദ്യത്തെ കാലങ്ങളില്‍ 5 കിലോമീറ്ററോളം നടന്നാണ് അദ്ദേഹം പള്ളിക്കൂടത്തില്‍ പോയിരുന്നത്. മാട്രിക്കുലേഷന്‍ പാലായിലെ സെന്‍റ് തോമസ് ഹൈസ്കൂളിലായിരുന്നു. പിന്നീട് അച്ഛന് കൊച്ചിയിലേയ്ക്ക് സ്ഥലം മാറ്റം വന്നപ്പോള്‍ പഠിത്തം കൊച്ചിയീല്‍ മഹാരാജാസ് കോളേജില്‍ ആയിരുന്നു. എന്നാല്‍ വൈദ്യശാസ്ത്രം പഠിക്കണം എന്ന മോഹം മനസ്സിലുണ്ടായിരുന്ന ബാലകൃഷ്ണന്‍ ശാസ്ത്രം ആണ് വിഷയമായി കലായലത്തില്‍ തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള വിദ്യാഭ്യാസം പക്ഷെ മഹാരാജായുടെ നിയമ കലാശാലയിലായിരുന്നു. 1968 ല് നല്ല നിലയില്‍ ബി.എല്‍ ബിരുദം കരസ്ഥമാക്കി. അതിനു ശേഷം ആണ് രണ്ടുവര്‍ഷം മാത്രമായിരുന്ന ബി.എല്‍. ബിരുദ പഠന കലാവധി മൂന്നാകിയത്. അദ്ദേഹം പിന്നീട് അതേ കലാലയത്തില്‍ നിന്നു തന്നെ എല്‍.എല്‍.എം. പ്രഥമ സ്ഥാനീയനായി 1970 ല്പൂര്‍ത്തിയാക്കി. ഇതേ വര്‍ഷം ആണ് രണ്ടു വര്‍ഷം മാത്രമായിരുന്ന എം.എല്‍. ബിരുദാന്തര ബിരുദം മൂന്നുവര്‍ഷമാക്കി കൂട്ടിയത്. നാലാം ക്ലാസ്സില്‍ വച്ച് ഒരു ഇരട്ട സ്ഥാനക്കയറ്റം കിട്ടിയതുള്‍പ്പടെ അദ്ദേഹത്തിന് വിദ്യാഭ്യാസകാലത്തില്‍ ഇങ്ങനെ മൂന്നോ നാലോ വര്‍ഷം ലാഭിക്കുവാന്‍ സാധിച്ചിട്ടുണ്ട്.

[തിരുത്തുക] ഉദ്യോഗരംഗം

[തിരുത്തുക] അടുത്തത്

സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാര്‍‍‍
ജഡ്ജി സ്ഥാനമേറ്റ
തിയതി
വിരമിക്കുന്ന
തിയതി
വൈ.കെ. സബര്‍വാള്‍ 28-01-2000 14-01-2007*
റൂമ പാല്‍ 08-01-2000 03-06-2006*
ബി.എന്‍. അഗര്‍വാള്‍‍ 19-10-2000 15-10-2009
അശോക് ഭാന്‍ 17-06-2001 02-10-2008
അരിജിത്ത് പാസായത് 19-10-2001 15-05-2009
ബി.പി. സിങ്ങ് 14-12-2001 09-07-2007
എച്ച്.കെ. സേമ 09-02-2002 01-06-2008
അരുണ്‍കുമാര്‍ 03-10-2002 12-04-2006]]
എസ്.ബി. സിന്‍ഹ 03-10-2002 08-08-2009
ബി.എന്‍. ശ്രീകൃഷ്ണ 03-10-2002 21-05-2006
എ.ആര്‍. ലക്ഷ്മണന്‍ 20-12-2002 22-03-2007
ജി.പി. മാത്തൂര്‍ 20-12-2002 19-01-2008
എസ്.എച്ച്. കപാഡിയ 18-12-2003 29-09-2008
എ.കെ. മാത്തൂര്‍ 07-06-2004 07-08-2008
സി.കെ.മാത്തൂര്‍ 07-06-2004 07-08-2009
പി.കെ ബാലസുബ്രമണ്യന്‍‍ 27-08-2004 28-08-2009
തരുണ്‍ ചാറ്റര്‍ജി 27-08-2004 14-01-2010
പി.പി. നവ്‍ലേക്കര്‍ 28-07-2004 29-06-2008
അര്‍ട്മസ് കബീര്‍ 09-09-2005 19-07-2013
ആര്‍.വി. രവീന്ദ്രന്‍ 09-09-2005 15-10-2011
കടപ്പാട്: മനോരമ
ഇയര്‍ബുക്ക് 2006
* വിരമിച്ചു

പഠനത്തിനു ശേഷം ജോലി എന്നത് എത്ര മിടുക്കനായാലും ബുദ്ധിമുട്ടുള്ള കാലമായിരുന്നു അത്,. പ്രത്യേകിച്ച തലതൊട്ടപ്പന്മാര്‍ ഇല്ലാത്തവര്‍ക്ക്. ഗോപിനാഥന്റെ സുഹൃത്തായ വി.ജെ. വര്‍ക്കി എന്ന മുതിര്‍ന്ന അഭിഭാഷകന്റെ അടുത്ത് ബാലകൃഷണന്‍ തന്റെ ഔദ്യോഗിക ജീവിതം അരംഭിച്ചു. ഒരു സഹായിയായി. എന്നാല്‍ സ്ഥിര വരുമാനം എന്നത് ഒരു പ്രചോദനമായിരുന്നു അദ്ദേഹത്തിന്. കാരണം ജീവിതത്തിന്റെ ആദ്യ നാളുകളില്‍ വ്യവഹാരങ്ങള്‍ ഒരു പുതിയ അഭിഭാഷകനെ തേടി വരിക എന്നത് സാധാരണമായിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്ഥിരവരുമാനം ആവശ്യവുമായിരുന്നു. അങ്ങനെ അദ്ദേഹം ‘മുന്‍സിഫ്’ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. കേരള നീതിന്യായ വകുപ്പിന്റെ കീഴില്‍ മുന്‍സിഫായി അദ്ദേഹം 1973 ല്‍ ജോലിയില്‍ പ്രവേശിച്ചു. കര്‍മ്മരംഗത്തെ സുസ്തിരതയും നിശ്ചയദാര്‍ഢ്യവും മൂലം അദ്ദേഹം 1982 ല് അസിസ്റ്റന്‍റ് സെഷന്‍ ജഡ്ജായും, പിന്നീട് മജിസ്റ്റ്റേറ്റായും നിയമിക്കപ്പെട്ടു. അതിനുശേഷം കുറച്ചുകാലം കേരള ഹൈക്കോടതിയില്‍ ഡെപ്യൂടി രജിസ്റ്റ്റാറായി ജോലീ നൊക്കി. ഇക്കാലത്ത് അദ്ദേഹം ജോലി രാജിവച്ച് അഭിഭാഷക വൃത്തി സ്വീകരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ശാന്തലിംഗത്തിന്റെ കൂടെയായിരുന്നു ഇത്. എന്നാല്‍ 1985 സെപ്റ്റംബറില്‍ അദ്ദേഹം ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജായി നിയമിതനാകുകയായിരുന്നു. പിന്നീട് 10 മാസങ്ങള്‍ക്കു ശേഷം സ്ഥിരം ജഡ്ജിയുമായി നിയമിതനായി.

പിന്നീട് അദ്ദേഹം 1998 ല് ഗുജറാത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി സ്ഥാനോഹരണം ചെയ്യപ്പെട്ടു. 1999-ല്‍ മദ്രാസിലെ ചീഫ് ജസ്റ്റീസ് ആയി സ്ഥലം മാറി. 2000 ജൂണ്‍ മുതല്‍ സുപ്രീം കോടതിയില്‍ ജഡ്ജായി സേവനമനുഷ്ടിക്കുന്നു. സുപ്രീം കോടതിയിലെത്തുന്ന 11-മത്തെ കേരളീയനാണ് അദ്ദേഹം [4]

ഇന്നദ്ദേഹം ഉത്തര്‍ പ്രദേശിലെ സ്പീക്കര്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയിലെ പിളര്‍പ്പിനെ അംഗീകരിച്ചതിനെയും വിഘടിച്ച വിഭാഗം സമാജ്വാദി കക്ഷിയില്‍ ചെര്‍ന്നതിന്റെയും നിയമ സാധുത പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമാണ്.

[തിരുത്തുക] കുടുംബം

അച്ഛന്‍ കെ.ജി. ഗോപിനാഥന്‍ ഹൈക്കോടതി ശിരസ്താദാര്‍ ആയി വിരമിച്ചു. നാലു വര്‍ഷം മുന്‍പ് മരിച്ചു. അമ്മ. ശാരദ. സഹോദരങ്ങള്‍

[തിരുത്തുക] പ്രധാനപ്പെട്ട വിധിന്യായങ്ങള്‍

  • ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം നിര്‍ബന്ധമാക്കിയത്
  • ബന്ദ്/ഹര്‍ത്താല്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു.
  • അദ്ദേഹം ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയായ ലല്ലു പ്രസാദ് യാദവിനെയും ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബറിദേവിയേയും കാലിത്തീറ്റ കുംഭകോണ (ഫോഡ്ഡര്‍ സ്കാം) വ്യ്വഹാരത്റ്റില്‍ കുറ്റവിമുക്തരാക്കി
  • പഞ്ചാബിലെയും ഹരിയാനയിലെയും ഹൈക്കോടതി ജഡ്ജിമാര്‍ ഉടനടി ജാമ്യം അനുവദിച്ചിരുന്നത് നിയമ വിരുദ്ധമാക്കി. [5]

[തിരുത്തുക] ആധാരസൂചിക

  1. ഹിന്ദുവിന്റെ ഓണ്‍ ലൈന്‍ ദിനപത്രം 23/12/2006 ലേത്
  2. സുപ്രീം കോടതിയുടെ താള്‍
  3. http://www.newkerala.com/news4.php?action=fullnews&id=70765
  4. ഗള്‍ഫ് ടൈംസിന്റെ ഓണ്‍ ലൈന്‍ ലേഖനം
  5. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഓണ്‍ ലൈന്‍ ഏട്
ആശയവിനിമയം
ഇതര ഭാഷകളില്‍