ദൃക്‌ ദൃശ്യ വിവേകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ശ്രീ ശങ്കരാചാര്യര്‍ രചിച്ച ഒരു സംസ്കൃത ഗ്രന്ഥമാണ് ദൃക് ദൃശ്യ വിവേകം.

കണ്ടതൊന്നും സത്യമല്ല, കേട്ടതൊന്നും സത്യമല്ല. സാമാന്യയുക്‌തിയ്ക്ക്‌ നിരക്കുന്നതല്ലെന്നു തോന്നുന്ന ഈ വാചകങ്ങള്‍ നമ്മള്‍ കേട്ടു കാണും. അതേ സമയം ഭ്രാന്തജല്‍പനം പോലെയുള്ള ഈ വാചകങ്ങളില്‍ ഒരു വേദാന്ത വിദ്യാര്‍ത്ഥി അര്‍ത്ഥവത്തായ ഒരു പൊരുള്‍ കാണുന്നു. ഇത്‌ ഏറ്റവും എളുപ്പം മനസ്സിലാക്കിത്തരുന്ന ഒരു പുസ്തകമാണ്‌ ദൃക്‌ ദൃശ്യ വിവേകം.

[തിരുത്തുക] പേരില്‍ നിന്ന്‌

ദൃക്‌ എന്ന വാക്കിനര്‍ത്ഥം കാണുന്നയാള്‍. ദൃശ്യം കാണപ്പെടുന്നത്‌. ദൃക്‌ ദൃശ്യ വിവേകം കൊണ്ട്‌ അന്വര്‍ത്ഥമാക്കുന്നത്‌ കാണുന്നയാളും കാണപ്പെടുന്നതും തമ്മിലുള്ള വേര്‍തിരിവിനെയാണ്‌. കാണപ്പെടുന്നതില്‍ നിന്നും കാണുന്നയാളിനെ വേര്‍തിരിച്ചുകൊണ്ട്‌ യഥാര്‍ത്ഥത്തില്‍ കാണുന്നയാള്‍ ആരെന്ന്‌ ചൂണ്ടിക്കാണിച്ചു തരുന്നതാണ്‌ ഈ പുസ്തകത്തിണ്റ്റെ ഇതിവൃത്തം.

[തിരുത്തുക] ഗ്രന്ഥകാരന്

‍ഇതൊരു പ്രകരണ പുസ്തകമാണ്‌. ഇതിണ്റ്റെ രചയിതാവായി പൊതുവെ പറയപ്പെടുന്നത്‌ ആദി ശങ്കരന്റെ പേരാണെങ്കിലും പഞ്ചദശി പോലുള്ള പ്രകരണ പുസ്തകങ്ങള്‍ രചിച്ച വിദ്യാരണ്യസ്വാമികളാണ്‌ ഇതിന്റെ കര്‍ത്താവെന്നും അറിയപ്പെടുന്നുണ്ട്.

[തിരുത്തുക] ഇതിവൃത്തം

ഏതെങ്കിലും ഒരു ഉപനിഷത്ത്‌ പഠിക്കുവാനാരംഭിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഈ ഗ്രന്ഥം വായിച്ചിരിക്കുന്നത്‌ നന്നായിരിക്കും. കാരണം വേദാന്തത്തിണ്റ്റെ ഭാഷയും വീക്ഷണകോണും മനസ്സിലാക്കിത്തരുവാന്‍ ഇതിലും ഉത്തമമായ മറ്റൊരു പ്രകരണ ഗ്രന്ഥമില്ല. ഈ ഗ്രന്ഥത്തിണ്റ്റെ ഒന്നാം ശ്ളോകം തന്നെ ഇതിണ്റ്റെ ഇതിവൃത്തം വ്യക്തമാക്കുന്നു.

രൂപം ദൃശ്യം ലോചനം ദൃക്‌
തദ്ദൃശ്യം ദൃക്തു മാനസം
ദൃശ്യാ ധീവൃത്തയസാക്ഷി
ദൃഗേവ ന തു ദൃശ്യതേ.

കാണുന്ന രൂപമെല്ലാം ദൃശ്യമാണ്‌. കാണുന്ന കണ്ണ്‍ ദൃക്‌ ആണ്‌. കണ്ണു കാണുന്ന ദൃശ്യത്തെ മനസ്സു കാണുന്നു. മനോവൃത്തികളെ സാക്ഷീ ഭാവത്തില്‍ ദര്‍ശിക്കുന്നവന്‍ ദൃക്‌ ആവുന്നു. അത്‌ ദൃശ്യമാകുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍ പുറമെ കാണുന്ന രൂപം കണ്ണിനു ദൃശ്യവും കണ്ണ്‍ മനസ്സിനു ദൃശ്യവും മനോവൃത്തികള്‍ ഉള്ളിലെ സാക്ഷീ ഭാവത്തിനു ദൃശ്യവും ആകുന്നു. ഈ സാക്ഷീ ഭാവത്തെ ദര്‍ശിക്കാന്‍ മറ്റൊരു ദൃക്ക്‌ ഇല്ല. അതുകൊണ്ട്‌ ഇത്‌ ഒരിക്കലും ദൃശ്യമാകുന്നില്ല. ഈ ആശയം തുഞ്ചത്തെഴുത്തച്ഛന്‍ ഹരിനാമ കീര്‍ത്തനത്തിലെ ഇപ്രകാരം എഴുതിയിരിക്കുന്നു.

അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുള്‍ താനെന്നുറയ്ക്കു
മളവാനന്തമെന്തു! ഹരി നാരായണായ നമഃ

ദൃശ്യങ്ങള്‍ മാറി വരും ദൃക്‌ മാറാതെ നില്‍ക്കും. കണ്ണിണ്റ്റെ കാഴ്ചത്തെളിമയും കുറവും മനസ്സ്‌ അറിയുന്നു, അഥവാ കാണുന്നു. കണ്ണിനു കാഴ്ചയെന്നപോലെ ചെവിക്കു കേള്‍വി എന്നിങ്ങനെ അതത്‌ ഇന്ദ്രിയങ്ങള്‍ക്ക്‌ അതത്‌ ധര്‍മ്മം ചേര്‍ത്ത്‌ മനസ്സിലാക്കണം. അതുകൊണ്ട്‌ അഞ്ച്‌ ജ്നാനേന്ദ്രിയങ്ങളും മനസ്സിന്‌ ദൃശ്യമാകുന്നു. മനോവൃത്തികളെ അറിയുന്ന ഒരു അറിവ്‌ നമുക്കുള്ളിലുണ്ട്‌. അതിനാല്‍ മനസ്സ്‌ ദൃശ്യമാകുന്നു. എല്ലാ അറിവിനെയും അറിയുന്ന ആ അറിവിനെ അറിയുന്ന മറ്റൊരു അറിവ്‌ ഇല്ലാത്തതു കൊണ്ട്‌ ആ അറിവ്‌ ഒരിക്കലും ദൃശ്യമാകുന്നില്ല.

വേദാന്തത്തിണ്റ്റെ ഭാഷയില്‍ സത്യം എന്ന വാക്കിനര്‍ത്ഥം മൂന്നു കാലങ്ങളിലും മാറാതെ നില്‍ക്കുന്നത്‌ എന്നാണ്‌. മാറ്റം എന്നത്‌ സസൂക്ഷ്മം പരിശോധിച്ചാല്‍ പഴയ അവസ്ഥയുടെ മരണവും പുതിയ അവസ്ഥയുടെ ജനനവും ആണ്‌. ജനനവും മരണവും ഇല്ലാത്ത ഒന്നിനെ മാത്രമേ ആത്യന്തികമായി സത്യം എന്ന് വിളിക്കാനുമാകൂ. ഈ അര്‍ത്ഥത്തിലാണ്‌ നമ്മുടെ അശോകസ്തംഭത്തില്‍ കൊത്തിവെച്ചിട്ടുള്ള 'സത്യമേവ ജയതേ' എന്ന വേദ വാക്യം എഴുതപ്പെട്ടിരിക്കുന്നത്‌. അതിണ്റ്റെ പൂര്‍ണ്ണരൂപം സത്യമേവ ജയതേ, ന അസത്‌ എന്നാണ്‌. സാക്ഷീ ഭാവത്തിലുള്ള ഈ അറിവിനെയാണ്‌ ആത്മാവ്‌, സത്യം, ബ്രഹ്മം എന്നിങ്ങനെ വിവരിക്കപ്പെടുന്നത്‌. തുഞ്ചത്തെഴുത്തച്ഛന്‍ നാരായണനായി വാഴ്ത്തിയതും ഈ അറിവിനെ തന്നെ. ഈ അറിവിനെ ഞാനെന്ന് അറിയുവാനാണ്‌ ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരന്‍ പറയുന്നത്‌.

ആശയവിനിമയം