തോടര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തോടകളുടെ കുടിലുകള്‍ 1905 ല്‍ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം
തോടകളുടെ കുടിലുകള്‍ 1905 ല്‍ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം

നീലഗിരി മലകളില്‍ വസിക്കുന്ന ഒരു ആദിവാസിസമൂഹമാണ്‌ തോടര്‍. സന്യാസ വര്‍ഗ്ഗങ്ങള്‍ ആയ ഇവര്‍ ഭിക്ഷയാചിച്ചും സ്വന്തമായുള്ള ആടുകളേയും പോത്തുകളേയും മേച്ചും ആയിരുന്നു‌ ജീവിച്ചിരുന്നത്. ഇവര്‍ മറ്റുള്ള ആദിവാസികളെ അപേക്ഷിച്ച് വെളുത്ത നിറമുളളവരും ഉയരം കൂടിയവരുമാണ്‌. മഠം എന്നു വിളിക്കുന്ന ചെറിയ സുന്ദരമായ കൂരകളിലാണ്‌ പാരമ്പര്യമായി ഇവര്‍ താമസിക്കുന്നത്. ഇവരില്‍ തന്നെ വ്യത്യസ്ഥകാലങ്ങളിലായി കുടിയേറിയവര്‍ വിവിധ ഗോത്രങ്ങളായി നിലകൊള്ളുന്നു. ഈ വര്‍ഗ്ഗക്കാര്‍ മറ്റുള്ള ആദിവാസികളായ ബഡഗ, കുറുമര്‍ എന്നിവരേക്കാള്‍ ബുദ്ധിശക്തിയുള്ളവരും ധൈര്യം ഉള്ളവരുമാണ്‌ എന്ന ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇവരുടെ ആചാരങ്ങളും മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്‌. [1] എന്നാല്‍ ഇന്ന് ഈ വര്‍ഗ്ഗം ഇന്ത്യയിലേ മറ്റേതു വര്‍ഗ്ഗക്കാരെപ്പോലെതന്നെ സാംസ്കാരികമായും സാമൂഹികമായും മാറിയിരിക്കുന്നു. ഇന്ന് അവരെ തിരിച്ചറിയാന്‍ പ്രത്യേക അടയാളങ്ങള്‍ ഒന്നും ഇല്ലാത്തവിധം മറ്റു വര്‍ഗ്ഗക്കാരുമായി ഒത്തുചേര്‍ന്നിരിക്കുന്നു. [2] ഡബ്ല്യു.എച്ച്.ആര്‍. റിവര്‍സ് എന്ന കേംബ്രിഡ്ജിലെ നരവംശ ശാസത്രജ്ഞനാണ്‌ ആദ്യമായി തോടകളെ പറ്റി പഠിച്ചത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ടോഡകളുടെ കുടില്‍
ടോഡകളുടെ കുടില്‍

[തിരുത്തുക] പ്രത്യേകതകള്‍

മറ്റുള്ള ആദിവാസികളുമായി താരതമ്യം ചെയ്താല്‍ വെളുത്തവരും ഉയരം കൂടിയവരുമാണ്‌. പുരുഷന്മാര്‍ക്ക് ശരാശരി അഞ്ചടി ഏഴിഞ്ചും സ്ത്രീകള്‍ അഞ്ചടി ഒരിഞ്ചും ഉയരം ഉള്ളവരാണ്‌. ഉറച്ച ശരീരവും വീതിയുള്ള തലയും ആണിവര്‍ക്ക്. പുരുഷന്മാരുടെ ശരീരം കൂടുതലും രോമാവൃതമാണ്‌. സ്ത്രീകള്‍ മുടി നീട്ടി വളര്‍ത്തി പിന്നിയിടുകയും അവയില്‍ വെണ്ണ തേക്കുകയും ചെയ്യുന്നു. മറ്റുള്ളവരേക്കാല്‍ മികച്ചവരെന്ന ബോധം എപ്പോഴും അവര്‍ക്കുണ്ട്.

[തിരുത്തുക] സംസ്കാരം

ആയിരത്തിനടുത്തു വരുന്ന ഈ സമൂഹം തെക്കെ ഇന്ത്യയില്‍ നീലഗിരി കുന്നുകളുടെ താഴ്വാരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും കണ്ടു വരുന്നു. [3] [4] തോടകള്‍ ചെറിയ കുടിലുകളിലാണ്‌ പാരമ്പര്യമായി താമസിക്കുന്നത്. ഇവയ്ക്ക് അവര്‍ മഠം എന്നാണ്‌ വിളിക്കുന്നത്. ഈ മഠങ്ങള്‍ നാലോ അഞ്ചോ ചെറിയ കുടിലുകള്‍ ഒന്നു ചേര്‍ന്നവയാണ്‌. അതില്‍ വലിയ കുടില്‍ പാല്‍ സംഭരിക്കുവാനും എരുമയെ കെട്ടാനുമായി ഉള്ളതാണ്‌. മഠങ്ങള്‍ പ്രകൃതി രമണീയമായ സ്ഥലത്തായിരിക്കും സാധാരണയായി സ്ഥാപിക്കുക.

തോടകള്‍ താര്‍ത്താര്‍, തേയ്‍വാളി എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ ഉണ്ട്. ഇത് തോടകളുടെ തന്നെ രണ്ട് വിഭിന്ന വര്‍ഗ്ഗങ്ങള്‍ വ്യത്യസ്ത സമയത്ത് കുടിയേറിയതിലൂടെ ഉണ്ടായതാണ് എന്നാണ് കരുതുന്നത്. ഇത് വീണ്ടും ചെറിയ ചെറിയ വിഭാഗങ്ങളായി തിരിഞ്ഞ് മഠങ്ങളിലായി മാറിത്താമസിക്കുന്നു.

കൃഷി ചെയ്യാത്ത വര്‍ഗ്ഗമായിരുന്നു ഇവര്‍. ഭിക്ഷയാചിക്കുകയും എരുമയെ വളര്‍ത്തുകയും അതില്‍ നിന്നുള്ള പാലുകൊണ്ട് വെണ്ണ നെയ്യ് തുടങ്ങിയവ ഉണ്ടാക്കുകയും മാത്രമേ അവര്‍ ചെയ്യൂ. ഇവയാണ് തോടകളുടെ പ്രധാന ഭക്ഷണം. അതിനാല്‍ എരുമയെ അവര്‍ പാവനമായി കണക്കാക്കുന്നു. ഇതില്‍ തന്നെ ചില എരുമകളെ പുരോഹിതന്മാര്‍ മാത്രമേ സ്പര്‍ശിക്കുകയുള്ളൂ. ഈ പുരോഹിതന്മാരെ പാലോള്‍ എന്നാണ് വിളിക്കുക. പാലു സൂക്ഷിക്കുന്നത് പ്രത്യേകമായി ഉണ്ടാക്കിയ മഠത്തിലാണ്. ഇതിലാണ് എരുമയെയും കെട്ടുക. ഇത് ഒരു വിധത്തില്‍ പറഞ്ഞാല്‍ തോടകളുടെ ക്ഷേത്രങ്ങളാണ്. പാലു കറക്കുകയും സൂക്ഷിക്കുകയും മറ്റും പൂജാദി ആചാരങ്ങളോടെയാണ് ചെയ്യുക. ഇത്തരം പാല്‍ സംഭരണി മഠങ്ങളുടെ പരിശുദ്ധത വ്യത്യസ്ത വിഭാഗങ്ങളില്‍ വ്യത്യസ്ത നിലവാരത്തിലായിരിക്കും. ചിലതിനു മുന്നില്‍ ഒന്നു മുതല്‍ അഞ്ചു വരെ മണികള്‍ തൂക്കിയിടാറുണ്ട്. എരുമകള്‍ക്കും ഇത്തരം മണികള്‍ കാണാറുണ്ട്. ഇതിലെതന്നെ ഏറ്റവും വലിയ ക്ഷേത്രം സിഗൂര്‍ ഘട്ടിലായിരുന്നു. ഇതിനെ വിദേശീയര്‍ തോട കത്തീഡ്രല്‍ എന്നാണ് വിളിച്ചിരുന്നത്.

ബഹുഭര്‍‌ത്തൃത്വം ഇവര്‍ക്കിടയില്‍ നില നിന്നിരുന്നു. എന്നാല്‍ അത് ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു.

[തിരുത്തുക] ആചാരങ്ങള്‍

[തിരുത്തുക] ക്ഷേത്രങ്ങള്‍

തോട ക്ഷേത്രം അഥവാ പാല്‍ സംഭരണി. ചുവരിലെ ആലേഖനങ്ങളില്‍ നിന്നും വാതിലിന്റെ വലിപ്പത്തിലും ഇവ വ്യത്യസ്തമാണ്‌
തോട ക്ഷേത്രം അഥവാ പാല്‍ സംഭരണി. ചുവരിലെ ആലേഖനങ്ങളില്‍ നിന്നും വാതിലിന്റെ വലിപ്പത്തിലും ഇവ വ്യത്യസ്തമാണ്‌

പാലുമായി ബന്ധപ്പെട്ടതാണ് മിക്ക ആചാരങ്ങളും. ക്ഷേത്രമെന്ന പാല്‍ സംഭരണിയാണ് മഠങ്ങളില്‍ വച്ച് വലുത്. ഇതിന് രണ്ട് മുറിയാണ് ഉണ്ടാവുക. ഒന്നില്‍ എരുമയും മറ്റേതില്‍ പുരോഹിതനും വസിക്കും. പാല്‍ കറക്കുവാനുള്ള വിവിധ പാത്രങ്ങള്‍ മുറിയിലുണ്ടാവും. പാലുകറക്കലും മറ്റും പാലോള്‍ എന്ന ഈ പുരോഹിതനാണ് നടത്തുക. കറക്കുന്ന സമയത്ത് ലങ്കോട്ടി മാത്രമേ ധരിക്കാവൂ. കറന്ന പാല്‍ മറ്റു പാത്രങ്ങളിലേക്ക് പകര്‍ന്ന ശേഷമേ സാധാരണക്കാര്‍ക്ക് കൊടുകൂ. അങ്ങനെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ എരുമയുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കും. ഒരു അരുവി ഇതിന്റെ ഉപയോഗത്തിനായി മാറ്റി വയ്ക്കും അത് മറ്റുള്ളവര്‍ തൊടാന്‍ പോലും പാടില്ലാത്തതാണ്. സ്ത്രീകള്‍ ഈ ക്ഷേത്രങ്ങള്‍ക്കടുത്ത് പോകുന്നതുപോലും നിഷിദ്ധമാണ്. പാലോളുമാര്‍ ചന്തയില്‍ പോവുന്നതും പെണ്ണുങ്ങളുമായി രമിക്കുന്നതും വിലക്കിയിരിക്കുന്നു. സാധാരണക്കാര്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയും മാത്രമേ ഇയാളെ സന്ദര്‍ശിക്കാവൂ. താഴ്ന്ന ആള്‍ക്കാര്‍ ഇയാളെ തൊട്ടാല്‍ അശുദ്ധിയുണ്ടാവുകയും ചെയ്യും. നെയ്യ് വിറ്റു കിട്ടുന്ന വരുമാനമാണ് പാലോളിനുണ്ടാവുക.

പുരോഹിതന്മാരെ നിയമിക്കുന്നതിനും ചടങ്ങുകള്‍ ഉണ്ട്. ക്ഷേത്രത്തിനുള്ള അരുവിയില്‍ നിന്ന് കഴുകുയെന്നതാണ് അതില്‍ പ്രധാനം. തുഡ്‍ര്, മുളി എന്നിങ്ങനെയുള്ള മരത്തിന്റെ ഇലയും ഇത്തരം പൂജക്ക് ആവശ്യമാണ്. 3, 7 എന്നീ അക്കങ്ങള്‍ പൂജയിലൂടനീളം ആവര്‍ത്തിക്കപ്പെടുന്നു. ചില അവസരങ്ങളില്‍ പാലോള്‍ നഗ്നനായി കുറ്റിക്കാടുകളില്‍ ഒന്നോ രണ്ടോ ദിവസം ചിലവഴിക്കേണ്ടതുണ്ട്. വേനല്‍ക്കാലത്ത് പുല്ല് ഉണങ്ങുമ്പോള്‍ എരുമകളെ പുല്ല് സമൃദ്ധമായ മറ്റിടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ഇതിനു പോലും പ്രത്യേകം ചടങ്ങുകള്‍ നടത്തപ്പെടുന്നു.

[തിരുത്തുക] ദൈവങ്ങള്‍

ആരാധനയെക്കുറിച്ച് വിഹ്വലമായ കാഴ്ചപ്പാടാണ് തോടകള്‍ക്കുള്ളത്. അവരുടെ ദൈവം അവരെപ്പോലെതന്നെ ജീവിക്കുകയും എരുമയെ വളര്‍ത്തുകയും ചെയ്യുന്ന ഒരാളാണ്. ദൈവം അദ്ദേഹത്തിന്റെ ക്ഷേത്രത്തിന്റെ ചുമതല പലോളിനെ ഏല്‍‍പ്പിച്ചിരിക്കുന്നതായും അദ്ദേഹം മലയുടെ മുകളില്‍ വസിക്കുന്നതായും അവര്‍ വിശ്വസിക്കുന്നു. പല ഗോത്രങ്ങള്‍ക്കും പല ദൈവങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ഓന്‍ എന്ന ദൈവവും അദ്ദേഹത്തിന്റെ സഹോദരിയായ തെയ്ക്കിഴി എന്ന ദൈവവും ആണ്. ഓന്‍ പിതി എന്ന ദൈവത്തിന്റെ മകനാണ്‌. പിതിയാണ്‌ മുന്ന് തോടകളെ ഭരിച്ചിരുന്നതെന്നും, 1600 എരുമകളെ മറ്റൊരുലോകത്തില്ല് നിന്ന് ഭൂമിയിലേക്ക് കൊണ്ടുവന്നും എന്നും അദ്ദേഹത്തിന്റെ ഭാര്യ 1800 എരുമകളേയും ഉണ്ടാക്കിയെന്നും ഇവറ്റകള്‍ ഇന്നത്തെ എരുമകളുടെ പുര്‍വ്വികരാണ് എന്നുമൊക്കെ വിശ്വസിച്ചു പോരുന്നു. ഈ എരുമകളുടെ കൂടെയാണ് ആദ്യത്തെ തോട മനുഷ്യന്‍ ഭൂമിയിലെത്തിയത്. ഓന്‍ ആണ് തോട പെണ്ണിനെ സൃഷ്ടിച്ചത്. ഇതിനായി അദ്ദേഹം സ്വന്താം വാരിയെല്ല് ഉപയോഗിച്ചു എന്നത് ക്രിസ്ത്യാന്നികളുടെ വിശ്വാസവുമായി സാമ്യം പുലര്‍ത്തുന്നു. ഓന്‍ ന്റെ മകന്‍ മുങ്ങി മരിക്കുകയും ദു:ഖം താങ്ങാന്നാവാതെ അദ്ദേഹമ്മ് മറ്റേ ലോകത്തേക്ക് പോവുകയും അതിനുശേഷം തേയ്ക്കിഴി തോടകളെ ഭരിച്ചു എന്നും വിശ്വസിച്ചു വരുന്നു.

അവരുടെ സ്വന്തം ദൈവങ്ങളെ മാത്രമല്ല ഹിന്ദു ദൈവങ്ങളേയും തോടകള്‍ ആരാധിക്കാറുണ്ട്. എന്നാല്‍ ഇത് പ്രത്യേക അവസരങ്ങളില്‍ മാത്രമാണ്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഇത്തരത്തില്‍ ഹിന്ദു ദൈവങ്ങളെ ആരാധിക്കാറുണ്ട്.

[തിരുത്തുക] മന്ത്രവാദവും മറ്റും

ഒരു തോട പുരുഷന്‍ പെന്‍ എടുത്ത ചിത്രം
ഒരു തോട പുരുഷന്‍ പെന്‍ എടുത്ത ചിത്രം

പാലു സംഭരണികളിലെ പാലോലിനു പുറമേ തോടകള്‍ക്ക് പ്രവാചകന്മാരും, മായാജാലക്കാരും മാന്ത്രവാദി മരുന്നുകാരും ഉണ്ട്. ഇവര്‍ മലയാളം പോലുള്ള ഭാഷ സംസാരിക്കുന്ന അന്യ ദേശക്കാരാണ്. കൂടോത്രവും മന്ത്രവാദവും മറ്റും ഇവര്‍ ചെയ്യാറുണ്ട്. ദിവ്യശക്തിയുള്ള ചില തോട മന്ത്രവാദികളെ ബഡഗര്‍ ക്ക് ഭയം ആണ്. ഇന്നും ഗുഡു എന്ന പേരില്‍ ബഡഗര്‍ തോടകള്‍ക്ക് ദക്ഷിണ രൂപത്തില്‍ കുറച്ച് നെല്ല് നല്‍ക്കാറുണ്ട്.

കണ്ണുവയ്ക്കുന്നതിലും പുകഴ്ത്തി പയുന്നതിന്റെ ദൂഷ്യവശങ്ങളിലും മറ്റു മതക്കാരെപ്പോലെ തന്നെ ഇവരും വിശ്വസിക്കുന്നു. ദുര്‍മന്ത്രവാദവും ചിലര്‍ ആചരിക്കുന്നുണ്ട്.അസുഖങ്ങള്‍ മാറ്റുന്നതും ഇതേ രീതിയില്‍ തന്നെയാണ്‌. വൈദ്യന്‍ എന്നു വിളിക്കുകന്നയാള്‍ വയറുവേദനക്കും മറ്റും ചികിത്സ നല്‍കാറുണ്ട്. വേദനയുള്ള ഭാഗത്ത് ഉപ്പു കൊണ്ട് തടവി അത് കുടിലിന്റെ മൂലക്ക് നിക്ഷേപിക്കയും മന്ത്രം ഉരുവിടുകയും മറ്റുമാണ്‌ വിധി.

കൂടുതല്‍ ശക്തി ലഭിക്കാനായി ഇവര്‍ ആണ്ടിലൊരിക്കല്‍ എരുമകളേയൊ കിടാവിനേയോ ബലി കൊടുക്കുന്നു. ഇത് ചിലപ്പോള്‍ ദുര്‍മന്ത്രവാദത്തിന്റെ രൂപത്തിലും നല്ല രീതിയിലും ആവാറുണ്ട്. എന്തായാലും സഹിക്കേണ്ടത് എരുമകള്‍ തന്നെ.

[തിരുത്തുക] ഗര്‍ഭിണികള്‍ക്കുള്ള ചടങ്ങള്‍

തോട പെണ്ണ് ഗര്‍ഭിണിയായാല്‍ അഞ്ചാമത്തെ മാസം മുതല്‍ ചില ചടങ്ങുകള്‍ക്ക് ശേഷം അവള്‍ കുടിലിന്നു ദൂരെയായി മറ്റൊരു കുടിലില്‍ വേണം താമസിക്കാന്‍. ഒരു മാസത്തോളം അവള്‍ ഇങ്ങനെ താമസിച്ചശേഷം പാലുകോണ്ട് കുളിച്ച് ശുദ്ധയായി തിരിച്ചു വരുന്നു. കത്തിച്ച തിരികൊണ്ട് അവള്‍ രണ്ടു കയ്യിലും പൊള്ളിക്കുകയും ചെയ്യുന്നു. അവള്‍ ഏഴാം മാസത്തില്‍ അമ്പും വില്ലും കൊണ്ട് ഒരു ചടങ്ങ് നടത്തേണ്ടതുണ്ട്. അവള്‍ കൊച്ചിന്റെ അച്ഛന്‍ എന്ന് തന്റെ ഭര്‍ത്താക്കന്മാരില്‍ നിന്നും തിരഞ്ഞെടത്ത് കാട്ടിലേക്ക് പോവുകയും അമ്പും വില്ലുകൊണ്ടു്ള്ള ചടങ്ങ് നടത്തുകയും ചെയ്യുന്നു.

[തിരുത്തുക] ഭാഷ

തോടകളുടെ ഭാഷയെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. അടിസ്ഥാനപരമായി ഇത് ഒരു ദ്രാവിഡ ഭാഷയില്‍ നിന്ന് ജന്മം കൊണ്ട്താണ് [5]

[തിരുത്തുക] വസ്ത്രധാരണം

ആണും പെണ്ണും രണ്ട് പുട്ട്ക്കുളി എന്നു വിളിക്കുന്ന മേല്‍‌വസ്ത്രം ധരിക്കുന്നു. ഇത് മേട്ടുപ്പാളയത്താണ്‌ നെയ്യുന്നത്. നീലയും ചുവപ്പും എംബ്രോയ്ഡറി ചെയ്ത അരികുകളുള്ള ഈ വസ്ത്രം തൊളുകള്‍ക്ക് ചുറ്റുമായി പൊതിയുന്ന രീതിയിലാണ്‌. ഇതേ പോലെ തന്നെയുള്ള കീഴ്വസ്ത്രവും ഉണ്ടായിരിക്കും. ആണുങ്ങള്‍ അടിവസ്ത്രമായി ലങ്കോട്ടി ധരിക്കുന്നു. രണ്ട് ഇഴയുള്ള പുട്‌കുളിക്ക് ഇടയില്‍ വലിയ കീശയൂണ്ടാവും. ഇവര്‍ തലയില്‍ ഒന്നും ധരിക്കറില്ല. പെണ്ണുങ്ങള്‍ പച്ച കുത്തുന്നത് പതിവാണ്‌.

[തിരുത്തുക] വീട്

തോടകളുടെ കുടിലിന്റെ നിര്‍മ്മാണ രീതി. കട്ടിയുള്ള മുള വളച്ച് അടിസ്ഥാന ചട്ടക്കൂട് ഉണ്ടാക്കുന്നു
തോടകളുടെ കുടിലിന്റെ നിര്‍മ്മാണ രീതി. കട്ടിയുള്ള മുള വളച്ച് അടിസ്ഥാന ചട്ടക്കൂട് ഉണ്ടാക്കുന്നു

മറ്റൊരു പ്രത്യേകത ഇവരുടെ പാര്‍പ്പിടമാണ്. ടോഡകളുടെ കുടില്‍ ഒരു പ്രത്യേക രീതിയില്‍ ആണ് ഉണ്ടാക്കിയിരിക്കുന്നത്, ഇവയുടെ വലുപ്പം ഏകദേശം 10 അടി ഉയരവും, 18 അടി നീളവും 9 അടി വീതിയുമാണ് ഉണ്ടാകുക. ഇതിന്റെ കവാടം വളരെ ചെറുതാണ്,അകത്തേക്ക് പ്രവേശിക്കണമെങ്കില്‍ വളരെ കഷ്ടപ്പെട്ട് ഇഴയണം. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ കവാടം നിര്‍മ്മിച്ചിരിക്കുന്നത്. ഐ വാതിലിനു പുറത്ത് രണ്ടു വശത്തും മണ്ണുകൊണ്ടുള്ള പീഠം ഉണ്ടാവും. വീടിനകത്ത് രണ്ട് ഉയര്‍ന്ന തറകള്‍ ഉണ്ടാവും. ഇത് ഉറങ്ങാനുള്ളതാണ്‌. തറ മണ്ണുകോണ്ടുള്ളതാണ്‌. ഇതിനു നടുക്കായി ധാന്യം പൊടിക്കാനുള്ള ചെറിയ കുഴി ഉണ്ട്. ഇത് കല്ലുകൊണ്ട് പാകിയിരിക്കും.

എന്നാല്‍ ഇന്ന് ഇവ എണ്ണത്തില്‍ വളരെയധികം കുറഞ്ഞു വരുന്നു. തോടകള്‍ ആധുനികമായ വീടുകള്‍ സ്വായത്തമാക്കിയത് കുടിലുകളില്‍ താമസിക്കുന്നവരുടെ എണ്ണം കുറച്ചിരിക്കുന്നു. എന്നാല്‍ ക്ഷേത്രങ്ങള്‍ ഇന്നും ഇതേ രീതിയില്‍ തന്നെയാണ്‌ നിര്‍മ്മിക്കുന്നത്.

[തിരുത്തുക] കൃഷി

[തിരുത്തുക] ഇന്നത്തെ തോടകള്‍

[തിരുത്തുക] ആചാരങ്ങള്‍

[തിരുത്തുക] വസ്ത്രധാരണം

[തിരുത്തുക] വീട്

[തിരുത്തുക] കൃഷി

[തിരുത്തുക] ആധാരസൂചിക

  1. ഡബ്ലിയു., ഫ്രാന്‍സിസ് [1908] (2001). മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയര്‍സ്- ദ നീല്‍ഗിരീസ്, രണ്ടാം റീപ്രിന്റ് (in ഇംഗ്ലീഷ്), ന്യൂഡല്‍ഹി: ജെ. ജെറ്റ്ലി-ഏഷ്യന്‍ എഡുക്കേഷണല്‍ സര്‍‌വീസസ്. ISBN 81-206-0546-2. 
  2. "THE TRUTH ABOUT THE TODAS", ഫ്രണ്ട്‌ലൈന്‍, 2004 ഫെബ്28 - മാര്‍ച്ച് 12,. ശേഖരിച്ച തീയതി: 2007-04-12. (ഭാഷ: ഇംഗ്ലീഷ്)
  3. http://www.ooty.com/todas.htm
  4. http://links.jstor.org/sici?sici=0021-8715(195807%2F09)71%3A281%3C312%3AOPOSIT%3E2.0.CO%3B2-N
  5. http://www.phonetics.ucla.edu/appendix/languages/toda/toda.html

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍