സംവാദം:പാമ്പു മേയ്ക്കാട്ടുമന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തില്‍ സര്‍പ്പബലി നടത്താന്‍ പാമ്പു മേയ്കാട്ടുമനക്കാര്‍ക്ക് മാത്രമല്ല അധികാരം, അത് തെറ്റായ വ്യാഖ്യാനമാണ്. മണ്ണാര്‍ശ്ശാല, പാതിരിക്കാട്ട് മനയിലെ (ചെര്‍പ്പുളശ്ശേരി)നമ്പൂതിരിമാര്‍ തുടങ്ങിയവര്‍ക്ക് സര്‍പ്പബലി തുടങ്ങിയ കാര്യങ്ങള്‍ക്ക് ആധികാരിത ഉള്ളവരാണ്. സര്‍പ്പബലി എന്നത് ഏതെങ്കിലും ഒരു മനക്കാരുടെ അധികാരപരിധിയില്‍ പ്പെട്ടതല്ല. തന്ത്രം പ്രയോഗിക്കാന്‍ കഴിവുള്ളവര്‍ക്കും പാര്യമ്പര്യമായി നാഗങ്ങള്‍ കുലദേവതകള്‍ ആയൂള്ള ഏവര്‍ക്കും അധികാരപ്പെട്ടതാണ്. ഇത്തരത്തില്‍ പേരും പ്രശസ്തിയും ഇല്ലാത്ത ഒരു പാട് നാഗക്കാവുകള്‍ കേരളത്തില്‍ ഉണ്ട്. ഉദ്ദ: പറപ്പൂര്‍ നാഗത്താന്‍ ക്ഷേത്രം, അക്കിക്കാവ് ആയില്യം കാവ് . പാമ്പുമേക്കാട്ടു മനയിലല്ലാതെ തന്നെ വളരെ ഉച്ചത്തില്‍ സര്‍പ്പബലി, ആയില്യം പൂജ, കലശം തുടങ്ങിയവ നടത്താന്‍ അധികാരവുമുള്ള നാഗക്കാവുകള്‍ കേരളത്തില്‍ ഉണ്ട്. -- ജിഗേഷ് സന്ദേശങ്ങള്‍  11:27, 26 ജൂലൈ 2007 (UTC)

സര്‍പ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പാമ്പു മേയ്ക്കാട്ട് നമ്പൂതിരിമാര്‍ക്ക് മാത്രമാണ്. സര്‍പ്പക്കാവ് ആവാഹനം മൂന്ന് രീതിയിലുണ്ട്. സര്‍പ്പക്കാവ് പൂര്‍ണ്ണമായി മാറ്റുക, സര്‍പ്പക്കാവിന്‍റെ വലുപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേര്‍ത്ത് ഒരു കാവാക്കുക. ആവാഹിച്ച കാവുകളെ മനയിലെ തെക്കേപറമ്പിലാണ് കുടിയിരുത്തുന്നത്. കുടിയിരുത്തിയ ശേഷം പഴയകാവുകളെ നശിപ്പിക്കാന്‍ മനക്കാര്‍ അനുവാദം നല്‍കും. ഇതും തെറ്റാണ്.. അവര്‍ക്ക് മാത്രമല്ല അധികാരം.. പാതിരിക്കാട്ട് മനക്കാര്‍ക്കും മണ്ണാര്‍ശ്ശാലയിലും ഇതേ രീതിയില്‍ തന്നെയാണ്. -- ജിഗേഷ് സന്ദേശങ്ങള്‍  11:30, 26 ജൂലൈ 2007 (UTC)


ശരിയാണ് ജിഗേഷ്. മണ്ണാറശാലയിലും സര്‍പ്പബലി നടത്തുന്നു. പക്ഷേ ആവാഹനകര്‍മ്മം നടത്തുന്നുണ്ടോ എന്നറിയില്ല. എന്തെന്നാല്‍ അവിടെ സ്ത്രീകളാണ് പൂജകള്‍ നടത്തുന്നത്. കാവുകള്‍ ആവാഹിക്കുന്നുണ്ടോ എന്നു തീര്‍ച്ചയില്ല.കൂടുതല്‍ വിവരങ്ങള്‍ നോക്കട്ടെ.Aruna 12:29, 26 ജൂലൈ 2007 (UTC)


പാമ്പ്-മേയ്ക്കാട്ട്-മന എന്നോ പാമ്പുമേയ്ക്കാട്ട്-മന എന്നോ അല്ലേ ശരി? --ചള്ളിയാന്‍ 13:09, 26 ജൂലൈ 2007 (UTC)
ചള്ളിയന്‍സ് രണ്ടാമത് പറഞ്ഞതാണ് ശരി. ആവാഹനകര്‍മ്മം എന്നത് തന്ത്രവും മന്ത്രവും അറിയുന്നവര്‍ക്ക് ചെയ്യാം ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. ഉച്ചാടനവും ആവാഹനവും തന്ത്രമന്ത്രവിധിയില്‍ പ്പെട്ടതാണ്. മണ്ണാറശ്ശാലയിലെ കാര്യങ്ങള്‍ എനിക്ക് കേട്ടറിവുമാത്രമാണ്. പക്ഷെ പാമ്പുമേക്കാട്ടുമനയും പാതീരിക്കാട്ട് മനയിലെ കാര്യവും എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. പിന്നെ സര്പ്പക്കാവ് ഒഴിവാക്കുമ്പോള്‍ അവശ്ശേഷിക്കുന്ന ബിംബങ്ങള്‍(പ്രതിമകള്‍) ഏറ്റെടുക്കുകയാണ് ഇവരെല്ലാം ചെയ്യുന്നത്. ചൈതന്യമുള്ള ഈ ബിംബങ്ങള്‍ ഒഴിവാകിയാലും അവക്ക് തീറ്പ്പ് കല്പപ്പിച്ച് ഏറ്റെടുക്കുകയാണ് പതിവ്. സര്‍പ്പക്കാവ് പൂര്‍ണ്ണമായി മാറ്റുക, സര്‍പ്പക്കാവിന്‍റെ വലുപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേര്‍ത്ത് ഒരു കാവാക്കുക. ഇതിനൊന്നു തീര്‍പ്പുകല്പ്പിക്കാന്‍ പാമ്പുമേക്കാട്ടുമനക്കാര്‍ക്ക് അധികാരം ഇല്ല. ഒരു ദൈവജ്ഞന്റെ(ജ്യോത്സ്യന്‍) വിധിപ്രകാരം പ്രശ്നം വെച്ച് അതില്‍ കാണുന്ന പരിഹാരങ്ങള്‍ അവര്‍ ചെയ്യുന്നു. ഇതാണ് സം ഭവിക്കുന്നത്. എങ്ങനെ വേണമെന്നത് പ്രശ്നമാണ് പറയുന്നത്. സര്‍പ്പബലി, ആവാഹനം തന്ത്രവിധിയിലുള്ളതാണ് പ്രയോഗിക്കണമെങ്കില്‍ ധര്‍മ്മദൈവസ്ഥാനത്ത് നാഗങ്ങള്‍ ഉണ്ടാകണം. -- ജിഗേഷ് സന്ദേശങ്ങള്‍  15:15, 26 ജൂലൈ 2007 (UTC)


ജിഗേഷ്..പാമ്പുമേയ്ക്കാട്ടു മനയിലെ കാരണവരില്‍ നിന്നും നേരിട്ടു കിട്ടിയ വിവരങ്ങള്‍ ഇപ്രകാരമാണ്. പൂര്‍വീകമായി പാതിരിക്കാട്ട്മന(പാതിരിക്കുന്നത് മന) ക്കാര്‍ക്ക് ആവാഹനകര്‍മ്മം ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നില്ല. അടുത്തകാലം തൊട്ടാണ് അവര്‍ ആവാഹനം നടത്തിവരുന്നത്. പിന്നെ പണ്ട് പാമ്പുമേയ്ക്കാട്ട് മനയില്‍ ;എണ്ണയില്‍ നോക്കല്‍‘ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളി കഴിച്ച് കൊണ്ട് വരുന്ന സ്ത്രീകള്ക്കാണ് കുടുംബത്തില്‍ സ്ഥാനം. അവര്‍ക്കാണ് ഇതു ചെയ്യാനുള്ള അധികാരം.സര്‍പ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയാണ് ചെയ്തിരുന്നതു.അവര്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് കാരണവര്‍ കര്‍മങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്നു ഈ ആചാരം ഇരുളിലാണ്ടു എന്നു പറയാം.ആരും തന്നെ ഇത് കൈവശമാക്കാന്‍ ശ്രമിക്കുന്നില്ല. ആ ദൌത്യം ഇന്നു ജ്യോത്സ്യന്മാര്‍ നിര്‍വഹിക്കുന്നു എന്നു മാത്രം. ഇത്രയും മതിയോ ജിഗെഷേ.Aruna 16:11, 26 ജൂലൈ 2007 (UTC)

ആശയവിനിമയം