തിരുനാവായ നാവാമുകുന്ദക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുനാവായ നാവാമുകുന്ദക്ഷേത്രം
തിരുനാവായ നാവാമുകുന്ദക്ഷേത്രം

കേരളത്തില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം. മഹാവിഷ്ണു ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ . നവാമുകുന്ദന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ തിരൂരിന് 8 കിലോമീറ്റര്‍ തെക്കാണ് തിരുനാവായ. കുറ്റിപ്പുറത്തുനിന്ന് ഏകദേശം 10 കിലോമീറ്റര്‍ തിരൂര്‍ റോഡിലൂടെ സഞ്ചരിച്ചാലും എത്തിച്ചേരാം. തിരുനാവായ റെയില്‍വേസ്റ്റേഷനില്‍ നിന്നും ഒരു മൈല്‍ അകലെയാണ്‌ ഈ ക്ഷേത്രം. ഒരു ഉള്‍ഗ്രാമ പ്രദേശമായ ഈ സ്ഥലത്ത് താമസ സൗകര്യങ്ങള്‍ തുലോം കുറവാണ് .

ഈ ക്ഷേത്രത്തിനടുത്താണ് ഇതിഹാസപ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത്. ഈ ക്ഷേത്രം ഇപ്പോഴും സാമൂതിരാജ്യകുടുംബത്തിന്റെ ഉടമസ്ഥയിലാണ്. ഇവിടത്തെ പ്രധാന പ്രത്യേകത മരണാനന്തരകര്‍മ്മങ്ങള്‍ (ശ്രാദ്ധം, ബലി, ക്ഷേത്രപിണ്ഡബലി) ചെയ്യുന്നു എന്നുള്ളതാണ്. ഭാരതപ്പുഴയുടെ തീരത്തിലായതിനാലും അരികെ ശിവ, ബ്രഹ്മ ക്ഷേത്രങ്ങള്‍ ഉള്ളതിനാലാണ്. ഇത്തരത്തിലുള്ള കേരളത്തിലെ ഏറ്റവും തിരക്കേറിയ ക്ഷേത്രമാണ് [1]

ഉള്ളടക്കം

[തിരുത്തുക] ഐതീഹ്യം

[തിരുത്തുക] സ്ഥലപേര്‍

നവയോഗികളായ സത്തുവനാഥര്‍, സാലോഗ നഥര്‍, ആദിനാഥര്‍, അരുളിത്തനാഥര്‍, മാദംഗ നാഥര്‍, മച്ചേന്ദിര നാഥര്‍, കഡയന്തിര നാഥര്‍, കോരയ്ക്കനാഥര്‍, കുക്കുടാനാഥര്‍, എന്നിവര്‍ക്ക് ഭഗവാനിവിടെ ദര്‍ശനം നല്‍കിയിട്ടൂണ്ട്. യാഗങ്ങള്‍ നടത്തുന്നതില്‍ വളരെ സമര്‍ത്ഥരായിരുന്നു ഈ നവയോഗികളും. അതുകോണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേര്‍ ലോപിച്ച് "തിരുനാവായ" എന്നുമായിമാറി.

[തിരുത്തുക] ഉത്ഭവകഥയും സ്ഥലമഹാത്മ്യവും

[തിരുത്തുക] ഉപദേവതകള്‍

ഇവിടത്തെ ഉപദേവതകള്‍ ഗണപതിയും ലക്ഷ്മിയുമാണ്. ക്ഷേത്രത്തിന് അരികിലായി വേറിട്ട് ഒരു ശാസ്താക്ഷേത്രവുമുണ്ട്[2]

ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം. മലയാള നാട്ടിലെ ദിവ്യദേശങ്ങള്‍ക്കുള്ള വിശേഷണങ്ങളില്‍ ഒന്നാണിത്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ ദിവ്യധാമത്തില്‍ ഭഗവാന്‍ നിന്ന തിരുക്കോലത്തിലാണ് കുടികൊള്ളുന്നത്. ഭാരത പ്പുഴയുടെ അങ്ങേക്കരയില്‍ ഒരു ശിവപ്രതിഷ്ഠയും ബ്രഹ്മദേവന്റെ പ്രതിഷ്ഠയും കാണുന്നുണ്ട് അങ്ങനെ ഈ തിരുനാവായ ദിവ്യദേശത്തില്‍ നിന്നും നമുക്ക് ത്രിമൂര്‍ത്തികളുടെയും ദര്‍ശനം ഒരുമിച്ച് ലഭിയ്ക്കുന്നതാണ്.

[തിരുത്തുക] ആദിഗണേശപ്രതിഷ്ഠയുടെ ഉത്ഭവകഥ

[തിരുത്തുക] മഹാലക്ഷ്മി പ്രതിഷ്ഠയുടെ ഉത്ഭവകഥ

ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മി നാരായണ സങ്കല്പ്പത്തിലുള്ള പ്രതിഷ്ഠകള്‍ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുകമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകള്‍ അപൂര്‍ വ്വമത്രേ. ഇതിനാധാരമായി പറയപ്പെടുന്നത് നവാമുകുന്ദന്റെ ഭക്ത വാത്സല്യം വെളിപ്പെടുത്തുന്ന ഒരു കഥയാണ്.

വിഷ്ണുഭക്തനായ ആദിഗണേശന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നിളയില്‍ സ്നാനം ചെയ്ത്, അടുത്തുള്ള താമരപൊയ്കയില്‍ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തില്‍ അര്‍ച്ചന നടത്തിയിരുന്നു. ഒരു അക്ഷയത്രീതീയ നാള്‍ താമരപ്പൂക്കള്‍ ശേഖരിക്കാന്‍ ചെന്നപ്പോള്‍, മറ്റാരോ താമരപ്പൂക്കള്‍ പറിച്ചതിനാല്‍, ആദിഗണേശന് താമരപ്പൂവ് ഒന്നും ലഭിച്ചില്ല. ഇതില്‍ കുണ്ഠിതനായ ഗണേശന്‍ തന്റെ സങ്കടം നവാമുകുന്ദനോടുണര്ത്തിക്കാന്‍ ചെന്നപ്പോള്‍ മുകുന്ദവിഗ്രഹം താമരപ്പൂക്കളാല്‍ മൂടിയിരിക്കുന്നതായി കണ്ടു. തനിക്ക് മുന്‍പ് ആരോ താമരപ്പൂക്കള്‍ പറിച്ച് അര്‍ച്ചന നടത്തിയതായി മനസിലായി. അതില്‍ മനം നൊന്ത് അദ്ദേഹം മുകുന്ദപാദങ്ങളില്‍ സാഷ് ട്രാംഗം പ്രണമിച്ചു. തന്റെ ദുര്‍ വിധിക്ക് കാരണം എന്താണെന്നും, അതു പരിഹരിക്കാന്‍ തനിക്ക് കഴിവുണ്ടാക്കിതരണം എന്ന് വിലപിച്ച് കൊണ്ട് ആദിഗണേശന്‍ ശ്രീമുകുന്ദനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. നവാമുകുന്ദന്‍ പ്രത്യക്ഷനായി.

തന്റെ പ്രിയപത്നി ശ്രീമഹാലഷ്മി, ആദിഗണേശനെഴുന്നേല്‍ക്കുന്നതിനുമുമ്പുതന്നെ താമരപ്പൂക്കള്‍ ശേഖരിച്ച് അര്‍പ്പിച്ചതാണ്. തനിക്ക് തന്റെ ഭക്തന്മാരോടുള്ള അമിത സ്നേഹവാത്സല്യങ്ങള്‍ കണ്ട് , അതില്‍ അസൂയ പൂണ്ട്, അത്രയും സ്നേഹവാത്സ്യല്യങ്ങള്‍ കണ്ട്, അതില്‍ അസൂയപൂണ്ട്, അത്രയും സ്നേഹവാത്സല്യങ്ങള്‍ ദേവിക്കും കിട്ടണം എന്ന അനുഗ്രഹത്താലാണ് ദേവി അങ്ങനെ ചെയ്തതെന്നും ഭഗവാന്‍ അരുളിചെയ്തു. തനിക്ക് നവാമുകുന്ദാര്‍ച്ചന നടത്താന്‍ താമരപ്പൂക്കള്‍ ലഭിക്കാതെ വരരുതേ എന്ന ആദിഗണേശന്റെ പ്രാര്‍ത്ഥന ഭഗവാന്‍ സ്വീകരിച്ചു. ഇനിമേലില്‍ ശ്രീഗണേശന് നിര്‍വിഘ്നം താമരപ്പൂക്കള്‍ ലഭിക്കുമെന്നനുഗ്രഹിച്ച് ശ്രീ മഹാലക്ഷ്മിയെ തന്റെ വാമഭാഗത്ത് കുടിയിരുത്തി എന്നാണ് സങ്കല്പം.

ക്ഷേത്രത്തിലെ പ്രധാന പ്രതിക്ഷ്ഠ ലക്ഷ്മിസമേതനായ നാരായണനാണെന്ന് പുരാണ തമിഴ് ഗ്രന്ഥമായ ദിവ്യപ്രബന്ധത്തില്‍ പരാമര്‍ശം കാണുന്നുണ്ട്.

തിരുനാവായില്‍ ഭഗവാനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതിപ്പോരുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കള്‍ ഭഗവാന്‍ അര്‍പ്പിയ്ക്കാന്‍ സമ്മതിയ്ക്കാത്ത ലക്ഷ്മീദേവിയെ ഇവിടെ ‘’മലര്‍ മങ്കൈ നാച്ചിയാര്‍‘’ എന്നും അറിയപ്പെടുന്നുണ്ട്.

ഭഗവാനോടൊപ്പം ശിവനെയും ഇവിടെകാണാന്‍ സാധിയ്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട് ഇവിടുത്തെ മൂല പ്രതിഷ്ഠ നാവായ് മുകുന്ദനാണ്, നരായണനെന്നും അറിയപ്പെടുന്നുണ്ട്. നിന്നത്തിരുക്കോലത്തില്‍ പള്ളികൊള്ളൂന്ന ഭഗവാന്റെ തിരുമുഖ ദര്‍ശനം കിഴക്ക് ദിശയിലാണ്. മലര്‍ മങ്കൈ നാച്ചിയാരായ ലക്ഷ്മീദേവി, ശ്രീദേവിയെന്നും ഇവിടെ അറിയ പ്പെടുന്നുണ്ട്.

[തിരുത്തുക] തിരുനാവായ ശിലാ ശാസനങ്ങള്‍

[തിരുത്തുക] മംഗളശാസനം

നമ്മാള്‍വാര്‍ - 11 പാശുരാമങ്ങളും തിരുമങ്കൈ ആള്‍വാര്‍- 2 പാശുരാമങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ചെന്താമര സരസ്സ് എന്നറിയപ്പെടുന്ന ഇവിടുത്തെ പുഷ്കരണിയില്‍ നിറയെ ചുവന്ന താമരപ്പൂ ക്കളാണുള്ളത്. അതുകൊണ്ട് തന്നെ ആ പുഷ്കരണിയ്ക്ക് അങ്ങനെ പേര്‍ വന്നതും. വേദപണ്ഡിതന്മാരായ നവയോഗികളാല്‍ ആരാധിയ്ക്കപ്പെട്ടിരുന്നതുകാരണം ഇവിടുത്തെ വിമാനം “വേദ വിമാനം“ എന്നാണറിയപ്പെടുന്നത്.

[തിരുത്തുക] ക്ഷേത്രഭരണം

[തിരുത്തുക] പ്രമാണാധാര സൂചിക

  1. മലപ്പുറം - വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ - തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ശേഖരിച്ച തീയതി: 2006-10-13.
  2. തിരുനാവായ ക്ഷേത്രം. Indian Temples Portal. ശേഖരിച്ച തീയതി: 2006-10-13.
ആശയവിനിമയം
ഇതര ഭാഷകളില്‍