ആന്‍‌ഡ്രൂ ഫയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്‍‌ഡ്രൂ ഫയര്‍
ആന്‍‌ഡ്രൂ ഫയര്‍

ആന്‍‌ഡ്രൂ ഫയര്‍ (ജ. ഏപ്രില്‍, 1959) 2006ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാര ജേതാവാണ്. മനുഷ്യശരീരത്തില്‍ രോഗങ്ങള്‍ക്കു കാരണമാകുന്ന ജീനുകളെ പ്രവര്‍ത്തനരഹിതമാക്കാമെന്ന കണ്ടെത്തലാണ് സഹഗവേഷകന്‍ ക്രെയ്ഗ് മെല്ലോയുമായ്ക്കൊപ്പം നോബല്‍ പുരസ്കാരത്തിനര്‍ഹനാക്കിയത്. "ആര്‍.എന്‍.എ. ഇടപെടല്‍" എന്നു വിശേഷിപ്പിക്കുന്ന ഈ കണ്ടുപിടുത്തം വൈദ്യശാസ്ത്രഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് നോബല്‍ പുരസ്കാര സമിതി വിലയിരുത്തി. കാര്‍നെഗീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാഷിംഗ്ടണില്‍ നടത്തിയ ഈ ഗവേഷണം 1998ലാണു പ്രസിദ്ധീകരിച്ചത്.


അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഫയര്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ രോഗലക്ഷണശാസ്ത്ര വിഭാഗം പ്രഫസറാണ്. കാലിഫോര്‍ണിയ സര്‍വകലാശാല (ബെര്‍ക്ക്‍ലി)യില്‍ നിന്നും കണക്കില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകളോടെ ബിരുദം നേടിയശേഷം ആന്‍ഡ്രൂ ജനിതകശാസ്ത്രത്തിലേക്കു തിരിയുകയായിരുന്നു. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും അദ്ദേഹം ജീവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.

ആശയവിനിമയം