അരിസ്റ്റോട്ടില്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരിസ്റ്റോട്ടില്‍
അരിസ്റ്റോട്ടില്‍

ഒരു ഗ്രീക്ക് തത്വചിന്തകനാണ്‌ അരിസ്റ്റോട്ടില്‍ (ഇംഗ്ലീഷ്: Aristotle, ഗ്രീക്ക്: Ἀριστοτέλης Aristotélēs) (ബി.സി.ഇ. 384 - 322) . അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഗുരു എന്ന പേരിലും പ്ലേറ്റോയുടെ ശിഷ്യന്‍ എന്ന പേരിലും പ്രശസ്തന്‍. ഭൗതികശാസ്ത്രം, മെറ്റാഫിസിക്സ്, കവിത, ലോജിക്, rhetoric, രാഷ്ട്രതന്ത്രം, ഭരണകൂടം, ethics, ജീവശാസ്ത്രം, ജന്തുശാസ്ത്രം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സോക്രട്ടീസ്, പ്ലേറ്റോ എന്നിവര്‍ക്കൊപ്പം ഗ്രീക്ക് തത്വചിന്തകരിലെ മഹാരഥന്‍മാരിലൊരാളായാണ്‌ അരിസ്റ്റോട്ടിലിനെ കണക്കാക്കുന്നത്.

[തിരുത്തുക] ജീവിതരേഖ

ബി.സി.ഇ. 384-ല്‍ ഗ്രീസിലാണ്‌ അരിസ്റ്റോട്ടില്‍ ജനിച്ചത്‌. അരിസ്റ്റോട്ടിലിന്റെ പിതാവ്‌ ഒരു നാട്ടു വൈദ്യന്നയിരുന്നു. അതുകൊണ്ട്‌ അഛന്റെ ഉപദേശപ്രകാരം വൈദ്യം പഠിച്ചു.എന്നാല്‍ അരിസ്റ്റോട്ടില്‍ അതു ഇടക്ക്‌വെച്ച്‌ നിറുത്തി പട്ടാളത്തില്‍ ചേര്‍ന്നു. അരിസ്റ്റോട്ടിലിന്‌ അതും ഇഷ്ടമാകത്തതിനാല്‍ അവിടെനിന്നും ഒളിച്ചോടി. അദ്ദേഹം ഏതന്‍സില്‍ പ്ലേറ്റോ എന്ന തത്വചിന്തകന്റെ ശിഷ്യനായി. അങ്ങനെ അരിസ്റ്റോട്ടില്‍ എല്ലാ വിഷയങ്ങളിലും അറിവ്‌ നേടി. മാസിഡോണിയായിലെ അന്നത്തെ ചക്രവര്‍ത്തി ഫിലിപ്പ്‌ രാജാവ്‌ തന്റെ മകന്‍ അലക്സാണ്ടറിനെ പഠിപ്പിക്കാന്‍ അരിസ്റ്റോട്ടിലിനെ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച അരിസ്റ്റോട്ടില്‍ അലക്സാണ്ടറിന്റെ ഗുരുവായി. മഹാനായ അലക്സാണ്ടറിന്റെ ഗുരു എന്ന നിലയില്‍ അക്കാലത്ത്‌ അരിസ്റ്റോട്ടില്‍ അറിയപ്പെട്ടു. അദ്ദേഹം ശാസ്ത്രം, കല, സാഹിത്യം, രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. തന്റെ ഗിരുവായ പ്ലേറ്റോയുടെ പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു അരിസ്റ്റോട്ടിലിന്റെ പഠനങ്ങള്‍. ഗുരുവിന്റെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാനും അദ്ദേഹം മടിച്ചില്ല. ശാസ്ത്രത്തെ പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം, രാജ്യതന്ത്രം, തത്വശാസ്ത്രം എന്നിങ്ങനെ തരം തിരിച്ചത്‌ അരിസ്റ്റോട്ടിലാണ്‌. അദ്ദേഹത്തിന്റെ കാവ്യശാസ്ത്രം (പോയറ്റിക്സ്‌) ലോകപ്രശസ്തമായ ഒരു കൃതിയാണ്‌. ആഭ്യന്തരമായി ധാരാളം പ്രശനങ്ങള്‍ നടന്നിരുന്ന അക്കാലത്ത്‌ അലക്സാണ്ടര്‍ചക്രവര്‍ത്തിയെ ന്യായീകരിച്ച്‌ പ്രസംഗങ്ങള്‍ നടത്തിയ അരിസ്റ്റോട്ടിലിന്‌ ധാരാളം ശത്രുക്കള്‍ ഉണ്ടായി. അലക്സാണ്ടര്‍ചക്രവര്‍ത്തിയുടെ മരണശേഷം അദ്ദേഹം ഏതന്‍സ്‌ വിട്ടു. ബി.സി.ഇ. 322-ല്‍ അറുപത്തി രണ്ടാം വയസ്സില്‍ അരിസ്റ്റോട്ടില്‍ മരണമടഞ്ഞു.

ആശയവിനിമയം