വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.6
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
സൂചിക:Gadyamalika vol-3 1924.pdf
104
29438
240962
105474
2026-06-12T10:14:27Z
Archana N. p
13362
240962
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=ഗദ്യമാലിക (വിശിഷ്ടഗദ്യ പ്രബന്ധങ്ങൾ)
|Subtitle=
|Volume=മൂന്നാം ഭാഗം
|Issue=
|Edition=
|Author=കൊച്ചി ൯-ാംകൂറു് രാമവർമ്മ തമ്പുരാൻ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=കുളക്കുന്നത്തു രാമൻമേനോൻ, ബി. വി. ബുക്ക് ഡിപ്പോ
|Address=തിരുവനന്തപുരം
|Printer=
|Year=1924
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
gd5l2son1f6vy7tkkjl7o78du5gznmj
താൾ:Prithikaradurga (Changampuzha).pdf/1
106
81393
240938
240460
2026-06-12T09:04:56Z
Archana N. p
13362
/* എഴുത്ത് ഇല്ലാത്തവ */
240938
proofread-page
text/x-wiki
<noinclude><pagequality level="0" user="Archana N. p" /></noinclude><noinclude></noinclude>
4fk9phj3896i0ruhmjbeso23p789o4q
താൾ:Prithikaradurga (Changampuzha).pdf/2
106
81394
240939
240461
2026-06-12T09:05:14Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240939
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>സിഗ്രിഡ് ഉൺഡ്സെറ്റ്
പ്രതികാരദുൎഗ്ഗ
(ഒരു നോർവീജിയൻ നോവൽ)<noinclude></noinclude>
dakj4kggxi10hcb32gql6dcea4dbe8a
താൾ:Prithikaradurga (Changampuzha).pdf/300
106
81404
241008
240499
2026-06-12T10:40:08Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241008
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>
വിഗ്‌ഡിസ് അനന്തരം വാതിലിൻ്റെ സാക്ഷ മാറ്റി. അവർ രണ്ടുപേരും അകത്തുകടന്നു. അവർ രണ്ടു പേരുടേയും മുഖത്തേയ്ക്ക് ഉൾവാർ മാറിമാറി നോക്കി. അയാൾ പ്രസ്താവിച്ചു:
"എൻ്റെ അച്ഛൻ ഇന്നിപ്പോൾ ഒരു വൃദ്ധനാണു്. അമ്മയ്ക്കും മുഖത്തു - പ്രത്യേകിച്ചു കണ്ണിനുകീഴിൽ- പ്രായാധിക്യം തോന്നിക്കും. നിങ്ങൾ രണ്ടുപേരും അവസാനമായി കണ്ടുമുട്ടി പിരിഞ്ഞതിൻ്റെശേഷം എന്തെന്നില്ലാത്ത ഒരു മാറ്റം നിങ്ങൾ ഇരുവാരയും ഒന്നുപോലെ ബാധിച്ചിട്ടുണ്ടു്; എന്തെങ്കിലും തെറ്റു ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതൊക്കെ പറഞ്ഞുതീർക്കേണ്ട ഒരു ഘട്ടമാണിത്; എനിക്കായിരിക്കും അതിൽ ഏാറ്റവും സന്തോഷം; എന്തുകൊണ്ടെന്നാൽ, എനിക്കു നിങ്ങൾ രണ്ടുപേരോടും അതിരറ്റ സ്നേഹമുണ്ടു്.''
വിഗ്‌ഡിസ് മുഖമുയർത്തി. അവൾ പറഞ്ഞു: "കരഞ്ഞുകരഞ്ഞാണു് എൻ്റെ കണ്ണുകൾക്കു പ്രായാധിക്യം ബാധിച്ചതു'; ഈ ലോകത്തിൽ നിങ്ങൾ ഒരാളല്ലാതെ എന്നെ ഇത്രത്തോളം നരകയാതന അനുഭവിപ്പിച്ചിട്ടില്ല, യോട്ട് !”
അയാൾ മറുപടി പറഞ്ഞു: "എങ്കിലും നിൻ്റെ നിലയായിരുന്നു വാസ്തവത്തിൽ ഭേദം, വിഗ്‌ഡിസ്സേ! നീ നിൻ്റെ കൊച്ചുമകനുമൊന്നിച്ചാണു് ഇവിടെ ജീവിച്ചുപോന്നതു്. നിന്നോടുള്ള എൻ്റെ പെരുമാറ്റം അത്ര ഹീന മായിരുന്നതിനാൽ നിനക്കെന്നെ സ്നേഹിക്കാൻ സാദ്ധ്യമല്ലെന്നു ഞാൻ ഇന്നു മനസ്സിലാക്കുന്നു. പക്ഷേ എൻ്റെ<noinclude></noinclude>
prwnlolc5zsavmagl69vsadqtoeq8p6
താൾ:Prithikaradurga (Changampuzha).pdf/301
106
81405
241006
240497
2026-06-12T10:39:47Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241006
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>അസാന്നിദ്ധ്യത്തിൽ നിനക്കൊട്ടും കുണ്ഠിതമുണ്ടായിട്ടില്ല; നിൻ്റെ ഹൃദയത്തെ അതൊന്നു സ്പർശിക്കപോലും ചെയ്തിട്ടില്ല. എൻ്റെ അനുഭവമാകട്ടേ, മറിച്ചായിരുന്നു. എൻ്റെ ജീവിതഗതിയിലെ ഓരോ കാൽവെപ്പിലും, അതു് അധികമധികം എന്നെ നിൻ്റെ സമീപത്തേയ്ക്ക് അടുപ്പിക്കാതിരുന്നതിനാൽ, എനിക്ക് അസഹ്യമായ മനോവേദനയുണ്ടായി."
പരുഷമായ ഒരു ചിരി ചിരിച്ചുകൊണ്ടു വിഗ്‌ഡിസ് പറഞ്ഞു: "നിങ്ങളുടെ ഭാര്യയോ? അവക്കിതിഷ്ടമാണോ? –നിങ്ങളുടെ സ്ത്രീകളെ സന്ദർശിക്കുവാനായിട്ടുള്ള ഈ വിദേശയാത്ര?-"
"സൽഗുണസമ്പൂർണ്ണയായ ഒരു സ്ത്രീയായിരുന്നു അവൾ. ഏറ്റവും മഹത്തായ സ്നേഹത്തിനു് അവൾ അർഹയായിരുന്നു” യോട്ട്' പറഞ്ഞു: "ഇന്നിപ്പോൾ അവൾ മരിച്ചിരിക്കുന്നു. ഞങ്ങൾ ഒന്നിച്ചു ജീവിച്ചിരുന്ന കാലം അവൾക്കൊട്ടും സന്തോഷപ്രമോയിരുന്നില്ല; സദാ എൻ്റെ ചിന്തകളിൽ തത്തിനിന്നിരുന്നതു നീയാണു്. അവളോടു ഞാൻ സ്നേഹം കാണിച്ചിട്ടുണ്ടെന്നുപോലും പറഞ്ഞു കൂടാ. മറ്റെല്ലാറ്റിനേക്കാളും ഉപരിയായി അവൾ എൻ്റെ മനസ്സിൽ കനത്ത ഒരു ഭാരമായി തൂങ്ങിനിൽക്കുന്നു; എന്തുകൊണ്ടെന്നാൽ, ഒരു തരത്തിലും ഒരപരാധവും ചെയ്യാത്ത ആ സാധുവിനു സന്തോഷമെന്താണെന്നുപോലും മരണംവരെ അറിയുവാൻ സാധിച്ചിട്ടില്ല. അതുപോട്ടെ; നിന്നോടു പ്രവത്തിച്ചതിൻ്റെ പ്രതിഫലം പതിന്മടങ്ങായി എനിക്കു തിരിച്ചുകിട്ടി; നിനക്കതിൽ തികച്ചും സന്തോഷി
38 *<noinclude></noinclude>
fi0xrn037aqxqr0u3tklfzn9v8aa9ad
താൾ:Prithikaradurga (Changampuzha).pdf/256
106
81406
240963
240648
2026-06-12T10:27:21Z
ശക്തി
13341
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240963
proofread-page
text/x-wiki
<noinclude><pagequality level="3" user="ശക്തി" /></noinclude>
തം ചെയ്തു സമൃദ്ധമായ രീതിയിൽ അവർക്കു വേണ്ട സൽക്കാരം നടത്തി. കുലീനരും മാന്യന്മാരുമായിരുന്നു അവർ. രാത്രി വളരെ വൈകുന്നതുവരെ വിഗ്‌ഡിസ് അവരുമായി ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു.
ഒടുവിൽ അവൾ വൈഗ_യോട്ട് എന്നു പേരോടുകൂടിയ ഒരു മനുഷ്യനെപ്പറ്റി വല്ലതും അവർക്കറിയാമോ എന്നും ആ മനുഷ്യൻ ഇപ്പോഴും ജിവിച്ചിരിപ്പുണ്ടോ എന്നും അവരോടന്വേഷിച്ചു.
ഉവ്വ്, അവർ മറുപടി പറഞ്ഞു; 'റാഡസാൻഡിലെ വൈഗ_യോട്ടിനെക്കുറിച്ചു് അവർ കേട്ടിട്ടുണ്ട്; പക്ഷേ അവർക്കു പ്രായമാകുന്നതിനുമുൻപുതന്നെ അയാൾ കൊല്ലപ്പെട്ടിരുന്നു.
അത്രയേറെക്കാലമൊന്നും ആയിട്ടില്ലെന്നു വിഗ്‌ഡിന് പ്രസ്താവിച്ചു; “എന്തുകൊണ്ടെന്നാൽ, ആ മനുഷ്യൻ ഇവിടെ നോർവേയിൽ താമസിച്ചിരുന്നതു എനിക്കോർമ്മയുണ്ടു്.”
അനന്തരം ആ ചങ്ങാതികളിൽ ഒരാൾ മറ്റൊരാളോടു പറഞ്ഞു:
"തീരെ കുട്ടിപ്രായത്തിൽ, ഐറേ_ടോർബ് ജോണിൻ്റെ ചെമ്മരിയാടുകളെ മേച്ചുകൊണ്ടു നടന്നകാലത്തു, തൻ്റെ പിതാവിനെ വധിച്ച മനുഷ്യനെ വെട്ടിക്കൊന്ന സ്കോമെഡാലിലെ യോട്ട് ഗിസ്റ്റേർസണെയും അക്കാലത്തെല്ലാം അങ്ങനെയാണു് ആളുകൾ വിളിച്ചിരുന്നതു്.”<noinclude></noinclude>
82ia6jstpq5mhg0x311mo4xcetfhnfj
താൾ:Prithikaradurga (Changampuzha).pdf/257
106
81410
240964
240505
2026-06-12T10:28:02Z
ശക്തി
13341
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240964
proofread-page
text/x-wiki
<noinclude><pagequality level="3" user="ശക്തി" /></noinclude>വിഗ്ഡിസ് പറഞ്ഞു:
"ഞാൻ പറയുന്ന ആളിൻ്റെ പേർ യോട്ട് ഗിമസ്സർ സൺ എന്നുതന്നെയാണു്. ആ മനുഷ്യൻ ജീവിച്ചിരിപ്പുണ്ടോ എന്നു നിങ്ങൾക്കറിയാമോ?”
ഉൾവാർ ബെഞ്ചിന്മേൽ ഇരിക്കുകയായിരുന്നു; അവൻ മേശയ്ക്കുമീതേ കുനിഞ്ഞു കിടന്നുകൊണ്ടു് അവരോടപേക്ഷിച്ചു:
“കുഞ്ഞായിരുന്ന കാലത്തു് ആടുമേച്ചുകൊണ്ടു നടക്കുമ്പോൾ, തന്റെ പിതാവിനെ വധിച്ചയാളെ വെട്ടിക്കൊന്നതിനേക്കുറിച്ചു_ ആ മനുഷ്യനേക്കുറിച്ചു_ ഞങ്ങളോടു പറയൂ!”
വിഗ്‌ഡിസ് സ്വപുത്രൻ്റെ നേർക്കു കണ്ണയച്ചു. പക്ഷേ അവൾ ഒന്നും പറഞ്ഞില്ല. അവരിൽ ഒരാൾ പ്രസ്താവിച്ചു.
"കെട്ടോ, ഹെൽജേ, ഗൃഹനായികയ്ക്ക് ആശയുള്ള പക്ഷം താനതു പറഞ്ഞുകേൾപ്പിക്കണം.”
"തീർച്ചയായും ഞങ്ങളതിഷ്ടപ്പെടുന്നു,'' കീഴോട്ടു നോക്കിക്കൊണ്ടു താണ സ്വരത്തിൽ വിഗ്‌ഡിസ് പറഞ്ഞു: "നിങ്ങൾക്കു ക്ഷീണമില്ലെങ്കിൽ, ആ കഥ നിങ്ങൾ ഞങ്ങളോടു പറയണം.?"
ഹെൽജേ ആരംഭിച്ചു: "ഗിസ്സറിൻ്റെ ഏകപുത്രനായിരുന്നു ഈ യോട്ട്. 'ജീത്താബാക്കോയിലെ ധനാഢ്യനായ ഗുന്നാറും അയാളുടെ ചർച്ചക്കാരുംകൂടി ഗിസ്സറിനെ<noinclude></noinclude>
quppdur6l5j3zfettyeskvqm9y2soyp
താൾ:Prithikaradurga (Changampuzha).pdf/309
106
81413
240997
240565
2026-06-12T10:38:17Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240997
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>"ഞാൻ നിൻ്റെ അമ്മയാണോ എന്നു എനിക്കറിഞ്ഞുകൂടാ,” അവൾ പ്രതിവചിച്ചു; പകയോടുംകോപത്തോടുംകൂടി ഞാൻ എൻ്റെ ഉദരത്തിൽ വഹിച്ചിരുന്ന കുട്ടി ഒരിക്കലും നിന്റെ പ്രകൃതം കാണിക്കുമായിരുന്നില്ല നീ ഏറിയകൂറും ഈസായേയും അടിമവർഗ്ഗത്തേയും പോലെയുള്ള ഒരു മട്ടുകാരനാണു്; –നിന്നേക്കാൾ കരുത്തുള്ള ഒരാളുടെ മുൻപിൽ നിമിഷത്തിനുള്ളിൽ നീ വഴങ്ങിപ്പോകുന്നു."
ആ അവസരത്തിൽ യോട്ട് അവരുടെ സമീപത്തേയ്ക്കു വന്നു. ഇടറിയ സ്വരത്തിൽ അയാൾ ഇങ്ങനെ പ്രസ്താപിച്ചു:
"ഇവൻ എൻ്റെ മകനോ അതോ ഗ്രെഫ്‌സിനിലെ കാാറെയുടെ മകനോ എന്നെനിക്കറിഞ്ഞുകൂടാ; പക്ഷേ, ഉൾവാർ, നീ നിൻ്റെ അമ്മയുടെ ആഗ്രഹംപോലെതന്നെ പ്രവർത്തിക്കൂ!''
വിഗ്‌ഡിസ് യോട്ടിൻ്റെ നേർക്കു തിരിഞ്ഞു. പക്ഷേ അയാൾ ഉൾവാറിൻ്റെ കൈയ്ക്കു കടന്നു പിടിച്ച് അവനേയുംകൊണ്ടു തിടുക്കത്തിൽ പുറത്തേയ്ക്കിറങ്ങിപ്പോയി.
നാല്പത്തിയാറ്
യോട്ടും ഉൾവാറും കൂടി കാട്ടിൽക്കൂടി കുതിരയോടിച്ചു പോയി. അവർ മുഖത്തോടുമുഖം നോക്കുകയോ എന്തെങ്കിലും ശബ്ദിക്കുകയോ ചെയ്തില്ല. ഒടുവിൽ ഉൾവാർ പറഞ്ഞു:
39*<noinclude></noinclude>
li99a9jdtlmih6wqt81p4e2q1jkbfea
താൾ:Prithikaradurga (Changampuzha).pdf/258
106
81415
240965
240516
2026-06-12T10:29:01Z
ശക്തി
13341
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240965
proofread-page
text/x-wiki
<noinclude><pagequality level="3" user="ശക്തി" /></noinclude>
വധിച്ചു. ഗുന്നാറോടൊന്നിച്ച്, ആറാളുകൾ ഉണ്ടായിരുന്നു; ആർനേ കോൾസൺ ആയിരുന്നു അവരിലൊരാൾ; മറ്റാരേയുംകാൾ അയാളായിരുന്നു ആ കൊലയ്ക്കുത്തരവാദി. ഗിസ്സറിനുവേണ്ടി അയാളുടെ ആളുകൾ വേണ്ടവിധത്തിൽ കേസുനടത്തി. ഗുന്നാർ നഷ്ടപരിഹാരം നൽകി. ഗുന്നാറിൻ്റെയും അയാളുടെ ചർച്ചക്കാരുടേയും നില നോക്കുമ്പോൾ അന്നു ഗിസ്സറും അയാളുടെ ആളുകളും നിസ്സാരന്മാരായിരുന്നു. ആർനേയുടെ പേരിൽ കേസ്സു നടത്താൻ ആർക്കും ധൈര്യമുണ്ടായില്ല. അന്നു രണ്ടോ മൂന്നോ വയസ്സു പ്രായംകാണും യോട്ടിനു്.
"ശീതകാലത്തിലെ ഒരു ദിവസം; യോട്ടിനന്നു പതിമൂന്നു വയസ്സു പ്രായം; ചില കുട്ടികളുമൊന്നിച്ച് അവൻ പാറക്കെട്ടുകൾക്കിടയിൽ ആലയിലെത്താഞ്ഞ ഒരു ചെമ്മരിയാടിനെ അന്വേഷിക്കുകയാണു്. കുട്ടികൾ ഒരു പാറക്കെട്ടിനടിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ഓരോരുത്തനും തനിക്കു ചെയ്യാൻ കഴിവുള്ള വീരപരാക്രമങ്ങളെക്കുറിച്ചു വമ്പുപറയാൻ തുടങ്ങി. ഒരിക്കലും ലക്ഷ്യം പിഴയ്ക്കാതെ കുറുങ്കുന്തം പ്രയോഗിക്കാൻ തനിക്കു വലിയ സാമർത്ഥ്യമുണ്ടെന്നു യോട്ട് അവകാശപ്പെട്ടു. അപ്പോൾ കുട്ടികളിൽ ഒരാൾ അകലേയ്ക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: 'ഹാക്കെട്ടിൻഡിനു കീഴെയുള്ള മലഞ്ചെരുവിൻ്റെ മുകളിലേയ്ക്കു കുതിരയോടിച്ചു പോകുന്ന ആ ജനസംഘത്തെ താൻ കാണുന്നോ? ആർനേ കോൾസണും കൂട്ടരുമാണതെന്നു എനിക്കു മനസ്സിലാക്കാം. അയാളെ ലക്ഷ്യമാക്കി താനൊരു ചാണ്ടു കൊടുത്താൽ, കെട്ടോ, യോട്ടേ, ത<noinclude></noinclude>
o350tjar85hl9z8p4dlcxjk3eym2xgd
താൾ:Prithikaradurga (Changampuzha).pdf/311
106
81416
241024
240564
2026-06-12T10:52:30Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241024
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>
"അങ്ങ് അതിനേക്കാൾ എത്രയോ നന്നായി വെട്ടുന്നതു ഞാൻ കണ്ടിട്ടുള്ളതാണല്ലോ, അച്ഛാ!” “എനിക്കു വല്ലാത്ത ക്ഷീണമുണ്ട്'; പോരെങ്കിൽ രണ്ടുമൂന്നു ദിവസമായി ശരിക്കാഹാരവും കഴിച്ചിട്ടില്ലല്ലോ”, അയാൾ മറുപടി പറഞ്ഞു; “പക്ഷേ നിനക്കു നന്നെ ചെറുപ്പമാണ്'; ഒരാളോടു മാത്രമായി എതിരിടുന്നതിൽ നിനക്കു തഴക്കവും സിദ്ധിച്ചിട്ടില്ല; അതിനാൽ സമശക്തിയോടുകൂടിയ ഒരു സമരമാണിതെന്നു പറയാം നിന്റെ സർവ്വശക്തിയും പ്രയോഗിച്ചു് എന്നെ ആഞ്ഞുവെട്ടിക്കൊള്ളൂ; എന്തുകൊണ്ടെന്നാൽ, ഞാൻ നിന്നെ വിട്ടയയ്ക്കാനോ എന്തെങ്കിലും ദാക്ഷിണ്യം നിന്നോടു കാണിക്കാനോ ഉദ്ദേശിച്ചിട്ടില്ല. വിഗ്ഡിസ് വരുത്തിക്കൂട്ടിയ ഈ യുദ്ധം അവളെ സന്തോഷിപ്പിക്കട്ടെ!” അനന്തരം ഉൾവാർ അയാളെ ഒരു വെട്ടുവെട്ടി. ആ നിമിഷത്തിൽ യോട്ട് അയാളുടെ പരിച താഴത്തിടുകയും, രണ്ടു കൈകൊണ്ടും അയാളുടെ വാളിന്മേൽ മുറുക്കിപ്പിടിക്കുകയും ചെയ്തു; ഉൾവാറിൻറെ വെട്ടു ശരിക്ക് അയാളുടെ ഇടത്തെ രോളിൽ പതിച്ചു; അയാളുടെ കൈ മുറിഞ്ഞൊ. രുവശത്തേയ്ക്കു തൂങ്ങി; അയാൾ വേച്ചുവേച്ചു് പുറകോട്ടു നീങ്ങി ഒരു മരത്തിന്മേൽ തല ചായ്ച്ചു കുഴഞ്ഞുനിന്നു. അയാൾക്കു പറ്റിയ മുറിവിൽനിന്നും രക്തം ധാരധാരയായി കുതിച്ചുപാഞ്ഞു. ഉൾവാർ വാളും പരിചയും നിലത്തിട്ടു. അയാളുടെ മുഖം നിശ്ശേഷം വിളറിപ്പോയി. അയാൾ പറഞ്ഞു:<noinclude></noinclude>
4xxmtneqrysv4mk0fe876bj6wr61coe
താൾ:Prithikaradurga (Changampuzha).pdf/302
106
81424
240976
240522
2026-06-12T10:34:14Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240976
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>ക്കാൻ വകയുണ്ടു്. വെറും ഭാഗ്യദോഷം കൊണ്ടുമാത്രം എൻ്റെ ഓമനക്കുഞ്ഞുങ്ങൾ എൻ്റെ കൺമുമ്പിൽക്കിടന്നു മരിക്കുന്ന ആ ദയനീയമായ കാഴ്ച എനിക്കു കാണേണ്ടിവന്നു. ഞാൻ ഇതൊക്കെ അനുഭവിക്കണമെന്നുള്ള നിൻ്റെ പ്രാർത്ഥനപോലെതന്നെ എല്ലാം വന്നുകൂടി. എൻ്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ സകലരും– ഒന്നൊഴിയാതെ–എനിക്കു നഷ്ടപ്പെട്ടു!"
ഇതുകേട്ടു രണ്ടു കൈകൊണ്ടും വിഗ്ഡിസ് തൻ്റെ മേലുടുപ്പിൽ ശക്തിയായി ഇറുക്കിപ്പിടിച്ചു. അതിനാൽ അവളുടെ മാറോടുചേന്നുള്ള അതിൻ്റെ ബന്ധസൂത്രം തരിതരിപ്പണമായി നുറുങ്ങിപ്പോയി.
അവൾ ആക്രോശിച്ചു: "നിങ്ങൾ എങ്ങനെയാണറിഞ്ഞതു് യോട്ടേ, എൻ്റെ കോപം എത്രമാത്രം കടുത്ത തായിരുന്നെന്ന് ? അല്ലെങ്കിൽ നീ പറ!_എടാ, എൻ്റെ മോനേ, എത്ര ഹൃദയവേദനയോടുകൂടിയാണു് ഞാൻ പ്രതികാരത്തിനായി കൊതിച്ചുകൊതിച്ചു കഴിഞ്ഞുകൂടിയതെന്നു നിനക്കറിയാമോ? ലോകത്തിൽ ഇന്നുവരെ ഒരു സ്ത്രീയും ഒരു പുരുഷനെ ബലാല്ക്കാരം ചെയ്തതായി കേട്ടിട്ടില്ല. മെയ്ക്കരുത്തിന്റെ കുറവുകൊണ്ടുമാത്രം ഒരു പുരുഷൻ്റെ ആക്രമണത്തിൽ എനിക്കു നിസ്സഹായയായിത്തീരേണ്ടി വരിക!-കാട്ടുകുതിരകൾ കാൽക്കുളമ്പുകൾകൊണ്ടു' അങ്ങനെ മെതിച്ചുമെതിച്ചു' ആരുടെ ശരീരം ചിന്നിച്ചിതറുന്ന കാഴ്ചയാണോ കൺകുളിക്കെ കാണുവാൻ ഞാനാശിച്ചത് ആ ഹിനമനുഷ്യൻ്റെ ബീജം ഉദരത്തിൽ രൂപം കൈക്കൊണ്ടു വളർന്നുവരുന്നു എന്ന ബോധം സദാ ഹൃദയത്തെ<noinclude></noinclude>
sfpnnk9ftgn1d51vecnt6wo4od82s7r
താൾ:Prithikaradurga (Changampuzha).pdf/130
106
81425
240983
240609
2026-06-12T10:35:40Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240983
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>വിഗ്‌ഡിസ്' കുഞ്ഞിനെ വീണ്ടും എടുത്തുകൊണ്ടു തന്റെ സ്കിസ്സിനാകുന്നതിലേറെ അവിടെനിന്നു പുറപ്പെട്ടു. വീട്ടിൽനിന്നു പുറത്തേയ്ക്കുള്ള നടവഴിത്താരകളിൽക്കൂടി കുറെ ദൂരം പോകുന്നപക്ഷം ആരെങ്കിലും അവളുടെ പുറകേ വന്നാൽത്തന്നെ അവൾ പോയ രേഖ അത്ര പെട്ടെന്നൊന്നും കണ്ടുപിടിക്കയില്ലെന്നും അതിനാൽ അതാണ് ഏററവും നല്ല ഉപായമെന്നും അവളുറച്ചു. അവൾ നേരേ വടക്കോട്ടാണു് തിരിച്ചതു്. എന്തെന്നാൽ, മലഞ്ചെരിവിനപ്പുറം വലിയ തടാകത്തിനു സമീപമായി ആൾത്താമസമുണ്ടെന്നവൾക്കറിയാമായിരുന്നു. ഏതായാലും അത്രത്തോളം ദൂരെ തന്നെ തിരക്കിവരില്ലന്നു അവൾക്കു തോന്നി.
അവൾ കാട്ടിലെത്തിയപ്പോൾ നല്ലപോലെ ഇരുട്ടടച്ചിരുന്നു. മരങ്ങൾക്കിടയിലുള്ള മഞ്ഞിന്റെവെളിച്ചത്തിൽക്കൂടി അവൾ മുന്നോട്ടുപോയി. വഴി കയററമായിരുന്നു. പോകാൻ വലിയ വിഷമം. പലപ്രാവശ്യവും അവൾ മുന്നോട്ടാഞ്ഞു വീണു. അവളുടെ മുഖവും കൈകളും പൊട്ടി ചോരയൊഴുകി. രാത്രി വല്ലാത്ത തണുപ്പുള്ളതായിരുന്നു. പക്ഷേ അവൾ അതൊന്നും അറിഞ്ഞതേയില്ല. അവളുടെ ശരീരത്തിൽനിന്നും വിയപ്പുതുള്ളികൾ കുടുകുടാ വീണുകൊണ്ടിരുന്നു. അവളുടെ ഹൃദയം ശക്തിയായി മി ടിച്ചുകൊണ്ടിരുന്നു. അതു പൊട്ടിപ്പോയേയ്ക്കുമോ എന്നു പോലും അവൾക്കു തോന്നിപ്പോയി. എല്ലാറ്റിലും ഉപരിയായി, കുഞ്ഞു് അവളുടെ കഴുത്തിൽ മുറുകെ ചുററിപ്പിടിച്ചു; അവൾ കുന്നിൻമുകളിലേയ്ക്കുള്ള കയറ്റം കയറു<noinclude></noinclude>
ql6yhxs28hjygi73vcjgka8kaolvdds
താൾ:Prithikaradurga (Changampuzha).pdf/303
106
81430
240978
240528
2026-06-12T10:34:42Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240978
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>നീറ്റിക്കൊണ്ടിരിക്കുക! അയ്യോ, അതെത്ര ദുസ്സഹമാണെന്നു നിനക്കറിയാമോ, മോനേ? കുറ്റാക്കുറ്റിരുട്ടടഞ്ഞ ആ ശീതകാലരാത്രിയിൽ, അപമാനഭാരത്തിൽനിന്നും ആത്മാവിൻറെ നീറ്റലിൽനിന്നും രക്ഷപ്പെടുവാൻ, അതൊന്നല്ലാതെ മറ്റു യാതൊരു മാറ്റവും കാണാതെ അശരണയായി, ഏകാകിനിയായി ഞാൻ വേച്ചും വിറച്ചും നടന്നുപോയപ്പോൾ, ഹേ, യോട്ട്', നിങ്ങളല്ലാ ആ നദി കണ്ടുപിടിക്കാൻ പാടുപെട്ടതു്! മോനേ ഈ മനുഷ്യനു നിന്നോടു വലിയ സ്നേഹമുണ്ടെന്നു നീ വിചാരിക്കുന്നുണ്ടോ?-ഹേയ്, യോട്ട്, പെരുങ്കാട്ടിൽ, പാതിരയ്ക്ക് ഒരു പാറപ്പരപ്പിൽ ഞാൻ പെറ്റിട്ട കുട്ടിയാണു് ഈ കുട്ടി. ഞാൻ അസഹ്യമായ വേദനയെടുത്തു പുളഞ്ഞു ചൂളുമ്പോൾ, എൻ്റെ വരണ്ടുവിള്ളുന്ന തൊണ്ടയിൽ ഒരുതുള്ളി വെള്ളം തുളിച്ചുതരാൻ ഒരാളുണ്ടായിരുന്നില്ല. നിങ്ങൾ ചുക്കാൻ പിടിച്ചുകൊണ്ട് ആഹ്ളാദമത്തനായി കപ്പലോടിച്ചുപോയി; ഭേഷ്, അതുകഴിഞ്ഞു നിങ്ങൾക്കു ദുഃഖം വന്നു; നിങ്ങൾ എനിക്കുവേണ്ടി ആശിച്ചു. എൻ്റെ പ്രിയപ്പെട്ട അച്ഛനെ– നിങ്ങളെ ഇവിടെ സ്നേഹപൂർവ്വം സൽക്കരിച്ചു താമസിപ്പിച്ച ഗുന്നാറിനെ– രക്തത്തിൽ കുളിച്ചമട്ടിൽ അവരിവിടെ എടുത്തുകൊണ്ടു വന്നപ്പോൾ–തള്ളിത്തള്ളി ചോരവരുന്ന ആ മാരകമായ മുറിവു മാറിലും, എൻ്റെ മനോനിശ്ചയത്തിന്നു വിരുദ്ധമായ രീതിയിൽ അദ്ദേഹത്തിൻ്റെ മുഖത്തെറിയപ്പെട്ട ആക്ഷേപവാക്കുകളിൽ ക്ഷുഭിതനായിത്തീന്ന് ആ രൂക്ഷഭാവം ചുണ്ടിലും വഹിച്ചുകൊണ്ടു് എൻറെ അച്ഛനിവിടെ ആസന്നമരണനായിക്കിടന്നപ്പോൾ– നിങ്ങൾ എനിക്കുവേണ്ടി ആശിച്ചു! അതെനി<noinclude></noinclude>
c5lveel6ckpz5rorndx2h509mjgcj5n
താൾ:Prithikaradurga (Changampuzha).pdf/304
106
81431
240981
240529
2026-06-12T10:35:11Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240981
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു മഹാസഹായംതന്നെ ആയിരുന്നു! അതുപോലെതന്നെ അവർ–നിങ്ങൾ കൂട്ടുപിടിച്ച ആ രാക്ഷസന്മാർ–എൻറെ അച്ഛനേയും ഈ വാഡിനേയും ചുട്ടെരിക്കുകയും, ഇവനേയും ചുമലിൽ എടുത്തുകൊണ്ടു് ഒരു സ്കിസ്സിൽക്കയറി അന്തമറ്റ പെരുങ്കാട്ടിൽക്കൂടി ഞാൻ പറപറക്കുകയും, കൊള്ളക്കാരുടെ ഒരു ഗുഹയിലേയ്ക്കു ചെന്നായ്ക്കൾ ഞങ്ങളെ ഓടിച്ചുകയറ്റുകയും ചെയ്തപ്പോൾ നിങ്ങളുടെ പ്രേമം ഞങ്ങൾക്കു വമ്പിച്ച സഹായം ചെയ്കയുണ്ടായി–നിങ്ങളുടെ കുട്ടിക്കും എനിക്കും.
"കുറെക്കാലം കഴിഞ്ഞു നിങ്ങൾ തിരിച്ചുവരികയും എന്നെ നിങ്ങളോടൊന്നിച്ചു ഐസ്‌ലാൻഡിലേയ്ക്കു കൊണ്ടുപോകാമെന്നു് അതിരറ്റ കാരുണ്യം പ്രദർശിപ്പിച്ചുകൊണ്ടു പറയുകയും ചെയ്തപ്പോൾ നിങ്ങളുടെ അപരാധം പരിപൂർണ്ണമായി പരിഹരിക്കപ്പെട്ടുവെന്നു പക്ഷേ നിങ്ങൾ വിചാരിക്കുന്നുണ്ടാകും! നന്ദിപറഞ്ഞുകൊണ്ടു ഞാൻ ആ അനുഗ്രഹം സ്വീകരിക്കാതിരുന്നപ്പോൾ നിങ്ങൾക്കാവശ്യമുള്ളിടത്തോളം സുന്ദരിയും പണക്കാരിയുമായ മറ്റൊരു സ്ത്രീയെ നിങ്ങൾ വിവാഹം കഴിച്ചു. എന്നിട്ട് അവളെ അലട്ടിയലട്ടിക്കൊന്നു; ആ അവസരത്തിൽ എൻ്റെ അച്ഛൻ്റെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങൾക്കും, തൻ്റെ അച്ഛനെപ്പറ്റിയുള്ള എൻ്റെ കുഞ്ഞിൻറെ അലട്ടിക്കൊണ്ടുള്ള അന്വേഷണങ്ങൾക്കും സമാധാനം പറയാൻ സാധിക്കാതെ ഞാനിവിടെയിരുന്നു ദഹിക്കുകയായിരുന്നു. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ ആ മൃഗീയമായ പെരു<noinclude></noinclude>
f2v7ry8lydzw8q1q80f4xa9mb4vqpcv
താൾ:Prithikaradurga (Changampuzha).pdf/305
106
81434
240984
240534
2026-06-12T10:35:48Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240984
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>മാറ്റത്തെക്കുറിച്ചു ശബ്ദിക്കാൻപോലും ഞാൻ ധൈര്യപ്പെട്ടില്ല. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ ദ്രോഹിക്കുകയേ ചെയ്യു! അതുമല്ല, യോട്ടേ, യഥാർത്ഥത്തിൽ നിങ്ങളെപ്പോലെ ഭോഷനും നീചനുമായ ഒരു മനുഷ്യൻ ഈ ലോകത്തിൽ ജീവിക്കുന്നില്ല.''
യോട്ടിൻ്റെ മുഖം തെന്നി നീങ്ങുന്ന ഹിമഫലകം പോലെ വിളർത്തുപോയി; അയാൾ മറുപടി പറഞ്ഞു:
"നാം അവസാനമായി ഒത്തുചേർന്നു സംസാരിച്ചു കൊണ്ടിരുന്ന ദിവസം എന്നെ കുത്തി മുറിപ്പെടുത്തിയ ആ കൊടുംകത്തിയേക്കാൾ രൂക്ഷമായി മുറിപ്പെടുത്തുന്നതാണു് നിൻ്റെ നാക്ക്! നിന്നെ അതു് ആശ്വസിപ്പിക്കുമെങ്കിൽ ഞാനിന്നു സന്തോഷപൂർവ്വം എൻ്റെ ജീവനെ പരിത്യജിക്കാം. പക്ഷേ, ഇപ്പോഴും ഞാൻ പറയുന്നു, വിഗ്‌ഡിസ്സേ, നിൻ്റെ ദുഃഖംപോലെതന്നെ കനത്തതായിരുന്നു എൻ്റെ ദുഃഖവും; എന്തുകൊണ്ടെന്നാൽ, തൻ്റെ പ്രിയതമയ്ക്കുവേണ്ടി ആശിച്ചാശിച്ചു കഴിഞ്ഞുകൂടുന്ന ഒരുവന്റെ ജീവിതം എത്ര നരകയാതന നിറഞ്ഞതാണെന്നു നിനക്കറിഞ്ഞു കൂടാ.”
"അതു പരമാർത്ഥമാണു്?' അവൾ പറഞ്ഞു: "അന്നു വൈകുന്നേരം നിങ്ങൾ ആ ബലിക്കാവിൽവെച്ച് എന്നെ പഠിപ്പിച്ചതിൽ കവിഞ്ഞു പ്രേമത്തെക്കുറിച്ച് ഒന്നും തന്നെ എനിക്കറിഞ്ഞുകൂടാ! അതിനുശേഷം എൻ്റെ വിവാഹാർത്ഥിയായി വന്ന ഓരോ മനുഷ്യനേയും എനിക്കു ഭയമായിരുന്നു.<noinclude></noinclude>
gq7at4gfhu48dogw31qfrpsyou119lp
താൾ:Prithikaradurga (Changampuzha).pdf/306
106
81440
240985
240540
2026-06-12T10:36:10Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240985
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>ഉൾവാർ ഇപ്പോൾ ഒരു വാക്ക് അവതരിപ്പിച്ചു. "കാലക്കേടാണു് നിങ്ങളെ തമ്മിൽ കൂട്ടിമുട്ടിച്ചതു്; പക്ഷേ അമ്മ ഒരു കാര്യം മനസ്സിലോർക്കണം: അദ്ദേഹം എൻ്റെ ജീവനെ രക്ഷിച്ചു. അദ്ദേഹം എന്നോടു കാണിച്ചതിനേക്കാൾ മഹത്തായ ഒരു വാത്സല്യം ഒരു പിതാവും ഒരു പുത്രനോടു കാണിച്ചിരിക്കയില്ല." ഇങ്ങനെ പറഞ്ഞുകൊണ്ടു് അവൻ പെട്ടെന്നു പൊട്ടിക്കരഞ്ഞു.
വിഗ്‌ഡിസ് തൻ്റെ പുത്രൻ്റെ മുഖത്തു നോക്കിക്കൊണ്ടു ചോദിച്ചു: "എനിക്കുവേണ്ടിയുള്ള പ്രതികാരം നീ തന്നെ നിർവ്വഹിച്ചുകൊള്ളാമെന്ന് ഒരിക്കൽ എന്നോടു വാക്കു പറഞ്ഞതു നിനക്ക് ഓമ്മർയുണ്ടോ?”
അനന്തരം യോട്ട് പറഞ്ഞു: "ഉൾവാറിന്നുവേണ്ടി നാം തമ്മിൽ പൊരുത്തപ്പെടുമെന്നാണു് ഞാൻ വിചാരിച്ചിരുന്നതു്'; പക്ഷേ എന്നോടു ക്ഷമിക്കാൻ നിനക്കു സാദ്ധ്യമല്ലെന്നു ഞാൻ മനസ്സിലാക്കുന്നു. ക്ഷന്തവ്വ്യമല്ലാത്ത രീതിയിൽ ഞാൻ നിന്നോടപരാധം പ്രവർത്തിച്ചിട്ടുമുണ്ടു്. ഈ നിലയിൽ എനിക്കൊന്നേ ചെയ്യാനുള്ളു; ഞാൻ വന്ന സ്ഥലത്തേയ്ക്കുതന്നെ തിരിച്ചു പോവുക!–പക്ഷേ എനിക്കുള്ളതെല്ലാം ഉൾവാറിനായിരിക്കും!"
വിഗ്‌ഡിസ് ആക്രോശിച്ചു:
"ഒരിക്കൽ നിങ്ങൾ എനിക്കുള്ളതെല്ലാം എന്നിൽ നിന്നു കവർന്നെടുത്തു; ഇതാ തിരിച്ചു വന്നു ഇപ്പോൾ വീണ്ടും നിങ്ങൾ എന്നെ കൊള്ളചെയ്യുകയാണു്. ഉദരത്തിൽ വഹിക്കുവാൻ എന്നെ നിങ്ങൾ നിർബ്ബന്ധിതയാ<noinclude></noinclude>
jdnn74tos7y8an7qugxuks66x3a08xg
താൾ:Prithikaradurga (Changampuzha).pdf/307
106
81441
240988
240541
2026-06-12T10:36:34Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240988
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>ക്കിയ ആ ശിശുവിനെ ചെന്നായ്ക്കൾക്കും കഴുക്കൾക്കും ആഹാരമാകുമാറ് ഞാൻ പാറപ്പുറത്തു മലർത്തിയിട്ടിട്ടു പോയതാണു്. ഞങ്ങളുടെ വേലക്കാർ അതിനെ കാണുകയും എടുത്ത്തു വളർത്തുകയും ചെയ്തു. കുറെക്കാലം കഴിഞ്ഞപ്പോൾ എനിക്കവനിൽ അനുകമ്പ തോന്നിത്തുടങ്ങി. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ മുൻപിൽ ഞാൻ എത്രമാത്രം നിസ്സഹായയായിരുന്നോ അതുപോലെതന്നെ നിസ്സഹായനായിരുന്നു ആ പാവം. ഞാൻ അവനെ രക്ഷിച്ചു. അതിൽ എനിക്ക് അംഗഭംഗംപോലും നേരിട്ടു. ഇക്കഴിഞ്ഞ പതിനെട്ടു കൊല്ലങ്ങളായി ഞാൻ അവനെ എൻ്റെ പ്രാണനെപ്പോലെ സ്നേഹിച്ചു വളത്തിക്കൊണ്ടുവരി കയാണു്. ഇപ്പോൾ നിങ്ങൾ ഇവിടെ വന്നു' അവനെ എന്നിൽനിന്നു കൊണ്ടുപോകുംപോലും!''
"നിൻ്റെ അടുത്തുനിന്നു ഞാൻ അവനെ കൊണ്ടു പോവുകയില്ല.'' യോട്ട് പറഞ്ഞു: "അവൻ നിന്നെ അനുഗമിക്കുകയും അനുസരിക്കുകയ്യു ചെയ്യും; എന്തുകൊണ്ടെന്നാൽ, എനിക്കവൻ്റെ പേരിൽ ഒരവകാശവുമില്ല. പക്ഷെ ഞാനുംകൂടി അവനെ സ്നേഹിക്കുന്നതിൽ, അല്ലെങ്കിൽ എന്നാൽ കഴിവുള്ള എന്തെങ്കിലും നന്മ ഞാൻ അവനുവേണ്ടി ചെയ്യുന്നതിൽ, നിനക്കെന്നോടു തീർച്ചയായും പക തോന്നേണ്ടതില്ല–ഞാൻ ഇനി ഒരിക്കലും അവനെ കാണുകയുമില്ല.''
"ഞാൻ യാതൊന്നും നിങ്ങളുമായി പങ്കുപറ്റുകയില്ല,'' അവൾ വിരൽമുറിഞ്ഞുപോയ തൻ്റെ കൈ ഉയർത്തിക്കൊണ്ടു പറഞ്ഞു: "നിങ്ങളുടെ ഒരു കുഞ്ഞു് എനിക്കുണ്ടാ<noinclude></noinclude>
1xya727ob4ilq0e3yywrjvaemfglu41
താൾ:Prithikaradurga (Changampuzha).pdf/308
106
81443
240990
240544
2026-06-12T10:37:00Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240990
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>വുകയുമില്ല. ഉൾവാർ, നീ ഞങ്ങളിൽ ആരുടേതായിരിക്കുമെന്നു നീ തന്നെ തീരുമാനിച്ചുകൊള്ളൂ!?''
"എനിക്കു തീരുമാനിക്കാൻ സാദ്ധ്യമല്ല,'' ഉൾവാർ കണ്ണീരോടുകൂടി പറഞ്ഞു.
“എങ്കിൽ അതിൻ്റെ അർത്ഥം നീ യോട്ടിൻ്റെയാണെന്നാണു്,'' വാതിൽക്കലേയ്ക്കു നടന്നുകൊണ്ടു അയാളുടെ അമ്മ പറഞ്ഞു. ഉൾവാർ ഓടിച്ചെന്നു അവളുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു.
"അമ്മ എവിടെപ്പോകുന്നു, അമ്മേ?''
അവൾ മറുപടി പറഞ്ഞു: “എനിക്കറിഞ്ഞുകൂടാ. സർവ്വശക്തിയും ക്ഷയിച്ചു വാർദ്ധക്യം പ്രാപിച്ചു ഞാനിവിടെത്തനിച്ചു കഴിച്ചുകൂട്ടുക; നീ എന്നെ വിട്ടുപിരിഞ്ഞു' ഒരപരിചിതൻ്റെ കൂടെ ഇറങ്ങിപ്പോകുന്നതു കണ്ടുകൊണ്ടി രിക്കുക–ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു അന്നു രാത്രി ആ കൊടുങ്കാട്ടിൽ നമുക്കിരുവർക്കും നമ്മുടെ ജീവനെ രക്ഷിക്കാൻ സാധിക്കാതിരുന്നെങ്കിൽ! വാസ്തവത്തിൽ നീ നിൻ്റെ അച്ഛൻ്റെ അതേ പ്രകൃതംതന്നെ കിട്ടിയിട്ടുള്ളവനാണു്'; നീ ആ മനുഷ്യനോടു ഒട്ടിച്ചേരുന്നതിൽ ഒട്ടും അത്ഭുതമില്ല.”
"അമ്മേ,'' അവളുടെ മകൻ കരഞ്ഞു; “എന്നെക്കൊണ്ടു് എന്തൊക്കെ വേണമെന്ന് എൻ്റെ അമ്മയ്ക്കാഗ്രഹമുണ്ടോ അതെല്ലാം ഞാൻ തീർച്ചയായും ചെയ്തുതരുമെന്നു് അമ്മയ്ക്കു നന്നായറിയാമല്ലോ. അദ്ദേഹത്തെ ഇനി ഒരിക്കലും ഞാൻ കാണുകയില്ല.”<noinclude></noinclude>
gajx29n7p3bdml2yq7ly0zpajrf66e3
താൾ:Prithikaradurga (Changampuzha).pdf/312
106
81454
241021
240623
2026-06-12T10:49:20Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241021
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>
"അതുമതി. ഞാൻ അങ്ങുമായി ഇനി യുദ്ധം ചേയ്യില്ല."
"ഓ, ഇതു മതിയായില്ല,"കീഴോട്ടിഴുകി മുട്ടിന്മേൽ നിന്നുകൊണ്ടു യോട്ട് പ്രതിവചിച്ചു. ഉൾവാർ തിരിയുകയും സൂയ്യപ്രഭ അയാളുടെ മുഖത്തു പതിക്കുകയും ചെയ്തതിനാൽ പിന്നീടെന്താണ് സംഭവിച്ചതെന്നു് അയാൾക്കു ശരിക്കു കാണാൻ കഴിഞ്ഞില്ല. പക്ഷേ യോട്ട് അയാളുടെ വാൾ കൈയിലെടുത്ത് അതിൻ്റെ പിടി ഒരു കല്ലിന്മേൽ ഉറപ്പിച്ചു പിടിച്ചിട്ടു അലക്' അയാളുടെ മാറിനെതിരെ നിവർത്തി നിർത്തി; അനന്തരം അയാൾ ഊക്കോടുകൂടി മുന്നോട്ടായുകയും മണ്ണിൽ പള്ളയടിച്ചു വീണുരുളുകയും ചെയ്തു.
ഉൾവാർ മുന്നോട്ടു ചാടി;അയാൾ കുനിഞ്ഞുനിന്നു യോട്ടിനെ പിടിച്ചുയർത്തി; അവശമായ രീതിയിൽ അയാൾ ഒരു കല്ലിന്മേൽ ചാരിയിരുന്നു.
അനന്തരം ഉൾവാർ പറഞ്ഞു:
"അങ്ങ് ഗ്രെഫ്സിനിലെ കാറെയെക്കുറിച്ച് അതു പറഞ്ഞില്ലായിരുന്നു എങ്കിൽ ഒരിക്കലും ഞാൻ അങ്ങയുടെ നേരേ ആയുധമെടുക്കുകയില്ലായിരുന്നു."
യോട്ട് മരണാങ്കിതമായ ഒരു പുഞ്ചിരിയോടുകൂടി പ്രതിവദിച്ചു:
"എനിക്കങ്ങനെ തോന്നി; അതുകൊണ്ടു ഞാനതു പറഞ്ഞു പക്ഷേ ഇതോർത്തു നി കണ്ഠിതപ്പെടരുതു; എന്തുകൊണ്ടെന്നാൽ, ഇതെന്റെ സ്വന്തം പ്രവൃത്തിയാണ്;<noinclude></noinclude>
krp1zftxnyi75ihasbspzwnflx9apxr
താൾ:Prithikaradurga (Changampuzha).pdf/310
106
81464
241001
240569
2026-06-12T10:39:13Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241001
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>"എത്രയും ലജ്ജാവാഹമായ രീതിയിൽ ഒരിക്കൽ എൻ്റെ അമ്മയോടു പെരുമാറിയതിൻ്റെ ശേഷവും അങ്ങു വീണ്ടും എൻ്റെ അമ്മയെ ഹൃദയഭേദകമായ രീതിയിൽ അപമാനിച്ചുകൊണ്ടു വേർപെട്ടുപോരുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചിരുന്നില്ല.''
"ഓ, അവളോടങ്ങനെതന്നെ വേണം; അവൾ അർഹിക്കുന്നതാണത്,' യോട്ട് മറുപടി പറഞ്ഞു: "അവൾ അവളുടെ തരവഴി കാണിച്ചതിന് അതു തികച്ചും ഉചിതമാണു് ."
ഇങ്ങനെ പറഞ്ഞുകൊണ്ട് അയാൾ ചാടിയിറങ്ങി കുതിരയെ ഒരു മരത്തിന്മേൽ ബന്ധിച്ചു. അനന്തരം അയാൾ തൻ്റെ വാളും പരിചയും ഊരി കൈയിലെടുത്തു; ഉൾവാറിനോടും അപ്രകാരം ചെയ്യാൻ അയാൾ നിർദ്ദേശിച്ചു. 'ബലിക്കാവു ' അവിടെയടുത്താണെന്നും അവിടെ ഒരുവിധത്തിലുള്ള ശല്യവും അവർക്കുണ്ടാവുകയില്ലെന്നും അതിനാൽ അങ്ങോട്ടു പോകാമെന്നും യോട്ട് അഭിപ്രായപ്പെട്ടു. ഉൾവാർ ഒന്നും മറുപടി പറഞ്ഞില്ല; നിശ്ശബ്ദനായി അയാൾ തന്റെ പിതാവിൻ്റെ പുറകേ പോയി; മഞ്ഞിൽക്കൂടി അവർ കുറച്ചു ദൂരം നടന്നു
അവർ കുന്നിൻ്റെ മുകളിലുള്ള ആ ബലിക്കാവിലെത്തി യുദ്ധംചെയ്യാൻ പറ്റിയ ഒരു സ്ഥലം തിരഞ്ഞുപിടിച്ചു. യോട്ട്' ആദ്യം തന്നെ ഉൾവാറിനെ ആഞ്ഞൊരു വെട്ടുവെട്ടി. അതു് അയാളുടെ പരിചമേൽ പതിച്ചു അപ്പോൾ ഉൾവാർ പറഞ്ഞു:<noinclude></noinclude>
90jeamln9zesp3rxsuipvehwbw1sxm1
താൾ:Prithikaradurga (Changampuzha).pdf/313
106
81470
241017
240577
2026-06-12T10:42:56Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241017
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>ഇങ്ങനെതന്നെ വേണം ഇതിൻ്റെ അവസാനം; ഇശ്വരൻ നിന്നെ രക്ഷിക്കട്ടെ! ഇനിയിപ്പോൾ നീ നിന്റെ അമ്മയുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കൂ! ഏറെക്കാലമായി ഞാനാഗ്രഹിച്ചുകൊണ്ടിരിക്കയാണ് എൻ്റെ ശിരസ്സു അവളുടെ മടിയിൽ സ്ഥിതിചെയ്യണമെന്നു.
അടുത്ത നിമിഷത്തിൽ അയാളുടെ ശരീരം ആപാദചൂഡം ഒന്നു ചൂളുകയും അയാൾ മൃതിയടയുകയും ചെയ്തു.
നാല്പത്തിയേഴു
വിഗ്ഡിസ് ഹാളിൽ അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥചിത്തയായി ഉലാത്തിക്കൊണ്ടിരുന്നു. കടുത്ത തണുപ്പ്; മഞ്ഞുതുള്ളികൾ ചുവരുകളിൽ മിന്നിത്തിളങ്ങുകയാണു; അവൾ മേലുടുപ്പെടുത്തു ധരിക്കുവാനോരുമ്പെട്ടു; പക്ഷേ വീണ്ടും അതൊരേറുകൊടുത്തു. അനന്തരം അവൾ അഗ്നികുണ്ഡത്തിനരികെ ചെന്നിരുന്നു; പക്ഷേ വീണ്ടും വീണ്ടും അവൾ എഴുനേറ്റു വാതിൽക്കലേയ്ക്കു പോയി. ഒടുവിൽ ഹിമപടലാച്ഛാദിതമായ അന്തരീക്ഷത്തിൽ അസ്തമനസൂര്യൻ രക്തകാന്തി കലത്തി മെല്ലെമെല്ലത്താണുകൊണ്ടിരിക്കെ, അവൾ വെളിയിലേയ്ക്കു നോക്കിക്കൊണ്ടു വാതിൽക്കൽ വിശ്ചലയായി നിലകൊണ്ടു.
കുറെനേരം കഴിഞ്ഞപ്പോൾ കാട്ടിൽക്കൂടി ഒരാൾ കുതിരയോടിച്ചു വരുന്നതു് അവളുടെ കണ്ണിൽപ്പെട്ടു; അതു ഉൾവാറാണെന്നു അവൾക്കു മനസ്സിലായി. അയാൾ തനിച്ചേ ഉള്ളു; വളരെ സാവധാനത്തിലാണു്' വരവു്. അവളുടെ കാലുകൾ കിലുകിലാ വിറച്ചു. അവൾ വിണ്ടും ചെന്നു അഗ്നികുണ്ഡത്തിനരികേ ഇരുന്നു.<noinclude></noinclude>
a4rz12o6unq5vgh8h3v4r09p916gnl1
താൾ:Prithikaradurga (Changampuzha).pdf/314
106
81482
241015
240593
2026-06-12T10:42:00Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241015
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>ഉൾവാർ വാതിൽ തള്ളിത്തുറന്നു. തല ഉയർത്തി നോക്കാൻ അവൾക്കു ധൈര്യം വന്നില്ല. അയാളുടെ കൈയിൽ ഒരു ഭാണ്ഡമുണ്ടു്. അയാൾ നേരേ നടന്നുവന്നു അതവളുടെ മടിയിലിട്ടിട്ടു', അവളോടൊരക്ഷരം മിണ്ടാതെ നേരേ കിടപ്പറയിലേയ്ക്കു പോയി. ചുവന്ന ഒരു പട്ടുമേലുടുപ്പിലാണു് അതു പൊതിഞ്ഞിരുന്നതു്; ഭാണ്ഡത്തിനു നല്ല ഘനമുണ്ട്'; ആ മേലുടുപ്പ് ഏതാണെന്നു ക്ഷണത്തിലവൾക്കു മനസ്സിലായി; അതു് അനേകസംവത്സരങ്ങൾക്കപ്പുറം താൻ തുന്നിയുണ്ടാക്കിയതും വെറ്റർലൈഡ്ഗ്ലംസ്സന്നു സമ്മാനിച്ചതുമാണു്. മരവിച്ചു കട്ടപിടിച്ച മട്ടായിരുന്നു ആ ഭാണ്ഡം. അതഴിക്കുവാനായി അവൾ വസ്ത്രത്തിന്റെ തുമ്പുകളിൽ പിടിച്ചപ്പോൾ അതിനകത്ത് ഒരു 'കടകട' ശബ്ദമുണ്ടായി. അവൾ അതഴിക്കാതെ മുൻപിലത്തെപ്പോലെ അനങ്ങാതിരുന്നു. പക്ഷെ അല്പനേരം കഴിഞ്ഞപ്പോൾ ഭാണ്ഡത്തിൽനിന്നു രക്തവും വെള്ളവും പുറത്തേകൊലിച്ച് അവളുടെ മടിത്തടം നനഞ്ഞുതുടങ്ങി. വിഗ്ഡിസ് അതിവേഗത്തിൽ ആ പൊതിഞ്ഞിരുന്ന വസ്ത്രം അഴിച്ചുമാറ്റി! യോട്ടിന്റെ ശിരസ്സ്! _അവൾ കൈയിൽ അതു വഹിച്ചിരിക്കയാണു്!
ആദ്യം അവളുടെ ദൃഷ്ടിയിൽ പെട്ടതു് കഴുത്തിലെ മുറിത്തഴമ്പാണ്'. പിന്നീട് അവളതു മറിച്ചുപിടിച്ചു; ഇ പ്പോൾ മുഖം മേലോട്ടായി. തലമുടി മുന്നോട്ടുവീണു തൊലിയോടൊട്ടിപ്പിടിച്ചിരിക്കുന്നു. അവൾ അതു വേർപെടുത്തി വകഞ്ഞുമാറ്റി മേലുടുപ്പിന്റെ തുമ്പുകൊണ്ട് അവൾ രക്തത്തിൻ്റെ പാടുകളെല്ലാം മുഖത്തുവിന്നു തുടച്ചു<noinclude></noinclude>
26im7sbbkvyetjfqtptsf4uepbhnigr
താൾ:Prithikaradurga (Changampuzha).pdf/315
106
81483
241014
240595
2026-06-12T10:41:31Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241014
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>കളഞ്ഞു. ഒരു പ്രാവശ്യം അവൾ ആ ചുണ്ടുകളിൽ വിരലമത്തി; ചാരനിറമായ മുഖത്തു' അവ വിളറിയും, ചുക്കി ക്കല്ലച്ചും, നിലനിറം കലർന്നും വികൃതമായി പ്രത്യക്ഷപ്പെട്ടു. അവൾ കൺപോളകൾ വിടർത്തി അയാളുടെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി; അവ നിർജ്ജീവങ്ങളും ഭാവശൂന്യങ്ങളുമായിരുന്നു അവയെ അവൾ വീണ്ടും അടച്ചു.
എയോൾവ് ആർനേസൺൻ്റെ മുമ്പിൽ താൻ നിന്നിരുന്ന ആഘട്ടം അവളുടെ സ്മൃതിപഥത്തിലെത്തി.തന്റെ വേദനാമയമായ ഹൃദയത്തിന്നു' ആശ്വാസം നല്ല്ക്കുവാൻ ശക്തിയുള്ള ആ മധുരമായ രക്തപാനം അന്നവൾ ആസ്വദിക്കയുണ്ടായി. പക്ഷേ യോട്ടിന്റെ മുഖത്തേയ്ക്കു പിന്നേയും പിന്നേയും നോക്കുംതോറും അവളുടെ ഹൃദയത്തിൽ അസഹ്യമായ ദുഃഖം ഉറഞ്ഞുറഞ്ഞു വരികയാണു്! -എന്തുകൊണ്ടെന്നാൽ, വാർദ്ധക്യപീഡിതവും വേദനാദ്യോതകവുമായിരുന്നു ആ മുഖം! അതിദാരുണമായ ആ പാവപ്പെട്ട നരച്ച തല തന്റെ ദുരിതങ്ങൾക്കു ഒരിക്കലും പ്രശമനോപകരണമല്ലെന്നു' അവൾക്കു തോന്നി. തന്റെ പിതാവിൻ്റെ മരണത്തിനുശേഷമുള്ള നീണ്ട സംവത്സരങ്ങൾ മുഴുവനും ഈ മഹൂത്തത്തിന്റെ ഉദയത്തിനുവേണ്ടിയാണു് താൻ ഉദ്യമിക്കയും പാടുപെടുകയും ചെയ്തിട്ടുള്ളതെന്നു പറയുന്നതുപോലും യഥാർത്ഥത്തിൽ നികൃഷ്ടമാണു്.
വിഗ്ഡിസ് വീണ്ടും ആ മുഖം മേലുടുപ്പുകൊണ്ടു മൂടി അവളുടെ കാലക്കലായി നിലത്തുവെച്ചു. അവൾ പിന്നീട് എഴുനേറ്റ് ഉൾവാറിൻ്റെ മുറിയുടെ വാതിൽക്കലേയ്ക്കു പോയി; അതു് അകത്തുനിന്നു ബന്ധിച്ചിരുന്നു. അ<noinclude></noinclude>
4enmznsqawubklk8fglsm3b6zqcpthy
താൾ:Prithikaradurga (Changampuzha).pdf/316
106
81484
241011
240597
2026-06-12T10:40:35Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241011
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>വൾ ഉറക്കെ മുട്ടിവിളിച്ചു; ഒരു മറുപടിയുമില്ല. കുറച്ചു നേരം അവൾ മിണ്ടാതെ കാത്തുനിന്നു; എന്നിട്ടു വീണ്ടും വിളിച്ചു; അതും നിഷ്പ്രയോജനമായി അവൾ മടങ്ങിപ്പോയി രക്തപങ്കിലമായ തൻ്റെ മടിയിൽ കൈയും വെച്ചു കൊണ്ടു ചിന്തയിലാണ്ടിരുന്നു.
രാത്രിയുടെ വലിയ ഒരു ഭാഗം അങ്ങനെ കഴിഞ്ഞു പോയി. ഉൾവാർ വാതിൽ തുടന്നു ഹാളിൽക്കൂടി നടന്നു വന്നു വെളിയിലേയ്ക്കിറങ്ങി. അഗ്നികുണ്ഡത്തിൽ തിയൊട്ടുമുക്കാലും കെട്ടിരുന്നതിനാൽ അയാൾക്കു തന്റെ മാതാവിനെ കാണാൻ കഴിഞ്ഞില്ല. ഒരു യാത്രയ്ക്കുള്ള വേഷമാണയാളുടേതു്; അയാൾ മുറ്റത്തെത്തി. വിഗ്ഡിസ് എഴുനേറ്റ് അയാളെ അനുഗമിച്ചു. ഉൾവാർ ലായത്തിൽ ചെന്നു തൻ്റെ കുതിരയെ അഴിച്ചു നടത്തിക്കൊണ്ടുവന്നിട്ട് അതിനെ ജീനിബന്ധം ചെയ്തു. വിഗ്ഡിസ് മുന്നോട്ടുവന്നു.
ചന്ദ്രൻ ഉജ്ജ്വലശോഭയോടെ പ്രകാശിച്ചു; അവനെ ഇപ്പോൾ കണ്ടപ്പോഴത്തെപ്പോലെ, വൈഗ_ യോട്ടിന്റെ അത്രത്തോളം ഒത്തപ്രതിച്ഛായയായി മുൻപൊരിക്കലും താനവനെ കണ്ടിട്ടില്ലെന്നു വിഗ്ഡിസ്സിനു തോന്നി; അവന്റെ മൃതനായ പിതാവിന്റ മുഖംപോലെ അത്ര വിളറിയതും ദയനീയവുമായിരുന്നു അവന്റേയും മുഖം. യുദ്ധത്തെക്കുറിച്ച് അവൾ അവനോടു ചോദിക്കുമായിരുന്നു; പക്ഷേ അവൾക്കതിനു ധൈയ്യം വന്നില്ല.
"നി കുതിരയോടിച്ചുപോവുകയാണോ???<noinclude></noinclude>
eyflmnhlmc58tgw38qqowg2nw8tl0se
താൾ:Prithikaradurga (Changampuzha).pdf/317
106
81486
241007
240599
2026-06-12T10:40:02Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241007
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>"അതെ; എനിക്കു പോണം," അവളുടെ പുത്രൻ ഉത്തരം കൊടുത്തു.
"നീ വാഡിനിലേയ്ക്കാണോ പോകുന്നതു്?”അയാളുടെ മാതാവു ചോദിച്ചു.
"ഇന്നതെ; പക്ഷേ നാളെ രാവിലെ ഞാൻ അവിടംവിട്ടു വളരെ അകലെപ്പോകും. ഈ ഭാഗങ്ങളിൽ താമസിക്കുവാൻ എനിക്കാശയില്ല," അയാൾ പറഞ്ഞു.
വിഗ്ഡിസ് അയാളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒരിക്കൽക്കൂടി ചോദിച്ചു:
“നീ എന്നോടൊന്നിച്ച് ഇനിമേൽ താമസിക്കുകയില്ലെന്നാണോ അതിനർത്ഥം?"
"അമ്മേ, അമ്മ ഒരിക്കൽ എന്നോടു പറഞ്ഞിരുന്നതുപോലെതന്നെ അമ്മയെക്കെന്നോടുള്ള വാത്സല്യത്തിനു തികച്ചും സമുചിതമായ പ്രതിഫലം ഞാൻ ഇന്നമ്മയ്ക്കു നല്കിയിരിക്കുന്നു,'' ഉൾവാർ പ്രതിവദിച്ചു: "എന്നിൽനിന്നും ഇനി എന്തൊരാനന്ദമാണ് അമ്മയ്ക്കുണ്ടാവുന്നതെന്നു' എനിക്കറിഞ്ഞുകൂടാ; അതുകൊണ്ട് അമ്മ എന്നെ ഇപ്പോൾ പോകാനനുവദിക്കൂ!”
“അങ്ങനെ പറയാതിരി, മോനേ,” അയാളുടെ മാതാവ് അയാളോടു യാചിച്ചു. കുറച്ചുകഴിഞ്ഞ് അവൾ വീണ്ടും പറഞ്ഞു: “നിനക്കെന്നെ കാണുന്നതിഷ്ടമല്ലെങ്കിൽ, എത്രകാലം ഇവിടെ താമസിക്കണമോ, നിൻന്റെ ഇഷ്ടം പോലെ അത്രയും കാലം ഇവിടെ, ബെർഗിൽ, ഞാൻ<noinclude></noinclude>
he0yw8cymx5qixy3aq7tj7fktfc2lnq
താൾ:Prithikaradurga (Changampuzha).pdf/318
106
81487
241002
240600
2026-06-12T10:39:14Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241002
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>താമസിച്ചുകൊള്ളാം. പക്ഷേ ഇപ്പോൾ, ഈ ശീതകാലത്തിന്റെ ഒത്തനടുവിൽ നീ ഇവിടം വിട്ടു പോകരുത്!”
“എനിക്കിനി ഇവിടെയുള്ള താമസം സഹിക്കാൻ സാദ്ധ്യമല്ല.” ഉൾവാർ പറഞ്ഞു: “ഈ പ്രദേശത്തിന്റെ സവ്വഭയങ്കരതകളിലും പൈശാചികത്വങ്ങളിലുമാണ് എന്റെ ഹൃദയമിപ്പോൾ പതിയിരിക്കുന്നതു്; അതിനാൽ ഇനി ഒരിക്കലും എനിക്കിവിടെ സന്തോഷമോ സമാധാനമോ ഉണ്ടാവുകയില്ലെന്നുള്ളതു നിശ്ചയമാണു്. ''
വിഗ്ഡിസ് കുതിരയുടെ കഴുത്തിൽ കൈ ചുറ്റി ക്കൊണ്ടു് അതിൻ്റെ മേൽ പാരിനിന്നു അവിടെ താമസിക്കണമെന്നു് ഉൾവാറിനെ നിബ്ബർന്ധിക്കുവാനുള്ള മനകരുത്ത് അവൾക്കുണ്ടായില്ല. ഭാരമുള്ള ഒരു കല്ലുപോലെ അവളുടെ ഹൃദയം അവളിൽ താണുകൊണ്ടിരുന്നു. അയാളുടെ ഈ നിശ്ചയത്തിൽനിന്നും അയാളെ വ്യതിചലിപ്പിക്കുക സാദ്ധ്യമല്ലെന്ന് അവൾക്കുറപ്പുണ്ടു്. അവൾ കുതിരയുടെ മേൽ കൈ മുറുക്കെപ്പിടിച്ചു; താൻ തന്റെ കുഞ്ഞിനെ പ്രസവിച്ച ആ രാത്രിയും, തനിക്കു ചാരാനുണ്ടായിരുന്ന ഏകജീവിയായ ആ കുതിരയും പെട്ടെന്നവളുടെ ഓർമ്മയിലെത്തി.
“നിനക്ക് ഇനിമേൽ എന്നോടിഷ്ടമില്ലേ, മോനേ?” താഴ്ന്ന ഒരു സ്വരത്തിൽ അവൾ ചോദിച്ചു.
"തീർച്ചയായും ഞാൻ അമ്മയെ സ്നേഹിക്കുന്നു,'' ഉൾവാർ മറുപടി നൽകി. “പക്ഷേ അമ്മ ഇപ്പോൾ എന്നെ പോകാനനുവദിക്കണം.'' അല്പനേരത്തെ മൗനത്തിനുശേ<noinclude></noinclude>
rvw2yaeqr46kpx80we1a9upofouqs81
താൾ:Prithikaradurga (Changampuzha).pdf/125
106
81488
240969
240696
2026-06-12T10:31:26Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240969
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>അതെനിക്കു പറയാൻ കഴിവില്ല" വിഗ്ഡിസ് ഉത്തരം നല്കി . "പക്ഷേ എയോൾവിൻ്റെ ദേഹത്തു ഞാൻ വിട്ടിട്ടുപോന്ന പുരോഹിതയുടെ കത്തി അയാൾ തിരിച്ചറിയും”.
ഇതുകേട്ടു ഗുന്നാർ പറഞ്ഞു: "നിന്നെ രക്ഷിക്കാൻ എനിക്കു കരുത്തില്ല. ആളുകളുമായി സ്കോഫ്ടെ തിരിച്ചെത്തുമ്പോഴേയ്ക്കും നാളുകൾ കുറെ പിടിക്കും. കുഞ്ഞിനേയുംകൊണ്ടു് ഉടൻതന്നെ നീ ഗ്രെഫ്സിനിലേയ്ക്കു പോകുന്ന എനിക്കു കാറെയെ തികച്ചും വിശ്വസിക്കാൻ കഴിയും; ഞാൻ അയാൾക്കു ചെയ്തിട്ടുള്ള നന്മ ഒരിക്കലും അയാൾ മറക്കുകയില്ല. പക്ഷേ കാളാവു് ഇവിടെയുള്ള എന്റെ സകല സാധനസാമഗ്രികളും എടുത്തുകൊണ്ടുപോയി നമ്മുടെ ഏററവും പുറത്തുള്ള ധാന്യപ്പുര നില്ക്കുന്ന കുന്നിൻ്റെ തെക്ക്, പുഴയിലെ ആ കയത്തിനുള്ളിൽ ഒളിച്ചുവെയ്ക്കണം.''
"ഞാനിപ്പോൾ അച്ഛനെ വിട്ടു പോവില്ലാ, അച്ഛാ”.വിഗ്‌ഡിസ് പറഞ്ഞു. പക്ഷേ ഗുന്നാർ പ്രതിവദിച്ചു.
"നീയും നിൻ്റെ കുഞ്ഞും സുരക്ഷിതരായിരിക്കണമെന്നുള്ളതു എന്റെ ആശയാണു്. നമ്മുടെ വംശം നാമാ വശേഷമാകുന്നതു ഞാൻ കാണുകയില്ല. എന്നിൽ വലിയ കരുത്തൊന്നും ഇന്നിപ്പോൾ അവശേഷിച്ചിട്ടില്ല; ഏറെക്കാലമായി ഞാൻ ഇങ്ങനെ ജീവിക്കുന്നു. എനിക്കു മതിയായി. പക്ഷേ നിങ്ങൾ നീയും ഈസായും ഉടൻ തന്നെ ഗ്രെഫ്‌സിനിലേയ്ക്കു പോകണം.”<noinclude></noinclude>
k5repvjvoq7625kbfy1blll3yxn29ph
താൾ:Prithikaradurga (Changampuzha).pdf/319
106
81490
240986
240603
2026-06-12T10:36:28Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240986
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>ഷം അയാൾ പറഞ്ഞു: "അമ്മ എനിക്കുവേണ്ടി യോട്ടിന്റെ മൃതശരീരം മാനമായ രീതിയിൽ മറവു ചെയ്യേണ മെന്നു ഞാൻ അമ്മയോടു യാചിക്കുന്നു.''
"ഞാൻ അങ്ങനെ ചെയ്യാം," വിഗ്ഡിസ് മറുപടി പറഞ്ഞു.
ഉൾവാർ വീണ്ടും പ്രസ്താവിച്ചു: “അദ്ദേഹത്തിന്റെ മരണത്തിനുവേണ്ടി അമ്മയെന്നോടു നന്ദി പറയേണ്ടതായിട്ടില്ല. അദ്ദേഹത്തെ കൊന്നതു് അദ്ദേഹം തന്നെയാണു്.''
കുതിരയുടെ കടിബന്ധസൂത്രങ്ങളിൽ കടന്നു പിടിച്ചുകൊണ്ടു് അയാൾ പൊടുന്നനെ ചോദിച്ചു:
"എൻ്റെ ചോദ്യത്തിനു് അമ്മ സത്യമായ സമാധാനം പറയണം: അമ്മേ, അമ്മ എപ്പോഴെങ്കിലും വൈഗ_യോട്ടിനെ സ്നേഹിച്ചിരുന്നോ?”
അവൾ പൊട്ടിക്കരഞ്ഞുകൊണ്ടു കുതിരയുടെ കഴുത്തിൽ മുഖം മറച്ചുവെച്ച് ഇങ്ങനെ മറുപടി പറഞ്ഞു:
“എനിക്കുണ്ടായ എറ്റവും കടുത്ത നിഭാഗ്യമാണ ല്ലോ അതു്. അദ്ദേഹത്തെ ഞാൻ ഏറ്റവും ഗാഢമായി സ്നേഹിച്ചിരുന്നു; അദ്ദേഹത്തോട് എനിക്ക് ഏറ്റവും കടുത്ത വെറുപ്പുണ്ടായതും അതുകൊണ്ടാണു്.''
ഉൾവാർ കുതിരയുടെ ജീനിമേൽ കൂടുതൽ ചാഞ്ഞു കൊണ്ടു്, അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ ചുണ്ടുകളിൽ ചുംബിച്ചു.<noinclude></noinclude>
81nj4wr9m4jx6zn4q4txob3lssbuc4c
താൾ:Prithikaradurga (Changampuzha).pdf/320
106
81492
240994
240606
2026-06-12T10:37:48Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240994
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>അപ്പോൾ അവൻ്റെ അമ്മ തിരക്കി: “എന്നെങ്കിലും ഒരിക്കൽ നീ എൻ്റെ അടുത്തു തിരിച്ചുവരുമോ?”
"ഞാൻ ജീവിച്ചിരിക്കുന്നെങ്കിൽ,” ഉൾവാർ മറുപടി പറഞ്ഞു, "ഞാൻ തീർച്ചയായും എന്നെങ്കിലും ഒരിക്കൽ മടങ്ങിയെത്താം. എന്നാൽ ഇപ്പോൾ ഞാൻ പോട്ടെ, അമ്മേ!"
വിഗ്ഡിസ് കുതിരയുടെ കഴുത്തിൽനിന്നു കൈയെടുത്തു. ഉൾവാർ അതിവേഗത്തിൽ അവിടെനിന്നും കുതിരയോടിച്ചു പോയി.
നാല്പത്തിയെട്ട്
ഇതിനുശേഷം ബെർഗിലായിരുന്നു വിഗ്ഡിസ് ഗുന്നാഴ്സ്ഡാറ്ററിൻ്റെ താമസം. താൻ പണി കഴിപ്പിച്ച പള്ളിക്കു വെളിയിൽ അവൾ യോട്ട് ഗിസ്സേഴ്സണെ സംസ്കരിപ്പിച്ചു. അവൾ പത്തുകൊല്ലംകൂടി ജീവിച്ചിരുന്നു. അവൾ ഏകാകിനിയായിട്ടാണ് കഴിഞ്ഞുകൂടിയതു്; ആരേയും അവൾ കാണാൻ ഇഷ്ടപ്പെട്ടില്ല, കണ്ടുമില്ല. ഒടുവിലത്തെ കൊല്ലത്തിൽ, അവൾ ദീനംപിടിച്ചു കിടപ്പായപ്പോൾ ഇല്ല്യൂജ് ഇൻഗെബ്ജോർഗ് ബെർഗിൽ വന്നു താമസിക്കുകയും അവളുടെ മരണംവരെ അവളെ പരിചരിച്ചുകൊണ്ട് അവിടെ കഴിച്ചുകൂട്ടുകയും ചെയ്തു. അവളുടെ കാലശേഷം വാഡിൻ ഒളാവിനും ഇൻഗെബ് ജോർഗിനുമായിക്കിട്ടി; അവൾ തന്റെ മരണപത്രത്തിൽ അങ്ങനെയാണു് വ്യവസ്ഥ ചെയ്തിരുന്നതു്; പക്ഷേ ഉൾവാർ ഏതു കാലത്തെങ്കിലും തിരിച്ചു വരി<noinclude></noinclude>
3mv151lif718mxk2o51orrcdz6pykln
താൾ:Prithikaradurga (Changampuzha).pdf/321
106
81493
240999
240607
2026-06-12T10:38:51Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240999
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>കയാണെങ്കിൽ അയാൾക്കോ, അയാളുടെ നിയമാനുസൃതമുള്ള അവകാശികൾക്കോ അതു തിരിച്ചു കൊടുക്കേണ്ടിയിരുന്നു.
എന്നാൽ ഓസ്ലോ രാജ്യത്തിൽ ഉൾവാർ യോട്ട്സണെക്കുറിച്ചു യാതൊരു വർത്തമാനവും ഒരിക്കലും എത്തിച്ചേരുകയുണ്ടായില്ല. തന്റെ മാതാവിനോടു വാക്കുപറഞ്ഞിരുന്നപോലെ അയാൾ മടങ്ങി വരികയോ, അയാൾ പോയതിൻ്റെ ശേഷം ആർക്കെങ്കിലും അയാളെക്കുറിച്ചു വല്ലതുമൊന്നറിയാൻ ഇടയാവുകയോ ചെയ്യാഞ്ഞതിനാൽ ഏതെങ്കിലും വിദേശത്ത്, ലോകത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗത്ത്, അയാൾ കിടന്നു മരിച്ചിരിക്കുമെന്നു എല്ലാവരും വിശ്വസിച്ചു. അങ്ങനെ, ഒളാവും ഇൻഗെബ്ജോർഗുംകൂടി വാഡിനിൽ ഭരണം നടത്തി. മരംകൊണ്ടുള്ള കൊച്ചുപള്ളി കത്തിപ്പോയശേഷം ഫ്രൈസ്ജാനദിയുടെ തീരത്തിൽ പണികഴിപ്പിച്ചിരുന്നതും, ‘പെരുംതടാക’ത്തിൻ്റെ വടക്കു മാറി നിർമ്മിച്ചിരുന്നതുമായ കല്ലുപള്ളികൾക്ക് അവർ ധാരാളം സ്വത്തുകൊടുത്തു. മാർഗ്രറ്റാ പുണ്യവാളത്തിയുടെ പേരിലായിരുന്നു അതിന്റെ സമർപ്പണം; അതിനാൽ അതുമുതൽ ഈ തടാകത്തിനടുത്തുള്ള മലഞ്ചരിവിനു മാർഗ്രെറ്റാഡൽ എന്ന പേർ കിട്ടി. ആ പള്ളിക്കരികെ വിഗ്ഡിസ് ഗുന്നാഴ്സ്ഡാറ്റർ മൺമറഞ്ഞു കിടക്കുന്നു!<noinclude></noinclude>
g9rtao4jcdfipntuu8dfpo74ywpsld5
താൾ:Prithikaradurga (Changampuzha).pdf/126
106
81495
240972
240610
2026-06-12T10:33:09Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240972
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>ഈസാ പറഞ്ഞു:
“എനിക്കു സ്കിസ്റ്റിൽ ഓടുവാൻ വലിയ വശമില്ല' ഞാൻ ഈ അവസരത്തിൽ അങ്ങയെവിട്ട് ഒരിടത്തും പോവുകയില്ല. എന്നോടും എൻ്റെ കുഞ്ഞിനോടും അങ്ങനെയായിരുന്നു അങ്ങയുടെ പെരുമാറാം. പോരെങ്കിൽ കോൾ ഇന്നു രാത്രിതന്നെ നമ്മെത്തിരക്കി ഇവിടെ വരുമോ എന്ന കാര്യം സംശയമാണു്. പക്ഷേ വിഗ്‌ഡിസ് പോയേ കഴിയൂ. നമുക്കെല്ലാവർക്കും തന്നാൽ കഴിവുള്ള സർവ്വസഹായവും കാറെ തീർച്ചയായും ചെയ്തുതരും.''
അങ്ങനെ ഈസാ ഗുന്നാറോടൊന്നിച്ചു് അവിടെ നില്ക്കണമെന്നുതന്നെ തീരുമാനിക്കപ്പെട്ടു. അവർക്കാർക്കും അവളെ അവളുടെ നിശ്ചയത്തിൽനിന്നു പിൻതിരിക്കാൻ സാധിച്ചില്ല. വിഗ്‌ഡിസ് തന്റെ മുറിയിൽച്ചെന്നു പുത്രനെ വിളിച്ചുണർത്തി അവനെ വസ്ത്രങ്ങൾ ധരിപ്പിച്ചു. പോകുന്നതിനു മുൻപു് അവനു് ആഹാരം കൊടുക്കുവാൻ സൗകര്യംമുണ്ടായിരുന്നില്ല. അതിനാൽ അപ്പവും ഉലത്തിയ ഇറച്ചിയും അവൾ പൊതിഞ്ഞെടുത്തു. അവളുടെ ഏററവും വിലപിടിച്ച സമ്പാദ്യങ്ങൾ, സ്വർണ്ണവും ആഭരണങ്ങളും അവൾ ഒരു തോൽ സഞ്ചിയിൽ ശേഖരിച്ചു. അനന്തരം കുഞ്ഞിനെ ഒക്കത്തെടുത്തുകൊണ്ടു് അവൾ പിതാവിന്റെ സമീപം തിരിച്ചുചെന്ന് അദ്ദേഹത്തോടു യാത്ര പറഞ്ഞു. ഗുന്നാർ അവർ രണ്ടുപേരേയും ചുംബിച്ചു. അതിനുശേഷം അവൾ ഏററവും വാത്സല്യത്തോടുകൂടി ഈ സായോടു യാത്രാനുമതി വാങ്ങുകയും വീണ്ടും അവർ ത<noinclude></noinclude>
c0j9di0znvu5ugn9um4giwnywroxcw8
താൾ:Prithikaradurga (Changampuzha).pdf/127
106
81496
240974
240611
2026-06-12T10:33:48Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240974
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>മ്മിൽ ഒത്തുചേരാൻ ഇടവരട്ടേ എന്നു പ്രാർത്ഥിക്കുകയും ചെയ്തു.
ഇരുപത്തിരണ്ടു്
അനന്തരം അവൾ വെളിയിലേയ്ക്കിറങ്ങിപ്പോയി. അവൾ തന്റെ സ്കിസ് എടുത്തിടുകയും അവയെ അവളുടെ പാദങ്ങളോടു തോൽവാറുകൾകൊണ്ടു മുറുക്കിക്കെട്ടുകയും ചെയ്തു.
അവൾ ഒരു ഇരുമ്പുകൊണ്ടുള്ള ഒരു നീണ്ട കുറ്റിയും, വളയവുമുള്ള ഒരു വടിയാണു് അവൾ തിരഞ്ഞെടുത്തതു്. തൂവാലകൊണ്ടു കുഞ്ഞിനെ അവളുടെ പുറത്തു ദൃഢമായി ബന്ധിച്ചു. അനന്തരം മുററം വിട്ട് അവൾ വടക്കോട്ടു് അതിവേഗത്തിൽ യാത്രയായി.
സൂര്യൻ താണുതാണു വരികയാണു്. മഞ്ഞിന്റെ മുകൾഭാഗം നല്ല കടുപ്പമുള്ളതായിരുന്നതിനാൽ അവൾ കുഞ്ഞിനെ പുറത്തു വഹിച്ചിരുന്നെങ്കിലും അവളുടെ സ്കിസ് യാതൊരു രേഖയും നിലത്തു പതിയാൻ ഇടയാക്കിയില്ല. അവൾ നേരേ നദീതടത്തിലേയ്ക്കു പോയി. അവിടെനിന്നും അതിന്റെ ഗതിയെ ലക്ഷ്യമാക്കിക്കൊണ്ടു നേരേ മുകളിലേയ്ക്കു കയറി. ഒടുവിൽ അവൾ മഞ്ഞുകട്ടയാൽ ഉപദ്രവകരമല്ലാത്ത ഒരു സ്ഥാനം കണ്ടെത്തി. അനന്തരം അവൾ കുന്നിൻ ചെരുവുകളിലേയ്ക്കു കയറി. ആ ഗതി വളരെ ക്ലേശകരമായിരുന്നു. മുൻപു പകൽസമയം നടത്തിയ യാത്രകൊണ്ടുതന്നെ അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു<noinclude></noinclude>
iczhdxmgvy813ev2ns8fqbqyus5ramr
താൾ:Prithikaradurga (Changampuzha).pdf/128
106
81497
240977
240708
2026-06-12T10:34:27Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240977
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>
മുകൾപ്പരപ്പിൽ എത്തിയതോടുകൂടി അവൾ അവിടെ നിൽക്കുകയും പുറകിലേയ്ക്കു തിരിഞ്ഞു നോക്കുകയും ചെയ്തു. ഉൾക്കടലിനു മുകളിൽ ആകാശം ഇപ്പോൾ രക്തവ ണ്ണമായിരുന്നു. അവളുടെ കണ്ണെത്തുന്നിടത്തോളം ദൂരം ജീവന്റെ യാതൊരു ചിഹ്നവും ഉണ്ടായിരുന്നില്ല പക്ഷേ ആ അവസരത്തിൽ നാട്ടുംപുറത്തു ധാരാളം കാടുകളും ചു ള്ളിക്കാടുകളും ഉണ്ടായിരുന്നു.
യാത്ര തുടന്നു. വിഗ്‌ഡിസ് ഗ്രെഫ്‌സിനെ ലക്ഷ്യമാക്കി മേലോട്ടു അവൾ ദ്രുതഗതിയിൽ പോയില്ല. വീടുകൾ ഉള്ള പ്രദേശത്ത് എത്തിച്ചേരുന്നതിനുമുമ്പുതന്നെ നക്ഷത്രങ്ങൾ വെളിയിലേയ്ക്കു വരാൻ തുടങ്ങി. മുററത്തു പ്രവേശിച്ചപ്പോൾ അവൾ വിളക്കൊന്നും കാണുകയുണ്ടായില്ല. എല്ലാ വാതിലുകളും അടച്ചിരിക്കയാണു്. വിഗ്‌ഡിസ് കടന്നുചെന്നു അവളുടെ സ്കിസ്സിൻറെ വടികൊണ്ടു വാതിൽക്കൽ മുട്ടി. പക്ഷേ ആരുംതന്നെ പുറത്തേയ്ക്കു വന്നില്ല. തൊഴുത്തിൽ പശുക്കൾ അനങ്ങുന്നതല്ലാതെ അ വിടെയെങ്ങും യാതൊരൊച്ചയനക്കവും കേൾക്കാനില്ല. വീട്ടിൽ ആരുംതന്നെ ഇല്ലെന്നവൾക്കപ്പോൾ മനസ്സിലായി.
എന്താണിനി ചെയ്യേണ്ടതെന്നാലോചിച്ചുകൊണ്ടു് അവൾ അവിടെ നിന്നു. ഒന്നു ശ്വാസം വിടാനായി അവൾ കുഞ്ഞിനെ താഴെ കിടത്തി.. അവൾ അങ്ങനെ ചെയ്തു അവസരത്തിൽ അവൻ അവളുടെ വസ്ത്രത്തിന്മേൽ കടന്നു പിടികൂടിയിട്ടു തെക്കോട്ടു ചൂണ്ടിക്കാണിച്ചു.വിഗ്ഡിസ് അങ്ങോട്ടു നോക്കി. വാഡിൻ സ്ഥിതിചെയ്യേണ്ട<noinclude></noinclude>
komy14pjpo1aks0sevawgbct3238j38
താൾ:Prithikaradurga (Changampuzha).pdf/129
106
81498
240982
240615
2026-06-12T10:35:17Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240982
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>ഭാഗത്ത് ആകാശത്തിൽ ഒരു ചുവന്ന പ്രഭാപൂരം അപ്പോൾ അവളുടെ ദൃഷ്ടിയിൽപ്പെട്ടു. ഓരോ നിമിഷം ചെല്ലുംതോറും ആ പ്രഭ വർദ്ധിച്ചു വർദ്ധിച്ചു വന്നു. അതിനോടൊപ്പം കരിംപുകയുടെ ഒരു മേഘപടലവും അവിടെ കാണാറായി. കുട്ടിക്ക് അതു കണ്ടു ഭയം തോന്നി; അവൻ അവളുടെ മടിയിൽ തല മറച്ചുകിടന്നു മുരങ്ങാൻ തുടങ്ങി. അനന്തരം അവൾ അവനെ പിടിച്ചുയത്തിക്കൊണ്ടിങ്ങനെ പറഞ്ഞു:
"അവരിപ്പോൾ നിൻ്റെ മുത്തച്ഛനേയും നിന്റെ പോററമ്മയായ ഈസായേയും ചുട്ടെരിക്കയാണു്.നല്ല പോലെ നോക്കിക്കോ, മോനേ, നീയൊരുകാലത്തും ഇതു മറക്കാതിരിക്കട്ടെ, അതുകൊണ്ടു നോക്കിക്കോ, നല്ലപോലെ നോക്കിക്കോ!''
തീ ആളിപ്പടർന്നുപിടിക്കുന്നത് അവൾക്കപ്പോൾ കാണാൻ കഴിഞ്ഞു. പുകപ്പടപ്പിനു് ഒരരുണരേഖ കലർന്ന സ്വർണ്ണവർണ്ണം പിടിപ്പിച്ചുകൊണ്ടു് അഗ്നിജ്വാലകൾ മേ ലോട്ടുമേലോട്ടു പാളിക്കയറി. ധാന്യപ്പുരയ്ക്കു തീ പിടിച്ചു വയ്ക്കോലും നെല്ലും കത്തിക്കാളി തീപ്പൊരിപ്പടർപ്പുകളായി ആകാശത്തേയ്ക്കു പറന്നു. വിഗ്ഡിസ് നിന്നിടത്തുപോലും പകലത്തെപ്പോലെ വെളിച്ചം വ്യാപിച്ചു. പിന്നീട്, പലയാളുകളും വയലുകളിൽക്കൂടി സ്കിസ്സിന്ന്മേൽ നദീതടത്തിലേയ്ക്കു ധൃതഗതിയിൽ പായുന്നത് അവളുടെ കണ്ണിൽപ്പെട്ടു. അവിടെ ഇനി അധികനേരം നില്ക്കുന്നതു ബുദ്ധി ഹീനതയാണെന്നവൾക്കു തോന്നി. കാട്ടിനുള്ളിലേയ്ക്കു പോകുന്നതാണുത്തമമെന്നവൾ നിശ്ചയിച്ചു.<noinclude></noinclude>
2nvateliobt6i5fw1lksljfn548zv5i
താൾ:Prithikaradurga (Changampuzha).pdf/131
106
81501
240987
240620
2026-06-12T10:36:28Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240987
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>മ്പോൾ അവൻ മിക്കവാറും അവളുടെ കഴുത്തു ഞെക്കി ശ്വാസം മുട്ടിക്കുകതന്നെ ചെയ്തു.
ഏറെനേരത്തിനുശേഷം ഒടുവിൽ അവൾ കുന്നിൻ നിരകളുടെ മുകൾപ്പരപ്പിൽ ഒരുവിധത്തിലെത്തിപ്പററി. അവിടെനിന്നും പിന്നീടുള്ള യാത്ര കുറച്ചുകൂടി എളുപ്പമാ യിരുന്നു__പക്ഷേ ആ വഴിക്ക് ഇതിനുമുമ്പൊരാളും കടന്നുപോയിട്ടില്ലാത്തതുപോലെ കാണപ്പെട്ടു. അവൾ ഒന്നു വട്ടംചുറ്റിയ അവസരത്തിൽ മരച്ചില്ലകൾക്കു മുകളിൽ ആ പ്രഭ അപ്പോഴും അവൾക്കു ദൃശ്യമായി. പക്ഷേ ഇപ്പോൾ അതു കൂടുതൽ വിളറിയിരുന്നു.
കുറച്ചുനേരം കഴിഞ്ഞു കുട്ടി വീണ്ടും മുരങ്ങാൻ തുടങ്ങി. അവനു വല്ലാത്ത വിശപ്പും തണുപ്പും തോന്നിയിരുന്നു.
"കരയാതിരിക്കൂ, കുട്ടാ," അവൻ്റെ അമ്മ പറഞ്ഞു.
"നാം വേഗം ഏതെങ്കിലും വീട്ടിൽ എത്തിച്ചേരും; എന്നിട്ടു നിനക്കു പായസവും തന്നു നിന്നെ കിടത്തിയുറക്കാം.”
"നമ്മൾ വേഗം അവിടെ എത്തിച്ചേരോ?” കുട്ടി തിരക്കി.
"ഉവ്വ്'; ഇനി നാം വേഗം അങ്ങു ചെല്ലും' വിഗ്ഡിസ് പറഞ്ഞു.
അവൾ തന്റെ മേൽമുണ്ടഴിച്ചു കുഞ്ഞിൻ്റെ ദേഹത്തിൽ ചുററി. അങ്ങനെ അവനു ഒരു സഞ്ചിയിലെന്ന പോലെ കിടക്കാനൊത്തു.അനന്തരം അവൾ അവനെ അവളുടെ പുറത്തു മുറുക്കിക്കെട്ടി. കുന്നിനു കീഴോട്ട് ഒരു നേരിയ ധവളപ്രഭ ഒഴുകിപ്പോകുന്നത് അവൾക്കിപ്പോൾ<noinclude></noinclude>
bgs97esikj1keu96tli703jb4eanslh
താൾ:Prithikaradurga (Changampuzha).pdf/132
106
81502
240991
240709
2026-06-12T10:37:10Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240991
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>കാണാറായി. തന്റെ കയ്യിലിരുന്ന വടി ഗതിനിയന്ത്രണത്തിനുള്ള ഒരൂന്നാക്കിക്കൊണ്ടു് അവൾ കുന്നിൻചെരുവി നടിയിലേയ്ക്കു തുടച്ചയായി വക്രഗതിയിൽ തെന്നിനീങ്ങി.
പക്ഷേ നിലം വളരെ പരുപരുത്തതായിരുന്നതിനാൽ ഒട്ടു മിക്കപ്പോഴും അവളുടെ സ്കിസ്സ് ഓരോ ദിക്കിൽ തടഞ്ഞു നിന്നു. തന്റെ കണങ്കാലുകൾ വിറയ്ക്കുന്നതായി അപ്പോഴെല്ലാം അവൾക്കനുഭവപ്പെട്ടു. അവളുടെ ശരീരം കുടുകുടാ വിയർത്തൊലിച്ചു. ഇപ്പോഴാകട്ടെ, രാത്രി നക്ഷത്രനിബിഡമായിരുന്നു. പക്ഷേ കാട്ടിനുള്ളിൽ ഭയങ്കരമായി ഇരുട്ടുമുറി. ചന്ദ്രനാകട്ടെ ഏതാണ്ടു പ്രഭാതത്തോടടുത്തല്ലാ തൊട്ടുദിക്കയുമില്ല.
ഒടുവിൽ അവൾ തനിക്കു കീഴ്‌ഭാഗത്തായി ഒരു വെളുത്ത മൈതാനം കണ്ടു; അതു തടാകമായിരിക്കണമെന്നു് അവൾ ഊഹിച്ചു. കീഴോട്ട് ഒരു വഴിത്താര കാണുകയും അവൾ നേരെ ആവഴി യാത്ര തിരിക്കയും ചെയ്തു. എന്നാൽ അവൾ ഒരു മരത്തിന്മേൽ ചെന്നലച്ചു താഴെ വീഴുകയാണുണ്ടായതു്. അവളുടെ ഇടത്തെ 'സ്കി'യുടെ കെട്ടു പൊട്ടിപ്പോയി എന്നവൾക്കു മനസ്സിലായി. അവളുടെ കൈവശം ഒരു കത്തിയുണ്ടായിരുന്നു. കുട്ടിയെ മഞ്ഞിൽ കിടത്തിയശേഷം ഏതാനും കാട്ടുവള്ളികൾ മുറിച്ചെടുത്തു തന്നാലാവുന്നവിധം അവൾ അതിന്റെ കേടുപാടുകൾ പോക്കി.
അവൾക്കു വീണ്ടും യാത്ര തുടരാൻ സാധിക്കുന്നതിനു കുറച്ചുനേരം കഴിയേണ്ടിവന്നു. കുഞ്ഞിനെ തറയിൽ നിന്നു പൊക്കിയെടുത്തുകൊണ്ടു് അവൾ ചോദിച്ചു:<noinclude></noinclude>
tfmgglfet3325zn5ng7friqqmshtudd
താൾ:Prithikaradurga (Changampuzha).pdf/133
106
81503
240992
240624
2026-06-12T10:37:39Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240992
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>"നിനക്കു തണുക്കുന്നുണ്ടോ, മോനേ?'
"ഇല്ല.” അവൻ പറഞ്ഞു. അവൾ അവന്റെ കൈ അനന്തരം രണ്ടും തൊട്ടുനോക്കി; അവ മഞ്ഞുകട്ടപോലിരുന്നു. അവൾ അതിന്മേൽ നുള്ളിയപ്പോൾ അവനു ഒന്നുംതന്നെ തോന്നിയില്ല. അതിനാൽ അവൻ്റെ കൈകൾ മഞ്ഞേറ്റം മരവിച്ചിട്ടുണ്ടെന്ന് അവൾ അഭ്യൂഹിച്ചു. അനന്തരം അവനെ അവൾ മടിയിലിരുത്തി മഞ്ഞെടുത്തു നല്ലപോലെ തിരുമ്മാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ അതവനെ വേദനിപ്പിക്കയും അവൻ കരഞ്ഞുതുടങ്ങുകയും ചെയ്തു. അവൾ അവനെ ഏററവും ഭദ്രമായ രീതിയിൽ പുതപ്പിച്ചു അനന്തരം തടാകത്തിൻ്റെ ഒരു വശത്തുകൂടി അവൾ നേരേ വടക്കുപടിഞ്ഞാറോട്ടു പുറപ്പെട്ടു. ആ ഭാഗത്താണ് വീടുകൾ സ്ഥിതിചെയ്യുന്നതെന്ന് അവൾക്കറിയാമായിരുന്നു.
കുട്ടിയെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന അവസരത്തിൽ മഞ്ഞുകൊണ്ടു തനിക്കു മരവിപ്പുപിടിച്ചുവെന്ന് ആ സമയത്ത് അവൾക്കനുഭവപ്പെട്ടു. വടക്കുഭാഗത്തുനിന്നു ത ടാകത്തിൻ്റെ മീതെ സൂക്ഷ്മമായ ഒരു കാററും വീശിക്കൊണ്ടിരുന്നു: വിഗ്‌ഡിസ്സിനെതിരായിട്ടാണു് കാറ്റിന്റെ വരവു്. അവളെ മിക്കവാറും നഗ്നയാക്കിക്കൊണ്ടു്, വിയർത്തുനനഞ്ഞ അവളുടെ വസ്ത്രങ്ങൾക്കിടയിൽക്കൂടി അതവളെ കടിച്ചുകാന്നു. എവിടെയെങ്കിലും ഒരു വീടുകാണുന്നുണ്ടോ എന്നു പരീക്ഷിച്ചുകൊണ്ടു പടിഞ്ഞാറെ കരയിൽ പക്ഷേ ഒന്നും തന്നെ കാണാനില്ല. ഒടുവിൽ, വെളുപ്പുനിറമുള്ള ഒരു കുന്നിൻചെരുവിൽ ഏതാ<noinclude></noinclude>
lv0sfv2z7ru83wb3js4w5gofx2xxasl
താൾ:Prithikaradurga (Changampuzha).pdf/134
106
81505
240995
240626
2026-06-12T10:38:12Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240995
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>
ണ്ട് ഒരു വീടുപോലെന്തോ ഒന്ന് അവളുടെ കണ്ണിൽ പെട്ടു അവൾ ഉടൻതന്നെ മേലോട്ടു കയറി. ഏതോ പുരയിടത്തിൻ്റെ ഇങ്ങേ അറ്റത്തുള്ള ഒരു ധാന്യപ്പുരയാണതെന്നു് അവൾക്കു മനസ്സിലായി. മുന്നോട്ടൊരടിപോലും നീങ്ങാൻ നിവൃത്തിയില്ലാത്തവിധം അവൾ തളർന്നു പരവശയായിരുന്നു. അവൾ വാതിൽ കണ്ടുപിടിച്ചു. അതു തുറ ന്നുകിടന്നിരുന്നു. അതുകൊണ്ടു' അവൾ തന്റെ സ്കിസ് ഊരി മാററി അകത്തേയ്ക്കു കടന്നു. ആ ധാന്യപ്പുര മുഴുവൻ ഇരുളടഞ്ഞിരുന്നു. വെളിയിലേക്കാൾ ഒട്ടും കുറഞ്ഞതായിരുന്നില്ല അതിനുള്ളിലെ തണുപ്പും. അവൾ തപ്പിതപ്പി ഒരു മൂലയിൽ കിടന്നിരുന്ന കുറച്ചു വയ്ക്കോൽ കണ്ടുപിടിച്ചു. അവൾ അതിനിടയിൽ ശരീരം പൂഴ്ത്തി കിടപ്പായി. പക്ഷേ അതു മഞ്ഞുകട്ടപോലെ തണുത്തിരുന്നതിനാൽ അവൾക്കു ലേശംപോലും ചൂടേകിയില്ല.
തങ്ങൾ അവിടെ ചെന്നെത്തിയോ എന്നും തനിക്കിപ്പോൾ പായസം കിട്ടുമോ എന്നും കുട്ടി അവളോടു തിരക്കി.
"വീട്ടിലുള്ള ആളുകൾ ഇപ്പോൾ ഇവിടെയില്ല.”വിഗ്‌ഡിസ്' പറഞ്ഞു. "നീ തളന്നിരിക്കയാണു്. എനിക്കറിയാം; പക്ഷേ നമുക്കു കുറച്ചുനേരം ഇവിടെ കിടന്നൊന്നുറങ്ങാം അപ്പോഴേയ്ക്കും വീട്ടുകാർ വന്നു ചേരും.''
"എനിക്കു വല്ലാതെ വിശക്കുന്നു.'' ആ കൊച്ചുകുട്ടി പറഞ്ഞു. അനന്തരം സഞ്ചിയിൽനിന്നു കുറച്ച് അപ്പവും മാംസവുമെടുത്തു നല്ലപോലെ ചവച്ചു പാകപ്പെടുത്തിയി<noinclude></noinclude>
c2ntysf954y698vrf5qaj49b96b2osr
താൾ:Prithikaradurga (Changampuzha).pdf/135
106
81506
241000
240627
2026-06-12T10:39:06Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241000
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>
ട്ടു അവൾ അതു് അവന്റെ വായിൽ വെച്ചുകൊടുത്തു. അതിനുശേഷം അവൻ കൂടുതൽ ശാന്തനായി; പക്ഷേ അവൻ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു; അവളും അങ്ങനെ അനന്തരം മുൻവശത്തുള്ള തൻ്റെ വസ്ത്രങ്ങൾ തന്നെ. അഴിച്ചു കുട്ടിയെ തന്റെ നഗ്നശരീരത്തോടടക്കിപ്പിടിച്ചിട്ടു രണ്ടുപേർക്കും തണുപ്പു ശക്തിയായിത്തട്ടാത്തവിധം അവ കൊണ്ടു ഭദ്രമായിപ്പൊതിഞ്ഞു വയ്ക്കോൽ മുഴുവനും തൂത്തു കൂട്ടി അതിനുള്ളിൽ പുതഞ്ഞങ്ങനെ ചുരുണ്ടുകൂടി അവൾ അവിടെ കിടന്നു. കുട്ടി വേഗത്തിൽ ഉറങ്ങിപ്പോയി. തന്റെ മാർത്തട്ടിൽ തട്ടിയ അവൻറെ ശ്വാസോച്ഛ്വാസംമൂലം അവൾക്കും അല്പമൊരു ചൂടുകിട്ടി. അല്പനേരം ഒന്നു കണ്ണടയ്ക്കുകയുണ്ടായി; പക്ഷേ താൻ ഇരുട്ടത്തു മഞ്ഞിൽക്കൂടി അങ്ങനെ വിഷമിച്ചു മുന്നോട്ടു പോകയാണെന്ന വിചാരത്തിൽ അവൾ ഞെട്ടിയുണന്നു. ഇതു കുട്ടിയെ ഉണർത്തി. ഉടൻതന്നെ അവൾ സ്ത്രീകൾ കുഞ്ഞുങ്ങളോടു പെരുമാറുന്ന വിധത്തിൽ, അവനെ 'വാവോളിച്ചു.'
അതുകഴിഞ്ഞു ഏറെനേരം അവൻ ആ നിലയിൽത്തന്നെ കിടന്നു. ശക്തിയായ ഹിമപാതത്തിൽ ഭിത്തികൾ പിളരുന്നതു് അവൾ കേട്ടു. ചന്ദ്രൻ മഞ്ഞിൽ പ്രകാ ശിക്കുന്നതു ഭിത്തിയുടെ ഒരു വിടവിൽക്കൂടി അവൾ കണ്ടു. കുട്ടി വീണ്ടും ഉണർന്നു. അവനു് ദാഹിക്കുന്നു. അവൾക്കും വല്ലാത്ത ദാഹമുണ്ടു്. വെളിയിൽ പോയി കുറെ മഞ്ഞുകട്ടകൾ വാരിയെടുത്തുകൊണ്ടുവന്നു കശക്കി ശരിയാക്കാം എന്നവൾക്കു തോന്നി. പക്ഷേ കുട്ടി കരയാൻ തുടങ്ങി. അവൻ അവളെ അടുത്തുനിന്നു പോകാൻ സമ്മതിക്കുക<noinclude></noinclude>
rbyizmhh0okg095q746m23eh8e3tfc9
താൾ:Prithikaradurga (Changampuzha).pdf/136
106
81507
241004
240710
2026-06-12T10:39:30Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241004
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>യില്ല. അവൾ അവനേയും കൈത്തണ്ടിൽ തൂക്കിക്കൊണ്ടു വാതിൽക്കലേയ്ക്കു പോയി.
"ഇപ്പോൾ ഇതാ അവർ വരികയാണു്. ഈ വീട്ടിൽ താമസിക്കുന്നവർ" കുട്ടി പറഞ്ഞു.തടാകത്തിൽ തെക്കു മാറി ചില ആളുകൾ വിഗ്‌ഡിസ്ൻ്റെ ദൃഷ്ടിയിൽപ്പെട്ട അവർ പന്തം കൊളുത്തിപ്പിടിച്ചിരുന്നു. അവൾ വെളിയിലേയ്ക്കിറങ്ങി വീണ്ടും തൻ്റെ സ്കിസ് കാലിന്മേൽ ബന്ധിച്ചു; കുറച്ചുവഴിപോയപ്പോൾ ആ ധാന്യപ്പരയിൽ കിടക്കുന്നതിനേക്കാൾ ഭേദമാണെന്നു് അവൾക്കു തോന്നി. പക്ഷേ ഈ യാത്ര എങ്ങനെ പര്യാവസാനിക്കുമെന്ന് അവൾ അത്ഭുതപ്പെട്ടു. അവളിപ്പോൾ ഒരു നദിക്കരികെ എത്തി അതിൻ്റെ ഗതിയോടൊപ്പിച്ചു യാത്ര ചെയ്യുകയാണു്. ഹേൿഡാലിൽനിന്നും ഒരു നദി ആ തടാകത്തിൽ വന്നു വീഴുന്നതായി അവൾ കേട്ടിട്ടുണ്ടു്. തനിക്കു കരുത്തുണ്ടെങ്കിൽ അതിന്റെ ഗതിയെ പിൻതുടരണമെന്നും എങ്കിലേ ഏതെങ്കിലും കുടിപാർപ്പുള്ള സ്ഥലത്തു എത്തിച്ചേരാനൊക്കൂ എന്നും അവൾ മനസ്സിലാക്കി. പക്ഷേ അങ്ങനെ ഒരിടത്ത് എത്തിപ്പററാൻ ഇനിയും എത്ര നാഴിക സഞ്ചരിക്കേണമെന്നു് അവൾക്കറിഞ്ഞുകൂടാ. മുന്നോട്ടുമുന്നോട്ടു പോകുന്തോറും അവൾക്കു ക്ഷീണവും തളർച്ചയും കൂടിക്കൂടിവന്നു. ഒടുവിൽ ഒരു പയിൻമരത്തിൻ്റെ ചുവട്ടിൽ കുട്ടിയുമൊത്ത് അവൾക്കൊന്നു തല ചായ്ക്കാതെ ഗത്യന്തരമില്ലെന്നായി. അവളുടെ കാലുകൾ മുന്നോട്ടു നീങ്ങാൻ മടിച്ചു. ആ സമയവ്യയം അവൾക്കൊരു നഷ്ടമായിത്തോന്നിയില്ല. പക്ഷേ എന്നിട്ടും അവൾ പണി<noinclude></noinclude>
qdl7rm2zehfcht6m35tl9qd4a8yv42d
താൾ:Prithikaradurga (Changampuzha).pdf/113
106
81510
240980
240631
2026-06-12T10:35:10Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240980
proofread-page
text/x-wiki
<noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>ത്തു അവർ ചുരുക്കം ചില വേലക്കാരെ മാത്രമേ താമസിപ്പിച്ചുള്ളു. ഗുന്നാറിന്റേയും അദ്ദേഹത്തിന്റെ വീട്ടുകാരുടേയും പരിചരണത്തിനും അധികമാരേയും അവിടെ നിർത്തിയില്ല. ഗുന്നാറിന്നു് ഈ സംഗതി വല്ലാത്ത ഹൃദയവ്യഥയക്കു കാരണമാക്കി; അക്കാരണത്താൽ അദ്ദേഹത്തിനു് അല്പകാലംകൊണ്ടു പ്രായാധിക്യം സംഭവിക്കുകയും അദ്ദേഹം കൂനിത്തളരുകയും ചെയ്തു.
ആ കുട്ടിയെ അവിടെത്തന്നെയാണു് താമസിപ്പിച്ചതു; അവന്റെ പരിചര്യകളെല്ലാം നിർവ്വഹിച്ചതു് ഈസാ തന്നെയാണു് ; അവൾക്കവനെ വലിയ ഇഷ്ടമായിരുന്നു; പക്ഷേ വിഗ്ഡിസ് അവൻ്റെ നേർക്കു ലേശംപോലും വാത്സല്യം പ്രകടിപ്പിച്ചില്ല; അവൾ അവന്നു പേരുപോലും ഇട്ടില്ല.അവൾ സദാ ദുഃഖമഗ്നയായി കാണപ്പെട്ടു; വാഡിനിലെ മുറ്റംവിട്ട് അവൾ പുറത്തിറങ്ങിയതേയില്ല.
ഒരു ദിവസം വിഗ്ഡിസ്സും ഈസായും അടുക്കളയിൽ അപ്പം ചുടുകയായിരുന്നു; കുട്ടി അങ്ങിങ്ങായി ഓടിനടന്നു; അവനന്നു രണ്ടു വയസ്സു പ്രായമുണ്ട്. ഈസാ രണ്ടു ചെറിയ അപ്പമുണ്ടാക്കിയിട്ട് അവനുവേണ്ടി എങ്ങനെയാണത് ചുട്ടെടുക്കുന്നതെന്നു കാണിച്ചുകൊടുത്തു. അതു് അവനെ സന്തോഷഭരിതനാക്കി. അവനു് ഉള്ളിലുള്ള ആനന്ദം അടക്കാൻ സാധിക്കാതെ അവൻ നൃത്തം ചെയ്തുകൊണ്ടു സ്ത്രീകളുടെ സമീപം വന്നു് അവന്റെ അപ്പം കൊടുക്കുവാനായി ആവശ്യപ്പെട്ടു. അങ്ങനെ വന്നവഴിയേ മാവു കുഴച്ചുവെച്ചിരുന്ന പാത്രം അവൻ്റെ കാൽ തട്ടി മറി<noinclude></noinclude>
3ubg54ivws8dl5gxo5xqfjv3xkjsobk
താൾ:Prithikaradurga (Changampuzha).pdf/245
106
81511
240924
240841
2026-06-12T08:58:50Z
സാബിറ ടി എസ്
13353
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240924
proofread-page
text/x-wiki
<noinclude><pagequality level="3" user="സാബിറ ടി എസ്" /></noinclude>
രത്നഖചിതമായ ഒരു കുരിശു മാറിലും, തേജോമയമായ ഒരു കിരീടം ശിരസ്സിലും അയാൾ ധരിച്ചിരിക്കുന്നതായി അവൾ കണ്ടു. എന്നാൽ അവയെക്കാളെല്ലാം പ്രഭാപൂർണ്ണമായിരുന്നു അയാളുടെ മുഖം. ഒരു പുരുഷൻ അത്രമാത്രം രാജതുല്യമായ അന്തസ്സും സൗന്ദര്യവും ഒത്തിണങ്ങിയവനാകാമെന്നു തോറാ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല.'
"അനന്തരം അയാൾ പറഞ്ഞു: 'കിഴുക്കാംതൂക്കായ ഒരു ചരിവാണിവിടത്തേതു്. ഞാൻ നിന്നെ എടുത്തുകൊണ്ടുപോകാത്തപക്ഷം നിനക്കു മുകളിലേയ്ക്കു വരാൻ സാദ്ധ്യമല്ല. ആദ്യം ഞാൻ ആരെയാണു് എടുത്തുകൊണ്ടുപോകേണ്ടതു് -കുഞ്ഞുങ്ങളേയോ, നിന്നേയോ?’
"ആദ്യം കുഞ്ഞുങ്ങളെ കൊണ്ടുപോകൂ,' അവൾ പറഞ്ഞു: "അവരെ എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകാൻ സാദ്ധ്യമല്ലെങ്കിൽ, കുറേശ്ശേ മതി. സകലരും അവിടെ എത്തുന്നതുവരെ ഞാനിവിടെ കാത്തിരുന്നുകൊള്ളാം.'
‘അപ്പോൾ നേരം വളരെയെടുക്കും,' പ്രഭു പറഞ്ഞു: ‘നോക്കൂ, ഇവിടെത്തന്നെ എത്രപേരുണ്ടെന്നു്_അതാ മുറയ്ക്കു മുറയ്ക്കങ്ങനെ വന്നുകൊണ്ടുമിരിക്കുന്നു. നീ എന്റെ സ്വർണ്ണഹർമ്മ്യം കാണാൻ ആശിച്ചതല്ലേ? അതു കഴിഞ്ഞു നിനക്കു വീട്ടിൽ നിൻ്റെ കുഞ്ഞുങ്ങളുടെ അടുത്തേയ്ക്കു പോവുകയും വേണ്ടേ? ഇവിടെ ഇരിക്കുന്നപക്ഷം ലോകാവസാ നംവരെ നിനക്കിവിടെ കാത്തിരിക്കേണ്ടിവരും. എങ്കിൽ മാത്രമേ ഈ കുഞ്ഞുങ്ങളെയെല്ലാം എനിക്കെന്റെ വീട്ടിൽ കൊണ്ടുപോയാക്കാൻ കഴിയൂ.’<noinclude></noinclude>
o3gno61tl5u8slcs4orh1uvbnds3jyq
താൾ:Prithikaradurga (Changampuzha).pdf/163
106
81533
240979
240657
2026-06-12T10:35:08Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240979
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>അന്യോന്യം ഗുസ്തിപിടിച്ചശേഷം ഒടുവിൽ യോട്ട് തൻ്റെ പ്രതിയോഗിയെ നിലത്തു മലർ ത്തിയിട്ടു. അന്നത്തേയ്ക്കുള്ള വിനോദപ്രകടനങ്ങൾ അങ്ങനെ അവസാനിച്ചു.
രാത്രി വെളിക്കുള്ള ഒരു വീട്ടിലാണു' യോട്ട് ഉറങ്ങിയതു്. അടുത്ത പ്രഭാതത്തിൽ എഴുനേല്ക്കാൻ കൂട്ടാക്കാതെ അയാൾ കിടക്കയിൽ അങ്ങനെ കിടക്കുകയായിരുന്നു. അപ്പോൾ അടുത്ത മുറിയിൽ ഏതാനും സ്ത്രീകൾ സംസാരിക്കുന്നതു് അയാളുടെ ചെവിട്ടിൽ പതിഞ്ഞു. അവരിൽ ഒരുവൾ പറയുകയാണു്:
"ഒഡ്ഡ് ബിനെസണു് ഇന്നലെ തോൽവി പറ്റിയതിനെക്കുറിച്ചു നീ എന്തു പറയുന്നു? പാവം, മണ്ണിൽ മലർന്നടിച്ചുവീണു. ആർക്കും തന്നെ അടിപെടുത്താൻ സാധിക്കയില്ലെന്നുള്ള. അയാളുടെ ആത്മപ്രശംസ ഏതായാലും ഇതോടുകൂടി അവസാനിച്ചു."
വേറൊരുവൾ പൊട്ടിച്ചിരിച്ചുകൊണ്ടു പ്രതിവചിച്ചു: "ഒഡ്ഡ് തോല്ക്കട്ടെ, ജയിക്കട്ടെ__ ഞാനതൊന്നും അത്ര കാര്യമാക്കുന്നില്ല. പക്ഷേ ചന്തമുള്ള ആ ചെറുപ്പക്കാരൻ ജയം നേടിയതിൽ എനിക്കു സന്തോഷമുണ്ട്.''
"യോട്ടിനെയാണോ നീ ചന്തമുള്ള ചെറുപ്പക്കാരൻ എന്നു പറയുന്നതു് ?” ആദ്യത്തേവൾ ചോദിച്ചു: “കൊള്ളാം__ ഒരു വേതാളത്തിൻ്റെ മാതിരി തവിണ്ടു വിളറിയ ഒരു മുഖമാണയാൾക്കുള്ളതു്.''
"അങ്ങനെയാണെങ്കിലും ഞാൻ ഉദ്ദേശിച്ചതു് അയാളെത്തന്നെയാണു'. ഒഡ്ഡുമായി മല്ലുപിടിച്ചു ജയിച്ച മറെറാരാളേയും എനിക്കറിവില്ല.'’<noinclude></noinclude>
3ssjpdu9rjnj5yt4nb78raacbny6mq9
താൾ:Prithikaradurga (Changampuzha).pdf/164
106
81534
240993
240658
2026-06-12T10:37:48Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240993
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>യോട്ട് എഴുനേറ്റ് വസ്ത്രധാരണം ചെയ്തതിൻ്റെ ശേഷം അടുത്ത മുറിയിലേയ്ക്കു പോയി. അവിടെ അനേകം സ്ത്രീകൾ ഉണ്ടായിരുന്നു. എന്നാൽ അതുവരെ താൻ കാണാതിരുന്ന ഒരുവളെ യോട്ട് പ്രത്യേകം സൂക്ഷിക്കയുണ്ടായി. ഇളംപച്ചനിറത്തിൽ വക്കത്തു വിചിത്രരീതിയിലുള്ള തുന്നൽപ്പണികളോടുകൂടിയ ഒരു മേലങ്കി ധരിച്ചിരുന്ന അവൾ അതിസുന്ദരിയായിരുന്നു; പൊക്കം അധികമില്ല, അല്പം കുറവാണെന്നു വേണം പറയാൻ; പക്ഷേ അവളുടെ അംഗങ്ങൾ വടിവൊത്തതും അന്യോന്യം ഇണക്കമുള്ളതുമായിരുന്നു; ചെറിയ കൈത്തലങ്ങളും പാദങ്ങളും, വെളുത്തുകൊഴുത്തു ചന്തംതുളുമ്പുന്ന ഒരോമനമുഖം, പ്രസാദസാന്ദ്രങ്ങളായ നീലനയനങ്ങൾ എല്ലാംകൊണ്ടും വിലാസവതിയായ ഒരു യുവതിയായിരുന്നു അവൾ. എന്നാൽ അവളുടെ സൗന്ദര്യമഹിമയ്ക്ക് ഏററവും മാററു കൂട്ടിയിരുന്നത് അവളുടെ തലമുടിയാണു്. അവളുടെ ശരീരം മുഴുവൻ പൊതിഞ്ഞു മൂടത്തക്കവിധം അത്ര നീളമുള്ളതും ഇടതൂർന്നു വളർന്നതുമായിരുന്നു അതു്. ചണത്തി ൻ്റെ വർണ്ണവിലാസത്തോടുകൂടി അതു' അങ്ങനെ മിന്നിക്കൊണ്ടിരുന്നു. അയാൾ അ കത്തേയ്ക്കു കടന്നുവന്ന അവസരത്തിൽ അവൾ അതു ചീകിക്കൊണ്ടിരിക്കയായിരുന്നു.
യോട്ട് സ്ത്രീകളുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. എന്നാൽ ആ സമയമെല്ലാം അയാളുടെ കണ്ണുകൾ വിശ്രമിച്ചിരുന്നതു് ആ സുന്ദരിയുടെ മുഖത്താണു്. അവളുടെ ജോലി തീർന്നപ്പോൾ അയാൾ അടുത്തേയ്ക്കു ചെന്നു' ഒരു ചീർപ്പു തരാമോ എന്നവളോടു ചോദിച്ചു. അവൾ അതയാൾക്കു കൊടുത്തു; അനന്തരം അയാൾ പറഞ്ഞു:<noinclude></noinclude>
my9ueayit1toywey406rhagopiz8xny
താൾ:Prithikaradurga (Changampuzha).pdf/165
106
81535
240998
240659
2026-06-12T10:38:35Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240998
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>"എന്നെ ചന്തമുള്ള ചെറുപ്പക്കാരൻ എന്നു പറഞ്ഞതു നീയാണോ?"
അവൾ അല്പം ഒന്നു വിളറിയെങ്കിലും ചിരിച്ചുകൊണ്ടു പറഞ്ഞു:
"നിങ്ങൾ ചെവിയും വട്ടം പിടിച്ചുകൊണ്ടിരിക്കയാണെന്നു ഞാൻ എങ്ങനെ അറിയാനാണ്? പക്ഷേ ഒന്നു നിങ്ങൾ മനസ്സിലാക്കണം: കുട്ടിക്കാലം മുതലേ പരിചയമുള്ളവരെപ്പറ്റി ഒരാൾക്കു നന്മ പ്രാർത്ഥിക്കുവാനും നന്മ പറയുവാനും മാത്രമേ ഒക്കൂ.''
യോട്ടിനു് ഇതു കേട്ട് ആശ്ചര്യം തോന്നി. ഒരു നിമിഷം കഴിഞ്ഞു' അയാൾ ചോദിച്ചു:
"എന്താണു് നിൻ്റെ പേരെന്നു പറയൂ! നിന്നെ അറിയുമെന്നു പറയാൻ എനിക്കു കഴിയുന്നില്ല.''
"ഓ, അതു സാരമില്ല," അവൾ പറഞ്ഞു. അവൾക്കു പരിഭവം തോന്നിയെന്നു യോട്ടിനു മനസ്സിലായി. അനന്തരം അയാൾ പറഞ്ഞു:
"കഴിഞ്ഞ പ്രാവശ്യം നാം കണ്ട അവസരത്തിൽ നീ ഇതിൽ പകുതി സുന്ദരിയായിരുന്നില്ല __ഇപ്പോൾ എനിക്കൂഹിക്കാൻ കഴിയുന്നു; നീ ലീകനി ലൈട്ടിംഗ്സ്' ഡാറ്ററാണ്”
"നിങ്ങൾക്കാർക്കും തന്നെ എന്നെ അന്നു കണ്ണിൽ പിടിച്ചില്ല__ നിങ്ങൾക്കും മറ്റു ചെറുപ്പക്കാർക്കും __അന്ന് ഐറോയിൽ മുത്തശ്ശൻ്റെ വീട്ടിൽ നമ്മൾ ഒരുമിച്ചു താമ
21*<noinclude></noinclude>
ihew87946rpz5tbbm1m5iyba4xoiecf
താൾ:Prithikaradurga (Changampuzha).pdf/166
106
81536
241005
240660
2026-06-12T10:39:31Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241005
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>സിച്ചിരുന്ന കാലത്തു്,'' ലീകനി മറുപടികൊടുത്തു. ഇതുകേട്ടു മററു സ്ത്രീകളെല്ലാം പൊട്ടിച്ചിരിച്ചു. പക്ഷേ, അവർക്കു കാണാമായിരുന്നു അയാളുടെ മറുപടിയിൽ അവൾ അത്യന്തസന്തുഷ്ടയായിരുന്നുവെന്നു്.
കുറച്ചുനാൾ താൻ ടോർബ് ജോണിൻ്റെ കൂടെ ആയിരുന്നുവെന്നും തലയ്ക്കുതലേ ദിവസമാണു് വീട്ടിൽ വന്നതെന്നും അവൾ അയാളോടു പറഞ്ഞു. ഐറേയിലെ വിശേഷങ്ങളെന്തെല്ലാമെന്നു യോട്ട് തിരക്കി. ഏറെനേരം അയാൾ ലീകനിയുമായി ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു . അവൾ വിവേകമുള്ള ഒരു സ്ത്രീയായിരുന്നതിനാൽ സരസവും ചാതുര്യമുള്ളതുമായിരുന്നു അവളുടെ സംസാരം. വൈകുന്നേരം അവളുടെ അടുത്തിരുന്ന് അയാൾ അവളോടൊന്നിച്ചു കുടിച്ചു. മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ അയാൾ ഇടയ്ക്കിങ്ങനെ പ്രസ്താവിക്കയുണ്ടായി.
"ലീകനി, നീ ഇപ്പോഴും അവിവാഹിതയായിത്തന്നെ ഇരിക്കുന്നതു ബഹു വിചിത്രമായിരിക്കുന്നു. എനിക്കു തോന്നുന്നത് ഒരു പുരുഷാനേയും നിനക്കു യോജിച്ചതായി നീ കരുതുന്നില്ലെന്നാണു്.''
"അങ്ങനെയല്ല,” അവൾ മറുപടി പറഞ്ഞു: "അത്തരത്തിലുള്ള ഒരാദായക്കച്ചവടത്തിൽ അല്പം കരുതലോടുകൂടിയിരിക്കാൻ ആരുംതന്നെ അത്ര ബുദ്ധിമുട്ടാറില്ല; അത്രേയുള്ളൂ.”
യോട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു: “നീ അത്ര എളുപ്പത്തിലൊന്നും പ്രസാദിക്കുന്നവളല്ല. അതുകൊണ്ടു ഞാ<noinclude></noinclude>
fvb2h9skrsc22zhc22tcm73tos6o1j5
താൾ:Prithikaradurga (Changampuzha).pdf/167
106
81537
241010
240661
2026-06-12T10:40:19Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241010
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>നായിരിക്കയില്ല മുന്നോട്ടുവരാൻ ഇവിടെ ഒരുമ്പെടുന്ന ആൾ.”
ലീകനി ഇതിനൊന്നും മറുപടി പറഞ്ഞില്ല. അവർ മറ്റോരോ സംഗതികളെക്കുറിച്ചു സംസാരിച്ചു; പിറ്റേദിവസം യോട്ട് വീട്ടിലേയ്ക്കു മടങ്ങിപ്പോവുകയും ചെയ്തു.
ഇരുപത്തിയേഴ്
ഇല പൊഴിയുന്ന കാലം ഏതാണ്ടവസാനിക്കാറായതോടുകൂടി ഗുഡ്രൺ ഒരു പുത്രനെ പ്രസവിച്ചു. വെറാർ ലൈഡ് അവൻ്റെ മേൽ വെള്ളം തളിച്ചു 'ആറ്റ്ലെ' എന്നവനു പേരിട്ടു. ഒരു ദിവസം രാവിലെ ഗുഡ്രണും ലീകനിയും മുറിയിൽ തനിച്ചാകപ്പെട്ടു. ഗുഡ്രൺ അപ്പോഴും കിടപ്പുതന്നെ ആയിരുന്നു. കുട്ടിയുടെ ശരീരത്തിൽ ഒരു നീണ്ട പട്ടം ചുറ്റിക്കെട്ടിക്കൊണ്ട് അമ്മയുടെ സമീപം അതേ കട്ടിലിൽത്തന്നെ ഇരിക്കുകയാണ് ലീകനി. ആ പണി തീർന്നതിനോടുകൂടി അവൾ അവനെ ഇരുകൈകളിലും എടുത്തു ചുംബിക്കുവാനും ആശ്ലേഷിക്കുവാനും തുടങ്ങി. അവൾ പറഞ്ഞു:
"വളരെ നല്ലതും അഴകുള്ളതുമാണ് ഈ കുഞ്ഞ്. ഇവൻ അമ്മയുടേതല്ല എൻ്റെയായിരുന്നെങ്കിൽ എന്നുപോലും മിക്കവാറും എനിക്ക് കൊതി തോന്നിപ്പോകുന്നു അമ്മേ."
കിടയ്ക്കയിൽ കിടന്നുകൊണ്ടു് ഗുഡ്രൺ കോപത്തോടുകൂടി പറഞ്ഞു:<noinclude></noinclude>
kqety0rp7rs5onnrjxrrsg39xyzdqvi
താൾ:Prithikaradurga (Changampuzha).pdf/168
106
81538
241013
240662
2026-06-12T10:41:29Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241013
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>
"അവനെ ഇങ്ങു കൊണ്ടുവരു. ഇങ്ങനെയുള്ള അസംബന്ധം ഇനി പറയരുത്! നിനക്കും അവനെപ്പോലൊരു കുഞ്ഞുണ്ടാകാൻ പ്രായമാകായ്ക്കയൊന്നുമില്ലല്ലോ. നിനക്കിപ്പോൾ വയസ്സിരുപതായി. നിയിങ്ങനെ കാത്തുകൊണ്ടിരിക്കുന്നതു് എന്തിനുവേണ്ടിയാണെന്നോ, മററാളുകളെപ്പോലെ കല്യാണം കഴിച്ചു കഴിഞ്ഞുകൂടാൻ നിനക്കു മനസ്സില്ലാത്തതു് എന്തുകൊണ്ടാണെന്നോ എനിക്കു മനസ്സിലാകുന്നില്ല. ഒഡ്ഡ് ബീനെസണെ നിനക്കു സ്വീ കരിക്കാമായിരുന്നു; എങ്കിൽ എന്തുകൊണ്ടു നോക്കിയാലും നിനക്കൊരു നല്ല നിലയിൽ കഴിയാനൊത്തേനെ, എനിക്കു നിശ്ചയമുണ്ട് .''
ലീകനി മറുപടി പറഞ്ഞു:
"ഒരിക്കൽ ഞാൻ തീത്തുപറഞ്ഞിട്ടുണ്ട് ജനങ്ങൾ നല്ലവനെന്നു പറയുന്ന ഒരാളിൽ അല്പമെങ്കിലും താണ ഒരു പുരുഷനേയും ഞാനെൻ്റെ ഭർത്താവായി സ്വീകരിക്കില്ലെന്ന്!”
"എങ്കിൽ നിനക്കു റുണോവ് ഗോദിൻ്റെ* വിവാഹാലോചനയ്ക്കു ചെവികൊടുക്കാമായിരുന്നല്ലോ!”
അവളുടെ അമ്മ പറഞ്ഞു.
ലീകനി ചിരിച്ചുകൊണ്ടു പ്രസ്താവിച്ചു:__
"അമ്മേ, അമ്മ അതത്ര കാര്യമായി പറഞ്ഞതായിരിക്കയില്ല. ആ കിഴവനെ അയാളുടെ വീട്ടിലുള്ള വേല
_________________________________________________________________________
* ഗോദ - ക്രിസ്തുമതാരംഭത്തിനു മുമ്പുള്ള വിഗ്രഹാരാധനകാലത്ത് പുരോഹിതവൃത്തികൂടി നടത്തിപ്പോന്ന ഒരു ഭൂസ്വത്തുടമസ്ഥൻ.<noinclude></noinclude>
slk965cnqr484o2whx9m2vy0mtofe7p
താൾ:Prithikaradurga (Changampuzha).pdf/169
106
81539
241016
240663
2026-06-12T10:42:23Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241016
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>കാരാണ് കട്ടിലിലെടുത്തു കിടത്തുകയും മുറിയിൽനിന്നു വെളിയിലേയ്ക്കെടുത്തു കൊണ്ടുപോവുകയും ചെയ്യുന്നതു് എന്നു ആളുകൾ പറയുന്നു.:'
"ഒരിക്കൽ നീയും കിഴവിയായിത്തിരും." ഗുഡ്രൺ പറഞ്ഞു: "വരുന്നവരെയൊക്കെ മണ്ടന്മാരാക്കി വെറുതേ പറഞ്ഞയച്ചാൽ വേഗത്തിൽ അവർക്കു മുഷിഞ്ഞു തുടങ്ങും.”
“ഓ, ആട്ടെ, ഞാനൊടുവിൽ ആരെയെങ്കിലും ഒരാളെ കണ്ടുപിടിച്ചുകൊള്ളാം.'' ലീകനി മറുമൊഴി നല്കി. ഒരു നിമിഷം കഴിഞ്ഞു വീണ്ടും അവൾ പ്രസ്താവിച്ചു:
"സ്‌കോമെഡാലിൽനിന്നും വൈഗ_യോട്ട്' ഇവിടെ വന്നു' എന്നോടു വിവാഹാർത്ഥന ചെയ്യുകയാണെങ്കിൽ, അദ്ദേഹത്തിനു ജനങ്ങളിൽനിന്നു നല്ല പേരൊന്നും കിട്ടിയിട്ടില്ലെങ്കിലും ശരി, അമ്മയ്ക്കു തമാശ തോന്നുംവിധം ഞാൻ അദ്ദേഹത്തെ സ്വീകരിക്കും. പിന്നെ ഒരിക്കലും ഞാനിവിടെ താമസിക്കുന്നതിൽ അമ്മയ്ക്കു ദ്വേഷ്യം തോന്നേണ്ടി വരില്ല."
അവളുടെ മാതാവു പ്രതിവദിച്ചു:
“ലൈട്ടിംഗിനുണ്ടായിരുന്ന ആ തോന്ന്യേവാസത്തരം നിനക്കും എളുപ്പത്തിൽ കിട്ടും. ഞാനൊരു കന്യകയായിരുനെങ്കിൽ, എനിക്കു പോകേണ്ടിവന്ന സ്ഥലങ്ങളിൽ ഒടുവിലത്തതായി മാത്രമേ ഞാനതു കൈക്കൊള്ളൂ__ മനുഷ്യൻ കാലുകുത്താത്ത മൊരട്ടു കാട്ടും പുറം.”<noinclude></noinclude>
1e6suczqarcl27fofzd95goonzq8d4l
താൾ:Prithikaradurga (Changampuzha).pdf/170
106
81540
241018
240664
2026-06-12T10:43:29Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241018
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>"എന്നാലും അതൊരു നല്ല ഭൂവിഭാഗമാണെന്നു ഞാൻ കേട്ടിട്ടുണ്ട് . ലീകനി മറുപടി പാഞ്ഞു.
"മുത്തച്ഛനും മററുള്ള എൻ്റെ എല്ലാ ചർച്ചക്കാർക്കും ബഹുസന്തോഷമായിരിക്കും. ഒരാളുടെ കുടുംബവുമായി നല്ല സ്വരച്ചേർച്ചയോടുകൂടിയിരിക്കുന്നതു് ഏററവും നല്ല ഒരു കാര്യമാണു്.
"അതെ, വെറ്റർലൈഡിനു ഇതു വലിയ ഇഷ്ടമായിരിക്കും,'' അവളുടെ അമ്മ പറഞ്ഞു: "തൻ്റെ മരുമകൻ അത്ര നല്ല ഒരു വിവാഹം കഴിച്ചുകാണുന്നതു് അദ്ദേഹത്തിനു വലിയ സന്തോഷമാകും! പക്ഷേ, ഞാൻ വിചാരിച്ചിരുന്നതു കൂടുതൽ ധനവാനും കൂടുതൽ പ്രബലനുമായ ഒരാളെ മാത്രമേ നീ സ്വീകരിക്കുള്ളൂ എന്നാണു്.”
"ഞങ്ങൾ ഇരുവരുടേയും സ്വത്ത് ഒന്നിച്ചു ചേർന്നാൽ അതത്ര നിസ്സാരമായിരിക്കില്ല,'' ലീകനി പ്രതിവചിച്ചു: "ഒരു നാട്ടുപ്രമാണിക്കു വേണ്ടതെല്ലാം യോട്ടിനുണ്ടെന്നും ഞാൻ സദാ കേട്ടിട്ടുണ്ട്.'' കുറച്ചുനേരത്തേയ്ക്ക് അവൾ മൗനം ദീക്ഷിച്ചു; അനന്തരം അവൾ പറഞ്ഞു: "ഈ കാര്യത്തെക്കുറിച്ചു വെററർലൈഡുമായി അമ്മയ്ക്കൊന്നു സംസാരിക്കാമായിരുന്നല്ലോ. പക്ഷേ, ഞാൻ അങ്ങനെ ചെയ്യാൻ പറഞ്ഞിട്ടാണെന്നുമാത്രം അമ്മ അദ്ദേഹത്തോടു പറയരുതു്!''
ഇരുപത്തിയെട്ടു
സ്കോമെഡാലിലുള്ള തൻ്റെ ഭവനത്തിൽത്തന്നെ യോട്ട് താമസിച്ചു. മദ്ധ്യശീതകാലത്തിനല്പം മുൻപ്<noinclude></noinclude>
egymh9n7gwh9t6ryluv9axen4lb8183
താൾ:Prithikaradurga (Changampuzha).pdf/171
106
81541
241019
240665
2026-06-12T10:44:34Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241019
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>
വെററർലൈഡ് അയാളെ സന്ദർശിക്കുവാനായി അവിടെ വന്നു . യോട്ട് അദ്ദേഹത്തെ വേണ്ടവിധം സ്വീകരിച്ചു. രണ്ടു ചർച്ചക്കാർക്കും ആ സമാഗമം അത്യന്തം ഉല്ലാസപ്ര ദമായിരുന്നു.
കളം, കളപ്പുര മുതലായതെല്ലാം ഒരു മലയുടെ ചെരുവിലാണു് നിർമ്മിക്കപ്പെട്ടിരുന്നത്. അതിനും സ്കോമെഡാൽ എന്നുതന്നെയായിരുന്നു പേർ. ഇരുവശത്തും വളരെ പൊക്കമുള്ള പർവ്വതങ്ങളുണ്ടു്. മലഞ്ചെരുവിൽക്കൂടി ഒരു നദി ഒഴുകിപ്പോകുന്നു. ആ കാലത്തു ദൂരെ മറുകരയിലുള്ള മലഞ്ചെരുവുകളിൽ 'ബർച്ചു് 'മരങ്ങൾ നിബിഡമായി വളർന്നുനിന്നിരുന്നു. മേച്ചിൽസ്ഥലങ്ങളിൽ പുല്ലു സമൃദ്ധിയായിട്ടുണ്ടു്'. മീൻ പിടുത്തത്തിനാണെങ്കിൽ ബഹുസൗകയ്യം. യോട്ട് അനവധി കന്നുകാലികളെ വളർത്തി യിരുന്നു. യോട്ട് തൻെറ കളത്തിലെ പണികൾ എങ്ങനെയെല്ലാമാണു് നടത്തിച്ചിരുന്നതെന്നു വെററർലൈഡ് അടുത്തു പരിശോധിച്ചു; തൻ്റെ പ്രായത്തിൽ കവിഞ്ഞ പ്രാപ്തിയോടുകൂടിയ ഒരു നല്ല കൃഷിക്കാരനാണു് യോട്ട്' എന്നു' അയാൾക്കു ബോദ്ധ്യപ്പെട്ടു. അവർ രണ്ടുപേരും ഒന്നിച്ചു വെളിയിലേയ്ക്കിറങ്ങിയ ഒരു ദിവസം അയാൾ ഇക്കാര്യം യോട്ടിനോടു തുറന്നു പറഞ്ഞു:
“എല്ലാം ഭംഗിയായിത്തന്നെ ഇവിടെ നടത്തിയിരിക്കുന്നു. തൻറെ കൃഷിസ്ഥലത്ത് ഒരൊറ്റ കുറവുമാത്രമേ ഞാൻ കാണുന്നുള്ളു: തൻ്റെ വീട്ടുകാര്യങ്ങളെല്ലാം ശരിക്കു നടത്തിക്കൊണ്ടുപോകാൻ തനിക്കൊരു ഭാര്യ __അതിനു തനിക്കു കാലവുമായി. ഒരു ഗൃഹനായികയുള്ളിടത്താണു്<noinclude></noinclude>
1xgvm9519jz3nr2eor0y0lv9aijr8fz
താൾ:Prithikaradurga (Changampuzha).pdf/172
106
81542
241020
240666
2026-06-12T10:45:43Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241020
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>വീട്ടുകാര്യങ്ങളെല്ലാം ഭംഗിയായി നടക്കുക. തൻ്റെ വീട്ടുജോലിക്കാരി തികച്ചും നല്ലവളായിരിക്കാം. പക്ഷേ, അവൾക്കു പ്രായാധിക്യമായിത്തുടങ്ങി. ഒരു നല്ല പത്നിയെ തിരഞ്ഞെടുക്കുന്നപക്ഷം തൻ്റെ വസ്തുവകകൾ ഇതിനെക്കാൾ വളരെ അധികമാക്കുവാനും തനിക്കു സാധിക്കും.''
ആ വൃദ്ധസ്ത്രീ വീട്ടുകാര്യങ്ങൾ എത്രയും ഭംഗിയായി നിർവ്വഹിച്ചിരുന്നുവെന്നു യോട്ടിനറിയാം സ്റ്റീൻവറിൻറ മരണത്തിനുശേഷം ഇതുവരെ അവൾതന്നെയാണു് എല്ലാം നടത്തിക്കൊണ്ടു പോന്നതു്.
"ഇനിയും ധാരാളം സമയമുണ്ടല്ലോ എനിക്കു വിവാഹം കഴിക്കാൻ.”
"ഇതാണോ താനിപ്പോൾ പറയുന്നതു്?” വെററാർ ലൈഡ് ചോദിച്ചു. യോട്ട് ഒന്നും മിണ്ടിയില്ല. അനന്തരം വെററാർലൈഡ് തുടർന്നു:
"വിഗ‌്ഡിസ് ഗുന്നാർസ്‌ഡാററർ ഇപ്പോഴും എൻ്റെ ചിന്തകളിൽ തങ്ങിനില്ക്കുന്നുണ്ടെന്നു വിചാരിക്കാൻ എനിക്കു കഴിയുന്നില്ല.''
യോട്ടിൻ്റെ മുഖം രക്തവർണ്ണമായി. അയാൾ പെട്ടെന്നു പറഞ്ഞു:
"എനിക്കു വിവാഹം കഴിക്കാൻ പറ്റിയ ഒരു സ്ഥാനം എനിക്ക് അറിഞ്ഞുകൂടാ. സമ്മതമില്ല എന്ന മറുപടിയോടുകൂടി മടങ്ങിപ്പോരുക എൻ്റെ ഈ ജന്മത്തിൽ ഉണ്ടാവുകയില്ല.”<noinclude></noinclude>
80avhzkys6hf4q70k7sep80xzsibyqc
താൾ:Prithikaradurga (Changampuzha).pdf/53
106
81581
240925
240713
2026-06-12T09:01:08Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240925
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>ബാലൻ ഒന്നും മറുപടി പറഞ്ഞില്ല; പക്ഷേ, യോട്ട് പറഞ്ഞു:
"ഞാനങ്ങനെ ചെയ്തു; അവൻ ഈശായെ കൂട്ടിക്കൊണ്ടുവരാനാണു' അങ്ങോട്ടു പുറപ്പെട്ടത്; പക്ഷേ നീയുമായി അല്പം സംസാരിക്കാമല്ലോ എന്നു കരുതി ഞാനതു് ഇത്തരത്തിലാക്കിത്തീർക്കാൻ അവനെ നിർബ്ബന്ധിച്ചു. എന്തുകൊണ്ടെന്നാൽ, തനിച്ചു നീയുമായി എന്തെങ്കിലും എനിക്കു സംസാരിക്കണമെങ്കിൽ വാഡിനിൽ നിന്നെ അന്വേഷിച്ചുവന്നിട്ടു വലിയ പ്രയോജനമൊന്നുമുണ്ടാവുകയില്ലെന്നു ഞാൻ ഊഹിച്ചു.''
“എന്നെ അന്വേഷിച്ചുപിടിക്കുവാൻ ബഹു വിചിത്രമായ ഒരു മാർഗ്ഗംതന്നെ നിങ്ങൾ തെരഞ്ഞെടുത്തതു വിഗ്ഡിസ് പ്രതിഷേധം പ്രകടമാക്കി.
"അതെ,....പക്ഷേ, മറ്റൊരു പോംവഴിയും ഞാൻ കണ്ടില്ല'' യോട്ട് പറഞ്ഞു: “നിന്നെയൊന്നു കണ്ടുമുട്ടുവാനുള്ള തക്കം നോക്കിക്കൊണ്ടു ഞാൻ നിൻ്റെ വീടിനു ചുറ്റും ഏറെച്ചുറ്റിക്കറങ്ങിയിട്ടുണ്ടു്.''
ബാലൻ വീണ്ടും അവരുടെ അടുത്തുനിന്നും ഓടിപ്പോകാൻ ശ്രമിച്ചു; പക്ഷേ വിഗ്ഡിസ് അവൻറെ കയ്യിലുള്ള പിടുത്തം ഒന്നുകൂടി മുറുക്കി; അനന്തരം യോട്ട് അവളോടു യാചിച്ചു:
"വിടൂ, പാവം പയ്യൻ! അവൻ പോകട്ടെ. ഇവിടെ എന്നോടൊന്നിച്ചു നില്ക്കുന്നതിൽ നിനക്കു ഭയമില്ലെന്നു<noinclude></noinclude>
ipurm7wj7x0ddjsmhs8mnph8uz1u9tr
താൾ:Prithikaradurga (Changampuzha).pdf/54
106
81583
240926
240715
2026-06-12T09:01:18Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240926
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>ഞാൻ വിചാരിക്കുന്നു. ഞാൻ നിന്നെ വീട്ടിൽ കൊണ്ടു വന്നാക്കാം."
"എന്നാൽ പോ," വിഗ്ഡിസ് ഫെൽജേയോടു പറഞ്ഞിട്ടു യോട്ടിൻ്റെ നേർക്കു തിരിഞ്ഞു്, "ഇപ്രകാരം സൂത്രപ്പണിയെടുത്തു നിങ്ങൾക്കെന്നെ കാട്ടിനുള്ളിൽ കൊണ്ടുവരേണ്ടതായിവന്നു. ആട്ടെ, എന്താണ് നിങ്ങൾക്കെന്നോടു പറയുവാനുള്ളതു്?"
"നിനക്കു നല്ലപോലറിയാമല്ലോ, എന്താണു് നിന്നോടെനിക്കു പറയാനുള്ളതെന്നു ഇതായിരുന്നു യോട്ടിൻറെ മറുപടി.
വിഗ്ഡിസ് ഒന്നും മറുപടി പറഞ്ഞില്ല; യോട്ട് തുടർന്നു: “എനിക്കിതറിയാം, നിന്നിൽനിന്നു് അധികമധികം അകന്നിരിക്കുംതോറും ഞാൻ അധികമധികം ത്വരയോടെ നിന്നെ കാണുവാനാശിക്കുന്നു. നീ എൻ്റെ ഹൃദ യത്തിൽനിന്നും വിട്ടുപോകുന്ന ദിവസം ഒരു കാലത്തും എത്തിച്ചേരുകയില്ല.''
മറുപടി പറഞ്ഞപ്പോൾ വിഗ്ഡിസ് കരയാൻ തുടങ്ങി. “പിന്നെന്തിനാണ് നിങ്ങൾ എൻെറ അച്ഛനുമായി അകന്നുമാറിയതു്?''
"വിധി അങ്ങനെ നിശ്ചയിച്ചു," യോട്ട്' പറഞ്ഞു: "ഗ്രെഫ്സിനിലെ കാാറെ നിന്നെ വിവാഹം കഴിക്കുവാൻ പൊകുന്നുവെന്നു ഇവിടങ്ങളിൽ ഒരു കേൾവിയുണ്ടല്ലോ.''
"എന്നാൽ പിന്നെ, അന്നാ സായാഹ്നത്തിൽ എൻ്റെ മുറിയിൽവെച്ചു നിങ്ങളെന്നോടു സംസാരിച്ച അവ<noinclude></noinclude>
ob3ii5yaeg6ilursxl6afwgk1do70io
താൾ:Prithikaradurga (Changampuzha).pdf/55
106
81585
240927
240717
2026-06-12T09:01:30Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240927
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>സരത്തിൽ അങ്ങനെ. നിങ്ങളെ ഞാൻ സ്വീകരിക്കുമായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ”? വിഗ്ഡിസ് പറഞ്ഞു: “പക്ഷേ നിങ്ങൾ ആദ്യമായിച്ചെയ്ത പ്രവൃത്തി നമുക്കുണ്ടായിട്ടുള്ളതെല്ലാം നശിപ്പിച്ചുകളയുകയായിരുന്നു.''
"അതേ, അതു തീരെ നന്നായില്ല," യോട്ട് മറുപടി പറഞ്ഞു: “പക്ഷേ, കാാറെയുടെ ഈ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കേണ്ടതു നിൻ്റെ പിതാവല്ലേ എന്നാണു് ഞാൻ ആലോചിക്കുന്നതു്.''
"ഞാൻ സ്വയം തെരഞ്ഞെടുക്കുന്ന ആളെയല്ലാതെ മറ്റാരേയും ഞാൻ വിവാഹം കഴിച്ചുകൊള്ളണമെന്നു ഗുന്നാർ നിർബ്ബന്ധിക്കുകയില്ല.”_ വിഗ്ഡിസ് പറഞ്ഞു.
“എന്നാൽ എന്നെ നീ സ്വീകരിക്കുമോ”?യോട്ട്ചോദിച്ചു.
വിഗ്ഡിസ് മറുപടി പറഞ്ഞു: "ഉവ്വ്, തീർച്ചയായും. അതു നടപ്പുള്ള കാര്യമാണെങ്കിൽ.''
“ഹാ, എന്നാൽ പിന്നെ അതു നടപ്പില്ലാത്ത കാര്യമായിത്തീരുന്നെങ്കിൽ, അതു ബഹു വിചിത്രം തന്നെയാണു,'' അവളുടെ കൈപിടിച്ചുയർത്തിക്കൊണ്ടു് അത്യാഹ്ളാദത്തോടെ യോട്ട് പ്രസ്താവിച്ചു. അയാൾ ഒരു വൃക്ഷത്തിന്റെ വേരിന്മേൽ ഇരുന്നിട്ട് അവളെ പിടിച്ചു മടിയിലിരുത്തി. അവൾ അയാളുടെ കണ്ഠത്തിൽ കൈ കോർത്ത് അയാളെ ചുംബിച്ചു. യോട്ട് അവളെ വിടുകയില്ല. അയാൾ അവളെ തുരുതുരെ ചുംബിക്കാൻതുടങ്ങി.അയാളുടെ ചുംബനങ്ങൾക്കു ചൂടു കൂടിക്കൂടിവന്നു<noinclude></noinclude>
i51beoyex7tvuzcidgkwhlkxwo1a439
താൾ:Prithikaradurga (Changampuzha).pdf/56
106
81587
240928
240722
2026-06-12T09:01:41Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240928
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>അവൾക്കു ഭയംതോന്നി. തനിക്കു വീട്ടിലേയ്ക്കു പോകണമെന്നവൾ പറഞ്ഞു.
"ഞാൻ നിന്നോടൊന്നിച്ചു വരുന്നതായിരിക്കും അധികം നല്ലതു്. എന്നാൽ ഈ സായാഹ്നത്തിൽത്തന്നെ എനിക്കു നിൻ്റെ പിതാവിനെക്കാണാൻ സാധിക്കും. കഴിയുന്നതും വേഗത്തിൽ നല്ല മനുഷ്യനായ ഗുന്നാറുമായി ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കുവാൻ ഞാൻ ഉറച്ചിരിക്കുന്നു."
"അങ്ങനെ ചെയ്യരുതു്," വിഗ്ഡിസ് അയാളോടു യാചിച്ചു: "നിങ്ങൾ തനിച്ചേ ഉള്ളു. ആ കുന്തമല്ലാതെ നിങ്ങളുടെ കയ്യിൽ മറ്റൊരായുധവുമില്ല.''
യോട്ട് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു: “ കൊള്ളാം, അതു പോരെന്നാണോ നിൻ്റെ വിചാരം? പക്ഷേ, ഗുന്നാറും ഞാനും തമ്മിൽ കൈവെയ്ക്കേണ്ടതായിട്ടാണു് വന്നുകൂടുന്നതെങ്കിൽ, അത് ആകപ്പാടെ അനർത്ഥത്തിലേ അവസാനിക്കൂ.''
വിഗ്ഡിസ് ഒരു നിമിഷനേരം ആലോചിച്ചിട്ടു
പറഞ്ഞു:
“വടക്കൻ പ്രദേശത്തു രാജാവിനോടൊന്നിച്ചു ധാരാളം ഐസ്‍ലാൻഡുകാരുണ്ടെന്നു ഞാൻ പറഞ്ഞുകേട്ടിട്ടുണ്ടു'; അവരിൽ ആരേയെങ്കിലും നിങ്ങൾക്കറിയാമോ”?
"തീർച്ചയായും എനിക്കറിയാം”, യോട്ട് മറുപടി പറഞ്ഞു: "ടോർളാവും ഗിസ്സർടോർബ് ജോൺസ്സണുമുണ്ടു'; അവർ എൻ്റെ പോറ്റച്ഛൻെറ മക്കളാണു്”.<noinclude></noinclude>
oxcorbv1wioqbi5b23frrw684p6o7vx
താൾ:Prithikaradurga (Changampuzha).pdf/57
106
81588
240929
240720
2026-06-12T09:01:52Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240929
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>"നിങ്ങൾക്കു പോയി അവരുമായിട്ടൊന്നു സംസാരിക്കരുതോ?” വിഗ്ഡിസ് ചോദിച്ചു. "നിങ്ങളുടെ കാര്യത്തിൽ അവർ മദ്ധ്യസ്ഥരായി വന്നു’ അച്ഛനുമായി സംസാരിക്കുന്നപക്ഷം, സംഗതി വലിയ പ്രയാസംകൂടാതെ സാധിക്കും.?"
"ഈ ഭാഗങ്ങളിൽനിന്നെന്നെ ഓടിക്കുവാൻ നിനക്കല്പം ധൃതിയുണ്ടു്,” യോട്ട് പറഞ്ഞു. അയാൾ വീണ്ടും അവളെ പിടിച്ചു മടിയിലിരുത്തി. അവൾ കരയാൻ തുടങ്ങി. വിഗ്ഡിസ് പറഞ്ഞു:
"ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത ഒരു പ്രകൃതക്കാരനാണ്' നിങ്ങൾ. അങ്ങനെയുള്ള നിങ്ങൾ തനിയേ ഈ വിവാഹാലോചനയുമായി ചെന്നാൽ കാര്യമെല്ലാം കുഴപ്പമായേയ്ക്കുമെന്നു' എനിക്കു ഭയമുണ്ടു്. ഗുന്നാറാണെങ്കിൽ ഇപ്പോൾ നിങ്ങളോടു കോപിച്ചിരിക്കുകയുമാണു്. നിങ്ങൾക്കു പിൻബലവും ഉപദേശവും തരാൻ പ്രാപ്തിയുള്ള ആരെങ്കിലും ഒരാൾ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്നതു വളരെ നന്നായിരിക്കുമെന്ന് എനിക്കു തോന്നുന്നു.''
യോട്ട്, അവളെ അങ്കതലത്തിൽനിന്നു് ഉന്തിനീക്കി. അവൾ കരഞ്ഞുകൊണ്ടു വീട്ടിലേയ്ക്കു പുറപ്പെട്ടു. യോട്ട് ഒരടി പിന്നിലായിട്ടവളെ അനുഗമിച്ചു. അല്പനേരം കഴിഞ്ഞു അയാൾ പറഞ്ഞു:
"നിനക്കറിയാമല്ലോ, വലിയ ഒരു ദൂരയാത്രയാണു് ഇതിൽ വേണ്ടിവരുന്നതെന്നു്. പോരെങ്കിൽ ശീതകാലം വരാറുമായി; എങ്കിലും, വിഗ്ഡിസ്, നീ പറയുംപോലെ<noinclude></noinclude>
1l7muv184ln3kgfoqfondt5v2uch37v
താൾ:Prithikaradurga (Changampuzha).pdf/58
106
81590
240930
240723
2026-06-12T09:02:03Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240930
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>ഞാൻ ചെയ്യാം. പക്ഷേ, ഈ തെക്കൻദിക്കിലേയ്ക്കു ടോർബ് ജോൺസ്സണും മറ്റും എന്നോടൊന്നിച്ചു പുറപ്പെടുന്ന കാര്യം ഉറപ്പു കരുതിക്കൂടാ. അങ്ങനെ വന്നാൽ പിന്നെ ഞാനെന്തു ചെയ്യും?”
“ശരി, അപ്പോൾ നിങ്ങൾ തനിച്ചുതന്നെ പ്രവർത്തിക്കണം,” വിഗ്ഡിസ് പറഞ്ഞു. അവൾ തിരിഞ്ഞു അയാളുടെ കൈ കടന്നുപിടിച്ചു. അവർ വാർഡിന്നഭിമുഖമായി നടന്നുപോയി. താൻ വടക്കൻദിക്കിലേയ്ക്കു പോകാമെന്നും പിറ്റേ ദിവസം തന്നെ പുറപ്പെടുന്നതാണെന്നും അവൾക്കു വാക്കുകൊടുത്തു. പടിവാതിൽക്കൽവെച്ച് അവർ വേർപിരിഞ്ഞു. പക്ഷേ, പോകുന്നതിനുമുമ്പു്, തനിക്ക് ഒരിക്കൽക്കൂടി അവളെ കണ്ടാൽ കൊള്ളാമെന്നു യോട്ട് പറഞ്ഞു. അയാൾ അവളുടെ തലമുടിയാകമാനം രണ്ടു കൈകളിലും എടുത്തു തൻ്റെ കഴുത്തിന്നും കൈകൾക്കും ചുറ്റുമായി ചുറ്റിപ്പിണച്ചിട്ടു.
"നാളെ നീ ബലിക്കാവിൽ വരണം. എത്രകാലമായി ഞാൻ നിന്നെ ഒരു നോക്കൊന്നു കണ്ടിട്ടു! ഇന്നാണെങ്കിൽ, നല്ല ഇരുട്ടു! പക്ഷേ, നാളെ ഞാനിവിടെ സൂര്യൻ അസ്തമിക്കുന്നതിനു മുൻപു വരാം. കഴിഞ്ഞ പ്രാവശ്യം ആ സ്ഥലത്തുവെച്ചുണ്ടായ നമ്മുടെ സന്ദർശനാവസരത്തിൽ നീ ഒരു സാധനം അവിടെ ഇട്ടിട്ടു പോയി. അതു ഞാൻ നിനക്കു മടക്കിത്തരാം. ഞാനതു ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടു്. വേണ്ടിവന്നാൽ, അതു മടക്കിത്തരുവാനാണെന്നെങ്കിലും പറഞ്ഞുകൊണ്ട്, നിന്നെ വന്നു കാണാമല്ലോ എന്നു ഞാൻ ഉദ്ദേശിച്ചു.''<noinclude></noinclude>
ru4uxi44mxx5hpv0rwjn0lktyni4tqb
താൾ:Prithikaradurga (Changampuzha).pdf/59
106
81592
240931
240725
2026-06-12T09:02:16Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240931
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>"എന്തായിരിക്കുമതു്? എനിക്കു മനസ്സിലാകുന്നില്ല.'' വിഗ്ഡിസ് പറഞ്ഞു. കാണുമ്പോൾ മനസ്സിലാകുമെന്നു യോട്ട് ചിരിച്ചുകൊണ്ടു പ്രസ്താവിച്ചു.
അങ്ങനെ പറഞ്ഞ് അവർ അങ്ങിങ്ങു പിരിഞ്ഞു പോയി.
പതിനൊന്നു്
വിഗ്ഡിസ് ഭവനത്തിൽ എത്തിയപ്പോൾ നേരം വളരെ വൈകിയിരുന്നതിനാൽ എല്ലാവരും കിടക്കാൻ പോയിക്കഴിഞ്ഞിരുന്നു. അവൾ നേരെ അവളുടെ മുറിയിലേയ്ക്കു പോയി. ഈസാ അവൾക്കു പാലും റൊട്ടിയും കൊണ്ടുവന്നു കൊടുത്തു. അവൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ ആസ്റ്റ് റിഡിനു് എങ്ങനെയിരിക്കുന്നുവെന്ന് ഈസാ ചോദിച്ചു:
"നാളെ നിങ്ങൾ അവളെ പോയിക്കാണണം”, വിഗ്ഡിസ് പറഞ്ഞു. അല്പനേരം കഴിഞ്ഞവൾ തുടർന്നു: "ഇന്നു വൈകുന്നേരം അതുവരെ ഞാൻ ചെന്നെത്തിയില്ല .”
“എങ്ങനെയാണു് നിനക്കു വഴിതെറ്റിപ്പോയതു്? ഈസാ ചോദിച്ചു.
"അതൊന്നുമല്ല," വിഗ്ഡിസ് മറുപടി പറഞ്ഞു ഏതാനും നിമിഷങ്ങൾ അവൾ മൌനം ഭജിച്ചു; പക്ഷേ, പിന്നീടവൾ പറഞ്ഞു: "ഇവിടെയുള്ള ആ വയലുകളിൽ<noinclude></noinclude>
ree7lnugk4bizqi3b5synoiqdtq6gcr
താൾ:Prithikaradurga (Changampuzha).pdf/60
106
81593
240932
240726
2026-06-12T09:02:25Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240932
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>വെച്ചു ഞാൻ യോട്ടിനെ കണ്ടുമുട്ടി; വർത്തമാനം പറഞ്ഞുകൊണ്ടു നിന്നു."
ഇതു കേട്ട് അവിടെ പാത്രങ്ങളും ചട്ടികളും കഴുകിക്കൊണ്ടു നിന്നിരുന്ന ഒരു സ്ത്രീ പറയാൻ തുടങ്ങി അവളുടെ പേർ ടോർബ'ജോർഗ് എന്നായിരുന്നു; അവിടത്തെ പ്രധാനവേലക്കാരനാണു് അവളെ വിവാഹം കഴിച്ചിരുന്നതു.
"ഇങ്ങനെയൊന്നു ഞാൻ ഒരിക്കലും കേട്ടിട്ടില്ല; ആ യോട്ട് ഈ സ്ഥലത്തു തൂങ്ങിപ്പിടിച്ചുകൂടിയിട്ടുണ്ടോ? എന്നാൽ മുന്നറിയിപ്പു തരുന്നു, അയാൾ എന്തോ കുസൃതി കരുതിയിട്ടുണ്ടു്.
"ഓ, അങ്ങനെ ചീത്തത്തം കരുതാനൊന്നുമില്ല, തീർച്ചയാണു്', എനിക്കറിയാം,'' ഒരു ചിരിയോടുകൂടി, വിഗ്ഡിസ് പറഞ്ഞു.
"അയാളെ സൂക്ഷിച്ചുകൊള്ളു, വിഗ്ഡിസ്?” ആ സ്ത്രീ തുടർന്നു. അവൾ പതുക്കെ ബെഞ്ചിനടുത്തേയ്ക്കു വന്നു. “കുറച്ചു നാളുകഴിയട്ടെ, അയാൾ —അയാളും പറയും അയാൾ നിന്നെ ഭോഗിച്ചിട്ടുണ്ടെന്നു ''
ഈസാ അവളോടു മിണ്ടാതിരിക്കാൻ പറഞ്ഞു; "വൈഗ –യോട്ടിനെക്കുറിച്ചുള്ള വർത്തമാനമൊന്നും ഇവിടെ കേൾക്കണ്ട. നമുക്കിവിടെ അയാളുമായിട്ടു ഇനി യാതൊരു കാര്യവുമില്ല. അങ്ങനെയുള്ള സംഗതികളിൽനിന്നു എന്തെല്ലാമാണുണ്ടാകുന്നതെന്നു് ആർക്കും പറയാൻ കഴിയുകയില്ല.'’<noinclude></noinclude>
gf4zu0kn9plhf3ol3tdvq30m8gq68aw
താൾ:Prithikaradurga (Changampuzha).pdf/61
106
81595
240933
240728
2026-06-12T09:02:35Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240933
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>“എന്തിനു, വിഗ്ഡിസ് ഇനിയൊരു കൊച്ചുകുഞ്ഞൊന്നുമല്ല, വയസ്സു പതിനെട്ടു കഴിഞ്ഞു,'' ടോർബ് ജോർഗ്' പറഞ്ഞു: “അവൾ കേൾക്കുന്നതാണ് നല്ലത് — എന്നാലവൾക്കു കരുതിയിരിക്കാം-അതൊക്കെയങ്ങു വിശ്വസിക്കാൻ ആളുകളത്ര പൊങ്ങച്ചന്മാരാകുന്നതു മഹാ കഷ്ടമാണു് –അയാൾ ഈ പ്രദേശങ്ങളിൽ കിടന്ന കാലത്തു കുറെ പാട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടു്'; അവയെല്ലാം വിഗ്ഡിസ്സിനെക്കുറിച്ചാണു് -കാാറെ വിഗ്ഡിസ്സിനെ കൊള്ള ചെയ്തിട്ടുണ്ടെന്ന കഥ പരത്തിയതും മറ്റാരുമല്ല, യോട്ടാണു്. പക്ഷേ, തങ്ങളുടെ പിടിയിൽനിന്നകന്നു നില്ക്കുന്ന വസ്തുക്കളെ . കൊച്ചുകുഞ്ഞുങ്ങൾ, കൊഞ്ഞനംകുത്തിപ്പരിഹസിക്കുന്നതുപോലെയാണ് അയാളുടെ പെരുമാറ്റമെന്നുള്ളത് എല്ലാവർക്കും നന്നായറിയാം".
"യോട്ട് ഒരിക്കലും അതു പറഞ്ഞിട്ടില്ല,'' ഈസാ പറഞ്ഞു: “ആർണേയുടെ മക്കളാണു് ആ കഥ കെട്ടിപ്പുറപ്പെടുവിച്ചതു്; നാടൊട്ടുക്കു ദുഷ്പ്രവാദവും ചുമന്നുകൊണ്ടു നടക്കുന്നന്നതു് അവന്മാരാണു്.''
വിഗ്ഡിസ് ബെഞ്ചിൻ്റെ പുറത്ത് ഇരുന്നു. അവർ സംസാരിക്കുമ്പോൾ അവളുടെ മുഖം മാറിമാറി ചുവക്കുകയും വെളുക്കുകയും ചെയ്തു. "യോട്ട്' എന്നെക്കുറിച്ച് ഒരൊറ്റ വാക്കു പറഞ്ഞിട്ടുണ്ടെന്നു ഞാൻ ഒരിക്കലും വിശ്വസിക്കുകയില്ല,” അവൾ പറഞ്ഞു:
അനന്തരം ടോർബ് ജോർഗ് പാടി:__
"കൺമണിയവൾതൻ പിതാവിന്റെ
കമ്രസൽക്കാരശാലയിൽ,<noinclude></noinclude>
fhdcb1bps1p6nrjf27qx1f4g5pe3ktw
താൾ:Prithikaradurga (Changampuzha).pdf/62
106
81597
240934
240730
2026-06-12T09:03:09Z
Archana N. p
13362
240934
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ആ നതാംഗിതന്നന്തികത്തന്നു
ഞാനിരിക്കുന്ന വേളയിൽ,
മന്ദമന്ദം പുളകപൂർവ്വകം
മന്ദഹാസസമന്വിതം,
മോടിവാച്ചൊരാച്ചൂണ്ണകോശങ്ങൾ
മാടിമാടിയൊതുക്കി ഞാൻ!
നിശ്ചലം, നിദ്രാലോലുപം, ഗേഹം,
നിജ്ജനം, നിശീഥാന്തരം....
ഞാനു,മെൻ ചാരെ,പ്പുഞ്ചിരി പെയെതൻ
പ്രാണനായീടുമോമലും;
ആ നിശീഥാന്തരംഗകം, ഹാ, ഹാ
മാനസോത്സവദായകം!
തങ്ങിനില്ക്കുമാ രാത്രിയെൻമനോ..
രംഗവീഥിയിലെന്നുമേ!
പക്ഷേ, ഞാനൊരിക്കലുംകേട്ടിട്ടില്ല എയോൾവ്
ആർണെസൺ ഒരു പാട്ടെഴുത്തുകാരനാണു് എന്നു്” .
വിഗ്ഡിസ് ഒന്നും മറുപടി പറഞ്ഞില്ല. ടോർബ് ജോർഗ് തുടർന്നു:-
"പ്രണയാർദ്രർ, മൗനമായവ—
രിരുന്നൂ_അവർ
വനവീഥിയിൽ വാഴുമാ
പ്പൈങ്കിളികൾ!_<noinclude></noinclude>
qo092il6x2l0g9tf9jhnwa5i0faix18
240935
240934
2026-06-12T09:03:18Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240935
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>ആ നതാംഗിതന്നന്തികത്തന്നു
ഞാനിരിക്കുന്ന വേളയിൽ,
മന്ദമന്ദം പുളകപൂർവ്വകം
മന്ദഹാസസമന്വിതം,
മോടിവാച്ചൊരാച്ചൂണ്ണകോശങ്ങൾ
മാടിമാടിയൊതുക്കി ഞാൻ!
നിശ്ചലം, നിദ്രാലോലുപം, ഗേഹം,
നിജ്ജനം, നിശീഥാന്തരം....
ഞാനു,മെൻ ചാരെ,പ്പുഞ്ചിരി പെയെതൻ
പ്രാണനായീടുമോമലും;
ആ നിശീഥാന്തരംഗകം, ഹാ, ഹാ
മാനസോത്സവദായകം!
തങ്ങിനില്ക്കുമാ രാത്രിയെൻമനോ..
രംഗവീഥിയിലെന്നുമേ!
പക്ഷേ, ഞാനൊരിക്കലുംകേട്ടിട്ടില്ല എയോൾവ്
ആർണെസൺ ഒരു പാട്ടെഴുത്തുകാരനാണു് എന്നു്” .
വിഗ്ഡിസ് ഒന്നും മറുപടി പറഞ്ഞില്ല. ടോർബ് ജോർഗ് തുടർന്നു:-
"പ്രണയാർദ്രർ, മൗനമായവ—
രിരുന്നൂ_അവർ
വനവീഥിയിൽ വാഴുമാ
പ്പൈങ്കിളികൾ!_<noinclude></noinclude>
8l6wctkyvk6v4fwajuigthe3lziobax
താൾ:Prithikaradurga (Changampuzha).pdf/63
106
81599
240936
240732
2026-06-12T09:03:49Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240936
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>ദിവസങ്ങൾ വളരെ..
കടന്നിരുന്നൂ
സവിലാസഗ്രീഷ്മം
പറന്നിരുന്നു.
അഴകിയനാടവിയിൽ നില്ക്കു
മാത്തേനൊലി—
പ്പഴമേറെയെനിയ്ക്കോമൽ
പറിച്ചുതന്നു.
അമൃതസമാനങ്ങൾ മധുരങ്ങ,
ളവ ഞങ്ങ–
ളമിതകുതുകത്തോ
ടെടുത്തു തിന്നു.
കിളിവേട്ടയിലിയലുന്നതിലധികം
രസകരമാണ-
ക്കളമൊഴിയുമൊനി-
ച്ചെഴും വിനോദം!''
“ഇന്നു സായാഹ്നത്തിലേയ്ക്കു വേണ്ടിടത്തോളം പാട്ടുകൾ ഇപ്പോൾ ഞാൻ കേട്ടുകഴിഞ്ഞു.” വിഗ്ഡിസ് പ്രസ്താവിച്ചു. അവൾ പോയിക്കിടക്കമേൽ കിടപ്പായി. ഈസാ അവളോടൊന്നിച്ചു ചെന്നു കിടന്നു; അന്നു രാത്രി വിഗ്ഡിസ്സിനു് അത്രയധികം ഉറക്കമൊന്നുമുണ്ടായില്ലെന്നു' അവൾക്കു നല്ലപോലെ മനസ്സിലായി; പക്ഷേ വിഗ്ഡിസ് അനങ്ങാതെ കിടന്നേതയുള്ളൂ; ഒന്നും മിണ്ടിയില്ല.<noinclude></noinclude>
j9045i2grxcgcnzbuxthv6j9n74wmp4
താൾ:Prithikaradurga (Changampuzha).pdf/64
106
81602
240937
240735
2026-06-12T09:04:01Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240937
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>പിറ്റേദിവസം വിഗ്ഡിസ് ഗുന്നാറുടെ സമീപം ചെന്നു്, തൊട്ടടുത്തുള്ള ഒരിരിപ്പിടത്തിൽ ആസനസ്ഥയായി.അവൾ ചോദിച്ചു:
"വെറ്റെർലൈഡിൻ്റെ ചാർച്ചക്കാരനായ യോട്ട് ഗിസ്റ്റേഴ്സൺ ഇവിടെ വന്ന്, അച്ഛൻ്റെ മകളെ വിവാഹം കഴിച്ചു തരേണമെന്നപേക്ഷിച്ചാൽ അച്ഛൻ എന്തു മറുപടി കൊടുക്കും?”
"അവൻ ആദ്യംതന്നെ ഇവിടെ, എന്റെ വീട്ടിൽ, ഒന്നു വരട്ടെ,'' ഗുന്നാർ മറുപടി പറഞ്ഞു: "അപ്പോൾ അവൻ എന്നും ഓർക്കുന്ന മട്ടിലൊരു മറുപടി ഞാൻ കൊടുക്കാം. പക്ഷേ, ഇപ്പോൾ എൻ്റെ മുമ്പിൽ അവന്റെ മുഞ്ഞി കാണിക്കാൻ അവന്നത്ര ധൈര്യം കാണുമെന്ന്. എനിക്കു തോന്നുന്നില്ല.''
“പക്ഷേ, കാാറെയും യോട്ടും തമ്മിലുള്ള ആ കാര്യം അവർ തമ്മിൽത്തന്നെ പറഞ്ഞൊതുക്കിക്കഴിഞ്ഞല്ലോ.'
" വെറ്റർലൈഡാണ് കാാറെയെപ്പറഞ്ഞു സമാധാനിപ്പിച്ചു് ഒരുതരത്തിൽ കാര്യം കലാശിപ്പിച്ചത്," ഗുന്നാർ മറുപടി പറഞ്ഞു: "അല്ലാതെ യോട്ടല്ല. എന്റെ സൗഹാർദ്ദത്തിനു് ഇത്രയും നീചമായ വിധത്തിൽ ഇതുവരെ മറ്റാരും പ്രതിഫലം തന്നിട്ടില്ല.''
“എയോൾവും നമ്മളും തമ്മിൽ നടന്നിട്ടുള്ളതൊന്നും അയാൾ അറിഞ്ഞിരിക്കാൻ തരമില്ല,'' വിഗ്ഡിസ് പറഞ്ഞു.<noinclude></noinclude>
5eq8dc0i9smzlzb8dykuhg5lqpuo53y
താൾ:Prithikaradurga (Changampuzha).pdf/246
106
81707
240923
240845
2026-06-12T08:58:39Z
സാബിറ ടി എസ്
13353
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240923
proofread-page
text/x-wiki
<noinclude><pagequality level="3" user="സാബിറ ടി എസ്" /></noinclude>
'എങ്കിൽ, എത്രനേരമെങ്കിലുമാകട്ടെ, എനിക്കു കാത്തിരിക്കണം,' അവൾ പറഞ്ഞു: ‘ഈ പാവപ്പെട്ട കുഞ്ഞുങ്ങളെ ഇവിടെയിട്ടിട്ടു പോകാൻ എൻ്റെ മനസ്സനുവദിക്കുന്നില്ല. എൻ്റെ കുഞ്ഞുങ്ങൾ വീട്ടിൽ സുഖമായി കഴിഞ്ഞുകൂടുന്നുണ്ട്'. നമ്മുടെ സഹായം കൂടുതൽ ആവശ്യം ഇവർക്കാണു്.’
"കനകകവചിതാംഗനായ മനുഷ്യൻ പറഞ്ഞു: ‘നിന്റെ മാറോടു ചേർന്നുകിടക്കുന്ന കുഞ്ഞിൻ്റെ തൊട്ടടുത്തുള്ളതു നിന്റെ മൂത്ത മകനാണു്, തോറേ! ലോകത്തിൽ ജീവിച്ചു് എന്റെ ഭവനത്തിലേയ്ക്കുള്ള വഴിയേതെന്നു ഗ്രഹിക്കാൻ കഴിവുകിട്ടുന്നതിനു വളരെ മുമ്പുതന്നെ ജീവൻ കവർന്നെടുക്കപ്പെട്ടവരാണു് ഈ കുഞ്ഞുങ്ങൾ മുഴുവനും.'
"തോറാ പേടിച്ചു കിടുകിടുത്തു കാൽമുട്ടുകളിൽനിന്നു കൊണ്ടു ചോദിച്ചു: ‘പ്രഭോ അങ്ങാരാണു്? എന്താണവിടത്തെ പേര് ?’
‘ക്രിസ്തു എന്നാണെന്റെ പേർ', രാജാവു’ അരുളിച്ചെയ്തു. അടുത്ത നിമിഷത്തിൽ മലമുകളിൽ സൂര്യൻ ഉദിച്ചുയർന്നപോലെ മനോഹരമായ ഒരു പ്രകാശപൂരം ആ കുഞ്ഞുങ്ങളെ ചൂടുപിടിപ്പിച്ചുകൊണ്ടു് അദ്ദേഹത്തിൽനിന്നും വെളിയിലേയ്ക്കു പ്രസരിച്ചു. പക്ഷേ അതിന്റെ
വിലാസതീഷ്ണതയിൽ തോറായ്ക്കു കണ്ണിറുക്കിയടയ്ക്കണ്ടതായി വന്നുകൂടി. കുറച്ചുകഴിഞ്ഞു വീണ്ടും കണ്ണു തുറന്നപ്പോൾ വീട്ടിൽ തൻ്റെ കിടക്കയിൽ അവൾ കിടക്കുകയാണു്
"ഉടൻതന്നെ അവൾ അവളുടെ ഭർത്താവിനും ബന്ധുജനങ്ങൾക്കും ആളയച്ചു. തനിക്കുണ്ടായ സ്വപ്നദർശ<noinclude></noinclude>
4ev8hvw0xdik6kifde044y7snjpw90v
താൾ:Prithikaradurga (Changampuzha).pdf/247
106
81712
240922
240850
2026-06-12T08:58:11Z
സാബിറ ടി എസ്
13353
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240922
proofread-page
text/x-wiki
<noinclude><pagequality level="3" user="സാബിറ ടി എസ്" /></noinclude>നത്തെക്കുറിച്ചു അവൾ അവരോടു വിവരിച്ചു പറഞ്ഞു. തന്നിൽ തങ്ങിനിന്നിരുന്ന അപമാനവസ്തുത അവൾ പിന്നീടൊരിക്കലും മറച്ചുവെച്ചില്ല. താൻ ചെയ്ത ശിശുഹത്യയെക്കുറിച്ചും അവൾ സധീരം പ്രസ്താവിച്ചു. ഇതു കേട്ടു് അവളുടെ ഭർത്താവിനു കലികയറി. സമയം അർദ്ധരാത്രിയായിരുന്നു; എങ്കിലും എഴുനേറ്റു് ആ നിമിഷംതന്നെ വീട്ടിൽ നിന്നിറങ്ങിപ്പോകുവാൻ തുള്ളിവിറച്ചുകൊണ്ടു് അയാൾ ആജ്ഞാപിച്ചു.
"അവൾ നഗരത്തിൽക്കൂടി പാഞ്ഞുപോയി. പട്ടികൾ അവളുടെ നേർക്കു നോക്കി കുര തുടങ്ങി. താൻ അത്യന്തദുർഭഗയും മഹാപാപിനിയുമാകയാൽ ഈ ലോകത്തിൽ ജീവിക്കാൻ അർഹയല്ലെന്നു് അവൾക്കു തോന്നി. അതിനാൽ അവൾ കടൽക്കരയിലേയ്ക്കു പോയി. വലിയ രണ്ടു ഉരുളൻകല്ലുകൾക്കിടയിൽനിന്നും പുറപ്പെട്ട ഒരു തേങ്ങിക്കരച്ചിൽ അപ്പോൾ അവളുടെ ചെവിയിലെത്തി. ശബ്ദം വന്ന സ്ഥലത്തെ ലക്ഷ്യമാക്കി അവൾ നടന്നുപോയി. ഒടുവിൽ കടൽച്ചണ്ടികൾക്കിടയിൽ പപ്രസവിച്ചപടിയുള്ള ഒരു പുരുഷപ്രജ കിടക്കുന്നതു് അവളുടെ കണ്ണിൽപ്പെട്ടു. അതിനപ്പോഴും ജീവനുണ്ടായിരുന്നു. തോറാ തന്റെ വസ്ത്രങ്ങളിൽ അവനെ പൊതിഞ്ഞെടുത്തു മാറോടടുക്കിപ്പിടിച്ചു് അവനു് മുലകൊടുത്തു. ഈ കുഞ്ഞിനെതാനെടുത്തു വളർത്തുമെന്നു് അവൾ നിശ്ചയിച്ചുറച്ചു. അവനേയുംകൊണ്ടു്' അവൾ നാടുവിട്ടു വളരെവളരെ അകലെപ്പോയി. ഒടുവിൽ തന്നെ ആരും അറിയാത്ത ഒരു വനമണ്ഡലത്തിൽ അവൾ എത്തിച്ചേർന്നു. അവൾ തന്ന<noinclude></noinclude>
ggs6wg0v6nqn8j5rzbjpqytv3rc6wjy
താൾ:Prithikaradurga (Changampuzha).pdf/233
106
81717
240966
240855
2026-06-12T10:29:50Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240966
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>
യി. വീണ്ടും അവൾക്കങ്ങനെ ശയ്യയെ ശരണം പ്രാപിക്കേണ്ടി വന്നുകൂടി. അടുത്ത ദിവസം അവൾക്കു തിരെ സുഖമുണ്ടായിരുന്നില്ല. അന്നു വൈകീട്ട് യോട്ട് അവളോടൊന്നിച്ചിരുന്നു. അനന്തരം അവൾ അയാളോടു പറഞ്ഞു:
"നാം തമ്മിൽ ഇപ്പോൾ വേർപെടരുതെന്നു ഞാൻ എപ്പോഴും പ്രാത്ഥിക്കുന്നുണ്ടെങ്കിലും, അതുകൊണ്ടൊന്നും യാതൊരു ഫലവുമില്ലെന്നും, ഏറെനാളായി ഞാൻ ഭയപ്പെട്ടിരുന്നതുപോലെ അതു സംഭവിക്കാൻ പോവുകയാണെന്നും എനിക്കു ഭയം തോന്നുന്നു. രണ്ടു കാര്യങ്ങളിലാണു് എനിക്കു കുണ്ഠിതം: ഒന്ന്, ഈ പാവംപിടിച്ച രോഗിയായ കുട്ടി അങ്ങേയ്ക്കുണ്ടായതു്; പിന്നൊന്നു്, എൻറ മരണത്തിൽ അങ്ങയ്ക്ക് അത്ര വലിയ കുണ്ഠിതമൊന്നും തോന്നാനിടയില്ലാതിരുന്ന കാലത്ത് ഇതു സംഭവിക്കാഞ്ഞതു"
യോട്ട് അവളെ ചുംബിച്ചുകൊണ്ടു മറുപടി പറഞ്ഞു: "ഞാൻ നിൻ്റെ സ്വപ്നങ്ങളിലും സാങ്കല്പികദർശനങ്ങളിലും ഒന്നും വിശ്വസിക്കുന്നില്ല. എന്തുതന്നെ സംഭവിക്കട്ടെ; ഒന്നു ഞാൻ തീർത്തുപറയാം. എനിക്കു സിദ്ധിച്ച ഏറ്റവും മഹത്തായ ആനന്ദം നാം ഒത്തൊരുമിച്ചു ജീവിച്ച നല്ലകാലത്താണു്.''
ലീകനി കിടന്നുറങ്ങിപ്പോയി. രാത്രിമുഴുവനും അയാൾ അവളുടെ അടുത്തുതന്നെ കാത്തിരുന്നു. പ്രഭാത ത്തോടടുപ്പിച്ചു പെട്ടെന്നവൾ ഞെട്ടിപ്പിടച്ചു കിടക്കപ്പുറ<noinclude></noinclude>
mpqx77i7954tcm0xsd4haf4mzix4b1g
താൾ:Prithikaradurga (Changampuzha).pdf/248
106
81718
240921
240856
2026-06-12T08:57:53Z
സാബിറ ടി എസ്
13353
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240921
proofread-page
text/x-wiki
<noinclude><pagequality level="3" user="സാബിറ ടി എസ്" /></noinclude>
ത്താൻ ഒരു കുടിൽ വെച്ചുകെട്ടി ആ കുട്ടിയുമൊന്നിച്ചു അവിടെ താമസമാക്കി. അതിനുശേഷം അവളുടെ വകയായുണ്ടായിരുന്ന വെള്ളിയും സ്വർണ്ണവുമെല്ലാം അവൾ ഭദ്രമായി സൂക്ഷിച്ചു വെയ്ക്കുകയും,
മാതാപിതാക്കൾ ഉപേക്ഷിക്കുന്ന സകല ശിശുക്കളേയും താൻ പോറ്റിവളർത്തുന്നതാണെന്നു ശപഥം ചെയ്തയും ചെയ്തു. തന്റെ
കൈവശമുണ്ടായിരുന്നതെല്ലാം വിറ്റു്
അവൾ ആ കുഞ്ഞുങ്ങൾക്ക് ആഹാരം വാങ്ങി. എന്നാൽ അവളാകട്ടെ, ക്രിസ്തുവിനെ ധ്യാനിച്ചുകൊണ്ടു മണ്ണിൽ കിളർത്തുനിന്ന പുൽക്കൊടികൾ മാത്രമേ ഭക്ഷിച്ചുള്ളു; അരുവികളിലെ ജലം മാത്രമാണു് അവൾ പാനംചെയ്തതും. പാതിരിമാർ ആ പ്രദേശത്തു വന്നു മതപ്രസംഗം നടത്തിയ കാലത്തു് അവളെ കണ്ടുമുട്ടി. ദൈവത്തിൽ വിശ്വസിക്കയും സ്വജീവിതം സർവ്വശക്തന്റെ പേരിൽ ത്യാഗസുന്ദരമാക്കി സമർപ്പിക്കയുംചെയ്തു ആ മഹാമനസ്വനിയെക്കണ്ട് അവർ ആശ്ചര്യഭരിതരായി. അനന്തരം അവർ അവളേയും അവളുടെ എല്ലാ വളർത്തുമക്കളേയും “മാമൂദീസ' കഴിപ്പിച്ചു. അവളുടെ കാലശേഷം, ദിവ്യമായ അവളുടെ തപശ്ചര്യമൂലം അവൾ ഒരു പുണ്യവാളത്തിയായി വാഴ്ത്തപ്പെട്ടു."
ഈ കഥയ്ക്കുവേണ്ടി വിഗ്‌ഡിസ് പുരോഹിതനു നന്ദിപറഞ്ഞു. അതിനുശേഷം ഏറെനേരം അവൾ
ചിന്താമഗ്നയായി കാണപ്പെട്ടു. കിടക്കാൻ സമയമായി. അവളുടെ ആളുകൾ വെളിയിലേയ്ക്കിറങ്ങി. അവൾ ഉൾവാറിനെ അടുത്തുവിളിച്ചു. അവനിപ്പോൾ ഒൻപതു വയസ്സു പ്രായമുണ്ടു്. അമ്മയോടു വലിയ സ്നേഹമാണു'. അ<noinclude></noinclude>
elqf2w7d91nzar34vw712xgctbslis0
താൾ:Prithikaradurga (Changampuzha).pdf/234
106
81719
240967
240857
2026-06-12T10:30:21Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240967
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>ത്തെഴുനേറ്റിരുന്നിട്ടു രണ്ടു കൈകൊണ്ടും വാതിൽക്കലേയ്ക്കു ചൂണ്ടിക്കാണിച്ചു. അനന്തരം അവൾ തൻ്റെ കൈകൾ അയാളുടെ കഴുത്തിൽ ചുറ്റി അയാളേയും വലിച്ചു കൊണ്ടു പിന്നോട്ടു മലർന്നു. അടുത്തനിമിഷം അവളുടെ കൈകൾ താനേ വിട്ടുപോയി. നീണ്ടുനിവർന്നു് അവൾ കിടക്കമേൽ കിടന്നു. അവൾ മരിച്ചുകഴിഞ്ഞു.
യോട്ടിനു പത്നിയുടെ ചരമം അസഹ്യമായിരുന്നു. പക്ഷേ പുരുഷോചിതമായ രീതിയിൽ ഒട്ടും ആവലാതിപ്പെടാതെ ആ കടുത്ത ദുഃഖം അയാൾ സധീരം സഹിച്ചുവെന്നു ജനങ്ങൾക്കു തോന്നി. ആ കുഞ്ഞിനെ അയാൾ എന്തെന്നില്ലാത്ത സ്നേഹത്തോടെ വളർത്തിക്കൊണ്ടുവന്നു. അവൻറെ വൈകല്യങ്ങളും വൈരൂപ്യങ്ങളുമെല്ലാം മാറി അവൻ മിടുമിടുക്കനായി വളന്നു വരുമെന്നാണ് തന്റെ ദൃഢമായ വിശ്വാസമെന്ന് അയാൾ സദാ പ്രസ്താവിച്ചു.പക്ഷെ മറ്റുള്ളവർ വിചാരിച്ചതും തമ്മിൽത്തമ്മിൽ അഭിപ്രായപ്പെട്ടതും അവൻ മരിക്കുന്നതായിരിക്കും നല്ലതെന്നാണു്. ടോർബ് ജോൺ ശീതകാലം മുഴുവൻ കടന്നു പോയി. പക്ഷേ വസന്തം തിരുന്നതിനു മുൻപു ശ്വാസക്ഷോഭങ്ങൾ അവനെ അപഹരിച്ചു കളഞ്ഞു.
തൻറെ വസ്തുവകകൾ എല്ലാം വില്ക്കാൻ പോകുന്നതായി അയാൾ അക്കൊല്ലം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അയാൾ ഒരു കപ്പൽ വിലയ്ക്കു വാങ്ങി ആ ദ്വീപപ്രദേശത്തോടു യാത്ര പറഞ്ഞു. നോർമാൻഡിയിൽ വെച്ചു അയാൾ തന്റെ കൂടെ വീട്ടിൽനിന്നും പോന്നിട്ടു<noinclude></noinclude>
4pbftwotmwc37u1wf5wvz80ri7780lm
താൾ:Prithikaradurga (Changampuzha).pdf/249
106
81720
240920
240858
2026-06-12T08:57:40Z
സാബിറ ടി എസ്
13353
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240920
proofread-page
text/x-wiki
<noinclude><pagequality level="3" user="സാബിറ ടി എസ്" /></noinclude>വൻ അവളുടെ മടിയിൽ ചെന്നു് ഇരുകൈകളും അവളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ടു് ഇരിപ്പുറപ്പിച്ചു.
"ആ മലഞ്ചെരുവിൽ ലോകാവസാനംവരെ എനിക്കുവേണ്ടി അമ്മ കാത്തിരിക്കുമായിരുന്നോ അമ്മേ?”
അവൻ ചോദിച്ചു: "അമ്മ അങ്ങനെ ചെയ്യുമെന്നുതന്നെ മിക്കവാറും എനിക്കു തോന്നിപ്പോകുന്നു.''
വിഗ്‌ഡിസ് അവളുടെ കൈകൾക്കുള്ളിൽ അവനെ അമർത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു:
"തോറായെപ്പോലെ ഒരു രാത്രി ഞാനും അതു മനസ്സിലാക്കിയിട്ടുണ്ടു്. നിനക്കു നിന്റെ മാതാവിന്റെ ആവശ്യം യഥാർത്ഥമായുണ്ടാകുമ്പോൾ നിന്നെ രക്ഷിക്കുവാനായി ലോകത്തിൻ്റെ അവസാനംവരെ ഞാനും പോകും.”
കുട്ടി അവളെ ഉമ്മവെച്ചു തലോടിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു് അവൻ പറഞ്ഞു:
"ആരാണെന്റെ അച്ഛനെന്നു മാത്രം അമ്മ ഒരിക്കലും പറയുകയില്ലല്ലോ!”
"ഞാനിപ്പോൾ സന്തുഷ്ടയാണു്. നീ ആ ആളെക്കുറിച്ചുള്ള ഓർമ്മ എന്നിൽ ഉണർത്തിക്കൂടാ!'' അവന്റെ അമ്മ പറഞ്ഞു:"നീ ആ
മനുഷ്യനെക്കുറിച്ചു് എന്നോടു യാതൊന്നും ചോദിക്കാൻ പാടില്ല!”
"ഞാൻ വളർന്നുവന്നു് എനിക്കു തക്കപ്രായമായിക്കഴിഞ്ഞാൽ ഞാൻ അദ്ദേഹത്തെ അന്വേഷിച്ചുപോയി, എവിടെ നിന്നെങ്കിലും തിരക്കിപ്പിടിക്കും; അപ്പോൾ അമ്മയെ വിവാഹം കഴിക്കാൻ അദ്ദേഹം നിർബന്ധിതനായി<noinclude></noinclude>
35yf4kor0vf6wbu04v863i17ez1fa5l
താൾ:Prithikaradurga (Changampuzha).pdf/235
106
81722
240968
240860
2026-06-12T10:31:08Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240968
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>
മുപ്പത്തിയേഴ്
ഒളാട്രിഗ് വെസ്സൺ രാജാവിൻ്റെ പതനത്തിനു ശേഷം, നല്ലവനായ ഇല്ല്യൂജ് ഒസ്
ലോൽവിൽ എത്തി. ഇവിടെ ഈ വടക്കൻ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ആ മനുഷ്യരത്നമായ നാടുവാഴിക്കു ശേഷം മററ്റൊരു നാടുവാഴിയേയും സേവിക്കാൻ അയാൾക്കു മനസ്സുവന്നില്ല. ഇനി ജീവിതം ഒന്നുറപ്പിക്കുവാനും ഒരു പത്നിയെ സ്വീകരിക്കു വാനും ഇല്ല്യൂജ് മനസാ നിശ്ചയിച്ചു. അയാളുടെ അഭി ലാഷഗതി വീണ്ടും വിഗ്‌ഡിസ്സിനു നേക്കു തിരിഞ്ഞു. വിഗ്ഡിസ് അയാളെ സഹർഷം സ്വാഗതം ചെയ്തു. അയാളുടെ ബഹുമാനാർത്ഥം അവൾ വമ്പിച്ച തോതിൽ ഒരു സല്ക്കാരം നടത്തി. അതിൽ പങ്കുകൊള്ളുവാനായി ഗ്രെഫസിനിലെ കാാറെയെക്കൂടി അവൾ ക്ഷണിച്ചിരുന്നു. ഈ രണ്ടുപേരോടും അവൾ ഏറ്റവും അധികം ബഹുമാനം പ്രദർശിപ്പിച്ചു.
ഒരു ദിവസം തന്നോടൊന്നിച്ചു് അറപ്പുരയിലേയ്ക്കു വരുവാനായി അവൾ അവർ രണ്ടുപേരോടും ആവശ്യപ്പെട്ടു. അവരുമായി തനിച്ച് അവൾക്കെന്തോ സംസാരി ക്കാനുണ്ടത്രേ. അനന്തരം അവൾ പറഞ്ഞു:
"നിങ്ങൾ രണ്ടുപേരും എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടവരാണു്'; എനിക്കു പ്രതീക്ഷിക്കാവുന്നതിനേ<noinclude></noinclude>
e712hcstxrr3vi7hnemj1u0h2yiihhn
താൾ:Prithikaradurga (Changampuzha).pdf/236
106
81723
240970
240861
2026-06-12T10:31:43Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240970
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>ക്കാൾ എത്രയോ മഹത്തായ ഒരു ബഹുമതിയുമാണതു് – ഇങ്ങനെയുള്ള യോഗ്യന്മാരായ രണ്ടു വീരപുരുഷന്മാർ എന്നെ ഭാര്യയാക്കാൻ ഉദ്ദേശിക്കുന്നു എന്നതു ! പക്ഷേ ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല. എനിക്കു ഒരൊറ്റ ആശ മാത്രമേയുള്ളു: പിതാവിൻ്റെയും ബന്ധുക്കളുടേയും അഭാവം ഉൽക്കടമായ രീതിയിൽ ഹൃദയത്തെ സ്പർശിക്കാത്ത വിധത്തിലുള്ള ഒരു നിലയിൽ അവനെ എത്തിക്കുക! അവനു ധാരാളം സമ്പത്തുണ്ടാവുക. എന്നിൽ ശരിക്കുണ്ടാ യ കുഞ്ഞുങ്ങളുമായി എൻ്റെ വസ്തുവകകൾ പങ്കിടേണ്ടിരുന്ന ഒരവസ്ഥ അവനുണ്ടാക്കാതിരിക്കുക ഇതാണൻറ ആശയും ശപഥവും! നിങ്ങൾ രണ്ടുപേരും ഒരുപോലെ എന്നോടു സ്നേഹപൂർവ്വം പെരുമാറിയവരാണ്; അങ്ങിനെയി രിക്കെ ഒരാളുടെ മുമ്പിൽ മറ്റൊരാളെ സ്വീകരിക്കുക എനിക്കു സാദ്ധ്യമല്ല. അതുകൊണ്ട് ഇതാണെൻറെ ഉപദേശം: കെട്ടോ, കാാറെ, നിങ്ങളുടെ സഹോദരി ഹെൽഗയെ നിങ്ങൾ ഇല്ല്യജിനു വിവാഹം കഴിച്ചുകൊടുക്കണം; കുന്നിൻനിരകൾക്കപ്പുറമുള്ള 'ബാഗ് സ്റ്റഡിർ' ഇല്ല്യൂജ് വിലയ്ക്കു വാങ്ങിക്കും; പക്ഷേ കാാറെ ഇന്നിവിടെ കണ്ട എന്റെ ചാർച്ചക്കാരിയായ റജ്നാ ഗ്ര്യോട് ഗാർഡ്സ് ഡാറ്റരെയും വിവാഹം കഴിക്കേണ്ടതായിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഉള്ളവരിൽ ഏറ്റവും സുന്ദരികളും ധനവതികളുമായ കന്യകകളാണിവർ; നിങ്ങൾ ഇരുവരും അങ്ങിനെയൊരു ബന്ധത്തിൽ ഏപ്പെട്ടാൽ, അളിയന്മാരെന്ന നിലയിൽ, ഈ നാട്ടിൻപുറം മുഴുവനും നിങ്ങൾക്ക് ഒത്തൊരുമിച്ചു് അടക്കി ഭരിക്കാനൊക്കും. എന്റെ ഈ ഉപദേശം സ്വീകരിക്കണമെന്നു ഞാൻ നിങ്ങളോടപേക്ഷി<noinclude></noinclude>
am6zokyl73wir2y2vkyg7blji1ay2s6
താൾ:Prithikaradurga (Changampuzha).pdf/250
106
81724
240919
240862
2026-06-12T08:57:21Z
സാബിറ ടി എസ്
13353
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240919
proofread-page
text/x-wiki
<noinclude><pagequality level="3" user="സാബിറ ടി എസ്" /></noinclude>ത്തീരും. അങ്ങനെ ചെയ്യാത്തപക്ഷം അദ്ദേഹത്തിനു് അതിനെക്കുറിച്ചു പശ്ചാത്തപിക്കാൻ ഇടയാകും.''
വിഗ്‌ഡിസ് ഒരു പുഞ്ചിരിയോടുകൂടി പറഞ്ഞു:
"നിനക്കു പോകാൻ തക്ക പ്രായമാകുന്നതിനു് ഇനിയും എത്രയോ കൊല്ലങ്ങൾ കഴിയേണ്ടിയിരിക്കുന്നു, എൻ്റെ മോനേ! അതു കഴിഞ്ഞു ഞാൻ നിന്നെ പോകാൻ അനുവദിക്കുന്നതിനു പിന്നേയും എത്രയോ കാലം കഴിയേണ്ടതായിട്ടുണ്ട്! നമുക്ക് ആ ആളെക്കുറിച്ച് ഒരിക്കലും യാതൊന്നും സംസാരിക്കേണ്ട. ആ ആളിന്റെ ദൃഷ്ടികൾ നിന്നിൽ പതിയുവാനും, നിന്നെ ആ മനുഷ്യൻ ഉപദ്രവിക്കുവാനും ഒരിക്കലും സംഗതിയാകാതിരിക്കട്ടെ! നിനക്കായി എനിക്കു നൽകുവാൻ സാധിക്കുന്നതിൽ ഏറ്റവും ഉത്തമമായിട്ടുള്ളതു നിനക്കു ലഭിക്കുന്നതാണു്.ഞാനാണെങ്കിൽ _എനിക്ക് ഓർമ്മിക്കുവാൻ സാദ്ധ്യമല്ലാത്തതെന്തോ അതു ഞാൻ മറക്കുകയും ചെയ്തുകൊള്ളാം. '’
മുപ്പത്തിയൊൻപതു്
ഉൾവാർ മിടുക്കനായി വളർന്നുവന്നു. സുമുഖനം നല്ല പ്രസരിപ്പുള്ളവനുമായിരുന്നു അവൻ. നല്ല ഉയരമുള്ള ശരീരമാണു് അവന്റേതു്; പക്ഷേ അതിനു ഘനം പോരാ; കൈകാലുകളും ശോഷിച്ചതാണു്. ഇടുങ്ങിയ ഒരു മുഖവും ഇളംനീലക്കണ്ണുകളും അല്പം അരുണിമ കലർന്ന ചെമ്പൻ തലമുടിയുമാണവനുള്ളതു്. വളരെ കാലേക്കൂട്ടിത്തന്നെ പൗരുഷദ്യോതകമായ ഒരു സ്വഭാവവിശേഷം അവൻ സമാർജ്ജിച്ചിരുന്നു. അതിനാൽ കുട്ടിക്കാലം മുതൽ<noinclude></noinclude>
lckrirkkqjp0tpquinp57o0die1n7b4
താൾ:Prithikaradurga (Changampuzha).pdf/237
106
81725
240971
240863
2026-06-12T10:32:42Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240971
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>ക്കുന്നു. ഇനി നിങ്ങൾ എന്തു വിചാരിക്കുന്നുവെന്നു എന്നോട് പറയൂ!”
കാാറെയാണു് ആദ്യം സംസാരിച്ചത്.
"നിങ്ങൾ പറയുംപോലെ ഇല്ല്യുജ് പ്രവർത്തിക്കുന്ന പക്ഷം അദ്ദേഹത്തെ എൻ്റെ സഹോദരീഭത്താവായി ഞാൻ സന്തോഷപൂവ്വം സ്വീകരിക്കുന്നതാണു്; ഈ സംഗതി നാം ഉറപ്പിക്കുന്നപക്ഷം ഞങ്ങൾക്കിരു കൂട്ടക്കും അതു ഗുണകരമായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. എൻറെ സഹോദരിയെ ഞാൻ വിവാഹം കഴിച്ചുകൊടുക്കുമ്പോൾ ഒരു പിശുക്കനാണു' ഞാനെന്നു വന്നുകൂടല്ലോ!''
ഇല്ല്യൂജ് മറുപടി പറഞ്ഞു:
"ഹെൽഗയുമായുള്ള എൻ്റെ കല്യാണനിശ്ചയദിവസംതന്നെ നിങ്ങൾക്കു റെജ്‌നയുമായുള്ള വിവാഹവും നടത്താം."
കാാറെ ഒന്നും മറുപടി പറഞ്ഞില്ല; പക്ഷേ വിഗ്ഡിസ് പറഞ്ഞു:
"എന്നെ വിശ്വസിക്കൂ; ഞാൻ ഒരിക്കലും വിവാഹം കഴിക്കുകയില്ല; നിങ്ങൾ ഇരുവരും തമ്മിൽ ബന്ധം സ്ഥാപിച്ചു നിങ്ങളുടെ സമ്പത്തും പ്രതാപവും വർദ്ധിപ്പിക്കൂ! നിങ്ങളിൽ ഒരാൾ ഒന്നുകൊണ്ടും മറ്റൊരാൾക്കു മീതെയല്ല. അതുകൊണ്ടു് ഒരാൾക്കു മറ്റേയാളെ ഇടിച്ചു താഴ്ത്താനും സാദ്ധ്യമല്ല. പക്ഷേ ഒന്നുണ്ടു്: നിങ്ങൾ കൈകോർത്തുനിന്നാൽ നിങ്ങൾ ഇരുവരുടേയും കരുത്തു നേരേ ഇരട്ടിയായിത്തീരും!''<noinclude></noinclude>
s5yux5lqkxtziqtmnpugdhwcpgzt0jz
താൾ:Prithikaradurga (Changampuzha).pdf/251
106
81726
240918
240864
2026-06-12T08:57:09Z
സാബിറ ടി എസ്
13353
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240918
proofread-page
text/x-wiki
<noinclude><pagequality level="3" user="സാബിറ ടി എസ്" /></noinclude>ക്കേ കൃഷിപ്പണി സംബന്ധിച്ച കാര്യങ്ങളിലും മറ്റും അവന്റെ അമ്മ അവനുമായി ആലോചന നടത്തുകയും അവന്റെ ഉപദേശം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തികച്ചും മുതിർന്നു തനിക്കു താങ്ങായി നിലകൊള്ളുവാൻ തക്ക ജ്ഞാനം അവനു സിദ്ധിച്ചിട്ടുണ്ടെന്ന നിലയിലായിരുന്നു അവനോട്ടുള്ള അവളുടെ പെരുമാറ്റം. ഇതവനെ അല്പം ഗൗരവക്കാരനും മിതഭാഷിയുമാക്കി. എന്നാൽ കൃഷിസ്ഥലങ്ങളിലും മറ്റും അവൻ അവൻ്റെ സ്വന്തം രീതിയിൽ ശാന്തനും ഉദാരനുമായിരുന്നു. എല്ലാവരും അവനെ ഇഷ്ടപ്പെട്ടു.അവനും അവൻ്റെ അമ്മയും പരസ്പരം ഗാഢമായ സ്നേഹത്തോടുകൂടിയാണു്' ജീവിച്ചുപോന്നതു്.
എന്നാൽ തന്റെ അച്ഛനാരാണെന്നു പലപ്പോഴും അവൻ ചോദിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അവൾ അതിനു മറുപടി പറഞ്ഞിട്ടില്ല. ആ മനുഷ്യനെക്കുറിച്ചു
നന്മയായിട്ടൊന്നുംതന്നെ തനിക്കു പറയാനില്ലെന്നും അയാളുടെ പേർ ഇനിയൊരിക്കലും ഉച്ചരിച്ചുകേൾക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും അവൾ അവനെ ധരിപ്പിച്ചു. അതിനുശേഷം അവൾ ചിന്താഭാരത്തോടുകൂടിയവളായി
കാണപ്പെട്ടു. അതിനാൽ കൂടുതൽ
ഒന്നുംതന്നെ ചോദിക്കുവാൻ ഉൾവാർ ധൈര്യപ്പെട്ടില്ല.
കാാറെയും, ഇല്ല്യുജും, വിഗ്‌ഡിസ്സും ഉറ്റ ബന്ധുക്കളായി കഴിഞ്ഞുകൂടി. എല്ലാകൊല്ലവും അവരിൽ ഓരോ ആളും മറ്റുള്ളവർക്കു കെങ്കേമമായി ഒരു വിരുന്നു കൊടുത്തു. ഉൾവാറിന്റെ കാര്യത്തിൽ അവർ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. പുരുഷാചിതമായ സർവ്വവിധ കാ<noinclude></noinclude>
es7531ndvw8oljb7nctvdlx0utm89op
താൾ:Prithikaradurga (Changampuzha).pdf/238
106
81727
240973
240865
2026-06-12T10:33:31Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240973
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>കാാറെ അനന്തരം ഇല്ല്യൂജിനുനേക്കു തന്റെ കൈ നീട്ടി. അയാൾ അതു സസന്തോഷം സ്വീകരിച്ചു; പിന്നീടു് അവർ അക്കാര്യം സംബന്ധിച്ചു സകലതും തീരുമാനിച്ചുറയ്ക്കുകയും ചെയ്തു.
വിഗ്‌ഡിസ് ഒരുവശത്തേയ്ക്കു തിരിഞ്ഞു' ഒരു വലിയയ പെട്ടി തുറന്നു; വിലപിടിച്ച ഒട്ടസംഖ്യം വസ്തുക്കൾ അതിൽ ഉണ്ടായിരുന്നു. അവർക്കിഷ്ടമുള്ളിടത്തോളം തിൽനിന്നു എടുത്തുകൊള്ളുവാൻ വിഗ്‌ഡിസ് അവരോടു പറഞ്ഞു.
"നിങ്ങൾ ഇരുവരുടേയും സ്നേഹത്തിനു പാത്രമായി ആനന്ദിക്കുവാൻമാത്രം എനിക്ക് അനുമതി തരൂ! മറ്റൊരനുഗ്രഹവും കൂടി എനിക്കു നിങ്ങളോടു ചോദിക്കാനുണ്ടു്. അതിതാണു്: ആയുധവിദ്യകളിലും പുരുഷോചിതമായ സ്വഭാവരൂപവൽക്കരണത്തിലും വേണ്ട പരിശീലനം നിങ്ങൾ ഉൾവാറിനു കൊടുക്കുകയും അങ്ങനെ നിങ്ങളെപ്പോ ലെ ഒരു വീരപുരുഷനായി വളന്നുവരാൻ അവനെ സഹായിക്കുകയും ചെയ്യണം.''
അങ്ങനെ ചെയ്തുകൊള്ളാമെന്നു' അവർ വാക്കുകൊടുക്കുകയും അവളുടെ വിലപിടിച്ച സമ്മാനങ്ങൾക്കായി അവർ അവളോടു നന്ദിപറയുകയും ചെയ്തു. ഈ സൽക്കാരത്തിൽ പങ്കുകൊണ്ടവക്കെല്ലാം പോകുന്ന സമയത്ത് അവൾ വിലപിടിച്ച ഓരോ സമ്മാനങ്ങൾ കൊടുത്തു. അങ്ങിനെ വലിയ ബഹുമതിയും ജനപ്രീതിയും സമ്പാദിക്കാൻ വിഗ്ഡിസ്സിനു സാധിച്ചു.<noinclude></noinclude>
2l1mgbo0vzq7q2qv090qfbzqefg5mnc
താൾ:Prithikaradurga (Changampuzha).pdf/239
106
81728
240975
240866
2026-06-12T10:33:59Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240975
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>ആ നാട്ടിൽ വിഗ്ഡിസ് പണികഴിച്ച പള്ളിയിൽ 'ഐയ്റിൿ' എന്നു പേരായി ഒരു പുരോഹിതനുണ്ടായിരുന്നു. ഡെൻമാക്കിൽനിന്നു വന്ന ഒരാളായിരുന്നു അദ്ദേഹം. വിഗ്‌ഡിസ് അദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം കൂടെക്കൂടെ വാഡിനിൽ വരിക പതിവാണു്.
അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഒരു ദിവസം അത്താഴമെല്ലാം കഴിഞ്ഞു് അവർ അഗ്നികുണ്ഡത്തിനു ചുറ്റും കൂടി. അദ്ദേഹത്തിനു' അനവധി കഥകൾ അറിയാമായിരുന്നു. അതിനാൽ അവരെ ഒരു കഥ പറഞ്ഞു കേൾപ്പിക്കണമെന്നു വിഗ്‌ഡിസ് പുരോഹിതനോടു പറഞ്ഞു
അനന്തരം പുരോഹിതൻ ആരംഭിച്ചു: "ഒരിക്കൽ ‘ഓഡിൻസോവിൽ’ ഒരു സ്ത്രീയുണ്ടായിരുന്നു. അവളുടെ പേർ 'തോറാ' എന്നായിരുന്നു; അത്യന്തസുന്ദരിയുമായിരു ന്നു അവൾ. ഒരു ദിവസം ബലംപ്രയോഗിച്ചു് ഒരാൾ അവളുടെ ചാരിത്രം കവർന്നെടുത്തു. തനിക്കു നേരിട്ട ദുരവസ്ഥ ഗോപനം ചെയ്യാനായി അവൾ തന്നിലുണ്ടായ കുഞ്ഞിനെ കടലിലെറിഞ്ഞു.
"അതുകഴിഞ്ഞു അവൾ നല്ലനിലയിലുള്ള ഒരു വിവാഹബന്ധത്തിലേർപ്പെട്ടു. അവളെ എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു അവൾക്ക് ഏറെ കുഞ്ഞുങ്ങളുണ്ടായി അവരെല്ലാവരോടും അവൾക്കു വളരെ വാത്സല്യമായിരുന്നു. അങ്ങിനെയിരിക്കെ സങ്കടകര<noinclude></noinclude>
93w4cjtoq457z0mhlh9gpmrxiokma4p
താൾ:Prithikaradurga (Changampuzha).pdf/252
106
81729
240917
240867
2026-06-12T08:56:49Z
സാബിറ ടി എസ്
13353
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240917
proofread-page
text/x-wiki
<noinclude><pagequality level="3" user="സാബിറ ടി എസ്" /></noinclude>യികാഭ്യാസങ്ങളിലും, കളികളിലും അവർ അവനു സമർത്ഥമായ ശിക്ഷണം നൽകി. കൂടുതൽ അടുത്തായതുകൊണ്ടു് അവൻ ഒട്ടുമുക്കാലും ഗ്രെഫ്'സിനിൽതന്നെ ആയിരുന്നു. എന്നാൽ ബാഗ്സ്റ്റഡിറിലേയ്ക്കു കുതിരയോടിച്ചു പോയി അവിടെയങ്ങനെ തങ്ങുന്നതിലായിരുന്നു അവനു് അധികമിഷ്ടം; അതിനു പ്രത്യേകിച്ചു കാരണമുണ്ടു് __ഇല്ല്യൂജ്' ലോകം കണ്ടവനാണു്. അയാൾക്കു് അന്തമറ്റ വിധം അനുഭവങ്ങളുണ്ടു്. അയാൾ പറയുന്ന വർത്തമാനങ്ങൾ ചെവിക്കൊള്ളുവാൻ ഉൾവാർ അത്യധികം ഇഷ്ടപ്പെട്ടു.
ഒരു ദിവസം അവൻ ബാഗ്സ്റ്റഡീറിൽ ഇരിക്കുമ്പോൾ പുരോഹിതനായ എയ്‌റിൿ അവിടെവന്നു.ചുമ്മാ നേരംപോകാൻ വല്ലതും പറയണമെന്നു' ഇല്ല്യൂജ് പുരോഹിതനോടാവശ്യപ്പെട്ടു.
അനന്തരം എയ്റിൿ കാംപെഡസ്സിൽവെച്ചു ചിറകുള്ള പെരുമ്പാമ്പിനെ കൊന്ന ഗ്രിഗോറിയസ് പുണ്യവാളന്റെ കഥ അവരെ പറഞ്ഞുകേൾപ്പിച്ചു.
ഇല്ല്യൂജ് പറഞ്ഞു:
“പിശാചിനെ കീഴടക്കിയ ക്രിസ്തുവിനുശേഷം, പൗരുഷാത്മകമായ കായികശക്തിപ്രകടനത്തിനു മകടോദാഹരണമായി നിൽക്കുന്ന ഒരു അത്ഭുതകൃത്യം ഇതാണു്. ഇവയോടു താരതമ്യപ്പെടുത്താൻ രണ്ടേരണ്ടു സംഭവങ്ങളെ ഉള്ളു: സിഗേർഡ് സിഗ്‌മൺഡ്‌സൺ 'ഫാഫിനി' എന്ന സർപ്പത്തെ കൊന്നതും, ഒളാവ'
ട്രിഗ്‌വെസ്സൺ സ്റ്റോൾ<noinclude></noinclude>
aojx3l7z72e5ryro95pzjv96q4m07o7
താൾ:Prithikaradurga (Changampuzha).pdf/240
106
81730
240989
240868
2026-06-12T10:36:45Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240989
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>
മായ ഒരു രോഗത്തിനവൾ ഇരയായി. അവൾ ബോധം കെട്ടു നിലംപതിച്ചു.ചത്ത ഒരാളെപ്പോലെയായിരുന്നു അവളുടെ കിടപ്പ്.അങ്ങനെ കിടക്കുമ്പോൾ താൻ മരിച്ചുപോയി എന്നവൾക്കുതന്നെ തോന്നി. ആളുകൾ അവളെ വസ്ത്രങ്ങളും മറ്റും ധരിപ്പിച്ചും പലതും അണിഞ്ഞു മോടിപിടിപ്പിച്ചും ശ്മശാനത്തിൽ കൊണ്ടുപോയി കുഴിയിൽ കിടത്തി; പക്ഷേ തൻ്റെ കുഞ്ഞുങ്ങൾ തനിക്ക് വേണ്ടി വിട്ടിൽക്കിടന്നു നിലവിളിക്കുന്നതു് അവൾക്കു കേൾക്കാമായിരുന്നു; വീട്ടിൽപ്പോയി അവരെ സമാധാനിപ്പിക്കുവാൻ എന്തെങ്കിലും ഒരു നിവൃത്തിമാറ്റം കണ്ടെത്താൻ കഴിഞ്ഞെങ്കിൽ! എന്നവൾ തീഷ്ണമായാശിച്ചു. പിന്നീടവൾക്കു തോന്നി, ആരോ ഒരാൾ കുഴിക്കരികിൽ വന്നു നില്ക്കുന്നുണ്ടെന്നു'. അയാൾ ആപാദചൂഡം ഒരസിതവസ്ത്രത്താൽ ആച്ഛാദനം ചെയ്യപ്പെട്ടവനായിരുന്നു. അയാൾ അവളുടെ കൈയ്ക്കു കടന്നു പിടിച്ചുകൊണ്ടു പറഞ്ഞു: "ഉം, എഴുനേൽക്കു, തോറേ! എഴുനേറ്റ് എന്റെകൂടെ വരൂ!' ഇപ്പോൾ അവൾക്കു നല്ലപോലെ ബോധപ്പെട്ടു താൻ മരിച്ചിട്ടില്ലെന്നു്. തനിക്കുവേണ്ടി തന്റെ കുഞ്ഞുങ്ങൾ കിടന്നു മുറവിളികൂട്ടുന്നതിനാൽ വീട്ടിലേയ്ക്കു തിരിച്ചു പോകാൻ തന്നെ അനുവദിക്കണമെന്ന് അവൾ കനിഞ്ഞ പേക്ഷിച്ചു. അസിതാംബരനായ ആ മനുഷ്യൻ തലകലുക്കിയിട്ട് അവളെ നയിച്ചുകൊണ്ടുപോയി. 'പക്ഷേ, ഇതല്ലല്ലോ നമുക്കു പോകേണ്ട വഴി', തോറാ പറഞ്ഞു.
"അതെ, വഴി ഇതുതന്നെയാണ്,' ആ മനുഷ്യൻ പ്രതിവചിച്ചു.<noinclude></noinclude>
lt82s385pnku9wcajkxd1vn8g74sxct
താൾ:Prithikaradurga (Changampuzha).pdf/253
106
81731
240916
240869
2026-06-12T08:56:24Z
സാബിറ ടി എസ്
13353
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240916
proofread-page
text/x-wiki
<noinclude><pagequality level="3" user="സാബിറ ടി എസ്" /></noinclude>ഡിൽ' വെച്ചു മൂന്നു ശത്രുസേനാസമൂഹങ്ങൾ ഒന്നിച്ചു നേർത്തിട്ടും ഓടിപ്പോകാതിരുന്നതും. ഐതിഹ്യങ്ങൾ ഘോഷിക്കുന്ന ആ വെള്ളത്തലമുടിക്കാരായ
പിതാമഹന്മാരുടെ കാലം മുതൽ നോക്കിയാൽ അദ്ദേഹത്തെപ്പോലൊരാൾ ഉണ്ടായിട്ടില്ല; ഈ വടക്കൻ പ്രദേശങ്ങളിൽ കടൽത്തിരകൾ അലറിയടിക്കുന്നിടത്തോളം കാലം അങ്ങനെയൊരു പ്രഭു ഉണ്ടാവുകയുമില്ല.''
ലോകത്തിൻ്റെ ആ ഭാഗത്ത് ഏറ്റവും വലിയ ഇട പ്രഭു ഒളാവ് തന്നെയാണെന്നു പുരോഹിതൻ സമ്മതിച്ചു. പക്ഷേ പരിശുദ്ധാത്മാക്കളായ രക്തസാക്ഷികളുടേയും ദക്ഷിണദേശങ്ങളിൽ അവക്കു സ്വമതത്തിൻ്റെ പേരിൽ അനുഭവിക്കേണ്ടിവന്ന അന്തമറ്റ ദുരിതങ്ങളേയുംകുറിച്ചു പ്രസ്താവിക്കുവാനാണു് പുരോഹിതൻ പിന്നീടിഷ്ടപ്പെട്ടതു്. മതവിശ്വാസികളുടെ കൂറും ചുണയും അവരെ
കാണിക്കുവാനായി അദ്ദേഹം ഒരു ചെറുപ്പക്കാരിയായ കന്യകയുടെ മനസ്ഥൈര്യത്തെക്കുറിച്ചു വിവരിക്കുവാൻ തുടങ്ങി.
ഇല്ല്യൂജ് പറഞ്ഞു:
"അതിമഹത്തായ ഒരു ഹൃദയമുണ്ട്, ആ കന്യകയ്ക്ക്; ഒരു കാലത്തും അവളുടെ പ്രശസ്തി വിസ്മൃതമാകയുമില്ല; എന്നാൽ ഇനി ഞാൻ എനിക്കറിവുള്ള ഏറ്റവും പരാക്രമശാലിനിയായ സ്ത്രീയെക്കുറിച്ചു പറയാം. ഉൾവാർ, നീ ഈ കഥയുടെ ഏതാനും ചിലതു കേട്ടിരിക്കാം; പക്ഷേ
മുഴുവൻ കേട്ടുകാണുകയില്ലെന്നു് എനിക്കു നിശ്ചയമുണ്ട്.''<noinclude></noinclude>
nc689eoa6mhii4avc8tjxummeat4ed6
താൾ:Prithikaradurga (Changampuzha).pdf/241
106
81732
240996
240870
2026-06-12T10:38:16Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240996
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>
"ഏറെദൂരം അങ്ങനെ പോയപ്പോൾ അവർ അഗാധവും അന്ധകാരാവൃതവുമായ ഒരു മലയിടുക്കിലെത്തി; മലഞ്ചെരുവിന്റെ അടിയിൽക്കൂടി കറുത്തിരുണ്ട ഒരു നദി പുളച്ചൊഴുകിയിരുന്നു; ഒരു തടിച്ചുയന്ന പാറക്കെട്ടു' ഒരു വശത്തു വെള്ളത്തിലേയ്ക്കിറങ്ങിനിന്നിരുന്നു; മറുവശത്തുമുണ്ടായിരുന്നു അതേപടിതന്നെ തടിച്ചുയന്ന ഒരൂക്കൻ പാറക്കെട്ടു. പക്ഷേ പവ്വതത്തിന്റെ ശൃംഗത്തിൽ തനിത്തങ്കം കൊണ്ടു നിമ്മിച്ച മനോഹരമായൊരു ഹമ്മ്യം സമുല്ലസിച്ചു. അതു് ആദിത്യബിംബം പോലെ പ്രഭാപ്രസര ത്തിൽ മിന്നിത്തിളങ്ങി. അതിനു വെളിയിലായി കനക കവചിതാംഗരായ പ്രഭുക്കന്മാർ കാവൽ നില്ക്കുന്നു. ഉള്ളിലോ ഹൃദയസ്പർശകമായ ഗാനാലാപവും. ലളിതമധുരമായ വീണാവാദനവും അനുയോജ്യമായ രീതിയിൽ സമ്മേ ളിക്കുന്നു. അത്രയും ആകഷകമായി ഒന്നുംതന്നെ ഈ ലോകത്തിലില്ലെന്നു അപ്പോൾ അവൾക്കു തോന്നിപ്പോ ആ കനകഹമ്മ്യത്തിൻ്റെ ഉടമസ്ഥൻ ആരാണന്നവൾ ചോദിച്ചു. .
"ഞാനാണവിടത്തെ അധിനായകൻ,, ആ മനുഷ്യൻ മറുപടി, പറഞ്ഞു. 'എന്നോടൊന്നിച്ചുവന്ന് എന്റെ ഭവനം ഒന്നു കാണരുതോ തോറേ??
അങ്ങനെതന്നെ, സന്തോഷപൂർവ്വം അവൾ വരുന്നതാണു്; പക്ഷേ അതുകഴിഞ്ഞ് അവൾ വീട്ടിലേയ്ക്ക് - അവളുടെ കുഞ്ഞുങ്ങളുടെ അടുക്കലേയ്ക്ക് പോകം!
"അവർ പർവ്വതപ്രദേശാത്തയ്ക്കു പോകാൻ തുനിഞ്ഞു. അപ്പോൾ അവൾക്കു തോന്നി, ആ മലഞ്ചെരുവു നിറയെ<noinclude></noinclude>
emys5ixbk8zdvs6n8mgxklnvp0n539z
താൾ:Prithikaradurga (Changampuzha).pdf/254
106
81733
240915
240871
2026-06-12T08:56:00Z
സാബിറ ടി എസ്
13353
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240915
proofread-page
text/x-wiki
<noinclude><pagequality level="3" user="സാബിറ ടി എസ്" /></noinclude>വാഡിൻ അഗ്നിക്കിരയായ ആ രാത്രി വനങ്ങളിൽക്കൂടിയുള്ള വിഗ്ഡിസ്സിന്റെ യാത്രയെക്കുറിച്ചു' അയാൾ അനന്തരം അവരെ വിസ്തരിച്ചു പറഞ്ഞുകേൾപ്പിച്ചു. അയാൾ അവളുടെ പേരുമാത്രം പറഞ്ഞില്ല. എല്ലാം പറഞ്ഞുകഴിഞ്ഞതിൻ്റെശേഷം അയാൾ ആ കുട്ടിയോടു ചോദിച്ചു:
"ആരെക്കുറിച്ചാണ് ഞാനിപ്പറയുന്നതെന്നു നിനക്കറിയാമോ? അല്ലെങ്കിൽ ഇടതുകൈയിലെ മൂന്നു വിരൽ മു റിഞ്ഞുപോയിട്ടുള്ള ഏതെങ്കിലും സ്ത്രീയെ നിനക്കു പരിചയമുണ്ടോ?”
ഉൾവാർ തലകുലുക്കിക്കൊണ്ടു മറോ ആളുടെ കൈയ്ക്കുപിടിച്ചു. ഇല്ല്യൂജ്' പറഞ്ഞു:
"നിന്റെ അമ്മയെ പിൻതുടരുന്നതാണു്' നിന്റെ പ്രകൃതമെങ്കിൽ നിന്നെക്കുറിച്ചൊരു കാലത്തു വലിയ വലിയ കാര്യങ്ങൾ ഞങ്ങൾക്കു കേൾക്കാൻ കഴിയും”
പിറ്റേ ദിവസം ഉൾവാർ സ്വഗൃഹത്തിലേയ്ക്കു കുതിരയോടിച്ചു പോന്നു. മുറ്റത്തെത്തിയപ്പോൾ വിഗ്‌ഡിസ് അവിടെയിരുന്നു കുതിരക്കുട്ടികൾക്കു് അപ്പം കൊടുത്തു തീറ്റുന്നത് അവൻ കണ്ടു കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി ഓടിച്ചെന്നു് അവൻ അവളെ കെട്ടിപ്പിടിച്ചു. അവൾ ചിരിച്ചുകൊണ്ട് എന്താണവനു പറ്റിയതെന്നു ചോദിച്ചു.
"ഒന്നുമില്ല,'' അവൻ മറുപടി പറഞ്ഞു. “എന്റെ അമ്മേ, അമ്മയ്ക്കു തുല്യമായി ആരുംതന്നെയില്ല എന്നു<noinclude></noinclude>
r2cal63x7c5kya6mjuy0anl6nsk0ux4
താൾ:Prithikaradurga (Changampuzha).pdf/242
106
81734
241003
240872
2026-06-12T10:39:29Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241003
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>വെളുത്ത കൊച്ചാട്ടിൻകുട്ടികളാണെന്നു്. ഒരാലയിലാണെന്ന പോലെ തമ്മിൽത്തമ്മിൽ മുട്ടിമുട്ടിയാണു് അവയുടെ ന ല്പ്. മലയിടുക്കിൻ്റെ ഇരുവശങ്ങളിലും കയറിപ്പറ്റുവാനായി അവ നിരങ്ങുകയും തത്തിപ്പിടിച്ചു കയറുകയും ചെയ്തു കൊണ്ടിരുന്നു. പക്ഷേ അടുത്തുവന്നപ്പോൾ അവയെല്ലാം കൊച്ചുകുഞ്ഞുങ്ങളാണെന്നു അവൾക്കു കണ്ടറിയാൻ കഴിഞ്ഞു. അനേകായിരം പേരുണ്ടവർ; എല്ലാവരും നഗ്നരാണു'; പിറന്നിട്ടധികമായില്ല; പക്ഷേ അവരുടെ മുഖം വാർദ്ധക്യപീഡിതമാണു്. ചിലരുടെ ദേഹം മുഴുവൻ രക്തം പുരണ്ടിരിക്കുന്നു; മറ്റുചിലരുടെ ശരീരം ഭയങ്കരമായ രീതിയിൽ മുറിപ്പെട്ടിട്ടുണ്ട്; വേറെ ചിലരുടെ ദേഹമാകട്ടെ, നനഞ്ഞു കുതിർന്നതാണു്. അവർ മലഞ്ചെരുവിൽനിന്നു വെളിയിലേയ്ക്കു കയറിപ്പോകുവാൻ പണിപ്പെട്ടു; പക്ഷേ നിമിഷത്തിന്നുള്ളിൽ ഉരുണ്ടുരുണ്ടു വീണ്ടും കീഴോട്ടുതന്നെ വീഴുകയാണുണ്ടായത്. അവർ അത്രയ്ക്കു കുഞ്ഞുങ്ങളും അശക്തരുമായിരുന്നു. തോറായ്ക്കിത് അതിദയനീയവും അസഹനീയവുമായ ഒരു കാഴ്ചയായിത്തോന്നി. അവൾ കരയാൻ തുടങ്ങി. അതെന്താണെന്നും, പാവപ്പെട്ട ആ കൊച്ചുജീവികൾ എങ്ങനെയാണവിടെ വന്നുകൂടിയതെന്നും അവൾ അസിതാംബരനോടു ചോദിച്ചു. 'അവരുടെ അച്ഛനമ്മമാർ അവരെ ഇവിടെ വിട്ടു,' അയാൾ പറഞ്ഞു. "അങ്ങനെ വേണമെന്നവർ നിശ്ചയിച്ചു.'
'എനിക്ക്' ഒരിക്കലും അതു വിശ്വസിക്കുക സാദ്ധ്യമല്ല,' തോറാ പറഞ്ഞു.
സംസാരിക്കാനുള്ള കഴിവു് ആ കുഞ്ഞുങ്ങൾക്കുണ്ടായിരുന്നു; അവർ പറഞ്ഞു: 'കാര്യം പരമാത്ഥമാണു്<noinclude></noinclude>
8f2xoqpzn0hdyzj0muntp3n1hr3zn26
താൾ:Prithikaradurga (Changampuzha).pdf/255
106
81735
240914
240873
2026-06-12T08:39:47Z
സാബിറ ടി എസ്
13353
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240914
proofread-page
text/x-wiki
<noinclude><pagequality level="3" user="സാബിറ ടി എസ്" /></noinclude>ഞാൻ വിശ്വസിക്കുന്നു; അത്രയേ ഉള്ളൂ,'' എന്നു പറഞ്ഞു കൊണ്ട് അവൻ അവളുടെ ഇടതുകൈ പിടിച്ചുയർത്തി മുറിഞ്ഞുപോയ വിരലുകളുടെ അവശേഷിച്ച കുറ്റികളെ
ഉമ്മവെച്ചു.
“ഇല്ല്യൂജ്, എന്തൊക്കെയാണിപ്പോൾ നിന്നോടു പറഞ്ഞുകൊണ്ടിരുന്നതു്?'. വീണ്ടും ചിരിച്ചുകൊണ്ട് അവന്റെ അമ്മ ചോദിച്ചു.
"അമ്മയ്ക്കറിയാമോ, എന്താണെൻ്റെ മനസ്സിലുള്ളതെന്നു് ?”
ഉൾവാർ തുടർന്നു: "ഒളാപ് ട്രിഗ്‌വെസ്സനെ അമ്മ സ്വീകരിച്ചിരുന്നുവെങ്കിൽ നന്നായിരുന്നേനേ! നിങ്ങൾ രണ്ടുപേരും നല്ലപോലെ അന്യോന്യം യോജിപ്പുള്ള വരായിരുന്നു!’’
വിഗ്‌ഡിസ്സിന്റെ മുഖം രക്തവർണ്ണമായി. അവൾ ഒന്നും മിണ്ടിയില്ല. അവൾ അവന്റെ കവിളിൽ ഉമ്മ വെച്ചിട്ടു് അകത്തുപോയി ഭക്ഷണം കഴിക്കാൻ അവനോടാവശ്യപ്പെട്ടു.
നാൽപതു്
ഒരുദിവസം സായാഹ്നത്തിൽ ഐസ് ലാൻഡുകാരായ രണ്ടു വ്യാപാരികൾ ട്യൂൺസ് ബെർഗിലേയ്ക്കു പോകും വഴി വാഡിനിൽ വരികയും ഒരു രാത്രി അവിടെ കഴിച്ചു കൂട്ടാൻ അനുവദിച്ചാൽ കൊള്ളാമെന്നു് അപേക്ഷിക്കുകയും ചെയ്തു.വിഗ്‌ഡിസ് അവരെ സന്തോഷപൂർവ്വം സ്വാഗ<noinclude></noinclude>
r1k6d39acv8a680z74bio9gg0l0lf8p
താൾ:Prithikaradurga (Changampuzha).pdf/243
106
81736
241009
240875
2026-06-12T10:40:14Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241009
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>ഞങ്ങൾക്കു് ഇവിടെത്തന്നെ കിടക്കേണ്ടിയിരിക്കുന്നു. സന്തോഷപൂർവ്വം മുകളിലേയ്ക്കു വന്നു ഞങ്ങൾ ലോകം കാണു മായിരുന്നു; അതുപോലെതന്നെ മലഞ്ചെരുവിനപ്പുറം അകലത്തുള്ള ആ ലോകവും ഞങ്ങൾ സസന്തോഷം വന്നു കാണുമായിരുന്നു; പക്ഷേ എന്തുചെയ്യാം? ഞങ്ങൾ തീരെ കൊച്ചുകുഞ്ഞുങ്ങളായിപ്പോയി. ഞങ്ങൾ ഇവിടെ ത്തന്നെ കഴിഞ്ഞുകൂടണം. എന്നാൽ ഇവിടെ വല്ലാത്ത വൃത്തികേടും നഗ്നതയുമാണു്. ഞങ്ങളാണെങ്കിൽ തണുത്തു മരവിക്കുകയും ചെയ്യുന്നു. '
അതുകേട്ടു തോറാ അവളുടെ മേലങ്കി അഴിച്ചെടുത്തു പല തുണ്ടുകളാക്കിക്കീറി; തന്നോടേറ്റവും അടുത്തു സ്ഥിതിചെയ്യുന്ന കുഞ്ഞുങ്ങളെ അവൾ അതിൽ പൊതിഞ്ഞു. അപ്പോൾ അവരെല്ലാവരും അവളുടെ ചുറ്റും തിങ്ങിക്കടി. അതിനാൽ അവൾ ഒരു വസ്ത്രംകൂടി അഴിച്ചെടുത്തു കുഞ്ഞുങ്ങൾക്കായി പങ്കിട്ടുകൊടുത്തു. അങ്ങനെ അവളുടെ വസ്ത്രങ്ങൾ മുഴുവനും അവസാനിച്ചു. ഒടുവിൽ അവൾ അവരെപ്പോലെതന്നെ നഗ്നശരീരത്തോടുകൂടിയവളായി. എന്നാൽ വസ്ത്രശകലം കിട്ടാത്ത കുട്ടികൾ കിട്ടിയവരെക്കാൾ പതിന്മടങ്ങായിരുന്നു. മലഞ്ചെരുവിൽ ആയിരമായിരക്കണക്കിലായിരുന്നു ശിശുക്കൾ.ഈ സമയമെല്ലാം അവർ മുന്നോട്ടുമുന്നോട്ടു തിക്കിക്കയറിക്കൊണ്ടിരു തങ്ങളെ എടുത്തു മുകളിൽ കൊണ്ടുപോയി ലോകം എങ്ങനെയിരിക്കുന്നുവെന്നു കാണിച്ചുകൊടുക്കുവാൻ പേക്ഷിച്ചുകൊണ്ടു് അവർ അവൾക്കുചുറ്റും ഇരച്ചുകൂടി.
‘ഓ‚ ഒരു രസവുമില്ല അതു കാണാൻ, അവൾ പറഞ്ഞു<noinclude></noinclude>
0gmtbwol2g04sdidgy6h33e1ajd52l2
താൾ:Prithikaradurga (Changampuzha).pdf/244
106
81737
241012
240876
2026-06-12T10:40:38Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241012
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>'എന്നിരുന്നാലും ജീവിതം ഉപേക്ഷിക്കുന്ന കാര്യത്തിൽ വല്ലാത്ത മടിയും വൈമനസ്യവും ഉള്ളവരാണല്ലോ ഇവിടെവരുന്ന കൂട്ടർ! അവർ എല്ലാവരും ഒന്നുപോലെ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു. അതുപോലെതന്നെ നിങ്ങളും!'
'ഞാൻ എന്റെ വീട്ടിൽ എൻ്റെ കുഞ്ഞുങ്ങളുടെ അടുത്തേയ്ക്കു പോകാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളു' തോറാ പറഞ്ഞു.
അ ആ മനുഷ്യനും തോറായും ഇപ്പോൾ ജലത്തിനരികെ എത്തി. അതു നിറച്ചും കൊച്ചുകുഞ്ഞുങ്ങളായിരുന്നു. ഒരു മീൻപറ്റം പോലെ അങ്ങനെ തടിച്ചുകൂടി അവർ അവിടെ കഴുത്തുവരെ വെള്ളത്തിൽനിന്നു തണുത്തുവിറച്ചു കൊണ്ടിരുന്നു. തോറാ അവരുടെ ദൃഷ്ടിയിൽ പെട്ടു. അവൾക്ക് അവരുടെ പേരിൽ വലിയ സങ്കടം തോന്നി. അവൾ പൊട്ടിക്കരഞ്ഞുപോയി. എടുക്കാൻ കഴിയുന്നിടത്തോളം ശിശുക്കളെ അവൾ ഇരുകൈകളിലും വാരിയെടുത്തു. ആ സ്വപ്നഹമ്മ്യത്തിലേയ്ക്കു തനിക്കവരെ കൂട്ടി ക്കൊണ്ടു പോയിക്കൂടേ? എന്നവൾ ആ മനുഷ്യനോടു ചോദിച്ചു. തീച്ചയായും അവൾക്കങ്ങനെ ചെയ്യാമെന്നു' അയാൾ മറുപടി പറഞ്ഞു. ഇനി അവൾക്കു് ആരേയും എടുക്കാൻ നിവൃത്തിയില്ല. അതുകൊണ്ട് അവരെ പൊതിഞ്ഞുകെട്ടി എടുത്തുകൊണ്ടുപോകാൻ ഒരു വസ്ത്രം കൊടുത്താൽ കൊള്ളാമെന്നു് അവൾ അയാളോടപേക്ഷിച്ചു. അയാൾ തന്റെ മേൽവസ്ത്രം അഴിച്ചെടുത്തു. അതിനിടയിൽ, സ്വണ്ണനിമ്മിതമായ ഒരു കവചം ദേഹത്തിലും,<noinclude></noinclude>
d4mopqcn05aaflzuol5wmz7zdv427bh
താൾ:Prithikaradurga (Changampuzha).pdf/5
106
81740
240944
240879
2026-06-12T09:14:33Z
Archana N. p
13362
240944
proofread-page
text/x-wiki
<noinclude><pagequality level="1" user="223.188.99.85" /></noinclude>ഒന്ന്
'വെററർലൈഡ്ഗ്ലംസൺ' എന്നത് ഐസ്‌ലാ
ണ്ടിലെ പൂർവതീര പ്രദേശങ്ങളിലുള്ള താമസിച്ചിരുന്ന ഒരാളുടെ പേരാണ്.
ഗ്രീഷ്മകാലത്ത് അയാൾ കൂടെക്കൂടെവ്യാപാരസംബന്ധ
മായ കടൽയാത്രകൾ ചെയ്യാറുണ്ടായിരുന്നു.
അയാളുടെ ഭാഗിനേയന്റെ പേര് യോട്ട് എനസ്കോമെഡാലിലെ ഗിസ്സർ ഫൗക്സ്സന്റെ പുത്രനായിരുന്നു അയാൾ. യോട്ട് കുഞ്ഞായിരുന്ന കാലത്തുതന്നെ ആ മനുഷ്യൻ കൊല്ലപ്പെട്ടിരുന്നു. ഗിസ്സറിന്റെ വധത്തെ സംബന്ധിച്ചുള്ള നിയമപരമായ പരാതി വെററർലൈഡ് ഏറ്റെടുക്കുകയും, തൽസംബന്ധമായ നടപടികൾ സബഹുമാനം നിർവഹിക്കുകയും ചെയ്തിരുന്നു. പക്ഷേ നമ്മുടെ കഥയ്ക്ക് അതുമായി വലിയ ബന്ധമൊന്നുമില്ല.
സ്റ്റീൻവർ എന്നായിരുന്നു യോട്ടിന്റെ അമ്മയുടെ പേര്. അവൾ ചെറുപ്പത്തിൽത്തന്നെ മരിച്ചുപോയി. ഐറേയിലെ ടോർബ് ജോൺ ഹാലെഗ് ആണ് യോട്ടിനെ വളർത്തിക്കൊണ്ടുവന്നത്. പിൻകാലങ്ങളിൽ യോട്ട് വെററർലൈഡിനോടൊപ്പം താമസിക്കുകയും, അയാൾ അവനെ സ്വന്തം പുത്രനെപ്പോലെ സ്നേഹിക്കുകയും ചെയ്തു.
കാലേക്കൂട്ടിത്തന്നെ യോട്ടിന് പുരുഷപ്രാപ്തി കരഗതമായി. പതിനാറു വയസ്സുമുതൽ അയാൾ ടോർബ്…<noinclude></noinclude>
561e78c0u5kdo14s1zr2zwdzb33mr84
240945
240944
2026-06-12T09:14:50Z
Archana N. p
13362
240945
proofread-page
text/x-wiki
<noinclude><pagequality level="1" user="223.188.99.85" /></noinclude>ഒന്ന്
'വെററർലൈഡ്ഗ്ലംസൺ' എന്നത് ഐസ്‌ലാ
ണ്ടിലെ പൂർവതീര പ്രദേശങ്ങളിലുള്ള താമസിച്ചിരുന്ന ഒരാളുടെ പേരാണ്.
ഗ്രീഷ്മകാലത്ത് അയാൾ കൂടെക്കൂടെവ്യാപാരസംബന്ധ
മായ കടൽയാത്രകൾ ചെയ്യാറുണ്ടായിരുന്നു.
അയാളുടെ ഭാഗിനേയന്റെ പേര് യോട്ട് എനസ്കോമെഡാലിലെ ഗിസ്സർ ഫൗക്സ്സന്റെ പുത്രനായിരുന്നു അയാൾ. യോട്ട് കുഞ്ഞായിരുന്ന കാലത്തുതന്നെ ആ മനുഷ്യൻ കൊല്ലപ്പെട്ടിരുന്നു. ഗിസ്സറിന്റെ വധത്തെ സംബന്ധിച്ചുള്ള നിയമപരമായ പരാതി വെററർലൈഡ് ഏറ്റെടുക്കുകയും, തൽസംബന്ധമായ നടപടികൾ സബഹുമാനം നിർവഹിക്കുകയും ചെയ്തിരുന്നു. പക്ഷേ നമ്മുടെ കഥയ്ക്ക് അതുമായി വലിയ ബന്ധമൊന്നുമില്ല.
സ്റ്റീൻവർ എന്നായിരുന്നു യോട്ടിന്റെ അമ്മയുടെ പേര്. അവൾ ചെറുപ്പത്തിൽത്തന്നെ മരിച്ചുപോയി. ഐറേയിലെ ടോർബ് ജോൺ ഹാലെഗ് ആണ് യോട്ടിനെ വളർത്തിക്കൊണ്ടുവന്നത്. പിൻകാലങ്ങളിൽ യോട്ട് വെററർലൈഡിനോടൊപ്പം താമസിക്കുകയും, അയാൾ അവനെ സ്വന്തം പുത്രനെപ്പോലെ സ്നേഹിക്കുകയും ചെയ്തു.
കാലേക്കൂട്ടിത്തന്നെ യോട്ടിന് പുരുഷപ്രാപ്തി കരഗതമായി. പതിനാറു വയസ്സുമുതൽ അയാൾ ടോർബ്…<noinclude></noinclude>
20d9s64cq0sz8mkj5co4x27w8dfvtm6
താൾ:Prithikaradurga (Changampuzha).pdf/298
106
81753
241022
240893
2026-06-12T10:50:50Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241022
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>സമ്മതി ച്ചു. ഇരുവരും വാ ഡി നി ലേ യ്ക്കു കുതി രയോ ടി ച്ചു പോ യി . പക്ഷേ വി ഗഡി സ് അവി ടെ യി ല്ല. യോ ട്ട്
അപ്പോ ൾ കുതി രയുടെ കഴുത്തി ലേ യ്ക്കു ചാ ഞ്ഞുകൊ ണ്ടു പറഞ്ഞു :
"ഇതാ കണ്ടി ല്ലേ , ഉൾവാ ർ? ഒരു പ്രയോ ജനവും ഉണ്ടാ വുകയി ല്ല. ഞാ ൻ 'ഉസ്പൿ’ ആയി രി ക്കുന്നതുത
ന്നെ യാ ണു നല്ലതു്; എന്തുകൊ ണ്ടെ ന്നാ ൽ, ഇത്ര വി വേ ക മി ല്ലാ ത്ത ഒരു പ്രവൃത്തി ഞാ ൻ ഒരുത്തനല്ലാ തെ മററാ രും
തന്നെ ഒരി ക്കലും ചെ യ്തി ട്ടുണ്ടാ വി ല്ല.”
ഉൾവാ ർ കുതി രപ്പുറത്തുനി ന്നു ചാ ടി യി റങ്ങി യി ട്ട് അയാ ളോ ടകത്തു വരുവാ ൻ അഭ്യ ർത്ഥിച്ചു .
"അമ്മ ബെ ർഗി ലേ യ്ക്കു പോ യി ട്ടുണ്ടാ കും ; പക്ഷേ അകത്തു ക ടന്നുവരൂ! എന്തെ ങ്കി ലും ഭക്ഷണം കഴി ച്ചു
വി ശ്രമി ക്കു!”
യോ ട്ട് വല്ലാ ത്ത ഒരു വി ഷമസ്ഥി തി യി ലാ യി . ഉൾവാ ർ അയാ ളുടെ കൈ യ്ക്കുപി ടി ച്ചു വലി ച്ചു അകത്തു
കൊ ണ്ടുവന്നു ഉന്നതമാ യ പീ ഠത്തി ൽ ഇരുത്തി . യോ ട്ടാ കട്ടേ ഒരക്ഷരം മി ണ്ടാ തെ , കൊ ണ്ടുവന്ന ഭക്ഷണം ഒന്നു തൊ ട്ടു
നോ ക്കി യെ ന്നു വരുത്തി . പി റേ റന്നാൾപകൽ, താ ൻ പോ യി അമ്മയുമാ യി സം സാ രി ക്കാ മെ ന്നു പറഞ്ഞു ഉൾവാ ർ
ബെ ർഗി ലേ യ്ക്കു പുറപ്പെ ട്ടു. യോ ട്ട് വാ ഡി നി ൽത്തന്നെ തങ്ങി നി ല്ക്കാ നുറച്ചു.
പക്ഷേ യോ ട്ട് പെ ട്ടെ നെ ഴുനേ റ്റ് ഇങ്ങനെ പറഞ്ഞു: “ഇന്നേ താ യാ ലും ഇക്കാ യം അവസാ നി പ്പി ക്കണം ;<noinclude></noinclude>
66v1svb0iofj6r6ktjzhpooe0wqae5o
241023
241022
2026-06-12T10:52:03Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */
241023
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude>സമ്മതി ച്ചു. ഇരുവരും വാ ഡി നി ലേ യ്ക്കു കുതി രയോ ടി ച്ചു പോ യി . പക്ഷേ വി ഗഡി സ് അവി ടെ യി ല്ല. യോ ട്ട്
അപ്പോ ൾ കുതി രയുടെ കഴുത്തി ലേ യ്ക്കു ചാ ഞ്ഞുകൊ ണ്ടു പറഞ്ഞു :
"ഇതാ കണ്ടി ല്ലേ , ഉൾവാ ർ? ഒരു പ്രയോ ജനവും ഉണ്ടാ വുകയി ല്ല. ഞാ ൻ 'ഉസ്പൿ’ ആയി രി ക്കുന്നതുത
ന്നെ യാ ണു നല്ലതു്; എന്തുകൊ ണ്ടെ ന്നാ ൽ, ഇത്ര വി വേ ക മി ല്ലാ ത്ത ഒരു പ്രവൃത്തി ഞാ ൻ ഒരുത്തനല്ലാ തെ മററാ രും
തന്നെ ഒരി ക്കലും ചെ യ്തി ട്ടുണ്ടാ വി ല്ല.”
ഉൾവാ ർ കുതി രപ്പുറത്തുനി ന്നു ചാ ടി യി റങ്ങി യി ട്ട് അയാ ളോ ടകത്തു വരുവാ ൻ അഭ്യ ർത്ഥിച്ചു .
"അമ്മ ബെ ർഗി ലേ യ്ക്കു പോ യി ട്ടുണ്ടാ കും ; പക്ഷേ അകത്തു ക ടന്നുവരൂ! എന്തെ ങ്കി ലും ഭക്ഷണം കഴി ച്ചു
വി ശ്രമി ക്കു!”
യോ ട്ട് വല്ലാ ത്ത ഒരു വി ഷമസ്ഥി തി യി ലാ യി . ഉൾവാ ർ അയാ ളുടെ കൈ യ്ക്കുപി ടി ച്ചു വലി ച്ചു അകത്തു
കൊ ണ്ടുവന്നു ഉന്നതമാ യ പീ ഠത്തി ൽ ഇരുത്തി . യോ ട്ടാ കട്ടേ ഒരക്ഷരം മി ണ്ടാ തെ , കൊ ണ്ടുവന്ന ഭക്ഷണം ഒന്നു തൊ ട്ടു
നോ ക്കി യെ ന്നു വരുത്തി . പി റേ റന്നാൾപകൽ, താ ൻ പോ യി അമ്മയുമാ യി സം സാ രി ക്കാ മെ ന്നു പറഞ്ഞു ഉൾവാ ർ
ബെ ർഗി ലേ യ്ക്കു പുറപ്പെ ട്ടു. യോ ട്ട് വാ ഡി നി ൽത്തന്നെ തങ്ങി നി ല്ക്കാ നുറച്ചു.
പക്ഷേ യോ ട്ട് പെ ട്ടെ നെ ഴുനേ റ്റ് ഇങ്ങനെ പറഞ്ഞു: “ഇന്നേ താ യാ ലും ഇക്കാ യം അവസാ നി പ്പി ക്കണം ;<noinclude></noinclude>
n9x47ymi8n4acacrc8jznv2luo6gp0g
താൾ:Prithikaradurga (Changampuzha).pdf/149
106
81768
240908
2026-06-12T04:08:02Z
~2026-34579-25
13372
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇതുകേട്ടു രാജാവും മുഖത്തൊരു നീരസത്തോടെ പ്ര നിൻെറ കാ സ്താവിച്ചു: "നിൻ്റെ പേരു ഞാൻ മുമ്പുതന്നെ കേട്ടിട്ടുണ്ടു്'; അങ്ങനെയല്ലാതിരിക്കുന്നതായിരുന്നു ഭേദം. നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
240908
proofread-page
text/x-wiki
<noinclude><pagequality level="1" user="2409:4073:319:C597:0:0:2BB:78A5" /></noinclude>ഇതുകേട്ടു രാജാവും മുഖത്തൊരു നീരസത്തോടെ പ്ര നിൻെറ കാ സ്താവിച്ചു: "നിൻ്റെ പേരു ഞാൻ മുമ്പുതന്നെ കേട്ടിട്ടുണ്ടു്'; അങ്ങനെയല്ലാതിരിക്കുന്നതായിരുന്നു ഭേദം. നിന്റെ കായ്യത്തെക്കുറിച്ചാണെങ്കിൽ, വിഗ'ഡിസ്സേ, നിയമഭ്രഷ്ടരായ കൊള്ളക്കാരും കുത്തിക്കവച്ചക്കാരുമല്ലാതെ മററുവല്ലവരു മായിരുന്നു നിനക്കുവേണ്ടി സംസാരിക്കാൻ നീ കൊണ്ടുവ രേണ്ടിയിരുന്നതു്!''
"എൻറെ പൊന്നുതമ്പുരാനേ, സംഗതി ഇപ്രകാര മാണു്?” വിഗ്‌ഡിസ് പറഞ്ഞു: "ഒരു കൊടിച്ചിപ്പട്ടിയെ പ്പോലെ വീട്ടിൽനിന്നും കടിക്കപ്പെട്ട ഞാൻ കാട്ടിൽ അ ലഞ്ഞുതിരിയുന്ന അവസരത്തിൽ എന്നെ സഹായിച്ചതും എൻറെയും എൻ്റെ കുഞ്ഞിൻറെയും ജീവനെ രക്ഷിച്ചതും ഈ മനുഷ്യനാണു്. നിയമഭ്രഷ്ടനാണെങ്കിലും, തനിക്കു ജീവാപായം തന്നെ നേരിട്ടേയ്ക്കാമെങ്കിലും, എൻ്റെ അപേ ക്ഷയനുസരിച്ചു ഈ നില്ക്കുന്ന ഇല്ല, ജാണു്' എനിക്കു വ ഴികാണിച്ചുതന്നു എന്നെ അവിടുത്തെ തിരുമുമ്പിൽ കൊ ണ്ടുവന്നാക്കിയതു്. അതുകൊണ്ടു് അവിടുത്തെ തിരുനാ വിൽനിന്നു് ഒരു വാഗ്ദാനം കിട്ടാതെ, ഞാൻ അവിടുത്തെ സഹായം സ്വീകരിക്കുന്നത് ഒരിക്കലും ഉചിതമല്ല. എ ൻറെ അപേക്ഷ ഇതാണ്, തിരുമനസ്സുമായി ഈ മനുഷ്യൻ പൊരുത്തപ്പെടുന്ന കായ്യത്തിൽ തിരുമേനിക്കു വി സമ്മത മാണെങ്കിൽ, അവിടുത്തെ ഒരു വാഗ്ദാനത്തിന്നു ശേഷമല്ലാ തെ, എന്തെങ്കിലും സഹായം ഞാൻ തിരുമനസ്സിൽനിന്നു സ്വീകരിക്കുന്നതു് ഒരിക്കലും ഉചിതമായിരിക്കയില്ല. കാ ട്ടിലുള്ള തൻ്റെ വസതിയിൽ യാതൊരുപദ്രവവും കൂടാതെ<noinclude></noinclude>
g4zb8kczolds0yszwj3nhbaxvsi3b5f
താൾ:Prithikaradurga (Changampuzha).pdf/151
106
81769
240909
2026-06-12T04:15:25Z
~2026-34579-25
13372
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അദ്ദേഹത്തിന്നു ചെന്നെത്താൻ സാധിക്കുനാവിധം തിരു മനസ്സുകൊണ്ടു് അദ്ദേഹത്തിൻ്റെ രക്ഷാഭാരം കൈയ്യേററു കൊള്ളാമെന്നുള്ള അവിടുത്തെ വാഗ്ദാനമാണു ഞാൻ തി രുമനസ്സി...' താൾ സൃഷ്ടിച്ചിരിക്കുന്നു
240909
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34579-25" /></noinclude>അദ്ദേഹത്തിന്നു ചെന്നെത്താൻ സാധിക്കുനാവിധം തിരു മനസ്സുകൊണ്ടു് അദ്ദേഹത്തിൻ്റെ രക്ഷാഭാരം കൈയ്യേററു കൊള്ളാമെന്നുള്ള അവിടുത്തെ വാഗ്ദാനമാണു ഞാൻ തി രുമനസ്സിനോടു യാചിക്കുന്നത്
ഈസ്റ്റർ ആഘോഷം കഴിയുന്നതുവരെ ഇല്ല ജിനു സ്വാതന്ത്ര്യം കൊടുക്കാമെന്നും, അതിനുശേഷം ഇക്കായ ങ്ങളെക്കുറിച്ചു വീണ്ടും ആലോചന നടത്താമെന്നും രാജാ വ് അരുളിച്ചെയ്തു.
എല്ലാ കായ്യങ്ങളും ഒരു തീരുമാനത്തിൽ എത്തിച്ചേ രുന്നതുവരെ അവർ തൻറെ അതിഥികളായിരിക്കുവാൻ അദ്ദേഹം പറഞ്ഞു. അതിനുശേഷം പല ദിവസങ്ങളിലും അദ്ദേഹം വിഗ്‌ഡിസ്സുമായി സംഭാഷണം നടത്തി. എ യോൾവ് ആർനേസണെ താൻ കൊന്നതും അവളുടെ മ റേറാരോ പ്രവൃത്തികളും എല്ലാം, അവളുടെ കഥ മുഴുവനും അവൾക്കു രാജാവിനെ പറഞ്ഞു കേൾപ്പിക്കേണ്ടി വന്നു.
ഈസ്റ്ററിൻറെ തലേന്നാൾ വൈകുന്നേരം അദ്ദേഹം അവൾക്കാളയച്ചു. ഹാളിൽ അദ്ദേഹം തനിച്ചേ ഉണ്ടാ യിരുന്നുള്ളു., തൻ്റെ അടുത്തുകിടന്ന ബെഞ്ചിൽ ഇരിക്കു വാനായി അദ്ദേഹം അവളോടു പറഞ്ഞു. സായാഹ്നം വള രെ അതിക്രമിച്ചിരുന്നു. അദ്ദേഹം ഇല്ല, ജിനെക്കുറിച്ച് കാരോന്നവളോടു തിരക്കി. അവളുടെ കുട്ടിയുടെ പിതാ പു് ഇല്ല ആണോ എന്നദ്ദേഹം അവളോടു ചോദിച്ചു. അല്ലെന്നും, താനും ഇല്ലളം തമ്മിൽ ആ വഴിക്കു യാ തൊരു ബന്ധവുമില്ലെന്നും അവൾ സമാധാനം പറഞ്ഞു.<noinclude></noinclude>
gh77a1qoub6n1wxd3m0vn3ufbxqizxt
താൾ:Prithikaradurga (Changampuzha).pdf/152
106
81770
240910
2026-06-12T04:18:30Z
~2026-34579-25
13372
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒലാവ് രാജാവ് അനന്തരം ആ കുഞ്ഞ് ആരുടേതാ ണെന്നും, അവൾ എവിടെയാണെന്നും, എന്തുകൊണ്ടാ ണവൾ വിവാഹം കഴിക്കാഞ്ഞതെന്നും അവളോടന്വേഷിച്ചു. "ആ മനുഷ്യനെക്കുറിച്ച് ഒന...' താൾ സൃഷ്ടിച്ചിരിക്കുന്നു
240910
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34579-25" /></noinclude>ഒലാവ് രാജാവ് അനന്തരം ആ കുഞ്ഞ് ആരുടേതാ ണെന്നും, അവൾ എവിടെയാണെന്നും, എന്തുകൊണ്ടാ ണവൾ വിവാഹം കഴിക്കാഞ്ഞതെന്നും അവളോടന്വേഷിച്ചു.
"ആ മനുഷ്യനെക്കുറിച്ച് ഒന്നുംതന്നെ എനിക്കറി വില്ലാ തിരുമേനീ,'' വിഗ്‌ഡിസ് പറഞ്ഞു: "ഈ രാജ്യ ത്തുകാരനായിരുന്നില്ല അയാൾ. എനിക്കു ചെറുപ്പമായി രുന്നു. ഞാൻ മഠയത്തിയായിരുന്നു. അതുകൊണ്ട് എൻ്റ ചാരിത്രനാശം വരുത്തുവാൻ ഞാൻ അയാൾക്കിടകൊടുത്തു പക്ഷേ ആ മനുഷ്യനെക്കുറിച്ചു സംസാരിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞാൻ അങ്ങയു ടെ കാലുപിടിച്ചപേക്ഷിക്കുന്നു, ഇതിനെക്കുറിച്ചു് ഒന്നുംത ന്നെ അവിടുന്നിനി എന്നോടു ചോദിക്കരുതു."
രാജാവു തൻറെ കൈ അവളുടെ കഴുത്തിൽ ചുററിയി ട്ടു പറഞ്ഞു:
"ഏറെനാൾ ഇനി നീ വിധവയായി ജീവിക്കുമെ ന്നു തോന്നുന്നില്ല, വിഗ്‌ഡിസ്, നീ അത്രമാത്രം സുന്ദ രിയും ബുദ്ധിശാലിനിയുമാണ്.''
വിഗഡിസ് എഴുനേൽക്കാൻ ഉദ്യമിച്ചു. പക്ഷേ ഒലാവ് രാജാവ്' അവളെ പിടിച്ചു മടിയിലിരുത്തി. അപ്പോൾ അവൾ പറഞ്ഞു:
"വീണ്ടും സ്നേഹിക്കുവാൻ ഞാൻ ആഗ്രഹിക്കത്തക്ക നിലയിലുള്ള ഒന്നല്ല എന്റെ ജീവിതം. ഞാനിപ്പോൾ<noinclude></noinclude>
dnqokoxadgt1yfg2lghb1n1ncwv0d8o
താൾ:Prithikaradurga (Changampuzha).pdf/153
106
81771
240911
2026-06-12T04:19:59Z
~2026-34579-25
13372
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അങ്ങയോടു് അപേക്ഷിക്കുന്നു, ഞാൻ പോട്ടെ!?" നേരം അതിക്രമിച്ചും ഒലാവ'രാജാവു പൊട്ടിച്ചിരിച്ചു് അവളെ ചുംബിച്ചു കൊണ്ടു പറഞ്ഞു: “നീ എൻറെകൂടെ ഇവിടെ നിൽക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
240911
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34579-25" /></noinclude>അങ്ങയോടു് അപേക്ഷിക്കുന്നു, ഞാൻ പോട്ടെ!?" നേരം അതിക്രമിച്ചും
ഒലാവ'രാജാവു പൊട്ടിച്ചിരിച്ചു് അവളെ ചുംബിച്ചു കൊണ്ടു പറഞ്ഞു:
“നീ എൻറെകൂടെ ഇവിടെ നിൽക്കാനാണു് എനി ക്കിഷ്ടം. നാം ഇരുവരും തമ്മിൽത്തമ്മിൽ വളരെ യോജി ച്ചവരാണെന്നു നിനക്കു തോന്നുന്നില്ലേ, വിഗ്‌ഡിസ്സേ? നീയും ഞാനും? എൻ്റെ രഹസ്യക്കാരിയായിരിക്കുന്നതിൽ നിനക്കു ഒരു നാണക്കേടും വരാനുമില്ല. നിൻറെ സ്നേഹ ത്തിനു ഞാൻ നിനക്കു നല്ല പ്രതിഫലം തരാം.''
"പൊന്നു തിരുമേനി, ഇതചിടത്തേയ്ക്കു ചേന്നതല്ല," വിഗ്‌ഡിസ് പ്രതിവചിച്ചു. "അങ്ങയ്ക്കു വേണമെന്നു തോന്നുന്ന ഏതു യുവതിയേയും അങ്ങയ്ക്കു കിട്ടും. രാൾ മുൻപു സ്വാദറിഞ്ഞ കോപ്പയിൽനിന്നും പാനം ചെ യ്യേണ്ട ആവശ്യം അങ്ങയ്ക്കില്ല.''
രാജാവു കൂടുതൽ ചിരിയോടുകൂടി വീണ്ടും അവളെ ചുംബിച്ചിട്ടു പറഞ്ഞു:
"നിൻ്റെ ചുണ്ടുകളുടെ മാധുര്യം മറ്റാർക്കും കിട്ടുകയില്ല, വിഗ്ഡിസ്."
അദ്ദേഹം വീണ്ടും അവളെ പൊക്കിയെടുത്തു ബെ ഞ്ചിന്മേൽ കിടത്തിയിട്ട് അവളുമായി ഓരോ ശൃംഗാരലീ ലയ്ക്കു ഒരുമ്പെട്ടു.
വിഗ്‌ഡിസ് അവളുടെ കൈത്തലം അദ്ദേഹത്തിന്റെ മാറത്തമത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു:<noinclude></noinclude>
7b33jz1yf009nxdcc1i99su80ikscuc
240912
240911
2026-06-12T04:33:58Z
~2026-34579-25
13372
240912
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34579-25" /></noinclude>"ഞാൻ എൻ്റെ പാട്ടിനു പോകുവാൻ അങ്ങെന്നെ അനുവദിക്കുന്നപക്ഷം അങ്ങയ്ക്കുണ്ടാകാവുന്ന ക്ലേശത്തേ ക്കാൾ എത്രയോ ഉൽക്കടമായ ക്ലേശങ്ങൾ അങ്ങു വിശ്വ സിക്കുന്ന ആ പുണ്യവാളൻ അങ്ങയ്ക്കുവേണ്ടി അനുഭവിക്കു കയുണ്ടായി."
ഒലാവ് രാജാവു അവളെ വിട്ടു. ഒരു നിമിഷം കഴി ഞ്ഞു് അദ്ദേഹം എഴുനോറ് അവൾക്കു പോകണമെന്നു വിഗ്‌ഡിസ് ണ്ടെങ്കിൽ പോകാമെന്നു് അരുളിച്ചെയ്തു. അവളുടെ പാദങ്ങൾ തറയിലേയ്ക്കിട്ടു. കലാവിനോടൊന്നി ച്ചു അവിടെ തങ്ങിനിൽക്കാൻ മുമ്പിലത്തോളം അതൃപ്തി ഇപ്പോൾ അവൾക്കുണ്ടായില്ല. പക്ഷോ രാജാവാകട്ടെ ആ ബെഞ്ചിൻ്റെ തലയ്ക്കൽ അവളോട് ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ. അതുകൊണ്ടു കുറച്ചു കഴിഞ്ഞു് അവൾ എഴുനേററു ഹാൾവിട്ടു സ്ത്രീകൾക്കായിട്ടുള്ള ഭവനത്തിലേയ്ക്കു പോയി.
പ്രനാനപ്പെട്ട ആ രണ്ടു പുണ്യദിനങ്ങൾ സമാഗത മായി. അന്നൊന്നും രാജാവ് വിഗ്‌ഡിസ്സിനോടു സംസാ രിച്ചില്ല. മൂന്നാം ദിവസം അദ്ദേഹം അവൾക്കാളയച്ചു. അദ്ദേഹത്തിൻറെ അനേകം അനുയായികൾ ആ അവ സരത്തിൽ അദ്ദേഹത്തോടൊന്നിച്ചുണ്ടായിരുന്നു.
ഗ്രെഫ് സിനിലേയ്ക്കു് അവളോടൊന്നിച്ചു ആളുകളെ അയച്ചു തരാമെന്നും ഏതു തരത്തിലും അവളെ ന്യായിക രിക്കത്തക്ക രീതിയിൽ അവൾക്കു വേണ്ട സർവ്വസഹായങ്ങ ളും ചെയ്തുതരാമെന്നും അദ്ദേഹം അവളോടു പറഞ്ഞു. ഇ<noinclude></noinclude>
mxc8aiaqexc0casiw3rzk57vxwt5nz2
240913
240912
2026-06-12T04:38:23Z
~2026-34579-25
13372
240913
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34579-25" /></noinclude>ല്ലജിനും അയാളുടെ അനുചരന്മാർക്കും, സന്ധി ചെയ്തു സമാധാനത്തോടെ ജീവിക്കുവാൻ വേണ്ട സഹായങ്ങളും താൻ ചെയ്തുകൊള്ളാമെന്നും അദ്ദേഹം പ്രസ്താവിച്ചു. പ ക്ഷേ അതിനുശേഷം വിഗ്‌ഡിസ്സിനെ കുറച്ചകലെ ഒരു വശത്തേയ്ക്കു വിളിച്ച്, അവളുടെ മുഖത്തു ദൃഷ്ടിയുറപ്പിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
“എന്നോടു സത്യം പറയണം, വിഗ്‌ഡിസ്റ്റേ! നി നക്കു നിൻറെ വസ്തുവകകളെല്ലാം തിരിച്ചു കിട്ടുമ്പോൾ നീ ഇല്ല ജിനെ വിവാഹം കഴിക്കുമോ?"
വിഗ്‌ഡിസ് തലയുയത്തി. അവൾ പ്രതിവചിച്ചു: "തിരുമേനീ, വളരെവളരെ തരംതാഴ്ന്ന ഒരു നിലയിലാ ണു് അവിടുന്നു എനൊക്കുറിച്ചു വിചാരിക്കുന്നത്. എ എന്നെ അങ്ങു വിശ്വസിക്കുകയാണെങ്കിൽ ഒന്നു ഞാൻ പറ യാം__സിംഹത്തേക്കാൾ ചെന്നായുമായി കളിക്കുവാനാണു് എനിക്കു താല്പയ്യം. പക്ഷേ, ഇപ്പോൾ, തിരുമേനിയെ ന്നോടു് അത്രമാത്രം അലിവു കാണിക്കുകയും നാടുവാഴിക ളിൽ അങ്ങയെപ്പോലെ ആരും തന്നെ ഇല്ലെന്ന് എനിക്കു ബോദ്ധ്യപ്പെടുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് എനിക്ക് അവിടുത്തോടു മറെറാരനുഗ്രഹം അത്ഥിക്കുവാനുണ്ട്: ഒരു പുരോഹിതൻ എന്നോടൊന്നിച്ചു വാഡിനിലേയ്ക്കു പോരു വാനും, അങ്ങയുടെ മതവിധിയനുസരിച്ചു് എനിക്കുവേണ്ട ഉപദേശങ്ങൾ തന്നു എന്നെ 'ജ്ഞാനസ്നാനം' ചെയ്യിക്കു വാനും അനുമതി നൽകാൻ അവിടുത്തേയ്ക്കു ദയവുണ്ടാകണം. എന്തുകൊണ്ടെന്നാൽ, ഒരു സംഗതി ദൃഢമായി എ നിക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നു: എൻ്റെ പിതാവിനു അ<noinclude></noinclude>
edc8lxl70vyt4rw3j6vrhc7bfiyxnxo
താൾ:Prithikaradurga (Changampuzha).pdf/322
106
81772
240940
2026-06-12T09:05:40Z
Archana N. p
13362
/* എഴുത്ത് ഇല്ലാത്തവ */
240940
proofread-page
text/x-wiki
<noinclude><pagequality level="0" user="Archana N. p" /></noinclude><noinclude></noinclude>
4fk9phj3896i0ruhmjbeso23p789o4q
താൾ:Prithikaradurga (Changampuzha).pdf/3
106
81773
240941
2026-06-12T09:08:08Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240941
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>പ്രതികാരദുൎഗ്ഗ
[ഒരു നോർവീജിയൻ നോവൽ]
മൂലഗ്രന്ഥകർത്രി:
സിഗ്രിഡ് ഉൺഡ്സെറ്റ്
പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിള്ള എം. എ.
ഇടപ്പള്ളി
PUBLISHERS:
THE MANGALODAYAM LTD.,
TRICHUR.<noinclude></noinclude>
g1zyxad65lbbs3r46fitq48j5ohjgjj
240942
240941
2026-06-12T09:08:42Z
Archana N. p
13362
240942
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>പ്രതികാരദുൎഗ്ഗ
[ഒരു നോർവീജിയൻ നോവൽ]
മൂലഗ്രന്ഥകർത്രി:
സിഗ്രിഡ് ഉൺഡ്സെറ്റ്
പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിള്ള എം. എ.
ഇടപ്പള്ളി
PUBLISHERS:
THE MANGALODAYAM LTD.,
TRICHUR.<noinclude></noinclude>
6olvwkud2unj88cyvtg3gebqpu63zuv
താൾ:Prithikaradurga (Changampuzha).pdf/4
106
81774
240943
2026-06-12T09:10:06Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'First Impression in Thulam, 1123-1000 Copies. Second Impression in Makaram, 1130-1000 Copies. All rights reserved by MRS. SREEDEVI CHANGAMPUZHA "SREEDEVI MANDIBAM" EDAPPALLY (N. Travancore) Price Printed at The Geetha Press, Rupees 2-8-0 Trichur.' താൾ സൃഷ്ടിച്ചിരിക്കുന്നു
240943
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>First Impression in Thulam, 1123-1000 Copies.
Second Impression in Makaram, 1130-1000 Copies.
All rights reserved by
MRS. SREEDEVI CHANGAMPUZHA
"SREEDEVI MANDIBAM"
EDAPPALLY
(N. Travancore)
Price
Printed at
The Geetha Press,
Rupees 2-8-0
Trichur.<noinclude></noinclude>
2e20vrjgkqyof2honc5cbnx0yihq20q
താൾ:Gadyamalika vol-3 1924.pdf/186
106
81775
240946
2026-06-12T10:10:26Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാംപ്രകരണം-അ: സ: ചില ആചാരവിശേഷങ്ങൾ ടെ സങ്കല്പം. മുഖ കാരണവും ഇതുതന്നെയാണു്. ഏതൊരു മനുഷ്യനെ ഉപദ്രവിക്കണമെന്നു ആഗ്രഹിക്കുന്നുവോ, ആ മനുഷ്യന്റെ നഖമോ മുടിയോ മുത...' താൾ സൃഷ്ടിച്ചിരിക്കുന്നു
240946
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>നാലാംപ്രകരണം-അ: സ: ചില ആചാരവിശേഷങ്ങൾ
ടെ സങ്കല്പം.
മുഖ
കാരണവും ഇതുതന്നെയാണു്. ഏതൊരു മനുഷ്യനെ ഉപദ്രവിക്കണമെന്നു
ആഗ്രഹിക്കുന്നുവോ, ആ മനുഷ്യന്റെ നഖമോ മുടിയോ മുത്രം തുപ്പാ
വഖണ്ഡമാ (ഇതെല്ലാം ടിയോ) കൊണ്ടുവന്ന് അതുകളിൽ ഓ
രോന്നിനേയും (അല്ലെങ്കിൽ അതുകൾ എപ്പാവയും കൂടെ അടിക്കുകയോ,
പൊടിക്കുകയോ, ദഹിപ്പിക്കുകയോ, ചെയ്യുകയാകുന്നു ആഭിചാരകന്മാർ സാ
ധാരണ ചെയ്യുന്നത്. ഈ വസ്തുക്കൾക്കു ഓരോതരത്തിൽ ആ പ്രത്യേക മനു
നോടു സംബന്ധമുള്ളതിനാൽ, ഈ വസ്തുക്കൾക്കു പറയുന്ന നാശത്തിനനു
സരിച്ച് ആ മനുഷ്യന്റെ ശരീരത്തിനും ഹാനി ഉണ്ടാകുമെന്നാണ് അവരു
ഛായ എടുപ്പിക്കുന്നതിന് ഈ ദിക്കുകളിൽത്തന്നെ പലരും
(പണം കൊടുക്കണമെന്നുള്ള കൂടാതെ) വിരോധം നടിക്കുന്നതിന്റെ കാര
ണം സൂക്ഷ്മമാലോചിച്ചാൽ ഇതു നോയാണ്. മനുഷ്യമുഖവും തച്ഛായയും
തമ്മിൽ ആകൃതിയിൽ വിസ്തനീയമാകുംവണ്ണം സമമായിരിക്കുന്നു.
വും തച്ഛായയും തമ്മിൽ എന്തോ ഒരു സംബന്ധമുണ്ടെന്നും ആയതിനാൽ
ശത്രുക്കൾ രായ പതിഞ്ഞിരിക്കുന്ന കടലാസ്സിനെ കീകയോ മുറിക്കുകയോ
ചെയ്യുന്നതായാൽ ഛായയും മൂലമായ മനുഷ്യനും ജീവഹാനി ഉണ്ടായേയും
മെന്നും ആകുന്നു സാധാരണന്മാർ ചെയ്യുന്ന അനുമാനം. അപരിഷ് കൃത
ന്മാരുടെ ഈ അഭിപ്രായം പിതൃപുത്രസംബന്ധത്തിൽ എങ്ങനെ പ്രവത്തി
ക്കുമെന്നു ചിന്തിക്കുക. ശിശുവിന്റെ സുഖദുഖങ്ങളെക്കുറിച്ചു പിതാവു സാധാ
രണ അത്യധികമായ അന്വേഷണമുള്ളവനാകുന്നു. ഈ പക്ഷിമൃഗാദികളിൽ
എന്നതുപോലെ മനുഷ്രിലും ഈശ്വരനിക്ഷിപ്തമായ ഒരു ഗുണമെന്നു മാത്രമേ
വാസ്തവത്തിൽ വിചാരിക്കപ്പെടേണ്ടതു. എന്നാൽ ഈ വികാരം അപരിഷ്
കൃതന്മാരുടെ മനസ്സിൽ ഉണ്ടാകുന്നില്ല. പിതാവും ശിശുവും തമ്മിൽ ഏതോ
ഒരുവക സംബന്ധമുണ്ടെന്നുള്ള തു വിദ്യാവിഹീനനായ കിരാതൻ പ്രത്യക്ഷമായി
രിക്കുന്നു. ആയതിനാൽ ഈ രണ്ടാളുകളും തത്തിൽ ദൃഷ്ടിക്കു വിഷയമാകാത്ത
തെങ്കിലും ശരീരമായിട്ടു തന്നെയുള്ള ഒരു സംബന്ധം അവശ്യം ഉണ്ടായിരിക്കേ
ണ്ടതാകുന്നു എന്നുള്ള ഒരു ഭ്രമം അവൻ മനസ്സിൽ ജനിക്കുന്നു. ഈ മിഥ്യാ
ഭ്രമം പ്രബലമായുള്ള സമുദായങ്ങളിൽ പിതാവിന്റെ ഭക്ഷണ പാനീയങ്ങൾ
മുതലായവയുടെ ഗുണദോഷങ്ങൾ ശിശുക്കളിൽ കൂടെയും ഫലിക്കുന്നതാകുന്നു
എന്നും ആയതിനാൽ കാറ്റ്, വെയിൽ, അമിതഭോഗം മുതലായവയെ പിതാ
വ ഉപേക്ഷിച്ചിരിക്കേണ്ടതാകുന്നു എന്നും ഉള്ള വിശ്വാസങ്ങളും ഈ വിശ്വാ
സത്തിന്റെ ഫലങ്ങളായി മേൽ കാണിക്കപ്പെട്ടവപോലെയുള്ള ആചാരങ്ങ
ളും ഉണ്ടാകാമെന്നുള്ള മിസ്റ്റർ ടയിലറിന്റെ മതം സുഗ്രാഹ്യമായിരിക്കുന്നു എ
ന്നുതന്നെ പറയപ്പെടണം. അച്ഛനെപോലെ തന്നെ അമ്മയും വ്രതം അനു
ഷ്ഠിക്കണമെന്നു നിർബന്ധിക്കുന്ന സമുദായങ്ങൾ അവർ രണ്ടാളുകളോടും ശി
ശുവിനുള്ള സംബന്ധത്തെ ഗണിക്കുന്നുണ്ട് എന്നുള്ളതല്ലാതെ മിസ്റ്റർ ടയില
റിൻറെ അഭിപ്രായത്തെ ഖണ്ഡിക്കുന്ന ദൃഷ്ടാന്തങ്ങളായി വിചാരിക്കപ്പെടാമെ
ന്നു തോന്നുന്നില്ല.
0.<noinclude><references/>{{WSDC2014School}}</noinclude>
2gb8omovhfcvrn1f5jedmbv0gfd7m0q
താൾ:Gadyamalika vol-3 1924.pdf/185
106
81776
240947
2026-06-12T10:10:57Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗമാലിക മൂന്നാംഭാഗം തുപോലെയാണ് പുരുഷന്മാർ സ്ത്രീവൃത്തിയെ ആ ചരിക്കണമെന്നുള്ള ചട്ടം നടപ്പായതു്. മാതൃസ്.ത്തായി ഗണിക്കപ്പെട്ട ശിശു പിതൃസ്വത്തായി ഗണി ക്കപ്പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240947
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ഗമാലിക മൂന്നാംഭാഗം
തുപോലെയാണ് പുരുഷന്മാർ സ്ത്രീവൃത്തിയെ ആ ചരിക്കണമെന്നുള്ള ചട്ടം
നടപ്പായതു്. മാതൃസ്.ത്തായി ഗണിക്കപ്പെട്ട ശിശു പിതൃസ്വത്തായി ഗണി
ക്കപ്പെടണമെങ്കിൽ, ശിശു തന്റെ സ്വത്താകുവാൻ മാതാവ് എന്തെല്ലാം അനു
വിച്ചിരുന്നുവോ, അതുകളിൽ പാടുള്ള ടത്തോളം സംഗതികളെ പിതാവും
അനുഷ്ഠിക്കണമെന്നു വിധിക്കുന്നതും ഒരു വിധത്തിൽ യുക്തിയുക്തമായിട്ടു
ന്നെ സങ്കല്പിക്കപ്പെടണം. ഈ വിധമായ ഒരു അഭിപ്രായത്തിന്റെ ഫലമാ
യിട്ടാണ് അച്ഛന്മാർ പെറുകിടക്കണമെന്നുള്ള ചട്ടം പല സമുദായങ്ങളിലും
ആരംഭിച്ചത്.
ബവാൻ ഈ അഭിപ്രായം സയുക്തികമായിരിക്കുന്നു എന്നു
ഇതിൽ സി. എന്നാൽ അതു മുഴുവൻ ശരിയെന്നു സ്വീകരിക്ക
പ്പെട്ടുകൂടാത്തതാകുന്നു എന്നു തോന്നിക്കുന്ന ചില ലക്ഷ്യങ്ങൾ ഉണ്ടു്. ഇംഗ്ല
ടിനു വടക്കുപടിഞ്ഞാറു കിടക്കുന്ന ഗ്രീൻ ദ്വീപത്തിലെ ആളുകളുടെ
ഇടയിൽ പുരുഷൻ സ്ത്രീയുടെ പാരവശ്യം നടിച്ചു പൊൻ കിടക്കു
നതായി അറിയിക്കപ്പെട്ടിരിക്കുന്നു. പാൻ മതം ശരിയാണെങ്കിൽ
സ്ത്രീ അസ്വതന്ത്രാൻ മാമില്ല. പുരുഷനെപ്പോലെ തന്നെ സ്ത്രീയും
വിശ്രമിക്കണമെന്നുള്ള പ്രമാണം, മാനാ രാനിവാസികളുടെ ഇടയിലും അ
നുസരിക്കപ്പെടുന്നുണ്ട്. അപ്പം അമ്മയും പണി ഒന്നും എടുക്കരുത്. ച
ദേഹം മാറി വല്ല ഓലപ്പൊളികൊണ്ടോ
മറെറാ അല്ലാതെ നഖംകൊണ്ടു ചെയ്യാത്: എന്നൊക്കെയാണ് കുട്ടിക്കു ദോ
ഷം തട്ടാതിരിക്കാനായി അവർ ചെയ്യുന്ന മുൻകരുതലുകൾ. പുരുഷൻ ഇങ്ങ
നെയുള്ള കഷ്ടപ്പാടുകൾ ഒക്കെയും സഹിക്കുന്നുണ്ടെങ്കിലും ഈ ഗയാനിവാ
സികളുടെ ഇടയിൽ ജി മാരകലത്തിൽ തന്നെയാണു ചേരുന്നത്. ഈ വാ
നവംകൊണ്ടു വെളിപ്പെടുന്നതു ബക്കോൻ അഭിപ്രായം അബദ്ധമാണ
ന്നാണ്. അറവാന്മാർ എന്ന ജാരിക്കാരിലും പുരുഷന്മാർ പെറ്റുകിടക്കു
ക പതിവാണെങ്കിലും മാതൃഭരണമാണു നടപ്പ്. ആയതിനാൽ ഈ ആചാര
വിശേഷത്തിനും ഉത്ഭവകാരണമായി ബക്കോഫർ പറയുന്ന അഭിപ്രായത്തിൽ
ന്യൂനതകൾ ഉണ്ടെന്നു പലരും വാദിക്കുന്നു.
ബാൻ കാത്ത് നിരസിക്കുന്നവരിൽ പ്രഥമഗണനീയനാ
ണു മിസ്റ്റർ ടയിലർ. അപരിഷ്കൃതന്മാരുടെ മനസ്സിനു സ്വസാധാരണമാ
യ ഒരുവക അജ്ഞതയിൽനിന്നു ജനിക്കുന്നതാണ് ഈ ആചാരം എന്നത്രേ
ഈ വിദ്വാൻ പ്രസംഗിക്കുന്നത്. യാതൊരുവിധത്തിലെങ്കിലും അല്പമായി
ട്ടായാലും സംബന്ധമുള്ള രണ്ടു വസ്തുക്കൾ താഴിൽ അല്പം മാത്രമല്ല സവ
കാരത്തിലും സംബന്ധമുള്ള തായിട്ടുമാത്രം അവയെപ്പറ്റി ചിന്തിക്കാവുന്ന
അവസ്ഥയിലാകുന്നു അപരിഷ്കൃതന്മാരുടെ മനസ്സുകൾ ഇരിക്കുന്നതെന്നുള്ള
ത് സമ്മതിക്കപ്പെടേണ്ട ഒരു വിഷയം അത്രേ. അപരിഷ് കൃതന്മാരുടെ ഇട
യിൽ ക്ഷുദ്രപ്രയോഗത്തിലുള്ള വിശ്വാസം വളരെ പ്രബലപ്പെട്ടിരിക്കുന്നതിന്റെ<noinclude><references/>{{WSDC2014School}}</noinclude>
hghc6cet2tzgbfrxsbth1x9mohw7hb9
താൾ:Gadyamalika vol-3 1924.pdf/184
106
81777
240948
2026-06-12T10:11:07Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാംപ്രകരണം- സ: ചില ആചാരവിശേഷങ്ങൾ എൻ ഡോബ്ര ഹോഫർ എന്ന ജ്വസിൽ മിഷ്യനറിയും, തെക്കേ അമ്മേരി ക്കരുടെ ഇടയിൽ പല ഇടങ്ങളിലും ഈ ആചാരം ഉണ്ടെന്നുള്ള തിനു സാക്ഷി യാണ്. ഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240948
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>നാലാംപ്രകരണം- സ: ചില ആചാരവിശേഷങ്ങൾ എൻ
ഡോബ്ര ഹോഫർ എന്ന ജ്വസിൽ മിഷ്യനറിയും, തെക്കേ അമ്മേരി
ക്കരുടെ ഇടയിൽ പല ഇടങ്ങളിലും ഈ ആചാരം ഉണ്ടെന്നുള്ള തിനു സാക്ഷി
യാണ്. ഭായ പ്രസവിച്ചിരിക്കുന്നതുനിമിത്തം തനിക്കു പുകയിലപ്പൊടി വേ
ണ്ടോ എന്നും, അതു വലിച്ചാൽ തനിക്കുണ്ടാകുന്ന തുമ്മൽ ശിശുവിനു ഉപദ്രവ
കരമായി ഭവിച്ചയുമെന്നും ഒരു കിരാതൻ ഈ മിഷനരിയോടുതന്നെ പറക
യുണ്ടായി. ആ പ്രദേശങ്ങളിൽ ശിശുക്കളുടെ മരണത്തിനൊക്കെയും അച്ഛന്മാ
രുടെ വ്രതഭംഗത്തെയാണ് കാരണമായി സങ്കല്പിക്കുക പതിവ്. താവു
വെയിൽ കൊണ്ടതും, തണുപ്പുകാറ് ഏററതും, അതിഭക്ഷണം കഴിച്ചതും മ
റും കുട്ടികളുടെ മരണത്തിനു കാരണമായി പറഞ്ഞുകൊണ്ട് ശണ്ഠ പിടിക്കുന്ന
മാതാക്കന്മാരെ അവിടങ്ങളിൽ മിക്ക ഭവനങ്ങളിലും കാണാം.
അസ്വാഭാവികമെന്നു പ്രത്യക്ഷമായിരിക്കുന്ന ഈ ആചാരം എങ്ങനെ
ഉണ്ടായി എന്നുള്ളതിനെപ്പറ്റി പണ്ഡിതന്മാർ ഇന്നും ഭിന്നാഭിപ്രായക്കാരാ
യിട്ടാണിരിക്കുന്നത്. ബാഫൻ എന്ന പണ്ഡിതൻ മതത്തെ പലരും
ആദരിക്കുന്നുണ്ടു്. പിതൃനിയം ചെയ്യുന്നതിനു നിവൃത്തി ഇല്ലാതിരുന്നതു
കൊണ്ടോ എന്തോ, ശിശുക്കൾ മാതൃസ്വത്തായിട്ടും മാതാക്കന്മാരുടെ കുടുംബ
ത്തിൽ വന്നവരായിട്ടും ഗണിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് ഇ
ങ്ങനെയുള്ള വിഷയങ്ങളെപ്പറ്റി പ്രത്യേകം അന്വേഷണം ഉള്ള വിദ്വാന്മാർ
എല്ലാവരും തന്നെ സമ്മതിക്കുന്നുണ്ടെന്നു തോന്നുന്നു. ഈ അവസ്ഥയിൽ സ
മുദായം ദീർഘകാലം ഇരുന്നതിന്റെ ശേഷം മാത്രമാണു ശിശുകൾ പിതാ
കന്മാരുടെ വംശത്തിലാണു ഗണിക്കപ്പെടേണ്ടതെന്നുള്ള നവീനന്മാരുടെ
അഭിപ്രായത്തിനു പ്രാബല്യം ഉണ്ടായത്. അങ്ങനെയാണെങ്കിൽ, മാതൃഭരി
താവസ്ഥയിൽ നിന്നു പിതൃഭരിതാവസ്ഥയിലേയും പ്രവേശിച്ചുതുടങ്ങുന്ന ഒരു
ഘട്ടം, ഒരു സമുദായത്തിന്റെ പരിണാമപദ്ധതിയിൽ അവശ്യം ഉണ്ടായിരിക്ക
ഈ പ്രത്യേകഘട്ടത്തിലിരിക്കുന്ന സമുദായങ്ങളിലാരുന്നു, പുരുഷന്മാർ
സ്ത്രീവൃത്തിയെ ആചരിക്കുന്ന ഏപ്പാടുകൾ കാണപ്പെടുന്നത് എന്നാകുന്നു ബ
ക്കാൻ പക്ഷം. ഈ പ്രത്യേകഘട്ടത്തിൽ ഇങ്ങനെ മുള്ള അസ്വാഭാവി
കങ്ങളായ ആചാരങ്ങൾ കാണപ്പെടുന്നതിന് അദ്ദേഹം പറയുന്ന ന്യായം ശ
രിയാണെങ്കിലും അല്ലെങ്കിലും, കേൾവിയിൽ ഒട്ടൊക്കെ ചേർച്ചയുള്ളതായി
തോന്നുമെന്നുള്ളത് സമ്മതിക്കപ്പെടുന്നതാണു്. മാതൃകുടുംബത്തിന്റെ സ്വ
ത്തായി അനേകം അനേകം വത്സരങ്ങളായി ഗണിക്കപ്പെട്ടുപോന്ന കുട്ടിക
ള, പിതൃകുടുംബത്തിന്റെ വകയായി ഗണിക്കുന്നതിനു ആരംഭിക്കുന്ന ഒരു
അവസ്ഥയിൽ എത്തിയിരിക്കുന്ന ഒരു സമുദായം ആകുന്നുവല്ലൊ ഇവിടെ ആ
ലോചനാവിഷയമായിരിക്കുന്നതു്. ഇങ്ങനെ പാരമ്പര്യത്തിനു വിരോധമായ
ഒരു ഏപ്പാട് അപരിഷ് കൃതന്മാരായ കിരാതക്ക് ഒരു വലിയ യുക്തിഭംഗ
മായി തോന്നിയിരിക്കണം. ആ യുക്തിഭംഗത്തിന് ഒരു പരിഹാരമായിട്ടെന്ന
ണം.
യാണെന്നുള്ള വിഷയാന്തര പ്രവേശം ഇവിടെ ചെയ്യുന്നില്ല.<noinclude><references/>{{WSDC2014School}}</noinclude>
8dg5b2ohx5px1jqznwqhdb6l22hcs2p
താൾ:Gadyamalika vol-3 1924.pdf/183
106
81778
240949
2026-06-12T10:11:20Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗമാലിക മൂന്നാംഭാഗം ങ്ങളെക്കൊണ്ടും കുത്തിമറിച്ചു രക്തം പുറപ്പെടുവിക്കുക എന്നുള്ളതാകുന്നു. ഇ തിന്റെ ശേഷം ആ ദിക്കിലുണ്ടാകുന്ന ഒരുതരം കുരുമുളക് ഇട്ടു വെള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
240949
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ഗമാലിക
മൂന്നാംഭാഗം
ങ്ങളെക്കൊണ്ടും കുത്തിമറിച്ചു രക്തം പുറപ്പെടുവിക്കുക എന്നുള്ളതാകുന്നു. ഇ
തിന്റെ ശേഷം ആ ദിക്കിലുണ്ടാകുന്ന ഒരുതരം കുരുമുളക് ഇട്ടു വെള്ളം വെന്തു
അവർ ഈ പുരുഷനെ കുളിപ്പിക്കുന്നു. ഈ മുളകുവെള്ളം മുറിവുകളെ സ്പ
ശിക്കുമ്പോൾ ഉണ്ടാകുന്ന വേദന കഠിനമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഇതിനെ സഹിക്കാതെ പ്രപിക്കുന്നതിനൊ മറോ ആരംഭിക്കുന്ന പുരുഷൻ
ഭീ വെന്നും പാപിഷ്ഠനെന്നും മറ്റും നൽക്ഷണം അധിക്ഷേപിക്കപ്പെടും. സ്റ്റാ
നാനന്തരം അവർ അയാളെ ഭദ്രമായി പിന്നെയും മുമ്പിലത്തെപ്പോലെ കിട
ത്തിയതിന്റെ ശേഷമാണ് സഭയും തമാശകളും ഒക്കെ ഉണ്ടാകുന്നതു്. പി
ന്നെയും .ചില ദിവസങ്ങൾ കൂടെ ഇങ്ങനെ കിടന്നു കഴിച്ചുകൂട്ടിയാൽ എഴുന്ന
കാനും നടക്കാനും എല്ലാം ഈ പരുഷനും അനുവാദം സിദ്ധിക്കുന്നു. എങ്കിലും
ഈയാൾ ആറുമാസകാലത്തേയും ചില പ്രത്യേക പക്ഷികളേയും മത്സ
ങ്ങളേയും ഭക്ഷിച്ചുകൂടെന്നു
നിവന്ധന ഉണ്ടു്. ഇങ്ങനെയുള്ള വ്രതത്തിനു
എന്തെങ്കിലും ഒരു ഭംഗം വന്നാൽ ശിശുവിനു ദോഷം സംഭവിക്കുമെന്നാണ്
അവരുടെ വിശ്വാസം. ഈ കാലാവധിയിൽ പിതാവു ഞണ്ടിനേയോ ആമയേ
യോ ഭക്ഷിച്ചാൽ, ഈ മക്കളേപ്പോലെ ശിശു ചെകിടനായും ബുദ്ധിഹീന
നായും ഭവിക്കും. എന്നിങ്ങനെ അവരുടെ ഇടയിലുള്ള അന്ധവിശ്വാസങ്ങൾ
കു് ഒരു കണക്കും കയുമില്ല.
തെക്കേ അമേരിക്കയുടെ കിഴക്കേ തീരത്തുള്ള ഒരു കൂട്ടം കിരാതന്മാരു
ടെ ഇടയിൽ താമസിക്കാൻ സംഗതിയായ ഒരു യൂറോപ്യൻ സ്പാ പണ്ഡി
തൻ പായുന്നതിനെ കേൾക്കണം, ഞാൻ ഇവരിൽ ചിലരെക്കൊണ്ടു ഒരു
വീടുകെട്ടിക്കുകയായിരുന്നു. പതിവുള്ള ഭക്ഷണത്തിനുവരാതെ ഒരുദിവസം
വൈകുന്നേരം അവരിൽ ഒരുവൻ പൊളഞ്ഞതുകൊണ്ട് എന്താണു അവ
നു സുഖമില്ലേ' എന്നു ഞാൻ ചോദിച്ചു. സുഖക്കേടൊന്നുമില്ല, അവൻ
മായ ഇന്നു പ്രസവിച്ചു. ഈ വക ഭക്ഷിച്ചാൽ ശിശു മരിച്ചുപോകുന്നതാണ്
എന്നായിരുന്നു മറുപടി. ഞങ്ങളുടെ സ്ത്രീകൾ പ്രസവിക്കുമ്പോൾ ഉപവാ
സവും ഒരു കുന്തവും ഞങ്ങൾ ആചരിക്കുന്നില്ല' എന്നു പിന്നെയും ഞാൻ പ
റത്തിനു നിങ്ങൾ സാക്കാരല്ലേ? ഞങ്ങളുടെ ജാതിക്കാരല്ലല്ലോ എ
ന്നു നല്ല ചങ്കുറപ്പോടുകൂടെ അവരിൽ ചിലർ വാദിച്ചു. ഇതുകൊണ്ടും ഞാൻ
മടങ്ങിയില്ല. അവരിൽ കുറെ വിവരമുള്ളവനെന്നു് എനിക്ക് തോന്നിയ ഒരുവ
നെ അടുക്കൽ വിളിച്ചു ഈ സംഗതിയെപ്പറ്റി പിനാലും സാവധാനത്തിൽ
ഇങ്ങനെ ചോദിച്ചു. ചങ്ങാതി. ഇതിന്റെ വാസ്തവം യണം. ശിശുജന
നത്തിങ്കൽ ഞങ്ങൾ സന്തോഷിക്കുകയാണ്. വിരുന്നു സൽക്കാരവും നൃത്തവും
ഒക്കെ പൊടിപൂരമായി ഉണ്ടാവും. നിങ്ങൾ എന്താണിന്റെ പട്ടിണികിടക്കു
ന്നതും ഇതിലും ആ കിരാതന്നു യാതൊരു തോലിയുണ്ടായില്ല. ഭക്ഷ
പാനീയങ്ങളെപ്പറ്റി പിതാവു പ്രത്യേകം സൂക്ഷിക്കാൻ, തന്നിൽനി
സ് അങ്കരിക്കുകയും തന്റെ അംശമായിരിക്കുകയും ചെയ്യു
യായും മരണമോ രോഗമോ സംഭവിച്ചേക്കാവുന്നതാണ്
വിശ്വാസം എത്രയും ഉറച്ചതായിരുന്നു.
Q.
9 അവൻ<noinclude><references/>{{WSDC2014School}}</noinclude>
3v8q0pt44670kmp4pdkceswnpqgot7z
താൾ:Gadyamalika vol-3 1924.pdf/182
106
81779
240950
2026-06-12T10:11:30Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാം പ്രകരണം--അ. സ: ആചാരവിശേഷങ്ങൾ മനുഷ്യായുസ്സിന്റെ പ്രധാന ഘട്ടങ്ങളോടു സംബന്ധിച്ച് ചില അപരിഷ് തന്മാർ അനുഷ്ഠിച്ചു പോരുന്ന ആചാരങ്ങളേയും മയ്യാദകളേയും എടുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
240950
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>നാലാം പ്രകരണം--അ. സ: ആചാരവിശേഷങ്ങൾ
മനുഷ്യായുസ്സിന്റെ പ്രധാന ഘട്ടങ്ങളോടു സംബന്ധിച്ച് ചില അപരിഷ്
തന്മാർ അനുഷ്ഠിച്ചു പോരുന്ന ആചാരങ്ങളേയും മയ്യാദകളേയും എടുത്തു
കാണിച്ചു മേല്പറഞ്ഞ സിദ്ധാന്തത്തെ വിശദികരിക്കുന്നതിനാകുന്നു എന്റെ
പുറപ്പാടു്.
4. ശിശുജനനം സംബന്ധിച്ച ആചാരങ്ങൾ.
പ്രസവിക്കുക എന്നുള്ള കമ്മം പരിഷ് കൃതസമുദായങ്ങളിലെന്നവണ്ണം
തന്നെ അപരിഷ് കൃതസമുദായങ്ങളിലും സ്ത്രീകൾ തന്നെയാണു് നടത്തുക പ
തിവ് . അബ്രഹാം ഇസ്ഹാക്കെ പൊൻ, ഇസ്ഹാക്കു യാക്കോബ
റാൻ' എന്നിങ്ങനെ ക്രിസ്തീയവേദങ്ങളുടെ തമിഴു തർജ്ജിമയിൽ ഉള്ള ഒരു ഭാ
ഗത്തിൽനിന്നു പഴയ കാലങ്ങളിൽ പുരുഷന്മാരായിരുന്നു പ്രസവിച്ചതെന്നും എ
ന്നാൽ ഇക്കാലങ്ങളിൽ ആ പ്രയമേറിയ പ്രവൃത്തിയെ സ്ത്രീകളിലേയ്ക്കായി
നീക്കിവെച്ച് ഈശ്വരൻ സ്തുത്യൻ ആകുന്നു എന്നും ഒരുപദേശി പണ്ടൊരി
ക്കൽ പ്രസംഗിച്ചതായി കേട്ടുകേൾവിയുള്ളതു ചിരിക്കാൻ ഉപയോഗപ്പെടുമെ
ന്നല്ലാതെ വാസ്തവമല്ലെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ. എന്നാൽ പെ
കിടക്കുക' എന്ന ക്രിയ പുരുഷന്മാർ അനുഷ്ഠിക്കേണ്ടതായ അപരിഷ് കൃത
സമുദായങ്ങൾ അനവധിയുണ്ട്. വെസ്റ്റിൻഡീസിലുള്ള കറീബന്മാരെ സംബ
ന്ധിച്ച ഒരു പ്രസംഗാംശത്തിൽ, റേർ എന്നൊരുവൻ ഇങ്ങനെ എഴുതിയി
രിക്കുന്നു:--ഇവരുടെ ഇടയിൽ പ്രസവശേഷം സ്ത്രീ കിടന്നു കഷ്ടപ്പെട
ണമെന്നുള്ള ആവശ്യം ഇല്ല. അവൾ ഉടനെതന്നെ പതിവുപോലുള്ള പണി
കളിൽ പ്രവേശിച്ചു തുടങ്ങുന്നു. എന്നാൽ അവളുടെ ഭർത്താവ് സുഖക്കേടു നടി
ച്ചു കിടക്കുകയും, രോഗിയായ ഈ മനുഷ്യനെ കാണാനായി അന്മാർ വന്നു
തുടങ്ങുകയും, മുറപോലെ ചികിത്സകൾ ആരംഭിക്കുകയും ഒക്കെ ബഹളമായി
നടന്നുകൊണ്ടിരിക്കും. ഈ ഏപ്പാടുകളെ ഒരു നേരംപോക്കായിട്ടും മറ്റും അ
ല്ല അവർ ഗണിക്കുന്നത്. പെറ്റുകിടക്കുന്ന പുരുഷൻ സിക്കേണ്ട ക
പാടുകൾ അനവധിയാണ്. ആദ്യത്തെ അഞ്ചുദിവസം അയാൾ
ഭക്ഷിക്കാതെ കഴിക്കണം. പിന്നത്തെ അഞ്ചുദിവസങ്ങളിൽ, ഒരുവക ദ്രാവകം
മാത്രം നൽകപ്പെടും. ഇതിൽ ശരീരപോഷണത്തിന് ആവശ്യങ്ങളായ വസ്തു
ക്കൾ തുലോം കുറവായിരിക്കുകയാൽ, ഈ അഞ്ചുദിവസങ്ങളും ഒരു വിധം ഉ
പവാസം തന്നെ എന്നു പറയേണ്ടിയിരിക്കുന്നു. പിന്നെ ഒരുമാസത്തേയ്ക്കും ഈ
പാനീയവും മരച്ചീനിപോലുള്ള ഒരുവക കിഴങ്ങും മാത്രം ആയിരിക്കും ആഹാ
രം. ഈ കിഴങ്ങിന്റെ അകത്തു ഭാഗം ചുരണ്ടിയോ മറേറാ എടുത്താണ് പെ
കിടക്കുന്ന പുരുഷൻ കിട്ടുന്നതു്. ഈ കിഴങ്ങിന്റെ പുറം മാത്രം ഒരു തൊ
പിപോലെ ശേഷിക്കും. ഇങ്ങനെയുള്ള തൊണ്ടുകൾ ഈ പുരുഷന്റെ വ്രതാ
നുഷ്ഠാനത്തി
റ നാല്പതാം ദിവസം ഉണ്ടാകുന്ന ഒരു സയിൽ ഉപയോഗിക്ക
യാൽ അതുകളെ അവർ പ്രത്യേകം സൂക്ഷിച്ചുകൊള്ളുന്നു. ഈ
ന്ന ആളുകൾ ആദ്യമായി ചെയ്യേണ്ട കാമം, പെറുകിട
സവാംഗങ്ങളേയും അസ്ഥിശകലങ്ങളെക്കൊണ്ടും മൃഗദന്ത
പ്പെടേണ്ട
ക്കുന്ന പുരു
Q
യാതൊന്നും<noinclude><references/>{{WSDC2014School}}</noinclude>
afo2uds1kdv49073fq0lld92sgas4pe
താൾ:Gadyamalika vol-3 1924.pdf/181
106
81780
240951
2026-06-12T10:11:41Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗദ്യമാലിക-മൂന്നാംഭാഗം ഇതുപോലെ ഇനിയും പലതും സന്ദേഹാസ്പദങ്ങളായിട്ടുണ്ട്. എല്ലാ നാട്ടുകാരും വന്നു നിഷ്പക്ഷപാതമായി തീരുമാനിച്ചാൽ, ശേഷ മുള്ള സന്ദേഹങ്ങളേയും...' താൾ സൃഷ്ടിച്ചിരിക്കുന്നു
240951
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ഗദ്യമാലിക-മൂന്നാംഭാഗം
ഇതുപോലെ ഇനിയും പലതും സന്ദേഹാസ്പദങ്ങളായിട്ടുണ്ട്.
എല്ലാ നാട്ടുകാരും വന്നു നിഷ്പക്ഷപാതമായി തീരുമാനിച്ചാൽ, ശേഷ
മുള്ള സന്ദേഹങ്ങളേയും ഭാഷാപോഷിണി മുഖേന തീരുമാനിക്കാമെന്ന് ആ
ഗ്രഹിക്കുന്നു.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ,
എം, എം, എം, ആർ, എ. എസ്സ്
അപരിഷ്കൃതസമുദായങ്ങളുടെ ചില
ആചാരവിശേഷങ്ങൾ.
തന്റെ സ്വന്തം മനസ്സിന്റെ ഗതി പ്രകൃതിക്കും നായത്തിനും അ
നുസരിച്ചതാകുന്നു എന്നും, തന്റെ അഭിപ്രായത്തിനു വിരോധം പറയുന്ന അ
സന്മാർ വിവേകമില്ലാത്തവരാകുന്നു എന്നും വിചാരിച്ചുപോവുക മിക്ക മനുഷ്യ
ക്കും ഉള്ള ഒരു ദോഷമാണു. ഈ ദോഷം ഓരോ മനുഷ്യനെ മാത്രമല്ല, സമു
ദായത്തേയും ബാധിക്കുന്നുണ്ടെന്നുള്ളത് അല്പം ആലോചിച്ചാൽ സ്പഷ്ടമാ
ഏതൊരു സദസ്സിലും സ്ത്രീകൾക്കു പ്രധാനാസനം നൽകപ്പെടണമെ
ന്നാണു് ആംഗല സമുദായത്തിന്റെ വിധി. ഇതു സാബദ്ധമാകുന്നുവെന്നും
സ്ത്രീകൾ സദസ്സിൽ വരുന്നതിനു കൂടെയും യോഗ്യതയില്ലാത്തവരും വെളിയിൽ
സഞ്ചരിപ്പാൻ ആവശ്യപ്പെടുന്ന അവസരങ്ങളിൽ മുഖം മൂടിയിരിക്കേണ്ടവരും
ആകുന്നു എന്നും മഹമ്മദീയസമുദായം ഘോഷിക്കുന്നു. മൂക്കു തുളയ്ക്കുകയാ
ഇങ്ങനെ സമുദായങ്ങൾ
കാതു തുളകയാണ് അഴകെന്ന് ഒരു കൂട്ടർ.
കാതുകളെന്നതുപോലെ സ്ത്രീകളുടെ ചുണ്ടുകൾ കൂടെ തുളച്ചു മൂന്നു ദ്വാര
ങ്ങളിലും വൃത്തം കൂടുന്ന ത ധിക്കുകയാണു് അഴകെന്നു പാസിക്കു
ദീപങ്ങളിലുള്ള ചില കിരാതന്മാരുടെ
തമ്മിൽത്തമ്മിലുള്ള രുചിഭേദം പറഞ്ഞാൽ അവസാനിക്കുകയില്ല. സമുദാ
യം ഒരു അവസ്ഥയിൽനിന്ന് മറെറാരു അവസ്ഥയെ പ്രാപിക്കുന്നതിനോടു
കൂടെ സമുദായങ്ങളുടെ അഭിപ്രായങ്ങളും കാലത്തിനനുസരിച്ചു മാറിപ്പോവു
കയാണ്. നമ്മുടെ സമുദായത്തിൽ ഈ കാലങ്ങളിൽ നടപ്പായിരിക്കുന്ന ആ
ചാരങ്ങളും മയ്യാദകളും യുക്തിക്ക് എത്രയും വന്നവയാകുന്നു എന്നു നാം പ
ലപ്പോഴും ഭ്രമിച്ചുപോകാറുണ്ട്. എന്നുതന്നെയല്ല, നമ്മുടെ ആചാരങ്ങളും
മയ്യാദകളും തന്നെയോ, അല്ലെങ്കിൽ അതുകൾക്കു അനുസരിച്ചോ, ആയി
രിക്കും അന്യസമുദായങ്ങളിലും നടപ്പ് എന്നുകൂടെയും നാം മനസ്സറിയാതെ
സങ്കല്പിക്കുക പതിവാണ്. എന്നാൽ ഈ വിചാരം എത്രയും അബദ്ധമായി
ട്ടുള്ള തത്രെ. പരിഷ്കാരദശയിൽ നമ്മെക്കാൾ ഉയർന്നിട്ടുള്ളവരും നമ്മുടെ
നിലയിൽ എത്തീട്ടില്ലാത്തവരും ഈ രണ്ടു വകക്കാരും സാമൂഹ്യങ്ങളായും മ
റും ഉള്ള എല്ലാ നടപടികളും നമ്മിൽനിന്നു ഭേദിച്ചാൽ ഇരിക്കുന്നതു് .<noinclude><references/>{{WSDC2014School}}</noinclude>
mures4ktodyvdvizezplspobw36myac
താൾ:Gadyamalika vol-3 1924.pdf/180
106
81781
240952
2026-06-12T10:11:51Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാംകരണം-ഭാഷാപരിഷ്കാരം ചിത്രത്തെ ഉദ്ദേശിച്ചു മാത്രമായി ചെയ്തുവരുന്നത് വാക്യങ്ങളുടെ രചനാവൈചി രിക്കണം എന്നല്ലാതെ വിചാരിച്ചുകൂടാത്തതാണല്ലൊ. മാസ ക 'കൈവശം...' താൾ സൃഷ്ടിച്ചിരിക്കുന്നു
240952
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>നാലാംകരണം-ഭാഷാപരിഷ്കാരം
ചിത്രത്തെ ഉദ്ദേശിച്ചു മാത്രമായി
ചെയ്തുവരുന്നത് വാക്യങ്ങളുടെ രചനാവൈചി
രിക്കണം എന്നല്ലാതെ വിചാരിച്ചുകൂടാത്തതാണല്ലൊ.
മാസ
ക
'കൈവശം കൈമാററം കൈമോതിരം' മുതലായ
ങ്ങളിൽനിന്നു സ്പഷ്ടമാകുന്നപ്രകാരം കരവാചകമായ മലയാള ശബ്ദം
എന്നാണ്, 'ക്' എന്നു, ''കാരാന്തമല്ല എന്നു തീർച്ചപ്പെടുന്നു. അതിനാൽ
'കൈയെഴുത്തു' കൈയാൾ മുതലായ സമാസങ്ങളേയും കൈയിൽ കെ
യുടെ' എന്ന വിഭക്തിരൂപങ്ങളേയും കയ്യെഴുത്തു, കയ്യാൽ, കയ്യിൽ, കയ്യുടെ എ
ന്നു ചിലർ എഴുതുന്നതു് അബദ്ധമല്ലയോ? ഈ മാതിരി ഭ്രമം വരാനുള്ള
രണം 'ഐയാ എന്നും 'അ' എന്നും ഉള്ള അക്ഷരയോഗങ്ങൾക്കു സാധാര
ണമായി ഉച്ചാരണത്തിൽ ഉണ്ടാകുന്ന സാമ്യമാണെന്നു തോന്നുന്നു. ഈ ഭ്രമം മു
വൈയാകരണൻ' എന്ന സംസ്കൃതശബ്ദത്തെപ്പോലും വയ്യാകരണൻ എ
വൈയ്യാകരണൻ എന്നോ മലയാളികൾ എഴുതിക്കളയുന്നു.
ലം
ന്നോ
കാ
DD. ഞാൻ എന്ന പ്രകവചനമുള്ള എൻ' എന്ന ഉത്തമ
സവനാമത്തിന്റെ വിഭക്തിരൂപങ്ങളെ എഴുതുമ്പോൾ എന്നെ. എന്നാൽ,
എന്നോട്, എന്നിൽ എന്നു എകാരം തന്നെ എഴുതുക പഴിവായിരിക്കെ, ച
തുതിയിൽ മാത്രം ചിലർ ഇനിയ, എന്നു ഇകാര'മാക്കുന്നതെന്തിനാണാ
വൊ? അവിടെയും എനിക്കു എന്നു പോരയോ എന്നു വടക്കരും തെക്കരും
മദ്ധ്യമം കൂടി ആലോചിച്ചു തീർച്ചപ്പെടുത്തിയാൽ കൊള്ളാം. പല ദിക്കിലും
"ഇ'കാരം വേണ്ടടത്തു ഏകാരം ആളുകൾ തെറി എഴുതാറുണ്ട്. ഇതു അ
തിനു വിപരീതമായ ഒരു തെറ്റായിരിക്കയില്ലേ എന്നു സംശയിക്കുന്നു.
.. കായും പൂവും ഉള്ള മരം' എന്നും മറ്റും ഉള്ളിടത്ത് ആദ്യ
ത്തെ രണ്ടു വാക്കുകൾ കായ്-ഉം', 'പൂവ് ഉം' എന്നോ കോ-ഉം', 'ഉം'
എന്നോ? ഇവയിലെ യകാര വകാരങ്ങൾ പരാന്താക്ഷരമോ സന്ധികാ
മോ? കാലം' പൂത്തട്ടം' ഇത്യാദി സമാസം നോക്കിയാൽ കാരവകാരങ്ങൾ
ശബ്ദഭാഗമല്ലെന്നു തോന്നും, സന്ധിയിൽ ലോപിച്ചുപോയി എന്നും പറയാം.
ഏതായാലും നീ തന്നെ' എന്നും മറ്റും ചിലർ പ്രയോഗിച്ചു കാണുന്നത്
അഭംഗിയാണെന്നു എനിക്കു തോന്നുന്നു.. പാണിനീയത്തിൽ ഇവയെ ഗ
സന്ധിയാക്കിയാണു കല്പിച്ചിരിക്കുന്നതു്. (സു: ഭര
092.
പെട്ടെന്നും അല്ലെങ്കിൽ എന്നെല്ലാം' ഇത്യാദികളെ മുറ
യും പെട്ടന്നു അല്ലെങ്കിൽ എന്നല്ലാം' എന്ന് എകാരം കൂടാതെ എഴുതുന്നതു്
ശരിയല്ല. അല്ല എങ്കിൽ അല്ലെങ്കിൽ എന്നു വരാൻ തരമുള്ളു. ഇതിനു
വിപരീതമായി അതു അങ്ങിനെയാണല്ലൊ' എന്നിടത്തു ആണെല്ലോ എന്നു
പുള്ളിയിടുന്നതും തെറ്റാണെന്നു തോന്നുന്നു. അല്ലയോ എന്നതു ചുരുങ്ങി ഉ
ണ്ടായ ശബ്ദം അല്ലെ?' എന്നാണെന്നു എനിക്കു തോന്നുന്നു.
എതിരാളി എതിരേൽക്കുന്നു' എന്നും മറ്റും ഉള്ള വാക്കുകളിലെ
ആദ്യത്തെ എതിർ എന്നതു രേഹാന്തമായിരിക്കെ, എത്തു. എക്കുന്നു എ
ന്നെഴുതുന്നതു ശരിയോ?<noinclude><references/>{{WSDC2014School}}</noinclude>
56xw7ooelf7lq1tnnkv1gm00xxriski
താൾ:Gadyamalika vol-3 1924.pdf/179
106
81782
240953
2026-06-12T10:11:59Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാലിക. മൂന്നാംഭാഗം അട എഴുത്തിലും വേണമെന്നു മാത്രമേ പാണിനീയം സിദ്ധാന്തിക്കുന്നു. ക്കുക, അടയ്ക്കുക, എന്നിങ്ങനെ എത്ര ദൃഷ്ടാന്തങ്ങൾ വേണമെങ്കിലും പറയാം. . ചിരിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240953
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>മാലിക. മൂന്നാംഭാഗം
അട
എഴുത്തിലും വേണമെന്നു മാത്രമേ പാണിനീയം സിദ്ധാന്തിക്കുന്നു.
ക്കുക, അടയ്ക്കുക, എന്നിങ്ങനെ എത്ര ദൃഷ്ടാന്തങ്ങൾ വേണമെങ്കിലും പറയാം.
. ചിരിയ്ക്കും മരിയ' എന്നിങ്ങനെ ഇകാരത്തിനു പിറക് കാ
രത്തെ എഴുതണമെന്നുള്ളതു പലം ദുസ്സഹമാണെന്നു തോന്നുന്നു. മനോരമാ
പംക്തികളും, പ്രതിപക്ഷാവലംബികളായിട്ടാണു പ്രായേണ കണ്ടുവരുന്നത്.
എന്നാൽ ഇവിടേയും മുൻ പറഞ്ഞതുപോലെ ചിരിയും എന്നു നിർത്തി ശബ്ദി
നോക്കിയാൽ രി എന്നതിന്റെ പിറക് കേവലം ഒരു ക്കില്ല. ശബ്ദിക്ക
പ്പെടുന്നതു് എന്നു പ്രത്യക്ഷമാവും. ആയതിനാൽ യകാര ശബ്ദം ഉണ്ടെന്നു
ഇത് നിഷേധിക്കപ്പെടാവുന്നതല്ല എന്നു നിർബ്ബന്ധമുള്ള പക്ഷം, ഇതിനെപ്പ
ററി ഒന്നു പറവാനുണ്ടു്. ചിരിയും, 'മരിയ്ക്ക, എന്നിങ്ങനെ ഇകാരത്തിനുശേ
ഷം, കാരമില്ലാത്ത പദങ്ങളില്ലായ്മയാൽ, ആ കാരം എഴുതപ്പെടേണ്ട
എന്നു വെച്ചുകളയാം. ഗ, ജ, ഇത്യാദി അക്ഷരങ്ങളെ '' '' എന്നുച്ചരി
ക്കുന്നതുപോലെ ഇക്ക എപ്പോഴും 'ഇത്' എന്നു ശബ്ദിക്കപ്പെടേണ്ടതാണ്
എന്ന് ഒരു സങ്കല്പത്തിന്മേൽ ഇക്ക' എന്നു തന്നെ എഴുതാം. അല്ലാതെ യാ
കാരശബ്ദം ഇല്ല എന്നു പറഞ്ഞാൽ സാധുവാകുന്നതല്ല.
ഈ പ്രമാണമനുസരിച്ചുതന്നെ, ഹരികൾയും എന്നു വേണമെ
ന്നു പാണിനീയം വിധിച്ചിരിക്കുന്നു എന്നും പറഞ്ഞ് ചിലർ ചില്ലറയല്ലാത്ത
ബഹളം ഉണ്ടാക്കിരിക്കുന്നു. നാം പൃഷ്ഠത്തിൽ ഹരികായും' എന്നെഴു
തിക്കിടപ്പുണ്ടെന്നുള്ളതു വാസ്തവം തന്നെയാണ്. കകാരത്തിനു മുമ്പും താല
വിത്തിനു യകാരം' എന്നാണു് ആ സൂത്രം വിധിക്കുന്നത്. ആ വിധിക്കു
തലക്കുതലയും ഹരി ഹരിയും എന്നൊക്കെയും ദൃഷ്ടാന്തങ്ങളുണ്ടു്. എങ്കി
ലും താലവ്യത്തിനു പിൻപു എന്നുള്ളതിനും ഹരികൾക്കു എന്നുള്ളത്, എങ്ങ
നെ ദൃഷ്ടാന്തമാകുമെന്നും ഈ ഗുണാഗുണജ്ഞന്മാർ ഒന്നു ആലോചിക്കേണ്ടതാ
യിരുന്നു. ' ഹാരിക- എന്നായിരുന്നെങ്കിൽ ഒരുവേള ഈ വിധിയിൽ പെടു
കയും, ഹരികയും (കോരികയും എന്നുണ്ടല്ലോതാനും) എന്നുണ്ടാവുകയും
ചെയ്തേനേ. ' എന്നതിനെ കൂടെ ഈ വ്യാകരണപരിശോധകന്മാർ താല
വ്യമായി ഗണിച്ചെങ്കിൽ, അതു കുറെ സാഹസമായിപ്പോയില്ലയോ എന്നു സം
ശയിക്കുന്നു. ' ഹരികൾ ' എന്ന ല യകാരം കേവലം അച്ചടിപ്പിഴയാ
ണ്. താലവ്യത്തിനു പിമ്പും യോ' എന്ന സൂത്രമിരിക്കുന്നതിനാൽ, ഇതു അ
ച്ചടിപ്പിഴ മാത്രമാണെന്നു പക്ഷവുമല്ലേ.
1. പ്രായേണ നപുംസകപ്രതിഗ്രാഹിക അസിദ്ധം' നപുംസക
വിശേഷണങ്ങളിൽ ബഹുവിനും ഏകവചനം പോരും വ്യക്തിലിയ ശ്രദ്ധ
യാൽ' എന്നുള്ള സൂത്രങ്ങളും പലരുടേയും ദൃഷ്ടിയെ ആകഷിച്ചിട്ടുള്ളവയാണ്.
അനുകൂലാഭിപ്രായമാണ് അധികം പേക്കും ഉള്ളതെന്നു തോന്നുന്നു. വിപരീതാ
ഭിപ്രായമുള്ളപ്പോൾ പാണിനീയ സൂത്രങ്ങളെന്നു പറഞ്ഞു ദോഷാരോപണം
ചെയ്തയും, മറ്റുള്ള സന്ദർഭങ്ങളിൽ പാണിനീയ പ്രതിപാദിതങ്ങളായ തത
ങ്ങളെത്തന്നെ സ്വീയാഭിപ്രായങ്ങളെന്നതുപോലെ പ്രകടിപ്പിക്കുകയും ചിലർ<noinclude><references/>{{WSDC2014School}}</noinclude>
sirpe4qdyrrbs8eklcxj561qx7fdbic
താൾ:Gadyamalika vol-3 1924.pdf/178
106
81783
240954
2026-06-12T10:12:09Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാം പ്രകരണം-ഷാപരിഷ്ക്കാരം യിട്ടല്ലയോ മലയാളികളാൽ ഗണിക്കപ്പെടുന്നത്? പാൽ എന്നുള്ളതു സ ക്തികമായി ആലോചിക്കുമ്പോൾ പാത് എന്നിരിക്കേണ്ടതാണെങ്കിലും പാലും എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
240954
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>നാലാം പ്രകരണം-ഷാപരിഷ്ക്കാരം
യിട്ടല്ലയോ മലയാളികളാൽ ഗണിക്കപ്പെടുന്നത്? പാൽ എന്നുള്ളതു സ
ക്തികമായി ആലോചിക്കുമ്പോൾ പാത് എന്നിരിക്കേണ്ടതാണെങ്കിലും പാലും
എന്നു വായിക്കപ്പെടേണ്ടതാണെന്നുള്ള വിധി എല്ലാവരാലും ആദരിക്കപ്പെടു
ന്നുണ്ടല്ലൊ.
. ഇരട്ടിച്ച പ്രത്യയാദി കകാരത്തിനു മുൻപും താലവ്യത്തിനു
കാരം' എന്ന സൂത്രമാണ് പാണിനീയത്തിന്റെ ഗുണാഗുണനിരൂപണം ചെ
യ്യാൻ പുറപ്പെടുന്ന പലരേയും ഖേദിപ്പിക്കുന്നതു്.
ലെ ..” എന്നോ, തലയ്ക്ക് എന്നോ, എങ്ങിനെയാണ് ആളുകൾ സാ
ധാരണ ശബ്ദിക്കുന്നതു എന്നു അറിയുന്നതിന് ഈ പദത്തിലുള്ള അക്ഷരങ്ങ
ളെ അല്പാല്പം നിറുത്തി സാവധാനത്തിൽ സൂക്ഷിച്ചു ശബ്ദിച്ചു നോക്കിയാൽ
മാത്രം മതിയാകുന്നതാണ്. തെക്കരുടെ ഉച്ചാരണത്തിൽ പോലും 'യ' കാരം
അത്ര സ്ഫുടമായി കേൾക്കാറില്ല' എന്നാണു് ഒരു വടക്കൻ ഭാഷാപോഷിണി
യിലേയും എഴുതുന്നത്. അർദ്ധയകാരത്തിന്റെ താപരിണാമമല്ല
വാദവിഷയം. തെക്കൻ ദിക്കുകളിൽ 'എ' കാരത്തെ അപേക്ഷിച്ചു. ' ' കാരം
സ്ഫുടം തന്നെയാണ്. സംശയിതാക്കൾ മേൽകാണിച്ചതുപോലെ ത ല
...ക്ക് എന്നു ഒന്നു നിറുത്തി ശബ്ദിച്ചു പരീക്ഷിച്ചു നോക്കിയാൽ മതി.
തെക്കൻ പ്രദേശങ്ങളെ സംബന്ധിച്ച് അവാസ്തവമായ ഒരു സംഗതി
, വാസ്തവമാണെന്നു ബലമായി നിർബന്ധം ചെയ്യുന്ന ഒരുവൻ അതേ സം
ഗതി സംബന്ധിച്ചു വടക്കൻ പ്രദേശങ്ങളെപ്പറ്റി പറയുന്ന മതവും ഗ്രാഫ
മാണോ എന്നു സംശയിക്കേണ്ടിവരുന്നു. അതെങ്ങനേയും ആകട്ടെ. എകാ
രവും കാരവും ഒന്നും വേണ്ടാ എന്നു സിദ്ധാന്തിക്കുന്നവരുടെ പക്ഷത്തിൽ
'മറ' 'മറയുന്നു' എന്നീ രണ്ടു പദങ്ങളേയും ഒരുപോലെ തന്നെ ഉച്ചരിക്കു
കയും, എഴുതുകയും വേണമെന്നു തന്നെയാണോ? മദ്ധ്യമലയാളത്തിൽ പ്രസി
ദ്ധംചെയ്യപ്പെടുന്ന മലയാള മനോരമ മുതലായ പത്രങ്ങൾ എന്റെ മതത്തെ
സ്വീകരിച്ചിരിക്കുന്നതുകൊണ്ടുതന്നെ ഈ വിഷയത്തെപ്പറ്റി ജനബോധം എ
ങ്ങിനെയാണെന്നു വെളിപ്പെടുന്നുണ്ട്. 'ഗജം' എന്നെഴുതി 'ഗജം' എന്നു
വായിക്കുന്നതുപോലെ, 'തല' എന്നെഴുതി. തലയും' എന്നു വായിച്ചുകൊ
ള്ളാമെന്നും വിചാരിച്ചുകൂടാ. 'ഗജം' 'ഗജം' എന്നിങ്ങനെ ഭിന്നങ്ങളോടു
കൂടി രണ്ടു പദങ്ങൾ നടപ്പില്ല. ആയതിനാൽ ഗജം' എന്നെഴുതുമ്പോഴൊക്കയും
ഗെജം' എന്നു വായിക്കേണ്ടതാണെന്ന് ഒരു വ്യവസ്ഥ സാധുവാകുന്നതാണു്.
ഗജം' എന്നെഴുതി ചിലപ്പോൾ ഗജമെന്നും മറ്റു ചിലപ്പോൾ ഗെജമെന്നും
വായിക്കേണ്ടതായിരുന്നെങ്കിൽ ആ വ്യത്യാസം തീർച്ചയായും എഴുത്തിലും കാണി
ക്കപ്പെട്ടേനെ. മറക്കുന്നു' എന്നെഴുതുകയും വായന എപ്പോഴും മറയുന്നു' എ
ന്നായിരിക്കുകയും, ആയിരുന്നുവെങ്കിൽ കാരത്തെ എഴുതേണ്ട ആവശ്യം ഇ
ല്ലായിരുന്നേനെ. എന്നാൽ ചിലപ്പോൾ മറക്കുന്നു' എന്നും മറ്റു ചിലപ്പോൾ
മറയ്ക്കുന്നു' എന്നും വായിക്കേണ്ടതായി വരുന്നുണ്ടു്. ആയതിനാൽ ഈ ഭേദം<noinclude><references/>{{WSDC2014School}}</noinclude>
43cm8f6km18ybalo069t2ew5wml4sw6
താൾ:Gadyamalika vol-3 1924.pdf/177
106
81784
240955
2026-06-12T10:12:19Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗദ്യമാലിക-മൂന്നാം ഭാഗം ഇതിനു കുറെ പദങ്ങളെ എടുത്തു സൂക്ഷിച്ചു ശബ്ദിച്ചുനോക്കിയാൽ ആക്കം ബോധപ്പെടുന്നതാണു്. ആയതിനാൽ ദ്വിത്വമൊഴിച്ചുള്ള കൂട്ടക്ഷരങ്ങ ളൊക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
240955
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ഗദ്യമാലിക-മൂന്നാം ഭാഗം
ഇതിനു കുറെ പദങ്ങളെ എടുത്തു സൂക്ഷിച്ചു ശബ്ദിച്ചുനോക്കിയാൽ ആക്കം
ബോധപ്പെടുന്നതാണു്. ആയതിനാൽ ദ്വിത്വമൊഴിച്ചുള്ള കൂട്ടക്ഷരങ്ങ
ളൊക്കെയും (, നി ഇത്യാദി നകാരമല്ല മറേറ ലിപിയാണു കാണുന്നതു്
എന്നു ഒരു വ്യവസ്ഥ ചെയ്തുകൊണ്ടാൽ, പിന്നെ വലിയ അക്ഷരപ്രളയമൊന്നും
ആവശ്യപ്പെടുകയില്ല. പദമദ്ധ്യത്തിലെ കൂട്ടക്ഷരങ്ങൾക്കു (ക്ഷത്രിയൻ) ദ്വി
ത്വം എഴുതാതെ തന്നെ മലയാളികൾ ഉച്ചരിക്കുന്നതുപോലെ (പാണിനീയ
സൂത്രം ൻ ന എന്ന രൂപം ദ്വിത്വം ഒഴിച്ചുള്ള കൂട്ടക്ഷരങ്ങളിൽ, 'എനിക്കു
എന്നതിലെപ്പോലെ ഇകാരത്തെ കുറിക്കുന്നതായി വിചാരിക്കാവുന്നതാണു്.
ഇങ്ങനെ ആലോചിച്ചു നോക്കിയാൽ
എന്നീ നാലക്ഷരങ്ങളെ ഒഴിച്ചു പുലിയ ദൃഷ്ടികൾ ആവശ്യപ്പെടുകയില്ലെന്നു
കാണാവുന്നതാണ്.
. ' എന്ന സങ്കേതം ൻ ക പൊങ്കാരം) എന്നും. . ക വ
3) ഇങ്ങനെ രണ്ടു ശതാബ്ദങ്ങൾക്കു പകരമായി നിൽക്കുന്നു എന്നും, അ
തു പരിഹരണീയമായ ഒരു ന്യൂനതയാകുന്നു എന്നും, ഈയിടെ ഒരു അഭിപ്രാ
യം ഉണ്ടായി വരുന്നു. ക' എന്നതുകൾക്ക് ക. മ്പ, എന്നിതുക
ളുടെ ചിഹ്നങ്ങളാണു അല്ലാതെ നിക, മം, എന്നിതുകളുടെ സങ്കേതങ്ങള
ല്ലെന്നുള്ള പാണിനീയപ്രതിപാദിതമായ (സൂ: മതത്തെ പരിവ
ത്തനം ചെയ്യുന്നതിൽ ഞാൻ ഇന്നും ന്യായം കാണുന്നില്ല. പൊൻ കാരം,
പൊൻകാരം എന്നിങ്ങനെ തന്നെയാ എഴുതേണ്ടത്. അല്ലെങ്കിൽ
പെൺ കുട്ടി എന്നിങ്ങനെ ഒക്കെ ടെയും എഴുതി
പ്രകാരങ്ങളിൽ സാല്പിച്ചു വ്യവസ്ഥാവിഹീനമാക്കേണ്ടിവരും. .
എന്നവ ക, മ എന്നിവയുള്ള ഒരു അന്തമില്ലാത്ത സങ്കേതമെന്നു വ
കാരത്തെ പല
ച്ചാൽ മതി. ഏക, ൻപ, എന്നുച്ചരിക്കേണ്ട ദിക്കിൽ ന ന എന്നു എഴു
താതെ ൻക, ൻ എന്നുതന്നെ എഴുതണം എന്നാണു് ഈ പറഞ്ഞതിൻറ
നോക്കുന്നതാ
ങ്ക, വ എന്നിതുകളുടെ ആകൃതിയെ നല്ലവണ്ണം ഉറ
യാൽ അവ ന ന് എന്നികളുടെ സങ്കേതങ്ങളല്ലയോ എന്നു സംശ
യിപ്പാൻ മാറ്റമുണ്ടെന്നുള്ളത് വിചാരിക്കാതെയല്ല, വം സൂത്രത്തിൻറ
ഭാഷ്യം എഴുതപ്പെട്ടത്. ക, മ എന്നിതുകളിലെ ആദ്യത്തെ കനിയാകുന്നുവ
ല്ലാ നകാരഭ്രമം ജനിപ്പിക്കുന്നതു്. എന്നാൽ ആ കനി കാരത്തിൻറ
ആരംഭത്തിലുള്ള വൃത്താകൃതിയെ കഴിച്ചതിന്റെ ശേഷമുള്ള കനിയാണെന്നു
സങ്കല്പിച്ചുകൂടെ? ആരംഭത്തിലുള്ള വൃത്താകൃതിയെ കൂടാതെയാകുന്നുവെല്ലൊ ത
മിഴിൽ നിന്നു കാരത്തെ നാം സ്വീകരിക്കുന്നതു്. അല്ലെങ്കിൽ ആ കനി
നകാരാർദ്ധകസൂചകമായിരുന്നാൽത്തന്നെയും, മകാരാർദ്ധ സങ്കേതമായിരിക്ക
ണമെന്നു ഒരു വ്യവസ്ഥ ചെയ്തുകൊള്ളുന്നതിൽ അസാംഗത്യം ഒന്നും ഇല്ല. ത
കാരാർദ്ധം എന്നു പ്രത്യക്ഷമായിരിക്കുന്ന 'ൽ' എന്ന ചിഹ്നം ലകാരാർദ്ധമാ<noinclude><references/>{{WSDC2014School}}</noinclude>
29cc4x0zlu7fneowiiwzawd5ezia2m6
താൾ:Gadyamalika vol-3 1924.pdf/176
106
81785
240956
2026-06-12T10:12:30Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാം പ്രകരണം - ഭാഷാപരിഷ്കാരം പക്ഷെ, ഈ സംവൃതലിപി അകാരമാണെന്ന് സാധിപ്പാൻ, അത് എങ്ങനെ ഉപയോഗപ്പെടുമെന്നു ധരിക്കാൻ ലേഖകൻ അല്ലാതെ ആക്കും കഴിയുമെന്നു തോന്നുന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
240956
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>നാലാം പ്രകരണം - ഭാഷാപരിഷ്കാരം
പക്ഷെ, ഈ സംവൃതലിപി അകാരമാണെന്ന് സാധിപ്പാൻ, അത് എങ്ങനെ
ഉപയോഗപ്പെടുമെന്നു ധരിക്കാൻ ലേഖകൻ അല്ലാതെ ആക്കും കഴിയുമെന്നു
തോന്നുന്നില്ല.
സംവൃതോകാരതം എങ്ങനെ ആയിരിക്കണമെന്നാണു ഇനിയും
ചിന്തിക്കാനുള്ളത്. എങ്ങനെ വേണമെങ്കിലും ആക ാം. ഇന്നതു ശരിയെന്നും
മററതു അബദ്ധമെന്നും വാദിക്കാനില്ല. ധാരാളം പ്രചാരമുള്ള പുസ്തകങ്ങളെ
അടിച്ചിറക്കുന്ന രണ്ടുമൂന്നു പ്രസ്സുകാർ ഒത്തൊരുമിച്ചു ചേർന്നു സംവൃതോകാര
ത്തിന്നും എന്തെങ്കിലും ഒരു സങ്കേതം കൊടുക്കാമെന്ന് ഉറച്ചുകൊണ്ടാൽ, അ
തു ക്രമേണ സ്വീകൃതമായി ഭാവിയ്ക്കാവുന്നതാണു്. അതുകൊണ്ടു യാതൊ
രു അബദ്ധവും ഉണ്ടാകുവാനുമില്ല. എന്നാൽ പാണിനീയവിധിപ്രകാരം ഉകാ
രത്തിനുമീതെ ചന്ദ്രക്കലയായിരുന്നാൽ, സംവൃതോകാരത്തെപ്പറ്റി മേലാൽ
ഒരു തക്കം ഉണ്ടാകുവാൻ മാറ്റമില്ലായിരിക്കുമെന്നുള്ള വാസ്തുവും സ്മരണീയമാ
കുന്നു എന്നുമാത്രം വിശേഷവിധിയായി ഒന്നു പറയാന് .
', 'ചേന നന നാനാ' എന്ന വാക്യത്തിൽ നിന്നു ധാരാള
സ്പഷ്ടമാവുന്ന പ്രകാരം, രണ്ടു ശബ്ദങ്ങളെ കുറിക്കുന്നതിന് ഒരു ലിപിമാ
ത്രം ആകുന്നു. മലയാളത്തിൽ ഉള്ളതു് എന്നു് ഇദംപ്രഥമമായി പാണിനീയ
ത്തിൽ പ്രകടിപ്പിക്കപ്പെട്ട അഭിപ്രായം ഇപ്പോൾ സവത്ര ആദരിക്കപ്പെട്ടുപോ
രുന്നുണ്ടെന്നു തോന്നുന്നു. സവിശേഷം സ്ഥിതസ്ഥാപന്മാരായ മലയാളികൾ
ഈ അഭിപ്രായത്തെ ഇത്ര ക്ഷണത്തിൽ ആദരിച്ചത് കൃതാതാഹേതുവാണു്.
ഇങ്ങനെ രണ്ടു ലിപികൾ ആവശ്യകങ്ങളാണെന്നുള്ള അഭിപ്രായം സ്വീകരിക്ക
പ്പെട്ടാൽ, അതുകളിൽ ഓരോന്നിനെ സംബന്ധിച്ചും ആവശ്യപ്പെട്ട സംയോഗാ
ക്ഷരങ്ങൾ, വേറെ വേറെ തന്നെ രൂപപ്പെടുത്തണമെന്നുള്ളത് സ്വതസ്സിദ്ധ
വും അപരിഹായവും ആകുന്നു. എന്നാൽ നനയ്ക്ക' എന്നതിലും മററും ഒരേ
ലിപിയാൽ രണ്ടു ശബ്ദങ്ങൾ കുറിക്കപ്പെടുന്നത്, ഭാഷയുടെ ഒരു ന്യൂനതയാ
ണെന്നു സമ്മതിക്കുന്നതിനോടുകൂടെത്തന്നെ, ഇവയിൽ ഏതിന്റെ സംയോ
ഗമായാലും ഒരേ ലിപിയാൽ കുറിക്കപ്പെടണമെന്നു വാദിക്കുന്ന ചിലരോട് എന്തു
സമാധാനമാണു് പറയേണ്ടതു്' എന്നു അറിഞ്ഞു. ഭാഷാപോഷിണിയിൽ
കണ്ടില്ലായിരുന്നു എങ്കിൽ, ഇത്ര അസംഗതമായ ഒരു അഭിപ്രായത്തെ ഞാൻ
ഇവിടെ പരാമശിക്കുന്നതിനുതന്നെ സംഗതിയാവുകയില്ലായിരുന്നു.
'' കാരത്തിനു ഒരു പുതിയ ചിഹ്നം ഏപ്പെടുത്തുന്നതിനാൽ, മല
യാളത്തിൽ ഒരു അക്ഷരപ്രളയം ഉണ്ടാകേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നി
ല്ല. വാക്കുകളിൽ ന' കാരവും '' കാരവും വരുന്നതിനു ഒരുവിധം ചില
നിയമങ്ങളൊക്കെയുണ്ടു്. പദാദിയിൽ നകാരം മാത്രമേ ഉണ്ടായിരിക്കും. അ
തുപോലെതന്നെ ദ്വിത്വമൊഴിച്ചുള്ള കൂട്ടക്ഷരങ്ങളിൽ 'ന' കാരം
a
കാണുക
യില്ല.
'ന' കാരോച്ചാരണം പദാദിയിൽ മാത്രമെ ഉള്ളൂ എന്നു തന്നെ പറ
യാമെന്നു തോന്നുന്നു. പദമദ്ധ്യത്തിൽ ഇരട്ടിച്ച 'ന' കാരവും ചിലപ്പോൾ വ
ഒന്നയും, അനസ്ഥലങ്ങളിലൊക്കെയും 'ന' കാരശബ്ദമല്ല വരുന്നതു എന്നു
21<noinclude><references/>{{WSDC2014School}}</noinclude>
ahicvszjmj1w8pp9g35ws88juin04p2
താൾ:Gadyamalika vol-3 1924.pdf/175
106
81786
240957
2026-06-12T10:12:41Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗമാലിക സംവൃതാന്തങ്ങളായ പദങ്ങൾ, ബഹുവചനത്തിൽ വിവൃതോകാരങ്ങളായിരി ക്കുന്നതുകൊണ്ടും മറ്റുമാണു്, ഏകവചനം സംവൃതോകാരാന്തമായി ഞാൻ പാണിനീയത്തിൽ പ്രസ്താവിച്ചത്. എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240957
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ഗമാലിക
സംവൃതാന്തങ്ങളായ പദങ്ങൾ, ബഹുവചനത്തിൽ വിവൃതോകാരങ്ങളായിരി
ക്കുന്നതുകൊണ്ടും മറ്റുമാണു്, ഏകവചനം സംവൃതോകാരാന്തമായി ഞാൻ
പാണിനീയത്തിൽ പ്രസ്താവിച്ചത്. എന്നാൽ വാക്കുകൾ എന്നിങ്ങനെ ബഹു
വചനത്തിലും സംവൃതം തന്നെ ഉച്ചരിക്കുന്ന ആളുകൾ ഉണ്ടെന്നും, ആയതി
നാൽ ഞാൻ മേൽക്കാണിച്ച ന്യായം സാധുവല്ലെന്നും ഒരു ആക്ഷേപം പുറ
പ്പെട്ടിരിക്കുന്നു. ഇരിക്കട്ടെ, ഏകവചനം അതിവാക്കി എന്നിങ്ങനെ
ടകാരാന്തമായി എഴുതുന്ന ആളുകളും അക്വാക്കുകൾ എന്നിങ്ങനെ എ
ഴുതിക്കാണുന്നില്ല. “അകാരസംബന്ധമായ ഒരു അച്ചാ സന്ദിഗ്ദ്ധാവസ്ഥ
യിലിരിക്കുന്ന ഈ ലിപിയെങ്കിൽ, വിവൃതോകാരമായി ഉച്ചരിക്കുകയും എഴുതു
കയും ചെയ്താലും അതു അബദ്ധമല്ലെന്നു വന്നതെന്തുകൊണ്ട് ? അതുക
വാക്കുകൾ എന്നിങ്ങനെ തന്നെയാണ് ഉത്തമപക്ഷം എന്നുതന്നെ വെച്ചു
കൊണ്ടാലും മദ്ധ്യമാക്ഷമായി വിവൃതാകാരം ത്യാജ്യമായും വിവൃതോകാരം
സ്വീകായുമായും പക്ഷാന്തരമില്ലാതെ വിധിക്കപ്പെടുവാൻ സംഗതിയായതു എ
ങ്ങനെയാണ്? സന്ദിഗ്ദ്ധാവസ്ഥയിലുള്ള ഈ ലിപി അകാരത്തിന്റെ പ്ര
കാരഭേദമാണെന്നു വാദിക്കുന്നവർ, മേല്പറഞ്ഞ പ്രശ്നങ്ങൾക്കു മറുപടി സൃഷ്ടി
ക്കേണ്ടതാണ്.
ഈ ലിപി സംവൃതാകാരമാണെന്നു കാണിപ്പാൻ തുലാമാസത്തിലെ
ഭാഷാപോഷിണിയിൽ -ാം പൃഷ്ഠത്തിൽ ചില ന്യായങ്ങൾ കാണിച്ചിരിക്കു
ന്നു. അവയെ യഥാലിഖിതം താഴെ ക്കുന്നു.
ഇതിനുത്തരം : മുറംകാരത്തിലവസാനിക്കുന്ന പദങ്ങളുടെ ബഹുവ
മനം വേറെ രൂപത്തിലുമാവാം. ഗുരുമാർ, കുരുക്കൾ, അരയുകാരത്തിൽ അവ
സാനിക്കുന്നവയും ഇതു പാടില്ലെന്നു മാത്രമല്ലാ അക്ഷരപരിജ്ഞാനമുള്ളവർ
പോലും പോത്തുകൾ ആളുകൾ എന്ന് ബഹുവചനത്തിലും കൂടെ അരയുകാ
രം തന്നെ പ്രയോഗിക്കാറുണ്ടു്.
ii ഈ മൂന്നു സ്വരങ്ങളിലും അവസാനിക്കുന്ന പദങ്ങളുടെ വിഭക്തി
മാറ്റങ്ങളിൽ ആഗമത്തിന് വ്യക്തമായ വ്യത്യാസം ഉണ്ട്.
ചക്ക
ചക്കയുടെ
ചക്കിൻറ
ചക്കുവിൻ (ആളുടെ പേർ)
ഇതിൽ 1 അടയാളമുള്ള ഖണ്ഡത്തിൽ രണ്ടുവാക്യങ്ങളാണല്ലോ ഉള്ള
തു്. ആദ്യവാരത്തിൽ ഗുരു, കുരു, എന്ന പദങ്ങൾ എഴുതിയിരിക്കുന്നു. ഇവ
വിവൃതോകാരാന്തങ്ങളാണ്. ബഹുവചനവും പ്രമാണാൻ വരണമായിരിക്കുന്നു.
വേറെ രൂപത്തിലുമാവാം' എന്നു പറഞ്ഞിരിക്കുന്നതിന്റെ അത്ഥം എന്താ
ണെന്നൊ, ആ വാക്യം പ്രസ്തുത സംവൃതലിപി അകാരാന്തമാണെന്ന് കാണി
ക്കുന്നതെങ്ങിനെയാണെന്നൊ ഇവിടെ മനസ്സിലാകുന്നില്ല. രണ്ടാമത്തെ വാക
ത്തിൽ അടങ്ങിയിരിക്കുന്ന വിഷയത്തെപ്പറ്റി മേൽ വിവരിച്ചുകഴിഞ്ഞു.
എന്ന് അടയാളമുള്ള ഖണ്ഡത്തിലെ വിഷയം സവഥാ ആദരണീയമാണ്.
ii<noinclude><references/>{{WSDC2014School}}</noinclude>
bnoxtxt01uz60rhhp7cd59pnu8zmkuc
താൾ:Gadyamalika vol-3 1924.pdf/174
106
81787
240958
2026-06-12T10:12:51Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാം പ്രകരണം-ഭാഷാപരിഷ്ക്കാര ദിക്കുന്നില്ല. എന്നാൽ ഭാഷാപരിഷ്ക്കാരത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കു ന്ന ഈ മാസിക സവാൽക്കഷണ വർത്തിക്കട്ടെ എന്നുള്ള എന്റെ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
240958
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>നാലാം പ്രകരണം-ഭാഷാപരിഷ്ക്കാര
ദിക്കുന്നില്ല. എന്നാൽ ഭാഷാപരിഷ്ക്കാരത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കു
ന്ന ഈ മാസിക സവാൽക്കഷണ വർത്തിക്കട്ടെ എന്നുള്ള എന്റെ പ്രാത്ഥ
ന ഒരിക്കലെങ്കിലും മന്ദതയെ പ്രാപിച്ചിട്ടില്ല എന്നുള്ള വാസ്തവം ഒരു നാന്ദി
യായി ഇവിടെ പ്രസ്താവിച്ചേക്കാം. സാഹിത്യസംബന്ധമായി പ്രവർത്തിച്ചുകൊ
ണ്ടിരുന്ന പലം രസാവഹമായിരിക്കുമെന്നു കരുതിയാണ്, ഭാഷാപരി
ഷ്കാരസംബന്ധമായി ചില സംഗതികളെപ്പറ്റി ഇവിടെ ചിലതെല്ലാം പ
റയാമെന്നുവെച്ചത്. പലരും തെററിദ്ധരിക്കാൻ സംഗതിയായിട്ടുള്ള ചില
കേരളപാണിനീയസൂത്രങ്ങളെ വിശദീകരിക്കണമെന്നുകൂടെ ഒരുദ്ദേശ്യം ഇല്ലെ
ന്നുമില്ല.
Q..
ഞാൻ അവനെ അടിച്ചു എന്നിത്യാദികളിലെപ്പോലെ. ദീർ
ഘവും ഹ്രസ്വവുമല്ലാത്ത ഒരു “” കാരം മലയാളത്തിൽ ഉണ്ടെന്നും, അ
തിനെ കുറിക്കുന്നതിനായി ഒരു പ്രത്യേക ലിപി ഉണ്ടാകേണ്ടതല്ലയോ എന്നും
ചിലക്ക് ഒരു പക്ഷം ഉണ്ട്. സാധാരണങ്ങളായ ഹ്രസ്വാക്ഷരങ്ങളെ അ
പേക്ഷിച്ചു “എ”കാരശബ്ദത്തെ ചില സ്ഥലങ്ങളിൽ ചില ആളുകൾ ദീർ
ഘീകരിക്കുന്നുണ്ടെന്നു സമ്മതിച്ചേ തീരൂ. എന്നാൽ ആ ദീർഘീകരണം അ
നാവശ്യമാകുന്നു എന്നുമാത്രമല്ല, ഹ്രസ്വം ആക്കുന്നതിനാൽ ദോഷം യാതൊ
ന്നും ഇല്ലെന്നു ദീർഘീകരണപക്ഷക്കാരും അനുസരിക്കാതെ ഇരിക്കുകയില്ല.
പിന്നെ ഉണ്ടാകുന്ന ഒരു ചോദ്യം. ഇങ്ങനെയുള്ള അക്ഷരങ്ങൾക്കു കവിതയിൽ
ഒരു മാത്രയോ രണ്ടു മാത്രയോ സങ്കല്പിക്കപ്പെടേണ്ടതു് എന്നു് ആകുന്നു.
ഈ “എ കാരത്തിനു പിൻപു വരുന്ന ലിപി ദ്വിത്വമായിരുന്നാൽ എ
ന്നെടെ)“എ” കാരം കവിതയിൽ സ്വയം ദീർഘമായി ഭവിക്കുന്നുണ്ട്.
ആയതിനാൽ ദ്വിത്വാക്ഷരം പരമാകാത്ത ദിക്കിൽ മാത്രമായിരിക്കും, എ
കാരം ഹ്രസ്വമോ ദീർഘമോ എന്നുള്ള ചോദ്യം ഉണ്ടാകുന്നത്.
ദ്വിത്വം പരമാകാത്ത സന്ദർഭങ്ങൾ വളരെ ചുരുങ്ങുമെന്നുള്ളത് ഉത്തരപ
ദാദിയിൽ ദൃഢമിരട്ടിക്കും ശിഥിലാക്ഷരമായാൽ അങ്ങിനെ വരികയില്ല” എ
ന്നുള്ള കേരളപാണിനീയത്തിൽ നിർദ്ദേശിച്ചിരിക്കുന്നതിൽ നിന്നു അനുമാ
നിക്കാം. ഇങ്ങനെ എത്രയും ചുരുക്കം സ്ഥലങ്ങളിലും കവിതയിലും മാത്രം കാ
അങ്ങനെ
ണപ്പെടുന്ന ചില പദങ്ങളെ ഉദ്ദേശിച്ച്, നൂതനമായി ഒരു ലിപിയെ സൃഷ്ടി
ക്കുക അത്ര ആവശ്യമല്ലാത്തതാണ്. ഒരു മാത്രയുള്ള ഹ്രസ്വറുക്കി മു
കാൽ മാത്രയിലോ അരയാൽ മാത്രയിലോ ഹ്രസ്വതരമാക്കാൻ ആവശ്യം
കാണുന്നില്ല. കേരളപാണിനീയത്തിൽ പത്തിലുള്ളതുപോലെ. പദത്തിൽ
ദ്വിതീയയുടെ പ്രത്യയത്തിനു വികല എന്നുപറഞ്ഞാൽ
ധാരാളം മതിയാകുമെന്നു തോന്നുന്നു. ഇതുപോലെ തന്നെ കവികൾ കൃതിയ
ടെ ഓട്” എന്ന പ്രത്യയത്തിനു ഹ്രസ്വവും വിക് ചെയ്യാറുണ്ട്.
സംവൃതോകാരത്തെക്കുറിച്ചു വാദമുഖങ്ങൾ രണ്ടാണു്. അതു
സംവൃതോകാരമോ സംവൃതാകാരമോ എന്നാണ് ഒന്നാമത്തേതു്. അതിന്റെ
സങ്കേതം എങ്ങനെയാണ് വേണ്ടതെന്നു രണ്ടാമതും, വാക്ക് എന്നിത്യാദി<noinclude><references/>{{WSDC2014School}}</noinclude>
52ojhzen4ke1m89oooqv6vcu2dzm68z
താൾ:Gadyamalika vol-3 1924.pdf/173
106
81788
240959
2026-06-12T10:13:06Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗദ്യമാലിക-മൂന്നാം ഭാഗം Ugg ക്കളെ മനുഷ്യർ വളർത്തുന്നില്ലെന്നുവേണം പറയാൻ. അവ വളർത്തുന്ന കൂട്ട ത്തിൽ മുഖ്യമായി പറയേണ്ടത് “ഫൈഡ്സ്' എന്നൊരു വക പ്രാണികളാകുന്നു. ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
240959
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ഗദ്യമാലിക-മൂന്നാം ഭാഗം
Ugg
ക്കളെ മനുഷ്യർ വളർത്തുന്നില്ലെന്നുവേണം പറയാൻ. അവ വളർത്തുന്ന കൂട്ട
ത്തിൽ മുഖ്യമായി പറയേണ്ടത് “ഫൈഡ്സ്' എന്നൊരു വക
പ്രാണികളാകുന്നു. ചിലമ്പുകൾ ഇവയെ മരത്തിൻ കൊമ്പുകളിലും
ചെടികളിലും വച്ചു വളർത്തുന്നു. മറ്റു ചിലവ സസ്യാദികളുടെ വേരു ഭക്ഷിച്ചു
ജീവിക്കുന്നതായ പുറത്തെ താങ്കളുടെ കൂട്ടത്തിൽ തന്നെ വെച്ചു പോകുന്നു.
ഉറുമ്പുകൾക്ക് ഈ പ്രാണികൾ നമുക്കു പശുക്കൾ എങ്ങിനേയോ അതിനുവ
ണ്ണമാകുന്നു. ഇവയുടെ ദേഹത്തിൽ നിന്ന് ഒരുമാതിരി തേൻതുള്ളികൾ ഉൽഭൂ
തമാകുന്നുണ്ട്. ഇതെടുത്തു ഭക്ഷിപ്പാനാകുന്നു. ഉറുമ്പുകൾ ഇവയെ വളർത്തുന്ന
തു്. ഇവയെ വളർത്തുന്നതിനുപുറമെ ഉറുമ്പുകൾ ഇവയുടെ മുട്ടകളേയും കാ
ലാനുസാരം ശേഖരിച്ചു മേലിലെ ഉപയോഗത്തിനായി പോറ്റി രക്ഷിക്കുന്നു.
ഇതുകൂടാതെ മറ്റനേകം പ്രാണികളേയും ഉറുമ്പുകൾ വളർത്തുന്നുണ്ടു്. അതിൽ
ചില വഗ്ഗങ്ങൾ സദാ മണ്ണിനടിയിൽ വസിക്കുകാരണം കണ്ണിന്നു കാ
ത്തവയായും തീന്നുപോയിട്ടുണ്ട്.
GM
കാഴ്ചയില്ലാ
ചുരുക്കത്തിൽ ഉറുമ്പുകളുടെ ബുദ്ധിശക്തിക്ക് അതിരുണ്ടെങ്കിലും അ
വയുടെ നടപടി സ്വഭാവാദികളെ നല്ലതിന്മണ്ണം പഠിച്ചിട്ടുള്ള യാതൊരുത്തനും
അവയ്ക്കും വിശേഷബുദ്ധിയില്ലെന്നു പറയുന്നതല്ല. അനേകായിരം ഉറുമ്പുക
ളാൽ അധിവാസമായുള്ള മൺകളേയും അവിടെ വീട്ടുമുറികൾ തിരിച്ചും
കൊണ്ടോ, തുരങ്കങ്ങൾ തുരന്നുകൊണ്ടോ, വീടു കാത്തുകൊണ്ടോ,
ഖരിച്ചു കൊണ്ടോ, ശിശുക്കളെ പരിപാലിച്ചുംകൊണ്ടോ, സ്വന്തസുഖത്തി
നായി ഇതാപ്രാണികളെ വളർത്തിക്കൊണ്ടോ, ഓരോ വകക്കാർ ഓരോ ജോ
ലിയിൽ സദ്ധം ഏപ്പെട്ടു യാതൊരു കുഴപ്പം കൂടാതെയും കൃത്യമായും അ
താതിനെ വഹിച്ചുകൊണ്ടുപോകുന്ന രീതിയേയും നോക്കിക്കണ്ടിട്ടുള്ള ഒരു
വൻ അവനും വിശേഷബുദ്ധിയില്ലെന്നു പറവാൻ എങ്ങനെ ഇനിയും ഈ
ജന്തുക്കളെപ്പറ്റി ഈയിടെ മനുഷ്യന്നു സിദ്ധിച്ചിട്ടുള്ള നാനാവിധമായ അറി
വെല്ലാം ചേന്നു തെളിയിക്കുന്നതെന്തെന്നാൽ, ഇവയുടെ ബുദ്ധിക്കും മനുഷ
നേതിനും തമ്മിൽ സ്വഭാവഭേദം ഇല്ലെന്നും വളർച്ചയിൽ മാത്രമേ ഭേദമു
ള്ള എന്നുമാകുന്നു.
ഭാഷാപോഷിണി,
എസ്സ് . സുബ്രഹ്മണ്യയ്യർ ബി. ഏ.
ഭാഷാപരിഷ്ക്കാരം
ഭാഷാപോഷിണി മാസിക പുസ്തകത്തിൽ പ്രവേശിക്കുന്നതിനെപ്പറ്റി
യുള്ള എന്റെ മനോരഥമെല്ലാം കുറച്ചുകാലമായി മനോരഥമാത്രമായിരിക്കു
ന്നതിനെപ്പറ്റി ഞാൻ പലപ്പോഴും ക്ലേശപൂർവം ചിന്തിക്കാറുണ്ട്. ഈ ഉ
പേക്ഷയും കാരണം കൃത്യാന്തരങ്ങളൊ, അലസതയോ എന്ന് ഇവിടെ പരി<noinclude><references/>{{WSDC2014School}}</noinclude>
8ffsb15767ty5ydrgsbhjtnhiz5c5y6
താൾ:Gadyamalika vol-3 1924.pdf/172
106
81789
240960
2026-06-12T10:13:16Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാംപ്രകരണം പ്രാണികളുടെ സമുദായ സം യാൽ താൻ കുറെ ആഹാരം കണ്ടെത്തിട്ടുണ്ടെന്നും അതു കൊണ്ടുപോവാൻ അവരുടെ സഹായം ആവശ്യമാണെന്നും വല്ലവിധത്തിലും അതു കൂടരെ മന സ്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240960
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>നാലാംപ്രകരണം പ്രാണികളുടെ സമുദായ സം
യാൽ താൻ കുറെ ആഹാരം കണ്ടെത്തിട്ടുണ്ടെന്നും അതു കൊണ്ടുപോവാൻ
അവരുടെ സഹായം ആവശ്യമാണെന്നും വല്ലവിധത്തിലും അതു കൂടരെ മന
സ്സിലാക്കിയിരിക്കണം എന്നുള്ളതിനു സംശയമില്ല. എന്നാൽ ഇങ്ങിനെയുള്ള
സന്ദഭങ്ങളിൽ എല്ലാം, ചെന്നറിയിച്ച ഉറുമ്പുകൾ കൂട്ടരെ വിളിച്ചുകൊണ്ടു
ചെല്ലുകയല്ലാതെ പറഞ്ഞയയ്ക്കും എന്നാ ഒരിക്കലും ഉണ്ടായിട്ടില്ല എ
ന്നും, അതസാദ്ധ്യമാണെന്നു പലപ്പോഴും തെളിഞ്ഞിട്ടുണ്ടെന്നും മഹാനായ ന
മ്മുടെ പരീക്ഷകൻ പറയുന്നുണ്ട്.
a)
അദ്ദേഹം വേറെയും ഒരു പരീക്ഷ നടത്തുവാൻ സംഗതിയായി. അ
ദ്ദേഹം വളർത്തിക്കൊണ്ടിരുന്ന ഉറമ്പുകളുടെ കൂട്ടത്തിൽ സസ്സ്
ന്നൊരുജാതി ഉണ്ടായിരുന്നുപോൽ. വല്ലപ്പോഴും അദ്ദേഹം അവയുടെ ക
ടു തുറന്നുവെങ്കിൽ തൽക്ഷണം അവ നിർബാധമായിരിക്കാൻവേണ്ടി സുരക്ഷി
തമായ സ്ഥലമന്വേഷിച്ചു അങ്ങമിങ്ങും നടന്നുതുടങ്ങും. അതിനിടയിൽ കൂട്ടി
ൻ ഏതെങ്കിലുമൊരു ഭാഗം അദ്ദേഹം അടച്ചുവെങ്കിൽ അവയിൽ ഒന്നെ
ങ്കിലും അതു കണ്ടില്ലെന്നു വരില്ല. അതു ആദ്യം കാണ്മാൻ സംഗതിയായ ഉ
റമ്പ്, സ്വസ്ഥമായിരിക്കയോ താൻമാത്രം രക്ഷനേടാൻ ശ്രമിക്കയോ ചെ
യ്യാതെ തൽക്ഷണം തന്നെ തന്റെ മിത്രങ്ങളെ അന്വേഷിച്ചു പോകുമ്പോൾ,
മിത്രങ്ങളിൽ ഒന്നിനെ മാത്രമാണു് ആദ്യം കണ്ടെത്തിയതെങ്കിൽ അതിനേയും
കൊണ്ട് ഉടൻ സുരക്ഷിതസ്ഥലത്തുതന്നെ ചെയ്യും. സ്ഥലം കണ്ടു ബോധപ്പെ
ട്ടശേഷം രണ്ടുംകൂടി ചെന്നു വേറെ രണ്ടിനെ കൂടിക്കൊണ്ടുപോകും. പിന്നീടു
ഈ നാലുപേരും ചേന്നു വേറൊരു നാലുപേരെ കൊണ്ടുചെല്ലും. എല്ലാവരും
സുരക്ഷിതസ്ഥലത്തു എത്തുന്നതുവരെ ഇപ്രകാരം ചെയ്യും.
ഇതു മറെറാന്നി
നുമില്ലെങ്കിലും, ഇവയുടെ സ്വാപര താരാഹിത്വത്തിനും
ക്ഷയും ഒരു മതിയായ തെളിവായി വത്തിക്കുന്നതാണ്.
പൊതു ഗുണകാം
അവ
ബർ' എന്ന മഹാൻ വേറൊരുതരം ഉറുമ്പുകളെപ്പറ്റി പറയു
ന്നു. ഇവ മറ്റാനുകളെ പിടിച്ചു അടിമകളാക്കുന്ന വമാകുന്നു. അടിമ
കളുടെ സഹായം കൂടാതെ അവയ്ക്കും ജീവിക്കപോലും സാധ്യമല്ല.
കൂട്ടിലാക്കി വേണ്ട കീറിയും അകത്തിട്ടാൽ കൂടി അടിമകളുടെ സഹായം അ
വയും അപേക്ഷിതമാകുന്നു. അടിമകളിൽ ഒന്നു തീറിയെടുത്തു വായിൽ
കൊടുക്കാത്തപക്ഷം അവ തിന്നാതെ മരിച്ചുപോകയേ ഉള്ളൂ. ഒരു പാരത്തിൽ
ഒരിക്കലെങ്കിലും ഏതാനും മണി നേരത്തേയും ഒരടിമയെ വിടുന്നതാ
യാൽ അവയുടെ കായ്യങ്ങൾ ഭംഗിയായി നടക്കും. ഉറുമ്പുകളുടെ സമുദായവാ
സത്തിനും അന്യോന്യായഭാവത്തിനും ഇതൊരു നല്ല ദൃഷ്ടാന്തമാകുന്നു.
8.
തങ്ങളുടെ സമസൃഷ്ടങ്ങളായ ഉറുമ്പുകളെ മാത്രമല്ല അവ. ഇപ്രകാരം
തങ്ങളുടെ സമുദായത്തിൽ ചേർത്തു നടത്തിപ്പോരുന്നത്. തങ്ങളുടെ സുഖത്തി
ന്നും സൌകത്തിനും വേണ്ടി പശു, എരുമ, ആട് മുതലായ ജന്തുക്കളെ
മനുഷ്യർ വളർത്താറുള്ളതുപോലെ ഉറുമ്പുകളും മറ്റു പ്രാണികളെ സ്വന്തമായി
വളത്തിവരുന്നുണ്ട്. പരമാത്ഥത്തിൽ അവ വളർത്തുന്നിടത്തോളം അന്യജന്തു<noinclude><references/>{{WSDC2014School}}</noinclude>
3f4vt6mr3anepqqvrxl2rnpai6rrutz
താൾ:Gadyamalika vol-3 1924.pdf/171
106
81790
240961
2026-06-12T10:13:27Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗദ്യമാലിക-മൂന്നാം ഭാഗം ട്ടിൽ കൊണ്ടുചെന്നാക്കി. ഈ പ്രവൃത്തികണ്ടു ബോദ്ധ്യപ്പെട്ട യാതൊരു ന്നും ആയുറുമ്പിനും അനുകമ്പ'യെന്ന വിശിഷ്ടഗുണമെങ്കിലും ഇല്ലെന്നു ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
240961
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ഗദ്യമാലിക-മൂന്നാം ഭാഗം
ട്ടിൽ കൊണ്ടുചെന്നാക്കി. ഈ പ്രവൃത്തികണ്ടു ബോദ്ധ്യപ്പെട്ട യാതൊരു
ന്നും ആയുറുമ്പിനും അനുകമ്പ'യെന്ന വിശിഷ്ടഗുണമെങ്കിലും ഇല്ലെന്നു ഒരു
നാളും വിചാരിക്കയില്ല.
സമമായാ
ഉറുമ്പുകൾക്കും തേനീച്ചകൾക്കും പരസ്പരം അറിയിക്കുന്നതിനുള്ള
എന്തോ ഒരു ശക്തി ഉണ്ടെന്നുള്ളതിനെ അവയുടെ
സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഈ ശക്തി അവയിൽ എത്രത്തോളം വിളങ്ങു
ന്നു എന്നുള്ള ഭാഗം ഇപ്പോഴും സന്ദിഗ്ദ്ധമായിരിക്കുന്നേയുള്ളു. ഒരു തേനീച്ച
യൊ ഉറമ്പോ വലദിക്കിലും കുറെ ആഹാരം കണ്ടെത്തുന്നപക്ഷം, അല്പനേ
രത്തിനകം അവയുടെ ഒരു സംഘം അവിടെ ചെന്നെത്തുന്നുണ്ടെന്നുള്ളതു പ്ര
സിദ്ധമത്രേ. എന്നാൽ ഇതിൽനിന്നുമാത്രം പരസ്പരം അറിയിക്കാനുള്ള
അവയുടെ ശക്തിയെപ്പറ്റി അധികമൊന്നും ഊഹിച്ചുകൂടുന്നതല്ല. ആദ്യം
കണ്ടെത്തുന്ന ഉറുമ്പോ തേനീച്ചയോ ചെന്നു വിവരം അറിയിക്കുന്നതനുസരി
ച്ച ശേഷമുള്ളവ താനേ വരുന്നോ, അതോ അതിനാൽ നയിക്കപ്പെടുന്നോ,
എന്നുള്ള പരമാവിവേചനം ഇവിടെ എത്രയും സാരമായിട്ടുള്ള താകുന്നു.
കണ്ടെത്തിയ ആഹാരത്തിൽ ശകലമെങ്കിലും കൊണ്ടുന്ന ജന്തുവിനെ
ഷമുള്ളവ പിന്തുടരുക മാത്രമാണു ചെയ്യുന്നതെന്നു വരികിൽ അതു അത്ര ഗ
ണനീയമായിട്ടുള്ളതല്ല. ഇപ്രകാരമുള്ള സന്ദഭങ്ങളിൽ ഈ ശേഷമുള്ളവ എ
ന്താണ് പരമാത്തിൽ ചെയ്യുന്നതെന്നറിവാനായി, ഉറുമ്പുകളെ വളർത്തി പ
രിശോധനകൾ നടത്തിയതായി മുൻ പറയപ്പെട്ടിട്ടുള്ള മഹാൻ പ്രത്യേകം ചി
ല പരീക്ഷകൾ കഴിക്കാതിരുന്നിട്ടില്ല. ഒരു ശീതദിവസം വൈകുന്നേരം
ദ്ദേഹത്തിന്റെ ഉറുമ്പുകളെല്ലാം അവയുടെ കൂട്ടിനകത്തു ഇരിക്കയായിരുന്നു.
എന്നാൽ ഒന്നുമാത്രം ആഹാരാം പുറത്തുപോയിട്ടു മടങ്ങി എത്താതെ പു
റത്തു പറ്റിത്തിരിഞ്ഞുകൊണ്ടിരിക്കയായിരുന്നു. അത് അപ്പോൾ ഇരുന്നിരു
ന്ന സ്ഥലം കൂട്ടിൽനിന്ന് അടിയിലധികം അകലെ അല്ലായിരുന്നു. ഈ ത
അനോക്കി അദ്ദേഹം ഒരു ഒത്ത ഈച്ചയെ എടുത്തു ഒരു കടശുക്ഷണത്തോടു
ചേർത്തു ബന്ധിച്ചു. അതിന്റെ മുമ്പിൽ ഇട്ടു. ഉടൻ തന്നെ അത് ആ ഈ
ച്ചയെ വല്ലവിധേനയും കൂട്ടിൽ കൊണ്ടുപോകേണ്ടതിലേയ്ക്കുള്ള ശ്രമം ചെ
തുടങ്ങി. അതിനെ പലപ്രകാരത്തിൽ അങ്ങോട്ടുമിങ്ങോട്ടും, ഇരുപതുമിനി
ടുനേരം, ഇഴച്ചും വലിച്ചും നോക്കീട്ടും അതു അനങ്ങിയില്ലെന്നു കണ്ട് ഉറുമ്പ്
ഉടൻതന്നെ അതിന്റെ കൂട്ടിന്റെ നേക്കു യാത്രയായി. വേറെ ഒരൊറ്റ ഉ
മ്പുപോലും ഇതിനിടയ്ക്ക് പുറത്തുവരികയാകട്ടെ ഇതിന്റെ സാഹസങ്ങളെ
കാണുകയാകട്ടെ ഉണ്ടായില്ല. ഈ ഒരു ഉറുമ്പു് ഒഴികെ ശേഷമെല്ലാം പരമാ
ത്തിൽ കൂട്ടിനകത്തു തന്നെയായിരുന്നു. എന്തിനു വളരെ പറയുന്നു. ഇത
ങ്ങോട്ടു ചെന്ന് അരമിനിട്ടു തികച്ചു കഴിയുംമുമ്പേ പത്തുപന്ത്രണ്ടു കൂട്ടരുമാ
കിടന്ന സ്ഥലത്തു മടങ്ങിയെത്തി, എല്ലാവരും ഒന്നുന്നു ഈച്ചയെ
കശുമരത്തിൽനിന്നും കടിച്ചുകീറി വേർപെടുത്തി അതുംകൊണ്ട് ജയഭേരിയും
മുഴക്കിപ്പോകയും ചെയ്തു. ആദ്യം ഈച്ചയെ കണ്ടെത്തിയ ഉറുമ്പ് അതിന്റെ ഒരു
ശകലം പോലും കൂട്ടരെ വിളിപ്പാൻ പോയപ്പോൾ കൊണ്ടുപോയില്ല. ആക<noinclude><references/>{{WSDC2014School}}</noinclude>
9u6wvlbqj4kkzs4ojwijqak5yni2rvz