വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.7
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Samudhaya mithram 1919.pdf/19
106
28526
243007
242371
2026-06-21T08:32:38Z
Bhama R 257
13324
243007
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />11</noinclude>
'''കുടുംബജീവിതം'''<br />
---------------------------<br />
നമ്പൂതിരിമാരുടെ കുടുംബജീവിതത്തെസ്സംബന്ധിച്ചേടത്തോളം ഇക്കാലത്തെ നോട്ടത്തിൽ വല്ല ദോഷങ്ങളും കണ്ടേക്കാമെങ്കിലും പണ്ടത്തെക്കാലത്ത് അതു വളരെ വിശിഷ്ടമായ വിധത്തിലായിരുന്നു എന്നുള്ളതിന്നു സംശയമില്ല. അവരുടെ ഇല്ലങ്ങൾ ഒററക്കൊററയ്ക്കു വേർതിരിഞ്ഞ നിലയിലായിരുന്നു എങ്കിലും അതിലെ അംഗങ്ങൾ പാൎത്തിരുന്നതു ഏകോപിച്ചു കൂട്ടുകുടുംബസമ്പ്രദായത്തിലായിരുന്നു. ഇവർ പ്രായേണ ഭൂമിഉടമസ്ഥന്മാരും, മക്കത്തായാചാരനടവടിയെ ആചരിച്ചുവരുന്നവരുമാണ്. പണ്ടു നമ്പൂതിരികുടുംബങ്ങളിൽ ചിലവു വളരെ ചുരുക്കമായിരുന്നു.
എന്നാൽ അന്നദാനം, വസ്ത്രദാനം, അതിഥിസൽക്കാരം എന്നീ ധർമ്മകാൎയ്യങ്ങൾക്കായി അവർ എന്തു ചിലവുചെയ് വാനും മടിച്ചിരുന്നില്ല. അന്നദാനത്തെ ഇത്ര വലിയ ധൎമ്മമായി കരുതിപ്പോരുന്ന ഒരു വൎഗ്ഗക്കാർ ഇന്നു ലോകത്തിൽ മറെറവിടെയെങ്കിലുമുണ്ടൊ എന്നു വളരെ സംശയമാണ്. മൂത്ത പുത്രനു മാത്രമേ വിവാഹം നിർബ്ബന്ധമായിട്ടുണ്ടായിരുന്നുള്ളു. മററുള്ളവർ അധികവും ബ്രഹ്മചൎയ്യത്തെയാണു ദീക്ഷിച്ചിരുന്നത്. അപൂൎവ്വം ചിലർ സന്യാസവൃത്തിയേയും സ്വീകരിച്ചിരുന്നില്ലെന്നില്ല. ഇല്ലത്തെ കൈകാൎയ്യം നടത്തുവാനുള്ള അ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
ryb09bc2gfljupbdrf47y1nng0f9ahv
243018
243007
2026-06-21T08:39:24Z
Bhama R 257
13324
243018
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />11</noinclude>
'''കുടുംബജീവിതം'''<br />
---------------------------<br />
നമ്പൂതിരിമാരുടെ കുടുംബജീവിതത്തെസ്സംബന്ധിച്ചേടത്തോളം ഇക്കാലത്തെ നോട്ടത്തിൽ വല്ല ദോഷങ്ങളും കണ്ടേക്കാമെങ്കിലും പണ്ടത്തെക്കാലത്ത് അതു വളരെ വിശിഷ്ടമായ വിധത്തിലായിരുന്നു എന്നുള്ളതിന്നു സംശയമില്ല. അവരുടെ ഇല്ലങ്ങൾ ഒററക്കൊററയ്ക്കു വേർതിരിഞ്ഞ നിലയിലായിരുന്നു എങ്കിലും അതിലെ അംഗങ്ങൾ പാൎത്തിരുന്നതു ഏകോപിച്ചു കൂട്ടുകുടുംബസമ്പ്രദായത്തിലായിരുന്നു. ഇവർ പ്രായേണ ഭൂമിഉടമസ്ഥന്മാരും, മക്കത്തായാചാരനടവടിയെ ആചരിച്ചുവരുന്നവരുമാണ്. പണ്ടു നമ്പൂതിരികുടുംബങ്ങളിൽ ചിലവു വളരെ ചുരുക്കമായിരുന്നു.
എന്നാൽ അന്നദാനം, വസ്ത്രദാനം, അതിഥിസൽക്കാരം എന്നീ ധർമ്മകാൎയ്യങ്ങൾക്കായി അവർ എന്തു ചിലവുചെയ് വാനും മടിച്ചിരുന്നില്ല. അന്നദാനത്തെ ഇത്ര വലിയ ധൎമ്മമായി കരുതിപ്പോരുന്ന ഒരു വൎഗ്ഗക്കാർ ഇന്നു ലോകത്തിൽ മറെറവിടെയെങ്കിലുമുണ്ടൊ എന്നു വളരെ സംശയമാണ്. മൂത്ത പുത്രനു മാത്രമേ വിവാഹം നിർബ്ബന്ധമായിട്ടുണ്ടായിരുന്നുള്ളു. മററുള്ളവർ അധികവും ബ്രഹ്മചൎയ്യത്തെയാണു ദീക്ഷിച്ചിരുന്നത്. അപൂൎവ്വം ചിലർ സന്യാസവൃത്തിയേയും സ്വീകരിച്ചിരുന്നില്ലെന്നില്ല. ഇല്ലത്തെ കൈകാൎയ്യം നടത്തുവാനുള്ള അ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
clz4cx8gw177n50vb7nxt6lmsq8r2sf
താൾ:Samudhaya mithram 1919.pdf/20
106
28528
243008
242372
2026-06-21T08:32:53Z
Bhama R 257
13324
243008
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />12</noinclude>ധികാരം കാരണവൎക്കുമാത്രമുള്ളതാണ്. അപ്ഫന്മാർ അധികവും അദ്ധ്യാപനവൃത്തിയിലും തപോവൃത്തിയിലുമാണ് ഏൎപ്പെട്ടിരുന്നത്. അവൎക്കു ഗുരുദക്ഷിണയായും മററും കിട്ടുന്ന സമ്പാദ്യം ഇല്ലത്തുകൊണ്ടുവന്നുകൊടുത്തു കാരണവരെ കുടുംബഭരണ വിഷയത്തിൽ സഹായിച്ചിരുന്നു. അന്തൎജ്ജനങ്ങളുടെ ധൎമ്മം പാചകവൃത്തി, ഗൃഹഭരണം, ഗുരുശുശ്രൂഷ, ശിശുപരിപാലനം മുതലായവയാണ്. പാതിവ്രത്യം വളരെ നിഷ്കൎഷയോടെ പരിപാലിക്കപ്പെട്ടിരുന്നു. കന്യകമാരെ ഋതുവാകുന്നതിന്നു മുമ്പു വിവാഹം കഴിച്ചു കൊടുക്കണമെന്നുള്ള നിൎബ്ബന്ധം ഇവരുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ ശൈശവവിവാഹംകൊണ്ടുള്ള ദോഷത്തിന്നു വളരെ കുറവുണ്ടായിരിക്കണമെന്നതിന്നു സംശയമില്ല. ഇങ്ങിനെ നമ്പൂതിരിമാരുടെ പണ്ടത്തെ കുടുംബജീവിതം യാതൊരു ഛിദ്രമോ കലഹമൊ കൂടാതെ വളരെ രഞ്ജിപ്പോടും സ്നേഹത്തോടും പരസ്പരസഹായത്തോടും കൂടിയായിരുന്നു എന്നു മാത്രം ചുരുക്കത്തിൽ പറഞ്ഞു ഈ വിഭാഗത്തെ ഇവിടെ കലാശിപ്പിക്കാം.
'''സമുദായസ്ഥിതി.'''<br />
---------------------------<br />
ഇവരുടെ സമുദായസ്ഥിതിയും വളരെ ആശാസ്യമായ വിധത്തിലായിരുന്നുവെന്നു പറയാം. ചില്ലറയായ ചില കൎമ്മഭേദങ്ങളെ അടിസ്ഥാനമാക്കി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
4y65pzp7uuls0dntrh1qmc871zkmant
താൾ:Samudhaya mithram 1919.pdf/21
106
28533
243009
242360
2026-06-21T08:33:13Z
Bhama R 257
13324
243009
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />13</noinclude> ഇവർ ഓരോ ഭിന്നശാഖകളായി തിരിഞ്ഞിരുന്നു എങ്കിലും ഈ വക ഭേദങ്ങളെല്ലാം സാമുദായികങ്ങളായ ഓരോ ആവശ്യങ്ങളേയും സൌകൎയ്യങ്ങളേയും ഉദ്ദേശിച്ചു മാത്രം ഉണ്ടായിട്ടുള്ളതായിരുന്നതിനാൽ ഇതു നിമിത്തം ആഭിജാത്യത്തൎക്കങ്ങളൊ അന്തഃഛിദ്രങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. എന്നല്ല, ഒരു ശരീരത്തിലെ അവയവങ്ങൾപോലെ അന്യോന്യം വളരെ സ്നേഹിച്ചും സഹായിച്ചും രഞ്ജിപ്പോടുകൂടിയാണു കഴിഞ്ഞുകൂടിയിരുന്നത്. പിണ്ഡം, മാസം, ശ്രാദ്ധം, വേളി, യാഗം മുതലായ ഓരോ അടിയന്തരാവസരങ്ങളിൽ ഇവർ തമ്മിൽ അന്യോന്യം ചെയ്തുകൊടുക്കേണ്ടതായ പലേ ബാദ്ധ്യതകളുമുണ്ടായിരുന്നു. അവയെ ആരെങ്കിലും നിറവേററാതിരുന്നാൽ അതു വലിയ സമുദായവിരോധമായിട്ടാണ് വെച്ചിരുന്നത്. ഈ വക സംഗതികൾ തേഞ്ഞുമാഞ്ഞിട്ടെങ്കിലും ഏറെക്കുറെ ഇന്നത്തെ നടവടിയിലും കണ്ടുവരുന്നുണ്ട്. ഇതിൻെറപുറമേ ത്രിസന്ധ, പഞ്ചസന്ധ, ഓത്തൂട്ട, വാരം മുതലായ വേദസത്രങ്ങളും, യോഗമഠങ്ങൾ, സഭാമഠങ്ങൾ, സന്ന്യാസിമഠങ്ങൾ, ഗ്രാമക്ഷേത്രം, ദേശക്ഷേത്രം മുതലായ പൊതുസ്ഥാപനങ്ങളും വേറെ ഒരുപ്രകാരത്തിൽ നമ്പൂതിരിമാരുടെ ഐകമത്യത്തേയും സമുദായബന്ധത്തേയും തെളിയിക്കുന്നുണ്ടല്ലൊ.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
rp42k6p06b7mtkrbz1r5g21onq8juxs
243010
243009
2026-06-21T08:33:45Z
Bhama R 257
13324
243010
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />13</noinclude>ഇവർ ഓരോ ഭിന്നശാഖകളായി തിരിഞ്ഞിരുന്നു എങ്കിലും ഈ വക ഭേദങ്ങളെല്ലാം സാമുദായികങ്ങളായ ഓരോ ആവശ്യങ്ങളേയും സൌകൎയ്യങ്ങളേയും ഉദ്ദേശിച്ചു മാത്രം ഉണ്ടായിട്ടുള്ളതായിരുന്നതിനാൽ ഇതു നിമിത്തം ആഭിജാത്യത്തൎക്കങ്ങളൊ അന്തഃഛിദ്രങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. എന്നല്ല, ഒരു ശരീരത്തിലെ അവയവങ്ങൾപോലെ അന്യോന്യം വളരെ സ്നേഹിച്ചും സഹായിച്ചും രഞ്ജിപ്പോടുകൂടിയാണു കഴിഞ്ഞുകൂടിയിരുന്നത്. പിണ്ഡം, മാസം, ശ്രാദ്ധം, വേളി, യാഗം മുതലായ ഓരോ അടിയന്തരാവസരങ്ങളിൽ ഇവർ തമ്മിൽ അന്യോന്യം ചെയ്തുകൊടുക്കേണ്ടതായ പലേ ബാദ്ധ്യതകളുമുണ്ടായിരുന്നു. അവയെ ആരെങ്കിലും നിറവേററാതിരുന്നാൽ അതു വലിയ സമുദായവിരോധമായിട്ടാണ് വെച്ചിരുന്നത്. ഈ വക സംഗതികൾ തേഞ്ഞുമാഞ്ഞിട്ടെങ്കിലും ഏറെക്കുറെ ഇന്നത്തെ നടവടിയിലും കണ്ടുവരുന്നുണ്ട്. ഇതിൻെറപുറമേ ത്രിസന്ധ, പഞ്ചസന്ധ, ഓത്തൂട്ട, വാരം മുതലായ വേദസത്രങ്ങളും, യോഗമഠങ്ങൾ, സഭാമഠങ്ങൾ, സന്ന്യാസിമഠങ്ങൾ, ഗ്രാമക്ഷേത്രം, ദേശക്ഷേത്രം മുതലായ പൊതുസ്ഥാപനങ്ങളും വേറെ ഒരുപ്രകാരത്തിൽ നമ്പൂതിരിമാരുടെ ഐകമത്യത്തേയും സമുദായബന്ധത്തേയും തെളിയിക്കുന്നുണ്ടല്ലൊ.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
gj9br8pagnkw2h42sjcqb4lzq23hu3r
താൾ:Samudhaya mithram 1919.pdf/22
106
28536
243011
242377
2026-06-21T08:34:04Z
Bhama R 257
13324
243011
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />14</noinclude>
'''അന്യസമുദായക്കാരുമായുള്ള ഇരിപ്പ്.'''<br />
----
അന്യസമുദായക്കാരുമായുള്ള ഇരിപ്പും ഇവരുടെ ഇടയിൽ വളരെ തൃപ്തികരമായിരുന്നു. കേരളത്തിലെപ്പോലെ ഇത്ര വളരെ ജാതികളും ഓരോ ജാതികൾ തമ്മിലുള്ള പരസ്പരാശ്രയവും ഇന്നു വേറെ ഏതു രാജ്യത്തുമുണ്ടെന്നു തോന്നുന്നില്ല. എല്ലാ ജാതിക്കാൎക്കും നമ്പൂതിരിയെ ആശ്രയിക്കാതെ കഴിയില്ലെങ്കിൽ നമ്പൂതിരിക്കു ഇതരജാതിക്കാരുടെ സഹായവും അതുപോലെ ഒഴിച്ചുകൂടാത്തതാണ്. എന്നാൽ, പണ്ട് ഊവക ബന്ധങ്ങളെ അനുസരിച്ചു ചെയ്യേണ്ടതായ എല്ലാ കൃത്യങ്ങളേയും അതാതു ജാതിക്കാർ വളരെ ശ്രദ്ധയോടുകൂടി സ്വധൎമ്മബുദ്ധ്യാ നിറവേററിയിരുന്നു. ഇന്നത്തെപ്പോലെ സ്വസമുദായോൽക്കൎഷത്തിന്നുവേണ്ടി അന്യസമുദായത്തെ ഇടിച്ചു താഴ്ത്തുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഒരു മാതാവിൻെറ സന്തതികളെന്ന നിലയിൽ വളരെ സൌഹാൎദ്ദത്തോടും സഹോദരഭാവത്തോടുംകൂടിയാണ് പണ്ടിവിടെ എല്ലാ സമുദായക്കാരും അന്യോന്യം വൎത്തിച്ചുവന്നിരുന്നത്. ഒരുകാലത്തു നമ്മുടെ മാതൃഭൂമി വിദേശീയരെക്കൂടി ആകൎഷിക്കത്തക്കവണ്ണം ഐശ്വൎയ്യത്തിൻെറ പരമകാഷ്ഠയെ പ്രാപിച്ചിരുന്നു എന്നുള്ള ചരിത്രം വാസ്തവമാണെങ്കിൽ, അത് ഈയൊരു കാലത്താണെന്നു പറഞ്ഞാൽ തന്നെ പ്രകൃതവിഷയത്തെ സംബന്ധി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
ev3drxjkc0srddw97mpdm4oqznv1tug
താൾ:Samudhaya mithram 1919.pdf/23
106
28546
243012
242374
2026-06-21T08:34:19Z
Bhama R 257
13324
243012
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />15</noinclude>ച്ചേടത്തോളം പണ്ടത്തെ സ്ഥിതി ഏറെക്കുറെ ഊഹിക്കാമല്ലൊ. നമ്പൂതിരിമാരുടെ മക്കൾ, നമ്പൂതിരിമാരുടെ ശിഷ്യന്മാർ എന്നിങ്ങിനെ ഏതെങ്കിലും ഒരു വിധത്തിൽ നമ്പൂതിരിമാരുമായി ബന്ധമില്ലാത്ത ഒരു ജാതിക്കാർ ഇന്നു മലയാളത്തിൽ ഉണ്ടോ എന്നുതന്നെ സംശയമാണ്. ഈവക സംഗതികളാൽ അന്യസമുദായക്കാരുമായുള്ള നമ്പൂതിരിമാരുടെ പെരുമാററം ഏതുവിധത്തിലായിരുന്നു എന്നു ഏകദേശം മനസ്സിലാക്കാമല്ലൊ.<br />
'''ആചാരപരിഷ്കാരം.'''
<br />
---------------------------<br />
ആചാരപരിഷ്കാരത്തിലും നമ്പൂതിരിമാർ ഒരിക്കലും വിമുഖന്മാരായിരുന്നില്ല. പൂൎവ്വാചാരങ്ങളുടെ മൂലതത്വങ്ങൾക്കു വിരോധം വരാത്ത വിധത്തിൽ സ്വധൎമ്മരക്ഷയ്ക്കും, സമുദായശ്രേയസ്സിന്നുംവേണ്ടി കാലോചിതമായ എല്ലാ പരിഷ്കാരങ്ങളും പണ്ടുള്ളവർ ചെയ്തിരുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളുമുണ്ട്. ആദ്യത്തെ ശ്രീപരശുരാമൻെറ ആചാരവ്യവസ്ഥയും, പിന്നീടു ശ്രീശങ്കരാചാൎയ്യസ്വാമികൾ അതിനെ ഉടച്ചുവാൎത്തു പുതുക്കിയതും പ്രസിദ്ധമാക്കിട്ടുള്ള കാൎയ്യമാണല്ലൊ. നമ്പൂതിരിമാർ ഇന്നും ആദരവോടെ സ്വീകരിച്ചുപോരുന്ന സൎപ്പാരാധന, മുമ്പിൽ കുടുമ, കൂട്ടുകുടുംബസമ്പ്രദായം എന്നിവയെല്ലാം പൂൎവ്വന്മാരുടെ ആചാരപരിഷ്കാരത്തെയല്ലെ തെളിയിക്കുന്നത്? ഇങ്ങിനെ ആലോ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
ljelgaiogqdumh4pmg8ubxt7ont99qn
താൾ:Samudhaya mithram 1919.pdf/24
106
28549
243013
242375
2026-06-21T08:34:32Z
Bhama R 257
13324
243013
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />16</noinclude>
ചിക്കുന്നതായാൽ നമ്പൂതിരിമാരുടെ പുരാതനമായ ജീവിതസമ്പ്രദായം എത്രയൊ പരിശുദ്ധവും പരിഷ്കൃതരീതിയിലുള്ളതുമായിരുന്നു എന്നുള്ളതു പ്രത്യക്ഷപ്പെടുന്നതാണ്. <br />
'''ഇപ്പോഴത്തെ സ്ഥിതി'''<br />
-----------------------------<br />
എന്നാൽ അടുത്ത കാലത്തു ഈവക സമ്പ്രദായങ്ങൾക്കെല്ലാം ഒരിളക്കം തട്ടീട്ടുണ്ടെന്നു പറയാതെ നിവൃത്തിയില്ല. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം എന്നിവയെല്ലാം കേവലം മൂഢപരമ്പരയാ ഒരുവിധംനടത്തിവരുന്നുണ്ടെന്നല്ലാതെ അവയ്ക്കു വല്ല അൎത്ഥങ്ങളോ, ഉദ്ദേശങ്ങളോ, ഉപയോഗങ്ങളോ ഉണ്ടെന്നു ധരിച്ചിട്ടുള്ളവർകൂടിഇക്കാലത്തു നമ്പൂതിരിമാരുടെ ഇടയിൽ വല്ലവരുമുണ്ടൊ എന്നു വളരെ സംശയമാണ്. ശുചിത്വത്തിൻെറ കാൎയ്യത്തിൽ ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നീ എല്ലാ സംഗതികളിലും നമ്പൂതിരിമാരുടെ ഇന്നന്നെ സ്ഥിതി പണ്ടത്തേക്കാൾ വളരെ പരുങ്ങലായിത്തീൎന്നിട്ടുണ്ടെന്നു പറയാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. എന്നാൽ ഭക്ഷണസംഗതിയിൽ ശുചിത്വത്തേക്കാൾ മററു ചില നിയമങ്ങളെ അനുസരിക്കായ്കകൊണ്ടുള്ള ദോഷമാണ് അധികം കണ്ടുവരുന്നത്. ഇതിനെപററി രണ്ടു വാക്കു ഇവിടെ പറയുന്നതിൽ ആരും പരിഭവിക്കയില്ലെന്നു വിശ്വസിക്കുന്നു.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
c1csgjsi1wcsjrg8erru97tx7mcql54
താൾ:Samudhaya mithram 1919.pdf/25
106
28551
243014
242364
2026-06-21T08:34:45Z
Bhama R 257
13324
243014
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />17</noinclude>
പൂൎവ്വന്മാർ ഭക്ഷിപ്പാൻവേണ്ടി ജീവിച്ചിരുന്നവരല്ല; ജീവിക്കാൻവേണ്ടി ഭക്ഷിക്കുക എന്നായിരുന്നു അവരുടെ നിശ്ചയം. രണ്ടു നേരത്തെ ഊണുമാത്രമല്ലാതെ ഇന്നത്തെപ്പോലെ വയറിനു യാതൊരു വിശ്രമവും കൊടുക്കാതെ കൂടെക്കൂടെ കാപ്പിയും പലഹാരവുമായി കണ്ണിൽക്കണ്ട സാധനങ്ങളെല്ലാം കണക്കിലധികം കടത്തിവിട്ടു ദേഹത്തിന്നു കേടുവരുത്തുന്ന സമ്പ്രദായമേ പണ്ടുണ്ടായിരുന്നില്ല. എന്നല്ല, ആരോഗ്യരക്ഷയെ ഉദ്ദേശിച്ച് ഉപവാസം, ഒരിക്കൽ മുതലായ പട്ടിണിയെക്കൂടി അവർ പണ്ട് വൈദികനിയമങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. നമസ്കാരം മുതലായ വ്യായാമങ്ങളിലും അമാന്തമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി ഇതിൽനിന്നെല്ലാം വളരെ ഭേദപ്പെട്ടിരിക്കുന്നു എന്നു പറയാതെ കഴികയില്ല. ഇപ്പോൾ ഊണിനേക്കാൾ കാപ്പിക്കാണ് പ്രാധാന്യം. ഊണ് ഒരു സമയം ഉപേക്ഷിച്ചാലും വലിയ വൈഷമ്യമൊന്നുമില്ല; കാപ്പിയില്ലെങ്കിൽ ദിവസം കഴികയില്ല. കാലത്തു കാപ്പി, ഉച്ചയ്ക്കു കാപ്പി, എടനേരം കാപ്പി, അത്താഴത്തിന്നു ശേഷം കാപ്പി എന്നുവേണ്ട തലങ്ങും വിലങ്ങും കാപ്പിതന്നെ എന്നു പറഞ്ഞാൽ മതിയല്ലൊ. നമസ്കാരത്തിൻെറ കഥ വീണാലും മലൎന്നെ വീഴു എന്നു പറഞ്ഞ മട്ടിലായിരിക്കുന്നു. ഇങ്ങിനെ ദഹനത്തിന്നിടകൊടുക്കാതെ കൂടെക്കൂടെ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
iuryvbyf0d6d1l5ejkulxn8pnemfgpy
താൾ:Samudhaya mithram 1919.pdf/26
106
28555
243015
242365
2026-06-21T08:34:59Z
Bhama R 257
13324
243015
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />18</noinclude>
ഓരോന്നു തിന്നും, കുടിച്ചും, യാതൊരു വ്യായാമവും ചെയ്യാതെ വെറുതെ ഇരുന്നും ഇന്നത്തെ ആളുകൾ ദേഹത്തിന്നു എത്രയാണു കേടുവരുത്തിക്കൂട്ടുന്നതെന്നു പറഞ്ഞാലവസാനിക്കയില്ല. ആഹാരസംബന്ധമായ ശുചിത്വത്തിൻെറ പ്രകൃതത്തിൽ ഈയൊരു സംഗതിയെക്കുറിച്ചു ഇത്രയും പ്രസ്താവിച്ചു എന്നേയുള്ളു. ഇനി പ്രകൃതത്തിലേക്കുതന്നെ പ്രവേശിക്കാം.<br />
ആന്തരശുചിയെ ഉദ്ദേശിച്ചു ഏൎപ്പെടുത്തീട്ടുള്ള വൈദികകൎമ്മാനുഷ്ഠാനങ്ങളും കേവലം ബാഹ്യചേഷ്ടമാത്രമായി കലാശിച്ചിരിക്കുന്നു. ഗായത്രിയുടെ അൎത്ഥംതന്നെ നിശ്ചയമുള്ള ഒരു നമ്പൂതിരിയെ ഇന്നു കാണാൻ കഴിയുമെന്നു തോന്നുന്നില്ല. വിദ്യാഭ്യാസത്തിന്നുള്ള ഏൎപ്പാടുതന്നെ മുക്കാലേമുണ്ടാണിയും നശിച്ചു കഴിഞ്ഞിരിക്കുന്നു. വല്ലതും ശേഷിച്ചിട്ടുണ്ടെങ്കിൽ അതു വെറും കാണാപ്പാഠത്തിലും വാക്യാൎത്ഥകോലാഹലത്തിലുമായി പൎയ്യവസാനിച്ചു. കുടുബത്തിലേയ്ക്കു കടന്നുനോക്കിയാലുള്ള കാഴ്ച എത്രയൊ കഷ്ടമായിട്ടുള്ളതാണ്. പണ്ടു കുടുംബത്തിലുള്ള അംഗങ്ങൾ അന്യോന്യം സ്നേഹിച്ചും സഹായിച്ചും വളരെ രഞ്ജിപ്പോടുകൂടിയാണ് കഴിഞ്ഞുകൂടിയിരുന്നതെന്നു മുമ്പു പറഞ്ഞുവല്ലോ. എന്നാൽ ഇപ്പോൾ നേരെ മറിച്ചു കീരിയും പാമ്പും പോലെ ആയിത്തീൎന്നിട്ടുണ്ടെന്നു പറയേണ്ടിവന്ന<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
2zmwehcg4gdxeq3hcimuehoir6y75s5
താൾ:Samudhaya mithram 1919.pdf/27
106
28558
243016
242376
2026-06-21T08:35:13Z
Bhama R 257
13324
243016
proofread-page
text/x-wiki
<noinclude><pagequality level="3" user="Apnarahman" />19</noinclude>
തിൽ വ്യസനിക്കുന്നു. പണ്ടത്തെ കുടുംബ സമ്പ്രദായത്തിൽ സ്വാൎത്ഥപരിത്യാഗമാണ് വിളയാടിക്കൊണ്ടിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥാനത്ത് തൃന്നാഥൎത്ഥത്തിന്റെ അധികാരം ബലപ്പെട്ടിരിക്കുന്നു. കാരണവന്മാർ കൂട്ടു സ്വത്തിനെ സ്വാൎത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിനെ ആക്ഷേപിക്കുന്ന അനന്തരവന്മാരുടെ ഉദ്ദേശവും കേവലം സ്വാൎത്ഥലാഭം തന്നെ. ഇതു നിമിത്തം അനാവശ്യമായ ചിലവുകളും കൂട്ടുസ്വത്തിന്നു വലുതായ നാശവും വന്നു. കുടുംബസ്ഥിതി തന്നെ ഇങ്ങിനെയിരിക്കെ സമുദായസ്ഥിതിയേയൊ, ആചാരപരിഷ്കാരത്തെയോ കുറിച്ചു വിശേഷിച്ചു പറയേണമെന്നില്ല. നമ്പൂതിരിമാരുടെ പണ്ടത്തെ പരിശുദ്ധമായ ജീവിത സമ്പ്രദായം പോയി അത് ഇന്നു എത്രയോ മലിനമായിത്തീർന്നിരിക്കുന്നുവെന്നു മാത്രം ചുരുക്കത്തിൽ ധരിച്ചാൽ മതിയാകും.
'''ഇതിന്നുള്ള കാരണങ്ങൾ'''
ഇനി ഇതിനുള്ള കാരണങ്ങളെക്കുറിച്ച് അല്പമൊന്ന് ആലോചിക്കാം. കാരണങ്ങൾ ഓരോന്നായി പറയുന്നതായാൽ വളരെയൊക്കെ പറയുവാനുണ്ടാകാമെങ്കിലും അവയെല്ലാം ചുരുക്കി ഒരൊറ്റ വാക്കുകൊണ്ടു പറയുന്നതായാൽ കാലോചിതമായി പ്രവൎത്തിക്കുന്നതിലുള്ള വൈമുഖ്യം ഒന്നു മാത്രമാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
50mqrqi63revhjv9febp0e8jod30om4
താൾ:Samudhaya mithram 1919.pdf/28
106
28560
243017
242366
2026-06-21T08:35:26Z
Bhama R 257
13324
243017
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />20</noinclude>
ണെന്നാണു പറയാനുള്ളത്. പണ്ടത്തെക്കാലമല്ല ഇത്; പലേ ഭേദങ്ങളും വന്നുകൂടീട്ടുണ്ട്. പണ്ടു ഹിന്തുധൎമ്മശാസ്ത്രപ്രകാരം നാട്ടുരാജാക്കന്മാരാണു കേരളത്തെ ഭരിച്ചിരുന്നത്. രാജഭാഷ സംസ്കൃതമായിരുന്നു വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ അന്നു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നികുതികൊടുക്കേണ്ടഭാരവും വളരെ ചുരുക്കമായിരുന്നു. എന്നാൽ ഇന്നത്തെ ഭരണം ബ്രിട്ടീഷ് ആധിപത്യത്തിലാണ്. നിയമമെല്ലാം ജാതിമതഭേദംകൂടാതെ സൎവ്വസാധാരണമാകയാൽ വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ വളരെ പ്രയാസമായിത്തീൎന്നിരിക്കുന്നു. രാജഭാഷ ഇംഗ്ലീഷാണ്. നികുതി നിർബ്ബന്ധമായിരിക്കുന്നു. ചിലവു വേറെയും വളരെ വൎദ്ധിച്ചിട്ടുണ്ട്. പണ്ടു സംബന്ധംതന്നെ വളരെ അപൂൎവ്വം; ഉണ്ടെങ്കിൽത്തന്നെ ചിലവു വളരെ ചുരുക്കം. എന്നാൽ ഇന്നു ഭാൎയ്യാപുത്രന്മാരെ പരിഷ്കൃതരീതിയിൽ പരിപാലിക്കേണ്ട ഭാരം നിൎബ്ബന്ധമായി വന്നുകൂടിയിരിക്കുന്നു. പണ്ടു സ്വന്തം ചിലവു വളരെ ചുരുങ്ങിയമാതിരിയിലായിരുന്നു. എന്നാൽ ഇപ്പോൾ കാപ്പി, സോപ്പ്, തൊപ്പി, കുപ്പായം മുതലായത് ഒഴിച്ചുകൂടാത്തതായിത്തീർന്നിട്ടുണ്ട്. ഇങ്ങിനെ നോക്കുന്നതായാൽ പണ്ടത്തെക്കാൾ പലേ സംഗതികളിലും ഇന്നു ഭേദഗതികൾ വന്നുകൂടീട്ടുണ്ടെന്നു കാണാം. ഇത് ആരുടെയും കുററമല്ല. കാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
2befts7j0wxirvr4lwvoegl5nsjikul
താൾ:Samudhaya mithram 1919.pdf/10
106
28563
242999
242367
2026-06-21T08:29:15Z
Bhama R 257
13324
242999
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />2</noinclude>
ണ്ടായിരുന്ന സ്ഥാനം കേരളത്തെ സംബന്ധിച്ചേടത്തോളം മുഴുവൻ നമ്പൂതിരിമാരാണു വഹിച്ചിരുന്നതെന്നു പറയാം. എന്നാൽ പരദേശബ്രാഹ്മണരെപ്പോലെ കേവലം വൈദികന്മാരുടെ നില മാത്രമല്ല അവൎക്കിവിടെ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഭൂമിയുടമസ്ഥന്മാർ മിക്കവാറും നമ്പൂതിരിമാരായിരുന്നതിന്നുപുറമെ രാജ്യരക്ഷ, ഭടവൃത്തി, നീതിന്യായപരിപാലനം എന്നി രാജ്യകാൎയ്യങ്ങളിലും അവർ ധാരാളം ഏൎപ്പെട്ടിരുന്നു. ഇന്നു രാജ്യതന്ത്രത്തിൽ മുമ്പിട്ടുനില്ക്കുന്ന പാശ്ചാത്യരാജ്യക്കാരെക്കൂടി വിസ്മയിപ്പിക്കത്തക്കവിധത്തിൽ ജനാധിപത്യഭരണത്തെ ഏററവും പരിഷ്കൃതരീതിയിൽഎത്രയോ നൂററാണ്ടു മുമ്പുതന്നെ നമ്പൂതിരിമാർ സ്വതന്ത്രമായി കേരളത്തിൽ നടത്തിയിരുന്നു എന്നുള്ള ഒരൊററ സംഗതിതന്നെ അവരുടെ ലൌകികപരിഷ്കാരത്തെ ധാരാളം തെളിയിക്കുന്നുണ്ട്. ചുരുക്കിപ്പറയുന്നതായാൽ ലൌകികമായും, വൈദികമായുമുള്ള എല്ലാ വിഷയങ്ങളിലും അവർ മലയാളത്തിൽ മറെറല്ലാ സമുദായക്കാരുടേയും ഉപദേഷ്ടാക്കന്മാരും നേതാക്കന്മാരുമായിരുന്നു എന്നു പറഞ്ഞാൽ മതിയാകും.
'''പുരാതനകാലത്തെ ജീവിതസമ്പ്രദായം.'''<br />
---------------------------<br />
എന്നാൽ അവരുടെ ജീവിതത്തിൻെറ പരമോദ്ദേശ്യം ഒരിക്കലും ഐഹികമായിരുന്നില്ല; പാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
52i1qh65g6blxzywcysvono5m9q4oey
താൾ:Samudhaya mithram 1919.pdf/11
106
28565
243000
242368
2026-06-21T08:29:38Z
Bhama R 257
13324
243000
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />3</noinclude>
രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''<br />
---------------------------<br />
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
mf9pyrkul4g7ct9y8rqi7kaja79nmwn
താൾ:Samudhaya mithram 1919.pdf/12
106
28570
243001
242350
2026-06-21T08:29:53Z
Bhama R 257
13324
243001
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />4</noinclude>
ടി ഗണിച്ചിരുന്നു. ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നി എല്ലാ വിഷയങ്ങളിലും അവർ ശുചിത്വം പ്രത്യേകം ദീക്ഷിച്ചിരുന്നു. കാലത്തെഴുനേററാൽ മലമൂത്രവിസൎജ്ജനം ചെയ്തു പല്ലുതേച്ചു മന്ത്രത്തോടുകൂടി സ്നാനംചെയ്തു ദേഹശുദ്ധി വരുത്തിയതിന്നു ശേഷമല്ലാതെ യാതൊന്നും ഭക്ഷിപ്പാൻ പാടില്ലെന്നാണ് അവരുടെ ഇടയിലുള്ള ഒന്നാമത്തെ ആചാരനിൎബ്ബന്ധം. ഒരില്ലമായാൽ സ്വച്ഛ ജലമുള്ള ഒരു കുളം, അല്ലെങ്കിൽ പുഴ, മലമൂത്രവിസൎജ്ജനത്തിന്നു പ്രത്യേകമായുള്ള സ്ഥലങ്ങൾ എന്നിങ്ങിനെ ശുചീകരണത്തിന്നു വേണ്ട സകല സൌകൎയ്യങ്ങളും അവിടെ അടുത്തുണ്ടായിരിക്കും. തൊട്ടാൽ കുളി, തീണ്ടിക്കുളി, മുങ്ങിക്കുളി, കുളിയാശ്ശുദ്ധം, എടശ്ശുദ്ധം, വഴിശ്ശുദ്ധം എന്നീ മലയാളാചാരങ്ങളെല്ലാം നമ്പൂതിരിമാരുടെ ശുചിത്വത്തിലുള്ള നിഷ്കൎഷയിൽനിന്നുണ്ടായിട്ടുള്ളതാണെന്നു വിചാരിക്കണം. ഒരിക്കൽ ഉപയോഗിച്ച വസ്ത്രത്തെ അലക്കി ശുദ്ധമാക്കിയൊ, നനച്ച ചളികളഞ്ഞു വെളുപ്പിച്ചൊ അല്ലാതെ രണ്ടാമതു ഉപയോഗിച്ചിരുന്നില്ലെന്നു മാത്രമല്ല, സ്പൎശിക്കപോലും ചെയ്തിരുന്നില്ല. വസ്ത്രത്തിൻെറ വിലയിലോ മോടിയിലോ അല്ല അവർ ശ്രദ്ധവെച്ചിരുന്നത്; ശുദ്ധിയിൽ മാത്രമാണ്. പരുത്തിനൂൽകൊണ്ടുള്ള ഉടുപ്പ് ഉപയോഗിച്ചുവരുന്ന മലയാളിയുടെ വസ്ത്രധാരണ സ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
a9shmq8unq8tq4vocgmfr2jsd27h4k2
താൾ:Samudhaya mithram 1919.pdf/13
106
28785
243002
242352
2026-06-21T08:30:11Z
Bhama R 257
13324
243002
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />5</noinclude>
മ്പ്രദായം ഇവരുടെ ഉദ്ദേശത്തിന്നു വളരെ യോജിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
ഭക്ഷണകാൎയ്യത്തിൽ നമ്പൂതിരിമാരെപ്പോലെ ശുചിത്വം നോക്കുന്നവർ വേറെ ഉണ്ടൊ എന്നു തന്നെ വളരെ സംശയമാണ്. അപ്പപ്പോൾ പാകംചെയ്ത സാധനങ്ങളെ മാത്രമേ അവർ ഭക്ഷിച്ചിരുന്നുള്ള. വെള്ളച്ചോറ്, പൊതിച്ചോറ് മുതലായ പഴകിയ സാധനങ്ങളൊന്നും അവർ ഉപയോഗിക്കാറില്ല. ഉപസ്തരണംകൊണ്ട് (നെയ്യുകൊണ്ട്) അന്നശുദ്ധി വരുത്തിയേ അവർ ഭക്ഷിച്ചിരുന്നുള്ളു. മദ്യമാംസാദികൾ തീരെ നിഷിദ്ധങ്ങളാണ. സത്വഗുണപ്രധാനങ്ങളായ സസ്യങ്ങളാണ് അവരുടെ ആഹാരസാധനങ്ങൾ. ക്ലിപ്തമായ സമയത്തും മിതമായ രീതിയിലുമായിരുന്നു അവരുടെ ആഹാരസമ്പ്രദായമെന്നുകൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. വെക്കുന്ന ആൾ, വിളമ്പുന്ന ആൾ, പാകംചെയ്യുന്ന പാത്രം, ഇരിക്കുന്ന സ്ഥലം, ഉണ്ണുവാനുള്ള ഇല എന്നീ വിഷയങ്ങളിൽകൂടി അവർ ശുചിത്വം കലശലായി ദീക്ഷിച്ചിരുന്നു എന്നറിയുമ്പോൾ തന്നെ അവൎക്ക് ഈ കാൎയ്യത്തിൽ എത്രമാത്രം നിഷ്കൎഷയുണ്ടായിരുന്നു എന്നുള്ളത് ഒരുവിധം മനസ്സിലാക്കാം. ഗൃഹശുചീകരണത്തിലും അവർ ഒട്ടും അശ്രദ്ധ കാണിച്ചിരുന്നില്ല. ദിവസേന കാലത്തും, ഉച്ചയ്ക്കും, സന്ധ്യ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
f0jglswwgyg1xju79xolr72btyn4jkf
താൾ:Samudhaya mithram 1919.pdf/14
106
28867
243003
242369
2026-06-21T08:31:31Z
Bhama R 257
13324
243003
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />6</noinclude>യ്ക്കും അടിച്ചുതളി വേണമെന്നാണ് നിശ്ചയം. ചാണകം കലക്കി നിലം തേയ്ക്കുക; മുററും അടിച്ചുതളിക്കുക; ചുമര്, വാതിലുകൾ, പടികൾ എന്നിവയെ കൂടക്കൂടെ തേച്ചു വെടിപ്പാക്കുക; കിണ്ണം, കിണ്ടി, കരണ്ടി മുതലായ ഗൃഹോപകരണങ്ങളെ വെണ്ണീറുകൊണ്ടും മണ്ണുകൊണ്ടും മററും നല്ലവണ്ണം
തേച്ചു ശുചിയാക്കുക; എന്നിങ്ങിനെ ഗൃഹത്തെസ്സംബന്ധിച്ച എല്ലാ സംഗതികളിലും അവർ ശുചിത്വം വളരെ ദീക്ഷിച്ചിരിന്നു. ഇതിൻെറ പുറമെ മതാചാരങ്ങളിൽ പെട്ട ഭസ്മം, ചന്ദനം, പൂവ്വ് ധൂപക്കൂട്ട്, ഹോമം മുതലായവയും ഇല്ലങ്ങളിലെ ശുദ്ധിയെ സംരക്ഷിക്കുന്നതിന്നു വളരെ സഹായിച്ചിട്ടുണ്ടായിരിക്കുമെന്നതിന്നു സംശയമില്ല. ആകപ്പാടെ ഈ വക നിഷ്കൎഷ നിമിത്തം നമ്പൂതിരിമാരുടെ ആരോഗ്യരക്ഷ എത്രയോ തൃപ്തികരമായിരുന്നു എന്നുള്ളത്, എല്ലാവരും ഒരുപോലെ സമ്മതിക്കുന്നതാണ്. എന്നല്ല ഇന്നും നമ്പൂതിരിസമുദായത്തിൽ മററു സമുദായങ്ങളിലേക്കാൾ വസൂരി, വിഷൂചിക, പനി, മുതലായ സാംക്രമികരോഗങ്ങൾക്കും, ചിരങ്ങു— ചൊറി മുതലായ ചില്ലറ ദീനങ്ങൾക്കും വളരെ കുറവുണ്ടെന്നു പറയുന്നുണ്ടെങ്കിൽ അതു പണ്ടത്തെ ഈയൊരേൎപ്പാടിൻെറ ഫലമാണെന്നുള്ളതിന്നു യാതൊരു സംശയവുമില്ല.
'''വൈദികവൃത്തി.'''<br />
---------------------------<br />
എന്നാൽ അവർ ഈ ബാഹ്യശൌചംകൊ<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
k445f40v1bwzg9vwte7xvi9to8pdwfu
താൾ:Samudhaya mithram 1919.pdf/15
106
28869
243004
242354
2026-06-21T08:31:44Z
Bhama R 257
13324
243004
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />7</noinclude>ണ്ടു മാത്രം തൃപ്തിപ്പെട്ടിരുന്നില്ല. ആന്തരശുദ്ധിയാണ് അധികം പ്രധാനമായികരുതിയിരുന്നതെന്ന് അവർ ആചരിച്ചും അനുഷ്ഠിച്ചും പോരുന്ന ഷോഡശക്രിയകൾ, സന്ധ്യാവന്ദനം, പഞ്ചയജ്ഞം
മുതലായ വൈദികധൎമ്മങ്ങളിൽനിന്നു ധാരാളം വെളിവാകുന്നതാണ്. ഇവരിൽ പലരും ജ്ഞാനം,
ഭക്തി, കൎമ്മം എന്നിങ്ങിനെയുള്ള മുക്തിമാൎഗ്ഗങ്ങളിൽ ഓരോന്നിനെ പ്രമാണമാക്കി വെച്ചിരുന്നു എങ്കിലും പരക്കെ അപരിഹാൎയ്യമായി സ്വീകരിച്ചിരുന്നതു കൎമ്മകാണ്ഡത്തേയും അതിൽ തന്നെ നിഷ്കാമകൎമ്മത്തേയുമാണെന്നു പറയാം. ഒരു നമ്പൂതിരിക്കു വെളുപ്പാൻകാലത്തെഴുനേററാൽ പ്രാതഃസ്നാനം, സന്ധ്യാവന്ദനം, ആദിത്യനമസ്കാരം, സ്വാദ്ധ്യായം അല്ലെങ്കിൽ ബ്രഹ്മയജ്ഞം, മാദ്ധ്യാഹ്നികം മുതലായ നിത്യകൎമ്മങ്ങളെക്കൊണ്ടുതന്നെ ഏകദേശം പകൽ പന്ത്രണ്ടു മണിവരെ സമയം കഴിക്കേണ്ടതായിട്ടാണിരിക്കുന്നത്. അതിൻെറ ശേഷം അതിഥികളുണ്ടെങ്കിൽ അവരെ ഊട്ടിയതിന്നുശേഷം താൻ ഭക്ഷണം കഴിക്കുന്നു. അതു കഴിഞ്ഞാൽ പിന്നേയും അവൎക്കു വിശ്രമമില്ല. അദ്ധ്യയനം, അദ്ധ്യാപനം, ഗ്രന്ഥനിൎമ്മാണം മുതലായ സദ്വിഷയങ്ങളെക്കൊണ്ടാന്ന് അവരുടെ പിന്നത്തെ കാലയാപനം. സന്ധ്യയാകുമ്പോഴയ്ക്കു പിന്നെയും കുളിക്കും തേവാരത്തിന്നുമുള്ള സമയമായി<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
hf918yz24heq0th16vaf5yhjg3j4vyl
താൾ:Samudhaya mithram 1919.pdf/16
106
28872
243005
242370
2026-06-21T08:31:58Z
Bhama R 257
13324
243005
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />8</noinclude>ക്കഴിയും. ഇങ്ങിനെ നോക്കിയാൽ ഇവൎക്കു വൈദികവൃത്തിയൊഴിച്ചു മററു ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെടുവാനുള്ള സമയം വളരെ കുറവാണെന്നു കാണാവുന്നതാണ്. കൎമ്മത്തിലുള്ള വൈകല്യത്തെ ഭയപ്പെട്ടു ദേശാന്തരയാത്രകൂടി ഇവർ നിഷിദ്ധമായിട്ടാണു വെച്ചിട്ടുള്ളത്. നമ്പൂതിരിമാരുടെ വാസസ്ഥലങ്ങൾ ഏൎപ്പെടുത്തിയിരുന്നത് ഏകോപിച്ചു ഗ്രാമസമ്പ്രദായത്തിലൊ മറെറാ അല്ലാതെ അവിടവിടെ വിട്ടു വേർതിരിഞ്ഞായിരുന്നതിനാൽ അതും അവരുടെ ശുചിത്വത്തിന്നും വൈദികവൃത്തിക്കും വളരെ അനുകൂലമായിരുന്നിരിക്കണമെന്നുള്ളതിന്നു സംശയമില്ല. ഈ വിധം ലൌകികസുഖങ്ങളെല്ലാമുപേക്ഷിച്ചു വൈദികവൃത്തിയെത്തന്നെ പരമപുരുഷാൎത്ഥമായി വിചാരിച്ചും, അനുഷ്ഠിച്ചും പോരുന്ന, ഒരു സമുദായത്തിൻെറ പരിശുദ്ധി, ശാന്തത, ക്ഷമ, സ്വാൎത്ഥപരിത്യാഗം മുതലായ ഗുണങ്ങൾ ഏതു നിലയിലായിരിക്കുമെന്ന് എല്ലാവൎക്കും ഒരുവിധം ഊഹിക്കാമല്ലൊ.
'''വിദ്യാഭ്യാസം.'''<br />
---------------------------<br />
വിദ്യാഭ്യാസവിഷയത്തിലും നമ്പൂതിരിമാർ കാണിച്ചിരുന്ന ശ്രദ്ധ പ്രത്യേകം പ്രസ്താവയോഗ്യമാണ്. ഏകദേശം നാലു വയസ്സായാൽ ഒരെഴുത്തശ്ശനെ വെച്ചു തങ്ങളുടെ ഉണ്ണികൾക്കും പെൺകിടാങ്ങൾക്കും ഒരുപോലെ എഴുത്ത്, കണക്ക്,<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
czkvds6zqlbujph5gz9t1930zzdszvc
താൾ:Samudhaya mithram 1919.pdf/17
106
28874
243006
242356
2026-06-21T08:32:17Z
Bhama R 257
13324
243006
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />9</noinclude>വായന മുതലായ പ്രാഥമികപാഠങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. എന്നാൽ പെൺകിടാങ്ങൾക്ക് ഇതിലധികമായി വലിയ വിദ്യാഭ്യാസമൊന്നും കൊടുത്തിരുന്നു എന്നു തോന്നുന്നില്ല. അവരെ ശുശ്രൂഷ, പാചകവൃത്തി, ഗൃഹഭരണം മുതലായ കാൎയ്യങ്ങളെ പ്രവൎത്തിച്ചുശീലിപ്പിക്കുന്നതിലായിരുന്നുനമ്പൂതിരിമാരുടെ ശ്രദ്ധ അധികം പതിഞ്ഞിരുന്നതെന്നു പറയാം. ഉണ്ണികളുടെ വിദ്യാഭ്യാസത്തിലാണ് അവർ വളരെ മനസ്സിരുത്തിയിരുന്നത്. ഉണ്ണികളുടെ അക്ഷരാഭ്യാസം കഴിഞ്ഞാൽ എട്ടാം വയസ്സിൽ ഉപനയനമായി. ഉപനയത്തിന്നുശേഷമേ അവരുടെശരിയായ വിദ്യാഭ്യാസമാരംഭിക്കുന്നുള്ളു. ഉപനയനം എന്ന വാക്കിൻെറ അൎത്ഥം തന്നെ ഈയൊരു സംഗതിയെ തെളിയിക്കുന്നുണ്ട്. ആചാൎയ്യൻെറ സമീപം നയിപ്പിക എന്നാണല്ലൊ അതിൻറ താല്പൎയ്യം. സമാവൎത്തനം കഴിയുന്നതുവരെ മിക്കവാറും വേദത്തിലെ സംഹിതാഭാഗമാണ് അദ്ധ്യയനം ചെയ്തുവരാറുള്ളത്. ഈ കാലങ്ങളിൽ വിദ്യാഭ്യാസത്തിൻെറ ഒരു വിഭാഗമായ കായികസംസ്കാരവും സമ്പാദിച്ചിരുന്നു. ആദിത്യനമസ്കാരം മുതലായവയെക്കൊണ്ടാണ് ഈ ഒരുകാൎയ്യം അവർ സാധിച്ചിരുന്നത്. സമാവൎത്തനം കഴിഞ്ഞാൽ സ്വകലദേവതാക്ഷേത്രങ്ങളിലും, ദേശക്ഷേത്രങ്ങളിലും, ഗ്രാമക്ഷേത്രങ്ങളിലും ഒരു ക്ലപ്ത<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
r81w2wutcgohvp8pvvcgo3568hyzsfh
ഉപയോക്താവ്:Bhama R 257
2
81810
242998
241280
2026-06-20T22:27:56Z
Bhama R 257
13324
242998
wikitext
text/x-wiki
ഞാൻ ഭാമാ ആർ. ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ നാലാം വർഷ BA ഇംഗ്ലീഷ് (ഓണേഴ്സ്) ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ ഐ.ഐ.ഐ.ടി ഹൈദരാബാദ് ആതിഥേയത്വം വഹിക്കുന്ന ഓപ്പൺ നോളജ് ഇൻഷേറ്റീവിൽ ഇന്റേൺ ആയി പ്രവർത്തിക്കുന്നു. മലയാളം വിക്കിഡാറ്റയിൽ ഞാൻ മലയാള കൃതികൾ, എഴുത്തുകാർ, മറ്റ് സാംസ്കാരിക വിഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള എൻട്രികൾ സൃഷ്ടിക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. ഭാഷാശാസ്ത്രത്തിലെ സിന്റാക്സ് (syntax), സെമാന്റിക്സ് (semantics) തുടങ്ങിയ ശാഖകളോടുള്ള ആഴത്തിലുള്ള താൽപര്യം എന്നെ എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രേരിപ്പിക്കുന്നു.
== Portfolio ==
[[User:Bhama R 257/Portfolio|എന്റെ പോർട്ട്ഫോളിയോ]]
da4a1x704k6natkyb1kl8oj4xs87hfl
സൂചിക:പ്രകൃതിചികിത്സാസംഗ്രഹം.pdf
104
82644
242603
242379
2026-06-20T13:21:19Z
Bhama R 257
13324
242603
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133305
|Title=പ്രകൃതിചികിത്സാസംഗ്രഹം
|Subtitle=
|Volume=
|Issue=
|Edition=പരിഷ്കരിച്ച പതിപ്പ്
|Author=കെ. രാമവാര്യർ
|Foreword_Author=
|Translator=
|Editor=വെൺമണി എസ്. ശങ്കരവാര്യർ
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=എം. പരമേശ്വരൻ പിള്ള
|Address=മേപ്രാൽ
|Printer=
|Year=1927
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:Malayalam language books]]
[[വർഗ്ഗം:കൃതികൾ]]
[[വർഗ്ഗം:പൂർണ്ണകൃതികൾ]]
[[വർഗ്ഗം:1927-ലെ കൃതികൾ]]
k36u6b96xoi2mzz32g2508cm789xap1
242606
242603
2026-06-20T13:24:44Z
Bhama R 257
13324
242606
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133305
|Title=പ്രകൃതിചികിത്സാസംഗ്രഹം
|Subtitle=
|Volume=
|Issue=
|Edition=പരിഷ്കരിച്ച പതിപ്പ്
|Author=കെ. രാമവാര്യർ
|Foreword_Author=
|Translator=
|Editor=വെൺമണി എസ്. ശങ്കരവാര്യർ
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=എം. പരമേശ്വരൻ പിള്ള
|Address=മേപ്രാൽ
|Printer=
|Year=1927
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=ആകാശം, സുമൻ, ഭൂമി, നക്ഷത്രങ്ങൾ മുതലായവയെപ്പറ്റി വിവരിക്കുന്ന ഒരു നവീന ഗ്രന്ഥം
|Header=
|Footer=
}}
[[വർഗ്ഗം:Malayalam language books]]
[[വർഗ്ഗം:കൃതികൾ]]
[[വർഗ്ഗം:പൂർണ്ണകൃതികൾ]]
[[വർഗ്ഗം:1927-ലെ കൃതികൾ]]
moiem72wrh7zvwy6g4s84f26damvfae
242609
242606
2026-06-20T13:25:57Z
Bhama R 257
13324
242609
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133305
|Title=പ്രകൃതിചികിത്സാസംഗ്രഹം
|Subtitle=
|Volume=
|Issue=
|Edition=പരിഷ്കരിച്ച പതിപ്പ്
|Author=കെ. രാമവാര്യർ
|Foreword_Author=
|Translator=
|Editor=വെൺമണി എസ്. ശങ്കരവാര്യർ
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=എം. പരമേശ്വരൻ പിള്ള
|Address=മേപ്രാൽ
|Printer=
|Year=1927
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:Malayalam language books]]
[[വർഗ്ഗം:കൃതികൾ]]
[[വർഗ്ഗം:പൂർണ്ണകൃതികൾ]]
[[വർഗ്ഗം:1927-ലെ കൃതികൾ]]
k36u6b96xoi2mzz32g2508cm789xap1
242781
242609
2026-06-20T15:21:30Z
Bhama R 257
13324
242781
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133305
|Title=പ്രകൃതിചികിത്സാസംഗ്രഹം
|Subtitle=
|Volume=
|Issue=
|Edition=പരിഷ്കരിച്ച പതിപ്പ്
|Author=കെ. രാമവാര്യർ
|Foreword_Author=
|Translator=
|Editor=വെൺമണി എസ്. ശങ്കരവാര്യർ
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=എം. പരമേശ്വരൻ പിള്ള
|Address=മേപ്രാൽ
|Printer=
|Year=1927
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:Malayalam language books]]
[[വർഗ്ഗം:പൂർണ്ണകൃതികൾ]]
[[വർഗ്ഗം:1927-ലെ കൃതികൾ]]
7e54nghge82qzf4unr47prvumzk8xgs
242784
242781
2026-06-20T15:54:34Z
Bhama R 257
13324
242784
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133305
|Title=പ്രകൃതിചികിത്സാസംഗ്രഹം
|Subtitle=
|Volume=
|Issue=
|Edition=പരിഷ്കരിച്ച പതിപ്പ്
|Author=കെ. രാമവാര്യർ
|Foreword_Author=
|Translator=
|Editor=വെൺമണി എസ്. ശങ്കരവാര്യർ
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=എം. പരമേശ്വരൻ പിള്ള
|Address=മേപ്രാൽ
|Printer=
|Year=1927
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:Malayalam language books]]
j2byx3ueg7xrcfhd67kpnpwy168xl1a
സൂചിക:ജ്യോതിശ്ശാസ്ത്രം.pdf
104
82862
242602
2026-06-20T13:15:40Z
Bhama R 257
13324
'' താൾ സൃഷ്ടിച്ചിരിക്കുന്നു
242602
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133222
|Title=ജ്യോതിശ്ശാസ്ത്രം
|Subtitle=
|Volume=
|Issue=
|Edition=1
|Author=കെ. സുകുമാരൻ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=കെ.ആർ. ബ്രദേഴ്സ്
|Address=കോഴിക്കോട്
|Printer=കെ.ആർ. ബ്രദേഴ്സ് അച്ചുകൂടം
|Year=1929
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:പൂർണ്ണകൃതികൾ]]
[[വർഗ്ഗം:കൃതികൾ]]
[[വർഗ്ഗം:Books in Malayalam]]
3z0ql9gr3c5phltlzfzv512h70932zd
242604
242602
2026-06-20T13:23:54Z
Bhama R 257
13324
242604
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133222
|Title=ജ്യോതിശ്ശാസ്ത്രം
|Subtitle=
|Volume=
|Issue=
|Edition=1
|Author=കെ. സുകുമാരൻ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=കെ.ആർ. ബ്രദേഴ്സ്
|Address=കോഴിക്കോട്
|Printer=കെ.ആർ. ബ്രദേഴ്സ് അച്ചുകൂടം
|Year=1929
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:പൂർണ്ണകൃതികൾ]]
[[വർഗ്ഗം:കൃതികൾ]]
[[വർഗ്ഗം:Books in Malayalam]]
[[വർഗ്ഗം:1929-ലെ കൃതികൾ]]
jo9khrmds0uhmjsq6bnf053pxmryftk
242782
242604
2026-06-20T15:22:27Z
Bhama R 257
13324
242782
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133222
|Title=ജ്യോതിശ്ശാസ്ത്രം
|Subtitle=
|Volume=
|Issue=
|Edition=1
|Author=കെ. സുകുമാരൻ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=കെ.ആർ. ബ്രദേഴ്സ്
|Address=കോഴിക്കോട്
|Printer=കെ.ആർ. ബ്രദേഴ്സ് അച്ചുകൂടം
|Year=1929
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:പൂർണ്ണകൃതികൾ]]
[[വർഗ്ഗം:Books in Malayalam]]
[[വർഗ്ഗം:1929-ലെ കൃതികൾ]]
r8ewxrizawbluyu4ax96vidqv8p04t5
242785
242782
2026-06-20T15:55:46Z
Bhama R 257
13324
242785
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133222
|Title=ജ്യോതിശ്ശാസ്ത്രം
|Subtitle=
|Volume=
|Issue=
|Edition=1
|Author=കെ. സുകുമാരൻ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=കെ.ആർ. ബ്രദേഴ്സ്
|Address=കോഴിക്കോട്
|Printer=കെ.ആർ. ബ്രദേഴ്സ് അച്ചുകൂടം
|Year=1929
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:Books in Malayalam]]
pzafqusrmlyz21tz9avemp0dedkoga6
താൾ:ജ്യോതിശ്ശാസ്ത്രം.pdf/1
106
82863
242605
2026-06-20T13:24:15Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(ആകാശം, സുമൻ, ഭൂമി, നക്ഷത്രങ്ങൾ മുതലായവയെപ്പറ്റി വിവരിക്കുന്ന ഒരു നവീന ഗ്രന്ഥം, © കെ. സുകുമാരൻ, (ബി. എ.' താൾ സൃഷ്ടിച്ചിരിക്കുന്നു
242605
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>(ആകാശം, സുമൻ, ഭൂമി, നക്ഷത്രങ്ങൾ
മുതലായവയെപ്പറ്റി വിവരിക്കുന്ന
ഒരു നവീന ഗ്രന്ഥം,
©
കെ. സുകുമാരൻ, (ബി. എ.<noinclude></noinclude>
cymjpbmon7pz2xn5amc4h8v3mz0um2a
താൾ:ജ്യോതിശ്ശാസ്ത്രം.pdf/2
106
82864
242607
2026-06-20T13:25:06Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '0 ആകാശം, സുമൻ, ഭൂമി, നക്ഷത്രങ്ങൾ മുതലായവയെപ്പറ്റി വിവരിക്കുന്ന ഒരു നവീന ഗ്രന്ഥം. ഗ്രന്ഥകാ സുകുമാരൻ, (ബി. എ., പ്രസാധകന്മാർ: കെ. ആർ. ബ്രദർസ് കോഴിക്കോട്, 1929, കെ. ആർ. ബ്രദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242607
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>0
ആകാശം, സുമൻ, ഭൂമി, നക്ഷത്രങ്ങൾ
മുതലായവയെപ്പറ്റി വിവരിക്കുന്ന
ഒരു നവീന ഗ്രന്ഥം.
ഗ്രന്ഥകാ
സുകുമാരൻ, (ബി. എ.,
പ്രസാധകന്മാർ:
കെ. ആർ. ബ്രദർസ്
കോഴിക്കോട്,
1929,
കെ. ആർ. ബ്രദർസ് അച്ചുകൂടം,
കോഴിക്കോട്.
•
ira
es<noinclude></noinclude>
pl6nr7zfg6baqm1t1x5ykhff2jq227m
താൾ:ജ്യോതിശ്ശാസ്ത്രം.pdf/3
106
82865
242608
2026-06-20T13:25:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജ്യോതിശ്ശാസ്ത്രം. ഭൂമി, ഇരുപത്തൊരായിരംവഴി പുറളവുള്ള ഒരു വലിയ ഗോളമാണ്. ഭൂമി അതിരവില്ലാത്ത ആകാശത്തിന്റെ ഒരു ഭാഗത്തു യാതൊരു ആധാരവുമില്ലാതെ നില്ക്കുന്നു. ഭൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242608
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ജ്യോതിശ്ശാസ്ത്രം.
ഭൂമി, ഇരുപത്തൊരായിരംവഴി പുറളവുള്ള ഒരു വലിയ
ഗോളമാണ്. ഭൂമി അതിരവില്ലാത്ത ആകാശത്തിന്റെ ഒരു
ഭാഗത്തു യാതൊരു ആധാരവുമില്ലാതെ നില്ക്കുന്നു. ഭൂമിയിലുള്ള
സാധനങ്ങൾ മേ എറിഞ്ഞാൽ ചോടെ ഭൂമിയിൽ വീഴുമെങ്കിലും
മി എവിടെ വീഴാനാണ്. സർവ്വതോ ശൂന്യമായ ആകാശത്തിൽ
മി എവിടെ വീഴാൻ എന്നാണ് ഒരു പൌരാണികാചാൻ
ഒരു ഗ്രന്ഥത്തിൽ പ്രസ്ഥാവിച്ചതു. ഭൂമിയുടെ നില്പും ചലനവുമൊ
4 ഒരിക്കലും തെറ്റാത്ത ക
കിടക്കുന്നതു. സൂയസഹായം ഒഴിച്ചുകൂടാത്ത
ഭൂമിയെ ആശ്രയിച്ചു കഴിയുന്നവരാണ്. നാം ചുനോടു ചുറ്റും
കാണുന്ന സർവ്വസ്വവും ഭൂമിയിൽനിന്നു ഉണ്ടായതാണ്. മനുഷ്യവശം
ഭൂമിയിൽ ഉണ്ടായിട്ടു ഒരു ലക്ഷം സംവത്സരം കഴിഞ്ഞിട്ടുണ്ടായിരി
കാമെങ്കിലും ഈ വമ്പിച്ച കാലഗതികൊന്നും ഭൂമിയിൽ
കാണുന്ന എല്ലാ പാത്രങ്ങളൊറിയും കൂടി ഒരു പൂണ്ണമായ
ജ്ഞാനം നമുക്കു തികഞ്ഞവന്നിട്ടില്ല. നമ്മുടെ ഇടയിൽ പ്രചാര
മുള്ള നിര ശസ്ത്രങ്ങളുടേയും അടിസ്ഥാനമായി നില്ക്കുന്നത് ഭൂമി
യാണ്. ഭൂ(Geology), ഭൂമിയുടെ നിർമ്മാണതി പുതുമാതിരി
യിലാണെന്നും, ഭൂമി ഇപ്പോഴത്തെ അവസ്ഥയിൽ എങ്ങിനെ
പ്രവേശിച്ചു എന്നും കാണിക്കുന്നു. രസതന്ത്രം (Chemistry) ഭൂമി
യിലെ പദങ്ങളെ വിവരിക്കുന്നു. പ്രകൃതിശാസ്ത്രം (Physics)
ഭൂമിയിൽ കാണുന്ന പദങ്ങളിൽ കിടക്കുന്ന ശക്തിചൈതന
ങ്ങളെപ്പറ്റി പ്രസ്ഥാപിക്കുന്നു, സസ്യശാസ്ത്രം (Botany) ഭൂമിയിലെ
സസ്യങ്ങളേയും, ജന്തുശാസ്ത്രം (Zoology) ഭൂമിയിലെ ജന്തുക്കളേയും
വിവരിക്കുന്നു. ക്ഷേത്രഗണിതം (Geometry), ബീജഗണിതം
(Algebra), മനുഷ്യചരിത്രം (Anthropology), തത്വശാസ്ത്രം
(Philosophy), തക്കാ (Logic) എന്നുതൊട്ട് എല്ലാ ശാസ്ത്രങ്ങ
ത്ത ഒരു ശക്തിയുടെ വ്യാപാരത്തിലാണ്
ച്ചുകൂടാത്തതാണെങ്കിലും നമ്മൾ<noinclude></noinclude>
6sxoelbjncolku0a763e3aj5lke77z6
താൾ:ജ്യോതിശ്ശാസ്ത്രം.pdf/4
106
82866
242610
2026-06-20T13:26:46Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2 ഭൂമിയെമാത്രം ആശ്രയിച്ചുനില്ക്കുന്നു. ഭൂമി ഒരു മധുരനാരങ്ങയാളം വലിപ്പമുണ്ടെന്നു വിചാരിച്ചാൽ അതിന്റെ തോലിന്റെ ആ ദശപ്പുള്ള സ്ഥലങ്ങൾ നമുക്ക് കണ്ടെത്തുവാൻ ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242610
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>2
ഭൂമിയെമാത്രം ആശ്രയിച്ചുനില്ക്കുന്നു. ഭൂമി ഒരു മധുരനാരങ്ങയാളം
വലിപ്പമുണ്ടെന്നു വിചാരിച്ചാൽ അതിന്റെ തോലിന്റെ ആ
ദശപ്പുള്ള സ്ഥലങ്ങൾ നമുക്ക് കണ്ടെത്തുവാൻ ഇനിയും സാധി
ച്ചിട്ടില്ല. ഭൂമിയുടെ ഉൾഭാഗം നമുക്കു എത്രയോ ലഘുവായിട്ടു മാത്ര
മേ കാണാൻ കഴിഞ്ഞിട്ടുള്ളു. ഭൂമിയുടെ ധ്രുവങ്ങൾ ഒന്നോ രണ്ടോ
മനുഷ്യനും ഒരു നോട്ടം വെക്കുവാനെ ഇനിയും സാധിച്ചിട്ടുള്ളു.
ബ്രഹ്മാണ്ഡത്തിൽ ഭൂമി എന്ന ഒരു ഗോളം മാത്രമെ ഉള്ളു എന്നു
വളരെ കാലത്തോളം മനുഷ്യർ വിശ്വസിച്ചുപോന്നു.
അറിവാകുന്ന ആദിത്യൻ അന്ധകാരമാകുന്ന അല്ലാത
ക്രമേണ അകറ്റി ഭൂമി ഒരു സ്വയം പ്രകാശമില്ലാത്ത ഗ്രഹമാ
ന്നും സൂകൻ ദീപ്രാകാരമായ ഒരു വമ്പിച്ച ഗോളമാണെന്നും
മനുഷ്യ ബോദ്ധ്യമായി. പിന്നെ സയനെ പ്രദക്ഷിണം ചെയ്തു.
കൊണ്ടിരിക്കുന്ന അനേകം ഗ്രഹങ്ങളിൽ കേവലം അപ്രധാന
മായ ഒന്നാണ് ഭൂമി എന്നും മനസ്സിലായി. നക്ഷത്രങ്ങളൊക്കെ
ഓരോ സൂന്മാരാണെന്നും തെളിഞ്ഞു. അപ്പോൾ മാത്രമാണ്
ജ്യോതിശ്ശാസ്ത്രജ്ഞൻ കണ്ണു തുറന്നതു. നാനാ ശാസ്ത്രങ്ങളുടേയും
മാതൃസ്ഥാനം വഹിക്കുന്ന ഈ വലിയ ടിയും കൂടി ജ്യോതിശ്ശാസ്ത്ര
ഞാൻ കണ്ണിൽ വെറും ഒരു അണുമാത്രമായോരുന്നു. അമേയ
മായ ആകാശത്തിൽ വിതറിക്കിടക്കുന്ന അനന്തകോടി ഗോള
ങ്ങളിൽ അപ്രധാനമായ ഒന്നു മാത്രമാണ് ഭൂമി, ആകാശത്തിന്റെ
ഏതോ ഒരു ഭാഗത്തു ഭൂമി എന്ന ഒരു ഗോളം സ്ഥിതിചെയ്യുന്നു
ണ്ടെന്നു, അനന്തകോടി ഗോളങ്ങളിൽ നമ്മുടെ അടുത്തുനില്ക്കുന്ന
അപൂർവ്വം ചില ഗ്രഹങ്ങളും സൂനും മാത്രമെ അറിയുകയുണ്ടാക
യുള്ളു. ബാക്കിയുള്ള എണ്ണിയാൽ തീരാത്ത ഗോളങ്ങൾക്കു ഇങ്ങിനെ
ഒരു ഭൂമി ഒരേടത്തു കിടപ്പുണ്ട് എന്ന വിവരം തന്നെ ഉണ്ടാക
യില്ല. നമ്മുടെ സർവ്വസ്വവും ലയിച്ചുകിടക്കുന്ന ഈ വലിയ ഭൂമി,
ദൈവസൃഷ്ടിയിലും ദൃഷ്ടിയിലും വെറും ഒരു നിസ്സാരമായ തരി മാത്ര
മാണെന്നു പറഞ്ഞു കേൾക്കുമ്പോൾ, നമ്മുടെ എടുത്താൽ പൊ
താത്ത അഭിമാനത്തിനു ഭംഗം നേരിടുമെങ്കിലും, യഥാ
അങ്ങിനെ അല്ലെന്നു വരുത്തുവാൻ ആരാലും സാധിക്കുന്നതല്ല.<noinclude></noinclude>
05qky23ykrfnasoifqjovoaxk76hwcr
താൾ:ജ്യോതിശ്ശാസ്ത്രം.pdf/5
106
82867
242611
2026-06-20T13:27:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'om ആകാശത്തിൽ കാണുന്ന എണ്ണിയാൽ തീരാത്ത ലോക ങ്ങളുടെ സംഖ്യ ആലോചിച്ചുനോക്കുക. പണ്ടൊരു കവി പറഞ്ഞ പോലെ ഭൂമിയിൽ കാണുന്ന മൻ, മണൽ മുതലായതിന്റെ പൊടികൾ ഓരോന്നോരോന്നായി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242611
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>om
ആകാശത്തിൽ കാണുന്ന എണ്ണിയാൽ തീരാത്ത ലോക
ങ്ങളുടെ സംഖ്യ ആലോചിച്ചുനോക്കുക. പണ്ടൊരു കവി പറഞ്ഞ
പോലെ ഭൂമിയിൽ കാണുന്ന മൻ, മണൽ മുതലായതിന്റെ
പൊടികൾ ഓരോന്നോരോന്നായി എണ്ണിക്കണക്കാക്കുക. ഭൂമിയിലും
സമുദ്രത്തിലും ഉള്ള വെള്ളം മുഴുവനും ഓരോരോ തുള്ളികളായി
എണ്ണിക്കണക്കാക്കുക. ഭൂമിയിലുള്ള സസ്യങ്ങളുടെ ഇലകളെല്ലാം
എണ്ണിക്കണക്കാക്കുക. ഭൂമിയിലുള്ള എല്ലാ മാതിരി ജന്തുക്കളേയും,
എന്നുവെച്ചാൽ നടക്കുന്നതും, ഇഴയുന്നതും, ഓടുന്നതും, ചാടുന്ന
തും, നീന്തുന്നതും, പാകുന്നതും ആയ എല്ലാ മാതിരി ജന്തുക്കളേയും
ഓരോന്നോരോന്നായി എണ്ണിക്കണക്കാക്കുക. ഇങ്ങിനെ കിട്ടുന്ന
ക. ഈ വമ്പിച്ച
കോടികൊണ്ടു പിന്നെയും പെരുക്കുക.
മായ തുകയും കൂടി ആകാശത്തിൽ പ്രകാശിച്ചുനില്ക്കുന്ന നക്ഷത്ര
ങ്ങളുടെ സംഖ്യയുടെ പറയത്തക്ക ഒരു അംശവും കൂടി ആകുവാൻ
ഇടയില്ലെന്ന കായം നിസ്സംശയമാണ്. ഈ മഹാ ഗോളങ്ങളുടെ
ഇടയിൽ ഭൂമിക്കു എണ്ണിപ്പറവാൻ തക്കവണ്ണം ഒരു മാഹാത്മ്യവും
കൂടി ഇല്ല. പിന്നെ അതിൽ നിവസിക്കുന്ന പരമാണുക്കളായ
നമ്മളാൽ ചില മനുഷ്യരുടെ സ്ഥിതി എന്താണ്?
സംഖ്യയെ
കോടന
ഈ തത്വം ശരിയാംവണ്ണം ഗ്രഹിച്ചാൽ മനുഷ്യ അഹന്ത
എങ്ങിനെ വരും. അങ്ങിനെ അഹന്താബദ്ധരായി, എല്ലാമറിയുന്ന
വരെപോലെ, ദൈവമില്ലെന്നും മറ്റും ഘോഷിക്കുന്നവർ എത്ര
മാത്രം അല്പജ്ഞർ ആയിരിക്കണമെന്നു ആലോചിച്ചുനോക്കുക.
അദ്ധ്യായം 1.
ജ്യോതിശ്ശാസ്ത്രത്തിന്റെ ഉദ്ദേശം.
ജ്ഞാനതൃഷ്ണയുള്ള ഒരുവന്നു ആകാശത്തിൽ വിളങ്ങിക്കാണുന്ന
എണ്ണിയാൽ തീരാത്ത ലോകങ്ങൾ കാണുമ്പോൾ എന്തൊക്കെ<noinclude></noinclude>
fycixh97feu3hrblb4en3up1g9cxthl
താൾ:ജ്യോതിശ്ശാസ്ത്രം.pdf/6
106
82868
242612
2026-06-20T13:27:42Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചോദ്യങ്ങളാണ് ഉള്ളിൽനിന്നു തോന്നാനിടയുള്ളതു എന്നു ലോചിച്ചുനോക്കുവിൻ. സൂതൻ എന്നു പറയുന്നത് എന്താണ അതിന്റെ വലിപ്പം, ഉഷ്ണം, ദൂരം ഇവയൊക്കെ അറിവാൻ എന്താണ് മാറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242612
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ചോദ്യങ്ങളാണ് ഉള്ളിൽനിന്നു തോന്നാനിടയുള്ളതു എന്നു
ലോചിച്ചുനോക്കുവിൻ. സൂതൻ എന്നു പറയുന്നത് എന്താണ
അതിന്റെ വലിപ്പം, ഉഷ്ണം, ദൂരം ഇവയൊക്കെ അറിവാൻ
എന്താണ് മാറ്റം. സൂന്നു ഇത്ര അധികം ചൂട് എവിടെ നിന്നു
കിട്ടുന്നു. ചന്ദ്രൻ എന്നു പറയുന്നതു എന്താണ്? അതിന്റെ ദ
സ്ഥിതി ഏതു പ്രകാരത്തിലാണ് ചന്ദ്രൻ എങ്ങിനെ ചലിക്കുന്നു.
ചന്ദ്രനും ഭൂമിയും തമ്മിലുള്ള ബന്ധം എങ്ങിനെയാണ്? ഗ്രഹങ്ങൾ
നമ്മളുടെ ഭൂമിയെപോലെ ഇരിക്കുന്ന ഗോളങ്ങളാണോ? അവയുടെ
വലിപ്പവും ദൂരവും നിശ്ചയിക്കാമോ? വ്യാഴത്തിന്റെ ചന്ദ്രന്മാരെ
പറ്റിയും ശനിയുടെ മോതിരത്തെപ്പറ്റിയും എത്രത്തോളം ഗ്രഹിക്കു
വാൻ സാധിച്ചിട്ടുണ്ട്. അരുണനെ (Uranus) എങ്ങിനെ കണ്ടു
പിടിച്ചു. വരുണനെ
(Neptune)
കണ്ടുപിടിക്കാനുള്ള മാനുഷിക
ബുദ്ധിമാഹാത്മ്യം ഏതുപ്രകാരത്തിൽ പ്രകാശിക്കുകയും വ്യാപരി
ക്കുകയും ചെയ്തു. സുഗ്രാഹ്യങ്ങളല്ലാത്ത ധൂമകേതുക്കളെപ്പറ്റി നാം
എന്തറിയും? അവയുടെ സ്വന്ദചലനങ്ങൾ വല്ല പ്രകൃതിനിയ
മത്തേയും അവലംബിക്കുന്നുണ്ടോ? അവയുടെ സ്വഭാവത്തേയും
വലിയ വാലിനെപ്പറ്റിയും മനുഷ്യ വല്ല അറിവും സിദ്ധിച്ചിട്ടു
ണ്ടോ? ആകാശത്തിൽ കൂടക്കൂടെ കാണുന്ന വാൽനക്ഷത്രം അ
ഥവാ മോളി പെട്ടെന്നു ബാണപോലെ, പ്രകാശിക്കുകയും,
ചലിക്കുകയും, അമിക്കുകയും ചെയ്തുകാണുന്നത് എങ്ങിനെ
യാണ്? ഒരെ നിലയിലും അന്യോന്യമായി പ്രത്യേകതരത്തിൽ
ഒരേ മാതിരി ദൂരതയിലും പ്രത്യേകാകൃതിയിലും കാണുന്ന മേഷാദി
കളായ നക്ഷത്രസമാജങ്ങളെപ്പറ്റിയും, നാമകരണം ചെയ്യപ്പെട
മറ്റനേക നക്ഷത്രങ്ങളെപ്പറ്റിയും നമ്മളുടെ അറിവു എ
ത്തോളം ചെന്നിട്ടുണ്ട്? ആകാശത്തിൽ അനിശ്ചിത ദൂരത്തിൽ
ആണ്ടുകിടക്കുന്നതുകൊണ്ടുമാത്രം ശിന്നന്മാരെന്നു തോന്നിപ്പോ
ഈ നക്ഷത്രങ്ങളൊക്കെ, യഥാർത്ഥത്തിൽ ഗംഭീരന്മാരായ സൂ
ന്മാർ തന്നെയാണോ? നാനാമാതിരി നക്ഷത്രങ്ങളെപ്പറ്റി പ
വങ്ങളുള്ളവ മാറ്റമുള്ള ഇണയായി നില്ക്കുന്നവ കൂട്ടമായ
നില്ക്കുന്നവ ഇളക
-<noinclude></noinclude>
ksmhejupub1iznwfxsntxis2dg43aig
താൾ:ജ്യോതിശ്ശാസ്ത്രം.pdf/7
106
82869
242613
2026-06-20T13:27:57Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '00. നവ ഇങ്ങിനെയുള്ള നക്ഷത്രങ്ങളെപ്പറ്റി നമുക്കു എന്തൊ പറവാൻ സാധിക്കും ഓരോരോ കൂട്ടമായി എത്രയോ ഗി ൽ അടുത്തുനില്ക്കുന്ന നക്ഷത്രങ്ങളെപ്പറ്റി നാം എന്തുമാത്രം അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242613
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>00.
നവ ഇങ്ങിനെയുള്ള നക്ഷത്രങ്ങളെപ്പറ്റി നമുക്കു എന്തൊ
പറവാൻ സാധിക്കും ഓരോരോ കൂട്ടമായി എത്രയോ ഗി
ൽ അടുത്തുനില്ക്കുന്ന നക്ഷത്രങ്ങളെപ്പറ്റി നാം എന്തുമാത്രം
അറിയും; അനിശ്ചിതവും, അമയവും, അനന്തവുമായ ദൂരത്തിൽ
കിടക്കുന്നതും ദൂരദശിനിയാൽ മാത്രം കാണപ്പെടാവുന്നതും ആയ
ബാഷ്പ ലോകങ്ങളെപ്പറ്റി നമുക്കു വല്ലതും അ അറിയാൻ സാദ്ധ്യമായിട്ടു
മുണ്ടോ? ഏകദേശം ഇതുപോലെയുള്ള ചോദ്യങ്ങളാണ് ആകാശ
ത്തിൽ വിതറിക്കിടന്നു കാണുന്ന നക്ഷത്രാദിലോകങ്ങൾ ഒരു
ജാതിശ്ശാസ്ത്ര തത്വാന്വേഷിയുടെ മനസ്സിൽ തോന്നിപ്പിക്കുന്നത്.
അതുകൊണ്ടു ജ്യോതിശ്ശാസ്ത്രം എന്നുവെച്ചാൽ ആകാശത്തിൽ
കാണുന്ന ഗോളങ്ങളുടെ
ദൂരം, ചലനം മുതലായ
കായ്യങ്ങളെ പരിശോധിക്കുന്ന ദിശാസ്ത്രമാകുന്നു. ജ്യോതി
ശാസ്ത്രത്തെ വിവരണം എന്നും പ്രായോഗികമെന്നും പ്രകൃതമെന്നും
മൂന്നു ഖണ്ഡങ്ങളായി വിഭജിക്കാം. ഓരോരോ ഗോളങ്ങളുടെ
ആകൃതി, ചലനം, ചലനസമയം മുതലായവയെ വണ്ണിക്കുന്ന
താണ് വിവരണം. മേല്പറഞ്ഞ കായ്യങ്ങൾ ഏതുവിധത്തിൽ
മനസ്സിലാക്കേണമെന്നും, അതിനുള്ള യന്ത്രങ്ങളെ എപ്രകാരം
ഉപയോഗിക്കേണമെന്നും പഠിപ്പിക്കുന്ന ഖണ്ഡമാണ് പ്രായോ
ഗികം. ചലനങ്ങളുടെ കാരണങ്ങളും, ഈ കാരണങ്ങൾ ഏതു
നിയമങ്ങൾക്കനുസരിച്ചിട്ടാണെന്നും മറ്റും പ്രസ്ഥാവിക്കുന്ന ഖാ
മാണ് പ്രകൃതം.
ചുരുങ്ങിയ കൊല്ലങ്ങൾക്കിടയിൽ ജ്യോതിശ്ശാസ്ത്രപഠനത്തിനു
സഹായികളായി നില്ക്കുന്ന രണ്ടു പദ്ധതികൾ കൂടി അറിവായിട്ടുണ്ടു.
തുവരക്കും സഹായിച്ച ദൂരദശിനികൾ ഈ രണ്ടു പദ്ധതി
ളും ജ്യോതിശ്ശാസ്ത്രപഠനത്തിനു രസവും, വികാസവും ഉല്പാദി
പ്പിച്ചിട്ടുണ്ട്. ഒന്നാമത്തെ പദ്ധതി ഗേ ളങ്ങളുടെ ഛായ (Photo)
എടുക്കുന്ന ഏപ്പാണ്. ഈ സൂത്രംകൊണ്ടു സൂയ്യൻ, ചന്ദ്രൻ
തലായ അനേകഗോളങ്ങളുടേയും ഛായകൾ എടുക്കാൻ സാധിച്ചു
എന്നു മാത്രമല്ല, ദൂദശിനികൊണ്ടു കൂടി കാണാൻ സാധിക്കാത്ത
കനക്ഷത്രങ്ങളെയും കണ്ടു പിടിക്കാൻ സാദ്ധ്യമായെന്നിരിക്കുന്നു.<noinclude></noinclude>
hgy92czqlhgulnm8jggll9cqfawofa1
താൾ:ജ്യോതിശ്ശാസ്ത്രം.pdf/8
106
82870
242614
2026-06-20T13:28:12Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '6 രണ്ടാമത്തെ പദ്ധതി പ്രകാശപരിച്ഛേദനതന്ത്രമാണ് (Specti cope), ഇതിന്റെ സഹായത്താൽ ഭൂമിയിൽ കാണുന്ന പദാത്ഥങ്ങളും സൂഷ്മനിലും ഉണ്ടെന്നു കണ്ടിരിക്കുന്നു. ഇതുകൂട നക്ഷത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242614
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>6
രണ്ടാമത്തെ പദ്ധതി പ്രകാശപരിച്ഛേദനതന്ത്രമാണ് (Specti
cope), ഇതിന്റെ സഹായത്താൽ ഭൂമിയിൽ കാണുന്ന
പദാത്ഥങ്ങളും സൂഷ്മനിലും ഉണ്ടെന്നു കണ്ടിരിക്കുന്നു. ഇതുകൂട
നക്ഷത്രങ്ങളിൽ ചിലതു നമ്മളിൽനിന്നു അകന്നും അടുത്തു.
ന്നുണ്ടെന്നും, ആവക ചലനങ്ങളുടെ വേഗത ഇത്രയിത്രയാണെന്നും
ശരിയായി ഗണിച്ചെടുക്കാൻ കഴിയുന്നു. എന്നു മാത്രമല്ല ആകാശ
ത്തിൽ അവിടവിടെ കിടക്കുന്ന ഗംഭീരവലിപ്പമുള്ള ബിഷപഖണ്ഡ
ങ്ങൾ, അടുത്തടുത്തു നില്ക്കുന്ന ഓരോരോ വലിയ കൂട്ടം നക്ഷത്ര
ങ്ങളല്ലെന്നും വെറും ആദിമാത്രമാണെന്നും, ഈ ആവി കാലം
മേണ കട്ടിയായി കൂടിട്ടാണ് നക്ഷത്രങ്ങൾ മുതലായ വലിയ ഗേ
ങ്ങൾ ഉണ്ടാകുന്നത് എന്ന ഊഹം ശരിയായിരിക്കാമെന്നും അ
മാനിക്കാൻ ശാസ്ത്രജ്ഞന്മാരെ സഹായിച്ചിട്ടുണ്ട്.
2.
ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രം.
ബാക്കിയുള്ള പല ശാസ്ത്രങ്ങളുടെ ചരിത്രങ്ങളിൽ നിന്നു
ത്യാസപ്പെട്ടു നില്ക്കുന്ന ഒന്നല്ല ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രവു
എന്നു പറവാൻ ആരും മടിക്കേണ്ട. ഇതിന്റെ ഏറ്റവും പുരാണങ്
മായ ചരിത്രം ഒരുവിധത്തിലും കണ്ടുകിട്ടാത്ത വിധം പോയോ
രിക്കുന്നു. ചരിത്രത്തിന്മേൽ സ്ഥാപിതമായ കാലത്തിന്നും എc
മുമ്പ് മനുഷ്യർ നക്ഷത്രങ്ങളെ നോക്കി മനസ്സിലാക്കുകയും ച
തത്വങ്ങൾ കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം എന്ന
നിർവ്വിവാദമാണ്. സൂരൻ പ്രത്യക്ഷമായിട്ടുള്ള ചലനവും ന
ങ്ങളെ സംബന്ധിച്ചു ഗ്രഹങ്ങൾക്കു വന്നുചേരുന്ന സ്ഥിതി
ചരിത്രം തുടങ്ങുന്നതിന്നും എത്രയോ മുമ്പ് ജനങ്ങൾക്കു അറിവാ
കാരങ്ങളാണ്. ഇതൊക്കെ എത്രയോ പ്രത്യക്ഷ സംഗതിക
ണെന്ന ന്യായത്തിന്മേൽ അഗൌരവമായി ഗണിക്കുവാൻ ഒരാ
ക്കും തരമില്ലാത്തതാകുന്നു. ചെറുപ്പം മുതല്ക്കുതന്നെ ജ്യോതിശ്ശ<noinclude></noinclude>
60dpdp4t5gk7vuct35b3tmfpljvgpr5
താൾ:ജ്യോതിശ്ശാസ്ത്രം.pdf/9
106
82871
242615
2026-06-20T13:28:28Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാം അദ്ധ്യായം. ത്തിന്റെ വാവ തത്വങ്ങളെ ഗ്രഹിച്ചിട്ടുള്ള ഇദ 3 നീന്ത ജനങ്ങൾക്കു പണ്ടുള്ള ജനങ്ങളുടെ അറിവ് കേവലം പ്രാരംഭിക മാണെന്നു തോന്നിപ്പോവാൻ ഇടയുണ്ടെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242615
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>രണ്ടാം അദ്ധ്യായം.
ത്തിന്റെ വാവ തത്വങ്ങളെ ഗ്രഹിച്ചിട്ടുള്ള ഇദ 3 നീന്ത
ജനങ്ങൾക്കു പണ്ടുള്ള ജനങ്ങളുടെ അറിവ് കേവലം പ്രാരംഭിക
മാണെന്നു തോന്നിപ്പോവാൻ ഇടയുണ്ടെങ്കിലും, അക്കാലത്തെ
നങ്ങളുടെ അപരിഷ്കൃത സ്ഥിതിയും ബുദ്ധിയും വിചാരിച്ചാൽ
മറഞ്ഞ കണ്ടുപിടിത്തങ്ങൾ ചെയ്തു ജനങ്ങൾ അന്നുള്ളവരുടെ
കൂട്ടത്തിൽ വെച്ചു വളരെ വിദഗ്ദ്ധന്മാരും ബുദ്ധിമാന്മാരും ആയി
കരുതപ്പെടേണ്ടതാണെന്നു നിസ്സംശയം പറയാവുന്നതാണ്.
എത്രയോ പുരാതനന്മാരായ മനുഷ്യന്മാർ ഭൂമി പരന്നിട്ടാ
ണെന്ന അഭിപ്രായത്തിനേ തരമുണ്ടാകയുള്ളു. അവൻ ഒരു
നാട്ടത്തിന്നു ഗോചരമായ ഭവിക്കുന്നതു വെറും പരന്നമട്ടിൽ കിടക്കു
നഭൂമിയാണ്. അതുകൊണ്ടു പുരാതന മനുഷ്യന്നു ഒന്നാമതു
ശ്ചം ഉണ്ടാക്കുന്നതു
ദിവസത്തിൽ മാത്രം വശംവദരായ് മൃഗപ്രായമായ ജീവിതം
നയിച്ച ആദി മനുഷ്യന്നുപോലും സൂൻ ഉദയാനുമന
മറ്റൊന്നും
വങ്ങൾ ചിന്താവിഷയമായിത്തീരാതെ ഇരിക്കയില്ല. ഭൂമി പരന്നി
ണെന്ന വിശ്വാസം ഉറച്ചുപോയിട്ടുള്ള അവന്നു ഇതുപോലെ ഒരു
ഉണ്ടാകയില്ല. പടിഞ്ഞാറേ ഭാഗത്തു
യൻ അസ്തമിച്ചു. അപ്രത്യക്ഷനാകുന്നു. അടുത്ത ദിവസം
'വിലെ ഒരു സൂമൻ കിഴക്കുഭാഗത്തിൽനിന്നു ഉദിക്കുകയും,
കാശകമാനത്തിൽ കൂടെ സഞ്ചരിക്കയും, പടിഞ്ഞാറെ ചക്ര
ളത്തിൽ എത്തി അസ്തമിക്കുകയും ചെയ്യുന്നു. ഇങ്ങിനെയുള്ള
ഭവം എല്ലാ ദിവസങ്ങളിലും ആവർത്തിച്ചു കാണപ്പെടുന്നു.
നുള്ളവ ഇങ്ങിനെ ദിവസംപ്രതി കാണുന്ന സൂൻ ഒന്നു
നയാണെന്നു നിശ്ചയിക്കാമെങ്കിലും, ഭൂമി പരന്നിട്ടും, ചോടെ
തില്ലാത്തതും ആണെന്നു വിശ്വസിക്കുന്ന ജനങ്ങൾക്കു ഇതു
തങ്ങളിൽ വെച്ചു. അത്ഭുതമായിരിക്കും. പടിഞ്ഞാറെ ചക്ര
ത്തിൽ എത്രയോ ദൂരെ കടലിൽ വീണു മറഞ്ഞ സൂൻ
റദിവസം എത്രയോ ദൂരെ കിടക്കുന്ന കിഴക്കെ ചക്രവാള
ൽ എങ്ങിനെ എത്തും. അപ്പോഴാണ് പണ്ടുള്ളവരുടെ നവീനാ
ങ്ങളായ ഊഹങ്ങളും പുറത്തു വന്നത്. സാഗരത്തിൽ പതി<noinclude></noinclude>
mql0sokxnoedgrevbqb4pr1wvs5sxmk
താൾ:ജ്യോതിശ്ശാസ്ത്രം.pdf/10
106
82872
242616
2026-06-20T13:28:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലാക്കി വടക്കുഭാഗത്തിൽകൂടെ കിഴക്കെ ചക്രവാളത്തിൽ എത്തിക ന്നതാണെന്നു ചിലർ ഊഹിച്ചു. പിന്നീടുണ്ടായ വിളവിക എങ്ങിനെയോ സൂനെ പടിഞ്ഞാറെ ചക്രവാളത്തിൽനിൽ കിഴക്കെ ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242616
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ലാക്കി വടക്കുഭാഗത്തിൽകൂടെ കിഴക്കെ ചക്രവാളത്തിൽ എത്തിക
ന്നതാണെന്നു ചിലർ ഊഹിച്ചു. പിന്നീടുണ്ടായ വിളവിക
എങ്ങിനെയോ സൂനെ പടിഞ്ഞാറെ ചക്രവാളത്തിൽനിൽ
കിഴക്കെ ചക്രവാളത്തിൽ വഴിയായി കൊണ്ടുവരുന്നതാ
ന്നും, വടക്കുള്ള പവ്വതങ്ങളെക്കൊണ്ടു . യിൽ ജനങ്ങൾ
സൂനെ കാണാത്തതാണെന്നും അഭിപ്രായപ്പെട്ടു. അക്കാലത്തു
ഇതു എത്രയോ യുക്തിപൂർവ്വമായ ഒരു അഭിപ്രായം തന്നെ ആയിര
നിരിക്കണം.
അവിടുന്നും വളരെ കഴിഞ്ഞപ്പോൾ രാത്രികാലത്തു സൂൻ
ഭൂമിയുടെ ചുവട്ടിൽ കൂടെ
വേറെ ചില യോഗ്യന്മാർ
വന്ന അഭിപ്രായ
പുരാതനന്മാർ നിഷ
രായിരിക്കുന്ന നക്ഷത്രങ്ങളേയും നോക്കി മനസ്സിലാക്കീട്ടുണ്ടായി
കണം. നക്ഷത്രങ്ങൾക്കും ഊയാസ്തമനങ്ങൾ ഉണ്ടെന്നും ചന്ദ്രന
ക്ഷയവൃദ്ധികൾ നേരിടുന്നുണ്ടെന്നും അവർ നിശ്ചയമായും നോക്ക
മനസ്സിലാക്കിയിരിക്കണം, അന്നുണ്ടായ പണ്ഡിതന്മാരുടെ
ഭിപ്രായപ്രകാരം ആകാശത്തിൽ പ്രകാശിച്ചുകാണുന്ന എല്ല
ഗോളങ്ങളും ഭൂമിയുടെ ഉള്ളിൽ കൂടെ രാത്രികാലത്തു ഒരു യാ
കഴിക്കുന്നുണ്ടെന്നാണ്.
മേല്പറഞ്ഞ ബോധത്തിന്റെ അവതാരത്തോടുകൂടെ ഭൂമി
ളവില്ലാത്ത ഒരു പരപ്പ് സ്ഥലമാണെന്ന അഭിപ്രായത്തിന
ഉടവ് തട്ടി, മേല്പറഞ്ഞ ഗോളങ്ങൾക്കു ഭൂമിയുടെ ചുവട്ടിൽക
സഞ്ചരിക്കണമെങ്കിൽ ഭൂമിക്കു നിശ്ചയമായിട്ടും ഒരു അതി
അളവും ഉണ്ടായിരിക്കേണ്ടതാണ്. എന്നുവെച്ചാൽ മറ്റെല്ലാ ഗേ
ങ്ങളിൽനിന്നും വേറിട്ടു ആകാശത്തിൽ തനിച്ചു നില്ക്കുന്നതായ
ഗോളമായിരിക്കണം ഭൂമി എന്ന അഭിപ്രായം അന്നുള്ള
പുറപ്പെടുവിച്ചായിരിക്കും. ഈ അഭിപ്രായം ഒന്നാമത് അറിവ
പ്പോൾ അന്നുണ്ടായിരുന്ന ജനങ്ങൾ കണക്കിലേറെ വിസ്മയി
ണ്ടായിരിക്കണം. നമ്മളൊക്കെ നിവസിക്കുന്ന ഈ കട്ടിയായ
ആകാശത്തിൽ ആധാരമൊന്നുമില്ലാതെ നില്ക്കുന്നതാണെന്ന<noinclude></noinclude>
icie23gy95uwh4fj2lxx9birbf0qaku
താൾ:ജ്യോതിശ്ശാസ്ത്രം.pdf/11
106
82873
242617
2026-06-20T13:29:16Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാം അദ്ധ്യായം മാം അത്ര വേഗത്തിൽ ആരുടേയും തലയിൽ കടക്കുന്നതല്ല. അങ്ങിനെയാണെങ്കിൽ ഭൂമി പോടെ വീണുപോകാത്തതു എന്തു കൊണ്ടായിരിക്കും. യാതൊരു ആധാരവുമില്ലാതെ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242617
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>രണ്ടാം അദ്ധ്യായം
മാം അത്ര വേഗത്തിൽ ആരുടേയും തലയിൽ കടക്കുന്നതല്ല.
അങ്ങിനെയാണെങ്കിൽ ഭൂമി പോടെ വീണുപോകാത്തതു എന്തു
കൊണ്ടായിരിക്കും. യാതൊരു ആധാരവുമില്ലാതെ ഒരു പദാർത്ഥം
ഒരേടത്തു എങ്ങിനെ നില്ക്കും. ഈ മാതിരി ചോദ്യങ്ങൾക്കു ഒന്നാമതു
ഉത്തരം പറവാൻ ആരും വിഷമിക്കുമെങ്കിലും ക്രമേണ ഇതിലുള്ള
വിശ്വാസവും പിന്നേയും പല കൊല്ലങ്ങൾക്കുള്ളിൽ ഇതിന്റെ
കാരണവും ജനങ്ങൾക്കു വെളിവായെന്നിരിക്കാം. അതോടുകൂടി
ജ്യോതിശ്ശാസ്ത്രത്തിന്റെ അസ്ഥിവാരവും ഇട്ടുപോയിരിക്കണം.
ഗ്രീഷ്മാദി നാലു കാലങ്ങളുടെ ക്രമപ്രകാരമുള്ള ആവിഭാവം,
വിതപ്പുകാലം, കൊയ്തുകാലം എന്നീ സമയഭേദങ്ങളും എത്രയോ
തന്നെ സൂതന്റെ നില്പ്യത്യാസത്തിന്മേൽ
തന്നെ സൂൻ ചില
പുരാണകാലത്തു
സ്ഥാപിതമാക്കിയിരിക്കും.
കാലത്തു ആകാശകമാനത്തിന്റെ
ഒ ഒത്ത മദ്ധ്യത്തിൽകൂടെ ഉദിക്കു
ം, അമിക്കയും പിന്നെ ഉത്തരായനത്തിലും ദക്ഷിണായന
തിലും ക്രമത്തിൽ വടക്കോട്ടായും, തെക്കോട്ടായും തെറ്റി നിന്നു
ദയാസ്തമനങ്ങൾ കഴിച്ചുകൂട്ടുകയും ചെയ്യുന്നെന്നും മനസ്സിലാ
റാൻ ആദി മനുഷ്യക്കും അത്രയൊന്നും പ്രയാസമുണ്ടായിരുന്നിരിക്ക
ല്ല. അപ്പോൾ സൂന്നു പ്രതിദിവസം കാണുന്ന ഉദയാന
ങ്ങൾ കൂടാതെ പ്രതിവഷം കാണുന്ന വടക്കും തെക്കും ആയിട്ടുള്ള
ചനങ്ങളും ഉണ്ടെന്നു പണ്ടുള്ളവർ ഗ്രഹിച്ചിരിക്കണം. ഇത
രണ്ടും മതിയായില്ല. ഇന്നുള്ളവരിൽ ചില പരമഹംസന്മാർ
വതരിച്ചിട്ടുള്ളപോലെ അന്നുള്ളവരിലും, സാമാനത്തിൽ കവി
ജ്ഞാനികൾ ജനിച്ചിട്ടുണ്ടായിരിക്കണം. അവർ അന്യോന്യം
ദൂരത്തിന്റെ ഏറ്റക്കുറവിന്നും ആകൃതിക്കും ഭേദം നേരിടാത്ത
1 നക്ഷത്രസമാജങ്ങൾ ആകാശത്തിൽകൂടെ ഉദിക്കുകയും യാത്ര
യ്ക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ടെന്ന പരമാവും
റിച്ചിട്ടുണ്ടായിരിക്കും. അതുംപോരാഞ്ഞിട്ട്, സൂര്യൻ അസ്തമിച്ച
ന, ആ ഭാഗത്തു നക്കി, അവിടെ കാണുന്ന നക്ഷത്രസമാജം
തെന്നു മനസ്സിലാക്കി, ഇങ്ങിനെ എല്ലാ ദിവസവും നോക്കി
ങ്ങിയപ്പോൾ വെവ്വേറെ നക്ഷസമാജങ്ങൾ ഒരു സ്ഥാനം.<noinclude></noinclude>
1b49dvbzk9jns22e2jph9klk3lohfpk
താൾ:ജ്യോതിശ്ശാസ്ത്രം.pdf/12
106
82874
242618
2026-06-20T13:29:39Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10 സാവക എത്തിച്ചേരുന്നതും മനസ്സിലാക്കി, സൂയ്യം ആകാശത്തിൽ കൂടെ ഒരു ചലനവും കൂടി ഉണ്ടെന്നു അവർ ഗണിച്ചെടുത്തിരിക്കാം: ഇങ്ങിനെ സൂൻ ആകാശത്തിൽ കൂടെ കിഴക്കോട്ടു അഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242618
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>10
സാവക
എത്തിച്ചേരുന്നതും മനസ്സിലാക്കി, സൂയ്യം ആകാശത്തിൽ കൂടെ
ഒരു ചലനവും കൂടി ഉണ്ടെന്നു അവർ ഗണിച്ചെടുത്തിരിക്കാം:
ഇങ്ങിനെ സൂൻ ആകാശത്തിൽ കൂടെ കിഴക്കോട്ടു അഭിമുഖനായ
ഒരു യാത്ര കഴിക്കുന്നുണ്ടെന്നും, ആ യാത്രയിൽ
അവൻ പ്രവേശിക്കുന്ന നക്ഷത്രസമാജങ്ങളെ ശേഷാദി പേരുകൾ
കൊണ്ടു അടയാളപ്പെടുത്തുകയും അന്നുള്ളവർ ചെയ്തുവെച്ചതായ
രിക്കണം. അതുകൊണ്ടു സൂൻ ഒരു കൊല്ലത്തിനുള്ളിൽ ഇങ്ങിനെ
ഒരു സക്കീട്ട് മേല്പറഞ്ഞ പന്ത്രണ്ട് രാശികളിൽ (നക്ഷത്രസമായ
ങ്ങളിൽ കൂടെ കഴിക്കുന്നുണ്ടെന്നും ആ പുരുഷകേസരികൾ ഗ്രഹ
ച്ചിട്ടുണ്ടായിരിക്കണം. ഇതുകൊണ്ടും അവരുടെ ബുദ്ധിയുടെ കുര
മുഴുവനുമായില്ല. ആകാശകമാനത്തിന്റെ ഒത്ത മദ്ധ്യരേഖയ
സൂയപദ്ധതിയുടെ രേഖയും ഒരേ ഒന്നു അല്ലെന്നും ഒന്നു മറ
ന്നിനോടു താഴെ
പ്രകാരം 6 ഒരു കോണുണ്ടാക്കാൻ ത
വണ്ണം നില്ക്കുന്നുണ്ടെന്നും
ആ കോണിന്റെ അള
എത്രയാണെന്നും മറ ഗംഭീരാശയന്മാരായ പൌരാണിക
മനസ്സിലാക്കിയിരിക്കുകയും ആവക സംഗതികൾ പിന്നീടു വരു
വ ദാനം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
സൂകനെപ്പറ്റി ഇത്രയൊക്കെ ഗ്രഹിപ്പാൻ ശക്തിയുണ്ടായി
ന്ന പൌരാണികന്മാർ ചന്ദ്രനെപ്പറ്റി ഇതിനു എത്രയോ മു
തന്നെ കാരമായ പല സംഗതികളും കണ്ടുപിടിക്കാൻ സ
ച്ചിട്ടുണ്ടായിരിക്കണം എന്നത് നിച്ചിവാദമായ വാസ്തവമാ
സൂകന്റെ ചലനക്രമങ്ങൾ മനസ്സിലാക്കുന്നതിനെക്കാൾ എ
യോ എളുപ്പം ചന്ദ്രന്റെ ചലനക്രമങ്ങൾ മനസ്സിലാക്കുന
നാണ്. സ്ഥിര കാരികളായ നക്ഷത്രസമാജങ്ങളുടെ ഇടയിൽ
ചന്ദ്രനും ഒരു ചലനമുണ്ടെന്നത് എത്രയും എളുപ്പത്തിൽ ഗ്രഹ
വുന്നതാണ്. ഒരൊറ്റ രാത്രികൊണ്ടുതന്നെ ചന്ദ്രൻ പടിഞ്ഞ
നിന്നു കിഴക്കോട്ടേക്കു കേറിവന്നിട്ടുണ്ടെന്നു അറിയാവുന്നത
മേൽ വിവരിച്ച കണ്ടു പിടിത്തങ്ങൾകൊണ്ടൊന്നും നമ
അനിശ്ചിത പുരാണകാലത്തിലെ പൂർവ്വന്മാരുടെ ബുദ്ധി
ത്തിന്റെ ഫലങ്ങൾ കുടുങ്ങിപോയിട്ടില്ല. ഗ്രഹണങ്ങളുടെ യ<noinclude></noinclude>
aw6nkaf9dxz35620ju92x21ygdbxp3h
താൾ:ജ്യോതിശ്ശാസ്ത്രം.pdf/13
106
82875
242619
2026-06-20T13:33:29Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '17 ത്തെ അവ നല്ല ബോദ്ധ്യമുണ്ടായിരുന്നു. അവർ ബുധൻ, ശുക്രൻ, കുജൻ, ഗുരു, ശനി മുതലായ ഗ്രഹങ്ങളെ അകം നക്ഷത്രങ്ങളുടെ ഇടയിൽനിന്നു തിരിച്ചറികയും അവയുടെ ചലന ങ്ങളെ ശരിയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242619
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>17
ത്തെ അവ നല്ല ബോദ്ധ്യമുണ്ടായിരുന്നു. അവർ ബുധൻ,
ശുക്രൻ, കുജൻ, ഗുരു, ശനി മുതലായ ഗ്രഹങ്ങളെ അകം
നക്ഷത്രങ്ങളുടെ ഇടയിൽനിന്നു തിരിച്ചറികയും അവയുടെ ചലന
ങ്ങളെ ശരിയായി പരിശോധിച്ചു മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടു.
സൂമചന്ദ്രന്മാർ ഭൂവാസികൾക്കു നഷ്ടമായി സുഖദുഃഖങ്ങൾ
ഉണ്ടാക്കുന്നുണ്ട് എന്നറിഞ്ഞിട്ടു ഗ്രഹങ്ങൾക്കു മനുഷ്യരുടെ ജീവശ
യിൽ കഴിയുന്ന മിക്ക സംഭവങ്ങളെയും ഉണ്ടാകുവാനോ മുൻകൂട്ടി
അറിയിച്ചുതരാനോ ശക്തി ഉണ്ടെന്നു അവ തോന്നിപ്പോയി.
ഈ തോന്നലിന്റെ ഫലമാണ് ജ്യോതിഷം. ഇതു വെറും തോന്നി
വാസമാണെന്ന ബോധ്യത്തിന്മേൽ പാശ്ചാത്യർ ബഹിഷ്ക്കരിച്ചിട്ടു
ഉണ്ടെങ്കിലും ഇതു പരമാല്ലാതിരിക്കാൻ പാടില്ലെന്ന വിശ്വാ
സത്തിന്മേൽ ഹിന്തുക്കൾ സ്വീകരിച്ചും
വരുന്നുണ്ടു.
ഇനി ഊഹത്തിന്മേലും ം റിക്കാട്ടിന്മേലും സ്ഥാപിതമായ വല്ല
ചരിത്രവും ജ്യോതിശ്ശാസ്ത്രത്തെപ്പറ്റി നമുക്കുണ്ടാക്കാൻ സാദ്ധ്യ
മായിട്ടുണ്ടോ എന്ന കായവും കൂടി ഇവിടെ ആലോചിക്കാം.
മുമ്പൊരേടത്തു പറഞ്ഞപോലെ പുരാതനമനുഷ്യന്മാർ ഭൂമി പരന്നി
ട്ടാണെന്നു വിചാരിപ്പാനെ തരമുള്ളു. നായാട്ടുകൊണ്ടു മാത്രം
ഉപജീവനം കഴിച്ചുകൂട്ടിയിരുന്ന കാലത്തിലെ മനുഷ്യരൊന്നും
ആകാശത്തിലെ നക്ഷത്രം പരിശോധിച്ചു എന്നു വരില്ല. അവർ
കുരങ്ങന്മാരിൽനിന്നു അല്പം മുന്തിയവർ എന്നല്ലാതെ ഈവക
കാരങ്ങളിൽ ശ്രദ്ധവെക്കാൻ തക്ക വകതിരിവുള്ളവർ ആയിരിക്ക
യില്ല. അവരുടെ പടിയിൽ നിന്നും പരിഷ്ക്കാരം വലിച്ചു പിച്ചു.
നാല്ക്കാലികളെ വളർത്തി ഉപജീവനം കഴിച്ചുകൂട്ടുന്ന സ്ഥിതിയിൽ
എത്തിയ മനുഷ്യന്മാർ തന്നെ ആയിരിക്കണം ഒന്നാമതു ആകാശ
ത്തെ സൂക്ഷിച്ചു
നോക്കിയത്. വലിയ മൈതാനത്തിൽ മല
കിടന്നു
മേലോട്ടു നോക്കുന്ന ജനങ്ങൾക്കു ആകാശത്തിൽ ചിത്ര
പണിപോലെ പ്രകാശിച്ചുകിടക്കുന്ന നക്ഷത്രങ്ങളെ എപ്പോഴും
കാണാനും, പരിചയം വധിക്കുന്തോറും തിരിച്ചറിവാനും സംഗതി
യുണ്ടാകും. മേലോട്ട് നോക്കുമ്പോഴൊക്കെ അവർ എല്ലായ്പോഴും
കാണുവാനിടവരുന്നതു ഓരോരോ കൂട്ടം നക്ഷത്രങ്ങൾ ഉദിക്കുന്നതും<noinclude></noinclude>
3kirwo2akude71qmi47woq33ysjffpb
താൾ:ജ്യോതിശ്ശാസ്ത്രം.pdf/14
106
82876
242620
2026-06-20T13:33:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '12 ജ്യോതിശ്ശാസ്ത്രം അസ്മദിക്കുന്നതും ആയിരിക്കും. ഈ ഓരോരോ കൂട്ടത്തിൽ കിടക്കു ന നക്ഷത്രങ്ങളുടെ അന്യോന്യമുള്ള അടുപ്പിനും അകല എല്ലാ അംഗങ്ങളും ഒത്തുകൂടിയ ഓരോ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242620
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>12
ജ്യോതിശ്ശാസ്ത്രം
അസ്മദിക്കുന്നതും ആയിരിക്കും. ഈ ഓരോരോ കൂട്ടത്തിൽ കിടക്കു
ന നക്ഷത്രങ്ങളുടെ അന്യോന്യമുള്ള അടുപ്പിനും അകല
എല്ലാ അംഗങ്ങളും ഒത്തുകൂടിയ ഓരോ കൂട്ടത്തിന്റെ രൂപത്തിനും
ഒരിക്കലും വ്യത്യാസം വരുന്നില്ല എന്ന് അവർ കണ്ടു. അങ്ങിനെ
കണ്ടു പരിചയമുള്ള ഓരോരോ നക്ഷത്രസമൂഹങ്ങളെ നോക്കിക്കൊ
ണ്ടിരിക്കുമ്പോളാണ്, ചിലതു ഒരു നക്ഷത്രസമൂഹത്തിൽ നിന്നും,
ക്രമേണ മറെറാരു നക്ഷത്രസമൂഹത്തിലേക്കു പ്രവേശിക്കുന്നുണ്ടെന്നു.
അവർ നോക്കി മനസ്സിലാക്കിയതു. ഇങ്ങിനെ ചലിക്കുന്നതായ
ഗോളങ്ങളാണ് ഗ്രഹങ്ങൾ. (ഹിന്തുക്കളെ പോലെ, പാശ്ചാത്യർ,
സൂമചന്ദ്രന്മാരെ ഗ്രഹങ്ങളായി കരുതുന്നില്ല. സൂനെ നക്ഷത്ര
മായും ചന്ദ്രനെ ഉപഗ്രഹമായും അവർ കരുതുന്നു. അനേകായിരം
നക്ഷത്രങ്ങളുടെ ഇടയിൽനിന്നു ഇങ്ങിനെ ചലിക്കുന്ന ഗ്രഹങ്ങളെ,
യന്ത്രസഹായം കൂടാ
വെറും നോട്ടം കൊണ്ടു അന്നുള്ളവർ കണ്ടു
പിടിച്ചത് നിശ്ചയമായിട്ടും ഒരു അഭിനന്ദിക്കത്തക്ക കമ്മമാണെന്നു
സമ്മതിച്ചു കഴിയൂ.ആ മഹാത്മാക്കൾ ആരൊക്കെയാണെന്നു നമുക്കു
ചരിത്രമുഖൻ യാതൊരു തെളിവും ഇല്ല. ചരിത്രദൃഷ്ട്യാ നോക്കു.
ന്നതായാൽ കൃസ്താബ്ദം 2,500 കൊല്ലം മുമ്പേ (ഏകദേശം 4,450
കൊല്ലം മുമ്പ്) ചന്ദ്രനും, ബുധനും, കുജനും, ഗുരുവും, ശനിയും ഒര
രാശിയിൽ വന്ന വിവരം ചീനക്കാർ റിക്കാട്ടാക്കിയിരിക്കുന്നു.
ഇന്നുള്ള ശാസ്ത്രജ്ഞന്മാരിൽ പ്രചാരമുള്ള കണക്കുപ്രകാരം, പിൻ
കാലസ്ഥിതി ഗണിച്ചുനോക്കിയപ്പോൾ, ഗ്രഹങ്ങളുടെ മേല്പറഞ്ഞ
അത്ഭുതനില്പ് കൃസ്താബ്ദം 2,460 കൊല്ലം മുമ്പ് ഉണ്ടായിരിക്കു
ണമെന്നു. നവീനശാസ്ത്രജ്ഞന്മാർ തെളിയിക്കുന്നുമുണ്ട്.
എത്രയോ പുരാതനകാലത്തു തന്നെ ഇന്ത്യാരാജ്യക്കാക്കും
ജ്യോതിശ്ശാസ്ത്രത്തിൽ വളരെ നൈപുണ്യം സിദ്ധിച്ചിട്ടുണ്ടായിരിക്ക
ണാ എന്ന് ഊഹിക്കാൻ ധാരാളം വഴി കാണുന്നുണ്ട്. കൃസ്താബ്ദം
2,082 കൊല്ലം മുമ്പെതന്നെ ഇന്ത്യക്കാർ ഗുരു (വ്യാഴം) വിമൻറയും
ശനിയുടേയും ഓരോ കൊല്ലത്തിലുള്ള ഗതി കണ്ടുപിടിച്ചിരിക്കുന്നു.
എന്നു മാത്രമല്ല. സൂമചന്ദ്രന്മാരുടേയും ഓരോ ഗ്രഹങ്ങളുടേയും
കാരോ കാലത്തിലെ സ്ഥിതിഭേദങ്ങൾ അവർ ഗണിച്ചുവെച്ചിരു
.<noinclude></noinclude>
8yseodzbr0300vmx9jkw7125905g1mk
താൾ:ജ്യോതിശ്ശാസ്ത്രം.pdf/15
106
82877
242621
2026-06-20T13:34:00Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാം അദ്ധ്യായം, 13 നം, മഹാനായ അലക്സാന്തരുടെ കാലത്തു ചാൾഡിയരും, ബാബി ലോണിയരും ഏകദേശം 1,500 കൊല്ലത്താളം ഗ്രഹസ്ഥിതികൾ ഗണിച്ചുവന്നിരുന്നു. ധൂമകേതുക്കൾ എത്രയോ ദീഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242621
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>രണ്ടാം അദ്ധ്യായം,
13
നം, മഹാനായ അലക്സാന്തരുടെ കാലത്തു ചാൾഡിയരും, ബാബി
ലോണിയരും ഏകദേശം 1,500 കൊല്ലത്താളം ഗ്രഹസ്ഥിതികൾ
ഗണിച്ചുവന്നിരുന്നു. ധൂമകേതുക്കൾ എത്രയോ ദീഘവൃത്തത്തിൽ
സഞ്ചരിക്കുന്നവയാണെന്നു അവർ മനസ്സിലാക്കി എന്നു മാത്രമല്ല.
അവയിൽ ചിലതു ഇന്നപ്പോൾ മടങ്ങിവരുമെന്നും ഗണിച്ചെടു
പാനും ശ്രമിച്ചിട്ടുണ്ടായിരുന്നു. സൂഷ്മ കടാഹത്തെപ്പറ്റിയുള്ള അവരു
ടെ ജ്ഞാനം എത്തിയേടത്തെ ഉം ഒരുമാതിരി പൂണ്ണമായിരുന്നു.
മിസ്ര (Egypt) രാജ്യത്തിലെ മതാചാരന്മാർ ജ്യോതിശ്ശാസ്ത്രത്തിനു
ഒരു മത കഞ്ചുകം ഇട്ടുകൊടുത്തു. എന്നാൽ അവരുടെ ജ്യോതി
ശാസ്ത്രപാണ്ഡിത്യത്തിന്നു ഈ കാലത്തു സാക്ഷ്യം വഹിക്കുന്നതു,
മേഷാദി രാരികളുടെ ചിഹ്നങ്ങളും ദിനിയത്തിനുതകുന്ന
കോൺ കെട്ടിടങ്ങളും (Pyramids) മാത്ര
മാത്രമാണ്.
യവനരുടെ (Greeks) ഇടയിലാണ് ജ്യോതിശ്ശാസ്ത്രം ഒരു
യഥാശാസ്ത്രത്തിന്റെ പദവിയിൽ എത്തിയത്. മെല
സ്സിലെ തെയില്സ് എന്ന ഒരു വിദ്വാൻ (ജനനം കൃസ്തു
639-ാം കൊല്ലത്തിനുമുമ്പ്) ഒരു സൂര്യഗ്രഹണം മുൻകൂട്ടി ഗണിച്ചു.
അവൻ പിൻഗാമികളുടെ അഭിപ്രായങ്ങൾ അറിവായേടത്തോ
ളും, മിക്കതും ഇദാനീന പണ്ഡിതന്മാരുടെ അഭിപ്രായത്തോടു
യോജിച്ചതായിരുന്നു. (ഇതിന്നു ഇന്നുള്ളവർ ഗ്രഹിച്ചതൊക്കെ
അന്നുള്ളവരും ഗ്രഹിച്ചിരുന്നു എന്ന അർത്ഥം ഒരിക്കലും ഇല്ല.
ഭൂമി നിശ്ചലമായി നില്ക്കുന്നു എന്നും ഭൂമിയെ ചുറ്റിക്കൊണ്ടാണ്
സർവ്വ ഗ്രഹങ്ങളുടെ ചലനവും എന്നും മറ്റുമുള്ള ഹിന്തുശാസ്ത്രജ്ഞ
ന്മാരുടെ ബോധത്തിനു ഇനിയും ഇളക്കം തട്ടീട്ടില്ല. പണ്ടുള്ളവർ
കണ്ടുപിടിച്ചതു അവിടെതന്നെ ഇട്ടേക്കുക എന്നല്ലാതെ, അവർ
കണ്ടുപിടിച്ചതിന്നു തുടച്ചയായി പിന്നെ വരുന്നവരും പരിശോ
ധിച്ചും ശരിയോ എന്നു നക്കിയും, ആദ്യത്തെ സിദ്ധാന്തങ്ങള
വീഴ്ചകളിൽനിന്നു പരിഹരിച്ചു, പരിഷ്ക്കരിച്ചു, പാടുള്ളടത്തോളം
യഥാസ്ഥിതിയിൽ കൊണ്ടുവന്നു ശാസ്ത്രത്തിനു ഉണം ഉന്ന
തിയും വരുത്തുവാൻ അവർ തീരെ അമാന്തിച്ചുനില്ക്കുകയാണ് ചെയ്തു.
ത്. ഏതു ശാസ്ത്രത്തിന്റെ കായമെടുത്താലും ഹിന്തുക്കളുടെ ഈ<noinclude></noinclude>
1i2u6cuy7af8ue7eait1zso7388g4zr
താൾ:ജ്യോതിശ്ശാസ്ത്രം.pdf/16
106
82878
242622
2026-06-20T13:34:47Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '14 ജ്യോതിശ്ശാസ്ത്രം നീ എപ്പോഴും മുഴച്ചുനില്ക്കുന്നതു കാണാകുന്നതാണ്. ഗ്രാ ങ്ങളുടെ ഒത്ത മദ്ധ്യത്തിൽ നില്ക്കുന്നതു സൂകനാണെന്നു. ഒന്നാമതു കണ്ടുപിടിച്ചത് കൃസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242622
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>14
ജ്യോതിശ്ശാസ്ത്രം
നീ എപ്പോഴും മുഴച്ചുനില്ക്കുന്നതു കാണാകുന്നതാണ്. ഗ്രാ
ങ്ങളുടെ ഒത്ത മദ്ധ്യത്തിൽ നില്ക്കുന്നതു സൂകനാണെന്നു. ഒന്നാമതു
കണ്ടുപിടിച്ചത് കൃസ്താബ്ദം 500 കൊല്ലം മുമ്പ് പെ
ഗോറാസ് എന്ന യവനാണ് കൃസ്താബ്ദം 800 കൊല്ലം മുമ്പ്,
ഗ്രഹങ്ങളുടെ സ്ഥിതിയും മറ്റും നോക്കി രേഖപ്പെടുത്താൻ യവന
ന്മാർ, പ്രത്യേക പണ്ഡിതന്മാരെ നിശ്ചയിച്ചിട്ടുണ്ടായിരുന്നു.
കൃസ്താബ്ദം 260 കൊല്ലം മുമ്പേ ജനിച്ച മാസിലെ, എരി
സ്ട്രാർക്കസ് എന്ന വിദ്വാനാണ് ഭൂമിക്കു രണ്ടുവിധം ചലനം
ഉണ്ടെന്നു നിണ്ണയപ്പെടുത്തിയതു. ഒന്നു പമ്പരംപോലെ സ്വന്തം
അച്ചുതണ്ടിന്മേലും, ഒന്നു സൂകനെ ചുറ്റിക്കൊണ്ടുമാണ്. ഏക
ദേശം 100 കൊല്ലം കഴിഞ്ഞതിൽ പിന്നെ ഹിപ്പാർക്കസ്സ് എന്ന
വിദ്വാൻ ഒരു സംവത്സരത്തിനു (ഭൂമിക്കു സൂതനെ ഒരു വട്ടം
പ്രദക്ഷിണം ചെയ്യാൻ) എത്രദിവസം വേണ്ടിവരുമെന്നു ശരിയായി
കണക്കാക്കിയതുകൂടാതെ നക്ഷത്രങ്ങളുടെ ഒരു പടവും കൂടി വരഞ്ഞ
ണ്ടാക്കി, ഇങ്ങിനെ ഇരിക്കുമ്പോൾ കൃസ്താബ്ദം 200-ാം മാണ്ടിൽ
ക്ലോടിയസ്സ്, പൊലിമീ എന്നീ മഹാന്മാർ ബ്രഹ്മാണ്ഡത്തിന്റെ
ഒരു മദ്ധ്യം ഭൂമിയാണെന്നും സൂചന്ദ്രന്മാരും മര ഗ്രഹങ്ങളും
താഴെ പറയുന്ന രീതിയിൽ അതിനെ പുറകുന്നുണ്ടെന്നും അഭിപ്രായ
പ്പെട്ടു. ഭൂമിയുടെ ഏററവും അടുക്കെ ചന്ദ്രൻ, അതിൽ പിന്നെ
ബുധൻ, ശുക്രൻ, സുമൻ, കുജൻ, ഗുരു, ശനി എന്നീ ഗ്രാമ
ങ്ങൾ ...അതിലും അകലെ, ഇളകാത്ത നക്ഷത്രങ്ങൾ നില്ക്കുന്ന
ടിക്ക് അതിനപ്പുറം സ്ഫടികംപോലെ ശോഭിക്കുന്ന ഒന്നു രണ്ടു
തരം ദിങ് മണ്ഡലങ്ങൾ ഇതൊക്കെ നിശ്ചയമായിട്ടും ശരിയായ
സംഗതികളല്ല. ജാതിഭക്തികൊണ്ടു സാധാരണ ജനങ്ങൾ ഓരോ
മൂഢഗോഷ്ഠി കാണിക്കും പ്രകാരം ഭക്തികൊണ്ടു പണ്ഡിതന്മാക്കും
വന്നു ന്ന ഒരു മുഗാഷ്ഠിതന്നെയാണ് ഈ അഭിപ്രായത്തിന്റെ
പുനരവത്തനം.
എട്ടാം നൂറ്റാണ്ടിൽ അറബിക്കാരും ജ്യോതിശ്ശാസ്ത്രത്തിൽ
ശ്രദ്ധ പതിപ്പിക്കുകയും ഏകദേശം 400 കൊല്ലത്തോളം അതു
നിലനിർത്തുകയും ചെയ്തു. കൃസ്താബ്ദം 1,000
കൊല്ലത്തിൽ<noinclude></noinclude>
nff3pfgyxpsj5lyhupsd1dr9ru0m9ar
താൾ:ജ്യോതിശ്ശാസ്ത്രം.pdf/17
106
82879
242623
2026-06-20T13:35:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '15 ഇനി, യൂനിഡ് എന്ന അറബിക്കാരൻ. വ്യാഴത്തിന്റേയും ജനി യുടെയും വക്രഗതികൾ മനസ്സിലാക്കി. ലോകങ്ങളൊക്കെ സൂയകടാഹത്തിന്റെ യഥാസ്ഥിതി ഒന്നാമതു ഗ്രഹിച്ചത കോപ്പർനിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242623
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>15
ഇനി, യൂനിഡ് എന്ന അറബിക്കാരൻ. വ്യാഴത്തിന്റേയും ജനി
യുടെയും വക്രഗതികൾ മനസ്സിലാക്കി.
ലോകങ്ങളൊക്കെ
സൂയകടാഹത്തിന്റെ യഥാസ്ഥിതി ഒന്നാമതു ഗ്രഹിച്ചത
കോപ്പർനിക്കസ്സ് എന്ന പണ്ഡിതശ്രേഷ്ഠനാണ്. രാവും പകലും
ഉണ്ടാകുന്നത് ഭൂമി സ്വന്തം അച്ചുതണ്ടിന്മേൽ തിരിയുന്നതുകൊണ്ടാ
കന്ന പരമാർത്ഥം ഒന്നാമതു കണ്ടറിഞ്ഞതും സ്ഥാപിച്ചതും
ഇദ്ദേഹം തന്നെയാണ് യഥാലയവും ചലനം ഉണ്ടെന്ന
തോന്നലും ഒന്നാമതു ഉദാഹരിച്ചതും ഇദ്ദേഹമാണ്. ശീഘത്തിൽ
യാത്രചെയ്യുന്നു ഒരുവന്നു മരങ്ങളും മറ്റും പറയുന്നുണ്ടെന്നു തോന്നു
മെങ്കിലും യഥാർത്ഥത്തിൽ പായുന്നതു താൻ തന്നെയാണെന്നു
അറിയാമല്ലോ. ആകാശത്തിൽ
പൊലിമി പറയുംപ്രകാരം ഭൂമിയു
തിനെക്കാളും ഭൂമി തന്നിൽ തന്നെ ചുറന്നതുകൊണ്ടു അവയൊക്കെ
ചുറ്റുന്നതാണെന്നു നമുക്കു തോന്നുകയാണെന്നു വിശ്വസിക്കുന്ന
താണ് ഉത്തമം എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. എത്രയോ ദൂരെ
കിടക്കുന്ന നക്ഷത്രങ്ങൾ ഇരുപത്തിനാല് മണിക്കൂർകൊണ്ടു ആ
ദൂരതക്ക് ഹാനിവരാതെ ഭൂമിയെ ഓരോ പ്രാവശ്യം ചുറേറ
മെങ്കിൽ അതിന്റെ ചലനവേഗത നിസ്സീമമായിരിക്കേണ്ടതാ
അതൊരിക്കലും വിശ്വസിനീയമല്ലെന്നും കോപ്പർ
നിക്കസ്സ് തെളിയിച്ചു. ഭൂമിയുടെ മേന്മ പണ്ടുള്ളവർ ആലോചിച്ചു
വെച്ചതു ഒന്നും ഇല്ലെന്നു കണ്ടതും ഇദ്ദേഹമാണ്. ഗ്രഹങ്ങളൊക്കെ
സൂതനെയാണ്. ചുവന്നതെന്നും, അങ്ങിനെ ചുറ്റുന്ന ഗ്രഹ
ങ്ങളിൽ ഒന്നുമാത്രമാണ് ഭൂമി എന്നും ഈ വിദഗ്ദ്ധൻ തന്നു.
യാണ് സ്ഥാപിച്ചതു. പൊലിമിയുടെ ഊഹത്തെ ഒന്നാമതു ഖണ്ഡി
ഇതും കോപ്പർനിക്കസ്സ് തന്നെയാണ്. അതിൽ പിന്നെ കൈക്കൊ
സ്നേഹിയുടെ ശിഷ്യൻ കെപ്ലർ ഗ്രഹങ്ങളുടെ ചലനക്രമങ്ങൾക്കു
കാരോ പ്രകൃതിനിയമാനുസരണമായ അടിസ്ഥാനമിട്ടു. 1642-ൽ
മരിച്ച ഗലിലെ ദൂരദേശിനി കണ്ടുപിടിച്ചു കോപ്പർനിക്കിസ്സിൻറ
ഊഹം സ്ഥാപിച്ചു. ന്യൂട്ടൻ എന്ന ഇംഗ്ലീഷ് പണ്ഡിതൻ ആ
അടിസ്ഥാനത്തിന്മേൽ ലോക കഷണശക്തിയുടെ സ്ഥിതി മനസ്സി
കാര് ത്തിയെ ചുറ്റുന്നു എന്നു ഗ്രഹിക്കുന്ന<noinclude></noinclude>
l6lwi5h6a21krxg9tleppim4fyheapg
താൾ:ജ്യോതിശ്ശാസ്ത്രം.pdf/18
106
82880
242624
2026-06-20T13:35:34Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '16. ലാക്കി. പതിനെട്ടാം നൂറ്റാണ്ടിൽ ഹഷൻ എന്ന മഹാ പണ്ഡിതൻ അരുണൻ (Uranus) എന്നഗ്രഹത്തേയും അതിന്റെ ചന്ദ്രന്മാരെ യും പണ്ടു പിടിച്ചു. ഇതുകൂടാതെ ആകാശഗംഗ (Milky way) സാക്ഷാൽ സക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242624
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>16.
ലാക്കി. പതിനെട്ടാം നൂറ്റാണ്ടിൽ ഹഷൻ എന്ന മഹാ പണ്ഡിതൻ
അരുണൻ (Uranus) എന്നഗ്രഹത്തേയും അതിന്റെ ചന്ദ്രന്മാരെ
യും പണ്ടു പിടിച്ചു. ഇതുകൂടാതെ ആകാശഗംഗ (Milky way)
സാക്ഷാൽ സക്ഷത്രസമൂഹമാണെന്നും മറ്റും കപ്പൽ വെളിവാക്കി.
19-ാം നൂറ്റാണ്ടിൽ കുജനും വ്യാഴത്തിന്നും മദ്ധ്യ വലിപ്പമില്ലാത്ത
അനകലക്ഷം ഗോളങ്ങൾ കിടപ്പുണ്ടെന്നു മാത്രമല്ല അതിൽ
പ്രധാനങ്ങളായ നാല് ഗ്രഹങ്ങളേയും പിന്നീടു സൂന്നു ഏറ്റവും
അകലെ കിടക്കുന്ന വരുണൻ (Neptune) എന്ന ഗ്രഹത്തേയും
കണ്ടുപിടിച്ചു. ഇപ്പോഴത്തെ കാലത്തു അനേകം കേതുക്കളും
നമ്മളുടെ സൂക്ഷ്മസമാജത്തിന്റെ അംഗങ്ങളാണെന്നു ബോദ്ധ്യ
മായി.
ഹിന്തുക്കളുടെ ജ്യോതിശ്ശാസ്ത്രാഭിവൃദ്ധിയെപ്പറ്റി, സർ വില്യം
ഹണ്ടർ, മിൽ, കാസ്സിനി, ബെയിലി, ജെന്റിൽ, ഫയർ,
ഡർ എൽഫിൻസ്റ്റൻ, വിൽസൻ മുതലായവർ വളരെ ശ്ലാഘി
ച്ചിട്ടുണ്ട്. ഇതുകൊണ്ടു അവർ ഈ കാലത്തിലെ ജ്യോതിശ്ശാസ്ത്ര
ജ്ഞന്മാരോളം പാണ്ഡിത്യമുണ്ടായിരുന്നു എന്നു ധരിക്കുന്നതു വളരെ
ണ്. പണ്ടൊരു പുരാതനകാലത്തു ഹിന്തുക്കൾക്കു അന്ന
a
ത്തെ സമാനകാലീനന്മാരായ മറ്റു രാജ്യനിവാസികളെക്കാളും
കവിഞ്ഞ പരിജ്ഞാനം ജ്യേ തിശ്ശാസ്ത്രത്തിൽ സിദ്ധിച്ചിട്ടുണ്ടെന്നു
വിചാരിക്കാനേ തരമുള്ളു. ഋഗ്വേദത്തിൽ ജ്യോതിശ്ശാസ്ത്രസിദ്ധാന്ത
ങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നു കേൾക്കുന്നു. ബ്രഹ്മസിദ്ധാന്തം, സൂ
സിദ്ധാന്തം, ബൃഹസ്പതിസിദ്ധാന്തം,സാമസിദ്ധാന്തം, ഗസിദ്ധാ
ന്തം നാരദസിദ്ധാന്തം, പുലസ്ത്യസിദ്ധാന്തം, വാസിഷ്ഠസിദ്ധാന്തം,
പരാശരസിദ്ധാന്തം ഇങ്ങിനെ ഒമ്പതു ഗ്രന്ഥങ്ങൾ ഹിന്തുക്കളുടെ
ഇടയിൽ പണ്ടുപണ്ട് ഉണ്ടായിരുന്നു. ഇവയിൽ ഏറ്റവും പഴക്ക
മുള്ളതു സൂക്ഷ്മസിദ്ധാന്തത്തിനാണ്. പഞ്ചസിദ്ധാന്തങ്ങൾ എന്നു
വിളിക്കപ്പെടുന്ന സിദ്ധാന്തങ്ങൾ പൌലിശം, വാസിഷ്ഠം, സൌരം,
ബ്രഹ്മം, വൈവാഹം എന്നിവയാകുന്നു. ഭൂമിയുടെ ചലനത്തെ
പറ്റി ആയിടന്നു ശരിയായ ബോധമുണ്ടായിരുന്നു. വരാഹമിഹി
രൻ ആയ്യനെ വിജ്ഞാനംകൊണ്ടു കടത്തിവെച്ചിരുന്നു. ഇദ്ദേഹ<noinclude></noinclude>
sbglmwx2bup3jaxvgy4fnf3dokjsnkn
താൾ:ജ്യോതിശ്ശാസ്ത്രം.pdf/19
106
82881
242625
2026-06-20T13:35:50Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '17 ത്തിന്റെ ശ്രദ്ധ മതിശ്ശാസ്ത്രത്തിൽ പതിഞ്ഞതിനെക്കാൾ തിഷത്തിലാണ് പതിഞ്ഞത്. പിന്നീടു വന്ന സാ ച ഗണിതത്തിൽ നിപുണനായിരുന്നു. എന്നു മാത്രമല്ല, ആ കഷണ സിദ്ധാന്തത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242625
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>17
ത്തിന്റെ ശ്രദ്ധ മതിശ്ശാസ്ത്രത്തിൽ പതിഞ്ഞതിനെക്കാൾ
തിഷത്തിലാണ് പതിഞ്ഞത്. പിന്നീടു വന്ന സാ ച
ഗണിതത്തിൽ നിപുണനായിരുന്നു. എന്നു മാത്രമല്ല, ആ കഷണ
സിദ്ധാന്തത്തെക്കൂടി പതിപ്പിച്ചിരുന്നു എന്നു കേൾക്കുന്നു. ചന്ദ്ര
ഗ്രഹണം മൂന്നു കൊണ്ടും സൂരഗ്രഹണം ചന്ദ്ര യക
ഉണ്ടാകുന്നതാണെന്ന് ഹിന്തുക്കൾ നല്ലവണ്ണം ഗ്രഹിച്ചിരുന്നു.
രാഹുവും കേതുവും റം മായകളാണ്. ഗുളികൻ എന്തൊ
നാണെന്നു ആരും അറിയുന്നില്ല. ഹിന്തുക്കൾ ഭൂമിയെ ഒരു ഗ്രഹ
മായി സങ്കല്പിച്ചിട്ടില്ല. പക്ഷെ, ഭൂമിയുടെ ഒരു ഉപഗ്രഹം മാത്രമായ
ചന്ദ്രനയും ഒരു നക്ഷത്രം മാത്രമായ സൂനയും ഗ്രഹങ്ങളിൽ ഉൾ
പ്പെടുത്തിക്കാണുന്നു. ചൊവ്വക്ക് രണ്ടു ചന്ദ്രൻ രും, വ്യാഴത്തിനു
ചന്ദ്രന്മാരും ഉണ്ടെന്ന വിവരം അവി
ണ്ടായിരുന്നില്ല. അരുണൻ, വരുണൻ എന്നീ ഗ്രഹങ്ങളെപ്പറ്റി അ
വക്കു യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്ന ലും കൂടി യന്ത്ര
ശക്തികൂടാതെ ശനിവരെയുള്ള ഗ്രഹങ്ങളെയും, ഓരോ രാശിയിൽ
ഓരോ ഗ്രഹം നില്ക്കുന്ന കാലത്തേയും, അവർ ഗ്രഹിച്ചിരുന്നതും,
ഗ്രഹണം ഇന്നസമയത്ത് ഉണ്ടാകും എന്നു അവർ മുൻകൂട്ടി ഗണി
ച്ചിരുന്നതും അന്നുള്ള പണ്ഡിതന്മാരുടെ അപരദ്ധിക
ഉത്തമദൃഷ്ടാന്തങ്ങളായി എടുത്തു പറയാവുന്നതാണ്.
ആകാശം എന്നുള്ളതു എന്താണ്? നാനാമാതിരി ലോകങ്ങൾ
നില്ക്കുന്ന ഒരു സ്ഥലം എന്നല്ലാതെ, വ്യക്തമായി വല്ല വിവരണവും
പാവാൻ സാധിക്കുന്നതല്ല. കാലത്തിന്നെന്നപോലെ തന്നെ
തിന്നു ഒരു നേതൃത്തി ഉണ്ടാവാൻ പാടില്ല, അതൃത്തി ഉണ്ടെന്നു
സങ്കല്പിക്കുന്നപക്ഷം അതിനപ്പുറം എന്താണെന്ന് പോവും
2<noinclude></noinclude>
0rnfz6144er01tbgwjivpgpk364pysv
താൾ:ജ്യോതിശ്ശാസ്ത്രം.pdf/20
106
82882
242626
2026-06-20T13:36:13Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '18 പുറപ്പെട്ടുപോകും. അതുകൊണ്ടു. ആകാശത്തിനു ഒരിക്കലും തൃത്തി ഉണ്ടെന്നു വരാൻ പാടില്ല. അതൃത്തിയില്ലാത്ത ഒരു സാധനം. നമ്മുടെ ബുദ്ധിയുടെ പരിധിയിൽ പ്രവേശിക്കാനും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242626
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>18
പുറപ്പെട്ടുപോകും. അതുകൊണ്ടു. ആകാശത്തിനു ഒരിക്കലും
തൃത്തി ഉണ്ടെന്നു വരാൻ പാടില്ല. അതൃത്തിയില്ലാത്ത ഒരു സാധനം.
നമ്മുടെ ബുദ്ധിയുടെ പരിധിയിൽ പ്രവേശിക്കാനും പാടില്ല.
നമ്മുടെ ചുറ്റി കാണുന്നതുകൊണ്ടു അങ്ങിനെ ഒരു സാധനം
ഇന്നു നാം ഗ്രഹിക്കുന്നു. ഇതു ഒരു ഒഴിഞ്ഞ സ്ഥലമാണെന്നു
വ്യവഹരിക്കാനും പാടില്ല. കേവലം ഒഴിഞ്ഞ സ്ഥലമാണെങ്കിൽ
പ്രകാശത്തിന്റെ ഗതി മുടിഞ്ഞു പോകുമെന്നു കാണുന്നു. അ
കൊണ്ടു പാശ്ചാത്യസിദ്ധാന്തപ്രകാരം നാശം ഈതർ എന്ന
ഒരു സാധനംകൊണ്ടു നിറഞ്ഞതാണെന്നു ഊഹിക്കപ്പെട്ടിരിക്കുന്നു.
ഇത് എന്തെന്നു ചോദിക്കുന്നതിൽ പ്രകാശത്തിൻറ
ഗതിമാറ്റം എന്നു പറയാൻ വഴികാണുന്നുള്ളു. ശബ്ദം വേണ
മെങ്കിൽ വായുവേണം. പ്രകാശം
ആകാശം പദങ്ങളുടെ പുറം ഉള്ളിലും ഒരുപോലെ
പിച്ചിട്ടുണ്ട് താനും. ജ്യോതിശ്ശാസ്ത്രത്തിൽ നിന ലോകങ്ങളെപ്പറ്റി
യും പ്രതിവാദിക്കുന്നു. ഈ നാനം മലാകങ്ങളും സ്ഥിതിചെയ്യുന്നതു
ആകാശത്തിലാണ്. ആകാശത്തിനു അതിരില്ലെന്നും വന്നാൽ
അതിൽ ഉള്ള ലോകങ്ങൾക്കും സംഖ്യ ഉണ്ടാകയില്ല.
ആകാശത്തിൽ മുഖ്യമായി ഭൂമി എന്നൊരു ലോകം മാത്ര
മെ ഉള്ളു എന്നായിരുന്നു പൊരാണികന്മാരുടെ സിദ്ധാന്തം. സൂ
ചന്ദ്രന്മാർ ഭൂമിക്കു വെളിച്ചത്തിനും നക്ഷത്രങ്ങൾ അലങ്കാര
ത്തിനും വേണ്ടിവെച്ചതാണത്രെ. കൃസ്തീയമതത്തിൽ ഭൂമിയല്ലാതെ
ബ്രഹ്മാണ്ഡത്തിൽ വേറെ ലോകമില്ല. സൃഷ്ടി ഉണ്ടായതും ഭൂമിയിൽ
മാത്രമാണ്. ഭൂമിയുടെ രക്ഷക്കുവേണ്ടി മാത്രമാണ് ദൈവം പല
ജനങ്ങൾക്കു പ്രത്യേകമായതും ജീസസ്സ് ലോകത്തിൽ
അവതരിച്ചതും.
ഈ തത്വങ്ങളും വിശ്വാസയോഗ്യമായി വിചാരിച്ചു കൊണ്ടു അ
നേക നൂറ്റാണ്ടുകൾ കഴിഞ്ഞ്, ഇങ്ങിനെ ഓരോ നൂറ്റാണ്ടുകൾ
കഴിയുന്ന കം മനുഷ്യരുടെ പരിപ്പിന്നും, അറിവിനും, വിവക
നിന്നും, ബുദ്ധിവികാസത്തിനും പരിഷ്ക്കാരമുണ്ടായി. മനുഷ്യർ
ക്രമേണ തമായ ധാരണകളെ അന്ധവിശ്വാസങ്ങൾ എന്നു
നാമകരണം ചെയ്തു. ഓരോന്നോരോന്നായി നിഷ്ക്കാസിക്കാൻ തുടങ്ങി.<noinclude></noinclude>
mx7j275gbulh1vyx2qliraexsaezmsa
താൾ:ജ്യോതിശ്ശാസ്ത്രം.pdf/21
106
82883
242627
2026-06-20T13:36:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '25 പാരമ്പര്യമായി മനുഷ്യസമുദായം സത്യമാണെന്നു വിചാരിച്ചു. ആദരിച്ചുവന്നിരുന്ന നിഷ തത്വങ്ങളും കേവലം മൂഢത്വവും ആ മാസവും മാത്രമാണെന്നു ആലാപന ശമിയും പണ്ഡിത നാം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242627
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>25
പാരമ്പര്യമായി മനുഷ്യസമുദായം സത്യമാണെന്നു വിചാരിച്ചു.
ആദരിച്ചുവന്നിരുന്ന നിഷ തത്വങ്ങളും കേവലം മൂഢത്വവും ആ
മാസവും മാത്രമാണെന്നു ആലാപന ശമിയും പണ്ഡിത
നാം വെളിവായിത്തുടങ്ങി. പാരാ രും അന്ധരും ആയ
ജനസമുദായത്തെ ഭയപ്പെട്ടിട്ടു അങ്ങിനെയുള്ള ചിന്ത ഒരു നമ
അവരവരുടെ അഭിപ്രായത്തിൽ പ്രാധാരം ഉണ്ടാക്കുവാൻ യത്നി
ച്ചില്ല. അവർ അതൊക്കെ ഗൂഢ ലയിച്ചു ചില വിശ്വ
നാരായ ശിഷ്യന്മാർ മാത്രം ഉപദേശിച്ചുകൊടുത്തു, ഒളിച്ചും
മറച്ചുംകൊണ്ടു അനേകം ആണ്ടുകൾ കടിപ്പാൻ ആക്കും സാധിക്ക
യില്ല. കാരണം ഓരോരുവരുടെ അഭിപ്രായം പുറത്തു വന്നു.
തുടങ്ങി. ഒരു പണ്ഡിതൻ
നെ പുറന്നത് എന്ന പരമാ
പോയെന്നു വിചാരിച്ചു,
കൃസ്തീയ പാതിരിമാർ തങ്ങളുടെ വേദത്തിന്നെതിരായ അഭിപ്രായം
പറവാൻ കൈയ്യപ്പെട്ട ആ പണ്ഡിതശ്രേഷ്ഠന്റെ മേൽ അനകം
കുറ്റങ്ങൾ ആരോപിച്ചു. അദ്ദേഹത്തെ തടവിലാക്കി. പിന്നെയും
കുറെ കഴിഞ്ഞപ്പോൾ ബ്രഹ്മാണ്ഡത്തിൽ ഭൂമി എന്ന ഒരു ലോക
മല്ല. പിന്നെയും വളരെ ലോകങ്ങൾ ഉണ്ടെന്ന് ഓരോ പണ്ഡിത
ആരുടെ അഭിപ്രായം അവിടുന്നും ഇവിടുന്നും പുറത്തു വൻ
കണ് അന്ധകാരമയമായ ഒരു ഗ്രഹം മാത്രമാണെന്നും
നിലം പെട്ട് ഗ്രഹങ്ങൾ ഉണ്ടെന്നും, ഗ്രഹ
ങ്ങൾ പുറത്തു വന്നുതുടങ്ങി. ഇതൊന്നും പോരാഞ്ഞിട്ട് സൂഷ്മൻ
ഗ്രഹങ്ങളെക്കാൾ എത്രയോ വലുതാണെന്നും, മുടിയെക്കാൾ എ
യോ വലിയ ഗ്രഹങ്ങൾ മൂന്ന ലുണ്ടെന്നും പണ്ഡിതന്മാർ അറി
വായി. ഈ തത്വത്തിനു പ്രചാരം വന്നപ്പോൾ ലോകങ്ങൾ
ഒന്നല്ല എന്നും അഞ്ചു പത്തിൽ അധികമുണ്ടെന്നും ബുദ്ധിമാന്മാ
രായ ചിലരുടെ ഇടയിൽ ശരിയായ ഒരു വിശ്വാസം ജനിച്ചു
തുടങ്ങി. പണ്ഡിതന്മാരുടെ പരിശാധനയും അന്വേഷണവും ഇതു<noinclude></noinclude>
ce7dwenetkflyn5qwk4woken2iojxt5
താൾ:ജ്യോതിശ്ശാസ്ത്രം.pdf/22
106
82884
242628
2026-06-20T13:36:43Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 രാണെന്നും ഇവ ഓരോന്നിനേയും ചുറ്റിക്കൊണ്ടു അഞ്ചെട്ടു ഗ്രഹ ങ്ങൾ ഉണ്ടായിരിക്കേണ്ടതാണെന്നും ബ്രൂണോ എന്ന പണ്ഡിതൻ അഭിപ്രായപ്പെട്ടു. അപ്പോൾ ഭൂമി ഒരു ലോകം മാത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242628
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>20
രാണെന്നും ഇവ ഓരോന്നിനേയും ചുറ്റിക്കൊണ്ടു അഞ്ചെട്ടു ഗ്രഹ
ങ്ങൾ ഉണ്ടായിരിക്കേണ്ടതാണെന്നും ബ്രൂണോ എന്ന പണ്ഡിതൻ
അഭിപ്രായപ്പെട്ടു. അപ്പോൾ ഭൂമി ഒരു ലോകം മാത്രമല്ല, ഭൂമിയെ
പോലെയുള്ളവയും ഭൂമിയെക്കാൾ എത്രയോ വലിയവയും ആയ
ലോകങ്ങളുടെ സംഖ്യ സീമയില്ലാതായി. നക്ഷത്രങ്ങൾ തന്നെ
കയ്യും കണക്കുമില്ലാതെ അസംഖ്യങ്ങളായിരിക്കകൊണ്ടു അവ
യുടെ ചിത്ര ഇരട്ടി ജാസ്മിയായിരിക്കണം, മറുള്ള ഗ്രഹങ്ങൾ എ
ആലോചിച്ചുനോക്കുവിൻ, ഇങ്ങിനെ ആകാശത്തിൽ കോടാന
ടി ലോകങ്ങൾ ഉണ്ടെന്ന തത്വം പടന്നു പിടിച്ചപ്പോൾ
കൃസ്തീയ പാതിരിമാ ദുസ്സഹമായ കോപം ജനിച്ചു. അവരുടെ
വേദത്തിൽ പറഞ്ഞ പൊരുളുകളൊക്കെ അടിമറിഞ്ഞുപോയി.
രാവിന
യിലിട്ടും ഗലീലോവിനെ
' ഭേദ്യം ചെയ്തും അവർ
കൊന്നെങ്കിലും ശ യതത്വങ്ങൾക്കു ഉടവുതട്ടാതെ അവറാ
അന്നു പ്രകാരം സിദ്ധിച്ചു. സകല മതങ്ങളുടെ വീക്കവും
നിച്ചു. പരമമായ മതം ഏതെന്നു കണ്ടുപിടിക്കാനുള്ള
യും ജനങ്ങളിൽ വലിച്ചു. മതത്തിനു പകരം ദിവ്യരഹസ്യ
ങ്ങൾ വെളിപ്പെടുത്തുന്ന തത്വശാസ്ത്രത്തിനു ഒരു ചൈതന്യവും
പച്ചയും ഉണ്ടായി. തത്വശാസ്ത്രവഴിയാലല്ലാതെ തപ്പൊരുളുകൾ
കൊണ്ടെന്നും ദിവ്യരഹസ്യങ്ങൾ മനസ്സിലാകയില്ലെന്ന ബോധം
എല്ലാ വിപന്മാരുടെ ഉള്ളിലും അന്തരിച്ചു. ദൈവവിശ്വാസമുള്ള
വരാണെങ്കിലും അറിവുള്ളവരൊക്കെ, പണ്ടത്തെ മനുഷ്യർ
എഴുതിവെച്ച മതത്തിൽ വിശ്വാസമില്ലാത്തവരായിത്തീർന്നു. ഒന്നും
അറിയാത്ത ചന്മാർ അവരെ നാസ്തികന്മാരെന്നു വിളിക്കുക
ഉണ്ടെങ്കിലും ആ വിധം അന്ധന്മാരുടെ ഓരിയിടൽകൊണ്ടെന്നും
അറിവുള്ളവർ കൂസലുണ്ട യില്ല. അവർ ആകാശത്തിൽ കിടക്കുന്ന
അസംഖ്യ ലോകങ്ങളെ താഴെ പറയുംപ്രകാരം തരംതിരിച്ചു.
1. മോള്ളികൾ അല്ലെങ്കിൽ കൊള്ളിമീനുകൾ (Shoot-
ing stars) നിർത്തു നന്നാക്കുന്ന പാറക്കഷണങ്ങളാളം മാത്രം
വലിപ്പമുള്ളതും ആകാശത്തിൽ കൂടെ ഗതാഗതം ചെയ്യുന്നതും<noinclude></noinclude>
t7xcqz7owexroodgpvu29vtfa5g6pdx
താൾ:ജ്യോതിശ്ശാസ്ത്രം.pdf/23
106
82885
242629
2026-06-20T13:37:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ':21 യദൃശ്ചയാ വായുമണ്ഡലത്തിൽ എത്തി, അവിടുന്നു ചോടെ വീഴുന്ന വേഗതകൊണ്ടു കത്തിക്കരിഞ്ഞുപോകുന്ന കോലം മാത്ര മെ ഭൂവാസികൾക്കു കാണാൻ കഴിവുണ്ടാകയുള്ളു. 2. മാനക്കല്ലുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242629
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>:21
യദൃശ്ചയാ വായുമണ്ഡലത്തിൽ എത്തി, അവിടുന്നു ചോടെ
വീഴുന്ന വേഗതകൊണ്ടു കത്തിക്കരിഞ്ഞുപോകുന്ന കോലം മാത്ര
മെ ഭൂവാസികൾക്കു കാണാൻ കഴിവുണ്ടാകയുള്ളു.
2. മാനക്കല്ലുകൾ വലുതും ചെറുതും. (Meteors and Met
orites.) ഇവർ ഒരു ടൺ മുതൽ ആയിരവും അതിലും ജാസിയും
ടൺ തൂക്കമുള്ള പദങ്ങളാണ്.
8. ഗ്രഹങ്ങൾ... നക്ഷത്രങ്ങളാകുന്ന സൂയ്യന്മാരെ പ്രദക്ഷിണം
ചെയ്യുന്ന ഭൂമിയെപോലുള്ള ഉരുണ്ടും ഇരുണ്ടും ഇരിക്കുന്ന ലോക
4. ഉപഗ്രഹങ്ങൾ ഗ്രഹങ്ങളെ ചുറ്റുന്ന ചന്ദ്രന്മാർ,
5. ദീപിക്കുന്ന നക്ഷത്രങ്ങൾ.
6. ഇരുണ്ട നക്ഷങ്ങൾ.
സാഹിത
7. ബാഷ്പഖണ്ഡങ്ങൾ പുകപോലെയുള്ള പാസഞ്ചയ
മാകുന്നു (Nebula.) എത്രയോ ലക്ഷം നക്ഷത്രങ്ങൾ ഉണ്ടാവാനുള്ള
പദാത്ഥങ്ങൾ ഓരോ നെബുലയിൽ കിടക്കുന്നുണ്ട്.
8. ധൂമകൾകൾ (Comets), നക്ഷത്രംപോലെ കട്ടിയായ
തലയും ബാഷ്പംപോലെ കട്ടികുറഞ്ഞ നീണ്ട വാലും ഉള്ള ലോക
വാസ്തവം പറഞ്ഞാൽ ആകാശനിവാസികൾ ഇവരൊക്കെ
യാണ്. ഇവരിലൊക്കെ വല്ല നിവാസികളും കിടക്കുന്നുണ്ടോ എന്നു
അദ്ധ്യായം 4.
സൂകടാഹത്തിന്റെ മദ്ധ്യത്തിൽ നില്ക്കുന്നതു തൈലോക്യ
ദീപമായ രവി തന്നെയാണ്. സൂര്യനെപോലെ തേജോമയ
ലോകങ്ങൾ നമ്മളുടെ കണ്ണിൽ അകപ്പെടുന്നില്ലെങ്കിലും ആകാശ
ത്തിൽ രത്നങ്ങളെപോലെ വിതറിക്കിടക്കുന്ന നക്ഷത്രങ്ങളൊക്കെ<noinclude></noinclude>
rq6fgtww6u8u9re9rpnlhyuxyxw9b73
താൾ:ജ്യോതിശ്ശാസ്ത്രം.pdf/24
106
82886
242630
2026-06-20T13:37:22Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യഥാർത്ഥത്തിൽ സുയ്യന്മാരാണെന്നും അവയിൽ ചിലതു നമ്മുടെ സൂര്യനേക്കാൾ ലക്ഷം ഇരട്ടി വലുതാണെന്നും കണ്ടിരിക്കുന്നു. അതു കൊണ്ടൊന്നും നമ്മുടെ സൂകന്റെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242630
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>യഥാർത്ഥത്തിൽ സുയ്യന്മാരാണെന്നും അവയിൽ ചിലതു നമ്മുടെ
സൂര്യനേക്കാൾ ലക്ഷം ഇരട്ടി വലുതാണെന്നും കണ്ടിരിക്കുന്നു. അതു
കൊണ്ടൊന്നും നമ്മുടെ സൂകന്റെ പ്രാധാന്യം പോകയില്ല.
നമുക്കു സൂപ്പിലെ ഉപകാരിയായ മറ്റൊ രു ലോകവും
ഇല്ലെന്നു നിസ്സംശയം പറയാവുന്നതു കൊണ്ടു നിങ്ങളെക്കാൾ
സൂൻ വലുതായ ലും ശരി ചെറുതായാലും ശരി നമുക്കും അവൻ
എപ്പോഴും അദ്വിരീചനായ പ്രണതാവ് തന്നെയാണ്. സൂ
രശ്മിതിയിൽ പിച്ചിട്ടില്ലായിരുന്നു എങ്കിൽ ഇവിടെ സ്ഥാവര
ജംഗങ്ങൾ സൃഷ്ടികളും ഉണ്ടായിരിക്കയില്ലെന്നു രണ്ടുപ
മില്ലാതെ തെളിയിക്കാവുന്നതാണ്.
ഇങ്ങിനെതന്നെ ആകാശത്തിലെ ബാക്കി ലോകങ്ങളുടെ
നായി ഗണിക്ക
"
ഉപകാരിയായ ഒരു ഉപഗ്രഹം നമ്മുടെ ചട്ടനാണ്. ചന്ദ്രന
കല ഹൃദയ കഷകൻ നമ്മളെ സംബന്ധിച്ച ഉം
മാണ്ഡത്തിൽ ഇല്ല. ജനങ്ങളെ കവികളാക്കി തീ വാനും
ചന്ദ്രൻ വളരെ സഹായിച്ചിട്ടുണ്ടെന്നാണ് എന്റെ സാ
കവിത എഴുതുന്നവർ സകലരും ചന്ദ്രപദം എവിടെയെങ്കിലും
ഉപയോഗിക്കാതിരുന്നിരിക്കയില്ല.
3J
സൂരൻ ഗംഭീരവലിപ്പവും ഗംഭീരവും ഉള്ള ഒരു ഗോള
മാണ്. എത്ര കോടി സംവത്സരങ്ങളായി അവൻ വലിച്ചു
കൊണ്ടിരിക്കുന്നു എന്നും എത്ര കോടി സംവത്സരങ്ങളളം അവൻ
ഇപ്രകാരം ജ്വലിക്കുകയും ചെയ്യും എന്നും മറ്റും നമുക്കു ഊഹി
താനേ തരമുള്ളു. സൂതൻ വ്യാസരേഖ 866,000 മയിൽ
സൂനു ഏററവും അടുത്ത ഗ്രഹം ബുധനാണ്. ഇ
സുനിൽനിന്നു 360 ലക്ഷം നാഴിക അകലെയാണ് സ്ഥിതി
ചെയ്യുന്നതു. ഒരു പ്രാവശ്യം സൂനെ പുറതൻ 88 ജിവസങ്ങ
3,030 gal<noinclude></noinclude>
ae388jk5snq52saogbhqpep57tokdri
താൾ:ജ്യോതിശ്ശാസ്ത്രം.pdf/25
106
82887
242631
2026-06-20T13:37:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാം അധ്യായം. രിക്കകൊണ്ടു വന്നു നമ്മുടെ റിയുടെ മുന്നിൽ 33 ) വലിപ്പം മാത്രമെ കാണുകയും, തന്റെ അത്ര വലിപ്പമുള്ള വെള്ളത്തെക്കാൾ ഇവൻ ഏകദേശം എട്ടി ജനി തൂങ്ങും. ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242631
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>നാലാം അധ്യായം.
രിക്കകൊണ്ടു വന്നു നമ്മുടെ റിയുടെ മുന്നിൽ 33 ) വലിപ്പം
മാത്രമെ കാണുകയും, തന്റെ അത്ര വലിപ്പമുള്ള വെള്ളത്തെക്കാൾ
ഇവൻ ഏകദേശം എട്ടി ജനി തൂങ്ങും. ഒരു രാശിയിൽ
ഓരോ ആഴ്ചയും മാത്രം ഇവൻ നില ൻ ഇടയുള്ളൂ.
സൂര്യനെ ചുറ്റിക്കെ ണ്ടിരിക്കുന്ന രണ്ടാമത്തെ ഗ്രഹം
കൊറ്റിയാണ്. കൊറ്റി എന്നു പറയുന്നതു ശുക്രൻ തന്നെയാണ്.
ഇവൻ ചില കാലത്ത് രവിയും ചില ക ലത്ത് വൈകുന്ന
രവും എത്രയോ പ്രഭയിൽ വിളങ്ങുന്നതു കാണാം. ശുക്രൻ സൂ
നിൽനിന്നു 670 ലക്ഷം നാഴിക അകലെയാണ്. വലിപ്പത്തിൽ
ശുക്രൻ ഏകദേശം ഭൂമിയോളം ഉണ്ട്. യഥാർത്ഥത്തിൽ ഭൂമിയെ
കാൾ കലശം ചെയ്തതാണ്. മകൻ സൂനെ ഒരു വട്ടം
700 നടിക
ജനവും കാണിക്കു ഏററവും അടുത്ത ഗ്രഹം ശുക്രൻ
തിന്നു സംരമില്ല. ബുധന്റെപ തന്നെ ശുകുന്നു. തങ്ങളെ
ചുവന്ന ഉപഗ്രഹം (പയ്യൻ, ഒന്നും ഇല്ല.
വ്യാസരേഖ 1918 നടി ദിഷമുണ്ട് കും. ടി അത്ര വെള്ള
ത്തേക്കാൾ. അഞ്ചട്ടി തൂങ്ങും. നിക്കു സ്വന്തം അച്ചുതണ്ടി
ന്മേൽ തിരിയുന്ന ഏകദേശം 24 മണിക്കൂർ വേണ്ടിവരും.
സൂനെ ഒരു പ്രാവശ്യം ചുറ്റാൻ 365 ദിവസം വേണ്ടിവരു
ശുക്രനിലുള്ള കു ടിയെ നമുക്കു ശുക്രനെ എന്ന പല പ്രകാ
ശിച്ചു കാണികുന്നതാണ്. ഭൂമിയെ ചുറ്റിക്കൊണ്ട് ഒരു ചന്ദ്രനും
സൂഷ്മനെ ചുറ്റുന്ന നാലാമത്തെ ഗ്രഹം ചൊവ്വയാണ്.
ഭൂമിയുടെ പകുതിയിലും അസരംകൂടി വലിപ്പം മാത്രമെ ചൊവ്വ
. ഇതിന്റെ നിറം ചുകന്നിട്ടാണ്. ചൊവ്വ സുനിൽ നിന്നു
ചെക്കു ഒരു പ്രാവശ്യം
സൂര്യനെ ചുറ്റാൻ 687 ദിവസം വേണ്ടിവരും, ചൊവ്വ സ്വന്തം<noinclude></noinclude>
izysxt4ri6vceizl14l2dun10h9n28a
താൾ:ജ്യോതിശ്ശാസ്ത്രം.pdf/26
106
82888
242632
2026-06-20T13:37:54Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '242 അച്ചുതണ്ടിന്മേൽ 24 മണിക്കൂറിനുള്ളിൽ തിരിയുന്നതുകൊണ്ടു ചൊവ്വയുടെ ഒരു ദിവസം ഭൂമിയിലെ ഒരു ദിവസത്തോടു ദീഘം കൊണ്ടു നോക്കിയാൽ വളരെ സാമ്യം കാണുന്നുണ്ടു, ചൊവ്വയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242632
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>242
അച്ചുതണ്ടിന്മേൽ 24 മണിക്കൂറിനുള്ളിൽ തിരിയുന്നതുകൊണ്ടു
ചൊവ്വയുടെ ഒരു ദിവസം ഭൂമിയിലെ ഒരു ദിവസത്തോടു ദീഘം
കൊണ്ടു നോക്കിയാൽ വളരെ സാമ്യം കാണുന്നുണ്ടു, ചൊവ്വയുടെ
വ്യാസരേഖയുടെ നീളം 1980 നാഴികയാണ്. ചൊവ്വ അരക്ക
വെള്ളത്തെക്കാൾ നാലിരട്ടി ഘനമുള്ള ഒരു ഗോളമാണ്. ചൊവ്വ
യെ ചുറ്റിക്കൊണ്ടു രണ്ടു ചെറിയ ചന്ദ്രന്മാരും ഉണ്ട്.
- സൂനെ ചുറ്റിക്കൊണ്ടുള്ള അഞ്ചാമത്തെ ഗ്രഹം വ്യാഴ
മാണെങ്കിലും വ്യാഴത്തിന്റേയും ചൊവ്വയുടേയും മാറ്റത്തിന്റെ
മദ്ധ്യത്തിൽ എണ്ണിയാലൊടുങ്ങാത്ത ഗ്രഹങ്ങൾ, വണ്ണത്തിൽ
ഓരോ നാരങ്ങ തുടങ്ങി 500 നാഴിക വരെ വ്യാസം കാണത്തക്ക
വലിപ്പത്തിൽ സൂനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നുണ്ടു.
അകാംശങ്ങളായി ഭിന്നിച്ചു
ഒരു വലിയ ഗ്രഹം ഇങ്ങിനെ അനുക
പോയതായിരിക്കണം
ണം എന്നാണ് ചിലരുടെ മതം. ഈ സമാജ
ത്തിൽ ചെറിയ ചെറിയ അനകം ഗ്രഹങ്ങളെ കണ്ടറിഞ്ഞിട്ടുണ്ട
എന്നുമാത്രമല്ല കൊല്ലം പുതുതായി വളരെ എണ്ണത്ത
കണ്ടു പിടിച്ചുവരുന്നുമുണ്ട്. ജിയോളം വലിപ്പമില്ലെന്നു വെച്ചു
നൂറും ഇരന്തരം നാഴിക വ്യാസമുള്ള ഗോളങ്ങളെ ചെറിയ ഗോള
ങ്ങളാണെന്നെണ്ണവാൻ സൂക്ഷിക്കേണ്ടതാണ്.
വ്യാഴം സുനിൽനിന്നു 4880ലക്ഷം നാഴിക അകലെയാണ്.
ഗ്രഹങ്ങളിൽ വെച്ചു ഏറ്റവും വലിപ്പമുള്ളവൻ വ്യാഴമാണ്. അതു
കൊണ്ടു വ്യാഴത്തിനു ഒരു പ്രാവശ്യം സൂര്യനെ ചുറ്റുവാൻ
1332 ദിവസം എന്നു വെച്ചാൽ 12 കൊല്ലം വേണ്ടിവരുന്നു.
വ്യാഴത്തിന്റെ വ്യാസാരഖക്കു 86,500 നാഴിക ദീഘമുണ്ടു എന്നാൽ
വ്യാഴത്തിനു സ്വന്തം അച്ചുതണ്ടിന്മേൽ തിരിയുവാൻ 10 മണിക്കൂർ
മാത്രമേ വേണ്ടു. വ്യാഴം അക്കം വെള്ളത്തേക്കാൾ 1 ഇരട്ടി
ഘനമുള്ളവനാണ് . വ്യാഴത്തിന്നു നാലഞ്ചു ചന്ദ്രന്മാരും ഉണ്ട്.
ഗ്രഹം
സൂനെ പ്രദിക്ഷണം ചെയ്യുന്ന ആറാമത്തെ
ശനിയാണ്. ഹിന്തുക്കൾക്കു പരിചയമുള്ള അവസാനത്തെ ഗ്രഹ
വും ഇതാണ്. ശനി, സുനിൽ നിന്നു 8860 ലക്ഷം നാഴിക
അകലയാണ്. ഇതിനു ഒരു പ്രാവശ്യം സൂക്ഷ്മനെ ചുറ്റാൻ<noinclude></noinclude>
rg0k1yphm84ta41q4lgzw8uibcw530w
താൾ:ജ്യോതിശ്ശാസ്ത്രം.pdf/27
106
82889
242633
2026-06-20T13:38:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '25 10,759 ദിവസം. എന്നുവെച്ചാൽ 10 കൊല്ലം വേണ്ടിവരുന്നു. ശനി വ്യാഴത്തോളും വലിപ്പമില്ലെങ്കിലും ഒരു ഗംഭീര വലിപ്പമുള്ള ഗോളംതന്നെയാണ്. ഇതിന്റെ വ്യാസരേഖകൾ 71,000 നാഴിക നീളം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242633
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>25
10,759 ദിവസം. എന്നുവെച്ചാൽ 10 കൊല്ലം വേണ്ടിവരുന്നു.
ശനി വ്യാഴത്തോളും വലിപ്പമില്ലെങ്കിലും ഒരു ഗംഭീര വലിപ്പമുള്ള
ഗോളംതന്നെയാണ്. ഇതിന്റെ വ്യാസരേഖകൾ 71,000 നാഴിക
നീളം കാണും, ശനി പത്തുമണിക്കൂർകൊണ്ടു സ്വന്തം അച്ചുതണ്ടി
ന്മേൽ ഒരു പ്രാവശ്യം തിരിയുമെന്നു കണ്ടിരിക്കുന്നു. ശനി, അതു
എത്ര വെള്ളത്തിൽ മുക്കാലോഹരി ഘനമെ ഉണ്ടാകയുള്ളു. എന്നാൽ
ശനിയുടെ വിശേഷവിധി ഇതൊന്നുമല്ല. ശനിയുടെ മദ്ധ്യരേഖക്കു
പ്രമാണമായി വളരെ അകലെ ഒരു മോതിരം പോലെയുള്ള സാധനം
ശനിയെ ചുറ്റിനില്ക്കുന്നുണ്ടു. ഇങ്ങിനെയുള്ള ഒരു കൗതുകകരമായ
ഏപ്പാട് ബാക്കി യാതൊരുഗ്രഹങ്ങൾക്കും കാണുന്നില്ല. ഇതുകൂടാ
തെ ശനിക്കു ഉപഗ്രഹങ്ങളായി ചന്ദ്രന്മാരേയും കാണുന്നുണ്ട്.
ചെയ്യുന്ന
(Uranus) അരുണനാണ്. 17,820 ലക്ഷം നാഴിക ദൂരത്തിൽ
നിന്നാണ് ഏകദേശം 32,100 നാഴിക വ്യാസമുള്ള ഈ വലിയ
ഗ്രഹം 30,687 ദിവസംകൊണ്ടു ഓരോ പ്രാവശ്യം സൂ
പ്രദക്ഷിണം ചെയ്യുന്നതു. ഇതിന്നു വെള്ളത്തെക്കാൾ ഘനം ഉണ്ടു.
അരുണനെ ചുറ്റിക്കൊണ്ടും നാല് ചന്ദ്രന്മാർ ഉണ്ട്.
സൂയ്യനെ പുറന്ന അവസാനത്തെ ഗ്രഹം വരുണനാണ്
(Neptune), ഇവൻ സൂനിൽനിന്നു ഏകദേശം 28,000 ലക്ഷം
നാഴിക ദൂരത്തിൽ സ്ഥിതിചെയ്യുന്നു. കടാഹത്തിന്റെ ഏറ
വും അതൃത്തിയിൽ നില്ക്കുന്നവനാണ് ഇവൻ ഇവൻ സൂനെ ഒരി
ക്കൽ ചുറ്റുവാൻ 60,121 ദിവസം എന്നുവെച്ചാൽ 168
വേണ്ടിവരുന്നു. വലിപ്പത്തിൽ ഇവൻ അരുണനെക്കാളും പോരും.
ഇവൻ വ്യാസരേഖ 34,800 നാഴികയാണ്. ഇന്നു വെള്ള
ത്തെക്കാൾ ഘനം അല്പം ജാസ്മിക്കാണും. ഇവനെ ചുറ്റിക്കൊണ്ടു
ഒരൊറ്റ ചന്ദ്രൻ മാത്രമെ ഉള്ളു.
ആകപ്പാടെ വിചാരിച്ചാൽ ഭൂമിയെ കൂടാതെ അഞ്ചുഗ്രഹങ്ങൾ
മാത്രമെ ഹിന്തുക്കൾക്കു അറിവുണ്ടായിരുന്നുള്ളു. ബാക്കിയുള്ള ഗ്രഹ
ങ്ങൾക്കും ചന്ദ്രന്മാർ ഉണ്ടായിരുന്നു എന്ന വിവരം അവക്കുണ്ടാ
യിരുന്നില്ല. ഭൂമിയെ ഒരു ഗ്രഹമായി അവർ കരുതിയിരുന്നു. ഇല്ല.
* "<noinclude></noinclude>
k5w0foypbi30vnkksj96edos7tdrt2m
താൾ:ജ്യോതിശ്ശാസ്ത്രം.pdf/28
106
82890
242634
2026-06-20T13:38:23Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '26 ബുധൻ, ശുക്രൻ, ഭൂമി, കുജൻ, മുതലായവ ചെറിയ ഗ്രഹ ങ്ങളും, വ്യാഴം, ശനി, അരുണൻ, വരുണൻ എന്നിവ വലിയ ഗ്രഹങ്ങളും ആയിട്ടാണ് ധരിക്കേണ്ടതു. ചെറുതും വലുതും എന്നു പറയുന്നതു താ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242634
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>26
ബുധൻ, ശുക്രൻ, ഭൂമി, കുജൻ, മുതലായവ ചെറിയ ഗ്രഹ
ങ്ങളും, വ്യാഴം, ശനി, അരുണൻ, വരുണൻ എന്നിവ വലിയ
ഗ്രഹങ്ങളും ആയിട്ടാണ് ധരിക്കേണ്ടതു. ചെറുതും വലുതും എന്നു
പറയുന്നതു താതപ്രകാരം മാത്രമാണെന്ന വാസ്തവവും ഒരിക്കലും
വിട്ടുപോകരുത്.
മേൽവിവരിച്ച ഗ്രഹങ്ങളേയും ഉപഗ്രഹങ്ങളേയും കൊണ്ടു
നമ്മുടെ സൂയസമാജത്തിൽപെട്ട അംഗങ്ങൾ ഒടുങ്ങിപ്പോയെന്നു
വിചാരിക്കാനും പാടില്ല. കൊള്ളികൾ അല്ലെങ്കിൽ വാൽനക്ഷത്ര
ങ്ങൾ ബാണം വിട്ടുപോലെ ഭൂമിയുടെ വായുമണ്ഡലത്തിൽ കടക്കു
മ്പോൾ ദിപ്രാകാരികളായി ഭസ്മീഭവിക്കുന്നുണ്ട്. ഇവ എത്രയോ
ചെറിയ പാറക്കഷണങ്ങളുടെ വലിപ്പം ഉണ്ടാകയുള്ളു. മറ്
ചിലതിനു എത്രയോ വലിപ്പമുള്ള പാ
പാറകളുടെ അളവും തൂക്കവും
ഉണ്ടായിക്കാണുന്നുണ്ട്. ഇവ ഭൂമിയിലെ വായുമണ്ഡലത്തിൽ
കടന്നു കത്തിജ്വലിച്ചുകൊണ്ടിരുന്നാലും മുഴുവനും ഭസ്മമായി
പോകാതെ വലിയ കട്ടകളായി ഭൂമിയിൽ പതിക്കുന്നു. ഇതിനു
ഇംഗ്ലിൽ മീട്ടറൈട്ട് എന്നു പേർ പറയുന്നു. മലയാളത്തിൽ ഇതിനു
മാനക്കല്ല് ' എന്നു പറയാവുന്നതാണ്. ഈ മാതിരി കല്ലുകൾ
പല രാജ്യത്തും നമ്മുടെ മലയാളത്തിൽ തന്നെയും വീണിട്ടുണ്ടു.
ഇതൊന്നും പോരാഞ്ഞിട്ട് അനേകം ധൂമകേതുക്കളും നമ്മുടെ
സൂയ കടാഹത്തിൽ പെട്ടുപോയിട്ടുണ്ട്. എത്രയാ സഹസ്രങ്ങൾ
നമ്മുടെ സൂകടാഹത്തിൽ സ്ഥിരവാസികളാണെങ്കിലും ഭയങ്കര
വലിപ്പമുള്ള ചിലതൊക്കെ ഒരിക്കൽ സൂകടാഹത്തിൽ പ്രവേശി
ച്ചുകഴിഞ്ഞാൽ രണ്ടാമതൊരിക്കൽ തിരിയെ വരാത്തവണ്ണം ആകാ
ശത്തിന്റെ എത്രയോ അകലെ നില്ക്കുന്ന ഭാഗങ്ങളിൽ അസ്തമിച്ചു.
കളയുന്നു.
സാക്ഷിപ്തമായി ഇത്രമാത്രമെ നമ്മുടെ സൂകടാഹത്തെ
പറ്റിപ്പറയേണ്ടതുള്ളൂ. ഒരു ദിവ്യശക്തിക്കു തെറവ്യത്യാസമില്ലാതെ
കീഴടങ്ങി, അതിനുളവില്ലാത്ത ആകാശത്തിന്റെ ഒരു ഭാഗത്തു
പ്രസാധകമൊന്നുമില്ലാതെ, സൂര്യനെ കേന്ദ്രമാക്കി അനേകം
ഗ്രഹങ്ങൾ നിശ്ചിതദൂരമാറ്റങ്ങളിൽ കൂടെ സൂനെ പ്രദക്ഷിണം<noinclude></noinclude>
obdxavnat0jg3uymva2a62e7sm2wpgr
താൾ:ജ്യോതിശ്ശാസ്ത്രം.pdf/29
106
82891
242635
2026-06-20T13:38:40Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാം അായം. ചെയ്യുന്നതും. ചില ഗ്രഹങ്ങളെതന്നെ, അതിന്നിടയിൽ ഉപഗ്രഹ ങ്ങൾ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നതും, നിശ്ചയമായിട്ടും. ഒരത്ഭുതം തന്നെയായിരിക്കണം. അത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242635
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>നാലാം അായം.
ചെയ്യുന്നതും. ചില ഗ്രഹങ്ങളെതന്നെ, അതിന്നിടയിൽ ഉപഗ്രഹ
ങ്ങൾ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നതും, നിശ്ചയമായിട്ടും.
ഒരത്ഭുതം തന്നെയായിരിക്കണം. അതിന്നിടയിൽ വൃത്തത്തിന്നു
ള്ളിൽ കിടക്കുന്ന വൃത്തങ്ങളെപോലെയുള്ള ഗ്രഹങ്ങളുടെ ഭ്രമണ
പഥങ്ങൾ ഏകോണമായി ഖണ്ഡിച്ചുകൊണ്ടു സൂനെ ആലിം
ഗനം ചെയ്യാൻ ആശിക്കുന്ന അതിഥികളെം എന്നു തോന്നും
വണ്ണം അതിശീഘ്രമായി വരുന്ന ധൂമകേതുക്കളും കൌതുകകര
കാഴ്ചകളിൽ ഒന്നുതന്നെ എന്നു സമ്മതിച്ചേ തീരൂ.
ബ്രഹ്മാണ്ഡിൽ ഇങ്ങിനെ ഒരു സൂകടാഹം മാത്രമല്ല ഉള്ളതു
നക്ഷത്രങ്ങൾ ഒക്കെ യഥാർത്ഥത്തിൽ സമന്മാരായിരിക്കകൊണ്ട്,
ഈ സൂതനെപോലെ അവയിൽ ഓരോന്നിനെയും ചുറ്റി
ഉണ്ടാകുമെന്നു ധാരാളം ഉഹിക്കാവുന്നതാണ്. അങ്ങിനെ നോക്കു
മ്പോൾ ബ്രഹ്മാണ്ഡത്തിൽ കിടക്കുന്ന സൂകടാഹങ്ങളുടെ എണ്ണ
തിന്നു യാതൊരു കയ്യും കണക്കും ഉണ്ടാകുന്നതല്ലെന്നു നിസ്സം
ശയം പറയാവുന്നതാണ്.
അദ്ധ്യായം.
ഇങ്ങിനെ ഒരു ശക്തിയുടെ കിടപ്പും പ്രവൃത്തിയും അത്ഭുത
ങ്ങളിൽ
വെച്ചു അത്ഭുതമായിട്ടെ കരുതേണ്ടതുള്ളു. ഭൂമിയിൽ കിടപ്പുള്ള
ജന്തുക്കളുടെ തല്ക്കാലസ്ഥിതിയും സ്വരൂപവും മറ്റും നോക്കിയ
പ്പോൾ ഇതിന്നൊക്കെ കാരണം പരിണാമശക്തിയാണെന്നു
ഡാർവ്വിൻ പണ്ഡിതന്നു ബോദ്ധ്യമായി. അപ്രകാരംതേടുന്ന മനുഷ്യ
രുടെ ജന്മവും, കായികമായും ലൗകീകമായും അവരിൽ കാണുന്ന
വ്യത്യസ്ത പ്രകൃതിയും ചിലരുടെ ദീഘകാലം നിലനില്ക്കുന്ന ആ
നന്ദവും മറ്റു ചിലരുടെ വിട്ടൊഴിയാത്ത സങ്കടവും കണ്ടപ്പോൾ<noinclude></noinclude>
n4szdunc5mfapllek0np7p100wc3snn
താൾ:ജ്യോതിശ്ശാസ്ത്രം.pdf/30
106
82892
242636
2026-06-20T13:38:57Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '25 ഹിന്തുക്കളുടെ ഇടയിൽ ഉണ്ടായിരുന്ന ചില ഉത്തമ തത്വശാസ്ത്ര പാരംഗതന്മാർ പുനർജന്മവും കമ്മശക്തിയും ഉണ്ടായിരിക്കേണ്ട താണെന്നു തോന്നി. ഇതുപോലെ തന്നെ ഗോളങ്ങളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242636
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>25
ഹിന്തുക്കളുടെ ഇടയിൽ ഉണ്ടായിരുന്ന ചില ഉത്തമ തത്വശാസ്ത്ര
പാരംഗതന്മാർ പുനർജന്മവും കമ്മശക്തിയും ഉണ്ടായിരിക്കേണ്ട
താണെന്നു തോന്നി. ഇതുപോലെ തന്നെ ഗോളങ്ങളുടെ തെറ
വരാത്ത പരിവർത്തനങ്ങളും വക്രഗതികളും കണ്ടപ്പോൾ, ഭാസ്കരാ
ചായൻ ഒരു സ്വപ്നംപോലെ അനുമാനിച്ചതും, ഇംഗ്ലണ്ടിലെ
ന്യൂട്ടൻ ഒരു ഗണിതം പോലെ സ്ഥാപിച്ചതും ആയ ലോകാ
ശക്തിയുടെ ഭാവം വെളിവായ്ക്കുന്നു.
ഒരു കല്ല് മേലെ എറിഞ്ഞാൽ അതു ക്ഷണം ചോടെ വീഴുന്നു.
ഭൂമിയിൽ ചോടെ കിടക്കുന്ന ഏത് പദാർത്ഥവും മേലെ എറിഞ്ഞാൽ
പോടെതന്നെ വീഴുന്നു. ഇത് നമുക്കും കാമവെച്ച് കണ്ടറിവായ
ഒരു കാമായിരിക്കുകാണ്ടു നമുക്കാക്കും ഒരു അത്ഭുതം തോന്നി
യില്ല. അതു അവിടെ ഇരിക്കട്ടെ. ഒരു കാന്തം അതിന്റെ അടുക്ക
വെക്കുന്ന ഇരിമ്പിൻ കഷണത്തെ ആകഷിച്ചു തന്നോടു ചേർന്ന
തു് കാണുമ്പോൾ എത്ര ആളുകൾ അതു കണ്ടു വിസ്മയിച്ചു നില്ക്കുന്നു.
എന്നാൽ കാന്തത്തിന്നു തന്റെ അടുക്കെനില്ക്കുന്ന എല്ലാ പദാ
ങ്ങളേയും വലിച്ചു തന്നോട് യോജിപ്പിച്ചു നിർത്താനുള്ള
ശക്തി ഉണ്ടോ? ഒരിക്കലും ഇല്ല. എന്നിട്ടുകൂടി കാന്തത്തിൻറ
ആ പ്രത്യേക ശക്തിയോട് മനുഷ്യർ കാണിക്കുന്ന ബഹുമാനവും
അത്ഭുതവും ചില്ലറയാണോ? അങ്ങിനെയിരിക്കെ ഭൂമിയാകുന്ന
ഗംഭീരവലിപ്പമുള്ള കാന്തത്തിന്നു അതിൽ കിടക്കുന്ന സകല
പദങ്ങളേയും ആകഷിച്ചു അതിന്മേൽ തന്നെ പിടിച്ചുനിർത്താ
നുള്ള ശക്തി ഉണ്ടെന്ന പരമാർത്ഥം നാം പ്രതിദിനം കാണുന്ന
താണെങ്കിലും കൂടി നമുക്കു വല്ലവം ബോധ്യമായി എന്നോ?
നാടകത്തിന്റെ ഉള്ളിൽ കിടക്കുന്ന അന്തനാടകം പോലെ മാത്ര
മെ കാന്തത്തിന്റെ ശക്തിയെ വിചാരിപ്പാൻ പാടുള്ളു. ഉയര
ത്തിൽ, ഒരു മരത്തിന്മേൽ നിന്നിരുന്ന പഴം ഞട്ടൻ ചോടെ
വീഴുന്നതു കണ്ടപ്പോൾ, എന്തുകൊണ്ടു ആ പഴത്തിനു മേലയൊ,
നാലു ഭാഗത്തോ പോവാൻ കഴിയാത്തതു എന്ന ഒരു ചോദ്യ
മാണ് ന്യൂട്ടൻ പണ്ഡിതന്റെ ഉള്ളിൽ ജനിച്ചതും ഇതുവരക്കും ഒരു
മരത്തോടു് ബന്ധിച്ചുനിന്നിരുന്ന പഴം ആ മരത്തോടുള്ള ബന്ധം<noinclude></noinclude>
p8g5fmld7ynpebhvyp8pcb1tvcrwrs0
താൾ:ജ്യോതിശ്ശാസ്ത്രം.pdf/31
106
82893
242637
2026-06-20T13:39:14Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അഞ്ചാം അദ്ധ്യായം. 29 വേർവിട്ടപ്പോൾ എന്തിനു ചോടെ റിയിലേക്കു വീഴുന്നു? അതിനു എന്തുകൊണ്ടു മറെറാരു ദിക്കിൽ പോടാ, ഈ മാതിരി ഒരു ആലോചനയിൽ നിമഗ്നനായ ന ട്ടന്നു ആക ശക്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242637
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>അഞ്ചാം അദ്ധ്യായം.
29
വേർവിട്ടപ്പോൾ എന്തിനു ചോടെ റിയിലേക്കു വീഴുന്നു?
അതിനു എന്തുകൊണ്ടു മറെറാരു ദിക്കിൽ പോടാ, ഈ
മാതിരി ഒരു ആലോചനയിൽ നിമഗ്നനായ ന
ട്ടന്നു ആക
ശക്തിയുടെ ഊഹം ഒന്നാമതായി ഉണ്ടാകുകയും ചെയ്തു. ഭൂമി
സകല പദങ്ങളെയും ആകഷിക്കുന്നു. ഭൂമിയുടെ പുറത്തോടു
ചുറ്റും വ്യാപിച്ചുകിടക്കുന്ന കേവലം ശൂന്യമായി തോന്നുന്ന
ആകാശത്തിൽ പ്രത്യക്ഷധാരമൊന്നുമില്ലാതെ നില്ക്കുന്ന ഭൂമിക്കും
അതിന്റെ വിതാനം മുഴുവനും കീഴെഭാഗവും അതിന്റെ വിതാന
ത്തിൽനിന്നു പൊന്തിനില്ക്കുന്നതൊക്കെ മേലെ ഭാഗവും ആയി
ത്തിരുന്നു. അപ്പോൾ മേൽഭാഗവും കീഴ്ഭാഗവും എന്നതിന്നു താര
തപ്രകാരം ഒരു അത്ഥം സങ്കല്പിക്കുകയല്ലാതെ അങ്ങിനെയുള്ള ഒരു
നിശ്ചിത ഭാഗങ്ങൾ
വാസ്തവത്തിൽ ഇല്ലാ
ത്തതാണ്. ഇതു നല്ല
വണ്ണം ബോദ്ധ്യമാക
ണമെങ്കിൽ ഈ പടം
നോക്കിയാൽ മതി.
ഗോളാകൃതിയായഭൂമി
യിൽ ഒരേ സമയത്തു,
പടത്തിൽ കാണിച്ച
അക്കാദമി
മോഗം
ഭൂമി
CADISO
നോട്ടംകൊണ്ടു
പ്രകാരം നാലാളുകൾനിന്നാൽ അവരുടെ മേൽഭാഗം അന്യോന്യം
എത്രയോ ഭേദിച്ചിരിക്കുന്നുണ്ടെന്നു
മനസ്സിലാവുന്നതാണ്. അതുകൊണ്ടു ഭൂമിക്കു ചുറ്റും കിടക്കുന്ന
ആകാശം ഭൂമിക്കു എപ്പോഴും മേൽഭാഗവും ഭൂവിതാനം തുടങ്ങി
ഭൂമിയുടെ ഒത്ത നടുവരെയുള്ള ഭാഗം കീഴ്ഭാഗവും ആണെന്നു
മനസ്സിലാക്കേണ്ടതാണ്.
ഭൂമി അതിന്മേൽ ഇരിക്കുന്ന എല്ലാ പദാത്ഥങ്ങളേയും ആക
ഷിക്കുന്നു. അതുകൊണ്ടു ഭൂമിയിൽ കിടക്കുന്ന ഒരു പദാർത്ഥം,
ഭൂമിയിൽനിന്നു പൊന്തിക്കുമ്പോൾ, എന്നുവെച്ചാൽ ഭൂമിയുമായുള്ള
ബന്ധം വിടുമ്പോൾ നമ്മൾ കുറെ ശക്തി ഉപയോഗിക്കേണ്ടി<noinclude></noinclude>
fnky9qwi4rzku2n12e1pam28nhq18z4
താൾ:ജ്യോതിശ്ശാസ്ത്രം.pdf/32
106
82894
242638
2026-06-20T13:39:31Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '30 വരുന്നു. ഭൂമി തൻ ന പദത്തെ എത്ര ശക്തിയോടെ വലിച്ചുനിർത്തുന്നുവോ, അതിലും ശക്തി നാം ഉപയോഗിച്ചാൽ മാത്രമെ ആ പദത്തെ ഭൂമിയോടുള്ള ബന്ധം വിടുത്തി, നമുക്കു പൊന്തിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242638
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>30
വരുന്നു. ഭൂമി തൻ ന പദത്തെ എത്ര ശക്തിയോടെ
വലിച്ചുനിർത്തുന്നുവോ, അതിലും ശക്തി നാം ഉപയോഗിച്ചാൽ
മാത്രമെ ആ പദത്തെ ഭൂമിയോടുള്ള ബന്ധം വിടുത്തി, നമുക്കു
പൊന്തിക്കാൻ സാധിക്കുന്നുള്ളൂ. അതുകൊണ്ടു ഭൂമിയുടെ ആക
ഷണശക്തി, ഒരു പദാർത്ഥത്തിൽ, ആ പദത്തിന്റെ ഘന
മായിട്ടാണ് നമുക്കു അനുഭവപ്പെടുന്നത്. ന്യൂട്ടൻ എന്ന മഹാ
പണ്ഡിതൻ കണ്ടുപിടിച്ച നിയമപ്രകാരം, ഭൂമി അതിൽ കിടക്കുന്ന
എല്ലാ പദാത്ഥങ്ങളെയും ആകഷിക്കുന്നു. എന്നുമാത്രമല്ല, എല്ലാ
പദാത്ഥങ്ങളും ഭൂമിയേയും ആകഷിക്കുന്നു. ഇതും പോരാഞ്ഞ
എല്ലാ പദാർത്ഥങ്ങളും തമ്മിൽ തമ്മിലും ആ കഷിക്കുന്നു. ഇതു
കൊണ്ടും മതിയായോ, ആകാശത്തിൽ അനന്തദൂരത്തിൽ കിടക്കു
ന്നു എല്ലാ ഗോളങ്ങളും അന്യോന്യം ആകഷിക്കുന്നുണ്ടു. എന്നാൽ
ഓരോന്നിന്റെ അത്യന്തത് അനുസരിച്ചു ആ കഷണത്തിന്റെ
ശക്തി ക്ഷയവും നേരിടുന്നു.
കത്തുന്ന തീയുടെ അടി നിന്നാൽ ചൂട് നമുക്കു
ജാസ്തി തോന്നും. അവിടുന്നു. അകന്നു നില്ക്കുന്തോറും ചൂട് കുറഞ്ഞ
ം. ഇതുപോലെതന്നെ ഒരു കതിന നമ്മുടെ അടുക്കുനിന്നു
പൊട്ടുമ്പോൾ ശബ്ദത്തിന്നു കാഠിന്യം ജാസ്മിയായും അകലെ നിന്നു
പൊട്ടുമ്പോൾ കുറവായും നമുക്കു അനുഭവപ്പെടുന്നു. ഇപ്രകാരം
തന്നെയാണ് ആകഷണശക്തിയുടെ വ്യാപാരവും,
ആ കഷണശക്തിയുടെ അടിസ്ഥാനത്തിന്മേലല്ലാതെ ചന്ദ്രൻ
ഭൂമിയെ ചുവന്നതെങ്ങിനെ എന്നും ഗ്രഹങ്ങളെല്ലാം സൂക്ഷ്മ
ചുവന്നതെങ്ങിനെ എന്നും നമുക്കു നിശ്ചയിക്കാൻ പാടുണ്ടായി
രിക്കയില്ല. ആകാശത്തിൽ അനന്തദൂരത്തിൽ കിടക്കുന്ന നക്ഷത്ര
ങ്ങളും ബാഷ്പാകങ്ങളും ആ കഷണശക്തി അടിമപ്പെട്ടുകൊണ്ടു
തന്നെ ഇരിക്കുന്നു. എപ്പൊഴെന്നറിയാതെ പുറപ്പെട്ടു. കാണുന്ന
ധൂമകേതുക്കളും ഈ ശക്തിയെ ആലംബിക്കാതിരിക്കുന്നില്ല. അതു
കൊണ്ടു ഈ ശക്തിയെപ്പറ്റി തെല്ലുകൂടി വിസ്തരിച്ചു നമുക്കു ഒന്നു
പരിശോധിക്കുന്നതു അസ്ഥാനത്തിലായിരിക്കയില്ല.
ഒരു ചെറിയ കഷണം ഈയ്യം എടുത്തു മേലെനിന്നു ചോ
ഇട്ടാൽ, അതിനു ചോടെ എത്തുവാൻ അല്പമെങ്കിലും സമയം<noinclude></noinclude>
eue16nzzknkxbmauhcdpotsv7jcai5j
താൾ:ജ്യോതിശ്ശാസ്ത്രം.pdf/33
106
82895
242639
2026-06-20T13:39:53Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അഞ്ചാം അദ്ധ്യായം, 31 വേണ്ടിവരുന്നു. ആദ്യത്തെ കഷണത്തേക്കാൾ പത്തിരട്ടി ഘനമുള്ള ഈയ്യമെടുത്താലും അതിനും പോടെ വീഴാൻ കുറെ സമയം വേണ്ടിവരുന്നു. ഇനി, എത്രയോ ഘനം കുറഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242639
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>അഞ്ചാം അദ്ധ്യായം,
31
വേണ്ടിവരുന്നു. ആദ്യത്തെ കഷണത്തേക്കാൾ പത്തിരട്ടി ഘനമുള്ള
ഈയ്യമെടുത്താലും അതിനും പോടെ വീഴാൻ കുറെ സമയം
വേണ്ടിവരുന്നു. ഇനി, എത്രയോ ഘനം കുറഞ്ഞ ഒരു കോക്കിന്റെ
കഷണത്തിന്നു പോടെ വീഴാൻ കുറെ സമയം വേണ്ടിവരുന്നു.
നിശ്ചിതമായ ഒരു ഉയരത്തിൽ നിന്നു ഇങ്ങിനെ മൂന്നുവിധം ഘന
മുള്ള മൂന്നു സാധനങ്ങളെയും ഒന്നിച്ചു ചോടെ ഇട്ടാൽ ഈ
മൂന്നു സാധനങ്ങളും ഒരേ സമയത്തുതന്നെ പോടെ എ
ന്നു. അധികം ഘനമുള്ള സാധനം' അധികം വേഗത്തിൽ എത്തു
നില്ല. ഇങ്ങിനെ പരിശോധിച്ചപ്പോൾ മീതെനിന്നു പോടെ വീഴുന്ന
ഒരു സാധനത്തിന്റെ ഗതിവേഗത, ഒരു നിമിഷത്തിൽ പതി
നടിയാണെന്നു കണക്കാക്കിയിരിക്കുന്നു. എന്നാൽ ഇതിന്നു
ഒരു സാധനം എല്ലായ്പോഴും
നിമിഷത്തിൽ പതിനാറടി വേഗത
വേഗതയോടെ ചുവട്ടിൽ വീഴുന്നില്ല.
ഒരു വലിയ മലയുടെമേലെ കേറി ഇങ്ങിനെ ഇട്ടാൽ ഗതിവേഗത
ക്ക് അസാരം കുറവുസിദ്ധിക്കുന്നു. ഇങ്ങിനെ ഭൂമിയിൽ നിന്നു വളരെ
ഉയരത്തിൽ ചെല്ലുന്തോറും ചോടെ വീഴുന്ന ഒരു പ്രഭാതത്തിന്റെ
ഗതിവേഗത ചുരുങ്ങിപ്പോകുന്നു.
വല്ല ദിവ്യശക്തിയാലും നമുക്കു ഭൂമിയിൽനിന്നു 2 പക്ഷം
നാഴിക ഉയരത്തിൽ എത്താൻ സാധിച്ചു എന്നുവരട്ടെ. അവിടുന്നു
നാം ഒരു ഗോട്ടി ചോടെ ഇട്ടാൽ ആ ഗോട്ടിയുടെ പ്രവൃത്തി ഏതു
വിധത്തിൽ പ്രത്യക്ഷമാകുമെന്നു വിചാരിക്കുന്നു. ഒന്നാമത് നാം
ഇട്ടടുത്ത് അതു യാതൊരു ചലനവും ഇല്ലാതെ നില്ക്കുന്നുണ്ടാകും.
പിന്നെ ക്രമേണ എത്രയോ മന്ദമായി ചോടെ താഴുന്നതും പിന്നെ
അടിക്കടി വേഗത ജാസ്മിയായി ഒടുവിൽ ഭൂമിയിൽ വീഴുന്നതും
കാണും. ഈ പരിശോധന കൊണ്ടു സ്ഥാപിക്കാൻ കഴിയുന്നു. ഒരു
സംഗതിയല്ലെന്നു ആരും വിചാരിച്ചുപോകരുതു. ഭൂമിയിൽനിന്നു
സുമാർ 2 ലക്ഷം നാഴിക അകലെയാണ് ചന്ദ്രൻ സ്ഥിതി
ചെയ്യുന്നതു. ഇവിടേയും ആകഷണശക്തി വ്യാപരിക്കുന്നുണ്ട്.
ചന്ദ്രൻ പതിനാറടി ചോടെ വീഴുവാൻ ഭൂമിക്ക് അടുത്ത പദാ
തേളങ്ങളും വളരെ സമയം വേണ്ടിവരുന്നു. എന്നു പറഞ്ഞാൽ<noinclude></noinclude>
4lvoxf45u8syb2664lh562cal5wb2g0
താൾ:ജ്യോതിശ്ശാസ്ത്രം.pdf/34
106
82896
242640
2026-06-20T13:41:28Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '32 ജ്യോതിശ്ശാസ്ത്രം പതിനാറടി വീഴുവാൻ ഒരു നിമിഷത്തിനു പകരം അറുപതു നിമിഷം (ഒരു മിനുട്ട്) വേണ്ടിവരുന്നു. പദം എത്രതന്നെ ദൂരത്തായാലും വേണ്ടില്ല ആ കഷണശക്തി അവിടേയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242640
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>32
ജ്യോതിശ്ശാസ്ത്രം
പതിനാറടി വീഴുവാൻ ഒരു നിമിഷത്തിനു പകരം അറുപതു
നിമിഷം (ഒരു മിനുട്ട്) വേണ്ടിവരുന്നു.
പദം എത്രതന്നെ ദൂരത്തായാലും
വേണ്ടില്ല ആ കഷണശക്തി അവിടേയും എത്തും. പക്ഷെ അതിന്റെ
വിയ്യത്തിനു ഏററവുണ്ടാകും. എന്നുവെച്ചാൽ ഒരു പദാം
ഭൂമിയുടെ ഉൾമദ്ധ്യത്തിൽനിന്നു എത്ര ഇരട്ടി ദൂരെ ഇരിക്കുന്നുവോ,
അതിന്റെ ഇരട്ടിക്കിരട്ടി ആകഷണശക്തിയുടെ വീയവും കുറഞ്ഞ
പോകുന്നു. ഭൂമിയുടെ ഒത്ത മധ്യത്തിൽനിന്നു അതിന്റെ വിതാന
ത്തിലേക്കു് സുമാർ 4000 നാഴിക ഉണ്ടാകും. ഒരു പദാർത്ഥത്തെ
ഭൂവിതാനത്തിൽനിന്നു 4000 നാഴിക ഉയരത്തു നിത്തിയാൽ, ഭൂവി
താനത്തിൽ നില്ക്കുന്ന പദാർത്ഥത്തെക്കാൾ ഭൂമിയുടെ മദ്ധ്യത്തിൽ
നിന്നു ആ പദാർത്ഥം
പിരിക്കുന്നു. അപ്പോൾ
ആ കഷണ
രക്തിയുടെ വീയം ഭൂവിതാനത്തിന്നോ അതിനടുത്ത ദൂരത്തോ
നില്ക്കുന്ന പദാർത്ഥങ്ങൾ കിട്ടുന്ന ആകഷണത്തിന്റെ കാലോഹ
രി മാത്രമായാകുന്നു. എന്നുവെച്ചാൽ നാലായിരം നാഴിക ദൂരെ
നിന്നു ഒരു പദാർത്ഥം പോടെ ഇട്ടാൽ, അതിന്റെ ഗതിവേഗത
നിമിഷത്തിനു 16 അടി കാണുന്നതിനു പകരം, അതിന്റെ
കാലാഹരി, (നാലടി) മാത്രമെ കാണുകയുള്ളു.
ആകപ്പാടെ ആകാശത്തിൽ കാണുന്ന സമസുവസ്തുക്കളും
അന്യോന്യം ആകൃഷ്ടന്മാരായി നില്ക്കുന്നു. അങ്ങിനെയാണെങ്കിൽ,
ഭൂമി, ചന്ദ്രനെ ആ കഷിക്കുന്നു. സൂൻ ഭൂമിയെ ആ കഷിക്കുന്നു.
അതുകൊണ്ടു ചന്ദ്രൻ ഭൂമിയിലും, ഭൂമി സൂനിലും എന്തു
കൊണ്ടു വീണുപോകുന്നില്ല. ഇങ്ങിനെതന്നെ എല്ലാ ലോകങ്ങളും
അന്യോന്യം കുതിച്ചുവന്ന് ഒന്നായിച്ചേർന്നു പോകാത്തതു എന്തു
കൊണ്ടാണ് ? ഇതിനു പ്രയാസമില്ലാതെ എളുപ്പത്തിൽ ഒരു
ഉത്തരം പറയാവുന്നതാണ്. ആകാശത്തിൽ വിതറിക്കിടക്കുന്ന
എല്ലാ ലോകങ്ങളും നിശ്ചലമായി ഓരോ ദിക്കിൽ
നില്ക്കുകയായിരുന്നു എങ്കിൽ നിശ്ചയമായും അന്യോന്യം കുതിച്ചു
വന്നു
ഒന്നാം ടിപ്പോകുമായിരുന്നു. എന്നാൽ സകല ലോക
ങ്ങളും ശീഘ്രതരമായി പരിവർത്തനം ചെയ്യുന്നതുകൊണ്ടു ഇവരൊ<ref></ref><noinclude></noinclude>
2jr6f7gmp5qmpc0yty8a0wmv65mdcok
താൾ:ജ്യോതിശ്ശാസ്ത്രം.pdf/35
106
82897
242641
2026-06-20T13:41:47Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1020. 33 ന്നും അന്യോഷണംകൊണ്ടു തമ്മിൽ വെച്ചു മുട്ടാതെ കാലം കഴിക്കുന്നു. ആ കഷണംകൊണ്ടു ബദ്ധന്മാരായി ഒന്നിച്ചു പോകുന്നതിനു ഒരു നിശ്ചിതദൂരത്തിൽകൂടെ ഒന്നു മറ്റൊന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242641
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>1020.
33
ന്നും അന്യോഷണംകൊണ്ടു തമ്മിൽ വെച്ചു മുട്ടാതെ കാലം
കഴിക്കുന്നു. ആ കഷണംകൊണ്ടു ബദ്ധന്മാരായി ഒന്നിച്ചു
പോകുന്നതിനു
ഒരു നിശ്ചിതദൂരത്തിൽകൂടെ ഒന്നു
മറ്റൊന്നിനെ ചുറ്റണ്ടിവന്നു പോകുന്നു. ചന്ദ്രൻ ഏതുപ്രകാര
ത്തിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുവാൻ ബദ്ധനാകുന്നുവോ,
അപ്രകാരത്തിൽ ഭൂമിയും സൂര്യനെ ചുറ്റുവാൻ ബദ്ധനായി
ത്തീരുന്നു.
സൂൻ ആകഷണം കൊണ്ടാണ് ഗ്രഹങ്ങൾ സൂക്ഷ്മനയും
ഗ്രഹങ്ങളുടെ ആ കഷണം കൊണ്ടാണ് ഉപഗ്രഹങ്ങൾ (ചന്ദ്രന്മാർ)
ഗ്രഹങ്ങളേയും ചുറ്റിക്കൊണ്ടിരിക്കുന്നതു. ഈ പ്രവൃക്ഷത്തിൽ
നമുക്കു കാണായിരുന്നതു ഗ്രഹാദികളുടെ ഗംഭീരവലിപ്പം കൊണ്ടു
മാത്രമാകുന്നു. 50 റാത്തൽ തൂക്കമുള്ള 2 ഇരിമ്പാളങ്ങളെ ഒരടി
ദൂരെയായി നിർത്തി നോക്കുവിൻ! ഈ ഗോളങ്ങൾ രണ്ടും അന്യോന്യ
ആകഷിക്കുന്നുണ്ട്. എന്നാൽ ആ കഷണശക്തികൊണ്ടു അതു
ഒന്നിച്ചു ചേരാത്തതു എന്തുകൊണ്ടാണ് ഈ ഗോളങ്ങൾ
വലിപ്പത്തിൽ വളരെ ചെറുതാകകൊണ്ടു ആകഷണശക്തിയുടെ
വീയം കുറഞ്ഞുപോകുകയും, ഭൂവിതാനത്തിന്റെ നിമ്നോന
ജയിച്ചു അന്യോന്യം അടുത്തു ചലിക്കുവാൻ ഇവക്കു സാധി
ക്കാതെ പോകയും ചെയ്യുന്നു. 50 ൽ ഘനമുള്ള ഇരിമ്പുഗോള
ങ്ങൾക്കു പകരം 4,17000 തൻ ഘനമുള്ള രണ്ടു ഇരിമ്പുഗോ
ങ്ങളെ എടുത്തു ഒരു നാഴിക അകലെയായി നിർത്തുക. ഈ രണ്ടു
ഗോളങ്ങളും അന്യോന്യം ആ കഷിക്കുന്നുണ്ടാകും. ഈ രണ്ടു ഗോള
ങ്ങളുടെ മദ്ധ്യത്തിൽ എത്രതന്നെ എടുപ്പുകളും വൃക്ഷങ്ങളും ഉണ്ടാ
യാലും കൂടി അതിന്റെ എല്ലാറ്റിന്റേയും ഉള്ളിൽകൂടെ ആക
ശക്തി വ്യാപിക്കയും, വ്യാപരിക്കയും ചെയ്യുന്നുണ്ടാകും.
എന്നാൽ തടസ്ഥങ്ങളെ അഗണ്യരാവാൻ തക്കവണ്ണം ആ
കഷണശക്തിക്ക് തിക്ക് ചിരി വിട്ടു. ഈ രണ്ടു ഗോ
ങ്ങളും നില്ക്കുന്നതു കണ്ണാടിപോലെ മിനുസമുള്ള പ്രദേശത്തായി
5<noinclude></noinclude>
pr6erorfpejykf5bjj3btxr47st4xor
താൾ:ജ്യോതിശ്ശാസ്ത്രം.pdf/36
106
82898
242642
2026-06-20T13:42:13Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '34 ജ്യോതിശ്ശാസ്ത്രം രുന്നു എങ്കിൽ ഈ രണ്ടു ഗോളങ്ങളും അഭിമുഖമായി സഞ്ചരിക്കും. കരടി അടുത്തുവരാൻ 12 മണിക്കൂർ നേരം വേണ്ടിവരുമെങ്കിലും രണ്ടു മൂന്നു ദിവസത്തിനുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
242642
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>34
ജ്യോതിശ്ശാസ്ത്രം
രുന്നു എങ്കിൽ ഈ രണ്ടു ഗോളങ്ങളും അഭിമുഖമായി സഞ്ചരിക്കും.
കരടി അടുത്തുവരാൻ 12 മണിക്കൂർ നേരം വേണ്ടിവരുമെങ്കിലും രണ്ടു
മൂന്നു ദിവസത്തിനുള്ളിൽ ഇവ ഒന്നിച്ചു വന്നു വരുകയും ചെയ്യും.
ആ കഷണശക്തിയുടെ പ്രവൃത്തിയുടെ രീതിയിൽ ഒരു എടുത്തു
പറയത്തക്ക വിശേഷവിധികൂടി ഉണ്ട്. ഒരു പദാത്ഥത്തിൽ
കിടക്കുന്ന സാധനങ്ങളുടെ വണ്ണത്തിലാണ് ആ കഷണശക്തിയുടെ
വിയും കിടക്കുന്നത്. ആ പദാർത്ഥം ഇന്നു സാധനം കൊണ്ടു
നിമ്മിക്കപ്പെട്ടതാണ് എന്ന കാരത്തിലല്ല. മുൻ ഉദാഹരണത്തിൽ
നാം എടുത്തു പറഞ്ഞ ഗോളങ്ങളും ഇരിമ്പുകൊണ്ടുള്ളതാകുന്ന
തിന്നു പകരം പഞ്ഞികൊണ്ടായാലും വെള്ളം കൊണ്ടായാലും
ശരി ആ കഷണത്തിന്റെ വീം ഒരുപോലെ ഇരിക്കും. ഇതാണ്
ലോകാ കഷണശക്തിയും കാന്തത്തിന്റെ ആ കഷണശക്തിയും
തമ്മിലുള്ള ഗണ്യമായ ഭേദം.
ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന മാവും ഗ്രഹങ്ങൾ സൂനെ
ചുവന്ന മാറ്റവും സമവൃത്തമാണെന്നു പറഞ്ഞവരുന്നതു വെറും
ഒരു സൌകര്യത്തിന്നുവേണ്ടി മാത്രമാണ്. എന്തുകൊണ്ടെന്നാൽ
ഒരു ഗ്രഹത്തിന്റെ ദൂതയോടു താരതമ്യപ്പെടുത്തി നോക്കുമ്പോൾ
അതിനു നേരിടുന്ന വ്യതിയാനം അസ്പഷ്ടമാകുംവണ്ണം അഗണ്യ
മായികുന്നു. ശുക്രന്റെ പദ്ധതി സമവൃത്തത്തിൽനിന്നു വളരെ
ഭേദിച്ചതൊന്നുമല്ലെങ്കിലും ബുധനും, കുജനും നേരിടുന്ന ഭേദഗതി.
പ്രസ്ഥാപയോഗംതന്നെയാണ്. അപ്പോൾ ഗ്രഹങ്ങളുടെ പരിവ
നഖ
സാക്ഷാൽ വൃത്താകൃതിയില്ല എന്നു തെളിവാകുന്നു.
അപ്പോൾ അതു എൽ ആകൃതിയിലായിരിക്കണം എന്നറിവാനുള്ള
തൃഷ്ണയും ശാസ്ത്രജ്ഞന്മാരുടെ ഉള്ളിൽ ജനിച്ചു. ഈ ഗംഭീരവിഷയ
ത്തിൽ ഒന്നാമതു ബുദ്ധിയോട്ടി. വിജയം പ്രാപിച്ചതു കെപ്ലർ
എന്നു പേരായ ലോകപ്രസിദ്ധനായ ജ്യോതിശ്ശാസ്ത്രപാരംഗത
നാണ്. ഗ്രഹങ്ങളുടെ പരിവർത്തന പദ്ധതി സമവൃത്തത്തിലല്ല.
എന്നും ഘവൃത്തത്തിലാണെന്നും സ്ഥാപിച്ചത് ആ മഹാൻ<noinclude></noinclude>
eepmyk0qgut4hv6np4zhgq9nrtog0pu
താൾ:ജ്യോതിശ്ശാസ്ത്രം.pdf/37
106
82899
242643
2026-06-20T13:43:03Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '35 1000. അഞ്ചാം അദ്ധ്യായം. തന്നെയാണ്. ഈ ദി മതത്തിന്റെ മദ്ധ്യത്തി ഇല്ല, ഒരു ഭാഗത്തായിട്ട ഇങ്ങിനെ ഓരോ ദിവ ത്തിൽ ഒരു പ്രാവശ്യം സൂകനെ ചുറ്റാൻ ഒരു മിക്ക പദ്ധതി. (Ellipse). ഗ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242643
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>35
1000.
അഞ്ചാം അദ്ധ്യായം.
തന്നെയാണ്. ഈ ദി
മതത്തിന്റെ മദ്ധ്യത്തി
ഇല്ല, ഒരു ഭാഗത്തായിട്ട
ഇങ്ങിനെ ഓരോ ദിവ
ത്തിൽ ഒരു പ്രാവശ്യം
സൂകനെ ചുറ്റാൻ ഒരു
മിക്ക പദ്ധതി.
(Ellipse).
ഗ്രഹത്തിനുവേണ്ടി വരുന്ന സമയമാണ് നാം ഒരു കൊല്ലം എന്നു
പറയുന്നത്. ഓരോ ഗ്രഹം ഒരു കൊല്ലം തികക്കണമെങ്കിൽ ഈ
ഭീഷവൃത്തത്തിൽ കൂടെ അതിശീഘമായി സഞ്ചരിക്കേണ്ടതാണ്.
ഭൂമി തന്നെ ഒരു നിമിഷത്തിനുള്ളിൽ 15 നാഴിക സഞ്ചരിച്ചിട്ടു
കൂടി ഒരു പ്രാവശ്യം ചുഴറ്റുവാൻ 365 ദിവസം എടുക്കുന്നു.
സൂതൻ, ഗ്രഹപദ്ധതികളായ ദീഘവൃത്തങ്ങളുടെ ഒത്തമദ്ധ്യത്തി
കല്ലായാൽ ഒരു ഗ്രഹത്തിന്റെ സഞ്ചാരവേഗത എപ്പോഴും ഒരു
പോലെ ആയിരിക്കുമോ എന്നും കെപ്ലർ പണ്ഡിതൻ പരിശോ
ധിച്ചു. അപ്പോൾ സൂനുമായി ഏററവും അടുത്തെത്തുമ്പോൾ
ഗ്രഹങ്ങൾ സഞ്ചാരവേഗത വളരെ ജാസ്മിയാകുന്നുണ്ടെന്നും
ഏറ്റവും അകലെ ഇരിക്കുമ്പോൾ വളരെ കുറഞ്ഞുപോകുന്നു.
ണ്ടെന്നും അദ്ദേഹം മനസ്സിലാക്കി. ഇതിന്റെ അർത്ഥം മനസ്സി
ലാക്കാൻ താഴെ കാണിച്ച പടം വളരെ സഹായിക്കുന്നതാണ്.
സാധാരണ
3
2
B3953<noinclude></noinclude>
rtvoie8283795cm0qb0pdszfycf9f09
താൾ:ജ്യോതിശ്ശാസ്ത്രം.pdf/38
106
82900
242644
2026-06-20T13:43:23Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '$6 ജ്യോതിശ്ശാസ്ത്രം ഭീഘവൃത്തത്തിന്റെ ഉള്ളിൽ ഒരു ഭാഗത്തിരിക്കുന്ന സൂ ഏററവും അടുത്താകുമ്പോൾ ഗ്രഹങ്ങൾ അതിവേഗതയിലും അ തിന്റെ നേരെ വിപരീത സ്ഥലത്തു (എന്നുവെച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242644
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>$6
ജ്യോതിശ്ശാസ്ത്രം
ഭീഘവൃത്തത്തിന്റെ ഉള്ളിൽ ഒരു ഭാഗത്തിരിക്കുന്ന സൂ
ഏററവും അടുത്താകുമ്പോൾ ഗ്രഹങ്ങൾ അതിവേഗതയിലും അ
തിന്റെ നേരെ വിപരീത സ്ഥലത്തു (എന്നുവെച്ചാൽ സൂര്യനിൽ
നിന്നു വളരെ അകലെ ആകുമ്പോൾ) ഗ്രഹങ്ങൾക്കു മന്ദവഗതയും
ബാക്കി അവസരത്തിൽ സാധാരണ വഗതയും ഉണ്ടാകുന്നു. എന്നു
വെച്ചാൽ ഒരു ഗ്രഹത്തിനു ഒരു നിശ്ചിത സമയത്തു സൂക
അടുത്തെത്തുമ്പോൾ 1.2 എന്ന ദൂരം സഞ്ചരിക്കാൻ സാധിക്കു
മ്പോൾ സാധാരണ വേഗതയുള്ള മാറ്റത്തിൽ കൂടെ അതേ സമയത്തു
31 എന്നു കാണുന്ന ദൂരം മാത്രമെ സഞ്ചരിക്കുന്നുള്ളു. എന്നാൽ
ഈ സഞ്ചാരത്തിന്നും ഒരു വിശേഷവിധി ഉണ്ടു. സൂനിൽ നിന്നു
ഒന്നിലേക്കും രണ്ടിലേക്കും ഒരു വര വരക്കുക. അതുപോലെ തന്നെ
മൂന്നിലേക്കും നാലിലേക്കും ഒരു വര വര
ഒരു വര വരക്കും. ഈ വരകളുടെ ഉ
ഭാഗങ്ങളുടെ അളവ്, എന്നുവെച്ചാൽ കറുപ്പായി കാണിച്ച് അങ്ങും
ഇങ്ങും ഭാഗങ്ങളുടെ അളവും ഒരുപോലെയിരിക്കും. അതുകൊണ്ടു
സൂകനെ ചുറ്റുന്ന ഒരു ഗ്രഹം ഒരു നിശ്ചിതസമയത്തു അതിൻറ
പരിവർത്തന
പദ്ധതിയിൽ കൂടെ എത്രകണ്ടു ദൂരം സഞ്ചരിക്കുന്നുവോ
ആ ദൂരത്തിന്റെ രണ്ടത്തിയിലേക്കും സുനിൽ നിന്നു വര
ക്കാവുന്ന രണ്ടു വരകളുടെ മദ്ധ്യത്തിൽ കിടക്കുന്ന സ്ഥലത്തിന്റെ
ഉള്ളളവ് എപ്പോഴും തുല്യമായിരിക്കുന്നതാണ്. ഇതും കെപ്ലർ
കണ്ടുപിടിച്ച നിമയം തന്നെയാണ്. ഈ നിയമത്തെ സാക്ഷാൽ
കണക്കു കൊണ്ടു സ്ഥാപിച്ചു ഒരു അടിസ്ഥാനം കൊടുത്തതു ന്യൂട്ടൻ
എന്ന ആംഗ്ലേയപണ്ഡിതനാണ്.
കടാഹത്തിന്റെ മദ്ധ്യത്തിൽനിന്ന്, ഗ്രഹങ്ങളെ ആ
കക്കരികൊണ്ടു തന്നെ പരിവർത്തനം ചെയ്യുമാറാക്കി. പ്രജ
കളെ ഭരിക്കുന്ന ഒരു രാജാവുപോലെ ഉടതേജസ്സോടെ വിള<noinclude></noinclude>
fopnpe7uog8xnk4egbr6fs91upil5oq
താൾ:ജ്യോതിശ്ശാസ്ത്രം.pdf/39
106
82901
242645
2026-06-20T13:43:37Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ങ്ങുന്ന ഒരു ഗംഭീരവലിപ്പമുള്ള ഗോളമാണ് സൂയ്യൻ. ആകാശ ത്തിൽ വിതറിക്കിടക്കുന്ന അനേകം തിളങ്ങുന്ന നക്ഷത്രങ്ങളിൽ ഒന്നു മാത്രമാണ് നമ്മുടെ സൂൻ. നക്ഷത്രങ്ങൾ വലിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242645
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ങ്ങുന്ന ഒരു ഗംഭീരവലിപ്പമുള്ള ഗോളമാണ് സൂയ്യൻ. ആകാശ
ത്തിൽ വിതറിക്കിടക്കുന്ന അനേകം തിളങ്ങുന്ന നക്ഷത്രങ്ങളിൽ
ഒന്നു മാത്രമാണ് നമ്മുടെ സൂൻ. നക്ഷത്രങ്ങൾ വലിപ്പത്തിൽ
ചെറുതായി തോന്നുന്നത് അവ അത്യന്തം ദൂരത്തിൽ സ്ഥിതി
ചെയ്യുന്നതുകൊണ്ടാണ്. സൂൻ വ്യാസരേഖയുടെ ദീഘം
8,68000 നാഴികയാണ്. ഒരു മിനുട്ടിൽ 60 നാഴികപ്രകാരം
ഓടുന്ന തീവണ്ടി ഇടവിടാതെ ഓടുന്നതായാൽ, സൂനെ ഒരു
പ്രാവശ്യം ചുറ്റാൻ അഞ്ചുകൊല്ലം വേണ്ടിവരുന്നതാണ്. സൂ
ന്റെ വലിപ്പം മറെറാരു പ്രകാരത്തിൽ വിവരിക്കാം. സൂതൻ
ഉള്ള് പൊള്ളയാണെന്നു വിചാരിക്കുക. അതിന്റെ മദ്ധ്യത്തിൽ
ഭൂമിയെ വെച്ചാൽ, ചന്ദ്രന്നു ഭൂമിയെ ഇപ്പോലെയുള്ള ദൂരതയിൽ
(ഏകദേശം 2 ലക്ഷം
ചെയ്യാൻ സാധിക്കു
എന്നു മാത്രമല്ല, അവിടുന്നും സൂക
പുറമ്പൊളി തൊടുവാൻ ഒരു ലക്ഷം നാഴിക പിന്നേയും കാണുന്ന
താണ്. സൂര്യനെ പത്തുലക്ഷം ഭാഗമായി ഓഹരിവെച്ചാൽ ഓരോ
ഓഹരി വലിപ്പത്തിൽ
ിയെക്കാൾ കവിയുന്ന
രനാരങ്ങയുടെ വലി
മെ ഉള്ളു എന്നു വിചാരി
ച്ചാൽ മി ഒരു ചിര
വിത്തിന്റെ
വലി
പ്പം ഉണ്ടാകയില്ല. എ
ന്നാൽ സൂൻ അ
തങ്ങുവാൻ ഭൂമിയെ പോ
ലെഘനമുള്ള മൂന്നുലക്ഷം
ഗോളങ്ങൾ മാത്രമെ വേ സൂ നിൽ കാണുന്ന ആ ചെറിയ ഭൂമിയാണ്.
ണ്ടിവരികയുള്ളു.
സൂര്യൻ അത്യന്തം ഉഷ്ണനിലയിൽ ജ്വലിക്കുന്ന ഒരു ഗോള
മാണ്. ഈ ഉഷ്ണത്തിന്റെ വീയം ഗണിച്ചെടുക്കാൻ ഭൂവാസികൾക്കു<noinclude></noinclude>
84euoux339yxvk133lsao7ybjll0ql3
താൾ:ജ്യോതിശ്ശാസ്ത്രം.pdf/40
106
82902
242646
2026-06-20T13:44:33Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '88 സാധിക്കയില്ല. അത്യന്തം ചൂടുള്ള ഗോളമാണെങ്കിൽ സൂൻറ അടുത്തെത്തുന്തോരം ഉഷ്ണം ജാസിയല്ലേ വേണ്ടതു. നമ്മൾ മലക ളിൽ കറി നോക്കുമ്പോൾ, മല ഉയരം കൂടുന്തോറും അവിടെ അത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242646
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>88
സാധിക്കയില്ല. അത്യന്തം ചൂടുള്ള ഗോളമാണെങ്കിൽ സൂൻറ
അടുത്തെത്തുന്തോരം ഉഷ്ണം ജാസിയല്ലേ വേണ്ടതു. നമ്മൾ മലക
ളിൽ കറി നോക്കുമ്പോൾ, മല ഉയരം കൂടുന്തോറും അവിടെ
അത്യന്ത ശൈത്യവും ഉറച്ച ഹിമവുമല്ലെ കാണുന്നുള്ളു. അതി
താണ് കാരണം. ചുമരൊക്കെ കണ്ണാടിയായിട്ട് ഒരു മുറി
ഉണ്ടാക്കിയാൽ മുറിയുടെ ഉള്ള്, പുറമെ എന്നപോലെ
മുള്ളതായി കാണുകയില്ല. ഇതു എന്തുകൊണ്ടെന്നാൽ, കണ്ണാടി
ഉഷ്ണത്തെ ഉള്ളിലേക്കും വലിക്കുകയും പുറത്തുവിടാൻ മടിക്കുകയും
ചെയ്യുന്നതുകൊണ്ടാണ്. ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന വായ്പ
മണ്ഡലം ഉഷ്ണം ശേഖരിച്ചുവെക്കുന്ന ഒരു കണ്ണാടിയെന്നെ കരു
തേണ്ടതുള്ളു. ഭൂമിയിൽ വീഴുന്ന ഉഷ്ണം ഭൂമിയെ വിട്ടുപോകുമ്പോൾ
ത
വായു പിടിച്ചുനിന്നു. അതുകൊണ്ടു സാക്ഷാൽ നാം ഭൂമിയിൽ
അനുഭവിക്കുന്ന ഉഷ്ണം സൂക്ഷ്മനിൽ നിന്നു കിട്ടുന്ന ഉഷ്ണവും വായു
മണ്ഡലം ശേഖരിച്ചുവെച്ച ഉഷ്ണവുമാകുന്നു. ഭൂമിയിൽനിന്നു മേലോട്ടു
പോകുന്തോറും വായുമണ്ഡലം ശേഖരിച്ചുവെച്ച ഉഷ്ണം കുറയുന്നതു
കൊണ്ടാണ് അഞ്ചാറ് നാഴിക ഉയരമുള്ള ഹിമാലയൻ പർവ്വത
ത്തിൽ എപ്പോഴും ദുസ്സഹമായ ശൈത്യവും ഹിമവും ഉണ്ടായി
കാണുന്നതു. വായു മണ്ഡലം 200 നാഴിക
തടിപ്പിൽ ഉള്ളതുകൊണ്ടു.
അവിടെ വീഴുന്ന സൂരശ്മിയുടെ ചൂട് ഇവിടെ നമ്മൾ അനുഭവി
ക്കുന്നതിനെക്കാൾ എത്രയോ കുറഞ്ഞതായിരിക്കും. അവിടുന്നു
പിന്നെ മേലെ പോകുന്തോറും സൂരൻ ചൂട് ജാസ്മി, ജാസ്മി
യായി നാം അനുഭവിക്കുന്നതാണ്.
സൂര്യൻ ഭൂമിയിൽനിന്നു 920 ലക്ഷം നാഴിക അകലെയാണ്.
ഒരു ഘടികാരത്തിനു പത്തുലക്ഷം പ്രാവശ്യം ടി, ടി. എന്ന ശബ്ദം
ജനിപ്പിക്കുവാൻ മൂന്നുരാവും മൂന്നുപകലും വേണ്ടിവരും. അപ്പോൾ
920 ലക്ഷം പ്രാവശ്യം ശബ്ദിക്കാൻ 276 രാവും പകലും വേണ്ടി
വരുന്നതാണ്. ഇതുലക്ഷം നാഴിക ഭൂമിയിൽനിന്നു അകലെയാണ
ങ്കിലും കൂടി സൂനെ എത്ര വലിപ്പത്തിലും എത്ര തേജസ്വിയായിട്ടു
മാണ്. നാം കാണുന്നതു. ഇപ്പോൾ ഭൂമിയുടെ ചുററും മിന്നിക്കിടക്കു
ന്ന നക്ഷത്രങ്ങളുടെ അടുക്കെ കൊണ്ടുവെച്ചാൽ സൂര്യൻ യ<noinclude></noinclude>
h8z7j4ok4norap402r5x81ymcmwhyeh
താൾ:ജ്യോതിശ്ശാസ്ത്രം.pdf/41
106
82903
242647
2026-06-20T13:44:51Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '39 ഒരു നക്ഷത്രത്തിന്റെ വലിപ്പം മാത്രമെ ഉണ്ടാകയുള്ളു. അവനെ ക്കാൾ വലിപ്പമുള്ള നക്ഷത്രങ്ങളും അനകം ഉണ്ടാകും. അങ്ങിനെ യായിരുന്നു എങ്കിൽ സൂന്നു ഭൂവാസികളുടെ ഇടയി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242647
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>39
ഒരു നക്ഷത്രത്തിന്റെ വലിപ്പം മാത്രമെ ഉണ്ടാകയുള്ളു. അവനെ
ക്കാൾ വലിപ്പമുള്ള നക്ഷത്രങ്ങളും അനകം ഉണ്ടാകും. അങ്ങിനെ
യായിരുന്നു എങ്കിൽ സൂന്നു ഭൂവാസികളുടെ ഇടയിൽ സിദ്ധിക്കു
ന്നതായ പ്രാധാന്യവും മറ്റും തീരെ നശിച്ചുപോകുമായിരുന്നു.
ദൂരദശിനികൊന്നു സൂരനെ നോക്കിയപ്പോൾ തരിതരി
പോലെ ഇരിക്കുന്ന ഒരു ചിത്രമാണ് പ്രത്യക്ഷമാകുന്നത്. ഇതു
സുനിൽ കിടപ്പുള്ള മേഘങ്ങളുടെ സ്ഥിതിയാണ്. സുനിൽ
കിടക്കുന്ന മേഘം ഭൂമിയിലെ മേഘാ പോലെ വെള്ളത്തിൻറ
ആവില്ല. അതു എന്തെല്ലാം ചില പദാത്ഥങ്ങളുടെ ബാഷ്പമാണ്.
സൂനെ പിന്നെയും സൂക്ഷിച്ചു നോക്കിയപ്പോൾ ചിലേടങ്ങളിൽ
കർപ്പുപുള്ളികൾ (കളകങ്ങൾ കാണുകയുണ്ടായി. ഈ പുള്ളിക
ളുടെ ആകൃതി ഒരു നിശ്ചിതരീതിയിലല്ല. എല്ലാാഴും മാറിക്കൊ
ണ്ടിരിക്കും. ഇതിനും കാരണം കേവലം ഇല്ലെന്നില്ല. സൂഷൻ
പുരപൊളി ജ്വലിച്ചുകൊണ്ടിരിക്കുന്ന ബാഷ്പമാണ്. അതിന്റെ
ചില വിട്ടയിൽ കൂടെ കാണുന്ന സൂതൻ പദമാണ് കളക
ങ്ങൾ. ഈ കളകങ്ങൾ സൂഷ്മനിൽ ജാസ്മി കാണുമ്പോൾ ഭൂമിയുടെ
കാന്തശക്തി (Magnet) ക്ക് അധിക വീയം സിദ്ധിക്കുന്നു.
ഇങ്ങിനെതന്നെ ആകാശത്തിൽ, ധ്രുവപ്രദേശങ്ങളിൽ കാണാതിരു
ആ ചിത്രധാമകളും (Aurora borealis) സൂകളകങ്ങളും തമ്മിൽ
എന്റെ ഒരു ബന്ധമുണ്ടത്രെ.
സൂര്യപ്രകാശം കാഴ്ച വെള്ളനിറമാണെങ്കിലും അതു യഥാ
ത്തിൽ ഉത, മഞ്ഞ, നീല, പച്ച, ചുകപ്പ് മുതലായ സപ്ത
വനങ്ങളുടെ ഒരു മിശ്രം മാത്രമാണ്. ഒരു സ്ഫടികക്കഷണത്തിന്റെ
ത്രികോണാകൃതിയിലുള്ളിൽകൂടെ ഒരു സൂകിരണം പ്രാവശി
പ്പിച്ചാൽ ആ വെള്ളക്കിരണത്തെ സ്ഫടികം അവയവങ്ങളായ
ഏഴു വർണ്ണങ്ങളാക്കിത്തിരിക്കുന്നു. അതുകൊണ്ടു ഭൂമിയിലുള്ള എല്ലാ
സാധനങ്ങൾക്കും വണ്ണം കൊടുക്കുന്നതു സൂര്യരശ്മിയാണ്. ഒരു
ഇല പച്ചയായി. തോന്നുന്നത്. ആ ഇലമേൽ വീഴുന്ന സൂരശ്ശി
യിൽനിന്നു പച്ചവസ്ത്രത്തിന്റെ ഭാഗം മാത്രം അവിടെ നിലനിന്നു
പോരുന്നതുകൊണ്ടാണ്. പച്ച എന്നതു ഇലയുടെ ഗുണ<noinclude></noinclude>
tq6yi7cqu7dswjoafo6218ioalljb96
താൾ:ജ്യോതിശ്ശാസ്ത്രം.pdf/42
106
82904
242648
2026-06-20T13:45:07Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '443 സൂരശ്മിയുടെ ഗുണം മാത്രമാണ്. രശ്മി എന്നതു വെളിച്ചമാണ്. എല്ലാ പദങ്ങളും വേണ്ടുംവണ്ണം ചൂട് പിടിപ്പിച്ചാൽ ഓരോ വെളിച്ചം ഉണ്ടാക്കും. പ്രകാശപരിദനയന്ത്രത്തിൽ കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242648
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>443
സൂരശ്മിയുടെ ഗുണം മാത്രമാണ്. രശ്മി എന്നതു വെളിച്ചമാണ്.
എല്ലാ പദങ്ങളും വേണ്ടുംവണ്ണം ചൂട് പിടിപ്പിച്ചാൽ ഓരോ
വെളിച്ചം ഉണ്ടാക്കും. പ്രകാശപരിദനയന്ത്രത്തിൽ കൂടെ നോക്കി
യാൽ ഒരു വെളിച്ചം ഏഴു വണ്ണത്തിൽ വീഴാവുന്ന അനേകവിധ
കറുത്ത വരകളെക്കൊണ്ടാണ് അടയാളപ്പെടുന്നതു. ഈ വരകളുടെ
രീതി ഓരോ പദത്തിനു പ്രത്യേകം പ്രത്യേകമാണ്. അതു
കൊണ്ടു പ്രകാശപരിശോദനയന്ത്രത്തിൽ കാണപ്പെടുന്ന കറുപ്പു
വരകളുടെ നിലകൊണ്ടു, അതു ഏത് പദാർത്ഥത്തിന്റെ പ്രകാശ
മാണെന്നു എളുപ്പത്തിൽ സാധിക്കുന്നു. പദാർത്ഥങ്ങൾ എ
അകലെയായാലും ശരി അതിന്റെ കറുപ്പ് വരകളുടെ രീതിക്കു
വ്യത്യാസം കാണുന്നില്ല. ഇങ്ങിനെ ഈ പുതിയ യന്ത്രത്തിൽ കൂടെ
ഉണ്ടെന്നു കണ്ടിരിക്കുന്നു. ഭൂമിയിൽ ഇല്ലാത്ത പല പദങ്ങളും
സുനിൽ കണ്ടു കിട്ടിയിരിക്കുന്നെങ്കിലും ഭൂമിയിൽ കാണുന്ന
ഗന്ധകം, രസം, സ്വപ്നം മുതലായ ചിലതൊന്നും സുനിൽ
ഉള്ളതായി അറിയുന്നില്ല.
20
ഗ്രഹണംകൊണ്ട് സുയ്യൻ മറഞ്ഞു പോകുന്ന അവസരത്തിൽ
സുരവൃത്തമാകുന്ന വക്കിൽനിന്നു പൊത്തുന്ന അഗ്നിജ്വാലകളെ
കണ്ടെത്തിയിരിക്കുന്നു. മറ്റു കാലത്തൊന്നും ഇവയെ സൂ
പ്രഭു കൊണ്ടു കാണാൻ കഴികയില്ല. പരിശോധിച്ചാൽ സൂനെ
ചുറ്റിക്കൊണ്ടു അഞ്ചായിരം നാഴിക ഘനത്തിൽ ഒരു വായു
മണ്ഡലവും ഉണ്ടെന്നു കണ്ടിരിക്കുന്നു. ഈ വായുമണ്ഡലത്തിൽ
ജലജവായു, കാൽസിയം (Calcium.) മുതലായ ഏകപദങ്ങൾ
(അരിപദാത്ഥങ്ങൾ) ഉണ്ടെന്നു കണ്ടിരിക്കുന്നു. ഈ ജലകൾ
ചിലപ്പോൾ സൂര്യനിൽനിന്നു 80,000 നാഴിക മീതെ പൊന്തുന്നു.
1880 ഒക്ടോബർ 7-ാം യങ്ങ് എന്ന ശാസ്ത്രജ്ഞൻ സൂ
തെക്കു കിഴക്കെ അറ്റത്തു രാവിലെ പത്തരമണിക്കു ഒരു ജാ
പൊങ്ങുന്നതു കണ്ടു. അപ്പോൾ ആ ജ്വാലക്കു നാല്പതിനായിരം
നാഴിക ഉയർച്ചയുണ്ടായിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ<noinclude></noinclude>
dmgw1tev8w5pf2ta9di2rllvxvlmvm5
താൾ:ജ്യോതിശ്ശാസ്ത്രം.pdf/43
106
82905
242649
2026-06-20T13:45:21Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '7020. a യും ഒരു മണിക്കൂർ നേരത്തോളം ഈ അഗ്നിജ്വാല മുതിന്നു മുതി ഏകദേശം മൂന്നരലക്ഷം നാഴിക ഉയരത്തിൽ എത്തി. പിന്നെ അതു മങ്ങി, പന്ത്രണ്ടരമണിയായപ്പോൾ കേവലം ശരിച്ചുപോയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242649
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>7020.
a
യും ഒരു മണിക്കൂർ നേരത്തോളം ഈ അഗ്നിജ്വാല മുതിന്നു മുതി
ഏകദേശം മൂന്നരലക്ഷം നാഴിക ഉയരത്തിൽ എത്തി. പിന്നെ
അതു മങ്ങി, പന്ത്രണ്ടരമണിയായപ്പോൾ കേവലം ശരിച്ചുപോയി.
ഈ ജ്വാല മണിക്കൂറിൽ 2 ലക്ഷം നാഴിക വേഗതയിൽ പൊതി
എന്നുവെച്ചാൽ ഒരു നിമിഷം കൊണ്ടു. 50 നാഴിക പൊന്താം.
ഈ വേഗത ഭൂമിയിലെ ഏറ്റവും ശക്തിയുള്ള തോക്കിൽനിന്നു
പുറപ്പെടുന്നുണ്ടയുടെ വേഗതയേക്കാൾ നൂറിരട്ടി ജാസിയാണെന്നു
മനസ്സിലാക്കുകയും വേണം.
സൂരൻ പത്തുലക്ഷത്തിൽ ഒരംശം ഭൂമിയോളം വലിപ്പ
മുണ്ടാകും. എന്നാൽ അതിന്റെ തൂക്കം ഭൂമിയുടെ കാലം
കാണുകയുള്ളു. സൂൻ അത്ര
ഒരു ഗോളമുണ്ടായിരുന്നു
വെള്ളം കൊണ്ടുള്ള
അതിന്റെ ഒര
ഇരട്ടി ഘനം മാത്രമെ ഉണ്ടാകയുള്ളു. ഭൂമി സൂതന്റെ അത്ര വലിപ്പം
ഉണ്ടായിരുന്നു എങ്കിൽ അതിന്റെ ഘനം സൂക്ഷ്മനെക്കാൾ നാലി
രട്ടിയായിരിക്കുമായിരുന്നു. അതുകൊണ്ടു സൂൻ മുക്കാലും ഒരു
ബാഷ്പമാലോകമായിരിക്കാൻ മതി എന്നുകൂടി ചിലർ ഊഹിക്കുന്നു.
ണ്ട്. സൂൻ ആ കഷണ ശക്തിക്ക് ഭൂമിയുടെതേക്കാൾ 27 ഇരട്ടി
കടുപ്പം ഉള്ളതുകൊണ്ടു ഭൂമിയിലെ ഒരു സാധാരണമനുഷ്യൻ
(150 റാത്തൽ ഘനമുള്ളവൻ) സൂര്യനിൽ എത്തിയാൽ 4050
റാത്തൽ ഘനമുണ്ടാകുന്നതാണ്. ഭൂമിയിൽനിന്നു ഓരോ റാത്തൽ
ഘനമുള്ള 108 സാധനങ്ങൾ പൊന്തിക്കാൻ മതിയായ ഒരു
മനുഷ്യന്നു സുനിൽ ചെന്നാൽ 4 സാധനങ്ങൾ പൊന്തിക്കാനെ
സാധിക്കയുള്ളു.
സൂതൻ മറെറാരു ശക്തി പ്രകാശത്തിനും ഉഷ്ണത്തിന്നും
ക്ഷയം നേരിടാതെ എപ്പോഴും ഈ രണ്ടു വസ്തുക്കളും ചുവടു
ചാരം വിതരണം ചെയ്യുവാനുള്ള ശീലമാണ്. ഇതിന്റെ ഇരു
പതിനായിരം ലക്ഷത്തിൽ ഒരംശം മാത്രമെ ഭൂമിക്ക് കിട്ടുവാൻ
സാധിക്കുന്നു. ബാക്കി ഗോളങ്ങളും ചന്ദ്രന്മാരും മറെറാരു
ലഘുവായ അവശം എടുക്കുന്നു. പക്ഷെ ആകപ്പാടെ ഉള്ളതിന്
നോക്കിയാൽ ഇവയൊക്കെ എത്രയോ നിസ്സാരമായ ഒരു ഭാഗം<noinclude></noinclude>
sbh9carklhqxbc5xf6zdqis2nmsstc5
താൾ:ജ്യോതിശ്ശാസ്ത്രം.pdf/44
106
82906
242650
2026-06-20T13:45:35Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '42 ജ്യോതിശ്ശാസ്ത്രം മാത്രമെ എടുത്തുകളയുന്നുള്ളു. കണ്ണൻ മീൻ കടിച്ചെടുക്കുന്ന ഓരോ തുള്ളി വെള്ളകൊണ്ടു പുഴവെള്ളം എപ്പഴെങ്കിലും ഒടുങ്ങിപ്പോകുമാ അക്കാലത്തു മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242650
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>42
ജ്യോതിശ്ശാസ്ത്രം
മാത്രമെ എടുത്തുകളയുന്നുള്ളു. കണ്ണൻ മീൻ കടിച്ചെടുക്കുന്ന ഓരോ
തുള്ളി വെള്ളകൊണ്ടു പുഴവെള്ളം എപ്പഴെങ്കിലും ഒടുങ്ങിപ്പോകുമാ
അക്കാലത്തു മാത്രമെ ഗ്രഹങ്ങൾക്കു സൂയനിൽനിന്നു വീഴുന്ന
എല്ലാ ഉഷ്ണവും പ്രകാശവും വലിച്ചെടുക്കാൻ സാധിക്കയുള്ളു.
സൂകുന്നു. ഭൂമിയിലുള്ളവർ എത്രമാത്രം കടപ്പെട്ടിരിക്കുന്നു
എന്നു കായും വിചാരപരിധിയിൽ കേവലം ഒതുങ്ങാത്ത ഒന്നാണ്.
ജന്തുക്കൾക്കും സസ്യങ്ങൾക്കും ഒരുപോലെ വേണ്ടുന്ന ഉഷ്ണം തരു
ന്നതു സൂക്ഷ്മനാണ്. രാവും പകലും ഉണ്ടാക്കുന്നതും ഈ തൈ
ലോകദീപം തന്നെയാണ്. നമ്മുടെ ധാന്യങ്ങളും മറ്റും വളരു
ന്നതും മുക്കുന്നതും സൂക്ഷ്മനെക്കൊണ്ടാണ്. വെള്ളത്തെ ആവിയുടെ
രൂപത്തിൽ മേൽഭാഗം കഷിച്ചെടുക്കുന്നതു സൂനാണ്. ഈ
മഴയുടെ കോലത്തിൽ പെയ്തു ഭൂമിയെ
തണുപ്പിക്കയും പുഴുകളെ വെള്ളംകൊണ്ടു നിറച്ചു തോണി, കപ്പൽ
മുതലായവക്കു ഗതാഗതം ചെയ്യാൻ മാറ്റമുണ്ടാക്കയും ചെയ്യുന്ന
ത്. സൂൻ ഉഷ്ണം നിമിത്തമാണ് ഇളങ്കാവും ഉണ്ടാകുന്നതു.
ശീതകാലത്തു തീയുടെ ചുറ്റും ഇരുന്നു ചൂട് അനുഭവിക്കുന്ന നമ്മൾ,
ആ തിയിൽനിന്നു കിട്ടുന്ന ചൂട് സൂമൻ സ്വന്തമാണെന്ന
പരമാർത്ഥം അറിഞ്ഞിരിക്കുയുണ്ടാകയില്ല. കല്ക്കരിയായി പിന്നീടു
മാറിയ പുരാണകാലത്തിലെ വലിയ വൃക്ഷസമൂഹങ്ങൾ പൊടിച്ചു.
വളന്നതു സൂര്യരശ്മിയുടെ ചൂടുകൊണ്ടാണ്. ആ ചൂട് കല്ലരിയിൽ
ആ കലക്ഷൻ കാലത്തോളം ഉണില്ലാതെ ലയിച്ചിരുന്നു. അതു
കത്തിച്ചപ്പോൾ മാത്രമാണ് ആ ചൂട് പുറത്തിറങ്ങുന്നതു ക്രിയിൽ
ലയിച്ചിരിക്കുന്ന സൂയകിരണങ്ങളുടെ ചൈതന്യം കൊണ്ടുതന്നെ
യാണ് തീവണ്ടിയും തീക്കപ്പലും ഇഴച്ചുകൊണ്ടു പോകാൻ വി
യന്ത്രങ്ങൾക്കു സാധിക്കുന്നതു. നാഗരികമുള്ള എല്ലാ പട്ടണങ്ങളിലും
പ്രകാശിച്ചു കാണുന്ന വാദീപങ്ങൾക്കു അപ്രകാരമുള്ള ശക്തി
കൊടുക്കുന്നതും സൂവരശ്ശിയിൽ കിടപ്പുള്ള ഉഷ്ണം തന്നെയാണ്.
നമുക്കു ജീവിച്ചിരിക്കാനും ഗതാഗതം ചെയ്യുവാനും ഉള്ള
സൌകരവും നമ്മുടെ ചുററും കണ്ടുവരുന്ന സ സുഭിക്ഷ
വസ്ഥയും പ്രകൃതിയെ ജലകരിക്കുന്ന അരയിൽ ഭകളും<noinclude></noinclude>
7fkh0ny71v385412l9425spwhmw516o
താൾ:ജ്യോതിശ്ശാസ്ത്രം.pdf/45
106
82907
242651
2026-06-20T13:45:49Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആറാം അദ്ധ്യായം. 43 ജനിപ്പിക്കുവാൻ ആകാശത്തിൽ കിടക്കുന്ന അനന്തകോടി ലോക ങ്ങളിൽ വെച്ചു നാം ഏതു ഒരെ ഒരു ലോകത്തെ ആശ്രയിച്ചുനില്ക്കുന്നു വോ, ആ ഒരെ ഒരു ലോകമാണ് നമ്മു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242651
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ആറാം അദ്ധ്യായം.
43
ജനിപ്പിക്കുവാൻ ആകാശത്തിൽ കിടക്കുന്ന അനന്തകോടി ലോക
ങ്ങളിൽ വെച്ചു നാം ഏതു ഒരെ ഒരു ലോകത്തെ ആശ്രയിച്ചുനില്ക്കുന്നു
വോ, ആ ഒരെ ഒരു ലോകമാണ് നമ്മുടെ ശാസ്താൻ.
അദ്ധ്യായം 7.
സൂകനെ കഴിഞ്ഞാൽ സൂൻ ഏറ്റവും അടുത്ത ഗോളം
ബുധനാണെങ്കിലും ഭൂമിയിലുള്ളവക്ക് പ്രത്യക്ഷവീക്ഷണത്തിന്നു,
പ്രകാശത്തിലും
ഗണിക്കാവുന്നതു
സൂതൻ രണ്ടാംകിടയായി
കൈകൊണ്ടു നമുക്കു സൂൻ കഴിഞ്ഞാൽ
നുള്ള ഗോളം ചന്ദ്രനാണ്. ആകാശത്തിൽ
വിതറിക്കിടക്കുന്ന നിസ്സീഗോളങ്ങളിൽ വെച്ചു നമുക്കു ഏററവും
അടുത്ത ഗോളം ചന്ദ്രനാണ്. മൂർത്തി .. പരികല്പിത്തൊ
മാറ ഗ്രഹങ്ങളെ
എന്ന ഹൊരാ വചനം എത്രയും പരമാക്കുന്നത് സൂതനെ
പോലെ ചന്ദ്രനും പ്രകാശത്തിനു
യാണ്. ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതുകൊണ്ടു സൂ
ഒരാശ്രിതൻ എന്നു കരുതാവുന്നപോലെ ചന്ദ്രൻ ഭൂമിയെ
പ്രദക്ഷിണം ചെയ്യുന്നതുകൊണ്ടു ഭൂമിയുടെ ഒരു ആശ്രിതൻ എന്നു
കരുതാവുന്നതാണ്.
ചന്ദ്രൻ കാഴ്ചക്ക് എത്രയോ ഭംഗിയുള്ള ഒരു ഗോളമാണ്.
മനുഷ്യരിൽ കിടപ്പുള്ള ദിവ്യമനസ്സിനെ പ്രകാശിക്കാനുള്ള ഒരു
ശക്തി ഈ അമൃതകിരണനിൽ കിടപ്പുള്ളതുകൊണ്ടു ലോകത്തിലുള്ള
എല്ലാ കവികൾക്കും ചന്ദ്രൻ ഉന്മേഷകാരണനായി ഭവിച്ചിട്ടുണ്ടു.
ചന്ദ്രൻ ആകൃതിക്കു നേരിടുന്ന ക്ഷയയും വാനവും കുട്ടിക്കാല
തന്നെ നാം ആശ്ചരിതന്മാരായി നോക്കി രസിച്ചവരാണ്.
ഒരിക്കൽ ഒരു തേങ്ങാപ്പൂളു പോലേയോ, പിടിയില്ലാത്ത അരുവാ
പോലയൊ ചന്ദ്രൻ, ആകാശത്തിന്റെ പശ്ചിമഭാഗത്തു എത്ര
യോ ചുവടെ പ്രത്യക്ഷനാകുന്നു. പിറേറന്നു അതിലും വലിപ്പം<noinclude></noinclude>
3duux135r7a8bx2zzzkc7fhu5fl4x7x
താൾ:ജ്യോതിശ്ശാസ്ത്രം.pdf/46
106
82908
242652
2026-06-20T13:46:05Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '44 വലിച്ചതോടുകൂടി കിഴക്കോട്ട് കുറെകൂടി ജാസ്മി കേറിയതായി ക്കാണുന്നു. ഇങ്ങിനെ കിഴക്കോട്ട് ഓരോരോ ദിവസം ജാസ്മിയായി കേറി വരുന്നതോടുകൂടി വലിപ്പത്തിൽ ക്രമപ്രകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242652
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>44
വലിച്ചതോടുകൂടി കിഴക്കോട്ട് കുറെകൂടി ജാസ്മി കേറിയതായി
ക്കാണുന്നു. ഇങ്ങിനെ കിഴക്കോട്ട് ഓരോരോ ദിവസം ജാസ്മിയായി
കേറി വരുന്നതോടുകൂടി വലിപ്പത്തിൽ ക്രമപ്രകാരം വന
സിദ്ധിച്ചു പിന്നെ ഒരു ദിവസം പൂർണ്ണചന്ദ്രനായി കിഴക്കെ ചക്ര
വാളത്തിൽനിന്നു പൊന്തിവരുന്നു. ഇങ്ങിനെ പിന്നീട് കിഴ
ഭഗത്തിൽനിന്നു താമസിച്ചുതാമസിച്ചു. ഉദിക്കുന്തോറും വലിപ്പം
കുറഞ്ഞ കുറഞ്ഞ ഒരു രാത്രി കറുത്തവാവാണെന്നു വിളിക്കപ്പെടു
വാൻ തക്കവണ്ണം അവൻ കേവലം മറഞ്ഞുകളയുന്നു.
ചന്ദ്രൻ ഭൂമിയെപോലെ തന്നെ ഒരു കറത്ത ഗോളമാണ്.
സൂര്യവെളിച്ചം വീണിട്ടാണ് ചന്ദ്രന്നു പ്രകാശം സിദ്ധിക്കുന്നത്.
സൂയൻ അലക്ഷ്യമായി, തന്റെ ചുടുചുറ്റും കിടക്കുന്ന
അനന്തമായ ആകാശത്തിൽ സുലഭമായി വിതരണം ചെയ്യുന്ന
പ്രകാശത്തിന്റെ എത്രയോ ലഘുവായ അംശം ചന്ദ്രമണ്ഡലത്തി
ലും ചെന്നുവീഴുന്നു. 4 അംശത്തിന്റെ ഏതാനും ഭാഗം നമ്മുടെ
ഭൂമിയിലും പ്രതിബിംബിക്കുന്നു. ചില കാലത്തു ഭൂമിയിൽ പ്രതി
ബിംബിക്കുന്ന ചന്ദ്രവെളിച്ചത്തിന്റെ കടുപ്പം കാണുമ്പോൾ,
ചന്ദ്രൻ സിദ്ധിക്കുന്ന വെളിച്ചത്തിന്നു അവൻ സൂന്നു കടമ്പെട്ട
വനാണെന്ന വാസ്തവം ആരോടും വിസ്മരിച്ചുപോകുന്നതാണ്.
ചില സരസന്മാർ ഒരു സൂയവെളിച്ചത്തിന്നു എത്ര ചന്ദ്രന്മാരുടെ
വെളിച്ചം വേണ്ടിവരുമെന്നു കണക്കാക്കിയിരുന്നു. ഇതും ഒരു
ശരിയായ കണക്കാണെന്നു വിചാരിച്ചുകൂടാത്തതാണെങ്കിലും കൂടി,
ആറുലക്ഷം പൂർണ്ണചന്ദ്രന്മാർ ഒത്തൊരുമിച്ചുദിച്ചല്ലാതെ ഒരു സൂ
നോടു കിടയാവാൻ പാടുള്ളതല്ലെന്നു കണ്ടിരിക്കുന്നു.
വികൃതരൂപികളായ ചില ധൂമകേതുക്കൾ ചന്ദ്രനെക്കാൾ
നിക്കു അടുത്തുവരാറുണ്ടെങ്കിലും, സ്ഥിരമായി ഭൂമിക്കു ഏററവും
അടുത്തുനില്ക്കുന്ന ഗോളം ചന്ദ്രനാണ്. മറ്റു ഗോളങ്ങളോടൊത്തു
നോക്കുമ്പോൾ വലിപ്പത്തിൽ ചന്ദ്രൻ. കേവലം നിസ്സാരനാണ്.
അവൻ നമ്മിൽനിന്നു 2,40000 നാഴിക അകലെ നില്ക്കുന്ന
വനാകകൊണ്ടു മാത്രം അവൻ കാഴ്ചയിൽ വലുതായി നമുക്കു
തോന്നുന്നതാണ്. ആകാശങ്ങളിൽ കാണുന്നു ഗോളങ്ങളുടെ<noinclude></noinclude>
mj7hhsst8o45c1qcfluzi1skfpknlz5
താൾ:ജ്യോതിശ്ശാസ്ത്രം.pdf/47
106
82909
242653
2026-06-20T13:46:20Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഏഴാം അദ്ധ്യായം. കാമത്തിൽ ഈ മാതിരി ന്നു താരതമ്യപ്പെടുത്തി മന സ്സിലാക്കേണ്ടതാണ്.) ഭൂമി യുടെ വ്യാസാരഖ് 7,918 നാഴികയും ചന്ദ്രൻ തിന്നു . 2,160 നാഴിക ദീപമാ ണെന്നറിയുമ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242653
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഏഴാം അദ്ധ്യായം.
കാമത്തിൽ ഈ മാതിരി
ന്നു താരതമ്യപ്പെടുത്തി മന
സ്സിലാക്കേണ്ടതാണ്.) ഭൂമി
യുടെ വ്യാസാരഖ് 7,918
നാഴികയും ചന്ദ്രൻ തിന്നു
. 2,160 നാഴിക ദീപമാ
ണെന്നറിയുമ്പോൾ ചന്ദ്ര
ഭൂമിയെക്കാൾ വളരെ
ചെറുതായ ഒരു ഗോളാ
ണെന്നു ആക്കും ഗ്രഹി
ക്കാവുന്നതാണ്. ഭൂമിയെ
അമ്പതു കഷണമാക്കി അക്കാദമി
തിൽ ഒരൊറക്കഷണം
എടുത്തു ഉരുട്ടിയാൽ അതു
ചന്ദ്രനോളം വലിപ്പമുള്ള
ഒരു ഗോളമായിത്തീരുന്ന
താന് ചന്ദ്രന്റെ വിതാന
സാഹിത
45
ത്തിന്റെ (Surface) വലിപ്പം ഭൂവിതാനത്തിന്റെ പതിമൂന്നിൽ
ഒരോഹരിയെ കാണുകയുള്ളൂ. ചന്ദ്രൻ ഭൂമിയോളം കടുപ്പം(Density)
ഉള്ള ഒരു ഗോളമല്ല. ഭൂമിയുടെ ഘനം 80 ചന്ദ്രന്മാരുടെ ഘന
മാണ്. ഒരടി വ്യാസമുള്ള ഒരു വൃത്തം 111 അടി ദൂരത്തിൽ
നമ്മുടെ കണ്ണിന്നും ചന്ദ്രന്നും മദ്ധ്യവെച്ചാൽ ചന്ദ്രബിംബം
ആകപ്പാടെ മൂടിപ്പോകുന്നതാണ്. ഭൂമിയിൽനിന്നു നോക്കുന്നവ
ചന്ദ്രൻ വെളിച്ചമുള്ള അദ്ധഭാഗം മുഴുവനും എല്ലാ നാളും
കാണുവാൻ സാധിക്കാത്തതുകൊണ്ടാണ് ചന്ദ്രനെ എല്ലാ നാളം
ഒരേ വലിപ്പത്തിലും ആകൃതിയിലും കാണാത്തതു. ഭൂമിയുടേയും
ചന്ദ്രന്റെയും പരിവർത്തനാവസരങ്ങളിൽ ചില ദിവസം ഭൂമിയും,
ചന്ദ്രനും, സൂനും ഒരേ നിരപ്പിലും ജി സൂയയും ചന്ദ്ര
ൻറയും മദ്യത്തിലായും വരും. അപ്പോൾ ഛായ ചന്ദ്രനിൽ<noinclude></noinclude>
ky0sqpzklva6g1a7rok8ivbjj7f3h9j
താൾ:ജ്യോതിശ്ശാസ്ത്രം.pdf/48
106
82910
242654
2026-06-20T13:46:36Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '46 ജ്യോതിശ്ശാസ്ത്രം വീണു ചന്ദ്രഗ്രഹണം ഉണ്ടാകും. ഗ്രഹണങ്ങൾ വാവിന്റെ നാളുക ളിലെ വരുവാൻ പാടുള്ളു. മായ ചന്ദ്രബിംബത്തിൽ ഒട്ടാകെ പതിയാഞ്ഞാൽ പൂർണ്ണഗ്രഹണം ഉണ്ടാകു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242654
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>46
ജ്യോതിശ്ശാസ്ത്രം
വീണു ചന്ദ്രഗ്രഹണം ഉണ്ടാകും. ഗ്രഹണങ്ങൾ വാവിന്റെ നാളുക
ളിലെ വരുവാൻ പാടുള്ളു. മായ ചന്ദ്രബിംബത്തിൽ ഒട്ടാകെ
പതിയാഞ്ഞാൽ പൂർണ്ണഗ്രഹണം ഉണ്ടാകുന്നതല്ല. ഇതുകൂടാതെ ഒ
നിരപ്പിൽ ഭൂമിയും, ചന്ദ്രനും, സൂര്യനും നില്ക്കുകയും, ചന്ദ്രൻ
ഭൂമിയുടേയും സൂക്ഷ്മാൻറയും മവരികയും ചെയ്യുമ്പോൾ ചന്ദ്ര
ബിംബം കൊണ്ടു സൂയ്യൻ മാഞ്ഞ സൂഷമഗ്രഹണം ഉണ്ടാകയും
ചെയ്യുന്നു. ചിലപ്പോൾ ചന്ദ്രബിംബം സൂനെ ആസകലം
മറച്ചുകളയുന്നതുകൊണ്ടു സൂൻ പ്രത്യക്ഷ കൃതിയിൽനിന്നും
കവിഞ്ഞുനില്ക്കുന്ന ചില ആവിമയമായ ജോതിസ്സ് കണ്ടു പിടിപ്പാൻ
സംഗതിയായി.
ഭൂമിയുടേയും ചന്ദ്രാൻറയും പരിവർത്തനഗതികൾ സൂക
നിൽനിന്നു അടുപ്പും അകലവും നേരിടുന്നതുകൊണ്ടു ചിലപ്പോൾ
പ്രത്യക്ഷവ
വീക്ഷണത്തിൽ സുമനെക്കാൾ ചന്ദ്രന്നു വലിപ്പവും,
ചിലപ്പോൾ നേരെ മറച്ചും വന്നുകാണും. അതുകൊണ്ടാണ് ഗ്രഹണ
സമയത്തു ചിലപ്പോൾ ചന്ദ്രനെക്കൊണ്ടു സൂക്ഷ്മബിംബം മുഴുവൻ
മറഞ്ഞുപോകുന്നതു. നേരെ മറച്ചാകുമ്പോൾ, ചന്ദ്രന്നു സൂക്ഷ്മബിം
ബത്തെ മുഴുവൻ മറക്കുവാൻ സാധിക്കാതെ, ചന്ദ്രവൃത്തത്തിന്റെ
ചുറ്റുമായി ഒരു മോതിരം പോലെ സൂക്ഷ്മബിംബത്തെ കാണുകയും
ചെയ്യും. ഗ്രഹണം ഇന്നിന്നു വരുമെന്നു കണക്കാക്കുന്നതു ഗണിതം
കൊണ്ടാണ്. എന്നാൽ 19 സംവത്സരങ്ങളിൽ വന്നു കാണുന്ന
എല്ലാ ഗ്രഹണങ്ങളും ഇന്നിന്നദിവസങ്ങളിലാണ് പ്രത്യക്ഷമായതു
എന്നു എഴുതിവെച്ചാൽ പിന്നെ വരുന്ന എല്ലാ ഗ്രഹങ്ങളും
വന്നു കഴിഞ്ഞുപോയ ദിവസങ്ങളിൽ തന്നെ ഉല്പാദിച്ചു കാണുന്നതു
കൊണ്ടു എല്ലാവരും സുമാരായി ഗ്രഹണത്തെ മുൻകൂട്ടി കുറിക്കു
വാൻ സാധിക്കുന്നതാണ് . ഇടന്ന ദിവസം ഒരു ഗ്രഹണമുണ്ടായാൽ
ഇന്നുതുടങ്ങി 6,585 ദിവസം കഴിഞ്ഞാൽ അപ്രകാരം ഒരു
ഗ്രഹണം ഉണ്ടാകുന്നതാണ്.
ചന്ദ്രൻ ഓരോ സമയത്തിലെ സ്ഥിതി മനസ്സിലാക്കീട്ടാ
ണ് കാർ തങ്ങൾ ഭൂമിയുടെ ഏതുഭാഗത്താണെന്നു ശരിയായി
മനസ്സിലാക്കുന്നതു്. അടയാളമൊന്നുമില്ലാതെ ഒരേ നിലയിലും<noinclude></noinclude>
dcrar5rrfdbefhok4tq61sj4a6rx3gw
താൾ:ജ്യോതിശ്ശാസ്ത്രം.pdf/49
106
82911
242655
2026-06-20T13:46:49Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഏഴാം അദ്ധ്യായം 47 രീതിയിലും കിടക്കുന്നു. കടലിൽകൂടെ മാഗ്ഗനിയം ചെയ്യുന്ന തിന്നു മറെറാരു പ്രകാരത്തിലും സാധിക്കുന്നതല്ല. ഈ കണക്കിനു എത്രയും ശിഥിലമായ ഒരു തെറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242655
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഏഴാം അദ്ധ്യായം
47
രീതിയിലും കിടക്കുന്നു. കടലിൽകൂടെ മാഗ്ഗനിയം ചെയ്യുന്ന
തിന്നു മറെറാരു പ്രകാരത്തിലും സാധിക്കുന്നതല്ല. ഈ കണക്കിനു
എത്രയും ശിഥിലമായ ഒരു തെറ്റു വന്നു പോയാൽ കൊച്ചിയി
ലേക്കു എത്തേണ്ട കപ്പൽ കൊയിലാണ്ടിയിൽ എത്തിപ്പോകുന്നു.
ചന്ദ്രൻ നമുക്കു ഏററവും അടുത്തു നില്ക്കുന്ന ഒരു ഗോളമായി
രിച്ചുകൊണ്ടു ദൂദശിനി കൊണ്ടു. അതിന്റെ ശ്യമായ ഭാഗം. നല്ല
വണ്ണം പരിശോധിക്കാനും പടമെടുക്കാനും സാധിച്ചിട്ടുണ്ടു. ചന്ദ്ര
നിലെ ഓരോ ഭാഗങ്ങൾക്കും നമ്മുടെ രാജ്യങ്ങൾക്കു കൊടുത്ത
പോലെ ഓരോരോ പേരും ദത്തമായിട്ടുണ്ട്. ചന്ദ്രനിൽ മോതിരം
പോലെ ഇരിക്കുന്നു. പല സ്ഥലങ്ങളും വെറിയപോലെ കാണുന്നു.
ണ്ട്. അതു ചന്ദ്രനിൽ പണ്ടുണ്ടായിരുന്ന അഗ്നിപർവ്വതങ്ങൾ
(ഇപ്പോൾ തണുത്തു ചൈതന്യമില്ലാതെ കിടക്കുന്നത് ആയിരി
ക്കണമെന്നു ഊഹിക്കാൻ ധാരാളം സംഗതി കാണുന്നുണ്ട്.
ഇവയിൽ ചിലതു പതിനായിരം മുതൽ 40,000 അടിവരെ
ഉയരമുള്ളതായിക്കണ്ടിരിക്കുന്നു. ചന്ദ്രനിൽ വായുമണ്ഡലം ഇല്ലാ
അതുകൊണ്ടു. ഈ പർവ്വതങ്ങളുടെ നിഴൽ ദൂരദശിനിയിൽ കൂടെ
നോക്കിയപ്പോൾ യാതൊരു മങ്ങലുമില്ലാതെ കരകരങ്ങനെ നീണ്ടു
കിടക്കുന്നതു കണ്ടു. ആ നിഴൽ പിടിച്ചിട്ടാണ് പവ്വതങ്ങളുടെ
ഉയരം കണക്കാക്കാൻ സാധിച്ചതു.
ചന്ദ്രൻ പണ്ടൊരു കാലത്തു വളരെ ഉഷ്ണവീയമുള്ള ഒരു ഗോള
മായിരുന്നിരിക്കണം. ദൃഷ്ടാന്തമായി നമ്മൾ ഭൂമിയേയും സൂര്യനേയും
കൂടി എടുക്കുക. ഈ മൂന്നു ഗോളങ്ങളിൽവെച്ചു. ഏറ്റവും
വലിപ്പമുള്ള ഗോളം സൂനും, സൂര്യനെ കഴിഞ്ഞാൽ ഭൂമിയും
ണ്. ചന്ദ്രൻ ഈ മൂന്നിൽവെച്ചു ഏററവും ചെറിയവനാണ്.
സൂയൻ അത്യുഷ്ണംകൊണ്ടു ബാഷ്പമയമായി പ്രകാശിക്കുന്ന ഒരു
ഗോളമാണ് . സൂന്നു ദിവസംപ്രതി വളരെ ഉഷ്ണം നഷ്ടമുണ്ടാകുന്നു.
ണ്ടുതാനും. ഭൂമിയുടെ പുറംഭാഗങ്ങളിലൊന്നും സ്വകീയമായ ഉഷ്ണം
കണ്ടുവരുന്നില്ലെങ്കിലും, ഭൂമിയുടെ ഉൾഭാഗം അത്യന്തം ഉഷ്ണമുള്ള
നിലയിലാണെന്നു അഗ്നിപർവ്വതങ്ങളുടെ തുളയിൽ കൂടെ പൊങ്ങി<noinclude></noinclude>
6i8j3h8pvf6t86xj3tqtr8gcoj3vpo9
താൾ:ജ്യോതിശ്ശാസ്ത്രം.pdf/50
106
82912
242656
2026-06-20T13:47:10Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '48 ജ്യോതിശ്ശാസ്ത്രം യൊലിക്കുന്ന സാധനങ്ങൾ വെളിവാക്കുന്നുണ്ട്. നമ്മൾ ഒ ഉഷ്ണസ്ഥിതിയിൽ ഇരിക്കുന്ന മൂന്നുവിധം വലിപ്പമുള്ള മൂന്നു സാധന ങ്ങളുടെ കായം ആലോചിച്ചു ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242656
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>48
ജ്യോതിശ്ശാസ്ത്രം
യൊലിക്കുന്ന സാധനങ്ങൾ വെളിവാക്കുന്നുണ്ട്. നമ്മൾ ഒ
ഉഷ്ണസ്ഥിതിയിൽ ഇരിക്കുന്ന മൂന്നുവിധം വലിപ്പമുള്ള മൂന്നു സാധന
ങ്ങളുടെ കായം ആലോചിച്ചു നോക്കുക. ചെറിയ സാധനങ്ങളി
ലുള്ള ഉഷ്ണം വലിയ സാധനത്തിൽ ഉള്ള ഉഷ്ണത്തെക്കാൾ വളരെ
വേഗം ശമിച്ചുപോകുന്നു. അതുകൊണ്ടാണ് പൂനെ ഇന്നും
വളരെ ഉഷ്ണനിലയിലും ചന്ദ്രനെ ഇന്നു കേവലം ഉഷ്ണമില്ലാത്ത
നിലയിലും കാണുന്നതു. ചന്ദ്രനിൽ സ്വതേ യാതൊരു ഉറവുമില്ല.
ഭൂരിയുടെ അന്തഭാഗത്തെങ്കിലും സ്വന്തമായ ഉഷ്ണമുണ്ടു. ബാക്കിയുള്ള
ഉഷ്ണമൊക്കെ ഭൂമിക്കും ചന്ദ്രനും കിട്ടുന്നതു സൂഷ്മ കിരണങ്ങൾകൊണ്ടു
മാത്രമാകുന്നു. അതുകൊണ്ടു പണ്ടൊരു കാലത്തു ചന്ദ്രനും സുമനെ
പോലെ ഉഷ്ണവിയമേറിയ ഒരു ഗോളമായിരുന്നു എന്നും, വലിപ്പ
ത്തിൽ ശിന്നനായതുകൊണ്ടു മാത്രം അവന്റെ
ഉഷ്ണം കേവലം
ക്ഷയിച്ചുപോയതാണെന്നും നമുക്കു ഊഹിക്കുന്നതിന്നു വിരോധമില്ല.
അല്ലാഞ്ഞാൽ വമ്പിച്ച അഗ്നിപർവ്വതങ്ങളുടെ പാടുകൾ ചന്ദ്രനിൽ
കാണുവാൻ ഒരിക്കലും അവകാശമില്ല. ആ അഗ്നിപർവ്വതങ്ങൾ
ഉണയോടുകൂടി ഉണ്ടായിരുന്ന കാലം എത്രയോ ലക്ഷം കൊല്ല
ങ്ങൾക്കു മുമ്പായിരിക്കണം. ചന്ദ്രനിലെ അഗ്നിപർവ്വതങ്ങളിൽ
കൂടെ തെറിക്കുന്ന സാധനങ്ങൾ ആ പർവ്വത നിതംബങ്ങളിൽനിന്നു
39 നാഴിക അകലെ വീണതായി കണ്ടിരിക്കുന്നു. ചന്ദ്രനിലെ
അഗ്നിപർവ്വതങ്ങൾക്കു ഈ അധികം ശക്തി എങ്ങിനെ ഉണ്ടായി
എന്നു ആരും രക്ഷിച്ചുപോകും. അതിന്നു ഒരൊറ്റ കയ്യം ഓർത്താൽ
മതി. ചന്ദ്രനിലുള്ള ആകാശക്തി ഭൂമിയിലുള്ളതിനെക്കാൾ
എത്രയോ കുറഞ്ഞതാണ്. ചന്ദ്രൻ ഭൂമിയേക്കാൾ വളരെ ചെ
തായിരിക്കകൊണ്ടു ഭൂമിയിൽ 6 റാത്തൽ ഘനമുള്ള സാധനങ്ങൾ
ചന്ദ്രനിൽ ഒരു റാത്തൽ ഘനം തൂങ്ങുകയുള്ളു. (ഈ വാക്കും അത്ര
ശരിയല്ല. ശരിയായിട്ടു പറഞ്ഞാൽ ചന്ദ്രനിൽനിന്നു ഒരു ഡിഗ്രി
ശക്തി ഉപയോഗിച്ചു പൊന്തിക്കാവുന്ന ഒരു സാധന
ഭൂമിയിൽ കൊണ്ടു വന്നാൽ അതു പൊന്നിക്കാൻ 6 ഡിഗ്രി ശക്തി
ഉപയോഗിക്കേണ്ടിവരും. ഭൂമിയിൽനിന്നു ഒരു ചാക്ക് അരി എടു
വന്നു ചിരി 6 പാക്ക് അരി ചന്ദ്രനിൽനിന്നു എടുക്ക<noinclude></noinclude>
sbqkpfcxb1g4mixzegpmisi1umbjce5
താൾ:ജ്യോതിശ്ശാസ്ത്രം.pdf/51
106
82913
242657
2026-06-20T13:47:28Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പുഴാം അദ്ധ്യായം. 19 വുന്നതാണ്. ഒരുവന്നു 100 വാര അകലെ ഒരു കല്ലെറിയാൻ ഭൂമിയിൽനിന്നു സാധിച്ചാൽ അതേ അദ്ധ്വാനം കൊണ്ടു എറിയുന്ന കല്ല്, ചന്ദ്രനിൽനിന്നായാൽ 600 വാര അകലെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242657
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പുഴാം അദ്ധ്യായം.
19
വുന്നതാണ്. ഒരുവന്നു 100 വാര അകലെ ഒരു കല്ലെറിയാൻ
ഭൂമിയിൽനിന്നു സാധിച്ചാൽ അതേ അദ്ധ്വാനം കൊണ്ടു എറിയുന്ന
കല്ല്, ചന്ദ്രനിൽനിന്നായാൽ 600 വാര അകലെ വീഴുന്നതാണ്.
അതുകൊണ്ടു ഭൂമിയിലെ അഗ്നി പർവ്വതങ്ങൾക്ക് സാധനങ്ങൾ
6 നാഴിക അകലെ എറിയുവാൻ കഴിയുമെങ്കിൽ അതേ ശക്തിയുള്ള
ചന്ദ്രനിലെ പവ്വതങ്ങൾക്കു 36 നാഴിക അകലെ എറിയുവാൻ
സാധിക്കുന്നതാണ്.
ചന്ദ്രൻ ഭൂമിയെപോലെ തന്നെ സ്വന്തം അച്ചുതണ്ടിന്മേൽ
തിരിയുന്നുണ്ടെങ്കിലും ഭൂമിയിലുള്ളവ ചന്ദ്രൻ തന്റെ ഒരേഭാഗം
മാത്രമാണ് കാണിച്ചുകൊടുക്കുന്നതു. ചന്ദ്രൻ മറ, ഭാഗം
ഭൂമിയിലുള്ളവർ ഒരിക്കലും കാണിക്കുവാൻ സാധിക്കയില്ല. ഇതിനു
കാരണം ചന്ദ്രന്നു ഭൂമിയെ ചുറ്റുവാനും സ്വന്തം അച്ചുതണ്ടിന്മേൽ
ഒരു പ്രാവശ്യം ചുറ്റുവാനും, ഒരേമാതിരി സമയം. 20 ദിവസം
വേണ്ടിവരുന്നതുകൊണ്ടാണ് .
ചന്ദ്രമണ്ഡലത്തിലെ പ്രകൃതി അത്ഭുതമാകുംവണ്ണം
നിമ്നോന്നതമായിരിക്കുന്നതാണ്. പർവ്വതമുകളായാലും ശരി, താണ
പ്രദേശമായാലും ശരി എല്ലാടവും ഫലവത്തല്ലാത്ത മരുഭൂമിക
ളാണ്. നമ്മുടെ ഭൂമിയിലെന്നപോലെ, പുല്ലുള്ള മൈതാനങ്ങളോ
പച്ചിലയുള്ള വൃക്ഷങ്ങൾ നിറഞ്ഞ കാടുകളോ ചന്ദ്രനിൽ കാരം
ഉണ്ടായിരിക്കയില്ല. രാവും പകലും എന്ന ഭേദങ്ങൾ ചന്ദ്രനിലും
കാണും. എന്നാൽ ചന്ദ്രനിലെ ഓരോ രാവിന്നും ഓരോ പകലിനും
നമ്മുടെ ഇരുപത്തൊമ്പതു ദിവസങ്ങൾക്കുള്ള ദീഘകാണും.
എന്നുവെച്ചാൽ ചന്ദ്രൻ രാപകൽ കൂടിയ ഒരൊറ്റ ദിവസ
ത്തിനു നമ്മുടെ 58 ദിവസത്തിന്റെ ദീഘം ഉണ്ട്. നമ്മൾക്കു
സൂര്യൻ ഒരു ദിവസത്തിൽ 12 മണിക്കൂർ കാലം മാത്രം പ്രകാശിക്കു
അതുകൊണ്ടു സഹാറാ മരുജിയിൽ കൂടി 120 ഡിഗ്രിയിൽ
അധികം ദുസ്സഹമായ ഉഷ്ണം സൂനെക്കൊണ്ടു നമുക്കു സിദ്ധിക്കു
യില്ല. എന്നാൽ ചന്ദ്രൻ പകൽ (അരദിവസം) നമ്മുടെ ഇരു
പത്തൊമ്പതു ദിവസത്തോളം നിലനിന്നു പോരുന്നതുകൊണ്ടു
അവിടെ ഉണ്ടാകുന്ന ഉഷ്ണം സീമാതീതമാകുംവിധത്തിൽ ദുസ്സഹ
7<noinclude></noinclude>
salfvbjcbfsis2j1tsay7opzp7t99v4
താൾ:ജ്യോതിശ്ശാസ്ത്രം.pdf/52
106
82914
242658
2026-06-20T13:47:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '50 മായിരിക്കും. അതിന്റെ തൊട്ടുവരുന്ന ഇരുപത്തൊമ്പതു ദിവസം ദീപമായ രാത്രിയിലെ ശൈത്യമോ, നമ്മുടെ ഉത്തരധ്രുവത്തിൽ കാണുന്ന ശീതത്തെക്കാൾ ലക്ഷമിരട്ടി. കടുപ്പമുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
242658
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>50
മായിരിക്കും. അതിന്റെ തൊട്ടുവരുന്ന ഇരുപത്തൊമ്പതു ദിവസം
ദീപമായ രാത്രിയിലെ ശൈത്യമോ, നമ്മുടെ ഉത്തരധ്രുവത്തിൽ
കാണുന്ന ശീതത്തെക്കാൾ ലക്ഷമിരട്ടി. കടുപ്പമുള്ളതായിരിക്കും.
നമ്മളെപോലെയുള്ളവര് ചന്ദ്രനിലെ രാവും പകലും പ്ര
മാകുംവിധത്തിൽ ദുസ്സഹമായിരിക്കും. പകലിലെ ചൂടുകൊണ്ടു
വെന്തുപോകുകയില്ലെങ്കിൽ രാത്രിയിലെ ശീതംകൊണ്ടു ഉറച്ചുമ
യിച്ചു മരിച്ചുപോകുന്നതാണ്. എന്നാൽ ചന്ദ്രനിൽ ഒരു വായു
മണ്ഡലമില്ലാത്തതുകൊണ്ടു ഉഷ്ണത്തിന്റെ മയ്യത്തിനു വളരെ
കുറവുണ്ടായിരിക്കാൻ മതി എന്ന അഭിപ്രായക്കാരും ശാസ്ത്രത്ത
ന്മാരിൽ ഉണ്ട്. അതു ' എന്തുതന്നെയായാലും വായുമണ്ഡലം
ഇല്ലെന്നുവന്നാൽ ചന്ദ്രനിൽനിന്നു
ഉണ്ടാ
കുവാനോ ഉണ്ടാകുവാനോ
സാധിക്കുന്നതല്ല. അവിടെയുള്ളവ
വല്ല വിശേഷബുദ്ധിയുള്ളവരും ഉണ്ടെങ്കിൽ) ഭാഷയും, വാക്കും,
സംഗീതവും, സാഹിത്യവും, സ്മൃതിയും, ശകാരവും യാതൊന്നും
ഉണ്ടാകയില്ല. അവിടെ ഇടിയും ഇല്ല. മഴയും ഇല്ല. കടലും ഇല്ല.
കാരം ഇല്ല. ഇങ്ങിനെ ഒരു ലോകം നമ്മെ പോലെയുള്ളുവ
ഒരിക്കലും ആവാസഹിതമായിരിക്കയില്ല.
എന്നാൽ നമുക്കു പാപ്പാൻ ഹിതമല്ലെന്നുവെച്ചു അവിടെ
ജന്തുക്കൾ ഒന്നും ഉണ്ടായിരിക്കയില്ലെന്നു ഖണ്ഡിച്ചു പറവാനും
പാടില്ല. എന്നാൽ വായുവും വെള്ളവും ഇല്ലാത്ത ദിക്കിൽ ഏതു
മാതിരി ജന്തുക്കളാണാവോ ഉണ്ടാവാൻ പോകുന്നതു. ചന്ദ്രനിൽ
വെള്ളമുണ്ടായിരുന്നു എങ്കിൽ അതിൽ കാരം ഉണ്ടായിരിക്കണം.
കാരായിരുന്നു എങ്കിൽ ദൂരദശിനിയിൽകൂടെ അതു കാണാൻ
സാധിക്കുമായിരുന്നു. അങ്ങിനെ നോക്കിയപ്പോൾ ഒന്നും കാണാ
തിരുന്നതുകൊണ്ടു ചന്ദ്രനിൽ വെള്ളമില്ലെന്നു രീച്ചപ്പെടുത്താവുന്ന
താണു്. ചന്ദ്രനിൽ വായുവും ഇല്ലെന്നു അനുമാനിക്കാൻ മറെറാരു
കാരണവുംകൂടി ഉണ്ട്, ആഷണശക്തിയുടെ വീക്കം ഓരോ ഗോള
ത്തിന്റെ വലിപ്പത്തെയാണ് . ആശ്രയിക്കുന്നത്. 'ഭൂമിയുടെ ആ
കഷണശക്തിയിൽനിന്നു മോചനം സിദ്ധിച്ച ഒരു സാധനത്തിനു
തിരികെ വരാത്തവണ്ണം ഭൂമി.. വെടിയേണമെങ്കിൽ ആ സാധനം<noinclude></noinclude>
d47qdkbkgxp6w0xyabbl4reoavfaa5m
താൾ:ജ്യോതിശ്ശാസ്ത്രം.pdf/53
106
82915
242659
2026-06-20T13:47:59Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഏഴാം അദ്ധ്യായം. 51 ഭൂമിയിൽനിന്നു ഒരു നിമിഷത്തിൽ ആഴുനാഴിക വേഗതയോടു കൂടെ മേലോട്ടു പൊത്തേണ്ടതാണ്. ഇതാണ് ഓരോ ഗോളത്തിന്റെ ആകഷണാതീതവേഗത (Eritical Velocity) ആകഷണാര്ത വേഗത, ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242659
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഏഴാം അദ്ധ്യായം.
51
ഭൂമിയിൽനിന്നു ഒരു നിമിഷത്തിൽ ആഴുനാഴിക വേഗതയോടു
കൂടെ മേലോട്ടു പൊത്തേണ്ടതാണ്. ഇതാണ് ഓരോ ഗോളത്തിന്റെ
ആകഷണാതീതവേഗത (Eritical Velocity) ആകഷണാര്ത
വേഗത, ഒരു നിമിഷത്തിൽ ബുധന്നു മൂന്നും, ചൊവ്വ മൂന്നരയും
ശനിക്കു ഇരുപത്തിരണ്ടും, വ്യാഴത്തിന്നു . മുപ്പത്തേഴും സൂം
മുന്നൂറ്റിത്തൊണ്ണൂറാന്നും നാഴികകളാണ്. പക്ഷെ ചന്ദ്രൻ
ആ കഷണാതീതവേഗത റം ഒന്നര നാഴികയാണ്. സാധാരണ
വായുവിന്റെ അണുക്കളുടെ വേഗത ഈയോ ഇതിലധികമ
ആയിരിക്കകൊണ്ടു പണ്ടൊരു കാലത്തു ചന്ദ്രനിൽ വായു ഉണ്ടായി
ഒന്നിരിക്കാമെങ്കിലും അതൊക്കെ ക്രമേണ ചന്ദ്രനയും വെടിഞ്ഞു
ആ കാരത്തിൽ ലയിച്ചുപോയിരിക്കാം. ജലജവായുവിന്റെ അ
അണുക്കൾ ബാക്കി എല്ലാ വായുക്കളുടെ അണുക്കളെക്കാളും
ഗതി വേഗത ഉണ്ടായിരിക്കകൊണ്ടാണ്, മിശ്രമില്ലാത്ത നിലയിൽ
ജലജവായുവെ, ഭൂമിയിലെ വായുമണ്ഡലത്തിലും കൂടിക്കാണാത്തതും
വായുവും വെള്ളവും ഇല്ലാത്ത ലോകം ഏതുവിധമായിരിക്കും?
വായുവിന്റേയും വെള്ളത്തിന്റെയും വിനാശശക്തികൊണ്ടു ഭൂമി
യിലുള്ള മേഘമണ്ഡലംതൊടുന്ന ഗോപുരങ്ങളും കമനീയകോവി
ലകങ്ങളും ഗംഭീര ക്ഷേത്രങ്ങളും ക്രമേണ പൊടിഞ്ഞു വീണുപോകുന്നു.
ചന്ദ്രനിൽ ഈ മാതിരി ദുഘടനാശവിത്തുകളൊന്നും ഇല്ല. അത
കൊണ്ടു ചന്ദ്രനിൽ വല്ല ഭവനങ്ങളും ഉണ്ടെങ്കിൽ നൂറല്ല, ആയിരം
നൂറ്റാണ്ട് കാലത്തോളം അതേനിലയിൽ നില്ക്കുന്നതാണ്. ഭവന
ങ്ങൾക്കൊന്നും ജനലുകൾ വേണമെന്നില്ല. എന്തുകൊണ്ടെന്നാൽ
കാറ്റും മഴയും അകത്തുവരും എന്ന ഭയമെ വേണ്ടല്ലൊ. ത ഒരേ
ടത്തും കത്തുന്നുണ്ടാകയില്ല. വിയുവില്ലെങ്കിൽ തീ എങ്ങിനെ കുത്തും
നിരത്തിന്മേൽ നിന്നും, ഒരേടത്തുനിന്നും യാതൊരു പൊടിയും
പാറാനുണ്ടാകയില്ല. ഗന്ധം എന്നതിന്റെ ഗന്ധംപോലും അവിടെ
ഉണ്ടാകയില്ല. ശബ്ദത്തിന്റെ നാമംതന്നെ കേൾക്കാനുണ്ടാകയില്ല.
വേദാദ്ധ്യയനം അവിടെ അസാദ്ധ്യമാണ്. അതുകൊണ്ടു നമ്മളെ
പോലെയുള്ളവ ചന്ദ്രൻ ഒന്നുകൊണ്ടും ഒരു നിവാസഹിതമായ
ലോകമാണെന്നു കാണുന്നില്ല. വല്ല ഒരു സുദൂര ഭാവികാലത്ത<noinclude></noinclude>
3izn4gcjw6z9dnud3ng19unsuz893s5
താൾ:ജ്യോതിശ്ശാസ്ത്രം.pdf/54
106
82916
242660
2026-06-20T13:48:42Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '52 ങ്കിലും മനുഷ്യവഗ്ഗത്തിന്നു ഒരു ഗോളത്തിൽനിന്നു മറെറാരു ഗോളത്തേക്ക് പോവാനുള്ള ശക്തി ഉണ്ടാവരുമെങ്കിൽ, അന്നു നമ്മുടെ ഇടയിലുള്ള നുണയന്മാരെയും, ഏഷണിക്കാരെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242660
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>52
ങ്കിലും മനുഷ്യവഗ്ഗത്തിന്നു ഒരു ഗോളത്തിൽനിന്നു മറെറാരു
ഗോളത്തേക്ക് പോവാനുള്ള ശക്തി ഉണ്ടാവരുമെങ്കിൽ, അന്നു
നമ്മുടെ ഇടയിലുള്ള നുണയന്മാരെയും, ഏഷണിക്കാരെയും, പത്രാ
സുകാരെയും ചന്ദ്രനിലേക്കു നാടുകടത്തുന്നതു ഒരു ഉത്തമ ശിക്ഷ
നിയമമായിരിക്കും. എന്നാൽ കൂട്ടക്കാ മിണ്ടാൻ സാധിക്ക
സമുദ്രത്തിനു ഏററവും ഇറക്കവും ഉണ്ടാക്കിക്കൊടുക്കുന്ന
വനും ചന്ദ്രനാണ്. ഇതുകൂടാതെ അവൻ ചന്ദ്രിക കൊണ്ടു വാസി
കൾക്കു റ്റാഭമുണ്ടാക്കുന്നവനാണെങ്കിലും ചന്ദ്രനിൽ വല്ലവരും
ഉണ്ടെങ്കിൽ അവക്ക് ഭൂമി, നമ്മുടെ ചന്ദ്രനെക്കാൾ നാലിരട്ടി
വലിപ്പത്തിലും പത്തിരട്ടി പ്രകാശത്തിലും പോരുന്ന ഒരു വലിയ
ചന്ദ്രനായി വിളങ്ങുന്നതു കാണും. പിന
അദ്ധ്യായം
ബുധൻ,
സൂയ്യൻ ഏററവും അടുത്ത ഹം ബുധനാണ്. ബുധനെ
കാണേണമെങ്കിൽ സൂക ഉദയാസ്മിന സമയങ്ങളിൽ
ഏതെങ്കിലും ഒരു സമയത്തു നോക്കേണ്ടതാണ്. സൂൻ വളരെ
അടുക്കെ സ്ഥിതിചെയ്യുന്ന ഇവനെ കണ്ടുപിടിക്കാൻ വളരെ
പ്രയാസപ്പെടേണ്ടിവരുന്നതാണ്. എങ്കിലും പുരാതനമനുഷ്യന്മാരു
ടെ കൂമതയുള്ള നോട്ടം ഈ ഗ്രഹത്തേയും നോക്കിക്കണ്ടിരുന്നു എന്നു
റിക്കാട്ടുണ്ട്. ഏകദേശം 2800 കൊല്ലം മുമ്പ് നിനോയിലെ
ജ്യോതിഷികൾ എസീറിയ രാജ്യത്തിലെ രാജാവായ അസ്സർ
ബാപാലൻ ചെയ്തു ഒരു റിപ്പോട്ടിൽ ഈ ഗ്രഹത്തെപ്പറ്റി
കൃത്യമായി പ്രസ്ഥാപിച്ചിട്ടുണ്ട്, പുരാണഹിന്തുക്കൾക്കും ഇതിന്റെ
വിവരം ഉള്ളതുകൊണ്ടു മൂന്നുനാല് രാജ്യക്കാർ അന്യോന്യബന്ധ
മില്ലാതെ ഈ ഗ്രഹം ഉണ്ടെന്നു കായ്ക്കും മനസ്സിലാക്കിയിരുന്നിരിക്ക
ണം, ഈ കണ്ടുപിടിത്തം ഒരു എളുപ്പമായ കർമ്മമാണെന്നു ആരും<noinclude></noinclude>
5hc8l5s2e5csbe41zv4pbn4fx4khoo3
താൾ:ജ്യോതിശ്ശാസ്ത്രം.pdf/55
106
82917
242661
2026-06-20T13:49:01Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എട്ടാം അദ്ധ്യായം. 53 കരുതിപ്പോകരുത്. പുരാതന മനുഷ്യന്മാർ ചിലപ്പോളൊക്കെ സയ്യാദയത്തിൽ സൂൻ ഒത്ത കിഴക്കായും പിന്നീടു അസാരം തെക്കോട്ടായും പിന്നെ കേവലം കാണാതായും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242661
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>എട്ടാം അദ്ധ്യായം.
53
കരുതിപ്പോകരുത്. പുരാതന മനുഷ്യന്മാർ ചിലപ്പോളൊക്കെ
സയ്യാദയത്തിൽ സൂൻ ഒത്ത കിഴക്കായും പിന്നീടു അസാരം
തെക്കോട്ടായും പിന്നെ കേവലം കാണാതായും ഇരിക്കുന്ന ഒരു
രത്നം പോലെയുള്ള കുത്തു കാണും. കാണാതായിത്തീരുമ്പോൾ
അതുപോലെയുള്ള ഒരു രത്നത്തെ സൂൻ അനുമാന സമയത്തും
കാണും. ഉദയത്തിൽ കാണാതിരിക്കുമ്പോൾ മാത്രം അനുമാന
ത്തിൽ കാണുന്നുള്ളു. അപ്പോൾ അവർ ഈ രണ്ടു വസ്തുക്കളും
ഒരേ ഗോളമാണെന്നു നിശ്ചയിച്ചായിരിക്കും. യഥാർത്ഥത്തിൽ
ബുധൻ, ചന്ദ്രനെക്കാൾ വലിപ്പമുള്ള ഒരു ഗോളമാണെങ്കിലും
അവൻ നമ്മിൽനിന്നു വളരെ അകലെ ഇരിക്കുന്നവനാകകൊണ്ടു
കാഴ്ച വളരെ ശിന്നനായാകുന്നു. ഈ ഗ്രഹത്തിനും ചന്ദ്രനെ
പോലെ ക്ഷയവും ഋദ്ധിയും ഉണ്ട്. ഈ കായം ദൂരദേശിനി കൊണ്ടു
നോക്കിയാലെ കാണുകയുള്ളു.
കൂടി, വലിപ്പം ജാസിയായി പാശിനി കൊണ്ടു നോക്കിയാലും
ഈ ഗ്രഹത്തിന്റെ ആകൃ
തിയും പ്രകൃതിയും ഇന്നപ്രകാരമാണെന്ന് വ്യക്തമാകുന്നില്ല.
ബുധന്നു ഒരു പ്രാവശ്യം സൂര്യനെ ചുറ്റുവാൻ 88 ദിവസം മാത്ര
മെ വേണ്ടിവരുന്നുള്ളു. (ദിവസം എന്നു പറയുന്നതു ഭൂമിയിലെ 24
മണിക്കൂർ ദീപമുള്ള ദിവസത്തെ അടിസ്ഥാനപ്പെടുത്തിയാണ്.)
ബുധൻ ഒരു കൊല്ലം നമ്മുടെ 88 ദിവസത്തിനു സമമാണ്.
അതുകൊണ്ടു വസന്താരിഋതുക്കൾക്കു ബുധനിൽ 22 ദിവസത്തെ
ദീപമെ ഉള്ളു, ബുധന്റെ ഒരു മാസത്തിന്നു നമ്മുടെ ഒരാഴ്ചയുടെ
ദീഘമെ ഉള്ളു. ബുധൻ സൂർന്നു വളരെ അടുത്ത ഗോളമെന്നു
പറയുന്നതു വാസ്തവം തന്നെയാണെങ്കിലും ബുധനിൽനിന്നു സൂ
നിലേക്കു 360 ലക്ഷം നാഴിക ദൂരം കാണും. അപ്പോൾ ബുധൻ
സഞ്ചാരവേഗത ഒരു നിമിഷത്തിൽ 29 നാഴികയാണ്. ബുധൻ
സൂകനെ ചുറ്റുന്ന മാഗ്ഗത്തിന്റെ ആകൃതിക്കു ദീഘവൃത്തത
കലശലായിട്ടുള്ളതുകൊണ്ടു ചിലപ്പോൾ ബുധൻ സുനിൽ നിന്നു
800 ലക്ഷവും, ചിലപ്പോൾ 430 ലക്ഷവും നാഴിക ദൂരത്തി
ലായാകാറുണ്ട്. അതുകൊണ്ടു. ശീഘ്രതരമായ സഞ്ചാരത്തിൽ
ബുധൻ നിമിഷത്തിൽ 35 നാഴിക വീതമായും മന്ദഗതിയിൽ<noinclude></noinclude>
p1giqrkonsa64pkzrbu5okpjao74xcy
താൾ:ജ്യോതിശ്ശാസ്ത്രം.pdf/56
106
82918
242662
2026-06-20T13:49:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '- 54 ജ്യോതിശ്ശാസ്ത്രം 8 നാഴിക വീതവും വേഗത സിദ്ധിക്കുന്നു. ഈ മാതിരി വേഗത നമ്മുടെ നിത്യപരിചയത്തിൽപെടുന്ന വേഗതയേക്കാൾ വളരെ കവിഞ്ഞ വേഗതയാണ്. ഈ വേഗത ഒരു തോക്കിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242662
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>-
54
ജ്യോതിശ്ശാസ്ത്രം
8 നാഴിക വീതവും വേഗത സിദ്ധിക്കുന്നു. ഈ മാതിരി വേഗത
നമ്മുടെ നിത്യപരിചയത്തിൽപെടുന്ന വേഗതയേക്കാൾ വളരെ
കവിഞ്ഞ വേഗതയാണ്. ഈ വേഗത ഒരു തോക്കിന്റെ ഉണ്ടയുടെ
വേഗതയേക്കാൾ നൂറിരട്ടി കവിഞ്ഞതാണ്. എന്നാൽ ബുധൻ
യും തോക്കുണ്ടയുടേയും വലിപ്പവും വേഗതയും താരതമ്യപ്പെടുത്തി
നോക്കിയപ്പോൾ ബുധൻ വേഗത ഒരു വമ്പിച്ച വേഗത
യാണെന്നു തോന്നുന്നില്ല. ഒരു തോക്കിന്റെ ഉണ്ട ഒരു നിമിഷത്തിൽ
സഞ്ചരിക്കുന്ന ദൂരം അതിന്റെ വ്യാസാരേഖയുടെ പതിനായിരം
ഇരട്ടിയിലും ജാസിയായിരിക്കും. എന്നാൽ ബുധൻ ഒരു വലിയ
ഗ്രഹമായിരിക്കകൊണ്ടു. ബുധന്നു അതിന്റെ വ്യാസരേഖയോളം
പോരുന്ന ദൂരം സഞ്ചരിക്കാൻ 120 സെകണ്ട് വേണ്ടിവരുന്നു. ഈ
ഗ്രഹത്തിന്റെ ആകപ്പാടെയുള്ള അവസ്ഥ ആലാചിച്ചാൽ അ
തിന്റെ സഞ്ചാരവേഗതക്ക് അതിന്റെ വലിപ്പത്തിനനുസരിച്ച
മാഹാത്മ്യമുണ്ടെന്നു തന്നെയാണ് വിചാരിക്കേണ്ടതു
ബുധൻ സ്ഥിതിയെപ്പറ്റി നമുക്കൊന്നും അറിവാൻ
സാധിക്കാത്തതുകൊണ്ടു ജന്തുക്കൾ അവിടെ ഉണ്ടായിരിക്കുമോ
എന്നു നിനയിക്കാൻ നാം തീരെ അ അശക്തന്മാരായ
ഭവിക്കുന്നു.
എന്തായാലും ഭൂമിയിൽ നമുക്കു പരിചയമുള്ളപോലെയുള്ള സൃഷ്ടി
ബുധനിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലെന്ന കായും നമുക്കു
പറയാവുന്നതാണ്. സൂൻ ഉഷ്ണവും പ്രകാശവും എത്ര
യോ കടുപ്പമായ നിലയിൽ ബുധൻ എല്ലാവരണ്ടു. ബുധൻ സൂ
നിൽനിന്നു ഏറ്റവും അകന്നുനില്ക്കുന്ന കാലത്തുകൂടി, അവനു
കിട്ടുന്ന ഉഷ്ണം
ന ഉപം സഹാറ മരുഭൂമിയിൽ ഉണ്ടാകുന്ന ഏറ്റവും ഉഷ്ണ
സ്ഥിതിയിലും നാലഞ്ചിരട്ടി കടുപ്പമുള്ളതാണ്. അങ്ങിനെ ഇരിക്കെ
ബുധൻ തന്റെ സഞ്ചാരഗതിയിൽ സൂകുന്നു എറവും അടു
ത്തായി വരുമ്പോൾ അതിൽ
അനുഭവപ്പെടുന്ന ചൂടിൽ നമ്മളെ
പോലെയുള്ളവർ വെന്തു വെണ്ണീറായോ കുന്നതാണ് എന്തുകൊണ്ട
നാൽ ഘാതമാതാ കൊണ്ടു കണക്കാക്കുന്നതായാൽ അക്കാലത്തു
ബുധനാ സിദ്ധിക്കുന്ന ചൂടു 1000 ഡിഗ്രിയിലും കവിഞ്ഞ
താണു്. ശീതോഷ്ണസ്ഥിതിയുടെ ഭേദങ്ങളും വളരെ ശീഘകാലത്തിനു<noinclude></noinclude>
d7alrt7rcoqjlwi0x1z90i4b2p21j6d
താൾ:ജ്യോതിശ്ശാസ്ത്രം.pdf/57
106
82919
242663
2026-06-20T13:49:43Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ള്ളിലാകകൊണ്ടു. അതിന്റെ തീഷ്ണതക്ക് പിന്നേയും മുച്ചകുടുന്നു. ശീതകാലത്തിന്റെ മൂദ്ധ്യസ്ഥിതിയിൽ നിന്നു ഉഷ്ണകാലത്തിന്റെ മാന്യസ്ഥിതി എത്തുവാൻ 44 ദിവസം മാത്രമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242663
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ള്ളിലാകകൊണ്ടു. അതിന്റെ തീഷ്ണതക്ക് പിന്നേയും മുച്ചകുടുന്നു.
ശീതകാലത്തിന്റെ മൂദ്ധ്യസ്ഥിതിയിൽ നിന്നു ഉഷ്ണകാലത്തിന്റെ
മാന്യസ്ഥിതി എത്തുവാൻ 44 ദിവസം മാത്രമെ വേണ്ടിവരുന്നു
. അതുകൂടാതെ ബുധനിൽ ഒരു വലിപ്പത്തിൽ കണ്ടിരുന്ന
സൂയ്യുന്നു ആറാഴ്ചക്കുള്ളിൽ ഇരട്ടി വലിപ്പവും പ്രകാശവും ഉണ്ടാ
വരുന്നു. ബുധയിൽനിന്നു നോക്കിയാൽ സൂര്യനെ ഒരു വലിയ
തലക്കുടയുടെ രണ്ടിരട്ടി
വലിപ്പത്തിൽ കാണാവുന്നതാണ് ഇങ്ങിനെ
യാണെങ്കിലും കൂടി ഒരു ഗ്രഹത്തിന്റെ ശീതോഷ്ണസ്ഥിതി കിടക്കു
ഇതു അതിന്റെ ചുറ്റുമുള്ള വായുവിന്റെ ഏറക്കുറവിലായിരിക്കു
കൊണ്ടു തന്നെയാണെങ്കിലും ശീഘ്രതരമായി മാറുന്ന ഋതുക്കളുടെ
അവസ്ഥകൊണ്ടു. നമ്മെപോലെയുള്ളവ ബുധൻ താമസത്തിനു
സാധിക്കാത്ത ഒരു 0
. ബുധനും സൂനും ചില സമയം
ഒരേ നിരക്കു വന്നു നില്ക്കുമ്പോൾ ബുധനെ സുനിൽ ഒരു
കറുപ്പ്. അതുപോലെ കാണുന്നതാണ്. 19-ാം നൂറ്റാണ്ടിൽ പതി
മൂന്നുവട്ടം ബുധൻ സുതനെ ഇങ്ങിനെ കളങ്കിയാക്കീട്ടുണ്ടു. പ്രകാശ
പരിച്ഛേദനയന്ത്രത്തിൽകൂടെ നോക്കിയപ്പോൾ ബുധനിൽ കാർ
ഗോളമാണ്
മേഘങ്ങൾ ഉണ്ടെന്നു കണ്ടിരിക്കുന്നു.
ഇറ്റലിയിലെ ഒരു
3
ശാസ്ത്രജ്ഞൻ
ബുധന്റെ പമ്പരം
പോലെയുള്ള സംഭ്രമണത്തെപ്പറ്റി ഒരു യജനകമായ
സംഗതി കണ്ടുപിടിച്ചിരിക്കുന്നു. ഇതെന്തെന്നാൽ ബുധൻ സ്വന്തം
അച്ചുതണ്ടിന്മേൽ ഒരിക്കൽ ഭ്രമണം ചെയ്യുവാനുള്ള കാലവും,
സൂതനെ ഒരക്കിൽ പ്രദക്ഷിണം ചെയ്യുവാനുള്ള കാലവും തുല്യ
മാണത്രെ. അപ്പോൾ ബുധന്റെ ഒരു ദിവസത്തിന്റേയും ഒരു
കൊല്ലത്തിന്റേയും ദീഘം സമാസമമായാകുന്നു. ഇതോ ഇരിക്കട്ടെ.
ബുധന്റെ ഉടലിന്റെ ഒരു പ്രത്യേകഭാഗം എല്ലായ്പോഴും സൂ
വെളിച്ചത്തിലും വിപരീതഭാഗം സന്നതാന്ധകാരത്തിലും നിമഗ്ന
മായി നില്ക്കുന്നുണ്ടു എന്നുവരും. ബുധനിൽ മേഘമുണ്ടെന്നു കണ്ടി
മിക്ക കൊണ്ടു അതിൽ നിശ്ചയമായും സമുദ്രവും ഉണ്ടായിരിക്കേണ്ട
താണ്. സമുദ്രത്തിനു ഏറ്റവും ഉറക്കവും ഉണ്ടാക്കുന്നതു സൂ
നായിരിക്കകൊണ്ടു്. ഈ മാറ്റങ്ങൾ എത്ര രൂക്ഷമാകുംവണ്ണം<noinclude></noinclude>
41wm6t5086jns54kdjm9s88a3h5ertg
താൾ:ജ്യോതിശ്ശാസ്ത്രം.pdf/58
106
82920
242664
2026-06-20T13:50:01Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '56 ജ്യോതിശ്ശാസ്ത്രം പ്രത്യക്ഷപ്പെടുന്നതാണ്. ബുധന്റെ ഘനം ഭൂമിയുടെ ഘനത്തിൻറ ഇരുപതിൽ ഒരോഹരി മാത്രമെ ഉള്ളൂ. ബുധൻ അതേ വലിപ്പത്തി ലുള്ള വെള്ളത്തെക്കാൾ ഏകദേശം ഏഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242664
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>56
ജ്യോതിശ്ശാസ്ത്രം
പ്രത്യക്ഷപ്പെടുന്നതാണ്. ബുധന്റെ ഘനം ഭൂമിയുടെ ഘനത്തിൻറ
ഇരുപതിൽ ഒരോഹരി മാത്രമെ ഉള്ളൂ. ബുധൻ അതേ വലിപ്പത്തി
ലുള്ള വെള്ളത്തെക്കാൾ ഏകദേശം ഏഴിരട്ടി തൂങ്ങും. ബുധൻ
വ്യാസരേഖക്കു 3,030 നാഴിക ദീഘമുണ്ട്.
ആകപ്പാടെ ആലോചിച്ചാൽ പ്രകൃതികൊണ്ടും സ്ഥിതി
കൊണ്ടും വലിപ്പം കൊണ്ടും ബുധൻ ഭൂമിയിൽനിന്നു എത്രയോ
വ്യത്യാസപ്പെട്ട ഒരു ഗോളമാണ്. അവിടെ വിശേഷബുദ്ധിയുള്ള
ജന്തുക്കൾ ഉണ്ടായിരുന്നു എങ്കിൽ അവ നമ്മളെക്കാൾ എത്ര
യോ പൂണ്ണമായ ജ്ഞാനം സൂക്ഷ്മനെപ്പറ്റി ഉണ്ടാകുമായിരുന്നു.
അവ നമ്മുടെ ഭൂമി ശുക്രനെക്കാൾ അസാരം ചെറുതായിട്ടാണ്
തോന്നുക. ഭൂമിയുടെ അടുത്തു ഒരു ചെറിയ കുത്തുപോലെ അവ
ചന്ദ്രനേയും കണ്ടുപിടിക്കാം. അതു സൂകനെ ചുറ്റുന്ന ഒരു
ഉപഗ്രഹമാണെന്നും, ആ
ലൊരോഹരി വലിപ്പമുണ്ടെന്നും
ബുധന്റെ മൂന്നി
ബുധനെ ചുറ്റിക്കൊണ്ടു യാതൊരു ചന്ദ്രന്മാരും ഇല്ലല്ലൊ എന്നു
വിചാരിച്ചു അവർ നിർഭരം വിഷാദിക്കുന്നുണ്ടാകും.
അദ്ധ്യായം 8.
ബുധനെ കഴിഞ്ഞാൽ സൂമൻ അടുത്തുനില്ക്കുന്ന ഗ്രഹം
ശുക്രനാണ്. ചില സമയം ഉദയ നക്ഷത്രമായും ചില സമയം
അനുമനനക്ഷത്രമായും എണ്ണിപ്പോരുന്ന ഈ ഗ്രഹം ചിലപ്പോൾ
ഒരു നാരങ്ങയോളം വണ്ണത്തിലും ചിലപ്പോൾ ഒരു നെല്ലിക്ക
യോളം വണ്ണത്തിലും തിളങ്ങുന്നതു കാണാം. നേരം പുലരാറായി
എന്നു പറയുന്നതിനു പകരം നാട്ടുകാർ കൊറ്റി ഉദിച്ചു
എന്നാണ് പറയുന്നതു. ബുധനെ പോലെയും ചന്ദ്രനെ പോലെയും
ക്ഷയവും ഋദ്ധിയും ഉള്ളതുകൊണ്ടാണ് ഈ ഗ്രഹത്തിനു വലിപ്പ
വ്യത്യാസം നേരിടുന്നതു. പൂവലിപ്പം പ്രാപിക്കുമ്പോൾ ശുക്രൻ<noinclude></noinclude>
dp5p83vv9wt69ko8pbfex15r68s0pgw
താൾ:ജ്യോതിശ്ശാസ്ത്രം.pdf/59
106
82921
242665
2026-06-20T13:50:37Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10. 37 അത്യന്തം മനോഹരനായ ഒരു ഗ്രഹം തന്നെയാണ്. ഇവി പ്രഭ രാത്രിയിൽ ഒരു ചെറുതായ വെളിച്ചം ഉണ്ടാക്കത്തക്കവണ്ണം ശക്തിയുള്ളതാണ്. പൂവലിപ്പം പൂണ്ട ശുക്രനെ പകൽ കൂടി പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242665
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>10.
37
അത്യന്തം മനോഹരനായ ഒരു ഗ്രഹം തന്നെയാണ്. ഇവി
പ്രഭ രാത്രിയിൽ ഒരു ചെറുതായ വെളിച്ചം ഉണ്ടാക്കത്തക്കവണ്ണം
ശക്തിയുള്ളതാണ്. പൂവലിപ്പം പൂണ്ട ശുക്രനെ പകൽ
കൂടി പ്രയാസമില്ലാതെ കാണാകുന്നതാണ്. സൂമചന്ദ്രന്മാരെ
കഴിഞ്ഞാൽ നമുക്കു എത്രയോ വലിപ്പമുണ്ടെന്നു തോന്നുന്ന ഗ്രഹം
ശുക്രനാണ്. ശുക്രനെക്കാൾ വലിപ്പമുള്ള ഗ്രഹം നാലഞ്ചുണ്ടെങ്കി
ലും അവരൊക്കെ ദൂരംകൊണ്ടു ശിന്നന്മാരായാകുന്നു. അതുകൊണ്ടു
ശുക്രൻ നമ്മുടെ കാഴ്ചക്കു മൂന്നാംകിടയായി നില്ക്കുന്ന ഒരു ആകാശ
നിവാസിയാണ്. ശുക്രൻ വലിപ്പത്തിൽ ഏകദേശം ഭൂമിയോളം
പോരുന്നവനാണ്. 1660 നാഴിക നീളമുള്ള അവൻ
വ്യാസ
രേഖക്കു ഭൂമിയുടെ വ്യാസരേഖയെക്കാൾ 258 നാഴികയെ കുറവുള്ളു.
4,25000 ശുക്രന്മാർ കൂടിയാൽ മാത്രമെ
മാത്രമെ ഒരു സൂൻ വലിപ്പം
എത്തുകയുള്ളു. ഇവൻ ഭൂമിയോളം കാ
തന്റെ വലിപ്പത്തിലുള്ള വെള്ളത്തെക്കാൾ ശുക്രൻ ഏകദേശം
5 ഇരട്ടി തൂങ്ങും. ശുക്രന്റെ ആക്ഷണശക്തി ഭൂമിയുടെ ആ കഷണ
ശക്തിയെക്കാൾ തെല്ല് കുറവാണ്. ഭൂമിയിൽ നിന്നും മീതെ നിന്നു
ഒരു സാധനം നിലത്തിട്ടാൽ നിമിഷത്തിൽ 18 അടി വേഗത
യോടെ ചുവട്ടിലെത്തും. ശുക്രനിൽനിന്നു അങ്ങിനെ ചെയ്താൽ
13 അടി വേഗതയോടു മാത്രമെ വീഴുകയുള്ളു. ശുക്രൻ സുനിൽ
നിന്നു 670 ലക്ഷം നാഴിക അകലെ നില്ക്കുന്നു. ഇതിന്റെ പരി
വനപദ്ധതി ക്രമവൃത്തത്തിൽനിന്നു അധികം ദിച്ചതല്ല.
ഇതിന്റെ പരിവർത്തനവേഗത നിമിഷത്തിൽ 22 നാഴിക
യാണ്. ഈ വേഗതയോടെ ഒരു പ്രാവശ്യം സൂനെ പുവാൻ
ശുകുന്നു 225 ദിവസം വേണ്ടിവരുന്നു. അതുതന്നെയാണ് ശുക
ൻ കൊല്ലത്തിന്റേയും ദീഘം. അതുകൊണ്ടു ശുക്രന്റെ ഒരു
മാസം നമ്മുടെ 18 ദിവസമാണ്.
കാതലുള്ള ഒരു ഗോളമല്ല.
ചില ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായപ്രകാരം ശുക്രൻ സ്വന്തം
അച്ചുതണ്ടിന്മേൽ ഒരു പ്രാവശ്യം തിരിയുവാൻ 23-ൽ ചില്ലാനം
മണിക്കൂർ വേണ്ടിവരും എന്നാണ്. അങ്ങിനെയാണെങ്കിൽ ശുക്ര
ന ഒരു ദിവസം നമ്മുടെ ഒരു ദിവസത്തോടു ദീഘകൊണ്ടു
8<noinclude></noinclude>
dknn1pqfnf9bzry18w7c10cd75e2059
താൾ:ജ്യോതിശ്ശാസ്ത്രം.pdf/60
106
82922
242666
2026-06-20T13:50:53Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '58 വളരെ യോജിച്ചിരിക്കുന്നു എന്നു കാണും. വലിപ്പം കൊണ്ടും ശുക്രൻ ഭൂമിയോടു. ഏതാണ്ട് കിടയാണ്. അതുകൊണ്ടു ഭൂമിയോടു താണ്ടു തുല്യമായ പ്രകൃതിയോടുകൂടിയ ജന്തുക്കളും സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242666
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>58
വളരെ യോജിച്ചിരിക്കുന്നു എന്നു കാണും. വലിപ്പം കൊണ്ടും ശുക്രൻ
ഭൂമിയോടു. ഏതാണ്ട് കിടയാണ്. അതുകൊണ്ടു ഭൂമിയോടു താണ്ടു
തുല്യമായ പ്രകൃതിയോടുകൂടിയ ജന്തുക്കളും സസ്യങ്ങളും ശുക്രനിൽ
ഉണ്ടായിരിക്കേണ്ടതാണ്. എന്തുകൊണ്ടെന്നാൽ വെള്ളവും വായു
മണ്ഡലവും ഭൂമിയിൽ ഉള്ളപോലെ തന്നെ ശുക്രനിലും ഉണ്ടെന്നു
പല ദൃഷ്ടാന്തങ്ങളും കണ്ടുകിട്ടിട്ടുണ്ട്. എന്നാൽ ശുക്രനിൽനിന്നു
സൂര്യനെ ഏകദേശം വെൺകൊറ്റക്കുടയോളം വലിപ്പത്തിൽ
കാണും. നയന്റെ ചൂടിന്നു ഭൂമിയിൽ ഉള്ളതിനെക്കാൾ തീർത
ജാസ്മി കൂടും. എന്നാൽ ഭൂമിയെ ചുറ്റുമ്പോലെ ഒരു ചന്ദ്രൻ
ശുക്രനെ ചുറ്റിക്കൊണ്ടു കാണുന്നില്ല. ഏററത്തിനും ഇറക്കത്തിനും
ശുക്രൻ സൂന്നു കടമ്പെട്ടിരിക്കുന്നു. ചന്ദ്രിക എന്നതു ശുക്ര
അവർ വളരെ ക്ലേശിക്കുന്നുണ്ടായിരിക്കും. അവിടെ താമര ഉണ്ടാ
യിരിക്കുമോ എന്നു ആർ കണ്ടു. അവിടെയുള്ളവർ ഭൂമിയെ നാം
ശുക്രനെ എന്നപോലെ കാണുന്നുണ്ടായിരിക്കും. ഒരു സമയം
നമ്മൾ ഊഹിക്കുംപോലെ ഭൂമിയെപ്പറ്റിയും അവർ ഊഹിക്കുന്നു
ണ്ടായിരിക്കും. ദൂരദശിനിയിൽ കൂടെ നോക്കിയപ്പോൾ ശുക്രൻ
സ്ഥിതി നല്ലവണ്ണം മനസ്സിലാക്കാൻ സാധിച്ചില്ല. അവൻ
ഭൂമിക്കും സൂരനും മദ്ധ്യസ്ഥിതനാകകൊണ്ടും അവൻ അത്യന്ത
പ്രകൊണ്ടും ദൂരദശിനികൊണ്ടു നോക്കിപ്പരിശോധിക്കുവാൻ
നല്ല സൌകയും ഉണ്ടാകുന്നില്ല. ഏതായാലും ഭൂമിയോട് ഇത്ര
അധികം സാദൃശ്യമുള്ള മറെറാരു ഗ്രഹം സൂകടാഹത്തിൽ
ഇല്ല.
ശുക്രന്റെ കാമത്തിൽ ശാസ്ത്രജ്ഞന്മാരുടെ ഇടയിൽ മറെറാരു
അഭിപ്രായവും കൂടി ഉണ്ട്. അതു ബുധനെപോലെ ശുക്രനും
സ്വന്തം അച്ചുതണ്ടിന്മേൽ ചുറ്റാനെടുക്കുന്ന കാലവും, സൂനെ
പരിവർത്തനം ചെയ്യാനെടുക്കുന്ന കാലവും ഒരേ ദീഘമുള്ളതായി
രിക്കും എന്നാണ്. അങ്ങിനെയായാൽ ശുക്രൻ ഒരു കൊല്ല
ത്തിനും ഒരു ദിവസത്തിനും നമ്മുടെ 225 ദിവസത്തിൻറ
ദീഘമുണ്ടാകും. അങ്ങിനെയാണെങ്കിൽ ശുക്രൻ ഒരു അദ്ധത്തിൽ<noinclude></noinclude>
1ukylc4cb80i53frpic8us1zrr7sq4l
താൾ:ജ്യോതിശ്ശാസ്ത്രം.pdf/61
106
82923
242667
2026-06-20T13:51:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒമ്പതാം അദ്ധ്യായം. 59 നിത്യസൂഷ്മപ്രകാശവും മറേറ അദ്ധത്തിൽ നിത്യാന്ധകാരവും ആയിരിക്കും. ഒരു ഭാഗത്തു സഹിച്ചുകൂടാത്ത കുറോ രോഷ്ണവും മറഭാഗത്തു വിചാരിച്ചുകൂടാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242667
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഒമ്പതാം അദ്ധ്യായം.
59
നിത്യസൂഷ്മപ്രകാശവും മറേറ അദ്ധത്തിൽ നിത്യാന്ധകാരവും
ആയിരിക്കും. ഒരു ഭാഗത്തു സഹിച്ചുകൂടാത്ത കുറോ രോഷ്ണവും
മറഭാഗത്തു വിചാരിച്ചുകൂടാത്ത കറിയ തണുപ്പും ആയിരിക്കും.
എന്നാലും ശുക്രൻ നിവാസഹിതനല്ലെന്നു വന്നുകൂട. പ്രക
ശാന്ധകാരങ്ങളായ ഈ രണ്ടദ്ധങ്ങളും ഒത്തുകൂടുന്ന ഒരു ദേശ
ത്തിൽ ജന്തുക്കൾ ഉണ്ടാവാൻ പാടില്ലെന്നില്ല. പ്രകാശമുള്ള
അംശത്തിലെ ഉത്തരധ്രുവഭാഗങ്ങളിലും ഉഷ്ണത്തിനു അത്ര വീയം
കാണുകയില്ല. അതുകൊണ്ടു ശുക്രനിൽ വല്ലവരും ഉണ്ടെങ്കിൽ,
ഭൂമിയിലെ പേറി, കോട്ട്, മുതലായവരെപോലെ ധ്രുവഭാവങ്ങൾ
കണ്ടുപിടിക്കാൻ ശ്രമിക്കുകയല്ല ഉണ്ടാകുക. അവരൊക്കെ ഉ
മേഖല കണ്ടുപിടിക്കാനാണ് നോക്കുക. പ്രകാശമുള്ള ഭാഗത്തു
"
കറിനോഷ്ണവും കൂടി ഗണ്യമാക്കാതെ കുറെ അധികം നാഴിക
സഞ്ചരിച്ചു മടങ്ങി വന്നവർ അവർ അനുഭവങ്ങളായ അനേ
കാത്ഭുതങ്ങളെപറ്റി പുസ്തകങ്ങൾ എഴുതിയിരിക്കും എന്നും വരാം.
ചിലേടത്തു ജനങ്ങൾ മിക്കവാറും അനുഭവിക്കുന്നത് എന്നെന്നും
നിലനില്ക്കുന്ന സന്ധ്യാകാലമായിരിക്കും. ചിലേടത്തിലെ കൂട്ടർ
എന്നെന്നും തിളങ്ങുന്ന സുപ്രകാശത്തിൽ മുങ്ങുന്നു, ചിലേടത്തെ
കൂട്ടർ എന്നെന്നുമുള്ള അന്ധകാരത്തിൽ മുങ്ങുന്നു. ഇതു രണ്ടു
ആശ്ചര്യകരമായ ഒരു ലോകമായിരിക്കും.
Q1
ത്തിൽ വലിയ
പന പദ്ധതി ഭൂമി
ആ കൂടക്കൂടെ ഷൻ
വിക്കില്ല. മറ്റു ചിലപ്പോൾ
ശാസ്ത്രജ്ഞന്മാ ശുക്രൻ മറെറാരു
ഉപകാരിയായിത്തന്നിട്ടുണ്ട്. ശുക്രൻറ
ക്കും സൂന്നും മ ആയിരിക്കും.
ഭൂമിയുടെ ഒരേ നിരപ്പിൽ എത്തിപ്പിൽ
എത്തി എന്നും വരാം.
ഭൂമിയും, ശുക്രനും സൂരൻ രായ കറുത്ത ഗോട്ടി
ആ സമയത്തു സൂയി
'', പത്തൊമ്പതു മാസത്തിൽ ഒരിക്കൽ
ഭൂമിയും ശുക്രനും ഒരു നിൽപ്പിൽ വരുന്നുകൊണ്ട്, സൂരനിൽ
കൂടക്കൂടെ വന്നു
മലവും ഭൂമിയുടെ പരിവർത്തന<noinclude></noinclude>
ncgxkeeqeddz1z4xkk6a6guifdqvtxg
താൾ:ജ്യോതിശ്ശാസ്ത്രം.pdf/62
106
82924
242668
2026-06-20T13:51:23Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '60 ജ്യോതിശ്ശാസ്ത്രം മാറ്റവും ഒരേ വിതാനത്തിലല്ല. ഏകാണിച്ചിട്ടാണു്. അതുകൊണ്ടു ശുക്രൻ ഭൂമിയിലുള്ളവ കാണുവാൻ തക്കവണ്ണം സൂനെ കളിയാക്കുക എന്ന സംഗതി എത്രയോ ദുമായു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242668
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>60
ജ്യോതിശ്ശാസ്ത്രം
മാറ്റവും ഒരേ വിതാനത്തിലല്ല. ഏകാണിച്ചിട്ടാണു്. അതുകൊണ്ടു
ശുക്രൻ ഭൂമിയിലുള്ളവ കാണുവാൻ തക്കവണ്ണം സൂനെ
കളിയാക്കുക എന്ന സംഗതി എത്രയോ ദുമായുണ്ടാകുന്ന
സംഭവമായ്ക്കുന്നിരിക്കുന്നു. ചില സമയത്ത് ഇങ്ങിനെ ഒരു സംഭവ
മില്ലാതെ നൂറിൽ അധികം സംവത്സരങ്ങൾ കഴിഞ്ഞെന്നും വരാം.
എന്നാൽ ഒരിക്കൽ അങ്ങിനെ ഒരു സംഭവം ഉണ്ടായാൽ എട്ടു
കൊല്ലത്തിനുള്ളിൽ പിന്നെയും ഒന്നുണ്ടാകും. 1761 ലും 1769 ലും
ഇങ്ങിനെ ഓരോന്നുണ്ടായി. പിന്നെ 105 കൊല്ലം കഴിഞ്ഞിട്ടു
1874 ലും 1882 ലും ഓരോന്നുണ്ടായി. മേലാൽ 122 കൊല്ലം
കഴിഞ്ഞതിൽ പിന്നെ 2004 ലും 2012 ലും ഓരോന്നുണ്ടാകും. ഭൂമി
സൂനെ എട്ടുപ്രാവശ്യം ചുറ്റുമ്പോൾ ശുക്രൻ സൂനെ 13 വട്ടം
ഉണ്ടാകുമ്പോൾ സൂയയും
മറ്റു ഗ്രഹങ്ങളുടേയും വലിപ്പം കണക്കാക്കാമെന്നു ഹാളി എന്ന
ശാസ്ത്രജ്ഞൻ പറയുകയും അതിന്റെ മാതിരി എങ്ങിനെ
എന്നു കാണിക്കുകയും ചെയ്തിരുന്നു. ഹാളി ഇങ്ങിനെ പറഞ്ഞതു
1716 ലാണ്. അന്നു അദ്ദേഹത്തിനു അപതു വയസ്സ് തികഞ്ഞി
രിക്കുന്നു. നിഭാഗ്യവശാൽ പിന്നെ സൂനും ശുക്രനും തമ്മിലുള്ള
യോജിപ്പുണ്ടായതു 45 കൊല്ലം കഴിഞ്ഞിട്ടാണ്. ഇതു ഹാളി
എന്ന ശാസ്ത്രജ്ഞൻ അറിയുകയും ചെയ്യും. ഹാളി 86 വയസ്സുവരെ
ജീവിച്ചിരുന്നു എങ്കിലും പിന്നേയും 19 കൊല്ലം കഴിഞ്ഞിട്ടാണ്
അദ്ദേഹം ആ സംഭവം ഉണ്ടായത്. അദ്ദേഹം പറഞ്ഞ
കൊടുത്ത ഉപായവും
വളരെ ലഘുവായതായിരുന്നു. ഒരു കമാന
ത്തിന്റെ നടുക്കൽ, ഒരു
കമാനത്തിന്റെ
ചുവന്നു. ഈ മാതിരി
ിതി സംഭവം.
നേരെ ചെന്നുനിന
പാന്തർ ഉണ്ടെന്നു വിചാരിക്കുക. ആ
പിറകേ ഒരു കെട്ടിടവും ഉണ്ടെന്നു
"നാ അഞ്ഞുവാര അകലെ
ഒരു കണ്ണുപൊത്തി ആ കെട്ടിടത്തെ
നോക്കിയപ്പോൾ ലർ ആ കെട്ടിടത്തിന്റെ വലത്തുഭാഗത്തുള്ള
ഒരു ജനലിന്റെ നേര് ന്നു കണ്ടും എൻ പിന്നെ
കണ്ട സവത്തിൽനിന്നു മാ വി<noinclude></noinclude>
lpddrfkwlawcibv89g8kb66zht7nwm4
താൾ:ജ്യോതിശ്ശാസ്ത്രം.pdf/63
106
82925
242669
2026-06-20T13:51:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '-61 ഒമ്പതാം അവ്യയം, അക്കാദമി കുറെ അകലെയായി നില്ക്കുന്നതു കണ്ടു. ഞാൻ ആ ലാന്തിൻറ അടുക്കെ 200 വാര ദൂരത്തിൽ മുന്നോട്ടു ചെന്നു, പിന്നേയും മേൽപ്രകാരം നോക്കിയാൽ ലാന്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242669
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>-61
ഒമ്പതാം അവ്യയം,
അക്കാദമി
കുറെ അകലെയായി നില്ക്കുന്നതു കണ്ടു. ഞാൻ ആ ലാന്തിൻറ
അടുക്കെ 200 വാര ദൂരത്തിൽ മുന്നോട്ടു ചെന്നു, പിന്നേയും
മേൽപ്രകാരം നോക്കിയാൽ ലാന്തിന്റെ വ്യത്യാസപ്പെട്ടുകാണുന്ന
നില്പിന്റെ മദ്ധ്യത്തിലുള്ള ദൂരം ജാസ്മിയാകുന്നു. ഞാൻ പിന്നോട്ടു
1000 വാര വന്ന മേൽപ്രകാരം ചെയ്താൽ മദ്ധ്യത്തിലുള്ള ദൂരം
കുറഞ്ഞുവരുന്നു. അതുകൊണ്ടു ഇത്ര ദൂരത്തിരിക്കുന്ന കെട്ടിടത്തി
ന്മേൽ ഇത്ര ദൂരത്തിരിക്കുന്ന ലാന്തറിന്റെ രണ്ടുവിധത്തിലുള്ള
സ്ഥിതിയുടേയും ദീഘം ഇത്ര ദൂരത്തിൽനിന്നു നോക്കുന്ന എനിക്കു
ഇത്രയാണെന്നറിയാം. ഇതു വ്യത്യാസം വരണമെങ്കിൽ ആ
കെട്ടിടം എത്ര ദൂരത്തിൽ ഇരിക്കുന്നു എന്നും എനിക്കറിയാം.
കെട്ടിടത്തിനു പകരം സൂനെ എടുക്കുക. ലാന്തർ ശുക്രനാകട്ടെ.
രണ്ടു കണ്ണുകൾ ഭൂമിയിൽനിന്നു രണ്ടായിരം നാഴിക അകലെ
ഇരിക്കുന്ന രണ്ടു സന്ദശഗോപുരങ്ങൾ ആയിരിക്കട്ടെ. ഈ
രണ്ടു ഗോപുരങ്ങളിൽ കൂടെ നോക്കുമ്പോൾ ശുക്രൻ ചായ
യുടെ ഗതി, സൂഷ്മനിൽ 1. 2. ഇങ്ങിനെ കാണിച്ച് രണ്ടു വ്യത്യസ്ത<noinclude></noinclude>
2ww4afe2lmuyikkm245i5dckad96u6f
താൾ:ജ്യോതിശ്ശാസ്ത്രം.pdf/64
106
82926
242670
2026-06-20T13:52:00Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '62 മാറ്റങ്ങളിൽ ആയി കാണുന്നു. മുമ്പറഞ്ഞ യുക്തിപ്രകാരം 1. എ ന്ന മാറ്റത്തിന്റേയും 1 2. എന്ന മാഗ്ഗത്തി ൻറയും മദ്ധ്യത്തിലു ള്ള ദൂരം ഇത്രയെന്നു കണക്കാക്കാനും നമു ക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242670
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>62
മാറ്റങ്ങളിൽ ആയി
കാണുന്നു. മുമ്പറഞ്ഞ
യുക്തിപ്രകാരം 1. എ
ന്ന മാറ്റത്തിന്റേയും 1
2. എന്ന മാഗ്ഗത്തി
ൻറയും മദ്ധ്യത്തിലു
ള്ള ദൂരം ഇത്രയെന്നു
കണക്കാക്കാനും നമു
ക്കു സാധിക്കും. ആ
ദൂരം അളന്നിട്ടു സൂ
ൻ ആകപ്പാടെയു
ജ്യോതിശ്ശാസ്ത്രം
ള്ള വ്യാസത്തിന്റെ
എത്ര ഓഹരിയാണതു എന്നു കണ്ടുപിടിക്കാം.
അതു ഏഴോഹരി എന്നു വിചാരിച്ചാൽ ആ ദൂരത്തിനെ ഏഴു
കൊണ്ടു പെരുക്കിയാൽ നമുക്കു സുമൻ വ്യാസരേഖയുടെ
അളവു കിട്ടും. എന്നു മാത്രമല്ല ആ ദൂരം അളന്നാൽ സയൻ
നിയിൽനിന്നു ശരിയായി എത്ര നാഴിക അകലെ ഇരിക്കുന്നു
എന്നും മനസ്സിലാക്കാം. ഇതൊക്കെ ഗ്രഹിച്ചിട്ടു എന്താണ് പ്രയോ
'ജനം' എന്നു ചിലർ വിചാരിച്ചു ചിരിക്കുന്നുണ്ടായിരിക്കും. അ
വാടു എനിക്കു ഇതുമാത്രമെ പറവാനുള്ളു. ഇതു മനുഷ്യബുദ്ധി
പരിഷ് കൃതമാക്കുന്ന ഒരു ഉത്തമ ജ്ഞാനമാണ്. സുകന്റെ ദൂരം
ബ്രഹ്മാണ്ഡത്തിലുള്ള ബാക്കി ലോകങ്ങളുടെ ദൂരം ഗണിച്ചെടു
പാനും നമ്മെ സഹായിക്കുന്നു. മാഹാത്മ്യമേറിയ സൂകടാഹ
ത്തിന്റെ യഥാർത്ഥ വലിപ്പം അറിഞ്ഞിട്ടും ബ്രഹ്മാണ്ഡം നിർമ്മിച്ചി
ട്ടുള്ള ഓരോ രീതിയുടെ സീമാതീതമല്ലാത്ത ചില സീമയെ അറി
ഞ്ഞിട്ടും സീമാതീതമായ ചിലതു അറിയാഞ്ഞിട്ടും മനുഷ്യന്റെ അറി
വിന്നായ്ക്കാനുള്ള തൃഷ്ണയെ അധികം ഉണരുന്നു. ജ്ഞാനത്തിൽ
ഉള്ള തൃഷ്ണ വലിച്ചിട്ടാണ് ഭൂമി ഇങ്ങിനെയുള്ള ഉത്തമ പരിഷ്ക്കാര
ത്തിൽ എത്തിയതും ആവിക്ക് ശക്തിയുണ്ടെന്നറിഞ്ഞിട്ടാണ് എത്ര
യോ ഉപകാരമുള്ള തീവണ്ടിയും തീക്കപ്പലും നടപ്പായതും ചില
വായുവിന്റെ ഘനം ഭൂമിയിലെ മിത്രവായുവിന്റെ ഘനത്തെക്കാൾ<noinclude></noinclude>
0jp3rly4r04ereoo0hk0uatnwf66jvp
താൾ:ജ്യോതിശ്ശാസ്ത്രം.pdf/65
106
82927
242671
2026-06-20T13:52:15Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒമ്പതാം അദ്ധ്യായം, 63 കുറവാണെന്നറിഞ്ഞിട്ടാണ് ആകാശപ്പന്തു (Baloon) നടപ്പിൽ വന്നതു. നീണ്ട് ഇലകൾ പോലെ നേമികളുള്ള ഒരു ചകാകര മായ വസ്തു അത്യധികം വേഗത്തിൽ ചുറ്റുമ്പോൾ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242671
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഒമ്പതാം അദ്ധ്യായം,
63
കുറവാണെന്നറിഞ്ഞിട്ടാണ് ആകാശപ്പന്തു (Baloon) നടപ്പിൽ
വന്നതു. നീണ്ട് ഇലകൾ പോലെ നേമികളുള്ള ഒരു ചകാകര
മായ വസ്തു അത്യധികം വേഗത്തിൽ ചുറ്റുമ്പോൾ അതിൻറ
ഒരു ഭാഗത്തു വായു ഒഴിഞ്ഞുനില്ക്കും എന്ന അറിവുകൊണ്ടാണ് ആ
കാശത്തിൽ കൂടെ പറക്കുന്ന വിമാനം ഉണ്ടാക്കുന്നതു അതു കൊണ്ടു
ഓരോ വിഷയത്തിലുള്ള ജ്ഞാനം ഏതുവിധത്തിൽ മനുഷ്യക
ഉപയോഗമുള്ളതാവാൻ പോകുന്നു എന്നു നമുക്കൊന്നും നിശ്ചയിച്ചു
കൂട. ഇപ്പഴൊന്നും പ്രായോഗികമായ ഒരു ഉപകാരം കാണുന്നില്ലെ
ങ്കിലും മേലാലൊന്നും കാണാനുണ്ടാകയില്ല എന്നും വിചാരിച്ചു
പ്രായം 10.
നാം അധിവസിക്കുന്ന ഈ ഭൂമിയും ഗ്രഹങ്ങളിൽ ഒന്നുതന്ന
യാണ്. പുരാതന വിദ്വാന്മാർ ദൂറിക്കു കണക്കിലേറെ മാഹാത്മ്യം
കൊടുത്തു കളഞ്ഞിരുന്നു. ഭൂമി കടാഹത്തിന്റെ മദ്ധ്യസ
നും, ഭൂമിയെ ചുറ്റിക്കൊണ്ടാണ് സൂമൻറയും മറ്റു ഗ്രഹങ്ങളു
ടേയും ഗതിയെന്നും ഭൂമി സ്ഥിരയാണെന്നും മറ്റും അവർ പൂ
മായി വിശ്വസിച്ചിരുന്നു. എന്നാൽ നവീന
ന്നതായാൽ ഭൂമിക്കു എടുത്തുപറയത്തക്ക വിച്ച് മാഹാത്മ്യങ്ങൾ
കേവലം ഇല്ലെന്നുതന്നെ പറയാം. മൂന്നു ഗ്രഹങ്ങൾ ഭൂമിയെക്കാൾ
ചെറുതാണെങ്കിലും നാല് ഗ്രഹങ്ങൾ ഭൂമിയെക്കാൾ എത്രയോ
ഇരട്ടി വലുതാണ്. ദിയെ ചുറ്റിക്കൊണ്ടു ഒരു ചന്ദ്രൻ മാത്രമെ ഉള്ളൂ.
എങ്കിലും ചൊവ്വയെ ചുററിക്കൊണ്ടു രണ്ടു ചന്ദ്രന്മാരും. വാട
ചുറ്റിക്കൊണ്ടു അഞ്ചു ചന്ദ്രന്മാരും, അരുണനെ ചുറ്റിക്കൊണ്ടു
നാല് ചന്ദ്രന്മാരും, ശനിയെ ചുറ്റിക്കൊണ്ടു എട്ടു ചന്ദ്രന്മാരും
ഉണ്ട് . ഭൂമി സൂനിൽനിന്നു 130 ലക്ഷം നാഴിക അകലെയാണ്
സ്ഥിതി ചെയ്യുന്നതു. ഭൂമിയുടെ വ്യാസാരഖ് 1916 നാഴിക<noinclude></noinclude>
ewi7jvksfclawzt17avf65xng5gmrep
താൾ:ജ്യോതിശ്ശാസ്ത്രം.pdf/66
106
82928
242672
2026-06-20T13:52:30Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '64 ജ്യോതിശ്ശാസ്ത്രം ദിഘമുണ്ട് . ഭൂമിക്കു തന്നിൽതന്നെ ഒന്നു തിരിയുവാൻ 24 നാഴിക യും സൂര്യനെ പ്രദക്ഷിണം ചെയ്യാൻ 865 ദിവസവും വേണ്ടിവരു ന്നു. ഭൂമിയുടെ ഒരു ദിവസത്തിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242672
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>64
ജ്യോതിശ്ശാസ്ത്രം
ദിഘമുണ്ട് . ഭൂമിക്കു തന്നിൽതന്നെ ഒന്നു തിരിയുവാൻ 24 നാഴിക
യും സൂര്യനെ പ്രദക്ഷിണം ചെയ്യാൻ 865 ദിവസവും വേണ്ടിവരു
ന്നു. ഭൂമിയുടെ ഒരു ദിവസത്തിനു ഓരോ പ്രത്യേകഭാഗം
(ധ്രുവഭാഗങ്ങൾ ഒഴിച്ചു. 12 മണിക്കൂർ പകലും 12 മണിക്കൂർ
രാവും ഉണ്ടാകും. ഭൂമിക്കും ഈ മാതിരി രണ്ടു ഗതികൾ മാത്ര
ഭൂമി എല്ലാ യോഴും വടക്കെ ഭാഗം ധ്രുവനക്ഷത്തിൽ നേരെ
പിടിച്ചുകൊണ്ടാണ് തിരിയുന്നതു. എന്നാൽ തിരിയുന്ന പമ്പര
ത്തിന്നു ഒരാട്ടം സിദ്ധിക്കുമ്പോലെ ഭൂമി ചിലപ്പോൾ വടക്കെ ഭാഗം
അസാരം എടത്തോട്ടും ചില സമയം വലത്തോട്ടും ചരിയുന്നു.
ഭൂമി തിരിയുന്നതുകൊണ്ടാണ് സൂമൻ ഉദിക്കുന്നു എന്നും അനു
മിക്കുന്നു എന്നും നമുക്കു തോന്നുന്നതു. ഭൂമി ചരിയുന്നതുകൊണ്ടാ
ണ് സൂനം ഉത്തരായനം എന്നും ദക്ഷിണായനം എന്നും രണ്ടു
ഗതികൾ ഉണ്ടെന്നും നമുക്കു തോന്നുന്നതു. ഉത്തരായനത്തിൽ
ഉത്തരധ്രുവത്തിൽ ആറ് മാസം പകലും, ദക്ഷിണധ്രുവത്തിൽ
ആറ് മാസം രാത്രിയും, ദക്ഷിണായനത്തിൽ ഉത്തരധ്രുവത്തിൽ
ആ മാസം രാത്രിയും ദക്ഷിണധ്രുവത്തിൽ ആറുമാസം പകലു
ഭൂമി ഉരുണ്ടിട്ടാണെന്നതിന്നു പല ദൃഷ്ടാന്തങ്ങളും ഉണ്ട്.
ഒന്നാമതു ചന്ദ്രനിൽ വീഴുന്ന ഛായ വൃത്താകൃതിയിലാണ്. രണ്ടാ
മതു കിഴക്കുനിന്നു പടിഞ്ഞാറോട്ടു വരുന്ന ഒരു കപ്പലിന്റെ
പാരമാണ് പടിഞ്ഞാറ നില്ക്കുന്നവ ഒന്നാമതായി കാണുവാൻ
സാധിക്കുന്നതു. പിന്നെ ദൂദശിനിയിൽകൂടെ നോക്കുമ്പോൾ
ബാക്കി സകല ഗ്രഹങ്ങളും സൂമൻ തന്നേയും ഉരുണ്ടിട്ടാണ് കാണു
ന്നതു. അപ്പോൾ ബാക്കി ഗ്രഹങ്ങളെപോലെ ഒരു ഗ്രഹം മാത്രമായ
ഭൂമിയും ഉരുണ്ടിട്ടായിരിക്കാനേ സംഗതിയുള്ളു.
ഇതിനും കാരണമില്ലെന്നില്ല. ഭൂമിയുടെ മേൽഭാഗത്തു സൂ
നിൽനിന്നു സിദ്ധിച്ച ചുടല്ലാതെ സ്വന്തം വകയായി യാതൊരു
ചൂടും ഇല്ല. എന്നാൽ ഭൂമിയുടെ ഉൾഭാഗം വളരെ ചൂടുള്ളതായി
രിക്കണം എന്നറിയാൻ ധാരാളം കാരണങ്ങൾ ഉണ്ട്. ഒന്നാമത
ഖനിയിൽ വേലചെയ്യുന്നവർ മൂറിയുടെ ഒരു നാഴിക ചോ<noinclude></noinclude>
7awt61ougki2093xtm5n4evlbz77bbh
താൾ:ജ്യോതിശ്ശാസ്ത്രം.pdf/67
106
82929
242673
2026-06-20T13:52:48Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '65 ചെല്ലുമ്പോൾ മണ്ണിൽ അസാരം ചൂടുണ്ടെന്നു പറയുന്നു. അതിലും ചുവടെനിന്നു മേല്പട്ടു പൊന്തുന്ന ഉറവുവെള്ളം നല്ല ചൂടായി ട്ടാണ് കാണുന്നതു. അതിലും എത്രയോ ചുവട്ടിൽന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242673
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>65
ചെല്ലുമ്പോൾ മണ്ണിൽ അസാരം ചൂടുണ്ടെന്നു പറയുന്നു. അതിലും
ചുവടെനിന്നു മേല്പട്ടു പൊന്തുന്ന ഉറവുവെള്ളം നല്ല ചൂടായി
ട്ടാണ് കാണുന്നതു. അതിലും എത്രയോ ചുവട്ടിൽനിന്നു അ
ഗ്നിപർവ്വതങ്ങളുടെ ഉദരനാളങ്ങളിൽ കൂടെ പൊന്തിയൊലിക്കുന്ന
ദ്രാവകം പാറകളെപോലും ഉരുക്കുവാൻ തക്കവണ്ണം ഉഷ്ണവിയുമുള്ള
താണെന്നു കണ്ടിരിക്കുന്നു. അതുകൊണ്ടു പോടെ ചെല്ലുന്തോറും
ഭൂമിക്കു സ്വതവേ ഉള്ള ചൂട് അത്യന്തം ജാസ്മിയായുണ്ടെന്നു അനു
മാനിക്കാവുന്നതാണ്. ചൂടുള്ള സാധനത്തിന്റെ ചൂട് ക്രമേണ
ആകാശത്തിൽ ലയിച്ചുപോകും എന്നതു പരമാർത്ഥമായ ഒരു
ശാസ്ത്രീയതത്വമാണ്. ഈ തത്വത്തിന്നു ഒരിക്കലും മാറ്റമുണ്ടാവാൻ
തരമില്ല. അതുകൊണ്ടു ആയിരം കൊല്ലം മുമ്പ് ഭൂമിക്കു സ്വയ
മായുണ്ടായിരുന്ന ഉഷ്ണം ഇതിലും എത്രയോ ജാസ്മിയായിരിക്കണം.
ഒരു ലക്ഷം കൊല്ലം മുമ്പെ ദിക്കു അതിലും ജാസ്മി ഉഷ്ണം ഉണ്ടായി
രിക്കണം. പത്തുലക്ഷം കൊല്ലം മുമ്പ് ഭൂമിയിലെ പുറംവിതാനവും
കൂടി ചുട്ടുപഴുത്ത നിലയിലായിരിക്കണം. പിന്നെയും എത്രയോ
ലക്ഷം കൊല്ലം മുമ്പുള്ള സ്ഥിതി ആലോചിച്ചാൽ ഭൂമിയിലെ
സകല പദങ്ങളും ദുസ്സഹമായ ഉഷ്ണം കൊണ്ടു ദ്രാവകനിലയി
ലായിരിക്കണം. ദ്രാവകത്തിന്നു ഒരു വിശേഷവിധി ഉണ്ട്. പുല്ലിന്ന
ഗ്രത്തിലുള്ള ഒരു മഞ്ഞിൻ തുള്ളിയെ നോക്കുക. അതു ഉരുണ്ടിട്ടായി
രിക്കും. അതുകൊണ്ടു ഗംഭീരവലിപ്പമുള്ള ഒരു തുള്ളി ദ്രാവകം മാത്ര
മായ ഭൂമിയും ഉരുണ്ട് നിലയിൽ നിന്നതിൽ ഒട്ടും ആശ്ചയപ്പെടാ
നില്ല. ഒരു ഉരുണ്ടു ഗോളം തിരിയുമ്പോൾ ധ്രുവഭാഗം അസാരം
പതിഞ്ഞം, ദക്ഷിണധ്രുവം അസാരം കോണായും മദ്ധ്യഭാഗം
അസാരം തള്ളിയും നില്ക്കും. യഥാർത്ഥത്തിൽ ഭൂമിയുടെ സ്ഥിതിയും
അങ്ങിനെയാണ്. ഭൂമിയുടെ വടക്കുതെക്കെ വ്യാസവും കിഴക്കു
പടിഞ്ഞാറെ വ്യാസവും പരിശോധിച്ചാൽ വടക്കുതെക്കു അസാരം
കുറവാണെന്നു കാണും. പക്ഷെ വലിയ വലിപ്പമുള്ള ഭൂമിയിൽ ഈ
ചെറിയ വ്യത്യാസം സ്പഷ്ടമാകുംവണ്ണം മുഴച്ചുകാണുകയില്ല.
ഭൂദിയുടെ മേൽഭാഗം ഏകദേശം 200 നാഴികവരെ ഒരു
വായുമണ്ഡലം കൊണ്ടു ചുറ്റപ്പെട്ടിരിക്കുന്നു. ഭൂമിക്കു ഒരു കൊല്ല
9.<noinclude></noinclude>
rlk7r2x9i2v11m0b18xo65rvztnw1vn
താൾ:ജ്യോതിശ്ശാസ്ത്രം.pdf/68
106
82930
242674
2026-06-20T13:53:14Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '66 ജ്യോതിശ്ശാസ്ത്രം ത്തിനുള്ളിൽ നാലുതരത്തിലുള്ള ശീതോഷ്ണസ്ഥിതിഭേദങ്ങൾ നേരിടു ന്നു. ഇതിന്നാണ് വസന്താരിഋതുക്കൾ എന്നു പറയുന്നതു. സാധാ രണയുള്ള ശീതോഷ്ണസ്ഥിതിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242674
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>66
ജ്യോതിശ്ശാസ്ത്രം
ത്തിനുള്ളിൽ നാലുതരത്തിലുള്ള ശീതോഷ്ണസ്ഥിതിഭേദങ്ങൾ നേരിടു
ന്നു. ഇതിന്നാണ് വസന്താരിഋതുക്കൾ എന്നു പറയുന്നതു. സാധാ
രണയുള്ള ശീതോഷ്ണസ്ഥിതികൊണ്ടു ഭൂമിയെ ആർ മേഖലകളായി
ഭാഗിക്കാം. ഒന്നു ഉത്തരവും ദക്ഷിണവുമായ ധ്രുവമേഖലകൾ. ഇതു
ദുസ്സഹശീതമുള്ള മേഖലകളാണ്. അതിനോട് തൊട്ടിട്ടു ഉത്തരവും
ദക്ഷിണവുമായ ശാന്തമേഖലകൾ. ഇതിലുള്ള ശീതോഷ്ണങ്ങൾ
സഹിക്കത്തക്കതാണ്. പിന്നെ രേഖയുടെ വടക്കും തെക്കുമുള്ള
ഉഷ്ണമേഖലകൾ. അവിടെ ഉഷ്ണംതന്നെയാണ് പ്രധാനം. ഒരു
നോട്ടത്തിനു ഭൂമിയെ കരയും വെള്ളവും എന്നു ഭാഗിക്കാം. എന്നാൽ
വെള്ളത്തിന്റെ നടുവിൽ കരകളും കരകളിൽ തന്നെ പുഴ,
തടാകം, തോട്, ഏരി മുതലായ ജലാശയങ്ങളും ഉണ്ട്, കര
ഉയന്നിട്ട് കുന്നും മലയുമായി ഉയർന്നു നില്ക്കുന്നതും അതിൽ വീഴുന്ന
മഞ്ഞും മഴയും വരിവെട്ടുച്ചാലുകളായി ചോടെ ഒഴുകി, ചെറിയ
തോടുകളായും, അങ്ങിനെയുള്ള തോടുകളായ ശാഖകൾ ഒത്തൊരു
മിച്ചു വലിയ നദികളായും ഒഴുകി സമുദ്രത്തിൽ ചേരുന്നതും
കാണാം. ഭൂമിയിലെ കരയുടേയും സമുദ്രത്തിന്റേയും നില്പുനോക്കി
ഭൂമിയെ രണ്ടംശങ്ങളായി പകുത്തിട്ടുണ്ട്. കിഴക്കെ അംശവും
പടിഞ്ഞാറെ അംശവും. കിഴക്കെ അംശത്തിലെ ഭൂഖണ്ഡങ്ങൾ,
യൂറോപ്പ്, ആസ്യ, ആഫ്രിക്ക, ആസ്ത്രേലിയ ഇവയും എണ്ണി
യാൽ തീരാത്ത ദ്വീപുകളും ആണ്. പടിഞ്ഞാറെ അംശത്തിലെ
ഭൂഖണ്ഡമാണ് അമേരിക്ക ഉത്തരവും ദക്ഷിണവും കാണുന്ന
ധ്രുവഭാഗങ്ങൾ മിക്കതും വലിയ ഹിമക്കട്ടകളും കുട്ടികളുംകൊണ്ടു
നിറഞ്ഞ സമുദ്രങ്ങളാണെന്നു ഊഹിക്കപ്പെട്ടിരിക്കുന്നു, എന്നാൽ
ആ ഭാഗങ്ങളിൽ കരകളും കേവലമില്ലെന്നില്ല.
ഭൂമിയിൽ വമ്പിച്ച പർവ്വതനിരകളും ദീഘമേറിയ നദികളും
ഉണ്ട്. പവ്വതങ്ങളിൽവെച്ചു ഉയരമുള്ളതു ഹിമാലയവും നദികളിൽ
വെച്ചു നീളമുള്ളതു വടക്കെ അമേരിക്കയിലെ മിസിസിപ്പിയും
ആണ് .
പദാർത്ഥങ്ങളെ ഭൂമിയിൽ രണ്ടു തരമായി കാണുന്നുണ്ട്.
അസമ്മിശ്രം ദായങ്ങളും സമ്മിശ്രപദാർത്ഥങ്ങളും, അസമ്മിശ്ര
പദ്ധങ്ങൾ 34 ഉണ്ട്. സമ്മിശ്രപദാർത്ഥങ്ങളെ കണക്കാക്കാൻ<noinclude></noinclude>
rqzwdqzp3gxjqzq5ceuc8fov56h5ddo
താൾ:ജ്യോതിശ്ശാസ്ത്രം.pdf/69
106
82931
242675
2026-06-20T13:53:33Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്താം അദ്ധ്യായം. 67 പ്രയാസമാണ്. ഈ പദങ്ങൾ മൂന്നു നിലയിൽ ഭൂമിയിൽ നില്ക്കുന്നുണ്ട് . 1. ഘനം(കുട്ടി,) 2. ദ്രവം, 8. ബാണം. വെള്ളത്തെ ഈ മൂന്നുനിലയിലും കാണുന്നുണ്ടു. ഈ പദാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242675
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പത്താം അദ്ധ്യായം.
67
പ്രയാസമാണ്. ഈ പദങ്ങൾ മൂന്നു നിലയിൽ ഭൂമിയിൽ
നില്ക്കുന്നുണ്ട് . 1. ഘനം(കുട്ടി,) 2. ദ്രവം, 8. ബാണം. വെള്ളത്തെ ഈ
മൂന്നുനിലയിലും കാണുന്നുണ്ടു. ഈ പദാത്ഥങ്ങളെ ആശ്രയിച്ചു ഭൂമി
യിൽ ജീവനുള്ള ചരാചരരൂപികളേയും കാണുന്നു. ജീവനുള്ളവയെ
സമെന്നും ജന്തുവെന്നും രണ്ടുഭാഗങ്ങളാക്കാം, അണുസസ്യങ്ങൾ,
കുമിൻ, പഞ്ഞി, വിത്തില (Fern) മുതലായവും പൂക്കളുള്ളവനയും
ആണ് സസ്യങ്ങളുടെ പ്രധാന ഭാഗങ്ങൾ. പൂക്കളുള്ളവയെ
പുല്ലുകളായും, ചെടികളായും, മരമ്പാരികളായും, മന്തിനിക
ളായും, ചെറിയ മരങ്ങളായും, ചെടികളായും വലിയ മരങ്ങളായും,
നിലംപറ്റിവള്ളികളായും, നിലത്തിൽ ഇഴയുന്ന വള്ളികളായും,
മരംകേറുന്ന വള്ളികളായും ഇങ്ങിനെ പലതരത്തിൽ കാണാം.
ഇങ്ങിനെ ജന്തുക്കളേയും പല മാതിരിയിൽ കാണാം, അണുജ
ക്കൾ, കടല് പൂ, പുറര മുതലായ കോശാരികൾ, ഇര മുതലായ
കീടങ്ങൾ, ഞണ്ട്, എട്ടുകാലി, ചെമ്മീൻ മുതലായ സംയുക്ത ഖണ്ഡ
പാദങ്ങൾ, കവിടി, ശംഖ്, കുന്തൽ മുതലായ ശുക്തിജങ്ങൾ,
കണ്ണൻ, സ്രാവ്, തിരുത, മുതലായ മത്സ്യങ്ങൾ, തവള, പല്ലിള
(Salamanda) മുതലായ ജലവാസികൾ, നക്രങ്ങൾ മുതലായ
ജന്തുക്കൾ, കോഴി, പ്രാവ്, മുതലായ പക്ഷികൾ, കടവാതിലുകൾ,
മന്ത്രങ്ങികൾ (Sloth) ഉറുമ്പിനെതിനി മുതലായ അദന്തികൾ,
പെരുവാലൻ (Kangaroo), മുയൽ, ആന, പശു, തിമിംഗലം,
നായ, കുരങ്ങ് മുതലായ സുനധാരികൾ എന്നൊക്കെയായി
വിഭാഗിക്കാവുന്നതാണ്.
ജന്തുക്കളൊക്കെ അനു ജന്തുക്കളിൽനിന്ന് പരിണമിച്ചു
ഇപ്പോൾ കാണുന്ന കോലം അവലംബിച്ചവയാണെന്നു മിക്ക
പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നുണ്ടു. എത്രയോ പുരാതന
കാലത്തു മനുഷ്യരുടേയും മനുഷ്യക്കുരങ്ങന്മാരുടേയും പിതാക്കൾ
ഒരേതരം ജന്തുക്കളായിരിക്കണം. ഭൂമി ദുസ്സഹമായ ചൂടായിക്കിട
നിരുന്നതു ക്രമേണ തണുത്തു തുടങ്ങിയതു ഉത്തരധ്രുവത്തിൽ ആ
യിരിക്കണം. ജന്തുക്കളും സസ്യങ്ങളും ഒന്നാമതു ഉല്പാദിച്ചതു
അവിടെതന്നെ ആയിരിക്കണം. അവിടുന്നു സംഖ്യകൊണ്ടുവരിക്കു<noinclude></noinclude>
92ysjf6zb2ybix6kzy030xu763maj5u
താൾ:ജ്യോതിശ്ശാസ്ത്രം.pdf/70
106
82932
242676
2026-06-20T13:53:49Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '68 ജ്യോതിശ്ശാസ്ത്രം ന്തോറും തെക്കോട്ട് തെക്കോട്ട് ഒരോമോ വലിയ സമൂഹങ്ങളായി കുടിയേറിപ്പാർത്തതാണ്. മനുഷ്യർ കുരങ്ങന്മാരിൽനിന്നു ദിച്ചു തലച്ചോർ ജാസ്മിയുള്ള ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242676
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>68
ജ്യോതിശ്ശാസ്ത്രം
ന്തോറും തെക്കോട്ട് തെക്കോട്ട് ഒരോമോ വലിയ സമൂഹങ്ങളായി
കുടിയേറിപ്പാർത്തതാണ്. മനുഷ്യർ കുരങ്ങന്മാരിൽനിന്നു ദിച്ചു
തലച്ചോർ ജാസ്മിയുള്ള ഒരു ജീവിയായപ്പോൾ ഭാഷ ഉണ്ടായി.
മാരോ സമൂഹങ്ങളായി അവിടവിടെ സ്ഥിരവാസം ചെയ്യുന്ന
കൂട്ടരുടെ ഇടയിൽ നടപ്പുള്ള ഭാഷകളും വ്യത്യാസപ്പെട്ടു. അവിടുന്നു
മനുഷ്യർ ക്രമേണ തങ്ങളുടെ നഗ്നത ആച്ഛാദനം ചെയ്തു. എന്തിനു
വളരെ വിസ്മരിക്കുന്നു. ഇപ്പോൾ ഉള്ള വലിയ പരിഷ്ക്കാരങ്ങൾ
സിദ്ധിച്ചവരായി ജന്തുക്കളിൽ വെച്ചു എത്രയോ പ്രബലന്മാരായി
വാഴുന്നുണ്ട്.
ഒരു സുരഭാവികാലത്തു ഭൂമിയുടെ ഉള്ളിൽ കിടപ്പുള്ള ഉഷ്ണം
മുഴുവനും ആകാശത്തിൽ ലയിച്ചു നശിച്ചുപോകും. അന്നു ഭൂകമ്പം
എന്ന ഒരു സംഭവം തന്നെ ഉണ്ടാകയില്ല. അതുകൊണ്ടു പെട്ടെന്നു
പർവ്വതങ്ങൾ പൊന്തിവരുവാനും മാറും
മായം ഇടയുണ്ടാകയില്ല. ഭൂമി,
കരയും വെള്ളവുമായിട്ടാണല്ലൊ
കാണുന്നത്. വെള്ളം
എപ്പോഴും പർവ്വതത്തിന്മേലുള്ള കല്ലും മണ്ണും മഴവെള്ളം വഴിയായി
ക്രമേണ പുഴയിലും സമുദ്രത്തിലും കൊണ്ടുവരുന്നു. ഇങ്ങിനെ അ
നേകായിരം സംവത്സരങ്ങൾ കഴിയുമ്പോൾ പർവ്വതങ്ങളുടെ ഉയരം
വളരെ കുറഞ്ഞുപോകും. പിന്നെയും പല സഹസ്രം കൊല്ലം
കഴിയുമ്പോൾ ഭൂമിയിൽ പർവ്വതങ്ങൾ കേവലം ഇല്ലാതാവും.
അപ്പോൾ സമുദ്രം ഭൂവിതാനത്തിൽ വ്യാപിക്കുകയും, ഭൂമിയുടെ
ഏറോടുചുറ്റും 800 അടി ഉയരത്തിൽ വെള്ളം നില്ക്കുകയും
ചെയ്യും. അപ്പോൾ ഭൂമി കാഴ്ചക്കു ഗംഭീരവലിപ്പമുള്ള ഒരു തുള്ളി
വെള്ളം പോലെ നില്ക്കുന്നുണ്ടാകും. ആ സമയത്തു സസ്യങ്ങൾ ഒന്നും
തന്നെ ഭൂമിയിൽ ഉണ്ടാകയില്ല.
സൌക
മനുഷ്യൻ മുതലായ സനധാരികൾക്കും, പക്ഷികൾക്കും
കടവാതിലുകൾക്കും മൂടിയിൽ അന്നു നിവസിക്കുവാൻ
മുണ്ടാകയില്ല. എല്ലാവരും ഒടുങ്ങിപ്പോയിട്ടുണ്ടായിരിക്കും. പ
മത്സ്യങ്ങൾ പരമാനന്ദമായിരിക്കും. ഭൂമി മുഴുവനും വെള്ളമായാൽ
അവരുടെ കോലാലം എന്തായിരിക്കും. പിന്നെയും അനേകം
കഴിയുമ്പോൾ സൂര്യൻ ജവും
ലക്ഷം സംവത്സരങ്ങളും<noinclude></noinclude>
8vjvr3o1oqaohc5860b54nxtcfciiln
താൾ:ജ്യോതിശ്ശാസ്ത്രം.pdf/71
106
82933
242677
2026-06-20T13:54:11Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2000. 69 ക്രമേണ ശ്രമിച്ചുതുടങ്ങും. അപ്പോൾ ഭൂമിയിൽ വീഴുന്ന സ്ക ങ്ങളുടെ ഉഷ്ണവും ക്ഷയിച്ചുവരും കാലം ദീഘം ചെല്ലുന്തോറും സൂയകരങ്ങൾക്കു കേവലം ചൂടില്ലാതായ്ക്കുന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു
242677
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>2000.
69
ക്രമേണ ശ്രമിച്ചുതുടങ്ങും. അപ്പോൾ ഭൂമിയിൽ വീഴുന്ന സ്ക
ങ്ങളുടെ ഉഷ്ണവും ക്ഷയിച്ചുവരും കാലം ദീഘം ചെല്ലുന്തോറും
സൂയകരങ്ങൾക്കു കേവലം ചൂടില്ലാതായ്ക്കുന്നു. ഭൂമിയിലെ വെള്ളം
മുഴുവനും ഉറച്ചുപോകും. അന്നു മത്സ്യാദി ജലജന്തുക്കളും നശിച്ചു.
പോകുന്നു. എന്നുവെച്ചാൽ ഭൂമി യാതൊരു ജന്തുക്കളും ഇല്ലാതായി
ഉറച്ച വെള്ളം കൊണ്ടു മൂടിയതായി സ്ഫടികമയമായ ഒരു മരുവായി
അന്ധകാരത്താലാവൃതമായി മറ്റു യാതൊരു ലോകത്തിലെ കൂട്ട
ക്കും കാണാത്തവിധമായി ആകാശത്തിൽനിന്നു കാഴ്ചക്കു മറഞ്ഞ
പോകുന്നു.
ഭൂമിക്കു ഏറ്റവും അടുത്ത ഗ്രഹങ്ങൾ ചൊവ്വയും ശുക്രനും
ആണ്. ശുക്രൻ ഭൂമിയുടേയും സൂയയും മിയാണെങ്കിലും
ചൊവ്വ ഭൂമിക്കു പുറമെയായി സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹമാണ്.
ചൊവ്വ ഭൂമിയുടെ പുത്രൻ എന്ന ഒരു സ്ഥാനവും കൂടി ഉണ്ട്.
ശുക്രനെ അതിന്റെ സ്വതസ്സിദ്ധമായ പ്രഭുകൊണ്ടും തടിച്ച വായു
മണ്ഡലംകൊണ്ടും ദൂരദശിനിയിൽ കൂടെ വ്യക്തമായി കാണുകയി
ല്ലെങ്കിലും ചൊവ്വയെ വളരെ നല്ലവണ്ണം കാണാം. ചൊവ്വ ഒരു
ചുകന്ന ഗ്രഹമാണ്. മേടത്തിലെ ഒരു നക്ഷത്രവും (Aldebaran),
തിരുവാതിരയും ചൊവ്വയെപോലെ തന്നെ ചുകപ്പു നിറമായിരിക്ക
കൊണ്ടു ചൊവ്വയാണെന്നു മിക്കവരും തെറ്റിദ്ധരിച്ചുപോയിട്ടുണ്ട്.
ചിലപ്പോൾ നമ്മുടെ കാഴ്ച ചൊവ്വ ന്നു വളരെ അടുത്ത
ണെന്നു തോന്നും, അതു സൂഷൻ ഒന്നിച്ചു ഉദിക്കുകയും അനു
മിക്കുകയും ചെയ്യും. ചൊവ്വയെ പരിശോധിപ്പാൻ നല്ല അവസരം
ചൊവ്വയും, ഭൂമിയും, സൂനും ഒരേ നിരപ്പിൽ വരുമ്പോളാണ്.
ഈ സമയത്താണ് ഭൂമിയും ചൊവ്വയും വളരെ അടുത്തെത്തുന്നത്.
അന്നു അതിനെ നമ്മുടെ തലക്കുടി കാണാനും മതി. 1817-ൽ<noinclude></noinclude>
8n9phjeay3yk3w0h9rrsnwanhq6j4ox
താൾ:ജ്യോതിശ്ശാസ്ത്രം.pdf/72
106
82934
242678
2026-06-20T13:54:26Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '70 ജ്യോതിശ്ശാസ്ത്രം ഭൂമിയും ചൊവ്വയും വളരെ അടുത്തു വന്നിരുന്നു. ഇങ്ങിനെയുള്ള നല്ല അവസരങ്ങൾ 1892 ലും 1909 ലും ഉണ്ടായിരുന്നു. ചൊവ്വയുടെ സൂക്ഷ്മനെ പരിവർത്തനം ചെയ്യു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242678
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>70
ജ്യോതിശ്ശാസ്ത്രം
ഭൂമിയും ചൊവ്വയും വളരെ അടുത്തു വന്നിരുന്നു. ഇങ്ങിനെയുള്ള
നല്ല അവസരങ്ങൾ 1892 ലും 1909 ലും ഉണ്ടായിരുന്നു.
ചൊവ്വയുടെ സൂക്ഷ്മനെ പരിവർത്തനം ചെയ്യുന്ന രീതിക്കു ഒരു
വിശേഷവിധി ഉണ്ട്. ചൊവ്വ ചിലപ്പോൾ മുന്നോട്ടുപോകുന്ന
തിന്നു പകരം പിന്നോക്കം തന്നെ വരുന്നു ഇതു കണ്ടുപിടിക്കാൻ
വളരെ അദ്ധ്വാനം വേണ്ടിവരുന്നു. സമീപത്തിലുള്ള നക്ഷത്ര
സമാജങ്ങളുടെ സ്ഥിതി നോക്കീട്ടു ചൊവ്വയുടെ ചലനം കാണുന്നു.
ചിലപ്പോൾ ചൊവ്വ സദാ മുന്നോട്ടു സഞ്ചരിക്കുന്നുണ്ടെങ്കിലും
ചിലപ്പോൾ ചൊവ്വ സഞ്ചരിക്കാതെ ഒരേടത്തുതന്നെ നില്ക്കുന്നു
ണ്ടെന്നു തോന്നിപ്പോകുന്നു. ഇങ്ങിനെ സ്ഥിരനായി കണ്ട് ചൊവ്വ
യെ കുറെ ദിവസം കഴിയുമ്പോൾ പിന്നോട്ട് വന്നതായിക്കാണാം.
ഇതു വെളിപ്പെടുത്താൻ താഴെ കാണിച്ച പടം നോക്കിയാൽ മതി.
അക്കാദമി
ചൊവ്വയുടെ പരിവർത്തനപദ്ധതിക്കും ഓരോ ചുവരുന്നതു ചൊവ്വ
പിന്നാക്കം പോകുന്നതുകൊണ്ടാണ്. ചൊവ്വക്കു ഒരു പ്രാവശ്യം
സൂയ പുർവാൻ 687 ദിവസം വേണ്ടിവരുന്നു. എന്നുവെച്ചാൽ
ചൊവ്വയുടെ കൊല്ലത്തിനു ഇവിടത്തെ രണ്ടു കൊല്ലത്തോളം
ദീഘമുണ്ടാകും. ചൊവ്വ സ്വന്തം അച്ചുതണ്ടിന്മേൽ നിന്നു ഒരു
പ്രാവശ്യം ചുറ്റുവാൻ 24 മണിക്കൂറും 37 മിനുട്ടും വേണ്ടിവരുന്നു.
എന്നുവെച്ചാൽ ചൊവ്വയിലെ ഒരു ദിവസത്തിനു ഭൂമിയുടെ ഒരു
ദിവസത്തെക്കാൾ അരമണിക്കൂർ ജാസ്മി ദീഘം മാത്രമെ ഉള്ളു.
ചൊവ്വ 1415 ലക്ഷം നാഴിക അകന്നാണ് സൂനെ ചുറ്റുന്നതു.
ഭൂമിക്കു ഏറ്റവും അടുത്താകുമ്പോൾ ചൊവ്വയുടെ ദൂരം 355 ലക്ഷം<noinclude></noinclude>
4przpoefq6bk654rjdekpwn2qio2u92
താൾ:ജ്യോതിശ്ശാസ്ത്രം.pdf/73
106
82935
242679
2026-06-20T13:54:42Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനൊന്നാം അദ്ധ്യായം. 71 നാഴികയാണ്. നമുക്കു ഭൂമിയിൽ പരിചയമുള്ള കണക്കുപ്രകാരം ഇതു ഒരു ഭയങ്കരദൂരമാണെങ്കിലും, ആകാശത്തിലുള്ള ഗോളങ്ങൾ തമ്മിലുള്ള ദൂരതയോട് കണക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242679
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനൊന്നാം അദ്ധ്യായം.
71
നാഴികയാണ്. നമുക്കു ഭൂമിയിൽ പരിചയമുള്ള കണക്കുപ്രകാരം
ഇതു ഒരു ഭയങ്കരദൂരമാണെങ്കിലും, ആകാശത്തിലുള്ള ഗോളങ്ങൾ
തമ്മിലുള്ള ദൂരതയോട് കണക്കാക്കുമ്പോൾ ഇതൊന്നും വലിയ
ദൂരമല്ലെന്നു മനസ്സിലാവുന്നതാണ്. ചൊവ്വ ഭൂമിയോടു വളരെ
അടുത്തു വന്നപ്പോൾ ഡോക്ടർ ഗിൽ സൂക്ഷ്മന്റെ ദൂരം എത്ര
യാണെന്നു കണ്ടുപിടിക്കാനുള്ള ഒരു യുക്തിയും അതിൽനിന്നു
എടുത്തിരിക്കുന്നു. അതു സുഗ്രാഹ്യമാകുംവണ്ണം വിവരിക്കുവാൻ
ഗഹനങ്ങളായ ചില കണക്കുകളുടെ ചരിചയവും അറിവും വേണ്ടി
വരുന്നതുകൊണ്ടു ഇവിടെ തല്ക്കാലം വിവരിക്കുന്നില്ല. യാതൊരു
ബന്ധവും ഉണ്ടാവാൻ പാടില്ലെന്നു വിചാരിക്കുന്ന രണ്ടു സംഖ്യ
ഒരു ബന്ധം ഉണ്ടായിരിക്കാനും
മതി. ഈ രണ്ടു സം ഭൂമിയുടെ വലിപ്പവും സൂ
ദൂരവും ആണ്. സൂകന്റെ വലിപ്പത്തിന്റെ മൂന്നു പെരുക്കത്തിൽ
ഒന്നും ഭൂമിയുടെ വലിപ്പത്തിന്റെ മൂന്നു പെരുക്കത്തിൽ ഒന്നും
അന്യോന്യം ഒരു ബന്ധമുണ്ടെന്നു കണ്ടിട്ടാണ് സൂകന്റെ ദൂരം
കൾ തമ്മിൽ ഒരു
കണക്കാക്കുവാൻ ഇട വന്നതും
ചൊവ്വ ഭൂമിക്കു ഏറ്റവും അടു
ത്തുമ്പോൾ ചൊവ്വയെ ദൂര
ദശിനി കൊണ്ടു പരിശോധിക്കാ
ൻ വളരെ സൌകയും കിട്ടുന്നു.
എന്നാൽ ചന്ദ്രനെ പരിശോധി
ക്കാവുന്നപോലെ അത്ര
യ്യം കിട്ടുന്നില്ല. ചൊവ്വ ഭൂമിക്കു
സൌക
എത്ര അടുത്താലും ചന്ദ്രനെ
ചൊവ്വയുടേയും ഭൂമിയുടേയും താരതമ
പ്പെടുത്തിട്ടുള്ള വലിപ്പം.
ക്കാൾ നൂറിരട്ടിയിലും ജാസ്മി ദൂരത്താണ് സ്ഥിതിചെയ്യുന്നത്.
ചൊവ്വയുടെ വ്യാസരേഖക്കു 4200 നാഴിക നീളമുണ്ട്. ഭൂമിയുടെ
വാസരേഖയുടെ പകുതിയും അല്പം ജാസ്മിയും ഉണ്ട്. ദൂരദശിനി
കൊണ്ടു പരിശോധിച്ചതിൽ ചൊവ്വയിൽ പല അടയാളങ്ങളും
കണ്ടുകിട്ടിയിരിക്കുന്നു. ഈ അടയാളങ്ങൾക്കു പല വണ്ണങ്ങളും
കാണുന്നുണ്ട്. നമ്മുടെ ഭൂമിയിൽ ഉള്ളപോലെതന്നെ ചൊവ്വയുടെ<noinclude></noinclude>
avygpqj0kxk8f3hcl3v0m18n8uhf0rj
താൾ:ജ്യോതിശ്ശാസ്ത്രം.pdf/74
106
82936
242680
2026-06-20T13:54:57Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '72 ജ്യോതിശ്ശാസ്ത്രം ഉത്തരഭക്കിണധ്രുവങ്ങളിൽ കട്ടിയായി നില്ക്കുന്ന വെള്ളത്തിൻറ പളുങ്കുപോലെയുള്ള ധാമ കണ്ടിരിക്കുന്നു. ആ കുട്ടി വെള്ളത്തിൽ ചിലപ്പോൾ വലിപ്പവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242680
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>72
ജ്യോതിശ്ശാസ്ത്രം
ഉത്തരഭക്കിണധ്രുവങ്ങളിൽ കട്ടിയായി നില്ക്കുന്ന വെള്ളത്തിൻറ
പളുങ്കുപോലെയുള്ള ധാമ കണ്ടിരിക്കുന്നു. ആ കുട്ടി വെള്ളത്തിൽ
ചിലപ്പോൾ വലിപ്പവും ചിലപ്പോൾ ചുരുക്കവും നേരിടുന്നതായി
കണ്ടിരിക്കുന്നു. ഇതു അവിടെയുള്ള ശീതോഷ്ണസ്ഥിതിക്കു നേരിടുന്ന
ഭേദങ്ങൾ നിമിത്തമായിരിക്കണം എന്നു ഊഹിക്കപ്പെട്ടിരിക്കുന്നു.
ചൊവ്വയുടെ ഉത്തരഖണ്ഡത്തിൽ ഗ്രീഷ്മകാലത്തിന്നു 381 ദിവസ
വും ഹേമന്തത്തിൽ 906 ദിവസവും ദീഘമുണ്ടാകും. കൊല്ലത്തിൽ
ഒരു പ്രാവശ്യം ചൊവ്വയുടെ ദക്ഷിണധ്രുവത്തിൽ ഉറച്ച വെള്ളവും
ഹിമവും ഇല്ലാതായിക്കണ്ടിരിക്കുന്നു. ചൊവ്വയുടെ ഉടലിൽ വലക്കെട്ടു
പോലെ തോന്നുന്ന ചില വരികൾ ഉണ്ട്. അതൊക്കെ വെട്ടി
യുണ്ടാക്കിയ തോടുകളായിരിക്കണം.
രണ്ടു ചന്ദ്രന്മാർ ഉണ്ടു. ഏറ്റവും
അകലെയുള്ള ചന്ദ്രൻ ചൊവ്വ 30 മണിക്കൂറിനുള്ളിൽ ചുറ
ന്നു. ചൊവ്വാ അടുത്ത ചന്ദ്രൻ 7 മണിക്കൂറും 40 മിനുട്ടും കൊണ്ടു
ചൊവ്വയെ പുറന്നു. ഈ രണ്ടു ചന്ദ്രന്മാരുടേയും വ്യാസരേഖക്കു
40 നാഴികയിൽ അധികമായ ദീപം കാണുകയില്ല. എന്നാലും
ചൊവ്വാ ഒരു പ്രാവശ്യം അച്ചുതണ്ടിന്മേൽ തിരിയുവാൻ വേണ്ടി
വരുന്ന സമയത്തിനുള്ളിൽ, എന്നുവെച്ചാൽ ചൊവ്വയിലെ ഒരു
ദിവസത്തിനുള്ളിൽ ഒരു ചന്ദ്രൻ ചൊവ്വയെ മൂന്നു പ്രാവശ്യം
ചുഴറ്റുന്നു എന്നു വരുന്നതു നിശ്ചയമായും ഒരു ആശ്ച സംഗതി
യായിരിക്കും. ഏറ്റവും അടുത്ത ചന്ദ്രൻ 4000 നാഴിക അകലെയും
രണ്ടാമത്തെ ചന്ദ്രൻ 14,500 നാഴിക അകലെയും ആണ്. അ
കൊണ്ടു ചൊവ്വയുടെ ധ്രുവഭാഗങ്ങളിൽ നില്ക്കുന്ന ഒരാൾക്കു ഈ
രണ്ടു ചന്ദ്രന്മാരെയും കാണാൻ പ്രയാസമായിരിക്കും.
ചൊവ്വയിൽ ജീവികൾ ഉണ്ടായിരിക്കുമോ എന്ന കാ
മാണ് പിന്നെ ആലോചിക്കാനുള്ളതു. ചൊവ്വയിൽ ഭൂമിയിൽ ഉള്ള
പോലെ അതു കട്ടിയായിട്ടില്ലെങ്കിലും ഒരു വായുമണ്ഡലം ഉണ്ടെന്നു
വ്യക്തമായിക്കണ്ടിരിക്കുന്നു. ആ വായുവിൽ മേഘത്തിന്റെ ല
ണവും കണ്ടിരിക്കുന്നു. വെള്ളം ചൊവ്വയിൽ ഉണ്ടെന്നതിനു
യാതൊരു സംശയവും ഇല്ല. ഈ രണ്ടു കായങ്ങൾ ഉണ്ടെങ്കിൽ<noinclude></noinclude>
ltuicpf3t9rvha86d7m92be8b8502v4
താൾ:ജ്യോതിശ്ശാസ്ത്രം.pdf/75
106
82937
242681
2026-06-20T13:55:11Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '75 തന്നെ ജീവികൾക്കു നിഷ്പ്രയാസം നിവസിക്കുവാൻ സാധിക്കു വരുന്നുണ്ടു. ചൊവ്വയുടെ ആകഷണശക്തിക്കു വളരെ മേലാട്ട്, പൊന്തിപ്പോകുന്ന നീരാവികണങ്ങളിൽ ചിലതിനെ തന്നെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242681
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>75
തന്നെ ജീവികൾക്കു നിഷ്പ്രയാസം നിവസിക്കുവാൻ സാധിക്കു
വരുന്നുണ്ടു. ചൊവ്വയുടെ ആകഷണശക്തിക്കു വളരെ
മേലാട്ട്, പൊന്തിപ്പോകുന്ന നീരാവികണങ്ങളിൽ ചിലതിനെ
തന്നെയും വിട്ടുപോകാതിരിക്കുവാൻ തക്കവണ്ണം വലിച്ചുനിന്നു
വാൻ എപ്പോഴും സാധിക്കുന്നില്ല. അതുകൊണ്ടു കാലക്രമേണ
കൊല്ലം കഴിയുന്തോറും ചൊവ്വയിൽ ഇരിപ്പുള്ള വെള്ളം
കുറഞ്ഞ കുറഞ്ഞു വരികയാണ് ചെയ്യുന്നതെന്നു മനസ്സിലാക്കാം.
ചൊവ്വയിൽ അതിബുദ്ധിശാലികളായ മനുഷ്യന്മാർ ഉണ്ടെന്നു
വരട്ടെ, അവരുടെ ശ്രമം ജീവനുള്ള ജനത്തിന്റെ ജീവനായതു
ജീവനം' എന്നു കരുതാവുന്ന വെള്ളത്തെ കഴിയുന്നതു സംഭരിച്ചു.
വെക്കാനായിരിക്കും. വെള്ളമില്ലാഞ്ഞാൽ മനുഷ്യന്മാര് യഥേഷ്ടം
ജീവിച്ചുപോരുവാൻ പാടുണ്ടാക അതുകൊണ്ടു അവിടത്തെ
മനുഷ്യന്മാർ അത്ഭുതകരമായ വലിയ വലക്കെട്ടുപോലെ തോന്നു
ന്ന നൂലാമാലകളായ തോടുകൾ (ഓരോന്നു 100 നാഴിക കല
മുള്ളതായി പണിചെയ്തും ഉത്തരദക്ഷിണ ധ്രുവങ്ങളിൽ കിടപ്പുള്ള
വെള്ളത്തെ കൊണ്ടുവന്നിരിക്കുന്നു. അപ്പോൾ ചൊവ്വയിൽ ബുദ്ധി
യുള്ള ജീവികൾ ഉണ്ടായിരിക്കണമെന്ന ഊഹത്തിനു വളരെ
ശക്തികൂടുന്നു. ചൊവ്വ ഭൂമിയെക്കാൾ ചെറിയ ഗ്രഹമായിരിക്ക
കൊണ്ടു. അതു ഭൂമിയെക്കാൾ ക്ഷണം നിവാസഹിതമായ ഒരു
ഗോളമായി തിന്നിരിക്കണം. അതുകൊണ്ടു ഭൂമിയെക്കാൾ അന
കായിരം കൊല്ലം മുമ്പെ ചൊവ്വയിൽ ജന്തുക്കൾ ഉണ്ടായിരിക്കണം.
ചൊവ്വയുടെ ഇപ്പോഴത്തെ സ്ഥിതി ആലോചിച്ചാൽ അതു ജന്തു
കളുടെ അന്ത്യകാലത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നു എന്നു
വിചാരിക്കാം. അങ്ങിനെയാണെങ്കിൽ അവിടത്തെ മനുഷ്യരുടെ
ബുദ്ധി ഭൂമിയിലുള്ള മനുഷ്യരുടെ ബുദ്ധിയെക്കാൾ എത്രയോ
കവിഞ്ഞതായിരിക്കും. അവർ നാട് ചില ചിഹ്നങ്ങൾ
കാണിക്കുവാൻ കലശലായി യത്നിക്കുന്നുണ്ടായിരിക്കും. കമ്പി
യില്ലാകമ്പി മാത്രമായി അവർ എത്രയോ കാലമായി നമ്മളോടു
ചില സംഭാഷണങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ടെന്നു ഭൂമിയിലെ
ചില പണ്ഡിതന്മാർ, വളരെ കാലമായി അഭിപ്രായപ്പെട്ടിട്ടും
10.<noinclude></noinclude>
092ecazy8krlfmww0zbcjfljb9bs3zn
താൾ:ജ്യോതിശ്ശാസ്ത്രം.pdf/76
106
82938
242682
2026-06-20T13:55:26Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '74 ജ്യോതിശ്ശാസ്ത്രം ഉണ്ട്, അവരുടെ രൂപവും സ്ഥിതിയും ഏതുപ്രകാത്തിലായിരിക്കും എന്നു ഊഹിക്കാനും കൂടി സാധിക്കയില്ല. നമ്മെ പോലെയുള്ളവർ ചൊവ്വ ഒരു അത്ഭുതഗോളം തന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242682
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>74
ജ്യോതിശ്ശാസ്ത്രം
ഉണ്ട്, അവരുടെ രൂപവും സ്ഥിതിയും ഏതുപ്രകാത്തിലായിരിക്കും
എന്നു ഊഹിക്കാനും കൂടി സാധിക്കയില്ല.
നമ്മെ പോലെയുള്ളവർ ചൊവ്വ ഒരു അത്ഭുതഗോളം തന്നെ
യായിരിക്കും. ഒന്നാമതു വായുമണ്ഡലം വളരെ കട്ടികുറഞ്ഞതാക
കൊണ്ടു നമുക്കു അവിടെ ജീവിച്ചിരിപ്പാൻ പ്രയാസമായിരിക്കും.
ഭൂമിയിൽ രണ്ടു റാത്തൽ തൂങ്ങുന്ന വസ്തു ചൊവ്വയിൽ ഒരു റാത്തൽ
നമ്മെ വളരെ വിസ്മയപ്പെടുത്തുന്നതു
ചൊവ്വയിലെ ചന്ദ്രന്മാരായിരിക്കും. ആറ് മണിക്കു കിഴക്കുനിന്നു
ഉദിക്കുന്ന ഒന്ന് 9 മണിക്കു പടിഞ്ഞാറ് അസ്തമിക്കുന്നതു നമുക്കു
ഒരു കാഴ്ച തന്നെയായിരിക്കും. ഗ്രഹണങ്ങൾ അവിടെ വളരെ
സാധാരണ സംഭവങ്ങളായിരിക്കും. എങ്ങിനെയായാലും നമ്മ
ഒരിക്കലും സാധിക്കുന്നതല്ല.ക്കാദമി
അദ്ധ്യായം 12.
ചെരഗ്രഹങ്ങളും..
ഇങ്ങിനെ ചില സീമയില്ലാത്ത കൂട്ടക്കാർ ചൊവ്വക്കും വ്യാഴ
മ കിടപ്പുണ്ടെന്ന പുരാതന പണ്ഡിതന്മാ
കേവലം ഇല്ലായിരുന്നു. ഇതുവരെ നമ്മുടെ പരിശോധന
വിഷയമായ ഗോളങ്ങളിൽ എല്ലാംകൊണ്ടും ചെറുപ്പമാണെന്നു
വിചാരിക്കാവുന്ന ചന്ദ്രന്നുതന്നെ 2000 നാഴിക ദിഷ്ടമായ
വ്യാസം കാണും. ചൊഗ്രഹങ്ങളിൽ ചിലതിന്റെ വ്യാഖ
1 നാഴിക മുതൽ 500 നാഴികവരെ ഉണ്ടാകുമെന്നു കണ്ടിരിക്കുന്നു.
ഇവ ഭൂമിക്കു വളരെ അടുത്തായിരുന്നു എങ്കിൽ നല്ല വലി
പത്തിലും പ്രകാശത്തിലും പ്രത്യക്ഷമാകുമായിരുന്നു. പക്ഷെ ഇവ
കിടക്കുന്ന ദൂരം വിചാരിച്ചാൽ വെറും കണ്ണുകൊണ്ടു ഒരിക്കലും
കാണുവാൻ സാധിക്കുകയില്ലെന്നു മാത്രമല്ല ദൂരദശിനികൊണ്ടു
തന്നെ വളരെ കഷ്ടിയായിട്ടെ കാഴ്ചയിൽ പെടുത്തുവാൻ കഴി<noinclude></noinclude>
nx1tv8e8euxt87krmzv6nxecpz2l4k8
താൾ:ജ്യോതിശ്ശാസ്ത്രം.pdf/77
106
82939
242683
2026-06-20T13:55:47Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പന്ത്രണ്ടാം അദ്ധ്യായം. 75 മുണ്ടക്കയുള്ളു. ചൊവ്വയുടേയും വ്യാഴത്തിന്റെയും പരിവാ പദ്ധതി തമ്മിൽ വളരെ അകലം ഉണ്ടെന്നു ഇവിടെ കാണിച്ച പടംകൊണ്ടു തീച്ചയാകുന്നതാണ്....' താൾ സൃഷ്ടിച്ചിരിക്കുന്നു
242683
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പന്ത്രണ്ടാം അദ്ധ്യായം.
75
മുണ്ടക്കയുള്ളു. ചൊവ്വയുടേയും വ്യാഴത്തിന്റെയും പരിവാ
പദ്ധതി തമ്മിൽ വളരെ അകലം ഉണ്ടെന്നു ഇവിടെ കാണിച്ച
പടംകൊണ്ടു തീച്ചയാകുന്നതാണ്. ഇതു വലിയ ദൂരത് മ
ഗ്രഹങ്ങൾ അന്യോന്യമായി കാണാത്തതുകൊണ്ടു ഇതിന്റെ ഇട
യിൽ വല്ല ഗ്രഹവും ഉണ്ടായിരിക്കാമെന്നു ചില ശാസ്ത്രജ്ഞന്മാർ
ഊഹിച്ചിട്ടുണ്ടു. നമ്മുടെ ഗ്രഹങ്ങൾ അന്യോന്യമുള്ള ദൂരത്തിന്നു ഒരു
നിശ്ചിത കണക്കുണ്ട് എന്നു ഒരാൾ യാദൃച്ഛികമായി കണ്ടു
പിടിച്ചു. ആ കണക്കു ഏകദേശം ഇങ്ങിനെയാണ്. അയാൾ
0_3_6_12941896 ഒന്നു മറ്റൊന്നിനെ രണ്ടുകൊണ്ടു
പെരുക്കി കിട്ടുന്ന മാതിരിയായി സംഖ്യകൾ ഇട്ടു. അതിന്റെ
ശേഷം ശൂന്യത്തോടും ബാക്കി എല്ലാ അക്കങ്ങളോടും 4 കുട്ടി
താഴെ
സംഘം താ പറയുക. എല്ലാ
8-
പെരുക്കമായി ഇതുവരെ ക 81-7-10-15 52-95.
ണ്ടുകിട്ടിയ ഗ്രഹങ്ങളുടെ ദൂരം
ആ സംഖ്യയുടെ ചോടെ ഇട്ടതു നോക്കിയാൽ ഗ്രഹങ്ങളുടെ ദൂര
ത്തിന്റെ കണക്കും ആദ്യവരിയിലെ കണക്കും തമ്മിൽ
വളരെ അടുപ്പുണ്ടെന്നു മനസ്സിലാകും. ഈ
നോക്കിയതിൽ 28 എന്ന അക്കത്തിന്റെ അടുക്കെ മറെറാരു
ഗ്രഹവും കൂടി വേണ്ടതാണെന്നു തോന്നിപ്പോകും അതു നിശ്ചയം
തന്നെ എന്ന ബോധ്യത്തിന്മേൽ പിയാസി എന്ന പണ്ഡിതൻ
ദൂരദശിനിയുംകൊണ്ടു അശ്രാന്തപരിശ്രമം ചെയ്തും 159 ദിവസം
ഇടമുറിയാതെ അദ്ദേഹം ആ ഭാഗം പരിശോധിച്ചു. ഉത്സാഹിനം
പുരുഷസിംഹ മുപൈതിലക്ഷ്മി എന്ന പറഞ്ഞപോലെ ഒരു
പുതിയ ഗ്രഹത്തെ കണ്ടെത്തുവാനുള്ള ഭാഗ്യം അദ്ദേഹത്തിന്നു
സിദ്ധിച്ചു. അതിന്നു സിറിസ് എന്ന പേരും ഇട്ടു. ഗോസ്സ് എന്ന
ജമ്മൻ പണ്ഡിതൻ അതിന്റെ പരിവർത്തനം പദ്ധതിയും കണ
കാക്കി. കണ്ണുകൊണ്ടു കണ്ടുകിട്ടാത്ത ഇതിനെ ഗണിതക്കാരൻ
കണക്കു കൊണ്ടു ഇന്നിന്ന ദിവസം ഇവൻ എവിടെ ഉണ്ടാ
കുന്നു കുറിച്ചു വെച്ചു. ആകിലും ഇതിനെ കാണണമെങ്കിൽ<noinclude></noinclude>
fflc6iezwbciosyk5ej1r8bl07lvlkc
താൾ:ജ്യോതിശ്ശാസ്ത്രം.pdf/78
106
82940
242684
2026-06-20T13:56:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '76 ജ്യോതിശ്ശാസ്ത്രം ഗണിതക്കാരൻ കുറിച്ചുവെച്ച സ്ഥലം മനസ്സിലാക്കി, അതിനു നേറെ ദൂരദേശിനി പ്രയോഗിച്ചാൽ മതി. സിറിസിനെ കണ്ടുപിടി ച്ചിട്ട് ഏഴു കൊല്ലം കഴിയുംമുമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242684
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>76
ജ്യോതിശ്ശാസ്ത്രം
ഗണിതക്കാരൻ കുറിച്ചുവെച്ച സ്ഥലം മനസ്സിലാക്കി, അതിനു
നേറെ ദൂരദേശിനി പ്രയോഗിച്ചാൽ മതി. സിറിസിനെ കണ്ടുപിടി
ച്ചിട്ട് ഏഴു കൊല്ലം കഴിയുംമുമ്പെ പിന്നെയും മൂന്നെണ്ണത്തെ അ
കണ്ടെത്തി. 40 കൊല്ലം പിന്നേയും കഴിഞ്ഞ
a
പ്പോൾ പണ്ഡിതന്മാർ പുതിയ പുതിയ ഓരോന്നിനെ സുലഭമായി
കണ്ടുപിടിച്ചുതുടങ്ങി. 1897-ാം കൊല്ലത്തിൽ ഇങ്ങിനെ കണ്ട
പിടിച്ചതിന്റെ ആകെ തുക 430 ആയി. എല്ലാ വലിയ ഗ്രഹ
ങ്ങളുടെ ആകാശത്തിൽകൂടെയുള്ള മാറ്റം സൂൻ മാത്രം തന്നെ
യാണെന്നു പറയാം, സൂൻ ആകാശത്തിൽ കൂടെയുള്ള മാറ്റം
മേഷാദി നക്ഷത്രസമാജങ്ങളാൽ അടയാളപ്പെടുത്തിട്ടുണ്ട്. ആ
മാഗ്ഗത്തിൽ കൂടെ തന്നെയാണ് ഗ്രഹങ്ങളും ചലിക്കുന്നതു. ആ മാറ്റ
ത്തിൽ ദൂരദശിനികൊണ്ടു പരത്തിട്ടാണ് ഇത്രയും എണ്ണത്തെ
പണ്ടു കണ്ടുകിട്ടാത്തതു കൂടി ഛായാഗ്രഹണി
(Photograph) യിൽ പ്രതിബിംബിക്കുന്നുണ്ടു. അങ്ങിനെ നോക്കിയ
പ്പോൾ ചെറിയ കല്ലുകൾപോലെയുള്ളതു തുടങ്ങി പത്ത
നാഴിക വ്യാസമുള്ളവ വരെ, നിസ്സീമലക്ഷം ഗ്രഹങ്ങൾ ചൊവ്വ
മാഴത്തിനും മ ചരിക്കുന്നുണ്ടെന്ന വിസ്മയജനകമായ
പരമാം വെളിപ്പെട്ടു. അവിടെ ഉണ്ടായിരുന്നു ഒരു വലിയ
ഗ്രഹം എന്തോ സംഗതിവശാൽ ഇപ്പോലെ നുറങ്ങിപ്പോയതായി
രിക്കണം എന്നാണ് മിക്ക ശാസ്ത്രജ്ഞന്മാരുടെ മതം.
a
1898 ലാണ് ഈറോസ് എന്ന പുതിയ ഒരു ഗ്രഹത്തെ ഈ
നിസ്സീമലാ കഷണങ്ങളുടെ ഇടയിൽ കണ്ടുകിട്ടിയതു. ഈ
ഗ്രഹം ചാരവശാൽ ഭൂമിയുടെ ഏറ്റവും അടുത്തെത്തുമ്പോൾ,
ചൊവ്വാം 'കന്നു വരാൻ പാടുള്ളടത്തോളമുള്ള ദൂരത്തിലും
വളരെ അടുത്തെത്തുമെന്നു കണ്ടിരിക്കുന്നു. അതുകൊണ്ടു ഗ്രഹ
ങ്ങളിൽ വച്ചു തനിക്കു ഏറ്റവും അടുത്തത് ഈറോസ് ആ
ണെന്നതിന്നു സന്ദേഹമില്ല. സൂയയും മുറിയുടേയും മദ്ധ്യേയുള്ള
ദൂരത്തിന്റെ എഴിൽ ഒരോഹരി ദൂരമെ ആ കാലത്തു റോസിനു
മുറിയിൽനിന്നുണ്ടാകയുള്ളു. ഈ ചെറിയ ഗ്രഹങ്ങളിൽ എന്തൊക്കെ
പദാത്ഥങ്ങൾ ഉണ്ടായിരിക്കാമെന്നു കണ്ടുപിടിക്കാൻ ഇതുവരെ<noinclude></noinclude>
lyj3yr0ibe4vrw5pdcwkyywi3g5uvj6
താൾ:ജ്യോതിശ്ശാസ്ത്രം.pdf/79
106
82941
242685
2026-06-20T13:56:22Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പന്ത്രണ്ടാം അദ്ധ്യായം. 77 ആക്കും സാധിച്ചിട്ടു. ഒരു സമയം ഇതൊക്കെ ശിന്നന്മാരായ ഭൂതികൾ തന്നെ ആക്കാൻ മതി.. ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും ഇതിൽ ഇല്ലെന്നു വന്നുകൂട. ഓരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242685
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പന്ത്രണ്ടാം അദ്ധ്യായം.
77
ആക്കും സാധിച്ചിട്ടു. ഒരു സമയം ഇതൊക്കെ ശിന്നന്മാരായ
ഭൂതികൾ തന്നെ ആക്കാൻ മതി.. ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും
ഇതിൽ ഇല്ലെന്നു വന്നുകൂട. ഓരോന്നിന്റെ വലിപ്പത്തിനും പ്രകൃ
തിക്കും അനുസരിച്ച ജന്തുക്കളും ഓരോന്നിലും ഉണ്ടായിരിക്കണ
മെന്നു വിചാരിച്ചാലും തെറ്റില്ല. ഒരു സാധനത്തിനു വലിപ്പം
വലിപ്പം എന്നു പറയുന്നതു താരതമ്യപ്പെടുത്തി മനസ്സിലാക്കുന്ന
തല്ലാതെ വേറെ പ്രകാരത്തിൽ വെളിപ്പെടുകയില്ല. ഇതിനു ഒരു
ദൃഷ്ടാന്തം പറയാം. നമ്മിൽ ഒരുവനെ ആരെങ്കിലും ഒരു ദിവ്യൻ
ഭൂതിയിൽ നിന്നു 200 നാഴിക മീതെ കൊണ്ടുവന്നു നിതി എന്നു
വിചാരിക്കുക. എന്നിട്ട് അവൻ മന്ത്രശക്തികൊണ്ടു ഭൂമിയുടെ
വലിപ്പം ഒരു ചെറുപയറിൻ
എന്നു വിചാരിക്കുക.
അകന്നു നില്ക്കുന്നവന്നു
ത്തോളം ചെറുതാണെന്ന ബോദ്ധ്യം ജനിക്കു
കയുള്ളു. ഭൂമിയിലുള്ളവ ഭൂമി ഇത്രത്തോളം ചെറുതായോയെന്ന
വിവരമെ ഉണ്ടാകയില്ല. എന്തുകൊണ്ടെന്നാൽ ഭൂമി ഒരു ചെ
പയറിൻ മണിയോളമായാകുമ്പോൾ കണക്കു ക
നമ്മളും അതുക്കൾ ചെറുതായാകുന്നു. അപ്പോൾ നമുക്കു പണ്ട
പോലെ തന്നെ ഭൂമി ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും അടങ്ങിയ ഒരു
ഗംഭീരവലിപ്പമുള്ള ഗോളമാണെന്നുതന്നെ ബോദ്ധ്യപ്പെട്ടുപോകുന്നു.
ഭൂമിയുടെ പുറകെ നില്ക്കുന്നവന്നു മാത്രമെ കള്ളി മനസ്സിലാകയുള്ളു.
അതുപോലെ ഭൂമിയിൽ നില്ക്കുന്ന നമുക്കു ഈറോസ് മുതലായ
ഗ്രഹങ്ങൾ എത്രയൊ ചെയ്തതാണെന്നു തോന്നുമെങ്കിലും അതിന്റെ
വലിപ്പത്തിന്റെ കണക്ക് കണ്ടു അത്ര ചെറുതായ മനുഷ്യ
മാർ അവിടെ ഉണ്ടെന്നു വരട്ടെ അവക്കൊക്കെ നിശ്ചയമായിട്ടും
അതു ഭൂമിയുടെ അത്ര വലുതാണെന്നു അനുഭവപ്പെടുമെന്നു നിശ്ച
യിക്കാം. അതുകൊണ്ടു ഒരു ഗ്രഹത്തിന്റെ വലിപ്പം കൊണ്ടു മാത്രം
അതു ജന്തുക്കൾക്കു സഹിതമല്ലെന്നു നിണ്ണയിക്കുന്നതു അ
ബദ്ധമായിരിക്കും എന്നു മാത്രമെ ഞാൻ പറയുന്നുള്ളു. എന്നാൽ
നമ്മളെപോലെയുള്ളവ ഈറോസ് ഒന്നുകൊണ്ടും ഒരുകാലത്തും
യോജിക്കുകയില്ലെന്നു അപ്പീലില്ലാതെ പറയാവുന്നതാണ്.
മാത്രമെ ഭൂമി ഇത് മരിച്ചുരുക്കിക്കളഞ്ഞ<noinclude></noinclude>
3984i0qnaom24avo9qqzneq48vh929z
താൾ:ജ്യോതിശ്ശാസ്ത്രം.pdf/80
106
82942
242686
2026-06-20T13:58:16Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '78 8 നാഴിക വ്യാസം മാത്രമുള്ള ഒരു ഗ്രഹത്തിന്റെ കഥ ലോചിക്കുക ഇത് ഭൂമിയുടെ ആയിരത്തിൽ ഒരംശം ഉള്ളു എന്നും വിചാരിക്കുക. ഈ ഗ്രഹം ഉണ്ടാക്കപ്പെട്ട പദാത്ഥങ്ങൾ ഭൂമിയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242686
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>78
8 നാഴിക വ്യാസം മാത്രമുള്ള ഒരു ഗ്രഹത്തിന്റെ കഥ
ലോചിക്കുക ഇത് ഭൂമിയുടെ ആയിരത്തിൽ ഒരംശം ഉള്ളു എന്നും
വിചാരിക്കുക. ഈ ഗ്രഹം ഉണ്ടാക്കപ്പെട്ട പദാത്ഥങ്ങൾ ഭൂമിയിൽ
കാണുന്ന പദാർത്ഥങ്ങൾപോലെയുള്ളവ തന്നെയെന്നും വിചാരിക്കു
ക. അപ്പോൾ ആ ഗ്രഹത്തിന്റെ ആകഷണശക്തിക്കു ഭൂമിയുടെ
ആഷണശക്തിയുടെ ആയിരത്തിൽ ഒരു ഭാഗത്തിന്റെ കടുപ്പമെ
ഉണ്ടാകയുള്ളു. നാം ഭൂമിയിൽനിന്നു ഒരു റാത്തൽ ഘനം എടുത്തു
പൊന്തിക്കാൻ വേണ്ടുന്ന ശക്തി ഉപയോഗിച്ചാൽ മേപ്പടി ഗ്രഹ
ത്തിൽനിന്നു 1000 ത്തിൽ ഘനം എടുത്തു പൊന്തിക്കാൻ
സാധിക്കുന്നു.
. ചെറിയ ഗ്രഹങ്ങളിൽ മൂന്നുനാലെണ്ണത്തിന്റെ പേരും
നാഴിക, 2.
സ് 485 നാഴിക, പല്ലാസ് 804 നാഴിക, 3. ജൂനാ 118
243 നാഴിക, ബാക്കിയുള്ള ചെറുഗ്രഹങ്ങളെ
ല്ലാം ഇതിലും എത്രയോ ചെറുപ്പമാണ്. നൂറിൽ ചില്ലാനം
നാഴിക വ്യാസമുള്ള ഗ്രഹങ്ങളല്ലാതെ ദൂരദശിനിയുടെ പരിധിയിൽ
പ്രാപിക്കുകയില്ല. ചെറുതായ നിസ്സി ലക്ഷങ്ങൾ വേറെയും ഉണ്ടെന്നു
ഛായാഗ്രഹണികൊണ്ടു പ്രത്യക്ഷമ ാകുന്നു. ദൂരദേശിനികൊണ്ടു ഗ്രഹി
ക്കപ്പെട്ട അഞ്ഞുറോളം ഗ്രഹങ്ങൾ ഒന്നിച്ചു കൂട്ടിയാൽ ഭൂമിയുടെ
കാലാഹരി വലിപ്പം കാണുമെങ്കിൽ ബാക്കിയുള്ള നിസ്സീമ
ങ്ങളെയും ഒന്നിച്ചുചേർത്തു ഉരുട്ടിയാൽ ഭൂമിയെക്കാൾ എത്രയോ
വലിപ്പമുള്ള ഒരു ഗ്രഹമായിത്തീരും എന്നതിനു സംശയമില്ല.
ഈ ചെറിയ ഗ്രഹങ്ങൾക്കു സൂനെ ഓരോ തവണ ചുറ
വാൻ 3 മുതൽ 9 വരെ സംവത്സരങ്ങൾ വേണ്ടിവരുന്നു. ഇവർ
എത്രയോ ലക്ഷം കൂട്ടർ സാമാന്യം അടുത്തായി ചൊവ്വക്കും വ്യാഴ
ത്തിന്നും മധ്യേയുള്ള ഒരു പദ്ധതിയിൽ നില്പുള്ളവരാണെങ്കിലും
കൂടി ഇവരും നമ്മുടെ സൂകനെ ചുറ്റിക്കൊണ്ടു തന്നെ കാലം
കഴിക്കുന്നു. എന്നുവെച്ചാൽ ഇവരേയും തന്റെ ആകഷണ സം
യിൽ പെടുത്തുവാൻ സൂന് സാധിക്കുന്നു.
-<noinclude></noinclude>
ayo5qwvekhtdgpp64y5psqv1aullaig
താൾ:ജ്യോതിശ്ശാസ്ത്രം.pdf/81
106
82943
242687
2026-06-20T13:58:34Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിമൂന്നാം അ 1000. 79 അദ്ധ്യായം 13. ഗ്രഹങ്ങളിൽ വെച്ചു വലിപ്പം കൊണ്ടു മുന്നണിയിൽ നില്ക്കുന്ന വൻ വ്യാഴമാണ്. വലിപ്പം കൊണ്ടു രണ്ടാം കിടയിൽ നില്ക്കുന്നവൻ അത്ഭുതകരനും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242687
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിമൂന്നാം അ
1000.
79
അദ്ധ്യായം 13.
ഗ്രഹങ്ങളിൽ വെച്ചു വലിപ്പം കൊണ്ടു മുന്നണിയിൽ നില്ക്കുന്ന
വൻ വ്യാഴമാണ്. വലിപ്പം കൊണ്ടു രണ്ടാം കിടയിൽ നില്ക്കുന്നവൻ
അത്ഭുതകരനും ആയ ശനിയാണ്. ശനിയെ
മനോഹരൻ എന്നു വിളിക്കുന്നതു ജ്യോതിഷക്കാർ രസിക്കുക
യില്ലെങ്കിലും അവർ വിചാരിക്കുന്ന ആ ഭയങ്കരൻ, ഭയങ്കര വലിപ്പം
കൊണ്ടു ഗ്രഹങ്ങളിൽ വെച്ചു രണ്ടാമൻ തന്നെയാണ്. ഇങ്ങിനെ
യുള്ള ശനിയോട് ബാക്കിയുള്ള
നിന്നു വ്യാഴത്തി
ദൂരം 4890
ലക്ഷം നാഴിക
ഗ്രഹങ്ങളേയും കൂട്ടിയുരു
തികയുന്നതല്ല. സൂര്യനിൽ
അക്കാദമി
ക്കിയാൽ സൂ
നെ. ബമ്പിളി
മൂസ് നാരങ്ങയു
ത്തിൽ മാത്രമെ
കാ ണു കയുള്ളു.
സുനിൽ നി
അഞ്ചിരട്ടിയി
ലും ജാസ്മി അ
വ്യാഴത്തിന്റെയും ഭൂമിയുടേയും താരതമ്യ
പ്പെടുത്തിക്കാണുന്ന വലിപ്പം.
കലെയാണ് കോത്തിന്റെ സ്ഥിതി. ഒരു ഗ്രഹം എത്രകണ്ടു
സൂകുന്നു. അകലെയാകുന്നു. അതുകണ്ടു. അതിന്റെ സഞ്ചാര
വേഗതക്കും മാന്ദ്യം നേരിടുമെന്നു വ്യാഴം നല്ലവണ്ണം ഉദാഹരിക്കു<noinclude></noinclude>
40km3egh7kn0scb22qj7mpx2g4bnvdy
താൾ:ജ്യോതിശ്ശാസ്ത്രം.pdf/82
106
82944
242688
2026-06-20T13:59:31Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '80 ജ്യോതിശ്ശാസ്ത്രം ന്നുണ്ട്. ഭൂമി ഒരു നിമിഷത്തിൽ 18 നാഴിക വേഗതയോടെ സഞ്ചരിക്കുന്നുണ്ടെങ്കിലും വ്യാഴത്തിന്നു 8 നാഴിക വേഗതയെ കാണുന്നുള്ളു. ദൂരെ നില്ക്കുന്ന ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242688
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>80
ജ്യോതിശ്ശാസ്ത്രം
ന്നുണ്ട്. ഭൂമി ഒരു നിമിഷത്തിൽ 18 നാഴിക വേഗതയോടെ
സഞ്ചരിക്കുന്നുണ്ടെങ്കിലും വ്യാഴത്തിന്നു 8 നാഴിക വേഗതയെ
കാണുന്നുള്ളു. ദൂരെ നില്ക്കുന്ന ഒരു ഗ്രഹത്തിന്റെ പരിവർത്തന
പദ്ധതി അടുത്തു നില്ക്കുന്ന ഗ്രഹത്തിന്റേതിനെക്കാൾ വളരെ
ദീലമുള്ളതാണ്. ഇതും പോരാഞ്ഞിട്ട് ദൂരെ നില്ക്കുന്ന ഗ്രഹങ്ങളുടെ
സഞ്ചാരവേഗതയും കുറഞ്ഞ പോകുന്നു. അതുകൊണ്ടു രണ്ടു വിധ
ത്തിൽ നോക്കിയാലും ഈ മാതിരി ഗ്രന്ഥങ്ങൾ സൂനെ ഓരോ
വട്ടം കുറയാൻ കാലതാമസം നേരിടുന്നു. വ്യാഴത്തിനു ഒരൊറ
പ്രാവശ്യം സൂക്ഷ്മനെ ചുറ്റുവാൻ 50 ദിവസം കുറിച്ച 12 കൊല്ലം
വേണ്ടിവരുന്നു. വ്യാഴത്തിന്റെ കിഴക്കുപടിഞ്ഞാൽ മരേഖ
യുടെ വ്യാസം 89,600 നാഴികയും വടക്കുള്ള മദ്ധ്യരേഖയുടെ
വളരെ അന്നിട്ടാണ് നില്പ്. അതു
കൊണ്ടു വ്യാഴത്തിന്റെ ആകൃതി സമവൃത്തത്തിൽനിന്നു ഭേദിച്ചു
ദീഘവൃത്തത്തോട് സാമ്യം കാണിക്കുന്നു. വാതിൽ തന്നിൽ
തന്നെ ഒരു വട്ടം തിരിയുവാൻ ഏകദേശം പത്തു മണിക്കൂർ മാത്ര
മെ വേണ്ടു. വ്യഴത്തേക്കാൾ എത്രയോ ചെതായ ഭൂമിക്കു കൂടി
24 മണിക്കൂർ വേണം. ഈ ഭേദം നല്ലവണ്ണം ഗ്രഹിക്കേണമെങ്കിൽ
ഭൂമിയുടേയും വ്യാഴത്തിന്റെയും കിഴക്കു പടിഞ്ഞാറായിക്കിടക്കുന്ന
മദ്യവിതാനത്തിന്റെ വേഗത കണക്കാക്കിയാൽ മതി. വ്യാഴ
ത്തിന്റെ വ്യാസത്തിന്നു ഭൂമിയുടെ വ്യാസത്തെക്കാൾ ഏഴിരട്ടി
വലിപ്പം ഉള്ളതുകൊണ്ടു വ്യാഴത്തിന്റെ മദ്ധ്യവിതാനത്തിൻറ
ഭ്രമണവേഗത ഭൂമിയുടേതിനെക്കാൾ 21 ഇരട്ടി ജാസ്മിയാണെന്നു
കണക്കാക്കാം. ഈ വലിയ വേഗത കൊണ്ടു തന്നെയായിരിക്കണം
വ്യാഴത്തിന്റെ കിഴക്കു പടിഞ്ഞാറുള്ള മദ്ധ്യഭാഗം വളരെ തുറിച്ചു
പോയതു. വ്യാഴം ഭൂമിയെക്കാൾ 1300 ഇരട്ടി വലിപ്പമുണ്ട്. അതു
കൊണ്ടു വ്യാഴം ഭൂമിയിൽ കാണുന്ന കട്ടിയിലുള്ള പദാത്ഥങ്ങളെ
കൊണ്ടു ഉണ്ടാക്കപ്പെട്ടതാണെങ്കിൽ വ്യാഴത്തിന്റെ ഘനം 1800
ഭൂമിയുടെ ഘനംതന്നെയായിരിക്കണം. എന്നാൽ ഇതു വാസ്തുവല്ല.
വ്യാഴത്തിനു 316 ഭൂമിയുടെ തൂക്കം മാത്രമെ ഉള്ളൂ. സൂ<noinclude></noinclude>
6uadvwbdsep3o6rz0b21cogae7kjdvl
താൾ:ജ്യോതിശ്ശാസ്ത്രം.pdf/83
106
82945
242689
2026-06-20T14:00:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിമൂന്നാം അധ്യായം. 81 തൂക്കം 1047 വ്യാഴത്തിന്റെ തൂക്കമാണ്. ഇതിനു സംഗതി എന്താ യിരിക്കും. മുമ്പൊരിക്കൽ പ്രസ്ഥാപിച്ചപോലെ നമ്മൾ ഭൂമിയുടെ അവസ്ഥതന്നെ എടുത്തുനോക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242689
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിമൂന്നാം അധ്യായം.
81
തൂക്കം 1047 വ്യാഴത്തിന്റെ തൂക്കമാണ്. ഇതിനു സംഗതി എന്താ
യിരിക്കും. മുമ്പൊരിക്കൽ പ്രസ്ഥാപിച്ചപോലെ നമ്മൾ ഭൂമിയുടെ
അവസ്ഥതന്നെ എടുത്തുനോക്കാം. എത്രയോ ലക്ഷം കൊല്ലം
മുമ്പ് ഭൂമി വളരെ ചൂടായ നിലയിലായിരിക്കണം. പണ്ടൊരു
കാലത്തു ഭൂമിയിലെ വെള്ളം മുഴുവനും ആവിയായി ആകാശത്തിൽ
പരന്നിരിക്കണം. ആ സമയത്തു മറെറാരു ഗ്രഹത്തിൽ ഇരുന്നു
നോക്കുന്നവർ (ഏകദേശം 2000 നാഴിക ഉയരത്തിൽ ആവി
വ്യാപിക്കുന്ന നിമിത്തം ഭൂമി ഇപ്പോൾ കാണുന്നതിനെക്കാൾ
പത്തിരട്ടി വലിപ്പമുണ്ടെന്നു തോന്നും. എന്നാലോ ഘനംകൊണ്ടു
ഭൂമിക്കു വ്യത്യാസം നേരിടുകയില്ലതാനും. അതുപോലെ തന്നെ
വ്യാഴം വളരെ വലിപ്പം തോന്നുന്നത്, വ്യാഴം ഈ സമയത്ത്,
ഭൂമിയുടെ മേല്പറഞ്ഞ പണ്ടത്തെ സ്ഥിതിയിൽ നില്ക്കുന്നതുകൊണ്ട
യിരിക്കണം. ഇതുകൊണ്ടു തന്നെയാണ് ഭൂമി, ചന്ദ്രൻ മുതലായ
ചെറുഗ്രഹങ്ങൾക്കു വലിയ ഗ്രഹങ്ങളെ സംബന്ധിച്ചു നോ
മ്പോൾ താരതമ്യപ്രകാരം അധികം തൂക്കം കാണുന്നത്. ഒര
ദശിനികൊണ്ടു നോക്കുമ്പോൾ വ്യാഴത്തിന്റെ വിതാനത്തിൽ
പട്ടുപോലെ പരന്ന ചില വരികൾ പല നിറത്തിലും നില്ക്കുന്നതു
കാണും. ഈ പട്ടകൾ വ്യാഴത്തിന്റെ മദ്ധ്യരേഖയുടെ സമദൂര
ത്തിലായിനില്ക്കുന്നു. കുറെ നേരത്തോളം വ്യാഴത്തെ നോക്കുമ്പോൾ
അതിന്മേൽ കണ്ടിരുന്ന പട്ടുകൾക്കു പല മാറ്റങ്ങളും സിദ്ധിക്കുന്നു
തായിക്കാണുന്നു. ഇതു വ്യാഴത്തിന്റെ സ്വന്തം അച്ചുതണ്ടിന്മേൽ
കൂടെയുള്ള ഭ്രമണം നിമിത്തമാണ്. നമ്മുടെ അഞ്ചുമണിക്കൂർ
കൊണ്ടു വ്യാഴത്തിന്റെ ഒരു പകലും, അഞ്ചുമണിക്കൂർ കൊണ്ടു
ഒരു രാവും കഴിഞ്ഞു പോകുന്നു. അതുകൊണ്ടു ദൂരദേശിനി കൊണ്ടു
നോക്കുന്നതായാൽ വ്യാഴത്തിന്റെ പ്രകൃതി ഒരിക്കലും വളരെ
നേരത്തോളം ഒരേ നിലയിലായിരിക്കയില്ല. ചൊവ്വയെ നോക്കി.
യാൽ അതിന്റെ പ്രകൃതിക്കു വലിയ മാറ്റങ്ങളൊന്നും സിദ്ധിക്കു
നില്ല എന്നും കാണും. എന്നാൽ സ്ഥിരമായി നില്ക്കുന്ന ചില
സാധനങ്ങൾ വ്യാഴത്തിൽ കാണാറുമുണ്ട്. ഒന്നു 1878ൽ
വ്യാഴത്തിന്റെ തെക്കേ ഖണ്ഡത്തിൽ കാണാതായ ഒരു വലിയ
11--><noinclude></noinclude>
720v58sc6azues7gdm7eqlqlyc8o6ui
താൾ:ജ്യോതിശ്ശാസ്ത്രം.pdf/84
106
82946
242690
2026-06-20T14:00:41Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '82 ജ്യോതിശ്ശാസ്ത്രം ചുകപ്പുപുള്ളിയാണ്. ഈ പുള്ളിക്കു 30,000 നാഴിക നീളവും 7,000 നാഴിക വീതിയും കാണും. വ്യാഴത്തെ ദൂരദശിനി കൊണ്ടു നോക്കുമ്പോൾ അതിന്മേൽ സ്ഥിരമായി നിലനില...' താൾ സൃഷ്ടിച്ചിരിക്കുന്നു
242690
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>82
ജ്യോതിശ്ശാസ്ത്രം
ചുകപ്പുപുള്ളിയാണ്. ഈ പുള്ളിക്കു 30,000 നാഴിക നീളവും
7,000 നാഴിക വീതിയും കാണും.
വ്യാഴത്തെ ദൂരദശിനി കൊണ്ടു നോക്കുമ്പോൾ അതിന്മേൽ
സ്ഥിരമായി നിലനില്ക്കുന്ന യാതൊരു പ്രകൃതിയും കാണാത്തതു
കൊണ്ടു വ്യാഴം ഏതാനും ഒരു ബാഷ്പമായ ഗോളമാണെന്നു അനു
മാനിക്കേണ്ടിവന്നു പോകുന്നു. ഒരു സമയം വ്യാഴം വളരെ നാഴിക
ഘനത്തിൽ കിടക്കുന്ന മേഘമാല കൊണ്ടു മൂടപ്പെട്ടവനായിരിക്കും.
അതുകൊണ്ടു ഭയങ്കരമായ ഇടിയും മഴയും കാറും വ്യാഴത്തിൽ
സാധാരണ നടക്കുന്ന സംഭവങ്ങളായിരിക്കും. നമ്മുടെ ഭൂമിയിൽ
കാറ്റും മഴയും ഉണ്ടാകുന്നതിനു ഉത്തരവാദിയായി നില്ക്കുന്നതു
സൂയരശ്മിയുടെ ചൂടാണ്. എന്നാൽ വ്യാഴത്തിന്നു സിദ്ധിക്കുന്ന
ടിൽ ഒരംശം മാത്രമെ കടുപ്പം കാണുകയുള്ളു. അതുകൊണ്ടു വ്യാഴ
ത്തിൽ പുറപ്പെട്ടുകാണുന്ന വമ്പിച്ച കോള് സൂ ചൂടു
കൊണ്ടു മാത്രമാണെന്നു പറഞ്ഞുകൂട. അതിന്നു മറ്റൊരു കാര
ണവും കൂടി കാണേണ്ടതാണ്. ആ മറെറാരു കാരണം വ്യാഴത്തിൽ
ഇരിപ്പുള്ള സ്വന്തം വകയായ ചൂടാണെന്നതിനു സംശയമില്ല.
സൂര്യൻ തന്റെ മേൽ കിടപ്പുള്ള വമ്പിച്ച ചൂടുകൊണ്ടു കത്തു
കയും ജ്വലിക്കുകയും, പൊട്ടുകയും, ഇരമ്പുകയും ചെയ്യുമ്പോലെ
തന്നെ, വ്യാഴവും തന്റെ വലിപ്പത്തിനനുസരിച്ചു ഈ മാതിരി
കാലങ്ങൾ നിർവ്വഹിച്ചു വിടുന്നുണ്ട് . ദൂരദശിനിയിൽകൂടെ നോക്കു
മ്പോൾ വ്യാഴത്തെ എത്രയോ പ്രകാശമുള്ളവനായിക്കാണുന്നുണ്ട്.
ഈ പ്രകാശം ഇരുന്നു സിദ്ധിച്ചതു ബാക്കി ഗ്രഹങ്ങളെപോലെ
സൂയ്യരശ്മികൾ കൊണ്ടു തന്നെയാണ്.
നമ്മുടെ ഭൂമിക്കു ഒരു ചന്ദ്രനെ ഉള്ളു എങ്കിലും വ്യാഴത്തിനു
അഞ്ചു ചന്ദ്രന്മാർ ഉണ്ട്. ഈ ചന്ദ്രന്മാരെ യന്ത്രസഹായം കൂടാതെ
വെറും കണ്ണുകൊണ്ടു കാണുന്നതു പ്രയാസമായിരിക്കും. സൂനും
വ്യാഴവും വ്യാഴത്തിന്റെ ഏതെങ്കിലും ചന്ദ്രന്മാരും ഒരേ നിരക
വരുമ്പോൾ ചന്ദ്രന്മാർ വ്യാഴത്തിന്റെ ചായകൊണ്ടു ഗ്രഹണം
പിടിപെടുന്നു. ഒന്നാമത്തെ ചന്ദ്രന്നു വാഴത്തെ പുഴുവാൻ<noinclude></noinclude>
qqr4n5c8kbw5a51vf6qs2scyo93vc7k
താൾ:ജ്യോതിശ്ശാസ്ത്രം.pdf/85
106
82947
242691
2026-06-20T14:01:35Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '83 1 ദിവസവും 18 മണിക്കൂറും, രണ്ടാമത്തെ ചന്ദ്രൻ 3 ദിവസവും 13 മണിക്കൂറും മൂന്നാമത്തേതിന്നു 7 ദിവസവും 3 മണിക്കൂറും നാലാമത്തേതിന്നു 16 ദിവസവും 16 മണിക്കൂറും വേണ്ടിവരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242691
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>83
1 ദിവസവും 18 മണിക്കൂറും, രണ്ടാമത്തെ ചന്ദ്രൻ 3 ദിവസവും
13 മണിക്കൂറും മൂന്നാമത്തേതിന്നു 7 ദിവസവും 3 മണിക്കൂറും
നാലാമത്തേതിന്നു 16 ദിവസവും 16 മണിക്കൂറും വേണ്ടിവരുന്നു.
അതുകൊണ്ടു നമ്മുടെ ചന്ദ്രനെക്കാൾ എത്രയോ വേഗതയോടെ
യാണ് വ്യാഴത്തിന്റെ ചന്ദ്രന്മാർ വ്യാഴത്തെ ചുറ്റുന്നതു. ഒന്നാ
മത്തെ ചന്ദ്രന്നു. ഓരോ പ്രാവശ്യം ചുഴറ്റുന്ന മര തന്നെ
ഗ്രഹണവും പിടിപെട്ടുപോകുന്നു. വ്യാഴത്തിന്റെ രണ്ടാമത്തെ
ചന്ദ്രൻ വലിപ്പം കൊണ്ടു ഭൂമിയുടെ ചന്ദ്രൻ അത്ര പോരും.
ബാക്കി മൂന്നു ചന്ദ്രന്മാരും ചന്ദ്രനെക്കാൾ വലിപ്പം കൂടുന്നവരാണ്.
മൂന്നാമത്തെ ചന്ദ്രനാണ് എല്ലാറ്റിലുംവെച്ചു വലിപ്പമുള്ളവൻ.
അതിന്റെ
3560 നാഴിക ദീഘമുണ്ടെന്നു കണ്ടിരി
ക്കുന്നു. ബെർനാസ് എന്ന പ
പണ്ഡിതൻ ഇയ്യിടെ വ്യാഴത്തിനു
എത്രയോ അടുത്തു.... എന്നുവെച്ചാൽ ഒരുലക്ഷത്തിപ്പന്തീരായിരത്തി
നാനൂറ് നാഴിക അകലെ അഞ്ചാമനായി ഒരു ചന്ദ്രനെകൂടെ
കണ്ടുപിടിച്ചു. അതിനു വ്യാഴ ഒരു വട്ടം ചുറ്റുവാൻ
12 മണിക്കൂർ മാത്രമെ വേണ്ടിവരുന്നുള്ളു.
വ്യാഴത്തിന്റെ ചന്ദ്രന്മാരുടെ ഗ്രഹണം ഇന്നിന്ന സമയത്തു
ണ്ടാകണം എന്നു കൃത്യമായി ഗണിച്ചുവെച്ചിട്ടുണ്ട്. എന്നാൽ
മിക്ക സമയത്തും ഗണിച്ച സമയത്തിന്നു അല്പം മുമ്പോ അല്പം
പിമ്പോ മാത്രമെ അതു ഉത്ഭവിച്ചു കാണുന്നുള്ളു. ഇതുകൊണ്ടു കുറെ
കാലത്തോളം ശാസ്ത്രജ്ഞന്മാർ പരുങ്ങി. അങ്ങിനെ ഇരിക്കെ ഒരു
വിദഗ്ദ്ധൻ ഇതിന്റെ സംഗതിയും മനസ്സിലാക്കി. ഭൂമി വ്യാഴത്തിന്നു
വളരെ അടുത്താകുമ്പോൾ ഗ്രഹണം നിശ്ചിതസമയത്തിനു മുമ്പും
വളരെ അകലെ ആകുമ്പോൾ നിശ്ചിതസമയത്തിനു പിമ്പും
അവന
വരുന്നതാണെന്നു അവൻ മനസ്സിലാക്കി. ഇതിനെന്തു കാരണം?
ആലോചിച്ചു നോക്കിയപ്പോൾ പ്രകാശത്തിനു സഞ്ചരിക്കാൻ
സായം വേണ്ടിവരുന്നതാണെന്നു പരമാം
ബോദ്ധ്യമായി. ഭൂമി,
റത്തിനു വളരെ അടുക്കുമ്പോൾ പ്രകാശം
ഭൂമിയിൽ ക്ഷണം എന്നും വളരെ അകലെ ആകുമ്പോൾ പ്രകാശ
ത്തിന്നു കുറെ കൂടി ജാതി സമയം വേണ്ടിവരും. ഈ വ്യത്യാസം<noinclude></noinclude>
k90gvybo6yz3c4n7pdqe244hifmrh9u
താൾ:ജ്യോതിശ്ശാസ്ത്രം.pdf/86
106
82948
242692
2026-06-20T14:02:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '84 ജ്യോതിശ്ശാസ്ത്രം ഗണിച്ചു നക്കിയപ്പോൾ പ്രകാശത്തിനു ഒരു നിമഷത്തിൽ ഒരുലക്ഷത്തെണ്ണതിനായിരം നാഴിക സഞ്ചരിക്കാമെന്നു കണ്ടിരി ക്കുന്നു. ഇങ്ങിനെ ചില്ലറയായ ചില...' താൾ സൃഷ്ടിച്ചിരിക്കുന്നു
242692
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>84
ജ്യോതിശ്ശാസ്ത്രം
ഗണിച്ചു നക്കിയപ്പോൾ പ്രകാശത്തിനു ഒരു നിമഷത്തിൽ
ഒരുലക്ഷത്തെണ്ണതിനായിരം നാഴിക സഞ്ചരിക്കാമെന്നു കണ്ടിരി
ക്കുന്നു. ഇങ്ങിനെ ചില്ലറയായ ചില സംഭവങ്ങളിൽനിന്നു എ
ഗംഭീരങ്ങളായ തത്വങ്ങളാണ് അറിയാകുന്നത്. സൂക്
ത്തിന്റെ വലിപ്പം പുകയും ഭയങ്കരമാണ്. സൂര്യനിൽ നിന്നു
ഭൂമിയിലെത്തുവാൻ പ്രകാശത്തിനു എട്ടുദിനുട്ട് സമയം
വേണ്ടിവരുന്നു. അതുകൊണ്ടു സൂൻ പെട്ടെന്നു കെട്ടുപോയാൽ
തന്നെ എട്ടുമിനുട്ട് സമയത്തോളം സൂൻ പ്രകാശിക്കുന്നതായി
വ്യാഴത്തേയും അതിനെ ചുറ്റിക്കൊണ്ടിരിക്കുന്ന അഞ്ചു ഗ്രഹ
മത്തേയും ദൂരദർശിനിയിൽകൂടെ നോക്കിയാൽ നയനേയും അതിനെ
കൂടെ നോക്കിയാൽ
ചുവന്ന എട്ടു ഗ്രഹങ്ങളുടേയും അവസ്ഥ ഏകദേശം ഇപ്രകാര
മായിരിക്കും എന്നു നമുക്കു തോന്നാതെ ഇരിക്കില്ല. ഒഴുകിപ്പോകുന്ന
ഒരു തൊട്ടിലെ വെള്ളം കണ്ടാൽ വലിയ പുഴയിലെ വെള്ളവും
ഏകദേശം ഇപ്രകാരമായിരിക്കും എന്നു നമുക്കു ഊഹിക്കാ
വുന്നതാണ്.
ഇനി ആലോചിക്കാനുള്ളതു നമ്മളെ പോലെയുള്ള മനുഷ്യ
നാകും ഏതുപ്രകാരത്തിൽ തോന്നുവാനിടയുണ്ടു എന്നകാരമാണ്.
ഒന്നാമതായി നാം അവിടെ എത്തിയാൽ നമ്മെ വെറുപ്പ് പിടി
പ്പിക്കുന്നതു മേഘമാലകളുടെ നിബിഡതയായിരിക്കും. അവിടുന്നു.
പൊട്ടുന്ന ഇടി ഇവിടുന്നുള്ളതിനെക്കാൾ നൂറൊ ആയിരമൊ ഇരട്ടി
ശക്തിയുള്ളതായിരിക്കും. സൂകുന്നു ഒരു ബമ്പിളിമൂസ് നാരങ്ങയുടെ
വലിപ്പം മാത്രമെ ഉണ്ടാകയുള്ളു. വ്യാഴത്തിന്റെ സ്വന്തം ചൂടു
വളരെ ജാസ്മിയായിരിക്കകൊണ്ടു
നടക്കുമ്പോഴൊക്കെ
തിയിൽ ചവിട്ടിയപോലെയുള്ള ഒരു ചുടു അനുഭവിക്കുന്നുണ്ടായിരി
ക്കും. വ്യാഴത്തിലെ വസന്താരിഋതുക്കൾക്കു മുമ്മൂന്നു കൊല്ലത്തിന്റെ
ദിത ഉണ്ടാകും. എല്ലാറ്റിലും വെച്ചു നമ്മെ അതിശയപ്പെടുത്തു
ന്നത് പകലിന്റെ ദീഘമില്ലായ്മ തന്നെ ആയിരിക്കും. സൂൻ
അഞ്ചു മണിക്കൂറിനുള്ളിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും.
ഭൂമിയെ ബുധന്റെ വലിപ്പത്തിൽ മാത്രമെ വ്യാഴത്തിലുള്ളവർ<noinclude></noinclude>
23ycnllaov4gr5og27obe6kf6h9295k
താൾ:ജ്യോതിശ്ശാസ്ത്രം.pdf/87
106
82949
242693
2026-06-20T14:02:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '° mjuny DO' താൾ സൃഷ്ടിച്ചിരിക്കുന്നു
242693
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>°
mjuny
DO<noinclude></noinclude>
3k6wp2tsk1qi20x47wesqbrys2k88n8
താൾ:ജ്യോതിശ്ശാസ്ത്രം.pdf/88
106
82950
242694
2026-06-20T14:03:07Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിമൂന്നാം അദ്ധ്യായം. 85 കാണുകയുള്ളു. ആകാശത്തിൽ ചിലപ്പോൾ അഞ്ചു പൂർണ്ണചന്ദ്ര കാണും. ചിലപ്പോൾ എല്ലാവരും വളരെ അടുത്തും ചിലപ്പോൾ അവിടവിടെ വേറിയപോലെയും നില്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242694
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിമൂന്നാം അദ്ധ്യായം.
85
കാണുകയുള്ളു. ആകാശത്തിൽ ചിലപ്പോൾ അഞ്ചു പൂർണ്ണചന്ദ്ര
കാണും. ചിലപ്പോൾ എല്ലാവരും വളരെ അടുത്തും
ചിലപ്പോൾ അവിടവിടെ വേറിയപോലെയും നില്ക്കുന്നതു നമ്മെ
വിസ്മയപ്പെടുത്തും. ചന്ദ്രഗ്രഹങ്ങൾ ഒരു കൊല്ലത്തിൽ സീമയി
ല്ലാത്തവണ്ണം നം ഉണ്ടാകും. ഇതിലും ഏറ്റവും ആശ്ചയം ജനിപ്പിക്കു
ന്ന കായം നമുക്കൊക്കെ പെട്ടെന്നു വന്നുകൂടുന്ന ഘനമാണ്.
ഭൂമിയിൽനിന്നു 100 റാത്തൽ ഘനമുണ്ടായിരുന്നുവന്നു. വ്യാഴത്തിൽ
എത്തിയാൽ 31700 ൽ ഘനം ഉണ്ടായിക്കാണുന്നതാണ്.
നാം നടക്കാൻ വളരെ പ്രയാസപ്പെടും എന്നു പറഞ്ഞാൽ പോര.
നമുക്കു നടക്കാൻ കേവലം സാധിക്കയില്ല. നമ്മൾ വീഴുന്നതു
വലിയ പർവ്വതങ്ങൾ വീഴുമ്പോലെയുള്ള ശക്തിയോടുകൂടിയായിരി
ക്കും. കരിങ്കല്ല് പൊടിഞ്ഞുപോവാനും നിലം കുഴിഞ്ഞുപോവാനും
മതി. വീണാലൊ പിന്നെ എഴുന്നേല്ക്കാനും നോക്കണ്ട. ഒരു വലിയ
വീടോളമുള്ള കരിമ്പാറ പൊന്തിക്കുന്നതിനെക്കാൾ ബലമുപയോ
ഗിച്ചാലെ നമ്മളെ പൊന്തിക്കാൻ സാധിക്കയുള്ളു. നമ്മളെ
പോലെയുള്ളവ വ്യാഴത്തിൽ പാക്കുവാൻ യാതൊരു സൌക
യവും ഉണ്ടാകുന്നതല്ല.
വ്യാഴത്തിൽ ജന്തുക്കൾ ഉണ്ടായിരിക്കുമോ എന്ന ചോദ
ത്തിന്നും തീച്ചയായ ഒരു ഉത്തരം പറഞ്ഞു കൂടാത്തതാണ്. വ്യാഴ
ത്തിന്റെ സ്വന്തട് അതിന്റെ വിതാനത്തിൽ കൂടി കേവലം
പോയോ കാതിരിക്കുന്ന അവസ്ഥ അവിടെ ഉണ്ടാകേണ്ടുന്ന
വമ്പിച്ച സമുദ്രങ്ങളൊക്കെ ബാഷ്പമയമായി വായുവിലാണ് കിടക്കു
ന്നത്. വ്യാഴത്തിലെ അത്യുഷ്ണം ശമിച്ചു അതിന്റെ മേൽ വിതാന
ത്തിന്നു ശൈത്യം നേരിട്ടാൽ മാത്രമെ, ബാഷ്പമയമായി വായു
ലോകത്തിൽ കിടക്കുന്ന അവിടത്തെ വെള്ളം സമുദ്രങ്ങളായി
ചോടെ കെട്ടിനില്ക്കുകയുള്ളു. അക്കാലത്തു മാത്രമെ വ്യാഴത്തിന്റെ
വലിപ്പത്തിനും സ്ഥിതിക്കും അനുസരിച്ചു നമ്മളെ പോലെയുള്ള
ജന്തുക്കളെ അവിടെ കാണാനുണ്ടാകയുള്ളു.<noinclude></noinclude>
6bho88nmp133bqbvipjosr81o9pti4h
താൾ:ജ്യോതിശ്ശാസ്ത്രം.pdf/89
106
82951
242695
2026-06-20T14:03:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '86 ജ്യോതിശ്ശാസ്ത്രം അദ്ധ്യായം 14. ശനി. ശനിയെപോലെ ഈ വിശേഷവിധിയോടുകൂടിയ ഗ്രഹം സൂയ കടാഹത്തിൽ ഉണ്ടായിരിക്കയില്ല. ശനി സ്ഥിതിചെയ്യുന്നതു സുനിൽ നിന്നു 8860 ലക്ഷം നാഴിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242695
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>86
ജ്യോതിശ്ശാസ്ത്രം
അദ്ധ്യായം 14.
ശനി.
ശനിയെപോലെ ഈ വിശേഷവിധിയോടുകൂടിയ ഗ്രഹം
സൂയ കടാഹത്തിൽ ഉണ്ടായിരിക്കയില്ല. ശനി സ്ഥിതിചെയ്യുന്നതു
സുനിൽ നിന്നു 8860 ലക്ഷം നാഴിക അകലെയാണ്. ശനിക്കു
സൂനെ ഒരു പ്രാവശ്യം ചുറ്റുവാൻ 20 കൊല്ലം വേണ്ടിവരു
ന്നു. ഈ വലിയ ഗ്രഹത്തോടുകൂടി പുരാതനന്മാരുടെ അറിവും
അവസാനിച്ചു. ശനി കഴിഞ്ഞാൽ വേറെയും ഗ്രഹങ്ങൾ ഉണ്ടാ
യിരിക്കുമെന്നു അവരാരും അറിഞ്ഞതെ ഇല്ല. ഭൂമിയോട് നോക്കു
മ്പോൾ ശനി ഒരു
ഗ്രഹമാണ്. വ്യാഴത്തെ
കഴിഞ്ഞാൽ ശനി തന്നെയാണ് വലിപ്പം കൊണ്ടു ഉപരിയായി
നില്ക്കുന്നവൻ. വലിപ്പം കൊണ്ടു വ്യാഴത്തോടു തോറ്റുപോകുമെങ്കിലും
കൂടി, വ്യാഴവും അതിന്റെ പരിവാര ചന്ദ്രന്മാരും കൂടി പരിവാര
സമതനായ ശനിയോട് ഭംഗികൊണ്ടു ഒക്കുമെന്നു തോന്നുന്നില്ല.
വട മേഖലയിൽ പാകുന്ന ജനങ്ങൾക്കു ആകാശത്തിലെ മൂന്നു
ഭംഗിയുള്ള കാഴ്ചകളിൽ ഒന്നു ശനിയാണ്. ശനി വ്യാഴത്തെക്കാൾ
ചെറുതായിരിക്കകൊണ്ടും, വ്യാഴത്തെക്കാൾ അധികം ദൂരസ്ഥിത
നാകകൊണ്ടും, കാഴ്ചയിൽ ഭൂമിയിലുള്ളവ വ്യാഴത്തിന്റെ
പകുതി വലിപ്പം മാത്രമെ കാണുകയുള്ളു. ദൂരദേശിനി കൊണ്ടു
നോക്കിയപ്പോൾ അതിന്റെ ഉടലിൽ ചില പട്ടുകൾപോലെ
തോന്നുന്ന കറുത്ത വരകൾ കാണുന്നുണ്ട്. വ്യാഴത്തിൽ കാണുന്ന
വരകൾപോലെ ക്ഷണഭംഗുരങ്ങളല്ല. എന്നാലും ശനി സകല
വക്കും കൗതുകവും വിസ്മയവും ജനിപ്പിക്കുന്നവനാകുന്നതു അ
വനെ ചുറ്റിക്കൊണ്ടു ഒരു മോതിരം നില്ക്കുന്നതുകൊണ്ടാണ്. ഈ
മാതിരി ഒരു മോതിരം സൂകടാഹത്തിലെ യാതൊരു ഗ്രഹങ്ങൾ
ക്കും കാണാറില്ല.
വെറും കണ്ണുകൊണ്ടു നോക്കുന്നതായാൽ ശനി ഒരു ഒന്നാം
കിടയിൽ നില്ക്കുന്ന നക്ഷത്രത്തോളം വലിപ്പമുള്ളവനാണ്. എന്നാൽ<noinclude></noinclude>
qr9p7mipi06z9dt6au8mgxkzwxwpm44
താൾ:ജ്യോതിശ്ശാസ്ത്രം.pdf/90
106
82952
242696
2026-06-20T14:03:41Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനാലാം അദ്ധ്യായം. 87 നക്ഷത്രങ്ങളോളം പ്രഭു അവന്നു കാണുകയില്ല. എന്നിട്ടുകൂടി പുരാ തനന്മാർ അതിനെ കണ്ടു മനസ്സിലാക്കിയിരുന്നു. ശനി വളരെ ദൂരസ്ഥിതനായിരിക്കകൊണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242696
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനാലാം അദ്ധ്യായം.
87
നക്ഷത്രങ്ങളോളം പ്രഭു അവന്നു കാണുകയില്ല. എന്നിട്ടുകൂടി പുരാ
തനന്മാർ അതിനെ കണ്ടു മനസ്സിലാക്കിയിരുന്നു. ശനി വളരെ
ദൂരസ്ഥിതനായിരിക്കകൊണ്ടു അതു ഓരോ രാശിയിൽ ദീഘകാലം
നില്ക്കുന്നതായിക്കാണും. ശനി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതു
നിമിഷത്തിൽ സുമാറ് 6 നാഴിക വേഗതയോടെയാണ്. നി
ടെ കിഴക്കു പടിഞ്ഞാറെ വ്യാസത്തിന്റെ ദീപം എഴുപത്ത
രായിരവും വടക്കുതെക്കെ വ്യാസത്തിന്റെ ദീഘം അറുപത്തേഴായി
രവും നാഴിക ദീഘമാണ്. അതുകൊണ്ടു ശനിയുടെ ആകപ്പാടെ
യുള്ള കോലം സമവൃത്തത്തിൽനിന്നു വളരെ ഭേദിച്ചിരിക്കേണ്ട
താണ്. കിഴക്കു പടിഞ്ഞാറെ ഒരു മദ്ധ്യം വളരെ തുറിച്ചു കാണുന്ന
ത് ശനിയുടെ ഭ്രമണവേഗത കൊണ്ടാണ്. ശനി, ഭൂമിയെക്കാൾ
ഇരട്ടി വേഗതയോടെ സ്വന്തം അ
ങ്ങിനെ ഒരു
തിരിയുവാൻ ശനിക്കു 10 മണിക്കൂറെ
വേണ്ടിവരുന്നുള്ളു. എന്നു പറഞ്ഞാൽ ശനിയുടെ ഒരു രാവും
പകലും കൂടിയ ദിവസത്തിന്റെ ദീഘം 10 മണികളർ മാത്ര
പ്രായം. സ്വന്തം അച്ചുതണ്ടിന്മേൽ തിരിയുന്നു. അ
ശനി ഘനത്തിൽ നേരിട്ടുകാണുന്ന കുറവു ആലോചിച്ചാൽ
ശനി ഒരു കട്ടിയായ പദാർത്ഥംകൊണ്ടു നിയമിതനല്ലെന്നു തോന്നും.
ഭൂമി ശനിയെക്കാൾ എട്ടിരട്ടി കട്ടിയായ പദമാണെന്നു
കാണുന്നു. എന്നുവെച്ചാൽ ഭൂമിക്കു ശനിയുടെ അത്ര വലിപ്പമുണ്ടാ
യിരുന്നു എങ്കിൽ ഭൂമി ശനിയെക്കാൾ എട്ടിരട്ടി ഘനമുള്ള ഒരു
ഗോളമായിരിക്കും. യഥാർത്ഥം പറഞ്ഞാൽ ശനി അക്കത
വലിപ്പമുള്ള ഒരു വെള്ളത്തിന്റെ ഗോളത്തെക്കാൾ ഘനം കുറഞ്ഞ
വനാണ്. ഗംഭീരവലിപ്പമുള്ള ഒരു സമുദ്രം വല്ലേടത്തുമുണ്ടെന്നു
വെച്ചാൽ, ശനിയെ അതിൽ കൊണ്ടെയിട്ടാൽ അതു മുങ്ങാതെ
പൊന്തിനില്ക്കും. ശനിയുടെ നാലിലൊരു ഭാഗം മേലോട്ട് തള്ളി
നില്ക്കുന്നുമുണ്ടാകും.
ദൂരദേശിനി കൊണ്ടു പരിശോധിച്ചാൽ സ്വന്തം ചൂട് പോ
യാകാതെ പതക്കുന്ന ശനിയുടെ ചുടുചുറ്റും കിടക്കുന്ന
വായുമണ്ഡലം കാർകൊണ്ടു നിറയപ്പെട്ടിട്ടുണ്ടെന്നു തോന്നും. ഇതും<noinclude></noinclude>
5sy0m0rms828h6uth7ccrbzspud6x10
താൾ:ജ്യോതിശ്ശാസ്ത്രം.pdf/91
106
82953
242697
2026-06-20T14:03:55Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'S 88 ജ്യോതിശ്ശാസ്ത്രം വളരെ വലിപ്പമുള്ള ഒരു ഗോളമായിരിക്കകൊണ്ടു ഇതിൻറെയും സ്വതസ്സിദ്ധമായ ഉഷ്ണം കേവലം വിട്ടുപോകാത്തതാണ് . ശനിയുടെ കായത്തിൽ മറെറാരു വിരുദ്ധസ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242697
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>S
88
ജ്യോതിശ്ശാസ്ത്രം
വളരെ വലിപ്പമുള്ള ഒരു ഗോളമായിരിക്കകൊണ്ടു ഇതിൻറെയും
സ്വതസ്സിദ്ധമായ ഉഷ്ണം കേവലം വിട്ടുപോകാത്തതാണ് . ശനിയുടെ
കായത്തിൽ മറെറാരു വിരുദ്ധസ്വഭാവവും കാണുന്നുണ്ട്. വ്യാഴ
ത്തിനു ശനിയെക്കാൾ വലിപ്പമുള്ളതുകൊണ്ടു ശനിയെക്കാൾ
ഘനം കുറഞ്ഞവനായിരിക്കേണ്ടതുമാണ്. എന്നാൽ യഥാം
അങ്ങിനെയല്ല. ശനിയാണ് ഘനം കുറഞ്ഞവൻ. ഒരേ വലിപ്പത്തി
ൽ രണ്ടു ഗോളങ്ങളിൽനിന്നും പദങ്ങൾ എടുത്തു തൂക്കിനോ
ക്കിയാൽ ശനിയുടെ പദത്തിന്റെ ഇരട്ടി വ്യാഴത്തിലെ
പദാർത്ഥം തൂങ്ങുന്നതു കാണും. ശനി എത്ര കട്ടി കുറഞ്ഞവനാണ
ങ്കിലും കൂടി, അതു വലിപ്പം വളരെയുള്ളവനാകകൊണ്ടു ഭൂമിയെ
കാൾ 95 ഇരട്ടി ഘനമുള്ളവനാണ്.
cad
മോതിരംപോലെയുള്ള ഒരു സാധ
നം കിടപ്പുണ്ടു എന്നതു ദൂരദേശിനി നടപ്പായതിൽപിന്നെ അറി
വായ സംഗതിയാണ്. ഗലീലാ ഉണ്ടാക്കിയ ദൂരദേശിനിയിൽ
സാധനങ്ങൾ 30 ഇരട്ടി വലിപ്പത്തിൽ കാണാമായിരുന്നു. അതിൽ
കൂടെ നോക്കീട്ടാണ് അവൻ സൂക്ഷ്മബിംബത്തിന്മേൽ ഉള്ള ക
ങ്ങളും ചന്ദ്രബിംബത്തിന്മേലുള്ള പർവ്വതങ്ങളും കണ്ടറിഞ്ഞത്.
ഗലീലൊ, ദൂരദശിനിയിൽകൂടെ നോക്കിയപ്പോൾ ശനി, മൂന്നു
അടുത്തടുത്തു നില്ക്കുന്ന വസ്തുക്കളെപോലെ തോന്നി. ഇവ ഒരേ
നിരപ്പിലും വിതാനത്തിലും നില്ക്കുന്നപോലെയും, മദ്ധ്യത്തിലെ
വസ്തു എല്ലാറ്റിലും വലുതായും തോന്നി. ഇതുവരെ താൻ ആ കാശ
ത്തിൽ കണ്ട യാതൊരു ഗോളങ്ങളും ഈ മാതിരി പ്രാകൃതപ്രകൃതി
കാണിച്ചിരുന്നില്ല. ഇതു കാരണം കൂടാത്ത ഒരു അവസ്ഥയാണെന്നു
വിചാരത്തിന്മേൽ ഗലീലാ വളരെ അത്ഭുതപ്പെട്ടു. ഗലീലൊ
ഇടമുറിയാതെ ദിവസംപ്രതി ശനിയെ തന്നെ പരിശോധിച്ചു. അ
ങ്ങിനെ പരിശോധിച്ചുകൊണ്ടിരിക്കെ, ഇടത്തും വലത്തും കണ്ടിരു
ന്ന ചെറിയ വസ്തുക്കൾ വലിപ്പത്തിൽ ക്രമേണ ചുരുങ്ങി, പിന്നെ
കേവലം മങ്ങിമറഞ്ഞു പോകുന്നതു ഗലീലൊ കണ്ടു. ആ സമയ
ത്ത് നടുവിൽ കണ്ട് വലിയ വസ്തു എന്നുവെച്ചാൽ ശനിയുടെ
സാക്ഷാൽ ബിംബം മാത്രം ശേഷിച്ചതു കണ്ടു. 305120<noinclude></noinclude>
9almlakksofq3gsbuuc2qlcmwut31ab
താൾ:ജ്യോതിശ്ശാസ്ത്രം.pdf/92
106
82954
242698
2026-06-20T14:05:13Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിന്നാലാം അദ്ധ്യായം. 89 ഗലീലോവിന്നു പണ്ഡിതന്മാരുടെ ഇടയിൽതന്നെ വളരെ ശ കൾ ഉണ്ടായിരുന്നു. കുറെ ദിവസം മുമ്പ് അവൻ അവരോടു മൂന്നു വസ്തുക്കൾ ഒന്നിച്ചുകൂടിയതാണെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242698
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിന്നാലാം അദ്ധ്യായം.
89
ഗലീലോവിന്നു പണ്ഡിതന്മാരുടെ ഇടയിൽതന്നെ വളരെ ശ
കൾ ഉണ്ടായിരുന്നു. കുറെ ദിവസം മുമ്പ് അവൻ അവരോടു മൂന്നു
വസ്തുക്കൾ ഒന്നിച്ചുകൂടിയതാണെന്ന വിവരം പറഞ്ഞു. ഇനി,
ആദ്യം പറഞ്ഞതു ശരിയല്ല. ആ നടുവിലത്തെ വസ്തു മാത്ര
മാണ് ശനിയെന്നും, ഇടത്തും വലത്തും കണ്ട വസ്തുക്കൾ കാണ
തായ്ക്കായി എന്നും പറഞ്ഞാൽ ബാക്കിയുള്ളവർ അവനെ പരിഹ
സിക്കാതിരിക്കുമോ? ഈ പ്രകൃതിഭേദത്തെപ്പറ്റി ഞാൻ എന്തു
പറവാനാണ്. സൂനിലെ കളങ്കങ്ങൾ എന്നപോലെ ഇടം
വലത്തും കണ്ടിരുന്ന വസ്തുക്കൾ മറഞ്ഞുപോയോ. ഇത്ര വേഗം
ഇവ എവിടെ ഒളിച്ചുകളഞ്ഞു. ശനി അതിന്റെ രണ്ടു
മക്കളേയും വിഴുങ്ങിക്കളഞ്ഞെന്നൊ എന്നൊക്കെ വിചാരിച്ചു
ഗലീലാ വളരെ
വാസ്തവത്തിൽ ഗലീവിനു യാതൊരു വിഡ്ഢിത്തം
പിണഞ്ഞിരുന്നില്ല. ഗലീലാ കണ്ട വസ്തുക്കൾ അവിടെത്തന്നെ
ഉണ്ടായിരുന്നു. അവ ചുരുങ്ങുന്നതും ക്രമേണ മറഞ്ഞു പോകുന്നതും
ഗലീലം കണ്ടതു ശരിതന്നെയായിരുന്നു. എന്നാൽ ഈ മാവു കു
കാലത്തേക്കു മാത്രമായിരുന്നു. അവ പിന്നെയും ഉദിച്ചുവന്നു. ഏഴു
കൊല്ലംകൊണ്ടു പരിപൂളയിൽ എത്തി, അതിനുശേഷം
ക്ഷയിച്ചുവരുവാനും തുടങ്ങി. ഇതു ശനിയുടെ കിഴക്കുപടിഞ്ഞാറെ
മദ്ധ്യരേഖയിൽനിന്നു വളരെ നാഴിക ഉയരത്തിൽ ശനിക്കു ഒരു
മോതിരമിട്ട പോലെയുള്ള കോലത്തിൽ നിന്നിരുന്ന ഒരു പദാ
മായിരുന്നു. ഇതിന്റെ ശരിയായ പ്രകൃതി മനസ്സിലാക്കിയത്,
ഗലീലൊ കണ്ടതിൽ പിന്നെ 50 കൊല്ലം കഴിഞ്ഞിട്ട് ഹൈഗൻ
സ് എന്ന പണ്ഡിതനാണ് . ശനിയുടെ ബിംബത്തിൽ പ്രതിഫലി
ച്ചിരുന്ന മോതിരത്തിന്റെ ഛായയെ അദ്ദേഹം കണ്ടു മനസ്സിലാ
ക്കി. ഒന്നാമതു അദ്ദേഹം മനസ്സിലാക്കിയതു ഇതു ശനിയുടെ
ബിംബത്തോട് തൊട്ടുകിടക്കുന്ന ജങ്ങളല്ലെന്നാണ്. അങ്ങിനെ
യാണെങ്കിൽ അവ ശനിയോടുകൂടെ ഭ്രമണം ചെയ്യേണ്ടതാണ്.
15 കൊല്ലത്തിന്നൊരിക്കൽ ഈ സാധനങ്ങൾ കാണാതാകുകയും
ചെയ്യുന്നു. ഇതൊക്കെക്കൊണ്ടാണ് ഹൈഗൻസ് ആ വ
32.<noinclude></noinclude>
kip3mg58pqny8qzijhn922t7u1ndj8l
താൾ:ജ്യോതിശ്ശാസ്ത്രം.pdf/93
106
82955
242699
2026-06-20T14:05:30Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '90 ജ്യോതിശ്ശാസ്ത്രം ശനിയെ ചുറ്റിനില്ക്കുന്ന ഒരു വലിയ മോതിരമായിരിക്കണം എന്നു മനസ്സിലാക്കിയതു. അതിന്റെ വക്ക് മാത്രം നമ്മുടെ നേരെ വരു മ്പോളാണ് അതിന്റെ വീതിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242699
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>90
ജ്യോതിശ്ശാസ്ത്രം
ശനിയെ ചുറ്റിനില്ക്കുന്ന ഒരു വലിയ മോതിരമായിരിക്കണം എന്നു
മനസ്സിലാക്കിയതു. അതിന്റെ വക്ക് മാത്രം നമ്മുടെ നേരെ വരു
മ്പോളാണ് അതിന്റെ വീതിക്കുറവുകൊണ്ടു നമ്മുടെ കാഴ്ചയിൽ
പെടാതെ അതു മറഞ്ഞുപോകുന്നതു. അതുകൊണ്ടു അതു കോതിരം
പോലെയുള്ള ഒരു സാധനമാണെന്നു 1659-ൽ അദ്ദേഹം ഒന്നാമതു
ബാക്കി ശാസ്ത്രമാ
രെ അറിയിച്ചു. പിന്നെ
അകലത്തിന്റെ ഒത്ത
നടുക്കു ഒരു കാത്ത വര
കണ്ടു. ഈ കറുത്ത വര
canTegna
പാളികളുടെ നടുവിൽ രള സാഹിത
കണ്ട ഒഴിവ് സ്ഥലം അക്കാദമി
മാത്രമാണ്. അതുകൊ
ണ്ട് ഒന്നാമതു ഒന്നു എന്നു
തോന്നിയ മോതിരം അ
ശനി
emanda
കന്നുനില്ക്കുന്ന രണ്ടു മോതിരങ്ങളാണെന്നും മനസ്സിലാക്കി. പിന്ന
യും ഇരുന്നു കൊല്ലം. കഴിഞ്ഞപ്പോളാണ് മോതിരം രണ്ടു മാത്ര
ല്ല മൂന്നെണ്ണമുണ്ടെന്ന കായം മനസ്സിലായത്. മൂന്നാമതു കണ്ടു
പിടിച്ച മോതിരം. ആദ്യം കണ്ടുപിടിച്ചു. രണ്ടിന്റെയും ചുവട്ടി
ലാണ്. ഈ മൂന്നാമത്തെ മോതിരത്തോടു താരതമ്യപ്പെടുത്തി നാ.
ക്കിയാൽ ആദ്യത്തെ രണ്ടു മോതിരങ്ങളും കുറെ സ്ഥിരപ്രകൃതിയോടു
കൂടിയവയാണെന്നു തോന്നും, അവക്കു ശനിയുടെ ഛാ
ഗ്രഹിക്ക
ിക്കാനും കാട്ടാനും സാധിക്കുന്നു. എന്നു മാത്രമല്ല അവറയുടെ
സ്വന്തം മായ ശനിയുടെ ബിംബത്തിൽ വിക്കാനും വയ്ക്കുന്നു.
മൂന്നാമത്തെ മോതിരം മാറും മോതിരങ്ങളുടെ അത്ര പ്രകാശിക്കു
ന്നില്ല. നമ്മൾ ശനിയുടെ ബിംബത്തിൽ മദ്ധ്യരേഖ മേൽ നിന്നാൽ
നമ്മുടെ നേരെ മീതെ ഒരു ഭാഗം കിഴക്കും ഒരു ഭാഗം പടിഞ്ഞാറും
മറഞ്ഞു പോകുന്ന ഒരു വലിയ കമാനമാണ് കാണാനിടയുള്ളത്.
ഈ വലിയ കാനത്തിന്റെ നീളം ഒരു ലക്ഷം നാഴികയിൽ<noinclude></noinclude>
lrcxlo7or8u1izwklptz7j6wdoavg2p
താൾ:ജ്യോതിശ്ശാസ്ത്രം.pdf/94
106
82956
242700
2026-06-20T14:07:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനാലാം അധ്യായം. കുറയുകയില്ല. ഈ കമാനത്തിന്റെ ശനി ആ കഷിക്കുന്നുണ്ട്. ഭൂമിയിൽ ഇങ്ങിനെ ഒരു കമാനം വീണു പോകാതെ നില്ക്കണമെങ്കിൽ രണ്ടു തൂണും കമാനത്തിന്റെ നടു വിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242700
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനാലാം അധ്യായം.
കുറയുകയില്ല. ഈ കമാനത്തിന്റെ
ശനി ആ കഷിക്കുന്നുണ്ട്. ഭൂമിയിൽ ഇങ്ങിനെ ഒരു കമാനം വീണു
പോകാതെ നില്ക്കണമെങ്കിൽ രണ്ടു തൂണും കമാനത്തിന്റെ നടു
വിൽ ഒരു ആണിക്കല്ലും വേണ്ടതാണ്. കമാനം പൊളിയാതെ
നില്ക്കുന്നതു അതു കെട്ടിയ കല്ലുകളുടെ അന്യോന്യമുള്ള അമൽ
കൊാണ്. ഒരു കമാനത്തിന്നു വായ വിസ്താരം ജാസ്മിയാകും
തോരം കല്ലുകളിന്മേൽ വന്നുചേരുന്ന അമലിനു ശക്തിദ്ധിക്കു
ന്നു. കമാനത്തിനു വിസ്താരം ജാസ്മിയായാൽ അതു നിലനില്ക്കുക
യില്ല. ഈ കായങ്ങൾ അസാദ്ധ്യവലിപ്പമുള്ള ശനിയുടെ മോതിര
ത്തിന്റെ വിഷയത്തിലും പരിശോധിച്ചു
നാക്കുക, ഇത്ര അധികം
വിസ്താരത്തിൽ കിടക്കുന്ന ശനിയുടെ മോതിരത്തിന്റെ ഓരോ
അച്ചയുടെ
പറയാവുന്നതാണ്. ഈ മോതിരം ഭൂമിയിൽവെച്ചു ഏറ്റവും
ഉറപ്പുള്ള ഉരുക്കു കൊണ്ടു ഉണ്ടാക്കപ്പെട്ടാലും ശരി അമലിന്റെ
ശക്തികൊണ്ടു ഉരുക്കു ദ്രവമായിപ്പോവാനും, മോതിരം മുഴുവനും
ഇടിഞ്ഞുപൊളിഞ്ഞ ചോടെ വീഴാനും മതി. അതുകൊണ്ടു ആക
ഷണശക്തിയുടെ വ്യാപാരം മറ്റു വല്ല വഴിയും കാണാൻ നമ്മെ
സഹായിക്കുമോ എന്നു നോക്കാം. ശനിയെപോലെ തന്നെ ഈ
മോതിരവും തിരിയുന്നുണ്ട് എന്നുവന്നാൽ ശനിയുടെ ആക
ശക്തിക്കു എതിരായ ഒരു ശക്തി ഈ മോതിരത്തിനും സിദ്ധിക്കു
ന്നു. എന്നാലും കൂടി ചില സംശയങ്ങൾ ഉണ്ട്. മോതിരം ഒരു
ഘനപദാമായിരിപ്പാൻ പാടില്ല. എന്തുകൊണ്ടെന്നാൽ അ
തിന്റെ ഉൾഭാഗം മേൽഭാഗത്തെക്കാൾ വേഗം തിരിയേണ്ടിവരുന്നു.
ഒരു ദ്രവപദാർത്ഥമായിരിക്കാൻ പാടില്ല. എന്തുകൊണ്ടെന്നാൽ
തിരപുറപ്പെട്ടു മോതിരം പൊട്ടിപ്പോവാനും
മതി. എന്നാൽ ഒത്തൊരു
മിച്ച ചെറിയ ചരൽ പോലെയുള്ള സാധനങ്ങളാണെന്നു വന്നാൽ
അത്രവേഗം ഉടയുകയില്ല. ഈ മോതിരത്തിന്നു ശനിയെ ഒരു വട്ടം
കുറക്കാൻ 10 മണിക്കൂർ വേണ്ടിവരും. ഇങ്ങിനെയുള്ള ഒരു
മോതിരം നമുക്ക് വേറെ ഒരുത്തും കൂടി ഉണ്ടെന്നു ഊഹിക്കാവുന്ന
ന്. വിയും ചൊവ്വയുടേയും എണ്ണിയാൽ<noinclude></noinclude>
md6395o0hcrn80hr0cuv1mqn4mnvye5
താൾ:ജ്യോതിശ്ശാസ്ത്രം.pdf/95
106
82957
242701
2026-06-20T14:07:54Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '$2 ജ്യോതിശ്ശാസ്ത്രം തീരാത്ത ലക്ഷം ഗോളങ്ങൾ ഒരു മോതിരത്തിന്റെ ആകൃതിയിൽ തന്നെയാണ് കിടക്കുന്നതു. രാമകൃഷ്ണവിലോമം കാവ്യം ഉണ്ടായിരു ന്നില്ലെങ്കിൽ അങ്ങിനെ ഒന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242701
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>$2
ജ്യോതിശ്ശാസ്ത്രം
തീരാത്ത ലക്ഷം ഗോളങ്ങൾ ഒരു മോതിരത്തിന്റെ ആകൃതിയിൽ
തന്നെയാണ് കിടക്കുന്നതു. രാമകൃഷ്ണവിലോമം കാവ്യം ഉണ്ടായിരു
ന്നില്ലെങ്കിൽ അങ്ങിനെ ഒന്നു ഉണ്ടാക്കുവാൻ സാധിക്കുമെന്നു
ആരും വിചാരിക്കയില്ല. അപ്പോലെതന്നെ ശനിക്കു ഇങ്ങിനെ ഒരു
മോതിരം ഉണ്ടായിരുന്നില്ലെങ്കിൽ അങ്ങിനെ ഒരു മോതിരം ഉണ്ടാ
വാൻ പാടുണ്ടായിരിക്കും എന്നു ഒരു ശാസ്ത്രജ്ഞനും സമ്മതി
ക്കുന്നതല്ല.
1655 മാച്ച് മാസം 25 നയാണ് ഹൈഗൻസ് എന്ന
പണ്ഡിതൻ ശനിയെ ചുഴറ്റുന്ന ഒരു ചന്ദ്രനെ ഒന്നാമതു കണ്ടു.
പിടിച്ചതു. അന്നു ശനിക്കു ഒരു ചന്ദ്രൻ മാത്രമെ ഉണ്ടായിരുന്നു.
എന്നു വിചാരിച്ചു. എന്നാൽ ഈ കാലത്തു അവനു ഒമ്പതു ച
ഒരു മോതിരത്താൽ അലംകൃതനും ആയ ശനി ഒരു കൌതുകകര
മായ കാഴ്ചയാണ്.
നമ്മളെ പോലെയുള്ളവർ ശനി ഒരു അസാധാരണ വിശേ
ഷവിധിയുള്ള ഗോളമാണെന്നു തോന്നാതിരിക്കില്ല. ഒന്നാമതു മ
രേഖയിൽനിന്നു നോക്കിയാൽ തലക്കുമീതെ 150 നാഴിക വീതിയി
ലും അനേകായിരം നാഴിക ഘനത്തിലും ഒരു വലിയ കമാനം
നില്ക്കുന്നതു കാണാം. ചിലപ്പോൾ ഇതിന്റെ നിഴൽ നേരെ
ചുവട്ടിൽ തന്നെ പതിക്കുന്നുണ്ടാകും. ഇതുകൂടാതെ ഒമ്പതു ചന്ദ്ര
ന്മാർ ആകാശത്തിൽ കൂടെ അതിജാഗ്രതയിൽ സഞ്ചരിക്കുന്നതു
കാണും. അതിൽ ഒന്നു വ്യാഴത്തിന്റെ ഏറ്റവും വലിയ ചന്ദ്രനെ
കാൾ വലിയവൻ തന്നെയാണ്. ചില സമയം ചന്ദ്രന്മാർ
കമാനംകൊണ്ടു മറക്കപ്പെട്ടു എന്നും വരാം. വസന്താരി ഋതുക്കൾ
ഓരോന്നിനും ഏഴരക്കൊല്ലം ദീലമുണ്ടാകും. 72 കൊല്ലം മുഴുവനും
ഇടമുറിയാതെ മഴയായാൽ നമ്മളെ പോലെയുള്ളവർ എത്രമാത്രം
ക്ലേശിച്ചു പോകും. നമ്മൾ എഴുന്നേറ്റു പല്ലുതേച്ചു നടന്നു. കുളിച്ചു,
ഉണ്ട് കോടതിയിൽ പോകാൻ പുറപ്പെടുന്ന സമയംകൊണ്ടു.
ശനിയിൽ സൂയ്യൻ ഉദിച്ചു അസ്തമിച്ചുപോകും. അതും നമുക്കു
ഒരു വലിയ സൊല്ലയായിരിക്കും. മൂന്നു ദിവസം കളിക്കേണ്ടുന്ന<noinclude></noinclude>
3d2xvwkdi849zpa8uhz75kpo8iuo9l3
താൾ:ജ്യോതിശ്ശാസ്ത്രം.pdf/96
106
82958
242702
2026-06-20T14:08:10Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒരു ക്രിക്കറ് ശനിയിൽ ചെന്നാൽ 14 ദിവസം കളിക്കേണ്ടി വരും. എന്നാലൊ, നമുക്കു് ഏകദേശം 30 വയസ്സ് തികഞ്ഞാല ശനിയിലുള്ളവന്നു ഒരു വയസ്സ് തികയുള്ളു, ശനിയിൽനിന്നു സൂ നെ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242702
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഒരു ക്രിക്കറ് ശനിയിൽ ചെന്നാൽ 14 ദിവസം കളിക്കേണ്ടി
വരും. എന്നാലൊ, നമുക്കു് ഏകദേശം 30 വയസ്സ് തികഞ്ഞാല
ശനിയിലുള്ളവന്നു ഒരു വയസ്സ് തികയുള്ളു, ശനിയിൽനിന്നു സൂ
നെ ഒരു ഉരിച്ച തേങ്ങയുടെ വലിപ്പിൽ മാത്രമെ കാണുകയുള്ളു.
അദ്ധ്യായം 15.
ചൊവ്വയുടെയുള്ള ഒരു പദ്ധതി
യിൽകൂടെ നെ
ചെയ്യുന്ന ചില ചെറിയ
ഗ്രഹങ്ങളെ ഒഴിച്ചു ഇതുവരെ വിവരിച്ച ഗ്രഹങ്ങളെ ഒക്കെ പുരാ
തനന്മാരും കണ്ടുപിടിച്ചിരിക്കുന്നു. വാസ്തവം പറഞ്ഞാൽ നക്ഷത്ര
ങ്ങൾ നോക്കി ശീലം വന്ന അവറ്റയുടെ ഇടയിൽനിന്നു
നക്ഷത്രസമാജങ്ങളിൽ ഒന്നിൽനിന്നു മറെറാനിലേക്കും തുടരെ
തുടരെ സഞ്ചാരം ചെയ്യുന്നവരായ ഈ ഗ്രഹങ്ങളെ വെറും ക
കൊണ്ടു നോക്കിയറിയാൻ അധികമൊന്നും പ്രയാസമുണ്ടായിരു
ന്നില്ല. ഇവയൊക്കെ നല്ല പ്രകാശവും വലിപ്പവും ഉള്ളവ
യാണ്. അരുണൻ പുരാതനന്മാ യാതൊരറിവും ഇല്ലാത്ത ഗ്രഹ
മാണ്. ഇതിന്റെ കണ്ടുപിടിത്തവും വിദ്യാർഷൽ എന്ന
പണ്ഡിതന്റെ ജീവചരിത്രവും തമ്മിൽ ഘടിപ്പിക്കേണ്ടിവന്നിരി
ജമ്മനിയിലെ ഹാനോവർ എന്ന രാജത്തിൽ ഹർഷൽ
1788-ാമാണ്ടിൽ ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ ഒരു ഭാഗ
വതരും ഒരു മാതിരി പഠിപ്പുള്ള ആളും ആയിരുന്നു. അദ്ദേഹത്തിന്നു
10 മക്കളുണ്ടായിരുന്നതിൽ ഹർഷൻ നാലാമത്തവനായിരുന്നു.
ഈ പത്താക്കും അച്ഛന്റെ സംഗീതവാസന കിട്ടിട്ടുണ്ടായിരു
ന്നു. ഹർഷൽ തന്റെ ഗുരുനാഥന്മാക്ക് അറിവുണ്ടായിരുന്ന
ജ്ഞാനമൊക്കെ ക്ഷണം വശമാക്കി. പതിനാല് വയസ്സായപ്പോൾ<noinclude></noinclude>
pw842k0wdzcb4oxq9llr2o38zqqmbza
താൾ:ജ്യോതിശ്ശാസ്ത്രം.pdf/97
106
82959
242703
2026-06-20T14:08:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '84 ജ്യോതിശ്ശാസ്ത്രം അവൻ ഒരു നല്ല ഭാഗവതരുമായി. ആ സമയത്തു പരന്ത്രീസുകാരും ജമ്മൻകാരും തമ്മിൽ ഒരു യുദ്ധം ഉണ്ടായി. ഹർഷലിന്നു യു ത്തിന്റെ രുചികരമല്ലാത്ത ചില അനുഭവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242703
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>84
ജ്യോതിശ്ശാസ്ത്രം
അവൻ ഒരു നല്ല ഭാഗവതരുമായി. ആ സമയത്തു പരന്ത്രീസുകാരും
ജമ്മൻകാരും തമ്മിൽ ഒരു യുദ്ധം ഉണ്ടായി. ഹർഷലിന്നു യു
ത്തിന്റെ രുചികരമല്ലാത്ത ചില അനുഭവങ്ങൾ സഹിക്കേണ്ടി
വന്നു. അദ്ദേഹത്തിന്റെ ദേഹത്തിന്നു ശക്തി പോരാത്തതിനാൽ
അദ്ദേഹം തന്റെ ഉദ്യോഗം മാറുവാൻ നിനയിച്ചു. ഇതിനായി
അദ്ദേഹം കണ്ടുപിടിച്ച് മാറ്റം അദ്ദേഹത്തിന്റെ ചരിത്രമെഴുത്തു
കാട് കൂടി സാധൂകരിക്കാൻ സാധിക്കാത്ത ഒന്നായിരുന്നു. വാസ്തവം
പറഞ്ഞാൽ അയാൾ പട്ടാളത്തിൽനിന്നു ഒളിവായി ചാടി
പോകുകയും ഇംഗ്ലണ്ടിൽ ചെന്നു ചേരുകയും ചെയ്തു. എന്നിട്ടു
20 കൊല്ലം കഴിഞ്ഞതിൽ പിന്നെയാണ് മൂന്നാം ജോ് മഹാ
രാജാവും ഹർഷലും തമ്മിൽ ഒരു കൂടിക്കാഴ്ചയുണ്ടായത്. അന്നു
രാജാവ് അവൻ പണ്ടത്തെ കുററത്തിന് മാപ്പുതന്നതായ ഒരു
കല്പനയും കൂടി വരുത്തിക്കൊടുത്തെന്നാണ് പറയുന്നതു. ഇംഗ്ലണ്ടിൽ
എത്തിയപ്പോൾ. ഹർഷലിന്നു 19 വയസ്സയായിട്ടുള്ളു. കുറെ
കൊല്ലങ്ങളോളം അദ്ദേഹം വളരെ അരികളൊക്കെ സഹിക്ക
ണ്ടിവന്നെങ്കിലും തന്റെ ഉത്സാഹവും ധൈയ്യവും കൊണ്ട്, ഇരു
പത്താറ് വയസ്സ് തികയുമ്പോഴക്കും അദ്ദേഹം നല്ല സംഗീതഗുരു
വായി പലരേയും പഠിപ്പിച്ചുതുടങ്ങി.
2. സംഗീതവായനയായിരുന്നു. തന്റെ തൊഴിൽ എങ്കിലും
ഹർഷലിന്നു തന്റെ ചെറുപ്പകാലത്തിൽ തന്നെ പ്രകാശിച്ചിരുന്നു.
ശാസ്ത്രപഠനത്തോടുണ്ടായിരുന്ന വാസന തണുത്തുപോയിരുന്നില്ല.
അദ്ദേഹം കണക്കിൽനിന്നു അദശിനിയുമായി ഇടപെട്ടു. ദൂര
ദശിയിൽ നിന്നു അദ്ദേഹത്തിനു ജ്യോതിശ്ശാസ്ത്രസംബന്ധമായും
ചിലതൊക്കെ ഗ്രഹിപ്പാനിടയായി. ഹർഷൽ ഒന്നാമതു നക്ഷത്ര
ങ്ങളെ നോക്കിയ ദൂരദേശിനി അത്ര ശക്തിയുള്ളതല്ലായിരുന്നു.
എന്നാൽ കൂടി വെറും കണ്ണുകൊണ്ടു പണ്ട് കണ്ടിരുന്ന വാക്കു
പ്രകാശം ജാസ്മിയായും ഒന്നും കാണാതിരുന്നേടത്തു അനവധി
കാണാറാകുകയും ചെയ്തു. ഈ പഠനത്തിൽ ഹർഷലിന്നു വളരെ
ഉത്സാഹം ജനിച്ചു. അദ്ദേഹം ഉടനെതന്നെ തന്റെ സംഗീതത്തേയും<noinclude></noinclude>
t6lt60txsowlwkb1ur6xs0wi6agntgd
താൾ:ജ്യോതിശ്ശാസ്ത്രം.pdf/98
106
82960
242704
2026-06-20T14:08:50Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനഞ്ചാം അദ്ധ്യായം. 95 അങ്ങിനെ ഇരിക്കുമ്പോൾ ഹർഷലിന്നു തന്റെ കൈവശ മുള്ളതിലും വളരെ ശക്തിയുള്ള ഒരു ദരശിനിപ്പണമെന്ന ഒര ഗ്രഹം ജനിച്ചു. അവൻ ആ മാതിരി സാധനങ്ങൾ ഉണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242704
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനഞ്ചാം അദ്ധ്യായം.
95
അങ്ങിനെ ഇരിക്കുമ്പോൾ ഹർഷലിന്നു തന്റെ കൈവശ
മുള്ളതിലും വളരെ ശക്തിയുള്ള ഒരു ദരശിനിപ്പണമെന്ന ഒര
ഗ്രഹം ജനിച്ചു. അവൻ ആ മാതിരി സാധനങ്ങൾ ഉണ്ടാക്കുന്ന
ഒരു കമ്പിനിയോട് എഴുതിച്ചോദിച്ചപ്പോൾ അവർ അപക്ഷിച്ച
വില എത്രയോ കടന്നതായിരുന്നു. ഇതുകൊണ്ടൊന്നും ഹർ
ലിന്നു കൂസലുണ്ടായിരുന്നില്ല. ഈ മാതിരി പ്രവൃത്തി പരിശീലി
ച്ചില്ലായിരുന്നു. എങ്കിലും ഹർഷൽ സ്വന്തമായി ഒരു ദൂരശിനി
ഉണ്ടാക്കാൻ നിണ്ണയിച്ചു. അദ്ദേഹം തടിച്ച കണ്ണാടി കൊണ്ടുവന്നു
വളരെ കാലത്തോളം അതു തഴച്ചും വരണ്ടിയും മിനുസപ്പെടുത്തിയുമ
കഴിച്ചു. എന്തിനു പറയുന്നു അവസാനം അക്കാലങ്ങളിൽ വെച്ചു
ഏററവും വലുതായ ഒരു ദൂരദേശിനി ആ സമൻ ഉണ്ടാക്കി. ഈ
ദൂരദേശിനിയുടെ കേളി
ഓരോന്നുണ്ടാക്കിക്കൊടുങ്ങും പരന്നപ്പോൾ അങ്ങിനെ
പല രാജാക്കന്മാരിൽ നിന്നും ഹർ
ഷലിന്നു ഓഡർ കിട്ടി. ഈ പ്രവൃത്തികൊണ്ടു തന്നെ ഹർഷൽ
വലിയ ഒരു ധനവാനാകയും ചെയ്തു. 1774 ൽ ആണ് ഹർഷൽ
തന്റെ സ്വന്തം ദൂരദേശിനിയുടെ പണി പൂർത്തിയാക്കിയത്. ഹർ
ഷലിന്നു പിന്നെ ആഴ്ചകൊല്ലത്തോളം നക്ഷത്രങ്ങളെ പരിശോ
ധിക്കുന്നതു തന്നെയായിരുന്നു പണി. 1981 മാർച്ച് 13-ാം
രാത്രി ഹർഷൽ മിഥുനം രാശിയിലുള്ള നർഷങ്ങൾ പരിശോധിച്ചു.
ഓരോരോ നക്ഷത്രങ്ങൾ. അവൻ പരിശോധിക്കുകയും തള്ളുകയും
ചെയ്തു. അങ്ങിനെ ഇരിക്കുമ്പോൾ മറ നക്ഷത്രങ്ങളിൽനിന്നൊ
ഒക്കെ ഭേദിച്ച ഒരു സാധനം അവൻ കണ്ടു. നക്ഷത്രങ്ങളെപോലെ
അതിനു മിന്നലുണ്ടായിരുന്നില്ല. നക്ഷത്രമല്ലെങ്കിൽ പിന്നെ
ഇതെന്തായിരിക്കും. ഹർഷൽ ഇതിനെ കറ ദിവസത്തോളം
നോക്കാൻ നിശ്ചയിച്ചു. അങ്ങിനെ നോക്കിയപ്പോൾ നക്ഷത്ര
ങ്ങളിൽ കാണാത്തതായി. ഈ സാധനത്തിൽ ഒരു സഞ്ചാര
മുണ്ടെന്നും അറിഞ്ഞു. അപ്പഴാണ്. അതു ആരും കണ്ടുപിടിക്കാത്ത
ഒരു ഗ്രഹമാണെന്നു. ഹർഷലിനു മനസ്സിലായത്. അതുകൊണ്ടു
ഹർഷൽ പല ജ്യോതിശ്ശാസ്ത്രനിപുണന്മാരേയും കണക്കിൽ നിപുണ
ന്മാരെയും, വിരുത്തി. ആലോചിച്ചതിൽ അതു ശനിയിൽനിന്നും<noinclude></noinclude>
b23wf1plwd9ol541ul4e0g0kmkkucye
താൾ:ജ്യോതിശ്ശാസ്ത്രം.pdf/99
106
82961
242705
2026-06-20T14:09:07Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '96 എത്രയോ ലക്ഷം നാഴിക അകലയായി സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഗ്രഹമാണെന്നു തെളിഞ്ഞു. അപ്പോൾ സൂയ കടാഹത്തിന്റെ അതിര് ശനിയാണെന്നു വിചാരിച്ചതു തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242705
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>96
എത്രയോ ലക്ഷം നാഴിക അകലയായി സൂര്യനെ പ്രദക്ഷിണം
ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഗ്രഹമാണെന്നു തെളിഞ്ഞു. അപ്പോൾ
സൂയ കടാഹത്തിന്റെ അതിര് ശനിയാണെന്നു വിചാരിച്ചതു
തെറ്റാണെന്നും, ശനിയിൽനിന്നു എത്രയോ അപ്പുറമായി പരി
വനം ചെയ്യുന്നതു ഈ പുതുതായി കണ്ടുപിടിച്ച
ഗ്രഹമാണ
ന്നും തെളിഞ്ഞു. വളരെ അപൂർവ്വമായിട്ടേ ഇതിനെ വെറും ക
കൊണ്ടു കാണാൻ സാധിക്കയുള്ളു. ഇതിന്നു അരുണൻ എന്നു
നാമകരണം ചെയ്തു. അരുണന്നു സൂര്യനെ ഒരു പ്രാവശ്യം ചുറ
വാൻ 84 കൊല്ലം വേണ്ടിവരും, കോപ്പർനിക്കസ്സ്, കെപ്ലർ,
ഗലീലൊ, ന്യൂട്ടൻ മുതലായവരൊക്കെ ജ്യോതിശ്ശാസ്ത്രപാരംഗത
ന്മാരായിരുന്നു എങ്കിലും സൂര്യനെ ചുറ്റിക്കൊണ്ടിരുന്ന ഒരു ഗ്രഹ
ത്തെ ഒന്നാമതായി ക
മാത്രമായിരുന്നു. സൂക
ചന്ദ്രന്മാരെ മൃഗങ്ങളും കൂടി നോക്കി മനസ്സിലാക്കിയിരിക്കണം.
ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ
എത്രയോ പുരാതനന്മക്കു കൂടി അറിവുണ്ടായിരുന്നു. അവ ഓരോ
ന്നും കണ്ടുപിടിച്ചവർ ആരാണെന്ന അറിവും ആക്കും ഇല്ല.
എന്നാൽ പുരാതനന്മാം, ഇദാനീന്തനന്മാക്കും സാധിക്കാത്ത
ഒരു കാം....സൂനെ ചുറ്റിക്കൊണ്ടിരുന്ന ഒരു പുതിയ ഗ്രഹ
ത്തെ ഒന്നാമതായിക്കണ്ടുപിടിച്ച എന്ന കാം.ഹർഷലിനെ
വളരെ കീർത്തിപ്പെട്ടവനാക്കി. അദ്ദേഹം ജ്യോതിശ്ശാസ്ത്രവിഷയ
ത്തിൽ മുന്നണിയിൽ നില്ക്കുന്ന ആളാണെന്നു എല്ലാവരും സമ്മതി
ച്ചു. അതിനിടയിൽ മൂന്നാം ജോസ് മഹാരാജാവ്. ഹർഷലിനെ
വിളിക്കാനയച്ചു. അവൻ ദൂരദേശിനിയിൽ കൂടെ പല ഗ്രഹ
ങ്ങളെയും മറ്റും കണ്ടു വളരെ സന്തോഷിച്ചു. അരമനയിലെ
രാജ്ഞികളും അങ്ങിനെതന്നെ ചെയ്തു. രാജാവ് അവനെ തന്റെ
ജ്യോതിശ്ശാസ്ത്രഗുരുവാക്കി അദ്ദേഹത്തിന്നു കൊല്ലംതോറും 200
പവൻ ശമ്പളവും പാക്കാൻ ഒരു നല്ല വീടും കൊടുത്തു. അക്കാലത്തു
200 പവൻ ഒരു വലിയ ശമ്പളം തന്നെയായിരുന്നു. അരുണൻ
എത്രയോ ദൂരസ്ഥിതനായിരിക്കകൊണ്ടു ശക്തിയുള്ള ദശിനിയിൽ
സംഗീതവാാരായിരുന്നു. ലിനും സിദ്ധിച്ചതു ഈ<noinclude></noinclude>
jnla4ra4p9pmjua2lz0sh7huev29m32
താൾ:ജ്യോതിശ്ശാസ്ത്രം.pdf/100
106
82962
242706
2026-06-20T14:09:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനഞ്ചാം അദ്ധ്യായം. 97 കൂടി നോക്കിയാൽ തന്നെ അവന്റെ കോലം വ്യക്തമായി കാണുക യില്ല. അരുണൻ ഒരു ഭയങ്കര വലിപ്പമുള്ള ഗ്രഹം തന്നെയാണ്. അവൻ വാസരേഖ 31,700 നാഴിക ദീഘമുള്ളതാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242706
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനഞ്ചാം അദ്ധ്യായം.
97
കൂടി നോക്കിയാൽ
തന്നെ അവന്റെ കോലം വ്യക്തമായി കാണുക
യില്ല. അരുണൻ ഒരു ഭയങ്കര വലിപ്പമുള്ള ഗ്രഹം തന്നെയാണ്.
അവൻ വാസരേഖ 31,700 നാഴിക ദീഘമുള്ളതാണ്. ഇതു
ഭൂമിയുടെ വ്യാസരേഖയുടെ ദീഘത്തെക്കാൾ സുമാറ് നാലിരട്ടി
യുണ്ട്. അതുകൊണ്ടു ആകപ്പാടെയുള്ള വലിപ്പത്തിൽ അരുണൻ
ഭൂമിയുടെ 64 ഇരട്ടി കാണണ്ടതാണ്. എന്നാൽ അരുണനി
പദാത്ഥങ്ങൾക്കു ഭൂമിയിലെ പദാത്ഥങ്ങളെക്കാൾ കട്ടി കുറഞ്ഞ
മറയാണ്. വലിപ്പം കൊണ്ടു 64 ഭൂമിയോടൊത്ത് ഇവൻ ഘനം
കൊണ്ടു 15 ഭൂമിയോളം മാത്രമെ ഉണ്ടാകയുള്ളു. അരുണന്നു തന്നിൽ
തന്നെ ഒരു പ്രാവശ്യം ഭൗണംചെയ്യുവാൻ എത്ര ദിവസം വേണ്ടി
വരുമെന്നു കണക്കാക്കുവാൻ സാധിച്ചിട്ടില്ല. പ്രകാശപരിച്ഛേദന
ഭൂമിയിൽ ഒന്നും കണ്ടുകിട്ടാത്ത ഒരു പുതിയ വായുവിൽ നിറഞ്ഞിട്ടു
ണ്ടെന്നു കണ്ടിരിക്കുന്നു.
അരുതെന്നും തന്നെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്മാർ ഉണ്ട്.
ഇതും കണ്ടുപിടിച്ചതു ഹർഷൽ തന്നെയായിരുന്നു. അരുണനെ
ചുറ്റിക്കൊണ്ടു നാല് ചന്ദ്രന്മാരാണുള്ളതു. ഒന്നാമത്തെ മ
അരുതെന്നു വളരെ അടുകെയുള്ള ചന്ദ്രന്നു. അരുണനെ ഒരു
പ്രാവശ്യം ചുറ്റുവാൻ 2 ദിവസവും ഏറ്റവും ദൂരെയുള്ള നാലാ
മത്തെ ചന്ദ്രന്നു 13 ദിവസവും വേണ്ടിവരുന്നു.
നമ്മൾക്ക് വല്ലവം അരുണനിൽ പോവാൻ വന്നു എന്നു
സാധിച്ചാൽ നാം ശ്വസിക്കേണ്ടുന്ന വായു ഭൂമിയിൽ കണ്ടുകിട്ടാത്ത
എന്താ ഒരു പ്രത്യകതരം വായുവായിരിക്കും. ഭൂമിയിൽനിന്നു
120 റാത്തൽ ഘനമുണ്ടായിരുന്ന നമുക്കു അവിടെ എത്തിയാൽ
1600 റാത്തൽ ഘനമുണ്ടാകും. ഭൂമിയിലെ ചക്ക 500 മുതൽ
500 വരെ റാത്തൽ ഘനമുണ്ടാകും. ഒരു സാധാരണ കോഴി പത്തു
മുപ്പതു റാത്തൽ ഘനത്തിൽ ഒട്ടും കുറയുകയില്ല. വസന്താരി ഓരോ
ഋതുക്കൾക്കു 21 കൊല്ലത്തെ ദീഘത ഉണ്ടാകും. മഴക്കാലമായിൽ
21 കൊല്ലം മഴതന്നെ. വേനല്ക്കാലമായാൽ 21 കൊല്ലം വേനൽ
തന്നെ. എന്നാൽ സയനെ ഒരു മധുരനാരങ്ങയുടെ വലിപ്പത്തിൽ<noinclude></noinclude>
i2tj0sw4f8ixhj9gsuampf500c9ubi2
താൾ:ജ്യോതിശ്ശാസ്ത്രം.pdf/101
106
82963
242707
2026-06-20T14:09:46Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '98 മാത്രമെ അവർ കാണുകയുള്ളു. അതുകൊണ്ടു അവിടെ വീഴ നിടയുള്ള പ്രകാശത്തിനു നമ്മുടെ മുറിയിൽ വീഴുന്ന പൂ ചന്ദ്രപ്രകാശത്തിന്റെ പകുതി കണ്ടു. കാമതകൂടി ഉണ്ടാകയില്ല. നമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242707
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>98
മാത്രമെ അവർ കാണുകയുള്ളു. അതുകൊണ്ടു അവിടെ വീഴ
നിടയുള്ള പ്രകാശത്തിനു നമ്മുടെ മുറിയിൽ വീഴുന്ന പൂ
ചന്ദ്രപ്രകാശത്തിന്റെ പകുതി കണ്ടു. കാമതകൂടി ഉണ്ടാകയില്ല.
നമ്മുടെ ഭൂമിയിലുള്ളവരെ 84 വയസ്സ് തികഞ്ഞാൽ മാത്രമെ അരു
ണനിലുള്ളവ ഒരു വയസ്സ് തികയുകയുള്ളു. സൂര്യഗ്രഹണം
അവിടെ എത്രയോ കൂടക്കൂടെ വരും. അതു അവക്കു വലിയ കാ
മായിരിക്കയില്ലതാനും. അവ ഏറ്റവും കൗതുകം തോന്നിക്കു
ആ കാഴ്ച ചന്ദ്രഗ്രഹണങ്ങൾ ആയിരിക്കും. ഇതുമാത്രമല്ലാതെ
ഇതിനെ പറ്റി അധികമായ അറിവു നമുക്കു ഈ കാലത്തു
ലഭ്യമായിട്ടില്ല.
തന്നെ കണ്ടുപിടിക്കാൻ ഉപയോഗിച്ച സൂത്രത്തിന്റെ
കടുപ്പം കൊണ്ടാണ് വരുണൻ ഗ്രഹങ്ങളിൽ വെച്ചു ഏറ്റവും
രസകരചരിത്രവാനായ്ത്തന്നത്. പണ്ട് സ്പെയിൻ രാജ്യത്തു
മൂക്കിലെങ്ങാൻ കിടന്നിരുന്ന കൊളമ്പസ്സ് നി ഗോളാകൃതിയാണ
കിൽ തന്റെ രാജ്യത്തിന്റെ മറുപുറത്തും രാജ്യമില്ലാതിരിക്കില്ല
എന്ന ഊഹത്തിന്മേൽ പുറപ്പെടുകയും അക്കാലത്തെ കൂട്ട
പുതിയ രാജ്യമായ അമേരിക്ക കണ്ടുപിടിക്കുകയും ചെയ്തു. ഈ ഒരു
കായംകൊണ്ടു കൊളമ്പസ്സിനു സിദ്ധിച്ചതായ കീർത്തി നിസ്സി
മായിരുന്നു. എന്നാൽ അമേരിക്ക നാം നിവസിക്കുന്ന ഭൂമിയുടെ
ഒരു ഭാഗം മാത്രമാണ്. അതു ആരെങ്കിലും ഒരിക്കൽ കണ്ടുപിടി
ക്കാതെയുമിരിക്കയില്ല. വരുണനെ കണ്ടുപിടിച്ച മാറ്റം ഇതിലും
എത്രയോ പ്രയാസകരമായതാണ്. ആകാശത്തിന്റെ ഏതോ
ഒരു മുക്കിൽ, അരുണനിൽ നിന്നു ഇത്ര ദൂരം കണ്ടു അകലെ, ഇത
വലിപ്പത്തിൽ ഒരു ഗ്രഹവുംകൂടി ഉണ്ടായിരിക്കണം എന്നു ഊഹം<noinclude></noinclude>
hu2mzmdqmeoluz5qjqig16c1bmjxk3y
താൾ:ജ്യോതിശ്ശാസ്ത്രം.pdf/102
106
82964
242708
2026-06-20T14:10:02Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനാറാം അദ്ധ്യമം. കൊന്നും കണക്കു കൊണ്ടും ഗണിച്ചു. ആ പറഞ്ഞ ദിക്കിൽ ത ദൂദശിനി കൊണ്ടു ഭഗീരഥപ്രയത്നം വേണ്ടിവന്നു അധികനാൾ നീണ്ടുപോയ പരിശോധന നടത്തിയപ്പോൾ അങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242708
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനാറാം അദ്ധ്യമം.
കൊന്നും കണക്കു കൊണ്ടും ഗണിച്ചു. ആ പറഞ്ഞ ദിക്കിൽ ത
ദൂദശിനി കൊണ്ടു ഭഗീരഥപ്രയത്നം വേണ്ടിവന്നു അധികനാൾ
നീണ്ടുപോയ പരിശോധന നടത്തിയപ്പോൾ അങ്ങിനെ ഒരു
ഗ്രഹവും കാഴ്ച കിട്ടി എന്ന സംഗതി അത്ഭുതങ്ങളിൽ വെച്ചു.
അത്ഭുതംതന്നെയാണ്. ഗഹനമായ വിഷയമാണെങ്കിലും ഈ
കണ്ടുപിടിത്തത്തെപ്പറ്റി ചുരുങ്ങിയ ഒരു വിവരമെങ്കിലും എടുത്തു
പറയാതെ ഇരിക്കാൻ പാടില്ല. ലോകാകഷണാശക്തിയെപ്പററി
ഇതിനു മുമ്പ് ഒരേടത്തിൽ പ്രസ്ഥാപിച്ചിട്ടുണ്ടല്ലൊ. ഈ ശക്തി
യുടെ വ്യാപാരം നിമിത്തമാണ് ഗ്രഹങ്ങളൊക്കെ സൂനെ ചുറ
ന്നത്. സൂതന്റെ വലിപ്പം ഗ്രഹങ്ങളുടെ വലിപ്പത്തെക്കാൾ
എത്രയോ വമ്പിച്ചത
കീഴടങ്ങി സൂക്ഷ്മിനാണ്ടാണ് ഗ്രഹങ്ങൾ സൂ
ചുരണ്ടിരുന്നത്. ലോകാക
ശക്തിയുടെ വ്യാപാരം കൊണ്ടും മുഴുവനായില്ല. സൂൻ ഗ്രഹങ്ങളെ
ആകഷിക്കുന്നതുകൂടാതെ ഗ്രന്ഥങ്ങളും അന്യാന്യം ആകഷിക്കുന്നു
ണ്ട്. അതുകൊണ്ടു ഒരു ഗ്രഹം മറെറാരു ഗ്രഹത്തിന്റെ അടു
ത്തുന്ന അവസരത്തിൽ അവ രണ്ടും തമ്മിൽ ആകൃഷിക്കാ
തിരിക്കില്ല. അപ്പോൾ കണക്കുപ്രകാരം നമ്മൾ ഗണിച്ചു ശരിപ്പെടു
ത്തിയ ഗ്രഹത്തിന്റെ പരിവർത്തന പദ്ധതി അസാരം വ്യത്യാസം
നേരിടുന്നു. സൂര്യനെ ചുറ്റിക്കൊണ്ടു ഇത്ര നാഴിക വേഗതയിൽ
ബുധൻ സഞ്ചരിക്കുന്നുണ്ട്. വേറെ ഗ്രന്ഥങ്ങളൊന്നും ഇല്ലെന്നു
വിചാരിച്ചാൽ ഇന്ന ദിവസത്തിൽ ബുധൻ ആകാശത്തിൽ ഇന്ന
ഭാഗത്തുണ്ടായിരിക്കും എന്നു ശരിയായി ഗണിച്ചെടുക്കാം. ഇനി
സൂനെ ചുറ്റിക്കൊണ്ടു മറെറാരു ഗ്രഹവും അതിനു പുറമെ
ഉണ്ടായിരിക്കും എന്നു വിചാരിക്കുക. (ഈ ഗ്രഹമാണ് ക്രൻ.
അപ്പോൾ നമ്മൾ ആദ്യം ഗണിച്ചെടുത്ത കണക്കു ശരിയായിരിക്കും
നില്ല. എന്തുകൊണ്ടെന്നാൽ ശുക്രനും ബുധനും അടുക്കെ എ
മ്പോൾ രണ്ടു ഗ്രഹങ്ങളുടേയും പരിപാതിക്കു മാറ്റം
സിദ്ധിക്കുന്നു. അതുകൊണ്ടു ഈ മാസം നല്ലവണ്ണം ഗ്രഹിച്ചു
വെച്ചതിൽ പിന്നെ മാതൃ ദിവസത്തിനു ഈ രണ്ടു ഗ്ര
ങ്ങളും എവിടെയുണ്ടായിരിക്കും എന്നു നമുക്ക് കാക്കാൻ സാധിക്കു<noinclude></noinclude>
jyk3m1ui7d45fwvlulsbc4mt55oj473
താൾ:ജ്യോതിശ്ശാസ്ത്രം.pdf/103
106
82965
242709
2026-06-20T14:10:16Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '100 ജ്യോതിശ്ശാസ്ത്രം യുള്ളു. ഗ്രഹങ്ങളുടെ തുക മൂന്നാകുമ്പോൾ നമ്മുടെ കണക്കു കൂട്ട ലിന്നു അത്യന്തം പ്രയാസം നേരിടുന്നു. അന്നു പണ്ഡിതന്മാ ഏററവും അതൃത്തിയിൽ ഉണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242709
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>100
ജ്യോതിശ്ശാസ്ത്രം
യുള്ളു. ഗ്രഹങ്ങളുടെ തുക മൂന്നാകുമ്പോൾ നമ്മുടെ കണക്കു കൂട്ട
ലിന്നു അത്യന്തം പ്രയാസം നേരിടുന്നു. അന്നു പണ്ഡിതന്മാ
ഏററവും അതൃത്തിയിൽ ഉണ്ടായിരുന്ന ഗ്രഹം അരുണനായിരു
ന്നു. ചൊവ്വയുടേയും വ്യാഴത്തിന്റേയും മദ്ധ്യത്തിൽ ഇരിക്കുന്ന
അനന്തകോടി ചെ ഗ്രഹങ്ങളെ ഒഴിച്ചുവിട്ടാൽ അരുണൻ
സൂര്യനെ ചുററും ഏഴാമത്തെ ഗ്രഹമാണെന്നു വിചാരിക്കാം.
ബാക്കിയുള്ള സകല ഗ്രഹങ്ങളാലും അരുണന്നു സിദ്ധിക്കാവുന്ന
വക്രഗതികൾ ഒന്നുകൊണ്ടും തളരാത്ത ഗണിതക്കാർ കണക്കാക്കി
വെച്ചിട്ടുണ്ട്. അങ്ങിനെ ഇരിക്കെ അവരുടെ കണക്കുപ്രകാരം
ഇന്നദിവസം അരുണൻ ആകാശത്തിൽ ഇന്നദിക്കിൽ വേണ്ടതാ
ണെന്നു അവർ തെറ്റാതെ
ആ ഭാഗത്തിൽ എത്തിയ
തായി കണ്ടില്ല. ബാക്കി ആ ഗ്രഹങ്ങളെക്കൊണ്ടു അരുണന്നു
സിദ്ധിക്കാവുന്ന എല്ലാ വ്യത്യാസങ്ങൾക്കും വകവെച്ചു കൊടുത്ത
തിൽപിന്നെയാണ് അരുണൻ ഇന്നിക്കിൽ വേണ്ടുന്നതാണെന്നു
പണ്ഡിതന്മാർ നിശ്ചയിച്ചതു. കണക്കു ഒരു കാലത്തും പിഴക്കില്ല.
രണ്ടും രണ്ടും നാലല്ലാതെ ഒരിക്കലും മൂന്നരയാവില്ല. അപ്പോൾ
അരുണന്നു ഈ വ്യത്യാസം എങ്ങിനെയുണ്ടായി. ആകാശത്തിൽ
കിടക്കുന്ന ഗോളങ്ങൾക്കു സഞ്ചാരവേഗതക്കു വല്ല വ്യത്യാസവും
നേരിടേണമെങ്കിൽ അതു ആകാശത്തിൽ കിടക്കുന്ന മറ്റു ഗോള
ങ്ങൾ മൂലമാവാനെ തരമുള്ളൂ. നക്ഷത്രങ്ങൾക്കു ഇങ്ങിനെ ഒരു
വ്യത്യാസം ഒരു ഗ്രഹമാറ്റത്തിനു വരുത്തുവാൻ സാധിക്കയില്ല.
നമുക്കു ഏററവും അടുത്ത നക്ഷത്രതന്നെ, സൂക്ഷ്മനെക്കാൾ നൂ
ലക്ഷം ഇരട്ടി നാഴിക അകലെയാണ്. അതുകൊണ്ടു വാക്കു
അയക്കാൻ കഴിയുന്ന കഷണശക്തി കേവലം ശിഥിലവും
പൂജ്യവുമാണ്. അങ്ങിനെ ഇരിക്കെ അരുണനെ ഗതിമാന്ദ്യനാക്കി
ആയതു അരുണന്നു പുറമെ കിടക്കുന്ന ഒരു പുതിയ ഗ്രഹം തന്നെ
ആയിരിക്കാൻ പാടുള്ളു എന്നു പണ്ഡിതന്മാർ ഊഹിച്ചു. ആ
പുതിയ ഗ്രഹം എവിടെയാണ് എത്ര വലുതായിരിക്കണം ഇങ്ങിനെ
ഒരു വ്യത്യാസം വരുത്തുവാൻ എന്നൊക്കെ ആലോചിച്ചു അവർ
63:08<noinclude></noinclude>
imagsndf1ay3n9bsn8f172xvlww7rmj
താൾ:ജ്യോതിശ്ശാസ്ത്രം.pdf/104
106
82966
242710
2026-06-20T14:10:31Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക പതിനാറാം അദ്ധ്യായം. 101 പിന്നെയും കണക്കുകൂട്ടാൻ തുടങ്ങി. സുമാർ ഇത്ര ലക്ഷം ദൂരത്തി ലാണ് ഈ ഗ്രഹമെങ്കിൽ അതു ഈ മാതിരി കോം അരുണന്നു വരുത്തണമെങ്കിൽ ഇത്ര വലിപ്പമുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242710
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ക
പതിനാറാം അദ്ധ്യായം.
101
പിന്നെയും കണക്കുകൂട്ടാൻ തുടങ്ങി. സുമാർ ഇത്ര ലക്ഷം ദൂരത്തി
ലാണ് ഈ ഗ്രഹമെങ്കിൽ അതു ഈ മാതിരി കോം അരുണന്നു
വരുത്തണമെങ്കിൽ ഇത്ര വലിപ്പമുണ്ടായിരിക്കണം എന്നു ഓരോ
ആഹിച്ചു കണക്കിട്ടു
നോക്കി. ഇങ്ങിനെ നൂറായിരം വഴിയെടുത്തു
നോക്കീട്ടും അവ ശരിയായ ഒരു വഴി കിട്ടിയില്ല. അപ്പഴാണ്
സൂനിൽനിന്നു ഗ്രഹങ്ങളുടെ അകലമക്ക് ഒരു പ്രത്യേകരീതി
യുണ്ടെന്നു ചിലർ മനസ്സിലാക്കിയതു, അതും ഒരു സുമാര് ക
ക്കാണെങ്കിലും ദൂരത്തിന്റെ സ്ഥിതി ആ കണക്കിൽനിന്നു വമ്പിച്ച
വ്യത്യാസമുള്ളതായിരിക്കയില്ലെന്നു അവക്കു ബോദ്ധ്യമായി. അ
ങ്ങിനെ കണക്കു കൂട്ടിക്കൂട്ടി ഒടുവിൽ ഒരു രസികന്നു ശരിയായ
ഫലം കിട്ടി. അരുണന്നു അന്നത്തെ ദിവസത്തിൽ കാണായ
വ്യത്യാസം വരേണമെങ്കിൽ, അരുണൻ ഇത്ര ലക്ഷം നാഴിക
അകലെ, ഇത്ര വലിപ്പത്തിൽ ഒരു ഗ്രഹം ഉണ്ടെന്നുവിചാരിച്ചാൽ
ശരിയായിരിക്കും എന്നു അവൻ സയും പ്രസ്ഥാപിച്ചു. അ
ങ്ങിനെ ഒരു ഗ്രഹമുണ്ടെന്നുവരട്ടെ, എന്നാൽ അതു ആകാശത്തി
ൻ ഇന്നഭാഗത്തിലുണ്ടാകേണ്ടതാണെന്നും അവൻ ഗണിച്ചു.
ദൂരദശിനികൊണ്ടു പലരും ആ പ്രത്യേകാകാശഭാഗം പരിശോധി
ച്ചു. അവിടെ കാണായ്ക്കുന്ന എല്ലാ നക്ഷത്രങ്ങളേയും പരിശോധിച്ചു.
ഒാരോ പടം ഉണ്ടാക്കി ഇങ്ങിനെ കുറെ കാലം നോക്കിയപ്പോൾ
നക്ഷത്രമാണെന്നു അവരക്കും വിചാരിച്ചു പോന്നിരുന്ന ഒരു
ഗോളം ഒരേടത്തിൽനിന്നു അല്പം മുന്നോട്ടു വന്നതായിക്കാണപ്പെട്ടു.
നക്ഷത്രങ്ങളുടെ അനന്യമുള്ള അടുപ്പിന്നും അകലമക്കും ഇതുവരെ
വ്യത്യാസം കണ്ടുവന്നിട്ടില്ല. ഇതിനും നക്ഷത്രങ്ങളുടെ ഇടയിൽ
കൂടെ നോക്കുമ്പോൾ ഒരു ഗതിയുണ്ടെന്നു കണ്ടു. അപ്പോൾ അതു
തന്നെയാണ് പുതുതായി കണ്ടുപിടിക്കപ്പെട്ട വരുണൻ എന്ന
ഗ്രഹമെന്നും എല്ലാവക്കും ബോദ്ധ്യമായി. ബാക്കിയുള്ള എല്ലാ
ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും റം കണ്ണുകൊണ്ടോ ഒര
ദശിനികൊണ്ടോ ആകാശത്തിൽ നിരന്തരമായി നോക്കിയ
തിന്റെ ഫലമായിക്കണ്ടുപിടിച്ചതാണ്. ഇതാ വെറും കണ
കൊണ്ടു ഊഹിക്കപ്പെടുത്തതാണ്. കണക്കു കൊണ്ടു ഒരു ഗ്രഹം<noinclude></noinclude>
pnbk4mni2afp5j0xy16nj07pxw6w1ph
താൾ:ജ്യോതിശ്ശാസ്ത്രം.pdf/105
106
82967
242711
2026-06-20T14:10:53Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '102 പുതുതായി കണ്ടുപിടിച്ചു എന്ന കിം ലോകം മുഴുവനെയും വിസ്മയിപ്പിച്ചു. ഇങ്ങിനെ കണ്ടുപിടിച്ചതായ ബഹുമാനത്തിന്നു അഹാന്മാരായി നിന്നവൻ രണ്ടുപേരുണ്ടു. ഒരുവൻ ഒരു ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242711
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>102
പുതുതായി കണ്ടുപിടിച്ചു എന്ന കിം ലോകം മുഴുവനെയും
വിസ്മയിപ്പിച്ചു. ഇങ്ങിനെ കണ്ടുപിടിച്ചതായ ബഹുമാനത്തിന്നു
അഹാന്മാരായി നിന്നവൻ രണ്ടുപേരുണ്ടു. ഒരുവൻ ഒരു ഇംഗ്ലീഷുകാ
രനും മറ്റവൻ പരന്ത്രീസുകാരനും ആണ് .
വരുണൻ സൂര്യനിൽനിന്നു എത്രയോലക്ഷം നാഴിക അകന്നു.
നില്ക്കുന്നവനാകകൊണ്ടു വമ്പിച്ച ദൂരദശിനിയുടെ സഹായം
കൊണ്ടു നോക്കിയാൽ തന്നെ അവനെ ഒരു നെല്ലിക്കയോളം
വലിപ്പത്തിൽ കാണുകയില്ല. അവനും വലിപ്പത്തിൽ ഒരു ചില്ലറ
ക്കാരനല്ല. അവൻ വാസരേഖ 35,000 നാഴിക ദീഘമുണ്ട്.
ഭൂമിയുടേതിനെക്കാൾ നാലിരട്ടിയിലും ജാസ്മി ഉണ്ടു. ഭൂമിയെക്കാൾ
എത്രയോ ഇരട്ടി വലിപ്പമുള്ള ഒരു ഗോളമായിരിക്കുകൊണ്ട്,
അവൻ നിമിതനായത് എന്നു വരും, എന്നു പറഞ്ഞാൽ വരു
ണനിൽനിന്നു അഞ്ചു റാത്തൽ തൂങ്ങുന്ന സാധനം ഭൂമിയിൽ
കൊണ്ടുവന്നു. തൂക്കിയാൽ ഒരു റാത്തൽ മാത്രമെ തൂങ്ങുകയുള്ളു.
വരുണൻ സൂനെ പുറകുന്നതു 28,000 ലക്ഷം നാഴിക അകലെ
നിന്നാണ്. ഈ ദൂരം ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിൻറ
മുപ്പതിരട്ടിയാണ്. അതുകൊണ്ടു അവൻ പരിവർത്തന പദ്ധതി
യുടെ ദീഘം എത്രലക്ഷം കോടിയായിരിക്കണമെന്നു ആലോചിച്ചു.
നോക്കൂ. അത്ര വലിയ പദ്ധതിയിൽകൂടെ വരുമെന്ന് സൂ
ചുറ്റുവാൻ(നമ്മുടെ കൊല്ലത്തിനു കണക്കാക്കിയാൽ 165 കൊല്ലം
വേണ്ടിവരുന്നതിൽ വല്ലതും ആശ്ചയപ്പെടുവാനുണ്ടോ? വ്യാഴം ഒരു
രാശിയിൽ ഒരു കൊല്ലവും ശനി 2 കൊല്ലവും നില്ക്കുമെന്നും
കണക്കാക്കിയ ഹിന്തുക്കൾ വരുണൻ ഒരു രാശിയിൽ ഏകദേശം
പതിന്നാലുകൊല്ലം നില്ക്കുമെന്നു പറയുമ്പോൾ വിസ്മയിക്കാതിരി
ക്കില്ല. അരുണന്റെയും വരുണന്റെയും നിപ്പും ഫലവും അറിയാ
തിരിക്കുന്നതുകൊണ്ടായിരിക്കും നമ്മുടെ ജ്യോതിഷമൊന്നും ഈ
കാലത്തു ശരിയായി ഫലിക്കാത്തത്.
വരുണനിൽ വല്ല സൃഷ്ടിയുമുണ്ടെങ്കിൽ അവർ അനുഭവിക്കുന്നു
കാരങ്ങൾ നമ്മിൽനിന്നു വളരെ ഭേദപ്പെട്ടതായിരിക്കും. ഭൂമിയെ<noinclude></noinclude>
goayoksbtnb7tmv3uqg4ncky0nf7t33
താൾ:ജ്യോതിശ്ശാസ്ത്രം.pdf/106
106
82968
242712
2026-06-20T14:12:30Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനാറാം അദ്ധ്യായം. 103 ചുറ്റുമ്പോലെ തന്നെ വരുണനെ ചുറ്റിക്കൊണ്ടും ഒരു ചന്ദ്രൻ ഉണ്ട്. അതിന്നു വരുണിനെ ചുറ്റുവാൻ ദിവസം വേണ്ടിവരു ന്നതാണ്. ആ ദിവസംകൊണ്ടു വരുണനി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242712
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനാറാം അദ്ധ്യായം.
103
ചുറ്റുമ്പോലെ തന്നെ വരുണനെ ചുറ്റിക്കൊണ്ടും ഒരു ചന്ദ്രൻ
ഉണ്ട്. അതിന്നു വരുണിനെ ചുറ്റുവാൻ ദിവസം വേണ്ടിവരു
ന്നതാണ്. ആ ദിവസംകൊണ്ടു വരുണനിലുള്ളവർ ഒരു കാത്ത
വാവും ഒരു വെളുത്ത വാവും ഉണ്ടാകുന്നു. സൂനെ വരുണനിൽ
നിന്നു ഒരു ചെറുനാരങ്ങയോളം വണ്ണത്തിൽ മാത്രമെ കാണുക
യുള്ളു. എന്നാൽ അവന്റെ പ്രകാശത്തിന്നു പഞ്ചമിച്ചന്ദ്രൻ
പ്രകാശത്തിന്റെ അറ്റം കടുപ്പമുണ്ടാകയുള്ളു. വരുണൻ
പകൽ നമ്മുടെ പിച്ചന്ദ്രനുദിച്ച ഒരു രാത്രിപോലെ ഇരിക്കും.
വ്യാഴത്തേയും ശനിയേയും അരുണനേയും, വരുണനിലുള്ളവർ
ഓരോ ശുക്രന്റെ അത്ര വലിപ്പത്തിൽ കാണും. അതുകൊണ്ടു
അവരുടെ രാത്രി കേവലം അന്ധകാരമയമായിരിക്കണം എന്നു
വരേണ്ടതില്ല. എന്നാൽ
വാൽ നക്കു സമാജത്തിന്റെ നില്പിന്നും ആർ
തിക്കും ഇവിടുന്നു കാണുന്നതിനെക്കാൾ ഭേദഗതി യാതൊന്നും
ഉണ്ടാകയില്ല. ചൊവ്വയും ബുധനും ഉണ്ടെന്ന വിവരമോ, ഭൂമിയെ
ചുറ്റിക്കൊണ്ടു ഒരു ചന്ദ്രനുണ്ടെന്ന വിവരമോ അവ കേവലം
ഉണ്ടാകയില്ല. ഭൂമിയിലുള്ളവർ 165 വയസ്സ് പൂർത്തിയാകുന്ന കാലം
കൊണ്ട് വരുണനിലുള്ളവ ഒരു വയസ്സ് തികയുകയുള്ളു. എന്നു
വെച്ചാൽ ഇവിടത്തെ അപുരുഷായുസ്സായ 60 വയസ്സ് തിക
വേണമെങ്കിൽ, ഭൂമിയിലെ കണക്കുപ്രകാരം അവ ഏകദേശം
പതിനായിരം വയസ്സ് തികയേണ്ടതാണ്. ഈ ഒരു ആശ്ചയമായി
കരുതാനില്ല. ദശരഥമഹാരാജാവിന്നു അറപതിനായിരം വയസ്സു
തികഞ്ഞതിൽ പിന്നെയാണ് സന്താനങ്ങൾ ഉണ്ടായതു. എന്നിട്ടും
കൂടി അവൻ ഒരു സ്ത്രീജിതനായിരുന്നു എന്നാണ് പുരാണങ്ങൾ
ഘോഷിക്കുന്നതു. രാവണന്റെ വയസ്സോടെ നോക്കുമ്പോൾ
ദശരഥന്റെ വയസ്സ് എണ്ണിപ്പറവാൻ തക്കതല്ലാത്തവണ്ണം നിസ്സാര
മായാകുന്നുമുണ്ട്. എന്നിട്ടും തന്റെ അന്ത്യദശയിലാണ് മൂപ്പർ
സീതയെക്കണ്ടു. ഭൂമിച്ചതും അവളെ ബലമായി എടുത്തുകൊണ്ടു
പോയതും. പുരാണങ്ങളെ സലാം. നിങ്ങളെപ്പറ്റി ഇനിയൊന്നും
ഞാൻ ഇവിടെ എഴുതുന്നില്ല.<noinclude></noinclude>
25lgh7rs1knwgzogxndozxed59h1tni
താൾ:ജ്യോതിശ്ശാസ്ത്രം.pdf/107
106
82969
242713
2026-06-20T14:15:10Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '104 ജ്യോതിശ്ശാസ്ത്രം ഭൂമിയിലുള്ളവരെ വരുണനിൽ കൊണ്ടുപോയാൽ അവി അനുഭവമായരുന്ന അസഹ്യത ചില്ലറയല്ല. ഒന്നാമതു അവിടത്തെ പകലിൽ പഞ്ചമിച്ചന്ദ്രൻ അത് ചൂടു മാത്രമെ ഉള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
242713
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>104
ജ്യോതിശ്ശാസ്ത്രം
ഭൂമിയിലുള്ളവരെ വരുണനിൽ കൊണ്ടുപോയാൽ അവി
അനുഭവമായരുന്ന അസഹ്യത ചില്ലറയല്ല. ഒന്നാമതു അവിടത്തെ
പകലിൽ പഞ്ചമിച്ചന്ദ്രൻ അത് ചൂടു മാത്രമെ ഉള്ളു എന്നു
വരുമ്പോൾ അവക്കെന്നെന്നും കുളിരാണെന്നു മാത്രമെ പറയാ
അള്ളു. ചന്ദ്രൻ വിലസി ബഹുശീതകരൻ എന്നാണ് ഇവിട
ത്തെ കൂട്ടർ പറയുന്നത്. എന്നാൽ ഗംഭീരശീതം അനുഭവിക്കേണ്ടി
വരുന്ന അവിടത്തുകാർ പഞ്ചമിച്ചന്ദ്രന്നാല് മാത്രമുള്ളവനായ
സൂൻ ഒരു ഉഷ്ണാളമായിത്താക്കുവാൻ മതി. അങ്ങിനെ
ഉള്ള രീതിയിൽ അവരെ സൃഷ്ടിച്ചാൽ മതിയല്ലോ. അവരുടെ
കണ്ണുകൾ വളരെ തീഷ്ണത ഉണ്ടായിരിക്കേണ്ടതാണ്. കല
വെള്ളത്തിൽനിന്നു യഥേഷ്ടം കാണാൻ സാധിക്കുന്ന മത്സ്യങ്ങളുടെ
കണ്ണുകളും കൂടി അവരുടെ കണ്ണിന്റെ കുമ്മതയോട് തലതാഴ്ത്തണ്ടി
വരാതിരിക്കയില്ല. എന്നാൽ ഭൂമിയിലുള്ളവർ അവിടെ എത്തിയാ
ൽ യഥാർത്ഥമായി അനുഭവിക്കേണ്ടിവരുന്ന ദ്രോഹം മറെറാന്നുമല്ല.
ഓരോ ഋതുക്കളുടെ അത്യന്തദീഘമാണ്. മൂന്നു മാസം മാത്രം
നിലനില്ക്കുന്ന മഴകൊണ്ടു. അസഹ്യപ്പെടുന്ന നമുക്കു ഏകദേശം
49. കൊല്ലത്തോളം ഇടവിടാതെ മഴപെയ്യുന്ന ഒരു മഴക്കാലം
എങ്ങിനെ സഹ്യമാകും. എങ്ങിനെയായാലും നമ്മെപ്പോലെയുള്ള
വന്നു. വരുണനിൽ ഉണ്ടായിരുന്ന നാല് ഋതുക്കളെ ഒരു ജന്മം കൊ
രണ്ടാന്നും കാണാൻ സാധിക്കയില്ല. മഴക്കാലം തുടങ്ങുമ്പോൾ
നമ്മെപ്പോലെയുള്ളവർ അവിടെ ജനിച്ചുപോയാൽ അതോടു തൊട്ടു
വരുന്ന ഹേമന്തകാലം വരുമ്പോൾ വൃദ്ധന്മാരായാകാതിരിക്കില്ല.
ഹേമന്തകാലത്തിലെ ശീതമോ അതിൽ കവിഞ്ഞതു തന്നെ
ആയിരിക്കണം. നമ്മെപ്പോലെയുള്ളവർ വരുണനിൽ യഥേഷ്ടം
കുടിയേറിപ്പാപ്പാൻ സാധിക്കുകയില്ലെങ്കിലും അവിടത്തെ ശീതോഷ്ണ
സ്ഥിതിക്കും
മറ്റും അനുസരിച്ച ജന്തുക്കൾ അവിടെ ഉണ്ടായിരിക്കാ
ൻ പാടില്ലെന്നു വിചാരിക്കുന്നതു നിശ്ചയമായിട്ടും ഒരു സാഹസം
തന്നെ ആയിരിക്കും.<noinclude></noinclude>
gj142s7tyvfie172mqn4svj5lz3v29n
താൾ:ജ്യോതിശ്ശാസ്ത്രം.pdf/108
106
82970
242714
2026-06-20T14:15:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '103 പതിനേഴും അന്യായം. അദ്ധ്യായം 17. മേല്ലൊള്ളികൾ അഥവാ കൊള്ളിമീനുകൾ. ഇതിന്നു മുമ്പെയുള്ള അദ്ധ്യായങ്ങളിൽ വിവരിച്ച ഗോളങ്ങൾ ഒക്കെയും വലിപ്പം കൊണ്ടു ഭയങ്കരന്മാരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242714
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>103
പതിനേഴും അന്യായം.
അദ്ധ്യായം 17.
മേല്ലൊള്ളികൾ അഥവാ കൊള്ളിമീനുകൾ.
ഇതിന്നു മുമ്പെയുള്ള അദ്ധ്യായങ്ങളിൽ വിവരിച്ച ഗോളങ്ങൾ
ഒക്കെയും വലിപ്പം കൊണ്ടു ഭയങ്കരന്മാരായിരുന്നു. എത്രയോ സഹ
സ്രം നാഴിക വ്യാസമുള്ള ഗ്രഹങ്ങളെപ്പറ്റിയും എത്രയോ കോടി
നാഴിക വലിപ്പമുള്ള കേതുക്കളെപ്പറ്റിയും പ്രസ്ഥാവിച്ചുകഴിഞ്ഞു.
ഒരു പ്രാവശ്യമോ മറ്റൊ ചെറിയ ഗ്രഹങ്ങളെപ്പറ്റി പണ്ണിക്കേണ്ടി
വന്നപ്പോൾ നമ്മൾ നമ്മുടെ വമ്പിച്ച കണക്കിൽനിന്നു വളരെ
ചോടെവന്നു ചേരണ്ടിവന്നു. ഈ
വളരെ ചോടെ വരണ്ടിരുന്ന അത്തായത്തിൽ നാം ഇതിലും
മോള്ളികളോടു നോക്കു
മ്പോൾ ചെറു ഗ്രഹങ്ങൾ പോലും ഭയങ്കര വലിപ്പമുള്ള വസ്തുക്കള
യിത്തീരുന്നു. മേല്ലൊള്ളികൾ ഉണ്ടെന്നു നമുക്കു പ്രത്യക്ഷമാകുന്നത്.
നമ്മുടെ വായുമണ്ഡലത്തിൽ എത്തി നശിക്കുമ്പോൾ മാത്രമാണ്.
വണ്ണംകൊണ്ടു നോക്കിയാൽ എത്രയോ ചെറുതാണെങ്കിലും
എണ്ണംകൊണ്ടു അവ ഈ ന്യൂനത അപഹരിക്കുന്നുണ്ട്. ആ
കാശത്തിൽ ഇവാ എത്ര സമൃദ്ധിയായി കിടക്കുന്നുണ്ടായിരിക്കും
എന്നു കണക്കാക്കുവാൻ ശ്രീ അനന്തനാലുംകൂടി സാധിക്കുമോ
എന്നു സംശയമാണ്. ഇവയുടെ വലിപ്പവും പല തരത്തിലായി
രിക്കണം. ചിലതിന്റെ ഘനം റാലായും ചിലതിന്റെ തു
തന്നായും (Ten) ഗണിക്കാമെങ്കിലും ചിലതൊക്കെ ചരലുപോ
ലെയും, മണൽതരിപോലെയും ചെറുതായവറയാണ്. ഈ
നിസ്സാരവലിപ്പമുള്ള സാധനങ്ങളായിരുന്നിട്ടുകൂടി സൂമൻ അവ
യേയും തന്റെ ആ കഷണത്തിന്റെ അധികാരാതൃത്തിയിൽനിന്നു
ത്യജിച്ചുകളഞ്ഞിട്ടില്ല. ഏതു സാധനവും സ്മരശ്മിയിൽ കാണാ
വരുന്ന അണുക്കളെ അത്ര ചെറുതായാലും ശരി
ഭയങ്കര വലിപ്പമുള്ളവയായാലും ശരി ആകഷണശക്തിക്കു വഴിപ്പെട്ടു
നടക്കാതെ നിവൃത്തിയില്ല. മോള്ളികളെ ചെറിയ നിലയിൽ
കൊള്ളിമീനുകൾ എന്നും അതിലും വലിയ നിലയിൽ മാനക്
വ്യാഴത്തെപ്പോലെ
11<noinclude></noinclude>
k64npa0qylhb2zi3a9rkq6hrcmof27r
താൾ:ജ്യോതിശ്ശാസ്ത്രം.pdf/109
106
82971
242715
2026-06-20T14:15:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '106 ജ്യോതിശ്ശാസ്ത്രം ല്ലുകൾ എന്നും വിളിച്ചുവരുന്നു. വലിയ ഗ്രഹങ്ങളെപോലെതന്നെ ഈ ചെറിയ വസ്തുക്കളും സൂനെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം പരിവർത്തനം ചെയ്യു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242715
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>106
ജ്യോതിശ്ശാസ്ത്രം
ല്ലുകൾ എന്നും വിളിച്ചുവരുന്നു. വലിയ ഗ്രഹങ്ങളെപോലെതന്നെ
ഈ ചെറിയ വസ്തുക്കളും സൂനെ ചുറ്റിക്കൊണ്ടിരിക്കുന്നു.
ഇപ്രകാരം പരിവർത്തനം ചെയ്യുന്ന മാനക്കല്ലുകൾ സംഖ്യകൊണ്ടു
നിസ്സീമമാണ്. അവയെ എത്ര ശക്തിയുള്ള ദൂരദശിനികൊണ്ടു
നോക്കിയാലും നമുക്കു കാണാൻ സാധിക്കയില്ല. ചില പ്രത്യേകാ
വസ്ഥകളിൽ മാത്രമെ അവാ നമുക്കു വീക്ഷണഗോചരമായി
ത്തീരുകയുള്ളു. ഒരു മാനത്ത് നമുക്കു പ്രത്യക്ഷമാകുന്ന സമയത്തു
അതിന്റെ ഗതിവേഗത ഒരു നിമിഷത്തിൽ ഇരുപതു നാഴിക
യിലും കവിയുന്നതാണ്. ഈ വേഗത ഭൂമിക്കു ഏറ്റവും അടുത്താ
കുമ്പോൾ നിലനില്ക്കുകയില്ല. വായുമണ്ഡലം അതിനെ തടയാതിരി
ക്കില്ല. എത്രയോ ഉയരത്തിലാകുമ്പോൾ വായുമണ്ഡലമൊന്നു
മില്ലാത്ത ആകാശം
അവിടെ ഇവയുടെ
ഗതിവേഗതക്കു തടസ്ഥമുണ്ടാകുന്ന പദാർത്ഥങ്ങൾ യാതൊന്നും
യാതൊരു ഭാഗവുംകൂടാതെ ഓരോ മാറക്കല്ലു
പൂനെ എത്രയോ സഹസ്രാ ല പില ക്ഷാ സംവത്സര
കാലമോ ചുറ്റിവന്നിട്ടുണ്ടായിരിക്കും. പക്ഷെ ഒരിക്കൽ ഒരു സംഭവം
നേരിടും അപ്പോൾ അതു എത്രയോ
പ്രകാശമാനനായിത്തീർന്നു.
നശിച്ചുപോകുകയും ചെയ്യും.
ഉണ്ടായിരിക്കും. മാത്രമായിരിക്കും.
കൊള്ളിമീനുകളുടേയും മാനക്കല്ലുകളുടേയും നിരന്തരമായ
സഞ്ചാരത്തിൽ ചിലപ്പോൾ ചിലതു നമ്മുടെ വായുമണ്ഡലത്തി
ന്റെ മേൽഭാഗം ശിച്ചുപോകത്തക്കവണ്ണം എത്തിപ്പോകുന്നു.
വായുമണ്ഡലത്തിന്റെ മേലെ അട്ടിയിൽ വായു വളരെ ഘന
ത്തിലൊന്നും ഉണ്ടായിരിക്കയില്ലെങ്കിലും, ഒരു തോക്കിൻ ഉണ്ട്.
യുടെ ഗതി വെള്ളം തടുക്കുമ്പോലെ ഇവയെ വായുവും തടുക്കുന്നു.
അപ്പോൾ വായുവിൽ കൂടെ കുതിക്കുന്ന ഇവ വായുവുമായി.
ശക്തിയോടെ ഉരസിപ്പോയിട്ട്, ആദ്യം തീക്കട്ടപോലെ ചക
കയും പിന്നയും കുറെ കഴിയുമ്പോൾ വെളുത്തനിറമായി ജ്വലിച്ചു
കത്തിക്കരിഞ്ഞു പോകുകയും ചെയ്യുന്നു. അപ്പഴാണ് ഭൂമിയിൽ നിന്നു
ഈ സംഭവം നോക്കിനില്പാനിടയുള്ള നമ്മളാൽ ചിലർ അത്,
ഒരു കൊള്ളിമീൻ പറയുന്നു എന്നു പറയുന്നതു,<noinclude></noinclude>
9hw21fhfx0sumoi1m3v0wj73axrrgap
താൾ:ജ്യോതിശ്ശാസ്ത്രം.pdf/110
106
82972
242716
2026-06-20T14:15:54Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '107 വെറും വായുവിന്റെ തടസ്ഥംകൊണ്ടു ഒരു സാധനം കത്തിക്കരിഞ്ഞുപോകുന്നു എന്നു വരുന്നതു നമുക്കു വിശ്വാസ യോഗ്യമായ ഒരു കാമായിരിക്കുമോ എന്ന സംശയം ജനിച്ചു. പോകുന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു
242716
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>107
വെറും വായുവിന്റെ തടസ്ഥംകൊണ്ടു ഒരു സാധനം
കത്തിക്കരിഞ്ഞുപോകുന്നു എന്നു വരുന്നതു നമുക്കു വിശ്വാസ
യോഗ്യമായ ഒരു കാമായിരിക്കുമോ എന്ന സംശയം ജനിച്ചു.
പോകുന്നു. എന്നാൽ ഇവിടെ നമ്മൾ രണ്ടു കായ്യങ്ങൾ നല്ലവണ്ണം
ഓമിക്കേണ്ടതുണ്ടു. കൊള്ളിമീനിന്റെ ഗതിവേഗത ഒരു തോക്കു
ണ്ടയുടെ വേഗതയെക്കാൾ നൂറിരട്ടിയിലും കവിഞ്ഞതാണ്. ഗതി
വേഗതയുടെ കടുപ്പം പോലെയാണ് ഒരു സാധനം മറെറാരു
സാധനവുമായി ഉരസുമ്പോൾ ജനിക്കാനുള്ള ഉഷ്ണത്തിന്റെ ആ
ധിക്യവും കിടക്കുന്നതു. അതുകൊണ്ടു ഒരു തോക്കിന്റെ ഉണ്ട
കാൾ ലക്ഷമിരട്ടി ഉഷ്ണം ജനിപ്പിക്കുവാൻ വായുമണ്ഡലത്തിൽ
കൂടെ ദ്രുതഗതിയായി ചരിക്കുന്ന ഒരു ചെറിയ കൊള്ളിമീനിന്നു
എത്രയോ ഒരു ചെറിയ അംശം തന്നെ ഭൂമിയിൽ കാണുന്ന
പാത്രങ്ങളെ ഒരു നൊടിയിടകൊണ്ടു ആവിയാക്കിത്തിക്കുവാൻ
ശക്തിയുള്ളതാകുന്നു.
1889-ൽ പന്തുപോലെ, തിളങ്ങുന്ന ഒരു മാനല്ല പ്രത്യക്ഷ
മായി. ഇതു ഇംഗ്ലണ്ടിൽ പല ഭാഗങ്ങളിൽനിന്നും കണ്ടുവന്നതു
കൊണ്ടു ഇതു ഈ ഉയരത്തിലാണെന്നും ഇതിന്റെ ഗതിവേഗത
എത്രയാണെന്നും കണക്കാക്കുവാൻ സാധിച്ചിരുന്നു. അഞ്ചുനിമിഷം
കൊണ്ടു ഈ മായക്കല്ല് 170 നാഴിക സഞ്ചരിച്ചിരുന്നു. അപ്പോൾ
ഒരൊറ്റ നിമിഷത്തിൽ ഇതു 34 നാഴിക വേഗതയോടെ
സഞ്ചരിച്ചിട്ടുണ്ടായിരിക്കണം. 50 നാഴിക നീളത്തിലും 4 നാഴിക
വീതിയിലും ഒരു തരം ജ്വലിക്കുന്ന കാറ്റുപോലെ ഈ സാധനത്തെ
50 മിനുട്ട് കാലംവരെ കണ്ടുവന്നിരുന്നു. ഭൂമിയിലുള്ളവരുടെ
കണ്ണിന്നു കണ്ടു പിടിക്കാൻ തക്ക വിഷയമില്ലാത്തതായ എത്രയോ
ലക്ഷം കൊള്ളിമീനുകൾ ഭൂമിയിൽ പതിക്കുന്നുണ്ടു്. എത്ര തന്നെ
ചെറുതായാലും ശരി, ഗതിവേഗത കൊണ്ടു അതികടുപ്പമുള്ള ഉഷ്ണം
ഉണ്ടാക്കുവാൻ തക്ക വീരമുള്ള ഈ സാധനങ്ങൾ ഇടവിടാതെ
വീണുതുടങ്ങിയാൽ മനുഷ്യരെപ്പോലെയുള്ള ജന്തുക്കൾ ഉഷ്ണം
കൊണ്ടു ഭൂമിയിൽ നിവസിക്കുവാൻ തന്റെ പാടുണ്ടായിരിക്കയില്ല.<noinclude></noinclude>
np938vcyezgvrnqewqnlj5fy87nwylz
താൾ:ജ്യോതിശ്ശാസ്ത്രം.pdf/111
106
82973
242717
2026-06-20T14:16:16Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '108 ജ്യോതിശ്ശാസ്ത്രം അതുകൊണ്ടു നമ്മുടെ വായുമണ്ഡലം ഈവക പീരങ്കി ഉണ്ടകളെ തടുത്തു നിർത്തുന്ന ഒരു വക കോട്ടയാണെന്ന് കരുതുന്നതിൽ അബദ്ധമില്ല. ഓരോന്നോരോന്നായി വഴുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242717
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>108
ജ്യോതിശ്ശാസ്ത്രം
അതുകൊണ്ടു നമ്മുടെ വായുമണ്ഡലം ഈവക പീരങ്കി ഉണ്ടകളെ
തടുത്തു നിർത്തുന്ന ഒരു വക കോട്ടയാണെന്ന് കരുതുന്നതിൽ
അബദ്ധമില്ല.
ഓരോന്നോരോന്നായി വഴുന്നതുകൂടാതെ ചിലപ്പോൾ കൊ
ള്ളിമീനുകൾ മഴ ചൊരിയുമ്പോലെ പെയ്യാറുണ്ടു. ഇതു എല്ലായോഴും
ഉണ്ടായിക്കാണുന്നില്ല. 1866-ൽ ഇങ്ങിനെ ഒരു വലിയ കൊള്ളി
മീൻകൂട്ടം വീഴുന്നതു കണ്ടിരുന്നു.
നായ് മാസത്തിൽ കൊള്ളിമീനുകളുടെ നിരന്തരപതനം
ഉണ്ടാകാറുണ്ട്. ഇതിന്റെ പൂർവ്വചരിത്രം എടുത്തു നോക്കുന്ന
തായാൽ എത്രയോ പണ്ടുതന്നെ ഈ മാതിരി സംഭവങ്ങൾ ഉണ്ട
902 ഒക്ടോബർ 12-ാംനു ഒരു
കുന്നതു കണ്ടിരുന്നു. മരണം ഉണ്ടായിരുന്നു. അന്നത്തെ
മുസൽമാൻ
ദിവസത്തിലെ വിശേഷവിധി താഴെ പറയുംപ്രകാരമാണ് ഒരു
ചരിത്രകാരൻ എഴുതിവെച്ചതു. ആ രാത്രി ആകാശത്തിൽ കുന്തം
പോലെ നിന്നും കൊണ്ടു അനകായിരം നക്ഷത്രങ്ങൾ ഇടത്തും
വലത്തും മഴ പോലെ പോക്കൊണ്ടിരുന്നു. ആ കൊല്ലത്തിനു
നക്ഷത്രസംവത്സരം എന്ന പേരും കൊടുക്കപ്പെട്ടിരിക്കുന്നു. ഭൂമി
യിലെ ഒരു രാജാവ് മരിച്ചതുകൊണ്ടു ഈശ്വരൻ ആകാശത്തിൽ
ഒരുവക വെടിമരുന്നു പണി കാണിച്ചു എന്ന് ഇന്നുള്ളവരാരും
വിശ്വസിക്കുന്ന ഒരു കായമല്ല. എന്നാൽ 902-ൽ ഇങ്ങിനെ ഒരു
സംഭവം ഉണ്ടായിരുന്നിരിക്കണം എന്നത് പരമാർത്ഥമായിരിക്ക
ണം. ഈ മാതിരി സംഭവങ്ങൾ ഏകദേശം 33 കൊല്ലത്തിൽ
ഒരിക്കൽ ഉണ്ടാകുന്നതാണത്രെ. 1799-ൽ ഒന്നും 1883-ൽ ഒന്നും
1866-ൽ ഒന്നും ഉണ്ടായിരുന്നു. 902 തുടങ്ങി ഈ കാലംവരെ
ഇങ്ങിനെയുള്ള 31 സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇങ്ങിനെയുള്ള
12 സംഭവങ്ങളെപ്പറ്റി മാത്രമെ നമുക്കു ചരിത്രസംബന്ധമായ
അറിവ് കിട്ടിട്ടുള്ളു. എല്ലാ സംഭവങ്ങളും ചരിത്രകാരൻ റിക്കാട്ടാക്കി
യിരിക്കണം എന്നു വിചാരിപ്പാൻ സംഗതിയില്ല. ചില സമയത്തു
നാഗരികന്മാരല്ലാത്ത
കാട്ടാളന്മാരായിരിക്കും ഇങ്ങിനെ ഒന്നു
കണ്ടതും കണക്കിലേറെ പരിഭവിച്ചുപോയതും.<noinclude></noinclude>
4bsq0fr58t321dl0nuo9wil8wbev55j
താൾ:ജ്യോതിശ്ശാസ്ത്രം.pdf/112
106
82974
242718
2026-06-20T14:17:43Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനേഴാം അദ്ധ്യായം. 109 കൊള്ളിമീൻ മഴ പുറപ്പെടുന്നതു ആകാശത്തിന്റെ കിഴക്കു ഭാഗത്തു ഒരു പ്രത്യേകസ്ഥലത്താണ്. അവിടുന്നു പുറപ്പെട്ടാൽ അതു പുറാടു ചുറ്റും പറക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242718
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനേഴാം അദ്ധ്യായം.
109
കൊള്ളിമീൻ മഴ പുറപ്പെടുന്നതു ആകാശത്തിന്റെ കിഴക്കു
ഭാഗത്തു ഒരു പ്രത്യേകസ്ഥലത്താണ്. അവിടുന്നു പുറപ്പെട്ടാൽ
അതു പുറാടു ചുറ്റും പറക്കുന്നതു കാണും. ആ സമയത്തിൽ
ഭൂമിയുടെ വായുമണ്ഡലത്തിൽ കുടുങ്ങിക്കത്തിപ്പോകുന്ന കൊള്ളി
മീനുകളുടെ സംഖ്യക്കു കയ്യും കണക്കുമുണ്ടാകുകയില്ല. ഒന്നാമതു
ഒന്നും രണ്ടുമായി പുറപ്പെട്ട ഈ കൂട്ടർ പിന്നെപ്പിന്നെ എണ്ണിയാൽ
തീരാത്ത കൂട്ടമായി പുറപ്പെടുകയും ചുടുചുറ്റും പറക്കുകയും
ക്ഷണം അസ്തമിച്ചുപോകുകയും ചെയ്യുന്നതു ഒരു ഒന്നാന്തര
കാഴ്ചതന്നെയായിരിക്കണം. ഈ അവസരത്തിൽ ഭൂമി ആ കഷിച്ചു.
വീഴ്ത്തുന്ന കൊള്ളിമീനുകളുടെ എണ്ണം ലക്ഷോപിലക്ഷമാണെന്നു
പറഞ്ഞാൽതന്നെ പോര
ഈ കൊള്ളിമീനുകൾ ഓരോ വലിയ കൂട്ടമായിട്ട് നില്ക്കുന്നു
ണ്ടെങ്കിലും ഒന്നു മറെറാന്നിനെ തൊടാത്ത രീതിയിലാണ് സൂ
നെ ചുറ്റുന്നത്. ഇതു ഭൂമിയുടേയും അരുണന്റെയും ഇടയിൽ
കൂടെയുള്ള ഒരു ദീഘവൃത്ത പദ്ധതിയിൽ കൂടെയാണ് സൂതനെ
പരിവർത്തനം ചെയ്യുന്നതു. ശരിയായിപ്പറയേണമെങ്കിൽ അരു
ണന്റെ മാറ്റത്തിൽ നിന്നും അസാരം കവിഞ്ഞു നില്ക്കുന്നുണ്ട്.
ഇതിന്റെ പരിവർത്തനപദ്ധതി എത്രയോ ദീപമേറിയതാണ്. ഈ
പരിവർത്തന പദ്ധതി ഭൂമി മുതൽ അരുണൻ വരെയുള്ള സകല ഗ്രഹ
ങ്ങളുടേയും പരിവർത്തനപദ്ധതിയെ ഖണ്ഡിച്ചാണ് പോകുന്നത്.
മുപ്പത്തു മൂന്നുകൊല്ലത്തിൽ ഒരിക്കൽ മാത്രമെ ഇവ ഭൂമിയെ
അടുക്കുന്നു. അന്ന് ഇറ നിമിഷത്തിൽ 56 നാഴിക വീത
മായി ഭൂമിക്കഭിമുഖമായും ഭൂമി നിമിഷത്തിൽ 8 നാഴിക വീതമായി
അങ്ങട്ടും ചരിക്കുമ്പോൾ ഇവ സിദ്ധിക്കുന്ന വേഗത നിമിഷ
ത്തിൽ 44 നാഴികയുടെ ഉഗ്രത പ്രാപിച്ചുപോകുന്നു. ആ വേഗത
യോടെ ഭൂമിയുടെ വായുമണ്ഡലത്തിൽ എത്തുമ്പോൾ ഇവ
കത്തിക്കരിഞ്ഞുപോകാതെ ഇരിക്കുമോ. അരുണൻ വരെയുള്ള മാവ
ഗ്രഹങ്ങളുടെ സമീപത്തു മുപ്പത്തിമൂന്നു കൊല്ലത്തിൽ ഒരിക്കൽ
ഇവ എത്തിച്ചേരുമൊ എന്നു സംശയമാണ്. അനേകാണ്ടുകൾ
കൂടുമ്പോൾ ഒരിക്കൽ വ്യാഴത്തിന്റേയും, അതിലും കാലം കഴിയ<noinclude></noinclude>
i7oce8l04g48eucbv8m1p70uni8c567
താൾ:ജ്യോതിശ്ശാസ്ത്രം.pdf/113
106
82975
242719
2026-06-20T14:17:59Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '310 മ്പോൾ അരുണൻറയും അടുകൂടെ ഇവ പോകാതിരിക്കില്ല. ഭൂമിയുടെ അടുത്തിടെ പോകുമ്പോൾതന്നെ ലക്ഷോപിലക്ഷങ്ങളെ ഭൂമി പിടിച്ചെടുക്കാൻ സാധിച്ചാൽ ഭൂമിയെക്കാൾ എത്രയോ ഇരട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242719
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>310
മ്പോൾ അരുണൻറയും അടുകൂടെ ഇവ പോകാതിരിക്കില്ല.
ഭൂമിയുടെ അടുത്തിടെ പോകുമ്പോൾതന്നെ ലക്ഷോപിലക്ഷങ്ങളെ
ഭൂമി പിടിച്ചെടുക്കാൻ സാധിച്ചാൽ ഭൂമിയെക്കാൾ എത്രയോ
ഇരട്ടി വലിപ്പമുള്ള മുൻചൊന്ന ഗ്രഹങ്ങളുടെ അടുത്തെത്തുമ്പോൾ
എത്ര കോടാനകോടികൾ അവയാൽ ഗ്രഹിക്കപ്പെട്ടുപോകു
മെന്നു ആലോചിച്ചുനോക്കുക. മോള്ളികളുടെ സംഖ്യ എണ്ണി
യാലൊടുങ്ങാത്തതാണെന്നു വരികിലും അവർക്കും ഒരു കയ്യും
കനക്കും ഉണ്ടാകാതിരിക്കില്ല. ഓരോരോ നൂറ്റാണ്ടുകൾ കഴിയും
തോരം ഇത്ര ലക്ഷത്തിനു നാശം വന്നുപോകുമെങ്കിൽ ഇനിയും
അനേകായിരം കൊല്ലം കഴിയുമ്പോൾ എത്ര കോടികൾ നശിച്ചു.
പോകുമായിരിക്കും. ഇങ്ങിനെയായാൽ കാലങ്ങൾ കഴിയുംതോളം
കുറഞ്ഞുപോകാനിടയുണ്ട്.
അങ്ങിനെയാണെങ്കിൽ ഇനിയും കുറെ നൂററാണ്ടുകൾ കഴിഞ്ഞാൽ
വയ് മാസത്തിൽ കണ്ടുവരുന്ന തീമഴ പോലെ തോന്നുന്ന ഈ
സംഭവത്തിന്നു ഏതായാലും വളരെ ക്ഷീണം വന്നുപിടിച്ചു പോ
കുന്നതാണ്. അതുപോലെതന്നെ എത്രയോ സഹസ്രാബ്ദങ്ങൾ
മുമ്പുണ്ടായിരുന്ന ഈ മാതിരി. സംഭവത്തിനു ഇന്നു കാണുന്ന
തിനെക്കാൾ ഭംഗിയും സീമയില്ലായ്മയും ഉണ്ടായിരിക്കേണ്ടതാണ
ന്നു തെന്നുവരാതെ മനസ്സിലാക്കാവുന്നതാണ്.
സുമനെ 33 കൊല്ലംകൊണ്ടു. പ്രദക്ഷിണം ചെയ്യുന്ന ഇ
കൊള്ളിൻ കൂട്ടത്തിന്റെ പരിവർത്തന പദ്ധതിയും, 1862-ൽ
ഒരിക്കൽ കാണാരുന്ന ഒരു കേതുവിന്റെ പദ്ധതിയും ഒന്നുതന്നെ
യാണെന്നു ഷാപ്പല്ലി എന്ന പണ്ഡിതൻ പ്രസ്ഥാവിച്ചിരിക്കുന്നു.
അതുക്കെന്നു കേതുവും കൊള്ളികളും തമ്മിൽ ഒഴിച്ചുകൂടാത്ത
ബന്ധമുണ്ടെന്നു കണ്ടിരിക്കുന്നു, കേതുക്കൾ അടുത്തടുത്തുനില്ക്കുന്ന
എത്രയും ശിന്നന്മാരായ പദങ്ങളുടെ ഒരു സമൂഹമായിരിക്ക
കൊണ്ടു ഒരു സമയം കൊള്ളിമീനുകൾ വെറും രൂപാന്തരത
പ്രാപിച്ച ഓരോ കേതുക്കളുടെ പദാർത്ഥങ്ങൾ മാത്രമാണെന്നു
കൂടി ഉഴറിക്കാൻ, ശാസ്ത്രജ്ഞന്മാര് ധം വന്നിട്ടുണ്ട്. ഈ
ഊഹം ശരിയായിരിക്കാൻ മതി എന്നു തെളിയിക്കുവാൻ മറ്റാരു<noinclude></noinclude>
fzk8aly6cylnhb40v93fwyv0o3ro2yz
താൾ:ജ്യോതിശ്ശാസ്ത്രം.pdf/114
106
82976
242720
2026-06-20T14:18:20Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനം അന്യായം, TIE സംഭവം കൂടി ഉണ്ടായിട്ടുണ്ട്. 1872 നവമ്പർ 27-ാം പ്രസ്ഥാവിച്ച സംഭവത്തോലെ ഒരു തരം കൊള്ളിമീൻ മഴയുണ്ടാ യി. അന്നു അതെ ഭാഗത്തിൽകൂടെ ബില വിരിൻ വരവും ഉണ്ടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242720
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനം അന്യായം,
TIE
സംഭവം കൂടി ഉണ്ടായിട്ടുണ്ട്. 1872 നവമ്പർ 27-ാം
പ്രസ്ഥാവിച്ച സംഭവത്തോലെ ഒരു തരം കൊള്ളിമീൻ മഴയുണ്ടാ
യി. അന്നു അതെ ഭാഗത്തിൽകൂടെ ബില വിരിൻ വരവും
ഉണ്ടായിരുന്നു. ഈ കേതുവിന്റെ പദ്ധതിയും ആ കൊള്ളിമീൻ
കൂട്ടത്തിന്റെ പദ്ധതിയും ഒന്നുതന്നെയാണെന്നു മനസ്സിലായി.
ഈ കേതുവെ 1772 ലും പിന്നെ 1805 കഴിഞ്ഞിട്ടും ഇതിനെ
ഒന്നാമതായി കണ്ടുപിടിച്ചതു 1826-ാം കൊല്ലത്തിലാണ്. പി
അതിനെ കണ്ടതു 1832-ാമതിലാണ്. 1846-ൽ നോക്കിയപ്പോൾ
ഒരു കേതുവിനു പകരം രണ്ടു കേതുക്കളെ കാണപ്പെട്ടു. 1859-ൽ
ഈ കേതു മേഘത്തിന്റെ ബാധ കൊണ്ടു. കാണാൻ
കഴിഞ്ഞില്ല.
1885-ൽ ഈ തു കേവലം കാണ്മാനുണ്ടായിരുന്നില്ല.
അതിനെ കണ്ടില്ല. അതിനു പകരം കണ്ടിരുന്നതു മോള്ളിക
ളുടെ പതനം മാത്രമായിരുന്നു. അതുകൊണ്ടു കൊള്ളികൾ
കേതുക്കളിൽനിന്നു ഉത്ഭവിച്ചവയായിരിക്കണം എന്നു അനുമാന
ത്തിന്നു വളരെ ശക്തി കൂടുന്നു. ഇങ്ങിനെ ധാരാളമായി മഴ പെയ്യും
പോലെ ഭൂമിയിൽ വീഴുക പതിവുള്ള. കൊള്ളിമീനുകളിൽ ഒന്നെ
ങ്കിലും ഭൂമിയുടെ വിതാനത്തിൽ എത്തീട്ടില്ല. ല്ല. മാനക്കല്ലുകളും
ഭൂമിയിൽ വീണിട്ടുണ്ടെങ്കിൽ തന്നെ, അവയൊന്നും ഈ കൂട്ടത്തിൽ
പെട്ടതല്ലതാനും.
8.
'
ആകാശത്തിൽനിന്നു ഭൂമിയിൽ കല്ലുകൾ വീഴാറുണ്ടെന്നു
പണ്ടുപണ്ട് കേട്ടിട്ടുണ്ട്. എത്രതന്നെ തെളിവുണ്ടായിട്ടുകൂടി ഒരു
നൂറ്റാണ്ടിന്നു മുമ്പ് ശാസ്ത്രജ്ഞന്മാരാരും ഈ കഥയും കേവലം
വിശ്വസിച്ചിരുന്നില്ല. അതു വീഴുന്നതു കണ്ട സാക്ഷികൾ ഉണ്ടാ
യിട്ടുണ്ട്. വീണ, കല്ല് ആകൃതിയിലും പ്രകൃതിയിലും അതിന്റെ
ചുറ്റും കാണായ്ക്കുന്ന കല്ലുകളുമായി വളരെ ദപ്പെട്ടിരുന്നു ചില
സമയത്തു ഇങ്ങിനെ. വീഴുന്ന കല്ലുകൾ കൊണ്ടു മനുഷ്യന്മാർ
മരിച്ചുപോയിട്ടും ഉണ്ട്. എന്നിട്ടുകൂടി ഇതു പരമാരായി ആരും
വിചാരിക്കാഞ്ഞതു. വളരെ ആശ്ചയമായിരിക്കുന്നു. ഒരു സമയം
ഈ സംഭവങ്ങൾ കണ്ടിരുന്നതു പഠിപ്പില്ലാത്ത മൂഢന്മാരായിരിക്കാം.<noinclude></noinclude>
nv4l57zma53b597i78bfr6kkzewfw55
താൾ:ജ്യോതിശ്ശാസ്ത്രം.pdf/115
106
82977
242721
2026-06-20T14:18:34Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '112 ജ്യോതിശ്ശാസ്ത്രം (1) അവർ പരമാത്തോടു വിശ്വാസയോഗ്യമല്ലാത്ത പലതും കൂട്ടി ത്തിരിക്കാം. ഈ കാലത്തുകൂടി ശരിയായ വിവരം കിട്ടുന്നതു പ്രയാസമാണ്. പിന്നെ പണ്ടത്തെ കായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242721
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>112
ജ്യോതിശ്ശാസ്ത്രം (1)
അവർ പരമാത്തോടു വിശ്വാസയോഗ്യമല്ലാത്ത പലതും കൂട്ടി
ത്തിരിക്കാം. ഈ കാലത്തുകൂടി ശരിയായ വിവരം കിട്ടുന്നതു
പ്രയാസമാണ്. പിന്നെ പണ്ടത്തെ കായം പറയേണ്ടതുണ്ടോ?
ഉദാഹരണമായി, മായക്കല്ല് ഒരു കാട്ടിൽ വീണതു ഹിന്തുക്കളിൽ
ഒരുവൻ കണ്ടു. കല്ല് അവിടെ കിടക്കുന്നുണ്ട്. അതിന്റെ കോലം
കണ്ടാലും അതു മാനകല്ലാണെന്നു നല്ലവണ്ണം വ്യക്തമാകുന്നുണ്ട്.
എന്നാലും ഈ സംഭവത്തെപ്പറ്റി അധിക വിവരം അറിവാൻ
വേണ്ടി കണ്ട സാക്ഷിയായ ഹിന്തു വിളിച്ചുചോദിച്ചു. പക്ഷെ
ഇതു വീഴുന്ന ശബ്ദം കൊണ്ടും മാറ്റം ഭയപ്പെട്ടു അമ്പരന്നുപോയ
ആ സാധുവിന്നു ഇതിനെപ്പറ്റി യഥാർത്ഥമായി ഒന്നും പറയാൻ
സാധിച്ചില്ല. അവൻ പറയുന്നതു അവനെ ഈ കല്ല് ഒന്നുരണ്ടു
മണിക്കൂറോളം പിന്തുടന്നു എന്നാണ്. 1794-ൽ പാസ് എന്ന
ഒരു സഞ്ചാരി സൈബീറിയാവിൽ ഒരു വലിയ കട്ട ഇരിമ്പുകണ്ടു.
അതു ആകാശത്തിൽനിന്നു വീണതാണെന്നു പണ്ഡിതന്മാർ
അഭിപ്രായപ്പെട്ടെങ്കിലും ലോകരാരും വിശ്വസിച്ചില്ല. ഇംഗ്ലണ്ടിൽ
പല സാക്ഷികളും കാണ വീണ് 56 റാത്തൽ ഘനമുണ്ടായിരുന്ന
ഒരു മാന് ലണ്ടനിൽ കാഴ്ചക്കായി കൊണ്ടുവെച്ചിരുന്നു.
ഇങ്ങിനെ പല രാജ്യങ്ങളിൽനിന്നും തെളിവ് വന്നുതുടങ്ങിയപ്പോൾ
മാനത്തിൽനിന്നു കല്ലുകൾ വീഴാറുണ്ടെന്ന കായത്തിൽ എല്ലാ
വക്കും വിശ്വാസം ജനിച്ചു. ഈ കായ്ക്കും പരമാമാണെന്നു
മനസ്സിലായപ്പോൾ ഈ മാതിരി സംഭവത്തെപ്പറ്റി പണ്ടുള്ളവർ
എഴുതിവെച്ചതായ റിക്കാട്ടുകളിൽ വല്ലതും പെട്ടിട്ടുണ്ടോ എന്നു
പലരും പരിശോധിച്ചുതുടങ്ങി. റോമിൽ കൃസ്താബ്ദം 654-ാം കൊല്ലം
ഇങ്ങിനെയുള്ള കല്ലുകൾ വീണിരുന്നു എന്നു ടിവി വിവരിച്ചിട്ടുണ്ട്.
1492-ൽ ആൽസെയിസിൽ വീണ ഒരു കല്ലിന്നു 260 റാത്തൽ
ഘനം ഉണ്ടായിരുന്നു. അതു വീഴുമ്പോൾ ഇടിവെട്ടുംപോലെ ഒരു
ശബ്ദവും കൂടി ഉണ്ടായിരുന്നു. ഈ കല്ലു പത്തിരുന്നൂറുകൊല്ലത്തോളം
ഒരു പള്ളിയിൽ കണ്ടുവന്നിരുന്നു. അതുകൊണ്ടു മാനകല്ലുകൾ
വഴിയായിട്ട് നമുക്കു മറ്റു ഗോളങ്ങളിലെ പദങ്ങൾ കയ്യി
പെടുത്തു പരിശോധിക്കുവാൻ സാദ്ധ്യമാകുന്നു. അതു ആകാശ<noinclude></noinclude>
csdaiwek9k5hbsz5rtzngxw359r2vp3
താൾ:ജ്യോതിശ്ശാസ്ത്രം.pdf/116
106
82978
242722
2026-06-20T14:19:07Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനേഴാം 1320. 118 ത്തിൽനിന്നു വീണതാണെന്നു മാരനെ നാം അറിയുന്നു. അതു റിയിൽ വീഴും എവിടെയൊക്കെ സഞ്ചരിച്ചിരുന്നു. അതു കൊല്ലം മുമ്പേ യിരം കൊല്ലം മുമ്പേ എവിടെയായിരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242722
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനേഴാം
1320.
118
ത്തിൽനിന്നു വീണതാണെന്നു മാരനെ നാം അറിയുന്നു. അതു
റിയിൽ വീഴും എവിടെയൊക്കെ സഞ്ചരിച്ചിരുന്നു. അതു
കൊല്ലം മുമ്പേ യിരം കൊല്ലം മുമ്പേ എവിടെയായിരുന്നു.
ആകാശത്തിന്റെ ഏതു ഭാഗത്തിൽ കൂടെയെല്ലാം ഇതു സഞ്ചരി
ച്ചിട്ടുണ്ടായിരിക്കും. ഇതിനു മുന്നെയൊന്നും ഇത് എന്തുകൊണ്ടു
വീണില്ല. ഇപ്പോൾ വീഴുവാൻ വല്ല പ്രത്യേക കാരണവും ഉണ്ടാ
യിരുന്നോ. ഈ മാതിരി ചോദ്യങ്ങളാണ് ഈ കല്ല് കാണുമ്പോൾ
നമ്മുടെ ഉള്ളിൽ ജനിക്കുന്നതു. ചില കല്ലുകളിൽ ഇരിമ്പുണ്ടെന്നു
കണ്ടിരിക്കുന്നു. മാനക്കല്ലുകളുടെ ആകൃതി കാണുമ്പോൾ അവറ
ഏതോ ഒരു വലിയ സാധനത്തിന്റെ കഷണങ്ങളാണെന്നു
തോന്നിപ്പോകുന്നു. ചില
കേവലം ഇല്ലാതേയും
അംഗാരാംശം
അടിരിക്കുന്നു. ഇതു വീണതു
ഫ്രാൻസിലും അതു വീഴുമ്പോൾ പൂർണ്ണചന്ദ്രനെപോലെ പ്രഭയുള്ള
തായും കണ്ടിരുന്നു. കൊള്ളികൾ കേതുക്കളിൽനിന്നു ഉത്ഭവിച്ച
വയാണെന്നു വിചാരിക്കുവാൻ വഴിയുണ്ടെങ്കിലും മാനകല്ലുകൾ...
പ്രാകിച്ചു ഭൂമിയിൽ കൂടക്കൂടെ വീഴുന്നതായിക്കാണുന്ന മാനക്ക
ല്ലുകൾ...അങ്ങിനെ ഉത്ഭവിച്ചതായിരിക്കണം എന്നു അഭിപ്രായ
പ്പെടുവാൻ വഴി കാണുന്നില്ല. ഇതു ഓരോ ഗ്രഹങ്ങളിൽനിന്നു
തീമല വഴിയായി പൊട്ടിത്തെറിക്കുന്ന സാധനങ്ങളായിരിപ്പാനേ
തരമുള്ളൂ എന്നു ചിലർ കരുതുന്നു. ഭൂമിയിൽ കാണുന്ന തീമലകൾക്കു
കൂടി ഇത്ര ശക്തിയോടെ ഒരു സാധനത്തെ മേലോട്ട് തെറിപ്പിക്കു
വാൻ സാധിക്കുമെന്നു തോന്നുന്നില്ല. എന്നാൽ ഭൂമിയെക്കാൾ
ആ കഷണശക്തി കുറഞ്ഞവനാണെങ്കിലും കൂടി ഭൂമിയെക്കാൾ
ശക്തിയുള്ള തീമലകൾ നിറഞ്ഞവനാണെന്നു കാണുന്ന ചന്ദ്രന്നു
അപ്രകാരം ചെയ്യാൻ സാധിക്കുമെന്നു കാണുന്നു. ഇതൊന്നും
കൂടാതെ ചൊവ്വയുടേയും വ്യാഴത്തിന്റേയും മദ്ധ്യ ചരിക്കുന്ന
അനേകം ചെറു ഗ്രഹങ്ങൾക്കും ഇങ്ങിനെ ചെയ്യാൻ സാധിക്കു
മെന്നു കണ്ടിരിക്കുന്നു. മാനകല്ലുകൾ ഒരു സമയം ഇങ്ങിനെ ഉണ്ടാ
യിട്ടുള്ള സാധനങ്ങൾ തന്നെ ആയിരിക്കണം. എത്രയോ കൊല്ല
ങ്ങളായി വന്നു വീണുകൊണ്ടിരിക്കുന്ന മാനക്കല്ലുകളും കൊള്ളിമീനു
15<noinclude></noinclude>
i9lna59vd2uyfju92w6is9t59fy0a7z
താൾ:ജ്യോതിശ്ശാസ്ത്രം.pdf/117
106
82979
242723
2026-06-20T14:19:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '114 ജ്യോതിശ്ശാസ്ത്രം കളും ഭൂമിയുടെ വലിപ്പം ദിവസംതോറും വലിപ്പിക്കുന്നുണ്ട് . എന്നാൽ ഭൂമി വളരെ വലിപ്പമുള്ള ഒരു ഗോളമായിരിക്കകൊണ്ടു എങ്ങിനെയൊരു വള പ്രഷമാകണമെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242723
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>114
ജ്യോതിശ്ശാസ്ത്രം
കളും ഭൂമിയുടെ വലിപ്പം ദിവസംതോറും വലിപ്പിക്കുന്നുണ്ട് .
എന്നാൽ ഭൂമി വളരെ വലിപ്പമുള്ള ഒരു ഗോളമായിരിക്കകൊണ്ടു
എങ്ങിനെയൊരു വള പ്രഷമാകണമെങ്കിൽ ലക്ഷം കോടി
നൂറ്റാണ്ടുകൾ കഴിഞ്ഞാൽ കൂടി മതിയാകുകയില്ലെന്നു കാണുന്നു.
അദ്ധ്യായം 18.
ഇതുവരം നമ്മുടെ ആലോചനാവിഷയമായിത്തന്നിരുന്ന
വസ്തുക്കൾ മുഴുവനും ശരിക്കെ ഏകദേശമൊ ഗോളാകൃതികളും
എത്ര ഘനം കുറഞ്ഞതാണെങ്കിലും കൂടി ബാഷ്പത്തെക്കാൾ എത്ര
യോ ഇരട്ടി ഘനമുള്ള പദങ്ങൾകൊണ്ടു ഉണ്ടാക്കപ്പെട്ടവരായു
മായിരുന്നു, കേതുക്കളുടെ കാഴ്ചം ആലോചിച്ചാൽ, ഇതുവരെ
വിവരിച്ച ഗോളങ്ങളിൽനിന്നൊക്കെ എത്രയോ വ്യത്യാസപ്പെട്ടു.
നില്ക്കുന്ന വസ്തുക്കളാണെന്നു രണ്ടുപക്ഷമില്ലാതെ പറയാവുന്ന
താണ്. കേതുക്കൾ നൂറിൽ 99 കണ്ടു ഗ പ കൃതിയിൽ വർത്തിക്കു
ന്ന വസ്തുക്കളല്ല. ഇവറ്റയെ ഉണ്ടാക്കപ്പെട്ട പദാത്ഥങ്ങൾ വായു
വെക്കാൾ എത്രയോ ലക്ഷം ഇരട്ടി കടുപ്പം കുറഞ്ഞവയാണ്.
ഇവയുടെ ഘനം നിചിക്കാൻ പാടില്ലാത്തവിധത്തിൽ ലഘു
വാണ്. ഇവാറയുടെ ആകൃതിക്കു കൂടി ഒരു സ്ഥിരത കാണുകയില്ല.
പെട്ടെന്നു ആകാശത്തിൽ പ്രത്യക്ഷമായ ഒന്നു രണ്ടാമതും സൂ
കടാഹത്തിൽ മടങ്ങിവരും എന്നു കണക്കാക്കാനും നിവൃത്തിയില്ല.
ധൂമകേതു പ്രത്യക്ഷമാകുന്നതു പുരാതനമോ ഒരു വലിയ ആപത്തി
ൻറ ലക്ഷണമായിരുന്നു. സാധാരണ ഒരു കേതുവിന്റെ ആകൃതി
ചില കാവുകളിൽ തൂക്കുന്ന കൊടിക്കൂറ പോലെ ഇരിക്കും. ശിരസ്സ്
അസ്വരം കട്ടിയായും മിന്നിക്കൊണ്ടും ഇരിക്കും. ചിലപ്പോൾ ശിര
സ്സിന്റെ മുൻഭാഗത്തു കമാനങ്ങൾ പോലെ തോന്നുന്ന ഒന്നുരണ്ടു
മിന്നുന്ന വരകളും ഉണ്ടാകും. ചില സമയം കട്ടിയിലുള്ള മിന്നുന്ന<noinclude></noinclude>
n76ufi9v9vapvo0qk4bw3bgpng8hlsk
താൾ:ജ്യോതിശ്ശാസ്ത്രം.pdf/118
106
82980
242724
2026-06-20T14:19:54Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xo. 115 ഭാഗം പുക പോലെ ദീഘിച്ചുകാണുന്ന വാലിന്റെ രണ്ടു ഭാഗ ങ്ങളായും അല്ലെങ്കിൽ മദ്ധ്യത്തിലായും ലേശം ദീഘിച്ചുകിടക്കു ന്നതു കാണും. ശിരസ്സിന്റെ വ്യാസാരേഖ ഇരുപതിനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242724
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>xo.
115
ഭാഗം പുക പോലെ ദീഘിച്ചുകാണുന്ന വാലിന്റെ രണ്ടു ഭാഗ
ങ്ങളായും അല്ലെങ്കിൽ മദ്ധ്യത്തിലായും ലേശം ദീഘിച്ചുകിടക്കു
ന്നതു കാണും. ശിരസ്സിന്റെ വ്യാസാരേഖ ഇരുപതിനായിരം മുതൽ
10 ലക്ഷം വരെ നാഴിക ദിഷമുണ്ടാകും. വാലിന്റെ ദീഘം നാഴിക
യുടെ കണക്കിൽ പറഞ്ഞുകൂടാത്തവണ്ണം ചിലപ്പോൾ വലുതായ
രിക്കും. എത്രയോ വലിപ്പമുള്ള സൂനെ തന്നെ നാം ഒരു പര
മത്തൻ കുമ്പളങ്ങയുടെ വലിപ്പത്തിലെ കാണുന്നുള്ളു. എന്നാൽ
ചില കേതുവിന്റെ വാൽ കിഴക്കും ചക്രവാളത്തിൽനിന്നു ഏക
ദേശം ആകാശത്തിന്റെ മദ്ധ്യംവരെ വ്യാപിച്ചു കണ്ടിരുന്നു.
1910-ൽ കണ്ടിരുന്ന ഹാലി കേതുവിന്റെ വാൽ ഏകദേശം
മുമ്പറഞ്ഞ വലുതായിരുന്നു എന്നു അതിനെ കാണുവാൻ ഭാഗ്യ
മുണ്ടായ ജനങ്ങൾ സമ്മതിക്കുന്നതാണ്. ധൂമകേതുക്കളുടെ പെട്ടെ
ന്നുള്ള വരവും, ക്ഷണകാലം കൊണ്ടു അതിനു സിദ്ധിക്കുന്ന ഭയങ്കര
വലിപ്പവും, അധിക ദിവസം കഴിയും മുമ്പെയുള്ള അന്താനവും
കണ്ടിട്ട്, ഇതു ദൈവകോപത്തിന്റെ അടയാളമാണെന്നു വിശ
സിച്ചിട്ട് പുരാതന മനുഷ്യന്മാർ അത്യന്തം ചകിതന്മാരായ വി
ച്ചിട്ടുണ്ട്. കേതുക്കൾ മനുഷ്യന്മാർ വരാനിടയുള്ള ഓരോ വലിയ
നാശങ്ങളുടെ ചിഹ്നങ്ങളാണെന്നു അജ്ഞാനികളായ പുരാതന
ന്മാർ മനസ്സിലാക്കിപ്പോയതിൽ ആശ്ചയപ്പെടാനില്ല. ഭാരതയുദ്ധം
തുടങ്ങുംമുമ്പെ ഒരു വലിയ ധൂമകേതു ആകാശത്തിൽ കാണാ
വന്നിരുന്നുപോലും. ഹാലി കേതുവിന്റെ ആഗമനം കുറിച്ചിരു
നതു 1914-ൽ ആരംഭിച്ച ലോകമഹായുദ്ധമാണെന്നു ഇന്നും
വളരെ ജനങ്ങൾ വിശ്വസിച്ചുവരുന്നുണ്ട് . കേതുക്കളുടെ വരവിനും
ഒരു സ്ഥിരത കാണുന്നില്ല. എന്നുവെച്ചാൽ മിക്കതിന്റെയും
പരിവർത്തന പദ്ധതി മനസ്സിലാക്കാൻ പണ്ഡിതന്മാർ പോലും
മനസ്സിലായിട്ടില്ല. ദീഘവൃത്താകൃതിയിലുള്ള പദ്ധതിയിൽ കൂടെ
ചരിക്കുന്നു മിക്ക കേതുക്കളുടേയും വരവ് മുൻകൂട്ടി ഗണിപ്പാൻ
സാധിക്കുമെങ്കിലും മഹാദീപവൃത്തത്തിൽ പലായനം ചെയ്യുന്ന
പിറന്ന മടങ്ങിവരാത്തവണ്ണം
ആകാശത്തിന്റെ അഗാധമായ ഭാഗങ്ങളിൽ മറഞ്ഞ കളയുന്നു.
ഒരിക്കൽ<noinclude></noinclude>
i3gowee9yb992wnjqzwd2qp5c818f8m
താൾ:ജ്യോതിശ്ശാസ്ത്രം.pdf/119
106
82981
242725
2026-06-20T14:20:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '116 ജ്യോതിശ്ശാസ്ത്രം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജ്യോതിശ്ശാസ്ത്രത്തിൽ പ്രസിദ്ധന്മാരെന്നു കേളികേട്ടിരുന്ന പുരാതന ഹിന്തുക്കൾക്കു കൂടി കേതുക്കളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242725
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>116
ജ്യോതിശ്ശാസ്ത്രം
എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജ്യോതിശ്ശാസ്ത്രത്തിൽ
പ്രസിദ്ധന്മാരെന്നു കേളികേട്ടിരുന്ന പുരാതന ഹിന്തുക്കൾക്കു കൂടി
കേതുക്കളുടെ ഗതാഗതങ്ങളെപ്പറ്റി യാതൊരു വിവരവും ഉണ്ടാ
യിരുന്നില്ല.
താൻ അല്പം മുമ്പ് വിവരിച്ചതു ഒരു സാധാരണ കേ
വിൻ സ്വരൂപം മാത്രമാണ്. ചില കേതുക്കൾക്കു കട്ടിയായ
ശിരസ്സ് കാണുന്നില്ല. ചിലതിന്നു വാൽ കാണുകയില്ല. ചെറിയ
കേതുക്കൾ 9 ദൂരദശിനികൊണ്ടു മാത്രം ദൃശ്യമായിരുന്നവക്കു വാൽ
കാണുന്നില്ല. ഓരോ കേതുതന്നെ പല സമയം പല കാലം
അവലംബിക്കുന്നതും അപൂർവ്വമല്ല. ഒരു കേതു ചില സമയം
കരവലിപ്പം വെച്ചു കാണും. ചില സമയത്തു ആ വലിപ്പം
ക്രമണ ചുരുങ്ങുന്നതും കാണും.
ഒരു ദീഘമായ വാൽ
പിന്നോട്ടു തള്ളും.
ആ വാൽ അസ്തമിച്ചുപോകുന്നതും
കാണും. അതുകൊണ്ടു ഒരു കേതുവിന്റെ വലിപ്പം കണക്കാക്കാൻ
നോക്കുന്നതു വൃഥാവിലാണ്. ഒരു രാത്രിയിൽ തന്നെ അതിനെ
കണ്ടു കൊണ്ടിരിക്കെ അതു വലിപ്പത്തിൽ എത്രയോ വ്യത്യസ്ത
പ്രകൃതികൾ കാണിച്ചു എന്നു വരും. അതുകൊണ്ടു ഒരിക്കൽ
കണ്ട കേതുവിനെ, അതിന്റെ രൂപംകൊണ്ടു മാത്രം മറെറാരിക്കൽ
വരുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കുന്നതല്ല. എന്നിട്ടുകൂടി ഈ
കാലത്തെ പണ്ഡിതന്മാക്കു കണക്കെ അപ്പപ്പോൾ വന്നു
കാണുന്ന കേതുക്കൾ ഇന്നിന്നവയാണെന്നു നിറയിക്കാൻ
സാധിച്ചിട്ടുണ്ട് .
പല കേതുക്കളും ഓരോ നിശ്ചിതസമയത്തു ആകാശത്തിൽ
പ്രത്യക്ഷമാകുന്നുണ്ട്. അവയൊക്കെ ദീഘവൃത്തത്തിൽ സഞ്ചരി
ക്കുന്നവാറയാണ്. അതുകൊണ്ടു ഒരിക്കൽ വന്നു കാണുന്നവാ
തന്നെയൊ മറ്റൊരിക്കൽ വന്നുകാണുന്നതു എന്നു കണക്കു കൊണ്ടു
തെറ്റാതെ ഗ്രഹിക്കാവുന്നതാണ്. ഒരിക്കൽ 1680 ഡിസമ്പർ
മാസത്തിൽ ഒരു വലിയ കേതുവെ ആകാശത്തിൽ കാണുക
യുണ്ടായി. 1881 മാച്ച് മാസംവരെ അതിനെ ആകാശത്തിൽ
കാണാനുണ്ടായിരുന്നു. അതിന്റെ ഗതിയെപ്പറ്റി പ്രസിദ്ധനായ<noinclude></noinclude>
of12qm8xvdjvsw33om7l5wkolf39m88
താൾ:ജ്യോതിശ്ശാസ്ത്രം.pdf/120
106
82982
242726
2026-06-20T14:20:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1030. പതിനെട്ടാം അധ്യായം 117 ന്യൂട്ടൻ പണ്ഡിതൻ പല പരിശോധനയും ചെയ്തുനോക്കിയ ലോക കഷണിക്ക് അടിപ്പെടുത യാണ് ഇരിക്കുന്നതു എന്നു കണ്ടു. അതിന്റെ സഞ്ചാരത്തിന്റെ ആകൃതി ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242726
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>1030.
പതിനെട്ടാം അധ്യായം
117
ന്യൂട്ടൻ പണ്ഡിതൻ പല പരിശോധനയും ചെയ്തുനോക്കിയ
ലോക കഷണിക്ക് അടിപ്പെടുത
യാണ് ഇരിക്കുന്നതു എന്നു കണ്ടു. അതിന്റെ സഞ്ചാരത്തിന്റെ
ആകൃതി ദീഘവൃത്തം (Ellipse) അല്ല,
(Paralola) ആണ്, ഒരിക്കൽ സൂവനെ ചുറ്റാൻ വന്നുകണ്ട ഒരു
കേതുവിന്റെ മാറ്റം മഹാ ദീഘവൃത്തത്തിലാണെന്നു കണ്ടാൽ,
അതിനെ രണ്ടാമതും കാണാൻ അനേകം നൂറ്റാണ്ടുകൾ വേണ്ടി
വരുന്നതാണ്. ചില സംഗതികളിൽ അതു ഒരിക്കലും മടങ്ങിവരാ
അത്തവണ്ണം അന്തധാനം ചെയ്തു എന്നും വരും.
om
ദീഘവൃത്താകൃതിയിലുള്ള മാഗ്ഗത്തിൽ കൂടെ സഞ്ചരിക്കുന്ന
എല്ലാ കേതുക്കളും ഒരിക്കൽ ക്ഷമായാൽ ഇതു കൊല്ലത്തിന്നു
താണ്. അങ്ങിനെയുള്ള ഒരു കണക്കു കൂട്ടിയതു മഹാപണ്ഡിതനായ
ഹാലിയാണ്. അദ്ദേഹം വിശ്വസനീയമായ പുരാണിക്കാട്ടു അത
ദ്ധ്വാനം ചെയ്തു പരിശോധിച്ചിട്ട് 24 വലിയ കേതുക്കളുടെ ആ
കാശ പദ്ധതി നിർണ്ണയിച്ചു. ഇതിൽ ഒന്നുതന്നെയാണ്. 1881-ൽ
പ്രത്യക്ഷമായതും പിന്നീട് തന്റെ പേരിൽ അറിയപ്പെട്ടതും
ആയ ഹാലികതു. ഈ കേതു പണ്ടൊരിക്കൽ എപ്പോഴെങ്കിലും
സൂര്യനെ പ്രദക്ഷിണം ചെയ്യാൻ വന്നിട്ടുണ്ടാകു എന്നു നോക്കു
വാൻ പുരാതനന്മാർ കുറിച്ചുവെച്ച എല്ലാ റിക്കാട്ടുകളും ഭഗീരഥ
പ്രയത്നം ചെയ്തു അദ്ദേഹം പരിശോധിച്ചു. അങ്ങിനെ നോക്കിയ
പ്പോൾ 1581-ൽ കരിക്കാം. 1607-ൽ ഒരിക്കലും വന്നുകണ്ട കേതു
കം 1681-ൽ (താൻ ജീവനാടെയുള്ള കാലത്ത് പ്രത്യ
മായ്ക്കുന്നവൻ തന്നെ ആയിരിക്കുമെന്നു അദ്ദേഹത്തിനു ഒരു ശക
ജനിച്ചു. അങ്ങിനെയാണെങ്കിൽ ഈ കേതുവിനു അവന്റെ പരി
വനപദ്ധതിയിൽകൂടെ ഒരു പ്രാവശ്യം സൂര്യനെ ചുറ്റുവാൻ
എഴുപത്തഞ്ചാ, എഴുപത്താറൊ സംവത്സരങ്ങൾ വേണ്ടിവരു
മെന്നു അദ്ദേഹം കണക്കാക്കി. അദ്ദേഹം വേറെയും ചില പരി
ശോധനകൾകൊണ്ടു തന്റെ ഊഹം ശരിയായിരിക്കണം എന്നു
മനസ്സിലാക്കി. അങ്ങിനെയാണെങ്കിൽ 1681-ൽ പ്രത്യക്ഷമാരുന്ന<noinclude></noinclude>
s8y7xpy7ro6el2mm7mltt91yz57k2wt
താൾ:ജ്യോതിശ്ശാസ്ത്രം.pdf/121
106
82983
242727
2026-06-20T14:20:40Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '118 3 ഹാലിക തു 1757 ലെ ) 1758 . രണ്ടാമതും പ്രത്യക്ഷമാകുമെന്നു ആ ഹാൻ ഒരു നഷ്ടം പറഞ്ഞു. എന്നാൽ ഈ കേതുവിനു സൂർ കലഹത്തിൽ അടങ്ങിയ വലിയ ഗ്രഹങ്ങളുടെ അടുത്തു മ്പോൾ സഞ്ചാരവേഗതക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242727
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>118
3
ഹാലിക തു 1757 ലെ ) 1758 . രണ്ടാമതും പ്രത്യക്ഷമാകുമെന്നു
ആ ഹാൻ ഒരു നഷ്ടം പറഞ്ഞു. എന്നാൽ ഈ കേതുവിനു
സൂർ കലഹത്തിൽ അടങ്ങിയ വലിയ ഗ്രഹങ്ങളുടെ അടുത്തു
മ്പോൾ സഞ്ചാരവേഗതക്കു ഗണ്യമായ വ്യത്യാസം നേരിടാനിട
യുണ്ടെന്നു കായവും അദ്ദേഹം മനസ്സിലാക്കി. രണ്ടാമതും വരു
മ്പോൾ തന്റെ സഞ്ചാരപദ്ധതിയുടെ പരിസരപ്രദേശങ്ങളിൽ
ഗ്രഹങ്ങൾ എത്താനിടയുണ്ടെന്നും അവയുടെ
ശക്തിയുള്ള ആ കഷണംകൊണ്ടു തനിക്കും എത്ര കാലതാമസം
നേരിടുന്നു. ആ മഹാ പണ്ഡിതൻ സാറ് കണക്കാക്കി.
എന്നിട്ടു നോക്കിയപ്പോൾ ഹാലികതു ഭാവിയിൽ 1758-ാം
സംവത്സരത്തിന്റെ ഒടുവിലൊ, 1758-ാം സംവത്സരത്തിന്റെ
ആദ്യത്തെ പ്രത്യക്ഷമാകുമെന്നു അദ്ദേഹം ഊഹം പറഞ്ഞു. ഈ
കാലത്തിലെ പണ്ഡിതന്മാരുടെ ഇടയിൽ വലിയ
ക്ഷോഭമുണ്ടാക്കി. ധൂമകേതുക്കളുടെ വരവ് മുൻകൂട്ടി ഗണിക്കുക എന്ന
കായം അന്നത്തെ കൂട്ട് ഒരു പുത്തരിയായിരുന്നു. എന്നാലും
ഹാലിക്കു യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല. 1758-ാം കൊല്ലം
വരെ താൻ ജീവനോടെ ഇരിക്കുകയില്ലെന്ന കായും ഹാലിക്കു
പൂജബോധ്യമായിരുന്നു. ഞാൻ മുൻകൂട്ടി ഗണിച്ചപോലെ ആ
കേതു 1758-ാം ആണ്ടിലൊ അതിനടുത്തെ പ്രത്യക്ഷമായെന്നാൽ
എന്റെ പിൻഗാമികളൊക്കെ നിഷ്പക്ഷപാതികളാണെങ്കിൽ ഈ
കേതുവിന്റെ ഗതിവിശേഷത ഒന്നാമതു മനസ്സിലാക്കിയതു ഒരു
ഇംഗ്ലീഷുകാരനാണെന്ന പരമാർത്ഥം മറക്കുകയില്ലെന്നു വിശ്വസി
ക്കുന്നു എന്നാണ് അദ്ദേഹം ഒരേടത്ത് എഴുതിവെച്ചതു.
ഇങ്ങിനെ അനേകം കൊല്ലം കഴിഞ്ഞപ്പോൾ ഫാലി പറഞ്ഞ
കൊല്ലവും സമീപിച്ചു. ഇതിന്റെ പരമാർത്ഥം അറിയുവാനുള്ള
ഉൽക എല്ലാ പണ്ഡിതന്മാരേയും ഒരുപോലെ ബാധിച്ചു.
കണക്കിൽ വിദഗ്ദ്ധനായ ഒക്റ്റൊങ്ങ് എന്ന ഒരു പണ്ഡിതൻ,
ഗ്രഹങ്ങളുടെ ആകഷണംകൊണ്ടു ഈ കേതുവിനു സിദ്ധിക്കാവുന്ന
താമസം ഇത്രയായിരിക്കുമെന്നു ഗണിച്ചു. ശനിയെക്കൊണ്ടു 100
ദിവസവും വ്യാഴത്തെക്കൊണ്ടു 518 ദിവസവും ഈ കേതുവിന്നു<noinclude></noinclude>
dgj6pc9cq3khup9dnfr4b4or7ysuzob
താൾ:ജ്യോതിശ്ശാസ്ത്രം.pdf/122
106
82984
242728
2026-06-20T14:20:55Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനെട്ടാം അദ്ധ്യായം, 139) താമസം നേരിടുമെന്നു അവൻ കണ്ടു. 1759 ഏപ്രിൽ 15-ാ ആ കേതു സൂരൻ ഏറ്റവും അടുത്തെത്തും എന്നു അവൻ ശരിയായി ഗണിച്ചു. ഈ തിയ്യതിക്കു സൂൻ ഏറ്റവും അടു ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242728
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനെട്ടാം അദ്ധ്യായം,
139)
താമസം നേരിടുമെന്നു അവൻ കണ്ടു. 1759 ഏപ്രിൽ 15-ാ
ആ കേതു സൂരൻ ഏറ്റവും അടുത്തെത്തും എന്നു അവൻ
ശരിയായി ഗണിച്ചു. ഈ തിയ്യതിക്കു സൂൻ ഏറ്റവും അടു
ത്തണമെങ്കിൽ, ഇതിന്നു എത്രയൊ മാസം മുമ്പ് കേതു ആ
കാശത്തിൽ പ്രത്യക്ഷമാകേണ്ടതാണ്. പലരും കൗതുകത്തോടെ
എല്ലാ രാത്രിയും ആകാശം നോക്കിക്കൊണ്ടു നിന്നു. ഒടുവിൽ 1758
ഡിസയ്യ് 25നു എത്രയൊ സംവത്സരങ്ങൾ മുതൽ കാത്തുനിന
ആ കേതു പ്രത്യക്ഷമാകുന്നതും കണ്ടു. അതു സൂന്നു ഏറ്റവും
അടുത്തെത്തിയതു 1759 മാച്ച് 12-ാംനു അദ്ധരാക്കിയായിരുന്നു.
ലോകാ കഷണശക്തിയുടെ വ്യാപാരത്തിൽ സ്ഥാപിതമായി
രുന്ന ഈ ഊഹം പ്രബലമാകുംവണ്ണം പരമാത്മസ്വഭാവത്തോടു
കൂടിയതായി പരിണമിച്ചു. 1835-ൽ
ൽ ഹാലികൾ പിന്നേയും
പ്രത്യക്ഷമായി. 1910-ൽ നമ്മൾ പലരും കണ്ടിരുന്ന ആ ഭയങ്കര
കേതുവും ഹാലികതു തന്നെയായിരുന്നു. പോരെങ്കിൽ ശ്രീമാൻ
കുന്നത്ത് ജനാദ്ദനമേനോൻ അവർകൾ, അതിനെപറ്റി ഒരു
വിശിഷ്ടമായ ഖണ്ഡകൃതിയും കൂടി എഴുതീട്ടുണ്ട്. ഒരു ദിവസം
പുലച്ച നാല് നാലര മണിക്കു ഈ ഗംഭീരൻ കോലം കണ്ടിട്ടു
ഞാൻ കൗതുകം കൊണ്ടും വിസ്മയംകൊണ്ടും ഒരേടത്തു സൂ
നായി നിന്നുപോയിട്ടുണ്ട്. പുരാതനചരിത്രം എടുത്തു നോക്കിയ
പ്പോൾ ചകിതന്മാരായ പൂർവ്വന്മാരാൽ കുറിച്ചുവെക്കപ്പെട്ട ചില
കേതുക്കളുടെ പട്ടികയിൽ ഹാലികവും പെട്ടുപോയിട്ടുണ്ടെന്നു
കണ്ടിരിക്കുന്നു. കൃസ്താബ്ദത്തിനു 10 കൊല്ലം മുമ്പ് കണ്ടിരുന്ന
ഭംഗിയുള്ള കരു, ഹാലിക വല്ലാതെ മറ്റൊന്നല്ലെന്നു കണക
കൊണ്ടു തെളിയുന്നു. പിന്നെയും ലോകം മുഴുവനും നോക്കി അതി
ശയിച്ചു നിന്നുപോയതു 1066-ാം ആണ്ടിലെ ഇതിന്റെ വരവു
കണ്ടിട്ടായിരുന്നു.
ഹാലികതയെപോലെ ദീഘവൃത്തമായ മാറ്റത്തിൽ കൂടെ
സഞ്ചരിക്കുന്ന അനേകം കേതുക്കളെ കണ്ടറിഞ്ഞിട്ടുണ്ട്. അതൊ
ന്നും ബം കണ്ണു കൊണ്ടു നോക്കിക്കാണാൻ തക്കവണ്ണം വലി
പ്പമുള്ളവയല്ല. അവക്കൊന്നും സുയ്യനെ ഒരു പ്രാവശ്യം പുര<noinclude></noinclude>
ocdbyo4ydgbn0b59mmld4tte24j8iek
താൾ:ജ്യോതിശ്ശാസ്ത്രം.pdf/123
106
82985
242729
2026-06-20T14:22:08Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '120 a വാൻ 78 കൊല്ലം വേണ്ടിവരുന്നില്ല. ഈ ചില്ലറക്കാരുടെ ഇടയിൽ ഒരു പ്രധാനി എക്സി' കേതുവാണ്. ഇതിനെ കാണു വാനും ദൂരദേശിനിയുടെ സഹായം വേണ്ടിവരും. ഇതിനു സൂനെ ഒരു പ്രാവശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242729
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>120
a
വാൻ 78 കൊല്ലം വേണ്ടിവരുന്നില്ല. ഈ ചില്ലറക്കാരുടെ
ഇടയിൽ ഒരു പ്രധാനി എക്സി' കേതുവാണ്. ഇതിനെ കാണു
വാനും ദൂരദേശിനിയുടെ സഹായം വേണ്ടിവരും. ഇതിനു സൂനെ
ഒരു പ്രാവശ്യം പുറത്താൻ മൂന്നുകൊല്ലവും കുറെ മാസവും വേണ്ടി
വന്നു കണ്ടിരിക്കുന്നു. ഇതിന്റെ പരിവർത്തനപദ്ധി ബുധ
ന്നുണ്ടെന്നു കണ്ടിരിക്കുന്നു. എങ്കിൽ ചില സമയം വ
ത്തിനും ബുധനും വളരെ അടുത്തെത്തിപ്പോ നിടയുണ്ടെന്നു
പടം നോക്കിയാൽ അറിയാവുന്നതാണ്. ആ മാതിരി അവസര
ങ്ങളിൽ ബുധന്റെ ഘനം ഗണിക്കുവാനുള്ള മ സിദ്ധിക്കുന്നു.
ണ്ട്. പതിനാല് ബുദ്ധന്മാർ കൂടിയാൽ ഒരു ടെ അ
തുങ്ങും. എന്നാൽ ഒരു നടൻ അത് വാൻ ഏകദേശം<noinclude></noinclude>
legxji67nv6x8b9mxzfvr05neiyp0xt
താൾ:ജ്യോതിശ്ശാസ്ത്രം.pdf/124
106
82986
242730
2026-06-20T14:22:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനെട്ടാം അദ്ധ്യായം. 121 എഴിവിന്നു നയനെ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യാൻ 1210 ദിവസം വേണം. ഈ കണക്കിന്നു ഏറക്കുറവു സിദ്ധിക്കുന്നതു. കേതു അതിന്റെ വഴി അടനകായിരം മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242730
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനെട്ടാം അദ്ധ്യായം.
121
എഴിവിന്നു നയനെ ഒരു പ്രാവശ്യം പ്രദക്ഷിണം
ചെയ്യാൻ 1210 ദിവസം വേണം. ഈ കണക്കിന്നു ഏറക്കുറവു
സിദ്ധിക്കുന്നതു. കേതു അതിന്റെ വഴി അടനകായിരം മാന
കല്ലുകളുടെ സമീപമായിട്ട്, ആ കൂട്ടരുടെ ആകഷണം ഏറ
അപ്പപ്പോൾ ആകാശത്തിൽ പ്രത്യക്ഷമായ പല കേതു
ക്കളുടെ വിവരണവും പൂർവ്വന്മാർ കുറിച്ചുവച്ചിട്ടുണ്ട്. എന്നാൽ
അവയുടെ പരിവനപദ്ധതിയുടെ യാതൊരു വിവരവും ആകും
കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. 1843 ഫിബ്രവരിയിൽ പെട്ടെ
ന്നു ഒരു കേതു പ്രത്യക്ഷമായി. അതു പകൽ കൂടി കാണുവാൻ
തക്കവണ്ണം പ്രകാശമാനനായിരുന്നു. രാത്രി തന്നെ ഒരു പുക
പോലെ മാത്രം കാണപ്പെടുന്ന കേതു, പകൽ കൂടെ കാണുമാറാ
വരണമെങ്കിൽ എത്രത്തോളം പ്രകാരമുള്ളവനായിരിക്കണ
മെന്നു വിചാരിച്ചുനോക്കൂ. രാത്രികാലത്തു അതു ഒരു ദശനീയമായ
വസ്തുതന്നെ ആയിരുന്നിരിക്കണം. ഇതിന്നു ഗതിവേഗത ജാസ്മി
ഉണ്ടായിരുന്നു എന്നു മാത്രമല്ല ഇതു സൂന്നു എത്രയോ സമീപ
ത്തിൽ എത്തിയിരുന്നു. ഭൂമിയിൽ നമുക്കു പരിചയമുള്ള എല്ലാ
മാതിരി ഉഷ്ണത്തെക്കാളും എത്രയോ കടുപ്പമായ ഉഷ്ണം ഈ കേതു
സൂന്നു സമീപിച്ചപ്പോൾ അനുഭവിച്ചിട്ടുണ്ടായിരിക്കണം. ഭൂമി
യിൽ നമുക്കു പരിചയമുള്ള എത്ര കഠിനമുള്ള വസ്തുക്കളും
അപ്രകാരമായ ഉഷ്ണം അനുഭവിക്കേണ്ടി വന്നാൽ ഉരുകി ആവി
യായിപ്പോകുമായിരുന്നു.
1858-ൽ പ്രത്യക്ഷമായ കേതുവും ഒരു മഹത്തരമായ കാഴ്ച
യായിരുന്നു. ഇതിനെ ജൻ 25 നു ഒന്നാമതായി കണ്ടതു
ഡോനാടി എന്ന പണ്ഡിതനാണ്. അന്നു അതു മങ്ങിയ കാര
പോലെ തോന്നിയ ഒരു ചെറിയ ധാമമാത്രമായിരുന്നു. മൂന്നുമാസം
കാലമായിട്ടും അതിന്നു വമ്പിച്ചതായ പ്രഭയൊന്നും സിദ്ധിച്ചതായി
കണ്ടില്ല. ഈ കേതുവെ കണ്ണുകൊണ്ടു കാണായതു ആഗസ്ത്
ഒടുവിൽ മാത്രമായിരുന്നു. അന്നു അതിനു എത്രയോ ചെറിയ ഒരു
വായിരുന്നു. സപ്ലെയ് മാസത്തിൽ സൂന്നു അടുത്തുവരും
10.<noinclude></noinclude>
knrrqbls3o4mcres9t8mctzcshthsw7
താൾ:ജ്യോതിശ്ശാസ്ത്രം.pdf/125
106
82987
242731
2026-06-20T14:22:43Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '122 ജ്യോതിശ്ശാസ്ത്രം തോറം അതിന്റെ ധാമ അതിയായ വദ്ധിച്ചു. അതിന്നു ഭയങ്കര വലിപ്പമുള്ള ഒരു വാലും ഉണ്ടായതാണ്ടും ഈ വാലിന്റെ നീളം ഇതു നാഴികയാണെന്നു കണക്കാക്കുവാൻ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242731
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>122
ജ്യോതിശ്ശാസ്ത്രം
തോറം അതിന്റെ ധാമ അതിയായ വദ്ധിച്ചു. അതിന്നു ഭയങ്കര
വലിപ്പമുള്ള ഒരു വാലും ഉണ്ടായതാണ്ടും ഈ വാലിന്റെ നീളം
ഇതു നാഴികയാണെന്നു കണക്കാക്കുവാൻ സാധിക്കയില്ല.
1881 മേയ് 22-ാം കാണാൻ ഒരു ധൂമകേതു ക്ഷണ
കാലത്തിനുള്ളിൽ അന്നുണ്ടായിരുന്നവർ ഒരു ആശ്ചജനകമായ
ക ്യാമ. അതു എല്ലാവരും കാണുമാറായതു ഇൻ
22-ാം അദ്ധരാത്രിയായിരുന്നു. അതിന്റെ ശിരസ്സ് ഏറ്റവും
പ്രകാശമുള്ള ഒരു നക്ഷത്രത്തിന്റെ അത്ര വലിപ്പമുണ്ടായിരുന്നു;
പ്രകാശവും ഉണ്ടായിരുന്നു. സപ്ത് 2-ാം കണ്ണുകൊണ്ടു
കാണാൻ പാടില്ലാത്തവിധം ചെറുതായി. എന്നാൽ ദൂരദശിനി
യിൽ ഫിബ്രവരി മാസംവരെ കണ്ടിരുന്നു കേതുക്കളുടെ പ്രഭ വളരെ
കടുപ്പം കുറഞ്ഞതാണ്. നമ്മുടെ ഹിമകിരണനെന്നു വിളിച്ചുവരു
പ്രകാശത്തെക്കാൾ 3 ലക്ഷം
ന ചന്ദ്രൻ ഒരു
ഇരട്ടി പ്രകാശമുണ്ടെന്നു
മറെറാരു ധൂമകേതുവിന്റെ ഉദയം ഉണ്ടായതു 1882 സപ്ത
മാസത്തിലാണ്. അതിന്റെ പ്രകാശം അന്നന്നു അതിയായി
വദ്ധിച്ചു. സപ്ലെയ് 17-ാം അതിനെ പകൽ തന്നെ കാണാ
മായിരുന്നു. അതിനു വളരെ നീണ്ട ഒരു വാലും ഉണ്ടായിരുന്നു.
ഇതിന്റെ ശിരസ്സിന്റെ കട്ടിയായ പദാർത്ഥം 4 കഷണങ്ങളായി
പിരിഞ്ഞു. ഈ കേതു തന്നെയായിരിക്കുമൊ 1868-ൽ ഒരിക്കലും,
1843-ൽ ഒരിക്കലും, 1880-ൽ ഒരിക്കലും സൂനെ ചുറ്റുവാൻ
വന്നതു എന്നു പലം തോന്നുന്നുണ്ട്. ഇതു സൂഷ്മന്നു ഏററവും
അടുക്കെ (എന്നുവെച്ചാൽ 2 ലക്ഷം നാഴിക അകലെ എത്തിയി
രുന്നു. എസ്താബ്ദം 812 കൊല്ലം മുമ്പ് കാണായ്ക്കുന്നു എന്നു
എറിട്ട് പറയുന്ന കേതുവും ഇതുതന്നെയായിരിക്കാൻ
മതി. 1882-ൽ വന്ന കേതുവിന്നു ഓരോ പ്രാവശ്യം സൂനെ
ചുടുവാൻ 772 കൊല്ലങ്ങൾ വേണ്ടിവരുമെന്നു കാണുന്നു.
1964 മുതല്ക്കാണ് കേതുക്കളെ പ്രകാശപരിച്ഛേദനയന്ത്രം
കൊണ്ടു നോക്കിത്തുടങ്ങിയതു. ജല വായുവും അംഗാരവും അതിൽ
ഉണ്ടെന്നു കണ്ടിരിക്കുന്നു. ഏതായാലും കേതുക്കളെ നിമ്മിച്ചിട്ടുള്ള<noinclude></noinclude>
s498p1jvu211og48a6tdn2ps9m88n0c
താൾ:ജ്യോതിശ്ശാസ്ത്രം.pdf/126
106
82988
242732
2026-06-20T14:23:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനെട്ടാം അദ്ധ്യായം. 123 പദാർഥങ്ങൾ എത്രയും കട്ടി കുറഞ്ഞതായിരിക്കും. നമ്മുടെ വായുവെക്കാൾ ലക്ഷം ഇരട്ടി കട്ടി കുറഞ്ഞതായിരിക്കണം. എന്തു കൊണ്ടെന്നാൽ പോടെ പോകുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242732
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പതിനെട്ടാം അദ്ധ്യായം.
123
പദാർഥങ്ങൾ
എത്രയും കട്ടി കുറഞ്ഞതായിരിക്കും. നമ്മുടെ
വായുവെക്കാൾ ലക്ഷം ഇരട്ടി കട്ടി കുറഞ്ഞതായിരിക്കണം. എന്തു
കൊണ്ടെന്നാൽ പോടെ പോകുന്ന ഒരു കേതുവിന്റെ ഉടലിൽ
കൂടെ മീതെ നില്ക്കുന്ന നക്ഷത്രങ്ങളെ നോക്കിയാൽ അവ
ലവലേശമെങ്കിലും പ്രകാശക്ഷയം നേരിട്ടിട്ടില്ലെന്നു കാണുന്ന
താണ്. അല്ലെങ്കിൽ ഓരോ കേതുവിന്റെ വാലിന്റെ പദാം
നിസ്സീമ സഹസ്രം നാഴിക ഘനത്തിൽ ഉണ്ടായിരുന്നു. പത്തു
നൂറടി മാത്രം ഘനമുള്ള ഒരു മേഘം കൊണ്ടു നക്ഷത്രങ്ങൾ മാത്ര
മല്ല, സൂമനും കൂടി മറഞ്ഞു പോകുന്നതാണ്. അപ്പോൾ കേതു
വിൻ പദാം ഇതിനെക്കാൾ എത്ര കട്ടി കുറഞ്ഞതായിരിക്കു
ണം. വേനല്ക്കാലത്തു ചിലപ്പോൾ കാണായ്തുരുന്ന എത്രയും നേരിയ
മേഘം കൊണ്ടു തന്നെ നക്ഷത്രങ്ങളൊക്കെ കാണാതായാകുന്നു.
എന്നാൽ കോടി നാഴിക ഘനത്തിൽ കിടക്കുന്ന കേതുവിന്റെ
ഉടൽകൊണ്ടു നക്ഷത്രത്തിനു യാതൊരു പ്രകാശക്ഷയം നേരിടു
ന്നില്ല. ഈ കായ്യങ്ങളൊക്കെ ആലോചിച്ചുനോക്കിയാൽ, കേതു
ക്കൾ ഭയങ്കര വലിപ്പമുള്ള സാധനമാണെങ്കിലും
കൂടി ഘനം കൊണ്ടു
എത്രയോ നിസ്സാരന്മാരാണ്. നമുക്കു വലിയ ഗ്രഹങ്ങളായ വ്യാഴ
ത്തിന്റേയും ശനിയുടേയും ഘനം കണ്ടുപിടിക്കുവാൻ സിധിച്ചിട്ടു
ണ്ട്. ഗ്രഹങ്ങളെക്കാൾ എത്രയോ മടങ്ങ് വലിപ്പമുള്ള സൂനെ
കൂടി നമുക്കു തൂക്കിനോക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ പണ്ഡിത
നാർ പഠിച്ച പണി ഒക്കെ നോക്കീട്ടും കേതുക്കളുടെ ഘനം കണ്ടു
പിടിക്കുവാൻ സാധിച്ചിട്ടില്ല.
എണ്ണംകൊണ്ടു നോക്കിയാൽ സൂയ കടാഹത്തിൽ എത്ര
യെങ്കിലും കേതുക്കൾ ഉണ്ടെന്നു കണ്ടിരിക്കുന്നു. ഒരു ലക്ഷത്തിലും
അധികം കേതുക്കൾ സൂഷ്മ കടാഹത്തിൽ ഉണ്ടെന്നു പറയുന്നതു
ഒരിക്കലും അതിശയോക്തിയല്ല. അവയുടെ വ്യവസ്ഥയില്ലാത്ത
വരവും ഗതിയും നോക്കിയാൽ, അവ ഘനം കൊണ്ടു എത്രയും
നിസ്സാരന്മാരല്ലാതെ പോയാൽ വലിയ ഗ്രഹങ്ങളുടെ പരിവർത്തന
പദ്ധതിക്കു മാറ്റാം ഉണ്ടാക്കി, സൂകടാഹത്തെതന്നെ ഒടുക്കി
കളയുമായിരുന്നു.<noinclude></noinclude>
4iyalhgfrfucvt86z5fsiubp1bvwtb9
താൾ:ജ്യോതിശ്ശാസ്ത്രം.pdf/127
106
82989
242733
2026-06-20T14:23:30Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '324 ൾ എല്ലാ കോ ളും തങ്ങളുടെ വാ യിട്ട്, പടത്തിൽ കാണിച്ച പ്രകാര മാണ് പിടിക്കുന്നു ത്. ഇതും ഒരു ആ തകരമായ സം ഭവമാണ്. സൂ നും കേതുവിന്റെ ശിരസ്സും വാലിനെ ആക്ഷിക്കുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242733
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>324
ൾ എല്ലാ കോ
ളും തങ്ങളുടെ വാ
യിട്ട്, പടത്തിൽ
കാണിച്ച പ്രകാര
മാണ് പിടിക്കുന്നു
ത്. ഇതും ഒരു ആ
തകരമായ സം
ഭവമാണ്. സൂ
നും കേതുവിന്റെ ശിരസ്സും വാലിനെ ആക്ഷിക്കുന്നതിനു പകരം
അകാറുകയാണ് ചെയ്യുന്നതു.
അദ്ധ്യായം 19.
നക്ഷത്രങ്ങൾ.
ആകാശത്തിൽ വികസിച്ചുകാണുന്ന പുഷ്പങ്ങൾ പോലേയോ
അഥവാ വിതറിക്കിടക്കുന്ന രത്നങ്ങൾ പോലേയോ തോന്നുന്ന
നക്ഷത്രങ്ങളെ പറ്റി ആക്കും അധികമൊന്നും പറവാനുണ്ടാകുന്ന
തല്ല. അവ നോക്കുമ്പോഴൊക്കെ ഒരു കോലത്തിലും രൂപത്തിലും
നില്ക്കുന്നു. ഭൂമിയുടെ ഭ്രമണംകൊണ്ടു കിഴക്കുനിന്നുദിച്ചു പടിഞ്ഞാറ
അസുമിക്കുന്നതുകൊണ്ടു മാത്രം അവ ഭൂമിയെ ചുറ്റുന്നുണ്ടെന്നു
തോന്നിപ്പോകരുതു. അവയുടെ അസാന്യമുള്ള നില്പിനും
രൂപത്തിനും ചരിത്രം ഉണ്ടായതിൽ പിന്നെ
യാതൊരു ഭേദഗതിയും
ഉണ്ടാരുന്നിട്ടില്ല. അതുകൊണ്ടു അവയെ തിരിച്ചറിവാനുള്ള മാം
നാം പഠിച്ചുവെക്കേണ്ടതു. അനേകായിരം നക്ഷത്രങ്ങളുടെ ഇടയിൽ
നിന്നു ഇന്നിനി ഇനി സമാജത്തിൽ പെട്ടവയാണെന്നു<noinclude></noinclude>
k67xa5j3yjgd2xax3ngyxcp6ecqkncl
താൾ:ജ്യോതിശ്ശാസ്ത്രം.pdf/128
106
82990
242734
2026-06-20T14:23:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്തൊമ്പതാം അയാ 125 തിരിച്ചറിയാൻ അല്പം പ്രയാസമുണ്ടെങ്കിലും, എത്രയൊ പ്രധാന മായ ഒന്നുരണ്ടു സമാജത്തെ എടുത്തു അതിനു താരതമ്യപ്പെടുത്തി ക്കൊണ്ടു പരിശോധിച്ചാൽ മു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242734
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പത്തൊമ്പതാം അയാ
125
തിരിച്ചറിയാൻ അല്പം പ്രയാസമുണ്ടെങ്കിലും, എത്രയൊ പ്രധാന
മായ ഒന്നുരണ്ടു സമാജത്തെ എടുത്തു അതിനു താരതമ്യപ്പെടുത്തി
ക്കൊണ്ടു പരിശോധിച്ചാൽ മുഖ്യസമാജങ്ങളെ ഒക്കെ നമുക്കു പ്രയാ
സമാന്യ കണ്ടുപിടിക്കുവാൻ സാധിക്കുന്നതാണ്. പൂവ്വഹിന്തുക്കൾ
സമാഗത്തെ ഷാദിരാശികളായും ചന്ദ്രാഗത്തെ അശ്വതി
മുതലായ 27 നക്ഷത്രസമാജമായും ഭാഗിച്ചുവെച്ചിട്ടുണ്ട്.
വടക്കെ ചക്രവാളത്തിൽ പ്രകാശിച്ചുകാണുന്ന എത്രയൊ
പ്രധാനമായ നക്ഷത്രസമാജം സപ്തഷികൾ എന്നു ഹിന്തുക്കളിൽ
നാമകരണം ചെയ്യപ്പെട്ടവയാണ്. ഒരിക്കൽ കണ്ടാൽ ഇതിൻറ
കാലം ഒരിക്കലും മറന്നു പോകുല്ല. പുലനും ക്രതുവിനും
min
മധ്യേ ഒരു വരവരച്ചു ആ വര
വക്കാട്ടേക്കു നീട്ടിയാൽ ഏറ
വും വടക്കെ അറ്റത്തു കിടക്കുന്ന
എത്തുന്നതാണ്. ധ്രുവൻ ഭൂമിയു
ടെ ഏറ്റവും വടക്കെ അറ
ത്തിൽ നില്ക്കുന്നവനാകകൊണ്ടും
ഭൂമി തിരിയുന്നതു വടക്കു ഭാഗം
എപ്പോഴും വടക്കായിട്ടും ആയി
അംഗിരസ്സ
രിക്കുകൊണ്ടും മറ്റു നക്ഷത്രങ്ങളെ പോലെ ധ്രുവൻ ഉദിക്കുകയും
അസ്തമിക്കുകയും ചെയ്യുന്നതുകാണുന്നില്ല. വടക്കോട്ടുള്ള അവൻ
നില്പിന്നു യാതൊരു ഭേദഗതിയും വന്നുകാണുന്നില്ല. അവനെ<noinclude></noinclude>
6vygz80xqn2md5jmxmpozzctcacym98
താൾ:ജ്യോതിശ്ശാസ്ത്രം.pdf/129
106
82991
242735
2026-06-20T14:24:05Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '126 ജ്യോതിശ്ശാസ്ത്രം കയും ചെയ്യുന്നതു എന്നു തോന്നിപ്പോകും. സപ്തഷികളേയും ധ്രുവ നേയും നല്ലവണ്ണം മനസ്സിലാക്കിയതിൽ പിന്നെ കാസിയാക്കിയാ എന്ന നക്ഷത്രസമാജത്തെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242735
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>126
ജ്യോതിശ്ശാസ്ത്രം
കയും ചെയ്യുന്നതു എന്നു തോന്നിപ്പോകും. സപ്തഷികളേയും ധ്രുവ
നേയും നല്ലവണ്ണം മനസ്സിലാക്കിയതിൽ പിന്നെ കാസിയാക്കിയാ
എന്ന നക്ഷത്രസമാജത്തെ കണ്ടുപിടിക്കുന്നതു ഈ കാണിച്ച്
പടം
നോക്കിയാൽ മതി. സപ്തഷികൾ വടക്കുപടിഞ്ഞാറ് ഭാഗത്തേക്കു
അമാൽ മാത്രമെ കാസിയായി പൊന്തിവന്നു കാണുകയുള്ളു.
236
വിനയും കാസിമിയേയും കണ്ടുപിടിച്ചാൽ താഴെ
കാണിച്ച പടത്തിലുള്ള എല്ലാ നക്ഷത്രങ്ങളേയും തിരിച്ചറിവാൻ
സ്വസിക്കാതിരിക്കയില്ല. പി നക്ഷത്രങ്ങൾക്കും പേരുകൾ ഉണ്ടാ
യിരിക്കണം എന്നില്ല,<noinclude></noinclude>
oxupxmd4tfc1z4bs40vqajah9iuzluo
താൾ:ജ്യോതിശ്ശാസ്ത്രം.pdf/130
106
82992
242736
2026-06-20T14:25:02Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'me മകരം ധനു വടക്ക 3° അഭിജിത്ത്' താൾ സൃഷ്ടിച്ചിരിക്കുന്നു
242736
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>me
മകരം
ധനു
വടക്ക
3°
അഭിജിത്ത്<noinclude></noinclude>
mnio7flz7zdhcj4brwrjudbl6qspmrh
താൾ:ജ്യോതിശ്ശാസ്ത്രം.pdf/131
106
82993
242737
2026-06-20T14:25:39Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാസിയോപ്പി എന്ന സമാജത്തിന്റെ നിപ്പു മറന സ്സിലാക്കിയാൽ നമുക്കു പ ടത്തിൽ കാണുന്ന നക്ഷ ങ്ങളെ ഒക്കെ വ്യത്യാസമി ല്ലാതെ കണ്ടു മനസ്സിലാക വാൻ സാധിക്കുന്നതാണ്. വായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242737
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>കാസിയോപ്പി എന്ന
സമാജത്തിന്റെ നിപ്പു മറന
സ്സിലാക്കിയാൽ നമുക്കു പ
ടത്തിൽ കാണുന്ന നക്ഷ
ങ്ങളെ ഒക്കെ വ്യത്യാസമി
ല്ലാതെ കണ്ടു മനസ്സിലാക
വാൻ സാധിക്കുന്നതാണ്.
വായനക്കാർ ഗ്രഹി
മണ്ടുന്ന മറെറാരു സമാ
കുത്തുള്ള വരകളെക്കൊണ്ടു
യോജിപ്പിച്ചുകാണുന്നപ്പുഴ
നക്ഷത്രങ്ങളാണ് മായൻ
സമാജം. ഈ സമാജത്തി
ൽ വേറെയും ചെറിയ
ലും വലിപ്പമുള്ളവയെ മാത്ര
പടത്തിൽ കാണി
ഈ
ച്ചിട്ടുള്ളൂ. നാല് മൂല നക്ഷത്ര
ങ്ങളും നടുവിൽ ഗോട്ടിക്കു
ഴിപോലെ മൂന്നു നക്ഷത്ര
ങ്ങളും കാണുന്നതാണ് ഒ
റാൻ. ഈ ഗോട്ടിക്കുഴി
ഒരു വരയിൽ യോജിപ്പിച്ചു
വരെ കിഴക്കോട്ടേക്കു
നീട്ടിയാൽ സിറിയസ്സ് എ
ന നക്ഷത്രത്തിന്റെ അടു
കെ എത്തും. അതാണ്
ആകാശത്തിൽ വെച്ചു
ഒരാനെസംബന്ധിച്ച
സ്റ്റാൻ
127<noinclude></noinclude>
m672vkuxklazltygijlfk5zoa4oj9q6
താൾ:ജ്യോതിശ്ശാസ്ത്രം.pdf/132
106
82994
242738
2026-06-20T14:26:10Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '128 ജ്യോതിശ്ശാസ്ത്രം സിറിയ ത്തോളം ധ്രുവൻ മുതലായ ബാക്കി നക്ഷത്രങ്ങളുടെ നില്ലു നോക്കി മനസ്സിലാക്കുന്നതാണ്. അക്കാദമി സപ്തചികളിൽ അത്രി, പുലഹൻ എന്നിവരെ ഒരു വരയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242738
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>128
ജ്യോതിശ്ശാസ്ത്രം
സിറിയ
ത്തോളം ധ്രുവൻ മുതലായ ബാക്കി നക്ഷത്രങ്ങളുടെ നില്ലു നോക്കി
മനസ്സിലാക്കുന്നതാണ്. അക്കാദമി
സപ്തചികളിൽ അത്രി, പുലഹൻ എന്നിവരെ ഒരു വരയാൽ
യോജിപ്പിച്ചു, ആ വര അതിന്റെ ഏകദേശം മൂന്നര ഇരട്ടി<noinclude></noinclude>
byvkt9iw791e0dfb0pcv1ejzeppy9u9
താൾ:ജ്യോതിശ്ശാസ്ത്രം.pdf/133
106
82995
242739
2026-06-20T14:26:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'de ക 3°' താൾ സൃഷ്ടിച്ചിരിക്കുന്നു
242739
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>de
ക
3°<noinclude></noinclude>
6dfb8wpqmgwydjw6l7m2l7hneip9wlb
താൾ:ജ്യോതിശ്ശാസ്ത്രം.pdf/134
106
82996
242740
2026-06-20T14:26:49Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്തൊമ്പതാം അദ്ധ്യായം 129 മുന്നോട്ടു നീട്ടിയാൽ അടുത്തു നില്ക്കുന്ന രണ്ടു നക്ഷത്രങ്ങളുടെ അടു ത്തും. അതിൽ ഒന്നിന്റെ പേർ കേസർ എന്നും മാറ തിന്റെ പേർ പോലക്സ് എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242740
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പത്തൊമ്പതാം അദ്ധ്യായം
129
മുന്നോട്ടു നീട്ടിയാൽ അടുത്തു നില്ക്കുന്ന രണ്ടു നക്ഷത്രങ്ങളുടെ അടു
ത്തും. അതിൽ ഒന്നിന്റെ പേർ കേസർ എന്നും മാറ
തിന്റെ പേർ പോലക്സ് എന്നും ആണ്. ഇതുപോലെ തന്നെ
പുലസ്ത്യനേയും ക്രതുവേയും യോജിപ്പിക്കുന്നു. ഒരു വര വരച്ചു
ആ വരം അതിന്റെ ഒമ്പതിരട്ടി നീളത്തിൽ പടത്തിൽ കാണിച്ച
പോലെ നീട്ടിയാൽ വൈക്കാ എന്ന നക്ഷത്രത്തിന്റെ അടുക്കെ
എത്തും. അതു മനസ്സിലാക്കിയാൽ ആർക്ടറസ്സ്, ഡെനിബാലാ
എന്നീ നക്ഷത്രങ്ങളെ മനസ്സിലാക്കാനും വളരെ എളുപ്പമാണ്.
ഇങ്ങിനെ സപ്ത ഷികളേയും തിരുവാതിര മൂലനക്ഷത്രങ്ങളിൽ
ഒന്നായി നില്ക്കുന്ന ഒറായൻ സമാജത്തേയും നോക്കി മനസ്സിലാക്കി
ആകാശത്തിൽ കാണുന്ന എല്ലാ
വലിയ നക്ഷത്രങ്ങളേയും
ആരെയും കിട്ടിയില്ലെങ്കിൽ നക്ഷത്രങ്ങളുടെ പടം എടുത്തു നോക്കി
യാൽ മതി. ഞാൻ അങ്ങിനെയാണ് മിക്ക നക്ഷത്രങ്ങളേയും
മനസ്സിലാക്കിയതു. കുടയുടെ ആകാശത്തിൽ നോക്കിയാൽ
നമുക്കു മിക്ക നക്ഷത്രങ്ങളും പരിചിതന്മാരായിത്തീരുന്നതാണ്.
നക്ഷത്രങ്ങളുടെ നടുവിൽനിന്നു അന്യസഹായം കൂടാതെ ഓരോ
ഗ്രഹങ്ങളെ കണ്ടു പിടിക്കുന്നതും ഒന്നാന്തരം അഭ്യാസമാണ്.
ആകാശത്തിൽ നോക്കുമ്പോൾ ഒരു ചക്രവാളത്തിൽനിന്നു
മറെറ ചക്രവാളം വരെ ഒരു പുഴപോലെ തോന്നുന്നതും അല്പം
പ്രഭയുള്ളതും ആയ ഒരു പ്രത്യക ഭാഗം കാണാം. ഹിന്തുക്കൾ
അതിനു ആധാരഗംഗാ എന്ന പേരാണ് കൊടുത്തതു. നക്ഷത്ര
ങ്ങളാൽ ഇടതിങ്ങിക്കിടക്കുകകൊണ്ടാണ്
ഭാഗത്തിന്നു
ഇങ്ങിനെ ഒരു ആകൃതിയും പ്രഭയും സിദ്ധിച്ചതു. അതിൽ എത്ര
കോടാകോടി നക്ഷത്രങ്ങൾ ഉണ്ടായിരിക്കണം എന്നു നമുക്കു
ചിന്തിക്കുപോലും വയ്യ .
ചില നക്ഷത്രങ്ങൾ വെറും കണ്ണുകൊണ്ടു വളരെ സൂക്ഷ്മ
ദൃഷ്ടിയുള്ളവ മാത്രമെ കാണുവാൻ സാധിക്കയുള്ളു. വസിഷ്ടൻറ
ഒരു ഇഞ്ച് താഴെ ഒരു ചെറിയ നക്ഷത്രമുണ്ട്. അതാണ് അരു
സതി. അരി മുതലായ നക്ഷത്രങ്ങളെ നോക്കി മനസ്സിലാക്കു
17<noinclude></noinclude>
1rlbn71ew8kasabistsinhacupjm7f0
താൾ:ജ്യോതിശ്ശാസ്ത്രം.pdf/135
106
82997
242741
2026-06-20T14:27:06Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '130 ലിയാണ്. ഏതാനും ചില തിന്റെ രൂപം പടത്തിൽ കാണിച്ചപ്രകാരമാകുന്നു. ഭൂമി ഉദയാനുമാനങ്ങൾ ഉണ്ട കുന്നല്ലാതെ ഇവയുടെ കപ്പടെയുള്ള ആകൃതിക്കും ഒരിക്കലും വ്യത്യാസം നേര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242741
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>130
ലിയാണ്. ഏതാനും ചില
തിന്റെ രൂപം പടത്തിൽ
കാണിച്ചപ്രകാരമാകുന്നു. ഭൂമി
ഉദയാനുമാനങ്ങൾ ഉണ്ട
കുന്നല്ലാതെ ഇവയുടെ
കപ്പടെയുള്ള ആകൃതിക്കും
ഒരിക്കലും വ്യത്യാസം നേരിടു
ന്നതല്ല.
തിരുവാതിരയുടെ
പം നില്ക്കുന്നതും ആകാശം
ത്തിൽവെച്ചു കാഴ്ച ഏറ
വും വലുതെന്നു തോന്നുന്നതും
'ആയ 'നക്ഷത്രം സിറിയസ്സാ
'ണ്. സിറിയസ്സിന്നു ബാക്കി
നക്ഷത്രങ്ങളെ പോലെ
ഗതി ഉണ്ട്. സിറിയസ്സ് വള
വേഗതയിൽ സഞ്ചരിക്കു
ണ്ട്. എന്നാൽ നമ്മുടെ
കണ്ണിന്നു മൂന്നുനാല് നൂറ്റാ
yo
ണ്ടുകൾ സിറിയസ്സ് സഞ്ചരിച്ചാലും അതു നില്ക്കുന്ന സ്ഥലം
വിട്ടിട്ടില്ലെന്നു തോന്നും. സിറിയസ്സിന്റെ സഞ്ചാരവേഗത ഒരു
മിനുട്ടിൽ 1000 നാഴികയാണ്. ഇതു കൂടാതെ സിറിയസ്സിന്റെ
ഗതിക്കു ചില മാറ്റങ്ങൾ സിദ്ധിക്കുന്നതുകൊണ്ടു അതിനെ
ചുറ്റിക്കൊണ്ടു പ്രകാശരഹിതനായ മറെറാരു വലിയ ഗോളവും
കൂടി ഉണ്ടെന്നു കണ്ടിരിക്കുന്നു. ഇങ്ങിനെ ഒരു കാപ്പൻ സിറിയ
സ്സിനെ ചുറ്റിക്കൊണ്ടുള്ളതുകൊണ്ടു സിറിയസ്സിന്റെ ഘനം കണ്ടു
പിടിക്കാൻ ശാസ്ത്രജ്ഞന്മാർ വഴി കിട്ടിപ്പോയിരിക്കുന്നു. കറുത്ത<noinclude></noinclude>
t24xms3kjl1wyjl132mdo3dluyrl28w
താൾ:ജ്യോതിശ്ശാസ്ത്രം.pdf/136
106
82998
242742
2026-06-20T14:27:55Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '131 നക്ഷത്രത്തിന്നു സിറിയസ്സിനെ ഒരു പ്രാവശ്യം ചുറ്റുവാൻ 52 കൊല്ലം വേണ്ടിവരുന്നു. ഭൂമിയിൽനിന്നു സൂരനിലേക്കുള്ള ദൂരത്തെ ഇരുപത്തൊന്നു കൊണ്ടു പെരുക്കിയാൽ സിറി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242742
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>131
നക്ഷത്രത്തിന്നു സിറിയസ്സിനെ ഒരു പ്രാവശ്യം ചുറ്റുവാൻ
52 കൊല്ലം വേണ്ടിവരുന്നു. ഭൂമിയിൽനിന്നു സൂരനിലേക്കുള്ള
ദൂരത്തെ ഇരുപത്തൊന്നു കൊണ്ടു പെരുക്കിയാൽ സിറിയസ്സും ആ
കറുത്ത നക്ഷത്രവും തമ്മിലുള്ള ദൂരം കിട്ടും. സിറിയസ്സ് സൂനെ
ക്കാൾ 3 2രട്ടി ഘനമുണ്ട്. സിറിയസ്സിനെ ചുവന്ന കത്ത
ഗോളങ്ങൾ 5,000 കൂടിയാലെ സിറിയസ്സിന്റെ അത്ര വലിപ്പമുണ്ടാ
കയുള്ളു എങ്കിലും തരത്തിൽ സിറിയസ്സ് കറുത്ത ഗോളത്തിന്റെ
ഇരട്ടിമാത്രമെ ഉള്ളു. എന്നാൽ ഈ കറുത്ത ഗോളത്തിൽ സൂക്ഷ്മനെ
ആൾഗോൽ എന്നു നിഷത്തിന്റെ പ്രകാശം ക്ഷമിക്കു
കയും വധിക്കുകയും
അതിനെ ചുറ്റി
ക്കൊണ്ടു കളിക്കുന്ന ഒരു തുണ്ട
കണ്ടിരിക്കുന്നു. ഇങ്ങിനെയുള്ള ഇരുണ്ട ഗോളങ്ങൾ ഇല്ലാതെതന്നെ
ചില നക്ഷത്രത്തിന്റെ പ്രകാശത്തിനു ക്ഷയവും മാനവും
നേരിടുന്നതായി കാണുന്നു.
അധികകാലം നിലനിന്നു കാണാത്ത ചില അല്പായുസ്സു
കളായ നക്ഷത്രങ്ങളും ഉണ്ട്. ഇയറായിൽ വെച്ചു ഏററവും
പ്രധാനി, 1582 നവമ്പ്ര മാസത്തിൽ ഒന്നാമതായി ആകാശ
ത്തിൽ പ്രത്യക്ഷമായ ഒരു നക്ഷത്രമായിരുന്നു. അതിനു പൂക
ൻ അപ്രഭ ഉണ്ടായിരുന്നു. അതിനെ പകലും കൂടി കാണുന
പാട്ടുണ്ടായിരുന്നു. 1594 മാച്ച് മാസത്തിൽ അതിനെ കാണാൻ
ഉണ്ടായിരുന്നില്ല. അതു മണ്ടിപ്പോന്ന സമയത്തു അതിന്റെ
നിറത്തിനും ഭേദം സിദ്ധിച്ചിരുന്നു. ഒന്നാതെ നടയിൽ
ഇരുന്ന സമയത്തു അതു വെള്ളനിറമായിരുന്നു. ക്രമേണ അതു
മഞ്ഞനിറമായി. അതിനുശേഷം അതു തിരുവാതിരയെപോലെ
നിറമായി.
ആകാശത്തിൽ കാണുന്ന മറെറാരു വിശേഷവിധിയോടു
കൂടിയ ഗോളങ്ങൾ ഇരട്ട നക്ഷത്രങ്ങളാകുന്നു. എണ്ണ കൊണ്ടു
നോക്കിയാൽ ഇവ ആയിരവുമല്ല, പതിനായിരല്ലേ ലക്ഷ
ത്തിലും കവിയുമെന്നു കണ്ടിരിക്കുന്നു. ഇരട്ട നക്ഷത്രങ്ങളും ഒന്നു<noinclude></noinclude>
7m110l830puynsoztdf5np671po6e5u
താൾ:ജ്യോതിശ്ശാസ്ത്രം.pdf/137
106
82999
242743
2026-06-20T14:28:10Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '132 m മറ്റൊന്നിനെ എന്ന രീതിയിൽ അനാം പുറന്നതാണത്ഭുതം. ഇങ്ങിനെ കണ്ട് മാത്രമെ ഇരട്ട നക്ഷത്രങ്ങളാണെന്നു ഗണി പാൻ അഹന്മാരായുള്ളു. ഒരു നക്ഷത്രം ഒരേടത്തുണ്ടെന്നുവരട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242743
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>132
m
മറ്റൊന്നിനെ എന്ന രീതിയിൽ അനാം പുറന്നതാണത്ഭുതം.
ഇങ്ങിനെ കണ്ട് മാത്രമെ ഇരട്ട നക്ഷത്രങ്ങളാണെന്നു ഗണി
പാൻ അഹന്മാരായുള്ളു. ഒരു നക്ഷത്രം ഒരേടത്തുണ്ടെന്നുവരട്ടെ.
അതിന്റെ വളരെ സ്വീ പത്തു മറെറാരു നക്ഷത്രത്തേയും കണ്ടെന്നും
വരട്ടെ. ആ മറെറ ഒരു നക്ഷത്രം മതിൻറെ ലക്ഷം പാപി
നാഴിക വഴിയിലായിരിക്കും. നമ്മുടെ നോട്ടത്തിന്നു ആകാശത്തിൽ
സീപസ്ഥന്മാരായി നില്ക്കുന്നതാണെന്നു തോന്നിപ്പോകുന്നതായി
രിക്കും. യഥാർത്ഥ ഇരട്ട നക്ഷത്രങ്ങൾ മറെറാരു പരമാവും
നമ്മെ അറിയിക്കുന്നു. അവ അന്യോന്യം ചുറ്റുന്നതു ദീിവൃത്ത
ത്തിലാണ്. സൂര്യനെ ചുറ്റുന്ന എല്ലാ ഗ്രഹങ്ങളുടെ സഞ്ചാര
ശരി ഈ സൂ്കടാഹത്തിൽ മാത്രമല്ല ബ്രാഹ്മാണ്ഡം മുഴുവൻ
നീളത്തിലും വീതിയിലും ഘനത്തിലും പ്രചരിക്കുന്നുണ്ടു എന്നു
തെളിയുന്നു.
ഹംസസമാജത്തിൽ കണ്ടുകിട്ടിയ ഇരട്ട നക്ഷത്രത്തിൽ ഒന്നു
സ്വർണ്ണവും മറേറതു നീലയും ആയിരുന്നു. അതുകൊണ്ടു
മറെറാരു കായവും ഈ അവസരത്തിൽ ആലോചിക്കേണ്ടതായി
വന്നിട്ടുണ്ട്. ഇവയെ ചുറ്റിക്കൊണ്ടും ഭൂമിയെ പോലെ ഗ്രഹ
ങ്ങൾ ഉണ്ടെന്നുവെച്ചാൽ ഓരോ ഗ്രഹത്തിനു പ്രകാശം കൊടു
ഞാൻ ഈരണ്ടു സൂക്ഷ്മന്മാർ ഉണ്ടായിരിക്കുന്നതാണ്. ആ ഗ്രഹ
ത്തിലുള്ളവർ എന്തൊരു മാതിരി പ്രകാശവും അന്ധകാരവും
അനുഭവിക്കുന്നുണ്ടായിരിക്കും. ചിലപ്പോൾ രണ്ടു സൂയ്യന്മാരെയും
ആകാശത്തിൽ പ്രകാശിച്ചുനില്ക്കുന്നതു കാണും. ചിലപ്പോൾ ഒരു
സൂനെ മാത്രമെ കാണ്മാനുണ്ടാകയുള്ളു. മാര് ചിലപ്പോൾ ഒരു
സൂക്ഷ്മനേയും കാണ്മാനുണ്ടാകയില്ല. ഈ മാതിരി നക്ഷത്രങ്ങളാകുന്ന
സൂയ്യന്മാർ ചുകപ്പ്, നീല, പച്ച മുതലായ നിറമുള്ളവയാണ
ങ്കിൽ അവയെ ചുവന്ന ഗ്രഹത്തിന്റെ അവസ്ഥ ഒരു
മെച്ചവും കൂടി ജാസ്മി സിദ്ധിക്കും, അവർ ഇന്നു ആകാശത്തിൽ
കാണുന്നതു ഒരു ചുകന്ന സൂക്ഷ്മനെ ആയിരിക്കും. നാളെ കാണുന
ത് നി സുമനെയായിരിക്കും. മറ്റന്നാൾ ചുകന്ന സൂക്ഷ്മനേയും<noinclude></noinclude>
sv8av0bw7turtqr3zmzzo9ryahgjwll
താൾ:ജ്യോതിശ്ശാസ്ത്രം.pdf/138
106
83000
242744
2026-06-20T14:28:26Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്തനം അദ്ധ്യായം. 183 നീചസൂര്യനേയും ഒരുമിച്ചു ആകാശത്തിൽ കണ്ടു എന്നും വരാം. അവിടെ ഉണ്ടാവാനിടയുള്ള വസ്തുക്കൾ വാരവ്യത്യാസം കൊണ്ടു കാഴ്ച എത്രയോ കൌതുകരങ്ങളായിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242744
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പത്തനം അദ്ധ്യായം.
183
നീചസൂര്യനേയും ഒരുമിച്ചു ആകാശത്തിൽ കണ്ടു എന്നും വരാം.
അവിടെ ഉണ്ടാവാനിടയുള്ള വസ്തുക്കൾ വാരവ്യത്യാസം കൊണ്ടു
കാഴ്ച എത്രയോ കൌതുകരങ്ങളായിത്തീരുമെന്നു ആലോചിച്ചു.
നോക്കുവിൻ.
ഇനി നമുക്കു ആലോചിക്കാനുള്ളതു നക്ഷത്രങ്ങളുടെ ദൂരത്ത
പറ്റിയാണ്. സൂകടാഹത്തിന്റെ നീളവും വീതിയും നാം വല്ല
പ്രകാരത്തിലും അറിഞ്ഞു വെച്ചിട്ടുണ്ട്. എന്നു മാത്രല്ല ഓരോ
ഗ്രഹത്തിന്റെ വലിപ്പവും തൂക്കവും മറ്റും കണ്ടുപിടിക്കാനും
കൂടി നമുക്കു സാധിച്ചിട്ടുണ്ട് . ഇതൊക്കെ സൂര്യനിൽ നിന്നു
സൂതനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ ദൂരം എത്രകണ്ടു
മറവമുള്ള വെറും നിസ്സാര കായ്യങ്ങളാണ്.
മറ്റൊരു
നക്ഷത്രങ്ങളും സുനന്മാരാണ് ഒരു സൂനിൽനിന്നു
എത്ര ദൂരമുണ്ടായിരിക്കും എന്ന ഭയങ്കര
കായമാണ് നമുക്കു ഇപ്പോൾ ആലോചിക്കാനുള്ളതു. എത്രയൊ
നൂറ്റാണ്ടുകളായി പണ്ഡിതന്മാർ ശ്രമിച്ചു പരാജിതന്മാരായ
സംഗതിയാണ് ഈ വിഷയം. ഇങ്ങിനെ മനുഷ്യബുദ്ധിക്കു അരീത
മായ വിഷയമാണെന്നു മിക്കവരും വിചാരിച്ചുപോരുന്ന മാദ്ധ്യ
യാണ് 1840-ൽ സൻ എന്ന പണ്ഡിതൻ ഹംസസമാജ
ത്തിലെ ഒരു നക്ഷത്രത്തിന്റെ ദൂരം കണ്ടുപിടിച്ചതു. അദ്ദേഹം
കൊണ്ടുവന്ന തെളിവ് വിശ്വസിക്കാതിരുന്നുകൂടാത്തവിധം ബല
വത്തായിരുന്നു.
ജനവരി
ഒരു സാധനത്തെ ഒരേടത്തുനിന്നു നോക്കുക. പിന്നെ ഒരു
നാഴിക ദൂരം നടന്നു അവിടുന്നും നോക്കുക. അങ്ങിനെ നോക്കു<noinclude></noinclude>
ozpily3ms2f1eb7b0c03i10k6lqce1y
താൾ:ജ്യോതിശ്ശാസ്ത്രം.pdf/139
106
83001
242745
2026-06-20T14:28:52Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '131 2 മ്പോൾ ആ സാധനത്തിന്റെ സ്ഥിതി കാഴ്ചകൾ അപ്പം വ്യത്യാസ മുള്ളതായി തോന്നും, അതുകൊണ്ടു ഒരു സാധനത്തിന്റെ ദൂരം കണ്ടുപിടിക്കുവാൻ ആ സാധനവും, അതിനെ ഇതുകണ്ടു ദൂര ത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242745
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>131
2
മ്പോൾ ആ സാധനത്തിന്റെ സ്ഥിതി കാഴ്ചകൾ അപ്പം വ്യത്യാസ
മുള്ളതായി തോന്നും, അതുകൊണ്ടു ഒരു സാധനത്തിന്റെ ദൂരം
കണ്ടുപിടിക്കുവാൻ ആ സാധനവും, അതിനെ ഇതുകണ്ടു ദൂര
ത്തിരിക്കുന്ന രണ്ടു സ്ഥലങ്ങളും നോക്കുവാൻ വേണം. എന്നാൽ
നക്ഷത്രങ്ങൾ അനന്ത ദൂരത്തിരിക്കുന്നവരായാകകൊണ്ടു അതിനെ
നോക്കേണ്ടുന്ന രണ്ടു സ്ഥലങ്ങൾ തമ്മിൽ വേണ്ടുന്ന അകലം
ചില്ലറയൊന്നും പോര. ഭൂമിയുടെ വ്യാസമുഖം ഏകദേശം
2000 നാഴിക ദിഘമുണ്ടു. അതിന്റെ കരാറത്തിൽനിന്നും നേരെ
വിപരീത അറത്തിൽനിന്നും ഒരു നക്ഷത്രത്തെ നോക്കിയാൽ
യാതൊരു സ്ഥിതിവ്യത്യാസവും കാണുന്നില്ല. അതുകൊണ്ടു നാം
സ്ഥലങ്ങൾ തമ്മിൽ അത്യന്തം
ദൂരമുണ്ടായിരുന്നാലെ നക്ഷത്രത്തിന്റെ സ്ഥിതിക്കു അല്പമെങ്കിലും
നോക്കാൻ കണ്ടുപിടിത്തം സ
ദൂരം കണ്ടുപിടിക്കാനുള്ള ഒരു സൂത്രം ഒരു ബുദ്ധിമാനായ ശാസ്ത്ര
ന്നു തോന്നി. ഭൂമി സൂക്ഷ്മനെ ചുറ്റുന്നതു ഒരു ദിഘവൃത്തത്തി
ലാണ്. ഭൂമിയുടെ ജൂലായി മാസത്തിലെ നില്ക്കും ഭൂമിയിലെ ജന
വരി മാസത്തിലെ നില്ലും അവസാനം 1958 ലക്ഷം നദിക
അകന്നിട്ടാണ്. അതുകൊണ്ടു ജനവരി മാസത്തിൽ എ. എന്ന
ഒരു നക്ഷത്രത്തെ നോക്കിയാൽ അതു 1. എന്ന അടയാളമിട്ട
ദിക്കിലും ജൂലായി മാസത്തിൽ നോക്കിയാൽ 2. എന്ന അടയാള
മിട്ടദിക്കിലും ആണെന്നു തോന്നും. അപ്പോൾ രണ്ടു കോണുകളുടെ,
ആ രണ്ടു കോണുകൾ നില്ക്കുന്ന ദൂരവും അറിവായ്പരുമ്പോൾ
ത്രികേീത്താ കണക്കുപ്രകാരം നക്ഷത്രത്തിന്റെ ദൂരവും ഗണിക്കു
വാൻ സാധിക്കുന്നു. ഇതു നാഴിക കണക്കിൽ പറയുവാൻ
പ്രയാസമാണ്. ഒരു നിമിഷത്തിൽ ഏകദേശം 2 ലക്ഷം നാഴിക
വീതം സഞ്ചരിക്കുന്ന പ്രകാശത്തിനു ഇവിടെ എത്താൻ
3 കൊല്ലത്തിലും അധികകാലം വേണ്ടിവരുന്നു. 90 ലക്ഷം
അകലെയുള്ള സൂനിൽനിന്നു പ്രകാശത്തിന്നു ഇവിടെ എത്താൻ
അഞ്ചുമിനുട്ടെ ഉള്ളു. ഒരു മണിക്കൂറിൽ തന്നെ 12 അഞ്ചു മിനുട്ടുകൾ
ഒരു ദിവസത്തിൽ 268 അഞ്ചു മിനുട്ടുകൾ വേണം.<noinclude></noinclude>
3oldq8jy7f3404zjabxtu5xhw7fvphq
താൾ:ജ്യോതിശ്ശാസ്ത്രം.pdf/140
106
83002
242746
2026-06-20T14:29:08Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്തൊമ്പതാം അദ്ധ്യായം 135 അപ്പോൾ 33 കൊല്ലത്തിനു എത്ര അഞ്ചുമിനുട്ടുകൾ വേണ്ടിവരു മോ അത്ര ഇരട്ടിയെക്കൊണ്ടു 950 ലക്ഷത്തെ പെരുക്കിയാൽ മാത്ര ആ നക്ഷത്രത്തിന്റെ സാക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242746
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പത്തൊമ്പതാം അദ്ധ്യായം
135
അപ്പോൾ 33 കൊല്ലത്തിനു എത്ര അഞ്ചുമിനുട്ടുകൾ വേണ്ടിവരു
മോ അത്ര ഇരട്ടിയെക്കൊണ്ടു 950 ലക്ഷത്തെ പെരുക്കിയാൽ മാത്ര
ആ നക്ഷത്രത്തിന്റെ സാക്ഷാൽ ദൂരം അറിയുകയുള്ളു. ആ നക്ഷത്രം
തന്നെ നിമിഷത്തിൽ 30 നാഴിക വീതം സഞ്ചരിക്കുന്നുണ്ട്. ഇത
ഒരു ഭവഗതയാണ്. എന്തുകൊണ്ടെന്നാൽ ഈ വേഗത
യോടുകൂടെ സഞ്ചരിക്കുന്ന ഒരു നക്ഷത്രം ഒരു കൊല്ലംകൊണ്ടു
ഒമ്പതിനായിരത്തിരുനൂറ് ലക്ഷം നാഴിക സഞ്ചരിക്കുന്നു. എന്നിട്ടു
കൂടി അതിനു സൂനും അതും തമ്മിലുള്ള അത്ര ദൂരം സഞ്ചരിക്കാൻ
നാല്പതിനായിരം കൊല്ലങ്ങൾ വേണ്ടിവരുമെന്നു കണ്ടിരിക്കുന്നു.
ഇതാണ് പോലും സൂന്നു ഏറ്റവും അടുത്തു നില്ക്കുന്ന നക്ഷത്രം.
പിന്നെ നക്ഷത്രങ്ങളുടെ ദൂരത്തെപ്പറ്റി എന്തുപറയാനാണ്.
അദ്ധ്യായം 20.
നക്ഷത്രസമൂഹങ്ങളും ബാഷ്പലാകങ്ങളും,
ദൂരദശിനിയിൽകൂടെ നോക്കുമ്പോൾ കാണായരുന്ന കാഴ്ച
കളിൽവെച്ചു ഇതുവരെ പറഞ്ഞെടത്തോളം മാഹാത്മ്യം വഹിക്കു
ന്നതു ശനിയാണെങ്കിലും ചില നക്ഷത്രസമൂഹങ്ങളും ചില ബാഷ
ലോകങ്ങളും, അതിനെക്കാൾ സാന്നിധ്യമേറിയ കാഴ്ചകളാണെന്നു
സമ്മതിച്ചേ കഴിയൂ. ആകാശത്തിൽ കാണുന്ന ലക്ഷോപിലക്ഷം
നക്ഷത്രങ്ങൾ, വയലിൽ വാളിയ വിത്തുപോലെ ഒരേ തരത്തിൽ
വെക്കപ്പെട്ടവയല്ല. ആകാശത്തിന്റെ ചില ഭാഗങ്ങളിൽ ന
ങ്ങൾ വളരെ കുറഞ്ഞ ചില ഭാഗങ്ങളിൽ അത്യന്തം നിറങ്ങൾ
കാണപ്പെടുന്നുണ്ട്. കായികപോലെയുള്ള ചെറിയ സമൂഹം,
ആകാശഗംഗയെപോലെയുള്ള വിചാരഗോചരമാകാത്ത വി
പത്തിൽ കിടക്കുന്ന സമൂഹങ്ങളും നാം കാണുന്നുണ്ട്. സമൂഹ
ങ്ങളുടെ വൈവിധ്യത്തിനും കുറവില്ല. ചില സമയത്തു സമൂഹ
ങ്ങളിലെ നക്ഷത്രങ്ങൾ അത്യന്തം പ്രകാരമുള്ളവയായിരിക്കും. ചില
സമയത്തു നക്ഷത്രങ്ങൾ സംഖ്യകൊണ്ടു നിസ്സീമമായിരിക്കും, ചില<noinclude></noinclude>
kgyzqy7k3ybc23ywthne8s7uzq1osre
താൾ:ജ്യോതിശ്ശാസ്ത്രം.pdf/141
106
83003
242747
2026-06-20T14:29:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '186 ജ്യോതിശ്ശാസ്ത്രം സമയത്തു അവാറയുടെ ആകൃതി അത്ഭുതമായിരിക്കും. വേറെ ചില നക്ഷത്രങ്ങളൊക്കെ നാവനങ്ങളോടു കൂടിയതായിരി ക്കും. ചിലയും ഇടതിങ്ങി കിടക്കുന്ന നക്ഷത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242747
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>186
ജ്യോതിശ്ശാസ്ത്രം
സമയത്തു അവാറയുടെ ആകൃതി അത്ഭുതമായിരിക്കും. വേറെ ചില
നക്ഷത്രങ്ങളൊക്കെ നാവനങ്ങളോടു കൂടിയതായിരി
ക്കും. ചിലയും ഇടതിങ്ങി കിടക്കുന്ന നക്ഷത്രങ്ങളെ കണ്ടാൽ
ഒരു ബാഷ്പമൊ എന്നു തോന്നിപ്പിക്കും. എന്തുകൊണ്ടെന്നാ
ൽ ഒന്നു മറെറാനിൽനിന്നു വേർതിരിഞ്ഞു കാണാനുണ്ടാകയില്ല.
ആകാശഗംഗയിൽ പോലെ വിതറിക്കാണുന്ന നക്ഷത്ര
സമൂഹങ്ങളിൽ ഒന്നു മാത്രമാണ് അയ്യൻ, എന്നുവെച്ചാൽ
ബാക്കിയുള്ള നക്ഷത്രങ്ങളിൽനിന്നു നോക്കിയാൽ ആകാശഗംഗ
യിൽ കാണുന്ന അനകായിരം അണുക്കളിൽ ഒന്നു മാത്രമാണ് അ
വൻ എന്നു മനസ്സിലാകും.
നക്ഷത്രങ്ങൾ കൂടാതെ ആകാരത്തിൽ അവിടവിടെ ബാഷ്.
ലോകങ്ങളെയും കണ്ടുവരാറുണ്ട്.
നമുക്കു കണക്കാക്കാൻ സാധിക്കുകയില്ല. എത്രയോ വലിയ നക്ഷത്ര
ങ്ങം തന്നെ ആകാശത്തിൽ ഒരു ചെറിയ കുത്തിയിട്ടെ കാണുന്നു
. മാൾ ഒരു പായയുടെ വിസ്താരത്തിൽ ഒരു ലോകത്തെ
കണ്ടാൽ അതിന്റെ വലിപ്പം എങ്ങിനെ കണക്കാക്കും. ആകാശ
ത്തിൽ ഇങ്ങിനെയുള്ള ബാഷ്പലാകങ്ങളെ എണ്ണ താളം കണ്ടു
പിടിച്ചിട്ടുണ്ട്. കാഴ്ച ഇവ വെളുത്ത പുകപോലെ ഇരിക്കും.
ബാഷ്പലോകങ്ങളെയും പലമട്ടിൽ നില്ക്കുന്നതായി കണ്ടിട്ടുണ്ട്.
ചിലതു ശുദ്ധ പുകപോലെ ഇരിക്കും. ചിലതിന്റെ നടുക്കു
നക്ഷത്രത്തെപോലെ ഒരു കട്ടിയായും പ്രകാശിക്കുന്നതായും തോന്നു
ന്ന ഒരു കുത്തു കാണും. ചിലതിന്റെ ഉടൽ മുഴുവനും ഇങ്ങിനെ
യുള്ള കത്തുകളെക്കൊണ്ടു നിറഞ്ഞിരിക്കും.
അദ്ധ്യായം 21.
എണ്ണിയാൽ തീരാത്ത ലോകങ്ങൾ.
ഈ കാലങ്ങളിൽ എന്നപോലെ മനുഷ്യനു ജ്ഞാനവും
ബുദ്ധിയും ഇല്ലാതിരുന്ന ഒരു പൂർവ്വകാലത്ത് ബ്രഹ്മാണ്ഡത്തിൽ<noinclude></noinclude>
r2nzfk9e0plc3p4nsb6meqhdhq1wtpl
താൾ:ജ്യോതിശ്ശാസ്ത്രം.pdf/142
106
83004
242748
2026-06-20T14:30:15Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇരുപത്തൊന്നാം അദ്ധ്യായം. 187 ആകപ്പാടെ അവൻ അധിവസിക്കുന്ന ഭൂമി എന്ന ഒരു ലോകം മാത്രമെ ഉള്ളൂ എന്നായിരുന്നു അവന്റെ സ്ഥിരവിശ്വാസം. ആ ഭൂമിയെ പറ്റിയുള്ള അവന്റെ അന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242748
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇരുപത്തൊന്നാം അദ്ധ്യായം.
187
ആകപ്പാടെ അവൻ അധിവസിക്കുന്ന ഭൂമി എന്ന ഒരു ലോകം
മാത്രമെ ഉള്ളൂ എന്നായിരുന്നു അവന്റെ സ്ഥിരവിശ്വാസം. ആ
ഭൂമിയെ പറ്റിയുള്ള അവന്റെ അന്നത്തെ ജ്ഞാനവും വളരെ
പരിമിതവും പരമാത്തിൽനിന്നു ഭിന്നവുമായിരുന്നു. ഭാരതം
ഭീഷ്മത്തിലെ ഭൂരിപ. വായിച്ചുനോക്കിയാൽ അക്കാലത്തിലെ
ആളുകളുടെ അജ്ഞാനവും അന്ധവിശ്വാസവും എത്രമാത്രം ഭയങ്കര
മായിരുന്നു എന്ന് ഇപ്പോഴുള്ള പള്ളിക്കൂടത്തിലെ ബാലന്മാ
കൂടി ബോദ്ധ്യമാവുന്നതാണ്. കാലക്രമേണ കച്ചവടാവശ്യമായും
സന്ദശനാവശ്യമായും ചെയ്യപ്പെടേണ്ടിവന്നു. അനേക വിദേശ
യാത്രകളാൽ മനുഷ്യന്നു കണ്ണുതുറന്നു വരികയും അവൻ അറി
വിന്നും പരിചയത്തിനും ദീഘവിസ്താരങ്ങൾ. ജാസ്മി കൂടുകയും
ന്തോറും ബാക്കി നാനാ രാഷ്ട്രങ്ങളിലും പാണ്ഡിത്യമുണ്ടാരുന്നു.
പീഡിയാവിലെ ഗോപാലന്മാരും, മിത്രയിലെ ശില്പികളും,
ബാബിഖാണിലെ പണ്ഡിക, ഇന്ത്യയിലെ ഋഷികളും
ജ്യോതിശ്ശാസ്ത്രപഠനത്തിന്റെ ബീജം വിതച്ചതോടുകൂടി ആ ശാസ്ത്ര
വും ക്രമേണ പരിഷ്ക്കരിച്ചു. ഭൂമിയെ വഹിക്കുന്നതു അനന്തപണിയും
അതിനെ വഹിക്കുന്നതു അഷ്ടദിഗ്ഗജങ്ങളും അവയെ വഹിക്കു
അതു ആദിമവും ആണെന്ന അന്ധകാരവിശ്വാസം ആദി
കാമത്തെ വഹിക്കാനാരുമില്ലല്ലോ എന്ന പിന്നീടുണ്ടായ വിദ്യാ
നന്മാരുടെ ചോദ്യം കൊണ്ടു പൊളിഞ്ഞുപോയിട്ടു കാലം ഇശ്ശിയായി.
ഭാസ്കരനും ഗലീലാവും ഹഷവും കോപ്പർനിക്കസ്സും ജ്യോതിശാസ്ത്ര
ത്തിനു പിന്നേയും പുഷ്ടി ഉണ്ടാക്കി, ഭൂമി ആകാശത്തിൽ യാതൊരു
ആധാരവുമില്ലാതെ നില്ക്കുന്നതാണെന്നു തെളിഞ്ഞപ്പോൾ ബ്രഹ്മാ
ണ്ഡത്തിൽ ലോകം ഒന്നുമാത്രമല്ല, പിന്നേയും പല ലോകങ്ങൾ
ഉണ്ടെന്ന് പരമാം വ്യക്തമായി, ജാമാതാ, ത്രികോണമാത്രം,
മുതലായ ഗണിതശ്ശാസ്ത്രങ്ങളുടേയും, ദൂരദേശിനി, ജ്യോതിഭാഗകാരി
ണി മുതലായ യന്ത്രങ്ങളുടേയും സഹായംകൊണ്ടു ലോകങ്ങളുടെ
വലിപ്പവും സഞ്ചാരശിഷ്ടതയും, നിർമാണപദാർത്ഥങ്ങളും മറ്റും
വിശദമായറിവാനുള്ള മാഗ്ഗങ്ങൾ ഉണ്ടയ്ക്കുന്നതോടുകൂടി മനുഷ്യ
18.<noinclude></noinclude>
ivs8mv7o7nsubvefgxj736ghhu5brqd
താൾ:ജ്യോതിശ്ശാസ്ത്രം.pdf/143
106
83005
242749
2026-06-20T14:30:30Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '138 ന്റെ അറിവിന്നു വികാസവും ആശ്ചയത്തിനു വിതയും ഏകകാലത്തിൽ വരിച്ചു. ഗംഭീരവലിപ്പമുള്ള സൂമൻ സ്വയം പ്രകാശിക്കുന്ന ഒരു ലോകമാകുന്നു. ഇതിന്നു അനേകലക്ഷം നാടിക അകലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242749
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>138
ന്റെ അറിവിന്നു വികാസവും ആശ്ചയത്തിനു വിതയും
ഏകകാലത്തിൽ വരിച്ചു.
ഗംഭീരവലിപ്പമുള്ള സൂമൻ സ്വയം പ്രകാശിക്കുന്ന ഒരു
ലോകമാകുന്നു. ഇതിന്നു അനേകലക്ഷം നാടിക അകലെ ബുധനും,
അതിലും അകലെ ശുക്രനും, അതിലും അകലെ ഭൂമിയും, അതിലും
അകലെ ചൊവ്വയും, അതിലും അകലെ അനേകലക്ഷം ചെ
ഗോളങ്ങളുടെ ഒരു സമാജവും, അതിലും എത്രയൊ അകലെ
വ്യാഴവും, അതിലും അകലെ ശനിയും, അതിലും അകലെ യുറാ
നസ്സും, അതിലും അകലെ നെപ്റ്റ്യൂണും സ്ഥിതിചെയ്തു സൂനെ
സദാപരിവർത്തനം ചെയ്തുകൊണ്ടു കാലം കഴിക്കുന്നു. ഇതൊക്കെ
സ്വയം പ്രകാശമില്ലാത്ത ഗ്രഹങ്ങളാണ്. ഇവക്കു സുനിൽ
നിന്നു കിട്ടുന്ന പ്രകാശം മാത്രമെ ആശ്രയമുള്ളു. ഇങ്ങിനെ
വിവരിച്ച അനേകം ഗ്രഹങ്ങളിൽ ഒന്നുമാത്രമാണ് ഭൂമി. ഈ
ഗ്രഹങ്ങളിൽ ചിലതിനെ പരിവർത്തനം ചെയ്തുകൊണ്ടു ഉപഗ്രഹ
ങ്ങൾ അഥവാ ചന്ദ്രന്മാർ ഉണ്ട്. ഭൂമിക്കു ഒരു ചന്ദ്രനും, ചൊവ്വക്കു
രണ്ടും, വ്യാഴത്തിനാവും, ശനിക്കു നാലും നെപ്റ്റ്യൂണിനു
ഒന്നും ഉണ്ട്. ഇങ്ങിനെ സൂമനേയും, തന്നെച്ചുഴന്നുകൊണ്ടിരി
ക്കുന്ന ഗ്രഹങ്ങളെയും ഗ്രഹങ്ങളെച്ചുഴന്നുകൊണ്ടിരിക്കുന്ന ഉപഗ്രഹ
ങ്ങളെ അഥവാ ചന്ദ്രന്മാരേയും കണക്കാക്കിയാൽ സൂയ കലാഹ
ത്തിൽ എണ്ണം പറയേണ്ടതായ ഇരുപത്തിമൂന്നു ലോകങ്ങൾ
കിടപ്പുണ്ടെന്നു കാണും. ഇതിൽ ഒന്നു ഭൂമിയാണെന്ന സാമ
സുമൻ യഥാർത്ഥത്തിൽ ഒരു നക്ഷത്രം മാത്രമാകുന്നു. ആ
കാശത്തിൽ കാണുന്ന ഓരോരോ നക്ഷത്രങ്ങളും ഓരോരോ സൂ
ന്മാരാകുന്നു. നമുക്കു ദൃശ്യങ്ങളായി ആകാശത്തിൽ ആകപ്പാടെ
രണ്ടായിരം നക്ഷത്രങ്ങളുണ്ടെന്നു ചുരുങ്ങിയ നിലയിൽ കണക്കാക്കു
ക. ഈ നക്ഷത്രങ്ങളേയും ചുറ്റിക്കൊണ്ടു ഗ്രഹങ്ങളും ഉപഗ്രഹ
ങ്ങളും ഉണ്ടായിരിക്കേണ്ടതാണ്. ഓരോ നക്ഷത്രത്തിന്നു സുമാര
അയ്യ ണ്ണമുണ്ടെന്നു കണക്കാക്കിയാൽ തന്നെ ഈ രണ്ടായിരം
നിങ്ങൾക്കു പതിനായിരം ഗ്രഹാദിലാകങ്ങളും ഉണ്ടായിരി<noinclude></noinclude>
cg7c4wy4mqo44bz07bz11hry5cjkze6
താൾ:ജ്യോതിശ്ശാസ്ത്രം.pdf/144
106
83006
242750
2026-06-20T14:30:48Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇരുപത്തൊന്നും അദ്ധ്യായം, 139 ക്കേണ്ടതാണ്. അപ്പോൾ നമ്മുടെ മറ്റു ലോകത്തിന്റെ സംഖ്യ നമ്മുടെ വാക്കു കൊണ്ടു വാരത്തിൽ ഒരു നക്ഷത്രം മാത്രം കാണുന്നടത്തു നാക്കു കൊണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242750
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇരുപത്തൊന്നും അദ്ധ്യായം,
139
ക്കേണ്ടതാണ്. അപ്പോൾ നമ്മുടെ മറ്റു ലോകത്തിന്റെ സംഖ്യ
നമ്മുടെ വാക്കു കൊണ്ടു വാരത്തിൽ
ഒരു നക്ഷത്രം മാത്രം കാണുന്നടത്തു നാക്കു കൊണ്ടു
നോക്കുമ്പോൾ പത്തും ല് കൊണ്ടു നോമ്പ് നൂറും
നക്ഷത്രങ്ങൾ കണ്ടുവരുന്നു. അതുകൊണ്ടു ചുരുക്കത്തിൽ നമ്മൾ
കണ്ണുകൊണ്ടു ഒന്നു കാണുന്നടത്തു പത്തെങ്കിലും യ
സഹായം കൂടാതെ കാണാൻ പാടില്ലാത്തവിധത്തിൽ സ്ഥിതി
ചെയ്യുന്നുണ്ടെന്നു വിചാരിച്ചാൽ, നാം കാണുന്ന രണ്ടായിരം
നക്ഷത്രങ്ങൾക്കും പുറമെ ഇരുപതിനായിരം നക്ഷത്രത്തിൽ കുറയാ
വേറേയും കിടപ്പുണ്ടെന്നു മനസ്സിലാക്കാം. ഇവ
ഗ്രഹങ്ങളെയും കണക്കാക്കിയാൽ, അ
തിന്റെ സംഖ്യ ഒരു ലക്ഷമാണെന്നു കാണും. ഇങ്ങിനെ നമ്മുടെ
മറ്റു ലോകങ്ങളുടെ സംഖ്യ ഇരുപത്തീരായിരം നക്ഷത്രങ്ങളും ഒരു
ലക്ഷത്തൊരുപതിനായിരം ഗ്രഹങ്ങളും ആകുമ്പോൾ ആകെ ഒരു
ലക്ഷത്തിമുപ്പത്തീരായിരമായിത്തീരുന്നു.
ഇതുകൊണ്ടും നമ്മുടെ സംഖ്യ പൂർത്തിയാകുന്നില്ല. ഒരു ലോക
ത്തിനു സ്വയം പ്രകാശത്തോടെ ദീപിക എന്ന നിലവരുന്നതു
ഒരു അപൂർവ്വാവസ്ഥ മാത്രമാണെന്നു കരുതേണ്ടതാണ്. ശ്രീ റോബട്ട്
ബാൾ വിവരിച്ചപോലെ നമ്മുടെ ഭൂമിയിൽ ഇരിയ്ക്കുള്ള ഇരിമ്പി
ന്റെ കഥ വിചാരിച്ചു നാക്കിൻ. എല്ലാ കൊല്ലന്മാരുടെ വീട്ടിൽ
നിന്നും ഇരിമ്പുശാലകളിൽനിന്നും പഴുപ്പിച്ച ഇരുമ്പിൻ കഷണ
ങ്ങൾ ദീപിക്കുന്നതു കാണും. ദീപിക്കുന്ന അവസ്ഥയിലെ ഒരു
സാധനം കാണാൻ കഴിയൂ എന്ന വിശേഷവിധിയോടു എല്ലാവരും
ഉണ്ടെങ്കിൽ അവർ ഭൂമി മുഴുവനും ചുറ്റിനടന്നു നോക്കിയാൽ
സീമയില്ലാത്ത ഇരിമ്പിൻ കഷണങ്ങൾ കാണുമായിരിക്കും. ഭൂമിയിൽ
ദീപിക്കുന്ന ഇരിമ്പിൻ കഷണങ്ങൾ എണ്ണിയാലൊടുങ്ങാത്തതു
ണ്ടെന്നു അവൻ കായരായി അഭിപ്രായപ്പെടുകയും ചെയ്യുമായി
രിക്കും. എന്നാൽ ദീപിക്കുന്ന നിലയിലെ ഇരിമ്പിൻ കഷണങ്ങൾ
ഭൂമിയിൽ ഉണ്ടാവാൻ പാടുള്ളു എന്നു അവൻ വിചാരിക്കുന്നതു<noinclude></noinclude>
jls783kxmujsu527y2w6dhz6ovqpu4n
താൾ:ജ്യോതിശ്ശാസ്ത്രം.pdf/145
106
83007
242751
2026-06-20T14:31:02Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1:40 ജ്യോതിശ്ശാസ്ത്രം എത്രയോ അബദ്ധമായിരിക്കും, ഒരു ഇരിമ്പിൻ കഷണത്തിനും ദീപിക എന്ന നില ഒരു അപൂർവവും ക്ഷണഭംഗുരമാ നിലമാത്രമാണ്. ദീപിക്കുന്ന നിലയിൽ ഒരൊറകഷണം കാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242751
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>1:40
ജ്യോതിശ്ശാസ്ത്രം
എത്രയോ അബദ്ധമായിരിക്കും, ഒരു ഇരിമ്പിൻ കഷണത്തിനും
ദീപിക എന്ന നില ഒരു അപൂർവവും ക്ഷണഭംഗുരമാ
നിലമാത്രമാണ്. ദീപിക്കുന്ന നിലയിൽ ഒരൊറകഷണം കാണു
മ്പോൾ അതിന്റെ പുറാടുചുറ്റും എത്രയോ ലക്ഷം കഷണങ്ങ
ദീപിക്കാതെ കിടപ്പുണ്ട കുമെന്നതു തടുത്തുകൂടാത്ത ഒരു വാസ്തവ
സംഗതിയാണ് . ഇങ്ങിനെയുള്ള ആലോചനയോടുകൂടിയാണ് നാം
ആകാശത്തിൽനിന്നു വിളങ്ങുന്ന നക്ഷത്രങ്ങളേയും നോക്കേണ്ടതു.
പ്രകാശിക്കുന്ന ഒരു നക്ഷ കാണുമ്പോൾ പ്രകാശിക്കാത്ത
നക്ഷത്രങ്ങൾ ലക്ഷ വേറെ കിടപ്പുണ്ടെന്നു അനുമാനിക്കണം.
ലക്ഷം തന്നെ മതിയോ എന്ന് സംശയമാണ്. എത്രയോ ചുരുക്ക
ത്തിൽ പ്രകാശിക്കുന്ന ഒരു നക്ഷത്രത്തിനു പ്രകാശിക്കാത്ത ആ
നക്ഷത്രങ്ങൾ
വിചാരിച്ചാൽ ഇരുപത്തിര
യിരം പ്രതിയിരിക്കുമെന
ഒന്നു നക്ഷത്രങ്ങളുള്ള ആകാശഭാഗത്തിൽ
രണ്ടുലക്ഷത്തി പതിനായിരം പ്രകാശമില്ലാത്ത നക്ഷത്രങ്ങളും
ഉണ്ടായിരിക്കേണ്ടതാണെന്നു ഊഹിക്കുന്നതിൽ ലവലേശമെങ്കിലും
അതിശയോക്തിയില്ല. ഓരോന്നിന്നു അഞ്ച് ഗ്രഹങ്ങളെയും
കണക്കാക്കിയാൽ 100 ലക്ഷം ഗ്രഹങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.
അപ്പോൾ മറ്റു ലോകങ്ങളുടെ സംഖ്യ രണ്ടുലക്ഷത്തിനാപ്പത്തീരാ
യിരം നക്ഷത്രങ്ങളും നൂറ്റിപ്പതിനെന്ന് ക്ഷത്തിരുപതിനായിരം
ഗ്രഹങ്ങളുമാകുമ്പോൾ ഒട്ടാകെ നൂറ്റിപ്പതിമൂന്നുലക്ഷത്തി അമ്പ
തീരായിരം എന്ന ഭയങ്കര സംഖ്യയിൽ എത്തുന്നു. ഈ സംഖ്യ
യിൽതന്നെ ഗോളങ്ങളും, കേതുക്കളും, ബാഷ്പമയലോകങ്ങളും
പെടുന്നതല്ലെന്നും കരുതിക്കൊള്ളേണ്ടതാണ്.
അല്ല! ഇതുകൊണ്ടും മായ ലോകങ്ങളുടെ സംഖ്യ കലാശ
മായായെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിലും
വലിയ തെറ്റ് മറെറാന്നുമില്ല. മേല്പറഞ്ഞ ലോകങ്ങളൊക്കെ
എവിടെയാണ് കിടക്കുന്നതു. ഭൂമിയുടെ ചുടുചുറ്റും വ്യാപിക്കു
ന്ന ആകാശത്തിലാണ്. എന്നുവെച്ചാൽ, യന്ത്രസഹായം കൊണ്ടു
നമുക്ക് കഷ്ഠിച്ചു കാണായിരുന്ന ഏറ്റവും അകലെ കിടക്കുന്ന
ഒരു നക്ഷത്രത്തിന്റെ അത്ര ദൂരം പിടിച്ചു, ഭൂമി ഒരു കേന്ദ്രമാക്കി,<noinclude></noinclude>
1yvtxvb96lutvu9l8zp2uvij5cxdz6d
താൾ:ജ്യോതിശ്ശാസ്ത്രം.pdf/146
106
83008
242752
2026-06-20T14:31:19Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇരുപത്തൊന്നാം അദ്ധ്യായം. 141 ഒരു വലിയ വൃത്തം വരച്ചാൽ ആ ആകാശഗൊപ്പിൽ മേല്പറഞ്ഞ സർവ്വ ലോകങ്ങളും അടങ്ങിപ്പോയിട്ടുണ്ടായിരിക്കും അതിൽ അപ്പുറം യാതൊന്നും കാണാൻ മന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242752
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇരുപത്തൊന്നാം അദ്ധ്യായം.
141
ഒരു വലിയ വൃത്തം വരച്ചാൽ ആ ആകാശഗൊപ്പിൽ
മേല്പറഞ്ഞ സർവ്വ ലോകങ്ങളും അടങ്ങിപ്പോയിട്ടുണ്ടായിരിക്കും
അതിൽ അപ്പുറം യാതൊന്നും കാണാൻ മനുഷ്യന് ഒരിക്കലും
സാധിക്കുകയില്ല. അത്രത്തോളം മാത്രമെ അവൻ തന്ത്രത്തി
ശക്തിയുള്ളു. അവൻ യന്ത്രത്തിനു വേണ്ടുന്നടത്തോളം ശക്തി
പോരെന്നു വിചാരിച്ചിട്ടു നമുക്കു അബദ്ധമായ യാതാരനുമാനവും
എടുക്കാൻ പാടുള്ളതല്ല. എന്തുകൊണ്ടെന്നാൽ നമുക്കു ദൃശ്യമായി
വരുന്ന ആ ആകാശഗൊളോപ്പ് യഥാർത്ഥത്തിൽ നിരൂപിക്ക
വയ്യാത്ത വലിപ്പമുള്ളതാണെങ്കിലും കൂടി അതിന്റെ ഒരറാത്തിൽ
നിന്നു നിമിഷത്തിൽ രണ്ടുലക്ഷം നാഴിക സഞ്ചരിക്കുന്ന പ്രകാശ
ണ്ടുകൾ വേണ്ടിവരത്തക്കവണ്ണം
ആ ഗംഭീരവലിപ്പമുള്ള ആകാശഗോളോപ്പ് തന്നെ അതിൻറ
കുറേനാടുചുറ്റും നിസ്സീമമായി, അനന്തമായി. അനവഗാഹ്യമായി,
പിന്നെയും വ്യാപിച്ചുകിടക്കുന്ന ആകാശത്തോടു ഒത്തു നോക്കു
മ്പോൾ വെറും ഒരു കാര്യം പോലെ ചെറുതാകുന്നു. ഒരാ
ത്തുള്ളി വെള്ളത്തെയും ഭൂമിയിലെ സമുദ്രത്തിൽ കിടപ്പുള്ള ആക
ത്തുള്ളി വെള്ളത്തേയും ഒപ്പിച്ചാൽ തന്നെ, ഇവ രണ്ടും തമ്മിലുള്ള
അന്തരം ഇത്രയായിരിക്കുമെന്നു ഒരുമാതിരിക്കുന്നെ മനസ്സിലാ
കാൻ സാധിക്കയില്ല. യഥാർത്ഥം അങ്ങിനെ ഇരിക്കെ അന്യമായ
ആ കിടക്കുന്ന ആകാശഭാഗത്തിലും, നമുക്കു ദൃശ്യമായിരുന്ന
ആകാശഗൊളപ്പിൽ കണ്ട പാലെതന്നെ നക്ഷത്രങ്ങളും ഗ്രഹ
ങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും, ഇക്കണ്ട പോലെ നിബിഡ
മായി എങ്ങും നിറഞ്ഞിരിക്കേണ്ടതല്ലേ. ഇങ്ങിനെ നമുക്ക് അദൃശ്യ
മായിക്കിടക്കുന്ന ആകാശഭാഗത്തിന്റെ ഒരു ചെറിയ അംശം
തന്നെ ദൃശ്യമായ ആകാശത്തെക്കാൾ കോടാ കോടി കോടാ കാടി
കളിലും വലിപ്പമുള്ളതായിരിക്കകൊണ്ടു ആ ചെറിയ അംശത്തിൽ
തന്നെ കാണായിരുന്നു ലോകങ്ങളുടെ സംഖ്യ കണക്കാക്കേണ
മെങ്കിൽ ദൃശ്യാകാശ ഗോളാക്കിൽ നാം കണക്കാക്കിവെച്ച ലോക
ങ്ങളുടെ സംഖ്യയെ നൂറ്റിപ്പതിമൂന്നുലക്ഷത്തി അമ്പത്തീരായിര<noinclude></noinclude>
aw7r520tlcqj25293qf0nd2jf3nx3v9
താൾ:ജ്യോതിശ്ശാസ്ത്രം.pdf/147
106
83009
242753
2026-06-20T14:31:34Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '142 ജ്യോതിശ്ശാസ്ത്രം കാട കോടി കോടികോടികൊണ്ടു പിന്നെയും പെരുക്കി വരുന്നു. ഇതു കൊണ്ടുകൂടി ആകാശത്തിന്റെ ഒരു നിസ്സാരമായ മൂലയിലെ ലോകങ്ങളുടെ സംഖ്യയുടെ ഏതാനും ഓഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242753
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>142
ജ്യോതിശ്ശാസ്ത്രം
കാട കോടി കോടികോടികൊണ്ടു പിന്നെയും പെരുക്കി
വരുന്നു. ഇതു കൊണ്ടുകൂടി ആകാശത്തിന്റെ ഒരു നിസ്സാരമായ
മൂലയിലെ ലോകങ്ങളുടെ സംഖ്യയുടെ ഏതാനും ഓഹരിത
തികഞ്ഞിട്ടുണ്ടാകയില്ല. ആകാരവൃത്തത്തിന്നു ഒരറ്റം ഉണ്ടാവാൻ
പാടുള്ളതല്ല. അങ്ങിനെ ഉണ്ടെന്നു ആരെങ്കിലും സങ്കല്പിച്ചാൽ
അതിന്റെ അപ്പുറം എന്തെന്ന ചോദ്യം ജനിക്കുന്നതുകൊണ്ടു
ആകാശം അതിരും അളവു ഇല്ലാത്തതാണെന്നു സമ്മതിച്ചേ തീരൂ.
ഇങ്ങിനെ അതിരും അളവും ഇല്ലാത്ത ആകാശത്തിൽ, കയ്യും
കണക്കും ഇല്ലാത്ത ലോകങ്ങൾ തിരിഞ്ഞുകളിക്കുമ്പോൾ അവ
യുടെ സംഖ്യ കണക്കാക്കാൻ ആ സാധിക്കും. ഇതിനെപ്പറ്റി
വിചാരിക്കുമ്പോൾ തന്നെ നമ്മുടെ ബുദ്ധി ശ്രമിച്ചുപോകയും
ആകാശത്തിൽ ക്കുന്ന മാ
മറ്റു ലോകങ്ങളോട് എണ്ണംകൊണ്ടും
വണ്ണംകൊണ്ടും നോക്കുന്നതായാൽ ഭൂമി വെറും ഒരു പരമാണു
ണ്. ഈ നിസ്സാരമായ ഭൂമിക്കും ബ്രഹ്മാണ്ഡത്തിൽ ഒരു സ്ഥിതി
ഉണ്ടെന്നു കഷ്ടിച്ചു സൂനും ചില ഗ്രഹങ്ങളും, അറിഞ്ഞെന്നു
വരുമെങ്കിലും, ശേഷം കിടപ്പുള്ള അനന്തകോടി ലോകങ്ങളിൽ
ഒന്നിന്നുപോലും ഇങ്ങിനെ ഒരു മൂടി കിടപ്പുണ്ടെന്ന ബോധം
തന്നെ ഉണ്ടാകയില്ല. ഭൂമി അത്ര വിലയും വകയും ഇല്ലാത്ത ഒരു
തരിയാണ്. ആ തരിയിൽനിന്നു ജനിച്ചു
മരിക്കുന്നു അല്ലാ
യുസ്സാമാളുകൾ പിന്നെ എത്രമാത്രം വകവെക്കുന്നവരാണെന്നു
പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങിനെയുള്ള മനുഷ്യനാണ് തന്റെ
ബുദ്ധിക്കു വിഷയമല്ലാത്ത സാധനങ്ങൾ ഇല്ലെന്ന ഭാവത്തോടെ
തെളിഞ്ഞ പുളച്ചും ദൈവത്തെ മാനും, നിമിഷത്തിനു
വകയില്ലാത്ത തന്റെ ജീവകാലം പാഴാക്കുന്നതു<noinclude></noinclude>
hmivad9w1tkqajbdpd2o28fam6us5uf
താൾ:ജ്യോതിശ്ശാസ്ത്രം.pdf/148
106
83010
242754
2026-06-20T14:31:51Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇരുപത്തിരണ്ടാം അദ്ധ്യായം, 143 അദ്ധ്യായം 22. മാര ലോകങ്ങളിൽ ജീവികൾ ഉണ്ടായിരിക്കുമോ? ഇതു ഭൂമിയിലെ നിവാസികൾക്കു എത്രയോ കൌതുകകര മായ ഒരു ആലോചനയാണ്. സൂകടാഹത്തിൽതന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242754
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇരുപത്തിരണ്ടാം അദ്ധ്യായം,
143
അദ്ധ്യായം 22.
മാര ലോകങ്ങളിൽ ജീവികൾ
ഉണ്ടായിരിക്കുമോ?
ഇതു ഭൂമിയിലെ നിവാസികൾക്കു എത്രയോ കൌതുകകര
മായ ഒരു ആലോചനയാണ്. സൂകടാഹത്തിൽതന്നെ ഭൂമിയെ
പോലെയുള്ള ഗ്രഹങ്ങൾ വേറെയും പലതുണ്ട്. അതിൽ നാലെണ്ണം
ഭൂമിയെക്കാൾ വളരെ വലുതാണ്. വ്യാഴത്തിന്നു ഭൂമിയെക്കാൾ
1500 ഇരട്ടി വലിപ്പമുണ്ട്. വരുന്നു ഭൂമിയെപോലെ ഒരു ചന്ദ്രൻ
ഉണ്ട്. വ്യാഴത്തിനും, അരുണന്നും ചന്ദ്രന്മാർ വളരെ
ഉപമിച്ചുനോക്കിയാൽ ഭൂമി എന്തു
കൊണ്ടും ഒരു താണ് കിടയിൽ നില്ക്കുന്നവനാണ്. അപ്പോൾ
ഭൂമിയെക്കാൾ ചെറുതും വലുതും ഉള്ള ബാക്കി ഗ്രഹങ്ങളെ ജന്തു
ക്കളൊന്നുമില്ലാത്ത വെറും മരുവാക്കി, പറയത്തക്ക സാന്നിധ്യ
മൊന്നുമില്ലാത്ത ഈ ഭൂമിയെ മാത്രം ജന്തുസൃഷ്ടികൊണ്ടു അലങ്കരിച്ചു
എന്നു വിചാരിക്കുന്നതു യുക്തിക്കും കേവലം ഒതുങ്ങാത്ത ഒരു
നിരൂപണമാണ് .
സൂയകടാഹത്തിൽ കായം ഇങ്ങിനെ ഇരിക്കട്ടെ. നക്ഷത്ര
ങ്ങൾ ഓരോ സുയ്യന്മാർ തന്നെയാണെന്നതിന്നു ആക്ഷേപമില്ല.
അവറായെ ചുറ്റിക്കൊണ്ടും ഗ്രഹങ്ങൾ ഉണ്ടായിരിക്കാൻ ഇടയുള്ള
തുകൊണ്ടു കരോ നക്ഷത്രംതന്നെ ഓരോ സൂകടാഹമാണ്.
ഇങ്ങിനെ സീമയില്ലാത്ത നക്ഷത്രസംഖ്യയെ പത്തുകൊണ്ടു പെരു
കിയാൽ നമുക്കു ആകാശത്തിൽ കിടപ്പുള്ള ഗ്രഹങ്ങളുടെ സംഖ്യ
ഊഹിക്കാവുന്നതാണ്. ഇങ്ങിനെ ആകാശത്തിൽ വിതറിക്കിടക്കു
'ന്ന കോടാനുകോടി ഗ്രഹങ്ങളിൽ, എടുത്തുപറയത്തക്ക വിശേഷ
വിധി യാതൊന്നും ഇല്ലാത്ത ഭൂമിയിൽ മാത്രം ജന്തുക്കൾ മുതലായ
സൃഷ്ടികൾ ഉണ്ടായിരിക്കെ എന്നും ബാക്കിയുള്ള എണ്ണിയാലൊടു
ങ്ങാത്ത ഗ്രന്ഥങ്ങളൊക്കെ ജന്തുക്കളൊന്നുമില്ലാതെ കഴിഞ്ഞുകിടക്കു
ന സ്ഥലങ്ങളായിരിക്ക എന്നും വിശേഷബുദ്ധിയുള്ള യാതൊരാൾ<noinclude></noinclude>
tkw5pc056jm1kht33bd2zd6r2bx2wsp
താൾ:ജ്യോതിശ്ശാസ്ത്രം.pdf/149
106
83011
242755
2026-06-20T14:32:06Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '144 . ജ്യോതിശ്ശാസ്ത്രം ക്കും വിശ്വാസയോഗ്യമായ ഒരു സംഗതിയായിരിക്കയില്ല. പോരാ ഞ്ഞിട്ട് ഭൂമിയിൽ കാണുന്ന പദങ്ങൾ തന്നെ മറ്റു ലോക ങ്ങളിലും കണ്ടു കിട്ടിയിരിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242755
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>144
. ജ്യോതിശ്ശാസ്ത്രം
ക്കും വിശ്വാസയോഗ്യമായ ഒരു സംഗതിയായിരിക്കയില്ല. പോരാ
ഞ്ഞിട്ട് ഭൂമിയിൽ കാണുന്ന പദങ്ങൾ തന്നെ മറ്റു ലോക
ങ്ങളിലും കണ്ടു കിട്ടിയിരിക്കുന്നു. അങ്ങിനെയിരിക്കെ ഭൂമിയിൽ
സൃഷ്ടി ഉണ്ട് എന്നതു വാസ്തവമാണെങ്കിൽ മറ്റു സർവ്വ ഗ്രഹ
ങ്ങളിലും സൃഷ്ടി ഉണ്ടായിരിക്കണം എന്നതു അപ്പീലില്ലാത്ത
വാസ്തവമായിരിക്കാനാണ് അധികമിടയുള്ളതു.
എന്നാൽ ഭൂമിയിലെ ജന്തുക്കളോട്
തുല്യാകൃതികളും തുല്യ
പ്രകൃതികളും ഉള്ളവയായിരിക്കണം മറ്റു ഗ്രഹങ്ങളിൽ കാണാ
നിടയുള്ള ജന്തുക്കൾ' എന്നു പറയാൻ ഞാൻ ഒരിക്കലും
പ്പെടുന്നില്ല. ഈ വലിപ്പമുള്ള ഒരു സൂൻ ഇതു നാഴിക അ
കല പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഈ വലിപ്പമുള്ള ഒരു
പാവം കാണുന്ന ഗ്രന്ഥങ്ങൾ ഇന്നിന
തരക്കാരാണ്. ഇങ്ങിനെയുള്ള സകല സാദൃശ്യവും കത്ത് ആകാശ
ത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു മറെറാരു ഗ്രഹം ഉണ്ടെങ്കിൽ,
അതിൽ നിശ്ചയമായിട്ടും തിയിലുള്ള നമ്മളെ പോലെയുള്ള മനുഷ്യ
ന്മാർ കൂടി ഉണ്ടായിരിക്കും എന്നു പറവാൻ എനിക്കു ലേശം
അധൈയ്യവും ഇല്ല.
റിയുടെ കായം എടുത്തു നോക്കിയാൽ തന്നെ നമുക്കു
പല സംഗതികൾ ഗ്രഹിക്കുവാൻ സാധിക്കുന്നതാണ്. നമ്മുടെ
ഭൂമി പണ്ടുപണ്ട് വിവിധങ്ങളായ ജീവജാലങ്ങളുടെ അധിവാസ
സ്ഥലമാണെന്നു നമുക്കറിയാം. ഭൂമിയിൽ ഇപ്പോൾ ഉള്ള ജന്തു
ക്കളുടെ വ്യാപനരീതികളും വിശേഷവിധികളും വിസ്മരിക്കത്തക്ക
തല്ലാത്ത ഒരു പരമാർത്ഥത്തെ ഉദാഹരിക്കുന്നുണ്ട്.
ഭൂമിയുടെ ഏററവും വടക്കെ അറ്റത്തിൽനിന്നു മദ്ധ്യരേഖ
വരെയുള്ള പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു നോക്കുന്നതായാൽ
ഭേദപ്പെട്ട പ്രകൃതിയോടും, ശക്തിയോടും അവിടവിടെ ഉണ്ടായി
കാണുന്ന ശീതോഷ്ണസ്ഥിതികളുടെ അവസ്ഥകളൊന്നും അവിട
ങ്ങൾ ജന്തുനിവാസത്തിനു അഹിതങ്ങളാക്കിത്തീർന്നില്ലെന്നു
എല്ലാ ദിക്കുകളിലും സുലഭമായി വ്യാപിച്ചു വർത്തിക്കുന്ന അസംഖ
ജാതികളായ ജന്തുക്കൾ ദൃഷ്ടാന്തപ്പെടുത്തുന്നു. ദുസ്സഹമായ തണുപ്പും,<noinclude></noinclude>
6ru7b7xshd29anca6bvejenyf1c1rul
താൾ:ജ്യോതിശ്ശാസ്ത്രം.pdf/150
106
83012
242756
2026-06-20T14:32:23Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10. ഇരുപത്തിരണ്ടാം അദ്ധ്യായം 145 ആറുമാസം ദീഘയ പകലും, അപ്പോലെയുള്ള രാവും, എ നാം ഉറച്ച വെള്ളത്തിന്റെയും മറ്റും കാതും വലുതുമായ കഷണങ്ങളാൽ മൂടപ്പെട്ട കടലും, കൊല്ലത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242756
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>10.
ഇരുപത്തിരണ്ടാം അദ്ധ്യായം
145
ആറുമാസം ദീഘയ പകലും, അപ്പോലെയുള്ള രാവും, എ
നാം ഉറച്ച വെള്ളത്തിന്റെയും മറ്റും കാതും വലുതുമായ
കഷണങ്ങളാൽ മൂടപ്പെട്ട കടലും, കൊല്ലത്തോടു കൊല്ലം വി
വീണു സ്വരൂപിച്ചുകിടക്കുന്ന ഹിമക്കട്ടകളും അപൂർവ സസ്യങ്ങളും
കണ്ടുവരുന്ന ഉത്തരധ്രുവത്തിൽ അനേകജാതി ജന്തുക്കൾ അധി
വസിക്കുന്നുണ്ട്. അങ്ങിനെ തന്നെ ദേഹം ദഹിക്കുംവണ്ണമുള്ള
ഉഷ്ണവും, ദീഘകാലം നില്ക്കുന്ന ഇടവിടാതെയുള്ള മഴയും കാല
ക്രമങ്ങളുടെ വ്യവസ്ഥയില്ലായ്മയും ഇലകൾകൂടി ഇളകാൻ തക്ക
വണ്ണം കാറ്റുവീശാത്ത ഒരു ദിവസവും വൃക്ഷരാജന്മാരെത്ത
ന്നെ പൊരിച്ചുകൊണ്ടു പോകുന്ന കൊടുങ്കാറ്റടിക്കുന്ന അടുത്ത
ദിവസവും കണ്ടുവരുന്ന
കാളും വിവിധരൂപമില്ല യിൽ മാല്ല ഭൂഭാഗങ്ങളെ
ഇരിക്കുന്ന ജന്തുക്കളെ സുല
ഭമായി കണ്ടെത്തുന്നു. എന്തിന്നു പറയുന്നു. പർവ്വതങ്ങളുടെ കൊടു
മുടികളുടെ ചുറ്റിലും, നോക്കിയാൽ കണ്ണെത്താത്ത ചില താഴ്വര
ങ്ങളിലെ കുഴികളിലും, കപ്പണകളിലും, സമുദ്രമദ്ധ്യത്തിലും, മ
ഭൂമിയിലും, വായുവിലും, ഭൂമിയുടെ അന്തഭാഗത്തിലും എന്നു
വേണ്ട ഏതുഭാഗത്തു നോക്കിയാലും അവിടവിടെ അനക
ജാതി ജന്തുക്കളെ കാണാവുന്നതാണ്. ഇതുകൊണ്ടൊന്നും നമ്മുടെ
പരിശോധന സമാപ്തമാക്കാറായിട്ടില്ല. ഭൂവിതാനത്തിൽ കൂടെ
സഞ്ചിച്ചു നോക്കുമ്പോൾ നമ്മുടെ ദൃഷ്ടിപഥത്തിൽ തല്ക്കാലം
പതിയുന്ന ജന്തുക്കൾ നിസ്സങ്ങളാണെങ്കിലും കൂടി ഇവാ
കാൾ ആശ്ചരൂപികളായ വേറെയും ജന്തുക്കൾ ഭൂമിയിൽ ഉണ്ടാ
യിട്ടുണ്ടെന്ന വാസ്തവം മിക്കവരും അറിവാൻ ഇടയുണ്ടെന്നു തോന്നു
ന്നില്ല. പ്രകൃതിശാസ്ത്രജ്ഞന്മാർ പരമ്പരയായി ചെയ്തു പ്രയത്നം
കൊണ്ടു ഭൂമിയിൽ എത്രയോ ലക്ഷം കൊല്ലം മുമ്പ് നടന്ന ചില
അവസ്ഥകളും നമുക്കു ഇപ്പോൾ അറിവായിട്ടുണ്ട്. ഭൂമിയുടെ എത്ര
യൊ കോടി സംവത്സരങ്ങൾ മുമ്പുള്ള നിലയും മേല്പറഞ്ഞ ശാസ്ത്ര
ജ്ഞന്മാർ ഒരു രഹസ്യമായി ഭവിച്ചിട്ടില്ല. എത്രയോ ദീഘമായ
ഭൂതകാലത്തു ഒരിക്കലെങ്കിലും ഭൂമിയിൽ ജന്തുക്കൾ ഇല്ലാതി
ന്നിട്ടില്ലെന്നു ശാസ്ത്രജ്ഞന്മാർ പല കാരണങ്ങളാൽ സ്ഥാപിച്ചിട്ടു.
19.<noinclude></noinclude>
fkufa3ec0dkv7hucmni2h68t551foo1
താൾ:ജ്യോതിശ്ശാസ്ത്രം.pdf/151
106
83013
242757
2026-06-20T14:32:41Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '146 കാലത്തു ജ്യോതിശ്ശാസ്ത്രം ഉണ്ട്. ഭൂമിയിൽ എത്രയോ ലക്ഷം കൊല്ലം മുമ്പുതന്നെ ഇപ്പോഴ പോലെ വിവിധതരങ്ങളായ ജന്തുവഗ്ഗങ്ങൾ ഉണ്ടായിരുന്നു. ശാസ്ത്രജ്ഞന്മാർ അവിടേയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242757
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>146
കാലത്തു
ജ്യോതിശ്ശാസ്ത്രം
ഉണ്ട്. ഭൂമിയിൽ എത്രയോ ലക്ഷം കൊല്ലം മുമ്പുതന്നെ ഇപ്പോഴ
പോലെ വിവിധതരങ്ങളായ ജന്തുവഗ്ഗങ്ങൾ ഉണ്ടായിരുന്നു.
ശാസ്ത്രജ്ഞന്മാർ അവിടേയും ഇവിടേയും കാണുന്ന ചില പാറക
ളുടെ ഇടയിൽ താന്താങ്ങളുടെ ശരീരഭാഗങ്ങൾ പതിപ്പിച്ചിട്ടുള്ള
അപൂർവം ചില ജന്തുക്കളുടെ വിവരങ്ങൾ മാത്രമെ സിദ്ധിച്ചിട്ടുള്ളു.
എങ്കിലും, ആ ഒരു സംഗതി കൊണ്ടു അങ്ങിനെയുള്ള അനേക
ജന്തുക്കൾ ആ കാലത്തിൽ ഉണ്ടായിരിക്കേണ്ടുന്നതാണെന്ന പര
മാവും ബോധ്യമായിട്ടുണ്ട്. ഭൂമിയിലെ തല്ക്കാലത്തെ അവസ്ഥ
ആലോചിച്ചുനോക്കുന്നതായാൽ നൂറുലക്ഷം ജന്തുക്കളിൽ ഒരു ജന്തു
തന്നെ, അനേകലക്ഷം കൊല്ലങ്ങൾ കഴിഞ്ഞ, പരിശോധന
കഴിക്കാനിടയുള്ള ഒരു ഭാവി
തങ്ങളും ഇങ്ങിനെ ഒരു
ചിഹ്നങ്ങളും യഛയാ ഉണ്ടാക്കിക്കൊടുക്കുന്നോ എന്ന കായം
സന്ദിഗ്ദ്ധാവസ്ഥയിൽ ഇരിപ്പാനെ തരമുള്ളൂ. മനുഷ്യന്റെ അറിവിൽ
പെട്ട ഈ കഴിഞ്ഞ നൂറ്റാണ്ടുകളിൽ തന്നെ അനേകം ജാതി ജന്തു
ക്കൾ താന്താങ്ങളുടെ ജാതിക്കും അനേക സംവത്സരങ്ങളോളം
ഭൂമിയിൽ അധിവാസം ഉണ്ടായിരുന്നു എന്നു കാണിക്കുന്ന യാതോരു
ചിഹ്നങ്ങളും ബാക്കിവെക്കാതെ നിശ്ശേഷം ഒടുങ്ങിപ്പോയിട്ടുണ്ടെന്നു
ശാസ്ത്രജ്ഞന്മാർ തന്നെ അറിവായിട്ടുണ്ട്. അതുകൊണ്ടു മേൽ
പ്രകാരം പാറകളിലും ചളികളിലും പിണഞ്ഞറച്ചു ഈ കാല
മാഞ്ഞുപോകാത്ത ചില അടയാളങ്ങൾ
ഉണ്ടാക്കിവെച്ച ജന്തുക്കൾ, ഭൂമിയിൽ എത്രയോ പുരാണകാലത്തു
ഈ കാലത്തു കാണുന്നതിനേക്കാൾ എത്രയോ അധികം ജാതികൾ
സ്ഥിതിചെയ്തു നശിച്ചുപോയിട്ടുണ്ടെന്ന വിവരം നമ്മെ അറിയിക്കു
ജീവിച്ചിരുന്നു പെടുത്തുവാൻ വല്ല
ണ്ട്. വളരെ കാലങ്ങൾകൊണ്ടു ഭൂമിയുടെ ശീതോഷ്ണസ്ഥിതിക്കും
പറയത്തക്ക മാറ്റങ്ങൾ സിദ്ധിക്കുന്നുണ്ടെന്ന വിവരവും നമുക്ക
റിയാം. അതുകൊണ്ടു നിയിൽ അവിടവിടെ അപ്പപ്പഴുള്ള
ശീത സ്ഥിതിക്കനുസരിച്ച പ്രകൃതിയോടുകൂടിയ ഒരോരോ ജാതി
ജന്തുക്കൾ ജനിച്ചു വലിച്ചിട്ടുണ്ടെന്നും, ഭേദപ്പെട്ട ഗീതം
സ്ഥിതി ഉണ്ടായപ്പോൾ അതിനനുകൂലിച്ചുണ്ടായ ജാതി ജന്തുക്കൾ
:<noinclude></noinclude>
71bz4hy7y2xuve4t48lsawu3ckd5j1p
താൾ:ജ്യോതിശ്ശാസ്ത്രം.pdf/152
106
83014
242758
2026-06-20T14:32:56Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇരുപത്തിരണ്ടാം അദ്ധ്യായം. 147 ക്കു വാനവും മുമ്പെയുള്ളതിന്റെ വംശത്തിന്നു നാശവും ഉണ്ടാ യിട്ടുണ്ടെന്നും ഉള്ള പരമാത്ഥം നമുക്കൊക്കെ പ്രത്യക്ഷമാകുന്നു. ഇതേ സംഗത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242758
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇരുപത്തിരണ്ടാം അദ്ധ്യായം.
147
ക്കു വാനവും മുമ്പെയുള്ളതിന്റെ വംശത്തിന്നു നാശവും ഉണ്ടാ
യിട്ടുണ്ടെന്നും ഉള്ള പരമാത്ഥം നമുക്കൊക്കെ പ്രത്യക്ഷമാകുന്നു.
ഇതേ സംഗതിതന്നെ നമുക്കു ഈ കാലങ്ങളിൽ കൂടി തെളിയി
കുവാൻ സാധിക്കുന്നതാണ്. ഏകദേശം തുല ശീതോഷ്ണസ്ഥിതി
കളിലുള്ള രാജ്യങ്ങളിലെ ജന്തുക്കൾ അന്യോന്യം സ്ഥലമാറ്റം
ചെയ്തു നോക്കിയപ്പോൾ ചില സമയത്തു ആ ഭേദം രണ്ടു
കൂട്ടക്കും നാശകരമായി ഭവിച്ചിട്ടുണ്ട്. മണ്ണിനം, ശീതോഷ്ണ
സ്ഥിതിക്കൊ, സസ്യവർഗ്ഗത്തിന്നൊ നേരിടുന്ന നിസ്സാരങ്ങളായ
ഭേദങ്ങൾകൊണ്ടു തന്നെ ചില ജന്തുക്കൾ, ആ ഭേദങ്ങൾ ഉണ്ടായ
പ്രദേശങ്ങളിൽനിന്നു നിശ്ശേഷം ഒടുങ്ങിപ്പോയിട്ടുണ്ട്. ഡാർവ്വിൻ
പണ്ഡിതന്റെ അഭിപ്രായപ്രകാരം ചുറ്റും കാണുന്ന അവസ്ഥകൾ
ക്കു സിദ്ധിക്കുന്ന
| സൂചി ഭത്തിനനുസരിച്ചു അവിടെ ഉണ്ടായിക്കാണുന്ന
ജന്തുക്കളുടെ മാതിരിക
ക്കും ഭേദം സിദ്ധിക്കേണ്ടതാണ് എന്നാൽ ഇദ്ദേ
ിക്കുന്ന ഭേദം കാലക്രമേണയുള്ള ഭേദം മാത്രമാണ്;
പെട്ടെന്നുള്ള ഭേദം ഏത് ജന്തുവിനും അനുകൂലമായിരിക്കയില്ല.
ഈ തത്വങ്ങൾ നല്ലവണ്ണം മനസ്സിലാക്കിയതിൽ പിന്നെ നാം
മറ്റു ലോകങ്ങളുടെ കാമവും ഒന്നു ആലോചിച്ചുനോക്കേണ്ടതാ
കുന്നു. ഭൂമിയെപ്പോലെയുള്ള വലിപ്പത്തിലും പ്രകൃതിയിലും അ
വസ്ഥയിലും ശീതോഷ്ണസ്ഥിതിയിലും ഇരിക്കുന്ന ഒരു ലോകം
ആകാശത്തിന്റെ മാറതെങ്കിലും ഭാഗത്തിൽ കാണുമോ എന്നു
വളരെ സംശയമാണ്. അതുകൊണ്ടു അങ്ങിനെ കാണാൻ ഉണ്ടാ
കാത്തപക്ഷം ഭൂമിയിൽ കാണുന്ന മാതിരി യാതൊരു ജന്തുക്കളും
മറ്റു ലോകങ്ങളിൽ ഉണ്ടാവാൻ ഇടയില്ലെന്നാണ് വിശ്വസിക്കേ
ണ്ടത്. ഇതുപോലെ തന്നെ ഭൂമിയിൽ കാണുന്ന നമ്മളാൽ
തുടങ്ങിയ ജന്തുക്കൾക്കു മറ്റു ലോകങ്ങളിൽ കുടിയേറി അധി
വസിക്കുവാൻ സാധിക്കുന്നതുമല്ല. ഭൂമിയുടെ ഓരോ ഭാഗമായ
ഉത്തരധ്രുവത്തിലെ ജന്തുക്കൾക്കു മറെറാരു ഭാഗമായ ഉഷ്ണമേഖല
യിൽ പാക്കുവാൻ നിവൃത്തിയില്ലെങ്കിൽ ഭൂമിയിലെ ജന്തുക്കൾക്കു
ഭൂമിയിൽനിന്നു വളരെ വ്യത്യാസമുള്ള മറെറാരു ലോകത്തിൽ
യഥാസുഖം വാഴുവാൻ എങ്ങിനെ സാധിക്കും.<noinclude></noinclude>
6ief2h42fwj5xsvs1l9b1dcpmwww2zu
താൾ:ജ്യോതിശ്ശാസ്ത്രം.pdf/153
106
83015
242759
2026-06-20T14:33:13Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '148 ജ്യോതിശ്ശാസ്ത്രം ഭൂമിയിൽ കാണപ്രകാരമുള്ള കോലങ്ങളോടുകൂടിയ ജന്തു ക്കൾ മറ്റു ലോകങ്ങളിൽ ഉണ്ടായിരിക്കില്ലെന്നു വിചാരിച്ചാലും മാര ലോകങ്ങളിൽ അതിന്റെ ശീതോഷ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242759
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>148
ജ്യോതിശ്ശാസ്ത്രം
ഭൂമിയിൽ കാണപ്രകാരമുള്ള കോലങ്ങളോടുകൂടിയ ജന്തു
ക്കൾ മറ്റു ലോകങ്ങളിൽ ഉണ്ടായിരിക്കില്ലെന്നു വിചാരിച്ചാലും
മാര ലോകങ്ങളിൽ അതിന്റെ ശീതോഷ്ണസ്ഥിതി മുതലായ
രീതികൾക്കനുസരിച്ച് പ്രകൃതിയോടുകൂടിയ ഓരോരോ പ്രത്യേക
തരം ജന്തുക്കൾ ഉണ്ടായിരിക്കേണ്ടതാണെന്നു നമുക്കും മുൻവിവരിച്ച
ന്യായങ്ങൾകൊണ്ടു ഗണിക്കാവുന്നതാണ്. അതുകൊണ്ടു നാം
കാണുന്നതും കാണാത്തതും ആയ സകല ലോകങ്ങളിലും അതതു
ലോകത്തിന്റെ പ്രകൃതിക്കനുസരിച്ചു. ഓരോരോ പ്രത്യേക തരം
സൃഷ്ടികളുണ്ടായിരിക്കേണ്ടതാണെന്നും, ഒരു ലോകത്തിലുള്ള സൃഷ്ടി
കളുടെ ആകൃതി മറെറാരു ലോകത്തിലുള്ള സൃഷ്ടികളുടെ ആകൃ
തിയുമായി അത്യന്തം വ്യത്യാസപ്പെട്ടിരിക്കേണ്ടതാണെന്നും നമുക്കു
മനസ്സിലാക്കുന്നതിൽ കാറമൊന്നുമില്ല. അപ്പോൾ കോടാന
കോടികളായ ലോകങ്ങളിലുള്ള സൃഷ്ടികളുടെ നാനാത്വവും
നിസ്സീമതയും ആലോചിച്ചു, സൃഷ്ടികത്താവിന്റെ അനന്തമായ
ബുദ്ധിയും ശക്തിയും മാഹാത്മ്യവും ബോദ്ധ്യപ്പെട്ടു നമ്മുടെ ചിത്തം
കരകാണാത്ത കടലിന്റെ നടുവിൽ പെട്ട ഒരണുപോലെ നടുങ്ങി
പോകുന്നു. ഭൂമിതന്നെ അനന്തകോടി ലോകങ്ങളിൽ ഒന്നു മാത്ര
മായിരിക്കകൊണ്ടു അതിനോടുള്ള ബഹുമാനം എത്രയോ കുറഞ്ഞ
പോകുന്നു. അങ്ങിനെയിരിക്കെ എല്ലാ മറിയും എന്നു നടിക്കുന്ന
മാനുഷപ്പുഴുക്കളുടെ അഹന്ത എത്ര ദൂരെ തെറിച്ചുപോകുന്നു.
അദ്ധ്യായം 23.
ഊഹാപോഹാദികളിൽ ചതുരഹൃദയനായ്
മാഹാത്മ്യത്തോടുവാണീടുന്നവൻ മഹാവിദ്വാൻ...
എന്നാണ് ബുദ്ധിശാലിയായ വിദൂരർ ഒരിക്കൽ പറഞ്ഞതും
ഊഹം എന്നതു ഉണ്ടായിരിപ്പാനോ ഇല്ലാതിരിക്കാനോ അധിക
മിടയുള്ള ഒരു കായം എന്തെന്നു ആലോചിച്ചു മനസ്സിലാക്കുന്ന<noinclude></noinclude>
2bs8rc3w8zfx9zh0kshdobiawkaux11
താൾ:ജ്യോതിശ്ശാസ്ത്രം.pdf/154
106
83016
242760
2026-06-20T14:33:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇരുപത്തിമൂന്നാം അദ്ധ്യായം. 149 ഒരു പ്രത്യേക സാമ്യമാണ്. ഇതിന്റെ വ്യാപാരം ഏതു വിധത്തിലാണെന്നു ഞാൻ ഒരു ഉദാഹരണം കൊണ്ടു തെളിയിക്കാം. നൂറ് നറുക്കിട്ട് ഒരാൾ ഒരു കുത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242760
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇരുപത്തിമൂന്നാം അദ്ധ്യായം.
149
ഒരു പ്രത്യേക സാമ്യമാണ്. ഇതിന്റെ വ്യാപാരം ഏതു
വിധത്തിലാണെന്നു ഞാൻ ഒരു ഉദാഹരണം കൊണ്ടു തെളിയിക്കാം.
നൂറ് നറുക്കിട്ട് ഒരാൾ ഒരു കുതിരയെ കോടതി ഇട്ടെന്നു വിചാ
രിക്കുക. നവക്കിന്നു വന്നവർ ഓരോന്നായി അവരവർ കുതിര
യെ കിട്ടുമോ എന്നു ചോദിച്ചു. ഓരോരുവക കിട്ടാനുള്ള നൂറി
പൊന്നെ ഉള്ളു എന്നു കണ്ടിട്ട് ഞാൻ അവരോടെല്ലാവരോടും
കിട്ടില്ല എന്നു തന്നെ പറയുന്നു. എന്നാൽ എന്റെ സ്നേഹിതൻ
ആരെങ്കിലും ഒരുവന്നു കിട്ടാതിരിക്കുകയില്ലല്ലൊ എന്നു വിചാരിച്ചു.
നൂറാട്ടോടും കിട്ടും എന്നു പറയുന്നു. കോടതി എടുത്തു ഒരുവന്നു
കുതിരയെ കിട്ടുകയും ചെയ്തു. അപ്പോൾ ആക്കും കിട്ടുകയില്ല എന്നു
പറഞ്ഞു ഞാൻ സമൻ അല്ല, എന്റെ സ്നേഹിതനൊ
ഹിൽ പറഞ്ഞതിൽ അന്നെങ്കിലും
ശരിയായല്ലൊ ഞാൻ പറഞ്ഞതിൽ ഒന്നും ശരിയായില്ലല്ലോ എന്നു
കഥയില്ലാത്ത ചിലർ പറഞ്ഞക്കാനും മതി. എന്നാൽ കായ
ത്തിന്റെ വാസ്തവം അങ്ങിനെയല്ല. ഞാൻ നൂറ് കായം പറഞ്ഞ
തിൽ തൊണ്ണൂറാമ്പതാളുടെ കാര്യത്തിൽ ശരിയും ഒരാളുടെ
കായത്തിൽ (കുതിരയെ കിട്ടിയവന്റെ കായത്തിൽ) തെറ്റുമാണ്.
എന്റെ സ്നേഹിതൻ നൂറ് കാരം പറഞ്ഞതിൽ തൊണ്ണൂറായ
താളുടെ കായത്തിൽ തെററും ഒരാളുടെ കായത്തിൽ ശരിയുമാണ്.
അതുകൊണ്ടു ഊഹത്തിന്റെ അടിസ്ഥാനത്തിന്മേൽ പറഞ്ഞ
ഞാൻ തന്നെയാണ് ജയം കൊണ്ടുപോയതു
ഊഹവും ജ്യോതിശ്ശാസ്ത്രവും തമ്മിൽ എന്തു ബന്ധമാണ് ഉള്ളത
എന്നു ആരും ശങ്കിക്കേണ്ട, ജ്യോതിശ്ശാസ്ത്രസംബന്ധമായി ചില
പണ്ഡിതന്മാർ പുറത്തിറക്കുന്ന ചില തത്വങ്ങൾ ശരിയോ തെറോ
എന്നു മനസ്സിലാക്കുവാൻ ഊഹം നമ്മെ സഹായിക്കുന്നുണ്ട്.
നക്ഷത്രങ്ങളുടെ അനോന്യമുള്ള അടുപ്പിന്നും അകലം യാതൊരു
വ്യത്യാസം വരാതെ ഓരോ സമാജങ്ങളായി ഓരോ പ്രത്യേകാ
കൃതിയിൽ അവാ നില്ക്കുന്നതു കണ്ടിട്ട് നക്ഷത്രങ്ങൾ നിശ്ചല
ന്മാരാണെന്നു പണ്ഡിതന്മാർ വളരെ കാലത്തോളം വിശ്വസിച്ചു
വന്നിരുന്നു. എന്നാൽ പ്രകാശപരിഛേദനയന്ത്രത്തിന്റെ ആ<noinclude></noinclude>
hmaq9s5ws88soavr7hhpos1gv2z76h0
താൾ:ജ്യോതിശ്ശാസ്ത്രം.pdf/155
106
83017
242761
2026-06-20T14:34:11Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '150 ജ്യോതിശ്ശാസ്ത്രം വിഭാവത്തോടു കൂടി ആ അഭിപ്രായം അടിയാൻ പോയിരിക്കുന്നു. ആ യന്ത്രം കൊണ്ടു നോക്കിയപ്പോൾ സകല നക്ഷത്രങ്ങൾക്കും ചലനമുണ്ടെന്നു കണ്ടിരിക്കുന്നു,...' താൾ സൃഷ്ടിച്ചിരിക്കുന്നു
242761
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>150
ജ്യോതിശ്ശാസ്ത്രം
വിഭാവത്തോടു കൂടി ആ അഭിപ്രായം അടിയാൻ പോയിരിക്കുന്നു.
ആ യന്ത്രം കൊണ്ടു നോക്കിയപ്പോൾ സകല നക്ഷത്രങ്ങൾക്കും
ചലനമുണ്ടെന്നു കണ്ടിരിക്കുന്നു, ചിലതു നമുക്കു അഭിമുഖമായും
ചിലതു നമ്മിൽനിന്നു അകന്നും ചിലതു നമ്മുടെ രണ്ടു വശത്തായും
അത്ഭുതവേഗതയിൽ ചലിക്കുന്നുണ്ട്. ഓരോന്നിന്റെ വേഗത ഒരു
നിമിഷത്തിൽ 10 മുതൽ 100 വരെ നാഴികയാകുന്നു. എന്നിട്ടു.
കൂടി ശേഷാദിനം സമാജങ്ങളുടെ സ്വരൂപത്തിനു കഴിഞ്ഞ
രണ്ടായിരം കൊല്ലങ്ങൾ കൊണ്ടൊന്നും ഒരു ഭേദം സിദ്ധിച്ചു.
കാണാത്തതു നക്ഷത്രങ്ങൾ അത്രകണ്ട് അകലെ നില്ക്കുന്ന ഗോള
ങ്ങളായിരിക്കുകൊണ്ടാണ്. ഇങ്ങിനെ സകല നക്ഷത്രങ്ങളും ചലിക്കു
ന്നതായ് കണ്ടപ്പോൾ യഥാർത്ഥത്തിൽ ഒരു നക്ഷത്രം മാത്രമായ
ശോധിച്ചുനോക്കി. അപ്പഴാണ് അവരു
അവരുടെ കണ്ണു തുറന്നുപോയതു.
സൂകൻ തന്റെ പരിവാരങ്ങളായ ഗ്രഹങ്ങളെയും കൂട്ടി നിമിഷത്തിൽ
എട്ടുനാഴിക വേഗതയോടെ റാ എന്ന സരസമാജം
കിടക്കുന്ന ആകാശഭാഗത്തേക്കു കുതിക്കുന്നുണ്ട്. ലോകാ കഷണ
ശക്തിയുടെ അടിസ്ഥാനത്തിന്മേലല്ലാതെ യാതൊരു ഗോളങ്ങൾ
ക്കും ചലനമുണ്ടാകയില്ല. നക്ഷത്രങ്ങൾ എല്ലാം ചലിക്കുന്നവയാ
ണെന്നും കണ്ടു. അപ്പഴാണ് ഒരു ശാസ്ത്രജ്ഞൻ, സകല നക്ഷത്ര
ങ്ങളെക്കാളും കവിഞ്ഞ വലിപ്പമുള്ള ഒരു മരണ സൂയ്യൻ ബ്രഹ്മാണ്ഡ
ത്തിൽ ഉണ്ടായിരിക്കാൻ മതി എന്നും അതിനെ ചുറ്റിക്കൊണ്ടാ
യിരിക്കണം ബാക്കിയുള്ള സകല നക്ഷത്രങ്ങളുടേയും ഗതി എന്നും
അഭിപ്രായപ്പെട്ടു. ഇതൊന്നും പോരാഞ്ഞിട്ട് ആൽസിയോൺ
എന്ന നക്ഷത്രമാണ് ഈ മദ്ധ്യ സൂൻ എന്നും ഗണിച്ചു. ആൽ
സിയോൺ ഒരു ഗംഭീരവലിപ്പമുള്ള നക്ഷത്രമാണ്. അതു സൂനെ
ക്കാൾ ആയിരമല്ല, പതിനായിരമല്ല അതിലൊക്കെ ജാസ്മിയിരട്ടി
വലുതായിരിക്കും. എന്നാലും കൂടി ബ്രഹ്മാണ്ഡം മുഴുവനും കീഴടക്കുന്ന
ഒരു മദ്ധ്യ സുമൻ സ്ഥാനം വഹിച്ചാൽ തക്കവണ്ണം ആൽ
സിയോൺ ഒരു ഗംഭീരനല്ലെന്നു ഊഹം നമ്മോടു പറഞ്ഞുതരുന്നു.
ലക്ഷം പാപലക്ഷം നക്ഷത്രങ്ങൾ അടങ്ങിയ ബ്രഹ്മാണ്ഡം<noinclude></noinclude>
jwlq9xokjumf8x16jzy2uhu0py7ykeu
താൾ:ജ്യോതിശ്ശാസ്ത്രം.pdf/156
106
83018
242762
2026-06-20T14:34:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '100. 151 ഇരുപത്തിമൂന്നാം മായം എവിടെ! ഇവയെ ഒക്കെ തനിക്ക് കീഴടക്കിക്കൊണ്ടു നടക്ക തന്റെ വലിപ്പമുള്ള ഒരു സൂയ്യൻ എവിടെ? അങ്ങിനെയുള്ള ഒരു സൂമൻസാധാരണ നക്ഷത്രങ്ങളെക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242762
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>100.
151
ഇരുപത്തിമൂന്നാം മായം
എവിടെ! ഇവയെ ഒക്കെ തനിക്ക് കീഴടക്കിക്കൊണ്ടു നടക്ക
തന്റെ വലിപ്പമുള്ള ഒരു സൂയ്യൻ എവിടെ? അങ്ങിനെയുള്ള ഒരു
സൂമൻസാധാരണ നക്ഷത്രങ്ങളെക്കാൾ ലക്ഷം ക്ഷോപിലാ
ഇരട്ടി വലുതായാൽ മതിയോ, ഏതായാലും അത്ര ഗംഭീരമായ
വലിപ്പം ആ സിയോൺ നക്ഷത്രത്തിന്നില്ല എന്നതു നിശ്ച
മാണ്. അങ്ങിനെ ഒരു നക്ഷത്രമുണ്ടെങ്കിൽ തന്നെ അതു നമ്മുടെ
ദൃഷ്ടിപരിധിയിൽ വീഴാനിടയുള്ള ആകാശഗൊളോപ്പിൽ കിട
ന ആൽസിയോൺ ആയിരിക്കാൻ പാടില്ലെന്നു ഊഹം നാടു
പറഞ്ഞു തരുന്നു. ഭൂിയിൽനിന്നു നോക്കിയാൽ നമ്മുടെ ദൃഷ്ഠിക്കു
ഗോചരമായി വരുന്ന അവസാനത്തെ നക്ഷത്രമെടുക്കുക. ഭൂമിയിൽ
യാ കിടക്കുന്നു
നമ്മുടെ വീക്ഷണവിഥിയിൽ
ഇതുവരെ ഉണ്ടായ
വരുത്താവുന്ന ഏറ്റവും അകലെ
എടുക്കുക. ആ നക്ഷ
നക്ഷത്രം നമ്മുടെ വിചാരം ഗോചരമാകാത്ത വിധ
ത്തിൽ അത്യന്തം അകലെയായിരിക്കണം. നിമിഷത്തിൽ ഏക
ദേശം 2 ലക്ഷം നാഴിക വേഗതയോടെ വ്യാപിക്കുന്ന പ്രകാ
ത്തിനു തന്നെ ഇവിടെ എത്തുവാൻ ലക്ഷം കൊല്ലം വേണ്ടിവരും
എന്നും വിചാരിക്കുക. അങ്ങിനെ കിടക്കുന്ന ആ അവസാന
ത്തെ നക്ഷത്രം തൊട്ടു ഭൂമിയുടെ ചുടുചുറ്റും കിടക്കുന്ന
കാശത്തിൽകൂടെ കരവലിപ്പമുള്ള ഒരു വൃത്തം വരഞ്ഞാൽ,
അപ്രകാരം സിദ്ധിക്കുന്ന ആകാശഗൊളോപ്പിൽ നമുക്കു വല്ല
പ്രകാരത്തിലും അറിവാൻ പാടുള്ളടത്തോളമുള്ള സകല ലോക
ങ്ങളും അടങ്ങിപ്പോകുന്നു. ആ തൊപ്പിന്റെ ഒരു അതൃത്തിയിൽ
നിന്നു മറെറ അതൃത്തിയിലേക്കു വ്യാപിക്കുവാൻ പ്രകാശത്തിനു
തന്നെ ലക്ഷം ലക്ഷോപലക്ഷം കൊല്ലങ്ങൾ വേണ്ടിവരുമെന്നു
വിചാരിക്കുക. ഇതു ഗംഭീരവലിപ്പമുള്ള ഒരു ആകാശഗൊളോപ്പ്
നമ്മുടെ വിചാരതിതമാണെങ്കിലും കൂടെ നമുക്കു അറിയാൻ
പാടുള്ളടത്തോളമുള്ള എല്ലാ ലോകങ്ങളും അതിൽ അടങ്ങിപ്പോയി
രിക്കണമെന്നു നമുക്കു ഗ്രഹിക്കാവുന്നതാണ്. മേല്പറഞ്ഞ അത്ര കാശ
ഗൊളോപ്പ് ഭയങ്കര വലിപ്പമുള്ള ഒന്നാണെങ്കിലും കൂടി അതിന്റെ
ചുടുചും അനന്തമായി, അലക്ഷ്യമായി വ്യാപിച്ചുകിടക്കു<noinclude></noinclude>
kjunprf4rh3yxocxsntqyzd005mev3f
താൾ:ജ്യോതിശ്ശാസ്ത്രം.pdf/157
106
83019
242763
2026-06-20T14:35:03Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '152 ജ്യോതിശ്ശാസ്ത്രം ന ആകാശത്തോടൊത്തു നോക്കുമ്പോൾ വെറും ഒരു പൂജ്യമായി ത്തീർന്നുപോകുന്നു. ഭൂമിയിൽ കിടക്കുന്ന സകല വെള്ളവും ഒരു തുള്ളിവെള്ളവും എടുത്തു നോക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242763
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>152
ജ്യോതിശ്ശാസ്ത്രം
ന ആകാശത്തോടൊത്തു നോക്കുമ്പോൾ വെറും ഒരു പൂജ്യമായി
ത്തീർന്നുപോകുന്നു. ഭൂമിയിൽ കിടക്കുന്ന സകല വെള്ളവും ഒരു
തുള്ളിവെള്ളവും എടുത്തു നോക്കിയാൽ തന്നെ, ആകാശത്തിന്റെ
വലിപ്പത്തോട്, നമ്മുടെ വീക്ഷണാഗാചരമാകുന്ന ആകാശ
ഗൊളോപ്പിന്റെ വലിപ്പത്തിന്റെ നിസ്സാരത മനസ്സിലാകുന്നില്ല.
അതുകൊണ്ടു ആ കാരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു ഒരു
മ സൂമൻ ഉണ്ടെന്നു വന്നാൽ
തന്നെ അതു നമ്മുടെ വീക്ഷണ
വീഥിയിൽ പെടുന്ന ആകാശഗൊളോപ്പിൽ പെടുവാനിടയില്ലെ
ന്നാണ് വിചാരിക്കേണ്ടതു. ഇതിന്നും ഒരു ഉദാഹരണം പറയാം.
പരമാണുപ്രമാണമായ ഒരു ജന്തു ഭൂമിയിലെ വെള്ളത്തിൽ
എവിടെയെങ്കിലും ഒരാൾ എന്നു വിചാരിക്കുക. അതു
ഇന്ന സ്ഥലത്താണെന്നു നിശ്ചയമില്ല എന്നും വിചാരിക്കു
ക. അതു ഉത്തരധ്രുവത്തിൽനിന്നു നീന്തുന്നുണ്ടായിരിക്കും. അല്ലെ
കിൽ കരിങ്കടലിന്റെ നടുവിലിരിക്കുന്ന ഒരു നീർച്ചെടിയുടെ
തണ്ടിന്മേൽ പാറീട്ടുണ്ടായിരിക്കും. അല്ലെങ്കിൽ ഇംഗ്ലീഷ് കടലിടു
ക്കിൽ പൊങ്ങിയ ഒരു ചെറിയ ചുഴിയിൽപെട്ടു ചുറ്റുന്നുണ്ടാ
യിരിക്കും, അല്ലെങ്കിൽ മദ്ധ്യധരാസമുദ്രത്തിന്റെ അടിയിലുള്ള
ചളിയിൽനിന്നു നീന്തുന്നുണ്ടാകും. അല്ലെങ്കിൽ നീലനദിയിൽ
നീന്തുന്ന ഒരു നക്രത്തിന്റെ കൂടെ ഒഴുകുന്നുണ്ടായിരിക്കും. അല്ലെ
ങ്കിൽ അത്യാന്തി സമുദ്രത്തിന്റെ അഗാധമായ കഴുത്തിൽ
ചെന്നു നിത്യാന്ധകാരം അനുഭവിക്കുന്നുണ്ടായിരിക്കും. അല്ലെങ്കിൽ
സുമാത്രാദ്വീപിന്റെ കട കാണുന്ന കടൽപ്പുറ്റിൻ
വിള്ളലിൽ ചെന്നു പറിക്കിടക്കുന്നുണ്ടാകും. അല്ലെങ്കിൽ ആനു
ലിയാ ഖണ്ഡത്തിന്റെ തെക്കേത്തലക്കുള്ള സമുദ്രത്തിൻറ
വിതാനത്തിൽ ചെന്നു കിടക്കുന്നുണ്ടായിരിക്കും. അല്ലെങ്കിൽ
ദക്ഷിണധ്രുവത്തിലെ അത്യന്തശീതം കൊണ്ടു കുഴങ്ങുന്നുണ്ടായിരി
ക്കും. അല്ലെങ്കിൽ തെക്കൻ
അമേരിക്കയിലെ അമേസൺ നദിയിൽ
കാണുന്ന വലിപ്പമേറിയ താമരയുടെ ഇതളിന്റെ അറ്റത്തു ചെന്നു
നിന്നു സുഖിക്കുന്നുണ്ടായിരിക്കും. ഇങ്ങിനെ ഈ പരമാണുപ്രാണി
ഭൂമിയിലുള്ള ജലാശയങ്ങളിൽ ഏതെങ്കിലും ഒരു മുക്കിൽ ഉണ്ടാ<noinclude></noinclude>
iqswton6c3onst7kfpd12dt72qtszdq
താൾ:ജ്യോതിശ്ശാസ്ത്രം.pdf/158
106
83020
242764
2026-06-20T14:35:20Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇരുപത്തിമൂന്നാം അദ്ധ്യായം. 153 യിരിക്കും എന്നല്ലാതെ, കോഴിക്കോട്ട് പിയറിന്റെ രണ്ടാമത്തെ തൂണിന്റെ രണ്ടുവാര തെക്കുഭാഗത്തിൽനിന്നു ഒരു തുള്ളിവെള്ളം കോരിക്കിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242764
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇരുപത്തിമൂന്നാം അദ്ധ്യായം.
153
യിരിക്കും എന്നല്ലാതെ, കോഴിക്കോട്ട് പിയറിന്റെ രണ്ടാമത്തെ
തൂണിന്റെ രണ്ടുവാര തെക്കുഭാഗത്തിൽനിന്നു ഒരു തുള്ളിവെള്ളം
കോരിക്കിന്നടിയിൽ ഇട്ടാൽ ആ പരമാണുപ്രാണി ആ തുള്ളി
വെള്ളത്തിൽ പെട്ടുപോകുമെന്നു വിചാരിക്കുന്നതു എത്രണ്ട് അ
ബദ്ധവും അസംബന്ധവും അസംഭവ്യവുമാണെന്നു വിചാരിച്ചു.
നോക്കുവിൻ ഇതുതന്നെയാണ് ഭൂമിയിലുള്ള വെള്ളത്തോടുപമിച്ച
ആകാശത്തിൽ ഉണ്ടെന്നു വിചാരിക്കപ്പെട്ട പരമാണുപ്രാണിയോടു
പമിച്ച മദ്യ സൂൻ, ഒരു തുള്ളിവെള്ളത്തോടുപമിച്ച, വീക്ഷണ
വീഥിയിൽ വരുത്താവുന്ന ആകാശഗൊളോപ്പിൽ കാണുമെന്നു
വിചാരിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ വാദവും.
ഊഹത്താൽ അനുമാനിക്കാവുന്ന മറ്റൊരു കാഴ്ചവും ഇവിടെ
എടുത്തു പറയാം. സൂയൻ ഒരു നക്ഷത്രം മാത്രമാണ്. അതുകൊണ്ടു
ആകാശത്തിൽ കാണുന്ന സകല നക്ഷത്രങ്ങളും സൂന്മാരാണ്.
നമ്മുടെ സൂന്നു തന്നെ ചുറ്റിക്കൊണ്ടിരിക്കുന്ന പരിവാരങ്ങളായ
ഗ്രഹങ്ങളും ഗ്രഹങ്ങൾക്കു അവയെ ചുറ്റിക്കൊണ്ടിരിക്കുന്ന
പരിവാരങ്ങളായ ചന്ദ്രന്മാരും ഉണ്ടെന്നു കണ്ടിരിക്കുന്നു. ബാക്കി
നക്ഷത്രങ്ങളോടൊത്തു നോക്കുമ്പോൾ വലിപ്പം കൊണ്ടാകട്ടെ
പ്രകാശം കൊണ്ടാകട്ടെ സൂര്യൻ ഒരു സാധാരണൻ മാത്രമാണ്.
അപ്പോൾ ബ്രഹ്മാണ്ഡത്തിൽ കാണുന്ന കോടാനകോടി ലോക
ങ്ങളിൽ വെച്ചു. ഒരു വെറും സാധാരണനായ സുമന്നു മാത്രം,
തന്നെ ചുറ്റുന്ന ഗ്രഹങ്ങളാകുന്ന പരിവാരങ്ങൾ കൊടുക്കപ്പെട്ടു
എന്നും ബാക്കിയുള്ള അനന്തലക്ഷം ഗോളങ്ങൾക്കും അങ്ങിനെയുള്ള
അലങ്കാരം കൊടുക്കപ്പെട്ടില്ല എന്നും വിചാരിക്കുന്നതു അബദ്ധ
ങ്ങളിൽ വെച്ചു അബദ്ധമാണ്. സകല നക്ഷത്രങ്ങളും ഓരോ സൂക
കടാഹങ്ങളാണ്. അവയിൽ ഓരോന്നിനേയും ചുറ്റിക്കൊണ്ടു
അഞ്ചെട്ട് ഗ്രഹങ്ങൾ ഉണ്ടാകാതിരിക്കില്ല എന്നു നിസ്സംശയം
പറയാവുന്നതാണ്. നമ്മുടെ ഭൂമിയെ ചുറ്റിക്കൊണ്ട് ഒരു ചന്ദ്രൻ
ഉള്ളു. ബാക്കി ഗ്രഹങ്ങളെ ചുറ്റിക്കൊണ്ടു ചന്ദ്രന്മാരേ ഇല്ല എന്നു
പറയുന്നതു വാസ്തവമായിരിക്കുമോ? ഭൂമിയെ ചുറ്റിക്കൊണ്ടു ഒരു
ചന്ദ്രൻ ഉണ്ടെങ്കിൽ, ചൊവ്വയെ ചുറ്റിക്കൊണ്ടു രണ്ടും വിത്ത
GO
20.<noinclude></noinclude>
qz13bkz6juv51o7ibej756g4cvw1elg
താൾ:ജ്യോതിശ്ശാസ്ത്രം.pdf/159
106
83021
242765
2026-06-20T14:35:45Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '154 ചുറ്റിക്കൊണ്ടു അഞ്ചും തനിയെ ചുറ്റിക്കൊണ്ടു ഒമ്പതും അരു ണനെ ചുറ്റിക്കൊണ്ടിനാലും ചരി ഊഹം കൊണ്ടു മനസ്സിലാക്കാവുന്ന മറെറാരു കാഴ്ചയും ഇവിടെതന്നെ എടുത്തുപറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242765
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>154
ചുറ്റിക്കൊണ്ടു അഞ്ചും തനിയെ ചുറ്റിക്കൊണ്ടു ഒമ്പതും അരു
ണനെ ചുറ്റിക്കൊണ്ടിനാലും ചരി
ഊഹം കൊണ്ടു മനസ്സിലാക്കാവുന്ന മറെറാരു കാഴ്ചയും
ഇവിടെതന്നെ എടുത്തുപറയാം. നക്ഷത്രങ്ങൾ അനന്തം ഉഷ്ണം
കൊണ്ടു കുത്തിരിക്കുന്ന ഗോളങ്ങളാണ്. അങ്ങിനെ പ്രകാ
ശിക്കുന്നവയെ മാത്രമെ നമ്മുടെ കണ്ണിന്നു കാണാൻ സാധിക്ക
യു. ഉഷ്ണമൊക്കെ ശ്രമിച്ചു, കറുത്തിരുണ്ടുപോയ നക്ഷത്രങ്ങളെ
ഒന്നും നമുക്കു കാണാൻ സാധിക്കയില്ലതാനും. യാതൊരു സാധനം
അതുകൊണ്ടു കത്തി പ്രകാശിക്കുന്നുണ്ടോ ആ സ്വധനം
കാലാന്തരം കൊണ്ടു ഉം ക്ഷയിച്ചു ക്ഷയിച്ചു കേവലം പ്രകാശ
മൊന്നുമില്ലാത്ത കറുത്തിരുണ്ട സാധനമായാകുമെന്നതു തെറ
യപരമായാണ്. അതുകൊണ്ടു പ്രകാശിക്കു
ആ ഗോളങ്ങൾ ആകാശത്തിൽ ഉണ്ടെങ്കിൽ അതിനെക്കാൾ
എത്രയോ ലഞ്ചം ഇരട്ടി പ്രകാശമില്ലാത്ത ഗോളങ്ങൾ ആകാ
ത്തിൽ ഇരിപ്പുണ്ടായിരിക്കണം എന്നു നമുക്കും ഊഹിക്കാവുന്ന
താണ്. പ്രകാശം എന്നതു ഒരു സാധനത്തിന്റെ സ്ഥിതിയിൽ
അതിനു നേരിടുന്ന ഒരു അപൂർവ്വാവസ്ഥമാത്രമാണ്. ഭൂമിയിലെ
മരങ്ങൾ ആപ്പോടെ എത്ര ഉണ്ടായിരിക്കും. കത്തുന്ന നിലയിലെ
ഒരാൾക്കു മരങ്ങൾ കാണാൻ സാധിക്കുകയുള്ളൂ എന്നും വിചാരിക്കു
ക. സകല വീട്ടിൽ നിന്നും സകല കാട്ടിൽ നിന്നും വിറകായും
വരയും കുത്തുന്ന മരങ്ങൾ കണ്ടാൽ മേല്പറഞ്ഞ ആൾക
തിയിലുള്ള മരങ്ങളുടെ നിസ്സീമ സംഖ്യ കണ്ടു വിസ്മയം ജനിച്ചു.
പോകും. എന്നാൽ അവൻ കാണുന്ന അയ മരങ്ങൾ മാത്രമെ
ഭൂമിയിൽ കിടപ്പുണ്ടാകയുള്ളു എന്നു വിചാരിച്ചാൽ അവൻ ഏ
മാത്രം വകയായിരിക്കേണ്ടതാണ്. ഭൂമിയിൽ വളരെ മരങ്ങൾ
ഉണ്ടായിരിക്കണം എന്നു ഞാൻ കാണുന്നുണ്ട്. പക്ഷെ പ്രകാശിച്ച
നിലയിൽ മാത്രമേ എനിക്കു മരങ്ങൾ കാണാൻ സാധിക്കയുള്ളു.
പ്രക ഒരു വസ്തുവിനു നേരിടുന്ന അപൂർവസ്ഥമാത്രമാണ്.
അതുകൊണ്ടു എനിക്കു കാണാൻ പാടില്ലാത്തവിധത്തിൽ ഇതിനെ<noinclude></noinclude>
oe6cal7wgga0xwyjpj4kxbib63uz7uh
താൾ:ജ്യോതിശ്ശാസ്ത്രം.pdf/160
106
83022
242766
2026-06-20T14:36:03Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇരുപത്തിമൂന്നാം അദ്ധ്യായം. 155 ഇങ്ങിനെയാണ് വിശേഷബുദ്ധിയുള്ളവൻ ഊഹിക്കേണ്ടതു. ഇതു തന്നെയാണ് യഥാവും. മിന്നിക്കൊണ്ടിരിക്കുന്ന ലോകങ്ങളെ മാത്രമെ, നക്ഷത്രങ്ങൾ എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242766
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇരുപത്തിമൂന്നാം അദ്ധ്യായം.
155
ഇങ്ങിനെയാണ് വിശേഷബുദ്ധിയുള്ളവൻ ഊഹിക്കേണ്ടതു. ഇതു
തന്നെയാണ് യഥാവും. മിന്നിക്കൊണ്ടിരിക്കുന്ന ലോകങ്ങളെ
മാത്രമെ, നക്ഷത്രങ്ങൾ എന്നു പേർ വിളിച്ചുകൊണ്ടു നാം കാണുന്നു
തു. മിന്നിക്കാണുന്ന ഓരോ നക്ഷത്രത്തിൽ ഓരോ ലക്ഷം മിന്നാ
ഇരുണ്ട ഗോളങ്ങൾ ഉണ്ടായിരിക്കാമെന്നു വിചാരിക്കുന്നതു ഒരിക്ക
ലും അതിയോഗിയായിരിക്കയില്ല. പ്രകാശിച്ചുകൊണ്ടിരിക്കുന്ന
ലോകങ്ങളെക്കാൾ എത്രയോ ലക്ഷം ഇരട്ടി പ്രകാശമില്ലാതെ
കിടക്കുന്ന ലോകങ്ങളാണ് ഉണ്ടായിരിക്കേണ്ടതും ഉണ്ടായി നില്ക്കുന്ന
തും എന്നതിന്നു വാദമില്ല.
അദ്ധ്യായം 24.
അറിവതിനു സഞ്ജയാ ചൊല്ല് ലോകോത്ഭവം' എന്നു
പണ്ടൊരിക്കൽ ധൃതരാഷ്ട്രർ ചോദിച്ചപ്പോൾ സഞ്ജയൻ കൊടുത്ത
ഉത്തരം കേട്ടാൽ അതിന്നായിട്ട് നില്ലൻ തുനിഞ്ഞതു മെത്രയു
മന്ധകാരം എന്ന് ആകും തോന്നിപ്പോകുന്നതാണ്. സത്യം
പറയുന്ന ശാസ്ത്രജ്ഞന്മാരെ പോലെ കളവ് പറയുന്ന കവികൾക്കു
ശാസ്ത്രതത്വങ്ങൾ വെളിപ്പെടുത്തുവാൻ സാധിക്കയില്ല. ആകാശ
ത്തിൽ കിടക്കുന്ന ഗോളങ്ങളിൽ ഒന്നായ ഭൂമിയുടെ കഥ എടുത്തു
നോക്കുവിൻ, ഭൂമിയുടെ വിതാനത്തിൽ സൂനാൽ ലഭ്യമായ
കൂടല്ലാതെ മറ്റു ചൂടെന്നും കാണുകയില്ല. വിറകും കല്ലൂരിയും
കത്തുന്നതു ആ സാധനങ്ങൾ വന്നു. വൃക്ഷങ്ങളായിരുന്നപ്പോൾ
സൂര്യരശ്മികളിൽനിന്നു സിദ്ധിച്ചതും സംഭരിച്ചതും ആയ ചൂടു
മാത്രമാണ്. ഭൂവിതാനത്തിൽ ചൂടൊന്നും കാണുന്നില്ലെങ്കിലും
ഭൂമിയുടെ അ ഭാഗം അത്യന്തം ചൂടാണെന്നു അനുമാനിക്കാൻ
ഗണ്യമായ കാരണങ്ങൾ കാണുന്നുണ്ട്. ചൂടുള്ള പദാർത്ഥങ്ങളുടെ
ടു. ക്രമേണ ആകാശത്തിൽ ലയിച്ചുപോകുന്നു, എന്നു മാത്രമല്ല,<noinclude></noinclude>
s5ohp3ya6azhqwhffvibwuj4me8txot
താൾ:ജ്യോതിശ്ശാസ്ത്രം.pdf/161
106
83023
242767
2026-06-20T14:36:29Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '156 ജ്യോതിശ്ശാസ്ത്രം ചെറിയ പദാർത്ഥങ്ങളുടെ ചൂടു ക്ഷണം കാലംകൊണ്ടു പോയ്യോ കുമെങ്കിലും വലിയ പദങ്ങളുടെ ചൂടു വലിപ്പത്തിനനുസരിച്ച ദീഘകാലംകൊണ്ട് പോയാകയുള്ളു. ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242767
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>156
ജ്യോതിശ്ശാസ്ത്രം
ചെറിയ പദാർത്ഥങ്ങളുടെ ചൂടു ക്ഷണം കാലംകൊണ്ടു പോയ്യോ
കുമെങ്കിലും വലിയ പദങ്ങളുടെ ചൂടു വലിപ്പത്തിനനുസരിച്ച
ദീഘകാലംകൊണ്ട് പോയാകയുള്ളു. ഒരു ഗോട്ടിയോളം പോരുന്ന
ഇരിമ്പും, ഒരു ഉരിക്കാത്ത തേങ്ങയുടെ അത്ര വലിപ്പമുള്ള ഇരിമ്പും
ഒരേ തീക്കുണ്ടിൽ ഇട്ട് പഴുപ്പിച്ചതിൽ പിന്നെ പുറമെ എടുത്തു
വെച്ചാൽ ഗോട്ടി പോലെയുള്ളതിന്റെ ചൂടു കുറെ മിനുട്ട് നേരം
കൊണ്ടു പോയാകുമെങ്കിലും, വലിയ ഉണ്ടയുടെ ചൂട് കു
മണിക്കൂർ നേരത്തോളം നിലനില്ക്കുമെന്നു കണ്ടിരിക്കുന്നു. അതു
കൊണ്ടു ഭൂമിയുടെ ഉള്ളിൽ ഇപ്പോൾ ചൂടുണ്ടെന്നു കണ്ടാൽ
ഭൂമിയുടെ മീതേയുംകൂടി എത്രയോ പുരാതനമായ ഒരു കാലത്തു
ചൂടുണ്ടായിരിക്കേണ്ടതാണെന്നും ആ ചൂടു ഈ കഴിഞ്ഞ ദീഘകാല
ക്കണം എന്നു നമുക്കു ഗണിക്കാ
ത്തിനുള്ളിൽ പോയതായിരിക്ക
വുന്നതാണ്. ഭൂമി ഉണ്ടായിട്ട് എത്ര ലക്ഷം കൊല്ലങ്ങളായി എന്നു
നമുക്കിപ്പോൾ കണക്കാക്കുവാൻ സാധിക്കയില്ല. അതു എ
യെങ്കിലുമാകട്ടെ, ഒരു ലക്ഷം കൊല്ലം മുമ്പെയുള്ള അവസ്ഥ എടു
ത്താൽ, അന്നുണ്ടായിരുന്ന ഉഷ്ണം കൊണ്ടു ഭൂമി പഴുപ്പിച്ച ഇരിമ്പു
പോലെ പ്രകാശിച്ചുകൊണ്ടിരിക്കണം. അതിലും എത്രയോ കൊല്ലം
മുമ്പെയുള്ള കഥ വിചാരിച്ചാൽ, ഉഷ്ണാധിക്യം നിമിത്തം ഭൂമിയിലെ
പദാർത്ഥം മുഴുവനും ജ്വലിച്ചു കൊണ്ടിരിക്കുന്ന ബാഷ്പത്തിൻറ
കോലത്തിലായിരിക്കണം. ഒരു ചെറിയ കഷണം കട്ടിപ്പാ
അത്യന്തം ഉഷ്ണം കൊണ്ടു ബാഷ്പമാക്കിത്തീർത്താൽ ആ ബാഷ്പം
കട്ടിപ്പത്തിന്റെ വലിപ്പത്തെക്കാൾ വളരെ വലിപ്പം വെക്കും.
എന്നുവെച്ചാൽ ഒരു കട്ടിപ്പാർത്തിന്നു നില്ക്കുവാൻ ആകാശ
ത്തിൽ ഒരു ഇഞ്ച് സ്ഥലമേ വേണ്ടിവരും എന്നുവെച്ചാൽ അതു
ബാഷ്പത്തിന്റെ കോലത്തിലായാൽ ആ ബാഷ്പത്തിന്നു നില്ക്കുവാൻ
നൂറല്ല, ആയിരവുമല്ല, ലക്ഷത്തിലുമധികം ഇഞ്ച് സ്ഥലം വേണ്ടി
വരുന്നതാണ് അപ്പോൾ. ഇപ്പോൾ കട്ടിയായി കാണുന്ന
ഭൂമി ബാഷനിലയിൽ ഇതിനെക്കാൾ ലക്ഷമിരട്ടി വലിപ്പത്തിൽ
ആകാശത്തിൽ വ്യാപിച്ചു കിടന്നിരിക്കണം. സൂയയും
ബാക്കി എല്ലാ ഗ്രഹങ്ങളുടേയും സ്ഥിതി ഇങ്ങിനെതന്നെ ആയിരു<noinclude></noinclude>
k8t1peu26rwu1ndeypg8yjkhy5cey1b
താൾ:ജ്യോതിശ്ശാസ്ത്രം.pdf/162
106
83024
242768
2026-06-20T14:36:52Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇരുപത്തിനാലാം അരിയും. 157 നിരിക്കണം എന്നു വിചാരിച്ചാൽ എത്രയോ കോടാനുകോടി കൊല്ലം മുമ്പ് സൂകടാഹംതന്നെ (സൂയനെ ചുറ്റുന്ന സകല ഗോളങ്ങളും ഉൾപ്പടെ) ഒരു ഗംഭീരവലിപ്പമു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242768
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇരുപത്തിനാലാം അരിയും.
157
നിരിക്കണം എന്നു വിചാരിച്ചാൽ എത്രയോ കോടാനുകോടി
കൊല്ലം മുമ്പ് സൂകടാഹംതന്നെ (സൂയനെ ചുറ്റുന്ന സകല
ഗോളങ്ങളും ഉൾപ്പടെ) ഒരു ഗംഭീരവലിപ്പമുള്ള ബാഷ്പ ലോകം മാത്ര
മായിരുന്നിരിക്കണം. ആ ബാഷ്പം ഭൂമിക്കേററവും അടുത്ത നക്ഷത്ര
ത്തിന്റെ പകുതി ദൂരത്തോളം എത്തിയിരിക്കണം. എനി ആ
നക്ഷത്രം തന്നെ പണ്ടൊരു കാലത്തു അത്യന്തം വലിപ്പമുള്ള ഒരു
ബാഷ്പമാലോകം മാത്രമായിരിക്കണം. സൂകടാഹവും ആ നക്ഷത
കടാഹവും ഒന്നായി യോജിച്ച വെറും ഒരു ഖണ്ഡം ആവിമാത്ര
മായിരുന്നിരിക്കണം. ആ നക്ഷത്രത്തിന്റെ അടുത്തുള്ള നക്ഷത്രവും,
അതിനടുത്തുള്ളതും, ഇങ്ങിനെ രണ്ടു മൂവായിരം നക്ഷത്രങ്ങൾ
സുമൻ ഉൾപ്പടെ വെറും ഒരൊറ
മാത്രമായിരിക്കണം. ആ വലിയ അഹ് ബാലോകം)
ഉയം
നേരിട്ടപ്പോൾ അതിന്നവിടവിടെ കീറ് വന്നു, ഓരോ വലിയ
നക്ഷത്രങ്ങൾ ഉണ്ടാവാൻ തക്കവണ്ണം വലിപ്പമുള്ള രണ്ടു മൂവായിരം
കഷണങ്ങളായി ഓരോരോ ദിക്കിൽ ഉറച്ചുവന്നു. ഇതിനു പിന്ന
യും ക്ഷയം നേരിടുമ്പോൾ ഈ രണ്ടുമൂവായിരം കഷണങ്ങളിൽ
ഓരോ കഷണത്തിന്റെയും ഒരു പുറമ്പാളി, എന്നുവെച്ചാൽ
ഉള്ളിത്തോടുപോലെയുള്ള ഒരു പൊളി മദ്ധ്യഭാഗത്തിൽ നിന്നു
വേർവിട്ട് നില്ക്കുന്നു. ആ പൊളി ക്രമേണ അകന്നു സൂ
ചുറ്റുന്ന എല്ലാറ്റിനും പുറമെയുള്ള ഒരു ഗ്രഹമായി പരിണ
മിക്കുന്നു. ഇങ്ങിനെ ഉഷ്ണക്ഷയം നിമിത്തം ഒരോ പ്രാവശ്യം
ഒരോരോ പൊളി വേറിട്ട് നിന്നു മദ്ധ്യഭാഗത്തെ ചുറ്റിക്കൊണ്ടു
അഞ്ചെട്ട് ഗ്രഹങ്ങളും ഉണ്ടാരുന്നു. പണ്ടൊരു കാലത്തു ഈ ഗ്രഹ
ങ്ങളും ദീപ്രാകാരമായി ജ്വലിക്കുന്ന വായുതന്നെ ആയിരിക്കണം.
ഗ്രഹങ്ങളിൽനിന്നു വിട്ടുനിന്ന പൊളികളാണ് ഗ്രഹങ്ങളെ ചുറ്റി
ക്കൊണ്ടിരിക്കുന്ന ചന്ദ്രന്മാർ. ഇങ്ങിനെ ആദ്യം പറഞ്ഞ വലിയ
ആതിഖണ്ഡം മൂവായിരം ഓഹരിയായി പിരിഞ്ഞതിൽ ഒരോ
ഹരി മാത്രമാണ് സൂനും തന്നെ ചുറ്റിക്കൊണ്ടിരിക്കുന്ന സകല
ഗ്രഹങ്ങളും. ബാക്കി 2999 സുമനെപോലെയുള്ള ലോകങ്ങളാ
യിരിക്കാനെ തരമുള്ളൂ. അവയെ ചുറ്റിക്കൊണ്ടു ഗ്രഹങ്ങൾ<noinclude></noinclude>
0ksxq795swnoh3fd4n3a9wtnork0jvd
താൾ:ജ്യോതിശ്ശാസ്ത്രം.pdf/163
106
83025
242769
2026-06-20T14:37:16Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '358 ഉണ്ടായിരിക്കാമെന്നതിന്നു വളരെ ഇടയുണ്ട്. അവറായും സൂ കടാഹം പോലെയുള്ള ഒരോ കടങ്ങൾ തന്നെ ആയിരിക്കും. ഈ രീതിയിൽ തന്നെയായിരിക്കണം സൂയാദിനക്ഷത്രങ്ങളുടേയും മറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242769
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>358
ഉണ്ടായിരിക്കാമെന്നതിന്നു വളരെ ഇടയുണ്ട്. അവറായും സൂ
കടാഹം പോലെയുള്ള ഒരോ കടങ്ങൾ തന്നെ ആയിരിക്കും.
ഈ രീതിയിൽ തന്നെയായിരിക്കണം സൂയാദിനക്ഷത്രങ്ങളുടേയും
മറ്റും ഉത്ഭവം എന്നു ആകാശത്തിൽ അവിടവിടെ കാണുന്ന
ബാലോകങ്ങൾ ശരിയായി തെളിയിച്ചുതരുന്നു. ചിലതു വെറും
പുകയായിട്ട് നില്ക്കുന്നുണ്ട്. ചിലതു രണ്ടു മൂവായിരം ഭാഗങ്ങളിൽ
അവിടവിടെ കട്ടിയായി നില്ക്കുന്നതും കണ്ടിട്ട് അതൊക്കെ
എത്രയോ ദീഘകാലംകൊണ്ടു നക്ഷത്രങ്ങളായുറക്കാൻ പോകുന്ന
താണെന്നു നമുക്കു നിസ്സംശയം മനസ്സിലാക്കാവുന്നതാണ്.
നമ്മുടെ ആലോചന ഇത്രത്തോളം കൊണ്ടു കൂടി മതിയാക്കു
വാനായിട്ടില്ല. ആകാശത്തിന്റെ ആദിയും അന്തവും നീളവും
jejo
001)
ഈശ്വരൻ, ഈശ്വരൻ എന്നു പറയുന്നതു ഈ ആദിയും അന്തവും
ഇല്ലാത്തതും, നീളവും വീതിയും അറിയാത്തതും ആയ ഈ
കണ്ണിൽ കാണുന്നതും കാണാത്തതുമായ എല്ലാ ദിക്കിലും നിറഞ്ഞ
ഒരു നിരുപമമായി നിരുപിച്ചുകൂടാത്തതായ
ഒരു പ്രത്യക
ശക്തിയായിരിക്കണം. അതു സത്തായാലും വേണ്ടില്ല .ചിത്തായാലും
വേണ്ടില്ല, ആനന്ദമായാലും വേണ്ടില്ല. അതിന്റെ ബുദ്ധിവൈ
രൂത്തിന്നു സീമയുണ്ടാവാൻ പാടില്ലെന്നു എനിക്കു ആക്ഷേപമില്ലാ
തെ പറയാവുന്നതാണ്. എത്ര കോടാനുകോടി സമകളോളം ആ
ശക്തി യാതൊരു വികാരവുമില്ലാതെ കിടന്നിരുന്നു എന്നു നാം
അറിയില്ല. നമുക്കറിയാൻ സാധിക്കയുമില്ല.
ശക്തിയാകുന്ന ഈശ്വരന്റെ മനസ്സിൽനിന്ന് ആലോചന
യിൽനിന്നൊ അഥവാ മനസ്സിൻറെയൊ ആലോചനയുട
ഒരു ഭാഗമൊ ഈ ദിക്കൊക്കെ നിറഞ്ഞു കിടക്കുന്ന ഒരു വസ്തു
വായി, ആ വസ്തുതന്നെ ആകാരമായും, ആകാശം മുഴുവൻ
നിറഞ്ഞു കിടക്കുന്ന ഉഷ്ണവീരമുള്ള ബാഷ്പമായും രണ്ടായി പിരിഞ്ഞു,
ക്ഷയിച്ചു താരം ആകാശത്തിൽ
ലയിച്ചുപോയിട്ട് ആകാശത്തിൽ അവിടവിടെ അന്യോന്യം
അത്യന്തം അകലെയായിട്ടു എണ്ണിയാൽ തീരാത്ത ബാഷ്പഖണ്ഡ<noinclude></noinclude>
0g0nocvomirmin59ab3zt2ko6129vw8
താൾ:ജ്യോതിശ്ശാസ്ത്രം.pdf/164
106
83026
242770
2026-06-20T14:37:32Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1000. 159 ങ്ങളും ഉണ്ടായി. ഈ ബാപിണ്ഡങ്ങൾ ക്രമേണ ഉറച്ചിട്ട് മുൻ വിവരിച്ചപോലെ എണ്ണിയാൽ തീരാത്ത സൂകടാഹങ്ങളും ഉണ്ടായി. അങ്ങിനെയാണ് ലോകാത്ഭവം എങ്കിൽ സൂഷ്മന്മാരായ പോക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242770
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>1000.
159
ങ്ങളും ഉണ്ടായി. ഈ ബാപിണ്ഡങ്ങൾ ക്രമേണ ഉറച്ചിട്ട് മുൻ
വിവരിച്ചപോലെ എണ്ണിയാൽ തീരാത്ത സൂകടാഹങ്ങളും
ഉണ്ടായി.
അങ്ങിനെയാണ് ലോകാത്ഭവം എങ്കിൽ സൂഷ്മന്മാരായ
പോകാത്ത ബാഷ്പഖണ്ഡങ്ങളെ ഇന്നും കാണുന്നതെങ്ങിനെയാണ്
ഈ കാലങ്ങൾകൊണ്ടൊന്നും അവാറ ഉഷ്ണമയം നേരിട്
നായിട്ടില്ലെ? എന്നു നിങ്ങളാൽ ചിലർ ചോദിക്കുമായിരിക്കും.
അതിനും ശരിയായ സമാധാനം പറയാവുന്നതാണ്. ആദ
ത്തിൽ ഉത്ഭവിച്ചു എന്നു പറയുന്ന ബാഷ്പഖണ്ഡങ്ങൾ പല തരം
വലിപ്പത്തിലുള്ളവയായിരിക്കും. ഗംഭീരവലിപ്പമുള്ളവൻ ഉറച്ചു
വലിപ്പമില്ലാത്ത പല ഖണ്ഡ
നക്ഷത്രങ്ങളുടെ കോലം
എടുക്കുമെന്നതിനു ഇൻ വളരെ ദീഘകാലം
ങ്ങളും നക്ഷത്രങ്ങളായുറച്ചു. കാലാന്തരംകൊണ്ടു പ്രകാശമൊക്കെ
നശിച്ചു ഇരുണ്ട ഗോളങ്ങളുടെ നിലയിൽ അസംഖ്യമായി ആ ക
ശത്തിൽ കിടപ്പുണ്ടു എന്നതും വാസ്തവമാണ്. എത്രയോ ദീഘ
കാലം കഴിഞ്ഞാൽ ആകാശത്തിൽ ഒരൊറ്റ മിന്നുന്ന ഗോളത്തെ
കാണുകയില്ല. സകല ഗോളങ്ങളുടേയും ഉഷ്ണം നശിച്ചു സകലവും
ഇരുണ്ട ഗോളമായിരിക്കുന്നതാണ്. അന്നു പ്രകാരം എന്നതു
ഒരേടത്തും കണി കാണാൻ ഉണ്ടാകയില്ല. ഈ നിലയിൽ,
പ്രകാശിച്ചുകൊണ്ടിരിക്കുന്ന നിലയിൽ ഉള്ളതിനെക്കാളും വളരെ
കാലം നില്ക്കുന്നതാണ്. പിന്നെ അങ്ങിനെ തോന്നിയെങ്കിൽ
ആകാശത്തിൽ ലയിച്ചുകിടക്കുന്ന ചൂട് ഒന്നുകൂടെയിളക്കി. ഈ
അന്ധകാരഗോളങ്ങളെ ഒക്കെ ആകാശം മുഴുവനും നിറഞ്ഞു
വരുന്ന ബാഷ്പരൂപത്തിൽ രണ്ടാമതും കൊണ്ടുവരാൻ മതി,
സമയത്ത് മുൻ പറഞ്ഞപോലെ അനേകം ആതിഖണ്ഡങ്ങ
ഉണ്ടായ്പരികയും, ആവിഖണ്ഡങ്ങളിൽനിന്നു അനേകം നക്ഷത്ര
ങ്ങൾ ഉണ്ടായികയും, നക്ഷത്രങ്ങളിൽ നിന്നു ഗ്രഹങ്ങൾ ഉണ്ട
തരികയും, ഗ്രഹങ്ങളിൽനിന്നു ഓരോ ഉപഗ്രഹങ്ങൾ ഉണ്ടാരി
കയം, എല്ലാ ഗോളങ്ങളിലും അതിന്റെ ശീതോഷ്ണ സ്ഥിതിക്കും
മറയും അനുസരിച്ചു ജന്തുസസ്യാദിസൃഷ്ടികൾ ഉണ്ടായികയും<noinclude></noinclude>
q7rgfqs1228rp45wshr4boczy682t64
താൾ:ജ്യോതിശ്ശാസ്ത്രം.pdf/165
106
83027
242771
2026-06-20T14:37:48Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '160 ചെയ്യുന്നു. ഇങ്ങിനെ പ്രകാശിച്ചും അന്ധകാരമയമായും, ഈ ദിവ്യചൈതന്യം ലോകങ്ങളെ സഷ്ടകളും നിഷ്ടകളും ആക്കിത്തിൽ തു എാമത്തെ പ്രാവശ്യമായിരിക്കണം എന്നു ആർ കണ്ടു. ഏത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242771
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>160
ചെയ്യുന്നു. ഇങ്ങിനെ പ്രകാശിച്ചും അന്ധകാരമയമായും, ഈ
ദിവ്യചൈതന്യം ലോകങ്ങളെ സഷ്ടകളും നിഷ്ടകളും
ആക്കിത്തിൽ തു എാമത്തെ പ്രാവശ്യമായിരിക്കണം എന്നു ആർ
കണ്ടു. ഏതായാലും നമ്മൾ കണ്ണിൽ കാണുന്നേയും, നമ്മൾ
കണ്ണിൽ കാണാത്തോയും ഉള്ള സകല പദാത്ഥങ്ങളും പണ്ടു
ആകാശം മുഴുവൻ നിറഞ്ഞിരുന്ന ആവിയുടെ അംശങ്ങൾ മാത്ര
മാണെന്നു അറിയുമ്പോൾ ഒന്നായനിന്നെയിഹരണ്ടെന്നു കണ്ടള
വിലുണ്ടായൊരെൻ വ്യഥമിണ്ടാവതല്ല മമ് എന്ന് ആരോ
മാറാക്കും ഉണ്ടാവാൻ
പാടുണ്ടോ? എനിക്കു തോന്നുന്നതു ഇല്ല എന്നാണ്. ഒരു സ
പർവ്വതം എന്നു പറഞ്ഞാൽ അതു ഒരു മനുഷ്യന്റെ മനസ്സിന്റെ
സൃഷ്ടിയാണെന്നു വെച്ചു ഒരു നവീനാശയമാണെന്നു ഞാൻ
സമ്മതിക്കുകയില്ല. മനുഷ്യൻ ഒരു പർവ്വതം കണ്ടിട്ടുണ്ട്. സ്വ
വും കണ്ടിട്ടുണ്ട്. അതു രണ്ടും ഒന്നു യോജിച്ചു പറയുക മാത്ര
മാണു് ചെയ്യുതു. സ്വണ്ണവും പർവ്വതവും അവൻ കണ്ടിരുന്നില്ലെ
ങ്കിൽ അവൻ മനസ്സിൽ സ്വപർവ്വതം എന്ന നവീനാശയം
ഉദിക്കുകയും ഇല്ല. ഇങ്ങിനെ തന്നെ....
ചുകന്നു ചന്ദ്രക്കലപോൽ വള
വിളങ്ങി പൂമൊട്ടുകളും പലാശിൽ
വനാന്ത ലക്ഷ്മിക്കു നഖക്ഷതങ്ങൾ
വസന്തയോഗത്തിലുദിച്ചപോലെ,
ചന്ദ്രക്കലയും, പൂമൊട്ടും, വസന്തവും മറ്റും കാണാത്ത
ഒരാൾക്കു ഇങ്ങിനെ എഴുതാൻ സാധിക്കയില്ല. മുമ്പറഞ്ഞവ
യുടെ സൃഷ്ടിക്കൊക്കെ കാരണനായി നില്ക്കുന്നതു ഈശ്വരൻ തന്നെ<noinclude></noinclude>
ddplahpttpml4a2lrlum5s80zb5ifh1
താൾ:ജ്യോതിശ്ശാസ്ത്രം.pdf/166
106
83028
242772
2026-06-20T14:38:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇരുപത്തിഅഞ്ചാം അദ്ധ്യായം. 161 യാണ്. ഇതെഴുതിയ കവിയുടെ ആവിഭാഗത്തിനും കാരണനായി നിന്നതു ഈശ്വരനാണ്. പിന്നെ മനുഷ്യനാക്കു നീനാശയം എവിടുന്നുവരുന്നു. മനുഷ്യവർഗ്ഗം ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242772
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇരുപത്തിഅഞ്ചാം അദ്ധ്യായം.
161
യാണ്. ഇതെഴുതിയ കവിയുടെ ആവിഭാഗത്തിനും കാരണനായി
നിന്നതു ഈശ്വരനാണ്. പിന്നെ മനുഷ്യനാക്കു നീനാശയം
എവിടുന്നുവരുന്നു. മനുഷ്യവർഗ്ഗം തന്നെ ദൈവത്തിന്റെ ഒരു
നവീനാശയം മാത്രമാണ് .
ദൈവത്തിന്റെ നിരുപിച്ചുകൂടാത്ത നവീനാശയം എത്ര
കണ്ട് അനന്തവും അഗാധവും ആണെന്നു കാണിക്കുവാൻ
പതിനായിരം ഭാരതം പോലെയുള്ള പുസ്തകങ്ങൾ എഴുതിയാലും
കൂടി മതിയാകുന്നതല്ല. നമ്മൾ എല്ലാറ്റിലും മുമ്പെ ഉണ്ടായിരുന്ന
ഒരു സ്ഥിതി ആലോചിക്കുക. ആകാശംതന്നെ ഉല്പാദിച്ചിട്ടില്ലാത്ത
ഒരു കാലം ഉണ്ടായിരുന്നിരിക്കണം. അക്കാലത്തു ദിക്കൊക്കെയും
ഈശ്വരനിൽ നിറയപ്പെട്ടുകിടന്നിനെ ഈശ്വരൻ നമുക്കാ
ന്നും നിരൂപിച്ചുകൂടാത്ത
മായിരിക്കണം. രൂപവും ഗുണവും ഒ ഒന്നും ബാധിക്കാത്ത ഒരു
സാധനം തന്നെയായിരിക്കണം ഈ ചൈതന്യം. ഒരു കാലത്തു
ഈ ചൈതന്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ദിക്കൊക്കെ നിറഞ്ഞ
കിടന്നതും ഇതുതന്നെ. അഥവാ ദിക്കുതന്നെ ഇതായിരിക്കാനെ
തരമുള്ളു. അങ്ങിനെയൊരു നിലയിൽ ദൈവചൈതന്യം എത്ര
ലക്ഷം കോടി നൂറ്റാണ്ടുകൾ ദീപമായ കാലം കഴിച്ചുകൊണ്ടിരു
നിരിക്കണം. അഥവാ അന്നു നമ്മുടെ അറിവിൽ പെട്ടെടുത്തോളം
കാലംതന്നെ ഉണ്ടായിരിക്കാൻ പാടുണ്ട്. രണ്ടു സംഭവങ്ങൾ
കഴിയുന്നതിൻ മയുള്ള സമയത്തിനല്ലെ കാലം എന്നു
പറയുന്നതു. അതുകൊണ്ടു യാതൊരു സംഭവങ്ങളും കഴിയുന്നില്ലെ
ങ്കിൽ എന്തുകാലമാണ് ഉണ്ടാവാൻ പാടുള്ളതും അപ്രകാരവും
കരുതേണ്ടതില്ല. കാലം എപ്പോഴും കാലമായിത്തന്നെ കിടപ്പുണ്ട്.
പക്ഷെ കാലത്തെ അളക്കുവാൻ വേണ്ടി മാത്രമെ നമുക്കു രണ്ടു
സംഭവങ്ങൾ വേണ്ടിവരുന്നു. ഒരു പെണ്ടും ഒന്നു ഇടത്തോട്ടും
കന്നു വലത്തോട്ടും ആടുവാൻ എടുക്കുന്ന സമയമാണ് യൂറോപ
ന്മാർ നിമിഷമായിക്കരുതുന്നതു. രണ്ടു താമരങ്ങളും എടുത്തു ഒരു
കുപ്പിച്ച സൂചികൊണ്ടു കത്തിയാൽ രണ്ടും തുളയുന്ന സമയത്തി
ന്നാണ് ഹിന്തുക്കൾ ക്ഷണകാലം എന്നു പറയുന്നതു. കൊല്ലങ്ങളും
22-<noinclude></noinclude>
7frtl2b2ujuovoemru4u5k9y88kevv2
താൾ:ജ്യോതിശ്ശാസ്ത്രം.pdf/167
106
83029
242773
2026-06-20T14:38:56Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '162 മാരം ഓരോന്നിന്റെ പകങ്ങൾ മാത്രമാണ്. അതുകൊണ്ട് തെ നിരൂപിച്ചുകൂടാത്ത പൂവലം കാലംതന്നെ പുറത്ത ണെന്നു നിശ്ചയമില്ലാത്ത അവസരത്ത് ദിക്കുമുഴുവനും നിഞ്ഞിരു ന ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242773
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>162
മാരം ഓരോന്നിന്റെ പകങ്ങൾ മാത്രമാണ്. അതുകൊണ്ട്
തെ നിരൂപിച്ചുകൂടാത്ത പൂവലം കാലംതന്നെ പുറത്ത
ണെന്നു നിശ്ചയമില്ലാത്ത അവസരത്ത് ദിക്കുമുഴുവനും നിഞ്ഞിരു
ന ഒരു ചൈത ദിശകളാണെന്നു തോന്നിപ്പോകുന്ന ആ
ചൈതന്യമോ മാത്രമെ ഉണ്ടായിരിക്കാൻ പാടുള്ളു. അതു അവിടെ
കിടക്കട്ടെ. മറ്റൊന്നിന്നും ഇരിപ്പുണ്ടായിരുന്നില്ല.
ിയിൽ വെളിച്ചത്തിൽ
ഈ ഭൂമിയിലുള്ള നമ്മുടെ ഇപ്പോഴത്തെ അവസ്ഥ ഒന്നു
നോക്കുക. ഭൂമി നമുക്കു എത്രയും വലിപ്പമുള്ള ഒരു ഗോളമായി
തോന്നുന്നു. നയനെ മഹാ തേജസ്വിയായും നാം കാണുന്നു.
സൂര്യനെ കാണുന്നു... എന്നുവെച്ചാൽ ഉദയം തുടങ്ങി അമാനം
വരെയുള്ള കാലം പകലും പിറത്തെ ഉദയം വരെയുള്ള കാലം
രാത്രിയുമാകുന്നു.
ആകാശം നിറച്ചും
നക്ഷത്രങ്ങളെ നാം കാണുന്നു. പോരാഞ്ഞിട്ട് പതിഞ്ഞ വെളിച്ച
ത്തോടുകൂടിയ ചന്ദ്രനേയും ദിവസംപ്രതി, മാറുന്ന രൂപത്തോടു
കൂടി കാണുന്നു. ഭൂമിയിൽ വസന്താരി 4 ഋതുക്കളും ക്രമപ്രകാരം
വന്നു കാണുന്നു. ഇതുകൂടാതെ ഭൂമിയിൽ കുന്നും, മലയും, പുഴയും,
സമുദ്രവും, നാടും, കാടും, തടാകവും, ദീപവും ഇങ്ങിനെ പല
സാധനങ്ങളും കാണുന്നു. ഭൂമി എല്ലാടവും ജന്തുസസ്യപരിപൂ
മായും കാണുന്നു, സസ്യങ്ങളെ പഞ്ഞികൾപോലെയും, കുമിലുകൾ
കുന്നുകൾ പോലെയും, വിത്തില (Ferns) കൾപോലെയും
പുഷ്പങ്ങളില്ല അവറയായി കാണുന്നു. പിന്നെ പുഷ്പങ്ങളുള്ളവൻ,
പുല്ലുകളായും, നിലമ്പാറി വള്ളികളായും, നിലത്തിൽ നിന്നിടയുന്ന
വള്ളികളായും, മരംകേറിവള്ളികളായും ചെടികളായും, വെള്ളില,
കാട്ടുമുല്ല മുതലായവയെപോലെ വള്ളികളായും, ചെര
ങ്ങളയും പെങ്ങളെയും ഇത്തിക്കണ്ണികൾപോലെ മരംതീനിക
ഇ യും രാപാരികളായും (Orchid) നാനാക്കത്തിൽ കണ്ടു
വരുന്നു. ഇനി ജന്തുക്കളായാൽ അതും പല ജാതിയിലും തരത്തിലും
ഉണ്ടെന്നു കാണും. നാട്ടിലും മെരുങ്ങിയ ജന്തുകളും കാട്ടിലുള്ള
മങ്ങാത്ത ജന്തുക്കളും ആകാശത്തിൽനിന്നു പറക്കുന്നവയും
നിന്നു നീ നവരയും മായി സി യില്ല. അ<noinclude></noinclude>
j8fd87c1fs2p413jjj6w32fl5om90r0
താൾ:ജ്യോതിശ്ശാസ്ത്രം.pdf/168
106
83030
242774
2026-06-20T14:39:19Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '163 ങ്ങളാകുന്നതും പടങ്ങളിൽനിന്നു വിത്തുകളുണ്ടാകുന്നതും സാധാ രണകാണുന്ന സംഭവങ്ങളല്ലായിരുന്നുവെങ്കിൽ അത്യന്തം കൌതുക കരങ്ങളായ സംഭവങ്ങളായി വിചാരിക്കപ്പെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242774
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>163
ങ്ങളാകുന്നതും പടങ്ങളിൽനിന്നു വിത്തുകളുണ്ടാകുന്നതും സാധാ
രണകാണുന്ന സംഭവങ്ങളല്ലായിരുന്നുവെങ്കിൽ അത്യന്തം കൌതുക
കരങ്ങളായ സംഭവങ്ങളായി വിചാരിക്കപ്പെട്ടുപോകുന്നതും വിചാ
രിക്കപ്പെടുവാൻ അഹതയുള്ളതും ആകുമായിരുന്നു. ഇലകളുടെ
ആകപ്പാടെയുള്ള ആകൃതി, അഗ്രം, ഞട്ടി, ഓരം, ഉവിതാനം,
ഞരമ്പുകളുടെ രീതി, മുതലായവ നോക്കിയാൽ എന്തെല്ലാം തരം
ഇലകൾ നമ്മുടെ കാഴ്ചയിൽപെടുന്നു. അതുപോലെതന്നെ പുഷ്പ
ങ്ങൾ എന്തെല്ലാം വനങ്ങളിലും, ആകൃതികളിലും, സൌരഭ്യ
ങ്ങളിലും വരിക്കുന്നുണ്ട്. കായകൾ വിവിധ വനങ്ങളായ പഴ
ങ്ങളായും വിവിധരുചിയുള്ള പാലങ്ങളായും ഏതെല്ലാം പ്രകാരത്തിൽ
ഞാനും എന്നുതൊട്ട് എന്തെല്ലാം കായ്യങ്ങൾക്കു തുറന്നു. കുക്ഷിപൂര
ത്തിന്നുതകുന്നതല്ലാത്ത മറ്റെന്തെല്ലാം തരം ഉപയുക്ത സാധന
ങ്ങൾ വൃക്ഷങ്ങളിൽനിന്നു കിട്ടുന്നു. കായം ഒരു മരത്തിൻറ
പാലാണ്. പശയും, സൗരഭ്യം തരുന്ന കുന്തുരുക്കം മുതലായവയും
റബറും കരംതന്നെയും വെറും മരത്തിന്റെ നീരുകളാണ്.
ലോകം മുഴുവൻ നഗ്നതയെ മറക്കുവാൻ ഉപയോഗിക്കുന്ന പരുത്തി,
തന്റെ വിത്തുകളുടെ രക്ഷക്കുവേണ്ടി ഒരു ചെടി ഉണ്ടാക്കിവെക്കു
ന്ന പതമുള്ള സാധനമാണ്. എന്തെല്ലാം എണ്ണകൾ മരത്തിൽ
നിന്നു സിദ്ധിക്കുന്നു. എത്രയെത്ര തരം മരുന്നുകൾ മരത്തിൽനിന്നു
കിട്ടുന്നു. ഹൃദ്യമായ പാനീയ സാധനങ്ങളും, വണ്ടുമായ മദ്യവും,
ശക്കരയും, പഞ്ചസാരയും ഒക്കെ നമുക്കു തരുന്നതു സസ്യങ്ങളല്ലേ?
ഇതൊക്കെ വിസ്മരിച്ചു പറയുക എന്നതുപോയിട്ട് ചുരുക്കമായിട്ടെ
കിലും പറയുവാൻ ആക്കെങ്കിലും സാധിക്കുന്നതാണോ, പള്ള
കായകൾ ധാന്യങ്ങൾ, കിഴങ്ങുകൾ, വാഴകൾ എന്നിവയെ
ഓരാന്നാരാന്നായി വിവരിച്ചുപറയണമെങ്കിൽ തന്നെ ഓരോ
വലിയ പുസ്തകങ്ങൾ എഴുതേണ്ടിവരുന്നതാണ്. ഇത്രയും പറഞ്ഞ
ഈ കായം ഇവിടെ വിടട്ടേ.
ഇനി ജന്തുക്കളുടെ കായം എടുത്തുനോക്കൂ. ജന്തുക്കളുടെ
രോമം, പല്ല്, എല്ല്, തോൽ, മാംസം, നഖം, ചെമ്പ് എന്നു<noinclude></noinclude>
ftt3aejlygf8206dsimdm3xgjv2jta0
താൾ:ജ്യോതിശ്ശാസ്ത്രം.pdf/169
106
83031
242775
2026-06-20T14:39:39Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '164 വേണ്ട മിക്ക ഭാഗങ്ങളും നമുക്ക് പ്രത്യേകം പ്രത്യേകം ഉപയുക്ത ങ്ങളായ വസ്തുക്കളായീന്നിട്ടുണ്ട്. പക്ഷികളുടെ തൂവൽ അലങ്കാര ത്തിന്നുതകുന്നു. ഒരു പുഴുക്കൂട് നമു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242775
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>164
വേണ്ട മിക്ക ഭാഗങ്ങളും നമുക്ക് പ്രത്യേകം പ്രത്യേകം ഉപയുക്ത
ങ്ങളായ വസ്തുക്കളായീന്നിട്ടുണ്ട്. പക്ഷികളുടെ തൂവൽ അലങ്കാര
ത്തിന്നുതകുന്നു. ഒരു പുഴുക്കൂട് നമുക്കു പട്ടുണ്ടാക്കിത്തരുന്നു. പവിഴം
ഒരുതരം കടപുറം മാത്രമാണ്. മുത്തു ശിപ്പിയിൽ നിന്നുണ്ടാകുന്ന
താണു്. പുഴുവിനെ തെരുവിൽനിന്നും കസ്തൂരി ഒരു മാനിൽ
നിന്നും കിട്ടുന്നു. തരുന്ന ജന്തുക്കളും സീമയില്ലാതെ കിടപ്പുണ്ട്.
ഇങ്ങിനെ നമുക്കു അനുഭവമാകുന്ന കായങ്ങൾ ചില്ലറയല്ല. ഇതും
അവിടെ ഇരിക്കട്ടെ.
ഇനി ജന്തുക്കളേയും സസ്യങ്ങളേയും എങ്ങിനെ ഘടിപ്പിച്ചു
വിട്ടിരിക്കുന്നു എന്നു നോക്കുക. ജന്തുക്കളുടെ വിഷവായു സസ്യ
ങ്ങളുടെ ജീവവായുവാണ്. സസ്യങ്ങളുടെ ജീവവായു ജന്തുക്കളുടെ
വിഷവായുവാണ്. ജന്തുവില്ലെങ്കിൽ സസ്യമില്ല. സസ്യമില്ലെങ്കിൽ
ജന്തുവില്ല. ഇങ്ങിനെയാണ് ഇവർ തമ്മിലുള്ള കൂട്ടുകെട്ട്.
ഇനി ഭൂമിയുടെ സ്ഥിതി ഒന്നു നോക്കുക. ഭൂമിയിൽ വായുവും,
ജലവും, അഗ്നിയും, മണ്ണും കാണുന്നുണ്ട്. വായു കാറപോലെ ഉള്ളൂ
കാണാത്ത സാധനമാണെങ്കിൽ നമുക്കു സൂചന്ദ്രന്മാരേയും
നക്ഷത്രങ്ങളെയും ഒന്നും കാണാൻ സാധിക്കുകയില്ലായിരുന്നു.
ഭൂമിയിൽ പദങ്ങൾ പലതും കാണുന്നുണ്ട്. അവയെ അ
മിശ്രപദാത്ഥങ്ങളെന്നും സമ്മിശ്രപദങ്ങളെന്നും ഭാഗിച്ചിട്ടുണ്ടു.
പദാർത്ഥങ്ങൾ ഘനം, ദ്രവം, ബാഷ്പം എന്നീ മൂന്നു രൂപത്തിലും
കാണുന്നുണ്ട്. ഭൂവിതാനം വളരെഅടി ചുവടെയോളം മണ്ണും മണ
ലും കൊണ്ടു നിറഞ്ഞതാണ്. അതിന്റെ ചോടെയൊക്കെ പര
യാണ്. ഒരു ആനക്കേടുകൊണ്ടു പറയാണ് പുറമെയി
ലും മുറിയിൽ ഒരിക്കലും ജന്തുക്കളും സസ്യങ്ങളും ഉണ്ടാവാൻ പാടി
ല്ലായിരുന്നു.
. ഭൂമി എല്ലാ പദങ്ങളെയും ആകഷിക്കുന്നതുകൊണ്ടു ഭൂമി
യിലെ പദാർഥങ്ങൾ ഭൂമിയിൽ തന്നെ കിടക്കുന്നു. പദങ്ങളാ
ക്കെ അണുക്കളെക്കൊണ്ടുണ്ടാക്കപ്പെട്ടതാണ്. ഈ അണുക്കളിൽ
തന്നെ എന്തെല്ലാം ശക്തികൾ കിടപ്പുണ്ട്. ഒന്നിച്ചു ചേർന്നിരിക്കാ
നുള്ള ശക്തി പദങ്ങൾക്കില്ലായിരുന്നു എങ്കിൽ ഘനദ്രവ്യങ്ങൾ
ഭൂമിയിൽ ഉണ്ടാകയില്ല. വേർവിട്ടു നില്ക്കാനുള്ള ശക്തിയില്ലായിരുന്നു<noinclude></noinclude>
b4evblbqecooa7o3ys1ta9divnms54s
താൾ:ജ്യോതിശ്ശാസ്ത്രം.pdf/170
106
83032
242776
2026-06-20T14:39:55Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '165 എങ്കിൽ നമുക്കു യാതൊരു പാത്രത്തെയും പൊടിക്കുവാൻ സാധിക്കുന്നതല്ല. ഈ ശക്തിയൊക്കെ ഓരോ പദാത്തിൻറ അണുക്കളിലാണ് കിടക്കുന്നതു. അണുക്കൾ തന്നെ പരമാണുക്കളെ കൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242776
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>165
എങ്കിൽ നമുക്കു യാതൊരു പാത്രത്തെയും പൊടിക്കുവാൻ
സാധിക്കുന്നതല്ല. ഈ ശക്തിയൊക്കെ ഓരോ പദാത്തിൻറ
അണുക്കളിലാണ് കിടക്കുന്നതു. അണുക്കൾ തന്നെ പരമാണുക്കളെ
കൊണ്ടുണ്ടാക്കപ്പെട്ടതാണ്. ഒരു ചെറിയ കുത്ത് (പൂണ്ണവിരാമം)
ലക്ഷം ലക്ഷോപിലക്ഷം ഭാഗമാക്കിയാൽ
തന്നെ അതിന്റെ ഓരോ
ഭാഗവും ഓരോ പരമാണുവെക്കാൾ എത്രയൊ സഹസ്രം പ്രാവശ്യം
വലുതായിരിക്കും. ആ പരമാണുതന്നെ അഞ്ചെട്ട്
(Electron) കൊണ്ടുണ്ടാക്കപ്പെട്ടതാണ്. അതിന്റെ നില്പ് മ
ത്തിൽ ഒരു അണു. അതിനെ ചുറ്റിക്കൊണ്ടു വ്യത്യാസപ്പെട്ട ദൂര
ത്തിൽ സ്ഥിതിചെയ്യുന്ന നാലഞ്ചണു. എന്നുവെച്ചാൽ ഓരോ
കാന്താണു ശിന്നരീതിയിൽ ഓരോ സൂകടാഹം തന്നെയാണ്.
ശിവ ശിവ ഒരു കാന്താണു ആയിരമിരട്ടി വലിപ്പമാക്കിയാൽ
ഒരു പൂവിരാമത്തിന്റെ ലക്ഷത്തിൽ ഒരോഹരി വലിപ്പം
കാണുകയില്ല. അങ്ങിനെയുള്ള ഒരു കാന്താണു ഒരു ശിന്നനായ
സൂകടാഹമൊ? അതെ, അതെ. താരതമ്യപ്പെടുത്തി നോക്കിയാൽ
ബുധശുക്രാദിഗ്രഹങ്ങൾ താന്താങ്ങളുടെ വലിപ്പത്തിനനുസരിച്ചു
എത്ര കണ്ടു മദ്ധ്യസ്ഥിതനായ സൂക്ഷ്മനിൽ നിന്നു അകലെയാണോ,
അത്രകണ്ടകലയാണ് ഓരോ കാന്താണു മദ്ധ്യ കാന്താണുവിനെ
ചുറ്റുന്ന ദൂരം വലിപ്പം കൊണ്ടും നമ്മുടെ വിചാരവീഥിയിൽ
ഗോചരമാവാത്തവിധം നമ്മെ ഭൂമിപ്പിക്കുംപോലെതന്നെ ചെറ
പംകൊണ്ടും ഈശ്വരൻ നമ്മെ ഭൂമിപ്പിക്കുന്നുണ്ട് എന്നു പറ
താൽ മതിയൊരു
നമ്മുടെ ഭൂമിയെ നിർത്തിവെച്ച മാതിരിയെ നോക്കുക. ആ
കാണാശക്തികൊണ്ടു നിവൃത്തിയില്ലാത്തവിധത്തിൽ സൂര്യനെ
പരിവർത്തനം ചെയ്യിപ്പിക്കുന്നു. ഇങ്ങിനെതന്നെ ബാക്കി എല്ലാ
ഗ്രഹങ്ങളെക്കൊണ്ടും ചെയ്യിപ്പിക്കുന്നു. ഇതിന്നു ഒരു
വ്യത്യാസവും വരുന്നില്ല. ഗ്രഹങ്ങൾ സുനിൽ ചെന്നു വീഴുന്നു.
മില്ല. അന്യോന്യം വന്നു മുട്ടിപ്പോകുന്നുമില്ല.
ഇനി ജന്തുക്കളിൽ
വെച്ചു അഗ്രഗണ്യന്മാരായ നമ്മുടെ കഥ
എടുത്തു നോക്കുക. ആണും പെണ്ണും എന്ന ഒരു വ്യത്യാസം എത്ര<noinclude></noinclude>
oe9q4uqn0wtb10ds9pwxg4gx00l67wk
താൾ:ജ്യോതിശ്ശാസ്ത്രം.pdf/171
106
83033
242777
2026-06-20T14:40:13Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '166 ജ്യോതിശ്ശാസ്ത്രം മാത്രം ഭംഗിയായിരിക്കുന്നു. ഒരു സൃഷ്ടികത്താവിനു ഇങ്ങിനെ ഒരു കായം ഒന്നാമതായി തോന്നണമെങ്കിൽ അദ്ദേഹത്തിന്റെ നവീന ശയം എത്രമാത്രം മഹത്തരമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242777
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>166
ജ്യോതിശ്ശാസ്ത്രം
മാത്രം ഭംഗിയായിരിക്കുന്നു. ഒരു സൃഷ്ടികത്താവിനു ഇങ്ങിനെ ഒരു
കായം ഒന്നാമതായി തോന്നണമെങ്കിൽ അദ്ദേഹത്തിന്റെ നവീന
ശയം എത്രമാത്രം മഹത്തരമായിരിക്കണം. ആണും, പെണ്ണും
തമ്മിലുള്ള അത്യാകഷണവും അത്യന്താപേക്ഷിതമായ ചേച്ചിയും
ഇല്ലായിരുന്നു എങ്കിൽ ഭൂമിയിൽ പരിഷ്ക്കാരം ഉണ്ടായിവരുമായിരു
നാ. മനുഷ്യർ ഭൂമിയിൽ ജീവിക്കുന്നതുതന്നെ പ്രയാസമായിരിക്ക
യില്ല. ആണ് പെണ്ണിന്നു വേണ്ടിയും പെണ്ണ് ആണിന്നു വേണ്ടിയും
ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ അനുരാഗം എന്ന ഒരു ദിവ്യഗുണം
ഉല്പാദിക്കുന്നു. ഗഭവും പ്രസവവും ജഗദീശ്വരൻ എന്തു വമ്പിച്ച
നവീനാശയമാണ്. പ്രസവിച്ചുവീണ നിരാധാരനായ കുട്ടിയോടു
തോന്നുന്ന വാത്സല്യമല്ലെ അതിനെ പുലർത്തുവാൻ മനുഷ്യരെ
ഉത്സാഹിപ്പിക്കുന്നതു.
പ്രബലമായി നിലത്ത് വാത്സല്യം എന്നതു ഏതു ജന്തുക്കളിലും
നമുക്കു വീടെടുക്കാൻ കല്ലു വെട്ടാനുണ്ട്. മരം മുറിക്കാനുണ്ട്.
ആണിയും കൊളം ഉണ്ടാക്കാൻ ലോഹങ്ങൾ ഉണ്ട്. ഉടുക്കാൻ
തുണിയും പട്ടും ഉണ്ട്. ആഭരണങ്ങളായി പൊന്നും വെള്ളിയും
രത്നങ്ങളും ഉണ്ട്. തിന്നാൻ ധാന്യങ്ങളും, പയറുകളും, പഴങ്ങളും,
ഫലങ്ങളും, കിഴങ്ങുകളും ഉണ്ട്. നമുക്കും ഒരേടത്തിൽനിന്നു മാറാ
രേടത്തുപോവാൻ മഞ്ചലോ, കാളവണ്ടിയോ, കുതിരവണ്ടി
യൊ, പുകവണ്ടിയോ, മോട്ടോറൊ, വിമാനമൊ ഉണ്ട്. സം
ഭൂമിയിലെ ഒരറ്റത്തിൽനിന്നു മാറ്റാത്തിൽ നില്ക്കുന്നവരോടു
ടെലിഫോൺ വഴിയായി സംസാരിക്കുന്നു. കപ്പൽ വഴിയായി സമു
ദ്രം കടക്കാം. ഇങ്ങിനെ കൊല്ലംതോറും എന്തെല്ലാം നന
സംഗതികളാണ് സം കണ്ടുപിടിക്കുന്നതു.
ഇനി നാം ആദ്യം പറഞ്ഞുവെച്ച ഒരു അവസ്ഥയൊന്നു
ആലോചിച്ചുനോക്കുക. ഒരു കാലത്തു ദിക്കൊക്കെ ഈശ്വരൻ
മാത്രമായിരുന്നു. അദ്ദേഹത്തിനു വേറെയുള്ളവരെ ആരേയും കണ്ടു
പഠിക്കാനില്ല. യാതൊരു മാതൃകയും ഉണ്ടായിരുന്നില്ല. ദിക്കുമുഴുവനും
നിറഞ്ഞിരുന്നതു താൻ ഒരുവൻ മാത്രമായിരുന്നു. അതു ഒരു ശക്തി
മാത്രമായിരുന്നു. നമുക്കാണെങ്കിൽ അദ്ദേഹം ഉണ്ടാക്കിത്തന്ന
കണ്ണുകൊണ്ടു കാണാം. കാതുകൊണ്ടു കേൾക്കാം. തോൽകൊണ്ടു<noinclude></noinclude>
a67h10ix2b1vy2b4jg8alf6nq49v8rp
താൾ:ജ്യോതിശ്ശാസ്ത്രം.pdf/172
106
83034
242778
2026-06-20T14:40:34Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '167 ആശിക്കാം. നാവുകൊണ്ടു രുചിക്കാം. ഇതു യാതൊന്നിന്റെയും സഹായം കൂടാതെ ആ രുത്തി. ഇതൊക്കെ ചെയ്യാം. ഇതിൽ കവിഞ്ഞതും അറിയാം. എന്നാലും കൂടി, പരു നിശ്ചയിച്ചുകൂടാത്ത പു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242778
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>167
ആശിക്കാം. നാവുകൊണ്ടു രുചിക്കാം. ഇതു യാതൊന്നിന്റെയും
സഹായം കൂടാതെ ആ രുത്തി. ഇതൊക്കെ ചെയ്യാം.
ഇതിൽ കവിഞ്ഞതും അറിയാം.
എന്നാലും കൂടി, പരു
നിശ്ചയിച്ചുകൂടാത്ത പുരാതനകാലത്ത്
*
മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ കാണുന്ന ബ്രഹ്മാണ്ഡവും
മാറ്റം ആ ചൈതന്യത്തിനു സൃഷ്ഠിതുടങ്ങുമ്പോൾ തന്നെ മനസ്സിൽ
ഉണ്ടായിരിക്കേണ്ടതില്ല. ഇതിനെക്കാൾ വലിയ നവീനാശയം
എന്ന ഒരു നവീനാശയം തോന്നീട്ട് മാത്രമല്ല അദ്ദേഹം സൃഷ്ടിക്കു
വാൻ നോക്കിയതു. ആകാശത്തേയും അതിലുള്ള കോടാനുകോടി
ലോകങ്ങളേയും ഈ രീതിയിൽ നിമ്മിച്ചു. ഇതു എന്തൊരു നവീനാ
പിന്നെ ടൂറിയയും നിയിലുള്ള
സസ്യജന്തുക്കളേയും
കുറഞ്ഞ പോയതു. മനുഷ്യനെ ആദിയും അന്തവും ഇല്ലാത്ത ഒരു
സാധനമുണ്ടാവാൻ പാടില്ലെന്ന രീതിയിൽ സൃഷ്ഠിച്ചു അവനെ
അങ്ങിനെ തന്നെ ഇരിക്കുന്ന ഒരു വസ്തുവിന്റെ ഇടയിൽ കൊണ്ടു
വെച്ചു ഭൂമിപ്പിക്കുന്നതും നവീനാശയങ്ങളിൽ വെച്ചു നവീനാശയ
മല്ല. ഇങ്ങിനെ ജഗദീശ്വരൻ വിചാരിച്ച രീതി കണ്ടുപിടിക്കുന്ന
താണ് ശാസ്ത്രം ശാസ്ത്രം എന്നു പറയുനതു. ഈ നിസ്സാരനായ
മനുഷ്യൻ എന്തുമാത്രം കണ്ടുപിടിക്കാൻ പോകുന്നു. ഭൂമിയെപ്പററി
ഒരു നല്ല വിവരം വേണമെങ്കിൽ തന്നെ അവന്നു നൂറായിരം
വത്സരദിനമായ ആയുസ്സ് വേണം. അങ്ങിനെയുള്ള ലോകങ്ങളും
ആകാശത്തിൽ എത്രകണ്ടെന്നു വിചാരിക്കുന്നു. ഇതിനെപ്പറ്റി
യൊക്കെയുള്ള അറിവ് അവന്നു എന്നുണ്ടാവാൻ പോകുന്നു. അവൻ
ഈ കായും വിചാരിക്കും താരം വലഞ്ഞ, ശ്രമിച്ചു, വിയത്തും
ലജ്ജിച്ചു. അഭിമാനം ക്ഷയിച്ചു ഒന്നും അറിയാത്തവനെന്ന
ബോധ്യം തികഞ്ഞ
വനിയിൽ ധൂമം പോലെ വിരിയിൽ നുരപോലെ
നിന്നുടെ മഹാമായാ വൈഭവം ചിത്രം ചിത്രം.
എന്നു നിലവിളിക്കാനല്ലാതെ അവന്നു മറ്റെന്തു സാധിക്കും.
MAX.....<noinclude></noinclude>
b2m86c7ygrpl1p61bvtsejq1b2iuahn
താൾ:ജ്യോതിശ്ശാസ്ത്രം.pdf/173
106
83035
242779
2026-06-20T14:40:54Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിക്കാൻ തയ്യാർ. മാധവികരണം ഇന്ദുലേഖ 2_0- 1_8_ 1_8_ കനകാലയ കനകമാലിക വിക്രമാനവൻ ശാന്തകുമാരി 1-0- 0_12_ 0_8_ ... 1-4 അമ്മിണി 1.4. സ്വകുമാരി 0.-8. J-0. ചന്ദ്രശേഖരൻ അക്കാദമി 120. മരക്കണക്ക് (തടിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242779
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>വിക്കാൻ തയ്യാർ.
മാധവികരണം
ഇന്ദുലേഖ
2_0-
1_8_
1_8_
കനകാലയ
കനകമാലിക
വിക്രമാനവൻ
ശാന്തകുമാരി
1-0-
0_12_
0_8_
...
1-4
അമ്മിണി
1.4.
സ്വകുമാരി
0.-8.
J-0.
ചന്ദ്രശേഖരൻ
അക്കാദമി
120.
മരക്കണക്ക് (തടിക്കണക്ക
1_8.
കോമളവല്ലി ഒന്നാംഭാഗം
10.
s]
1_0.
ലഹളയിൽപ്പെട്ട അന്തനം ...
.0-8.
അനസൂയയുടെ അനുഭവം
0_3.
സുശീല ഒന്നും രണ്ടും ഭാഗങ്ങൾ ...
ഭാഷ ഹരി നീതിശതകം
മാതൃശി
സർവ്വരാഗചികിത്സാരം
അരം ബാലപ്രിയാവ്യാഖ്യാനം
കെ. ആർ. ബ്രദർസ്,
1_8.
www
0_8.
0_3_
0-4
***
0-1
1-0-
1_8_<noinclude></noinclude>
m5vno7dvkzgn3cnl6dd03fk8fjr2ytg
താൾ:ജ്യോതിശ്ശാസ്ത്രം.pdf/174
106
83036
242780
2026-06-20T14:41:11Z
Bhama R 257
13324
/* Without text */
242780
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
സൂചിക:ഭൂഗോളചരിതം.pdf
104
83037
242783
2026-06-20T15:51:48Z
Bhama R 257
13324
'' താൾ സൃഷ്ടിച്ചിരിക്കുന്നു
242783
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133600
|Title=ഭൂഗോളചരിതം
|Subtitle=ഒന്നാം ഭാഗം
|Volume=
|Issue=
|Edition=2
|Author=എം. രാമവർമ്മ തമ്പാൻ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=തോമസ് പോൾ, വിദ്യാവിലാസം പ്രസിദ്ധീകരണശാല
|Address=തിരുവനന്തപുരം
|Printer=വി.വി. പ്രസ്സ്
|Year=1918
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:പൂർണ്ണകൃതികൾ]]
eq89kcq4pb55xe083uufqnv6glfgazi
242786
242783
2026-06-20T15:56:25Z
Bhama R 257
13324
242786
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133600
|Title=ഭൂഗോളചരിതം
|Subtitle=ഒന്നാം ഭാഗം
|Volume=
|Issue=
|Edition=2
|Author=എം. രാമവർമ്മ തമ്പാൻ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=തോമസ് പോൾ, വിദ്യാവിലാസം പ്രസിദ്ധീകരണശാല
|Address=തിരുവനന്തപുരം
|Printer=വി.വി. പ്രസ്സ്
|Year=1918
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:Malayalam language books]]
1ow2z1yhkn1ydevnk27gs2t0ezx15jz
താൾ:ഭൂഗോളചരിതം.pdf/1
106
83038
242787
2026-06-20T15:59:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '361 Garde @200+ No 10 NG HOTAR 1918 a singa yan' താൾ സൃഷ്ടിച്ചിരിക്കുന്നു
242787
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>361
Garde @200+
No 10
NG HOTAR
1918
a singa yan<noinclude></noinclude>
pevp25rrwx7l013iixbmo2l6tdukdnn
242791
242787
2026-06-20T16:32:44Z
Bhama R 257
13324
242791
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>361
ഒന്നാം ഭാഗം.
EL
19865
eg No. 10:
AOTTAYAM-
174
VIDYA VILASAN PUBLISHING HOUSE
TRIVANEM.
1918.
ഇത് ഉടമസ്ഥന്റെ മുദ്രയില്ലാത്ത പുസ്തകം വ്യാജമാകുന്നു.
603<noinclude></noinclude>
j00h294tf94rag3snoexqii2ljqo5xc
താൾ:ഭൂഗോളചരിതം.pdf/2
106
83039
242788
2026-06-20T15:59:28Z
Bhama R 257
13324
/* Without text */
242788
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:ഭൂഗോളചരിതം.pdf/3
106
83040
242789
2026-06-20T15:59:41Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'class. 9 amos ale Copy Right Reserved →44- 1008. 9865 No. 101' താൾ സൃഷ്ടിച്ചിരിക്കുന്നു
242789
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>class.
9
amos
ale
Copy Right Reserved
→44-
1008.
9865
No. 101<noinclude></noinclude>
6vffk3x0c9w4p12lrqe8p1ahslutztq
242790
242789
2026-06-20T16:32:27Z
Bhama R 257
13324
242790
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>class.
4. G. v. gal
ഭൂഗോളം.
ഒന്നാം ഭാഗം.
PUBLIC
C/LIBRA
4.9865
No. 101
904, KOTTAYAM
എം. രാമവർമ്മ തമ്പാൻ ബി. എം. വി
പ്രകാശകൻ,
തോമാ, ബി. എ
വിദ്യാവിലാസം പ്രസിദ്ധീകരണശാല.
:0
Copy Right Reserved
-004-
കൊല്ലം വിദ്യാഭിവിനി അച്ചുകൂടത്തിൽ
-
1093.
003<noinclude></noinclude>
1giorrj25whulxljp6ics2lbh3xpnke
താൾ:ഭൂഗോളചരിതം.pdf/4
106
83041
242792
2026-06-20T16:33:21Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '# വിഷയാനുക്രമണിക. VALIC അദ്ധ്യായം. P. P. @. 9. ഭൂമിയുടെ ഉല്പത്തി. ഭൂമിയുടെ രൂപീകരണം. ഭൂമിയുടെ തലാലസ്ഥിതി. റേഡിയം. . ഭൂമിയുടെ ചേരുവ 98 ab 93 a@ B' താൾ സൃഷ്ടിച്ചിരിക്കുന്നു
242792
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude># വിഷയാനുക്രമണിക.
VALIC
അദ്ധ്യായം.
P.
P.
@.
9.
ഭൂമിയുടെ ഉല്പത്തി.
ഭൂമിയുടെ രൂപീകരണം.
ഭൂമിയുടെ തലാലസ്ഥിതി.
റേഡിയം.
. ഭൂമിയുടെ ചേരുവ
98
ab
93
a@
B<noinclude></noinclude>
nkhq2fspvqtbcos563tqgklmd51ubea
താൾ:ഭൂഗോളചരിതം.pdf/5
106
83042
242793
2026-06-20T16:33:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നമ്മുടെ എലിമെന്ററി വിദ്യാഭ്യാസത്തിൽ ശാസ്ത്രീയവിഷയ പ്രാധാന്യം നൽകേണ്ടതാണെന്നു എല്ലാവരും മുറ ഈ പുസ്ത വിളികൂട്ടുന്ന കാലമാണല്ലൊ ഇത് അതിനാൽ കങ്ങളുടെ ആവശ്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242793
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>നമ്മുടെ എലിമെന്ററി വിദ്യാഭ്യാസത്തിൽ ശാസ്ത്രീയവിഷയ
പ്രാധാന്യം നൽകേണ്ടതാണെന്നു എല്ലാവരും മുറ
ഈ
പുസ്ത
വിളികൂട്ടുന്ന കാലമാണല്ലൊ ഇത് അതിനാൽ
കങ്ങളുടെ ആവശ്യം വ്യക്തമാണല്ലൊ. ഈ പുസ്തകം അച്ചടിക്കുന്ന
ഭാരം മുഴുവൻ ഏൽക്കയും സഭയം ഒരു പ്രസ്താവന എഴുതുകയും ചെ
യ ശ്രീമാൻ ജീ. രാമൻ മേനോൻ എം. എ. അവർകളോട് എനിക്കു
തോന്നുന്ന കൃതജ്ഞത അവർണ്ണനീയമാകുന്നു.
എം. രാമവർമ്മ തമ്പാൻ
പ്രസ്താവന.
ഗ്രന്ഥകാ
എത്രയും ഉപയോഗപ്രദവും ഗൌ യുക്തവുമായ താള ചരിത്രത്തെ
വളരെ ലളിതവും രസപ്രദവുമായ രീതിയിൽ പ്രതിപാദിക്കുന്ന ഈ പുസ്തക
ത്തിനും എന്റെ ഒരു പ്രസ്താവന അവശ്യ കന്നാണ് എനിക്കു തോന്നുന്ന
എങ്കിലും എന്റെ ഗുരുവനായ മ. രാ. രാ. എം. രാമവർമ്മ തമ്പാൻ
ബി. എ. എൽ . ടി, അവർകൾ, ഈ പുസ്തകത്തിന് ഒരു പ്രസ്താവനയ്ക്കും എ
ന്നോട് ആവശ്യപ്പെട്ടതുകൊണ്ടു ഞാൻ ഇതെഴുതുന്നതാണ്. വന്ദ്യനായ ഗ്ര
കർത്താവിന്റെ പ്രസിിയേയോ പ്രശസ്തിയേയോ വലിപ്പിക്കുന്നതിനു
എന്റെ പ്രസ്താവനയും സാദ്ധ്യമല്ലെങ്കിലും, ഇത് എനിക്കു ഗുണപ്രദമായിരി
ക്കും എന്നു തീർച്ച തന്നെ. - ശിഷ്യവാത്സല്യം കൊണ്ടുമാത്രം ഈ ജോലി ഗ്ര
കത്താറ് എന്നെ ഏല്പിച്ചതായിരിക്കണം.
ശാസ്ത്രചരിതങ്ങാനം സിദ്ധിച്ചിട്ടില്ലാത്ത ഒരാൾക്കു ലോകത്തിൽ എല്ലാം
അകാരമയം തന്നെ. താൻ താമസിക്കുന്ന ഭൂമിയുടെ സ്വഭാവമെന്തെന്നാ
അതെങ്ങനെ ഉണ്ടായി എന്നോ തനിക്കും അതിനോടുള്ള സംബന്ധമെന്തെ
നാം പാദമായ വിധത്തിൽ ആലോചിക്കുന്നതിനുപോലും ആയാൾ
അശക്തയാണ്. 'ാചിച്ചാൽ തന്നെ തലപുകച്ചിൽ മാത്രം ഫലമായി<noinclude></noinclude>
1btnd5bwy2xhpwumg23mvc4ibejxtoi
താൾ:ഭൂഗോളചരിതം.pdf/6
106
83043
242794
2026-06-20T16:33:51Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'II ലോകത്തിൽ നടക്കുന്നതായി നാം കാണുന്ന പലതരം സംഭവങ്ങളിൽ, ഏതെങ്കിലും ഒരുതരത്തെക്കുറിച്ചെങ്കിലും ഒരുവിധം ക്രമാനു തമായ അറിവ് സമ്പാദിച്ചാൽ, മനുഷ്യനു ലോകഗതിയെക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242794
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>II
ലോകത്തിൽ നടക്കുന്നതായി നാം കാണുന്ന പലതരം
സംഭവങ്ങളിൽ, ഏതെങ്കിലും ഒരുതരത്തെക്കുറിച്ചെങ്കിലും ഒരുവിധം ക്രമാനു
തമായ അറിവ് സമ്പാദിച്ചാൽ, മനുഷ്യനു ലോകഗതിയെക്കുറിച്ചുള്ള ഭയത്തി
നം പരിഭ്രമത്തിനും വളരെ ആശ്വാസമുണ്ടാകും. ലോകത്തിലെ സംഭവങ്ങൾ
ക്രമാനുസൃതങ്ങളാണെന്നും, നിരീക്ഷണവും പരീക്ഷണവുമാണ് ഉത്തമജ്ഞാന
സമ്പാദനത്തിനുള്ള മാറ്റങ്ങളെന്നും ശരിയായ രീതിയിൽ ഏതു പ്രാകൃതികശാ
സ്ത്രം പഠിച്ചാലും മനുഷ്യന് മനസ്സിലാ ഈ ബോധമുണ്ടായാൽ, സാ
മാന്യന്മാരുടെ അന്ധവിശ്വാസങ്ങൾക്കും അവമൂലമുള്ള ഭയങ്ങൾക്കും അ
കാക്കും കുരച്ചെങ്കിലും ശമനമുണ്ടാകാതിരിക്കയില്ല.
കുട്ടികൾക്കും, പ്രായമായവരെങ്കിലും, ജ്ഞാനശൂന്യതകൊണ്ടു ബാലസ
മന്മാരായിരിക്കുന്നവക്കും, “ഇതെന്തൊരു നൂലാമാല എന്നുള്ള ഒരു അമ്പരപ്പു
മാത്രമായിരിക്കും പരസഹായം കൂടാതെ, ഈ ഭൂലോകത്തെക്കുറിച്ച് ആലോചി
ഈ ലോകം ഒരു സലാമാലയല്ലെന്നും മനുഷ്യൻ
ലാൻ ഉണ്ടാകും.
നിത്യപരിചയത്തിൽ പെടുന്ന ശക്തികൾ ലോകത്തിൽ എല്ലായിടത്തും ക്രമാ
സൃതമായി പ്രവർത്തിക്കുന്നു എന്നും അറിവുകുറഞ്ഞ വക്കും മനസ്സിലാക്കുന്നത്.
ഈ ഉത്തമഗ്രന്ഥം ഉപയോഗപ്പെടുമെന്നുള്ളതിനു സംശയമില്ല. കടലിൽ
അത്യഗാധസ്ഥലങ്ങളിൽ, വെളിച്ചമെന്നത് ഇന്നതെന്നു പോലും അറിയാതെ
ജീവിക്കുന്ന ഒരുതരം ജന്തുക്കളെക്കുറിച്ചു, ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തു
പറഞ്ഞിട്ടുണ്ടല്ലോ. തരത്തിലുള്ള ആസ്യത്തിൽ നിന്നും കുട്ടികളേയും,
on
al
പൊതുവേ ജ്ഞാനം കുറഞ്ഞ എല്ലാവരേയും രക്ഷിക്കുന്നതിനുള്ള ഒരു
ക്കാണ് ഈ ചെറുപുസ്തകം അതിനെ എല്ലാവരും വേണ്ടവിധത്തിൽ ആ
രിക്കയും ഉപയോഗിക്കയും ചെയ്യുമെന്നുതന്നെയാണ് എന്റെ വിശ്വാസം.
വന്ദ്യനായ ഈ ഗ്രന്ഥകർത്താവിൽ നിന്നും സാമാന്യജനങ്ങൾക്കു ഇതുമാതിരി
അനേകം അനുഗ്രഹങ്ങൾ ഇനിയും സിദ്ധിക്കുമാറ് അദ്ദേഹത്തിന് ആയുരാ
രോഗസൌഖ്യങ്ങൾ സവേശ്വരൻ നൽകുമാറാകട്ടെയെന്നു പ്രാർത്ഥിക്കയും
ഈ പുസ്തകത്തിനു സർവവിജയങ്ങളും ആശംസിക്കയും ചെയ്തുകൊള്ളുന്നു.
ജി. രാമൻ മേനോൻ,
ഉടമസ്ഥൻ, പൌരൻ മാസിക,
പുതുപ്പള്ളി, കായംകുളം.
-<noinclude></noinclude>
og92irsi2o584qr2fq06zfofkvy9b5w
താൾ:ഭൂഗോളചരിതം.pdf/7
106
83044
242795
2026-06-20T16:34:06Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭൂഗോളചരിതം. അദ്ധ്യായം ൧. നാം പാക്കുന്ന ഗോളം. സമുദ്രത്തിന്റെ അടിയിൽ പല ജന്തുക്കളും ജീവിക്കുന്നുണ്ട്. വെളിച്ചം എന്നത് എന്തെന്ന് അവയ്ക്കും അറിഞ്ഞുകൂടാ. കൂരിര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242795
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഭൂഗോളചരിതം.
അദ്ധ്യായം ൧.
നാം പാക്കുന്ന ഗോളം.
സമുദ്രത്തിന്റെ അടിയിൽ പല ജന്തുക്കളും ജീവിക്കുന്നുണ്ട്.
വെളിച്ചം എന്നത് എന്തെന്ന് അവയ്ക്കും അറിഞ്ഞുകൂടാ. കൂരിരുട്ട
ത്താണ് അവ പാക്കുന്നത്. ഈ ലോകത്തെ അവ രണ്ടു വിധമായി
ട്ടെ കരുതുന്നുള്ളൂ. തിന്നാൻ കൊള്ളാവുന്നതും കൊള്ളരുതാത്തതും.
അറിയുന്നതും സ്പശം കൊണ്ടാണു്.
അവയ്ക്കും രാപക
ലില്ല. വേനൽ വഷമില്ല. സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ ഇവയുമി
ല്ല. ഒരു ശബ്ദം കേൾക്കാനുമില്ല. രൂപം കാണാനുമില്ല. വേറെ ജ
ക്കൾ ജീവിയ്ക്കുന്നുണ്ട് എന്നുള്ള അറിവു കൂടി ഇല്ല.
ഈ
വ്യത്യാസം
ഒരു കുട്ടി കിടക്കുന്ന മുറിയിൽ നിന്നും വെളിയിൽ വരാതെ ഇരു
ട്ടിൽ തന്നെ, ഒന്നും കാണാതെയും കേൾക്കാതെയും ചിലപ്പോൾ വല്ല
തും തിന്നുകയും ചിലപ്പോൾ തിന്നാതിരിക്കയും മാത്രം ചെയ്ത് മെത്ത
യിൽ കിടന്നുരുളുകയാണെന്നിരിക്കട്ടെ. മേൽ വിവരിച്ച ജന്തുക്കളുടെ
ജീവിതം ഈ കുട്ടിയുടെ ജീവിതം പോലെതന്നെയാണ്. നമുക്കാക്കും
അങ്ങനെ കാലം കഴിച്ചാൽ പോരല്ലോ. എന്നാൽ സൂക്ഷ്മമായി ആ
ലോചിച്ചു നോക്കിയാൽ ഏകദേശം ഈ വിധത്തിൽ കാലം കഴിക്കു
ന്ന മനുഷ്യർ പലരുമുണ്ട്.
നമ്മുടെ കഥ വളരെ ഭേദമാണ്. പലമാതിരി അറിവുകളും ന
മ്മുടെ മനസ്സിൽ പ്രവേശിക്കാനായി മനസ്സിനും അഞ്ചു വാതലുകളു
ണ്ട്. അവയെ നാം പഞ്ചേന്ദ്രിയങ്ങൾ എന്നു വിളിക്കുന്നു. നാക്ക്,
മൂക്ക്, തൊലി, കാതു്, കണ്ണ് ഇവയത്രെ പഞ്ചേന്ദ്രിയങ്ങൾ. നമുക്ക്
അറിവു കിട്ടുന്നതു പ്രധാനമായി ഈ വഴികളിൽ കൂടിയാണല്ലൊ. ഇ
വയിൽ നാക്കും മൂക്കും ശേഷമുള്ളവയെപ്പോലെ അത്ര പ്രധാനങ്ങ
ല്ല. അതായത് അവയിൽ കൂടി കിട്ടുന്ന അറിവു കുറച്ചേ ഉള്ളൂ.<noinclude></noinclude>
ndroho0y3zjarcxx7x9rtfzgh7zzk1k
താൾ:ഭൂഗോളചരിതം.pdf/8
106
83045
242796
2026-06-20T16:34:18Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മേല്പോട്ടു നോക്കാതെ ഭൂമിയിൽ തന്നെ നോക്കുന്നതായാലും അ വിടേയും അത്ഭുതകരമായ അനവധി വസ്തുക്കൾ നാം കാണുന്നു. ഇ വയെപ്പറ്റി പൂണ്ണമായ ഒരറിവു നമ്മുടെ ജീവകാലം മുഴുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242796
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>മേല്പോട്ടു നോക്കാതെ ഭൂമിയിൽ തന്നെ നോക്കുന്നതായാലും അ
വിടേയും അത്ഭുതകരമായ അനവധി വസ്തുക്കൾ നാം കാണുന്നു. ഇ
വയെപ്പറ്റി പൂണ്ണമായ ഒരറിവു നമ്മുടെ ജീവകാലം മുഴുവൻ ശ്രമി
ച്ചാലും നമുക്കു കിട്ടുകയില്ല. ഇതേവരെ അസംഖ്യം ആളുകൾ ഇതി
നായി ശ്രമിച്ചിട്ടും എത്രയും കുറച്ചേ നമുക്ക് അറിയാൻ കഴിഞ്ഞിട്ടു
. ഇവയെപ്പറ്റി ഒരാൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒക്കെ ഉത്ത
പറയാൻ നമുക്ക് കഴിയുകയില്ലെങ്കിലും പറയാൻ കഴിയുന്ന ഉത്തര
ങ്ങളും അസാധ്യ ചോദ്യങ്ങൾതന്നെയും നമുക്ക് ഉപയോഗമുള്ളതായി
രിക്കും. മനുഷ്യർ കണ്ടുപിടിച്ചിട്ടുള്ള കാര്യങ്ങളെല്ലാം നമുക്കുപയോ
ഗമുള്ളവയത്രെ. ഇനിയും അറിയാനുള്ളവയെ അപേക്ഷിച്ച് നാം അ
റിഞ്ഞിട്ടുള്ളതും ഏറ്റവും തുച്ഛമായിരിക്കാം എങ്കിലും നമുക്ക് സ്വല്പം
അഭിമാനത്തിനു് വകയില്ലാതില്ല. അ അപരിഷ്കൃതന്മാരായ കാട്ടാള ജാ
തിക്കാരെ നോക്കുക. അവരുടെ ജീവിതം എത്ര കഷ്ടം! അങ്ങനെ ജീ
വിക്കുന്നതിനേക്കാൾ നല്ലത് മരിക്കയാണെന്നല്ലെ നമുക്കു തോന്നുന്ന
തു? ഇവരേക്കാൾ നമ്മെ അധികം സുഖജീവികളാക്കിത്തീർത്തിട്ടുള്ള
ഈ പരിഷ് ഷ്കൃതമനുഷ്യർ സമ്പാദിച്ച അറിവാകുന്നു.
ആദ്യമായി ഒരു കാര്യം ആലോചിക്കണം. മുൻ വിവരിച്ച ചോ
തങ്ങൾ ചോദിക്കണമെങ്കിൽ തന്നെ ഏവനും സ്വല്പം ബുദ്ധിമുട്ടുണ്ട്.
കുറെ സമയം അതിനായി ഉപയോഗിക്കണം. എത്ര പുരുഷന്മാരും
സ്ത്രീകളും ഇതിലേക്കായി അവരുടെ ജീവകാലം മുഴുവൻ ഉപയോഗി
ച്ചിരിക്കുന്നു.
ഇതൊക്കെ എന്തിനാണു് എന്നു ചിലർ ചോദിച്ചേക്കാം. ഉണ്ടും
കളിച്ചും ഉറങ്ങിയും കാലം കഴിച്ചാൽ പോരെ എന്നായിരിക്കും പല
കുട്ടികളുടേയും മതം. സമുദ്രത്തിന്റെ അടിയിൽ കിടക്കുന്ന ജന്തുക്ക
ളെപ്പോലെയായി, ഇതൊന്നും ഞങ്ങൾക്കറിഞ്ഞുകൂടാ, അറികയും വേ
ണ്ടാ, അറിഞ്ഞതുകൊണ്ട് ഒരു ഫലവുമില്ല, ഇതിനായി മെനക്കെ
ടാൻ ഞങ്ങൾക്കു കഴികയില്ല എന്നു പറയുന്നവരും കാണും. പക്ഷെ,
ഇവർ ജീവിക്കുന്നു എന്നു പറയാൻ പാടുണ്ടോ? നമ്മുടെ ജീവിതം
ഭമാകണമെങ്കിൽ അതു മേലാൽ ഉൽകൃഷ്ടതരമായ ഒരു ജീവിതം സാ
മാക്കത്തക്കതായിരിക്കണം. ഇങ്ങനെ പൂവന്മാർ ജീവിച്ചതിനാല
ലെ ഇന്നു നമ്മുടെ ജീവിതം ഇത്രയെങ്കിലും ശ്രേഷ്ടമായിരിക്കുന്നത്
ഇതിനെ ഇനിയും ശ്രേഷ്ഠമാക്കണമെങ്കിൽ നമുക്കു പലതും അറിയേ<noinclude></noinclude>
1sfgb3s5v36as9ah279m985f1ipapac
താൾ:ഭൂഗോളചരിതം.pdf/9
106
83046
242797
2026-06-20T16:34:30Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇപ്പോൾ മുകളിൽ ആകാശംവരെയും താഴെ സമുദ്രത്തിൻറ അടിത്തട്ടവരെയും നോക്കിക്കഴിഞ്ഞല്ലൊ. ഇനി നാം പാകുന്ന ഭൂമി യുടെ കഥ എന്തെന്ന് ആലോചിക്കാം. ഇവിടെ നാം കണ്ടിട്ടുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
242797
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇപ്പോൾ മുകളിൽ ആകാശംവരെയും താഴെ സമുദ്രത്തിൻറ
അടിത്തട്ടവരെയും നോക്കിക്കഴിഞ്ഞല്ലൊ. ഇനി നാം പാകുന്ന ഭൂമി
യുടെ കഥ എന്തെന്ന് ആലോചിക്കാം. ഇവിടെ നാം കണ്ടിട്ടുള്ളതും
കാണുന്നതുമായ കായങ്ങൾ പറയുന്നതു എളുപ്പമാണ്. പക്ഷെ നാം
കണ്ടിട്ടില്ലാത്തവയും അവ സംഭവിച്ച കാലത്തു നാം ജനിച്ചിട്ടു കൂടി
യില്ലാതിരുന്നതും ആയ കായങ്ങൾ പറയാൻ കുറെ പ്രയാസമല്ലെ.
എങ്കിലും അവയേപ്പറ്റി ചിലപ്പോൾ നമുക്കും അറിഞ്ഞു പറ
യേണ്ടിവരുന്നുണ്ട്. നമ്മുടെ സാമാനം ഒരു രാത്രി ഒരു കള്ളൻ കൊ
ണ്ടുപോയാൽ സമന്മാരായ ചില പൊലീസുകാർ അന്വേഷിച്ച
കണ്ടുപിടിക്കുന്നുണ്ടല്ലോ. കള്ളൻ കക്കുന്നതു പൊലീസുകാർ കണ്ടി
കള്ളനെ അവർ അറികയില്ല. എന്നിട്ടും അവർ കള
തെളിക്കുന്നു. അവർ എന്താണു ചെയ്യുന്നത്? കള്ളൻ കാവടി
സൂക്ഷിച്ചു കുറിച്ചെടുക്കും. അവൻ ആയുധങ്ങളോ വസ്ത്രമോ അവി
ടെ ഇട്ടേച്ചുപോയിട്ടുണ്ടെങ്കിൽ അവയെ സൂക്ഷിക്കും. പിന്നേയും നാം
സൂക്ഷിക്കാതെ പല ചില്ലറ സംഗതികളും അവർ സൂക്ഷിക്കും. അവ
യിൽനിന്നും വേണ്ടതുപോലെ അനുമാനിച്ച് ഒടുക്കം കള്ളനെ പിടി
ഇതുപോലെതന്നെയാണ് ഭൂമിയുടെ ആദി ചരിത്രം അറിയാൻ
നാമും ശ്രമിക്കേണ്ടത്. ഒരു കളവു തെളിച്ച കഥ ഒരാൾ എഴുതു
ന്നു എന്നിരിക്കട്ടെ. കഥ നല്ലതാവണമെങ്കിൽ അതിന്റെ ഓരോ
പടിയിലും പൊലീസുകാരൻ എന്തു വിചാരിച്ചു, അയാൾക്കു കിട്ടുന്ന
ഓരോ അറിവും അയാളുടെ വിചാരങ്ങളേയും അനുമാനങ്ങളേയും എ
ങ്ങനെ മാറ്റുന്നു. പല അറിവുകളേയും ആയാൾ എങ്ങനെ കൂട്ടിച്ചേ
ഇതൊക്കെ വിവരിച്ചിരിക്കണം. അതുപോലെ നമുക്കും തു
ഭൂമിയുടെ ആദി ചരിത്രം പൊലീസുകാരൻ കളവു തെളിക്കുന്ന
കഥയേക്കാൾ എത്രയും അധികം രസകരവും അത്ഭുതകരവുമായിരിക്കും.
ഈ സംഗതിയേപ്പറ്റി മനുഷ്യർ ആദ്യമായി ആലോചിച്ചപ്പോൾ അ
വക്കു വഴി തെറ്റിപ്പോയിട്ടുണ്ട്. പ്രത്യക്ഷമല്ലാത്ത പലതും പ്രത്യക്ഷ
മാണെന്ന് അവർ വിചാരിച്ചുപോയി. ഈ തെറ്റായ വിചാരം മന
സ്സിൽനിന്നു കളയുന്നതുവരെ അവക്ക് അധികമൊന്നും അറിവാൻ ക
ഴിഞ്ഞില്ല. നാം ഉറങ്ങുന്ന മുറിയിലേക്കു പോകാനായി അടുക്കളയി<noinclude></noinclude>
o6d80m3yt1e2ue0cxa9al0jgxosmk0l
താൾ:ഭൂഗോളചരിതം.pdf/10
106
83047
242798
2026-06-20T16:34:43Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'a ലേക്കുള്ള വഴിയെ നടന്നാൽ എപ്പോഴാണ് ഉറക്കമുറിയിൽ എത്തുന്ന തു? നമുക്കു വഴി തെറ്റിപ്പോയതിനാൽ കാര്യം സാധിക്കുന്നില്ല. ഇതുപോലെയാണ് ആദികാലത്തു ഭൂമിയുടെ ചരിത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242798
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>a
ലേക്കുള്ള വഴിയെ നടന്നാൽ എപ്പോഴാണ് ഉറക്കമുറിയിൽ എത്തുന്ന
തു? നമുക്കു വഴി തെറ്റിപ്പോയതിനാൽ കാര്യം സാധിക്കുന്നില്ല.
ഇതുപോലെയാണ് ആദികാലത്തു ഭൂമിയുടെ ചരിത്രത്തെപ്പറ്റി ആലോ
കിച്ചുവക്കും വഴി തെറ്റിപ്പോയതു്. അതു് അവരുടെ കുറവുമല്ല.
അവർ സമന്മാരായിരുന്നു. തെറ്റായ വഴി നേർവഴിയാണെന്നു
അവക്കു തോന്നിപ്പോയി എന്നേയുള്ളു. ആ വഴിക്കു പോയപ്പോൾ പ
ല ബുദ്ധിമുട്ടുകളും അവ നേരിട്ടു.
ഭൂമിയേപ്പറ്റി ആദ്യമായി ആലോചിച്ചവക്ക് രണ്ടുമൂന്നു സംഗ
തികൾ വിസ്സംശയമായി തോന്നി. ഒന്നാമതും ഭൂമിയിൽ മലകളും
താഴ്വരകളും ഉണ്ടെങ്കിലും ആകപ്പാടെ ഭൂമി പരന്നാണ്. എത്ര ദൂരം നട
ന്നാലും നാം വീഴുന്നില്ല. എവിടെ പോയാലും നമ്മുടെ തല മുകളി
ലും കാലു താഴത്തും ആണു്. നേരമറിച്ചു ഒരു വീപ്പയിന്മേൽ കയ
റി നടന്നു നോക്കാം. സൂക്ഷിച്ചു നടക്കാതെ ഒരടി തെറ്റിയാൽ നാം
വീഴുന്നു. ഉരുളുന്ന വസ്തുക്കളിൽ കയറി നടന്നാൽ ഇതാണ് ഫലം.
ഭൂമിയിൽ ഇതു സംഭവിക്കാത്തതുകൊണ്ടു ഭൂമി ഉരുണ്ട വസ്തുവേ അല്ല.
പരന്നതുതന്നെയാണ്. ഭൂമിയിൽ നിന്നുകൊണ്ടു് അവർ മേലും കീഴും
നോക്കിത്തുടങ്ങി. മുകളിൽ ആകാശവും താഴത്തു ഭൂമിയും ഉണ്ടു്. ഭൂമി
അധികം കഴിച്ചുനോക്കാൻ അവക്കു സാധിച്ചില്ല. എങ്കിലും താഴെ
യും വല്ലതുമുണ്ടായിരിക്കണമെന്നും അവർ അനുമാനിച്ചു.
ഭൂമിയുടെ അടിയിലെ സ്ഥിതിയുടെ ചില സൂചനകൾ അവക്കു
ചില ദിക്കുകളിൽ കാണാൻ കഴിഞ്ഞു. അവിടെ ചൂടു കലശലാ
ന്നും അവർ അറിഞ്ഞു. ഇത് അവർ എങ്ങനെ കണ്ടുപിടിച്ചു. ഭൂമി
യിൽ ചില ദിക്കുകളിൽ വിശേഷിച്ചും, ചില മലകളുടെ മുകളിൽ
ചില ദ്വാരങ്ങൾ കാണുന്നുണ്ട്. ഈ ദ്വാരങ്ങളിൽ കൂടി ചിലപ്പോൾ
പുകയും ഒരുമാതിരി ചാരവും വെന്തുരുകിയ പാറയും പുറപ്പെടുന്നു.
ഈ മലകളെ അവർ അഗ്നിപർവതങ്ങൾ എന്നു പേർ വിളിച്ചു.
at
ക്ഷെ ഈ പേരു അത്ര ശരിയല്ല എന്നു മേൽ നമുക്കറിയാറാകും. ഈ
ദ്വാരങ്ങൾ മലകളിൽ മാത്രമല്ല കാണുന്നത്. അവയിൽ കാണുന്നതു്
സാധാരണമായ തീയുമല്ല. എങ്കിലും ഈ പേരു് ഓമ്മിക്കുകതന്നെ.
അപ്പോൾ മുകളിൽ ആകാശമുണ്ടെന്നും താഴെ തീയുണ്ടെന്നും അവർ
കണ്ടു. ഇതു രണ്ടും തെറ്റാണ്. രം വിശ്വാസം അവരിൽ നിലനി
ന്നിടത്തോളം കാലം അവക്കു സത്യം അറിയാൻ കഴിഞ്ഞില്ല.<noinclude></noinclude>
dl19kb4vxdpa28au2n1k8of06vtiz3h
താൾ:ഭൂഗോളചരിതം.pdf/11
106
83048
242799
2026-06-20T16:35:14Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എങ്കിലും അവക്കു തീച്ചയായി തോന്നിയതു ഭൂമി പരന്നാണ ന്നും അത് അനങ്ങാതെ നില്ക്കുന്നു എന്നുമാണ്. ഭൂമി അനങ്ങുന്നതാ നമ്മുടെ കാലടിക്കു ചുവട്ടിൽ തോന്നുന്നില്ലല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
242799
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>എങ്കിലും അവക്കു തീച്ചയായി തോന്നിയതു ഭൂമി പരന്നാണ
ന്നും അത് അനങ്ങാതെ നില്ക്കുന്നു എന്നുമാണ്. ഭൂമി അനങ്ങുന്നതാ
നമ്മുടെ കാലടിക്കു ചുവട്ടിൽ തോന്നുന്നില്ലല്ലൊ. മാട്ടു നോ
ക്കിയാൽ സർവ്വൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഇവ ഭൂമിയുടെ അറ്റത്തു
നിന്നും പൊങ്ങി ആകാശത്തുകൂടി മറെറാരത്തു ചെന്നു മറയുന്നതു
നാം കാണുന്നുമുണ്ട്. ഇവയെ ആദ്യം കാണുന്ന അററത്തിനു കിഴക്ക്
എന്നും അവ ചെന്നു പടിയുന്ന അല്ലെങ്കിൽ മറയുന്ന അററത്തിനു
പടിഞ്ഞാറെന്നും അവർ പേർ കൊടുത്തു.
സൂര്യൻ ദിവസന്തോറും ഇങ്ങനെ ചെയ്യുന്നത് നമുക്ക് കാണാമ
നാം ഉണരുമ്പോൾ സൂര്യനെ ഒരറ്റത്തു കാണുന്നു. പിന്നെ
ആകാശത്തിൽ കൂടി പകൽ മുഴുവനും സഞ്ചരിച്ചു നാം ആദ്യം കണ്ട
ദിക്കിനു എതിർവശത്തായി സൂരൻ മറയുന്നു. ഈ സൂര്യനാകുന്നു തീ
കട്ട വൈകുന്നേരം സമുദ്രത്തിൽ മുങ്ങി കെട്ടുപോകുന്നു. പിറേദിവ
സം കാലത്ത് എങ്ങനെയോ അത്ഭുതമായ വിധത്തിൽ പിന്നെയും
“ചുട്ടുപഴുത്തൊരു കനൽക്കട്ടകണക്കെ കാണപ്പെടുന്നു എന്നും ഒരു കാ
ലത്ത് വിചാരിച്ചു വന്നിരുന്നു. രാത്രി സൂര്യന്റെ കഥ എന്തുതന്നെ
യായിരുന്നാലും നാം കണ്ടുവരുന്നതുപോലെതന്നെയാണ് പകൽ സ്കൂ
തന്റെ പ്രവൃത്തി എന്നുള്ളതിനു യാതൊരു സംശയവുമില്ല.
22
യതു സൂമ്പൻ കിഴക്കുദിച്ചു ആകാശത്തിൽ കൂടി സഞ്ചരിച്ചു പടിഞ്ഞാ
റ് അസ്തമിക്കുന്നു എന്നതത്രെ. അക്കാലത്തുള്ളവക്ക് ഭൂമി ചലിക്കു
ന്നു എന്നുള്ളതു തീരെ അസംബന്ധമായിട്ടാണു തോന്നിയിരുന്നത്.
2
കാലാന്തരത്തിൽ ഭൂമി പരന്നല്ലെന്ന് മനുഷ്യ മനസ്സിലായി.
ഭൂമി വലിയ ഉരുണ്ട ഒരു ഗോളമാണ്. അതിന്റെ ഉപരിഭാഗത്താ
ണു നാം വസിക്കുന്നത് എന്ന ധീരനായ ഒരാൾ പറഞ്ഞു. ഇതു
കേട്ടു പലരും ആയാളെ പരിഹസിച്ചു. അവരുടെ യുക്തി ഇങ്ങനെ
ആയിരുന്നു. ഭൂമി ഒരു ഗോളമാണെങ്കിൽ നാം ഒരു ദിക്കിൽ നിന്നും
നേരെ നടന്നാൽ ഭൂമിയെ ചുറ്റി അവിടെത്തന്നെ വന്നു ചേരേണ്ടത
ല്ലെ? അങ്ങനെ വരുന്നില്ലല്ലൊ. പക്ഷെ അക്കാലത്തുള്ളവർ ഭൂമിയു
ടെ ഒരംശം മാത്രമെ അറിഞ്ഞിരുന്നുള്ളൂ. അതിനപ്പുറം എന്താണ
സ് ആക്കും അറിവില്ലായിരുന്നു. അതുകൊണ്ട്, ഒരു ദിക്കിൽ നിന്നും
പുറപ്പെട്ട്, ഒവഴിക്കു പോയാൽ തിരിയെ അവിടെത്തന്നെ വരുമെ
ന്നുള്ളത് അസംബന്ധമായി അവക്കു തോന്നി.
2<noinclude></noinclude>
gshsevew0ivpsuueymidjqumf11qz29
താൾ:ഭൂഗോളചരിതം.pdf/12
106
83049
242800
2026-06-20T16:35:26Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വേറെ അവക്ക് ഒരു യുക്തി തോന്നി. ഭൂമി ഗോളമാണെങ്കിൽ നമ്മുടെ കീഴ്ഭാഗത്തു മനുഷ്യർ വസിക്കയില്ല. അവർ വീഴുകയില്ലെ? സസ്സുകാർ ഒരു വീപ്പ ഉരുട്ടിപ്പോകുമ്പോൾ വീഴാൻ ഭാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242800
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>വേറെ അവക്ക് ഒരു യുക്തി തോന്നി. ഭൂമി ഗോളമാണെങ്കിൽ
നമ്മുടെ കീഴ്ഭാഗത്തു മനുഷ്യർ വസിക്കയില്ല. അവർ വീഴുകയില്ലെ?
സസ്സുകാർ ഒരു വീപ്പ ഉരുട്ടിപ്പോകുമ്പോൾ വീഴാൻ ഭാവിക്കുന്നില്ലെ
അതിനു കീഴ്ഭാഗത്ത് ആളുകൾക്കു വസിക്കാൻ പാടില്ല. വീണു
പോകും. സംശയമില്ല. ഇത് ഒരത്ഭുതമാകയില്ലെ? അതിനാൽ ഭൂമി
ഉരുണ്ടാണെന്നു പറയുന്നതു തീരെ തെറ്റുതന്നെ.
ഇതുകൊണ്ടും വാദം കലാശിച്ചില്ല. പിന്നെയും ഓരോ യുക്തി
പുറപ്പെടുവിച്ചുകൊണ്ടുതന്നെ ഇരുന്നു. പക്ഷെ ഈ യുക്തികൾക്
ഒന്നിനും ബലം പോരെന്നു ജനങ്ങൾ അറിഞ്ഞു തുടങ്ങി.
കലാശം
ഭൂമി ഉരുണ്ടാണെന്നുള്ള ബോധം ജനങ്ങളുടെ മനസ്സ സ്റ്റിൽ വേരൂന്നി
ഈ അറിവുണ്ടാവാനുള്ള യുക്തികളിൽ പ്രധാനമായത് ഇതായിരുന്നു.
കടയിൽനിന്നു് ഒരു കപ്പൽ വരുന്നതോ പോകുന്നതോ നോക്കുക.
പോകുമ്പോൾ കപ്പൽ ചെറുതായി ചെറുതായി പാമരം മുതൽ ഓരോ
ഭാഗങ്ങൾ മറഞ്ഞ ഒടുവിൽ ഒന്നും കാണാതാകുന്നു. വരുമ്പോൾ
മറിച്ച് ആദ്യം ഒരു പോട്ടുപോലെ കണ്ടു്, ക്രമത്തിൽ വലുതായിവരു
ന്നതും അടുത്തു വരുമ്പോൾ കപ്പലിന്റെ സകലഭാഗവും നാം കാണുന്ന
തും അനുഭവമാണല്ലൊ. ഭൂമി പരന്നായിരുന്നു എങ്കിൽ എത്ര ദൂരത്തു
വച്ചും, കപ്പൽ ചെറുതായിട്ടെങ്കിലും മുഴുവനും കാണേണ്ടതല്ലെ?
പ്പോൾ ദൂരത്തുവച്ചു പാമരത്തിന്റെ അറ്റം മാത്രവും അല്പമല്പമായി
കൂടി കണ്ടു കണ്ടു അടുത്തു വരുമ്പോൾ ഒടുവിൽ കപ്പലിന്റെ അടി
ട്ടും നാം കാണുന്നു. ഭൂമിയുടെ ഉപരിഭാഗം ഉരുണ്ടിരുന്നാലെ ഇതു
സാധിക്കയുള്ളു എന്നും ഏവനും മനസ്സിലായി.
ഈ യുക്തി ശരിയാണെങ്കിൽ കപ്പലിൽ കയറി നേരെ പടി
ഞ്ഞാട്ടുതന്നെ പോയാൽ തിരിയെ പുറപ്പെട്ട ദിക്കിൽ തന്നെ വരണമ
ല്ലൊ. ഇത് ഒന്നു പരീക്ഷിക്കതന്നെ എന്നു ചില കപ്പൽക്കാർ നി
ശ്ചയിച്ചു. വളരെ കപ്പലുകളും അനവധി ദിവസത്തേക്കു വേണ്ട
ക്ഷണസാധനങ്ങളും ശേഖരിച്ചു എന്തുവന്നാലും പടിഞ്ഞാട്ടേ പോക
യു എന്നും നിശ്ചയിച്ച് അവർ പുറപ്പെട്ടു. ഇവർ പുറപ്പെട്ടതു
സ്പെയിനിൽ നിന്നായിരുന്നു. വളരെ ദിവസങ്ങളായിട്ടും അവർ
കര
കണ്ടില്ല. കപ്പൽക്കാർ വ്യസനവും പരിഭ്രമവും തുടങ്ങി. ഭക്ഷണ
സാധനം ചുരുങ്ങിത്തുടങ്ങി. ചിലർ കലഹത്തിനും ഒരുങ്ങി. കപ്പി
ഞാൻ അവരെ ഒക്കെ ഒരുവിധം സമാധാനപ്പെടുത്തി. പ
പിന്നോക്കം<noinclude></noinclude>
cmwqr51e63fckusinaebvlhu5z3n3u6
താൾ:ഭൂഗോളചരിതം.pdf/13
106
83050
242801
2026-06-20T16:35:37Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മടങ്ങുകയില്ലെന്നു ഒന്നുകൂടി അവർ തീരുമാനിച്ചു. ഒടുവിൽ ചില ദ്വീ പുകൾ കാണാറായി. ഒരുവിധം സമാധാനമായി. ഇവിടെ കര ക ണ്ടാൽ ഇതിനപ്പുറവും കര കാണും എന്നും അവർ ഉഹിച്ചു. അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242801
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>മടങ്ങുകയില്ലെന്നു ഒന്നുകൂടി അവർ തീരുമാനിച്ചു. ഒടുവിൽ ചില ദ്വീ
പുകൾ കാണാറായി. ഒരുവിധം സമാധാനമായി. ഇവിടെ കര ക
ണ്ടാൽ ഇതിനപ്പുറവും കര കാണും എന്നും അവർ ഉഹിച്ചു.
അക്കാലത്ത് സ്പെയിനിലുള്ള ആളുകളുടെ വിശ്വാസം കിഴക്കെ
അറ്റത്തെ രാജ്യം അല്ലെങ്കിൽ കര ഇൻഡ്യയാണെന്നായിരുന്നു. ഇ
കണ്ട ദ്വീപുകൾ ഇൻഡ്യായ്ക്കും സമീപമുള്ള ദ്വീപുകളാണെന്ന് അവർ
വിചാരിച്ചു. ഇവയെ ഇൻഡീസ് ദ്വീപുകൾ എന്നവർ പേർ വിളി
ച്ചു. എന്നാൽ തങ്ങൾ ഭൂമിയുടെ ഉപരിഭാഗത്തിന്റെ നാലിൽ ഒന്നു
മാത്രമെ സഞ്ചരിച്ചൊള്ളൂ എന്ന് അവർ തീരെ ധരിച്ചില്ല. എങ്കി
ലും അവർ വലുതായ ഒരു കാര്യം സാധിച്ചു. അതായതു കടലിൽ
ടി നേരേ പടിഞ്ഞാട്ടു പോയാൽ കരകാണാമെന്നു് അവർ കണ്ടുപിടി
. ഇത് അക്കാലത്തു ഒരു വലിയ കായ്ക്കുമായിരുന്നു.
ഇതുകണ്ട് മറ്റു കപ്പൽക്കാരും പുറപ്പെട്ടു. അവർ ഭൂമി ക
പാടെ ചുറ്റിസഞ്ചരിച്ചു. ഈ ശ്രമങ്ങളുടെ മഹത്തായ ഒരു ഫലം
ഭൂമി ഉരുണ്ട് വലുതായ ഒരു ഗോളമാണെന്നു സ്ഥാപിച്ചതായിരുന്നു.
18781
അായം ൨.
ഭൂചലനം.
ഭൂമി പന്തുപോലെ ഉരുണ്ടതാണെന്നു നാം പഠിച്ചുവല്ലൊ.
തു് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു എന്നാണ് നാം പഠിക്കാൻ ഭാ
വിക്കുന്നത്. ഒരു പമ്പരം കറക്കിയാൽ അതു തിരിഞ്ഞുതിരിഞ്ഞു ചു
റുന്നതു നാം കണ്ടിട്ടുണ്ടല്ലൊ. ഭൂമിയും ഇതുപോലെ തിരിഞ്ഞു ച
ലിക്കയാണു ചെയ്യുന്നത്. എന്നാൽ ഭൂമി സ്ഥിരമായി അനങ്ങാതെ
നിൽക്കുന്നു എന്നു നമുക്കു തോന്നുന്നു. അതു എന്തുകൊണ്ടെന്നാൽ ഉ
ലയാതെ ചലിക്കുന്നതുകൊണ്ടാണു്. വാസ്തവത്തിൽ ഏറ്റവും വേഗ
ത്തിൽ പോകുന്ന തീവണ്ടിയെക്കാൾ വേഗത്തിലാണ് ഭൂമി ചലിക്കുന്ന
തു്. ഉലയാതെ അതിന്മേലുള്ള സകല വസ്തുക്കളേയും കൊണ്ട് ഒരു<noinclude></noinclude>
dzdzplfurwo8zkdae1en70aaxbdjwe3
താൾ:ഭൂഗോളചരിതം.pdf/14
106
83051
242802
2026-06-20T16:35:47Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പോലെ വരിക്കുന്നതുകൊണ്ട് അതു അനങ്ങുന്നതായി നമുക്കു തോന്നു ന്നില്ല. ഈ ചലനം കൊണ്ടാണു നമുക്കു രാപകൽ കിട്ടുന്നത്. സൂ വൻ യഥാർഥത്തിൽ ഉദിക്കയാ അസ്തമിക്കാ ചെയ്യുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242802
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പോലെ വരിക്കുന്നതുകൊണ്ട് അതു അനങ്ങുന്നതായി നമുക്കു തോന്നു
ന്നില്ല. ഈ ചലനം കൊണ്ടാണു നമുക്കു രാപകൽ കിട്ടുന്നത്. സൂ
വൻ യഥാർഥത്തിൽ ഉദിക്കയാ അസ്തമിക്കാ ചെയ്യുന്നില്ല. ഭൂമി
തിരിഞ്ഞു ചലിക്കുന്നതിനാൽ ചിലഭാഗം സൂന് എതിരായും മറ്റു
ചിലഭാഗം ഭവിക്കുന്നു എന്നു മാത്രമേയുള്ളൂ. ' സൂൻ നേ
നിൽക്കുന്ന ഭൂഭാഗത്തു വസിക്കുന്നവർ ആ സമയം പകലും ഭൂമിയ
ടെ മറുഭാഗത്തുള്ള വക്കു അതു രാവും ആകുന്നു.
ഭൂമി ചലിക്കുന്നു എന്നു പറയുമ്പോൾ ആദ്യമായി നമുക്കു തോ
അന്നത് അതു നാം അറിയുന്നില്ലല്ലൊ എന്നല്ലെ? ഇതിനു സമാധാ
നം എളുപ്പത്തിൽ പറയാം. നിങ്ങൾ ആ വണ്ടിയിൽ കയറി സഞ്ച
രിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്നു സഞ്ചരി
ഒരു സ്റ്റേഷ
നിൽ കിടക്കുന്ന വണ്ടിയിൽ കയറി ഇരുന്നാൽ ആ വണ്ടി നീങ്ങുന്നതു
നിങ്ങൾ അറിയുകയില്ല. അവിടെയുള്ള മറുവണ്ടികൾ നിൽക്കുന്നതുകാ
മ്പോൾ നിങ്ങളുടെ വണ്ടി പോകുന്നതായി അറിയുന്നു. ചിലപ്പോൾ
മറ്റു വണ്ടികൾ പോകുമ്പോൾ നിങ്ങൾ കയറിയിരിക്കുന്ന വണ്ടി
പോകയാണെന്നു നിങ്ങൾക്കു തോന്നിപ്പോകും. ആ സമയം സ്റ്റേഷ
'നിൽ നോക്കിയാൽ അവിടെയുള്ള വസ്തുക്കൾ അനങ്ങാതെ നിൽക്കു
ന്നതു കാണുമ്പോഴെ മറവണ്ടിയാണു പോകുന്നത് എന്നു നിങ്ങൾ
അറിയുന്നുള്ളൂ. അപ്പോൾ മറ വണ്ടിയുടെ ചലനമല്ലെ നിങ്ങളുടെ
വണ്ടിയുടെ ചലനമെന്നു നിങ്ങൾക്കു തോന്നിയത്. ഇതുപോലെനി
ങ്ങൾ അറിയുന്നില്ലായ്കയാൽ ഭൂമി ചലിക്കുന്നില്ലെന്നു പറയുന്നതും ശ
രിയല്ലെന്നു വരാം. നാം ഒരു തീവണ്ടിയിലെ വള്ളത്തിലൊ സഞ്ച
നിക്കുമ്പോൾ നമ്മുടെ വാഹനം ചലിക്കുന്നു എന്നറിയുന്നത് നമ്മുടെ
പദത്തിൻ കീഴ്ഭാഗം ചലനം ശിയാ അല്ലെങ്കിൽ ചുറ്റുമുള്ള
സാധനങ്ങൾ ചലിക്കുന്നതായി നമുക്കു തോന്നുകയോ ചെയ്യുമ്പോ
ഭൂമി നമ്മുടെ പാദത്തിൻകീഴിൽ അനങ്ങുന്നതായി നമുക്കറിഞ്ഞു
കൂടാ. ഇതിനു കാരണം. ഭൂമിയുടെ കലശം ഏററവും മൃദുവായിരിക്കു
നാം ഒരു വള്ളത്തിലൊ കപ്പലിലൊ ഇരിക്കുമ്പോൾ അ
തു നീങ്ങിയാൽ നാം അറിയുകയില്ല. ഓളമോ തിയോ ഉണ്ടെങ്കിൽ
മാത്രം നാം അറിയുന്നു. ഒരു വിമാനത്തിൽ കയറിയിരുന്നാൽ വലി
യ കാറില്ലെങ്കിൽ അതിന്റെ ഗതി നാം തീരെ അറിയുകയില്ല. വ<noinclude></noinclude>
5qc45q6421aieay7fze5x8iik6y3sij
താൾ:ഭൂഗോളചരിതം.pdf/15
106
83052
242803
2026-06-20T16:35:59Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ണ്ടി അനങ്ങുന്നു എന്നു നാം അറിയുന്നതു് അതിന്റെ ഉലച്ചിലുകൊ ണ്ടാണു് . വണ്ടി നിൽക്കുകയൊ കുറേക്കൂടി വേഗം പോകയോ യ്യുമ്പോൾ നാംതന്നെ ഉലയുന്നു. അതിന്റെ വേഗഭേദംകൊണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242803
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ണ്ടി അനങ്ങുന്നു എന്നു നാം അറിയുന്നതു് അതിന്റെ ഉലച്ചിലുകൊ
ണ്ടാണു് . വണ്ടി നിൽക്കുകയൊ കുറേക്കൂടി വേഗം പോകയോ
യ്യുമ്പോൾ നാംതന്നെ ഉലയുന്നു. അതിന്റെ വേഗഭേദംകൊണ്ട് ന
മ്മുടെ ശരീരം തന്നെ ഉലയുന്നു. ഈ ഉലച്ചിൽ ഉണ്ടാകുമ്പോഴെ നാം
പോകുന്നതായി അറിയുന്നുള്ളു. ആകാശവിമാനത്തിലാണ് ഈ ഉല
ച്ചിൽ ഏറ്റവും കുറച്ചു. വലിയ കാറ്റുമൂലമോ മറ്റൊ ഉലയാതിരു
ന്നാൽ അതിന്റെ ഗമനം നാം തീരെ അറിയുകയില്ല. അതിനാൽ
സകലവാഹനങ്ങളിലും വച്ച് സൌമ്യമായി സഞ്ചരിക്കാവുന്നതും വി
മാനത്തിലാകുന്നു. ഭൂമി ചുറ്റുന്നതോടു കൂടി എന്നും സഞ്ചരിക്കുന്ന നാം
ഭൂചലനം തീരെ അറിയുന്നില്ല. ഭൂമിയുടെ ചലനസൗമ്യതയ്ക്കും മുഖ്യ
തെളിച്ച് അതു അനങ്ങിയതായി ഇതേവരെ ആരും അറിഞ്ഞിട്ടില്ലെ
ചിലപ്പോൾ ഭൂമിയുടെ ഉപരിഭാഗത്തിൽ ചിലേടം മാ
അതിനു
പെ
ത്രം അനങ്ങുന്നു. അതു നാം അറിയുകയും ചെയ്യുന്നുണ്ടു.
ഭൂകമ്പം എന്നു പേർ. അല്ലാതെ ഭൂമി ആകപ്പാടെ അനങ്ങുന്നതു
നാം ആരും അറിയുന്നില്ല. ഭൂമി പെട്ടെന്ന് അനങ്ങാതെ നിന്നുപോ
യാൽ എന്തു സംഭവിക്കും? ഓടുന്ന വണ്ടിയോ വള്ളമോ പെട്ടെന്നു നി
പോയാൽ അതിലിരിക്കുന്ന നാം മുമ്പോട്ടുലയുന്നു.
ലോ വണ്ടിയിലോ നാം സഞ്ചരിക്കുമ്പോൾ വള്ളമോ വണ്ടിയോ
ട്ടെന്നു നിന്നാൽ നാം മുന്നോട്ടു ആയുന്നുണ്ടല്ലോ. ഭൂമിയുടെ ഗതി ഇ
പറഞ്ഞവയെ അപേക്ഷിച്ചു എത്രയോ വേഗത്തിലത്രേ. അതു പെ
ട്ടെന്നു നിന്നുപോയാൽ സകല ജംഗമങ്ങളും സ്ഥാവരങ്ങളിൽ പലതും
ആകാശത്തിലേക്കു തെറിച്ചുപോകും. വളരെദൂരം പോകുംമുമ്പ് വാ
യ അവയെ തടയുമായിരിക്കും. ഒരു പന്തു നാം മൊല്ലാട്ടെറിഞ്ഞാൽ
അതിനെ വായു തടയുന്നുണ്ടല്ലോ. എങ്കിലും ഒരു കാര്യം തിരിച്ചതന്നെ.
ഭൂമി പെട്ടെന്നു നിൽക്കുന്നുവെങ്കിൽ അതിനാവുമാകുന്ന തെറിപ്പിൽ
സകല ജീവജാലങ്ങളും ചത്തുപോകും. സമുദ്രത്തിലെ വെള്ളം
കാട്ടു തെറിക്കും. വലിയ കെട്ടിടങ്ങളും മറ്റും ഇടിഞ്ഞുവീണുപോകും.
പക്ഷെ ഭൂമി ഇങ്ങനെ പെട്ടെന്നു നിന്നു പോകും മന്നു തോന്നുന്നില്ല.
നാം നിൽക്കുന്നിടം അനങ്ങുന്നതും നമുക്കറിയാൻ വഹിയാ എ
ങ്കിൽ അതിന്റെ ചലനം അറിയുന്നത് മറ്റു സാധനങ്ങൾ ചലിക്കു
ന്നു എന്നു തോന്നുന്നതുകൊണ്ടാണല്ലൊ. സമന്മാരായ പലരും ഇ
തൊക്കെ വളരെക്കാലമായി സൂക്ഷിച്ചറിഞ്ഞ് ഭൂമി ചലിക്കുന്നുണ്ടെന്നു<noinclude></noinclude>
qxs95buhrcxt9x0zxe6y5o26ylw6hfe
താൾ:ഭൂഗോളചരിതം.pdf/16
106
83053
242804
2026-06-20T16:36:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'La അവർ നിസ്സംശയം തീരുമാനിച്ചിരിക്കുന്നു. നാം കയറിയിരിക്കുന്ന തീവണ്ടി ചലിക്കുമ്പോൾ മറുവണ്ടിയാണ് ചലിക്കുന്നതെന്ന് നമുക്കു തോന്നുന്നുണ്ടല്ലൊ. അതുപോലെ നാം അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242804
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>La
അവർ നിസ്സംശയം തീരുമാനിച്ചിരിക്കുന്നു. നാം കയറിയിരിക്കുന്ന
തീവണ്ടി ചലിക്കുമ്പോൾ മറുവണ്ടിയാണ് ചലിക്കുന്നതെന്ന് നമുക്കു
തോന്നുന്നുണ്ടല്ലൊ. അതുപോലെ നാം അധിവസിക്കുന്ന ഭൂമി ചലി
ക്കുമ്പോൾ സൂര്യൻ ചലിക്കയാണെന്നു നമുക്കു തെറ്റായി തോന്നിപ്പോ
കയാണ്. അതിനാൽ സൂര്യനല്ല ഭൂമിതന്നെയാണ് ചലിക്കുന്നത്
എന്ന് മനുഷ്യർ ധരിച്ചു.
സൂര്യൻ ഉദിച്ചസ്തമിക്കുന്നു എന്നു നാം പറയാറുണ്ട്. ഇനി വ
ളരെക്കാലത്തേക്ക് ഇങ്ങനെതന്നെ പറകയും ചെയ്യും. പക്ഷെ, യ
ഥാർത്ഥത്തിൽ സുമനല്ലാ ഉദിക്കയും അസ്തമിക്കയും ചെയ്യുന്നത്.
മിയാണു് സൂര്യന്റെ മുമ്പിൽ പമ്പരം പോലെ കറങ്ങുന്നതു്. സൂ
നേരേവരുന്ന ഭൂഭാഗത്തിരിക്കുന്നവക്ക് പകലും മറുഭാഗത്തുള്ള വ
കു് രാത്രിയും ആകും. ഭൂമിയുടെ മാതൃകയായി ഒരു ചെറിയ ഗോളം
ഉണ്ടെങ്കിൽ ഇതു എളുപ്പത്തിൽ മനസ്സിലാക്കാം. ഇത്തരം ഒരു ചെ
റിയ ഗോളത്തിനു വലിയ വില ഒന്നും ഇല്ല. വലിയ ഗോളം കിട്ട
മെങ്കിൽ അതു നല്ലതുതന്നെ. ഇല്ലെങ്കിൽ ചെറുതായാലും മതി.
തിൽ നിന്നും നമുക്ക് പലതും പഠിക്കാം.
കാണുന്നു.
ഭൂമി കുറഞ്ഞപക്ഷം മൂന്നു വഴിക്കു ചലിക്കുന്നുണ്ട്. അവയെ
എല്ലാം പറ്റി നമുക്ക് പഠിക്കണം. ആദ്യം തന്നെ, സൂര്യൻ കിഴക്കുദി
ച്ച പടിഞ്ഞാറസ്തമിക്കുന്നു എന്നു തോന്നിക്കുന്ന ഭൂചലനത്തെപ്പറ്റി
ആലോചിക്കാം. ഒരു ടെനിയോ, തീൻ നാരങ്ങയോ എടുത്തു
ഒരു വിളക്കിന്റെ മുമ്പിലായി പിടിക്കുക. വിളക്കിനു നേരെ നിൽ
ക്കുന്ന അതിന്റെ വശം പ്രകാശിച്ചും, മറുവശം പ്രകാശിക്കാതെയും
കയ്യിലുള്ള സാധനം ഭൂമിയാണെന്നു വിചാരിച്ച് അതി
ൽ നിങ്ങളുടെ വീടിരിക്കുന്ന സ്ഥാനം സങ്കല്പിച്ചു മഷികൊണ്ടു
ഒരു അടയാളം ഇടുക. ആ വസ്തു പതുക്കെ തിരിക്കാം. അങ്ങിനെ
തിരിയുമ്പോൾ മഷിപ്പൊട്ടു ക്രമേണ വിളക്കിന്റെ നേരെ വരികയും,
മറഞ്ഞു പോകയും ചെയ്യുന്നതു കാണാം. ആവർത്തിച്ചു തിരിച്ചാൽ ഈ
ഫലം തന്നെ കിട്ടുന്നു. വിളക്കിനെ സൂര്യനായും ആ സാധനം ഭൂമി
വിചാരിക്കാം. മഷിപ്പൊട്ടു വിളക്കിന്റെ നേരെ വരുമ്പോൾ
നമുക്ക് ഉച്ചയായി എന്നും, അതു നമ്മുടെ വീട് മറഞ്ഞും വിളക്കി
ൻ എതിർവശത്താകുമ്പോൾ അദ്ധരാത്രിയായി എന്നും വിചാരി<noinclude></noinclude>
evfe5mlkvdcb7z5741jz5n9ejsg5lm3
താൾ:ഭൂഗോളചരിതം.pdf/17
106
83054
242805
2026-06-20T16:36:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക്കാം. 8 പിന്നീടും തിരിഞ്ഞ് ഈ പൊട്ട് വിളക്കിന്റെ പ്രകാശ ത്തിൽ വരുമ്പോൾ ഉദിച്ചു എന്നു വിചാരിക്കാം. അപ്പോഴ P മറുവ ഇത് ഇങ്ങനെയിരിക്കട്ടെ. നമുക്കു വില്ലാസ്റ്റോഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242805
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ക്കാം.
8
പിന്നീടും തിരിഞ്ഞ് ഈ പൊട്ട് വിളക്കിന്റെ പ്രകാശ
ത്തിൽ വരുമ്പോൾ ഉദിച്ചു എന്നു വിചാരിക്കാം.
അപ്പോഴ
P
മറുവ
ഇത് ഇങ്ങനെയിരിക്കട്ടെ. നമുക്കു വില്ലാസ്റ്റോഴും പകലാ
എല്ലായ്പോഴും രാത്രിയോ ആണെങ്കിൽ എന്തായിരിക്കും കഥ ഭൂമി അ
നങ്ങാതെ സ്ഥിരമായി നിൽക്കുകയാണെങ്കിൽ ഭോഗത്തുള്ള വ്
എന്നും പകലും എതിർഭാഗക്കാക്ക് എന്നും രാത്രിയും ആകും. പ
(ഗോളം) വിളക്കിനു നേരെ പിടിച്ച് അനക്കാതെ ഇരിക്കുന്നിട
ത്തോളം കാലം ഒരുവശം വിളക്കിനടുത്തും മറുവശം വിളക്കിൽ നി
ന്നകന്നും ആയിരിക്കുമല്ലൊ. നാം പാക്കുന്ന ഭൂഭാഗം സയനുനേരെ
വരുമ്പോൾ ഭൂചലനം അവസാനിക്കുന്നു എന്നിരിക്കട്ടെ.
ത്തെ കഥ എന്താണ്? സൂര്യൻ ആകാശത്തിൽ പ്രകാശിച്ചുനിൽക്കു
ന്നു. രാത്രിയുണ്ടാകയില്ല. എന്നും പകൽ എതിർവശത്തുള്ള വ
സൂതനെ കാണണമെങ്കിൽ കപ്പൽ കയറി ഈ വശത്തു വരണം.
ക്ഷെ, അവർ വരുമായിരിക്കും. നമുക്ക് ഇരുട്ട കാണാനായി
ശത്തു പോകാൻ തോന്നും. അങ്ങനെ ചെയ്തില്ലെങ്കിൽ നമുക്കു ഭ്രാന്തു
പിടിക്കും. അതിനാൽ ഇപ്പോഴത്തെപ്പോലെ ഭൂമി കറങ്ങിക്കൊണ്ടിരി
തന്നെയാണ് നമുക്കു നല്ലതു്. ഉന്നിരിക്കാൻ പകലും ഉറങ്ങാൻ
രാത്രിയും കിട്ടുമല്ലൊ. ഇതിനെ ഉദാഹരിക്കത്തക്ക ഒരു കഥ ഈയിടെ
ഞാൻ വായിക്കയുണ്ടായി. കുറെ തേനീച്ചകൾ പകൽ മുഴുവൻ പ
ണിചെയ്തു രാത്രി ഉറങ്ങാൻ തുടങ്ങി. ഉടനെ ഒരാൾ ഒരു ഇലക്ട്രിക്ക്
വിളക്കു കത്തിച്ചു ഒരു കൃത്രിമകലുണ്ടാക്കി. തേനീച്ചകൾ ഉടനെ
പണി ആരംഭിച്ചു. രാത്രിമുഴുവൻ ഈ വെളിച്ചത്തു പണി എടുത്തു.
വിളക്കു കെടുത്തിയപ്പോൾ അവ ഉറങ്ങാൻ ഭാവിച്ചു. ഉടനെ സൂ
നമിച്ചു. ഈച്ചകൾ വീണ്ടും വേലചെയ്തുതുടങ്ങി. എന്തിനു പറയു
അന്നു വൈകുന്നേരമായപ്പോഴേക്ക് അവയെല്ലാം അതിശ്രമംകൊണ്ടു
ക്ഷീണിച്ചു ചത്തുപോയി. ഉത്സാഹികളായ ഈച്ചകൾക്കും മനുഷ്യ
ക്കും വേണ്ടതു് തങ്ങൾ പാക്കുന്ന ഭൂഭാഗം സയനോര വരുമ്പോൾ
നന്നു പണി എടുക്കയും സനിൽനിന്നും മറയുമ്പോൾ ഉറങ്ങുകയു
മാകുന്നു.
21
എന്നാൽ നമുക്കു രാവും പകലുമുണ്ടാക്കുന്ന കറക്കം മാത്രമല്ലാ ഭൂമി
ചലനം. പമ്പരം കറങ്ങുമ്പോൾ അതു കറങ്ങിക്കൊണ്ട് കുറെ
ദൂരം പോകുന്നതും നിങ്ങൾ കണ്ടിരിക്കുമല്ലൊ. അപ്പോൾ പമ്പരത്തി<noinclude></noinclude>
5yu9xhykjxioj9dup05qn9d9346ofiz
താൾ:ഭൂഗോളചരിതം.pdf/18
106
83055
242806
2026-06-20T16:36:49Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '23 നു രണ്ടു ചലനങ്ങളുണ്ട്. ഒന്നു് അതു തന്നത്താനെ ചുറ്റിക്കറങ്ങുന്ന തു്. മറേറതും കറങ്ങിക്കൊണ്ട് ഒരിടത്തുനിന്നും മറെറാരിടത്തുപോക ന്നത്. ഭൂമിയും ഈ പമ്പരത്തെപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242806
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>23
നു രണ്ടു ചലനങ്ങളുണ്ട്. ഒന്നു് അതു തന്നത്താനെ ചുറ്റിക്കറങ്ങുന്ന
തു്. മറേറതും കറങ്ങിക്കൊണ്ട് ഒരിടത്തുനിന്നും മറെറാരിടത്തുപോക
ന്നത്. ഭൂമിയും ഈ പമ്പരത്തെപ്പോലെയാണ്. അതു തന്നത്താ
നെ ചുറ്റിക്കറങ്ങുകയും കറങ്ങിക്കൊണ്ടു്, സൂനെ ചുറ്റുകയും ചെ
യുന്നു. രണ്ടാമത്തെ ചലനം നാം അറിയുന്നില്ല. ഇതു രാപ്പകൽ
പോലെ അത്ര പ്രത്യക്ഷമല്ലെങ്കിലും ഒട്ടും അപ്രധാനമല്ല. ഇതിൻറ
ഫലമായി ഭൂമി സർവനെ ഒന്നു ചുറ്റുമ്പോൾ ഒരാണ്ടായി എന്നു നാം
പാഞ്ഞുവരുന്നു.
ഒരാഴ്ചവട്ടം എന്നു നാം പറയാറുണ്ടല്ലൊ. എന്നാൽ ആ നിമ
മം മനുഷ്യൻ ഉണ്ടാക്കീട്ടുള്ളതാണു്. ഏഴുദിവസം കൂടിയാൽ ഒരാ
അല്ലെങ്കിൽ വാരം എന്നു പൂർവ്വന്മാർ നിശ്ചയിച്ചു. നാമും അതിനെ
പിന്തുടരുന്നു. മേലാൽ വാരം എന്നതു ആറോ അഞ്ചോ, നാലോ ദിവ
സമാകട്ടെ എന്നു നാം നിശ്ചയിക്കുകയാണെങ്കിൽ അതും മതിയാകും.
അത് (അഴ്ച അല്ലെങ്കിൽ വാരം എന്നത് മനുഷ്യനിർമ്മിതം അഥവാ
കൃത്രിമമായ ഒരു ഏപ്പാടാണു. സ്വാഭാവികമല്ല. രാപകൽ എന്ന വ
ത്യാസം അങ്ങനെ അല്ല. മനുഷ്യനും അതു മാറാൻ അസാധ്യം. അ
തുപോലെ ആണ്ട് എന്നതും പ്രകൃതികല്പിതം തന്നെ. എന്നാൽ ആ
തുടങ്ങുന്നതു് ഏതുമാസത്തിലാണെന്ന് മനുഷ്യന് നിശ്ചയിക്കാം. അ
തിൽ ദിവസങ്ങൾ വേണമെന്നും, വേനൽ വർഷശീതകാല
ങ്ങൾ എന്നിവ വേണമെന്നും നിശ്ചയിച്ചത് പ്രകൃതിതന്നെ.
പകൽ ഉണ്ടാകുന്നതും ഭൂമിയുടെ കറക്കംകൊണ്ടാണെന്നു പരി
വല്ലൊ. നാമറിഞ്ഞിടത്തോളം പകൽ വെളിച്ചവും രാത്രി ഇരുട്ടും
ഒരുപോലെ ഉണ്ടെന്നല്ലെ നമുക്കു തോന്നുന്നത്. ഇതിന്റെ അർത്ഥം,
ഭൂമി സയനോടു വളരെ അടുക്കുകയോ സുനിൽ നിന്ന് വളരെ അക
പുകയോ ചെയ്യുന്നില്ലന്നല്ലെ? സുനിൽ നിന്നും ഭൂമി, എന്നും ഒരേറ്റും
ത്തിൽ ചരിക്കുന്നു എന്നല്ലെ തോന്നുന്നത് ? ഭൂമി എല്ലായ്പോഴും സഞ്ച
രിക്കയുമാണല്ലൊ. അപ്പോൾ അത് സൂര്യനെ ചുറ്റുന്നു എന്നു വേണ്ട
വിചാരിക്കാൻ വിളക്കത്തു പിടിച്ച പന്തിനെ വിളക്കിന്റെ ചുററും
കൊണ്ടുപോകാം. പക്ഷെ, അതിനെ കറക്കിക്കൊണ്ടു ചുറ്റിക്കാൻ പ
മാസമായിരിക്കും. അതു കറങ്ങി നടന്ന തിരിച്ചിൽ കഴിക്കുന്നതോടു
കൂടി വിളക്കിനു ചുറ്റും വരുമെങ്കിൽ അതു ഭൂമി ചെയ്യുമ്പോലെ ആകും.
ഭൂമി കറങ്ങിക്കൊണ്ടു് നയനെ ചുറ്റുന്നു. നാം ആകാശത്തിൽ ഒരു<noinclude></noinclude>
loz0d1exhgul2pzh2odgps8ek3j4ccf
താൾ:ഭൂഗോളചരിതം.pdf/19
106
83056
242807
2026-06-20T16:37:01Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സ്ഥാനം കുറിക്കുന്നു എങ്കിൽ ഭൂമി അവിടം വിട്ട് തിരിയെ അവിടെ വരാൻ ദിവസം വേണമെന്നു കാണാം. സൂക്ഷ്മമായി പറകയാ ണെങ്കിൽ ഇത് കറക്കം വേണ്ടിവരും. മരം കാൽ കറക്കം മാ പോക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242807
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>സ്ഥാനം കുറിക്കുന്നു എങ്കിൽ ഭൂമി അവിടം വിട്ട് തിരിയെ അവിടെ
വരാൻ ദിവസം വേണമെന്നു കാണാം. സൂക്ഷ്മമായി പറകയാ
ണെങ്കിൽ ഇത് കറക്കം വേണ്ടിവരും. മരം കാൽ കറക്കം മാ
പോകാതിരിക്കാൻ 2 കൊല്ലത്തിലൊരിക്കൽ ഇംഗ്ലീഷുമാസം ഫെബ്രു
വരിയിൽ പതിവായിട്ടുള്ള പല ദിവസത്തിനുപകരം വൻ ദിവസം ക
ണക്കാക്കും. ഒരാണ്ട് എന്ന കാലത്തെപ്പറ്റി ഇനിയും പറയാനുണ്ടു്.
അതു പിന്നീടാകാം. മനുഷ്യർ ആദ്യം കണ്ടുപിടിച്ച പ്രധാന സംഗ
തികളെക്കുറിച്ചു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. അതായത്, ഭൂമി
പരന്നല്ല, ഉരുണ്ടാണ്; അതു തന്നത്താനെ കറങ്ങുന്നതിനാൽ രാപ
കണ്ടാകുന്നു; അതു് സദാ ചലിച്ചുകൊണ്ടിരിക്കുന്നു; കറങ്ങിക്കൊ
ണ്ട് സൂന് ഒരു പ്രദക്ഷണം വയ്ക്കുന്നതിനുള്ള സമയത്തെയാണ് നാം
ഒരാണ്ടെന്നു പറയുന്നതു്.
അദ്ധ്യായം
ഇത്തരം
ചില രാജാക്കന്മാർ സൂതവംശക്കാരാണെ ൽ ഘോഷിച്ചു നാം
കേട്ടിട്ടുണ്ടല്ലോ. ഈ ഉൽഘോഷത്തിന്റെ ഉദ്ദേശം ആ രാജാക്കന്മാരു
ടെ വംശത്തിനു് ഒരു പുരാതനത്വം സ്ഥാപിച്ച് അതു ഹേതുവായി
ട് ആരും അവരോടു കലഹിക്കയോ കയോ ചെയ്യരുതെന്നുള്ള
ബോധം ജനങ്ങളിൽ ജനിപ്പിക്കാനാകുന്നു. പുരാണങ്ങളിൽ
കഥകൾ ധാരാളമാണു്. ജപ്പാൻ ചക്രവർത്തി സൂർവംശക്കാരനാണ
ന്നും ആ വംശചരിത്രം ആയനിൽനിന്നും പിരിഞ്ഞതുമുതൽ ഇന്നുവ
രെ ഇടവിടാതെ എഴുതി പോന്നിട്ടുണ്ടെന്നും കേൾക്കുന്നു. ഈ വകയൊ
ക്കെ ഒരുമാതിരി വന്നു പറകയാണെന്നു വേണമല്ലൊ വിചാരിക്കാൻ.
ആ രാജാക്കന്മാരുടെ കാലമല്ല ഈ അധ്യായത്തിൽ വിവരിക്കാൻ പോ
കുന്നത് സൂര്യനായും സുനിൽ നിന്നു യഥാർത്ഥത്തിൽ ഉത്ഭവിച്ച ചില
സന്താനങ്ങളേയും പറ്റിയാണ് നമുക്കു പഠിക്കേണ്ടത്. അതിനു ആ
രംഭിക്കുകതന്നെ.
ഭൂമിയേപ്പറ്റി ഏതാനും ചില സംഗതികൾ നാം പഠിച്ചുവല്ലോ.
ചരിത്രം തന്നെ കുറെ പിനോക്കം നോക്കാം. ഭൂമി ഈ കാണുന്ന
B
a<noinclude></noinclude>
dla936owym4sfoimpjxlukkw49dgmu8
താൾ:ഭൂഗോളചരിതം.pdf/20
106
83057
242808
2026-06-20T16:37:12Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബ്രഹ്മാണ്ഡത്തിന്റെ നടുവിലല്ല സ്ഥിതിചെയ്യുന്നതെന്നും സൂതനെ ചുറ്റി സഞ്ചരിക്കുന്ന ഒരു ഗോളമാണെന്നും നാം പഠിച്ചു. സൂഷൻ എന്നാൽ എന്താണെന്നും അതു ഭൂമിയെ എങ്ങനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242808
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ബ്രഹ്മാണ്ഡത്തിന്റെ നടുവിലല്ല സ്ഥിതിചെയ്യുന്നതെന്നും സൂതനെ
ചുറ്റി സഞ്ചരിക്കുന്ന ഒരു ഗോളമാണെന്നും നാം പഠിച്ചു. സൂഷൻ
എന്നാൽ എന്താണെന്നും അതു ഭൂമിയെ എങ്ങനെയാണ് തൻറ
ചുറ്റും ചുറ്റിക്കുന്നതു് എന്നും ആരായ്മ തന്നെ. സയനില്ലാതെ ന
മുക്ക് ജീവിക്കാൻ കഴികയില്ല. അതുകൊണ്ട് സൂര്യനെപ്പറ്റി എ
അരിച്ചു നമുക്കു സമ്പാദിക്കാമെങ്കിലും അത് അധികമായിപ്പോയി
എന്നും ഒരിക്കവും വരികയില്ല. ഈ സൂര്യനും ഭൂമിയും എവിടെനി
ന്നും വന്ന് അഭിയിൽ അവയുടെ സ്ഥിതി എന്തായിരുന്നു.
ഭൂമി തന്നത്താനെ കറങ്ങിക്കൊണ്ട് സനെ ചുറ്റുന്നു എന്നു
നാം പഠിച്ചു. അതുകൊണ്ടു ഭൂമി സൂനോടടുത്താണെന്നു നമുക്ക് മ
നസ്സിലാക്കാം. ഇതുപോലെ സൂകുന്നടുത്തു ഇനിയും ഗോളങ്ങളുണ്ടോ
ഉണ്ടെന്ന് എളുപ്പത്തിൽ നമുക്ക് മനസ്സി
ഒന്നാമതും നാം കാണുന്ന ചന്ദ്രന്റെ കഥയും നമുക്കു പഠിക്കണം.
തെളിഞ്ഞു കാണുന്ന മറ്റു ചില ഗോളങ്ങളെയും മേൽപ്പോട്ടു നോക്കി
യാൽ ആകാശത്തിൽ
ഇത് നക്ഷത്രങ്ങളെപ്പോലെ
മിന്നുന്നില്ലായ്മയാൽ അവ നക്ഷത്രങ്ങളല്ലെന്നു് ഉഹിക്കണം.
ങ്കിൽ ഇവ സദാ സഞ്ചരിക്കുന്നവയാണു്. നക്ഷത്രങ്ങൾ
മായി പറകയാണെങ്കിൽ സ്ഥിരങ്ങളാണെന്നു വയ്ക്കാം. ഇതുകൊണ്ടും
ഇവ നക്ഷത്രങ്ങളല്ലെന്നു വന്നു. ഈ ആകാശസഞ്ചാരികളായ ഗോ
ങ്ങൾ ഗ്രന്ഥങ്ങൾ എന്നു പണ്ടുപണ്ടേ ആളുകൾ ചേർകൊടുത്തി
ചിക്കുന്നു.
സഞ്ചരിക്കുന്നു എന്നു പറഞ്ഞതുകൊണ്ട് ഒരുദ്ദേശവുമില്ലാതെ
അങ്ങുമിങ്ങും അലഞ്ഞു നടക്കുന്നു എന്നു വിചാരിക്കരുത്. ഇവയും
ഭൂമിയെപ്പോലെ തന്നത്താനെ കറങ്ങിക്കൊണ്ടു് സ്മിനെ ചുറ്റിസ്സ
ഞ്ചരിക്കുന്നു. ഇവയുടെ ഗമനത്തിനു ഒരു ക്രമവുമുണ്ട്. സൂനയും
അതിനെ ചുറ്റുന്ന ഗ്രന്ഥങ്ങളേയും കൂടെ സൌരയൂഥം എന്നു പറയാം.
വ
രം സരയൂഥത്തിൽ സൂര്യൻ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒ
രഗ്നിയാണെന്നു വിചാരിക്കണം. ഇതിനെ ചുറ്റിക്കൊണ്ടു ആണു
ചിതൽ ആണ്ടറുതിവരെ ഒരു കൂട്ടം ഗ്രഹങ്ങൾ സഞ്ചരിക്കുന്നു.
ഇവയിൽ ഒന്നാണ് ഭൂമി. അതു ഈ ഗ്രഹങ്ങളിൽ വച്ചു ഭൂമി ഏറ
വലിയതുമല്ല, ചെറിയതുമല്ല, സൂര്യനോട് ഏറ്റവും അടുത്തതുമല്ല.<noinclude></noinclude>
edlmtlrvn30p5agngd6eyjl0foxlxfh
താൾ:ഭൂഗോളചരിതം.pdf/21
106
83058
242809
2026-06-20T16:37:23Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അകന്നതുമല്ല. അവയെല്ലാം സൂയ ചുറ്റുന്നത് ഒരേ കാലം കൊ ല്ല. ഒരാണ്ട് എന്നു പറയുന്നത് ഭൂമി സൂര്യനെ ചുറ്റുന്ന കാലമാ ണെന്നു പറഞ്ഞുവല്ലോ. അതിനാൽ ഒരു ഗ്രഹം സൂര്യനിൽനി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242809
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>അകന്നതുമല്ല.
അവയെല്ലാം സൂയ ചുറ്റുന്നത് ഒരേ കാലം കൊ
ല്ല. ഒരാണ്ട് എന്നു പറയുന്നത് ഭൂമി സൂര്യനെ ചുറ്റുന്ന കാലമാ
ണെന്നു പറഞ്ഞുവല്ലോ. അതിനാൽ ഒരു ഗ്രഹം സൂര്യനിൽനിന്നും
ഭൂമിയേക്കാൾ അകന്നാണെങ്കിൽ അതിനു സൂര്യനെ ചുറ്റാൻ ഒരാണ്ടി
ലധികവും അടുത്താണെങ്കിൽ കുറച്ചും കാലം വേണം. അപ്പോൾ അ
വയിലെ ആണ്ടിന്റെ ദൈർഘ്യം അവയ്ക്കും സൂനിൽനിന്നുള്ള ദൂരത്ത
അപേക്ഷിച്ചിരിക്കും . അതെങ്ങനെയെങ്കിലുമിരിക്കട്ടെ. സൂനെ
ചുറ്റുന്ന പല ഗോളങ്ങളിൽ ഒന്നുമാത്രമാണ് ഭൂമി എന്നാണു് മുഖ്യ
മായി നാം ഓർമ്മിക്കേണ്ടത്. സൌരയൂഥത്തെപ്പറ്റിയും ചില സംഗ
തികൾ നാം പഠിച്ചില്ലെങ്കിൽ ഭൂമിയെപ്പറ്റിയുള്ള നമ്മുടെ അറി
പൂർത്തിയാകയില്ല.
ഭൂമി പരന്നാണെന്നും അതിന്റെ മുകളിൽ സ്വകവും താഴെ ന
രകവുമുണ്ടെന്നും ആയിരുന്നല്ലോ ഒരുകാലത്തു മനുഷ്യരുടെ വിശ്വാ
സം. ഇപ്പോൾ ഭൂമി ഉരുണ്ടാണെന്നും ഇതുപോലെ വേറെയും പല
ഗോളങ്ങളുണ്ടെന്നും നമുക്കറിയാറായി. ഇനി ഭൂമിയുടെ ആദ്യകാല
ത്തെ കഥ ആലോചിക്കാം. സൂര്യനും ഭൂമിയും മറുഗ്രഹങ്ങളും ഇല്ലാ
"തിരുന്ന ഒരു കാലത്തേക്കു നമ്മുടെ മനസ്സിനെ കൊണ്ടുപോകാം. അ
തിദൂരമായ ആ കാലത്ത് മേഘത്തെപ്പോലെ ഒരു വസ്തുവേയുണ്ടായി
നാം കണ്ടിട്ടുള്ളതോ നമുക്കു വിചാരിക്കാൻ കഴിയുള്ള
തോ ആയ സകല വസ്തുക്കളിലും വച്ചു ഇതായിരുന്നു ഇത്. എത്ര
ന്നെ തീക്ഷ്ണബുദ്ധിയുള്ള ഒരാൾക്കും അതിന്റെ വലിപ്പം നിർണ്ണയി
ക്കാനൊ അതിന്റെ രൂപം ധ്യാനിക്കാനോ സാധിച്ചിട്ടില്ല. എങ്കി
ലും അങ്ങനെ ഒരു വസ്തു ഉണ്ടായിരുന്നു. അതു വളരെ വലുതായിരു
ന്നു, മോശമായിരുന്നു, എന്നു മാത്രമെ, അതുണ്ടായിരുന്ന കാല
ത്ത് അതു കാണാൻ നമുക്കു കഴിഞ്ഞിരുന്നു എങ്കിൽ പോലും, നമുക്ക
റിയുവാൻ കഴിയുമായിരുന്നുള്ളൂ.
ചിലരുടെ പക്ഷം അതു ഏറ്റവും വെളിച്ചവും ചൂടുമുള്ള ഒരു
മേഘമായിരുന്നു എന്നാണ്. എന്നാൽ ഇതിനു് ആദ്യം ചൂടും വെളി
ച്ചവുമുണ്ടായിരുന്നില്ല, ഏറ്റവും തണുപ്പാണുണ്ടായിരുന്നത് എന്നാ
് വളരെപ്പേരും വിചാരിക്കുന്നതു്.
ഈ തുല്യമായ വസ്തു സൂഷനിലും മറ്റു ഗ്രഹങ്ങളിലും ഉള്ള
സാധനങ്ങളെ കൊണ്ടുണ്ടാക്കപ്പെട്ടിട്ടുള്ളതായിരുന്നു. സയ്യാദികളും<noinclude></noinclude>
5amkjolkmkpeb8ooxq6orrc79pchfcw
താൾ:ഭൂഗോളചരിതം.pdf/22
106
83059
242810
2026-06-20T16:37:36Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '39 വാൻ വേണ്ട സാധനങ്ങൾ ഒക്കെ ആ ആദിമേഘത്തിലുണ്ടായിരുന്നു. അതിനു ആകൃതിയോ സൂപാദികളിൽ കാണുന്ന ക്രമമോ ഉണ്ടായിരു ന്നില്ല. അതിലെ അംശങ്ങൾ സ്വരമായി ചരിച്ചുകൊണ്ടിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242810
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>39
വാൻ വേണ്ട സാധനങ്ങൾ ഒക്കെ ആ ആദിമേഘത്തിലുണ്ടായിരുന്നു.
അതിനു ആകൃതിയോ സൂപാദികളിൽ കാണുന്ന ക്രമമോ ഉണ്ടായിരു
ന്നില്ല. അതിലെ അംശങ്ങൾ സ്വരമായി ചരിച്ചുകൊണ്ടിരുന്നു.
ഇതു പണ്ടുപണ്ട് കഴിഞ്ഞ കഥയാണ്. എത്രകാലം മുൻപാണെന്നും
പറയാൻ വഹിയാ അസംഖ്യം ശതാബ്ദങ്ങൾ കഴിഞ്ഞപ്പോൾ ആ
മേഷാംശങ്ങൾ മുൻപിലത്തെ
നിലവിട്ട് ഒരു ക്രമമനുസരിച്ചു മരി
തുടങ്ങി. ഈ ക്രമത്തിന്റെ ഫലമായി രൂപമില്ലാത്ത ആ മോഹം
കറങ്ങാൻ തുടങ്ങി.
ഭൂമി തന്നത്താനെ കറങ്ങുന്നു എന്ന് പറഞ്ഞുവല്ലോ. ഈ കറ
ക്കത്തിന് കാരണം ആടിമേഘത്തിന്റെ ആ കറക്കമായിരിക്കയില്ലെ?
ഭൂമിയ യിത്തന്ന സാധനവും ആ മേഘത്തിൽ തന്നെത്താനെ ക
ങ്ങിക്കൊണ്ടിരുന്നിരിക്കണം. ആ കറക്കത്തിന്റെ തുടർച്ചയായിട്ടായി
രിക്കണമല്ലോ ഭൂമി ഇന്നും കറങ്ങിക്കൊണ്ടിരിക്കുന്നതു്. ആ മേഘം ക
ങ്ങിയ ക്രമം അനുസരിച്ചു തന്നെയായിരിക്കണം ഭൂമി കറങ്ങുന്നതും.
വളരെക്കാലം ചെന്നപ്പോൾ കറങ്ങിക്കൊണ്ടിരുന്ന ആദിമേഘം
ചുരുങ്ങാൻ തുടങ്ങി. ഈ ലോകത്തിൽ നാം കാണുന്ന സകല സാധ
നങ്ങളും പരസ്പരം ആകർഷിക്കുന്നുണ്ടെന്നുള്ള തു തീർതന്നെ. നാം
മേൽപോട്ട് എറിയുന്ന പന്തും കീഴ്പ്പോട്ടു വീഴുന്നത് ഭൂമി പന്തിനെ
ആകർഷിക്കുന്നതിനാലാണ്. നാം വിവരിച്ച ആദിമേഘത്തിലെ ഓ
രോ ഭാഗവും മറു ഭാഗത്തെ ആകർഷിക്കുന്നു എങ്കിൽ അതും ചുരു
ങ്ങാതെ തരമില്ല. എന്തെന്നാൽ പുറമേയുള്ള ഭാഗങ്ങളെ അകത്തു
വ ആകർഷിക്കുമ്പോൾ മേഘത്തിനു വെളിയിൽ നിന്നും
വലിവില്ലാത്ത സ്ഥിതിക്ക് അവ അകത്തേക്കടുക്കണമല്ലോ. ഈ ചുരു
ആലിന്റെ ഫലമായി എന്തെല്ലാം സംഭവിച്ചു എന്നു പുറകെ ആ
ലോചിച്ചുകൊള്ളാം.
പ്രത്യേക
അനേക വഷങ്ങൾക്കുമുമ്പ് ബുദ്ധിമാന്മാർ ആകാശത്തിൽ നോ
ക്കിയപ്പോൾ നക്ഷത്രങ്ങൾ എന്നു തോന്നിയ ജ്യോതിസ്സുകളിൽ രണ്ടി
നങ്ങളെ വേർതിരിച്ചു കണ്ടു. എല്ലാ ജ്യോതിാളങ്ങളും കിഴക്കുദി
ച്ചു പടിഞ്ഞാറസ്തമിക്കുന്നുണ്ടു്. പക്ഷെ ഈ തോന്നലുണ്ടാകുന്നത്
നാം പാക്കുന്ന ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ടു തിരിയുന്നതുകൊ
ണ്ടാണു്. ഇതിനും പുറമേ അധികം ജ്യോതിസ്സുകളും സ്ഥിരങ്ങളാണ്<noinclude></noinclude>
kuovtouk98p0cjku35pleknjnq4diug
താൾ:ഭൂഗോളചരിതം.pdf/23
106
83060
242811
2026-06-20T16:37:47Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ന്നും ചിലവ മാത്രമേ സഞ്ചരിക്കുന്നുള്ളൂ എന്നും ബുദ്ധിമാന്മാർ കണ്ടു പിടിച്ചു. സപ്തർഷികൾ എന്നു പറഞ്ഞുവരുന്ന നക്ഷത്രങ്ങളെ നോ ക്കുക. അവ എന്നും ഒരേ നിലയിൽ അല്ലെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242811
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ന്നും ചിലവ മാത്രമേ സഞ്ചരിക്കുന്നുള്ളൂ എന്നും ബുദ്ധിമാന്മാർ കണ്ടു
പിടിച്ചു. സപ്തർഷികൾ എന്നു പറഞ്ഞുവരുന്ന നക്ഷത്രങ്ങളെ നോ
ക്കുക. അവ എന്നും ഒരേ നിലയിൽ അല്ലെങ്കിൽ അകലത്തിൽ തന്നെ
നില്ക്കുന്നു. ഏറ്റവും പ്രകാശമുള്ള നക്ഷത്രങ്ങളെ എത്രയോ കാലം മു
തന്നെ ആളുകൾ കണ്ടിരിക്കുന്നു. ഇപ്പോൾ അവയുടെ നിലയിൽ ഒരു
ഭേദവും കാണുന്നില്ലെന്നു പറയാൻ വലിയ ആലോചന ഒന്നും ആവശ്യ
മില്ല. അടുത്ത കാലങ്ങളിൽ നമുക്കു കിട്ടിയിട്ടുള്ള അറിവുകൊണ്ടു അ
വയും ചലിക്കുന്നതായി നാം അറിയുന്നു. എങ്കിലും നമ്മുടെ ദൃഷ്ടി
കു് അനേകായിരം വഷങ്ങളായിട്ടും അവ നീങ്ങിപ്പോകുന്നതായി തോ
ന്നില്ല. അതിനാൽ ഇത്തരം നക്ഷത്രങ്ങളെ സ്ഥിരനക്ഷത്രങ്ങൾ
എന്നു വിളിച്ചുവരുന്നു.
ചില | ജ്യോതിസ്സുകൾ ചലിക്കുന്നതായും മനുഷ്യർ കണ്ടു. അവ
യുടെ ചലനം ദിവസംപ്രതിയോ വാരംപ്രതിയോ അറിയാവുന്നതാ
ന്നു. ഇവയിൽ ഒന്നിനെ ഇന്നു ഒരു സ്ഥിരനക്ഷത്രത്തിന്റെ അടുത്തു കാ
കുറേദിവസം കഴിയുമ്പോൾ അവിടെ കാണുകയില്ല. അതി
നാൽ ഇത്തരം അസ്ഥിരനക്ഷത്രങ്ങൾക്ക് വേറെ ഒരു പേരുവേണ്ടിയ
രിക്കുന്നു. ഇവയെ മരങ്ങൾ എന്നാ ഗ്രഹങ്ങൾ എന്നോ പറക
ഇവയുടെ കൂട്ടത്തിലാണ് പെരുമീൻ എന്നുപറയുന്ന ശുക്രനും
വ്യാഴം, ചൊവ്വായും മറ്റും ഇവയ്ക്കു വെളിച്ചമുണ്ടെങ്കിലും
മിന്നി
പ്പില്ല. ഇതാണ് നക്ഷത്രത്തിനും ഗ്രഹത്തിനും ഉള്ള പ്രകാശങ്ങൾ
തമ്മിലുള്ള വ്യത്യാസം.
ഈ ഗ്രഹങ്ങളുടെ ഗതിവിശേഷങ്ങളെ വേണ്ടതുപോലെ വ്യാ
ഖ്യാനിക്കാൻ പണ്ടത്തെ വിദ്വാന്മാർ പ്രയാസമുണ്ടായിരുന്നു. അതി
നാൽ പല അഭിപ്രായങ്ങളും അവർ പുറപ്പെടുവിച്ചുവെങ്കിലും അവ
അസാധുക്കളായിരുന്നു. ഇതിന്റെ കാരണം ഈ തത്വങ്ങളെ ശരി
മനസ്സിലാക്കാനുള്ള ഉപായം ഈ കറിഞ്ഞുകൂടായ്മയായിരുന്നു.
ഗ്രന്ഥങ്ങൾ നിങ്ങളിൽ നിന്നും പല പ്രകാരത്തിലും ഭേദിച്ചവയാ
ണെന്നും ഭൂമിയെപ്പോലെ സനെ ചുറ്റുന്നവയാണെന്നും നാം ധര
ച്ചുവല്ലൊ. അവ നക്ഷത്രങ്ങളെ അപേക്ഷിച്ച് എത്രയും ചെറു വ
ഒരു സാമ്യം പറകയാണെങ്കിൽ ഒരു മൊട്ടുസൂചികൊട്ടും
ഒരു വലിയ ശ്രീകോവിലും തങ്ങളിലുള്ള അന്തരമുണ്ട്. ഗ്രഹങ്ങളും
wo?<noinclude></noinclude>
4ym3wxb0kwq0v3plqi1qut2j4m3cd7t
താൾ:ഭൂഗോളചരിതം.pdf/24
106
83061
242812
2026-06-20T16:38:00Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '9.0 ക്ഷേത്രങ്ങളും തമ്മിൽ ഗ്രഹങ്ങളുടെ അധികപ്രകാശം അവയുടെ അടു ം കൊണ്ടു തോന്നുന്നതേയുള്ളു. ഇവയെല്ലാം കൂടിച്ചേത്തു നക്ഷത്ര ത്തോടു ബന്ധിച്ചാൽ ആ നക്ഷത്രത്തിനു ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242812
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>9.0
ക്ഷേത്രങ്ങളും തമ്മിൽ ഗ്രഹങ്ങളുടെ അധികപ്രകാശം അവയുടെ അടു
ം കൊണ്ടു തോന്നുന്നതേയുള്ളു. ഇവയെല്ലാം കൂടിച്ചേത്തു നക്ഷത്ര
ത്തോടു ബന്ധിച്ചാൽ ആ നക്ഷത്രത്തിനു ഇപ്പോൾ കാണുന്ന പ്രകാശ
ത്തിലൊട്ടും കൂടുതൽ കാണുകയില്ല. ഇതിനും പുറമെ ഗ്രഹങ്ങൾ സ
യം പ്രകാശമുള്ളവയല്ല. സൂവരശ്ശി അവയിൽ തട്ടി പ്രതിഫലിച്ചുകാ
ന്നതത്രെ അവയുടെ പ്രകാശം. ഇവയുടെ പ്രകാശം മുഴുവനും
യനിൽ നിന്നു കിട്ടുന്നതാണ്. നാം അവയിൽ ഒന്നിൽ ചെന്നു നോ
ക്കിയാൽ നമ്മുടെ ഭൂമിയും അവയെപ്പോലെ പ്രകാശിക്കുന്ന ഒരു ഗ്രഹ
മായിക്കാണാം. വാസ്തവത്തിൽ ഭൂമിയും സൂരശ്മി ഗ്രഹിച്ചു പ്രകാ
ശിക്കുന്ന ഒരു ഗ്രഹമാകുന്നു. എന്നുതന്നെയല്ല ഭൂമി ഗ്രഹങ്ങളിൽ
ചെറിയ ഇനത്തിൽപ്പെട്ട ഒന്നാകുന്നു.
ഭൂമിയുൾപ്പടെ എല്ലാ ഗ്രഹങ്ങളും സൂവനെ ചുറ്റുന്നു എന്നു പ
റഞ്ഞുവല്ലൊ. ഇവയെയാണ് സാക്ഷാൽ സർവ്വവംശം എന്നു പറയു
ന്നത്. ഇവയെല്ലാം സൂര്യന്റെ സന്തതികളാണെന്നും സൂര്യൻ ക
യിലും വരുതിയിലും ഇരിക്കയാണെന്നും അറിയാറാകും. ഈ സൌ
രഥം പരാപേക്ഷകൂടാതെ സ്ഥിതിചെയ്യുന്നു. എന്നുവച്ചാൽ സൂ
ഇനും ഈ ഗ്രന്ഥങ്ങളും ആകാശത്തിൽ കാണുന്ന ഇതരനക്ഷത്രങ്ങളാൽ
ഗണ്യമായ വിധത്തിൽ ആ കക്ഷിക്കപ്പെടുകയോ ഭരിക്കപ്പെടുകയോ ചെ
എന്നില്ല.
സൂര്യനോടു ഏറ്റവും അടുത്തുള്ള നക്ഷത്രം എത്രയോ അകാ
ണു് നികുന്നത്. അതിൽ നിന്നും ഒരു രശ്മി ഭൂമിയിൽ എത്തണമെ
ങ്കിൽ മൂന്നുകൊല്ലം വേണ്ടിവരും. രശ്മിയുടെ വേഗമോ ഒരു
ണ്ടിൽ അതിനു ഭൂമിക്കു എട്ടു പ്രദക്ഷിണം വയ്ക്കാൻ കഴിയത്തക്കവണ്ണമു
ഗ്രഹങ്ങൾ എല്ലാം സത്യനെ ചുറ്റുന്നു. എന്നാൽ ചിലതു
മനോടടുത്തും ചിലതു സൂര്യനിൽ നിന്നകന്നുമാണു ചുറ്റുന്നതു്. രണ്ടു
ഗ്രഹങ്ങൾ ഭൂമിയേക്കാൾ സൂര്യനോടടുത്തും മറ്റു ഗ്രഹങ്ങൾ അകന്നു
മാണ് ചുറ്റുന്നത്. ചന്ദ്രനോ എന്നു ചോദിച്ചാൽ ഭൂമി സൂര്യന
റുന്നതുപോലെ ചന്ദ്രൻ ഭൂമിയെ ചുറുന്നു. പക്ഷെ ഭൂമിയെ ചുറ്റി
ക്കൊണ്ടു അതൊരുമിച്ചു സൂകനേയും ചുറ്റുന്നുണ്ട്. അതു ഭൂമിയുടെ
ഉപഗ്രഹമാണു്. എങ്കിലും സൂവംശത്തിൽപ്പെട്ടതുതന്നെയാണു .
അപ്പോൾ മറ്റു ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾ ഉണ്ടായിരിക്കരുത<noinclude></noinclude>
3lnroi52ofmka3tlpwp0tuivyjv2go4
താൾ:ഭൂഗോളചരിതം.pdf/25
106
83062
242813
2026-06-20T16:38:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആവാം. PL എന്നു തന്നെയല്ല ചില ഗ്രഹങ്ങൾക്കൊക്കെ ഉപഗ്ര ങ്ങളുണ്ടു്. അവ സൂര്യവംശത്തിൽപ്പെട്ടവയുമാണു് . ഈ വക ഉപഗ്രഹങ്ങളിൽ, അല്ലെങ്കിൽ ഉപഗോളങ്ങളിൽ ആ ദ്യത്തേതു കണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242813
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ആവാം.
PL
എന്നു തന്നെയല്ല ചില ഗ്രഹങ്ങൾക്കൊക്കെ ഉപഗ്ര
ങ്ങളുണ്ടു്. അവ സൂര്യവംശത്തിൽപ്പെട്ടവയുമാണു് .
ഈ വക ഉപഗ്രഹങ്ങളിൽ, അല്ലെങ്കിൽ ഉപഗോളങ്ങളിൽ ആ
ദ്യത്തേതു കണ്ടുപിടിച്ചിട്ടു വളരെക്കാലമായില്ല. ദൂരദേശിനി എന്ന കു
ഴൽക്കണ്ണാടി ആദ്യം കണ്ടുപിടിച്ച് ഗ്രഹങ്ങളെ നോക്കാൻ ഒരുമ്പെട്ട
ഗാലിലിയോ എന്ന ഒരു ഇറ്റാലിയൻ ശാസ്ത്രിയായിരുന്നു. ഇദ്ദേ
ഹം മരിച്ചിട്ട് ഇപ്പോൾ വാഷമായി. താൻ ഉണ്ടാക്കിയ ദുരഭ
ശിനിയിൽ കൂടി അദ്ദേഹം വ്യാഴം എന്ന ഗ്രാമത്തെ നോക്കി. ഇതുമ
റു ഗ്രഹങ്ങളേക്കാൾ വലിയതാണെന്നും അദ്ദേഹം അറിഞ്ഞിരുന്നു എ
ന്നാവും അന്നു കാലിലിയോ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു.
തായത് വ്യാഴത്തെ ചുററി ഉപഗോളങ്ങൾ സഞ്ചരിക്കുന്നു.
ത്രികളിലും അദ്ദേഹം പരീക്ഷിച്ചുനോക്കി. ചിലപ്പോൾ ഒന്നിനെകാ
കയില്ല. അതു ഗ്രഹത്തിന്റെ പിന്നിലായിപ്പോകുന്നു. കുടി
വസം കഴിയുമ്പോൾ അതു വീണ്ടും പ്രത്യക്ഷമാകുന്നു. ഈ ഉപാ
ങ്ങൾ വ്യാഴത്തിൽനിന്നും പല അകൽചകളിലാണ് ചുറ്റിസഞ്ച
രിക്കുന്നത്. എങ്കിലും അവയെല്ലാം ആ ഗ്രഹത്തെ തന്നെ ഒരേഗതി
യിൽ ചുററുന്നുണ്ട് .
വ്യാഴത്തിന്റെ ഉപഗോളങ്ങളെ കണ്ടുപിടിച്ചതും വളരെ ഉപ
യോഗപ്രദമായിത്തീർന്നു. എന്തെന്നാൽ ചന്ദ്രൻ ഭൂമിയെ എന്നപോ
ലെ വ്യാഴത്തിനേയും ഈ ഉപഗ്രഹങ്ങൾ ചുറ്റിക്കൊണ്ടു അതൊന്നി
ച്ച സൂനേയും ചുറ്റുന്നുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കാൻ ആ
വിദ്വാൻ സാധിച്ചു.
അതിൽപിന്നെ, വിദ്വാന്മാരുടെ ശ്രമം ഗ്രഹങ്ങളെ മാറുന്ന ഉ
പഗ്രഹങ്ങളെ കണ്ടുപിടിക്കുന്നതിനായി
ഈ ശ്രമങ്ങളുടെ ഫലമായി സൂ
മനോട് ഭൂമിയെക്കാൾ അടുത്തുനില്ക്കുന്ന ബുധനും ശുക്രനും ഉപയോ
ങ്ങളില്ലെന്നും തീച്ചയായി അറിഞ്ഞു. ഭൂമിയുടെ ഉപയോളം ച
ന്ദ്രൻ എന്നാണല്ലൊ നാം പറയുന്നത്. മറ്റു ഗ്രഹങ്ങളുടെ ഉപയോ
ഉങ്ങളേയും അവയുടെ ചന്ദ്രന്മാർ എന്നു പറയാം. ഭൂമിക്കു പുറമേയ
ള്ള എല്ലാ ഗ്രഹങ്ങൾക്കും ചന്ദ്രന്മാരുണ്ട്. ശനി എന്ന ഗ്രന്ഥത്തി
ൻ ൻ ചന്ദ്രന്മാരുണ്ട്. ഗാലിലിയോവിന്റെ കാലാനന്തരം വ്യാഴ
ത്തിനുതന്നെ മൂന്നു ചന്ദ്രന്മാർ കൂടി ഉള്ളതായി കണ്ടിരിക്കുന്നു. ഇ
പ്പോൾ അതിനു ഏഴു ചന്ദ്രന്മാരെവരെ കണ്ടറിഞ്ഞിട്ടുണ്ടു്. അവയിൽ<noinclude></noinclude>
73fbpc3thvvknprhflgld03ojoe7ufg
താൾ:ഭൂഗോളചരിതം.pdf/26
106
83063
242814
2026-06-20T16:39:20Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'aa ഒടുവിലത്തെ രണ്ടെണ്ണത്തിനെ കണ്ടുപിടിച്ചിട്ടു കുറച്ചുവഷങ്ങളെ ആ യിട്ടുള്ളു. ഇനിയും കണ്ടുപിടിക്കാനുണ്ടായിരിക്കാം. ഗ്രഹങ്ങൾ സൂവനെ ചുറ്റുന്നു എന്നും സുനിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242814
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>aa
ഒടുവിലത്തെ രണ്ടെണ്ണത്തിനെ കണ്ടുപിടിച്ചിട്ടു കുറച്ചുവഷങ്ങളെ ആ
യിട്ടുള്ളു. ഇനിയും കണ്ടുപിടിക്കാനുണ്ടായിരിക്കാം.
ഗ്രഹങ്ങൾ സൂവനെ ചുറ്റുന്നു എന്നും സുനിൽ നിന്നും പല
ദൂരങ്ങളിലായിട്ടാണു ചുറ്റുന്നതു് എന്നും പറഞ്ഞുവല്ലൊ.
അങ്ങനെ
ചുറ്റുന്നതുകൊണ്ടു് ഓരോന്നിനും ചുറ്റാൻ വേണ്ടിവരുന്ന കാല
മല്യം പലവിധത്തിലായിരിക്കണമല്ലൊ. ഈ ഗ്രഹങ്ങളുടെയും, അ
വയ്ക്കു സൂയിനിൽ നിന്നുള്ള അകലങ്ങളുടെയും സൂര്യനെ ചുറ്റാൻ വേ
ണ്ട് കാലങ്ങളുടെയും അവയെ ചുറ്റുന്ന ചന്ദ്രന്മാരുടെയും ഒരു പട്ടിക
ഉണ്ടാക്കാം.
Sabado.
സുനിൽനിന്നുള്ള
ദൂരം മയിൽ.
ബുധൻ,
ആണ്ടിന്റെകാലം,
.35,000,000
66,000,000
224 ദിവസം
.92,000,000
365 ദിവസം
.......140,000,000
686 ദിവസം
12 ആണ്ട്
83 ong
COLATI4H
0
0
1
2
7
9
ayoo..... ...483,000,000
ശനി.............. 8700,00,000
ഉരാസൻ... 1,754,000,000
പ്യൂൺ... 2,150,000,000
മേൽ വിവരിച്ച പട്ടികയിൽ മൂനാമത്തെ പത്തി ആണ്ടിന്റെ കാലം
എന്നല്ല പറഞ്ഞത്. അതിന്റെ അം ആ ഗ്രഹത്തിനു സൂ
നെ ഒന്നു ചുറ്റാൻ വേണ്ട കാലം എന്നാണു്. ഭൂമി ചുറ്റുന്ന കാല
ത്തിനു നാം ആണ്ട് എന്നു പറയുന്നതുകൊണ്ടു് ഓരോന്നിന്റെയും കാ
ലത്തിന് ആ മാനം (അളവ്) ഉപയോഗിച്ചു എന്നേയുള്ളു.
ചണിലെ ആണ് നമ്മുടെ ആണ്ടുകൂടിയതാണെന്നു പറഞ്ഞാൽ
റൊപ്ൺ സൂര്യനെ ഒന്നു ചുറ്റുമ്പോഴേക്കു ഭൂമി സൂര്യനെ നോ
വശ്യം ചുററിക്കഴിയുമെന്നാണു്. അതിനാൽ നെപ് ചൂൺ ൻറ വിൽ
നിന്നിരുന്ന സ്ഥലം ഒന്നടയാളപ്പെടുത്തിയിരുന്നു എങ്കിൽ ഇയോണ്ടാ
-ൽ ആഗ്രഹം ആ സ്ഥലത്തുതന്നെ വരുമെന്നു പറയാം.
അതിൽ ആളുകളുണ്ടെങ്കിൽ അവരുടെ ആണ്ടു് ഈ വലുതായിരിക്കും.
ഇപ്പറഞ്ഞ ഗ്രഹങ്ങളെക്കൊണ്ടും അവയുടെ ഉപഗ്രഹങ്ങളെ
ക്കൊണ്ടും സൂവംശം അവസാനിച്ചിട്ടില്ല. ചൊവ്വായ്ക്കും വ്യാഴത്തി<noinclude></noinclude>
4grp1wbdf5cmtvqh2zuwx63ryxolumd
താൾ:ഭൂഗോളചരിതം.pdf/27
106
83064
242815
2026-06-20T16:39:31Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'am നും മദ്ധ്യേ നമ്മുടെ ചന്ദ്രനെക്കാൾ ചെറുതായി അനവധി 99 ങ്ങൾ ഉണ്ടെന്നു ഈയിടെ കണ്ടറിഞ്ഞിരിക്കുന്നു. അവയുടെ സംഖ്യ അനേകായിരം എങ്കിലും അവയെ എല്ലാം കൂടി ചത്താലും അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242815
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>am
നും മദ്ധ്യേ നമ്മുടെ ചന്ദ്രനെക്കാൾ ചെറുതായി അനവധി 99
ങ്ങൾ ഉണ്ടെന്നു ഈയിടെ കണ്ടറിഞ്ഞിരിക്കുന്നു. അവയുടെ സംഖ്യ
അനേകായിരം എങ്കിലും അവയെ എല്ലാം കൂടി ചത്താലും അവ ഭൂമി
യ്ക്കു തുല്യമാകയില്ല. ഇവ ഒരു വലിയ ഗ്രഹം പൊട്ടിച്ചിതറിയതിന്റെ
അംശങ്ങളാണെന്നു ഒരു കാലത്തു വിചാരിച്ചിരുന്നു. ഇപ്പോൾ വി
ദ്വാന്മാരുടെ മതം അതല്ല. ഏതായാലും അവയെ എല്ലാം സൌരയൂ
ഥത്തിന്റെ ഒരു നിശ്ചിതഭാഗത്താണ് കാണുന്നത്. അവയെല്ലാം സ
വംശത്തിൽപ്പെട്ടവയുമാണ്. അതിനാൽ അവയിൽ ഒന്നി
ചരിത്രം അറിഞ്ഞാൽ ശേഷം കഥ എളുപ്പമായി.
ഇതു കൂടാതെയും സൌരയൂഥത്തിൽപ്പെട്ടവയായി അത്ഭുതകരങ്ങ
ളായ ചില വസ്തുക്കളെ കാണാനുണ്ട്. അവയ്ക്ക് അഗ്നിനക്ഷത്രം,
വാൽനക്ഷത്രം, ധൂമകേതു ഇത്യാദി പേരുകൾ പറയുന്നു. അവയും സൂ
യനെ ചുറ്റിസഞ്ചരിക്കുന്നതുകൊണ്ടാണ് അവയും സൂര്യവംശത്തിൽ
പ്പെട്ടവയാണെന്നു പറഞ്ഞത്. എന്നാൽ അവയുടെ ഗമനം ഒരു പ്ര
ത്യേകരീതിയിലത്രെ. ഗ്രഹങ്ങളെല്ലാം സൂനെ ചുറ്റുന്നതു കേവലം
വൃത്തമാറ്റത്തിലല്ല അണ്ഡാകാരമാറ്റത്തിലാകുന്നു. വാൽനക്ഷത്രത്തി
ന്റെ മാറ്റം ഒട്ടുവളരെ ദീർഘിച്ചിട്ടാണ്. ചിലപ്പോൾ അതു സൂനോ
ടു വളരെ അടുക്കും. സുനിൽ ലയിച്ചുപോകുമോ എന്നു തോന്നി
പ്പോകും. ഒരുവിധത്തിൽ ഈ അപകടം പറ്റാതെ സിനെ ചുറ്റി
സൂര്യനിൽ നിന്നും അകന്ന സകല ഗ്രഹവീഥികളേയും അതിക്രമിച്ച്
അനേകലക്ഷം മയിൽ ദൂരെപ്പോയി വീണ്ടും തിരിച്ചുവരുന്നു. എന്നാ
ലും അവ സർവംശങ്ങൾ തന്നെയാകുന്നു.
ഇതുകൊണ്ടും മുഴുവനായില്ല. കൊള്ളിമീൻ മിന്നുന്നു എന്നും ന
ക്ഷേത്രം വീഴുന്നു എന്നും നാം കേൾക്കുന്നുണ്ടല്ലൊ. ഇവയെ എല്ലാ
ബോഴും കാണാവുന്നതാണെങ്കിലും വൃശ്ചികമാസത്തിൽ ഇവ വളരെ കാ
ണാം. ഒരു മിന്നൽ എവിടെനിന്നോ വന്നു കുറെദൂരം പോയി കാണാ
താനും
ഇവ നക്ഷത്രങ്ങളല്ല ചെറിയ വസ്തുക്കളാകുന്നു. ചിലതു്
ഒരു നാരങ്ങായോളമെ കാണൂ. അവ നമ്മുടെ ഭൂമിയെ ചുറ്റിയിരി
ക്കുന്ന വായുമണ്ഡലത്തിൽ വരുമ്പോൾ ചുട്ടുപഴുത്തു പ്രകാശിക്കുന്നു.
അവ ചിലപ്പോൾ മുഴുവൻ ചൊടിയാകയും ചിലപ്പോൾ ഒരു കല്ലായി
ഭൂമിയിൽ വീഴുകയും ചെയ്യും. അങ്ങനെ വീണു കിട്ടിയിട്ടുള്ള സാധ
നങ്ങളെ കാഴ്ചബംഗ്ലാവുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവയെ മീറ്റിയർ<noinclude></noinclude>
5zohzkba1jvwg1c0nfnedme3ojl6neu
താൾ:ഭൂഗോളചരിതം.pdf/28
106
83065
242816
2026-06-20T16:39:43Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 എന്നൊ കൊള്ളിമീൻ എന്നെ പറയാം. ഇവ പല വലിപ്പത്തിലു ണ്ട്. മണൽത്തരി മുതൽ നാരങ്ങവരെയും ചിലപ്പോൾ അതിലും വള രെ കൂടിയും വലിപ്പം ഇവയ്ക്കുണ്ടാകും. ഇവയും സൂര്യനെ ചുറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242816
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>20
എന്നൊ കൊള്ളിമീൻ എന്നെ പറയാം. ഇവ പല വലിപ്പത്തിലു
ണ്ട്. മണൽത്തരി മുതൽ നാരങ്ങവരെയും ചിലപ്പോൾ അതിലും വള
രെ കൂടിയും വലിപ്പം ഇവയ്ക്കുണ്ടാകും. ഇവയും സൂര്യനെ ചുറ്റുന്നു.
അതിനാൽ അവയും സംശക്കാർ തന്നെ. വൃശ്ചികമാസക്കാല
ത്തിൽ ഭൂമി കരം വക സാധനങ്ങൾ സഞ്ചരിക്കുന്ന മാറ്റത്തെ കടിക്കു
അപ്പോൾ അവയിൽ ചിലവ വായുമണ്ഡലത്തിൽ അകപ്പെടു
ന്നു. അവ വായുവിൽ ദഹിച്ച് ഭൂമിയിലേക്കു വീഴുന്നു. ഈ കാലത്ത്
ഇവയധികം കാണാനുള്ള കാരണം ഇതാകുന്നു.
പ്രസിദ്ധിയുള്ളതും നിശ്ചിതമാറ്റത്തിൽ സഞ്ചരിക്കുന്നതുമായ
ഒരു വാൽനക്ഷത്രം ഏതാനും വഷങ്ങൾക്കു മുൻപ് കാണാതായി. അ
തു സഞ്ചരിച്ചിരുന്ന മാറ്റത്തിൽ കൊള്ളിമീനെപ്പോലെ അനവധി വ
സ്തുക്കളെ കാണാനുമുണ്ട്. ഇവ ആ വാൽനക്ഷത്രത്തിന്റെ അവശി
പങ്ങളാണെന്നു വേണം വിചാരിക്കാൻ.
സൌരയൂഥത്തിൽ പെട്ടിട്ടുള്ള പലമാതിരി വസ്തുക്കളേയും നാം
ഗണിച്ചുകഴിഞ്ഞിരിക്കുന്നു. സൂൻ നടുവിലും ഗ്രഹങ്ങൾ അതിനെ
ചുറ്റിയും ചന്ദ്രന്മാർ ഗ്രഹങ്ങളെ ചുറ്റിയും ചൊവ്വായും വ്യാഴത്തി
നും മ അനവധി ചെറു ഗ്രന്ഥങ്ങളും വാൽനക്ഷത്രങ്ങളും അനവ
ധി കൊള്ളിയാന്മാരും സൂനെചുറിയുമാണ് സൌരയൂഥമാകുന്നത്.
ഇവയെല്ലാം ചൂടും വെളിച്ചവും നൽകുന്നതു കേന്ദ്രസ്ഥനായ സയൻ
തന്നെ. അവയെല്ലാം തങ്ങളെ തന്നെ ചുറ്റിക്കറങ്ങുകയും ചെയ്യുന്നു.
ഇവയുടെ ഗതി ഒരേ വിധത്തിലാകുന്നു. ചന്ദ്രന്മാർ ഗ്രഹങ്ങളെ ചുറ്റു
ന്നതും അതേ ഗതിയിൽ തന്നെ. നയൻ തന്നെ അതേ ഗതിയിൽ ത
ന്നത്താനെ ചുറ്റികറങ്ങുന്നുമുണ്ട്.
9
സൌരയൂഥം പരാധീനമല്ലെന്നു പറഞ്ഞുവല്ലോ. എന്നാൽ അ
തു് ഒാദിക്കിൽ സ്ഥിചെയ്യുന്നില്ല. സൂര്യൻ ഗ്രഹാദി സന്താനങ്ങ
ളോടുകൂടി സഞ്ചരിക്കയത്രെ ചെയ്യുന്നത്. അദ്ദേഹത്തിന്റെ സഞ്ചാര
വേഗം ഒരു സെക്കൻഡിൽ 2 വീതമെന്നു കണ്ടുപിടിച്ചിരിക്കുന്നു.
ഇപ്പോൾ സൌരയൂഥം ഗണ്യമായ പരാധീനതയിലല്ലാതെ നി
ലും കയാണെങ്കിലും ഇതു് എന്നും അങ്ങനെതന്നെ ആയിരുന്നോ എ
അന്നും ഇനി എന്നും ഇങ്ങനെ തന്നെ നിൽക്കുമോ എന്നും പറയാൻ
നമുക്കുള്ള സാദ്ധ്യമല്ല.<noinclude></noinclude>
fgjgamcsfnrhsy2mmcpwdt0zqklaby3
താൾ:ഭൂഗോളചരിതം.pdf/29
106
83066
242817
2026-06-20T16:39:55Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അദ്ധ്യായം . ഭൂമിയുടെ ഉല്പത്തി. വളരെക്കാലത്തേക്കു ജനങ്ങൾ വിശ്വസിച്ചുവന്നിരുന്നതു ഭൂമി യും സയനും ഇന്നു നാം കാണുന്നതുപോലെ തന്നെ ഈശ്വരൻ ഷ്ടിച്ചു എന്നായിരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242817
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>അദ്ധ്യായം .
ഭൂമിയുടെ ഉല്പത്തി.
വളരെക്കാലത്തേക്കു ജനങ്ങൾ വിശ്വസിച്ചുവന്നിരുന്നതു ഭൂമി
യും സയനും ഇന്നു നാം കാണുന്നതുപോലെ തന്നെ ഈശ്വരൻ
ഷ്ടിച്ചു എന്നായിരുന്നു. എന്നാൽ ഇപ്പോൾ ആരും തന്നെ ഇങ്ങനെ
വിശ്വസിക്കുന്നില്ല. ഇവ ഒരു സ്ഥിതിയിൽനിന്നു ഭേദിച്ചുടിച്ച
ഈ സ്ഥിതിയിൽ എത്തിയിരിക്കുന്നു എന്നാണ് നാം വിശ്വസിക്ക
ണ്ടത്. ഇതിനു പല തെളിവുകളുമുണ്ട്. സൌരയൂഥത്തിന്റെ ബാ
വ്യാശ എന്തെന്നറിയാൻ ഒരു ദുർദശി നിക്കണ്ണാടി എടുത്തു ആകാശ
ത്തിൽ നോക്കിയാൽ മതി. അതിൽ അനേകായിരം വസ്തുക്കൾ സൂ
ൻ എന്നപോലെ അവയുടെ ബാല്യദശയിൽ വർത്തിക്കുന്നതു കാ
അവ ചെറിയവയായിരിക്കാം. ഇവ മുൻവിവരിച്ച ആദിമേ
ഘത്തിന്റെ മാതിരിയാണ്. ഇവയ്ക്കു പ്രഭാപടലം എന്ന പേർ പറ
തെളിലുള്ള ചില രാത്രികളിൽ വെളുത്ത ആട്ടിൻ രോമം പോ
ലെ ആകാശത്തിൽ അവിടവിടെയായി ചില മേഘശകലങ്ങൾ നി
ങ്ങൾ കണ്ടിരിക്കുമല്ലൊ. പ്രഭാപടലങ്ങൾ ഇവയെപ്പോലെ ഇരിക്കും.
ചിലവയെ വെറും ദൃഷ്ടിയും കാണാം. അപ്പോൾ അവ ഏകദേശം
നക്ഷത്രങ്ങളാണെന്നു തോന്നും. എന്നാൽ നക്ഷത്രങ്ങളല്ല, നക്ഷത്ര
ങ്ങളുടെ അകലത്തു കുറെ നക്ഷത്രങ്ങൾ അടുത്തിരുന്നാൽ നമുക്കു ഒരു
നക്ഷത്രമായിട്ടെ. തോന്നാനിടയുള്ളൂ. പക്ഷെ ദൂരദശിനിയിൽ കൂടി
നോക്കിയാൽ അവ വേ നക്ഷത്രങ്ങളാണെന്നു മനസ്സിലാകും.
ഒരുലക
ഏതായാലും പ്രഭാപടലം നക്ഷത്രങ്ങളല്ല. അവയുടെ രശ്മിയെ
പിടിച്ചുനോക്കിയതിൽ അതേമാതിരിയിൽ ആകാശത്തിൽ ഇപ്പോൾ
20, 20 പ്രഭാപടലങ്ങൾ ഉണ്ടെന്നു കണ്ടിരിക്കുന്നു. അവ
മോരൂപമായ വസ്തുക്കളാണെന്നും അറിഞ്ഞിരിക്കുന്നു. ഇതിനെ ചി
ല കവികൾ തീ മഞ്ഞു എന്നു വണ്ണിച്ചിട്ടുണ്ട്. ആകാശത്തിൽ അ
യെ പല ആകൃതിയിലും വലിപ്പത്തിലും കാണാം. ചിലതു നമ്മുടെ
സൌരയൂഥം ഇരിക്കുന്ന സ്ഥലത്തേക്കാൾ അനേകായിരം മടങ്ങു സ്ഥ
ലത്തു വ്യാപിച്ചുകിടക്കുന്നു. ഇവയിൽ പകുതിയിലധികത്തിനു
ടിമരുന്നുപ്രയോഗത്തിൽ ചക്രം എന്നു പറയുന്നതിന്റെ ആകൃതിയാ<noinclude></noinclude>
tmx1hmlg4wyvtfhbq29es2sm82b2qmy
താൾ:ഭൂഗോളചരിതം.pdf/30
106
83067
242818
2026-06-20T16:40:08Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ടെയായി ചില ഈ പടലങ്ങളുടെ വിരിവുകളിൽ കൂടി നോക്കിയാൽ അവിടവി പടലം ഘനത്തിരിക്കയാണെന്നു ഊഹിക്കാൻ വഴിയില്ലേ? പലപ്പോ കാണാം. പൊട്ടുകളും ഈ പൊട്ടുകളുള്ളിടങ്ങളിൽ ഴും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242818
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ടെയായി ചില
ഈ പടലങ്ങളുടെ വിരിവുകളിൽ കൂടി നോക്കിയാൽ അവിടവി
പടലം ഘനത്തിരിക്കയാണെന്നു ഊഹിക്കാൻ വഴിയില്ലേ? പലപ്പോ
കാണാം.
പൊട്ടുകളും ഈ പൊട്ടുകളുള്ളിടങ്ങളിൽ
ഴും ഈ പൊട്ടുകൾ നക്ഷത്രങ്ങളാണോ എന്നു തോന്നാറുണ്ട്.
ള നക്ഷത്രങ്ങളുമായിരിക്കാം. പക്ഷെ എല്ലാ നക്ഷത്രങ്ങളും പ്രഭാപ
ടലസന്താനങ്ങളുമായിരിക്കും. ഈ കഥ ഇങ്ങനെ നില്ലട്ടെ.
മ്മുടെ സൗരയൂഥത്തിന്റെ കഥതന്നെ പിന്തുടരാം.
പോയി
അത്ഭുതകരമായ
ഈ സൌരയൂഥത്തിൽ നിന്നു ശ സംഖ്യം നാഴിക
ഇതിനെ നമുക്കു നോക്കാൻ കഴിയുന്നു എങ്കിൽ ഈ
പല കാഴ്ചകളും നമുക്കു കാണാൻ കഴിയും. ഒന്നാമതായി ഇവയുടെ ക
റക്കങ്ങളും മറ്റു ചലനങ്ങളും ഒരേ ഗതി (direction)യിലാണെന്നു
കാണാം. സൌരയൂഥം ആകപ്പാടെ പടന്ന ഒന്നാണെന്നു തോന്നും.
സകല ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നതു് ഒാ നിൽപ്പിൽ തന്നെയാ
ന്നു തോന്നും. രണ്ടു കമ്പി വളയം എടുത്ത് ഒന്നു ഭൂമിയിൽ കിട
ത്തി ഇടുക. മാതു് അതിന്റെ നടുവിൽ നിറുത്തുക.
കിടക്കുന്നതിന്മേൽ
കൂടി ഒരു ഉറുമ്പു പോകയാണെങ്കിൽ അതു ചുറ്റി സ
ഭൂമി വിൽ
ഞ്ചരിക്കുന്നു. നില്ക്കുന്നതിന്മേൽ കൂടി പോകയാണെങ്കിൽ അതു മേ
ലോട്ടും കീഴ്പാട്ടും പോകുന്നു. എന്നാൽ സൗരയൂഥത്തിൽ ഇങ്ങ
നെ സംഭവിക്കുന്നില്ല. നിലത്തിട്ടിരിക്കുന്ന വളയത്തിനുള്ളിൽ ഒരു
ചെറിയ വളയം ഇടുക. അതിന്മേൽ കൂടിയും ഒരു ഉറുമ്പ് സഞ്ചരി
കയാണെന്നു വിചാരിക്കാം. രണ്ടു ഉറുമ്പുകളും ഒരേ നിരപ്പിൽ ചുറ്റു
കയല്ലെ ചെയ്യുന്നത്? ഇതു തന്നെ നാണു സൌരയൂഥത്തിലും സംഭ
വിക്കുന്നത്. നാം കാണുന്ന പ്രഭാപടലം (nebula) ഒരു നിരപ്പിൽ
തന്നെയാണ് സ്ഥിതിചെയ്യുന്നത്.
പിന്നത്തെ അത്ഭുതം സൂര്യനും ഗ്രഹങ്ങളും ഈ പടലങ്ങളും എ
ല്ലാം ഒരേ മാതിരി വസ്തുക്കളെ കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നതു്
എന്നതാണ്. അപ്പോൾ ഭൂമിയും മറ്റു ഗ്രഹാദികളും ഒരുകാലത്തു്
സൂര്യൻ എന്ന കേന്ദ്രസ്ഥൻ അംഗങ്ങളായിരുന്നിരിക്കണം എന്നു
ഊഹിക്കാൻ വഴിയില്ലെ? കാലാന്തരത്തിൽ ഇവരാരോന്നായി സൂനിൽ
നിന്നും ചില കാരണങ്ങളാൽ പൊട്ടിത്തെറിച്ചു പോയവയായിരിക്കു
ണം: ഈ വിഷയത്തെപ്പറ്റി പഠിച്ചിട്ടുള്ളവർ ആരും ഇതിനെ മറ്റു<noinclude></noinclude>
szjrvuzuotlmc9k8lthz7870hcnjfix
താൾ:ഭൂഗോളചരിതം.pdf/31
106
83068
242819
2026-06-20T16:40:21Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'PỒ വിധത്തിൽ സംശയിക്കുന്നില്ല. എങ്കിലും ഒരു പ്രഭാപടലം എങ്ങനെ സൌരയൂഥമായി പരിണമിച്ചു എന്നു നമുക്കിനിയും അറിഞ്ഞുകൂടാ. ഒരു പ്രഭാ പടലം പരന്ന ഒരു ചക്രത്തിന്റെ ആക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242819
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>PỒ
വിധത്തിൽ സംശയിക്കുന്നില്ല. എങ്കിലും ഒരു പ്രഭാപടലം എങ്ങനെ
സൌരയൂഥമായി പരിണമിച്ചു എന്നു നമുക്കിനിയും അറിഞ്ഞുകൂടാ.
ഒരു പ്രഭാ പടലം പരന്ന ഒരു ചക്രത്തിന്റെ ആകൃതിയിലായേക്കാമെ
ന്നു നമുക്കു തീച്ചയായി തോന്നുന്നു. പല പടങ്ങളും ഇങ്ങനെ ആ
കുന്നുണ്ട്. നാം ചിരംജീവികളായിരിക്കുന്നു എങ്കിൽ ഇപ്പോൾ കാ
ന്ന പ്രഭാപടലങ്ങളും ചക്രാകൃതിയാകുന്നത് നമുക്കു കാണാൻ കഴി
ഞ്ഞേക്കാം. എന്നാൽ മരം പടലങ്ങളെ എല്ലാറ്റിനേയും സംബന്ധി
ച്ച് ഒരു സംഗതി വാസ്തവമാണ് . ഇവ കാലാന്തരത്തിൽ വലിയ
രം മാതിരി മാറ്റങ്ങളായിരിക്കണം ഒരു
പ്രഭാപടലത്തെ സൌരയൂഥമാക്കിത്തീർത്തിരിക്കുന്നതു്.
മാറ്റങ്ങൾക്കധീനമാകും.
ഇരുനൂറു വഷങ്ങൾക്കു മുമ്പിൽ ഇംഗ്ലണ്ടിൽ സർ ഐസക്ക്
ന്യൂട്ടൻ എന്ന ഒരു മഹാൻ ജീവിച്ചിരുന്നു. അദ്ദേഹം പല തത്വങ്ങ
ളേയും പറ്റി ആലോചിച്ച പല പ്രമാണങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്.
അവയിൽ ഏററവും പ്രധാനമായത് ആകഷണശക്തിയെ സംബ
ന്ധിച്ച പ്രമാണമാകുന്നു. ഇതിന്റെ സാരം സകലവസ്തുക്കൾക്കും പ
രസ്പരം ആകഷിക്കാനുള്ള ശക്തിയുണ്ടെന്നത്രെ. ഇതു നമ്മുടെ നിത്യ
പരിചയത്തിൽ എന്നും കണ്ടുവരുന്ന ഒരു കാര്യമാണ്. ഒരു 60
വസ്തു
ലോട്ട് എറിഞ്ഞാൽ അതു താഴത്തു ഭൂമിയിൽ വീഴ്ത്തുന്നു. പന്തിനും ഭൂമി
അന്യോന്യം ആഷിക്കാൻ ഒരു ശക്തിയുണ്ട്. പന്തു ഭൂമിയെ
ക്കാർ തുലോം ചെറുതാകയാൽ അതിന്റെ ആകർഷണം കുറയു
. അതിനാൽ കാഴ്ചയിൽ പശു ഭൂമിയെ ആക്ഷിക്കുന്നതായിട്ടു ന
മുക്കു തോന്നുന്നില്ല. ഒരു ബലവാനും ഒരു കുട്ടിയും കൂടി ഒരു കയറു ര
ണ്ടുവശത്തേക്കു വലിക്കുന്നു എന്നിരിക്കട്ടെ. കുട്ടിയും വലിക്കുന്നുണ്ട
ന്നു നമുക്കറിയാമെങ്കിലും വലിക്കാതിരുന്നാലെങ്ങനെയോ അപ്രകാരം
കയറു കുട്ടിയെ ബലവാന്റെ അടുക്കലേക്കു വലിക്കുന്നു. ഇതു നാം കാ
ണുന്നുണ്ടല്ലൊ.സർഐസക് ന്യൂട്ടൻ അക്കാലത്തു ജീവിച്ചിരുന്നവരി
ൽ വച്ച് എത്രയും മഹാനായ ഒരാളായിരുന്നു. അദ്ദേഹം ഒരു ദിവ
സം ഒരു ആപ്പിൾ പഴം മരത്തിന്മേൽ നിന്നും താഴെ വീഴുന്നതു കണ്ടു.
ഇതുപോലെ പഴങ്ങൾ മരത്തിന്മേൽ നിന്നും വീഴുന്നത് നാമെല്ലാവ
രും കണ്ടിരിക്കാം. പക്ഷെ നാം അതിനെപ്പറ്റി ആലോചിക്കാറില്ല.
ന്യൂട്ടൻ ആലോചിച്ചു. ആ ആലോചനയുടെ ഫലമായി ന്യൂട്ടൻ
സ്ഥാപിച്ചത് ആകഷണശക്തിയുണ്ടെന്നാകുന്നു. ഇതു കേവലം പഴ<noinclude></noinclude>
iezo3153m0bbrevgd9k2zbfurby5xhl
താൾ:ഭൂഗോളചരിതം.pdf/32
106
83069
242820
2026-06-20T16:40:32Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 ത്തിനേയും ഭൂമിയേയും അല്ല, പന്തിനേയും ഭൂമിയേയും മാത്രമല്ല ബ സിക്കുന്നതു്. ഭൂമിയേയും ചന്ദ്രനേയും എന്നുവേണ്ട ലോകത്തിലെ സകല വസ്തുക്കളേയും ഭരിക്കുന്ന ഒരു ശക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242820
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>20
ത്തിനേയും ഭൂമിയേയും അല്ല, പന്തിനേയും ഭൂമിയേയും മാത്രമല്ല ബ
സിക്കുന്നതു്. ഭൂമിയേയും ചന്ദ്രനേയും എന്നുവേണ്ട ലോകത്തിലെ
സകല വസ്തുക്കളേയും ഭരിക്കുന്ന ഒരു ശക്തിയാണിത്. സൂൻ, ഗ്ര
വാദികൾ, പ്രഭാപടലത്തിലെ ശിഥിലപദാർത്ഥങ്ങൾ ഇവയെല്ലാം
രം ശക്തിക്കധീനങ്ങളാകുന്നു.
പ്രഭാപടലം ഉണ്ടായത് ചില നക്ഷത്രങ്ങൾ കൂട്ടിമുട്ടി പൊടി
ഞ്ഞു ഭസ്മമായിട്ടാണെന്നു വിചാരിക്കാം. രം പടലത്തിലെ എല്ലാ
അണുക്കളും ആകഷണശക്തിക്കു വശംവദങ്ങളാണ്. മരം ശക്തി
സഭാ പ്രവത്തിച്ചുകൊണ്ടിരിക്കുന്നു. ന്യൂട്ടൻ ഈ പ്രമാണം സ്ഥാപി
ച്ചതിൽ പിന്നെ വിദ്വാന്മാർ ഇതിനെപ്പറ്റി ആലോചിക്കാൻ തുടങ്ങി.
പ്രാപടലങ്ങളിൽ കരം ശക്തി പ്രവർത്തിക്കുന്നു എങ്കിൽ അവയ്ക്ക് എ
ഈ സംഭവിക്കുമെന്നായിരുന്നു ഇവരുടെ ആലോചനാവിഷയം.
ന്യൂട്ടൻ പിൽക്കാലം ഹർഷൽ എന്ന ഒരു മഹാനുണ്ടായി.
അദ്ദേഹം മുൻപുണ്ടായിരുന്നവയെക്കാൾ വളരെ അധികം സൂക്ഷ്മമായ
ദൂരദേശിനിയുണ്ടാക്കി തന്റെ കാലം മുഴുവനും ആകാശത്തിലുള്ള ജ്യോ
തിസ്സുകളെ വീക്ഷിച്ചു കൊണ്ടു കഴിച്ചുകൂട്ടി. ഇദ്ദേഹമത്രെ അദ്യമാ
യി പ്രപടലങ്ങളുടെ ഒരു ലിസ്ററുണ്ടാക്കിയതു്. പാൽ വണ്ണത്തി
ലുള്ള ജ്യോതിസ്സുകൾ മുതൽ മേവതുല്യമായ വസ്തുവിനാൽ ചുറ്റപ്പെ
ട്ടിരിക്കുന്ന നക്ഷത്രങ്ങൾ വരെയുള്ള സകല വസ്തുക്കളേയും തരം തിരി
ഇത് അദ്ദേഹമായിരുന്നു.
പ്രഭാപടലത്തിലെ വസ്തു ശകലങ്ങളെ കൂട്ടി രൂപീകരിക്കു
ന്ന ഒരു ശക്തിയുണ്ടായിരിക്കണമെന്നും അദ്ദേഹം അനുമാനിച്ചു. രം
ശക്തിയുടെ പ്രവൃത്തിമൂലമായിരിക്കണം നക്ഷത്രങ്ങളും സൌരയൂഥവും
ഉണ്ടായിട്ടുള്ളത്. ഒരു തോട്ടത്തിൽ വിത്തു മുതൽ ഫലിച്ചിരിക്കുന്ന വ
വരെ പല അവസ്ഥയിലും സസ്യജാലങ്ങളുള്ളതുപോലെ ആകാ
ശത്തിൽ പ്രാപടലം മുതൽ സ്ഥിരനക്ഷത്രം വരെ പല അവസ്ഥയി
ലും വന്നു സഞ്ചയം വത്തിക്കുന്നുണ്ടെന്നും അദ്ദേഹം തെളിയിച്ചു. പി
ന്നിട്ട് ഒരു മഹാൻ രം രൂപീകരണാശക്തി ന്യൂട്ടൻ കണ്ടുപിടിച്ച
കശക്തിയാണെന്നും ഇതിന്റെ പ്രവൃത്തികൊണ്ടു സംഭവിക്കാവു
നാ സംഗതികൾ ഇന്നന്നിവയാണെന്നും ഗണിച്ചു വരുത്തി.
കരം സൌരയൂഥത്തിന്റെ ചരിത്രം പൂർത്തിയാക്കുന്നതിനു രണ്ടു
സംഗതികൾ ഓർമ്മ വയേണ്ടതുണ്ട്. സൂനും തന്റെ വംശക്കാരും<noinclude></noinclude>
4igub33zjdzfnxdb4xzx0btjfatqzow
താൾ:ഭൂഗോളചരിതം.pdf/33
106
83070
242821
2026-06-20T16:40:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നില്ക്കുകയല്ലെന്നും എല്ലാം കൂടി ആകാശത്തിൽ സഞ്ചരിക്കയാണ ന്നും പറഞ്ഞുവല്ലൊ. ശാശ്വതമായ നിശ്ചിത ഒരു ദിക്കിലും ഉണ്ട ന്നു വിചാരിക്കാൻ നമുക്കു പാടില്ല. എല്ലാം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242821
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>നില്ക്കുകയല്ലെന്നും എല്ലാം കൂടി ആകാശത്തിൽ സഞ്ചരിക്കയാണ
ന്നും പറഞ്ഞുവല്ലൊ. ശാശ്വതമായ നിശ്ചിത ഒരു ദിക്കിലും ഉണ്ട
ന്നു വിചാരിക്കാൻ നമുക്കു പാടില്ല. എല്ലാം വലിക്കതന്നെയാണ്
ചെയ്യുന്നത്. സൗരയൂഥത്തെ ജനിപ്പിച്ച പ്രഭാപടവത്തിന്റെ
ലനം കൊണ്ടു വളരെക്കാലത്തേക്ക് വലിയ വിശേഷം ഒന്നും ഉണ്ടായി
ല്ല. ഇതിൽ നിന്നും സൗരയൂഥം പ്രഭാപടലത്തിൽനിന്നും എങ്ങനെ
ഉണ്ടായി എന്നു അറിവാൻ നമുക്ക് സാധിക്കുന്നില്ല.
ത്തിന്റെ പുറമെ അടുത്ത സ്ഥിരനക്ഷത്രം വരെയുള്ള ആകാശം വ
ലം ഒഴിവായി കിടക്കുകയാണെന്നാണ് ആളുകൾ വിശ്വസിച്ചിരുന്ന
തു്. അതു് ശരിയല്ലെന്നാണ് നാം ഇപ്പോൾ അറിയുന്നതു്.
സ്ഥലത്തു ചെറിയ പൊടിക്കല്ലു മുതൽ വലിയ കല്ലുവരെ പല
സാധനങ്ങൾ ഉണ്ട്. പ്രഭാപടലം രം അന്തരീക്ഷത്തിൽ കൂടി ചരി
ക്കുമ്പോൾ ആകഷണശക്തികൊണ്ട് ചുരുങ്ങുമെന്നും അനവധി വസ്തു
ക്കളോട് കൂട്ടിമുട്ടാൻ ഇടയുണ്ടെന്നും നമുക്കനുമാനിക്കാം.
രം ഊഹത്തിൽ നിന്നും രസാവഹമായ പല ഫലങ്ങളും ഉണ്ടാ
പ്രഭാപടലം അനവധി കൊള്ളിമീൻകളുടെ ഇടയിൽ കൂടി സ
രിക്കയാലുണ്ടാകുന്ന സംഘട്ടനം കൊണ്ട് ഒരു ഗ്രഹമുണ്ടാകാം. ഇ
ഒന്നാമതായി പടലത്തിന് ചൂടുതട്ടാം.
എന്തെന്നാൽ
തിനും പുറമെ ചെറിയ വസ്തുക്കളുമായി മുട്ടുമ്പോൾ മറ്റു ഫലങ്ങളും
ചരിച്ചുകൊണ്ടിരിക്കുന്ന രണ്ടു വസ്തുക്ക കായം കൂട്ടിമുട്ടിയാൽ ചലനം സം
ല്പം നില്കുന്നുണ്ട്. അപ്പോൾ അവയുടെ ശക്തി ചൂടായി പരിണമി
ചൂട്ട് എന്നതും ഒരു ചലനവിശേഷമാണ്. തീപ്പെട്ടി ഉരയ്ക്കു
മ്പോൾ ഇതു നാമറിയുന്നില്ലെ? തീപ്പെട്ടിക്കോട്ട് ചലിപ്പിച്ചു പെട്ടി
നിന്മേൽ മുട്ടിക്കുമ്പോൾ ഈ ചലനത്തിനു തടവു തട്ടി ആ വേഗം
ഭായി കോലിലെ മരുന്നിൽ തീപിടിപ്പിക്കുന്നു.
ഇത്രമാത്രമേ സമ്പനയും വംശത്തേയും പറ്റിപ്പറയാൻ ന
മുക്കു സാധിക്കുന്നുള്ളൂ. ഈ സംഗതിയിൽ പരിശ്രമിക്കുന്നവർ സ
ലമായ പ്രയാസങ്ങളെ വകവയ്ക്കാതെ ആകപ്പാടെ നമുക്ക് ഒരു തോ
നമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടു്. ഇവിടെ വിവരിച്ചതുപോലെ ഏതോ
ഒന്നു സംഭവിച്ചിരിക്കണമെന്നുള്ളതിൽ അഭിപ്രായഭേദമില്ല.
ഇനി നമ്മുടെ ഭൂമി ആദിയിൽ എങ്ങനെ ആയിരുന്നിരിക്കണമെന്നും
ലോചിക്കാം. ഇതിലും പ്രധാന സംഗതികളെപ്പറ്റി യാതൊരു സംശ<noinclude></noinclude>
hvdpnuqs26jne7t3gllcxg3mafy4pdd
താൾ:ഭൂഗോളചരിതം.pdf/34
106
83071
242822
2026-06-20T16:40:54Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യവുമില്ല. സൂനെ വിട്ടു മറ്റ് അംഗങ്ങളിൽ നിന്നും പിരിഞ്ഞ് ഇ പ്പോഴത്തെ നിലയിൽ എത്തുന്നതുവരെയുള്ള സകല നടപടികളും തീ ച്ചയായി അറിയാൻ നമുക്കു സാധിച്ചിട്ടില്ല. ഭൂമി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242822
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>യവുമില്ല. സൂനെ വിട്ടു മറ്റ് അംഗങ്ങളിൽ നിന്നും പിരിഞ്ഞ് ഇ
പ്പോഴത്തെ നിലയിൽ എത്തുന്നതുവരെയുള്ള സകല നടപടികളും തീ
ച്ചയായി അറിയാൻ നമുക്കു സാധിച്ചിട്ടില്ല. ഭൂമിയുടെ ആദ്യത്തെ ആ
കൃതി നമുക്കു നിശ്ചയമില്ല. ഇതിനെപ്പറ്റി അന്വേഷിക്കുന്ന
വിദ്വാന്മാരുടെ അഭിപ്രായത്തിൽ ഭൂമി ഇപ്പോഴത്തെപ്പോലെ രണ്ടറ
വും പരന്നു. ഒരു നാരങ്ങയുടെ ആകൃതിയിലായിരുന്നില്ലെന്നും ആക
പാടെ ഉരുണ്ടിട്ടായിരുന്നു എന്നുമാകുന്നു. ഭൂമിയുടെ സൂക്ഷ്മമായ ആക
തി എന്തുതന്നെ ആയിരുന്നിരുന്നാലും ഇപ്പോഴത്തേതിൽ നിന്നും നമു
ക്കു വിചാരിക്കാൻ കൂടി വഹിയാത്തവിധം ഭേദപ്പെട്ടിട്ടായിരുന്നിരിക്ക
ണം എന്നുള്ളതിനു സംശയമില്ല. വാസ്തവത്തിൽ വളരെ വളരെക്കാ
ലം മുമ്പു ഭൂമി ഇപ്പോഴത്തെ നയനെപ്പോലെ ഇരുന്നിരിക്കണം.
തിലും ചെറുതായിരുന്നു എന്നേയുള്ളൂ.
നമുക്കു തോന്നുന്നത് ഭൂമി അതിന്റെ ഉപരിഭാഗം കൊണ്ട് ത
ന്നു എന്നല്ലേ? അതായതു ഭൂമി ചുറ്റുന്നു എന്നു പറയുമ്പോൾ കല്ലുമ
മായ ഗോളം ചുറ്റുന്നു എന്നല്ലെ നാം മനസ്സിലാക്കുന്നത്? ഇതുമുഴു
വൻ ശരിയല്ല. ഭൂഗോളം എന്നാൽ ഭൂമിയുടെ ഉപരിഭാഗത്തുള്ള സ്ഥ
ലജലം കൊണ്ടുമാത്രം അവസാനിക്കുന്നില്ല. ഭൂമിയുടെ ഉപരിഭാഗത്താ
ണ് നാം നടക്കുന്നതു്. അതിനു മുകളിൽ ഭൂമിയോടുന്നു ഒന്നുമി
ല്ല എന്നും മറ്റും വിചാരിക്കുന്നതു തെറ്റാകുന്നു.
അതു നമു
ഭൂമിയിലെ സ്ഥലജലങ്ങളുടെ ഉപരിഭാഗത്തു ഭൂമിയോടു ചേ
തായും ഭൂമിയെ വിട്ടുപിരിയാത്തതായും ഒരു വസ്തുവുണ്ട്.
കം കാണാൻ പാടില്ലായിരിക്കാം. എങ്കിലും അതു് അവിടെയുണ്ടു്.
അതും, ഭൂമിയോടുകൂടി കറങ്ങുകയും ഭൂമിയൊത്തു സൂകനെ ചുറ്റുകയും
ചെയ്യുന്നു. ഈ വസ്തു അതിന്റെ പരിധിയിൽ സദാ മാറിക്കൊണ്ടി
രിക്കുന്നു. രം മാറ്റത്തിനും ഭൂമിയിലെ സ്ഥലജലങ്ങൾ സഹായിക്കു
.
ഈ വസ്തുവത്രെ വായു. ചുരുക്കത്തിൽ വായു എന്നത്
മിയുടെ ഒരു ഭാഗമത്രെ. നാം വേറെ ഒരു ഗോളത്തിൽനിന്നു ഭൂമി
യെ നോക്കുന്നതായാൽ ഈ വിഷയത്തിൽ ഒരു തെറ്റും വരികയില്ല.
രം വായു ഭൂമിയുടെ ഉപരിഭാഗത്തുള്ള സ്ഥലജലങ്ങളിൽനിന്നു ഉദ്ദേ
ശം 200 മയിൽ പൊക്കം വരെ വ്യാപിച്ചിട്ടുണ്ട്. നാം ഒരു കാശ
വിമാനത്തിൽ കയറി മേലോട്ടു പൊങ്ങുകയാണെങ്കിൽ വായു നേത്തു<noinclude></noinclude>
h8bi5y98bi0rl37g74ir1hbybm5yzli
താൾ:ഭൂഗോളചരിതം.pdf/35
106
83072
242823
2026-06-20T16:41:20Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '38 നേർത്തു വരുന്നതായി കാണാം. കരം നോ ക്രമേണ വലിച്ചുവലിച്ചു വായു തീരെയില്ലാതാകുന്ന ഒരു തടിക്കുണ്ടെന്നും നമുക്ക് അനുമാനിക്കാം. അപ്പോൾ ഭൂമിയുടെ പരിധി വായുമണ്ഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242823
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>38
നേർത്തു വരുന്നതായി കാണാം. കരം നോ ക്രമേണ വലിച്ചുവലിച്ചു
വായു തീരെയില്ലാതാകുന്ന ഒരു തടിക്കുണ്ടെന്നും നമുക്ക് അനുമാനിക്കാം.
അപ്പോൾ ഭൂമിയുടെ പരിധി വായുമണ്ഡലത്തിന്റെ അതിർത്തി
യാണെന്നു വന്നുവല്ലോ. ഇതു എന്നും സത്യം തന്നെ. പണ്ടു ഭൂമി
യെ ആരെങ്കിലും സൂക്ഷിച്ചനോക്കിയിരുന്നു എങ്കിൽ വായുമണ്ഡലം ഭൂ
മിയുടെ ഒരു ഭാഗമാണെന്ന് അവർ എളുപ്പത്തിൽ അറിയുമായിരുന്നു.
എന്തെന്നാൽ അക്കാലത്തു ഭൂമി നാം ഇപ്പോൾ കാണുന്നപോലെ സ്ഥ
ജലസമ്മിശ്രമായ ഒരു ഗോളമല്ലായിരുന്നു. അതു വായുവിനെപ്പോ
ലെ ഒരു വാതകമായിരുന്നു. ഭൂമിയിലുള്ള ഏതെങ്കിലും ഒരു സാധ
നം എടുത്തു ചൂടു പിടിപ്പിച്ചാൽ അത് ഒരു വാരുകമായിത്തീരുന്നു.
അതിനാൽ ഇപ്പോൾ നാം കാണുന്ന ഉറച്ച പാറയും വെള്ളവും ഒരു
കാലത്തു വാതകമായിരുന്നു. അതിനു പ്രകാശവുമുണ്ടായിരുന്നു.
ഗോളാകൃതിയിൽ അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരുന്ന രം
വാതകത്തിൽ, ഇപ്പോൾ നാം കാണുന്ന സകല വസ്തുക്കളും പരമാ
രൂപത്തിൽ ലയിച്ചിരുന്നു. ജീവകാലങ്ങളായിത്തീ
ഭൂമിയെ ചുറ്റിയിരിക്കുന്ന വായുവും എല്ലാം അണുരൂപമായി ആ വാ
വസ്തുക്കളും
തകത്തിൽ ഉണ്ടായിരുന്നു. ഭൂമിയെ ചുറ്റി 20 മയിൽ ദൂരം മേല്പോട്ടു
വായുമണ്ഡലം ഒരു കലാസു പോലെ പൊതിഞ്ഞിരിക്കുന്നു എന്നു പ
ഈ 10 മയിൽ ആഴമുള്ള ഒരു വായു സമുദ്രത്തിൻറ
അടിത്തട്ടിലാണ് നാം പാക്കുന്നത് എന്നു പറയാം.
ന്റെ അടിത്തട്ടിൽ കിടന്നിഴയുന്ന അല്പം ജന്തുക്കള് . നാം നമ്മുടെ
ഈ സമുദ്രത്തി
ശ്രമം ഈ സമുദ്രത്തിന്റെ മുകളിൽ നിന്നു എത്താനാകുന്നു. പണ്ടു
പക്ഷെ പക്ഷികൾ ഇതു ചെയ്തുവരുന്നുണ്ടല്ലോ. ഒരുകാലത്തു നമുക്കും
ഇതു് സാദ്ധ്യമാകുമെന്നും യുദ്ധം കച്ചവടവും വിദേശസഞ്ചാരവും
ഈ വായു സമുദ്രം വഴി മാധ്യമെന്നും അന്ന് ലോകത്തിലെ യുദ്ധം
അവസാനിച്ചു മനുഷ്യർ സഹോദ ഭാവത്തിൽ വർത്തിക്കുന്നത് എന്നും
ഭൂമി മുഴുവൻ ഒരു നിയമത്തിൽ ഭരിക്കപ്പെടുന്നതു് എന്നും ഓരോ മനു
ഷ്യനും ഭൂമിപൌരനാകുന്നതെന്നും മറ്റും അത്യത്ഭുതമായ പ്രതിഭാവി
6017
a
ഭൂമി
1) 2.<noinclude></noinclude>
ff5ozay1kwcja6yiixxaihikp7klac9
താൾ:ഭൂഗോളചരിതം.pdf/36
106
83073
242824
2026-06-20T16:41:32Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ma മാകുന്നതും നമ്മുടെ ജാതി മനുഷ്യാ ജാതിയാകുന്നതും മതം സ ജീവി സോമാകുന്നതും ഭരണനയം ജനസ്വാതന്ത്ര്യമാകുന്നതും സ ദാചാരം അനസുഖജീവിതസായത്തോടുകൂടി സസുഖജീവിതമാകു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242824
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ma
മാകുന്നതും നമ്മുടെ ജാതി മനുഷ്യാ ജാതിയാകുന്നതും മതം സ
ജീവി സോമാകുന്നതും ഭരണനയം ജനസ്വാതന്ത്ര്യമാകുന്നതും സ
ദാചാരം അനസുഖജീവിതസായത്തോടുകൂടി സസുഖജീവിതമാകു
ന്നതും എന്ന് നമുക്കാശിക്കാം.
വളരെ വളരെക്കാലമായിട്ടു വലിയ ഭേദങ്ങൾ ഈ ഗോളത്തിൽ
സംഭവിച്ചുകൊണ്ടിരിക്കയാണല്ലൊ. ഇതു് ഒരു കാലത്തു പ്രകാശിച്ചി
ഒന്നു ഒരു വാതകഗോളമായിരുന്നു. ഒരു ചെറിയ സൂര്യനെപ്പോലെ
ഇതു ചൂടും വെളിച്ചം നൽകിക്കൊണ്ടിരുന്നു. ഇങ്ങനെ
ചെയ
ഒരു ഇരിമ്പുകഷണം തീയിലിട്ടു പഴുപ്പിച്ചാൽ അ
ചെയ്തു ആണു ഇതു
തു് ആദ്യം പ്രകാശവും ചൂടും പുറപ്പെടുവിക്കും. ക്രമേണ പ്രകാശം
ഇല്ലാതാകും. ചൂടു മാത്രം തരും. പിന്നീട് തണുത്ത് അതും ഇല്ലാ
തണുക്കാതെ അതിന്റെ പ്രകാശവും മാറുകയില്ല. ഇതുത
ന്നെയായിരുന്നു ഭൂമിയുടേയും കഥ. കാലക്രമത്തിൽ അതു തണുത്ത
വളരെക്കാലം കൊണ്ട് അതിന്റെ ചില ഭാഗം വാ
തകമല്ലാതായി. ദ്രവരൂപമായി നാം ശ്വാസം വിടുമ്പോൾ അകത്തു
നിന്നു വരുന്ന ശ്വാസത്തിന് ചൂടുള്ളതായും അതു പുറത്തുവന്നു
ആ കണ്ണാടിച്ചില്ലോ മറോ തട്ടിയാൽ വെള്ളം (ദ്രവമാകുന്നതും
നാം കാണുനില്ലേ? ഈ വെള്ളം കുറച്ചുകൂടി കഴിഞ്ഞു ഒഴുകുന്നതും
പതിവാണ്. അതിനാൽ വാതകം ദ്രവമാകുമെന്നത് നിത്യചരി
യം തന്നെ
ഏററവും വേഗം തണുക്കുന്നതു ഭൂമിയുടെ ഉൾഭാഗമാകാൻ തര
മില്ല. ചൂടു പുറത്തുനിന്നാണല്ലോ പോകുന്നത്. ഭൂമിയുടെ ഉള്ളിൽ
ഏറ്റവും ചൂടുള്ള വാതകം ഇപ്പോഴും ഉണ്ട്. അതിനാൽ പരവശമാ
ദ്രവമാകാന്ന വസ്തുക്കൾക്ക്
ഒക്കെ ഇങ്ങനെയാണ് സംഭവിക്കുന്നതു്. ദ്രവവസ്തുക്കൾക്ക് വാതക
ത്തേക്കാൾ ഘനം കൂടിയിരിക്കുന്നതു കൊണ്ട് അവ ഭൂമിയുടെ മധ്യഭാ
ശരത്ത് വിട്ടും. വായു അത്ര വേഗം ഈ മാകാത്തതാകയാൽ അത്
ഈ നിലയിൽ അവിടെത്തന്നെ നിൽക്കുന്നു.
അപ്പോൾ ഭൂമി എന്നത് അകത്തു ചൂടുള്ള വാതകവും അതി
ം പുറമെ തണുത്ത വായുവും ചേർന്ന ഒരു
ഗോളമായി എന്നു വിചാരിക്കാം. കാലക്രമത്തിൽ ദ്രവത്തിന്റെ പു<noinclude></noinclude>
d7nnswi49epdrat9ont8sv08sso418v
താൾ:ഭൂഗോളചരിതം.pdf/37
106
83074
242825
2026-06-20T16:41:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '832 ഭാഗവും തണുത്ത്, വെളിച്ചെണ്ണ ഉറയുന്നതുപോലെ ഉറഞ്ഞു എന്നു വാമല്ലോ. ഈ മാറ്റങ്ങൾ വന്നുകൊണ്ടിരുന്ന കാലമെല്ലാം ഭൂമി തന കറങ്ങുകയാണു് ചെയ്തുകൊണ്ടിരുന്നത് എന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242825
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>832
ഭാഗവും തണുത്ത്, വെളിച്ചെണ്ണ ഉറയുന്നതുപോലെ ഉറഞ്ഞു എന്നു
വാമല്ലോ.
ഈ മാറ്റങ്ങൾ വന്നുകൊണ്ടിരുന്ന കാലമെല്ലാം ഭൂമി തന
കറങ്ങുകയാണു് ചെയ്തുകൊണ്ടിരുന്നത് എന്നതു മറക്കരുത്.
ഭൂമിയെ സൂര്യൻ ആ കഷണശക്തികൊണ്ട് ബലമായി വലിക്കുന്നു.
ണ്ടെന്നും കാക്കണം. അപ്പോൾ സൂര്യനോടടുത്തുള്ള ദ്രവം കുറെ ഏറെ
ബലത്തോടുകൂടി കഷിക്കപ്പെടുമെന്നും ഇരുഭാഗത്തുമുള്ള ദ്രവം ആ
നടുഭാഗത്തേക്ക് വന്നുകൂടുമെന്നും നമുക്കു വിചാരിക്കാമല്ലോ. ഭൂമി
കറങ്ങുന്നതുകൊണ്ടു ഭൂമിയുടെ ഒരു വശം മാത്രമല്ല സൂൻ അടുത്തു
വരുന്നതു . അതിനാൽ രം കൂടുന്ന ദൈവം ഒരു ഒഴുക്കുപോലെ ചലി
മരം ഒഴുക്കിനാണ് വേലിയേറ്റം എന്നു പറയുന്നു.
കടൽക്കരയിൽ ചെന്നാൽ ഇത് എളുപ്പത്തിൽ മനസ്സിലാക്കാം.
പക്ഷെ ആദ്യത്തെ വേലിയേറ്റം കേവലം ജലസഞ്ചയമായിരുന്നില്ല.
എന്തെന്നാൽ അപ്പോൾ വെള്ളമുണ്ടായിരുന്നില്ലല്ലൊ. ഉണ്ടായിരുന്നു
മുലമൊക്കെ ആവിരൂപത്തിൽ വായുവിൽ ഇരുന്നിരിക്കണം.
നാൽ ആദിവേലിയേറ്റം ഇപ്പോൾ പാറകൾ മുതലായവയായിട്ടുള്ള
വസ്തുക്കളുടെ ദ്രവമായിരുന്നിരിക്കണം. അഗ്നിപവതങ്ങളിൽ നിന്നും
വരുന്ന മാതിരി ദ്രവം തന്നെയായിരുന്നിരിക്കണം.
ADO.
അതി
ഒരു കലാപം സം
ഇങ്ങനെയിരുന്ന കാലത്ത് അതികമായ
വിച്ചിരിക്കാനിടയുണ്ടു്. രം സംഗതിയെപ്പറ്റി പഠിച്ചിട്ടുള്ളവർ
പറയുന്നത് ഇതാണു്. രം പാറ ദ്രവം പ്രവഹിച്ചുകൊണ്ടിരുന്നപ്പോൾ
മഴയത്തു കുട കറക്കിയാൽ വെള്ളത്തുള്ളികൾ തെറിച്ചുപോകും പോ
ലെ കറങ്ങുന്ന ഭൂഗോളത്തിൽനിന്നും കുറേഭാഗം തെറിച്ചുപോയിരിക്ക
ഒന്നല്ല രണ്ടു ഭാഗങ്ങൾ ഓരോന്നോരാവശത്തുനിന്നും തെറിച്ചു
ഇവയും ഭൂമിയുടെ ആകഷണശക്തികൊണ്ടും ക
കത്തിന്റെ ശക്തികൊണ്ടും തന്നത്താനെ കറങ്ങി ചരിച്ചു ഒരുമിച്ചു
കൂട്ടിമുട്ടിയിരിക്കണം. ഈ ഭാഗങ്ങൾ പോകയാൽ ഭൂമിക്കുണ്ടായ കുഴി
കൾ നികരും മുമ്പു ഭൂമി തണുത്തിരിക്കാം. രം കുഴികളിലായിരിക്കു
ണം വായുവിലുണ്ടായിരുന്ന നീരാവി തണുത്ത ജലമായി ചെന്നു
നാം പാസിഫിക്ക് സമുദ്രം എന്നും അറ്ലാൻറിക്കു സമുദ്ര
മെന്നും പറയുന്ന കുഴികൾ ഇവയായിരിക്കയല്ലേ? മരം കുഴികൾ ഇ<noinclude></noinclude>
1rsgi6yjys55m4ylf9xjul4z5k2wqda
താൾ:ഭൂഗോളചരിതം.pdf/38
106
83075
242826
2026-06-20T16:41:58Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ma മാകുന്നതും നമ്മുടെ ജാതി മനുഷ്യജാതിയാകുന്നതും മതം സ ജീവി സ്നേഹമാകുന്നതും ഭരണനയം ജനസ്വാതന്ത്ര്യമാകുന്നതും സ ദാചാരം അന്യസുഖജീവിത സാഹായത്തോടുകൂടി സസുഖജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242826
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ma
മാകുന്നതും നമ്മുടെ ജാതി മനുഷ്യജാതിയാകുന്നതും മതം സ
ജീവി സ്നേഹമാകുന്നതും ഭരണനയം ജനസ്വാതന്ത്ര്യമാകുന്നതും സ
ദാചാരം അന്യസുഖജീവിത സാഹായത്തോടുകൂടി സസുഖജീവിതമാക
അതും എന്നു് നമുക്കാശിക്കാം.
വളരെ വളരെക്കാലമായിട്ടു വലിയ ഭേദങ്ങൾ ഈ ഗോളത്തിൽ
സംഭവിച്ചുകൊണ്ടിരിക്കയാണല്ലൊ. ഇത് ഒരു കാലത്തു പ്രകാശിച്ചി
112 ഒരു വാതകഗോളമായിരുന്നു. ഒരു ചെറിയ സൂനെപ്പോലെ
ഇതു ചൂടും വെളിച്ചവും നൽകിക്കൊണ്ടിരുന്നു.
ഇങ്ങനെ
ഒരു ഇരിമ്പുകഷണം തീയിലിട്ടു പഴുപ്പിച്ചാൽ അ
തു് ആദ്യം പ്രകാശം ചൂടും പുറപ്പെടുവിക്കും. ക്രമേണ പ്രകാശം
ചൂടു മാത്രം തരും. പിന്നീട് തണുത്ത് അതും ഇല്ലാ
തണുക്കാതെ അതിന്റെ പ്രകാശവും മാറുകയില്ല. ഇതുത
ന്നെയായിരുന്നു ഭൂമിയുടേയും കഥ. കാലക്രമത്തിൽ അതു തണുത്തു
തന്നു വന്നു. വളരെക്കാലം കൊണ്ട് അതിന്റെ ചില ഭാഗം വാ
തകമല്ലാതായി. ദ്രവരൂപമായി നാം ശ്വാസം വിടുമ്പോൾ അകത്തു
നിന്നു വരുന്ന ശ്വാസത്തിന് ചൂടുള്ളതായും അതു പുറത്തുവന്നു
ഒത്ത കണ്ണാടിച്ചില്ലോ മാറാ തട്ടിയാൽ വെള്ളം (ദ്രവമാകുന്നതും
നാം കാണുന്നില്ലേ? ഈ വെള്ളം കുറച്ചുകൂടി കഴിഞ്ഞു ഒഴുകുന്നതും
പതിവാണ്. അതിനാൽ വാതകം ദ്രവമാകുമെന്നത് നിത്യപരിച
ഏററവും വേഗം തണുക്കുന്നതു ഭൂമിയുടെ ഉൾഭാഗമാകാൻ തര
മില്ല. ചൂട് പുറത്തുനിന്നാണല്ലോ പോകുന്നത്. ഭൂമിയുടെ ഉള്ളിൽ
ഏറാലും മുള്ള വാതകം ഇപ്പോഴും ഉണ്ട്. അതിനാൽ പുറവശമാ
യിരിക്കണം ആദ്യം തണുക്കുന്നത് ദ്രവമാകാവുന്ന വസ്തുക്കൾക്ക്
ഒക്കെ ഇങ്ങനെയാണ് സംഭവിക്കുന്നതു. ദ്രവവസ്തുക്കൾക്ക് വാതക
ത്തേക്കാൾ ഘനം കൂടിയിരിക്കുന്നതു കൊണ്ടു് അവ ഭൂമിയുടെ മധ്യഭാ
ത്തേക്കു വിട്ടു. വായു അത്ര വേഗം ഉമാകാത്തതാകയാൽ അത്
ഈ നിലയിൽ അവിടെത്തന്നെ നരിക്കുന്നു.
അപ്പോൾ ഭൂമി എന്നത് അകത്തു ചൂടുള്ള വാതകവും അതി
ഓർ പുറമെ വരും അതിനും പുറമെ തണുത്ത വായുവും എന്ന ഒരു
ഗോളമായി എന്നു വിചാരിക്കാം. കാലക്രമത്തിൽ ദ്രവത്തിന്റെ പു<noinclude></noinclude>
myxerkrrzm0zz4dxvnw3y6y5zegwk5c
താൾ:ഭൂഗോളചരിതം.pdf/39
106
83076
242827
2026-06-20T16:42:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭാഗവും തണുത്ത്, വെളിച്ചെണ്ണ ഉറയുന്നതുപോലെ ഉറഞ്ഞു എന്നു ഈ മാറ്റങ്ങൾ വന്നുകൊണ്ടിരുന്ന കാലമെല്ലാം ഭൂമി തന കറങ്ങുകയാണു് ചെയ്തുകൊണ്ടിരുന്നത് എന്നതു മറക്കരുത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242827
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഭാഗവും തണുത്ത്, വെളിച്ചെണ്ണ ഉറയുന്നതുപോലെ ഉറഞ്ഞു എന്നു
ഈ മാറ്റങ്ങൾ വന്നുകൊണ്ടിരുന്ന കാലമെല്ലാം ഭൂമി തന
കറങ്ങുകയാണു് ചെയ്തുകൊണ്ടിരുന്നത് എന്നതു മറക്കരുതു്.
ഭൂമിയെ സൂര്യൻ ആ കഷണശക്തികൊണ്ടു് ബലമായി വലിക്കുന്നു.
ണ്ടെന്നും കാക്കണം. അപ്പോൾ സൂര്യനോടടുത്തുള്ള ദ്രവം കുറെ ഏറെ
ബലത്തോടുകൂടി കഷിക്കപ്പെടുമെന്നും ഇരുഭാഗത്തുമുള്ള ദ്രവം
നടുഭാഗത്തേക്ക് വന്നുകൂടുമെന്നും നമുക്കു വിചാരിക്കാമല്ലോ. ഭൂമി
കറങ്ങുന്നതുകൊണ്ടു ഭൂമിയുടെ ഒരു വശം മാ
മാത്രമല്ല സൗൻ അടുത്തു
വരുന്നതു . അതിനാൽ രം കൂടുന്ന ദൈവം ഒരു ഒഴുക്കുപോലെ ചലി
താനെ തരമുള്ള രം ഒഴുക്കിനാണു വേലിയേറ്റം എന്നു പറയുന്നു.
കടൽക്കരയിൽ ചെന്നാൽ ഇതു എളുപ്പത്തിൽ മനസ്സിലാക്കാം.
പക്ഷെ ആദ്യത്തെ വേലിയേറ്റം കേവലം ജലസഞ്ചയമായിരുന്നില്ല.
എന്തെന്നാൽ അപ്പോൾ വെള്ളമുണ്ടായിരുന്നില്ലല്ലൊ. ഉണ്ടായിരുന്ന
മൂലമൊക്കെ ആവിരൂപത്തിൽ വായുവിൽ ഇരുന്നിരിക്കണം.
നാൽ ആദിവേലിയേറ്റം ഇപ്പോൾ പാറകൾ മുതലായവയായിട്ടുള്ള
വസ്തുക്കളുടെ ദ്രവമായിരുന്നിരിക്കണം. അഗ്നിപർവതങ്ങളിൽ നിന്നും
വരുന്ന മാതിരി ദ്രവം തന്നെയായിരുന്നിരിക്കണം.
ADO.
ഒരു കലാപം സം
ഇങ്ങനെയിരുന്ന കാലത്ത് അതികം മായ
വിച്ചിരിക്കാനിടയുണ്ടു്. രം സംഗതിയെപ്പറ്റി പഠിച്ചിട്ടുള്ളവർ
പറയുന്നത് ഇതാണ്. മരം പാറ ദ്രവം പ്രവഹിച്ചുകൊണ്ടിരുന്നപ്പോൾ
മഴയത്തു കുട കറക്കിയാൽ വെള്ളത്തുള്ള കൾ തെറിച്ചുപോകും പോ
ലെ കറങ്ങുന്ന ഭൂഗോളത്തിൽനിന്നും കുറ്റഭാഗം തെറിച്ചുപോയിരിക്ക
ഒന്നല്ല രണ്ടുഭാഗങ്ങൾ ഓരോന്നോരാവശത്തുനിന്നും തെറിച്ചു
പോയിരിക്കണം. ഇവയും ഭൂമിയുടെ ആകഷണശക്തികൊണ്ടും ക
കത്തിന്റെ ശക്തികൊണ്ടും തന്നത്താനെ കറങ്ങി ചരിച്ചു ഒരുമിച്ചു
കൂട്ടിമുട്ടിയിരിക്കണം. രം ഭാഗങ്ങൾ പോകയാൽ ഭൂമിക്കുണ്ടായ കുഴി
കൾ നികരും
മുമ്പു ഭൂമി തണുത്തിരിക്കാം. രം കുഴികളിലായിരിക്ക
ണം വായുവിലുണ്ടായിരുന്ന നീരാവി തണുത്ത ജലമായി ചെന്നു.
ന്നതു്. നാം പസിഫിക്ക് സമുദ്രം എന്നും അറ്ലാൻറിക്കു സമുദ്ര
മെന്നും പറയുന്ന കുഴികൾ ഇവയായിരിക്കയല്ലേ? കരം കുഴികൾ<noinclude></noinclude>
lwie0gamwiw24girauskaqa7kx7l7l0
താൾ:ഭൂഗോളചരിതം.pdf/40
106
83077
242828
2026-06-20T16:42:40Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Be ണ്ടായ ഉടനെ ഇവ വെള്ളം കൊണ്ടു നിറഞ്ഞിരിക്കയില്ല. ഭൂമിയുടെ കൊണ്ടു വെള്ളം നീരാവിയായി വായുവിൽ തന്നെ നിലയേയു ഇങ്ങനെ തെറിച്ചുപോയ ഖണ്ഡങ്ങളുടെ കഥ എന്താണ് ? അ തിനു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242828
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>Be
ണ്ടായ ഉടനെ ഇവ വെള്ളം കൊണ്ടു നിറഞ്ഞിരിക്കയില്ല. ഭൂമിയുടെ
കൊണ്ടു വെള്ളം നീരാവിയായി വായുവിൽ തന്നെ നിലയേയു
ഇങ്ങനെ തെറിച്ചുപോയ ഖണ്ഡങ്ങളുടെ കഥ എന്താണ് ? അ
തിനു പ്രത്യേകമായി ഒരാകൃതിയും ഉണ്ടായിരിക്കയില്ല. അതും കറങ്ങി
സഞ്ചരിച്ചു ആ കഷണശക്തിക്കു വശംവദമായി ഉരുണ്ട ഗോളാകൃതി
യെ അവലംബിച്ചിരിക്കണം.
ഇത്രയും പറഞ്ഞതിൽനിന്നും ഭൂമിയിൽ നിന്നുണ്ടായി എന്നുപ
റഞ്ഞ ചന്ദ്രന്റെ കഥ ഇതാണെന്നു ഊഹിക്കാമല്ലൊ. ആദ്യം ചന്ദ്രൻ
ഭൂമിയോട് ഒട്ടുവളരെ അടുത്തിരുന്നിരിക്കണം. കാലാന്തരത്തിൽ ഭര
കന്നുപോയതാകാം. ഇപ്പോഴും ചന്ദ്രൻ ഭൂമിയിൽനിന്നും വളരെ അക
ഭൂമിയിൽനിന്നും ചന്ദ്രനിലേക്കു
ലെയാണെന്നു പറയാൻ തരമില്ല.
ഭൂമദ്ധ്യരേഖയുടെ നീളത്തിന്റെ പത്തിരട്ടിദൂരം തന്നെയില്ല.
അദ്ധ്യായം
@.
ഭൂമിയുടെ രൂപീകരണം.
ഉരുകിയ
പാറകൊണ്ട് അഗ്നിമയമായിരുന്ന ഒരു ഗോളം ഭൂമി
യായിത്തന്നത് എങ്ങനെ എന്നു നാം പഠിച്ചുവല്ലൊ. എന്നാൽ
ഭൂമിയുടെ ഉപരിഭാഗം സമനി ല്ല. മേടും പള്ളവുമായി കിടക്കുന്നു.
അത്യഗാധമായ സമുദ്രവും അത്യുന്നതങ്ങളായ പവതങ്ങളും ഇടകല
ഇതാണു ഭൂമി. ഭൂമി ഇങ്ങനെ സമുദ്രപതിയായിത്തിന്നത് വലി
ഭൂകമ്പം, അഗ്നിപർവതപ്പൊട്ടൽ, കൊടുങ്കാറ്റ് ഇവയെപ്പോലെ ഒ
അപ്പോഴപ്പോഴുണ്ടായിട്ടുള്ള പല വലിയ ഉലച്ചിൽ തട്ടുക കൊണ്ടാണ
നാണു
വിചാരിച്ചുവന്നിരുന്നത്. എന്നാൽ പവതങ്ങളും താഴ്വാരങ്ങ
യും സമുദ്രങ്ങളും കുഴികളും ഗുഹകളും വിള്ളലുകളും ഒക്കെ
നമായി പ്രവർത്തിക്കുന്ന ഒരു ശക്തിയുണ്ടാക്കിയവയാണെന്നു നമുക്കി
മരം ശക്തി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടുതന്നെ
പ്പോൾ അറിയാം.
യിരിക്കുന്നു. ം അദ്ധ്യായത്തിൽ മരം ശക്തിയുടെ പ്രവൃത്തിമൂലം
ഭൂമിയുടെ ആകൃതി എങ്ങിനെ എപ്പോഴും ദപ്പെട്ടുകൊണ്ടിരിക്കുന്നു
സാധാ<noinclude></noinclude>
kyj8oaqrus5nqbucjcbdublehxstnq2
താൾ:ഭൂഗോളചരിതം.pdf/41
106
83078
242829
2026-06-20T16:42:51Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്നും കടലും കരയും എങ്ങനെ പരസ്പരം മാറിക്കൊണ്ടിരിക്കുന്നു എ ന്നും പഠിക്കാം. ചന്ദ്രനുണ്ടായതിൽ പിന്നീടും ഭൂമി തണുത്തു കൊണ്ടു തന്നെ വ രികയാണു്. ആദ്യം തന്നെ ഭൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242829
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>എന്നും കടലും കരയും എങ്ങനെ പരസ്പരം മാറിക്കൊണ്ടിരിക്കുന്നു എ
ന്നും പഠിക്കാം.
ചന്ദ്രനുണ്ടായതിൽ പിന്നീടും ഭൂമി തണുത്തു കൊണ്ടു തന്നെ വ
രികയാണു്. ആദ്യം തന്നെ ഭൂമിയുടെ ഉപരിഭാഗം ഉറച്ചു ഒരു തോട്
അല്ലെങ്കിൽ ഓടു അഥവാ ഓട്ടി ഉണ്ടായി.
ന്നതുകൊണ്ടു്. ഇതിനെ ഭൂമിയുടെ ഓടി എന്നു പറയാം. ഇതു ഭൂമി
യെ പൊതിഞ്ഞിരിക്കുന്നു. സമുദ്രത്തിന്റെ അടിയിലും ഈ ഓടുണ്ടു്.
പക്ഷെ അവിടെ അതിനു കട്ടി കുറഞ്ഞിരിക്കുമെന്നേയുള്ളു.
ഈ രണ്ടു സമനിരപ്പല്ല. ഉരുകിയ പാറ തണുത്തുണ്ടായതാണു്
ഇത് എങ്കിൽ എല്ലാം മി മിനുസമായിരിക്കണ്ടേ? എന്നു ചോദിക്കുമായി
രിക്കാം. പക്ഷേ ഭൂമി തണുത്തു കൊണ്ടു വന്നപ്പോൾ മറ്റു പല
ങ്ങളും അതിനു സംഭവിച്ചിട്ടുണ്ടു്. ഭൂമിയുടെ ഉപരിഭാഗത്തിന്റെ രൂ
പം മാറിക്കൊണ്ടു വന്നത് ഒരു കാലത്ത് ഉരുക്കൾക്ക് ടും മറെറാ
കാലത്ത് ഒഴുകുന്ന വെള്ളവുമായിരുന്നു. ഏതായാലും ഈ രൂപ
ദം സദാവന്നുകൊണ്ടുതനായിരിക്കുന്നു. നമ്മുടെ ജീവിതകാലത്തിൽ
തന്നെ ചില ദ്വീപുകൾ ഇല്ലാതായെന്നും ചില ദിക്കുകളിൽ ദ്വീപുക
കം ഉണ്ടായെന്നും ചില സ്ഥലങ്ങൾ കടലെടുത്തുപോയി എന്നും വേ
റെ ചിലേടങ്ങളിൽ കരിയ്ക്കുന്നു എന്നും നാം കേൾക്കുന്നുണ്ടല്ലോ.
ഇക്കാര്യം മനസ്സിലാക്കാൻ സ്വല്പം പ്രയാസമുണ്ടായിരിക്കാം.
എങ്കിലും ഭൂമിയുടെ ആകൃതിയെ ക്രമേണ മാറിക്കൊണ്ടിരിക്കുന്ന ചി
വ ശക്തികളെപ്പറ്റി
ആദ്യം തന്നെ വളരെ
ക്കാലമായി മനുഷ്യൻ തീരെ വിശ്വസിക്കാതിരുന്ന ഒരു സംഗതി മ
നസ്സിലാക്കി സൂക്ഷിച്ചു വയ്ക്കാം അതായതു തടത്തിന്റെ ചരിത്രം
സദാ മാറിക്കൊണ്ടിരിക്കയാണെങ്കിലും ഈ മായങ്ങൾ സാധാരണ
ഏറ്റവും സാവധാനത്തിലാണ് ഭൂമിയുടെ ചരിത്രം വലിയ വിമ
ങ്ങളാൽ അല്ലെങ്കിൽ കലാപങ്ങളാൽ നിമ്മിക്കപ്പെട്ടതാണെന്നും ഒരു
കലാപം കഴിഞ്ഞാൽ അതുകൊണ്ടുണ്ടായ മാറ്റം അടുത്ത
ഒരു നിലനില്ക്കുമെന്നുമായിരുന്നു ജനങ്ങളുടെ വിശ്വാസം. ഭൂമിയുടെ ച
രിത്രത്തിൽ ചില കലാപങ്ങൾ ഉണ്ടായിട്ടുള്ളതായി കാണാനിടയുണ്ട് .
നമ്മുടെ ഹിമവാൻ പവതം തന്നെ ഒരു മഹാക്തി പൊക്കിക്കൊണ്ടു<noinclude></noinclude>
ly2q6s5ht4hc28511pydez7qa181mx1
താൾ:ഭൂഗോളചരിതം.pdf/42
106
83079
242830
2026-06-20T16:43:02Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വന്നതായിരിക്കാം. ഇക്കാലത്തു കൂടി ചില അഗ്നിപർവതങ്ങൾ പൊ ടുകയും ഭൂകമ്പങ്ങൾ ഉണ്ടാകയും ചെയ്യുന്നത് സാധാരണമാണ്. എ ങ്കിലും മുൻവിവരിച്ചപോലെയുള്ള ഭൂകമ്പം പെട്ടെന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242830
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>വന്നതായിരിക്കാം. ഇക്കാലത്തു കൂടി ചില അഗ്നിപർവതങ്ങൾ പൊ
ടുകയും ഭൂകമ്പങ്ങൾ ഉണ്ടാകയും ചെയ്യുന്നത് സാധാരണമാണ്. എ
ങ്കിലും മുൻവിവരിച്ചപോലെയുള്ള ഭൂകമ്പം പെട്ടെന്നുണ്ടായിട്ടുള്ള താ
യി ഭൂചരിത്രത്തിൽ കാണുന്നി J വലിയ മാറ്റങ്ങൾ ഒക്കെയും
സാവധാനത്തിലാണുണ്ടായിട്ടുള്ളത്.
കൊണ്ടിരിക്കുന്ന
എപ്പോഴും
കല്ലു കരഞ്ഞുപോകുന്നതുപോലെ സാവധാനത്തിൽ
അപ്രത്യക്ഷമായി പ്രവർത്തിക്കുന്ന ശക്തിയാണ് ഭൂമിയെ രൂപീകരിച്ചി
ട്ടുള്ളതും രൂപീകരിക്കുന്നതും എന്നു നാം കാക്കേണ്ടതാകുന്നു.
മിയുടെ കായത്തിൽ മാത്രമല്ല പ്രപഞ്ചത്തിൽ സവം കാണുന്ന ഒരു നി
യമവുമാണ്. പ്രകൃതി (നിയതിയിൽ കുതിച്ചു ചാട്ടമില്ല' എന്നു
ഒരു ചൊല്ലുണ്ട്. കുതിച്ചു ചാട്ടമില്ലെങ്കിലും ശക്തികൾ ഒക്കെ അന
ങ്ങാതെ അലസത ദീക്ഷിക്കുന്നില്ല. ഈ കാണുന്ന നിയമം തന്നെയാ
ണു് മനുഷ്യക്കും വിയം നേടാനുത്തമമായ മാറ്റം.
G
ഭൂമിയെ
യെ ഈ രൂപത്തിലാക്കി ശക്തികളിൽ വച്ച് ഏറ
ലും പ്രധാനമായത് ആകർഷണശക്തിയത്രെ. എന്തെന്നാൽ ഭൂമി സ
മാ കറങ്ങി ചുറ്റി ചുരുങ്ങിക്കൊണ്ടിരിക്കയാണെന്നു പറഞ്ഞുവല്ലൊ.
ഉൾഭാഗം ചുരുങ്ങുമ്പോൾ പുറഭാഗം അകത്തേതിൽ നിന്നു വിട്ടു നിന്നേ
ക്കുമല്ലൊ. അപ്പോൾ അതിനു ഉള്ളിൽ തക്കതായ താങ്ങില്ലാതെ വരും.
ഇതിന്റെ ഫലമായി പലതും സംഭവിച്ചേക്കാം. ഉദാഹരണം -
തടത്തിൽ നിന്നും ഒരു വലിയ ഭാഗം കീഴോട്ട് താണുപോകാം.
താണ ദിക്കിലേക്കു വെള്ളം ഒഴുകി ചെന്നുചേരും. അപ്പോൾ മുമ്പ്
കരയായിരുന്നിടം സമുദ്രത്തിന്റെ അടിത്തട്ടായി എന്നു വരാം. പി
ന്നെ ഉള്ളിൽ താങ്ങില്ലാതെ ആകുമ്പോൾ പുറഭാഗം ചുരുങ്ങി മടക്കു
കമായിത്തീരാം. ഇത്തരം മടക്കുകൾ ദീഘങ്ങളാകുമ്പോൾ പലത
നിരകളാകരുത് ഒരു സ്ഥലം അകത്തേക്കു താണാൽ മറെറാരു സ്ഥ
ലം പുറത്തേക്കു തള്ളി എന്നു വരാം. ഇതും മുൻ പറഞ്ഞ ടങ്ങൾ കൊ
അതിനാൽ കര, കടൽത്തട്ടിൽപോലെ കട്ട, കര
യായി എന്നും വരരുതെ. ഇംഗ്ലണ്ടാാജ്യം ഒരിക്കലല്ല പലതവണയും
കടൽത്തട്ടായി രുകയും പിന്നീടു പൊങ്ങി കരയായിത്തീരുകയും
ചെയ്തിട്ടുണ്ട്.
യൂറോപ്പ് അമ്മേരിക്കാ ഈ ഖണ്ഡങ്ങളുടെ വടക്കേപ്പകുതി ഒരി
കടൽ മഞ്ഞുകൊണ്ടു മൂടപ്പെട്ടു. അങ്ങനെ വളരെക്കാലം കിടന്നു.<noinclude></noinclude>
7i9escn4n254ef1hy0f4ya6icpznsa4
താൾ:ഭൂഗോളചരിതം.pdf/43
106
83080
242831
2026-06-20T16:43:13Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ങ്ങനെ വരുന്നതു സങ്കടമായിരിക്കും. നമ്മുടെ ഹിമവാൻ പത്രത്തി ന്റെ ഉപരിഭാഗം കൂടി ഒരിക്കൽ കടൽത്തട്ടായിരുന്നു എന്നും ഇപ്പോഴ ത്തെ നിലയിൽ വന്നതു പിന്നീടു ഭൂമിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242831
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ങ്ങനെ വരുന്നതു സങ്കടമായിരിക്കും. നമ്മുടെ ഹിമവാൻ പത്രത്തി
ന്റെ ഉപരിഭാഗം കൂടി ഒരിക്കൽ കടൽത്തട്ടായിരുന്നു എന്നും ഇപ്പോഴ
ത്തെ നിലയിൽ വന്നതു പിന്നീടു ഭൂമിക്കുണ്ടായ ചുങ്ങലും മടങ്ങവും
കൊണ്ടാണെന്നും ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു.
ഇപ്പൊഴത്തെ രൂപം നൽകിയ ശക്തികളിൽ മറ്റൊന്നു
ചൂട് അല്ലെങ്കിൽ തീയാകുന്നു. ഭൂമിയുടെ ഉള്ളിൽ ചൂട് കലാ
ണെന്നു പറഞ്ഞുവല്ലോ. താഴെ കുഴിച്ചു പോകുന്തോറും ചൂട് കൂടിക്കു
ടിവരുന്നു. അഗ്നിപർവതം പൊട്ടി, ഉരുകിയ പാറ ഉഴുകുന്നതുകൊണ്ട്
ഭൂമിയുടെ ഉമ്മ ചുട്ടുപഴുത്തു കിടക്കുകയാണെന്നും അറിയാമല്ലോ. അ
പ്പോൾ നാം പാക്കുന്നതും തീക്കടലിനെ പൊതിഞ്ഞിരിക്കുന്ന ഘനം
കുറഞ്ഞ ഒരു ഒട്ടിയിന്മേലാണെന്നു വന്നുകൂടുന്നു. ഒരു വലിയ മത്ത
ങ്ങൾ, കടലാസുകൊണ്ടു പൊതിയും പോലയത്രെ നമ്മുടെ ഭൂമിയുടെ ഉ
പരിഭാഗം ഉള്ളിലെ ചുട്ടുപഴുത്തുരുകിക്കിടക്കുന്ന വസ്തുവിനെ അവര
ണം ചെയ്യുന്നതു്. പാറകളെപ്പറ്റി പയ്യവേക്ഷണം ചെയ്യുന്നവക്ക്
ചൂടിനാൽ ഉരുകിയ പാറ ഏതാണെന്നറിയാൻ യാതൊരു
മില്ല. ഇതിനെ ഉരുക്കുപാറ എന്നു പറയാം.
ളരെ താഴത്തെ കാണുകയുള്ളൂ. ഇതിന്റെ പുറമെയായിരിക്കും വെള്ളം
രൂപീകരിച്ച പാറ. ഈ ഭാഗത്തിനു കുളിക്കല്ലുഭാഗം എന്നുപറയാം.
പ്രയാസ
ഇത്തരം പാറ വ
ജലത്തിന്റെ പ്രവൃത്തി ഭൂമിയുടെ രൂപീകരണത്തിൽ ഏററവും
പ്രധാനമായ ഒരംശം ആയിരുന്നു. ഇപ്പോൾ ഇതാണ് മുൻവിവരി
ച്ച ശക്തികളെക്കാൾ അധികം പ്രധാനമായി തോന്നുന്നതു .
കട്ട പഞ്ചസാര ഒരു പാത്രം വെള്ളത്തിലിട്ടാൽ എന്തു സംഭവിക്കുന്നു
അലിഞ്ഞു വെള്ളത്തിൽ ലയിച്ചുപോകും. വെള്ളം ഒന്നിളക്കുക കൂടി
ചെയ്താൽ വേഗം അലിയും. ഭൂമിയിൽ വെള്ളം എല്ലായ്പോഴും ചലി
ച്ചുകൊണ്ടിരിക്കുന്നു. വസ്തുക്കളെ അലിക്കാനതിനുള്ള ശക്തികൊണ്ടും
ചലനത്താൽ കിട്ടുന്ന സഹായം കൊണ്ടും നദി മുതലായ ജലപ്രവാ
ഹങ്ങൾ എല്ലാപ്പോഴും ഭൂമിയുടെ ആകൃതി മാറിക്കൊണ്ടിരിക്കയാണ
ന്നും നമുക്കിക്കാം. പിന്നെ വസ്തുക്കളെ അവിയിക്കാതെ ഒരു ദി
ക്കിൽ നിന്നും മറെറാരു ദിക്കിലേക്ക് കൊണ്ടു പോകാനും ജലപ്രവാഹ
ത്തിനു ശക്തിയുണ്ട്. ഇങ്ങനെ കൊണ്ടുപോകപ്പെടുന്ന വസ്തുക്കൾ
ജലപ്രവാഹത്തിനു ശക്തി കുറയുമ്പോൾ അടിയിൽ വീണുപോകുന്നു.<noinclude></noinclude>
quao98in8p6j2v7xldm8a8uiqiq6xup
താൾ:ഭൂഗോളചരിതം.pdf/44
106
83081
242832
2026-06-20T16:43:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '82 ഈ വസ്തുക്കൾ അവിടെ കൂട്ടമായി കൂടുന്നു. ത്തിന്റെ ആകൃതി മാറ്റിട്ടുള്ളതും മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു ശ ക്തി ഇതുതന്നെയാണു്. അതി ഇനി വെള്ളം ഭൂമിയിൽ എങ്ങനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242832
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>82
ഈ വസ്തുക്കൾ അവിടെ കൂട്ടമായി കൂടുന്നു.
ത്തിന്റെ ആകൃതി മാറ്റിട്ടുള്ളതും മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു ശ
ക്തി ഇതുതന്നെയാണു്.
അതി
ഇനി വെള്ളം ഭൂമിയിൽ എങ്ങനെ ചരിക്കുന്നു എന്നു വിവരി
ക്കാം. ഭൂമി തണുത്ത് അതിന്മേൽ ജലത്തിനിരിക്കത്തക്ക നില വ
അപ്പോൾ മുതൽ വെള്ളം ഈ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കതന്നെയാ
ഇങ്ങനെ അനവരതമായി പ്രവഹിക്കകൊണ്ട് ജലം ഭൂമുഖ
ം പലവിധത്തിൽ മാറ്റിയിട്ടുണ്ടു്. സമുദ്രത്തിലെ വെള്ളത്തിൻറ
പ്രവൃത്തിയെ നോക്കാം. കടൽവെന്നും ഉപ്പുവെള്ളമാകുന്നു.
ന്റെ അർത്ഥം ഉപ്പാകുന്ന ഘനപദാർത്ഥം അധികം അതിൽ ചേർന്നിട്ടു
ണ്ടെന്നത്രെ. ഈ സാധനം എവിടെ നിന്നു വന്നു സൂൻ കടലി
ലെ വെള്ളത്തിനു ചൂടുപിടിപ്പിച്ച് ഒട്ടേറെ വെള്ളം ആവിയാക്കി വാ
ഈ ആവിക്കു് ഉപ്പുരസമില്ല. ഒരു പരന്ന പാ
ത്രത്തിൽ കുറെ വെള്ളം വെയിലത്തു വച്ചാൽ അതു വേഗം ഇല്ലാതാക
ന്നു. പാത്രത്തിലെ വെള്ളം കടൽവെള്ളമാണെങ്കിൽ
ഉപ്പു പാത്രത്തി
ൻ അടിയിൽ ഉറച്ചിരിക്കുന്നതു കാണാം. ഈ ഉപ്പിനെ വായുവി
ലേക്കയയ്ക്കാൻ സൂനു ശക്തിയില്ല.
അധിക
ഇങ്ങ
ഇങ്ങനെ ആവിയായി വെള്ളം വായുവിൽ കയറുന്നത് ഒ
മാകുമ്പോൾ അതു മോഹമായിത്തീരും. വായു എപ്പോഴും സഞ്ചരിക്കു
അതുകൊണ്ടു് മേഘങ്ങളെ പല ദിക്കിലും അടിച്ചുകൊണ്ടുപോകും.
ചിലപ്പോൾ മേഘത്തെ ഉയർന്ന ഭൂപ്രദേശങ്ങളിൽ ഇട്ടുകളയും.
നെ സമുദ്രത്തിൽ നിന്നും അനവധി ജലം ആവിയായി മേഘരൂപ
ത്തിൽ കരകളിലേക്കു കൊണ്ടുപോകപ്പെടുന്നുണ്ടു്. അറബിക്കടലിൽ
നിന്നു വരുന്ന മേഘങ്ങളെ നമ്മുടെ കിഴക്കൻ മലകൾ തടയുന്നു. നമു
മഴ ധാരാളം കിട്ടുന്നതും ഈ മേഘങ്ങളിൽ നിന്നാകുന്നു. മേ
ങ്ങൾ തണുത്ത ഭൂമിയെ സ്പശിക്കുമ്പോൾ വെള്ളത്തുള്ളികളായി താഴെ
വീഴുന്നു. അതിനു മഴ എന്നു പേർ. മഴവെള്ളം ഒരുകാലത്തു കടൽ
ളമായിരുന്നു എങ്കിലും അതിനു മാസം തീരെയില്ല. മഴ
മിയിലേക്കു വീഴുന്നതും ആകർഷണശക്തികൊണ്ടുതന്നെ. ഈ ശക്തി
കൊണ്ടു ഭൂമിയിൽ വീണശേഷവും വെള്ളത്തിനു സ്ഥിരമായി നി
ക്കാൻ സാധിക്കുന്നില്ല. അതു താഴ്ന്ന ദിക്കിലേക്കു ഒഴുകുന്നു. ഈ<noinclude></noinclude>
mw8zv7w9as85uy8ehfcs6qziy1p3mgh
താൾ:ഭൂഗോളചരിതം.pdf/45
106
83082
242833
2026-06-20T16:43:37Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആകർഷണശക്തിയാൽ തന്നെയാണ് ജലം സദാ സമനിലയെ വലംബി ക്കുന്നതും മഴവെള്ളം ചെറിയ പ്രവാഹങ്ങളായി കൂടിക്കുന്നു വലിയ നദികളാകുന്നു. കലാശം അത് സമുദ്രത്തിൽ തന്നെ എത്തി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242833
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ആകർഷണശക്തിയാൽ തന്നെയാണ് ജലം സദാ സമനിലയെ വലംബി
ക്കുന്നതും മഴവെള്ളം ചെറിയ പ്രവാഹങ്ങളായി കൂടിക്കുന്നു വലിയ
നദികളാകുന്നു. കലാശം അത് സമുദ്രത്തിൽ തന്നെ എത്തി പ്രദക്ഷി
ണം പൂർത്തിയാക്കുന്നു.
സമുദ്രത്തിൽ വളരെ നദികൾ വീഴുന്നു. വളരെ മഴയും പെയ്യു
ന്നു. എന്നിട്ടും സമുദ്രം നിറയുന്നില്ല. സമുദ്രത്തിലേക്കു വരുന്ന വെള്ളം
വന്നുദിക്കിൽ തന്നെ പോകുന്നു എന്നു ഒരു കവി പറഞ്ഞിട്ടുള്ളത് യ
ാതമാകുന്നു. സമുദ്രജലം ആവിയാക്കി സൂര്യൻ വായുവിനു കൊടു
ക കടലിൽ നിന്നു ചൂടുതട്ടി വായുവിൽ പോകുന്ന ജലം ആകാ
ശത്തിൽ നിന്നു തണുത്ത മഴയായി ഭൂമിയിലേക്കും കടയിൽ വീഴുന്ന
വെള്ളം നദി മുതലായ പ്രവാഹങ്ങളായി സമുദ്രത്തിലേക്കും എത്തുന്നു.
ഇതാണ് ഭൂമിയിലെ ജലത്തിന്റെ പരിവർത്തനം. സമുദ്രത്തിൽ ഉപ്പ്
എവിടെ നിന്നു വരുന്നു. എന്നറിയണമെന്നു പറഞ്ഞുവല്ലോ. അതു
നദികൾ വഴിയായിട്ടാണ് കടവിലെത്തുന്നത്. നദികൾ ഒഴുകുമ്പോൾ
അലിക്കാൻ കഴിയുന്ന വസ്തുക്കളെ ഒക്കെ വെള്ളം അരിച്ചു കൊണ്ടു
ഇങ്ങനെ അലിച്ചുകൊണ്ടു പോകുന്ന വസ്തുക്കളുടെ കൂട്ട
ത്തിൽ ചിലപ്പോൾ ഉപ്പും അകപ്പെടും. ഉപ്പു ഭൂമിയിൽ പലതുമു
ഇങ്ങനെ കൊണ്ടുപോകപ്പെടുന്ന ഉപ്പു കടലിൽ എത്തിയാൽ
അതിനു അവിടെ കിടക്കുകയേ തരമുള്ളൂ. സൂരിക്ക് ഉപ്പിനെ ആ
വിയാക്കാൻ സാധിക്കയില്ല. ആദ്യമായി മഴപെയ്തു കടവിൽ വ
ജലം ശുദ്ധജലമായിരുന്നു. പിന്നെ നദികൾ അല്പാല്പമായി ഭൂമി
യിൽ നിന്നും കലക്കി അടിച്ച് കടലിൽ കൊണ്ടുപോയി.
വിടെനിന്നും അതിനു പോക്കില്ലാതെയുമായി. അനേകായിരം
വർഷംകൊണ്ട് ഈ കടലിൽ വലിച്ചു അതിലെ വെള്ളം ഉ
മന്ത്രമാക്കിയിരിക്കുന്നു.
HID
നദിയിലെ വെള്ളത്തിന് ഉപ്പില്ലല്ലോ എന്നു പറയുമായിരിക്കും
നാം അറിയുന്നില്ലെങ്കിലും അതിൽ സ്വല്പം ഉണ്ട്. ഇതു കുറച്ച്
ഉപ്പ് ഒരാനകായിരം നദികൾ അനേകായിരം വേഷം, കൊണ്ടുചെന്നു
സമുദ്രത്തിൽ നിക്ഷേപിക്കുമ്പോൾ സമുദ്രത്തിലെ വെള്ളത്തിനു ഉപ്പു
ധാരാളമുണ്ടാകുമെന്നൂഹിക്കരുതോ? സമുദ്രത്തിലെ ഉപ്പ് ആണ്ടുതോറും
കുടിക്കൂടിവരികയാണെന്നു വിദ്വാന്മാർ പരീക്ഷിച്ചറിഞ്ഞിരിക്കുന്നു.<noinclude></noinclude>
ho4hce1jqe2tryfdnlukg4v4n8fp0jy
താൾ:ഭൂഗോളചരിതം.pdf/46
106
83083
242834
2026-06-20T16:43:48Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1200 ഉപ്പു കൂടിക്കൂടിവരുന്നു. ഒരു വർഷത്തിൽ ഒരു മരം വിഷയത്തെപ്പറ്റി പഠിക്കുന്നവർ ഭൂമിയുടെ ആയുഷ്കാലം (പ്രായം നിശ്ചയിക്കാൻ കടൽവെള്ളത്തിൽ എന്ന തത്വം സഹായമായി കര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242834
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>1200
ഉപ്പു കൂടിക്കൂടിവരുന്നു.
ഒരു വർഷത്തിൽ ഒരു
മരം വിഷയത്തെപ്പറ്റി പഠിക്കുന്നവർ ഭൂമിയുടെ ആയുഷ്കാലം
(പ്രായം നിശ്ചയിക്കാൻ കടൽവെള്ളത്തിൽ
എന്ന തത്വം സഹായമായി കരുതാറുണ്ട്.
പറവെള്ളത്തിൽ എത്ര ഉപ്പു കൂടുന്നു എന്നു കണ്ടുപിടിച്ചാൽ ഇപ്പോൾ
കാണുന്ന 22 കൂടിവരാൻ എത്രകാലം വേണ്ടിവന്നിരിക്കണമെന്നു ക
ണക്കുകൂട്ടാമല്ലൊ. ഇതിൽ നിന്നും, നദികൾ സമുദ്രത്തിലേക്ക് ഒഴുകി
തുടങ്ങീട്ട് എത്രകാലമായിട്ടുണ്ടെന്നനുമാനിക്കാം. ഭൂമിയുടെ മാടി
ന്റെ കാലം രം അനുമാനം കൊണ്ടു നിശ്ചയിക്കുന്നതിനും മാനുമാ
നങ്ങൾകൊണ്ടറിയുന്നതിനും തമ്മിൽ വലിയ അന്തരം കാണുന്നില്ല.
വെള്ളത്തിന്റെ ശക്തികൊണ്ടു ഭൂമിയിൽ നാം കാണുന്ന പലത
രം പാറകളും മറ്റു ദൃഢപദാർത്ഥങ്ങളും ഉണ്ടായി എന്നു ജനങ്ങൾ വി
ശ്വസിച്ചുപോരുന്നു. ഇവയിൽ പലതും ജലപ്രവാഹം മാത്രം കൊണ്ടു
രൂപീകരിക്കപ്പെട്ടവയാണു്. കടലിലെ ഏറമിറക്കം കൊണ്ടു കരയി
ലേക്ക് മണലടിച്ചു കേറുന്നതു നാം കണ്ടിട്ടുണ്ടല്ലോ. രം മണൽത
ന്നെ ചെരുങ്ങി കൂടിച്ചേർന്നിരിക്കുന്നു എങ്കിൽ അത് ഒരുവിധം മണൽ
പാറതന്നെ ഉരുളൻകല്പം അല്ലെങ്കിൽ ചരവും ചെളിയുമുണ്ടാകുന്നതും
വെള്ളത്തിന്റെ ശക്തികൊണ്ടു തന്നെ. ഇതു മാതിരി ഇനിയും പലത
രം പാറകളെ വെള്ളം രൂപീകരിക്കുന്നു. പാറ എന്നതു് ഭൂമിയിലെ
ദൃഢ പദാർത്ഥങ്ങൾക്കൊക്കെ ഉപയോഗിക്കാവുന്ന
ചൊ' എന്നു പറയുന്നതു ഒരുവക ജന്തുക്കളുടെ അസ്ഥികൊണ്ടു
ണ്ടാകുന്ന ഒരുതരം പാറയാകുന്നു. ഇത് വളരെ വളരെക്കാലം മുൻ
ജീവിച്ചിരുന്ന ജന്തുക്കളുടെ ശരീരങ്ങൾ കൂടി ചേർന്നു ഞെരുങ്ങിയതി
നാലുണ്ടായതത്രെ. മരം മാതിരി പാറയുണ്ടാകുന്നതിലും ജലം പ്രധാന
മായി പ്രവർത്തിച്ചിട്ടുണ്ടു്.
ഇതുകൂടാതെ ഭൂമിയിൽ പലേടങ്ങളിലും വലിയ ഗുഹകളുണ്ടു്.
അവയുടെ മുകൾത്തട്ടിൽനിന്നു മഞ്ഞുതുള്ളിപോലെ ചില വസ്തുക്കൾ
തങ്ങിനിൽക്കുന്നു. അതുമാതിരി വസ്തുക്കൾ താഴെനിന്നുമുണ്ടായി മുക
ളിലേക്ക് പൊങ്ങുന്നുമുണ്ട്. ഇതിനും കൽപ്പറ് എന്നു പേരു പറയാം.
ഇവയും ഇതുപോലെ മറ്റു പലവകയും വെള്ളം കൊണ്ടുതന്നെ മറ
രുവിധത്തിലുണ്ടാകുന്നു. ആദ്യം തന്നെ വെള്ളം ഈ പുറ്റുസാധന
അങ്ങനെ അലിക്കുന്നു. ചെള്ളം വറ്റുമ്പോൾ അതിൽ ചില മാറ്റങ്ങൾ
വന്നു അതിൽ പിന്നെ വെള്ളം കയറാതെയാകുന്നു.<noinclude></noinclude>
b5d677ngyveu19wlzdyx2izxczeu82d
താൾ:ഭൂഗോളചരിതം.pdf/47
106
83084
242835
2026-06-20T16:44:00Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '98 ഈ പുറ്റുകൾ ഉണ്ടായത് എങ്ങനെയാണു എന്ന് നമുക്ക് കദേശം മനസ്സിലാക്കാം. ഗുഹകളുടെ മുകൾ തട്ടിലെ പാറകളിൽ ചില വിടവുകൾ ഉണ്ടായിരിക്കാം. അവയിൽ കൂടി ജലം ഊറി ഊറി പാറകളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242835
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>98
ഈ പുറ്റുകൾ ഉണ്ടായത് എങ്ങനെയാണു എന്ന് നമുക്ക്
കദേശം മനസ്സിലാക്കാം. ഗുഹകളുടെ മുകൾ തട്ടിലെ പാറകളിൽ
ചില വിടവുകൾ ഉണ്ടായിരിക്കാം. അവയിൽ കൂടി ജലം ഊറി ഊറി
പാറകളിൽ അലിയുന്ന വസ്തുക്കളെ അവിച്ചു. ഓരോ തുള്ളിയും താ
ഴെ വീഴുമ്പോൾ അരിച്ച സാധനം മുഴുവൻ കൊണ്ടുവരാതെ ചില
അംശങ്ങളെ അവിടെ വിട്ടേച്ചുവരുന്നു. പിന്നീടു വരുന്നതും അതി
നാടുന്നു. ക്രമേണ പുറ്റുകളാകുന്നു. അതുപോലെ താഴെ വെള്ളം
വീഴുന്ന ദിക്കിലും സംഭവിക്കുന്നു. എന്തെന്നാൽ വീഴുന്ന വെള്ള
ള്ളികൾ തങ്ങൾ അവിച്ച പാറകളുടെ ചില അംശങ്ങളെക്കൊണ്ടു വ
ഒന്നുണ്ടെന്നു പറഞ്ഞുവല്ലോ. അവ ക്രമേണ കൂടിക്കൂടിയാണ് പുറ
ണ്ടായി മേൽപോട്ടു പൊങ്ങുന്നതു്. പലപ്പോഴും മുകളിൽ നിന്നും താ
ഴെ ഇറങ്ങുന്നതും താഴെനിന്നു മുകളിലേക്ക് പൊങ്ങുന്നതുമായ പുറ
കൾ കൂട്ടിമുട്ടുന്നു.
അങ്ങനെ ഗുഹകളിൽ ഇവ ഓരോ തൂണുകളായി
ഇവ കടയും തലയും കനത്തും നടുവും നമ്മിലും ഉ
തൂണുകളായിരിക്കണമല്ലോ. നടുവിൽനിന്നും ഇരുവശത്തേയ്ക്കും ഇട
” ക്രമേണ വണ്ണം കൂടിക്കൂടിവരും. ഈ സാധനങ്ങളെ അടിച്ചുവെ
ള്ളം ഊറിക്കൊണ്ടിരിക്കുന്ന കാലത്തൊക്കെ പാറപ്പുറ്റുകൾ ഉണ്ടായി
കൊണ്ടിരിക്കുന്നു.
ഇനി ചൂടിന്റെ ശക്തികൊണ്ടുണ്ടായിട്ടുള്ള ചില സാധനങ്ങ
ളെപ്പറ്റി ആലോചിക്കാം. ഇങ്ങനെയുണ്ടായവയായി രണ്ടുതരം പാ
ഒന്നു കരിങ്കല്ല് :- ഇതു സൂക്ഷിച്ചുനോക്കിയാൽ പ
പോലെ മിന്നുന്നതും പല കോണോടുകൂടിയതുമായ ഭാഗങ്ങൾ അതിൽ
പതിഞ്ഞിരിക്കുന്നതു കാണാം. വേറെ ഒരു അരമുള്ള നിര് മിക്കല്ല
അല്ലെങ്കിൽ കിട്ടക്കല്ല് എന്നു പറയാം. ഇതുണ്ടായതും ഭൂമിയിൽ ജീ
വജാലങ്ങളുണ്ടായതിനു വളരെ വളരെ മുമ്പാണ്. ഇതും കരിങ്കല്ലു
മായുള്ള വ്യത്യാസം ഇതിൽ സ്ഫടികാകൃതിയിലുള്ള ഭാഗങ്ങളില്ലെന്നു
മാത്രമാണ്.
നാം പാക്കുന്ന ഭൂമിയെപ്പറ്റി അറിയേണ്ട ഭാഗം വിദ്വാന്മാർ
പോലും അറിയാൻ തുടങ്ങിട്ടു വളരെക്കാലമായില്ല. ഭൂമി ഉരുണ്ടതും
ചുട്ടുപഴുത്ത് ഉള്ളാടും തണുത്ത ഓരോടും കൂടിയതും സൂര്യനെ ചുറ്റി
സഞ്ചരിക്കുന്നതുമായ ഒരു ഗോളമാണെന്നാണ് പ്രധാനമായി നാം
ഓക്കേണ്ടതു്. രണ്ടായിരം വർഷങ്ങൾക്കു മുമ്പിൽ ഈ തത്വം പ്രസ്താ<noinclude></noinclude>
i4myukwqi4of6wrmppzokft2teaezrf
താൾ:ഭൂഗോളചരിതം.pdf/48
106
83085
242836
2026-06-20T16:44:11Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'sa വിക്കുന്നവനെ അധികാരികൾ തടവിലിടുമായിരുന്നു. 200 വഷ ങ്ങൾക്കു മുമ്പു ഇങ്ങനെ പറഞ്ഞ ഒരാളെ തടവിലിട്ടു. ഇങ്ങനെ സംസാരിച്ചതിനു വേറെ ഒരാളെ ജീവനോടെ ദഹിപ്പിച്ചു കളഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242836
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>sa
വിക്കുന്നവനെ അധികാരികൾ തടവിലിടുമായിരുന്നു. 200 വഷ
ങ്ങൾക്കു മുമ്പു ഇങ്ങനെ പറഞ്ഞ ഒരാളെ തടവിലിട്ടു. ഇങ്ങനെ
സംസാരിച്ചതിനു വേറെ ഒരാളെ ജീവനോടെ ദഹിപ്പിച്ചു കളഞ്ഞു.
QU
ഭൂമിയുടെ ആകൃതിയെപ്പറ്റി പറകയാണെങ്കിൽ അതു നല്ലവ
ണ്ണം ഉണ്ടല്ലേ. അതിന്റെ രണ്ടറ്റങ്ങളും സ്വല്പം പരന്നാകുന്നു. ഇ
വയുടെ ഇടയിൽ മദ്ധ്യഭാഗത്ത് അതു വിളിക്കുന്നു. പരന്നിരിക്കു
ന്ന രണ്ട് അറ്റങ്ങളേയും (ധ്രുവപ്രദേശങ്ങളെന്നു പറയുന്നു. തൻ നാ
രാപോലെ അവിടങ്ങൾ പരന്നും നടുവുവീങ്ങിയുമാണു് ഭൂമിയുടെ
അകൃതി. ഭൂമിയുടെ കറക്കംകൊണ്ടു നടുവിക്കുന്നു. എന്നാൽ ആ
വീട്ടുവളരെ അധികമില്ല. ധ്രുവങ്ങളുടെ അന്തരവും മലരേഖയിൽ
ഒരു സ്ഥലത്തുനിന്നു നേരെ എതിർവശത്തേയ്ക്കുള്ള അന്തരവും അ
മൽ മാത്രമെ വ്യത്യാസമുള്ളൂ. ഭൂമിയുടെ വ്യാസം എന്നു പറ
റയുന്ന ദൂരത്തിനു വാ മെലിലധികമില്ല.
ഭൂമിയുടെ ഉള്ളിൽ കൂടി അല്ലാതെ പുറ വശത്തുകൂടി ഒരു ദിക്കിൽ
നിന്നു പുറപ്പെട്ട് അതെ സ്ഥലത്ത് എത്താൻ 2000 മെയിലോളം
മുണ്ടു്. ഇതിനു ഭൂമിയുടെ പരിധി അല്ലെങ്കിൽ പരിവേശം എന്നു
പറയാം. ഭൂമിക്കു തന്നത്താനെ ഒന്നു കറങ്ങുന്നതിനു് . ര മണിക്ക
വേണം. അതിനാൽ മദ്ധ്യരേഖയിൽ ഏതുഭാഗവും മണിക്കൂർ ഒന്നിനു
2000 മൈൽ വീതം ചലിച്ചുകൊണ്ടെയിരിക്കുന്നു. ഭൂമി ഇതിലും വ
ളരെ വേഗത്തിൽ കറങ്ങുന്നു എങ്കിൽ അതായത് ഒരു മണിക്കൂറിൽ ഒ
രിക്കൽ കറങ്ങുന്നു എങ്കിൽ മനുഷ്യർ മുതലായ സംഗമങ്ങളും പലസ്ഥാ
വരങ്ങൾ തന്നെയും ഭൂമിയിൽനിന്നും വളരെ ദൂരം തെറിച്ചു പോകും.
ഒരു മാതൃകാഭൂഗോളം സൂക്ഷിച്ചു നോക്കുക അതിന്റെ ധ്രുവ
സ്ഥാനങ്ങൾ ന് മുകളിലും നേരെ താഴത്തുമല്ലല്ലൊ കാണുന്നത്.
കുറെ ചാഞ്ഞില്ല ഇതു നില്ക്കുനതു്? ഭൂമി ചുറ്റുമ്പോൾ ഈ ചരിവു
വലിയ കായമായിത്തീരുന്നു. എന്തെന്നാൽ, ഈ ചരിവിന്റെ ഫല
മായിട്ടാണ് നമുക്ക് ഋതുക്കളുണ്ടാകുന്നത് ചരിവിനായ ഒരു കാ
തൻറെ നടവരുന്നു. ഈ കാലത്ത് അതാത് ഭാഗങ്ങളിൽ പാ
വക്കും ഉപ്പുകലവും അപരനിവാസികൾക്കു ശീതകാലവും ഉ<noinclude></noinclude>
itanvav1j840qp651sy9fej16brgmwp
താൾ:ഭൂഗോളചരിതം.pdf/49
106
83086
242837
2026-06-20T16:44:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇതിനാലാണു് വേനൽക്കാലത്തു വും ശീതകാലത്തു തണുപ്പും ഉണ്ടാകുന്നതു്. ഭൂമി സൂതനെ ചുറ്റുമ്പോൾ ചിരകാലം മാറ്റുകാല ങ്ങളെ അപേക്ഷിച്ച സൂനോടധികം അടുക്കുന്നുണ്ട്. അപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242837
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇതിനാലാണു് വേനൽക്കാലത്തു വും ശീതകാലത്തു തണുപ്പും
ഉണ്ടാകുന്നതു്. ഭൂമി സൂതനെ ചുറ്റുമ്പോൾ ചിരകാലം മാറ്റുകാല
ങ്ങളെ അപേക്ഷിച്ച സൂനോടധികം അടുക്കുന്നുണ്ട്. അപ്പൊഴല്ലെ
നമുക്കുമധികമായി തോന്നേണ്ടത്? എന്നാലങ്ങനെയല്ല. ഭൂമിയു
ടെ ഉത്തരാദ്ധത്തിൽ പാക്കുന്ന നമുക്കു ശീതകാലമാകുമ്പോഴാണ് ഭൂമി
സൂര്യനോട് അടുത്തിരിക്കുന്നത്. നമ്മുടെ ശീതകാലം എതിർഭാഗ
വാസികളായ ദക്ഷിണാ നിവാസികൾക്ക് വരിക്കാലമാണെന്നുപ
റഞ്ഞുവല്ലൊ. അതിനാൽ സൂഷനുമായി ഭൂമിക്കും അടുപ്പമോ അകൽ
ച്ചയോ കാലനിയമനത്തിൽ വലിയ ദമൊന്നും ചെയ്യുന്നില്ല. കാ
ലനിയമനം ഭൂമിയുടെ ചരിച്ചുകൊണ്ടു മാത്രമുണ്ടാകുന്നതാകുന്നു.
000
ഭൂമിയുടെ ചരിവിൽനിന്നു വേറെ ഒരു കാര്യം കൂടി ഗ്രഹിക്കാനു
ചരിച്ച് എന്നും ഒരേ നിലയിൽ നില്ക്കുന്നില്ല. ഈ ചരി
അനേകായിരം വർഷം കൂടിക്കൂടി വകയും പിന്നെ അത്രയും വഷങ്ങൾ
കൊണ്ടു തിരിയെ നിവന്നു വരികയും ചെയ്യുന്നു. കറങ്ങുന്ന പമ്പരം
നേരെ കറങ്ങാനായക്കാഞ്ഞാൽ ഉലയുന്നതു കണ്ടിട്ടുണ്ടല്ലോ. അതുപോ
ലെ ഭൂമിയും ഉലഞ്ഞുകൊണ്ടാണ് കറങ്ങുന്നതു്. ഈ ഉലച്ചിൽ വള
രെ സാവധാനത്തിലാണു്. ഒരു ഉലച്ചിൽ പൂണ്ണമാകുന്നതിനു 10000
സംവത്സരങ്ങൾ വേണ്ടിവരുന്നു. ഭൂമിയുടെ ചരിച്ചുകൊണ്ടു് ഋതുക്കളു
ഉലച്ചിൽ കൊണ്ട് ഒരുകാലത്തു നമ്മുടെ ഗോളത്തിൽ
ശീതകാലം വളരെ ദീഘമാകുമെന്നു നമുക്കിക്കാം. മരം ഉലച്ചിലി
ന്റെ ഗതിയെപ്പറ്റി പര്യവേക്ഷണം ചെയ്തയാലത്രെ ഭൂമിയുടെ പൂവ
ചരിത്രം ഉത്തരാദ്ധത്തിന്റെ ഉത്തമഭാഗം അനേകായിരം വർഷത്തേ
മഞ്ഞുകട്ടികൊണ്ട് മൂടപ്പെട്ടിരുന്നു എന്നും നമുക്ക് അറിയാനിട
ഭൂമി എങ്ങനെ സൂര്യനെ ചുറ്റുന്നു എന്നു നോക്കാം. ഭൂമി കേ
വലം ഒരു വൃത്തമാറ്റത്തിലല്ല സൂര്യനെ പ്രദക്ഷണം വയ്ക്കുന്നതു. വലി
ച്ചുനീട്ടിയ ഒരു വൃത്തമാണ് ഭൂപ്രദിക്ഷണം എന്നു പറയാം.
ഏകദേശം അണ്ഡാകൃതിയാണ് രം പാമ്പാവിനുള്ളത്. ഇതിന
ലയെ ഭൂമി ചിലപ്പോൾ സൂര്യനോടടുത്തും .ചിലപ്പോൾ അകന്നും നി
ന്നതു്. അതിന്റെ ഗമനവും എല്ലാ യാഴും ഒരേ വേഗത്തിലല്ല.
സൂര്യനോടടുത്തു നില്ക്കുമ്പോൾ അധികവേഗത്തിലും അകന്നുനില്ല
മ്പോൾ കുറഞ്ഞവേഗത്തിലുമാണ് ഭൂമി ചരിക്കുന്നത്. സൂയസമീപ<noinclude></noinclude>
87i2uefe8lfkg8p2rr5v09ktk6fdzo7
താൾ:ഭൂഗോളചരിതം.pdf/50
106
83087
242838
2026-06-20T16:47:06Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ത്തിൽ ഭൂമി അതിവേഗത്തിൽ പോയില്ലെങ്കിൽ സൂര്യൻ ഭൂമിയെ ബല മായി ആഷിക്കും. സൂര്യനിൽ നിന്നകന്നിരിക്കുമ്പോൾ അതിവേ ഗത്തിൽ പോയാൽ വഴിവിട്ടു തെറിച്ചുപോകും. ഇതുരണ്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242838
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ത്തിൽ ഭൂമി അതിവേഗത്തിൽ പോയില്ലെങ്കിൽ സൂര്യൻ ഭൂമിയെ ബല
മായി ആഷിക്കും. സൂര്യനിൽ നിന്നകന്നിരിക്കുമ്പോൾ അതിവേ
ഗത്തിൽ പോയാൽ വഴിവിട്ടു തെറിച്ചുപോകും. ഇതുരണ്ടും സംഭവി
ക്കാതിരിക്കുന്നത് ഭൂചലനത്തിന്റെ വേഗവ്യത്യാസം കൊണ്ടാകുന്നു.
ം വേഗവ്യത്യാസം ഉണ്ടാകുന്നതും ആയനിൽനിന്നുള്ള ദൂരത്തിൻറ
ഏറക്കുറവനുസരിച്ച് കഷണശക്തിയിൽ ഉണ്ടാകുന്ന വ്യത്യാസം
കൊണ്ടാണ്.
അധ്യായം .
ഭൂമിയുടെ താല സ്ഥിതി.
P
ഭൂമി ഉരുണ്ടാണു്, സൂനെ ചുറ്റുന്നു; എങ്ങിനെയുണ്ടായി. അ
തിന്റെ ആകൃതി എന്തു ? വലിപ്പമെന്ത് ? - കായ്യങ്ങളെല്ലാം നാം
പഠിച്ചുവല്ലൊ. ഇനി ഭൂമിയുടെ ഇക്കാലത്തെ സ്ഥിതിയെപ്പറ്റി
റിക്കാം. എപ്പോഴും കറങ്ങി സഞ്ചരിക്കുന്ന ഗോളത്തിൽ നാം ജനി
ച്ചു. ഇതു വിട്ടുപോകാനും നമുക്കു തരമില്ല. നക്ഷത്രങ്ങൾ, സൂര്യൻ,
ഗ്രഹങ്ങൾ ഇവയെ എല്ലാറ്റിനേയുംകാൾ ഭൂമിക്കു ഒരണുമാത്രമെങ്കി
ലും അധികം പ്രാധാന്യം കല്പിക്കാതെ നമുക്കു തരമില്ല. ഇങ്ങനെ
കരുതാൻ നമുക്കവകാശമുണ്ട്. അതിനാൽ നമ്മുടെ വാസസ്ഥാനമാ
യ ഭൂഗോളത്തെപ്പറ്റി എത്രതന്നെ അറിയാൻ നമുക്കു കഴിഞ്ഞാലും അ
തു് അധികമായി എന്നുവരികയില്ല.
ഉള്ളിൽ എന്താണെന്നും അതിന്റെ ഊഷ്ടാവിനെ നിലനിർത്തിക്കൊ
രം അധ്യായത്തിൽ ഭൂമിയുടെ
ണ്ടുപോകുന്നത് എന്താണെന്നും നമുക്കാലോചിക്കാം.
ഇതേവരെ നാം പഠിച്ചതും ഭൂമി ഇപ്പോഴത്തെ നിലയിൽ ആയ
ചരിത്രത്തെപ്പറ്റി ആയിരുന്നു. ഒരു സംഗതി നാം മറക്കരുത്. അ
തായതു ഭൂമിക്ക് ഇതേവരെ സംഭവിച്ച മാറ്റങ്ങളുടെ മാതിരിയിലുള്ള
മാറ്റങ്ങൾ ഇന്നും ഉണ്ടായിക്കൊണ്ടുതന്നെയിരിക്കുന്നു എന്നും ഒരു വ
ഏതായ മാറ്റത്തിന്റെ ഫലമായി ഭൂമി എന്നും മാറിക്കൊണ്ടുതന്നെയി
രിക്കുന്നു എന്നുമാകുന്നു.
സമുദ്രങ്ങൾ, പർവ്വതങ്ങൾ, ഭൂഖണ്ഡങ്ങൾ ഇവയെപ്പറ്റി താ
ലം ആലോചിക്കുന്നില്ല. ഈ സംഗതികളൊക്കെ ശാസ്ത്രത്തിൽ<noinclude></noinclude>
cntfw0j30hszuza64uxvb68sqqdz0fp
താൾ:ഭൂഗോളചരിതം.pdf/51
106
83088
242839
2026-06-20T16:47:19Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '68 വിവരിച്ചിരിക്കും. ഏറ്റവും പ്രധാനമായ ഈ ശാസ്ത്രത്തെപ്പറ്റി പി ന്നീടു വിവരിച്ചുകൊള്ളാം. ഇപ്പോൾ നമുക്ക് ആലോചിക്കേണ്ടതു ഭൂമിയുടെ ഗോളാകൃതിയെപ്പറ്റിയാണ്. ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242839
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>68
വിവരിച്ചിരിക്കും. ഏറ്റവും പ്രധാനമായ ഈ ശാസ്ത്രത്തെപ്പറ്റി പി
ന്നീടു വിവരിച്ചുകൊള്ളാം. ഇപ്പോൾ നമുക്ക് ആലോചിക്കേണ്ടതു
ഭൂമിയുടെ ഗോളാകൃതിയെപ്പറ്റിയാണ്. ഒരു പന്തിനു കുറെ
യും ഒരു തോടും, ഓടും ഉം അതിൽ ചില സാധനങ്ങളും ഉണ്ട്
അന്നു നമുക്കറിയാമല്ലൊ. എന്നാൽ പന്തിനു ഒരു പ്രത്യാഘാതശക്തി
ഉദാഹരണം:-ഒരു ചുവരിന്മേൽ എറിഞ്ഞാൽ അതു തിരി
വരുന്നു. അല്ലാതെ നനഞ്ഞ മണ്ണുപോലെ ചുവരിന്മേൽ ഒ
ട്ടിയിരിക്കുന്നില്ല. ഇതു തന്നെയാണു് ഭൂമിയുടേയും സ്ഥിതി. അതി
നം ഒരു പ്രത്യാഘാത ശക്തിയുണ്ട്.
ഭൂമിയുടെ വലിപ്പത്തെപ്പറ്റി ചിലതൊക്കെ മുൻപു പറഞ്ഞുവ
ഒരു വാൾ, ഒരുമൈൽ ഈ അകലങ്ങളൊക്കെ നമുക്ക് സങ്ക
പിക്കാം. എന്നാൽ പാ000 മയിൽ എന്നത് മനസ്സിൽ ധ്യാനിക്കു
ന്നതിനു നമുക്കു പ്രയാസമാണു. ഇതു ഒരു വലിയ സംഖ്യയാണ
ലിവും മറ്റു സംഖ്യകളെ അപേക്ഷിച്ച് ഇതു തീരെ നിസ്സാരമാണ
ന്നു നാം ധരിക്കേണ്ടതാകുന്നു. ഭൂമിയുടേയും സാൻറയും വലിപ്പ
ങ്ങൾ തമ്മിൽ താരതമ്യപ്പെടുത്തിനോക്കാം. ഒരു പടത്തിൽ ഭൂമി ന
ടുവിൽ സ്ഥിതിചെയ്യുന്നു എന്നു സങ്കല്പിക്കാം. സൂര്യന്റെ പരി
വേഷം ചന്ദ്രപഥത്തിൽ നിന്നും തുലോം അന്നായിരിക്കും. ചന്ദ്ര
ന്മാർ തങ്ങളിലുള്ള അന്തരത്തേക്കാൾ എത്രയോ വലിയ അന്തരം സ്ത്ര
ചന്ദ്രന്മാർ തങ്ങളിലുണ്ട്. ഭൂമിക്ക് അതിനെ ചുറ്റുന്ന ചന്ദ്രനും
വേണ്ട സ്ഥലത്തെക്കാൾ തുവോ അധികം സ്ഥലം സുബിംബം മു
ണ്ടു്. അതിനാൽ സൂര്യൻ ഭൂമിയേക്കാൾ ഏററവും വലിയതാണ
സവരുന്നു
4
എന്നാൽ സൂര്യൻ ചന്ദ്രനെക്കാൾ വലിയതായി കാഴ്ചയിൽ തോ
എന്നില്ലല്ലോ. ഇല്ല. വാസ്തവത്തിൽ 2009 ചന്ദ്രബിം
സൂര്യബിംബത്തോടു ചേർത്താവും സൗബിംബത്തിനു ഇപ്പോഴുള്ളതിൽ
അധികം വലിപ്പം തോന്നുകയില്ല. ഭൂമിയുടെ ഉപരിഭാഗത്തിന്റെ
ക്ഷേത്രഫലം എത്ര ചതുരശ്രമയിലാണെന്നോ തൂക്കം എത്ര ടൺ ആ
ന്നോ ഇപ്പോൾ പറയാനൊരുമ്പെടുന്നില്ല. ആ സംഖ്യകൾ ധ്യാ
നിക്കാൻ
കൂടി വിയാത്തവയാണ്. എങ്കിലും ഭൂമിയുടെ കുട്ടിത്തം
(നിബിഡത എന്താണെന്നും അത് എങ്ങനെ കണ്ടുപിടിക്കാമെന്നും
ഭാരം കുട്ടിത്തത്തിന്റെ സാരമെന്നും ആലോചിക്കാം. ഒരു 2 മാ<noinclude></noinclude>
aqtpfp2tejv268co4lp1tr25u3d844l
താൾ:ഭൂഗോളചരിതം.pdf/52
106
83089
242840
2026-06-20T16:47:30Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒരു തണ്ണിമത്തനേക്കാൾ വലിപ്പം കുറഞ്ഞതാണെങ്കിലും ഘനം കൂടിയ താണു്. അപ്പോൾ തേങ്ങയിൽ തണ്ണിമത്തനിലുള്ളതിലേക്കാൾ സാ ധനം കൂടിയിരിക്കണമല്ലോ. എന്നാൽ ഒരു ചെറിയ കല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242840
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഒരു തണ്ണിമത്തനേക്കാൾ വലിപ്പം കുറഞ്ഞതാണെങ്കിലും ഘനം കൂടിയ
താണു്. അപ്പോൾ തേങ്ങയിൽ തണ്ണിമത്തനിലുള്ളതിലേക്കാൾ സാ
ധനം കൂടിയിരിക്കണമല്ലോ. എന്നാൽ ഒരു ചെറിയ കല്ല് വലിയ
കല്ലിനേക്കാൾ തൂക്കം കുറഞ്ഞതാണ്. അതിൽ സാധനവും വലിയ
കല്ലിലുള്ളതിനേക്കാൾ കുറവായിരിക്കും ഒരേ വലിപ്പമുള്ള രണ്ടു ക
ലെടുക്കുക. അവയുടെ തൂക്കം ഒരു പോലെ ഇരിക്കും. അവയിലെ
സാധനങ്ങളും തുല്യമായിരിക്കണം. വലിപ്പം എന്നത് ഒരു വസ്തു
എത്രസ്ഥലം മൂടുന്നു എന്നു കാണിക്കുന്നു. തണ്ണിമത്തൻ തേങ്ങയെ
ക്കാൾ സ്ഥലം ആവശ്യമാകുന്നു. അതിനും തേങ്ങയേക്കാൾ വലിപ്പമു
ണ്ട് എന്നു പറയാം മുൻ വിവരിച്ച ദൃഷ്ടാന്തങ്ങളിൽ നിന്നും വലിപ്പ
വും തൂക്കവും തമ്മിൽ വലിയ അടുപ്പം കൂടിയേതീരു എന്നില്ലെന്നു തെ
ളിയുന്നു. ഒരു വസ്തുവിലടങ്ങിയിരിക്കുന്ന സാധനത്തിന്റെ അളവി
നു കട്ടിത്തം എന്നു പറയാം. തൂക്കവും കട്ടിത്തവും തമ്മിൽ വലിയ
ബന്ധമുണ്ടെന്നും തോന്നുന്നു. നാം ചുക്കിണി അല്ലെങ്കിൽ പകിട
കണ്ടിട്ടുണ്ടല്ലോ. ഇത് ഒരു സമവസ്തുവാകുന്നു. മരം ആകൃതിയി
ലുള്ള ഒരു പാത്രത്തിൽ വെള്ളമൊഴിച്ചാൽ ആ വെള്ളം അതിൻറ
ആകൃതിയെ അവലംബിക്കുന്നു. ആ വെള്ളത്തിലുള്ള സാധനത്തി
ന്റെ വലിപ്പം പാത്രത്തിന്റെ ഉള്ളവതന്നെ. വെള്ളം മാറ്റി പക
രം രസം ഒഴിക്കുക. വലിപ്പം മുമ്പിലത്തെപ്പോലെയാണെങ്കിലും രസ
ത്തിനു തൂക്കം വളരെ കൂടും, രസത്തിലുള്ള സാധനം വെള്ളത്തിലുള്ള
തിനേക്കാൾ അധികമാണ്. അതായത് രസത്തിനു വെള്ളത്തേക്കാൾ
കട്ടിത്തം കൂടും, എന്ന്. രസത്തിനു തൂക്കം കൂടും എന്നു പറഞ്ഞാൽ
പോരേ? കുട്ടിത്തം എന്നു പറയുന്നതെന്തിനു് എന്നു ഒരു ചോദ്യമുണ്ടാ
യേക്കാം. സാധാരണ ലോകവ്യാപാരത്തിൽ അതു മതിയാകുമായിരി
ക്കും. ശാസ്ത്രവ്യവഹാരത്തിൽ അതു മതിയാകുന്നില്ല. തൂക്കം എന്നതു
ഭൂമിക്ക് ഒരു വസ്തുവിന്മേലുള്ള ആ കഷണശക്തിയുടെ പ്രവൃത്തിയാക
ന്നു. കുട്ടിത്തം അതിലുള്ള സാധനത്തിന്റെ പരിമാണവുമത്രെ. ഭൂമി
യിൽ വച്ചു തൂക്കി തൂക്കം നിനയിച്ചിട്ടുള്ള ഒരു വസ്തു ലക്ഷം മ
യിൽ മുകളിൽ കൊണ്ടുപോയി തൂക്കിയാൽ അതിന്റെ കുട്ടിത്തം കു
യുന്നില്ലെങ്കിലും തൂക്കം തുലോം കുറഞ്ഞുപോകും. അതിനാലത്രെ ഒരു
വസ്തുവിലെ സാധനത്തിന്റെ അളവിനു തൂക്കം എന്നു പറയാതെ
കുട്ടിത്തം എന്നു പറയേണ്ടിയിരിക്കുന്നത്. ഒരു വസ്തുവിലെ സാധന
ത്തിന്മേലുള്ള ആഷണശക്തിയുടെ അളവും തൂക്കവും സാധന<noinclude></noinclude>
3ocis4l0z5zdl6gfrwc8gf3tcwr290p
താൾ:ഭൂഗോളചരിതം.pdf/53
106
83090
242841
2026-06-20T16:47:42Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ത്തിന്റെ അളവു കട്ടിത്തവുമാകുന്നു. ഒരു വസ്തു ചന്ദ്രനിൽ കൊണ്ടുപോ യാൽ ചന്ദ്രൻ ഭൂമിയേക്കാൾ ചെറുതാകയാൽ ആകർഷണശക്തി കുറ യും. അതിനാൽ വസ്തുവിന്റെ കുട്ടിത്തം കുറയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242841
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ത്തിന്റെ അളവു കട്ടിത്തവുമാകുന്നു. ഒരു വസ്തു ചന്ദ്രനിൽ കൊണ്ടുപോ
യാൽ ചന്ദ്രൻ ഭൂമിയേക്കാൾ ചെറുതാകയാൽ ആകർഷണശക്തി കുറ
യും. അതിനാൽ വസ്തുവിന്റെ കുട്ടിത്തം കുറയുന്നില്ലെങ്കിലും തൂക്കം
കുറയും. വ്യാഴഗ്രഹത്തിൽ കൊണ്ടുപോയാൽ കട്ടിത്തം കുറയുന്നില്ല.
തൂക്കം കൂടുന്നു. എന്തെന്നാൽ വാഴും ഭൂമിയേക്കാൾ വലുതാകുന്നു.
വസ്തുക്കളുടെ കട്ടിത്തം തിട്ടപ്പെടുത്തുന്നതിനു ശാസ്ത്രജ്ഞർ ഉപ
യോഗിക്കുന്ന സമ്പ്രദായം ഇതത്രെ. ഒരു അളവ് അല്ലെങ്കിൽ വലി
പ്പം വെള്ളം എടുക്കുക. അതിനെ ക്ലിപ്തമായ പരിസരാവസ്ഥയിൽ വ
യ്ക്കുക. എന്തെന്നാൽ വെള്ളത്തിന്റെ വലിപ്പം ചുടുകൊണ്ടും അതി
ശീതംകൊണ്ടും അധികരിക്കും. മേല്പറഞ്ഞ അളവ് അല്ലെങ്കിൽ വലി
പത്തിന്റെ കട്ടിത്തത്തെത്തന്നെ സങ്കല്പിക്കുക. ഇതാകട്ടെ കട്ടിത്തനി
ശ്ചയത്തിലെ ഒറ്റ അല്ലെങ്കിൽ എണ്ണം. രം വലിപ്പത്തിലുള്ള മറെറാ
പദാർത്ഥത്തിനു വെള്ളത്തിനേക്കാൾ എരട്ടി കുട്ടിത്തമുണ്ടെങ്കിൽ അ
തിന്റെ കട്ടിത്തം രണ്ടു് എന്നു പറയാം. നാം ഉപയോഗിക്കുന്ന
ക്കൾ എല്ലാം ഭൂമിയുടെ പുറത്തട്ടിന്മേലാകയാൽ ആകർഷണശക്തി
യ്ക്കും ഭേദമുണ്ടാകയില്ല. വസ്തുസാരം അഥവാ
സാധനം ഏതുവസ്തുവിൽ
കൂടുന്നുവോ അതിന്മേൽ ആകർഷണശക്തി കൂടിയിരിക്കും. അതായതു
അതിനു തൂക്കം കൂടും. തൂക്കവും കുട്ടിത്തവും തമ്മിലുള്ള വ്യത്യാസം
പറഞ്ഞുകഴിഞ്ഞുവല്ലൊ.
ഒരേ ലോഹം കൊണ്ടുണ്ടാക്കിയതും ഒരേ വലിപ്പമുള്ളതുമായ രണ്ടു
(സമാഘനവസ്തുക്കൾ എടുത്ത് ഒരു മേശപ്പുറത്തു വയ്ക്കുക. ഇ
വയുടെ വലിപ്പവും കുട്ടിത്തവും തൂക്കവും തുല്യം തന്നെ. എന്നാൽ അ
വയിൽ ഒന്നിനെ മാറ്റത്തിന്റെ മീതെ വച്ചാൽ അവയിൽ മീതെയുള്ള
തിന്റെ തൂക്കം മാറ്റത്തിന്റെ തൂക്കത്തിനേക്കാൾ കുറഞ്ഞിരിക്കുമെന്നു
തെളിയിക്കാം. ഇവയ്ക്കു വലിപ്പവും കുട്ടിത്തവും തുല്യം. എന്നാൽ
മിയുടെ കേന്ദ്രസ്ഥാനത്തുനിന്നു ഒന്നിലേക്കുള്ള ദൂരം മറ്റൊയിലേക്കുള്ള
തിൽ കുറച്ചു കൂടുതലാകയാൽ അതിന്മേൽ ആകർഷണ ശക്തി അത്ര
യ്ക്കും കുറഞ്ഞിരിക്കും. രം വാസ്തവത്തിൽ നിന്നും തൂക്കത്തേയും കട്ടിത്ത
ത്തേയും രണ്ടായി വിവക്ഷിക്കേണ്ട ആവശ്യത്തെ പ്രത്യക്ഷമാക്കുന്നു.
ഭൂമിയുടെ കുട്ടിത്തം എങ്ങനെ നിണ്ണയിക്കാം?
ഇത്തി ഈ കുട്ടിത്തം വെള്ളത്തിന്റെ നേക്കാൾ കൂടിയതോ കുറഞ്ഞ
B
a<noinclude></noinclude>
3pc5qmjyu8q6nvdn1z1ijxp5jw6vm5i
താൾ:ഭൂഗോളചരിതം.pdf/54
106
83091
242842
2026-06-20T16:48:02Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തോ എന്ന് എങ്ങിനെ അറിയാം. ഇതിനെപ്പറ്റി വളരെക്കാലമായി ശാസ്ത്രജ്ഞന്മാർ പലപ്രകാരത്തിലും അലോചിച്ചിട്ടുണ്ടു്. ആ ആലോ ആനകൾ ഒക്കെ ഇവിടെ പ്രസ്താവിച്ചിട്ടാവശ്യമില...' താൾ സൃഷ്ടിച്ചിരിക്കുന്നു
242842
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>തോ എന്ന് എങ്ങിനെ അറിയാം. ഇതിനെപ്പറ്റി വളരെക്കാലമായി
ശാസ്ത്രജ്ഞന്മാർ പലപ്രകാരത്തിലും അലോചിച്ചിട്ടുണ്ടു്. ആ ആലോ
ആനകൾ ഒക്കെ ഇവിടെ പ്രസ്താവിച്ചിട്ടാവശ്യമില്ല. ഒരു കാര്യം പ
റയാം. ഒരു നാഴികമണിയുടെ ആടുകട്ടി ആട്ടുമ്പോഴത്തെ ക
യും വേഗവും അറിഞ്ഞാൽ ഭൂമിയുടെ ആകർഷണ ശക്തി അതിന്മേൽ
എത്രത്തോളം പ്രവർത്തിക്കുന്നുണ്ടെന്നു അറിയാം. ഇതിൽ നിന്നും ഭൂമിയു
ടെ വലിപ്പത്തെപ്പറ്റി നമുക്കുള്ള അറിവിൽ നിന്നും ഭൂമിയുടെ കുട്ടിത്തം
കണക്കാക്കി എടുക്കാവുന്നതാകുന്നു.
രം ഗാനത്തിന്റെ ഫലമായി നമുക്ക് കിട്ടിയിരിക്കുന്ന അറി
' ഏറ്റവും അത്ഭുതകരം തന്നെ. ഭൂമിക്ക് വെള്ളത്തേക്കാൾ നാലുമട
ങ്ങിൽ കൂടുതലും ആ മ
മടങ്ങിൽ കുറവും കട്ടിത്തമുണ്ട് .
വെള്ളത്തിനു് തൂക്കമുണ്ടെന്നു നമുക്കറിയാമല്ലോ. അത് ഭൂമി
യുടെ കാടിന്മേലാകയാൽ അതിന്മേൽ ഭൂമിയുടെ ആകർഷണശക്തി ക
രുപോലെ പ്രവൃത്തിക്കുന്നുണ്ട് . ഭൂമിക്ക് വെള്ളത്തേക്കാൾ അഞ്ചുമട
ങ്ങിലധികം കുട്ടിയുണ്ടാകണമെങ്കിൽ ഭൂമിയുടെ ഉള്ളിലെ സാധനം
നമുക്കു വിചാരിക്കാൻ കഴിയുന്നതിലധികം അടുപ്പിച്ചു ക്കപ്പെട്ടി
രിക്കണം, ഭൂമിയിൽ നമുക്കു പരിശോധിക്കാവുന്ന യാതൊരു വസ്തുവി
നും ഭൂമിക്ക് ആകപ്പാടെയുള്ള മാതിരി കുട്ടിത്തമുള്ളതായി കാണുന്നി
ല്ല. അതിനാൽ ഭഗത്തിലുള്ള സാധനത്തിനും ഇവിടെ ധാരാളം
കുട്ടിത്തമുള്ളതായി തോന്നുന്ന ഇത്തേക്കാൾ അധികം കുട്ടിത്തമുണ്ടാ
യിരിക്കണം.
ഈ തത്വം കേവലം രസാവഹം മാത്രമല്ല. പ്രധാനവുമായ
എന്തെന്നാൽ ഇതിൽ നിന്നു ഭൂമിയിൽ ബന്ധിച്ചുകിടക്കുന്ന ശക്തിയെ
ക്കുറിച്ചു ഒരറിവു നമുക്കു കിട്ടുന്നു. രം ശക്തി ചിലപ്പോൾ ഭൂകമ്പ
ച്ഛായയിൽ പ്രവർത്തിക്കുന്നതു നാം കാണുന്നുണ്ടല്ലോ. ഭൂമിയുടെ ആക
മാനം വലിപ്പം വിചാരിച്ചാൽ അതിന്റെ ഓട്ടു വളരെ വളരെ ഘനം
കുറഞ്ഞതാണെന്നു വേണം വിചാരിക്കാൻ. എന്നാൽ അതിൽ നമ്മെ
ഒരു നാരങ്ങ നടുവെ മുറിക്കുംപോലെ ഭൂ
മിയെ മുറിക്കാനും അതിന്റെ മുറിഞ്ഞ ഭാഗത്തെ വിഗാവലോകനം
ചെയ്യാനും നമുക്കു കഴിയുമെങ്കിൽ രം കാടിന്റെ നമ്മ നമ്മെ അത്ഭു
പരവശന്മാരാക്കിത്തിക്കും നിശ്ചയംതന്നെ.<noinclude></noinclude>
ftbpw02xi4phns4cwzwewymez0eygow
താൾ:ഭൂഗോളചരിതം.pdf/55
106
83092
242843
2026-06-20T16:48:16Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭൂമിയുടെ ഉള്ളിൽ മുൻവിവരിച്ചപോലെയുള്ള കുട്ടിത്തമുണ്ട ങ്കിൽ അത് രായം പോലെ ഒരു ഘനപദാർത്ഥമായിരിക്കണം, എന്നു നമുക്കു തോന്നിയേക്കാം. എന്നാൽ അത് അങ്ങനെ ആയെ തീരൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242843
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഭൂമിയുടെ ഉള്ളിൽ മുൻവിവരിച്ചപോലെയുള്ള കുട്ടിത്തമുണ്ട
ങ്കിൽ അത് രായം പോലെ ഒരു ഘനപദാർത്ഥമായിരിക്കണം, എന്നു
നമുക്കു തോന്നിയേക്കാം. എന്നാൽ അത് അങ്ങനെ ആയെ തീരൂ എ
ന്നില്ല. പ്രഗത്തിലെ ചൂട് നമുക്കറിവുള്ളതിൽ എത്രയും അധികമാ
ണ്ട് . ഇത്ര ചടുള്ളതുകൊണ്ടു ആ വസ്തു
ഘനപദാർ
ക്ഷെ അതു ദ്രവമോ വാതകമൊ ആണെന്നു വിചാരിക്കുന്നതും തെറ
അല്ല, പ
ണ് . അവിടെ ഭൂമിതന്നെ അതിയായ ചൂടുകൊണ്ടും ഞെക്കികൊ
ണ്ടും നാം അറിഞ്ഞിട്ടില്ലാത്ത ഒരവസ്ഥയെ പ്രാപിച്ചിരിക്കയാകുന്നു.
ഒരു പന്ത് ഏറെക്കുറെ സ്ഥിതി പ്രാപകശക്തിയുള്ള ഒരു വസ്തു
വാണെന്നും അതു ചുവരിന്മേലെറിഞ്ഞാൽ ചെളിപോലെ അവിടെ
ഒട്ടിയിരിക്കാതെ അതിന്റെ പൂർവസ്ഥിതിയെ ഉടനവലംബിച്ചു തിരി
യെ പോരുമെന്നും പറഞ്ഞുവല്ലോ. ഒരു വസ്തുവിന്റെ സ്ഥിതി പ്രാ
പകശക്തി എന്നുവച്ചാൽ അതിന്റെ ആകൃതിക്കു ബലം കൊണ്ട് നാം
വ്യത്യാസം വരുത്തിയാൽ അതിനു പൂർവസ്ഥിതിയിലെത്താനുള്ള ശ
ക്തി എന്നം. പന്തു ചുവരിന്മേൽ അടിക്കുമ്പോൾ ഒരു ഭാഗം സ
ല്പം പരക്കുന്നു. ഉടനെ മുൻരൂപം സ്വീകരിക്കാനായി അതു കുതിക്കു
ആ കുതികൊണ്ടത്രെ തിരിയെ ചാടി വരുന്നത്. ഭൂഗോളത്ത
ഒരു വലിയ ചുവരിന്മേൽ എറിയാമെങ്കിൽ അതും ഒരു പന്തിനേക്കാൾ
വേഗം കുതിച്ചു തിരിയെ ചാടും. പക്ഷെ പരീക്ഷിച്ചു നോ
ക്കാൻ സാധിക്കയില്ലെന്നു മാത്രമെയുള്ളു. ക്രിക്കറ്റു പശു എന്നു ഒരു
ക പന്ത്രണ്ടു്. അതിൽ ഒരുതരം പന്തിൽ കമ്പോസ്റ്റു' എന്നു പ
യുന്നു. പല സാധനങ്ങളേയും കൂട്ടിച്ചെത്തുണ്ടാക്കിയത് എന്നാണ
തിന്റെ അർത്ഥം. ഇതിനെ ചുരുക്കത്തിൽ 'കാ' എന്നും പറയാറു
ണ്ട്. ഭൂമിയും ഇതുപോലെ ഒരു കമ്പോ പന്താണെന്നു പറയാം.
പക്ഷെ അ
അങ്ങനെയാണെങ്കിൽ ഭൂമി ഏതെല്ലാം സാധനങ്ങൾ ചോ
ണ്ടാക്കപ്പെട്ടിരിക്കുന്നതു ? ഈ അന്വേഷണം ഏറ്റവും സൂക്ഷ്മ
ത്തോടെ നടത്തേണ്ടതും ഏററവും രസാവഹവുമാകുന്നു.
തിനൊരുമ്പെടുംമുമ്പ് നാം ഇപ്പോൾ പഠിച്ചതും ഏറ്റവും പ്രാധാന്യ
മുള്ളതുമായ ഒരു സംഗതിയെപ്പറ്റി സ്വല്പം ആലോചിക്കണം. ഭൂമി
യുടെ ഉള്ളിൽ അതിചിന്തമായ ചൂടുണ്ടെന്നു പറഞ്ഞുവല്ലോ. ഇങ്ങ
നെ ഭൂമിയെ ചൂടാക്കി വച്ചുകൊണ്ടിരിക്കുന്ന വസ്തു ഏതാണ്? ഇങ്ങ
നെ ഒരു വസ്തു കണ്ടുപിടിച്ചത് ഓർത്താൽ അത്ഭുതം
തന്നെ.<noinclude></noinclude>
7vj0ds7bs35lbvemjsmsn4ma0xycx1v
താൾ:ഭൂഗോളചരിതം.pdf/56
106
83093
242844
2026-06-20T16:48:29Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ളരെ ദുർല്ലഭമായ ഒരു വസ്തുവാണ്. എങ്കിലും ഭൂമിയുടെ ചേരുവ യിൽ ഉൾപ്പെട്ടതത്രെ. അതിന്റെ പരിണാമം മാത്രം നോക്കിയാൽ നിസ്സാരമാണെങ്കിലും പ്രാധാന്യം കേമം തന്നെ. ഇതിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242844
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ളരെ ദുർല്ലഭമായ ഒരു വസ്തുവാണ്. എങ്കിലും ഭൂമിയുടെ ചേരുവ
യിൽ ഉൾപ്പെട്ടതത്രെ. അതിന്റെ പരിണാമം മാത്രം നോക്കിയാൽ
നിസ്സാരമാണെങ്കിലും പ്രാധാന്യം കേമം തന്നെ. ഇതിന്റെ പേരു
റേഡിയം എന്നാകുന്നു. ഇതിന്റെ പ്രാധാന്യത്തെപ്പറ്റി പറയും മു
ഭൂമിയെ ചൂടാക്കി വച്ചുകൊണ്ടിരിക്കുന്ന മറ്റു ശക്തികളെപ്പറ്റി
സ്വല്പം പറയാം.
ഒന്നാമതായി ഭൂമിക്കു ചൂടു നൽകുന്നതു സൂനാകുന്നു. സ
ൻറ ചൂടിൽ ഏറ്റവും സ്വല്പമായ ഒരംശമെ ഭൂമിക്കു കിട്ടുന്നുള്ളൂ.
എന്നിട്ടും അത് ഭൂമിയിലെ സകല ജീവികളുടെയും ജീവിതസന്ധാര
ണത്തിനു മതിയാകുന്നു. പിന്നെ പകൽ സർവ്വനിൽനിന്നു കിട്ടുന്ന
ടിന്റെ ഒരംശം രാത്രി ഭൂമിവിട്ടു കളയുന്നുമുണ്ട്. ഇതിന്റെ അം
ഭൂമിയുടെ കരം ചുടു സംഗ്രഹിച്ചുകൊണ്ടിരിക്കുമ്പോൾ മറ
അല്പം ചൂടു വിട്ടുകൊണ്ടിരിക്കുന്നു എന്നാകുന്നു. സൂൻ
മാത്രമെ ഭൂമിയ്ക്കുണ്ടായിരുന്നുള്ളൂ എങ്കിൽ ഭൂമി ഇതിനു മുമ്പു ത
ത്തു തണുത്ത് ചന്ദ്രനെപ്പോലെ ആകുമായിരുന്നു.
വനിൽ നിന്നും ഊഷ്മാവു ഗ്രഹിക്കുന്നുണ്ടെങ്കിലും അതു തണുത
നെയിരിക്കുന്നു.
ചന്ദ്രനും സൂ
രണ്ടാമത് ഭൂമി അതിന്റെ ഉൾഭാഗത്തുനിന്നും ചൂടു കിട്ടുന്നു
ണ്ട്. അടുത്തകാലംവരെ ഇതും ആളുകൾ വിശ്വസിച്ചിരുന്നില്ല.
എങ്കിലും ഉള്ളിൽനിന്നും ചൂടു പുറത്തേക്കു കടന്നു ഭൂമിയുടെ ഓടിനെ
ചൂടാക്കി വച്ചുകൊണ്ടിരിക്കുന്നു. മരം ചൂടു ഭൂമിയുടെ ഓടിനെയും
വിട്ട് ആകാശത്തിലേക്കും പോകുന്നു. ഭൂമി തന്റെ ഉൾ. ഇവ്വി
ധം കളകയാണു് ചെയ്യുന്നത്. ഇതു വളരെ വളരെക്കാലത്തേയ്ക്കു
രമാകയില്ലല്ലൊ. ചന്ദ്രനും ആദ്യം ചൂടുണ്ടായിരുന്നു. പക്ഷെ അതു
ഭൂമിയേക്കാൾ വളരെ ചെറുതായിരുന്നതുകൊണ്ടു ചൂടു വേഗം വെളി
യിൽ പോയി അത് ഒരു തണുത്ത ഗോളമായിത്തന്നു.
വസ്തു അതിന്റെ ചൂടു വേഗം കളയും. എന്തെന്നാൽ അതിൻറ
കുട്ടിത്തത്തെ അപേക്ഷിച്ചു. അതിന്റെ ബിഭാഗ ക്ഷേത്രഫലം വള
രെ വലുതാണ്. തലത്തിന്റെ വ്യാപ്തി അനുസരിച്ചാണല്ലൊ ചൂടു
പുറത്തു പോകുന്നത്. ഇതിനാലാണ് കൊച്ചു കുട്ടികൾക്കു തണുപ്പ
തട്ടാതെ നോക്കിക്കൊള്ളണമെന്നു പറയുന്നത്.
ഒരു ചെറിയ<noinclude></noinclude>
d4aoj1u1g4v02tkxjxxzc0o2nwwbzpk
താൾ:ഭൂഗോളചരിതം.pdf/57
106
83094
242845
2026-06-20T16:49:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാമതും ഭൂമിക്കു ചൂടു നൽകുന്നത് റേഡിയം എന്ന വസ്തു അതിനെപ്പറ്റി കുറെ വിസ്മരിക്കേണ്ടിയിരിക്കുന്നതിനാൽ അടുത്ത അധ്യായം അതിനായി ഉപയോഗിക്കാം. അധ്യായം. റേഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242845
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>മൂന്നാമതും ഭൂമിക്കു ചൂടു നൽകുന്നത് റേഡിയം എന്ന വസ്തു
അതിനെപ്പറ്റി കുറെ വിസ്മരിക്കേണ്ടിയിരിക്കുന്നതിനാൽ
അടുത്ത അധ്യായം അതിനായി ഉപയോഗിക്കാം.
അധ്യായം.
റേഡിയം.
വസ്തു
ഭൂമിയ്ക്കും ചൂടുനൽകുന്ന ഒരു റേഡിയം ആണെന്നു പറഞ്ഞു
വല്ലൊ. ഇതിന്റെ കഥ ഓർത്താൽ നാം കേൾക്കാറുള്ള വേതാളക
കൾ ഒന്നും സാരമില്ല. ഇതിനെപ്പറ്റി അടുത്തകാലംവരെ ആക്കും
ഒന്നും അറിഞ്ഞു കൂടായിരുന്നു. ചെടികൾ വായുവിൽ നിന്നും നമുക്കു
വിചാരിക്കാൻ വഹിയാത്തവിധം ആഹാരം ഗ്രഹിക്കുന്നതുപോലെ
ഡിയം സ്വതേ ചൂടുണ്ടാക്കി ഭൂമിയെ ചൂടാക്കി വച്ചു കൊണ്ടിരിക്കുന്നു.
ഇതു എത്രയും ദുർല്ലഭമായ ഒരു വസ്തുവത്രെ. ഇതേവരെ കണ്ടുകിട്ടിട്ടു
ള്ള റേഡിയം എല്ലാം കൂടി ഒരു ഗുളികച്ചെപ്പിൽ അടയ്ക്കത്തക്കവണ്ണം
മാത്രമെയുള്ളൂ. ഒരു ചെറു ചക്രത്തിന്റെ വട്ടത്തിൽ പരത്താവുന്ന
വസ്തു മാത്രമേ നമുക്കു് ഇപ്പോൾ കിട്ടിയിട്ടുള്ളു. എന്നാൽ സ്വല്പമായി
റേഡിയം എവിടേയും ഉണ്ടു്. ഇതുള്ളതുകൊണ്ട് ഭൂമിക്ക് എന്നും ഈ
മാവു കിട്ടിക്കൊണ്ടിരുന്നു. ഭൂമിയെ എന്നേക്കും ചൂടാക്കി വച്ചുകൊ
ണ്ടിരിക്കാൻ രം റേഡിയത്തെ ഒരഗ്നികണമായിട്ടു നമുക്കു കരുതാം.
ഭൂമി ദിവസംപ്രതി ചുട്ടുകളയുന്നു എന്നു നാം അറിഞ്ഞു. ഇങ്ങ
നെ കളഞ്ഞുകൊണ്ടു വരികയാണെങ്കിൽ ഒരുകാലത്തു ഭൂമി തണുത്തു
ചന്ദ്രനെപ്പോലെ ഒരു നിർജ്ജീവഗോളമായിത്തീരുമെന്നും തീർച്ചയാണു്.
ആ സങ്കടകരമായ അവസ്ഥയെ ദൂരീകരിക്കുന്നതിനു ഉപയുക്തമായ
ഒരു വസ്തുവത്രെ ഇത്. ഭൂമിയെ പരാപേക്ഷകൂടാതെ ചൂടാക്കി വച്ചു
കൊണ്ടിരിക്കാൻ ഇതിനു കഴിയും. എത്രകാലത്തേക്കു ഇതു സാധി
ക്കു വന്നു ഖണ്ഡിച്ചു പറയാൻ ആകും സാധിക്കയില്ല. ഒരാളുടെ ക
പായക്കീശയിൽ ആ ചക്രം ഉണ്ടെന്നിരിക്കട്ടെ. അതിൽനിന്നും ദിവ
സംപ്രതി ഓരോ ചക്രം വീതം എടുത്താൽ ആ ദിവസംകൊണ്ടു കീശ
ഒഴിവായിപ്പോകുമല്ലൊ. നേരേമറിച്ച് ആ കീശയിൽ ഓരോ ചക്രം
വീതം ദിവസവും ഉണ്ടായിക്കൊണ്ടും ഇരുന്നാൽ അത് ഒരിക്കലും ഒഴി<noinclude></noinclude>
sgto96etdwa91jd4jazvz3hfb4c1csa
താൾ:ഭൂഗോളചരിതം.pdf/58
106
83095
242846
2026-06-20T16:49:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കയില്ല. ഇതുതന്നെയാണ് ഭൂമിയുടെയും സ്ഥിതി. ഭൂമിയിൽ നി അന്നും ചൂടു സദാ പൊയ്ക്കൊണ്ടിരിക്കുന്നു. റേഡിയം സദാ ചൂടുണ്ടാ ക്കിക്കൊണ്ടും ഇരിക്കുന്നു. എന്നുതന്നെയല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
242846
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>കയില്ല. ഇതുതന്നെയാണ് ഭൂമിയുടെയും സ്ഥിതി. ഭൂമിയിൽ നി
അന്നും ചൂടു സദാ പൊയ്ക്കൊണ്ടിരിക്കുന്നു. റേഡിയം സദാ ചൂടുണ്ടാ
ക്കിക്കൊണ്ടും ഇരിക്കുന്നു. എന്നുതന്നെയല്ല ഭൂമി കളയുന്നിടത്തോളം
ചൂടു റേഡിയം ഉണ്ടാക്കുന്നുണ്ട് എന്നുകൂടി ഊഹിക്കാൻ വഴിയുണ്ട് .
അതിനാലത്രെ ഭൂമി വേഗം ഒരു തണുത്ത ഗോളമായിത്തീരാത്തതു്.
റേഡിയത്തെ സംബന്ധിച്ചു കണ്ടുപിടിച്ചുവരുന്ന അത്ഭുതകരമാ
യ സംഗതികളെപ്പറ്റിപ്പറയുക എന്നുവച്ചാൽ അവസാനമില്ല. ദിവ
സംപ്രതി നവംനവമായി ഓരോന്നും കണ്ടുപിടിച്ചുവരികയാണ്. രം
വസ്തുവിന്റെ രസാവഹമായ ചരിത്രം നാം അറിയേണ്ടതാകുന്നു. ഇ
തിനും ഒരു സംഗതി നാം ധരിക്കേണ്ടതുണ്ടു്. വസ്തുക്കൾ എല്ലാം
ഭൗതികങ്ങൾ അഥവാ ഭൂതങ്ങൾ എന്നവയുടെ ചേച്ചികൊണ്ടുണ്ടായി
ടുള്ള വയത്രെ. പണ്ടുള്ളവർ ഭൂതങ്ങൾ പൃഥ്വി, അപ്പു, തേജസ്സ്, വാ
ആകാശം എന്നിങ്ങനെ അഞ്ചായി വിചാരിച്ചിരുന്നു. എ
ന്നാൽ ഇവയൊന്നും ഭൂതവസ്തുവല്ലെന്നു നമുക്കിപ്പോൾ അറിയാം.
പല ഭൗതികങ്ങളെപ്പറ്റിയും നമുക്കറിവുണ്ടു്. ഇ. യം, വെള്ളി, സ
ണ്ണം, രസം, അജനകം, പചി (ആക്സിജൻ മുതലായ
സ്തുക്കൾ ഭൂതങ്ങൾ തന്നെ. ഇവയെപ്പോലെ ഒരു മൂലവസ്തു അല്ലെ
ിൽ ഭൂതമാകുന്നു റേഡിയം. ഇത് ഇയ്യിടെ കണ്ടുപിടിച്ചതേയുള്ളൂ.
ഇതു ദുർല്ലഭവും, സ്വല്പം മാത്രം കണ്ടുകിട്ടിട്ടുള്ളതും ആണെങ്കിലും മ
റെല്ലാ ഭൂതങ്ങളെക്കാൾ അത്ഭുതകരമായ ഒന്നത്രെ.
അനേകവ
ഇതിന്റെ ഒരത്ഭുതം അത് സദാ ചൂടിനെ വമിച്ചുകൊണ്ടിരി
ഈയം, വെള്ളി, സ്വനം, മുതലായവയ്ക്ക്' 'ഇതു സാ
ധിക്കുന്നില്ല. ഇവയിൽ ചൂട്ടു കാണുന്നു എങ്കിൽ പുറമെ ഒരു വസ്തു
വിൽ നിന്നും ലഭിച്ച ചൂടാണതു്. ചൂടുപിടിപ്പിച്ചാൽ മാത്രമെ അ
വയിൽ ചൂടുതട്ടു
എന്നാൽ റേഡിയം പരാപേക്ഷകൂടാതെ തന്നത്താ
നെ ചൂടുണ്ടാക്കി പുറത്തേക്കു വിടുന്നു. എവിടെയെല്ലാം റേഡിയം
കാണുന്നുവോ അവിടെയെല്ലാം ഇതിന്റെ പ്രവൃത്തി ഇതുതന്നെ.
തിനാൽ അതിന്റെ സമീപത്തുള്ള വസ്തുക്കൾ സ്വല്പം ചൂടുള്ള തായി
രിക്കും. അതിനാൽ ഇത് തിയ്യിനു സമമാണു്. എങ്കിലും ഒരു വി
ഷയത്തിൽ തിയ്യിൽ നിന്നും ഭേദിച്ചാണു ഇതിന്റെ നില. തിയ്യിനു
പ്രവത്തിക്കാൻ വിറകു മുതലായ മറ്റു സാധനങ്ങളുടെ സഹായം വേ<noinclude></noinclude>
oj8mv5oo13fw4c5jwpfknm4svg03vlo
താൾ:ഭൂഗോളചരിതം.pdf/59
106
83096
242847
2026-06-20T16:49:59Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'റേഡി ണം. അപ്പോൾ തീ എന്നത് സൂൻ ഊഷ്മാവു വിറകു മുതലാ വയിൽ ലയിച്ചു കിടന്നു പ്രത്യക്ഷപ്പെടുന്ന ഒരവസ്ഥയാകുന്നു. യത്തിനു ചൂടുണ്ടാക്കാൻ ഈ പരാപേക്ഷ ആവശ്യമില്ല. ചൂടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242847
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>റേഡി
ണം. അപ്പോൾ തീ എന്നത് സൂൻ ഊഷ്മാവു വിറകു മുതലാ
വയിൽ ലയിച്ചു കിടന്നു പ്രത്യക്ഷപ്പെടുന്ന ഒരവസ്ഥയാകുന്നു.
യത്തിനു ചൂടുണ്ടാക്കാൻ ഈ പരാപേക്ഷ ആവശ്യമില്ല.
ചൂടുണ്ടാവാൻ റേഡിയം മുൻകൂട്ടി തീയിലിടുകയും വേണ്ടാ. അതു
വമിക്കുന്ന ഉമാവ് സുനിൽ നിന്നും ഗ്രഹിച്ചുവീണ്ടും
ടുവിക്കുന്നതുമല്ല. ഇതിനെപ്പറ്റി വയല അഭിപ്രായ
ങ്ങളുമുണ്ടാകാനിടയുണ്ട്. അവയിൽ വച്ച് ഏറ്റവും തൊറായതു്
ഡിയം ചൂട് സൃഷ്ടിക്കുന്നു എന്നതത്രെ. ഒരു കാര്യം നമുക്കു തീച്ചയാ
യി അറിയാമെങ്കിൽ അതും അഭാവത്തിൽ നിന്നും ഭാവം അസാദ്ധ്യം
എന്നതാകുന്നു. ഇപ്പോൾ നാം കാണുന്നതുപോലെ പരാപേക്ഷകൂടാ
തെ റേഡിയം ചൂടുണ്ടാക്കുന്നു എന്നു വരികിൽ റേഡിയത്തിൽ തന്നെ
ഒരു ശക്തിയുണ്ടായിരിക്കണം. ഈ ശക്തി ഉപയോഗിച്ചായിരിക്കണം
റേഡിയം ചൂടുണ്ടാക്കുന്നതു്. ഇതുതന്നെയാണ് യഥാർത്ഥത്തിൽ സംഭ
വിക്കുന്നതു്. ഇതിൽ നിന്നും റേഡിയം ഉള്ള തുകൊണ്ടു ഭൂമിയിൽ എ
ന്നും ചൂടുണ്ടായിരിക്കുമെന്നും വിചാരിക്കരുത്. വളരെ വളരെക്കാല
ത്തേക്ക് നിലനിൽക്കത്തക്ക ചൂടുണ്ടാക്കാനുള്ള ശക്തി റേഡിയത്തിനു
എന്നാൽ ഇത്രയൊക്കെ സാധിക്കാൻ വേണ്ട റേഡിയം ഭൂമിയി
മുണ്ടോ എന്ന് തീർച്ചയായി നാം അറിഞ്ഞുകഴിഞ്ഞിട്ടില്ല. ഇതേവ
രെ ശേഖരിക്കാൻ കഴിഞ്ഞതൊക്കെ കൂട്ടിയാൽ ഒരു ക്രിക്കറ്റ് പന്തി
ൻ തൂക്കം മാത്രമേ റേഡിയം കിട്ടിയിട്ടുള്ളു. എന്നുതന്നെയല്ല ഭൂമി
യിൽ ഒന്നോ രണ്ടോ സ്ഥലത്തുമാത്രമേ അതു കാണുന്നതുമുള്ളൂ.
ഇംഗ്ല
ണ്ടിൽ കോറൻവാൾ എന്ന സ്ഥലത്തും ആസ്ത്രിയായിൽ ചിലേടങ്ങ
ളിലും ചില കരിങ്കല്ലുകളിന്മേൽ രേഖയായി റേഡിയം കാണപ്പെട്ടിട്ടു
ഇതേവരെ കണ്ടുകിട്ടിയിട്ടുള്ള റേഡിയം ഒരു ഗുളികപ്പിൽ
കൊള്ളാനുള്ളതേയുള്ളൂ എങ്കിൽ ഇതുകൊണ്ട് ഭൂമി മുഴുവൻ ചൂടാക്കി
ക്കൊണ്ടിരിക്കാമെന്നു വിചാരിക്കുന്നതും സാഹസമാകുന്നു.
നമുക്ക് ശേഖരിച്ചെടുക്കാൻ വഹിയാതെ പല ദിക്കുകളിലും റെഡിയം
ഉള്ളതായി കണ്ടുപിടിച്ചിരിക്കുന്നു എന്നുള്ളതും ആശ്വാസജനകം ത
പക്ഷെ
ഒരു ദിക്കിൽ കുറച്ചു കാണുന്നുള്ളൂ എങ്കിലും അതുകുറച്ച് എ
ല്ലാ ദിക്കിലുമുണ്ടു്. പലതരം പാറകളും വെള്ളങ്ങളും പരീക്ഷിച്ചു<noinclude></noinclude>
2zfzavgucmgv6nvcg7b31up245t2i0r
താൾ:ഭൂഗോളചരിതം.pdf/60
106
83097
242848
2026-06-20T16:50:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നോക്കിയതിൽ അവയിലൊക്കെ ഇത് ഏറെക്കുറെ ഉണ്ടെന്ന് അറി ഞ്ഞിരിക്കുന്നു. ഇങ്ങനെയല്ലാതെ റേഡിയം എവിടേയും ധാരാളം ഉ ണ്ടായിരുന്നു എങ്കിൽ അതു ഭൂമിയെ വല്ലാതെ പഴുപ്പിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242848
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>നോക്കിയതിൽ അവയിലൊക്കെ ഇത് ഏറെക്കുറെ ഉണ്ടെന്ന് അറി
ഞ്ഞിരിക്കുന്നു. ഇങ്ങനെയല്ലാതെ റേഡിയം എവിടേയും ധാരാളം ഉ
ണ്ടായിരുന്നു എങ്കിൽ അതു ഭൂമിയെ വല്ലാതെ പഴുപ്പിച്ച് നമുക്ക് വാ
സയോഗ്യമല്ലാതാക്കിത്തീർക്കുമായിരുന്നു. റേഡിയം എത്രകുറച്ചു കാ
ണാൻ കഴിയുന്നുള്ളൂ എങ്കിലും അതിന്റെ പ്രവൃത്തി എളുപ്പത്തിൽ ക
റിയാവുന്നതാകയാൽ അതുള്ള സ്ഥലം അറിയാൻ പ്രയാസമില്ല.
ഒരു വലിയ വീട്ടിൽ ഒരു ചെറിയ ചീവീടുണ്ടെങ്കിൽ അത് ചിലച്ച
കൊണ്ടിരിക്കുമ്പോൾ അതുള്ള സ്ഥലം തിരഞ്ഞറിയാൻ പ്രയാസമില്ല
ല്ലോ. വീടിന്റെ വലിപ്പവും അതിന്റെ ചെറുപ്പവും തന്റെ പ്രവ
ത്തിവൈഭവകൊണ്ടു ജയിച്ച് അത് നമ്മെ അതിന്റെ സാന്നി
ത്തെ അറിയിക്കുന്നു. അതുപോലെ പാറ എത്ര വലുതും റേഡിയം എ
സ്വൽപമാണെങ്കിലും തന്റെ പ്രവൃത്തിയായ ഊഷ്മാ നിർമ്മിതി
കൊണ്ട് അതിരിക്കുന്നിടം നമ്മെ അതറിയിച്ചുതരുന്നു. ഈ വാസ്ത
വം ആദ്യം കണ്ടുപിടിച്ചത് ആർ.ജെ. ഗ്രൂട്ട് (R. J. Strutt) എന്ന
ഒരു ഇംഗ്ലീഷ് കാരനാണ്. ഇദ്ദേഹം റായൽ സോസൈറ്റി എന്ന പ്ര
സിദ്ധ ശാസ്ത്രപാരിഷത്തിന്റെ അഗ്രാസനമായ ലാർഡ് റാലിയുടെ പ്ര
ഥമപുത്രനാകുന്നു. കരിങ്കൽ പാറകളിൽ എന്നപോലെ മറ്റു സകല
പാറകളിലും ധാതുപദാത്ഥങ്ങളിലും റേഡിയം സ്വൽപമായിട്ടുണ്ടെന്ന
തെ നട്ട് കണ്ടുപിടിച്ചിരിക്കുന്നത്.
ഏകദേശം അൻപതു് മയിൽ കട്ടിയുള്ള ഭൂമി ഓടിൽ സകല
പദാർത്ഥങ്ങളിലും റേഡിയം ഉണ്ടെന്നിരിക്കട്ടെ. എന്നാൽ ഭൂമി ദിവ
സവും രാപകൽ കളഞ്ഞുകൊണ്ടിരിക്കുന്നിടത്തോളം ചൂടിനെ ജനി
പ്പിക്കാൻമാത്രം അതിനും ശക്തിയുണ്ടോ എന്നു ഒരു ചോദ്യത്തിനവ
കാശമുണ്ട്. ഇതിനു സമാധാനം ഭൂമിയെ ഇപ്പോഴത്തെ നിലയിൽ
തന്നെ വളരെക്കാലത്തേക്ക് ചൂടാക്കിവച്ചുകൊണ്ടിരിക്കാൻ വേണ്ട റേ
ഡിയം ഭൂമിയിൽ ഉണ്ടെന്നത്രെ.
റേഡിയത്തിന്റെ അത്ഭുതശക്തികൾക്കവസാനമില്ല. അതി
നെപ്പറ്റി അറിവു കൂടുന്തോറും അതിന്റെ അത്ഭുതകരതയും വലിച്ചു
വരുന്നു. ഇത് കഴിഞ്ഞകാലം നിണ്ണയിക്കാൻ ഒരു നാഴികമണിയാ
കാനിടയുള്ളതുപോലെ തോന്നുന്നു. എന്തെന്നാൽ റേഡിയം ചൂടു
വലിച്ചു വളരെക്കാലം കഴിയുമ്പോൾ അതു ഹീലിയം എന്ന വേറെ ഒ
ആ ഭൂതദ്രവ്യത്തെയുണ്ടാക്കുന്നു. ഹീലിയം എന്നാൽ യവനഭാഷയിൽ<noinclude></noinclude>
hfnrxw1b0g2phof4fxg8ygr5ymmsqdx
താൾ:ഭൂഗോളചരിതം.pdf/61
106
83098
242849
2026-06-20T16:50:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സൂയസംബന്ധമുള്ളത് എന്നാണം. എന്തെന്നാൽ ഒരുകാലത്ത് ഇതു സൂനിലാണ് ധാരാളം ഉണ്ടെന്നു കണ്ടറിഞ്ഞിരുന്നത്. റേഡി യത്തെ ദിനംപ്രതി സൂക്ഷിച്ചാൽ അതു ഹീലിയം ഉണ്ടാക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242849
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>സൂയസംബന്ധമുള്ളത് എന്നാണം. എന്തെന്നാൽ ഒരുകാലത്ത്
ഇതു സൂനിലാണ് ധാരാളം ഉണ്ടെന്നു കണ്ടറിഞ്ഞിരുന്നത്. റേഡി
യത്തെ ദിനംപ്രതി സൂക്ഷിച്ചാൽ അതു ഹീലിയം ഉണ്ടാക്കുന്ന ക്രമം
നമുക്കു മനസ്സിലാക്കാം. ഹീലിയം റേഡിയംമൂലമെ ഉണ്ടാവൂ എന്നും
തീർച്ചയാണ്. അതിനാൽ ഒരു പാറയിൽ കുറെ ഹീലിയം കണ്ടാൽ
അത്രയും ഹീലിയം ഉണ്ടാക്കാൻ റേഡിയത്തിനും എത്രകാലം വേണമെ
ന്നു തീച്ചയാക്കാം. അപ്പോൾ പാറയുടെ കാലവും നിനയിക്കാം.
ഇതാണു് ഇപ്പോൾ വിദ്വാന്മാർ ചെയ്തുവരുന്നത് ഭൂമിയുടെ ഓ
ട്ടിൽ പലപടി താ
താഴ്ചകളിൽനിന്നും പാറകൾ എടുത്ത് അവയിൽ ഹീ
• എത്രയുണ്ടെന്നു പരീക്ഷിച്ചുവരുന്നു. അതിൽ റേഡിയം എത്ര
യുണ്ടെന്നും കണ്ടുപിടിക്കുന്നു. ഇതുരണ്ടും കണ്ടുപിടിച്ചാൽ ആ പാറയു
ടെ കാലവും തീരുമാനിക്കാമല്ലൊ. ഭൂമിയുടെ പഴക്കം അറിയാൻ ഇ
തേവരെ കണ്ടുപിടിച്ചുട്ടുള്ള മാറ്റങ്ങളിൽ വച്ച് ഏറ്റവും പ്രധാനമായ
തും തീരെ അവിചാരിതമായതും ഇതാകുന്നു. ഭൂമിയുടെ ഉള്ളിലെ ക
ഥയെപ്പറ്റി നമുക്കു് ഒന്നും പറയാൻ തരമില്ല. പക്ഷെ അവിടത്തെ
വസ്തുക്കൾ ആ നിലയിലായതു ഭൂമി, ജീവിതസ്ഥാനമാകുന്നതിനു
വാകയാൽ അവയുടെ ചരിത്രം നമുക്കത്ര രസാവഹമാകാനിടയില്ല.
നമുക്കു പരിശോധിക്കാൻ കിട്ടുന്ന പാറകൾ മിക്കതും ഭൂമിയിൽ ജീവി
കളുണ്ടായതിൽ പിന്നീടുണ്ടായവയാകുന്നു. പിന്നെ ഭൂമിയുടെ ഉള്ളിൽ
ചുട്ടുപഴുത്തു കിടന്നവയും ജീവികളുണ്ടാകുന്നതിനു മുമ്പിൽ അവിടെ
ഉണ്ടായവയും അഗ്നിപർവ്വതം മൂലം ബാഹി ഭാഗത്തേക്കു തള്ളപ്പെട്ടവയു
മായ പാറകളും നമുക്കു പരിശോധിക്കത്തക്ക നിലയായിട്ടുണ്ട്.
ഈ കഥാഭാഗം അവസാനിക്കുന്നതിനുമുമ്പു് നാം ഓർത്തിരി
ക്കേണ്ടതായ ഒരു സംഗതിയെപ്പറ്റി സ്വല്പം പറയണം. നാം ഭൂമി
യിൽ വസിക്കുന്നു. ജീവനോടിരിക്കുമ്പോൾ ഇതിനെ വിട്ടുപോകാനും
നമുക്കു തരമില്ല. വിട്ടുപോയിട്ടാവശ്യവുമില്ല. അതിനാൽ അതിൻറ
പലഭാഗങ്ങളും പരിശോധിച്ചു നോക്കാൻ ഒരു മോഹം
നമുക്കുണ്ടാ
കാം. ഭൂമിയിൽത്തന്നെ മനുഷ്യൻ ഇതേവരെ കാണാത്ത പ്രദേശങ്ങ
ളുണ്ടു്. ധ്രുവപ്രദേശങ്ങൾ
തന്നെ ഈയിടെയാണ് ഒന്നു കണ്ടതു്. ഏ
റവും ഉയർന്ന പവതശിഖരങ്ങളുടെ ഉപരിഭാഗം ആരും കണ്ടിട്ടി
ല്ല. നമ്മുടെ മേൽ ഭാഗത്തു നിറഞ്ഞു കിടക്കുന്ന വായുമണ്ഡലം ഒ<noinclude></noinclude>
nmbebq16huz0ex1re5r1dm4o1f0s1lo
താൾ:ഭൂഗോളചരിതം.pdf/62
106
83099
242850
2026-06-20T16:50:51Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രു നൂറു re പൊക്കം വരെയുണ്ടു്. ഇതു ഭൂമിയിൽ ചേന്നതാണ ന്നു പറഞ്ഞുവല്ലൊ. ഇതിന്റെ പത്തിലൊരുഭാഗത്തുകൂടി മനുഷ്യർ പ്രവേശിച്ചിട്ടില്ല. ഭൂമി കുഴിച്ചു അടിയിലേക്കു പോക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242850
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>രു നൂറു
re
പൊക്കം വരെയുണ്ടു്. ഇതു ഭൂമിയിൽ ചേന്നതാണ
ന്നു പറഞ്ഞുവല്ലൊ. ഇതിന്റെ പത്തിലൊരുഭാഗത്തുകൂടി മനുഷ്യർ
പ്രവേശിച്ചിട്ടില്ല.
ഭൂമി കുഴിച്ചു അടിയിലേക്കു പോകുന്ന കാര്യം നോക്കുക. ഭൂമി
യുടെ ഉള്ളിൽ ആരും കടന്നിട്ടില്ല അതിനുശ്രമിച്ചാൽ അവിടെ എത്തു
ന്നതിനു മുമ്പു നമ്മുടെ ദേഹം ദഹിച്ചു വാതകരൂപമായിപ്പോകും.
മിയുടെ നേത്ത് ഓടിന്റെ കഥ നോക്കുക. ഭൂഗോളത്തിന്റെ വ്യാസ
ദൈഘ്യം നോക്കിയാൽ ഈ കാടിന്റെ കട്ടിത്തം തുച്ഛം. ഭൂമിയുടെ
അതിന്റെ ഓട്ടിനു 30 മയിൽ കട്ടി
മെയുള്ളു താനും. അപ്പോൾ ഭൂമിയുടെ വ്യാസത്തിന്റെ ഇരുന്നൂറിൽ
ഒരംശമേ ഓട്ടിനു കട്ടിയുള്ളു. ഒരു നാരങ്ങയുടെ (തോടിനു) അതിൻറ
വ്യാസത്തെ അപേക്ഷിച്ച് ഇതിലും വളരെ അധികം കുട്ടിത്തമുണ്ടു്.
അ
ഭൂമി നടുവെ മുറിച്ചു അതിൽ ഒരു ഭാഗത്തിനെ ഒന്നു വിഹഗാ
വലാകനം ചെയ്യാമെന്നു പറഞ്ഞുവല്ലൊ.. നാം പാക്കുന്ന ഓടി
ൻറ അടിവരെ എത്താൻ നമുക്കു സാധിച്ചിട്ടില്ല. കൽക്കരി ഖനി
കളുടെ താഴ്ന്ന അനേകായിരം അടികളായി നാം അളക്കുന്നു.
രം പോകുമ്പോൾ തന്നെ ചൂട് അസഹ്യമാകുന്നു.ശ്വസിക്കാൻ വേണ്ട
വായു അവിടെ എത്തിക്കാൻ ഞെരുക്കം. ചുരുക്കത്തിൽ ഈ ഖനി
കളിൽ ഏറ്റവും താഴ്ന്നവയും കരി നിറവായ എത്തുന്നു.
ആ നിര ഭൂമിയുടെ ഓടിന്റെ ആഴം വിചാരിച്ചാൽ തുച്ചം തന്നെ.
ഏതാനും
നമ്മുടെ ശരീരത്തിന്റെ ശക്തി ഏററവും തുച്ചം. പല സംഗ
തികളും പരിമിതമായ ശരീരത്തിനു് അത്ഭുതകരം തന്നെ.
ചില വഷങ്ങൾകൊണ്ടു് അതിനു വാദ്ധക്യം സംഭവിച്ചു. അതു നശി
ക്കയും ചെയ്യുന്നു. എത്രതന്നെ സൂക്ഷിച്ചിട്ടും വളരെക്കാലം ദേഹം നി
ലനിറുത്തിക്കൊണ്ടുപോകാൻ സാധിക്കുന്നില്ല. നമുക്കു വലിയതും എ
ന്നു തോന്നുന്ന ഭൂമി ഗോളങ്ങളുടെ കൂട്ടത്തിൽ ചെറുതായ ഒന്നത്രെ. അ
തിൽതന്നെ എല്ലാദിക്കിലും എത്താൻ നമ്മുടെ ശരീരത്തിനു സാധിക്കു
ന്നില്ല ഒന്നോരണ്ടോ മയിലിലധികം ദൂരം മുകളിലേക്കോ, താഴത്തേക്കൊ
പോകാൻ തന്നെ നമ്മാലസാധ്യം. ഇത്രതന്നെ സാധിക്കുന്നതു പല പ
അപകടങ്ങളുടെതിരിട്ടിട്ടാണു്. ഇതാണ് ശരീരത്തിന്റെ കഥ മന
സ്സിനെപ്പറ്റിപ്പറയുമ്പോൾ ഇങ്ങനെയല്ലായിരിക്കാം. ഇവിടെയിരി<noinclude></noinclude>
tuzg2x5ssccpcws2xf9q03xxnpqtezc
താൾ:ഭൂഗോളചരിതം.pdf/63
106
83100
242851
2026-06-20T16:51:11Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക്കുമ്പോൾ മനസ്സുകൊണ്ട് അനേകലക്ഷം മയിൽ ദൂരമുള്ള നക്ഷത്രത്ത പ്രാപിക്കാൻ നമുക്കു കഴിയും. അതിലും അപ്പുറം പോകാനും കഴി ആരും കണ്ടിട്ടില്ലാത്ത ദിക്കുകൾ ഇന്നപ്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242851
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ക്കുമ്പോൾ മനസ്സുകൊണ്ട് അനേകലക്ഷം മയിൽ ദൂരമുള്ള നക്ഷത്രത്ത
പ്രാപിക്കാൻ നമുക്കു കഴിയും. അതിലും അപ്പുറം പോകാനും കഴി
ആരും കണ്ടിട്ടില്ലാത്ത ദിക്കുകൾ ഇന്നപ്രകാരമിരിക്കുന്നു എന്നു
സങ്കല്പിക്കാനും മനസ്സിനു കഴിയും. വായുമണ്ഡലത്തിന്റെ പൊക്ക
വും അതിന്റെ മുകളിലെ സ്ഥിതിയും ഭൂതടത്തിന്റെ കട്ടിത്തവും ഭൂമി
യുടെ പഴക്കവും മറ്റും മനസ്സുകൊണ്ടറിയാം.
മനസ്സിന്റെ ശക്തിയെ മാത്രം അളക്കാൻ മേലാ. ആ ശക്തികൊ
ണ്ടു ദിവസവും നാം ഭൂമിയെപ്പറ്റി പലതുമറിയുന്നു. സദാപി വായി
ക്കുക, എഴുതുക, ദൂരദിക്കിൽ നോക്കാതിരിക്കുക, ഇവകൊണ്ടു നമ്മുടെ
കണ്ണിന്റെ ശക്തി കുറഞ്ഞുവരുന്നു. എങ്കിലും നമ്മുടെ മനോദൃഷ്ടി
അധികമധികം ദൂരം വീക്ഷിച്ചുവരുന്നു. അതിന്റെ വ്യാപ്തി വി
ചുവരുന്നു.
ഇതു വിചാരിച്ചു നാം അഹങ്കാരികളാകരുത്. ഇനിയും അറി
യാനുള്ളതിന്റെ മഹത്വം ഓർത്തു വിനയമുള്ളവരാകണം. ശരീരശ
പരിമിതമാണല്ലൊ എന്നുവച്ചു സങ്കടപ്പെടുകയോ സങ്കോ
ചപ്പെടുകയോ ചെയ്തിട്ടു യാതൊരാവശ്യവുമില്ല. നാം മനുഷ്യരാണു്.
നമ്മുടെ മനസ്സും മാനുഷമനസ്സ. നാം പല കാര്യങ്ങളും സാധി
ച്ചിട്ടുണ്ടു്. ശ്രമിക്കയാണെങ്കിൽ ഇപ്പോഴത്തെ നമ്മുടെ അജ്ഞാ
നത്തെ വദ്ധിപ്പിച്ചു ഭൂമിയെ നമുക്കനുരൂപമായ ഒരു വാസക്ഷേത്രമാ
ക്കിത്തിക്കാൻ നമുക്കു സാധിക്കും.
നമ്മുടെ സന്താനങ്ങൾക്കു നമ്മുടെ ശരീരം കൊണ്ട് എല്ലാ വി
ഷയത്തിലും നൂതനമായ അനുഭവം സമ്പാദിക്കണം. നമ്മുടെ ശരീരാ
നുഭവം അവ അത്ര ഫലപ്പെടുന്നില്ല. എ മാൽ മനസ്സിന്റെ ശ
ക്തി അങ്ങനെ അല്ല. അതിന്റെ പ്രവൃത്തിയുടെയും അനുഭവങ്ങളു
ടെയും പാലം സന്താനങ്ങൾക്കു കിട്ടുന്നു. മനസ്സു യഥാർത്ഥമായും വേ
ണ്ടതുപോലെയും പ്രവർത്തിക്കുന്നു എങ്കിൽ ആ പ്രവൃത്തിക്ക് ഒരു
നിയും ഇല്ല. നമ്മുടെ സന്താനങ്ങൾക്കു എല്ലാം ആദ്യമായി തുട
നാം വിടുന്ന ദിക്കിൽനിന്നും മേലോട്ടു
പോയാൽ മതി. ശ
രീരം മരിച്ചാലും മനസ്സു മരിക്കയില്ല.
റേഡിയം ആദ്യമായി കണ്ടുപിടിച്ചതു് കറി എന്ന ഒരു മഹാ
നും അദ്ദേഹത്തിന്റെ ഭാഷയുമായിരുന്നു. മിസ്റ്റർ സ്റ്റ്റം കണ്ടുപിടി<noinclude></noinclude>
lmnf3r0jmal65yju62l8ffyyp0e9hwn
താൾ:ഭൂഗോളചരിതം.pdf/64
106
83101
242852
2026-06-20T16:51:28Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇതു റേഡിയം ഭൂമിയിൽ പലഭാഗങ്ങളിലുമുണ്ടെന്നാകുന്നു. തന്റെ മുൻഗാമികളുടെ അറിവിനെ അടിസ്ഥാനപ്പെടുത്തി എം. ബിക്കാൽ എന്ന ഒരു കാരൻ ഈ വിഷയത്തിൽ മുമ്പിൽ ചില തത ങ്ങൾ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242852
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇതു റേഡിയം ഭൂമിയിൽ പലഭാഗങ്ങളിലുമുണ്ടെന്നാകുന്നു. തന്റെ
മുൻഗാമികളുടെ അറിവിനെ അടിസ്ഥാനപ്പെടുത്തി എം. ബിക്കാൽ
എന്ന ഒരു കാരൻ ഈ വിഷയത്തിൽ മുമ്പിൽ ചില തത
ങ്ങൾ കണ്ടുപിടിച്ചിരുന്നില്ലെങ്കിൽ ഇവക്കു തന്നെ ഒന്നും സാധിക്കയി
ല്ലായിരുന്നു. ഇവർ എല്ലാവരും മരിച്ചുപോയി എങ്കിലും അവരുടെ
പ്രവൃത്തിയുടെ ഫലം നിലനിന്നുപോരുന്നു.
കഥ
ഇതുതന്നെ നമ്മുടെയും
മായാ
ശാസ്ത്രത്തിന്റെ ബാല്യദശയെപ്പറ്റി ആലോചിക്കുക. അനേ
കായിരം വഷങ്ങൾക്കുമുമ്പു തുടങ്ങിയ രം പയ്യവേക്ഷണത്തിൽ അ
സംഖ്യം ആളുകൾ പ്രവർത്തിച്ചു. ആ പ്രവൃത്തികളുടെ ഫലമായിട്ടാ
ണ് റേഡിയത്തെപ്പറ്റി സ്റ്റ്ട്ട് അറിയാനിടയായത്. ആ
രിൽ പലരുടേയും പേരുതന്നെ മറന്നിരിക്കുന്നു. എങ്കിലും അവരുടെ
പ്രവൃത്തിയുടെ ഫലപ്രവാഹത്തിനു പ്രതിബന്ധം ഒന്നും തന്നെ നേരി
ട്ടിട്ടില്ല. ഇങ്ങനെയാണ് മനുഷ്യവം അഭിവൃദ്ധിയെ പ്രാപിച്ചതു്.
എഴുതാനും വായിക്കാനും നാം പഠിച്ചിട്ടുണ്ട്. എന്നാൽ രം വിദ്യ
നാമല്ല സൃഷ്ടിച്ചതു്. കടലാസോ പേനയോ മഷിയോ അച്ഛാ ഒന്നും
തന്നെ നമ്മുടെ പ്രതിഭാവിലാസലമല്ല. മരിച്ചുപോയ ആളുകളുടെ
പ്രവൃത്തിഫലമായി നാം ജീവിക്കുന്നു. ഇനി ജനിക്കാനിരിക്കുന്നവ
രേയും നമ്മുടെ പ്രവൃത്തികൊണ്ടു നാം സഹായിക്കേണ്ടതല്ലേ? മൃഗങ്ങ
ൾക്കു തങ്ങളുടെ അനുഭവങ്ങളെ സന്താനങ്ങളെ അറിയിക്കുവാൻ സാ
ധിക്കുന്നില്ല. നമുക്കു അതു വാല്യമാണു്. സത്യം അറിഞ്ഞു അതിനെ
വ്യാപിപ്പിക്കുന്നതിനും അസത്യം നശിപ്പിക്കുന്നതിനും നമുക്കു കഴി
യും. ഇതല്ലേ യഥാർത്ഥമായ അഭിവൃദ്ധി.
അദ്ധ്യായം ..
ഭൂമിയുടെ ചേരുവ.
കരയും കടലും അവയെ ചുറ്റി പൊതിഞ്ഞിരിക്കുന്ന വായുമ
ണ്ഡലവും ചേന്നു ആകാശത്തിൽ കറങ്ങിക്കൊണ്ടു സൂനെ ചുറ്റു
ന്ന രം മഹാഗോളം മുഴുവനുമാണ് ഭൂമി എന്നു മനസ്സിലായിട്ടു
മിട്ടുണ്ടല്ലോ.
ഇങ്ങനെയുള്ള ഭൂമിയുടെ ചേരുവയിൽ എന്തെല്ലാം വസ്തുക്കൾ ഉൾ<noinclude></noinclude>
fiv2wfzd6npob37ye1lm81zxr1laoys
താൾ:ഭൂഗോളചരിതം.pdf/65
106
83102
242853
2026-06-20T16:51:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്പെട്ടിട്ടുണ്ടെന്നാലോ ചിക്കാം. ഭൂമിയിൽ കാണുന്നത് ഒക്കെ വസ്തുക്കൾ തന്നെ. പക്ഷെ വസ്തുക്കൾ പല അവസ്ഥകളിലാണ് വത്തിക്കുന്നതു എന്നേയുള്ളൂ. ഒരു പവൻ ഉരുക്കിയാൽ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242853
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്പെട്ടിട്ടുണ്ടെന്നാലോ ചിക്കാം. ഭൂമിയിൽ കാണുന്നത് ഒക്കെ വസ്തുക്കൾ
തന്നെ. പക്ഷെ വസ്തുക്കൾ പല അവസ്ഥകളിലാണ് വത്തിക്കുന്നതു
എന്നേയുള്ളൂ.
ഒരു പവൻ ഉരുക്കിയാൽ വെള്ളം പോലെ ആകുന്നു
എങ്കിലും അതു പൊന്നുതന്നെ. ഇതുപോലെയാണ് മറ്റു വസ്തുക്കളും.
ഭൂമിയുടെ ഘടനയിൽ വസ്തുക്കൾ മൂന്നവസ്ഥയിലാണ് വത്തിക്കുന്ന
തു് ; കല്ലുപോലെയുള്ള ഘനവസ്തുവും വെള്ളം പോലെയുള്ള ദ്രവവസ്തു
യും കാറ്റുപോലെയുള്ള വാതകവസ്തുവും, വസ്തുക്കൾ ഒക്കെ രം അ
വസ്ഥകളിലാണു് ഇരിക്കുന്നതു്. ചെള്ളം തന്നെ മൂന്നവസ്ഥകളിലും
വത്തിക്കുന്നുണ്ട് . കുടിക്കുന്നവെള്ളം ദ്രവാവസ്ഥയും മഞ്ഞുകട്ടി
നാവസ്ഥയും ആവി വാതകാവസ്ഥയും ആകുന്നു. എങ്കിലും ഇവ
യൊക്കെ ജലത്തിന്റെ രൂപഭേദം അല്ലെങ്കിൽ അവസ്ഥാഭേദം എന്നേ .
യുള്ളൂ.
നാം
മുൻ അദ്ധ്യായത്തിൽ വിവരിച്ച റേഡിയത്തെപ്പറ്റി ഇത്ര അധി
കം പ്രസ്താവിച്ചതു് അതിന്റെ പ്രാധാന്യം വിചാരിച്ചാകുന്നു. ഇതു
ഭൂമിയുടെ ചേരുവയിൽ സ്വല്പഭാഗം മാത്രമാകുന്നു. ഇവിടെ ആലോ
ചിക്കാൻ പോകുന്നത് ഭൂമിയിൽ അധികഭാഗത്തിന്റെയും ചേരുവ
യെപ്പറ്റിയാണു്. ഭൂമിയെ ഒരു കമ്പോ പന്തായി വിചാരിക്കാമെ
ന്നു പറഞ്ഞല്ലോ. ഏതെല്ലാം വസ്തുക്കൾ ചേർന്നാണ് ഇതുണ്ടായിരി
ക്കുന്നതു് എന്നു നോക്കാം. രം അന്വേഷണത്തിൽ ആദ്യമായി ചി
ല മൂലതത്വങ്ങൾ നാം ധരിക്കണം. ഇല്ലെങ്കിൽ വഴിതെറ്റിപ്പോകും.
ഒന്നാമതായി വസ്തു എന്നതു തൂക്കവും വലിപ്പവുമുള്ള സാധനം എ
ന്നു വിവക്ഷിക്കുക. ഭൂമിയും സൂര്യനും നമ്മുടെ ശരീരവും വായുവും
സകലതും വസ്തുക്കൾ തന്നെ. മേൽ, വസ്തു എന്ന പദം രം വ്യാപ്ത
മായ അത്തിലെ ഉപയോഗിക്കാവൂ.
വസ്തുക്കൾ ഘനദ്രവവാതകാവസ്ഥകൾ ഉണ്ടെന്നു പറ
ഞ്ഞുവല്ലൊ. ഏതു വസ്തുവും രം മൂന്ന് അവസ്ഥകളിലും നമുക്കറി
യാൻ വഹിയാത്ത മറ്റു ചില അവസ്ഥകളിലും കണ്ടു എന്നു വരാം.
ഏതവസ്ഥയിലിരുന്നാലും അതു വസ്തുവാണെന്നു ഓർത്താൽ മതി. നമു
ക്കു കാണാൻ കഴിയുന്നില്ലെന്നു വച്ചു അതു വസ്തുവല്ലെന്നു വിചാരിക്ക
രുതു്. ഒരു വസ്തു ഇല്ലാതായി എന്നു പറയുന്നതിനു അതുകാറ്റായിപ്പോ
യിഎന്നു പറയാറുണ്ടു്. ഇതു തെറ്റാകുന്നു. കാറ്റ് ഒരു വ വസ്തുവാണ്.<noinclude></noinclude>
7hi4f6dumegli9xl8b76u672wx6le39
താൾ:ഭൂഗോളചരിതം.pdf/66
106
83103
242854
2026-06-20T16:51:56Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വാതകാവസ്ഥയിലാണെന്നേയുള്ളു. അതിനെ തണുപ്പിച്ചു വെള്ളം പോലെ ദ്രവമായും പിന്നീടും തണുപ്പിച്ചു മഞ്ഞുകട്ടിപോലെ ഘനവ വായും തീക്കാൽ നമുക്കു കഴിയും. സാധാരണമായി വാത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242854
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>വാതകാവസ്ഥയിലാണെന്നേയുള്ളു. അതിനെ തണുപ്പിച്ചു വെള്ളം
പോലെ ദ്രവമായും പിന്നീടും തണുപ്പിച്ചു മഞ്ഞുകട്ടിപോലെ ഘനവ
വായും തീക്കാൽ നമുക്കു കഴിയും. സാധാരണമായി വാതകാവ
സ്വായിൽ കാണുന്ന ഒരു വസ്തുവാണു്, വായു എന്നു ധരിച്ചാൽ മതി.
നാം കൈവീശുമ്പോൾ ഒന്നും തടയുന്നില്ല. അതുകൊണ്ടു വായു
ഒന്നുമില്ലാത്തതാണെന്നും നാം കരുതുന്നു. ഈ വിചാരം തെറ്റാകുന്നു.
വേറെ ഒരു ഉദാഹരണം എടുക്കുക. ഒരു മെഴുകുതിരി കത്തി ഇല്ലാതായി
എന്നു നാം പറയാറില്ലെ? അതു എവിടെപ്പോയി? അഭാവത്തിൽ നി
ന്നും ഭാവം ഉണ്ടാകയില്ലെന്നും ഭാവം അഭാവമാകയില്ല എന്നും നാം
പറിച്ചുവല്ലോ. അതിനാൽ മെഴുകുതിരി നശിച്ചിരിക്കാനിടയില്ല.
നമുക്കു
കാണാൻ വഹിയാതായി എന്നെ വന്നിട്ടുള്ളു. കാഴ്ചയിൽ മെ
ഴുകുതിരി ഒരു വസ്തുവായിരുന്നു എന്നും ഇപ്പോൾ ഇല്ലാതായി എന്നും
നമുക്കു തോന്നിയേക്കാം. പക്ഷെ മെഴുകുതിരി കത്തുമ്പോഴുണ്ടാകുന്ന
വസ്തുക്കളെ ശേഖരിച്ചു തൂക്കിനോക്കാൻ നമുക്കു കഴിയും. മെഴുകുതി
രിയുടെ യാതൊരു ഭാഗവും നശിച്ചിട്ടില്ലെന്നും അതിനു രൂപഭേദം അ
ല്ലെങ്കിൽ അവസ്ഥാഭേദം വന്നതേയുള്ളു എന്നും നമുക്കു തെളിയിക്കാം.
ഇത്രയും പറഞ്ഞതുകൊണ്ടു വായുമണ്ഡലത്തിലേ വായു സമുദ്ര
ത്തിലെ ജലം പോലെ ഒരു വസ്തുവാണെന്നു വന്നുവല്ലൊ. അതിനാൽ
ഭൂമിയുടെ ചേരുവയെപ്പറ്റി പഠിക്കാനാരംഭിക്കുമ്പോൾ നമ്മുടെ അടി
ക്കു താഴെയുള്ള ജനപദാർത്ഥമായ മണ്ണും കടലിലെ ദ്രവപദാർഥമായ
ലവും മുകളിലെ വാതകപദാത്ഥമായ വായുവും ഭൂമിയുടെ ചേരുവ
യിൽ ചേർന്നതാകുന്നു. നമ്മുടെ വാസം ഘനപദാത്തിന്റെയും
ചിലപ്പോൾ ദ്രവപദാർഥത്തിന്റെയും മുകളിലും വാതകപദാർത്ഥത്തി
ൻറ അടിയിലും ആണെന്നു വരുന്നു.
ഈ വലിയ ഗോളം മൂന്നവസ്ഥകളിലുള്ള വസ്തുക്കളെക്കൊണ്ടു
കാക്കപ്പെട്ടിരിക്കുന്നു. വസ്തുക്കൾ ഭൂമിയുടെ ഉള്ളിൽ
കൂടി വഹിയാത്ത നാലാമതൊരവസ്ഥയിലായിരിക്കാനും മതി.
ഈ അവസ്ഥാദമല്ല കായം. ഏതെല്ലാം തരം വസ്തുക്കളായാണ് ഭൂ
മിക്കപ്പെട്ടിരിക്കുന്നത് എന്നുള്ളതാകുന്നു നോക്കേണ്ടതു്.
യിൽ ഓരോന്നും മേല്പറഞ്ഞ അവസ്ഥകളിലേതെങ്കിലും ഒന്നിൽ വ
ത്തിച്ചേക്കാം. പലതരം വസ്തുക്കൾ എന്നു പറഞ്ഞാൽ എന്താണ് ?<noinclude></noinclude>
ph3pdfe35mz0bbkq0wiy5gr7pqh4zxs
താൾ:ഭൂഗോളചരിതം.pdf/67
106
83104
242855
2026-06-20T16:52:08Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വെള്ളിയും പൊന്നും നോക്കുക. ഇവ രണ്ടു തരം വസ്തുക്കളാകുന്നു. ഇ വരണ്ടും തിളങ്ങുന്ന ഘനപദാർത്ഥങ്ങളാണെങ്കിലും പൊന്നു പൊന്നും വെള്ളി വെള്ളിയും തന്നെ. പൊന്നുരുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242855
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>വെള്ളിയും പൊന്നും നോക്കുക. ഇവ രണ്ടു തരം വസ്തുക്കളാകുന്നു. ഇ
വരണ്ടും തിളങ്ങുന്ന ഘനപദാർത്ഥങ്ങളാണെങ്കിലും പൊന്നു പൊന്നും
വെള്ളി വെള്ളിയും തന്നെ. പൊന്നുരുക്കി ദ്രവമൊ കുറേക്കൂടി ചൂടാ
ക്കി വാതകമൊ ആക്കി പിന്നീട് ക്രമേണ തണുപ്പിച്ചു നവസ്തുവുമാ
ക്കുക. ഏത് അവസ്ഥയിലും അതു പൊന്നായിത്തന്നെ ഇരിക്കുന്നു. അ
തു വെള്ളിയോ
വസ്തുക്കളോ ആകുന്നില്ല. ഇതുതന്നെ
വെള്ളയുടെ കഥയും. ഭൂമിയുടെ ചേരുവയിൽ വെള്ളിയും പൊന്നുമു
ള്ളതിനാൽ അതിൽ രണ്ടുതരം വസ്തുക്കളുണ്ടെന്നു മനസ്സി സിലാക്കാം.
•
ഒരു ഉദാഹരണമെടുക്കുക. ഒരു വജ്രക്കല്ലും, ബ്ളാക്ക്
സിലിലെ ഇയമം മണ്ണും കരിയും എടുക്കുക.
വസ്തുക്കൾ. ഇവയുടെ ഉല്പത്തിസ്ഥാനങ്ങളും ഉപയോഗങ്ങളും വില
കളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവ തങ്ങളിൽ കാഴ്ചയ്ക്കും പൊൻവെള്ളി
കൾക്കുള്ളതിനേക്കാൾ അധികം വ്യത്യാസമുണ്ടു്. എന്നാലും വസ്ത്രം
കുടപിടിപ്പിച്ചാൽ അതു കരിപോലെയാവും. പെൻസിലെ ഇ
മൺ പോലെയുമാകും. കരിപ്പൊടികൊണ്ടു വൈരക്കല്ലുണ്ടാക്കാനും
സാധിച്ചേക്കാം. അപ്പോൾ ഇവ മൂന്നുതരം വസ്തുക്കളല്ല, ഒരവസ്തു
പലരൂപത്തിൽ ഇരിക്കുകയാണ് .
BIOLOQ13
കാർബൺ എന്നതിന്റെ രൂപങ്ങളത്രെ. മഞ്ഞുകട്ടി, വെള്ളം,
വി ഇവ എങ്ങനെ വെള്ളത്തിന്റെ രൂപങ്ങളാകുന്നുവോ അതു
പോലെ മേൽവിവരിച്ചവയും അംഗാരത്തിന്റെ (കാർബൺ രൂപ
വിശേഷങ്ങളാകുന്നു. ഭൂമിയിൽ എവിടേയും ഒരു വസ്തു തന്നെ പല
രൂപത്തിൽ കണ്ടേക്കാം. പല അവസരങ്ങളിലും ഒരു വസ്തു രണ്ടു
രൂപങ്ങളിൽ കാണുമ്പോൾ തന്റെ ഭിന്നിച്ചിട്ടും, രണ്ടു വസ്തുക്കൾ ഒരേ
രൂപത്തിൽ കാണുമ്പോൾ ഒന്നു പോലെയും കണ്ടേക്കാം. അതിനാൽ
വസ്തുക്കളെ തരം തിരിക്കുന്നതിൽ വളരെ സൂക്ഷ്മതയും നിഷയും
600.
ഭൂമിയുടെ ചേരുവയിലെ സാധനങ്ങളെ വേർ തിരിച്ചറിയുന്നതി
നു ശാസ്ത്രത്തിന്റെ ബാല്യദശ മുതൽ വിദ്വാന്മാർ ശ്രമിച്ചു വരികയാ
ഇപ്പോൾ ആ വ ശ്രമം ഒരുവിധം ഫലപ്രദമായിരിക്കുന്നു. ഇ
പോൾ ഒരു രു വസ്തു പല രൂപത്തിലിരുന്നാൽ അതു കണ്ടറിയാൻ നമു
കഴിയും. പല വസ്തുക്കളും കാഴ്ചയിൽ ഒരേ രൂപത്തിലിരുന്നാൽ
അവയെ വേർതിരിച്ചറിയാനും നമുക്കു സാദ്ധ്യമാണു്. ഇതു തീരുമാ<noinclude></noinclude>
3hgl94uho0zabuu2bvjx3cv67bvn018
താൾ:ഭൂഗോളചരിതം.pdf/68
106
83105
242856
2026-06-20T16:52:21Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'BP നിക്കാനായിരുന്നു രസശാസ്ത്രത്തിൻറ ആദ്യത്തെ ഉദ്യമം. പലതരം വസ്തുക്കളെ പയ്യവേക്ഷണം ചെയ്യുകയാണു് രം ശാസ്ത്രം ചെയ്യുന്ന ഒരു വസ്തുവിനെ അതിന്റെ ഘടകങ്ങളായ വസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242856
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>BP
നിക്കാനായിരുന്നു രസശാസ്ത്രത്തിൻറ ആദ്യത്തെ ഉദ്യമം. പലതരം
വസ്തുക്കളെ പയ്യവേക്ഷണം ചെയ്യുകയാണു് രം ശാസ്ത്രം ചെയ്യുന്ന
ഒരു വസ്തുവിനെ അതിന്റെ ഘടകങ്ങളായ
വസ്തുക്കളായി പിരിക്കുന്നു. അവയിൽ ഓരോന്നും പിന്നെയും പിരി
യാതാകുമ്പോൾ ആ പിരിയാത്ത മൂലവസ്തുവിനെ ഭൂതം എന്നു പറയു
പട ആളുകൾക്ക് ഈ വിഷയത്തിൽ ഇപ്പോഴത്തെപ്പോലെ
അറിവുണ്ടായിരുന്നില്ല. എങ്കിലും അവരിൽ ബുദ്ധിമാന്മാരായിരുന്ന
വർ നാം പഠിക്കാൻ ഭാവിക്കുന്ന ശാസ്ത്രം പഠിച്ചു. അവരുടെ അഭി
പ്രായം ഭൂമി അഞ്ചു ഭൂതങ്ങളെക്കൊണ്ടുണ്ടാക്കപ്പെട്ടിരിക്കുന്നു എന്നാ
യിരുന്നു. അവ പൃത്ഥ്വീ (മണ്ണ്), അപ്പ്, തേജസ്സ്, വായു, ആകാ
ശം ഇവയത്രെ. ഇവയിൽ ഓരോന്നും ഭൂതവസ്തുവാണോ എന്നു നമു
ക്കിപ്പോഴുള്ള അറിവുകൊണ്ടും ഒന്നും ആലോചിക്കുകയാണെങ്കിൽ ഇവ
ഒന്നും ഭൂതവസ്തുവല്ലെന്നു അറിയാറാകും; പല ഭൂതവസ്തുക്കളുടേയും ക
ലാ സംയോഗമോ ആണെന്നും നമുക്കറിയാറാകും. അതിനാൽ
നമുക്കിപ്പോൾ ആലോചിക്കേണ്ടതു ഭൂമിയുടെ ചേരുവയിലെ യഥാ
മായ ഭൂതവസ്തുക്കൾ ഏതെല്ലാമാണെന്നാകുന്നു. അടുത്ത അദ്ധ്യായ
ത്തിൽ പഞ്ചഭൂതങ്ങൾ ഭൂതങ്ങളാണോ എന്നു പരീക്ഷിക്കാം.<noinclude></noinclude>
aiwkynwhzh6yrk4f97bes88g9q75rqw
താൾ:ഭൂഗോളചരിതം.pdf/69
106
83106
242857
2026-06-20T16:52:43Z
Bhama R 257
13324
/* Without text */
242857
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:ഭൂഗോളചരിതം.pdf/70
106
83107
242858
2026-06-20T16:52:57Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഞങ്ങളുടെ ചില പ്രസിദ്ധീകരണങ്ങൾ. 19865 6010 learne PO മാലികയും ഭാഗം അഞ്ചാം ക്ലാസ്സിലും പ്രീ. ക്ലാസ്സിലും Q 2 2 6) 03 B @ O വാചകര് പാം ഭാഗം മൂന്നാം ക്ലാസ്സിലേക്കു വാചകരചന നാം ഭാഗം നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242858
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഞങ്ങളുടെ ചില
പ്രസിദ്ധീകരണങ്ങൾ.
19865
6010
learne
PO
മാലികയും ഭാഗം അഞ്ചാം ക്ലാസ്സിലും പ്രീ. ക്ലാസ്സിലും
Q
2
2
6)
03
B
@
O
വാചകര് പാം ഭാഗം മൂന്നാം ക്ലാസ്സിലേക്കു
വാചകരചന നാം ഭാഗം നാലാം ക്ലാസ്സിലേക്ക്
40
മേൽപ്പറഞ്ഞ സകല പുസ്തകങ്ങളും തങ്ങളുടെ പ്രസിദ്ധീക
ണങ്ങളും ഗവണ്മെൻറിൽ നിന്നും അംഗീകരണം സിദ്ധിച്ചിട്ടുള്ളവയു
എൻ അനുവദിക്കുന്നതാണ്.
seal
ചില വിലാസം പ്രസിദ്ധീകരണശാല,<noinclude></noinclude>
hyurlrj0axykxbv89sbux7eid3yvtmw
സൂചിക:പ്രാചീനചേരചരിതം.pdf
104
83108
242859
2026-06-20T17:50:13Z
Bhama R 257
13324
'' താൾ സൃഷ്ടിച്ചിരിക്കുന്നു
242859
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=X
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
6eejdxr9pqyvk2zpfglccj2wl0ym1lw
242860
242859
2026-06-20T18:45:49Z
Bhama R 257
13324
242860
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=X
|Pages=<pagelist>1-4=ശീർഷകം 5-6=മുഖവുര 7-9=അവതാരിക 10-15=പ്രസ്താവന 16-63=പ്രധാനഭാഗം 64-66=അനുബന്ധം </pagelist>
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
pf4dk80zfc0kzpuo1tnapk6j6st1304
242861
242860
2026-06-20T18:48:47Z
Bhama R 257
13324
242861
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=X
|Pages=<pagelist>
1-4=ശീർഷകം
5-6=മേഖല
7-9=അവതാരിക
10-15=പ്രസംഗാവസരം
16-63=പ്രഭാതസമിതി
64-66=അനുബന്ധം
<pagelist/>
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
2nzqc0thq22iwlhvp50ewj3ucp21pvp
242862
242861
2026-06-20T18:51:10Z
Bhama R 257
13324
242862
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=X
|Pages=<pagelist>
1-4=ശീർഷകം
5-6=മുഖവുര
7-9=അവതാരിക
10-15=പ്രസംഗാവസരം
16-63=പ്രഭാതസമിതി
64-66=അനുബന്ധം
<pagelist/>
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
48bbngckruxpm2goz4q3h1fafwzn1zi
242863
242862
2026-06-20T18:54:44Z
Bhama R 257
13324
താളിലെ വിവരങ്ങൾ എന്നാക്കിയിരിക്കുന്നു
242863
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=X
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
6eejdxr9pqyvk2zpfglccj2wl0ym1lw
242864
242863
2026-06-20T19:22:02Z
Bhama R 257
13324
242864
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133569
|Title=പ്രാചീനചേരചരിതം
|Subtitle=
|Volume=
|Issue=
|Edition=
|Author=വി. വെങ്കടരാമ ശർമ്മ
|Foreword_Author=
|Translator=
|Editor=എം.സി. നാരായണ പിള്ള
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=തിരുവനന്തപുരം
|Printer=സരസ്വതീവിലാസം പ്രെസ്സ്
|Year=1919
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:Malayalam language books]]
03qgkuyguhuj7kpvvrdr54y09ebq269
താൾ:പ്രാചീനചേരചരിതം.pdf/1
106
83109
242865
2026-06-20T19:22:14Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഏകഷഷ്ട്ബ്ദുവൃയത്നിസ്ാരകം പ്രാചീനചേരചരിതം. നന്തി വി, വെങ്കടരാമശർമ്മമ. | സി, നാരായണപിള്ള യി. ഏ. പ്ൃരത്ശ്ൽ, ആർ. ട്്ണിള്ള, ചാല, -- തിരുവനന്തപുരം. സരസ്വതീവിലാസം? പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242865
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഏകഷഷ്ട്ബ്ദുവൃയത്നിസ്ാരകം
പ്രാചീനചേരചരിതം.
നന്തി
വി, വെങ്കടരാമശർമ്മമ.
| സി, നാരായണപിള്ള യി. ഏ.
പ്ൃരത്ശ്ൽ,
ആർ.
ട്്ണിള്ള,
ചാല, -- തിരുവനന്തപുരം.
സരസ്വതീവിലാസം? പ്രസ്സ്,
തിരുവനന്തപുരം.
ത്തായി
൧ഠ൯൪്.
&<noinclude></noinclude>
8fs7j23c2pq1kfsu48aen28lvkr0lq8
242913
242865
2026-06-20T19:41:21Z
Bhama R 257
13324
242913
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഏകഷഷ്ഠിപൂർത്തി സ്മാരകം
പ്രാചീനചേരചരിതം.
വി. വെങ്കടരാമശർമ്മാ
സരസ്വതീവിലാസം പ്രസ്സ്,<noinclude></noinclude>
nvtw4acpgp204aoxc8z6s935rdvn9hz
താൾ:പ്രാചീനചേരചരിതം.pdf/2
106
83110
242866
2026-06-20T19:22:29Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശ്രീമൂലം തിരുനാൾ.' താൾ സൃഷ്ടിച്ചിരിക്കുന്നു
242866
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ശ്രീമൂലം തിരുനാൾ.<noinclude></noinclude>
iu85hvjsgeizdzuiusm3wtdi4tq5t4w
താൾ:പ്രാചീനചേരചരിതം.pdf/3
106
83111
242867
2026-06-20T19:22:40Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശ്രിമുലം തിജനാളിൽ തിരുവവതാരംചെയ്തുരുളിയ ശ്രീപത്മനാഭദാസ വഞ്ചിപാല സ്ര രാമവമ്മ ഗഘലശേഖരകിരീട്പതി മന്നന് മഫരോജരാളരജേബഫടൂർ ഷംഷർജംഗ് മക. ജി.സി. സി എസ്സ്, ൫,...' താൾ സൃഷ്ടിച്ചിരിക്കുന്നു
242867
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ശ്രിമുലം
തിജനാളിൽ തിരുവവതാരംചെയ്തുരുളിയ
ശ്രീപത്മനാഭദാസ വഞ്ചിപാല
സ്ര രാമവമ്മ
ഗഘലശേഖരകിരീട്പതി
മന്നന് മഫരോജരാളരജേബഫടൂർ ഷംഷർജംഗ്
മക. ജി.സി.
സി എസ്സ്, ൫,
മകര. ജി. സി. ൭എ. ഇ.
ശദേഫ". ഏം, ന്ന, മേം. ആർ. ഏ. എസ്സ്, ഫ്. ത്യൂർ, ജി, ത്ന”,
ആഫിസ്വർ ഡിലാ ഇ൯ഡ്റ്രക്‌ഷൻ പബ”കിക
മഹാരാജാവവവീരാമനസ്ത്റിലെ
സന്നിധാനത്തിൽ
കല്പനപ്രകാരം
ഇയ
ധന൧൦
..
ഭക്തിബഹുമാനുപുരസ്സരരം
സമറ്റ്വിച്ചുകൊള്ളുന്നു.
ഗ്രന്ഥ കത്താ<noinclude></noinclude>
4ewfoinkundvr2ds918iifoifrr3kxs
242912
242867
2026-06-20T19:40:57Z
Bhama R 257
13324
242912
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ശ്രീ മൂ ല
തിരുനാളിൽ തിരുവവതാരം
ചെളിയ
ശ്രീപത്മനാഭദാസ വഞ്ചിപാല
സർ രാമവർമ്മ
കുലശേഖര
കിരീടപതി
14. ജി. സി. ഐ. ഇ.
മഹാരാജാവുതിരുമനസ്സിലെ
കല്പനപ്രകാരം
ഭക്തിബഹുമാനപുരസ്സരം
സമപ്പിച്ചുകൊള്ളുന്നു.
ഗ്രന്ഥകാ<noinclude></noinclude>
d3cmm5nso4q92rdf2uojwq1whnj23j1
താൾ:പ്രാചീനചേരചരിതം.pdf/4
106
83112
242868
2026-06-20T19:22:52Z
Bhama R 257
13324
/* Without text */
242868
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രാചീനചേരചരിതം.pdf/5
106
83113
242869
2026-06-20T19:23:36Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മുഖവുര, പ പ്രാമിിനചേർരാജാക്കന്മാരുടെ ചരിത്രമെഴുതുവാ൯ പയ്യാഫ്ങ്ങളായ .പ്രമാണങ്ങറം ഇതുവരെ ഒന്നും കണ്ടുകിട്ടി ട്ടില്ല. എങ്തിലു൦ ചില പഴയ തമിഴ് സാഹിതയ ഗ്രന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242869
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>മുഖവുര,
പ
പ്രാമിിനചേർരാജാക്കന്മാരുടെ
ചരിത്രമെഴുതുവാ൯
പയ്യാഫ്ങ്ങളായ
.പ്രമാണങ്ങറം ഇതുവരെ ഒന്നും കണ്ടുകിട്ടി
ട്ടില്ല. എങ്തിലു൦ ചില പഴയ തമിഴ് സാഹിതയ ഗ്രന്ഥങ്ങ
ളിൽ അവിടവിടെ ആ രാഭാക്കന്മാരെപ്പുററി പറഞ്ഞുകാ
ണുന്നുണ്ട്. അതുകളെ എല്ലാം സംഗ്രഹിച്ചു ഇംഗ്ലീഷിലും
തമിഴിലും
ഉൃണ്ടാക്കിട്ടര്മു.
ളേയും പഠ വ്യാ
പുസ്സകങ്ങളേയും
മൂലഗ്രനറങ്ങ
ഞാ൯ ഈ ! പ്ര ചിനധ ധര ചർ!ത..?
എഴുതിട്ടു്
തു്. ജദംപ്ര!ഥമമായി മലധാരൂർഷയിന
ഴുതിയ ഈ
പുസ്തകത്തിൽ
ഭശിപ്പിഷഭവാനൊ
പദഘടനാവൈ
൬
ലിദ്യ്യത്മഷ് 4)
വാചക ചമൽകൃതികളെക്കൊണ്ടു
ഞാൻ തീരെ
വായ
നക്കാരെ
രസിപ്പിക്കുവാനൊ
ത്രമിച്ചിടില്ല.
ഇതിൽ
ചരിതസംബന്ധമായ സംഗതികളെ മാത്രം ഞാ൯
പറഞ്ഞുപോയിട്ടുള്ള തേള ള്ളൂ. വയസ്സ്റിളമകൊണ്ടു് രഗ
ന്ഥത്തിൽ പല തരം കുറവുകഠം വന്നിരിക്കാം. എന്നു എ
നിക്കു ബോധമില്ലെന്നില്ല.
സഘൃദയന്മാരായ പണ്ഡിത
ന്മാർ അതുകളെ
കാണിച്ചുതന്നു മേൽപതിപ്പ്പിൽ
പുസ്തക
ത്തെ ശുദ്ധരൂപമാക്കാ൯ തക്കവണ്ണം എന്നെ അനുഗ്രഹി
ക്കമാറാകണം.
ം
എൻെറ പരിത്രമത്തിൻെറ കന്നിഫലമായ ഈ ചെ
റിയഗ്രന്ഥത്തെ പുതനിവസിശേഷമായി നമ്മെ പരിപാചി
ച്ചുകൊണ്ടിരിക്കുന്ന നമ്മുടെ മഹാരാജാവുതിരുമനസ്ത്റിലെക്കു
സമ്ല്റിച്ചുകൊള്ളുന്നതിന്നു
കരുണാപയോന്ിധിയായ
മ<noinclude></noinclude>
827llkp8domfn599c3ngxlo9ga0hfy7
242911
242869
2026-06-20T19:40:33Z
Bhama R 257
13324
242911
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ചരിത്രമെഴുതുവാൻ
പ്രാപ്തങ്ങളായ പ്രമാണങ്ങൾ ഇതുവരെ ഒന്നും കണ്ടുകിട്ടി
ട്ടില്ല. എങ്കിലും ചില പഴയ തമിഴ് സാഹിത്യ ഗ്രന്ഥങ്ങ
ളിൽ അവിടവിടെ ആ രാജാക്കന്മാരെപ്പറ്റി പറഞ്ഞു കാ
ന്നുണ്ട്. അതുകളെ എല്ലാം സംഗ്രഹിച്ചു. ഇംഗ്ലീഷിലും
തമിഴിലും ഉണ്ടാക്കീട്ടുള്ള പുസ്തകങ്ങളേയും മൂലഗ്രന്ഥങ്ങ
എഴുതീട്ടുള്ളത്. ഇദംപ്രഥമമായി മലയാള ഭാഷയിൽ
ഴുതിയ ഈ പുസ്തകത്തിൽ പദഘടനാവി
നക്കാരെ രസിപ്പിക്കുവാനൊ ഞാൻ തീരെ ശ്രമിച്ചിട്ടില്ല.
ഇതിൽ ചരിത്രസംബന്ധമായ സംഗതികളെ മാത്രം ഞാൻ
പറഞ്ഞുപോയിട്ടുള്ള ഉള്ളു. വയസ്സിളകൊണ്ട് ഈ
ന്ഥത്തിൽ പല തരം കുറവുകൾ വന്നിരിക്കാം. എന്നു എ
നിക്കു ബോധമില്ലെന്നില്ല. സഹൃദയന്മാരായ പണ്ഡിത
ന്മാർ അതുകളെ കാണിച്ചുതന്നു മേൽ പതിപ്പിൽ പുസ്തക
ത്തെ ശുദ്ധരൂപമാക്കാൻ തക്കവണ്ണം എന്നെ അനുഗ്രഹി
കുമാറാകണം.
എന്റെ പരിശ്രമത്തിന്റെ കന്നിലമായ ഈ
റിയഗ്രന്ഥത്തെ പുത്രനിവിശേഷമായി നമ്മെ പരിപാകി
ച്ചുകൊണ്ടിരിക്കുന്ന നമ്മുടെ മഹാരാജാവുതിരുമനസ്സിലെക്കു
സമപ്പിച്ചുകൊള്ളുന്നതിൽ കരുണാപയോനിധിയായ മ<noinclude></noinclude>
2ey6nep751nwqadqvkx1kmr2wduysp2
താൾ:പ്രാചീനചേരചരിതം.pdf/6
106
83114
242870
2026-06-20T19:23:45Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1 ൭ ഫഹാരാജാവു തിരുമനസ്സുകൊണ്ട തിനാൽ ആ തിരുമനസ്സിലേ ഇുമാനേങ്ങളും കൃതജ്ഞതയും അന്വടിച്ച കല്പനതന നേക്കുണ്ടായിട്ടുള്ള ഭശതിബ സിമാതീതമായിരിക്കുന്നു. ലരിത്രപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242870
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>1
൭
ഫഹാരാജാവു തിരുമനസ്സുകൊണ്ട
തിനാൽ ആ തിരുമനസ്സിലേ
ഇുമാനേങ്ങളും കൃതജ്ഞതയും
അന്വടിച്ച
കല്പനതന
നേക്കുണ്ടായിട്ടുള്ള ഭശതിബ
സിമാതീതമായിരിക്കുന്നു.
ലരിത്രപഠനവിഷയത്തിൽ എൻറെറ ഉ പദേഷ്ണാവായ
ബ്രമ്മശ്രി ടി. ഗോപിനാഥറാവു എം. എ. അവർകളുടെ
അനുഗ്രഹം കൊണ്ടാണ് ഈ ഗ്രന്ഥം എഴുതാൻ ഞാൻ ശ
ക്തനായതെന്നുള്ള
വാസ്ത്റവസംഗതിയെ ലോകസമക്ഷം
ബോധിപ്പിച്ചുകൊള്ളുന്നു.
ഈ
പുസ്തകത്തെ പരിശോധിച്ചു'
തിൽ എന്നെ
അച്ചടിപ്പിക്കുന്നു
സഹഫായിച്ചിട്ടള്ള റിട്ടയാർഡ് താസിൽദാർ
എം. സ്മി. നാരായണപിള്ള, അവർ ൭0൦ എഴുതിയ പ്രസ്താ
വനയും :“കവിതിലകി എന്ന ബിരുദനാമം കൊണ്ടു പ്രശോ
ഭിത നായിരിക്കുന്ന
പണ്ഡിതാഗ്രേസരനായ
ഉള്ള എ
സ്. പരമേശ്വരയ്യർ
അവർകളു രട അവതാരികയും ഇ
തിൽ തുണ്ട്. ഈ രണ്ടു മ ഹാന്മാരരാടും എനിക്കുള്ള. നസ്തി
എത്രയുണ്ടെന്നു വാക്കുകളെ ക്കൊണ്ടറിയിക്കാ൯
കേവലം
പ്രയാസം എന്നു മാത്രം പറഞ്ഞുനിരൃമുന്നു.
"വി,
വെങ്കടരാമശമ്മാ.<noinclude></noinclude>
f9lyce5teckgtosmjynf7on12jgaltz
242910
242870
2026-06-20T19:39:46Z
Bhama R 257
13324
242910
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ii
ഹാരാജാവു തിരുമനസ്സുകൊണ്ടു അനുവദിച്ചു കല്പന തന്ന
തിനാൽ ആ തിരുമനസ്സിലേ നക്കുണ്ടായിട്ടുള്ള ഭക്തിബ
ഇമാനങ്ങളും കൃതജ്ഞതയും സീമാതീതമായിരിക്കുന്നു.
ചരിത്രപഠനവിഷയത്തിൽ എന്റെ ഉപദേഷ്ടാവായ
ബ്രഹ്മശ്രീ ടി. ഗോപിനാഥറാവു എം. എ. അവർകളുടെ
അനുഗ്രഹം കൊണ്ടാണു് ഈ ഗ്രന്ഥം എഴുതാൻ ഞാൻ ശ
കാനായതെന്നുള്ള വാസ്തവസംഗതിയെ ലോകസമക്ഷം
ബോധിപ്പിച്ചുകൊള്ളുന്നു.
2.
ഈ പുസ്തകം പരിശോധിച്ച് അച്ചടിപ്പിക്കു
തിൽ എന്നെ സഹായിച്ചിട്ടുള്ള റിട്ടയാർഡ് താസിൽദാർ
എം. സി. നാരായണപിള്ള അവർ കൾ എഴുതിയ പ്രസ്താ
പനയും 'കവിതിലക' എന്ന ബിരുദനാമം കൊണ്ടു പ്രാ
ദിതനായിരിക്കുന്ന പണ്ഡിതാഗ്രേസരനായ ഉള്ളൂർ എ
സ്. പരമേശ്വരയ്യർ അവർകളുടെ അവതാരികയും ഇ
തിൽ ഉണ്ട്. ഈ രണ്ടു മഹാന്മാരോടും എനിക്കുള്ള നി
എത്രയുണ്ടെന്നു വാക്കുകളെ കൊണ്ടറിയിക്കാൻ കേവലം
പ്രയാസം എന്നു മാത്രം പറഞ്ഞു നിന്നു.
'വി. വെങ്കടരാമാ
j<noinclude></noinclude>
pgiy7sfgqvfuedqj3er0iws4show749
താൾ:പ്രാചീനചേരചരിതം.pdf/7
106
83115
242871
2026-06-20T19:23:53Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവതാരിക, ൮൨൨ യമായ പ്രചീനചേര ചരിതമെന്ന ഈ പുസ്തകം ഞാൻ ന്നിലധികംപ്രാവശ്യം മനുസ്സ്ിരുത്തി വായിച്ചുനോക്കി. ഒ കേ രളത്തിനെറ പൂവ് ചരിത്രത്തെപ്പററി കേരളീയരായ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242871
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>അവതാരിക,
൮൨൨
യമായ
പ്രചീനചേര ചരിതമെന്ന ഈ
പുസ്തകം
ഞാൻ
ന്നിലധികംപ്രാവശ്യം മനുസ്സ്ിരുത്തി വായിച്ചുനോക്കി.
ഒ
കേ
രളത്തിനെറ പൂവ് ചരിത്രത്തെപ്പററി കേരളീയരായ നമ്മിൽ
പലക്കും യാത്തൊരറിവും ഇല്ലാതെയിരിക്കുന്നതു” ഏററവും
ശോചനീയമാകുന്നു. എന്നാൽ ആ അജ്ഞതയെ നമ്മിൽ
നിന്നു അകറവന്നതിനു പയ്യാഏങ്ങളായ ചഭിത്രഗ്രന്ഥ[ജറം
പണ്ഡിതന്മാർ നിമ്മിക്കാതിരിക്കന്നിടത്തോളം നമ്മിൽ കം
ത്രം തത്സംബന്ധമായ അപരാധത്തെ ആരോപിക്കുന്നത്
അനുചിതമായിരിക്കും.
എൻറ മാന്യസ്റ്റേഫിതനും കശാ
ഗ്രബുദ്ധിയുമായ ശ്രീമാൻ ഭഷ. പി. പത്മനാഭമേനവൻറ
കൊ വ്വിീഭജേ) ചരിത്രം കേരളീയക്ക് ഈ വിഷയത്തിൽ ഒരു
അമുല്യനിധിയായി ശോഭിക്കുന്നു എന്നു” അതിശയേക്തിസ്സു
ശംക്രടാതെ പറയാം.
പക്ഷെ വിഷയത്തിഒൺെറ വിപുല
തയും വിശിഷ്കതയും വിചാരിക്കുമ്പോറം അതുപേഭേല ഇ
നിയും
അനേകം
പുസ്ത്കങ്ങഠം ഭാഷയിൽ
ഉണ്ടാകണമമ
ന്നാണു ദേശാഭിമാനികട.ം ചരിത്രരസികന്മാരും
സദാ പ്രാ
ത്ിക്കുന്നതു്.
പ്രചീനുചേരചരിതം, പതിറവപ്പത്തു,
രം മണിമേഖല
ങ്ങളേയും,
ഗം
മുതലായ പല
പരേതനായ
ശ്ര്രീമാ൯
ചിലപ്പുധികാ
പ്രാചീനദ്രാവിഡഷാവ)
കനകസഭപ്പിള്ള. യുടെ
ദ്വി ധിന്സഘ ജ്നനിറ വ്ഫ
൧0 എന്ന<noinclude></noinclude>
jvkg9zrkytdqcpbr61fo6z2cpglpnuq
242909
242871
2026-06-20T19:39:28Z
Bhama R 257
13324
242909
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>അവതാരിക.
പ്രാചീന ചരിതമെന്ന ഈ പുസ്തകം ഞാൻ ഒ
ന്നിലധികം പ്രാവശ്യം മനസ്സിരുത്തി വായിച്ചുനോക്കി. കേ
രളത്തിന്റെ പൂർ ചരിത്രത്തെപ്പറ്റി കേരളീയരായ നമ്മിൽ
പലം യാതൊരറിവും ഇല്ലാതെയിരിക്കുന്നത് ഏറ്റവും
ശോചനീയമാകുന്നു. എന്നാൽ ആ അജ്ഞതയെ നമ്മിൽ
നിന്ന് അകറ്റുന്നതിനു പാപങ്ങളായ ചരിത്രഗ്രന്ഥങ്ങൾ
പണ്ഡിതന്മാർ നിർമ്മിക്കാതിരിക്കുന്നിടത്തോളം നമ്മിൽ മ
ത്രം തത്സംബന്ധമായ അപരാധത്തെ ആരോപിക്കുന്നത്
അനുചിതമായിരിക്കും. എന്റെ മാതൃസ്നേഹിതനും കശാ
ബുദ്ധിയുമായ ശ്രീമാൻ കെ. പി. പത്മനാഭവൻ
കൊച്ചിരാജ്യചരിത്രം കേരളീയക്ക് ഈ വിഷയത്തിൽ ഒര
അമൂല്യനിധിയായി ശോഭിക്കുന്നു എന്ന് അതിശയോക്തി
ശംകൂടാതെ പറയാം. പക്ഷെ വിഷയത്തിന്റെ വിപുല
തയും വിശിഷ്ടതയും വിചാരിക്കുമ്പോൾ അതുപോലെ ഇ
നിയും അനേകം പുസ്തകങ്ങൾ ഭാഷയിൽ ഉണ്ടാകണമ
ന്നാണു ദേശാഭിമാനികളും ചരിത്രരസികന്മാരും സദാ പ്രാ
തറിക്കുന്നത്.
ചീനചരിതം, പതിപ്പ്, ചിലപ്പധികാ
രം, മണിമേഖല മുതലായ പല പ്രാചീന ദ്രാവിഡകാവ
ങ്ങളേയും, പരേതനായ ശ്രീമാൻ കനകപ്പിള്ള യുടെ
"The Tamils Eighteen Hundred Years Ago" m<noinclude></noinclude>
cqq4i2r8pcz6mzgibrtsr5wzflba5cz
താൾ:പ്രാചീനചേരചരിതം.pdf/8
106
83116
242872
2026-06-20T19:23:59Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ടി] ഇംഗ്ലീഷുപുസ്തകത്തേയും ആസ്തദമാക്കി എഴുതട്ടള്ള ഒരു ചരിത്രഗ്രന്ഥമാണ്.. ഇതിൻെറ പ്രണേതാവായ ശ്രീമാൻ വെങ്കടരാമശാസ്്രി തിരുവനന്തപൃരത്തു രാജകീയസംസ്ത്ൃത മഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242872
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ടി]
ഇംഗ്ലീഷുപുസ്തകത്തേയും ആസ്തദമാക്കി എഴുതട്ടള്ള ഒരു
ചരിത്രഗ്രന്ഥമാണ്..
ഇതിൻെറ പ്രണേതാവായ ശ്രീമാൻ
വെങ്കടരാമശാസ്്രി തിരുവനന്തപൃരത്തു രാജകീയസംസ്ത്ൃത
മഫാപാഠശാലയിൽ മഹോപാദ്ധ്യായക്സാസിൽ പഠിക്കുന്ന
ഒരു വിദ്യാത്ഥിയാണെന്നു ഞാൻ പറഞ്ഞാലല്ലാതെ വിശ്വ
സിക്കവാൻ അപരിചിതന്മാരായ വായനക്കാർ സന്നദ്ധാരാ
കമന്നു തോന്നുന്നില്ല. മഫാ ബുദ്ധിശാലിയായ ഈ യുവാ
റി൭ൻറ വിദ്യവ്യേഭ്ധത അത്രമാതമണ്ടെന്ന്' ഈ പുസ്തകത്തി
൭൫൯റ ഏയ്യ രാഗവും
രാമശാസ്ത്രി
തുറന്നുപറയുന്നു.
ചരിത്രപഠനത്തിൽ
ഇന്നൂ ദക്ഷിണാപഥത്തെ
അഥവാ,
എൻെറ
വെങ്കട
മാന്യമിത്രവും
അലങ്കരിക്കുന്ന ചരിത്രകലാകശ
ലന്മാരിൽ പ്രഥമഗണനിയനുമായ ത്രീമാ൯ ഗോപിനാഥ
രായരെയാണ് ആചചായ്യനായി വരിച്ചിരിക്കുന്നതു്' എന്നറി
യുമ്പോം അദ്ദേഹത്തിൻെറ തുലികയിൽനിന്നു ഇങ്ങിനെ
ഒരു ഗ്രന്ഥം
ആവിദവിച്ചതിരനെപ്പററി ആക്കം
ആശ്വയ്യ
പ്പെടന്നതിനും അവകാശമില്ല.
അനാരൂഡധശ്മശ്ര
വായ
ഗ്രന്ഥകാരനു” അഭസേവൈകല്യംനിമിത്തം ശൈലിയിലും
മറവം സംഭവിച്ചിട്ടുമ്ള ചില ചില്ലറ സ്മൂനതകളെ ത്വാജ
കൊടിയിൽ ഗണിച്ച് ഈ പുസ്തകത്തെ നിഷ്ഠക്ഷമായി പരി
ശോധിക്കുന്ന റത്ൂുതു സററുദയനും അദ്ദേഹത്തിൻെറ പ്രതി
ഭയ്യ, നമോവാകം പറയാതെ നിവാഹമണ്ടെന്നു തോന്നു
ന്നില്ല. ശാസ്ധ്രിഡുടെ ൨) ഥമസന്താനത്തിൻെറ
ജാതക
ത്തിൽ സർഹഫാദരഭാഗ്യം ഷാണ്മവാൻ വലിയ ദൈവജ്ഞത
യുടെ
ആവശ്യവും
കാണാന്നില്പ.
മേലും
സമദ്രത്തിൽ മുങ്ങി അനഫങ്ങളായ
യും നമുക്കു
സവ്പദിച്ചുതഭവാൻ
ഗമണ്ടാകട്ടെ.
പ്രാചീനചരിത്ര
പലമുക്താഫലങ്ങളേ
ഈ
യുവധിവരനു
യോ<noinclude></noinclude>
tak1nzj3bvddsb8dnwutd4pvsu2ccwr
242908
242872
2026-06-20T19:39:14Z
Bhama R 257
13324
242908
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ii
ഇംഗ്ലീഷുപുസ്തകത്തേയും ആസ്പദമാക്കി എഴുതീട്ടുള്ള ഒരു
ചരിത്രഗ്രന്ഥമാണു്. ഇതിന്റെ പ്രണേതാവായ ശ്രീമാൻ
വെങ്കടരാമശാസ്ത്രി തിരുവനന്തപുരത്തു രാജകീയ സംസ്കൃത
മഹാപാഠശാലയിൽ മഹോപാദ്ധ്യായ കാസിൽ പഠിക്കുന്ന
ഒരു വിദ്യാത്ഥിയാണെന്നു ഞാൻ പറഞ്ഞാലല്ലാതെ വിശ്വ
സിക്കുവാൻ അപരിചിതന്മാരായ വായനക്കാർ സന്നദ്ധരാ
കരമെന്നു തോന്നുന്നില്ല. മഹാ ബുദ്ധിശാലിയായ ഈ യുവാ
വിമൻ വിദ്യാദ്ധത അത്രമാത്രമുണ്ടെന്ന് ഈ പുസ്തകത്തി
മൻ ഏതു ഭാഗവും തുറന്നു പറയുന്നു. അഥവാ, വെങ്കട
രാമശാസ്ത്രി ചരിത്രപഠനത്തിൽ എന്റെ മാതൃമിത്രവും
ഇന്നു ദക്ഷിണാപഥത്തെ അലങ്കരിക്കുന്ന ചരിത്രകലാകു
ലന്മാരിൽ പ്രഥമഗണനീയനുമായ ശ്രീമാൻ ഗോപിനാഥ
രായരെയാണ് ആവാനായി വരിച്ചിരിക്കുന്നത് എന്നറി
യുമ്പോൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ഇങ്ങിനെ
ഒരു ഗ്രന്ഥം ആവി ഭവിച്ചതിനെപ്പറ്റി ആക്കും ആശ്ച
പ്പെടുന്നതിനും അവകാശമില്ല. അനാരൂഢ വായ
ഗ്രന്ഥകാരനും അഭ്യാസവൈകല്യം നിമിത്തം ശൈലിയിലും
മാറ്റം സംഭവിച്ചിട്ടുള്ള ചില ചില്ലറ ന്യൂനതകളെ താല
കൊടിയിൽ ഗണിച്ച് ഈ പുസ്തകത്തെ നിഷ്പക്ഷമായി പരി
ശോധിക്കുന്ന ഏതു സഹൃദയനും അദ്ദേഹത്തിന്റെ പ്രതി
ദയ നമോവാകം പറയാതെ നിർവാഹമുണ്ടെന്നു തോന്നു
നില്ല. ശാസ്ത്രിയുടെ സമാധാനത്തിൻറ
ജാതക
ത്തിൽ സഹോദരഭാഗം കാണുവാൻ വലിയ ദൈവത
യുടെ ആവശ്യവും കാണുന്നില്ല. മേലും പ്രാചീന ചരിത്ര
സമുദ്രത്തിൽ മുങ്ങി അനവങ്ങളായ പലമുക്താഫലങ്ങളേ
യും നമുക്കു സമ്പാദിച്ചുതരുവാൻ ഈ യുവധീരനു യോ
ഗമുണ്ടാകട്ടെ.<noinclude></noinclude>
gsf2o3oq3y0uq92ku247wlgq4sp16b8
താൾ:പ്രാചീനചേരചരിതം.pdf/9
106
83117
242873
2026-06-20T19:24:07Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '11 രം പുസ്തകത്തിൽ പ്രകടിപ്പിച്ചിട്ടുമ്മ എല്ലാ പ്രായങ്ങളോടും ഞാ൯ യോജിക്കുന്നില്ല. അമി ഉദിയ൯ചേര ൻെറ പൃത്രനായി ഇമയവമ്മനെ ഘടിപ്പിക്കുവാ൯ യാതൊ രുമാദ്്റ വുമി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242873
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>11
രം പുസ്തകത്തിൽ പ്രകടിപ്പിച്ചിട്ടുമ്മ എല്ലാ
പ്രായങ്ങളോടും
ഞാ൯
യോജിക്കുന്നില്ല.
അമി
ഉദിയ൯ചേര
ൻെറ പൃത്രനായി ഇമയവമ്മനെ ഘടിപ്പിക്കുവാ൯ യാതൊ
രുമാദ്്റ വുമില്ല. ഭാസ്മൂര രവിവമ്മനല്ല, ബാണപ്പെരുമാളഃ
ഞര സുന്ദരമൃത്തിനായനാരുടെ സമകാലികനും വയസ്യനു
മായ ചേരരാജാവ്.
രം വിധത്തിൽ ചില ഭാഗങ്ങം ചി
തതൃങ്ങളായുണ്ടെങ്കിലും, ഇതിൽ പ്രതിപാടിച്ചിരിക്കുന്ന പ്ര
മേയങ്ങളിൽ ഏറിയക്രവം വാദത്തിനു അവിഷയവും ദ്രാവി
ഡഭാഷയിൽ പ്രത്യേകമായി പാണ്ഡ് ത്യം സമ്മാടിച്ചിടി
ല്ലാത്ത കേരളീയക്ക്
ന്ദേഹമില്ല.
അശ്രുതപൃവവുമാണെന്നുള്ള
തിനു .സ
ഗ്രന്ഥകാരനെറ ഉത്തമമായ ര സഹിത) വ്യവസാ
യ൭ന്ത ഞാൻ സവാത്മനാ അ നമോദഭിക്കുകയും ഇദ്ദേഫത്തി
നു
സകലസിദ്ധികളേയും
ആശാസിക്കുകയും
ചെയ്ത്ുരകഃ
ൂളന്നു.
ഉള്ള ൪, എസ്. പരമേശ്വരയ്യർ.
വ്‌ന്ഡഗമഥന്്ധണ,
2-19-17.<noinclude></noinclude>
23nh6cse3b90f1m1juynh40374m5339
242907
242873
2026-06-20T19:33:15Z
Bhama R 257
13324
242907
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>iți
രം പുസ്തകത്തിൽ പ്രകടിപ്പിച്ചിട്ടുള്ള എല്ലാ അഭി
പ്രായങ്ങളോടും ഞാൻ യോജിക്കുന്നില്ല. ഉദിയൻ ചര
ന്റെ പുത്രനായി ഇറയവനെ ഘടിപ്പിക്കുവാൻ യാതൊ
രുമാറ്റവുമില്ല. ഭാസ്കര രവിവർമ്മനല്ല, ബാണപ്പെരുമാളാ
ണ് സുന്ദരമൂർത്തിനായനാരുടെ സമകാലികനും വയസിനു
മായ ചേരരാജാവ്. നും വിധത്തിൽ ചില ഭാഗങ്ങൾ ചി
തങ്ങളായുണ്ടെങ്കിലും, ഇതിൽ പ്രതിപാദിച്ചിരിക്കുന്ന പ്ര
മേയങ്ങളിൽ ഏറിയകൂറും വാദത്തിനു അവിഷയവും ദ്രാവി
ഡഭാഷയിൽ പ്രത്യേകമായി പാണ്ഡിത്യം സമ്പാദിച്ചിട്ടി
ല്ലാത്ത കേരളീയക്ക് അത്ഭുതപൂവുമാണെന്നുള്ളതിനു സ
ന്ദേഹമില്ല.
0100
ഗ്രന്ഥകാരൻ ഉത്തമമായ രം സാഹിത്യ വ്യവസാ
യാ ഞാൻ സവാത്മനാ അനുമോദിക്കുകയും ഇദ്ദേഹത്തി
നു സകലസിദ്ധികളേയും ആശംസിക്കുകയും ചെയ്തുകെ
Trivandrum,
2-12-17.
ഉള്ളൂർ എസ്. പരമേശ്വരയ്യർ.
3<noinclude></noinclude>
4hcbte94jn0nncqprjeqsn2kunwxvr2
താൾ:പ്രാചീനചേരചരിതം.pdf/10
106
83118
242874
2026-06-20T19:24:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രസ്താവന, ഡ്പഠചീനചേരചരിതം?? എന്ന “രം ചെറിയ പുസ്ത കം ഞാൻ ൭ൽ ആവൃത്തി വായിച്ചുകഴിഞ്ഞ തടൻ എൻെറ മനസ്സിൽ ഓരോ വിചാരങ്ങം പൊങ്ങിത്തുടങ്ങി. ചില വിചാരങ്ങാം മുമ്പും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242874
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്രസ്താവന,
ഡ്പഠചീനചേരചരിതം??
എന്ന “രം ചെറിയ പുസ്ത
കം ഞാൻ ൭ൽ ആവൃത്തി വായിച്ചുകഴിഞ്ഞ തടൻ എൻെറ
മനസ്സിൽ ഓരോ
വിചാരങ്ങം
പൊങ്ങിത്തുടങ്ങി.
ചില
വിചാരങ്ങാം മുമ്പും പിമ്പുമായി ഒരു ക്രമത്തിലു , ചിലതു
ക്രമംവിട്ട കൂട്ടമായും ഉദിച്ചാണു പൊങ്ങിയത്.
അതുക
ളിൽ മുഖ്യമായ മുന്നെണ്ണത്തെ ഇവിടെ അല്ലം വിസ്തരിച്ചു
പറയാം.
വായനക്കാക്ക ര ചിക്കുമെന്നു വിശ്വസിക്കുന്നു.
പ്രാചീനചേരചരിതം എനാ പേർതന്നെ എനെ
ആട്ദമായി അവാചീനചേരചരിതചിചാരത്തിലേയ്ുയ; ചാ
ടിച്ച അവാചീന ചേരചരതം ! ഉട൯ എന്റെറ മന
'ക്കൺമുമ്പാകെ രണ്ട
”വലിയ
ു രൂപത്ഭറം പ്രത്യക്ഷമായി.
ഒന്നു കേവലം യശകായനായ ധമ്മാത്മാവ്്.
ഒന്നു ജീവ
നോടുക്രടിയ ഒരു ധമ്മാത്മാവു് . രണ്ടും രണ്ടുരാജരത്നങ്ങറം.
ഒന്നു &മചരക്ഷിതീശകലഭൂഷണ ദിപ്യരത്തം, ശ്രീകേരളക്ഷി
ത ഭൂദദ് ഭത മൌലിരത്തനം, വിദ്ധൽ ഗണസ്ൃ മുഖപങ്കജമിതര
രത്നം, ശ്രീബാലരാമ കലശേഖരരാജരത്നം'". ഒന്നു ലലചര
ക്ഷിതിശകലഭൂഷണ ദിപ്പരത്നം, ശ്രീകേരളക്ഷിതി ദഭൂദദ്‌ഭുത
മെലിരത്നം, വിദ്വദ് ഗണസ്ത്യ മുഖപങ്കജമിത്രരത്നം, ശ്രീമൂല
രാമക്ലശേഖര രാജരത്നം".
ഇതുപ്പോലെ പ്രാചീന ചേരചരിതത്തിൽ രണ്ടു രാജ
രത്നങ്ങറം ഉണ്ടു്. ഒന്നു ഇമയപരമ്പൻ നെടംചേരലാതൻ,
ഒന്നു കടൽപിറക്കോട്ടിയ ചെങ്ുട്ടുവ൯. ഇവരിൽ നെടുംചേ
% ഈ പല്യം കാത്തികതിരുനാ€ം വലിയ തതുരാൻ തിരുമനസ്സ്
ഒല കൃതി യായ. 4 ബ ലേരമേഭരേതം"” ഏന്ന ഗ്രനഛത്തിൽ നിന്നെടുത്ത;
കൂതാകന്൯.
ഈ
അച്ചടിപ്പിച്ചിട്ടില്ല. അതു ശോചനീയം.<noinclude></noinclude>
0hr6dfsdfsecnur8rhne97d3c4d010n
242906
242874
2026-06-20T19:32:54Z
Bhama R 257
13324
242906
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്രസ്താവന.
പ്രാചീന ചേരചരിതം' എന്ന മരം ചെറിയ
കം ഞാൻ ഒരു ആവൃത്തി വായിച്ചുകഴിഞ്ഞ ഉടൻ എൻറ
മനസ്സിൽ ഓരോ വിചാരങ്ങൾ പൊങ്ങിത്തുടങ്ങി. ചില
വിചാരങ്ങൾ മുമ്പും പിമ്പുമായി ഒരു ക്രമത്തിലും, ചിലതു
ക്രമം വിട്ടു കൂട്ടമായും ഉദിച്ചാണു പൊങ്ങിയത്. അതുക
ളിൽ മുഖ്യമായ മൂന്നെണ്ണം ഇവിടെ അല്പം വിസ്തരിച്ചു
പറയാം. വായനക്കാക്കു ചിക്കുമെന്നു വിശ്വസിക്കുന്നു.
പ്രാചീന ചേരചരിതം എന്ന പേർ തന്നെ എന്നെ
ആദ്യമായി അവാചീനചരിതവിചാരത്തിലേയും ചാ
അവാചീന ചേരചരിതം ! ഉടൻ എന്റെ മന
കൺമുമ്പാകെ രണ്ടു വലിയ രൂപങ്ങൾ പ്രത്യക്ഷമായി.
ഒന്നു കേവലം യശഃകായനായ ധർമ്മാത്മാവ്.
നോടുകൂടിയ ഒരു ധർമാത്മാവ്. രണ്ടും രണ്ടുരാജരത്നങ്ങൾ.
"രക്ഷിതീശകലഭൂഷണ ദിവ്യരത്നം, ശ്രീ കേരള ക്ഷി
ത്ഭുതമൌലിരത്നം, വിദ്വൽ ഗണ
രണം, ശ്രീബാലരാമ കുലശേഖരരാജരത്നം.
മുഖപങ്കജമിത്ര
ക്ഷിതീശഭൂഷണ ദിവ്യരത്നം, ശ്രീകേരളക്ഷിതി ഭൂത
മൌലിമണം, വിദ്വദ്ഗണന മുഖപങ്കജമിത്രരത്നം, ശ്രീമൂല
രാമകുലശേഖര രാജരത്നം.
ഇതുപോലെ പ്രാചീന ചേരചരിതത്തിൽ രണ്ടു രാജ
രത്നങ്ങൾ ഉണ്ട്. ഒന്നു ഇമയവരമ്പൻ നെടും ചേരലാതൻ
ഒന്നു കടൽപിറക്കോട്ടിയ ചെങ്കുട്ടുവൻ. ഇവരിൽ നെടും
n.
* ഈ പര്യം കാത്തിക തിരുനാൾ വലിയ തമ്പുരാൻ തിരുമനസ്സ
ലെ കൃതിയായ ബാരാത്'' എന്ന ഗ്രന്ഥത്തിൽ നിന്നെടുത്ത
ള്ളതാകുന്നു. ഈ അച്ചടിപ്പിച്ചിട്ടില്ല. അത് ശോചനീയ<noinclude></noinclude>
qmxek0614tnk9czua3hsy7a2qv0b8kf
താൾ:പ്രാചീനചേരചരിതം.pdf/11
106
83119
242875
2026-06-20T19:24:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22 രലാതനെ പതിറവവ്പുത്തിൽ ൨ -ംദശകത്തിലും ചെമുട്ടുവ നെ ൭-ഠംദശകത്തിലും വണ്ണിച്ചിരിക്കുന്നു. ൨-ഠംദശഷത്തിൽ വമ്ട്റിച്ചിട്ടുക്ള. രാജാവിൻെറ പേര്: ആതൻ എന്നാകുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242875
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>22
രലാതനെ പതിറവവ്പുത്തിൽ ൨ -ംദശകത്തിലും
ചെമുട്ടുവ
നെ ൭-ഠംദശകത്തിലും വണ്ണിച്ചിരിക്കുന്നു. ൨-ഠംദശഷത്തിൽ
വമ്ട്റിച്ചിട്ടുക്ള. രാജാവിൻെറ പേര്: ആതൻ എന്നാകുന്നു.
ശേഷം പദത്ഭഠം :/“ആതനെ?' വിശേഷിപ്പിക്കന്നഭതയുള്കു..
ഇമയവരമയ്ധ൯ എന്നതിൻെറ അത്ഥം ഫിമാലയപവ്തം
അതിത്തിയായുള്ള ഭൂമിയുടെ” ത ടമസ്ഥൻ എന്നാകുന്നു.
എന്നാൽ താൽഫയ്യം .ഫിമാലയംവരെ
ടുള്ള വൻ
എന്നാണു്.
ചേരരെ
കിറ്രിയെ പരത്തി
ചേരലരെന്നും
പറയും.
ാംദശകത്തിൽ കീത്തിതനായ രാജാവിൻെറ പേർ
കട്ടു
വൻ എന്നാകുന്നു.
കുട്ടനാട്ടിലെ രാജാവിനെ കുട്ടുവ൯ എ
ന്നു പറയാം.
എന്നാൽ തമിഴിൽ കട്ടുവനെ ഒരു സംജ്ഞാ
നാമമായിട്ടാണു പ്രയോഗിച്ചിട്ടുക്ള തു്. ചെങ്ഃട്ടുവൻ എന്ന
തിന്നു സുന്ദരനായ കിട്ടുവ൯ എന്ന അത്ഥം കല്ലിക്കാം.
ഈ
രാജാവു കപ്പുൽസൈ്ദത്തോടുക്രടി കടൽപ്പ്ോർ ചെയ്ത
വ
നും കടരുകടന്നു്' ഉത്തരദിക്കിൽ പോയവനും ആകയാ
ൽ
അദ്ദേഹത്തിനു കടൽചിറക്കോ(കോുട്ടിയവൻ
ഏന്ന വി
ശേഷപ്പേർ ലഭിച്ച. ആൃതന്് ഒപ്പെ.ം “ചെങ്കുട്ടുവൻ
"൫൫.൦
വഷം നാടുവാണു. ഇച്രിൽ രണ്ടാമൻ ക്രിസ്താബ്ദം
രണ്ടാം
ശതാബ്ദുത്തിലാണു ജീവിച്ചിരുന്നതു്.
രണ്ടാമതായി ഉണ്ജ്മുയ;വിചമദുരം ചേരന്മാരുടെ
യിലുക്ളൂ ഓായക്രമത്തേപ്പറ്റിയാകുന്നു.
ജാക്കന്മാർ മരുമക്കാംവഴി അനുസരിച്ചു
ഇട്
ഇപ്പ്യോറം ചേരരാ
നടക്കുന്നു.
ഈ
പുസ്തകപ്രകാരം അവർ മക്കറംവഴിക്കാരെറ്ര കാണുന്നു.
ഇ
തെങ്ങിനെ? പക്ഷേ ആമികാലത്തിൽ ഇത രാജാക
്കന്മാർ
മക്കഠംവഴിക്കാരായിരുന്നിരിക്കാം.
പിള്‌ന്ന മരുമക്കഠംവ
ദിയെ അനുസരിച്ച നടക്കുന്നതിന്നു തൂടങ്ങിയതായിറിക
്കാം.
എം. ശ്രീനിവാസഅയ്യയങ്കാർ എം. ആ. തുണ്ടാ
ക്കിട്ടുകു.<noinclude></noinclude>
9w5thqasc8uunfoja3gqtvuhxxk2ypf
242905
242875
2026-06-20T19:32:38Z
Bhama R 257
13324
242905
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>*
23
രലാതൻ പതിപ്പത്തിൽ പ ാദശകത്തിലും ചെങ്കുട്ടുവ
ന ാം ദശകത്തിലും വണ്ണിച്ചിരിക്കുന്നു. പാംശകത്തിൽ
വണ്ണിച്ചിട്ടുള്ള രാജാവിന്റെ പേരു് ആതൻ എന്നാകുന്നു.
ശേഷം പദങ്ങൾ ആ തനെ വിശേഷിപ്പിക്കുന്നതേയുള്ള
ഇമയവരമ്പൻ എന്നതിന്റെ അത്ഥം ഹിമാലയ പർവതം
അതിർത്തിയായുള്ള ഭൂമിയുടെ ഉടമസ്ഥൻ എന്നാകുന്നു.
എന്നാൽ താപം ഹിമാലയം വരെ കീർത്തിയെ പരത്തി
ട്ടുള്ളവൻ എന്നാണ്. ചേരരെ
-
ദശകത്തിൽ കീർത്തിതനായ രാജാവിന്റെ പേർ കൂട്ടു
വൻ എന്നാകുന്നു. കുട്ടനാട്ടിലെ രാജാവിനെ കുട്ടുവൻ എ
ഈ പറയാം. എന്നാൽ തമിഴിൽ കുട്ടുവനെ ഒരു സംജ്ഞാ
നാമമായിട്ടാണു പ്രയോഗിച്ചിട്ടുള്ളത്. ചെങ്കുട്ടുവൻ എന്ന
തിന്നു സുന്ദരനായ കുട്ടുവൻ എന്ന അതും കല്പിക്കാം. ഇ
രാജാവു കപ്പൽ സൈത്തോടുകൂടി കടൽപ്പോൾ ചെയ്ത
നും കടൽ കടന്നു. ഉത്തരദിക്കിൽ പോയവനും ആകയാൽ
അദ്ദേഹത്തിനു കടൽ പിറക്കോട്ടാട്ടിയവൻ എന്ന വി
ശേഷപ്പേർ ലഭിച്ചു. “ആതൻ' - ചെങ്കുട്ടുവൻ
വഷം നാടുവാണു. ഇവരിൽ രണ്ടാമൻ ക്രിസ്താബ്ദം രണ്ടാം
ശതാബ്ദത്തിലാണു ജീവിച്ചിരുന്നത്.
"
രാ
രണ്ടാമതായി ഉണ്ടായ വിചാരം ചേരന്മാരുടെ ഇട
യിലുള്ള ദായക്രമത്തെപ്പറ്റിയാകുന്നു. ഇപ്പോൾ
ജാക്കന്മാർ മരുമക്കൾ വഴി അനുസരിച്ചു നടക്കുന്നു.
പുസ്തകപ്രകാരം അവർ മക്കൾ വഴിക്കാരെന്നു കാണുന്നു. ഇ
തെങ്ങിനെ? പക്ഷേ ആദികാലത്തിൽ ഈ രാജാക്കന്മാർ
മക്കൾ വഴിക്കാരായിരുന്നിരിക്കാം. പിന്നെ മരുമക്കൾ വ
ഴിയെ അനുസരിച്ചു നടക്കുന്നതിന്നു തുടങ്ങിയതായിരിക്കാം.
എം. ശ്രീനിവാസ അയ്യങ്കാർ എം. എ. ഉണ്ടാക്കീട്ടുള്ള<noinclude></noinclude>
r9hjdpjp9f09b65y8kdx9qkb4rg282f
താൾ:പ്രാചീനചേരചരിതം.pdf/12
106
83120
242876
2026-06-20T19:24:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '3 വല്ലി] ടട എന്ന പുസ്തകത്തിൽ മരുമക്കറം വഴിക്കാർ തമന്ന ആയിരുന്ന ചേരരാജാക്കന്മാർ മുമ്പും, എന്നുപറ ഞ്ഞിരിക്കുന്നു. “രം അഭിപ്രായഭേദം കണ്ടിട്ടു ഞാ൯ പതി റവപ്പത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242876
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>3
വല്ലി] ടട
എന്ന പുസ്തകത്തിൽ
മരുമക്കറം വഴിക്കാർ തമന്ന ആയിരുന്ന
ചേരരാജാക്കന്മാർ
മുമ്പും, എന്നുപറ
ഞ്ഞിരിക്കുന്നു. “രം അഭിപ്രായഭേദം കണ്ടിട്ടു ഞാ൯ പതി
റവപ്പത്തുമും.ഗ്രന്ഥം എടുത്തു. നോക്കിയതിൽ ൮ പതികങ്ങ
ളിലുമുള്ള വാക്യങ്ങറംക്കു പണ്ഡിതർ അയ്യങ്കാർ പറയുന്ന
ആത്ഥവും യോജിക്കുന്നില്ലെന്നു നിശ്ചയമായി പറവാൻ
പാടില്ല.
സ്ഥലച്ചരുക്കത്താൽ , രണ്ടു ഉദാഹരണം
പഠ
യാം.
ആറാം ദശകത്തിൻെറ് പ്തികത്തിൽ
വാക്യം
ഇങ്ങിനെ കാണ്ുന്നു.
“കുടക്കോ
അെടുംചേരലാത്ക്ുവേഠം,
ആവിക്കോ
മാ൯റേവിയീ൯റമകൻ. ഇതിന്നു കുടക്കോ പടിഞ്ഞാറെ രാ
ജൃത്തിലെ രാജാവായ
നെടുംചേരലാത൯
ന് വേളാവിക്കോമാ൯
എനാ
എന്ന രാജാവി
പ്രഭവിനെ റ പുത്രിപെററ
മകൻ എന്നാണു സാധാരണമായി
നെടുംചേരലാതന്നു (മരുമകനായി)
അത്ഥം പറയുനാതു്.
വേളാവിക്കോമാൻെറ
ഭയ പ്രസവിച്ച മകൻ എന്ന അത്ഥംപറ്യാം
എന്നു മി
സ്റ്റ൪ ശ്രീനിവാസ അയ്യഭകാർ അഭിപ്രായപ്പെട്ടിരിക്കുന്നു. രം
അഭിപ്രായം തീരെ നിഷേധിക്കത്തക്കതായിരിക്കുന്നില്ലു. ഇ
തുപോലെ രണ്ടാം ദശകത്തിൻെറ പതികുത്തിൽ മു ടിയമ്ലേ
രക്കു
വെള് യൻ വേണ്മാറംനളിജിയീൽറമ്കൻ... ? എന്നു
കാണുന്നതിനു സാധാരണമായി പറഞ്ഞുവരുന്ന അത്ഥം ഉ.
ടിയ ഞ്ചേരന്നു വെളിയനെറ പുത്രിയായ
വെണ്മാഠംനല്ലിനി
പ്രസവിച്ച മകൻ എന്നാകുന്നു. എന്നാൽ ഉ.ഭിയഞ്ചേരന്നൂ
വെളിയൻെറ ഭായ്യയായ വെണ്മാറംനല്ല്‌റിനി പ്രസവിച്ച മ
കൻ എന്നും അത്ഥം വെക്കാം.<noinclude></noinclude>
cwcratr922ah1zsl1zbehnwdrfczu1s
242904
242876
2026-06-20T19:32:10Z
Bhama R 257
13324
242904
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>3
Tamil Studies എന്ന പുസ്തകത്തിൽ ചേരരാജാക്കന്മാർ
മരുമക്കൾ വഴിക്കാർ തന്നെ ആയിരുന്നു മുമ്പും, എന്നു പാ
രം അഭിപ്രായഭേദം കണ്ടിട്ടു ഞാൻ പതി
മൂലഗ്രന്ഥം എടുത്തു. നോക്കിയതിൽ
ഞ്ഞിരിക്കുന്നു.
പതികങ്ങ
ളിലുമുള്ള വാക്യങ്ങൾക്കു പണ്ഡിതർ അയ്യങ്കാർ പറയുന്ന
അത്ഥവും യോജിക്കുന്നില്ലെന്നു നിശ്ചയമായി പറവാൻ
പാടില്ല. സ്ഥലച്ചുരുക്കത്താൽ രണ്ടു ഉദാഹരണം
ആറാം ദശകത്തിന്റെ പ്രതികത്തിൽ വാക്യം
ഇങ്ങിനെ കാണുന്നു.
നെടും ചേരലാക്കുമ്പോൾ, ആവിക്കോ
മാനവിയൻ മകൻ'. ഇതിൽ കുടിക്കോ പടിഞ്ഞാറെ രാ
ജത്തിലെ രാജാവായ നെടും ചേരലാതൻ എന്ന രാജാവി
ന വേളാവിക്കോമാൻ എന്ന പ്രഭുവിന്റെ പുത്രി
മകൻ എന്നാണു സാധാരണമായി അം പറയുന്നത്.
നെടും ചേരലാതൻ (മരുമകനായി) വേളാവിക്കോമാൻറ
ഭാമ പ്രസവിച്ച മകൻ എന്ന അപറയാം എന്നു മി
സ്റ്റർ ശ്രീനിവാസ അയ്യങ്കാർ അഭിപ്രായപ്പെട്ടിരിക്കുന്നു. ര
അഭിപ്രായം തീരെ നിഷേധിക്കത്തക്കതായിരിക്കുന്നില്ല.
തുപോലെ രണ്ടാം ദശകത്തിന്റെ പ്രതികത്തിൽ ഉദിയ
രാ വെളിയൻ വേണ്ടാൾ നല്ലിനിയീ മകൻ...
കാണുന്നതിനു സാധാരണമായി പറഞ്ഞുവരുന്ന അം ഉ
ടിയാന്നു വെളിയന്റെ പുത്രിയായ വൊൾ നല്ല നി
പ്രസവിച്ച മകൻ എന്നാകുന്നു. എന്നാൽ ഉരിയര
വെളിയൻ ഭാഷയായ വൊൾ നല്ലിനി പ്രസവിച്ച 2
കൻ എന്നും അത്ഥം വെക്കാം. .
"<noinclude></noinclude>
2ba1sutvqucftwn150yzruwiperfefw
താൾ:പ്രാചീനചേരചരിതം.pdf/13
106
83121
242877
2026-06-20T19:24:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '4 . മൂന്നാമതായി ഉണ്ടായ വിചാരം ചേരരാജ്യത്തെപ്പു തമികേത്തിനാകത്താണല്ലെൊ ററിയാകുന്നു. ചേരരാജ്ം. തമിഴകമൊ വടക്കു പചേങ്കടഗിരിക്കും തെക്കു കന്യാകുമാരി ക്കം കിഴക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242877
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>4
.
മൂന്നാമതായി ഉണ്ടായ വിചാരം ചേരരാജ്യത്തെപ്പു
തമികേത്തിനാകത്താണല്ലെൊ
ററിയാകുന്നു.
ചേരരാജ്ം.
തമിഴകമൊ വടക്കു പചേങ്കടഗിരിക്കും തെക്കു കന്യാകുമാരി
ക്കം കിഴക്കും പടിഞ്ഞാറും സമുദ്രങ്ങഠംക്കം ഇടക്കുകിടക്കു
ന ഭൂഭാഗമാണല്ലൊ.
രം ഭൂഭാഗത്തിൽ ചേരരാജ്യം എ
വിടെ? ആദ്ദമായി രാജധാനി എവിടെ എന്നു നി്്ണയി
ക്കാം. ചോഠ്രാജാവിനെറ രാജധാന്ദി കാവേരിക്കരയിലും
പാണ്ഡിയന്െെറ രാജധാനി വൈഗക്കരയിലും ത്തൃയിരുന്നു
ഏന്നു സംശയമില്ല.
രാജധാനികളു.ം വച്ിയ പട്ടണങ്ങളും
ഗ്രാമങ്ങളും ഒരു നദിയെ അടുപ്പിച്ചേ ഇഴിക്രു എന്നും നമു
ക്കെല്ലാവക്കും അറിയാം, അതിനാൽ ചേരരാജധാനിയും ഒരു
നദിയുടെ കരയിൽ തന്നെ ആയിരുന്നിരിക്ണെം. ആ നദി
ഏത്ത $ ചോഴന്നു
പൊന്നി(കാലേരി)ത്തുറവൻ എന്നും
പാണ്ഡിയന്നു വൈഗത്തുറവൻ- എന്നും ചേരന്നു പൊരു
നൈത്താവൻ
എന്നും
നദി
എന്ന ചേരോടു
പൊരുന
പേരുകറം
ഉണ്ടു്.
അതിനാൽ
ക്രടിയതെന്നു
വരുന്നൂ.
പൊരുനു നദി പുണ്ണു അല്ലെങ്കിൽ പചെരിയാവ തആആകുന്നു.
പൊരുന താമൂവണ്ണ്ി എന്നു ചിലർ പറയുന്നതു സ്വീക
യ്യമല്ലൊെന്നു തോന്നുന്നു.
അതിനാൽ ചേരരാജധാനി പെ
രിയാററി൯കര തന്നെ ആയിരുന്നിരിക്കണം. കൊടങ്ങല്പർ,
ചെരിയാററി൯കരെ ആണല്ലൊ.
അതുകൊണ്ട് ചേരരാ
ജധാനി അവിടെയൊഅതിന്നുസമീപമൊ ആയിരുന്നിരിക്ക
ണം. രാജധാനിംചെരിയാററി൯കര ആയിരുന്നുഎന്നു കാണു
ന്നതിനാൽ ചേരരാജ്യം ആ നദിയുടെ തെക്കും വടക്കും
ഉ ളള.
ഭൂമികഠം തന്നെ എന്നു നിശ്ചയമകുന്നു. എന്നാൽ തെക്കും
വടക്കും ഏത്രത്തോളമുണ്ടായിരുന്നു .ന്നുനിശ്ചയംപറവാൻ
പാടില്ല.
മുടിക്ഴുപേന്തർ മൂവരും? പരസ്സമം സംബന്ധധി<noinclude></noinclude>
lodjqwezx72bxmg1ipa0pc748mn0kny
242903
242877
2026-06-20T19:31:54Z
Bhama R 257
13324
242903
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>4
മൂന്നാമതായി ഉണ്ടായ വിചാരം
രാജ്യത്തെ
കന്യാകുമാര
ഇടക്കു കിടക്കു
തമിഴകമൊ വടക്കു വേങ്കടഗിരിക്കും തെക്കു
ക്കും കിഴക്കും പടിഞ്ഞാറും സമുദ്രങ്ങൾക്കും
ന ഭൂഭാഗമാണല്ലോ. രം ഭൂഭാഗത്തിൽ രാജ്യം എ
വിടെ? ആദ്യമായി രാജധാനി എവിടെ എന്നു നിർണ്ണയി
കോഴരാജാവിന്റെ രാജധാനി കാവേരിക്കരയിലും
പാണ്ഡിയന്റെ രാജധാനി വൈഗക്കരയിലും ആയിരുന്നു
എന്നു സംശയമില്ല. രാജധാനികളും വലിയ പട്ടണങ്ങളും
ഗ്രാമങ്ങളും ഒരു നടിയെ അടുപ്പിച്ച ഇരിക്കൂ എന്നും നമു
ക്കെല്ലാവം അറിയാം. അതിനാൽ രാജധാനിയും ഒരു
നദിയുടെ കരയിൽ തന്നെ ആയിരുന്നിരിക്കണം.
ആ നടി
പൊന്നി കാവേരി)വൻ എന്നും
പാണ്ഡിയൻ വൈഗത്തു വൻ എന്നും പേര
നവൻ എന്നും പേരുകൾ ഉണ്ട്. അതിനാൽ
നടി പൊരുന എന്ന പേരോടു കൂടിയതെന്നു വരുന്നു.
ാന നദി പുണ്ണ് അല്ലെങ്കിൽ പെരിയാറും ആകുന്നു.
പൊന് താമ്ര വണ്ണി എന്നു ചിലർ പറയുന്നതു സ്വീകാ
യമല്ലെന്നു തോന്നുന്നു. അതിനാൽ രാജധാനി പെ
രിയാറ്റിൻ കര തന്നെ ആയിരുന്നിരിക്കണം. കൊടുങ്ങല്ലൂർ
പെരിയാറ്റിൻകരെ ആണല്ലോ. അതുകൊണ്ട് പോ
ജധാനി അവിടെയൊ അതിനുസമീപമാ ആയിരുന്നിരിക്ക
ണം. രാജധാനി പരിയാറ്റിൻകര ആയിരുന്നു
എന്നു കാണു
അതിനാൽ രാജ്യം ആ നദിയുടെ തെക്കും വടക്കും ഉള്ള
ഭൂമികൾ തന്നെ എന്നു നിശ്ചയമാകുന്നു. എന്നാൽ തെക്കും
വടക്കും എത്രത്തോളമുണ്ടായിരുന്നു എന്നു നിശ്ചയം പറയാൻ
പാടില്ല. മുടികെവർ മൂവരും പരസ്പരം സംബന്ധി
<.<noinclude></noinclude>
25xrm0w7y2r989uz5qaaorcerxlb337
താൾ:പ്രാചീനചേരചരിതം.pdf/14
106
83122
242878
2026-06-20T19:24:51Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '6 കളായിരുന്നാലും . സ്റൂർദധാലുക്കളം കലഫ്ഥപ്രിയന്മാരും ആ യിരുനാതി നാൽ ചേരചാഴപാണ്ഡിയരാജ്യങ്ങളുടെ ത്തികം ബലാബലംപോലെ അതി മാഠിക്കൊണ്ടുതന്നെ ഇരുന്നി രന്മ. ചെര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242878
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>6
കളായിരുന്നാലും . സ്റൂർദധാലുക്കളം കലഫ്ഥപ്രിയന്മാരും ആ
യിരുനാതി നാൽ ചേരചാഴപാണ്ഡിയരാജ്യങ്ങളുടെ
ത്തികം ബലാബലംപോലെ
അതി
മാഠിക്കൊണ്ടുതന്നെ ഇരുന്നി
രന്മ. ചെരിയാററിൻെറ തെക്കുള്ള കുട്ടനാടും വടക്കു കുട
നാടുംമുമ്വെഎന്നും ചേരരാജ്യം ( കേരളം)തന്നെ ആയിരുന്നു.
അതിനാൽ ““പടക്കുത്തലം പഴനിചാ൯കിഴക്കുത്തെ൯കാശി
കടത്തിശൈകോഴിക്കോടാകം കടർക്കരൈയിനോരമതു തെ
ക്രാകുമോരെൺ
പതിങ്കാതം
ചേരനാട്ടെ ല്‌മെകർയന
ച്ചെപ്പു"" രം പഴയ
ഒത്തതുതന്നെ.
തമിഴ്ുചചനുംഒരു
കാലത്തേൾള
പതിറവപ്പുത്തിൽ രാം ദശക പ്രതിചാദ്ദനായ നാ൪
മ്മുടിചേര൯ കടനാട്ടിന്നുവടക്കുള്ള പൂഴിനാട്ടിനെ ചേരരാ
ജ്യത്തോട ചേത്തതായി
കാണുന്നു.
ചേരന്ന കൊങ്ക എ
'ന്നപേതുമണ്ട്. അതിനാൽ ചേരരുടെ കൈവശം ഒരുകാ
- ലത്തു കോയമ്പത്തൂർ സേലം മുതലായ കൊങ്ങു നാട്ടം ഉണ്ടാ
യിരുന്നിരിക്കാം.
ചേരലനെറ
കുന്നു..
രാജ്യം ചേരളം
ആദികാലങ്ങളിൽ
അലജ്ലെദിൽ- കേരളമാ
മലയാളം മുഴുവനും കേരളമായി
രുന്നു. ഇടക്കാലത്തു കേരളം ചു യങ്ങിപ്പ്യോയിരിക്കാം. ഒട
വിൽ ചേരരാജവംശത്തിനെറ രണ്ടു ശാഖകഠം മലയാളത്തി
ൻെറ തെക്കേ അററത്തും വടക്കേ അററ്റത്തും ഉറച്ചടപ്പാഠം
മലയാളംമുഴ്്‌വൻ കേരള മായിത്തിന്ന. ആദ്യത്തെ കണക്കിൽ
അവസാനത്തിലുമായി.
വളരെ
സംഗതികറം
ഏനിക്ക്
ജിനയും
പറവാന൯ു
ണ്ട്. പ്രസ്താവന പുസ്ലുകശരിരത്തിന്ന യോജിച്ചതായിരിക്കേ
ണമെന്നുണ്ടല്ലോ.<noinclude></noinclude>
q4vbrmj3bo5g6dfrf82wyjnjt686a1l
242902
242878
2026-06-20T19:31:38Z
Bhama R 257
13324
242902
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>5
കളായിരുന്നാലും സ്പർദ്ധാലുക്കളും കലഹപ്രിയന്മാരും ആ
യിരുന്നതിനാൽ വാഴപാണ്ഡിരാജ്യങ്ങളുടെ അതി
ത്തികൾ ബലാബലം പോലെ മാറിക്കൊണ്ടുതന്നെ ഇരുന്നി
രുന്നു, പരിയാറിന്റെ തെക്കുള്ള കുട്ടനാടും വടക്കുള്ള
നാടുംമുമ്പെ എന്നും ചേരരാജ്യം (കേരളം) തന്നെ ആയിരുന്നു.
അതിനാൽ വടക്കുത്തലം പഴനിക്കാൻ കിഴക്കൻ കാശി
കുടത്തി കോഴിക്കോടാകം കടർക്കരെയിനോരമ തെ
കാകുമാരൺ പതികാരം ചേരനാട്ടെ കൈയെ
"
കാലത്തേക്കു
പതിററുപ്പത്തിൽ ര ാം ദശക പ്രതിപാദനായ നാർ
മുടിരൻ കടനാട്ടിൽ വടക്കുള്ള പൂഴിനാട്ടിനെ പരാ
ത്തോടു ചേർത്തതായി കാണുന്നു. രന്ന കൊങ്കർ എ
പേരുമുണ്ട്. അതിനാൽ ചേരയുടെ കൈവശം ഒരുകാ
പത്തു കോയമ്പത്തൂർ സേലം മുതലായ കൊണ്ടു നാടും ഉണ്ടാ
യിരുന്നിരിക്കാം.
പാലൻ രാജ്യം കേരളം അല്ലെങ്കിൽ കേരളമാ
ആദികാലങ്ങളിൽ മലയാളം മുഴുവനും കേരളമായി
ഇടക്കാലത്തു കേരളം ചുരുങ്ങിപ്പോയിരിക്കാം. ഒ
വിൽ ചേരരാജവംശത്തിന്റെ രണ്ടു ശാഖകൾ മലയാളത്തി
ൻ തെക്കേ അറ്റത്തും വടക്കേ അറ്റത്തും ഉറച്ചപ്പോൾ
മലയാളം മുഴുവൻ കേരളമായിത്തീർന്നു. ആദ്യത്തെ കണക്കിൽ
അവസാനത്തിലുമായി.
വളരെ സംഗതികൾ എനിക്ക് ഇിനയും പറവാനു
ണ്ടു്. പ്രസ്താവന പുസ്തകശരീരത്തിനു യോജിച്ചതായിരിക്ക
ണമെന്നുണ്ടല്ലോ.<noinclude></noinclude>
lzd0nwoypvepg3viyleb6rstzh2hb09
താൾ:പ്രാചീനചേരചരിതം.pdf/15
106
83123
242879
2026-06-20T19:24:58Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ി രം കന്നി ൨൩-0൯. ഒരു നല്ല നാളാകുന്നു. അവാ ചിന ചേരവംശത്തിനെറ കൂടസ്ഥനായ മാത്താണ്ഡവമ്മ മഹാരാജാവു അസ൨ തരില്ചതു( കൊല്ലം ൮൮൦) കന്നിമാസം അ നിഴ്‌ം നക്ഷത്രത്തിലാണല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242879
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ി
രം കന്നി ൨൩-0൯.
ഒരു നല്ല നാളാകുന്നു.
അവാ
ചിന ചേരവംശത്തിനെറ കൂടസ്ഥനായ മാത്താണ്ഡവമ്മ
മഹാരാജാവു അസ൨ തരില്ചതു( കൊല്ലം ൮൮൦) കന്നിമാസം അ
നിഴ്‌ം നക്ഷത്രത്തിലാണല്ലൊ.
അതിനാൽ അങ്ങിനെയുള്ള
ഒരു നല്ല നാളിലാണാ ംരം പ്രസ്താവന .എഴുതിത്തീത്തതു്.
ഴ്
തിരുവനറാപൃരം.
൧൧൯൪
- ൨൨൩.
ഏം. സി. നാരഠ്യണപിള്ള .<noinclude></noinclude>
rtd4b9m806q1l3483fo7qli0laleeir
242901
242879
2026-06-20T19:31:22Z
Bhama R 257
13324
242901
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ചീന
5 കുന്ന പ ാം ഒരു നല്ല നാളാകുന്നു. അവാ
ചേരവംശത്തിന്റെ കൂടസ്ഥനായ മാർത്താണ്ഡവർമ്മ
മഹാരാജാവ് അവതരിച്ചതുകൊല്ലം വരം) കന്നിമാസം അ
നിഴം നക്ഷത്രത്തിലാണല്ലോ. അതിനാൽ അങ്ങിനെയുള്ള
ഒരു നല്ല നാളിലാണു രം പ്രസ്താവന എഴുതിത്തീർത്തത്.
തിരുവനന്തപുരം
എം. സി. നാരായണപിള്ള.<noinclude></noinclude>
g18gb350apnmjcq82eppdktnm0w1i0j
താൾ:പ്രാചീനചേരചരിതം.pdf/16
106
83124
242880
2026-06-20T19:25:26Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രാചിനചേരചരിതം. ൧-൪ ശതാബ്ദം (ക്രിസ്ത്രവഷം) പ്രകരണം. ൧. ചേരവംശം. നിലമകളൂു.ടെ മുഖകമലമായി വിളങ്ങിക്കൊന്ടിരിക്കു ന്ന ഇൻ ഡ്യമേഫാരാത്ത്തിൽ മതക്കേ അററത്തു പണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242880
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്രാചിനചേരചരിതം.
൧-൪ ശതാബ്ദം (ക്രിസ്ത്രവഷം)
പ്രകരണം. ൧.
ചേരവംശം.
നിലമകളൂു.ടെ മുഖകമലമായി വിളങ്ങിക്കൊന്ടിരിക്കു
ന്ന ഇൻ ഡ്യമേഫാരാത്ത്തിൽ മതക്കേ അററത്തു പണ്ട് ചേ
രചോഴപാണ്ഡിയർ എന്ന പ്രബ്ലന്മാരായ /മൂവരശി"ർ ൭
ണ്ടായിമുന്നുവല്ലൊ അവരിൽ ചേരരാജാക്കന്മാരുടെവംശം
എ്ല്യോഠം ആർ സ്ഥാപിച്ചു എന്നു നമുക്ക കണ്ടുപിടിക്കാൻ
യാമതാരു പ്രമാണങ്ങളുമില്ല. ചോഴിന്മാർ സൂയ്ക്യ" വംശ്യരെ
ന്നുംപാണ്ഡിയ ന്മാർ ചന്ര1വംശജാതന്മാരെന്നും ശാസനങ്ങ
ളിലും ഗ്രന്ഥങ്ങള് ലുംപ്രസ്താവിച്ചു കാണുന്നുണ്ടു്.
അതുപോ
ലെ ഭചരഭ്ൂപത്'കറം ഏതുകലത്തിൽ പെട്ടവരെന്നു വിവര
പ്പെടുന്നില്ല. എന്നാൽ ഇടക്കാലത്തുണ്ടായ ചില ഗ്രന്ഥ
ങ്ങാം ചേരന്മാരെ അഗ്നിവംശജാതന്മാരെന്ന പറയുന്നുണ്ട്.
ഈ
ഗ്രന്ഥങ്ങളിൽ . ഇവരെ വാനവന്മാരെന്നും” പറഞ്ഞിരി
ക്കുന്നു.
വാനവർ
(ഠലിദടല്ചിട) എന്ന ഈ
പേരു
ചിനദേ
ശീയക്കും ഉമ്മ തുകൊണ്ട് ചേരന്മാർ തആടികാലത്തിൽ ചീന
ര
4
മണിധോഖല.
ദശകം.
“റ” ചീലപ്പുധികാം ഗാഥ, ൧൧<noinclude></noinclude>
6o13abpzbxuuo9lgnhxc73w1cpu4ikg
242900
242880
2026-06-20T19:30:57Z
Bhama R 257
13324
242900
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്രാചീനചരിതം.
ർ ശതാബ്ദം (ക്രിസ്തുവഷം)
പ്രകരണം. ൧.
Co.
നിലമകളു ടെ മുഖകമലമായി വിളങ്ങിക്കൊണ്ടിരിക്ക
ന്ന് ഇൻഡ്യാ മഹാരാജ്യത്തിൽ തെക്കേ അറ്റത്തു പണ്ട്
രാപാണ്ഡിയർ എന്ന പ്രബലന്മാരായ മൂവരശിര
ണ്ടായിരുന്നുവല്ലോ അവരിൽ ചേരരാജാക്കന്മാരുടെ വംശം
എപ്പോൾ ആർ സ്ഥാപിച്ചു എന്നു നമുക്ക് കണ്ടുപിടിക്കാൻ
യാതൊരു പ്രമാണങ്ങളുമില്ല. ചോഴന്മാർ സൂപ് വരെ
പാണ്ഡിയന്മാർ ചന്ദ്ര വംശജാതന്മാരെന്നും ശാസനങ്ങ
ളിലും ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചു കാണുന്നുണ്ട്. അതുപോ
രഭൂപതികൾ ഏതുകലത്തിൽ പെട്ടവരെന്നു വിവര
പ്പെടുന്നില്ല. എന്നാൽ ഇടക്കാലത്തുണ്ടായ ചില ഗ്രന്ഥ
ങ്ങൾ ചേരന്മാരെ അഗ്നി വംശജാതന്മാരെന്നു പറയുന്നുണ്ടു്.
ഈ ഗ്രന്ഥങ്ങളിൽ . ഇവരെ വാനരന്മാരെന്നും പറഞ്ഞിരി
ക്കുന്നു. വാനവർ (celestials) എന്ന ഈ പേരു ചീന
ശീയം ഉള്ളതുകൊണ്ട് രന്മാർ ആദികാലത്തിൽ ചീന
-
--<noinclude></noinclude>
trlceaxjq1l0lgdtgjeqgfqzlfnzg7e
താൾ:പ്രാചീനചേരചരിതം.pdf/17
106
83125
242881
2026-06-20T19:25:47Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(൨. ദേശത്തിൽ നിന്നു വന്നവരാണെന്നു ചിലർ ” അഭിപ്രായ പ്പെടുന്നു. വിശേഷിച്ച് “ധചരചോഴപാണ്ഡിയ 'എന്നപരം പരാവചനത്തിൽ ചേരപ്ദത്തെ പ്രഥമമായി ഗണിച്ചിരി ക്കനതുു' ചേരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242881
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>(൨.
ദേശത്തിൽ നിന്നു വന്നവരാണെന്നു ചിലർ ” അഭിപ്രായ
പ്പെടുന്നു. വിശേഷിച്ച് “ധചരചോഴപാണ്ഡിയ 'എന്നപരം
പരാവചനത്തിൽ ചേരപ്ദത്തെ പ്രഥമമായി ഗണിച്ചിരി
ക്കനതുു' ചേരവംശത്തിനെറ
കാലപയവികതയെ കാ
ണിക്കുന്നതായിരിക്കുന്നു. :“പുറനാതൃ൨'എന്നഗ്രന്ഥത്തിലും
ചേരരെസംബന്ധിച്ചപാട്ടകഠം
തന്നെ ആള്യമായി കാണുന്നു.
ഇത്യാടികാരണ്ക്ലാപം കൊണ്ടു് ചേരന്മാർ പുരാതനകാലം
മുത, രാജ്യഭാരം ചെയ്തുപന്നിരുന്നതായി സിദ്ധിക്കുന്നു.
ചേരവംശജാതന്മാരുടെ
നാം
നഗരവും ഇന്നതാണെ
ന്നു ചില പ്രാ ഹീനഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ടു്.
കാവ്യമായ
വാല്ലീകിരാമായണത്തിൽ
1 ആദി
സീതാദേവിയെ
അ
ന്വേഷിക്കാൻ സുഗ്രീവ൯ ചാനരവിരന്മാരേ-ട പറയുന്ന സ
ന്ദർഞ്ഞിൽ കേരള്ദേശവും മുരസീ പ ടടണവും പറഞ്ഞു കാണു
ന.
ഈ മരസീിപടണം പശ്ചിമ സമദ്രതീരത്തിലുക്ളതാകു
ന്നു. ഇത്ത് പ്രാചീനകാലത്തു” പെരിയ:൨
സമുദ്രത്തോടു
സംഗമിക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു വലിയ തുറമുഖ
വും ചേരന്മാരുടെ പ്രധാന നഗരങ്ങളിൽ ഒന്നും ആയിരുന്നു
അക്കാലത്തു"
ഈ
സ്ഥലം യവനന്മാക്കു മുളകു
മുതലായസാ
ധനങ്ങം കയ റമതി ഥെ യ്ക്യാനും മെ നവപിച്ചളമുതലായ
പുറനാട്ടു
സാമാനങ്ങറം
ഇറ ദഭമത।!
സൌകയ്യയ;
തായിരുന്നു,
ഈ
വെയ്ക്കാനും
വളരെ
പട്ടണത്തെ വരാഫമിഫി
രാചായ്ക്യർ തൻെറ വ്ലേഫ്ർഡംഫിതാഗ്രന്ഥത്തിൽ മരീചിപട്ട
ണം എന്നു പറഞ്ഞിരിക്കുന്നു.
മഹാഭാരതത്തിലും ചേരന്മാ
& ൮16 1്ബിട 1900 3/ലോട ലു.
കിക്കി സ്ലം.
ര്‌൩., 2: അകനാ൯൬൨ ൧൪൯. താലമി ഏന്ന യവനപണ്ഡിതയെറ ലേ
ഖങ്ങളും ഈ
പട്ടണത്തെ സംബന്ധിച്ചു പ്രമാണങ്ങളു കുന്നു,<noinclude></noinclude>
mheiakudlzqpb9309idgpl0g6zk2x81
242899
242881
2026-06-20T19:30:41Z
Bhama R 257
13324
242899
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>12.
ദേശത്തിൽ നിന്നു വന്നവരാണെന്നു ചിലർ ' അഭിപ്രായ
പ്പെടുന്നു. വിശേഷിച്ച് ഒരാഴപാണ്ഡ്യ' എന്ന പരം
പരാ വചനത്തിൽ ചേരാത്ത പ്രഥമമായി ഗണിച്ചിരി
ക്കുന്നത് വശത്തിന്റെ കാലപാവികതയെ കാ
നിക്കുന്നതായിരിക്കുന്നു. പുറനാനൂ എന്നഗ്രന്ഥത്തിലും
കരരെ സംബന്ധിച്ച പാട്ടുകൾ തന്നെ ആദ്യമായി കാണുന്നു.
ഇത്യാദികാരണ കലാപംകൊണ്ട് ചേരന്മാർ പുരാതനകാലം
മുതല, രാജ്യഭാരം ചെയ്തുവന്നിരുന്നതായി സിദ്ധിക്കുന്നു.
രവംശജാതന്മാരുടെ നാടും നഗരവും ഇന്നതാണ
ന്നു ചില പ്രാചീനഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. ആദി
കാര്യമായ വാല്മീകിരാമായണത്തിൽ സീതാദേവിയെ അ
ന്വേഷിക്കാൻ സുഗ്രീവൻ വാനരവീരന്മാരോടു പറയുന്ന സ
ഭത്തിൽ കേരളദേശവും മുരസി പട്ടണവും പറഞ്ഞു കാണു
ന്നു. ഈ മാസം പട്ടണം പശ്ചിമ സമുദ്ര തീരത്തിലുള്ള താക
ന്നു. ഇത് പ്രാചീനകാലത്ത് പെരിയാറു സമുദ്രത്തോടു
സംഗമിക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു വലിയ തുറമുഖ
വും ചേരന്മാരുടെ പ്രധാന നഗരങ്ങളിൽ ഒന്നും ആയിരുന്നു.
അക്കാലത്ത് ഈ സ്ഥലം യവനന്മാർ മുളകു മുതലായ സാ
സാമാനങ്ങൾ ഇറക്കുമതി ചെയ്യാനും വളരെ
സൌകര്യമുള്ളതായിരുന്നു. ഈ പട്ടണത്തെ വരാഹമിഹി
രാ ചായർ തന്റെ ബൃഹത്സംഹിതാഗ്രന്ഥത്തിൽ മരീചി പട്ട
ണം എന്നു പറഞ്ഞിരിക്കുന്നു. മഹാഭാരതത്തിലും ചേരന്മാ
*The Tamils 1800 Years ago. †
. . അനാം മന, കാലമി എന്ന പണ്ഡിതൻ
ലങ്ങളും ഈ പട്ടണത്തെ സംബന്ധിച്ച പ്രമാണങ്ങളാകുന്നു.<noinclude></noinclude>
q8oazi8v6xzef1wmxjlthswwy9jfc0e
താൾ:പ്രാചീനചേരചരിതം.pdf/18
106
83126
242882
2026-06-20T19:25:55Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '[7 രുടെ കൃത്യങ്ങളെപ്പററി പ്രതി പാടിച്ച കാണുന്നുണ്ടു്. കരു പാണ്ഡവന്മ-രുടെ ചേര യുദ്ധത്തിൽ പാണ്ഡവന്മാക്ക രാജാക്കന്മാർ സാഹ്റ്യം ചെയ്തു തായി ആ കാണുന്നു. ഇതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242882
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>[7
രുടെ കൃത്യങ്ങളെപ്പററി പ്രതി പാടിച്ച കാണുന്നുണ്ടു്.
കരു
പാണ്ഡവന്മ-രുടെ
ചേര
യുദ്ധത്തിൽ
പാണ്ഡവന്മാക്ക
രാജാക്കന്മാർ സാഹ്റ്യം ചെയ്തു തായി ആ
കാണുന്നു.
ഇതിഫാസത്തിൽ
ഉടിയഞ്ചേര൯ എന്ന രാജാവ് യുഭ്ധാവസാനം
വരെ വതുരെ മെധയ്യത്താടക്രടി പാണ്ഡവന്മാ ര.സഫായി
ച്ചുവെന്നു മുറഞ്ചിയ്യൂർ മുടിനാകരായർ എന്ന തമിഴ് കവിയു
ടെ വാക്കിൽ നിന്നറിയാവുന്നതാകുന്നു".
ശിലാശാസനങ്ങമെ
ചേരന്മാരുടെ
പരി ഛാധിച്ചു.
ഗോക്കിയാലും
പ്രാചി നത .ഒയളിപ്പടുന്നു. സുമാർ
൨൨0൦
വഷങ്ങാംക്കു മനു” ഫ്‌ന്ദുസ്ഥാ൯ ഭരിച്ചിരുന്ന മൌയ്യ്ചശ്രവ
ത്തിയായ അ:ശാകുമഹാരാജാവിൻെറ
വംശജന്മാരെ
കാലത്തു കൂടി ചേര
കേരളപൃതർ എന്നു വിളിച്ചുവന്നതായും
അ
വർ ദക്ഷിണദേശത്തിൽ വളരെ ഖ്യാതി സംപാടിച്ചവന്നി
ജന്നതായും അശോകധമ്മചിപികളിൽ നിന്നറിയാം.
പതിററപ്പത്തു പൂറനാത്൬൮ മുതലായ
ഴ് ഗ്രന്ഥങ്ങളിൽ അനേകം
ചേരരാജാക്കുന്മാരെപ്പുററി പ്ര
്ലാധിച്ചിരിക്കന്നേതായി കാണുന്നു.
ത്തു എന്നു
ഗ്രന്ഥം
ന്ധിച്ചതമകന്നു.
പ്രാചീന തമി
അവയിൽ പതീറവപ്പ
മുഴ.ചനം ..ചേരരാജാക്കന്മാരെ
സംബ
ഈ ഗ്രന്ഥം പത്തു ദശകങ്ങളോടേ ക്രടിയ
ി
1 (ഷു “4 അലംക്രളൈപ്ഛൂരവ്
ഖി, ........കൊടുത്തോയി?? വ) മുത
യർപേണിയ മദിയഞ്ചേരൽ പെര്യേരേ കൊടുത്ത ഞാടെൻറ് മാമൂല
നാർ (൩) മര രവ രീരൈമ്പതിന്മരുടൻെ
റഴുന്ത പോരിർ ചെരുംചേരേ
പേറേറതേതാനളിത്തധചരൻ
ചില, ച: അശോകകൻറ ശിലാധമ്മലിപിക
ളിൽ രണ്ടാനമ്പർ
::സവത്ര വിജിതെ ഭേദ്ധന്മേം പ്രിയസ്വ പ്രിയ
ദഠ്രിനർ രായ്ഞ$ ഏവമപി പ്രചന്തേഷുയ യഥാ ചോളപ്പാണ്ഡിയ സത്യ,
ചൂത്ര കേരള പൂത്രതാമുപള്ള.<noinclude></noinclude>
jd2fd89e4cpcntl5pqdnjr8jikyrqq4
242897
242882
2026-06-20T19:29:53Z
Bhama R 257
13324
242897
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>012.
രുടെ കൃത്യങ്ങളെപ്പറ്റി പ്രതിപാദിച്ചു കാണുന്നുണ്ട്.
do 108
രാജാക്കന്മാർ സാഹം ചെയ്തതായി ആ ഇതിഹാസത്തിൽ
കാണുന്നു. ഉദിയൻ എന്ന രാജാവ് യുദ്ധാവസാനം
വരെ വളരെ ധത്തോടുകൂടി പാണ്ഡവന്മാരെ സഹായി
ച്ചുവെന്നു മുറഞ്ചിയൂർ മുടിനാകമായർ എന്ന തമിഴകവിയു
ടെ വാക്കിൽ നിന്നറിയാവുന്നതാകുന്നു .
ശിലാശാസനങ്ങളെ പരിശോധിച്ചു നോക്കിയാല
ചരന്മാരുടെ പ്രാചീനത്. കളിപ്പെടുന്നു. സുമാർ 2
വംശജന്മാരെ കേരളപുത്രർ എന്നു വിളിച്ചുവന്നതായും അ
വർ ദക്ഷിണ ദേശത്തിൽ വളരെ ഖ്യാതി സംപാദിച്ചുവന്നി
ന്നതായും അശോക് ചിപ്പികളിൽ നിന്നറിയാം.
പതിപ്പ്, പുറനാനൂറ് മുതലായ പ്രാചീന തമി
ഴ് ഗ്രന്ഥങ്ങളിൽ അനേകം ചേരരാജാക്കന്മാരെപ്പറ്റി പ്ര
സ്താവിച്ചിരിക്കുന്നതായി കാണുന്നു. അവയിൽ പതിപ്പ
ആ എന്നുള്ള ഗ്രന്ഥം മുഴുവനും ചേരരാജാക്കന്മാരെ സംബ
ന്ധിച്ചതാകുന്നു. ഈ ഗ്രന്ഥം പത്തു ദശകങ്ങളോടു കൂടിയ
ളിൽ രണ്ടാം നമ്പർ
അവർ വിജിത ദേവാനാം പ്രിയ പ്രിയ<noinclude></noinclude>
9liku8gogjr19q3kjirsy7oynnwgzrx
താൾ:പ്രാചീനചേരചരിതം.pdf/19
106
83127
242883
2026-06-20T19:26:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '൪ താകകൊണ്ടു' പതിറവപ്പത്തു എന്നു ഇതിന്നു പേർവന്നിട്ടു കള താണ്. ഇതിൽ ഓരോ ഒശകത്തിലും :ഒ:രൊ “ചേരരാ ജാവിനെയും അദ്ദേഫത്തിന്റെറ അപദാനങ്ങ ളയും, അദ്ദേഹ ത്തിൻെറ കാലത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242883
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>൪
താകകൊണ്ടു' പതിറവപ്പത്തു എന്നു ഇതിന്നു പേർവന്നിട്ടു
കള താണ്.
ഇതിൽ ഓരോ ഒശകത്തിലും :ഒ:രൊ “ചേരരാ
ജാവിനെയും അദ്ദേഫത്തിന്റെറ അപദാനങ്ങ ളയും, അദ്ദേഹ
ത്തിൻെറ കാലത്തുണ്ടായ റ ശേഷസംഭവങ്ങളേയും പററി
പ്രതിപാദിച്ചിരിക്കുന്നു. എന്നാൽ ഇയഗ്രന്ഥത്തിൽ ആടി
മാന്തിമദശകങ്ങറം ശിഥിലങ്ങളായിപോയതുകൊണ്ടു് തൽ
പ്രതിപാദ്യരായ രണ്ടു രാജാക്ക്‌ന്മാരെപ്പററി യാതൊന്൯ം അ
റിവാ൯ കഴിവില്ല.
ശേഷം ദശകങ്ങളിൽ പ്രതിപാടിച്ചിരി
ക്ടന്ന ചേരരുടെ പേരു താമഴ കാണിക്കുന്നു.
പ്രഥമദശകം
(നഷ്ടം)
ദ്പതിീയം
ഇമയവരംപൻ നെടുഞ്ചേ ലോദൻ.
തൃതീചം
ജമയചരംപൻെറ
അനുജൻ
പല്ലാനൈ.-
ഒ ചഴുകട്ടൂുവ൯ ചേരന൯
ചതുത്ഥം
കളങ്കായികണ്ണിനാർമുടിച്ചേരൻ
പഞ്ചമം
കടൽപിറക്കോട്ടിയ 3 ചരൻ ചെങ്കട്ടവനു
ഷഷ്യും
ആടുകോഠംപാട
സഫ്ലൂുമം
അഷ്ടമം
ചെല്പക്കടുമ്കോവാഴിയാദൻ
ചേരൻ.
തകരെരി.്തപെരുഞ്ചേരലിരുംപെടരൈ.
നവമം
കുടക
ദശമം
(നഷ്ടം).
ഈ
ഃപ്ചരലാദൻ.
.
ഇടു ഞ്ചേര൯
നാമാവലിയിൽ ആല്ലത്തെ
ചേരനെപ്പുററി
ന്ഥം നഷ്ടമായതുകൊണ്ടു' ഒന്നും പറവാനിപ്പ.
ഗ
എന്നാൽ
തദിയഞ്ചേര൯ തന്നെ ആ ചേരരാജാവെന്നു മഫിക്കാ൯ ൮
ഴിയുണ്ട്. ഈ ഉദിയഞ്ചേരന്നു പവെള്ളിയൻ എനാളുടെ പു
തിയായ നല്ലിനി ഏന്ന ഒരു ഭായ്യ ഉണ്ടായിരുന്നു. ആ സ്സ
യിൽ തുടിയഞ്ചേരന്നു ജനിച്ച പുത്ൂന:കുന്നു ദവിതീയദശക<noinclude></noinclude>
7eq1cayx505inbcguvu0r165hep7dc0
242898
242883
2026-06-20T19:30:10Z
Bhama R 257
13324
242898
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>താകകൊണ്ട് പതിറ്റുപ്പത്തു എന്നു ഇതിന്നു പേർ വന്നിട്ടു
ള്ള താണു്. ഇതിൽ ഓരോ ദശകത്തിലും ഒരൊ
ജാവിനെയും അദ്ദേഹത്തിന്റെ അപദാനങ്ങളെയും അദ്ദേഹ
ത്തിന്റെ കാലത്തുണ്ടായ വിശേഷസംഭവങ്ങളേയും പറി
പ്രതിപാദിച്ചിരിക്കുന്നു. എന്നാൽ ഈ ഗ്രന്ഥത്തിൽ ആദി
മാന്തിമദശകങ്ങൾ ശിഥിലങ്ങളായി പോയതുകൊണ്ട് തൽ
പ്രതിപാദ്യരായ രണ്ടു രാജാക്കന്മാരെപ്പറ്റി യാതൊന്നും അ
റിവാൻ കഴിവില്ല. ശേഷം ദശകങ്ങളിൽ പ്രതിപാദിച്ചിരി
ക്കുന്ന ചേരരുടെ പേരു താഴെ കാണിക്കുന്നു.
പ്രഥമദശകം
i
പാ
ചതും കളങ്കായി കണ്ണിനാർമുടിച്ചേരൻ
കടൽ പിറക്കോട്ടിയ ചേരൻ ചെങ്കുട്ടുവൻ
പഞ്ചമം
കടുകോലാഴിയാൻ പരൻ.
ഷഷ്ഠം
സപ്തമം
അഷ്ടമം
നവമം
80000
ഈ നാമാവലിയിൽ ആദ്യത്തെ ചേരനെപ്പറ്റി
നം നഷ്ടമായതുകൊണ്ട് ഒന്നും പറയാനില്ല. എന്നാൽ
ഉദിയൻ തന്നെ ആ രാജാവെന്നു ഊഹിക്കാൻ വ
ഴിയുണ്ട്. ഈ ഉട്ടിയാന്നു വെളിയൻ എന്നാളുടെ പ
ത്രിയായ നല്ലിനി എന്ന ഒരു ഭാഷ ഉണ്ടായിരുന്നു. ആ സ്ത്രീ
യിൽ ഉദിയഞ്ചരന്നു ജനിച്ച പുത്രനാകുന്നു ദ്വിതീയദശക<noinclude></noinclude>
cjsyne4tx5drt493xa5avl34uifyl8k
താൾ:പ്രാചീനചേരചരിതം.pdf/20
106
83128
242884
2026-06-20T19:26:13Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '൫ പ്രതിപാദ്യ) നായ ഇമയവരംപൻച്ചേര൯ - ഈ. ചേരൻ ൫൮ സംവത്സരകാലം രാജ്യ ഭരിച്ച: ഈ രാജാവ് തൻെറ നഗ രത്ത്‌ൽ നിന്നു സൈ ്യസമൂഹസ്വമതനായിഫിമാലയപവ തത്തിൽ ചെന്നു അതിൻെറ ത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242884
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>൫
പ്രതിപാദ്യ) നായ ഇമയവരംപൻച്ചേര൯ - ഈ. ചേരൻ ൫൮
സംവത്സരകാലം രാജ്യ ഭരിച്ച: ഈ
രാജാവ് തൻെറ നഗ
രത്ത്‌ൽ നിന്നു സൈ ്യസമൂഹസ്വമതനായിഫിമാലയപവ
തത്തിൽ ചെന്നു
അതിൻെറ
ത്തിനു ലാഞ്മ നമായുള്ള.
ശിഖരത്തിൽ തനെറ
ധന്ുസ്സിനെ
൨൦ശ
അടയാളപ്പുടുത്തി
തമിഴ് നാടമുഴചനും തനെറ. കീഴിലടക്കിവാണു. അദ്ദേഹം
യുദ്ധത്തിനു സന്നദ്ധരായ ആഴയ്യന്മാരേയും യവനദേശീയന്മാ
രേയുംജയിച്ച് അവരെ അക്കാലത്തുള്ള സമുദായാ രം പോ
ചെ ബന്ധിച്ച്, ശിരസ്സിൽ ഘൃതാഭ'ഷേകം ചെയ്തു” അവരു
ടെ പക്കൽ ഉണ്ടായിരുന്ന ആഭ്രണങ്ങളേയും രത്നാദി ദ്രവ്യ
ങ്ങളേയും അപഫരിച്ചകൊണ്ട് തൻെറ പ്രധാനനുഗരമായ
വഞ്ചിനാട്ടിൽ വന്ന്, തൻെറ ജനങ്ങറംക്കു
ളെ, സമ്മാനമായി കൊടുത്തു.
ആ സാമാനങ്ങ
പിന്നെ അദ്ദേഹം
സമ്മ
ധൃത്ത് ലുമ്ള ഒരു ദ്വീപത്തിൽ താമസിച്ചിരുന്ന തമൻറ വി
രോധികളെ സേനകളോടുക്രടി കവ്പുൽവഴി $ഒ്ചന്നു അവഗ്ദ
വീട്ടു മരമായി നിന്ന കദം ബവൃക്ഷങ്ങളെ ധ്വംസാം
ചെയ്ത്
അവരെ യുദ്ധത്തിൽ തോല്ലിച്ചു
കുദംബവ്ൃക്ഷത്തെ ത
ൻെറ കലവ്ൃയ ഷമായി വിചാരിച്ചവന്നിരുന്ന രാജാക്കന്മാർ
ഒരു
കാലത്തു മൈസൂർ ദേശാ
ഭരിച്ചിരുന്ന
കടദമ്പവേ
ന്ത൪ ” എന്നവരാകുന്നു. 4കുമട്ടർ കണ്ണന്ാർ' എന്ന ഒരു വി
ദ്വാ൯ ഈ ചേ രാജാപിനെറ ആസ്ഥാനപണ്ഡ് തനായി
രുന്നു. ചേരൻ ഈ പണ്ഡിതന്ന് ഏതാനും ഗ്രാമങ്ങളും രാജ)
ത്തിൻെറ ഒരു ഭാഗം സമ്മാനമായി കൊടുത്തുഴ.
റ പതിറാച്പത്തു ഒ്വിതീയട ശകന്തിമവാഷ്യം,
:ചേരലതേൻ മുന്നീരോട്ടി
ത്തു ദവിതീയദശക.
പ
അകനാന൬൨ ൧൨൭
1ലടധാാഥദ
31.
₹
ടട പതിറപ്പ
കടംപതത്ത്‌മയത്തുൂ
“ 1,0൩൦ ദന റേ
ഇതിരന ബ്ൃഹ്മഭാ മാനു
(ന്ന 1106
പറയുന്നു.<noinclude></noinclude>
fgqvi0iotp9qwk1gqie3ftrjdifuegv
242896
242884
2026-06-20T19:29:21Z
Bhama R 257
13324
242896
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്രതിപാദ നായ ഇമയവരമ്പൻ ഈ ചേരൻ
സംവത്സരകാലം രാജ്യ മരിച്ചു. ഈ രാജാവ് തന്റെ നഗ
രത്തിൽ നിന്നു സമൂഹസമതനായ ഹിമാലയപര
തത്തിൽ ചെന്നു അതിന്റെ ശിഖരത്തിൽ തന്റെ
ത്തിനു ലാമമായുള്ള ധനുസ്സിനെ അടയാളപ്പെടുത്തി
തമിഴ്നാടുമുഴുവനും തന്റെ കീഴിലടക്കിവാണു. അദ്ദേഹം
യുദ്ധത്തിനു സന്നദ്ധരായ അയ്യന്മാരേയും യവനദേശീയന്മാ
രേയും ജയിച്ച് അവരെ അക്കാലത്തുള്ള സമുദായാചാരം പോ
ബന്ധിച്ചു്, ശിരസ്സിൽ താഭിഷേകം ചെയ്ത് അവരു
ടെ പക്കൽ ഉണ്ടായിരുന്ന ആഭരണങ്ങളേയും രത്നാഭി
ങ്ങളേയും അപഹരിച്ചുകൊണ്ട് തന്റെ പ്രധാന നഗരമായ
വഞ്ചിനാട്ടിൽ വന്ന്, തന്റെ ജനങ്ങൾക്കു ആ സാമാനങ്ങ
ളെ സമ്മാനമായി കൊടുത്തു പിന്നെ അദ്ദേഹം സമുദ്രമ
ത്തിലുള്ള ഒരു ദ്വീപത്തിൽ താമസിച്ചിരുന്ന താൻ വി
രോധികളെ സേനകളോടുകൂടി കപ്പൽ വഴി ചെന്നു അവ
വീട്ടു മരമായി നിന്ന കദംബവൃക്ഷങ്ങളെ ധ്വംസം * ചെയ്തു
അവരെ യുദ്ധത്തിൽ തോല്പിച്ചു കദംബവൃക്ഷത്തെ ത
ൻ കുലവൃക്ഷമായി വിചാരിച്ചുവന്നിരുന്ന രാജാക്കന്മാർ
കാലത്തു മൈസൂർ ദേശം ഭരിച്ചിരുന്ന
8019
ആർ എന്നവരാകുന്നു. കാട്ടൂർ കണ്ണനാർ' എന്ന ഒരു വി
ദ്വാൻ ഈ പേർ രാജാവിന്റെ ആസ്ഥാനപണ്ഡിതനായി
രുന്നു. ചേരൻ ഈ പണ്ഡിതന് ഏതാനും ഗ്രാമങ്ങളും രാജ
ത്തിന്റെ ഒരു ഭാഗം സമ്മാനമായി കൊടുത്തു.
*
Inscriptions 21.
† Mysore and coorg from the
ഇതിനെ ബ്രഹ്മാ മെന്നു പറയുന്നു.<noinclude></noinclude>
qne7sax2gt9cqatnalfwmsc0yyjzwni
താൾ:പ്രാചീനചേരചരിതം.pdf/21
106
83129
242885
2026-06-20T19:26:29Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1) തൃതീയദശകവിഷയനായ “പല്യനൈചെൽകെദഴുകട്ട വൻ! എന്ന ചേരൻ 8മൽ പറഞ്ഞ ചേരൻെറ അനുജനാ കുന്നു ഇദ്ദേഹം “പാലൈഗൌതമനാർ'. എന്ന തനെറ ആസ്ഥാനപണ്ഡിതൻെറ ന്ദിർബന്ധമനുസരിച്ച് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242885
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>1)
തൃതീയദശകവിഷയനായ
“പല്യനൈചെൽകെദഴുകട്ട
വൻ! എന്ന ചേരൻ 8മൽ പറഞ്ഞ ചേരൻെറ അനുജനാ
കുന്നു
ഇദ്ദേഹം “പാലൈഗൌതമനാർ'. എന്ന തനെറ
ആസ്ഥാനപണ്ഡിതൻെറ
ന്ദിർബന്ധമനുസരിച്ച്
പ്രാവശ്യം വേളികഴിച്ചതായും അനന്തരം തൻെറ്റ
ദായ്യാസമേതനായി
പരലോകം
പത്തു
അന്ത്യ
പ്രാപിച്ചതായുമമുതു സം
ഗതി ഇന്ന ചിലർ പറയുനണ്ട്. യുദ്ധവീരനും ജ്ഞാനിയു
മായിരുന്ന ഈ ചേരരാജാവു' ൨൫ വഷകാലം ജീവിച്ചി
ൂ
രുന്നുമ
ആദികാലത്തിൽ ചേര ചോഴ് പാണ്ഡിയന്മാരുടെഇ
ടയിൽ കൊള്ള ക്കൊടു കഴക മുതലായ വിവാഹസംബന്ധ
ഞം പരസ്പരം ഉ.ണ്ടായിരുന്നു. ആദ്യം പ്രസ്താവിച്ച ഇമ
യവരംപൻ ചേരന്നു രണ്ടു ഭായ്യമാർ ഉണ്ടായിരുന്നു. അ
വരിൽ ഒരു ഭായ്യ്യയു
ടെ പേർ നച്ചോണ
യവരംപ്പ൯ ചേരന്ന്
ഈ
എന്നാകുന്നു. ഇമ
സ്്്രീയിൽ രണ്ടു പുത്രന്മാർ ജനി
ക്രിട്ടുണ്ടായിരുന്നു എന്നതു്
4“ചേരലാതക്കുച്ചോഴ൯മകഠം നച്ച്യോണയീൻറ മക്കളിരുവരുറം'
ഏന്ന വാക്ൃം കൊണ്ടു് തെളിയുന്നു.
രണ്ടു പുത്രന്മാ
രിൽ
സിമന്നപുത്രനാകുന്നു
ചേരൻകെ്കട്ടവ൯
എന്ന
രാജാവു്.
രണ്ടാമത്തെ പു ത്നാധയന്നു ചിലപ്പധികാരകാവൃ)
കത്താവായ ജഇളംഷോ വടികുഠം.
ചെങ്കട്ടവനെറ പിതാവാ
യ ഇമയവരാപൻ ചോഴരാജാവായ
പതിറവപ്പത്തു തൃതീയദശശം,
നുല്പദേ ല്യഖ്വയേനേം.
പെരുനക്ക്‌ക്ളി എന്ന
ചില.' ദശകം അടിയാക്ക.
[<noinclude></noinclude>
7s4z8hx0g1p95xa641ewdr7rdttwpqf
242895
242885
2026-06-20T19:29:06Z
Bhama R 257
13324
242895
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>തൃതീയദശകവിഷയനായ ചാനെൽ കെഴുകു
വൻ' എന്ന പേരൻ മേൽ പറഞ്ഞ പേരൻ അനുജനാ
ഇദ്ദേഹം പോലെ ഗൗതമനാർ' എന്ന തന്റെ
ആസ്ഥാനപണ്ഡിതന്റെ നിർബന്ധമനുസരിച്ച് പത്തു
പ്രാവശ്യം വേളി കഴിച്ചതായും അനന്തരം തന്റെ അന്ത
മാമാസമേതനായി പരലോകം പ്രാപിച്ചതായുമുള്ള സം
ഗതി ഇന്നും ചിലർ പറയുന്നുണ്ട്. യുദ്ധവീരനും ജ്ഞാനിയു
മായിരുന്ന ഈ
വഷകാലം ജീവിച്ചി
ചേരരാജാവ്
ആദികാലത്തിൽ ഒരു പോൺ പാണ്ഡിയന്മാരുടെ ഇ
ടയിൽ കൊള്ള കൊടുക്കുക മുതലായ വിവാഹസംബന്ധ
ങ്ങൾ പരസ്പരം ഉണ്ടായിരുന്നു. ആദ്യം പ്രസ്താവിച്ച ഇമ
വരാൻ രന്നു രണ്ടു ഭാമാർ ഉണ്ടായിരുന്നു.
വരിൽ ഒരു മായയുടെ പേർ നച്ചാണ് എന്നാകുന്നു. ഇമ
വരാൻ രണ്ട് ഈ സ്ത്രീയിൽ രണ്ടു പുത്രന്മാർ ജനി
ച്ചിട്ടുണ്ടായിരുന്നു എന്നത്
ലാതിച്ചോഴൻമകൾ നാണ
യീൻ മക്കളിരുവരുൾ
എന്ന വാക്യം കൊണ്ട് തെളിയുന്നു. രണ്ടു പുത്രന്മാ
രിൽ സീമന്തപുത്രനാകുന്നു രൻ കുട്ടുവൻ എന്ന
രാജാവു്. രണ്ടാമത്തെ പുത്രനാകുന്നു ചിലപ്പധികാരകാര്യ
കർത്താവായ ഇളംകോവടികൾ. ചെങ്കുട്ടുവൻ പിതാവാ
യ ഇമയവരാൻ തോഴരാജാവായ പെരുനക്കി എന്ന<noinclude></noinclude>
tjcpv1s6yd663e1bo1j8a8svmf29285
താൾ:പ്രാചീനചേരചരിതം.pdf/22
106
83130
242886
2026-06-20T19:26:39Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വനോ;. യൂദ്ധം ചെയ്തപ്പോഠഥം രണ്ടുപേരും ഒരേസമയത്തു രണാങ്കണത്തിൽ വീണു മരിച്ച് വീരസ്വറ്രും പ്രാപിച്ച് എന്ന സംഗതികയ നേര കണ്ണ്ണകൊണ്ടു് കണ്ട് കരുണാധ്രഹ്ൃദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242886
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>വനോ;.
യൂദ്ധം ചെയ്തപ്പോഠഥം
രണ്ടുപേരും
ഒരേസമയത്തു
രണാങ്കണത്തിൽ
വീണു മരിച്ച് വീരസ്വറ്രും പ്രാപിച്ച് എന്ന
സംഗതികയ
നേര കണ്ണ്ണകൊണ്ടു് കണ്ട് കരുണാധ്രഹ്ൃദയ
ന്മാരാശി പാടിയിരിക്കുന്ന കഴാത്തലയാരും ഭരണരും ഇവരു
൭ട സമകാലികർ തന്നെ ആകുന്ന.
ഈ ചേരരാജാവുഎ
്ജിനെയുദ്ധേശ്ൂരനായിട്ട്
ഇരുന്നു പോ അതുചോലെതന്നെഅ
ദ്ദേഫ ത്തിൻെറ മകനായ ഒ ലങ്കട്ടവനും പ്രായം വന്നപ്പ്യോറം
വലിയശ്രുരനായിത്തിന്൯.
ഇമ്യവരംപ൯ ചേരൻ യൌവ
നദശയിൽ പൃത്രഭാഗ്യം ലഭിക്കാതെ ഇരുന്നു
ദ്ദേഹത്തിനു വയഃപരിപാകത്തിൽ
എങ്കിലും അ
ശിവഭജനം 4 ചെയ്തതു
മൂലം ചെങ്കുട്ടുവനും ഇള കോ വടികളും ജനിച്ചു.
ഇളംകോ
വടികറം എന്ന ഈ
രാജകുമാര൯
ഉ ദാരസ്വഭാവനും
ഉത്ത
മഗുണനുമായിരുന്നു.
ഒരു ദിവസം സൂയ്യയോദയ സമയത്തിൽ
ഇമയ വരംപൻ
പൃതരമിത്രാദികളോക്രടി ആസ്ഥാനമസഡ
പത്തിൽ ഇരുന്നിരുന്നപ്പോഠം നിമിത്തജ്ഞരിമലാരാറം തഅ
പിടെ തചന്നു രാജാവിനെ നമസ്കരിച്ച് ഇപ്രകാരം പറഞ്ഞു.
രാജാധിരാജ!
അങ്ങക്കു
മരണകാഖം
അടുത്തിയിക്കുന്നു.
അങ്ങു രാജ്യം മക്കളെ ഏല്ലിക്കണം. എല്ലാം
തതയതുകൊണ്ടു
കൊണ്ടും അങ്ങയുടെ ദ്വിതീയപുത്രൻ തന്നെ രാജ്യഭാഭത്തിനു
അദ്ഥ൯".
ഇപ്രകാരം
നൈമിത്തികൻെറ
വാക്കുകേട്ട
ഇളം കാവടികഠം തൻെറ ജ്യേപ്യൻ വ്യാകലചിത്തനായിരി
ക്കുന്നതു കണ്ടിട്ട് ആ ജ്യോതിഷികനോടു വേഗത്തിൽ പോ
യ്യ്ല്ലോള്ളൂ വാൻ പറഞ്ഞു. പിന്നീടു ജേഷ്ഠൻെറ ല്യാക്ലത
മാറൻ വേണ്ടി തൽക്ഷണം തന്നെ ഇളമ്കോവടികറം ഇഫ
ലോകസംബന്ധമായ പിന്തകളഞ്ഞു. യത്തിവേഷം ധരിച്ച്
ചില. ഗാഥ
൨൬൭൨൩.൦<noinclude></noinclude>
kqdmd3w7bywcgqg252abgehk8xtnp8z
242894
242886
2026-06-20T19:28:51Z
Bhama R 257
13324
242894
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>വനോട് യുദ്ധം ചെയ്തപ്പോൾ രണ്ടു പേരും ഒരേസമയത്തു
രണാങ്കണത്തിൽ വീണു മരിച്ച വീരസ്വം പ്രാപിച്ച് എന്ന
സംഗതിയെ നേരെ കണ്ണുകൊണ്ട് കണ്ട് കരുണാ ഹൃദയ
ന്മാരായി പാടിയിരിക്കുന്ന കഴത്തലയാരും ഭരണരും ഇവരു
ടെ സമകാലികർ തന്നെ ആ കുന്നു. ഈ ചേരരാജാവ് എ
ങ്ങിനെയുദ്ധശൂരനായി ഇരുന്നുവോ അതുപോലെതന്നെ
ദ്ദേഹത്തിന്റെ മകനായ ചെങ്കുട്ടുവനും പ്രായം വന്നപ്പോൾ
വലിയ ശൂരനായിത്തീർന്നു. ഇമയവരാൻ ചേരൻ വ
നിശയിൽ പുത്രഭാഗ്യം ലഭിക്കാതെ ഇരുന്നു എങ്കിലും അ
ദ്ദേഹത്തിനു വയ പരിപാകത്തിൽ ശിവഭജനം ചെയ്തത
മൂലം ചെങ്കുട്ടുവനും ഇളംകോവടികളും ജനിച്ചു. ഇളംകാ
വടികൾ എന്ന ഈ രാജകുമാരൻ ഉടൻ സാവനും ഉ
മഗുണനുമായിരുന്നു. ഒരു ദിവസം സയാദയ സമയത്തിൽ
ഇമയവരാൻ പുത്രമിത്രാദികളോടുകൂടി ആസ്ഥാനമായ
പത്തിൽ ഇരുന്നിരുന്നപ്പോൾ നിമിത്താരിലാരാൾ അ
വിടെ ചെന്നു രാജാവിനെ നമസ്കരിച്ച് ഇപ്രകാരം പറഞ്ഞു.
രാജാധിരാജ്! അങ്ങ മരണകാലം അടുത്തിരിക്കുന്നു.
ആയതുകൊണ്ട് ആ രാജ്യം മക്കളെ ഏല്പിക്കണം. എല്ലാം
കൊണ്ടും അങ്ങയുടെ ദ്വിതീയ പുത്രൻ തന്നെ രാജ്യഭാരത്തിനു
അൻ''. ഇപ്രകാരം
ഇളംകോവടികൾ തന്റെ ജ്യേഷ്ഠൻ വ്യാകുലചിത്തനായിരി
ക്കുന്നതു കണ്ടിട്ട് ആ ജ്യോതിഷികനോടു വേഗത്തിൽ പോ
കൊള്ളുവാൻ പറഞ്ഞു. പിന്നീടു ജ്യേഷ്ഠൻ വാലത
മാറാൻ വേണ്ടി തൽക്ഷണം തന്നെ ഇളങ്കോവടികൾ ഇഹ
ലോകസംബന്ധമായ ചിന്തകള് തിവേഷം ധരിച്ച്
27-1120<noinclude></noinclude>
56mifi61fj0jbtk9o577m1tkx6aza5i
താൾ:പ്രാചീനചേരചരിതം.pdf/23
106
83131
242887
2026-06-20T19:26:47Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യ തൃക്കണാമതിലകത്തിൽ പോയിതാമസിച്ചു. 3 ഇങ്ങിനെ അ തിബാല്യത്തിൽ തന്നെ സന്റ്റസിയമയി ഭവിച്ച വൃത്താന്ത ത്തെ അദ്ദേഹം തൻെറ കാവ്യ്യാരംഭത്തിൽ വൃക്തമായി പ റഞ്ഞിരിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242887
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>യ
തൃക്കണാമതിലകത്തിൽ പോയിതാമസിച്ചു. 3 ഇങ്ങിനെ അ
തിബാല്യത്തിൽ തന്നെ സന്റ്റസിയമയി ഭവിച്ച വൃത്താന്ത
ത്തെ അദ്ദേഹം തൻെറ കാവ്യ്യാരംഭത്തിൽ വൃക്തമായി പ
റഞ്ഞിരിക്കുന്നു. ഇദ്ദേഹം യത്തിയായ ഒരു കവികല ചമ്ര
വത്തിയായിരുന്നു.
മധുമയിൽ
ക്രലവാണിഭക്കാരനായ
ചാത്തനാരെന്ന
വിദ്വാന്രൊ
പ്രോത്സോഫനത്താലാണ്
ഇദ്ദേഫം ചില്വപ്പ ധികാര മഫാകാവ്യത്തെ 4.നിമ്മിച്ചത്ു്.
ഇ
ദ്ദേഹത്തിൻെറ വചനഗതി നോക്കുമ്പോറം ഇദ്ദേഹം ജൈന
ത്തിൽ വളരെ താൽപയ്യമുള്ള ഒരാളായിരുന്നു എന്ന് തോ
ന്നഠ൦. ഏന്നാൽ അദ്ദേഹം വൈദികനായിരുന്നു എന്ന് ഗണി
പ്യാനം അനേകം ലക്ഷ്യയങ്ങഥം ഉണ്ടു്... വാസ്തവത്തിൽ ഇദ്ദേ
ഫം സകച മതത്തിലും പ്രതിപത്തിയുള്ള വനായിരുന്നു.
[
കോരൻ ചെങ്കട്ടവന്നു
ഇള കോവണ്മാഥം
& എന്നൊ
രു ഭായ്യ്യ ഉണ്ടായിരുന്നു.
ലേളീവംശത്തിൽ ജനിച്ചവളാ
യ ആആ സ്റ്രീഷിൽ കെ അട്ടുവന്നു കട്ടവൻ 2ചരൽ എതത്തൊരു
പുത്രനുണ്ടായി മുന്നു. പതിറവപ്പത്തിൽ പ്രഞ്ചമദശകത്തിൽ
ചെരുട്ടുവനെ സ്തൂതിച്ച്രിക്കുന്ന ഭരണർ കവിയുടെ കവിത:
സ്രമത്്റത്തെ കണ്ടു് അദ്ദേഫം വളരെ സന്തുഷ്ട ലിഞനാഴ്റ്.
ആ ബ്രാദമണകവിക്കു വളരെ
ദൂ വ്യങ്ങളോടുക്രടെ
തൻെറ
മകനായ കട്ടവഞ്ചേരലിനേയും കൊടുത്തു. ചെയങ്ട്ടുവനറെറ
മാതുലൻ നെടുവിള്ളിഎന്നവനും അയാമൂടെ മകൻ രാജസ
യയാഗംഒ ചയ്യുചോഴ൯ പെരുനക്കിള്ളി ഏനാവനുമാകുന്നു.
[ ഗു്വായിർ
കേടട്ടത്തരശുതുരന്തിരുന്ത
കോച്വട്കരംകു 7. 1
““മൃഭരെശാലടികളതള
ചാത്തൻ
?
കേട്ടനൻ.
തുള
നത്തു
മതുരെരക്കൂലവാണി ക്കൻ”
കോവോരംമാളു.ടന്ദിൽന്തരുളി??.
*<noinclude></noinclude>
jyijzm20kgsyvspqap3xkmrntsy6u58
242893
242887
2026-06-20T19:28:34Z
Bhama R 257
13324
242893
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude><ij
തൃക്കണാമതിലകത്തിൽ പോയി താമസിച്ചു. ” ഇങ്ങിനെ അ
തിബാല്യത്തിൽ തന്നെ സനാസിയായി ഭവിച്ച വൃത്താന്ത
ത്ത അദ്ദേഹം തന്റെ കാവ്യാരംഭത്തിൽ വ്യക്തമായി
റഞ്ഞിരിക്കുന്നു. ഇദ്ദേഹം യതിയായ ഒരു കവികുല ചക്ര
വത്തിയായിരുന്നു. മധുരയിൽ കൂലവാണിഭക്കാരനായ
ചാത്തനാരെന്ന വിദ്വാൻ പ്രോത്സാഹനത്താലാണു്
ഇദ്ദേഹം ചില ധികാര മഹാകാവ്യത്തെ നിർമ്മിച്ചത്. ഇ
ദ്ദേഹത്തിന്റെ വചനഗതി നോക്കുമ്പോൾ ഇദ്ദേഹം ജന
ത്തിൽ വളരെ താൽപര്യമുള്ള ഒരാളായിരുന്നു എന്ന് തോ
നാം. എന്നാൽ അദ്ദേഹം വൈദികനായിരുന്നു എന്ന് ഗണി
പാനും അനേകം ലക്ഷ്യങ്ങൾ ഉണ്ട്.. വാസ്തവത്തിൽ ഇദ്ദേ
ഹം സകല മതത്തിലും പ്രതിപത്തിയുള്ളവനായിരുന്നു.
ആ ഭാഷ ഉണ്ടായിരുന്നു. വേളീവംശത്തിൽ ജനിച്ചവളാ
യ ആ സ്ത്രീയിൽ കുട്ടുവന്നു കുട്ടുവൻ പരൽ എന്നൊരു
പുത്രനുണ്ടായി ന്നു. പതിറ്റുപ്പത്തിൽ പഞ്ചദശകത്തിൽ
ചെങ്കുട്ടുവനെ സ്തുതിച്ചിരിക്കുന്ന ഭരണർ കവിയുടെ കവിതാ
സാമത്തെ കണ്ട് അദ്ദേഹം വളരെ സന്തുഷ്ട ചിത്തനായി.
ആ ബ്രാഹ്മണകവിക്കു വളരെ ദ്രവ്യങ്ങളോടുകൂടെ തൻറ
മകനായ കടുവരലിനേയും കൊടുത്തു. ചെങ്കുട്ടുവൻ
മാതുലൻ നെടുങ്കിള്ളി എന്നവനും അയാളുടെ മകൻ രാജസ<noinclude></noinclude>
k7prbippl5b62vilufdnd1jun0mn8lk
താൾ:പ്രാചീനചേരചരിതം.pdf/24
106
83132
242888
2026-06-20T19:26:54Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '൯ പ്രകരണ്ടം ൨.. ചെമട്ടവൻെറ അപദാനങ്ങാം. ഏകദേശം ചെങ്കട്ടവനു ൨൧ വയസ്സ് പ്രായം ആയ പ്പ്ോഠം അദ്ദേഫത്തിഭ൯ഠ അല്ലൻ സ്വർലോകഃ പ്രാപിച്ചു. ൫൫ സംവത്സരത്തോളം ചെങ്കട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242888
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>൯
പ്രകരണ്ടം ൨..
ചെമട്ടവൻെറ അപദാനങ്ങാം.
ഏകദേശം ചെങ്കട്ടവനു ൨൧ വയസ്സ് പ്രായം ആയ
പ്പ്ോഠം അദ്ദേഫത്തിഭ൯ഠ അല്ലൻ സ്വർലോകഃ പ്രാപിച്ചു.
൫൫ സംവത്സരത്തോളം ചെങ്കട്ടുവൻ ജീവിച്ചിരുന്നതുകൊ
ണ്ട് കുറഞ്ഞപക്ഷം ഒരു ൩൫ വഷകാലമെങ്കിലും രാജ്യഭാ
രം” നടന്തിയിരിക്ണമമന്നു ഉഫിക്കാ൯ വഴിയുണ്ട്.
ടീ
ഘമായ ഈ രാജ്യ ഭാരകാലത്തിമൻറ തുടയിൽ നടന്നിട്ടുള്ള.
സംഭവ ്ജഠം മുഴുവനും അറിഞ്ഞുക്രടാ. അറിഞ്ഞിട്ടു
തിൽ
ചിലതു വിടെ എടത്ത പറയാം.
ചെംവമ൯റ.
കാലത്തിൽ പ്രധാനമായി അഞ്ചുയുദധോ
ങ്ങാം നടന്നിട്ടുണ്ടു അവയിൽ ആ്യരാജാക്ക മാരോ$,നളത്തി
യത്തു ഒന്നാമത്തേതും നകാല൪ മശധംഉത്തിൽ നടത്തിയത്തു ര
ണ്ടാമത്തേതും. ദ്വിപത്തിൽ ചെന്ന് നടത്തിയതു മുന്നാമത്തേ
തും. പറ്യന൯മറേന്നോട നടത്തിയതു നാലാമത്തേതും. ൭൯
പതു ചോദരാജാക്കന്മാരോ$ നടത്തിയതു അഞ്ചാമത്തേതും
ആകുന്നു.
(൧) ആയ്യരാജാക്കന്മാരോടുണ്ടായയുദ്ധം.പുരാതനുകാലത്തു,. രാജാ ക്കന്മർർ അവരുടെ അച്ഛുന
മ്മമാർ മരിച്ചപോയാൽ ഉടൻ അവരുടെ രൂപത്തെ ശില
യിൽ കൊത്തി അതിനെ ഗംഗ. തുടത്തിയുള്ള. തീത്ഥങ്ങളിൽ
കൊണ്ടുചെന്നു ശുദധപ്പെടതതിക്കൊണ്ട് അവരുടെ പ്രധാന
യു “കുര്കപേർയാററ .,
. കൂററം' ചില. ഗാഥ-൨൫<noinclude></noinclude>
qh6yu2ssyci1nfyypvgby8wnlv50xld
242892
242888
2026-06-20T19:28:09Z
Bhama R 257
13324
242892
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്രകരണം
ചെങ്കുട്ടുവൻ അപദാനങ്ങൾ.
ഏകദേശം ചെങ്കുട്ടുവൻ 20 വയസ്സ് പ്രായം ആയ
പ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ സ്വർലോകം പ്രാപിച്ചു.
ഒരു സംവത്സരത്തോളം ചെങ്കുട്ടുവൻ ജീവിച്ചിരുന്നതുകൊ
കുറഞ്ഞ പക്ഷം ഒരു ന ഷ കാലമെങ്കിലും രാജാ
രം നടത്തിയിരിക്കണമെന്നു ഉഹിക്കാൻ വഴിയുണ്ട്. ദീ
ഘമായ ഈ രാജ്യമാരകാലത്തിന്റെ ഇടയിൽ നടന്നിട്ടുള്ള
സംഭവങ്ങൾ മുഴുവനും അറിഞ്ഞുകൂടം. അറിഞ്ഞിട്ടുള്ളതിൽ
ചിലർ ഇവിടെ എടുത്തു പറയാം.
വൻ കാലത്തിൽ പ്രധാനമായി അയാ
ങ്ങൾ നടന്നിട്ടുണ്ട്. അവയിൽ
രാജാക്കന്മാരോടു നടത്തി
യത് ഒന്നാമത്തേതും കാങ്കർ ശങ്കരത്തിൽ നടത്തിയ ര
തു. പിൻമാറിനോടു നടത്തിയ നാലാമത്തേതും. ഒൻ
രാജാക്കന്മാരോടു നടത്തിയതു അഞ്ചാമത്തേതും
പത
(D) രാജാക്കന്മാരോടുണ്ടായ യുദ്ധം.
പുരാതനകാലത്തു, രാജാക്കന്മാർ അവരുടെ അച്ഛന
മ്മമാർ മരിച്ചുപോയാൽ ഉടൻ അവരുടെ രൂപത്തെ ശില
യിൽ കൊത്തി അതിനെ ഗംഗ തുടങ്ങിയുള്ള തീരങ്ങളിൽ
കൊണ്ടുചെന്നു ശുദ്ധപ്പെടുത്തിക്കൊണ്ട് അവരുടെ പ്രധാന
t
കൂറ്റം ചില. ഗാ<noinclude></noinclude>
lzu02a3rgya07yf9lzzwton627mjogw
താൾ:പ്രാചീനചേരചരിതം.pdf/25
106
83133
242889
2026-06-20T19:27:03Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '[1 മായ വാസസ്ഥാനത്തിൽ പ്രതിഷ്ഠിക്കുക നഃ പ്യുണ്ടായിരു ന്നു. ആ നടപ്പുനുസരിച്ച് മാതാവായ നപച്ചോണു സ്വശ്ല്ാ രോഹണം ചെയ്തുപ്പ്ോഠം ചെങ്കട്ടുവൻ മാതാവിനൊ രൂപം ശില...' താൾ സൃഷ്ടിച്ചിരിക്കുന്നു
242889
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>[1
മായ
വാസസ്ഥാനത്തിൽ
പ്രതിഷ്ഠിക്കുക നഃ പ്യുണ്ടായിരു
ന്നു. ആ നടപ്പുനുസരിച്ച് മാതാവായ നപച്ചോണു സ്വശ്ല്ാ
രോഹണം ചെയ്തുപ്പ്ോഠം ചെങ്കട്ടുവൻ മാതാവിനൊ രൂപം
ശിലയിൽ കൊത്തിച്ച് അതിനെ.ഗശുദധപ്പെട്ടത്തുന്നതിനു വേ
ണ്ടി ഗംഗാനദിയുടെ തടം പ്രാചിക്കയും ആസമയം ആയ്യരാ
ജാക്കന്മാരെല്ലാവരും ക്രടിചേന്ന്' അദ്ദേഹത്തെ എതിക്കയും
ചെയ്തു. യുദ്ധത്തിൽ അദ്ദേഫം അസഹായനായിതന്നെ അവ
രെ ജയിച്ചു. ചെടാട്ടുവനെറ അച്ലുൻ ചോഴ്രാജാവായ പെ
രുനക്കിത്ളിയോട എതിത്തു യുദ്ധംചെയ്തു രണാങംണത്തിൽ
വീണുമരിച്ച ഉപ്പാഠം ആ വ്യസനുത്തെ സഹിക്കാതെ ഭായ്യയാ
യ നൃച്ച്യോണയും ഭത്താവിനെ. അനുഗമിച്ചു.
അപ്പ്യോഴാണു
പുത്രനായ ഖെകങ്കുട്ടുവൻ മാതാവിനെ റപ്പതിമ പ്രതിഷ്ഠിക്കണ
മെന്നു വളരെ ഭക്തിയോടു നിശ്ചയിച്ചത്.
ഈ
പ്രതിമയെ
പത്തിക്കൽ എന്നും വീരകൽ എന്നും * പറയുന്നു. ഇപ്രകാരം
മാത്തഫേതുകമായി ഗംഗാ തടത്തിൽ വെച്ചുണ്ടായ ഈ യുദ്ധം
ചെങ്ട്ടവൻെറ കാലത്തിൽ നടന്ന പ്രധാന സംഭവങ്ങളിൽ
ഒന്നാമത്തതാകുന്നു.
(പീ കൊമംർശെങ്കളത്തിൽ വെച്ചുനടന്ന യുദ്ധം. ..
ചെങുട്ടുവൻ കൊങ്ക ശെഃംമൂം എന്ന സ്ഥലത്തിൽ
വെച്ച് ഒരു യുദ്ധം നടത്തിട്ടണ്ടു്. ഈ യുദ്ധത്തിൽ ചോഴ്
രാജാറും പാണ്ഡിയരാജാവ്യം
മേനാ ചെധാട്ടവനെ എതി
തത്തു. ഒടുവിൽ ഒ ചട്ടവൻ തന്നെയാണു വളരെ ഖ്യാതിയോ;
ക്രടി അവരെ ജഷിച്ചയ്.
ഈ
യുദ്ധത്തിൽ കൊടുക്ൂർ എ
& ഇതിനെ മസ്ത് കൽ ഏന്നു കന്നടദേശീയർ പറയുന്നു.
ക൪...,. ചെധി യകംപുക്കന'?-ചില
ഗാഥ ൨൫.
കൊ<noinclude></noinclude>
ksx29ospzy4p5e3an1v4t5mnm9wif4u
242891
242889
2026-06-20T19:27:54Z
Bhama R 257
13324
242891
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>20
മായ വാസസ്ഥാനത്തിൽ പ്രതിഷ്ഠിക്കുക നടപ്പുണ്ടായിരു
ആ നടപ്പനുസരിച്ച് മാതാവായ നാണ് സാ
രോഹണം ചെയ്തപ്പോൾ ചെങ്കുട്ടുവൻ മാതാവിന്റെ രൂപം
ശിലയിൽ കൊത്തിച്ച് അതിനെ ശുദ്ധപ്പെടുത്തുന്നതിനു വേ
ണ്ടി ഗംഗാനദിയുടെ തടം പ്രാപിക്കയും ആ സമയം ആരാ
ജാക്കന്മാരെല്ലാവരും കൂടിന്ന് അദ്ദേഹത്തെ എതിക്കയും
ചെയ്തു. യുദ്ധത്തിൽ അദ്ദേഹം അസഹായനായിതന്നെ അവ
രെ ജയിച്ചു. ചെങ്കുട്ടുവൻ അച്ഛൻ ചോഴരാജാവായ പ
അനക്കിളിയോടു എതിർത്തു യുദ്ധം ചെയ്തു രണാങ്കണത്തിൽ
വീണുമരിച്ചപ്പോൾ ആ വ്യസനം സഹിക്കാതെ ഭാഷയാ
യ നാണയും ഭർത്താവിനെ അനുഗമിച്ചു. അപ്പോഴാണു
പുത്രനായ ചെങ്കുട്ടുവൻ മാതാവിന്റെ പ്രതിമ പ്രതിഷ്ഠിക്കണ
മെന്ന് വളരെ ഭക്തിയോടു നിശ്ചയിച്ചത്. ഈ പ്രതിമയെ
പത്നിക്കൽ എന്നും വിരൽ എന്നും പറയുന്നു. ഇപ്രകാരം
മാതൃതുമായി ഗംഗാതടത്തിൽ വെച്ചുണ്ടായ ഈ യുദ്ധം
ചെങ്കുട്ടുവൻ കാലത്തിൽ നടന്ന പ്രധാന സംഭവങ്ങളിൽ
ഒന്നാമതാകുന്നു.
*
(2) കൊങ്കർ ശങ്കളത്തിൽ വെച്ചുനടന്ന യുദ്ധം.
ചെങ്കുട്ടുവൻ കൊങ്കർ ശങ്കം എന്ന സ്ഥലത്തിൽ
വെച്ച് ഒരു യുദ്ധം നടത്തീട്ടുണ്ട്. ഈ യുദ്ധത്തിൽ ചോഴ
രാജാര്യം പാണ്ഡിയ രാജാവും . 10 വരെ എതി
ത്തു. ഒടുവിൽ കുട്ടുവൻ തന്നെയാണ് വളരെ ഖ്യാതിയോ
കൂടി അവരെ ജയിച്ചത്. ഈ യുദ്ധത്തിൽ കൊടുകൂർ എ
-
* ഇതിനെ മാസ്ക്കൽ എന്നു കുടശീയം പറയുന്നു. കൊ<noinclude></noinclude>
i59j8g4ochlkkkkoz5v95iu35hvh4hj
താൾ:പ്രാചീനചേരചരിതം.pdf/26
106
83134
242890
2026-06-20T19:27:33Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആ ദേശത്ത് ചെങ്കുട്ടുവൻ നശിപ്പിച്ചു. ഈ ദേശം ഇ പ്പോൾ മൈസൂർ രാജ്യത്തിന്റെ തെക്കുഭാഗത്തിലുള്ള തായും അതു ഒരു കാലത്തിൽ ചേരന്മാർ സ്വന്തമായിരുന്നു എ ന്നും ഒരു പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242890
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ആ ദേശത്ത് ചെങ്കുട്ടുവൻ നശിപ്പിച്ചു. ഈ ദേശം ഇ
പ്പോൾ മൈസൂർ രാജ്യത്തിന്റെ തെക്കുഭാഗത്തിലുള്ള തായും
അതു ഒരു കാലത്തിൽ ചേരന്മാർ സ്വന്തമായിരുന്നു എ
ന്നും ഒരു പ്രാചീന ശാസനത്തിൽ കാണുന്നു.
(1) ദ്വീപത്തിൽ നടന്ന യുദ്ധം.
ചെങ്കുട്ടുവൻ തന്റെ ബലത്തെ സമുദ്രത്തിൽ
അതും പഴൻ എന്നവനെ നശിപ്പിച്ചതും മൂന്നാമതാ
യ ഒരു പ്രധാന സംഭവമാകുന്നു. ( നരന്ന മഹാകവി
ചെങ്കുട്ടുവൻ സമുദ്രയാത്രയെ വളരെ രസമായി വിച്ചി
ട്ടുണ്ട്. ആ പേരരാജാവ് ഇങ്ങിനെ ഒരു വീരകൃത്യം നട
ത്തിയതു കൊണ്ടാണു കടൽ പിറക്കോട്ടിയ ചെങ്കുട്ടുവൻ
എന്ന ബിരുദനാമം അദ്ദേഹത്തിനു ലഭിച്ചത്.
(d) പഴയൻ മാനോടുനടത്തിയയും.
ൻ സേനാധിപതിയായിരുന്നു. മൌന വംശ ചക്രവർത്തി
കൾ ക്രമേണ ദിഗ്വിജയം ചെയ്തു കൊണ്ടു ദക്ഷിണദിക്കിൽ
വന്നെത്തിയപ്പോൾ ആ പഴയൻ കീഴടങ്ങാതെ അവരോ
എതിർത്തു. ചെങ്കുട്ടുവൻ ഈ പഴയ വിരോധിയായിരു
ന ആയാളെ യുദ്ധത്തിൽ നശിപ്പിച്ചു. അനന്തരം ആ പഴ
രവിത്താന്റെ കുമാരി ശാസനം. Indian Antiquary
VOL. XVIII, 1889-Page 367.
-
"GOLD PO.<noinclude></noinclude>
ood5lojsv3hm6f8x05skv35moayr0d5
താൾ:പ്രാചീനചേരചരിതം.pdf/27
106
83135
242914
2026-06-20T19:42:20Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യനു വീട്ടുമരമായി നിന്നിരുന്ന വേപ്പിനെ തുണ്ടുതുണ്ടായി ഖണ്ഡിച്ച് അവയെ, അ വൻ ഗജങ്ങളെ കാളകളായിട്ടും അവന്റെ മക്കളുടെ പാശംപോലുള്ള കോശങ്ങളെ കയറാ യിട്ടും ഉപയോഗി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242914
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>യനു വീട്ടുമരമായി നിന്നിരുന്ന വേപ്പിനെ തുണ്ടുതുണ്ടായി
ഖണ്ഡിച്ച് അവയെ, അ വൻ ഗജങ്ങളെ കാളകളായിട്ടും
അവന്റെ മക്കളുടെ പാശംപോലുള്ള കോശങ്ങളെ കയറാ
യിട്ടും ഉപയോഗിച്ചു ശകടത്തിൽ ഇട്ടുവലിച്ചു എന്നു അതി
ശയോക്തിയായി പറഞ്ഞുകാണുന്നു.
കടയിലുണ്ടായിരുന്ന വിയലൂർ എന്ന സ്ഥലത്ത
ചെങ്കുട്ടുവൻ ഒരു യുദ്ധത്തിൽ ശ്വാസം ചെയ്തതായും ഈ സ്ഥ
ലത്തെ അധിപന്മാരായ ഒൻപതു ചോഴരാജാക്കന്മാരെ ഹിം
സിച്ചതായും പറഞ്ഞുകാണുന്നു. ഹിഡിംബവനം എന്ന
ഒരു വനത്തേയും ഈ പോഴന്മാരുടെ പക്കൽ നിന്നു ക
ലാക്കി എന്നു ചില കാരം പറയുന്നുണ്ട്. ചെങ്കുട്ടു
വൻ മാതുലൻ മരിച്ചതും മാതുലന്റെ മകനായ ഇളം
ചോഴൻ രാജ്യത്തിൽ കയറിയപ്പോൾ അതു സഹിക്കാതെ
കോഴ ദേശത്തെ തങ്ങളുടെ കൈക്കലാക്കണമെന്നുദ്ദേശിച്ച
മായാമന്മാരായ ഒൻപതു ചോഴന്മാരും അദ്ദേഹത്തോടു എ
തിഞ്ഞതും ഈ യുദ്ധത്തിനു പ്രധാനമായ ഒരു കാരണമാകുന്നു.
. പ്രകരണം ന
ചരിതമായാൽ പത്തി
ചെങ്കുട്ടുവൻ അതി ഭീമാ യ രാജ്യഭാരകാലത്തിൽ
നടന്ന വിശേഷങ്ങളിൽ രണ്ടു ചരിതങ്ങൾ മുഖ്യമായിട്ടുള്ള
"anes COLD 22).<noinclude></noinclude>
ffomd11p28voebcx6ebwcrxth28jdf0
താൾ:പ്രാചീനചേരചരിതം.pdf/28
106
83136
242915
2026-06-20T19:42:33Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വയാകുന്നു. അവ കോവലൻ കണ്ണകി ചരിതവും കോ ലൻ ദാസിയുടെ പുത്രിയായ മണിമേഖലയുടെ പരിതവും കുന്നു. ഇവയിൽ ആ ആ ചരിതം ചിലപ്പതികാരകാര്യ തിപാദ്യമാകുന്നു. ' മറെറാന്നു മധുരയി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242915
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>വയാകുന്നു.
അവ കോവലൻ കണ്ണകി ചരിതവും കോ
ലൻ ദാസിയുടെ പുത്രിയായ മണിമേഖലയുടെ പരിതവും
കുന്നു. ഇവയിൽ ആ ആ ചരിതം ചിലപ്പതികാരകാര്യ
തിപാദ്യമാകുന്നു. ' മറെറാന്നു മധുരയിൽ * വാണിഭ
ക്കാരനായ ചില ചാത്തനാർ എന്ന മഹാകവിയു
ടെ കൃതിയാകുന്നു. ഈ രണ്ടു മഹാ കാവ്യങ്ങളിൽ ഓരോ
നിലും 20 ഗാഥകൾ അടങ്ങിയിരിക്കുന്നു. ഇളംകോവടി
കളുടെ അപേക്ഷപ്രകാരമാണു ചാത്തനാർ മണിമേഖല
നിർമ്മിച്ചത്. ചരിത്രത്തിന്റെ സംഗ്രഹം താഴെ
2. കോവലൻ കണ്ണകി ചരിതം.
ചോഴമണ്ഡലത്തിൽ, കാവേരിനദി സമുദ്രത്തോ
ചേരുന്ന സ്ഥലത്തു കാത്തിരിപ്പു പട്ടണമെന്നൊരു നഗര
മുണ്ടായിരുന്നു. ആ നഗരത്തിൽ താമസിച്ചിരുന്ന ഒരു
വാണിഭക്കാരൻ പുത്രനായ കോവലൻ
വ്യാപാരിയുടെ പുത്രിയായ കണ്ണകിയെ കല്യാണം കഴി
ച്ച് രണ്ടുപേരും പ്രത്യേകമായ ഒരു വാസസ്ഥലത്ത് സു
ഖമായിരിക്കുമ്പോൾ മാധവി എന്ന ഒരു സമയായ
ഗണികയെ കോവലൻ ആഗ്രഹിച്ച് തന്റെ സമ്പത്തു മുഴു
വനും അവൾക്ക് വേണ്ടി ചെലവു ചെയ്തു ദിവസം അ
വളോടു സുഖിച്ചു വാണു. അയാളുടെ പത്നിയായ കണ്ണകി
ഈ വിവരം മനസ്സിലാക്കിയിരുന്നു എങ്കിലും അറിഞ്ഞ ഭാവ
ത്തെ പുറത്തു കാണിക്കാതെ കാലയാപനം ചെയ്തു വന്നു.
ഇങ്ങിനെ ഇരിക്കുമ്പോൾ ആ ദേശത്തിൽ ഇന്ദ്രോത്സവം
=<noinclude></noinclude>
sn1e6rdi6g2v8jj42ipc9527rz37o9n
താൾ:പ്രാചീനചേരചരിതം.pdf/29
106
83137
242916
2026-06-20T19:42:48Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സംബന്ധിച്ച് ജനങ്ങൾ എല്ലാപേരും വളരെ ആഘോ പത്തോടുകൂടി കടലയിലേക്കു പോയ കൂട്ടത്തിൽ, കോവല നും ഗണികയായ മാധവിയെ കൂട്ടിക്കൊണ്ട് അവിടെ ചെന്നിരുന്നു. അവിടെ വെച്ചു എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242916
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>സംബന്ധിച്ച് ജനങ്ങൾ എല്ലാപേരും വളരെ ആഘോ
പത്തോടുകൂടി കടലയിലേക്കു പോയ കൂട്ടത്തിൽ, കോവല
നും ഗണികയായ മാധവിയെ കൂട്ടിക്കൊണ്ട് അവിടെ
ചെന്നിരുന്നു. അവിടെ വെച്ചു എന്തോ സംഗതിവശാൽ
കോവലനു മാധവിയുടെ പേരിൽ സന്ദേഹം ജനിച്ചതു
നിമിത്തം ഗണികകളെ വിശ്വസിച്ചു കൂടാ എന്നു അ
യാൾ നിശ്ചയിച്ചു.
ഉടൻ കോവലൻ ആ സ്ഥലത്തുവെച്ചു തന്നെ ഗണി
കയെ വിട്ടു പിരിഞ്ഞു. താൻ വേക്കു വേണ്ടി ദ്രവ
യം ചെയ്തതിനെപ്പറ്റി ആയാൾ പാരം പരിതപിച്ചു. ആ
യാൾക്കു ഉപജീവനം കഴിക്കാൻ യാതൊന്നും ഇല്ലാതെ ക
ണ്ടായി. ഒടുവിൽ വളരെ ദുഃഖാക്രാന്തനായി പണിയായ
കണ്ണകിളിയോടു വിവരം പറഞ്ഞു. ഉത്തമസ്ത്രീയായ ക
ണ്ണകി തന്റെ വകയായ രണ്ടു കാൽച്ചിലമ്പുകളെ എ
കോവലൻ കാൽച്ചിലകളെ മധുരാ
പുരിയിൽ കൊണ്ടുപോയി വില്ക്കണമെന്നു നിശ്ചയിച്ചുകൊ
ണ്ട് കണ്ണകിയോടു കൂടെ ആ നഗരത്തിൽ പോയി അ
വിടെ ജൈനമതക്കാരുടെ ഒരു ആത്രത്തിൽ ചെന്നിറങ്ങി.
പിറ ദിവസം രാവിലെ കോവലൻ ആശ്രമനിവാസി
കളോട് തന്റെ പത്നിയെ നോക്കിക്കൊള്ളാൻ അ
GM
ടുത്തുകൊടുത്തു.
അവർ ആയർകുലത്തിൽ ജനിച്ച മാരി എന്ന
ഒരു സ്ത്രീയെ ഇവളെ സൂക്ഷിയ്ക്കാനായി ഏല്പിച്ചു. അ
വൾ കണ്ണകിയെ വിളിച്ചുകൊണ്ട് തന്റെ ഗൃഹത്തിൽ ചെ
ആ മായാത്താക്കന്മാ ദിനം ആവശ്യമുള്ള പാ
ങ്ങൾ കൊടുത്ത് അവരെ സഹായിച്ചു. ഇങ്ങിനെ ഇ<noinclude></noinclude>
mhsd04ztffabm0zm34b816btprt6blf
താൾ:പ്രാചീനചേരചരിതം.pdf/30
106
83138
242917
2026-06-20T19:43:40Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രിക്കേ കോവലൻ ഒരു ചിലമ്പിനെ കയ്യിൽ എടുത്തു വി കൊണ്ടു വരാനായി മധുരാനഗരത്തിൽ ആ പണവീഥി യിൽ പ്രവേശിച്ച്. അവിടെ ആ വാൾ ഒരു കാര ന സന്ധിക്കയും ചിലമ്പിനെ അയാളെ കാണിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242917
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>രിക്കേ കോവലൻ ഒരു ചിലമ്പിനെ കയ്യിൽ എടുത്തു വി
കൊണ്ടു വരാനായി മധുരാനഗരത്തിൽ ആ പണവീഥി
യിൽ പ്രവേശിച്ച്. അവിടെ ആ വാൾ ഒരു കാര
ന സന്ധിക്കയും ചിലമ്പിനെ അയാളെ കാണിക്കയും ചെ
യ്തു. സ്വകാരൻ വിചിത്രമായിരുന്ന ചിലമ്പു പരിശ
ധിച്ചുനോക്കി. പിന്നെ കോവലനെ അവിടെ ഒരു സ്ഥലത്തു
ഇരിക്കാൻ പറഞ്ഞും വെച്ച് ആയാൾ രാജാവിനോടു വിവ
രമറിയിക്കാനായി പോയി. കോവലൻ സ്വകാരൻ
വഞ്ചന ഒന്നും മനസ്സിലാക്കിയില്ല. ആ സ്വകാരൻ രാ
ജഗൃഹത്തിൽ നിന്നു ഇതിനുമുമ്പ് ഒരു ചിലമ്പ് മോഷ
ണം ചെയ്തിരുന്നു. രാജാവിനും സ്വകാരന്റെ പേരിൽ
വളരെ സംശയം ജനിച്ചിരുന്നു അവൻ രാജാവിന്റെ അ
ടുക്കൽ ചെന്നു. "ഞാനല്ല. മോഷ്ടിച്ചത്. കോവലൻ എന്ന
ഒരു അച്ഛൻ ഇതിനെ മോഷ്ടിച്ചു വച്ചിരി ക്കുന്നു
L
"
ഞാനവ
നെ കണ്ടു പിടിച്ചു സൂക്ഷിച്ചുനിറുത്തിയിരിക്കുന്നു. '' എന്നു പ
റഞ്ഞു ഉടൻ രാജാവു ഏതാനും ഭടന്മാരെ വരുത്തി കോ
ച്ചയച്ചു. ആജ്ഞയനുസരിച്ചു ഭടന്മാർ കോവലനെ വധ
ചെയ്തു ചിലമ്പിനെ രാജാവിനു കൊണ്ടുകൊടുത്തു.
വധം കേട്ട് കണ്ണകി വളരെ വ്യസനാക്രാന്തയായി
ഭർത്താവിന്റെ ശരീരം കണ്ട അവൾ അവനോടു കൂടെ അനു
ഗമിക്കാൻ ഭാവിച്ചപ്പോൾ അനേകം ജനങ്ങൾ കൂടി തടുത്തു.
പിന്നെ പത പ്രകാശിരോമണിയായ കണ്ണകി ദേവി മാ
പരി ഭരിച്ചു വന്നിരുന്ന പാണ്ഡിയൻ സഭയിൽ ചെന്നു
തന്റെ ഭർത്താവ് നല്ല എന്നും ഈ ചിലമ്പിനും ക
വുമായ രാജത്തിയുടെ ചിലമ്പിനും വളരെ വ്യത്യാസ<noinclude></noinclude>
02o5emj9c6blfdbaot0uhj4114a14a9
താൾ:പ്രാചീനചേരചരിതം.pdf/31
106
83139
242918
2026-06-20T19:44:08Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'AKIT മുണ്ടെന്നും പറഞ്ഞു വാസ്തവം ബോധ്യപ്പെടുത്തി. ഉടൻ പാ ഡിയൻ “കാം സ്വകാരൻ അയ്യായമായ വഞ്ചന യിലകപ്പെട്ടു ഞാൻ കുലീനനായ ഒരാളെ കൊന്നല്ലോ. ഇ പ്പോൾ ഞാൻ ഒരു ഘാതകനായി ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242918
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>AKIT
മുണ്ടെന്നും പറഞ്ഞു വാസ്തവം ബോധ്യപ്പെടുത്തി. ഉടൻ പാ
ഡിയൻ “കാം സ്വകാരൻ അയ്യായമായ വഞ്ചന
യിലകപ്പെട്ടു ഞാൻ കുലീനനായ ഒരാളെ കൊന്നല്ലോ. ഇ
പ്പോൾ ഞാൻ ഒരു ഘാതകനായി തീർന്നു. എന്നാ
വിചാരിച്ചു സനിച്ചുകൊണ്ടു തന്റെ ആസനത്തിൽ നി
ന്നു താഴെ വീണുമരിച്ചു. രാജാവു മരിച്ച തൽക്ഷണം ത
ന്നെ അദ്ദേഹത്തിന്റെ പത്തിയും പരലോകം പ്രാപിച്ചു.
എങ്കിലും കോപം ശമിക്കാത്ത കണ്ണകി തന്റെ പാതിവ്ര
മാഹാത്മ്യം കൊണ്ടു മധുരാപുരി അഗ്നിഭഗവാനു ഹ
വിസ്സാക്കിത്തീർത്തു. പിന്നെ കണ്ണകി മധുരാപുരിയിൽ നി
ന്നു പുറപ്പെട്ട് വൈഗനദിയുടെ കരടിയായി മലയാള ദേശം
പ്രാപിച്ചു ചെങ്ങന്നൂർ എന്ന മലയിൽ ഒരു വേങ്ങമരത്തി
ൻ തണ്ടിൽ ചെന്നു വിശ്രമിച്ചു. ഇങ്ങിനെ ഇരിക്കുമ്പോൾ
അവിടെ ഒരു ദേവവേഷത്തിൽ വന്ന കോവലനെക്കണ്ടു സ
മന്തോഷിച്ചു കണ്ണകി അയാളോടുകൂടെ വിമാനത്തിൽ കയറി
ആകാശമായ മായി പോയി.
ഇങ്ങിനെ വിമാനത്തിൽ കയറിപ്പോയ സംഗതി പ്രത
ക്ഷമായി കണ്ണു കൊണ്ടു കണ്ട മലവേടന്മാർ അത്ഭുതമാ
യ ഈ സംഭവത്തെപ്പറ്റി തങ്ങളുടെ രാജാവായ ചെങ്കുട്ടു
വനോടു പറയുന്നതും മറ്റു മാകുന്നു മേലുള്ള കഥ.
ഉത്തരം പറയുന്നതാക
ളിലെ കഥയാണ് ഇപ്പോൾ സംഗ്രഹം പറഞ്ഞത്.<noinclude></noinclude>
fc4zhba3wgi0ikkdbip7qa65uhll92f
താൾ:പ്രാചീനചേരചരിതം.pdf/32
106
83140
242919
2026-06-20T19:44:22Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'C6) 2. മണിമേഖല. കാവിന്നു മാധവി എന്ന ഭാസിയിൽ ഉണ്ടായ മ കളാകുന്നു മണിമേഖല. കോവലൻ വിട്ടുപിരിഞ്ഞതുകൊ മാധവി വ്യസനം പൂണ്ട താൻ കുലത്തിനനുരൂപ മായ സകല ആചാരങ്ങളും കൈവെടിഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242919
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>C6)
2. മണിമേഖല.
കാവിന്നു മാധവി എന്ന ഭാസിയിൽ ഉണ്ടായ മ
കളാകുന്നു മണിമേഖല. കോവലൻ വിട്ടുപിരിഞ്ഞതുകൊ
മാധവി വ്യസനം പൂണ്ട താൻ കുലത്തിനനുരൂപ
മായ സകല ആചാരങ്ങളും കൈവെടിഞ്ഞ് ഒരു ബൌദ്ധ
ഭിണിയായിതീന്നു. മണിമേഖലയും മാതാവോടു തന്നെ
പാഞ്ഞു വന്നിരുന്നതുകൊണ്ട് ബൌദ്ധധർമ്മങ്ങളെ ബാല്യകാ
ലം മുതൽ അനുഷ്ഠിച്ചു വന്നു. ഒരു ദിവസം മണിമേഖല
തോഴിയോടുകൂടെ ഉദ്യാനവനത്തിൽ കുസുമാവലയത്തിനാ
യിക്കൊണ്ട് ചെന്നു. അപ്പോൾ ചോഴരാജാവിന്റെ പുത്ര
നായ ഉദയകുമാരനെന്നവൻ തന്നെ ആഗ്രഹിച്ചുവന്നതുക
ണ്ട് അവൾ താപുരങ്ങളിൽ ഒളിച്ച ഉടൻ കുലദേവത
പ്രത്യക്ഷമായി അവളെ മണിപല്ലവമെന്ന ഒരു ദ്വീപത്തിൽ
കൊണ്ടുപോയി. അവൾ ആ ദീപത്തിൽ ചെന്നു അവി
ടെ ഉണ്ടായിരുന്ന ബുദ്ധപീറികയെ ആശ്രയിച്ചിരുന്നപ്പോൾ
ജന്മാന്തരത്തിൽ തന്നെ കല്യാണം കഴിച്ചിരുന്നവൻ ആ
ഈ ജന്മത്തിൽ ഉടനെ കുമാരരൂപേണ വന്നിരിക്കുന്നതെന്നു
മനസ്സിലാക്കി. പിന്നെ അവൾക്കു ദീപതിലക് എന്ന യക്ഷി
ഒരു അക്ഷയപാത്രം കൊടുത്തു. അവൾ അതിനെ സ്വീക
രിച്ചും കൊണ്ടു കാർ പട്ടണത്തിലേക്കു മടങ്ങി തന്റെ പൂ
വാചായനെ ചെന്നു വണങ്ങി. അനന്തരം അവൾ ആ പാ
തും വെച്ചും കൊണ്ട് കുത്തുകൊണ്ട് പരിതപിക്കുന്നവ
എല്ലാം രക്ഷിച്ചതുടങ്ങി. ഉദയകുമാരന്റെ രണ്ടാം പ്രാവശ
വും തന്നെ ആഗ്രഹിച്ച വന്നതുകണ്ട് മണിമേഖല മറ
രു സ്ത്രീയുടെ വേഷം ധരിച്ചു ആ സ്ഥലത്തു നിന്ന് പൊ
പിന്നെ അവൾ വിദേശത്തിൽ ചെന്നു ചേരൻ<noinclude></noinclude>
bsmt130sq5r3lq25qrk97wxi34uq3rs
താൾ:പ്രാചീനചേരചരിതം.pdf/33
106
83141
242920
2026-06-20T19:44:35Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചെങ്കുട്ടുവനാൽ പ്രതിഷ്ഠിക്കപ്പെട്ടു പതിദേവിയെ ദശനം ചെയ്തു. ഒടുവിൽ മണിമേഖല അനേകം മുനിശ്രേഷ്ഠന്മാരു ടെ അടുക്കൽ നിന്നു അനേകം ഉപദേശങ്ങളെ സ്വീക രിച്ചുകൊണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242920
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ചെങ്കുട്ടുവനാൽ പ്രതിഷ്ഠിക്കപ്പെട്ടു പതിദേവിയെ ദശനം
ചെയ്തു. ഒടുവിൽ മണിമേഖല അനേകം മുനിശ്രേഷ്ഠന്മാരു
ടെ അടുക്കൽ നിന്നു അനേകം ഉപദേശങ്ങളെ സ്വീക
രിച്ചുകൊണ്ട് കാഞ്ചീപുരത്തിൽ ചെന്നു തപസ്സുചെയ്തു കൊ
ണ്ടിരുന്നു.
3
പ്രകരണം ര
ഉത്തരദേശയാത്ര..
ചെങ്കുട്ടുവൻ വഞ്ചി ദേശത്തിലുള്ള ലവന്തികാ വെള്ളി
മാടം' എന്ന മാളികയിൽ പണിയായ ഇളങ്കോവന്മാ
ളോടു സുഖമായി കുറെക്കാലം പാഞ്ഞു. പിന്നെ അദ്ദേ
ഹം ചതുരംഗബലസമമ്പിതനായി നാട്ടിലുള്ള പവതനിര
കളുടെ ശോഭ കണ്ടു സന്തോഷിക്കാനുള്ള ആഗ്രഹത്തോ
ടുകൂടി പെരിയാറ് എന്നപുഴയിൽ മണൽതിട്ടകളിൽ ചെന്നു
താമസിച്ചു. അങ്ങിനെ താമസിച്ചിരുന്ന കാലത്തു ഒരുദി
വസം, കണ്ണകിദേവി പ്രത്യക്ഷമായി വിമാനമേറിപ്പോയതു
കണ്ട വേടന്മാർ
യോനെ വെൺതോടു മരിലിന്റെ കുപ്പയും
മാനമയിൽ വരിയും മതിൽ കടകളും
ചന്ദന്റെയും സിന്ദുരക്കട്ടിയും
അഞ്ചനത്തിനു മണിയരി താരവും
ഏലവല്ലിയുമിരുങ്കറി വല്ലിയും
* ചില, വഞ്ചികാ.<noinclude></noinclude>
160d8xa8yv0t8g535g7sulxdg2efc5r
താൾ:പ്രാചീനചേരചരിതം.pdf/34
106
83142
242921
2026-06-20T19:44:49Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '.00% നീറും കൊഴുക്കൊടിക്കവലയും തെങ്കിൽ പഴനും മാങ്കനിയും കൊടിപ്പടയും പലവിൻ പഴങ്കളും കായവും കരുമ്പും പൂമലികൊടിയും * * മുതലായ ഉപായന സാധനങ്ങളെ ശിരസിൽ വഹിച്ച കൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242921
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>.00%
നീറും കൊഴുക്കൊടിക്കവലയും
തെങ്കിൽ പഴനും മാങ്കനിയും
കൊടിപ്പടയും പലവിൻ പഴങ്കളും
കായവും കരുമ്പും പൂമലികൊടിയും
*
*
മുതലായ ഉപായന സാധനങ്ങളെ ശിരസിൽ വഹിച്ച
കൊണ്ട് മഹാരാജാവിന്റെ തിരുമുമ്പാകെ ചെല്ലുകയും കണ്ട
വൃത്താന്തം അറിയിക്കയും ഒ വേടന്മാർ അതായ
കരമായ ഈ കഥ അറിയിച്ച ഉടൻ ചെങ്കുട്ടുവൻ കൂടെ
ഉണ്ടായിരുന്ന ചാത്തനാർ മധുരയിൽ നടന്ന ചരിത്രം അറി
ഞ്ഞിരുന്നതുകൊണ്ട് രാജാവിനോടു അന്തം കണ്ണകിദേവി
യുടെ കഥ പറഞ്ഞുകേൾപ്പിച്ചു. ഈ വൃത്താന്തം കേട്ട
ചെങ്കുട്ടുവൻ കണ്ണകിദേവിയുടെ പതിവ്രത മാഹാത്മ്യത്തെ
പ്രശംസിച്ചു. ആ ഉമിയുടെ കഥ നാട്ടിൽ എന്നും ആ
ളുകൾ സ്മരിച്ചുകൊണ്ടിരിക്കത്തക്കവണ്ണം അവളുടെ ഒരു പ്ര
തിമ സ്ഥാപിക്കണമെന്നു വിചാരിച്ചു കൊണ്ട് ചെങ്കുട്ടുവൻ,
ഭാഷയായ പോളോ ആലോചിച്ചു. അവൾ സംവദി
ച്ചു. നമ്മുടെ ദേശത്തിൽ വന്ന ആ ഉത്തമസ്ത്രീയുടെ പ്ര
തിമ ഉണ്ടാക്കാൻ പൊതിക്കുമലയിൽ നിന്നൊ ഹിമാലയമ
ലയിൽ നിന്നൊ ശിവ കൊണ്ടുവരേണ്ടതാകുന്നു. പൊതി
മലയിൽ നിന്നു കൊണ്ടുവരുന്നതിനെ കാവേരി നദിയിലും,
ഹിമാലയമലയിൽ നിന്നു കൊണ്ടുവരുന്നതിനെ ഗംഗാ നദി
യിലും ശുദ്ധം ചെയ്യുന്നത് ശരിയായിരിക്കും'' എന്ന അമാത
ന്മാർ പറഞ്ഞു. അപ്പോൾ ചെങ്കുട്ടുവൻ പൊതിയമല
യിൽ നിന്നശിലയെടുത്തു കാവേരിയിൽ ശുദ്ധം ചെയ്യുന്നത
രവംശോദ്ഭവന്മാരായ വീരം പോരാ. അതുകൊണ്ടു് ഹി
മാലയ പർവതത്തിൽ ചെന്നു ആ മലയിലെ ശില കൊണ്ടുവ<noinclude></noinclude>
d6finpape5qr7iork20e4lkc0z5rplg
താൾ:പ്രാചീനചേരചരിതം.pdf/35
106
83143
242922
2026-06-20T19:45:07Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Q2.0 ന്നു ഗംഗയിൽ ശുദ്ധിചെയ്തു് സ്ഥാപിയ്ക്കുക ആണു വേണ്ടതു. ിമവാനിൽ നിന്നു ശില എടുത്തുകൊണ്ടുവരുന്നതിനു പ തടസ്ഥം ഉണ്ടാകാം. അതിനാൽ സേനകളോടു കൂടിത എന്നെ പോകണം. എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242922
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>Q2.0
ന്നു ഗംഗയിൽ ശുദ്ധിചെയ്തു് സ്ഥാപിയ്ക്കുക ആണു വേണ്ടതു.
ിമവാനിൽ നിന്നു ശില എടുത്തുകൊണ്ടുവരുന്നതിനു പ
തടസ്ഥം ഉണ്ടാകാം. അതിനാൽ സേനകളോടു കൂടിത
എന്നെ പോകണം. എന്റെ വീക്കം അവിടത്തുകാർ ഒരിക്കൽ
കൂടി കാണട്ടെ'' എന്നു വീരാവേശത്തോടുകൂടി പറഞ്ഞു.
"
ഈ വാക്കുകൾ കേട്ട വില്ലൻ കാതെ എന്ന
രൻ സേനാധിപതി. രാജാധിരാജ ഇതിനു മുമ്പ് കൊ
കർ ശേങ്കളത്തിൽ നടന്ന യുദ്ധത്തിൽ ചോഴാണിയന്മാർ
അവരുടെ പുലിക്കൊടിയേയും മീനക്കൊടിയേയും രണകള
ത്തിൽ ഇട്ടു വെച്ച് ഓടിപ്പോയ വിവരം ഞങ്ങൾ മറന്നിട്ട
. കൊങ്കണകലിംഗാദി രാജാക്കന്മാരോടു ചെ യു
ത്തിൽ മഹാരാജാവു ഗജങ്ങളെക്കൊണ്ടു അവരെ നശിപ്പി
ഇതും ദിഗ്ഗജങ്ങളുടെ ചെവിയിൽ എത്തീട്ടുണ്ട്.
മാതാവി
ൻ പ്രതിമ പ്രതിഷ്ഠിക്കാൻ ശിലക്കു വേണ്ടി ചെന്നപ്പോൾ
ആരാജാക്കന്മാർ എതിർത്തതിൽ വളരെ ഖ്യാതിയോടു ജയ
നേടിയതും ഞങ്ങൾ ഓക്കുന്നുണ്ട്. ഇപ്പോൾ ആ രാജാക്ക
ന്മാർ മനസ്സിൽ വൈരം കൊണ്ടിരിക്കയാണ്. എപ്പോ
ഴും ഒരു ആൾക്കു ജയം കിട്ടി എന്നു വരികയില്ല. അതു
കൊണ്ട് നാമിപ്പോൾ നന്നായി കരുതിത്തന്നെ പോകണം
നാം ഇല്ലാത്ത സമയം നോക്കി ഒരു പക്ഷെ നമ്മുടെ രാജ്
ത്തെ ആക്രമിക്കാനും മതിയാകും' എന്നറിയിച്ചു. അതി
ന്നും അഴുംപിൽ പോൾ എന്ന അമാത്യൻ ജനങ്ങളോടു വള
രെ ജാഗ്രതയായിരിപ്പാൻ ഏപ്പാടുചെയ്തു വെച്ച സേനക
ളോടുകൂടി ഉടൻ പുറപ്പെടണമെന്നു അഭിപ്രായപ്പെട്ടു. ആ
അഭിപ്രായം ശരി എന്നു സമ്മതിച്ച രാജാവ് പെരിയാ
റിൻ കരയിൽ നിന്നു തലസ്ഥാനത്തു ചെന്നു തൻറ<noinclude></noinclude>
e17w6k13mttb94un3mtfe2i4xsqyz6x
താൾ:പ്രാചീനചേരചരിതം.pdf/36
106
83144
242923
2026-06-20T19:45:19Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'PB ഉത്തരദേശയാത്രയെപ്പറ്റി പ്രജകളറിയാൻ പറയടിച്ച പരസ്യം ചെയ്തു. ഒരു ദിവസം രാജാവു തൻറ സ്ഥാനമണ്ഡപത്തിൽ സേനാധിപതികളോടുകൂടിയിരുന്നും കൊണ്ടു് നാം, യാത്ര 66 പോകുമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242923
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>PB
ഉത്തരദേശയാത്രയെപ്പറ്റി പ്രജകളറിയാൻ പറയടിച്ച
പരസ്യം ചെയ്തു. ഒരു ദിവസം രാജാവു തൻറ
സ്ഥാനമണ്ഡപത്തിൽ സേനാധിപതികളോടുകൂടിയിരുന്നും
കൊണ്ടു് നാം, യാത്ര
66
പോകുമ്പോൾ
രാരെങ്കിലും നമ്മെ തടുക്കയാണെങ്കിൽ ശിലയെ നാം അവ
തെക്കൊണ്ടെടുപ്പിച്ചുകൊണ്ടു വരും'' എന്നു ശപഥം ചെയ്തു.
ഉടൻ അവിടെ കൂടിയിരുന്നവർ മംഗളം ഭവിക്കട്ടെ എന്നു
ചെങ്കുട്ടുവനെ ആശീർവദിക്കയും യാത്ര പുറപ്പെടുന്നതിനു ഇ
തുതന്നെ നല്ല മാറ്റമെന്നു ജ്യോതിഷികൻ അറിയിക്കയും
ചെയ്തു. ഇതുകേട്ട പേരൻ ആ മുഹൂർത്തത്തിൽ തന്നെ ഖഡ്ഗ
ത്തേയും അത്രയും വടക്കുഭാഗം നോക്കി സ്ഥാപിക്കാൻ
ആജ്ഞാപിച്ചു. ഉടനെ യുദ്ധവീരന്മാർ ഉത്സാഹത്തോടെ
മുരങ്ങൾ അലറിച്ചു സേനകൾ മണിവിളക്കുകളോടും വ
ജങ്ങളോടും പുറപ്പെട്ടുതുടങ്ങി. ചതുരംഗബലസമിത
രായ രാജകമാക്കി കാരികളും മറ്റും ചെങ്കുട്ടുവൻ ജയ
ജയ ധ്വനിയാൽ വാഴ്ത്തിക്കൊണ്ടു പോയി. രാജ
ബഹി പ്രകടിപ്പിക്കുന്ന ഖഡ്ഗത്തേയും കുടയേയും
വഹിച്ചു കൊണ്ട് പട്ട വർധനഗജം പുറപ്പെടാൻ ആരംഭി
. ചെങ്കുട്ടുവൻ കുലദൈവമായ ചന്ദ്രജടാധരൻ വ
ങ്ങി അനന്തശയനത്തിൽ ശ്രീപത്മനാഭൻ പ്രസാദ
മണിരത്തിൽ ധരിച്ചു കൊണ്ടു യാത്ര പുറപ്പെട്ടു. ഇങ്ങിനെ
പുറപ്പെട്ടുപോയ വഴിക്കു നീലഗിരിക്കുന്ന ഒരു മലയിൽ
അന്നു ഒരുദിവസം കുറെ വിശ്രമിച്ചു. അവിടെയുള്ള എല്ലാ
നങ്ങളും ചേരനെ ചെന്നു കണ്ടു കൈ വണങ്ങി, ചെങ്കുട്ടുവ
* അനന്തശയനത്തെ ആകമാനമെന്നു വിളിച്ചുവന്നിരുന്നു. ആ ക<noinclude></noinclude>
19ltdazbws42enfdgoh7ikf5c0ync8w
താൾ:പ്രാചീനചേരചരിതം.pdf/37
106
83145
242924
2026-06-20T19:45:30Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' ന്റെ മിത്രമായ ശാതകി മഹാരാജാവ്, ചെങ്കുട്ടുവൻ പ നിക്കൽ പ്രതിഷ്ഠ ക്കുവേണ്ടി ഒരുങ്ങിപുറപ്പെട്ടിരിയ്ക്കുന്നത് അറിഞ്ഞ്, അതിനു വേണ്ടതുപോലെ സാഹായം ചെയ്യാ നായി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242924
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>'
ന്റെ മിത്രമായ ശാതകി മഹാരാജാവ്, ചെങ്കുട്ടുവൻ പ
നിക്കൽ പ്രതിഷ്ഠ ക്കുവേണ്ടി ഒരുങ്ങിപുറപ്പെട്ടിരിയ്ക്കുന്നത്
അറിഞ്ഞ്, അതിനു വേണ്ടതുപോലെ സാഹായം ചെയ്യാ
നായി പുറപ്പെട്ടു. ഗംഗാനദീതടം പ്രാപിച്ചു. ശാകർണി മ
ഹാരാജാവു ചെങ്കുട്ടുവനെ വളരെ ഉപചരിച്ചു. പിന്നെ
രൻ അവിടെനിന്നു തന്റെ ശത്രുക്കളുടെ രാജ്യമായ ഉത്തരകാ
സമദേശം എത്താൻ ഭാവിച്ചപ്പോൾ തദ്ദേശാധിപതികളായ
ഉത്തരൻ,വിചിത്രൻ, രുദ്രൻ, ഭൈരവൻ, ചിത്രൻ മുതലായ വീ
രന്മാരുടെ സാഹത്തോടുകൂടിയ കനകനെന്നും വിജയനെ
ന്നും പേരുള്ള രണ്ടു ഭൂപതികൾ യുദ്ധസന്നദ്ധരായി
വനെ എതിർത്തു. ആയുദ്ധത്തിൽ കനക വിജയന്മാരോടുകൂടി
വീരന്മാർ ചെങ്കുട്ടുവൻ കയ്യിലകപ്പെട്ടു. ചില വീരന്മാർ
യതി വേഷം ധരിച്ചും, ചിലർ പാഠകം ചൊല്ലാൻ പുറപ്പെടും,
ചിലർ യാചകവൃത്തികന്മാരായി ഭവിച്ചും ഓരോസ്ഥലങ്ങ
ളിൽ ചെന്ന് ഒളിച്ചു. ചെങ്കുട്ടുവൻ ഈ യുദ്ധത്തിൽ ത
ൻ സേനാധിപതിയായ വില്ലവൻ കോതയുടെ സാമ
ത്തെ വളരെ ഘിച്ചു ഇങ്ങിനെ ധർമ്മയുദ്ധം പയ്തു ജ
യം ലഭിച്ച ചേരൻ ചെങ്കുട്ടുവന്ന സന്തോഷത്താൽ പ്രസ
നാന്തകരണന്മാരായ എല്ലാജനങ്ങളും ജയവിജയ ഭവ എ
ന്നു പറഞ്ഞു വാഴ്ത്തി.
ദേവാസുരയുദ്ധം പതിനെട്ടുവഷം കൊണ്ടും, രാമരാവ
യുദ്ധം പതിനെട്ടു മാസംകൊണ്ടും, മഹാഭാരതയുദ്ധം
പതിനെട്ടു ദിവസം കൊണ്ടും അവസാനിച്ചതുപോലെ കന
കവിജരോടുണ്ടായ യുദ്ധം പതിനെട്ടു നാഴിക കൊണ്ടുവ
* ശാതകി എന്ന പദം ഭാവി ഷയിൽ സവർക
എന്നാക്കിയിരിക്കുന്നു.<noinclude></noinclude>
3ctfc7qlggnd5lxne5b696ekxv598n7
താൾ:പ്രാചീനചേരചരിതം.pdf/38
106
83146
242925
2026-06-20T19:45:41Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '12012 സാനിപ്പിച്ചു ജയം നേടിയ നമ്മുടെ ചേരൻ ഹിമാലയപര തം പ്രാപിച്ച് ഒരു ശിലയെ സമ്പാദിച്ച് ബന്ധീകൃതരാ കനക വിജയാദികളുടെ ശിരസ്സിൽ അതിനെ കയറി ക്കൊണ്ട് ശുദ്ധിചെയ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242925
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>12012
സാനിപ്പിച്ചു ജയം നേടിയ നമ്മുടെ ചേരൻ ഹിമാലയപര
തം പ്രാപിച്ച് ഒരു ശിലയെ സമ്പാദിച്ച് ബന്ധീകൃതരാ
കനക വിജയാദികളുടെ ശിരസ്സിൽ അതിനെ കയറി
ക്കൊണ്ട് ശുദ്ധിചെയ്യാനായി ഗംഗാനദിയുടെ ഉത്തരത
ത്തിൽ ചെന്നുന്നു. യഥാവിധി ശില ശുദ്ധിചെയ്യപ്പെ
ട്ടു. ശാകർണി മഹാരാജാവു ജയശീലനായി വരാൻ പാ
കുന്ന മിത്രമായ ചെങ്കുട്ടുവൻ സുഖവാസത്തിനായി
ണ്ട് മണ്ഡപങ്ങളും സഭകളും പൂപ്പന്തലുകളും താമരപ്പൊ
കളും ആട്ടരംഗങ്ങളും മറ്റും സൗകയുമായി പണി
യ തയ്യാറാക്കിയിരുന്നു.
ചെങ്കുട്ടുവൻ തിരിയെ വന്നവഴി
ക്കു ആ സ്ഥലത്തു വിശ്രമിക്കയും ചെയ്തു. ചേരൻ ഇവിടെ
ഇരുന്നും കൊണ്ട് കനകവിജയരോടു നടന്ന യുദ്ധത്തിൽ
ഭഗ്നചിത്തന്മാരായി മുറികൊണ്ട് വരേയും പിതാവില്ലാത്ത
വരയും വിളിച്ചുവരുത്തി പൊന്നു കൊണ്ട് വാകപ്പൂ ഉ
ണ്ടാക്കി അവക്കു ദാനം ചെയ്തു.
g
GAY
രാജധാനിയായ വഞ്ചി ദേശത്തിന്റെ സംവി
പത്തോടുകൂടിയതും സവാലങ്കാരഭൂഷിതവുമായ വേണാ
രാജ്ഞിയുടെ അന്തഃപുരത്തിൽ ഒരുദിവസം രാത്രി രാജ്ഞി
നിദ്രയില്ലാതെ കിടന്നുകൊണ്ടിരിക്കുമ്പോൾ ചെങ്കുട്ടുവൻ
ജയം ലഭിച്ചതിനെ കണ്ണാകണ്ണികയോ ശ്രവിച്ച ചേടിമാർ
വളരെ സന്തുഷ്ടരായി “രാജ്ഞി ! തിരുമനസ്സിലെ വിരഹ
താപം ഇനി കളയേണ്ടതാകുന്നു.
"
മഹാരാജാവു ജയപതാ
കയോടു കൂടി വരാറായി' എന്നൊക്കെ അതമുള്ള പാട്ടു
കൾ പാടാൻ തുടങ്ങി. അതുപോലെതന്നെ പിടിവ
സം രാത്രി എല്ലാജനങ്ങളും കൂട്ടം കൂട്ടമായി ജയലാഭത്തെ രാ
ജ്ഞിയോടു അറിയിക്കാൻ ചെന്നുന്നു. വഞ്ചി നഗര<noinclude></noinclude>
bfa0rj5vd0015u1b8tzc3i7vfl33f2s
താൾ:പ്രാചീനചേരചരിതം.pdf/39
106
83147
242926
2026-06-20T19:46:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 ത്തിൽ എവിടെ നോക്കിയാലും ഈ സമാചാരം ജനങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ചെങ്കുട്ടുവൻ തിരിയെ എഴുന്നള്ള മായി എന്ന്. ത്വരയോടുകൂടി എല്ലാവരും പ്രതീക്ഷിക്കാ മിരുന്നു. ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242926
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>20
ത്തിൽ എവിടെ നോക്കിയാലും ഈ സമാചാരം ജനങ്ങൾ
പറഞ്ഞുകൊണ്ടിരുന്നു. ചെങ്കുട്ടുവൻ തിരിയെ എഴുന്നള്ള
മായി എന്ന്. ത്വരയോടുകൂടി എല്ലാവരും പ്രതീക്ഷിക്കാ
മിരുന്നു. ചെങ്കുട്ടുവനും ശാതകി മഹാരാജാവിന്റെ തൃ
നിയായ അനുമതിയോടുകൂടെ സവാഭരണഭൂഷിതനായി
സകല പരിവാരപരിവൃതനായി ഗജാരൂഢനായി സർവാ
ലാഷപുരം നഗരപ്രദക്ഷിണം ചെയ്തുകൊണ്ട് ഈ
പരധ്യാനത്തോടുകൂടെ കൊട്ടാരം വന്നെത്തി.
സ്വണ്ണമയമായ പത്ത്രത്താൽ പരിവൃതനായ
ചെങ്കുട്ടുവൻ ജനങ്ങളുടെ ഹിതത്തെ കാംക്ഷിച്ചുകൊണ്ടു ത
മൻ നഗരത്തിൽ പ്രവേശിച്ചതും, നഗരകന്യകകൾ മണി
വിളക്കുകളാൽ അലംകൃതഹസ്തങ്ങളായി രാജാവിനെ വാഴ്ത്തി
ക്കൊണ്ടിരിക്കുന്നതിനു അനുരൂപമായ സന്ധ്യാ കാലം വന്നു
ന്നതും ഒരേസമയത്തായിരുന്നു. സമുദ്രരശനമായ ഭൂമിയു
ടെ മധ്യത്തിൽ പ്രകാശിക്കുന്ന മഹാമേരു പോലെ, വഞ്ചി
നഗരത്തിന്റെ മധ്യത്തിൽ വിളങ്ങിയിരുന്ന അരമനയിൽ
നിലാമുറ്റത്തു വിഹരിച്ചുകൊണ്ടിരുന്ന പൂർണ്ണ ചന്ദ്രൻ
ശാഭകാണാൻ വേണ്ടി ചെങ്കുട്ടുവൻ തന്റെ പത്നിയോടു
കൂടി അവിടെ ചെന്നു. അല്പം കഴിഞ്ഞ ഉടൻ പറവൂർ വാസി
മായ ചിക്കൻ ഒരുത്തൻ
അവിടെ രാജാവിന്റെ മുമ്പിൽ
നിന്നു പരമേശ്വരൻ ത്രിപുരന്മാരെ ദഹനം ചെയ്തു കൊട്ടി
മദം എന്ന കൂത്ത് അഭിനയിച്ചു. എല്ലാവരും കണ്ടു വ
രസിക്കയും ചെയ്തു.
P
പിന്നെ ചെങ്കുട്ടുവൻ തന്റെ ആ ചായ അനുമ
തിവാങ്ങി ശുഭമുഹൂർത്തത്തിൽ യാഗാദി കർമ്മങ്ങൾ അനു
ജിക്കാനാരംഭിച്ചു. അനന്തരം താൻ ബദ്ധപ്പെടുത്തി കൂട്ടി<noinclude></noinclude>
feeyg285nn6vcqn4p8i4ohr1bqir2yt
താൾ:പ്രാചീനചേരചരിതം.pdf/40
106
83148
242927
2026-06-20T19:46:22Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൊണ്ടു വന്നിരുന്ന കനകവിജയരെന്നവരെ ചെങ്കുട്ടുവൻ കാരാഗ്രഹത്തിൽ നിന്നു വിട്ടു, അവർ യാഗാവസാനം വരെ തന്റെ വേളാവിക്കോമന്ദിരം' എന്ന മാളികയിൽ താമസി ക്കണമെന്നും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242927
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>കൊണ്ടു വന്നിരുന്ന കനകവിജയരെന്നവരെ ചെങ്കുട്ടുവൻ
കാരാഗ്രഹത്തിൽ നിന്നു വിട്ടു, അവർ യാഗാവസാനം വരെ
തന്റെ വേളാവിക്കോമന്ദിരം' എന്ന മാളികയിൽ താമസി
ക്കണമെന്നും പിന്നെ അവരുടെരാജ്യങ്ങളിലേക്കു പോയാ
ള്ളാമെന്നും അവരെ ധരിപ്പിച്ചു. രാജ്യത്തിൽ തടവുകാരായി
ന്ന എല്ലാ ആളുകളേയും വിടാൻ ആജ്ഞകൊടുത്തു. ഒടു
വിൽ ചേരൻ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്നു കൊ
ണ്ടുവന്ന ആശിലയിൽ സമന്മാരായ ശില്പികളെ കൊണ്ട്
പീദേവിയായ കണ്ണകിയുടെ രൂപംകൊത്തിച്ചു ആ പ്രതി
മ ആഭരങ്ങളെക്കൊണ്ട് അലംകരിച്ച് പുരോഭാഗത്തിൽ
ദിദേവതകളൊടുകൂടി പ്രതിഷ്ഠിപ്പിക്കയും ചെയ്തു.
ത്താന്തം കേട്ട് ചെലഴിയൻ, കൊങ്കി കൊർ, ലങ്ക
ന്തൻ ഗജബാഹു ചോഴൻ പെരുംപിള്ളി, ഇവരും അവരു
ടെരാജ്യങ്ങളിൽ ഇതുപോലെ പതിദേവിയെ പ്രതിഷ്ഠിപ്പിച്ചു.
പ്രകരണം
സമകാലികന്മാർ.
ചെങ്കുട്ടുവൻ കാലത്തിൽ
പാണ്ഡിയന്മാരും
അവരുടെ കീഴിലുള്ള സാമന്തരാജാക്കന്മാരും അനേകം ഉ
ണ്ടായിരുന്നു. അവരിൽ ഓരോ ശാഖയിലുമുള്ള വർ രാജ
ത്തിന്റെ ഓരോ ചെറിയ ഭാഗങ്ങൾ ഭരിച്ചു വന്നിരുന്നു.
ഒരേകാലത്തിൽ തന്നെ ചേരന്മാർ രണ്ടുപേർ അകലപ്പുഴ
യ്ക്കടുത്തുള്ള തൊണ്ടിപ്പായിൽ എന്ന സ്ഥലത്തും മായ എന്ന
സ്ഥലത്തും പാത്തു നാടവാണിരുന്നു അതുപോലെ വാഴ<noinclude></noinclude>
kace6zf81ayckj0n4wzdtryocxhau7i
താൾ:പ്രാചീനചേരചരിതം.pdf/41
106
83149
242928
2026-06-20T19:46:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '- പാണ്ഡിയന്മാരും നടത്തിവന്നിരുന്നു എന്നു കാണുന്നു. അങ്ങിനെ ഈ മൂന്നു വംശക്കാരുടെ ഇടയിലും ശാഖാം വള ഒരെ വന്നിട്ടുണ്ട്. ചെങ്കുട്ടുവൻ കാലത്തിൽ ഉണ്ടായിരുന്ന ചില...' താൾ സൃഷ്ടിച്ചിരിക്കുന്നു
242928
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>-
പാണ്ഡിയന്മാരും നടത്തിവന്നിരുന്നു എന്നു കാണുന്നു.
അങ്ങിനെ ഈ മൂന്നു വംശക്കാരുടെ ഇടയിലും ശാഖാം വള
ഒരെ വന്നിട്ടുണ്ട്. ചെങ്കുട്ടുവൻ കാലത്തിൽ ഉണ്ടായിരുന്ന
ചിലരെ പറയാം.
ചോഴരാജാക്കന്മാർ.
ഷം
പ്രധാനമായി ഈ ചേരാൻ കാലത്തു ചോഴമണ്ഡ
ലത്തിൽ ഉറയൂർ ചോഴരെന്നും പുകാർ ചോഴരെന്നും രണ്ടു ക
ട്ടക്കാരുണ്ടായിരുന്നു. അവരിൽ ഉറയൂർ എന്ന പഴയ നാമ
ത്തോടുകൂടിയ ഇപ്പൊഴത്തെ തിരുച്ചിനാപ്പള്ളിയെ ഭരിച്ചുവ
അതു ചെങ്കുട്ടുവൻ മാതുലനായ മണക്കള്ളിയും അദ്ദേഹ
ത്തിന്റെ മകനായ നെടുങ്കിള്ളിയും ആകുന്നു. ഉറയൂരിൽ
' താമസിച്ചിരുന്ന രാജാക്കന്മാക്കും പുകാർ നഗരത്തിൽ അ
ധിവസിച്ചിരുന്ന കോഴ രാജാക്കന്മാരും പരസ്പരം
ഉണ്ടായിരുന്നതായറിയുന്നുണ്ട്. ചോഴൻ കരികാലൻ മ
കനായ കിളിവള നും അദ്ദേഹത്തിന്റെ അനുജനായ നല
കിള്ളിയുമാണു പുകാർ നഗരത്തെ ഭരിച്ചുവന്നിരുന്നത്. ഇ
വരോടു കാരിയാറിൻ തടത്തിൽ നടന്ന യുദ്ധത്തിൽ മണ
കിള്ളി മരണത്തെ പ്രാപിച്ചു. ഈ യുദ്ധത്തിൽ നലങ്കിള്ളി
താണു ജയം ലഭിച്ചത്. മണക്കിള്ളിയുടെ മരണശേഷം
അദ്ദേഹത്തിന്റെ മകൻ ആ സ്ഥാനത്തിൽ കയറി നാടു
രിച്ചു. സാമന്തരാജാവായ തിരുകോവലൂർ ദേശാധിപധി
തിരുമുടിക്കാരി എന്നയാൾ ഉറയൂർ ചോഴൻ സേനാധി
പതിയായിരുന്നു. ആയാളും ഭാഗ്യഹീനതകൊണ്ട് ഇടയിൽ
പുകാർ എന്ന പദം കാവിരിപ്പും പട്ടണത്തിന്റെ മറെറാരു ന<noinclude></noinclude>
1hzo7mg9r5iaow896bhy17to2q7xv79
താൾ:പ്രാചീനചേരചരിതം.pdf/42
106
83150
242929
2026-06-20T19:46:53Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(2.6) മൃതനായി ഭവിച്ചു. ഉടൻ 'ജ്ഞാനിവനക്കാരായ ഭൂപതി കൾ യുദ്ധസന്നദ്ധരായി നല് കിള്ളിയോടു എതിർത്തു. നല കിള്ളി ഒളിച്ചോടാൻ ശ്രമിച്ചു ഒടുവിൽ തിരുക്കണ്ണനെന്ന ഒരാളാണ് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242929
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>(2.6)
മൃതനായി ഭവിച്ചു. ഉടൻ 'ജ്ഞാനിവനക്കാരായ ഭൂപതി
കൾ യുദ്ധസന്നദ്ധരായി നല് കിള്ളിയോടു എതിർത്തു. നല
കിള്ളി ഒളിച്ചോടാൻ ശ്രമിച്ചു ഒടുവിൽ തിരുക്കണ്ണനെന്ന
ഒരാളാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ചെങ്കുട്ടുവൻ
ശത്രുക്കളെ ധ്വംസം ചെയ്തു അദ്ദേഹത്തെ വീണ്ടും രാജ്യത്തിൽ
സ്ഥാപിച്ചു. ഈ സംഭവം നടന്നതു ചെങ്കുട്ടുവൻ സം
വയസ്സിലായിരുന്നു. നലങ്കിള്ളിയും അദ്ദേഹത്തിന്റെ
ശത്തിൽ കണ്ണകിദേവിക്കു ഒരു ക്ഷേത്രം പണിയിച്ചു. ഉത്സ
വാഘോഷങ്ങൾ നടത്തി.
പാണ്ഡിയർ.
പാണ്ഡിയ രാജാക്കന്മാരിൽ ചെങ്കുട്ടുവൻ കാലത്തു
ണ്ടായിരുന്നവർ നെടുഞ്ചെഴിയനും അദ്ദേഹത്തിന്റെ അ
നുജനോ മകനോ
ൻറ പിതൃവ്യനായ പാന്കുട്ടുവൻ നെടുഞ്ചെഴി
യൻ സമകാലികനായിരുന്നു. നെടുഞ്ചേരിയൻ രാജ
ധാനി മധുരാപുരിയായിരുന്നു. ഇദ്ദേഹമാണു കോവലനെ വ
ധം ചെയ്യാനാജ്ഞാപിച്ചത്. ഇദ്ദേഹം വലിയവീരംവിദ്യാ
നുമായിരുന്നു. ധർമ്മ ചിന്തയോടു കൂടിയാണു നാടുവാണു വന്ന
ത്. ഇദ്ദേഹം മരിച്ച ഉടൻ ചെഴിയൻ ആ സ്ഥാനത്തു ക
യറി. രാജ്യാധികാരം സ്വീകരിച്ചതോടുകൂടി അദ്ദേഹം പേ
രിന്റെ നന്മാരൻ എന്നു മാറി. അദ്ദേഹം തന്റെ പൂവി
കനായ നെടുഞ്ചെഴിയൻ പ്രാണത്യാഗം ചെയ്തത്. സ
കാരൻ നിമിത്തമായതുകൊണ്ടു സ്വകാരന്മാരെ എല്ലാ
പേരേയും ദ്രോഹിച്ചു വന്നു. ആ പാണ്ഡിയൻ കാലം
കഴിഞ്ഞതിൽ പിന്നെ ഉഗ്രപ്പെരുവഴുതി എന്നൊരുത്തൻ
രാജ്യഭാരം ചെയ്തു.<noinclude></noinclude>
sz2790wxonnuqs9bimvufxjnmk37x5n
താൾ:പ്രാചീനചേരചരിതം.pdf/43
106
83151
242930
2026-06-20T19:47:05Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Pa ചേരന്മാർ. ചെങ്കുട്ടുവൻ സപത്നീപുത്രന്മാരേയും മായാദന്മാര യുംപറ്റി പറയാം. ഇവരിൽ സപത്നീപുത്രരായ നാ ടിച്ചരനും ആടുകോ പാടുപേരലാതനും, മായാമന്മാരായ കടുങ്കോ എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242930
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>Pa
ചേരന്മാർ.
ചെങ്കുട്ടുവൻ സപത്നീപുത്രന്മാരേയും മായാദന്മാര
യുംപറ്റി പറയാം. ഇവരിൽ സപത്നീപുത്രരായ നാ
ടിച്ചരനും ആടുകോ പാടുപേരലാതനും, മായാമന്മാരായ
കടുങ്കോ എന്ന ആളും പെരുഞ്ചോൻ എന്ന ആ
ളും ചെങ്കുട്ടുവൻ സമകാലികന്മാരാകുന്നു.
അദേശരാജാക്കന്മാർ.
ഇദ്ദേഹത്തിന്റെ സമകാലികന്മാരായ അദേശരാ
ജാക്കന്മാർ (D) കൊങ്കി കോശം. (2) ഗജബാഹു
ഇവരിൽ ആദ്യത്തെ രാജാവ് കടൽനാടു ഭരിച്ചിരുന്നു.
ഗജബാഹു ലങ്കാധിപതിയായിരുന്നു. ശാതകണ്ണി ഗംഗാന
ദിയുടെ ഉത്തരഭാഗത്തെയും മാളവദേശത്തേയും ഭരിച്ചുവന്നി
റിയാം.
GIT)
"അ' ഒരു ഉത്തരദേശരാജാവെന്നു മാത്രമ
രണ്ടു മഹാകവികൾ.
പുരാതനകാലത്തു രാജാക്കന്മാർ വിദ്വാന്മാരെ അഭി
മാനിച്ചു വന്നിരുന്നു. പ്രാചീന തമിഴ് ഗ്രന്ഥ കത്താക്കളിൽ
അനേകർ നമ്മുടെ പേരന്റെ കാലത്തിലും അതിനു കുറേ
മുമ്പിലും പിമ്പിലും തന്നെയാണു ജീവിച്ചിരുന്നത്. ചെങ്കു
ട്ടുവൻ രണ്ടു കവിശ്രേഷ്ഠന്മാരെ അഭിമാനിച്ചു വന്നിരുന്നു.
അവർ ഭരണരും ചാത്തനാരും ആകുന്നു.<noinclude></noinclude>
dnw4eeffnjehmr2cat0yccbh8hn5znj
താൾ:പ്രാചീനചേരചരിതം.pdf/44
106
83152
242931
2026-06-20T19:51:06Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭരണർ ഭരണരുടെ കാലത്തിൽ കപിവരെന്നു ഒരു മഹാകവി ഉണ്ടായിരുന്നു. ഭരണകവി പതിറ്റുപ്പത്തിന്റെ പഞ്ചമം ശക്കാരാകുന്നു. ആ ദശകത്തിൽ ചെങ്കുട്ടുവനെപ്പറ്റി പ്രശംസിച്ച് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242931
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഭരണർ
ഭരണരുടെ കാലത്തിൽ കപിവരെന്നു ഒരു മഹാകവി
ഉണ്ടായിരുന്നു. ഭരണകവി പതിറ്റുപ്പത്തിന്റെ പഞ്ചമം
ശക്കാരാകുന്നു. ആ ദശകത്തിൽ ചെങ്കുട്ടുവനെപ്പറ്റി
പ്രശംസിച്ച് പാടീട്ടുണ്ട്. ഈ കവിയുടെ വാ പാട്ടുകൾ ഇ
പ്പോൾ ഉണ്ട്. . ചെങ്കുട്ടുവൻ ഈ കവിയും വളരെ സമ്മാ
നങ്ങൾ കൊടുത്തിട്ടുള്ള തായി കാണുന്നു.
a
ചാത്തനാർ,
ചാത്തനാരും പ്രാചീന കവികളിലൊരാളാകുന്നു. ഈ
കവി മധുരാനഗരത്തിൽ നല്ല മുതലായ ധാന്യങ്ങൾ വാ
പാരം ചെയ്തുകൊണ്ടിരുന്നു. ആയതുകൊണ്ടാണു്. ഇദ്ദേഹ
ത്തിനു കുലവാണിഭക്കാരൻ ചാത്തൻ എന്ന പേരു സിദ്ധി
ച്ചത്. കൂലം എന്ന പദത്തിനു പലവക ധാന്യം എന്ന
ഇദ്ദേഹത്തിനു പീലാത്തനാർ എന്നും പേ
രുണ്ട്. മധുരാസംഘത്തിൽ കൊണ്ടു വരുന്ന മറ്റുള്ള കവി
കളുടെ പദ്യങ്ങളിൽ അബദ്ധം കാണുംപോൾ ഇദ്ദേഹം
വളരെ വ്യസനത്തോടു എഴുത്താണി കൊണ്ട് '' തൻറ
തലയിൽ തല്ലും. ഇങ്ങിനെ തല്ലിയതിനാൽ തല വ
ട്ടുക്കൊണ്ടിരിക്കും. ഈ കാരണത്താലാണു ചില ചാ
നാർ എന്ന പേരു സിദ്ധിച്ചത്. ഈ കവി ജൈനമതത്തിൽ
ന്ന ഒരാളാണെന്നുള്ളത് ഇദ്ദേഹത്തിന്റെ പ്രധാന ക
തിയായ മണിമേഖല വായിച്ചിട്ടുള്ള വ പ്രത്യക്ഷമായി മ
നസ്സിലാവുന്നതാണു്.<noinclude></noinclude>
i14dnzsun9x3wadb2hou4gtgrjhqw2b
താൾ:പ്രാചീനചേരചരിതം.pdf/45
106
83153
242932
2026-06-20T19:51:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രകരണം. ന്നു. രാജധാനിയും രാജ്യഭരണസംപ്രദായവും. രാജധാനി കൊടുങ്ങല്ലൂരായിരുന്നു. ഇതിനെ ത മിഴ് ഭാഷയിൽ കൊടു കോളർ എന്നു പറഞ്ഞു വരുന്നു. ഈ സ്ഥലത്തിനു കാലക്രമേണ അനേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242932
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്രകരണം. ന്നു.
രാജധാനിയും രാജ്യഭരണസംപ്രദായവും.
രാജധാനി കൊടുങ്ങല്ലൂരായിരുന്നു. ഇതിനെ ത
മിഴ് ഭാഷയിൽ കൊടു കോളർ എന്നു പറഞ്ഞു വരുന്നു. ഈ
സ്ഥലത്തിനു കാലക്രമേണ അനേകം പേരുകൾ സിദ്ധിച്ചി
അവ, മുസിരി, മുചിരി, മരീചി, മുയിരി, മുയിരിക്കോ
5, മുരലാ, സിരിസ്സ്, മഹോദയപുരം, മകോത, കരൂർ,
ഞ്ചി, തിരുവഞ്ചിക്കുളം, എന്നെല്ലാമാകുന്നു. സം
ത്തിൽ മരിപദത്തിനു കുരുമുളക് എന്നാണം. ഈ
പട്ടണം കുരുമുളക് മുതലായ സാധനങ്ങൾ കയറ്റുമതി ചെ
യ്തുകൊണ്ടിരുന്ന ഒരു പ്രധാനസ്ഥലമായിരുന്നതുകൊണ്ടാ
ഇതിന് മരീചി പട്ടണം എന്നു നാമം സിദ്ധിച്ചതു. മുള
എന്ന പദം കേരള ദേശത്തിലേ ഒരു നടിയുടെ പേരാണെന്നു
മല്ലിനാഥർ വ്യാഖ്യാനിച്ചിട്ടുണ്ട്. മുസിരിസ്സ് എന്നു തു
കേരളപുത്രൻ എന്നതിനെ കലബോത്രൻ എന്നാക്കിയ
ഗ്രീക്കുകാരുടെ ഉച്ചാരണഭേദം കൊണ്ടു വന്നതാകുന്നു
രോദയം എന്നൊരുത്സവം ഇക്കാലത്തു മാമാങ്കം മുതലായ
പോലെ പണ്ടു കൊടുങ്ങല്ലൂരിൽ വളരെ ആഘോഷത്തോ
കൂടി നടന്നുവന്നതുകൊണ്ടു മഹോദയപുരം എന്ന പേരു
വന്നു. മഹോദയ പദം തന്നെ മകോത എന്നായതു്. ഈ
പദം ബാദേശത്തിൽ നിന്നു കണ്ടെടുക്കപ്പെട്ട കുലശേഖര
നമ്പിയുടെ ശാസനത്തിൽ കാണുന്നു. കരൂർ എന്നുള്ള ത
തിരുക്കാരിയൂർ എന്ന സ്ഥലമാകുന്നു. വഞ്ചി എന്നുള്ളത്
എന്ന<noinclude></noinclude>
6nir2zrsr7q4aot0hl6nykht08jxq6d
താൾ:പ്രാചീനചേരചരിതം.pdf/46
106
83154
242933
2026-06-20T19:51:57Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇപ്പോഴും തിരുവിതാങ്കോട്ടിനു പ്രസിദ്ധമായിളങ്ങുന്ന പേ രാകുന്നു. തിരുവഞ്ചിക്കുളം എന്ന പദത്തിന്റെ അം അമ്മയുടെ ഭഗവതിയുടെ കുളം ഇരിപ്പിടം (രക്തം) എന്നാ ഇന്നും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242933
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇപ്പോഴും തിരുവിതാങ്കോട്ടിനു പ്രസിദ്ധമായിളങ്ങുന്ന പേ
രാകുന്നു. തിരുവഞ്ചിക്കുളം എന്ന പദത്തിന്റെ അം
അമ്മയുടെ ഭഗവതിയുടെ കുളം ഇരിപ്പിടം (രക്തം) എന്നാ
ഇന്നും കൊടുങ്ങല്ലൂർ ഭഗവതിയുടെ പേരു പ്രസി
മാണല്ലോ. ഇതിനെ ഇപ്പോൾ തിരുവഞ്ചിക്കുമെന്നു പ
ക്രിസ്താബ്ദത്തിന്റെ ആദിയിൽ ഗ്രീക്കുകാർ റോമാക്കാർ
സുറിയാനി കൃസ്താനികൾ മുതലായവർ കച്ചവടത്തിനായി
കൊണ്ടു കൊടുങ്ങല്ലൂരിൽ താമസിച്ചിരുന്നു. ചിലർ സ്ഥിര
താമസം ചെയ്തുവന്നു. അതിനും അനേകവഷങ്ങൾക്കു മു
മ്പുതന്നെ കൊടുങ്ങല്ലൂർ ഒരു വലിയ വ്യാപാരസ്ഥലമായിരു
അക്കാലത്തു പശ്ചിമ സമുദ്രതീരത്തു കൊടുങ്ങല്ലാ
തെ വേറെ യാതൊരു തുറമുഖവും ഉണ്ടായിരുന്നില്ല. ക്രി
സ്താബ്ദം പ്രഥമശതകത്തിലാണു ജൂതന്മാരും ക്രിസ്തുാനിക
ളും കൊടുങ്ങല്ലൂരിൽ വന്നുന്നത്. അചിരേണ അവർ
ലബ്ധപ്രതിഷ്ഠന്മാരായും ഭവിച്ചു. ഈ വസ്തുത ചില താമ്രശാ
സനങ്ങളിൽ നിന്നറിയാം. കാലക്രമേണ. ഭാസ്കരരവിവ
മ്മൻ, സ്ഥാണുരവി, ചേരമാൻ പെരുമാൾ, മുതലായ ര
ഭൂപതികൾ അവക്കു വേണ്ടിടത്തോളം ഭൂമികൾ പതിപ്പി
ച്ചും കെട്ടിടങ്ങൾ പണിയിച്ചു. പള്ളികൾ നിർമ്മിച്ചും കൊ
ടുത്തു പല സാഹായങ്ങൾ ചെയ്തിട്ടുണ്ടു്. ഫ്രഞ്ചുകാർ വ
അന്നതിനുമുമ്പു കേരളത്തിലെ വ്യാപാരം മുഴുവനും ഈ
സ്താനികളുടെ അധീനത്തിലായിരുന്നു. മലയാളത്തിൽ ആ
ഭാവന മഹമ്മദീയർ അറബി വ്യാപാരികളായിരുന്നു. അ
കാലത്തു മറവർ, കാടർ, മലയർ, മുതലായവരല്ലാതെ വ
നാമാചാരധങ്ങളെ അനുഷ്ഠിച്ചുവന്നിരുന്ന
ന്മാർ രാജ്യത്തിൽ പ്രധാന പ്രകൃതികളായിരുന്നുവോ എന്നു
ള്ള തിനു ഗ്രന്ഥലങ്ങൾ യാതൊന്നും കാണുന്നില്ല.<noinclude></noinclude>
35k7d0e7adfvvtjj3k0wus9fcq2az4p
താൾ:പ്രാചീനചേരചരിതം.pdf/47
106
83155
242934
2026-06-20T19:52:35Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'na ഗ്രീക്കുകാരും മലയാളരാജ്യവുമായി പുരാതനകാലം മു തലം വ്യാപാരം ഉണ്ടായിരുന്നു. അവർ മലയാളത്തിൽ നിന്നു അവരുടെ നാട്ടിൽ ഇല്ലാത്ത ഇഞ്ചി മുതലായ ചില സാമാനങ്ങളെ കൊണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242934
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>na
ഗ്രീക്കുകാരും മലയാളരാജ്യവുമായി പുരാതനകാലം മു
തലം വ്യാപാരം ഉണ്ടായിരുന്നു. അവർ മലയാളത്തിൽ
നിന്നു അവരുടെ നാട്ടിൽ ഇല്ലാത്ത ഇഞ്ചി മുതലായ ചില
സാമാനങ്ങളെ കൊണ്ടുപോയിരുന്നു. ആ സാമാനങ്ങൾ
മലയാള നാമങ്ങളെ തന്നെ പറഞ്ഞു വരുന്നു.
Y
പട്ടയും കാർപ്പിയൻ എന്നും അരിയും ഒയിസ് എന്നും
ഇഞ്ചിയും സിഞ്ചിബെർ എന്നും ആണ് അവർ പേർ പറയു
തു. ഹിപ്പാലോസ്സ് എന്ന ഒരു റോമക്കാൻ ക്രിസ്താ
ബ്ദം പ്രഥമശതകത്തിൽ പശ്ചിമ സമുദ്രത്തിന്റെ മദ്ധ്യഭാ
ഗത്തിൽ കൂടി തെക്കു പടിഞ്ഞാറുനിന്നു വീശുന്ന കാറ്റിൻ
സഹായത്തോടുകൂടി കപ്പലോടിച്ചുകൊണ്ടു അക്കാലത്തു ഭാര
തഖണ്ഡത്തിൽ ഏറ്റവും പ്രധാനമായിരുന്ന കൊടുങ്ങല്ലൂർ
എന്ന തുറമുഖത്തിൽ വന്നു ചേർന്നു. പ്ലിനി എന്ന റോമക്കാ
നായ ഗ്രന്ഥകർത്താവും ഈ കാലത്തിൽ കൊടു അല്ല ഭരി
ചുവന്നിരുന്നതു ലബോത്രൻ എന്ന ഒരു രാജാവാണെന്നു
എഴുതിയിരിയ്ക്കുന്നു. മറെറാരു ഗ്രന്ഥത്തിൽ ഇതുകഴിഞ്ഞാൽ
സിറിസ്സ് ആകുന്നു. സമുദ്രത്തിന്റെ വക്കത്തുള്ള തീണ്ടീ
സ് വളരെ പ്രധാനപ്പെട്ട ഒരു ഗ്രാമമാകുന്നു.
ാത്ര' ന്റെ രാജ്യത്തിലാണു കിടക്കുന്നതു.
വളരെ സംപത്സമൃദ്ധിയുള്ള ഒരു നഗരമാകുന്നു. ഗ്രീക്കു
ശത്തിൽ നിന്നു അനേകം കപ്പൽ കച്ചവടക്കാർ വന്നു ഇവി
ടെ നിറഞ്ഞിരിക്കുന്നു. സീസ് നഗരം ഏരു പുഴയുടെ
വക്കത്തു, അതിന്റെ അഴിമുഖത്തു നിന്നു വാ ജാതിയ
ടിയും, തീണ്ടിസിൽ നിന്നു 2000 ജാതിയടിയും ദൂരത്താ
ണു കിടക്കുന്നത്. ഇങ്ങിനെ കൊടുങ്ങല്ലൂരിനെപ്പറ്റി എഴു<noinclude></noinclude>
6g7evcc2lcjp7fhyj5r80v0s1fsnrr5
താൾ:പ്രാചീനചേരചരിതം.pdf/48
106
83156
242935
2026-06-20T19:53:33Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തീട്ടുണ്ടു. ഇതിൽ തിണ്ടിസ്സ് എന്ന സ്ഥലം മുമ്പിൽ പ്ര സ്താവിച്ച തൊണ്ടിപ്പായിലാകുന്നു. ഇതിനെ 'തൊണ്ടി' എ ന്നു വ്യവഹരിച്ചു വന്നിരുന്നു. ചിലപ്പധികാര വ്യാഖ്യാതാവു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242935
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>തീട്ടുണ്ടു. ഇതിൽ തിണ്ടിസ്സ് എന്ന സ്ഥലം മുമ്പിൽ പ്ര
സ്താവിച്ച തൊണ്ടിപ്പായിലാകുന്നു. ഇതിനെ 'തൊണ്ടി' എ
ന്നു വ്യവഹരിച്ചു വന്നിരുന്നു. ചിലപ്പധികാര വ്യാഖ്യാതാവും
കൊടുങ്ങല്ലൂരിനെ വിളിച്ചുപറയുന്നുണ്ടു്. മുസിരിസ്സ്
ഈ
0
ൻറ തലസ്ഥാനവും വാസസ്ഥലവുമാണെന്നും
കാണുന്നതും വളരെ യോജിക്കുന്നുണ്ട്.
പറഞ്ഞു
ബോത്രൻ എ
ന്നതു കേരളപുത്രൻ എന്നതിന്റെ ലാറ്റിൻ ഭാഷാ രൂപമാ
കുന്നു. അതോകാലിപികളിൽ കേരളം എന്ന പ
ദം കാണുന്നതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ.
ചേര രാജാക്കന്മാരുടെ രാജധാനി കൊടുങ്ങല്ലൂരും അ
തിനോടു അടുത്തുള്ള തിരുവഞ്ചിക്കുളത്തുമായിരുന്നു. താ
വിടെ ഉണ്ടായിരുന്ന അഴിമുഖത്തിനു തിരുവാഴിമുഖം എ
ന്നും പേരുണ്ടായിരുന്നു.
കുലശേഖരപ്പെരുമാൾ ജനിച്ച
സ്ഥലം തിരുവഞ്ചിക്കളമായിരുന്നു എന്നും അദ്ദേഹം ക
റെക്കാലം രാജ്യഭാരം ചെയ്തതിന്റെ ശേഷം സന്യസിച്ച
എന്നും പിന്നെ തിരുനെൽവേലി ജില്ലയിൽ ബ്രഹ്മദേശം
എന്ന സ്ഥലത്തു ചെന്നു താമസിച്ചു അവിടെവെച്ചു സ്വാ
രോഹണം ചെയ്തു എന്നും തമിഴ് ഗ്രന്ഥങ്ങൾ സ്പഷ്ടമായി പ്ര
തിപാദിക്കുന്നുണ്ട്.
ഭാരരവിവർമ്മൻ ചേരൻറയും അദ്ദേഹത്തിൻറ
പ്രിയ ഗുരുവായും പെരിയപുരാണപ്രതിപാദനായുമുള്ള സ
അരമത്തിനയിനാരുടെയും ലോഹ പ്രതിമകളെ തിരുവഞ്ച
ക്കളത്തിൽ ഇന്നും അമ്പലത്തിൽ വെച്ചു പൂജിച്ച് വരുന്നു.
ഈ ക്ഷേത്രത്തിൽ നിന്നു കാൽ നാഴിക തെക്കുപടിഞ്ഞാറാ
യി ചെന്നാൽ പരമാൻ കോവിലകം എന്നൊരു സ്ഥലം<noinclude></noinclude>
9gzvdsja6olh2gngixxzt0lf0gq8hjz
താൾ:പ്രാചീനചേരചരിതം.pdf/49
106
83157
242936
2026-06-20T19:53:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാണാമെന്നും അവിടെ പല വലിയ കെട്ടിടങ്ങളുടെയും വാലയങ്ങളുടെയും അസ്ഥിവാരങ്ങളെ പൂവികന്മാർ കണ്ടിട്ടു ള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട് എന്നും പറഞ്ഞുകാണുന്നു. വലി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242936
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>കാണാമെന്നും അവിടെ പല വലിയ കെട്ടിടങ്ങളുടെയും
വാലയങ്ങളുടെയും അസ്ഥിവാരങ്ങളെ പൂവികന്മാർ കണ്ടിട്ടു
ള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട് എന്നും പറഞ്ഞുകാണുന്നു.
വലിയ പ്രാസാദങ്ങളും മേൽമാളികകളും മറ്റും എങ്ങുമി
ല്ലാത്ത സൗന്ദത്തോടു പ്രകാശിച്ചിരുന്നതായി ഗ്രന്ഥ
ങ്ങൾ പറയുന്നു. തിരുവഞ്ചക്കളത്തിൽ ശുക്കളുടെ തൊ
ഴുത്തു ചേരമാൻ പെരുമാളുടെ പശുക്കളേയും പല്ലുരിൽനി
ന്നു വാങ്ങിവന്നിരുന്ന കുതിരകളെയും കെട്ടിയിരുന്ന സ്ഥലമാ
യിരുന്നു.
ചേര രാജ്യത്തിന്റെ പഴയ തലസ്ഥാനം. പശ്ചിമഘട്ട
ത്തിന്റെ അടിവാരത്തിൽ കോതമംഗലത്തിൽ നിന്നു ന മ
യിൽ അകലെയുള്ള വഞ്ചി അല്ലെങ്കിൽ തിരുക്കാരിയൂർ ആയി
രുന്നു. ഇതു കൊച്ചിയിൽ നിന്നു സുമാർ ഈ നാഴിക ദൂരത്തു
ഉള്ള തിരുക്കാരിയൂർ എന്ന ഗ്രാമമാകുന്നു. ഈ ഗ്രാമത്തിൽ
പൊന്മാട മൊന്നിരുന്നതായി
തൃക്കാരിയൂർ പൊന്മാടത്തിൽ ബ്രാഹ്മണരും
കൂടി യോഗം തികഞ്ഞു.
എന്നും കേരളോൽപത്തി വാക്യത്തിൽ നിന്നു അറിയുന്നു
ചേരരാജാക്കന്മാർ ഈ സ്ഥലത്തിൽ വെച്ച് സഭകൂടി രാജ്യ
കാലങ്ങൾ നടത്തുക പതിവായിരുന്നു. ജീമായ ഒരു
ക്ഷേത്രവും പഴയ കെട്ടിടങ്ങളുടെ അസ്ഥിവാരവും ഇന്നും രം
സ്ഥലത്തു കാണാനുണ്ട്.
ക്രിസ്താബ്ദം പ്രഥമശതകത്തിൽ ചേരരാജ്യം നല്ല നാ
ഗരികാവസ്ഥയെ പ്രാപിച്ചിരുന്നു. “വാ ഷത്തിനുമു
"<noinclude></noinclude>
ashd9vbvq6icpvnp1zsu2qnw1gnn1mj
താൾ:പ്രാചീനചേരചരിതം.pdf/50
106
83158
242937
2026-06-20T19:53:56Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ള്ള തമിഴർ ” എന്ന പുസ്തകത്തിൽ ചേരരാജ്യത്തിന്റെ നാഗ രികാവസ്ഥയെപ്പറ്റി രസകരമായ വിധത്തിൽ പ്രതിപാദിച്ച കാണുന്നു. പ്രതാപശാന്മാരായ വരന്മാരുടെ രാജധാനി ഒരു വലിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242937
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ള്ള തമിഴർ ” എന്ന പുസ്തകത്തിൽ ചേരരാജ്യത്തിന്റെ നാഗ
രികാവസ്ഥയെപ്പറ്റി രസകരമായ വിധത്തിൽ പ്രതിപാദിച്ച
കാണുന്നു. പ്രതാപശാന്മാരായ വരന്മാരുടെ രാജധാനി
ഒരു വലിയ കോട്ടകൊണ്ടു രക്ഷിക്കപ്പെട്ടിരുന്നു. ആ കോട്ടയ
ടെ അരികിൽ കൂടി ആയിരുന്നു പെരിയാറു പ്രവഹിച്ചുകൊ
ണ്ടിരുന്നത്. കാറിനാൽ ഇളക്കപ്പെട്ട പെരിയാറിൻ
വിചിതരങ്ങൾ രാജധാനിയിലെ കോട്ടയിൽ ചെന്നടിച്ചു
കൊണ്ടിരുന്നു. കോട്ടയുടെ ഘനമുള്ള ഉന്നതവേദികളിൽ
കല്ലെറിയുന്നതിനുള്ള വലിയ യന്ത്രങ്ങളും മറ്റും കയറി
വെച്ചിരുന്നു. കോട്ട മതിലുകളിലുള്ള പടിവാതിലുകളുടെ
മേൽഭാഗത്തായി കൊടികളും മറ്റും നാട്ടിയിരുന്നു. കോട്ട
കളുടെ വെളിപ്പുറത്തു ചാറും ഗ്രഹങ്ങൾ നിറഞ്ഞ അക്
കൾ ഉണ്ടായിരുന്നു. വിഷ്ണുക്ഷേത്രം, ബൗദ്ധവിഹാരങ്ങൾ,
സ്യാസിമഠം, ഇതു കളായിരുന്നു അവിടത്തെ മുഖ്യ കെ
ട്ടിടങ്ങൾ. വലിയ വ്യാപാരസ്ഥലമായിരുന്ന മുചിരിപ്പട്ടണ
(കൊടുങ്ങല്ലൂർ)ത്തിൽ യവനന്മാർ അവരുടെ മരക്കലങ്ങള
കേരള രാജാവിനു സ്വന്തമായ പെരിയാറ്റിൽ കൊണ്ടു വന്നു
നങ്കൂരമിട്ടു നിറുത്തി അതുകളിലുള്ള സ്വയം ഇറക്കിക്കൊടു
, കുരുമുളക് വാങ്ങി അതുകളിൽ കയറി പോവുക പ
തിവായിരുന്നു. ചിലർ മത്സ്യം കൊടുത്തു നെല്ലു വാങ്ങി ഭുജിച്ച
വന്നു. സമുദ്രതരങ്ങൾ ഘോഷിക്കുന്ന ഗാനം സദാ കേട്ടു
കൊണ്ടിരുന്ന ചേരൻ ചെങ്കുട്ടുവൻ മലകളിലും സമുദ്രത്തിലും
നിന്നു കിട്ടുന്ന അപൂർവങ്ങളായ സാമാനങ്ങളെ, തന്നെ കാ
ഞാൻ വരുന്നവർ സമ്മാനിച്ചു കൊടുത്തുകൊണ്ടിരുന്നു.
* രാജാവിന്റെ രാജ്യഭരണസമ്പ്രദായം,
വൈദിക
afes. SOLD. a op.<noinclude></noinclude>
evslm40ysozx47vy1hotthvy7yepxgz
താൾ:പ്രാചീനചേരചരിതം.pdf/51
106
83159
242938
2026-06-20T19:54:12Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിങ്ങിനെ അഞ്ചു് വലിയ സഭകളാൽ ക്ലിപ്തപ്പെടുത്തിയിരു ന്നു. ഇതിൽ വൈദിക മതസംബന്ധമായ സകല കാ ഇങ്ങൾക്കും ചുമതലപ്പെട്ടിരുന്നു. ജ്യോതിസ്സ് പൊതുവാ യുള്ള അടിയന്ത്രങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242938
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>നിങ്ങിനെ അഞ്ചു് വലിയ സഭകളാൽ ക്ലിപ്തപ്പെടുത്തിയിരു
ന്നു. ഇതിൽ വൈദിക മതസംബന്ധമായ സകല കാ
ഇങ്ങൾക്കും ചുമതലപ്പെട്ടിരുന്നു. ജ്യോതിസ്സ് പൊതുവാ
യുള്ള അടിയന്ത്രങ്ങൾ മുഹൂർത്തം നിശ്ചയിയും വരാൻ
പോകുന്ന സംഗതികളെ ഗണിച്ചറികയും ചെയ്തിരുന്നു. വൈ
സഭയുടെ പ്രവൃത്തി രാജാവിന്റേയും പ്രജകളുടേയും ദേഹ
സുഖത്തെ സംബന്ധിച്ചു സകല കാരങ്ങളും അന്വേഷിക്ക
യായിരുന്നു. അമാസം രാജ്യത്തിലുള്ള മുതലെടുപ്പുകാ
ങ്ങളും നീതിന്യായം ശിക്ഷാരക മുതലായതും നടത്തുവാൻ
ചുമതലപ്പെട്ടിരുന്നു. പ്രജാസഭ ജനങ്ങളുടെ
ഞങ്ങൾക്കും അധികാരങ്ങൾക്കും നീക്കുപോക്കും താഴ്ച വീഴ്ചയും
വരാതെ രക്ഷിച്ചുകൊണ്ടിരുന്നു. ഈ അഞ്ചു സഭകൾക്കും
ഇരുന്നുകാലങ്ങൾ നടത്തുവാൻ തലസ്ഥാനത്തിൽ പ്രത്യേകം
സ്ഥാനങ്ങളുമുണ്ടായിരുന്നു.
അവകാശ
രാജാവു്. അനവധി സേവകരോടൊന്നിച്ചു ആഡംബ
രത്തോടും അവസ്ഥയോടും കൂടിയിരുന്നു. സേവകന്മാർ എ
വിധം ഉണ്ട്. അവർ ധൂപക്കാർ, മാലക്കാർ, റില
കൊടുക്കുന്നവർ, അടയ്ക്ക, കൊടുക്കുന്നവർ, കവചം ആയുധം
മുത്തായതു സൂക്ഷിക്കുന്ന ചർ, വസ്ത്രം ധരിപ്പിക്കുന്നവർ, മീ
പം കാണിക്കുന്നവർ, ഹരി ചെയ്യുന്നവർ, ഈ എട്ടുത
രം ആളുകളുമാകുന്നു
രാജാവു സ്വണ്ണമയവും രത്നഖചിതവുമായ തലക
ഉള്ള ഒരു കിരീടം ധരിച്ചിരുന്നു സാധാരണമായി ധരിയ്ക്കു
ന മറ്റാഭരണങ്ങൾ, സ്വണ്ണം കൊണ്ടുള്ള വളകൾ, സ
* കൊച്ചീരാജ്യചരിത്രം.<noinclude></noinclude>
bz6m8tb395kgr8s7gtqqy3jzglnjvpd
താൾ:പ്രാചീനചേരചരിതം.pdf/52
106
83160
242939
2026-06-20T19:54:52Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ത്തള, കഴുത്തിൽ മുത്തുരത്നങ്ങൾ കോത്തുള്ള ഒരു മാല, സിംഹാസനത്തിൽ ഇരിയ്ക്കും പോഴും, മ മാലകൾ കൊണ്ട് അലങ്കരിക്കപ്പെട്ടതായ വിശേഷത ത്തിലുള്ള ഒരു കട രാജാവിന്റെ ശിര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242939
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ത്തള, കഴുത്തിൽ മുത്തുരത്നങ്ങൾ കോത്തുള്ള ഒരു മാല,
സിംഹാസനത്തിൽ ഇരിയ്ക്കും പോഴും, മ
മാലകൾ കൊണ്ട് അലങ്കരിക്കപ്പെട്ടതായ വിശേഷത
ത്തിലുള്ള ഒരു കട രാജാവിന്റെ ശിരസ്സിനു മേല. പിടിയ
പ്പെട്ടിരുന്നു. സാധാരണമായി അദ്ദേഹം കുതിരപ്പുറത്തോ
ആനപ്പുറത്തോ, കുതിരകൾ പൂട്ടിയ രഥത്തിലോ കയറി സ
ബരിയും: നാദയത്തിങ്കലും അസ്തമയത്തിങ്കലും കോ
വിലകത്തിന്റെ ഗോപുരവാതുക്കൽ, പെരുമ്പറയുടെ
ഓരോരോ നാഴികയുടെ അവസാനത്തി
ലും നേരം വിളിച്ചറിയിക്കുന്നതിനു ആളുകളെ നിശ്ചയിച്ചി
കോവിലകത്തിന്റെ ഒരു ഭാഗം മുഴുവനും രാജ്ഞിക്കും
ദാസിമാക്കുമായി ഒഴിച്ചുവെച്ചിരുന്നു.
രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥന്മാർ, മുഖ്യപുരോഹി
തൻ ജ്യോതിഷികളിൽ പ്രധാനൻ, മന്ത്രിമാർ, പടനായക
ന്മാർ, കാരണർ ഇവരായിരുന്നു. നായാധിപതികളായി
പ്രത്യേകം ആളുകളെ നിയമിച്ചിട്ടുണ്ടായിരുന്നു.
പൊതുജനങ്ങളെ സംബന്ധിക്കുന്ന രാജശാസനകളെ
ഉദ്യോഗസ്ഥന്മാർ ആനപ്പാ
ആനപ്പുറത്തിരുന്നു തലസ്ഥാനമായ പട്ട
ണം മുഴുവൻ പറകൊട്ടി അറിയ
നാട്ടിൽ ക്ഷാമം കൊണ്ടും സാംക്രമികരോഗം കൊണ്ടും
ജനങ്ങൾക്കു കഠിനമായ സങ്കടങ്ങൾ നേരിടുന്ന കാലങ്ങളിൽ
അതുകൾക്കു പ്രതിവിധിയായി വേണ്ടുന്ന വൈദികകർമ്മങ്ങ
എന്നായിരുന്നു.
"<noinclude></noinclude>
9yeo4vr4zbeb9qm1fcuun1aft8sygvu
താൾ:പ്രാചീനചേരചരിതം.pdf/53
106
83161
242940
2026-06-20T19:55:12Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '- ളും പ്രായശ്ചിത്തങ്ങളും രാജാവു പ്രമാണമായിരുന്നു നടത്തി വന്നിരുന്നു. ജനങ്ങളുടെ സുഖദുഃഖങ്ങളിൽ രാജാവു ഒരു ഭാഗം വഹിച്ചിരുന്നു. അന്നു, പാശ്ചാത്യരാജ്യമായ റോമി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242940
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>-
ളും പ്രായശ്ചിത്തങ്ങളും രാജാവു പ്രമാണമായിരുന്നു നടത്തി
വന്നിരുന്നു. ജനങ്ങളുടെ സുഖദുഃഖങ്ങളിൽ രാജാവു ഒരു
ഭാഗം വഹിച്ചിരുന്നു.
അന്നു, പാശ്ചാത്യരാജ്യമായ റോമിൽ നിന്നു ജനങ്ങൾ
വന്നു കൊടുങ്ങല്ലൂർ മുതലായ മലയാള തുറമുഖങ്ങളിൽ ഇ
ങ്ങി കച്ചവടം നടത്തിവന്നിരുന്നു. ഈ കച്ചവടത്തിൻറ
പൂമായ ഒരു വിവരണം 'പെരിപ്ലസ് എന്ന പുസ്തക
ത്തിൽ അടങ്ങീട്ടുണ്ട്.
പരിസ്സിൽ ചേർത്തു കാണുന്ന കയറ്റുമതി ഇറക്കു
മതി ചരക്കുകളുടെ പട്ടികയിൽ നിന്ന് അക്കാലത്തു കേരള
ത്തിൽ എന്തെല്ലാം സാധനങ്ങൾ പുരാജ്യങ്ങളിലേയും അയ
തക്കതായി ഉണ്ടായിരുന്നുവെന്നും പുരാജ്യങ്ങളിൽ നി
ന്നു വരുത്തേണ്ടതായ സാധനങ്ങൾ എന്തെല്ലാമായിരുന്നു
എന്നും അറിയാം. എന്നു തന്നെയല്ല അന്നത്തെ സമുദാ
യാവസ്ഥയും നാഗരികത്വവും ഏകദേശമായെങ്കിലും ഗണി
യും ചെയ്യാം. പത്മനാഭ മേനവനവർകളുടെ കൊച്ചി
രാജ്യ ചരിത്രത്തിൽ നിന്നു സംഗ്രഹിച്ചെഴുതീട്ടുള്ള ഒരു പട്ടി
ക ഇവിടെ ചക്കുന്നു.
(എ) കയറ്റുമതി സാമാനങ്ങൾ.
. കുരുമുളക്. . വിശേഷമായ മുത്തുപ്പവിഴം,
ആനക്കൊമ്പ്. ര. നേരിയതും മാറ്റമുള്ളതുമായ പട്ട്.
ഗംഗാതീരത്തുനിന്നു വരുന്ന ജടാമാഞ്ചി. 1. അടയ്ക്ക
കിഴക്കു ഉൾനാട്ടിൽ നിന്നു വരുന്നത് പലതരത്തിലു
ള്ള വൈരം വൈരം മുതലായ വിലപിടിച്ച രത്നങ്ങൾ,
. ആമയുടെ ഓടു്. ഇതു തമിഴകത്തോടു അടുത്തുള്ള ദ്വീ
പുകളിൽനിന്നു കൊണ്ടുവരുന്നു.<noinclude></noinclude>
hg3sxcyj74zuryqi89nv7eemko9dweh
താൾ:പ്രാചീനചേരചരിതം.pdf/54
106
83162
242941
2026-06-20T19:55:26Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(ബി) ഇറക്കുമതി സാമാനങ്ങൾ. 2. വളരെ നാണയങ്ങൾ. 2. പുഷ്പരാഗം. 2. പ ലതരത്തിലുള്ള തുണികൾ. . പൂക്കളുള്ള കുപ്പായങ്ങൾ. . അഞ്ജനം. . വെള്ള കണ്ണാടി. ) തകരം, ഈയ്യം, 2. കപ്പൽക്കാ രുടെ ആവശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242941
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>(ബി) ഇറക്കുമതി
സാമാനങ്ങൾ.
2. വളരെ നാണയങ്ങൾ. 2. പുഷ്പരാഗം. 2. പ
ലതരത്തിലുള്ള തുണികൾ. . പൂക്കളുള്ള കുപ്പായങ്ങൾ.
. അഞ്ജനം. . വെള്ള കണ്ണാടി. ) തകരം, ഈയ്യം,
2. കപ്പൽക്കാ
രുടെ ആവശ്യത്തിനു മാത്രം ധാന്യങ്ങൾ.
ഈ പട്ടികയിൽ തെങ്ങിനെ സംബന്ധിച്ച യാതൊരു
സാധനവും പറഞ്ഞു കാണാത്തതു അത്ഭുതം തന്നെ. തെ
് അക്കാലത്തു മലയാളത്തിൽ ഉണ്ടായിരുന്നില്ലെന്നു വി
ചാരിക്കാൻ സാധിക്കുന്നതല്ല.
ലെ, വെളിച്ചെണ്ണ, കൊപ്ര മുതലായ തെങ്ങിൽ നിന്നുണ്ടാ
വുന്ന സാധനങ്ങൾക്ക് ആ കാലത്തിൽ പാശ്ചാത്യരാജ്യങ്ങ
ളിൽ പ്രിയമില്ലാതിരുന്നിരിയ്ക്കാം
പ്രകരണം
കാലം.
ചരിത്രമെഴുതുന്നവരുടെ ജോലിയിൽ പ്രധാനമായ ഒരു
ഭാഗമാകുന്നു കാലനിയം ചെയ്യുന്നതു.. പണ്ഡിതന്മാർ
ചിലർ, ചെങ്കുട്ടുവൻ സമകാലികന്മാരായ ഭരണർ, ചാ
* ഈ പ്രകരണത്തിലുള്ള ഏതാനും ഭാഗങ്ങൾ
നവർകളുടെ കൊച്ചിരാജ്യചരിത്രത്തെ അനുസരിച്ചു എഴുതീട്ടുള്ള വാ
10.<noinclude></noinclude>
bvnaist85tgns21ff6fyfljw3tk1mjk
താൾ:പ്രാചീനചേരചരിതം.pdf/55
106
83163
242942
2026-06-20T19:55:40Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '.30 നാർ, ഇളങ്കോവടികൾ, ഇവരുടെ സാഹിത്യഗ്രന്ഥങ്ങ ളെ അടിസ്ഥാനപ്പെടുത്തിയാണു ചേരന്മാരുടെ കാലത്ത നിണ്ണയിച്ചിരിക്കുന്നത്. മുഖ്യമായി ചെങ്കുട്ടുവൻ കാല നിർണ്ണയത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242942
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>.30
നാർ, ഇളങ്കോവടികൾ, ഇവരുടെ സാഹിത്യഗ്രന്ഥങ്ങ
ളെ അടിസ്ഥാനപ്പെടുത്തിയാണു ചേരന്മാരുടെ കാലത്ത
നിണ്ണയിച്ചിരിക്കുന്നത്.
മുഖ്യമായി ചെങ്കുട്ടുവൻ കാല നിർണ്ണയത്തിനു
ണ്ടു പ്രധാന മാറ്റങ്ങളുണ്ട്. ഒന്നാമത്തെ മാറ്റം പങ്കുട്ടുവ
ൻറ സമകാലികനായ ഇളങ്കോവടികൾ പറഞ്ഞിരിക്കുന്ന
ഗജബാഹു വിന്റെ കാലത്തേക്കൊണ്ടു ചെങ്കുട്ടുവൻ കാല
ത്തെ നിശ്ചയിക്കുക. ലങ്കാദേശ ചരിത്രമായ 'മഹാവംശം എ
നഗ്രന്ഥത്തിൽനിന്നു ഗജബാഹു എന്നുപേരോടുകൂടിയ രണ്ടു
രാജാക്കന്മാർ ഉണ്ടായിരുന്നതായും അവരിൽ പ്രഥമൻ ക്രി
സ്താബ്ദം രണ്ടാംശതകത്തിലും, രണ്ടാമൻ ക്രിസ്താബ്ദം പന്ത്ര
ണ്ടാംശതകത്തിലും രാജ്യം ഭരിച്ചുവന്നിരുന്നതായും അറിയുന്നു.
അവരിൽ രണ്ടാമത്തെ ഗജബാഹു വളരെ പിന്നീടുണ്ടായ
നായതുകൊണ്ട് അയാൾക്കും ചേരന്മാക്കും തമ്മിൽ യാതെ ാ
അസംബന്ധവുമില്ല. ആയതുകൊണ്ടു ക്രിസ്താബ്ദം മു
തൽ 21 വരെ രാജ്യം ഭരിച്ചുവന്ന ആദ്യത്തെ ഗജബാഹു
ന്നെ ചെങ്കുട്ടുവൻ സമകാലികനായിരുന്നിരിക്കണം. രണ്ടാ
മത്തെ മാറ്റം ഇളങ്കോവടികൾ പറയുന്ന നൂറാവർക്
കാലത്തെക്കൊണ്ടു നിശ്ചയിക്കുക. നൂറ്റവർകർ ശാ
കണ്ണി'യുടെ തമിഴു പേരാണെന്നും മത്സ്യപുരാണപ്രകാരം,
ശാതകിയുടെ കാലം ക്രിസ്താബ്ദം മുതൽ 21 വരെ ആ
ണെന്നും കാണുന്നുണ്ട്. ഇപ്രകാരം മേല്പറഞ്ഞ ഗജബാഹു
വിൻറെയും ശാതകണ്ണിയുടേയും കാലങ്ങൾ അടുത്തിരിക്കുന്ന
തുകൊണ്ടു രണ്ടാം ശതാബ്ദത്തിൽ തന്നെ അവരുടെ മിത്രമായി
രുന്ന ചെങ്കുട്ടുവനും ജീവിച്ചിരുന്നിരിക്കണമെന്നു തോന്നുന്നു.
ഇപ്രകാരം ദ്വിതീയശതകത്തിൽ ചെങ്കട്ടുവൻ ജീവി
ച്ചിരുന്നു എന്നു പ്രായേണ എല്ലാ പണ്ഡിതന്മാരും അക<noinclude></noinclude>
cs5rl5gjf7xieqrglgxjwacep9pm5tr
താൾ:പ്രാചീനചേരചരിതം.pdf/56
106
83164
242943
2026-06-20T19:55:52Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'D ച്ചിരിക്കുന്നു എങ്കിലും അതിനു വിപരീതങ്ങളായ ചില അ ഭിപ്രായങ്ങളും ഇല്ലെന്നില്ല. പ്രാചീനകാലത്തിൽ ഉണ്ടായിരുന്ന കവികളിൽ, ക ചിലർ, ഭരണർ, ചാത്തനാർ, നീരജ, മാമൂലനാർ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242943
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>D
ച്ചിരിക്കുന്നു എങ്കിലും അതിനു വിപരീതങ്ങളായ ചില അ
ഭിപ്രായങ്ങളും ഇല്ലെന്നില്ല.
പ്രാചീനകാലത്തിൽ ഉണ്ടായിരുന്ന കവികളിൽ, ക
ചിലർ, ഭരണർ, ചാത്തനാർ, നീരജ, മാമൂലനാർ മുതലാ
യവർ പ്രഖ്യാതന്മാരായിരുന്നു. ഇവരിൽ മാമൂലനാർ എന്ന
കവി, ചോളൻ കരികാലൻ ചേരാൻ ഇവരുടെ സമകാ
ലികനെന്നുള്ളതും, തമിഴ്നാട്ടിൽ പല ഭാഗങ്ങളിലും ഉത്ത
രദേശങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെന്നുള്ളതും ഇദ്ദേഹത്തി
ന്റെ കവിതയിൽനിന്നു വെളിപ്പെടുന്നു. ഈ കവി ചെങ്കുട്ടു
വനാൽ ജയിക്ക പ്പെട്ട പഴയന്മാരനും മൊശവത്തി
കളും തമ്മിൽ നടത്തിയ കലഹത്തെപ്പറ്റി പറയുന്നതു കൊ
ണ്ട്, ചെങ്കുട്ടുവൻ കാലത്തും ജീവിച്ചിരുന്നിരിക്കണമെന്നു
ഉരിക്കാം. ' നന്ദരാജാക്കന്മാരുടെ പുരാതനരാജധാനിയാ
യിരുന്ന പാടലിപുരത്തെ ഗംഗാപ്രവാഹം നശിപ്പിച്ച
ഗതിയേയും ഇദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.
സം
പാടലിപുരം, നന്ദൻ മാർ മുതലായ പ്രബല ക
വത്തികളുടെ തലസ്ഥാനമായി, ഈ ഭാരതഖണ്ഡത്തിനു
തന്നെ ഒരു ശിരോരത്നം പോലെ പ്രകാശിച്ചിരുന്നതാ
ണെന്നു ശാസനങ്ങൾ മുഖമായും മറ്റും അറിയാമെന്നു
താണു്... മൌ വംശചക്രവർത്തികളിൽ പ്രഥമനായ ച
ന്ദ്രഗുപ്തനും അദ്ദേഹത്തിന്റെ നായ അശോക
ക്രവർത്തിയും താമസിച്ചിരുന്ന അരമനകളും കെട്ടിടങ്ങളും
ക്രിസ്താബ്ദം 8-ാം ശതകം വരെ യാതൊരു മാറ്റവും കൂടാ
തെ അതിന്റെ പുരാതന നിലയിൽ തന്നെ ഇരുന്നിരുന്ന
തായി ഫാഹിയാൻ' എന്ന ചീനയാത്രികൻ കഴുത്
ട്ടുണ്ട്. ഇതിനാൽ അശോകചക്ര ത്തിയുടെ കാലം തുട
ങ്ങി ചീനയാത്രികൻ ഇൻഡ്യമായ സന്ദശിക്കാൻ വന്നതാ<noinclude></noinclude>
b088pxxzhcshjvz421oepq1bj4mj39m
താൾ:പ്രാചീനചേരചരിതം.pdf/57
106
83165
242944
2026-06-20T19:56:40Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '00 ന ാം ശതകം വരെ പാടലിപുരം ഒരേ നിലയിൽ ത ന്നെ ഇരുന്നിരുന്നതായി തെളിയുന്നു. എന്നാൽ ക്രിസ്താബ്ദം -ാം നൂറ്റാണ്ടിൽ ചീനദേശത്തിൽ നിന്നു വന്നു നമ്മുടെ നാടെങ്ങും സഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242944
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>00
ന ാം ശതകം വരെ പാടലിപുരം ഒരേ നിലയിൽ ത
ന്നെ ഇരുന്നിരുന്നതായി തെളിയുന്നു. എന്നാൽ ക്രിസ്താബ്ദം
-ാം നൂറ്റാണ്ടിൽ ചീനദേശത്തിൽ നിന്നു വന്നു നമ്മുടെ
നാടെങ്ങും സഞ്ചരിച്ച പ്രസിദ്ധയാത്രികനായ സാങ്
ഈ പാടലിപുരത്തെ കാണാൻ ചെന്നപ്പോൾ അതു പൂവ
നിലയെവിട്ടു, ഗംഗാ തീരത്തിൽ പാം അല്ലെങ്കിൽ 200
ഗ്രഹങ്ങളോടുകൂടിയതായി 2000 ജനങ്ങൾ മാത്രം വസിച്ചിരു
ന്ന ഒരു ഗ്രാമമായിത്തന്നിരുന്നു
അതുകൊണ്ട്, മാമൂലനാർ 8-ാം ശതകത്തിനും സ ാം
ശതകത്തിനും മദ്ധ്യത്തിൽ സ്ഥിതിചെയ്തിരിക്കണം. തത്സ്
മകാലികനായ ചെങ്കുട്ടുവനും അതിനാൽ അതേകാലത്തിൽ
തന്നെ ജീവിച്ചിരുന്നിരിക്കണമെന്നു വന്നു കൂടുന്നു.
പ്രകരണം വ
ചേരൻ ചെങ്കുട്ടുവൻ വൈദികമതത്തെയാണു അനു
ജിച്ചുവന്നിരുന്നത് എങ്കിലും വിശിഷ്യ ശാഭിമാനിയായ
മിരുന്നു. ഈ ധീരൻ പരമേശ്വരൻ അനുഗ്രഹം കൊ
ണ്ടാണ് ജനിച്ചത്. അതുകൊണ്ട് ജനനം
ദ്ദേഹത്തിന്നു ദൈവത്തിൽ പ്രതിപത്തി ഉണ്ടായിരുന്നു. ഈ
വഞ്ചിവീരൻ ഉത്തരദേശയാത്രയും പുറപ്പെടുന്ന സന്ദർഭത്തിൽ
പരമശിവന്റെ പാദകളെ വണങ്ങി ശിരസ്സിൽ ധരി
ച്ചു. അതിനു പിന്നെ തിരുവനന്തപുരത്തു ചെന്നു
നാടനെ വണങ്ങി പ്രസാദം വാങ്ങി തൻ മണിത്തിൽ<noinclude></noinclude>
t80bhoglik8wna3w695ahq1lli2rwy1
താൾ:പ്രാചീനചേരചരിതം.pdf/58
106
83166
242945
2026-06-20T19:56:54Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ധരിച്ചു കൊണ്ടാണു യാത്രപുറപ്പെട്ടത്. അതുകൊണ്ട് അ ദ്ദേഹത്തിനു എല്ലായിടത്തും ജയം ലഭിച്ചു. ശൈവമതസ്ഥ നായിരുന്നാലും ഇടക്കാലത്തുണ്ടായിരുന്ന ചില രാജാക്കന്മാ രെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242945
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ധരിച്ചു കൊണ്ടാണു യാത്രപുറപ്പെട്ടത്. അതുകൊണ്ട് അ
ദ്ദേഹത്തിനു എല്ലായിടത്തും ജയം ലഭിച്ചു. ശൈവമതസ്ഥ
നായിരുന്നാലും ഇടക്കാലത്തുണ്ടായിരുന്ന ചില രാജാക്കന്മാ
രെപ്പോലെ ഇദ്ദേഹം ആ മതക്കാരെ ഷിച്ചിരുന്നില്ല. സ
കല ജനങ്ങളിലും സമബുദ്ധി വെച്ച് അവരെ അനുരഞ്ജി
പ്പിച്ചുകൊണ്ടാണിരുന്നത്. ഈ വീരൻ രാജഭരണകാല
ആ വൈദികന്മാർ, ബൌദ്ധന്മാർ, ജൈനന്മാർ, മണ
ന്മാർ, ഈ നാലുവക്കാരം ഉണ്ടായിരുന്നു. അക്കാലത്തു
ജനങ്ങൾ പരപരാനുഷ്ഠാനം നടത്തിവന്നിരുന്നില്ല.
അവരവരുടെ അഭിരുചിപോലെ ഓരോ മതത്തിൽ പ്രവേ
ശി പതിവായിരുന്നു. അതുകൊണ്ട് തന്നെ ആയിരിക്കാം
പിതാപുത്രന്മാർ പോലും മതഭേദം വന്നുപോയത്. ഈ
ദംകൊണ്ട് ഇവർ വിദേശീയന്മാരേപ്പോലെ കലഹം ഒന്നും
ഉണ്ടാക്കീട്ടില്ല. വളരെ സമാധാനത്തോടുകൂടിത്തന്നെയാ
കാലയാപനം ചെയ്തുവന്നത്. ബ്രാഹ്മണരെ ചെ
വൻ സൽക്കരിച്ചുവന്നു. ഇദ്ദേഹം തമിഴ് രാജാവായിരുന്നാ
ലും വീരക്ഷത്രിയനായതുകൊണ്ട് അതാതു വണ്ണക്കാക്കുള്ള
യാഗാനുഷ്ഠാനങ്ങളെ ബ്രാഹ്മണർ മൂലമായി ചെയ്യിച്ച
പ്രകരണം
ഉദിയൻ വംശക്കാർ.
GIT
ഇമയവരമ്പൻ തോനു രണ്ടു ഭയമാർ ഉണ്ടായിരുന്ന
എന്നും അവരിൽ നാണ് എന്ന ഭാവ ചെങ്കുട്ടുവൻ ഇ
ജോവടികൾ എന്ന രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നും
മുന പ്രസ്താവിച്ചിട്ടുണ്ടല്ലോ. മരം ഇമയവരമ്പിന്റെ രണ്ടാ<noinclude></noinclude>
iu6nwaf712aomlsjow9urf5yd8bs9c1
താൾ:പ്രാചീനചേരചരിതം.pdf/59
106
83167
242946
2026-06-20T19:57:10Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മത്തെ ഭാഷ പഴനിമലയിൽ ആവിയർ എന്ന കുലത്തിൽ ജനിച്ച വേളാവിക്കോമാൻ പത്മനെന്ന ഒരു പ്രഭുവിൻറ പുത്രിയാകുന്നു. ആ സ്ത്രീയുടെ പേരോടുകൂടിയ ഒരു മാളിക വ ഞ്ചിപുരത്തിലുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242946
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>മത്തെ ഭാഷ പഴനിമലയിൽ ആവിയർ എന്ന കുലത്തിൽ
ജനിച്ച വേളാവിക്കോമാൻ പത്മനെന്ന ഒരു പ്രഭുവിൻറ
പുത്രിയാകുന്നു. ആ സ്ത്രീയുടെ പേരോടുകൂടിയ ഒരു മാളിക വ
ഞ്ചിപുരത്തിലുള്ള തായി ചിലപ്പതികാരം പ്രസ്താവിക്കുന്നുണ്ട്.
ഇമയവരമ്പ രം ഭാഷയിലും രണ്ടു പുത്രന്മാർ ജനിച്ചു.
ഇവരിൽ ആദ്യത്തെ പുത്രൻ ആകുന്നു ചതുർദശകത്തിൽ
(പതിററുപ്പത്തിൽ പാടപ്പെട്ട കളായി കണ്ണിനാടി
രൻ. രണ്ടാമത്തെ പുത്രൻ ഷഷ്ഠദശക പ്രതിപാദനായ ആ
കോൾ പാടുച്ചേരലാതൻ ആകുന്നു.
ഇവരിൽ പ്രശമനായ നാടൻ രാജ്യാഭിഷേ
കസമയത്തിൽ അദ്ദേഹത്തിന്റെ സിംഹാസനാദികളെ ശ
ത്രുക്കൾ മോഷ്ടിച്ചുകൊണ്ടു പൊയ്ക്കളഞ്ഞു. ഉടൻ അവിടെ
യുള്ള ജനങ്ങളെല്ലാവരും ഒന്നു കങ്കായി എന്നു പറയുന്ന
കായ്കൾകൊണ്ട് ഒരു മാലയും വാഴനാർ കൊണ്ട് ഒരു കി
“രീടവും നിർമ്മിച്ച് അഭിഷേകകായം നടത്തിയതിനാൽ ആ
ചേരൻ കളങ്കായി കണ്ണിനാർമുടിച്ചേരനെന്ന പേർ കിട്ടി. ക
ടമ്പിൻ പെരുവായിൽ എന്ന ദേശത്തിന്റെ അധിപനായ
നിൻ എന്നവൻ ആയിരുന്നു രം ചേരൻ വലിയ ശത്രു.
രൻ രായാളെ പശ്ചിമദിക്കിലുള്ള പെരുന്തുറ എന്ന
തുറമുഖത്തിൽ വെച്ച് ഒരു വലുതായ യുദ്ധത്തിൽ കൊന്നു
അയാളുടെ രാജ്യം സ്വാധീനപ്പെടുത്തി. ഇങ്ങിനെ ചേരൻ
സ്വാധീനപ്പെടുത്തിയ നാട്ടിന്റെപേർ പൂഴിനാടെന്നാകുന്നു.
“മാന' എന്ന സ്ഥലം രം ചേരൻ രാജധാനിയായിരു
ന്നു. 'കാവ്യാർ' എന്ന ഒരു വിദ്വാൻ ആയിരുന്നു അദ്ദേ
ഹത്തിന്റെ ആസ്ഥാനപണ്ഡിതൻ, ം പണ്ഡിതനു
രൻ രാം കാണവും ഏതാനും ഭൂമിയും സമ്മാനമായി
കൊ<noinclude></noinclude>
h5w3dg0cest568qntbcnc5zslo5xx4s
താൾ:പ്രാചീനചേരചരിതം.pdf/60
106
83168
242947
2026-06-20T19:57:22Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രം ചേരൻ സംവത്സരം രാജ്യഭാരം ചെയ്തു എന്നു പതിററുപ്പത്തിൽ പ്രസ്താവിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ അനുജനായ ചേരൻ രാജ്യതന്ത്ര ത്തിൽ വളരെ സമനായിരുന്നു. ഇദ്ദേഹം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242947
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>രം ചേരൻ സംവത്സരം രാജ്യഭാരം ചെയ്തു എന്നു
പതിററുപ്പത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
ഇദ്ദേഹത്തിന്റെ അനുജനായ ചേരൻ രാജ്യതന്ത്ര
ത്തിൽ വളരെ സമനായിരുന്നു. ഇദ്ദേഹം, ദണ്ഡകാരണ
ത്തിലുള്ള ജനങ്ങളാൽ മോഷണം ചെയ്യപ്പെട്ട തന്റെ പ
ശു പംക്തികളെ, അവരോടു മല്ലിട്ടു മിണ്ടടുത്തു. ഇതു
ഇദ്ദേഹത്തിന്റെ വീരകൃത്യങ്ങളിൽ പ്രധാനമായ
മരം കാരണം കൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ ആടു
കോൾ പാടുവാൻ എന്ന പേർ സിദ്ധിച്ചത്. രാ
ൻറ ആസ്ഥാനപണ്ഡിതയായിരുന്നത് കാക്കപാടിനി
യാർ എന്നൊരു സ്ത്രീയാണു്. രം വിദുഷിക്കു ചേരൻ ഒൻപ
കാപ്പൊന്നും നാണയവിശേഷം) ഭൂസ്ഥിതിയും വേണ്ടി
നൂറായിരം കാണവും അഭിമാനപൂർവകം കൊടുത്തു. ഇദ്ദേ
ഹം സംവത്സരം നാടുവാണു.
പ്രകരണം 40.
വേറെ ചിലരന്മാർ.
പതിറ്റുപ്പത്തിൽ ഈ വ ന ദശകങ്ങൾക്കു വിഷ
യീഭൂതരായ,
ചെടുങ്കോഴിയാൻ, പെരുഞ്ചാലി
പൊ, ഇഞ്ചാലിക്കും പൊറ, എന്ന മൂന്നു രാജാ
ക്കന്മാർ ചേരവംശത്തിന്റെ മറെറാരു ശാഖയിൽ എന്ന
വരാകുന്നു. ഈ ശാഖയിൽ അന്തുവൻ ചേരൻ ആയിരുന്നു
കൂടസ്ഥൻ. അദ്ദേഹം പെരുനക്കിളി എന്ന രാജാ
വിന്റെ പരമശത്രുവായിരുന്നു അദ്ദേഹത്തിന്റെ മകനാ<noinclude></noinclude>
2qsq5lsg92rmrh5equ9w5yidl7f5fyf
താൾ:പ്രാചീനചേരചരിതം.pdf/61
106
83169
242948
2026-06-20T19:57:35Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കടുങ്കാ സൽഗുണസംപന്നനും ഈശ്വരഭക ' നുമായിരുന്നു. കപിലരെന്നൊരു വിദ്വാൻ അദ്ദേഹത്തി തൻറ പ്രാണാധികളിലനായിരുന്നു. ആ മഹാകവി തന്നെ യാണ് ഈ രനെപ്പറ്റി സപ്തമ ദശകത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242948
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>കടുങ്കാ സൽഗുണസംപന്നനും ഈശ്വരഭക
' നുമായിരുന്നു. കപിലരെന്നൊരു വിദ്വാൻ അദ്ദേഹത്തി
തൻറ പ്രാണാധികളിലനായിരുന്നു. ആ മഹാകവി തന്നെ
യാണ് ഈ രനെപ്പറ്റി സപ്തമ ദശകത്തിൽ വണ്ണിച്ചിരി
വേളാവി കോമാൻ പത്മൻ രണ്ടു പുത്രിമാർ ഉണ്ടായി
അവരിൽ പ്രഥമ പുത്രിയെ ഇമയവരം പനും ദ്വി
തീയ പുത്രിയെ' ഈ ചെല്ടുകൊവാഴിയാനും കാ
ണം കഴിച്ചു. ഇതുകൊണ്ടു തന്നെ ഉദിയൻ ശാ
ഖയും, അന്തുവരൻ ശാഖയും സംബന്ധം ഉണ്ട
ന്നു അറിയാവുന്നതാകുന്നു. ഈ ചെങ്കടുക്കാ സം
വത്സരത്തോളം നാടുവാണു. ഇദ്ദേഹം ശിക്കപ്പള്ളി എ
ഒരു സ്ഥലത്തു വെച്ചാണു തന്റെ പ്രാണനെ തടിച്ചത്.
ഈ ചേരരാജാവിനു അതിപരാക്രമിയായ ഒരു പുത്രനു
ണ്ടായിരുന്നു. ആ പുത്രന്റെപേർ പെരുംബോലിം
എന്നാകുന്നു. തടർ എന്ന സ്ഥലത്തുണ്ടായിരുന്ന
രാജാവിനെ ഒരു കാരണവശാൽ ഈ ര ൻ തടവിൽ
പാപ്പിക്കയും തകാരിനെ നശിപ്പിക്കയും ചെയ്തു. (തകർ
യാത്ര എന്ന ഗ്രന്ഥം ഈ സംഭവത്തെ വളരെ വിസ്തരിച്ച
പറയുന്നു: ആയതുകൊണ്ട് ഈ ചേരൻ കരിന്ത
രും ചേരലിൽ പൊ' എന്ന പേർ കിട്ടി. അരശിൽ കിഴാർ
എന്ന ഒരു തമിഴ്വി ഇദ്ദേഹത്തെപ്പറ്റി പാടിയ കവിത
കേട്ടിട്ടു ഇദ്ദേഹം ഭാഷാസമേതനായി തന്റെ ഭൂസ്ഥിതികളേ
യും സിംഹാസനത്തേയും ആ പണ്ഡിതനു കൊടുത്തു. പ
ണ്ഡിരുന്നു രാജാവിന്റെ സമ്മാന ബഹുമതികളിൽ ഇച്ഛയി
ല്ലായിരുന്നതിനാൽ അതൊന്നും സ്വീകരിച്ചില്ല. അതിനാൽ<noinclude></noinclude>
0b64amssjdg3bzrg55hiwoj3tsoczcl
താൾ:പ്രാചീനചേരചരിതം.pdf/62
106
83170
242949
2026-06-20T19:57:52Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രൻ ആ പണ്ഡിതനെ തന്റെ മന്ത്രിയായി നിയമിച്ചു. രം രാജാവു കൊല്ലം നാടുവാണു. ഈ ചേരൻ ഒരു പുത്രനുണ്ടായിരുന്നു. ഇരലി പാറ' എന്നാണു അദ്ദേഹത്തിന്റെ പേർ. ദ്ദേഹത്തിന്റെ ആസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242949
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>രൻ ആ പണ്ഡിതനെ തന്റെ മന്ത്രിയായി നിയമിച്ചു.
രം രാജാവു കൊല്ലം നാടുവാണു.
ഈ ചേരൻ ഒരു പുത്രനുണ്ടായിരുന്നു. ഇരലി
പാറ' എന്നാണു അദ്ദേഹത്തിന്റെ പേർ.
ദ്ദേഹത്തിന്റെ ആസ്ഥാനപണ്ഡിതൻ ആയ പെരുന
കിഴാർ എന്ന കവി രാജസമ്മാനം ഒന്നും കിട്ടാതെ മനസ്താ
പിച്ചു നാട്ടിൽ പോയപ്പോൾ അവിടെ
ളും ഭൂമിയും പാൻ വാങ്ങിക്കൊടുത്തിരിക്കും
ഈ ചേരൻ വിദ്യാഭിമാനി എന്നൊരു മാ
രാജാവു എന്ന വഷം രാജ്യം ഭരിച്ചു
ഇവരുടെ പൂവികന്മാരിൽ, മാന്താൻ, എന്നവനു
കോപ്പെരുഞ്ചേരിയും പാറ, എന്നവനും വളരെ പ്ര
സിദ്ധന്മാരാകുന്നു. ഭരണമഹാകവി മാന്തൻ പാറയൻ കടു
കൊ' എന്നു ഈ മാന്തനെപ്പറ്റി പറയുന്നുണ്ട്. ഇവരെ
ടാതെ പിന്നീടുണ്ടായവരിൽ കണക്കാലിൽ പാ
എന്ന ഒരു വരനും ഇവരുടെ പരംപരയിൽ രാജ്യം ഭരിച്ച
തായിട്ട് അറിയുന്നു. കള വഴി നാപ്പതു എന്ന ഗ്രന്ഥം ഈ
രൻ കോഴരാജാവായ ചെർണാൻ എന്ന ആൾക്കും
തമ്മിലുണ്ടായ ഒരു വലിയ യുദ്ധത്തെ പ്രതിപാദിക്കുന്നു.
ഈ പ്രകരണത്തിൽ പ്രതിപാദിച്ചിട്ടുള്ള രാജാക്കന്മാ
12
കുട്ടുവൻ ഈ വംശത്തിലുള്ള ഒരാളാണെന്നു പറഞ്ഞിരിക്കു
അതുകൊണ്ട് ഇരു പാവം വരും ഉദിയൻ വം
ശീയരും വളരെ അടുപ്പമുള്ള വരായിരിക്കണം. ഈ ഇരും
പാശാഖയരായ എല്ലാ രാജാക്കന്മാരുടേയും രാജധാ<noinclude></noinclude>
1l6m1ct1wt5twspn0pfb5t1bxzewk7k
താൾ:പ്രാചീനചേരചരിതം.pdf/63
106
83171
242950
2026-06-20T19:58:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിയായിരുന്നതു തൊണ്ടിപ്പായിൽ എന്ന സ്ഥലമാകുന്നു. താരാജാക്കന്മാരുടെ പേരുവിവരം താഴെ ചേർന്നു വിടവി മഹീപതികൾ പ്രാചീനകാലത്തിൽ വളരെ പ്രബലന്മാ രും, വിദ്യാഭിമാനി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242950
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>നിയായിരുന്നതു തൊണ്ടിപ്പായിൽ എന്ന സ്ഥലമാകുന്നു.
താരാജാക്കന്മാരുടെ പേരുവിവരം താഴെ ചേർന്നു
വിടവി
മഹീപതികൾ പ്രാചീനകാലത്തിൽ വളരെ പ്രബലന്മാ
രും, വിദ്യാഭിമാനികളും യുദ്ധവീരന്മാരും, ദക്ഷിണാപഥത്തി
ന്നു ഓരോ ശിരോരത്നങ്ങൾ പോലെ പ്രകാശിച്ചുകൊണ്ടിരു
ന്നവരും ആണെന്നു അറിഞ്ഞിരിക്കേണ്ടതാകുന്നു, പ്രതാപ
രരായി, പ്രജാപാലനതൽപരരായി, വിദ്യാം ജീ
വരായിരിക്കുന്ന മഹാരാജാക്കന്മാരുടെ വംശവും കീ
ത്തിയും എന്നെന്നേയും നിലനില്ക്കത്തക്കവണ്ണം അനന്തശാ
യിയായ ശ്രീപത്മനാഭൻ പ്രസാദിക്കുമാറാകട്ടെ.<noinclude></noinclude>
5zzl4xpsk49vz1tj00iq56sb6dtnzwy
താൾ:പ്രാചീനചേരചരിതം.pdf/64
106
83172
242951
2026-06-20T19:58:15Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അനുബന്ധം പ്രമാണങ്ങൾ. ങ്കതിർ ലിൻ തിരുകുലം വിളക്കും കട് കയിൽ കാന്തൻ വേണ്ട തിങ്കൾൻ തിരുക്കുലം വിള കങ്കണായിരത്താൻറിൽ വിളങ്കാരം'' വാഴ്ത്താനാക " (añas spam) അടിയാനല്ലാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242951
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>അനുബന്ധം
പ്രമാണങ്ങൾ.
ങ്കതിർ ലിൻ തിരുകുലം വിളക്കും
കട് കയിൽ കാന്തൻ വേണ്ട
തിങ്കൾൻ തിരുക്കുലം വിള
കങ്കണായിരത്താൻറിൽ വിളങ്കാരം''
വാഴ്ത്താനാക
"
(añas spam)
അടിയാനല്ലാർ
എഴുന്തു വണങ്കിനിയാ
വാനവനളിനിൽ വിളങ്ക
വഞ്ചിത്തോറിയ വാനവകളായി
യാനേരൂർന്താനങ്ങളിറേറാൻറി
മറത്തുമുടി
. ചെങ്കുട്ടുവൻ
(2)
(ചില്ല. അന്തിമവാക്യം)
യാതൽ വിരലിയക്കാരം പൂട്ടി.<noinclude></noinclude>
l4yn5gp3di1f1on79n2voy9ewsa9gpl
താൾ:പ്രാചീനചേരചരിതം.pdf/65
106
83173
242952
2026-06-20T19:58:37Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '" ആടകമാടത്തറിയിലമർ യാൻ " "ആടകമാടം തിരുവനന്തപുരം: ഇരവിപുര മെൻറാരുമുള കരുവിനെ കണക്കിയ വിം തരുവിനും തന്തിരവിരു ഉദിയഞ്ചേരവംശക്കാർ, ഉദിയൻ നല്ലിനി (ഭാമ) പുത്രന്മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242952
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>" ആടകമാടത്തറിയിലമർ യാൻ
"
"ആടകമാടം തിരുവനന്തപുരം: ഇരവിപുര
മെൻറാരുമുള
കരുവിനെ കണക്കിയ വിം
തരുവിനും തന്തിരവിരു
ഉദിയഞ്ചേരവംശക്കാർ,
ഉദിയൻ നല്ലിനി (ഭാമ)
പുത്രന്മാർ:---
ദേവിമാർ.
2. പാഴുകുട്ടുവൻ.
ഇമയം പരമ്പൻ രാജാവിന്റെ പുത്രന്മാർ.
P. ചേരൻ ചെങ്കുട്ടുവൻ, ഇ കാണ്മാൾ (ഭാമ).
ഇളങ്കോവടികൾ.
a.
2.
Q.
ചെങ്കുട്ടുവരാജാവിന്റെ പുത്രൻ കുട്ടുവാനാകുന്നു.<noinclude></noinclude>
ngv1zcjnik221n5g1q7cgb2e0iw8ujs
താൾ:പ്രാചീനചേരചരിതം.pdf/66
106
83174
242953
2026-06-20T19:58:57Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '" "' " " " " " കുട്ടുവൻ പേരു മതലായ വിവരങ്ങൾക്കു പട്ടിക. കുട്ടുവൻ ആസാം പണ്ഡിതൻ ഭരണകാലം ഴിയൻ കുട്ടുവൻ, നെടുള്ള ചെഴിയന കപിലർ cod 01291 Q വഴിയാൻ തിരുമുടിക്കാരി കാര ആദ്യം ജീവിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242953
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>"
"'
"
"
"
"
"
കുട്ടുവൻ
പേരു മതലായ വിവരങ്ങൾക്കു പട്ടിക.
കുട്ടുവൻ
ആസാം പണ്ഡിതൻ ഭരണകാലം
ഴിയൻ
കുട്ടുവൻ, നെടുള്ള ചെഴിയന കപിലർ
cod
01291
Q
വഴിയാൻ
തിരുമുടിക്കാരി
കാര
ആദ്യം ജീവിച്ചിരുന്നു എന്ന അം വെച്ചു. പിന്നീടാണു
ചെയ്തു' എന്ന അർത്ഥം യോജിപ്പുള്ളതൊന്നു കണ്ടത്. അതിൻപ്രകാരം ഈ<noinclude></noinclude>
d20femlninxs8rojwvm01iiy637glh2
സൂചിക:വൈരാഗ്യവൈദ്യുതി.pdf
104
83175
242954
2026-06-20T21:10:04Z
Bhama R 257
13324
'' താൾ സൃഷ്ടിച്ചിരിക്കുന്നു
242954
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133658
|Title=വൈരാഗ്യവൈദ്യുതി
|Subtitle=
|Volume=
|Issue=
|Edition=
|Author=ഇ.വി രാമൻ നമ്പൂതിരി
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=കോട്ടക്കൽ ലക്ഷ്മീസഹായമുദ്രാലം
|Year=1924
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:Malayalam language books]]
fs1pgtqusjz6bugzcitf6c8d2vvor2u
താൾ:വൈരാഗ്യവൈദ്യുതി.pdf/1
106
83176
242955
2026-06-20T21:10:58Z
Bhama R 257
13324
/* Without text */
242955
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:വൈരാഗ്യവൈദ്യുതി.pdf/2
106
83177
242956
2026-06-20T21:11:27Z
Bhama R 257
13324
/* Without text */
242956
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:വൈരാഗ്യവൈദ്യുതി.pdf/3
106
83178
242957
2026-06-20T21:11:37Z
Bhama R 257
13324
/* Without text */
242957
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:വൈരാഗ്യവൈദ്യുതി.pdf/4
106
83179
242958
2026-06-20T21:11:47Z
Bhama R 257
13324
/* Without text */
242958
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:വൈരാഗ്യവൈദ്യുതി.pdf/5
106
83180
242959
2026-06-20T21:12:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രാഗവൈദ്യുതി ഗ്രന്ഥകാ ഇ. വി. രാമൻ നമ്പൂതിരി 2.V. Raman Nanbudo SAIVERSIT വില നാലണ MADRA **APR. 199 LIBRA ലക്ഷ്മീസഹായമുദ്രാലത്തിൽ അച്ചടിച്ചത്. 1099' താൾ സൃഷ്ടിച്ചിരിക്കുന്നു
242959
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>രാഗവൈദ്യുതി
ഗ്രന്ഥകാ
ഇ. വി. രാമൻ നമ്പൂതിരി
2.V. Raman Nanbudo
SAIVERSIT
വില നാലണ
MADRA
**APR. 199
LIBRA
ലക്ഷ്മീസഹായമുദ്രാലത്തിൽ
അച്ചടിച്ചത്.
1099<noinclude></noinclude>
az316gqkhiyb8povo9adrkwcfb0z179
242960
242959
2026-06-20T21:12:42Z
Bhama R 257
13324
242960
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>രാഗവൈദ്യുതി
ഗ്രന്ഥകാ
ഇ. വി. രാമൻ നമ്പൂതിരി
വില നാലണ
ലക്ഷ്മീസഹായമുദ്രാലത്തിൽ
അച്ചടിച്ചത്.
1099<noinclude></noinclude>
sfw6f1ka2ns0pc8wmjqorephnrlgkjn
താൾ:വൈരാഗ്യവൈദ്യുതി.pdf/6
106
83181
242961
2026-06-20T21:13:06Z
Bhama R 257
13324
/* Without text */
242961
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:വൈരാഗ്യവൈദ്യുതി.pdf/7
106
83182
242962
2026-06-20T21:13:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' അവതാരിക പതിനേഴാം ശതാബ്ദത്തിന്റെ ആദിമാർദ്ധത്തിൽ രണ്ടു ചക്രവർത്തിമാരാണ് മധുരാ രാജധാനിയെ അലങ്കരി ച്ചിരുന്നതു്. ഒരാൾ തിരുമല നായകൻ' എന്നു പ്രസി ദ്ധനായ മഹാരാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242962
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>
അവതാരിക
പതിനേഴാം ശതാബ്ദത്തിന്റെ ആദിമാർദ്ധത്തിൽ
രണ്ടു ചക്രവർത്തിമാരാണ് മധുരാ രാജധാനിയെ അലങ്കരി
ച്ചിരുന്നതു്. ഒരാൾ തിരുമല നായകൻ' എന്നു പ്രസി
ദ്ധനായ മഹാരാജാവും, മറെറാരാൾ, നീലകണ്ഠദീക്ഷിതർ
എന്നു പ്രഖ്യാതനായ കവി ചക്രവർത്തിയും ആയിരുന്നു.
കവിചക്രവർത്തിക്കു മറോ ചക്രവർത്തിയിൽനിന്ന് ഒരു
ദവും ഇല്ലെന്നില്ല. കവിചക്രവർത്തിത്വത്തിനു പുറമേ, മ
ധുരാ ചക്രവർത്തിയുടെ മന്ത്രിസ്ഥാനം കൂടി നീലകണ്ഠദീക്ഷി
തക്ക ഉണ്ടായിരുന്നു. അതനുസരിച്ചു ദീക്ഷിതർ രാജ്യ
കായ്യങ്ങളെ നിർവഹിക്കുകയുണ്ടായെങ്കിലും, അതു തൻ കായം
നടത്തിക്കൊണ്ടാണെന്നും, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ
കൊണ്ടനുമിക്കാം. അദ്ദേഹത്തിന്റെ
അദ്ദേഹത്തിന്റെ പാണ്ഡിത്യപരി
ശ്രമങ്ങളുടെ ഫലമായി, കലിവിഡംബനം', 'സഭാര
നം', 'അന്ന്യാപദേശശതകം', 'ശാന്തിവിലാസം', 'ആന
നസാഗരവം', 'ശിവാൽകഷമഞ്ജരി, രാഗ
തങ്കം', എന്ന് ഏഴു ലഘുകാവ്യങ്ങളും, നീല കണ്ണു വിജയം
എന്നൊരു പൂകാവ്യവും, 'നളചരിതം' എന്നൊരു
ശ്യകാവ്യനാടകവും, ഗംഗാവതരണം' എന്ന പ്രൌഢ
കാവ്യവും, ശിവലിലാവും' എന്ന മഹാകാവ്യവും
"കടവ്യാഖ്യാനം', എന്നൊരു ശാസ്ത്രഗ്രന്ഥവും, "ശിവ
തത്വരഹസ്യം' എന്നൊരു മതഗ്രന്ഥവും, സംസ്കൃതഭാഷ<noinclude></noinclude>
0z4cmwn7ru10mk0ey1si3ttkmr5jekh
താൾ:വൈരാഗ്യവൈദ്യുതി.pdf/8
106
83183
242963
2026-06-20T21:13:36Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യിൽ സംഭൂതമായിട്ടുണ്ടെന്നുള്ളതു സവസമ്മതമാകുന്നു. വേറെയും പല ഗ്രന്ഥങ്ങൾ തൽപ്രണീതങ്ങളായിട്ടുണ്ട ന്ന് അനുമിക്കപ്പെട്ടിരിക്കുന്നുമുണ്ട്. ശ്രീനീലകണ്ഠദീക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242963
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>യിൽ സംഭൂതമായിട്ടുണ്ടെന്നുള്ളതു
സവസമ്മതമാകുന്നു.
വേറെയും പല ഗ്രന്ഥങ്ങൾ തൽപ്രണീതങ്ങളായിട്ടുണ്ട
ന്ന് അനുമിക്കപ്പെട്ടിരിക്കുന്നുമുണ്ട്.
ശ്രീനീലകണ്ഠദീക്ഷിതർ
ഒരു കവിസാവഭൗമനായ
തിൽ ഒട്ടും അത്ഭുതപ്പെടുവാനില്ല. അദ്ദേഹത്തിന്റെ പൂവ
ഗുരുക്കന്മാരും, മക്കളും, മറ്റുള്ളവരും, വിദ്യാ ഗുരുക്കന്മാരും,
സബ്രഹ്മചാരികളും, ചാച്ചക്കാരും, വേഴ്ചക്കാരും, ശിഷ്യ
ന്മാരും, ഒക്കെ ഇതുപോലത്തെ മഹാമഹാകവികളായിരുന്ന
സ്ഥിതിക്ക്, ഇദ്ദേഹം അകവിയായിപ്പോയാലാണ് അ
തപ്പെടേണ്ടതു്.
ഋഷികല്പകവിയായ കാളിദാസർ, പരമാർത്ഥത്തിൽ
കാളിദാസർ തന്നെയോ എന്നുള്ളത്. ഇന്നും ചില ചി
സമായിട്ടാണ് തോന്നുന്നത്. എന്തെന്നാൽ, അദ്ദേഹ
ത്തിന്റെ കൃതികളിൽ എങ്ങും തന്നെ, പ്രായോ, കാളിദാ
സത്വം പ്രസ്പഷ്ടമായി പ്രകാശിച്ചു കാണുന്ന ദീക്ഷിത
കൃതികൾ ഏതൽ ഭിന്നങ്ങളാകുന്നു. അവ തകർത്താവി
ൻ കാളിദാസ തത്തപോലെ, കാളിദാസ്വത്തേയും
പ്രകടമായി പ്രത്യേകം പ്രസ്ഫുടീകരിച്ചുതരുന്നു. എന്നുത
ന്നെയല്ല, നീലകണ്ഠദീക്ഷിതരുടെ കാളിദാസ് (കവിത)
മോ, കാളിദാസ ദേവീഭക്തമോ,
അധികമധികം
വിപുലവും വിലോഭനീയവുമായിരിക്കുന്നതെന്ന് എനിക്കു
നിശ്ചയമില്ല; ആരും പറഞ്ഞുതരുമെന്നും തോന്നുന്നില്ല. ര
ണ്ടും, അഹമഹമികയാ അദ്ദേഹത്തിന്റെ കൃതിരത്നങ്ങ
ളിൽ തെളിഞ്ഞു കളിയാടുന്നു. അതും അത്ഭുതാദ<noinclude></noinclude>
9iurllvstjlrcokwyaqikdk1qkh2lug
താൾ:വൈരാഗ്യവൈദ്യുതി.pdf/9
106
83184
242964
2026-06-20T21:13:50Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മഹാവ്രതയാജി എന്നും, ശ്രീശങ്കരാവതാരത്തിനെന്നും മറ്റുമുള്ള ഉപാധി ശതത്തോടുകൂടിയ സാക്ഷൽ അപ്പയ്യദീക്ഷിതരുടെ ഗോത്രാ മായ ശ്രീനീലകണ്ഠദീക്ഷിതരിൽ, ഗുണധോര ണി ധാര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242964
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>മഹാവ്രതയാജി
എന്നും, ശ്രീശങ്കരാവതാരത്തിനെന്നും മറ്റുമുള്ള ഉപാധി
ശതത്തോടുകൂടിയ സാക്ഷൽ അപ്പയ്യദീക്ഷിതരുടെ ഗോത്രാ
മായ
ശ്രീനീലകണ്ഠദീക്ഷിതരിൽ,
ഗുണധോര
ണി ധാരാളമായും ധധളായമാനമായും ദേശീപിക്കാതെ
നിവൃത്തിയുണ്ടോ!
ശ്രീനീലകണ്ഠാധ്വരി, നരനുതേവിധാതാരോ ന വ
ഇമേ ബു ശ്ലാഘനീയാം'' എന്നുള്ള കൃശാനു വി
ൻ ('വിശ്വഗുണാദത്തിലേ ആക്ഷേപസൂക്തിക്കു ല
ക്ഷീഭവിക്കാത്ത ഒരു മഹാകവിയാകുന്നു. അദ്ദേഹത്തിൻറ
സാഹിത്യസംരംഭം ഈശ്വരോദ്ദേശ്യമായ ഒരുൽകൃഷ്ടയ
ജ്ഞമായിരുന്നു എന്നാണ് പറയേണ്ടതു്. അദ്ദേഹത്തി
ൻ മിക്ക കൃതികളും ഈ തത്വം തെളിയിക്കുന്നുണ്ട്
കതി ലുപ്താഃ, കരി ചന്തി, കതി ശിഥിലാ
തദപി പ്രവർത്തയതി മാം,
ശങ്കരപാരമ സങ്കഥാലോഭാ
എന്നു നീലകണ്ഠവിജയം പൂകാവ്യത്തിലും,
സതി സഹ്യസുമാത്രേ, സതി തന്തശീല,
ഗന്തും നിശ്ചിതമാനസി ഗംഗാം കനായി ഹേതുനാ
തപസാ ലഭ്യതാം തസ്യാവസ് കാരതാം,
പശ്യൻ വാചാ സ്വാമി കാവ്യസദർഭ രൂപയാ<noinclude></noinclude>
5mbas5i9b7luhhch0qd59ucj8a20fit
താൾ:വൈരാഗ്യവൈദ്യുതി.pdf/10
106
83185
242965
2026-06-20T21:14:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'iv മൂകോപി മുഖരായ യത്ര സ്മൃതിപഥം ഗത ഉപേക്ഷിതവ്യം തന്റെ കഥം കവിതാ മാ ഗീരഥമുഖാരവാചഃ സൂവന്തി മമ ജാഹ്നവീം പ്രഭാവേ ചന്ദ്രചൂഡന പര്യവസന്തി തത്വത് ചന്ദ്രശേഖരസവ്യാം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242965
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>iv
മൂകോപി മുഖരായ യത്ര സ്മൃതിപഥം ഗത
ഉപേക്ഷിതവ്യം തന്റെ കഥം കവിതാ മാ
ഗീരഥമുഖാരവാചഃ സൂവന്തി മമ ജാഹ്നവീം
പ്രഭാവേ ചന്ദ്രചൂഡന പര്യവസന്തി തത്വത്
ചന്ദ്രശേഖരസവ്യാംഗചരണോന്മാജ്ജനാംഭസാം
വിവാ, ജഗാത്സംഗേ വിഹരന്തി മായാ
ഭക്ത്യാ കൃതി ജാമ്യം പ്രഭാവം വീതി വാ
സന്തഃ സമനന്തു നിഗുണാമയി മൽഗിരം.
എന്നു ഗംഗാവതരണത്തിലും,
തൽകർ കുരു നീലകണ്ഠമഖിനോ
*
**
*
*
ചരണദ്വന്ദ്വനിവേശിതാത്മനാ
ശിവലീലാർണ്ണവം
*
*
*
ഭത്തെ ത്വയാ വാങ്ങ് മയകോശ
വിക്രീയ ഭൂക്തം കില ഭക്തമേവ
ശിഷ്ടം താരം
പുനരിയം
e
m<noinclude></noinclude>
pngzwfw3nppgxnicowtf5rgq88m76hv
താൾ:വൈരാഗ്യവൈദ്യുതി.pdf/11
106
83186
242966
2026-06-20T21:14:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'V ? എന്നു ശിവലീലാ വം' മഹാകാവ്യത്തിലും മുക്ത കണ്ണും ഉൽഘോഷിക്കപ്പെട്ടിരിക്കുന്നു. അ ബ്രഹ്മചാനൽ നാദിറം, ചിത്തം മഹേശേ നിത്യം വിധാതും സിദ്ധ കവീനാം കവിത യോഗ എന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242966
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>V
?
എന്നു ശിവലീലാ വം' മഹാകാവ്യത്തിലും മുക്ത
കണ്ണും ഉൽഘോഷിക്കപ്പെട്ടിരിക്കുന്നു.
അ ബ്രഹ്മചാനൽ നാദിറം,
ചിത്തം മഹേശേ നിത്യം വിധാതും
സിദ്ധ കവീനാം കവിത യോഗ
എന്നും അദ്ദേഹം പറഞ്ഞിട്ടുള്ളതു സ്വാനുഭൂതിയേ
യാണ് ഏതു സഹൃദയനും തകൃതികൾ കണ്ടാൽ
സമ്മതിക്കാതിരിക്കയില്ല. സ്വകുലദേവതാ സ്തുതിക്കുന്ന
തിൽ എത്രയായാലും അലംഭാവമടയാത്തതാണ്
ഹത്തിന്റെ പ്രകൃതി. നോക്കുക:-
അദ്ദേ
കാച്ചിൽ കൃതാ കൃതിരിതി തായി സാപ്പിതി
കാപി
66
എന്നും ആനന്ദസാഗാസ്തവത്തിൽ അദ്ദേഹം പറയുന്നു.
ചുരുക്കത്തിൽ, ചന്ദ്രചൂഡചരണാരവിന്ദപരിചരണാ
നന്ദസാമ്രാജ രംധരൻ' എന്നു നീലകണ്ഠവിജയത്തിൽ
മഹേന്ദ്രനു കൊടുത്തു കാണുന്ന വിശേഷണം, ഈ കവീന്ദ്ര
നും തികച്ചും യോജിക്കുന്നുണ്ടെന്നേ പറവാനുള്ളു.
നീലകണ്ഠീക്ഷിതർ ഒരു മഹാകവി മാത്രമല്ല, ഒരു വി
ശിഷ്ഠവിമശകൻകൂടി ആയിരുന്നു. ഗംഗാവതരണത്തി
ലേ പ്രഥമസത്തിലും, ശിവലീലാർണ്ണവത്തിലേ കാം
സഗത്തിലും അദ്ദേഹത്തിന്റെ വീരവിമർശകത്വം,
പോലെ വ്യക്തീഭവിച്ചിട്ടുണ്ട്. ദുവികളേയും ഒന്നി
Dßo<noinclude></noinclude>
fpoo8gephutcy5n8o1yo3weltbvsq3g
താൾ:വൈരാഗ്യവൈദ്യുതി.pdf/12
106
83187
242967
2026-06-20T21:15:20Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'vi പാന്മാരേയും കുറിച്ചു. ദീക്ഷിത് എത്രമാത്രം വെറുപ്പും വേദനയും ഉണ്ടെന്നുള്ളതും, അദ്ദേഹത്തിന്റെ ഏതു കൃതി യിലും സാമാന്യമായും, പ്രസ്തുതസങ്ങളിൽ അസാമാന മായും സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242967
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>vi
പാന്മാരേയും കുറിച്ചു. ദീക്ഷിത് എത്രമാത്രം വെറുപ്പും
വേദനയും ഉണ്ടെന്നുള്ളതും, അദ്ദേഹത്തിന്റെ ഏതു കൃതി
യിലും സാമാന്യമായും, പ്രസ്തുതസങ്ങളിൽ അസാമാന
മായും സ്പഷ്ടീകരിച്ചിരിക്കുന്നു.
ദീക്ഷിതരുടെ സാഹിത്യസരണി എത്രമാത്രം ഗംഭീരമ
ധുരമയിയാണെന്നുള്ളത്. അന്ന് പ്രസ്താവിച്ചുകൊള്ളാം.
അദ്ദേഹത്തിന്റെ കവനീയകലാസാമഗ്രികളിൽ ഓരോന്നി
നെപ്പറ്റിയും ഓരോ വിസ
തലേഖനങ്ങൾ എഴുതിയാലേ
സംസ്കൃതഭാഷാനഭിജ്ഞന്മാക്ക് അവയുടെ മാഹാത്മ്യത്തെ
അല്പമെങ്കിലും മനസ്സിലാക്കാൻ കഴിയൂ.
നീലകണ്ഠ ദീക്ഷിത് കവിത ഉണ്ടാക്കാനും, ഉണ്ടാ
കിക്കാനും നല്ല വശമായിരുന്നു എന്നു
കത്തും കാരയിതും തഥാ രസയിതും
കാവ്യാനി നവ്യാന്യം
ഭൂഷ്ണഭായി സഭാസഭാജിതമതി
ശ്രീനീലകണ്ഠാധര
എന്നുള്ള അന്നക വിപ്രശംസയിൽനിന്നു വെളിവാകുന്നു.
നീലകണ്ഠരീക്ഷ താനാം സദസി സൽ പ്രവിഷ്ട
ബിരുദങ്ങളെ ധരിച്ചിരുന്ന മഹാകവി രാമഭദ്രദീക്ഷിതർ
പറഞ്ഞിട്ടുള്ളതും പ്രസ്തുത തത്വത്തെത്തന്നെയാണല്ലോ വ<noinclude></noinclude>
sbmznoinnouqlg4du10gw7yer53qc1x
താൾ:വൈരാഗ്യവൈദ്യുതി.pdf/13
106
83188
242968
2026-06-20T21:15:33Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'HA കമാക്കുന്നത് . അക്കാലത്തെ മഹാകവികൾ കൂടി ദീക്ഷിതരുടെ പ്ര ശംസാപത്രം മൂലമാണ് ഗ്രന്ഥങ്ങളുടെ സാധുത സാര സങ്ങളെക്കുറിച്ചഭിമാനിച്ചിരുന്നതു്. ശബ്ദചിത്രത്തിലും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242968
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>HA
കമാക്കുന്നത് .
അക്കാലത്തെ മഹാകവികൾ കൂടി ദീക്ഷിതരുടെ പ്ര
ശംസാപത്രം മൂലമാണ്
ഗ്രന്ഥങ്ങളുടെ സാധുത സാര
സങ്ങളെക്കുറിച്ചഭിമാനിച്ചിരുന്നതു്. ശബ്ദചിത്രത്തിലും
അർത്ഥചിത്രത്തിലും മറ്റും അഗ്രഗണ്യനായിരുന്ന ചക്ര
മഹാകവി,
ഷഷ്ഠസൂസ കൃതാവജായത പരി
പോർവീപതി നീലകണ്ഠമഖി
ശ്രീചിത്രരത്നാകരേ
എന്നു ചിത്രരത്നാകരത്തിലും,
സഗം ഷഷ്ഠഹാജനിഷ്ട മധുര
ശ്രീനീലകണ്ഠാധി
ശ്ലാഘാസീമനി ജാനകീപരി
"
എന്നു ജാനകീപരിണയത്തിലും പറഞ്ഞിരിക്കുന്നതു
നോക്കുക.
നീലകണ്ഠദീക്ഷിതരുടെ ആശയഗതി ഭാഷാഭിമാനി
അറിയാൻ പാടില്ലാത്തതല്ല. അന്യാപദേശശ
തകം' കലിവിഡംബനം' ശാന്തിവിലാസം ഇതൊക്കെ
സഹൃദയന്മാരായ ഭാഷാപ്രണയികൾക്കു ചിരപരിചിതങ്ങ
ളായിരിക്കും. ദീക്ഷിതരുടെ സഭാരഞ്ജനത്തെ പരിഭാഷ
പ്പെടുത്തി പ്രസിദ്ധീകരിച്ചതിൽ അഭിജ്ഞന്മാരും മഹാക
വികളും ആയ പല മാന്യ മിത്രങ്ങൾ മാത്രമല്ല, പത്രക്കാരും<noinclude></noinclude>
i8m9amiyvno3q407kc6dwkjd436y5mt
താൾ:വൈരാഗ്യവൈദ്യുതി.pdf/14
106
83189
242969
2026-06-20T21:16:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തജ്ജമ viii മാസികക്കാരും, എന്നെ അഭിനന്ദിച്ചു കണ്ടതുകൊണ്ടാണ് ആ മഹാകവിയുടെ മറെറാരു കൃതിയിൽ കൂടി കൈകടത്താൻ എനിക്കു ധ്യമുണ്ടായത്. വൈരാഗ്യവൈദ്യുതി' എ ന്ന ഈ കൃതിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242969
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>തജ്ജമ
viii
മാസികക്കാരും, എന്നെ അഭിനന്ദിച്ചു കണ്ടതുകൊണ്ടാണ്
ആ മഹാകവിയുടെ മറെറാരു കൃതിയിൽ കൂടി കൈകടത്താൻ
എനിക്കു ധ്യമുണ്ടായത്. വൈരാഗ്യവൈദ്യുതി' എ
ന്ന ഈ കൃതിയുടെ മൂലം വൈരാഗ്യശതകമെന്ന പേരിലും
ണു് വ്യവഹരിക്കപ്പെടുന്നത്. നിസാരക്കാരുടേയും,
വാണീവിലാസക്കാരുടേയും പ്രസിദ്ധീകരണങ്ങളേ ഞാൻ
ആധാരമാക്കിട്ടുണ്ട്. രണ്ടിലും കണ്ട് ഭിന്നാ
ങ്ങളിൽ യുക്തമെന്നു തോന്നിയതു സ്വീകരിച്ചിരിക്കുന്നു. ര
ണ്ടിലുമുള്ള തച്ചുപിഴകളെ യഥാമതി തിരുത്തേണ്ടതായും
വരാതിരുന്നില്ല. തജ്ജമക്കു പല സമ്പ്രദായങ്ങളുള്ളതിൽ
എല്ലാറ്റിനേയും ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ട്. ഇ
തിന്റെ പ്രസിദ്ധീകരണത്തിൽ എന്നെ സർവ്വഥാ സഹായി
ച്ച സഹൃദയകവീശ്വരനായ പി. വി. കൃഷ്ണവാരിയർ
കൾ എന്റെ അപരിമിതമായ കൃതജ്ഞത അർഹിക്കു
ന്നുവെന്നുള്ളതും ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
24-12-98
എന്ന്
പണ്ഡിതർ ഇ. വി. രാമൻ നമ്പൂതിരി
(ഗ്രന്ഥകർത്താ<noinclude></noinclude>
6er35em6wu272qmi7r1l2ba0pqwdkf0
താൾ:വൈരാഗ്യവൈദ്യുതി.pdf/15
106
83190
242970
2026-06-20T21:16:21Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '3 ഒരു ഭിക്ഷുവിരിക്കുന്നു. പവിഴവും കരസ്ഥമാക്കിയവൻ, അതിൽ രണ്ടും ന മമിയെന്നു തു. ഞാൻ യാചിച്ചു; വേറെയെന്തുള്ളു. ധീമന്ത്രി, 1 സൈന്യം, സങ്കല്പ രാതി, ശാന്തിയാം വിത്തം,...' താൾ സൃഷ്ടിച്ചിരിക്കുന്നു
242970
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>3
ഒരു ഭിക്ഷുവിരിക്കുന്നു.
പവിഴവും കരസ്ഥമാക്കിയവൻ,
അതിൽ രണ്ടും ന മമിയെന്നു
തു. ഞാൻ യാചിച്ചു; വേറെയെന്തുള്ളു.
ധീമന്ത്രി,
1
സൈന്യം,
സങ്കല്പ രാതി, ശാന്തിയാം വിത്തം,
ത്രൈലോക്യവിഷയ, മീവക
യാതൊരു വൈരാഗ്യ രൂപസാമ്രാജ്യം
2
രാജാവിനേ പ്രജാവലി,
രാജാക്കന്മാരരാതിപരിവൃഢ
1 ജ്ഞാനം, വൈരാഗ്യം, ഐക്യം,
ദ്ര് തം,മാത്മസംബന്ധം,
നി നിത്യം തിഷ്ഠന്തി ശങ്കരേ' എന്നതനുസരിച്ചു പരമശിവ
ന ദശാവിയൻ' എന്നു പേരുണ്ടായി. കങ്കടീ ടാടീര
രിഹാദശാവിയാം.' ശബ്ദാർണ്ണവത്തിൽ ഇങ്ങനേയു<noinclude></noinclude>
mk55qyvfj345yao5a8lix67t3khvszj
താൾ:വൈരാഗ്യവൈദ്യുതി.pdf/16
106
83191
242971
2026-06-20T21:16:58Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2 വിധിവരെയെന്തിനേയും, പേടിച്ചു, നിഭയൻ വിരകൻ താൻ 3 ഭിക്ഷ തരാൻ താൻ കൊള്ളാം മാതൃപിതൃകുമാരശിഷ്യ ഗുരുസംഘം, സാക്ഷാൽ സുഖം, വിരക്തനു ശാന്തിയൊരുവൾ മാത്രമരുളുന്നു. ഒന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242971
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>2
വിധിവരെയെന്തിനേയും,
പേടിച്ചു, നിഭയൻ വിരകൻ താൻ
3
ഭിക്ഷ തരാൻ താൻ കൊള്ളാം
മാതൃപിതൃകുമാരശിഷ്യ ഗുരുസംഘം,
സാക്ഷാൽ സുഖം, വിരക്തനു
ശാന്തിയൊരുവൾ മാത്രമരുളുന്നു.
ഒന്നും ചെയ്യാനില്ലാ
4
തടങ്ങി വാഴുന്ന ധന താൻ മുക്തർ
സംശയമിതിലുണ്ടെന്നാൽ,
ഗൌതമന സാക്ഷിയാക്കിയിത്തുന്നേൻ.
ആകാശം വീഴ
5
ം പൊളിയട്ടേ, നഗങ്ങളിളകളോ,
ആഴികളൊന്നായ്, കീഴ്മേൽ
മറിയട്ടെ ജഗത്തു, മുക്തനനം
6
കള്ളന്മാർ, ലുബ്ധന്മാർ,
മാാാർ, ബന്ധുക്കള വരവന്നില്ല.
ലോകം മുഴുവൻ കീഴാം.
കെട്ട മനം കീഴിലാക്കുവാനെന്നും.
5 ദുഃഖ ജന്മപ്രവൃത്തിദോഷമിഥ്യാജ്ഞാനാനാമുത്ത
രാപായാദവർഗ്ഗം' എന്നു സായദർശനസൂത്ര
ത്തിൽ ഗൌതമമഹർഷി പറഞ്ഞിരിക്കുന്നു.<noinclude></noinclude>
m2i2z1nq23ib3d38umlwahprwcwh1sm
താൾ:വൈരാഗ്യവൈദ്യുതി.pdf/17
106
83192
242972
2026-06-20T21:17:23Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' 3. വിഷയങ്ങളിരുന്നോട്ടേ, കരണങ്ങൾ കലന്നിടട്ടെയവയൊടലം, ആന്തരമാമൊരു കരണം ശാന്തതയൊന്നാൽ, ജയിച്ചു നാം നൂനം. 8 പാമാർ, വൈരാഗ്യാർത്ഥം മോഗുഹയ്ക്കുള്ളിലെന്തിനുമരുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242972
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>
3.
വിഷയങ്ങളിരുന്നോട്ടേ,
കരണങ്ങൾ കലന്നിടട്ടെയവയൊടലം,
ആന്തരമാമൊരു കരണം
ശാന്തതയൊന്നാൽ, ജയിച്ചു നാം നൂനം.
8
പാമാർ, വൈരാഗ്യാർത്ഥം
മോഗുഹയ്ക്കുള്ളിലെന്തിനുമരുന്നു
വെള്ളം പറ്റാതാവാൻ
ചെന്താർ പൊടികളിൽ മുപ്പതില്ലല്ലോ?
9
ഭവരോഗത്തിൻ കാരണം.
മജ്ഞാനം, ജന്മമേതദാരംഭം,
തികവതി, നിടപാട് ത്രേ,
മരുന്നതിനും ശാന്തിയേയുള്ളൂ.
10
നിജഭുക്ത പദാർത്ഥത്തേ,
സൂകര വഗസ്മരണക്കു ജവം,
പാരം വെറത്തു പാടേ,
ധീരൻ
വൈരാഗ്യമാദരിച്ചിടും.
11
കൌമാരത്തിൽ ശിശുത
യതിനേ കരുണതയിലതു വയസ്സായാൽ,
ഇഷ്ടപ്പെടാത്തപോലെ,
ശാന്തി ലഭിച്ചോ നിഷ്ടനിരവൻ.
12
ആന്തര.....കരണം മനസ്സ്,<noinclude></noinclude>
bvf9cecvxog4a2szimjwfaz4kfc6k8v
താൾ:വൈരാഗ്യവൈദ്യുതി.pdf/18
106
83193
242973
2026-06-20T21:17:52Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പലപടി പരിശോധിച്ചീ വിഷയങ്ങളെ വിട്ടിടുന്നു ധന്യന്മാർ, പോ,യെത്താൻ ഭജിച്ചു മാറ്റുള്ളോർ 13 മാതാപിതാക്കൾ, കുട്ടികൾ, ഭാരങ്ങൾ വരം വിഷണ്ണരിവരെല്ലാം, പ്രേമം പെടേണ്ട സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242973
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പലപടി പരിശോധിച്ചീ
വിഷയങ്ങളെ വിട്ടിടുന്നു ധന്യന്മാർ,
പോ,യെത്താൻ ഭജിച്ചു മാറ്റുള്ളോർ
13
മാതാപിതാക്കൾ, കുട്ടികൾ,
ഭാരങ്ങൾ വരം വിഷണ്ണരിവരെല്ലാം,
പ്രേമം പെടേണ്ട സമയ
ഞങ്ങൾ വിരജീഭവിച്ചു ധീരന്മാർ!
14
കാറ്റിൽ കരിയിലപോലെ,
സ്ത്രീനാമത്തിൽ ഭൂമി, ചപലന്മാർ,
കുന്നുകൾപോലതിലൊട്ടും
കുലുങ്ങിടുന്നില്ല ശുദ്ധചിത്തന്മാർ,
15
കാമികൾ കൊണ്ടോടീടും
കാമസുഖം കണ്ടിടുന്നു വഷങ്ങളായി,
ശമസുഖസമ്പന്നന്മാർ
രമൃതാശനർ സൂകരാണമെന്നവിധം.
സങ്കുചിതേതരവി
16
തങ്കും ചിലർ, ചലനമാത്രമിയലുന്നോർ,
തൻകമ്മങ്ങളെയും ഹാ
പരമാവലി കണക്കു കാണുന്നു.<noinclude></noinclude>
5ix83ef3nqbxwk9io748jsed2uxtfiw
താൾ:വൈരാഗ്യവൈദ്യുതി.pdf/19
106
83194
242974
2026-06-20T21:18:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വേണ്ടാത്തതിലാശിച്ചഥ വേണ്ടാത്തേടത്തു തൃപ്തിയേൽ വരെ, ധീരരുമനു വർത്തിച്ചു. ജനകർ കളിക്കും കിടാങ്ങളെപ്പോലെ 18 വെള്ളമൊഴിപ്പോനിലുമുൽ എല്ലാം കാനിലും വൃക്ഷം, ഒരുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242974
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>വേണ്ടാത്തതിലാശിച്ചഥ
വേണ്ടാത്തേടത്തു തൃപ്തിയേൽ വരെ,
ധീരരുമനു വർത്തിച്ചു.
ജനകർ കളിക്കും കിടാങ്ങളെപ്പോലെ
18
വെള്ളമൊഴിപ്പോനിലുമുൽ
എല്ലാം കാനിലും വൃക്ഷം,
ഒരുപോലമരുംപോലേ
ബുധർ നിൽപൂ,സ്വഗുണദോഷകൃത്തുകളിൽ
19
നിത്യാനിത്യവിവേകം
സകലം ഘടഘടത്വ മതിലുണ്ടാം;
അവിവേകം താറാവുക
ശാന്തിയണയ്ക്കുന്നതൊന്നു സുവിവേകം.
20
അറിയാത്തോരു കാമസുഖം
തരുണനു കാലക്രമേണ കിട്ടും പോൽ,
ഭാഗ്യവശാൽ ബ്രഹ്മസുഖം
കൈവരുമൊരു ധനത്രയേയുള്ളൂ.
21
കാണാം. സ്വതന്ത്രഭാവം,
ഭാഗം, രണ്ടാം വിവാഹ മിവയിങ്കൽ,
20 ഘടം, അനിത്യം, ഘടത്വം, നിത്യം എന്നു
നയായികമതം.<noinclude></noinclude>
r026q8vygb6g7suj3vfs8mq26lwff82
താൾ:വൈരാഗ്യവൈദ്യുതി.pdf/20
106
83195
242975
2026-06-20T21:18:33Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '6. പുത്രസഹോദരഭായാ ഗുണങ്ങൾ, മോക്ഷാർത്ഥിയാമവന്നെന്നും. 22 “എന്താണെനിക്കു ഗതിയെ നാടുവിൽ ശ്വാസം വിടുമ്പോഴും സ്വാ ചോദിക്കുന്നവനായും പാപന്മാർ പാപമാചരിക്കുന്നു!! 2...' താൾ സൃഷ്ടിച്ചിരിക്കുന്നു
242975
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>6.
പുത്രസഹോദരഭായാ
ഗുണങ്ങൾ, മോക്ഷാർത്ഥിയാമവന്നെന്നും.
22
“എന്താണെനിക്കു ഗതിയെ
നാടുവിൽ ശ്വാസം വിടുമ്പോഴും സ്വാ
ചോദിക്കുന്നവനായും
പാപന്മാർ പാപമാചരിക്കുന്നു!!
23
തനയരെയറിയിക്കുന്നു.
പിതൃഭക്തിയെ യനായ് കലമ്പുന്നു.
പരദാരങ്ങളെ വേൾപ്പൂ,
ഭാരങ്ങളൊടോതിടുന്നു ചിലർ ധമ്മം!!
24
ശാന്തിയലാപരമം,
ദക്ഷിണ വാങ്ങാതാനപാത്രം,
ക്ഷാന്തിയത്. ഹാഹാ!!
നിവൃത്തിധമ്മങ്ങൾ, കലിയി ലിവയായി.
25
നീതിജ്ഞൻ, നിതിൻ,
ദൻ, ശാസ്ത്രവിജ്ഞനിവരേപ്പോൽ,
ബ്രഹ്മജ്ഞനുമുണ്ടെന്നും,
സാത്താനത്തായി മാത്രമില്ലെങ്ങും.
26
25 അലഭ്യാപരമം കിട്ടില്ലെന്നു നിശ്ചയമുള്ള വ
വിങ്കൽ വൈരാഗ്യം.<noinclude></noinclude>
78uuy6nrkzoyc33gwcobu9d1kh2cz64
താൾ:വൈരാഗ്യവൈദ്യുതി.pdf/21
106
83196
242976
2026-06-20T21:19:00Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കലികലുഷമാകുമുള്ളിൽ കൊള്ളവരെങ്ങനെ, ജഗത്തിഭാവം കണ്ണിനു കേടുളവാകിൽ കാണാൻ പണിതന്നെ വസ്തുഭേദങ്ങൾ. 27 വിഷയം സ്വവശത്താക്കാൻ വിഷയ മനസ്സിനെ നയിക്കുവിൻ നേ കണ്ണിനു വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242976
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>കലികലുഷമാകുമുള്ളിൽ
കൊള്ളവരെങ്ങനെ, ജഗത്തിഭാവം
കണ്ണിനു കേടുളവാകിൽ
കാണാൻ പണിതന്നെ വസ്തുഭേദങ്ങൾ.
27
വിഷയം സ്വവശത്താക്കാൻ
വിഷയ മനസ്സിനെ നയിക്കുവിൻ നേ
കണ്ണിനു വേണ്ട മരുന്നുകൾ
കാണേണ്ടതിനേകിയാരു സുഖമേൽക്കും
28
സൂതരിൽ സക സധമ്മിണി,
പുത്രന്മാർ പിതൃധനാഗ്രഹവ ഗ്രർ,
അമ്മ കരഞ്ഞുകിടപ്പു
പരലോകം പൂകുവാനു ബന്ധുവൻ
29
മരണം, കാണാ മനുമി
ച്ചീടാം, ചൊല്ലാം, നിനച്ചിടാമെന്നാൽ,
എന്നിട്ടും മനുജാവലി
27.
നിത്യ നിലയ്ക്കല്ലയോ വസിക്കുന്നു!!
30
വിഷമിച്ചു മൂർഖന്മാർ
20. സധമ്മിണി ഭായ<noinclude></noinclude>
pe37ncthul7ok0omg6wn2vbizsqwwa9
താൾ:വൈരാഗ്യവൈദ്യുതി.pdf/22
106
83197
242977
2026-06-20T21:19:15Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആ രാവിൽക്കാൻ താൻ ചാ വില്ലെന്നുള്ളതിനു ജാമ്യമാരാണോ!! 31 അടിമുതൽ മുടിവരെ യകവും.. പുറവും കലിമലമിയന്ന മെയിങ്കൽ ഗംഗാജലവും വെറ അപ്പിടി മധുഘടത്തിലെന്നതുപോൽ. 32 എങ്ങന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242977
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ആ രാവിൽക്കാൻ താൻ ചാ
വില്ലെന്നുള്ളതിനു ജാമ്യമാരാണോ!!
31
അടിമുതൽ മുടിവരെ യകവും..
പുറവും കലിമലമിയന്ന മെയിങ്കൽ
ഗംഗാജലവും വെറ
അപ്പിടി മധുഘടത്തിലെന്നതുപോൽ.
32
എങ്ങനെ രക്ഷിക്കുന്നു.
സൌഖ്യാം ദണ്ഡമായൊരുടൽ മനുജർ
ശക്കരയിൽ കൊതിയുള്ളാർ,
കരിമ്പു പൂജിച്ചുവെത്തില്ലല്ലോ.
വൻതോടുകൾ
33
വെട്ടിച്ച
ഭിത്തികൾ കെട്ടിച്ചു, പോത്തിനേ വാങ്ങി,
ചെയ്യേണ്ടതൊക്കെയും താൻ
ചെയ്തതുപോലെ നടിച്ചിടുന്നു .ചിലർ.
34
സാധാരണ മോഹിപ്പ
ജീവികൾ, ജീവൻ വെടിഞ്ഞിടും നേരം
പുണ്യത്താലതെഴായിൽ,
പുത്രന്മാരേ സ്മരിച്ചു ചാവുന്നു!
35
ഉള്ളിലെ യഗ്നി കെടാനായ
സംസാരക്കടലിൽ നിങ്ങൾ മുങ്ങുന്നു.
5 മോഹി വബോധംവിടുന്നു.
85<noinclude></noinclude>
0cwz6dfw4nsqyfnwbkfca66no12wnht
താൾ:വൈരാഗ്യവൈദ്യുതി.pdf/23
106
83198
242978
2026-06-20T21:19:29Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മഞ്ഞിൻഗുയിർ കളയാനായ വീട്ടിനി നിർത്തീ കൊളുത്തിയേയല്ലേ! 36 പെരിയൊരു ധനം പിടുങ്ങും, രാജാവോ കള്ളനോ കടന്നൊരു നാൾ വല്ലാതെ വയർ നിറച്ചാൽ ഛർ തിസാരത്തിലൊന്നു വരുമല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
242978
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>മഞ്ഞിൻഗുയിർ കളയാനായ
വീട്ടിനി നിർത്തീ കൊളുത്തിയേയല്ലേ!
36
പെരിയൊരു ധനം പിടുങ്ങും,
രാജാവോ കള്ളനോ കടന്നൊരു നാൾ
വല്ലാതെ വയർ നിറച്ചാൽ
ഛർ തിസാരത്തിലൊന്നു വരുമല്ലോ?
37
കരുതി ചിലവിടും
തുസുഖത്തിന്നു മാത്രമുതകിടും;
തീരെ ത്യജിക്കി,ലായതു
പരമാനന്ദം തരുന്നതായ്തീരും.
38
കുമ്പിട്ടത് കഥിക്കും,
പ്രലപിക്കും, ചാമ, യാചിക്കും,
ഭൂതാവിഷ്ടൻ പോലെ,
തൃഷ്ണക്കിരയായ പുരുഷ
പാശന്മാർ
39
ജന്മത്താൽ പിതൃജാനനികൾ,
ജാമാതൃസുതൗഘമോ വ്യയംമൂലം,
കലഹം മൂലം ജ്ഞാതിക
ളെന്നു വരുന്നേരമെന്തു തേടേണം!
40
അച്ഛൻ പരലോകത്തിൽ
സുഖിപ്പതിന്നെന്തു ചെയ്തിടും പതിവായ
2=*<noinclude></noinclude>
hfht0n905mlt1qr2gomcs32rtllzc9z
താൾ:വൈരാഗ്യവൈദ്യുതി.pdf/24
106
83199
242979
2026-06-20T21:19:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10- അതുതാനായുമാനം പുത്രൻ വിരാഗതയെടുക്കരു തോ 41 ദാരിദ്ര്യം തീണ്ടായിൽ പാരിൽ സാദൃഷ്ടമേതു ലക്ഷവും പരിക്കായിൽ കാമം, 42 ജാതിധനത്വമതായി, ല്ലോ വനു ഹിതമതാണവന്നു ധനം പണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242979
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>10-
അതുതാനായുമാനം
പുത്രൻ വിരാഗതയെടുക്കരു തോ
41
ദാരിദ്ര്യം തീണ്ടായിൽ
പാരിൽ സാദൃഷ്ടമേതു ലക്ഷവും
പരിക്കായിൽ കാമം,
42
ജാതിധനത്വമതായി,
ല്ലോ വനു ഹിതമതാണവന്നു ധനം
പണ്ഡിതധനമോ വിശുദ്ധദാരിദ്ര്യം.
43
കൊണ്ടെന്നാൽ ദുര
കൈക്കൊള്ളാം ജഗത്തു മുഴുവൻ താൻ
ശാന്തിയെയുൾക്കൊണ്ടെന്നാൽ
എന്നാത്മാവും പരനായായോം.
44
ദാതാവിനെ വശമാക്കും,
668
കൂട്ടരെയൊക്കെപ്പറഞ്ഞു നിത്തീടും,
43 ജാതി വാചകമാണ് വ്യക്തിശബ്ദം.
ഏതിനും ഒന്നേ ഉള്ള താനും.
ജാതി
അപ്പോൾ ധനം എന്നത്
ഒന്നേ ഉള്ളൂ എന്നു വന്നുപോകും. ധനത്വം' ധമ്മമാക്കി
യാൽ ഈ വൈഷമ്യമില്ല. അപ്പോൾ ഇഷ്ടം കിട്ടുകയും<noinclude></noinclude>
svytbco4sdnnjvaicxx3o5m6gjyt5k8
താൾ:വൈരാഗ്യവൈദ്യുതി.pdf/25
106
83200
242980
2026-06-20T21:20:01Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '! ലജ്ജയശേഷവുമില്ല; ലാഭത്തിനു തുല്യമെന്തു ലോകത്തിൽ 45 പാണളവു വയർ നിറയ്ക്കാൻ എന്തിനിവണ്ണം കിണഞ്ഞു പണിയുന്നു; കരതല ജലാഭത്തിനു കുളമെന്തിനു ഹന്ത കുത്തിടുന്നു വൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242980
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>!
ലജ്ജയശേഷവുമില്ല;
ലാഭത്തിനു തുല്യമെന്തു ലോകത്തിൽ
45
പാണളവു വയർ നിറയ്ക്കാൻ
എന്തിനിവണ്ണം കിണഞ്ഞു പണിയുന്നു;
കരതല ജലാഭത്തിനു
കുളമെന്തിനു ഹന്ത കുത്തിടുന്നു വൃഥാ
46
അരയാമമുണ്ടിടായിലു
മരയാണം തല്ലുലഞ്ഞുപോവുകിലും,
വെളിം മെയ്യിൻ മഹിമയിൽ
മൂഢന്മാർക്കുള്ള സക്തി നിസ്തുലം!
47
തരുണിയെ മലടിയതെന്നും,
മക്കൾ പരം വായ്ക്കു വോൾ കിഴവിയെന്നും,
മാക്ഷേപിക്കും ഗൃഹിക്കു സുഖദയവ
48
വ്യസനിച്ചു വേൾക്കാത്തവർ,
വേട്ടവർ ഭാസ്മാദിയാനമാപ്തിയിലും,
അവർ പരദാരാലാഭാ
സ്ത്രീതൃപ്തരെ നമ്മൾ കാണ്മതില്ലെങ്ങും.
49
48 മലടി വന്ധ്യ പ്രസവിക്കാത്തവർ
40 ഭായ്യാ...... പിയിൽ രണ്ടു ഭായമാരില്ലാത്തതിൽ<noinclude></noinclude>
tm8zl3mxy6elfgpo3ed7jk0zu7r76ep
താൾ:വൈരാഗ്യവൈദ്യുതി.pdf/26
106
83201
242981
2026-06-20T21:20:19Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ത്തിൽ 53 -12- കാമന്നടിമപ്പെടുവി സുരനിഗഭേദം, വേറേ വിഷയത്തിൽ മാത്രമേയുള്ളു. 50 മലമൂത്രക്കുഴിപോല തേജോമോചനപദത്തെ വിധി തീർക്കാൻ, പെണ്ണുങ്ങളെന്നൊരെണ്ണം, ജനതയിതിൽ പൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242981
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ത്തിൽ
53
-12-
കാമന്നടിമപ്പെടുവി
സുരനിഗഭേദം,
വേറേ വിഷയത്തിൽ മാത്രമേയുള്ളു.
50
മലമൂത്രക്കുഴിപോല
തേജോമോചനപദത്തെ വിധി തീർക്കാൻ,
പെണ്ണുങ്ങളെന്നൊരെണ്ണം,
ജനതയിതിൽ പൊങ്ങിടാതെ മുങ്ങുന്നു.
51
വേദം പഠിച്ചു, വിധിപോ
ഇതിനെഴുമർത്ഥങ്ങളും ധരിച്ചു പരം,
വേളി കഴിക്കണമെന്നീ
പ്രഹസനമെഴുതിയവനവനാണാ
52
അധികം കിണഞ്ഞു നേടി,
പാലനലാളനമഹന്നിശം ചെയ്തു,
നാരികളെന്നുള്ളരികളെ
മൂർഖന്മാരനുഭവിച്ചു,
മൂക്കറ്റം
53
തീനും, കൂടിയും, കടിയും,
ചെയ്തി നുറങ്ങിൻ, കിടപ്പിനെഴുനേല്പിൻ
മൂക്കറ്റം തൃപ്തിയാവോളം എന്ന അർത്ഥ
ശൈലി<noinclude></noinclude>
jiiis25ahg27jffj693kued6afhcnxo
താൾ:വൈരാഗ്യവൈദ്യുതി.pdf/27
106
83202
242982
2026-06-20T21:20:36Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '! ഒരുനേരമെങ്കിലും താ നോരുക 54 കൈ.. കീഴിലൊഴികൾ, ത്താരിൽ വരും മേൽ, ദിവ്യ സുന്ദരിമാർ; ഈവകയെന്തിനു കൊള്ളാം, ചാവണമെന്നായ് വരച്ചിരിക്കിലജൻ. 55 സ്വല്പം നാൾ ജീവിച്ചു, മതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242982
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>!
ഒരുനേരമെങ്കിലും താ
നോരുക
54
കൈ..
കീഴിലൊഴികൾ,
ത്താരിൽ വരും മേൽ, ദിവ്യ സുന്ദരിമാർ;
ഈവകയെന്തിനു കൊള്ളാം,
ചാവണമെന്നായ് വരച്ചിരിക്കിലജൻ.
55
സ്വല്പം നാൾ ജീവിച്ചു,
മതിൽ ശ്രുതി പഠിച്ചു കളയുന്നു.
പഴയവ യപ്പോഴേക്കുമി
56
സ്വല്പം ജീവനകാലം,
സ്വല്പം താൻ ബുദ്ധി,യറിവുമല്ല താൻ;
എങ്കിലുമുണ്ടൊരു കഴിവ്.
ശ്രുതികൾ ജനിക്കായിലെന്നു തോന്നുന്നു.
57
എവിടുന്നു വന്നിതെങ്ങോ
ട്ടാണു ഗമിക്കേണ്ടതൊന്നുമറിയില്ല.
ഇരുളടയും സംസാര
പെരുവഴിയിൽ പോവതെങ്ങു നീയിപ്പോൾ.
58
ഇരുളിൽ നടന്നീടുന്നോ...
രൊന്നും കാണില്ലടുത്തുകയുമേ<noinclude></noinclude>
ebd0kx1zh1u9hcdo48k1chc5ntnsd60
താൾ:വൈരാഗ്യവൈദ്യുതി.pdf/28
106
83203
242983
2026-06-20T21:20:52Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'r തലയിലടിച്ചെന്നാലേ മൂർഖന്മാക്കൊട്ടറിഞ്ഞിടാൻ കഴിയൂ. 59 കണ്ണടയും സ്ത്രീകൾക്കി അവരെന്നും മിഴിച്ചതാൻ വാഴു ഇതുതാൻ വിണ്ണിൽ വിശേഷം, പിന്നെയതിന്നായ് ഭ്രമിപ്പതെന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242983
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>r
തലയിലടിച്ചെന്നാലേ
മൂർഖന്മാക്കൊട്ടറിഞ്ഞിടാൻ കഴിയൂ.
59
കണ്ണടയും സ്ത്രീകൾക്കി
അവരെന്നും മിഴിച്ചതാൻ വാഴു
ഇതുതാൻ വിണ്ണിൽ വിശേഷം,
പിന്നെയതിന്നായ് ഭ്രമിപ്പതെന്തിന്നോ
കുംഭജകോപം,
€0
ഗൌതമ
ശാപം, രണ്ടും നിനക്കിലൊരു നേരം
ശത്രുവിനും
വരരുതു
ശകസ്ഥിതി,യെന്നറിഞ്ഞിടാമാകും.
61
വിണ്ണിലണഞ്ഞീട്ടേ
പോകട്ടേ സത്യലോകമതിലും താൻ,
തിരിയെപ്പോരണമെങ്കിൽ
പിന്നെസ്സാധിച്ചതെന്തു ഞാൻ പുരുഷൻ
62
ഉണ്ടായ് ഭായകൾ വളരെ
63
61 കുംഭജൻ അംഗ മഹർഷി. ക്രസ്ഥിതി<noinclude></noinclude>
6vj1vsw48p79axf3mp42xtp3yrqwim5
താൾ:വൈരാഗ്യവൈദ്യുതി.pdf/29
106
83204
242984
2026-06-20T21:21:12Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '! -15 വേർപിരിയും മട്ടൊമി വിഷയങ്ങളിലാർ മമത്വമേന്തീടും ചാവാറായ ഹയത്തേ പണമേകിക്കൊണ്ടു വാങ്ങിടുന്നവൻ 64 ചോറില്ലെന്നാൽ മരണം; നെല്ലാൽ താൻ ചോറ്, നെല്ലു വർഷത്താൽ വർഷം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242984
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>!
-15
വേർപിരിയും മട്ടൊമി
വിഷയങ്ങളിലാർ മമത്വമേന്തീടും
ചാവാറായ ഹയത്തേ
പണമേകിക്കൊണ്ടു വാങ്ങിടുന്നവൻ
64
ചോറില്ലെന്നാൽ മരണം;
നെല്ലാൽ താൻ ചോറ്, നെല്ലു വർഷത്താൽ
വർഷം തപസ്സിനാല
ന്നറിഞ്ഞു, ചാകാതിന്നു ചെയ്ത തപം,
65
മതി നിഗ്രഹിപ്പതില്ലേ,
ശിവനേ ശരണം ജനങ്ങളണവില്ലോ
ഉദ്ദേശഭേദമൊന്നാൽ,
മോക്ഷോപായങ്ങളാൽ പ്രബദ്ധമാം
66
ഭോഗത്തിനു മൂഢക്കും,
യോഗത്തിനു പണ്ഡിതമീദ്ദേഹം,
ഉതകുന്നു. രണ്ടിനും ഹാ!
ദുർലളിതന്മാർ കൈവരുന്നില
67
ബ്രാഹ്മണചണ്ഡാലന്മാ
രെന്നു മഹാപഥികരെ കഥിച്ചു മനു
മാഗ്ഗമഹാ
ആയതു
പഥികന്മാരേക്കുറിച്ചുതാൻ നൂനം.
68
67 ദളിതന്മാർ അല്പജ്ഞന്മാർ.<noinclude></noinclude>
ej77gtymieyc2rlu2al517sl5tih5ir
താൾ:വൈരാഗ്യവൈദ്യുതി.pdf/30
106
83205
242985
2026-06-20T21:21:32Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '16- അരചരിലൊന്നോ രണ്ടോ, രണ്ടോ മൂന്നോ പെടുന്നു വിണ്ണവരിൽ, അഞ്ചാറ് താർമകനിലും, ബ്രഹ്മാനന്ദാംബുരാശിബിന്ദുക്കൾ. 69 അജ്ഞാനത്താൽ മൂടുകിൽ വിജ്ഞാനം, പിന്നെയെന്തു ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242985
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>16-
അരചരിലൊന്നോ രണ്ടോ,
രണ്ടോ മൂന്നോ പെടുന്നു വിണ്ണവരിൽ,
അഞ്ചാറ് താർമകനിലും,
ബ്രഹ്മാനന്ദാംബുരാശിബിന്ദുക്കൾ.
69
അജ്ഞാനത്താൽ മൂടുകിൽ
വിജ്ഞാനം, പിന്നെയെന്തു ചെയ്തീടും,
ഇരുളാൽ കാഴ്ച മറഞ്ഞാൽ
വായ പൊളിച്ചെന്നു കാണുവാൻ കഴിയും
70
അതികലുഷ മാനശ്വര
മാപാതസ്മരണ മനഭിലാഷകരം
അവ്വണ്ണമുള്ള തു
ജ്ഞാനം പൂണ്ടും, ജനങ്ങൾ ഞെളിയുന്നു
71
കോടി കൊടുക്കും ദ്രവ്യം,
കളന്മാർ, നിന്ദ ഭോഗലാഭാർത്ഥം
വിത്തിനിലയഞ്ചാം
കിട്ടവർ വാങ്ങുകില്ല കൈ വല്ലം.
72
എതുവരെയും ചേഷ്ടിച്ചിടു
മതുവരെയും കയറിലുള്ള കെട്ടഴിയാ
മിണ്ടാതിരുന്നുവെന്നാൽ,
കാലത്താൽ കയ മെല്ലെയവം.
78<noinclude></noinclude>
lw9elt979bholczyufovai1079rp93o
താൾ:വൈരാഗ്യവൈദ്യുതി.pdf/31
106
83206
242986
2026-06-20T21:21:52Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '17-1 ശ്വാസമടക്കി, ഭക്ഷണ പാനാദികൾ വിട്ടിടുന്ന മുനിമാരേ, ജനതതി വാഴാൻ മൂലം, കണത്തിൽ കനകചാശമണിയുകതാൻ. 74 കൗതുകികളാകുമാരും കൈലാസവിലാസനം കേട്ടാൽ, സാധനസംഹതിയോതുകി ലി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242986
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>17-1
ശ്വാസമടക്കി, ഭക്ഷണ
പാനാദികൾ വിട്ടിടുന്ന മുനിമാരേ,
ജനതതി വാഴാൻ മൂലം,
കണത്തിൽ കനകചാശമണിയുകതാൻ.
74
കൗതുകികളാകുമാരും
കൈലാസവിലാസനം കേട്ടാൽ,
സാധനസംഹതിയോതുകി
ലിവർ തലകുമ്പിട്ടിടുന്നു. വമ്പിട്ടിൽ,
75
വംഗാദിദേശവൃത്തം,
തുംഗാമോദത്തോടാരുമേ കേൾക്കും;
കാലപുരത്തിലെ വാത്തക
ളാലോചിച്ചറിവതിന്നു വിമുഖരവർ
76
വെടിയേണം മമതയെ
തു
സാധിക്കാൻ വിഷമമെന്നു വന്നിടു
കിൽ,
കൈക്കൊണ്ടുകൊൾക മമതയു
ന്നാലെങ്ങും പെടേണതു സുദൃഢം.
പുത്രകളത്രാദികളേ
77
പോറ്റാനുണ്ടെന്നു ചൊൽ മൂർഖന്മാർ,
16 കേക്കും ചോദിക്കും
3 *<noinclude></noinclude>
dsx2545h194nh7lcilbd6dm3lq6i2zq
താൾ:വൈരാഗ്യവൈദ്യുതി.pdf/32
106
83207
242987
2026-06-20T21:22:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '18 അന്ധതമസമന്മാ രറിയുന്നില്ലാത്തപോഷണം കൃത്യം! 78 നരകത്തിലും വേണം ഗഭത്തിലും മോത്തുറച്ച സംഗതികൾ, വിഷയക്കാാറടിമൂലം, മൂലത്തോടിഞ്ഞിതൊരു ഞൊടിയിൽ 79 പുറമേ പോയ് വരുാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242987
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>18
അന്ധതമസമന്മാ
രറിയുന്നില്ലാത്തപോഷണം കൃത്യം!
78
നരകത്തിലും വേണം
ഗഭത്തിലും മോത്തുറച്ച സംഗതികൾ,
വിഷയക്കാാറടിമൂലം,
മൂലത്തോടിഞ്ഞിതൊരു ഞൊടിയിൽ
79
പുറമേ പോയ് വരുാരി
പ്രാണൻ തൻ ശാസ്ത്രരൂപസംവൃത്തി,
മാനസനിലയെ വലിപ്പു
കുലീനയാം സാദ്ധി കലപോലെ.
80
അതിഗംഭീര മനാവില
അവിരളതരംഗതരളം,
81
ഘോരഭവത്തെപ്പാൻ
പ്രാപിച്ചു ചില രാരഭവനാദം,
സംസരണവിലക്കൊരു
സംശരണം, ശൈവശക്തിതാൻ നൂനം.
82
81. പൂവ്വാർദ്ധം മൂലം തന്നെ.<noinclude></noinclude>
f51osszjeek3jlvalxi7uofhgvpwhab
താൾ:വൈരാഗ്യവൈദ്യുതി.pdf/33
106
83208
242988
2026-06-20T21:22:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '-19 പാശം പോകണമെങ്കിൽ പശുപതിയേത്തന്നെ നാം ഭജിക്കേണം; പാശത്താൽ കെട്ടൊമ പശുവും, തമ്മിൽ മോചനം പൂകാം 83 മതിമതി, ഞാനാന്നീടിയ മാതാവാലും, പിതാവിനാലും, മേ ഇനിയുമതു വേണമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242988
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>-19
പാശം പോകണമെങ്കിൽ
പശുപതിയേത്തന്നെ നാം ഭജിക്കേണം;
പാശത്താൽ കെട്ടൊമ
പശുവും, തമ്മിൽ മോചനം പൂകാം
83
മതിമതി, ഞാനാന്നീടിയ
മാതാവാലും, പിതാവിനാലും, മേ
ഇനിയുമതു വേണമെന്നാ
ലവരുടെ പപ്പാതിതാൻ ഭവിച്ചോട്ടം
84
അവർ ധന്യന്മാർ തന്നേ,
സ്വാമികൾ ധാരാളമുള്ള ബഹുദേവർ,
എന്നാൽ ഞാനറിയാതാൻ
സംസ്വാമിയാ, യൊരുത്തനെയും
85
ദേവന്മാർ പലരുണ്ടി
ന്നും ലെത്തിയവ നിചെയ്യാ
"ആഢ്യ വദാസ്യനായി.
തന്തകഹസ്താവുതാനതിനു ഹിതൻ,
86
ചിന്തിച്ചു വിഷയസുഖം,
ചിന്തിക്കുന്നില്ലതിന്റെ വൈഷമ്യം,
ബന്ധനമോചനകാ
ബന്ധുവിനേത്താൻ ഭജിക്ക മനമേ നീ.
87<noinclude></noinclude>
13u262ebtlx0wf1yx4wjq9lri3ma989
താൾ:വൈരാഗ്യവൈദ്യുതി.pdf/34
106
83209
242989
2026-06-20T21:22:41Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20-> ധന_സദന. ചരണചയമു ത്വാമലത്തികൾക്കു മതു പക്ഷേ, ഈഹാനിരോധന ഗുരു 88 അവർ കല്പിതുതാൻ വിധി യവർ ചെയ്യാതുള്ളതാണു സുനിഷിദ്ധം, അവരോതുള്ളതാം വേദം; ശൈവാശ്രമത്തിമാർകൾ യാച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242989
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>20->
ധന_സദന. ചരണചയമു
ത്വാമലത്തികൾക്കു മതു പക്ഷേ,
ഈഹാനിരോധന ഗുരു
88
അവർ കല്പിതുതാൻ വിധി
യവർ ചെയ്യാതുള്ളതാണു സുനിഷിദ്ധം,
അവരോതുള്ളതാം വേദം;
ശൈവാശ്രമത്തിമാർകൾ യാച്ചിലർ.
89
വിവ രിയ നുലകിന്നു സാരവർ തന്നെ
ഭേദസ്ഥിതി വിട്ടവനൊടു
ചോദിച്ചീടേണ്ടതൊന്നുമില്ലല്ലോ?
തും ം സംസാരം
വി
90
ചന്ദിരചൂഡനേ ഭജിക്കുക നീ
വേദത്തെ വിശ്വസിയ്ക്കുക,
വിശ്വം മുഴുവൻ നിനക്കു വശമാവും.
88
91
ഈഹാനി......ചരണം വിഷയവൈരാഗ്യം,
ഗുരുശുശ്രൂഷ, മന്ത്രോപാസനം.
91
ചന്ദിരചൂഡൻ ചന്ദ്രചൂഡൻ, ചന്ദിരോനേ
കാ ചന്ദ്ര എന്നു വിശ്വം<noinclude></noinclude>
04y9rxln182ld128qq9v1ke8omrv63u
താൾ:വൈരാഗ്യവൈദ്യുതി.pdf/35
106
83210
242990
2026-06-20T21:23:00Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '=21= ദുമേധസ്സാം വിധി, വിധി യെഴുതട്ടെ തലയിലെന്തു, മെതിൽ മേ ശിവനുടെയിടതോ വലതോ ചരണം ശരണം ഗമിക്കുമീയുള്ളോൻ, 92 വിധിയെങ്ങനെ, ഹരിയെങ്ങനെ യെന്നായ് ചോദിപ്പതിന്നു ഞാൻ മൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242990
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>=21=
ദുമേധസ്സാം വിധി, വിധി
യെഴുതട്ടെ തലയിലെന്തു, മെതിൽ മേ
ശിവനുടെയിടതോ വലതോ
ചരണം ശരണം ഗമിക്കുമീയുള്ളോൻ,
92
വിധിയെങ്ങനെ, ഹരിയെങ്ങനെ
യെന്നായ് ചോദിപ്പതിന്നു ഞാൻ മൂകൻ,
ശിവനൊരുവനെയറിയും ഞാ
നല്ലാതാരെയുമെനിക്കു തിരിയിലും
93
ഭീതിദാസിപത്രവനം,
ഭീതിദമതിമാത്ര, മന്ധതാമിസ്രം,
അതുകൊണ്ട നമുക്കൊരു
ഹതിയേൽക്കും,
ശൈവർ നമ്മളെല്ലാം.
94
ഘോരമുഖത്തിൽ ദീക്ഷിത്,
നെൻ കുലടസ്ഥനാം ഭരദ്വാജൻ,
വിശ്വരരിലൊരു പിതാ.
മഹൻ നമുക്കെന്നുതന്നെ വിശ്വാസം,
95
കലഹമൊരിക്കലുമരുതെ..
ന്നൊരുമയിലൊരു മെയ് കലന്നു വാഴുന്നോർ,
94 അസിപത്രവനവും അന്ധതാമിസ്രവും ഓരോ
നരകവിശേഷങ്ങൾ.<noinclude></noinclude>
t2htk880ym6dn73yp2oij6jsepl2d9n
താൾ:വൈരാഗ്യവൈദ്യുതി.pdf/36
106
83211
242991
2026-06-20T21:23:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22 ശിവരെ കാക്കുന്നതിൽ ഞാൻ ഞാനെന്നാന്നിടുന്നു ബഹുകലഹം, 96 നരകസമം ഭോഗത്ത നരാധമിക്കൊപ്പമന്ന സുരരെയുമേ, കരുതുന്നു, ധന്യരാം ചിലർ, മാഹേശ്വരയോഗമാശ്രയിക്കുന്നോർ 97 വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242991
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>22
ശിവരെ
കാക്കുന്നതിൽ
ഞാൻ ഞാനെന്നാന്നിടുന്നു ബഹുകലഹം,
96
നരകസമം ഭോഗത്ത
നരാധമിക്കൊപ്പമന്ന സുരരെയുമേ,
കരുതുന്നു, ധന്യരാം ചിലർ,
മാഹേശ്വരയോഗമാശ്രയിക്കുന്നോർ
97
വിഷയം വിട്ടാത്മാവിൻ
സാക്ഷാൽകാരത്തി, നാകയില്ലെങ്കിൽ,
എല്ലാവരും ഗമിക്കുക
സോല്ലാസം കാശിയിലേക്കു ജവം.
98
സാംഖ്യം, യോഗം, നിയമം,
കമ്മജ്ഞാനങ്ങൾ, ഭക്തിയിവയെല്ലാം
ഒരിടത്തിരുന്നിടുന്നു.
കാശി തനിച്ച ദിക്കിലമരുന്നു.
99
മുക്തികളാൽ, മുക്തി, മുക്തനും തിരിയാ
കാശിയിലേക്കു തിരിച്ചാ
ലീമുഖത്തിങ്കൽനിന്നതറിയും നീ.
100
സുഗൃഹീതമല്ല. വേദം,
നിഗീതമല്ല ചഞ്ചലം ഹൃദയം,<noinclude></noinclude>
jam14zb3kr5nu574vketuiz6rmfuazj
താൾ:വൈരാഗ്യവൈദ്യുതി.pdf/37
106
83212
242992
2026-06-20T21:23:49Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '23 ഭക്തിയിലാശയുമുണ്ട ഭക്തിയോടേ പോയിടുന്നു കാശിയിൽ ഞാൻ 101 102 വൈരാഗ്യശതക കൃതിയേ സ്വാരാട്ടിൻ ഭാഷയിൽനിന്നും ഈ രാമൻ നമ്പൂതിരി രാവനിസൂക്തിയിങ്കലാക്കി മുദ്രാ 102 സമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242992
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>23
ഭക്തിയിലാശയുമുണ്ട
ഭക്തിയോടേ പോയിടുന്നു കാശിയിൽ ഞാൻ
101
102
വൈരാഗ്യശതക കൃതിയേ
സ്വാരാട്ടിൻ ഭാഷയിൽനിന്നും
ഈ രാമൻ നമ്പൂതിരി
രാവനിസൂക്തിയിങ്കലാക്കി മുദ്രാ
102
സമാപ്തം
ഉത്തരാർദ്ധത്തിലെ ശോകി,
ഗ്രന്ഥകാര
ഒൻറ വിനയവിശേഷത്തെ വിദ്യോതിപ്പിക്കുന്നു.<noinclude></noinclude>
7z3al1sgtjughvf0ai3us6gyzsb4yr4
താൾ:വൈരാഗ്യവൈദ്യുതി.pdf/38
106
83213
242993
2026-06-20T21:24:08Z
Bhama R 257
13324
/* Without text */
242993
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:വൈരാഗ്യവൈദ്യുതി.pdf/39
106
83214
242994
2026-06-20T21:24:27Z
Bhama R 257
13324
/* Without text */
242994
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:വൈരാഗ്യവൈദ്യുതി.pdf/40
106
83215
242995
2026-06-20T21:24:36Z
Bhama R 257
13324
/* Without text */
242995
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:വൈരാഗ്യവൈദ്യുതി.pdf/41
106
83216
242996
2026-06-20T21:24:47Z
Bhama R 257
13324
/* Without text */
242996
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:വൈരാഗ്യവൈദ്യുതി.pdf/42
106
83217
242997
2026-06-20T21:25:01Z
Bhama R 257
13324
/* Without text */
242997
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m