വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.7
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Shareera shasthram 1917.pdf/66
106
35530
243103
170399
2026-06-22T20:51:28Z
Sreejithk2000
57
ചെറിയ തിരുത്ത്
243103
proofread-page
text/x-wiki
<noinclude><pagequality level="1" user="28040 vmhskadalikad" /></noinclude>{{rh|6|ഹൃദയവും പരിവാഹകേന്ദ്രിയങ്ങളും|49}}
{{text-indent|2em|ലേക്കു രക്തം കൊണ്ടുപോകുന്ന കുഴൽ ആകുന്നു. ഹൃദയത്തിൽനിന്നു അംഗങ്ങളിലേക്കു രക്തം കൊണ്ടുപോകുന്ന കുഴലുകളെ ചുകപ്പുനിറത്തിൽ കാണിച്ചിരിക്കുന്നു.}}
{{ന|32. ദേഹത്തിലുള്ള മുഖ്യമായ രക്തകുഴലുകൾ.}}<noinclude><references/>{{WSDC2014School}}</noinclude>
5j5vgkqy9mrze1zdbkquufr7vdf7taj
താൾ:Shareera shasthram 1917.pdf/68
106
35538
243105
170401
2026-06-22T20:56:26Z
Sreejithk2000
57
ചെറിയ തിരുത്ത്
243105
proofread-page
text/x-wiki
<noinclude><pagequality level="1" user="28040 vmhskadalikad" /></noinclude>{{rh|6.|ഹൃദയവും പരിവാഹകേന്ദ്രിയങ്ങളും|51}}
{{ന|33. A,B & C ഹൃദയത്തിന്റെ ഉൾക്കാഴ്ച.}}
{{text-indent|2em|ഹൃദയത്തിനുള്ളിൽ നാലു കള്ളികൾ ഉള്ളതിനെ 33 A പടത്തിൽ നിങ്ങൾക്കു കാണാം. ഈ നാലു കള്ളികളിൽ മേൽഭാഗത്തിലുള്ള കള്ളികൾ രണ്ടും കൎണ്ണികകൾ (AURICLES) എന്നും, കീഴുഭാഗത്തിലുള്ള കള്ളികൾ രണ്ടും ജവനികകൾ (ventricles) എന്നും പറയുന്നു
വലത്തുഭാഗത്തുള്ള കള്ളികൾ രണ്ടും ഇടത്തുഭാഗത്തുള്ള രണ്ടു കള്ളികളിൽനിന്നു തീരെ വേർപെട്ടിരിക്കുന്നു എന്നു പടത്തിൽ കാണാം. എന്നാൽ ദക്ഷിണകൎണ്ണിക ദക്ഷിണജവനികയോടുകൂടി ഒരു ദ്വാരംവഴിയായി
സംബന്ധിച്ചിരിക്കുന്നു. അതുപോലെതന്നെ വാമകൎണ്ണികവാമജവനികയോടുകൂടി ഒരു ദ്വാരംവഴിയായി സംബന്ധിച്ചിരിക്കുന്നു. ദക്ഷിണകണ്ണികയോടുകൂടി സംബന്ധി}}<noinclude><references/>{{WSDC2014School}}</noinclude>
fsbp7z0uds4riy90me96lg7gl7m884v
താൾ:Shareera shasthram 1917.pdf/67
106
35541
243104
238495
2026-06-22T20:53:00Z
Sreejithk2000
57
ചെറിയ തിരുത്ത്
243104
proofread-page
text/x-wiki
<noinclude><pagequality level="1" user="28040 vmhskadalikad" /></noinclude>{{rh|50|ശരീരശാസ്ത്രം}}
{{text-indent|2em|32-ആം പടം ദേഹത്തിലുള്ള മുഖ്യമായ രക്തവാഹിനികളുടെ സന്നിവേശത്തെ കാട്ടുന്നു. 33 A പടത്തിൽ ഹൃദയത്തിന്റെ ഉൾഭാഗത്തുള്ള സന്നിവേശത്തെ കാണിച്ചിരിക്കുന്നു.}}
{{ന|A ഹൃദയത്തിൻ ഉള്ളിലുള്ള അറകൾ}}
{{ന|B ഹൃദയത്തിന്റെ വലതുഭാഗം}}<noinclude><references/>{{WSDC2014School}}</noinclude>
nhtybk5r9pemvm7hqdyvtkd4gxmjwyx
താൾ:KKTL40.pdf/162
106
79524
243066
225490
2026-06-22T12:29:47Z
64kb.ram
13323
/* സാധൂകരിച്ചവ */
243066
proofread-page
text/x-wiki
<noinclude><pagequality level="4" user="64kb.ram" /></noinclude>118 സ്യമന്തകം
കണ്ണനു ചേരുന്നവരി-
പെണ്ണുങ്ങൾ ഗുണങ്ങളൊക്കെയോക്കുമ്പോൾ
കണ്ണിനുമധികമെനിക്കീ-
വണ്ണം വന്നതു രസം, മനസ്സിന്നും.
സത്രം- എനിക്കുമീനിങ്ങളൊടിത്ര ചാച്ച-
ജനിക്കയാൽ പ്രീതി വളന്നിടുന്നു;
അനർഘകീ!ത്തൊ! വസുദേവ! ഹോ! ഞാ-
നിനിഗമിക്കട്ടെ; മുകുന്ദ! പോട്ടേ!
എല്ലാവരും അനുവദിക്കുന്നു. (സത്രാജിത്തു പോ
കുന്നു.)
ഉപാ....മംഗളതുര്യ നിനാദം
ഭംഗിയിലിപ്പോൾ പുറത്തു കേൾക്കുന്നു;
ഇങ്ങിനെ മേലാലനവധി
മംഗളമുണ്ടായരും മുകുന്ദന്നും.
(എന്ന് അനുഗ്രഹിച്ചു പോകുന്നു.)
ശ്രീകൃ-കൃപാകടാക്ഷാൽ തവ താത്! ഞാനീ-
വിപത്തിലും മംഗളമാർണു പോന്നു;
സ്വഭാവകാരുണ്യ മിവയ്ക്കുമെന്നും
ശുഭത്തോടമ്മേ! കലരേണമെന്മേൽ.
(എന്ന് എല്ലാവരും പോയി)
നാലാമങ്കം കഴിഞ്ഞു.<noinclude><references/></noinclude>
ixl2xd5q1lrkmnfnocb6ysbtykwhw0y
താൾ:Nakshathrangalude Naattil 1965.pdf/1
106
81281
243069
240439
2026-06-22T15:31:13Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
243069
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>നക്ഷത്രങ്ങളുടെ
നാട്ടിൽ
എം.പി.പരമേശ്വരൻ<noinclude></noinclude>
52shzcm3pgasyq3nbs32bnhlqnstmrl
താൾ:Nakshathrangalude Naattil 1965.pdf/2
106
81282
243070
240441
2026-06-22T15:31:39Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
243070
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>നക്ഷത്രങ്ങളുടെ നാട്ടിൽ
Author's Copy<noinclude></noinclude>
quzxlnkpscetnhbceu9g2wn5djgctsp
താൾ:Nakshathrangalude Naattil 1965.pdf/3
106
81283
243071
240444
2026-06-22T15:33:02Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
243071
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><small>(Malayalam)</small><br>
<big><big>Nakshatrangalute Naattil</big></big><br>
<small>
Science<br>
'''By M. P. PARAMESWARAN'''<br>
Moscow Power Institute<br>
Moscow<br>
First Published August 1965<br>
Copies 1000<br>
Printed at<br>
INDIA PRESS, KOTTAYAM<br>
Price Rs. 1.50<br>
Copyright<br>
M. P. Parameswaran<br>
Publishers:<br>
'''Sahitya Pravarthaka Co-operative'''<br>
'''Society Ltd., Kottayam, Kerala State'''
Sales Department:<br>
NATIONAL BOOK STALL<br>
Kottayam '''Kerala State''' India
</small><noinclude></noinclude>
ddvbr0y0gyuzak4ky3p57s3hzprkknb
താൾ:Nakshathrangalude Naattil 1965.pdf/4
106
81284
243072
240443
2026-06-22T15:33:50Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
243072
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><center>
<big><big><big>'''നക്ഷത്രങ്ങളുടെ നാട്ടിൽ'''</big></big></big>
<br>
<br>
<big><big>എം. പി. പരമേശ്വരൻ</big></big>
<br>
<br>
<br>
<small>പ്രസാധകന്മാർ</small><br>
<big>സാഹിത്യപ്രവൎത്തക സഹകരണസംഘം</big><br>
----
<big><big>നാഷനൽ ബുക്ക്സ്റ്റാൾ</big></big><br>
കോട്ടയം<br>
<small>വില ക. 1.50</small>
</center><noinclude></noinclude>
46gjd9e2uplq78iy4q53id6iqsxj287
താൾ:Nakshathrangalude Naattil 1965.pdf/5
106
81285
243073
240445
2026-06-22T15:34:47Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
243073
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><u>'''എം. പി. പരമേശ്വരന്റെ'''<br>
'''കൃതികൾ'''</u><br>
നക്ഷത്രങ്ങളുടെ നാട്ടിൽ<br>
പരമാണുശാസ്ത്രം<br>
സ്ഥാനീയങ്ങളും തേജോദ്ഗിരണവും<noinclude>
----
S1733 B1067 15/65-66 1-1000</noinclude>
5tr78bgd0qsf7m8jqw178vmfy3p9biu
താൾ:Nakshathrangalude Naattil 1965.pdf/6
106
81286
243074
240448
2026-06-22T15:37:29Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
243074
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><center> <big><big>മുഖവുര</big></big> </center>
ലക്ഷോപലക്ഷം സംവത്സരങ്ങൾക്കു മുമ്പു് ഏതാനും
ജീവിതരൂപങ്ങൾ കടലിൽനിന്നു് കരയിലേക്കു കയറിയപ്പോഴാണു് ആദ്യത്തെ ജീവിതവിപ്ലവമുണ്ടായതു്. അതിന്റെ ഏറ്റവും ഉൽകൃഷ്ടഫലമായ മനുഷ്യൻ ഇതാ ഇപ്പോൾ ആകാശത്തെ കീഴടക്കിയിരിക്കുന്നു. ഭൂമിയെ പ്രദക്ഷിണം വെയ്ക്കുന്ന ആകാശസഞ്ചാരികളും ചന്ദ്രനിലേക്കും ശുക്രനിലേക്കുമുള്ള റോക്കറ്റ് കപ്പലുകളും ആവിൎഭവിച്ചിരിക്കുന്നു. ആകാശയാത്രാശാസ്ത്രത്തിന്നു് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളിൽ ഉണ്ടായിട്ടുള്ള അത്ഭുതാവഹവും അല്പം അവിശ്വസനിയവുമായ പുരോഗതി രണ്ടാമത്തേതും കൂടുതൽ മഹത്തരവുമായ ഒരു ജീവിതവിപ്ലവത്തിന്റെ നാന്ദിയല്ലേ കുറിക്കുന്നതു്? ഈ പുതുവിപ്ലവത്തിൽ പങ്കാളികളാകുവാൻ ആകാശയാത്രാശാസ്ത്രത്തിന്റെ ചില പ്രാഥമികതത്വങ്ങളെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
മോസ്കോ
{| style="width:100%" class="col1left col2right"
|-
| 31-7-1965 || എം. പി. പരമേശ്വരൻ
|}<noinclude></noinclude>
pupe5ci4m36ror9azdq7gw0vap1udc7
താൾ:Nakshathrangalude Naattil 1965.pdf/7
106
81287
243075
240447
2026-06-22T15:39:05Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
243075
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>{{C|<big><big>ഉള്ളടക്കം</big></big>}}
{| style="width:100%"
|-
| ഇതിഹാസത്തിൽനിന്നു ശാസ്ത്രത്തിലേക്ക് || 9
|-
|ഭൂമിയും പ്രപഞ്ചവും || 15
|-
|ചില അടിസ്ഥാനതത്വങ്ങൾ || 20
|-
|റോക്കറ്റുകൾ || 29
|-
|കൃത്രിമചന്ദ്രന്മാർ || 39
|-
|ആകാശനൗകയിലെ ജീവിതം || 48
|-
|പലതരം ആകാശനൗകകൾ || 57
|-
|ഗ്രഹാന്തരയാത്ര || 64
|-
|എന്തിനുവേണ്ടി? || 77
|}<noinclude></noinclude>
d2l2j5nma9fiw1cpjickq9x328338fg
താൾ:Nakshathrangalude Naattil 1965.pdf/8
106
81288
243076
240449
2026-06-22T15:41:59Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
243076
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>മാനുഷൻ നിറംതേച്ച തേൻകൊടി നിവൎത്തല്ലോ<br>
മാൺപുറ്റം സനാതനശൂഭ്രതേ, നിൻ നെഞ്ചിലും<br>
ഇനിയും ഹിമച്ചാൎത്തിൽ പുതഞ്ഞുകിടന്നിടാ<br>
ജനിയും മരണവും തീണ്ടാത്ത നിൻ താഴ്‌വാരം<br>
ആയിരം തീജ്ജ്വാലകളുയിരിൽജ്ജ്വലിക്കുന്നോ-<br>
രാണല്ലോ കുടികൊള്ളാനങ്ങോട്ടു പറക്കുന്നൂ.<br>
<div style="text-align: right">
ബാലാമണിയമ്മ — ചന്ദ്രദൎശനം
</div><noinclude></noinclude>
c4zlo5najh6xx4j0hbgu855vzxl35r3
താൾ:Nakshathrangalude Naattil 1965.pdf/9
106
81289
243077
240450
2026-06-22T15:44:40Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
243077
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><center>
<big><big>അദ്ധ്യായം 1</big></big><br>
<big><big><big>'''ഇതിഹാസത്തിൽനിന്നു ശാസ്ത്രത്തിലേക്ക്'''</big></big></big>
</center>
ആകാശസഞ്ചാരത്തെപ്പറ്റിയുള്ള കഥകൾക്കു മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യൻ സൂൎയ്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും നോക്കി അത്ഭുതപ്പെട്ടു. അജ്ഞതയിൽ നിന്നുള്ള ഭയത്താൽ അവയെ ദേവന്മാരും ഈശ്വരന്മാരുമായി സങ്കല്പിച്ചുവെങ്കിലും ഭൂമിയെപ്പോലെ തന്നെയുള്ള ലോകങ്ങളായിരിക്കാം അവയെന്നു് അപ്പോഴപ്പോഴായി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചരിത്രത്തിന്റെ ഏറ്റവും പഴയ ഏടുകളായ വേദങ്ങളിൽപ്പോലും ഈരേഴു പതിന്നാലു ലോകങ്ങളെപ്പറ്റിയും വിമാനാദി വാഹനങ്ങളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. വിഹായസ്സിൽ പാടിപ്പറക്കുന്ന പറവകളെ നോക്കി മനുഷ്യൻ അസൂയപ്പെട്ടു. ചിറകുകളില്ലാത്തതിനാലും പറക്കുവാൻ സാധിക്കാത്തതിനാലും അവൻ 'സങ്കല്പവായുവിമാനങ്ങൾ' നിൎമ്മിച്ചു. അവന്റെ സങ്കല്പങ്ങളുടെ സാക്ഷാത്കാരം ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണു സാധിതമായത്.
രാമായണത്തിൽ പുഷ്പക വിമാനത്തെപ്പറ്റി പറയുന്നു. സുപ്രസിദ്ധശില്പിയായ മയാസുരൻ അനേകതരത്തിലുള്ള യന്ത്രവിമാനങ്ങൾ നിർൎമ്മിച്ചിട്ടുള്ളതായി ഇതിഹാസങ്ങൾ ഉൽഘോഷിക്കുന്നുണ്ട്. പലതരത്തിലുള്ള വിമാ<noinclude></noinclude>
szilbcgzzpp0p0py3s2x1iuho1t1prn
താൾ:Nakshathrangalude Naattil 1965.pdf/10
106
81290
243078
240452
2026-06-22T15:49:48Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
243078
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{| style="width:100%;"
|-
| 10
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>നങ്ങൾ ഉണ്ടാക്കുന്ന വിധങ്ങളെപ്പറ്റിയും അതിന്നാവശ്യമായ
ലോഹങ്ങളെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്നതും
ഭരദ്വാജമഹൎഷിയാൽ രചിക്കപ്പെട്ടവയെന്നു
വിശ്വസിക്കപ്പെടുന്നവയുമായ 'വിമാനശാസ്ത്രം,' 'യന്ത്രസംഗ്രഹം'
എന്നിങ്ങനെ രണ്ടു സംസ്കൃതഗ്രന്ഥങ്ങൾ കണ്ടുകിട്ടിയിട്ടുള്ളതായി
മൈസൂറിലെ അന്താരാഷ്ട്രീയ സംസ്കൃത
ഗവേഷണശാലയുടെ ഡയറക്ടർ പ്രസ്താവിച്ചിരിക്കുന്നു.
ഗ്രീക്കുകാരുടെ ഇതിഹാസങ്ങളിലും ആകാശസഞ്ചാരകഥകൾ
കുറവല്ല. ആദ്യമാദ്യമെല്ലാം മനുഷ്യർ പക്ഷികളെ
അനുകരിപ്പാനാണു ശ്രമിച്ചത്. ദെദാലുസ്, ഇക്കാറസ്
എന്നീ രണ്ടുപേർ ഭീമാകാരങ്ങളായ ചിറകുകൾ
ഉണ്ടാക്കി മെഴുകുകൊണ്ട് തങ്ങളുടെ ദേഹത്തിൽ ഒട്ടിച്ചു
പറന്നുവത്രെ! ഇക്കാറസ് സൂൎയ്യന്റെ വളരെയധികം അടുത്തു
പറക്കുകയാൽ മെഴുകുരുകി ചിറകറ്റു് സമുദ്രത്തിൽ
വീണു മരിച്ചുപോയി! മഹാനായ അലക്സാണ്ടർ പരുന്തുകളെ
പൂട്ടിയ രഥത്തിൽ സ്വൎഗ്ഗത്തിലെത്തുവാൻ ശ്രമിച്ചതായും
കഥയുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽനിന്നും ഏതാനും
നാഴിക ദൂരം വരെ മാത്രമേ വായുവുള്ളു എന്നും അതിനപ്പുറം
ചിറകുകൾകൊണ്ടു പ്രയോജനമില്ലെന്നും അവർ
മനസ്സിലാക്കിയിരുന്നില്ല. മനുഷ്യന്റെ അറിവു വൎദ്ധിച്ചു
വന്നതോടുകൂടി ചിറകുകളുടെ നിസ്സഹായത അവനു മനസ്സിലായി.
ആയിടയ്ക്കാണ് ചൈനാക്കാർ ആദ്യമായി വാണങ്ങൾ
ഉണ്ടാക്കുവാൻ തുടങ്ങിയതു്. ആദ്യമാദ്യം ആഘോഷങ്ങൾക്കായും
പിന്നീടു യുദ്ധാവശ്യങ്ങൾക്കായും വാണങ്ങൾ—റോക്കറ്റുകൾ—ഉപയോഗിക്കപ്പെട്ടു. വാണങ്ങളെ ആകാശസഞ്ചാരത്തിന്നു് ആദ്യമായി പരീക്ഷിച്ചുനോക്കിയതിനെപ്പറ്റി
രസാവഹമായ ഒരു കഥയുണ്ടു്. ചീനയിലെ
ഒരിടത്തരം സൎക്കാരുദ്യോഗസ്ഥനായിരുന്നു വാൻഹു.<noinclude></noinclude>
p5r0vr71kghuh82g9i3km43ax7gz9u6
താൾ:Nakshathrangalude Naattil 1965.pdf/12
106
81292
243079
240472
2026-06-22T15:52:33Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
243079
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{| style="width:100%;"
|-
| 12
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>ഉത്സവവേളകളിൽ മുകളിലേക്കു ചീറിപ്പായുന്ന വാണങ്ങളെ
വാൻഹു കുട്ടിക്കാലം മുതൽക്കു കണ്ടിട്ടുണ്ട്. വികൃതിപ്പയ്യന്മാർ
ഒരുവേള എലി, പൂച്ച മുതലായ ചെറുജന്തുക്കളെ
വാണത്തിന്മേൽ കൊളുത്തി വിട്ടിരുന്നതും കണ്ടിരിക്കാം.
ഏതായാലും വാൻഹുവിന്നു് ആകാശത്തിലൂടെ സഞ്ചരിക്കണമെന്നൊരു
മോഹം തോന്നി. കുറെ ആശാരിമാരെ
വിളിച്ചു പ്രത്യേകരീതിയിൽ ഒരു കസേരയുണ്ടാക്കി, അതിൽ
47 വലിയ വാണങ്ങൾ ഘടിപ്പിക്കുകയും മുകളിൽ
ഒരു പട്ടം ഉറപ്പിക്കുകയും ചെയ്തപ്പോൾ വാൻഹുവിന്റെ
ആകാശനൗക തയ്യാറായി. ഒരു ശുഭമുഹൂൎത്തത്തിൽ ഗുരുദേവന്മാരെയെല്ലാം
വന്ദിച്ചു വാൻഹു കസേരയിൽ കയറി
ഇരുന്നു. നിശ്ചിതസമയത്ത് ഒരു ഹുംകാരശബ്ദം പുറപ്പെടുവിച്ചപ്പോൾ
47 കൂലിക്കാർ ചുറ്റും വന്നു എല്ലാ വാണങ്ങൾക്കും
ഒരേസമയം തീ കൊടുത്തു. ഒരു മിന്നൽ,
ഒരു ചീറ്റൽ, ഒരു പൊട്ടൽ വാൻഹുവിനെ പിന്നീടാരും
കണ്ടിട്ടില്ല. ഉടലോടെ സ്വൎഗ്ഗത്തിലെത്തിയെന്നാണ് പൊതുജനവിശ്വാസം!
ഈ കഥയുടെ അടിസ്ഥാനം എന്തായാലും വേണ്ടില്ല;
ഒരുകാൎയ്യം പ്രത്യേകം പ്രസ്താവ്യമാണ്. ഇന്ന് ചന്ദ്രനിലേക്കോ
ഗ്രഹങ്ങളിലേക്കോ പോകുവാൻ റോക്കറ്റുകൾ
-വാണങ്ങൾതന്നെ- മാത്രമാണു് നമുക്കു സഹായമായിട്ടുള്ളത്.
പക്ഷേ, വാൻഹുവിനുശേഷം ഇരുപതാം
നൂറ്റാണ്ടിൽ മാത്രമാണ് ആകാശസഞ്ചാരത്തിനായി
റോക്കറ്റുകൾ പുനരുദ്ധരിക്കപ്പെട്ടത്.
വിജ്ഞാനം വളൎന്നുവന്നു. സങ്കല്പകഥകളെ യാഥാൎത്ഥ്യങ്ങളാക്കുവാൻ
മനുഷ്യൻ വെമ്പൽകൊണ്ടു. തനിക്കു
ചുറ്റുമുള്ള ലോകത്തെപ്പറ്റി അറിവു വൎദ്ധിച്ചുവന്നതോടെ
അവയെ കീഴടക്കുവാനുള്ള മനുഷ്യന്റെ ശ്രമങ്ങളും കൂടു<noinclude></noinclude>
g2bylxadsai6kbcaw2q1n070r9v8rq5
താൾ:Nakshathrangalude Naattil 1965.pdf/13
106
81293
243080
240234
2026-06-22T15:57:23Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243080
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>തൽ കൂടുതൽ ഫലവത്താകുവാൻ തുടങ്ങുകയും പഴങ്കഥകൾ
കുറേശ്ശെക്കുറേശ്ശെയായി ശാസ്ത്രസിദ്ധാന്തങ്ങൾക്കും വഴി
മാറിക്കൊടുക്കുകയും ചെയ്തു.
ആകാശയാത്രാശാസ്ത്രത്തിനു മുമ്പു പറഞ്ഞപോലെ
മാനവസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. ഇക്കാല
ത്തെ പൊതുവിൽ മൂന്നു ഘട്ടങ്ങളായി തിരിക്കാം:
1. ഇതേവരെ വിവരിച്ച ഇതിഹാസങ്ങളുടെ കാല
ഘട്ടം: വേദങ്ങളുടെ കാലം മുതൽ ഏകദേശം ക്രി. പി.
1540 വരെയാണിത്.
2. സംശയങ്ങളുടെ കാലഘട്ടം: ക്രി. പി. 1540
മുതൽ ഏകദേശം ക്രി.പി. 1895 വരെ. 'നിക്കോളാസ്
കോപ്പർനിക്കസ്' ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന
സിദ്ധാന്തത്തെ തകർത്തതും, 'ഗലീലിയോ ദൂരദർശിനിയു
ണ്ടാക്കി ചന്ദ്രന്റെ ഉപരിതലത്തേയും വ്യാഴം മുതലായ ഗ്ര
ഹങ്ങളുടെ ഉപഗ്രഹങ്ങളെയും കണ്ടുപിടിച്ചതും, 'കെപ്ലർ'
ഗ്രഹനക്ഷത്രാദികളുടെ സഞ്ചാര നിയമങ്ങൾ ഉന്നയിച്ച
തും, 'ന്യൂട്ടൺ' തന്റെ ഗുരുത്വാകഷണനിയമം പ്രസിദ്ധ
മാക്കിയതും 'ലപ്ലാസ്' പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള
തന്റെ സിദ്ധാന്തങ്ങൾ ഉന്നയിച്ചതും “മൺ ഗോൾഫ്
സഹോദരന്മാർ' ബലൂണുകളിൽ ആകാശത്തിലേക്കുയർ
ന്നതും 'ജൂൾസ് വേൺ' ചന്ദ്രയാത്രയെക്കുറിച്ചും രസാവ
ഹമായ ഒരു പുസ്തകമെഴുതിയതും ഈ കാലഘട്ടത്തിലാ
ണ്. മഹത്തായ ശാസ്ത്രപുരോഗതിയുടെ കാലമായിരുന്നു
അതു്. സംശയങ്ങളാകുന്ന നിശിതശരങ്ങളാൽ അന്ധ
വിശ്വാസങ്ങളുടെ ചട്ടക്കൂടു തകർക്കപ്പെട്ടപ്പോൾ മനുഷ്യ
ന്റെ ബുദ്ധി സ്വതന്ത്രമായി.
3. പ്രവർത്തനങ്ങളുടെ കാലഘട്ടം: ക്രി. പി. 1895
മുതൽ ഇന്നേവരെ. ആകാശസഞ്ചാരത്തെപ്പറ്റിയുള്ള പ്ര<noinclude></noinclude>
ljw7nry3nzie5hr2jf08w42kkz5o0m1
താൾ:Nakshathrangalude Naattil 1965.pdf/14
106
81294
243081
240235
2026-06-22T16:03:54Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243081
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ധാനമായ ലേഖനങ്ങളിൽ ആദ്യത്തേത് റഷ്യൻ ശാസ്ത്രജ്ഞ
നായ 'കൺസ്താന്റിൻ ത്‍സിയോൾക്കോവ്സ്ക്കി'യുടേതാ
ണ്. ആധുനിക ആകാശയാത്രാ ശാസ്ത്ര (Cosmonautics)
അഥവാ നക്ഷത്ര യാത്രാശാസ്ത്ര (Astronautics)-ത്തിന്റെ
പ്രണേതാവ് അദ്ദേഹമാണെന്നു പറയാം. റഷ്യക്കാരും
ജർമ്മൻകാരുമാണ് ആകാശയാത്രാ ഗവേഷണങ്ങളിൽ മി
കച്ചുനിന്നിരുന്നതു്. പലേതരത്തിലുള്ള വിമാനങ്ങളും
ബലൂണുകളും മനുഷ്യരെ കയറ്റി പത്തും ഇരുപതും നാഴിക
ഉയരത്തിൽ പറന്നു. രണ്ടാംലോകമഹായുദ്ധം റോക്കറ്റി
നെ പുനരുദ്ധരിച്ചു. അതിഭീമങ്ങളായ ജർമ്മൻ V-2 റോ
ക്കറ്റുകൾ പ്രസിദ്ധങ്ങളായി. 1957-ൽ റഷ്യക്കാർ ആദ്യ
മായി ഒരു കൃത്രിമോപഗ്രഹം സൃഷ്ടിച്ചു. 1959-ൽ ഒരു
റോക്കറ് ചന്ദ്രനിലെത്തി. 1961-ൽ മനുഷ്യനെ കയ
റിയ ആദ്യത്തെ ആകാശനൗക (Space Ship) ഭൂമിയെ
പ്രദക്ഷിണം വെച്ചു. റഷ്യക്കാരനായ 'യുരി ഗഗാരിൻ'
ആയിരുന്നു അതിൽ. ഇന്നാകട്ടെ ബഹിരാകാശസഞ്ചാരം
പ്രായേണ ഒരു സാധാരണ സംഭവമായിത്തീർന്നിരിക്കുന്നു.
രണ്ടും മൂന്നും യാത്രക്കാരെ കയറ്റിയ ബഹിരാകാശനൗക
കളും, ആകാശക്കുപ്പായം ധരിച്ചു്, ത്രിശങ്കുവിനെപ്പോലെ
ഭാരമില്ലാതെ പാറിപ്പറക്കുന്ന ബഹിരാകാശസഞ്ചാരി
കളും ആവിർഭവിച്ചിരിക്കുന്നു. ഏതാനും ദിവസങ്ങൾ
നീണ്ടുനിൽക്കുന്ന ബഹിരാകാശസഞ്ചാരം ഒരു പ്രശ്നമല്ലി
പ്പോൾ. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിലുണ്ടായ അത്ഭു
തകരമായ ശാസ്ത്രപുരോഗതി പൊതുവെയും കഴിഞ്ഞ
നാലഞ്ചു കൊല്ലങ്ങൾക്കുള്ളിൽ ബഹിരാകാശയാത്രാശാ
സ്ത്രത്തിന്നുണ്ടായ പുരോഗതി പ്രത്യേകിച്ചും ആലോചിച്ചു
നോക്കുമ്പോൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ
കുത്തുന്ന ദിനം അധികം ദൂരെയല്ലെന്നു വിശ്വസിക്കാം.<noinclude></noinclude>
fyklygbyghky5us88nnl09taf9w67uz
താൾ:Nakshathrangalude Naattil 1965.pdf/15
106
81295
243082
240236
2026-06-22T16:06:52Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243082
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big>അദ്ധ്യായം 2</big></big><br>
<big><big><big>'''ഭൂമിയും പ്രപഞ്ചവും'''</big></big></big>
</center>
ആദ്യകാലങ്ങളിൽ ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്ര
മാണെന്നും സൂയ്യചന്ദ്രന്മാരും നക്ഷത്രാദികളും ഭൂമിയെ
ചുറ്റിക്കൊണ്ടിരിക്കുകയാണെന്നും മനുഷ്യർ വിശ്വസി
ച്ചിരുന്നു. 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പോളണ്ടു
കാരനായ നിക്കോളസ് കോപ്പർനിക്കസ്, സൂര്യനുചുറ്റും
ഏകദേശം വൃത്താകാരത്തിലുള്ള പഥങ്ങളിൽ സഞ്ചരി
ക്കുന്ന ഒൻപതു ഗ്രഹങ്ങളിൽ ഒന്നുമാത്രമാണു ഭൂമിയെന്നു
തെളിയിച്ചപ്പോൾ മനുഷ്യന്റെ അഹന്തയ്ക്കു തട്ടിയ ഇടി
വു കുറച്ചൊന്നുമായിരുന്നില്ല. ബുധൻ, ശുക്രൻ, ഭൂമി,
ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, പ്
ട്ടോ എന്നിവയാണു് ഈ ഒൻപതു ഗ്രഹങ്ങൾ കോപ്പർ
നിക്കസ്സിന്റെ കാലത്തു ആദ്യത്തെ ആറു ഗ്രഹങ്ങൾ മാത്ര
മേ അറിവുണ്ടായിരുന്നുള്ളു). സയനിൽ നിന്നും അവയി
ലേക്കുള്ള ദൂരങ്ങൾ ഒന്നും രണ്ടും ചിത്രങ്ങളിൽ കുറിച്ചിരി
ക്കുന്നു. ചന്ദ്രൻ ഭൂമിക്കു ചുററും സഞ്ചരിക്കുന്ന ഒരു ഉപഗ്ര
ഹമാണു്. ചൊവ്വയ്ക്കു രണ്ടും വ്യാഴത്തിനു പന്ത്രണ്ടും ശനി
ക്കു് ഒമ്പതും യുറാനസ്സിന്നും അഞ്ചും നെപ്ട്യൂണിന്നു രണ്ടും
ഉപഗ്രഹങ്ങളുണ്ടു്. ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും
യാത്രാമാർഗ്ഗത്തിന്നു പരിവർത്തനപഥം' (Orbit) എന്നും
അതുൾക്കൊള്ളുന്ന തലത്തിൽ പരിവർത്തനതലം' (Orbi
tal plane) എന്നും പറയുന്നു. ഗ്രഹങ്ങളുടെ പരിവർത്തന
പഥങ്ങൾ എല്ലാം ഏകദേശം ഒരേതലത്തിൽത്തന്നെയാ
ണു സ്ഥിതിചെയ്യുന്നതു്. ഭൂമിയുടെയും മറ്റു ഗ്രഹങ്ങളു<noinclude></noinclude>
jnq9ruo94vegq0l96s6ad79ixd8ogaj
243083
243082
2026-06-22T16:11:56Z
Radhan K Moolad
13275
243083
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big>അദ്ധ്യായം 2</big></big><br>
<big><big><big>'''ഭൂമിയും പ്രപഞ്ചവും'''</big></big></big>
</center>
ആദ്യകാലങ്ങളിൽ ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്ര
മാണെന്നും സൂൎയ്യചന്ദ്രന്മാരും നക്ഷത്രാദികളും ഭൂമിയെ
ചുറ്റിക്കൊണ്ടിരിക്കുകയാണെന്നും മനുഷ്യർ വിശ്വസി
ച്ചിരുന്നു. 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പോളണ്ടു
കാരനായ നിക്കോളസ് കോപ്പർനിക്കസ്, സൂൎയ്യനുചുറ്റും
ഏകദേശം വൃത്താകാരത്തിലുള്ള പഥങ്ങളിൽ സഞ്ചരി
ക്കുന്ന ഒൻപതു ഗ്രഹങ്ങളിൽ ഒന്നുമാത്രമാണു ഭൂമിയെന്നു
തെളിയിച്ചപ്പോൾ മനുഷ്യന്റെ അഹന്തയ്ക്കു തട്ടിയ ഇടി
വു കുറച്ചൊന്നുമായിരുന്നില്ല. ബുധൻ, ശുക്രൻ, ഭൂമി,
ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, പ്ലൂ
ട്ടോ എന്നിവയാണു് ഈ ഒൻപതു ഗ്രഹങ്ങൾ കോപ്പർ
നിക്കസ്സിന്റെ കാലത്തു ആദ്യത്തെ ആറു ഗ്രഹങ്ങൾ മാത്ര
മേ അറിവുണ്ടായിരുന്നുള്ളു). സൂൎയ്യനിൽനിന്നും അവയി
ലേക്കുള്ള ദൂരങ്ങൾ ഒന്നും രണ്ടും ചിത്രങ്ങളിൽ കുറിച്ചിരി
ക്കുന്നു. ചന്ദ്രൻ ഭൂമിക്കുചുററും സഞ്ചരിക്കുന്ന ഒരു ഉപഗ്ര
ഹമാണു്. ചൊവ്വയ്ക്കു രണ്ടും വ്യാഴത്തിന്നു പന്ത്രണ്ടും ശനി
ക്കു് ഒമ്പതും യുറാനസ്സിന്നും അഞ്ചും നെപ്ട്യൂണിന്നു രണ്ടും
ഉപഗ്രഹങ്ങളുണ്ടു്. ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും
യാത്രാമാർഗ്ഗത്തിന്നു 'പരിവർത്തനപഥം' (Orbit) എന്നും
അതുൾക്കൊള്ളുന്ന തലത്തിൽ 'പരിവർത്തനതലം' (Orbi
tal plane) എന്നും പറയുന്നു. ഗ്രഹങ്ങളുടെ പരിവർത്തന
പഥങ്ങൾ എല്ലാം ഏകദേശം ഒരേതലത്തിൽത്തന്നെയാ
ണു സ്ഥിതിചെയ്യുന്നതു്. ഭൂമിയുടെയും മറ്റു ഗ്രഹങ്ങളു<noinclude></noinclude>
ieehuw4dct5fz7zsqrph9kycjmykm51
താൾ:Nakshathrangalude Naattil 1965.pdf/16
106
81296
243084
240237
2026-06-22T16:36:32Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243084
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ടെയും പരിവർത്തനതലങ്ങൾ തമ്മിൽ 3.5 ഡിഗ്രിയിലധി
കം ചരിവില്ല. ചൊവ്വയുടെയും വ്യാഴത്തിന്റെയും പരി
വർത്തനപഥങ്ങൾക്കിടയിലായി വളരെയധികം ചെറുഗ്ര
ഹങ്ങൾ (Asterids) ഉണ്ടു്. ഇവയിൽ ചിലവ കടുകുമണി
കളേക്കാൾ ചെറിയവയാണു്. ഏറ്റവും വലിയവയ്ക്ക് 500
നാഴികയോളം വ്യാസം വരും. തങ്ങളുടെ സാധാരണ പ
ഥങ്ങളിൽ നിന്നും എന്തെങ്കിലും കാരണവശാൽ വ്യതിച
സൂര്യൻ
ബുധൻ - 360,00000
ശുക്രൻ - 672000000 നാ
ഭൂമി - 93000000 നാ
ചൊവ്വ - 14,15,00 000 നാ
സൗരയൂഥം (a)
ചിത്രം 1<noinclude></noinclude>
36s0mqrlgu4tfvilndwhphy7d3v8hap
243085
243084
2026-06-22T16:37:00Z
Radhan K Moolad
13275
243085
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ടെയും പരിവർത്തനതലങ്ങൾ തമ്മിൽ 3.5 ഡിഗ്രിയിലധി
കം ചരിവില്ല. ചൊവ്വയുടെയും വ്യാഴത്തിന്റെയും പരി
വർത്തനപഥങ്ങൾക്കിടയിലായി വളരെയധികം ചെറുഗ്ര
ഹങ്ങൾ (Asterids) ഉണ്ടു്. ഇവയിൽ ചിലവ കടുകുമണി
കളേക്കാൾ ചെറിയവയാണു്. ഏറ്റവും വലിയവയ്ക്ക് 500
നാഴികയോളം വ്യാസം വരും. തങ്ങളുടെ സാധാരണ പ
ഥങ്ങളിൽ നിന്നും എന്തെങ്കിലും കാരണവശാൽ വ്യതിച
സൂര്യൻ
ബുധൻ - 360,00000
ശുക്രൻ - 672000000 നാ
ഭൂമി - 93000000 നാ
ചൊവ്വ - 14,15,00 000 നാ
സൗരയൂഥം (a)
ചിത്രം 1<noinclude></noinclude>
ft0f8ek9up50l7qbn12hb2l91m7sq6z
താൾ:Nakshathrangalude Naattil 1965.pdf/17
106
81297
243086
240238
2026-06-22T16:41:22Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243086
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ലിച്ചു ഭൂമിയുടെ ആകർഷണത്തിന്നധീനമായി അതിലേ
ക്കു വീണ് കത്തിയെരിയുന്ന ചെറുഗ്രഹങ്ങളാണു നമുക്കു
സുപരിചിതങ്ങളായ കൊള്ളിമീനുകൾ (നക്ഷത്രം പൊ
ട്ടിവീഴുക - Shooting stars) അഥവാ ഉൽക്കകൾ (Mete-
ots), ധൂമകേതുക്കൾ (Comets) പ്ലൂട്ടോവിനും പുറമെയാ
യി സൂര്യനു ചുററും സഞ്ചരിക്കുന്നു. സൂര്യനും ഗ്രഹങ്ങളും
ചെറുഗ്രഹങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും കൂടിയ
സമൂഹത്തെ സൗരയൂഥ (Solar system)മെന്നു പറയുന്നു.
8,65,380 നാഴിക വ്യാസമുള്ള സൂര്യനോടും, 88,700 നാ
ഴിക വ്യാസമുള്ള വ്യാഴത്തിനോടും താരതമ്യപ്പെടുത്തി നോ
സൌരയൂഥം (b)
ചിത്രം 2<noinclude></noinclude>
oukkp4zcefcbzy5oq738zy1u496jrov
243087
243086
2026-06-22T16:43:59Z
Radhan K Moolad
13275
243087
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ലിച്ചു ഭൂമിയുടെ ആകർഷണത്തിന്നധീനമായി അതിലേക്കു വീണ് കത്തിയെരിയുന്ന ചെറുഗ്രഹങ്ങളാണു നമുക്കു സുപരിചിതങ്ങളായ കൊള്ളിമീനുകൾ (നക്ഷത്രം പൊട്ടിവീഴുക - Shooting stars) അഥവാ ഉൽക്കകൾ (Meteors), ധൂമകേതുക്കൾ (Comets) പ്ലൂട്ടോവിനും പുറമെയായി സൂര്യനു ചുററും സഞ്ചരിക്കുന്നു. സൂര്യനും ഗ്രഹങ്ങളും ചെറുഗ്രഹങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും കൂടിയ
സമൂഹത്തെ സൗരയൂഥ (Solar system)മെന്നു പറയുന്നു.
8,65,380 നാഴിക വ്യാസമുള്ള സൂര്യനോടും, 88,700 നാഴിക വ്യാസമുള്ള വ്യാഴത്തിനോടും താരതമ്യപ്പെടുത്തി നോ
സൌരയൂഥം (b)
ചിത്രം 2<noinclude></noinclude>
9c8o9v5v15sdoqkzbb0baaffpsn6wet
താൾ:Nakshathrangalude Naattil 1965.pdf/18
106
81298
243088
240239
2026-06-22T16:52:14Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243088
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ക്കുമ്പോൾ, വെറും 8000 നാഴികമാത്രം വ്യാസമുള്ള നമ്മുടെ ഭൂമി എത്ര ചെറിയതാണു്
നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ നാഴികയും കിലോമീറ്ററും, രാജ്യങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഇഞ്ചും സെൻറീമീറ്ററുമെന്നപോലെ നിരുപയോഗങ്ങളാണ്. സെക്കണ്ടിൽ 1,86,000 നാഴികയെന്ന
വേഗത്തിൽ പ്രകാശം ഒരു സംവത്സരംകൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെ, ജ്യോതിശ്ശാസ്ത്രത്തിൽ നക്ഷത്രങ്ങളുടെ ദൂരം അളക്കുവാൻ ഉപയോഗിക്കുന്നു.
'ദീപ്തിവഷം' (Light Year) എന്ന പേരിലറിയപ്പെടുന്ന ഇത് ഏകദേശം 6 ലക്ഷം കോടി നാഴികയാണു്. നമുക്കു് ഏറ്റവും അടുത്ത (!) നക്ഷത്രം തന്നെ നാലു ദീപ്തിവർഷം ദൂരെയാണു്. അതായതു്, അതിൽനിന്നും പുറപ്പെടുന്ന പ്രകാശം 4 വർഷത്തിന്നു ശേഷമാണു ഭൂമിയിലെത്തുന്നതു്. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്തുവാൻ വെറും 8.5 മിനിറ്റു മാത്രമേ എടുക്കുന്നുള്ളൂ.
നിലാവില്ലാത്ത ശരൽക്കാലരാത്രികളിൽ ആകാശം ശോഭയേറിയതും കുറഞ്ഞതുമായ അനേകസഹസ്രം നക്ഷത്രങ്ങളെക്കൊണ്ടു നിറഞ്ഞതായിക്കാണാം. കൂട്ടത്തിൽ ചക്രവാളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ വിരിച്ച വെള്ളപ്പട്ടുപോലെ കിടക്കുന്ന ശാന്തഗംഭീരമായ ആകാശഗംഗയെയും നിങ്ങളിൽ ചിലർ കണ്ടിരിക്കാം. സംഖ്യയറ്റ നക്ഷത്രങ്ങളേക്കൊണ്ടു നിറഞ്ഞതാണ് ഈ ആകാശഗംഗയെന്ന് ഒരു ചെറിയ ദൂരദർശിനിയിൽക്കൂടെ നോക്കിയാൽ കാണാം. "ഗാലക്സി' (Galaxy) എന്ന സാങ്കേതികനാമത്തോടുകൂടിയ ഇതു് 100,000 ദീപ്തിവർഷത്തോളം വ്യാസമുള്ളതും വണ്ടിച്ചക്രത്തിന്റെ ആകൃതിയോടുകൂടിയതുമായ ഒരു നക്ഷത്രസമൂഹമാണു്. ഇതിലെ ഒരംഗവും<noinclude></noinclude>
gwil6koayq4acg5f3y8fo21yunki6o6
243089
243088
2026-06-22T16:54:18Z
Radhan K Moolad
13275
243089
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ക്കുമ്പോൾ, വെറും 8000 നാഴികമാത്രം വ്യാസമുള്ള നമ്മുടെ ഭൂമി എത്ര ചെറിയതാണു്!
നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ നാഴികയും കിലോമീറ്ററും, രാജ്യങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഇഞ്ചും സെൻറീമീറ്ററുമെന്നപോലെ നിരുപയോഗങ്ങളാണ്. സെക്കണ്ടിൽ 1,86,000 നാഴികയെന്ന
വേഗത്തിൽ പ്രകാശം ഒരു സംവത്സരംകൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെ, ജ്യോതിശ്ശാസ്ത്രത്തിൽ നക്ഷത്രങ്ങളുടെ ദൂരം അളക്കുവാൻ ഉപയോഗിക്കുന്നു.
'ദീപ്തിവഷം' (Light Year) എന്ന പേരിലറിയപ്പെടുന്ന ഇത് ഏകദേശം 6 ലക്ഷം കോടി നാഴികയാണു്. നമുക്കു് ഏറ്റവും അടുത്ത (!) നക്ഷത്രം തന്നെ നാലു ദീപ്തിവർഷം ദൂരെയാണു്. അതായതു്, അതിൽനിന്നും പുറപ്പെടുന്ന പ്രകാശം 4 വർഷത്തിന്നു ശേഷമാണു ഭൂമിയിലെത്തുന്നതു്. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്തുവാൻ വെറും 8.5 മിനിറ്റു മാത്രമേ എടുക്കുന്നുള്ളൂ.
നിലാവില്ലാത്ത ശരൽക്കാലരാത്രികളിൽ ആകാശം ശോഭയേറിയതും കുറഞ്ഞതുമായ അനേകസഹസ്രം നക്ഷത്രങ്ങളെക്കൊണ്ടു നിറഞ്ഞതായിക്കാണാം. കൂട്ടത്തിൽ ചക്രവാളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ വിരിച്ച വെള്ളപ്പട്ടുപോലെ കിടക്കുന്ന ശാന്തഗംഭീരമായ ആകാശഗംഗയെയും നിങ്ങളിൽ ചിലർ കണ്ടിരിക്കാം. സംഖ്യയറ്റ നക്ഷത്രങ്ങളേക്കൊണ്ടു നിറഞ്ഞതാണ് ഈ ആകാശഗംഗയെന്ന് ഒരു ചെറിയ ദൂരദർശിനിയിൽക്കൂടെ നോക്കിയാൽ കാണാം. "ഗാലക്സി' (Galaxy) എന്ന സാങ്കേതികനാമത്തോടുകൂടിയ ഇതു് 100,000 ദീപ്തിവർഷത്തോളം വ്യാസമുള്ളതും വണ്ടിച്ചക്രത്തിന്റെ ആകൃതിയോടുകൂടിയതുമായ ഒരു നക്ഷത്രസമൂഹമാണു്. ഇതിലെ ഒരംഗവും<noinclude></noinclude>
e9n7sx72jjmg54oxtsf9203x9q4s2sl
താൾ:Nakshathrangalude Naattil 1965.pdf/19
106
81299
243090
240240
2026-06-22T17:00:46Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243090
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഗ്രഹങ്ങളാൽ അനുഗതനുമായ സൂര്യൻ ഗാലക്സിയുടെ
കേന്ദ്രത്തിൽനിന്നും 30,000 ദീപ്തിവർഷം ദൂരെയായി
സ്ഥിതി ചെയ്യുന്ന ഒരിടത്തരം നക്ഷത്രമാണു്. ചക്രാകൃതി
യിലുള്ള ഈ ഗാലക്സിയുടെ വണ്ണം വെറും 50 ദീപ്തി
വർഷങ്ങൾ മാത്രമാകുന്നു. 10,000 കോടി നക്ഷത്രങ്ങളെ
ഉൾക്കൊള്ളുന്നതാണ് ഈ ഗാലക്സിയെങ്കിലും അതിന്റെ
പരിമാണത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമാണു്
നക്ഷത്രങ്ങളുടെ ആകെയുള്ള പരിമാണം. ഇപ്പോൾ ഉള്ള
തിന്റെ ഒരു പത്തുലക്ഷം മടങ്ങു നക്ഷത്രങ്ങളേക്കൂടി അ
തിൽ സംഘട്ടനഭയം കൂടാതെ നിഷ്പ്രയാസം കൊള്ളിക്കാ
വുന്നതാണു്. നമ്മുടെ ഗാലക്സിയുടെ ഏററവും അടുത്ത
തും ഏകദേശം അതിനേപ്പോലെയിരിക്കുന്നതുമായ 'അൻ
ഡ്രോമീഡ' (Andromeda) എന്ന ഗാലക് സിയുടെ ഒരു
ഫോട്ടോയാണ് ഒന്നാം പടത്തിൽ കൊടുത്തിരിക്കുന്നതു്.
അതിൽനിന്നും ഗാലക്സികളുടെ ഒരു സാമാന്യരൂപം
അറിയാവുന്നതാണ്.
ഇത്രയും ഭീമമാണു് നമ്മുടെ ഗാലക്സി. പക്ഷേ,
പ്രപഞ്ചത്തിൽ സംഖ്യയറ്റ ഇത്തരം ഗാലക്സികളുണ്ട് .
വലിയ ദൂരദർശിനികളിൽക്കൂടി നോക്കിയാൽ ഏകദേശം
100 കോടി ദീപ്തിവഷം ദൂരംവരെ കാണാവുന്നതാണു്.
അതു് വ്യാസാർദ്ധമായ ഗോളത്തിനുള്ളിൽ ഏകദേശം
10 കോടി ഗാലക്സികളെങ്കിലും ഉള്ളതായി കണക്കാ
ക്കപ്പെട്ടിരിക്കുന്നു. ഒരു ഗാലക്സിയിൽനിന്നു മറെറാന്നി
ലേക്കുള്ള ശരാശരി ദൂരം 10 ലക്ഷം ദീപ്തിവർഷങ്ങളാണു്.
മേൽ കൊടുത്ത കണക്കുകളിൽനിന്നും സഹാറാ മരുഭൂമി
യിൽ ഒരു മണൽത്തരിക്കുള്ള സ്ഥാനം തന്നെ അനന്തമായ
ഈ പ്രപഞ്ചത്തിൽ ഭൂമിക്കില്ലെന്നു മനസ്സിലാക്കാവുന്ന
താണു്.<noinclude></noinclude>
ot8ed5kakb5rf4z3662mkayym8hod23
243091
243090
2026-06-22T17:03:10Z
Radhan K Moolad
13275
243091
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഗ്രഹങ്ങളാൽ അനുഗതനുമായ സൂര്യൻ ഗാലക്സിയുടെ കേന്ദ്രത്തിൽനിന്നും 30,000 ദീപ്തിവർഷം ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരിടത്തരം നക്ഷത്രമാണു്. ചക്രാകൃതിയിലുള്ള ഈ ഗാലക്സിയുടെ വണ്ണം വെറും 50 ദീപ്തിവർഷങ്ങൾ മാത്രമാകുന്നു. 10,000 കോടി നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ ഗാലക്സിയെങ്കിലും അതിന്റെ പരിമാണത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമാണു്
നക്ഷത്രങ്ങളുടെ ആകെയുള്ള പരിമാണം. ഇപ്പോൾ ഉള്ളതിന്റെ ഒരു പത്തുലക്ഷം മടങ്ങു നക്ഷത്രങ്ങളേക്കൂടി അതിൽ സംഘട്ടനഭയം കൂടാതെ നിഷ്പ്രയാസം കൊള്ളിക്കാവുന്നതാണു്. നമ്മുടെ ഗാലക്സിയുടെ ഏററവും അടുത്തതും ഏകദേശം അതിനേപ്പോലെയിരിക്കുന്നതുമായ 'അൻഡ്രോമീഡ' (Andromeda) എന്ന ഗാലക് സിയുടെ ഒരു ഫോട്ടോയാണ് ഒന്നാം പടത്തിൽ കൊടുത്തിരിക്കുന്നതു്.
അതിൽനിന്നും ഗാലക്സികളുടെ ഒരു സാമാന്യരൂപം അറിയാവുന്നതാണ്.
ഇത്രയും ഭീമമാണു് നമ്മുടെ ഗാലക്സി. പക്ഷേ, പ്രപഞ്ചത്തിൽ സംഖ്യയറ്റ ഇത്തരം ഗാലക്സികളുണ്ട് . വലിയ ദൂരദർശിനികളിൽക്കൂടി നോക്കിയാൽ ഏകദേശം
100 കോടി ദീപ്തിവഷം ദൂരംവരെ കാണാവുന്നതാണു്. അതു് വ്യാസാർദ്ധമായ ഗോളത്തിനുള്ളിൽ ഏകദേശം 10 കോടി ഗാലക്സികളെങ്കിലും ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു ഗാലക്സിയിൽനിന്നു മറെറാന്നിലേക്കുള്ള ശരാശരി ദൂരം 10 ലക്ഷം ദീപ്തിവർഷങ്ങളാണു്. മേൽ കൊടുത്ത കണക്കുകളിൽനിന്നും സഹാറാ മരുഭൂമിയിൽ ഒരു മണൽത്തരിക്കുള്ള സ്ഥാനം തന്നെ അനന്തമായ ഈ പ്രപഞ്ചത്തിൽ ഭൂമിക്കില്ലെന്നു മനസ്സിലാക്കാവുന്നതാണു്.<noinclude></noinclude>
e0qnocwttq739pn0k64b8vi8trjshc3
താൾ:Nakshathrangalude Naattil 1965.pdf/20
106
81300
243092
240241
2026-06-22T17:12:11Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243092
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big>അദ്ധ്യായം 3</big></big><br>
<big><big><big>'''ചില അടിസ്ഥാനതത്വങ്ങൾ'''</big></big></big>
</center>
'കിണ്ണംകളി' പലരും കണ്ടിരിക്കും. ഉള്ളംകൈയിൽ വെച്ചിരിക്കുന്ന ഒരു കിണ്ണം-ചിലപ്പോൾ അതിൽ ഒരു ഗ്ലാസ്സ് വെള്ളവും- താഴെ വീഴാതെ അതിവേഗത്തിൽ കളിക്കാരൻ വട്ടം ചുറ്റിക്കുന്നു. വേണ്ടത്ര വേഗത്തിൽ കൈ വീശിയില്ലെങ്കിൽ കിണ്ണം തെറിച്ചുപോകുന്നതാണു്. വേറൊരുദാഹരണം. ഒരു ബക്കറ്റിൽ വെള്ളമെടുത്തു വേഗത്തിൽ വട്ടത്തിൽ വീശുകയാണെങ്കിൽ ബക്കററ് കിഴക്കാംതൂക്കായാലും വെള്ളം പുറത്തു പോകുകയില്ല. വീശുന്നതു വളരെ പതുക്കെയായാൽ ഒരു കുളി പറ്റുമെന്നുമാത്രം! വട്ടത്തിൽ വീശുമ്പോഴുണ്ടാകുന്ന എന്തോ ഒരു ശക്തിയാണ് കിണ്ണം കൈയിൽനിന്നു തെറിച്ചുപോകാതെയും വെളളം ബക്കറ്റിൽ നിന്നു പുറത്തു പോകാതെയും ഇരിക്കുന്നതിന്നുള്ള കാരണം. മറെറാരുദാഹരണം ഇതിനെ കുറച്ചുകൂടി വ്യക്തമാക്കും. ഒരറ്റത്തു കല്ലു കെട്ടിയ ഒരു ചരട്ട് വട്ടത്തിൽ വീശുമ്പോൾ കൈയിൽ ഒരു വലിവു് - ബലം- അനുഭവപ്പെടുന്നു. ഇതിൽ നിന്നു്, കല്ലിന്മേൽ ഒരു ബലം പുറത്തേക്കു പ്രവർത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. വൃത്താകാരത്തിലുള്ള മാറ്റങ്ങളിൽ സഞ്ചരിക്കുന്ന എല്ലാ വസ്തുക്കളിലും ഇപ്രകാരം പുറത്തേക്കു വലിക്കുന്നതായ ഒരു ബലം പ്രവർത്തിക്കുന്നുണ്ട്. ഇതിന്നു് 'അപകേന്ദ്രബലം' (Centrifugal force) എന്നു പറയുന്നു. ചുഴറ്റലിന്റെ വേഗതയും വൃത്തത്തിലുള്ള മാർഗ്ഗത്തിന്റെ വലിപ്പവും കൂടുംതോറും ഈ അപകേന്ദ്രബലവും വർദ്ധിക്കുന്നു.<noinclude></noinclude>
iar520o3lfkoj3ln7c6z06bivcpckna
താൾ:Nakshathrangalude Naattil 1965.pdf/21
106
81301
243093
240242
2026-06-22T17:17:30Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243093
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഭൂമി അതിന്റെ അച്ചുതണ്ടിന്മേൽ (വെറും സങ്കല്പം മാത്രമാണ് അച്ചുതണ്ട് ) 24 മണിക്കൂറിൽ ഒരിക്കൽ വീതം തിരിയുന്നുണ്ടെന്ന് നമുക്കറിയാം. രാത്രിയും പകലും
ഉണ്ടാകുന്നതിന്നു കാരണം അതാണ്. ഭൂമി ഉരുണ്ടതാകയാൽ അതിന്റെ മദ്ധ്യരേഖയ്ക്കു സമീപമുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന എല്ലാ വസ്തുക്കളും നമ്മളുൾപ്പടെ, വട്ടത്തിൽ ഓടുന്നുണ്ടെന്നു പറയാം. അതും മണിക്കൂറിൽ 1000 നാഴിക എന്ന വേഗത്തിൽ. അപ്പോൾ നമ്മിലും ഇതുമാതിരിയുള്ള ഒരു ബലം പ്രവർത്തിക്കുന്നില്ലേ? ഉണ്ടു്. എങ്കിൽ നാം എന്തുകൊണ്ട് ഭൂമിയിൽനിന്നു തെറിച്ചു
പോകുന്നില്ല? മാത്രമല്ല, എന്തെങ്കിലും ഒരു സാധനം മുകളിലേക്കെറിഞ്ഞാൽ അതു താഴേക്കുതന്നെ വീഴുന്നു. എന്തുകൊണ്ടു് ? ഭൂമി, അതിന്റെ ഉപരിതലത്തിലുള്ള എല്ലാ
വസ്തുക്കളെയും സ്വന്തം കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നതിനാലാണ് നാം തെറിച്ചുപോകാതിരിക്കുന്നതു്. എന്നാൽ ഈ ആകർഷണശക്തി ഭൂമിക്കു മാത്രമുള്ള ഒരു സ്വഭാവ വിശേഷമല്ല. പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും അന്യോന്യം ആകർഷിക്കുന്നുണ്ട്. ദ്രവ്യ (Matter)ത്തിന്റെ സ്ഥായിയായ, ഗുരുത്വാകഷണ (Gravitational Attraction) മെന്ന ഈ ഗുണത്തെപ്പറ്റി ആദ്യമായി പഠനം നടത്തിയതു് സുപ്രസിദ്ധ ആംഗലശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൺ ആയിരുന്നു. രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണബലം (Gravitational force) അവയുടെ ദ്രവ്യരാശികളുടെ (Mass)ഗുണനഫലത്തിന്നു നേരിട്ട് ആനുപാതികമായും അവ തമ്മിലുള്ള ദൂരത്തിന്റെ വഗ്ഗത്തിന്നു പ്രതിലോമാനുപാതികമായും (Inversely proportional) വ്യത്യാസപ്പെടുന്നു. ഇതിന്നു ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമം
എന്നാണു പറയുന്നത് (law of gravitation). ഒരു വസ്തു<noinclude></noinclude>
9cd485jzla027d0nvduoeoafhwlzn25
243094
243093
2026-06-22T17:17:57Z
Radhan K Moolad
13275
243094
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഭൂമി അതിന്റെ അച്ചുതണ്ടിന്മേൽ (വെറും സങ്കല്പം മാത്രമാണ് അച്ചുതണ്ട്) 24 മണിക്കൂറിൽ ഒരിക്കൽ വീതം തിരിയുന്നുണ്ടെന്ന് നമുക്കറിയാം. രാത്രിയും പകലും
ഉണ്ടാകുന്നതിന്നു കാരണം അതാണ്. ഭൂമി ഉരുണ്ടതാകയാൽ അതിന്റെ മദ്ധ്യരേഖയ്ക്കു സമീപമുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന എല്ലാ വസ്തുക്കളും നമ്മളുൾപ്പടെ, വട്ടത്തിൽ ഓടുന്നുണ്ടെന്നു പറയാം. അതും മണിക്കൂറിൽ 1000 നാഴിക എന്ന വേഗത്തിൽ. അപ്പോൾ നമ്മിലും ഇതുമാതിരിയുള്ള ഒരു ബലം പ്രവർത്തിക്കുന്നില്ലേ? ഉണ്ടു്. എങ്കിൽ നാം എന്തുകൊണ്ട് ഭൂമിയിൽനിന്നു തെറിച്ചു
പോകുന്നില്ല? മാത്രമല്ല, എന്തെങ്കിലും ഒരു സാധനം മുകളിലേക്കെറിഞ്ഞാൽ അതു താഴേക്കുതന്നെ വീഴുന്നു. എന്തുകൊണ്ടു് ? ഭൂമി, അതിന്റെ ഉപരിതലത്തിലുള്ള എല്ലാ
വസ്തുക്കളെയും സ്വന്തം കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നതിനാലാണ് നാം തെറിച്ചുപോകാതിരിക്കുന്നതു്. എന്നാൽ ഈ ആകർഷണശക്തി ഭൂമിക്കു മാത്രമുള്ള ഒരു സ്വഭാവ വിശേഷമല്ല. പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും അന്യോന്യം ആകർഷിക്കുന്നുണ്ട്. ദ്രവ്യ (Matter)ത്തിന്റെ സ്ഥായിയായ, ഗുരുത്വാകഷണ (Gravitational Attraction) മെന്ന ഈ ഗുണത്തെപ്പറ്റി ആദ്യമായി പഠനം നടത്തിയതു് സുപ്രസിദ്ധ ആംഗലശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൺ ആയിരുന്നു. രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണബലം (Gravitational force) അവയുടെ ദ്രവ്യരാശികളുടെ (Mass)ഗുണനഫലത്തിന്നു നേരിട്ട് ആനുപാതികമായും അവ തമ്മിലുള്ള ദൂരത്തിന്റെ വഗ്ഗത്തിന്നു പ്രതിലോമാനുപാതികമായും (Inversely proportional) വ്യത്യാസപ്പെടുന്നു. ഇതിന്നു ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമം
എന്നാണു പറയുന്നത് (law of gravitation). ഒരു വസ്തു<noinclude></noinclude>
qmrdijfnqtzghpr9jiuo81t6c63jsdt
താൾ:Nakshathrangalude Naattil 1965.pdf/22
106
81302
243095
240243
2026-06-22T17:25:17Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243095
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മറെറാന്നിനെ എന്തു ബലത്തോടുകൂടി ആകർഷിക്കുന്നുവോ അതേ ബലത്തോടുകൂടിത്തന്നെ രണ്ടാമത്തേതു് ആദ്യത്തേതിനെയും ആകഷിക്കുന്നുണ്ട്. നാം കല്ലു മേലോട്ടെറിയുമ്പോൾ അതിനെ ഭൂമി എന്തു ബലത്തോടുകൂടി ആകർഷിക്കുന്നുവോ അതേ ബലത്തോടുകൂടിത്തന്നെ കല്ലു ഭൂമിയേയും ആകർഷിക്കുന്നുണ്ട്. പക്ഷേ, താരതമ്യേന ഭൂമിയുടെ ദ്രവ്യരാശി അതിഭീമമാകയാൽ അതിന്റെ സ്ഥാനത്തിന്ന് പ്രത്യക്ഷമായി യാതൊരു മാറ്റവും വരുന്നില്ല.
അങ്ങനെ, ഗുരുത്വാകഷണംകൊണ്ടാണ് നാം ഭൂമിയിൽനിന്നു തെറിച്ചുപോകാതിരിക്കുന്നതു്. ഗുരുത്വാകർഷണബലവും അപകേന്ദ്രബലവും തമ്മിലുള്ള വ്യത്യാസം നമുക്കു ഭാരമായി അനുഭവപ്പെടുന്നു. നമ്മെ ഭൂമിയോടു
ബന്ധിക്കുന്ന ചങ്ങലയും ഇതുതന്നെ. പക്ഷേ, സീമയറ്റ ഉറപ്പോടുകൂടിയതല്ല ഈ ചങ്ങല. എന്തെങ്കിലും ഒരു കാരണത്താൽ, (കലിയുഗം മുഴുക്കുമ്പോൾ എന്നുവെക്കുക) ഭൂമി കൂടുതൽ വേഗത്തിൽ വട്ടം തിരിയുവാൻ തുടങ്ങിയാൽ എന്തു സംഭവിക്കും? നമ്മെ ഭൂമിയിൽനിന്നു തെറിപ്പിക്കുന്ന അപകേന്ദ്രബലം വർദ്ധിക്കുന്നതായിരിക്കും. വേഗം കൂടിക്കൂടി വരികയാണെങ്കിൽ ഒരു ഘട്ടമെത്തുമ്പോൾ ഭൂമദ്ധ്യ
രേഖാപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന വസ്തുക്കളിൽ ഈ അപകേന്ദ്രബലവും ഭൂമിയുടെ ഗുരുത്വാകർഷണബലവും തുല്യമായിത്തീരുന്നു. അപ്പോൾ നമുക്ക് ഭാരമനുഭവപ്പെടാതാകുന്നു. ഭൂമിയുടെ ഉപരിതലത്തിലുള്ള സകല വസ്തുക്കളും
നമ്മളും ലക്കും ലഗാനുമില്ലാതെ അന്തരീക്ഷത്തിൽ പാറിക്കളിക്കുവാൻ തുടങ്ങും. മേലും കീഴും അറിയാതെയാകും. സർവം മായ എന്ന നില. ഭൂമി ഒരു മണിക്കൂർ 24 മിനിട്ട് 25 സെക്കണ്ടിന് ഒരു പ്രാവശ്യം എന്ന വേഗത്തിൽ തിരിയുവാൻ തുടങ്ങിയാലാണ് ഇതു സംഭവിക്കു<noinclude></noinclude>
c7o8zpnjvj8i4t8znka6v7lt5f1xpdh
താൾ:Nakshathrangalude Naattil 1965.pdf/23
106
81303
243096
240244
2026-06-22T17:31:20Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243096
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ന്നതു്. അപ്പോൾ ഉപരിതലത്തിലുള്ള (ഭൂമദ്ധ്യരേഖയ്ക്കു സമീപം) വസ്തുക്കളുടെ വേഗത മണിക്കൂറിൽ 1000 നാഴികയിൽ നിന്നു മണിക്കൂറിൽ 17,820 നാഴികയായി വർദ്ധിക്കുന്നു. ഭൂമിയുടെ വേഗത കൂട്ടാതെ തന്നെ, ഏതെങ്കിലും ഒരു വസ്തു ഭൂമിക്കു ചുറ്റും ഇതേ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ അതിന്നും ഭാരമില്ലാതാകുന്നതാണു്. ഈ
വേഗതയ്ക്ക് 'ഒന്നാം നക്ഷത്ര യാത്രാ പ്രവേഗം' (First Astronautical Velocity) എന്നു പറയുന്നു. ഇതാണ് മനുഷ്യനിർമ്മിതങ്ങളായ കൃത്രിമോപഗ്രഹങ്ങളുടെ അടിസ്ഥാന തത്വം.
ചന്ദ്രൻ ഭൂമിക്കു ചുറ്റും സഞ്ചരിക്കുകയാണെന്നും ഒരു പ്രാവശ്യം ചുറ്റുവാൻ 27 ദിവസങ്ങൾ എടുക്കുന്നുണ്ടെന്നും നമുക്കറിയാം. ഭൂമിയിൽ നിന്നും രണ്ടു ലക്ഷത്തിൽ
പരം നാഴിക ദൂരെയാകയാൽ അതിന്മേൽ പ്രവർത്തിക്കുന്ന ഗുരുത്വാകർഷണബലം താരതമ്യേന കുറവാണ്. അതിനാൽ ചന്ദ്രൻ മണിക്കൂറിൽ 2180 നാഴിക വേഗത്തിലേ സഞ്ചരിക്കുന്നുള്ളുവെങ്കിലും അപകേന്ദ്രബലം ഗുരുത്വാകർഷണ ബലത്തിന്നു സമാനമായിത്തീരുന്നു. ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ സൂര്യനു ചുറ്റും അതിലേക്കു വീഴാതെയും പുറത്തേക്കു തെറിച്ചുപോകാതെയും സഞ്ചരിക്കുന്നതും അപകേന്ദ്ര
ബലവും ഗുരുത്വാകർഷണബലവും തുല്യമാകുന്നതിനാലാണു്.
ഒരു വസ്തുവിനെ നാം ചന്ദ്രനിലേക്ക് എറിയുകയാണെങ്കിൽ അതിന്മേലുള്ള ഭൂമിയുടെ ഗുരുത്വാകർഷണ ബലം ക്രമേണ കുറഞ്ഞും ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ക്രമത്തിൽ വർദ്ധിച്ചും വരുന്നതാണു്. ഇത് ഗുരുത്വാകർഷണനിയമത്തിൽ നിന്നും വ്യക്തമാണല്ലോ. അവ<noinclude></noinclude>
b7z4mzy1otqehoiie6gdasztxft41e0
താൾ:Nakshathrangalude Naattil 1965.pdf/24
106
81304
243097
240245
2026-06-22T17:39:00Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243097
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സാനം ഒരു സ്ഥലത്തെത്തുമ്പോൾ ഭൂമിയുടെയും ചന്ദ്രന്റെയും ആകർഷണങ്ങൾ തുല്യങ്ങളായിത്തീരുന്നു. അപ്പോൾ ആ വസ്തുവിന്നു ഭാരമില്ലെന്നു തോന്നും. അവിടന്നങ്ങോട്ട് അതു ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങുന്നു. ഈ പ്രദേശത്തിന്ന് 'സന്തുലിതമേഖല'യെന്നാണു പറയുന്നതു്. ഇതു് ഭൂമിയിൽ നിന്നും ഏകദേശം രണ്ടിൽ ചില്വാനം ലക്ഷം നാഴിക ദൂരെയും ചന്ദ്രനിൽ നിന്നും 23,600 നാഴിക ദൂരെയുമാണ്. ഭൂമിക്കും ശുക്രനുമിടയിലും ഭൂമിക്കും ചൊവ്വയ്ക്കുമിടയിലുമെല്ലാം ഇപ്രകാരമുള്ള സന്തുലിത മേഖലകൾ ഉണ്ടു്. അവിടെയെത്തുന്ന വസ്തുക്കളെല്ലാം അതാതു ഗ്രഹങ്ങളിലേക്കു വീഴുന്നതാണ്.
മുകളിലേക്ക് എറിയപ്പെടുന്ന വസ്തുക്കൾ കുറെ ഉയരം പോയതിനുശേഷം താഴത്തേക്കു വീഴുന്നുവല്ലോ. ഭൂമിയുടെ ആകർഷണശക്തിയാൽ വേഗത കുറഞ്ഞു കുറഞ്ഞു
ഇല്ലാതായിത്തീരുന്നതിനാലാണ് അവ താഴത്തേക്കു വീഴുന്നതു്. ഭൂമിയുടെ ഉപരിതലത്തിന്റെ സമീപപ്രദേശങ്ങളിൽ സെക്കണ്ടിൽ 32 അടി / സെക് വീതമാണു് വേഗത കുറയുക. അതായതു് തുടക്കത്തിൽ 32 അടി / സെക് ആയിരുന്നു വേഗതയെങ്കിൽ ഒരു സെക്കണ്ടിനുശേഷം വേഗത ശൂന്യമായിത്തീരുന്നു. അപ്പോഴേക്കും അത് 16 അടി ഉയരം പോയിരിക്കും. തുടക്കത്തിൽ 96 അടി / സെക് ആയിരുന്നുവെങ്കിൽ, 3 സെക്കണ്ടിൽ വേഗത ഇല്ലാതാകുന്നു. ഈ
സമയത്തിനുള്ളിൽ 144 അടി ഉയരം പോയിരിക്കും. മുകളിലേക്കെറിയപ്പെടുന്ന ഒരു വസ്തു ചന്ദ്രനിലെത്തണമെങ്കിൽ ചന്ദ്രസമീപമുള്ള സന്തുലിതമേഖലവരെ, ഭൂമിയുടെ
ഗുരുത്വാകർഷണത്തിന്നെതിരായി സഞ്ചരിക്കുവാൻ ആവശ്യമായ ഊക്കുണ്ടായിരിക്കണം. ഇതിനു തുടക്കത്തിൽ ചുരുങ്ങിയത് 7.0 നാഴിക / സെക് വേഗതയെങ്കിലും<noinclude></noinclude>
n6kvwsd0cnmkp38wkea4gdyq0rrz30c
താൾ:Nakshathrangalude Naattil 1965.pdf/25
106
81305
243098
240246
2026-06-22T17:47:19Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243098
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വേണം. ഈ വേഗതയ്ക്ക് നിഷ്‍ക്രമണപ്രവേഗം (Escape Velocity) എന്നും 'രണ്ടാം നക്ഷത്രയാത്രാപ്രവേഗം' (Second astronautical Velocity) എന്നും പറയുന്നു. ഭൂമിയുടേയും സൂൎയ്യന്റേയും ആകഷണവലയങ്ങളെ ഭേദിച്ചു പുറത്തു പോകണമെങ്കിൽ ഒരു വസ്തുവിന്നു ചുരുങ്ങിയത് 10.4 നാഴിക/ സെക് വേഗതയെങ്കിലും ഉണ്ടായിരിക്കണം. ഇതിന്നു മൂന്നാം നക്ഷത്രയാത്രാപ്രവേഗം (Third astronautical
Velocity) എന്നു പറയുന്നു.
ഗുരുത്വാകർഷണബലവും അപകേന്ദ്രബലവും തമ്മിലുള്ള വ്യത്യാസമാണു നമുക്കു ഭാരമായിത്തോന്നുന്നതെന്നു പറഞ്ഞുവല്ലോ. ഇതു് ഏതു വിധത്തിലാണ് അനുഭവപ്പെടുന്നതെന്നു നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? നാം നില്ക്കുമ്പോൾ നമ്മുടെ ഭാരം കാലുകളിൽക്കൂടെ ഭൂമിയുടെ ഉപരിതലത്തിൽ പ്രവർത്തിക്കുന്നു. താഴോട്ടു പോകാതിരിക്കുന്നതിൽനിന്നു ഭൂമിയുടെ ഉപരിതലവും ഈ ബലത്തിനു സമാനമായ ഒരു മർദ്ദം കൊണ്ടു കാലുകളെ മുകളിലേക്കു തള്ളുന്നുണ്ടെന്നും അനുമാനിക്കാം. വാസ്തവത്തിൽ ഈ മർദ്ദമാണു് നമുക്കു ഭാരമായി അനുഭവപ്പെടുന്നതു്. ഒരു വസ്തുവിനേയും തൊടാതെ നില്ക്കുകയോ ഒരു വസ്തുവും നമ്മെ തള്ളാതിരിക്കുകയോ ആണെങ്കിൽ നമുക്കു യാതൊരു ഭാരവും അനുഭവപ്പെടുകയില്ല. പക്ഷേ, പരീക്ഷണങ്ങൾ മുഖേന ഇതു മനസ്സിലാക്കണമെങ്കിൽ കുറച്ചു വിഷമമുണ്ട്. എന്തെന്നാൽ ഒരു വസ്തുവിനെയും തൊടാതിരിക്കുവാൻ നമുക്കു സാധിക്കുകയില്ലല്ലോ. നിർബ്ബാധമായി വീഴുന്ന സമയത്ത് നാം ഭൂമിയെക്കൂടി തൊടുന്നില്ല. അപ്പോൾ ഭാരം അനുഭവപ്പെടുകയില്ലെങ്കിലും വളരെ കുറച്ചു സമയം മാത്രമാകയാൽ ഭാരമില്ലായ്മയെപ്പറ്റി ആലോചിക്കുന്നതിനുപകരം നിലത്തു വീണു് കൈയോ<noinclude></noinclude>
bctnewg4c1ch8f3gg52p7hw2belhcts
താൾ:Nakshathrangalude Naattil 1965.pdf/26
106
81306
243099
240247
2026-06-22T17:55:20Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243099
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>കാലോ ഒടിയുമെന്നു പരിഭ്രമിക്കുകയായിരിക്കും ഉണ്ടാകുക. കുട്ടിക്കാലത്ത് ഊഞ്ഞാലാടാത്തവർ കാണുകയില്ല. ഒരു കാൎയ്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഊഞ്ഞാൽ ഏറ്റവും അധികം ഉയരത്തിൽ പോയതിനു ശേഷം താഴത്തേക്കു വരുവാൻ തുടങ്ങുമ്പോൾ ദേഹത്തിനാകെ ലാഘവം വന്ന മാതിരി ഒരു തോന്നൽ. യന്ത്ര ഊഞ്ഞാലിൽ താഴോട്ടുവരുമ്പോൾ ആസനത്തിൽ ഒരു തരിപ്പു തോന്നുന്നില്ലേ? നിങ്ങളും ഊഞ്ഞാലും എല്ലാം താഴത്തേക്കു വീഴുകയാണ്. അപ്പോൾ നിങ്ങൾക്കനുഭവപ്പെടുന്ന ഭാരത്തിൽ കുറച്ചു കുറവു വരുന്നതിനാലാണ് ഇപ്രകാരം തോന്നുന്നതു്. ഊഞ്ഞാൽ ഏററവും താഴത്തുനിന്നു മുകളിലേക്ക് ഉയരുവാൻ തുടങ്ങുമ്പോൾ ഭാരം വർദ്ധിച്ചതായി തോന്നുകയും കാൽമുട്ടുകൾ വളയുകയും ചെയ്യും. ഭൂമിയുടെ ആകർഷണശക്തിക്കെതിരായി ഊഞ്ഞാൽ നിങ്ങളെ മുകളിലേക്കു തള്ളുന്നതിനാലാണു് ഇപ്രകാരം സംഭവിക്കുന്നതു്.
ഭാരത്തിന്റെ കാരണം ബലമാണല്ലൊ. ബലത്തിന്റെ സ്ഥായിയായ ഗുണം ത്വരണം
(വേഗതയുടെ വർദ്ധനവോ കുറയലോ - Acceleration or Retardation) ഉണ്ടാക്കുമെന്നതാണു്. സ്വസ്ഥമായിരിക്കുന്ന ഒരു വസ്തുവിന്മേൽ ഒരു ബലം പ്രവർത്തിക്കുകയാണെങ്കിൽ അതു ക്രമത്തിൽ വർദ്ധിച്ചുകൊണ്ടുവരുന്ന വേഗതയോടുകൂടി ചലിക്കുവാൻ തുടങ്ങും. അതുപോലെ സ്ഥിരമായ വേഗതയോടുകൂടി സഞ്ചരിക്കുന്ന ഒരു വസ്തുവിന്മേലാണു് ബലം പ്രവർത്തിക്കുന്നതെങ്കിൽ ദിശയനുസരിച്ചു വസ്തുവിന്റെ വേഗത ക്രമത്തിൽ വർദ്ധിച്ചുകൊണ്ടുവരികയോ കുറഞ്ഞു വരികയോ ചെയ്യും. അപ്പോൾ, പ്രപഞ്ചത്തിലെ വസ്തുക്കൾ അന്യോന്യം ആകർഷിക്കുന്നതിനാൽ (ഗുരുത്വാകർഷണം) അവയുടെ സാധാരണനില എല്ലായ്പോഴും ചലിച്ചുകൊണ്ടായി<noinclude></noinclude>
a3trxjmqqtulcqo89ry4w32870wwgzo
താൾ:Nakshathrangalude Naattil 1965.pdf/27
106
81307
243100
240248
2026-06-22T18:02:46Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243100
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>രിക്കണം. അതും സ്ഥിരമായ വേഗതയോടുകൂടിയല്ല. ക്രമത്തിൽ വദ്ധിച്ചുവരുന്നതും ക്ഷയിച്ചുവരുന്നതുമായ വേഗതയോടുകൂടി -- അതായത് ത്വരണത്തോടുകൂടി. വിമാന
ത്തിൽ നിന്നും ഇടപ്പെട്ട ഒരു ബോംബു് സെക്കണ്ടിൽ 32 അടി/ സെക് എന്ന തോതിൽ വർദ്ധിച്ചുവരുന്ന വേഗതയോടുകൂടി ഭൂമിയിലേക്കു വീഴുന്നു. യാതൊന്നും അതിന്റെ പതനത്തെ തടഞ്ഞില്ലെങ്കിൽ, അതായതു്, അതു പതിക്കുന്നിടത്ത് ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെ പോകുന്നതും മറുവശം വരെയെത്തുന്നതുമായ ഒരു തുരങ്കമുണ്ടായിരുന്നുവെങ്കിൽ, ഭൂമിയുടെ കേന്ദ്രംവരെ വീഴുകയും ആ ഊക്കോടു കൂടിത്തന്നെ മറുവശത്തെത്തുകയും ചെയ്യും. പക്ഷേ, കേന്ദ്രത്തിൽനിന്നു പുറത്തേക്കുള്ള ചലനം ഗുരുത്വാകർഷണത്തിന് എതിരേയാകയാൽ ക്രമത്തിൽ വേഗതയെല്ലാം നഷ്ടപ്പെട്ട് അവസാനം വീണ്ടും കേന്ദ്രത്തിലേക്കുതന്നെ വീഴുന്നു. അപ്പോഴേക്കും വീണ്ടും വേഗത വർദ്ധിക്കുന്നതിനാൽ ആ ഊക്കോടുകൂടി പിന്നെയും അതു പുറത്തേക്കു പോകും. അപ്പോൾ അതു പുറപ്പെട്ട സ്ഥലത്തുതന്നെയാണ് എത്തുന്ന
തു്. ഇപ്രകാരം എപ്പോഴും അത് ചലിച്ചുകൊണ്ടേയിരിക്കും. ഗുരുത്വാകർഷണത്തിന്ന് അധീനമായ എല്ലാ വസ്തുക്കളും, ഭൂമിയിൽ സ്ഥിതിചെയ്യുന്ന നമ്മളുൾപ്പെടെ, ഇതേ
വിധം ചലിച്ചുകൊണ്ടിരിക്കേണ്ടതാണ്. ഭൂമിയുടെ ഉപരിതലത്തിനാൽ തടയപ്പെടുന്നതിനാലാണ് അങ്ങനെ സംഭവിക്കാത്തതു്. അതായതു്, ഭൂമിയുടെ ഉപരിതലം വസ്തുക്കളെയെല്ലാം സെക്കണ്ടിൽ 32 അടി /സെൿ എന്ന തോതിൽ
മുകളിലേക്കു ത്വരിതപ്പെടുത്തുന്നുണ്ടെന്നു പറയാം. അന്യോന്യ വിരുദ്ധങ്ങളായ രണ്ടു ത്വരണങ്ങളുടെ (മേൽപ്പറഞ്ഞ ത്വരണവും ഗുരുത്വാകർഷണം കൊണ്ടുള്ള ത്വരണവും) ഫലമായി വസ്തുക്കൾക്കു ചലനമില്ലാതായിത്തീരുന്നു. ഈ<noinclude></noinclude>
4k38qhmn3ulwsdkwwwgbgkjg7m8vd7r
243101
243100
2026-06-22T18:03:24Z
Radhan K Moolad
13275
243101
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>രിക്കണം. അതും സ്ഥിരമായ വേഗതയോടുകൂടിയല്ല. ക്രമത്തിൽ വദ്ധിച്ചുവരുന്നതും ക്ഷയിച്ചുവരുന്നതുമായ വേഗതയോടുകൂടി -- അതായത് ത്വരണത്തോടുകൂടി. വിമാനത്തിൽ നിന്നും ഇടപ്പെട്ട ഒരു ബോംബു് സെക്കണ്ടിൽ 32 അടി/ സെക് എന്ന തോതിൽ വർദ്ധിച്ചുവരുന്ന വേഗതയോടുകൂടി ഭൂമിയിലേക്കു വീഴുന്നു. യാതൊന്നും അതിന്റെ പതനത്തെ തടഞ്ഞില്ലെങ്കിൽ, അതായതു്, അതു പതിക്കുന്നിടത്ത് ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെ പോകുന്നതും മറുവശം വരെയെത്തുന്നതുമായ ഒരു തുരങ്കമുണ്ടായിരുന്നുവെങ്കിൽ, ഭൂമിയുടെ കേന്ദ്രംവരെ വീഴുകയും ആ ഊക്കോടു കൂടിത്തന്നെ മറുവശത്തെത്തുകയും ചെയ്യും. പക്ഷേ, കേന്ദ്രത്തിൽനിന്നു പുറത്തേക്കുള്ള ചലനം ഗുരുത്വാകർഷണത്തിന് എതിരേയാകയാൽ ക്രമത്തിൽ വേഗതയെല്ലാം നഷ്ടപ്പെട്ട് അവസാനം വീണ്ടും കേന്ദ്രത്തിലേക്കുതന്നെ വീഴുന്നു. അപ്പോഴേക്കും വീണ്ടും വേഗത വർദ്ധിക്കുന്നതിനാൽ ആ ഊക്കോടുകൂടി പിന്നെയും അതു പുറത്തേക്കു പോകും. അപ്പോൾ അതു പുറപ്പെട്ട സ്ഥലത്തുതന്നെയാണ് എത്തുന്ന
തു്. ഇപ്രകാരം എപ്പോഴും അത് ചലിച്ചുകൊണ്ടേയിരിക്കും. ഗുരുത്വാകർഷണത്തിന്ന് അധീനമായ എല്ലാ വസ്തുക്കളും, ഭൂമിയിൽ സ്ഥിതിചെയ്യുന്ന നമ്മളുൾപ്പെടെ, ഇതേ
വിധം ചലിച്ചുകൊണ്ടിരിക്കേണ്ടതാണ്. ഭൂമിയുടെ ഉപരിതലത്തിനാൽ തടയപ്പെടുന്നതിനാലാണ് അങ്ങനെ സംഭവിക്കാത്തതു്. അതായതു്, ഭൂമിയുടെ ഉപരിതലം വസ്തുക്കളെയെല്ലാം സെക്കണ്ടിൽ 32 അടി /സെൿ എന്ന തോതിൽ
മുകളിലേക്കു ത്വരിതപ്പെടുത്തുന്നുണ്ടെന്നു പറയാം. അന്യോന്യ വിരുദ്ധങ്ങളായ രണ്ടു ത്വരണങ്ങളുടെ (മേൽപ്പറഞ്ഞ ത്വരണവും ഗുരുത്വാകർഷണം കൊണ്ടുള്ള ത്വരണവും) ഫലമായി വസ്തുക്കൾക്കു ചലനമില്ലാതായിത്തീരുന്നു. ഈ<noinclude></noinclude>
68dxnkku81pudnv7tfxbaf64ka3tost
താൾ:Nakshathrangalude Naattil 1965.pdf/28
106
81308
243102
240249
2026-06-22T18:14:54Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243102
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മേല്പോട്ടുള്ള ത്വരണത്തിന്നു കാരണമായ ബലമാണ് നമുക്കു ഭാരമായി അനുഭവപ്പെടുന്നത്.
ഒരു വിമാനം ഭൂമിയിൽനിന്നു നേരേ മുകളിലേക്ക് സെക്കണ്ടിൽ 32 അടി / സെക് ത്വരണത്തോടുകൂടി (ഇതിനെ സാങ്കേതികമായി 1 g എന്നു പറയുന്നു. 2g, 64 അടി / സെക് / സെക് നെയും 10 g, 320 അടി / സെക് / സെക് നെയും സൂചിപ്പിക്കുന്നു) ഉയരുന്നുവെന്നു കരുതുക. അപ്പോൾ ഭൂമിയുടെ ആകർഷണത്തെ സന്തുലിതമാക്കുവാൻ ആവശ്യമായ ത്വരണത്തിന്നു പുറമേ അത്രകൂടി ത്വരണം മുകളിലേക്കുണ്ട്. അതായത് മുകളിലേക്ക് സെക്കണ്ടിൽ 64 അടി / സെക് - 2 g -ത്വരണമുണ്ടാക്കുവാനാവശ്യമായ ബലം അതിന്മേൽ പ്രവർത്തിക്കുന്നുണ്ടെന്നു പറയാം. അതിന്നുള്ളിലുള്ള വ്യക്തികൾക്കു തങ്ങളുടെ ഭാരം ഇരട്ടിച്ചതായി തോന്നും. വിമാനത്തിന്റെ മുകളിലേക്കുള്ള അസ്സൽ ത്വരണം 2 g -64 അടി / സെക് / സെക് -ആണെങ്കിൽ അനുഭവത്തിലുള്ള ഭാരം മൂന്നു മടങ്ങായിത്തീരുന്നു. വിമാനത്തിന്റെ
ഭാരം 10 g യാണെങ്കിൽ അനുഭവഭാരം 11 മടങ്ങാകുന്നു. ആകാശസഞ്ചാര കുതുകികൾ നല്ലപോലെ അറിഞ്ഞിരിക്കേണ്ട ഒരു തത്വമാണിത്.<noinclude></noinclude>
3xt3ndbhnvezxq7bfh19ypjdtf0itmn
ഉപയോക്താവിന്റെ സംവാദം:MoosadWiki
3
81629
243068
241385
2026-06-22T14:33:11Z
MoosadWiki
13329
/* പുതിയ പുസ്തകം ചേർക്കാൻ */ മറുപടി
243068
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:MoosadWiki|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:18, 10 ജൂൺ 2026 (UTC)
== പുതിയ പുസ്തകം ചേർക്കാൻ ==
:1935-45 കാലഘട്ടത്തിൽ മരിച്ചു പോയ ഒരു അധ്യാപകൻ പബ്ലിഷ് ചെയ്തിരുന്ന ഒരു കൃതി കണ്ടുകിട്ടിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണാഷ്ടകം എന്ന പേരിൽ 9 സംസ്കൃതശ്ലോകങ്ങൾ. ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പുതിയ മെമ്പർമാർക്ക് പോസ്റ്റ് ചെയ്യാൻ അനുവാദമില്ല എന്നാണ് കണ്ടത്. പഴയ മെമ്പർമാർ വഴിയേ പോസ്റ്റ് ചെയ്യാൻ പറ്റുള്ളൂ എന്നാണോ? എന്താണ് ഞാൻ ചെയ്യേണ്ടത്? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 10:36, 16 ജൂൺ 2026 (UTC)
::@[[ഉപയോക്താവ്:MoosadWiki|MoosadWiki]] കൃതി മുഴുവനായി സ്കാൻ ചെയ്ത് https://commons.wikimedia.org/wiki/Special:UploadWizard ൽ അപ്ലോഡ് ചെയ്യാമോ ? ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ mlwikisource@gmail.com ലേക്ക് ഫോട്ടോ എടുത്ത് അയച്ചാലും മതി. സ്കാൻ ഉണ്ടെനിൽ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമായി. [[ശ്രീ രാമകൃഷ്ണാഷ്ടകം]] എന്ന പേജ് തുടങ്ങി അതിൽ കാര്യങ്ങൾ ചേർത്തോളൂ. താൾ തുടങ്ങാൻ ആർക്കും സാധിക്കും.
ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരിക്കും അനുമതി പ്രശ്നം ലഭിച്ചത്. നിലവിൽ കോമൺസിൽ ആണ് അപ്ലോഡ് ചെയ്ത് ചെയ്ത് ഇവിടേയ്ക്ക് ഇൻ്റക്സ് ലിങ്ക് ചെയ്യണം. പിഡീഫ് അപ്ലോഡ് ചെയ്താൽ സൂചികാ താൾ നിർമ്മിച്ച് ഓരോ പേജുകൾ ആയി നമുക്ക് ചെയ്ത് തീർക്കാനാകും.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:22, 16 ജൂൺ 2026 (UTC)
:പുസ്തകം ചേർക്കുക എന്ന ലിങ്ക് ഉപയോഗിച്ചാണ് ഞാൻ ശ്രമിച്ചത്. 9 പേജും അപ്‌ലോഡ് ചെയ്തുകഴിഞ്ഞതിനുശേഷമാണ് "പുതിയ മെമ്പർമാർക്ക് പുസ്തകം ചേർക്കാൻ അനുവാദമില്ല" എന്ന രീതിയിലുള്ള ഒരു മെസ്സേജ് കണ്ടത്. ഈ വീക്ക്-എൻഡിൽ ഇനി വീണ്ടും ശ്രമിക്കാം.
:ഇതുകൂടാതെ, "ഒറ്റശ്ലോകം" എന്ന പുസ്തകത്തിലെ പേജുകൾ മലയാളത്തിൽ ടൈപ്പ് ചെയ്തു ചേർക്കുന്നുണ്ട് ഞാൻ. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 03:28, 17 ജൂൺ 2026 (UTC)
:: ഈ [https://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE%3AOtta_slokam_Malayalam_1921.pdf%2F12&diff=241338&oldid=241336 മാറ്റം] ഒന്ന് നോക്കാമോ. ഹെഡ്ഡർ എങ്ങനെ ചേർക്കണമെന്ന് അതിൽ ഉണ്ട്. <nowiki>{{rh|left|center|right}}</nowiki> എന്ന ഫലകം ആണു ഉപയോഗിക്കേണ്ടത്. അത് താളിനുമുകളിലായുള്ള തലക്കെട്ട് എന്ന ഹെഡ്ഡർ ഭാഗത്തേയ്ക്ക് മാറ്റുകയും വേണം. അത് കൂടാതെ രേഫബിന്ദു (അൎച്ചന), ഃ, സംവൃതോകാരം (അതു്) തുടങ്ങിയ ശ്രദ്ധിക്കണം. വരികൾ തിരിച്ചാൽ കുഴപ്പമില്ല. രണ്ട് ലൈൻ സ്പേസ് ആണു അടുത്ത് വരി,ഘണ്ഡിക തിരിക്കാനുള്ള വഴി.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:19, 17 ജൂൺ 2026 (UTC)
:::സഹായിച്ചതിന് വളരെ നന്ദി. ഹെഡ്ഡ്ർ ചേർക്കുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. വിസർഗം കോപ്പി-പേസ്റ്റ് ചെയ്തതാണ്. മലയാളം ടൈപ്പ് ചെയ്തത് ഗൂഗിൾ എഴുത്തു ഉപകരണങ്ങൾ എന്ന സൈറ്റിൽ കേറിയിട്ടാണ്. അവിടെ ചെയ്തിട്ട് ഇവിടെ കോപ്പി-പേസ്റ്റ് ചെയ്തതാണ്.
:::മറ്റൊരു സംശയം - ഒറിജിനൽ കോപ്പിയിൽ ശ്ലോകങ്ങളുടെ വരികൾ കൃത്യമായിട്ടല്ല തിരിച്ചിരിക്കുന്നത്. അത് അതുപോലെ തന്നെ നിലനിർത്തണോ അതോ കറക്റ്റ് ആക്കണോ? അതായത് ഒറിജിനലിൽ "ചുക്കുമു - ളകുതി - പ്പലി" എന്ന് അച്ചടിച്ചിട്ടുള്ളത് "ചുക്കു -മുളകു-തിപ്പലി" എന്ന് തിരുത്തൽ ചെയ്യണോ ? [[പ്രത്യേകം:സംഭാവനകൾ/~2026-35524-88|~2026-35524-88]] ([[ഉപയോക്താവിന്റെ സംവാദം:~2026-35524-88|talk]]) 04:35, 17 ജൂൺ 2026 (UTC)
:::::[[സഹായം:എഴുത്ത്]], [[സഹായം:എഡിറ്റിംഗ്_വഴികാട്ടി]] എന്നിവ നോക്കാമോ. വിക്കിഗ്രന്ഥശാലയുടെ നയം പ്രകാരം പുസ്തകത്തിലുള്ളത് പരമാവധി അതുപോലെ എൻകോഡ് ചെയ്യുക എന്നതാണ് കീഴ്വഴക്കം. ഉള്ളടക്കത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ വിഷയത്തിലുള്ള അറിവ് ഒരു ഘടകമാണ്. വിസർഗം ടൈപ്പ് ചെയ്യാൻ വിക്കിയിലെ ടൈപ്പിങ്ങ് ടൂളിലെ ലിപ്യന്തരണത്തിൽ ഷിഫ്റ്റ്+h ടൈപ്പ് ചെയ്താൽ മതി. ഗൂഗിളിലെ എഴുത്തുപകരണം ഉപയോഗിക്കണമെന്നില്ല. സങ്കീർണ്ണമായ അക്ഷരരൂപങ്ങൾ ടൈപ്പ് ചെയ്യാൻ ഇൻസ്ക്രിപ്റ്റ് അല്ലെങ്കിൽ ലിപ്യന്തരണം പോലെ വ്യക്തമായ മാപ്പ് ഫയൽ ഉള്ള ഇൻപുട്ട് ടൂൾ ഉപയോഗിക്കുന്നതാവും നല്ലത്.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:58, 17 ജൂൺ 2026 (UTC)
::::::നന്ദി. നിർദ്ദേശങ്ങൾ ശ്രദ്ധിക്കാം. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 05:56, 17 ജൂൺ 2026 (UTC)
:::::::I am still unable to add the book "Sreeramakrishnashtakam". I created a page. Also uploaded in Wiki Commons. What next? Can you help? [[File:Ramakrishnashtakam.pdf|thumb|A collection nine sanskrit slokas praising Lord Sreeramakrishna.]] This is the link. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 14:33, 22 ജൂൺ 2026 (UTC)
cd6wt7ksqj9dfofsg6udl55ebqmd4am
താൾ:Thudikkunna Thalukal.pdf/19
106
81834
243107
241401
2026-06-23T09:17:30Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243107
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>
Monday 6th November 1944
1120 തുലാം 21-ാം൹ തിങ്കളാഴ്ച
കരയാത്ത കാമിനീകാമുകന്മാരെ നക്ഷത്രങ്ങൾ ഇന്നിതുവരെ
കണ്ടിട്ടില്ല. ഉടയാത്ത പ്രേമസാന്ദ്രങ്ങളായ ഹൃദയ
ങ്ങൾ ആ തേജഃപുഞ്ജങ്ങൾക്കു ഇന്നോളം അപരിചിത
ളാണ്. ലോകാരംഭംമുതൽ ഇന്നിതുവരെ എത്രയെത്ര പ്രേമ
നാടകങ്ങൾക്കു സാക്ഷ്യം വഹിച്ചതാണ് അവരുടെ കണ്ണു
കൾ!
ഓമനെ, പിന്നെ നാം ദുഃഖിക്കുന്നതെന്തിനു? നമ്മുടെ
വ്യഥ അർത്ഥശൂന്യമല്ലെ? അതെ നമുക്കറിയാം. എങ്കിലും
നാം ദുഃഖിക്കുന്നു. ദുഃഖം! ദുഃഖം! മധുരമായ ദുഃഖം.
ഒപ്പ്.<noinclude></noinclude>
i0yhbetnqsleum6xf4bw5bf2bkulh7l
താൾ:Thudikkunna Thalukal.pdf/20
106
81835
243108
241370
2026-06-23T09:22:53Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243108
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>
Friday 10th November 1944
1120 തുലാം 25-ാം൹ വെള്ളിയാഴ്ച
പ്രേമത്തിൽനിന്നുണ്ടാകുന്ന
ശോകംപോലും മധുരമാണ്__പിന്നെ അതു നൽകുന്ന ആനന്ദത്തിന്റെ അവസ്ഥ എന്തായിരിക്കും! എനിക്ക് ഒരു നിമിഷം എന്റെ പ്രമ
സർവ്വസ്വമായ ദേവിയെ ഒന്നു മറക്കാൻ സാധിച്ചിരുന്നെങ്കിൽ! ഈ ആത്മബന്ധം എന്നെ അമ്പരപ്പിക്കുന്നു! ഞാൻ
ഇന്നോളം ആരെയും സ്നേഹിച്ചിട്ടില്ല. സ്നേഹിക്കുവാനുള്ള
ഒരു ശക്തിയും എന്റെ ഹൃദയത്തിനുണ്ടായിരുന്നില്ല. എന്നാൽ അതിനു പകരമായി ഈ പ്രപഞ്ചത്തിൽ മുഴുവൻ
പ്രസരിച്ചാലും വീണ്ടും ഉറഞ്ഞുവരുന്ന അക്ഷയമായ
ഒരു മഹാപ്രേമസാഗരത്തെ ഇന്ന് എന്റെ ഹൃദയം കൈക്കൊള്ളുന്നു. പൂജാപുഷ്പമായി നിലകൊള്ളുന്ന എൻ്റെ ആത്മാവിനെ എൻ്റെ ദേവി
കാണുന്നുണ്ടോ?
ഒപ്പ്.<noinclude></noinclude>
owpt8423rbzkj162twjvp5v1385sujb
താൾ:Thudikkunna Thalukal.pdf/21
106
81836
243109
241379
2026-06-23T09:25:46Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243109
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>
Saturday 11th November 1944
1120 തുലാം 26-ാം൹ ശനിയാഴ്ച
ഇന്നു പകൽമുഴുവൻ ശക്തിയായ മഴയായിരുന്നു. രാത്രിയും അതു ശമിച്ചിട്ടില്ല.
ഞാൻ മൂടിപ്പുതച്ച് ഈ കസേരയിൽ ഇരിക്കുകയാണ്. ശക്തിയായ ജലദോഷം.അസഹനീയമായ തണുപ്പ്.
എന്റെ ശാരീരികശക്തികൾ വിശ്രമം ആവശ്യപ്പെടുന്നു. പക്ഷെ അതുകൊണ്ടു കാര്യമില്ല.എന്റെ ഹൃദയത്തിനു വിശ്രമിക്കാൻ സാദ്ധ്യമല്ല. അതു
സദാ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. അതിനു വിശ്രമം വേണ്ട. അതു വിശ്രമിക്കുകയില്ല. അതിലെ സ്പന്ദനങ്ങൾ അവസാനിച്ചാലും അതിനു വിശ്രമം ലഭിക്കുമോയെന്നും സംശയമാണ്. എന്റെ ദേവീ, എന്തൊരു ഹൃദയമാണ് എന്റെ ഹൃദയം!
ഒപ്പ്.<noinclude></noinclude>
8dfocreb4cesqf29in0ult0p5dgek2m
താൾ:Thudikkunna Thalukal.pdf/22
106
81837
243110
241394
2026-06-23T09:31:43Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243110
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>
Friday 24th November 1944
1120 വൃശ്ചികം 9-ാം൹ വെള്ളിയാഴ്ച
പാടിപ്പാടിപ്പറന്നംബരതലമതിലംഘിച്ചു
കേറും പികാഗ്ര്യൻ
കൂടിപ്പാടും പിശാചിൻപദവിയെയവലം
ബിച്ചതിൻമൂലമെന്തോ?
തങ്കം, ശ്രീമാൻ ജി. ശങ്കരക്കുറുപ്പിന്റെ ഒരു കത്ത് ഇന്നു എനിക്കു കിട്ടി.അതിൽ ആദ്യം ചേർത്തിരുന്ന രണ്ടു വരികളാണിത്. എന്താണ് അതിന്റെ മൂലം? എനിക്കുതന്നെ അറിഞ്ഞുകൂടാ.
അഥവാ അതിനു പ്രത്യേക കാരണമൊന്നുമില്ല. ഞാൻ യഥാർത്ഥത്തിൽ ഒരു പിശാചുതന്നെയാണു
തങ്കം-"പാടുന്ന പിശാച്!'' എന്റെ തങ്കം ഒരു ദിവസം
എത്ര കത്തുകളാണ് എനിക്കു കിട്ടുന്നതെന്നു തങ്കത്തിനറി
യാമോ? എവിടെനിന്നെല്ലാം അറിവും പരിചയവുമില്ലാത്തവർപോലും എന്തെല്ലാമാണ് എഴുതി അയക്കുന്നതു്.
ഞാൻ എന്റെ പത്നിയെ__ശ്രീദേവിയെ__ഉപേക്ഷിച്ചത്
വലിയ കഷ്ടമായിപ്പോയി എന്നും, എന്നെപ്പോലെയുള്ള
ഒരാൾ ഇങ്ങനെ മനസ്സിനു നിയന്ത്രണമില്ലാതാകുന്നത് വലിയ കഷ്ടമാണ് എന്നും മറ്റും...... എന്റെ തങ്കം ഞാൻ
എങ്ങനെ തുലഞ്ഞാലും ഈ പറയുന്നവർക്കെല്ലാം എന്തു ചേതം! ഇങ്ങനെ ഒരു സ്വൈരംകെടുത്തലുണ്ടോ? അല്ലെങ്കിൽതന്നെ അനുനിമിഷം
തീതിന്നാണു ഞാൻ ജീവിക്കുന്ന<noinclude></noinclude>
1zv446jqcpp4n02b8nmyvn4584bm201
താൾ:Thudikkunna Thalukal.pdf/23
106
81838
243111
241363
2026-06-23T09:55:49Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243111
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>
തു.അതിനിടയിൽ ഈവക ശല്യങ്ങളും. ഇവരൊക്കെ
എന്റെ സുഹൃത്തുക്കളാണത്രെ! സുഹൃത്തുക്കൾ! ആ വാക്കു
കേൾക്കുമ്പോൾ എനിക്കു പേടിയാകുന്നു. ഒരുവൻ എന്റെ
ശത്രുവായാലും തരക്കേടില്ല, എന്റെ സുഹൃത്താകാതിരുന്നാൽ
മാത്രം മതിയായിരുന്നു.
എന്റെ തങ്കം, എന്നെ ഇങ്ങനെ ജീവിപ്പിക്കുന്നതിനെ
ക്കാൾ ഭേദം മരിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയും
തോറും മരണത്തിനുള്ള എന്റെ ദാഹം അടിക്കടി വർദ്ധിച്ചു
വരുന്നു . എന്റെ തങ്കം ഈ നശിച്ച ലോകത്തിൽ നാം
ഇങ്ങനെ പരസ്പരം അലിഞ്ഞുചേർന്നല്ലൊ. നാം എന്തിനു
സ്നേഹിച്ചു തങ്കം? നമുക്ക് അന്യോന്യം വേർപിരിയാൻ
സാധിക്കുമൊ? ഒന്നു ശ്രമിച്ചുനോക്കൂ. ഞാൻ ശ്രമിച്ചു
നോക്കി തങ്കം. ഇല്ല. എനിക്കു സാദ്ധ്യമല്ല. ശ്രമിക്കുംതോറും
ഞാൻ എന്റെ തങ്കത്തിൽ അലിഞ്ഞുചേരുന്നു. എന്റെ
തങ്കം, ഓമനേ, പ്രാണസർവ്വസ്വമായ എന്റെ ദേവി.
ഒപ്പ്<noinclude></noinclude>
qej09bnplyat4d0ehtlcrgpb7pps6da
താൾ:Thudikkunna Thalukal.pdf/24
106
81839
243112
241330
2026-06-23T10:08:20Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243112
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>
Wednesday 2nd September 1942
118 ചിങ്ങം 17-ാംനു ബുധനാഴ്ച
രാവിലെ ആറുമണിക്കെഴുന്നേറ്റു . അഷ്ടമിരോഹി
ണിയായിരുന്നതിനാൽ കുളിച്ചു അമ്പലത്തിൽ തൊഴാൻ
പോയി. തൃമധുരം വഴിപാടു കഴിച്ചു. വീട്ടിൽ വന്നു കാപ്പി
കുടിച്ചു. പന്ത്രണ്ടുമണിവരെ വായിച്ചു. പിന്നീട് ഊണു
കഴിച്ചു പരിപ്പുവടയുണ്ടാക്കുവാൻ അമ്മിണിയെ സഹായി
ച്ചു. വൈകുന്നേരം കാപ്പികുടി കഴിഞ്ഞു നടക്കാൻ പോയി.
സന്ധ്യക്കു തേവൻകുളങ്ങരെ ഡോക്ടരുടെ ഡിസ്പെൻസറി
യിൽ വന്നു കൃഷ്ണൻകുട്ടിമേനവനുമായി സംസാരിച്ചുകൊ
ണ്ടിരുന്നു. ചന്ത്രത്തിൽ കൃഷ്ണപിള്ളയും വന്നുചേർന്നു. എ
ല്ലാവരും ഒന്നിച്ച് അമ്പലത്തിലേയ്ക്കു പോയി.
അമ്പലത്തിൽ അസംഖ്യം യുവതികൾ ദേവദർശനത്തിനായി വന്നി
ട്ടുണ്ടായിരുന്നു. മടങ്ങിവന്നു ഡോക്ടരുമൊന്നിച്ചു വീട്ടിലേ
യ്ക്കു പോന്നു. കാപ്പിയും പലഹാരവും കഴിച്ച് ഏതാനും
കത്തുകൾ എഴുതുകയും പിന്നീട് ഒരു മണിവരെ വായിക്കു
കയും ചെയ്തു. രണ്ടു മണിക്കു മുൻപു ഉറങ്ങി.
ഇടപ്പള്ളി,
17-1-118.
ഒപ്പ്.<noinclude></noinclude>
5yvn5id20owpub8e8pg1k6egoyioyft
താൾ:Thudikkunna Thalukal.pdf/75
106
82019
243113
241619
2026-06-23T11:01:14Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243113
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>ണു്. കാവ്യാത്മകമായ എൻ്റെ ജിവിതത്തിനു് ആരോടെ ങ്കിലും ഒരു കടപ്പാടുണ്ടെങ്കിൽ അതു മി കരുണാകരമേനവനോടുമാത്രമാണെന്നു സന്തോഷപൂർവ്വം ഞാൻ അറിയിച്ചു കൊള്ളുന്നു. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ എൻ്റെ കവിതാവാസന ഒരിക്കലും വികസിക്കമായിരുന്നില്ല.
അദ്ദേഹത്തിൻറെ അനുജനായ കുഞ്ഞിക്കുട്ടനും ആൽത്തറമഠത്തിലെ രവിവർമ്മൻ തിരുമുലപാടും എൻറെ ആത്മസുഹൃത്തുക്കളാണെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലൊ. പകൽമുഴവനും ഞാൻ കോശേരിയിലാണു് കഴിഞ്ഞുകൂടുക പതിവു്. ആ കുടുംബം യഥാത്ഥത്തിൽ ഒരതിഥിമന്ദിരമാണ്. അതിഥികളെ സൽക്കരിക്കുവാൻമാത്രമാണോ അവിടത്തെ അംഗങ്ങൾ ജന്മമെടുത്തിട്ടുള്ളതെന്നു തോന്നിപ്പോകും. മി. കരുണാകരമേനവൻ്റെ മാതാവു്- ശ്രീമതി പുല്ല്യാട്ട് ഗൌരി കുട്ടിയമ്മ 2 ഒരൌദായനിധിയാണ്. മനുഷ്യക്കു ഭക്ഷണം കൊടുത്തു അവക്കു മതിവരുമെന്നു തോന്നുന്നില്ല. സാക്ഷാൽ മഹാലക്ഷ്മിയെപ്പോലെ സമുല്ലസിക്കുന്ന ആ പുണ്യമഹതിയെപ്പോലെ ഉദാരമനസ്സുകളായ സ്ത്രീകളെ വളരെ ചുരുക്കമായേ ഞാൻ കണ്ടിട്ടുള്ളു.
അതൊരു മദ്ധ്യവേനൽ ഒഴിവുകാലമാണു്. ഞങ്ങൾ സദാ കളിതന്നെ കളി. ആനന്ദമയമായ ജീവിതം. ഒരു ദിവസം ഉച്ചതിരിഞ്ഞു പൊരിവെയിലിൽ ഞങ്ങൾ കളിച്ചു കൊണ്ടുനിൽക്കുമ്പോൾ, മി. കരുണാകരമേനവൻ ഞങ്ങളെ അടുത്തുവിളിച്ചു. വെയിൽതാണിട്ടു കളിച്ചാൽ മതിയെന്നും, അതുവരെയുള്ള സമയം താൻ നടത്തുവാനുദ്ദേശിക്കുന്ന ഒരു 'പരീക്ഷ'യ്ക്കായി വിനിയോഗിക്കണമെന്നും, സ്നേഹസാന്ദ്രമായ സ്വരത്തിൽ അദ്ദേഹം ഞങ്ങളോടു പറഞ്ഞു. ഞങ്ങൾ സ
* രാജാവിൻറെ മരണശഷം ആ കുടുംബം അവിടെനിന്നും താമസം മാററി. അവർ ഇന്നു ജീവിച്ചിരിപ്പില്ല.<noinclude></noinclude>
2vml8kj38oib99b0rwj6ymnz55juoor
താൾ:Thudikkunna Thalukal.pdf/76
106
82020
243114
241620
2026-06-23T11:01:39Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243114
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>മ്മതിച്ചു. പരീക്ഷ ഇതാണു്. 'പ്രഭാതം' എന്ന വിഷയത്തെ ആസ്പദമാക്കി ഞങ്ങൾ എന്തെങ്കിലും സ്വന്തമായിട്ടു എഴുതണം. മി. രവിവർമ്മൻ തിരുമുലപാട് ഇംഗ്ലിഷിലെഴുതാമെന്നു ഉടൻതന്നെ സമ്മതിച്ചു. 'കൃഷ്ണപിള്ളയ്ക്കു പദ്യത്തിലെഴുതിക്കൂടെ?" മി. കരുണാകരമേനവൻ ചോദിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഹാ! ഞാൻ കവിയാണെന്നു അദ്ദേഹം അറിഞ്ഞിരിക്കുന്നു! "ആകാം" എന്നു് അഭിമാനപൂർവ്വം ഞാൻ സമ്മതിച്ചു. ഗദ്യത്തിൽ എന്തെങ്കിലും എഴുതുവാനേ സാധിക്കൂ എന്നു വിനയശീലനായ കുഞ്ഞിക്കുട്ടൻ പറഞ്ഞു. ഒരു മണിക്കൂറാണു സമയം. ഞങ്ങൾ മൂന്നുപേരും ഇരുന്നു എഴുതാൻ തുടങ്ങി.
അക്കനുദിച്ചതുകാൺകയാൽ താപസർ
വൽക്കലം മെല്ലെയെടുത്തുകൊണ്ടു്
താമരപ്പൂക്കൾ വിരിഞ്ഞ നദികളിൽ
തൂമയിൽ പോവുകയായ്ക്കളിക്കാൻ
വൃക്ഷത്തിൻ കൊമ്പിലിരുന്നങ്ങുപാടിനാർ പക്ഷിതൻ കുഞ്ഞുങ്ങൾ മോദമോടെ മന്ദാരപുഷ്പങ്ങൾ മന്ദം വിരികയായ്
മന്ദാനിലനും, ഹാ, വീശുകയായ്....
ഇങ്ങിനെ നാല്പത്തെട്ടുവരികൾ കൃത്യസമയത്തിനു ള്ളിൽ ഞാൻ എഴുതിത്തീർത്തു. ഞങ്ങൾ മൂന്നുപേരുടേയും പ്രബന്ധങ്ങൾ പരീക്ഷകനായ മേനോൻ പരിശോധിച്ചു മാർക്കിട്ടു. രവിവർമ്മതിരുമുൽപ്പാടിനു് പത്തിൽ, നാലും, കുഞ്ഞിക്കുട്ടനു ആറും, എനിക്കു എട്ടും മാർക്കുവീതം കിട്ടി. എനിക്കുണ്ടായ ആനന്ദത്തിനതിരില്ല. മേനവൻ എന്നെ വളരെ അഭിനന്ദിച്ചു; പ്രശംസിച്ചു; അതും എൻറെ കൂട്ടുകാരുടെ മുൻപിൽ ! അതിൽപരം ഒരു ചാരിതാത്ഥ്യം എനിക്കുണ്ടാ<noinclude></noinclude>
kuj1l8y4z59j5uvp4crcrd863livtxg
താൾ:Thudikkunna Thalukal.pdf/77
106
82022
243115
241622
2026-06-23T11:02:14Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243115
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>കേണ്ടതായിട്ടില്ല. എൻറെ പിഞ്ചുഹൃദയം അദ്ദേഹത്തിൻറെ പ്രശംസയിൽ ആനന്ദനൃത്തം ചെയ്തു. മാത്രമല്ല അന്നു വൈകീട്ട് ഗണപതിക്ഷേത്രത്തിൽ നിന്നു അപ്പം കൊണ്ടുവന്നപ്പോൾ എല്ലാവർക്കും ഈരണ്ടും, കവിതയ്ക്കു സമ്മാനമായി എനിക്കു നാലും അപ്പം അദ്ദേഹം നൽകുകയുണ്ടായി. കവിതയെഴുത്തിൽ മുറയ്ക്കു ശ്രമിക്കണമെന്നും, മററുള്ളവരുടെ കവിതകൾ ധാരാളം വായിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. വിശേഷിച്ചും മഹാകവി വള്ളത്തോളിൻറെ കൃതികൾ വായിക്കണമെന്നു പറഞ്ഞു. അന്നാണു് ആദ്യമായി 'വള്ളത്തോൾ' എന്ന നാമധേയം ഞാൻ കേൾക്കുവാനിടയായതു്. സാഹിത്യമഞ്ജരി തുടങ്ങിയ പദ്യകൃതികൾ മി. മേനവൻ എനിക്കു വായിക്കുവാനായി തന്നു. അതിനുശേഷം പദ്യപാരായണവും പദ്യരചനയും ഞാൻ മുറയ്ക്കു നിവ്വഹിച്ചുകൊണ്ടിരുന്നു.
കൊല്ലം രണ്ടുകഴിഞ്ഞു ഇക്കാലത്തിനിടയിൽ അനേകം പദ്യങ്ങൾ ഞാൻ എഴുതി മി, മേനവനെ കാണിച്ചിരുന്നു. അപ്പമാണു് സമ്മാനം. കണക്കിലേറെ അപ്പങ്ങൾ അങ്ങനെ ഞാൻ തിന്നൊടുക്കി. ഒരു മുഴുക്കൊതിയനായിരുന്നു ഞാൻ. അപ്പത്തിലുള്ള കൊതിയല്ലെ എന്നെ കവിതയെഴുതാൻ പ്രേരിപ്പിച്ചതെന്നുപോലും ഇന്നെനിക്കു തോന്നുന്നുണ്ട് . ആയിടക്കു ''കവിമണി കെ. സി. കുട്ട്യപ്പ നമ്പ്യാർ" എന്ന യശശ്ശരീരനായ സാഹിത്യകാരൻ കൃഷ്ണരാജാ തിരുമനസ്സിലെ അതിഥിയായി ഇടപ്പള്ളിയിൽ എത്തി. ആ വന്ദ്യ കവിയുടെ "വിഘ്നരാജോത്ഭവം" എന്ന ആട്ടക്കഥയുടെ അരങ്ങേറ്റം നിർവ്വഹിക്കപ്പെട്ടത് കൃഷ്ണരാജാതിരുമനസ്സിലെ ആഭിമുഖ്യത്തിലായിരുന്നു. ആ മഹാസാഹിത്യകാരൻറെ ആഗമനത്തിൽ കാരണവും അതാണ്. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തോട്ടം ജി. ശങ്കരൻപോററി തുടങ്ങിയ, കേരളകല<noinclude></noinclude>
7rccpy78yzxapib0m217crszpzlb6w2
243116
243115
2026-06-23T11:02:40Z
നിവേദിത നിവു
13356
243116
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>'''സേവനങ്ങൾക്കു നന്ദി.''' പേജുകൾ എഡിറ്റു ചെയ്യാൻ വിക്കിഗ്രന്ഥശാലയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം ലേഖനം തിരുത്തുകയാണു കൂടുതൽ ഗുണകരം എന്നു സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ആ താളിന്റെ പഴയപതിപ്പുകളിൽ നിങ്ങളുടെ ഐ.പി വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നത് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. '''അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ''' [[Help:അംഗത്വം|ഇവിടെ]] വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ ഇല്ല എങ്കിൽ [http://ml.wikisource.org/w/index.php?title=Special:Userlogin&type=signup ഇവിടെച്ചെന്ന്] ഒരെണ്ണം ഉടൻ തന്നെ നേടിയെടുക്കുക.
-- [[ഉപയോക്താവ്:നിവേദിത നിവു|നിവേദിത നിവു]] ([[ഉപയോക്താവിന്റെ സംവാദം:നിവേദിത നിവു|സംവാദം]]) 11:02, 23 ജൂൺ 2026 (UTC)
കേണ്ടതായിട്ടില്ല. എൻറെ പിഞ്ചുഹൃദയം അദ്ദേഹത്തിൻറെ പ്രശംസയിൽ ആനന്ദനൃത്തം ചെയ്തു. മാത്രമല്ല അന്നു വൈകീട്ട് ഗണപതിക്ഷേത്രത്തിൽ നിന്നു അപ്പം കൊണ്ടുവന്നപ്പോൾ എല്ലാവർക്കും ഈരണ്ടും, കവിതയ്ക്കു സമ്മാനമായി എനിക്കു നാലും അപ്പം അദ്ദേഹം നൽകുകയുണ്ടായി. കവിതയെഴുത്തിൽ മുറയ്ക്കു ശ്രമിക്കണമെന്നും, മററുള്ളവരുടെ കവിതകൾ ധാരാളം വായിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. വിശേഷിച്ചും മഹാകവി വള്ളത്തോളിൻറെ കൃതികൾ വായിക്കണമെന്നു പറഞ്ഞു. അന്നാണു് ആദ്യമായി 'വള്ളത്തോൾ' എന്ന നാമധേയം ഞാൻ കേൾക്കുവാനിടയായതു്. സാഹിത്യമഞ്ജരി തുടങ്ങിയ പദ്യകൃതികൾ മി. മേനവൻ എനിക്കു വായിക്കുവാനായി തന്നു. അതിനുശേഷം പദ്യപാരായണവും പദ്യരചനയും ഞാൻ മുറയ്ക്കു നിവ്വഹിച്ചുകൊണ്ടിരുന്നു.
കൊല്ലം രണ്ടുകഴിഞ്ഞു ഇക്കാലത്തിനിടയിൽ അനേകം പദ്യങ്ങൾ ഞാൻ എഴുതി മി, മേനവനെ കാണിച്ചിരുന്നു. അപ്പമാണു് സമ്മാനം. കണക്കിലേറെ അപ്പങ്ങൾ അങ്ങനെ ഞാൻ തിന്നൊടുക്കി. ഒരു മുഴുക്കൊതിയനായിരുന്നു ഞാൻ. അപ്പത്തിലുള്ള കൊതിയല്ലെ എന്നെ കവിതയെഴുതാൻ പ്രേരിപ്പിച്ചതെന്നുപോലും ഇന്നെനിക്കു തോന്നുന്നുണ്ട് . ആയിടക്കു ''കവിമണി കെ. സി. കുട്ട്യപ്പ നമ്പ്യാർ" എന്ന യശശ്ശരീരനായ സാഹിത്യകാരൻ കൃഷ്ണരാജാ തിരുമനസ്സിലെ അതിഥിയായി ഇടപ്പള്ളിയിൽ എത്തി. ആ വന്ദ്യ കവിയുടെ "വിഘ്നരാജോത്ഭവം" എന്ന ആട്ടക്കഥയുടെ അരങ്ങേറ്റം നിർവ്വഹിക്കപ്പെട്ടത് കൃഷ്ണരാജാതിരുമനസ്സിലെ ആഭിമുഖ്യത്തിലായിരുന്നു. ആ മഹാസാഹിത്യകാരൻറെ ആഗമനത്തിൽ കാരണവും അതാണ്. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തോട്ടം ജി. ശങ്കരൻപോററി തുടങ്ങിയ, കേരളകല<noinclude></noinclude>
l3psfq00yz90pdgat8j3wqye9j1e0bz
താൾ:Thudikkunna Thalukal.pdf/78
106
82023
243117
241623
2026-06-23T11:03:08Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243117
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>യുടെ യശസ്തംഭങ്ങളായ മഹാ കലാകാരന്മായിരുന്നു. മേൽ പ്രസ്താവിച്ച ആട്ടക്കഥയിലെ നടന്മാർ. കഥകളി കാണുവാനുള്ള പ്രതിപത്തി അതിനുമുൻപുതന്നെ എൻറെ ഹൃദയത്തിൽ വേരൂന്നിയിരുന്നതിനാൽ ആ സുദിനം എനിക്കൊരു മഹോത്സവംതന്നെയായിരുന്നു. മി,
മേനവൻ എന്നെ മി കുട്ട്യപ്പ നമ്പ്യാക്കു പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹം എൻറെ കൃതികളെല്ലാം എടുത്തുകൊണ്ടുവരാനായിപ്പറഞ്ഞപ്പോൾ എനിക്കുണ്ടായ ആനന്ദം! - ഞാൻ വീട്ടിലേയ്ക്കു ശ്വാസംവിടാതെ ഒരോട്ടം -- പഴയ വീഞ്ഞപ്പെട്ടിയിൽ കിടക്കുന്ന ആ കടലാസുകളെല്ലാം ചെറുക്കിയെടുത്തു ഒരാത്മവിസ്മൃതിയിൽ ലയിച്ചുകൊണ്ട് അഞ്ചുമിനിട്ടിനുള്ളിൽ വീണ്ടും അദ്ദേഹത്തിൻറെ മുൻപിൽ ഞാൻ ആവിഭവിച്ചു.
സന്താപത്തിനു ബന്ധമെന്തു, കൗതുകം നൽകീടുവാൻ കെൽപ്പെഴും സന്താനങുമമുഗ്ദ്ധമഞ്ജരിപരം
പേരാർന്ന കീരാംഗനേ?
എന്താണിങ്ങനെ കണ്ണടച്ചു ചെറുതും
മിണ്ടാതെകുണ്ഠാശയം
ചിന്താഭാരമിയന്നമാതിരി മണി-
ക്കൂട്ടിൽക്കിടക്കുന്നു നീ?'
എന്നിങ്ങനെ മധുരപദകല്പിതങ്ങളും മധുനിഷ്യന്ദികളുമായ നിരവധി പദ്യപ്രകാണ്ഡങ്ങളാൽ 'സാഹിതീവിലാസത്തെ സഹൃദയസമക്ഷം സമപ്പിച്ച്, ആരാധ്യനായിത്തീന്നിട്ടുള്ള ആ കവിശ്വരൻ എൻ്റെറ വികൃതികളെല്ലാം അവധാനപൂർവ്വം വായിച്ചുനോക്കുകയും, ഒടുവിൽ, കരുണാകരമേ നവൻറെ നേക്കു തിരിഞ്ഞുകൊണ്ടു് "ഈ ബാലൻ ഒരു സാമാന്യനല്ല, ഒരുകാലത്തു് നമ്മുടെ ഭാഷയ്ക്കു ഈ കുട്ടി ഒരു<noinclude></noinclude>
svckk2h89mvw6sck0kx1b2fn1832vf7
ശ്രീ രാമകൃഷ്ണാഷ്ടകം
0
83218
243067
2026-06-22T14:02:48Z
MoosadWiki
13329
'1870 - 1945 കാലഘട്ടത്തിൽ കേരളതിലെ തളിപ്പറമ്പ് എന്ന് സ്ഥലത്ത് ജീവിച്ചിരുന്ന ഒരു മലയാളം അദ്ധ്യാപകനായിരുന്നു ശ്രീ. കെ. നാരായണൻ മൂസ്സത്. അദ്ദേഹം 1910 - 1920 കാലഘട്ടത്തിലെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
243067
wikitext
text/x-wiki
1870 - 1945 കാലഘട്ടത്തിൽ കേരളതിലെ തളിപ്പറമ്പ് എന്ന് സ്ഥലത്ത് ജീവിച്ചിരുന്ന ഒരു മലയാളം അദ്ധ്യാപകനായിരുന്നു ശ്രീ. കെ. നാരായണൻ മൂസ്സത്. അദ്ദേഹം 1910 - 1920 കാലഘട്ടത്തിലെങ്ങോ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ഒൻപത് സംസ്‌കൃത ശ്ലോകങ്ങൾ അടങ്ങിയ ശ്രീരാമകൃഷ്ണാഷ്ടകം എന്ന ഈ കൃതി. പ്രസിദ്ധീകരിച്ച വർഷം ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ആ കുടുംബത്തിൽ ഇപ്പൊഴുള്ളവരുമായി സംസാരിച്ചതിന്റെ വെളിച്ചത്തിൽ മനസ്സിലായ ഏകദേശ കാലഘട്ടമാണ് മേല്പറഞ്ഞിട്ടുള്ളത്.
q8dsh903c8e86c0948fc2zf1q1zs7y6
രചയിതാവ്:തുഞ്ചത്തെഴുത്തച്ഛൻ
100
83219
243106
2026-06-23T06:12:27Z
~2026-36221-56
13399
പുതിയ ഒരു താൾ എഴുതി ചേർത്തു
243106
wikitext
text/x-wiki
മലയാള സാഹിത്യത്തിലെ ചക്രവർത്തിമാരിൽ ഒരാളായിരുന്നു തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. കാല ഗണന പ്രകാരം പതിനാറാം നൂറ്റാണ്ടിൽ ഇദ്ദേഹം ജനിച്ചു എന്ന് കരുതപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് തൃക്കണ്ടിയൂർ എന്ന സ്ഥലത്താണ് എഴുത്തച്ഛൻ്റെ ജനനം. ഭക്തിയിലൂടെ ഒരു ജനതയെ പരിവർത്തനം ചെയ്യുക എന്ന മഹാ ദൗത്യം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയ മഹാകവിയാണ് എഴുത്തച്ഛൻ. കഠിനമായ സംസ്കൃത കൃതികൾ ( ശ്രീമദ് ഭാഗവത പുരാണം, മഹാഭാരതം, രാമായണം ഉൾപ്പടെ) സാധാരണക്കാർക്ക് വായിക്കാൻ സാധിക്കുന്നവിധം അദ്ദേഹം മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്തു. കിളി കഥ പറയുന്ന രീതിയിൽ ആയതിനാൽ അദ്ദേഹം കിളിപ്പാട്ട് പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നു.മലയാള ഭാഷയ്ക്ക് 52 അക്ഷരങ്ങൾ അടങ്ങിയ ഒരു വ്യക്തമായ ഘടന നൽകിയത് എഴുത്തച്ഛനാണ്. അതിനാൽ ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്നു.
പ്രധാന കൃതികൾ
രാമായണം കിളിപ്പാട്ട്
മഹാഭാരതം കിളിപ്പാട്ട്
ഹരിനാമ കീർത്തനം
പിന്നെയും ഒട്ടേറെ കൃതികൾ എഴുത്തച്ഛൻ്റെതായുണ്ട്.
t3dkqniw7or6mmsurw4vo7100h3usxy