വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.11
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
സൂചിക:Nakshathrangalude Naattil 1965.pdf
104
81279
245112
243252
2026-07-16T15:55:07Z
Manojk
804
245112
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q138745348
|Title=[[നക്ഷത്രങ്ങളുടെ നാട്ടിൽ]]
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=T
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
lh6kehumign5i8ays5nya59g5vqcrx8
ഉപയോക്താവിന്റെ സംവാദം:MoosadWiki
3
81629
245377
244051
2026-07-17T06:54:01Z
MoosadWiki
13329
/* പുതിയ പുസ്തകം ചേർക്കാൻ */ മറുപടി
245377
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:MoosadWiki|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:18, 10 ജൂൺ 2026 (UTC)
== പുതിയ പുസ്തകം ചേർക്കാൻ ==
:1935-45 കാലഘട്ടത്തിൽ മരിച്ചു പോയ ഒരു അധ്യാപകൻ പബ്ലിഷ് ചെയ്തിരുന്ന ഒരു കൃതി കണ്ടുകിട്ടിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണാഷ്ടകം എന്ന പേരിൽ 9 സംസ്കൃതശ്ലോകങ്ങൾ. ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പുതിയ മെമ്പർമാർക്ക് പോസ്റ്റ് ചെയ്യാൻ അനുവാദമില്ല എന്നാണ് കണ്ടത്. പഴയ മെമ്പർമാർ വഴിയേ പോസ്റ്റ് ചെയ്യാൻ പറ്റുള്ളൂ എന്നാണോ? എന്താണ് ഞാൻ ചെയ്യേണ്ടത്? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 10:36, 16 ജൂൺ 2026 (UTC)
::@[[ഉപയോക്താവ്:MoosadWiki|MoosadWiki]] കൃതി മുഴുവനായി സ്കാൻ ചെയ്ത് https://commons.wikimedia.org/wiki/Special:UploadWizard ൽ അപ്ലോഡ് ചെയ്യാമോ ? ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ mlwikisource@gmail.com ലേക്ക് ഫോട്ടോ എടുത്ത് അയച്ചാലും മതി. സ്കാൻ ഉണ്ടെനിൽ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമായി. [[ശ്രീ രാമകൃഷ്ണാഷ്ടകം]] എന്ന പേജ് തുടങ്ങി അതിൽ കാര്യങ്ങൾ ചേർത്തോളൂ. താൾ തുടങ്ങാൻ ആർക്കും സാധിക്കും.
ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരിക്കും അനുമതി പ്രശ്നം ലഭിച്ചത്. നിലവിൽ കോമൺസിൽ ആണ് അപ്ലോഡ് ചെയ്ത് ചെയ്ത് ഇവിടേയ്ക്ക് ഇൻ്റക്സ് ലിങ്ക് ചെയ്യണം. പിഡീഫ് അപ്ലോഡ് ചെയ്താൽ സൂചികാ താൾ നിർമ്മിച്ച് ഓരോ പേജുകൾ ആയി നമുക്ക് ചെയ്ത് തീർക്കാനാകും.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:22, 16 ജൂൺ 2026 (UTC)
:പുസ്തകം ചേർക്കുക എന്ന ലിങ്ക് ഉപയോഗിച്ചാണ് ഞാൻ ശ്രമിച്ചത്. 9 പേജും അപ്‌ലോഡ് ചെയ്തുകഴിഞ്ഞതിനുശേഷമാണ് "പുതിയ മെമ്പർമാർക്ക് പുസ്തകം ചേർക്കാൻ അനുവാദമില്ല" എന്ന രീതിയിലുള്ള ഒരു മെസ്സേജ് കണ്ടത്. ഈ വീക്ക്-എൻഡിൽ ഇനി വീണ്ടും ശ്രമിക്കാം.
:ഇതുകൂടാതെ, "ഒറ്റശ്ലോകം" എന്ന പുസ്തകത്തിലെ പേജുകൾ മലയാളത്തിൽ ടൈപ്പ് ചെയ്തു ചേർക്കുന്നുണ്ട് ഞാൻ. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 03:28, 17 ജൂൺ 2026 (UTC)
:: ഈ [https://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE%3AOtta_slokam_Malayalam_1921.pdf%2F12&diff=241338&oldid=241336 മാറ്റം] ഒന്ന് നോക്കാമോ. ഹെഡ്ഡർ എങ്ങനെ ചേർക്കണമെന്ന് അതിൽ ഉണ്ട്. <nowiki>{{rh|left|center|right}}</nowiki> എന്ന ഫലകം ആണു ഉപയോഗിക്കേണ്ടത്. അത് താളിനുമുകളിലായുള്ള തലക്കെട്ട് എന്ന ഹെഡ്ഡർ ഭാഗത്തേയ്ക്ക് മാറ്റുകയും വേണം. അത് കൂടാതെ രേഫബിന്ദു (അൎച്ചന), ഃ, സംവൃതോകാരം (അതു്) തുടങ്ങിയ ശ്രദ്ധിക്കണം. വരികൾ തിരിച്ചാൽ കുഴപ്പമില്ല. രണ്ട് ലൈൻ സ്പേസ് ആണു അടുത്ത് വരി,ഘണ്ഡിക തിരിക്കാനുള്ള വഴി.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:19, 17 ജൂൺ 2026 (UTC)
:::സഹായിച്ചതിന് വളരെ നന്ദി. ഹെഡ്ഡ്ർ ചേർക്കുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. വിസർഗം കോപ്പി-പേസ്റ്റ് ചെയ്തതാണ്. മലയാളം ടൈപ്പ് ചെയ്തത് ഗൂഗിൾ എഴുത്തു ഉപകരണങ്ങൾ എന്ന സൈറ്റിൽ കേറിയിട്ടാണ്. അവിടെ ചെയ്തിട്ട് ഇവിടെ കോപ്പി-പേസ്റ്റ് ചെയ്തതാണ്.
:::മറ്റൊരു സംശയം - ഒറിജിനൽ കോപ്പിയിൽ ശ്ലോകങ്ങളുടെ വരികൾ കൃത്യമായിട്ടല്ല തിരിച്ചിരിക്കുന്നത്. അത് അതുപോലെ തന്നെ നിലനിർത്തണോ അതോ കറക്റ്റ് ആക്കണോ? അതായത് ഒറിജിനലിൽ "ചുക്കുമു - ളകുതി - പ്പലി" എന്ന് അച്ചടിച്ചിട്ടുള്ളത് "ചുക്കു -മുളകു-തിപ്പലി" എന്ന് തിരുത്തൽ ചെയ്യണോ ? [[പ്രത്യേകം:സംഭാവനകൾ/~2026-35524-88|~2026-35524-88]] ([[ഉപയോക്താവിന്റെ സംവാദം:~2026-35524-88|talk]]) 04:35, 17 ജൂൺ 2026 (UTC)
:::::[[സഹായം:എഴുത്ത്]], [[സഹായം:എഡിറ്റിംഗ്_വഴികാട്ടി]] എന്നിവ നോക്കാമോ. വിക്കിഗ്രന്ഥശാലയുടെ നയം പ്രകാരം പുസ്തകത്തിലുള്ളത് പരമാവധി അതുപോലെ എൻകോഡ് ചെയ്യുക എന്നതാണ് കീഴ്വഴക്കം. ഉള്ളടക്കത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ വിഷയത്തിലുള്ള അറിവ് ഒരു ഘടകമാണ്. വിസർഗം ടൈപ്പ് ചെയ്യാൻ വിക്കിയിലെ ടൈപ്പിങ്ങ് ടൂളിലെ ലിപ്യന്തരണത്തിൽ ഷിഫ്റ്റ്+h ടൈപ്പ് ചെയ്താൽ മതി. ഗൂഗിളിലെ എഴുത്തുപകരണം ഉപയോഗിക്കണമെന്നില്ല. സങ്കീർണ്ണമായ അക്ഷരരൂപങ്ങൾ ടൈപ്പ് ചെയ്യാൻ ഇൻസ്ക്രിപ്റ്റ് അല്ലെങ്കിൽ ലിപ്യന്തരണം പോലെ വ്യക്തമായ മാപ്പ് ഫയൽ ഉള്ള ഇൻപുട്ട് ടൂൾ ഉപയോഗിക്കുന്നതാവും നല്ലത്.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:58, 17 ജൂൺ 2026 (UTC)
::::::നന്ദി. നിർദ്ദേശങ്ങൾ ശ്രദ്ധിക്കാം. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 05:56, 17 ജൂൺ 2026 (UTC)
:::::::I am still unable to add the book "Sreeramakrishnashtakam". I created a page. Also uploaded in Wiki Commons. What next? Can you help? [[File:Ramakrishnashtakam.pdf|thumb|A collection nine sanskrit slokas praising Lord Sreeramakrishna.]] This is the link. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 14:33, 22 ജൂൺ 2026 (UTC)
::::::::ഈ സന്ദേശം കാണാൻ വിട്ടുപോയതാണ്. ഇമെയിൽ കണ്ടപ്പോൾ ആണ് പരിശോധിച്ചത്. മറുപടി എഴുതുമ്പോൾ പേര് മെൻഷൻ ചെയ്താൽ എനിക്ക് നോട്ടിഫിക്കേഷൻ കിട്ടുമായിരുന്നു.
::::::::പുസ്തകം ചേർത്തതിന് നന്ദി. ആദ്യമായി പുസ്തകം ചേർക്കുമ്പോൾ ലൈസൻസ് ഭാഗം കൃത്യമാക്കേണ്ടതുണ്ട്. ഇന്ത്യൻ പകർപ്പാവകാശം അനുസരിച്ച് രചയിതാവ് മരിച്ച് 60 വർഷം കഴിഞ്ഞ പ്രസിദ്ധീകരിച്ച കൃതി എന്ന് മിനിമം ശ്രദ്ധിക്കണം. ലൈസൻസുമായി ബന്ധപ്പെട്ട് ചെയ്ത [https://commons.wikimedia.org/w/index.php?title=File:Ramakrishnashtakam.pdf&diff=prev&oldid=1241949222 ഈ മാറ്റം] ശ്രദ്ധിക്കുക. രണ്ടാമത് ഒരു കാര്യം പിഡീഫ് അപ്ലോഡ് ചെയ്യുന്നതിനു മുൻപ് റൊട്ടേഷനും പേജ് തിരിക്കലും ക്വാളിറ്റി ചെക് ചെയ്യലും ചെയ്യണം എന്നതാണ്. നിലവിൽ ഉള്ള പിഡീഫ് തലതിരിഞ്ഞ് ആയിരുന്നു. ഞാൻ കോമൺസിൽ [https://commons.wikimedia.org/w/index.php?title=File%3ARamakrishnashtakam.pdf&diff=1241948734&oldid=1236263035 പുതിയ പതിപ്പ് അപ്ലോഡ് ചെയ്തിട്ടുണ്ട്.] ഇതിൽ രണ്ട് പേജുകൾ ഒന്നിൽ ചെയ്യുന്നതിനു പകരം ഓരോ പേജ് ആക്കിയിരുന്നെങ്കിൽ നമ്മൾ പിന്തുടരുന്ന സ്റ്റാൻ്റേഡ് പ്രൊസീഡ്യർ അനുസരിച്ച് നന്നായിരിക്കും. [[സൂചിക:Ramakrishnashtakam.pdf]] എല്ലാ പേജും ഓസിആർ ചെയ്ത പേജുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ പേജും തെറ്റുതിരുത്തൽ വായന നടത്തിയാൽ നന്നായിരിക്കും. [[ശ്രീ രാമകൃഷ്ണാഷ്ടകം]] പേജ് സൃഷ്ടിച്ചതും പരിശോധിച്ചു. സൂചികതാളിലെ ഉള്ളടക്കം പ്രധാനതാളിലേയ്ക്ക് കൊണ്ടുവരുന്നത് എങ്ങനെ ആണെന്ന് മനസ്സിലാക്കാൻ [https://ml.wikisource.org/w/index.php?title=%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%95%E0%B4%82&diff=244048&oldid=243067 ഈ മാറ്റം പരിശോധിക്കുക]. കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ ചോദിക്കൂ. ആശംസകളോടെ.. [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 05:57, 1 ജൂലൈ 2026 (UTC)
:::::::::വളരെ നന്ദി. ഒരു പാട് പഠിക്കാനുണ്ട്. സഹായങ്ങൾ ഇനിയും വേണ്ടിവരും. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 06:28, 1 ജൂലൈ 2026 (UTC)
::::::::::തീർച്ചയായും. സാധിക്കുന്ന രീതിയിൽ നമുക്ക് ശ്രമിക്കാം. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഓഫ്ലൈൻ/ഓൺലൈൻ സെഷൻ ആവശ്യമെങ്കിൽ നമുക്ക് ശ്രമിക്കാം. മുൻ കൂട്ടി പ്ലാൻ ചെയ്താൽ കേരളത്തിൽ എവിടെയും നമുക്ക് ശ്രമിക്കാവുന്നതാണ്. വിഭ്യഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മെച്ചപ്പെട്ട രീതിയിൽ ഇവിടെ എങ്ങനെ കൂടുതൽ ഉള്ളടക്കങ്ങൾ സൃഷ്ടിച്ച് മുന്നോട്ട് കൊണ്ടുപോകാനാകും എന്നാണ് നോക്കുന്നത്. [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 07:35, 1 ജൂലൈ 2026 (UTC)
:::::::::::The file I uploaded in Wikicommons, viz, Ramakrishnashtakam.pdf is not to be seen now. Can you explain to me what has happened? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 06:54, 17 ജൂലൈ 2026 (UTC)
45ng5opgkrn14r21jdt5n70km3142gz
താൾ:Thudikkunna Thalukal.pdf/3
106
81817
245366
243120
2026-07-17T06:23:07Z
Kadayaadi beby
13455
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245366
proofread-page
text/x-wiki
<noinclude><pagequality level="3" user="Kadayaadi beby" /></noinclude>THUDICCUNNA THALUKAL
(Auto biography, Specimen pages from Diery etc.) OF
CHANGAMPUZHA KRISHNA PILLAI M. A. EDAPPALLY.
Edited by POTTAYIL N. G. NAIR
First impression May 1961 Copies 1000
Copy Right: Smt. Sreedevi Changampuzha
Printed at: Keralathilakam Press, Ernakulam.
PRICE RS. TWO
Publishers:
SWARARAGASUDHA PUBLICATIONS, EDAPPALLY.
Digitized By Kerala Sahitya Akademi<noinclude></noinclude>
lbxc1rnhrgtw5uhfgm74383dmdhcpil
താൾ:Thudikkunna Thalukal.pdf/2
106
81818
245371
241301
2026-07-17T06:26:27Z
Kadayaadi beby
13455
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245371
proofread-page
text/x-wiki
<noinclude><pagequality level="3" user="Kadayaadi beby" /></noinclude>തുടിയ്ക്കുന്ന താളുകൾ
പ്രസാധകർ :
സ്വരരാഗസുധ പബ്ലിക്കേഷൻസ്
ഇടപ്പള്ളി.
Digitized By Kerala Sahitya Akademi<noinclude></noinclude>
09vm5vkgkwd80r8adc38zmxc1avorbc
താൾ:Thudikkunna Thalukal.pdf/4
106
81819
245367
243121
2026-07-17T06:24:18Z
Kadayaadi beby
13455
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245367
proofread-page
text/x-wiki
<noinclude><pagequality level="3" user="Kadayaadi beby" /></noinclude>തുടിയ്ക്കുന്ന താളുകൾ
(ആത്മകഥയും ഡയറിക്കുറിപ്പുകളും മററും)
ചങ്ങമ്പുഴ കൃഷ്ണപിള്ള എം എ. ഇടപ്പി
പരിശോധകൻ:
പോട്ടയിൽ എൻ. ജി. നായർ
പകർപ്പവകാശം:
ശ്രീദേവി ചങ്ങമ്പുഴ
വില രണ്ടുരൂപ
പ്രസാധകന്മാർ:
സ്വരരാഗസുധ പബ്ലിക്കേഷൻസ്, ഇടപ്പള്ളി.<noinclude></noinclude>
61ts8g1jfn7inl4qsas8tdehd461uim
താൾ:Thudikkunna Thalukal.pdf/5
106
81820
245368
243122
2026-07-17T06:24:47Z
Kadayaadi beby
13455
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245368
proofread-page
text/x-wiki
<noinclude><pagequality level="3" user="Kadayaadi beby" /></noinclude>ചങ്ങമ്പുഴയുടെ കൃതികൾ
(പദ്യ കൃതികൾ )
1. അപരാധികൾ
2. അമൃതവീചി
3. അസ്ഥിയുടെ പൂക്കൾ
4. ആകാശഗംഗ
5. ആരാധകൻ
6. ഉദ്യാനലക്ഷ്മി
7. ഓണപ്പൂക്കൾ
8. കലാകേളി
9. കല്ലോലമാല.
10. ചൂഡാമണി
11. തളിർതൊത്തുകകൾ
12. തിലോത്ത
19. ദിവ്യഗീതം
14. ദേവഗീത
15. ദേവത
16. ദേവയാനി
17.നർത്തകി
18. നിർവൃതി
19. നിർവ്വാണമണ്ഡലം
20. നിഴലുകൾ
21. നീറുന്ന തീച്ചുള
22. പാടുന്ന പിശാച്
23. ബാഷ്പാഞ്ജലി
24. മഗ്ദലമോഹിനി
25. മഞ്ഞക്കിളികൾ
26. മണിവീണ
27. മദിരോത്സവം
28. മയൂഖമാല
29 മാനസേശ്വരി
31. മോഹിനി
32. യവനിക
33. രമണൻ
34. രക്തപുഷ്പങ്ങൾ
35. രാഗപരാഗം
36. വസന്തോത്സവം
37. വത്സല
38. ശ്മശാനത്തിലെ തുളസി
39. ശ്രീതിലകം
43. സങ്കല്പകാന്തി
41. സുധാംഗത
42 സ്വരരാഗസുധ
43 സ്പന്ദിക്കുന്ന അസ്ഥിമാടം
44 ഹേമന്ദചന്ദ്രിക
ഗദ്യകൃതികൾ
46. അനശ്വരഗാനം
47. കഥാരത്നമാലിക
48. കളിത്തോഴി
49. കരടി
50. മാനസാന്തരം
51. പൂനിലാവിൽ
52.പ്രതികാരദുർഗ
53. പെല്ലീസുംമെലിസാ തയും
54. വിവാഹാലോചന
55. സാഹിത്യചിന്തകൾ
56.ഹനേലെ
57. ശിഥിലഹൃദയം
58. തുടിയ്ക്കുന്ന താളുകൾ<noinclude></noinclude>
8j7mvpjuw8tne56686f8fkhrs1vn1sr
താൾ:Thudikkunna Thalukal.pdf/6
106
81821
245369
243123
2026-07-17T06:25:14Z
Kadayaadi beby
13455
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245369
proofread-page
text/x-wiki
<noinclude><pagequality level="3" user="Kadayaadi beby" /></noinclude>മുഖവുര
"സ്വരരാഗസുധ പബ്ളിക്കേഷൻസ്'' എന്ന പേരിൽ ഒരു പ്രസിദ്ധീകരണശാല ഇടപ്പള്ളിയിൽ ആരംഭിയ്ക്കണമെന്നു മഹാകവി ചങ്ങമ്പുഴ ആഗ്രഹിച്ചിരുന്നതായി, അദ്ദേഹത്തിൻറെ ചില കൃതികളുടെ കയ്യെഴുത്തുപ്രതികളിൽനിന്നും ഞങ്ങൾക്കു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സഫലീകൃതമാകാതെ പോയ ആ ഉദ്ദേശം സാധിക്കുവാനുള്ള ഉദ്യമത്തിൽ ഞങ്ങൾ ഏർപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ് . അതിൻറെ പ്രഥമോപഹാരമായ, “തുടിയ്ക്കുന്ന താളുകൾ" ഇ ന്നിതാ ഞങ്ങൾ ബഹുജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.
സ്മാർത്ഥപുരുഷൻ; അപൂർണ്ണമെങ്കിലും ആത്മാർത്ഥതയും സത്യസന്ധതയും തുളുമ്പിനിൽക്കുന്ന ആത്മകഥയും, അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ ചിലതും, കവിതകളുടെ കയ്യെഴുത്തുമാതൃകകളും മററും ചേർന്നതാണ് ഈ തുടിയ്ക്കുന്ന താളുകൾ. ഒരുപക്ഷേ, മലയാളത്തിൽ ഇദംപ്രഥമമായിട്ടായിരിയ്ക്കാം ഇങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിയ്ക്കപ്പെടുന്നതു്.
ചങ്ങമ്പുഴകൃതികളിൽ പലതും, ഇന്നു കിട്ടാനില്ല. അവയും, അദ്ദേഹത്തിൻറെ അപ്രകാശിതങ്ങളായ ഇതരകൃതികളും തിരഞ്ഞെടുത്ത കൃതികളുടെ സമാഹാരങ്ങളും മററും ഉടനെ പ്രസാധനം ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.<noinclude></noinclude>
m92t739sm2n9tqoak5dfojgmj8ca7dc
താൾ:Thudikkunna Thalukal.pdf/7
106
81822
245370
243124
2026-07-17T06:25:33Z
Kadayaadi beby
13455
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245370
proofread-page
text/x-wiki
<noinclude><pagequality level="3" user="Kadayaadi beby" /></noinclude>സർവ്വോപരി അദ്ദേഹത്തിൻറെ ജിവചരിത്രം പ്രസിദ്ധീകരിയ്ക്കുവാനുള്ള ശ്രമത്തിൽ ഞങ്ങൾ ഏർപ്പെട്ടിരിയ്ക്കുകയാണ്.മഹാകവിയെ സംബന്ധിയ്ക്കുന്ന വിവരങ്ങളും സംഭവങ്ങളും എഴുതിഅയച്ചുതന്ന് ഞങ്ങളെ സഹായിക്കുവാൻ അദ്ദേഹത്തിൻറെ സഹപ്രവർത്തകരും, സുഹൃത്തുക്കളും, ആരാധകരും ആയ സഹൃദയരോടു അഭ്യർത്ഥിയ്ക്കുവാൻ ഈ അവസരം വിനിയോഗിച്ചുകൊള്ളട്ടെ.
സ്വരരാഗസുധയെ സ്നേഹിക്കുന്ന അനുവാചകലോകം ഞങ്ങളുടെ സംരംഭങ്ങളെ സർവ്വാത്മനാ സഹായിയ്ക്കുമെന്നു പ്രതീക്ഷിച്ചുകൊള്ളുന്നു.
എന്ന്,
സ്വരരാഗസുധ പബ്ളിക്കേഷൻസിനുവേണ്ടി,
ഇടപ്പള്ളി, 1-5-'61.
ശ്രീദേവി ചങ്ങമ്പുഴ.<noinclude></noinclude>
s9t0u74zf1iie8a6fyfri29c4cefvr6
താൾ:Thudikkunna Thalukal.pdf/27
106
81842
245384
241333
2026-07-17T07:05:27Z
Arjun krishna E R
13370
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245384
proofread-page
text/x-wiki
<noinclude><pagequality level="3" user="Arjun krishna E R" /></noinclude>27
Wednesday 9th September 1942
1118 ചിങ്ങം 24-ാം
ബുധനാഴ്ച
രാവിലെ ഉണർന്നു. അമ്മിണി കാപ്പികുടിക്കാൻ വി
ളിച്ചിട്ടു ചെന്നില്ല. നേരെ തേൻകുളങ്ങരയ്ക്കു പോയി.
രാജൻ തിരുപ്പാടിന്റെ വൈദ്യശാലയിൽ കയറിയിരുന്നു.
കടയിൽ നിന്നു കാപ്പിയും പലഹാരവും വരുത്തിക്കുടിച്ചു.
മടങ്ങിവന്നു 12 മണിവരെ വായിച്ചു. പ്രഭാകരനെക്കൊണ്ടു
ഒരു കപ്പു കാപ്പി വരുത്തിക്കുടിച്ചു. അമ്മിണി ഊണുകഴി
ക്കുവാൻ വന്നു നിർബ്ബന്ധിച്ചിട്ടും പോയില്ല. ഉച്ചയ്ക്കു ഒന്നര
മണിയോടുകൂടി അമ്മിണിയുമായി ശണ്ഠകൂടി.
രം വീട്ടിൽ നിന്നു കാപ്പികുടിച്ചില്ല. നേരെ ഡാക്ടറുടെ ഡി
സ്പൻസറിയിൽ ചെന്നിരുന്നു കടയിൽ നിന്നു കാപ്പിയും പല
ഹാരങ്ങളും വരുത്തിക്കഴിച്ചു. സന്ധ്യക്കു മടങ്ങി വന്നു. വ
ലിയ ക്ഷീണവും തളർച്ചയും വിശപ്പുമുണ്ടായിരുന്നു. അമ്മിണി
ഉണ്ണാൻ വിളിച്ചു. ഭയങ്കരമായ വിശപ്പുണ്ടായിരുന്നു വ
ങ്കിലും വാശിപിടിച്ചു ഉണ്ണാതെ കിടന്നു. "ആയില്യം മകം
എന്ന വിശേഷദിവസമായിരുന്നു.
സദ്യ ഉണ്ടായിരുന്നു.
എങ്കിലും നശിച്ച വാശി എന്നെ പട്ടിണിയിട്ടു. രാത്രി
വിശപ്പുമൂലം ഉറക്കം വന്നില്ല. പത്തുമണിക്കു പ്രഭാകരനെ
വിളിച്ചു ഒരു ഗ്ലാസ് പച്ചവെള്ളം വരുത്തിക്കുടിച്ചു. മൂന്നു
ദിവസമായി പാലും കുടിക്കാറില്ല. രാത്രി ഒരുമണിക്കുറങ്ങി.
24-1-18<noinclude></noinclude>
40pgez0a2cmgqxzu5dnjkop3xxg7rzn
താൾ:Thudikkunna Thalukal.pdf/28
106
81843
245385
241340
2026-07-17T07:05:42Z
Arjun krishna E R
13370
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245385
proofread-page
text/x-wiki
<noinclude><pagequality level="3" user="Arjun krishna E R" /></noinclude>28
Thursday 10th September 1942
1118 ചിങ്ങം 25-ാം നു വ്യാഴാഴ്ച
Ammini came and
Woke up at 6. Did not take either tea or
kanji from the house, but went out. Went to
the Dispensary. Had tiffin brought from tea
shop. Returned at nine thoroughly exhausted.
Had a nap for an hour.
entreated to me to take my meals. Though relu-
ctantly I at last yielded. Then had my bath
taken and took meals-a delicious one. Then
went to Thevankulangara, bought a Cigarette
and went to
That individual
's house.
had been my first love.
ക
(ആറുമണിക്കു ഉണർന്നു. വീട്ടിൽ നിന്നു ചായയോ
ഞ്ഞിയോ കഴിച്ചില്ല. പുറത്തേയ്ക്കു പോയി. ഡിസ്പൻസറി
യിൽ ചെന്നു. ചായക്കടയിൽ നിന്നും പലഹാരം വരുത്തി
കഴിച്ചു. ഒമ്പതു മണിക്കു തിരിച്ചുവന്നു. വല്ലാതെ തളർന്നി
രുന്നു. ഒരു മണിക്കൂർ നേരം ഒന്നു മയങ്ങി. അമ്മിണി വന്നു
ഊണു കഴിക്കാനായി എന്നോടു യാചിച്ചു. മനസ്സില്ലാമന
സ്സോടെയാണെങ്കിലും ഒടുവിൽ സമ്മതിച്ചു. ഉടനെ കുളിയും
കഴിഞ്ഞു ഊണുകഴിച്ചു നല്ല സ്വാദുള്ള ഊണ്. എന്നിട്ടു
തേൻകുളങ്ങരയിൽ ചെന്ന് ഒരു സിഗരറ്റു വാങ്ങിച്ചു ...
...യുടെ വീട്ടിലേയ്ക്കു പോയി, അവൾ എന്റെ ആദ്യത്തെ
കാമുകിയായിരുന്നു...............<noinclude></noinclude>
kktguip7og0c1rfahcdksamwva4gd1t
താൾ:Thudikkunna Thalukal.pdf/29
106
81844
245386
241341
2026-07-17T07:05:59Z
Arjun krishna E R
13370
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245386
proofread-page
text/x-wiki
<noinclude><pagequality level="3" user="Arjun krishna E R" /></noinclude>29
Sunday 13th September 1942
1118 ചിങ്ങം 28-ാം ഞായറാഴ്ച
Rose up at 7. Took kanji and went out.
Enquired about the Compound that Brother-in-
law has intended to purchase. Returned at 11.
Began reading. Took meals at 1. Again began
reading. At 3-30 took tea. Engaged in
domestic labour till 6. Took bath. Went to the
shop and purchased articles for two Rupees.
Returned at 8. Took supper. Got agitated with
Ammini and made some angry remarks with
regard to her carelessness in household
affairs. She kept mute. Poor girl. I like her
very much and love her with all my heart.
She is extremely mild in temper and unpara-
llel in Virtue. Some time I say harsh words
to her not out of contempt, but simply for a
joke I confess I have a little of the Sadist in
me. Engaged in reading poetry from 9 to
12-30. Then slept.
28-1-18.
(Sd.<noinclude></noinclude>
8kt5a8umt3vxga5r9905ual3jipgp4b
താൾ:Thudikkunna Thalukal.pdf/30
106
81845
245387
241349
2026-07-17T07:06:33Z
Arjun krishna E R
13370
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245387
proofread-page
text/x-wiki
<noinclude><pagequality level="3" user="Arjun krishna E R" /></noinclude>30
(ഏഴുമണിക്കുന്നു. കഞ്ഞികുടിച്ചു പുറത്തേയ്ക്കിറങ്ങി.
അളിയൻ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന വസ്തുവിനെക്കുറിച്ചു
അന്വേഷിച്ചു. പതിനൊന്നുമണിക്കു തിരിച്ചുവന്നു വായി
ക്കാൻ തുടങ്ങി. ഒരുമണിക്കു ഊണുകഴിച്ചു 6 മണിവരെ
ഗൃഹജോലികളിൽ വ്യാപൃതനായി. കുളിച്ചു. പീടികയിൽ
ചെന്നു രണ്ടുരൂപയ്ക്കു സാമാനങ്ങൾ വാങ്ങി 8 മണിക്കു തിരി
ചുവന്നു. അത്താഴം കഴിച്ചു. അമ്മിണിയെ ദേഷ്യപ്പെട്ടു.
ഗൃഹകാര്യങ്ങളിലുള്ള അവളുടെ സൂക്ഷ്മക്കുറവിനെക്കുറിച്ചു
ദേഷ്യപ്പെട്ടു സംസാരിച്ചു. അവൾ മൗനമവലംബിച്ചു.
പാവം കുട്ടി. ഞാൻ അവളെ വളരെ ഇഷ്ടപ്പെടുന്നു. ഞാന
വളെ ഹൃദയപൂർവ്വം സ്നേഹിക്കുന്നു. അവൾ അങ്ങേയററം
സാത്വികയാണ്. അതുല്യയായ പതിവ്രതയാണ്. ചില
പ്പോഴൊക്കെ ഞാൻ അവളോടു പരുഷമായ വാക്കുകൾ പറ
യാറുള്ളത് വെറുപ്പുകൊണ്ടല്ല; വെറുതെ വിനോദത്തിനു
വേണ്ടിയാണ്. അല്പം വിഷാദാത്മകത്വം എന്നിൽ ഉണ്ട
ന്നു ഞാൻ സമ്മതിക്കുന്നു.
9 മുതൽ 12-30 വരെ കവിത
വായിക്കുന്നതിൽ ഏപ്പെട്ടു. പിന്നീട് ഉറങ്ങി<noinclude></noinclude>
63yl49aozd4kco479vk8hmhlvg0sa1c
താൾ:Pellisum Melisandayum (Changampuzha).pdf/19
106
82041
245390
241642
2026-07-17T10:53:01Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245390
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude>പെല്ലീസും മെലിസാന്ദയും
വളരെ ദീൎഘിച്ച ഒരു യാത്രയാണു്; ഞാൻ ഗോളാഡിന്റെ തി
രിച്ചുവരവു കാക്കുകയാണെങ്കിൽ, വളരെ വൈകിപ്പോകും.....
ആർക്കേൽ
എന്നിരുന്നാലും അല്പം കാക്കുകയാണു് ഭംഗി. നമുക്കു പ
റയാൻ സാധിക്കില്ല ഈ കുടിവെയ്പ്പു് നമുക്കായി വട്ടം കൂട്ടുന്നതെന്താണെന്നു്.
അതിനെല്ലാം പുറമെ, നിന്റെ അച്ഛൻ, ഇവി
ടെ നിന്റെ കൺമുമ്പിൽത്തന്നെ, നിന്റെ സ്നേഹിതനേക്കാൾ
ആപല്ക്കരമായ നിലയിൽ ദീനം പിടിച്ചു കിടപ്പല്ലേ? അച്ഛ
ന്റേയും സ്നേഹിതന്റെയും ഇടയിൽ ഒരു തെരഞ്ഞെടുപ്പു നട
ഞാൻ നിനക്കു സാധിക്കുമോ?
(പോകുന്നു.)
ഇന്നു വൈകുന്നേരം തന്നെ തീൎച്ചയായും വിളക്കു കൊളുത്തിയിരിക്കണം, കേട്ടോ, പെല്ലീസു്...................
[രണ്ടുപേരും രണ്ടു വഴിയായി പോകുന്നു]
രംഗം നാലു്
കൊട്ടാരത്തിന്റെ മുമ്പിൽ
|ജെനെവീവും മെലിസാന്ദയും പ്രവേശിക്കുന്നു.]
മെലിസാന്ദ
ഉദ്യാനങ്ങളിലെല്ലാം ഇരുട്ടാണു്. പിന്നെ....എന്തു വലിയ
കാടുകൾ! കൊട്ടാരത്തിനു ചുറ്റുമായി നാലു വശത്തും പരന്നു
കിടക്കുന്ന എന്തു വലിയ കാടുകൾ!
ജെനെവീവു്
അതെ; ആദ്യമായി ഞാനിവിടെ വന്നപ്പോൾ അതെന്നെ
അത്ഭുതപ്പെടുത്തി. എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. ഒരാൾ
ഒരിക്കലും സൂൎയ്യനെക്കാണാത്ത സ്ഥലങ്ങളുണ്ടു്. പക്ഷേ ഒരാൾ
14
Digitized By Kerala Sahitya Akademi<noinclude></noinclude>
lfkojtgul4s38hgzvw8fux5gixzvhuk
താൾ:Pellisum Melisandayum (Changampuzha).pdf/110
106
82157
245110
241773
2026-07-16T13:48:57Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245110
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>ക്കു് ഇത്രയും സുഖം തോന്നിയിട്ടില്ല. എന്നിരുന്നാലും, എന്തോ
എനിക്കു വെളിവായപോലെ തോന്നുന്നു.
ആർക്കേൽ
നീ എന്താണീ പറയുന്നതു്? നീ പറയുന്നതെനിക്കു മനസ്സിലാകുന്നില്ല........
മെലിസാന്ദ
ഞാൻ പറയുന്നത് എനിക്കുതന്നെ നല്ലപോലെ മനസ്സിലാകുന്നില്ല, മനസ്സിലായോ?... എനിക്കറിഞ്ഞുകൂടാ ഞാൻ പ
റയുന്നതെന്താണെന്ന്.. എനിക്കെന്തറിയാമെന്നും എനിക്കറിഞ്ഞുകൂടാ.... ഞാൻ ആഗ്രഹിക്കുന്നതു ഞാൻ പറയുന്നില്ല.
ആർക്കേൽ
നീയിങ്ങനെ സംസാരിക്കുന്നതുതന്നെ എന്താനന്ദമാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിനക്കു സ്വബോധമില്ലായിരുന്നു....നീ പറയുന്നതു മനസ്സിലാക്കാൻ തന്നെ എപ്പോഴും
ഞങ്ങൾക്കു സാധിച്ചിരുന്നില്ല. പക്ഷേ ഇന്നിപ്പോൾ അതൊക്കെ മാറിപ്പോയി.....
മെലിസാന്ദ
എനിക്കൊന്നും അറിഞ്ഞുകൂടാ.... മുറിയിൽ അങ്ങു തനിച്ചേ ഉള്ളോ, മുത്തച്ഛാ?
ആർക്കേൽ
അല്ല; നിന്നെ ചികിത്സിച്ച ഡോക്ടർ ഇവിടെ ഉണ്ടു്.
മെലിസാന്ദ
ശരി......
ആർക്കേൽ
പിന്നെ__ വേറൊരാൾകൂടിയുണ്ട്.<noinclude></noinclude>
0fgy5a68i0cn2rbdsvpjb6hcc0yg4oa
താൾ:Pellisum Melisandayum (Changampuzha).pdf/111
106
82158
245111
241774
2026-07-16T15:10:05Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245111
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>മെലിസാന്ദ
ആരാണത്?
ആർക്കേൽ
അതു....നീ പേടിക്കരുതു്.... നിനക്ക് ഏററവും നിസ്സാരമായ ഉപദ്രവം പോലും ചെയ്യാൻ അയാൾ ആശിക്കുന്നില്ല. അതു ദൃഢമായി വിശ്വസിച്ചുകൊള്ളൂ! നിനക്കു ഭയമാണെങ്കിൽ
അയാൾ പോയ്ക്കൊള്ളും....വളരെ ദുഃഖിതനാണയാൾ.
മെലിസാന്ദ
അതാരാണു്?
ആർക്കേൽ
അതു....നിന്റെ ഭൎത്താവാണ്... ഗോളാഡ് !........
മെലിസാന്ദ
ഗോളാഡ് ഇവിടെയുണ്ടെന്നോ?....പിന്നെ എന്തുകൊണ്ടദ്ദേഹം എന്റടുത്തു വരുന്നില്ല?
ഗോളാഡ്
[കട്ടിലിനടുത്തേയ്ക്കു പണിപ്പെട്ടു ചെന്നുകൊണ്ടു്]
മെലിസാന്ദേ!.....മെലിസാന്ദേ!........
മെലിസാന്ദ
അതു നിങ്ങളാണോ, ഗോളാഡേ?..... എനിക്കു നിങ്ങളെ ശരിക്കു തിരിച്ചറിയാൻ കഴിയുന്നില്ല....അസ്തമനസൂൎയ്യന്റെ വെളിച്ചം എന്റെ കണ്ണുകളിൽ പതിഞ്ഞിട്ടുള്ളതുകൊണ്ടാണ
തു്. നിങ്ങൾ ആ ചുമരുകളുടെ നേൎക്ക് അങ്ങനെ നോക്കുന്നതെന്താണ്? നിങ്ങൾ വല്ലാതെ മെലിഞ്ഞു പോയല്ലോ! നിങ്ങൾക്കു പ്രായക്കൂടുതലും വന്നിട്ടുണ്ടു്.... നാം തമ്മിൽ കണ്ടിട്ട് ഏറെ നാളായോ ?<noinclude></noinclude>
at5hexaau4oec83sn7daznx1q4nof8u
താൾ:Pellisum Melisandayum (Changampuzha).pdf/112
106
82159
245391
241775
2026-07-17T11:11:46Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245391
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>ഗോളാഡ്
[ആർക്കേലിനോടും ഡോക്ടരോടും]
ദയവുചെയ്തു്, ദയവുചെയ്ത്, ഒരു നിമിഷനേരത്തേയ്ക്കു നിങ്ങൾ
മുറിയിൽ നിന്നൊന്നു പുറത്തേയ്ക്കു പോകാമോ?.... ഞാൻ
വാതിൽ മലൎക്കെത്തുറന്നിട്ടുകൊള്ളാം.... ഒരൊററ നിമിഷം മാത്രം....എനിക്ക് അവളോട് അല്പം ചിലതു സംസാരിക്കാനുണ്ട്;
അങ്ങനെ ചെയ്തില്ലെങ്കിൽ എനിക്കു മരിക്കാൻ കഴിയുന്നതല്ല....ദയവുചെയ്തു നിങ്ങൾ അതു ചെയ്യുമോ? തളത്തിന്റെ അങ്ങേ
അററത്തു പോയി നിന്നുകൊള്ളു; ഉടൻതന്നെ നിങ്ങൾക്കിങ്ങോട്ടു തിരിച്ചുവരാം. ഉടൻ തന്നെ! എനിക്കിതു് ഉപേക്ഷിക്കാൻ സാദ്ധ്യമല്ല.
മനശ്ശല്യം പിടിച്ച ഒരു പിശാചാണ് ഞാൻ....
(ആർക്കേലും ഡോക്ടരും പോകുന്നു) മെലിസാന്ദേ, എനിക്കു നിന്നോടുള്ളതുപോലെ നിനക്കെന്നോടും അല്പം സഹതാപമുണ്ടോ?....മെലിസാന്ദേ, നീ എനിക്കു മാപ്പുതരുമോ, മെലിസാന്ദേ?....
മെലിസാന്ദ
ഉവ്വുവ്വ്; ഞാൻ അങ്ങേയ്ക്കു മാപ്പുതരുന്നു....മാപ്പുതരുവാനെന്താണുള്ളത്?
ഗോളാഡ്
ഞാൻ നിന്നോടൊരു വലിയ തെറ്റു ചെയ്തിട്ടുണ്ട്,
ലിസാന്ദേ!.....ഞാൻ നിന്നോടു ചെയ്തിട്ടുള്ള തെറ്റിനെക്കുറിച്ചു നിന്നോടു പറയുവാൻ എനിക്കു സാദ്ധ്യമല്ല.... പക്ഷേ ഞാനതു കാണുന്നു....അത്രമാത്രം സ്പഷ്ടമായി ഞാനിന്നതു കാണുന്നു....അതെല്ലാം എന്റെ മാത്രം കുറ്റമാണ്__ സംഭവിച്ചതു മുഴുവൻ;
സംഭവിക്കാൻ പോകുന്നതും മുഴുവൻ! എനിക്കൊന്നതു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ!..... ഞാൻ എല്ലാം കാണുന്നു.......<noinclude></noinclude>
nhf7dqceew1ja7zzz81vpnabg738pnn
താൾ:Thudikkunna Thalukal.pdf/39
106
82335
245372
241954
2026-07-17T06:30:20Z
Gouriiiii
13454
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245372
proofread-page
text/x-wiki
<noinclude><pagequality level="3" user="Gouriiiii" /></noinclude>39
അവളുടെ പത്രം
( ഒരു വിനോദ കവിത )
കാണണം നിത്യവും നാണിക്കും കാണുമ്പോൾ
കാണാതിരുന്നാൽ പിണക്കമാവും
എന്നും പിരിയുമ്പോൾ 'നാളെപ്പറയുവാ
നെന്നോടവൾക്കു ണ്ടാം നൂറുകൂട്ടം
മുല്ലയ്ക്കൽ വീട്ടിലെ മല്ലികാട്ടിക്കു
ചെല്ലപ്പൻ കത്തുകൊടുത്ത കായം-
താലപ്പൊലികണ്ടു നിൽക്കുമ്പോളക്കിണി
ബാലനെ നോക്കിച്ചിരിച്ചകായം
സോമനെഴുതിക്കൊടുത്തോരു പന്യാസം
ശ്യാമള കാണിച്ചുതന്ന കായം
വെള്ളിക്കസവിൻ മിനുമിനുക്കം
ഹിന്ദി പഠിപ്പിക്കും സാറെന്നു കേൾക്കുമ്പോ
ളിന്ദുമതിയുടെ പാരവശ്യം
പട്ടുച്ചയ്ക്കു തുന്നുമ്പോൾ, കൈയൊ
തട്ടിയൊരല്പം മുറിഞ്ഞ കായം
തങ്കമ്മയച്ഛൻ പുതുതായൊരു ജോഡി
തിരിവള തീ
കായം
ഞാനൊരു വല്ലാത്ത പുള്ളിയാണെന്നി
ഇന്ദിര കോളേജിൽ പോകുമ്പോൾ സൈക്കിളിൽ
ചന്ദ്രനെതിരേ വരുന്ന കായം<noinclude></noinclude>
9xgjs7vtf8irqyec6igdztr6wdnctk4
താൾ:Thudikkunna Thalukal.pdf/40
106
82338
245373
241957
2026-07-17T06:30:59Z
Gouriiiii
13454
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245373
proofread-page
text/x-wiki
<noinclude><pagequality level="3" user="Gouriiiii" /></noinclude>40
എന്നുവേണ്ടീട്ടൊരായിരം കാ
ഭൂവിലവളല്ലാതാരും തുനിയുകി
ലീവിലും വന്നെന്നൊ ചെയ്യാൻ
സുന്ദരഗാനത്തെക്കാൾ മധുരം
ഓമലാളെൻ കാതിൽ ചെയ്യും പ്രസംഗത്തി
നോരോരോ കോമയ്ക്കും മൂളിടും ഞാൻ
എന്നും,
മിക്കാനല്ലാതെ ഫുൾസ്റ്റാഫി
പ്രതിദിന പത്രത്തി
ട്ടൊന്നും നിറുത്താറില്ലെന്റെ തങ്കം.
പ്രേമ സല്ലാപം.
ലോമലാളിന്റെ മുഖപ്രസംഗം
എല്ലാ കോളങ്ങളും തീർന്നാലും പിന്നെയു
$
മെന്നും തുടരുമെന്നായിരിക്കും.
മറെറാരു ലേഖനം കാണില്ലതിൻറ
യാക്കവിതയും കില്ല.
സൗജന്യമായവരും പത്രങ്ങളേറെയെൻ
സൗകര്യം കാത്തുകിടക്കുകിലും
ഞാനദ്ദിനാന്തപ്പതിപ്പിന്റെ വരിക്കാര
നാണെന്നു വന്നതെന്തത മോ
വ്യക്തമായാണാം ചിലപ്പോളതിൽ ചില
ശക്തിമത്താകും വിമർശനങ്ങൾ.
1<noinclude></noinclude>
9sw2ndi82ptyruxgx1qax9t1kphnzbo
താൾ:Thudikkunna Thalukal.pdf/41
106
82340
245374
241959
2026-07-17T06:31:16Z
Gouriiiii
13454
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245374
proofread-page
text/x-wiki
<noinclude><pagequality level="3" user="Gouriiiii" /></noinclude>41
നാണമില്ലാത്ത തുറിച്ചുനോട്ടം-
ആനന്ദവല്ലിക്കു വിട്ടൊഴിയാത്ത താ
മാണങ്ങളോടുള്ള ടുത്തു ചാട്ടം.
ഏറെക്കുമ്പഴും ലീല പലപ്പോഴ
മഷണികൂടുന്ന സമ്പ്രദായം'
ഇത്യാദിയോരോന്നെടുത്തു വിമർശിച്ചാ
പാതിരാക്കോഴിയുറങ്ങിക്കഴിയുമ
ആരോമലാളിൻ പ്രസംഗം നെയ്യാറൊ
രാമാണായി വളന്നൊഴുകും !
ആട്ടിസ്റ്റാണാവൾ കാണാമാത്രത്തിൽ
കാർട്ടൂൺ പലതും വിചിത്രമായി
തീരെച്ചടച്ച ഭവാനിയമ്മയു
വാരത്തുണികൊണ്ടു തീർത്ത ബോഡി ?
അംഗജകോമളനാകുമാഗോ പിത
വരിപ്പല്ലിനുള്ള ഭംഗി ?
എന്നു വേണ്ടായിരം ചിത്രങ്ങൾ വാക്കിനാൽ
നന്നായിട്ടോമൽ വരച്ചുകാട്ടും.
അച്ചിത്രം നോക്കിച്ചിരിച്ചു ചിരിച്ച നി
കൊച്ചുപൊങ്ങാതായി വീർപ്പുമുട്ടും.
ഞങ്ങൾ തൻ സല്ലാപംഗമാമിച്ചിത്ര
മെന്നുമിതുപോൽ നടന്നുവെങ്കിൽ<noinclude></noinclude>
juoutoqu9sypqratakjxiwkdjwxcbxf
താൾ:Thudikkunna Thalukal.pdf/42
106
82343
245375
243119
2026-07-17T06:31:34Z
Gouriiiii
13454
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245375
proofread-page
text/x-wiki
<noinclude><pagequality level="3" user="Gouriiiii" /></noinclude>
എന്നാണതിനുള്ള ലൈസൻസധികൃതർ
വന്നിനി "റദ്ദ്" ചെയ്യുന്നതാവാ!
പ്രേമസാമ്രാജ്യത്തിൽ പത്രറഗുലേഷൻ
താമസിയാതെ നടപ്പിലാക്കാൻ
ആലോചനയുണ്ടെന്നാരോപറഞ്ഞിന്നു
കാലത്തു-കേട്ടതൊട്ടാധിയാമേ!
നിൻ നർമ്മസല്ലാപത്രം നീയോമലേ
നിന്നിടാതെന്നും നടത്തണമേ!<noinclude></noinclude>
c8a5pw16e8a5b9h5i2y71duo1tg7tbd
താൾ:Thudikkunna Thalukal.pdf/107
106
82423
245378
243127
2026-07-17T06:55:18Z
Kuttuzzz
13365
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245378
proofread-page
text/x-wiki
<noinclude><pagequality level="3" user="Kuttuzzz" /></noinclude>
കഴിഞ്ഞു ഓടിയും വേഗത്തിൽ നടന്നും വിയർത്തൊലിച്ചാ
യിരിക്കും വന്നു കയറുക. മാറിൽ ഒരു കച്ചമുണ്ടു മാത്രം ഇട്ടി
ഷർട്ടില്ല. ഞാൻ ഉടൻ തന്നെ പോയി കോട്ടെടുത്തു
കൊണ്ടുവരണം അതെ, അതിദൂരസ്ഥമായ അദ്ദേഹ
ത്തിന്റെ പണിഗൃഹത്തിൽ നിന്നും. അവർ കോട്ടെടുത്തു മ
അതു സാറിന്റെ
കയ്യിൽ കൊണ്ടുവന്നു കൊടുത്തിട്ട്, തിരികെ സ്വസ്ഥാനത്തു
ചെന്നു, പ്രതാപശാലിയായ ഒരു ചക്രവർത്തിയുടെ ഭാവ
ഗാംഭീര്യത്തോടെ സതീർത്ഥ്യരെ നോക്കിക്കൊണ്ട് ഞാൻ
ഇരിപ്പുറപ്പിക്കും. എന്തു സാറിന്റെ കോട്ടെടുക്കുക. അതെ
താരുന്നത പദവിയാണ് സത്യം, സത്യരിൽ പലരും
എന്റെ ആ ഉന്നത പദവിയിൽ അസൂയാലുക്കളായിത്തീർന്നി
ട്ടുണ്ട്. ഞാനതിൽ ആനന്ദിച്ചിട്ടുണ്ട്. അഹങ്കരിച്ചിട്ടുണ്ട്.
സാറിനു ആകെക്കൂടി ചാരനിറത്തിലുള്ള ഒരു കോട്ടു
മാത്രമേയുള്ളു. അതു് ഇന്നും ജീവിച്ചിരിപ്പുണ്ടോ എന്നു
എനിക്ക് നിശ്ചയമില്ല. അക്കാലത്ത്, അതിനും എന്നേ
ക്കാൾ ചുരുങ്ങിയതും ഒരഞ്ചു കൊല്ലത്തെയെങ്കിലും പ്രായക്കൂടു
തൽ കാണും. വട്ടക്കോട്ടാണ്. ഷർട്ടിടാതെയാണു സാർ
ആ കോട്ട ധരിക്കുക പതിവ്. ജന്മമെടുത്തതിൽ പിന്നീടു
ഒരു പ്രാവശ്യമെങ്കിലും ആ നിർഭാഗ്യ ജീവി ജലസ്പർശം അ
നുഭവിച്ചിട്ടുണ്ടോ എന്നു സംശയമാണ്. അതിന്റെ കഴുത്തു
പട്ടയിൽ, വിയർപ്പുകൊണ്ടു പകലൊക്കെ തിന്നും, ആവി
കൊണ്ടു രാത്രികാലങ്ങളിൽ ഉണങ്ങിയും, ഖഡ്ഗ പാത
താൽ പോലും അവിഭാജ്യമായ രീതിയിൽ, അനേക ശതാ
ബ്ദങ്ങളായി നിലനിന്നുപോരുന്ന മാമൂലുകളെപ്പോലെ, എ
യും ചെളിയും ചേർന്നു പാറിനിൽക്കുന്ന ചില വരമ്പുകൾ
കാണാം. അവയുടെ പിളർപ്പുകളിൽ ഞണ്ടുകൾ മുതൽ അ
ലികൾ വരെയുള്ള ക്ഷുദ്രജീവികൾക്കു താവളമടിക്കാവുന്ന
താണു്. ഒരിക്കൽ ഒരു തിങ്കളാഴ്ചദിവസം. കേവലം ഉണ്ട<noinclude></noinclude>
d4o0sqe3jrpzxogxf8efue8ygdyri0j
താൾ:Thudikkunna Thalukal.pdf/108
106
82436
245379
243128
2026-07-17T06:55:36Z
Kuttuzzz
13365
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245379
proofread-page
text/x-wiki
<noinclude><pagequality level="3" user="Kuttuzzz" /></noinclude>
പാട്ടുവായിരുന്ന ഞാൻ, കോട്ട് എന്ന വിശ്വാസത്താൽ
എന്തോ തുന്നിവയ്ക്കപ്പെട്ടിട്ടുള്ള ആ വസ്തുവിശേഷത്തെ മാറോ
ടടുക്കിപ്പിടിച്ചുകൊണ്ട്, അഭിമാനത്തോടെ അങ്ങനെ
ഇടവഴിയിൽക്കൂടി നടന്നു വരുമ്പോൾ, ഈശ്വരാ, അതിനു
ള്ളിലെ ഏതോ അഗാധതകളിൽ നിന്നും എന്തോ ഒരു
സത്വം ഇരച്ചു പാഞ്ഞു എന്റെ മുഖത്തുകൂടി പ്രാണരാത്ര
മത്തോടെ ഒരോട്ടം. നിമിഷത്തിനുള്ളിൽ ആ വസ്ത്രഭണ്ഡാ
'ഫാ' എന്നു നിലത്തിട്ടിട്ട്, ഭയചകിതനായ ഞാൻ നിന്ന
നില്പിൽ നാലു ചാട്ടം ചാടിപ്പോയി. പപ്പടം വട്ടത്തിലുള്ള
ഒരു തടിമാടൻ എട്ടുകാലിയായിരുന്നു അത്. അതിന്റെ
അനുഗാമികളായി വല്ല സത്വവിശേഷങ്ങളും പുറപ്പെട്ടെങ്കി
ലോ എന്നു കരുതി, വഴിയിൽ കുനിഞ്ഞിരുന്നു, ഞാൻ അ
തിന്റെ ഓരോ മടക്കുകളും സൂക്ഷ്മമായി പരിശോധിച്ചുനോ
ഏതാനും ചില എറുമ്പുകളും ഒരു പാറയും മാത്രമേ
അതിലുണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ
തിങ്കളാഴ്ച ആ സമയം വരെ ആ അപൂർവസ്ത്രാരണ്യത്തിന്റെ
ഏകാന്തഗഹ്വരങ്ങളിൽ കുടിയേറിപ്പാർത്തിരുന്ന അക്രമിക
ളെ, ഗുരുഭക്തനായ ഞാൻ യഥോചിതം ആട്ടിപ്പായിച്ചു
ഗുരുനാഥനെ ആപത്തിൽ നിന്നു രക്ഷിച്ചല്ലോ എന്നും ഇന്നും
അഭിമാന പുളകത്തോടെ അനുസ്മരിക്കുന്നു ......
D
അക്കാലത്തു ഇടപ്പള്ളിയിൽ ഇംഗ്ലീഷ് ഹൈസ്കൂൾ ഉ
ണ്ടായിരുന്നില്ല. മിഡിൽ ഉള്ളു. നാലു സംവത്സര
കാലത്ത് അവിടുത്തെ വിദ്യാലയജീവിതം അനുസ്മരണീ
യമാണു്. അന്നത്തെ എന്റെ പ്രധാനാദ്ധ്യാപകന്മാർ അ
തൻ പിള്ള (ഹെഡ്മാസ്റ്റർ) കെ. അനന്തയ്യർ, എൻ.
രാമയ്യൻ, എം. ജി. കൃഷ്ണപിള്ള, എൻ. വിഷ്ണുനമ്പൂതിരി,
കണ്ണട നമ്പ്യാർ സാർ, ടി. കെ. പരമേശ്വരപ്പണിക്കർ, ക
തോടുത്തു ശങ്കരപ്പിള്ള, കെ. പി. കരുണാകരമേനോൻ എ
611)
S
ഞാൻ സ്കൂളിൽ ചേർന്നു രണ്ടാമത്തെ വർഷ<noinclude></noinclude>
ozk2v16q1gk2xul8w8e7wizirpqctwm
താൾ:Thudikkunna Thalukal.pdf/109
106
82438
245380
243129
2026-07-17T06:55:54Z
Kuttuzzz
13365
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245380
proofread-page
text/x-wiki
<noinclude><pagequality level="3" user="Kuttuzzz" /></noinclude>
ത്തിൽ മി. ശങ്കരപ്പിള്ളയും അതിന്റെ പിക്കൊല്ലം
ഡ്മാസ്റ്റർ മി. അച്ചുതൻ പിള്ളയും പെൻഷൻ പറ്റി പിരി
പോയി. ഞങ്ങൾ ഏറ്റവും ഭയപ്പെട്ടിരുന്നത് അവരെ
യാണ്. അവർ വിദ്യാലയം വിട്ടപ്പോൾ ഞങ്ങൾക്കുണ്ടായ
ആനന്ദം, ആശ്വാസം, ചില്ലറയൊന്നുമല്ല. എന്നാൽ അവരു
ടെ മഹത്വം എനിക്കു തികച്ചും വെളിപ്പെടുന്നുണ്ട്. ഇത്ര
ത്തോളം നിയന്ത്രണശക്തിയും, ഭരണനൈപുണിയും ശിക്ഷ
വൈദഗ്ദ്ധ്യവും ഒത്തുചേർന്നു ഹൃദയപൂർവ്വം വിദ്യാത്ഥികളെ
സ്നേഹിക്കുകയും അവരുടെ അഭ്യുദയത്തിനു ആത്മാർത്ഥതയോ
ടെ പരിശ്രമിക്കുകയും ചെയ്യുന്ന മാതൃകാദ്ധ്യാപകന്മാർ തു
ലോം വിരളമാണ്. അവരെ അന്നു ഞങ്ങൾ ഭയപ്പെട്ടിരു
ന്നത് തെറ്റുകാരെ അവർ കഠിനമായി ശിക്ഷിച്ചിരുന്നതി
നാൽ മാത്രമായിരുന്നു. അവരെക്കുറിച്ചുള്ള സ്മരണപോലും
ഇന്നെൻ ഹൃദയത്തിൽ ഭക്തി സ്നേഹ ബഹുമാന സങ്കലി
തമായ ഒരു മധുരവികാരം ജനിപ്പിക്കുന്നു.
മി. അച്ചുതൻ പിള്ള പിരിഞ്ഞുപോയതോടെ മി. കെ.
അനന്തയ്യർ ഹെഡ്മാസ്റ്റരുടെ സ്ഥാനത്തേയ്ക്കു പ്രവേശിച്ചു.
അദ്ദേഹവും മേൽ പ്രസ്താവിച്ചവരെപ്പോലെയോ ചില കാ
യങ്ങളിൽ അൽപ്പം കവിഞ്ഞോ അനന്യസാധാരണമായ
പല സിദ്ധികളോടും കൂടിയ ഒരു വ്യാദ്ധ്യാപകനാണ്.
അദ്ദേഹത്തെപ്പോലെ ഒരു പരിശ്രമശാലിയെ കണ്ടെത്തുക
അത്ര എളുപ്പമല്ല.
കലാശാലാ കവാടങ്ങൾ കയറിയിറങ്ങാ
തെ തന്നെ, സ്വന്തമായി പഠിച്ചു. അദ്ദേഹം ബി. എ. പാ
സ്സായി; അതിനെ തുടർന്നു എൽ. ടി യും. ഇദ്ദേഹം
ഹൈസ്കൂൾ അസി. ഹെഡ്മാസ്റ്റരാണ്. ഷോർട്ട്ഹാൻ
ടൈപ്പുറൈറ്റിങ് ഇവ നന്നെ ചെറുപ്പകാലത്തു തന്നെ അ
ഭ്യസിച്ചിരുന്നു. കുട്ടികളെ വലിയ സ്നേഹമാണ്. ശിക്ഷിക്കു
ന കാരത്തിലും പിന്നോക്കമല്ല.
ഒരു<noinclude></noinclude>
i0jtidf6smlhxy045l770ur7ei68m4p
താൾ:Thudikkunna Thalukal.pdf/110
106
82440
245381
243130
2026-07-17T06:56:15Z
Kuttuzzz
13365
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245381
proofread-page
text/x-wiki
<noinclude><pagequality level="3" user="Kuttuzzz" /></noinclude>
മി. രാമയ്യർ അനന്തരെപ്പോലെ തന്നെ ഉത്തമനായ
ഒരദ്ധ്യാപകനാണെങ്കിലും അദ്ദേഹം അത്ര പരിശ്രമശീലമു
ള്ള ആളല്ല. പക്ഷേ ജനങ്ങളുമായി കൂടുതൽ യോജിച്ചു ക
ഴിഞ്ഞുകൂടുവാനുള്ള സാമ്യം അദ്ദേഹത്തിനുണ്ടു്. മി.
എം. ജി. കൃഷ്ണ പിള്ളയും, വിഷ്ണുനമ്പൂതിരിയും ഓരോ വഷം
മാത്രമേ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളു. എന്നോട് അവക്കി
ന്നും അകൈതവമായ സ്നേഹമുണ്ട്. സമയാരും സൽസ്വ
ഭാവികളും സഹൃദയരുമായ അദ്ധ്യാപകരാണവർ. ഓപ്പൺ
കോട്ട്, കോളർ നെ ഇവ ധരിച്ച് ആദ്യമായി ഞങ്ങ
ളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ട പരിഷ്കാരികളായ യുവാദ്ധ്യാ
പകാരാണവർ.
കണ്ണട നമ്പ്യാർ സാറിനെക്കുറിച്ചു മുൻപൊരിടത്തു സു
ചിപ്പിച്ചിട്ടുണ്ടു്, അദ്ദേഹം ആൾ സാത്വികനാണ്. കുട്ടിക
ളെ അടിക്കുകയില്ലെന്നതുപോകട്ടെ; വാർദ്ധക്യത്താൽ ഒട്ടിയ
തെങ്കിലും മൃദുവായ അദ്ദേഹത്തിന്റെ മുഖം ഒരിക്കലെങ്കിലും
കോപാരുണമായി ഞങ്ങൾ കണ്ടിട്ടില്ല. ആ ചുണ്ടിൽ സദാ
ഒരു സുന്ദരമായ ഒരു പുഞ്ചിരി നൃത്തം ചെയ്തുകൊണ്ടിരിക്കും.
ഒരിക്കലും തളരുകയോ പിൻ വാങ്ങുകയോ ഇല്ല. അദ്ദേഹ
ത്തിന്റെ വ്യക്തിത്വത്തിന്റെ ഒരു അവിഭാജ്യഘടകമായി
രുന്നു കനത്ത ചില്ലുകളോടുകൂടിയ ആ കണ്ണട.
S. ആ വസ്തു
അദ്ദേഹത്തിൽ നിന്നകന്നു നിൽക്കട്ടെ അദ്ദേഹം വെറുമൊ
'നമ്പ്യാർ സാർ മാത്രം
പക്ഷെ
നിയൊരു കാലത്തും
0
പലരും കാണും.
കണ്ണട നമ്പ്യാർ സാർ' അദ്ദേഹം മാത്രമേയുള്ളൂ; ഇ
അങ്ങനെയൊരുത് കൃഷ്ടവ്യക്തിയുടെ
ആവർത്തനം ഉണ്ടാവുകയില്ല. അദ്ദേഹത്തെ നിങ്ങൾക്കു
ഒരാട്ടിൻ കുട്ടിയെന്നോ, മാൻ കിടാവെന്നോ വിളിക്കാം.
ന്നാലും അദ്ദേഹത്തിന്റെ ശാന്തത കാണുമ്പോൾ, ആ
തകളിൽപ്പോലും നിങ്ങൾക്കു തൃപ്തിവരുന്നില്ല, വന്ദ്യ
ഗുരോ, അങ്ങു വിദ്യാലയം വിട്ടശേഷം, ഞാനങ്ങയുടെ നാട്ടു
എ<noinclude></noinclude>
88e29z38wvvzkvsg39ug2pjps411dz7
താൾ:Thudikkunna Thalukal.pdf/111
106
82453
245382
243131
2026-07-17T06:56:33Z
Kuttuzzz
13365
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245382
proofread-page
text/x-wiki
<noinclude><pagequality level="3" user="Kuttuzzz" /></noinclude>
കാരനാണെങ്കിലും അയൽപക്കക്കാരനാണെങ്കിലും, അ
കണ്ടിട്ടില്ല; എന്റെ ആഗമനം കൊണ്ടു്, പവിത്രമായ
ആ വാദ്ധക്യത്തിന്റെ പ്രശാന്തതയിൽ ഒരു നേരിയ ചല
നംപോലും ഉണ്ടാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. പ
അങ്ങയോടുള്ള ഭക്തിയും സ്നേഹവും എന്റെ ഹൃദയ
ത്തിൽ അന്ത്യശ്വാസംവരെ തുളുമ്പിനിൽക്കും.
കണ്ണട നമ്പ്യാർ സാർ ഞങ്ങളെ പിരിഞ്ഞുപോയി; എ
ന്നുവെച്ചാൽ പെൻഷൻ പറ്റി എന്നാണം. ആ കസേര
ഒഴിവായി കിടക്കുന്നു. അതിൽ ഒരാൾ ഇരുന്നു കഴിയും. അ
തെ, ഒരു ദിവസം ആ സ്ഥാനത്തിൽ, ഒരു മനുഷ്യൻ വന്നി
രിപ്പുറപ്പിക്കുന്നതു ഞാൻ കണ്ടു. അദ്ദേഹവും ഞങ്ങളുടെ നാ
ട്ടുകാരൻ തന്നെ. പക്ഷെ കണ്ണട നമ്പ്യാർ സാറിരുന്ന ആ ക
സേരയിൽ യുവാവായ ആ സാർ ഇരിക്കുക! ഈശ്വരൻ ഒരു
നേരംപോക്കുകാരനാണെന്നു മഹാകവി വള്ള താൾ ഇട
പള്ളി സാഹിത്യ പരിഷത്തിൽ പ്രസ്താവിച്ചപ
*
*
*
എന്നെ ഏറ്റവും അബദ്ധങ്ങൾ പഠിപ്പിച്ചിട്ടുള്ള ഒരു
അദ്ധ്യാപകൻ മിഡിൽ സ്കൂളിൽ ഉണ്ടായിരുന്നു. അതിൽ പ
ലതും എനിക്കിന്നു ഓർമ്മയുണ്ട്. അതു മറക്കാൻ സാധിക്കു
ന്നതല്ല. പാവപ്പെട്ട കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കു
മ്പോൾ അബദ്ധജടിലവും ആർഭാട വികടവുമായ ഗീർവ്വാ
ണം ഇത്രത്തോളം വെച്ചുകാച്ചുന്ന അദ്ധ്യാപകന്മാർ വേറെ
യുണ്ടെന്നു തോന്നുന്നില്ല. സെക്കൻ ഫാറത്തിൽ വെച്ചു അ
ദ്ദേഹത്തിൽ നിന്നും ലഭിച്ച 'മേഘ നിർബ്ബന്ധിതമായ ആ കാ
ശം' രണ്ടു കൊല്ലം, മറ്റൊരദ്ധ്യാപകൻ തിരുത്തിത്തരുന്നതു
വരെ തരം കിട്ടുമ്പോഴെല്ലാം ഞാനും വെച്ചു കാച്ചിയിരുന്നു.
അ<noinclude></noinclude>
2y3rky7arvxq2ctml6w17620357s4eu
നക്ഷത്രങ്ങളുടെ നാട്ടിൽ
0
83222
245129
243255
2026-07-16T16:07:57Z
Manojk
804
added [[Category:എം.പി. പരമേശ്വരന്റെ കൃതികൾ]] using [[Help:Gadget-HotCat|HotCat]]
245129
wikitext
text/x-wiki
{{PU|Nakshathrangalude Naattil}}
{{header2
| title =
| author =എം.പി. പരമേശ്വരൻ
| section = നക്ഷത്രങ്ങളുടെ നാട്ടിൽ (1965)
| previous =
| next =
| notes =
}}
<poem>
<div class="prose">
<pages index="Nakshathrangalude Naattil 1965.pdf" from=1 to=92 />
</div>
</poem>
[[വർഗ്ഗം:എം.പി. പരമേശ്വരന്റെ കൃതികൾ]]
l5pqc448lbjoo06je7ntngmv1rxnlye
താൾ:1982-dhikkariyude-kathal-c-j-thomas.pdf/31
106
83874
245358
244062
2026-07-16T19:19:29Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245358
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ണെന്നു്. പുരോഗമനത്തിനും സദാചാരത്തിനും കുത്തകയെടുത്തിരിക്കുന്ന ഒരു വ്യക്തി നെഹ്റുവിനെ വിമർശിക്കാൻ കണ്ട പ്രധാന കാൎയ്യം അദ്ദേഹം പാമിളാ മൗണ്ട് ബാറ്റനെ ചുംബിച്ചുവെന്നതായിരുന്നു. ഇതുകേട്ടാൽ തോന്നും വൎഗ്ഗസമരത്തിന്റെ അടിസ്ഥാനം ചുംബനമാണെന്നു്. യഥാർത്ഥകാരണമല്ലെ? അതെഴുതിയ ആളിനു ബഹുജനങ്ങളിൽ ഒരു വിഭാഗത്തിന്റെ സ്വഭാവമറിയാം. ലേഡീ വില്ലിംഗ്ധനെപ്പറ്റിയും, സി. പി. രാമസ്വാമി അയ്യരെപ്പറ്റിയും അങ്ങനെ മറ്റു
പല ആളുകളെപ്പറ്റിയും പറഞ്ഞിരുന്ന കഥകൾക്ക് എന്തു പ്രചാരമുണ്ടായിരുന്നെന്നു്
എഴുത്തുകാരൻ മനസ്സിലാക്കിയിട്ടുണ്ട്.
ഈ സമ്പ്രദായം ഒട്ടും ഫലപ്രദമല്ലെന്നു പറയാനെനിക്കു ധൈൎയ്യമില്ല. ഒരു ചെറിയ വിഭാഗം ജനങ്ങൾക്കു് അതും രുചിച്ചെന്നുവരും. ഒരുഭാഗം അത്രയധികം പരിശുദ്ധമാണെങ്കിൽ ശത്രുവിഭാഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തിനു മൂൎച്ച കൂടുകയും ചെയ്തേക്കാം. എങ്കിലും അങ്ങനെ സംഭവിക്കുമെന്നു തീൎച്ചയാക്കാൻ പാടില്ല.
സാധാരണയായി തെറി പറയുന്നതും തെറികേട്ടു രസിക്കുന്നതും ഭീരുക്കളാണ്. അവശതാബോധമാണ് തെറി പറയിക്കുന്നതെന്നു നാം കണ്ടല്ലോ. എങ്കിലും ഇതു്
എല്ലാ രാഷ്ട്രീയ കക്ഷികളും ഉപയോഗിക്കുന്ന ഒരായുധമായതുകൊണ്ട് അവരെല്ലാം അതിന്റെ വിജയത്തിൽ വിശ്വസിക്കുന്നുവെന്നുവേണം കരുതാൻ. അതുകൊണ്ട്
അതിന്റെ അനന്തര ഫലങ്ങളെന്തെന്നും ഒന്നു പരിശോധിക്കേണ്ടതാവശ്യമാണ്.
എന്താണ് തെറി ഒരായുധമാക്കുന്നതിൽ തെറ്റ് ? തെറി പറയുന്നത് 'പാപ'മായതുകൊണ്ടാണോ, അല്ല. അതു മതപ്രചാരകന്മാരുടെ കാൎയ്യമാണ്. (അവരാണെങ്കിൽ ഈ തൊഴിലിൽ ഒട്ടും പിന്നിലല്ലതാനും.) ഇവിടെ തെറിയെ ഒരു രാഷ്ട്രീയായുധമാക്കരുതെന്നു പറയുന്നതിന്റെ കാരണം രാഷ്ടീയമാണ്. രാഷ്ട്രീയ സമരങ്ങളിൽ ശത്രുവിനെ വിമർശിക്കുമ്പോൾ ദുർബ്ബലമായി<noinclude></noinclude>
696drcf69j9ieclc4lt7mlbafear28k
താൾ:1982-dhikkariyude-kathal-c-j-thomas.pdf/32
106
83889
245361
244077
2026-07-17T05:03:28Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245361
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വിമർശിക്കണമെന്നല്ല ഇവിടെ വിവക്ഷിക്കുന്നത്. ആത്മാൎത്ഥമായി ഒരു പരിപാടിയിൽ വിശ്വസിക്കുന്നവൻ തന്റെ ശത്രുവിനെ വിമർശിക്കുമ്പോൾ ഒരു കരുണയും കാണിക്കുകയില്ല. കാണിക്കേണ്ടതുമില്ല. പക്ഷേ, തെറി ശക്തിയായ വിമർശനമാണെന്നു തെറ്റിദ്ധരിക്കരുതെന്നു മാത്രം. തെറി ബലഹീനതയാണ്. ''ശക്തിയായ ഭാഷയിൽ ഈശ്വരനെ വിമർശിച്ചു" എന്നാരും കൊടുങ്ങല്ലൂർ ഭരണിയെപ്പറ്റി പറയാറില്ല. പോരെങ്കിൽ തെറിക്കൊരു പ്രത്യേക സ്വഭാവമുണ്ട്, അതു തിരിഞ്ഞടിക്കും. സ്വന്തം മുഖത്തുതന്നെ അതു വന്നുവീഴും. കേട്ടുനിൽക്കുന്നവരിൽ ഒരു നല്ല വിഭാഗം തെറിപറയുന്നവനെ നോക്കി പുച്ഛമായി ചിരിക്കുകയായിരിക്കും. തൽക്കാലത്തേക്കു ജയം നേടാൻ തെറി സഹായിച്ചേക്കും. ഉദാഹരണമായി
'സ്കങ്ക്' എന്ന ജന്തുവിനെ നോക്കുക. ശത്രുക്കൾ സമീപത്തുണ്ടെന്നു കണ്ടാൽ അതു് ഒരു ഭയങ്കരദുൎഗ്ഗന്ധം വമിച്ചു തുടങ്ങും. ആ ദുൎഗ്ഗന്ധം സഹിച്ചുകൊണ്ട് അടുത്തിരിക്കാൻ
കഴിയുന്ന ജന്തുക്കൾ ചുരുങ്ങും. അങ്ങനെ 'സ്കങ്ക്' സ്വയം രക്ഷിക്കുന്നു. ഈ സ്വഭാവം മനുഷ്യൻ ചിലപ്പോഴൊക്കെ അനുകരിക്കുന്നതുകൊണ്ടായിരിക്കണം 'തൂറി തോല്പിക്കുക' എന്ന പ്രയോഗം ഗ്രാമീണരുടെയിടയിൽ ഉണ്ടായതു്. ചാത്തൻ സേവയുടെ പ്രധാന കഴിവു് എന്താണെന്നും അന്വേഷിച്ചുനോക്കുക. ഇതൊന്നും ജയിക്കുന്നവന്റെയോ ആത്മവിശ്വാസമുള്ളവന്റെയോ പരിപാടികളല്ല, നിസ്സഹായനായ കോപിഷ്ഠന്റെയാണ്.
ഈ തെറ്റായ രീതി രാഷ്ട്രീയപ്രവർത്തനത്തിൽ അംഗീകരിക്കുന്നതിന്റെ ഫലം തേടി വളരെ അകലെ പോകണ്ട. ഇന്ത്യാവിഭജനം കഴിഞ്ഞു് ഉണ്ടായ സംഭവം നോക്കുക. മുസ്ലീംകളം ഹിന്ദുക്കളും തമ്മിലുള്ള മൽസരത്തെ അടിസ്ഥാനപ്പെടുത്തി പറഞ്ഞ തെറികളുടെയെല്ലാം പരിണതഫലം അന്നാണനുഭവിച്ചത്. ഒരു വൎഗ്ഗക്കാർ മറ്റുവൎഗ്ഗക്കാരുടെ മൂക്കും മൂലയും ഛേദിച്ചതും, ബലാൽസംഗം ചെയ്തതും എന്തു രാഷ്ട്രീയവിജയത്തിനു വേണ്ടിയായിരുന്നു. എന്തു വൎഗ്ഗീയഗുണത്തിനുവേണ്ടി<noinclude></noinclude>
2g7l9xxjzdiu88rcg8a4yjqv25iep7z
താൾ:1982-dhikkariyude-kathal-c-j-thomas.pdf/33
106
83903
245362
244091
2026-07-17T05:12:12Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245362
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>യായിരുന്നു? സംഭവിച്ചതിതാണ്. ഇരുകൂട്ടരും ന്യായമായ അടിസ്ഥാനത്തിലല്ല നിന്നത്. അവർക്കു ന്യായമായ യാതൊരു വാദഗതിയും ഇല്ലായിരുന്നു. അതുകൊണ്ടു മേച്ഛനെന്നും കാഫറെന്നും വിളിക്കുകയല്ലാതെ പരിപാടിയുണ്ടായിരുന്നില്ല. ഇത്തരമൊരു പ്രവർത്തനത്തിൽ പങ്കെടുക്കുന്നവരുടെ മനഃസ്ഥിതി അധഃപതിക്കാതിരിക്കാൻ നിവൃത്തിയില്ലല്ലോ. ഒരു ജനതയുടെ പുറത്തു കാണുന്ന നിയമങ്ങളും പരിപാടികളും എന്തുതന്നെയായിക്കൊള്ളട്ടെ അവരുടെ യഥാർത്ഥസംസ്ക്കാരമാണ് കാര്യങ്ങളെ നയിക്കുന്നതു്. ഈ വാസ്തവം മനസ്സിലാക്കാതെ തെറികൊണ്ടുമാത്രം ഒരു രാഷ്ടം കെട്ടിപ്പടുക്കാമെന്നോ, സാമൂഹ്യവിപ്ലവം നടത്താമെന്നോ വ്യാമോഹിക്കുന്നവരുണ്ടെങ്കിൽ അവൎക്ക് അവരുടെ ജോലി അറിഞ്ഞുകൂടാ. അവർ അവരുടെ പരീക്ഷണങ്ങൾ നടത്താൻ മനുഷ്യവൎഗ്ഗത്തെ പരീക്ഷണശാലയാക്കുകയാണ്; മനുഷ്യനെ ഗിനിപന്നിയാക്കുകയാണ്. ഭീരുവിനു വിപ്ലവമുണ്ടാക്കാൻ കഴിവില്ല. മനുഷ്യത്വമില്ലാത്ത ഇരുകാലിമൃഗം ഭൂലോഗസ്വർഗ്ഗം സൃഷ്ടിക്കുകയുമില്ല. മനുഷ്യസമുദായത്തെ നന്നാക്കുവാൻ ചുമതലയേല്ക്കുന്നതിനു മുമ്പ് ഒന്നു് വ്യക്തമായി ധരിച്ചിരിക്കണം. സംസ്കാരത്തിന്റേയും മൎയ്യാദയുടേയും ഒരു പൊടി നഷ്ടപ്പെടുത്തിയിട്ടു ലഭിക്കുന്ന സ്വൎഗ്ഗം സ്വർഗ്ഗമായിരിക്കുകയില്ല.
രണ്ടു വർഷമായി ഇന്ത്യ ഒരു ഡൊമിനിയനായിട്ട്. ഇതിനിടയിൽ നമുക്കു കിട്ടിയ രാഷ്ട്രീയപ്രവർത്തനം അഞ്ചുശതമാനം വിമർശനവും തൊണ്ണൂറ്റഞ്ചു ശതമാനം
തെറിയുമായിരുന്നു. ഇങ്ങനെ രാഷ്ട്രം പണിതുണ്ടാക്കിയാൽ ഭാവി ശോഭനമല്ല. ഹിറ്റ്ലർ നൂറുശതമാനം തെറിയുടെ മുകളിലാണ് രാഷ്ട്രം പണിതത്. വെറുപ്പ്, വിദ്വേഷം
വഞ്ചന, അസൂയ, കള്ളപ്രചരണം ഇതെല്ലാം കൊണ്ട് ഹിറ്റ്ലർ തന്റെ രാഷ്ട്രം അലങ്കരിച്ചു. നമുക്കും അതു കൂടിയേ തീരൂ എന്നുണ്ടോ?
ഇത്രയും പറഞ്ഞതിനും എന്നെ തെറി പറഞ്ഞിട്ടു കാൎയ്യമില്ല. കണ്ണാടി വലിച്ചെറിഞ്ഞാൽ മുഖത്തിന്റെ വൈകൃതം തീരുകയില്ലല്ലോ.<noinclude></noinclude>
9n5fdomejwi6p075e0uh8ngh9x9hcqc
താൾ:1982-dhikkariyude-kathal-c-j-thomas.pdf/34
106
83917
245363
244105
2026-07-17T05:21:28Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245363
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<center>
<big><big><big>'''ഫാഷിസ്റ്റ് കമ്യൂണിസം'''</big></big></big>
</center>
സമൂഹത്തിൽ സാമ്പത്തികനീതി കൈവരുത്തുന്നതിനുള്ള നിരവധിയായ മാറ്റങ്ങൾക്കു പൊതുവായ പേരാണ് സോഷ്യലിസം. അതൊരു പഴയ പ്രസ്ഥാനമാണ്. അതിനെ ദാർശനികഘട്ടമെന്നും, ശാസ്ത്രീയഘട്ടമെന്നും ഒക്കെ തരം തിരിക്കുന്നത് അസംബന്ധമാണ്, അതും എന്നും ഒരു സ്വപ്നമാണ്; ആയിരിക്കയും വേണം. എല്ലാ ആദർശങ്ങൾക്കും ദാർശനികമായ ഒരു വശമുണ്ടായിരിക്കും. എല്ലാ ആദർശങ്ങൾക്കം ഭാഗികമായി പ്രായോഗികഫലവുമുണ്ടാകും. ദാർശനികമായിട്ടല്ലാതെ സമ്പൂൎണ്ണമായി വിജയകരമാവുന്ന ലക്ഷ്യങ്ങളെ ആദർശങ്ങളെന്നു വിളിക്കാറില്ല. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവ ചൈതന്യമായ ആദർശം ചരിത്രാതീതകാലം മുതൽക്കേ നിലനിന്നുവരുന്ന ഒന്നാണു് - സഹകരണാത്മകമായ ഒരു മനുഷ്യസമുദായം. സംഘം ചേർന്നു മനുഷ്യൻ ചെയ്ത എല്ലാ കൎമ്മങ്ങൾക്കും പ്രചോദനം അതുതന്നെയായിരുന്നു. അതിനുവേണ്ടി വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ട്, വ്യക്തികൾ ത്യാഗമനുഷ്ഠിച്ചിട്ടുണ്ട്. പക്ഷേ, അതിലെല്ലാം
പ്രധാനമായ കാൎയ്യം ഈ ആദൎശം മനുഷ്യവർഗ്ഗം പൊതുവെ അംഗീകരിക്കയും ചിലപ്പോഴൊക്കെ പ്രയോഗികമാക്കുകയും ചെയ്തു എന്നതാണ്. വചനം രൂപമായി. എല്ലാ നിൎമ്മാണപ്രവർത്തനത്തിന്റെയും പുറകിൽ ഒരാശയത്തിന്റെ പിറവിയുണ്ടു്- ഒരു സ്വപ്നത്തിന്റെ; ഒരു വിശ്വാസത്തിന്റെ. ആ മാനസികശക്തിയാണ് സൃഷ്ടിക്കടിസ്ഥാനം. ആദർശത്തെ ഉൾക്കൊള്ളുക, എന്ന ആ മഹാസംഭവമാണ് മനുഷ്യപുരോഗതിയുടെ അന്തരാത്മാവ്. ഇന്നു് സോഷ്യലിസം ജനാധിപത്യത്തോടൊപ്പം ഒരേകീകൃത സാമൂഹ്യാദർശമായിത്തീൎന്നു കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിലെന്നപോലെ അതിലും മാർഗ്ഗാന്തര<noinclude></noinclude>
h9nodxkmiawtgkpqw8ga402sneg45cq
താൾ:1982-dhikkariyude-kathal-c-j-thomas.pdf/35
106
83931
245364
244119
2026-07-17T05:29:34Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245364
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ങ്ങളും ഉൾപിരിവുകളും ഉണ്ട്. വിവേകപൂർവ്വമായ യാതാരു രാഷ്ട്രീയചൎച്ചയിലും ജനാധിപത്യത്തെ മറന്നു സംസാരിക്കുവാൻ നിവൃത്തിയില്ലാത്തതുപോലെ, ഇന്നു
സാമ്പത്തികനീതിയെ മറന്നുള്ള രാജ്യതന്ത്രം സാദ്ധ്യമല്ലാതായിത്തീൎന്നിരിക്കുന്നു. സോഷ്യലിസം മനുഷ്യസംസ്കാരത്തിന്റെ ഇഴകളിലൊന്നായിക്കഴിഞ്ഞു. മനുഷ്യോചിതമായ സാമൂഹ്യജീവിതം സാധിതപ്രായമാക്കുന്ന സഹകരണ മനോഭാവം എന്ന ഉജ്ജ്വലാദർശം കൂടി മനുഷ്യവൎഗ്ഗം മുതൽകൂട്ടി. അത്രയും നന്നു്.
പക്ഷേ, കഥ അവിടെ അവസാനിക്കുന്നില്ല. മൃഗീയത്വത്തെക്കാൾ ഭയങ്കരമാണ് ദുഷിച്ചുനാറിയ ആദർശങ്ങളുടെ വിഷം, മനുഷ്യൻ കണ്ടെത്തിയ, അല്ലെങ്കിൽ
നിൎമ്മിച്ച മറ്റാദർശങ്ങളെപ്പോലെതന്നെ സോഷ്യലിസവും അധഃപതിച്ചെന്നുവരാം. സോഷ്യലിസം ഒഴിഞ്ഞുമാറേണ്ട പഴുകുഴികൾ അനവധിയാണ്. അവയിലേറ്റവും ആപല്ക്കരമായത് അതിനെ കുത്തകാവകാശമാക്കുകയെന്നതാണ്.
ഈ ആശയം മനുഷ്യന്റെ ദൈനംദിനാവശ്യങ്ങളിൽ നിന്നുത്ഭവിച്ചതായാലും. പ്രതിഭാശാലികളുടെ ഭാവനയിലുദിച്ചതായാലും ഇന്നതു് ജനസാമാന്യത്തിന്റെ
അന്തർഗ്ഗതത്തിന്റെ ഒരു ഘടകമായിത്തീൎന്നിട്ടുണ്ട്. അതിന്നു് നിലനില്ക്കുന്നത് പണ്ഡിതന്മാരുടെ പ്രബന്ധങ്ങളിലോ, ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ പ്രകടന
പത്രികയിലോ അല്ല; നീതി എന്ന കേവലാദർശം പുലൎത്തിപ്പോരുന്ന മനുഷ്യഹൃദയത്തിലാണ്. അങ്ങനെയുള്ള ഒരു സംസ്കാരവിശേഷത്തിനു്, ഏതെങ്കിലും
സംഘക്കാർ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതും നിരൎത്ഥകമാണു്- പ്രത്യേകിച്ചും ഗൂഢാലോചനാസ്വഭാവമുള്ള ഒരു രഹസ്യക്കൂട്ടുകെട്ടിന്റെ ഉടമ. സോഷ്യലിസം ഒരു
മുദ്രാവാക്യമോ മന്ത്രമോ അല്ല, അതുകൊണ്ടതിനും കോപ്പിറൈറ്ററുണ്ടാകാനും വയ്യാ. നമ്മുടെ നിർഭാഗ്യമെന്നു പറയട്ടെ, വസ്തുക്കൾക്കുമാത്രമല്ല, കണ്ടുപിടുത്തങ്ങൾക്കും കലാസൃഷ്ടികൾക്കും സ്വകാൎയ്യസ്വത്തവകാശം നിഷേധിക്കുന്നവർ<noinclude></noinclude>
4xx1qc2jnc249m63yixy360ntd4m77f
താൾ:1982-dhikkariyude-kathal-c-j-thomas.pdf/29
106
83951
245108
244140
2026-07-16T12:00:42Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245108
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അഥവാ പരാജയബോധം. ഒരു രാഷ്ട്രീയപ്രവൎത്തകനും ശരിയായ ഉത്തരം കൊടുക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ 'ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക' എന്നാണല്ലോ പ്രമാണം. മറ്റു സന്ദർഭങ്ങളും ഉണ്ടാകും. സ്ഥിരപ്രതിഷ്ഠ ലഭിച്ച ഒരു രാഷ്ട്രീയാശയത്തെ മറ്റൊരാൾ ചോദ്യം ചെയ്യുന്നുവെന്നിരിക്കട്ടെ. ആ വിമർശനത്തിനു ഒന്നാമത്തെയാൾക്ക് മറുപടിയില്ലെങ്കിൽ അയാൾ തെറിപറയാൻ തുടങ്ങും. ഇക്കാൎയ്യത്തിൽ വിമർശകനും യോഗ്യനല്ല. അയാൾ തെറിപറയുന്ന ഒരു സന്ദർഭമുണ്ട്. തന്റെ വിമർശനം ഫലിക്കുന്നില്ല എന്നു ബോധമുണ്ടാവുമ്പോഴാണതു്. 'വാദം മുട്ടിയാൽ എതൃവക്കീലിനെ ചീത്ത പറയുക' എന്നൊരു ഇംഗ്ലീഷ് പഴഞ്ചൊല്ലുണ്ട്.
രാഷ്ട്രീയത്തിൽ മാത്രമാണീ സമ്പ്രദായം എന്നെനിക്കഭിപ്രായമില്ല. ഇന്നത്തെ വിവാഹനിയമങ്ങളെ ഒരാൾ ചോദ്യം ചെയ്താൽ നാമെന്താണു പറയുന്നതു് ?
അയാൾ മഹാ കീചകനായതുകൊണ്ടാണ് അങ്ങനെയൊരഭിപ്രായം പറഞ്ഞതെന്നു്. നിരീശ്വരവാദികളെപ്പറ്റി സാധാരണയുള്ള ഒരാരോപണം, അവൎക്ക് ദുൎമ്മാഗ്ഗികളായി ജീവിക്കാൻ വേണ്ടിയാണ് നാസ്തികത്വത്തിൽ വിശ്വസിക്കുന്നതെന്നാണു്. സാഹിത്യത്തിലെ കഥ പറയാനുമില്ല. അങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലും പുലഭ്യം പരാജയപ്പെട്ടവന്റെ ആയുധമാണ്.
ഇവിടെ തല്ക്കാലം രാഷ്ട്രീയരംഗത്തെ മാത്രമേ എടുക്കുന്നുള്ളൂവെന്നുമാത്രം.
തിരുവിതാംകൂറിൽ പോലീസും ജനങ്ങളുമായി ഉണ്ടായ ഒരു സംഘട്ടനത്തെപ്പറ്റി ഒരു നേതാവു് പ്രസംഗിച്ചത്, ആ സ്ഥലത്തു ബലാൽസംഗം ചെയ്യപ്പെട്ടവരുടെ സ്ഥാനത്തു് താനായിരുന്നെങ്കിൽ പോലീസുകാരുടെ 'മറ്റത്' കടിച്ചു പറിച്ചുകളയുമായിരുന്നുവെന്നാണ്. ആ പ്രസംഗം കേട്ടിരുന്നവരിൽ ഭൂരിപക്ഷവും കൈയടിച്ചു. പക്ഷേ, ചില നേതാക്കന്മാർ പറഞ്ഞു: അപ്പറഞ്ഞതു തെറിയാണെന്നു്. ഒരു വർഷത്ത ന<noinclude></noinclude>
1cdu7hm05kq4qwf8taqvweu75ymaugo
താൾ:1982-dhikkariyude-kathal-c-j-thomas.pdf/30
106
83952
245109
244141
2026-07-16T12:10:43Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245109
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ശേഷം ആ നേതാവുതന്നെ (കക്ഷിയൊന്നു മാറി) പ്രസംഗിച്ചു. ആ സംഘട്ടനം നടന്ന സ്ഥലത്തു സ്ഥാനാൎത്ഥിയായി നിന്ന സ്ത്രീ 'ദേശീയ'മാക്കപ്പെട്ടിരിക്കുകയാ ണെന്നു്. ഒരു വർഷം മുമ്പ് തെറിയെന്നു വിമർശിച്ചവർ കൈയടിച്ചു. കൈയടിച്ചവർ പറഞ്ഞു. “അയാൾ കള്ളു കുടിച്ചു തെറി പറയുകയാണു്, എതൃകക്ഷിയുടെ തെറി
ഇരുകൂട്ടരും മനസ്സിലാക്കി. സ്വന്തം തെറി കണ്ടുമില്ല.
ഈ പ്രസ്ഥാനത്തിന്റെ പാരന്വൎയ്യം വളരെ പഴയതാണ്. മുസ്ലിം ആക്രമണമുണ്ടായപ്പോൾ ഇന്ത്യയിലെ ഹിന്ദുരാജാക്കന്മാർ അവരെ മ്ലേച്ഛന്മാരെന്നു് വിളിച്ചു തൃപ്തിയടഞ്ഞു. ആഭ്യന്തരകലഹങ്ങളും ജീവിക്കാൻ കൊള്ളുകില്ലാത്ത ഒരു ജീവിതവീക്ഷണവുംകൊണ്ട് സ്വന്തം നാടിനെ പരാജയപ്പെടുത്തി. ശത്രു അജയ്യനാണെന്ന ബോധം വന്നപ്പോൾ തെറിയെ ആശ്രയിക്കുകയാണ് ചെയ്തത്. ഇംഗ്ലീഷുകാർ വന്നപ്പോഴും ഇതുതന്നെയുണ്ടായി. ആയുധവും ചുണയുമില്ലാതെ, അവരെ വെള്ളക്കുരങ്ങെന്നും വെള്ളപ്പട്ടിയെന്നും വിളിച്ചു തൃപ്തിപ്പെടുകയായിരുന്നു പതിവ്. ഈ ചിന്താഗതി സ്വാതന്ത്ര്യസമരത്തെ സഹായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഒരുവനു ശക്തിയായ പ്രതിഷേധമുണ്ടാകാം. കോപം കൊണ്ടു നിഷ്കരുണം എന്തെങ്കിലും പ്രവർത്തിച്ചുവെന്നുംവരാം, ഭഗത്‍സിംഗിനെപ്പോലെ. പക്ഷേ, പട്ടിയെന്നും കുരങ്ങെന്നും വിളിക്കുന്നതുകൊണ്ട് സ്വന്തം സംസ്ക്കാരശൂന്യതയെ
മാത്രമല്ല ബലഹീനതയെയുമാണ് കാണിക്കുന്നതു്. നാട്ടുരാജ്യ സ്വാതന്ത്ര്യ സമരങ്ങളിലും ഇതുതന്നെ കാണുവാനിടയായിട്ടുണ്ട്. ഒരു പ്രജാപരിഷത്തും ദിവാനുമായിട്ടാണല്ലൊ സംഘട്ടനം. ആയുധമേന്തിയോ അല്ലാതെയോ
ഒരു വിപ്ലവം നടത്തുന്നതിനു പകരം എന്താണ് പലയിടങ്ങളിലും ഉണ്ടായത്. പഠിച്ചുവെച്ചിട്ടുള്ള വൃത്തികെട്ട വാക്കുകളെല്ലാം ദിവാന്റെ തലയ്ക്കെറിയുക. കോഴികോട്ടു് രണ്ടു പത്രങ്ങൾ തമ്മിൽ പരസ്പരം പുലഭ്യം പറഞ്ഞുകൊണ്ടിരുന്ന കാലത്തു് ഇരുകൂട്ടരുടേയും ആരോപണം ഒന്നുതന്നെയായിരുന്നു. മറ്റവൻ തെറിയനാ<noinclude></noinclude>
swxz747aypslul9ps8wd5hspn1w9q7t
താൾ:1982-dhikkariyude-kathal-c-j-thomas.pdf/36
106
83953
245365
244142
2026-07-17T05:39:43Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245365
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>തന്നെയാണ്, ആ നിഷേധിക്കലിനു് കുത്തക അവകാശപ്പെടുന്നതും അതിൎത്തിവേലി കെട്ടുന്നതും. ഭൗതികസമ്പത്തിനു് കുത്തകക്കാരും വിതരണാവകാശികളും
ഉണ്ടായിക്കൂടെങ്കിൽ വിശ്വവ്യാപകമായ ആദർശങ്ങൾക്കു അതെങ്ങനെ സാദ്ധ്യമാകും? ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിലെ ക്രൈസ്തവാദർശവും ഇന്നത്തെ കത്തോലിക്കാസഭയും താരതമ്യപ്പെടുത്തി പഠിച്ചിട്ടുള്ളവൎക്ക് ആദർശകുത്തകയുടെ ഭവിഷ്യത്തു് മനസ്സിലാകും. മനുഷ്യമനസ്സിന്റെ വ്യാപ്തിയും വാസനയുമനുസരിച്ചു് വികസിക്കുകയും പ്രായോഗികമാക്കുകയും ചെയ്യേണ്ടവയാണ് ആദൎശങ്ങൾ. അവയ്ക്കു അതിർവരമ്പുകൾ കെട്ടി കടിഞ്ഞാണിട്ടു് കുരങ്ങാട്ടം കളിപ്പിക്കുന്നതു് ആദർശത്തിന്റെ മൂടുപടമിട്ട് മുതലെടുക്കുന്ന വിദ്യയാണ്. ഒരാദർശത്തിന്റെ വ്യാപ്തി മുഴുവനും തന്റെ ഉള്ളം കയ്യിൽ ഒതുങ്ങുന്നു എന്നു വ്യാമോഹിക്കുന്ന മൂഢൻ മാത്രമാണു് ജനതയ്ക്കും കാലത്തിനും റെയിൽപ്പാളമിടുന്നതു്.
സോഷ്യലിസത്തിന്റെ വിതരണാവകാശത്തിലെ തൎക്കം ഒന്നും രണ്ടും മൂന്നും നാലും ഇന്റർനാഷനലുകൾ തമ്മിലാണ് നടന്നത്. ഇവയിൽ സത്യസഭ ഏതാണെന്ന
തൎക്കം അനേകലക്ഷം രക്തസാക്ഷികളെ ഉണ്ടാക്കിയിട്ടുണ്ട്. യഥാൎത്ഥ ബൈബിൾ ഏതാണെന്നും, വിശുദ്ധ മാർക്സിന്റെ പ്രവചനങ്ങളുടെ കൃത്യമായ വ്യാഖ്യാനം
ഏതാണെന്നും, ഏതു തായ്‍വഴിക്കാരാണ് കൈവെപ്പുള്ളവരെന്നും, ഇന്നും വാദവിഷയമാണ്. അക്കാൎയ്യം ഒരുകാലത്തും തീരുമാനിക്കപ്പെടുകയുമില്ല.
ഒന്നാമത്തെ ഇന്റർനാഷനൽ ഒരു പരീക്ഷണമായിട്ടെ എല്ലാവരും ഗണിക്കുന്നുള്ളൂ. തൊഴിലാളിപ്രസ്ഥാനത്തിലെ സാർവ്വലൗകിക സമിതികളുടെ വേരു് ഇവിടെയാണ്. എങ്കിലും സ്നാപകയോഹന്നാൻ ഗർജ്ജനത്തെക്കാൾ ആ പ്രസ്ഥാനത്തിനു ഗുരുത്വമില്ല. തുടർന്നുവന്ന എല്ലാവരും അതിനെ ഉല്പത്തിയായി ഗണിക്കുന്നതു
കൊണ്ടുള്ള പ്രാധാന്യമേ അതിനുള്ളു. രണ്ടാമത്തെ ഇന്റർനാഷനൽ ഇന്നില്ല, ഈ നാട്ടിൽ അറിയപ്പെടുന്നില്ല.<noinclude></noinclude>
coew38u3q5hfevf5efabtbfivc4xt7x
താൾ:1982-dhikkariyude-kathal-c-j-thomas.pdf/37
106
83954
245376
244143
2026-07-17T06:45:57Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245376
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>എങ്കിലും അതിന്റെ പാരമ്പൎയ്യം വളരെ പ്രചാരമുള്ള ഒന്നാണ്. നോർവേയിലും, സ്വീഡനിലും, ഇംഗ്ലണ്ടിലും, ഫ്രാൻസിലും മറ്റനേകം രാജ്യങ്ങളിലും രണ്ടാം ഇന്റർനാഷനലിന്റെ പ്രചോദനം പ്രയോഗികഫലങ്ങളെ ഉളവാക്കുന്നുണ്ട്. അമേരിക്കയിലെ ന്യൂഡിലും, ബൎമ്മയിലെ പരിഷ്കാരങ്ങളും ഇന്ത്യയിലെ നികുതിസമ്പ്രദായവുമെല്ലാം അങ്ങനെയുണ്ടായതാണ്. കുറെയധികം ജനങ്ങളെ ഒരുമിച്ചുചേൎത്തു ഭീകരമായ യുദ്ധമുണ്ടാക്കി ലോകത്തെ ഭീഷണിപ്പെടുത്താത്തതു കൊണ്ട് ഈ പ്രസ്ഥാനത്തെ ആരും ഓൎമ്മിക്കുന്നില്ല. കമ്യൂണിസ്റ്റുകാരുടെ എതിൎപ്പൊഴിച്ചു അതിനു് അംഗീകാരമൊന്നും ഇല്ല എന്നുതന്നെപറയാം. ഉള്ളതു പറഞ്ഞാൽ സാമൂഹ്യനീതിയെന്ന ആദർശം (ഗവണ്മെന്റ് നയമല്ല) പരത്തിയതും പരത്തുന്നതും അവരാണു്. സാധാരണക്കാരനു് 'ഭയത്തോടും വിറയലോടും' അവ നോക്കുവാനുള്ള ഒരു ഗംഭീര സൗധം അവർ പണിതിട്ടില്ലാത്തതുകൊണ്ട്; അവരുടെ സിദ്ധികൾ ഗൗനിക്കപ്പെട്ടിട്ടില്ലെന്നു വന്നേക്കാം. അവരുടെ പരിപാടികൾ ഒന്നും നൂറുശതമാനമല്ല. അവയിപ്പോഴും ഭാഗികം മാത്രമാണ്. അവർ പരാജയപ്പെടാറുമുണ്ട്.
പക്ഷേ, അവർ ആ വക പരാജയങ്ങളെ മൂടിവെയ്ക്കുവാൻ ശ്രമിക്കാറില്ല. അതിനുത്തരവാദിത്വമേൽക്കാൻ കുരുതിയാടുകളെ കണ്ടുപിടിക്കാറുമില്ല. ഉറച്ച ഒരു മതമായി അവർ സോഷ്യലിസത്തെ കെട്ടിപ്പടുത്തില്ല. അതൊരു കുറവായി
ഗണിക്കുന്നവർക്കും അവരുടെ പ്രസ്ഥാനത്തെ അംഗീകരിക്കാൻ വയ്യ.
പക്ഷേ, അതുകൊണ്ടവർ ആ ലക്ഷ്യത്തിൽ നിന്നു പോയി എന്നു ഗണിക്കേണ്ടതില്ല. അവർ മനുഷ്യരെ മാറ്റിത്തീർക്കാൻ ശ്രമിക്കുകയാണ്, യന്ത്രങ്ങളാക്കിയിട്ടല്ല. അവരുടെ പരാജയം മൂന്നാം ഇന്റർനാഷനലിന്റെ സമ്പാദ്യങ്ങളോട് തട്ടിച്ചു നോക്കേണ്ടതാണ്. കുറെയൊക്കെ സാധിക്കുകയും അതിലേറെ പെരുമ്പറയടിക്കുകയും ചെയ്ത മൂന്നാം ഇന്റർനാഷനൽ മനുഷ്യവർഗ്ഗത്തിനു കൊടുത്ത സംഭാവന സ്നേഹപൂർണമായ ഒരാദൎശത്തെ മാരകമായ ഗൂഢതന്ത്രമാക്കിത്തീൎക്കുക എന്നതായിരുന്നു.<noinclude></noinclude>
jtm41z86gvwbdy71rnbgx7fggljz4z5
താൾ:1982-dhikkariyude-kathal-c-j-thomas.pdf/38
106
83955
245383
244144
2026-07-17T06:58:46Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245383
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മൂന്നാം ഇന്റർനാഷനൽ റഷ്യൻ രാഷ്ട്രത്തിന്റെ സൃഷ്ടിയാണ്. അതോടുകൂടി സോഷ്യലിസ്റ്റ് തത്വസംഹിതയെ വ്യാഖ്യാനിക്കാനുള്ള അവകാശം ലോകത്തിലെ അനൗദ്യോഗിക ചിന്തകന്മാരുടെ കൈയിൽനിന്നും ഒരു രാഷ്ട്രം ഏറെറടുത്തു. അവിടത്തെ വിദേശവകുപ്പും ആഭ്യന്തരവകുപ്പും അതു പങ്കിട്ടനുഭവിച്ചു. ഒരു രാജ്യത്തിന്റെ (അതു സോഷ്യലിസ്റ്റായാലും അല്ലെങ്കിലും) അന്തർദ്ദേശീയനയങ്ങൾ എപ്പോഴും വിപ്ലവതത്വത്തിനു് യോജിച്ചിരിക്കയില്ല. ഹിറ്റ്ലറും റഷ്യയുമായുള്ള സഖ്യം തത്വദൃഷ്ട്യാ നിഷിദ്ധമാണ്. പക്ഷേ, റഷ്യയുടെ രാഷ്ടീയാവശ്യമായിരുന്നു; അതു നടക്കുകയും ചെയ്തു. എന്നുവെച്ചാൽ രാജ്യതാല്പൎയ്യങ്ങളും തത്വസംഹിതയും തമ്മിൽ വൈരുദ്ധ്യം വരുമ്പോഴൊക്കെ ആദ്യം പറഞ്ഞതിനു മുൻഗണന നൽകേണ്ടിവരുമെന്നൎത്ഥം. അതേകാരണം കൊണ്ടുതന്നെയാണ് മൂന്നാം ഇന്റർനാഷനൽ പിരിച്ചുവിട്ടതു്. മറ്റു രാജ്യങ്ങളിലെ വിപ്ലവപ്രവർത്തനമെല്ലാം റഷ്യയുടെ രക്ഷയ്ക്കുവേണ്ടി നിറുത്തിവെയ്ക്കേണ്ടതാണെന്നു വന്നാൽപ്പോലും
ഇന്റർനാഷനൽ പിരിച്ചുവിടാൻ സ്റ്റാലിന്നധികാരമുണ്ടായിരുന്നില്ല. അതുകൊണ്ട് അതിനു് ഒരു താത്വിതമൂടപടം കൊടുത്തു. അതാണ് റൊഹാൻ തത്വസംഹിത-
അഥവാ സഹവർത്തിത്വം. ഈ വിശദീകരണത്തെ നീതികരിച്ച അതേ ശാസ്ത്രം തന്നെയാണ് അതിനെ തെറ്റെന്നുതള്ളി രണദിവെപ്രസ്ഥാനം ആരംഭിച്ചത്. അതിനു് അനുഗ്രഹം കൊടുത്ത കോമിൻഫോം (അഞ്ചാം ഇന്റർനാഷനൽ എന്നു വിളിക്കാം) നിലവിൽ വന്നതും അതേശാസ്ത്രം (മാർക്സിന്റേതല്ല റഷ്യൻ വിദേശശാസ്ത്രം) അനുസരിച്ചാണ്. അങ്ങനെ തെറ്റ് രണ്ടാം പ്രാവശ്യവും തിരുത്തി. തിരുത്തിയതിനെ മധുരയിൽ വച്ചു് ഒന്നു കൂടി തിരുത്തി പാർലിമെന്റി ഡെമോക്രസി അംഗീകരിക്കുക എന്ന പതനത്തിലെത്തി. ഈ ഓരോ തെറ്റിനും തിരുത്തലിനും അനേകർ ബലിയായി. ഒരു ശതാബ്ദം മുമ്പ് ആരോ എഴുതിയ വാചകത്തിന്റെ വ്യാഖ്യാനത്തെപ്പറ്റിയുള്ള വിവാദം രക്തപ്പുഴകളിലവസാനിക്കുന്നെങ്കിൽ<noinclude></noinclude>
1cmguivbuxvyu0hunpignj293mp3rsc
താൾ:1982-dhikkariyude-kathal-c-j-thomas.pdf/39
106
83956
245388
244145
2026-07-17T07:08:46Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245388
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ആദർശങ്ങൾ അക്കൂട്ടത്തിലൊഴുകിപ്പോകാതിരിക്കയില്ല. അല്ലെങ്കിൽ സ്പാനിഷ് ഇൻക്വിസിഷനാണ് ക്രിസ്തുവിന്റെ യഥാർത്ഥ അവകാശി എന്നു വരും. സംഘടനയോ സംരക്ഷണമോ ആവശ്യമില്ലാത്ത തരത്തിൽ വിശാലമായിത്തീൎന്ന ഒരാശയത്തെ ഗൂഢാലോചനയാക്കിത്തീൎത്തതാണവരുടെ തെറ്റ്. റോമയും അന്ത്യോഖ്യയും കുസ്തന്തീനോപോലീസുമെല്ലാം നടത്തിയ വടംവലിയുടെ
പ്രതിദ്ധ്വനികളാണ് മോസ്കോ വിചാരണകളും, മാവോയുടെ മുടക്കും, യൂഗോസ്ലോവിയൻ വേദവിപരീതവും ഹാവായ്‍ദ്വീപിൽ മൎയ്യാദക്കാരനായി ജീവിക്കുന്ന
ഒരു കാപ്പിരിക്കു് മോക്ഷം ലഭിക്കണമെങ്കിൽ റോമയിൽ നിന്നു് ഏച്ചുകെട്ടി, ഏച്ചുകെട്ടി അവിടെയെത്തിയ ഒരു പുരോഹിതസ്പൎശനം കൂടിയേ തീരൂ എന്നു വന്നാൽ
കയ്യാഫാസ് ജയിച്ചു. ഇന്ത്യയിലെ പഞ്ചവത്സരപദ്ധതികൾ അംഗീകൃതമാവണമെങ്കിൽ മോസ്കോയുടെ ഇമ്പ്രിമാത്തൂർ വേണമെന്നു വന്നാൽ, സംഘടിത സോഷ്യലിസം ഒരാദർശമല്ലാതായിത്തീർന്നിരിക്കുന്നുവെന്നാണു തെളിയുന്നതു്. ഇതാണ് മൂന്നാം ഇന്റർനാഷനലിന്റെ വിജയം- സോഷ്യലിസത്തെ യുദ്ധപ്രചരണത്തിനുള്ള മുദ്രാവാക്യമായും നാട്ടുകാരെ വഞ്ചിക്കുന്നതിനുള്ള ഉപാധിയായും അധഃപതിപ്പിച്ചുവെന്നത്. 'സോഷ്യലിസ്റ്റ് രാഷ്ട്രത്തിൽനിന്നും സോഷ്യലിസത്തെ രക്ഷിക്കാനുത്ഭവിച്ച ഒരു സംഘടനയാണ് നാലാമത്തെ ഇന്റർനാഷനൽ. സമർത്ഥനായ ഒരു വ്യക്തിയുടെ വഴിപിഴച്ച പരിശ്രമം എന്നതിൽ കവിഞ്ഞു് അതിനു് ചരിത്രത്തിൽ സ്ഥാനമില്ല. ഗൂഢാലോചനയിൽനിന്നു് മുക്തി നേടാൻ, അതിലും ഗൂഢമായ ഒരു ഗൂഢാലോചന! രണ്ടാം ഇന്റർനാഷനലിന്റെ അസംഘടിതാവസ്ഥയും മൂന്നാം ഇന്റർനാഷനലിന്റെ ഭീകരസ്വഭാവവും നാലാം
ഇന്റർനാഷനലിന്റെ പരാജയവും സോഷ്യലിസ്റ്റാദർശത്തെ നശിപ്പിച്ചു എന്നു ഗണിക്കുന്നവരുണ്ട്; അതു ശരിയല്ല. സാമൂഹ്യനീതി എന്നതു മനുഷ്യസംസ്കാരത്തിൽ നിന്നു് ഇനി പറിച്ചുകളയാനാവില്ല. അതു നമ്മുടെ<noinclude></noinclude>
m10em028bvf0z5gd8tbt7j1obh90kzc
താൾ:1982-dhikkariyude-kathal-c-j-thomas.pdf/40
106
83957
245389
244146
2026-07-17T07:19:19Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245389
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പൊതുസ്വത്തായിക്കഴിഞ്ഞിരിക്കുന്നു. ആവശ്യമില്ലാത്ത രക്ഷാധികാരത്വം അതിന്മേൽ വെച്ചുകെട്ടാൻ ഇറങ്ങിത്തിരിക്കുന്നവർ ഒന്നുകിൽ പരാജയപ്പെടും അല്ലെങ്കിൽ മനുഷ്യദ്രോഹികളായിത്തീരും എന്നുമാത്രമേ തെളിഞ്ഞിട്ടുള്ളു.
സോഷ്യലിസ്റ്റാദൎശത്തിന്റെ നിർഭാഗ്യകരമായ ഈ അനുഭവത്തെ അല്പംകൂടി വ്യക്തമായി മനസ്സിലാക്കാം. ഒരു നൂറ്റാണ്ടിനുമുമ്പു, കാറൽ മാർക്സ് എന്നൊരു ജൎമ്മൻ
ചിന്തകനും, എംഗെൽസ് എന്നൊരു വ്യവസായിയും ചേൎന്നു യൂറോപ്യൻ ജനതയുടെ കെടുതികൾക്കു് ഒരു പ്രതിവിധി നിർദ്ദേശിച്ചു. രാഷ്ട്രീയാധികാരമെന്നതു
സാമ്പത്തികാധികാരത്തിന്റെ പ്രതിഫലനം മാത്രമാണെന്നും, ഫ്യൂഡൽ വൎഗ്ഗത്തിൽനിന്നു് അധികാരം മുതലാളി വൎഗ്ഗത്തിലേക്കും സംക്രമിച്ചതുപോലെ അതു്
അവരിൽനിന്നു തൊഴിലാളികളിലേക്കു സംക്രമിച്ചാൽ മനുഷ്യവൎഗ്ഗത്തിന്റെ യാതനകൾ എല്ലാം അവസാനിക്കുമെന്നതുമായിരുന്നു അതു്. സ്വകാൎയ്യസ്വത്തവകാശമാണു് അനീതിയുടെ ഉറവിടം. ഒരു തൊഴിലാളി സർവ്വാധിപത്യം കൊണ്ട് ആ അവകാശം അടിച്ചുടയ്ക്കണം. അപ്പോൾ മറ്റു നയതന്ത്രമായ ഭരണകൂടവും ക്ഷയിച്ചു മനുഷ്യൻ സ്വതന്ത്രനാകും. ഈ ചിന്താഗതിക്കു പ്രചോദനം നൽകിയതു ഫ്രഞ്ച് സോഷ്യലിസ്റ്റ് പ്രസ്ഥാനമാണെന്നവർ പറഞ്ഞു.
അതിന്റെ സാമ്പത്തിക വശം ഇംഗ്ലണ്ടിൽ വളർന്നുവന്ന ധനശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പാകപ്പെടുത്തിയത്. അതിനെല്ലാം പൊതുവായ തത്വശാസ്ത്രം
ജൎമ്മൻചിന്തയിൽനിന്നും എടുത്തു. നിഷ്കൃഷ്ടമായ ഗവേഷണങ്ങൾക്കു ശേഷം 'മുടക്കുമുതൽ' എന്നൊരു ഗ്രന്ഥം രചിക്കപ്പെട്ടു. അതിലാണ് 'മിച്ചവില'യുടെ തത്വം
ആവിഷ്കരിക്കപ്പെട്ടത്. ഈ തത്വമനുസരിച്ചു ഏതെങ്കിലും ഒരു വസ്തു ഉല്പാദിപ്പിക്കുന്നയാൾക്കു തന്റെ ഉല്പന്നത്തിന്റെ ഒരംശം മാത്രമേ ലഭിക്കുന്നുള്ളൂ. ശിഷ്ടമുള്ളതെല്ലാം മുതൽ മുടക്കിയ മുതലാളി കൈവശപ്പെടുത്തുന്നു.
മുടക്കുമുതൽതന്നെ ഇത്തരം ചൂഷണത്തിൽനിന്നുണ്ടായതാണ്. മുടക്കുമുതൽ അവരിൽ നിന്നു ബലമായി<noinclude></noinclude>
hpqlajjiqwfedncvkhk1krt8kkdbzdp
ഉപയോക്താവിന്റെ സംവാദം:Fairytale pearl
3
84407
245113
2026-07-16T15:58:54Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245113
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Fairytale pearl|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:58, 16 ജൂലൈ 2026 (UTC)
si4dmsgvvu3dhkjjw0a04csc1xp1x5n
ഉപയോക്താവിന്റെ സംവാദം:Jipsarumi
3
84408
245114
2026-07-16T15:59:00Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245114
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Jipsarumi|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:59, 16 ജൂലൈ 2026 (UTC)
bhhuaf7r64j95rxh1eq364g79p1moxc
ഉപയോക്താവിന്റെ സംവാദം:Lachmii
3
84409
245115
2026-07-16T15:59:10Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245115
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Lachmii|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:59, 16 ജൂലൈ 2026 (UTC)
rn7kxnc1q0h9gj321smx0y9cb4sxvtw
ഉപയോക്താവിന്റെ സംവാദം:Krishnapriyagopalan9747
3
84410
245116
2026-07-16T15:59:18Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245116
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Krishnapriyagopalan9747|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:59, 16 ജൂലൈ 2026 (UTC)
4ch8yrvimsic9ul90j75favsyno8i0k
ഉപയോക്താവിന്റെ സംവാദം:Manhabeevi
3
84411
245117
2026-07-16T15:59:26Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245117
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Manhabeevi|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:59, 16 ജൂലൈ 2026 (UTC)
8vho5el8wgafhiek0mmaaim38vtcv5k
ഉപയോക്താവിന്റെ സംവാദം:Anjanakrishna21
3
84412
245118
2026-07-16T15:59:34Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245118
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Anjanakrishna21|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:59, 16 ജൂലൈ 2026 (UTC)
f59w5fjitu1gxgca6zcrl6g2xgpxg0n
ഉപയോക്താവിന്റെ സംവാദം:Kottarakkara Sooraj
3
84413
245119
2026-07-16T15:59:41Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245119
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Kottarakkara Sooraj|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:59, 16 ജൂലൈ 2026 (UTC)
t2lw0kjj2a9a5adz40tglm0a8epsdv6
ഉപയോക്താവിന്റെ സംവാദം:Firdous Thaha
3
84414
245120
2026-07-16T15:59:49Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245120
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Firdous Thaha|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:59, 16 ജൂലൈ 2026 (UTC)
fda3crus5ygyeuc6jp2xtxhg7vn53g2
ഉപയോക്താവിന്റെ സംവാദം:Amsabith
3
84415
245121
2026-07-16T15:59:58Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245121
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Amsabith|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:59, 16 ജൂലൈ 2026 (UTC)
f9ldeeipgbnc13fzf2nu3xrhufa3zp2
ഉപയോക്താവിന്റെ സംവാദം:Bincylukose1993
3
84416
245122
2026-07-16T16:00:06Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245122
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Bincylukose1993|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:00, 16 ജൂലൈ 2026 (UTC)
3ijfwyq8170dqk99vc1gr0wbo7z4q8e
ഉപയോക്താവിന്റെ സംവാദം:Akmidhun
3
84417
245123
2026-07-16T16:00:15Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245123
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Akmidhun|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:00, 16 ജൂലൈ 2026 (UTC)
jx9sz3mvokk07gz7j7wijgjbv5hsnhu
ഉപയോക്താവിന്റെ സംവാദം:Selat.anand
3
84418
245124
2026-07-16T16:00:22Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245124
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Selat.anand|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:00, 16 ജൂലൈ 2026 (UTC)
7ni9qmpvynhb3qzsygojieh3q282k3n
ഉപയോക്താവിന്റെ സംവാദം:REMESHRWIKI
3
84419
245125
2026-07-16T16:00:35Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245125
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:REMESHRWIKI|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:00, 16 ജൂലൈ 2026 (UTC)
bynidq4ivrfks298anmcmcqjlq5dg7i
ഉപയോക്താവിന്റെ സംവാദം:AbhinAbhin
3
84420
245126
2026-07-16T16:00:43Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245126
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:AbhinAbhin|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:00, 16 ജൂലൈ 2026 (UTC)
cg4ewsuhp6qgplq0m28qyvjt8msktru
പ്രമാണം:Prakrithi Samooham Shasthram.pdf
6
84421
245127
2026-07-16T16:02:50Z
Manojk
804
പ്രകൃതി സമൂഹം ശാസ്ത്രം; എം പി പരമേശ്വരൻ രചിച്ച പുസ്തകം
245127
wikitext
text/x-wiki
== ചുരുക്കം ==
പ്രകൃതി സമൂഹം ശാസ്ത്രം; എം പി പരമേശ്വരൻ രചിച്ച പുസ്തകം
== അനുമതി ==
{{cc-by-sa-4.0}}
fscqp1h7xtpenarlutfmtsgp1sv6bj1
സൂചിക:Prakrithi Samooham Shasthram.pdf
104
84422
245128
2026-07-16T16:06:30Z
Manojk
804
'' താൾ സൃഷ്ടിച്ചിരിക്കുന്നു
245128
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140577643
|Title=
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=C
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
hegb9vpssqyau3miwzfasj8t1fzhm40
പ്രകൃതി സമൂഹം ശാസ്ത്രം
0
84423
245130
2026-07-16T16:09:25Z
Manojk
804
'{{PU|Nakshathrangalude Naattil}} {{header2 | title = | author =എം.പി. പരമേശ്വരൻ | section = പ്രകൃതി സമൂഹം ശാസ്ത്രം | previous = | next = | notes = }} <poem> <div class="prose"> <pages index="Prakrithi Samooham Shasthram.pdf" from=1 to=63 /> </div> </poem>' താൾ സൃഷ്ടിച്ചിരിക്കുന്നു
245130
wikitext
text/x-wiki
{{PU|Nakshathrangalude Naattil}}
{{header2
| title =
| author =എം.പി. പരമേശ്വരൻ
| section = പ്രകൃതി സമൂഹം ശാസ്ത്രം
| previous =
| next =
| notes =
}}
<poem>
<div class="prose">
<pages index="Prakrithi Samooham Shasthram.pdf" from=1 to=63 />
</div>
</poem>
p831xctisem38m5g2sxo8s8v1a1fg5m
245131
245130
2026-07-16T16:09:37Z
Manojk
804
added [[Category:എം.പി. പരമേശ്വരന്റെ കൃതികൾ]] using [[Help:Gadget-HotCat|HotCat]]
245131
wikitext
text/x-wiki
{{PU|Nakshathrangalude Naattil}}
{{header2
| title =
| author =എം.പി. പരമേശ്വരൻ
| section = പ്രകൃതി സമൂഹം ശാസ്ത്രം
| previous =
| next =
| notes =
}}
<poem>
<div class="prose">
<pages index="Prakrithi Samooham Shasthram.pdf" from=1 to=63 />
</div>
</poem>
[[വർഗ്ഗം:എം.പി. പരമേശ്വരന്റെ കൃതികൾ]]
a5pu6df9o1o6bjahqt5me9jgrzhq3u3
താൾ:Prakrithi Samooham Shasthram.pdf/1
106
84424
245132
2026-07-16T16:12:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രകൃതി സമൂഹം ശാസ്ത്രം ഡോ. എം. പി. പരമേശ്വരൻ' താൾ സൃഷ്ടിച്ചിരിക്കുന്നു
245132
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പ്രകൃതി
സമൂഹം ശാസ്ത്രം
ഡോ. എം. പി. പരമേശ്വരൻ<noinclude></noinclude>
45ckhi8lbrrm8gb1j3r2zta0vc3nrdl
താൾ:Prakrithi Samooham Shasthram.pdf/10
106
84425
245133
2026-07-16T16:12:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രൂപത്തിലുള്ള പദാർഥങ്ങളെ ഭൗതിക Coco, ത്തിൽ പൊതുവായി ദ്രവ്യം മാററർ എന്നു പറയുന്നു. തുടങ്ങിയവയെല്ലാം വിവിധ പദാർഥങ്ങളെ കൊണ്ട് So, cam ഉണ്ടാക്കിയിട്ടുള്ള വസ്തുക്കളാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245133
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രൂപത്തിലുള്ള പദാർഥങ്ങളെ ഭൗതിക
Coco,
ത്തിൽ പൊതുവായി ദ്രവ്യം മാററർ എന്നു പറയുന്നു.
തുടങ്ങിയവയെല്ലാം വിവിധ പദാർഥങ്ങളെ കൊണ്ട്
So, cam
ഉണ്ടാക്കിയിട്ടുള്ള വസ്തുക്കളാണ്.
ങ്ങൾക്ക് പൊതുവായുള്ള പേരാണു്. (ഊർജ ം
=
നുള്ള കഴിവ്, പ്രവൃത്തി ബലം X സഞ്ചരിച്ച ദൂരം (ചലനം)]. പ്രവ
സൂക്ഷ്മ പ്രപഞ്ചത്തിന്റെ അസ്തിത്വം ചലനത്തിലാണ്
മൂലകങ്ങളുടെ മൗലിക ഘടകങ്ങളായി നാം
എല്ലാ മൂലകങ്ങളുടെ യും
ഇലക് ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്ന് മൗലിക കണങ്ങളാൽ
കണങ്ങളുടെ അവസ്ഥ യ്
ഈ
ഈ കണങ്ങൾ സദാ ചലിച്ചുകൊണ്ട്, പല തരത്തിലുള്ള രൂപാന്ത
നിന്നു
914
വിവിധ ഷം (മാർ ബിറ്റ്) കളിലായി അതിവേഗത്തിൽ ചലി
നാം ക ാണുന്ന സ്ഥല വസ്തുക്കളുടെ ചലനത്തിൽ
വ്യത്യസ്തമാണ് ഈ ചലനങ്ങൾ.
സദാ സംഭവിച്ചു കൊണ്ടിരിക്കുന്നു. അണുവിന്റെ ഘടകങ്ങൾ മാത്ര
അണു ത്ത മായിട്ടും സദാ ചലിച്ചുകൊണ്ടാണിരിക്കുന്നതു
താപീയ കമ്പനത്തിനും വിസരണത്തിനും (ഡിഫ്യൂഷൻ) വിധേയ
താപനില നിലനിൽക്കുന്നില്ല. അ ന
പഞ്ചത്തിന്റെ നിലനിൽപ്പ് (അസ്തിത്വം തന്നെ
വിശാലവിസ്തൃതമായ സ്ഥലം
കാണുന്ന സകല ചരാചരങ്ങളും ( ചരങ്ങൾ, ഈ ഭൂമിയും സൗര
10<noinclude></noinclude>
0wnv4mboheqmpea14xvrvvmo0ay1qm5
താൾ:Prakrithi Samooham Shasthram.pdf/20
106
84426
245134
2026-07-16T16:12:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പറ്റുമോ? ഇല്ല. അതിനാൽ വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും "യഥാർഥ വസ്തുത." സത്യം ' എന്ന് നമുക്ക് ഒരിക്കലും അറി പ്രപഞ്ചത്തിന്റെ ആ ക അടിസ്ഥാന നിർ മാണ ഘടകവും ഏ 0 A a CT...' താൾ സൃഷ്ടിച്ചിരിക്കുന്നു
245134
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പറ്റുമോ? ഇല്ല. അതിനാൽ വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും
"യഥാർഥ വസ്തുത." സത്യം ' എന്ന് നമുക്ക് ഒരിക്കലും അറി
പ്രപഞ്ചത്തിന്റെ ആ ക അടിസ്ഥാന നിർ മാണ ഘടകവും ഏ
0
A
a
CT
ആക്കം കൂട്ടി. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നീ 10
ലിക കണങ്ങൾക്ക് പകരം ഇന്ന് മുപ്പതിൽ പരം മൗലിക
പ്രശ്നങ്ങൾ.
°
ആൻറി പാട്ടാണു ആൻറി ന്യൂട്രോണും മറ്റ് ആൻറി പാർടിക്കിളുക
ളും ഗവേഷകർ തങ്ങളുടെ ഉപകരണങ്ങളിൽ ദർശിച്ചിട്ടുണ്ട്.
അ നുഭവങ്ങള 708
എ
a
C
5
S
C
6
പ്രപഞ്ചങ്ങളുണ്ടോ? ഉണ്ടെങ്കിൽ അവയെപ്പറ്റി അറിയുവാൻ എന്നെ
ങ്കിലും സാധിക്കു മാ ?
ഇവയിടക്കാണ്
പ്രകാശ വേഗം' എന്ന വന്മതിൽ ഉയർ ന്നു
വന്നത്. അതിനെ മറികടക്കാൻ ആർക്കും സാധിക്കില്ല. ഒരു വസ്തു
ത്തിന്റെ വേഗത്തിൽ സഞ്ചരിക്കാൻ പററില്ല. പാടില്ല എന്നു തന്നെ
ങ്കിൽ കൂടിയിരിക്കണം.
പ്രപഞ്ചത്തിലെ വസ്തുക്കൾ ക്കൊക്കെ ബാധകമാണത്.
വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളുടെ പ്രപഞ്ചം
അങ്ങനെ
ണ്ടോ? ഈ പ്രപഞ്ചത്തിൽ അധിവസിക്കുന്ന നമുക്ക് ടാക്കിയോണുകളു
പ്രപഞ്ചത്തെ കുറിച്ചു എന്നെങ്കിലും എന്തെങ്കിലും മനസ്സിലാ
ക്കാൻ സാധിക്കുമോ?
ഗാലക്സികളുടെ സ്ഥല ലോക ത പ്രവേശിക്കുമ്പോഴോ?
സംഗതി കൂടുതൽ കുഴപ്പമാണ്. ദൂരെയുള്ള നക്ഷത്ര സമൂഹങ്ങളിൽ
18
C
C
C
8<noinclude></noinclude>
hy1ehy63ibesd12f9y1ragco1ssmp4i
താൾ:Prakrithi Samooham Shasthram.pdf/30
106
84427
245135
2026-07-16T16:12:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കന്ന ധാരണകളുടെയും അടിസ്ഥാനത്തിൽ ഉദ്ദേശിക്കുന്നത്. ഉപഭോഗം, കൂടുതൽ ഉപഭോഗം, ഇനിയും കൂടുതൽ ഉപഭോഗം .... ഇതാണ് സംതൃപ്തിയുടെയും പുരോഗതിയുടെയും അ ക ാൽ എന്നാണ് ധാരണ. മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245135
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കന്ന ധാരണകളുടെയും അടിസ്ഥാനത്തിൽ
ഉദ്ദേശിക്കുന്നത്. ഉപഭോഗം, കൂടുതൽ ഉപഭോഗം, ഇനിയും കൂടുതൽ
ഉപഭോഗം .... ഇതാണ് സംതൃപ്തിയുടെയും പുരോഗതിയുടെയും അ
ക ാൽ എന്നാണ് ധാരണ. മത്സരത്തിൽ
സാമൂഹ്യ വളർച്ചയുടെ ഉല് പന്നമാണ് ഈ ധാരണ.
അവ അറിയപ്പെടുന്നു.
നാല് നൂറ്റാണ്ടിൻ. ഈ വ്യവസ്ഥിതിയുടെ ഒരു പ്രത്യേകത
ഉൽപന്നങ്ങളെല്ലാം
ചരക്കുകളാണ്. ക്രയവിക്രയങ്ങളുടെ
വളർച്ചയാണ് ഈ വ്യവസ്ഥിതിയിൽ പുരോഗതിയുടെ സൂചകം.
ചരൽപാദനം
പരമാവധി ശ്രമിക്കുന്നു.
ഒരു സംസ്കാരം വളർന്നു വന്നു. ഇതാണ്
കൽപാദകൾ
തീർന്നിട്ടുള്ള ഉപഭോഗാസക്തിക്കു കാരണം. എന്നാൽ ഒരു കാര്യം
ഉറപ്പാണ്. ഭൂമുഖത്തെ ഭൗതിക വിഭവങ്ങളുടെ ഇന്ധനങ്ങൾ, ലോഹ
ണെങ്കിൽ, രേഖപ്പെടുത്തിയ
ഭാഗമേ ഇനി രേഖപ്പെടുത്താൻ
വിദൂര ഭാവി മാത്രമല്ല, ആസന്നഭാവിയും വർത്തമാനം തന്നെ
അസുഖകരമായ യാഥാർഥ്യങ്ങൾ നിറഞ്ഞതാണ്. ഈ തിക വിഭവങ്ങൾ
ചൂഷണം ചെയ്യുന്ന ഇന്നത്തെ നിരക്കിന്റെ പ്രതിയോ അതിലും
കുറവോ ആയ നിരക്കിൽ മാത്രം അത് ചൂഷണ ം ചെയ്യുവാൻ നിശ്ച
യിക്കുകയ ാണങ്കിൽ പോലും ഈ ഭൂമുഖത്ത് ജിവിക്കുന്ന
പരം കോടി ജനങ്ങൾ ഓരോ രുത്തർക്കും ആവശ്യമായ പരിമിത സുഖ
വിശ്രമം എന്നിവ ലഭ്യമാക്കാവുന്നതാണ്.
അതിന
ശാസ്തീയമായ ആസൂത്രണവും മുൻഗണനാ നിർണയങ്ങളും വേണം.
28<noinclude></noinclude>
otajmhfo8dkqzvbupoibazq52cjamyq
താൾ:Prakrithi Samooham Shasthram.pdf/40
106
84428
245136
2026-07-16T16:12:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സ് (പ്ലാസ്റ്റിക്), എഡിസൺ ബൾബ്, ഗ്രാമഫോൺ, ബൽ പെട്രോളിയം വ്യവസായം, ഓർഗാനിക് രാസവസ്തുക്കളുടെ വ്യവ എല്ലാം പുരോഗമിച്ചു. ഈ രാജ്യങ്ങളില കച്ചവടക്കാർ ത്തിന്റെ നാനാ കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245136
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സ് (പ്ലാസ്റ്റിക്), എഡിസൺ ബൾബ്, ഗ്രാമഫോൺ, ബൽ
പെട്രോളിയം വ്യവസായം, ഓർഗാനിക് രാസവസ്തുക്കളുടെ വ്യവ
എല്ലാം പുരോഗമിച്ചു. ഈ രാജ്യങ്ങളില കച്ചവടക്കാർ
ത്തിന്റെ നാനാ കോണുകളിലേയ്ക്കും തങ്ങളുടെ ചരക്കുകളായി തിരിച്ചു.
ളുടെ കാണികളാക്കി മാറ്റി. അമേരിക്കയിലെ ആദിവാസികളെ
കളിലെ നാടൻ വ്യവസായങ്ങളെ നശിപ്പിച്ചും സാമൂഹ്യഘടന യ
അധീശ ര ാജ്യങ്ങൾ തങ്ങളുടെ ഉല്പന്നങ്ങൾക്ക് വിപണി
വികസിതമായ വിപണി ഉൽപാദനവർധനയും സാ
തിക പുരോഗതിക്കും പരികമായി. കൂടുതൽ കൂടുതൽ പേർ ലാൽ ന
ഉണ്ടാക്കി.
തമ്മിലുള്ള മൽസരം 40,
യന്ത്രങ്ങളിലേയ്ക്കും കൂടുതൽ
ഉൽപന്നങ്ങൾ മറ്റുള്ളവരുടെ ശിക്കാ
ലേയ്ക്കും നയിച്ചു. അ ത ന സ രിച്ചു ഉൽപാദനം വർധിച്ചു. ഉൽപന്നങ്ങൾ
വിറ്റഴിക്കാൻ കൂടുതൽ, പിന്നെയും കൂടുതൽ, വിപണികൾ കണ്ടുപിടി
ക്കേണ്ടിയിരുന്നു. ഇംഗ്ലണ്ട്, ഫ്രാൻസ്, പോർച്ചുഗൽ, പോളണ്ട്,
സ്പെയിൻ ഇവർക്കിടയിൽ
ത്തിലും 19
നൂറ്റാണ്ടിലും നടന്ന നിരവധി യുദ്ധങ്ങൾ
ആഫ്രിക്ക, അമേരിക്ക ( സ്വാതന്ത്ര്യം നേടിയ ഒരു ക്യ നാടുകൾ ഒഴികെ)
എന്നീ വൻ കരകളിലെ രാജ്യങ്ങൾ മുഴുവൻ ഏതാനും യൂറോപ്യൻ
മാറിയിരുന്നു.
38
തുടർച്ചയായി വളർന്നു കെ ാണ്ടേ യിരിക്കുന്നു. ഈ<noinclude></noinclude>
m19e7bq2nnwkbkoch4ukiiab5rp7qjn
താൾ:Prakrithi Samooham Shasthram.pdf/60
106
84429
245137
2026-07-16T16:12:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തുടങ്ങിവച്ച ആശയ കുഴപ്പം കൂടുതൽ കൂടുതൽ മുക്കിക്കുകയാണു സാമ്പത്തിക കുഴപ്പങ്ങൾ, രാഷ്ട്രീയക്കുഴപ്പങ്ങൾ, യുദ്ധങ്ങൾ, എന്നി തെളിയിച്ചു. പുതിയ Get O യു ടെ സാമൂഹ്യ പുര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245137
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തുടങ്ങിവച്ച ആശയ കുഴപ്പം കൂടുതൽ കൂടുതൽ മുക്കിക്കുകയാണു
സാമ്പത്തിക കുഴപ്പങ്ങൾ, രാഷ്ട്രീയക്കുഴപ്പങ്ങൾ, യുദ്ധങ്ങൾ, എന്നി
തെളിയിച്ചു. പുതിയ
Get O
യു ടെ സാമൂഹ്യ പുരോഗതിക്കുള്ള തടസ്സങ്ങൾ മുഴുവനും ഇനിയും തട്ടി
നീക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ
nejsm
യുണ്ട് എന്നു വ്യക്തമായി. ഫോർഡ്, സോഡ, ബോർ എന്നി
വരു ടെ പരീക്ഷണങ്ങളും അവസാനം പാലിക് ന്യൂട്രോൺ കണ്ടുപി
ടിച്ചതും കൂടി ആയപ്പോൾ അണുവിന്റെ ഘടനയ്ക്ക് പൂർണമായ ഒ
കാൽ വെപ്പുകൾ നടന്നിരുന്നു. പ്ലാങ്കിന്റെ കാരം സിദ്ധാന്തം
ബർഗ്, ഷാദിംഗർ എന്നിവരുടെ മെച്ചപ്പെടുത്തിയ പാൻറം സീ
ഹാൻ അ കേന്ദ്ര പിളർന്നു, ആ റം എന്ന വാക്കിനെ നി
വലിയ അ
ശക്തി നിലയങ്ങൾ മുതലായവ നിർമിക്കപ്പെട്ടു. ഗുരു ന
എന്നിവയെ ഒന്നിപ്പിക്കുവാൻ
59<noinclude></noinclude>
pmljgnikfog17sfhfiovqtvwz7nzr6d
താൾ:Prakrithi Samooham Shasthram.pdf/50
106
84430
245138
2026-07-16T16:12:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തങ്ങൾ എന്നിവ ഉണ്ടാക്കി. ചാരായം വാറ്റാൻ പഠിച്ചു (ഏറ്റവും പഴക്കമുള്ള വ്യവസായങ്ങളിൽ ഒന്നാണ് ഇത്. സാമൂഹ്യ ജീവിത ത്തിലും മാറ്റങ്ങൾ സാമൂഹിക വ്യത്യാസങ്ങൾ ഉണ്ടാകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245138
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തങ്ങൾ എന്നിവ ഉണ്ടാക്കി. ചാരായം വാറ്റാൻ പഠിച്ചു (ഏറ്റവും
പഴക്കമുള്ള വ്യവസായങ്ങളിൽ ഒന്നാണ് ഇത്. സാമൂഹ്യ ജീവിത
ത്തിലും മാറ്റങ്ങൾ
സാമൂഹിക വ്യത്യാസങ്ങൾ ഉണ്ടാകാൻ തുടങ്ങി.
കൃഷി പ്രചാരത്തിൽ വന്നപ്പോൾ, കാലാവസ്ഥയിൽ
മാറ്റങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. അതാവശ്യമായിത്തീർന്നു. “കാർ
ഷിക പഞ്ചാംഗം
ഷഡ് തുക്കൾ വേർതിരിച്ചറിയാനും
അതനുസരിച്ച് കൃഷി ആസൂത്രണം ചെയ്യാനും പഠിച്ചു. കൃഷിഭൂമി
നിരപ്പാക്കുകയും ആ തിപ്പെടുത്തുകയും വേണ്ടിവന്നു. അപ്പോൾ ഭൂമി
ഗണിത ശ ാസ്ത്രത്തിന്റെ തുടക്കം കുറിക്കപ്പെട്ടു. ഭൗതിക
വസ്തുക്കൾ
പ്രാചീന ശിലായുഗത്തിൽ നിന്നു നവീനശിലായുഗത്തിലേയ്ക്കുള്ള
പരിവർത്തനം നടന്നത് ഇത്ര കാലം മുമ്പാണ് എന്നു തിട്ടമായി പ
സാവധാനത്തിലുള്ള ഒരു പരിവർ ത്തനമായിരുന്നു അത്.
✓
വർത്തനം പൂർണമായതായും പറയാം. കൃഷി, തീ, യാന്ത്രിക ശക്തി
(വില്ല് ) എന്നിവയാണ് ഈ കാലഘട്ടത്തില
മായ കണ്ടുപിടിത്തങ്ങൾ
വെങ്കലയുഗം
ഏററവും പ്രധാന
ക്രി. മു. 3, 000 മുതൽ 5, 0 0 0 കൊല്ലം മുമ്പ് ) ഉള്ള 1,000-2,000 കൊ
ചൈന എന്നിവിടങ്ങളിലെ സംസ് കാരങ്ങളുടെ, കാലഘട്ടമെന്ന
വിൽ ആണു ചരിത്രത്തിൽ അറിയപ്പെടുന്നത്. പ്രാഗ് ചരിത്ര കാല
ഘട്ടത്തിൽ നിന്നും ചരിത്ര കാലഘട്ടത്തിലേ പ്രവേശിക്കുകയാണു
കാലഘട്ടത്തെ വക ല യുഗം' എന്നു വിളിക്കുന്നു.
ഓടു വാർക്കാൻ ആവശ്യമായ ചൂടുണ്ടാക്കാനും മറ്റു പ്രവിധികൾ
ആയുധങ്ങളും
ക്കപ്പെട്ടതായിരുന്നു.
ആയുധങ്ങളും, പടച്ചട്ടകളും ഉണ്ടാക്കി.
ക്കാനും പഠിച്ചു. ലോഹപ്പാത്രങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അണ
കനാലുകൾ,
49<noinclude></noinclude>
g0gtfxgtf1opmifp056bvdp4dzsaw2w
താൾ:Prakrithi Samooham Shasthram.pdf/11
106
84431
245139
2026-07-16T16:12:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ന്ന നമ്മുടെ ഗാലിയും ശകങ്ങളായ രർ ശിനികൾ കാണി ചുതരുന്ന കോടാനു കോടി ഗാലക്സികളും അടങ്ങുന്നതാണ് സാല പ ഭൂമിയിലെ അചരങ്ങളായ വീടുകൾ മുതലായവ കൂടി, ഭൂമി ചലിച്ചുകൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245139
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ന്ന നമ്മുടെ ഗാലിയും ശകങ്ങളായ രർ ശിനികൾ കാണി
ചുതരുന്ന കോടാനു കോടി ഗാലക്സികളും അടങ്ങുന്നതാണ് സാല പ
ഭൂമിയിലെ അചരങ്ങളായ വീടുകൾ മുതലായവ കൂടി, ഭൂമി
ചലിച്ചുകൊണ്ടിരിക്കുകയാണ്;
1,500 2.
1,50,000 ഉം കിലോമീറ്റർ വേഗങ്ങളിൽ സമയമാകുന്ന
ഒരിക്കൽ എന്ന നിര
സഞ്ചരിക്കുന്നു.
നിന്നും
മണിക്കുറിൽ
ഗാലക്സികൾ ആകട്ട
എ
ചലിച്ചുകൊണ്ടിരിക്കുക
മാറിക്കൊണ്ടിരിക്കയാണ്, ചയാപചയ പ്രക്രിയകളുടെയും മറ്റും
ഫലമായി. എല്ലാവർക്കുമറിയാവുന്ന വസ്തുതയാണിത്. പദാർഥങ്ങ
ളിൽ വരുന്ന രാസമാഹരങ്ങളും ജീവികളിലെ ജനനം, വളർച്ച, നാശം
തുടങ്ങിയ ജൈവ ശാസ്ത്രപരമായ മാറ്റങ്ങളും മനുഷ്യ സമൂഹങ്ങളിൽ
മായവയിൽ വരുന്ന മാറ്റങ്ങളും എല്ലാം സാമാന്യമായ അർഥത്തിൽ
ക്കുന്നതും ഭാഷ പഠിക്കുന്നതും പുതിയ കലാശിൽപ്പങ്ങൾക്ക് രൂപം
കൊടുക്കുന്നതും ഉൽപാദന സമ്പ്രദായങ്ങൾ മാറ്റുന്നതും എല്ലാം വ്യാപ
കമായ അർഥത്തിൽ ചലനമാണ്.
അങ്ങനെ തിക പ്രപഞ്ചവും അതിന്റെ പ്രതിഫലനങ്ങൾ മനു
ഷ്യ മസ്തിഷ്കത്തിൽ സൃഷ്ടിക്കുന്ന ബോധപ്രപഞ്ചവും
സദാ മാറിക്കൊണ്ടിരിക്കുന്നു .
ചലിച്ചുകൊണ്ടിരിക്കുന്നു. നിലനിൽ
ചലനം ചലനം സർവത
നിശ്ചലാവസ്ഥ അഥവാ സ്ഥിരാ
വസ്ഥ ആപേക്ഷികവും.
അതിപ്രധാനമായ ഒരു ദാർശനിക തത്വമാണിത്.
മാറിക്കൊണ്ടിരിക്കുന്നു, ആവിർഭവിക്കുന്നു, തിരോഭവിക്കുന്നു.
സനാതനമായി ഒന്നുമില്ല.
ചലനത്തിൽ
11<noinclude></noinclude>
dmixn29ufc4kto9ul7bmroemff41hxe
താൾ:Prakrithi Samooham Shasthram.pdf/2
106
84432
245140
2026-07-16T16:12:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രകൃതി സമൂഹം ശാസ്ത്രം ഡോ. എം. പി. പരമേശ്വരൻ ശാസ്ത സാഹിത്യ പരിഷത്ത 08011' താൾ സൃഷ്ടിച്ചിരിക്കുന്നു
245140
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പ്രകൃതി സമൂഹം
ശാസ്ത്രം
ഡോ. എം. പി. പരമേശ്വരൻ
ശാസ്ത സാഹിത്യ
പരിഷത്ത
08011<noinclude></noinclude>
8m7w01wwuc9dju0p3frybu2x8ubai2n
താൾ:Prakrithi Samooham Shasthram.pdf/21
106
84433
245141
2026-07-16T16:12:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'M11 വഴിത്തിരിവിലെത്തി. എല്ലാവരും അംഗീകരിക്കുന്നു. തമ്മിൽ തമ്മിലുള്ള വർധിക്കുന്നതിനെയാണ് കുറിക്കുന്നതു്. ഒരു നക്ഷത്ര സമൂഹവും അടുത്തു വരുന്നതായി നിലനിക്ക് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245141
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>M11
വഴിത്തിരിവിലെത്തി.
എല്ലാവരും അംഗീകരിക്കുന്നു.
തമ്മിൽ തമ്മിലുള്ള
വർധിക്കുന്നതിനെയാണ് കുറിക്കുന്നതു്.
ഒരു നക്ഷത്ര സമൂഹവും അടുത്തു വരുന്നതായി നിലനിക്ക് കാണിക്ക
ന്നതായി കണ്ടിട്ടില്ല.
ഗാ മാ പറഞ്ഞു: പണ്ടു പണ്ടു പ്രപഞ്ചമാകെ ഭയങ്കരനായ ഒരു
രിമാരെ വായിരുന്നു.
ഇന്നത്തെ ഗാലക്സികൾ.
ണ്ടുകൾ
അതിവേഗത്തിൽ
പോയിൽ പറഞ്ഞു: ഗാമോ പറഞ്ഞത് ശരിയല്ല. ദ്രവ്യം തുടർച്ച
യായി സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കയാണ് (ഒന്നിൽ നിന്നു മല്ലാതെ .
സൃഷ്ടിയിൽ നിന്നുണ്ടാകുന്ന മർദ്ദമാണ് വികാസത്തിന് കാരണം !
വേറെ ചില സിദ്ധാന്തങ്ങളും ഉണ്ട്, ഈയിടെ ഹോയ്ൽ തന്ന
“ഒന്നും അറിയില്ലെന്നതാണ്
ദൂരദർശിനി യിൽ കൂടി നോക്കിയപ്പോൾ നക്ഷത്രം പോലിരിക്കുന്ന
ചില ഗോളങ്ങൾ കാണപ്പെട്ടു. പക്ഷേ, അവരുടെ
ം ഏറ്റ വും യുള്ള ഗാലക്സികളുടേതിനേക്കാൾ കൂടുതൽ
നീങ്ങിയിരിക്കുന്നതായിക്കണ്ടു.
ത്തിന്റെ ആധിക്യം
ചുവപ്പു നീക്ക
കുറിക്കുന്നു. സാർവത്രികമായ വികസനം നടക്കുമ്പോൾ രണ്ടു വസ്തു
കൾ തമ്മിലുള്ള ആ പക്ഷിക വേഗം അവ തമ്മിലുള്ള ദൂരത്തിന്
ആപേക്ഷിക വേഗം കൂടുതലെങ്കിൽ ഇട
രാവും കൂടുതലാണെന്നർഥം. അപ്പോൾ ഈ പ്രത്യേക ഗോള
ങ്ങൾ ഇതേവരെ കണ്ടിട്ടുള്ള എല്ലാ ഗാലക്സികളേക്കാളും കൂടുതൽ
1
എങ്കിൽ
ക
വലുപ്പവും ഊർജവും എന്തായിരിക്കണം? 28007
ക്വാസാർ എന്നു വിളിക്കുന്നു.
corula
മറ്റാരു കൂട്ടം അത്ഭുത വസ്തുക്കളെയാണ്. ഇവയിൽ നിന്നു അ തി
19<noinclude></noinclude>
movj1mu3jbwe8wzd5oya1fu1kgp4ugo
താൾ:Prakrithi Samooham Shasthram.pdf/31
106
84434
245142
2026-07-16T16:12:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വില കുറയ്ക്കായി, കൂടുതൽ വലിയ യന്ത്രങ്ങളും ഹാനികളു ഉപയോഗിക്കാനും കൂടുതൽ വലിയ തോതിലുള്ള അവശിഷ്ടങ്ങളെ അതേപടി 109 അതിനു വേണ്ടിയും തങ്ങളുടെ ഉല്പന്നങ്ങൾ മററുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
245142
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വില കുറയ്ക്കായി, കൂടുതൽ വലിയ യന്ത്രങ്ങളും ഹാനികളു
ഉപയോഗിക്കാനും കൂടുതൽ വലിയ തോതിലുള്ള
അവശിഷ്ടങ്ങളെ അതേപടി
109
അതിനു വേണ്ടിയും തങ്ങളുടെ ഉല്പന്നങ്ങൾ മററുള്ള വിരു
ജനങ്ങളുടെ സന്തോഷ
ളിൽ ഇവർ ഒട്ടേറെ വിഭവങ്ങൾ നശിപ്പിക്കുന്നു. ഉല്പാദനം മൽസരാ
ദീർഘമായ കാലഘട്ടം
സഹകരണത്തിന്റെ തായിരുന്നു വ
മൽസരങ്ങൾ അവസാനിപ്പിച്ച് സഹകരണാധിഷ്ഠിതമായ സമൂഹം
കെട്ടിപ്പടുത്തു വരികയാണ്.
30
പ്രചാരണാ
താൻ ജീവിക്കുന്ന മാധ്യമത്തെപ്പറ്റി, അതായത് പ്രകൃതി
അറിവിനെ തന്റെ വംശത്തിന്റെ നില നിൽപിനും വളർച്ചയ്ക്കും ഉപ
യോഗിക്കുന്നതിനു കൂടിയാണല്ലോ " ശാസ്ത്രം' എന്നു പറയുന്നത്.
മനുഷ്യവംശത്തിന്റെ വളർച്ചയുടെ ചരിത്രം പരിശോധിച്ചാൽ
മത്സരത്തിന്റെ അശാസ്ത്രീയതയും സഹകരണത്തിന്റെ ശാസ്ത്രീയതയും
29<noinclude></noinclude>
kqdir4dppqdqdqqlbz51f2lcc8oseek
താൾ:Prakrithi Samooham Shasthram.pdf/41
106
84435
245143
2026-07-16T16:12:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആദ്യം ഇംഗ്ളണ്ടും ഫ്രാൻസും മറ്റുമാണ് മുന്നിട്ടു നിന്നിരുന്നതെങ്കിൽ മുന്നേറി. ഇവർക്കാകട്ടെ, തങ്ങളുടെ ഉൽപന്നങ്ങൾ വേണ്ട വിപണിയിലുള്ള ധമായി, മാറി. അതു കൊണ്ട് ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245143
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ആദ്യം ഇംഗ്ളണ്ടും ഫ്രാൻസും മറ്റുമാണ് മുന്നിട്ടു നിന്നിരുന്നതെങ്കിൽ
മുന്നേറി. ഇവർക്കാകട്ടെ, തങ്ങളുടെ ഉൽപന്നങ്ങൾ
വേണ്ട
വിപണിയിലുള്ള
ധമായി, മാറി. അതു കൊണ്ട് ഒരു പരിഹാരവുമുണ്ടായില്ല. 20
പൊട്ടിപ്പുറപ്പെട്ടു. ഇത് അണുബോംബിലേയ്ക്കു നയിച്ചു. ( വേണമെ
ങ്കിൽ ഒരു നെഗറ്റീവ് കണ്ടുപിടിത്തം എന്ന് ഇതിനെ വ്യാഖ്യാനി
ക്കാം. അതും പരിഹാരം ഉണ്ടാക്കിയില്ല.
എന്തു കെ ാണ്ടെന്നാൽ ഉൽപാദനം തുടർച്ചയായി വർധിപ്പിച്ചാ
കുറച്ചു കൊടുത്തു കൊണ്ടു ( അ ല്ലെ ങ്കിൽ സാധനങ്ങളുടെ വില കൂട്ടിക്കൊ
20
ഇവർക്ക് ആ ഉല്പന്നങ്ങൾ
ആവശ്യമായ തൊഴിലാളികളുടെ എണ്ണം കുറയുന്നു. തൊഴിലില്ലാ
വാൽക
ഴിവ് കുറയ്ക്കുന്നു. സാധനങ്ങൾ വിൽക്കാൻ പറഞ്ഞാൽ ഹാരി
നിരവധി മുതലാളി
മാർ പാപ്പരാകു ന്നു . അവരെ അവശേഷിച്ചവർ വിഴുങ്ങുന്നു ' എന്നി
വീണ്ടും മുന്നോട്ടു നീങ്ങുന്നു. സംഗതികൾ വീണ്ടും മെച്ചപ്പെട്ടു വരു
ന്നു; വീണ്ടും ഇത്തരത്തിലുള്ള മറെറാരു പ്രതിസന്ധിയിൽ എത്തുന്നതു
കാലികമായ സാമ്പത്തിക തകർച്ചകൾ മുതലാളിത്ത സമ്പാ
വ്യവസ്ഥയുടെ തീരാശാപമാണ്.
സോഷ്യലിസം
©entɔ
പോളണ്ട്, ഹംഗറി, റുമേനിയ, ബൾഗേറിയ മുതലായ
ജ്യങ്ങളും സോവിയറ്റ് യൂണിയനെ പിൻതുടർന്നു. ഇവിടങ്ങളിൽ
നില നിൽക്കുന്ന സമ്പദ്വ്യവസ്ഥയാണ് സോഷ്യലിസം. ഇവിടെ
39<noinclude></noinclude>
13ct1se1ys80kt19vpryxrl55mrcoes
താൾ:Prakrithi Samooham Shasthram.pdf/51
106
84436
245144
2026-07-16T16:12:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്നിവയല്ലാം കൃഷി പുഷ്ടിപ്പെടുത്തി. ബോട്ടിനും പായ കെട്ടാൻ പഠിച്ചു. ഈജിപ്തിലെ പിരമിഡുകളും മൊഹൻ ജദാരോ പോലുള്ള ആസൂത്രിത നഗരങ്ങളും ഈ കാലഘട്ടത്തിൽ ഉണ്ടായവയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245144
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>എന്നിവയല്ലാം കൃഷി പുഷ്ടിപ്പെടുത്തി. ബോട്ടിനും പായ കെട്ടാൻ
പഠിച്ചു. ഈജിപ്തിലെ പിരമിഡുകളും മൊഹൻ ജദാരോ പോലുള്ള
ആസൂത്രിത നഗരങ്ങളും ഈ കാലഘട്ടത്തിൽ ഉണ്ടായവയാണു്.
സൂര്യനെ അടിസ് ഥാനമാക്കിയ പഞ്ചാംഗം ഉണ്ടാക്കി.
വൈദ്യ ം ഒരു
ചിത്ര ാക്ഷരങ്ങൾ ഉപയോഗിച്ചുള്ള എഴു
സമ്പദായം നടപ്പിൽ വന്നു .
കാർ, അടിമകൾ, സ്വകാര്യ സ്വത്ത്, നഗരങ്ങൾ, ദൈവങ്ങൾ,
ലയങ്ങൾ, എല്ലാം ഉണ്ടായി.
അയോയുഗം
1,500-ഓടുകൂടി,
ഉറപ്പുമുണ്ട്. കൊടും കാടുകൾ കൂടി വെട്ടിത്തെളിച്ച് കൃഷി തുടങ്ങാ
ഒന്നു വന്നു. കൃഷി പ്രദേശങ്ങൾ കൂടുതൽ വിസ തങ്ങളായി. മെച്ച
കലപ്പ കഷിയിൽ വിപ്ലവം വരുത്തി. ചക്രങ്ങളും പമ്പുകളും ഉണ്ടായി.
കടലിൽ സഞ്ചരിക്കാവുന്ന കപ്പലുകൾ നിർമിക്കാൻ തുടങ്ങി.
പുകളും (കവണ യുദ്ധത്തിനായുള്ള മററു യന്ത്രങ്ങളും ഉണ്ടാക്കി.
വുന്ന വിധത്തിൽ തന്നെ രൂപം കൊള്ളാൻ തുടങ്ങി.
കാലഘട്ട
ക്രി. മ 600-500 വരെ നീണ്ടു നിന്ന ഈ
ആദ്യകാല യോഗമെന്നു വിളിക്കുന്നു. കണ്ടു പിടി തങ്ങളുടെ എണ്ണ
50<noinclude></noinclude>
5yh0s0xdascuhbdulw0ymdzkq8v4p53
താൾ:Prakrithi Samooham Shasthram.pdf/61
106
84437
245145
2026-07-16T16:12:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇതിനിടയ്ക്ക് പ്രപഞ്ചമാകെ വികസിക്കുകയാണെന്നു കണ്ടു പി ടിച്ചു. നിരവധി പ്രപഞ്ചോല്പത്തി സിദ്ധാന്തങ്ങൾ ഉണ്ടായി. കാ സാറുകൾ, പൾസാറുകൾ, X-റേ, നക്ഷത്രങ്ങൾ അങ്ങനെ പലത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245145
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഇതിനിടയ്ക്ക് പ്രപഞ്ചമാകെ വികസിക്കുകയാണെന്നു കണ്ടു പി
ടിച്ചു. നിരവധി പ്രപഞ്ചോല്പത്തി സിദ്ധാന്തങ്ങൾ ഉണ്ടായി. കാ
സാറുകൾ, പൾസാറുകൾ, X-റേ, നക്ഷത്രങ്ങൾ അങ്ങനെ പലതും.
' ഒരു നൂറ്റാണ്ടിന്റെ പഴക്കം പോലുമില്ല.. കാറിനെക്കാൾ
ആദ്യത്തിലാണ് കാറും ബസ്സും മറ്റും വൻ തോതിൽ ഉണ്ടാക്കാൻ
തുടങ്ങിയത്. ടാങ്കുകൾ, ലോറികൾ, വിമാനങ്ങൾ, റോക്കറ്റുകൾ,
യുദ്ധ സാമഗ്രികൾ ഇവ അതിവേഗം വികസിപ്പിക്കപ്പെട്ടു.
സാനം മനുഷ്യൻ ചന്ദ്രനിൽ വരെ എത്തി.
ഇരുമ്പു കൊണ്ട് പ്രബലിതമായ കോൺക്രീററ് നിർമാണം
ങ്ങിയതും ഈ നൂറ്റാണ്ടിലാണ്. പിന്നീട് പൂർവ പ്രതിബലിത
കോൺക്രീററും മറ്റനേകം നിർമാണ വസ്തുക്കളും ഉണ്ടായി.
രസതന്ത്രത്തിലുണ്ടായ പുരോഗതിയാകട്ടെ അവിശ്വസനീയമാണ്.
സസ്യങ്ങളിൽ നിന്നും ജീവികളിൽ നിന്നു
ചായങ്ങളും മരുന്നുകളും കൃത്രിമമായി ഉണ്ടാക്കാൻ തുടങ്ങി.
ഫ്യൂറിക് അമ്ളം, അമോണിയ, സെല്ലുലോസ്, മുതലായ വ്യവ
ജീവനെന്ന
ദൈവിക
കരുതിപ്പോന്നിരുന്ന ആ പ്രതിഭാസം, അതിന്റെ പ്രഹേളികാ സ്വാ
ശാസ്ത്രത്തിന് നാനാമുഖങ്ങളുണ്ടായ് വന്നു .
സങ്കീർണതയെ കൂടുതൽ കൂടുതൽ വ്യക്തമാക്കി.
60<noinclude></noinclude>
ici1chh85ahwio5vbx9bkn53cy0imm4
താൾ:Prakrithi Samooham Shasthram.pdf/22
106
84438
245146
2026-07-16T16:12:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാൻഡിന്റെ മാറ്റവും കൂടിവരില്ല. ഉദാഹരണത്തിനു CP 0328 എന്ന പൾസാറിന്റെ (സ്പന്ദമാന നക്ഷത്രം-3 തണ അവക്ക് നൽകിയിട്ടുണ്ടുള്ള പേർ പീരിയഡ് അഥവാ സ്പന്ദങ്ങളുടെ ഇടവേള 0.714,518,563...' താൾ സൃഷ്ടിച്ചിരിക്കുന്നു
245146
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാൻഡിന്റെ മാറ്റവും കൂടിവരില്ല. ഉദാഹരണത്തിനു
CP 0328 എന്ന പൾസാറിന്റെ (സ്പന്ദമാന നക്ഷത്രം-3 തണ
അവക്ക് നൽകിയിട്ടുണ്ടുള്ള പേർ പീരിയഡ് അഥവാ സ്പന്ദങ്ങളുടെ
ഇടവേള 0.714,518,563 സെക്കൻഡ് ആണ്. സാധാരണ പ്രകാശിക
ടെലസ് കോപ്പുകൾ കൊണ്ട് ഇവ കാണാൻ ഇവരെ കഴിഞ്ഞി
പല സിദ്ധാന്തങ്ങളുണ്ടു്.
ഇന്നു അ ഒരു വിവാദ
ശാസ്ത്രത്തിന്റെ പുരോഗതിയിൽ രണ്ടു തരം സന്ദർഭങ്ങളുണ്ടു്, (1)
സിദ്ധാന്തങ്ങൾ മുന്നിൽ നിൽക്കുന്ന കാലം. നിരീക്ഷിക്കപ്പെട്ടിട്ടുള്ള
പ്രതിഭാസങ്ങളെല്ലാം വ്യാഖ്യാനിക്കാൻ ഈ സിദ്ധാന്തങ്ങൾ തി
പ്രതിഭാസങ്ങളെ പ്രവചിക്കാനും പറ്റും. 2
പ്രതിഭാസങ്ങൾ മുന്നിട്ടു നിൽക്കുന്ന കാലം.
ങ്ങൾ നിരീക്ഷിക്കപ്പെടുന്നു. നിലവിലുള്ള സിദ്ധാന്തങ്ങൾ പര് വ
വ്യാഖ്യാനിക്കാൻ കഴിയാതെ വരുന്നു.
ള
ചോദ്യം ചെയ്യുന്നു. അവസാനം പുതിയ സിദ്ധാന്തങ്ങൾ ഉണ്ടാ
തിരു എന്ന നില വന്നു . ഇന്നു നാം ഈ രണ്ടാമത്
സന്ദർഭത്തിലാണ്.
ശാസ്ത്ര ലോകം ഇന്നകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ
കാരണങ്ങളിൽ ചിലവ
യിൽ
ഈ പ്രശ് നങ്ങളെ
പ്രപഞ്ചത്തിൽ
നാണ
ശാസ്ത്രങ്ങൾ തന്നെ രണ്ടുതരത്തിൽ ഈ ചോദ്യം ഉന്നയിക്കാറു
ഒരു സ്രഷ്ടാവിനെ കൂടി സങ്കൽപിക്കുന്നു ഒന്നു മാത്രം.
20<noinclude></noinclude>
qioz3privp1v6ksh69vlev6xugpx25x
താൾ:Prakrithi Samooham Shasthram.pdf/12
106
84439
245147
2026-07-16T16:13:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രൂപത്തിലുള്ള പദാർഥങ്ങളെ ഭൗതിക തുടങ്ങിയവയെല്ലാം വിവിധ പദാർഥങ്ങളെ ക്കൊണ്ടു ഉണ്ടാക്കിയിട്ടുള്ള വസ്തുക്കളാണ്. = പ്രവൃത്തി ചെയ്യാ ി ചെയ്യാനുള്ള കഴിവ് എന്നത്,...' താൾ സൃഷ്ടിച്ചിരിക്കുന്നു
245147
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രൂപത്തിലുള്ള പദാർഥങ്ങളെ ഭൗതിക
തുടങ്ങിയവയെല്ലാം വിവിധ പദാർഥങ്ങളെ ക്കൊണ്ടു
ഉണ്ടാക്കിയിട്ടുള്ള വസ്തുക്കളാണ്.
=
പ്രവൃത്തി ചെയ്യാ
ി ചെയ്യാനുള്ള കഴിവ് എന്നത്, ഒരു ചലനത്തെ മറ്റാരു ചലന
മാക്കാ ം എന്നു മാത്രമാണ് പറയുന്നത്.
സൂക്ഷ്മ പ്രപഞ്ചത്തിന്റെ അസ്തിത്വം ചലനത്തിലാണ്
മൂലകങ്ങളുടെ മൗലിക ഘടകങ്ങളായി നാം
എല്ലാ മൂലകങ്ങളുടെയും അണുക്കളാകട്ട
ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നീ മൗലിക കണങ്ങളാൽ
നിർമിതമാണുതാനും.
കണങ്ങളുടെ അവസ്ഥ യിരുന്നു നോക്ക
കാണുക ളും കൂടി ഞ ങ്ങി ടി യിരിക്കുന്ന ഒരു കേന്ദ്രം. അവിടെ
ഈ കണങ്ങൾ സ്ഥാ ചലിച്ചുകൊണ്ട്, പലതരത്തിലുള്ള രൂപാന്ത
പ്രതി പ്രവർ ത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടാണു
വിവിധ മെല്ല (കാർ ബിറ്റ്) കളിലായി അതിവേഗത്തിൽ ചലി
നാം കാണുന്ന സ്ഥല വസ്തുക്കളുടെ ചലനത്തിൽ
നിന്നു വ്യത്യസ്തമാണ് ഈ ചലനങ്ങൾ,
സദാ സംഭവിച്ചു കൊണ്ടിരിക്കുന്നു.
താപ നില നില നിൽ ക്കുന്നില്ല.
വിശാലവിസ്തൃതമായ സ്ഥലം പഞ്ചാ
10<noinclude></noinclude>
qpqfruoajxxxc6g2ku840o4su8sv0t0
താൾ:Prakrithi Samooham Shasthram.pdf/3
106
84440
245148
2026-07-16T16:13:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Malayalam PRAKRUTHI SAMOOHAM SASTRAM By Dr. M. P. Parameswaran First Published December 1975 2nd Edition December 1983 Published and distributed by Kerala Sastra Sahitya Parishaj, Trivandrum 695001 Printed at: Swaraj Press & Publications, Trivandrum Kerala Sastra Sahitya Parishad 1975 Price Rs. 4.00 KSSP 09/75 D/8 2/2000' താൾ സൃഷ്ടിച്ചിരിക്കുന്നു
245148
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>Malayalam
PRAKRUTHI SAMOOHAM SASTRAM
By
Dr. M. P. Parameswaran
First Published December 1975
2nd Edition December 1983
Published and distributed by
Kerala Sastra Sahitya Parishaj,
Trivandrum 695001
Printed at:
Swaraj Press & Publications, Trivandrum
Kerala Sastra Sahitya Parishad 1975
Price Rs. 4.00
KSSP
09/75
D/8
2/2000<noinclude></noinclude>
pl8q1vf10cms5ix5rfsgc3vlrk62a3b
താൾ:Prakrithi Samooham Shasthram.pdf/32
106
84441
245149
2026-07-16T16:13:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '-30 30 നിശ്ചിത കാല മനുഷ്യൻ എന്ന ജീവിയുടെ ചരിത്രത്തിന് ഒരു ദർഘ്യമുണ്ടെന്നും ഇന്നു ' ശാസ്ത്രലോകം പരക്കെ അംഗീകരിച്ചി ട്ടുണ്ടു്. ഇന്നു നാമാവശ്യമായിക്കഴിഞ്ഞിട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245149
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>-30
30
നിശ്ചിത കാല
മനുഷ്യൻ എന്ന ജീവിയുടെ ചരിത്രത്തിന് ഒരു
ദർഘ്യമുണ്ടെന്നും ഇന്നു ' ശാസ്ത്രലോകം പരക്കെ അംഗീകരിച്ചി
ട്ടുണ്ടു്. ഇന്നു നാമാവശ്യമായിക്കഴിഞ്ഞിട്ടുള്ള ഒരു ജാതി മനു ഷ്യ
കുരങ്ങിൽ നിന്നു മനുഷ്യ നിലയ്ക്കുള്ള പരിണാമം പൂർത്തിയായ ഈ
v
°
നിന്നും ഊർജം ഉൾക്കൊണ്ടു ചയാപചയ പ്രക്രിയകളിലൂടെ വളർന്നു
സാമാന്യ ലക്ഷണങ്ങൾ. ' ഇത്തരത്തിലുള്ള
മിക രൂപങ്ങളെപ്പറ്റിയുള്ള
എങ്കിലും കിട്ടി നട ത്തോളം വിവരങ്ങൾ ചില കാര്യങ്ങൾ ഉറപ്പു
Ban: കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, ജൻ തുടങ്ങി
സാധാരണ അ വസ്തുക്കളിൽ കാണുന്ന
ണ് ജീവനുള്ള വസ്തുക്കളിലും കാണുന്നതു്.
one:
C
മൗലിക സ്വഭാവമുള്ള DNA, RNA എന്നീ യൗഗികങ്ങൾ ഉണ്ടാ
നാല്: ഇവയുടെ ഉത്ഭവം ഒരു ആകസ്മിക സംഭവമായിരുന്നി
അക്കാലത്ത് സൂര്യനിൽ നിന്നും ഭൂമിയിൽ പതിച്ചിരു
ടമായ രാസപ്രതിപ്രവർത്തനങ്ങൾക്ക് കാരണമായി. ഇവയുടെ തി
ക ാരണങ്ങളാൽ,
പ്രകൃതിനിയമ ങ്ങ ൾ ക്ക്
തികച്ചും<noinclude></noinclude>
efjjk360qxiinq0em08kr2r4mqhyj6q
താൾ:Prakrithi Samooham Shasthram.pdf/23
106
84442
245150
2026-07-16T16:13:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
245150
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Prakrithi Samooham Shasthram.pdf/13
106
84443
245151
2026-07-16T16:13:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ങ്ങുന്ന നമ്മുടെ ഗാലക്സിയും ശക്തങ്ങളായ ദ ർശിനികൾ കാണി ചുതരുന്ന കോടാനു കോടി ഗാലക്സികളും അടങ്ങുന്നതാണ് സ്ഥല പ ഭൂമിയിലെ അചരങ്ങളായ വീടുകൾ മുതലായവ കൂടി, ഭൂമി ചല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245151
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ങ്ങുന്ന നമ്മുടെ ഗാലക്സിയും ശക്തങ്ങളായ ദ ർശിനികൾ കാണി
ചുതരുന്ന കോടാനു കോടി ഗാലക്സികളും അടങ്ങുന്നതാണ് സ്ഥല പ
ഭൂമിയിലെ അചരങ്ങളായ വീടുകൾ മുതലായവ കൂടി, ഭൂമി
ചലിച്ചുകൊണ്ടിരിക്കുകയാണ്
1,500 2.
1,50,000 ഉം കിലോമീറ്റർ വേഗങ്ങളിൽ! സൗരയൂഥമാകെ ഒന്ന
കറങ്ങിക്കൊ
ണ്ടിരിക്കുകയാണ്: 20 കോടി കൊല്ലത്തിൽ ഒരിക്കൽ എന്ന നിര
ക്കിലാണെങ്കിലും മണിക്കൂറിൽ ലക്ഷക്കണക്കിനു കിലോമീറ്റർ
സഞ്ചരിക്കുന്നു. ഗാലക്സികൾ ആകട്ട
നിന്നു
എല്ലാം ചലിച്ചു കൊണ്ടിരിക
മാറിക്കൊണ്ടിരിക്കുകയാണ്, ചയാപചയ പ്രക്രിയകളുടെയും മറ്റും
എല്ലാവർക്കുമറിയാവുന്ന വസ്തുതയാണിത്. പദാർഥങ്ങ
ളിൽ വരുന്ന രാസമാറ്റങ്ങളും ജീവികളിലെ ജനനം, വളർച്ച, നാശ
യായവയിൽ വരുന്ന മാറ്റങ്ങളും എല്ലാം സാമാന്യമായ അർഥത്തിൽ
ചലനത്തിന്റെ രൂപങ്ങളാണ്.
ക്കുന്നതും ഭാഷ പഠിക്കുന്നതും പുതിയ കലാശിൽപ്പങ്ങൾക്ക് രൂപം
കമായ അർഥത്തിൽ ചലനമാണ്.
അങ്ങനെ തിക പ്രപഞ്ചവും അതിന്റെ പ്രതിഫലനങ്ങൾ മനു
ഷ്യ മസ്തിഷ്കത്തിൽ സൃഷ്ടിക്കുന്ന ബോധ പ്രപഞ്ചവും
ചലിച്ചുകൊണ്ടിരിക്കുന്നു . നിലനിൽ
ചലനം ചലനം സർവത
കാലമാണ്. നിശ്ചലാവസ്ഥ അഥവാ സ്ഥിരാ
അതിപ്രധാനമായ ഒരു ദാർശനിക തത്വമാണിത്. സകലതും
മാറിക്കൊണ്ടിരിക്കുന്നു, ആവിർഭവിക്കുന്നു, തിരോഭവിക്കുന്നു.
സനാതനമായി ഒന്നു മില്ല.
ചലനത്തിൽ
11<noinclude></noinclude>
0q2oppavypiji5su46zznchjn6th9dc
താൾ:Prakrithi Samooham Shasthram.pdf/42
106
84444
245152
2026-07-16T16:13:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭൂമി, ഫാക്ടറി, യന്ത്രങ്ങൾ, അസംസ്കൃത പദാർഥങ്ങൾ. ഈ പ്രവ ങ്ങൾ മുതലായവയൊന്നും ഏതാനും ചില വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിലെ എല്ലാവരുടെയും ആണ്. ഉൽപന്നങ്ങളും എല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245152
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഭൂമി, ഫാക്ടറി, യന്ത്രങ്ങൾ, അസംസ്കൃത പദാർഥങ്ങൾ. ഈ
പ്രവ
ങ്ങൾ മുതലായവയൊന്നും ഏതാനും ചില വ്യക്തികളുടെ മാത്രമല്ല,
സമൂഹത്തിലെ എല്ലാവരുടെയും ആണ്. ഉൽപന്നങ്ങളും എല്ലാ രു ടെ
മാ യി ലാഭം ഉണ്ടാക്കാൻ പറ്റില്ല. അതിനാൽ വിഭവങ്ങൾ സമാ
യും സാങ്കേതിക വിദ്യകളെയും തികച്ചും ശാസ്ത്രീയമായിത്തന്നെ ഉപ
യോഗിക്കാമെന്നു വന്നു . സാമ്പത്തിക പ്രവർത്തനങ്ങൾ ഇദം പ്രഥമ
യി പൂർണമായും ആസൂത്രണം ചെയ്യാമെന്ന നിലവന്നു.
ളിത്ത ചേരിയിൽ പല തവണ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസ
ന്ധികൾ, വിശേഷിച്ചും സാധനങ്ങളുടെ വിലയിലും തൊഴിലില്ലായ്മ
യിലും ഉണ്ടാ യിട്ടുള്ള തുടർച്ചയായ വർധന, സോഷ്യലിസ്റ്റ് രാജ്യങ്ങ
ളിൽ ഒരിക്കലും ഉണ്ടായിട്ടില്ല
ങ്ങൾ ചെലവാകാത്തതിന്റെയോ പ്രശ്നങ്ങൾ അവിടെയില്ല.
ലാളിയും മുതലാളിയും തമ്മിലുള്ള
നാൽ കൂലി കുറയ്ക്കുന്നതിന്റെയോ വില കൂട്ടുന്നതിന്റെയോ അന്തരീക്ഷ
ം മലിനപ്പെടുത്തുന്ന വിധത്തിൽ അവശിഷ്ടങ്ങളെ വെളിയിൽ വിടു
പരിവർത്തനത്തിന്റെ നിയമം
വിദ്യകളുടെ പുരോഗതിയെ പ്രോത്സാഹിപ്പിച്ചുവെങ്കിൽ 2019 നൂറ്റാ
ഇന്നു മുതലാളിത്ത വ്യവസ്ഥയിൽ പുരോഗ
മിച്ചിട്ടുള്ള രാജ്യങ്ങളിലെ ഗവേഷണങ്ങൾ പരിശോധിച്ചാൽ ഇത്
തിൽ കൂടുതൽ പണവും അധ്വാനവും പരസ്യങ്ങൾക്ക് പലപ്പോഴും
ഭൂരിഭാഗവും ഉല്പാദനമായ സ്റ്റോക് എക്സ്ചേഞ്ച്,
രക്ഷ നേടിയ വ്യവസ്ഥിതിയാണ് സോഷ്യലിസം.
യാണ്.
cm
ഇതിൽ നിന്നെല്ലാം
പ്രകൃതിയുടെ നിയമങ്ങൾക്കു പുറമെ തന്റെ സമുഹത്തിൽ തന്നെ മുന്നോ
നയിക്കുന്ന, പ്രകൃതിയും മനുഷ്യനും, മനു ഷ്യൻ മനുഷ്യനും തമ്മിലുള്ള
40.<noinclude></noinclude>
kbcasqpi7fooeyjhnzc1cted3uiga0e
താൾ:Prakrithi Samooham Shasthram.pdf/52
106
84445
245153
2026-07-16T16:13:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാം ഇന്നും അറിയുന്ന ശാസ്ത്രങ്ങൾ ഉരുത്തിരിഞ്ഞത് ഈ കാല " ച്ചു, അദ്ദേഹം. ഭൗതിക പ്രപഞ്ച വാദം പ്രചരിപ്പിച്ച ഹി രാജി സ് നാം ഇന്നും പഠിക്കുന്നു. ഭൂമി ഉരുണ്ടതാണെന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245153
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാം ഇന്നും അറിയുന്ന ശാസ്ത്രങ്ങൾ ഉരുത്തിരിഞ്ഞത് ഈ കാല
"
ച്ചു, അദ്ദേഹം. ഭൗതിക പ്രപഞ്ച വാദം പ്രചരിപ്പിച്ച ഹി രാജി സ്
നാം ഇന്നും പഠിക്കുന്നു. ഭൂമി ഉരുണ്ടതാണെന്ന് ഫിലോലസ് വാ
ക്രി. മു. 600 മുതൽ ഇങ്ങോട്ടുള്ള 500 വർഷത്തിൽ (ക്രി. മു.
100 വരെ) സൈദ്ധാന്തിക ശാസ്ത്രത്തിൽ ഒരു
യാണ് നടന്നത്. പല സിദ്ധാന്തങ്ങളും പിൽ ക്കാലത്ത് അവഗണി
ക്കപ്പെട്ടു. പിന്നീട് കഴിഞ്ഞ മൂന്നു നാലു നൂറ്റാണ്ടിനുള്ളിൽ മാത്ര
ഈ
കാലഘട്ടത്തിൽ സാങ്കേതിക വിദ്യകൾ വീണ്ടും പുരോഗമി
ച്ചു. അ യിൽ കുഴിച്ചെടുക്കലും ലോഹ ഉൽപാദനവും അഭിവൃദ്ധി
റോഡുകളോടു കൂടിയ നഗരങ്ങൾ,
കൾ, മിലിറ്ററി എഞ്ചിനീയറിങ്ങ് എന്നിവയിലെല്ലാം വൻ തോതിൽ
പുരോഗതിയുണ്ടായി. ആർക്കിമിലിസ് ബലതന്ത്രത്തിന്റെയും ദ്രവ
സ്ഥിതികത്തിന്റെയും അടിസ്ഥാനമിട്ടു. ഇറാതോസ്തിന് മി
യസ് കാണികദങ്ങളെപ്പറ്റി പഠിച്ചു.
51<noinclude></noinclude>
48p9bcx41c23issdjdo2cscsaqdf6jr
താൾ:Prakrithi Samooham Shasthram.pdf/62
106
84446
245154
2026-07-16T16:13:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വെല്ലുവിളികൾ ഉയർത്തി. നവും തമ്മിലുള്ള അതിർ വരമ്പും പൂർണമായും അലിഞ്ഞു പോയി. സ്തനത്തിൽ പ്രകൃതി നിയമങ്ങൾക്ക് അതീതമായി ഒന്നുമില്ലെന്നു ജീവന്റെ പ്രാഥമിക ഘടക ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245154
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വെല്ലുവിളികൾ ഉയർത്തി.
നവും തമ്മിലുള്ള അതിർ വരമ്പും പൂർണമായും അലിഞ്ഞു പോയി.
സ്തനത്തിൽ പ്രകൃതി നിയമങ്ങൾക്ക് അതീതമായി ഒന്നുമില്ലെന്നു
ജീവന്റെ പ്രാഥമിക ഘടക
ങ്ങളിൽ പ്രധാനമായ ഡി. എൻ. എ. കൃത്രിമമായി നിർമിക്കപ്പെട്ടു.
ER
പിഴച്ചിട്ടുണ്ടോ അത്ര കണ്ട് തിരിച്ചു വലിക്കാൻ ജീവശാസ് ത്രത്തിലെ
മുന്നേറ്റങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.
ത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും സുലഭമാക്കാൻ,
ക്കുന്ന ഒരു പരിതസ്ഥിതിയാണ് ഇന്നു സംജാതമായിട്ടുള്ളത്.<noinclude></noinclude>
rg9qh92a4huqfswqpzntpnrh63owjg2
താൾ:Prakrithi Samooham Shasthram.pdf/43
106
84447
245155
2026-07-16T16:13:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
245155
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Prakrithi Samooham Shasthram.pdf/24
106
84448
245156
2026-07-16T16:13:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
245156
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Prakrithi Samooham Shasthram.pdf/33
106
84449
245157
2026-07-16T16:13:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്നാണ് അചേതന പദാർഥങ്ങളിൽ നിന്നു ആദ്യ തന് പം ഉണ്ടായത് ? ന്യൂക്ലിക് അമ്ളങ്ങളും പ്രോട്ടീനുകളും ഉണ്ടായ ഗവും വേർ തിരിഞ്ഞത് ? ഈ ചോദ്യങ്ങൾക്ക് 100 ശതമാനം തൃപ്തി കരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245157
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>എന്നാണ് അചേതന പദാർഥങ്ങളിൽ നിന്നു ആദ്യ
തന് പം ഉണ്ടായത് ? ന്യൂക്ലിക് അമ്ളങ്ങളും പ്രോട്ടീനുകളും ഉണ്ടായ
ഗവും വേർ തിരിഞ്ഞത് ? ഈ ചോദ്യങ്ങൾക്ക് 100 ശതമാനം തൃപ്തി
കരമായ ഉത്തരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. ഏതാണ്ട് 350-400 കോടി
വർഷങ്ങൾക്കു മുമ്പാണ് ആദിമ ജീവരൂപങ്ങൾ ആ മുഖത്ത് പ്രത്യക്ഷ
പ്പെട്ടത് എന്നാണ് ഇന്നത്തെ ധാരണ.
നിന്നും മറ്റും കണ്ടെടുത്തിട്ടുള്ള ചില ഫോസ്സിലുകളുടെ അടിസ്ഥാ
നത്തിൽ ഏതാണ്ട് 300 കോടി വർഷങ്ങൾക്കു മുമ്പു തന്നെ സു
പ്രത്യക്ഷപ്പെട്ടിരുന്നു വന്നു
പക്ഷേ
പരിണാമ
ചരിത്രത്തെക്കുറിച്ചുമാത്രമേ,
ഖനനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള മനുഷ്യവർഗ പരിണാമത്തിൻറ
ചിത്രം ഏതാണ്ടിപ്രക ാരമാണ്.
കെ ബഹുവിധോപയോഗങ്ങൾ
ഏതാണ്ട് 10 ലക്ഷം കൊല്ലം മുമ്പ് ദേഹം മുഴുവൻ രോമവും
ന്മാർ മരങ്ങളിലുള്ള തങ്ങളുടെ വാസസ്ഥാനങ്ങൾ ഉപേക്ഷിച്ചു
നിലത്തിറങ്ങി ജീവിക്കാൻ തുടങ്ങി.
പ്രവൃത്തികളും ചെയ്യാൻ തുടങ്ങി.
മറ്റു പല
സാവക ാശത്തിൽ
സദാ നൂതനവും കൂടുതൽ സങ്കീർണവുമായ പ്രവർ ത്തനങ്ങളിൽ ഏർ
ഉടലും ഒക്കെ കൊണ്ടു മാത്രമാണ് ഈജിപ്തിലെ പിരമിഡുകളും
രവിവർമയുടെയും ചിത്രങ്ങളും
കുവാൻ ക്ഷേത്രങ്ങളും പള്ളികളും മനുഷ്യൻ ചന്ദ്രനിലെത്തിച്ച
സ്യഷ്ടിച്ചെടുക്കാൻ കഴിവുള്ള തികച്ചും
ഭാഷ ഇണക്കുവാൻ വേണ്ടി
മനുഷ്യൻ ചക്രവാളം ക്രമത്തിൽ വികസിച്ചു കൊണ്ടിരുന്നു. തൻറ
31<noinclude></noinclude>
hzp1dz8rm33hlqt6vwrcnhcbz6x4aie
താൾ:Prakrithi Samooham Shasthram.pdf/14
106
84450
245158
2026-07-16T16:13:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രശ്മികൾ മുതലായവ, തരംഗങ്ങളുടെ ചലനത്തിൽ നിന്നു ഈ വാക 0 T - ആകാശ ം. ഇതിനു് ഇംഗ്ളീഷിൽ "ആ ' എന്നു പറയുന്നു. എന്നു പറയാറുണ്ട്. തിരിച്ചു പറഞ്ഞാൽ ദ്രവ്യ ം സ്ഥിതിചെയ്യുന ല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245158
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രശ്മികൾ മുതലായവ, തരംഗങ്ങളുടെ ചലനത്തിൽ നിന്നു ഈ വാക
0
T
-
ആകാശ ം. ഇതിനു് ഇംഗ്ളീഷിൽ "ആ ' എന്നു പറയുന്നു.
എന്നു പറയാറുണ്ട്. തിരിച്ചു പറഞ്ഞാൽ ദ്രവ്യ ം സ്ഥിതിചെയ്യുന
ല്ലാതെ ദ്രവ്യത്തിനു സ്ഥിതിചെയ്യാൻ പറ്റില്ലെന്നറിയാം .
അതിൽ നിന്നു സ്വതന്ത്രമായ ഒരു സാർവത്രിക ധാരകം (universal
container) ആണ് സ്പേസ് എന്നൊരു ധാര ണു ഇതിൽ നിന്നു
പേസിനെ സങ്കല്പിക്കാൻ സാധിക്കുമോ? പ്രഥമ ദൃഷ്ടിയിൽ
ഗാലക്സികൾക്കും ഇടയ്ക്കുള്ള സ് പേസ്, അണുവിൽ അന്നു കേന്ദ്രത്തിനും
ഇലക് ട്രേ ാണുകൾക്കും ഇടക്കുള്ള
സ്സിൽ വരിക.
പസ് ! അങ്ങനെ ഒന്നു ണ്ടോ? ഇല്ല.
യുടെയും പ്രമാണം യഥാക്രമം ഫാൻസിലും ഇംഗ്ളണ്ടിലും സൂക്ഷി
ച്ചുവെച്ചിട്ടുള്ള പ്രത്യേക ദണ്ഡുകളാണ്. ആധുനിക നിർവചന പ്രകാ
രമാണങ്കിൽ ഒരു പ്രത്യേക സന്ദർഭത്തിൽ ക്രിപ്ടൺ എന്ന
12
ത്തിൽ നിന്നു പുറത്തുവരുന്ന ഓറഞ്ച് പ്രകാശത്തിന്റെ ഗ നീള
ത്തിന്റെ 1, 650, 760.73
05
C
c
C<noinclude></noinclude>
tvrafwsnjt8lo5bq1zvthadh3qur9r1
താൾ:Prakrithi Samooham Shasthram.pdf/4
106
84451
245159
2026-07-16T16:13:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആ മുഖം യിരിക്കുന്ന പരസ്പര ബന്ധങ്ങളെ കുറിച്ചും സ് പേസിനും സമയത്തി നവമായുള്ള ബന്ധത്തെപ്പറ്റിയും ഭൗതികത്തിന്റെ ചക്രവാള ത്തിൽ ഇന്നു നടമാടുന്ന ആശയക്കുഴപ്പങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245159
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ആ മുഖം
യിരിക്കുന്ന പരസ്പര ബന്ധങ്ങളെ കുറിച്ചും സ് പേസിനും സമയത്തി
നവമായുള്ള ബന്ധത്തെപ്പറ്റിയും ഭൗതികത്തിന്റെ ചക്രവാള
ത്തിൽ ഇന്നു നടമാടുന്ന ആശയക്കുഴപ്പങ്ങളെപ്പറ്റിയും സാമാന്യമായി
°
02
പുരോഗതി ഉണ്ടാ
ഇന്ന
യിട്ടും അതു സാധ്യമാക്കുന്നതിനു തടസ്സമായി നിൽ ക്കുന്ന
സാമൂഹ്യ വ്യവസ്ഥയുടെ ചരിത്രപരമായ വളർച്ച - ജീവോ പി
-
കളുടെ ചരിത്രപരമായ വളർച്ച, അതുമായി ബന്ധപ്പെട്ട ശാസ്ത്ര സാ
മങ്കതിക വിദ്യകളുടെ വളർച്ച, സാമൂഹ്യക്രമങ്ങളിലും കലാ സംസ്ക ാ
രങ്ങളിലും വരുന്ന മാറ്റങ്ങൾ എന്നിവയെപ്പറ്റി ഉള്ള അനുവും
പരസ്പരബന്ധിതവും ആയ ഒരു പഠനമാണ്.
ഈ ക്ലാസ്സുകളെടുക്കുന്ന വ്യക്തികളുടെ സൗകര്യത്തിനായി ഓരോ
പാരസംഗ്രഹത്തിൽ കൊടുത്തിരിക്കുന്നു. സാധാരണനിലയിൽ
കാസ്സിന്റെ ദൈർഘ്യം ഒരു മണിക്കൂറായിരിക്കും. അതിനു<noinclude></noinclude>
bjxi5yew9gwzy3bp824gqcyldaucjry
താൾ:Prakrithi Samooham Shasthram.pdf/44
106
84452
245160
2026-07-16T16:13:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ളുടെ വലുപ്പം കൂട്ടാൻ പറ്റില്ല. m പല ധാരണകളും മാറ്റേണ്ടിവരും. അതിനനു ഇന്നത്ത എന്നാൽ സമൂഹത്തിനൊട്ട ാകെ എടുക്കുമ്പോൾ, ലാഭം എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245160
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള
ളുടെ വലുപ്പം കൂട്ടാൻ പറ്റില്ല.
m
പല ധാരണകളും മാറ്റേണ്ടിവരും.
അതിനനു
ഇന്നത്ത
എന്നാൽ സമൂഹത്തിനൊട്ട ാകെ എടുക്കുമ്പോൾ, ലാഭം എന്ന വാക്കിനു
തന്നെ പുതിയ അർഥം ഉണ്ടായിരുന്നു . ആ അർഥത്തിൽ ഇരുന്ന
നിലയിലുള്ള കേന്ദ്രീകരണം കൂടി
ഇടതിങ്ങിയ നഗര ജീവിതം, അവിടമാകെ മലിനപ്പെടുത്തുന്ന വ്യവ
യ്ക്കും ഉതകിയതല്ല. ഇന്നത്തെ ഈ കേന്ദ്രീകരണ പ്രവണത മാറ്റണ
മങ്കിൽ അത് അനിവാര്യമാക്കിത്തീർക്കുന്ന സാമ്പത്തിക വ്യവസ്ഥ
സാമ്പത്തിക വ്യവസ്ഥ മാറിയ ഉടനെ ഈ പ്രവണത
v
തന്നെ മത്സരമാകയാലും മത്സര ശേഷി വർധിപ്പിക്കാൻ കേന്ദ്രീ
കാരണമാവശ്യമായതിനാലും ഇതിൽ നിന്ന് രക്ഷപ്പെടാൻ നിവ
മറു വശത്ത്, ക്യഷിയിൽ ഇന്നു
വ്യവസായങ്ങളിലെ ഊര് ജോപയോഗത്തിന്റെ ദക്ഷത ഇതിലും കൂടു
തലാണെന്നു പ്രഥമ ദൃഷ്ടിയിൽ തോന്നിയേക്കാം. എന്നാൽ അതു
v
0.1-0.2
മരങ്ങളും ചെടികളും അവ ഭക്ഷിച്ചു
വളർന്ന ജീവികളാണ് പിന്നീട് കൽക്കരിയും എണ്ണയുമായി രൂപാ
മരപ്പട്ടിട്ടുള്ളത്. അവ പിന്നീട് ഉപയോഗിക്കുമ്പോൾ ദത
ചെയ്യുന്നത്.
സസ്യശാസ്ത്ര ഗവേഷണങ്ങൾ
ആണ് മനുഷ്യന്റെ മുമ്പിലുള്ള ഏറ്റവും പ്രധാനമായ പ്രശ്നം.
അതു പോലെ, ഉപഭോഗം വർധിപ്പിക്കുക എന്നതാണ് ജീവിത
43<noinclude></noinclude>
t59mgpld0ois4dhgssx72vuoshyeut6
താൾ:Prakrithi Samooham Shasthram.pdf/53
106
84453
245161
2026-07-16T16:13:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തയ്യാറാക്കി. ടോള 100-00 തണ്ടോടുകൂടി ശാസ്ത്ര പുരോഗതിയിൽ വമ്പിച്ച കുറവും കാണാൻ ങിയത് ഈ ഇത്തരത്തിലുള്ള ഒരു കലാപത്തിൽ യാണല്ലോ. 8. അധപതിക്കാൻ തുടങ്ങി, അപരിഷ് കൃതരുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245161
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തയ്യാറാക്കി. ടോള
100-00
തണ്ടോടുകൂടി ശാസ്ത്ര പുരോഗതിയിൽ വമ്പിച്ച കുറവും കാണാൻ
ങിയത് ഈ
ഇത്തരത്തിലുള്ള ഒരു
കലാപത്തിൽ
യാണല്ലോ.
8. അധപതിക്കാൻ തുടങ്ങി,
അപരിഷ് കൃതരുടെ ആക്രമണങ്ങൾ
അരങ്ങ് മാറുന്നു
ക്രി. മു. 100 മുതൽ ക്രി. പി. 1,450 വരെയുള്ള ഒന്നര സഹസ
ബം. ശാസ്ത്ര പുരോഗതിയുടെ കാലമായിരുന്നു എന്നു പറയുക
വയ്യ. സിറിയ, പേർഷ്യ, മധ്യ ഏഷ്യ, ഇന്ത്യ, ചൈന മുതലായ കേന്ദ്ര
യെല്ലാം തന്നെ താൽക്കാലികങ്ങളായിരുന്നു;
എന്നെ ഉണ്ടായുള്ളൂ.
തുടർച്ചയില്ലാത്ത വ ാ
ക്രി. പി. 2003 മാണ്ടിന് മുമ്പു തന്നെ ഒഴുകുന്ന വെള്ളത്തി
ൻ ശക്തി ഉപയോഗിക്കാൻ മനുഷ്യൻ പഠിച്ചിരുന്നു. എന്നാൽ
പകമായി ഉപയോഗിക്കാൻ തുടങ്ങിയുള്ളൂ. സെൻറ് സോഫിയ പള്ളി
യു ടെ നിർമാണം വാസ്തുവിദ്യയുടെ ഒരു അത് നേട്ടമായിരുന്നു.
ഏതാണ്ടു് ഈ കാലത്താണ് (ക്രി. പി. 500-600) ഭാരതീയ ഗണിത
എന്നാൽ സമ്പദായത്തെ സിറിയയിൽ പ്രചരിപ്പിച്ചു. ഇക്കാലത്ത്
ഭാരതത്തിൽ എല്ലാം
ടീച്ചു. സംസ്കൃതം, സിറിയക്, ഗ്രീക്ക് ഭാഷകളിലെ കൃതികൾ അ
പിടിത്തങ്ങളാ
52<noinclude></noinclude>
bfj12b9w8wa8gfo6rc6nlcynfuwi9ay
താൾ:Prakrithi Samooham Shasthram.pdf/63
106
84454
245162
2026-07-16T16:13:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്ര സാഹിത്യ പരിഷത്ത' താൾ സൃഷ്ടിച്ചിരിക്കുന്നു
245162
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്ര സാഹിത്യ
പരിഷത്ത<noinclude></noinclude>
mxlkhbfysj03lsz6w9kseiskv1cwy3p
താൾ:Prakrithi Samooham Shasthram.pdf/54
106
84455
245163
2026-07-16T16:13:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം എടുക്കുകയാണെങ്കിൽ വെടിമരുന്ന്, തോക്കുകൾ, കാറ്റാടിമില്ലുകൾ, കടലാസ്, അച്ചടി, എന്നിവയുടെ ആവിഷ്കാരങ്ങളാ ഏറ്റവും പ്രധാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245163
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം എടുക്കുകയാണെങ്കിൽ
വെടിമരുന്ന്, തോക്കുകൾ, കാറ്റാടിമില്ലുകൾ, കടലാസ്, അച്ചടി,
എന്നിവയുടെ ആവിഷ്കാരങ്ങളാ
ഏറ്റവും പ്രധാനമായ വ എന്നു
മഹാരഥന്മ ാ വളർത്തിക്കൊണ്ടു വന്നിരുന്ന
60.
ശാസ്ത്രങ്ങളെല്ലാം ഇക്കാല
ത്ത് വിസ്മരിക്കപ്പെട്ടിരുന്നു. ബുദ്ധിപരമായ അന്ധകാരത്തിൻറ
15-ാം നൂറ്റാണ്ടിന്റെ മധ്യത്തിനു ശേഷ
മാണ് സംഗതികൾ മാറാൻ തുടങ്ങിയത് : ലിയൻ നവോത്ഥാന
സ്ഥാപിക്കപ്പെട്ടു.
നവോത്ഥാനം
വായിച്ചു കഴിഞ്ഞിരുന്ന നാടുവാഴിത്ത വ്യവസ്ഥ
വ്യാപാരം ഗണ്യമായ തോതിൽ വർധിക്കുവാൻ തുട
ളംബസ് അമേരിക്ക കണ്ടു പിടിച്ചു.
കപ്പൽ മാർഗവും കണ്ടു പിടിച്ചു. മുള്ളർ നാവിക പഞ്ചാംഗം
മരുന്നു ”, ആലം എന്നിവയുടെ ഉല്പാദനം വർധിപ്പിച്ചു. രാസനിൽ മാ
വന്നു. മാർട്ടിൻ ലൂഥർ കത്തോലിക്കാപള്ളിയെ വെല്ലുവിളിച്ചു. തോ
നിലവിലുണ്ടാ
അരക്കിട്ടുറപ്പിച്ചിരുന്നതുമായ പല സിദ്ധാന്തങ്ങളും
ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി.
ചുറ്റും സഞ്ചരിക്കുന്ന ഗ്രഹങ്ങളിൽ ഒന്നു മാത്രമാണ് ഭൂമി എന്നു
ബ്രാവിനെ അവർ ദഹിപ്പിച്ചു കൊന്നു. പക്ഷേ, പുതിയ
വി, വളർച്ചയുടെ പുതിയ ബീജത്തെ നശിപ്പിക്കാൻ അ വർക്ക്
53<noinclude></noinclude>
h34e209u10mwxu7296f57668ufmey57
താൾ:Prakrithi Samooham Shasthram.pdf/25
106
84456
245164
2026-07-16T16:14:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മുതലായ വി യു ടെ യും പാൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. എന്നു ശരിയായ വഴിയിലൂടെ ഗവേഷണ ned. സഹായിക്ക ഏതൊരു വസ്തുവിന്റെയും യഥാർഥ സ്ഥാനത്തെയും യഥാർഥ എന്നാണ് ഇതു പറയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245164
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മുതലായ വി യു ടെ യും പാൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. എന്നു
ശരിയായ വഴിയിലൂടെ ഗവേഷണ
ned.
സഹായിക്ക
ഏതൊരു വസ്തുവിന്റെയും യഥാർഥ സ്ഥാനത്തെയും യഥാർഥ
എന്നാണ് ഇതു പറയുന്ന തു . നിർണ്ണയിക്കാനായി ഉപയോഗിക്കുന്ന
ഉപകരണം, പ്രകാശ രശ്മികൾ പോലും, വസ്തുവിന്റെ സ്ഥാനത്തി
വരുത്തുന്നതാണ്. സലവസ്തുക്കളിൽ
ഇതു തീരെ നിസ്സാരമായിരിക്കും. എന്നാൽ ഇലക് ട്രോണിനെപ്പോ
ലുള്ള സൂക്ഷ്മകണങ്ങളുടെ കാര്യത്തിൽ ഇത് വളര സാരമുള്ള
താണ്. ഇതാണ് വാദം.
ത്, ആയി ഒന്നുമില്ലെന്നു നാം കണ്ടു കഴിഞ്ഞു.
നോക്കുമ്പോൾ എല്ലാ ചലനത്തിലും സ്ഥാനമാറ്റമുണ്ട്. ചില
സന്ദർഭങ്ങളിൽ വസ്തു ആകെ ചലിക്കുന്നു ( നിരീക്ഷകന് ആപേക്ഷിക
മായി. മറ്റു ചില സന്ദർഭങ്ങളിൽ വസ്തു നിരീക്ഷകന് ആ പ
ക്ഷികമായി ചലിക്കുന്നില്ലെങ്കിലും വസ്തുവിലെ സൂക്ഷ്മകണിക
ചലിക്കുന്ന താണ്. ഈ
ചലനത്തിൽ നിരീക്ഷകൻ താല്പര്യമില്ലായിരിക്കാം. അതുകൊണ്ടു
മാറ്റമില്ലാത്ത ഒന്നു മില്ല. അ പ്പോൾ അനിശ്ചിതത്വം എന്നു പറയുന്ന
എന്താണു സ്ഥാനവും സ്ഥാനമാവും ഒരേ സമയ നിർണ
യിക്കാൻ പറ്റില്ല എന്നതാണ് ഈ സിദ്ധാന്തം.
സ്ഥാനം നിർണ
യിക്കുക എന്നു പറയുന്നതു കൊണ്ട് ആ നിമിഷത്തിൽ സ്ഥാനം മാ
ന്നില്ല എന്നാണ്. അർഥമാക്കുന്നത്.
ഒരു വ
വിനു മാറാതെയും മാറിക്കൊണ്ടും ഇരിക്കാൻ പറ്റുമോ? ഇല്ല. ഇതു
യാ ഉള്ള ഒരു വസ് തുവിന്റെ കാര്യത്തിൽ സ്ഥാനചലനനിർണ
യങ്ങളിൽ വരുന്ന
23<noinclude></noinclude>
aovlng9dqpwwn67d5v3ltry6r0fhhzy
താൾ:Prakrithi Samooham Shasthram.pdf/15
106
84457
245165
2026-07-16T16:14:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ങ്കിലും രൂപത്തിലുള്ള ദ്രവ്യത്തിന്റെ സഹായമില്ലെങ്കിൽ നീളവും സ്പേസിനെപ്പറ്റിയുള്ള പല ധാരണകളും ആധുനിക ശാസ്ത്രജ്ഞർ തിരുത്തേണ്ടി വന്നിട്ടുണ്ടു്. യുഡിന്റെ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245165
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ങ്കിലും രൂപത്തിലുള്ള ദ്രവ്യത്തിന്റെ സഹായമില്ലെങ്കിൽ നീളവും
സ്പേസിനെപ്പറ്റിയുള്ള പല ധാരണകളും ആധുനിക ശാസ്ത്രജ്ഞർ
തിരുത്തേണ്ടി വന്നിട്ടുണ്ടു്. യുഡിന്റെ ജ്യാമിതിയിൽ സമാന്തര
ത്രികോണത്തിൽ മൊത്തം 180°
കനവേ ഉള്ള ആപേക്ഷിക സിദ്ധാന്തമനുസരിച്ച് അതിവേഗത്തിൽ
ചലിക്കുന്ന വസ്തുക്കളുടെ ആകൃതിക്ക്, അവ കയ്യടക്കുന്ന സിൻ
ഇതെല്ലാം സ് പേസ് എന്നു പറയുന്നത് സത്യമായ ഒരു സ
എന്നു കാണിക്കുന്നു. വ്യത്തിനും
സമയം
അടിസ്ഥാന മാനങ്ങളാണുള്ളത്.
ആദ്യത്തെ
യായി എന്നു ചോദിച്ചാൽ എളുപ്പത്തിൽ ഉത്തരം പറയാം.
പ്പിക്കുന്നു. എന്താണ് ഈ പദങ്ങളെല്ലാം കുറിക്കുന്നതു
വർഷം, ദിവസം, മണിക്കൂർ, സെക്കൻഡ്... ഇവയെല്ലാം ന മ യ
ത്തിന്റെ മാത്രകളാണ്. ഭൂഗോളത്തിൻറ
ദിവസത്തി അടിസ്ഥാനം. സൂര്യനു ചുറ്റുമുള്ള പ്രദക്ഷിണ
മാണ് വർഷത്തിനു നിദാനം. യോ അതിന്റെ
ചല ന
എന്ന വാക്കിന്റെ അർഥമില്ല. ക്ളോക്കില
ചലനവും സമയത്തെ അളക്കാൻ ഉപയോഗിക്കുന്നു. അതുമല്ലെങ്കിൽ
അണുഘടികാരത്തിന്റെ അടിസ്ഥാനമായ സീസിയം അണുവിന്റെ
13<noinclude></noinclude>
6p3ysqmjdkmubgrh37rvqko0zwh3xwx
താൾ:Prakrithi Samooham Shasthram.pdf/5
106
84458
245166
2026-07-16T16:14:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പാരസംഗ്രഹം 2 I 1 എന്താണ് പ്രതി പ്രകൃതിയാണ് മനുഷ്യ ജീവിതത്തി പ്രകൃതിപഠനത്തിൽ ഇന്നു നേരിട്ടിരിക്കുന്ന പ്രതിസന്ധിയുടെ 4 5 6 വചനം 7 സ്വരമായി ബന്ധപ്പെടുത്തിയല്ലാതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245166
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പാരസംഗ്രഹം
2
I
1 എന്താണ് പ്രതി പ്രകൃതിയാണ് മനുഷ്യ ജീവിതത്തി
പ്രകൃതിപഠനത്തിൽ ഇന്നു നേരിട്ടിരിക്കുന്ന പ്രതിസന്ധിയുടെ
4
5
6
വചനം
7 സ്വരമായി ബന്ധപ്പെടുത്തിയല്ലാതെ സിന
നിർ വചിക്കാൻ പറ്റില്ല
8
9
സമയവ്യത്തിന്റെ ചലനത്തെ പ്രതിനിധീകരിക്കുന്ന ഒരു
1 സമയത്തിന്റെയും സിയും സൂക്ഷ്മ സ്ഥലങ്ങളുടെ അന
സാധാരണ സ്ഥിതിയിൽ ഇവിടെ ക്ലാസ് അവസാനിപ്പിക്കാം.
11
II
ഭൗതികത്തിലെ പ്രതിസന്ധി പ്രകാശത്തിന്റെ
5.<noinclude></noinclude>
6kg858rhew7ykb8jyxijgntnpmamuyy
താൾ:Prakrithi Samooham Shasthram.pdf/45
106
84459
245167
2026-07-16T16:14:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലക്ഷ്യം' എന്ന ധാരണ വെച്ചു പുലർത്തുകയും അതിനായി ഇന്നു നട ക്കുന്ന രീതിയിൽ പ്രതിവിഭവങ്ങളെ ചൂഷണം ചെയ്യുകയു ം ചെയ്യുക ഈ ജനങ്ങളുടെ ഉപഭോഗത്തിനു വേണ്ടിയുള്ള ഉല്പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245167
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലക്ഷ്യം' എന്ന ധാരണ വെച്ചു പുലർത്തുകയും അതിനായി ഇന്നു നട
ക്കുന്ന രീതിയിൽ പ്രതിവിഭവങ്ങളെ ചൂഷണം ചെയ്യുകയു ം ചെയ്യുക
ഈ
ജനങ്ങളുടെ ഉപഭോഗത്തിനു വേണ്ടിയുള്ള ഉല്പാദനം എന്ന വ്യവസ്ഥ,
ഉപഭോഗാധിഷ്ഠിത സം
പറയുന്നതു അല്പം വിരോധാഭാസമായി തോന്നിയേക്കാം. എന്നാൽ
ഒന്നു ' ലോചിച്ചാൽ അതു ശരിയാണെന്നു മനസ്സിലാകും. എ
കൊണ്ടെന്നാൽ രണ്ടാമത്തെ പരിതസ്ഥിതിയിൽ ലോകത്ത് ഒട്ടാകെ
യുള്ള ഉപയോഗം ആദ്യത്തെ പരിതസ്ഥിതിയിലേതിനേക്കാൾ
ത്തിനു നഷ്ടം വരുത്തിക്കൊണ്ട് വ്യക്തിക്ക് ലാഭം ഉണ്ടാക്കേണ്ട
ഭാവനം ചെയ്യുന്ന സോഷിലിസ്റ്റ് സംവിധാനം ഉണ്ടാകേണ്ടിയിരി
44<noinclude></noinclude>
69spo8l56s08629sfa2t0m7b3g7igll
താൾ:Prakrithi Samooham Shasthram.pdf/55
106
84460
245168
2026-07-16T16:14:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യിൽ നിന്നു വ്യവസായത്തിലേയ്ക്കുള്ള 17-ാം നൂറ്റാണ്ട് ശാസ്ത്രത്തിൽ ഒരു പുതിയ വിപ്ലവം തന്നെ സ ഷ്ടിച്ചു. ഗണിതം, ഭൗതികം, ജീവശാസ്ത്രം, വൈദ്യം മുതലായ ശ ാഖ കളുടെ ഇന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245168
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യിൽ നിന്നു വ്യവസായത്തിലേയ്ക്കുള്ള
17-ാം നൂറ്റാണ്ട് ശാസ്ത്രത്തിൽ ഒരു പുതിയ വിപ്ലവം തന്നെ സ
ഷ്ടിച്ചു. ഗണിതം, ഭൗതികം, ജീവശാസ്ത്രം, വൈദ്യം മുതലായ ശ ാഖ
കളുടെ ഇന്നത്തെ ചട്ടക്കൂട് രൂപപ്പെടുത്തിയത് അന്നാണ്. (20
നൂറ്റാണ്ടിൽ ഈ ചട്ടക്കൂടിന് ഗണ്യമായ മാറ്റം വരികയുണ്ടായെങ്കി
സ്കോപ്പ് കണ്ടു പിടിക്കപ്പെട്ടിരുന്നു. ഒരു പുതിയ ലോകം
തുറന്നു കാട്ടി. ഗലീലിയോവിന്റെ പരീക്ഷണങ്ങൾ പ്രസിദ്ധങ്ങള
സ്ഥാനം കുറിക്കപ്പെട്ടു.
ചു, കക്കാർ തെ കാർത്തിയൻ നിർ ദേശ ാങ്കങ്ങളുടെ (cartesian
co-ordinates) ഉപജ്ഞാതാവ് വിഷം ജ്യാമിതിക്ക് രൂപം
ഗ്രഹങ്ങളുടെ സഞ്ചാര പഥത്തെക്കുറിച്ചുള്ള നിയമത്തിന് രൂപം കൊ
ദധീകരിക്കപ്പെട്ടു. ഗുരുത്വാകർഷണ നിയമം കണ്ടുപിടിക്കപ്പെട്ടതി
പരീക്ഷണങ്ങളും
Sol
ക്കിന്റെതായ ഘർഷണ വൈദ്യുതിയുടെ കണ്ടു പിടിത്തവും വൈദ
തിയെപ്പറ്റിയുള്ള പഠനത്തിനു തുടക്കം കുറിച്ചു.
ന്യൂട്ടൺ നിറങ്ങളെപ്പറ്റിയുള്ള സിദ്ധാന്തം ഉന്നയിച്ചു. പ്രകാശ
ത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അ നകം പരീക്ഷണങ്ങൾ
കയും സിദ്ധാന്തങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്തു.
ം ഉന്നയിച്ചു. ഇതു് ന്യൂട്ടൻ ക ണ സിദ്ധാന്തത്തിനു വിരുദ്ധമായി
54.<noinclude></noinclude>
48pea0lltxumh1iz17vi6p8pumi2r62
താൾ:Prakrithi Samooham Shasthram.pdf/34
106
84461
245169
2026-07-16T16:14:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൂടുതൽ കൂടുതൽ ബോധ്യമാകാൻ തുടങ്ങി. പറയണം എന്ന നിലവന്നു. അവർ ആംഗ്യ ഭാഷ ഉപയോഗിച്ചു. ആശയ വിനിമയം നടത്തി. ശബ്ദങ്ങൾ ഉച്ചരിക്കാൻ പഠിച്ചു. വാന അധ്വാനവും ഭാഷയും കൂടിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245169
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കൂടുതൽ കൂടുതൽ ബോധ്യമാകാൻ തുടങ്ങി.
പറയണം എന്ന നിലവന്നു.
അവർ ആംഗ്യ ഭാഷ ഉപയോഗിച്ചു. ആശയ വിനിമയം നടത്തി.
ശബ്ദങ്ങൾ ഉച്ചരിക്കാൻ പഠിച്ചു.
വാന
അധ്വാനവും ഭാഷയും കൂടിച്ചേർന്നാണ് പടിപടിയായി
രൻ അവികസിതമായ തലച്ചോറിൽ നിന്നു കൂടുതൽ വികസിതവും
CL
ത്തിനും വഴിതെളിച്ചത്. നായാട്ടിലും മീൻ പിടിത്തത്തിലും കര
സ്ഥമാക്കിയ പുണ്യം വഴി ലഭ്യമായ മാംസഭക്ഷണം ഈ വളർ
തരിതപ്പെടുത്തി.
ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ഈ
പ്രക്രിയയ്ക്കു
പിന്നെയും വേഗം കിട്ടി അവസാനം തികച്ചും പൂർ ണനായ മനുഷ്യൻ
പ്രത്യക്ഷപ്പെട്ടു. പരസ്പര സഹകരണവും കൂട്ടായ പ്രവർത്തനവും
ഇല്ലാ യി രു ന്ന കിൽ ഇതൊന്നും നടക്കുമായിരുന്നില്ല. ഇതിന്റെ ഫലമായി
പുതിയൊരു ഘടകം, സമൂഹം നിലവിൽ വന്നു .
എന്താണ് സമൂഹം
ണമാണ്. എന്നാൽ മനുഷ്യൻ മാത്രമാണ് ബോധപൂർവം തനിക്കാവ
രാൾ എന്നിവ നിർമിച്ചു. അവയുടെ സഹായത്തോടുകൂടി മുഖ
അവ ഉണ്ടാക്കലാണ് മനുഷ്യൻ ഏററവും പ്രധാനപ്പെട്ട പ്രവർത്ത
ഉണ്ടാക്കുന്നത്. ഈ കൂട്ടു ചേർന്ന പ്രവർത്തനത്തിലുള്ള ക്രമീകരണ
ആദ്യ കാലങ്ങളിൽ പ്രകൃതി നിർ മിതങ്ങളായ ഗുഹകളിലും മറ്റു
ഇല്ല. മുഖ്യ പ്രവർത്തനം ആഹാരസമ്പാദനം ആയിരുന്നു. ഉറക്ക മൊഴി
ച്ചുള്ള ബാക്കി സമയം മുഴുവനും അവന് ഇതിനുവേണ്ടി ഉപയോഗി
ക്കേണ്ടി വന്നു. എന്നിട്ടും പലപ്പോഴും വിശപ്പടക്കാൻ വേണ്ട ഭക്ഷണം
കിട്ടിയിരുന്നില്ല. അതിനാൽ എല്ലാവർക്കും ആഹാരസമ്പാദന പ്ര
ഒരാൾക്കും വെറുതെ ഇരിക്കാൻ
32<noinclude></noinclude>
gj63pukfqc0fjdcfbd48mmv2itilyq6
താൾ:Prakrithi Samooham Shasthram.pdf/26
106
84462
245170
2026-07-16T16:14:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്നാൽ ഇലക്ട്രോണിനെപ്പോലുള്ള ഒരു സൂക്ഷ്മ വസ്തുവിന്റെ “സാരം', 'നിസ്സാരം' എന്നിവ മനുഷ്യന്റെ പ്രവർത്തനങ്ങളുമായി കടക്കുന്നതിനു മുമ്പ് ഒന്നു കൂടി പരിശോധിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245170
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>എന്നാൽ ഇലക്ട്രോണിനെപ്പോലുള്ള ഒരു സൂക്ഷ്മ വസ്തുവിന്റെ
“സാരം', 'നിസ്സാരം' എന്നിവ മനുഷ്യന്റെ പ്രവർത്തനങ്ങളുമായി
കടക്കുന്നതിനു മുമ്പ് ഒന്നു കൂടി പരിശോധിക്കാനുണ്ടു്. പ്രകാശ
മനം മയക്കാനുള്ള പ്രവണത,
അവഗണിക്കാനുള്ള
പരസ്പരബന്ധങ്ങളെ
കാണപ്പെടുന്നു. എന്നാൽ ഒന്നു സൂക്ഷിച്ചു നോക്കിയാൽ നമുക്കെല്ലാ ം
പ്രകൃതി. ഈ ദ്വന്ദ്വങ്ങളിൽ ഒന്നിനു മാത്രമായി അസ്തിത്വമില്ല. ഒന്നി
വെളിച്ചവുമായി ബന്ധപ്പെടുത്തിയില്ലാതെ ഇരുട്ടില്ല.
പുസ്സില്ലാതെ മനസ്സില്ല.
ആകർഷണമില്ലാതെ വികർഷണമില്ല
അളവില്ലാതെ ഗുണമില്ല
ഈ ലിസ്റ്റ് എത്ര വേണമെങ്കിലും നീട്ടാം. എല്ലാ
ച്ചും പറയാം. ഇത്തരത്തിൽ പ്പെട്ട ഒരു ദ്വന്ദത മാത്രമാണ് തരംഗ സ
ഭാവവും
അതിൽ ഇത്ര
പരിശ്രമിക്കാനാ
നിരാശപ്പെടാനോ എന്നുള്ള ഓട്ടോ ഫ്രിഷ് എന്ന പ്രസിദ്ധ ഭൗതി
ക ഞൻ വിലപിക്കുന്നതു നോക്കൂ:
"
ക്കരുതു്. കണികകളും ആ രംഗങ്ങളുമെല്ലാം വ്യത്യസ്ത സന്ദർഭങ്ങളിലുള്ള
പ്രകാശത്തിന്റെ പാറി സംസാരിക്കുന്നതിനു വേണ്ടി
24<noinclude></noinclude>
0ve3bfwr6zk02knwqx0xdke0lcp96ew
താൾ:Prakrithi Samooham Shasthram.pdf/46
106
84463
245171
2026-07-16T16:14:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രം ശാസ്ത്രത്തിന്റെ സ്വാധീനം ശാസ്ത്രത്തിന് ഒരു നിർവചനം കൊടുക്കുക എളുപ്പമല്ല. എന്നറിയാം. ബോധപൂർവ്വം അറിഞ്ഞില്ലെങ്കിലും അതിന്റെ സ്വാ പോലും, സ്വതന്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245171
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രം
ശാസ്ത്രത്തിന്റെ സ്വാധീനം
ശാസ്ത്രത്തിന് ഒരു നിർവചനം കൊടുക്കുക എളുപ്പമല്ല.
എന്നറിയാം. ബോധപൂർവ്വം അറിഞ്ഞില്ലെങ്കിലും അതിന്റെ സ്വാ
പോലും, സ്വതന്ത്ര ജീവിതത്തിലെ ഒരു ദിവസം കഴിയുമ്പോ
ഉല്പന്നങ്ങളുമായി നമുക്ക്
സമ്പർക്കത്തിലാവേണ്ടിവരുന്നു. കാലത്ത
അടുക്കളയിൽ ഗ്യാസ് അഥവാ മം, ധരിക്കുന്ന വസ്ത്രങ്ങൾ,
റേഡിയോ, ടെലഫോൺ, വാഹനങ്ങൾ ഇട്ടു നടക്കുന്ന ചെരുപ്പ്
കുളിക്കുവാനുള്ള സോപ്പ്, കയ്യിൽ കെട്ടിയ വാച്ച് എഴുതാനു പ
തന്റെ ഭൗതികവും സാസ്കാരികവും ആയ ആവശ്യങ്ങൾ തൃപ്തി
പ്പെടുത്താൻ മനുഷ്യൻ എന്തു സാധനങ്ങൾ ഉണ്ടാക്കുന്നു ! എത്രയെത്ര
സാധനങ്ങൾ മനുഷ്യ ജീവിതവുമായി വേർ തിരിച്ചറിയാൻ സാധി
ക്കാത്ത വിധത്തിൽ ഇഴുകിച്ചേർന്നിരിക്കുന്നു.
തരത്തിലുള്ള ഭക്ഷ്യ പദാർഥങ്ങൾ, ആൽഗകൾ പോലും, നാം ഉണ്ടാ
ക്കുന്നു . മണ്ണില്ലാതെ വെള്ളത്തിൽ മാത്രമായി കൃഷി ചെയ്യുന്നു. വള്ള
തെ തടഞ്ഞ് നിർത്തി പല വട്ടം ഉപയോഗിക്കുന്നു. ഉഴുന്നതിനും
കൊയ്യുന്നതിനും മെതിക്കുന്നതിനും സംസ്കരിക്കുന്നതിനും സംഭ
രിക്കുന്നതിനും ഒക്കെ യന്ത്രങ്ങൾ ഉപയോഗിക്കുന്നു. പോരാ,
ട്രോളിയത്തിൽ നിന്നു . കൽക്കരിയിൽ നിന്നു പോലും നാം
ഉണ്ടാക്കുന്നു .
...
45<noinclude></noinclude>
ac7n4ue7vih5hz16iguyotwkd0bulx7
താൾ:Prakrithi Samooham Shasthram.pdf/56
106
84464
245172
2026-07-16T16:14:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രുന്നു. കണസിദ്ധാന്തക്ക ാരു ം തരംഗ പക്ഷപാതികളും തമ്മിൽ അന്നു ഈ ങ്ങിയ വഴിക്കു രണ്ടു നൂറ്റാണ്ടിലധികം കാലം നീണ്ടുനിന്നു. സം) തുടങ്ങിയവർ ശ ാസ്ത്രീയ ജീവശാസ്ത്രത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245172
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രുന്നു. കണസിദ്ധാന്തക്ക ാരു ം തരംഗ പക്ഷപാതികളും തമ്മിൽ അന്നു ഈ
ങ്ങിയ വഴിക്കു രണ്ടു നൂറ്റാണ്ടിലധികം കാലം നീണ്ടുനിന്നു.
സം) തുടങ്ങിയവർ ശ ാസ്ത്രീയ ജീവശാസ്ത്രത്തിനും അടിസ്ഥാന
മിട്ടു. എന്നാൽ രസതന്ത്രം ഇനിയും വളരാൻ തുടങ്ങുന്നതേയുള്ളു .
വേഷണത്തിന് സാമൂഹിക സ്വഭാവം കൈവരുന്നതിന്റെ ആദ്യ ലക്ഷ
ണമാണ് ഈ സ്ഥാപനങ്ങൾ.
സാങ്കേതിക വിപ്ലവം
ഇതിനിടയിൽ വളർന്നു വരുന്നു. മുതലാളിത്ത വ്യവസ്ഥയും വളർ
മുട്ടിയ നാടുവാഴിത്ത വ്യവസ്ഥയും തമ്മിലുള്ള പൊരുത്തക്കേടുകൾ
ൻറ ആദ്യ പകുതിയിലും കോളനികൾ തട്ടിപ്പിക്കുന്നതിനു വേണ്ടി
യൂറോപ്യൻ രാഷ്ട്രങ്ങൾ തമ്മിൽ തമ്മിലും, ഓരോ രാജ്യത്തിലും അവി
ത്ത പ്രഭുവർഗവും ഉയർ ന്നു വരുന്ന മുതലാളിവർഗവും തമ്മിലും
എം സംഘർഷങ്ങളും ധാരാളമായിരുന്നു. സ് പെയിനിലെ പിൻ തുടർ
ചാവക ാശധങ്ങൾ,
മഹാനായ
റഷ്യയുടെയും മഹാനായ ഫ്രഡറിക്കിന്റെ
നേതൃത്വത്തിൽ
ടെയും ഉയർച്ച, ബ്രിട്ടീഷുകാർ ഇന്ത്യ യെ കീഴടക്കാൻ തുടങ്ങിയത്,
ശ രാജ്യങ്ങളുടെ കാര്യമാണിത്. അധീനരാജ്യങ്ങൾ ദാരിദ്ര്യാന്ധകാര
അതിൽ ആണ്ടു പോയി.
ശനികരു ം നാടുവാഴിത്തത്തെ നിലനിർത്താൻ ശ്രമിക്കുന്ന ദാർശനിക
കടുത്ത ആശയവാദവുമായി, ശാസ്ത്ര
എല്ലാം നിഷേധിച്ചുകൊണ്ട് മുന്നോട്ടു വന്നു, ബിഷപ്പ് ബെർക്കിലി
ഹ, വോൾട്ടയർ, റൂസ്സോ, കാൻറ്, ഗ, ഹെഗൽ, കോം
55<noinclude></noinclude>
4k7nc52d92fzmye97f4kzlccdb7uqze
താൾ:Prakrithi Samooham Shasthram.pdf/35
106
84465
245173
2026-07-16T16:14:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പാറുമായിരുന്നില്ല. രക്തബന്ധം കൊണ്ടും ആഹാരസമ്പാദന പ്രവർ ബന്ധം കൊണ്ടും ഒന്നിച്ചു ചേർക്കപ്പെട്ട കാലങ്ങളാണ് അകാല ത്തെ സമൂഹത്തിലെ അടിസ്ഥാനഘടകങ്ങൾ. ബന്ധമുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
245173
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പാറുമായിരുന്നില്ല. രക്തബന്ധം കൊണ്ടും ആഹാരസമ്പാദന പ്രവർ
ബന്ധം കൊണ്ടും ഒന്നിച്ചു ചേർക്കപ്പെട്ട
കാലങ്ങളാണ് അകാല
ത്തെ സമൂഹത്തിലെ അടിസ്ഥാനഘടകങ്ങൾ.
ബന്ധമുള്ള നിരവധി പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടായി
രിക്കും. എല്ലാവരും കൂടി ആഹാരസമ്പാദനം
ലഭ്യങ്ങൾ
കൂട്ടായി അനുഭവിക്കും. അവരുടെ ഉപകരണങ്ങൾ വളരെ പ്രാകൃത
ങ്ങളായിരുന്നു പ്രകൃതിയിൽ നിന്നു ലഭിക്കുന്ന കൂർത്ത് വക്കുകളും മുന
കളും ഉള്ള കല്ലുകൾ. പിന്നീട് അവ ചെത്തി ശരിപ്പെടുത്തി നല്ല
eJ. എന്നാൽ അടുത്തടുത്ത പ്രദേശങ്ങളിലായി നിരവധി കാലങ്ങൾ
പ്രദേശങ്ങളും കൃഷിപ്രദേശങ്ങള
ഗോത്രങ്ങൾ
ഉണ്ടായിരുന്നു.
ഭാഷ ഇവയുള്ള കാലങ്ങൾ
ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നു ഗോത്രങ്ങൾ.
അവശിഷ്ടങ്ങൾ ഇന്നു ക ര ള ത്തിൽ അട്ടപ്പാടി, വയനാട് മല
നങ്ങളിൽ നാനാഭാഗത്തും കാണാവുന്നതാണ്.
മിക്കുകയുണ്ടായി. ഉല്പാദനത്തിനും, ശത്രു പ്രതിരോധത്തിനും ഉപ
“തമായ ആയുധങ്ങളുടെ വികസനമായിരുന്നു
പുരേ ാഗമനത്തിന്റെ
അമ്പും വില്ലും കണ്ടുപിടിച്ചതോടെ ആദ്യ പ
അത്തിലുള്ള യന്ത്രം ഉണ്ടായി. ചക്രത്തിന്റെ കണ്ടുപിടിത്തം മാ
നമായിരുന്നു . മൺ പാത്രങ്ങൾ, ലോഹങ്ങൾ, കാലിവളർത്തൽ, കൃഷി
എന്നിവ കണ്ടു പിടിച്ചതോടുകൂടി
മനുഷ്യൻ
തന്നെ ഒരു കാലത്തിലെ എല്ലാ അംഗങ്ങളുടെ
യിരുന്നില്ല.
33<noinclude></noinclude>
engstlcdfzk4qrs97m04tmitljfj68y
താൾ:Prakrithi Samooham Shasthram.pdf/6
106
84466
245174
2026-07-16T16:14:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '12 ടെ നിരർഥക 13 പ്രകൃതിയുടെ ദ്വാരക 14 പ്രയോഗമാണ് യാഥാർഥ്യത്തിന്റെ അടിസ്ഥാനം ക്ലാസ് 2. സമൂഹം 1 ഇന്നത്തെ ഭ്രാന്തമായ ഉപഭോഗാസക്തി പ്രത്യേകിച്ചും 2 ചില 3 മത്സരാധിഷ്ഠിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245174
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>12
ടെ നിരർഥക
13 പ്രകൃതിയുടെ ദ്വാരക
14 പ്രയോഗമാണ് യാഥാർഥ്യത്തിന്റെ അടിസ്ഥാനം
ക്ലാസ് 2. സമൂഹം
1 ഇന്നത്തെ ഭ്രാന്തമായ ഉപഭോഗാസക്തി പ്രത്യേകിച്ചും
2
ചില
3 മത്സരാധിഷ്ഠിതവും സഹകരണാധിഷ്ഠിതവുമായ സമൂഹങ്ങൾ
4
5
8
10
പുരോഗതിയുടെ അപ്രതിരോധ്യത
9 സാമൂഹ്യ വ്യവസ്ഥകളും ശാസ്ത്ര സാങ്കേതിക പുരോഗതിയും
1
പരിവർത്തന
1
ഇതെല്ലാം എടുക്കണം. ശാസ്ത്രത്തിന്റെയും, സാങ്കേതികവിദ്യകളു
ടെയും പുരോഗതി ഉൽപാദനശക്തിയിലുണ്ടാക്കുന്ന മുന്നേറ്റമാണ്.
വ്യവസ്ഥകൾ മാറുന്നതിനു കാരണമെന്നും വ്യവസ്ഥിതികളിൽ
വരുന്ന മാറ്റം തിരിച്ച് ശാസ്ത്ര സാങ്കേതിക പുരോഗതിയേയും സ്വാധീ
നിക്കുന്നു എന്നും ഉള്ള കാര്യങ്ങൾ ഉറപ്പിക്കണം.
2
3
1 ശാസ്ത്ര സാമതിക വിദ്യകളുടെ നേട്ടങ്ങളുമായി ബന്ധപ്പെട്ടല്ലാത
ഇന്നും ഒരു നിമിഷ ം പോലും മനുഷ്യന് ജീവിക്കാൻ പറ്റില്ല
ഉദാഹരണ സഹിതം
ഇന്നത്തെ അവസ്ഥ നിരന്തരമായ വളർച്ചയുടെ ഫലമാണ്
കളം പ്രാകൃത കലാരൂപങ്ങളും
4 നവീന ശിലായുഗം ഉള്ളി- കലപ്പയും കൃഷിയും സാം തിക
1
1
1<noinclude></noinclude>
oouljyzapxqoftowdsj9lqr6pii9psk
താൾ:Prakrithi Samooham Shasthram.pdf/16
106
84467
245175
2026-07-16T16:14:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '14 കമ്പനം - 9, 192, 631, 976 അടിസ്ഥാനമാക്കിയും സമയത്തെ നിർ വചിക്കാം. സമയ മനുഷ്യർക്ക് സമയം അനുഭവപ്പെടുന്നതു് സംഭവങ്ങളുടെ അനുക എന്നു പറയുന്നതോ? അന്തിമ വിശകലനത്തിൽ ദ്രവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245175
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>14
കമ്പനം - 9, 192, 631, 976
അടിസ്ഥാനമാക്കിയും സമയത്തെ നിർ വചിക്കാം.
സമയ
മനുഷ്യർക്ക് സമയം അനുഭവപ്പെടുന്നതു് സംഭവങ്ങളുടെ അനുക
എന്നു പറയുന്നതോ? അന്തിമ വിശകലനത്തിൽ ദ്രവ്യത്തിന് ഏത
ചില മാറ്റങ്ങൾ
പറയുവാൻ സാധിക്കുമോ? ഇല്ലെന്നു കാണാം.
പ്രതിനിധീകരിക്കുന്ന ഒരു സാമാന്യ ഗുണധർമം മാത്രമാണ്
മായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാം കൂടി ഒരൊറ്റ സത്യമാണ്.
ദ്രവ്യത്തിന് ഊർജ രൂപത്തിലുള്ള ദ്രവ്യത്തിനും തമ്മിൽ അടിസ്ഥാ
നപരമായ വ്യത്യാസമൊന്നുമില്ല. അതിനാൽ രണ്ടിനും കൂടി ദ്രവ്യം
a
നിർ വചിക്കപ്പെടുന്നവയുമായ രാശികളാണ്. ദ്രവ്യത്തിന്റെ സാമാ
അനന്തതകളുടെ നാൽക്കവല
ഇങ്ങനെയുള്ള ദ്രവ്യ സ്ഥലകാല സാതന്ത്ര്യത്തിലെ ഒരംഗം മാ<noinclude></noinclude>
472s49ckghl29qk5uw5q7imcxcz5qif
താൾ:Prakrithi Samooham Shasthram.pdf/27
106
84468
245176
2026-07-16T16:14:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രപഞ്ചം എന്നു le ബന്ധിക്കാ നായി സൃഷ്ടിച്ച് സങ്കൽപങ്ങളിൽ നിന്നും നാം ഹ്യവുമായ ലക്ഷ്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതിലൂടെ ആധുനിക Co എത്തിനിൽക്കുന്നു എന്നു പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245176
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പ്രപഞ്ചം എന്നു
le
ബന്ധിക്കാ
നായി സൃഷ്ടിച്ച് സങ്കൽപങ്ങളിൽ നിന്നും നാം
ഹ്യവുമായ ലക്ഷ്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതിലൂടെ ആധുനിക
Co
എത്തിനിൽക്കുന്നു എന്നു
പ്രയോഗമാണ് യാഥാർഥ്യത്തിൻറ
അടിസ്ഥാനം
യാഥാർഥ്യം, സത്യം, മുതലായ വാക്കുകളിൽ എന്തോ സനാത
നത്വം, എന്തോ ദ വികാരം തന്നെ അടങ്ങിയിരിക്കുന്നതായി പല
മനുഷ്യരു ം കരുതുന്നു. ഇതിനു സമാനമായ വാക്കുകൾ മറ്റു ഭാഷ ക
ളിലും ഉണ്ട്. എല്ലാം ഉപയോഗിക്കുന്നതു മനുഷ്യരാണ്. മനുഷ്യർ
മുമ്പ് ആ വാക്കുകൾ ഉണ്ടായിരുന്നില്ല. മൃഗങ്ങൾ ക്കും ചെടികൾക്കും
തമ്മിലുള്ള ബന്ധം മറ്റു ജീവികളുടെ ബന്ധത്തിൽ നിന്നു വ്യത്യസ്ത
മാണ്. മനുഷ്യൻ ബോധപൂർവം പ്രതിയുടെ മേൽ പ്രവർത്തി
ക്കുന്നു.
തന്റെ ജീവൻ നിലനിൽപിനാവശ്യമായ സാധനങ്ങൾ
ബോധപൂർവമുള്ള പ്രവർത്തനത്തിലൂടെ ഉണ്ടാക്കുന്നു. ഓരോ പ്രവൃത്തി
അതേ വരെ ഇല്ലാത്ത ഒന്നിന
മനസ്സിൽ രൂപപ്പെടുത്തി ഉണ്ടാക്കുകയാണ് അവൻ.
റിയുള്ള അവന്റെ 'അറിവ്' വച്ചാണ് അവൻ തന്റെ പ്രവർ ത്ത
നം ആസൂത്രണം ചെയ്യുന്നത്. അവന്റെ അറിവ്, അവൻ ധാരണ
അതിനെപ്പറ്റിയുള്ള
അവന്റെ മുൻ സ ക ൽപവും ഒന്നു തന്നെയാണോ എന്നതാണ്. ശാസ്ത്ര
ന്തം കൂടി ഇപ്പോൾ അന്തിമമായി സ്വീകരിക്കപ്പെടുന്നതും പ്രയോഗത്തി
25<noinclude></noinclude>
gbmtou4q544vro0p9bygvgqzgr5o7uz
താൾ:Prakrithi Samooham Shasthram.pdf/36
106
84469
245177
2026-07-16T16:14:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാട്ടുതീയ കാരണം ഭക്ഷണത്തിന്റെ ഉറവിടം നശിക്കുകയാണ ങ്കിൽ, ആ പ്രദേശത്തെ മനുഷ്യരു ം വിശന്നു മരിക്കുക പതിവായി കൃഷി, കാലി വളർത്തൽ തുടങ്ങിയവ അഭിവൃദ്ധിപ്പെട്ടതോട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245177
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കാട്ടുതീയ കാരണം ഭക്ഷണത്തിന്റെ ഉറവിടം നശിക്കുകയാണ
ങ്കിൽ, ആ പ്രദേശത്തെ മനുഷ്യരു ം വിശന്നു മരിക്കുക പതിവായി
കൃഷി, കാലി വളർത്തൽ തുടങ്ങിയവ അഭിവൃദ്ധിപ്പെട്ടതോടെ ക ാ
യും വർധിച്ചു. ആഹാര സമ്പാദന പ്രയത്നത്തിനു ശേഷം പിന്നെയും
ക സമയം ബാക്കിയുണ്ടാകാൻ തുടങ്ങി.
ന വിവിധതരത്തിലുള്ള
തൊഴിൽ വിഭജനവും പ്രത്യക്ഷപ്പെടാൻ
തുടങ്ങി. ഇതിന്റെയെല്ലാം ഫലമായി സാമൂഹ്യ ക്രമത്തിൽ അടിസ്ഥാ
സപരമായ ചില മാറ്റങ്ങൾ വന്നു.
പാകത കമ്യൂണിസം
കൃഷി മികച്ചൊല്ലിയും വാമിയെച്ചൊല്ലിയും ഗോത്രങ്ങൾ
തമ്മിൽ സംഘട്ടനങ്ങൾ പണ്ടുമുതൽക്കേ ഉണ്ടായിരുന്നു .
ളിൽ യുദ്ധത്തിൽ ജയിച്ചവർ, മരിച്ചവരേയും തോറ്റവരേയും
സമൂ ഹ ങ്ങൾ നിലവിൽ വന്നു.
ഞാൻ ഈ വ്യവസ്ഥ യ അടിമത്ത വ്യവസ്ഥയെന്നു വിളിക്കുന്നു.
ന്നീട് ഇന്നേ വരെ നില നിന്നിട്ടുള്ളത്. ആദ്യകാല വ്യവസ്ഥ പ്രാ
ക്ത കമ്യൂണിസം' എന്ന പേരിൽ അറിയപ്പെടുന്നു. വളരെ പ്രാകൃതം
മായ ഒര ാശയമായാലും വേണ്ടില്ല, ഈ പ്രാകൃത കമ്യൂണിസ
പോലും
നോക്കുന്ന, അടിമത്ത വ്യവസ്ഥ. ഇതിലെ അടിമ
ആഹാരം ലഭിക്കുമെന്നുറപ്പുണ്ടായിരുന്നു ! വന്യമൃഗങ്ങളെ ഭയപ്പ
a
34<noinclude></noinclude>
6msv90etc5g27n8u3vixkwpatwv5z7b
താൾ:Prakrithi Samooham Shasthram.pdf/47
106
84470
245178
2026-07-16T16:14:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വസ്ത്രങ്ങളും ഉണ്ടാക്കുന്നു. ശബ്ദ വ ഗ ത വെല്ലുന്ന വേഗത്തിൽ സഞ്ചരിക്കുന്ന റോക്ക റ് കപ്പലുകൾ. ഒഴിവുദിവസങ്ങളിൽ ചന്ദ്രനിലേക്ക് ഒരു ഉല്ലാസ കുതിച്ചുകൊണ്ടിരിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245178
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വസ്ത്രങ്ങളും ഉണ്ടാക്കുന്നു.
ശബ്ദ വ ഗ ത വെല്ലുന്ന വേഗത്തിൽ സഞ്ചരിക്കുന്ന റോക്ക
റ് കപ്പലുകൾ. ഒഴിവുദിവസങ്ങളിൽ ചന്ദ്രനിലേക്ക് ഒരു ഉല്ലാസ
കുതിച്ചുകൊണ്ടിരിക്കുകയാണ്
സസ്യവർഗങ്ങൾ,
ഡി. എൻ. എ. ആർ. എൻ. എ പ്രോട്ടീൻ: ജീവശാസ്ത്രജ്ഞൻ
പണിപ്പുരയിൽ എത്ര യാത്ര
നുകരിക്കുന്ന അണു സം യോജ ക ഉപകരണങ്ങൾ, റിയാക്ടറുകൾ
മനുഷ്യ മസ്തിഷ് ക ത അനുകരിക്കുന്ന, ഏതാണ്ട് ചിന്തിക്കു ക
ധാരണമായ ഉറപ്പോടുകൂടിയ പ്രത്യേക തരം കലാപങ്ങളും മറു
പദാർഥങ്ങളും... മനുഷ്യ ശരീരത്തിന് സ്പെയർ പാർട്ടുകൾ ... കൃത്രിമ
സാങ്കേതിക വിദ്യകളുടെയും ശാസ്ത്രത്തിന്റെയും പുരോഗതി
വേഗത്തിലാണ്
ണ്. ഈ വളർച്ചയുടെ ചരിത്രം പഠിക്കേണ്ട ' ആവശ്യമാണ്. ഇ
വഴിത്തിരിവിൽ എത്തിയിരിക്കയാണ്.
പുരാതന ശിലായുഗം
അതിൽ അധിവസിക്കുന്ന മററു പല ജീവിവർഗങ്ങളും ഭൂമുഖത്ത്
പ്രത്യക്ഷപ്പെട്ട ശേഷമുള്ള വർഷങ്ങളുമായി തട്ടിച്ചു നേ ാക്കുമ്പോൾ, മനു
ഷ്യവംശത്തിന് എത്രയോ ചെറുപ്പമാണ്. പക്ഷെ ഇത്രയും കാല
46<noinclude></noinclude>
m80u9yn2a2mn744xs5l6xtw5y7gtlzg
താൾ:Prakrithi Samooham Shasthram.pdf/57
106
84471
245179
2026-07-16T16:14:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
245179
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
245185
245179
2026-07-16T16:15:12Z
Manojk
804
245185
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സവരി വിപ്പ് കണ്ടു പിടിച്ചു. കാര് ഉപയോഗിച്ചു
ഇരുമ്പുണ്ടാക്കാൻ തുടങ്ങി, ഡാർ ബി കാമ്പ് നീരാവി എൻ ജിൻ
കണ്ടു പിടിച്ചു. ഹാർ ഗ്രീവ് ആർക്കാ പടൺ ത്രിമൂർ
നേഷൻസ്' എഴുതി. ബ്രിട്ടനിലെയും ഫ്രാൻസിലെയും ചെറുകിട
നിർമാണ പദാർത്ഥങ്ങൾ ലഭ്യമായി.
നീരാവി എൻ ജിൻ എന്ന ആശയത്ത
ഉപയോഗ
സ്റ്റീഫൻസൺ തീവണ്ടി എഞ്ചിൻ ആവിഷ്കരിച്ചു. (വ
ഫാരഡെ (വൈദ്യുതിയും കാന്തതയും ) എന്നിവരിലൂടെ വൈദ
തിയെപ്പറ്റിയുള്ള അറിവ് വർദ്ധിച്ചു വന്നു.
അറച്ചറച്ചാണെങ്കിലും അവസാനം
സ്ഥാനം ഉറപ്പിച്ചു.
അവസാനം ഡാൾട്ടൻ അണുസിദ്ധാന്തം ആവി
ഷ്കരിച്ചു. ഹേലി ക്രിസ്റാ
ലിസ് അകാർബണിക രസതന്ത്രം
ഗ്രാഫി കണ്ടു പിടിച്ചു. ബർ സ
ഉറപ്പിച്ചു.
വാൻ ഹോപ് എന്നിവർ കാർബണിക
ജീവശാസ്ത്രത്തിലും ഇക്കാലത്ത
ഗണ്യമായ പുരോഗതിയ
ആദ്യ രൂപം ഉന്നയിച്ചു.
മോർഫോളജി, പേശികൾ, നാഡികൾ, കേ ാശങ്ങൾ മുതലായവ
യെപ്പറ്റിയുള്ള പഠനം തുടങ്ങി. ഇവയിലൂടെ ജീവശാസ്ത്രം മുന്നേറി.
56
സാ<noinclude></noinclude>
rc899iq03hqo2sx282c7sbiwm25qrur
താൾ:Prakrithi Samooham Shasthram.pdf/7
106
84472
245180
2026-07-16T16:14:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '5 പണി ആയുധങ്ങൾ മോഹൻ ജദാ 6 രോഗതി-വർഗ സമൂഹങ്ങൾ - അടിമത്ത വ്യവസ്ഥ. 7 ക്രീമു 600.ക്രി മു 100 ഗ്രീക് വിജ്ഞാനത്തിന്റെ വിസ് ഫോ വ്യവസ്ഥ താര സം 8 ക്രി മു 100. ക്രീഡ 1450--ഇന്ത്യ, ചൈന, അറേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245180
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>5
പണി ആയുധങ്ങൾ മോഹൻ ജദാ
6
രോഗതി-വർഗ സമൂഹങ്ങൾ - അടിമത്ത വ്യവസ്ഥ.
7 ക്രീമു 600.ക്രി മു 100 ഗ്രീക് വിജ്ഞാനത്തിന്റെ വിസ് ഫോ
വ്യവസ്ഥ താര സം
8 ക്രി മു 100. ക്രീഡ 1450--ഇന്ത്യ, ചൈന, അറേബ്യ എന്നിവി
9
10
11
15, 16
18, 19 നൂറ്റാണ്ടുകൾ വ്യവസായ വിപ്ലവ്യന്തര വി
13 ചരിത്രത്തിൽ നിന്നും വർത്തമാന കാലത്തിലേക്ക
14. ഭാവിയുടെ വാഗ്ദാനം
ഇടയ്ക്കിടയ്ക്ക് വിശദ ാ ംശങ്ങൾ ഒഴിവാക്കിയെങ്കിലും മുഴുവൻ
മറുകളിലും ഉണ്ടാ
കുന്ന പുരോഗതി എങ്ങനെ സാമൂഹ്യ വ്യവസ്ഥയെ സ്വാധീനിക്കുന്നു
7<noinclude></noinclude>
jzx9j213n70xcj0dqi0br2guvz0sfl6
താൾ:Prakrithi Samooham Shasthram.pdf/17
106
84473
245181
2026-07-16T16:15:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക ക ന ങ്ങളുടെ അറിയപ്പെട്ട ഏററവും ചെറിയ ഏററവും ചെറുതും ഏറ്റവും വലുതും തമ്മിലുള്ള അനുപാത Gao ? 10 43, ദൈർഘ്യം 60 വർഷം നടുക്ക് . റിയ പട്ട ഏററവും ചെറിയ 10-24 സെക്കൻ ഡ ഇതാണ് സങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245181
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ക ക ന ങ്ങളുടെ
അറിയപ്പെട്ട ഏററവും ചെറിയ
ഏററവും ചെറുതും ഏറ്റവും വലുതും തമ്മിലുള്ള അനുപാത
Gao ? 10 43,
ദൈർഘ്യം 60 വർഷം നടുക്ക് . റിയ പട്ട ഏററവും ചെറിയ
10-24 സെക്കൻ ഡ
ഇതാണ് സങ്കൽപ്പിക്കാവുന്ന ഏറ്റവും
"
ഏററവും വലിയ സമയമാകട്ടെ 'പ്രപഞ്ചത്തിന്റെ ആയുസ്സ്
ആയുസ്സ് എന്ന പദംകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നതു ” ഇന് ക ാ ണു ന
തരത്തിലുള്ള പ്രപഞ്ചത്തിന്റെ വികസനം ആരംഭിച്ചു വന്നു
പ്പെടുന്ന നാൾ മുതൽ ഇന്നേ വരെയുള്ള സമയമാണ്. ഇത് ഏതാണ്ട്
1,000-3,000 കോടി കൊല്ലങ്ങളാണെന്നു ഏതാണ്ട് 1018 സെക്കൻ
ഡ് ആണെന്ന് കരുതുന്നു. ഏറ്റവും വലുത് ഏറ്റവും ചെറ
സമാന്തരങ്ങൾ തമ്മിലുള്ള അനുപാതം വീണ്ടും
കിട്ടുന്നു. ഇതിനിടയിൽ ഏതാണ്ട് 108 സെക്കൻഡാണ് മനുഷ്യൻ
എന്ന
104
ദശ പ്രപഞ്ച സീമയിലെ പ്രവേഗങ്ങൾ ഏതാണ്ട് പ്രകാശ പ്രവേഗ
ത്തിന് തുല്യമാണ്. മൗലിക കണങ്ങളുടെ ലോകത്തിലെ പ്രയോഗവും
ഉള്ള മനുഷ്യൻ,
കൊച്ചു തലയിൽ
എവിടെയെന്ന് തിട്ടമില്ല. എട്ടാം തിട്ടമില്ല!
ക
തുറിച്ചു നോക്കുന്നു.
താരങ്ങൾ ഭീതിപ്പെടുത്തുന്നു .
15<noinclude></noinclude>
b00au5eqe5mg8wptiyd58kukqujx0y9
താൾ:Prakrithi Samooham Shasthram.pdf/28
106
84474
245182
2026-07-16T16:15:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്റെ മുമ്പിൽ ഒരു മേശയുണ്ട്. v യും മോശയാണ് എന്നതിന്റെയും തെളിവുകൾ, കാണാനു അതിനെ തൊടാനും പറന്നോ, അതിനെ മേശ എന്ന രീതിയിൽ ഉപയോഗിക്കാൻ പറ്റുന്നോ എന്നിവയെ ആസ്പദമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245182
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>എന്റെ മുമ്പിൽ ഒരു മേശയുണ്ട്.
v
യും മോശയാണ് എന്നതിന്റെയും തെളിവുകൾ, കാണാനു
അതിനെ തൊടാനും പറന്നോ, അതിനെ മേശ എന്ന രീതിയിൽ
ഉപയോഗിക്കാൻ പറ്റുന്നോ എന്നിവയെ ആസ്പദമാക്കിയാണ്.
മേശ എന്ന വാക്കു കൊണ്ട്, അതിന്റെ ഘടകങ്ങളായ മൗലിക കണങ്ങ
യിലെ ഒരോ മൗലിക കണത്തിൻറ യും സ്ഥാനവും ചലനവും നമു
എന്നു തന്നെ
സംശയിക്കേണ്ടിയിരിക്കുന്നു എന്നു പറയുന്നത്
മുന്നിൽ ഒരു കടുവയെ കാണുമ്പോൾ, അത് മൗലിക കണവിതരണങ്ങ
കൊള്ളും. അനുഭവത്തിൽ നിന്നാണ് ഈ ഉറപ്പ് ലഭിക്കുന്നത്. എല്ലാ
ഇതൊന്നും മനസ്സിലാക്കാതെ ഭൗതികം ഒരു പ്രതിസന്ധിയിൽ
എത്തിയിരിക്കുന്നു, ദ്രവ്യം എന്നൊന്നില്ലെന്നു വന്നിരിക്കുന്നു എന്ന
26<noinclude></noinclude>
o0zp1dsnno3lqgz723cpbwmqkc43gu7
താൾ:Prakrithi Samooham Shasthram.pdf/37
106
84475
245183
2026-07-16T16:15:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സാമൂഹ്യവ്യവസ്ഥകൾ: അടിമത്തം അടിമകൾ ഉണ്ടായ തോടുകൂടി യ മാ ന വർഗത്തിൽ ഒരു ഭാഗ ത്തിന് (എല്ലാവർക്കുമില്ല. ആഹാരസമ്പാദന പ്രവർത്തനങ്ങളിൽ നിന്നു സ്വാതന്ത്ര്യം കിട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245183
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സാമൂഹ്യവ്യവസ്ഥകൾ: അടിമത്തം
അടിമകൾ ഉണ്ടായ തോടുകൂടി യ മാ ന വർഗത്തിൽ ഒരു ഭാഗ
ത്തിന് (എല്ലാവർക്കുമില്ല. ആഹാരസമ്പാദന പ്രവർത്തനങ്ങളിൽ
നിന്നു സ്വാതന്ത്ര്യം കിട്ടി. അതിന്റെ ഫലമായി കലകളും
ബുദ്ധിപരമായ (പവർ നിങ്ങൾ
കൈവി
വികസിച്ചു. കല്ലു
കൊണ്ടും മരം കൊണ്ടുമുള്ള ആയുധങ്ങൾക്കു പകരം
പിന്നീട് ഇരുമ്പു കൊണ്ടും ഉള്ള ആയുധങ്ങൾ നിലവിൽ വന്നു.
വികസിച്ചു; (പാകത വ്യവസായങ്ങൾ വികസിച്ചു. അണക്കെട്ട്,
ജലസേചനം, വനവീഥികൾ, നഗരങ്ങൾ മുതലായവയെല്ലാം പ
കൊണ്ടു. ഇതിനിടയിൽ തുടക്കത്തിലെ യജമാനവർഗത്തിൽ തന്നെ
ചേരിപിരിവുകൾ വരാൻ തുടങ്ങി. അതിലെ ചിലർ തന്നെ അടിക
മറ്റു ചിലർ വെറും കൈവേലക്കാരായി.
ധനികരായി; ചിലർ ദരിദ്രരായി; ചിലർ
ക്കുന്നവരും ആയി. മറ്റു ചിലർ പണിയെടുക്കാൻ
a
ചില
ഉള്ളവർക്ക് ഉള്ളത് നിലനിർത്താൽ ഇല്ലാത്തവരെ ഇല്ലാത്തവരാക്കി
കോടതി, സന, ഗവണ്മെൻറ് എന്നിവ അടങ്ങിയ ഭരണകൂടവും
അനുയോജ്യമായ തത്വ ശ ാസ്ത്രങ്ങളും മതാദികളും ആ വിർ ഭവിച്ചു. സഹ
പറ എന്ന നില വന്നു.
ങ്ങൾ മെച്ചപ്പെടുത്താൻ തുടങ്ങി; ഉല്പാദനോപകരണങ്ങൾ മാത്രമല്ല,
ആ കോപകരണങ്ങളും ! ഈ മത്സരത്തിന്റെ തന്നെ ഭാഗമായി അടിമ
ക കള കൂടുതൽ കൂടുതൽ മൃഗീയമായി ഉപയോഗിക്കാൻ തുടങ്ങി. ഇത്
വരുന്ന ഉല്പാദനോപകരണങ്ങൾ അവരുടെ കയ്യിൽ ഉപയോഗശൂന്യങ്ങ
ളായി. അ വർ സംഘടിക്കാനും ലഹള കൂട്ടാനും തുടങ്ങി. ഉപകരണങ്ങളും
ഉല് പന്നങ്ങളും നശിപ്പിക്കാൻ തുടങ്ങി. ഉല്പാദനശക്തികളുടെ
വളർച്ച മുട്ടി. ഈ വ്യവസ്ഥിതി തകർന്നേ പറ്റൂ എന്ന നില വന്നു
നാടുവാഴിത്തം
അടിമകൾ , ഭാഗികമായിട്ടെങ്കിലും, സ്വാതന്ത്ര്യം
നൽകാൻ നിർബന്ധിതരായി. കൃഷിഭൂമിയുടെ ഒരു ഭാഗം
കൊടുത്തു. പ്രതിഫലമായി ബാക്കിയുള്ള ഭൂമിയിൽ
അവർ കൃഷിചെയ്യണം എന്നു വ്യവസ്ഥ ചെയ്തു. ഈ സ്വാതന്ത്ര്യം.
ഉല്പാദന വിദ്യകൾ പഠിക്കുന്നതിലും ഉൽപാദന ക്ഷമത വർധിപ്പി
35<noinclude></noinclude>
etg501gs21hdqh6f2ewjrvnvt6r6dax
താൾ:Prakrithi Samooham Shasthram.pdf/48
106
84476
245184
2026-07-16T16:15:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യി പറയാൻ ഇപ്പോഴും നമുക്ക് സാദ്ധ്യമല്ല. ചുരുങ്ങിയത് ഒരു ഏതാണ്ട് 30 നിന്നും മനുഷ്യ നിലയ്ക്കുള്ള പരിവർത്തനം പൂർണമായി എന്നു പറ യാവുന്ന ഘട്ടത്തിൽ പോലും, അതായത് y ms...' താൾ സൃഷ്ടിച്ചിരിക്കുന്നു
245184
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യി പറയാൻ ഇപ്പോഴും നമുക്ക് സാദ്ധ്യമല്ല. ചുരുങ്ങിയത് ഒരു
ഏതാണ്ട് 30
നിന്നും മനുഷ്യ നിലയ്ക്കുള്ള പരിവർത്തനം പൂർണമായി എന്നു പറ
യാവുന്ന ഘട്ടത്തിൽ പോലും, അതായത്
y
ms
തീർന്ന കാലഘട്ടത്തിൽ പോലും, അതിപ്രാകൃതമായ ഒരു
മൃഗതുല്യമെന്നു തന്നെ പറയാവുന്ന ഒരു ജീവിതം, ആണ് മനു ഷ്യൻ
നയിച്ചിരുന്നത്. അ വൻ ഭൂമിയിൽ അവിടവിടെ ചിതറിക്കിടക്കുന്ന
കല്ലുകളിൽ മൂർച്ചയുള്ള വാക്കുകളും കൂർത്ത അറ്റങ്ങളുമുള്ള വ തിര
ചുറ്റികയും ഉണ്ടാക്കി. എല്ലാറ്റിന്റെയും നിദാനം കല്ലായിരുന്നു .
ഇം, പ്രകൃതിയിൽ നിന്നു ലഭിക്കുന്ന അതേരൂപത്തിൽ
വിളിക്കുന്നു.
പുരാതന ശിലായുഗ മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടി
ഞങ്ങളാണ് വില്ല്, കവി, ബോഡി എന്ന ഉപകരണങ്ങൾ,
വേട്ടയാടിക്കിട്ടുന്ന മൃഗങ്ങളുമായിരുന്നു
തോതിൽ മൃഗങ്ങളെ (ഉദാ: കാട്ടുപോത്ത്,
യിൽ കഴിച്ചു. ആദ്യത്തെ വഞ്ചികൾ ഉണ്ടാക്കി.
കാണികൾ വെച്ചു മൃഗങ്ങളെ അകപ്പെടുത്താനും പഠിച്ചു. അതു പോ
കല കാട്ടു ധാന്യങ്ങളും കിഴങ്ങുകളും ശേഖരിച്ചു വെക്കാനും ശീലിച്ചു.
ഇക്കാലത്താണ് തീയുണ്ടാക്കാൻ പഠിച്ചതും ഭക്ഷണം പാകം ചെയ്യാൻ
തുടങ്ങിയതും. ഭക്ഷണത്തിനുപയോഗിച്ച ജന്തുക്കളുടെ തോൽ കൊണ്ടു
വസ്ത്രങ്ങളും സഞ്ചികളും ഉണ്ടാക്കി. തീയുമായി പെരുമാറേണ്ടിവന്ന
ചെറു ചെറു ഗ്രൂപ്പുകളിൽ, കലങ്ങളിൽ, ആണ് അന്നു
ഷ്യർ ജീവിച്ചിരുന്നത്. ജീവികളും സസ്യങ്ങളുമായുള്ള മനുഷ്യൻ
ബന്ധം അവന്റെ സാമൂഹ്യ ജീവിതത്തിലും പ്രതിഫലിച്ചു.
പലതരം ജീവികളുടെയും സസ്യങ്ങളുടെയും പേരുകൾ കലങ്ങൾക്ക
ആ
47<noinclude></noinclude>
rbr1fz6rec5wjux1z2y54seqmlhv9wq
താൾ:Prakrithi Samooham Shasthram.pdf/18
106
84477
245186
2026-07-16T16:15:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇടയിൽ, വളരെ അസ്വസ്ഥമായ ഒരു പരിതസ്ഥിതിയാണിന്നുള്ള ത്. നിഷേധിക്കുന്നതിന്റെ വരുത്തിയിട്ടുണ്ട്. അവരിൽ ത്തിലും ഗാലക്സികളുടെ ലോകത്തിലും കടന്ന് തിരച്ചിൽ കണ്ടു....' താൾ സൃഷ്ടിച്ചിരിക്കുന്നു
245186
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഇടയിൽ, വളരെ അസ്വസ്ഥമായ ഒരു പരിതസ്ഥിതിയാണിന്നുള്ള ത്.
നിഷേധിക്കുന്നതിന്റെ
വരുത്തിയിട്ടുണ്ട്. അവരിൽ
ത്തിലും ഗാലക്സികളുടെ ലോകത്തിലും കടന്ന് തിരച്ചിൽ
കണ്ടു. കണ്ടത് അവരാഗ്രഹിച്ചതിൽ വളരെ കൂടുതലായിരുന്നു. അവ
രുടെ കാന്തിക സഞ്ചിക്കുള്ളിൽ ഒതുങ്ങാത്തതായിരുന്നു .
മനുഷ്യന്റെ വളർച്ചയുടെ ചരിത്രത്തിൽ ഇങ്ങന
ഭാസങ്ങള
അങ്ങനെയുള്ള സന്ദർഭങ്ങളിൽ ചില കുറുക്കു വഴികളിലൂടെ, ചില
പുരോഗമിക്ക ഭംഗം വന്നിട്ടുണ്ട്. ഇതേ
എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്പെടാൻ വേണ്ട പൂർവോപാധികൾ ഇന്നുണ്ടു്. അവ പരിശോധിച്ചു
II
ഭൗതികത്തിലെ പ്രതിസന്ധി
ഭൗതികത്തിലെ ഇന്നത്തെ പ്രതിസന്ധിഘട്ടത്തിന്റെ തുടക്കം കുറി
ഒന്നു സൂചിപ്പിക്കുന്നു. അതേ സമയം ഡിഫാഷൻ, ഇൻറർഫറൻ
മുതലായ പ്രതിഭാസങ്ങളെ വിശദീകരിക്കണമെങ്കിൽ പ്രകാശ
കണ് സിദ്ധാന്ത
നടന്നു. അവസാനം ആഴ്ചയിൽ മൂന്നു
3 ദിവസം തരംഗരൂപത്തിലും കട്ട എന്നു
ആശ്വാസം ഉണ്ടായിട്ടുള്ളത്.
16<noinclude></noinclude>
l70r5vkn033kqy2orh93vzb40zuia0n
താൾ:Prakrithi Samooham Shasthram.pdf/29
106
84478
245187
2026-07-16T16:15:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സമൂഹം മനുഷ്യൻ ആ മുഖം മനുഷ്യനെന്ന ജീവിക്ക് പല നിർവചനങ്ങളുമുണ്ടു്. അ വ തിൽ അബദ്ധമില്ല. 'പ്രകൃതിയുടെ അതിനാൽ ഒന്നു കൂടി ചേർക്കുന്ന കലവറ കാർന്നു തിന്നുന്ന മു ഷിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245187
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സമൂഹം
മനുഷ്യൻ ആ മുഖം
മനുഷ്യനെന്ന ജീവിക്ക് പല നിർവചനങ്ങളുമുണ്ടു്. അ വ
തിൽ അബദ്ധമില്ല. 'പ്രകൃതിയുടെ
അതിനാൽ ഒന്നു കൂടി ചേർക്കുന്ന
കലവറ കാർന്നു തിന്നുന്ന മു ഷിക
ക്കപ്പെടാൻ അർഹനായ കാലത്ത പ്രകൃതിയിൽ ഉണ്ടാകുന്ന ഫലമു
യ്തിരുന്നത്. അ വൻ തിന്നു നശിപ്പിക്കുന്ന അത്ര യോ അതിൽ കൂടുത
ലോ ഭക്ഷ്യ പ്രകൃതി പുനരുല്പാദിപ്പിച്ചുവന്നു;
മറു പകുതിവിഭവങ്ങളും ഉല്പാദിപ്പിക്കാന
പഠിക്കുകയും യന്ത്രങ്ങൾ നിർമിക്കു ക യു ം
ഉപയോഗിക്കാനും
ഉപയോഗിക്കുന്നുവോ,
ആളോഹരി ഉപഭോഗം എത്ര കണ്ടു കൂടുന്നു വാ, അത്ര കണ്ട് ഈ വർ
ഉപയോഗിക്കുമ്പോൾ അമേരിക്കയിൽ ഇത് ഏതാണ്ട് 12,000 കിലോ
ഗ്രാം അഥവാ 12 ടൺ ആണ്. പത്തുകൊല്ലം മുമ്പ് ഇതിന്റെ പകുതി
യേ അവർ ഉപയോഗിച്ചിരുന്നു . ഉപഭോഗ നിരക്ക് ഇനിയും വർ
ധിച്ചുവരികയാണു താനും. എല്ലാ രാഷ്ട്രങ്ങളുടെയും ലക്ഷ്യം ഉപ
രോഗനിരക്ക് വർധിപ്പിക്കൽ തന്നെ.
ജനസംഖ്യ ഈ നിലയ്ക്ക് വർധിക്കുക, ഭൗതിക വിഭവങ്ങൾ
ഈ നിലയ്ക്ക് എടുത്തു തീർക്കുക, തൽഫലമായുണ്ടാകുന്ന ഉപോല്പന്ന
ഊർജ്ജത്തിന്റെ ആവശ്യം നിലവിട്ട് വളരുക... ഇങ്ങനെയൊക്കെയാ
"ഈ നിലയ്ക്ക് എന്നു പറയുന്നതിന്റെ അർഥമെന്ത് ? ഇന്ന്
മാനവ സമൂഹം ക്രമീകരിച്ചിട്ടുള്ള രീതിയുടെയും അതിൽ നിന്നു ള്ള വാ
27<noinclude></noinclude>
fesbraabht8m68447fhek76sdyc14i9
താൾ:Prakrithi Samooham Shasthram.pdf/8
106
84479
245188
2026-07-16T16:15:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'I ജീവൻ എന്ന പ്രതിഭാസത്തിന്റെ ഏറ്റവും ലഘുവായ നിർവ ചയാപചയത്തിലൂടെ വളർന്ന് സ്വരങ്ങളെ പ്രത്യുല്പാദിപ്പിക്കുന്ന എന്നാണ്. പ്രകൃതി. നക്ഷത്രങ്ങളും ഗാലക്സികളും എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245188
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>I
ജീവൻ എന്ന പ്രതിഭാസത്തിന്റെ ഏറ്റവും
ലഘുവായ നിർവ
ചയാപചയത്തിലൂടെ വളർന്ന് സ്വരങ്ങളെ പ്രത്യുല്പാദിപ്പിക്കുന്ന
എന്നാണ്.
പ്രകൃതി. നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം കൂടിയ മഹാപ്രപഞ്ച ം
യൂഥവും അതിലെ ഒരംഗമായ ഭൂമിയും. ഭൂമിയിൽ മനുഷ്യനു പുറമെ
മാരക ജിവജാലങ്ങൾ
ത്തിലും പെട്ട ജീവ ജാലങ്ങൾ.
ലം വരെയുള്ള പലതരം ജീവികളുണ്ട്. ഇവ
എന്നു പറയുന്നു. ഇതിനുപുറമെ,
മ, വെള്ളം, വായു
ത ന പ്രപഞ്ചം
ഇവയെല്ലാം
തത്ത ലഘൂകരിക്കാനും ആദ്യം മുതലേ . ഷൻ ശ്രമിച്ചു വന്നിട്ടു
കല മനുഷ്യന്റെ അറിവ്. ഇന്നാകട്ടെ കഴിഞ്ഞ നൂറ്റാണ്ടിലെ
കുട്ടികളുടെ
ദൈനംദിനം വിജ് ഞാനമായി മാറിയിരിക്കുന്നു. അതി
യുക്തിക്കു നിരക്കാത്തതോ?
പക്ഷേ കണ്ടതല്ലാ . കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഒരു ട്ടാ നാം
മനുഷ്യനു കഴിഞ്ഞിട്ടില്ല. പലതും അവ
യുക്തിക്കു നിരക്കാത്ത
8<noinclude></noinclude>
k47au3g8c9z3wobiby6hhv7ze6l32ou
താൾ:Prakrithi Samooham Shasthram.pdf/38
106
84480
245189
2026-07-16T16:15:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'താല്പര്യമുണ്ടാക്കി. ഈ പരിഷ മത്സരത്തിൽ അവർ തോറും പുതിയൊരു സാമൂഹ്യക്രമം അതിലും ഉള്ള വർ ഇല്ലാത്തവർ എന്ന രണ്ടു ചേരി എന്നാൽ ഉള്ള വർക്ക് ഇല്ല. അവരെ കവിയും കാലങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു
245189
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>താല്പര്യമുണ്ടാക്കി. ഈ പരിഷ
മത്സരത്തിൽ അവർ തോറും പുതിയൊരു സാമൂഹ്യക്രമം
അതിലും ഉള്ള വർ ഇല്ലാത്തവർ എന്ന രണ്ടു ചേരി
എന്നാൽ ഉള്ള വർക്ക് ഇല്ല. അവരെ കവിയും
കാലങ്ങളുടെയും ഗോത്രങ്ങളുടെയും സ്വത്തായിരുന്ന
കൃഷിഭൂമികൾ ഇന്നു ഏതാനും ജന്മികളുടെ സ്വകാര്യ സ്വത്തായി
അവർ അധ്വാനിക്കുന്നില്ല. അടിമത്തിൽ നിന്നു സ്വാ
ക്കാർ ഇതിൽ കൃഷിചെയ്യുന്നു. ബഹുഭൂരിഭാഗവും ജന്മിക്ക്
അച്ചടി, ആവിയന്ത്രങ്ങൾ, പവർ ലും... വളർച്ച അതിവേഗമായിരുന്നു,
ശാസ്ത്രവും സാങ്കേതിക വിദ്യകളും വളർ ന്നു. ഇപ്പോഴും കൃഷിക്കു തന്നെ
വ്യവസായങ്ങളും
ഉല്പന്നങ്ങളും വികസിച്ചു. വ്യാപാരവും കൈ തൊഴിലുകളും വിക
സിച്ചു. അധ്വാനിക്കുന്നവൻ ഇന്നു തനി അടിമയല്ല; ഉൽപന്നത്തി
അവന് ലഭിക്കുന്നു .
15-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 16-ാം
നിന്റെ തുടക്കത്തിലുമുണ്ടായ ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങൾ
യെ ത്വരിതപ്പെടുത്തി.
സായികളുടെയും ഉൽപന്നങ്ങൾ
യിലും വിപണി ഉണ്ടാകാൻ തുടങ്ങി.
രൂപം കൊണ്ടുവരികയായിരുന്നു
മുതലായവരുടെ ഈ വളർ
വിപണി
സ്ഥാനത്ത് ഫാക്ടറികൾ രൂപം കൊള്ളാൻ തുടങ്ങി. തൊഴിൽ വിഭ
ജനം കൂടുതൽ വ്യാപകമായി. ഇതും ഉൽപാദന ക്ഷമത വർധിപ്പിച്ചു.
ളുടെയും സമൂഹം - യർ ന്നു വന്നു . ഇവരുടെ വളർച്ചയ്ക്ക് ചില കാര്യ
36<noinclude></noinclude>
tgliinn95dkn4f71lduu5zcy8czdcbl
താൾ:Prakrithi Samooham Shasthram.pdf/49
106
84481
245190
2026-07-16T16:15:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വന്നു. ഇതിന് 'ടാ' എന്നു പറയുന്നു. മരിച്ചവരെ സംസ്കരിക്കുമ്പോൾ ഒക്കെ വിപുലമായ ചടങ്ങുകളും പ്രാ യും കുറിച്ചുള്ള നാടോടിക്കഥകൾ, സംഘഗാനങ്ങളും നൃത്തങ്ങളും, പ്രക തീര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245190
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വന്നു. ഇതിന് 'ടാ' എന്നു പറയുന്നു.
മരിച്ചവരെ സംസ്കരിക്കുമ്പോൾ ഒക്കെ വിപുലമായ ചടങ്ങുകളും പ്രാ
യും കുറിച്ചുള്ള നാടോടിക്കഥകൾ, സംഘഗാനങ്ങളും നൃത്തങ്ങളും, പ്രക
തീരദേശങ്ങളെ അനുകരിക്കുന്ന ചിത്രം വരച്ച്, കൊത്തുപണി, എന്നിവ
യും പ്രചാരത്തിലായി. ഏറ്റവും പ്രാകൃതമായ രീതിയിലുള്ള ഔഷധ
ങ്ങളും ഉപയോഗിക്കാൻ തുടങ്ങി.
നവീന ശിലായുഗം
ടുന്നു. ഈ മെച്ചപ്പെടുത്തിയ ശിലായുധങ്ങൾ ഉപയോഗിച്ചു പ്രാക
കൊണ്ടു.
കണ്ടുപിടിച്ചു.
ഖരിച്ചു വെയ്ക്കുന്ന സമ്പ്രദാ
പിടിച്ചു. അതിപ്രധാനമായ
വെട്ടിയിൽ നിന്നു
കൃഷിയുടെ ഫലമായി ധാന്യങ്ങൾ
യം വന്നു. കാലക്രമത്തിൽ കലപ്പ കണ്ടു
ഒരു ആവിഷ്ക്കരണമായിരുന്നു ഇത്. മൺ
ലേയ്ക്കുള്ള പരിവർത്തനം കൃഷിപ്പണിയുടെ കാര്യക്ഷമത വർധിപ്പിച്ചു.
ജാവായ പിനിയും രണ്ടാമന്റെ മകളും ഉഗ്രപ്രതാപിയും ഒരു പു
ച്ച് നിലം ഉഴുതു മറിക്കുന്ന ഒരു ചിത്രം (3,000 കാലം പഴക്കമുള്ളത്
0
പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ
കുറിച്ചു. സ്ഥലം മാറിയുള്ള കൃഷിയുടെ സ്ഥാനത്ത് സ്ഥിരമായ
കൃഷിയിടങ്ങൾ കണ്ടു.
ഇതിനിടയിൽ നൂൽ നൂൽക്കാനും വസ്ത്രങ്ങൾ നെയ്യാനും പഠിച്ചു
മനുഷ്യൻ, കളിമണ്ണും ഓടുകളും ഉപയോഗിച്ചുള്ള വീടുകൾ, മൺ പാ
48<noinclude></noinclude>
8ul4d7nk6hty3jrdvp83lon6jmkd9g7
താൾ:Prakrithi Samooham Shasthram.pdf/58
106
84482
245191
2026-07-16T16:15:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തന്നെയുള്ള പ്രവർ ത്തന ഫല മായുണ്ടായ ഉല് പാദന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഏ താനും വ്യക്തികളുടെ സ്വന്തമാണ് എന്നു വാദിക്കുന്ന, ഉല് പാദി പ്പിക്കുന്നവർക്കല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245191
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തന്നെയുള്ള പ്രവർ ത്തന ഫല
മായുണ്ടായ ഉല് പാദന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഏ
താനും വ്യക്തികളുടെ സ്വന്തമാണ് എന്നു വാദിക്കുന്ന, ഉല് പാദി
പ്പിക്കുന്നവർക്കല്ല ഉപഭോഗത്തിനുള്ള അവകാശം എന്നു സിദ്ധാ
നിക്കുന്ന, വ്യവസ്ഥ ഏറെക്കാലം നിലനിൽക്കില്ല. മുതലാളിത്ത
ആ വ്യവസ്ഥയുടെ വളർച്ചയോടൊപ്പം തന്നെ വളരണം. ഈ വളർ
ച്ചയുടെ നിയമങ്ങൾ - മനുഷ്യ സമൂഹത്തിന്റെ ഇതപര്യന്തമുള്ള വളർ
അവരുടെ സംഭാവനകൾ യുഗപരിവർത്തകങ്ങളായി
വിപ്ലവങ്ങളുടെയും സ ംഘട്ടനങ്ങളുടെയും കാലമായിരുന്നു അത്. അ
വർ വൈരുധ്യാധിഷ്ഠിതവും ചരിത്രപരവുമായ ഭൗതികവാദം
ക്സും ഏംഗൽസും പ്രവചിച്ചതും ചിലതിൽ അവർ തന്നെ നേതൃത്വം
നൽകിയ മായ സമരങ്ങളുടെ കാലഘട്ടമായിരുന്നു. അമേരിക്കൻ ആ
അടിസ്ഥാന നിയമം കുറിച്ചു.
ദീപം), ഹെർസ് (റേഡിയോ തരംഗങ്ങൾ) ഇങ്ങിനെ അതിപ്രധാ
നമായ ആവിഷ്കാരങ്ങളും കണ്ടുപിടിത്തങ്ങളും നിലവിൽ വന്നു.
സാരണിയാണ്
ഇക്കാലത്തെ ഏറ്റവും വലിയ മുന്നേറ്റം. ടെക്സ്റ്റൈൽ വ്യവസ ായ
57<noinclude></noinclude>
bb2thtkxcn7x9z5yw8np4mdeamyhlah
താൾ:Prakrithi Samooham Shasthram.pdf/9
106
84483
245192
2026-07-16T16:15:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'B മൗലിക കണങ്ങളുടെ സ്ഥാനവും ചലനവും നൂറു ശതമാനം സൂക്ഷ്മ മായി നിർണയിക്കാൻ പറ്റില്ലെന്നു പ്രസിദ്ധമായ അനിശ്ചിതത്വത്തിലൂടെ . അതിൽ നിന്നു സർ ഉള്ള നിഗമനത്തിലെത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245192
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>B
മൗലിക കണങ്ങളുടെ സ്ഥാനവും ചലനവും നൂറു ശതമാനം സൂക്ഷ്മ
മായി നിർണയിക്കാൻ പറ്റില്ലെന്നു
പ്രസിദ്ധമായ അനിശ്ചിതത്വത്തിലൂടെ . അതിൽ നിന്നു സർ
ഉള്ള നിഗമനത്തിലെത്തിച്ചേർന്നു .
വിദൂര ഗാലക് സികളിൽ നിന്നുള്ള പ്രകാശത്തിലെ ചുവപ്പു
നയിച്ചു. ഇതിന്റെ
നിഗമനത്തില്
സ്വര വിരുദ്ധങ്ങളായ സിദ്ധാന്തങ്ങൾ ഉന്ന
യിക്കപ്പെട്ടു. ആ ഗോദയിൽ മല്ലന്മാർ ഇന്നും യു
ചിലർ ഗോദയിൽ നിന്നു മറിഞ്ഞു വീണു. അവർ പറഞ്ഞു.
തഥ്യ, എല്ലാം മിഥ്യ, അവസാനം
ഒരു വിഭാഗം താണ്ടി പരുവത്തിലായിട്ടുണ്ട്.
അവസ്ഥയിൽ എത്തിച്ചേർന്നു എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു,
വൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ള രുന്നു . ഭാരതീയ ദാർശനികർ സമർഥിച്ചി
യുള്ള 92 എണ്ണം 2
എന്നു
(അവിടന്നങ്ങോട്ട് ഷ്യ നിർ മിതങ്ങളായി 13 മൂലകങ്ങൾ വ
ഭാവരൂപത്തിലുള്ള പദാർഥങ്ങളുടെ എണ്ണ, പാല് മുതലായ
വാതക രൂപത്തിലുള്ള പദാർഥങ്ങളുടെ പുക, ആവി മുതലായ
9<noinclude></noinclude>
hnnyu4q1nel2zasnj1x5ij9p38moodg
താൾ:Prakrithi Samooham Shasthram.pdf/19
106
84484
245193
2026-07-16T16:15:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തരംഗസ്വഭാവത്തോടുകൂടിയ ഫോട്ടോകൾക്ക്, ഫോട്ടോണുകൾ ക പറയുന്നു, നേരിയ, തരംഗസ്വഭാവമുണ്ടെന്നു വിധിക്കപ്പെട്ടു. ഒന്നുകിൽ ഇത് അല്ലെങ്കിൽ അത് എന്നിങ്ങനെ പരസ്പര വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245193
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തരംഗസ്വഭാവത്തോടുകൂടിയ ഫോട്ടോകൾക്ക്, ഫോട്ടോണുകൾ ക
പറയുന്നു,
നേരിയ, തരംഗസ്വഭാവമുണ്ടെന്നു വിധിക്കപ്പെട്ടു. ഒന്നുകിൽ ഇത്
അല്ലെങ്കിൽ അത് എന്നിങ്ങനെ പരസ്പര വർഷമായിമാത്രം ചിന്തി
അതിനാൽ
മാത്രമേ ഈ സിദ്ധാന്തത്തെ, ഈ വിശദീകരണത്തെ, അവർ അംഗീ
m"?
നാളികയിലെ പരീക്ഷണങ്ങൾ പറയുന്നത്.
പക്ഷെ പലപ്പോഴും ഒരു വിദ്യുത് മേഘം പോലെയാണ
ഗത്തിൽ സഞ്ചരിക്കുന്നു എന്നൊന്നും അതിനെപ്പറ്റി തിട്ടമായി പറ
യാൻ സാധിക്കില്ല. ഇന്ന
Sal. ഏതൊരു വസ്തുവിന്റെയും സ്ഥാനവും ചലനവും നിർണയി
കണങ്കിൽ അതിനു പറ്റിയ ഉപകരണങ്ങൾ
വേണം.
ഒരു വസ്തുവിന്റെ സ്ഥാനം കണ്ടുപിടിക്കാൻ ചുരുങ്ങിയ പക്ഷം
ലോല
ടോർച്ചടിക്കുന്നതിനു മുമ്പു
ആ വസ്തു എവിടെ നാ യി രു ന്നു എന്നങ്ങനെ നിർണയിക്കും? പുതിയ
സ്ഥാനത്തിൽ നിന്നു
അപ്പോൾ
ചലനത്തിൽ നിന്നു
പിൻഗണിച്ചു
അതും അറിയില്ല. ഇതിൽ
ചലനപ്പറ്റി അറിഞ്ഞിരിക്കണം.
മൗലിക കണങ്ങളുടെയും സ്ഥാനവും പ്രവേഗവും (സംവേഗവും ഒര
സമയത്ത് കൃത്യമായി നിർണയിക്കാൻ പറ്റില്ല.
ഇതിൽ നിന്നു നിഗമനത്തിലും അവർ എത്തി. സ്ഥിതി
പ്പറ്റിയും ഗതിയെപ്പറ്റിയും പൂർണമായി അറിയാതെ ഒരു വസ്തു
വിൻ യാഥാർഥ്യത്തെപ്പറ്റി അറിയാമെന്നു നമുക്ക് പറയാൻ
17<noinclude></noinclude>
ng75ky3ty8a7wiw2ec3e9dw8rgwv0lz
താൾ:Prakrithi Samooham Shasthram.pdf/39
106
84485
245194
2026-07-16T16:15:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നാമതായി, വൻതോതിലുള്ള ഉല്പാദന പ്രവർത്തിപ്പിക്കാൻ ഉൽപാദനത്തിനും ഉപ തൊഴിലാളികൾ വേണം, മൂലധനം വേണം. ഭോഗത്തിനും ഇടയ്ക്കു കാലതാമസവും കൂടുന്നു ലുള്ള പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245194
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒന്നാമതായി, വൻതോതിലുള്ള ഉല്പാദന
പ്രവർത്തിപ്പിക്കാൻ
ഉൽപാദനത്തിനും ഉപ
തൊഴിലാളികൾ വേണം, മൂലധനം വേണം.
ഭോഗത്തിനും ഇടയ്ക്കു കാലതാമസവും കൂടുന്നു
ലുള്ള പ്രവർത്തന മൂലധനം ആവശ്യമാക്കുന്നു . എന്നാൽ ഉൽപന്ന
തരത്തിലുള്ള
മാത്രമല്ല, ജനങ്ങളിൽ ഭൂരിഭാഗവും ഇവ
5 അടിയാന്മാർ ആണു. അടിമകളല്ലെങ്കിലും സാമ്പത്തികവും
മാമലകള ട മായ ചങ്ങലകൾ കൊണ്ടു അവർ പരമ്പരാഗതമായി
തങ്ങൾ കൃഷി ചെയ്യുന്ന ഭൂമിയോടും അതിന്റെ ഉടമസ്ഥനായ നാടു
വാഴിയോടും ബന്ധിക്കപ്പെട്ടു
ശ്യമായ തൊഴിലാളികളെ ലഭിക്കൂ.
തമ്മിൽ ഏറ്റുമുട്ടലുണ്ടാവാൻ തുടങ്ങി. ഫ്രഞ്ചുവിപ്ലവ ഇത്തരത്തി
സാനം പല രാജ്യങ്ങളിലും ഒരു പുതിയ സമൂഹം, ബൂർഷ്വാസി
മുതലാളിമാർക്ക് ആധിപത്യമുള്ള സമൂഹം, നിലവിൽ വന്നു. നാടു
മുഴുവനും ഏതാനും പേരുടെ സ്വന്തമായിരിക്കുക . ജനസംഖ്യയിൽ
ഭൂരിപക്ഷവും ഈ ഭൂമികളിലെ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുകയും
ങ്ങളുടെ പങ്ക് ക ാർ ഷികോൽപന്നങ്ങളുടേതിനേക്ക ാൾ
ഇനിയും നടന്നു കഴിഞ്ഞിട്ടുമില്ല. അവിടങ്ങ
ളിൽ ആധുനിക വ്യവസായങ്ങളും പഴഞ്ചൻ ഭൂവുടമ കൃഷിസമ്പ
ദായങ്ങളും സഹവർത്തിച്ചു വരുന്നു.
മുതലാളിത്തം
ളിലെ പുരോഗതി അതിവേഗത്തിലായിരുന്നു.
വ്യവസ്ഥ, മുതലാളിത്ത വ്യവസ്ഥ, അവിടെ വളർന്നു വന്നു . ശാസ്ത്ര
മാറ്റിമറിച്ച നിരവധി
സാങ്കേതിക കണ്ടുപിടിത്തങ്ങൾക്കു
പ്രചോദനം
37'<noinclude></noinclude>
68qauxt2hhzw5h621dqarc67odd8vob
താൾ:Prakrithi Samooham Shasthram.pdf/59
106
84486
245195
2026-07-16T16:15:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാക്കി. പരസ്പര മത്സരങ്ങളും ഖനനവും വിസ്ഫോടക വ്യവസായ കത്തിയും വളർത്തി. മ സിദ്ധാന്തവും ജീവശാസ്ത്രത്തിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ വി. C906 സാങ്കൽപി സിദ്ധാന്തങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245195
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാക്കി. പരസ്പര മത്സരങ്ങളും ഖനനവും വിസ്ഫോടക വ്യവസായ
കത്തിയും വളർത്തി.
മ സിദ്ധാന്തവും ജീവശാസ്ത്രത്തിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ
വി.
C906
സാങ്കൽപി
സിദ്ധാന്തങ്ങൾ വളർന്നു ” ശ കി പ്രാപിക്കാൻ തുടങ്ങി.
കവും ശാസ്ത്രീയവുമായ സോഷ്യലിസങ്ങൾ തമ്മിലുള്ള വ്യത്യാസ
അവർ ചൂണ്ടിക്കാണിച്ചു. അതിനായുള്ള
പ്രവർത്തന
ശാസ്ത്രങ്ങൾക്കും പൊതുവായ നിയമങ്ങളും അവർ വെളിച്ചത്തു കൊണ്ടു
20-ാം നൂറ്റാണ്ട്
ഇത് നമ്മു ടെ നൂറ്റാണ്ടാണ്:
വലയിൽ എത്തിച്ചിരിക്കുകയാണ്
ഇക്കാലഘട്ടത്തില
കത്തിൽ സ്വർഗം ചമക്കുന്നതിനുള്ള മാർഗം തെളിച്ചിട്ടുണ്ട്. സാമൂഹ്യ
സമൂ ഹ ചലനത്തിന്റെ നിയമങ്ങളെയും പറ്റിയുള്ള ശാസ്ത്രീയമായ
യിലാവും ന്യൂനപക്ഷം നമ്മെ നയിക്കുന്നത്.
മനുഷ്യൻ ഉണ്ടാക്കിയ ഉപകരണങ്ങൾ, ഇവരെ തങ്ങ
ളായിരുന്ന ഒട്ടേറെ പ്രതി രഹസ്യങ്ങൾ അവന് കാട്ടിക്കൊടുത്തു.
ഭൂരിപക്ഷത്തിനു
ദഹിക്കുവാൻ
കണ്ടു പിടിത്തവും കൂടുതൽ
നില വന്നു. പ്രകാശത്തിൻറെ കണസിദ്ധാന്തവും തരംഗ സിദ്ധാന്തവും
58<noinclude></noinclude>
mrwqbuygtdp2fy3j9gwwei37635tk2f
പ്രമാണം:Randu Kurippukal.pdf
6
84487
245196
2026-07-16T16:18:47Z
Manojk
804
രണ്ടു കുറിപ്പുകൾ - എം പി പരമേശ്വരൻ രചിച്ച പുസ്തകം
245196
wikitext
text/x-wiki
== ചുരുക്കം ==
രണ്ടു കുറിപ്പുകൾ - എം പി പരമേശ്വരൻ രചിച്ച പുസ്തകം
== അനുമതി ==
{{cc-by-sa-4.0}}
q0hf19zqqslupkflevm3ttwl6o7kjau
സൂചിക:Randu Kurippukal.pdf
104
84488
245197
2026-07-16T16:22:23Z
Manojk
804
'' താൾ സൃഷ്ടിച്ചിരിക്കുന്നു
245197
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140578037
|Title=
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=C
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
iq4g5yjxyvfvhizxmlqjdqgldldedj6
താൾ:Randu Kurippukal.pdf/1
106
84489
245198
2026-07-16T16:23:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടു കുറിപ്പുകൾ എം.പി. പരമേശ്വരൻ' താൾ സൃഷ്ടിച്ചിരിക്കുന്നു
245198
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രണ്ടു കുറിപ്പുകൾ
എം.പി. പരമേശ്വരൻ<noinclude></noinclude>
hmr6375sywc94ocpkgwjnbfgr5uh5q5
താൾ:Randu Kurippukal.pdf/15
106
84490
245199
2026-07-16T16:23:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '17 സംഖ്യയുടെ ശതമാനം, വർധിച്ചുവരുന്ന വരുമാന ക്രമത്തിൽ അടയാള പ്പെടുത്തുന്നു. Y അക്ഷത്തിൽ അത്രയും ശതമാനം ആളുകളുടെ മൊത്തം വരുമാനം മൊത്തം ദേശീയവരുമാനത്തിന്റെ എത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245199
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>17
സംഖ്യയുടെ ശതമാനം, വർധിച്ചുവരുന്ന വരുമാന ക്രമത്തിൽ അടയാള
പ്പെടുത്തുന്നു. Y അക്ഷത്തിൽ അത്രയും ശതമാനം ആളുകളുടെ മൊത്തം
വരുമാനം മൊത്തം ദേശീയവരുമാനത്തിന്റെ എത്രശതമാനമാണ് എന്ന് അട
യാളപ്പെടുത്തുന്നു. ഉദാഹരണത്തിന് ദരിദ്രപകുതിയുടെ വരുമാനം EF
അമ്പത് ശതമാനം വരുന്നതിനു പകരം 20 ശതമാനമോ കുറവോ മാത്രമേ
വരുന്നുള്ളൂ. വകം ADC തഴോട്ട് വലത്തോട്ട് നീങ്ങുംതോറും അസമത്വം
കൂടുന്നു, ACDA ക്കുള്ളിലുള്ള ഷേഡ് ചെയ്ത വിസ്തീർണം കൂടുന്നു.
ഈ വിസ്തീർണത്തെ ABC എന്ന ത്രികോണത്തിന്റെ വിസ്തീർണം കൊണ്ട്
ഹരിച്ചുകിട്ടുന്ന രാശിയെ ജീനിഗുണാങ്കം എന്നു വിളിക്കുന്നു. ജീനിനു
നാങ്കം ഉയരുന്ന മുറയ്ക്ക് അസമത്വം വർധിക്കുകയാണ്. കഴിഞ്ഞ ഏതാനും
പതിറ്റാണ്ടിനുള്ളിൽ ആഗോളതലത്തിലും ദേശീയതലങ്ങളിലും ജീനി
ണാങ്കം വർധിച്ചുവരികയാണ്. എന്നിട്ടും മൊത്തത്തിൽ ജീവിതഗുണത വർധി
ച്ചിട്ടുണ്ട്. ഇതിനു കാരണം പ്രകൃതിവിഭവങ്ങൾ വർധിച്ച തോതിൽ ചൂഷണം
ചെയ്യപ്പെടുന്നു എന്നതാണ്. ഇത് സുസ്ഥിരതയ്ക്ക് എതിരാണ്. അസമത്വ
ങ്ങൾ വേറെയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സമൂഹത്തിനകത്ത് പരസ്പ
ശത്രുതകൾ വളരുന്നതിനും കലഹങ്ങൾ വർധിക്കുന്നതിനും ആത്മസം
തൃപ്തി നഷ്ടപ്പെടുന്നതിനും ഒക്കെ ഇത് കാരണമാകുന്നു. സാമൂഹികവും
സാമ്പത്തികവും ബൗദ്ധികവുമായ അസമത്വങ്ങൾ പരസ്പരം ശക്തിപ്പെടു
ത്തുകയും ചെയ്യുന്നു. ഈ അസമത്വങ്ങൾ എല്ലാംതന്നെ കുറച്ചുകൊണ്ടു
വരിക എന്നതായിരിക്കണം ലക്ഷ്യം. പൊതുപരിപാടികളോടൊപ്പം ഓരോ
രംഗത്തും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.
17
സുരക്ഷിതത്വം
മനുഷ്യർക്ക് ആഹാര-വ-പാർപ്പിടാദികൾക്ക് പുറമെ സുരക്ഷിത
ത്വബോധവും ആവശ്യമാണ്. ഇന്നത്തെ 'നല്ല അവസ്ഥ' എന്നും നില
നിൽക്കും. ഒന്നിനും ഭീഷണിയില്ല എന്ന അവസ്ഥയും ബോധവുമാണ്
ഇവിടെ ഉദ്ദേശിക്കുന്നത്. നമുക്കെല്ലാവർക്കും തന്നെ നമ്മുടെ സ്വന്തം സുര
ക്ഷയെക്കാൾ കൂടുതൽ ഉത്കണ്ഠകളുള്ളത് നമ്മുടെ കുട്ടികളുടെയും പേര
കുട്ടികളുടെയും സുരക്ഷിതത്വത്തിലാണ്. ചുരുങ്ങിയത് മൂന്നു തലമുറകളി
ലൂടെയെങ്കിലും ജീവിക്കുന്ന ജീവിയാണ് മനുഷ്യൻ. സഹകരണത്തിൽ അധി
ഷ്ഠിതമായ ഒരു സമൂഹത്തിനെ എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ
കഴിയൂ. മത്സരാത്മകമായ ഒരു സമൂഹത്തിൽ ആരും തന്നെ സുരക്ഷിതര
ല്ല. മത്സരത്തിന്റെ അർഥം തന്നെ അതാണ്. ഓരോരുത്തനും മറ്റെല്ലാവരും
എതിരാളികളാണ്.<noinclude></noinclude>
tezf6k5ceownvaq9lb6nvn5ey27t7gk
താൾ:Randu Kurippukal.pdf/31
106
84491
245200
2026-07-16T16:24:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '33 എസ്. പ്രഭാകരൻനായർ, കേരളത്തിന്റെ സമ്പത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) ഇന്ന് അപ്രായോഗികമാണ്. കേരളത്തിൽ ഉടമാവകാശം പുനർവി തരണം ചെയ്തുകൊണ്ടുള്ള പുതിയൊരു ഭൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245200
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>33
എസ്. പ്രഭാകരൻനായർ, കേരളത്തിന്റെ സമ്പത്ത് കേരള ശാസ്ത്ര സാഹിത്യ
പരിഷത്ത്) ഇന്ന് അപ്രായോഗികമാണ്. കേരളത്തിൽ ഉടമാവകാശം പുനർവി
തരണം ചെയ്തുകൊണ്ടുള്ള പുതിയൊരു ഭൂപരിഷ്കരണത്തിന് ഇനി ഒരു
സാധ്യതയും ഇല്ലല്ലോ.
6. കേരളത്തിൽ ഇന്നും ഉപയോഗിക്കപ്പെടാതെ ഒട്ടേറെ അധ്വാനശേഷി
ദിനംപ്രതി പാഴായി പോകുന്നുണ്ട്. ഇതിൽ ഒരു ന്യൂനപക്ഷം ഏതാണ്ട്,
10- 12 ലക്ഷം പേർ വരും ഇതെന്ന് മതിച്ചിരിക്കുന്നു - ഏതു തരം അധ്വാന
ത്തിനും തയ്യാറാണ്. ബാക്കി 30 - 35 ലക്ഷം അഭ്യസ്തവിദ്യർ എന്ന വിഭാഗ
ത്തിൽ പെട്ടവരാണ്. ഇവർ "കുലിപ്പണിക്ക് പോകാൻ തയ്യാറല്ല.
7. കുലിപ്പണിയെ ശമ്പളപ്പണിയാക്കി മാറ്റിയാൽ ഇവരിൽ ഒരു
വിഭാഗം അതിനു തയ്യാറായേക്കും. ആദ്യത്തെ വിഭാഗത്തിൽപെട്ടവർക്കും
അത് ഏറെ ആകർഷകമായിരിക്കും.
8. “കുലി അധ്വാനത്തെ 'കുടുംബ 'അധ്വാനമാക്കി മാറ്റുകയെന്ന മുദ്രാ
വാക്യത്തിനുപകരം 'ശമ്പള അധ്വാനമാക്കി മാറ്റുക എന്ന മുദ്രാവാക്യം സ്വീ
കരിക്കാം.
9. ഒരു നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള, കേരളത്തെ സാമ്രാജ്യത്വം
ആഗോളവത്കരണ ത്തിന്നെതിരായ ചെറുത്തുനില്പിന്റെ ശക്തികേന്ദ്രമാക്കി
വളർത്താനുള്ള ഒരു ക്യാമ്പയിനിന്റെ രൂപത്തിൽ, 1987ൽ വിഭാവനം
ചെയ്തിരുന്ന 'വികസനസേന' എന്ന ആശയം പുനരുജ്ജീവിപ്പിക്കുകയാ
ണെങ്കിൽ, ഇന്നു കായികാധ്വാനത്തോട് വൈമുഖ്യം കാണിക്കുന്ന ചെറുപ്പ
കാർപോലും മുന്നോട്ടുവരുമെന്നു പ്രതീക്ഷിക്കാം. കാലക്രമത്തിൽ പലരും
അതിനെ ഉപജീവനമാർഗമായി അംഗീകരിക്കുകയും ചെയ്തേക്കും.
. അങ്ങനെ ഒരു വശത്ത് അധ്വാനശേഷി, മറുവശത്ത് അധ്വാനം
സ്വീകരിക്കാൻ കഴിയുന്ന മണ്ണ്. ഇടയ്ക്ക് മണ്ണിന്റെ ഉടമ' ഇതാണ് അവസ്ഥ.
ഇവ മൂന്നിനെയും പരസ്പരം ബന്ധിപ്പിക്കാൻ വേണ്ട നിയമ പരമായി സാധു
തയുള്ള സ്ഥാപനസംവിധാനങ്ങൾ രൂപപ്പെടുത്തിയെടുക്കണം. രാഷ്ട്രീയ
പാർടികൾ ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിച്ചാൽ മാത്രമേ ഇത് സാധ്യ
മാകൂ.മണ്ണിനെ ക്രയവിക്രയം ചെയ്യാവുന്ന ആസ്തിയായി നിലനിർത്തിക്കൊ
മാത്രമേ ഭൂഉടമയെ ഈ യത്നത്തിൽ പങ്കാളികളാക്കാൻ പറ്റൂ.
11. ഭൂവിനിയോഗത്തെപ്പറ്റിയുള്ള, വയലുകൾ നിരത്തുന്നതിന്നെതിരാ
യുള്ള, ഇന്നത്തെ നിയമങ്ങൾ നിലനിർത്തേണ്ടതാണ്. പാടങ്ങൾക്ക്, കാടു
കൾക്കുള്ളപോലെത്തന്നെ, ജലചക്രനിയന്ത്രണത്തിന്റെതായ ഒരു ധർമമുണ്ട്.
12. അധ്വാനശേഷിയെ ഒരു തൊഴിൽ സേവാസംഘത്തിന്റെ - പേർ
എന്തുവേണമെങ്കിലും ആകാം രൂപത്തിൽ രജിസ്റ്റർ ചെയ്യാം. സഹകര
ണസംഘമാകാം, സൊസൈറ്റി ആകാം, കമ്പനി ആകാം. വാർഡിൽ പഞ്ചാ
യത്തിൽ ഉള്ള എല്ലാ അധ്വാനദാതാക്കളും, നിലവിലുള്ളവർ അടക്കം തെങ്ങു
കയറ്റക്കാരും, പറമ്പുകിളക്കുന്നവരും റോഡുപണിക്കാരും ചുമട്ടു തൊഴി
-<noinclude></noinclude>
bnlrakdjvbws9ag56m3acyh5dsuygz8
താൾ:Randu Kurippukal.pdf/43
106
84492
245201
2026-07-16T16:24:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '46 ബില്ലിൽ ഒരു സർചാർജ്, കാറ് വാങ്ങൽ, വീടുവയ്ക്കൽ മുതലായവയുടെ പേരിൽ ഒരു 'വൺടൈം' നികുതി ഇങ്ങനെ പലതും പിരിക്കാൻ തീരുമാനി ച്ചാൽ പ്രതിഷേധത്തിന്റെ കോലാഹലം മാനം പിളർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245201
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>46
ബില്ലിൽ ഒരു സർചാർജ്, കാറ് വാങ്ങൽ, വീടുവയ്ക്കൽ മുതലായവയുടെ
പേരിൽ ഒരു 'വൺടൈം' നികുതി ഇങ്ങനെ പലതും പിരിക്കാൻ തീരുമാനി
ച്ചാൽ പ്രതിഷേധത്തിന്റെ കോലാഹലം മാനം പിളർക്കും. ഇതുകൊണ്ട്
പ്രാണ ഒരു നഷ്ടവും വരാത്തവരാണ് ബഹളം വയ്ക്കുക. എന്തു
വിവേകമാണ് അതിലുള്ളത്?
•
രാഷ്ട്രീയക്കളി ചതിയുടെയും കുതികാൽ വെട്ടിന്റെയും അവസ
രവാദത്തിന്റെയും കൂത്തരങ്ങായി മാറിയത് നാം കാണുന്നുണ്ട്. എന്നും
ഇങ്ങനെ ആയിരുന്നില്ല. അതിനോട് പ്രതികരിക്കുന്നില്ല.
• പണ്ടത്തെ രാജഭരണം' ഇന്ന് 'മക്കൾ രാഷ്ട്രീയം' ആയി മാറിയത്
നാം കാണുന്നുണ്ട്. അത് ശിയല്ലെന്ന് കേരളീയന് തോന്നുന്നില്ല; തോന്നി
യാൽതന്നെ പ്രവർത്തിക്കുന്നില്ല
• ഓരോ കേരളീയനും ഇന്ന് രണ്ടോ അതിലധികമോ മുഖമുണ്ട് -
വൈയക്തികമുഖം, പൊതു
പ്രദർശന മുഖം, ചെറുഗ്രൂപ്പ് മുഖം.... ഇങ്ങനെ
പോകുന്നു അവ. ഇടയ്ക്കിടയ്ക്കുണ്ടാകുന്ന മുഖമാറ്റം നമ്മെ അമ്പരപ്പി
ക്കുന്നു.
• ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉത്തമ ഉദാഹരണമാണ് കേരളം.
ഇവിടെ അസംബ്ലിയുണ്ട്, പഞ്ചായത്തുണ്ട്, മെമ്പർമാരുണ്ട്. സംസ്ഥാനം ഭരി
ക്കാൻ വേണ്ടിയാണ് MLA മാരെ തെരഞ്ഞെടുത്തയക്കുന്നത്. പക്ഷെ, അത്
മാത്രം അവർ ചെയ്യുന്നില്ല. നമ്മൾ അവരിൽനിന്ന് അത് പ്രതീക്ഷിക്കുന്നു
മില്ല. നമ്മളും ഉദ്യോഗസ്ഥന്മാരെ മാത്രമേ ആശ്രയിക്കുന്നു? പിന്നെന്തി
നാണ് MLA മാരും മന്ത്രിമാരും എന്ന ചോദ്യം നമ്മൾ ചോദിക്കുന്നില്ല.
.
.
ഭരണത്തിനെപ്പറ്റി, എല്ലാ ഡിപ്പാർടുമെന്റുകളെയും പറ്റി നമുക്ക് പരാ
തി'യുണ്ട്. എന്നാൽ ജനാധിപത്യത്തിൽ ജനങ്ങളാണ് ഉടമസ്ഥർ എന്നും
ഉദ്യോഗസ്ഥന്മാർ ജനസേവകരാണെന്നും ഉള്ള കാര്യം നാം വിസ്മരിക്കുന്നു.
പഞ്ചായത്തിലായാലും സംസ്ഥാനത്തിലായാലും ഭരണപക്ഷത്തെ
എതിർക്കുകയാണ് പ്രതിപക്ഷ ധർമം. ഭരണപക്ഷത്തിൽ തന്നെ X ഗ്രൂപ്പിനെ
എതിർക്കുകയാണ് Y ഗ്രൂപ്പിന്റെ ധർമം എന്ന ആപത്കരമായ ധാരണ
നമ്മുടെ രാജ്യത്തിന്റെ, വിശിഷ്യ അതിലെ ദരിദ്രവിഭാഗങ്ങളുടെ, വികാ
സത്തെ തടസ്സപ്പെടുത്തുന്നു എന്ന വസ്തുത നാം തിരിച്ചറിയുന്നില്ല.
•
ജാതിയും മതവും ഉപജാതികളും മതവിഭാഗങ്ങളും സമനില നഷ്ട
പ്പെട്ട സംഘങ്ങളായി മാറിയിരിക്കുന്നത് നാം കാണുന്നു. കൊലപാതകങ്ങൾ,
കൊള്ളിവെപ്പുകൾ, കലാപങ്ങൾ, ബോബ്സ്ഫോടനങ്ങൾ... മനുഷ്യരുടെ
മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്, മൃഗീയത ശക്തിപ്പെട്ടുകൊണ്ടി
രിക്കയാണ്.
• ഈ മൃഗീയതകളെ ന്യായീകരിക്കാൻ ആളുകളുണ്ടെന്നും അതിനെ
തടയാൻ ആളുകളില്ലെന്നും ഉള്ള വസ്തുത ഭീതിദമാണ്.
• ഇതെല്ലാം കണ്ട് എന്തു ചെയ്യേണ്ടു എന്നറിയാതെ പകച്ചു<noinclude></noinclude>
cv136h1jehigyo73jskofdi3y30zhok
താൾ:Randu Kurippukal.pdf/37
106
84493
245202
2026-07-16T16:24:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '39 പശ്ചാത്തലസൗകര്യങ്ങൾ 10.1 കേരളത്തിന്റെ തെക്കുവടക്ക് നീണ്ടുകിടക്കുന്ന ഭൂമിശാസ്ത്രം, നീക്കപ്പെടേണ്ട ചരക്കുകളുടെ സ്വഭാവവും ദുരവും, യാത്രക്കാരുടെ യാത്ര യുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245202
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>39
പശ്ചാത്തലസൗകര്യങ്ങൾ
10.1 കേരളത്തിന്റെ തെക്കുവടക്ക് നീണ്ടുകിടക്കുന്ന ഭൂമിശാസ്ത്രം,
നീക്കപ്പെടേണ്ട ചരക്കുകളുടെ സ്വഭാവവും ദുരവും, യാത്രക്കാരുടെ യാത്ര
യുടെ സ്വഭാവം എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് കേരളത്തിന്
ഒരു ട്രാൻസ്പോർട് തന്ത്രം രൂപീകരിക്കേണ്ടത്.
10.2 തെക്കുവടക്ക് യാത്രക്കും ചരക്കുകടത്തിനും 1500 കിലോമീറ്ററി
ലധികം നീളം വരുന്ന ഹൈവേകളും (NH 47, NH 17, MC റോഡ്) 500
ഓളം കിലോമീറ്റർ വരുന്ന റെയിൽവെയും ആണ് അടിസ്ഥാനമാക്കേണ്ട
10.3 റെയിൽവേകളുടെ ഇരട്ടിപ്പു പണിയും വൈദ്യുതീകരണവും യുദ്ധ
കാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാനും സിഗ്നൽ സമ്പ്രദായം ആധു
നീകരിക്കാനും സമ്മർദം ചെലുത്താം.
10.4 അങ്കമാലി-ശബരിമല ലൈൻ അനാവശ്യവും ദ്രോഹകരവും
ആണ്. ഗുരുവായൂർ താനൂർ, നിലമ്പൂർ മൈസൂർ ലൈനുകൾ അടിയന്തിര
പ്രാധാന്യമുള്ളവയല്ല.
10.5 തിരുവന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം,
തൃശ്ശൂർ കോഴിക്കോട്, കോയമ്പത്തൂർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാസ
ഞ്ചർ വണ്ടികളുടെ എണ്ണം നിരവധി മടങ്ങ് വർധിപ്പിക്കണം. പീക്ക് യാത്രാ
സമയത്ത് 10 മിനിറ്റിൽ ഒരു വണ്ടിയെങ്കിലും വേണം. ഇന്റർസിറ്റി എക്സ്
പ്രസ്സുകൾ കൂട്ടണം.
10.6 NH കൾ മുഴുവനും 4 വരിപ്പാത ആക്കണം. ഗുണനിലവാരം
NH നിലവാരത്തിലേക്ക് ഉയർത്തണം. എല്ലാ നഗരങ്ങൾക്കും ബൈപാസ്സു
കൾ വേണം. ഫ്ലൈ ഓവറുകളും, റോഡ് മധ്യേയുള്ള Uടേണുകളും ഉപ
യോഗിച്ച് കുറുകെയുള്ള സഞ്ചാരം തടഞ്ഞ് NHകളെ ഒരറ്റം മുതൽ മറ്റേ
അറ്റം വരെ സിഗ്നലില്ലാതെ, നിർത്താതെ ഓടിക്കാൻ പറ്റുന്ന ഫ്രീവേ
കൾ ആക്കണം.
10.7 കിഴക്കു പടിഞ്ഞാർ യാത്രക്കും ചരക്കു കടത്തിനും റോഡിനെ
ആശ്രയിക്കണം. ഇരു ദിശയിൽ നിന്നും 30-50 കിലോമീറ്ററിനുള്ളിൽ NHൽ
എത്താം. ഉൾപ്രദേശങ്ങളെ NHകളും റെയിൽവേ സ്റ്റേഷനുകളുമായി ബന്ധി
പ്പിക്കുന്ന റോഡുകൾ, വളവ് തീർത്ത്, വീതികുട്ടി,
നന്നായി ടാർ ചെയ്ത് സുഗമമാക്കിത്തീർക്കണം. ഏതാണ്ട് 22000 കി.മീ.
10.8 അതിനഗരവത്കരണം (മെട്രോപോളിറ്റനൈസേഷൻ) ഒരിക്കലും
പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും. നിലവിലുള്ള
നഗരങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളും ജനസംഖ്യയും വളരാതെ
നോക്കണം. പുതിയ പുതിയ വളർച്ചാ കേന്ദ്രങ്ങൾ ഉണ്ടാക്കണം. അങ്ങനെ
ഗാഗരവത്കരണമെന്ന സങ്കല്പം യാഥാർഥ്യമാകണം.<noinclude></noinclude>
eeqptfea4oi7qbmvnib1ubp9jjlri4r
താൾ:Randu Kurippukal.pdf/23
106
84494
245203
2026-07-16T16:24:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '25 കൈമാറി, വ്യാപകമായ തോതിൽ തദ്ദേശീയ സമ്പദ് വ്യവസ്ഥകൾ ശക്തി പ്പെടുത്തണം. ഈ പ്രക്രിയയെ, ശാസ്ത്രസാങ്കേതികവിദ്യകളുടെ കൈമാറ്റങ്ങളെ, ത്വരിതപ്പെടുത്തിക്കൊണ്ട് പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245203
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>25
കൈമാറി, വ്യാപകമായ തോതിൽ തദ്ദേശീയ സമ്പദ് വ്യവസ്ഥകൾ ശക്തി
പ്പെടുത്തണം.
ഈ പ്രക്രിയയെ, ശാസ്ത്രസാങ്കേതികവിദ്യകളുടെ കൈമാറ്റങ്ങളെ,
ത്വരിതപ്പെടുത്തിക്കൊണ്ട് പ്രാദേശിക പ്രതിരോധങ്ങളെ, ശക്തിപ്പെടുത്തുക
എന്നതാണ് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കടമ. അതുതന്നെയാണ്.
അതിന്റെ പൊരുളും പ്രസക്തിയും.
24
എങ്ങനെ തുടങ്ങണം?
ഇത് സാധ്യമാകണമെങ്കിൽ പ്രാദേശികമായ ശാസ്ത്രസാങ്കേതികശേ
ഷികൾ ഗണ്യമായി വർധിപ്പിക്കേണ്ടിയിരിക്കുന്നു. മുപ്പതുകൊല്ലം മുമ്പ് ഗ്രാമ
ശാസ്ത്രസമിതികളിലൂടെ നാം ശ്രമിച്ചത്. ഇതിനാണ് - അന്നത് ഉപബോധ
ത്തിന്റെ പ്രേരണ മാത്രമായിരുന്നു. മണ്ണൊരുക്കും മുമ്പ് വിതച്ച വിത്താ
യിരുന്നു അത്. 20 കൊല്ലത്തിനുശേഷം അധികാരവികേന്ദ്രീകരണം കുറെ
യൊക്കെ നടക്കുകയും ജനകീയ ആസുത്രണം ആരംഭിക്കുകയും ചെയ്ത
പ്പോൾ ഇതൊരു ആവശ്യമായിത്തീർന്നു. അങ്ങനെ നാം സന്നദ്ധ സാങ്കേ
തികസംഘങ്ങളെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. പക്ഷെ ഗവൺമെന്റ്
സംവിധാനവുമായി അഭിലഷണീയമായതിൽ കൂടുതൽ ബന്ധപ്പെട്ടതിനാൽ,
രാഷ്ട്രീയത്തിലെ തകിടം മറിച്ചിലുകൾ അതിനെയും ബാധിച്ചു. പരിഷ
ത്തിന്റെ തനതായ മുൻകയ്യോടെ ഒരു പുതിയ തുടക്കം കുറിക്കേണ്ടിയിരി
ക്കുന്നു. ഓരോ പഞ്ചായത്തിലും എൻജിനീയർമാർ, കൃഷിവിദഗ്ധർ,
ഡോക്ടർമാർ, അധ്യാപകർ തുടങ്ങി സർവീസിലിരിക്കുന്നവരും റിട്ടയർ
ചെയ്തവരുമായി കിട്ടാവുന്ന എല്ലാ വിദഗ്ധരെയും കുട്ടിയോജിപ്പിച്ചുകൊണ്ട്
ഒരു പുതിയ സംഘം ഉണ്ടാക്കാം. ഇതിന് പഞ്ചായത്ത് പഠനസംഘം എന്നോ
വികസനാസൂത്രണ പഠനസംഘം എന്നോ ഒക്കെ വിളിക്കാം.
25
പ്രയാസങ്ങൾ
ഇന്ന് പഞ്ചായത്ത് (യൂണിറ്റ്) തലത്തിലുള്ള പ്രവർത്തകർ മാത്രം
വിചാരിച്ചാൽ ഇതിനു കഴിയില്ല. സംസ്ഥാന-ജില്ലാ-മേഖലാതലത്തിലുള്ള
പ്രവർത്തകരിൽനിന്ന് ഓരോ പഞ്ചായത്തിലെ പ്രവർത്തകരെയും സഹാ
യിക്കാനായി മുന്ന് അംഗങ്ങൾ വീതമുള്ള ഒരു കർമസേന ഉണ്ടക്കാം.
അതിനു നേതൃത്വം നൽകുന്നതിനു സംസ്ഥാന-ജില്ലാതല നിർവാഹകസ
മിതി അംഗങ്ങളിൽ നിന്നും പരിചയ സമ്പന്നരായ പഴയ പ്രവർത്തക
രിൽനിന്നുമായി ആയിരം പ്രവർത്തകരെ കണ്ടെത്തണം. അവരുടെ സംഘ
ടനാ പ്രവർത്തനം ഇത് മാത്രമായിരിക്കും. വളരെ സങ്കീർണമായ
അജണ്ടയൊന്നും അവരുടെ മുന്നിൽ ഉണ്ടാകില്ല.<noinclude></noinclude>
somymm8mrs5sduzvk6uf6r663yv0fi1
താൾ:Randu Kurippukal.pdf/2
106
84495
245204
2026-07-16T16:24:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടു വാക്ക് പരിഷത്തിന്റെ മുൻനിര പ്രവർത്തകർക്കായി തയ്യാറാക്കിയ രണ്ടു കുറിപ്പുകളാണ് ഈ സമാഹാരത്തിലുള്ളത്. രണ്ടും കുറിപ്പുകൾ മാത്രമാണ്. ചർച്ചചെയ്യപ്പെടണം...' താൾ സൃഷ്ടിച്ചിരിക്കുന്നു
245204
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രണ്ടു വാക്ക്
പരിഷത്തിന്റെ മുൻനിര പ്രവർത്തകർക്കായി തയ്യാറാക്കിയ രണ്ടു
കുറിപ്പുകളാണ് ഈ സമാഹാരത്തിലുള്ളത്. രണ്ടും കുറിപ്പുകൾ മാത്രമാണ്.
ചർച്ചചെയ്യപ്പെടണം എന്ന് ആഗ്രഹിക്കുന്ന കുറിപ്പുകൾ.
ആദ്യത്തേത് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന പരിഷത്തിന്റെ
മുദ്രാവാക്യത്തിന്റെ വർത്തമാനകാലത്തെ പൊരുളും പ്രസക്തിയും തിരിച്ചറി
യാനുള്ള ഒരു ശ്രമമാണ്. രണ്ടാമത്തേതാകട്ടെ ആദ്യത്തേതിൽ വിഭാവനം
ചെയ്തിട്ടുള്ള പൊതു ദിശയിൽ വർത്തമാന കേരളത്തിന്റെ വികസനത്തിന്
ഒരു ദിശയും ഉള്ളടക്കവും നൽകാനുള്ള ശ്രമമാണ്.
ദിശയിൽ മാറ്റം ആവശ്യമുണ്ടാകാം; വിശദാംശങ്ങളിലും മാറ്റങ്ങൾ
ആവശ്യമുണ്ടാകാം. രണ്ടും നടക്കണം. അങ്ങനെ മാത്രമേ കൂടുതൽ വ്യക്തത
ലഭിക്കൂ.
എം.പി. പരമേശ്വരൻ<noinclude></noinclude>
eb6uc6kcz7kfbchhmgcqg8awcu1evza
താൾ:Randu Kurippukal.pdf/7
106
84496
245205
2026-07-16T16:24:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '9 7 പുതിയ ദർശനം: ലക്ഷണങ്ങൾ പുതിയ ദർശനത്തെ ലാക്ഷണീകരിക്കുന്ന ചില കാര്യങ്ങൾ നോക്കാം. പ്രകൃതിയുടെ ജേതാവ് എന്ന കാഴ്ചപ്പാട് മാറ്റി മനുഷ്യൻ പ്രകൃതിയുടെ ഭാഗമായിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245205
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>9
7
പുതിയ ദർശനം: ലക്ഷണങ്ങൾ
പുതിയ ദർശനത്തെ ലാക്ഷണീകരിക്കുന്ന ചില കാര്യങ്ങൾ നോക്കാം.
പ്രകൃതിയുടെ ജേതാവ് എന്ന കാഴ്ചപ്പാട് മാറ്റി മനുഷ്യൻ പ്രകൃതിയുടെ
ഭാഗമായിത്തീരുന്നു. നഗരവത്കരണം പ്രകൃതിയുടെ ചയാപചയത്തിൽ
ഭംഗം വരുത്തുന്നു. അതായത് ഗ്രാമത്തിലെ മണ്ണിലെ പോഷകമൂല്യങ്ങൾ
നഗരജനതയുടെ ഭക്ഷണത്തിലൂടെ മലമാവുകയും നഗരത്തെ മലിനപ്പെടു
ത്തുകയും മണ്ണിനെ ശേഷിപ്പിക്കുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കി ഈ
വിടവ് നികത്താനായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിൽ പറഞ്ഞപോലെ വ്യവ
സായങ്ങളെയും കൃഷിയെയും പരസ്പരം ഇടകലർത്തി, നഗരജനതയെ
കൂടുതൽ സമതുലിതമായി വിതരണം ചെയ്ത് പടിപ്പടിയായി ഗ്രാമവും
നഗരവും തമ്മിലുള്ള വൈരുധ്യം ഇല്ലാതാക്കുന്നു. മനുഷ്യരുടെയും സർവ
ജീവികളുടെയും നിലനില്പിന് ആധാരം പ്രഭാസങ്കലനമാണ് എന്നത് മന
സ്സിലാക്കി, സമ്പദ്ഘടനയിൽ പ്രാഥമിക മേഖലയ്ക്കുള്ള പ്രാമാണികത അംഗീ
കരിക്കുന്നു. സോഷ്യലിസ്റ്റ് സമൂഹത്തിന്റെ സാമ്പത്തിക അടിത്തറ ഉത്പാ
ദകക്കൂട്ടായ്മകളുടെ നെറ്റ് വർക്ക് ആണ് എന്ന ധാരണ മുറുകെ പിടിച്ചുകൊ
ണ്ടുതന്നെ സാമ്പത്തികവികസനം ആസൂത്രണം ചെയ്യുന്നു. അങ്ങനെ തദ്ദേ
ശീയസമ്പദ്വ്യവസ്ഥകളുടെ നെറ്റ് വർക്ക് ആയിത്തീരുന്നു സമൂഹമാകെ.
ഗാന്ധിജി വിഭാവനം ചെയ്ത സ്വയംപര്യാപ്ത ഗ്രാമറിപ്പബ്ലിക്കുകളോടുള്ള
സാദൃശ്യം ശ്രദ്ധിക്കുക. ഒരു വ്യത്യാസം മാത്രം. സ്വയംപര്യാപ്തതയെന്നത്
പട്ടിണി നിലവാരത്തിലാകില്ല. പടിപടിയായി ഉയരുന്ന ജീവിതഗുണതയുടെ
അടിസ്ഥാനത്തിലായിരിക്കും.
എന്താണ് ഈ ജീവിതഗുണത എന്നത് വഴിയേ നോക്കാം. ആവശ്യ
ങ്ങൾ തൃപ്തിപ്പെടുകയും ആർത്തിയിൽനിന്ന് മോചിപ്പിക്കപ്പെടുകയും
ആണെന്നു മാത്രം തത്ക്കാലം പറയാം. അതായത് ധൂർത്ത് ഉപഭോഗ
ത്തിൽനിന്ന് സർഗാത്മകസ്വാതന്ത്ര്യത്തിലേക്കുള്ള പരിവർത്തനം.
മനുഷ്യൻ യന്ത്രങ്ങൾക്ക് അടിമയാകുന്നതിനു പകരം യന്ത്രങ്ങൾ മനു
ഷ്യർക്ക് വിധേയമായിത്തീരുന്നു.
വൻകിടവൽക്കരണത്തിനു പകരം ചെറുകിടവത്കരണം നടക്കുന്നു.
ഇതിനായി ചെറുതിനെ ശക്തമാക്കാനുള്ള ശാസ്ത്ര-സാങ്കേതികവിദ്യകൾ
വികസിപ്പിക്കുന്നു.
സമ്പദ് വ്യവസ്ഥ കേന്ദ്രീകരിക്കപ്പെടുന്നതിനു പകരം വികേന്ദ്രീകരി
ക്കപ്പെടുന്നു.
ബൗദ്ധിക സ്വത്തവകാശം എന്ന സങ്കൽപം നീചമാണെന്ന് കണ്ട്
അതിനെ തിരസ്കരിക്കുന്നു. അറിവിനെ സാർവത്രികമായി പങ്കിടുന്നു.
അങ്ങനെ ബൗദ്ധിക വിടവ് നികത്തുന്നു.<noinclude></noinclude>
jkiamotuhrytlbbb3svnawpw624p4v4
താൾ:Randu Kurippukal.pdf/16
106
84497
245206
2026-07-16T16:24:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '18 18 ദുർവ്യയ സൂചകം (Wastage Index) നാം നമ്മുടെ സമ്പദ്ഘടനയെയും ജീവിതരീതിയെയും വളരെ അശാ സ്ത്രീയമായാണ് സംവിധാനം ചെയ്തിട്ടുള്ളത്. നഗര-ഗ്രാമവിഭജനത്തിന്റെ അശാസ്ത്രീയ മാർക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245206
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>18
18
ദുർവ്യയ സൂചകം (Wastage Index)
നാം നമ്മുടെ സമ്പദ്ഘടനയെയും ജീവിതരീതിയെയും വളരെ അശാ
സ്ത്രീയമായാണ് സംവിധാനം ചെയ്തിട്ടുള്ളത്. നഗര-ഗ്രാമവിഭജനത്തിന്റെ
അശാസ്ത്രീയ മാർക്സും ഗാന്ധിജിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉപജീവ
നത്തിനായി മാത്രം ആളുകൾക്ക് നിർബന്ധിതമായി സഞ്ചരിക്കേണ്ടിവരുന്ന
ദുരം തുടർച്ചയായി വർധിച്ചു വരുന്നു. കൂടുതൽ കൂടുതൽ അസംസ്കൃത
പദാർഥങ്ങളും നിർമിതോൽപന്നങ്ങളും കൂടുതൽ കൂടുതൽ ദൂരങ്ങളിലേക്ക്
കടത്തിക്കൊണ്ടുപോകേണ്ടിവരുന്നു. ഇതിനായി ഒട്ടേറെ ഊർജവും അധ്വാ
നവും ചെലവും വേണ്ടിവരുന്നു. DALY - Disability Adjusted Life Years -
എന്നൊരു സങ്കൽപമുണ്ട്. ഒരു മനുഷ്യൻ 80 വയസ്സുവരെ ജീവിച്ചിരുന്നു.
എന്നാൽ പല തവണയായി അയാൾ ജീവിതകാലത്തതയുമായി മൂന്നു
വർഷക്കാലം രോഗഗ്രസ്തനം മിനിമം കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാത്ത
അവസ്ഥയിലും ആയിരുന്നു. എങ്കിൽ അയാളുടെ സഫലജീവിതകാലം 77
വർഷമാണ്. ഈ സഫലജീവിതകാലത്തിനാണ് DALY അഥവാ രോഗവി
മുക്തജീവിതദൈർഘ്യം എന്നു പറയുന്നത്. അതുപോലെ ഒരാൾക്ക് പണി
പോയിവരാൻ ദിവസേന ഒരു മണിക്കൂർ വേണ്ടിവരുന്നു. മറ്റൊരാൾക്ക്
മൂന്നു മണിക്കൂർ വേണ്ടിവരുന്നു. രണ്ടാമത്തെ ആൾക്ക് 2 മണിക്കൂർ നഷ്ട
മാണ്. ഒരു മാസത്തിൽ രണ്ടര ദിവസം നഷ്ടം. കൊല്ലത്തിൽ ഒരു മാസം.
മൊത്തത്തിൽ 30 കൊല്ലത്തെ സേവനകാലത്ത് രണ്ടര കൊല്ലത്തെ നഷ്ടം.
അയാളുടെ ജീവിതദൈർഘ്യം യഥാർഥത്തിൽ രണ്ടര വർഷം കുറവാണ്.
ഇവയെല്ലാം ചൂണ്ടിക്കാണിക്കാനായി രണ്ടു പുതിയ രാശികൾ നിർവചിക്കാം:
പൗരയാത്രാ സൂചകം (Citizen Travel Index), ചരക്കുകടത്ത് സൂചകം
(Commodity Haulage Index). ഒരാൾക്ക് തന്റെ ജീവിതകാലത്തിനുള്ളിൽ
ഉപജീവനത്തിനോ മറ്റാവശ്യത്തിനോ നിർബന്ധിതമായി യാത്ര ചെയ്യേണ്ടി
വരുന്ന സമയത്തെ പൗരയാത്രാസൂചകം എന്നു വിളിക്കാം. സമയം ആണ്
ഇതിന്റെ അളവുരാശി. അതേപോലെ ഒരു സമൂഹത്തിൽ ആളുകൾ ഉപ
ഭോഗം ചെയ്യുന്ന വസ്തുക്കൾ എത്ര ദൂരെയാണോ ഉത്പാദിപ്പിക്കപ്പെടുന്നത്
എന്ന് കണക്കാക്കി, ഓരോന്നിന്റെയും വിലയുടെ അടിസ്ഥാനത്തിൽ അതിന്
താരതമ്യ പ്രാധാന്യം നൽകി നാമോരോരുത്തരും ഒരു വർഷത്തിൽ എത
“കിലോമീറ്റർ' ഉപഭോഗം ചെയ്യുന്നു എന്നു കണക്കാക്കും. നാം ഉപഭോഗി
ക്കുന്ന ഓരോ ചരക്കിന്റെയും വിലയെ അത് സഞ്ചരിച്ച വിലകൊണ്ട് ഗുണിച്ച
ആകത്തുകയെടുക്കുമ്പോൾ നാം ഇത്ര രൂപ കിലോമീറ്റർ ഉപഭോഗിച്ചതായി
കാണാം. അതിനെ മൊത്തം എത്ര രൂപയുടെ ഉപഭോഗം നടന്നുവോ അതു
കൊണ്ട് ഹരിച്ചാൽ എത്ര കിലോമീറ്റർ ഉപഭോഗിച്ചു എന്ന് കിട്ടുന്നു. ഈ<noinclude></noinclude>
evssaevd1bwynevtzotuksra6kb2oto
താൾ:Randu Kurippukal.pdf/24
106
84498
245207
2026-07-16T16:24:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '90 26 പഞ്ചായത്ത്തല അജണ്ട • പഞ്ചായത്തിലെ പഠനങ്ങൾക്ക് ബൗദ്ധിക നേതൃത്വം നൽകാൻ കഴിയുന്ന ശാസ്ത്രസാങ്കേതിക വിദഗ്ധരുമായി ബന്ധപ്പെടുകയും ഒരു പാ നസംഘം രൂപീകരിക്കുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245207
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>90
26
പഞ്ചായത്ത്തല അജണ്ട
• പഞ്ചായത്തിലെ പഠനങ്ങൾക്ക് ബൗദ്ധിക നേതൃത്വം നൽകാൻ
കഴിയുന്ന ശാസ്ത്രസാങ്കേതിക വിദഗ്ധരുമായി ബന്ധപ്പെടുകയും ഒരു പാ
നസംഘം രൂപീകരിക്കുകയും ചെയ്യുക.
.
തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കുക, അസമത്വങ്ങൾ കുറ
യ്ക്കുക, സുസ്ഥിരതയെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടുകൂടി
വരുന്ന 25 കൊല്ലത്തിനുള്ളിൽ - 2030ൽ - തങ്ങളുടെ പഞ്ചായത്തിന്റെ രൂപം
എന്തായിരിക്കണം എന്ന് അവർ കുട്ടായി ചർച്ചചെയ്ത് ഒരു രേഖയുണ്ടാക
ട്ടെ, ഇത് നടക്കും എന്ന് ഉറപ്പിക്കാൻ അവരുടെ പിന്നിൽ നിൽക്കുകയെന്നത്
കർമസേനയുടെ, വിശിഷ്യ അതിന്റെ നേതൃത്വത്തിന്റെ കടമയാണ്.
• ഈ സ്വപ്നം അവതരിപ്പിക്കാനും അതിന്റെ അടിസ്ഥാനത്തിൽ,
വരും വർഷം എന്തെല്ലാം വികസന പരിപാടികൾ നടപ്പാക്കണം എന്ന
ധാരണ പങ്കിടുന്നതിനും പദ്ധതികൾ രൂപീകരിക്കുന്നതിനുമായി വാർഡ് ല
ഗ്രാമസഭകൾ വിളിച്ചുകൂട്ടുക. അതിനായി വാർഡ് മെമ്പറെ പ്രേരിപ്പിക്കു
.
ക. ഗ്രാമസഭകളിൽ പരിഷത്തംഗങ്ങളും വിദഗ്ധന്മാരും പങ്കെടുക്കണം.
ആഗോള മുതലാളിത്തത്തിന്റെ കടന്നാക്രമണങ്ങൾ വ്യക്തമാക്കുന്ന
ലഘുലേഖകളും അടിസ്ഥാന പഠനത്തിന് ഉപകരിക്കുന്ന സുവർണജൂബിലി
പുസ്തകങ്ങളും വ്യാപകമായി പ്രചരിപ്പിക്കുക എന്നത് പഞ്ചായത്ത്തല
പരിഷത് പ്രവർത്തനത്തിന്റെ ഒരു ഭാഗമാണ്. ഇതിന് ചിട്ടപ്പെടുത്തിയ ഒരു
സംവിധാനം പഞ്ചായത്തിൽ ഉണ്ടാക്കണം. ഓരോ വാർഡിലും 40-50 വീടു
കൾ ഇതിനായി തെരഞ്ഞെടുക്കാം. അവിടെ കൊല്ലത്തിൽ രണ്ടുതവണയെ
ങ്കിലും പരിഷത് പ്രവർത്തകർ പുസ്തകങ്ങളും മറ്റു ഉൽപന്നങ്ങളുമായി
ചെല്ലുകയും അവരുമായി ആശയസംവാദം നടത്തുകയും ചെയ്യാം. ഇതിന്റെ
സാമ്രാജ്യത്വവിരുദ്ധ സത്ത പ്രവർത്തകർ മനസ്സിലാക്കണം.
.
വിദ്യാഭ്യാസം, ആരോഗ്യം, BOT, പരിസ്ഥിതി.... തുടങ്ങി ഓരോ
രംഗത്തും പരിഷത്ത് അപ്പപ്പോൾ നടത്തുന്ന പ്രതികരണവും കുടുതൽ
ആഴത്തിലുള്ള കാഴ്ചപ്പാടുകളും ഇവരുമായി നേർക്കുനേർ പങ്കുവെക്കാം.
* ഇങ്ങനെ 1000 പഞ്ചായത്തുതല പരിഷത്തുകളും 60 നതല പരി
ഷത്തുകളും ശക്തിപ്പെടുത്തിക്കൊണ്ടു വരിക എന്നതാണ് അജണ്ട. ഒപ്പം,
ഓരോ വാർഡിലും 50 വീടുകളുമായി സമ്പർക്കം പുലർത്തുകയും
അവർക്കിടയിൽ ഒരു കൊല്ലത്തിൽ 5,000 രൂപയുടെ പുസ്തകമെങ്കിലും
പ്രചരിപ്പിക്കുകയും ചെയ്യുക.<noinclude></noinclude>
fe1ryvtw8ys3j9glk7gvly4ru515912
താൾ:Randu Kurippukal.pdf/32
106
84499
245208
2026-07-16T16:24:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലാളികളും എല്ലാം അടക്കം) ഇതിൽ അംഗങ്ങളായിരിക്കും. അവർക്ക് കൂലി യല്ല, മാസശമ്പളമാണ്. ആഴ്ചയിൽ കൊടുക്കാം) PF, ESI, പ്രസവാവധി, മറ്റവധികൾ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245208
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലാളികളും എല്ലാം അടക്കം) ഇതിൽ അംഗങ്ങളായിരിക്കും. അവർക്ക് കൂലി
യല്ല, മാസശമ്പളമാണ്. ആഴ്ചയിൽ കൊടുക്കാം) PF, ESI, പ്രസവാവധി,
മറ്റവധികൾ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും അവർക്കുണ്ടായിരിക്കും.
ഒരു സ്ഥിരം ജോലി ആയിരിക്കും.
13. ഭു ഉടമയോടുള്ള ബന്ധം പല തരത്തിൽ ആകാം.
•
പൂർണമായ പാട്ടവ്യവസ്ഥ: എല്ലാ ഉത്തരവാദിത്തവും സംഘ
ത്തിന്റെത്... ഉടമയ്ക്ക് പ്രതിവർഷം ഒരു നിശ്ചിത തുക പ്രതിഫലം കിട്ടുന്നു.
ഇതേവരെ കിട്ടിയിരുന്ന വാർഷിക അറ്റാദായത്തിൽനിന്ന് കുറവായിരിക്കില്ല.
കുറച്ചുകൂടിയിരിക്കും. മോഹപ്രതിഫലമായിരിക്കില്ല. ഉല്പന്നം
മുഴുവൻ സംഘത്തിന്റെ ത്. പാട്ടം ഉല്പന്നത്തിന്റെ ഭാഗമായും കൊടുക്കാം.
പങ്കുവാരം: ഉല്പാദനത്തിൽ ഉടമസ്ഥനും നിക്ഷേപിക്കുന്നു. ചില
പ്പോൾ ഉടമസ്ഥന്റെ അധ്വാനവും ഉണ്ടാകും. ഇതിന്റെയെല്ലാം അടിസ്ഥാന
ത്തിൽ ഉല്പന്ന വിഭജനത്തെപ്പറ്റി നേരത്തെ തന്നെ കരാർ ഉണ്ടാക്കുന്നു.
.
പൂർണമായ തൊഴിൽ സേവനം: ഉടമ തനിക്കുവേണ്ട സേവനങ്ങ
ളുടെ ഒരു ഡിമാന്റ് സംഘത്തിന് നൽകുന്നു. സംഘം അതിന് ഒരു പ്രതി
ഫലം നിശ്ചയിക്കുന്നു. ഉടമ അത് നൽകുന്നു. ഉല്പന്നം മുഴുവൻ ഉടമയുടേത്.
14. ഇവയ്ക്കൊക്കെ പല വിശദാംശങ്ങളും അതതിടങ്ങളിൽ രൂപപ്പെ
ടുത്തേണ്ടിവരും. ആത്യന്തിക ലക്ഷ്യം, എത്രയും വേഗത്തിൽ ഉപയോഗിക്ക
പ്പെടാതെ കിടക്കുന്ന അധ്വാനശേഷിയെയും അധ്വാനം സ്വീകരിക്കാൻ കഴി
വുള്ള മണ്ണിനെയും തമ്മിൽ കുട്ടിയിണക്കുക എന്നതാണ്.
15. ബാങ്കുകൾ. കൃഷിവകുപ്പ്, ജലസേചനവകുപ്പ് മുതലായവയുടെ
ഒക്കെ സമീപനത്തിലും പ്രവർത്തനരീതിയിലും കാര്യമായ മാറ്റങ്ങൾ വേണ്ടി
വരും. ഇതിനാവശ്യമായ ഇച്ഛാശക്തി ഗവൺമെന്റും രാഷ്ട്രീയപ്രസ്ഥാ
നങ്ങളും പാർടികളും വർഗസംഘടനകളും കാണിക്കണം.
മത്സ്യം, മാംസം, ക്ഷീരം
6. കേരളത്തിലെ തീരസമുദ്ര മത്സാപാദന രംഗത്ത് ഇനി കാര്യ
മായ വളർച്ച പ്രതീക്ഷിക്കാൻ കഴിയില്ല. ഈ മേഖലയിലെ ഇടത്തട്ടുകാരുടെ
എണ്ണവും ഇടത്തട്ടിന്റെ അളവും കുറക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.
6.2 ഈ രംഗത്ത് വളരെ അധികമായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള മൂലധ
നത്തിൽ - അതിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തി - കുറവു വരുത്തണം.
കടലിൽ പോകാൻ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും, വലയും
ബോട്ടും മറ്റും ഒക്കെ യഥാർഥ മീൻപിടുത്തക്കാരുടെ മാത്രമാ
ക്കുക. ബോട്ടു മുതലാളി എന്ന കാറ്റഗറി ഇല്ലാതാക്കുക.
6.3 സംഭരണ-സംസ്കരണ വിപണനംഖല ഇനിയും ശാസ്ത്രീയ
വത്കരിക്കേണ്ടതുണ്ട്, മെച്ചപ്പെടുത്തേണ്ടതുണ്ട്.
6.4 മത്സ്യസഹകരണസംഘങ്ങളുടെ കൂട്ടുടമാവകാശത്തിൽ, ബഹു<noinclude></noinclude>
lex1kndxayzu05cpfa17inemp6bbaj0
താൾ:Randu Kurippukal.pdf/38
106
84500
245209
2026-07-16T16:24:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '40 10.9 ഗ്രാമീണ റോഡുകളുടെ നിലവാരം, എല്ലാതരത്തിലും, ഒട്ടേറെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഒരു ലക്ഷത്തിൽപരം കിലോമീറ്റർ വരും അത്. മണ്ണൊലിപ്പിനു സാധ്യതയുള്ള, ചരിഞ്ഞ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245209
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>40
10.9 ഗ്രാമീണ റോഡുകളുടെ നിലവാരം, എല്ലാതരത്തിലും, ഒട്ടേറെ
മെച്ചപ്പെടുത്തേണ്ടതുണ്ട്. ഒരു ലക്ഷത്തിൽപരം കിലോമീറ്റർ വരും അത്.
മണ്ണൊലിപ്പിനു സാധ്യതയുള്ള, ചരിഞ്ഞ പ്രദേശങ്ങളിൽ പാച്ച് വർക്ക് രീതി
അവസാനിപ്പിച്ച് ദീർഘകാലം നിലനിൽക്കുന്ന ഉറപ്പുള്ള
റോഡുകൾ പണിയണം. പതുക്കെ പതുക്കെ മാത്രമേ പറ്റു. അല്ലാത്തവ പ്രാദേ
ശികമായി റിപ്പയർ ചെയ്യാവുന്ന മൺറോഡുകളായി നിലനിർത്തുക.
10 10 പോസ്റ്റ്, ടെലഫോൺ എന്നിവയായിരുന്നു പഴയ വിവരവിനി
മയ മാധ്യമങ്ങൾ. ലോകത്തിൽ വച്ച് ഏറ്റവും വലുതും കാര്യക്ഷമവും ആയി
രുന്നു ഇന്ത്യൻ പോസ്റ്റൽ സർവീസ്. അതിനെ കേന്ദ്രഗവൺമെന്റ് തകർ
ത്തു. അതിനോടു പ്രതികരിച്ചുകൊണ്ട് സ്വകാര്യ പോസ്റ്റൽ സമ്പ്രദായം കുരി
യർ സർവീസ് വളർന്നുവന്നു. ഏറെക്കാലത്തേക്ക് അവ സമാന്തരമായി നില
നിൽക്കുന്നതാണ്.
10.11 ദ്വിവരവിനിമയ സാങ്കേതികവിദ്യാ വിപ്ലവം പുതിയൊരു മാധ്യമം,
ഇൻർനെറ്റ്, സൃഷ്ടിച്ചു. അതിന്റെ സാധ്യതകൾ അപാരമാണ്. ഈ സാധ്യത
കൾ ഉപയോഗിക്കാൻ കഴിയാത്തവർ 21-ാം നൂറ്റാണ്ടിൽ പിൻതള്ളപ്പെട്ടുപോ
10.12 ജനങ്ങളെ തമ്മിൽ തമ്മിൽ വേർതിരിക്കുന്ന നിരക്ഷരതച്ചുമർ
കേരളീയർ തകർത്തു. മറ്റു പല സംസ്ഥാനങ്ങളിലും അവ നിലനിൽക്കു
ന്നു. കേരളത്തിൽ വികസിച്ചു വരുന്ന മറ്റൊരു വിഭജനരേഖയാണ് ഇംഗ്ലീഷ്
ഭാഷ. അത്രതന്നെ പ്രത്യാഘതങ്ങളുണ്ടാക്കുന്നതാണ് പുതിയ
കമ്പ്യൂട്ടർ നിരക്ഷരത - ഡിജിറ്റൽ ഡിവൈഡ്.
10.13 11-ാം പദ്ധതിക്കാലത്ത് ആരംഭിക്കേണ്ട രണ്ടു പുതിയ സാക്ഷ
രതാ പ്രസ്ഥാനങ്ങളാണ് ആംഗല സാക്ഷരതയും കമ്പ്യൂട്ടർ സാക്ഷരതയും.
ഇതിനായി വലിയൊരു ക്യാമ്പെയിൻ വിഭാവനം ചെയ്യാം.
18 വയസ്സുമുതൽ 40 വയസ്സ് (കുടുതലും) വരെയുള്ള എല്ലാ കേര
ളീയരെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും കമ്പ്യൂട്ടറുകൾ ഉപയോ
ഗിക്കാനും കഴിവുള്ളവരാക്കുക. ഇതിനായി ഓരോ വാർഡിലും ഒരു പൗര
ബോധനകേന്ദ്രം (citizen education centure - CEC) തുറക്കുക. വേണ്ടയി
ടങ്ങളിൽ വർഡിൽ 2 വീതം. ആകെ 20,000 കേന്ദ്രങ്ങൾ. ഇവ കാർഷിക
വിജ്ഞാനകേന്ദ്രങ്ങളും, തുടർവിദ്യാഭ്യാസകേന്ദ്രങ്ങളും ഒക്കെയാണ് ഒരു
തരത്തിലുള്ള Citizen's School.
ണം.
10.14.
ആംഗല സാക്ഷരതയെന്നാൽ,
പ്രതങ്ങൾ വായിച്ചാൽ മനസ്സിലാകണം.
മനസ്സിലായത് പറയാൻ പറ്റണം.
പറയുന്നത് എഴുതാൻ പറ്റണം.
കമ്പ്യൂട്ടർ സാക്ഷരതയെന്നാൽ,
ആവശ്യമുള്ള കാര്യങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് എഴുതാൻ പറ്റ<noinclude></noinclude>
rzo2ev9p1sr15vk72sktqhtx0k4en0s
താൾ:Randu Kurippukal.pdf/44
106
84501
245210
2026-07-16T16:24:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '47 നിൽക്കാനെ രാഷ്ട്രീയനേതാക്കൾക്കും സാംസ്കാരിക നേതാക്കൾക്കും കഴിയുന്നുള്ളു എന്നതും ഭീതിദമാണ്. • ഗുജറാത്തും കാഷ്മീരും ബിഹാറും ഛത്തീസ്ഗഢം ഒക്കെ ഭ്രാന്താ ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245210
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>47
നിൽക്കാനെ രാഷ്ട്രീയനേതാക്കൾക്കും സാംസ്കാരിക നേതാക്കൾക്കും
കഴിയുന്നുള്ളു എന്നതും ഭീതിദമാണ്.
• ഗുജറാത്തും കാഷ്മീരും ബിഹാറും ഛത്തീസ്ഗഢം ഒക്കെ ഭ്രാന്താ
ലയങ്ങളായിരിക്കാം. അത് നമുക്കാശ്വാസം തരുന്നില്ല. കേരളം തികച്ചും ഒരു
ഭ്രാന്താലയമായി മാറിയിരിക്കുന്നു എന്നതാണ് ദുഃഖസത്യം.
• അതേസമയം കേരളത്തെ ഒരു മാതൃകയാക്കി, മഹാബലിയുടെ
സ്വപ്നരാജ്യമാക്കി മാറ്റാനുള്ള സാധ്യത നമ്മുടെ മുന്നിലുണ്ട്. സാക്ഷരത,
വിദ്യാഭ്യാസം, ജനാധിപത്യപരിചയം, പശ്ചാത്തലസൗകര്യങ്ങൾ എന്നിവ
യുടെ എല്ലാം കാര്യത്തിൽ നാം നിർണായക പരിമിതികൾ തരണം ചെയ്തു
കഴിഞ്ഞിരിക്കുന്നു. ഒരു കുതിച്ചുചാട്ടത്തിനുള്ള എല്ലാ സാഹചര്യങ്ങളു
മുണ്ട്.
.
• തൊഴിലില്ലായ്മ തുടച്ചുമാറ്റാൻ
സാർവത്രിക സാമൂഹിക സുരക്ഷ ഉറപ്പു വരുത്താൻ,
കുട്ടികൾക്ക് ഒരു സ്വർലോകം ചമയ്ക്കാൻ.
അന്യവത്കരണത്തെ പടിപടിയായി കുറച്ചുകൊണ്ടുവരാൻ,
മാനുഷികപ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്താൻ,
എല്ലാറ്റിലും പൗരന്മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ
തദ്ദേശീയ സമ്പദ്
വ്യവസ്ഥകളെ തുടർച്ചയായി ശക്തിപ്പെടുത്താൻ
അങ്ങനെ ആഗോള സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണത്തെ
പ്രതിരോധിക്കുന്ന കോട്ടകളായി അവയെ വളർത്താൻ,
മുതലാളിത്തത്തിനുള്ളിൽ തന്നെ ഭാവി സോഷ്യലിസത്തിന്റെ
സാമ്പത്തിക-രാഷ്ട്രീയ-സാമൂഹികരൂപങ്ങൾ
വളർത്തിക്കൊണ്ടു വരാൻ,
കാടത്തത്തിലേക്കുള്ള ഗതിയിൽ നിന്ന് മാനവരാശിയെ
സോഷ്യലിസത്തിലേക്ക് തിരിച്ചുവിടാൻ,
അങ്ങനെ ഇന്ത്യയ്ക്കും ലോകത്തിനാകെയും ഒരു വഴികാട്ടിയാകാൻ,
വേണ്ട എല്ലാ സാഹചര്യങ്ങളും സാധ്യതകളും ഇവിടെയുണ്ട്.
ഭ്രാന്ത് മുഴുത്ത് പരസ്പരം നശിപ്പിക്കണമോ?
വഴികാട്ടിയായി മാനവരാശിയോ മോചിപ്പിക്കണമോ?
നമ്മുടെ ആഗ്രഹമല്ല. പ്രവർത്തനമാണ്
ഇതിന് ഉത്തരം നൽകേണ്ടത്.<noinclude></noinclude>
gjb0hc5ob9l4bxxlllrfa59chw4ck2c
താൾ:Randu Kurippukal.pdf/3
106
84502
245211
2026-07-16T16:24:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് പൊരുളും പ്രസക്തിയും 1 സാമൂഹ്യ വിപ്ലവം: എന്താണത്? ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുദ്രാവാക്യമാണ്. ശാസ്ത്രം സാമു ഹ്യവിപ്ലവത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245211
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്
പൊരുളും പ്രസക്തിയും
1
സാമൂഹ്യ വിപ്ലവം: എന്താണത്?
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുദ്രാവാക്യമാണ്. ശാസ്ത്രം സാമു
ഹ്യവിപ്ലവത്തിന്. 1973ൽ ആണ് ഈ മുദ്രാവാക്യം അംഗീകരിച്ചത്. ഒരു പതി
റ്റാണ്ടുകാലത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്.
വിപ്ലവത്തിന്റെ പ്രകൃതത്തെക്കുറിച്ച് അസ്പഷ്ടമായ ധാരണ മാത്രമാണു
ണ്ടായിരുന്നത്. 'സോഷ്യലിസം' എന്ന ആശയം മിക്കവരുടെയും ഉപബോധ
ത്തിൽ ഉണ്ടായിരുന്നു. തുടർച്ചയായി ദരിദ്രവത്കരിക്കപ്പെടുന്ന ഒരു ഭൂരിപ
ക്ഷവും അവരുടെ ചെലവിൽ തുടർച്ചയായി ധനികവത്കരിക്കപ്പെടുന്ന ഒരു
ന്യൂനപക്ഷവും ആയാണ് നമ്മുടെ സമൂഹത്തെ പരിഷത്ത് കണ്ടത്. ഈ
പ്രക്രിയ തടയുക, തിരിച്ചാക്കുക - ഇതാണ് വിപ്ലവത്തിന്റെ മർമം. ദരിദ്രവത്ക
രിക്കപ്പെടുന്ന ഭൂരിപക്ഷത്തോടാണ് പരിഷത്തിന്റെ പക്ഷപാതിത്തം.
ശാസ്ത്രവും സാങ്കേതികവിദ്യകളും ഇന്ന് ധനികരുടെ കൈവശമാണ്. അവർ
അതിനെ സ്വയം ധനികവത്കരിക്കുന്നതിനു ഉപയോഗിക്കുന്നു. ഈ
ശാസ്ത്രത്തെ ദരിദ്രർക്ക് വിധേയമാക്കുക, ദരിദ്രവത്കരണത്തിന് എതിരായ
സമരത്തിൽ അവരുടെ കയ്യിൽ ശാസ്ത്രത്തെ ഒരായുധമാക്കുക - ഇതാണ്
പരിഷത്തിന്റെ ലക്ഷ്യം. ഇതാണ് സാമൂഹ്യവിപ്ലവത്തിന്റെ ഉള്ളടക്കം.
2
ആർ നടത്തും
ഈ വിപ്ലവം സാക്ഷാത്കരിക്കുന്നതിൽ സമുഹത്തിലെ ഓരോ വിഭാ
ഗത്തിനും അതിന്റെ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും സവിശേഷ
മായ പങ്കുണ്ട്. സാമൂഹ്യവിപ്ലവം ഒരു രാഷ്ട്രീയ പ്രക്രിയ ആണ്. സ്വാഭാവി
കമായും, അതിന്റെ നേതൃത്വം വഹിക്കുന്നത് രാഷ്ട്രീയപ്പാർടികൾ തന്നെ
ആയിരിക്കും. ധനികവത്കരിക്കപ്പെടുന്നവർക്കും അതിൽ പ്രതീക്ഷയുള്ള
വർക്കും അവരുടെതായ പാർടികൾ ഉണ്ട്. ദരിദ്രവത്കരിക്കപ്പെടുന്നവർക്ക്
അവരുടെതായ പാർടികളും ഉണ്ട്. ദരിദ്രപക്ഷപാതിത്തമുള്ള പരിഷത്തിന്
അവരുടെ പാർടികളോടാണ് അനുഭാവം. പാർടികൾക്കു പുറമെ തൊഴിലാളി,<noinclude></noinclude>
jkp4pejfvyb2d0zu11b5dttjl4rb0gp
താൾ:Randu Kurippukal.pdf/8
106
84503
245212
2026-07-16T16:24:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10. ഉത്പാദനത്തിന്റെ സ്വഭാവം മാറ്റി ഉൽപന്നങ്ങൾ കൂടുതൽ സമതുലി തമായി വിതരണം ചെയ്യപ്പെടുന്നു. സാമ്പത്തികാസമത്വം കുറഞ്ഞു കുറഞ്ഞു വരുന്നു. പുതുക്കാനാകാത്ത വിഭവങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245212
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>10.
ഉത്പാദനത്തിന്റെ സ്വഭാവം മാറ്റി ഉൽപന്നങ്ങൾ കൂടുതൽ സമതുലി
തമായി വിതരണം ചെയ്യപ്പെടുന്നു. സാമ്പത്തികാസമത്വം കുറഞ്ഞു കുറഞ്ഞു
വരുന്നു.
പുതുക്കാനാകാത്ത വിഭവങ്ങളുടെമേലുള്ള ആശ്രിതത്വം കുറഞ്ഞു
വരുന്നു. സൗരോർജവവും പ്രഭാസങ്കലനവും ജൈവവ്യോത്പാദനവു
മായിത്തീരുന്നു
സാമ്പത്തികവ്യവസ്ഥയുടെ അടിത്തറ.
ഇതിനെ സൗരസമ്പദ്വ്യവസ്ഥ (Solar Economy) എന്നും ജൈവ
ദ്രവ്യ (biomass) സമ്പദ് വ്യവസ്ഥ എന്നും വിളിക്കാം.
ജീവിതഗുണം വർധിക്കും. എന്താണ് "ജീവിതഗുണത് എന്നു
കൂടുതൽ വിശദമായി പിന്നീട് പരിശോധിക്കാം. ദിനംപ്രതി നടന്നുകൊണ്ടി
രിക്കുന്ന ജീവജാതിനാശത്തിന് തടയിടാൻ കഴിയും. ജൈവവൈവിധ്യം
വർധിപ്പിക്കാൻപോലും കഴിയും. സമൂഹത്തിൽ കൂടുതൽ സമാധാനം
കൈവരും. സുസ്ഥിരത കൈവരിക്കും. ഓരോ മനുഷ്യനും സ്വന്തം ജീവി
തത്തിന്മേലുള്ള നിയന്ത്രണം വർധിക്കും. ഇരതേടുക, ഇരയാവാതെ നോക്കു
ക, ഇണചേരുക എന്നിവ എല്ലാ മൃഗങ്ങളുടെയും സ്വഭാവമാണ്. മനുഷ്യന്റെ
യും. എന്നാൽ ഇതിന്നതീതമായ ഒരു ജീവിതമുണ്ട് മനുഷ്യന് - കലയുടെയും
സാഹിത്യത്തിന്റെയും ഒക്കെ ആയി ഏറിയ പങ്ക് മനുഷ്യർക്കും ഇന്ന് ഈ
ജീവിതം ആസ്വദിക്കാൻ പരിമിതമായ കഴിയുന്നുള്ളു. ഉള്ള സമയമത്രയും
ജീവിതം നിലനിർത്താനായി ചെലവാക്കേണ്ടിവരുന്ന മനുഷ്യൻ ഇന്നും മൃഗ
സഹജമായ പരിമിതികളിൽനിന്ന് വിമുകകനായിട്ടില്ല. ഉത്പാദനശക്തിക
ളുടെ വികാസവും ആവശ്യവും ആർത്തിയും തമ്മിൽ വേർതിരിച്ചറിയാ
നുള്ള വിവേകവും കൂടിച്ചേർന്ന് മനുഷ്യനെ ഈ മൃഗസഹജപരിമിതിക
ളിൽനിന്ന് മോചിപ്പിക്കുന്നു. മാർക്സ് പറയുകയുണ്ടായി. മനുഷ്യൻ മോക്ഷ
'ത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കയാണ് എന്ന്. എന്നാൽ മുതലാ
ളിത്തവികസന പാതയിൽനിന്ന് മാറാൻ കഴിയാത്തതിനാൽ ഇന്ന് ആ മോക്ഷ
ത്തിന്റെ പടിവാതിൽ ഏറെ ദൂരെ ആയിത്തീർന്നിരിക്കുന്നു. റോസാ ലക്സം
ബുർഗ് പറഞ്ഞപോലെ മുതലാളിത്തത്തിനുമുന്നിൽ രണ്ടു പാതകളുണ്ട്.
ഒന്നു സോഷ്യലിസത്തിലേക്ക് നയിക്കും. മറ്റേത് കാടത്തത്തിലേക്കും. മാന
വരാശി നിർഭാഗ്യവശാൽ, ഇന്ന് കാടത്തത്തിലേക്കുള്ള വഴിയിലൂടെയാണ്
പ്രയാണം ചെയ്യുന്നത്. ഈ പാത മാറുകതന്നെ ചെയ്യണം.<noinclude></noinclude>
b8njb974j2w1tkv13x0evmceapnpo88
താൾ:Randu Kurippukal.pdf/17
106
84504
245213
2026-07-16T16:24:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '19 സൂചകങ്ങളിൽ ഏതിലും വരുന്ന വർധനവ് സമൂഹത്തിലെ ദുർവ്യയത്തിന്റെ സൂചകമാണ്. ചെറുതിനെ ശക്തമാക്കുന്ന സാങ്കേതികവിദ്യകളും ശക്തമായ തദ്ദേശസാമ്പത്തികവും ദുർവ്യയത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245213
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>19
സൂചകങ്ങളിൽ ഏതിലും വരുന്ന വർധനവ് സമൂഹത്തിലെ ദുർവ്യയത്തിന്റെ
സൂചകമാണ്. ചെറുതിനെ ശക്തമാക്കുന്ന സാങ്കേതികവിദ്യകളും ശക്തമായ
തദ്ദേശസാമ്പത്തികവും ദുർവ്യയത്തെ കുറയ്ക്കുന്നു.
19
mamaeco (Dehumanization)
ശത്രുരാജ്യങ്ങളുടെ ആക്രമണ ഭീഷണി, തീവ്രവാദികളുടെ ഭീഷണി,
വർധിച്ചുവരുന്ന മാഫിയശക്തി, കുറ്റകൃത്യങ്ങൾ, അശാസ്ത്രീയമായ ഭരണ
സംവിധാനം എന്നീ കാരണങ്ങളാൽ സൈനികാവശ്യങ്ങൾക്കും ക്രമസമാ
ധാനം നിലനിർത്തുന്നതിനും ഭരണം നടത്തുന്നതിനുമായി ദേശീയസമ്പ
ത്തിന്റെ വലിയൊരു ശതമാനം ചെലവാക്കേണ്ടിവരുന്നത് അഭിലഷണീയ
മായ ഒരവസ്ഥയല്ല. അരക്ഷിതത്വ ബോധത്തിന് ഇതുകൊണ്ടൊന്നും അയവ്
വരില്ലെന്നു മാത്രമല്ല, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം മുതലായവയ്ക്ക്
ലഭ്യമായ വിഭവങ്ങൾ കുറയുകയും ചെയ്യുന്നു. മനുഷ്യർ അമാനവീകരി
ക്കപ്പെടുന്ന ഒരവസ്ഥയാണിത്. ഈ അമാനവീകരണത്തെ പരിമാണാത്മക
മാക്കാൻ താഴെ പറയുന്ന ഒരു രാശി നിർവചിക്കാം.
സൈനിക-പൊലീസ്-ഭരണ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാകുന്ന
മൊത്തം തുകയെ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായി മൊത്തം
ചെലവാകുന്ന തുകകൊണ്ട് ഹരിച്ചാൽ കിട്ടുന്ന രാശിയെ അമാനവീകരണ
സൂചകം (dehumanization index) എന്ന് വിളിക്കാം. ഇത് പൂജ്യത്തിലേക്ക
ടുക്കുംതോറും മനുഷ്യത്വം ശക്തിപ്പെടുന്നു എന്നു പറയാം.
20
alegamo (Emancipation)
അന്യവത്കരണം (alienation) എന്ന സങ്കലനവുമായി അഭേദ്യ
മായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു സങ്കൽപനമാണ് വിമോചനം എന്ന
ത്. മാർക്സ് പലതരം അന്യവത്കരണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഒന്നിച്ചു
മാത്രം അസ്തിത്വമുള്ള രണ്ടു കാര്യങ്ങൾ പരസ്പരം വേർപിരിയുന്നതിനെ
യാണ് ഇവിടെ അന്യവത്കരണം എന്നുപറയുന്നത്. അധ്വാനവും തൊഴിലാ
ളിയും വേർപിരിയുന്നു. അധ്വാനത്തിന്റെ മേൽ തൊഴിലാളിക്കുള്ള നിയ
ന്ത്രണം നഷ്ടമാകുന്നു. അധ്വാന ഉത്പന്നങ്ങൾ തൊഴിലാളിയിൽനിന്നും മുത
ലാളിയിൽനിന്നും വേർപിരിയുന്നു. മാനവസത്ത മനുഷ്യന്റെ ഭൗതിക അസ്തി
ത്വത്തിൽനിന്ന് വേർപിരിയുന്നു. ഇതിനെ മതപരമായ അന്യവത്കരണം
എന്നു വിളിക്കാം. മനുഷ്യനിർമിതമായ ഉത്പന്നങ്ങളെ ഇന്ന് നാം ആ രീതി
യിൽ കാണുന്നില്ല. കല്ലും മണ്ണും പ്രകൃതിദത്തമായി കാണുന്നപോലെയാണ്
നാം എല്ലാറ്റിനെയും കാണുന്നത്. അവയിൽ ചെല്ലുന്ന മനുഷ്യാധ്വാനത്തെ
പ്പറ്റി ഒരു മിനിറ്റുപോലും നാം ചിന്തിക്കാറില്ല. അങ്ങനെ സ്പീഷീസ് സ<noinclude></noinclude>
ofmlg3jnreuaebs8u2z1hz6fiwx50f8
താൾ:Randu Kurippukal.pdf/25
106
84505
245214
2026-07-16T16:24:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '27 27 സംസ്ഥാന ജില്ലാ നിർവാഹക സമിതികൾ * ഈ അജണ്ട നടപ്പാക്കുന്നതിന് സംസ്ഥാന നിർവാഹക സമിതിയും ജില്ലാ നിർവാഹകസമിതികളും തങ്ങളുടെ റോളുകളിൽ മാറ്റം വരുത്തേണ്ട തുണ്ട്....' താൾ സൃഷ്ടിച്ചിരിക്കുന്നു
245214
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>27
27
സംസ്ഥാന ജില്ലാ നിർവാഹക സമിതികൾ
* ഈ അജണ്ട നടപ്പാക്കുന്നതിന് സംസ്ഥാന നിർവാഹക സമിതിയും
ജില്ലാ നിർവാഹകസമിതികളും തങ്ങളുടെ റോളുകളിൽ മാറ്റം വരുത്തേണ്ട
തുണ്ട്. കേരളവ്യാപകമായി നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം
ചെയ്യുക ആയിരിക്കില്ല. അവർ ചെയ്യുന്നത്. മറിച്ച് പഞ്ചായത്ത് നഗരതല പരി
ഷത്തുക്കളെ ശക്തിപ്പെടുത്തുന്നതിന് ആശയപരമായും ബൗദ്ധികമായും
വൈകാരികമായും സഹായിക്കുക എന്നതായിരിക്കും അവയുടെ ധർമം.
ഒരു നിർവഹണസംഘം എന്നതിൽനിന്ന് വ്യത്യസ്തമായി അത് ഒരു റിസോ
ഴ്സ് ഗ്രൂപ്പ് ആയി മാറും. കേരളത്തിനകത്തും പുറത്തും ലഭ്യമായ എല്ലാ
വൈദഗ്ധ്യങ്ങളും പഞ്ചായത്ത് നഗരതലത്തിൽ ലഭ്യമാക്കാൻ സഹായിക്കും.
• പുസ്തകപ്രസിദ്ധീകരണം കുടുതൽ ലക്ഷ്യബോധത്തോടെ നട
ത്തും. പ്രത്യേകിച്ചും സുവർണജൂബിലി പുസ്തകങ്ങൾ
' അപ്പഴപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ ആശയപരമായി സമീപി
ച്ചുകൊണ്ടുള്ള പഠനങ്ങൾ നടത്തും. ലഘുലേഖകൾ പ്രസിദ്ധീകരിക്കും.
• അങ്ങനെ സംസ്ഥാന-ജില്ലാകമ്മിറ്റി അംഗങ്ങളും കമ്മിറ്റിയിലില്ലാത്ത
പരിചയസമ്പന്നരായ പ്രവർത്തകരും ഒക്കെ ചേർന്നുകൊണ്ടുള്ള വലിയൊരു
സംസ്ഥാനതല നേതൃത്വനിര വളർന്നുവരും. അവർ മുമ്മൂന്നു പേരടങ്ങുന്ന
1060 സഹായ ഗ്രൂപ്പുകളായി അത്രയും പഞ്ചായത്തുകളിലും നഗരങ്ങളിലും
പഞ്ചായത്ത് പഠനസംഘങ്ങളുണ്ടാക്കാനും അതത് പ്രദേശങ്ങളിൽ ആവ
ശ്യമായ മറ്റു പ്രവർത്തനങ്ങൾ നടത്തുന്നതിലും സഹായിക്കുക.
തദ്ദേശീയ സമ്പദ്
വ്യവസ്ഥ ശക്തിപ്പെടുത്തിക്കൊണ്ട് സാമ്രാജ്യത്വ
ത്തിന്റെ കടന്നുകയറ്റത്തെ തടയുക എന്ന ലക്ഷ്യം പ്രചരിപ്പിക്കുക. കുടും
ബശ്രീ യൂണിറ്റുകളും അല്ലാത്തവരും ആരംഭിക്കുന്ന തദ്ദേശീയ സംരംഭ
ങ്ങൾക്ക് സാങ്കേതിക സഹായം നൽകുക. അവയുടെ ഉത്പന്നങ്ങളുടെ വിപ
നത്തെ സഹായിക്കുക. ബഹുരാഷ്ട്രഭീമന്മാരുടെ ഉത്പന്നങ്ങളെ ബഹി
ഷ്കരിക്കുക, വാൾമാർട്, മക്ഡണാൾഡ്, ആംവേ മുതലായവയുടെ വ്യാപ
നത്തെ തടയുക. ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകാനുള്ള പഞ്ചാ
യത്ത്തല പഠനസംഘങ്ങളുടെ കഴിവ് വർധിപ്പിക്കുക എന്നത് ഈ നേതൃ
ത്വനിരയുടെ ചുമതലയാണ്.<noinclude></noinclude>
0jxhe39t37dx5p9txu4f28epuwlg2qt
താൾ:Randu Kurippukal.pdf/33
106
84506
245215
2026-07-16T16:24:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '35 രാഷ്ട്രന്മാരോട് മത്സരിക്കാൻ കഴിവുള്ള ആഴക്കടൽ മത്സ്യബന്ധന കപ്പലു കളെപ്പറ്റി, പിന്നീട് ആലോചിക്കാവുന്നതാണ്. 65. ശുദ്ധജല മത്സ്യകൃഷിയുടെ കാര്യത്തിൽ മറ്റു പല സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245215
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>35
രാഷ്ട്രന്മാരോട് മത്സരിക്കാൻ കഴിവുള്ള ആഴക്കടൽ മത്സ്യബന്ധന കപ്പലു
കളെപ്പറ്റി, പിന്നീട് ആലോചിക്കാവുന്നതാണ്.
65. ശുദ്ധജല മത്സ്യകൃഷിയുടെ കാര്യത്തിൽ മറ്റു പല സംസ്ഥാന
ങ്ങളെയും അപേക്ഷിച്ച് കേരളം വളരെ പിറകിലാണ്. ഉല്പാദനക്ഷമത സാധ്യ
മായതിന്റെ പത്തിലൊന്നുപോലും വരുന്നില്ല.
6. രണ്ടു പ്രധാന തടസ്സങ്ങളാണുള്ളത്. ഗുണമേന്മയുള്ള വിത്തു
മത്സ്യത്തിന്റെ ലഭ്യതക്കുറവും സാർവത്രികമായി നടക്കുന്ന മോഷണവും
ആദ്യത്തേതിന് സാമ്പത്തികവും സാങ്കേതികവുമായ രീതികളിലൂടെ പരി
ഹാരം കാണാം. രണ്ടാമത്തേതിന് സാമുഹിക പരിഹാരമേ
ഉള്ളു.
6. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ വളർത്തു മൃഗങ്ങളുടെ എണ്ണ
ത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. പാൽ, മുട്ട ഇറച്ചി മുതലായവയുടെ
ഉല്പാദനത്തിലും കുറവു വന്നിട്ടുണ്ട്. മുട്ടയുടെയും ഇറച്ചിക്കോഴികളുടെയും
കാര്യത്തിൽ ഇത് ഏറെ പ്രകടമാണ്.
6.8 4-5 പശുക്കളുള്ള ഫാമിലി ഡയറി യൂണിറ്റുകളുണ്ടാക്കാനായി
നടത്തിയ ചില പരീക്ഷണങ്ങൾ എല്ലാ ഘടകങ്ങളുമെടുത്ത് സമഗ്രമാക്കാ
തിരുന്നതുകൊണ്ടു പരാജയപ്പെടുകയാണുണ്ടായത്.
6.9 പുല്ലുകൃഷി, പശുവളർത്തൽ, വെറ്റനറി സർവീസ്, പ്രാദേശിക
വിപണനം, ഭാഗികസംസ്കരണം മുതലായവയിലൂടെ കേരളത്തിലെ പല
പഞ്ചായത്തുകളിലും ക്ഷീരസ്വയംപര്യാപ്തതയും കുട്ടികൾക്ക് ഉയർന്ന
പോഷണവും ലഭ്യമാക്കാവുന്നതാണ്.
6.10 ഓരോ യുപി. സ്കൂളിലും ഓരോ ഹൈസ്ക്കൂളിലും ജീവശാ
സ്ത്രപഠനോപാധി എന്ന നിലയിൽ ഏതാനും പശുക്കളെയും പന്നികളെയും
കോഴികളെയും വളർത്തുകയും പുല്ല് കൃഷി ചെയ്യുകയുമാണെങ്കിൽ ഉണ്ടാ
കാവുന്ന നേട്ടങ്ങൾ ചെറുതല്ല.
6.11 മാലിന്യത്തെ സമ്പത്താക്കി മാറ്റുന്നതിനുള്ള ഏറ്റവും കാര്യക്ഷമ
മായ മാർഗമാണ് പന്നി വളർത്തൽ. രാജ്യത്തുണ്ടാകുന്ന എല്ലാ ഭക്ഷണ
വെജിറ്റബിൾ/അറവുശാലാ വേസ്റ്റുകളും സംസ്കരിച്ച് പന്നിയുടെ ഭക്ഷണ
മാക്കി മാറ്റാവുന്നതാണ്.
വ്യവസായവത്കരിക്കുക, (അല്ലെങ്കിൽ) മരിക്കുക
7.1 വ്യവസായവത്കരിക്കുക അല്ലെങ്കിൽ മരിക്കുക- ഇതായിരുന്നു
കേരളത്തിന്റെ വികസനത്തെക്കുറിച്ച് മൂന്നു പതിറ്റാണ്ടു മുമ്പ് ഉയർത്തി
യിരുന്ന മുദ്രാവാക്യം. എന്നാൽ എല്ലാ വ്യവസായങ്ങളും അനുഗ്രഹമല്ലെന്ന്
അനുഭവം നമ്മെ പഠിപ്പിച്ചു . ചാലിയാറും പെരിയാറും നമ്മെ പഠിപ്പിച്ചു.
7.2 വൈദ്യുതി പ്രധാനങ്ങളും ജലദുഷകങ്ങളുമായ വ്യവസായ
ങ്ങൾ നമുക്ക് സ്വീകാര്യമല്ല. ഉള്ളവയുടെ മേൽ കർശനനിയന്ത്രണങ്ങൾ
വേണം. അവ വികസിപ്പിക്കുന്നതിനുമുമ്പ് ഏറെ ആലോചിക്കണം.<noinclude></noinclude>
4v09sdm0q42be9wz5ztu7cakmzi2mkx
താൾ:Randu Kurippukal.pdf/39
106
84507
245216
2026-07-16T16:24:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '41 ണം. രണ്ടുഭാഷയിലും - വേർഡ് പ്രോസസ്സിങ്ങ്. ഇ.മെയിൽ സന്ദേശങ്ങൾ സ്വീകരിക്കാനും അയയ്ക്കാനും കഴിയ ഇന്റർനെറ്റ് പരതി ആവശ്യമുള്ള വിവരങ്ങൾ ശേഖരിക്കാൻ പറ്റണം. കൊടുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245216
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>41
ണം.
രണ്ടുഭാഷയിലും - വേർഡ് പ്രോസസ്സിങ്ങ്.
ഇ.മെയിൽ സന്ദേശങ്ങൾ സ്വീകരിക്കാനും അയയ്ക്കാനും കഴിയ
ഇന്റർനെറ്റ് പരതി ആവശ്യമുള്ള വിവരങ്ങൾ ശേഖരിക്കാൻ പറ്റണം.
കൊടുക്കുംതോറും കൂടുന്നു
11.1 ഇന്നത്തെ വിദ്യാഭ്യാസവ്യവസ്ഥയിൽ ആർക്കും തൃപ്തിയില്ല.
വിപ്ലവകരമായ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.
11.2 കൊഠാരി കമ്മീഷൻ മുതൽ യശ്പാൽ കമ്മിറ്റി വരെ എല്ലാവരും
പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുകതന്നെ വേണം. വിവരവും വിരുതും
വിവേകവും വളർത്താം.
11.3 ഭാവിസമൂഹം സൃഷ്ടിക്കേണ്ടത് ഇന്നത്തെ കുട്ടികളാണ്. ആ
സമൂഹം എങ്ങനെയിരിക്കണം എന്ന ഇന്നത്തെ ധാരണയുടെ അടിസ്ഥാന
ത്തിലെ വിദ്യാഭ്യാസം വിഭാവനം ചെയ്യാൻ കഴിയു.
11.4. കേരളത്തിൽ പകുതിക്കുവച്ചു പാളിപ്പോയ പരിഷ്കാരങ്ങൾ
അതിന്റെ പരിസമാപ്തിയിൽ എത്തിക്കണം.
11.5 ഇതിനായി ദേശീയ കരിക്കുലം ചട്ടക്കൂടിൽ കൊടുത്ത നിർദേശ
ങ്ങൾ അംഗീകരിക്കാം. ഇതിൽ പഠനപ്രക്രിയ മാത്രമല്ല വ്യവസ്ഥാപരവും
ഘടനാപരവും ആയ പരിഷ്കാരങ്ങളും ഉൾക്കൊള്ളുന്നു.
11.6 പൊതു വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടു
ത്തുക; അക്കാദമിക അന്തരീക്ഷം വരേണ്യവിദ്യാലയങ്ങളിലേതിനേക്കാൾ
ആകർഷകമാക്കുക.
11.7 ഇംഗ്ലീഷഭാഷ് ഗണിതം പോലെ സാർവതികപ്രാധാന്യം കൈവ
രിച്ചിരിക്കുന്നു. എല്ലാ കുട്ടികൾക്കും അത് സ്വായത്തമാക്കാനുള്ള സൗകര്യം
ഉണ്ടാക്കണം. ഇതിനായി അധ്യാപകർക്ക് വിദഗ്ധപരിശീലനം നൽകണം.
11.8 സർക്കാർ, എയ്ഡഡ് സ്ക്കൂളുകൾക്ക് അയൽപക്ക സമ്പ്രദായം
നിർബന്ധമാക്കുക. ഒരു ക്ലാസിന് 2-3 ഡിവിഷനുകളിൽ അധികമാകരുത്.
ദൂരെയുള്ള സ്ക്കൂളുകളെ ബ്രാഞ്ച് സ്കൂളായി കണക്കാക്കാം. സ്വാശ്രയ
വിദ്യാലയങ്ങളിലും 25% സീറ്റ് അയൽപക്ക കുട്ടി
കൾക്കായി നീക്കിവെക്കുക.
11.9 ഓരോ വിദ്യാലയത്തിനും അതിന്റെ റിക്രൂട്ടിങ്ങ് തട്ടകം (con-
stituency) നിശ്ചയിക്കുക.
11.10 എല്ലാ സർക്കാർ എയ്ഡഡ് സ്ക്കൂൾ അധ്യാപകരെയും പബ്ലിക്ക്
സർവീസ് കമ്മീഷൻ വഴി മാത്രമേ നിയമിക്കൂ എന്നു തീരുമാനിക്കുക. നിയ
മനാധികാരം പഞ്ചായത്തുകൾക്ക് വിട്ടുകൊടുക്കുക.
11.11 വർഷംപ്രതി 220 അധ്യയനദിവസങ്ങളും 1200 അധ്യയന മണി
റുകളും എന്ന ലക്ഷ്യം നേടുക. വേണമെങ്കിൽ വേനൽ അവധി 5-6
ആഴ്ചയായി കുറക്കാം.<noinclude></noinclude>
lbmhxhn3g3nshajgit8wh8ozjp6azdl
താൾ:Randu Kurippukal.pdf/45
106
84508
245217
2026-07-16T16:24:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '° 25 . Bunge. -31m 23 മാണ് പ Bern- zon www' താൾ സൃഷ്ടിച്ചിരിക്കുന്നു
245217
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>°
25
.
Bunge.
-31m
23
മാണ് പ
Bern-
zon
www<noinclude></noinclude>
hg7mu6fptho3tvbps06aoj6oibozxv1
താൾ:Randu Kurippukal.pdf/40
106
84509
245218
2026-07-16T16:24:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
245218
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
245225
245218
2026-07-16T16:25:34Z
Manojk
804
245225
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>43
12.4 കുടിവെള്ളസ്രോതസ്സുകൾ മലിനമാക്കാതെ സുരക്ഷിതമാക്കുക.
കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേട് വരരുത്. പൊതുസ്ഥലങ്ങലിൽ
എല്ലാംതന്നെ ചുക്കോ, ജീരകമോ, ദാഹശമനികളോ ഇട്ട് തിളപ്പിച്ച വെള്ളം.
ചുടുക്കനെയോ, തണുപ്പിച്ചോ, ലഭ്യമാക്കുന്നതിന് സംവിധാനമുണ്ടാക്കാം.
'കുപ്പിവെള്ളം വേണ്ട ചുക്കുവെള്ളം' മതി എന്ന മുദ്രാവാക്യം
രിപ്പിക്കുക.
12.5 ഉച്ചക്കഞ്ഞിയെ സമഗ്രപോഷണ പരിപടിയാക്കി ഉയർത്തുക. ഗ്രേഡ്
II, III, IV തലങ്ങളിലുള്ള കൂപോഷണം ഉന്മൂലനം ചെയ്യുക.
12.6 പ്രൈമറി ഹെൽഥ് സെന്ററുകളിലും ജില്ലാ മെഡിക്കൽ കോളേജ്
ആശുപത്രികളിലും ജനങ്ങൾക്ക് പൂർണവിശ്വാസം ഉണ്ടാക്കിയെടുക്കുക.
രോഗനിർണയത്തിനും ചികിത്സക്കും വേണ്ടി വരുന്ന ചെലവുകൾ ഗണ്യ
മായി കുറയ്ക്കുക.
12.7 സമൂഹത്തിന്റെ സേവനത്തിന് എത്ര ഡോക്ടർമാരെയോ ന
മാരെയോ വേണമോ അവരെയെല്ലാം പൊതുവിദ്യാഭ്യാസത്തിലൂടെ ഉണ്ടാ
ക്കിയെടുക്കാം. ഏതാണ്ട് പൂർണമായ സൗജന്യ ആരോഗ്യസേവനം എല്ലാ
വർക്കും നൽകാം.
തലചായ്ക്കാനൊരിടം
13.1 കേരളത്തിൽ 90 ശതമാനം പേർക്കും സ്വന്തം വീടുണ്ട്. അവ
യിൽ 20 ശതമാനത്തോളം വളരെ മോശപ്പെട്ടതാണ്. അവ മെച്ചപ്പെടുത്തണം.
13. കേരളത്തിലെ വീടുകളിലെ ആൾപ്പാർപ്പ് (occupancy rate) താര
തമ്യേന വളരെ കുറഞ്ഞതാണ്. വീടുകളെ നിക്ഷേപങ്ങളായി കാണുന്നു
പലരും.
13.3 കെട്ടിട നിർമാണത്തിന്റെ മേൽ ഇന്നുള്ളതിനേക്കാൾ കർശനമായ
നിയന്ത്രണങ്ങൾ ആവശ്യമാണ്. നഗരങ്ങളിലെ സ്ഥലീയ ആസൂത്രണം പ്രധാ
നമാണ്.
13.4 കെട്ടിടത്തിന്റെ ഫ്ളാറ്റിന്റെ വലുപ്പം കൂടുംതോറും കൂടുതൽ
ഉയർന്നതോതിലുള്ള നികുതി വസൂലാക്കണം. ഫ്ളാറ്റുകളേക്കാൾ ഉയർന്ന
തായിരിക്കണം പ്രത്യേക ബംഗ്ലാവുകളുടെ നികുതിനിരക്ക്.
13.5 കെട്ടിടനിർമാണസാമഗ്രികളുടെ മേൽ നിയന്ത്രണം വേണം.
13.6. പുനരധിവസിപ്പിക്കേണ്ട ഒട്ടേറെ പേരുണ്ട്. അവരുമായി കുടി
യാലോചിച്ച് ഏറ്റവും സ്വീകാര്യമായ പുനരധിവാസപദ്ധതികൾക്ക് രൂപം
നൽകാം.
വസുധൈവ കുടുംബകം
14.1 "തനിക്കുതാൻ മാത്രം' എന്ന ഇന്നത്തെ കാഴ്ചപ്പാടിന്റെ സ്ഥാനത്ത്
"എല്ലാവരും എല്ലാവർക്കും' എന്ന കാഴ്ചപ്പാട് വളർത്തിക്കൊണ്ടുവരാൻ ശ്രമി
ക്കണം. ഇത് പ്രബോധനത്തിലൂടെ നടത്തേണ്ട കാര്യമല്ല, പ്രവർത്തനത്തി
ലൂടെ അനുഭവപ്പെടുത്തേണ്ട ഒന്നാണ്.<noinclude></noinclude>
buj6bddee6raeu1ub5ooayvpv2g5wtl
താൾ:Randu Kurippukal.pdf/26
106
84510
245219
2026-07-16T16:25:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 കേരളവികസനം : ചില നിർദേശങ്ങൾ സോഷ്യലിസത്തിലേക്കുള്ള പാത 1.1 സാമ്പത്തിക പുരോഗതിയും ജീവിതഗുണതയും തമ്മിൽ ഉണ്ടെന്നു കരുതിയിരുന്ന രേഖീയ ബന്ധം ഇല്ലെന്നു തെളിയിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245219
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>28
കേരളവികസനം : ചില നിർദേശങ്ങൾ
സോഷ്യലിസത്തിലേക്കുള്ള പാത
1.1 സാമ്പത്തിക പുരോഗതിയും ജീവിതഗുണതയും തമ്മിൽ ഉണ്ടെന്നു
കരുതിയിരുന്ന രേഖീയ ബന്ധം ഇല്ലെന്നു തെളിയിച്ചതാണ് "കേരള മാതൃക
'യുടെ സവിശേഷത.
ഇന്നത്തെ വിലനിലവാരത്തിൽ വരുമാനം 5000-6000 PPP ഡോളർ
കഴിഞ്ഞാൽ പിന്നെ ജീവിതഗുണതയിൽ കാര്യമായ വർധനവൊന്നും വരില്ല.
1.2 വികസനത്തെപ്പറ്റിയുള്ള ചർച്ചയിൽ ആരുടെ വികസനം? എന്താണ്
വികസനം എന്നീ ചോദ്യങ്ങൾ ചോദിക്കുകതന്നെ വേണം.
1.3 ഉയർന്ന ജീവിതഗുണത, കുറഞ്ഞ അസമത്വം - ഇതായിരിക്കണം
വികസന ലക്ഷ്യം. ഇത് നേടാൻ സമൂഹത്തിലെ ദരിദ്രപകുതിയെ ലക്ഷ്യം
വെച്ചു കൊണ്ടായിരിക്കണം വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യു
വാൻ.
1.4 കേരളം, സാധാരണ ധാരണകളിൽനിന്ന് വ്യത്യസ്തമായി, ഇന്ത്യ
യിൽ ഏറ്റവും കൂടുതൽ അസമത്വമുള്ള ഒരു സംസ്ഥാനമാണ്. അതിന്റെ
വരുമാന ഗിനിഗുണാങ്കം 0.50 വരും.
1.5 ആസൂത്രിത വികസന പ്രവർത്തനങ്ങളുടെ ലക്ഷ്യം അസമത്വം
കുറയ്ക്കുക, ലോറൻസ് വക്രത്തെ സമത്വരേഖയോട് അടുപ്പിക്കുക, എന്ന
തായിരിക്കണം.
1.6 ചരക്കുകൾക്കും സേവനങ്ങൾക്കും ഉപയോഗമൂല്യം, വിനിമയ
മൂല്യം എന്നിവക്കു പുറമേ ക്ഷേമമുല്യം (welfare value) എന്ന ഒന്നുകൂടി
ഉള്ളതായി സങ്കല്പിക്കാം. വികസിത മുതലാളിത്തത്തിലെ ഉല്പന്നങ്ങളിൽ
ഏറിയ പങ്കിനും കുറഞ്ഞതോ ഋണമോ ആയ ക്ഷേമമുല്യമാ
ണുള്ളത്.
1. പലരും പറയുന്നപോലെ ഇന്നത്തെ മുതലാളിത്ത സമൂഹത്തിന്
ഇതേ പോലെ ശാശ്വതമായി നിലനിൽക്കാനാകില്ല. എന്നാൽ അതിനെ
തുടർന്നു വരുന്നത് സോഷ്യലിസം തന്നെ ആയിക്കൊള്ളണമെന്നില്ല. കാട
ത്തവുമാകാം.
1.8 ഇന്ന് സമൂഹം കാടത്തത്തിലേക്കും അതിനപ്പുറം വംശനാശത്തി
ലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
1.9 ഇതൊഴിവാക്കണമെങ്കിൽ നിലവിലുള്ള മുതലാളിത്തവ്യവസ്ഥക്കു
ള്ളിൽതന്നെ പ്രാദേശികമായി സോഷ്യലിസ്റ്റ് പൂർവ സമൂഹങ്ങൾ വളർത്താ
നായി ശ്രമിക്കണം.
1.10 ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ ഒരു പ്രദേശ
മാണ് കേരളം<noinclude></noinclude>
qw54ay43raq5c6j00bis87jfoeawkaz
താൾ:Randu Kurippukal.pdf/34
106
84511
245220
2026-07-16T16:25:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '36 7.3 കേരളത്തിലെ വ്യവസായ മേഖലയ്ക്ക് ബഹുമുഖമായ ഒരു വിക സനതന്ത്രം ആവശ്യമുണ്ട്. കുറവു മൂലധനം, കൂടുതൽ തൊഴിൽ, കുറവ് ജലമലിനീകരണം, കുടുതൽ ഇവിടത്തെ അസംസ്കൃതപദാർഥങ്ങൾ,...' താൾ സൃഷ്ടിച്ചിരിക്കുന്നു
245220
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>36
7.3 കേരളത്തിലെ വ്യവസായ മേഖലയ്ക്ക് ബഹുമുഖമായ ഒരു വിക
സനതന്ത്രം ആവശ്യമുണ്ട്. കുറവു മൂലധനം, കൂടുതൽ തൊഴിൽ, കുറവ്
ജലമലിനീകരണം, കുടുതൽ ഇവിടത്തെ അസംസ്കൃതപദാർഥങ്ങൾ, കുടു
തൽ ആഭ്യന്തരവിതരണം - ഇവയ്ക്കെല്ലാം ഉപരിയായി ബോധപൂർവം സൃഷ്ടി
ക്കുന്ന പരസ്പരപുരകത്വം - ഇതാണ് സാമാന്യ പരിഗണനകൾ.
7.4 നിലവിലുള്ള പൊതുമേഖലാ വ്യവസായങ്ങളെയും സ്വകാര്യ മേഖ
ലാവ്യവസായങ്ങളെയും ആരോഗ്യവ്യവസായ, വിദ്യാഭ്യാസ, വൈദ്യുതി,
ജലസേചനാദി മുഴുവൻ വകുപ്പുകളിലെയും വാങ്ങൽ നയം പരിഷ്കരിച്ച്,
ആരോഗ്യവത്തുക്കളാക്കി മാറ്റുക.
7.5 പരമ്പരാഗത വ്യവസായങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ നിർദാ
ക്ഷണ്യ'മായി നടപ്പാക്കുക. തൊഴിലാളികൾക്ക് ജീവിക്കാൻ വേണ്ട വരുമാനം
- പ്രതിമാസം 1000 രൂപയെങ്കിലും ഉണ്ടാക്കുക എന്നതായിരിക്കണം ലക്ഷ്യം.
7.6 സെക്കണ്ടറി വൊക്കേഷണൽ തലങ്ങളിൽ പരമ്പരാഗത വ്യവസാ
യങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രവും സാങ്കേതികവിദ്യകളും പഠന വിഷ
യങ്ങളാക്കുക.
3.7 കാർഷികോല്പന്നങ്ങളുമായി - തേങ്ങ, മരച്ചീനി, വാഴപ്പഴം, മാങ്ങ,
ചക്ക മുതലായവയുമായി - ബന്ധപ്പെട്ട നൂറ്റുക്കണക്കിന് ഉല്പന്നങ്ങൾക്ക്
സാധ്യതയുണ്ട്. ആ സാധ്യതകൾ പരമാവധി വികസിപ്പിച്ചെടുക്കുക.
7.8 മൃദുപാനീയങ്ങൾ, കോസ്മറ്റിക് ഉല്പന്നങ്ങൾ, കുട്ടികൾക്ക് വേണ്ട
ഉല്പന്നങ്ങൾ, ഗൃഹനിർമാണസാമഗ്രികൾ എന്നിവക്ക് വലിയ ആഭ്യന്തരവി
പണിയുള്ള സംസ്ഥാനമാണ് കേരളം. സാധ്യമായവ, പരമാവധി കേരള
ത്തിൽതന്നെ തല്പാദിപ്പിക്കുക.
7.9 ഐടി, ബിടി, നാനോ ടെക്നോളജി മുതലായ ചക്രവാളവ്യവ
സായങ്ങളുടെ സാധ്യതകൾ മുൻകുട്ടിക്കാണുന്നതോടൊപ്പം പരിമിതികളും
മനസ്സിലാക്കണം. ചക്രവാളങ്ങളിലേക്കുള്ള മുന്നേറ്റത്തിന് അത്തരത്തിലുള്ള
തയ്യാറെടുപ്പ് - വിദ്യാഭ്യാസം - വേണം. ഇന്നത്തെ വിദ്യാ
ഭ്യാസം അതിന് ഉപകരിക്കുന്നതല്ല.
7.10 കയർ, കളിമൺ, കൈത്തറി, ഓട്, മുള മുതലായ പരമ്പരാഗത
വ്യവസായങ്ങലളയും TELK, SILK, KELTON, KSDP തുടങ്ങിയ പൊതു
മേഖലാസ്ഥാപനങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ സാധിക്കും. “വേരി
ന്മേലും ചക്കമുളപ്പിക്കും' എന്ന വാശിയുണ്ടായാൽ മതി.
ഊർജമാണഖിലസാരമൂഴിയിൽ
8.1 ഊർജാവശ്യങ്ങളെ ഗാർഹികം, വ്യാപാരികം എന്നിങ്ങനെ രണ്ടായി
തരംതിരിക്കാം പകുതിയിലധികം വീടുകളിലും ഗ്യാസാണ് ഉപയോഗിക്കു
ന്നത്. ബാക്കിയുള്ള വീടുകൾക്കാവശ്യമായ കാർഷികാവശിഷ്ടങ്ങൾ,
തെങ്ങിൽനിന്നും മറ്റുമായി, നമുക്കുണ്ട്. ദക്ഷത കൂടിയ അടുപ്പുപയോഗിച്ചാൽ,
പിന്നെ വിറക് കേരളത്തിൽ ഒരു പ്രശ്നമാകുന്നതല്ല.<noinclude></noinclude>
7zc9qpbd5obyfrzcxgs4o9h0olg4l7n
താൾ:Randu Kurippukal.pdf/9
106
84512
245221
2026-07-16T16:25:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇതിന് : വിപ്ലവത്തിന്റെ തന്ത്രം പല നിബന്ധനകളും തൃപ്തിപ്പെടുത്തേണ്ടതുണ്ട്, സാധിക്കേണ്ടതു ണ്ട്. സാമ്പത്തികരംഗത്ത് ഉത്പാദകരുടെ കൂട്ടായ്മകൾക്ക് നിർണായക സ്ഥാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245221
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഇതിന് : വിപ്ലവത്തിന്റെ തന്ത്രം
പല നിബന്ധനകളും തൃപ്തിപ്പെടുത്തേണ്ടതുണ്ട്, സാധിക്കേണ്ടതു
ണ്ട്. സാമ്പത്തികരംഗത്ത് ഉത്പാദകരുടെ കൂട്ടായ്മകൾക്ക് നിർണായക
സ്ഥാനം ഉണ്ടാകണം. കൂട്ടായ്മകൾ തമ്മിലുള്ള ബന്ധം കീഴ്മേൽ മ
ത്തിൽ ആകരുത്, തിരശ്ചീനമാകണം. ഗാന്ധിജി പറഞ്ഞപോലെ സ്വയംപ
ര്യാസ്ത്രഗ്രാമങ്ങളുടെ ഒരു നെറ്റ്വർക്ക് ആകണം സമൂഹമാകെ. ഇത്തരമൊരു
അവസ്ഥയിലേക്ക് സമൂഹത്തെ നയിക്കാനും നിലനിർത്താനും ജനാധിപത്യം
യഥാർഥമാകണം. ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണം. ശരിക്കും ജനകീ
യമാകണം അത്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ജനങ്ങളെ തയ്യാറാക്ക
ണം. അതിനവർക്ക് കഴിവുണ്ടാകണം. ഇത് ഒരു അന്തിമലക്ഷ്യം അല്ല, ഒരു
പ്രയാണ് പാതയാണ്, ഒരു തുടർ പ്രക്രിയ ആണ്. പഴയ സമുഹത്തിന്റെ
ഗർഭപാത്രത്തിലാണ് പുതിയ സമൂഹം വളരുക. അങ്ങനെയാണ് നാടുവാ
ഴിത്തവ്യവസ്ഥയ്ക്കുള്ളിൽ അങ്ങിങ്ങായി ബുർഷ്വാസമൂഹങ്ങൾ വളർന്നു
വന്നതും അവസാനം മുതലാളിത്തവ്യവസ്ഥ സംസ്ഥാപിതമായതും. സമു
ഹത്തിന് ബാഹ്യമായി രൂപപ്പെടുത്തി അതിൽ ചേർക്കുന്ന ഒന്നല്ല, മുതലാളി
ത്തത്തിന്റെ ഉദ്ഭവത്തിൽനിന്ന് വ്യത്യസ്തമായി സോഷ്യലിസ്റ്റ് വ്യവസ്ഥ,
ബോധപൂർവം വളർത്തിക്കൊണ്ടു വരണം എന്നുമാത്രം. താനെ ഉണ്ടാകുന്ന
ഒന്നല്ല സോഷ്യലിസം. ആദ്യം വിപ്ലവം നടത്തുക, അധികാരം കയ്യാളുക
പിന്നീട് അധികാരത്തിന്റെ സഹായത്തോടെ പടിപടിയായി സോഷ്യലിസം
വളർത്തിക്കൊണ്ട് വരിക എന്ന കാഴ്ചപ്പാട് അശാസ്ത്രീയമാണ്. സോഷ്യ
ലിസത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പ്രാദേശിക സമൂഹങ്ങൾ സൃഷ്ടി
ക്കുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് ഒരു വിപ്ലവത
ന്ത്രമാണ്.
10
ഈ തന്ത്രത്തിലെ അടവുകൾ
ഇവിടെ തദ്ദേശ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നത് ഒരു
വിപ്ലവതന്ത്രമായിത്തീരുന്നു. ആർ? എങ്ങനെ? സമൂഹത്തിന്റെ ദരിദ്രപക
തിയുടെ നേതൃത്വത്തിലായിരിക്കണം ഇത് നടക്കേണ്ടത്. വർധിച്ചുവരുന്ന സ
പത്തിൽ കൂടുതൽ ഭാഗം അവർക്ക് ലഭിക്കുകയും അങ്ങനെ സാമ്പത്തിക
അസമത്വം കുറയുകയും ചെയ്യുന്ന രീതിയിൽ ആയിരിക്കണം ഇത് നടക്കേ
ണ്ടത്. കൃഷിയിലും കാർഷികസേവനത്തിലും കാർഷികോൽപന്നസംസ്ക
രണത്തിലും വ്യവസായത്തിലും ക്ഷേമപ്രവർത്തനങ്ങളിലും ഒക്കെ പുതി
യതരം ഉത്പാദനക്കൂട്ടായ്മകൾ ഉണ്ടായി വരണം. ഇന്നത്തെ സഹകരണ<noinclude></noinclude>
1i47yhe9hucpi2lglpc762p61um6qd0
താൾ:Randu Kurippukal.pdf/4
106
84513
245222
2026-07-16T16:25:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '6 കർഷകർ തുടങ്ങിയവരുടെ വർഗസംഘടനകളുണ്ട്. അതുപോലെ യുവാ ക്കൾ, വിദ്യാർഥികൾ, സ്ത്രീകൾ, ദളിതർ, തുടങ്ങിയവരുടെ ബഹുജനസം ഘടനകളുണ്ട്; സംസ്കാരം, പരിസ്ഥിതി മുതലായ രംഗങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു
245222
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>6
കർഷകർ തുടങ്ങിയവരുടെ വർഗസംഘടനകളുണ്ട്. അതുപോലെ യുവാ
ക്കൾ, വിദ്യാർഥികൾ, സ്ത്രീകൾ, ദളിതർ, തുടങ്ങിയവരുടെ ബഹുജനസം
ഘടനകളുണ്ട്; സംസ്കാരം, പരിസ്ഥിതി മുതലായ രംഗങ്ങളിൽ പ്രവർത്തി
ക്കുന്നവരുടെ സംഘടനകളുമുണ്ട്. ഇവയിലെല്ലാംതന്നെ ഈ രണ്ട് വിശാല
വിഭാഗങ്ങളുമുണ്ട്. ഇവയിൽനിന്ന് വ്യത്യസ്തമാണ് ജനകീയ ശാസ്ത്രപ
സ്ഥാനവും പരിഷത്തും, ദരിദ്രവത്കരണത്തിനെതിരായി പോരാടുന്നവരെ
അറിവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശക്തരാക്കുക എന്നതാണതിന്റെ
ലക്ഷ്യം. സ്വയം തുടർച്ചയായി അറിവ് ആർജിച്ചു കൊണ്ട് പരിഷത്ത്
പ്രവർത്തകർക്ക് ഈ കടമ നിറവേറ്റാൻ കഴിയൂ.
3
എന്തു പറ്റി?
1970കളിൽ ഇതെല്ലാം സുവ്യക്തമായിരുന്നു. പക്ഷെ, രണ്ടു പതിറ്റാ
ണ്ടിനുള്ളിൽ സംഗതികളാകെ കലങ്ങിമറിഞ്ഞു, സോഷ്യലിസ്റ്റ് പരീക്ഷണ
ങ്ങൾ തകർന്നു. സോഷ്യലിസ്റ്റ് ചേരി ഇല്ലാതായി. പുതിയ സമൂഹത്തെക്കു
റിച്ചുള്ള സ്വപ്നങ്ങൾ പൊലിഞ്ഞു. ദരിദ്രപക്ഷപാതിത്തമുള്ള രാഷ്ട്രീയ
പാർടികൾ, ലോകത്തെമ്പാടും ഇതിന്റെ ആഘാതത്തിൽ സ്തബ്ധരായി. ഈ
തകർച്ചയ്ക്കുള്ള കാരണം കണ്ടുപിടിക്കാൻ അവർക്ക് കഴിഞ്ഞില്ല. സമൂഹ
ത്തെക്കുറിച്ചുള്ള പുതിയ ധാരണകൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. പുതിയ
സ്വപ്നങ്ങൾ രൂപപ്പെടുത്താൻ കഴിഞ്ഞില്ല. രാഷ്ട്രീയപ്പാർടികളുടെ അ
ണ്ടയിൽനിന്ന് വിപ്ലവം കണ്ണെത്താദൂരത്തേയ്ക്ക് മാറിപ്പോയി. പരിഷത്തിന്റെ
മുദ്രാവാക്യത്തിന്റെ ഉള്ളു പൊള്ളയായപോലെ തോന്നി. കാരണം ആരെ
യാണോ ശാസ്ത്രത്തിന്റെ ആയുധം അണിയിക്കേണ്ടത് അവരുടെ പ്രസ്ഥാ
നങ്ങളിൽനിന്ന് വിപ്ലവത്തിന്റെ അജണ്ട മാഞ്ഞുപോയി. മുദ്രാവാക്യത്തിന്
പുതിയ ഉള്ളടക്കം കൊടുക്കേണ്ടിയിരിക്കുന്നു. ദരിദ്രപക്ഷപാതിത്തം നില
നിർത്തിക്കൊണ്ടുതന്നെ പുതിയ സമൂഹത്തെക്കുറിച്ച് പുതിയ ധാരണകൾ
രൂപപ്പെടുത്തിയെടുക്കേണ്ടിയിരിക്കുന്നു. ഇതിന് ഇന്നത്തെ ലോകത്തിന്റെ
ഗതിയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു.
ലോകഗതി
ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക. ലോകഗതിയുടെ ഒരു
സാർവത്രിക ചിത്രമാണത്. ക്ലബ് ഓഫ് റോം എന്ന സംഘടനയുടെ ആഭ
മുഖ്യത്തിൽ നടന്ന പഠനങ്ങളുടെ ഉത്പന്നമാണിത്. 1972ൽ പ്രസിദ്ധീകരിച്ച
Limits To Grow എന്ന പുസ്തകത്തിലും പിന്നീട് പുതിയ പഠനങ്ങൾ
നടന്ന 1992-ൽ പ്രസിദ്ധീകരിച്ച Beyond the Limits എന്ന പുസ്തകത്തിലും
ഈ ചിത്രം കാണാം.<noinclude></noinclude>
j9xg0rhp4sgnrd97hiecvszhwnull9t
താൾ:Randu Kurippukal.pdf/27
106
84514
245223
2026-07-16T16:25:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '29 അനുഭവങ്ങൾ, പ്രതീക്ഷകൾ 2.1 കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ പാതയിൽ നിന്ന് വേർപെടാൻ തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടായി എന്നു പറയാം. 19-ാം നൂറ്റാ ണ്ടിൽ ആരംഭി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245223
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>29
അനുഭവങ്ങൾ, പ്രതീക്ഷകൾ
2.1 കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ പാതയിൽ നിന്ന്
വേർപെടാൻ തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടായി എന്നു പറയാം. 19-ാം നൂറ്റാ
ണ്ടിൽ ആരംഭിച്ച സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങൾ ഏറിയ പങ്കും ആധു
നികീകരണത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നു.
ണം.
2. പണ്ടു മുതൽക്കേ ഉണ്ടായിരുന്ന പാശ്ചാത്യവ്യാപാരബന്ധവും
പിൽക്കാലത്തു വളർന്നു വന്ന ക്രൈസ്തവബന്ധവും ആയിരിക്കാം യുറോ
പ്യൻ ആധുനികത അഭിലക്ഷണീയമായ ഒരു ലക്ഷ്യമായി മാറുന്നതിന് കാര
വികസനപാത നമുക്ക് ലഭ്യമല്ല.
അഭിലഷണീയവുമല്ല. അത് ലോകത്തെ സർവനാശത്തിലേക്കാണ് നയിക്കുക
2.4 ഉയർന്നു വരുന്ന ജീവിതഗണത, കുറഞ്ഞുവരുന്ന അസമത്വം,
സ്ഥായിത്വം
ഇവയൊക്കെ ആണ് അഭിലഷണീയ ലക്ഷ്യങ്ങൾ
2.3 എന്നാൽ ആ രാജ്യങ്ങളുടെ
-
2.5 അസമത്വം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബോധപൂർവം
തെരഞ്ഞെടുത്ത മേഖലകളിൽ കൃഷി, പരമ്പരാഗത വ്യവസായങ്ങൾ, സാമു
ഹികസേവനങ്ങൾ എന്നിവയിൽ - ഉല്പാദനം ഗണ്യമായി വർധിപ്പിക്കുക;
സാമൂഹിക സുരക്ഷ തുടർച്ചയായി മെച്ചപ്പെടുത്തുക -
-
ഇങ്ങനെ ഒരു ദ്വിമുഖതന്ത്രമാണ് കേരളവികസനത്തിന് സ്വീകരിക്കേണ്ടത്.
2.6 മെച്ചപ്പെട്ട ആരോഗ്യസേവനം, വിദ്യാഭ്യാസം എന്നിവ ഏതാണ്ട്
സൗജന്യമാവുകയും പൊതുവിതരണം, പൊതുയാത്രാസൗകര്യം എന്നിവ
വികസിക്കുകയും ചെയ്താൽ ഇന്നത്തെ വില നിലവാരത്തിൽ ഒരു ശരാ
ശരി കുടുംബത്തിന്റെ ചെലവിന് 4000-5000 രൂപ മതിയാകും.
2.7 കേരളത്തിൽ ദരിദ്രർ ഉള്ളത് ഉല്പാദനം കുറവായതുകൊണ്ടല്ല,
വിതരണം വികലമായതു കൊണ്ടാണ്. ശരാശരി ഗാർഹികവരുമാനം ഒരു
ലക്ഷം രൂപയിൽ അധികം വരും. ഇതിന്റെ പകുതി മതി ഏതൊരു കുടും
ബത്തിനും സുഖമായി ജീവിക്കാൻ.
2.8 11-ാം പദ്ധതിയുടെ നേട്ടത്തിന്റെ ഏറിയ പങ്കും, 90 ശതമാനത്തി
നുമേൽ, സമൂഹത്തിന്റെ താഴെ പകുതിയിൽ കിടക്കുന്നവർക്ക് ലഭ്യമാകു
ന്നവിധത്തിലായിരിക്കണം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ.
വല്ലഭന് പുല്ലും ആയുധം
3.1 വിഭവങ്ങളെ സൗകര്യത്തിനായി ഭൂതല വിഭവങ്ങൾ, ഭുഗർഭവി
വങ്ങൾ, മനുഷ്യനിർമിത വിഭവങ്ങൾ, സാമുഹികവിഭവങ്ഹൾ എന്നിങ്ങനെ
വർഗീകരിക്കാം. ഇവയെ തമ്മിൽ കൂട്ടിയിണക്കാനും പ്രവർത്തനക്ഷമമാ
ക്കാനും ഉപകരിക്കുന്ന ഒരു സംവിധാനമാണ് പണം.
3. റിസർവ് ബാങ്ക് അച്ചടിച്ചിറക്കുന്ന കടലാസ് മാത്രമല്ല പണം. സമു
ഹത്തിലെ അംഗങ്ങൾ തമ്മിൽ ഉണ്ടാക്കുന്ന പരസ്പരധാരണകളും അവ
3<noinclude></noinclude>
999e2d0re7vq8b8uggxw4uhel9l4hpm
താൾ:Randu Kurippukal.pdf/35
106
84515
245224
2026-07-16T16:25:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '37 8.2 ഇഷ്ടികക്കളങ്ങൾക്കാവശ്യമായ വിറകും തെങ്ങിൽനിന്നും മറ്റു അവശിഷ്ടങ്ങളിൽ നിന്നും കിട്ടുന്നതാണ്. 8.3 വൈദ്യുതിയുടെ കാര്യത്തിൽ സൂക്ഷ്മമായ ആസൂത്രണം ആവ ശ്യമുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245224
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>37
8.2 ഇഷ്ടികക്കളങ്ങൾക്കാവശ്യമായ വിറകും തെങ്ങിൽനിന്നും മറ്റു
അവശിഷ്ടങ്ങളിൽ നിന്നും കിട്ടുന്നതാണ്.
8.3 വൈദ്യുതിയുടെ കാര്യത്തിൽ സൂക്ഷ്മമായ ആസൂത്രണം ആവ
ശ്യമുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ വില കുത്തനെ ഉയരും. ജലവൈദ്യു
തപദ്ധതികൾക്ക് പരിമിതിയുണ്ട്. അണുശക്തി ആശാസ്യമല്ല. പിന്നെന്ത്?
ദീർഘകാലത്തിൽ സൗരോർജം മാത്രമേയുള്ളു.
8.4 ഉടൻ വേണ്ടത് ഊർജസംരക്ഷണമാണ്. സാധാരണ ബൾബുകൾ
മാറ്റി CFL സ്ഥാപിക്കുക, പ്രേഷണ വിതരണ നഷ്ടം കുറക്കുക എന്നിവ
യിലൂടെ പിക് ലോഡിൽ 500-800 MW വരെ കുറവു വരുത്താവുന്നതാണ്.
ഇത് 2000-3000 കോടി രൂപ ലഭിക്കുന്നതിനു സമാനമാണ്.
8.5 CFL വഴി ഉപഭോക്താക്കൾക്ക് 40 കോടി യൂണിറ്റ് വൈദ്യുതി
ലാഭിക്കാം. വിതരണ നഷ്ടം കുറക്കുന്നതുവഴി വൈദ്യുതിബോർഡിന് 120-150
കോടി യൂണിറ്റും (250-300 കോടി രൂപ) ലാഭിക്കാവുന്നതാണ്.
8.6 ഇതിനായി വേണ്ടിവരുന്ന മൊത്തം നിക്ഷേപത്തുക 500-600 കോടി
രൂപ മാത്രമായിരിക്കും. 11-ാം പദ്ധതിയുടെ ആദ്യവർഷത്തിൽ തന്നെ CFL
പ്രതിസ്ഥാപനം പൂർത്തിയാക്കാം. രണ്ടു മൂന്നു വർഷത്തിനുള്ളിൽ വിത
രണ വ്യൂഹം മെച്ചപ്പെടുത്താം.
⋅
8.7 മിനി മൈക്രോ ജലവൈദ്യുതപദ്ധതികൾ വേഗം തീർക്കാം. കാര്യ
മായ പരിസ്ഥിതി പ്രശ്നങ്ങളില്ല. എല്ലാ ജില്ലാ പഞ്ചായത്തുകളുമായി ഇല
ക്ട്രിസിറ്റി ബോർഡ് ഒരു GPP - ജനറൽ പവർ പർചേസ് എഗ്രിമെന്റ്
ഒപ്പുവയ്ക്കണം. ആവശ്യമായ മൂലധനം PEC വഴിയോ REC
വഴിയോ, NABARD വഴിയോ ലഭ്യമാക്കാൻ വേണ്ട നടപടികൾ
ഗവൺമെന്റ് സ്വീകരിക്കണം. ബോർഡു നൽകുന്ന വിലയിലെ ഒരു ഭാഗം
നേരിട്ട് തിരിച്ചടവിനായി ഉപയോഗിക്കാം. ഇങ്ങനെ 100-200 MW എങ്കിലും
11-ാം പദ്ധതിക്കാലത്ത് ഉണ്ടാക്കാം.
8.8 100-200 MW ശേഷിയുള്ള ഒരു വിൻഡ് എനർജി ഫാം - രാമ
ക്കൽമേടയിലും പാലക്കാട്ട് ചുരത്തിലുമായി സ്ഥാപിക്കാം.
.
8.9 അവശേഷിക്കുന്ന എല്ലാ ജലവൈദ്യുതപദ്ധതികളുടെയും DPR
തയ്യാറാക്കുക, പരിസ്ഥിതി ആഘാത
പ്രതികകൾ തയ്യാറാക്കുക, ജനങ്ങളുടെ
ഇടയിൽ ചർച്ചകൾക്ക് വിധേയമാക്കുക, അനുവാദങ്ങൾ സമ്പാദിപ്പിക്കുക -
ഇതെല്ലാം വരുന്ന 5 കൊല്ലത്തിനുള്ളിൽ ചെയ്യാവുന്ന
കാര്യങ്ങളാണ്.
8.10 ആളോഹരി വൈദ്യുതി ഉപഭോഗം അനന്തമായി വർധിപ്പിക്കേണ്ട
ആവശ്യം ഇല്ല. 1300-1500 യൂണിറ്റ് കഴിഞ്ഞാൽ പിന്നെ വൈദ്യുതി ഉപഭോഗം
മാനവവികാസത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തുന്നതല്ല.
വെള്ളം,
വെള്ളം സർവത
9. വെള്ളത്തിന്റെ കാര്യത്തിൽ അതിസമ്പന്നമാണ് കേരളം എന്ന
ധാരണ തെറ്റാണ്. കേരളത്തിലേക്കൊഴുകുന്ന 41 നദികളെ, 29 മേജർ നദീ<noinclude></noinclude>
ckge7pfdnmdcn217fcd24f1765g99zd
താൾ:Randu Kurippukal.pdf/46
106
84516
245226
2026-07-16T16:25:41Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
245226
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Randu Kurippukal.pdf/41
106
84517
245227
2026-07-16T16:25:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '44 14.2 ആഗോളന്മാരുടെ ആഗ്രഹത്തിനു വിപരീതമായി സാമൂഹികസു രക്ഷയുടെ ആഴവും പരപ്പും വർധിപ്പിക്കേണ്ടതുണ്ട്. തൊഴിലിനുള്ള അവ കാശം, ഉയർന്ന മിനിമം വേതനം, ആഹാരാദി ജീവിതാവശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245227
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>44
14.2 ആഗോളന്മാരുടെ ആഗ്രഹത്തിനു വിപരീതമായി സാമൂഹികസു
രക്ഷയുടെ ആഴവും പരപ്പും വർധിപ്പിക്കേണ്ടതുണ്ട്. തൊഴിലിനുള്ള അവ
കാശം, ഉയർന്ന മിനിമം വേതനം, ആഹാരാദി ജീവിതാവശ്യങ്ങളുടെ കുറ
വില, ചെലവുകുറഞ്ഞ പൊതു ഗതാഗതസംവിധാനം, സൗജ
ന്യമായ വിദ്യാഭ്യാസം, ആരോഗ്യസേവനം, അനാരോഗ്യ വാർധക്യ പെൻഷ
നുകൾ, കുട്ടികൾക്കുള്ള ഉച്ചഭക്ഷണം മുതലായവയൊക്കെ ഈ സാമൂഹിക
സുരക്ഷാസംവിധാനത്തിന്റെ ഘടകങ്ങളാണ്.
14.3 മനുഷ്യർ ചുരുങ്ങിയത് മൂന്നു തലമുറകളിലൂടെയെങ്കിലും ജീവി
ക്കുന്ന ജീവികളാണ്. തനിക്കു കിട്ടുന്ന സാമൂഹികസുരക്ഷ കുട്ടികൾക്കും
പേരക്കുട്ടികൾക്കം കിട്ടുമെന്ന് ഉറപ്പായാൽ മിക്കവരുടെയും ആശങ്കകളും
ഉത്കണ്ഠകളും കുറയും, എന്തുപഠിച്ചാലും ന്യായ മായ ഉപജീവനം ഉറപ്പാ
യാൽ സ്വാശ്രമകോളേജുകളിലേക്കുള്ള പ്രവാഹം നിലയ്ക്കും.
144 കുട്ടികൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, വൃദ്ധരും രോഗി
കളും ഇവരൊക്കെ സവിശേഷങ്ങളായ സുരക്ഷാസംവിധാനങ്ങൾ അർഹി
ക്കുന്നു.
14.5 ബജറ്റിലൂടെയും ബജറ്റിതര മാർഗങ്ങളിലൂടെയുമായി മൊത്തം
സാമൂഹികോല്പന്നത്തിന്റെ 10-12 ശതമാനം വിദ്യാഭ്യാസം, ആരോഗ്യം,
പൊതുവിതരണം, പെൻഷനുകൾ, കുട്ടികളുടെ ആഹാര-ആരോഗ്യാദികൾ
മുതലായ സുരക്ഷാനടപടികൾക്കായി നീക്കിവെയ്ക്കേണ്ടിവ
രും. മൊത്തം നികുതി, വരുമാനത്തിന്റെ 30-35 ശതമാനം വരെ ആക്കേണ്ടി
വരും. (സ്കാൻഡി നേവിയൻ രാജ്യങ്ങളിൽ ഇത് ഏതാണ്ട് 45 ശതമാനമാ
ണ്. അമേരിക്കയിൽ ഏതാണ്ട് 30 ശതമാനവും)
ഭ്രാന്താലയമോ വഴികാട്ടിയോ?
ഭ്രാന്തന്മാരുടെ ആലയമാണ് ഭ്രാന്താലയം. ഭ്രാന്തന്മാരുടെ ചെയ്തി
കൾക്ക് മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ഒരു യുക്തിയും കാണാൻ കഴിയില്ല.
കേരളീയരുടെ ചെയ്തികൾക്കും കേരളത്തിൽ കാണുന്ന പരസ്പരവൈരു
ധ്യങ്ങൾക്കും ഒരു യുക്തിയും പുറമേ നിന്ന് വരുന്ന ആളുകൾക്ക് കാണാൻ
കഴിയില്ല.
കേരളം ദരിദ്രമാണ്. ആളോഹരി വരുമാനം ഇന്ത്യൻ ശരാശരിയേ
ക്കാൾ സ്വല്പം ഉയർന്നതാണെങ്കിലും വികസിതരാഷ്ട്രങ്ങളുടേതിന്റെ പത്തി
ലൊന്നേ വരു. എന്നാൽ കേരളത്തിൽ നടക്കുന്ന ആളോഹരി സ്വർണക്കച്ച
വടം യൂറോപ്യന്മാരെയും അമേരിക്കക്കാരെയും അമ്പരപ്പിക്കും.
ഇവിടെക്കാണുന്ന വിവാഹധൂർത്ത്, അതിനായി വാങ്ങിക്കൂട്ടുന്ന
കടം വീട്ടാനാകാതെ നടക്കുന്ന ആത്മഹത്യകൾ ആരെയും അമ്പരപ്പിക്കും.
ഒരു സ്ക്കൂൾ അധ്യാപക ജോലി ലഭിക്കാനായി 6-7 ലക്ഷം രൂപ
കൈക്കൂലികൊടുക്കുന്നത് ആരെയും അമ്പരപ്പിക്കും.
.<noinclude></noinclude>
ihzlezjjiypgpastwgq3xz15v3iyn9q
താൾ:Randu Kurippukal.pdf/36
106
84518
245228
2026-07-16T16:25:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '38 തടങ്ങളായി പരിശോധിച്ച 1958ലെ മാസ്റ്റർപ്ലാൻ കമ്മിറ്റി കണ്ടത് 18ലും കടുത്ത ജലക്കമ്മി ഉണ്ടെന്നാണ്. 9.2 മഴവെള്ളമായി ആളൊന്നുക്ക് പ്രതിവർഷം 4000 ഘനമീറ്റർ ലഭി ക്കുന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു
245228
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>38
തടങ്ങളായി പരിശോധിച്ച 1958ലെ മാസ്റ്റർപ്ലാൻ കമ്മിറ്റി കണ്ടത് 18ലും കടുത്ത
ജലക്കമ്മി ഉണ്ടെന്നാണ്.
9.2 മഴവെള്ളമായി ആളൊന്നുക്ക് പ്രതിവർഷം 4000 ഘനമീറ്റർ ലഭി
ക്കുന്നു. അതിൽ പകുതി ഉപയോഗത്തിനുതകുന്നു. ബാക്കി പകുതി കടലി
ലേക്ക് ഒഴുക്കിയും ആവിയായും കിനിഞ്ഞിറങ്ങിയും നഷ്ടപ്പെടുന്നു.
അപ്പഴും 2000 ഘനമീറ്ററുണ്ട്. ഒരാൾക്ക് കുടിക്കാൻ പ്രതിവർഷം
1.5-20 ഘനമീറ്ററേ വേണ്ടൂ. എല്ലാ ഗാർഹികാവശ്യങ്ങൾക്കും കുടി 40 ഘന
മീറ്റർ (പ്രതിദിനം 110 ലിറ്റർ) ധാരാളമാണ്.
9.3 എന്നിട്ടും ഡിസംബർ മുതൽ 6 മാസത്തേക്ക് കുടിവെള്ളക്ഷാമം
കേരളത്തിൽ വാർത്തയാണ്. ഇല്ലായ്മയല്ല കാരണം. ഉള്ളത് ലഭ്യമാക്കാ
യാണ്. കാരണം.
9.4 സംസ്ഥാനസർക്കാരിനെയും വാട്ടർ അഥോറിറ്റിയെയും മാത്രം
ആശ്രയിക്കുന്നതാണ് കാരണണം. ഗ്രാമപ്പഞ്ചായത്തുകളെ ഉത്തരവാദിത്ത
മേല്പിക്കുകയും പൗരന്മാർ മിനിമം പൗരത്വബോധം പ്രകടിപ്പിക്കുകയും
ചെയ്താൽ പരിഹാരമുണ്ടാക്കാൻ കഴിയും. രാഷ്ട്രാന്തരീയ ജല ഭീമന്മാ
രുടെ കയ്യിലകപ്പെടാതെ സൂക്ഷിക്കണം.
9.5 മലിനമായ വെള്ളം ശുദ്ധീകരിക്കാനും സ്രോതസ്സുകൾ മലിനപ്പെ
ടാതെ സംരക്ഷിക്കാനുമാണ് മുൻഗണന നൽകേണ്ടത്.
9.6 ജലസേചനപദ്ധതികളെപ്പോലെ ഇത്ര അപഹാസ്യമായിത്തീർന്ന
മറ്റൊന്നില്ല. പക്ഷെ പൗര ന്മാർ അതിൽ തെല്ലും ഉത്കണ്ഠാകുലരല്ല എന്ന
താണ് ദുഃഖസത്യം. എല്ലാ പദ്ധതികളും ഇറിഗേഷൻ ഡിപ്പാർടുമെന്റിൽ
നിന്നു
മാറ്റി ജനകീയ സമിതികളുടെ അധീനത്തിലാക്കണം.
CADAയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലാക്കണം.
9.7 ജലസേചനപദ്ധതികളുടെ ഉപയോഗദക്ഷത ഇന്നത്തേതിന്റെ ഇര
ട്ടിയും മൂന്നു മടങ്ങുമായി വർധിപ്പിക്കണം.
9.8 പല പദ്ധതികളും സൃഷ്ടിച്ച നീർക്കെട്ടുകാരണം പതിനായിരക്ക
ണക്കിന് ഹെകടാർ കൃഷിയിടം കൃഷിയോഗിമല്ലാതായിത്തീർന്നിട്ടുണ്ട്. അവി
ടെയുള്ള വെള്ളത്തെ ലിഫ്റ്റ് ഇറിഗേഷൻ വഴി അടുത്തുള്ള പറമ്പുകൾക്ക്
കൊടുത്താൽ രണ്ടു മെച്ചമുണ്ടാകുന്നു.
9.9 ഓനിയന്ത്രണത്തിന് ആവശ്യമായ ഒഴുക്കുകിട്ടാത്തയിടങ്ങളിൽ
സ്ഥിരം ലവണജലതടയണകൾ (salt water barriers) ഉണ്ടാക്കാം.
9.10 അലിയാർ-പറമ്പിക്കുളം കരാറും മുല്ലപ്പെരിയാർ കരാറും ശാസ്ത്രീ
യവും സാമ്പത്തികവും സാമൂഹികവും നീതിപരവും ആയ പുനഃപരിശോ
ധനക്ക് വിധേയമാക്കണം. പമ്പ അച്ചൻകോവിൽ വൈപ്പാർ ലിങ്ക് ശാസ്ത്രീ
യമായോ സാമ്പത്തികമായോ സാമൂഹിക നീതിപരമായോ
ന്യായീകരിക്കാവുന്നതല്ല. അധികമുള്ള വെള്ളം, പറ്റുമെങ്കിൽ, കല്ലട തട
ത്തിലേക്കാണ് നൽകേണ്ടത്.<noinclude></noinclude>
q7cpqasl75pjvh53jx1jdex48ydgnjv
താൾ:Randu Kurippukal.pdf/28
106
84519
245229
2026-07-16T16:25:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '30 കുറിക്കാനായി ഉണ്ടാക്കുന്ന രേഖകളും പണത്തിന്റെ ധർമം നിർവഹിക്കു ന്നതാണ്. 3.3 ഭൂതലവിഭവങ്ങളായ മണ്ണ്, ഭൂതലപ്രകൃതി, വെള്ളം എന്നിവ സുര്യ പ്രകാശവുമായി കൂടിച്ചേരുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245229
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>30
കുറിക്കാനായി ഉണ്ടാക്കുന്ന രേഖകളും പണത്തിന്റെ ധർമം നിർവഹിക്കു
ന്നതാണ്.
3.3 ഭൂതലവിഭവങ്ങളായ മണ്ണ്, ഭൂതലപ്രകൃതി, വെള്ളം എന്നിവ സുര്യ
പ്രകാശവുമായി കൂടിച്ചേരുമ്പോൾ ജൈവദ്രവ്യം (biomass) ഉല്പാദിപ്പിക്ക
പ്പെടുന്നു. അടിസ്ഥാനപരമായി വികാസത്തിന്റെ മാനദണ്ഡം ജൈവദ്രവ്യ
ത്തിന്റെ ഉല്പാദനത്തിലുണ്ടാകുന്ന വർധനവാണ്.
3.4 കേരളം വെള്ളത്തിന്റെ കാര്യത്തിൽ സമൃദ്ധമാണെന്ന ധാരണ
യുണ്ട്. അത് ശരിയല്ല. ആകെയുള്ള 41 നദീതടങ്ങളിൽ മിക്കവയിലും
വേണ്ടത് വെള്ളമില്ല. ഏറ്റവും കടുത്ത ജലദൗർലഭ്യമുള്ളതാണ് നിളാനദി
തടം,
3.5 പി അച്ചൻകോവിൽ തടങ്ങളിൽ പോലും കൊല്ലം 10 മാസക്കാ
ലത്തേക്ക് ആവശ്യത്തിൽ കുറവ് വെള്ളമേ ഉള്ളൂ.
-
3 6 ഭൂ വിഭവങ്ങളുടെ - ഖനിജങ്ങളുടെ കാര്യത്തിൽ കേരളം
ദരിദ്രമാണ്. ഭൂതല വിഭവമായ ലോഹമണൽ മാത്രമേ ഉള്ളു.
3.7 നിർമിത വിഭവങ്ങളിൽ - റോഡ്, റെയിൽപാത, വിമാനത്താവളം,
അണക്കെട്ടുകൾ - ഇത്യാദിയിൽ - കേരളം നന്നെ ദരിദ്രമല്ല.
3.8 മാനുഷിക വിഭവത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്.
അറിവാണ് എന്തിനെയും വിഭവമാക്കി മാറ്റുന്നത്.
അധികാരം ജനങ്ങൾക്ക്
4.1 കാട് നാടാകുന്നു. നാടു നഗരമാകുന്നു. നഗരം നരകമാകുന്നു .
മനുഷ്യർ തുടർച്ചയായി അന്യവത്കരിക്കപ്പെട്ടു വരുന്നു. ഇതാണ് ചരിത്രഗ
തിയുടെ പാത
4.2 ഇത് സർവനാശത്തിലേക്കാണ് നയിക്കുക. മാർക്സും ഗാന്ധിയും
മറ്റൊരു പാത വിഭാവനം ചെയ്തു: വിവേകത്തിന്റെ പാത, വിമോചനത്തി
ന്റെ പാത, വർധമാനമായ തോതിൽ തദ്ദേശീയ സ്വയംപര്യാപ്തത കൈവരി
ച്ചുകൊണ്ടിരിക്കുന്ന ഗാഗരീകരണത്തിന്റെ (rurbanization) പാത.
4.3 അതിനഗരവത്കരണത്തിനും (metropolitanization) അതിഭീമ
വത്കരണത്തിനും വിരുദ്ധമായ ഒന്നാണിത്. പൂർണപങ്കാളിത്തത്തോടു
കുടിയ തദ്ദേശവത്കരണത്തിന്റെ വികേന്ദ്രീകരണത്തിന്റെ പാതയാണിത്.
4.4 ബ്രസീലിലെ പോർത്തോ അലെഗ്രയിലെ പങ്കാളിത്ത ബജറ്റിങ്ങി
നെപ്പോലെ കേരളത്തിലെ ജനകീയാസൂത്രണവും ഈ ദിശയിൽ നടക്കുന്ന
അതിപ്രധാനമായ ഒരു പരീക്ഷണമാണ്. അതിനെ ശക്തിപ്പെടുത്തണം.
4.5 "തദ്ദേശം' എന്നത് ആപേക്ഷികമാണ്. ചെറുതിനെ കൂടുതൽ കൂടു
തൽ ശക്തമാക്കുക എന്നതാണ് ഉള്ളടക്കം. അരിയുടെ കാര്യത്തിൽ കേരളം
സ്വയം പര്യാപ്തമാകില്ല. എന്നാൽ ഇന്ത്യ എന്തിന്റെ കാര്യത്തിലും 99 ശത
മാനം സ്വയം പര്യാപ്തമാണ്.<noinclude></noinclude>
kaa5foj44vau3lwjn80j73snbmuxt5c
താൾ:Randu Kurippukal.pdf/18
106
84520
245230
2026-07-16T16:26:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8 യായ അധ്വാനത്തിൽനിന്ന് നാം അന്യവത്കരിക്കപ്പെടുന്നു. ഉത്പാദനപ വർത്തനത്തിലെ തൊഴിൽ വിഭജനവും വിശേഷവത്കരണവും മറ്റൊരുത രത്തിലുള്ള അന്യവത്കരണത്തിലേക്ക് നയിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245230
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>8
യായ അധ്വാനത്തിൽനിന്ന് നാം അന്യവത്കരിക്കപ്പെടുന്നു. ഉത്പാദനപ
വർത്തനത്തിലെ തൊഴിൽ വിഭജനവും വിശേഷവത്കരണവും മറ്റൊരുത
രത്തിലുള്ള അന്യവത്കരണത്തിലേക്ക് നയിക്കുന്നു. ഒരു ഉത്പന്നവും താൻ
നിർമിച്ചതാണെന്ന് ഒരു തൊഴിലാളിക്കും തോന്നുന്നില്ല. ഇത്തരത്തിലെല്ലാ
മുള്ള അന്യവത്കരണങ്ങളിലെല്ലാറ്റിൽ നിന്നുമുള്ള മോചനത്തെയാണ് വിമോ
ചനം (emancipation) എന്നു പറയുന്നത്. പരിമിതമായ മറ്റൊരർഥത്തിലും
ഈ വാക്ക് ഉപയോഗിക്കാം. മൃഗസഹജമായ പരിമിതികളിൽനിന്നുള്ള മോച
നം. ജീവൻ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി ചെയ്യുന്ന
അധ്വാനത്തെ അടിമത്തമായി കാണേണ്ടിവരുന്ന അവസ്ഥയിൽ നിന്നുള്ള
മോചനം. ആ അർഥത്തിൽ, അവശ്യം വേണ്ടിവരുന്ന അധ്വാനസമയം കുറ
യുകയും മാനവിക പ്രവർത്തനങ്ങൾക്കുള്ള ഒഴിവു സമയം കുട്ടിക്കിട്ടു
കയും ചെയ്യുക എന്നത്, മോചനത്തിന്റെ അളവായിത്തീരുന്നു.
മാനവരാശി ആർജിച്ചിട്ടുള്ള എല്ലാ ശാസ്ത്ര-സാങ്കേതിക വിജ്ഞാ
നവും സാർവതികമായും ഫലപ്രദമായും പങ്കിടുകയാണെങ്കിൽ,
പൊങ്ങച്ചമൂല്യവും ഋണാത്മകക്ഷേമമുല്യവും ഉത്പാദിപ്പിക്കാതിരിക്കു
കയാണെങ്കിൽ,
ആർത്തിയും ആവശ്യങ്ങളും വേർതിരിച്ചറിയുകയാണെങ്കിൽ,
എല്ലാ മനുഷ്യരുടെയും ജീവിതഗുണത ഗണ്യമായി ഉയർത്താനും
മൊത്തം സന്തുഷ്ടി (gross global happiness) ഉയർത്താനും ഓരോ മനു
ഷ്യനും ദിവസേന മൂന്നു നാലു മണിക്കുർ പ്രവർത്തിച്ചാൽ മതിയാകുന്ന
താണ്.
21
പങ്കാളിത്തം
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. ഒരു കുടുംബത്തിലെയും ഒരു
സമൂഹത്തിലെയും അംഗമായിരിക്കുക എന്നത് മനുഷ്യരുടെ ഒരു ഭൗതി
കാവശ്യം മാത്രമല്ല ആത്മീയമായ ആവശ്യം കൂടിയാണ്. അടിസ്ഥാന ആവ
ശ്യങ്ങൾക്ക് ഉപരിയായ ഒന്നാത്. സാമ്പത്തികരംഗത്തെ പങ്കാളിത്തം നില
നിൽപിന്റെ പ്രശ്നമാണ്. അതുമാത്രം പോര, രാഷ്ട്രീയരംഗത്തും സാമൂ
ഹ്യരംഗത്തും ഒക്കെ എല്ലാ മനുഷ്യരും പങ്കാളികളാകണം. കുറച്ചു നേതാ
ക്കന്മാർ എല്ലാം ചെയ്യുന്നു. അണികളും ജനങ്ങളും അവരെ വിമർശിക്കു
ന്നു. ഈ അവസ്ഥ മാറണം. എല്ലാവരും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്ക
ണം. നേതാവ് അനുയായി എന്ന വേർതിരിവ് ഇല്ലാതാകണം. സാമൂഹ്യ
സേവനവും രാഷ്ട്രീയവും മുഖ്യതൊഴിലായി നടക്കുന്നവരുടെ ആവശ്യം
ഇല്ലാതാകണം അതാണ്. ആത്യന്തികമായി, യഥാർഥ ജനാധിപത്യം.<noinclude></noinclude>
if175bislny4dtk0aw42q672e4k3p1d
താൾ:Randu Kurippukal.pdf/10
106
84521
245231
2026-07-16T16:26:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '12 സങ്കൽപത്തെ സമൂലമായി പരിഷ്കരിക്കണം. സഹകരണസംഘാംഗങ്ങളുടെ ഉപജീവനത്തിനുള്ള അടിത്തറയായി മാറണം. ഇത് സാധ്യമാക്കുകയും ഇതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245231
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>12
സങ്കൽപത്തെ സമൂലമായി പരിഷ്കരിക്കണം. സഹകരണസംഘാംഗങ്ങളുടെ
ഉപജീവനത്തിനുള്ള അടിത്തറയായി മാറണം. ഇത് സാധ്യമാക്കുകയും
ഇതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായിരിക്കണം ഭരണകൂടം. ഒറ്റയ
ടിക്ക് ഇത് നടക്കുകയില്ല. എന്നാൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ഈ
തരത്തിൽ രൂപാന്തരപ്പെടുത്താവുന്നതാണ്. ഇതിന് ദരിദ്രവത്കരണത്തിനു
വിധേയമാകുന്ന ഭൂരിപക്ഷത്തിന്റെ നിർണായക സ്വാധീനം ഉറപ്പുവരുത്തണം.
ഗ്രാമസഭകൾ സജീവമാക്കണം. അതിൽ ക്രിയാത്മകമായ പങ്കാളിത്തം ഉണ്ടാ
കണം. ദാരിദ്ര്യലഘൂകരണ ആനുകൂല്യങ്ങളിൽ മാത്രമല്ല മൊത്തം സാമ്പ
ത്തിക വികാസത്തിലും അവർ തൽപരരാകണം. പഞ്ചായത്ത് ഭരണത്തെ
പുർണമായ അർഥത്തിൽ ജനാധിപത്യപരമാക്കണം. പതുക്കെപ്പതുക്കെ അടി
സ്ഥാനവിഭവങ്ങളായ ഭൂമി, നദികൾ, തോടുകൾ, ഭൗമജലം, ഖനിജങ്ങൾ
എന്നിവയുടെ ഒക്കെ മേൽ, അവയുടെ ചുഷണത്തിനുമേൽ സാമൂഹികനി
യന്ത്രണം ഏർപ്പെടുത്തണം. ഭൂമിയുടെ ഉടമസ്ഥാവകാശം എന്നാൽ അതിൽ
കൃഷിചെയ്യാനുള്ള അവകാശം മാത്രമാണ് എന്ന് സമൂഹം അംഗീകരിക്ക
ണം. അതുപോലെ മറ്റു പ്രകൃതി വിഭവങ്ങളും ആരുടെയും സ്വകാര്യസ്വ
ല്ല എന്ന ബോധം വളർത്തിക്കൊണ്ടു വരണം.
ഇത് മാത്രം പോര. ശാസ്ത്രസാങ്കേതകവിദ്യകളിലും ഗവേഷണനയ
ത്തിലും സമൂലമായ മാറ്റം വരുത്തണം. ഇന്നത്തെ ഗവേഷണങ്ങളുടെ ലക്ഷ്യം
കൂടുതൽ വലുതിനെ എങ്ങനെ കൂടുതൽ ശക്തമാക്കാം എന്നതാണ്.
താനൽ ചെറുതിനെ എങ്ങനെ ശക്തമാക്കാം എന്ന ഗവേഷണം നട
ക്കണം. അതുപോലെ സൗര ഊർജത്തെ ഫലപ്രദമായ രീതിയിൽ ചൂഷ
ണം ചെയ്യാനുള്ള സാങ്കേതിക വിദ്യകൾ ബോധപൂർവം വളർത്തണം.
സൗരോർജത്തിന്റെ അടിസ്ഥാനത്തിലല്ലാതെ സമത്വസുന്ദരവും സുസ്ഥിര
വുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാകില്ല. അതോടൊപ്പം
“അസ്ഥാന
ത്തുള്ള സമ്പത്താണ് മാലിന്യം' എന്ന മാവോ വചനത്തിന്റെ പൊരുൾ
ഉൾക്കൊണ്ട്, ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും ഫലമായി ഉണ്ടാകു
ന്ന എല്ലാവിധ മാലിന്യങ്ങളെയും അസംസ്കൃതവിഭവങ്ങൾ ആക്കി മാറ്റാ
നുള്ള സാങ്കേതികവിദ്യകളും വികസിപ്പക്കണം, പ്രചരിപ്പിക്കണം.
ഇതോടൊപ്പം സാംസ്കാരികരംഗത്തും പ്രവർത്തനങ്ങൾ നടത്തേണ്ട
തുണ്ട്. മുതലാളിത്തം അതിന്റെ നിലനിൽപിനുവേണ്ടി ചരക്കുകളെക്കാൾ
കൂടുതൽ ആവശ്യങ്ങൾ ഉത്പാദിപ്പിക്കുന്നു. അതാണ് മാധ്യമങ്ങളുടെ
കടമ. ഈ “ആവശ്യങ്ങ'ളിൽ പലതും യഥാർഥങ്ങളല്ല. ജീവിതഗുണത മെച്ച
പ്പെടുത്താനുള്ളതല്ല. അവയെ ധൂർത്താവശ്യങ്ങൾ അഥവാ ആർത്തി എന്നു
വിളിക്കാം. യഥാർഥ ആവശ്യങ്ങളും ധൂർത്ത ആവശ്യങ്ങളും തമ്മിൽ
വ്യവച്ഛേദിച്ചറിയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ക്യാമ്പയിനുകൾ നടത്ത
ണ്ടിവരും.<noinclude></noinclude>
3moghcthm4xnsi72waszljbb1vey793
താൾ:Randu Kurippukal.pdf/5
106
84522
245232
2026-07-16T16:26:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇന്നത്തെ വികാസവം പുരോഗതി ↓ 2000 'ദുരന്തം കാലം C സുസ്ഥിരവികാസം ↑ അധോഗതി B 7 ഈ ഗ്രാഫിന്റെ X അക്ഷത്തിൽ കാലം - വർഷം - ആണ്. Y അക്ഷ ത്തിൽ പരിശോധനവിധേയമായ രാശിയും. ഈ രാശി ഏതുവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245232
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഇന്നത്തെ വികാസവം
പുരോഗതി
↓
2000
'ദുരന്തം
കാലം
C
സുസ്ഥിരവികാസം
↑
അധോഗതി
B
7
ഈ ഗ്രാഫിന്റെ X അക്ഷത്തിൽ കാലം - വർഷം - ആണ്. Y അക്ഷ
ത്തിൽ പരിശോധനവിധേയമായ രാശിയും. ഈ രാശി ഏതുവേണമെങ്കിലും
ആകാം - ലോകജനസംഖ്യ, ലോകഭക്ഷ്യഉത്പാദനം, ആളോഹരി ഭക്ഷ്യല
ഭ്യത, ആളോഹതി ഊർജലഭ്യത, പ്രതീക്ഷിത ആയുസ്സ് എന്തുവേണമെങ്കിലും
ആകാം. ഇതിൽ മുന്നു വരകങ്ങൾ - A, B, C - കാണിച്ചിട്ടുണ്ട്.
A എന്നത് ഇന്നത്തെ സാമ്പത്തിക വികാസത്തെ സൂചിപ്പിക്കുന്നു.
ആളഹരി വിഭവ ഉപഭോഗം, ഊർജ ഉപഭോഗം, ഉത്പാദനം, മാലിന്യവി
സർജനം മുതലായവയൊക്കെ ഈ വകംകൊണ്ട് കുറിയ്ക്കപ്പെടുന്നു.
പക്ഷെ വിഭവങ്ങൾക്ക് പരിധിയുണ്ട്. ഊർജസ്രോതസ്സുകൾക്ക് പരിധിയു
ണ്ട്. അതിനാൽ ഈ വക്രം തുടർച്ചയായി നിലനിർത്താൻ പറ്റില്ല. കാലക്രമ
ത്തിൽ അത് B വകമായി മാറുന്നു. അതായത് ഒരു ഉച്ചിയിലെത്തി പിന്നെ
പെട്ടെന്ന് താഴോട്ട് വീഴുന്നു. ഒരു ദുരന്തം. ഭക്ഷ്യാത്പാദനം കുറയുന്നു.
വിഭവങ്ങൾ കുറയുന്നു. കോടിക്കണക്കിനാളുകൾ മരണമടയുന്നു. പ്രതീ
ക്ഷിത ആയുസ്സ് കുറയുന്നു. റോസ ലക്സംബർഗ് ഒരു നൂറ്റാണ്ടുമുമ്പു
തന്നെ പറഞ്ഞപോലെ മാനവരാശി കാടത്തത്തിലേക്ക് പതിക്കുന്നു. ഈ
ചിത്രം ഭാവനയല്ല. യാഥാർഥ്യമായേക്കാവുന്ന ഒരു സാധ്യതയാണ് അടുത്ത
നാലഞ്ച് പതിറ്റാണ്ടിനുള്ളിൽ, തന്നെ,<noinclude></noinclude>
12wcke8ubdi2s5vkzkbponl89m9y7op
താൾ:Randu Kurippukal.pdf/6
106
84523
245233
2026-07-16T16:26:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8 5 ഏത് പാത മുതലാളിത്തത്തിന് ഈ പാതയിലൂടെയല്ലാതെ സഞ്ചരിക്കാൻ പറ്റില്ല. തുടർച്ചയായി മൂലധനം സ്വരൂപിച്ചുകൊണ്ടിരിക്കണം. ചരക്കുകളുടെയും സേവനങ്ങളുടെയും ഉത്പാദന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245233
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>8
5
ഏത് പാത
മുതലാളിത്തത്തിന് ഈ പാതയിലൂടെയല്ലാതെ സഞ്ചരിക്കാൻ പറ്റില്ല.
തുടർച്ചയായി മൂലധനം സ്വരൂപിച്ചുകൊണ്ടിരിക്കണം. ചരക്കുകളുടെയും
സേവനങ്ങളുടെയും ഉത്പാദനവും വിപണനവും തുടർച്ചയായി വർധിപ്പി
ച്ചുകൊണ്ടിരിക്കണം. അതിനായി പുതിയ പുതിയ “ആവശ്യങ്ങൾ, കൃത്രിമ
മായി സൃഷ്ടിച്ചുകൊണ്ടിരിക്കണം. ഇതാണ് നിയോലിബറൽ പാത. യു.എസും
യൂറോപ്പും ലോകത്തെ ആട്ടിത്തെളിക്കുന്ന പാത. മൻമോഹൻ സിങ്ങും
മൊണ്ടേക്സിങ്ങും പിന്തുടരുന്ന പാത. ഈ പാത നിശ്ചയമായും ആസന്ന
ഭാവിയിൽ തന്ന
രണ്ടു തലമുറകൾക്കുള്ളിൽ തന്നെ - മാനവരാശിയെ ഒരു
ദുരന്തത്തിലേക്ക് നയിക്കും. ദുരന്തത്തിന്റെതായ ഈ പാതയിൽനിന്ന് മാന
വരാശിയെ സുസ്ഥിരതയുടെതായ ഒരു പാതയിലേക്ക് നയിക്കാൻ ലോക
ത്തെമ്പാടും നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. സാമ്രാജ്യത്വത്തിന്നെതിരായ
സമരങ്ങൾ. ചൂഷണത്തിനും മനുഷ്യാവകാശലംഘനത്തിനും ലിംഗ അനീ
തിക്കും പ്രാന്തവത്കരണത്തിനും വർധിച്ചുവരുന്ന അസമത്വങ്ങൾക്കും ഒക്കെ
എതിരായ സമരങ്ങൾ നടക്കുന്നുണ്ട്.
6
സമബഹുഭുജം
എന്നാൽ ഈ സമരങ്ങൾ ഓരോന്നും വ്യത്യസ്ത ദിശകളിലായാണ്
പ്രവർത്തിക്കുന്നത്. ഒരു തരം ബഹുഭുജമാണ് അവ സൃഷ്ടിക്കുന്നത്.
നല്ലൊരു ശതമാനം സമരങ്ങളും തമ്മിൽ തമ്മിലായാണ് നടക്കുന്നത്. എല്ലാ
പ്രശ്നങ്ങൾക്കും കാരണമായ ഇന്നത്തെ സമൂഹവ്യവസ്ഥയെ രൂപാന്തര
പ്പെടുത്തുവാൻ, വിപ്ലവം നടത്താൻ ആവശ്യമായ ബലം, ഇതുകൊണ്ട്, കിട്ടാ
തെപോകുന്നു. വിവിധ ദിശകളിലായി പ്രവർത്തിക്കുന്ന ഈ സമരബലങ്ങളെ
ആഗോള മുതലാളിത്തത്തിന് എതിരായി, മനുഷ്യനെയും പ്രകൃതിയെയും
വിനാശകരമായി ചൂഷണം ചെയ്യുന്ന ഇന്നത്തെ സമൂഹവ്യവസ്ഥയ്ക്ക് എതി
രായി കേന്ദ്രീകരിക്കാൻ പ്രത്യയശാസ്ത്രത്തിന്റെതായ ഒരു ലെൻസ് ആവ
ശ്യമാണ്. മാർക്സിയൻ ദർശനം ഇതിന് ഉപകരിക്കും. എന്നാൽ 20-ാം നൂറ്റാ
ണ്ടിലെ അതിന്റെ വ്യാഖ്യാനത്തിൽ പോരായ്മകൾ ഉണ്ടായിരുന്നു. ആ പോരാ
കൾ നികത്തണം. ബുദ്ധദർശനം മുതൽ ഗാന്ധിയൻ ദർശനം വരെയുള്ള
ദർശനങ്ങളും ഉപകരിക്കും. ഒരു പുതിയ ദർശനം രൂപപ്പെടുത്തുകതന്നെ
വേണം.<noinclude></noinclude>
lj7g0roqkym4qlzeg1g0dwqqsfqwqrm
താൾ:Randu Kurippukal.pdf/11
106
84524
245234
2026-07-16T16:26:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '13 മേൽപറഞ്ഞവയെല്ലാം കുറച്ചുകൂടി വിശദമായ പരിശോധനക്കു വിധേ യമാക്കേണ്ടതുണ്ട്. പല പുതിയ പദങ്ങളും ഉപയോഗിക്കേണ്ടിവരും. പല പഴയ പദങ്ങളുടെയും അർഥം കുടുതൽ സ്പഷ്ടമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245234
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>13
മേൽപറഞ്ഞവയെല്ലാം കുറച്ചുകൂടി വിശദമായ പരിശോധനക്കു വിധേ
യമാക്കേണ്ടതുണ്ട്. പല പുതിയ പദങ്ങളും ഉപയോഗിക്കേണ്ടിവരും. പല പഴയ
പദങ്ങളുടെയും അർഥം കുടുതൽ സ്പഷ്ടമാക്കേണ്ടിവരും.
11
പുതിയ തന്ത്രം : പുതിയ പദങ്ങൾ
ഇങ്ങനെ അർഥവ്യക്തത വരുത്തേണ്ടതായ ചില പദങ്ങളാണ്
സോഷ്യലിസം, സുസ്ഥിരത, സാമ്രാജ്യത്വം മുതലായവ. ജനാധിപത്യം, ജീവി
തഗുണത, സമത്വം മുതലായ പദങ്ങൾകൂടി കൂടുതൽ വ്യക്തമായി നിർവ
ചിക്കേണ്ടിയിരിക്കുന്നു. ഇവയ്ക്ക് പുറമെ പുതിയ ചില പദങ്ങൾ കൂടി ഉപ
യോഗിക്കേണ്ടിവരും. ശാസ്ത്രീയവിശകലനങ്ങളിൽ ഏറെ ഉപയോഗിച്ചിട്ടി
ല്ലാത്ത പദങ്ങളാണവ. ക്ഷേമമൂല്യം (Welfare Value), പൊങ്ങച്ചമൂല്യം (Vanity
Value), സുരക്ഷിതത്വം (Security), ദുർവ്യയസൂചിക (Wastage Index),
പൗരയാത്രാസൂചിക (Citizen Travel Index), ചരക്കുകടത്തുസൂചിക (Con-
modity Haulage Index), വിമോചന സൂചിക (Emancipation Index), അമാ
നവീകരണ സൂചിക (Dehumanization Index), ജനാധിപത്യ (പങ്കാളിത്ത
സൂചിക (Democracy or Participation Index) മുതലായ ചില പദങ്ങൾ
ഇക്കൂട്ടത്തിൽ പെടുന്നു.
12
സുസ്ഥിരത
ഓരോ തലമുറയും വരുംതലമുറയ്ക്ക് തങ്ങൾക്കു കിട്ടുമ്പോഴത്ത
തിൽനിന്ന് മെച്ചപ്പെട്ട രീതിയിൽ ഭൂമിയെ - അതിലെ ജൈവവ്യവസ്ഥയെയും
ഭൗതികവ്യവസ്ഥയെയും കൈമാറുന്ന അവസ്ഥയാണ് സുസ്ഥിരത. ഇത്
ആയിരക്കണക്കിന് തലമുറകളോളം നീണ്ടുനിൽക്കണം.
13
സോഷ്യലിസം
ഉത്പാദനഉപാധികൾ സാമൂഹിക നിയന്ത്രണത്തിൽ - ഭരണകൂടത്തി
ന്റെയല്ല - ആവുന്നു. ഉത്പാദനം എല്ലാവരുടെയും ജീവിതഗുണത വർധി
പ്പിക്കുന്നു. ഋണാത്മക ക്ഷേമമുല്യവും പൊങ്ങച്ചമൂല്യവും സൃഷ്ടിക്കുന്നി
ല്ല. വിതരണം ഓരോരുത്തരുടെയും അധ്വാനത്തിന് ആനുപാതികമായിത്തീ
രുന്നു. മത്സരമായിരിക്കില്ല സഹകരണമായിരിക്കും സമുഹത്തിലെ ചാലക
ശക്തി. കൂട്ടായ്മകളും അവയുടെ കൂട്ടായ്മകളും എന്ന രീതിയിൽ ആയി
രിക്കും ഉത്പാദനം സംഘടിപ്പിക്കപ്പെടുന്നത്. ഗ്രാമ നഗരവ്യത്യാസങ്ങൾ പടി
പ്പടിയായി കുറഞ്ഞുവരുന്നു. വ്യവസായങ്ങളും കൃഷിയും ഏകസമാനമായി
വിതരണം ചെയ്യപ്പെടുന്നു. മെട്രോപൊളിറ്റൻ നഗരങ്ങൾ ഇല്ലാതായിത്തീരുന്നു.
.<noinclude></noinclude>
8zq1howaek4fdihjw614ka05x0iz5dp
താൾ:Randu Kurippukal.pdf/19
106
84525
245235
2026-07-16T16:26:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '21 പുതിയ പ്രത്യയശാസ്ത്രത്തെപ്പറ്റി പറയുമ്പോൾ ഉപയോഗിക്കേണ്ടി വരുന്ന പദങ്ങളാണ് മുകളിൽ വിശദീകരിച്ചത്. 22 ഉത്തര മുതലാളിത്ത സമൂഹങ്ങൾ സുസ്ഥിരതയിലും സമത്വത്തിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245235
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>21
പുതിയ പ്രത്യയശാസ്ത്രത്തെപ്പറ്റി പറയുമ്പോൾ ഉപയോഗിക്കേണ്ടി
വരുന്ന പദങ്ങളാണ് മുകളിൽ വിശദീകരിച്ചത്.
22
ഉത്തര മുതലാളിത്ത സമൂഹങ്ങൾ
സുസ്ഥിരതയിലും സമത്വത്തിലും അധിഷ്ഠിതമായ, ജീവിതഗുണത
വർധിച്ചു വരുന്ന പുതിയ സമൂഹത്തിന് എന്തെങ്കിലും പേർ കൊടുക്കണമോ?
ലോകത്തെല്ലായിടത്തും അത് നൂറു ശതമാനവും ഒരേപോലെ ഇരിക്കുമോ?
എങ്കിലല്ലേ ഒരൊറ്റ പേർ കൊടുക്കാനാകു? ഒരു കാര്യം ഉറപ്പാണ്. അത്
ഇന്നത്തെ മുതലാളിത്ത സമൂഹമായിരിക്കില്ല. യഥാർഥ മാനവവികാസത്തിൽ,
ആഗോള സന്തുഷ്ടിയുടെ കാര്യത്തിൽ ഇന്നത്തേതിനേക്കാൾ വളരെ മെച്ച
പ്പെട്ടതായിരിക്കും അത്. അതിന്റെ ലക്ഷണങ്ങൾ, പൊതുവിൽ, താഴെ പറ
യുന്നവയായിരിക്കും.
.
• ഉത്പാദന പ്രവർത്തനത്തിന്റെ ലക്ഷ്യം വ്യക്തിപരലാഭം വർധിപ്പി
ക്കലായിരിക്കില്ല, ആഗോളതലത്തിൽ തന്നെ മനുഷ്യരുടെ ജീവിതഗുണത
വർധിപ്പിക്കുക എന്നതായിരിക്കും.
•
അതിൽ ഋണാത്മക ക്ഷേമമുല്യങ്ങളും പൊങ്ങച്ചമൂല്യങ്ങളും ഉത്പാ
ദിപ്പിക്കപ്പെടില്ല. അധ്വാനത്തിന്റെ ഉത്പന്നങ്ങൾ അധ്വാനത്തിന് ആനുപാതി
കമായി വിതരണം ചെയ്യപ്പെടും.
എല്ലാ അധ്വാനവും ഒരേപോലെ മാന്യവും മൂല്യവത്തും ആയി
അംഗീകരിക്കപ്പെട്ടിരിക്കും. സഹകരണവും സന്തുഷ്ടിയുമായിരിക്കും സ
മുഹത്തെ മുന്നോട്ടു നയിക്കുന്ന ബലങ്ങൾ, മത്സരവിജയേ ആയിരിക്കില്ല.
• അധ്വാനിക്കുന്നവരുടെ കുട്ടായ്മ, ഈ കുട്ടായ്മകളുടെ കൂട്ടായ്മ
അവയുടെ കൂട്ടായ്മ എന്ന രീതിയിലായിരിക്കും ഉത്പാദനവ്യവസ്ഥ രൂപ
പ്പെടുക.
• ഈ കൂട്ടായ്മകൾ കീഴ്മേൽ ക്രമത്തിലായിരിക്കില്ല ബന്ധിക്കപ്പെടു
ന്നത്, തിരശ്ചീനതലത്തിലായിരിക്കും. വൻകുട്ടായ്മകൾക്ക് ചെറുകുട്ടായ്മ
കളെ ചൂഷണം ചെയ്യാൻ പറ്റാത്തവിധത്തിൽ. ഓരോ കൂട്ടായ്മയും മറ്റു
കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയും അവയിൽനിന്ന് ശക്തി ആർജിക്കു
കയും ചെയ്യും.
•
പടിപ്പടിയായി ഗ്രാമ നഗര വ്യത്യാസം ഇല്ലാതായിത്തീരുന്നു. വൻ
നഗരങ്ങൾ ഇല്ലാതായിത്തീരുന്നു. വ്യവസായവും കൃഷിയും പരസ്പരം ഇട
കലർന്ന് ഭൂമിശാസ്ത്രപപരമായി വിതരിതമായിരിക്കും. ജനസാന്ദ്രതയും ഏറെ
കുറെ ഏകസമാനമായിരിക്കും.
.
ഇതെല്ലാം പ്രായോഗികമാകണമെങ്കിൽ, ഉത്പാദന ഉപാധിക<noinclude></noinclude>
0wtdr2bxg7v5bf3t60kkb9s7c2tpl5d
താൾ:Randu Kurippukal.pdf/29
106
84526
245236
2026-07-16T16:26:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '31 4.6 "എല്ലാവരും എല്ലാവർക്കും വേണ്ടി' എന്ന തത്വത്തിന്റെ അടിസ്ഥാ നത്തിലുള്ള, അതിവ്യാപകമായ, സ്കാൻഡിനേവിയൻ രാജ്യങ്ങളെപ്പോലും വെല്ലുന്ന സാമൂഹികസുരക്ഷാ സംവിധാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു
245236
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>31
4.6 "എല്ലാവരും എല്ലാവർക്കും വേണ്ടി' എന്ന തത്വത്തിന്റെ അടിസ്ഥാ
നത്തിലുള്ള, അതിവ്യാപകമായ, സ്കാൻഡിനേവിയൻ രാജ്യങ്ങളെപ്പോലും
വെല്ലുന്ന സാമൂഹികസുരക്ഷാ സംവിധാനം വളർത്തിയെടുക്കാൻ ഭൗതിക
വിഭവങ്ങളേക്കാളേറെ പ്രധാനം സാമൂഹിക വിഭവങ്ങളും സഹകരണാത്മക
മനോഭാവവും ആണ്. ഇവ കൂടാതെ മാനവരാശിക്ക് ഭാവിയില്ല.
സൗര സാമ്പത്തികം
5.1 കേരളത്തിലെ ഭൂതല പ്രകൃതി സവിശേഷമാണ്. അതനുസരിച്ചുള്ള
ഭൂവിനിയോഗമാണ് ഇവിടെ വളർന്നു വന്നിട്ടുള്ളത്.
5.2 കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ തരിശിടുന്ന നിലങ്ങളുടെ വിസ്
തീർണം കൂടിയിട്ടുണ്ട്. നീർക്കെട്ടും നികത്തലും ആണ് പ്രധാന കാരണ
ങ്ങൾ.
5.3 കൃഷി ഇപ്പോഴും ഒരു പുതുകളിയാണ് - മഴ, ജലസേചനം,
രോഗങ്ങൾ ഉല്പന്നവില - ഒന്നും തന്നെ കൃഷിക്കാരന്റെ നിയന്ത്രണത്തിലല്ല.
ഇതിൽ മഴയൊഴികെ മറ്റെല്ലാം സാമൂഹിക നിയന്ത്രണത്തിന് വിധേയമാക്കാ
വുന്നതാണ്.
5.4
കേരളത്തിലെ കൃഷിഭൂമിക്ക് ഇന്നത്തേതിന്റെ ഇരട്ടി അധ്വാനം
സ്വീകരിക്കാൻ കഴിയും. കൂലി അധ്വാനമായി ഇത് ചെലുത്താൻ കഴിയില്ല.
അന്യവത്കരിക്കപ്പെടാത്ത അധ്വാനത്തിന്റെ രൂപത്തിലേ അത് പ്രായോഗിക
5.5
-
പുതിയതരം ഉല്പാദനബന്ധങ്ങൾ സഹകരണം, തൊഴി
ലാളികളുടെ കമ്പനി - വളർത്തിയെടുക്കേണ്ടിവരും. കേരളത്തിലും പുറത്തും
അനുഭവങ്ങളുണ്ട്. കേരളത്തിൽ അതിനെ വ്യാപകമാക്കാം.
5.6
ഈ രീതിയിൽ 10-12 ലക്ഷം പേർക്ക് 200-220 ദിവസത്തെ
തൊഴിൽ നൽകാൻ കഴിയും. പ്രതിവർഷം 20000-24000 രൂപ ശമ്പളം
നൽകാൻ കഴിയും. ഇ.എസ്.ഐ., പ്രോവിഡന്റ് ഫണ്ട്, പ്രസവാവധി, മറ്റു
അവധികൾ, എല്ലാം നൽകാൻ കഴിയും.
5,7 കേരസൗഭാഗ്യ, ക്ഷീരസൗഭാഗ്യ ഹരിത സൗഭാഗ്യ മുതലായി, മുൻ
പിൻ ബന്ധങ്ങളോടുകൂടിയ നിരവധി പദ്ധതികൾക്ക് പഞ്ചായത്ത്/ബ്ലോക്
ജില്ലാ അടിസ്ഥാനത്തിൽ രൂപം നൽകാവുന്നതാണ്.
5.8 4-5 ലക്ഷം ഹെക്ടാറിലധികം വരുന്ന ജീർണിതവനങ്ങളുടെ
കാർഷിക വനവത്കരണം ചുരുങ്ങിയത് 3 ലക്ഷം പേർക്കെങ്കിലും ഉപജീവ
നമാർഗം നൽകുന്നതായിരിക്കും.
5.9 1987-88 കാലത്ത് വിഭാവനം ചെയ്ത പഞ്ചായത്ത്തല വികസന
സേനക്ക് പുതിയരൂപത്തിൽ കാർഷികസേവന സഹകരണസംഘമായോ,
കമ്പനി ആയോ - ജന്മം നൽകാം. “കൂലി'യെ ശമ്പളം' ആക്കി മാറ്റാം.
5.10 ഖരമാലിന്യസംസ്കരണത്തിലൂടെ ലഭിക്കാവുന്ന 4-5 ലക്ഷം ടൺ
കമ്പോസ്റ്റും പച്ചിലവളങ്ങളും ഒക്കെ ചേർത്ത് കേരളത്തിലെ കൃഷിയെ 80<noinclude></noinclude>
lw806rfgahnrtyfra4nra0bix0pj3d8
താൾ:Randu Kurippukal.pdf/42
106
84527
245237
2026-07-16T16:26:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '45 ' ഒരു മെഡിക്കൽ കോളേജ് അഡ്മിഷനുവേണ്ടി 30-40 ലക്ഷം രൂപ 'ക്യാപ്പിറ്റേഷൻ ഫീ നൽകുന്നതിന്റെ യുക്തി, പിന്നീട് ആയാളുടെ അടുത്ത് ചികിത്സക്ക് വരുന്ന രോഗികളെ സംബന്ധിച്ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245237
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>45
' ഒരു മെഡിക്കൽ കോളേജ് അഡ്മിഷനുവേണ്ടി 30-40 ലക്ഷം രൂപ
'ക്യാപ്പിറ്റേഷൻ ഫീ നൽകുന്നതിന്റെ യുക്തി, പിന്നീട് ആയാളുടെ അടുത്ത്
ചികിത്സക്ക് വരുന്ന രോഗികളെ സംബന്ധിച്ചിടത്തോളം ഭയാനകമാണ്.
• ജനങ്ങൾ നൽകുന്ന നികുതിപ്പണം പറ്റുന്ന അധ്യാപകരെ നിയമി
ക്കാൻ “ഉദ്യോഗധനം' വാങ്ങുന്ന മാനേജ്മെന്റിനെ ന്യായീകരിക്കുന്നു കേര
ളത്തിലെ നല്ലൊരു ശതമാനം ആളുകൾ എന്നത് നീതിബോധത്തെ വെല്ലു
വിളിക്കുന്ന ഒരു കാര്യമാണ്.
• പ്രാദേശികമായ മദ്യനിരോധനം നടപ്പാക്കുന്നതിനുള്ള തദ്ദേശീയ
ഗവൺമെന്റുകളുടെ അധികാരം എടുത്തുകളഞ്ഞത് ഇടതുപക്ഷ സർക്കാ
രാണ് എന്നത് ആരെയും ആശ്ചര്യഭരിതരാക്കും. മദ്യമുതലാളിമാരുടെയും
മദ്യത്തൊഴിലാളികളുടെയും താല്പര്യത്തിനാണ് ജനങ്ങളുടെ ആരോഗ്യത്തേ
ക്കാൾ മുൻഗണന എന്നത് അവിശ്വസനീയമായിത്തോന്നും.
.
ഭരണകൂടം അതിന്റെ ബലം ഉപയോഗിച്ച് ജനങ്ങളിൽനിന്നു പിരി
ക്കുന്ന നികുതിയുടെ വർധിച്ചുകൊണ്ടുവരുന്ന ശതമാനം, തുടർച്ചയായ ശമ്പ
ഉപരിഷ്കാരങ്ങളിലൂടെ ഒരു ന്യൂനപക്ഷം വരുന്ന, ജനങ്ങളോട് ഒരു പ്രതി
ബദ്ധതയുമില്ലാത്ത ഉദ്യോഗസ്ഥവൃന്ദത്തിന് നൽകുകയും, സാധാരണ
ക്കാർക്കാവശ്യമായ ആരോഗ്യ വിദ്യാഭ്യാസാദിസേവനങ്ങളെ വെട്ടിച്ചുരുക്കു
കയും ചെയ്യുന്ന സർക്കാരുകളെ അനുമോദിക്കുന്ന ജനങ്ങളെ നോക്കി
എങ്ങനെ മുക്കത്ത് കൈവെക്കാതിരിക്കും?
• സ്വന്തം കുട്ടികളെ തങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയങ്ങളിൽ
ചേർക്കാതെ ഉയർന്ന ഫീസ് കൊടുത്ത് സ്വാശ്രയവിദ്യാലയങ്ങളിൽ അയ
യ്ക്കുന്നതിനായി അധ്യാപകർ ശമ്പളവർധനവിനുവേണ്ടി നടത്തുന്ന സമ
രങ്ങളെ എങ്ങനെ ന്യായീകരിക്കാൻ കഴിയും? സമൂഹത്തിലെ ഏറ്റവും ധനി
കരായ 10-15 ശതമാനം ആളുകളിൽ പെടും ഇവർ എന്നത് വിരോധാഭാസം
തന്നെ.
ഏറ്റവും സമ്പന്നകുടുംബങ്ങൾ പോലും ആരോഗ്യം, വിദ്യാഭ്യാസം,
പാർപ്പിടം -- ആസ്തികൂട്ടൽ എന്നിവ ഒഴിവക്കിയാൽ പ്രതിവർഷം 70000
രൂപയിൽ അധികം ചെലവാക്കേണ്ടിവരുന്നില്ലെന്നിരിക്കെ പ്രതിവർഷശമ്പളം
ഒന്നരലക്ഷത്തിൽ കൂടുതലാക്കുന്നത് ന്യായീകരിക്കുന്നവർ ജനബന്ധുക്ക
ളാണോ?
• സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ഗവൺമെന്റിന്റെ കയ്യിൽ പണം
വേണം. വരുമാനം കൂട്ടണം. ഉള്ളവരിൽനിന്ന് എടുത്തെ ഇത് കൂട്ടാനാകൂ.
അതിനായി ഉള്ളവർ ഉപഭോഗത്തിനായി, ചെലവാക്കുന്ന തുകയ്ക്ക് - ഉദാ
ഹരണം: ഇലക്ട്രിസിറ്റി ബിൽ, സ്റ്റാർ ഹോട്ടൽ ഭക്ഷണം, വീട്, കാർ മുത
ലായ ആസ്തികളുടെ സ്വരൂപണം എന്നിവയ്ക്ക് - ആനുപാതികമായി അവ
രിൽനിന്ന് നികുതി പിരിക്കാമെന്ന് വച്ചാലോ? ഉദാഹരണത്തിന് ഓരോരു
ആരും കൊടുക്കുന്ന വൈദ്യുതിബില്ലിന്റെ അത്ര തുക, സ്റ്റാർ ഹോട്ടൽ<noinclude></noinclude>
dtkodqcjztqzxgdx04qw46h5fb7birg
താൾ:Randu Kurippukal.pdf/12
106
84528
245238
2026-07-16T16:26:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '14 ഇതൊക്കെ സാധ്യമാകാൻ ചെറുകിട ഉത്പാദനപ്രവർത്തനങ്ങൾ ഇന്നത്തെ വൻകിട പ്രവർത്തനങ്ങളെക്കാൾ ഫലപ്രദമാക്കുന്നു. ഇതിനാവശ്യമായ, ചെറുതിനെ ശക്തമാക്കുന്നതിനുവേണ്ട, ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245238
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>14
ഇതൊക്കെ സാധ്യമാകാൻ ചെറുകിട ഉത്പാദനപ്രവർത്തനങ്ങൾ ഇന്നത്തെ
വൻകിട പ്രവർത്തനങ്ങളെക്കാൾ ഫലപ്രദമാക്കുന്നു. ഇതിനാവശ്യമായ,
ചെറുതിനെ ശക്തമാക്കുന്നതിനുവേണ്ട, ശാസ്ത്രസാങ്കേതികവിദ്യകൾ വിക
സിപ്പിക്കപ്പെടുന്നു. കൂട്ടായ്മ എന്ന രീതിയിലാകുന്നു ഭരണസംവിധാനം. ഉദാ
ഹരണത്തിന്, ഗ്രാമസഭകൾക്കായിരിക്കും പാർലമെന്റിനായിരിക്കില്ല. പരമാ
ധികാരം. അധികാര വിന്യാസം (devolution) നടക്കുന്നത് താഴെനിന്ന് മേലോ
ട്ടായിരിക്കും. മനുഷ്യർ അന്യവത്കരണങ്ങളിൽനിന്ന് പടിപടിയായി വിമോ
ചിതരാകുന്നു. മൃഗസഹജമായ പരിമിതികളിൽനിന്ന് മോചിതരായി മാനവിക
സം വികസിക്കാൻ തുടങ്ങുന്നു. മനുഷ്യരാശിയുടെ യഥാർഥ മാനവിക
ചരിത്രം ആരംഭിക്കുന്നു.
14
ജീവിത ഗുണത
ഒരു സമൂഹത്തിന്റെ പുരോഗതി അളക്കാൻ അതിന്റെ ആളോഹരി
വരുമാനംകൊണ്ട് കഴിയില്ലെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാ
ണ്. ഈ വരുമാനം എങ്ങനെ ഉത്പാദിപ്പിക്കുന്നു, എങ്ങനെ വിതരണം ചെയ്യ
പ്പെടുന്നു, എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നിവയെ ആശ്രയിച്ചിരിക്കും
സമൂഹത്തിന്റെ മൊത്തം ക്ഷേമം. അങ്ങനെയാണ് മൂന്നു പതിറ്റാണ്ടുമുമ്പ
മൊത്തം ദേശീയോത്പാദനം (GNP) എന്ന സങ്കൽപത്തിന്റെ സ്ഥാനത്ത്
മൊത്തം ദേശീയക്ഷേമം (GNW) എന്ന സങ്കൽപനവും ഏതാണ്ട് ഒരു പതി
റ്റാണ്ട് മുമ്പ് മൊത്തം ദേശീയസന്തുഷ്ടി (Gross National Happiness - GNH
ഭൂട്ടാനിൽ) എന്ന സങ്കൽപനവും ഉയർന്നു വന്നത്. എത്രകാലം ജീവി
ക്കുന്നു എന്നല്ല, എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം എന്ന ആശ
യത്തിനും ഏറെക്കാലം പഴക്കമുണ്ട്. ഇതിനെ പരിമാണവത്കരിക്കാൻ ജീവി
തഗുണത (Quality of Life) എന്ന രാശിയും വളരെ പണ്ടുതന്നെ നിർദേശി
ക്കപ്പെട്ടിട്ടുണ്ട്. ദേശീയക്ഷേമത്തെ പരിമാണവത്കരിക്കാനായി മാനവവികാ
സസൂചിക (Human Development Index) എന്ന ഒരു രാശി നിർവചിക്ക
പ്പെടുകയും ഓരോ രാജ്യത്തിന്റെയും മാവിസു (HDL) കണക്കാക്കി, ഓരോ
കൊല്ലവും ലോകരാജ്യങ്ങളുടെ ഒരു മാനവവികാസറിപ്പോർട് പ്രസിദ്ധീക
രിക്കപ്പെടുന്നുണ്ട്. 1990ൽ ആരംഭിച്ച ഇത് തയ്യാറാക്കുന്നത് UNDP (United
Nations Development Programme) എന്ന സ്ഥാപനമാണ്. അതിൽ അവർ
വികാസത്തിന്റെ സൂചകങ്ങളായി മുന്നു പ്രധാന രാശികളെയാണ് എടു
ക്കുന്നത്. പ്രതീക്ഷിത ആയുസ്സ്, വിദ്യാഭ്യാസം, ആളോഹരി വരുമാനം
എന്നിവ പ്രതീക്ഷിത ആയുസ്സ് വർധിപ്പിക്കുക എന്നത് ഏത് ജീവിയും ആഗ്ര
ഹിക്കുന്നതാണ്. മരണത്തെ ചെറുക്കുക എന്നത് ജീവന്റെ മൗലികസ്വഭാവ
മാണ്. വിദ്യാഭ്യാസം മനുഷ്യനെ അതിജീവനത്തിന് അതായത് പ്രതീ
ക്ഷിത ആയുസ്സ് വർധിപ്പിക്കുന്നതിന് ശക്തമാക്കുന്നതിനു പുറമെ മനുഷ്യനു
-<noinclude></noinclude>
noez6ftw4gi1rpv381bw0p70xwvr7ne
താൾ:Randu Kurippukal.pdf/20
106
84529
245239
2026-07-16T16:26:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22, ളുടെമേലുള്ള ഉടമസ്ഥാവകാശം' എന്ന സങ്കൽപം, പതുക്കെപ്പതുക്കെ, ജീ വസന്ധാരണത്തിനുള്ള ഉപയോഗാവകാശം എന്ന സങ്കൽപത്തിലേക്ക് മാറ ണം. സകല ജീവജാലങ്ങൾക്കും, വരാൻ പോകുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245239
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>22,
ളുടെമേലുള്ള ഉടമസ്ഥാവകാശം' എന്ന സങ്കൽപം, പതുക്കെപ്പതുക്കെ, ജീ
വസന്ധാരണത്തിനുള്ള ഉപയോഗാവകാശം എന്ന സങ്കൽപത്തിലേക്ക് മാറ
ണം. സകല ജീവജാലങ്ങൾക്കും, വരാൻ പോകുന്ന സകല തലമുറകൾക്കും
ഈ അവകാശമുണ്ടെന്നും അവരുടെ ജീവിതം കൂടുതൽ സന്തുഷ്ടി നിറ
ഞ്ഞതാക്കുകയാണ് ഓരോ തലമുറയും ചെയ്യേണ്ടതെന്നും ഉള്ള ബോധം
വളരണം.
.
ഇതിന്റെ അടിസ്ഥാനത്തിൽ ഉത്പാദനത്തിന്റെ മേൽ ഒരു തരത്തി
ലുള്ള സാമുഹിക നിയന്ത്രണം ആവശ്യമായിത്തീരും. ഇത് സർക്കാർ നിയ
ന്ത്രണമായിരിക്കില്ല. മാർക്കറ്റിന്റെ നിയന്ത്രണവുമായിരിക്കില്ല. പരസ്പരം തിരി
ച്ചറിഞ്ഞുകൊണ്ടുള്ള ഒരു സ്വയം ക്രമീകരണം മാത്രമായിരിക്കും.
ഇത്തരത്തിലുള്ള സ്വയം ക്രമീകരണം സാധ്യമാകണമെങ്കിൽ അംഗ
ങ്ങൾ തമ്മിൽ അടുത്ത ബന്ധം പുലർത്തണം. ലക്ഷക്കണക്കിനും കോടിക്ക
ണക്കിനും വരുന്ന സമുഹങ്ങളിൽ ഇത് നടക്കില്ല. ചെറുചെറുസമുഹങ്ങളിൽ
ആയിരിക്കണം. ഇത് നടക്കുന്നത്. ഉത്പാദനവും ഉപഭോഗവും നടക്കുന്നത്
കഴിയുന്നത് ആ സമൂഹത്തിനുള്ളിലായിരിക്കണം. സ്വാഭാവികമായും,
ഇന്നത്തെ മുതലാളിത്ത ഉത്പാദനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ
യെല്ലാം ചെറുകിട ആയിരിക്കും. ഈ ചെറുകിട ഉത്പാദനം കൂടുതൽ കാര്യ
ക്ഷമം ആക്കാനും കഴിയണം.
•
ഇതിന് ശാസ്ത്രസാങ്കേതികരംഗത്തെ ഗവേഷണവികസനനയത്തിൽ
മൗലികമായ മാറ്റം വരുത്തേണ്ടിവരും. വൻകിടയെ കുടുതൽ ശക്തമാക്കാനും
ലാഭം വർധിപ്പിക്കാനും സഹായിക്കുന്ന ഇന്നത്തെ നയം മാറ്റി, ചെറുതിനെ
ശക്തമാക്കാനും സന്തുഷ്ടി വർധിപ്പിക്കാനുമുള്ള സാങ്കേതികവിദ്യകൾ വിക
സിപ്പിക്കുക എന്നതാക്കും ലക്ഷ്യം.
• അതോടൊപ്പംതന്നെ സമൂഹഘടനയും മാറ്റേണ്ടിവരും. ചെറുസമു
ഹങ്ങൾ, അവയുടെ കൂട്ടായ്മകൾ, ഈ കുട്ടായ്മകളുടെ കൂട്ടായ്മകൾ എന്ന
രൂപത്തിൽ, ലക്ഷക്കണക്കിനു വരുന്ന, വർധമാനമായി സ്വയംപര്യാപ്തമാ
യിത്തീരുന്ന പ്രത്യക്ഷ ഗാഗര ജനാധിപത്യങ്ങളുടെ (direct rurban democ
racies) പരസ്പരബന്ധിത നെറ്റ് വർക്ക് ആയിത്തീരും ലോകമാകെ.
.
ഇന്ത്യൻ പശ്ചാത്തലത്തിൽ ഗ്രാമസഭകൾക്കായിരിക്കും പരമാധികാ
രം, പാർലമെന്റിനാകില്ല. അവശിഷ്ടാധികാരങ്ങൾ ഗ്രാമതലങ്ങളിൽനിന്ന്
സംസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും പുനർവിന്യസിക്കപ്പെടും. തിരിച്ചാ
യിരിക്കില്ല. ഒരോ ഗ്രാമത്തിനും അതിനേക്കാൾ വലിയ കുട്ടായ്മകളുടെ
(പഞ്ചായത്തിന്റെയും ജില്ലയുടെയും സംസ്ഥാനത്തിന്റെയും ഒക്കെ മേൽ
നിയന്ത്രണാധികാരമുണ്ടായിരിക്കും. തങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധി
കളെ എപ്പോൾ വേണമെങ്കിലും തിരിച്ചു വിളിക്കാൻ അധികാരമുണ്ടായിരി
ക്കും.<noinclude></noinclude>
m3xt66il4d6wtf24jpy1jwyef979jrv
താൾ:Randu Kurippukal.pdf/30
106
84530
245240
2026-07-16T16:26:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '32 ശതമാനത്തോളം ജൈവവത്കരിക്കാവുന്നതാണ്. ഇതുണ്ടാക്കിയേക്കാവുന്ന നേട്ടം ചെറുതായിരിക്കില്ല. 5.11 ഉള്ള ഭൂമികളിൽ സാധ്യമായ പരമാവധി അധ്വാനം ചെലുത്താൻ സഹായകമാകുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245240
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>32
ശതമാനത്തോളം ജൈവവത്കരിക്കാവുന്നതാണ്. ഇതുണ്ടാക്കിയേക്കാവുന്ന
നേട്ടം ചെറുതായിരിക്കില്ല.
5.11 ഉള്ള ഭൂമികളിൽ സാധ്യമായ പരമാവധി അധ്വാനം ചെലുത്താൻ
സഹായകമാകുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തേണ്ടതുണ്ട്.
അങ്ങനെ
1. കേരളത്തിലെ കൃഷിഭൂമിക്ക് ഇന്നത്തേതിന്റെ ഇരട്ടി അധ്വാനം
ഉൾക്കൊള്ളാൻ കഴിയും.
2. അധ്വാനവും (ജൈവവളം, ജലനിയന്ത്രണം, കളപറിക്കൽ എന്നിവ
യൊക്കെ ശുദ്ധ അധ്വാനം മാത്രമാണ് അറിവും ചേർന്നാൽ മിക്കവിളകളു
ടെയും ഉല്പാദനക്ഷമത ഇരട്ടിപ്പിക്കാൻ കഴിയും.
3. വിവേകവും കൂടിച്ചേർന്നാൽ ഈ ഇരട്ടിപ്പ് സ്ഥായി ആയി നില
നിർത്താനും കഴിയും.
4. സുസ്ഥിരമായി സാധ്യമായ ഉല്പാദനം നടത്താതിരിക്കുന്നത് സമു
ഹത്തോട് ചെയ്യുന്ന അനീതിയാണ്.
5. ഇന്ന് അത് നടക്കാതിരിക്കുന്നതിന് അനവധി കാരണങ്ങൾ ഉണ്ട്.
എല്ലാവർക്കും അറിയാവുന്നവയെങ്കിലും അവയെ ഇങ്ങനെ ക്രോഡീകരി
കാം.
•
അത്യന്തം തുണ്ടവൽകൃതമായ ഉടമാവകാശം,
' ഭൂരിപക്ഷം ഉടമകളുടെയും ഉപജീവനമാർഗം കാർഷികേതരമാണ്
എന്ന അവസ്ഥാ
.
• ഭൂമിയെ ഉല്പാദനോപാധിയായി ഉപയോഗിക്കേണ്ട ആവശ്യം
അവർക്കില്ല. ഭൂമിയെ സ്വർണം പോലെ, ഒരു നിക്ഷേപം, ആസ്തി മാത്രമാ
യാണു കാണുന്നത്.
ഇപ്പോൾ കൃഷിഭൂമിയിൽ ചെല്ലുന്ന അധ്വാനത്തിൽ ഒരു ഹെക്ടറിന്
ശരാശരി 70- 80 തൊഴിൽ ദിനത്തേക്കാൾ കുറവ് - ഏറിയ പങ്കും (60 70
ശതമാനത്തിൽ കൂടുതൽ) കൂലി അധ്വാന മാണ്; ഉടമസ്ഥന്റെ സ്വന്തം
അധ്വാനം കുറവാണ്;
കേരളത്തിലെ കൃഷിഭൂമിയിൽ 85 ശതമാനത്തിലധികം പറമ്പാണ്;
പാടങ്ങൾ 15 ശതമാനത്തിൽ താഴെയേ വരൂ. പറമ്പുകളിൽ നിസ്സാരമായ
അധ്വാനമേ ചെലുത്തുന്നുള്ളൂ. (റബ്ബർ തോട്ടങ്ങളിലൊഴികെ);
അധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന അധികോല്പാദനത്തിന്റെ
മൂല്യം കൂലിയിൽ കുറവാകുന്ന അവസ്ഥയെത്തുമ്പോൾ, ഉടമ അവിടെ
നിർത്തുന്നു. കൂടുതൽ അധ്വാനം ചെലുത്തില്ല;
•
* ഉപയോഗിച്ചില്ലെങ്കിൽ, പാഴായിപ്പോകുന്ന അധ്വാനശേഷി സ്വന്തം
ആവശ്യത്തിനായി ഉപയോഗിക്കുമ്പോൾ ഈ കണക്ക് അസാധുവായിത്തീ
രുന്നു. കൂലി അധ്വാനത്തെ കുടുംബ അധ്വാനമാക്കി മാറ്റുക എന്നൊരു മുദ്രാ
വാക്യം പണ്ട് ഉന്നയിക്കപ്പെട്ടിരുന്നു. (ഒരു തുണ്ടുഭൂമി<noinclude></noinclude>
qa49lzsqlsx4e3am4tvyzvc4ua767tt
താൾ:Randu Kurippukal.pdf/13
106
84531
245241
2026-07-16T16:27:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '15 മാത്രമുള്ള സാംസ്കാരിക ജീവിതത്തെ ധന്യമാക്കാനും ഉപകരിക്കുന്നു. ആളോഹരി വരുമാനം ഇവയെ സഹായിക്കുന്നു എന്നല്ലാതെ, തനതായി ഒരു ക്ഷേമവും യഥാർഥത്തിൽ നൽകുന്നില്ല....' താൾ സൃഷ്ടിച്ചിരിക്കുന്നു
245241
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>15
മാത്രമുള്ള സാംസ്കാരിക ജീവിതത്തെ ധന്യമാക്കാനും ഉപകരിക്കുന്നു.
ആളോഹരി വരുമാനം ഇവയെ സഹായിക്കുന്നു എന്നല്ലാതെ, തനതായി
ഒരു ക്ഷേമവും യഥാർഥത്തിൽ നൽകുന്നില്ല. അതിനാൽ മാനവവികാസ
ത്തിന്റെ യഥാർഥസൂചിക മനുഷ്യരുടെ ഭൗതികജീവിതത്തിലും ഭൗതിക
തര ജീവിതത്തിലും ഉള്ള പുരോഗതിയാണ്. ഈ ധാരണയുടെ അടിസ്ഥാ
നത്തിൽ രണ്ടു രാശികൾ നിർവചിക്കാം.
• ഭൗതിക ജീവിതഗുണത
• ഭൗതികേതര (ആത്മീയ ജീവിതഗുണത
ഉയർന്ന പ്രതീക്ഷിത ആയുസ്സ്, അന്യവത്കരണത്തിൽനിന്നും മൃഗ
സഹജപരിമിതികളിൽനിന്നും മോചനം, ഇവയുടെ സുസ്ഥിരത എന്നിവയെ
ഉയർന്ന ഭൗതികജീവിതഗുണതയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നു.
ഉയർന്ന വിദ്യാഭ്യാസവും സാംസ്കാരികപ്രവർത്തനങ്ങളിലെ പങ്കാ
ളിത്തവും; കുറഞ്ഞുവരുന്ന കുറ്റകൃത്യങ്ങളും മറ്റു അനിഷ്ടസംഭവങ്ങളും,
വർധിച്ചുവരുന്ന ജനാധിപത്യപരമായ പങ്കാളിത്തം ഇവയെ ഉയർന്ന ആത്മീ
യജീവിതഗുണതയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നു. ആത്മീയജീവി
തഗുണത ഭൗതികേതരമാണ്. എന്നാൽ അത് ഭൗതികാതീതമല്ല, മതാഷ്ഠിത
വുമല്ല.
15
മൂല്യം
സാമ്പത്തികശാസ്ത്രത്തിൽ രണ്ടുതരം മൂല്യങ്ങളെക്കുറിച്ച് പറയു
ന്നുണ്ട്. ഉപയോഗമൂല്യം, വിനിമയമൂല്യം. ഉപയോഗമൂല്യമില്ലാത്ത ഒന്നും
ആളുകൾ വിലകൊടുത്തു വാങ്ങുകയില്ല. അതിനാൽ അവയ്ക്ക് വിനിമയ
മുല്യവും ഉണ്ടായിരിക്കില്ല. എന്നാൽ ഉപയോഗങ്ങൾ പലതരമുണ്ട്. ബോംബു
കളുടെ ഉപയോഗം നശീകരണമാണ്. കൂടുതൽ നശീകരണശേഷിയുള്ള
വയ്ക്ക് കൂടുതൽ ഉപയോഗമുണ്ട്. അവയ്ക്ക് കൂടുതൽ വില കിട്ടുന്നു.
ലോകത്താകെയുള്ള ബോംബുകളുടെ എണ്ണം കൂടുന്ന മുറയ്ക്ക്, ലോക
ത്തിന്റെ ആളോഹരി വരുമാനം വർധിക്കുന്നു. എന്നാൽ അത് ലോകജനത
യുടെ ആയുസ്സ് കുറയ്ക്കുന്നു. ജീവിതഗുണത താഴ്ത്തുന്നു. ഇങ്ങനെ ജീവി
തഗുണത് താഴ്ത്തുന്ന അനേകം ചരക്കുകൾ” ഉണ്ട്. അതുപോലെ ഭക്ഷ്യ
ധാന്യങ്ങൾ, പാൽ, ഔഷധങ്ങൾ മുതലായി ഭൗതികജീവിതഗുണത മെച്ച
പ്പെടുന്ന ചരക്കുകളുമുണ്ട്. ഭൗതിക ജീവിതഗുണതയിൽ മെച്ചമൊന്നും
വരുത്തില്ലെങ്കിലും സ്റ്റാറ്റസ് വർധിപ്പിക്കുന്ന ഒട്ടനവധി സാധനങ്ങളുമുണ്ട്.
ഈവയ്ക്കൊക്കെയും ഉപയോഗമൂല്യവും വിനിമയമൂല്യവും ഉണ്ടെങ്കിലും
ഗുണാത്മകമായി അവ വിഭിന്നങ്ങളാണ്. ഈ വ്യത്യാസം കാണിക്കാനായി
രണ്ടുതരം മൂല്യങ്ങൾ കൂടി നിർവചിക്കാം.
ക്ഷേമമൂല്യം
Welfare Value,<noinclude></noinclude>
bnkpd0qxens5l570y74q9akxsho4vze
താൾ:Randu Kurippukal.pdf/14
106
84532
245242
2026-07-16T16:27:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '16 പൊങ്ങച്ചമൂല്യം (Vanity Value). ഭൗതിക ജീവിതഗുണം വർധിപ്പിക്കുന്ന വയ്ക്ക് ധനാത്മകക്ഷേമമൂല്യം ഉണ്ട്. ജീവിതഗുണത കുറയ്ക്കുന്നവയ്ക്ക് ഋണാത്മകമൂല്യവും ഭൗതിക ജീവിതഗുണത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245242
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>16
പൊങ്ങച്ചമൂല്യം (Vanity Value). ഭൗതിക ജീവിതഗുണം വർധിപ്പിക്കുന്ന
വയ്ക്ക് ധനാത്മകക്ഷേമമൂല്യം ഉണ്ട്. ജീവിതഗുണത കുറയ്ക്കുന്നവയ്ക്ക്
ഋണാത്മകമൂല്യവും ഭൗതിക ജീവിതഗുണതയെ സാരമായി ബാധി
ക്കാത്തവയാണ് ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ചരക്കുകളിൽ ഏറിയ പങ്കും.
അവയ്ക്ക് ഒരു ക്ഷേമമുല്യവുമില്ല. വെറും പൊങ്ങച്ചമൂല്യം മാത്രമേയുള്ളു.
ചരക്കുകൾ ഉത്പാദിപ്പിക്കപ്പെടുമ്പോൾ അതിനായി പ്രകൃതിവിഭവങ്ങൾ ഉപ
യോഗിക്കപ്പെടുന്നു. മാലിന്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ആഗോളതാപന
ത്തിനു കാരണമാകുന്ന വാതക വിസർജനങ്ങളിൽ ചെറുതല്ലാത്ത ഒരു പങ്ക്
പൊങ്ങച്ചമൂല്യസൃഷ്ടിക്കുണ്ട്. അതിനാൽ ആത്യന്തികമായി അവയുടെ
ക്ഷേമമുല്യവും ഋണാത്മകമാണ്. ഉപയോഗമൂല്യത്തിനും വിനിമയമൂല്യ
ത്തിനും പുറമെ ക്ഷേമമുല്യത്തെയും പൊങ്ങച്ചമൂല്യത്തെയും കണക്കിൽ
എടുത്തുകൊണ്ട് പുതിയൊരു അർഥശാസ്ത്രം വളർത്തിയെടുക്കേണ്ടതു
16
സമത്വം
“സമത്വസുന്ദരം' എന്ന വാക്ക് നാം ആലങ്കാരികമായി ഉപയോഗിക്കാ
റുണ്ട്. ഒന്നുതന്നെ (identical) എന്ന അർഥത്തിലല്ല നാം സമത്വം എന്ന വാക്ക്
ഉപയോഗിക്കാറ്. “ഓരോരുത്തർക്കും അവരവരുടെ വികാസസാധ്യതകൾ
ഒരേപോലെ വളർത്താൻ കഴിയുന്ന അവസ്ഥ' എന്നാണ് സമത്വമെന്ന പദ
ത്തിനു കൊടുക്കുന്ന ഒരു നിർവചനം. എന്നാൽ സാധാരണ വ്യവഹാരഭാ
ഷയിൽ, ധനികർ ദരിദ്രർ, മേലാളർ- കീഴാളർ, പണ്ഡിതർ പാമാർ എന്നീ
ദ്വന്ദ്വ പദങ്ങളിലൂടെയാണ് സമത്വത്തെ മനസ്സിലാക്കുന്നത്. ഈ വ്യത്യാസ
ങ്ങളെ സാമ്പത്തികാസമത്വം, സാമൂഹികാസമത്വം, ബൗദ്ധികാസമത്വം എന്നീ
പദങ്ങൾകൊണ്ടു കുറിക്കുന്നു. സാമ്പത്തികാസമത്വങ്ങൾ വർധിച്ചുവരുന്ന
ഒരു സ്ഥിതിയാണ് ഇന്ന് ലോകത്താകെയുള്ളത്. നാടുവാഴിത്ത കാലത്തെ
സാമൂഹികാസമത്വങ്ങൾ വികസിതരാജ്യങ്ങളിൽ ഏറെകുറഞ്ഞിട്ടുണ്ടെങ്കിലും
സമ്പത്തിൽനിന്നും പഠിപ്പിൽനിന്നും ഉദ്ഭവിക്കുന്ന സാമൂഹികാസമത്വം
വർധിച്ചിരിക്കുന്നു. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ രണ്ടു തരത്തിലുള്ള അസ
മത്വങ്ങളും ഉണ്ട്. സംസ്കൃത (ലത്തിൻ) ഭാഷയിലൂടെയും വേദപഠനത്തി
ലൂടെയും സൃഷ്ടിച്ചിരുന്ന ബൗദ്ധികാസമത്വം ഇന്ന് ഇംഗ്ലീഷ് ഭാഷയിലൂടെയും
വരേണ്യവിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെയും പുനഃസൃഷ്ടിക്കപ്പെടുന്നു.
അസമത്വത്തെ പരിമാണാത്മകമാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു രാശി
യാണ് ജീനിഗുണാങ്കം. അതിനായി രചിക്കുന്ന വക്രത്തെ (ADC) ലോറൻസ്
വകം എന്നു വിളിക്കുന്നു. ചിത്രം നോക്കുക. ഇവിടെ X അക്ഷത്തിൽ ജന<noinclude></noinclude>
mkfaqy1vvy6klrdk5trunak3z0w71jk
താൾ:Randu Kurippukal.pdf/21
106
84533
245243
2026-07-16T16:27:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '23 - അങ്ങനെ പടിപ്പടിയായി മനുഷ്യർ എല്ലാതരത്തിലുമുള്ള അന്യവ ത്കരണത്തിൽനിന്നും വിമോചിതരാകും. തങ്ങളുടെ മാനവസം വികസി പ്പിക്കാൻ അവർക്കു കഴിയുമാറാകും. യഥാർഥമാനവച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245243
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>23
-
അങ്ങനെ പടിപ്പടിയായി മനുഷ്യർ എല്ലാതരത്തിലുമുള്ള അന്യവ
ത്കരണത്തിൽനിന്നും വിമോചിതരാകും. തങ്ങളുടെ മാനവസം വികസി
പ്പിക്കാൻ അവർക്കു കഴിയുമാറാകും. യഥാർഥമാനവചരിത്രം ആരംഭിക്കും.
23
എവിടെ തുടങ്ങണം?
മേൽപറഞ്ഞതെല്ലാം ഒറ്റയടിക്കോ, എല്ലായിടത്തുമായോ നടപ്പാകില്ല.
ഒരു രാജ്യത്തിലാകെയും നടപ്പാകില്ല. പ്രായോഗികമായി ഓരോ ഗ്രാമത്ത
യും, ഓരോ പഞ്ചായത്തിനെയും, കുടുതൽ കൂടുതൽ സ്വയംശക്തങ്ങളാ
ക്കാൻ ശ്രമിക്കാം. ലോകമാകെ വേരിറക്കിയിട്ടുള്ള മുലാളിത്തം അതിന് പ്രയാ
സങ്ങൾ സൃഷ്ടിക്കുമെങ്കിലും, പ്രാദേശിക സമൂഹങ്ങൾക്ക് ഇന്നും, പരിമിത
മെങ്കിലും, കുറെയൊക്കെ സ്വാതന്ത്ര്യങ്ങൾ ഉണ്ട്. തദ്ദേശീയമായ ഉത്പാ
ദനം വർധിപ്പിക്കുന്നതിലൂടെ തങ്ങളുടെ ഉപഭോഗത്തിന്റെ കാര്യത്തിലും വർധ
മാനമായ തോതിൽ സ്വാതന്ത്ര്യം കൈവരിക്കാൻ അവർക്ക് കഴിയും. മാധ്യ
മങ്ങളിലൂടെ മുതലാളിത്തം സൃഷ്ടിക്കുന്ന കപട ആവശ്യങ്ങൾ തിരിച്ചറിയാൻ,
ആർത്തിയും യഥാർഥ ആവശ്യവും തമ്മിൽ വ്യവച്ഛേദിക്കാൻ, സഹകരണ
മാണ് മത്സരമല്ല എല്ലാവരുടെയും മോചന മാർഗം എന്ന് തിരിച്ചറിയാൻ ഭൗതി
കമായ തടസ്സങ്ങളൊന്നുമില്ല. ഒരു സമൂഹത്തിൽ ഈ തിരിച്ചറിവ് ഉണ്ടാകു
ന്നതോടെ അതിന്റെ കാഴ്ചപ്പാട് മാറുന്നു. തദ്ദേശീയ ഉത്പാദനം, തദ്ദേശീയ
ഉപഭോഗം എന്ന മുദ്രാവാക്യത്തിന്റെ പൊരുൾ തിരിച്ചറിയുന്നു. ബഹിഷ്കര
ണത്തെ ആഗോള മുതലാളിത്തത്തിന്നെതിരായ ആയുധമാക്കാൻ അവർ തയ്യാ
റാകുന്നു.
എന്നാൽ തദ്ദേശീയ ഉത്പാദനത്തിന്റെ സാധ്യതകൾ ഇന്ന് വളരെ പരി
മിതമാണ്. ഇത് വികസിപ്പിക്കേണ്ടിയിക്കുന്നു. ഇതിന് രണ്ടു വഴികൾ ഉണ്ട്.
ഒന്ന്, ആസന്ന തദ്ദേശീയ സമൂഹങ്ങളുമായി പഞ്ചായത്ത് ബ്ലോലങ്ങളിൽ
കൂട്ടായ്മ ഉണ്ടാക്കുക. രണ്ട്, പുതിയ ശാസ്ത്ര-സാങ്കേതികവിജ്ഞാനത്തി
ലൂടെ തദ്ദേശീയമായ ഉത്പാദന സാധ്യതകൾ പല മടങ്ങായി വർധിപ്പിക്കുക.
ഇവിടെയാണ് ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ സവിശേഷമായ
കടമ ഉരുത്തിരിയുന്നത്. മുതലാളിത്ത ലോകത്തിൽ അറിവ് ഒരു കച്ചവടച്ചര
ക്കാണ്. പുതുലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പ്രസ്ഥാനങ്ങൾക്ക് അറിവ്
വിമോചനത്തിനുള്ള ഉപാധിയാണ്. എല്ലാവരുമായി പങ്കിടാനുള്ളതാണ്. ഈ
പങ്കിടൽ ത്വരിതപ്പെടുത്തുകയെന്നത് ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ
മുഖ്യകടമയാണ്. കഴിഞ്ഞ മൂന്നു നാലു പതിറ്റാണ്ടായി ജനകീയശാസ്ത്ര
പ്രസ്ഥാനം അറിവ് പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ മുതലാളിത്തലോകം ആദ
രിക്കുന്ന അറിവിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധങ്ങളായ ചെറു
ത്തുനില്പ്പുപ്രസ്ഥാനങ്ങൾ ലോകത്തെമ്പാടുമായി വളർത്തിക്കൊണ്ടു വന്നി<noinclude></noinclude>
cpgeqleiik4vv61z30y0v1xa0tkrtcv
താൾ:Randu Kurippukal.pdf/22
106
84534
245244
2026-07-16T16:27:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
245244
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
245245
245244
2026-07-16T16:27:59Z
Manojk
804
245245
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>24
ട്ടുള്ള സാങ്കേതികവിദ്യകളുണ്ട്, അറിവുകളുണ്ട്. അവ പരസ്പരം കൈമാ
റുന്നതിലും ശക്തിപ്പെടുത്തുന്നതിലും വേണ്ടത്ര ശ്രദ്ധ കാണിച്ചിട്ടില്ല. ഈ
അറിവുകളെ അനുയോജ്യസാങ്കേതികവിദ്യ' എന്നാണ് വിളിച്ചിരുന്നത്.
"നവ സ മ ഹ സാങ്കേതിക വിദ്യകൾ' ആയി കാണാനും
വളർത്താനും ശ്രമിക്കേണ്ടിയിരിക്കുന്നു. തദ്ദേശസമ്പദ് വ്യവസ്ഥകളുടെ ഉത്
പാദനം ഗുണപരമായി മെച്ചപ്പെടുത്തുകയും പരിമാണാത്മകമായി വിക
സിപ്പിക്കുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യകളാണ് “ശാസ്ത്രം സാമു
ഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യത്തിന് പുതിയ പൊരുൾ നൽകുന്നത്.
ഇത്തരത്തിൽ കൂടുതൽ കൂടുതൽ കരുത്താർജിക്കുന്ന തദ്ദേശസമ്പ
ദ്വ്യവസ്ഥകൾ നിലവിലുള്ള സമുഹവ്യവസ്ഥക്കുള്ളിൽ തന്നെ ബോധ
പൂർവം വളർത്തിക്കൊണ്ടു വരേണ്ടതാണ്. നാടുവാഴിത്ത സമൂഹം അടിമ
ത്തവ്യവസ്ഥക്കുള്ളിലാണ് വളർന്നത്. മുതലാളിത്തം നാടുവാഴിത്തത്തിനു
ള്ളിലാണ് വളർന്നത്. ഇവ രണ്ടും അബോധപൂർവമായാണ് വളർന്നത്.
മുൻകുട്ടി തയ്യാറാക്കിയ ഒരു കാഴ്ചപ്പാടുണ്ടായിരുന്നില്ല. ഉത്തരമുതലാളിത്ത
സമൂഹങ്ങൾ മുതലാളിത്തത്തിന് ഉള്ളിൽ തന്നെ വളർത്തിക്കൊണ്ടുവരണം.
വളർത്തുകയാണ്, സ്വയം വളരുകയല്ല, മുതലാളിത്തത്തിനുള്ളിൽ
സ്വയമേവ വളരുന്നത് കാടത്തം ആയിരിക്കാമെന്ന് റോസാ ലൂംബർഗ്
നൂറുകൊല്ലം മുമ്പുതന്നെ പറഞ്ഞതാണ്. വർധിച്ചുവരുന്ന മാഫിയവൽക്ക
രണം, ക്രിമീകരണം, തീവ്രവാദി പ്രവർത്തനങ്ങൾ........ എല്ലാം എല്ലാം
തന്നെ ഇതിന് ദൃഷ്ടാന്തങ്ങളാണ്.
ദേശീയ ഭരണകൂടങ്ങൾ പിടിച്ചെടുത്ത്, പതുക്കെപ്പതുക്കെ മുക
ളിൽനിന്ന് താഴോട്ട് ഉത്തരമുതലാളിത്ത സമൂഹങ്ങളും സോഷ്യലിസവും
കെട്ടിപ്പടുക്കും എന്ന പാതയാണ് ഇതേവരെ പിന്തുടർന്നു വന്നിട്ടുള്ളത്.
ആ പരിശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. പുതിയ പാത പരീക്ഷിക്കേണ്ടിയി
രിക്കുന്നു. മുകളിൽനിന്ന് താഴോട്ട്, പുറമേനിന്ന് അകത്തോട്ട് എന്ന രീതി
ക്കു പകരം താഴെ നിന്ന് മേലോട്ട്, ഉള്ളിൽ നിന്നു പുറത്തേക്ക് എന്ന രീതി
പരീക്ഷിക്കേണ്ടിയിരിക്കുന്നു. ഇന്ത്യക്കകത്ത് ആയിരക്കണക്കിന്, പതിനായി
രിക്കണക്കിന് ഗവ തദ്ദേശസമൂഹങ്ങൾ വളർത്തേണ്ടിയിരിക്കുന്നു. അവയുടെ
ഭൗതിക ജീവിതഗുണതയും ആത്മീയ ജീവിതഗുണതയും തുടർച്ചയായി
വർധിപ്പിക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. മുതലാളിത്ത പാതയുടെ സ്വാഭാ
വിക പരിസമാപ്തി കാടത്തത്തിലോ സർവനാശത്തിലോ ആയിരിക്കും.
ഇത് തിരിച്ചറിഞ്ഞ് കഴിയുന്നത് സ്വയംപര്യാപ്തങ്ങളായ തദ്ദേശീയ
സമ്പദ്വ്യവസ്ഥകൾ ശക്തിപ്പെടുത്തിക്കൊണ്ട് ആസന്നമായ ദുരന്തം ഒഴിവാ
ക്കാനോ, അതിന്റെ ആഘാതം കുറയ്ക്കാനോ കഴിഞ്ഞേക്കും. ഇത് പ്രായോ
ഗികമാണ്. ലോകത്തെമ്പാടും വളർന്നു വരുന്ന സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാ
നങ്ങൾ, തങ്ങൾക്ക് ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും പരസ്പരം<noinclude></noinclude>
gjz76olj8dpaglg5py1bqe0pdbyyna4
പ്രമാണം:Sasthrejnen Pouranakumbol 2004 June.pdf
6
84535
245246
2026-07-16T18:43:07Z
Manojk
804
എം പി പരമേശ്വരൻ രചിച്ച പുസ്തകം 2004
245246
wikitext
text/x-wiki
== ചുരുക്കം ==
എം പി പരമേശ്വരൻ രചിച്ച പുസ്തകം 2004
== അനുമതി ==
{{cc-by-sa-4.0}}
9br0im4ao56tqci6ev2gz6yelazxas4
സൂചിക:Sasthrejnen Pouranakumbol 2004 June.pdf
104
84536
245247
2026-07-16T18:43:33Z
Manojk
804
'' താൾ സൃഷ്ടിച്ചിരിക്കുന്നു
245247
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140581974
|Title=
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=C
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
9i0p1nstl2bofragn16lmjmyrz0ebe0
താൾ:Sasthrejnen Pouranakumbol 2004 June.pdf/1
106
84537
245248
2026-07-16T18:44:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഡോ. എം.പി. പരമേശ്വരൻ കേരള ശാസ്ത്രസാഹിത പരിഷത്ത്' താൾ സൃഷ്ടിച്ചിരിക്കുന്നു
245248
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഡോ. എം.പി. പരമേശ്വരൻ
കേരള ശാസ്ത്രസാഹിത പരിഷത്ത്<noinclude></noinclude>
5qq7e00soj2j7wptw5s4vd4ouck6cah
താൾ:Sasthrejnen Pouranakumbol 2004 June.pdf/20
106
84538
245249
2026-07-16T18:44:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ നവും (മറ്റാനുകൂല്യങ്ങളടക്കം മുതലാളി കവർന്നെടുക്കുന്ന മിച്ചമു ല്യവും. മിച്ചമൂല്യവും വേതനവും തമ്മിലുള്ള അനുപാതത്തിന് ചൂഷ നിരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245249
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>20
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
നവും (മറ്റാനുകൂല്യങ്ങളടക്കം മുതലാളി കവർന്നെടുക്കുന്ന മിച്ചമു
ല്യവും. മിച്ചമൂല്യവും വേതനവും തമ്മിലുള്ള അനുപാതത്തിന് ചൂഷ
നിരക്ക് അഥവാ ചൂഷണ തീവ്രത എന്ന് പറയുന്നു.
ഉല്പാദനത്തിനുണ്ടായ
മൂല്യ വർധന
മിച്ചമൂല്യം - വേതനം
= വേതനം + മിച്ച് മൂല്യം
"
ചൂഷണ നിരക്ക്
ഇതിനെ നൂറുകൊണ്ട് ഗുണിച്ച് ശതമാനക്കണക്കിലും പറയാം.
ചൂഷണ നിരക്ക് വർധിക്കുന്നു
പഠന വിധേയമായ രണ്ടു കൊല്ലത്തിനുള്ളിൽ വൻകിട കമ്പനി
കളിലെ ചൂഷണ നിരക്ക് വർധിച്ചിട്ടുണ്ടെന്നാണ് 'എക്കണോമിക്
ടൈംസി'ന്റെ പഠനം വ്യക്തമാക്കുന്നത്. ചൂഷണമില്ലാത്ത, അതായത്
മിച്ചമൂല്യം സമൂഹത്തിന്റെ പൊതുസ്വത്തായ, വ്യവസ്ഥയാണല്ലോ
സോഷ്യലിസം . ആ നിലക്ക് ചുഷണനിരക്കിന്റെ വർധന സോഷ്യ
ലിസത്തിലേക്കുള്ള നീക്കത്തെയാണ് കാണിക്കുന്നതെന്നു പറഞ്ഞാൽ
അത് പൊതുജനമേ, നീ കഴുതയാകുന്നു' എന്നു പറയുന്നതിനു തുല്യ
മായിരിക്കില്ലേ.
586 കമ്പനികളുടെ വരവു ചെലവു കണക്കുകളാണ് പരിശോ
ധിച്ചിട്ടുള്ളത്. (1968-69, 1969-70 സാമ്പത്തികവർഷങ്ങളിലെ കണക്കു
കൾ ) ഇന്ത്യയിലുള്ള മൊത്തം വ്യാവസായിക മൂലധനത്തിന്റെ 3
ശതമാനത്തിൽ കുറച്ച് കുറവാണ് ഈ കമ്പനികളുടേത്. പക്ഷെ വ്യാവ
സായികോല്പന്നങ്ങളുടെ മൂല്യത്തിൽ ഇവരുടെ ഷെയർ 1968-69 ൽ
27.1 ശതമാനവും 1969 - 70 ൽ 28.4 ശതമാനവും ആണ്. ഇന്ത്യൻ പരി
തസ്ഥിതികളിൽ ഇവയെ വൻകിട
കമ്പനികൾ എന്നുതന്നെ പറയേ
ണ്ടിയിരിക്കുന്നു. മാത്രമല്ല ഇവയിൽ പല കമ്പനികളും സ്വതന്ത്രങ്ങളല്ല;
ഒരേ നിയന്ത്രണത്തിൻ കീഴിൽ ഉള്ളവയാണ് ടാറ്റാ, ബിർളാ തുടങ്ങി
ഇവരുടെ
-
ഈ കമ്പനികളിലെ ഉല്പാദനം കൊണ്ടുണ്ടായ മൂല്യവർധന
1968-69 ൽ 1179 കോടി രൂപയും 1969-70 ൽ 1321 കോടി രൂപയും
ആയിരുന്നു. ഇതിൽ നിന്ന് അതതു കൊല്ലങ്ങളിൽ ശമ്പളം, കൂലി,
മറ്റാനുകൂല്യങ്ങൾ എന്നിവക്കായി ചെലവാക്കിയ തുക കുറച്ചാൽ മിച്ച
മൂല്യം ലഭിക്കുന്നു. 1968-69 ൽ മൂല്യ വർധനയുടെ 48.00 ശതമാനം
തൊഴിലാളിക്കു ലഭിച്ചു. ( യഥാർഥത്തിൽ മുഴുവനും അയാൾക്ക് അവ
കാശപ്പെട്ടതാണ്. 1969-70 ആയപ്പോഴേക്കും തൊഴിലാളിയുടെ പങ്ക്
46.5 ശതമാനമായി കുറഞ്ഞു. പട്ടിക - 1 നോക്കുക. മുതലാളിയുടെ
പങ്കാകട്ടെ 52.0 ശതമാനത്തിൽ നിന്ന് 53.5
ശതമാനമായി വർധിച്ചു.
ചൂഷണനിരക്ക് 108 ശതമാനത്തിൽനിന്ന് 114.8 ശതമാനത്തിലേക്ക്
കുതിച്ചു കയറി. പട്ടിക 1 കാണുക.<noinclude></noinclude>
k7bzncbn54u127tv58mjt2vr5d3jib4
താൾ:Sasthrejnen Pouranakumbol 2004 June.pdf/30
106
84539
245250
2026-07-16T18:44:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '30 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ വന്നാലും, മുതലാളിത്ത സംവിധാനത്തിൻ കീഴിൽ ചിത്രത്തിന്, മാന വരാശിയുടെ ആസന്നമായ അന്ത്യത്തിന് യാതൊരു മാറ്റവും വരുന്നി ല്ല. പക്ഷെ, മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245250
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>30
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
വന്നാലും, മുതലാളിത്ത സംവിധാനത്തിൻ കീഴിൽ ചിത്രത്തിന്, മാന
വരാശിയുടെ ആസന്നമായ അന്ത്യത്തിന് യാതൊരു മാറ്റവും വരുന്നി
ല്ല. പക്ഷെ, മനുഷ്യൻ യാതൊരു പ്രതികരണവും കൂടാതെ ഇതിനെ
അംഗീകരിക്കും എന്നു കരുതിയതാണ് അബദ്ധം. മുതലാളിത്തവ്യ
വസ്ഥ അവസാനിപ്പിക്കേണ്ട ആവശ്യത്തെ ഈ പുസ്തകം സ്വയം
വ്യക്തമാക്കുന്നുണ്ട്.
വളർച്ചയ്ക്ക് യാതൊരു പരിമിതിയുമില്ലെന്ന് ഇവിടെ വാദിക്കുന്നി
ല്ല. പക്ഷെ, അതിന്റെ അടുത്തൊന്നും നമ്മൾ എത്തിയിട്ടില്ല. ഇനിയും
ഏതാനും ആയിരം കോടി കൊല്ലം കഴിയുമ്പോൾ സൂര്യനിൽ നിന്ന്
ചൂട് കിട്ടാതാകുമെന്ന് പറഞ്ഞ് ചിലർ പേടിപ്പിക്കുന്നുണ്ട്. അതിൽ കൂടു
തലൊന്നും തൽക്കാലം ഭയപ്പെടേണ്ടതില്ല. മനുഷ്യന് നിലനിൽക്കാന
റിയാം. മുതലാളിത്തത്തിന് വേണ്ടി മനുഷ്യരാശി നശിക്കുകയൊന്നു
മില്ല.<noinclude></noinclude>
5gurevwyrhcdhn6ltcdiqh8acvs9iz5
താൾ:Sasthrejnen Pouranakumbol 2004 June.pdf/70
106
84540
245251
2026-07-16T18:44:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000* മനുഷ്യൻ പ്രകൃതിയെ രൂപാന്തരപ്പെടുത്തുന്നു. മനുഷ്യജീവിത ത്തിന്റെ സത്ത തന്നെ അതാണല്ലോ. ഓരോ രൂപാന്തരീകരണത്തിലും ഊർജം ഒന്നുകിൽ പുറത്തുവിടപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245251
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000*
മനുഷ്യൻ പ്രകൃതിയെ രൂപാന്തരപ്പെടുത്തുന്നു. മനുഷ്യജീവിത
ത്തിന്റെ സത്ത തന്നെ അതാണല്ലോ. ഓരോ രൂപാന്തരീകരണത്തിലും
ഊർജം ഒന്നുകിൽ പുറത്തുവിടപ്പെടുന്നു അല്ലെങ്കിൽ ഉപഭോഗിക്കപ്പെ
ടുന്നു. ഭൂരിപക്ഷവും രണ്ടാമത്തെ തരത്തിൽ പെട്ടതാണ്. എണ്ണ,
കൽക്കരി, പ്രകൃതിവാതകങ്ങൾ, വിറക് മുതലായവ കത്തിച്ചും വെള്ള
ത്തിന്റെയും വായുവിന്റെയും ഗതിസ്ഥിതികളെ രൂപാന്തരപ്പെടുത്തിയും
ഇവയ്ക്കാവശ്യമായ ഊർജം നമുക്കു ലഭിക്കുന്നു. താപഊർജവും
യാന്ത്രിക ഊർജവും നേരിട്ടും, അതല്ലാതെ വൈദ്യുതോർജമായി രൂപാ
ന്തരപ്പെടുത്തിയും രണ്ടുവിധത്തിൽ ഉപയോഗിക്കപ്പെടുന്നു. ഇവയ്ക്ക
പുറമെ മനുഷ്യന്റെയും മൃഗങ്ങളുടെയും അധ്വാനം നല്കുന്ന ശാരി
രിക ഊർജം കൂടിയുണ്ട്.
പ്രാകൃതമനുഷ്യൻ പ്രകൃതിയിൽ വരുത്തിയ രൂപാന്തരണങ്ങൾ
കുറവായിരുന്നു. അവനാവശ്യമായ ഊർജത്തിന്റെ അളവും കുറവാ
യിരുന്നു. 'എ' എന്ന ചോദ്യത്തിനുത്തരം പറയാൻ എല്ലാതരം ഊർജ
രൂപങ്ങൾക്കും പറ്റിയ ഒരു പൊതുമാത്ര ഉണ്ടായാൽ സൗകര്യമുണ്ട്.
സാധാരണയായി, ഒരു കിലോഗ്രാം നല്ല ആന്ത്രസൈറ്റ് കൽക്കരി മുഴു
വൻ കത്തിച്ചാൽ കിട്ടുന്ന താപഊർജത്തെ ഇതിന്റെ മാത്രയായി എടു
ക്കുന്നു. പ്രാകൃതമനുഷ്യന് എല്ലാ ആവശ്യങ്ങൾക്കും കൂടി 1.5 -2.0
കിലോഗ്രാം കൽക്കരിക്ക് സമാനമായ ഊർജമേ വേണ്ടിവന്നിരുന്നുള്ളു.
ഇന്നാകട്ടെ അമേരിക്കയെപ്പോലെ സാങ്കേതികമായി വികസിച്ച് ഒരു
രാജ്യത്ത് ഒരാൾക്ക് പ്രതിദിനം 40 കിലോഗ്രാം കൽക്കരി സമാന
ഊർജം ആവശ്യമാണ്. എല്ലാ രാജ്യങ്ങളിലും മനുഷ്യന്റെ
ഊർജാവശ്യം തുടർച്ചയായി വളർന്നുവരികയാണ്.
വീട്ടാവശ്യങ്ങൾ, യാത്ര, വ്യവസായം, വിനോദം... എന്നുവേണ്ട,
എല്ലാ രംഗങ്ങളിലും ഊർജം വേണം. ഒന്നുകിൽ താപരൂപത്തിൽ
അല്ലെങ്കിൽ വൈദ്യുതിരൂപത്തിലുള്ള ഊർജമാണ് മുഖ്യമായും വേണ്ട
ത്. നേരിട്ടുള്ള യാന്ത്രികോർജ ഉല്പാദനം- വാട്ടർ മിൽ, വിൻഡ്മിൽ
മുതലായവ ഇന്ന് തുലോം വിരളമാണ്. താപ ഊർജത്തെയും
*പരിഷത്ത് വാർഷിക സുവനീർ, 1985<noinclude></noinclude>
2xntkjlv3id29sf8h43yawbke2o5aau
താൾ:Sasthrejnen Pouranakumbol 2004 June.pdf/110
106
84541
245252
2026-07-16T18:45:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വികസനവും ശാസ്ത്ര സാങ്കേതിക വിദ്യകളും പരിസ്ഥിതിയും എല്ലാമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പല തലങ്ങളിൽ നിന്നുകൊണ്ട് ചർച്ച ചെയ്യുന്ന ലേഖന സമാഹാരം ഡോ. എം.പി....' താൾ സൃഷ്ടിച്ചിരിക്കുന്നു
245252
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വികസനവും ശാസ്ത്ര സാങ്കേതിക വിദ്യകളും
പരിസ്ഥിതിയും എല്ലാമായി ബന്ധപ്പെട്ട
വിവിധ പ്രശ്നങ്ങൾ പല തലങ്ങളിൽ നിന്നുകൊണ്ട്
ചർച്ച ചെയ്യുന്ന ലേഖന സമാഹാരം
ഡോ. എം.പി. പരമേശ്വരൻ കഴിഞ്ഞ
മുന്നര ദശാബ്ദത്തിനിടയിൽ
എഴുതിയ ലേഖനങ്ങളിൽ ചിലതാണ്
ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഡോ. എം.പി. പരമേശ്വരൻ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ISBN 81-88033-41-3
വില: 45, 00 രൂപ<noinclude></noinclude>
7s79x31iwpe2ouh7sjdbcgqm3ysyhg4
താൾ:Sasthrejnen Pouranakumbol 2004 June.pdf/100
106
84542
245253
2026-07-16T18:45:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '100 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ചുറ്റുപാടിൽ ജീവിക്കേണ്ടി വരുന്നവരാണ്. അതേ സമയം ഏതാനും ആളുകൾ, നൂറോ ആയിരമോ പേർ, അതിനീചമാം വിധത്തിലുളള വൻ സമ്പത്തിന്റെ ഉടമകളാണ്. അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245253
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>100
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ചുറ്റുപാടിൽ ജീവിക്കേണ്ടി വരുന്നവരാണ്. അതേ സമയം ഏതാനും
ആളുകൾ, നൂറോ ആയിരമോ പേർ, അതിനീചമാം വിധത്തിലുളള
വൻ സമ്പത്തിന്റെ ഉടമകളാണ്. അവർ ദുർവ്യയം ചെയ്യുന്നത് മതി
ലോകത്തെല്ലാവരുടെയും പട്ടിണിയകറ്റാൻ.
ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമാണ് അമേരിക്ക,
സൈനികമായി ഏറ്റവും ശക്തമായ രാജ്യം. ലോകത്തെ മുഴുവൻ
വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന രാജ്യം. പക്ഷെ ആക്രമണങ്ങളുടെ
നിതാന്ത ഭയത്തിൻ കീഴിലാണ് അത് ജീവിക്കുന്നത്. ഭീകരവാദിക
ളുടെ ബോംബാക്രമണത്തെയും സാധാരണ ജനങ്ങളുടെ സന്മനസ്സി
നെയും അത് ഒരുപോലെ ഭയപ്പെടുന്നു. ആഭ്യന്തരമായ സാമ്പത്തിക
അസ്ഥിരതയെയും കലാപത്തെയും അത് ഭയപ്പെടുന്നു. അതിന്റെ പൗര
ന്മാരെ തന്നെ അത് ഭയപ്പെടുന്നു. ജനസംഖ്യയുടെ ഏറ്റവും ഉയർന്ന
ശതമാനം ജയിലിനകത്ത് കഴിയുന്ന രാജ്യമാണത്. എന്തൊരു
വൈരുധ്യം!
വിവരവിസ്ഫോടനത്തിന്റെ നൂറ്റാണ്ട് വിവര വിനിമയ സാങ്കേതി
കവിദ്യാ വിപ്ലവത്തിന്റെ നൂറ്റാണ്ട് എന്നൊക്കെയാണ് ഇരുപത്തി
യൊന്നാം നൂറ്റാണ്ടിനെ പലരും വിശേഷിപ്പിക്കുന്നത്.പക്ഷെ വിവരത്തെ
ഉദ്ഗ്രഥിച്ച് 'അറിവ്' ആയി അതിനെ വളർത്താൻ ഇനിയും കഴിഞ്ഞിട്ടി
ല്ല. വിവേകത്തിന്റെ കഥ പറയുകയും വേണ്ട. വിവേകമില്ലാത്ത, അള
വില്ലാത്ത ശക്തിക്ക് ഉടമകളായ രാക്ഷസന്മാരായി വളരുകയാണ് മനു
ഷ്യർ. അത്യന്തം അപകടകരമായ ഒരു അവസ്ഥയാണിത്. ഈ
അവസ്ഥാ വിശേഷം സൃഷ്ടിക്കുന്നതിൽ ശാസ്ത്ര സാങ്കേതിക വിദ
ഗ്ധർ അറിഞ്ഞും അറിയാതെയും ഗണ്യമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.
ഭൂമുഖത്ത് നിന്ന് മാനവരാശിയെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും
ഉന്മൂലനം ചെയ്യാൻ ശേഷിയുളള ആണവായുധങ്ങൾ രാസായുധങ്ങൾ,
ജൈവായുധങ്ങൾ, അവയൊക്കെ ലോകത്തിന്റെ ഏത് മുക്കിലും മൂല
യിലും കൃത്യമായി എത്തിക്കാൻ കഴിയുന്ന മിസൈലുകൾ ഇവ
യൊക്കെ വികസിപ്പിച്ചെടുത്തത് ശാസ്ത്രജ്ഞരും സാങ്കേതിക വിദ
ഗ്ധരും തന്നെയാണ് എന്നത് നിഷേധിക്കാനാകാത്ത ഒരു യാഥാർഥ്യ
മാണ്. ഈ നശീകരണായുധങ്ങൾ സൃഷ്ടിക്കുന്നതിന് അവരെ പരി
പ്പിച്ച ശക്തികളേത്? ആന്തരികമായ നശീകരണ വാസന അധികാരി
കളെ ഭയം. സ്ഥാനമാനങ്ങൾക്കുള്ള പ്രലോഭനം? തങ്ങളല്ല രാഷ്ട്രീ
യക്കാരും ഭരണക്കാരുമാണ് കുറ്റക്കാർ എന്ന രീതിയിൽ സ്വയം കണ്ണ
ടച്ച് ഇരുട്ടാക്കൽ ഒരുവേള ഇതിന്റെയെല്ലാം അംശങ്ങൾ ഏറിയതും
കുറഞ്ഞതുമായ തോതിൽ കണ്ടേക്കാം.പ്രസിഡണ്ട്,
മന്ത്രിമാർ മുതലാ<noinclude></noinclude>
ejrmbo11hd4fsj0x8h3wimyrjqlfcst
താൾ:Sasthrejnen Pouranakumbol 2004 June.pdf/10
106
84543
245254
2026-07-16T18:45:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഉളളടക്കം 1. കൃഷി: ഒരു വ്യവസായം 2. ചൂഷണനിരക്കും കുത്തകവൽകരണവും 3 വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ 4. സയൻസും ടെക്നോളജിയും പുതിയൊരു കാഴ്ചപ്പാട് ആവശ്യമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245254
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഉളളടക്കം
1. കൃഷി: ഒരു വ്യവസായം
2. ചൂഷണനിരക്കും കുത്തകവൽകരണവും
3 വളർച്ചയുടെ പരിമിതി
മുതലാളിത്തവ്യവസ്ഥയിൽ
4. സയൻസും ടെക്നോളജിയും
പുതിയൊരു കാഴ്ചപ്പാട്
ആവശ്യമായിരിക്കുന്നു.
5. കേരളത്തിന്റെ
വ്യവസായവത്കരണത്തിനൊരു നയം
6. കമ്പ്യൂട്ടറും ഓട്ടമേഷനും;
മുതലാളിത്തത്തിലും സോഷ്യലിസത്തിലും
7. ഊർജ ആസൂത്രണം 1985-2000
8. മനുഷ്യത്വത്തോടുകൂടിയ ശാസ്ത്രവും
സാങ്കേതികവിദ്യയും. ഒരഭ്യർത്ഥന
9. ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
11
17
23
31
43
61
70
92
R8
99<noinclude></noinclude>
qfexszi7fr9pllcxfvgcpdm73mcv517
താൾ:Sasthrejnen Pouranakumbol 2004 June.pdf/40
106
84544
245255
2026-07-16T18:45:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '40 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ എന്നത് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ല. എന്നാൽ ഇന്നു ചെയ്യുന്ന തരത്തിൽ അത്രയും വലിയതോതിൽ അവ കേന്ദ്രീകരിക്കരുത്. കേന്ദ്രീ കര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245255
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>40
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
എന്നത് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ല. എന്നാൽ ഇന്നു ചെയ്യുന്ന
തരത്തിൽ അത്രയും വലിയതോതിൽ അവ കേന്ദ്രീകരിക്കരുത്. കേന്ദ്രീ
കരണം വൃഥാവ്യയത്തിന് കാരണമാകുന്നു. ഗ്രാമപ്രദേശങ്ങളും പട്ടണ
പ്രദേശങ്ങളും തമ്മിൽ ഇന്നുള്ള വൈരുധ്യം തന്നെ ഇനിയും കുറ
ക്കാൻ പറ്റുന്ന വിധത്തിലായിരിക്കണം നഗരീകരണം. അതായത് വ്യവ
സായങ്ങൾ ചെറിയതോതിൽ ഉള്ളവയായിരിക്കണം. കഴിവതും വലി
പട്ടണങ്ങൾക്ക് ജന്മം കൊടുക്കാത്ത വിധത്തിലായിരിക്കണം അവ
യുടെ സ്ഥാനങ്ങൾ നിർണയിക്കേണ്ടത്. ഫാക്ടറി തൊഴിലാളികൾ
കേന്ദ്രീകരിച്ചിരിക്കുന്ന പട്ടണങ്ങളും കർഷക തൊഴിലാളികൾ കേന്ദ്രീ
കരിച്ചിരിക്കുന്ന ഗ്രാമങ്ങളും എന്ന രീതിമാറ്റി, പരസ്പരം ഇടകലർന്ന്
ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കണം. ബഹുഭൂരിപക്ഷം
വരുന്ന ( ഇന്നല്ല, ഭാവിയിൽ ) വ്യവസായ തൊഴിലാളികൾ ഏതാനും
പട്ടണങ്ങളിലായും ബാക്കിയുള്ള കർഷക തൊഴിലാളികൾ, അങ്ങ
യറ്റം യന്ത്രവൽകൃതങ്ങളാണെങ്കിലും വളരെ അകലെ അകലെ ആയി
സ്ഥിതിചെയ്യുന്ന ഫാമുകളിലായും ജീവിക്കേണ്ടിവരുന്ന ഒരു പരി
തഃസ്ഥിതിയിൽ ഗ്രാമങ്ങളും പട്ടണങ്ങളും തമ്മിലുള്ള വൈരുധ്യം ഒരി
ക്കലും പരിഹരിക്കപ്പെടുന്നതല്ല. കൃഷി വ്യവസായവൽകരിച്ചതു
കൊണ്ടുമാത്രം പരിഹാരമാകില്ല, വ്യവസായത്തെ ഗ്രാമവൽകരിക്കു
കയും വേണം.
അപ്പോൾ ഭിലായ്, റൂർക്കല മുതലായിടങ്ങളിലെ സ്റ്റീൽ മില്ലു
കളും, ഭോപ്പാൽ, ഹരിദ്വാർ മുതലായിടങ്ങളിലെ ഹെവി ഇലക്ട്രിക്കൽ
ഫാക്ടറികളും മറ്റും എന്തുചെയ്യണം? അവയൊക്കെ എങ്ങനെ ചെറി
യതോതിൽ നിരവധി ഗ്രാമങ്ങളിലായി സ്ഥാപിക്കാം? അത്യന്തം വ്യ
കരമല്ലേ? പ്രായോഗികമാണോ? തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നു.
ഭിലായ് സ്റ്റീൽ മില്ലിനെ ഒരു 200 സ്റ്റീൽ മില്ലുകളായി വിഭജിച്ച് ഇരു
നൂറ് ഗ്രാമങ്ങളിലായി സ്ഥാപിച്ചാലും ഒന്നും വരാൻ പോകുന്നില്ല.
അപ്രായോഗികമായി യാതൊന്നുമില്ല. കൂടുതൽ ചെലവ് വരുമെന്ന് പറ
യുമായിരിക്കാം. വെറും പണത്തിന്റെ ഭാഷയിൽ മാത്രം പറഞ്ഞാൽ
അതുശരിയായിരിക്കാം. എന്നാൽ ഭീലായിലെ മറ്റു കാണാ ചെലവു
കളും രാജ്യത്തിലെ യഥാർഥ മൂലധനമായ അധ്വാനശക്തി നാം ഉപ
യോഗിച്ചില്ലെങ്കിലും ദിനം പ്രതി വ്യയം ചെയ്യപ്പെടുകയാണെന്ന വസ്തു
തയും ചെറുതിനെ സുന്ദരം മാത്രമല്ല ശക്തവും കൂടിയാക്കാൻ പറ്റുന്ന
സാങ്കേതിക വിദ്യകളുടെ വികാസവും വ്യാവസായിക കാർഷിക മേഖ
ലകളെ സമന്വയിപ്പിക്കാനുള്ള സാധ്യതയും കൂടി കണക്കിലെടുക്കു
മ്പോൾ ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും
ഈ നയം ന്യായീകരിക്കപ്പെടുന്നതായിരിക്കും.<noinclude></noinclude>
curjnv5cuejnmdvihry8hdu9cm35hfc
താൾ:Sasthrejnen Pouranakumbol 2004 June.pdf/60
106
84545
245256
2026-07-16T18:45:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '60 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഇവയ്ക്കൊക്കെ പ്രത്യേക തരം മരങ്ങൾ ആവശ്യമാണ്. ഇന്ന് നമ്മുടെ കാട് ഭഗവാൻ ഇട്ട വിത്തുകൊണ്ട് വളരുന്നവയാണ്. ശാസ്ത്രീയമായ രീതിയിൽ മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245256
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>60
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഇവയ്ക്കൊക്കെ പ്രത്യേക തരം മരങ്ങൾ ആവശ്യമാണ്. ഇന്ന് നമ്മുടെ
കാട് ഭഗവാൻ ഇട്ട വിത്തുകൊണ്ട് വളരുന്നവയാണ്. ശാസ്ത്രീയമായ
രീതിയിൽ മനുഷ്യർ അതിനെ കൈകാര്യം ചെയ്താൽ, കൊല്ലം
തോറും ആയിരക്കണക്കിന് ഹെക്ടർ ശാസ്ത്രീയമായ വനവൽകര
ണത്തിന് വിധേയമാക്കുകയാണെങ്കിൽ വലിയൊരു തുക അധ്വാന
ശേഷി അവിടെ വിനിയോഗിക്കപ്പെടും. മേൽനിർദ്ദേശിച്ച വ്യവ
സായവൽകരണ നയത്തിൽ വനവൽകരണം എത്ര പ്രധാനമാണെന്ന്
വ്യക്തമാണ്. വസ്ത്രം, ഭവനനിർമാണം, കടലാസ്സ് എന്നിങ്ങനെ മൂന്ന്
പ്രമുഖ വ്യവസായ മേഖലകൾക്ക് വേണ്ട അസംസ്കൃത പദാർഥ
ങ്ങൾക്ക് ഉറവിടമാണ് വനം.
തൊഴിൽ ശക്തിയെ വനവൽകരണത്തിലേക്ക് തിരിച്ചുവിടാൻ യ
ഞങ്ങളുടേയും മറ്റും രൂപത്തിൽ ആവശ്യമായ 'മൂലധനം' താരത
മ്യേന കുറവാണ്. അതുപോലെ ജല നിയന്ത്രണ സൗകര്യങ്ങൾ (അണ
ക്കെട്ട്, തോട്, കുളം, ബണ്ട് നിർമിക്കുന്നതിനും കെട്ടിടം നിർമിക്കു
ന്നതിനും ഒക്കെ വളരേ കുറച്ചേ യന്ത്രങ്ങൾ ആവശ്യമുള്ളു. അവ
ക്കെല്ലാം വേണ്ടത് ചരമൂലധനം അഥവാ, കൂലിയുടെ രൂപത്തിലുള്ള,
അധ്വാന ശേഷിയുടെ മൂല്യത്തിന്റെ രൂപത്തിലുള്ള മൂലധനമാണ്. ഇതി
നാകട്ടെ കേരളത്തിൽ ഇന്ന് യാതൊരു ക്ഷാമവുമില്ല.
മറ്റു വ്യവസായങ്ങൾക്കാവശ്യമായ മൂലധനം കാണണം. അതു
കാണാൻ പറ്റുകയും ചെയ്യും. പക്ഷെ അതിനുള്ള വഴികളെപ്പറ്റിയും
മറ്റുമുള്ള പഠനം ഈ ചർച്ചയുടെ പരിധിയിൽ പെടുന്നില്ല. ചുരുക്ക
ത്തിൽ,
1.
2.
3.
5.
സുലഭമായ അധ്വാനശേഷിയെ മുഖ്യമൂലധന സ്രോതസ്സായി
കണക്കാക്കുക.
കേരളത്തെ ആസൂത്രണ ആവശ്യത്തിനു ഒരു പ്രത്യേക സാമ്പ
ത്തിക ഘടകമായി കണക്കാക്കുക.
കയറ്റുമതി ഇറക്കുമതി കഴിവതും കുറക്കാവുന്ന രീതിയിൽ
ഉല്പാദനം ആസൂത്രണം ചെയ്യുക.
4. കേരളത്തിലെ പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കുക.
സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർ
പിടം, വസ്ത്രം .... മുതലായവയ്ക്കാധാരമായ വ്യവസായങ്ങൾക്കു
ഉല്പാദന രംഗത്ത് പ്രഥമസ്ഥാനം കൊടുക്കുക.
ഇതായിരിക്കണം നമ്മുടെ വ്യവസായവൽകരണത്തിന്റെ നയം.<noinclude></noinclude>
rkulcl3oim76soqyvumfcu3hxoq9paj
താൾ:Sasthrejnen Pouranakumbol 2004 June.pdf/80
106
84546
245257
2026-07-16T18:45:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '80 പട്ടിക 5. ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ആറാം പദ്ധതി വൈദ്യുതി ഡിമാന്റ് ലഭ്യത ആവശ്യമായ കൊല്ലം ഉല്പാദനം കോടി എങ്ങനെ ഇത് നൽകും എന്തുണ്ടായി യൂണിറ്റ് 1980-81 386 1981-82 420 1982-83 458 1983-8...' താൾ സൃഷ്ടിച്ചിരിക്കുന്നു
245257
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>80
പട്ടിക 5.
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ആറാം പദ്ധതി വൈദ്യുതി ഡിമാന്റ് ലഭ്യത
ആവശ്യമായ
കൊല്ലം ഉല്പാദനം
കോടി
എങ്ങനെ ഇത് നൽകും
എന്തുണ്ടായി
യൂണിറ്റ്
1980-81 386
1981-82
420
1982-83
458
1983-84
500
1984-85
545
ഇടുക്കി മൂന്നാം ഘട്ടവും
ശബരിഗിരി ആഗ്മെന്റേഷനും
പണിതീരും- 40 കോടി
യൂണിറ്റ് വൈദ്യുതി അങ്ങനെ
ലാഭിക്കാം
ഇടമലയാർ പദ്ധതി പണി
തീരും. 32 കോടി യൂണിറ്റ്
കക്കാട് പദ്ധതി പണിതീരും
26 കോടി യൂണിറ്റ്
സൈലന്റ് വാലി പദ്ധതി
തീരും. 52 കോടി യൂണിറ്റ്
ഇവയുടെ
ഇന്നും, 1984-85 ലും
തീർന്നിട്ടില്ല.
ഇന്നും പണി തീർന്നി
ട്ടില്ല.
നാലിലൊന്ന് പണി
കൂടി ഇതേ വരെ
തീർന്നിട്ടില്ല.
പദ്ധതി ഉപേക്ഷിക്ക
പ്പെട്ടു.
ഒരൊറ്റ പദ്ധതി പോലും പണി തീർന്നില്ല. ആദ്യത്തെ മൂന്നും
തീരേണ്ടതായിരുന്നു. തീരാമായിരുന്നതായിരുന്നു. തീരാത്തതിന്റെ
ഉത്തരവാദിത്തം ഗവൺമെന്റിനാണ്. ഉദ്യോഗസ്ഥൻമാരുടെ ഔചിത്യ
ബോധമില്ലായ്മയും മന്ത്രിമാരുടെ സ്ഥാപിത താൽപര്യങ്ങളും ആണ്
കാരണം. കക്കാട് പദ്ധതിയും സൈലന്റ് വാലി പദ്ധതിയും ഈ സമ
യത്തിനുള്ളിൽ പണി തീരുമെന്ന് എഴുതിവച്ചതിനെപ്പറ്റി എന്തു പറ
യാനാണ്? 5 കൊല്ലം കൊണ്ട് ഒരു ജലവൈദ്യുത പദ്ധതിയുടെ എല്ലാ
പണിയും തീരുക. തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയല്ലേ ഇത്
എഴുതിയത്? ആറാം പദ്ധതിക്കാലത്ത് ആദ്യത്തെ മൂന്ന് പദ്ധതികള
തിരു എന്നും സൈലന്റ് വാലി പദ്ധതി കണക്കിലെടുക്കരുതെന്നും
കക്കാട് പദ്ധതി മാത്രമേ ഏഴാം പദ്ധതിക്കാലത്ത് തീർക്കാൻ പറ്റൂ
എന്നും 1983-84 ന് ശേഷം പവർകട്ട് ഒഴിവാക്കണമെങ്കിൽ കൽക്കരി
കത്തിക്കുന്ന താപനിലയം കെട്ടാനുള്ള തീരുമാനം ഉടൻ എടുക്കുകയും
പണി തുടങ്ങുകയും വേണമെന്നും അന്നത്തെ സ്റ്റിയറിങ്ങ് കമ്മിറ്റിയിൽ
ഈ ലേഖകൻ വാദിക്കുകയുണ്ടായി. എന്നാൽ അത് അംഗീകരിക്ക
പ്പെട്ടില്ല. കേരളത്തിന് താപനിലയം വേണ്ട, കൽക്കരി ഇവിടെ എത്തി
ക്കാനാവില്ല, എന്നായിരുന്നു നിലപാട്. സ്റ്റിയറിങ്ങ് കമ്മിറ്റി റിപ്പോർട്ടിൽ
ഇങ്ങനെ രേഖപ്പെടുത്തി.<noinclude></noinclude>
b6svf4qiugiyfroh36a819motiknyzg
താൾ:Sasthrejnen Pouranakumbol 2004 June.pdf/90
106
84547
245258
2026-07-16T18:45:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '90 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ കൂടുതൽ തൊഴിലും മൂല്യവും സൃഷ്ടിക്കുന്ന ഉപയോഗങ്ങൾക്ക് മുൻഗ ണന നൽകണം. അലൂമിനിയം, കാർബൈഡ്, കാസ്റ്റിക് സോഡ തുട ങ്ങിയവക്ക് കൊടുക്കാൻ ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245258
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>90
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
കൂടുതൽ തൊഴിലും മൂല്യവും സൃഷ്ടിക്കുന്ന ഉപയോഗങ്ങൾക്ക് മുൻഗ
ണന നൽകണം. അലൂമിനിയം, കാർബൈഡ്, കാസ്റ്റിക് സോഡ തുട
ങ്ങിയവക്ക് കൊടുക്കാൻ ഇനി കേരളത്തിൽ വൈദ്യുതി ഇല്ല.
ഗാർഹികോപഭോഗം
പ്രതിമാസം 15-20 യൂണിറ്റ് ഉപയോഗിക്കുന്ന കുടുംബങ്ങളുണ്ട്.
300-400 യൂണിറ്റ് ഉപയോഗിക്കുന്ന കുടുംബങ്ങളുണ്ട്. എല്ലാവർക്കും
വെളിച്ചം നൽകുന്നതിന് ആണ്. മുൻഗണന നൽകേണ്ടത്. ഈ നൂറ്റാണ്ട്
അവസാനമാകുമ്പോഴേക്കും ആകെ 40 ലക്ഷം വീടുകളിൽ വൈദ്യുതി
ലഭിക്കണമെന്ന ലക്ഷ്യമിടുക. ഒരു വീടിന് ശരാശരി ഒരു വർഷം എത
വൈദ്യുതി വേണം? അല്ലെങ്കിൽ എത്ര കൊടുക്കാം? ഇന്ന് ഒരു ധനിക
കുടുംബത്തിൽ പ്രതിമാസം 300-400 യൂണിറ്റ് വൈദ്യുതി ഉപയോഗി
ക്കുന്നു. പാചകത്തിനും, ഫ്രിഡ്ജ്, ഫാൻ, എയർ കണ്ടീഷ്ണർ മുത
ലായവക്കും ഒക്കെ കൂടി. എല്ലാ വീട്ടുകാർക്കും ഇത്ര വൈദ്യുതി കൊടു
ക്കണമെങ്കിൽ 1500 കോടി യൂണിറ്റ് വൈദ്യുതി അതിനുതന്നെ വേണ്ടി
വരും. 4 - 5 വിളക്കുകൾ ഒരു ഫാൻ, ഒരു റേഡിയോ - ഇത്രയും ഉള്ള
ഒരു വീടിന് പ്രതിമാസം 30-40 യൂണിറ്റ് വൈദ്യുതി മതിയാകും. പ്രതി
വർഷം ഏതാണ്ട് 400 യൂണിറ്റ് 40 ലക്ഷം വീടുകൾക്ക് ഈ നിരക്കിൽ
160 കോടി യൂണിറ്റ് വൈദ്യുതി മതിയാകും. ഇതിൽ കൂടുതലായുള്ള
ഉപഭോഗം നിരുത്സാഹപ്പെടുത്തണം. കാരണം വൈദ്യുതി നമുക്ക് മറ്റു
പല ആവശ്യങ്ങൾക്കും വേണം. പെനാലിറ്റി താരിഫ് ഉപയോഗിച്ച്
അധിക ഉപയോഗം നിരുത്സാഹപ്പെടുത്താം.
തെരുവ് വിളക്ക്, ജല വിതരണം മുതലായ പൊതു ആവശ്യങ്ങൾക്ക്
വേണ്ടത്ര വൈദ്യുതി നൽകണം. അതിൽ ഒരുതരത്തിലുള്ള റേഷ
നിങ്ങും പാടില്ല. കൃഷിയിൽ പമ്പിങ്ങിനാണ് വൈദ്യുതി വേണ്ടത്. പര
മാവധി പ്രോത്സാഹിപ്പിക്കേണ്ട ഒരു മേഖലയാണിത്. നിയന്ത്രിത ജല
സേചനം കാർഷികോൽപാദനം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവ
ഹിക്കുന്നു. ഇതിനാകട്ടെ ഭൗമജലത്തെ ഗണ്യമായി ആശ്രയിക്കേണ്ടി
വരും. ഭൗമജലത്തിന്റെ പരമാവധി ഉപയോഗത്തിനായി ഏതാണ്ട് 120
കോടി യൂണിറ്റ് വൈദ്യുതി വേണ്ടി വരുമെന്നാണ് കണക്കാക്കിയിരു
ഇന്ന് ഗതാഗതത്തിന് വൈദ്യുതി ഉപയോഗിക്കുന്നില്ല. എന്നാൽ, ഈ
നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും കേരളത്തിലെ പ്രധാന ലൈനു
വൈദ്യുതീകരിക്കുകയാണെങ്കിൽ ഏതാണ്ട് 120 കോടി
വൈദ്യുതി വേണ്ടി വരും. മുൻഗണന നൽകേണ്ട ഇനമാണി
കളെല്ലാം
യൂണിറ്റ്
ദീപാലങ്കാരങ്ങൾക്കായുള്ള വൈദ്യുതി ഉപയോഗം പൂർണമായി<noinclude></noinclude>
too2hz1vcxatz159pq1bcht6d9ekc5z
താൾ:Sasthrejnen Pouranakumbol 2004 June.pdf/2
106
84548
245259
2026-07-16T18:45:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ' താൾ സൃഷ്ടിച്ചിരിക്കുന്നു
245259
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ<noinclude></noinclude>
ji4g3d11yl6uvxinbytby5dh17f37r7
താൾ:Sasthrejnen Pouranakumbol 2004 June.pdf/21
106
84549
245260
2026-07-16T18:45:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചൂഷണ നിരക്കും കുത്തകവൽകരണവും പട്ടിക 1 കോടി രൂപ 1968-99 1969-70 1. മൊത്തം വരവും സ്റ്റോക്കിൽ വർധനവും 3454 3866 2. അസംസ്കൃത പദാർഥങ്ങൾ, ഇന്ധനാദികൾ മൂലധന വീണ്ടെടുപ്പ് ഫണ്ട്, മറ്റു ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245260
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചൂഷണ നിരക്കും കുത്തകവൽകരണവും
പട്ടിക 1
കോടി രൂപ
1968-99
1969-70
1. മൊത്തം വരവും
സ്റ്റോക്കിൽ വർധനവും
3454
3866
2. അസംസ്കൃത പദാർഥങ്ങൾ, ഇന്ധനാദികൾ
മൂലധന വീണ്ടെടുപ്പ് ഫണ്ട്, മറ്റു
ഉല്പാദന ചെലവുകൾ
3. ഉല്പാദനം കൊണ്ടുള്ള മൂല്യവർധന
2277
2545
1179
1321
567
615
612
706
21
4. ശമ്പളം, കൂലി,മറ്റാനുകൂല്യങ്ങൾ
5. മിച്ചമൂല്യം
6. മൂല്യവർധനവിൽ തൊഴിലാളിക്ക്
നൽകുന്ന പങ്ക് ( ശതാമാനം )
7. മൂല്യവർധനവിൽ മുതലാളിക്ക്
ലഭിക്കുന്ന പങ്ക് ( ശതമാനം )
8. ചൂഷണ നിരക്ക്
ശതമാനം )
48
46.5
52.0
53.5
108
114.8
ഈ ചൂഷണ നിരക്ക് ഒരു സൂചകമെന്ന നിലയിൽ മാത്രമെ
ഉപയോഗിക്കാവൂ. എന്തുകൊണ്ടെന്നാൽ ഏതാനും വ്യക്തികളുടെ
കയ്യിലാണ് ഈ പണം മുഴുവനും എത്തുന്നത്. ചൂഷണത്തെ കൂടു
തൽ തീവ്രമാക്കുന്നതിനുള്ള ഉപാധികൾ ഈ പണം കൊണ്ട് അവർ
സംഭരിക്കുന്നു. ആസ്തികൾ എത്രകണ്ടു വർധിക്കുന്നുവോ, അത
കണ്ടു ചൂഷണശേഷിയും വർധിക്കുന്നു. ഒന്നാം പട്ടികയിൽ കൊടു
ത്തിരിക്കുന്ന കണക്ക് 686 കമ്പനികളുടെയും കൂടിയുള്ളതാണ്. ഇവ
യിൽ തന്നെ കമ്പനിയുടെ വലുപ്പം (ആസ്തിയുടെ അടിസ്ഥാനത്തിൽ)
കൂടും തോറും ചൂഷണ നിരക്കും വർധിച്ചുവരുന്നതായി കാണാം. 5
കോടി രൂപയിൽ കുറവ് ആസ്തിയുള്ള കമ്പനികളിലെ ചൂഷണനി
രക്ക് 76.0 ശതമാനമായിരിക്കെ 10 കോടി രൂപയിൽ കൂടുതൽ ആസ്തി
യുള്ള കമ്പനികളിലെ ചൂഷണ നിരക്ക് 145.7 ശതമാനമാണ്. പട്ടിക 2
നോക്കുക.
പട്ടിക 2
കമ്പനികളുടെ
മൂല്യവർധനവിൽ
മുതലാളി പറ്റുന്ന പങ്ക്
ചൂഷണനിരക്ക്
ശാനത്തിൽ
എണ്ണ
1968-69 1969-70
1968-69 1969-70
1. 5 കോടി രൂപ വരെ
502
41.1 43.2
69.7 76.0
2. 5 കോടി മുതൽ
10 കോടി വരെ
99
48.9
51.5
95.7 106.2
3. 10 കോടി രൂപയിൽ
കൂടുതൽ
85
58.5
59.3
140.9
145.7<noinclude></noinclude>
o9yjtkheqlne0nxwjt2x88zpnqe9pli
താൾ:Sasthrejnen Pouranakumbol 2004 June.pdf/31
106
84550
245261
2026-07-16T18:45:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സയൻസും ടെക്നോളജിയും പുതിയൊരു കാഴ്ചപ്പാട് ആവശ്യമായിരിക്കുന്നു* ഇന്ത്യയിലുള്ള പ്രകൃതിവിഭവങ്ങളും മാനുഷിക വിഭവങ്ങളും ആയിരിക്കണം ഇവിടുത്തെ വ്യവസായവൽകരണത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245261
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സയൻസും ടെക്നോളജിയും
പുതിയൊരു കാഴ്ചപ്പാട് ആവശ്യമായിരിക്കുന്നു*
ഇന്ത്യയിലുള്ള പ്രകൃതിവിഭവങ്ങളും മാനുഷിക വിഭവങ്ങളും
ആയിരിക്കണം ഇവിടുത്തെ വ്യവസായവൽകരണത്തിന്റെ അടിത്തറ.
എന്നാൽ ഇന്നു ചെയ്യുന്നതുപോലെ വലിയ തോതിൽ അവ കേന്ദ്രീ
കരിക്കരുത്. കേന്ദ്രീകരണം വ്യഥാവ്യയത്തിനു കാരണമാകുന്നു. ഗ്രാമ
പ്രദേശങ്ങളും പട്ടണ പ്രദേശങ്ങളും തമ്മിൽ ഇന്നുള്ള വൈരുധ്യം
തന്നെ ഇനിയും കുറക്കാൻ പറ്റുന്ന വിധത്തിലായിരിക്കണം നഗരീക
രണം. അതായത് വ്യവസായങ്ങൾ ചെറിയതോതിൽ ഉള്ളവയായിരിക്ക
ണം. കഴിവതും വലിയ പട്ടണങ്ങൾക്ക് ജന്മം കൊടുക്കാത്ത വിധത്തി
ലായിരിക്കണം അവയുടെ സ്ഥാനങ്ങൾ നിർണയിക്കേണ്ടത്.
മനുഷ്യന്റെ ഭൗതികവും സാംസ്കാരികവുമായ എല്ലാവിധ പ്രശ്ന
ങ്ങൾക്കും പരിഹാരം കാണാൻ കഴിവുള്ള, ഏതാണ്ടൊരു ദിവ്യശ
ക്തിതന്നെയുള്ള, എന്തോ ഒന്നാണ് സയൻസും ടെക്നോളജിയും എന്ന
വിശ്വാസം ആധുനിക ശാസ്ത്രയുഗത്തിന്റെ സംഭാവനയാണ്. നമു
ക്കു ചുറ്റുമുള്ള പ്രകൃതിയെയും നമ്മെത്തന്നെയും ശാസ്ത്രീയമായി
വീക്ഷിക്കാൻ ഉദ്ഘോഷിക്കുന്ന ശാസ്ത്രം സ്വയം ശാസ്ത്രീയ പരി
ശോധനക്ക് വിധേയമാകുന്നില്ല എന്നതാണ് സത്യം. മനുഷ്യനെ അല
ട്ടിയിരുന്ന പല പ്രശ്നങ്ങൾക്കും ശാസ്ത്രം പരിഹാരം കണ്ടിട്ടുണ്ട്;
അവന്റെ ജീവിതം കൂടുതൽ സുഖസമ്പൂർണവും സംസ്കാര
സമ്പന്നവും ആക്കിതീർത്തിട്ടുണ്ട്. അതേസമയം പുതുതായി പല
പ്രശ്നങ്ങളേയും അത് സൃഷ്ടിച്ചിട്ടുമുണ്ട്. ഒരുകാര്യം ശരിയാണ്.
ശാസ്ത്രത്തിന്റെ സൃഷ്ടികളായി ഇന്ന് പരിഗണിക്കപ്പെടുന്ന പല
പ്രശ്നങ്ങൾക്കും യഥാർഥത്തിൽ ശാസ്ത്രമല്ല ഉത്തരവാദി.
യത് അവ തടയാനാകാത്ത പ്രകൃതി നിയമങ്ങളുടെ ഫലമായി ഉണ്ടാ
യവയല്ല. ചൂഷണാധിഷ്ഠിതമായ സമൂഹ സംഘടനയാണ് അവയ്ക്ക
ജന്മം നൽകിയിട്ടുള്ളത്.
നിർഭാഗ്യമെന്ന് പറയട്ടെ, ഈ പ്രശ്നങ്ങൾക്കുനേരെ
ചിന്ത, ജന്മദിനപ്പതിപ്പ് 1974,
അതാ
നാം<noinclude></noinclude>
mvjek060etb12jgq676gbmpvkmsraaj
താൾ:Sasthrejnen Pouranakumbol 2004 June.pdf/81
106
84551
245262
2026-07-16T18:46:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000 81 "കേരളത്തിൽ കൽക്കരി ഇല്ല. ബിഹാർ ബംഗാൾ പ്രദേശത്തു നിന്ന് കൊണ്ടുവരണം. ഭൂരിഭാഗം കൽക്കരിയും നല്ലയിനമല്ല. 40-45% ചാരമാണ്. ഉപയോഗിക്കാൻ വിഷമം. കടത്ത് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245262
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000
81
"കേരളത്തിൽ കൽക്കരി ഇല്ല. ബിഹാർ ബംഗാൾ പ്രദേശത്തു
നിന്ന് കൊണ്ടുവരണം. ഭൂരിഭാഗം കൽക്കരിയും നല്ലയിനമല്ല. 40-45%
ചാരമാണ്. ഉപയോഗിക്കാൻ വിഷമം. കടത്ത് വ്യയകരം. അതിനാൽ
കൽക്കരി ഖനീമുഖത്ത് തന്നെ പവർ സ്റ്റേഷൻ സ്ഥാപിക്കുകയാണ്
നല്ലത്.
പിന്നെയും സാക്ഷാത്കരിക്കാനാകാത്ത ലക്ഷ്യങ്ങൾ
ഇത് 1978 അവസാനത്തിൽ ആയിരുന്നു. 1982 - 83 വരെ ഈ
നിലപാടിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, അതിനു ശേഷം
വന്ന വറുതിയും പവർകട്ടും അവരുടെ അഭിപ്രായത്തിൽ മാറ്റം വരു
ത്തി. 7-ാം പദ്ധതിക്കുവേണ്ടി ഹൈലെവൽ കമ്മിറ്റി തയ്യാറാക്കിയ
പരിപ്രേക്ഷ്യത്തിൽ താപനിലയം ഉണ്ട്. പട്ടിക 6 നോക്കുക. 1980 മുതൽ
2000 വരെയുള്ള ഡിമാന്റ് വർധനവും അത് തൃപ്തിപ്പെടുത്താനുള്ള
മാർഗങ്ങളും ആണ് അതിൽ കൊടുത്തിരിക്കുന്നത്.
പട്ടിക 6 വളരെ ശ്രദ്ധിച്ചു പരിശോധിക്കേണ്ടതാണ്. വരുന്ന 15
കൊല്ലത്തെ വൈദ്യുതി വികസനത്തിനുള്ള ബ്ലൂ പ്രിന്റാണിത്. ഇത്
തയ്യാറാക്കുന്നതിൽ ഇലക്ട്രിസിറ്റി ബോർഡിനും ഹൈലെവൽ കമ്മി
റ്റിക്കും തെറ്റുപറ്റി എന്ന് പറയുക വയ്യ. അറിയാതെ പറ്റുന്നതാണല്ലൊ
തെറ്റ്, അറിഞ്ഞുകൊണ്ട് അസത്യങ്ങൾ എഴുതിപ്പിടിപ്പിച്ച ഒരു പരിപ
ക്ഷ്യമാണിത്. ഇങ്ങനെ ഒരു പരിപ്രേക്ഷ്യം തയ്യാറാക്കുന്നതും ഗൗരവ
പൂർണമായ ഒരു രേഖയെന്നോണം അത് അവതരിപ്പിക്കുന്നതും അക്ഷ
തവ്യമായ അപരാധമാണ്. ഈ ആരോപണത്തെ സാധൂകരിക്കാം.
1980-81 ൽ പണി തീരുമെന്ന് പ്രതീക്ഷിച്ച് ശബരിഗിരി ഇടുക്കി
പദ്ധതികൾ 1984-85 ൽ തിരുമെന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നു. തീർന്നു
വെന്നും ഇല്ലെന്നും വരാം. 1983-84 ൽ തീരുമെന്നുദ്ദേശിച്ചിരുന്ന കക്കാട്
പദ്ധതി 1987-88 ൽ തീരുമെന്നാണ് ഇപ്പോഴത്തെ ശുഭ പ്രതീക്ഷ.
പക്ഷെ ഇനിയും തീരുമാനം പോലും എടുത്തിട്ടില്ലാത്ത, സൈറ്റ്
സെലക്ഷൻ കഴിയാത്ത ഒരു തെർമൽ സ്റ്റേഷൻ 1990-91 ൽ ഉൽപാ
ദനം ആരംഭിക്കും എന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസ
മാണ്. 1985-86 അവസാനത്തിൽ പണി തുടങ്ങാൻ പറ്റുമെന്ന് ഏറ്റവും
ശുഭാപ്തി വിശ്വാസത്തോടു കൂടി പ്രതീക്ഷിക്കുക. എത്ര കിണഞ്ഞ്
ശ്രമിച്ചാലും 1993-94 ന് മുമ്പ് അതിൽ നിന്ന് ഊർജം കിട്ടുന്നതല്ല.
1994-95 എന്നെടുക്കുന്നതായിരിക്കും കൂടുതൽ ശരി. മൂന്നാർ നഗരത്തെ
ആകെ വെള്ളത്തിൽ ആഴ്ത്തുന്ന പള്ളിവാസൽ പുതുക്കൽ' പദ്ധതി
നടപ്പാകുമോ എന്ന് കണ്ടു തന്നെ അറിയണം. പെരിഞ്ചാൻകുട്ടി പദ്ധ
തിക്ക് അടുത്ത കാലം വരെ 100 മെഗാവാട്ടും 160 കോടി യൂണിറ്റും<noinclude></noinclude>
ofseqsf7ku6hkpt38xq5ut7cgoobjpi
താൾ:Sasthrejnen Pouranakumbol 2004 June.pdf/101
106
84552
245263
2026-07-16T18:46:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ 101 യവരടങ്ങുന്ന ഭരണകൂടത്തിന്റെ രാഷ്ട്രീയ ഘടകവും സ്ഥിരം ഉദ്യോഗസ്ഥന്മാരുടേതായ നിർവഹണ ഘടകവും ഇതിന് വേണ്ടി ആവ ശ്യപ്പെട്ടിട്ടുണ്ടാകു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245263
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
101
യവരടങ്ങുന്ന ഭരണകൂടത്തിന്റെ രാഷ്ട്രീയ ഘടകവും സ്ഥിരം
ഉദ്യോഗസ്ഥന്മാരുടേതായ നിർവഹണ ഘടകവും ഇതിന് വേണ്ടി ആവ
ശ്യപ്പെട്ടിട്ടുണ്ടാകും. ആവശ്യമായത്, ചിലപ്പോൾ കൂടുതലും പണം
കൊടുത്തിരിക്കും. ശാസ്ത്ര-സാങ്കേതിക വിദഗ്ധർ മറ്റു രീതികളിലും
ഭരണകൂടവുമായി ബന്ധപ്പെട്ടവരാണ്. പലപ്പോഴും അതിന്റെ രാഷ്ട്രീയ
നേതൃത്വവും (പാർലിമെന്റ് അസംബ്ലി, മന്ത്രിമാർ) അതിലേറെ ഉദ്യോ
ഗസ്ഥ വൃന്ദവും അവരെ ഉപദേശിക്കാനായി പല തര
തരത്തിലുള്ള
ശാസ്ത്ര സാങ്കേതിക ഉപദേശകസമിതികൾക്ക് രൂപം നൽകാറുണ്ട്.
ഇന്ത്യയിലും പ്രധാനമന്ത്രിയെ ഉപദേശിക്കാനായി ഒരു ശാസ്ത്ര ഉപ
ദേശക സമിതിയും (SAC-Scientific Advisory Committee)ഒരു
ശാസ്ത്ര ഉപദേശകനും (Scientific Adviser) ഉണ്ട്. ഇപ്പോഴത്തെ
ഇന്ത്യൻ യൂണിയൻ പ്രസിഡണ്ട് തന്നെ മുമ്പ് ഇന്ത്യൻ പ്രധാന മന്ത്രി
യുടെ ശാസ്ത്ര ഉപദേഷ്ടാവ് ആയിരുന്നല്ലോ.ഇവർ നൽകുന്ന ഉപദേ
ശങ്ങൾ ഗവൺമെന്റിന്റെ തീരുമാനങ്ങളെ ഗണ്യമായി സ്വാധീനിക്കു
ന്നു പരക്കെ അറിയാവുന്ന ചില കാര്യങ്ങളുണ്ട്.
(i) ശാസ്ത്രജ്ഞർ ഭരണകൂടത്തിന് നൽകുന്ന ഉപദേശങ്ങളും
റിപ്പോർട്ടുകളും സാധാരണ പരമ രഹസ്യമായി വെക്കുകയാണ്
പതിവ്. എന്തെങ്കിലും വിവരം കിട്ടുന്നത് ചിലർ നടത്തുന്ന
ചോർത്തിയെടുക്കലിൽ കൂടിയാണ്. ആ ഉപദേശങ്ങൾ അനുസ
രിച്ചായിരിക്കണമെന്നില്ല ഗവൺമെന്റ് കാര്യങ്ങൾ നടപ്പാക്കുന്ന
ത് വികലമായും നേരെ എതിരായും ആകാം എന്നിട്ട്, ഒക്കെ
ശാസ്ത്രജ്ഞരുടെ ഉപദേശപ്രകാരമാണെന്ന് ജനങ്ങളെ തെറ്റി
കരിപ്പിക്കുകയും ചെയ്യും.
(ii) തങ്ങളുടെ അന്വേഷണ ഫലങ്ങൾ ജനങ്ങളുമായി പങ്കിടാൻ
ശാസ്ത്രജ്ഞരെ അനുവദിക്കുന്നില്ല. ജനജീവിതത്തെ സാരമായി
ബാധിക്കുന്നവയാണെങ്കിൽ പോലും. വിലക്കുകൾ നിയമത്തിന്റെ
പിൻബലത്തിലാകാം, ഭീഷണിയുടെ രൂപത്തിലുമാകാം
(ii) പലപ്പോഴും ശാസ്ത്രജ്ഞർ ഉദ്യോഗസ്ഥന്മാരുമായി സഹകരി
ക്കുകയും അവർ ആഗ്രഹിക്കുന്ന വിധത്തിൽ ഭാഗികമോ തെറ്റാ
യതോ ആയ വിവരങ്ങൾ നൽകുകയും അതുപയോഗിച്ച് ജന
ങ്ങളെ കബളിപ്പിക്കാൻ സഹായിക്കുകയും ചെയ്യാറുണ്ട്.
(iv) പല ശാസ്ത്രജ്ഞരും തങ്ങളെ ഏൽപ്പിക്കുന്ന ജോലിയുടെ
പ്രാധാന്യം മനസ്സിലാക്കാതെ ഉത്തരവാദിത്തരഹിതമായി ഉഴ
പാറും പതിവുണ്ട്. അവർ തങ്ങളുള്ള കമ്മിറ്റിക്കു വേണ്ടി ഒരു<noinclude></noinclude>
0ctur0yyc1jeagdsy9vtkf963mlt6hl
താൾ:Sasthrejnen Pouranakumbol 2004 June.pdf/3
106
84553
245264
2026-07-16T18:46:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഡോ. എം. പി. പരമേശ്വരൻ മടങ്ങർളി പരമേശ്വരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനായി 1935 ൽ തൃശ്ശൂരിൽ ജനി ച്ചു. തൃശ്ശൂർ സി.എം.എസ്. ഹൈസ്കൂൾ, സെന്റ് തോമസ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245264
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഡോ. എം. പി. പരമേശ്വരൻ
മടങ്ങർളി പരമേശ്വരൻ നമ്പൂതിരിയുടെയും സാവിത്രി
അന്തർജനത്തിന്റെയും മകനായി 1935 ൽ തൃശ്ശൂരിൽ ജനി
ച്ചു. തൃശ്ശൂർ സി.എം.എസ്. ഹൈസ്കൂൾ, സെന്റ് തോമസ്
കോളേജ്, തിരുവനന്തപുരം എഞ്ചിനീയറിംങ് കോളേജ്
എന്നിവിടങ്ങളിൽ പഠനം. 1956ൽ മുംബൈയിലെ ടാറ്റ
ഹൈഡ്രോ കമ്പനിയിൽ അപ്രന്റീസ്. 1957ൽ മുംബൈ
അണുശക്തി ഗവേഷണ സ്ഥാപനത്തിൽ. 1962-65 വരെ
മോസ്കോവിൽ പിഎച്ച്.ഡി. വിദ്യാർഥി. 1966 മുതൽ ശാസ്ത
സാഹിത്യ പരിഷത്തിൽ സജീവം. 1969 മുതൽ കേരള ഭാഷാ
ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. ഡയറക്ടർ, ഡയറക്ടർ. 1975ൽ
ജോലി രാജിവെച്ചു. 1975-85 വരെ ചിന്ത പബ്ലിക്കേഷന്റെയും
ദേശാഭിമാനി ബുക് ഹൗസിന്റെയും ചുമതലക്കാരൻ. 1988
മുതൽ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൽ മുഴുവൻ സമയ
പ്രവർത്തകൻ. 1989 ഭാരത് ഞാൻ വിജ്ഞാൻ സമിതിയുടെ
ഫൗണ്ടർ സെക്രട്ടറി. 2001 ൽ അതിന്റെ ചെയർമാൻ. 1988-95
വരെ ദേശീയ സാക്ഷരത മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗം. മൂന്ന് വർഷം ബംഗാൾ എഞ്ചിനീയറിങ് കോളേജ്
ബോർഡ് ഓഫ് ഗവർൺസ് ചെയർമാൻ. ഇപ്പോൾ എൻ.
സി.ഇ.ആർ.ടി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. 40ൽ
പരം ഗ്രന്ഥങ്ങൾ രചിച്ചു. 300ലധികം ലേഖനങ്ങൾ എഴുതി
യിട്ടുണ്ട്. മൂന്ന് പുസ്തകങ്ങൾക്ക് സംസ്ഥാന കേന്ദ്ര ഗവ
ബെന്റിന്റെ അവാർഡ്, 1989ൽ ശാസ്ത്ര പ്രചാരണത്തിനുള്ള
കേന്ദ്രസർക്കാരിന്റെ അവാർഡ്. 1992ൽ സാക്ഷരതാ പ്രവർത്ത
നത്തിനുള്ള അവാർഡ്
അരുണിമ
മടങ്ങർളി മന, തൃശ്ശൂർ 4<noinclude></noinclude>
59r3p3i4lo4q63tut1m8a8nacvyfqbm
താൾ:Sasthrejnen Pouranakumbol 2004 June.pdf/11
106
84554
245265
2026-07-16T18:47:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൃഷി; ഒരു വ്യവസായം കൃഷി വ്യവസായമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാ ണിത്. വ്യവസായങ്ങളിൽ സാധാരണയായി കണ്ടുവരുന്ന സങ്കേതങ്ങ ൾ - ഇൻപുട്, ഔട്ട്പുട്ട്, മുതലി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245265
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കൃഷി; ഒരു വ്യവസായം
കൃഷി വ്യവസായമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാ
ണിത്. വ്യവസായങ്ങളിൽ സാധാരണയായി കണ്ടുവരുന്ന സങ്കേതങ്ങ
ൾ - ഇൻപുട്, ഔട്ട്പുട്ട്, മുതലിറക്ക്, പലിശ, അവമൂലനം, അസംസ്കൃത
പദാർഥങ്ങൾ, നടത്തിപ്പ് ചെലവ്, അറ്റലാഭം മുതലായ സങ്കേതങ്ങൾ
-കൃഷിക്കും ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുകയാണ്. ഈ അടി
സ്ഥാനത്തിൽ കൃഷി വ്യവസായത്തെ അപഗ്രഥിക്കുമ്പോൾ കണക്കി
ലെടുക്കേണ്ട രാശികൾ ചൂണ്ടിക്കാണിക്കുകയാണ് ഈ പ്രബന്ധത്തിന്റെ
ഉദ്ദേശ്യം.
പുതിയ കൃഷിയിടങ്ങൾ വികസിപ്പിച്ച് എടുക്കുമ്പോൾ, ഉദാഹര
ണമായി കാടു വെട്ടിത്തെളിച്ചോ, കുന്നുകൾ നിരത്തിയോ, കായൽ
നികത്തി കരവെച്ചോ എടുക്കുമ്പോൾ അതിന് വേണ്ടി ചെലവാക്കുന്ന
പണം സ്ഥിരം മുടക്കുമുതലായി കണക്കാക്കണം. നടത്തിപ്പ് ചെലവിൽ
ഇതിന്റെ പലിശ മാത്രം കണക്കിലെടുത്താൽ മതിയാകും. അവമൂലനം
കണക്കാക്കേണ്ടതില്ല. കൃഷിക്ക് ആധാരമായിരിക്കുന്നത് മണ്ണാണ്.
അതിന്റെ രാസഭൗതിക സ്വഭാവ വിശേഷങ്ങൾ വ്യക്തമായി അറിഞ്ഞി
രിക്കണം. ഇതിന് വേണ്ടി വ്യാപകമായ ഒരു മൺവർഗീകരണം തന്നെ
നട ത്തേണ്ടിയിരിക്കുന്നു. വെള്ളം, വളം മുതലായവയുടെ
ശാസ്ത്രീയമായ പ്രയോഗത്തിന് ഇത് ആവശ്യമാണ്. ചില പ്രത്യേക
സന്ദർഭങ്ങളിൽ പല കൂട്ടുകളും വൻ തോതിൽ ചേർത്ത് മുകൾ മണ്ണിന്റെ
ഘടനക്ക് സാരമായി മാറ്റം വരുത്തുന്നത് ഉപയോഗപ്രദമായേക്കാം. ഇതു
കൊണ്ടുണ്ടാകുന്ന ഉല്പാദന വർധനവ് കണക്കാക്കുമ്പോൾ
ഇതിനുവേണ്ടി പ്രത്യേകമായി ചെലവാക്കിയ തുകയും മുതലിറക്കിൽ
കൂട്ടേണ്ടതാണ്.
ചിരകാലമായി കൃഷിചെയ്യുന്ന ഭൂമിക്ക് മണ്ണിന്റെ വില കണക്കാ
ക്കേണ്ടതില്ല. പണ്ടേക്കു പണ്ടുതന്നെ മുതലെല്ലാം ഈടായിക്കാണും.
കൃഷിക്ക് ബദലായി വ്യവസായത്തിനോ വീടുവെക്കാനോ ഉള്ള സന്ദർഭം
വരുമ്പോൾ മാത്രമേ കൃഷിഭൂമിയുടെ വില കണക്കാക്കേണ്ടതുള്ളൂ.
*അഗ്രോ ഇൻഡസ്ട്രീസ് ജൂൺ 1970, കേരള ശാസ്ത്രസാഹിത്യ പരിഷത്തും സാങ്കേതിക
ശാസ്ത്രസമിതിയും 1970 ഏപ്രിൽ മാസത്തിൽ സംഘടിപ്പിച്ച് കൃഷി ഒരു വ്യവസായം
എന്ന സിംപോസിയത്തിൽ അവതരിപ്പിച്ചതാണ് ഈ പ്രബന്ധം<noinclude></noinclude>
kohv3que96908mwx4w0qxjepqtzfppz
താൾ:Sasthrejnen Pouranakumbol 2004 June.pdf/22
106
84555
245266
2026-07-16T18:47:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ 1970-71 ൽ ഉല്പാദനം വളരെ കുറഞ്ഞുപോയെന്നും ഏതാണ്ടൊരു നിശ്ചലാവസ്ഥയിൽ തന്നെ എത്തിയിരുന്നെന്നും വ്യവസായ വൃത്ത ങ്ങൾ പ്രചരിപ്പിക്കുന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു
245266
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>22
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
1970-71 ൽ ഉല്പാദനം വളരെ കുറഞ്ഞുപോയെന്നും ഏതാണ്ടൊരു
നിശ്ചലാവസ്ഥയിൽ തന്നെ എത്തിയിരുന്നെന്നും വ്യവസായ വൃത്ത
ങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ 321 കമ്പനികളിൽ നിന്നും കിട്ടിയിരി
ക്കുന്ന കണക്കുകൾ കാണിക്കുന്നത് മുതലാളിമാരെ സംബന്ധിച്ചിട
ത്തോളം 1970-71 ലെ സ്ഥിതി 1969 - 70 ലേതിനേക്കാൾ മെച്ചമാണ്
ന്നതാണ്. അവരുടെ മൊത്തം ആസ്തി 12.1 ശതമാനം വർധിക്കുന്നു....
മൊത്തം വിൽപ്പന 13.4 ശതമാനം കൂടി.... അറ്റാദായം 33 ശതമാനം
വർധിച്ചു.
എന്നിട്ടും നികുതി കുറയുന്നു
സാധാരണക്കാരന്റെ മേലുള്ള നികുതിഭാരം ദിനംപ്രതി താങ്ങാനാ
വാത്തവിധം വർധിച്ചുകൊണ്ടുവരുമ്പോൾ ഈ കമ്പനികളുടെ മേലുള്ള
നികുതി മൊത്തം ആദായത്തിന്റെ 46.4 ശതമാനത്തിൽ നിന്ന് 40.2 ശത
മാനമായി കുറയുകയാണ് ചെയ്തത്. ലാഭത്തിന്റെ ശതമാനമായി
നോക്കുമ്പോൾ ഇത് അധികമാണെന്ന് തോന്നിയേക്കാം. ഉല്പന്നങ്ങ
ളുടെ മൊത്തം വിലയുടെ 2.90 ശതമാനം മാത്രമാണ് ഈ നികുതി
കൾ വരുന്നത്.
അങ്ങനെ ലാഭം വർധിച്ചിട്ടും നികുതി ഭാരം കുറഞ്ഞിട്ടും വ്യവസാ
യത്തിലെ മൂലധന നിക്ഷേപം വേണ്ടത് വികസിക്കുന്നില്ല. ഇതിന്റെ
കാരണങ്ങൾ മുഴുവൻ അപഗ്രഥിക്കുവാൻ ഈ ലേഖനത്തിൽ ഉദ്ദേശി
ക്കുന്നില്ല. വ്യവസായത്തിലെ കുത്തകകളുടെ കടുംപിടിത്തമാണ്
ഇതിന് കാരണം. ചെറുകിടക്കാരെ മത്സരരംഗത്തുനിന്നും എന്നന്ന
ക്കുമായി ഒഴിവാക്കാൻ വേണ്ടി, ഉണ്ടാകുന്ന ലാഭത്തിന്റെ നല്ലൊരു ശത
മാനം വിനിയോഗിക്കുന്നു. അതുപോലെ, ഭൂമി, കെട്ടിടങ്ങൾ മുതലാ
യവ വാങ്ങിയും ഹോട്ടലുകൾ, സിനിമാശാലകൾ മുതലായവ നട
ത്തിയും വ്യവസായ രംഗത്ത് വരേണ്ട മൂലധനം ധൂർത്തടിക്കപ്പെടുക
യാണ്. അതേ സമയം നികുതിയൊഴിവുകൾ, ബാങ്ക് വായ്പകൾ,
ലൈസൻസുകൾ, മറ്റു പ്രോത്സാഹനങ്ങൾ എന്നിവയൊക്കെ വൻകിട
ക്കാർക്ക് മാത്രം ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.
അങ്ങനെ വളർന്നുവരുന്ന കുത്തകവൽകരണത്തിന്റേതായ ഒരു
സാമ്പത്തിക വ്യവസ്ഥയാണ് ചുറ്റും നോക്കിയാൽ ഇന്ന് നമുക്ക്
കാണുവാൻ സാധിക്കുന്നത്.<noinclude></noinclude>
jjgtejsihax4cwncmq3u2bmn8a93kau
താൾ:Sasthrejnen Pouranakumbol 2004 June.pdf/4
106
84556
245267
2026-07-16T18:47:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഡോ.എം.പി.പരമേശ്വരൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്' താൾ സൃഷ്ടിച്ചിരിക്കുന്നു
245267
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഡോ.എം.പി.പരമേശ്വരൻ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്<noinclude></noinclude>
pq4awcp6vq14k7xa8101fx7cubl6v1t
താൾ:Sasthrejnen Pouranakumbol 2004 June.pdf/32
106
84557
245268
2026-07-16T18:47:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '32 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ മിക്കപ്പോഴും കണ്ണടക്കുകയും ശാസ്ത്രം സൃഷ്ടിച്ച് പ്രശ്നങ്ങൾക്ക് ശാസ്ത്രം തന്നെ പരിഹാരം കാണുമെന്ന് സമാധാനിക്കുകയും ആണ് ചെയ്തിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245268
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>32
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
മിക്കപ്പോഴും കണ്ണടക്കുകയും ശാസ്ത്രം സൃഷ്ടിച്ച് പ്രശ്നങ്ങൾക്ക്
ശാസ്ത്രം തന്നെ പരിഹാരം കാണുമെന്ന് സമാധാനിക്കുകയും ആണ്
ചെയ്തിട്ടുള്ളത്. അങ്ങനെ ശാസ്ത്രത്തിന്റെ സൃഷ്ടികളായ, യഥാർഥ
ത്തിലുള്ളവയും അല്ലാത്തവയും ആയ പ്രശ്നങ്ങൾ ഈട്ടം കൂടിവന്നു.
അവസാനം ഇന്നിതാ ലോകത്തിന്റെ പല ഭാഗങ്ങളിലും ശാസ്ത്ര
ത്തിനുതന്നെ എതിരായ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു തുടങ്ങിയിരി
ക്കുന്നു. 'പ്രകൃതി'യിലേക്ക് മടങ്ങിപ്പോകുന്ന ഹിപ്പികളും കാറുപേക്ഷിച്ച്
സൈക്കിളോടിക്കുന്ന ശാസ്ത്രജ്ഞരും ഡാർവിനിസത്തെ നിരാകരിച്ച്
ബൈബിളിലെ ജെനസിസ് പഠിപ്പിക്കുന്ന അധ്യാപകരും ഒക്കെ ഇതിൽ
ഫലമായാണ് ഉണ്ടായിട്ടുള്ളത്. ഒട്ടകപ്പക്ഷിയുടെ നയമാണിത്. അത്
പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. ചരിത്രത്തിന്റെ ഘടികാരത്ത
പിന്നോക്കം തിരിക്കാൻ പറ്റുന്നതല്ല. നമ്മുടെ സമീപനരീതികളിൽ
തന്നെ വിപ്ലവാത്മകങ്ങളായ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.
വളർച്ചയുടെ പരിമിതി
ജനപ്പെരുപ്പം, അന്തരീക്ഷ മലിനീകരണം, ഭക്ഷ്യക്കമ്മി, ഊർജ
ക്കമ്മി, വിഭവക്കമ്മി എന്നിവയുടെ ഫലമായി മാനവരാശിയുടെ വളർച്ച
മുട്ടിയിരിക്കുകയാണെന്നും വിനാശകരമായ ഒരു പ്രതിസന്ധിയിൽ മനു
ഷ്യവർഗം എത്തിച്ചേരുന്ന കാലം അതി വിദൂരമല്ലെന്നും മറ്റും സമർഥി
ക്കുന്ന മെഡോസിന്റെയും സഹപ്രവർത്തകരുടെയും വളർച്ചയുടെ
പരിമിതി' എന്ന പഠനം ഈ പംക്തികളിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. (ചിന്ത
ജന്മദിന പതിപ്പ് ആഗസ്ത് 1973)- സാമൂഹികവ്യവസ്ഥയിലും സാമ്പ
ത്തിക-സാങ്കേതിക നയങ്ങളിലും യാതൊരു വ്യത്യാസവും വരികയില്ല
എന്ന അടിസ്ഥാനത്തിലായിരുന്നു അവർ തങ്ങളുടെ നിഗമനങ്ങളിൽ
എത്തിചേർന്നത്. ഈ അടിസ്ഥാനമാണ് ചോദ്യം ചെയ്യപ്പെട്ടിരുന്നതും.
അപ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് ?
-
സാമൂഹിക വ്യവസ്ഥയിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി നമുക്ക്
വ്യക്തമായി അറിയാം. ചൂഷണത്തിലും ലാഭത്തിലും അധിഷ്ഠിത
മായ മുതലാളിത്തവ്യവസ്ഥയിൽ നിന്ന് ചൂഷണ രഹിതമായ സോഷ്യ
ലിസ്റ്റ് വ്യവസ്ഥയിലേക്കുള്ള മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ ഭീഷണി
യഥാർഥമായി മാറിയേക്കാവുന്നതാണ്. പക്ഷെ സാമ്പത്തിക
ഹിക വ്യവസ്ഥ മാറിയതുകൊണ്ട് മാത്രമായില്ല : ഊർജ ഉപഭോഗ
ത്തിലും വ്യവസായവൽക്കരണത്തിലും എല്ലാം പുതിയ കാഴ്ചപ്പാട്
ഉണ്ടാവുക കൂടി വേണ്ടിയിരിക്കുന്നു. ഊർജത്തിന്റെ ഉല്പാദനത്തിലും
ഉപഭോഗത്തിലും വളർത്തേണ്ട പുതിയ കാഴ്ചപ്പാട് എന്തായിരിക്കണ
മെന്ന് പരിശോധിക്കുന്നതിലൂടെ സയൻസിനെയും ടെക്നോളജിയെയും
ഒരു പുതിയ വെളിച്ചത്തിൽ കാണാൻ ശ്രമിക്കാം.<noinclude></noinclude>
90vlu6xr6rriha3shfoi95a0mxnseyu
താൾ:Sasthrejnen Pouranakumbol 2004 June.pdf/61
106
84558
245269
2026-07-16T18:47:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കമ്പ്യൂട്ടറും ഓട്ടമേഷനും മുതലാളിത്തത്തിലും സോഷ്യലിസത്തിലും* ഇന്ത്യയെപ്പോലുള്ള ദരിദ്രരാജ്യങ്ങളിൽ പോലും ഇലക്ട്രോണിക് കമ്പ്യൂട്ടർ അതിവേഗത്തിൽ പ്രചരിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245269
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കമ്പ്യൂട്ടറും ഓട്ടമേഷനും
മുതലാളിത്തത്തിലും സോഷ്യലിസത്തിലും*
ഇന്ത്യയെപ്പോലുള്ള ദരിദ്രരാജ്യങ്ങളിൽ പോലും ഇലക്ട്രോണിക്
കമ്പ്യൂട്ടർ അതിവേഗത്തിൽ പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ന്
കേരളത്തിലെ ഗ്രാമങ്ങളിൽ പെട്ടിക്കടകളിൽ പോലും ഇലക്ട്രോണിക്
കാൽക്കുലേറ്ററുകൾ ഉപയോഗിക്കുന്നു. തികച്ചും യാന്ത്രികമായിട്ടാണ്,
അതിന്റെ എല്ലാ സാധ്യതകളും മനസ്സിലാക്കികൊണ്ടൊന്നുമല്ല, ഉപ
യോഗിക്കുന്നതെങ്കിലും ഗ്രാമീണർക്കിടയിൽ പോലും ഒരു നിത്യോപ
യോഗ ഉപകരണമായി തീർന്നിരിക്കുകയാണ് കാൽക്കുലേറ്ററുകൾ.
മിക്കവാറും എല്ലാ സയൻസ് വിദ്യാർഥികളുടെയും എൻജിനീയറിങ്ങ്
വിദ്യാർഥികളുടെയും കയ്യിൽ അത് കാണാം.
-
ഇലക്ട്രോണിക് കാൽക്കുലേറ്റർ കമ്പ്യൂട്ടറിന്റെ ഒരംശം മാത
മാണ് ക്രിയ ചെയ്യുകയും വിവരം പ്രദർശിപ്പിക്കുകയും മാത്രമാണ്
അത് ചെയ്യുന്നത്. കോടിക്കണക്കിന് വിവരങ്ങൾ ഓർമയിൽ വെക്കു
ക, ക്രിയാഫലങ്ങൾ പ്രദർശിപ്പിക്കുകയോ അച്ചടിക്കുകയോ ചെയ്യുക,
അഭീഷ്ടങ്ങളിൽ നിന്നുള്ള വ്യതിയാനങ്ങളെപ്പറ്റി സൂചനകൾ നൽകു
ക, തെറ്റുതിരുത്താനുള്ള നിർദേശങ്ങൾ നൽകുക എന്നുതുടങ്ങി നൂറു
കണക്കിന് ധർമങ്ങൾ നിർവഹിക്കുന്ന, സെക്കന്റിൽ കോടിക്കണക്കിന്
ക്രിയകൾ ചെയ്യാൻ ശേഷിയുള്ള ഉപകരണങ്ങളാണ് ആധുനിക കമ്പ്യൂ
ട്ടറുകൾ. അവയുടെ ഉപയോഗ മേഖലയും അതിവേഗം വികസിച്ചുവരി
കയാണ്. പണ്ട് ഗവേഷകന്മാർക്ക് അതിവേഗം കണക്ക് കൂട്ടലുകൾ
നടത്താൻ മാത്രമുള്ള ഒരു കരുവായിരുന്നു അത്. ആ ഉപയോഗം ഇന്ന്
വീട്ടമ്മമാർക്കും കുട്ടികൾക്കും കൂടി ആവശ്യമുള്ളതായി തീരുകയാ
ണ്. വികസിത രാജ്യങ്ങളിൽ വ്യക്തികളുടെ ആവശ്യത്തിനുള്ളതും
സ്വകാര്യ ആവശ്യത്തിനുള്ളതും ആയ കമ്പ്യൂട്ടറുകൾ സുലഭമാണ്.
എന്തിന് ഇവിടെ കേരളത്തിൽ പോലും വ്യക്തി - ഗൃഹ കമ്പ്യൂട്ടറു
കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഹൈസ്കൂളുകളിൽ
കമ്പ്യൂട്ടറുകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. പണ്ടത്തെ ഷോർട്ട്
ചിന്ത, ജന്മദിനപ്പതിപ്പ് 1985<noinclude></noinclude>
sgp0jn20rigeyxqvz21zsv1r8b1sq8s
താൾ:Sasthrejnen Pouranakumbol 2004 June.pdf/71
106
84559
245270
2026-07-16T18:47:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000 71 വൈദ്യുത ഊർജത്തെയും അതേരൂപത്തിലും പരസ്പരം രൂപാന്തര പ്പെടുത്തിയും മാത്രമല്ല, രണ്ടിനെയും യാന്ത്രിക ഊർജമാക്കി മാറ്റിയും ഉപയോഗിക്കുന്നു. വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245270
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000
71
വൈദ്യുത ഊർജത്തെയും അതേരൂപത്തിലും പരസ്പരം രൂപാന്തര
പ്പെടുത്തിയും മാത്രമല്ല, രണ്ടിനെയും യാന്ത്രിക ഊർജമാക്കി മാറ്റിയും
ഉപയോഗിക്കുന്നു. വൈദ്യുതിയെ താപമോ ചലനമോ ആക്കി മാറ്റുക
എളുപ്പമാണ്. താപത്തെ വൈദ്യുതിയോ ചലനമോ ആക്കി മാറ്റുമ്പോൾ
ദക്ഷത കുറവാണ്.
കേരളത്തിലെ ഊർജ ഉപഭോഗം
കേരളത്തിൽ താപരൂപത്തിലുള്ള ഊർജമാണ് ഇന്നും ഏറ്റവും
കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. വിറകാണ് മുഖ്യ ഉറവിടം. പ്രതിവ
ർഷം 120-130 ലക്ഷം ടൺ വിറക് ഇവിടെ കത്തിക്കുന്നു. ഇതിൽ 90
ശതമാനത്തോളവും ഭക്ഷണം പാകം ചെയ്യുന്നതിനാണ് ഉപയോഗി
ക്കുന്നത്. കലോറി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 130 ലക്ഷം ടൺ
വിറക്, 70 ലക്ഷം ടൺ കൽക്കരിക്ക് തുല്യമാണെന്നു പറയാം.സം
സ്ഥാനത്തൊട്ടാകെ ഇന്ന് ഏതാണ്ട് 350 കോടി യൂണിറ്റ് വൈദ്യുതി
യാണ് ആഭ്യന്തര ഉപഭോഗം. ഇതുമുഴുവൻ താപമായി രൂപാന്തരപ്പെ
ടുത്തുകയാണെങ്കിൽ ഏതാണ്ട് 5 ലക്ഷം ടൺ കൽക്കരി കത്തിക്കുന്ന
തിന് സമമായിരിക്കും. താപ വൈദ്യുതി നിലയങ്ങളിൽ ഇത്രയും
വൈദ്യുതി ഉണ്ടാക്കാൻ ഏതാണ്ട് 20 ലക്ഷം ടൺ കല്ക്കരി കത്തി
ക്കേണ്ടിവരും. കേരളത്തിലെ വൈദ്യുതി ഉപഭോഗത്തിൽ ഏതാണ്ട് 70
ശതമാനം വ്യാവസായികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. 12-15 ശത
മാനം വീട്ടാവശ്യങ്ങൾക്കും. മൊത്തം ഊർജ്ജ ഉപഭോഗം എടുക്കുക
യാണെങ്കിൽ ഗാർഹികാവശ്യങ്ങൾ മറ്റുള്ളവയെക്കാൾ വളരെ മുന്നി
ട്ടുനിൽക്കുന്നു.
ഇന്ന് വൈദ്യുതോർജത്തിന്റെ ഒരേയൊരു ഉറവിടം ജലവൈദ്യുത
നിലയങ്ങളാണ്. “ഊർജാസൂത്രണം' എന്നു പറഞ്ഞാൽ സാധാരണ
യായി ഇവിടെ വൈദ്യുതോർജത്തിന്റെ ഉല്പാദനത്തെയും വിതരണ
ത്തെയും സംബന്ധിച്ചുള്ള ആസൂത്രണമായി മാത്രമേ കാണാറുള്ളു.
ഇതുപോര. എന്തുകൊണ്ടെന്നല്ലേ!
കേരളത്തിൽ ആണ്ടുതോറും ഏതാണ്ട് 470 കോടി യൂണിറ്റ്
വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നു. ഇത്രയും വീട്ടാവശ്യങ്ങൾക്കാണ്
ഉപയോഗിക്കുന്നതെങ്കിൽ പോലും ബോർഡിന് 180-200 കോടി രൂപയ
വരുമാനം വരു. യഥാർഥത്തിൽ ഇലക്ട്രിസിറ്റി ബോർഡിന്റെ പ്രതി
വർഷവരുമാനം ഏതാണ്ട് 80-100 കോടി രൂപയേ വരൂ. വിറകിന് മാർക്ക
റ്റിൽ ചുരുങ്ങിയത് ടണ്ണിന് 500 രൂപയെങ്കിലും വിലയുണ്ട്. ഈ നിര
ക്കുവെച്ച് നോക്കിയാൽ കേരളത്തിലെ വീടുകളിൽ മൊത്തം കത്തി
ക്കുന്ന വിറകിന്റെ വില ഏതാണ്ട് 600 കോടി രൂപ
വൈദ്യുതിയുടെ 6-7 മടങ്ങ്! “ഊർജ ആസൂത്രണം' എന്നുപറഞ്ഞാൽ<noinclude></noinclude>
08d5mftmgq8ha6zo0hcaytczp0rqhln
താൾ:Sasthrejnen Pouranakumbol 2004 June.pdf/82
106
84560
245271
2026-07-16T18:47:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '82 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ വൈദ്യുതി ഡിമാന്റും ലഭ്യതയും 1980-2000 പട്ടിക 6. ഡിമാന്റ് ലഭ്യത കൊല്ലം കോടി കോടി യൂണിറ്റ് യൂണിറ്റ് ലഭ്യതക്കുള്ള മാർഗം 1980-81 351 473 നിലവിലുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
245271
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>82
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
വൈദ്യുതി ഡിമാന്റും ലഭ്യതയും 1980-2000
പട്ടിക 6.
ഡിമാന്റ് ലഭ്യത
കൊല്ലം
കോടി കോടി
യൂണിറ്റ് യൂണിറ്റ്
ലഭ്യതക്കുള്ള മാർഗം
1980-81 351 473 നിലവിലുള്ള ശേഷി
1983-84 517
1984-85 570
484 രാമകുണ്ഡം- ഓഹരി
1985-86 643
1986-87 687
1987-88 741
671
ശബരിഗിരി, ഇടുക്കി, ഇടമലയാർ, ഇടുക്കി രണ്ടാം
ഘട്ടം 2 യൂണിറ്റുകൾ
82 ഇടുക്കി രണ്ടാം ഘട്ടം 3-ാം യൂണിറ്റ്, കൽപാക്കം
നെയ് വേലി ഓഹരി
138 മാട്ടുപെട്ടി, മലമ്പുഴ, മലങ്കര,ചിമോണി, പേപ്പാറ
കുറ്റ്യാടി, കക്കാട്
1988-89 800 738
1989-90 868
80
1991-92 1035 126
1992-93 1139 1472
1993-94 1249 146
1995 1378 1577
1995-96 1508 148
1996-97 1668
2007
1997-98 1838
2083
1998-99 2018
2284
1997-2000 2218 2284
രാമകുണ്ഡം, 2-ാം ഘട്ടം, ലോവർ പെരിയാർ,
അതിരപ്പിള്ളി, ചെറുപദ്ധതികൾ.
മാനന്തവാടി, മൂന്നാർ (പള്ളിവാസൽ), 1,2 യൂണിറ്റ്
പള്ളിവാസൽ (മൂന്നാർ) 3,4 യണിറ്റ്, പൂയൻകുട്ടി
ഘട്ടം-1, കേരള തെർമൽ 2
അച്ചൻകോവിൽ
പൂയൻകുട്ടി 2-ാം ഘട്ടം
പാമ്പാർ, ലോവർ ശബരിഗിരി, ബാരാപോൾ
കേരള ഭവാനി, ചോളത്തിപ്പുഴ, ചാലിപ്പുഴ, കേരള
തെർമൽ 3-ാം ഘട്ടം.
പെരിഞ്ചാൻകുട്ടി, കേരള പാണ്ടിയർ, പുന്നപ്പുഴ
കേരള ന്യൂക്ലിയർ 1-ാം ഘട്ടം, മറ്റു ചില്ലറ ജല
വൈദ്യുത നിലയങ്ങൾ
ശേഷിയാണ് പറഞ്ഞിരുന്നത്. ഇപ്പോൾ 150 മെഗാവാട്ടും 50 കോടി
യൂണിറ്റുമായി ചുരുക്കിയിട്ടുണ്ട്. യഥാർഥത്തിൽ ആ പദ്ധതി നടപ്പാ
ക്കാൻ പറ്റില്ലെന്ന് ബോർഡിനു തന്നെ അറിയാവുന്ന കാര്യമാണ്.
ഇനിയും പണി തുടങ്ങിയിട്ടില്ലാത്ത അതിരപ്പിള്ളി, പൊരിങ്ങൽകുത്ത്,
മാനന്തവാടി പദ്ധതികൾ വരുന്ന 5-6 കൊല്ലത്തിനുള്ളിൽ പണിതീർക്കു
മെന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ വിഷമമാണ്. പല പദ്ധതി
കൾക്കും ഭവാനി, ബാരാപോൾ, പാമ്പാർ, മാനന്തവാടി
സംസ്ഥാനങ്ങളുമായുള്ള തർക്കം തീർക്കേണ്ടതുണ്ട്. ഹൈലെവൽ
കമ്മിറ്റി തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂൾ പട്ടിക 7 നടപ്പാകണമെന്ന് ആഗ്ര<noinclude></noinclude>
98mu9srseg82e4prd6fz4iccfatrbk2
താൾ:Sasthrejnen Pouranakumbol 2004 June.pdf/91
106
84561
245272
2026-07-16T18:48:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000 91 നിരോധിക്കേണ്ടതാണ്. ഓരോ യൂണിറ്റ് വൈദ്യുതിയും ഉലപാദനക്ഷ മമായ പ്രവർത്തനങ്ങൾക്ക്, തൊഴിലില്ലാത്തവർക്ക് തൊഴിൽ നൽകു ന്നതിന് വേണ്ടി വിനിയോഗിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245272
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000
91
നിരോധിക്കേണ്ടതാണ്. ഓരോ യൂണിറ്റ് വൈദ്യുതിയും ഉലപാദനക്ഷ
മമായ പ്രവർത്തനങ്ങൾക്ക്, തൊഴിലില്ലാത്തവർക്ക് തൊഴിൽ നൽകു
ന്നതിന് വേണ്ടി വിനിയോഗിക്കേണ്ടതാണ്.
മൊത്തം ഉപഭോഗത്തിന്റെ ഏതാണ്ട് 72-73 ശതമാനം വ്യാവസാ
യിക മേഖലയിലാണ്. ബാക്കി 27-28 ശതമാനമാണ് മേൽ കൊടുത്ത
വ്യാവസായികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നത്.
വ്യവസായം
വ്യവസായവൽകരണം കൊണ്ടല്ലാതെ കേരളത്തിന് സാമ്പത്തിക
പുരോഗതി നേടാൻ പറ്റില്ലെന്ന കാര്യം സുവിദിതമാണ്. മൂലധന ദാരി
ദ്യവും തൊഴിൽ രംഗത്തെ അസ്വസ്ഥതയുമാണ് ഇതിന് തടസ്സമായി
പറയുക പതിവ്. തൊഴിൽ രംഗത്തെ അസ്വസ്ഥതയെന്നത് ഒരു
വീക്ഷണ വൈകല്യമാണ്. “മൂലധനമാകട്ടെ മുഖ്യമായും, കേന്ദ്രഗ
വൺമെന്റിന്റെ നയത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ഭാവിയിൽ
നിർണായകമായ തടസമായി വരാൻ പോകുന്നത് വൈദ്യുതിയുടെ
ദൗർലഭ്യമായിരിക്കും. ഏത് വ്യവസായങ്ങളാണ് കേരളത്തിൽ ഇനി
ആരംഭിക്കേണ്ടത് എന്നത് അവക്ക് ആവശ്യമായ വൈദ്യുതിയെ ആശ്ര
യിച്ചായിരിക്കണം തീരുമാനിക്കേണ്ടത്. വൈദ്യുതി പ്രധാനങ്ങളായ
അലൂമിനിയം, കാർബൈഡ് മുതലായവ വളരെ കുറച്ച് തൊഴിൽ സാധ്യ
തകളെ സൃഷ്ടിച്ചു; കുറച്ചു സമ്പത്തെ ഉണ്ടാക്കൂ. മൂലധന തൊഴിൽ
അനുപാതത്തെപ്പോലെ അത്രതന്നെ പ്രധാനമാണ് വൈദ്യുതി തൊ
ഴിൽ അനുപാതവും. ഒരു നിശ്ചിത വൈദ്യുത ഊർജം കൊണ്ട് കുടു
തൽ തൊഴിലും കൂടുതൽ സമ്പത്തും നൽകുന്ന വ്യവസായങ്ങൾക്ക്
മുൻഗണന നൽകേണ്ടിയിരിക്കുന്നു.
അവലംബം
1. Report of the High Level Committee on Industry. Trade and Power
Vol III. State Planning Board May 1984.
2. Report of the Steering Commitee on Power, Sixth Five year plan:
State Planning Board 1978
3. Report of the Task Force on Energy. Other than Electricity. Sixth
Five Year Plan, State Planning Board 1978
4. Kerala State Electricity Board Engineers Association Silver Jubile
Souvenir 1979.
5. A Perspective Plan for Power Development in Kerala- KSEB, 1978<noinclude></noinclude>
0jfowpoe52ugx3ehoprj4lniwu7x8kh
താൾ:Sasthrejnen Pouranakumbol 2004 June.pdf/102
106
84562
245273
2026-07-16T18:48:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '102 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ തയ്യാറെടുപ്പും നടത്തില്ല.വരും,മേലധികാരികളുടെ കണ്ണിൽപ്പെടും, നല്ല വാക്ക് പറയും ടി.എ.വാങ്ങും, തിരിച്ച് പോകും. അവരുടെ പേര് കടം കൊടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245273
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>102
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
തയ്യാറെടുപ്പും നടത്തില്ല.വരും,മേലധികാരികളുടെ കണ്ണിൽപ്പെടും,
നല്ല വാക്ക് പറയും ടി.എ.വാങ്ങും, തിരിച്ച് പോകും. അവരുടെ
പേര് കടം കൊടുക്കുക മാത്രമാണവർ ചെയ്യുന്നത്. പൊതുജന
ങ്ങൾക്ക് ഇത് ചെയ്യാവുന്ന ദ്രോഹത്തെപ്പറ്റി അവർ ബോധ
വാന്മാരല്ല.
(v) എന്നാൽ ഒറ്റക്കും തെറ്റക്കും ചില ശാസ്ത്രജ്ഞർ ധൈര്യം സംഭ
രിച്ച് സത്യം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാറുണ്ട്. എന്തു
വന്നാലും അവർ സഹിക്കാൻ തയ്യാറാണ്. ഭൂരിഭാഗം സന്ദർഭങ്ങ
ളിലും മാനേജ്മെന്റ് അവരെ വേട്ടയാടി പുറത്താക്കാറുമുണ്ട്.
ഇതേപ്പറ്റിയെല്ലാം കൂടുതൽ കൂടുതൽ ശാസ്ത്രജ്ഞർ ചിന്തി
ക്കാൻ തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എണ്ണത്തിൽ കുറ
വാണെങ്കിലും അവരുടെ ശക്തി ചെറുതല്ല. ജനങ്ങളുടെ പിൻബലം
ഉദ്യോഗസ്ഥരുടെ പിൻബലത്തേക്കാൾ ശക്തമാണ്, ആസ്വാദ്യകരവും
ആണ്. ആദ്യത്തേത് ബഹുമാനത്തോടു കൂടിയതാണ്. രണ്ടാമത്തേത്
പുച്ഛത്തോടു കൂടിയതും.
കണ്ണു തുറന്നിരിക്കുന്നവർക്കെല്ലാം ഇന്ന് പകൽ വെളിച്ചം പോലെ
കാണാവുന്ന രണ്ടു വസ്തുതകളുണ്ട്. ഒന്ന്: രാജ്യങ്ങൾ തമ്മിലും
രാജ്യത്തിനകത്തുമുള്ള സാമ്പത്തിക അസമത്വങ്ങൾ അതിവേഗ
ത്തിലും തുടർച്ചയായും വർധിച്ചു വരികയാണ്. രണ്ട് : പുത്തൻ സമ്പ
ത്തുണ്ടാക്കുന്നതിൽ ശാസ്ത്രവും സാങ്കേതിക വിദ്യയും അതിപ്രധാ
നമായ ഒരു പങ്കുവഹിക്കുന്നു. അറിഞ്ഞോ അറിയാതെയോ പണ
ക്കാരെ കൂടുതൽ പണക്കാരാക്കാൻ ശാസ്ത്ര-സാങ്കേതികവിദ്യകൾ
സഹായിച്ചിട്ടുണ്ട്. ഫലമോ ജനങ്ങളിൽ നല്ലൊരു വിഭാഗം കൂടുതൽ
ദരിദ്രരായിത്തീരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും “മൂല്യനിര
പേക്ഷമല്ലെന്ന വസ്തുത ശാസ്ത്ര സാങ്കേതിക വിദഗ്ധർ മനസ്സി
ലാക്കുന്നില്ല; തങ്ങളുടെ ചെയ്തികൾകൊണ്ട് അവർ ധനിക
ന്യൂനപക്ഷത്തെ സഹായിക്കുകയും ദരിദ്രർക്കെതിരായി നിലകൊള്ളു
കയുമാണെന്നും ശാസ്ത്ര-സാങ്കേതികവിദഗ്ധർ മനസ്സിലാക്കുന്നില്ല.
Citizen Scientist എന്നൊരു പുസ്തകം സൈമൺ ആൻഡ്
ഷൂസ്റ്റർ കമ്പനി 1991 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രാങ്ക് ഫോൺ ഹിപ്പൽ
എന്ന ശാസ്ത്രജ്ഞനാണ് അത് തയ്യാറാക്കിയിട്ടുള്ളത്. സമൂഹത്തോട്
ഉത്തരവാദിത്തബോധമുള്ള എല്ലാ ശാസ്ത്രജ്ഞരും വായിച്ചിരിക്കേണ്ട
ഒന്നാണത്. ആണവായുധ മത്സരം, കാറുകളും ഊർജ ഉപഭോഗവും,
ആണവറിയാക്ടർ അപകടങ്ങൾ എന്നീ മൂന്നു മേഖലകളിൽ ചില<noinclude></noinclude>
jtifvcikpvc7gcaevxkxqnzwchezj83
താൾ:Sasthrejnen Pouranakumbol 2004 June.pdf/41
106
84563
245274
2026-07-16T18:48:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സയൻസും ടെക്നോളജിയും 41 ഗാന്ധിജിയുടെ സ്വയം പര്യാപ്ത ഗ്രാമങ്ങളുടെ ഒരു രൂപഭേദമാണ് ഇതെന്ന് തോന്നിയേക്കാം. അതുകൊണ്ട് അറയ്ക്കേണ്ടതൊന്നുമില്ല. പ്രാകൃതങ്ങളായ ഉല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245274
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സയൻസും ടെക്നോളജിയും
41
ഗാന്ധിജിയുടെ സ്വയം പര്യാപ്ത ഗ്രാമങ്ങളുടെ ഒരു രൂപഭേദമാണ്
ഇതെന്ന് തോന്നിയേക്കാം. അതുകൊണ്ട് അറയ്ക്കേണ്ടതൊന്നുമില്ല.
പ്രാകൃതങ്ങളായ ഉല്പാദന യന്ത്രങ്ങൾ ഉപയോഗിക്കണമെന്നോ മനു
ഷ്യന്റെ കായികാധ്വാനം ഒഴികെ മറ്റൊന്നും ഉപയോഗിക്കാൻ പാടി
ല്ലെന്നോ ഒന്നും അതിനർഥമില്ല. ആധുനിക ഉല്പാദന ഉപകരണങ്ങൾ
എന്നുപറഞ്ഞാൽ വൻതോതിലുള്ള ഉല്പാദനത്തിനുവേണ്ട ഉപകര
ണങ്ങളാണെന്നൊരു ധാരണയുണ്ട്. അതു ശരിയല്ല. വൻ തോതിലു
ടെയല്ലാതെ ഉല്പാദനക്ഷമതയും ഉല്പന്നഗുണതയും വർധിപ്പിക്കു
വാൻ കഴിയുന്ന യന്ത്രങ്ങളും സാങ്കേതികരീതികളുമുണ്ട്. എല്ലാ തുറ
കളിലും ഉണ്ടെന്ന് ഇന്ന് പറയുക വയ്യ. എല്ലാ തുറകളിലും ചെറിയ
തോതിലുള്ളതും അതേസമയം കാര്യക്ഷമമായതും ആയ ഉല്പാദനം
സാധ്യമാക്കാൻ വേണ്ട സാങ്കേതിക രീതികളും യന്ത്രങ്ങളും ആവി
ഷ്കരിക്കുക, ഇതായിരിക്കണം സയൻസിന്റെയും ടെക്നോളജിയു
ടെയും മുന്നിലുള്ള ഏറ്റവും ജീവത്തായ പ്രശ്നം.
ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വേർതിരിവ് അപ്രത്യക്ഷ
മാവുന്നതോടെ നാം ഊഹിക്കുക കൂടി ചെയ്യാത്ത നിരവധി തുറക
ളിലെ വൃഥാവ്യയങ്ങൾ ഇല്ലാതാകുന്നതാണ്. ഒന്നാമതായി മോട്ടോർ
വാഹനങ്ങളുടെയും ട്രെയിൻ മുതലായവയുടെയും ആവശ്യം ഗണ്യ
മായി കുറയുന്നു. ഇതുകൊണ്ടും ഉല്പാദന രീതിയിൽ വന്നിട്ടുള്ള
വ്യത്യാസങ്ങൾ കൊണ്ടും അന്തരിക്ഷ മലിനീകരണ പ്രശ്നങ്ങൾ കുറ
യുന്നു. മൊത്തത്തിൽ ആവശ്യമായ ഊർജവും നിർമാണസാമഗ്രി
കൾ മുതലായവയും കുറയുന്നു. ബഹുനിലക്കെട്ടിടങ്ങൾ ആവശ്യ
മില്ലാതെ വരുന്നു.
ഈ തരത്തിലുള്ള ഒരു ഗ്രാമ-നഗരീകരണത്തിന് അനുയോജ്യ
മായ സയൻസും ടെക്നോളജിയും വളർത്തിക്കൊണ്ട് വരികയാണ്
സാമൂഹ്യവ്യവസ്ഥയിൽ വരുത്തേണ്ട മാറ്റങ്ങളോടൊപ്പം തന്നെ നമ്മുടെ
ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ദ്ധരും പരിഗണിക്കേണ്ടതായ ഒരു
പ്രധാന പ്രശ്നം.
അനുബന്ധം
മൂലധനം മൂന്നാം വോള്യത്തിൽ (1949-950) മാർക്സ്
പറയുന്നു.
വൻകിട ഭൂഉടമാസമ്പ്രദായം ഒരു വശത്ത് കാർഷികവൃത്തിയിൽ ഏർപ്പെ
ട്ടിരിക്കുന്നവരുടെ സംഖ്യ തുടർച്ചയായി കുറയ്ക്കുന്നു. മറുവശം വ്യാവസായി
കവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം തുടർച്ചയായി വർധിക്കുന്നതിനും
അത് ഇടയാക്കുന്നു. ഇത് കൂടുതൽ കൂടുതൽ ജനങ്ങളെ പട്ടണങ്ങളിലേയ്ക്ക്
ഓടിക്കുന്നു. വൻ പട്ടണങ്ങൾ രൂപം കൊള്ളുന്നു. ഇത് പരസ്പരബന്ധിതങ്ങ
ളായ സാമൂഹിക ചയാപചയ
പ്രക്രിയ, പ്രകൃതിനിയമങ്ങൾ അനുശാസിക്കുന്ന<noinclude></noinclude>
43dl4g3vzzt8o9fd54ub9uuc61p9c2m
താൾ:Sasthrejnen Pouranakumbol 2004 June.pdf/12
106
84564
245275
2026-07-16T18:48:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
245275
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Sasthrejnen Pouranakumbol 2004 June.pdf/23
106
84565
245276
2026-07-16T18:48:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ ഇത് കലിയുഗം തന്നെയാണ്. സംശയിക്കേണ്ടതില്ല. ഏറ്റവും ആധികാരികമായാണ് പറയുന്നത്. അമേരിക്കക്കാരാണ് പറയുന്നത്. മസാച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245276
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വളർച്ചയുടെ പരിമിതി
മുതലാളിത്തവ്യവസ്ഥയിൽ
ഇത് കലിയുഗം തന്നെയാണ്. സംശയിക്കേണ്ടതില്ല. ഏറ്റവും
ആധികാരികമായാണ് പറയുന്നത്. അമേരിക്കക്കാരാണ് പറയുന്നത്.
മസാച്ചുസെറ്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉഗ്രനായ കമ്പ്യൂട്ടറാണ്
പറയുന്നത്. മാനവരാശിയുടെ അന്ത്യം അടുക്കുകയായി. അസുരന്മാ
രെപ്പോലെ പെറ്റുപെരുകുകയാണ് മനുഷ്യർ. ഭൂമിയിലുള്ളതെല്ലാം
തിന്നു മുടിക്കുകയാണ് അവർ. പരിസരമാകെ വിസർജിതവ
ക്കൾക്കൊണ്ട് നിറയ്ക്കുകയാണ്. സർവനാശം! പ്രളയം! രക്ഷപ്പെടാൻ
മാർഗമൊന്നുമില്ല. ഇതാണ് MITയിലെ പ്രൊഫ. ഡെന്നീസ്
മെഡോസും ഡോണല്ലാ മെഡോസും കൂടി പ്രൊഫ. ജെയ് ഫോറസ്റ്റ
റുടെ മാർഗ നിർദേശകത്വത്തിൻ കീഴിൽ തയ്യാറാക്കിയ വളർച്ചയുടെ
പരിമിതി'(Limits to Growth) എന്ന ഗ്രന്ഥത്തിലെ വിഷയം.
തമാശ പറകയല്ല. വളരെ ഗൗരവമായിത്തന്നെ. ശാസ്ത്ര-സാ
ങ്കേതിക-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധ ലോകത്തിൽ
ഏറ്റവും അധികം വിവാദവിഷയമായിത്തീർന്നിരിക്കുന്ന 'വളർച്ചയുടെ
പരിമിതി' എന്ന ഗ്രന്ഥത്തിലൂടെയാണ് കംപ്യൂട്ടറിന്റെ വെളിപാട്
പുറത്ത് വന്നിരിക്കുന്നത്.
എന്താണ് പ്രശ്നം?
വർധിച്ചുവരുന്ന ജനസംഖ്യ, അതിനനുസൃതമായി വളരുന്ന
കാർഷികോല്പാദനവും വ്യാവസായിക ഉല്പാദനവും അതിൻ ഫല
മായുണ്ടാകുന്ന പരിസര ദൂഷണവും പ്രകൃതി വിഭവങ്ങളുടെ ക്ഷയവും
ഇവയെല്ലാം ഇന്ന് ധാരാളമായി ചർച്ചിക്കപ്പെടുന്ന വിഷയങ്ങളാണ്.
കഴിഞ്ഞ 30-40 കൊല്ലത്തിനുള്ളിൽ ലോകത്തിലെ ജനസംഖ്യ ഇരട്ടി
ച്ചിട്ടുണ്ട്; വ്യാവസായിക ഉല്പാദനവും കൽക്കരി,പെട്രോളിയം മുത
ലായ ഇന്ധനങ്ങളുടെയും മറ്റു പ്രകൃതി വിഭവങ്ങളുടെയും ഉപഭോ
ഗവും വർധിച്ചിട്ടുണ്ട്. വ്യവസായശാലകളിൽ നിന്നും മോട്ടോർ കാറു
"ചിന്ത, ജന്മദിനപ്പതിപ്പ് 1973<noinclude></noinclude>
34acmd51kfu0dvr2euqv5fihxhla2y0
താൾ:Sasthrejnen Pouranakumbol 2004 June.pdf/24
106
84566
245277
2026-07-16T18:48:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '24 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ കളിൽനിന്നും വമിക്കുന്ന വിഷവാതകങ്ങൾ മാനവരാശിയുടെ ആരോ ഗ്യത്തിനു ഭീഷണിയായിത്തീർന്നിരിക്കുകയാണ്. ആലുവാ വ്യവസാ യമേഖലയിൽ ജീവിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245277
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>24
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
കളിൽനിന്നും വമിക്കുന്ന വിഷവാതകങ്ങൾ മാനവരാശിയുടെ ആരോ
ഗ്യത്തിനു ഭീഷണിയായിത്തീർന്നിരിക്കുകയാണ്. ആലുവാ വ്യവസാ
യമേഖലയിൽ ജീവിക്കുന്നവർക്ക് ഇതെളുപ്പം മനസ്സിലാകും. സ്വാഭാ
വികമായും, പലരും ഇതിനെപ്പറ്റി ഉറക്കെ ചിന്തിച്ചിട്ടുണ്ട്, ചിന്തിക്കുന്നു
മുണ്ട്. അപായ മുന്നറിയിപ്പുകൾ നൽകിയിട്ടുമുണ്ട്. മറ്റെന്തു ദോഷ
ങ്ങളുണ്ടായാലും, ഈദൃശ പ്രശ്നങ്ങളെക്കുറിച്ച് വലിയതോതിൽ ഒച്ച
പാടുണ്ടാക്കാൻ കഴിഞ്ഞു എന്നുള്ളത് ഈ പുസ്തകത്തിന്റെ മേന്മ
യാണ്; ഒരുവേള അതിനെ പ്രചരിപ്പിക്കുന്നവരുടെ സ്വാധീന ശക്തി
യാകാം ഇതിനു കാരണം.
ഫിയാറ്റ്, ഒളിവെറ്റി തുടങ്ങിയ പ്രസിദ്ധ വ്യവസായ സാമ്രാജ്യങ്ങളുടെ
തലവനും കോടീശ്വരനുമായ ഔറീലിയോക്കി, 1968-ൽ ഏപ്രിലിൽ
റോമിൽ വെച്ച് ഒരു കോൺഫറൻസ് വിളിച്ചുകൂട്ടി. ലോകത്തിന്റെ നാനാ
ഭാഗത്തുനിന്നും ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ധർ, രാഷ്ട്രീയ വിദ
ഗ്ധർ, സാമൂഹികശാസ്ത്രവിദഗ്ധർ തുടങ്ങി 30-ഓളം പേർ അതിൽ സംബ
ന്ധിച്ചു. അവർ “റോം ക്ലബ്' (Clud of Rome) എന്ന പേരിൽ ഒരു സംഘ
ടനയായി. മനുഷ്യരാശിയുടെ വളർച്ചയുടെ പരിമിതികൾ ഏവ? ഇതാണ
വർ ഉയർത്തിയ പ്രശ്നം. വിദഗ്ധരുണ്ട്. പണത്തിനും ക്ഷാമമില്ല. പഠന
ത്തിന്റെ ചട്ടക്കൂട് എന്തായിരിക്കണമെന്ന് അവർ തീരുമാനിച്ചു. ഈ പ്രശ്ന
ത്തിൽ, അവരുടെ അഭിപ്രായപ്രകാരം കാതലായ അഞ്ചുരാശികളാണ് അട
ങ്ങിയിട്ടുള്ളത്. (i) ജനസംഖ്യാവർധനവ് (11)കാർഷിക ഉല്പാദനം, (iii) വ്യാവ
സായിക ഉല്പാദനവർധനവ്, (iv)തൽഫലമായുണ്ടാകുന്ന പരിസര മലി
നീകരണം, (v)പ്രകൃതി വിഭവങ്ങളുടെ ഏകദിശീയമായ ക്ഷയം. ഈ അഞ്ചു
രാശികളുടെയും, അവ തമ്മിലുള്ള ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ
മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെപ്പറ്റി പഠിക്കാനായി എം.
ഐ.ടി.യിലെ പ്രൊഫ.ഡെനിസ് മെഡോസിന്റെ കീഴിൽ ഒരു സംഘം നിയു
ക്തമായി. അവരുടെ പഠനഫലങ്ങളുടെ സംക്ഷിപ്ത രൂപമാണ് "വളർച്ചയുടെ
പരിമിതി' എന്ന പുസ്തകം. ഈ പഠനത്തിന്റെയും പുസ്തകത്തിന്റെയും
പരിമിതികൾ, ഗുണ്ണാർ മിർദാൽ, സ്റ്റീഫൻ ബെറി, അക്കദമീഷ്യൻ ാദറോ
വ്... തുടങ്ങി നിരവധി പ്രഗത്ഭമതികളുടെ നിശിതവിമർശനത്തിന് പാത്രമാ
യിട്ടുണ്ട്. പ്രസ്തുത പുസ്തകത്തിന്റെ ഒരു വിമർശനമല്ല ഈ ലേഖനത്തിൽ
ഉദ്ദേശിക്കുന്നത്. അവർ പഠനത്തിനായി അംഗീകരിച്ച മോഡലുകളും അതിലെ
രാശികളുടെ സ്വഭാവങ്ങളും അവ തമ്മിലുള്ള പരസ്പരബന്ധങ്ങളും ആണ്
ഇവിടെ പരിശോധിക്കപ്പെടുന്നത്.
ജനസംഖ്യയും ഭക്ഷണവും
ഓണത്തിനെയും വിഷുവിനെയും ക്രിസ്ത്മസിനെയുമെല്ലാം പിന്നി
ലാക്കിക്കൊണ്ട് രാജ്യവ്യാപകമായി മുന്നേറുന്ന കുടുംബാസൂത്രണ
C
C
C<noinclude></noinclude>
6vdpvjg8829k6lbt1xtcwdy564urt9m
താൾ:Sasthrejnen Pouranakumbol 2004 June.pdf/103
106
84567
245278
2026-07-16T18:48:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ 103 “സർക്കാർ ശാസ്ത്രജ്ഞർ കാട്ടിക്കൂട്ടിയ കാപട്യങ്ങളും ചില സ്വതന്ത ഗവേഷകർ നടത്തിയ അന്വേഷണങ്ങളും വാദവിവാദങ്ങളും ഒക്കെ അനുഭവ വിവരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245278
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
103
“സർക്കാർ ശാസ്ത്രജ്ഞർ കാട്ടിക്കൂട്ടിയ കാപട്യങ്ങളും ചില സ്വതന്ത
ഗവേഷകർ നടത്തിയ അന്വേഷണങ്ങളും വാദവിവാദങ്ങളും ഒക്കെ
അനുഭവ വിവരണങ്ങളുടെ രൂപത്തിൽ അതിൽ കൊടുത്തിട്ടുണ്ട്. ഉപ
ദേശവും വിയോജിപ്പും" (Advice and Dissent) എന്ന ഒന്നാം ഭാഗം
ഈ രംഗത്തെ പൊതുപ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. ശാസ്ത്രജ്ഞ
ർ പൗരന്മാർ എന്ന നിലക്ക് പൊതു നയത്തിന്റെ സമശീർഷ
വിമർശനം,' 'ഉപദേശകന്റെ ഊരാക്കുടുക്ക്', 'വിയോജിപ്പിന്റെ പ്രക്രിയ
എന്നിങ്ങനെ നാലു ലേഖനങ്ങളാണതിലുള്ളത്. ഉദ്യോഗസ്ഥർ വിവര
ങ്ങൾ പൗരന്മാരിൽ നിന്നു മറച്ചു വെക്കുകയും പിന്നീട് പൗരന്മാരെ
“വിവരം കെട്ടവർ' എന്നു വിളിക്കുകയും ചെയ്യുന്നത് മിക്ക രാജ്യ
ത്തെയും പതിവാണ്.
അപഗ്രഥനത്തിനായി സമൂഹത്തെ അഞ്ചു തരത്തിൽ പെട്ട ആളു
കളായി തരം തിരിക്കാം
1. പൗരന്മാർ
2. ശാസ്ത്രജ്ഞർ
3. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ഗവൺമെന്റ് - അസംബ്ലി, പാർലി
മെന്റ്, മന്ത്രിസഭ
4. ഉദ്യോഗസ്ഥ വൃന്ദം : സ്ഥിരം; പേരിൽ രാഷ്ട്രീയ ഗവൺമെന്റി
നോട് ഉത്തരവാദിത്തം. യഥാർഥത്തിൽ അതി സമ്പന്ന വിഭാഗ
ത്തോട് വിധേയത്വം
5. നീതിന്യായ വിഭാഗം : കടലാസ്സിൽ സ്വാതന്ത്ര്യം, ഫലത്തിൽ ഭര
വർഗത്തിന്റെ പിണിയാളർ
കടലാസ്സിൽ, നിയമത്തിൽ പരമാധികാരം പൗരനുള്ളതാണ്.
എന്നാൽ ഫലത്തിൽ അവരാണ് ഏറ്റവും ദുർബലർ, അറിവിന്റെ
ആയുധം ധരിച്ച് സംഘടിക്കുകയാണെങ്കിൽ അവർക്ക് തങ്ങളുടെ പര
മാധികാരം വീണ്ടെടുക്കാനാകും. അവരെ അറിവിന്റെ ആയുധമണി
യിക്കുന്ന പണിയാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനം ചെയ്യുന്നത്. തങ്ങ
ളുടേതായ വർഗ ബഹുജന സാംസ്കാരിക പ്രസ്ഥാനങ്ങളിലൂടെ
അവർ സംഘടിക്കുന്നു. അതിനവരെ സഹായിക്കുകയാണ് രാഷ്ട്രീയ
പ്രസ്ഥാനങ്ങൾ ചെയ്യുന്നത്. അറിവിന്റെ സ്രഷ്ടാവും സൂക്ഷിപ്പുകാര
നുമാണ് ശാസ്ത്രജ്ഞർ. എന്നാൽ തന്റെ കൈവശമുള്ള അറിവും ജന
ജീവിതവും തമ്മിലുള്ള ബന്ധങ്ങൾ മനസ്സിലാക്കാനുള്ള വിവേകം പല
പ്പോഴും അവർക്കില്ലാതെ പോകുന്നു. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ<noinclude></noinclude>
e61ylo1j2ch1m2cjt4281ev5oo6f7bl
താൾ:Sasthrejnen Pouranakumbol 2004 June.pdf/92
106
84568
245279
2026-07-16T18:49:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '88 മനുഷ്യത്വത്തോടുകൂടിയ ശാസ്ത്രവും സാങ്കേതിക വിദ്യയും: ഒരഭ്യർഥന* ആദ്യം തന്നെ ഞാൻ ഒരു മുൻകൂർ ജാമ്യമെടുക്കട്ടെ. ഈ ഭൂലോകം കൂടുതൽ കൂടുതൽ ആവാസയോഗ്യമായിത്തീരുകയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245279
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>88
മനുഷ്യത്വത്തോടുകൂടിയ ശാസ്ത്രവും
സാങ്കേതിക വിദ്യയും: ഒരഭ്യർഥന*
ആദ്യം തന്നെ ഞാൻ ഒരു മുൻകൂർ ജാമ്യമെടുക്കട്ടെ. ഈ
ഭൂലോകം കൂടുതൽ കൂടുതൽ ആവാസയോഗ്യമായിത്തീരുകയാണ്,
കൂടുതൽ നന്മനിറഞ്ഞതായി തീരുകയാണ് എന്നു വിശ്വസിക്കുന്നവർക്ക്,
ഈ ലോകത്ത് അസമത്വം കുറഞ്ഞുവരികയാണെന്ന് വിശ്വസിക്കുന്ന
വർക്ക്, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ദുരുപയോഗ
ത്തിൽനിന്ന് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ശാസ്ത്ര-സാങ്കേതിക
വിദ്യകളിലൂടെതന്നെ പരിഹാരം കാണാൻ കഴിയുമെന്നു വിശ്വസിക്കു
ന്നവർക്ക്, വരാൻ പോകുന്ന നൂറ്റാണ്ട് വിവരസാങ്കേതികവിദ്യയുടേ
താണ്, വിവരം എന്തുമാകട്ടെ, അത് എന്തിനെങ്കിലും ഉപയോഗിച്ചോട്ടെ
എന്നു വിശ്വസിക്കുന്നവർക്ക്, അതുമല്ലെങ്കിൽ ഈ ലോകം ദുർബ
ലർക്കുള്ളതല്ല, അനുയോജ്യരായവർ അതിജീവിക്കും, അതാണ് പ്രകൃ
തിനിയമം എന്നു വിശ്വസിക്കുന്നവർക്ക്, വികസനം എന്നാൽ ഉല്പാദ
നവർധനവ് ആണ് എന്നു വിശ്വസിക്കുന്നവർക്ക്, എല്ലാവർക്കും പരിമി
തിയില്ലാത്ത വികസനം സാധ്യമാണ് എന്നു വിശ്വസിക്കുന്നവർക്ക് ഞാൻ
പറയാൻ പോകുന്ന കാര്യങ്ങളിൽ ഒരർഥവും കാണാൻ പറ്റിയില്ലെന്നുവ
രാം. അവരോടു ഞാൻ ക്ഷമ യാചിക്കുന്നു, മാപ്പപേക്ഷിക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ട് മഹത്തായ ഒന്നായിരുന്നു. ജീവൻ നില
നിർത്തുക എന്ന മൃഗസഹജ ബാധ്യതയിൽനിന്ന് എല്ലാ മനുഷ്യർക്കും
മോചനം നേടാമെന്ന അവസ്ഥ, ചരിത്രത്തിൽ ആദ്യമായി സംജാതമാ
യിരിക്കുന്നു. ഈ ഭൂമുഖത്ത് ജീവിക്കുന്ന എല്ലാ മനുഷ്യർക്കും ആവ
ശ്യമായ ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യ സേവനം, വിദ്യാ
ഭ്യാസം, വിനോദം, വിശ്രമം എന്നീ പ്രാഥമിക ആവശ്യങ്ങൾ ലഭ്യമാ
ക്കാൻ പറ്റുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു. മാനവരാശിക്ക് ലഭ്യ
മായ അറിവുകൾ സാർവജനീനമാക്കുകയും കൂട്ടായി പ്രയത്നിക്കു
കയും അതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്താൽ മതി.
1993 -ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ദില്ലിയിൽ സംഘടിപ്പിച്ച സെമി
നാറിൽ അവതരിപ്പിച്ച് പ്രബന്ധവും 2003 ൽ പാക്കം ആണവഗവേഷണ കേന്ദ്ര
ത്തിൽ നടത്തിയ പ്രസംഗവും ചേർത്തത്.
6
6
>
J
C<noinclude></noinclude>
n39000mbxfzzffo0m03ql6rryf27y7v
താൾ:Sasthrejnen Pouranakumbol 2004 June.pdf/83
106
84569
245280
2026-07-16T18:49:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000 പട്ടിക 83 1985-2000 പവർ സ്റ്റേഷനുകളുടെ പ്രതീക്ഷിത നിർമാണകാലം പൂർത്തീകരണ തീയതി, ഉല്പാദനശേഷി, ചെലവ് (ഹൈലെവൽ കമ്മിറ്റി റിപ്പോർട്ട് പൂർത്തി പദ്ധതി വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245280
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000
പട്ടിക
83
1985-2000 പവർ സ്റ്റേഷനുകളുടെ പ്രതീക്ഷിത നിർമാണകാലം
പൂർത്തീകരണ തീയതി, ഉല്പാദനശേഷി, ചെലവ്
(ഹൈലെവൽ കമ്മിറ്റി റിപ്പോർട്ട്
പൂർത്തി
പദ്ധതി
വാ
നിർമ്മാ കരണ ഉല്പാദന ശേഷി ചെലവ് ചെലവ്
കാലം തിയതി
മൂലധന
1 ഇടമലയാർ
1984-85 75
32
2 ഇടുക്കി 111
38
3 ശബരിഗിരി ആഗ്
12
4 ഇടുക്കി 11.1, 2 യൂണിറ്റ്
260
5 രാമകുണ്ഡം(പ്രേഷണം)
40
2
6 ഇടുക്കി 11, 3-ാം യൂണിറ്റ്
1985-86
130
80
1986-87
15
5
11.8
2.36
1987-88 50 26
37.6
1.44
9 ലോവർ പെരിയാർ
6
1989-90
180
49
100.5
2.05
10 കുറ്റ്യാടി ആഗ്
4
1989-88
17.5
34.0
1.94
11 മാട്ടുപെട്ടി
3
1987-88
17.5
34.0
1.94
12 മലമ്പുഴ
3
1987-88 20
0.6
2.4
4.00
13 മലങ്കര
3
1987-88 6.0
4.2
7.8
1.86
14 ചിമോണി
3
1987-88.
2.5
0.6
2.1
3.50
15 പേപ്പാറ
3.
1987-88
3.0
1.2
4.0
3.33
16 അതിരപ്പിളളി
5
1989-90 120.0
33.1
59.0
1.78
17 മിനി മൈക്രോ പദ്ധതികൾ
3
1989-90
10.0
4.0
15.0
3.75
18 കേരള തെർമൽ 3-ാം ഘട്ടം
5
1990-91 420.0 231.0
420.0
1.82
19 പെരിങ്ങൽ - വിക
6
1990-91
80.0
22.5
72.0
3.20
2) മാനന്തവാടി
7
1991-92 240.0
72.0 100.0
1.39
21 പുതപ്പാളിവാസൽ (മൂന്നാർ)
7
1992-93 240.0
79.7
200.0
2.58
22
4
1992-93 210.0 115.5 210.0
1.82
23 പൂയൻകുട്ടി 1
9
1992-93 240.0 61.3
255.0
4.16
24 അച്ചൻകോവിൽ
6
1993-94 60.0 23.6
45.0
1.91
25. പൂയൻകുട്ടി 2
8
1994-95 510.0 81.1
310.0
3.82
25 പാമ്പാർ
5
1995-96
40,0
14.9
15.0
1.00
28 കേരള ബാരാപോൾ
6
1995-96
60.0
21.9
25.0
1.14.
9 കേരള ഭവാനി
7
1996-97 100.0
35.0
68.0
1.94
3) ചോളത്തിപ്പുഴ
5
1996-97
60.0 21.9
25.0
1.14
31 ചാലിപ്പുഴ
S
1996-97 500.0 275.0
500.0
1.82
33 പെരിഞ്ചാൻകുട്ടി
7
1997-98 150.0
50.0
100.0
2.00
6
1997-98
70.0
26.2 50.0
1.90
35 പതിയ മിനിമക്തികൾ
4
1998-99 400.0 131.4
300,0
2.28
26 കേരള ന്യൂക്ലിയർ ഓഹരി
12
1998-99 100.0 7), കേന്ദ്രം<noinclude></noinclude>
c9rtftn4biww6wzdzphuuqjflnemytf
താൾ:Sasthrejnen Pouranakumbol 2004 June.pdf/72
106
84570
245281
2026-07-16T18:49:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '72 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഗാർഹിക ഇന്ധന ലഭ്യതയുടെയും ഉപഭോഗത്തിന്റെയും കൂടി ആ ത്രണമാവണം എന്ന് ഇത് വ്യക്തമാക്കുന്നുവല്ലോ. ഇന്ധന ഉറവിടങ്ങൾ നേരത്തെ പറഞ്ഞപോല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245281
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>72
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഗാർഹിക ഇന്ധന ലഭ്യതയുടെയും ഉപഭോഗത്തിന്റെയും കൂടി ആ
ത്രണമാവണം എന്ന് ഇത് വ്യക്തമാക്കുന്നുവല്ലോ.
ഇന്ധന ഉറവിടങ്ങൾ
നേരത്തെ പറഞ്ഞപോലെ വിറകാണ് ഏറ്റവും പ്രധാനമായ
ഗാർഹിക ഇന്ധനം. മണ്ണെണ്ണ, വൈദ്യുതി എന്നിവയാണ് മറ്റു ഊർജ
ഉറവിടങ്ങൾ. ഇന്ന് ഏതാണ്ട് രണ്ടു ലക്ഷം ടൺ മണ്ണെണ്ണ കേരളത്തിൽ
ഉപയോഗിക്കപ്പെടുന്നു. അതിൽ ഏതാണ്ട് മുക്കാൽ ലക്ഷം ടൺ
ഭക്ഷണം പാകംചെയ്യുന്നതിന് ഉപയോഗിക്കുന്നു. ഏതാണ്ട് 10 ലക്ഷം
വീടുകളിൽ വൈദ്യുതി കണക്ഷനുണ്ട്. എന്നാൽ വളരെ കുറച്ച് വീടു
കളിൽ മാത്രമേ അടുക്കളയാവശ്യത്തിന് വൈദ്യുതി ഉപയോഗിക്കു
ന്നുള്ളു. ഏതാണ്ട് 50000 വീടുകളിൽ. അനുകൂലമായ താരിഫുവഴി
ഇതിന്റെ എണ്ണം കൂട്ടാൻ ഒരിടയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ, പിന്നീട്
സമർഥിക്കാൻ പോകുന്നതുപോലെ, വരുന്ന രണ്ടു ദശാബ്ദക്കാലത്തേ
ക്കെങ്കിലും വീടുകളിൽ വിളക്ക്, ഫാൻ മുതലായവയ്ക്കല്ലാതെ പാച
കത്തിനും മറ്റും വൈദ്യുതി ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്ത
ണ്ടിയിരിക്കുന്നു; അതിന് ഉതകും പടി താരിഫുകളിൽ മാറ്റം വരുത്തേ
ണ്ടിയിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനംവരെ പെട്രോളിയം
ഉല്പന്നങ്ങളുടെ ലഭ്യതയിൽ എന്ത് പുരോഗതിയുണ്ടാകും എന്നതിന്റെ
ഒരു മതിപ്പു പട്ടിക 1-ൽ കൊടുത്തിരിക്കുന്നു. ആറാം പദ്ധതി രൂപീകര
ണത്തിനായുള്ള വൈദ്യുതേതര ഊർജ ടാസ്ക് ഫോഴ്സ് തയ്യാറാക്കി
യതാണ് ഈ കണക്ക്.
മണ്ണെണ്ണ കിട്ടുന്നിടത്തോളം അതിനാവശ്യക്കാരുണ്ടാകും. പക്ഷേ,
ചെറിയൊരു ശതമാനം വീട്ടുകാരുടെ ആവശ്യങ്ങളേ അതും തൃപ്തി
പ്പെടുത്താൻ പോകുന്നുള്ളു. ഇതെല്ലാം കൊണ്ട് വരുന്ന രണ്ടു പതിറ്റാ
ണ്ടുകാലത്തേയ്ക്ക്, ഒരുവേള അതിലും നീണ്ട കാലത്തേയ്ക്ക്, കേര
ളീയന്റെ മുഖ്യഗാർഹിക ഇന്ധനം വിറകായിരിക്കും. ബോധപൂർവ
മായ മറ്റു നടപടികൾ എടുത്തില്ലെങ്കിൽ.
പട്ടിക 1.
പെട്രോളിയം ഉല്പന്നങ്ങളുടെ ലഭ്യത
ഗാർഹികം
ട്രാൻസ്
വ്യവസായം ആകെ
കൊല്ലം
ലക്ഷം
പോർട്ട്
ലക്ഷം
ലക്ഷം
ലക്ഷം ടൺ
ടൺ
ടൺ
1980-81
1.55
4.20
5.80
11.60
1985-86
2.13
5.00
6.90
15.00
1990-91
2.90
8.10
9.00
20.00
1995-96
3.83
10.50
11.80
26.10
2000-01
5.12
13.40
15.40
33.90<noinclude></noinclude>
6v9eujjagqw26xm01qrwwv4qhi21jfw
താൾ:Sasthrejnen Pouranakumbol 2004 June.pdf/62
106
84571
245282
2026-07-16T18:49:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '62 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഹാന്റ് - ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളെ പോലെ ഇന്ന് കമ്പ്യൂട്ടർ പ്രോഗ്രാമിങ്, കമ്പ്യൂട്ടർ ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245282
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>62
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഹാന്റ് - ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളെ പോലെ ഇന്ന് കമ്പ്യൂട്ടർ
പ്രോഗ്രാമിങ്, കമ്പ്യൂട്ടർ ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂൺ പൊങ്ങും
കണക്കെ പൊങ്ങാൻ തുടങ്ങിയിരിക്കുന്നു. വ്യവസായ
-
സേവന രംഗ
ങ്ങളിൽ ഇവയുടെ ഉപയോഗം വർധിച്ച് വരുന്നതിന്റെ പ്രതിഫലനമാ
ണിത്.
അണുശക്തിയെപ്പോലെതന്നെ നിഷേധിക്കാനോ നിർമാർജനം
ചെയ്യാനോ ആകാത്ത ഒരു യാഥാർഥ്യമാണ് കമ്പ്യൂട്ടറുകൾ. ആർ,
എന്തിന്, എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും
അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ . കേരളത്തിൽ ജീവിക്കുന്ന
നമ്മെ സംബന്ധിച്ചിടത്തോളം കമ്പ്യൂട്ടർ' എന്നാൽ ബാങ്ക്, എൽ.
ഐ.സി മറ്റ് ഓഫീസുകൾ എന്നിവയിലെ ഗുമസ്തന്മാരുടെയും കണ
ക്കന്മാരുടെയും വയറ്റത്തടിക്കുന്ന ഒരു ഉപകരണം എന്നേയുള്ളൂ.
നമ്മുടെ വ്യവസായങ്ങളിലെ ഉല്പാദന പ്രവർത്തനങ്ങളെ അവ
ഇപ്പോഴും കാര്യമായി സ്വാധീനിച്ച് തുടങ്ങിയിട്ടില്ല. കമ്പ്യൂട്ടറുകൾ
ഉല്പാദന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നടത്തുക, നിയന്ത്രിക്കുക
വ്യതിയാനങ്ങൾ തിരുത്തുക മുതലായ ധർമങ്ങൾ നിർവ്വഹിക്കുമ്പോൾ
അതിനെ ഓട്ടമേഷൻ എന്ന് പറയുന്നു. ഓട്ടമേഷന് കമ്പ്യൂട്ടർ' മാത്രം
പോര. ഓരോ ഉല്പാദന നിർമാണ ഉപകരണത്തിലും കമ്പ്യൂട്ടർ
ഉപയോഗിച്ചുള്ള പ്രവർത്തന സംവിധാനങ്ങളും ഉണ്ടായിരിക്കണം.
ഇത്തരത്തിലുള്ള കമ്പ്യൂട്ടറൈസേഷനും ഓട്ടമേഷനും ഏറ്റവും
അധികം മുന്നേറിയിട്ടുള്ള രാജ്യങ്ങളാണ് ജപ്പാനും അമേരിക്കയും.
സോവിയറ്റ് യൂണിയൻ, ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നീ
സോഷ്യലിസ്റ്റ് രാജ്യങ്ങളും ഈ ദിശയിൽ ഒട്ടേറെ മുന്നേറിയിട്ടുണ്ട്.
ഈ രണ്ട് വ്യവസ്ഥകളിലും കമ്പ്യൂട്ടറൈസേഷനും ഓട്ടമേഷനും
എന്തെന്ത് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു എന്ന്
നോക്കാം.
ജപ്പാനിൽ : യന്ത്രം മതി, മനുഷ്യർ വേണ്ട
ജപ്പാനിലെ സുമിതാമോ ബാങ്ക്. അതിന് 150 ബ്രാഞ്ചുകളുണ്ട്.
1960 ൽ ആണ് അത് കമ്പ്യൂട്ടറൈസേഷൻ തുടങ്ങിയത്. 1967 ആയ
പ്പോഴേക്ക്, ബാങ്കിന്റെ ഹെഡാഫീസിലേതടക്കമുള്ള എല്ലാ പ്രവർത്ത
നങ്ങളും കമ്പ്യൂട്ടറിന്റെ ചുമതലയിലായി. പൂർണമായ ഓട്ടമേറ്റികര
ണം. തടിയൻ ലെഡ്ജറുകളെടുത്ത് കൈ കുഴയുന്ന പ്രശ്നമില്ലിപ്പോൾ.
ഷെൽഫുകൾ നിറഞ്ഞിരിക്കുന്ന ഇൻഡക്സ് കാർഡുകളില്ല. ഒരിടപാ
ടൂകാരൻ എന്തെങ്കിലും ഇടപാടിനായി വന്നാൽ, "കൗണ്ടർ ക്ലാർക്
അവശ്യം വേണ്ട വിവരങ്ങൾ കമ്പ്യൂട്ടറിന് കൊടുക്കുന്നു. അതുമായി
ബന്ധപ്പെട്ട ഇലക്ട്രോണിക് ക്ലാർക്ക് ഏതാനും സെക്കന്റിനുള്ളിൽ
C
E
C
C
C<noinclude></noinclude>
kqljnetz7x0rfv9ql54q46kfdoadfa4
താൾ:Sasthrejnen Pouranakumbol 2004 June.pdf/42
106
84572
245283
2026-07-16T18:49:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '42 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ചയാപചയപ്രക്രിയ) ഇടമുറിയുന്നതിന് കാരണമായിത്തീരുന്നു. ഫലമോ? മണ്ണിന്റെ ഉർവരത നഷ്ടപ്പെടുന്നു. ദൂരപ്രദേശങ്ങളിലേയ്ക്ക് അത് കടത്തപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245283
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>42
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ചയാപചയപ്രക്രിയ) ഇടമുറിയുന്നതിന് കാരണമായിത്തീരുന്നു. ഫലമോ? മണ്ണിന്റെ
ഉർവരത നഷ്ടപ്പെടുന്നു. ദൂരപ്രദേശങ്ങളിലേയ്ക്ക് അത് കടത്തപ്പെടുന്നു. (ഇത്
ലണ്ടനിലെ 45 ലക്ഷത്തിലധികം വരുന്ന മനുഷ്യരുടെ വിസർജ്യങ്ങളായി തേംസ്
നദിയിൽ എത്തുന്നു. അതിനെ മലിനപ്പെടുത്തുന്നു.) വൻകിട വ്യവസായങ്ങളും
വ്യവസായാധിഷ്ഠിത കൃഷികളും ഇതു തന്നെയാണ് ചെയ്യുന്നത്. വ്യവസായ
ങ്ങൾ മനുഷ്യന്റെ അധ്വാനശേഷിയെ, മനുഷ്യന്റെ സ്വാഭാവിക കഴിവുകളെ
തകർക്കുന്നു. വ്യവസായ രൂപത്തിലുള്ള കൃഷി മണ്ണിന്റെ സ്വാഭാവികശേഷി
കൾ നശിപ്പിക്കുന്നു. തുടക്കത്തിൽ ഇവ പരസ്പരം സ്വതന്ത്രമായിരുന്നെങ്കിലും
പിന്നീട് ഈ രണ്ടു പ്രക്രിയകളും കൈകോർത്തു പിടിച്ചു...
ആഴത്തിലുള്ള ആസൂത്രണത്തിന്റെയും ഗ്രാമവും നഗരവും തമ്മിലുള്ള
ശത്രുതാപരമായ തൊഴിൽ വിഭജനം അവസാനിപ്പിക്കുന്നതിന്റെയും ആവശ്യം
മാർക്സ് ഊന്നിപ്പറഞ്ഞിരുന്നു. ഇതിന് ജനവാസം കൂടുതൽ വിതരിതമാകണം,
വ്യവസായവും കൃഷിയും ഇടകലർന്നിരിക്കണം, മണ്ണിലെ പോഷകങ്ങൾ
പുന:ചക്രണം ചെയ്ത് അതിന്റെ ഗുണം മെച്ചപ്പെടുത്തണം. മണ്ണിന്റെ ഉർവരത
താത്കാലികമായി വർധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമവും ദീർഘകാലാടിസ്ഥാ
നത്തിൽ അത് നശിപ്പിക്കുകയാണ് ചെയ്യുക മാർക്സ് ഊന്നിപ്പറഞ്ഞു. ഇത്രയും
കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു സമൂഹമോ, ഒരു രാജ്യമോ, ലോകത്തുള്ള എല്ലാ രാജ്യങ്ങളും കൂടി
ച്ചേർന്നോ ഭൂമിയുടെ ഉടമസ്ഥർ ആയിത്തീരുന്നില്ല. വെറും കൈവശക്കാർ, ഗുണ
ഭോക്താക്കൾ മാത്രമാണ്. അതിനെ കൂടുതൽ മെച്ചപ്പെടുത്തി വരും തലമുറ
കൾക്ക് കൈമാറാൻ ബാധ്യസ്ഥരാണ്. നല്ല തറവാട്ടു കാരണവന്മാരെപ്പോലെ.
കാരണവന്മാരിൽ നിന്ന് പൈതൃകമായി കിട്ടിയതല്ല ഈ ഭൂമി, മറിച്ച് ഭാവി
തലമുറകളിൽ നിന്ന് കടം വാങ്ങിയതാണ് അത് എന്ന ബർബറ വാർഡിന്റെ
സുപ്രസിദ്ധ വാചകത്തിന്റെ ഉറവിടം ഇതാണ്.
O<noinclude></noinclude>
avc1kx1c7bs8hdom0cdsu03iq1r0vng
താൾ:Sasthrejnen Pouranakumbol 2004 June.pdf/5
106
84573
245284
2026-07-16T18:49:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഡോ. എം. പി പരമേശ്വരൻ ഒന്നാം പതിപ്പ് ജൂൺ 2004 പ്രസാധനം, വിതരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ, 680 004 Sasthrejnen Pouranakumbol Dr. M. P. Parameswaran First edition: June 2004 Published a...' താൾ സൃഷ്ടിച്ചിരിക്കുന്നു
245284
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഡോ. എം. പി പരമേശ്വരൻ
ഒന്നാം പതിപ്പ് ജൂൺ 2004
പ്രസാധനം, വിതരണം :
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
തൃശ്ശൂർ, 680 004
Sasthrejnen Pouranakumbol
Dr. M. P. Parameswaran
First edition: June 2004
Published and Distributed by:
Kerala Sasthra Sahithya Parishad,
Thrissur, 680 004
ലിപി വിന്യാസം :
Type Setting:
പ്രിന്റ് ഹൗസ്, തൃശ്ശൂർ
Print House, Thrissur
അച്ചടി
Printed at:
Gurudev Printers
Price: 45.00
ISBN-81-88033-41-3
Kochi. Ph: 2302576
KSSP 1166 IE Sept. 2004 Dy. 1/8 3K 4500 FT 674/04<noinclude></noinclude>
3kf4l1fbijy9gcwmjl11g5492axbmf7
താൾ:Sasthrejnen Pouranakumbol 2004 June.pdf/6
106
84574
245285
2026-07-16T18:50:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രസാധകക്കുറിപ്പ് കേരളവികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവ മായിരിക്കുകയാണല്ലൊ. കേരളമാതൃകയിലുളള വികസനത്തിന്റെ മേന്മ കളെ ചൊല്ലി ഉളളതായിരുന്നു കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245285
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പ്രസാധകക്കുറിപ്പ്
കേരളവികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവ
മായിരിക്കുകയാണല്ലൊ. കേരളമാതൃകയിലുളള വികസനത്തിന്റെ മേന്മ
കളെ ചൊല്ലി ഉളളതായിരുന്നു കുറച്ചുകൊല്ലം മുമ്പുളള ചർച്ചകൾ. പിന്നീട്
ആ മാതൃകയുടെ പരിമിതികളെയും പോരായ്മകളെയും കുറിച്ചുളള ചർച്ച
കളായി. ഇപ്പോൾ ഒരു പുതിയ വികസന സംസ്കാരത്തെക്കുറിച്ചുള
ചർച്ചകളാണ്. ആഗോള നിക്ഷേപകസംഗമവും എക്സ്പ്രസ്സ് ഹൈവേയും
ജലനിധിയും കരിമണൽ ഖനനവും ജലവില്പനയും ഒക്കെയാണ് കേര
ളത്തിന്റെ വികസനത്തിലേക്കുള്ള അതിവേഗ പാതകളെന്ന് ഭരണാധികാ
രികൾ പ്രഖ്യാപിച്ചിരിക്കുന്നു. ജനങ്ങളോടല്ല, കോടികൾ മുടക്കാൻ കഴി
വുളള നിക്ഷേപകരോടാണ് ഭരണകുടത്തിന്റെ പ്രതിബന്ധത. നിക്ഷേപക
രാണ് രക്ഷകർ എന്നതുകൊണ്ട്, അവരെ എതിരേൽക്കാനുള്ള താലവു
മേന്തി നിൽക്കുകയാണ് ഭരണകർത്താക്കൾ.
ഈ സന്ദർഭത്തിൽ, വികസനവും ശാസ്ത്ര സാങ്കേതിക വിദ്യ
കളും പരിസ്ഥിതിയും എല്ലാമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പലത
ലങ്ങളിൽ നിന്നു കൊണ്ട് ചർച്ച ചെയ്യുന്ന ഈ ലേഖന സമാഹാരത്തിന്
ഏറെ പ്രസക്തിയുണ്ട്. പലപ്പോഴും ഇത്തരം വികസന ചർച്ചകളിൽ ഇട
പ്പെട്ടും ചിലപ്പോൾ ചർച്ചക്ക് തുടക്കം കുറിച്ചും ഡോ. എം. പി. പരമേശ്വ
രൻ കഴിഞ്ഞ മൂന്നര ദശാബ്ദത്തിനിടയിൽ എഴുതിയ ലേഖനങ്ങളിൽ ചില
താണ് ഇവിടെ സമാഹരിക്കുന്നത്. ഇതിൽ ഉദ്ധരിച്ചിരിക്കുന്ന പല സ്ഥിതി
വിവര കണക്കുകൾക്കും ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടിരിക്കാം
എന്നാൽ ഇവയുടെയെല്ലാം അന്തർധാരയായും അടിത്തറയായും വർത്തി
ക്കുന്ന അടിസ്ഥാന സമീപനം ഒന്നു തന്നെയാണ്. കാലോചിതമായ
വളർച്ചയും വികാസവും ആ സമീപനത്തിൽ ദൃശ്യമാണു താനും. കേരള
വികസനത്തിന്റെ സവിശേഷ പ്രശ്നങ്ങൾ പ്രത്യേകം ചർച്ച ചെയ്യുന്നതല്ലെ
ങ്കിലും ജനപക്ഷത്തു നിന്നുകൊണ്ട്, ശാസ്ത്രീയതയുടെ പിൻബലത്തോ
ടെ, വികസനചർച്ചകളിൽ പങ്കെടുക്കുന്നതിന് ഈ കൃതി സഹായിക്കുമെ
ന്നാണ് ഞങ്ങൾ കരുതുന്നത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്<noinclude></noinclude>
3558qkge6x836h7h8mbadu1fokny0s4
താൾ:Sasthrejnen Pouranakumbol 2004 June.pdf/25
106
84575
245286
2026-07-16T18:50:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ 25 മഹാമഹോത്സവത്തിന്റെ നാട്ടിൽ ജനസംഖ്യാവർധനവിനെപ്പറ്റി ഏറെ പ്രസംഗിക്കേണ്ടതില്ല. പക്ഷെ, ഇന്നു നാം കാണുന്ന പ്രവണത ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245286
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ
25
മഹാമഹോത്സവത്തിന്റെ നാട്ടിൽ ജനസംഖ്യാവർധനവിനെപ്പറ്റി ഏറെ
പ്രസംഗിക്കേണ്ടതില്ല. പക്ഷെ, ഇന്നു നാം കാണുന്ന പ്രവണത
ആഗോള അടിസ്ഥാനത്തിൽ എന്നെന്നേക്കും നിലനിൽക്കും എന്ന് കരു
തുന്നത് ശരിയാണോ. ഇന്ന് ജ്യാമിതീയമായാണ് ജനസംഖ്യ വർധി
ക്കുന്നത്. കഴിഞ്ഞ മുപ്പത് നാല്പത് കൊല്ലത്തിനുള്ളിൽ ലോകത്തിലെ
ജനസംഖ്യ ഏതാണ്ട് ഇരട്ടിച്ചിട്ടുണ്ട്. അടുത്ത നൂറ്റാണ്ടിന്റെ തുടക്കമാ
കുമ്പോഴേയ്ക്കും ലോകജനസംഖ്യ ഏതാണ്ട് 700 കോടിയാകും എന്നു
കണക്കാക്കിയിരിക്കുന്നു. ഇതനുസരിച്ച് ഭക്ഷ്യ ഉല്പാദനം വർധിക്ക
ണം. ഇല്ലെങ്കിൽ ജനങ്ങൾ പട്ടിണികിടന്നു മരിക്കും. ഭക്ഷ്യ ഉല്പാ
ദനം ഇതേവരെ ഏതാണ്ട് ഈ നിരക്കിൽ തന്നെ വർധിച്ചിട്ടുണ്ട്.
പക്ഷെ, ഇനിയും ഇതേ നിരക്കിൽ വർധിക്കാനാകില്ല. ജനസംഖ്യയോ
ടൊപ്പം വ്യാവസായിക ഉല്പാദനവും വർധിക്കേണ്ടതാണ്. നിലവിലുള്ള
ജീവിത സമ്പ്രദായം തുടർന്നു പോകാൻ മാത്രമല്ല, മാറിവരുന്ന ജീവി
തരീതിയെ, ഉയർന്നുവരുന്ന ഉപഭോഗ നിരക്കിനെ താങ്ങിനിർത്താൻ
കൂടി ഇത് പര്യാപ്തമാകണം. വൈദ്യുതി, ഉരുക്ക്, തുണിത്തരങ്ങൾ,
മോട്ടോർ കാറുകൾ.... തുടങ്ങി എല്ലാറ്റിന്റെയും ഉല്പാദനം ജന
സംഖ്യാവർധനവിന്റെ നിരക്കിലല്ല, അതിനേക്കാൾ ഉയർന്ന നിരക്കി
ലാണ് വർധിച്ചുവരുന്നത്. ഇനിയും ഇതേ നിരക്കിൽ തന്നെ വർധിക്കു
കയും ചെയ്യും. ഇരുമ്പ്, കൽക്കരി, ഗന്ധകം, അലുമിനിയം, ചെമ്പ് തു
ടങ്ങി അത്യാവശ്യമായ പല പ്രകൃതി വിഭവങ്ങളുമുണ്ട്. ഭൂമിയിൽ ഇവ
യുടെ നിക്ഷേപത്തിനൊരു പരിധിയുണ്ട്. എടുത്താലൊടുങ്ങാത്തവയ
ല്ല. അവയുടെ ഖനനം ഇന്നത്തെ രീതിയിൽ ത്വരിതപ്പെട്ടുവരികയാ
ണെങ്കിൽ ഏറെത്താമസിയാതെ അവയും തീരും.. അതായത് ഒരു ഘട്ട
മെത്തുമ്പോൾ, പ്രകൃതിവിഭവങ്ങളുടെ ലഭ്യത വർധിച്ചുവരുന്നതിനു
പകരം കുറയാൻ തുടങ്ങും. ജനസംഖ്യ അപ്പോഴും വർധിക്കുകയായി
രിക്കും. ജീവിതനിലവാരത്തിൽ അപ്പോൾ വരുന്ന പതനം താങ്ങാനാ
കാത്തവിധം കഠിനമായിരിക്കും.
പരിസരദൂഷണം
ഇതിനുപുറമേ, ഇത്തരം വ്യാവസായിക പ്രവർത്തനങ്ങളുടെയും
ജീവിത രീതിയുടെയും ഫലമായി മനുഷ്യർ പരിസരത്തിലേക്ക്
വിസർജിക്കുന്ന മാലിന്യങ്ങളുടെ തോതും ഭീമമായ അളവിൽ വർധി
ച്ചുവരികയാണ്. അത് പ്രകൃതിയുടെ സ്വാഭാവിക സന്തുലനത്തെ നശി
പ്പിക്കുന്നു. ഇത് വ്യക്തമാക്കാനായി പ്രൊഫ. മെഡോസ് നിരത്തിയി
ട്ടുള്ള കണക്കുകൾ ഞെട്ടിപ്പിക്കുന്നവയാണ്. അമേരിക്കക്ക് ബാധക
മായ കണക്കുകളാണവയെന്നത് ശരിതന്നെ. ഓരോ സെക്കൻഡിലും<noinclude></noinclude>
c9rcacjqpx753sh8qep8evhxtv74q4d
താൾ:Sasthrejnen Pouranakumbol 2004 June.pdf/43
106
84576
245287
2026-07-16T18:50:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കേരളത്തിന്റെ വ്യവസായവൽകരണത്തിനൊരു നയം വ്യവസായവൽകരണമല്ലാതെ കേരളത്തിന്റെ പ്രശ്നങ്ങൾക്ക് മറ്റൊരു പരിഹാരവുമില്ലെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരു സംഗ തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245287
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കേരളത്തിന്റെ
വ്യവസായവൽകരണത്തിനൊരു നയം
വ്യവസായവൽകരണമല്ലാതെ കേരളത്തിന്റെ പ്രശ്നങ്ങൾക്ക്
മറ്റൊരു പരിഹാരവുമില്ലെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരു സംഗ
തിയാണ്. താരതമ്യേന വളരെ ഉയർന്ന ജനസാന്ദ്രതയും തത്ഫല
മായ കൃഷിഭൂമിയുടെ ദൗർലഭ്യവുമാണ് ഇതിന് കാരണം. കാർഷിക
മേഖലയ്ക്ക് താങ്ങാവുന്ന ജനസാന്ദ്രതയ്ക്ക് ഒരു പരിധിയുണ്ട്. അതി
നേക്കാൾ എത്രയോ കൂടുതലാണ് കേരളത്തിലെ ജനസാന്ദ്രത. മാത
മല്ല നാം പുരോഗമിക്കുന്നതിനനുസരിച്ച്, ജീവിത നിലവാരം ഉയ
രുന്നതിനനുസരിച്ച്, ഓരോ ഹെക്ടർ ഭൂമിയിലും പണിയെടുക്കാൻ ആവ
ശ്യമായ ആളുകളുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യും. അതിനാൽ
കാർഷിക മേഖലയിൽ നിന്ന് വ്യവസായ മേഖലയിലേക്കുള്ള
അധ്വാനശക്തിയുടെ പ്രവാഹം പുരോഗമനത്തിന്റെ നിയമങ്ങളിൽ ഒന്നു
മാത്രമാണ് - മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെ നിയമങ്ങളിൽ ഒന്നു
മാത്രമാണ്. പ്രവാഹം അനിയന്ത്രിതവും അനാസൂത്രിതവുമാകാം.
നിയന്ത്രിതവും ആസൂത്രിതവുമാവാം. ആസൂത്രണം നടത്തണമെ
ങ്കിലോ ചില മൗലിക ധാരണകളുടെ അടിസ്ഥാനത്തിലേ സാധിക്കു
കയുള്ളൂ.
മൗലിക ധാരണകൾ
ഭൂമിശാസ്ത്രപരമായി ഇന്ത്യൻ വൻകരയുടെ ഒരുഭാഗവും,
രാഷ്ട്രീയമായി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഒരു ഭാഗവുമാണ് കേരളം.
സാമ്പത്തികമായ അതിന്റെ സ്ഥിതി സമ്മിശ്രമാണ്. ലോക മുതലാ
ളിത്ത വ്യവസ്ഥയുടെ തന്നെ ഒരു ഭാഗമാണ് അതെന്ന് വേണമെങ്കിൽ
പറയാം. പക്ഷെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ
ബന്ധം അത് പ്രകടമായിരിക്കുകയില്ല. എന്നാൽ നമ്മുടെ മുഖ്യ ഉപ
ന്നങ്ങളിൽ ചിലതായ തേയില, ഏലം, കുരുമുളക്, അണ്ടിപ്പരിപ്പ്,
ചെമ്മീൻ, കയർ മുതലായവ 100 ശതമാനവും വിദേശമാർക്കറ്റിനാൽ
നിയന്ത്രിക്കപ്പെടുന്നു എന്നു വ്യക്തമാണ്. നമ്മുടെ തേങ്ങയുടേയും
*1975<noinclude></noinclude>
tox4hlc22msxps66muktv929ytupayj
താൾ:Sasthrejnen Pouranakumbol 2004 June.pdf/63
106
84577
245288
2026-07-16T18:50:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കമ്പ്യൂട്ടറും ഓട്ടമേഷനും.... 63 അയാളുടെ ഒപ്പ് ഒത്തുനോക്കി, അയാളുടെ കോഡ് കണ്ടുപിടിച്ച് എല്ലാ ലഡ്ജർ വിവരങ്ങളും ഇടപാടുകാരന്റെ പാസ് ബുക്കിൽ അടിക്കുന്നു. എടുക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245288
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കമ്പ്യൂട്ടറും ഓട്ടമേഷനും....
63
അയാളുടെ ഒപ്പ് ഒത്തുനോക്കി, അയാളുടെ കോഡ് കണ്ടുപിടിച്ച് എല്ലാ
ലഡ്ജർ വിവരങ്ങളും ഇടപാടുകാരന്റെ പാസ് ബുക്കിൽ അടിക്കുന്നു.
എടുക്കുകയോ ഇടുകയോ ചെയ്ത പണത്തിന്റെ കണക്കുകളും
ചേർക്കുന്നു. കടലാസും വേണ്ട ചെക്കുബുക്കും വേണ്ട, എഴുത്തും
വേണ്ട. ഹെഡാഫീസിലോ ? അതിന്റെ ദത്തവിശകലന ( ഡാറ്റാ
പ്രോസസ്സിങ്ങ് സെന്റർ ) കേന്ദ്രത്തിൽ കമ്പ്യൂട്ടറുകളുടെ ഒരു നിര
18 എണ്ണം ഉണ്ട്. അതാണവിടുത്തെ സ്റ്റാഫ്. ( സ്റ്റേറ്റ് ബാങ്ക് ഓഫ്
ഇന്ത്യയേക്കാൾ വലിയ ബാങ്ക്. അതിന്റെ ഹെഡാഫീസിലെ പ്രധാന
സ്റ്റാഫ് -18 കമ്പ്യൂട്ടറുകൾ. ) ഇവ ഒരു ദിനം ആകെ ചെയ്യുന്ന ബാങ്കിംഗ്
ഇടപാടുകളുടെ മൊത്തം എണ്ണം 3 ലക്ഷത്തിനും 7 ലക്ഷത്തിനും
ഇടക്ക് വരും. വൈകുന്നേരം ഇടപാടുകൾ തീർത്ത് ബാങ്ക് സമയം
കഴിഞ്ഞാൽ, രണ്ടുമണിക്കൂറിനുള്ളിൽ ബാങ്കിന്റെ അന്നത്തെ പൂർണ്ണ
മായ ചിത്രം
ബാലൻസ് ഷീറ്റും ഇടപാടുകളുടെ എണ്ണവും സ്വഭാ
വവും അവയിൽ വന്നിട്ടുള്ള മാറ്റങ്ങളും, മാറ്റങ്ങളുടെ സ്വഭാവവും
എല്ലാം അടങ്ങുന്ന പൂർണമായ ചിത്രം - മാനേജ്മെന്റിന് ലഭിക്കുന്നു.
1967ലാണ് അവർ ഈ കമ്പ്യൂട്ടർ വ്യൂഹം സ്ഥാപിച്ചത്. ഏറെ ഭാരിച്ച
വിലയായിരുന്നു അവയ്ക്ക്. പക്ഷെ 5 - 6 കൊല്ലം കൊണ്ട് മുതലാ
യി. കാരണം ഒട്ടേറെ സ്റ്റേഷനറി യും ഓഫീസ് സാമഗ്രികളും 1500
ബാങ്ക് ക്ലാർക്കുമാരും ആവശ്യമില്ലാതായി.
ഈ
-
ക്ലാർക്കന്മാർക്ക് എന്തു സംഭവിച്ചു? അത് സുമിതാമോ
ബാങ്കിന്റെ മുമ്പിലുള്ള പ്രശ്നമല്ല.
ടോക്കിയോ
-
ഒസാക്ക റെയിൽ പാത പ്രസിദ്ധമാണ്. 552 കിലോ
മീറ്റർ നീളം . ഒരേസമയം ആ പാതയിൽ 150 വണ്ടികൾ ഓടികൊണ്ടി
രിക്കും - മണിക്കൂറിൽ ശരാശരി 200 കി.മി.ൽ കവിഞ്ഞ വേഗത്തിൽ.
ഡ്രൈവറും വേണ്ട. ടിക്കറ്റ് ചെക്കർമാരും വേണ്ട. ടോക്കിയോവിലെ
കേന്ദ്ര ഓഫീസിലെ കമ്പ്യൂട്ടറും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും
കൂടി എല്ലാം നിയന്ത്രിച്ചുകൊള്ളും. പിന്നെ ആൾക്കാരുടെ മനസ്സമാ
ധാനത്തിന് വേണ്ടി ഡ്രൈവറുടെ കാബിനിൽ ഒരാളെ ഇരുത്തുന്നു
എന്നുമാത്രം.
റെയിൽവെ തൊഴിലാളികളെവിടെ പോയി എന്ന് ചോദിക്കുന്നോ?
അതു കമ്പനിയുടെ മുമ്പിലുള്ള പ്രശ്നമല്ല.
പ്രതിവർഷം ഓരോ ഹിരോഷിമ,
ജപ്പാനീസ് ഇലക്ട്രോണിക്സ് സാമ്രാജ്യത്തിലെ മുടിചൂടാമന്ന
രിൽ ഒരാളാണ് മറ്റുസിതാ. അദ്ദേഹത്തെ ജപ്പാനിലെ ഫോർഡ്
എന്നാണ് വിളിക്കുന്നത്. അവരുടെ ഫാക്ടറികളിൽ ഒന്നിൽ പോയി<noinclude></noinclude>
6zr39fjyizwez7on2jo8wrvoqmi32oq
താൾ:Sasthrejnen Pouranakumbol 2004 June.pdf/73
106
84578
245289
2026-07-16T18:50:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000 73 3 ഇന്നുപയോഗിക്കുന്ന 120 ലക്ഷം ടൺ വിറകിൽ ഏതാണ്ട് 45-50 ലക്ഷം ടൺ തെങ്ങിൽനിന്ന് ലഭിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. കാട്ടിൽനിന്ന് 10-15 ലക്ഷം ടണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245289
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000
73
3
ഇന്നുപയോഗിക്കുന്ന 120 ലക്ഷം ടൺ വിറകിൽ ഏതാണ്ട് 45-50
ലക്ഷം ടൺ തെങ്ങിൽനിന്ന് ലഭിക്കുന്നതായി കണക്കാക്കിയിരിക്കുന്നു.
കാട്ടിൽനിന്ന് 10-15 ലക്ഷം ടണ്ണിലേറെയില്ല. കള്ളക്കടത്തടക്കം. ബാക്കി
നാട്ടിലെ മരങ്ങൾ വെട്ടിയും ചപ്പുചവറുകൾ സമാഹരിച്ചുമാണ് നട
ത്തുന്നത്. കഴിഞ്ഞ ഏതാനും വർഷമായി വിറകിന്റെ ലഭ്യത കുറ
ഞ്ഞുവരികയാണ്, വില കൂടിവരികയാണ്. ജനസംഖ്യാവർധനവനുസ
രിച്ച് ആവശ്യവും കൂടിവരികയാണ്. ഇന്നത്തെ ഉപഭോഗരീതിവെച്ച്
നോക്കുകയാണെങ്കിൽ രണ്ടായിരാമാണ്ടാകുമ്പോഴേയ്ക്കും വിറകിന്റെ
ആവശ്യം പ്രതിവർഷം 150 ലക്ഷം ടൺ എങ്കിലുമായി വർധിക്കുന്നതാ
ണ്. ഇന്നത്തെ നിരക്കിൽ തന്നെ പ്രതിവർഷ വളർച്ചയെക്കാൾ
എത്രയോ കൂടുതലാണ് നാം ഉപയോഗിക്കുന്ന വിറകിന്റെ അളവ്. അതി
നാൽ വിറകിന്റെ ഉപഭോഗം ബോധപൂർവം കുറച്ചുകൊണ്ടു വന്നില്ലെ
ങ്കിൽ ഏറെ താമസിയാതെ ഗുരുതരമായ ഒരു പ്രതിസന്ധിയിൽ നാമെ
ത്തിച്ചേരും.
കൽക്കരി
ഇതൊഴിവാക്കാനുള്ള പോംവഴികൾ രണ്ടാണ്. ഒന്ന്: കൽക്കരി
ധാരാളമായി ലഭ്യമാക്കുക; രണ്ട്: വിറകടുപ്പുകളുടെ ദക്ഷത വർധി
പ്പിച്ച് ആവശ്യമായ വിറകിന്റെ അളവ് കുറയ്ക്കുക. ഇതു രണ്ടിനും
ധാരാളം സാധ്യതയുണ്ട്; ചെയ്യുകയും വേണം. മണ്ണെണ്ണയുടെയും
ഗ്യാസിന്റെയും ലഭ്യതാവർധനവിൽ പരിമിതിയുണ്ട്. വൈദ്യുതി ഇതിന്
ഉപയോഗിക്കയുമരുത്.
കേരളത്തിൽ കൽക്കരിയില്ല. വടക്കെ ഇന്ത്യയിൽ നിന്ന് കൊണ്ടു
വരണം. ഇന്ന് ലഭ്യത ദരിദ്രവും അസ്ഥിരവുമാണ്. പക്ഷെ, വൈദ്യുതി
ഉല്പാദനത്തിനും ഓട്, ഇഷ്ടികാദി വ്യവസായങ്ങൾക്കുമായി വൻതോ
തിൽ കൽക്കരി കേരളത്തിലെത്തിക്കേണ്ടത് ആവശ്യമാണെന്ന്
ബോധ്യപ്പെട്ടിരിക്കുന്നു. റെയിൽ മാർഗങ്ങൾ ഇരട്ടിക്കുക, യൂണിറ്റ്
ട്രെയിൻ സമ്പ്രദായം ഏർപെടുത്തുക, കപ്പൽ കടത്തിന് പറ്റിയ തുറ
മുഖങ്ങൾ വികസിപ്പിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ കൽക്കരിയുടെ
കടത്ത് മെച്ചപ്പെടുത്തണം. കൊല്ലം, കൊച്ചി, പാലക്കാട്, കോഴിക്കോ
ട്, കണ്ണൂർ പ്രദേശങ്ങളിലായി അഞ്ചു കൽക്കരി ഡിപ്പോകൾ തുറക്കാം.
വൈദ്യുതി ഉല്പാദന ആവശ്യങ്ങൾക്ക് വേണ്ടതിനുപുറമെ, വ്യവസാ
യങ്ങൾക്കും വീട്ടാവശ്യങ്ങൾക്കും വേണ്ടിക്കൂടി കൽക്കരി കൊണ്ടുവ
രിക. വീടുകളിൽ കൽക്കരി നേരിട്ടുപയോഗിക്കാതെ ലിക്കോ പോലുള്ള
ഉല്പന്നങ്ങളായി രൂപാന്തരപ്പെടുത്തി ഉപയോഗിക്കാം. ഓരോ ആവ
ശ്യത്തിനായി 1985 മുതൽ 2000-ാമാണ്ടുവരെ ഇറക്കുമതി ചെയ്യേണ്ട
കൽക്കരിയുടെ ഒരു മതിപ്പ് പട്ടിക 2-ൽ കൊടുത്തിരിക്കുന്നു.<noinclude></noinclude>
j1mxy91pvnxha320wqau3enyeis7ign
താൾ:Sasthrejnen Pouranakumbol 2004 June.pdf/84
106
84579
245290
2026-07-16T18:50:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '84 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഹമുണ്ട്, പക്ഷെ, നടപ്പാകില്ലെന്നറിയാം. 5-6 കൊല്ലത്തിനുള്ളിൽ ഒരു ജലവൈദ്യുത നിലയത്തിന്റെ പണി തീരുക. ചരിത്രത്തിൽ കേട്ടു കേൾവി പോലുമില...' താൾ സൃഷ്ടിച്ചിരിക്കുന്നു
245290
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>84
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഹമുണ്ട്, പക്ഷെ, നടപ്പാകില്ലെന്നറിയാം. 5-6 കൊല്ലത്തിനുള്ളിൽ ഒരു
ജലവൈദ്യുത നിലയത്തിന്റെ പണി തീരുക. ചരിത്രത്തിൽ കേട്ടു
കേൾവി പോലുമില്ല. ഒരൊറ്റ പവർ സ്റ്റേഷനും 10-12 കൊല്ലത്തിനു മുമ്പ്
പണി തീർന്നിട്ടില്ല. പട്ടിക ൽ കൊടുത്തിരിക്കുന്ന ഷെഡ്യൂൾ തികച്ചും
അയഥാർഥമാണ്.
(പട്ടിക 7ൽ അവസാനത്തെ കോളത്തിൽ കൊടുത്തിരിക്കുന്നത്
മൂലധനച്ചെലവിന്റെ താരതമ്യമാണ്. ഒരു കൊല്ലം ഒരു യൂണിറ്റുണ്ടാ
ക്കാൻ എത്ര രൂപ മുതൽമുടക്കുവേണം എന്നത്. സാധാരണ രൂപ
കിലോവാട്ട് പ്രതിഷ്ഠാപിത ശേഷി എന്ന രൂപത്തിലാണ് കൊടുക്കുക.
പതിവ്. എന്നാൽ ഊർജത്തിന്റെ അളവാണ് നിർണായകം എന്നു വരു
മ്പോൾ ഈ രൂപമായിരിക്കും കൂടുതൽ ഉപകാരപ്രദം. ഒരു യൂണിറ്റ്
ഉല്പാദനത്തിന്റെ മൂലധനച്ചെലവ് എളുപ്പം കണക്കാക്കാം. പലിശ,
തേയ്മാനം, എന്നിവക്കായി എത്ര ശതമാനം നീക്കിവെക്കുന്നുവോ
അത് പൈസയാണ് ഒരു രൂപക്ക് പ്രതിവർഷച്ചെലവ്. ഇത് 15% ആണ
ങ്കിൽ കക്കാട്ട് പദ്ധതിക്ക് 22 പൈസ യൂണിറ്റും പൂയൻകുട്ടി പദ്ധതിക്ക്
60 പൈസ/യൂണിറ്റും ആണ് മൂലധനച്ചെലവ് വരിക)
കൂടുതൽ യാഥാർഥ്യ
ബോധത്തോടെ
രാമഗുണ്ഡത്തിൽ നിന്നും കൽപാക്കത്തു നിന്നും നെയ് വേലി
യിൽ നിന്നും നമുക്കുള്ള ഷെയറുകൾ ലഭിക്കുകയെന്നത് അത്ര എളു
പ്പമുള്ള കാര്യമല്ല. പല പ്രഷണ പ്രശ്നങ്ങളും - “മറ്റു പ്രശ്നങ്ങൾക്കു
പുറമെ - പരിഹരിക്കേണ്ടതുണ്ട്. ഏറ്റവും ശുഭാപ്തി വിശ്വാസത്തോടെ,
എന്നാൽ വാസ്തവബോധത്തോടെയും, ഒരു ഷെഡ്യൂൾ തയ്യാറാക്കു
കയാണെങ്കിൽ പട്ടിക 7 ലേതിനു പകരം പട്ടിക - 8ൽ കൊടുത്തിരി
ക്കുന്നത് ആണ് കിട്ടുക. ഫണ്ടുകൾക്ക് ഒരു പരിമിതിയും ഇല്ലെങ്കിൽ
പോലും ഇതിനേക്കാൾ വേഗത്തിൽ പദ്ധതികളുടെ പണി തീരുന്നത
ല്ല. ഇതിൽ പെരിഞ്ചാൻകുട്ടി, പുതുപ്പള്ളിവാസൽ, (മൂന്നാർ) ഇനിയും
പരീക്ഷിച്ചു കഴിഞ്ഞിട്ടില്ലാത്ത മിനി മൈക്രോ പദ്ധതികൾ എന്നിവ
വിട്ടിരിക്കുന്നു. കേന്ദ്രത്തിന്റെതാകയാൽ ന്യൂക്ലിയറും വിട്ടിരിക്കുന്നു.
ചിത്രം (പേജ് 87 നോക്കുക), ഇതിൽ വകം 1 1970-85 കാലത്തെ
യഥാർഥ വൈദ്യുതി ഉപഭോഗവും 1985-2000 കാലത്തേക്ക് യഥാർഥ
ത്തിൽ പ്രതീക്ഷിക്കുന്ന ഉപഭോഗവും ആണ് കാണിക്കുന്നത്. വക്രം
2 ജലവൈദ്യുതിയെ മാത്രം ആശ്രയിച്ചുള്ള ലഭ്യതയാണ്. മിച്ചവും
കമ്മിയും പകൽപോലെ വ്യക്തം. 1975 ൽ തന്നെ തെളിഞ്ഞു വന്ന
ഈ ചിത്രത്തിനു നേരെ ഇലക്ട്രിസിറ്റി ബോർഡ് കണ്ണടച്ചു. ഇന്നെ
ങ്കിലും ഗൗരവബോധത്തോടെ കൈകാര്യം ചെയ്യുകയാണെങ്കിൽ കമ്മി
കുറെയെങ്കിലും കുറയ്ക്കാൻ പറ്റും. ഇതിന് ആദ്യം ചെയ്യേണ്ടത് ഇവി<noinclude></noinclude>
rqbiw25h943epar43pgpabax9dqkgj2
താൾ:Sasthrejnen Pouranakumbol 2004 June.pdf/93
106
84580
245291
2026-07-16T18:50:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മനുഷ്യത്വത്തോടുകൂടിയ ശാസ്ത്രവും 93 എന്നാൽ, കടുത്ത ദുരന്തങ്ങളുടെ ഒരു നൂറ്റാണ്ടുകൂടി ആയിരുന്നു. അത്. മനുഷ്യന്റെ കഴിവ് വളർന്ന അതേ തോതിൽ വിവേകം വളർന്നി ട്ടില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245291
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മനുഷ്യത്വത്തോടുകൂടിയ ശാസ്ത്രവും
93
എന്നാൽ, കടുത്ത ദുരന്തങ്ങളുടെ ഒരു നൂറ്റാണ്ടുകൂടി ആയിരുന്നു.
അത്. മനുഷ്യന്റെ കഴിവ് വളർന്ന അതേ തോതിൽ വിവേകം വളർന്നി
ട്ടില്ലെന്നു തെളിയിച്ച് ഒരു നൂറ്റാണ്ടായിരുന്നു അത്. സംഘർഷങ്ങളു
ടെയും കൂട്ടക്കൊലകളുടെയും ഭീകര യുദ്ധങ്ങളുടെയും ക്ഷാമങ്ങളു
ടെയും സംഖ്യയറ്റ് മറ്റു ദുരിതങ്ങളുടെയും നൂറ്റാണ്ട്.
അപകടസൂചനകളുടെ ഒരു നൂറ്റാണ്ട് കൂടിയായിരുന്നു അത്. മാന
വരാശി അതിന്റെ ജീവിതരീതി മാറ്റിയില്ലെങ്കിൽ സർവനാശമായിരിക്കും
ഫലം എന്നതിന് വ്യക്തമായ തെളിവുകൾ നൽകിയ നൂറ്റാണ്ട്. ഒരു
വശത്ത് നിയന്ത്രണമേതുമില്ലാതെ നടക്കുന്ന വനനശീകരണം, മറുവ
ശത്ത് തുടർച്ചയായി വർധിച്ചുവരുന്ന മാലിന്യ വിസർജനം. വെള്ളവും
മണ്ണും വായുവും വിഷലിപ്തമായിത്തീർന്നുകൊണ്ടിരിക്കയാണ്. 1992
-ലെ ഭൗമ ഉച്ചകോടിയിൽ ഇതു ഒരു വസ്തുനിഷ്ഠ യാഥാർഥ്യമാ
ണെന്ന് ശാസ്ത്രലോകം അംഗീകരിച്ചു.
എല്ലാതരത്തിലുമുള്ള സമൂഹക്കരാറുകളും (Social Contract)
തകർന്ന ഒരു നൂറ്റാണ്ടുകൂടിയാണത്. ലഹരിപദാർഥങ്ങൾ, ആയുധ
ങ്ങൾ, ഔഷധങ്ങൾ... എല്ലാ രംഗത്തും വളർന്നുവന്ന അധോലോകം
തെരഞ്ഞെടുക്കപ്പെട്ട ജനകിയ ഗവൺമെന്റുകളേക്കാൾ ശക്തമായി
ത്തീർന്നിരിക്കുന്നു. അവയെ നിയന്ത്രിക്കുന്ന മാഫിയകളെ സാധുകരി
ക്കുന്ന സ്ഥാപനങ്ങളായി ഗവൺമെന്റുകൾ മാറിക്കൊണ്ടിരിക്കുകയാ
ണ്. സമൂഹത്തിന്റെ എല്ലാ തുറകളിലും മാഫിയവത്കരണം നടക്കു
കയാണ്.
ഇതെല്ലാം- ദാരിദ്ര്യവും ഇല്ലായ്മയും നിർമാർജനം ചെയ്ത് ഈ
ഭൂമിയിൽത്തന്നെ ഒരു സ്വർഗം സൃഷ്ടിക്കാനുള്ള സാധ്യതയും പരി
സ്ഥിതിയുടെ തകർച്ചയും കൂട്ടക്കൊലകളും സമൂഹത്തിന്റെ
മാഫിയ വത്കരണവും ഒക്കെ സാധ്യമാക്കിയത് ശാസ്ത്രത്തിലും
സാങ്കേതികവിദ്യയിലും ഉണ്ടായ അഭൂതപൂർവമായ പുരോഗതിയാണ്.
ബോധപൂർവവും അല്ലാതെയുമായി നിർണായകമായ ഒരു പങ്കാണ്
20-ാം നൂറ്റാണ്ടിലെ ഗതിവിഗതികളിൽ ശാസ്ത്രജ്ഞരും സാങ്കേതിക
വിദഗ്ധരും വഹിച്ചിട്ടുള്ളത്.
ഈ ഭൂമിയിൽ ലോകജനതയ്ക്കാകെ അനുഭവിക്കാവുന്ന ഒരു
സ്വർഗം കെട്ടിപ്പടുക്കാനുള്ള കഴിവ് വർധിച്ചുവരികയാണ്. എന്നാൽ
പ്രയോഗത്തിൽ കെട്ടിപ്പടുക്കുന്നത് നരകമാണ്. ഇതാണ് ദുഃഖകരമായ
യാഥാർഥ്യം. ഈ പ്രവണത തിരിച്ചാക്കണം. അതുകൊണ്ടാണ് ഇരു
പത്തിയൊന്നാം നൂറ്റാണ്ടിലേയ്ക്കുവേണ്ടി ബോധപൂർവം തയ്യാറെടു
ക്കണമെന്ന് പറയുന്നത്. ഇതിൽ ശാസ്ത്രജ്ഞരും സാങ്കേതിക വിദ
ഗ്ധരും നിർണായകമായ ഒരു സാമൂഹിക ഉത്തരവാദിത്തം വഹിക്കേ<noinclude></noinclude>
bj8bchft7uu3vra7bdcp36jtvz8lc0n
താൾ:Sasthrejnen Pouranakumbol 2004 June.pdf/104
106
84581
245292
2026-07-16T18:50:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '104 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഗവൺമെന്റിന് അധികാരത്തിന്റെ ബലമുണ്ട്. പക്ഷെ ഉദ്യോഗസ്ഥന്മാ രുടെ പിൻബലമുണ്ടെങ്കിലേ അത് പ്രയോഗിക്കാൻ കഴിയൂ. ആവശ്യ മായ അറിവും അവരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245292
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>104
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഗവൺമെന്റിന് അധികാരത്തിന്റെ ബലമുണ്ട്. പക്ഷെ ഉദ്യോഗസ്ഥന്മാ
രുടെ പിൻബലമുണ്ടെങ്കിലേ അത് പ്രയോഗിക്കാൻ കഴിയൂ. ആവശ്യ
മായ അറിവും അവരിൽ നിന്നേ ലഭിക്കൂ. ശാസ്ത്രജ്ഞരുമായി ഇ
ട്ടർക്ക് നേരിട്ട് സമ്പർക്കം കുറവാണ്, അവരുമായി സംവദിക്കാൻ വേണ്ട
ഭാഷയും അറിഞ്ഞുകൂട.
അറിവിന്റെ കലവറയുടെ താക്കോൽ സൂക്ഷിപ്പുകാർ ഉദ്യോഗ
സ്ഥരാണ്. അവർ ശാസ്ത്രജ്ഞരുമായി ഒരാളല്ല എല്ലാവരുമായി
തുടർച്ചയായ ബന്ധം നിലനിർത്തുന്നു. അവരുടെ പക്കലുള്ള വിവര
ങ്ങൾ സ്വാംശീകരിക്കാനും ഇച്ഛാനുസരണം അവയെ രൂപാന്തരപ്പെ
ടുത്താനും രാഷ്ട്രീയ ഗവൺമെന്റിനെ തെറ്റിദ്ധരിപ്പിക്കാനും ജനങ്ങ
ളെയും ശാസ്ത്രജ്ഞരെയും അടിച്ചമർത്താനുമുള്ള കഴിവ് അവർക്കു
ണ്ട്. നീതിന്യായ വകുപ്പ് ഭരണഘടന പ്രകാരം സ്വതന്ത്രമാണ്. പക്ഷെ
ഫലത്തിൽ രാഷ്ട്രീയ ഗവൺമെന്റിനും അതിലൂടെ ഉദ്യോഗസ്ഥ
വൃന്ദത്തിനും അത് അടിമപ്പെട്ടിരിക്കുന്നു.
-
ഇവരെ കൂടാതെ ആറാമതൊരു കൂട്ടർ കൂടിയുണ്ട്. നിയമപ്രകാരം
അവർ ആദ്യത്തെ ഗ്രൂപ്പിൽ - പൗരാവലിയിൽ
പെടുന്നു. പക്ഷെ
പ്രായോഗിക ജീവിതത്തിൽ അവർ വ്യക്തമായ മറ്റൊരു കൂട്ടമാണ്.
ഭരണവർഗം. വിവിധ രാജ്യങ്ങളിൽ അവർ വിവിധ കുപ്പായങ്ങൾ ധരി
ക്കുന്നു. പക്ഷെ അതിനുള്ളിൽ എല്ലാവരും അതിസമ്പന്ന വർഗ
ത്തിൽ പെടുന്നു. മൊത്തം ജനസംഖ്യയുടെ ഒന്നോ രണ്ടോ ശതമാനം
മാത്രമേ ഇവർ വരൂ. പക്ഷെ ഫലത്തിൽ എല്ലാ അധികാരങ്ങളും അവ
രുടെ കൈവശമാണ്. അവർ വ്യവസായികളാകാം, ബിസിനസ്സുകാരാ
കാം, വൻപ്രഭുക്കളാകാം, ഷെയർ ബ്രോക്കർമാരാകാം, മാഫിയാ നേതാ
ക്കളാകാം. അവരിൽ പലരും രാഷ്ട്രീയ നേതാക്കളുടെ വേഷവും കെട്ടി
യിരിക്കും. അവരാണ് ഉദ്യോഗസ്ഥവൃന്ദത്തെ നിയന്ത്രിക്കുന്നത്. റിപ്പ
ബ്ലിക്കന്മാരും ഡെമോക്രാറ്റുകളും കോൺഗ്രസും ബി.ജെ.പി. യും ഒക്കെ
ഇതിൽപെടും. അതിസമ്പന്നരും ഉദ്യോഗസ്ഥ വൃന്ദവും തമ്മിലുള്ള ഈ
സഖ്യം ഊഹിക്കാനാകാത്തത് ശക്തമാണ്. രാഷ്ട്രീയ ഗവൺമെന്റ്
അതിന്റെ ഒരു ഭാഗം മാത്രമാണ്. ഒറ്റയ്ക്കൊറ്റയ്ക്കായാൽ പൗരന്മാർക്ക്
ഒരു ശക്തിയുമില്ല. പക്ഷെ ശാസ്ത്രജ്ഞരുടെ പോലെ അവർക്ക് നിയ
മത്തെ ഭയപ്പെടേണ്ടതില്ല. അവർക്കുള്ള അറിവ് പരസ്യമാക്കാം, പ്രച
രിപ്പിക്കാം, അത് തടയാനാകില്ല. ഏറ്റവും ദുർബലൻ ശാസ്ത്രജ്ഞൻ
തന്നെയാണ്. പക്ഷെ ജനങ്ങളെ കബളിപ്പിക്കാനും അവരെ ശക്തരാ
ക്കാനും കഴിവുള്ളതും അവർക്കാണ്. ധാർമികമായി അവർ ജനങ്ങ
ളോട് ഉത്തരവാദപ്പെട്ടവരാണ്, പ്രയോഗത്തിൽ ഉദ്യോഗസ്ഥർക്ക് അടി<noinclude></noinclude>
joadfqzgv2eus164k3aynedknobcmdw
താൾ:Sasthrejnen Pouranakumbol 2004 June.pdf/7
106
84582
245293
2026-07-16T18:50:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആമുഖം മൂന്നു പതിറ്റാണ്ടു കാലത്തിനുള്ളിൽ എഴുതിയിട്ടുള്ള ലേഖനങ്ങളിൽനിന്ന് തിരഞ്ഞെടുത്തതാണ് ഈ സമാഹാരം. ഇങ്ങനെ ഒന്നിന്റെ ഇപ്പോഴത്തെ പ്രസക്തി എന്താണ് എന്ന ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245293
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ആമുഖം
മൂന്നു പതിറ്റാണ്ടു കാലത്തിനുള്ളിൽ എഴുതിയിട്ടുള്ള ലേഖനങ്ങളിൽനിന്ന്
തിരഞ്ഞെടുത്തതാണ് ഈ സമാഹാരം. ഇങ്ങനെ ഒന്നിന്റെ ഇപ്പോഴത്തെ പ്രസക്തി
എന്താണ് എന്ന ചോദ്യം ഉയർത്തപ്പെട്ടേക്കാം. സ്വല്പം വിശദീകരണം ആവശ്യ
മാണ്.
വികസനത്തെപ്പറ്റി ഒട്ടേറെ വാദകോലാഹലങ്ങൾ നടക്കുന്ന ഒരു കാലഘട്ട
മാണ് ഇന്നത്തേത്. വികസനം = ഉപഭോഗവർധന എന്ന സമീകരണമാണ് മുത
ലാളിത്തം പൊതുവിൽ അംഗീകരിച്ചിട്ടുള്ളത്. നിയോലിബറലിസത്തിന്റെയും
മറ്റൊന്നല്ല. കഴിഞ്ഞ നൂറ്റാണ്ടിൽ നിലവിലിരുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥകളിലും
വികസനത്തിന്റെ പ്രധാന ഘടകം ഉപഭോഗവർധന തന്നെ ആയിരുന്നു. അന്യ
വത്കരണത്തിൽ നിന്നുള്ള മോചനമോ, വർധിച്ച ഒഴിവുസമയമോ ആയിരുന്നി
ല്ല, മറിച്ച് എല്ലാറ്റിന്റെയും ആളോഹരി ഉപഭോഗത്തിൽ അമേരിക്കയെ മറികട
ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ സാർവ്വത്രികവും അന്ത്യ
മില്ലാത്തതുമായ ഉപഭോഗവർധന അസാധ്യമാണെന്ന് 1960 കളിലെ മധ്യമായ
പ്പോഴേക്കും തന്നെ വ്യക്തമായിരുന്നു. റേച്ചൽ കാഴ്സന്റെ നിശ്ശബ്ദവസന്തം'
ക്ലബ് ഓഫ് റോം പ്രസിദ്ധീകരണമായ “വളർച്ചയുടെ പരിമിതി' എന്നീ ഗ്രന്ഥ
ങ്ങൾ, ഒരു നൂറ്റാണ്ടുമുമ്പുതന്നെ മാർക്സും ഏംഗൽസും ചൂണ്ടിക്കാണിച്ച് പാരി
സ്ഥിതിക പ്രശ്നങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിച്ചു. വിഭവശോഷണം,
പരിസ്ഥിതിത്തകർച്ച എന്നിവ മാനവരാശിയെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന
യഥാർഥ പ്രശ്നങ്ങളാണെന്ന് കണ്ടറിഞ്ഞ ശാസ്ത്രലോകം 1972-ൽ സ്റ്റോക്ഹോ
മിൽവെച്ച് ഒന്നാം ലോകപരിസ്ഥിതി കോൺഗ്രസ് വിളിച്ചുകൂട്ടി. ഈ ലേഖകന്റെ
വികസന വീക്ഷണത്തെ കഴിഞ്ഞ 3 പതിറ്റാണ്ടായി സ്വാധീനിക്കുന്ന ഒന്നാണ്
പരിസ്ഥിതിസംരക്ഷണവും സുസ്ഥിരതയും.
1962 മുതൽ 1965 വരെ മോസ്കോവിൽ ഗവേഷണവിദ്യാർത്ഥി ആയിരുന്ന
കാലത്ത് തന്നെ, സോഷ്യലിസത്തോട് സവിശേഷ ആഭിമുഖ്യമുണ്ടായിരുന്ന ഈ
ലേഖകനെ അലട്ടിയിരുന്ന ഒരു ഭയം, ആ പരീക്ഷണം പരാജയത്തിന്റെ പാത
യിലേയ്ക്ക് നീങ്ങുകയാണോ എന്നതായിരുന്നു. വികലമായ വികസനവീക്ഷ
ണം, വർധമാനമായ ധാർമികത്തകർച്ച, തിരുത്താനാവശ്യമായ ജനപങ്കാളിത്ത
ത്തിന്റെയും ജനാധിപത്യത്തിന്റെയും അഭാവം ഇതൊക്കെയായിരുന്നു രോഗല
ക്ഷണങ്ങൾ. ശാരീരിക-ബൗദ്ധിക പ്രവർത്തനങ്ങൾ തമ്മിലുള്ള വൈരുധ്യം,
ഗ്രാമ-നഗര പ്രദേശങ്ങൾ തമ്മിലുള്ള വൈരുധ്യം, സോഷ്യലിസ്റ്റ് രാജ്യങ്ങൾ
തമ്മിലുള്ള വൈരുധ്യം എന്നിവ ഇന്നല്ലെങ്കിൽ നാളെ ഈ പരീക്ഷണത്തെ
പരാജയപ്പെടുത്തിയേക്കാമെന്ന് ഉപബോധമനസ്സ് പറയുന്നുണ്ടായിരുന്നു. ഇവ<noinclude></noinclude>
3qh1grd1uov89f49uxmeohntbbclyck
താൾ:Sasthrejnen Pouranakumbol 2004 June.pdf/26
106
84583
245294
2026-07-16T18:50:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '26 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ അമേരിക്കൻ ഐക്യനാടുകൾ അന്തരീക്ഷത്തിലേക്ക് വിടുന്ന കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങളുടെ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245294
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>26
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
അമേരിക്കൻ ഐക്യനാടുകൾ അന്തരീക്ഷത്തിലേക്ക് വിടുന്ന
കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്,
സൾഫർ ഡൈ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങളുടെ തോത്
ലോകാന്തരീക്ഷത്തെ മുഴുവൻ മലിനപ്പെടുത്താൻ പര്യാപ്തമാണ്. ആധു
നിക ജീവിതസമ്പ്രദായത്തിന്റെ ഉല്പന്നങ്ങളായ, ഒരിക്കൽ ഉപയോ
ഗിച്ച് ദൂരെക്കളയുന്ന പാത്രങ്ങൾ കടലാസ്, പ്ലാസ്റ്റിക്, ടിൻ മുതലായ
വകൊണ്ടുള്ളവ കുന്നുകൂടുന്നതിന്റെ കണക്ക് അതിലും അധികം
ഞെട്ടിക്കുന്നതാണ്. അവയെല്ലാം കൂടി ശാന്തസമുദ്രത്തിൽ താഴ്ത്തി
യാൽ പ്രളയമുണ്ടായേക്കും. സമുദ്രത്തിലെ ജീവജാലങ്ങളൊക്കെയും
ചത്തൊടുങ്ങും.
അന്ത്യം
എന്നേക്ക് സംഗതികൾ ഇത്രയും ഭീകരമായ അവസ്ഥ
യിലെത്തും. ഇതാണ് മെഡോസും കൂട്ടരും ചോദിച്ച് മറ്റൊരു
ചോദ്യം. ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിലെ പ്രതിസന്ധി
മതി മാനവരാശിയെ നശിപ്പിക്കാൻ. എന്ന്? എന്ന ചോദ്യത്തിന്
ഉത്തരം ലഭിക്കാൻ സംഖ്യാത്മകമായ നിരക്കുകൾ ഉപയോഗിക്ക
ണം. ജനസംഖ്യാ വർധനനിരക്ക് ഭക്ഷ്യോല്പാദന വർധന നിരക്ക്,
വിഭവക്ഷയ നിരക്ക്. എല്ലാറ്റിന്റെയും നിരക്കുവേണം. യുക്തിസഹ
മായി അംഗീകരിക്കാമെന്ന് അവർക്കു തോന്നിയ പല നിരക്കുകളും
ഉപയോഗിച്ചു നോക്കി. ഓരോ ഇനത്തിലും സംഖ്യാത്മക സമീകര
ണങ്ങൾ ഉണ്ടാക്കുക വളരെ വിഷമമാണ്. നിരവധി കാര്യങ്ങൾ സങ്ക
പിക്കേണ്ടിവരും. ഉദാഹരണമായി ജനങ്ങളുടെ ജീവിതനിലവാ
രവും ഉല്പാദനവുമായുള്ള ബന്ധം. ഒരു രാജ്യത്തിന്റെ ദേശീയവ
രുമാനം വർധിക്കുന്നതനുസരിച്ച് അവിടത്തെ ജനങ്ങളുടെ ജീവിത
നിലവാരവും തുടർച്ചയായി വർധിക്കുന്നതാണ് എന്ന സങ്കല്പം
അവർ യാതൊരു വിമർശനവും കൂടാതെ അംഗീകരിച്ചിട്ടുണ്ട്.
അങ്ങനെ നിരവധി സങ്കല്പങ്ങൾ. പലതും ചോദ്യം ചെയ്യപ്പെടാവു
പക്ഷെ, ഏതെല്ലാം നിരക്കുകളിൽ എന്തെല്ലാം മാറ്റ
ങ്ങൾ വരുത്തിയാലും അന്തിമമായ ചിത്രം ഒന്നു തന്നെയാണ്
എന്നാണ് അവരുടെ നിഗമനം. ഏറ്റവും കടുത്ത പരിതഃസ്ഥിതിയിൽ
അതായത് കഴിഞ്ഞ ദശകത്തിലെ പ്രവണതകൾ അതേപോലെ തുട
രുകയാണെങ്കിൽ അന്ത്യം വളരെ അടുത്താണ്. 21-ാം നൂറ്റാ
ണ്ടിന്റെ തുടക്കത്തിൽ തന്നെ പ്രവണതകളിൽ മാറ്റം വരുമെന്ന് പ്രതി
ക്ഷിക്കാൻ യാതൊരു കാരണവും അവർ കാണുന്നില്ല. ഇനി നിര
ക്കുകളിൽ മാറ്റങ്ങൾ വരുത്തി ഈ അന്ത്യത്തെ അല്പസ്വല്പം നീട്ടാ
മെന്നു മാത്രം. പൂർണമായി രക്ഷപ്പെടാൻ സാധ്യമല്ല. ഇതാണവ
രുടെ നിഗമനം.
ന്നവയാണ്.<noinclude></noinclude>
1zhzsqezlyfxoin7n08zj2n8tow5oga
താൾ:Sasthrejnen Pouranakumbol 2004 June.pdf/33
106
84584
245295
2026-07-16T18:50:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സയൻസും ടെക്നോളജിയും .... എണ്ണ പ്രതിസന്ധി 33 അറബി രാജ്യങ്ങളും ഇസ്രായേലും തമ്മിലുണ്ടായ യുദ്ധ ത്തിന്റെ തുടർച്ചയായി അറബികൾ എണ്ണ ഉല്പാദനം കുറച്ചതും എണ്ണക്ക് വില ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245295
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സയൻസും ടെക്നോളജിയും ....
എണ്ണ പ്രതിസന്ധി
33
അറബി രാജ്യങ്ങളും ഇസ്രായേലും തമ്മിലുണ്ടായ യുദ്ധ
ത്തിന്റെ തുടർച്ചയായി അറബികൾ എണ്ണ ഉല്പാദനം കുറച്ചതും
എണ്ണക്ക് വില കൂട്ടിയതും മിക്ക വികസിത രാജ്യങ്ങളിലും ഒരു എണ്ണ
പ്രതിസന്ധി' ഉണ്ടാക്കുന്നതിന് കാരണമായി. ഇത് അവരുടെ ഊർജ
വ്യവസായത്തിലും രാസവ്യവസായത്തിലും ഗുരുതരമായ പ്രതിസന്ധി
കൾ സൃഷ്ടിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉർജ ഉൽപാദന
ത്തിൽ എണ്ണക്കുള്ള പങ്ക് നിസ്സാരമാണ്. എന്നാൽ നമ്മുടെ രാസ വ്യവ
സായങ്ങളെ അത് ശരിക്കും ബാധിച്ചിട്ടുണ്ട്. രാസവളങ്ങളുടെ വില
യിൽ അടുത്ത കാലത്ത് ഉണ്ടായ ഭീമമായ വർധനവ് ഇതിന് സാക്ഷ്യം
വഹിക്കുന്നു. അങ്ങനെ എണ്ണ പ്രതിസന്ധി നമുക്ക് ഉർജപ്രതിസന്ധി
യായല്ല സാമ്പത്തിക പ്രതിസന്ധിയായാണ് അനുഭവപ്പെടുന്നത്. ഈ
പ്രതിസന്ധിയുടെ കാരണമാകട്ടെ വില വർധനവ് മാത്രമല്ലതാനും.
സംഗതി നേരെ തിരിച്ചാണ്. സാമൂഹിക സാമ്പത്തിക വ്യവസ്ഥയിൽ
സമൂലമായ മാറ്റം വന്നാലല്ലാതെ അതിനെ തരണം ചെയ്യാനും സാധ്യ
മല്ല. പക്ഷെ, ദീർഘകാല ശാസ്ത്രസാങ്കേതിക നയങ്ങളിൽ അടി
സ്ഥാനപരമായ മാറ്റം വരുത്തിയില്ലെങ്കിൽ സാമൂഹികവ്യവസ്ഥ മാറി
യാലും കൂടുതൽ ഗുരുതരവും രക്ഷപ്പെടാൻ മാർഗമില്ലാത്തതുമായ
ഒരു പ്രതിസന്ധിയിൽ നാം എത്തിച്ചേരുന്നതായിരിക്കും.
എത്ര ഊർജം വേണം?
നിരന്തരമായി ഊർജം ഉല്പാദിപ്പിച്ചും രൂപാന്തരപ്പെടുത്തിയും
ഉപഭോഗിച്ചും കൊണ്ടിരിക്കുന്ന ഒരു ചലനാത്മക പ്രക്രിയയാണ് ജീവി
തമെന്ന് പറയുന്നതുതന്നെ. ആത്യന്തികമായി നോക്കുമ്പോൾ ഒരു
മനുഷ്യന് സ്വന്തം ജീവിതം നില നിർത്തുവാൻ പ്രതിദിനം വെറും
3000 കിലോ കലോറി ഊർജമേ വേണ്ടു. പക്ഷെ പ്രാകൃത മനുഷ്യന്
ഈ നിസ്സാര തുക പോലും നേടുന്നതിന് ജീവിതകാലമത്രയും ഓടി
നടക്കേണ്ടിവന്നിരിക്കും. പ്രകൃതിയിൽ നിന്ന് തന്റെ ജീവനോപാധി
കൾ നേടിയെടുക്കാനുള്ള ശ്രമങ്ങളിലൂടെ മനുഷ്യൻ ഭക്ഷണസംഭാര
കൻ എന്ന നിലയിൽ നിന്ന് ഭക്ഷണ ഉല്പാദകൻ എന്ന നിലയി
ലേക്ക് വളർന്നു. ചൂടാക്കുവാനും ഭക്ഷണം പാകം ചെയ്യാനും തീ
ഉപയോഗിക്കാൻ അവൻ പഠിച്ചു. ഇണക്കിയ മൃഗങ്ങളുടെ കായിക
ശക്തി ഉപയോഗിക്കാൻ പഠിച്ചു. ഒഴുകുന്ന വെള്ളത്തിലും വീശുന്ന
കാറ്റിലും കല്ക്കരിയിലും എണ്ണയിലും പ്രകൃതിവാതകങ്ങളിലും പര
മാണുവിലും ഒക്കെയുള്ള ഊർജത്തെ ഉപയോഗിക്കുവാനും പഠിച്ചു.
ഈ ചരിത്രപരമായ വളർച്ചയിൽ അവന്റെ ആവശ്യങ്ങളിലും
വ്യത്യാസം വന്നു. ഒരു വശത്ത് അവന്റെ പ്രാഥമിക ആവശ്യങ്ങൾ<noinclude></noinclude>
17rm2yj8z9j3x5lcxxr5u0pyuibdtyz
താൾ:Sasthrejnen Pouranakumbol 2004 June.pdf/44
106
84585
245296
2026-07-16T18:51:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '44 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ റബ്ബറിന്റേയും വില നിയന്ത്രിക്കുന്നത് ഇവിടത്തെ ഉല്പാദകരല്ലെന്നത് സുവിദിതമാണല്ലോ. ഇവിടത്തെ അലുമിനിയം, സിങ്ക് ,രാസവളം, എണ്ണ, റയോൺ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245296
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>44
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
റബ്ബറിന്റേയും വില നിയന്ത്രിക്കുന്നത് ഇവിടത്തെ ഉല്പാദകരല്ലെന്നത്
സുവിദിതമാണല്ലോ. ഇവിടത്തെ അലുമിനിയം, സിങ്ക് ,രാസവളം, എണ്ണ,
റയോൺ മുതലായ വ്യവസായങ്ങളിന്മേലും നമുക്ക് ഭൗതികമോ സാമ്പ
ത്തികമോ ആയ യാതൊരു നിയന്ത്രണവും ഇല്ല.
അതിനാൽ സാമ്പത്തികമായി കേരളം ഇന്ത്യൻ മുതലാളിത്ത
വ്യവസ്ഥയിലൂടെ ലോക മുതലാളിത്ത വ്യവസ്ഥയുമായി ബന്ധപ്പെട്ടു
കിടക്കുന്നു എന്ന് പറയാം.
ബാങ്കുകൾ, ഇൻഷുറൻസ്, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ
മാർഗങ്ങളിലൂടെ “ഒപ്പിയെടുത്ത് ലഭിക്കുന്ന സമ്പാദ്യവും ഇവിടത്തെ
ജനങ്ങളുടെയോ ഗവൺമെന്റിന്റെയോ നിയന്ത്രണത്തിനതീതമാണ്.
ജനങ്ങൾ നൽകുന്ന നികുതിയിൽ ഭൂരിഭാഗവും കേന്ദ്രഗവൺമെന്റി
ലൂടെ മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്.
-
ഇതിന്റെയൊക്കെ വെളിച്ചത്തിൽ ഒരു കാര്യം വ്യക്തമാണ്. വ്യവ
സായവൽക്കരണത്തിനുള്ള ഒരു പദ്ധതി കടലാസ്സിൽ നാം ഉണ്ടാ
ക്കിയാലും നടപ്പിലാക്കാൻ സാധിക്കുകയില്ലെന്ന്. നടപ്പിലാക്കേണ്ട
ഏതു പദ്ധതിയും സൂക്ഷ്മ വിശദാംശങ്ങൾ വരെ കണക്കിലെടുക്കണം.
ഈ വിശദാംശങ്ങളാകട്ടെ നൂറുകണക്കിന്, ആയിരക്കണക്കിന് സ്വദേശി
വിദേശി മുതലാളിമാരുടെ ലാഭക്കൊതിയാൽ പ്രേരിതമായ അപ്രവ
ചനീയ തീരുമാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അവയുടെ അടി
സ്ഥാനത്തിൽ പ്രാവർത്തികമാക്കാനുദേശിക്കുന്ന ഒരു ആസൂത്രണവും
നടപ്പില്ല.
അപ്പോൾ എന്തടിസ്ഥാനത്തിലായിരിക്കണം കേരളത്തിനൊരു
വ്യവസായവൽകരണനയം ആവിഷ്കരിക്കേണ്ടത്.
ഒന്നുകിൽ നിലവിലുള്ള സാമൂഹിക സാമ്പത്തിക വ്യവസ്ഥയിലും
പരിതസ്ഥിതിയിലും യാതൊരുമാറ്റവും വരില്ലെന്ന അടിസ്ഥാനത്തിലാ
കാം. അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും ഭൗതികമായ
നിയന്ത്രണങ്ങൾ അനുവദിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെയും
അടിസ്ഥാനത്തിലാകാം.
ഈ പഠനത്തിൽ രണ്ടാമത്തെ അടിസ്ഥാനമാണ് സ്വീകരിച്ചിട്ടു
ള്ളത്. അതിനർഥം ഇന്നത്തെ പരിതസ്ഥിതിയിൽ ഈ പരിപാടികൾ
എങ്ങനെ നടപ്പാക്കാൻ സാധിക്കും എന്ന ചോദ്യത്തിന് ഖണ്ഡിതമായ
ഉത്തരം പറയേണ്ടതില്ല എന്നാണ്.
മറ്റൊരു പ്രധാന പ്രശ്നം ഉല്പാദന ഉപഭോഗ ബന്ധമാണ്.
ഉദാഹരണത്തിന്, ഏതു തരത്തിലുള്ള സാധനങ്ങളാണ് നാം<noinclude></noinclude>
qe2pc4qyxalcr8oob5lwcct90ffgl37
താൾ:Sasthrejnen Pouranakumbol 2004 June.pdf/50
106
84586
245297
2026-07-16T18:51:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '50 50 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ കേരളത്തിൽ നാണ്യ വിളകൾക്ക് പ്രാധാന്യം വളരെ കൂടുന്നു. മുഖ്യ ഭക്ഷ്യധാന്യമായ നെല്ല് മൊത്തം കൃഷി വിസ്തീർണത്തിന്റെ നാലിൽ ഒരുഭാഗത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245297
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>50
50
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
കേരളത്തിൽ നാണ്യ വിളകൾക്ക് പ്രാധാന്യം വളരെ കൂടുന്നു. മുഖ്യ
ഭക്ഷ്യധാന്യമായ നെല്ല് മൊത്തം കൃഷി വിസ്തീർണത്തിന്റെ നാലിൽ
ഒരുഭാഗത്ത് മാത്രമാണ് കൃഷിചെയ്യപ്പെടുന്നത്. സാമ്പത്തികമായി
നോക്കുമ്പോൾ ഏറ്റവും പ്രാധാന്യമുള്ള വിള തെങ്ങാണെന്ന് പറയാം.
തേങ്ങ, വെളിച്ചെണ്ണ, പിണ്ണാക്ക്, കള്ള്, കയറ്, തെങ്ങിൻ പട്ട, തടി എല്ലാം
പണമാണ്, തൊഴിലുമാണ്.
മറ്റൊരു പ്രത്യേകതയുള്ളത്. കേരളത്തിന്റെ ദേശീയോല്പന്നത്തിൽ
വ്യാവസായിക ഉല്പന്നങ്ങൾക്കുള്ള പങ്ക് അഖിലേന്ത്യാ നിലവാരത്തി
നേക്കാൾ കുറവാണ്. അതിന്റെ ഏതാണ്ട് 70-75 ശതമാനമേ വരൂ.
നിലവിലുള്ള വ്യവസായങ്ങൾ
മറ്റു മിക്ക സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കേരളത്തിൽ
വൻകിട ആധുനിക വ്യവസായങ്ങൾ വളരെ കുറവാണ്. വളനിർമാ
ണം, ( എം ആലുവയും കൊച്ചിയും ) അലൂമിനിയം, എണ്ണശുദ്ധീകര
ണം, രാസപദാർഥങ്ങൾ, സിങ്ക്, റയോൺ, കാർബൊറാണ്ഡം, പേപ്പർ,
ടയർ, മെഷിൻ ടൂളുകൾ, റെയർ എർത്ത്, ടൈറ്റാനിയം എന്നിവയാണ്
പ്രധാനപ്പെട്ടവ. ഭൂരിഭാഗവും ആലുവ കൊച്ചി വ്യവസായ മേഖല
യിൽ സ്ഥിതിചെയ്യുന്നു. ഇവയിലും മറ്റു വൻകിട സംഘടിത വ്യവ
സായങ്ങളിലും കൂടി മൊത്തം തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷ
ത്തിൽ കുറവേ വരൂ.
അതേസമയം പൊതുവിൽ പരമ്പരാഗതമെന്ന പേരിൽ അറിയപ്പെ
ടുന്ന കയർ, കശുവണ്ടി, കൈത്തറി, ബീഡി, ഓട്, ഇഷ്ടിക, മീൻപി
ടുത്തം എന്നീ വ്യവസായങ്ങളിലായി ഏതാണ്ട് 7 ലക്ഷത്തോളം തൊഴി
ലാളികൾ പണിയെടുക്കുന്നുണ്ട്. മൊത്തം സംസ്ഥാന ദേശീയ ഉ
നത്തിൽ കാർഷികവ്യാവസായിക മേഖലകളിലെ പ്രധാനപ്പെട്ട ചില
ഉല്പന്നങ്ങളുടെ താരതമ്യവിഹിതം ഒറ്റ നോട്ടത്തിൽ കാണിക്കുന്ന
താണ്
പട്ടിക 1
കൃഷി ഇനം
കോടി രൂപ
82.2
75.0
മരച്ചീനി
അടയ്ക്ക
29.5
23.1
റബ്ബർ
16.4
തേയില
12.1<noinclude></noinclude>
f8ijr1jmeudre7crqrqtwnazyri7awl
താൾ:Sasthrejnen Pouranakumbol 2004 June.pdf/64
106
84587
245298
2026-07-16T18:51:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '64 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ നോക്കാം. സുഖകരമായ ഇളം ചൂട്, അനുയോജ്യമായ ഈർപ്പം. മനം കുളിർപ്പിക്കുന്ന വെളിച്ചം. ലഘുവായി മാത്രം ബലം പ്രയോഗിക്കേണ്ട ജോലികൾ. ലോക പ്രശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245298
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>64
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
നോക്കാം. സുഖകരമായ ഇളം ചൂട്, അനുയോജ്യമായ ഈർപ്പം. മനം
കുളിർപ്പിക്കുന്ന വെളിച്ചം. ലഘുവായി മാത്രം ബലം പ്രയോഗിക്കേണ്ട
ജോലികൾ. ലോക പ്രശസ്തങ്ങളായ ടേപ്പ് റെക്കോർഡറുകൾ,
റേഡിയോകൾ, ടി വി സെറ്റുകൾ തുടങ്ങിയവയാണ് ഉണ്ടാക്കുന്നത്.
40,000 ജോലിക്കാരുണ്ട്. ബഹുഭൂരിഭാഗവും സ്ത്രീകൾ. ഏഴുമണിക്കൂ
റാണ് തൊഴിൽ സമയം. ഇരുന്നുകൊണ്ട് പണിയെടുത്താൽ മതി.
മുമ്പിൽ കൂടെ കൺവെയർ ചലിച്ചുകൊണ്ടിരിക്കുന്നു. അതിൽ ഭാരം
കുറഞ്ഞ ഇലക്ട്രോണിക് ഭാഗങ്ങൾ. കൈകളുടെ ലഘുവായ ചലനം.
ഒരധ്വാനവും വേണ്ട. പരമാവധി സൗകര്യമുണ്ടാക്കുന്ന വിധത്തിലാണ്
എല്ലാം പ്ലാൻ ചെയ്തിട്ടുള്ളത്. പക്ഷെ കൺവെയർ ബെൽട്ടിന്റെ
സ്പീഡ് വർഷം തോറും സ്വല്പം സ്വല്പം ഏറിവരും. വേഗം
വേഗം !! അത് തൊഴിലാളികളെ ഓർമിപ്പിച്ച് കൊണ്ടിരിക്കും. അസ
ഹനീയമായ ഏകതാനത ഒരേ പണി, ഒരേ സാധനങ്ങൾ, ചാർളി
ചാപ്ലിന്റെ പ്രസിദ്ധ ചിത്രമായ "മോഡേൺ ടൈംസ്' അക്ഷരാർഥത്തിൽ
അവിടെ കാണാം. മാനസിക സമ്മർദങ്ങൾ വർധിക്കുന്നു. ഉറക്കമി
ല്ലായ്മ, അതുമിതും കാണലും അകാരണ ഭീതിയും ഒക്കെ
ക്കുന്നു. അവിടെ നടത്തിയ ഒരു പഠനം കാണിക്കുന്നത് അവിടത്തെ
തൊഴിലാളികളിൽ ഏഴിൽ ഒരാൾക്ക് ഒരു കൊല്ലത്തിൽ മാനസിക
തകർച്ചയുണ്ടാകുന്നു എന്നാണ്. ഓരോ കൊല്ലവും ഏതാനും ഡസൻ
ആത്മഹത്യകൾ നടക്കുന്നു . പ്രതിവർഷം അനേകായിരം മനോരോ
ഗികൾ ഉണ്ടാകുന്നു.
വർധി
പക്ഷെ, അതൊന്നും മറ്റുസിതായുടെ മുമ്പിലുള്ള പ്രശ്നങ്ങള
ല്ല. തുഗോക്കു ഇലക്ട്രിക്കൽ എൻജിനീയറിങ് കമ്പനിയിൽ സ്ത്രീകളെ
25 വയസ്സു കഴിയുമ്പോൾ പിരിച്ചുവിടുന്നു. കല്ല്യാണം കഴിക്കുന്നതു
കൊണ്ടൊന്നുമല്ല. അവരുടെ ഉല്പാദനക്ഷമത കുറയാൻ തുട
ങ്ങുന്നു എന്നതുകൊണ്ട്.
പിന്നെ ഉപജീവനത്തിന് അവർ എന്തുചെയ്യുമെന്നത് തുഗോക്കു
കമ്പനിക്കാർക്കു പ്രശ്നമല്ല.
ജപ്പാന്റെ മൊത്തം വ്യാവസായിക വളർച്ചയുടെ അടി
സ്ഥാനത്തിൽ നോക്കുമ്പോൾ അവിടെ ആവശ്യത്തിന് തൊഴിലാളി
കളെ കിട്ടാൻ പ്രയാസമായിരിക്കണം. എന്നാൽ അവിടത്തെ തൊഴി
ലില്ലായ്മ ശരാശരി 50 ലക്ഷം വരും. അതും 30-35 വയസ്സു പ്രായമു
ള്ളവർ ജാപ്പനീസ് ഫാക്ടറികൾ സാങ്കേതികമായി അങ്ങേയറ്റം ഉയർന്ന
നിലവാരം പുലർത്തുന്നവയാണെങ്കിലും തൊഴിൽ വിരസതയും പിരി
ച്ചുവിടൽ ഭീഷണിയും കൂടി തൊഴിലാളികളിൽ ജനിപ്പിച്ചിട്ടുള്ള മാന
സിക സമ്മർദ്ദങ്ങളുടെ ഫലമായി അപകടനിരക്കുകൾ വളരെ ഉയർന്ന<noinclude></noinclude>
koa2baet68qrrbmgxc0ecst9hu6jzen
താൾ:Sasthrejnen Pouranakumbol 2004 June.pdf/74
106
84588
245299
2026-07-16T18:51:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '74 പട്ടിക 2. ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ S കൊല്ലം കൽക്കരി ആവശ്യം മതിപ്പ് ലക്ഷം ടൺ വൈദ്യുതി വ്യവസായം ഗാർഹികം മൊത്തം 1985-86 8 5 13 1990-91 20 12 32 1995-96 24 32 20 76 2000-01 63 50 30 143 ദക്ഷത കൂടിയ അടുപ്പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245299
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>74
പട്ടിക 2.
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
S
കൊല്ലം
കൽക്കരി ആവശ്യം മതിപ്പ് ലക്ഷം ടൺ
വൈദ്യുതി വ്യവസായം ഗാർഹികം
മൊത്തം
1985-86
8
5
13
1990-91
20
12
32
1995-96
24
32
20
76
2000-01
63
50
30
143
ദക്ഷത കൂടിയ അടുപ്പ്
ഇന്ന് കേരളത്തിൽ ഇന്ത്യയിലാകെയും വളരെ ദക്ഷത കുറഞ്ഞ
രീതിയിലാണ് അടുപ്പുകളിൽ വിറക് കത്തിക്കുന്നത്. അവയുടെ
ദക്ഷത ഏതാണ്ട് 10 ശതമാനമേ വരുന്നുള്ളു. ഒരു കിലോഗ്രാം വിറക്
കത്തിച്ചാൽ കിട്ടുന്ന 4000 കിലോ കലോറിയിൽ ഏതാണ്ട് 400 കിലോ
കലോറി മാത്രമാണ് യഥാർഥത്തിൽ നമുക്കുപകരിക്കുന്നത്. എന്നാൽ
വളരെ മെച്ചപ്പെട്ടതും അടുക്കളയിൽ പുക പരക്കാത്തതുമായ അടുപ്പു
കൾ ഇന്ന് കുറഞ്ഞ ചെലവിൽ നിർമിക്കുവാൻ കഴിയും. അവയുടെ
ദക്ഷത 25-30 ശതമാനമാക്കാൻ ഒരു പ്രയാസവുമില്ല. 200 രൂപയിൽ
കുറവുമാത്രമേ ചെലവു വരൂ. ഒരു ശരാശരി വീട്ടിൽ ഇന്ന് പ്രതി
വർഷം 1000-1200 രൂപയ്ക്കുള്ള വിറകോ അതിനുസമാനമായ അധ്വാ
നമോ ശേഖരിക്കാനും മറ്റും) ചെലവഴിക്കപ്പെടുന്നുണ്ട്. ഇത് പകുതി
യായി കുറയ്ക്കാം. അതായത്, നാലുമാസംകൊണ്ട് അടുപ്പ് മെച്ചപ്പെ
ടുത്താൻ ഇറക്കിയ മുതൽ മുഴുവൻ തിരിച്ചുകിട്ടുന്നു. ഇക്കാരണത്താൽ,
വരുന്ന 5 കൊല്ലത്തിനുള്ളിൽ ദക്ഷത കൂടിയ അടുപ്പുകൾ പരമാവധി
പ്രചരിപ്പിക്കാനുള്ള ഒരു തീവ്രയത്ന പരിപാടി ആസൂത്രണം ചെയ്തു
വരികയാണ്. ചുരുങ്ങിയത് 5 ലക്ഷം വീടുകളിലെങ്കിലും കേരളത്തിൽ
ഈ കാലയളവിൽ പുതിയ അടുപ്പുകൾ ഉണ്ടാക്കണം; അടുത്ത 10
കൊല്ലത്തിനുള്ളിൽ മറ്റൊരു 20 ലക്ഷം വീടുകളിലും. ഈ നൂറ്റാണ്ട്
അവസാനമാകുമ്പോഴേയ്ക്കും പുതിയ അടുപ്പുകൾ പ്രചാരത്തിൽ വ
രുത്തിക്കൊണ്ട് വിറകിന്റെ ആവശ്യത്തിൽ 30 ലക്ഷം ടണ്ണെങ്കിലും
കുറവു വരുത്താവുന്നതാണ്. കൽക്കരി ലഭ്യമാക്കുന്നതിലൂടെയും
വർധിച്ച മണ്ണെണ്ണ ലഭ്യതയിലൂടെയും ഒരു 20-30 ലക്ഷം ടൺ കൂടി
ലാഭിക്കാൻ പറ്റണം. അങ്ങനെ ഈ നൂറ്റാണ്ട് അവസാനമാകുമ്പോ
ഴത്തെ വിറകിന്റെ ഡിമാന്റ് 90-100 ലക്ഷം ടൺ മാത്രമായി കുറയ്ക്ക
ണം. എങ്കിൽ തെങ്ങിൽനിന്നും ചപ്പുചവറുകൾ, കമ്പുകൾ മുതലായ
വയിൽ നിന്നുമായി നമ്മുടെ അന്നത്തെ ആവശ്യം നിറവേറ്റാൻ കഴി
യും. വിറകിനായി കാടു നശിപ്പിക്കാതിരിക്കുകയും ചെയ്യാം.<noinclude></noinclude>
4mklxr3d2kfmixxolbr43zlwqdeji7b
താൾ:Sasthrejnen Pouranakumbol 2004 June.pdf/85
106
84589
245300
2026-07-16T18:51:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000 55 ടഞ്ഞ അവശേഷിക്കുന്ന ജലവൈദ്യുതശേഷിയെക്കുറിച്ച് യഥാർഥമായ കണക്കുണ്ടാക്കുകയാണ്. പുനരധിവാസ പ്രശ്നമുള്ള പദ്ധതികൾ (പെ രിഞ്ചാൻകുട്ടി, പുതുപ്പള...' താൾ സൃഷ്ടിച്ചിരിക്കുന്നു
245300
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000
55
ടഞ്ഞ അവശേഷിക്കുന്ന ജലവൈദ്യുതശേഷിയെക്കുറിച്ച് യഥാർഥമായ
കണക്കുണ്ടാക്കുകയാണ്. പുനരധിവാസ പ്രശ്നമുള്ള പദ്ധതികൾ (പെ
രിഞ്ചാൻകുട്ടി, പുതുപ്പള്ളി വാസൽ) ഇക്കോളജിയ പ്രശ്നമുള്ള പദ്ധ
തികൾ (സൈലന്റ് വാലി, കാരപ്പാറ കുരിയാർകൂട്ടി) എന്നിവ കണ
ക്കിൽപെടുത്തുന്നതിൽ അർഥമില്ല. അയൽ സംസ്ഥാനങ്ങളുമായി തർക്ക
മുള്ള പദ്ധതികളിൽ വാസ്തവത്തിനു നിരക്കുന്ന മതിപ്പേ എടുക്കാവൂ.
-
ഇങ്ങനെയുള്ള ഒരു മതിപ്പാണ് പട്ടിക 8-ൽ കൊടുത്തിരിക്കുന്ന
ത്. ഇത് തന്നെ ന്യായീകരിക്കാവുന്നതിലധികം ശുഭാപ്തി വിശ്വാസ
ത്തോടു കൂടിയ മതിപ്പാണ്. ഇതിൽ കൽക്കരി നിലയങ്ങളുടെ മതിപ്പ്
കൊടുത്തിട്ടില്ല. 1977-82 വർഷങ്ങളിൽ വെറും 50 കോടി യൂണിറ്റ് വൈദ്യു
തി മാത്രം നൽകാൻ ശേഷിയുള്ള സൈലന്റ് വാലി പദ്ധതിക്കുവേണ്ടി
ബോധം കെട്ട് വാശിപിടിച്ച് കൽക്കരിനിലയം പോയിട്ട് മറ്റു ജലവൈ
ദ്യുതി നിലയങ്ങൾ പോലും വേണ്ടെന്ന് വാദിച്ച് ബോർഡ്, ഇപ്പോൾ
അണുശക്തിനിലയത്തിനു വേണ്ടി വാദിച്ച് കൽക്കരി നിലയം നഷ്ട
പ്പെടുത്താൻ പോവുകയാണ്. അണുശക്തിയെക്കുറിച്ചുള്ള തർക്കവി
തർക്കങ്ങളിൽ ഏർപ്പെടാതെ ഏറ്റവും വേഗത്തിലും ചെലവു കുറച്ചും
വിശ്വാസ്യതയോടെയും കൽക്കരി എത്തിക്കുവാനുള്ള മാർഗങ്ങൾ
ആരായുകയാണ് വേണ്ടത്. ഖനനത്തിലും കടത്തിലും വരുന്ന പ്രശ്ന
ങ്ങൾ മുൻകൂട്ടിക്കാണണം. കയറ്റിറക്ക്, കടത്ത് (റെയിൽ കപ്പൽ), തുറ
മുഖ സൗകര്യങ്ങൾ, റെയിൽവേ സൗകര്യങ്ങൾ, ഡിപ്പോകൾ, സംഭ
രണം ഇതിലെല്ലാം വരുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കാണുകയും പവർ
സ്റ്റേഷൻ നിർമാണത്തിനു സമാന്തരമായി അവ പരിഹരിക്കപ്പെടുകയും
വേണം. വിദേശത്ത് നിന്ന് കൽക്കരി ഇറക്കുമതി ചെയ്യുന്ന കാര്യം
കൂടി ആലോചിക്കേണ്ടിവരും. കേരളത്തിൽ നിന്ന് ആളുകൾ അന്യ
പട്ടിക
യാഥാർഥ്യബോധത്തോടെ പ്രതീക്ഷിക്കാവുന്ന ഹൈഡ്രോ
പവർ സ്റ്റേഷൻ നിർമാണ ഷെഡ്യൂൾ
പവർസ്റ്റേഷനുകൾ
ശബരിഗിരി, ഇടുക്കി, ഇടമലയാർ
കാക്കം,രാമകുണ്ഡം, വേലി - പ്രഷണസംവിധാനം
കല്ലട, കക്കാട്, കുറ്റ്യാടി
മാട്ടുപ്പെട്ടി, മലങ്കര, മലമ്പുഴ ചിമോണി, പേപ്പാറ
ലോവർ പെരിയാർ
പെരിഞ്ഞൽകുത്ത്, മാനന്തവാടി, പൂയൻകുട്ടി 1
അച്ചൻകോവിൽ, പൂയൻകുട്ടി 2
പാമ്പാർ, ബാരാപോൾ,ചോളത്തിപ്പുഴ,കേരളഭവാനി
പൂർത്തീകരണവർഷം
1985-86
1986-87
1991-92
1992-93
1996-97
1997-98
1998-99
2002-2003<noinclude></noinclude>
k8g5006bujdz555ed1kyqyfwoszwv0b
താൾ:Sasthrejnen Pouranakumbol 2004 June.pdf/94
106
84590
245301
2026-07-16T18:51:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '94 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ണ്ടതുണ്ട്. സമൂഹജീവിതത്തിൽ ശാസ്ത്രത്തിനും സാങ്കേതികവിദ്യ യ്ക്കുമുള്ള പങ്ക് ഉപരിപ്ലവമോ, മൂല്യരഹിതമോ അല്ല, നിർഭാഗ്യമെന്നു പറയട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245301
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>94
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ണ്ടതുണ്ട്. സമൂഹജീവിതത്തിൽ ശാസ്ത്രത്തിനും സാങ്കേതികവിദ്യ
യ്ക്കുമുള്ള പങ്ക് ഉപരിപ്ലവമോ, മൂല്യരഹിതമോ അല്ല,
നിർഭാഗ്യമെന്നു പറയട്ടെ, വളരെ കുറച്ചുപേരേ ഇത് മനസ്സിലാ
ക്കുന്നുള്ളു. യഥാർഥത്തിൽ ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യത്തിൽ
പോലും ഭരണയന്ത്രത്തിലെ ശക്തവും നിർണായകവുമായ ഒരു ഘട
കമാണവർ. ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും ഉപ
ദേശങ്ങളനുസരിച്ച് ഗവൺമെന്റുകളെടുക്കുന്ന തീരുമാനത്തിന് ദൂരവ്യാ
പകമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടായിരിക്കും. ഇന്ന് ഇന്ത്യ
യുടെ പ്രസിഡണ്ടുതന്നെ ഒരു ശാസ്ത്ര സാങ്കേതിക വിദഗ്ധനാണ്.
ഭരണഘടനാപരമായി ഇന്ത്യൻ പ്രസിഡണ്ടിന് വ്യാപകമായ അധികാ
രങ്ങളുണ്ട്. നിർഭാഗ്യവശാൽ അണുബോംബും മിസൈലുകളും വിക
സിപ്പിച്ച് അമേരിക്കയെപ്പോലും വെല്ലുവിളിക്കാൻ തക്കവണ്ണം വളരുക
യെന്നതിനാണ് അദ്ദേഹം മുൻഗണന നല്കുന്നത്. ദാരിദ്ര്യനിർമാർജ
നമോ, രോഗനിർമാർജനമോ, നിരക്ഷരതാനിർമാർജനമോ, അഴിമതി
നിർമാർജനമോ അദ്ദേഹത്തിന്റെ മുൻഗണനയിൽ വരുന്നില്ല. അസമ
ത്വജടിലമായ ഒരു സമൂഹത്തിൽ ഈ ആഘാതങ്ങൾ വിവിധരീതിയി
ലായിരിക്കും ഇവരെ ബാധിക്കുക. കുറച്ചുപേർക്ക് ഗുണകരമാകുമ്പോൾ
ഏറെപ്പേർക്ക് ദോഷകരമാകാം.
ഇന്ത്യയിൽ ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക്
ഉപദേശം നല്കാനായി ഒരു ശാസ്ത്ര ഉപദേശകസമിതിയും (Scien-
tific Advisory Committee) ഒരു ശാസ്ത്രോപദേഷ്ടാവുമുണ്ട്. (ഇന്ത്യൻ
യൂണിയൻ പ്രസിഡണ്ടാവും മുമ്പേ അബ്ദുൾ കലാം പ്രധാനമന്ത്രി
യുടെ ശാസ്ത്രോപദേഷ്ടാവായിരുന്നു.) ഇവർ എന്തെന്തു ഉപദേശ
ങ്ങളാണ് നൽകുന്നത്? നമുക്കറിഞ്ഞു കൂടാ. ഈ ഉപദേശങ്ങളെ ഉദ്യോ
ഗസ്ഥർ എങ്ങനെയാണ് വളച്ചൊടിക്കുന്നത്? നമുക്കറിഞ്ഞുകൂടാ.
എല്ലാം 'രഹസ്യം' ആണ്. അതീവരഹസ്യം! BHELനെ സീമെൻസിന്
അടിയറവെക്കാനും CDOT നെ തകർക്കാനും, പെപ്സി കൊക്കാ
കോളകളെ ക്ഷണിക്കാനും പൊകാൻ പരീക്ഷണങ്ങൾ നടത്താനും
അങ്ങനെയങ്ങനെ മറ്റു പലതിനും ശാസ്ത്ര ഉപദേശക സമിതി
എന്തെന്തു ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് നമുക്കറിഞ്ഞുകൂടാ. അവ
യൊക്കെ രഹസ്യമാണ്. അതിമഹത്തരം എന്നുദ്ഘോഷിക്കപ്പെട്ടിരുന്ന
എത്രയെത്ര വികസനപദ്ധതികളാണ് പിന്നീട് അത്യബന്ധങ്ങളായിരു
ന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളത്. ബസ്തറിലെ ബൈലാഡില്ലാ ഇരു
നയിർ ഖനികളിലും അതുപോലെ ഡസൻ കണക്കിന് മറ്റിടങ്ങളിലും
നടക്കുന്ന കൊടും ചൂഷണത്തെ പാതകത്തെപ്പറ്റി എത്ര ശാസ്ത്ര
ജ്ഞർക്കാണ് വിവരമുള്ളത്? ബോധമുള്ളത്? ഇവയ്ക്കു സമാനമാണ്<noinclude></noinclude>
l7avufvcpxjidi2ign7spf8k32kuzca
താൾ:Sasthrejnen Pouranakumbol 2004 June.pdf/105
106
84591
245302
2026-07-16T18:51:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ മപ്പെട്ടവരെങ്കിലും. 105 103 ഹിമാലയൻ മഠയത്തരങ്ങൾ നിറഞ്ഞ ഒരു കാലഘട്ടമാണ് നമ്മു ടേത്. അറിവില്ലായ്മയല്ല, അതിമോഹമാണ് കാരണം. അത്തരത്തിൽ പെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245302
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
മപ്പെട്ടവരെങ്കിലും.
105
103
ഹിമാലയൻ മഠയത്തരങ്ങൾ നിറഞ്ഞ ഒരു കാലഘട്ടമാണ് നമ്മു
ടേത്. അറിവില്ലായ്മയല്ല, അതിമോഹമാണ് കാരണം. അത്തരത്തിൽ
പെട്ട ഒന്നാണ് നർമദാ പദ്ധതി. സാങ്കേതികമായും പാരിസ്ഥിതികമായും
മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും ഒരു നിലയ്ക്കും ന്യായീ
കരിക്കാനാകാത്ത ഒരു ആന മഠയൻ പദ്ധതിയാണിത്. ലക്ഷക്കണ
ക്കിന് ആദിവാസി കുടുംബങ്ങളെ നിരാധാരരാക്കുന്ന ഒരു പദ്ധതി. നർമ
ദയിലെ വെള്ളം കുടിക്കാൻ കിട്ടണം, നനയ്ക്കാൻ കിട്ടണം. വൈദ്യുതി
ഉണ്ടാക്കാൻ കിട്ടണം. അതിന് സർദാർ സരോവർ അണക്കെട്ടു
പോലത്തെ ഒരു ഭീകര സത്വത്തിന്റെ ആവശ്യമില്ല. പക്ഷെ അതിലെ
വെള്ളം ഗുജറാത്തിലെ നഗരവാസികളായ സമ്പന്നർക്ക് ലഭിക്കണമെ
ങ്കിൽ, വൻകിട കൃഷിക്കാർക്കു മാത്രം ലഭിക്കണമെങ്കിൽ ഇതായി
രിക്കാം ഏറ്റവും നല്ല വഴി. പതിനായിരക്കണക്കിന് കോടി രൂപ ചെലവു
വരുന്ന ഒരു പദ്ധതിയിൽ നിന്ന് ലഭിക്കാവുന്ന “വിഹിതം കൊച്ചു
കൊച്ചു പദ്ധതികളിൽ നിന്ന് ലഭിക്കില്ല. ഈ വിഹിത മോഹികൾക്ക്
സാങ്കേതികമായ പിൻബലം നൽകുന്നത് ശാസ്ത്രജ്ഞരാണ്. ഇവർ
പരസ്യമായ ഒരു ചർച്ചക്ക്, കണക്കുകൾ നിരത്തിവെച്ചുകൊണ്ടുള്ള
ഒരു ചർച്ചക്ക് തയ്യാറാകുന്നില്ല. രാഷ്ട്രീയം, പ്രാദേശിക മനോഭാവം,
മുതലായവയിലൂടെ ജനങ്ങളുടെ വികാരം ഉണർത്താൻ തൽപര കക്ഷി
കൾ ശ്രമിക്കുമ്പോൾ വസ്തു നിഷ്ഠ വിവരങ്ങൾ ജനസമക്ഷം അവ
തരിപ്പിക്കുന്നതിനു പകരം ഭാഗിക വിവരങ്ങളും അസത്യങ്ങളുമാണ്
മുമ്പിൽ വെയ്ക്കുന്നത്. ട്രിബൂണലുകളുടെ മേലും രാഷ്ട്രീയ
ഗവൺമെന്റിന്റെ സമ്മർദമുണ്ട്. ദരിദ്ര ജനവിഭാഗത്തിനെതിരും സമ്പന്ന
വിഭാഗത്തിന് അനുകൂലവുമായ നിലപാടുകൾ എടുക്കാൻ.
ഇതിനേക്കാൾ ഭീകരമായ കടുംകൈ ആണ് ഇന്ത്യയിലെ നദി
കൾ പരസ്പരം ബന്ധിപ്പിച്ച് ബ്രഹ്മപുത്രയിലേയും ഗംഗയിലേയും
വെള്ളം തെക്കേ ഇന്ത്യയിലേക്ക് കൊണ്ടു വരിക എന്നത്. സാങ്കേതിക
വിദ്യയെ അന്ധമായി ആരാധിക്കുന്ന, അവനവനെ ഇന്ദ്ര സമാനനായി
കരുതുന്ന ഒരു വികൃത മനസ്സിന്റെ സൃഷ്ടിയാണത്. ഈ പദ്ധതി
ശിപാർശ ചെയ്ത ശാസ്ത്രജ്ഞർ ആരാണ്? അതു ഉടനെ നടപ്പിലാ
ക്കണം എന്ന് ഗവൺമെന്റിനോട് എന്തടിസ്ഥാനത്തിലും എന്തധികാര
ത്തിലും ആണ് സുപ്രീം കോടതി നിർദേശിച്ചത്? അങ്ങനെ വല്ലതും
ശ്രമിച്ചാൽ അതുണ്ടാക്കിയേക്കാവുന്ന ആഭ്യന്തര കലാപങ്ങളെക്കുറിച്ച്
എന്തുകൊണ്ട് ഇവർ മനസ്സിലാക്കുന്നില്ല? മാനവ ചരിത്രത്തിലെ എണ്ണ
മറ്റ് യുദ്ധങ്ങൾക്ക് കാരണമായിരുന്നത് വെള്ളമാണെന്ന് എന്തുകൊണ്ട്<noinclude></noinclude>
n0kafirox9wd5b72rcuw9r1lffr1fut
താൾ:Sasthrejnen Pouranakumbol 2004 June.pdf/8
106
84592
245303
2026-07-16T18:51:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യിൽ നിന്നൊക്കെയാണ് പങ്കാളിത്തജനാധിപത്യം, സുസ്ഥിരവികസനം, ഭൗതി കവും ആത്മീയവും ഭൗതികേതരവും ആയ ജീവിതഗുണതകൾ മുതലായ സങ്കല്പനകൾ ഈ ലേഖകന്റെ മനസ്സിൽ രൂഢമൂലമായത്....' താൾ സൃഷ്ടിച്ചിരിക്കുന്നു
245303
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യിൽ നിന്നൊക്കെയാണ് പങ്കാളിത്തജനാധിപത്യം, സുസ്ഥിരവികസനം, ഭൗതി
കവും ആത്മീയവും ഭൗതികേതരവും ആയ ജീവിതഗുണതകൾ മുതലായ
സങ്കല്പനകൾ ഈ ലേഖകന്റെ മനസ്സിൽ രൂഢമൂലമായത്. ഈ സമാഹാര
ത്തിൽ കൊടുത്തിട്ടുള്ള എല്ലാ ലേഖനങ്ങളിലും ഈ സങ്കല്പനകളുടെ
രണം കാണാം.
1970-ലെതാണ് “കൃഷി ഒരു വ്യവസായം' എന്ന പ്രബന്ധം. ഗ്രാമ-നഗര
വൈരുധ്യത്തിനും കൃഷി വ്യവസായ വൈരുധ്യത്തിനും പരിഹാരമായി അന്നു
ലേഖകൻ കണ്ടത് കൃഷിയെ തന്നെ ഒരു വ്യവസായമാക്കുക എന്നതായിരുന്നു.
എന്നാൽ പിൽക്കാല പഠനങ്ങൾ ഒരു കാര്യം ബോധ്യപ്പെടുത്തി. കൃഷിയെ വ്യവ
സായവത്കരിക്കുകയല്ല, മറിച്ച് വ്യവസായത്തെ കാർഷികവത്കരിക്കുകയാണ്
വേണ്ടത് എന്ന്. മൂലധനം മൂന്നാം വോള്യത്തിൽ മാർക്സും ഇത് ചൂണ്ടിക്കാണി
ക്കുന്നുണ്ട്. ലണ്ടൻ പോലുള്ള വൻനഗരങ്ങൾ പാടില്ല, കൃഷിയും വ്യവസാ
യവും, ഗ്രാമവും നഗരവും കൂടുതൽ ഏകസമാനമായി വിതരിതമായിരിക്കണം
എന്നദ്ദേഹം പറയുന്നു.
1972-ൽ എഴുതിയതാണ് 'ചൂഷണനിരക്കും കുത്തകവത്കരണവും' എന്ന
പ്രബന്ധം, അസമത്വത്തെ അനഭിലഷണീയമായി കാണുകയും വൻകിട സ്ഥാപ
നങ്ങളിലെ ചൂഷണനിരക്ക് ചെറുകിട സ്ഥാപനങ്ങളിലേതിനേക്കാൾ കൂടുതലാ
ണെന്ന് തിരിച്ചറിയുകയും അങ്ങനെ കുത്തവത്കരണത്തിനെതിരായ നിലപാട്
ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ചെറുതിന്റെ ധാർമികവും
നൈതികവുമായ പ്രാധാന്യം മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
1973-ൽ എഴുതിയ 'വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ' എന്ന
ലേഖനം ഒരു വ്യാമോഹത്തിന്റെ കൂടി ഉല്പന്നമാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥ
യിൽ വളർച്ചയുടെ രൂപം വ്യത്യസ്തമായിരിക്കുമെന്നും അതിനാൽ ഗ്രന്ഥകാര
ന്മാർ പറയുന്ന പരിമിതി അവിടെ ബാധകമാകില്ലെന്നും വ്യാമോഹിച്ചു. എന്നാൽ,
സോഷ്യലിസ്റ്റെന്ന് പറയപ്പെടുന്നവയിൽ അവശേഷിക്കുന്ന രാജ്യങ്ങൾ, പ്രത്യേ
കിച്ചും ചൈന ഇന്നു സഞ്ചരിക്കുന്നത് കടുത്ത വ്യാമോഹത്തിന്റെ പാതയിലു
ടെയാണ്.
1974-ൽ ചിന്ത വാരികയ്ക്കുവേണ്ടി എഴുതിയ 'സയൻസും ടെക്നോളജിയും
പുതിയൊരു കാഴ്ചപ്പാട് ആവശ്യമായിരിക്കുന്നു' എന്ന ഈ ലേഖനത്തിൽ,
പിൽക്കാലത്ത് ഏറെ വിവാദത്തിന് വിധേയമായ “പുതിയലോകം പുതിയ
ഇന്ത്യ' എന്ന പുസ്തകത്തിലും ഒരു നാലാംലോക പരിപ്രേക്ഷ്യം" എന്ന
ലേഖനത്തിലും ഈ ലേഖകൻ അവതരിപ്പിച്ച ദർശനത്തിന്റെ സൂചനകൾ
കാണാം. ഭൗതികവും ഭൗതികേതരവുമായ ജീവിതഗുണങ്ങൾ, ചെറുതിന്റെ
പ്രസക്തി, സുസ്ഥിരത, ഊർജസംരക്ഷണം, ഗ്രാമനഗരീകരണം, ഗവേഷണാ
ണ്ടയിൽ വരുത്തേണ്ട മാറ്റങ്ങൾ ഇവയെല്ലാം അതിൽ പരാമർശിക്കുന്നുണ്ട്.
1975-ൽ എഴുതിയതാണ് “കേരളത്തിന്റെ വ്യവസായവത്കരണത്തിന് ഒരു
നയം'. തദ്ദേശീയ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ആശയം അതിൽ
വ്യക്തമായിക്കാണാം. വ്യവസായവത്കരണനയത്തിന് മൗലികമായ അഞ്ച് നിർദ്ദേ
ശങ്ങൾ അതിൽ നൽകിയിരിക്കുന്നു. അധ്വാനശേഷി മുഖ്യ മൂലധനം, പാ<noinclude></noinclude>
ayoz2dj8l99ygzzetq23n7ohaz9newx
താൾ:Sasthrejnen Pouranakumbol 2004 June.pdf/13
106
84593
245304
2026-07-16T18:51:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൃഷി: ഒരു വ്യവസായം 13 റൂളുകൾ, സമ്മർദ്ദങ്ങൾ,ബ്യൂറോക്രസി, നിരുത്തരവാദിത്വം മുതലായ രാശികളാലാണ് പലപ്പോഴും നിയന്ത്രിക്കപ്പെടുന്നത്. കൃഷിയേയും കൃഷിക്കാരനേയും സം...' താൾ സൃഷ്ടിച്ചിരിക്കുന്നു
245304
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കൃഷി: ഒരു വ്യവസായം
13
റൂളുകൾ, സമ്മർദ്ദങ്ങൾ,ബ്യൂറോക്രസി, നിരുത്തരവാദിത്വം മുതലായ
രാശികളാലാണ് പലപ്പോഴും നിയന്ത്രിക്കപ്പെടുന്നത്. കൃഷിയേയും
കൃഷിക്കാരനേയും സംബന്ധിച്ചിടത്തോളം പലപ്പോഴും അത് അനിയ
ന്ത്രിത ജലമായാണ് പരിണമിക്കുക. വൈദ്യുത മോട്ടോർ പമ്പുക
ളിൽ 'ഇലക്ട്രിസിറ്റി കട്ട്, ലൈൻ ഫെിയർ' മുതലായവ ചെറിയ
തോതിൽ അനിശ്ചിതത്വം ഉണ്ടാക്കുന്നു. കാലവർഷം കുറഞ്ഞാൽ
അണക്കെട്ടുകളിൽ വെള്ളമില്ലാതാകുന്നു. എങ്കിലും പൊതുവിൽ പറ
ഞ്ഞാൽ വലിയ അണക്കെട്ടുകളിൽ നിന്നൊഴികെയുള്ള മറ്റു എല്ലാ
ജലസേചന മാർഗങ്ങളും നിയന്ത്രിത ജലമായി കണക്കാക്കാം.
കൃഷിയെ വ്യവസായമെന്ന രീതിയിൽ ആസൂത്രണം ചെയ്യണ
മെങ്കിൽ ആവശ്യമായ വെള്ളം മുഴുവനും പൂർണമായ നിയന്ത്രണ
ത്തിന് വിധേയമായി നൽകുവാൻ സാധിക്കണം. നേരിട്ടുചെയ്യുന്ന മഴ
വെള്ളത്തെ നിയന്ത്രിക്കുവാൻ സാധിക്കുകയില്ല. ബാക്കിയുള്ളവയുടെ
നിയന്ത്രണവിധികൾ താഴെ കൊടുത്തിരിക്കുന്ന പോലെ ക്രോഡീക
രിക്കാം.
1.
2.
അധികരിച്ച് വരവു വെള്ളത്തെ നിയന്ത്രിക്കുന്ന വെള്ളപ്പൊക്ക
നിവാരണ നടപടികൾ
ജലസേചന മാർഗങ്ങൾ
(a) വലിയ അണക്കെട്ടുകൾ - തോടുകൾ - വൻകിട ജലസേ
ചനം
(1) ചെറിയ ബണ്ടുകൾ, ഏരികൾ മുതലായവ - ചെറുകിട ജല
സേചനം,
(1) തുറന്ന ജലാശയങ്ങളിൽ നിന്ന് കുളം, കിണർ, തോട് മുത
ലായവയിൽ നിന്ന് പമ്പുക.
(റ) കുഴൽ കിണറുകളിൽ നിന്ന് പമ്പുക
ഇതിൽ ജലസേചനത്തിന് ആദ്യത്തെ രണ്ടു മാർഗങ്ങളാണ് ആധു
നിക പ്ലാനിംഗിൽ അധികവും സ്വീകരിച്ച് വരുന്നത്. ഇവ രണ്ടിലും
പൊതുവിൽ പറയുകയാണെങ്കിൽ ധാരാളം ജലം ശേഖരിക്കുവാൻ
സാധിക്കുമെങ്കിലും നേരത്തെ സൂചിപ്പിച്ച അനിശ്ചിതത്വമുണ്ട്. മാത്ര
മല്ല ജലം ശേഖരിക്കുന്ന ഇടങ്ങൾ കൃഷിചെയ്യുവാൻ ലഭ്യമല്ലാ
തായിത്തീരുകയും ചെയ്യുന്നു. അധികം വെള്ളം ആവിയായി പോകും,
ചെലവു കൂടും എന്നീ ദോഷങ്ങളുമുണ്ട്. ഭൂഗർഭ ജലമാകട്ടെ കൂടു
തൽ വിശ്വസനീയവും ചെലവു കുറഞ്ഞതും ആയിരിക്കും. നന
ള്ളത്തിന്റെ ലഭ്യതക്ക് ഉറപ്പു നൽകുവാൻ സാധിക്കണമെങ്കിൽ വൻ
തോതിൽ ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ആഴമേ
റിയ തുറന്ന കിണറുകൾ, കുഴൽ കിണറുകൾ മുതലായവ രാജ്യത്തിൽ
ഉടനീളം സ്ഥാപിക്കണം. പഞ്ചാബിന്റെ വിജയ രഹസ്യം ഇതാണ്.<noinclude></noinclude>
ni2k7fgvjcpt89qkfpbc9u0vsj2j2jy
താൾ:Sasthrejnen Pouranakumbol 2004 June.pdf/27
106
84594
245305
2026-07-16T18:51:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ ജി.എൻ.പി.എന്ന മിഥ്യ 27 ഇന്നത്തെ “ലോക' പ്രവണതകൾക്ക് മാറ്റം വരാൻ യാതൊരു സാധ്യതയും അവർ കാണുന്നില്ല. ലോകപ്രവണതകളെയാകട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245305
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ
ജി.എൻ.പി.എന്ന മിഥ്യ
27
ഇന്നത്തെ “ലോക' പ്രവണതകൾക്ക് മാറ്റം വരാൻ യാതൊരു
സാധ്യതയും അവർ കാണുന്നില്ല. ലോകപ്രവണതകളെയാകട്ടെ, അമേ
രിക്കൻ ഐക്യനാടുകളിലെ പ്രവണതയുമായി താദാത്മ്യപ്പെടുത്തിയി
രിക്കുകയാണ്. അവരുടെ ഉദാഹരണങ്ങൾ നോക്കാം. ശരാശരി അമേ
രിക്കക്കാരൻ ഉപയോഗിക്കുന്ന വിദ്യുച്ഛക്തിയുടെ ഏതാണ്ട് നൂറിൽ ഒന്നു
മാത്രമാണ് ഇന്ത്യക്കാരൻ ഉപയോഗിക്കുന്നത്. ഇരുപതിൽ ഒന്നു മാത്ര
മാണ് ചൈനക്കാരന്റെ ഉപയോഗം. എല്ലാവരും അമേരിക്കയുടെ ഒപ്പ
മെത്തുകയാണെങ്കിൽ അതും, അമേരിക്കയുടെ വർധിച്ചുവരുന്ന നിര
ക്കിനൊപ്പം എത്തുകയാണെങ്കിൽ അല്ലെങ്കിൽ എത്തണമെങ്കിൽ,
ലോകത്തിലെ വിദ്യുച്ഛക്തിയുല്പാദന
നിരക്ക് ഇത്രമടങ്ങ് വർധിക്കണം.
അപ്പോൾ ഇന്ന തോതിൽ കൽക്കരിയും എണ്ണയും അണു ഇന്ധന
ങ്ങളും വിനിയോഗിക്കപ്പെടും ഇന്നതോതിൽ പരിസരം മലിനീകരിക്ക
പ്പെടും.. ഇതാണ് വാദഗതി. ഇവരുടെ അപഗ്രഥനത്തിലെ അതിപ്രധാ
നമായ ചില സങ്കേതങ്ങളാണ് മൊത്തം ദേശീയ ഉല്പാദനം (GNP),
ആളോഹരി വിദ്യുച്ഛക്തിയുല്പാദനം തുടങ്ങിയവ. ഈ ആശയങ്ങൾ
അശാസ്ത്രീയങ്ങളാണ്. ഗുണ്ണാർ മിർദാൾ ഇപ്രകാരം പറയുന്നു. “വിക
സിതരാജ്യങ്ങളിൽ ജി.എൻ.പി. എന്നത് വളരെ ദുർബലമായ ഒരു സങ്കേ
തമാണ്. അമേരിക്കയുടെ സ്വത്തും വളർച്ചാനിരക്കും ഇപ്പറയുന്നത
ഒന്നും ഇല്ല. അവരുടെ ഉല്പാദനത്തിന്റെ ഭൂരിഭാഗവും അങ്ങേ അറ്റം,
അശാസ്ത്രീയമായി സംഘടിച്ചിട്ടുള്ള അവരുടെ സമൂഹത്തെ സംര
ക്ഷിക്കാൻ വേണ്ടിയുള്ളതാണ്. സൈനികച്ചെലവുകളും ചന്ദ്രയാത്ര
യിലേക്കുള്ള ചെലവുകളും ഒന്നും യഥാർഥ ദേശീയ ഉല്പാദനത്തിൽ
പെടുത്താവുന്നവയല്ല. അവികസിതരാജ്യങ്ങളിലാകട്ടെ ജി.എൻ.പി.ക്ക്
ഇത്രയും തന്നെ അർഥമില്ല.
ലളിതമായ ഒരു ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. 100
പേർ അടങ്ങുന്ന ഒരു ചെറിയൊരു സമൂഹമുണ്ടെന്ന് കരുതുക. അതിൽ
80 പേർ കൂടി വലിയൊരു കെട്ടിടം പണിത് തീർക്കുന്നു. മൊത്തം
ഉല്പാദനത്തിൽ അവരുടെ പങ്കാണത്. ഇത് 80000 രൂപയാണെന്നിരി
ക്കട്ടെ. ബാക്കിയുള്ള 20 പേർ ഈ കെട്ടിടത്തെ ഇടിച്ചുതകർക്കുന്നു.
അവരും അധ്വാനിക്കുന്നുണ്ട്. അതിനവർക്കു കൂലി നൽകണം. യ
ങ്ങളും ഉപയോഗിച്ചെന്നുവരാം. ഇതെല്ലാം കൂടിയാൽ മൊത്തം ദേശീയ
ഉല്പാദനത്തിൽ ഈ ഇരുപതുപേരുടെ പങ്ക് ലഭിക്കുന്നു. ഇത് ഇരുപതി
നായിരം രൂപയെന്നും ഇരിക്കട്ടെ. രണ്ടും കൂടി കൂട്ടിയാൽ ഈ സമൂഹ
ത്തിന്റെ മൊത്തം ദേശീയ ഉല്പന്നം ലഭിക്കുന്നു. 100000 രൂപ. ആളോ
ഹരി ഉല്പന്നം 1000 രൂപ. നല്ലത്. അവശേഷിക്കുന്നതെന്താണ്?<noinclude></noinclude>
33wphq8x3gq50g98g2ign2tbs3kiuqa
താൾ:Sasthrejnen Pouranakumbol 2004 June.pdf/34
106
84595
245306
2026-07-16T18:51:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '34 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ തൃപ്തിപ്പെടുത്തുവാൻ വേണ്ടി കായികാധ്വാനം കരുക്കൾ, യന്ത്രങ്ങൾ, അസംസ്കൃത പദാർഥങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവ യെല്ലാം അടങ്ങിയ ബൃഹത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245306
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>34
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
തൃപ്തിപ്പെടുത്തുവാൻ വേണ്ടി കായികാധ്വാനം കരുക്കൾ, യന്ത്രങ്ങൾ,
അസംസ്കൃത പദാർഥങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവ
യെല്ലാം അടങ്ങിയ ബൃഹത്തായ സാമൂഹിക ഉൽപാദനം' എന്ന രീതി
ആവശ്യമായി വന്നു. ഇതിന്റെ ഓരോ ഘട്ടത്തിലും ഭീമമായ ഊർജവും
ആവശ്യമാണ്. മറുവശത്താകട്ടെ പണ്ടെങ്ങും ഇല്ലാത്ത, തികച്ചും
പുത്തനും മറ്റൊരുതരം ജീവിക്കും ഇല്ലാത്തതും ആയ വിദ്യാഭ്യാസം,
ലളിതകലകൾ തുടങ്ങിയ സാംസ്കാരികാവശ്യങ്ങൾ ഉടലെടുക്കു
കയും ചെയ്തു.
ആത്യന്തികമായി നോക്കുമ്പോൾ ഈ സാംസ്കാരിക ആവശ്യ
ങ്ങളും വംശസംരക്ഷണത്തിന് വേണ്ടിയുള്ള പ്രാഥമികാവശ്യങ്ങൾ
തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ളതാന്ന് പറയാമെങ്കിലും രണ്ടും തമ്മി
ലുള്ള ബന്ധം അത് പ്രകടമല്ല. അവ പരസ്പരം സ്വതന്ത്രങ്ങളാ
ണെന്നുവരെ തോന്നിപോകും. ഇതാണ് മനുഷ്യനെ മനുഷ്യനാക്കു
ന്നത്. ഗതാഗതം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വിദ്യുച്ഛക്തി
തുടങ്ങി പലതിനേയും ഉല്പാദനം മെച്ചപ്പെടുത്തുന്നതുമായി നേരിട്ട്
ബന്ധിപ്പിക്കാം. എന്നാൽ നൂറുകണക്കിന് പുത്തൻ മോഡൽ കാറു
കൾ, റേഡിയോകൾ, ടെലിവിഷൻ, കൃത്രിമ നൂലുകൾ, ഇലക്ട്രിക്
ബ്രഷ് തുടങ്ങിയ അനേകായിരം സാധനങ്ങളെ മനുഷ്യവർഗത്തിന്റെ
നിലനില്പ്പുമായി നേരിട്ടുബന്ധപ്പെടുത്താൻ പ്രയാസമാണ്. 'യുദ്ധം'
എന്ന പ്രവർത്തനത്തെപ്പറ്റി പിന്നെ പറയാനുമില്ലല്ലോ.
കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടുകൾക്കുള്ളിൽ മനുഷ്യന്റെ ദ്വിതീ
യാവശ്യങ്ങളിൽ ഉണ്ടായ സ്ഫോടനാത്മകമായ വർധനവ് വ്യവ
സായവല്കൃത രാജ്യങ്ങളിലെ ജനങ്ങളുടെ ബുദ്ധിയെത്തന്നെ മന്ദി
പ്പിച്ചിരിക്കുന്നു. പുരോഗതിയെന്നാൽ ചരക്കുകൾ, കൂടുതൽ ചരക്കു
കൾ, പിന്നേയും കൂടുതൽ ചരക്കുകൾ എന്ന ഒരു കാഴ്ചപ്പാടിൽ
അവർ എത്തിച്ചേർന്നിരിക്കുകയാണ്. ചരക്കുകൾ ജീവിതഗുണതയുടെ
ഒരുസൂചകമായിത്തീർന്നിരിക്കുന്നു. ഈ വ്യവസായവൽകൃത രാജ്യ
ങ്ങളിൽ നിലവിലിരുന്നതും, ഇരിക്കുന്നതുമായ ഉല്പാദന ബന്ധങ്ങ
ളിൽ, അതായത് ലാഭത്തെ ഉദ്ദേശിച്ച് ചരക്കുകൾ ഉല്പാദിപ്പിക്കുകയും
കൈമാറുകയും ചെയ്യുന്ന ബന്ധങ്ങളിൽ, ഇത് സ്വാഭാവികമാണ്.
പക്ഷെ ഇതിന്റെ ഫലമായി ഭൂമിയിലുള്ള വിഭവങ്ങൾ അനുസൃത
മായി നശിപ്പിക്കപ്പെടുകയാണ്. നാശത്തിന്റെ ലോകം കൂടുകയാണ്.
വേഗം അതിവിനാശകമായ ഒരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഈ ഘട്ടത്തിൽ ശാസ്ത്രവും ടെക്നോളജിയും കൂടിയാൽ മാത്രം
രക്ഷ കിട്ടുകയില്ല. ജീവിതഗുണതയെപറ്റി ഇന്നുള്ള ബോധം പുതു
ക്കേണ്ടിയിരിക്കുന്നു. ആളോഹരി ഉല്പാദനം, ആളോഹരി ഉപഭോഗം<noinclude></noinclude>
7xanou3j5c1jqphx20bxg339nfjesix
താൾ:Sasthrejnen Pouranakumbol 2004 June.pdf/51
106
84596
245307
2026-07-16T18:51:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കേരളത്തിന്റെ വ്യവസായ മറ്റെല്ലാം കൂടി വ്യവസായം ഭക്ഷ്യം,പാനീയം,പുകയില... തുണി ഉടുപ്പ്, ചെരുപ്പ് ... ലോഹം, എൻജിനിയറിംഗ് മരം, ഗ്ലാസ്സ് രാസ വ്യവസായം റബ്ബർ മറ്റുള്ളവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245307
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കേരളത്തിന്റെ വ്യവസായ
മറ്റെല്ലാം കൂടി
വ്യവസായം
ഭക്ഷ്യം,പാനീയം,പുകയില...
തുണി ഉടുപ്പ്, ചെരുപ്പ് ...
ലോഹം, എൻജിനിയറിംഗ്
മരം, ഗ്ലാസ്സ്
രാസ വ്യവസായം
റബ്ബർ
മറ്റുള്ളവ
ആകെ
22.8
24.9
13.0
12.1
9.1
6.7
3.0
6.4
75.2
51
കേരളത്തിലെ ദേശീയ ഉല്പന്നത്തിന്റെ പ്രധാന ഇനങ്ങൾ,
1968-1969 വർഷത്തെ മൊത്തം ഉല്പന്നം, (1960-1961 ലെ വില നിലവാ
രമനുസരിച്ച്), കൃഷിയും വ്യവസായവും തമ്മിലുള്ള താരതമ്യ പ്രാധാ
ന്യവും രണ്ടിലെയും ഇനങ്ങൾ തമ്മിലുള്ള താരതമ്യവും ഈ പട്ടിക
വ്യക്തമാക്കുന്നു.
ഈ അടിത്തറമേലാണ് സാമ്പത്തികാസൂത്രണത്തിന്റെയും വ്യവ
സായവൽകരണത്തിന്റെയും നയങ്ങൾ ആവിഷ്കരിക്കേണ്ടത്.
അസംസ്കൃത പദാർഥങ്ങളെ സംബന്ധിച്ച് ചില കാര്യങ്ങൾ
ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. സംഘടിത വ്യവസായ
ങ്ങൾ ഭൂരിപക്ഷത്തിനും ആവശ്യമായ അസംസ്കൃത പദാർഥങ്ങൾ
(ബോക്സൈറ്റ്, പെട്രോളിയം, റോക് ഫോസ് ഫേറ്റ്, സൾഫർ തുടങ്ങി
നിരവധി പദാർഥങ്ങൾ) കേരളത്തിലില്ല. പുറമെ നിന്നു കൊണ്ടുവര
ണം. ഇപ്പോഴുള്ള വ്യവസായങ്ങൾ തുടരാനും മിനിമം ആവശ്യമായ
വികസനത്തിനും പുതിയവയ്ക്കും ഒക്കെ വേണ്ട അസംസ്കൃത
പദാർഥങ്ങളുടെ ഇറക്കുമതി തുടർന്നേ പറ്റൂ. അതിനാവശ്യമായിട
ത്തോളം കയറ്റുമതി ഈ വ്യവസായങ്ങളുടേയും മറ്റു വ്യവസായ
ങ്ങളുടേയും ഉല്പന്നങ്ങളിൽ നിന്നുണ്ടാകണം. കേരളത്തിന്റെ കയറ്റുമ
തിയെപ്പറ്റി പറയുമ്പോൾ അണ്ടിപ്പരിപ്പ്, മത്സ്യം, റബ്ബർ, തേയില, ഏലം,
കുരുമുളകാദികൾ എന്നിവയാണ് ആദ്യം മനസ്സിൽ വരിക. നമ്മുടെ
കശുവണ്ടി വ്യവസായത്തിനാവശ്യമായ തോട്ടണ്ടിയുടെ 80 ശതമാനവും
ആഫ്രിക്കയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുകയാണെന്ന കാര്യം
പലപ്പോഴും ഓർക്കാറില്ല. അതുപോലെ കയറുല്പന്നങ്ങൾ, വിദേശ
മാർക്കറ്റിന്റെ പൂർണനിയന്ത്രണത്തിലാണ്. തേയില, ഏലം, കുരുമുള
കാദികളെല്ലാം വിദേശ വിപണിയിൽ എന്തെന്നില്ലാത്ത മത്സരം നേരി
ടുന്ന ചരക്കുകളാണ്. ഈ പരമ്പരാഗത ഉല്പന്നങ്ങളെ അടിസ്ഥാനമാക്കി
വിദേശ വ്യാപാരത്തെ ആസൂത്രണം ചെയ്യുന്നത് അബദ്ധമായിരിക്കും.<noinclude></noinclude>
jgovsvtvtmr6rlgi7w0j4fhbz52kylc
താൾ:Sasthrejnen Pouranakumbol 2004 June.pdf/65
106
84597
245308
2026-07-16T18:51:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കമ്പ്യൂട്ടറും ഓട്ടമേഷനും.... 65 തായിത്തന്നെ തുടരുന്നു. ഇതിന്റെ ഫലമായി പ്രതിവർഷം മരി ക്കുന്നവരുടേയും പരിക്കേൽക്കുന്നവരുടേയും എണ്ണം അഞ്ചു ലക്ഷത്തിലധികം വരും....' താൾ സൃഷ്ടിച്ചിരിക്കുന്നു
245308
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കമ്പ്യൂട്ടറും ഓട്ടമേഷനും....
65
തായിത്തന്നെ തുടരുന്നു. ഇതിന്റെ ഫലമായി പ്രതിവർഷം മരി
ക്കുന്നവരുടേയും പരിക്കേൽക്കുന്നവരുടേയും എണ്ണം അഞ്ചു
ലക്ഷത്തിലധികം വരും. ഹിരോഷിമയിലെ അണുബോംബ് വിസ്ഫോ
ടനത്തിൽ സംഭവിച്ചതിനേക്കാൾ കൂടുതലാണിത്. പ്രതിവർഷം ഓരോ
ഹിരോഷിമ
അമേരിക്കയും പിന്നിലല്ല
അവകാശ
കമ്പ്യൂട്ടർവൽകരണത്തിന്റെയും ഓട്ടമേറ്റികരണത്തിന്റെയും
കാര്യത്തിൽ അമേരിക്കയ്ക്കും ജപ്പാനേക്കാൾ ഒട്ടും കുറയാതെ അഭി
മാനിക്കാവുന്നതാണ്. തൊഴിലില്ലായ്മയുടെ കാര്യത്തിലും മനോരോ
ഗികളുടെ കാര്യത്തിലും കൂടുതൽ ഉയർന്ന നിലവാരം
പ്പെടാവുന്നതാണ്. സമ്പൽസമൃദ്ധിയിൽ, പ്രകൃതിദത്തവും മനുഷ്യൻ
സൃഷ്ടിച്ചതുമായ സമ്പത്തിന്റെ കാര്യത്തിൽ അമേരിക്ക ഇന്നും ഒന്നാം
സ്ഥാനത്തുതന്നെ നിൽക്കുന്നു.
ജനസാമാന്യത്തിന്റെ ജീവിതം വളരെ ഉയർന്നതാണ്, പക്ഷെ
എല്ലാവരുടെയും ഭാവി അനിശ്ചിതമാണ്. എത്ര നന്നായി, എ
ആത്മാർഥമായി പണിയെടുത്താലും നാളെ, നാളെ എന്തും സംഭ
വിക്കാം. ഭീതിയുടെ, ആശങ്കയുടെ കരിനിഴലിലാണ് ഇന്ന് ജീവിക്കു
ന്നത്. ഇന്നലെയും വ്യത്യസ്തമായിരുന്നില്ല. ലോകത്തിലെ എല്ലാത്തരം
കുറ്റകൃത്യങ്ങളും എല്ലാത്തരം സംസ്കാരശൂന്യതകളും എല്ലാത്തരം
മൃഗീയതകളും അതിന്റെ പരമകാഷ്ഠയിലെത്തിയിരിക്കുന്നത് അമേ
രിക്കൻ ഐക്യനാടുകളിലാണ്. കമ്പ്യൂട്ടർ രംഗത്തും ഓട്ടമേഷൻ
രംഗത്തും വരുന്ന ഓരോ പുതിയ ചുവടും ജനസാമാന്യത്തെ കൂടു
തൽ കൂടുതൽ ആശങ്കയിൽ ആഴ്ത്തുന്നു. ലാഭം മാത്രം ലക്ഷ്യമാ
ക്കി ഉല്പാദനം സംവിധാനം ചെയ്തിട്ടുള്ള എല്ലാ മുതലാളിത്ത സാമ്രാ
ജ്യത്വരാജ്യങ്ങളിലെയും സ്ഥിതി ഇതാണ്.
സോവിയറ്റ് യൂനിയനിൽ
മറുവശത്ത് ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ സോഷ്യലിസ്റ്റ് രാജ്യ
ങ്ങളിൽ എന്തെന്ത് മാറ്റങ്ങളാണ് വരുത്തുന്നതെന്നും ഉദാഹരണ
ത്തിന് ഭാവിയിലെ ഉല്പാദന മേഖല എങ്ങനെയിരിക്കുമെന്നും അത്
സോവിയറ്റ് സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്നും നോക്കാം.
മനുഷ്യൻ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ വിവിധങ്ങളാണ്. അവ
യുടെ എണ്ണം വലുതാണ്. അക്ഷരാർഥത്തിൽ കോടിക്കണക്കിന് വരും.
ഇവയുടെ എണ്ണം വർധിച്ചുവരികയുമാണ്. ഉല്പാദനത്തിനുപയോഗി
ക്കുന്ന യന്ത്രങ്ങൾ, അവയുണ്ടാക്കുന്ന മെഷിൻ ടൂളുകൾ - ഇവയാണ്
ഉല്പാദനമേഖലയുടെ ഹൃദയം. 'ന്യൂമെറിക്കൽ കൺട്രോൾ ഉള്ള<noinclude></noinclude>
2m1vf96qdonl4pwjafrilve1ampiyrd
താൾ:Sasthrejnen Pouranakumbol 2004 June.pdf/66
106
84598
245309
2026-07-16T18:52:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '66 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ മെഷിൻ ടൂളുകൾ ഇന്ത്യയിൽ പോലും ഉണ്ടാക്കാൻ തുടങ്ങിയിട്ടു ണ്ട്. കമ്പ്യൂട്ടറുകൾ ഇവയുടെ പ്രധാനഭാഗമാണ്. കൂടുതൽ സങ്കീർണങ്ങളായ പണികൾ ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245309
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>66
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
മെഷിൻ ടൂളുകൾ ഇന്ത്യയിൽ പോലും ഉണ്ടാക്കാൻ തുടങ്ങിയിട്ടു
ണ്ട്. കമ്പ്യൂട്ടറുകൾ ഇവയുടെ പ്രധാനഭാഗമാണ്. കൂടുതൽ
സങ്കീർണങ്ങളായ പണികൾ ചെയ്യാവുന്നതും കൂടുതൽ വേഗവും
കൃത്യതയും ഉള്ളവയുമായ ന്യൂമെറിക്കൽ കൺട്രോളുള്ള മെഷിൻ
ടൂളുകൾ ഈ നൂറ്റാണ്ടിൽ തന്നെ നിർമിക്കപ്പെടും. ഈ
യന്ത്രങ്ങൾ
മനുഷ്യർ മുൻകൂട്ടി തയ്യാറാക്കിയിട്ടുള്ള പ്രോഗ്രാം അനുസരിച്ചുള്ള
ഉല്പന്നങ്ങളാണ് ഉണ്ടാക്കുക. അടുത്ത ഘട്ടം പ്രവർത്തനത്തെ സ്വയം
ഓപ്റ്റിമീകരിക്കുന്ന - അനുകൂലമമാക്കുന്ന
ളായ കൺട്രോൾ വ്യൂഹങ്ങൾ ആയിരിക്കും.
-
അനുകൂലന ശീലങ്ങ
ഇങ്ങനെ ലക്ഷക്കണക്കിനായി നിർമിക്കുന്ന ഉല്പന്നങ്ങൾ ഓരോ
ന്നിന്റെയും ഗുണനിലവാരം ഇന്നത്തെ രീതിപ്രകാരം ടെംപ്ലേറ്റുകളും
ഗേജുകളും ഉയർന്ന സാങ്കേതിക ശേഷികളുള്ള ഇൻസ്പെക്ടർമാരും
ഒക്കെ ചേർന്ന് നിർണയിക്കുക എന്നത് അസാധ്യവും അർഥ
ന്യവുമായിത്തീരും. അതിസങ്കീർണങ്ങളായ ഉല്പന്നങ്ങളുടെ എല്ലാ
ഭാഗങ്ങളും ഗുണനിയന്ത്രണ പരിശോധനക്കു വിധേയമാക്കുകയും
കേടുള്ളവയെ കളയുകയും കേട് വരുന്നതിന് കാരണമായ ഉപാ
ദന ഘട്ടങ്ങളിൽ വേണ്ട തിരുത്തലുകൾ വരുത്തുകയും ചെയ്യുന്ന
കമ്പ്യൂട്ടർ നിയന്ത്രിത ഗുണനിലവാര പരിശോധനായന്ത്രങ്ങളാണ് അടു
പടി.
ഇതൊക്കെ ചെയ്യുവാൻ, അതിനു മേൽനോട്ടം വഹിക്കുവാൻ മനു
ഷ്യൻ വേണം. മനുഷ്യന്റെ പല ജോലികളും ഏറ്റെടുക്കാൻ കഴി
യുന്ന റോബോട്ടുകൾ ഇപ്പോൾ തന്നെ നിർമിക്കപ്പെട്ടിട്ടുണ്ട്. അത്തര
ത്തിൽ പെട്ട 'റാഞ്ച്' എന്ന റോബോട്ട് ആണ് കനിഷ്കാ വിമാന
ത്തിന്റെ “കറുത്തപെട്ടി' അത്ലാന്തിക് കടലിന്റെ അടിത്തട്ടിൽ നിന്ന്
തപ്പിയെടുത്തത്. മനുഷ്യന്റെ കൈകളുടെ ചലനത്തെ പരമാവധി അനു
കരിക്കുകയെന്നതാണ് റോബോട്ടുകളുടെ ഡിസൈൻ ലക്ഷ്യം. 21-ാം
നൂറ്റാണ്ടിൽ മിക്ക ഫാക്ടറികളിലും റോബോട്ടുകൾ വ്യാപകമായി ഉപ
യോഗിക്കപ്പെടും. അമേരിക്കയിലെ ഒരു കാർ നിർമാണ ഫാക്ടറി
യിൽ ചക്രങ്ങൾ ഘടിപ്പിക്കുന്ന അസംബ്ലി ലൈനിൽ 46 ഓപ്പറേ
റ്റർമാർക്ക് ( 2 ഷിഫ്ട് ) പകരം 2 റോബോട്ടുകളെ നിയോഗിച്ചു. ഒരൊ
കൊല്ലം കൊണ്ടുതന്നെ യഥാർഥ ലാഭം പ്രതീക്ഷിച്ചതിനേക്കാൾ
കൂടുതലായിരുന്നു എന്ന് കണ്ടു.
21-ാം നൂറ്റാണ്ടിലെ ഉല്പാദനശാല ഏതാണ്ട് പൂർണമായും
ഓട്ടോമാറ്റികതവും റോബോട്ടീകൃതവും ആയിരിക്കും. എ.ഡി.പി (
അ ഉ അമര് മമേ ജീലിഴ സ്വയമേവ വിവരങ്ങൾ വിശക
d
E
g
(
C
C
C<noinclude></noinclude>
tog7ebp3uaqa4ehy4g6ipd9sj0bwwxv
താൾ:Sasthrejnen Pouranakumbol 2004 June.pdf/75
106
84599
245310
2026-07-16T18:52:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000 75 ഏഴാം പദ്ധതിക്കാലത്ത് 5 ലക്ഷം വീടുകളിൽ പുതിയതരം അടുപ്പ് സ്ഥാപിക്കാൻ ഏതാണ്ട് 10 കോടി രൂപവരും. ഇതിൽ രണ്ടര കോടി രൂപ കേന്ദ്ര ഗവൺമെന്റിൽ നിന്ന് സബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245310
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000
75
ഏഴാം പദ്ധതിക്കാലത്ത് 5 ലക്ഷം വീടുകളിൽ പുതിയതരം അടുപ്പ്
സ്ഥാപിക്കാൻ ഏതാണ്ട് 10 കോടി രൂപവരും. ഇതിൽ രണ്ടര കോടി
രൂപ കേന്ദ്ര ഗവൺമെന്റിൽ നിന്ന് സബ്സിഡി ലഭ്യമാകും. സബ്സിഡി
ഒരുപക്ഷേ, 5 കോടിരൂപ വരെ ഉയർത്താൻ പറ്റിയെന്നു വരും. ബാക്കി
മാത്രമാണ് ഗുണഭോക്താക്കൾ വഹിക്കേണ്ടിവരിക. വീടൊന്നിനു കൂടി
യത് 100 രൂപ. അതിൽ തന്നെ കുറെ ഭാഗം അധ്വാനമായി നൽകി
യാൽ മതി. 75-80 രൂപയിലധികം ഒരു വീട്ടുകാരും പണമായി ചെല
വാക്കേണ്ടിവരില്ല.
വൈദ്യുതി
കേരളത്തിന്റെ സമ്പദ്സ്ഥിതിയെയും വ്യവസായവല്കരണ
ത്തെയും പറ്റി പറയുമ്പോൾ രണ്ടുമൂന്നു കൊല്ലം മുമ്പുവരെ ആവ
ർത്തിച്ചുവന്ന ഒരു പല്ലവി ഉണ്ടായിരുന്നു: “വൈദ്യുതിയുടെ കാര്യത്തിൽ
സമ്പന്നമായ കേരളം...' “വൈദ്യുതിയുടെ കാര്യത്തിൽ മിച്ച സംസ്ഥാ
നമായ കേരളം...' എന്നൊക്കെ, അടുത്തയിടവരെ ഈ ധാരണയാണ്
ഇലക്ട്രിസിറ്റി ബോർഡ് പുലർത്തിയിരുന്നതും പ്രചരിപ്പിച്ചിരുന്നതും.
ഉദാഹരണത്തിന്, ആറാം പദ്ധതിക്ക് രൂപംകൊടുക്കുന്നതിലേക്ക് അവർ
തയ്യാറാക്കിയ ഒരു കുറിപ്പിൽ പറയുന്നു: "ഖനിജങ്ങളെയും ലോഹ
ങ്ങളെയും പോലെതന്നെ ഉള്ള ഒരു അസംസ്കൃത പദാർഥമാണ്
വെള്ളം, മറ്റേതൊരു ചരക്കിനെയും പോലൊരു ചരക്കാണ് വൈദ്യു
തി. വൈദ്യുതി ഉല്പാദനവും കയറ്റുമതിയും മറ്റേത് വ്യവസായം
പോലെയും ഒരു വ്യവസായമാണ്. 1979-ൽ പ്രസിദ്ധീകരിച്ച ഇലക്ട്രി
സിറ്റി ബോർഡ് എൻജിനിയേഴ്സ് അസോസിയേഷന്റെ രജതജൂബിലി
സുവനീറിൽ അന്ന് ചീഫ് എൻജിനിയറായിരുന്ന ശ്രീ.ഇട്ടി ഡാർവിൻ
ഇത് കൂടുതൽ സ്പഷ്ടമാക്കുന്നു.
“ആഭ്യന്തര ഉപഭോക്താക്കൾക്ക് കറന്റ് നൽകുന്നത് നഷ്ടമാ
ണ്. ആ നഷ്ടം നികത്താൻ ലാഭം തരുന്ന ഉപഭോക്താക്കൾക്ക് കറന്റ്
വിൽക്കേണ്ടിയിരിക്കുന്നു. അയൽസംസ്ഥാനങ്ങൾക്ക് ഉയർന്ന നിര
ക്കിൽ വൈദ്യുതി വിൽക്കാൻ പറ്റും. അതിനാൽ അവർക്ക് കറന്റ്
വിൽക്കുന്നത് അത്യാവശ്യമാണ്. ബോർഡിന് ലാഭം കാണിക്കാൻ മറ്റു
മാർഗമില്ല. നഷ്ടം വരുത്തുന്ന വിതരണപദ്ധതികൾ ഇനിമേലിൽ ഏറ്റെ
ടുക്കരുത്. അയൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ കറന്റ് മിച്ചമുണ്ടാ
കുന്ന വിധത്തിൽ ഉല്പാദനശേഷി വർധിപ്പിച്ചുകൊണ്ടുവരണം...''
(സുവനീർ പേജ് 62-68)
ഉല്പാദനശേഷി വർധിപ്പിക്കാതെയും ഈ നയം നടപ്പിലാക്കാൻ
അവർ ഉപായം കണ്ടുപിടിച്ചു. കേരളത്തിനകത്ത് വിതരണം ചെയ്യാ<noinclude></noinclude>
bczhxc5le8eckxkyxs56ffzcf4zzbfq
താൾ:Sasthrejnen Pouranakumbol 2004 June.pdf/86
106
84600
245311
2026-07-16T18:52:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '86 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ നാടുകളിൽ പോയി അധ്വാനിച്ചുണ്ടാക്കുന്ന വിദേശ നാണ്യം ഒരു ചെറു ന്യൂനപക്ഷത്തിന്റെ സുഖഭോഗ സാമഗ്രികൾ ഇറകക്കുമതി ചെയ്യാൻ ഉപയോഗിക്കണമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245311
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>86
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
നാടുകളിൽ പോയി അധ്വാനിച്ചുണ്ടാക്കുന്ന വിദേശ നാണ്യം ഒരു ചെറു
ന്യൂനപക്ഷത്തിന്റെ സുഖഭോഗ സാമഗ്രികൾ ഇറകക്കുമതി ചെയ്യാൻ
ഉപയോഗിക്കണമോ, കേരളത്തിന്റെ വ്യവസായവൽകരണത്തിനാവശ്യ
മായ യന്ത്രങ്ങളും ഊർജവും ഇറക്കുമതി ചെയ്യാൻ ഉപയോഗിക്ക
ണമോ? അതുകൊണ്ട് കേരളത്തിൽ മൂന്നു തുറമുഖങ്ങളെങ്കിലും
കൽക്കരി കൈകാര്യം ചെയ്യാൻ തക്കവണ്ണം വികസിപ്പിക്കണം. പല
ഉല്പന്നങ്ങളും (അലൂമിനിയം, കാർബൈഡ് തുടങ്ങിയവ ഒഴികെ) ഇ
ക്കുമതി ചെയ്യുന്നതിനേക്കാൾ നല്ലത് അവയുടെ നിർമാണത്തിനാവ
ശ്യമായ ഊർജം ഇറക്കുമതി ചെയ്യുകയാണ്. ഇത് ഇവിടെ തൊഴിൽ
സാധ്യത വർധിപ്പിക്കുന്നു.
പട്ടിക 9-ൽ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ലഭ്യമാ
യേക്കാവുന്ന ജലവൈദ്യുതിയുടെ കണക്ക് തരുന്നു. ഇന്നത്തെ 470
കോടി യൂണിറ്റിൽ നിന്ന് 940 കോടി യൂണിറ്റായി അത് വർധിക്കും.
പിന്നങ്ങോട്ട് കാര്യമായി ഒന്നുമില്ല. ഏറിക്കവിഞ്ഞാൽ ഒരു 100 കോടി
യൂണിറ്റുകൂടി. 1400 കോടി യൂണിറ്റിന്റെ കമ്മിയുണ്ട്. ഈ കമ്മി നിക
ത്താൻ സ്വീകരിക്കേണ്ട കൽക്കരി നിലയ നിർമാണ ഷെഡ്യൂൾ ആണ്
പട്ടിക 10 -ൽ കൊടുത്തിരിക്കുന്നത്.
പട്ടിക 9.
ജലവൈദ്യുതി ലഭ്യത 1985-2000 (കോടി യൂണിറ്റ്)
കൊല്ലം ഡിമാന്റ് ലഭ്യത
ഏത് പുതിയ പദ്ധതികൾ
1985-86 480. 555
1990-91 900
1995-96 1400
103
ഇടമലയാർ, ഇടുക്കി,ശബരിഗിരി-2 കോടി യൂണിറ്റ്
കല്ലട, കക്കാട്, കുറ്റ്യാടി- 48 കോടി
672
2000-01 2300 941
പട്ടിക 10
ലോവർ പെരിയാർ, മിനിമൈ സ്റ്റേഷനുകൾ 59കോടി
അച്ചൻകോവിൽ, പെരിങ്ങൽകുത്ത്മാനന്തവാടി,പയ്യൻകുട്ടി
1 കോടി
താപനിലയങ്ങളുടെ ആവശ്യമായ നിർമാണ ഷെഡ്യൂൾ
cal
മൊത്തം ലഭ്യത
ubo
കൊല്ലം
പ്രതികൾ
1985-86
ഒന്നുമില്ല
555
480
1990-91
രാമകുണ്ഡം, നെയ് വേലി
* കൽപക്കം ഓഹരി
194
797
900
1995-96
കേരള തെർമൽ 1 58210 400
1276
1400
2000-01
5X210+1X500
600
2135
2300<noinclude></noinclude>
mxcwdcb3rg2jrgmihaghkpm1qwfn0oo
താൾ:Sasthrejnen Pouranakumbol 2004 June.pdf/95
106
84601
245312
2026-07-16T18:52:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മനുഷ്യത്വത്തോടുകൂടിയ ശാസ്ത്രവും... 95 ഇപ്പോൾ കേരളത്തിൽ ഗവൺമെന്റ് അടിച്ചേൽപ്പിക്കുന്ന കരിമണൽ ഖനനം. 'വികസന പ്രവർത്തനങ്ങൾ' സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങൾ കുറച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245312
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മനുഷ്യത്വത്തോടുകൂടിയ ശാസ്ത്രവും...
95
ഇപ്പോൾ കേരളത്തിൽ ഗവൺമെന്റ് അടിച്ചേൽപ്പിക്കുന്ന കരിമണൽ
ഖനനം. 'വികസന പ്രവർത്തനങ്ങൾ' സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങൾ
കുറച്ചൊന്നുമല്ല നമ്മുടെ രാജ്യത്ത്. മിക്ക സന്ദർഭങ്ങളിലും ശാസ്ത്ര
സാങ്കേതികജ്ഞർ സർക്കാർ കാഴ്ചപ്പാടിനെ പിന്തുണക്കുന്നതായാണ്
കാണുന്നത്. പലതും തെറ്റായിരുന്നെന്ന് പിൽക്കാലത്ത് തെളിഞ്ഞിട്ടു
മുണ്ട്. ശാസ്ത്രജ്ഞ സമൂഹത്തിൽ ഒരു വിഭാഗമെങ്കിലും സർക്കാർ
വാദത്തെ ചോദ്യം ചെയ്ത ചുരുക്കം ചില സന്ദർഭങ്ങളിൽ ഒന്നായി
രുന്നു സൈലന്റ് വാലി പദ്ധതിയെക്കുറിച്ചുള്ള തർക്കം അതിനേക്കാൾ
ഗുരുതരമായ പ്രശ്നങ്ങളാണ് നർമദാപദ്ധതി, തെഹ്രി അണക്കെട്ട്,
BHELനെ വില്ക്കാനുള്ള ശ്രമം മുതലായവ സൃഷ്ടിക്കുന്നത്. ഇന്ത്യൻ
ശാസ്ത്രസമൂഹത്തിലെ ഭൂരിപക്ഷവും ഈ വിവാദങ്ങൾ കേട്ടതായി
പ്പോലും നടിക്കുന്നില്ല. അവർ കേൾക്കാത്തതാണോ. ബോധപൂർവം
മുഖംതിരിച്ചതാണോ? വിവാദത്തിന് തുടക്കം കുറിച്ചത് കഴിഞ്ഞ രണ്ടു
മൂന്നു പതിറ്റാണ്ടുകൾക്കുള്ളിൽ രൂപപ്പെട്ട ദളിത്രപ്രസ്ഥാനങ്ങൾ, പരി
സ്ഥിതി പ്രസ്ഥാനങ്ങൾ, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവ
യാണ്. ഇതിന്റെയെല്ലാം അന്തിമഫലം ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ
വർധമാനമായ “അപ്രസക്തവത്കരണം' ആയിരിക്കും.
മനുഷ്യർ ഇന്നത്തെ അവസ്ഥയിൽ, ഇന്നത്തെ ചരിത്രഘട്ടത്തിൽ,
എത്തിയത് പ്രകൃതിയെ രൂപാന്തരപ്പെടുത്താൻ, ഉല്പാദനപ്രവർത്തനം
നടത്താൻ, അറിവിനെ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും
ബോധപൂർവം ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. പ്രാചരിത്രഘട്ടം
മുതൽ ആധുനികകാലം വരെയുള്ള മാനവചരിത്രം പരിശോധിച്ചാൽ,
മറ്റു പലതിനും പുറമെ, പരസ്പര ബന്ധമുള്ള മൂന്നു പ്രധാന പ്രവണ
തകൾ കാണാം.
ഒന്ന് പ്രവർത്തനങ്ങളുടെ തോര് തുടർച്ചയായി, ചെറുതിൽ നിന്ന് വലു
തിലേക്ക്, കൂടുതൽ വലുതിലേയ്ക്ക് വളരുന്നത്.
രണ്ട്: കുറഞ്ഞുകുറഞ്ഞ് വരുന്ന കരങ്ങളിലേക്ക് സമ്പത്ത് കേന്ദ്രീക
രിക്കപ്പെടുന്നത്.
മൂന്ന് രാജ്യങ്ങൾക്കകത്തും രാജ്യങ്ങൾ തമ്മിലുമുള്ള അസമത്വ
ത്തിന്റെ ക്രമപ്രവൃദ്ധമായ വളർച്ച.
ഇന്ന് നാം സ്റ്റീൽ മില്ലുകളെപ്പറ്റി ആലോചിക്കുമ്പോൾ പത്തോ നൂറോ
ലക്ഷം ടൺ പ്രതിവർഷ ഉല്പാദന ശേഷികളെപ്പറ്റിയാണ് പറയുക.
ആയിരക്കണക്കിന് മെഗാവാട്ട് ഉല്പാദനശേഷിയുള്ള പവർ സ്റ്റേഷനു
കളും. പട്ടണങ്ങളെ മെട്രോപോളിറ്റൻ നഗരങ്ങളാക്കി വളർത്തണ
മെന്നാണ് ആഗ്രഹം. ചെറുകിട കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെ<noinclude></noinclude>
tktxp4nn1fvxjxdinqinpgnbhxpyfxw
താൾ:Sasthrejnen Pouranakumbol 2004 June.pdf/106
106
84602
245313
2026-07-16T18:52:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
245313
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Sasthrejnen Pouranakumbol 2004 June.pdf/28
106
84603
245314
2026-07-16T18:52:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ വളരെ പരുക്കനാണ് ഈ ഉദാഹരണം. പക്ഷെ, ആത്യന്തികമായി നോക്കിയാൽ, അമേരിക്കയിലെ മൊത്തം ദേശീയ ഉല്പന്നത്തിന്റെ ഘട കങ്ങൾ ഈ ഉദാഹരണത്തിലേതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245314
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>28
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
വളരെ പരുക്കനാണ് ഈ ഉദാഹരണം. പക്ഷെ, ആത്യന്തികമായി
നോക്കിയാൽ, അമേരിക്കയിലെ മൊത്തം ദേശീയ ഉല്പന്നത്തിന്റെ ഘട
കങ്ങൾ ഈ ഉദാഹരണത്തിലേതിന് സദൃശങ്ങളാണെന്നു കാണാം.
വിയറ്റ് നാമിലും കംബോഡിയായിലും മറ്റും വർഷിക്കുന്ന
ബോംബുകൾ, അണു ആയുധശേഖരങ്ങൾ, അത്യന്തം ചെലവേറിയ
ചന്ദ്രയാത്രകൾ, കുത്തകമത്സരത്തിന്റെ മുഖമായ കടും പരസ്യങ്ങൾ..
ഇവയൊന്നും തന്നെ അമേരിക്കൻ ജനതയുടെ ജീവിതസൗകര്യങ്ങൾ
വർധിപ്പിക്കാൻ ഉതകുന്നില്ല. യഥാർഥത്തിൽ മറിച്ചാണ്.
മത്സരത്തിൽ അധിഷ്ഠിതവും യുദ്ധോന്മുഖവുമായ സാമ്പത്തിക
ഘടന ഒരു കൂട്ടരുടെ അധ്വാനഫലങ്ങളെ മറ്റൊരു കൂട്ടരുടെ അധ്വാനം
കൊണ്ട് നശിപ്പിക്കുകയെന്ന പരിതസ്ഥിതിയിൽ ചെന്നെത്തിക്കുന്നു.
അമേരിക്കയിലെ പ്രതിശീർഷ ഉല്പാദനം അവിടത്തെ ജനങ്ങളുടെ
ജീവിത നിലവാരത്തിന്റെ യഥാർഥ സൂചികയല്ല. വാസ്തവത്തിൽ
അങ്ങേയറ്റം വ്യയകരമായ രീതിയിലാണ് ഇന്ന് ലോകം പ്രകൃതിവിഭ
വങ്ങൾ വിനിയോഗിക്കുന്നത്. ഇന്നുപയോഗിക്കുന്നതിന്റെ ചെറിയൊരു
ശതമാനം കൊണ്ട് ലോകത്തിലെ എല്ലാവർക്കും ഇന്നത്തേക്കാൾ
ഉയർന്ന ജീവിതനിലവാരം പ്രാപിക്കാവുന്നതാണ് അമേരിക്കക്കാർക്കു
കൂടി- അശാസ്ത്രീയമായ മുതലാളിത്ത സമ്പദ് വ്യവസ്ഥ മാറ്റണമെ
ന്നേയുള്ളൂ. മാറ്റമൊന്നും വരികയില്ലെന്നത് മെഡോസിന്റെയും കൂട്ടരു
ടെയും ആഗ്രഹം മാത്രമാണ്.
വർധിച്ചു വരുന്ന ജനസമൂഹത്തെ തീറ്റിപ്പോറ്റുവാൻ ഭൂമിക്ക്
കെല്പില്ലെന്നാണ് മറ്റൊരു വാദം. മാർക്കറ്റിൽ വില കുറഞ്ഞ
പ്പോൾ ഭക്ഷ്യ ധാന്യങ്ങൾ കടലിൽ ആഴ്ത്തിയവരുടെ നാട്ടിൽ
നിന്നാണ് ഈ പ്രവചനം വരുന്നത്. അന്നും ധാന്യത്തിന് ആവ
ശ്യക്കാരില്ലാഞ്ഞിട്ടായിരുന്നില്ല. ഇന്നും പട്ടിണിയുണ്ട്. ലോക
ത്തിന്റെ പല ഭാഗങ്ങളിലും. ലോകത്തൊട്ടാകെയോ അതത് രാജ്യ
ങ്ങളിലോ ഉള്ള ഭക്ഷ്യ ഉല്പാദനം പോരാഞ്ഞിട്ടല്ല ഇവർക്കു പട്ടി
ണി കിടക്കേണ്ടി വരുന്നത്. സമൂഹം മീ ക ര ണ ത്തിന്റെ കൊള്ള
എത്രയോ മടങ്ങ് ജനങ്ങൾക്ക് വേണ്ട ഭക്ഷണമുണ്ടാക്കാൻ സാധി
ക്കുന്നതാണ്. ഇന്നത്തെ സാമൂഹികക്രമത്തിൽ സാധിക്കുമായി
രിക്കില്ല. ഈ സാമൂഹിക ക്രമം മാറ്റേണ്ട ആവശ്യത്തെയാണ്
ഇത് വിളിച്ചു പറയുന്നത്. മാറുകയില്ല എന്ന മെഡോസിന്റെ നിഗ
മനം അവരുടെ ആഗ്രഹം മാത്രമാണ്. മാറുമെന്ന് (ഈ ലേഖക
ന്റെയും - 2004)<noinclude></noinclude>
g74nxewcl856nofgjbvqfgtsi6mdxhc
താൾ:Sasthrejnen Pouranakumbol 2004 June.pdf/35
106
84604
245315
2026-07-16T18:52:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സയൻസും ടെക്നോളജിയും ... 35 തുടങ്ങിയ സങ്കൽപങ്ങളൊന്നും ജനങ്ങളുടെ യഥാർഥ ജീവിത നില വാരത്തിന്റെ അളവുകളല്ല. ജീവിത ഗുണത് മനുഷ്യവർഗത്തിന്റെ വിളംബരം ചെയ്യാത്ത ലക്ഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245315
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സയൻസും ടെക്നോളജിയും ...
35
തുടങ്ങിയ സങ്കൽപങ്ങളൊന്നും ജനങ്ങളുടെ യഥാർഥ ജീവിത നില
വാരത്തിന്റെ അളവുകളല്ല.
ജീവിത ഗുണത്
മനുഷ്യവർഗത്തിന്റെ വിളംബരം ചെയ്യാത്ത ലക്ഷ്യം അതിന്റെ
തന്നെ നിലനില്പ്പാണ്. ഇതിനാകട്ടെ ഭക്ഷണം, പ്രതികൂല പ്രകൃതി
സാഹചര്യങ്ങളിൽ നിന്നുള്ള സംരക്ഷണം, ശാരീരികാരോഗ്യം എന്നിവ
ആവശ്യമാണ്. ഇതിന് അധ്വാനിക്കുകയും ഉല്പാദിപ്പിക്കുകയും വേണം.
ഉല്പാദനം എത്രകണ്ട് പ്രയാസ രഹിതമായി തീരുന്നുവോ, അധ്വാനം
എത്രകണ്ട് ആനന്ദകരമായി തീരുന്നുവോ അത്രകണ്ട് ജീവിതഗുണത
വർധിക്കുന്നു എന്ന് നിർവചിക്കാം. അതിനാൽ സാങ്കേതിക പുരോഗ
തിമാത്രം ജീവിത ഗുണതക്ക് ഉറപ്പു വരുത്തുന്നതല്ല. മാനസികമായ
സമീപനം കൂടി പ്രധാനമാണ്. നമുക്ക് തൊട്ടു ചുറ്റുമുള്ള പ്രകൃതിയി
ലേയും അനന്തമായ പ്രപഞ്ചത്തിലേയും വിഭവങ്ങൾ ഏതാണ്ട് ഒടു
ങ്ങാത്തതാണെന്നു മനുഷ്യൻ കരുതുന്നു. അനുഭവിക്കാൻ മനുഷ്യൻ
ആഗ്രഹിക്കുന്നു. അതിന് അവന് കഴിവുണ്ടുതാനും. എത്രകണ്ട്
ഉയർന്ന തോതിൽ ഈ വിഭവങ്ങളെ മനുഷ്യന് അനുഭവിക്കാൻ സാധി
ക്കുമോ അത്ര കണ്ട് ഉയർന്നതാണ് അവന്റെ ജീവിത ഗുണത
എന്നാണ് പൊതുധാരണ. എന്നാൽ, സാംസ്കാരികവും ഭൗതികവും
ആയ രണ്ടു വിശപ്പും മാറാതെ മനുഷ്യന് സന്തുഷ്ടനായിരിക്കാൻ
സാധിക്കുകയില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യത്തിലാണ്ടുകഴിയുന്ന
ജന കോടികളുടെ ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ
പോലും നമ്മുടെ ചരക്കുല്പാദനം നിരവധി മടങ്ങ് വർധിപ്പിക്കേണ്ടതു
ണ്ട്. എന്നിരുന്നാലും ജപ്പാൻ, അമേരിക്ക, പശ്ചിമ യൂറോപ്പ് തുട
ങ്ങിയ വ്യവസായവൽകൃത രാജ്യങ്ങളുടെ ചുവടുപിടിച്ച് നാം ശ്വസി
ക്കുന്ന വായുവിനെയും കുടിക്കുന്ന വെള്ളത്തെയും കഴിക്കുന്ന ഭക്ഷ
ണത്തെയും മലിനപ്പെടുത്തിക്കൊണ്ടും ലക്ഷക്കണക്കിനും കോടിക്ക
ണക്കിനും ജനങ്ങളെ നഗരങ്ങളുടെ ഇടുങ്ങിയ ഭിത്തികൾക്കുള്ളിൽ
ഒതുക്കിക്കൊണ്ടും പുത്തൻ പുത്തൻ സുഖക്കേടുകളെ ക്ഷണിച്ചുവ
രുത്തിക്കൊണ്ടും സാമൂഹിക സംഘർഷങ്ങൾ വർധിപ്പിച്ചുകൊണ്ടും
നഗരത്തെയും ഗ്രാമത്തെയും കൂടുതൽ കൂടുതൽ അകറ്റിക്കൊണ്ടും
മനുഷ്യരെയും സാധനങ്ങളെയും വ്യയകരമാം വിധം അങ്ങോട്ടുമി
ങ്ങോട്ടും കടത്തിക്കൊണ്ടും പ്രകൃതിയെയും മനുഷ്യനെയും തമ്മിൽ
കൂടുതൽ കൂടുതൽ പിണക്കിക്കൊണ്ടും ഉള്ള ഒരു സംസ്കാരത്തി
KCE=Kilogram Coal Equalent, KOE-Kilogram Oil Equivalent, MTCE= Million
Ton Coal Equivalent,MTOE- Million Ton Oil Equivalent<noinclude></noinclude>
h3ct5ktzqer0yccqlwgu1uy6hrw6m3m
താൾ:Sasthrejnen Pouranakumbol 2004 June.pdf/9
106
84605
245316
2026-07-16T18:52:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശിക ആസൂത്രണം, ഉപഭോഗത്തിനുവേണ്ടിയുള്ള ഉല്പാദനം, തദ്ദേശീയ പ്രകൃതിവിഭവങ്ങൾ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാമുഖ്യം എന്നിവയാണവ. 1976-ൽ പ്രസിദ്ധീകരിച്ച “കേരളത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245316
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശിക ആസൂത്രണം, ഉപഭോഗത്തിനുവേണ്ടിയുള്ള ഉല്പാദനം, തദ്ദേശീയ
പ്രകൃതിവിഭവങ്ങൾ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാമുഖ്യം എന്നിവയാണവ.
1976-ൽ പ്രസിദ്ധീകരിച്ച “കേരളത്തിന്റെ സമ്പത്ത്' എന്ന മോണോഗ്രാഫിൽ
ഈ ആശയങ്ങളെല്ലാം പ്രതിഫലിക്കുന്നതായി കാണുന്നുണ്ട്.
1985-ൽ എഴുതിയതാണ് “കമ്പ്യൂട്ടറും ഓട്ടമേഷനും മുതലാളിത്തത്തിലും
സോഷ്യലിസത്തിലും'. മുതലാളിത്തത്തിൽ മനുഷ്യൻ അധികപ്പറ്റാണ്, പകരം
യന്ത്രങ്ങൾ മതി. ഈ ആശയത്തിനെതിരായ ഒരു പ്രഖ്യാപനമാണ് ഈ ലേഖ
നം. എന്നാൽ, മാർക്സ് വിഭാവനം ചെയ്ത സോഷ്യലിസത്തിലും കമ്യൂണിസ
ത്തിലും ഉല്പാദനശക്തികളുടെ അഭൂതപൂർവമായ വളർച്ച കമ്പ്യൂട്ടറും സൂക്ഷ്മ
ഇലക്ട്രോണിക്സും ഓട്ടമേഷനും എല്ലാം മാർക്സിന്റെ ഭാവനയെ പോലും
കവച്ചുവെയ്ക്കുന്നതാണ് മാനവമോചനത്തിലേയ്ക്ക് (emancipation) ആണ് നയി
ക്കേണ്ടത്. ചരക്കുകൾക്കുള്ളത് പ്രാധാന്യം ഒഴിവുസമയത്തിനും അതിന്റെ
ആസ്വാദനത്തിനും നൽകുന്ന ഒരു വ്യവസ്ഥയിൽ ഓട്ടമേഷൻ ഒരു ശാപമാകു
മെന്നതിനു പകരം വരമായി മാറുന്നതാണ്.
1985-ലെ പരിഷദ് വാർഷിക സുവനീർ ഗ്രന്ഥത്തിനുവേണ്ടി എഴുതിയതാണ്
“ഊർജ ആസൂത്രണം 1985-2000'. 1976-ലെ കേരളത്തിന്റെ സമ്പത്ത് എന്ന പുസ്ത
കത്തിലെ ആശയങ്ങളുടെ തുടർച്ചയാണ് 1985, 1986 1987,1988 വർഷങ്ങളിലെ
പരിഷദ് സുവനീറുകൾ. ഒരു സമഗ്ര ഊർജസൂത്രണനയം രൂപീകരിക്കുന്ന
തിലേക്കുള്ള പരിഷത്തിന്റെ സംഭാവനയാണ് ഈ ലേഖനം,
1993-ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദി ദില്ലിയിൽ സംഘടിപ്പിച്ച
സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധമാണ് “മനുഷ്യത്വത്തോടുകൂടിയ
ശാസ്ത്രവും സാങ്കേതികവിദ്യയും ഒരഭ്യർത്ഥന' എന്ന ലേഖനത്തിനാസ്പദം.
ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ സാമൂഹിക ഉത്തരവാദിത്തമാണ് ഉള്ളടക്കം.
രണ്ടും മൂല്യരഹിതങ്ങളല്ല, വർഗതാല്പര്യങ്ങൾ ഉൾക്കൊള്ളുന്നവയാണ്, അധ്വാ
നിക്കുന്ന വർഗങ്ങളോട് പക്ഷപാതിത്തമുള്ള ഒരു നിലപാടെടുക്കണം ശാസ്ത്ര
ജ്ഞർ - ഇതാണ് മുഖ്യവാദഗതി.
2003-ൽ, ഈ സമാഹാരത്തിനുവേണ്ടി പ്രത്യേകമായി എഴുതിയതാണ്
“ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ' എന്ന ലേഖനം. ഫ്രാങ്ക് ഫോൺ ഹിപ്പ
ലിന്റെ Citizen Scientist എന്ന പുസ്തകത്തിലെ ആശയങ്ങളാണ് ഇതിൽ സംക്ഷി
പ്തമായി പ്രതിപാദിച്ചിട്ടുള്ളത്. ശാസ്ത്രജ്ഞർ നേരിടുന്ന ആത്മസംഘർഷങ്ങൾ
ഇതിൽ വിവരിച്ചിട്ടുണ്ട്. അവയിൽനിന്നെങ്ങനെ മോചനം നേടാമെന്നും സൂചി
പ്പിച്ചിട്ടുണ്ട്.
ഡോ. എം. പി. പരമേശ്വരൻ<noinclude></noinclude>
qht39e6sq1xiapq25gndtjpfgn19sex
താൾ:Sasthrejnen Pouranakumbol 2004 June.pdf/14
106
84606
245317
2026-07-16T18:52:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '14 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഈ കുഴൽ കിണറുകളെ സജീവമാക്കുവാൻ വിദ്യുച്ഛക്തിയും വേണം. വിദ്യുച്ഛക്തി വിതരണ വികസന പരിപാടിയിൽ കൃഷി ആവശ്യങ്ങൾക്ക് പ്രത്യേക മുൻഗണന ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245317
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>14
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഈ കുഴൽ കിണറുകളെ സജീവമാക്കുവാൻ വിദ്യുച്ഛക്തിയും വേണം.
വിദ്യുച്ഛക്തി വിതരണ വികസന പരിപാടിയിൽ കൃഷി ആവശ്യങ്ങൾക്ക്
പ്രത്യേക മുൻഗണന നൽകേണ്ടിയിരിക്കുന്നു. 100 - 150 മെഗാവാട്ട്
ശക്തിയെങ്കിലും കേരളത്തിൽ ജലസേചനാവശ്യത്തിന് മാത്രമായി
വേണ്ടി വരും. ഇന്നത്തെ ചിന്താഗതി അനുസരിച്ച് ഇത് കുറെ അധി
കമാണെന്ന് തോന്നിയേക്കാം. പക്ഷെ വൻ തോതിൽ പമ്പു നന
വികസിക്കുമ്പോൾ ഏകദേശം 100 - 150 മെഗാവാട്ടിൽ കുറയാതെ
വേണ്ടിവരും. കേരളത്തിന്റെ നന് വികസനത്തിന്റെ ശ്രദ്ധ വൻകിട
പദ്ധതികളിൽ നിന്നും ഇപ്രകാരമുള്ള ചെറുകിട പദ്ധതികളിലേക്ക് തിരി
ക്കേണ്ടതാണ് എന്ന അഭിപ്രായം പ്രബലപ്പെട്ടുവരികയാണ്. അങ്ങനെ
വെള്ളത്തിനുള്ള ആസൂത്രണം നടക്കുമ്പോൾ വിദ്യുച്ഛക്തി ഉല്പാദന
ത്തിനും വിതരണത്തിനുമുള്ള ആസൂത്രണവും ഒപ്പം നടക്കേണ്ടിവരും.
കൃഷിയിലെ മുഖ്യ ഇൻപുട്ടുകളിൽ ഒന്നാണ് വളം. ഒരു നിലക്ക്
പറഞ്ഞാൽ കാർഷികോത്പാദനത്തിൽ മുഖ്യ അസംസ്കൃത വസ്തു
അതാണ്. അതാണല്ലോ കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും
മറ്റുമായി മാറുന്നത്. വർധിച്ച കാർഷികോല്പാദനത്തിനു ആസൂത്രണം
ചെയ്യുമ്പോൾ വൻതോതിൽ രാസവളങ്ങൾ വേണ്ടിവരും. അതിന്റെ
ഉല്പാദനചെലവും അതുപോലെ കേന്ദ്രീകൃത ഉല്പാദന സ്ഥലത്തു
നിന്ന് പരന്നു കിടക്കുന്ന ഉപഭോക്തൃ ക്ഷേത്രങ്ങളിലേക്ക് എത്തിക്കു
വാനുള്ള ചെലവും എല്ലാം ശരിക്കും വിലയിരുത്തികൊണ്ടുവേണം
ആസൂത്രണം ചെയ്യുവാൻ. സ്ഥലപോഷകങ്ങളുടെ ഇന്നത്തെ ഉല്പാ
ദന നിരക്ക്, കടത്തു ടൺ കിലോ മീറ്ററുകൾ (ഒരു ടൺ ഭാരം 1
കിലോ മീറ്റർ ദൂരെ എത്തിക്കുവാൻ ഒരു ടൺ കിലോ മീറ്റർ വേണം.)
ഏതെല്ലാം ഇനങ്ങളിൽ ഏതേതു നിരക്കിൽ ഉല്പാദനം വർധിപ്പിച്ച്
കൊണ്ടുവരണം എന്നൊക്കെ സമഗ്രമായി കണക്കാക്കേണ്ടതാണ്.
വളത്തെപ്പോലെ പ്രധാനമാണ് കീടനാശിനികൾ. അവയുടെ
നിർമാണത്തിലും ഉപയോഗത്തിലും ഓർക്കേണ്ട സംഗതികൾ:
ഒന്നാമതായി പൊതുജനാരോഗ്യത്തിനു ഹാനികരമല്ലാത്തവ
യായിരിക്കണം അവ. സർക്കാരിന്റെ പ്രത്യേക ശ്രദ്ധയില്ലെങ്കിൽ
ഇക്കാര്യം പലപ്പോഴും ഓർത്തില്ലെന്നു വരും.
രണ്ടാമതായി - ആവശ്യമുള്ള ഇനങ്ങൾ ആവശ്യമുള്ള തോതിൽ
ആവശ്യമുള്ള സമയത്ത് ലഭിക്കുമാറാകണം.
മൂന്നാമതായി അവയുടെ പ്രയോഗം പ്രമാണവൽകരിക്കണം.
വേണ്ടയിടങ്ങളിൽ യന്ത്രവൽകരിക്കുകയും വേണം. കീടനിയന്ത്രണം
ഒറ്റപ്പെട്ട കൃഷിക്കാരന്റെ പ്രവൃത്തിയല്ല. അവർ കൂട്ടായി പ്രവർത്തിച്ചാലേ
ഫലവത്താകുകയുള്ളൂ.
ഉഴവ്, കൊയ്ത്ത്, മെതി മുതലായവയ്ക്കുള്ള യന്ത്രങ്ങളുടെ
ആവശ്യം പരക്കെ ബോധ്യമാണ്. അവയുടെ ഉപയോഗവും ഉപയോ<noinclude></noinclude>
list7s6u4i1mblbe1xadg8n5acg99e4
താൾ:Sasthrejnen Pouranakumbol 2004 June.pdf/15
106
84607
245318
2026-07-16T18:52:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൃഷി. ഒരു വ്യവസായം 15 ഗിക്കാതിരിക്കലും തികച്ചും സാമ്പത്തികാടിസ്ഥാനത്തിലാണ്. കായി കാധ്വാനം സുലഭമാണെങ്കിൽ യന്ത്രങ്ങളുടെ ഉപയോഗം എതിർക്ക പ്പെടുന്നതായിരിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245318
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കൃഷി. ഒരു വ്യവസായം
15
ഗിക്കാതിരിക്കലും തികച്ചും സാമ്പത്തികാടിസ്ഥാനത്തിലാണ്. കായി
കാധ്വാനം സുലഭമാണെങ്കിൽ യന്ത്രങ്ങളുടെ ഉപയോഗം എതിർക്ക
പ്പെടുന്നതായിരിക്കും. ഇവിടെ പ്രശ്നം ഉല്പാദനത്തിന്റെ ലാഭ
നഷ്ടങ്ങൾ മാത്രമല്ല. സാമൂഹ്യ സാമ്പത്തിക പ്രശ്നമായി മാറുന്നു
അത്. ചില സന്ദർഭങ്ങളിൽ ഉദാഹരണത്തിന് മൂപ്പു കൃഷിയിടങ്ങ
ളിൽ യന്ത്രങ്ങളുടെ ഉപയോഗം അനിവാര്യമായി തീർന്നേക്കാം.
എങ്കിലും വ്യവസായാടിസ്ഥാനത്തിലും സാമ്പത്തികാടിസ്ഥാനിത്തിലും
ആദ്യം പറഞ്ഞ ഇനങ്ങളെക്കാൾ കുറവ് പ്രാധാന്യമേ യന്ത്രവല്കര
ണത്തിനുള്ളൂ.
-
നാം സാധാരണയായി തീരെ ശ്രദ്ധകൊടുക്കാത്ത ഒരിനമാണ്
സംഭരണ ശാലകൾ. പണ്ടത്തെ മനക്കലെ പത്തായങ്ങളും നെല്ലറ
കളും എല്ലാം ഉണ്ട്. എലിയും മറ്റും തിന്നതിന്റെ ബാക്കി, അവയുടെ
മലമൂത്രവിസർജനാദികളാൽ പുഷ്ടമാക്കപ്പെട്ട് നമുക്ക് ലഭിക്കുന്നു.
നാം ഉല്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങളുടെ ഒരു നല്ല ഭാഗം
ഇങ്ങനെ നശിക്കുകയാണ്. കൃഷിയെ ശാസ്ത്രീയാടിസ്ഥാനത്തിൽ
സംഘടിപ്പിക്കണമെങ്കിൽ ഉല്പന്നങ്ങൾ സംസ്കരിക്കുന്നതിനും
“പാക്കുന്നതിനും ഏറ്റവും ശാസ്ത്രീയമായ ഏർപ്പാടുകൾ തന്നെ
വേണം. ഇതിന്റെ ഗൗരവം നമ്മുടെ ആസൂത്രകരുടെയും ഉല്പാദകരു
ടെയും ശ്രദ്ധയിൽ പെടുത്തുക അത്ര എളുപ്പമല്ല. പക്ഷെ ഉല്പാദനം
വർധിക്കുമ്പോൾ അത് വ്യക്തമാകാതിരിക്കില്ല.
ഒരു ഉല്പന്നവും ഉല്പാദനസ്ഥലത്തുതന്നെ മുഴുവൻ ഉപയോ
ഗിക്കുകയില്ലല്ലോ. കാർഷികോല്പന്നങ്ങൾ വൻ തോതിൽ അങ്ങോട്ടും
ഇങ്ങോട്ടും കടത്തിക്കൊണ്ട് പോകേണ്ടിവരും. നല്ല റോഡുകൾ ജെട്ടി
കൾ, പ്ലാറ്റ് ഫോമുകൾ വിവിധ തരത്തിലുള്ള കാർഷികോല്പന്നങ്ങൾ
കടത്തുവാൻ വേണ്ടി പ്രത്യേക തരത്തിലുള്ള വാഹനങ്ങൾ - ഇവ
യെല്ലാം ആസൂത്രണത്തിന്റെ പരിധിയിൽ പെടണം.
ഒരു വേള മേൽപ്പറഞ്ഞ എല്ലാറ്റിനേക്കാളും പ്രാധാന്യമർഹി
ക്കുന്നത് ഇവയെല്ലാം പ്രയോഗത്തിൽ കൊണ്ടുവരേണ്ട സംഘടന
അഥവാ "ഓർഗനൈസേഷൻ' ആണ്. ബന്ധപ്പെട്ട എല്ലാ തുറകളിലു
മുള്ള സാങ്കേതിക പരിജ്ഞാനം, മാനേജ്മെന്റ് കഴിവ് എന്നിവയെ
ഒന്നിച്ചിണക്കുന്ന ഒരു സംഘടനക്ക് പ്രവൃത്തി കാര്യക്ഷമമാക്കുവാൻ
കഴിയുകയുള്ളൂ. സംഘടനയുടെ രൂപത്തെപ്പറ്റിയും അതിന്റെ ഘടക
ങ്ങളെപ്പറ്റിയും ഈ സന്ദർഭത്തിൽ ഒരു തീരുമാനമെടുക്കുന്നത് ശരി
യാകില്ല. സാമൂഹ്യ സാമ്പത്തിക സംവിധാനത്തെ ഒട്ടാകെ കണക്കി
ലെടുത്ത് മാത്രമേ ഇത് സാധിക്കുകയുള്ളൂ.
സാമ്പത്തിക വശങ്ങൾ
അഞ്ച് ഇനങ്ങളായി ഇതിനെ വേർതിരിക്കാം<noinclude></noinclude>
31dijjnlo3bfkzn8sbjxfmffafcfrbr
താൾ:Sasthrejnen Pouranakumbol 2004 June.pdf/29
106
84608
245319
2026-07-16T18:52:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ പരിസരദൂഷണവും ലാഭക്കൊതിയും 29 പരിസര മലിനീകരണത്തെപ്പറ്റിയും ഈ പഠനത്തിൽ പറയുന്നു ണ്ടല്ലോ, സ്വന്തം ചുറ്റുപാടിനെ സ്വയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245319
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ
പരിസരദൂഷണവും ലാഭക്കൊതിയും
29
പരിസര മലിനീകരണത്തെപ്പറ്റിയും ഈ പഠനത്തിൽ പറയുന്നു
ണ്ടല്ലോ, സ്വന്തം ചുറ്റുപാടിനെ സ്വയം ദുഷിപ്പിച്ച് അതിൽ കിടന്നു ചാകാ
നാണത്തെ മനുഷ്യന്റെ വിധി! കരയും കടലും അന്തരിക്ഷവും അട
ങ്ങുന്ന ജീവമണ്ഡലത്തിന്റെ മലിനീകരണത്തിന്റെ 90 ശതമാനം പങ്കും
വഹിക്കുന്ന മുതലാളിത്ത രാഷ്ട്രങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിച്ചി
ല്ലെങ്കിൽ ഇത് ശരിയാകും. അങ്ങനെ വരാതിരിക്കാൻ അവരുടെ നിർദേ
ശം-വ്യവസായവൽകരണത്തെ മന്ദീകരിക്കുക എന്നതാണ്? എവിടെ
എന്ന ചോദ്യമുണ്ട്. സ്വാഭാവികമായും മറ്റു രാജ്യങ്ങളിൽ അവികസിത
രാജ്യങ്ങളിൽ
പുരോഗതിയുടെ ഒഴിച്ചുകൂടാനാകാത്ത സന്തതിയല്ല പരിസരമ
ലിനീകരണം. ഉപോല്പന്നങ്ങളാണ് ഈ ദൂഷണവസ്തുക്കൾ. അവയെ
എന്തിന് ചിമ്മിനിയിൽ കൂടെയോ വെള്ളത്തിലൂടെയോ പുറത്തു കള
യണം? അവയെ വീണ്ടെടുത്തുകൂടെ? വലിയ ചെലവായിരിക്കും; നഷ്ടം
വരും!'' ആർക്കാണ് നഷ്ടം വരുന്നത് കമ്പനിക്കോ? മന്ത്രിമാർക്കോ
സമൂഹത്തിനോ? ലാഭാധിഷ്ഠിത മുതലാളിത്ത സമ്പദ്വ്യവസ്ഥയിലും
സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലും വ്യത്യസ്ത രീതിയിലായിരിക്കും
ഈ പ്രശ്നത്തെ സമീപിക്കുക. സോഷ്യലിസ്റ്റു വ്യവസ്ഥയിൽ സമു
ഹമാണ് വലുത്. പരിസരത്തെ ദുഷിപ്പിക്കുന്ന, സമൂഹത്തിന്റെ ആരോ
ഗ്യത്തെ കെടുത്തുന്ന പദാർഥങ്ങൾ പുറത്തുവിടുന്നതു കൊണ്ടുള്ള
നഷ്ടം അവയെ തടഞ്ഞു നിർത്താനുള്ള ചെലവിനേക്കാൾ കൂടുത
ലാണെന്ന് അറിയാം. അതിനാൽ പരിസര ദൂഷണ പ്രതിരോധ നടപ
ടികൾ നഷ്ടമായി അവിടെ കണക്കാക്കപ്പെടുന്നില്ല. മുതലാളിത്ത വ്യവ
സ്ഥയിൽ സമൂഹത്തിന്റെ ആരോഗ്യം ഒരു പ്രശ്നമല്ല. മുതലാളിയുടെ
ലാഭമേ പ്രശ്നമുള്ളു. രാസവാതകങ്ങളെക്കൊണ്ടും റേഡിയേഷൻ
കൊണ്ടും മറ്റും പരിസരത്തെയാകെ, ലോകം മുഴുവനും ദുഷിപ്പിച്ച്
“വളർച്ചയുടെ പരിമിതി'യിൽ പറഞ്ഞതരത്തിൽ മാനവരാശിയെ നശി
പ്പിക്കാതിരിക്കണമെങ്കിൽ മുതലാളിത്തത്തെ നശിപ്പിച്ചേ ഒക്കൂ. മുത
ലാളിത്തം നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണുതാനും.
ഇന്നത്തെ സ്ഥിതിഗതികളിൽനിന്ന് യാതൊരു മാറ്റവും വരില്ലെന്ന്, മുത
ലാളിത്ത ലോകത്തിന് നിയന്ത്രണമേതും കൂടാതെ പരിസരദൂഷണം
തുടരാൻ സാധിക്കുമെന്നത് ശാസ്ത്രീയമായ നിഗമനമല്ല. അവരുടെ
ആഗ്രഹം മാത്രമാണ്.
ചുരുക്കത്തിൽ മുതലാളിത്ത സംവിധാനത്തിൻ കീഴിലുള്ള വളർച്ച
യുടെ പരിമിതികൾ ഈ പുസ്തകത്തിൽ വ്യക്തമായും ചിത്രീകരിക്ക
പ്പെട്ടിട്ടുണ്ട്. സംഖ്യാത്മകമായി അല്പസ്വല്പ വ്യത്യാസങ്ങൾ<noinclude></noinclude>
81dtahu59ydhpw7mksd0v4p04zh5q00
താൾ:Sasthrejnen Pouranakumbol 2004 June.pdf/36
106
84609
245320
2026-07-16T18:52:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '36 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ലേക്ക് കുതിക്കുന്നത് ബുദ്ധിശൂന്യമായിരിക്കും. നാം ചരിത്രത്തിൽ നിന്ന് പഠിക്കണം. വൻ തോതിലുള്ള ഉല്പാദനം ലാഭകരമാണ് എന്ന ഒരു ധാരണ യു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245320
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>36
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ലേക്ക് കുതിക്കുന്നത് ബുദ്ധിശൂന്യമായിരിക്കും. നാം ചരിത്രത്തിൽ
നിന്ന് പഠിക്കണം.
വൻ തോതിലുള്ള ഉല്പാദനം ലാഭകരമാണ് എന്ന ഒരു ധാരണ
യുണ്ട്. നാം അതിനെ ചോദ്യം ചെയ്യുന്നതു പോലുമില്ല. ലാഭാധിഷ്ഠി
തമായ ഒരു സമൂഹത്തിൽ മാത്രമേ ഇതു തികച്ചും ശരിയാകൂ. വൻ
തോതിലുള്ള ഉല്പാദനത്തിന്റെ കൂടപ്പിറപ്പായ ജനവാസത്തിന്റെ
കേന്ദ്രീകരണവും അതിനാവശ്യമായ സാമൂഹികക്ഷേമ പ്രവർത്തന
ങ്ങളും വളരെയധികം കാണാച്ചെലവുകൾക്ക് കാരണമായിത്തീരുന്നു.
അവ കൂടി കണക്കിലെടുത്താൽ വൻ വ്യവസായത്തിന്റെ മേന്മ മായു
ന്നത് കാണാം. വൻവ്യവസായം മുതലാളിത്ത വ്യവസ്ഥയുടെ സംഭാ
വനയാണ്. സോഷ്യലിസ്റ്റ് സമൂഹത്തിലും കമ്യൂണിസ്റ്റ് സമൂഹത്തിലും
ഇതേ മുദ്രാവാക്യം തന്നെ കണ്ണുമടച്ച് തുടരുന്നത് നിരർഥകമാണ്.
ഉല്പാദന ശക്തികൾ വികസിച്ചു. അതിന്റെ ഫലമായി ഉല്പാദന
ബന്ധങ്ങളിൽ മാറ്റം വരുത്തേണ്ടിവന്നു. പക്ഷെ ഇതുകൊണ്ടു മാത്ര
മായില്ല. കമ്യൂണിസ്റ്റ് വ്യവസ്ഥക്ക് ആവശ്യമായ ഭൗതികവും
സാംസ്കാരികവും ആയ അടിത്തറ നിർമിക്കാൻ ഉല്പാദനത്തിന്റെ
ദർശനത്തിൽ തന്നെ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ആവശ്യത്തിനും
അല്ലാതെയും പ്രകൃതിയോട് . “യുദ്ധംവെട്ടുക' എന്ന കാഴ്ച്ചപ്പാട്
മാറ്റി പ്രകൃതിയെ കഴിയുന്നതും കുറച്ച് വികൃതപ്പെടുത്തുക എന്ന നയം
അംഗീകരിക്കണം. സാങ്കേതികമായി പറയുമ്പോൾ എൻട്രോപ്പിയിലുള്ള
വർധനവ് കഴിവതും കുറയ്ക്കണമെന്നർഥം.
ഉല്പാദന പ്രവർത്തനങ്ങളുടെ ദർശനത്തിൽ വരുത്തുന്ന മാറ്റം
സാമ്പത്തികാസൂത്രണത്തിന്റെ ഭൗതികഘടകങ്ങളെയും ബാധിക്കുന്ന
താണ്. ഇതിലെ നിരവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഊർജം.
-
മനുഷ്യൻ പലരൂപത്തിലും ഊർജം ഉപയോഗിക്കുന്നുണ്ട്.
വീട്ടിലും വ്യവസായ ശാലകളിലും ചൂടാക്കാൻ, വാഹനങ്ങൾ ഓടി
ക്കാൻ, വീട്ടിലും വ്യവസായത്തിലും കൃഷിക്കും ആവശ്യമായ വിദ്യു
ച്ഛക്തി നൽകാൻ ഇങ്ങനെ പല രൂപത്തിലും. എല്ലാ തരത്തിലുമുള്ള
ഊർജ്ജത്തെയും താപഊർജം - ചൂട് ആക്കിയാണ് താരതമ്യ
ങ്ങൾ നടത്തുക പതിവ്. ഇതിന് ഉപയോഗിക്കുന്ന മാത്രകളാണ് KCE
അല്ലെങ്കിൽ KOE (ഒരു കിലോഗ്രാം കൽക്കരി എണ്ണ കത്തിക്കുമ്പോൾ
കിട്ടുന്ന ഊർജം) MTCE അഥവാ MTOE (പത്തു ലക്ഷം ടൺ
കൽക്കരി എണ്ണ കത്തിക്കുമ്പോൾ കിട്ടുന്ന ഊർജത്തിന് തുല്യം)
എന്നിവ. യുദ്ധമടക്കമുള്ള എല്ലാ ആവശ്യങ്ങൾക്കും കൂടി ചില രാജ്യ
ങ്ങളിലെ പ്രതി ശീർഷ ഊർജ ഉപഭോഗം ( കിലോഗ്രാം കൽക്കരി
സമാന രൂപത്തിൽ) എത്രയെന്ന് പട്ടിക 1 ൽ കൊടുത്തിരിക്കുന്നു.<noinclude></noinclude>
dut5uespvg8ol18fqorp12359b6yyfw
താൾ:Sasthrejnen Pouranakumbol 2004 June.pdf/45
106
84610
245321
2026-07-16T18:53:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കേരളത്തിന്റെ വ്യവസായ... 45 ഉണ്ടാക്കേണ്ടത്? ആർക്കുവേണ്ടിയാണ് നാം ഉണ്ടാക്കുന്നത്? നമ്മുടെ ഉല്പന്നങ്ങളും ലോകമാർക്കറ്റും തമ്മിലുള്ള ബന്ധമെന്ത്? ഇന്ത്യ യിലെ മറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245321
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കേരളത്തിന്റെ വ്യവസായ...
45
ഉണ്ടാക്കേണ്ടത്? ആർക്കുവേണ്ടിയാണ് നാം ഉണ്ടാക്കുന്നത്? നമ്മുടെ
ഉല്പന്നങ്ങളും ലോകമാർക്കറ്റും തമ്മിലുള്ള ബന്ധമെന്ത്? ഇന്ത്യ
യിലെ മറ്റു മാർക്കറ്റുകളുമായുള്ള ബന്ധം എന്ത്? ഏത് തരത്തിലുള്ള
ഉല്പന്ന വിഭജനം (തൊഴിൽ വിഭജനം) ആണ് നാം അംഗീകരിക്കുന്ന
ത്? തുടങ്ങിയ പ്രശ്നങ്ങൾ. കാർഷിക മേഖലയിൽ നാം നാണ്യവിള
കളിൽ കേന്ദ്രീകരിച്ച് വിദേശനാണ്യം നേടിക്കൊടുക്കുകയും ഭക്ഷ്യ
ധാന്യം തരുന്നത് മേടിക്കുകയും കിട്ടാത്തപ്പോൾ മുറവിളി കൂട്ടുകയും
ചെയ്യുന്ന സമ്പ്രദായം തുടരണോ, മാറ്റണോ? നമ്മുടെ വിദ്യുച്ഛക്തി
തുച്ഛവിലക്കു കൊടുത്ത് ഇന്ത്യക്കാവശ്യമുള്ള അലുമിനിയവും സിങ്കും
മറ്റും ഉണ്ടാക്കുകയും നമുക്കാവശ്യമുള്ള നിരവധി സാധനങ്ങൾ മറ്റു
സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരികയും ചെയ്യുന്ന ഏർപ്പാട് തുടരണോ?
മാറ്റണോ? ചുരുക്കത്തിൽ, ആരെ ഉദ്ദേശിച്ചാണ് നാം ഉല്പാദനം നട
ത്തുന്നത് എന്ന പ്രശ്നം. ഇതുപോലെ മറ്റൊരു പ്രശ്നം കൂടിയുണ്ട്.
ചെറുകിട വൻകിട സമീപനങ്ങളിൽ ഏതാണ് സ്വീകരിക്കേണ്ടത്
എന്ന പ്രശ്നം. സാമാന്യമായി അസംസ്കൃത പദാർഥങ്ങൾ, അധ്വാ
നശക്തി, ഉല്പന്നങ്ങൾ എന്നിവ കഴിവതും പ്രാദേശികമായിത്തന്നെ
ഉപയോഗിക്കുകയാണ് നല്ലത്. ദൂരദിക്കുകളിലേക്ക് കടത്തിക്കൊണ്ടു
പോകേണ്ടിവരുന്നത് വ്യയകരമാണ്. ചെറിയതും ഇടത്തരത്തിലുള്ള
തുമായ വ്യവസായങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. വൻ
തോതിലുള്ള ഉല്പാദനം കൊണ്ട് ചില ചെലവുകളെല്ലാം കുറയ്ക്കാൻ
സാധിക്കും. പക്ഷെ ഉല്പന്നങ്ങൾക്ക് പ്രാദേശിക വിപണികൾ മതി
യാകില്ല. കടത്തു ചെലവുകൾ കൂടുമെന്നതിന് പുറമെ, ഡിമാന്റിലുള്ള
നിയന്ത്രണം മുഖേന വ്യവസായത്തിന്മേൽ സമ്മർദം ചെലുത്താൻ
ദൂരദേശ വിപണികൾക്ക് സാധിക്കുകയു ചെയ്യും. ഉല്പാദനത്തെയും
ഉപഭോഗത്തെയും ഒരുമിച്ചുമാത്രമേ ആസൂത്രണം ചെയ്യുവാൻ പറ്റു
കയുള്ളൂ. ഒരു വ്യാവസായിക നയം ആസൂത്രണം ചെയ്യുമ്പോൾ ഈ
വക കാര്യങ്ങൾ എല്ലാം കണക്കിലെടുക്കണം.
ഈ പഠനത്തിന് അടിസ്ഥാനമായി എടുത്തിട്ടുള്ള മൗലിക ധാര
ണകൾ താഴെ കൊടുക്കുന്നു.
ഗമായി
a) രാഷ്ട്രീയമായി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഒരു അവിഭാജ്യ ഭാ
നില കൊളെത്തന്നെ സാമ്പത്തികാസൂത്രണത്തിന്
കേരളത്തെ ഒരു പ്രത്യേക ഘടകമായി എടുക്കാം. ഗ്രാമതലത്തിൽ
പോലും ആസൂത്രണം നടത്തണം എന്ന തത്വം മിക്ക സാമ്പത്തിക
വിദഗ്ധരും ഉദ്ഘോഷിക്കുന്നുണ്ട്. പക്ഷെ, ഇന്ന് സാമാന്യമായി ഇതു
കൊണ്ട് മനസ്സിലാക്കുന്നത് ഗ്രാമതലം മുതൽക്ക് തന്നെ ആവശ്യങ്ങ
ളുടെ പട്ടിക തയ്യാറാക്കുക എന്നത് മാത്രമാണ്. ഇതല്ലല്ലോ<noinclude></noinclude>
bmcctgq1ynsp4tntafmp16jizks8l1d
താൾ:Sasthrejnen Pouranakumbol 2004 June.pdf/52
106
84611
245322
2026-07-16T18:53:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '52 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ കശുവണ്ടിയുടെ കാര്യമെടുക്കുക. കൂടുതൽ തോട്ടണ്ടി ഇവിടെ ഉല്പാദിപ്പിക്കുന്നതിനും കശുമാവിന്റെ കൃഷി വിസ്തീർണം കൂട്ടുന്ന തിനും പരിമി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245322
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>52
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
കശുവണ്ടിയുടെ കാര്യമെടുക്കുക. കൂടുതൽ തോട്ടണ്ടി ഇവിടെ
ഉല്പാദിപ്പിക്കുന്നതിനും കശുമാവിന്റെ കൃഷി വിസ്തീർണം കൂട്ടുന്ന
തിനും പരിമിതികളുണ്ട്. ഇവിടത്തെ കൃഷിയോഗ്യഭൂമിയുടെ 97 ശത
മാനവും ഉപയോഗിച്ചു കഴിഞ്ഞിരിക്കുന്നു. വെറും 74000 ഹെക്ടർ
മാത്രമാണ് ഇനിയും ബാക്കിയുണ്ടെന്ന് പറയാവുന്നത്. ഏതെങ്കിലും
ഒരു വിളയുടെ വിസ്തീർണം കൂട്ടണമെങ്കിൽ മറ്റു ചിലതിന്റെ
വിസ്തീർണ്ണം കുറയ്ക്കണം, ഇതാണ് സ്ഥിതി. കേരളത്തിന്റെ ഭൂപ
യോഗത്തിന്റെ ഒരു ചിത്രം പട്ടിക 2 ൽ നിന്നു കിട്ടുന്നതാണ്.
പട്ടിക 2
ഉപയോഗം
കേരളത്തിലെ ഭൂവിനിയോഗം 1973-74
വിസ്തീർണം
(000 ഹെക്ടർ)
3852
C
മൊത്തം വിസ്തീർണം
കാട്
വീട് റോഡ് മുതലായവ
പലവക മരങ്ങൾ
കൃഷിക്ക് പറ്റാത്തത്
കൃഷിയോഗ്യ തരിശ്
നടപ്പ് തരിശ്
ബാക്കി കൃഷിഭൂമി
ഒന്നിൽ കൂടുതൽ വിളവെടുക്കു
ന്ന ഭൂവിസ്തീർണം
മൊത്തം വിളവെടുപ്പ് ഭൂവിസ്തീർണം
6
1053
C
288
C
100
€
66
S
74
77
2202
798
3000
പട്ടിക 3 പ്രധാന കാർഷികവിളകളുടെ കൃഷി വിസ്തീർണ്ണം
നൽകുന്നു. കൃഷിഭൂമിയുടെ വിസ്തീർണം കൂട്ടാനായി കാടു വെട്ടി
കളിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇത് എല്ലായ്പ്പോഴും
ശാസ്ത്രീയമോ, തല്ക്കാല സാമ്പത്തികമായിപ്പോലും ന്യായീകരിക്കാ
വുന്നതോ അല്ല. ഈ വക കാര്യങ്ങളെല്ലാം കണക്കിലെടുക്കണം.
പട്ടിക 3
വിള
തെങ്ങ്
കൃഷി ഭൂമിയുടെ ഉപയോഗം 1973 74
നെല്ല് ( ഭൂവിസ്തീർണം )
മരച്ചീനി
റബ്ബർ
വിസ്തീർണം (0 ഹെക്ടർ )
744
524
210
200<noinclude></noinclude>
q68fo1yr04dw2u2mmzj3khkygyj1vr6
താൾ:Sasthrejnen Pouranakumbol 2004 June.pdf/76
106
84612
245323
2026-07-16T18:53:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '76 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ തിരിക്കുക. കഴിഞ്ഞകൊല്ലത്തെ ഗുരുതരമായ കമ്മിക്കുശേഷം 'സമ്പ ന്നതയെക്കുറിച്ചുള്ള സംസാരമില്ല. പക്ഷെ, അയൽസംസ്ഥാനങ്ങൾക്ക് വില്പനയുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245323
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>76
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
തിരിക്കുക. കഴിഞ്ഞകൊല്ലത്തെ ഗുരുതരമായ കമ്മിക്കുശേഷം 'സമ്പ
ന്നതയെക്കുറിച്ചുള്ള സംസാരമില്ല. പക്ഷെ, അയൽസംസ്ഥാനങ്ങൾക്ക്
വില്പനയുണ്ട്. ഇപ്പോഴും വിൽക്കുന്നു. ഇവിടെ പുതിയ കണക്ഷൻ
കൊടുക്കാതിരിക്കുക, ഇടയ്ക്ക് ലൈൻ ഓഫാക്കുക, ഉപഭോഗ നിയ
ന്ത്രണങ്ങൾ ഏർപെടുത്തുക മുതലായ മാർഗങ്ങളിലൂടെ ആഭ്യന്തര
പഭോഗം കുറയ്ക്കുന്നു. ഇപ്പോഴും കേരളത്തിലെ ആളോഹരി
വൈദ്യുതി ഉപഭോഗം അഖിലേന്ത്യാ ശരാശരിയേക്കാളും അയൽസം
സ്ഥാനങ്ങളിലേതിനേക്കാളും വളരെ കുറവാണ് എന്ന കാര്യം ഓർക്കു
ക. പട്ടിക 3 ഇക്കാര്യം വ്യക്തമാക്കുന്നു.
പട്ടിക 3.
ആളോഹരി വൈദ്യുതി ഉപഭോഗം
കി.വാ.. യൂണിറ്റ്
കൊല്ലം
കേരളം
കർണാടകം
തമിഴ് നാട്
ഇന്ത്യ
1960-61
30
34
1964-65
37
52
83 8
38
57
1968-69
66
70
116
78
1972-73
76
117
143
97
1978-79
96
139
174
118
1980-81
109
157
190
130
സാർവത്രിക ഉല്പന്നം
സാമ്പത്തിക ശാസ്ത്രത്തിൽ പണത്തെ “സാർവത്രിക ചരക്ക്
എന്തിനും പകരം വെക്കാവുന്ന ചരക്ക് - എന്ന് പറയാറുള്ളതുപോലെ,
ഉല്പാദന രംഗത്ത് ഊർജത്തെ “സാർവത്രിക ഉല്പന്നം' എന്ന് വിളി
ക്കാവുന്നതാണ്. ഊർജമുണ്ടെങ്കിൽ എന്തിനെയും എന്താക്കിയും
മാറ്റാം. ഉല്പാദനപ്രവർത്തനങ്ങൾ തുടർച്ചയായി വികസിക്കുന്നതനു
സരിച്ച് ഉർജാവശ്യങ്ങളും വർധിക്കുന്നു. ഇന്ന് മനുഷ്യന്റെയോ മൃഗ
ങ്ങളുടെയോ ശാരീരികോർജം കൊണ്ട് ചെയ്യാവുന്ന പ്രവൃത്തികൾ കുറ
വാണ്. വൈദ്യുതിയുടെയോ, ചൂടിന്റെയോ രൂപത്തിലുള്ള ഊർജം
വേണം. ഊർജമില്ലെങ്കിൽ മനുഷ്യന്റെ അധ്വാനശക്തിയെ പ്രവർത്ത
നക്ഷമമാക്കാൻ പറ്റില്ല. ഇന്ത്യയിലെ ഒരു ശരാശരി തൊഴിലാളിക്ക്
അയാളുടെ അധ്വാനശക്തി പ്രയോഗിക്കുമാറാക്കാൻ ഒരു ദിവസം
ഏതാണ്ട് 8 - 10 യൂണിറ്റ് വൈദ്യുതി വേണം. ആ വൈദ്യുതി ഉപയോ
ഗിച്ചുകൊണ്ട് അയാൾ പ്രതിദിനം ഏതാണ്ട് 50 രൂപയുടെ മൂല്യം
സൃഷ്ടിക്കുന്നു. വൈദ്യുതി ഇല്ലെങ്കിൽ ഇത് നടക്കില്ല. കേരളത്തിലെ
ആവശ്യക്കാർക്ക് നൽകാതെ 150 കോടി യൂണിറ്റ് വൈദ്യുതി തമിഴ്നാ<noinclude></noinclude>
d64yypcz1gmuqm4w4pe23kfsfx3jval
താൾ:Sasthrejnen Pouranakumbol 2004 June.pdf/87
106
84613
245324
2026-07-16T18:53:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000 87 1990 മുതൽ കമ്മിയാണ്. ഇടമലയാർ, ഇടുക്കി, ശബരിഗിരി പദ്ധ തികൾ സമയത്തിന് തീരാതിരുന്നാലും, രാമഗുണ്ഡം, നെയ് വേലി, കൽപാക്കം ഓഹരികൾ കിട്ടാതിരുന്നാലും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245324
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000
87
1990 മുതൽ കമ്മിയാണ്. ഇടമലയാർ, ഇടുക്കി, ശബരിഗിരി പദ്ധ
തികൾ സമയത്തിന് തീരാതിരുന്നാലും, രാമഗുണ്ഡം, നെയ് വേലി,
കൽപാക്കം ഓഹരികൾ കിട്ടാതിരുന്നാലും കാലവർഷം പിഴച്ചാലും
നേരത്തേതന്നെ കമ്മി അനുഭവപ്പെടുന്നതാണ്. ഈ കമ്മി നിക
ത്താനുള്ള മാർഗം ഡിമാന്റ് വർധന തടയുകയെന്നതാണ്. ഇതാണ്
കഴിഞ്ഞ ഏതാനും വർഷമായി ഇലക്ട്രിസിറ്റി ബോർഡ് അനു
വർത്തിച്ചു വരുന്ന നയം. ഇതിന് കൗണ്ടർ പ്ലാനിങ്ങ്' എന്ന് പറയാം.
കൗണ്ടർ പ്ലാനിങ്ങ്
1985-86 ലെ ഡിമാന്റ് 43 കോടി യൂണിറ്റ് വരുമെന്നായിരുന്നു
ആറാം പദ്ധതിക്ക് രൂപം കൊടുത്തപ്പോഴുണ്ടായിരുന്ന മതിപ്പ്. ആവ
ശ്യക്കാർക്ക് വൈദ്യുതി എത്തിക്കാനുള്ള പ്രേഷണ വിതരണ സംവി
ധാനങ്ങൾ ഉണ്ടാകുമെന്ന അടിസ്ഥാനത്തിലായിരുന്നു ഈ മതിപ്പ്. ഇത്
സാധ്യമാകണമെങ്കിൽ, ഉല്പാദനത്തിന് ഒരു രൂപ നിക്ഷേപിക്കുമ്പോൾ
പ്രഷണ വിതരണങ്ങൾക്കായി രണ്ടു രൂപ നിക്ഷേപിക്കണം. ആറാം
പദ്ധതിയുടെ ആദ്യവർഷങ്ങളിൽ മാത്രമേ ഈ നിരക്ക് ഉണ്ടായിട്ടുള്ളൂ.
മുമ്പും പിമ്പും നിക്ഷേപത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഉല്പാദന
ത്തിനായിരുന്നു. അതിനാൽ 1984-85 ൽ കേരളത്തിനകത്തെ വൈദ്യുതി
ഡിമാന്റ് 400 കോടി യൂണിറ്റേ വരൂ. 1985-86 ലെ ഡിമാന്റ് പരമാവധി
440 കോടി യൂണിറ്റും - വൈദ്യുതി ഡിമാന്റ് എന്നു പറയുന്നത് 'കൊടു
ക്കുന്നതാണ്. ആവശ്യക്കാർക്ക് വൈദ്യുതി ലഭിക്കും എന്ന് ഉറപ്പു
വരുത്തിയാലേ കൊടുത്താലേ - ഡിമാന്റ് വർധിക്കു. കൊടുത്തില്ലെ
ങ്കിലോ, കേരളത്തിന് പുരോഗതിയുണ്ടാവുകയുമില്ല. ആഭ്യന്തര ഉപ
രോഗം കുറക്കാനും അയൽ സംസ്ഥാനങ്ങൾക്ക് വിൽക്കാൻ തക്ക
വണ്ണം മിച്ചം ഉണ്ടാക്കാനും പറ്റിയ നയമാണ് ഇതേവരെ ബോർഡ്
അനുവർത്തിച്ചു പോന്നിരുന്നത്. എന്നാൽ അത് ഇനി തുടരാൻ പറ്റില്ല
എന്ന് വന്നിരിക്കുന്നു.
ഉടൻ ചെയ്യേണ്ടത്
ആവശ്യക്കാർക്ക് വൈദ്യുതി നൽകും എന്നു തീരുമാനിച്ചാൽ
ഉടൻ ചെയ്യേണ്ടത്.
എ. ഇടമലയാർ, ശബരിഗിരി ഇടുക്കി ആന്റേഷൻ എന്നിവയുടെ
പണി 1985-86ൽ തന്നെ പൂർത്തികരിക്കുക. ലോവർ പെരിയാർ,
കക്കാട് പദ്ധതികൾ "യുദ്ധകാല അടിസ്ഥാനത്തിൽ മുന്നോട്ടു
നീക്കി 1990-91 ആകുമ്പോഴേക്കും തീർക്കുക, പൂയൻകുട്ടി പറ
തിയുടെ പണിയും ഉടനെ ആരംഭിക്കുക.<noinclude></noinclude>
jd3ey0ut34gsynm5eeore4jvusewi4y
താൾ:Sasthrejnen Pouranakumbol 2004 June.pdf/96
106
84614
245325
2026-07-16T18:53:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '96 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ടുന്നു; തൽസ്ഥാനത്ത് ഭീമൻ സൂപ്പർ ബസാറുകളും മാളുകളും (Malls)വരുന്നു, പ്രാദേശിക സമ്പദ് വ്യവസ്ഥകൾ തകരുന്നു. ഷെയർ മാർക്കറ്റിൽ ലക്ഷക്കണക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245325
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>96
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ടുന്നു; തൽസ്ഥാനത്ത് ഭീമൻ സൂപ്പർ ബസാറുകളും മാളുകളും
(Malls)വരുന്നു, പ്രാദേശിക സമ്പദ് വ്യവസ്ഥകൾ തകരുന്നു.
ഷെയർ മാർക്കറ്റിൽ ലക്ഷക്കണക്കിന് കോടി ഡോളറുകൾ പ്രതിദിനം
പരക്കംപായുന്നു. വികസിത വ്യാവസായിക രാജ്യങ്ങളിലെ യഥാർഥ
ആളോഹരി വരുമാനം (തുല്യ ക്രയശേഷി-PPP -ഡോളറിൽ ദരിദ്രരാ
ജ്യങ്ങളിലേതിനേക്കാൾ വേഗത്തിൽ വളരുന്നു. കഴിഞ്ഞ മൂന്നു നാലു
ദശകത്തിനുള്ളിൽ രാജ്യങ്ങൾ തമ്മിലുള്ള അസമത്വാനുപാതം എന്തെ
ന്നില്ലാതെ വർധിച്ചിരിക്കുന്നു. ഏതു രാജ്യത്തിലേയും പണക്കാരും ദരി
ദ്രരും തമ്മിലുള്ള അന്തരവും ഗണ്യമായി വർധിച്ചിരിക്കുന്നു. ആത്യ
ന്തികമായി നോക്കുമ്പോൾ ശാസ്ത്രവും സാങ്കേതികവിദ്യയും പണ
ക്കാരെ കൂടുതൽ പണക്കാരും ദരിദ്രരെ താരതമ്യേന കൂടുതൽ ദരി
ദരും ആക്കാനാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രകൃതിയെ ആകട്ടെ അത്
തുടർച്ചയായി ദരിദ്രവത്കരിക്കുകയാണ്. ഇതിൻഫലമായി സാമൂഹിക
പിരിമുറുക്കങ്ങളും സംഘർഷങ്ങളും തുടർച്ചയായി വർധിച്ചുവന്നു. കറു
ത്തവരും വെളുത്തവരും തമ്മിലും ജൂതൻമാരും ക്രിസ്ത്യാനികളും
മുസ്ലിമിങ്ങളും തമ്മിലും ഹിന്ദുക്കളും മുസ്ലിമിങ്ങളും തമ്മിലും
സവർണരും അവർണരും തമ്മിലുമൊക്കെയുള്ള സംഘർഷങ്ങളായും,
രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളായും ആഗോളയുദ്ധങ്ങളായും
ഒക്കെ ഇവ പുറത്തുവന്നു. വളരെ സന്ദിഗ്ധമായ ഒരു അവസ്ഥയിലാണ്
ലോകമിന്ന്. എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും യുദ്ധ
ങ്ങൾ പൊട്ടിപ്പുറപ്പെടാം. മാത്രമല്ല, ശാസ്ത്ര സാങ്കേതികവിദ്യകളുടെ
വിവേകരഹിതമായ പ്രയോഗംകൊണ്ട് വന്നുഭവിച്ചിട്ടുള്ള ആഗോള താപ
നവും കാലാവസ്ഥാമാറ്റങ്ങളും ഭൂമിയിൽ ജീവന്റെ നിലനിൽപ്പു തന്നെ
അപകടത്തിലാക്കിയിരിക്കുകയാണുതാനും. ഈ പരിതസ്ഥിതിയിൽ,
ശാസ്ത്രസാങ്കേതികവിദ്യകളുടെ വരും കാലങ്ങളിലെ പങ്ക് എന്താ
യിരിക്കണം. ഇന്നത്തെ പ്രവണതകൾ ശക്തിപ്പെടുത്താൻ അവ പ
യോഗിക്കണമോ, അതോ അതിനെ എതിർദിശയിലാക്കാൻ ഉപയോ
ഗിക്കണമോ? ദരിദ്രരുടെ വികാസവേഗത്തെ ധനികരുടെതിനേക്കാൾ
വളരെക്കൂടുതലാക്കുന്നതിന് ശാസ്ത്രസാങ്കേതിക വിദ്യകളെ, സൈദ്ധാ
തികമായെങ്കിലും, ഉപയോഗിക്കാവുന്നതാണ്.
ഉദാഹരണത്തിന് പൊതുസമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്ക്
5% ആണെന്നിരിക്കട്ടെ. ഇത് രണ്ടുവിധത്തിൽ നേടാവുന്നതാണ്.
1) മേൽപ്പകുതിയുടെ വളർച്ചാനിരക്ക് 10%; കീഴ്പ്പകുതിയുടെ 06
b) കീഴ്പ്പകുതിയുടെ വളർച്ചാനിരക്ക് 10% മേൽപ്പകുതിയുടെ 0%
ഇവക്കാവശ്യമായ ശാസ്ത്രസാങ്കേതികവിദ്യകൾ തുലോം വിളി
ന്നങ്ങളായിരിക്കും. വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി,<noinclude></noinclude>
pdossm5zbsgni9g7r5swqflyael3bok
താൾ:Sasthrejnen Pouranakumbol 2004 June.pdf/107
106
84615
245326
2026-07-16T18:53:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ 107 വ്യമല്ലാത്ത ഒരു തിരക്കഥയാണിത്. ഈ റോഡിന്റെ കൊള്ളരുതായ്മ യെക്കുറിച്ച് ട്രാൻസ്പോർട്ടേഷൻ വിദഗ്ധർ മൗനം പാലിക്കുകയാണ്. റിട്ടയർ ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245326
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
107
വ്യമല്ലാത്ത ഒരു തിരക്കഥയാണിത്. ഈ റോഡിന്റെ കൊള്ളരുതായ്മ
യെക്കുറിച്ച് ട്രാൻസ്പോർട്ടേഷൻ വിദഗ്ധർ മൗനം പാലിക്കുകയാണ്.
റിട്ടയർ ചെയ്ത ചിലർ മാത്രമാണ് തുറന്ന് സംസാരിക്കുന്നത്.
അമേരിക്കൻ റിയാക്ടറുകളേക്കാൾ എത്രയോ കൂടുതൽ സുര
ക്ഷിതങ്ങളാണ് ഇന്ത്യൻ ആണവ റിയാക്ടറുകൾ, അതുകൊണ്ട്
അവരെടുക്കുന്നത് കടുത്ത അപകടനിവാരണ നടപടികളൊന്നും
ഇവിടെ വേണ്ട എന്ന് ജനപ്രതിനിധികളെയും ഗവൺമെന്റിനെയും ധരി
പ്പിച്ചതാര്? ചെർണോബിൾ തരത്തിൽ ഒരപകടം ഉണ്ടായാൽ സമീപ
വാസികളെ രക്ഷപ്പെടുത്തുന്നതിനു വേണ്ട സജ്ജീകരണങ്ങൾ മിക്ക
യിടത്തും ഇല്ല. കേരളത്തിൽ ലക്ഷക്കണക്കിന് പേരെ ഉടൻ മാറ്റേണ്ടി
വരും. അതസാധ്യമാണ്. അപ്പോൾ പറയുന്നു നമ്മുടെ പോക്കറ്റിലെ
തീപ്പെട്ടിപോലെ അത് അപായരഹിതങ്ങളാണ് ഇന്ത്യൻ അണു റിയാ
ക്ടറുകൾ എന്ന്. പറഞ്ഞത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവ്. അദ്ദേഹ
ത്തിന് അങ്ങനെയൊരു ധാരണ ആരാണ് കൊടുത്തത്?
കൽക്കരി നിലയങ്ങൾക്കെതിരായി ആണവ നിലയങ്ങൾക്ക് പരി
ഗണന നൽകാൻ ഇന്ത്യാ ഗവണ്മെന്റിനെ ഉപദേശിച്ചതാര്? ആണവ
നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി അത്ര സുലഭവും ചെലവുകുറ
ഞ്ഞതും ആകുമെന്നും അതിനാൽ മീറ്ററിംഗ് കൂടാതെ ജനങ്ങൾക്ക്
അത് നൽകാനാകുമെന്നും ശാസ്ത്രജ്ഞർ തന്നെയല്ലെ ജനങ്ങളോടും
ഗവൺമെന്റിനോടും പറഞ്ഞത്. എന്തുകൊണ്ട് ഒരു ശാസ്ത്രജ്ഞനും
ഇന്നും സൗരോർജം വികസിപ്പിക്കാൻ ഇന്ത്യയിൽ മുൻകൈ എടുക്കു
ന്നില്ല. അമേരിക്ക വികസിപ്പിച്ച ശേഷം അവരിൽ നിന്ന് വാങ്ങിയാൽ
മതി എന്ന ധാരണ കൊണ്ടാണോ?
പ്രതിരോധത്തിന് ഏറ്റവും നല്ല ആയുധം അണുബോമ്പാണെന്നു
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാര് ? അതിൽ ശാസ്ത്രജ്ഞർക്കുള്ള
പങ്കെന്ത്? യുദ്ധ സന്നാഹങ്ങൾ രാജ്യത്തിന്റെ വികാസത്തെ പ്രേരിപ്പി
ക്കുന്ന ത്വരകമാണ് എന്ന് (ടെക്നോളജിക്കൽ ഫാൾ ഔട്ട്!) വാദിക്കു
ന്നതാര്?
യു.എസ്.എസ്.ആറിന്റെ പതനത്തിനു ശേഷം ലോക സൈനിക
ശക്തിയിൽ രണ്ടാം ധ്രുവമായി ഇന്ത്യക്ക് വളരാനാകുമെന്നും അങ്ങനെ
വളരണമെന്നും ഇന്ത്യൻ ജനതയെ തുടർച്ചയായി ഉദ്ബോധിപ്പിക്കു
ന്നത് ആരാണ്? ശാസ്ത്രജ്ഞർ തന്നെ അല്ലേ? ഗാന്ധിജിയെയും
അദ്ദേഹം മുറുകെപ്പിടിച്ചിരുന്ന മൂല്യങ്ങളെയും പൂർണമായി നിഷേധി
ക്കുകയല്ലേ അതിലൂടെ ചെയ്യുന്നത്?<noinclude></noinclude>
8e4jo2rva0t1cqcov6asb6ynta4fqr1
താൾ:Sasthrejnen Pouranakumbol 2004 June.pdf/37
106
84616
245327
2026-07-16T18:53:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സയൻസും ടെക്നോളജിയും .... 37 വ്യത്യാസം എത്ര ഭീമമാണ്. നൈജീരിയക്കാരന്റെ മൂന്നൂറ് മടങ്ങ് ഊർജ മാണ് അമേരിക്കക്കാരൻ ഉപയോഗിക്കുന്നത്. കാലാവസ്ഥയിലുള്ള വ്യത്യാസം കണക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245327
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സയൻസും ടെക്നോളജിയും ....
37
വ്യത്യാസം എത്ര ഭീമമാണ്. നൈജീരിയക്കാരന്റെ മൂന്നൂറ് മടങ്ങ് ഊർജ
മാണ് അമേരിക്കക്കാരൻ ഉപയോഗിക്കുന്നത്. കാലാവസ്ഥയിലുള്ള
വ്യത്യാസം കണക്കിലെടുത്താലും ഇത്രയും കൂടാതെ അയാൾക്ക്
ജീവിക്കാൻ പറ്റില്ലേ ? ആവശ്യമായ മിനിമം ഊർജം എത്രയാണ്?
സാംസ്കാരിക പുരോഗതി അനുസരിച്ച് ആവശ്യമായി വരുന്ന
പ്രതിശീർഷ വർധനവ് എത്രയായിരിക്കും? ഇതിന്റെയെല്ലാം വിശദമായ
ചർച്ച ഒരു ലേഖനത്തിന്റെ പരിധിക്കുള്ളിൽ ഒതുക്കാവുന്നതല്ല.
എങ്കിലും ചില പ്രസക്തകാര്യങ്ങൾ പരിശോധിക്കാം.
ഇന്ത്യയെ പോലെ ഒരു ഉഷ്ണമേഖലാ പ്രദേശം എടുക്കാം. ത
ണുപ്പുകാലത്ത് മുറി ചൂടാക്കേണ്ട ആവശ്യം മിക്ക ഭാഗത്തും ഇല്ല.
ഒരു ശരാശരി കുടുംബം എങ്ങനെയെല്ലാം, എന്തിനെല്ലാം ആണ്
ഊർജം ഉപയോഗിക്കുന്നത്?
പട്ടിക 1
രാജ്യം
യു.എസ്.എ
കാനഡ
ആസ്ത്രേലിയ
പ്രതിശീർഷ
ഊർജ ഉപഭോഗം KCE
10398
8089
5405
ബ്രിട്ടൻ
4961
ജർമ്മനി
4488
സോവിയറ്റ് യൂണിയൻ
4045
ഇന്ത്യ
185.
ഇന്തോനേഷ്യ
103
പാക്കിസ്താൻ
87
33
നൈജീരിയ
എ ) ഒന്നാമതായി ഭക്ഷണം പാകം ചെയ്യുന്നതിന്. വിറകും ചാണ
കവുമാണ് ഇതിന് വേണ്ടി ഇന്ത്യയിൽ ഏറ്റവും കൂടുൽ ഉപയോഗിക്കു
ന്നത്. പട്ടിക 1 ലെ കണക്കിൽ ഇതു പെടുന്നില്ല. ഒരു മനുഷ്യന്
ഇതിനു വേണ്ടി ഒരാണ്ടിൽ ശരാശരി 250 കി.ഗ്രാം കൽക്കരിക്ക് തുല്യ
മായ ഇന്ധനം വേണ്ടിവരും. സമൂഹത്തിലെ തട്ടനുസരിച്ച് ഇതിൽ
വരുന്ന വ്യത്യാസം വളരെ വലുതൊന്നുമായിരിക്കില്ല.
ബി ) രണ്ടാമതായി രാത്രി വെളിച്ചം വേണം. ഇതിന് മണ്ണെണ്ണയോ
വിദ്യുച്ഛക്തിയോ വേണം. ഇതും അനുസൃതമായി വർധിക്കുന്ന
ഇത് 1970-ലെ കണക്കാണ്.<noinclude></noinclude>
f0jm9jwtlq1o7h6lwce0bbcuc8yas1x
താൾ:Sasthrejnen Pouranakumbol 2004 June.pdf/46
106
84617
245328
2026-07-16T18:53:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '46 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ആസൂത്രണം. ഭൗതിക മാനുഷിക വിഭവങ്ങളും മൂലധന ലഭ്യതയും മറ്റും കണക്കിലെടുത്ത് സന്തുലിതമായ ഒരു ഭൗതിക പദ്ധതിക്ക് രൂപം കൊടുക്കുകയും അതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245328
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>46
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ആസൂത്രണം. ഭൗതിക മാനുഷിക വിഭവങ്ങളും മൂലധന ലഭ്യതയും
മറ്റും കണക്കിലെടുത്ത് സന്തുലിതമായ ഒരു ഭൗതിക പദ്ധതിക്ക് രൂപം
കൊടുക്കുകയും അതിന്റെ നടത്തിപ്പിൽ ചുമതലയും സജീവമായ
താല്പര്യവും ഉണ്ടായിരിക്കുകയും ചെയ്യുക എന്നതിനാണ്
യഥാർഥത്തിൽ ആസൂത്രണം എന്ന് പറയുന്നത്. ഇതാകട്ടെ ഇന്ന് ഗ്രാമ
തലത്തിലെന്നല്ല, സംസ്ഥാനതലത്തിൽ പോലും നടക്കുന്നില്ല. അതി
നാവശ്യമായ സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യം സംസ്ഥാ
നങ്ങൾക്കില്ല എന്നതാണ് ഇതിന്റെ മുഖ്യകാരണങ്ങളിൽ ഒന്ന്. അവ
യുള്ള ഒരു സംവിധാനത്തിൽ മാത്രമേ, ആസൂത്രിത വികസനത്തിന്
തടസ്സമായി നിൽക്കുന്ന ശക്തികളെ നേരിടാൻ വേണ്ട നിയമനിർമാ
പരവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമേ,
പ്രാദേശിക ആസൂത്രണം വിജയിക്കൂ.
ഓരോ സംസ്ഥാനത്തെയും ഓരോ പ്രദേശമായി കണക്കാക്കു
ന്നതും വെറുതെയല്ല. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപം
കൊണ്ടത് ചരിത്രപരവും സംസ്കാരപരവുമായ വളർച്ചയുടെ അടി
സ്ഥാനത്തിലാണ്. കൂട്ടായ പ്രവർത്തനത്തിന് വൈകാരികമായ ഐക്യം
കൂടി വേണം. ഇതിന് ഏറ്റവും സഹായകമായ ഒരു ഘടകമാണ് ഭാഷ.
ആ നിലക്കാണ് ഭാഷാസംസ്ഥാനങ്ങൾ നിലവിൽ വന്നത്. ജില്ലാതല
ത്തിലും ഗ്രാമതലത്തിലും ഒക്കെ പദ്ധതി ഉണ്ടാക്കേണ്ടതുണ്ട്. പക്ഷെ,
അവയും സംസ്ഥാന പദ്ധതികളും തമ്മിലുള്ള ബന്ധം വിവിധ
സംസ്ഥാനങ്ങളുടെ പദ്ധതികളും അഖിലേന്ത്യാ പദ്ധതിയും തമ്മി
ലുള്ള ബന്ധത്തേക്കാൾ നിശ്ചയമായും കൂടുതൽ ശക്തമായിരിക്കും.
സംസ്ഥാനങ്ങളുടെ നിലവാരത്തിൽ ആസൂത്രണം നടത്താൻ ശ്രമി
ച്ചാൽ, ചില സംസ്ഥാനങ്ങൾ സാമ്പത്തികമായി നിൽക്കക്കള്ളിയില്ലാ
ത്തവയാണെന്നും മറ്റു സംസ്ഥാനങ്ങളുടെ സഹായത്തോടു കൂടി
മാത്രമേ അവയ്ക്ക് നിലനിൽക്കാൻ പറ്റൂ എന്നും പല യാഥാസ്ഥിതിക
വിദഗ്ധരും വാദിക്കാറുണ്ട്. ഇതു തെറ്റാണ്. ഇന്ത്യയിലെ ഏറ്റവും
ചെറിയ സംസ്ഥാനങ്ങൾക്കു പോലും സാമ്പത്തികമായ നിൽക്കക്കള്ളി
ഉണ്ട്.
പക്ഷെ, ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. കേരളത്തെ
(അതുപോലെ മറ്റേതു സംസ്ഥാനത്തേയും) ഒരു പ്രത്യേക ഘടകമായി
എടുക്കുക എന്നു പറഞ്ഞാൽ ഇന്ത്യൻ റിപ്പബ്ലിക്കിൽ നിന്നും വേറിട്ട്
ഒരു പ്രത്യേക രാജ്യമാവുക എന്നല്ല അർഥം. അത് കേരളത്തിന്റെ
താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. അതുപോലെ മറ്റെല്ലാ സംസ്ഥാന
ങ്ങളുടെയും, “രാഷ്ട്രീയമായി സ്വതന്ത്രമാകുക' എന്നതിൽ ലീനമായ
അർഥം മത്സരത്തിൽ അധിഷ്ഠിതമായ പരസ്പര ബന്ധം എന്നാണ്.<noinclude></noinclude>
fqjxrmlu4rjtc41u53v6dtt4bku3hj9
താൾ:Sasthrejnen Pouranakumbol 2004 June.pdf/53
106
84618
245329
2026-07-16T18:53:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കേരളത്തിന്റെ വ്യവസായ... 53 കുരുമുളക് കശുമാവ് കമുക് ഏലം തേയില കാപ്പി മറ്റുള്ളവ മൊത്തം ഭക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ 118 103 91 47 38 36 91 2202 ആസൂത്രണവിധേയമായ ഏതൊരു സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245329
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കേരളത്തിന്റെ വ്യവസായ...
53
കുരുമുളക്
കശുമാവ്
കമുക്
ഏലം
തേയില
കാപ്പി
മറ്റുള്ളവ
മൊത്തം
ഭക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ
118
103
91
47
38
36
91
2202
ആസൂത്രണവിധേയമായ ഏതൊരു സാമ്പത്തിക ഘടകവും ഭക്ഷ
ണത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തമായിരിക്കണം. ഭക്ഷണം
എന്നുമാത്രം പറയുകയാണെങ്കിൽ കേരളം ഒരു നിലക്കു സ്വയം പര്യാ
പതയുടെ വക്കത്താണ്. പ്രധാന ഭക്ഷ്യധാന്യമായ അരിയുടെ കാര്യ
മെടുക്കുകയാണെങ്കിലോ, ആവശ്യത്തിന്റെ പകുതിപോലും ലഭിക്കു
ന്നില്ല. അതുകൊണ്ടാണ് മരച്ചീനിയെ രണ്ടാം ഭക്ഷണ പദാർഥമായി
മാറ്റിയത്. ആവശ്യമുള്ള ഭക്ഷണം മുഴുവൻ അരിയായിതന്നെ ലഭിക്കണ
മെങ്കിൽ പല തെങ്ങിൻ തോട്ടങ്ങളും നാണ്യവിളത്തോട്ടങ്ങളും നെൽപ്പാ
ടങ്ങളായി മാറ്റണം. അതുപോലെ അംഗീകാരം ലഭിച്ചു കഴിഞ്ഞ മര
ച്ചീനിയെ പുറംതള്ളുകയും വേണം. ഇതുരണ്ടും അശാസ്ത്രീയമാണ്.
അരിയുടെ ഉല്പാദനം വർധിപ്പിക്കുകയും മരച്ചീനിയെ കൂടുതൽ സം
സ്കൃത ഭക്ഷണമായി മാറ്റുകയുമാണ് വേണ്ടത്. മരച്ചീനിമാവിൽ നിന്നു
ണ്ടാക്കിയ റൊട്ടിയും സേമിയയും (വേറൊരു രൂപമാണ് മക്കാണി )
കാനഡ, ആസ്ത്രേലിയ മുതലായി പലയിടത്തും പ്രചാരമുള്ളതാണ്.
ഗോതമ്പിനെക്കാളും അരിയെക്കാളും വില കുറച്ച് ലഭ്യമാക്കിയാൽ കേര
ളത്തിലും അവയ്ക്ക് പ്രചാരം ലഭിക്കുന്നതാണ്. പാൽ, മുട്ട, മീൻ,
മാംസം എന്നിവയാണ് മറ്റ് മുഖ്യ ആഹാരപദാർഥങ്ങൾ. ഇവയിൽ
മീനിന്റെ കാര്യത്തിൽ നമുക്കൊരിക്കലും ദൗർലഭ്യമുണ്ടാകില്ല. പാലും
മാംസവും കന്നുകാലിവളർത്തലും അവയ്ക്കുള്ള മേച്ചിൽ സൗകര്യ
ങ്ങളുമായി വളരെ അധികം ബന്ധപ്പെട്ടു കിടക്കുന്നു.
-
കൃഷിക്ക് ഏറ്റവും പ്രധാനമായവ വിത്ത്, വെള്ളം, വളം എന്നിവ
സംഭരണ സൗകര്യ
യാണല്ലോ. പുറമെ കീടനാശിനികൾ, കടത്തു
ങ്ങൾ എന്നിവയും. വിത്ത് വ്യവസായ മേഖലയുടെ പരിധിയിൽ പെടു
ന്നതല്ല. മറ്റെല്ലാമാണ്.
വെള്ളത്തിന്
അണക്കെട്ടുകൾ, തോടുകൾ, കിണറുകൾ, കുളങ്ങൾ, ബണ്ടുകൾ,
പമ്പുകൾ......<noinclude></noinclude>
3p3widl16b2eqd5y20umgkyk06l0emx
താൾ:Sasthrejnen Pouranakumbol 2004 June.pdf/67
106
84619
245330
2026-07-16T18:53:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കമ്പ്യൂട്ടറും ഓട്ടമേഷനും.... 67 ലനം ചെയ്യുക.) ഡി.ഡി.സി ( ഉ..ഇള്യലഉശഴശമേഹ ഇീഹ നേരിട്ടുള്ള ഡിജിറ്റൽ കൺട്രോൾ സമ്പ്രദായം), പി.സി.സി ജ ജീല ഇ നീല - പ്രക്രിയകളെ നിയന്ത്രിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245330
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കമ്പ്യൂട്ടറും ഓട്ടമേഷനും....
67
ലനം ചെയ്യുക.) ഡി.ഡി.സി ( ഉ..ഇള്യലഉശഴശമേഹ ഇീഹ നേരിട്ടുള്ള
ഡിജിറ്റൽ കൺട്രോൾ സമ്പ്രദായം), പി.സി.സി ജ ജീല ഇ
നീല - പ്രക്രിയകളെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ), എം.ഐ.എസ്
(ഒ.കട - ങമിമഴലാലി കിള്യാമി ട്യാ - മാനേജ്മെന്റിന് വേണ്ട
വിവരങ്ങൾ നൽകുന്ന സംവിധാനം) എം.ബി ( ഒആർ മാനേജ്മെന്റ്
ബ്ലോക്ക് ) ജ.ആ. ( പ്രോസസ് ബ്ലോക്ക്) ഇ.ബി.ഋ.ആ. - എൻജിനിയറിംഗ്
ബ്ലോക്ക് .... നാളത്തെ വ്യവസായ ശാലകളിലെ ജോലിക്കാർ ദിവ
സേന ഉച്ചരിക്കുന്ന വാക്കുകളായിരിക്കും ഇവ.
ഇതിന്റെയൊക്കെ ആത്യന്തിക ഫലമെന്താണ്? മനുഷ്യന് സ്വന്തം
ജീവിതത്തിന് ആവശ്യമായ വിവിധങ്ങളായ ഉല്പന്നങ്ങൾ വർധമാന
മായ തോതിൽ ഉണ്ടാക്കാൻ വേണ്ട ശരാശരി സമയം തുടർച്ചയായി
കുറഞ്ഞുവരും എന്നതുതന്നെ താഴെ കൊടുത്തിരിക്കുന്ന പട്ടിക
നോക്കുക. വ്യാവസായികമായി മുന്നിട്ടുനിൽക്കുന്ന ചില രാജ്യങ്ങളിലെ
തൊഴിൽ സേനയുടെ ചേരുവയിൽ 1960 നും 1980 നും ഇടക്കുവന്ന
വ്യത്യാസമാണ് അതിൽ കൊടുത്തിരിക്കുന്നത്.
പട്ടിക 1
തൊഴിൽ സേനയുടെ ചേരുവ - 1960 - 1980
രാജ്യം
1. യു.കെ
സേവനം
1960-1980
കൃഷി % വ്യവസായം%
1960-1980
1960-1980
4
2
48
42
48 56
2. യു.എസ്.എ
7
2
36
32
57
66
13. ബൽജിയം
8
3
48
41
44
56
4. ജർമൻ ഫെഡറൽ
റിപ്പബ്ലിക്ക്
14
4
48
5. സ്വീഡൻ
14
5
45
6. സ്വിറ്റ്സർലാന്റ്
11
5
50
939
46
38
50
34
41
61
46
38
49
7. ആസ്ട്രിയ
11
6
40
33
49
61
8. ജപ്പാൻ
33
12
30
39
37
49
9. ജി.ഡി.ആർ
18
10
48
50
34 40
99
10. ചെക്കോസ്ലവാക്യം
26
11
46
48
28
41
11. യു.എസ്.എസ്.ആർ. 42
14
29
45
29
29
41
12. ഇന്ത്യ
74
71
11
13
15
16<noinclude></noinclude>
1hf2mwehnejbg0arqtr7yy8j9eozi86
താൾ:Sasthrejnen Pouranakumbol 2004 June.pdf/88
106
84620
245331
2026-07-16T18:53:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '88 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ബി. കേന്ദ്ര സ്റ്റേഷനുകളിൽ നിന്നുള്ള ഓഹരി ലഭിക്കാൻ വേണ്ട പ്രഷണ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ട് 1985-86 ആകു മ്പോഴേക്കും അത് ലഭിക്കുമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245331
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>88
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ബി. കേന്ദ്ര സ്റ്റേഷനുകളിൽ നിന്നുള്ള ഓഹരി ലഭിക്കാൻ വേണ്ട
പ്രഷണ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ട് 1985-86 ആകു
മ്പോഴേക്കും അത് ലഭിക്കുമെന്ന് ഉറപ്പുവരുത്തുക.
സി. രണ്ട് കേരള തെർമൽ സ്റ്റേഷനുകൾക്കുള്ള സ്ഥാനങ്ങൾ
ഇക്കൊല്ലം തന്നെ നിർണയിക്കുക (5 x 210, 5 X 210+2 x 500)
അക്വിസിഷൻ നടപടികൾ പൂർത്തീകരിക്കുക. ഒന്നാം സ്റ്റേഷന്റെ
പണി (5 x 210 കെ. വാ) 1985-86 ആദ്യം തന്നെ ആരംഭിക്കുക.
രണ്ടാം സ്റ്റേഷന്റെ പണി 1989-90 ൽ തുടങ്ങാൻ പറ്റണം.
ഡി. സമാന്തരമായി കൽക്കരി കടത്തിനുള്ള സംവിധാനങ്ങൾ ഉണ്ടാ
ക്കുക.
.
ഇന്നത്തെ രൂപത്തിലുള്ള ഇലക്ട്രിസിറ്റി ബോർഡിന് ഇതൊക്കെ
ഇത്രവേഗം നടപ്പാക്കാൻ പറ്റില്ല. പവർ ഹൗസുകളുടെ നിർമാ
ണവും അവിടന്നങ്ങോട്ടുള്ള നടത്തിപ്പും വേർതിരിക്കണം.
കൽക്കരി നിലയങ്ങൾക്ക് പ്രത്യേക സംവിധാനം ഉണ്ടായിരിക്ക
ണം. അങ്ങനെ മൂന്ന് ബോർഡുകൾ അല്ലെങ്കിൽ കോർപറേഷ
നുകൾ ഉണ്ടായിരിക്കണം.
1) ഹൈഡ്രോ പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ
ജലവൈദ്യുത നിലയങ്ങളുടെ ഇൻവെസ്റ്റിഗേഷൻ, ഡിസൈൻ,
നിർമാണം, തുടക്ക് നടത്തിപ്പ് എന്നിവക്ക് ചുമതലപ്പെട്ടിരിക്കണം.
2) ഉല്പാദന വിതരണ ബോർഡ്
നടത്തിപ്പ്, പ്രേഷണം, വിതരണം എന്നിവയുടെ ചുമതല വഹിക്കണം.
ഇത് രണ്ടും രൂപീകരിക്കുമ്പോൾ പുതിയ തസ്തികകൾ ഒന്നും
തന്നെ ഉണ്ടാക്കേണ്ടതില്ല. ഉള്ള മാനുഷിക ശക്തിയെ വിഭജിച്ചാൽ മതി.
3) തെർമൽ കൺസ്ട്രക്ഷൻ ബോർഡ്
ഇതിലേക്ക് നിലവിലുള്ള എൻജിനീയർമാരിൽ കുറച്ചുപേരും
കൂടാതെ തെർമൽ പവർ വിദഗ്ധരും വേണം. 15 കൊല്ലം കൊണ്ട്
2500 മെഗാവാട്ട് സ്ഥാപിക്കണമെങ്കിൽ ഇത്തരത്തിലുള്ള ഒരു പ്രത്യേക
സംവിധാനം ഉണ്ടാക്കിയേ തീരൂ.
ഉപഭോഗ ആസൂത്രണം
ഉല്പാദന ആസൂത്രണത്തിന്റെ അത്ര തന്നെ പ്രധാനമാണ്
വൈദ്യുതിയുടെ ഉപഭോഗത്തിന്റെ ആസൂത്രണവും. കൃഷി, വ്യവസാ<noinclude></noinclude>
6qyx2izah5qrsds7g1sozo940ck79if
താൾ:Sasthrejnen Pouranakumbol 2004 June.pdf/16
106
84621
245332
2026-07-16T18:53:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '16 1. സ്ഥിരം മുടക്കുമുതൽ ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ (9) കാലാകാലങ്ങളിലായി കൃഷിചെയ്തുവരുന്ന ഭൂമിയുടെ വില ഇതിൽ ഉൾക്കൊള്ളിക്കേണ്ടതില്ല. ഈ കാടുവെട്ടിയും കുന്നുനിരത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245332
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>16
1. സ്ഥിരം മുടക്കുമുതൽ
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
(9) കാലാകാലങ്ങളിലായി കൃഷിചെയ്തുവരുന്ന ഭൂമിയുടെ വില ഇതിൽ
ഉൾക്കൊള്ളിക്കേണ്ടതില്ല.
ഈ കാടുവെട്ടിയും കുന്നുനിരത്തിയും കരവെച്ചും മണ്ണു സംസ്കരിച്ചും
പുതിയ കൃഷിയിടങ്ങൾ ഉണ്ടാക്കാനുള്ള ചെലവ്.
6) അണക്കെട്ടുകൾ, തോടുകൾ, ബണ്ടുകൾ, കുളങ്ങൾ, കിണറുകൾ,
പമ്പുകൾ തുടങ്ങിയവയുടെ നിർമാണച്ചെലവ്.
(റ) റോഡുകൾ, സംഭരണശാലകൾ, മുതലായവയുടെ നിർമാണച്ചെലവ്.
(1) മറ്റു സ്ഥിരം മുതലിറക്കുകൾ
2. പ്രവർത്തന മുടക്കുമുതൽ
(2) അസംസ്കൃത പദാർഥങ്ങൾ സംഭരിക്കൽ
(2) വിളകാലത്തെ കൂലി, മറ്റു ചെലവുകൾ മുതലായവ
3. നടത്തിപ്പ് ചെലവ്.
(2) വിത്തിന്റെ വില
( ) വളത്തിന്റെ വില
കടത്തുകൂലിയടക്കം
(a) കീടനാശിനികളുടെ വിലയും പ്രയോഗച്ചെലവും.
(2) കൂലി
(ല) യന്ത്രങ്ങൾ ഓടിക്കുവാനും അറ്റകുറ്റ പണികൾക്കും ഉള്ള ചെലവ്
(3) നനച്ചെലവ്
(s) സംഭരണം, പാക്ക് ചെയ്യൽ
(1) കടത്തു ചെലവുകൾ
(ശ) സംഘടനാ ചെലവുകൾ,മേൽനോട്ടം, സാങ്കേതിക പരിജ്ഞാനം ആദി
( ) മുടക്കുമുതലിന്റെ പലിശ
(സ ) യന്ത്രങ്ങളുടെ അവമൂലനം
4. ഔട്പുട് - ഉല്പന്നങ്ങളുടെ മൊത്തം വില.
5. അറ്റലാഭം - ഉല്പന്നങ്ങളുടെ മൊത്തം വിലയും നടത്തിപ്പ് ചെലവും തമ്മി
ലുള്ള വ്യത്യാസം
കൃഷിവ്യവസായത്തിന്റെ സാമ്പത്തിക വശങ്ങൾ ആസൂത്രണം ചെയ്യു
മ്പോൾ കണക്കിലെടുക്കേണ്ട ഘടകങ്ങളെയാണ് മുകളിൽ കുറിച്ചിരിക്കുന്നത്.
ഇവക്കു പുറമേയും പലതുമുണ്ട്. ഇവ തമ്മിലുള്ള ബന്ധങ്ങൾ ഗുണാത്മകമാ
യല്ലാതെ പരിമാണാത്മകമായി ഇന്നു നമുക്ക് വേണ്ടത്ര സൂക്ഷ്മതയോടെ അറി
യില്ല. ദേശീയ-ആസൂത്രണം നടത്തുമ്പോൾ ഓരോ രൂപ ഇൻപുട്ടിനും ഏറ്റവും
കൂടുതൽ ഔട്പുട് കിട്ടുന്ന വ്യവസ്ഥകൾ ഏതെല്ലാം എന്നു കണ്ടുപിടി
ക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ മറ്റു വ്യവസായങ്ങളേക്കാൾ സങ്കീർണമാണ്
കൃഷി വ്യവസായം. ഈ സങ്കീർണത എടുത്തുകാണിക്കുകയാണ് ലേഖനത്തിൽ
ചെയ്തിട്ടുള്ളത്.<noinclude></noinclude>
9pihak57icivytcgwg7nism3nxzgmh9
താൾ:Sasthrejnen Pouranakumbol 2004 June.pdf/38
106
84622
245333
2026-07-16T18:53:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '38 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഒരാവശ്യമല്ല. സാധാരണ നിലയിൽ ഒരാൾക്ക് 30 - 40 കി.ഗ്രാം കൽക്കരി മതിയാകും. സി) റേഡിയോ, ഫിജറേറ്റർ, ഫാൻ തുടങ്ങിയവ ഉപയോഗി ക്കുന്ന വീട്ടിലാണെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245333
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>38
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഒരാവശ്യമല്ല. സാധാരണ നിലയിൽ ഒരാൾക്ക് 30 - 40 കി.ഗ്രാം
കൽക്കരി മതിയാകും.
സി) റേഡിയോ, ഫിജറേറ്റർ, ഫാൻ തുടങ്ങിയവ ഉപയോഗി
ക്കുന്ന വീട്ടിലാണെങ്കിൽ 80 - 90 കി.ഗ്രാം കൽക്കരി വേണമായിരിക്കും
ഒരാൾക്ക് പ്രതിവർഷം.
ഡി ) മനുഷ്യനാവശ്യമുള്ള ഭക്ഷ്യ വിളകളും വ്യാവസായിക
വിളകളും കൃഷിചെയ്യാനായി ജലസേചനം, രാസവളനിർമാണം, യന്ത്ര
ങ്ങൾക്ക് വേണ്ട ഇന്ധനങ്ങൾ എന്നിവക്കും ഭക്ഷ്യ വ്യവസായത്തിനും
വേണ്ട ഊർജം ഉല്പാദിപ്പിക്കണം. എത്രവേണമെന്ന് കൃത്യമായി തിട്ട
പ്പെടുത്തുവാൻ പ്രയാസം. ഒന്നു നിശ്ചയമാണ്. മനുഷ്യന്റെ ഭക്ഷ്യാവശ്യം
ഒരു പരിധിയിലധികം വർധിക്കുകയില്ല. വാർഷിക ആവശ്യവർധനവാ
കട്ടെ ജനസംഖ്യാവർധനവിന് ആനുപാതികവും ആയിരിക്കും.
ഇ) ഇതിനുപുറമെ പല തരത്തിലുള്ള വ്യവസായങ്ങളുണ്ട്. ഇതി
ലാണ് യാതൊരു ലക്കും ലഗാനും ഇല്ലാതെ ആവശ്യങ്ങൾ വളരുന്ന
ത്. ഇന്നൊരു കാറുണ്ടാക്കി. നാളെയത് തല്ലിയുടച്ച് പുതിയ മോഡ
ലിൽ ഒന്നുണ്ടാക്കി. ഭീമമായ തുക ഊർജമാണ് ഇങ്ങനെ വൃഥാവ്യയം
ചെയ്യപ്പെടുന്നത്. അതേപോലെതന്നെ മനുഷ്യരുടെയും ചരക്കുകളു
ടെയും ചലനം. ശാസ്ത്രീയമായി മനുഷ്യൻ ഇത്രയൊക്കെ വളർന്നിട്ടും
കോയമ്പത്തൂർ നിന്ന് ഉപ്പുവാങ്ങി പൊന്നാനിയിൽ കൊണ്ട് വിൽക്കു
കയും പൊന്നാനിയിൽ നിന്നു മുളക് വാങ്ങി കോയമ്പത്തൂർ കൊണ്ട്
വിൽക്കുകയുമാണ് ചെയ്യുന്നത്. ഫാക്ട് വളങ്ങൾ മറ്റു സംസ്ഥാനങ്ങ
ളിലേക്കയക്കുന്നു. അവിടെ നിന്ന് വളങ്ങൾ ഇങ്ങും കൊണ്ടുവരുന്നു.
ഇന്ത്യയിലെ എല്ലാ ഭാഗത്തുനിന്നും ആളുകൾ ബോംബെയിലും,
കൽക്കത്തയിലും റൂർഖലയിലും ഭീലായിലും ദുർഗ്ഗാപ്പൂരിലും ബൊക്കാ
റോയിലും ചെന്നുചേരുന്നു. വൻ വ്യവസായങ്ങളുടെ കേന്ദ്രങ്ങളാണ
വ. ജനങ്ങൾ തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരുഭാഗം വണ്ടിയിലും
ബസ്സിലുമായി കഴിക്കുന്നു. അവരെ വഹിക്കാൻ പെട്രോളും കൽക്ക
രിയും കത്തിക്കുന്നു. അവർക്ക് താമസിക്കാൻ ബഹുനില മാളികകൾ
കെട്ടുന്നു. അവ കെട്ടാൻ ഇരുമ്പും സിമന്റും കണക്കറ്റ് ചെലവാക്കു
ന്നു. ഒരിടത്തും പിടിച്ചാൽ കിട്ടുകയില്ല. ഇവിടെയെല്ലാമാണ് ഊർജ
ദാഹം ഒരു നിയന്ത്രണവുമില്ലാതെ വർധിക്കുന്നത്.
മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടിവരുന്ന ഊർജം
കണ്ടെത്താൻ പ്രയാസമില്ല. എന്നാൽ അശാസ്ത്രീയമായി സംഘടി
പ്പിച്ചിട്ടുള്ള വ്യവസായങ്ങൾക്കും അടിസ്ഥാനമില്ലാതെ പെരുകുന്ന മറ്റു
ആഗ്രഹങ്ങൾക്കും ആവശ്യമായ ഊർജം കണ്ടെത്തുക അത്ര എളു
പ്പമല്ല. വ്യവസായത്തിന്റെ അശാസ്ത്രീയ സംഘാടനം ഊർജത്തിന്റെ<noinclude></noinclude>
a2yqpkuz826klas8ar0b1vktus2ccji
താൾ:Sasthrejnen Pouranakumbol 2004 June.pdf/47
106
84623
245334
2026-07-16T18:53:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കേരളത്തിന്റെ വ്യവസായ.... 47 സഹകരണത്തെ മത്സരം കൊണ്ട് പ്രതിസ്ഥാപിക്കുന്നത് മഠയത്തര മാണല്ലോ. സഹകരണത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലാ യിരിക്കണം പരസ്പര ബന്ധം എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245334
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കേരളത്തിന്റെ വ്യവസായ....
47
സഹകരണത്തെ മത്സരം കൊണ്ട് പ്രതിസ്ഥാപിക്കുന്നത് മഠയത്തര
മാണല്ലോ. സഹകരണത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലാ
യിരിക്കണം പരസ്പര ബന്ധം എന്നുമാത്രം. ഇന്നത്തേതാണ് അതിന്
അനുകൂലതമമായത് എന്ന് പറവയ്യ.
ഉല്പാദനഘടനയുടെ കാതലായ തത്വം അന്താരാഷ്ട്ര തൊഴിൽ
വിഭജനത്തിലോ ഇന്ത്യയിലെ തന്നെ സംസ്ഥാനാന്തര തൊഴിൽ വിദ
ജനത്തിലോ പങ്കാളിയാവുക എന്നതല്ല. മറിച്ച്, കഴിവതും ഭൂമിശാസ്ത്ര
പരമായ പരിധിക്കുള്ളിലെ ഉപഭോഗത്തെ ലക്ഷ്യമാക്കി ഉല്പാദനം നട
ത്തുക എന്നതായിരിക്കണം. ഈ പരിധിക്ക് പുറമെനിന്ന് അകത്തേ
ക്കുള്ള ഇറക്കുമതി കുറയ്ക്കണം. (കുറയ്ക്കുക മാത്രം. ഇല്ലാതാക്കാൻ
കേരളത്തിനന്നല്ല, റഷ്യയ്ക്കും അമേരിക്കയ്ക്കും കൂടി സാധ്യമല്ല.)
അധ്വാനിക്കാൻ കഴിവുള്ള അവസാനത്തെ പൗരനേയും കൂടി
ഉല്പാദന രംഗത്തിറക്കുംവരെ അധ്വാനശക്തിക്ക് വേണ്ടി ഇന്ന് കേരളം
കൊടുക്കുന്നതിൽ കൂടുതൽ കാര്യമായ വിലയൊന്നും ദേശീയ തല
ത്തിൽ കൊടുക്കേണ്ടി വരുന്നതല്ല. ഇന്ന് തൊഴിലില്ലാത്തവരുടെ അധ്വാ
നശക്തിക്കു കുടി, അവർ ആ അധ്വാനശക്തി ഉപയോഗിക്കുന്നില്ലെങ്കിൽ
പോലും, സമൂഹം വില കൊടുക്കുന്നുണ്ട് എന്ന വസ്തുതയാണ്
അവർ ജീവിച്ചിരിക്കുന്നുണ്ട് എന്നും അതിന് വേണ്ടിടത്തോളമെങ്കിലും
ഭക്ഷണം ലഭിക്കുന്നുണ്ട് എന്നും ഉള്ള സംഗതി കാണിക്കുന്നത്.
ഭൗതിക രൂപത്തിൽ ഉറഞ്ഞുകൂടിക്കിടക്കുന്ന അധ്വാനമാണല്ലോ
യന്ത്രാദികളായ ഉല്പാദന ഉപകരണങ്ങൾ. വ്യവസായവൽകരണ
ത്തിനാവശ്യമായ മൂലധനത്തിൽ വലിയൊരുഭാഗം ഇവയ്ക്കാണ്. മനു
ഷ്യന്റെ അധ്വാനശേഷിയും, യഥാർഥത്തിൽ, ഭൗതിക രൂപത്തിൽ
(സചേതനമാണെന്നു മാത്രം) ഉറഞ്ഞു കൂടി കിടക്കുന്ന അധ്വാനമാണ്.
ഉപയോഗിക്കപ്പെടാതെ കിടക്കുന്ന അധ്വാനശേഷി സഞ്ചിത മൂലധന
മാണ്. ഈ മൂലധനത്തെ പൂർണമായും വിനിയോഗിക്കണമെന്നാണ്
മേൽപറഞ്ഞതിന്റെ അർഥം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കേര
ളത്തിന് ഒരു വ്യവസായവൽകരണ നയം എങ്ങനെ ആവിഷ്കരിക്കാ
മെന്ന് നോക്കാം.
വ്യവസായവൽകരണവും സാമ്പത്തികാസൂത്രണവും
വ്യവസായവൽകരണത്തെ മൊത്തം സാമ്പത്തിക ആസൂത
ണത്തിന്റെ ഒരു ഭാഗമായിട്ടേ പരിഗണിക്കാൻ പറ്റൂ. അതിനാൽ വ്യവ
സായവൽകരണത്തിനുള്ള നയം സാമ്പത്തികാസൂത്രണത്തിന്റെ തന്ത്ര
വുമായി ബന്ധപ്പെട്ട് കിടക്കുന്നു.<noinclude></noinclude>
3qcky32vicdbll041w8luadlvyh6tvn
താൾ:Sasthrejnen Pouranakumbol 2004 June.pdf/54
106
84624
245335
2026-07-16T18:54:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '54 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഇവയ്ക്ക്, സിമന്റ് ഇരുമ്പുപന്നങ്ങൾ, പമ്പ് മോട്ടോർ മുതലായവ. വളത്തിന് : രാസവളങ്ങൾ - ഇപ്പോഴുള്ള രണ്ടു ഫാക്ടറികൾ കേരളത്തിന്റെ ആവശ്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245335
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>54
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഇവയ്ക്ക്, സിമന്റ് ഇരുമ്പുപന്നങ്ങൾ, പമ്പ് മോട്ടോർ മുതലായവ.
വളത്തിന് : രാസവളങ്ങൾ - ഇപ്പോഴുള്ള രണ്ടു ഫാക്ടറികൾ
കേരളത്തിന്റെ ആവശ്യത്തിന് ധാരാളം മതിയാകും. കുറേ കയറ്റി
അയക്കാനും ഉണ്ടാകും.
കീടനാശിനികൾ
ഇപ്പോഴുള്ള ഡി ഡി ടി ഫാക്ടറി മതിയാകില്ല. ഒന്നുകിൽ പുതിയ
മരുന്നുകൾ ഉണ്ടാക്കാൻ ഫാക്ടറി വേണം. അല്ലെങ്കിൽ ഇറക്കുമതി
ചെയ്യണം.
കടത്ത് സംഭരണ സൗകര്യങ്ങൾ
ഇവ പൂർണമായും നിർമാണ പ്രവർത്തനങ്ങളാണ്. സിമന്റ്,
ആട്, കമ്പി, എൻജിനുകൾ മുതലായവ ആവശ്യമായി വരും.
ട്രാക്ടർ, ടില്ലർ മുതലായവ വേണ്ട എന്നൊരു ചോദ്യം ഉത്ഭവി
ക്കും. വേണ്ടേ വേണ്ട എന്നാണുത്തരം. ട്രാക്ടറിന്റെ ഉപയോഗം
ഭൂവുടമയ്ക്ക് കൂടുതൽ ലാഭമുണ്ടാക്കികൊടുക്കും. ശരിതന്നെ. പക്ഷെ
രാജ്യത്തിന് മൊത്തത്തിൽ അതു നഷ്ടമാണ് വരുത്തുന്നത്. നമ്മുടെ
നാട്ടിലെ അധ്വാനശേഷി ഉപയോഗിക്കാതെ കിടക്കെ അന്യനാട്ടിൽ
നിന്ന് ഉറഞ്ഞു കൂടിയ അധ്വാനത്തെ ഇറക്കുമതി ചെയ്യലായിരിക്കു
മല്ലോ അത്.
കൈത്തറികളും പവർലൂമുകളും പ്രധാനമായ മേഖലയാണ്
പക്ഷെ, ആവശ്യമായ നൂൽ മുഴുവൻ മില്ലുകളിലാണുണ്ടാക്കുന്നത്. ഭൂരി
ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. കേരളത്തിൽ പരുത്തിയില്ല.
വളർത്താൻ ശ്രമിക്കുകയും വേണ്ട. ഇറക്കുമതി ചെയ്യേണ്ടിവരും.
റയോൺ, ടെറിലിൻ തുടങ്ങിയ തരത്തിലുള്ള കൃത്രിമ നാരുകളും ഉപ
യോഗിക്കണം. അപ്പോൾ വേണ്ട വ്യവസായങ്ങൾ :
-
കൃത്രിമ നാരുകൾ ഉണ്ടാക്കുന്ന ഫാക്ടറികൾ
ടെറിലിൻ, സ്പിന്നിങ്ങ് മില്ലുകൾ, കൂടുതൽ പവർ ലൂമുകൾ.
റയോൺ,
1969 - 70 ൽ മൊത്തം പതിമൂന്നര കോടിരൂപ വിലവരുന്ന ഉ
ന്നങ്ങളാണ് ഈ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്. ആളൊന്നുക്ക്
മൊത്തം ഏതാണ്ട് അഞ്ചര മീറ്റർ തുണി. ഏതാണ്ട് 80 കോടിരൂപയുടെ
*ഈ അവസ്ഥ പാടെ മാറിയിരിക്കുന്നു.<noinclude></noinclude>
7upes19p6jxahpevsnokmyg3u378txv
താൾ:Sasthrejnen Pouranakumbol 2004 June.pdf/68
106
84625
245336
2026-07-16T18:54:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '68 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ പട്ടിക വ്യക്തമാക്കുന്ന വിവരങ്ങൾ 1. 2. 3. എല്ലാ രാജ്യങ്ങളിലും കാർഷിക മേഖലക്ക് വേണ്ട തൊഴിൽ സേന കുറഞ്ഞു. 1 മുതൽ 7 വരെ രാജ്യങ്ങളിലെ വ്യവസാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245336
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>68
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
പട്ടിക വ്യക്തമാക്കുന്ന വിവരങ്ങൾ
1.
2.
3.
എല്ലാ രാജ്യങ്ങളിലും കാർഷിക മേഖലക്ക് വേണ്ട തൊഴിൽ
സേന കുറഞ്ഞു.
1 മുതൽ 7 വരെ
രാജ്യങ്ങളിലെ വ്യവസായ മേഖലയിലെ
തൊഴിൽ സേനയുടെ എണ്ണവും കുറഞ്ഞു.
എല്ലാ രാജ്യങ്ങളിലെയും സേവന മേഖലയിലെ ആളുകളുടെ
എണ്ണം വർധിച്ചു. (ഇന്ത്യയുടെ കണക്ക് വെറും താരതമ്യത്തി
നായി കൊടുത്തതാണ്.)
ഈ രാജ്യങ്ങൾ തങ്ങൾക്കാവശ്യമുള്ളതിൽ കൂടുതൽ ഭക്ഷ്യ
ധാന്യങ്ങൾ ഉല്പാദിപ്പിക്കുന്നുണ്ട്. ഇവർ ഉല്പാദിപ്പിക്കുന്ന വ്യാവ
സായിക ഉല്പന്നങ്ങളുടെ 20 - 25 ശതമാനമേ നേരിട്ട് ഉപയോഗി
ക്കുന്നുള്ളൂ. ബാക്കിയുള്ളവ കയറ്റുമതിക്കോ യുദ്ധ പ്രതിരോധ ആവ
ശ്യങ്ങൾക്കോ ആണ്. മൊത്തം ജനസംഖ്യയുടെ 10-12 ശതമാനം
മതി, ഇന്നത്തെ തോതിൽ അധ്വാനിച്ചാൽ, എല്ലാവർക്കും ആവശ്യ
മായ ഉല്പന്നങ്ങൾ ഉണ്ടാക്കാൻ. ഈ 10 - 12 ശതമാനത്തിന്റെ
അധ്വാന ഭാരത്തിന് ഒരു കുറവും വരുന്നില്ലെങ്കിൽ, ബാക്കിയുള്ള
വരിൽ നല്ലൊരു ശതമാനം തൊഴിൽ രഹിതരായിത്തീരും. അതിന്
പകരം എല്ലാവരുടേയും ശരാശരി അധ്വാന സമയം കുറച്ചു
കൊണ്ടുവന്നാൽ വിശ്രമത്തിനും വിനോദത്തിനും സാംസ്കാരികാ
ഭിവൃദ്ധിക്കും കൂടുതൽ സമയം ലഭിക്കുന്നു. സോഷ്യലിസ്റ്റ് രാജ്യ
ങ്ങളിൽ ഇത് സാദ്ധ്യമാണ്. സോഷ്യലിസത്തിന്റെ ഈ സാധ്യത,
നിർഭാഗ്യവശാൽ സാക്ഷാത്കരിക്കപ്പെടാതെ പോയി.
സോഷ്യലിസവും കമ്പ്യൂട്ടറും
അവയുടെ ഉല്പാദനക്ഷമത ഇപ്പോഴും അമേരിക്കയുടെയോ
യൂറോപ്യൻ മുതലാളിത്ത രാഷ്ട്രങ്ങളുടെയോ നിലവാരത്തിൽ എത്തി
യിട്ടില്ല. എന്നാൽ ഒരു ശരാശരി സോവിയറ്റ് പൗരന്റെയോ ജി.ഡി.ആർ.
പൗരന്റെയോ അധ്വാനസമയം തുടർച്ചയായി കുറഞ്ഞു കുറഞ്ഞുവരി
കയാണ്. ഇന്നത് മുതലാളിത്ത രാജ്യത്തിലേതിനേക്കാൾ കുറവാ
ണ്. (തൊഴിലിനോടുള്ള മനോഭാവവും അത് സൃഷ്ടിക്കുന്ന ഹൃദ്യ
മായ മാനസികാവസ്ഥയും കണക്കിലെടുക്കാതെ തന്നെ). എങ്ങനെ
യാണ് വർധമാനമായ ഈ വിശ്രമം പ്രകടിതമാകുന്നത് ?
a.
കായിക രംഗത്തെ സോവിയറ്റ് യൂണിയന്റെയും ജർമൻ ജനാധി
പത്യ റിപ്പബ്ലിക്കിന്റെയും നിലവാരം വർധിച്ച വിശ്രമസമയം
എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ ഒരു സൂചനയാണ്.<noinclude></noinclude>
q62ubqzkpxee2d161jdpkkx5wrncqb3
താൾ:Sasthrejnen Pouranakumbol 2004 June.pdf/77
106
84626
245337
2026-07-16T18:54:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000 77 ടിന് നൽകുക എന്നതിന്റെ അർഥം കേരളത്തിലെ ദേശീയോൽപാദന ത്തിൽ 700 - 800 കോടി രൂപ കുറയുന്നു, 15 കോടി തൊഴിൽ ദിനങ്ങൾ നഷ്ടമാകുന്നു എന്നാണ്. ഇതാണ് വൈദ്യുതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245337
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000
77
ടിന് നൽകുക എന്നതിന്റെ അർഥം കേരളത്തിലെ ദേശീയോൽപാദന
ത്തിൽ 700 - 800 കോടി രൂപ കുറയുന്നു, 15 കോടി തൊഴിൽ ദിനങ്ങൾ
നഷ്ടമാകുന്നു എന്നാണ്. ഇതാണ് വൈദ്യുതിയുടെ പ്രാധാന്യം. വ്യാവ
സായികോൽപാദനത്തിൽ വൈദ്യുതി മാത്രം പോര, താപ ഊർജവും
വേണം. എണ്ണയും കൽക്കരിയും വിറകും കത്തിച്ച് അത് ലഭ്യമാക്കാം.
ഇതിൽ ഏറ്റവും ലാഭം കൽക്കരിയാണ്. അത് കേരളത്തിലില്ല. അതിന്റെ
അഭാവം നമ്മുടെ വ്യവസായവൽകരണത്തെ ഗണ്യമായി ബാധിക്കു
ന്നുണ്ട്.
കേരളത്തിന്റെ വികസനത്തിന്റെ പരിപ്രേക്ഷ്യം
വീട്ടാവശ്യങ്ങൾക്കും വ്യാപാരാവശ്യങ്ങൾക്കും കൃഷിയാവശ്യ
ങ്ങൾക്കും ഊർജം വേണം. ഇങ്ങനെ വേണ്ട മൊത്തം ഊർജം,
അതിന്റെ ഇന്നത്തെ ലഭ്യത, ഭാവിയിൽ വരുന്ന മാറ്റങ്ങൾ എന്നിവയുടെ
അടിസ്ഥാനത്തിലുള്ള ഒരു സമ്പൂർണ്ണ ഊർജ ആസൂത്രണം', ആറാം
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ വേണ്ടിയാണ് ആദ്യമായി നട
ന്നത്.
സമ്പൂർണ ഊർജ ആസൂത്രണം
ഇതിനായി അന്ന് നിയോഗിക്കപ്പെട്ട പഠന സംഘത്തിന്റെ
റിപ്പോർട്ട്, അന്നത്തെ വിവിധ രൂപങ്ങളിലുള്ള ഊർജ ഉപഭോഗം, ഊർജ
ഉറവിടങ്ങൾ, ഡിമാന്റിൽ വരാവുന്ന വർധനവ്, അവ എങ്ങനെ തൃപ്തി
പ്പെടുത്താം എന്നിവ പരിശോധിച്ചിരുന്നു. ഈ വിവരങ്ങളാണ് തുടക്ക
ഖണ്ഡികകളിൽ കൊടുത്തിരുന്നത്. എന്നാൽ അതിന്റെ അടിസ്ഥാന
ത്തിൽ തുടർന്നുള്ള ആസൂത്രണമൊന്നും നടക്കുകയുണ്ടായില്ല.
അന്നും, ഇന്നും ഔദ്യോഗിക ഭാഷയിൽ ഊർജമെന്നാൽ വൈദ്യുതി
മാത്രമാണ്. വൈദ്യുതിയെന്നാൽ ജലവൈദ്യുതി' എന്ന സങ്കുചിത
ധാരണക്ക് തന്നെ അൽപസ്വൽപം മാറ്റം വരാൻ തുടങ്ങിയിട്ടുള്ളത്.
ഇപ്പോൾ മാത്രമാണ്.
വൈദ്യുതി ആസൂത്രണമെന്നാൽ, ചുരുക്കത്തിൽ, ഭാവിയിലെ
ആവശ്യങ്ങൾ മുൻകൂട്ടിക്കാണുകയും അതനുസരിച്ച് അവ തൃപ്തി
പ്പെടുത്താനുള്ള മാർഗങ്ങൾ കണ്ടുപിടിക്കുകയും ചെയ്യലാണല്ലൊ. ജല
വൈദ്യുതി നിലയങ്ങൾ പണിയാൻ വളരെ കാലമെടുക്കും. ഇൻവെ
സ്റ്റിഗേഷൻ പ്രോജക്ട് റിപ്പോർട്ട്, തീരുമാനമെടുക്കൽ, അനുവാദം
നൽകൽ മുതലായവയെല്ലാം കഴിഞ്ഞാലും പിന്നെയും പത്ത് പതി
നഞ്ച് കൊല്ലമെടുക്കും. അതിനാൽ സാധാരണ നിലയിൽ 20 കൊല്ല
ത്തേക്കെങ്കിലും മുമ്പോട്ട് കാണാൻ ശ്രമിക്കാറുണ്ട്.<noinclude></noinclude>
fjdx6y51ebt1x1wme36nxic86r24p8x
താൾ:Sasthrejnen Pouranakumbol 2004 June.pdf/89
106
84627
245338
2026-07-16T18:54:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000 89 യം, ട്രാൻസ്പോർട്ട്, വീട്ടാവശ്യങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മേഖ ലകളുണ്ട്. ദൗർലഭ്യമുള്ള, റേഷൻ ചെയ്യേണ്ടതായ ഒരു വിഭവമാണ് വൈദ്യുതി. ഇന്നത്തെ വൈദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245338
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000
89
യം, ട്രാൻസ്പോർട്ട്, വീട്ടാവശ്യങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മേഖ
ലകളുണ്ട്. ദൗർലഭ്യമുള്ള, റേഷൻ ചെയ്യേണ്ടതായ ഒരു വിഭവമാണ്
വൈദ്യുതി. ഇന്നത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ചേരുവ പട്ടിക 11
ൽ കൊടുത്തിരിക്കുന്നു.
പട്ടിക 11
വൈദ്യുതി ഉപയോഗച്ചേരുവ 1980-81
കോടി യൂണിറ്റ്
വ്യവസായം
വിട്ടാവശ്യം
വ്യാപാരം etc
195
44
19
8
8173
വീട്ടാവശ്യങ്ങൾക്ക് കണ്ടമാനം വൈദ്യുതി ഉപയോഗിച്ചാൽ
കൃഷിക്കും വ്യവസായത്തിനുമൊക്കെ വേണ്ടത്ര കിട്ടാതെ വരും. വ്യവ
സായ മേഖലയിൽ തന്നെ രണ്ട് അലൂമിനിയം കമ്പനിയും ഒരു
കാർബൈഡ് കമ്പനിയും തുടങ്ങിയാൽ മതി, പിന്നെ വേറൊന്നും
വേണ്ട. കാരണം പിന്നൊന്നിനും വൈദ്യുതി അവശേഷിക്കില്ല.
വൈദ്യുതി ഉപഭോഗത്തിന്റെ സാമൂഹികനേട്ടം കണക്കാക്കാൻ പറ്റും.
2200
2000
1300
1600
1200
1000.
2
609
1970 1975
ronnyal orga
2600
2<noinclude></noinclude>
m4j616aubh9kva3mt4y8uw60vu5zvel
താൾ:Sasthrejnen Pouranakumbol 2004 June.pdf/108
106
84628
245339
2026-07-16T18:54:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '108 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഉദാഹരണങ്ങൾ അസംഖ്യമുണ്ട്. മിക്ക വൻകിട ജലസേചന പദ്ധ തികളും ഒട്ടേറെ ജലവൈദ്യുത നിലയങ്ങളും രാസവസ്തു നിർമാണ ശാലകളും ഒക്കെ അതിൽ പെടും....' താൾ സൃഷ്ടിച്ചിരിക്കുന്നു
245339
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>108
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ഉദാഹരണങ്ങൾ അസംഖ്യമുണ്ട്. മിക്ക വൻകിട ജലസേചന പദ്ധ
തികളും ഒട്ടേറെ ജലവൈദ്യുത നിലയങ്ങളും രാസവസ്തു നിർമാണ
ശാലകളും ഒക്കെ അതിൽ പെടും. സത്യസന്ധമായ ഒരു പരിസ്ഥിതി
ആഘാതപത്രിക ഒരു പദ്ധതിക്കും തയ്യാറാക്കിയിട്ടില്ല. ഗവൺമെന്റോ,
കമ്പനിയോ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ വിശ്വസനീയമായിരിക്കി
ല്ലെന്ന വിശ്വാസമാണ് ഇന്ന് ജനങ്ങളെ ഭരിക്കുന്നത്.
ലോകത്തോടുള്ള അമേരിക്കയുടെ പെരുമാറ്റം ഏറ്റവും ഹിനമാ
ണെന്നത് ശരിതന്നെ; എങ്കിലും വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച്
അവിടത്തെ സമൂഹം കൂടുതൽ തുറന്നതാണ്. അറിയാനുള്ള അവ
കാശം കുറച്ചെങ്കിലും മാനിക്കപ്പെടുന്നു. തെറ്റുകളിൽ നിന്ന് പഠിക്കുക
എന്നൊരു രീതി അവർ കാത്തു സൂക്ഷിക്കുന്നു. വ്യവസായശാലക
ളിലോ വൈദ്യുതി നിലയങ്ങളിലോ സാങ്കേതികത്തകരാറുകൾ ഉണ്ടാ
യാൽ അത് രഹസ്യമായി സൂക്ഷിക്കാനാണ് പ്രവണത. അവിടത്തെ
പണിക്കാർക്കു പോലും അതിൽ നിന്ന് പഠിക്കാനാകില്ല. എല്ലാം മൂടി
ക്കെട്ടി ഒളിപ്പിക്കുന്നു. ഇവിടെ ഇന്ത്യയിൽ പവർ സ്റ്റേഷനുകൾ, മൈനു
കൾ, ഫാക്ടറികൾ, അണക്കെട്ടുകൾ, റെയിൽവേ പാലങ്ങൾ...... എല്ലാ
യിടത്തും അപകടം ഉണ്ടാകുന്നുണ്ട്. പത്രങ്ങളിൽ വരുന്ന സെൻസേ
ഷണൽ വാർത്തകളല്ലാതെ, സാങ്കേതികമായ ഒരു വിവരവും പ്രസി
ദ്ധീകരിക്കാറില്ല. കേരളത്തിലെ പെരുമൺ ദുരന്തം, ആ സമയം
ട്രാക്കിൽ കൂടെ, മറ്റാരും അറിയാതെ, കടന്നു പോയ ഒരു ചുഴലിക്കാ
റ്റുകൊണ്ടുണ്ടായതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ച
പാരമ്പര്യമാണ് നമുക്കുള്ളത്. കടലുണ്ടിപ്പാലത്തിന്റെ തകർച്ചയുടെ
യഥാർഥ കാരണവും ഒരിക്കലും പുറത്തു വരില്ല. ഭോപ്പാൽ ഗ്യാസ്
ദുരന്തത്തെപ്പറ്റി ഗവൺമെന്റ് ഒട്ടേറെ പഠനം നടത്തിയിട്ടുണ്ട്. ഫലങ്ങ
ളെല്ലാം രഹസ്യമാണ്. നഷ്ടപരിഹാരം നേടാൻ ജനങ്ങൾക്ക് അത്
ഉപകരിച്ചില്ല. യൂണിയൻ കാർബൈഡ് കമ്പനിക്ക് അതുപകരിച്ചു.
അവർക്ക് എല്ലാ വിവരവും ലഭ്യമായിരുന്നു. കുറേ പേർക്ക് കമ്പനിയിൽ
നിന്ന് വിഹിതം കിട്ടിക്കാണും. ദുരുതമനുഭവിക്കുന്ന ജനങ്ങൾക്കോ
മുതുകത്ത് പ്രഹരവും. ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന്
ശാസ്ത്രജ്ഞസമൂഹത്തിന് ഒഴിഞ്ഞുമാറാനാകില്ല.
സ്വല്പം ധൈര്യം കാണിച്ചു മുന്നോട്ടു വരുന്ന ശാസ്ത്രജ്ഞർക്ക്
ഇന്ന് ഉടനടി ജനപിന്തുണ ലഭിച്ചെന്നു വരില്ല. കാരണം അവരെ
വിശ്വസിക്കാമെന്ന് ജനങ്ങൾക്കു ബോധ്യമായിക്കാണില്ല. ഇതൊരു ദൂഷി
തവലയമാണ്. അത് മുറിക്കേണ്ടിയിരിക്കുന്നു. അതിന് ശാസ്ത്രജ്ഞൻ
തന്നെ മുൻകൈ എടുക്കണം. ചില കാര്യങ്ങൾ സ്വയം
കയാണ് ആദ്യം വേണ്ടത്.
ബോധ്യപ്പെടു<noinclude></noinclude>
raue94gwenar5l5wdmwbdy525owp79e
താൾ:Sasthrejnen Pouranakumbol 2004 June.pdf/97
106
84629
245340
2026-07-16T18:54:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മനുഷ്യത്വത്തോടുകൂടിയ ശാസ്ത്രവും.... 97 സങ്കീർണ എൻജിനീയറിംഗ് വ്യവസായങ്ങൾ, വൻ വ്യവസായശാല കൾ എന്നിവയെ ആശ്രയിച്ചുള്ള ഒരു വികസനതന്ത്രം മേൽപ്പകുതിക്കേ ഉപകരിക്കൂ....' താൾ സൃഷ്ടിച്ചിരിക്കുന്നു
245340
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മനുഷ്യത്വത്തോടുകൂടിയ ശാസ്ത്രവും....
97
സങ്കീർണ എൻജിനീയറിംഗ് വ്യവസായങ്ങൾ, വൻ വ്യവസായശാല
കൾ എന്നിവയെ ആശ്രയിച്ചുള്ള ഒരു വികസനതന്ത്രം മേൽപ്പകുതിക്കേ
ഉപകരിക്കൂ. അവർക്കു മാത്രമേ ഇതിനാവശ്യമായ വിദ്യാഭ്യാസവും
ശാസ്ത്രസാങ്കേതികവിദ്യയും സ്വായത്തമാക്കാൻ പറ്റൂ. കീഴ്പകുതിക്ക്
സഹായകരമാകണമെങ്കിൽ കായികാധ്വാനത്തോടുകൂടി ഉപയോഗി
ക്കുന്ന ശാസ്ത്രസാങ്കേതികവിദ്യകൾക്കാവും പ്രാധാന്യം. ദാമോദർ
ദാമോൾക്കർ വളർത്തിയെടുത്ത സൂക്ഷ്മ കൃഷിയോ, ചൈനക്കാർ വിക
സിപ്പിച്ച ഉദ്ഗ്രഥിത കൃഷിയോ ആയിരിക്കും ഇതിന് കൂടുതൽ ഉപക
രിക്കുക.
1000-10,000 മെഗാവാട്ട് ലവലിൽ മാത്രം ആദായകരമാകുന്ന,
വൈദ്യുതി ഉല്പാദന സംവിധാനങ്ങൾ ആണവനിലയങ്ങൾ, സൂപ്പർ
തെർമൽ സ്റ്റേഷനുകൾ-പണക്കാർക്കേ വഴങ്ങൂ. എന്നാൽ കിലോവാട്ട്
ലവലിൽ ആദായകരമായി പ്രവർത്തിക്കാൻ ശേഷിയുള്ള സൗര
ഫോട്ടോ വോൾടേക് നിലയങ്ങൾ വളർത്തിയെടുക്കാൻ കഴിഞ്ഞാൽ
സംഗതി മാറും. കൊച്ചുകൊച്ചു സമൂഹങ്ങൾക്കുപോലും അത് നിർമി
ക്കാനും പ്രവർത്തിപ്പിക്കാനും കഴിയും. ചുരുക്കത്തിൽ ഒരു നിർദ്ദിഷ്ട
സാങ്കേതികവിദ്യയുടെ പ്രസക്തിയും അപ്രസക്തിയും അത് പ്രയോ
ഗിക്കുന്ന സമൂഹത്തെ ആശ്രയിച്ചിരിക്കും. സാർവത്രികമായി സമ്മത
മായ സാങ്കേതികവിദ്യ എന്നൊന്നില്ല. ശാസ്ത്രത്തിന്റെ കാര്യത്തിലും
സമൂഹം പ്രധാനമാണ്. ശാസ്ത്രത്തിന്റെ രീതി സാമാന്യേന സാർവ
ത്രികമാണെങ്കിൽ പോലും ശാസ്ത്രജ്ഞന്മാരുടെ മുന്നിൽ ഉയരുന്ന
പ്രശ്നങ്ങളും കിട്ടുന്ന ഉത്തരങ്ങൾ ഉപയോഗിക്കുന്ന മേഖലകളും
വളരെയേറെ സമൂഹാധിഷ്ഠിതമാണ്. ഉദാഹരണത്തിന് യു.എസ്.എ.
യിലെ സ്റ്റീവൻ വെയ്ൻബർഗിനെപ്പോലുള്ള ഒരു ശാസ്ത്രജ്ഞന്റെ മന
സ്സിലുള്ള സർവപ്രധാനമായ പ്രശ്നം പ്രകൃതിയിലെ നാലുതരം ബല
ങ്ങളും ഒരേപോലെ കൈകാര്യം ചെയ്യാൻ ഉപകരിക്കുന്ന മഹത്തായ
ഒരു ഏകീകൃതസിദ്ധാന്തം (Grant Unified Theory-GUT) വികസിപ്പി
ച്ചെടുക്കുകയെന്നതാണ്. ഇതിന് അത്യാവശ്യമെന്ന് അദ്ദേഹം കരുതുന്ന
ഒരു ഉപകരണം അതിന് സൂപ്പർ കൺഡക്ടിങ് സൂപ്പർ കൊളെ
എന്നു പറയുന്നു.. ഉണ്ടാക്കാൻ വേണ്ട പണം (800 കോടി ഡോളർ
അഥവാ 30,000 കോടി രൂപ) അമേരിക്കൻ സർക്കാർ നൽകിയില്ലെന്ന
താണ് അദ്ദേഹത്തിന്റെ പരാതി. ആറുലക്ഷം ചതുരശ്ര കിലോമീറ്റർ
വിസ്തീർണവും 20 ലക്ഷത്തിൽ താഴെ ജനങ്ങളുമുള്ള ഒരു രാജ്യ
മാണ് ബോട്വാന. അവിടെ പെയ്യുന്ന മഴയുടെ കണക്കെടുത്താൽ
ഒരാൾക്ക് ഒരുവർഷം 120,000 ഘന മീറ്റർ വെള്ളം ലഭിക്കുന്നുണ്ട്. (കേ
മുളീയന്റേത് 4000 ഘനമീറ്റർ മാത്രമാണ്). പക്ഷേ ഈ വെള്ളം അവർക്ക്
ഉപകരിക്കുന്നില്ല. ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ ഉണ്ടാക്കാൻ<noinclude></noinclude>
genpc9fgu7myo4ajonhqhpdp1kw05rq
താൾ:Sasthrejnen Pouranakumbol 2004 June.pdf/17
106
84630
245341
2026-07-16T18:54:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചൂഷണ നിരക്കും കുത്തകവൽകരണവും ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയെ സോഷ്യലിസാഭിമുഖ വ്യവ സ്ഥയെന്ന് - സോഷ്യലിസത്തിലേക്ക് കുതിച്ചു പായുന്ന വ്യവസ്ഥ യെന്ന് വിശേഷിപ്പിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245341
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചൂഷണ നിരക്കും കുത്തകവൽകരണവും
ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയെ സോഷ്യലിസാഭിമുഖ വ്യവ
സ്ഥയെന്ന് - സോഷ്യലിസത്തിലേക്ക് കുതിച്ചു പായുന്ന വ്യവസ്ഥ
യെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. കുറച്ച് കാലം മുമ്പുവരെ സോഷ്യ
ലിസ്റ്റ് മാതൃകയിലുള്ള വ്യവസ്ഥയെന്നായിരുന്നു ഇതിനുപേർ.
ഏതായാലും ദരിദ്രനെ കൂടുതൽ ദരിദ്രനും, പണക്കാരനെ കൂടുതൽ
പണക്കാരനും ആക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണ് ഇന്ന്
ഇന്ത്യയിലുള്ളത്. ഇതിനെപ്പറ്റി തർക്കത്തിന് അവകാശമില്ല, കുത്തക
മുതലാളിത്തത്തെ വളരാൻ സഹായിക്കുന്ന ഒരു വ്യവസ്ഥയാണിത്.
കണക്കുകൾ അതാണ് കാണിക്കുന്നത്. ; അനുഭവങ്ങൾ തെളിയി
ക്കുന്നതും അതുതന്നെയാണ്.
“എക്കണോമിക് ടൈംസ് എന്ന പ്രതത്തിന്റെ ഗവേഷണവിഭാഗം
ഇന്ത്യയിലെ 686 വൻകിട ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ കഴിഞ്ഞ
രണ്ടുകൊല്ലത്തെ പ്രവർത്തനവും വളർച്ചയും വിലയിരുത്തിക്കൊണ്ട്
ഒരു പഠനം നടത്തുകയുണ്ടായി. അതിൽനിന്നു ലഭിച്ച വിവരങ്ങൾ 1971
ഒക്ടോബർ 26,27,28 തീയതികളിലെ പത്രത്തിൽ (എക്കണോമിക്
ടൈംസ്) കൊടുത്തിട്ടുണ്ട്. ഈ വിവരങ്ങൾ വൻകിട കമ്പനികളുടെ
വർധിച്ചു വരുന്ന ലാഭശതമാനത്തെ കണക്കുകൾ സഹിതം തെളി
യിക്കുന്നു.
മിച്ചമൂല്യവും ചൂഷണനിരക്കും
കണക്കുകൾ പരിശോധിക്കുന്നതിന് മുമ്പ് ഉല്പാദനച്ചെലവു
കൾ എന്താണ്? വില എന്താണ്? ലാഭത്തിന്റെ അടിസ്ഥാനം എന്താണ്.
എന്നീ കാര്യങ്ങളെക്കുറിച്ച് ചില പ്രാഥമിക തത്വങ്ങൾ മനസ്സിലാ
ക്കേണ്ടതുണ്ട്.
യന്ത്രങ്ങളും മറ്റു കരുക്കളും ഉപയോഗിച്ച് തൊഴിലാളി ചില
അസംസ്കൃത പദാർഥങ്ങളെ ഉപയോഗ പ്രദങ്ങളായ ചരക്കുകളായി
രൂപാന്തരപ്പെടുത്തുന്നു. ഇതാണ് ഉല്പാദന പ്രക്രിയ. ഉല്പാദന
പ്രക്രിയയിൽ നേരിട്ടു പങ്കില്ലാത്ത, മേൽ നോട്ടവും സംഘാടനവും നട
ത്തുന്ന ഉദ്യോഗസ്ഥന്മാരുണ്ട്. അവർക്കു കൊടുക്കുന്ന ശമ്പളവും ഉല്പാ
കേരള സർവീസ്, 1972,<noinclude></noinclude>
f9izeqahe8oi2gi6bbu5x82bdwc50fr
താൾ:Sasthrejnen Pouranakumbol 2004 June.pdf/48
106
84631
245342
2026-07-16T18:54:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '48 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ സാമ്പത്തികാസൂത്രണത്തിന് പലതരം സമീപനങ്ങൾ ഉണ്ടല്ലോ. ഒന്നുകിൽ ഭൗതിക ഉല്പന്നങ്ങളുടെ ഉല്പാദന ലക്ഷ്യങ്ങളും അവ യിൽ കാതലായവയുടെ മുൻഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245342
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>48
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
സാമ്പത്തികാസൂത്രണത്തിന് പലതരം സമീപനങ്ങൾ ഉണ്ടല്ലോ.
ഒന്നുകിൽ ഭൗതിക ഉല്പന്നങ്ങളുടെ ഉല്പാദന ലക്ഷ്യങ്ങളും അവ
യിൽ കാതലായവയുടെ മുൻഗണനാക്രമങ്ങളും മറ്റും അടിസ്ഥാനമാ
ക്കിയാകാം. അല്ലെങ്കിൽ മൊത്തം ദേശീയോല്പാദനത്തിന്റെ വളർച്ചാ
നിരക്കിനെയും സാധ്യമായ നിക്ഷേപ നിരക്കിനെയും അടിസ്ഥാനമാ
ക്കിയാകാം. എല്ലാ ആസൂത്രണത്തിന്റെയും അന്തിമലക്ഷ്യം സമൂഹ
ത്തിനു ലഭ്യമായ ഉപഭോഗച്ചരക്കുകളും സേവനങ്ങളും വർധമാനമായ
തോതിൽ ലഭ്യമാക്കുക എന്നതാണല്ലോ. അതിനാൽ ഉല്പന്നങ്ങളെ
അടിസ്ഥാനമാക്കിയ സമീപനം തന്നെ സ്വീകരിക്കാം. ഒരു ലേഖന
ത്തിന്റെ പരിധിക്കുള്ളിൽ ആസൂത്രണത്തിന്റെ പരുക്കനായ ഒരു ചട്ട
കൂടുപോലും വികസിപ്പിക്കാൻ സാധ്യമല്ല. ചില ദിശകൾ സൂചിപ്പി
ക്കുകമാത്രമേ പറ്റൂ.
ഏതൊരു സമൂഹത്തിനും പ്രാഥമികമായ ചില ആവശ്യങ്ങളു
ണ്ടല്ലോ. അതിന്റെ ആരോഗ്യപരമായ നിലനിൽപ്പിനും വളർച്ചക്കും
വേണ്ട ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാ
ഭ്യാസം മുതലായവ. ഇതിനാവശ്യമായ ഭൗതിക സാമഗ്രികൾ
ഉല്പാദിപ്പിക്കുകയാണ് ഏറ്റവും ആദ്യമായി വേണ്ടത്. കൃഷിയും വ്യവ
സായവും ഇതിൽ പ്രധാനമാണ്. ഭക്ഷണത്തിന് പുറമെ മറ്റു പല
ഉല്പന്നങ്ങളും ഉണ്ടാക്കാൻ വേണ്ട അസംസ്കൃത പദാർഥങ്ങൾ
കൃഷിയിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ വ്യാവസായിക മേഖ
ലയിലെ ആസൂത്രണത്തിന്റെ വിജയം കാർഷിക മേഖലയിലെ
ആസൂത്രണത്തിന്റെ വിജയവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇന്ത്യ
യുടെ ചരിത്രത്തിൽ പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്
“പഞ്ചവത്സരപദ്ധതി'. ഈ രീതിയുടെ പ്രധാന ആസൂത്രകരിൽ ഒരാ
ളായ ചാൾസ് ബെത്തൽ ഹൈം പറയുന്നു: “രണ്ടാം പദ്ധതി
നടപ്പാക്കുന്നതിൽ വന്ന ബുദ്ധിമുട്ടുകൾക്ക് പ്രധാന കാരണം,എന്റെ
അഭിപ്രായത്തിൽ, 1948 ലെ സാമ്പത്തിക നയപ്രഖ്യാപനത്തിൽ
ഉൾക്കൊള്ളിച്ചിരുന്ന തത്വങ്ങളും ആശയങ്ങളും ധീരമായി നടപ്പാക്കി
വികസിപ്പിക്കുന്നതിനു പകരം പിന്നോക്കം പോവുകയാണ് ഉണ്ടാ
യതെന്നതും പുരോഗമനപരമായ ഒരു സാമൂഹ്യനയം, പ്രത്യേകിച്ച്
കാർഷിക ബന്ധങ്ങളിൽ, ഉണ്ടായിരുന്നില്ല എന്നതും ആണ്. ഇത്തര
ത്തിലുള്ള പരാധീനതകളിൽ നിന്നു സ്വതന്ത്രമായ ഒരു ചട്ടക്കൂടിലേ
ശാസ്ത്രീയമായ ആസൂത്രണം നടത്താൻ ഒ.
വിഭവങ്ങൾ
കേരളത്തെ ഒരു സ്വതന്ത്ര സാമ്പത്തിക ഘടകമായി ( രാഷ്ട്രി
യമായല്ല ) എടുക്കുന്നു എന്നു പറഞ്ഞാൽ ആത്യന്തികമായി നമുക്ക്
C
S
C
C
C
J<noinclude></noinclude>
lzb3wy9nqtnv2vwxtjtes46rbtmkovf
താൾ:Sasthrejnen Pouranakumbol 2004 June.pdf/39
106
84632
245343
2026-07-16T18:54:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സയൻസും ടെക്നോളജിയും... തിനു പുറമെ മറ്റു പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. മൂലധനത്തിന്റെയും തൊഴിലില്ലായ്മയുടെയും പ്രശ്നങ്ങൾ ഇന്ത്യയിൽ ഒരു സോഷ്യലിസ്റ്റ് വ്യവസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245343
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സയൻസും ടെക്നോളജിയും...
തിനു പുറമെ മറ്റു പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്.
മൂലധനത്തിന്റെയും തൊഴിലില്ലായ്മയുടെയും പ്രശ്നങ്ങൾ
ഇന്ത്യയിൽ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ വന്നാൽ തന്നെയും
ഇന്നത്തെ കാഴ്ചപ്പാടിലൂടെയാണ് വ്യവസായവൽകരണം നടത്തുന്ന
തെങ്കിൽ, അതായത് മൂലധന പ്രധാനങ്ങളും ഊർജപ്രധാനങ്ങളു
മായ വൻവ്യവസായങ്ങളെ മുഖ്യമായും ആശ്രയിക്കുകയാണെങ്കിൽ
നാം എവിടേയും എത്തുന്നതല്ല. ആവശ്യമായ മൂലധനം ഒരിക്കലും
സംഭരിക്കാൻ സാധിക്കുന്നതല്ല. മൂലധനത്തെ പണത്തിൽ കുറിക്കു
ന്നത് അർഥമില്ലാത്ത ഏർപ്പാടാണ്. വികസിത വ്യാവസായിക
രാജ്യങ്ങൾ മൂലധനം സംഭരിച്ച മാർഗം നമുക്ക് അടഞ്ഞിരിക്കുന്നു. നമ്മെ
സംബന്ധിച്ചിടത്തോളം ഇവിടത്തെ അധ്വാനിക്കാൻ ശക്തിയുള്ള ജന
ങ്ങളുടെ (സ്ത്രീകളും പുരുഷൻമാരും) എണ്ണവും അവരുടെ സാങ്കേ
തിക വൈദഗ്ധ്യവുമാണ് മൂലധനം.
പുനർനിർമാണത്തിന്റെ തുടക്ക ഘട്ടത്തിൽ ഇത് വ്യക്തമായി
നമുക്ക് ബോധ്യപ്പെടുന്നതാണ്. അതിനാൽ ആദ്യമാദ്യമൊക്കെ തൊഴിൽ
പ്രധാനമായ പദ്ധതികളായിരിക്കും നമ്മുടെ മനസ്സിലുണ്ടായിരിക്കുക.
എങ്കിലും എത്രയും വേഗത്തിൽ വൻതോതിൽ മൂലധനമിറക്കിയ കൂറ്റൻ
കൂറ്റൻ വ്യവസായശാലകൾ സ്ഥാപിക്കണം എന്നായിരിക്കും നമ്മുടെ
ലക്ഷ്യം. സോവിയറ്റ് യൂണിയനിലെ വ്യവസായവൽകരണത്തിന്റെ
സാങ്കേതിക സ്വഭാവം യൂറോപ്പിലോ അമേരിക്കയിലോ നടന്ന വ്യവ
സായവൽകരണത്തിന്റേതിൽ നിന്ന് ഏറെ വ്യത്യസ്തമല്ല. അവിടെയും
പട്ടണങ്ങളിൽ തന്നെയാണ് വ്യവസായശാലകൾ അധികവും വരുന്നത്.
പട്ടണങ്ങളിലെ ജനസംഖ്യ വളരുകയാണ്. ഗ്രാമങ്ങളിലെ ജനങ്ങളിൽ
ഭൂരിഭാഗത്തിന്റെയും ലക്ഷ്യം മോസ്കോവിലോ, ലെനിൻഗാദിലോ
എത്തിച്ചേരുകയെന്നതാണ്. ഗ്രാമപ്രദേശങ്ങളും നഗര പ്രദേശങ്ങളും
തമ്മിലുള്ള വൈരുധ്യത്തെ വൻകിട വ്യവസായങ്ങൾ മൂർഛിപ്പിക്കുക
യാണ്. അല്ലാതെ കുറക്കുകയല്ല ചെയ്യുന്നത്. ചൈനയിൽ മാത്രമാണ്
സ്വല്പമെങ്കിലും വ്യത്യസ്തമായിട്ടുള്ള മാർഗം അവലംബിക്കപ്പെട്ടിട്ടു
ള്ളത്. പക്ഷെ എത്രകണ്ട് ദൃഢവും ദൂരവ്യാപകവുമായിട്ടുള്ള ഒരു
കാഴ്ചപ്പാടിന്റെ ഫലമാണിതെന്ന് പറയാൻ വിഷമമാണ്.
ഇന്ത്യൻ വ്യവസായവൽകരണത്തിന്റെ ദർശനം
ഇന്ത്യയിലുള്ള പ്രകൃതി വിഭവങ്ങളും മാനുഷിക വിഭവങ്ങളും
ആയിരിക്കണം ഇവിടത്തെ വ്യവസായവൽകരണത്തിന്റെ അടിത്തറ
*അല്ലായിരുന്നു എന്ന് കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തെ അനുഭവം തെളിയിക്കുന്നു.<noinclude></noinclude>
f0496coxprw0phr6zscozqii6roujpw
താൾ:Sasthrejnen Pouranakumbol 2004 June.pdf/49
106
84633
245344
2026-07-16T18:55:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കേരളത്തിന്റെ വ്യവസായ... - 49 ഇവിടത്തെ ഭൗതിക – മാനുഷിക വിഭവങ്ങളെ തന്നെ ആശ്രയിക്കണം എന്നു വരുന്നു. കേരളത്തിൽ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും തുല്യമായിരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245344
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കേരളത്തിന്റെ വ്യവസായ...
-
49
ഇവിടത്തെ ഭൗതിക – മാനുഷിക വിഭവങ്ങളെ തന്നെ ആശ്രയിക്കണം
എന്നു വരുന്നു. കേരളത്തിൽ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും
തുല്യമായിരിക്കും. ഇവിടുത്തെ വിഭവങ്ങളെ ഉല്പാദന പ്രവർത്തന
ത്തിനു വേണ്ടി കൂട്ടിയിണക്കാൻ ശ്രമിക്കുമ്പോൾ പല കണ്ണികളും
ദുർബലമായി കാണാം. ചിലവ ഇല്ലെന്നും വരും. ഉദാഹരണത്തിന്
എന്ത് വ്യവസായമായാലും ഇരുമ്പുവേണം. നമുക്കതില്ല. കോഴിക്കോ
ട്ടുണ്ടെങ്കിൽ തന്നെ കൽക്കരിയില്ല, എണ്ണയില്ല, ചെമ്പില്ല, നിക്കലില്ല,
ഗന്ധകമില്ല. അങ്ങനെ പലതുമില്ല. അവയൊക്കെ പുറമെ
നിന്ന്
കൊണ്ടുവരേണ്ടിവരും. അതേമാതിരി പലസാധനങ്ങളും നമുക്ക് ഇവി
ടത്തെ ഉപഭോഗത്തിനാവശ്യമുള്ളതിൽ കൂടുതൽ ഉണ്ട്, ഉണ്ടാക്കാം.
തേയില, റബ്ബർ, തേങ്ങ ഇത്യാദി. ഇതൊക്കെ വെളിയിലേക്കയയ്ക്കാം.
റബ്ബറിനെ റബ്ബറായല്ല, ടയറും മറ്റുൽപ്പന്നങ്ങളുമാക്കി മാറ്റിയിട്ടു മതി
അയക്കുക.
കേരളത്തിന്റെ ഭൗതിക വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്
അതിന്റെ ഭൂമിശാസ്ത്ര പരമായ കിടപ്പുതന്നെയാണ്.
ഭൂമധ്യരേഖയുടെ സാമീപ്യം ധാരാളമായ സൗര ഊർജം പ്രദാനം
ചെയ്യുന്നു. മൺസൂൺ സമൃദ്ധമായ കാലവർഷം നൽകുന്നു. സഹ്യ
നിൽ നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞുള്ള കിടപ്പ് ജല വൈദ്യുതി ഉല്പാ
ദനത്തിന് സഹായിക്കും. 800 കി.മീറ്ററിൽ നീണ്ടുകിടക്കുന്ന കടൽക്കര
വൻതോതിൽ മത്സ്യബന്ധനം സാധ്യമാക്കുന്നു.
കടലോര പ്രദേശം കേരവൃക്ഷങ്ങൾക്കും മലമ്പ്രദേശം വനോൽപ്പ
ന്നങ്ങൾക്കും നിദാനമായി വർത്തിക്കുന്നു. ഭൂമിക്കു മുകളിലുള്ള ഭൗതിക
രൂപങ്ങളുടെ ഏകദേശ രൂപമാണിത്.
ചവറയിലും മറ്റുമുള്ള ലോഹമണൽ ആണ് അറിയപ്പെട്ട ധാതു
നിക്ഷേപങ്ങളിൽ പ്രധാനം. കോഴിക്കോട് ഇരുമ്പയിർ, നീലേശ്വരത്ത്
ബോക്സൈറ്റ്, വാളയാറിൽ ചുണ്ണാമ്പുകല്ല്. ഇങ്ങനെ പലതും വെളി
ച്ചത്ത് വരുന്നുണ്ട്. കൊച്ചിക്കടലിൽ എണ്ണയുണ്ടെന്ന് കരുതുന്നു. ചുരു
ക്കത്തിൽ ഭൂമിക്കടിയിലുള്ള വിഭവങ്ങളെപറ്റി നമുക്കിപ്പോഴുള്ള അറിവ്
തുലോം പരിമിതമാണെന്ന് മാത്രമേ പറയാൻ പറ്റൂ.
വ്യവസായ പ്രാധാന്യമുള്ള കാർഷിക വിഭവങ്ങൾ റബ്ബർ, മര
ച്ചീനി, തെങ്ങ് എന്നിവയാണ്. കശുവണ്ടി, കാപ്പി, തേയില, ഏലം മുത
ലായ സുഗന്ധ ദ്രവ്യങ്ങൾ, പഴവർഗങ്ങൾ എന്നിവ ഭക്ഷ്യവ്യവസായ
ത്തിൽ പ്രാധാന്യമർഹിക്കുന്നു.
തെങ്ങ്, നെല്ല്, മരച്ചീനി, കമുക്, റബ്ബർ എന്നിവയാണ് ഏറ്റവും
പ്രധാനപ്പെട്ട കാർഷിക വിളകൾ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്<noinclude></noinclude>
ju1fru4y6947v0vifojdynzy8l5cf3b
താൾ:Sasthrejnen Pouranakumbol 2004 June.pdf/55
106
84634
245345
2026-07-16T18:55:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കേരളത്തിന്റെ വ്യവസായ.... 55 തുണിത്തരങ്ങൾ കേരളത്തിന് പുറമെനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട ന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇവിടേക്കാവശ്യമായ തുണിത്ത രങ്ങൾ മുഴു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245345
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കേരളത്തിന്റെ വ്യവസായ....
55
തുണിത്തരങ്ങൾ കേരളത്തിന് പുറമെനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട
ന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇവിടേക്കാവശ്യമായ തുണിത്ത
രങ്ങൾ മുഴുവൻ ഇവിടെ ഉണ്ടാക്കണം. ആളൊന്നുക്ക് മിനിമം 20 മീറ്റർ
തുണിയെങ്കിലും ലഭ്യമാക്കണം.
പാർപ്പിടം
കേരളത്തിൽ വളരെയധികം പേർ ഭവനമില്ലാത്തവരോ അനാരോ
ഗ്യകരമായ ചാളകളിൽ താമസിക്കുന്നവരോ ആണ്. അതേസമയം
ഇടത്തരക്കാരും പണക്കാരും കേരളത്തിന്റെ കാലാവസ്ഥക്ക് ഒട്ടും യോ
ജിക്കാത്തതും വളരെയേറെ ഇരുമ്പും സിമന്റും ആവശ്യമായിവരുന്ന
തുമായ ടെറസ് കെട്ടിടങ്ങളാണ് നിർമിക്കുന്നത്. ഇത് വിഡ്ഢിത്തമാണ്.
ഇരുമ്പിനും സിമന്റിനും കൂടുതൽ പ്രധാനമായ മറ്റു ഉപയോഗങ്ങളു
ണ്ട്. കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ ഭവനനിർമാണ
പ്രവർത്തനങ്ങൾക്ക് ആവശ്യമായ അസംസ്കൃത പദാർഥങ്ങൾ ഇവി
ടെതന്നെയുണ്ട്. ഓട്, ഇഷ്ടിക, മരവ്യവസായങ്ങൾ വികസിപ്പിക്കാൻ
അത് വക നൽകുന്നു.
ആരോഗ്യം
ഇത് ഉറപ്പുവരുത്തുന്നതിന്റെ ഏറ്റവും പ്രധാന ഘടകങ്ങളാണ്
ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ . ശുദ്ധ ജല വിതരണം,
മാലിന്യദൂരീകരണം തുടങ്ങിയ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ,
ആവശ്യമായ ആശുപത്രികൾ, മരുന്നുകൾ, ഡോക്ടർമാർ
->
ഇവ
യ്ക്കെല്ലാം വേണ്ട ഇൻഫ്രാസ്ട്രക്ചർ - അടിസ്ഥാന സൗകര്യങ്ങൾ
ഇന്നും കേരളത്തിലുണ്ട്. അവ വിനിയോഗിക്കുന്നതിൽ മൗലികമായി
യാതൊരു ബുദ്ധിമുട്ടും കാണാൻ പറ്റില്ല. പൊതുജനാരോഗ്യത്തിന്റെ
തത്വ സംഹിതയിൽ ഇന്ന് പ്രകടമായി കാണുന്ന ചില പോരായ്മകൾ
മാറ്റേണ്ടതുണ്ട്. നൂറ്റാണ്ടുകളുടെ അനുഭവ പാരമ്പര്യമുള്ള ആയുർവേദ
ചികിത്സാ സമ്പ്രദായത്തെ, അതിനുവേണ്ടി കോളേജുകളും ആശുപ
ത്രികളും ഉണ്ടെങ്കിലും, ചിട്ടയായി തരം താഴ്ത്തുകയും നശിപ്പിക്കു
കയും ചെയ്യുന്ന ഒരു വിദ്യാഭ്യാസ രീതിയും ആരോഗ്യ സേവന
സമ്പ്രദായവുമാണ് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളത്. “ആധുനിക
വൈദ്യ സമ്പ്രദായം മാത്രമേ ശാസ്ത്രീയമായിട്ടുള്ളൂ എന്നാണ് വെപ്പ്.
രണ്ടു സമ്പ്രദായങ്ങളേയും പരസ്പരം യോജിപ്പിച്ച് പൊതുജന സേവ
നത്തിനുപയോഗിക്കുകയല്ല ചെയ്യുന്നത്. റഷ്യയിലും ചൈനയിലു
മൊക്കെ പ്രാചീന വൈദ്യ സമ്പ്രദായങ്ങളെയോ ഔഷധങ്ങളെ പറ്റി
യുള്ള അനുഭവസമ്പത്തിനേയോ അപരിഷ്കൃതം, അശാസ്ത്രീയം
എന്നൊക്കെ പറഞ്ഞു തള്ളിക്കളയുകയല്ല ഉണ്ടായിട്ടുള്ളത്. അവർ<noinclude></noinclude>
mp4ytjpaj7xgri8cqqj2vi9oeoz3cpe
താൾ:Sasthrejnen Pouranakumbol 2004 June.pdf/69
106
84635
245346
2026-07-16T18:55:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കമ്പ്യൂട്ടറും ഓട്ടമേഷനും... 69 b. സംഗീത കച്ചേരികൾ, ബാലെകൾ, നാടകങ്ങൾ, സിനിമ എന്നി വയ്ക്കായി ഈ രാജ്യങ്ങളിലെ ശരാശരി പൗരൻ ചെലവഴിക്കുന്ന സമയം അമേരിക്കയിലേതിനേക്കാള...' താൾ സൃഷ്ടിച്ചിരിക്കുന്നു
245346
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കമ്പ്യൂട്ടറും ഓട്ടമേഷനും...
69
b. സംഗീത കച്ചേരികൾ, ബാലെകൾ, നാടകങ്ങൾ, സിനിമ എന്നി
വയ്ക്കായി ഈ രാജ്യങ്ങളിലെ ശരാശരി പൗരൻ ചെലവഴിക്കുന്ന
സമയം അമേരിക്കയിലേതിനേക്കാളും യു.കെ.യിലേതിനേക്കാളും
കൂടുതലാണ്. ലോകത്തിൽ ഏറ്റവും അധികം ബാലെകളും സിനി
മകളും കാണുന്നതും സംഗീതം കേൾക്കുന്നതും സോവിയറ്റ്
c.
d.
e.
പൗരന്മാരാണ്.
അമേരിക്കയിൽ ആകെയുള്ള എൻജിനീയർമാരുടെ ഇരട്ടിയിൽ
കൂടുതലാണ് സോവിയറ്റ് യൂണിയനിലുള്ളത്. പ്രതിവർഷ ഉല്പാ
ദനം നാലുമടങ്ങിൽ കൂടുതൽ വരും.
തങ്ങളുടെയോ തങ്ങളുടെ കുഞ്ഞുങ്ങളുടെയോ ഭാവിയെ കുറിച്ച്
സോഷ്യലിസ്റ്റ് പൗരന് ഒരാശങ്കയുമില്ല. വയസ്സ് കാലത്ത് നോക്കാ
നാളില്ലാതെ വിഷമിക്കേണ്ടിവരുമെന്നോ കുട്ടികൾ അനാഥരായി
ത്തിരുമെന്നോ അവർക്ക് ഭയമില്ല. ഭയമില്ലാത്ത ഒരു സമൂഹത്തിൽ,
സ്വാഭാവികമായും സ്നേഹവും മനുഷ്യത്വവും കൂടിയിരിക്കും.
മനുഷ്യനെ മൃഗമാക്കുന്ന ചരസ്സും കഞ്ചാവും തോക്കും ഒന്നും
സോഷ്യലിസ്റ്റ് പൗരൻമാർക്ക് ആവശ്യമില്ല. അവർ തികച്ചും
പൂർണമനുഷ്യരായിത്തീരുന്നു.
അങ്ങനെ, കമ്പ്യൂട്ടറുകളും ഓട്ടമേഷനും റോബോട്ടുകളും മുത
ലാളിത്ത സമൂഹത്തിൽ മനുഷ്യനെ മൃഗമാക്കുന്നു. സോഷ്യലിസ്റ്റ്
സമൂഹത്തിൽ മനുഷ്യനെ മൃഗങ്ങളുടേതായ പരിമിതികളിൽ നിന്ന്
മോചിപ്പിച്ച് മഹാനാക്കുന്നു.
ഇന്ത്യയിലെ കഥയോ?
ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത് രണ്ടുമല്ല അത് ചെയ്യു
ന്നത്. അധ്വാനിക്കുന്നവരുടെ അവകാശ സമരങ്ങൾ, പുതിയൊരു
സാമൂഹിക വ്യവസ്ഥക്കുവേണ്ടിയുള്ള സ്വാതന്ത്ര്യസമരങ്ങൾ, അടിച്ച
മർത്താൻ കോടതിക്കും പൊലീസിനും പട്ടാളത്തിനും നേരിട്ട് സഹാ
യമേകുന്നു. അധ്വാനിക്കുന്നവരെ നേരിട്ട് ദുർബലപ്പെടുത്തുന്ന ഒരു മർദ
നോപാധി എന്ന
നിലയിലാണ് ഭൂരിപക്ഷം രംഗങ്ങളിലും അവ
പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തിന്റെ ആകെ തൊഴിൽ ശക്തിയെടുക്കു
കയാണെങ്കിൽ അതിന്റെ ശരാശരി ഉല്പാദന ക്ഷമത വർധിപ്പിക്കാൻ
ഇവിടെ വിഭാവനം ചെയ്യുന്ന കമ്പ്യൂട്ടറൈസേഷൻ സഹായിക്കുന്നത
ല്ല. കാരണം വർധമാനമായ ഉല്പന്നങ്ങൾക്ക് വിപണിയില്ലായ്മയാണ്
ഇവിടത്തെ പ്രതിസന്ധിയുടെ ഒരു മുഖ്യ ഘടകം. ആ വിപണിയെ
കൂടുതൽ സങ്കുചിതമാക്കുകയാണ് ഇതുവഴിയുണ്ടാകുക.<noinclude></noinclude>
fz5d9ghn6d59meuux7f4fie3ianwy57
താൾ:Sasthrejnen Pouranakumbol 2004 June.pdf/78
106
84636
245347
2026-07-16T18:55:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '78 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ വൈദ്യുതി ഡിമാൻറിൽ വരുന്ന വർധന മതിക്കുകയാണ് ആദ്യത്തെ പണി. മുൻകാല അനുഭവവും ഭാവിയിലേയ്ക്കായി ബോധ പൂർവം എടുക്കുന്ന തീരുമാനങ്ങളുമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245347
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>78
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
വൈദ്യുതി ഡിമാൻറിൽ വരുന്ന വർധന മതിക്കുകയാണ്
ആദ്യത്തെ പണി. മുൻകാല അനുഭവവും ഭാവിയിലേയ്ക്കായി ബോധ
പൂർവം എടുക്കുന്ന തീരുമാനങ്ങളുമാണ് ഇതിനാധാരം. പല തര
ത്തിലും ഈ “മതിക്കൽ നടത്താം. ഉപഭോഗത്തിന്റെ ഓരോ മേഖല
യെയും (ഗാർഹികം, കൃഷി, വ്യവസായം, വ്യാപാരം, ട്രാൻസ്പോർട്
ഇത്യാദി) വെവ്വേറെ എടുത്ത് ഓരോന്നിലും, വരുന്ന ഓരോ വർഷവും
ഉണ്ടാകാവുന്ന വർധനവ് മതിച്ച് മൊത്തം ഡിമാന്റിൽ ഉണ്ടാകാവുന്ന
വർധന കാണാം. ഇതിന് 'സെക്ടറൽ' രീതി എന്നു പറയുന്നു. മുൻ
കൊല്ലങ്ങളിലെ ശരാശരി വർധന നിരക്കിന്റെ അടിസ്ഥാനത്തിൽ മതി
ക്കുന്ന മറ്റൊരു രീതിയുണ്ട്. ദേശീയ വരുമാന വർധന നിരക്കിന്റെയും
വ്യാവസായിക വളർച്ചാ നിരക്കിന്റെയും അടിസ്ഥാനത്തിലും ഗണി
ക്കാം. വിവിധ രീതിയിലുള്ള മതിപ്പുകൾ പട്ടിക 4 ൽ താരതമ്യപ്പെടു
ത്തിയിരിക്കുന്നു
പട്ടിക 4.
വൈദ്യുതി ഡിമാന്റ് 1980-2000
മതിപ്പ്
കൊല്ലം
ആവശ്യമായ
ഉപഭോഗം കോടി യൂണിറ്റ് വിവിധ മതിപ്പുകൾ
ഉല്പാദനശേഷി
I
II III IV
V
VII
VIII
1980-81 354 313 330 315
1985-86 539 504 517 448
1990-91 773 812 840 605
380 280
338
422
604 514
521
650
924 757 773
966
1310 1206
1173
1466
2290
I
II
1995-96 1108 1307 1344 840
2000-01 1598 2105 2150 1092 2096 1940 1830
മതിപ്പ് രീതിയുടെ വിവരങ്ങൾ
III
IV
V
VI
ആറാം പദ്ധതി വൈദ്യുതതര ഊർജ ടാസ്ക് ഫോഴ്സ് - സെക്ട
റൽ രീതി
10% പ്രതിവർഷവർധന - ഗ്ലോബൽ രീതി.
ദേശീയ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ - ലോജിസ്റ്റിക് മാതൃ
ക
ദേശീയ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം ഘാത
വാർഷിക പവർ സർവെ - ഇന്ത്യാ ഗവൺമെന്റ്
ഏഴാം പദ്ധതി - കരട് നിർദേശങ്ങൾ - വൈദ്യുതി ബോർഡ്
VII മേൽ കൊടുത്ത എല്ലാറ്റിന്റെയും കൂടിയുള്ള നേർ ശരാശരി മതി<noinclude></noinclude>
2x90nj1oisleovaz1wvesnh2174z1qi
താൾ:Sasthrejnen Pouranakumbol 2004 June.pdf/98
106
84637
245348
2026-07-16T18:55:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '98 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ അവർക്ക് കഴിയുന്നില്ല. ജനസംഖ്യയിൽ പകുതിയിലധികം പേർ HIV പോസിറ്റീവ് ആണ് ഇവർ ശാസ്ത്രജ്ഞരുടെ മുമ്പാകെ വയ്ക്കുന്ന പ്രശ്നങ്ങൾ വേറെയാണ്....' താൾ സൃഷ്ടിച്ചിരിക്കുന്നു
245348
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>98
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
അവർക്ക് കഴിയുന്നില്ല. ജനസംഖ്യയിൽ പകുതിയിലധികം പേർ HIV
പോസിറ്റീവ് ആണ് ഇവർ ശാസ്ത്രജ്ഞരുടെ മുമ്പാകെ വയ്ക്കുന്ന
പ്രശ്നങ്ങൾ വേറെയാണ്. എങ്ങനെ വെള്ളം സംരക്ഷിക്കാം. എങ്ങനെ
കാർഷികോല്പാദനം വർധിപ്പിക്കാം? എങ്ങനെ എയ്ഡ്സ് വരുന്നത്
തടയാം?
കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങൾ
കൂടുതൽ സങ്കീർണമാണ്. ആളോഹരി ലഭ്യമായ കൃഷിയോഗ്യഭൂമി
0.07 ഹെക്ടർ മാത്രമാണ്. കാര്യമായ ധാതുസമ്പത്തൊന്നുമില്ല. എങ്ങ
നെയാണ് സമൂഹത്തിന് ആവശ്യമായ ഭക്ഷണമുണ്ടാക്കുക? എങ്ങ
നെയാണ് എല്ലാവർക്കും തൊഴിൽ നൽകുക
ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള അസമത്വങ്ങൾ
കുറയ്ക്കാൻ ഏതെല്ലാം ശാസ്ത്ര-സാങ്കേതികവിദ്യകളാണ് ഉപകരി
ക്കുക. അവ വളർത്താൻ ശാസ്ത്രസാങ്കേതികവിദഗ്ധർക്ക് സ്വയമേവ
എന്തൊക്കെ ചെയ്യാൻ കഴിയും? പ്രതിമാസം 10000 രൂപ പ്രതിഫലം
പറ്റി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടണമോ, അതോ ഒരു ലക്ഷം
രൂപ പറ്റി ജൈവായുധങ്ങളും രാസായുധങ്ങളും അണുബോംബുകളും
മിസൈലുകളും ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമോ?
ധാർമികതയുടെ തലത്തിലുള്ള ഒരു ചോദ്യം കൂടിയാണിത്. ഭാവിലോ
കത്തെക്കുറിച്ചുള്ള സങ്കൽപമെന്താണ്? അമേരിക്കയുടെ കീഴിലുള്ള
ഒരൊറ്റ സാമ്രാജ്യം അതാണോ നാം കാണുന്ന ഭാവിലോകം. അതോ,
സ്വതന്ത്രങ്ങളും ഒട്ടൊക്കെ സ്വയം പര്യാപ്തങ്ങളുമായ ഒട്ടേറെ കൊച്ചു
കൊച്ചു സമൂഹങ്ങളും തദ്ദേശീയ സമ്പദ് വ്യവസ്ഥകളും അവയെ
കീഴ്മേൽ ക്രമത്തിലല്ലാതെ തുല്യതയോടെ കൂട്ടിയിണക്കുന്ന സംവി
ധാനങ്ങളും അടങ്ങുന്ന ഒരു ലോകമാണോ നാം മുന്നിൽ കാണുന്നത്.
രണ്ടിനും ആവശ്യമായ ശാസ്ത്രസാങ്കേതിക വിദ്യകൾ വ്യത്യസ്ത
ങ്ങളാണ്. ആദ്യത്തേത് മനുഷ്യരെ മൃഗതുല്യരാക്കുന്നു. അവസാനം
തമ്മിൽ തമ്മിൽ പോരടിച്ച് സർവനാശത്തിന് വഴിയൊരുക്കുന്നു. രണ്ടാ
മത്തേത് മനുഷ്യനെ കൂടുതൽ പൂർണനായ മനുഷ്യനാക്കുന്നു; സുസ്ഥി
രമായ സമൂഹം ഉറപ്പുവരുത്തുന്നു. ഈ പാത തിരഞ്ഞെടുക്കാൻ
ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും സാമാന്യജനങ്ങളെ സഹാ
യിക്കണം. മനുഷ്യത്വമുഖത്തോടു കൂടിയതാകണം അവരുടെ
ശാസ്ത്രവും സാങ്കേതികവിദ്യയും.<noinclude></noinclude>
elwwm1tgtynpev1l28jggquuob1z7pf
താൾ:Sasthrejnen Pouranakumbol 2004 June.pdf/109
106
84638
245349
2026-07-16T18:55:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ • 109 നാം ചെയ്യുന്നതും ചെയ്യാത്തതും പറയുന്നതും പറയാത്തതും ഒക്കെ ജനജീവിതത്തെ ഗണ്യമായി ബാധിച്ചേക്കാം എന്ന ബോധം, പണക്കാരെയും ദരിദ്രര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245349
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
•
109
നാം ചെയ്യുന്നതും ചെയ്യാത്തതും പറയുന്നതും പറയാത്തതും
ഒക്കെ ജനജീവിതത്തെ ഗണ്യമായി ബാധിച്ചേക്കാം എന്ന
ബോധം,
പണക്കാരെയും ദരിദ്രരെയും ഒരേപോലെ ആയിരിക്കില്ല. അവ
ബാധിക്കുക.
നമുക്ക് പക്ഷപാതിത്തം ഉണ്ട്. ദരിദ്രരോട് പക്ഷപാതിത്തം. നാം
പറയുന്നതും ചെയ്യുന്നതും അവരെ സഹായിക്കാനായിരിക്കും,
ഉപദ്രവിക്കാനായിരിക്കില്ല.
* ദരിദ്ര വിരുദ്ധ പ്രവർത്തനങ്ങൾക്ക് സമശീർഷരിൽ നിന്ന് കിട്ടുന്ന
അംഗീകാരത്തേക്കാൾ സാധാരണ ജനങ്ങളിൽ നിന്നു കിട്ടുന്ന
സ്നേഹത്തെയും അംഗീകാരത്തെയുമാണ് നാം വിലമതിക്കുന്നത്.
നമ്മുടെ പക്കലുള്ള അറിവും വിവരവും ജനങ്ങളുമായി പങ്കിടും.
അതിന് അനുയോജ്യമായ രീതികൾ വളർത്തിയെടുക്കും.
സർക്കാർ തൊഴിൽ ചട്ടങ്ങൾ ലംഘിക്കാതെ തന്നെ ഇത് സാധി
ക്കുന്നതാണ്.
.
ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്ര രാജ്യത്ത് പ്രത്യേകിച്ചും, അല്ലാ
തെയും “പഞ്ചനക്ഷത്ര ജീവിത ശൈലി അത്യന്തം അധാർമി
കമാണെന്ന് നാം കരുതുന്നു.
ഭൗതിക വികാസത്തിന് പരിമിതിയുണ്ട്. എന്നാൽ ആത്മിയ
വികാസത്തിനില്ല. ഇത് നമ്മൾ മനസ്സിലാക്കുന്നു. വർധിച്ച വിശ്രമ
സമയം, കലാസാംസ്കാരിക മേഖലകളിലെ വർധിച്ച പങ്കാളി
ത്തം, കുറഞ്ഞ കുറ്റ കൃത്യങ്ങൾ, പൊലീസ് സൈനിക ചെലവു
കളിൽ തുടർച്ചയായ കുറവ്, വർധിച്ച പരസ്പര വേണ്ട, വർധിച്ച
സുരക്ഷിതത്വ ബോധം ഇതൊക്കെയാണ് ആത്മീയ വികാസ
ത്തിന്റെ ലക്ഷണങ്ങൾ. അല്ലാതെ അതിഭൗതിക ശക്തികളോ
ടുള്ള മയക്കത്തിലമർന്ന കീഴടങ്ങലല്ല.
ഒരു സമൂഹത്തിന്റെ ഭൗതിക വികാസം അതിലെ അംഗങ്ങളുടെ
ഭൗതിക ജീവിത ഗുണതയ്ക്ക് ഗ്യാരണ്ടിയാകില്ല. ഉയർന്ന പ്രതി
ക്ഷിതായുസ്സ്, കുറഞ്ഞ രോഗാതുരത, കുറഞ്ഞ ശിശുമരണ
നിരക്കും മാതൃമരണ നിരക്കും, ചിരസ്ഥായിത്വം, കഠിനമായ ശാരി
രികാധ്വാനത്തിൽ നിന്നുള്ള മോചനം-ഇതൊക്കെയാണ് ഉയർന്ന
ഭൗതിക ജീവിത ഗുണതയുടെ ലക്ഷണങ്ങൾ. ഇവ നേടാൻ ശരാ<noinclude></noinclude>
l7e1vr3yxr4osfbqoz8jiiruk1fvrhc
താൾ:Sasthrejnen Pouranakumbol 2004 June.pdf/18
106
84639
245350
2026-07-16T18:56:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '18 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ദനച്ചെലവിൽ പെടുത്തണം. യന്ത്രങ്ങളുടെ ഉടമസ്ഥരുണ്ട്, അവരാണ് മുതലാളിമാർ. കമ്പനിയുടെ മാനേജർ ആയോ, ഡയറക്ടർ ആയോ ഒക്കെ എന്തെങ്കിലും ചുമത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245350
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>18
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ദനച്ചെലവിൽ പെടുത്തണം. യന്ത്രങ്ങളുടെ ഉടമസ്ഥരുണ്ട്, അവരാണ്
മുതലാളിമാർ. കമ്പനിയുടെ മാനേജർ ആയോ, ഡയറക്ടർ ആയോ
ഒക്കെ എന്തെങ്കിലും ചുമതല വഹിക്കുന്നുണ്ടെങ്കിൽ അവർക്കതിന്
പ്രത്യേക പ്രതിഫലം നൽകുന്നതായിരിക്കും. അല്ലാത്ത പക്ഷം ഉല്പാ
ദന പ്രക്രിയയിൽ അവർക്ക് യാതൊരു പങ്കുമില്ല. യന്ത്രങ്ങളും അസം
സ്കൃത സാധനങ്ങളും വെറുതെ വെച്ചാൽ അതിൽ നിന്ന് ഉല്പന്ന
ങ്ങൾ ഉണ്ടാവുകയില്ലല്ലോ. മനുഷ്യന്റെ, തൊഴിലാളിയുടെ, കായികവും
ബുദ്ധിപരവും ആയ അധ്വാനം അതിന്മേൽ ചെന്നല്ലേ ഉല്പന്നങ്ങൾ
ഉണ്ടാവുകയുള്ളൂ. അതിനാൽ അസംസ്കൃത പദാർഥങ്ങൾ, ഉല്പന്ന
ങ്ങൾ (ചരക്കുകൾ ആയിമാറുമ്പോൾ ഉണ്ടാകുന്ന വില വർധനവിന്റെ
അടിസ്ഥാനം അതിലടങ്ങിയിട്ടുള്ള തൊഴിലാളിയുടെ അധ്വാനമാണ്.
വിദ്യുച്ഛക്തി, എണ്ണ, കൽക്കരി മുതലായവയും അസംസ്കൃത പദാർഥ
ങ്ങളുടെ വകുപ്പിൽ പെടുത്താം.
ഇങ്ങനെയുള്ള ഉല്പാദനം നടക്കുമ്പോൾ അതിനായി ഉപയോ
ഗിക്കുന്ന യന്ത്രങ്ങൾ കാലക്രമത്തിൽ പഴകുന്നു, തേയുന്നു. ദ്രവിക്കു
ന്നു. ഒരു നിശ്ചിത കാലത്തിന് ശേഷം അവ പുതുക്കേണ്ടിവരുന്നു.
യന്ത്രങ്ങളുടെ ഉടമസ്ഥനായ മുതലാളിക്ക് ഉല്പാദന പ്രവർത്തനം
കൊണ്ട് നഷ്ടമാകുന്നത്. അങ്ങനെ പറയാമെങ്കിൽ, ഈ തേയ്മാനം
ഒന്നുമാത്രമാണ്. വാസ്തവം പറയുകയാണെങ്കിൽ ഇതും മുതലാളി
യുടെ നഷ്ടമല്ല. അതുവഴിയെ ചർച്ച ചെയ്യാം. ഏതായാലും, അതു
നികത്തിക്കൊടുത്താൽ പിന്നെ അയാൾക്കു യാതൊന്നിലും അവകാ
ശമില്ല; അയാളുമായുള്ള കണക്ക് അതോടെ തീരേണ്ടതാണ്. ഇതി
നായി ഓരോ കൊല്ലവും പഴക്കം മൂലവും തേയ്മാനം മൂലവും യന്ത്ര
ങ്ങൾക്കുണ്ടാകുന്ന വിലയിടിവ് എത്രയെന്നു കണക്കാക്കി ആ തുക
പ്രത്യേക ഫണ്ടായി നീക്കിവെക്കുന്നു. ഈ ഫണ്ടിന് 'മൂലധന വീണ്ട
ടുപ്പ് ഫണ്ട് എന്നുപറയുന്നു. ഒരു യന്ത്രം പത്തുകൊല്ലം ഉപയോഗി
ക്കാമെങ്കിൽ 10 കൊല്ലം കഴിയുമ്പോൾ പുതിയൊരു യന്ത്രം
വാങ്ങാ
നാവശ്യമായ പണം ഇപ്രകാരം ഉടമസ്ഥന്റെ കൈയിൽ കിട്ടുന്നു. മറ്റു
യാതൊന്നിനും അയാൾക്കവകാശമില്ല, തൊഴിലാളികൾക്കാണ് അവ
കാശം യഥാർഥത്തിൽ ഇതിനു കൂടി മുതലാളിക്കവകാശമില്ല. എന്തു
കൊണ്ടെന്നാൽ ഈ ഉല്പാദന യന്ത്രങ്ങളും മുതലാളിയുടെ അധ്വാനം
കൊണ്ടുണ്ടായതല്ല; തൊഴിലാളിയുടെ അധ്വാനത്തെ ചൂഷണം
ചെയ്തെടുത്ത മിച്ചമൂല്യത്തിൽ നിന്നുണ്ടാക്കിയതാണവ.
ഉല്പന്നങ്ങളുടെ മൊത്ത വിലയിൽനിന്ന് അസംസ്കൃത പദാർഥ
ങ്ങളുടെ വില, വിദ്യുച്ഛക്തി,എണ്ണ മുതലായവയുടെ വില, കെട്ടിട
ങ്ങൾ മുതലായവയുടെ വാടക, മൂലധന വീണ്ടെടുപ്പ് ഫണ്ടിലേക്കുള്ള
തുക എന്നിവ കഴിച്ചാൽ ഉല്പാദനം കൊണ്ടുണ്ടായ മൂല്യവർധന
ലഭിക്കുന്നു. ഇതിന്റെ മുഴുവൻ അവകാശികളും തൊഴിലാളികളാണ്.<noinclude></noinclude>
bys7klc80jlss1vnwz7kacyzp40awbk
താൾ:Sasthrejnen Pouranakumbol 2004 June.pdf/56
106
84640
245351
2026-07-16T18:56:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '99 56 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ചെയ്തപോലെ ഇവിടേയും എല്ലാ സമ്പ്രദായങ്ങളേയും ആതുരസേ വനത്തിനായി അടിമപ്പെടുത്തണം, അല്ലാതെ സീബ്, ഷെറിങ്ങ്, പാർക്ക് ഡേവിസ്, ലെഡർലി ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245351
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>99
56
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
ചെയ്തപോലെ ഇവിടേയും എല്ലാ സമ്പ്രദായങ്ങളേയും ആതുരസേ
വനത്തിനായി അടിമപ്പെടുത്തണം, അല്ലാതെ സീബ്, ഷെറിങ്ങ്, പാർക്ക്
ഡേവിസ്, ലെഡർലി തുടങ്ങിയ ഔഷധ നിർമാതാക്കൾക്കും അവ
രുടെ താല്പര്യങ്ങൾക്കും അടിമപ്പെടുകയല്ല വേണ്ടത്. ആവശ്യമായ
മരുന്നുകൾ നമുക്കുണ്ടാക്കാൻ സാധിക്കും.
വിദ്യാഭ്യാസം
പത്താം ക്ലാസ്സുവരെ നിർബന്ധിത വിദ്യാഭ്യാസം സാർവത്രിക
മാക്കാനോ അതോടുകൂടി സാധാരണ തരത്തിലുള്ള ഗുമസ്താദി പണി
കൾക്ക് വിദ്യാർഥിയെ പരിശീലിപ്പിക്കാനോ പ്രയാസം കാണില്ല. ഇതു
മായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വ്യവസായം കെട്ടിട നിർമാ
ണവും ഫർണീച്ചർ നിർമാണവും പുസ്തകനിർമാണവുമാണ്.
മറ്റു ആവശ്യങ്ങൾ
20-ാം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യന് പ്രത്യേകിച്ച് കേര
ളത്തെപ്പോലെ ഇപ്പോൾ തന്നെ ഇത്രയും സാംസ്കാരികമായി പുരോ
ഗമിച്ചു കഴിഞ്ഞിട്ടുള്ള ഒരു രാജ്യത്തെ നിവാസിക്ക് ഭക്ഷണാദി ഭൗതിക
സൗകര്യങ്ങൾ കൊണ്ടുമാത്രം തൃപ്തിപ്പെടുവാൻ ഒക്കില്ല. നൂറുക
ണക്കിന് സാംസ്കാരിക ആവശ്യങ്ങൾ ഉണ്ട്. ഇടത്തരക്കാരന്റെ
നിത്യജീവിതത്തിൽ പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെടാതെത്തന്നെ ഇഴുകി
ചേർന്നിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി മുതൽ ചെരുപ്പ്, വാച്ച്, റേഡിയോ
വരെ ഇന്ന് ആവശ്യങ്ങൾ എന്ന ഇനത്തിൽ പെടുന്നവയാണ്. മറ്റുചി
ലവ ഇത്രതന്നെ ആവശ്യമുള്ളവയാകില്ല.
നേരത്തെ സൂചിപ്പിച്ചപോലെ, എല്ലാ സാംസ്കാരിക ഭൗതിക തുറ
കളേയും ഒന്നും വിടാതെ പരിശോധിച്ച് പരസ്പര സന്തുലിതമായ ഒരു
'ഭൗതിക പദ്ധതി തയ്യാറാക്കാൻ ഒരു ലേഖനത്തിൽ സാധ്യമല്ല. ഒരു
ലേഖകനെ കൊണ്ടുമാത്രവും സാധിക്കുകയില്ല. താരതമ്യ പ്രാധാന്യ
ങ്ങളുടെ പരിമാണാത്മകമല്ലെങ്കിലും ഗുണാത്മകമായ ഒരു ചിത്രം വര
ക്കുക മാത്രമേ സാധിക്കൂ. മേൽകൊടുത്ത ചർച്ചകളിൽ നിന്ന് ഈ
ചിത്രം രൂപപ്പെടുന്നതെങ്ങനെയാണെന്ന് പരിശോധിക്കാം.
അടിസ്ഥാന പ്രാധാന്യമുള്ള
നിർമാണപ്രവർത്തനങ്ങളും വ്യവസായങ്ങളും
1. ഇരുമ്പും സിമന്റും
ഇവയില്ലാതെ ഒരു നിർമാണപ്രവർത്തനവും നടക്കില്ല. അതി
നാൽ ഏതൊരു പദ്ധതിയിലും ഏറ്റവും പ്രധാനമായ കണ്ണികളായി
C
S
C
6
C
C
E<noinclude></noinclude>
nzevlzs0n2zm5n8pq9ynwqrcagmtc8z
താൾ:Sasthrejnen Pouranakumbol 2004 June.pdf/79
106
84641
245352
2026-07-16T18:56:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഊർജ ആസൂത്രണം 1985-2000 79 പ്പുകൾ 1,IV എന്നിവയും VII ഉം തമ്മിലുള്ള വ്യത്യാസം നേരിയ താണ്. അതിനാൽ VII നെ കുറെയൊക്കെ വിശ്വസിക്കാവുന്ന ഒരു മതിപ്പായി കണക്കാക്കാം. ഇത് ഉപഭോക്താക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245352
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഊർജ ആസൂത്രണം 1985-2000
79
പ്പുകൾ 1,IV എന്നിവയും VII ഉം തമ്മിലുള്ള വ്യത്യാസം നേരിയ
താണ്. അതിനാൽ VII നെ കുറെയൊക്കെ വിശ്വസിക്കാവുന്ന
ഒരു മതിപ്പായി കണക്കാക്കാം. ഇത് ഉപഭോക്താക്കൾക്ക് ലഭി
ക്കേണ്ട ഊർജമാണ്. പവർ സ്റ്റേഷനിൽ ഉല്പാദിപ്പിക്കുന്ന ഊർജ
ത്തിന്റെ 20 ശതമാനം പ്രേഷണ വിതരണ വ്യൂഹത്തിൽ നഷ്ട
പ്പെടുന്നു. അതിനു കൂടി വക കൊള്ളിച്ച് ഉല്പാദിപ്പിക്കേണ്ട
ഊർജത്തിന്റെ അളവാണ് കോളം 8-ൽ കൊടുത്തിരിക്കുന്നത്.
ഈ മതിപ്പുകൾ സാമ്പത്തിക വികസനത്തെയും വൈദ്യുതി വിത
രണത്തെയും കുറിച്ച് സാമാന്യമായി അംഗീകരിക്കാറുള്ള ധാരണക
ളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇത് പ്രകാരം 1984-85-ൽ അതാ
യത് ഇക്കൊല്ലം - 600 കോടി യൂണിറ്റ് ആഭ്യന്തര ഉപഭോക്താക്കൾക്കു
വേണ്ടി മാത്രം ഉൽപാദിപ്പിക്കേണ്ടി വരും.എന്നാൽ ഇപ്പോഴും നമ്മുടെ
ഉല്പാദനശേഷി 470 കോടി യൂണിറ്റാണ്. അതിൽ നിന്ന് 100 കോടിയി
ലധികം യൂണിറ്റ് അയൽ സംസ്ഥാനങ്ങൾക്ക് വില്ക്കാൻ കഴിയുന്നു.
അപ്പോൾ ആഭ്യന്തര ഉപഭോഗത്തിനായി ഏതാണ്ട് 370 കോടി യൂണിറ്റേ
ലഭിക്കൂ. എങ്ങനെ അതുകൊണ്ട് തികയുന്നു? ആഭ്യന്തര ഉപഭോഗം
വർധക്കാതെ നോക്കിയതുകൊണ്ടാണ് ഇത് സാധ്യമായത്. പ്രേഷണ
വിതരണ വ്യൂഹത്തിൽ വേണ്ടത്ര മുതൽ മുടക്കാത്തതിന്റെ ഫലമായി
കേരളത്തിലെ ആവശ്യക്കാർക്ക് വൈദ്യുതി ലഭിക്കുന്നില്ല. ഇതിനെ
വേണമെങ്കിൽ "കൗണ്ടർ പ്ലാനിങ്ങ് അഥവാ എതിരാസൂത്രണം' എന്ന്
വിളിക്കാം. സ്വതന്ത്രമായ വ്യാവസായിക വളർച്ച അനുവദിക്കുകയാ
ണെങ്കിൽ VIII -ാം കോളത്തിൽ കൊടുത്ത ഡിമാന്റ് ഒട്ടും അധികമാ
കില്ല. നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ആളോഹരി വൈദ്യുതി
ഉപഭോഗം 500 - 520 യൂണിറ്റായി മാത്രമേ ഉയരുകയുള്ളു. ഇന്നത്തെ
ലോക ശരാശരി 2000 യൂണിറ്റിലധികമാണ്! ഈ ഡിമാന്റ് എങ്ങനെ
തൃപ്തിപ്പെടുത്താമെന്നതാണ് പ്രശ്നം.
ലക്ഷ്യവും നേട്ടവും
ആറാം പദ്ധതിക്കാലത്തെ ഡിമാന്റ് വർധനവിലെ മതിപ്പ്, അത്
തൃപ്തിപ്പെടുത്താൻ ആസൂത്രണം ചെയ്തിരുന്ന മാർഗം, യഥാർഥ
ത്തിൽ നടന്നത് എന്നീ വിവരങ്ങളാണ് പട്ടിക 5-ൽ കൊടുത്തിരിക്കു
ന്നത്.
ആറാം പദ്ധതിക്കാലത്ത് അഞ്ച് പദ്ധതികളുടെ - ഇടുക്കി 3-ാം
ഘട്ടം, ശബരി ഗിരി ആ മെന്റേഷൻ, ഇടമലയാർ, കക്കാട്,
സൈലന്റ് വാലി എന്നീ പദ്ധതികളുടെ - പണി തീരുമെന്നാണ് വിഭാ
വനം ചെയ്തിരുന്നത്. വല്ലാത്തൊരു ഭാവന തന്നെയായിരുന്നു അത്.<noinclude></noinclude>
r27poru2res5r8nabsyo335pu3myq6t
താൾ:Sasthrejnen Pouranakumbol 2004 June.pdf/99
106
84642
245353
2026-07-16T18:56:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ* മാനവ കടുത്ത വൈരുധ്യങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നാമി പ്പോൾ ജീവിക്കുന്നത്. ഒരുവശത്ത് മൃഗസഹജമായ പരിമിതികളിൽ നിന്ന് - ജീവൻ നിലനി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245353
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ*
മാനവ
കടുത്ത വൈരുധ്യങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നാമി
പ്പോൾ ജീവിക്കുന്നത്. ഒരുവശത്ത് മൃഗസഹജമായ പരിമിതികളിൽ
നിന്ന് - ജീവൻ നിലനിർത്തുക, അന്യജീവികളുടെ ഇരയാകാതെ
നോക്കുക, വംശവർധന നടത്തുക എന്നീ പ്രാഥമികാവശ്യങ്ങൾ
തൃപ്തിപ്പെടുത്താൻ പോലും പറ്റാത്ത പരിമിതികളിൽ നിന്ന്
രാശിയെ ആകെ മോചിപ്പിക്കുവാനുള്ള അറിവും കഴിവും ഇന്ന് മനു
ഷ്യർക്കുണ്ട്. തീരുമാനിക്കുകയാണെങ്കിൽ എല്ലാവർക്കും,അക്ഷരാർഥ
ത്തിൽ തന്നെ എല്ലാവർക്കും വേണ്ട ഭക്ഷണം ഉല്പാദിപ്പിക്കാനും സുര
ക്ഷിതത്വം ഉറപ്പുവരുത്താനും മനുഷ്യർക്ക് കഴിയും.ലോകത്തെമ്പാടു
മുള മനുഷ്യർ, സ്ത്രീകളും പുരുഷന്മാരും, ഇതഃപര്യന്തം സമാർജി
ച്ചിട്ടുള്ള അറിവും കൈവിരുതുകളും സാങ്കേതിക വിദ്യകളും ലോകത്ത്
ജീവിക്കുന്ന 600 കോടിയിൽ പരം വരുന്ന എല്ലാവർക്കും ആഹാരം,വ
സ്ത്രം,പാർപ്പിടം എന്നീ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് പുറമെ
എല്ലാവർക്കും ആരോഗ്യസേവനം നൽകാനും രോഗവും രോഗാതുര
തയും കുറയ്ക്കാനും നിരക്ഷരത നിർമാർജനം ചെയ്യാനും സാർവ
തിക വിദ്യാഭ്യാസം നൽകാനും, മാത്രമല്ല, ഇവയെല്ലാം സാധ്യമാക്കു
ന്നതിന്ന് ആവശ്യമായ അധ്വാനസമയം കുറയ്ക്കാനും വിനോദത്തിനും
വിശ്രമത്തിനും സർഗാത്മക പ്രവർത്തനങ്ങൾക്കും കൂടുതൽ കൂടുതൽ
സമയം ലഭ്യമാക്കാനും പര്യാപ്തമാണ്.ഇതിന് ഗംഭീരമായ ഒരു ഉദ്ഗ
ഥിത സിദ്ധാന്തമോ(Grand Unified Theory) അതിനായി ആയിരക്ക
ണക്കിന് കോടി ഡോളർ ചെലവോ ആവശ്യമില്ല, പുത്തൻ പുത്തൻ
സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ട ആവശ്യമില്ല, ഭൂഖണ്ഡാന്തര
മിസൈലുകളുടെയോ അണുബോംബുകളുടെയോ, ഗ്രഹാന്തര സഞ്ചാ
രത്തിന്റെയോ ആവശ്യമില്ല.
എന്നാൽ ലോകത്തിലെ മൂന്നിലൊന്ന് ഇന്ന് പട്ടിണിയിലാണ്.
നഗ്നരാണ്, രോഗഗ്രസ്തരാണ് പന്നികളെക്കാൾ വൃത്തിഹീനമായ
*ആഗസ്റ്റ് 20, 2003 (പ്രസിദ്ധീകരിക്കാത്തത്)<noinclude></noinclude>
cfernt5vuqlgyf91th4zujbjz0r88br
താൾ:Sasthrejnen Pouranakumbol 2004 June.pdf/57
106
84643
245354
2026-07-16T18:56:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കേരളത്തിന്റെ വ്യവസായ..... 57 ഇവ നിലകൊള്ളുന്നു. ആവശ്യമുള്ള സിമന്റ് ഉണ്ടാക്കാൻ വേണ്ട അസംസ്കൃത പദാർഥങ്ങൾ നമുക്കുണ്ട്. കോഴിക്കോട്ടെ ഇരുമ്പയിര ഒരുവേള മതിയാകും. അല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245354
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കേരളത്തിന്റെ വ്യവസായ.....
57
ഇവ നിലകൊള്ളുന്നു. ആവശ്യമുള്ള സിമന്റ് ഉണ്ടാക്കാൻ വേണ്ട
അസംസ്കൃത പദാർഥങ്ങൾ നമുക്കുണ്ട്. കോഴിക്കോട്ടെ ഇരുമ്പയിര
ഒരുവേള മതിയാകും. അല്ലെങ്കിൽ തല്ക്കാലത്തേക്ക് ഇറക്കുമതി
ചെയ്യാം.
2. കൽക്കരി
കേരളത്തിൽ ഇല്ല. വലിയതോതിൽ കപ്പൽ വഴി കൽക്കരിയും,
വേണ്ടിവന്നാൽ ഇരുമ്പയിരും ഇറക്കുമതി ചെയ്യണം (ജപ്പാനിലെ
പോലെ) ആവശ്യമായ ഇരുമ്പ് ഇവിടെ തന്നെ ഉണ്ടാക്കണം. ഇരുമ്പു
ണ്ടാക്കാൻ മാത്രമല്ല, ഭാവിയിൽ വിദ്യുച്ഛക്തി ഉല്പാദനത്തിനും
കൽക്കരി ആവശ്യമായി വരും.
3. എണ്ണ
ഇന്നത്തെ പരിതസ്ഥിതിയിൽ ഇറക്കുമതി ചെയ്തേ പറ്റൂ. ഒഴിവാ
ക്കാൻ നിവൃത്തിയില്ല.
4. രാസവളം
നിലവിലുള്ള രണ്ട് ഫാക്ടറികൾ പൂർണശേഷിയിൽ പ്രവർത്തി
പ്പിക്കാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കിയാൽ മതി.
5. ഫെറസേതര ലോഹങ്ങൾ
ഏറ്റവും പ്രധാനമായ അലുമിനിയം ഇല്ലാതെ വിദ്യുച്ഛക്തി വിത
രണം സാധ്യമല്ല. കൂടാതെ മറ്റുപല ഫിറ്റിങ്ങുകൾക്കും. നിലേശ്വരത്തെ
അയിൽ ഉപയോഗിക്കണം. ഇന്നുള്ള ശേഷി മതിയാകും.
6. അടിസ്ഥാന രാസ വ്യവസായം
സൾഫ്യൂറിക് അമ്ലം, കോസ്റ്റിക് സോഡ തുടങ്ങിയ അടിസ്ഥാന
രാസ വസ്തുക്കൾ കൂടാതെ ഒരു വ്യവസായവൽകരണവും നടക്കില്ല.
മിക്കവയുടേയും നാരായവേരാണവ. കാര്യമായി ഗന്ധകമാണ് ഇറക്കു
മതി ചെയ്യേണ്ടത്.
7. തുണിവ്യവസായം
ഇന്നത്തെ തുണി ഉല്പാദനം നാലു മടങ്ങാക്കി വർധിപ്പിച്ചാൽ
പോലും ആഭ്യന്തര മാർക്കറ്റ് ഉണ്ടായിരിക്കും. ബ്ലെൻഡഡ് തുണിത്ത
രങ്ങൾ ആയിരിക്കണം മിക്കതും കോട്ടൺ, റയോൺ, പോളിസ്റ്റർ
മുതലായവ. കാര്യമായ വികാസ സാധ്യതയുണ്ട്. നൂലിനും
നെയ്ത്തിനും പല ഉപവ്യവസായങ്ങളും വേണം. അസംസ്കൃത
പദാർഥങ്ങൾ നല്കാൻ ചില ഘന വ്യവസായങ്ങളും
-
ഉദാഹരണം<noinclude></noinclude>
hdssguccv72e2iz6f29pdj266na6gtv
താൾ:Sasthrejnen Pouranakumbol 2004 June.pdf/19
106
84644
245355
2026-07-16T18:56:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചൂഷണ നിരക്കും കുത്തകവൽകരണവും 19 എന്നാൽ ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ ഉല്പാദനം കൊണ്ടുണ്ടാ കുന്ന മൂല്യവർധനവിന്റെ ചെറിയ ഒരംശം മാത്രമേ തൊഴിലാളിക്കു ലഭിക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245355
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചൂഷണ നിരക്കും കുത്തകവൽകരണവും
19
എന്നാൽ ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ ഉല്പാദനം കൊണ്ടുണ്ടാ
കുന്ന മൂല്യവർധനവിന്റെ ചെറിയ ഒരംശം മാത്രമേ തൊഴിലാളിക്കു
ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളത് യന്ത്രങ്ങളുടെ ഉടമസ്ഥർ ഭാഗിച്ച
ടുക്കുകയാണ്. യന്ത്രങ്ങളുടെ അവമൂലനമായും മൂലധന വീണ്ടെടുപ്പ്
ഫണ്ട് മാനേജർ, ഡയറക്ടർ തുടങ്ങിയ നിലയിലുള്ള സേവനത്തിന്
ശമ്പളമായും ലഭിക്കുന്ന തുകക്ക് പുറമെയാണ് ഈ തുക അവനെടു
ക്കുന്നത്. ഇതിലെ ഒരുപൈസപോലും വാസ്തവത്തിൽ അവനവ
കാശപ്പെട്ടതല്ല. തൊഴിലാളിയുടെ അധ്വാനഫലമായി ഉണ്ടാകുന്ന
മൂല്യവർധനവിന്റെ നല്ലൊരു ശതമാനമാണ് ഇപ്രകാരം ചൂഷണം
ചെയ്യപ്പെടുന്നത്. ഇത് സാമാന്യമായി മിച്ചമൂല്യം എന്ന പേരിൽ അറി
യപ്പെടുന്നു.
-
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 'മിച്ചമൂല്യം മുതലാ
ളിത്ത സമ്പദ് വ്യവസ്ഥയുടെ മാത്രം പ്രത്യേകതയല്ല. സോഷ്യലിസ്റ്റ്
സമ്പദ് വ്യവസ്ഥയിലും മിച്ചമൂല്യമുണ്ട്; ഉണ്ടാക്കിയേ തീരു. സമൂഹ
ത്തിന്റെ ഭൗതികമായ നിലനിൽപ്പിനും വളർച്ചക്കും അത്യാവശ്യമായ
ഉല്പന്നങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം, മരുന്നുകൾ, വിവിധ
ങ്ങളായ മറ്റു ഉപഭോക്തൃ ഉല്പന്നങ്ങൾ തുടങ്ങിയവ ഉല്പാദിപ്പിക്കു
വാനായി സമൂഹത്തിലെ ഓരോ അംഗവും ചെയ്യേണ്ടതായ മിനിമം
അധ്വാനമുണ്ട്. ഇതിന് “സാമൂഹ്യ പരമായി വേണ്ട അധ്വാനം' എന്നു
പറയുന്നു. എന്നാൽ ഇതുകൊണ്ട് മാത്രമായില്ല. ഉപഭോക്തൃ ഉല്പ
ന്നങ്ങൾക്ക് പുറമെ ഉല്പാദന നിരക്ക് നിലനിർത്തുവാനും വർധിപ്പി
ക്കുവാനുമായി കൂടിക്കൂടിവരുന്ന തോതിൽ ഉല്പാദനോപകരണങ്ങൾ
സൃഷ്ടിക്കണം. ഇതിനു വേണ്ടിയും കുറെ അധ്വാനശേഷി ചെലവഴി
ക്കപ്പെടുന്നുണ്ട്. ഈ അധ്വാനം ഉല്പാദനോപകരണങ്ങളിൽ
ഉറഞ്ഞുകൂടിക്കിടക്കുകയാണ്. അതുകൊണ്ടാണ് യന്ത്രാദികളും മുത
ലാളിക്കവകാശപ്പെട്ടവയല്ലെന്ന് നേരത്തെ പറഞ്ഞത് ഇങ്ങനെ സമൂഹ
ത്തിന്റെ നിലനിൽപ്പിനു വേണ്ടി, വേണ്ടതിനേക്കാൾ അധികമായി
സൃഷ്ടിക്കുന്ന മൂല്യത്തെ ചെലവഴിച്ച അധ്വാന ശേഷിയെ 'മിച്ചമൂല്യം'
എന്നു വിളിക്കുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിലും വളർച്ചക്ക് മിച്ചമു
ല്യസൃഷ്ടി ആവശ്യമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഈ
മിച്ചമൂല്യമാണ് 'മൂലധനം' ( ഉല്പാദനോപകരണങ്ങൾ തുടങ്ങി
യവ ) ആയി മാറുന്നതെന്നും വ്യക്തമാകുന്നു.
ഈ മിച്ചമൂല്യം മുഴുവൻ മുതലാളി സ്വന്തം ആവശ്യത്തിനെടുക്കു
ന്നു എന്നതാണ് മുതലാളിത്ത വ്യവസ്ഥയുടെ കാതലായ തകരാറ്, കൂടു
തൽ വമ്പിച്ച തോതിൽ മിച്ചമൂല്യം സൃഷ്ടിക്കാനും അനുഭവിക്കാനുമാണ്
ഈ മിച്ചമൂല്യത്തെ മുതലാളി ഉപയോഗിക്കുന്നത്. അങ്ങനെ മുതലാ
ളിത്ത വ്യവസ്ഥയിൽ ഉല്പാദനം കൊണ്ടുണ്ടാകുന്ന മൂല്യവർധനയെ
രണ്ടു ഘടകങ്ങളാക്കി വേർതിരിക്കാം- തൊഴിലാളിക്കു നൽകുന്ന വേത<noinclude></noinclude>
5yfvv3eh9phjqvol0opjn52lmk35mev
താൾ:Sasthrejnen Pouranakumbol 2004 June.pdf/58
106
84645
245356
2026-07-16T18:56:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '58 ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ റയോൺ, പോളിസ്റ്റർ അഭിരുചിക്കൊത്ത തുണിത്തരങ്ങൾ ഉണ്ടാക്ക ണം. വസ്ത്രങ്ങളുടെ ഇറക്കുമതിയെ കയറ്റുമതിയുമായി ബന്ധപ്പെ ടുത്തണം. 8. ഓട് ഇഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245356
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>58
ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
റയോൺ, പോളിസ്റ്റർ അഭിരുചിക്കൊത്ത തുണിത്തരങ്ങൾ ഉണ്ടാക്ക
ണം. വസ്ത്രങ്ങളുടെ ഇറക്കുമതിയെ കയറ്റുമതിയുമായി ബന്ധപ്പെ
ടുത്തണം.
8. ഓട് ഇഷ്ടിക
വലിയതോതിൽ വികസന സാധ്യതയുണ്ട്. ഇന്ന് രണ്ട് ജില്ലകളി
ലായി കേന്ദ്രീകരിച്ച് കിടക്കുന്നത് കുറേക്കൂടി വ്യാപകമാക്കണം.
കടത്തു ചെലവുകൾ കുറയ്ക്കാൻ. കെട്ടിട നിർമാണത്തിന് സിമന്റും
ഇരുമ്പും ഉപയോഗിക്കുന്നത് നിയന്ത്രിക്കണം ഓടിന്റെയും ഇഷ്ടിക
യുടെയും ആവശ്യം വർധിക്കുന്നതാണ്. ഇറക്കുമതി ചെയ്യേണ്ട ഒന്നും
ഇതിലില്ല.
9. മര ഉരുപ്പടി
കെട്ടിടനിർമാണം (വീട്, സ്കൂളുകൾ, ആശുപത്രികൾ, ഓഫീ
സുകൾ.....) ആവശ്യമായ ഫർണിച്ചറുകൾ .... തുടങ്ങി യഥാർഥത്തിൽ
മര ഉരുപ്പടികൾക്കുള്ള ആവശ്യം കുതിച്ചു കയറുന്നതാണ്. ചെറുകിട
ഫാക്ടറി രൂപത്തിൽ ഇവയുടെ ഉല്പാദനം ആസൂത്രണം ചെയ്യണം.
ഉദാഹരണത്തിന് സ്ലോട്ട് അയേൺ കൊണ്ടുള്ള ഇരുമ്പു ഫർണിച്ച
റുകൾ ഉണ്ട്. പകരം മരമാക്കാൻ യാതൊരു വിഷമവും ഇല്ല. അതു
പോലെ സ്റ്റാന്റേർഡു സൈസുകളിൽ അറുത്ത ഉരുപ്പടികൾ.......
ജനൽ, വാതിൽ,കഴുക്കോൽ ഇങ്ങനെ പോകുന്നു. സാധ്യതകൾ
നിരവധിയാണ്. കയറ്റുമതിക്ക് പോലും സാധ്യതയുണ്ട്.
10. കടലാസ് നിർമാണം
ന്യൂസ് പ്രിന്റ്, അച്ചടിക്കടലാസ് എന്നിവ ഇല്ലാതെ മനുഷ്യന്
ഇന്നു ജീവിക്കാൻ പറ്റില്ല.
കേരളത്തിന് ആവശ്യമുള്ളതും കുറേ കയറ്റി അയക്കാനും വേണ്ട
കടലാസ് ഇവിടെ ഉണ്ടാകും. കേരളത്തിന്റെ വ്യവസായവല
രണത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഇനമാണ്. നിരവധി
ഉപവ്യവസായങ്ങൾക്കും ഇത് സാധ്യത നല്കുന്നു.
11. വനം വളർത്തൽ
കൃത്രിമ നാരുകൾ, സെല്ലുലോസ്, കടലാസ്, തടി...... ഇങ്ങനെ
പല രൂപത്തിലും കാട്ടിലെ മരം ഉപയോഗിക്കുമ്പോൾ പുതിയതായി
വെച്ചുപിടിപ്പിക്കുകയും വേണം. ശാസത്രീയമായ വനവൽക്കരണം
ഓരോ ആവശ്യത്തിനും പറ്റിയതും വേഗം വളരുന്നതുമായ പ്രത്യേ
കതരം മരങ്ങൾ വെച്ചുപിടിപ്പിക്കുക. *കേരളത്തിന്റെ അമൂല്യ പ്രകൃതി
പിൽക്കാലത്തെ അക്കേഷ്യ-യൂക്കാലി അനുഭവങ്ങൾ ഈ ആശയം തെറ്റാണെന്ന് തെളി
യിച്ചിരിക്കുന്നു.<noinclude></noinclude>
k8b3lhfz2k5w674wco5w4tikxwymrwv
താൾ:Sasthrejnen Pouranakumbol 2004 June.pdf/59
106
84646
245357
2026-07-16T18:56:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കേരളത്തിന്റെ വ്യവസായ.... 59 സമ്പത്തായ സൂര്യതാപവും മഴയും നമുക്ക് ധാരളമുള്ള മാനുഷിക വിഭവവും കൂടിച്ചേർന്നാൽ പിന്നെ ഇതിന് മറ്റൊന്നും വേണ്ടതില്ല. റബ്ബർ, റബ്ബർ ഉല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245357
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കേരളത്തിന്റെ വ്യവസായ....
59
സമ്പത്തായ സൂര്യതാപവും മഴയും നമുക്ക് ധാരളമുള്ള മാനുഷിക
വിഭവവും കൂടിച്ചേർന്നാൽ പിന്നെ ഇതിന് മറ്റൊന്നും വേണ്ടതില്ല.
റബ്ബർ, റബ്ബർ ഉല്പന്നങ്ങൾ, മരച്ചീനി ഉല്പന്നങ്ങൾ ( റൊട്ടിയും,മ
റോണിയും അടക്കം ) മുതലായവയാണ് മറ്റു പ്രധാന വ്യവസായ
ങ്ങൾ. ഇവക്ക് പുറമെ നൂറുകണക്കിന് ഉപഭോഗ വസ്തുക്കളും അർധ
സംസ്കൃത വസ്തുക്കളുമെല്ലാമുണ്ട്. എല്ലാറ്റിന്റെയും സവിസ്തര
ചർച്ച ഇവിടെ സാധ്യമല്ല. മൂന്ന് പ്രധാന വ്യവസായങ്ങളെ കുറിച്ച്
എന്തുകൊണ്ട് ഇതുവരെ പ്രസ്താവിച്ചില്ല എന്നുമാത്രം പറയാം. കയർ,
കശുവണ്ടി, ബീഡി എന്നിവയാണവ. ആദ്യത്തെ രണ്ടും വളരെയേറെ
വിദേശ മാർക്കറ്റിനെ ആശ്രയിച്ച് നിൽക്കുന്നു. അവ രണ്ടിൽ നിന്നും ക്രമ
ത്തിൽ തൊഴിൽ ശക്തിയെ മറ്റു രംഗങ്ങളിലേക്ക് നിക്കേണ്ടിവരും. കയ
റിനും കയറുൽപ്പന്നങ്ങൾക്കും ആഭ്യന്തര മാർക്കറ്റ് വികസിപ്പിക്കണം.
പുതിയ ഉല്പന്നങ്ങൾ വളർത്തിയെടുക്കാനും ശ്രമിക്കേണ്ടിയിരിക്കു
ന്നു. എങ്കിൽ പോലും ഇന്നുള്ളത്ര പേരെ കയർ കൊണ്ട് വേണ്ട വിധം
നിലനിർത്താൻ സാധിക്കുന്നതല്ല.
ബീഡി വ്യവസായത്തെ ആഭ്യന്തര ഉപഭോഗം വർധിപ്പിച്ച്
വളർത്തണമെന്ന് പറക വയ്യ. പക്ഷെ കുത്തക സിഗററ്റ് കമ്പനിക്കാരെ
മത്സരിക്കാൻ അനുവദിക്കാതെ ആവശ്യമായ സിഗററ്റ് കൂടി ഇവിടെ
ത്തന്നെ ഉണ്ടാക്കാൻ ശ്രമിക്കാം.
തൊഴിൽ ശക്തി
1971 ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 213
ലക്ഷമാണ്. ഇതിൽ 15 വയസ്സുമുതൽ 54 വയസ്സുവരെയുള്ളവരെ
അധ്വാന സേനയിൽ പെടുന്നവരായി കണക്കാക്കാം. എങ്കിൽ അവ
രുടെ എണ്ണം ഏതാണ്ട് 106 ലക്ഷം വരും. ഇതിൽ 62 ലക്ഷം പേർക്കാണ്
ഉല്പാദനപരമായ തൊഴിലുള്ളത്. ബാക്കി 44 ലക്ഷം പേർക്ക് ഒരു
തൊഴിലും ഇല്ല. 62 ലക്ഷം പേരിൽ തന്നെ നല്ലൊരു ശതമാനത്തിന്റെ
അധ്വാനശേഷി പൂർണമായും ഉപയോഗിക്കപ്പെടുന്നില്ല. കാർഷിക മേഖ
ലയിൽ യഥാർഥത്തിൽ കൊല്ലത്തിൽ പകുതി സമയത്തിൽ കുറവേ
പണിയുള്ളൂ. കൃഷിഭൂമി ശരിക്കും അധ്വാനിക്കുന്നവന്റെ സ്വന്തമാവു
കയാണെങ്കിൽ, ഭൂപരിഷ്കരണ നിയമങ്ങൾ ശരിക്കും നടപ്പാക്കുകയാ
ണെങ്കിൽ കുറേക്കൂടി അധ്വാനം സ്വീകരിക്കാൻ കാർഷിക മേഖലയ്ക്ക്
കഴിയും. എങ്കിലും ഇന്നുള്ള 30 ലക്ഷത്തിൽ പരം പേരെ ഉൾക്കൊ
ള്ളാൻ ഇവിടത്തെ കാർഷികമേഖലയ്ക്ക് സാധിക്കുകയില്ല. പലതരം
കടലാസുകൾ, റയോണുകൾ, മറ്റു സെല്ലുലോസ് ഉൽപന്നങ്ങൾ,
ഫർണീച്ചർ, കെട്ടിടനിർമാണം, ബോട്ട് നിർമാണം. തുടങ്ങിയവ -<noinclude></noinclude>
8cwye1xfb2yxu8ml8xh0tp9x4bjp7lz
ഉപയോക്താവ്:റാഷിദ് വാളോറിങ്ങൽ
2
84647
245359
2026-07-17T03:50:52Z
റാഷിദ് വാളോറിങ്ങൽ
13452
/* */ റൂഹുൽ ബയാൻ
245359
wikitext
text/x-wiki
[https://book-app-lyart-five.vercel.app/ ബുക്സ്]
'''റൂഹുൽ ബയാൻ'''
(വിജ്ഞാനങ്ങളുടെ ആത്മാവ് എന്നർത്ഥം വരുന്ന ഈ ഗ്രന്ഥം, വിശുദ്ധ ഖുർആനിന്റെ അഗാധമായ അർത്ഥതലങ്ങളെയും ആത്മീയ രഹസ്യങ്ങളെയും വെളിപ്പെടുത്തുന്ന ഒരു ഉന്നത തഫ്‌സീർ കൃതിയാണ്).
തഫ്‌സീർ റൂഹുൽ ബയാൻ
ഒന്നാം ഭാഗം.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ തുടങ്ങുന്നു. തന്റെ അസ്തിത്വപരമായ പൂർണ്ണതയുടെ രഹസ്യങ്ങളിൽ നിന്ന് പ്രപഞ്ചത്തിന്റെയും അതിലെ സകല ചരാചരങ്ങളുടെയും ചിത്രങ്ങൾ വെളിപ്പെടുത്തിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും. തന്റെ അസ്തിത്വപരമായ ഏകത്വത്തിൽ നിന്ന് അക്ഷരങ്ങളെയും വാക്കുകളെയും സംസാരങ്ങളെയും പുറത്തുകൊണ്ടുവന്നവനാണവൻ. അത്യുന്നതമായ തൻസീഹിന്റെ (അല്ലാഹുവിനെ സൃഷ്ടികളിൽ നിന്ന് പരിശുദ്ധനാക്കൽ) സ്ഥാനത്തുനിന്ന്, യാതൊരു വക്രതയുമില്ലാത്ത അറബി ഖുർആനെ അവൻ അവതരിപ്പിച്ചു. കാലത്തിന്റെ ഏത് ഘട്ടത്തിലും തെളിവുകളും പ്രമാണങ്ങളും പ്രകാശിച്ചുനിൽക്കുന്ന, നിലനിൽക്കുന്ന അത്ഭുതമായി അതിനെ അവൻ മാറ്റി. അറിവിന്റെയും ദർശനത്തിന്റെയും ഉറപ്പിന്റെയും സാന്നിധ്യത്തിലേക്കുള്ള കവാടം തുറന്ന നമ്മുടെ നേതാവ് സയ്യിദുനാ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമുമുണ്ടാകട്ടെ. ആദം നബി അലൈഹിസ്സലാം വെള്ളത്തിനും മണ്ണിനുമിടയിലായിരുന്നപ്പോൾ തന്നെ പ്രവാചകനായിരുന്ന മഹാനാണവർ. ഖുർആനിന്റെ സ്വഭാവം ഉൾക്കൊണ്ട അവരുടെ കുടുംബത്തിന്റെയും അനുചരന്മാരുടെയും, അന്ത്യനാൾ വരെ അവരെ നന്മയിൽ പിൻപറ്റിയവരുടെയും മേലും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ. ശേഷം, അല്ലാഹുവിന്റെ ദരിദ്രനായ അടിമ, ഇസ്മാഈൽ ഹഖി അൽ-ഖൽവതി പറയുന്നു: എന്റെ ഗുരുനാഥനും, അറിവിന്റെയും ജ്ഞാനത്തിന്റെയും അത്യുന്നത സ്ഥാനീയനും, അല്ലാഹുവിന്റെ തെളിവുമായ ശൈഖ്, അല്ലാഹുവിന്റെ സഹായത്തിന്റെയും തൗഫീഖിന്റെയും പ്രകാശങ്ങൾ ഉദയം ചെയ്ത മഹാൻ, രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ നവീകരണത്തിന്റെ (തജ്ദീദ്) രഹസ്യം ലഭിച്ച മഹാൻ, ഇസ്താംബൂളിൽ താമസമാക്കിയ സയ്യിദ് ശൈഖ് എന്നിവർ എന്നോട് ബ്രൂസ നഗരത്തിലേക്ക് താമസം മാറാൻ നിർദ്ദേശിച്ചു. അവിടെ വെച്ച് വലിയ പള്ളിയിൽ പ്രസംഗിക്കാനും ഓർമ്മിപ്പിക്കാനും ഞാൻ നിർബന്ധിതനായി. നേരത്തെ ഞാൻ ശേഖരിച്ചുവെച്ചിരുന്ന തഫ്‌സീറുകളുടെയും വിജ്ഞാനങ്ങളുടെയും ചില ഭാഗങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. അവയെ സംഗ്രഹിക്കാനും, അനാവശ്യമായ വാക്കുകളിൽ നിന്നും അക്ഷരങ്ങളിൽ നിന്നും അവയെ ശുദ്ധീകരിക്കാനും, എനിക്ക് ലഭിച്ച ജ്ഞാനങ്ങൾ അതിനോട് ചേർത്ത് ഒരു മാല പോലെ കോർക്കാനും ഞാൻ ആഗ്രഹിക്കുന്നു.
എന്റെ അറിവും കഴിവും പരിമിതമാണെങ്കിലും, അല്ലാഹു എനിക്ക് സമയം അനുവദിച്ചുതരികയാണെങ്കിൽ, ഈ മഹത്തായ ദൗത്യം പൂർത്തിയാക്കാനും, മാസങ്ങളോളം ഞാൻ കുറിച്ചുവെച്ച കുറിപ്പുകളെ ക്രോഡീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കാനും ഞാൻ ആഗ്രഹിക്കുന്നു. അന്ന്, സമ്പത്തോ മക്കളോ ഉപകരിക്കാത്ത പരലോകത്ത് ഇതൊരു നിധിയായി മാറട്ടെ. അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു, ഇത് എന്റെ സൽകർമ്മങ്ങളിൽ ഉൾപ്പെടുത്തുകയും, എന്റെ ആയുസ്സിലുടനീളം നിലനിൽക്കുന്ന നന്മയായി ഇതിനെ മാറ്റുകയും ചെയ്യേണമേ. അല്ലാഹു ഒരു അടിമയിൽ നന്മ ഉദ്ദേശിച്ചാൽ, അവന്റെ കർമ്മങ്ങളെ അവൻ മനോഹരമാക്കുന്നു. ഇനി, 'അഊദു ബില്ലാഹി മിനശ്ശൈത്വാനിർ റജീം' എന്നതിനെക്കുറിച്ച് പറയട്ടെ: ഇതിലെ യുക്തി അല്ലാഹുവിന്റെ വാതിൽക്കൽ അനുവാദം ചോദിക്കുക എന്നതാണ്. ഒരു രാജാവിന്റെ കൊട്ടാരത്തിൽ പ്രവേശിക്കാൻ അനുവാദം വേണ്ടതുപോലെ, അല്ലാഹുവിനോട് സംഭാഷണത്തിലേർപ്പെടാൻ (മുനാജാത്ത്) ആഗ്രഹിക്കുന്നവൻ തന്റെ നാവിലെ അഴുക്കുകൾ നീക്കി ശുദ്ധിയാക്കേണ്ടതുണ്ട്. അറിവുള്ളവർ പറയുന്നു: ഇതൊരു അഭയസ്ഥാനമാണ്, ഭയപ്പെടുന്നവർക്കുള്ള സുരക്ഷിതത്വമാണ്. സൂറത്തുന്നഹ്‌ലിലെ 'ഖുർആൻ പാരായണം ചെയ്യുമ്പോൾ അല്ലാഹുവിൽ അഭയം തേടുക' എന്ന കൽപ്പനയുടെ നിർവ്വഹണമാണിത്. 'അഊദു' എന്നാൽ ഞാൻ അഭയം തേടുന്നു, സഹായം തേടുന്നു എന്നൊക്കെയാണ് അർത്ഥം. ഇത് കേവലം ഒരു വിവരണം മാത്രമല്ല, അല്ലാഹുവിന്റെ ഔദാര്യത്തിലേക്കുള്ള ഒരു പ്രാർത്ഥന കൂടിയാണ്. അല്ലാഹുവും അടിമയും തമ്മിലുള്ള കരാർ പ്രകാരം, ഞാൻ എന്റെ അടിമത്തം നിറവേറ്റുന്നു, നീ നിന്റെ റബ്ബായുള്ള ഔദാര്യം കൊണ്ട് എന്നെ സംരക്ഷിക്കേണമേ എന്ന അർത്ഥം ഇതിലുണ്ട്. അല്ലാഹുവിന്റെ നാമത്തെ സംബന്ധിച്ച്, അത് ഉത്ഭവിച്ചതാണോ (മുശ്തഖ്) അല്ലയോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ജലാലുദ്ദീൻ റൂമി (ഖദ്ദസല്ലാഹു സിർറഹു) പറഞ്ഞതുപോലെ, അവന്റെ അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ബുദ്ധികൾ പോലും അമ്പരന്നുപോകുന്നു. അല്ലാഹുവിനെ കുറിച്ച് ചിന്തിക്കുമ്പോൾ അവന് സമാനമായി മറ്റൊന്നുമില്ലെന്ന് മനസ്സിലാക്കുക. അറിഞ്ഞുകൊള്ളുക, ഇസ്തിആദത്തിന്റെ (അല്ലാഹുവിനോട് ശരണപ്പെടൽ) വചനങ്ങൾ മൂന്ന് തരത്തിലുണ്ട്: അല്ലാഹുവിന്റെ വിശേഷണങ്ങളെക്കൊണ്ടുള്ളത് (സിഫാത്തിയ), അവന്റെ പ്രവൃത്തികളെക്കൊണ്ടുള്ളത് (അഫ്ആലിയ), അവന്റെ സത്തയെക്കൊണ്ടുള്ളത് (ദാത്തിയ). നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളിയതുപോലെ: 'അല്ലാഹുവേ, നിന്റെ കോപത്തിൽ നിന്ന് നിന്റെ തൃപ്തിയെക്കൊണ്ടും, നിന്റെ ശിക്ഷയിൽ നിന്ന് നിന്റെ മാപ്പിനെക്കൊണ്ടും ഞാൻ ശരണപ്പെടുന്നു. നിന്നിൽ നിന്ന് തന്നെ നിന്നോട് ഞാൻ ശരണപ്പെടുന്നു.' ഇസ്തിആദത്തിന്റെ എല്ലാ വശങ്ങളെയും ഉൾക്കൊള്ളാൻ അല്ലാഹു എന്ന സർവ്വനാമം (ഇസ്മുൽ ജലാല) തിരഞ്ഞെടുക്കപ്പെട്ടു. തഫ്‌സീറുൽ കബീറിൽ പറയുന്നു: തിന്മകൾ ഒന്നുകിൽ വിശ്വാസപരമായ കാര്യങ്ങളിൽ നിന്നാകാം; അതിൽ തെറ്റായ എല്ലാ ചിന്താഗതികളും വഴിപിഴച്ച എഴുപത്തിരണ്ട് വിഭാഗങ്ങളുടെ വിശ്വാസങ്ങളും ഉൾപ്പെടുന്നു. അല്ലെങ്കിൽ അവ ശാരീരികമായ പ്രവൃത്തികളിൽ നിന്നാകാം.
ഖുർആൻ പാരായണം ചെയ്യുമ്പോൾ അല്ലാഹുവിനോട് അഭയം തേടുക എന്നത് അത്യന്താപേക്ഷിതമാണ്. ഇത് പിശാചിന്റെ ദുർബോധനങ്ങളിൽ നിന്നും (വസ്‍വസ) ഹൃദയത്തെ സംരക്ഷിക്കാനും, അല്ലാഹുവിന്റെ വചനങ്ങളുടെ ആത്മീയ പ്രകാശം (നൂർ) ഹൃദയത്തിൽ പതിയാനും സഹായിക്കുന്നു. അല്ലാഹുവിന്റെ ഔന്നത്യത്തെയും മഹത്വത്തെയും തിരിച്ചറിഞ്ഞുകൊണ്ട്, വിനയത്തോടെയും ഭയഭക്തിയോടെയും (തഖ്‌വ) വേണം ഖുർആൻ പാരായണം ചെയ്യാൻ. ദുരിതങ്ങൾ പലവിധമാണ്. ചിലത് ദീനിനെ ബാധിക്കുന്നവയാണ്; അല്ലാഹു നിരോധിച്ച കാര്യങ്ങൾ ചെയ്യുക എന്നത് ഇതിൽ പെടുന്നു. ഇവയുടെ വ്യാപ്തി കണക്കാക്കുക അസാധ്യമാണ്. മറ്റു ചിലത് ദീനിനെ ബാധിക്കാത്തവയാണ്; രോഗങ്ങൾ, വേദനകൾ, അഗ്നിബാധ, മുങ്ങിമരണം, ദാരിദ്ര്യം, അന്ധത, അവശത തുടങ്ങിയ പരീക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയുടെ എണ്ണം അനന്തമാണ്. അതിനാൽ 'അഊദു ബില്ലാഹി' (അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു) എന്ന് പറയുമ്പോൾ ഈ എല്ലാ തിന്മകളിൽ നിന്നും സംരക്ഷണം തേടുക എന്ന ഉദ്ദേശ്യം വേണം. ബുദ്ധിമാനായ ഒരാൾ അഭയം തേടുമ്പോൾ ഈ മൂന്ന് വിഭാഗങ്ങളെയും അവയുടെ ഉപവിഭാഗങ്ങളെയും മനസ്സിൽ കൊണ്ടുവരണം. ഇവയുടെ അനന്തത തിരിച്ചറിയുമ്പോൾ, സൃഷ്ടികളുടെ കഴിവുകൊണ്ട് ഇവയെ തടയാൻ കഴിയില്ലെന്ന് അവന് ബോധ്യമാകും. അപ്പോൾ അവന്റെ ബുദ്ധി അവനോട് പറയും: 'സർവ്വ കഴിവുകളുമുള്ള അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു'. പണ്ഡിതന്മാർ പറയുന്നു: എല്ലാ വിജ്ഞാനങ്ങളും നാല് വേദങ്ങളിലുണ്ട്. അവയുടെ സാരം ഖുർആനിലും, ഖുർആനിന്റെ സാരം ഫാതിഹയിലും, ഫാതിഹയുടെ സാരം ബിസ്മിയിലും, ബിസ്മിയുടെ സാരം അതിലെ 'ബാ' (ب) എന്ന അക്ഷരത്തിലുമുണ്ട്. തഫ്സീറുൽ കബീറിൽ പറയുന്നത് പോലെ, വിജ്ഞാനത്തിന്റെ ലക്ഷ്യം അടിമയെ റബ്ബിലേക്ക് എത്തിക്കുക എന്നതാണ്. ബിസ്മിയിലെ 'ബാ' അല്ലാഹുവിലേക്ക് അടിമയെ ചേർത്തുനിർത്തുന്നു. ശൈത്താൻ എന്നാൽ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകറ്റപ്പെട്ടവൻ എന്നർത്ഥം. ഇബ്‌നു അബ്ബാസ് റളിയള്ളാഹു അൻഹു പറയുന്നു: അവൻ അല്ലാഹുവിനെ ധിക്കരിച്ചപ്പോൾ ശപിക്കപ്പെടുകയും ശൈത്താനായി മാറുകയും ചെയ്തു. ശപിക്കപ്പെട്ട ശേഷമാണ് അവന് ഈ പേര് ലഭിച്ചത്. അതിനുമുമ്പ് അവൻ 'അസാസീൽ' അല്ലെങ്കിൽ 'നാഇൽ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ശൈത്താനിൽ നിന്ന് അഭയം തേടുമ്പോൾ അവന്റെ പ്രത്യേക തിന്മകളായ വസ്‌വാസ് (ദുർബോധനം), ഹംസ് (കുത്തുവാക്കുകൾ) തുടങ്ങിയവയെ പ്രത്യേകം പരാമർശിക്കാത്തത്, അവന്റെ എല്ലാവിധ ഉപദ്രവങ്ങളിൽ നിന്നും പൊതുവായി സംരക്ഷണം ലഭിക്കാനാണ്. 'റൗളത്തുൽ അഖ്യാർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ശൈത്താനുകൾ ആണും പെണ്ണുമായി വരുന്നു, അവർ പ്രജനനം നടത്തുന്നു, അവർ മരിക്കുന്നില്ല. എന്നാൽ ജിന്നുകൾ ആണും പെണ്ണുമായി വരുന്നു, പ്രജനനം നടത്തുന്നു, അവർ മരിക്കുന്നു. മലക്കുകളാകട്ടെ ആണോ പെണ്ണോ അല്ല, അവർ പ്രജനനം നടത്തുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല. ജിന്നുകളുടെയും ശൈത്താന്റെയും അസ്തിത്വം നിഷേധിക്കുന്നത് അറിവില്ലാത്ത ചില തത്ത്വചിന്തകന്മാർ മാത്രമാണ്. ഇമാം ഗസ്സാലി റളിയള്ളാഹു അൻഹുവിനെക്കുറിച്ച് ഒരു കഥയുണ്ട്; അദ്ദേഹം ജിന്നുകളുടെയും മനുഷ്യരുടെയും മുഫ്തിയായിരുന്നു. ഒരിക്കൽ അദ്ദേഹം ജിന്നുകളോട് ഒരു കാര്യം ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: 'സഅ്മഖ്ശരി തഫ്സീർ എഴുതുന്നുണ്ട്, അത് പകുതിയായി'. ഇമാം അത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവർ അത് കൊണ്ടുവന്നു. ഇമാം അത് പകർത്തിയെഴുതി തിരികെ വെച്ചു. സഅ്മഖ്ശരി വന്നപ്പോൾ ഇമാം അത് കാണിച്ചുകൊടുത്തു. അദ്ദേഹം അത്ഭുതപ്പെട്ടുപോയി. താൻ മാത്രം അറിഞ്ഞുകൊണ്ട് രഹസ്യമായി എഴുതിയത് എങ്ങനെ ഇവിടെ വന്നു എന്ന് അദ്ദേഹം അമ്പരന്നു. അപ്പോൾ ഇമാം പറഞ്ഞു: 'ഇത് നിങ്ങളുടേതാണ്, ജിന്നുകൾ വഴി ഇത് ഞങ്ങൾക്ക് ലഭിച്ചു'. സഅ്മഖ്ശരി ജിന്നുകളെ നിഷേധിച്ചിരുന്ന ആളായിരുന്നു, എന്നാൽ ആ സദസ്സിൽ വെച്ച് അദ്ദേഹം അത് സമ്മതിച്ചു. ജിന്നുകൾക്ക് അദൃശ്യകാര്യങ്ങൾ (ഗൈബ്) അറിയാം എന്നല്ല ഇതിനർത്ഥം. അല്ലാഹു പറയുന്നു: 'ജിന്നുകൾക്ക് അദൃശ്യകാര്യങ്ങൾ അറിയാമായിരുന്നുവെങ്കിൽ അവർ ഈ നിന്ദ്യമായ ശിക്ഷയിൽ കഴിയുമായിരുന്നില്ല'. ജിന്നുകൾ വായുവിൽ നിന്നോ അഗ്നിയിൽ നിന്നോ സൃഷ്ടിക്കപ്പെട്ടവരാണ്. അവർക്ക് പാമ്പ്, തേൾ, മൃഗങ്ങൾ, പക്ഷികൾ, മനുഷ്യർ തുടങ്ങിയ വിവിധ രൂപങ്ങൾ സ്വീകരിക്കാൻ കഴിയും. അവർക്ക് ബുദ്ധിയും വിവേകവുമുണ്ട്. സുലൈമാൻ നബി അലൈഹിസ്സലാമിന് വേണ്ടി അവർ വലിയ നിർമ്മിതികൾ നടത്തിയിരുന്നു.
ജിന്നുകളിൽ നന്മയുള്ളവരുണ്ട്, അവരെ 'സ്വാലിഹുൽ ജിന്ന്' എന്ന് വിളിക്കുന്നു. തിന്മയുള്ളവരുമുണ്ട്, അവരാണ് ശൈത്വാന്മാർ. ഫനാരിയുടെ ഫാതിഹ തഫ്സീറിൽ ഇപ്രകാരം കാണാം. ശൈത്വാൻ എന്നതുകൊണ്ട് ഉദ്ദേശ്യം ഇബ്‌ലീസും അവന്റെ അനുയായികളുമാണെന്നാണ് പ്രബലമായ അഭിപ്രായം. എന്നാൽ, ജിന്നുകളിലും മനുഷ്യരിലും പെട്ട നേർവഴിയിൽ നിന്ന് വ്യതിചലിച്ച അഹങ്കാരികളായ എല്ലാവരെയും ഇത് ഉൾക്കൊള്ളുന്നുവെന്നും അഭിപ്രായമുണ്ട്. അല്ലാഹു പറയുന്നു: 'മനുഷ്യരിലും ജിന്നുകളിലുമുള്ള ശൈത്വാന്മാർ'. 'റജീം' (ശപിക്കപ്പെട്ടവൻ) എന്ന വാക്കിന് ആകാശത്ത് നിന്ന് മലക്കുകൾ എറിഞ്ഞോടിക്കപ്പെട്ടവൻ എന്നോ, ആകാശത്തേക്ക് കയറാൻ ശ്രമിക്കുമ്പോൾ നക്ഷത്രങ്ങൾ കൊണ്ട് എറിയപ്പെടുന്നവൻ എന്നോ അർത്ഥമുണ്ട്. ശൈത്വാന്റെ ഏറ്റവും നിന്ദ്യമായ വിശേഷണമാണിത്. ഖുർആനിൽ അവന് പല പേരുകളും വിശേഷണങ്ങളുമുണ്ട്. അതിൽ ഏറ്റവും മോശമായത് 'റജീം' ആണ്, കാരണം അവന് ലഭിക്കുന്ന എല്ലാ ശിക്ഷകളും ഈ വാക്കിൽ ഉൾക്കൊള്ളുന്നു. അതിനാൽ തന്നെയാണ് ഈ പേര് ആദ്യം പ്രയോഗിച്ചത്. യഥാർത്ഥത്തിൽ 'ഇസ്തിആദ' (അല്ലാഹുവിൽ അഭയം തേടൽ) എന്നത് വെറും വാക്കുകൾ കൊണ്ടല്ല, മറിച്ച് ഹൃദയസാന്നിധ്യം കൊണ്ടാണ് സാധ്യമാകുന്നത്. നാവുകൊണ്ട് 'അഊദു ബില്ലാഹി' (ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു) എന്ന് പറയുകയും, പ്രവൃത്തികൊണ്ട് ശൈത്വാന്റെ കൂടെ ചേരുകയും ചെയ്യുന്നത് വൈരുദ്ധ്യമാണ്. അറിവുള്ളവർ (ആരിഫീങ്ങൾ) അല്ലാഹു അല്ലാത്തവയെ കാണുന്നതിൽ നിന്നും, സൃഷ്ടികളുടെ മറയിൽ നിന്നും അഭയം തേടുന്നു. കാരണം, ആരിഫിന്റെ ഹൃദയത്തിൽ പ്രകാശിക്കുന്ന ജ്ഞാനത്തിന്റെ വെളിച്ചത്തിൽ നിന്ന് ശൈത്വാൻ ഓടിപ്പോകുന്നു. അബൂ സഈദ് അൽ ഖർറാസ് (റളിയള്ളാഹു അൻഹു) ഇബ്‌ലീസിനെ സ്വപ്നത്തിൽ കണ്ടപ്പോൾ വടി കൊണ്ട് അടിക്കാൻ ശ്രമിച്ചു. അപ്പോൾ ഇബ്‌ലീസ് പറഞ്ഞു: 'അബൂ സഈദ്, ഞാൻ വടിയെ ഭയക്കുന്നില്ല, മറിച്ച് ആരിഫിന്റെ ഹൃദയത്തിൽ ഉദിക്കുന്ന ജ്ഞാനസൂര്യന്റെ പ്രകാശത്തെയാണ് ഞാൻ ഭയക്കുന്നത്'. അല്ലാഹു അല്ലാത്തവരിൽ നിന്ന് അഭയം തേടുന്നത് അടിമത്തത്തിന് (ഉബൂദിയ്യത്ത്) വിരുദ്ധമാണെന്ന് ചിലർ പറയാറുണ്ട്. എന്നാൽ, ശത്രുവിനെ ശത്രുവായി കാണുന്നത് സ്നേഹത്തിന്റെ പൂർത്തീകരണമാണ്. അല്ലാഹു അല്ലാത്തവരിൽ നിന്ന് അല്ലാഹുവിലേക്ക് ഓടിപ്പോകുന്നത് അടിമത്തത്തിന്റെ പൂർണ്ണതയാണ്. അല്ലാഹുവിനെ ഭയപ്പെടാത്തവനെ ഭയപ്പെടുന്നത് സ്വന്തം ദൗർബല്യം വെളിപ്പെടുത്തലാണ്. മൗലാനാ ജലാലുദ്ദീൻ റൂമി (റളിയള്ളാഹു അൻഹു) പറയുന്നു: 'മനുഷ്യന് അനേകം മറഞ്ഞിരിക്കുന്ന ശത്രുക്കളുണ്ട്...' ബുദ്ധിമാനായ മനുഷ്യൻ എപ്പോഴും ജാഗ്രതയുള്ളവനാണ്. 'തഫ്‌സീർ അൽ കബീറിൽ' രേഖപ്പെടുത്തിയിരിക്കുന്നു: 'അഊദു ബില്ലാഹി' (അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു) എന്ന് പറയുന്നത് സൃഷ്ടികളിൽ നിന്ന് സ്രഷ്ടാവിലേക്കുള്ള മടക്കമാണ്. സ്വന്തം അശക്തിയിൽ നിന്ന് അല്ലാഹുവിന്റെ സമ്പൂർണ്ണമായ ഐശ്വര്യത്തിലേക്കുള്ള പലായനവുമാണത്. സകല നന്മകളും നേടിയെടുക്കാനും തിന്മകളെ തടയാനും ഇത് അനിവാര്യമാണ്. 'അല്ലാഹുവിലേക്ക് നിങ്ങൾ ഓടിപ്പോവുക' (ഫഫിരൂ ഇലല്ലാഹ്) എന്ന ഖുർആനിക വചനത്തിന്റെ രഹസ്യം ഇതിലുണ്ട്. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കാൻ സ്വന്തം അശക്തി (അജ്‌സ്) തിരിച്ചറിയുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ഹസൻ (റളിയള്ളാഹു അൻഹു) പറയുന്നു: ഹൃദയസാന്നിധ്യത്തോടെ ആത്മാർത്ഥമായി അല്ലാഹുവിൽ അഭയം തേടുന്നവനും പിശാചിനും ഇടയിൽ അല്ലാഹു മുന്നൂറ് മറകൾ സൃഷ്ടിക്കുന്നു. ഓരോ മറയും ആകാശവും ഭൂമിയും തമ്മിലുള്ള അകലത്തിന് തുല്യമാണ്. ഇബ്‌നു അബ്ബാസ് (റളിയള്ളാഹു അൻഹു) നിവേദനം ചെയ്യുന്നു: ഒരിക്കൽ നബി (സല്ലല്ലാഹു അലൈഹിവസല്ലം) പള്ളിയിൽ നിന്ന് പുറത്തുവന്നപ്പോൾ പിശാചിനെ കണ്ടു. നബി (സല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: 'എന്തിനാണ് നീ എന്റെ പള്ളിയുടെ വാതിലിൽ വന്നത്?' പിശാച് പറഞ്ഞു: 'അല്ലാഹുവാണ് എന്നെ ഇവിടെ എത്തിച്ചത്.' നബി (സല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: 'എന്തിന്?' പിശാച് പറഞ്ഞു: 'നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്നോട് ചോദിക്കാൻ.' അപ്പോൾ നബി (സല്ലല്ലാഹു അലൈഹിവസല്ലം) നമസ്കാരത്തെക്കുറിച്ച് ചോദിച്ചു: 'എന്റെ ഉമ്മത്തിനെ ജമാഅത്തായി നമസ്കരിക്കുന്നതിൽ നിന്ന് നീ എന്തിനാണ് തടയുന്നത്?' പിശാച് പറഞ്ഞു: 'അവർ നമസ്കാരത്തിന് പുറപ്പെട്ടാൽ എനിക്ക് കഠിനമായ പനി ബാധിക്കുന്നു, അവർ പിരിയുന്നത് വരെ അത് മാറുന്നില്ല.' നബി (സല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: 'എന്റെ ഉമ്മത്തിനെ വിജ്ഞാനത്തിൽ നിന്നും പ്രാർത്ഥനയിൽ നിന്നും നീ എന്തിനാണ് തടയുന്നത്?' പിശാച് പറഞ്ഞു: 'അവർ പ്രാർത്ഥിക്കുമ്പോൾ എനിക്ക് കേൾവിശക്തിയും കാഴ്ചശക്തിയും നഷ്ടപ്പെടുന്നു, അവർ പിരിയുന്നത് വരെ അത് മാറുന്നില്ല.' നബി (സല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: 'എന്റെ ഉമ്മത്തിനെ ഖുർആനിൽ നിന്ന് നീ എന്തിനാണ് തടയുന്നത്?' പിശാച് പറഞ്ഞു: 'അവർ ഖുർആൻ ഓതുമ്പോൾ ഈയം ഉരുകുന്നത് പോലെ ഞാൻ ഉരുകിപ്പോകുന്നു.' നബി (സല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: 'എന്റെ ഉമ്മത്തിനെ ജിഹാദിൽ നിന്ന് നീ എന്തിനാണ് തടയുന്നത്?' പിശാച് പറഞ്ഞു: 'അവർ ജിഹാദിന് പുറപ്പെട്ടാൽ അവർ തിരിച്ചുവരുന്നത് വരെ എന്റെ കാലുകളിൽ ചങ്ങലയിടപ്പെടുന്നു. അവർ ഹജ്ജിന് പുറപ്പെട്ടാൽ തിരിച്ചുവരുന്നത് വരെ ഞാൻ ബന്ധനസ്ഥനാകുന്നു. അവർ ദാനധർമ്മം ചെയ്യാൻ ഉദ്ദേശിച്ചാൽ, മരമെന്നപോലെ എന്നെ അറുക്കുന്ന ഈർച്ചവാളുകൾ എന്റെ തലയിൽ വെക്കപ്പെടുന്നു.' മനുഷ്യന്റെ പ്രകൃതിയിൽ പിശാചിന് സ്വാധീനം ചെലുത്താൻ കഴിയും.
ഒന്നാം ഭാഗം
വിശുദ്ധ ഖുർആനിലെ പ്രഥമ അധ്യായമായ സൂറത്തുൽ ഫാതിഹ, അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താൽ പ്രകാശപൂരിതമായ ഒരു അധ്യായമാണ്. 'തുറക്കപ്പെടുന്നത്' എന്നർത്ഥം വരുന്ന ഫാതിഹ, ഖുർആനിന്റെ താക്കോലും വിശ്വാസിയുടെ പ്രാർത്ഥനയുടെ ആത്മാവുമാണ്. 'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ' എന്ന് തുടങ്ങുന്ന ഈ അധ്യായം, പ്രപഞ്ചനാഥനായ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ആരംഭിക്കുന്നു. സർവ്വലോക പരിപാലകനായ റബ്ബിനോടുള്ള അടിമയുടെ സമർപ്പണവും, നേരായ പാതയിലേക്കുള്ള വഴികാട്ടലിനായുള്ള കേഴലും ഇതിൽ അടങ്ങിയിരിക്കുന്നു. അല്ലാഹുവിന്റെ കോപത്തിന് പാത്രമായവരുടെയും വഴിതെറ്റിയവരുടെയും പാതയല്ലാതെ, അനുഗ്രഹീതരായവരുടെ പാതയിലൂടെ സഞ്ചരിക്കാൻ നമ്മെ പ്രാപ്തരാക്കണമേയെന്ന പ്രാർത്ഥനയോടെ ഈ അധ്യായം പൂർണ്ണമാകുന്നു.
ഭക്ഷണപാനീയങ്ങളിലൂടെയാണ് (ശൈത്വാന്റെ) പ്രവേശനം. അവ രണ്ടും ഒരു മനുഷ്യൻ ഉപേക്ഷിക്കുമ്പോൾ, അവൻ വയറിന്റെയും ലൈംഗികാവയവത്തിന്റെയും ആസക്തികളെ തടയുന്നതിൽ പരിശ്രമിച്ചിരിക്കുന്നു. അപ്പോൾ ശൈത്വാന് (الشيطان) ഒരു തരത്തിലും ഇടപെടാൻ സാധിക്കുകയില്ല. എന്നാൽ നഫ്സിനെ (النفس) സംസ്കരിക്കുന്നതിനുള്ള കാരണം അഞ്ച് നേരത്തെ നമസ്കാരങ്ങളാണ്. കാരണം, നമസ്കാരം നിർബന്ധമാക്കിയത് നഫ്സിനെ (النفس) സംസ്കരിക്കുന്നതിനാണ്. അതിൽ മൂന്ന് തലങ്ങളിലുള്ള വിനയമുണ്ട്: മഹാനായ രാജാവിന്റെ മുന്നിൽ കൈകൾ കെട്ടിനിൽക്കുക, അവന് റുകൂഅ് (ركوع) ചെയ്യുക, അവന് സുജൂദ് (سجود) ചെയ്യുക. അങ്ങനെ, വിനയത്തിലൂടെയും ഭക്തിയിലൂടെയും താഴ്മയിലൂടെയും നഫ്സ് (النفس) സംസ്കരിക്കപ്പെടുന്നു. വഹബ് ഇബ്നു മുനബ്ബിഹ് റഹിമഹുള്ളാഹ് പറയുന്നു: നൂഹ് നബി അലൈഹിസ്സലാം കപ്പലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇബ്ലീസ് അലൈഹില്ലഅ്ന അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. അപ്പോൾ നൂഹ് നബി അലൈഹിസ്സലാം ചോദിച്ചു: അല്ലാഹുവിന്റെ ശത്രുവായ നീ പറയുക, ആദം സന്തതികളുടെ ഏത് സ്വഭാവങ്ങളാണ് നിനക്കും നിന്റെ സൈന്യങ്ങൾക്കും അവരെ വഴിതെറ്റിക്കാനും നശിപ്പിക്കാനും കൂടുതൽ സഹായകമാകുന്നത്? ഇബ്ലീസ് (إبليس) പറഞ്ഞു: ആദം സന്തതികളിൽ പിശുക്കനും (ശുഹ്ഹ് - شح) അത്യാഗ്രഹിയും (ഹിർസ് - حرص) അസൂയാലുവും (ഹസദ് - حسد) അഹങ്കാരിയും (ജബർ - جبر) തിടുക്കക്കാരനുമായ (അജല - عجلة) ഒരാളെ ഞങ്ങൾ കണ്ടെത്തിയാൽ, പന്ത് തട്ടിയെടുക്കുന്നതുപോലെ ഞങ്ങൾ അവനെ തട്ടിയെടുക്കും. ഈ സ്വഭാവങ്ങളെല്ലാം അവനിൽ ഒരുമിച്ചുകൂടിയാൽ ഞങ്ങൾ അവനെ ധിക്കാരിയായ ശൈത്വാൻ (ശൈത്വാൻ മരീദ് - شيطان مريد) എന്ന് വിളിക്കും. കാരണം ഈ സ്വഭാവങ്ങൾ ശൈത്വാന്മാരുടെ നേതാക്കളുടെ സ്വഭാവങ്ങളിൽപ്പെട്ടതാണ്. ഒരു ഹദീസിൽ വന്നിരിക്കുന്നു: ഇബ്ലീസ് അലൈഹില്ലഅ്ന എല്ലാ ദിവസവും ദുനിയാവിനെ തന്റെ കൈകളിൽ ഉയർത്തിപ്പിടിച്ച് പറയും: ദോഷം വരുത്തുകയും ഉപകാരം ചെയ്യാതിരിക്കുകയും ദുഃഖിപ്പിക്കുകയും സന്തോഷിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഇത് ആര് വാങ്ങും? അപ്പോൾ ദുനിയാവിന്റെ ആളുകൾ പറയും: ഞങ്ങൾ. അപ്പോൾ അവൻ പറയും: നിങ്ങൾ തിടുക്കം കാണിക്കരുത്, കാരണം ഇതിന് ഒരുപാട് ന്യൂനതകളുണ്ട്. അപ്പോൾ അവർ പറയും: കുഴപ്പമില്ല. അപ്പോൾ അവൻ പറയും: ഇതിന്റെ വില ദിർഹമോ ദീനാറോ അല്ല, മറിച്ച് നിങ്ങളുടെ സ്വർഗ്ഗത്തിലെ (الجنة) ഓഹരിയാണ്. ഞാൻ ഇത് നാല് കാര്യങ്ങൾ നൽകി വാങ്ങിയതാണ്: അല്ലാഹുവിന്റെ ശാപം, അവന്റെ കോപം, അവന്റെ ശിക്ഷ, അവനുമായുള്ള ബന്ധവിച്ഛേദനം. ഞാൻ സ്വർഗ്ഗം (الجنة) വിറ്റാണ് ഇത് വാങ്ങിയത്. അപ്പോൾ അവർ പറയും: അത് ഞങ്ങൾക്ക് അനുവദനീയമാണോ? അപ്പോൾ അവൻ പറയും: നിങ്ങൾ എനിക്ക് ഇതിൽ ലാഭം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതായത് നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ ഇതിനെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഉറപ്പിക്കുക. അപ്പോൾ അവർ പറയും: അതെ. അങ്ങനെ അവർ അത് വാങ്ങും. അപ്പോൾ ശൈത്വാൻ (الشيطان) പറയും: എത്ര മോശമായ കച്ചവടം! ഹാഫിള് ഖുദ്ദിസ സിർറുഹു പറയുന്നു: ഈ ദുർബലമായ ലോകവുമായി ഒരു ദൃഢമായ ഉടമ്പടി ഉണ്ടാക്കരുത്; കാരണം ഈ വൃദ്ധയായ സ്ത്രീ ആയിരം വരന്മാരുടെ മണവാട്ടിയാണ്. ശൈഖ് സഅ്ദി ഖുദ്ദിസ സിർറുഹു പറയുന്നു: വിവേകശാലിയായ മനുഷ്യന് ലോകം നിസ്സാരമാണ്, കാരണം ഓരോ കാലത്തും അത് മറ്റൊരാളുടെ വാസസ്ഥലമാണ്. ലോകത്തിൽ ഹൃദയം അർപ്പിക്കരുത്, കാരണം അത് ഒരു അപരിചിതയാണ്; ഓരോ ദിവസവും ഓരോ വീട്ടിൽ പാടുന്ന ഒരു ഗായകനെപ്പോലെ. ഓരോ പ്രഭാതത്തിലും പുതിയൊരു ഭർത്താവുള്ള ഒരു പ്രിയതമയെ സ്നേഹിക്കുന്നത് ഉചിതമല്ല. നബി സല്ലല്ലാഹു അലൈഹിവസല്ലം ശൈത്വാന്റെ ദുർബോധനങ്ങളെ (വസ്വാസ് - وسوسة) കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: (ഒന്നുമില്ലാത്ത വീട്ടിൽ കള്ളൻ പ്രവേശിക്കുകയില്ല. അത് ശുദ്ധമായ ഈമാനിൽ (إيمان) നിന്നുള്ളതാണ്). അലി ഇബ്നു അബീത്വാലിബ് റളിയള്ളാഹു അൻഹു പറഞ്ഞു: നമ്മുടെ നമസ്കാരവും വേദക്കാരുടെ നമസ്കാരവും തമ്മിലുള്ള വ്യത്യാസം ശൈത്വാന്റെ ദുർബോധനങ്ങളാണ് (വസ്വാസ് - وسوسة). കാരണം അവൻ അവിശ്വാസികളുടെ കാര്യത്തിൽ നിന്ന് വിരമിച്ചിരിക്കുന്നു, കാരണം അവർ അവനോട് യോജിച്ചു. എന്നാൽ മുഅ്മിനുകൾ (المؤمنون) അവനെ എതിർക്കുകയും അവനോട് യുദ്ധം ചെയ്യുകയും ചെയ്യുന്നു. യുദ്ധം ഉണ്ടാകുന്നത് എതിർപ്പുകളോടൊപ്പമാണ്. ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നു: ഖുറാസാനിൽ നിന്നുള്ള ഒരു മനുഷ്യൻ ഇറാഖിലേക്ക് യാത്ര പുറപ്പെട്ടു. അദ്ദേഹം അവിടുത്തെ ഒരു പണ്ഡിതന്റെ അടുത്ത് പതിവായി പോവുകയും അദ്ദേഹത്തിൽ നിന്ന് നാലായിരം ജ്ഞാനത്തിന്റെ ഹദീസുകൾ പഠിക്കുകയും ചെയ്തു. തന്റെ നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിച്ചപ്പോൾ അദ്ദേഹം തന്റെ ഉസ്താദിനോട് അനുവാദം ചോദിച്ചു. അപ്പോൾ ഉസ്താദ് അദ്ദേഹത്തോട് പറഞ്ഞു: നിന്റെ ഹദീസുകളേക്കാൾ ഉത്തമമായ ഒരു വാക്ക് ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? അദ്ദേഹം ചോദിച്ചു: അതെന്താണ്? ഉസ്താദ് ചോദിച്ചു: ഖുറാസാനിൽ ഇബ്ലീസ് (إبليس) ഉണ്ടോ? അദ്ദേഹം പറഞ്ഞു: ഉണ്ട്. ഉസ്താദ് ചോദിച്ചു: അവൻ നിങ്ങൾക്ക് ദുർബോധനം (വസ്വാസ് - وسوسة) നൽകാറുണ്ടോ? അദ്ദേഹം പറഞ്ഞു: ഉണ്ട്. ഉസ്താദ് ചോദിച്ചു: അവന്റെ ദുർബോധനങ്ങളിൽ നിങ്ങൾ എന്തുചെയ്യും? അദ്ദേഹം പറഞ്ഞു: ഞങ്ങൾ അതിനെ തടയും. ഉസ്താദ് ചോദിച്ചു: അവൻ രണ്ടാമതും ദുർബോധനം നൽകിയാലോ? അദ്ദേഹം പറഞ്ഞു: ഞങ്ങൾ അതിനെ തടയും. ഉസ്താദ് പറഞ്ഞു: അങ്ങനെയെങ്കിൽ, അല്ലാഹുവിന്റെ ശത്രുവായ അവൻ നിങ്ങളെ ഉപദ്രവിക്കുകയും ത്വാഅത്തിൽ (طاعة) നിന്ന് നിങ്ങളെ തടയുകയും ചെയ്താൽ, അവന്റെ ദുർബോധനങ്ങളെ തടയുന്നതിൽ നിങ്ങൾ വ്യാപൃതരാകരുത്. മറിച്ച്, ഒരു ഇടയന്റെ നായയോട് ഒരു അപരിചിതൻ പെരുമാറുന്നതുപോലെ അവനോട് പെരുമാറുക. അല്ലാഹുവിൽ അഭയം തേടുക (استعيذوا بالله); കാരണം അവൻ നായകളിൽ ഒരു നായ മാത്രമാണ്. അല്ലാഹു നമ്മെയും നിങ്ങളെയും അവന്റെ കുതന്ത്രങ്ങളിൽ നിന്നും തിന്മകളിൽ നിന്നും കാത്തുരക്ഷിക്കട്ടെ.
സൂറത്തുൽ ഫാതിഹയുടെ വ്യാഖ്യാനത്തിൽ ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് രേഖപ്പെടുത്തുന്നു: ഈ അധ്യായം ഖുർആനിന്റെ ഹൃദയവും അതിന്റെ രഹസ്യങ്ങളുടെ ഖജനാവുമാണ്. 'അൽഹംദുലില്ലാഹ്' (الحمد لله) എന്നതിലൂടെ അല്ലാഹുവിന്റെ അസ്തിത്വത്തെയും അവന്റെ ഗുണവിശേഷങ്ങളെയും സ്തുതിക്കുന്നു. ഇവിടെ സ്തുതി എന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കുള്ള നന്ദി മാത്രമല്ല, മറിച്ച് അവന്റെ പരിശുദ്ധമായ സത്തയെ (ذات) വാഴ്ത്തലാണ്. 'റബ്ബ്' (رب) എന്ന പദം പ്രപഞ്ചത്തെ പരിപാലിക്കുന്നവനും പോഷിപ്പിക്കുന്നവനുമായ നാഥനെ സൂചിപ്പിക്കുന്നു. 'റഹ്മാൻ' (رحمن), 'റഹീം' (رحیم) എന്നീ നാമങ്ങൾ അവന്റെ കാരുണ്യത്തിന്റെ വിശാലതയെ വെളിപ്പെടുത്തുന്നു. 'ഇയാക്ക നഅ്ബുദു' (إياك نعبد) എന്ന വചനം ഇബാദത്തിന്റെ (عبادة) പരമമായ ലക്ഷ്യത്തെ വ്യക്തമാക്കുന്നു; അതായത്, അല്ലാഹുവിനോടുള്ള അടിമത്തം പൂർണ്ണമായി അവനിൽ മാത്രം കേന്ദ്രീകരിക്കുക. 'ഇഹ്ദിനസ്സ്വിറാത്വൽ മുസ്തഖീം' (اهدنا الصراط المستقيم) എന്ന പ്രാർത്ഥനയിലൂടെ, അല്ലാഹുവിന്റെ പ്രീതി ലഭിച്ചവരുടെ നേർമാർഗ്ഗത്തിൽ (صراط) ഉറച്ചുനിൽക്കാൻ വിശ്വാസി അല്ലാഹുവിനോട് സഹായം തേടുന്നു. ഇത് അല്ലാഹുവിന്റെ മാർഗ്ഗദർശനവും (هداية) അവന്റെ ഔദാര്യവും തേടുന്ന ഒരു ആത്മീയ യാത്രയാണ്.
ബിസ്മില്ലാഹിർറഹ്മാനിർറഹീം (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ). പിൽക്കാല ഹനഫീ പണ്ഡിതന്മാർക്കിടയിൽ സ്വീകാര്യമായ ഏറ്റവും ശരിയായ അഭിപ്രായം, ബിസ്മില്ലാഹ് ഒരു സൂറത്തിൻ്റെ ഭാഗമല്ലാത്ത, തനതായ ഒരു സൂക്തമാണെന്നാണ്. സൂറത്തുകൾക്കിടയിൽ വേർതിരിവ് വരുത്തുന്നതിനും, പ്രാധാന്യമുള്ള ഓരോ കാര്യങ്ങളും ആരംഭിക്കുമ്പോൾ അനുഗ്രഹം തേടുന്നതിനും വേണ്ടിയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. എല്ലാ പ്രധാന കാര്യങ്ങൾക്കും തുടക്കം കുറിക്കുമ്പോൾ ബിസ്മില്ലാഹ് ചൊല്ലി തുടങ്ങുന്ന പതിവ് പോലെയാണിത്. ഖുർആനിൻ്റെ താക്കോലാണിത്; ലൗഹുൽ മഹ്ഫൂളിൽ (اللوح المحفوظ) പേന ആദ്യമായി കുറിച്ചതും, ആദം നബിക്ക് (ആദം അലൈഹിസ്സലാം - آدم عليه السلام) ആദ്യമായി അവതരിപ്പിക്കപ്പെട്ടതും ഇതുതന്നെയാണ്. ഇസ്തിആദക്ക് (الاستعاذة) ശേഷം ബിസ്മില്ലാഹ് വരുന്നതിലെ യുക്തി, അലങ്കാരത്തിന് (തഹ്‌ലിയ്യ - التحلية) മുമ്പ് ശുദ്ധീകരണം (തഖ്‌ലിയ്യ - التخلية) എന്ന തത്വമാണ്. അല്ലാഹു അല്ലാത്ത സകലതിൽ നിന്നും മുഖം തിരിച്ച്, അവനിലേക്ക് മാത്രം തിരിയുന്നതിനും അഭിമുഖീകരിക്കുന്നതിനും പ്രാധാന്യം നൽകുന്നതിലാണ് ഈ ക്രമീകരണത്തിൻ്റെ പൊരുൾ. ബിസ്മില്ലാഹ് (بِسْمِ اللَّهِ).
അവിശ്വാസികൾ തങ്ങളുടെ വിഗ്രഹങ്ങളുടെ നാമങ്ങൾ ഉച്ചരിച്ചുകൊണ്ടാണ് കാര്യങ്ങൾ ആരംഭിച്ചിരുന്നത്. ഉദാഹരണത്തിന്, 'ലാത്തിന്റെയും ഉസ്സയുടെയും നാമത്തിൽ' എന്ന് അവർ പറയുമായിരുന്നു. അതിനാൽ, ഏകദൈവ വിശ്വാസിയായ ഒരു സത്യവിശ്വാസി അല്ലാഹുവിന്റെ നാമത്തെ (اسم الله) മുൻനിർത്തിക്കൊണ്ട് കാര്യങ്ങൾ ആരംഭിക്കേണ്ടത് അനിവാര്യമായിത്തീർന്നു. ഇതിനായി 'ബിസ്മി' (باسم) എന്ന് പറയുമ്പോൾ, 'അല്ലാഹുവിന്റെ നാമത്തിൽ ഞാൻ വായിക്കുന്നു' അല്ലെങ്കിൽ 'ഞാൻ പാരായണം ചെയ്യുന്നു' എന്നിങ്ങനെ ക്രിയയെ പിന്തിരിപ്പിച്ചു കൊണ്ടുള്ള ഒരു അർത്ഥമാണ് ഉദ്ദേശിക്കുന്നത്. 'ബി' (ب) എന്ന അക്ഷരത്തിൽ സകല വിജ്ഞാനങ്ങളും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്ന് പണ്ഡിതന്മാർ പറയുന്നു. അതായത്, 'എന്റെ അസ്തിത്വത്താലാണ് എല്ലാം ഉണ്ടായത്, എന്റെ അസ്തിത്വത്താലാണ് എല്ലാം നിലനിൽക്കുന്നത്' എന്ന അർത്ഥം. സൃഷ്ടിജാലങ്ങളുടെ നിലനിൽപ്പ് അല്ലാഹുവിലാണ്. അല്ലാഹുവിന്റെ നാമത്താലല്ലാതെ മറ്റൊന്നിനും യഥാർത്ഥ അസ്തിത്വമില്ല. 'ഞാൻ ഒരു വസ്തുവിലേക്കും നോക്കിയില്ല, അതിൽ അല്ലാഹുവിനെ കാണാതെ' എന്ന മഹത്തുക്കളുടെ വചനത്തിന്റെ പൊരുളും ഇതുതന്നെ. അല്ലാഹുവിന്റെ ഗ്രന്ഥം 'ബാ' (ب) എന്ന അക്ഷരം കൊണ്ട് ആരംഭിച്ചതിലെ പത്ത് രഹസ്യങ്ങൾ സൂഫി പണ്ഡിതന്മാർ വിവരിക്കുന്നു: ഒന്ന്, 'അലിഫ്' (ا) അഹങ്കാരത്തെയും ഔന്നത്യത്തെയും സൂചിപ്പിക്കുമ്പോൾ, 'ബാ' വിനയത്തെയും എളിമയെയും സൂചിപ്പിക്കുന്നു. വിനയമുള്ളവനെ അല്ലാഹു ഉയർത്തുന്നു. രണ്ട്, 'ബാ' ചേർന്നുനിൽക്കുന്നതിനെ (إلصاق) സൂചിപ്പിക്കുന്നു. മൂന്ന്, 'ബാ' എപ്പോഴും താഴെയായി (മക്സൂർ) നിൽക്കുന്നു. 'തന്റെ പ്രീതിക്കായി ഹൃദയം തകർന്നവരുടെ കൂടെയാണ് ഞാൻ' എന്ന അല്ലാഹുവിന്റെ വചനപ്രകാരം, ഈ എളിമ അതിന് അല്ലാഹുവിന്റെ സാമീപ്യം (عندية) നൽകുന്നു. നാല്, പുറമെ എളിമ കാണിച്ചാലും, ആത്മീയമായി അത് ഉന്നതമാണ്. അഞ്ച്, സത്യസന്ധതയുടെ പ്രതീകമാണ് 'ബാ'. ആറ്, 'അലിഫ്' ഒരു 'ഇല്ലത്ത്' (രോഗം/ദൗർബല്യം) ഉള്ള അക്ഷരമാണ്, 'ബാ' അങ്ങനെയല്ല. ഏഴ്, അർത്ഥതലത്തിൽ 'ബാ' ഒരു സ്വതന്ത്ര അക്ഷരമാണ്. എട്ട്, 'ബാ' മറ്റുള്ളവയിൽ സ്വാധീനം ചെലുത്തുന്ന (عامل) അക്ഷരമാണ്. ഒമ്പത്, 'ബാ' പൂർണ്ണതയുള്ളതാണ്. 'ഞാൻ ബാ-യുടെ താഴെയുള്ള ബിന്ദുവാണ്' എന്ന് ഹസ്രത്ത് അലി റളിയള്ളാഹു അൻഹു അരുളിയത് ഈ മാർഗ്ഗദർശനത്തെ സൂചിപ്പിക്കുന്നു. പത്ത്, മനുഷ്യൻ 'അലസ്തു ബിറബ്ബിക്കും' എന്ന ചോദ്യത്തിന് 'ബലാ' (بلى) എന്ന് മറുപടി നൽകിയപ്പോൾ ആദ്യം ഉച്ചരിച്ച അക്ഷരം 'ബാ' ആണ്. അതിനാൽ, അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ താക്കോലായി ഈ അക്ഷരം തിരഞ്ഞെടുക്കപ്പെട്ടു.
അല്ലാഹു എന്ന നാമം അവന്റെ ذات (അസ്തിത്വം) കൊണ്ടോ, ഖുദ്ദൂസ് (പരിശുദ്ധൻ) പോലുള്ള സൽബിയ്യായ (നിഷേധാർത്ഥത്തിലുള്ള) വിശേഷണങ്ങൾ കൊണ്ടോ, അലീം (സർവ്വജ്ഞൻ) പോലുള്ള സുബൂത്തിയ്യായ (സ്ഥിരീകരണാർത്ഥത്തിലുള്ള) വിശേഷണങ്ങൾ കൊണ്ടോ, അല്ലെങ്കിൽ ഖാലിഖ് (സ്രഷ്ടാവ്) പോലുള്ള അവന്റെ പ്രവർത്തനങ്ങൾ കൊണ്ടോ വിളിക്കപ്പെടാവുന്നതാണ്. എന്നാൽ ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ഈ നാമങ്ങൾ അല്ലാഹുവിൽ നിന്ന് നേരിട്ട് അറിയിച്ചുതന്നവ (തൗഖീഫിയ്യ) മാത്രമാണ്. അല്ലാഹു എന്ന നാമമാണ് 'ഇസ്മുൽ അഅ്ളം' (ഏറ്റവും മഹത്തായ നാമം) എന്നതാണ് പ്രബലമായ അഭിപ്രായം. എന്നാൽ ഒരാൾ ചോദിച്ചേക്കാം: 'ഇസ്മുൽ അഅ്ളം കൊണ്ട് പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കുമെന്നും ചോദിച്ചാൽ നൽകപ്പെടുമെന്നുമാണല്ലോ വിശ്വാസം. എന്നാൽ ഞങ്ങൾ പലപ്പോഴും പ്രാർത്ഥിച്ചിട്ടും ഉത്തരം ലഭിക്കുന്നില്ലല്ലോ?' അതിനുള്ള മറുപടി ഇതാണ്: നമസ്കാരത്തിന് നിബന്ധനകളുള്ളതുപോലെ പ്രാർത്ഥനയ്ക്കും ചില മര്യാദകളും നിബന്ധനകളുമുണ്ട്. അവ പാലിക്കാതെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തെ ശുദ്ധീകരിക്കലാണ്; അതിന് ഹലാലായ ഭക്ഷണം അനിവാര്യമാണ്. 'പ്രാർത്ഥന ആകാശത്തേക്കുള്ള താക്കോലാണ്, ആ താക്കോലിന്റെ പല്ലുകൾ ഹലാലായ ഭക്ഷണമാണ്' എന്ന് പറയപ്പെട്ടിട്ടുണ്ട്. പ്രാർത്ഥനയുടെ അവസാന നിബന്ധന ഇഖ്ലാസ് (നിഷ്കളങ്കത) ആണ്. അല്ലാഹു പറയുന്നു: 'നിങ്ങൾ ദീനിൽ നിഷ്കളങ്കരായിക്കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുക.' ഹൃദയസാന്നിധ്യമില്ലാതെ നാവുകൊണ്ട് മാത്രം നടത്തുന്ന പ്രാർത്ഥന, വാതിലിനു മുന്നിൽ നിന്ന് വെറുതെ ബഹളമുണ്ടാക്കുന്നവന്റെയോ വീടിന്റെ മുകളിൽ നിന്ന് വിളിച്ചുപറയുന്ന കാവൽക്കാരന്റെയോ ശബ്ദം പോലെയാണ്. എന്നാൽ ഹൃദയസാന്നിധ്യത്തോടെയുള്ള പ്രാർത്ഥന, അല്ലാഹുവിന്റെ സന്നിധിയിൽ ആ വ്യക്തിക്ക് വേണ്ടി ശുപാർശ ചെയ്യുന്ന ഒന്നാണ്. ശൈഖ് മുഅയ്യദുദ്ദീൻ അൽ ജുന്ദീ (റളിയള്ളാഹു അൻഹു) പറയുന്നു: 'ഇസ്മുൽ അഅ്ളമിന് ഒരു ഹഖീഖത്തും (യാഥാർത്ഥ്യവും) അർത്ഥവുമുണ്ട്. അത് അർത്ഥങ്ങളുടെ ലോകത്ത് നിന്ന് ഉത്ഭവിച്ചതാണ്. അതിന്റെ രൂപവും ശബ്ദവും വാക്കുകളാൽ വിവരിക്കാൻ കഴിയാത്തതാണ്. അതിന്റെ ഹഖീഖത്ത് എന്നത് എല്ലാ പൂർണ്ണതകളുടെയും സംഗമസ്ഥാനമാണ്. അതിന്റെ അർത്ഥം ഓരോ കാലഘട്ടത്തിലെയും ഇൻസാനുൽ കാമിൽ (പൂർണ്ണ മനുഷ്യൻ) ആണ്. അവനാണ് ഖുത്ബുൽ അഖ്താബ്, അല്ലാഹുവിന്റെ അമാനത്ത് വഹിക്കുന്നവൻ, അല്ലാഹുവിന്റെ പ്രതിനിധി. റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പ്രകടമായതോടെ ഈ നാമത്തിന്റെ അർത്ഥവും രൂപവും വെളിപ്പെടുകയും, അല്ലാഹു അത് നമുക്ക് അറിവ് നൽകി അനുഗ്രഹിക്കുകയും ചെയ്തു.' റഹ്മാൻ എന്നാൽ കാരുണ്യം എന്നാണ് അർത്ഥം. ഭാഷാപരമായി ഹൃദയത്തിന്റെ മൃദുത്വവും ആർദ്രതയുമാണ് റഹ്മത്ത്. അല്ലാഹുവിന്റെ കാര്യത്തിൽ ഇത് അവന്റെ ഔദാര്യവും ഉപകാരവുമാണ്. അല്ലാഹുവിന്റെ റഹ്മത്ത് അവന്റെ ذات (അസ്തിത്വ)പരമായ വിശേഷണമാണ്. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചത് തന്നെ അവന്റെ കാരുണ്യം കൊണ്ടാണ്. ശൈഖ് ഖൈസരി (റളിയള്ളാഹു അൻഹു) പറയുന്നു: 'റഹ്മത്ത് എന്നത് അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ഒന്നാണ്. അത് നൂറായി വിഭജിക്കപ്പെട്ടിരിക്കുന്നു. റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം അരുളി: അല്ലാഹുവിന് നൂറ് കാരുണ്യമുണ്ട്. അതിൽ ഒന്ന് മാത്രമാണ് അവൻ ഈ ലോകത്തിന് നൽകിയത്. ബാക്കി തൊണ്ണൂറ്റി ഒൻപത് കാരുണ്യങ്ങൾ പരലോകത്തേക്ക് മാറ്റിവെച്ചിരിക്കുന്നു.' ബിസ്മിയിലെ റഹ്മാൻ, റഹീം എന്നീ നാമങ്ങൾ അല്ലാഹുവിന്റെ ഈ വിശാലമായ കാരുണ്യത്തെയാണ് സൂചിപ്പിക്കുന്നത്.
അല്ലാഹുവിന്റെ 'അർറഹീം' എന്ന നാമം സവിശേഷമായ കാരുണ്യത്തെയാണ് കുറിക്കുന്നത്. അസ്തിത്വത്തിന്റെ അടിസ്ഥാനപരമായ യോഗ്യതകൾക്കനുസരിച്ചാണ് അത് ഓരോ സൃഷ്ടിയിലേക്കും പകർന്നു നൽകപ്പെടുന്നത്. അല്ലാഹുവിന് മൂവായിരം നാമങ്ങളുണ്ടെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ആയിരം നാമങ്ങൾ മലക്കുകൾക്ക് മാത്രമറിയാം, ആയിരം നാമങ്ങൾ അമ്പിയാക്കൾക്ക് മാത്രമറിയാം. മൂന്നൂറ് വീതം തൗറാത്തിലും ഇൻജീലിലും സബൂറിലുമുണ്ട്. തൊണ്ണൂറ്റി ഒമ്പത് നാമങ്ങൾ വിശുദ്ധ ഖുർആനിലുണ്ട്. ഒന്ന് അല്ലാഹു സ്വന്തം അറിവിൽ മറച്ചുവെച്ചിരിക്കുന്നു. ഈ മൂവായിരം നാമങ്ങളുടെയും സാരം അല്ലാഹുവിന്റെ മൂന്ന് പ്രധാന നാമങ്ങളിലായി സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. അത് മനസ്സിലാക്കി ചൊല്ലുന്നവൻ അല്ലാഹുവിനെ അവന്റെ മുഴുവൻ നാമങ്ങൾ കൊണ്ടും സ്മരിച്ചവന് തുല്യമാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഇസ്‌റാഇന്റെ രാവിൽ സ്വർഗ്ഗത്തിൽ വെച്ച് നാല് പുഴകൾ കണ്ടു. വെള്ളം, പാൽ, മദ്യം, തേൻ എന്നിവയുടെ ആ പുഴകൾ എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ജിബ്‌രീൽ അലൈഹിസ്സലാം അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ നിർദ്ദേശിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം ഒരു മലക്ക് വന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ ഒരു അത്ഭുതകരമായ മണിമാളികയ്ക്ക് മുന്നിലെത്തിച്ചു. ആ മാളികയുടെ കവാടത്തിൽ 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' എന്ന് എഴുതിയിരുന്നു. അത് ചൊല്ലിയപ്പോൾ വാതിൽ തുറന്നു. ആ മാളികയുടെ നാല് മൂലകളിൽ നിന്നാണ് ആ പുഴകൾ ഉത്ഭവിക്കുന്നതെന്ന് അവിടുന്ന് മനസ്സിലാക്കി. 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' എന്ന് ആത്മാർത്ഥമായി ചൊല്ലുന്നവർക്ക് സ്വർഗ്ഗത്തിലെ ഈ പുഴകളിൽ നിന്ന് അല്ലാഹു പാനീയം നൽകുമെന്ന് അവിടുന്ന് അറിയിച്ചു. ഈ തിരുവചനം കൊണ്ട് തുടങ്ങുന്ന പ്രാർത്ഥന ഒരിക്കലും തള്ളപ്പെടുകയില്ല. അല്ലാഹുവിന്റെ നാമത്തെ ആദരിച്ച് 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' എന്ന് എഴുതിയ കടലാസ് കഷ്ണം നിലത്തുനിന്ന് എടുക്കുന്നവനെ അല്ലാഹു സിദ്ദീഖീങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നു. ശൈഖ് അഹ്മദ് അൽ ബൂനി പറയുന്നു: അസ്തിത്വത്തിന്റെ വൃക്ഷം 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' എന്നതിൽ നിന്നാണ് ശാഖകളായി പടർന്നത്. ലോകം മുഴുവൻ നിലനിൽക്കുന്നത് ഈ വചനത്തിന്റെ കരുത്തിലാണ്. ഉമർ റളിയള്ളാഹു അൻഹു റോമൻ ചക്രവർത്തിക്ക് അയച്ചുകൊടുത്ത തൊപ്പിയിൽ ഈ വചനം എഴുതിയ കടലാസ് ഉണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ തലവേദന ശമിച്ചത്. ഫാതിഹ ഓതുമ്പോൾ ബിസ്മി അതിനോട് ചേർത്ത് ഒറ്റ ശ്വാസത്തിൽ ഓതണമെന്ന് ശൈഖുൽ അക്ബർ ഫുതൂഹാത്തിൽ ഉണർത്തുന്നു.
ഖുർആനിലെ അധ്യായങ്ങളുടെ തുടക്കക്കാരൻ (فاتحة الكتاب) എന്ന നാമകരണത്തിന് പിന്നിലെ അർത്ഥതലങ്ങൾ അഗാധമാണ്. വിശുദ്ധ ഗ്രന്ഥങ്ങളുടെ തുടക്കത്തിലും, വിജ്ഞാനത്തിന്റെ ആരംഭത്തിലും, ഖുർആൻ പാരായണത്തിലും നമസ്കാരത്തിലും ഇത് പ്രഥമസ്ഥാനം വഹിക്കുന്നു. സകല സംസാരങ്ങളുടെയും തുടക്കം സ്തുതി (الحمد) കൊണ്ടായതിനാലും, ലൗഹുൽ മഹ്ളൂളിൽ ആദ്യം രേഖപ്പെടുത്തിയ വചനമായതിനാലും ഇതിന് ഈ പേര് ലഭിച്ചു. ഇത് ഇഹലോകത്തെ ലക്ഷ്യങ്ങളുടെയും പരലോകത്തെ സ്വർഗ്ഗകവാടങ്ങളുടെയും താക്കോലാണ്. ഇതിന്റെ അർത്ഥങ്ങൾ ഗ്രഹിക്കുന്നവർക്ക് ഖുർആനിലെ സങ്കീർണ്ണമായ ആശയങ്ങളുടെ (متشابهات) പൂട്ടുകൾ തുറക്കാനും, അതിലെ പ്രകാശത്താൽ ആയത്തുകളുടെ രഹസ്യങ്ങൾ വെളിപ്പെടുത്താനും സാധിക്കുന്നു. ഖുർആനിന്റെ മാതാവ് (أم القرآن) എന്ന് ഇതിനെ വിളിക്കുന്നു. കാരണം, അല്ലാഹുവിന്റെ ഏകത്വം (الوهية), പ്രവാചകത്വം (نبوة), വിധിവിശ്വാസം (قضاء وقدر), പരലോകം (معاد) എന്നീ നാല് അടിസ്ഥാന തത്വങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 'സബ്ഉൽ മഥാനി' (سبع المثاني) എന്ന പേര് ലഭിക്കാൻ കാരണം, ഇതിലെ ഏഴ് ആയത്തുകൾ ഖുർആനിലെ ഏഴ് ഭാഗങ്ങൾക്ക് തുല്യമായ പ്രതിഫലം നൽകുന്നു എന്നതിനാലാണ്. കൂടാതെ, ഈ ഏഴ് ആയത്തുകൾ പാരായണം ചെയ്യുന്നവന് നരകത്തിന്റെ ഏഴ് വാതിലുകൾ അടയ്ക്കപ്പെടുന്നു. സൂറത്തുൽ ഹംദ്, സൂറത്തുശ്ശഫാ (രോഗശമനം), അസാസുൽ ഖുർആൻ (ഖുർആനിന്റെ അടിസ്ഥാനം) തുടങ്ങി നിരവധി നാമങ്ങൾ ഇതിനുണ്ട്. 'അൽഹംദുലില്ലാഹ്' എന്നതിലെ 'അൽ' എന്നത് സർവ്വ സ്തുതികളും അല്ലാഹുവിനാണെന്ന പൂർണ്ണതയെ കുറിക്കുന്നു. സൂഫി വര്യന്മാരുടെ വീക്ഷണത്തിൽ, സ്തുതി എന്നത് സ്തുത്യർഹനായവന്റെ പൂർണ്ണതയെ വെളിപ്പെടുത്തലാണ്. ശൈഖ് ദാവൂദ് അൽ ഖൈസ്വരി (റഹിമഹുള്ളാഹ്) പറയുന്നു: സ്തുതി എന്നത് വാക്കുകൊണ്ടും (قولي), പ്രവൃത്തികൊണ്ടും (فعلي), അവസ്ഥകൊണ്ടും (حالي) ആകുന്നു. വാക്കുകൊണ്ടുള്ള സ്തുതി അല്ലാഹുവിനെ വാഴ്ത്തലാണ്. പ്രവൃത്തികൊണ്ടുള്ള സ്തുതി, ശരീരത്തിലെ ഓരോ അവയവത്തെയും അല്ലാഹുവിന്റെ കൽപ്പനകൾക്കനുസൃതമായി ഉപയോഗിച്ച് അവനെ ആരാധിക്കലാണ്. അവസ്ഥകൊണ്ടുള്ള സ്തുതി എന്നത് ആത്മാവിനെയും ഹൃദയത്തെയും അല്ലാഹുവിന്റെ ഗുണവിശേഷങ്ങളാൽ അലങ്കരിക്കലാണ്.
പരിപൂർണ്ണതകൾ (കമാലാത്ത്) അവരുടെ ആത്മാക്കളുടെയും സത്തകളുടെയും സ്ഥിരമായ ഗുണമായി മാറുന്നു. വാസ്തവത്തിൽ, ഇത് സത്യമായവന്റെ (അൽ-ഹഖ്) സ്വന്തം സ്ഥാനത്ത് വെച്ചുള്ള സ്തുതിയാണ്. അവിടുത്തെ പ്രകടനങ്ങൾ (മളாஹിർ) അവിടുന്ന് തന്നെയാണെന്ന അർത്ഥത്തിൽ, അവിടുത്തെ വിശദമായ സ്ഥാനത്ത് വെച്ച് അവിടുന്ന് തന്നെത്തന്നെ സ്തുതിക്കുന്നു. അവിടുത്തെ ദൈവികമായ ഏകീകരണ സ്ഥാനത്ത് (മഖാമുൽ ജംഇൽ ഇലാഹി) അവിടുന്ന് തന്നെത്തന്നെ സ്തുതിക്കുന്നതിനെ സംബന്ധിച്ചിടത്തോളം, വാക്കുകളാൽ അത് അവിടുത്തെ ഗ്രന്ഥങ്ങളിലും ഏടുകളിലും അവിടുത്തെ പരിപൂർണ്ണ ഗുണങ്ങളെ (സിഫാത്തുൽ കമാലിയ്യ) വിവരിച്ചുകൊണ്ട് നിർവ്വഹിക്കുന്നു. പ്രവൃത്തികളാൽ, അവിടുത്തെ സൗന്ദര്യത്തിന്റെയും മഹത്വത്തിന്റെയും പരിപൂർണ്ണതകളെ അദൃശ്യ ലോകത്ത് (ഗൈബ്) നിന്ന് ദൃശ്യ ലോകത്തേക്കും (ശഹാദ), ആന്തരികതയിൽ നിന്ന് ബാഹ്യതയിലേക്കും, അറിവിൽ നിന്ന് ദർശനത്തിലേക്കും അവിടുത്തെ ഗുണങ്ങളുടെയും നാമങ്ങളുടെയും (അസ്മാഅ്) പ്രഭാവകേന്ദ്രങ്ങളിലൂടെ വെളിപ്പെടുത്തുന്നു. അവസ്ഥയാൽ, അത് അവിടുത്തെ സത്തയിൽ അവിടുത്തെ ആദ്യത്തെ പവിത്രമായ പ്രവാഹത്താലും (അൽ-ഫൈളുൽ അഖ്ദസ്) നിത്യമായ പ്രകാശത്തിന്റെ വെളിപ്പെടുത്തലാലും സംഭവിക്കുന്നു. അതിനാൽ അവിടുന്ന് തന്നെയാണ് സ്തുതിക്കുന്നവനും സ്തുതിക്കപ്പെടുന്നവനും. ഇമാം ഗസ്സാലി റഹിമഹുള്ളാഹ് തന്റെ 'മിൻഹാജുൽ ആബിദീൻ' എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നത് പോലെ, ഒരു സഞ്ചാരി (സാലിക്) തന്റെ ലക്ഷ്യത്തിലെത്താൻ മറികടക്കേണ്ട ഏഴ് തടസ്സങ്ങളിൽ അവസാനത്തേതാണ് സ്തുതിയും (ഹംദ്) നന്ദിയും (ശുക്ർ). ഒരു അടിമ ആരാധനയുടെ പാതയിലേക്ക് പ്രവേശിക്കുന്നത് ഒരു ദൈവികമായ പ്രചോദനത്താലാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളിയതുപോലെ, പ്രകാശം ഹൃദയത്തിൽ പ്രവേശിക്കുമ്പോൾ അത് വികസിക്കുകയും തുറക്കപ്പെടുകയും ചെയ്യുന്നു. അപ്പോൾ വഞ്ചനയുടെ ലോകത്ത് (ദാറുൽ ഗുറൂർ) നിന്നുള്ള അകൽച്ചയും, ശാശ്വത ലോകത്തേക്കുള്ള (ദാറുൽ ഖുലൂദ്) മടക്കവും, മരണം വന്നെത്തുന്നതിന് മുമ്പുള്ള തയ്യാറെടുപ്പുമാണ് അതിന്റെ അടയാളം.
ഞാൻ പാപങ്ങളിൽ മുങ്ങിത്താണവനാണ്. അതിനാൽ, ആ പാപങ്ങളുടെ തടവറയിൽ നിന്ന് എന്നെ മോചിപ്പിക്കാനും, അവയുടെ മാലിന്യങ്ങളിൽ നിന്ന് എന്നെ ശുദ്ധീകരിക്കാനും, അവിടുത്തെ സേവനത്തിന് എന്നെ യോഗ്യനാക്കാനും ഞാൻ അല്ലാഹുവിലേക്ക് പശ്ചാത്താപം (توبة) ചെയ്യേണ്ടതുണ്ട്. ഇവിടെയാണ് പശ്ചാത്താപത്തിന്റെ തടസ്സം (عقبة التوبة) അവന് അഭിമുഖമായി വരുന്നത്. പശ്ചാത്താപത്തിന്റെ അവകാശങ്ങളും നിബന്ധനകളും പൂർത്തീകരിച്ചുകൊണ്ട് സത്യസന്ധമായ പശ്ചാത്താപം കൈവരിച്ചാൽ, പിന്നെ അവൻ സൽമാർഗ്ഗത്തിലേക്കുള്ള യാത്രയെ (سلوك) കുറിച്ച് ചിന്തിക്കുന്നു. അപ്പോൾ അവന് ചുറ്റും ആരാധനയിൽ നിന്ന് അവനെ തടയുന്ന നാല് തടസ്സങ്ങൾ (عوائق) കാണാൻ സാധിക്കുന്നു: ദുനിയാവ്, സൃഷ്ടികൾ, പിശാച്, സ്വന്തം മനസ്സ് (نفس). ഈ തടസ്സങ്ങളെ മറികടക്കാൻ നാല് കാര്യങ്ങൾ ആവശ്യമാണ്: ദുനിയാവിനോടുള്ള അമിതഭ്രമം വെടിയുക, സൃഷ്ടികളിൽ നിന്ന് ഒഴിഞ്ഞുമാറുക, പിശാചിനോട് യുദ്ധം ചെയ്യുക, ഒടുവിൽ ഏറ്റവും കഠിനമായ മനസ്സിനോട് (نفس) പോരാടുക. മനസ്സിനെ പൂർണ്ണമായി ഉപേക്ഷിക്കാനോ പിശാചിനെപ്പോലെ ഒറ്റയടിക്ക് കീഴ്പ്പെടുത്താനോ സാധ്യമല്ല, കാരണം അത് നമ്മുടെ വാഹനവും ഉപകരണവുമാണ്. അതിനെ ദൈവഭയം (تقوى) എന്ന കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കുകയേ നിവൃത്തിയുള്ളൂ. തുടർന്ന്, ആരാധനയിൽ നിന്ന് അവനെ വ്യതിചലിപ്പിക്കുന്ന നാല് ഉപദ്രവങ്ങൾ (عوارض) അവന് നേരിടേണ്ടി വരുന്നു: ഉപജീവനത്തെക്കുറിച്ചുള്ള ആശങ്ക, കാര്യങ്ങളുടെ പര്യവസാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, പ്രയാസങ്ങളും പരീക്ഷണങ്ങളും, വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ഇതിനെ അല്ലാഹുവിലുള്ള ഭരമേൽപ്പിക്കൽ (توكل), കാര്യങ്ങൾ അവന് വിട്ടുകൊടുക്കൽ (تفويض), ക്ഷമ (صبر), വിധിയിൽ തൃപ്തിപ്പെടൽ (رضى) എന്നിവ കൊണ്ട് മറികടക്കണം. പിന്നീട്, മനസ്സ് മടിയുള്ളതായി കാണുമ്പോൾ, അതിനെ നന്മയിലേക്ക് നയിക്കാൻ പ്രതീക്ഷയും (رجاء) ഭയവും (خوف) എന്ന രണ്ട് പ്രേരകങ്ങൾ ആവശ്യമാണ്. ഇതിനുശേഷം, ആരാധനയിൽ നിന്ന് തടയുന്ന റിയാഅ് (കാണിക്കൽ), ഉജ്ബ് (അഹങ്കാരം) എന്നീ രണ്ട് വലിയ വിപത്തുകൾ (قوادح) ഇല്ലാതാക്കാൻ ഇഖ്ലാസ് (ആത്മാർത്ഥത) കൊണ്ട് സാധിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഓർത്ത് നന്ദി (شكر) പ്രകടിപ്പിക്കുമ്പോൾ, അവൻ ആത്മീയമായ ഉന്നതിയിലെത്തുന്നു. ഒടുവിൽ, ഈ നശ്വരമായ ലോകത്ത് ശരീരം നിലനിർത്തിക്കൊണ്ടുതന്നെ ഹൃദയം പരലോകത്തേക്ക് ചേക്കേറുന്നു. അല്ലാഹുവിന്റെ തൃപ്തിയുമായി മലക്കുകൾ അവനെ സ്വീകരിക്കുമ്പോൾ, അവൻ തന്റെ ദരിദ്രമായ ആത്മാവിന് വലിയൊരു രാജ്യം തന്നെ ലഭിച്ചതായി കാണുന്നു. ശൈഖ് സഅ്ദി ഖുദ്ദിസ സിർറുഹു പാടിയതുപോലെ: 'ജീവിതം ഒരു വധുവിനെപ്പോലെയായിരുന്നു, എന്നാൽ അതിന്റെ അന്ത്യം ഏറ്റവും മനോഹരമായ ദിവസമായിത്തീർന്നു.'
ഖുസ്രു തന്റെ അന്ത്യനിമിഷത്തിൽ ഇങ്ങനെ മൊഴിഞ്ഞു: 'ഖുസ്രു ഈ ലോകത്തുനിന്ന് വിടവാങ്ങുമ്പോൾ ചുണ്ടുകൾക്കിടയിൽ മന്ത്രിക്കുന്നു... പ്രവാസത്തിന്റെ വേദനയിൽ എന്റെ ഹൃദയം വിങ്ങുന്നു, എന്റെ യഥാർത്ഥ ഭവനത്തിലേക്ക് മടങ്ങാൻ ഞാൻ കൊതിക്കുന്നു.' 'റബ്ബിൽ ആലമീൻ' (رَبِّ الْعالَمِينَ) എന്ന പ്രയോഗം അല്ലാഹുവിന്റെ സത്തയെ സ്തുതിക്കുന്ന 'അൽഹംദു' എന്ന പദത്തിന് ശേഷം വരുന്നത്, അവന്റെ സത്തയിലുള്ളതും വിശേഷണങ്ങളിലുള്ളതുമായ സർവ്വ സ്തുതികൾക്കും അവൻ അർഹനാണെന്ന് തെളിയിക്കാനാണ്. 'റബ്ബ്' എന്നാൽ പരിപാലകൻ (تربية) എന്നും നന്മ വരുത്തുന്നവൻ (إصلاح) എന്നും അർത്ഥം. അവൻ ലോകത്തെ മുഴുവൻ അവരുടെ ആഹാരത്തിലൂടെയും നിലനിൽപ്പിന്റെ കാരണങ്ങളിലൂടെയും പരിപാലിക്കുന്നു. മനുഷ്യന്റെ ബാഹ്യരൂപത്തെ അനുഗ്രഹങ്ങൾ (نعمة) കൊണ്ടും, ആന്തരികതയെ കാരുണ്യം (رحمة) കൊണ്ടും അവൻ പരിപാലിക്കുന്നു. ആരാധകരുടെ ആത്മാക്കളെ ശരീഅത്തിന്റെ നിയമങ്ങൾ കൊണ്ടും, ആഗ്രഹിക്കുന്നവരുടെ ഹൃദയങ്ങളെ ത്വരീഖത്തിന്റെ മര്യാദകൾ കൊണ്ടും, പ്രണയികളുടെ രഹസ്യങ്ങളെ ഹഖീഖത്തിന്റെ പ്രകാശങ്ങൾ കൊണ്ടും അവൻ പരിപാലിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങൾ എത്ര മഹത്തരമാണ്! കേൾക്കാൻ ഒരു ചെറിയ അസ്ഥിയും, കാണാൻ ഒരു ചെറിയ കൊഴുപ്പും, സംസാരിക്കാൻ ഒരു ചെറിയ മാംസഖണ്ഡവും നൽകി അവൻ നമ്മെ പരിപാലിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ പതിനെണ്ണായിരം ലോകങ്ങളുണ്ടെന്ന് വഹ്ബ് (റഹിമഹുള്ളാഹ്) പ്രസ്താവിച്ചിട്ടുണ്ട്. അബൂഹുറൈറ (റളിയള്ളാഹു അൻഹു) നിവേദനം ചെയ്യുന്നു: അല്ലാഹു സൃഷ്ടികളെ നാല് വർഗ്ഗങ്ങളായി തിരിച്ചു. മലക്കുകൾ, ശൈത്താനുകൾ, ജിന്നുകൾ, മനുഷ്യർ. ഇവയിൽ മനുഷ്യരിൽ ഏകദൈവവിശ്വാസികളായ ഒരു വിഭാഗം മാത്രമാണ് രക്ഷപ്പെടുന്നത്. അവർ അഹ്‌ലുസ്സുന്നത്തി വൽ ജമാഅഃ (أهل السنة والجماعة) ആണ്. നബി (സല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരിൽ ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാവരും നരകത്തിലായിരിക്കും.' സ്വഹാബികൾ ചോദിച്ചു: 'അവർ ആരാണ് നബിയേ?' അവിടുന്ന് പറഞ്ഞു: 'ഞാനും എന്റെ അനുചരന്മാരും ഏതൊരു മാർഗ്ഗത്തിലാണോ അതിൽ നിലകൊള്ളുന്നവർ.' ഇതാണ് സത്യത്തിന്റെ പാത, സ്വർഗ്ഗത്തിലേക്കുള്ള വഴി.
റൂഹുൽ ബയാൻ തഫ്സീറിലെ ഈ ഭാഗം ബിസ്മിയിലെയും ഫാത്തിഹയിലെയും കാരുണ്യത്തിന്റെ രഹസ്യങ്ങളെ വിവരിക്കുന്നു. ഒന്നാമതായി, ബിസ്മിയിലെ കാരുണ്യം അല്ലാഹുവിന്റെ സത്തയോട് (ذات) ചേർന്നതും, ഫാത്തിഹയിലെ കാരുണ്യം അവന്റെ ഗുണവിശേഷങ്ങളോട് (صفات) ചേർന്നതുമാണ്. രണ്ടാമതായി, ബിസ്മി ഫാത്തിഹയുടെ ഭാഗമല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം; കാരണം ഫാത്തിഹയിൽ അത് ആവർത്തിക്കുന്നത് അർത്ഥശൂന്യമാകുമായിരുന്നു. മൂന്നാമതായി, അല്ലാഹുവിനെ ധാരാളമായി സ്മരിക്കാൻ ഇത് വിശ്വാസികളെ പ്രേരിപ്പിക്കുന്നു. 'ഒരാൾ എന്തൊന്നിനെ സ്നേഹിക്കുന്നുവോ അതിനെ അവൻ ധാരാളമായി ഓർക്കുന്നു' എന്ന ഹദീസ് ഇതിന് സാക്ഷിയാണ്. നാലാമതായി, 'റബ്ബുൽ ആലമീൻ' എന്ന് പ്രയോഗിച്ചതിലൂടെ, ഇഹലോകത്ത് അന്നം നൽകുന്ന റഹ്മാനും പരലോകത്ത് പാപങ്ങൾ പൊറുക്കുന്ന റഹീമുമാണ് അല്ലാഹു എന്ന് വ്യക്തമാക്കുന്നു. അഞ്ചാമതായി, സ്തുതി (الحمد) വഴി കാരുണ്യം ലഭിക്കുന്നു. ആദം നബി അലൈഹിസ്സലാം ആദ്യമായി അല്ലാഹുവിനെ സ്തുതിച്ചപ്പോൾ അല്ലാഹു അദ്ദേഹത്തിന് കാരുണ്യം ചൊരിഞ്ഞു. ആറാമതായി, ഈ വിശേഷണങ്ങളുടെ ആവർത്തനം അല്ലാഹുവിന്റെ ഔദാര്യത്തെ സൂചിപ്പിക്കുന്നു. റഹ്മാൻ എന്നത് മനുഷ്യർക്ക് ചെയ്യാൻ കഴിയാത്ത വലിയ അനുഗ്രഹങ്ങൾ നൽകുന്നവനും, റഹീം എന്നത് മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന ചെറിയ നന്മകൾക്ക് പ്രതിഫലം നൽകുന്നവനുമാണ്. ദുൻയാവിലെ പരീക്ഷണങ്ങൾ പലപ്പോഴും പുറമെ ദോഷമായി തോന്നാമെങ്കിലും, അവയുടെ ഉള്ളിൽ വലിയ കാരുണ്യമുണ്ട്. മൂസാ നബി അലൈഹിസ്സലാമിനോടൊപ്പം ഖിള്ര് അലൈഹിസ്സലാം ചെയ്ത കാര്യങ്ങൾ ഇതിന് ഉദാഹരണമാണ്. അല്ലാഹുവിന്റെ കാരുണ്യം അവന്റെ കോപത്തെക്കാൾ മുൻകടന്നതുകൊണ്ടാണ് ഈ പ്രപഞ്ചം നിലനിൽക്കുന്നത്. ചെറിയ ആവശ്യങ്ങൾ ചോദിക്കാൻ മടിക്കേണ്ടതില്ലെന്നും, ചെരുപ്പിന്റെ വാർ മുതൽ ഭക്ഷണത്തിനുള്ള ഉപ്പ് വരെ അല്ലാഹുവിനോട് ചോദിക്കാമെന്നും റഹീം എന്ന നാമം നമ്മെ പഠിപ്പിക്കുന്നു. ശൈഖ് സഅ്ദി ഖുദ്ദിസ സിർറുഹു പറയുന്നു: 'ഈ വാതിലിൽ നീ തല വെച്ചാൽ, നിന്റെ കൈകൾ ശൂന്യമായി മടങ്ങുമെന്ന് കരുതുന്നത് അസാധ്യമാണ്'.
"യാഥാർത്ഥ്യത്തിന്റെ ആളുകൾ (അഹ്‌ലുൽ ഹഖീഖ) പറയുന്നു: പരമകാരുണികനുമായി (അർ-റഹ്‌മാൻ) ബന്ധപ്പെട്ടുള്ള സമഗ്രമായ ദിവ്യസാന്നിധ്യങ്ങൾ (حضرات كلية) മൂന്നെണ്ണമാണ്: വെളിപാടിന്റെ സാന്നിധ്യം (حضرة الظهور), നിഗൂഢതയുടെ സാന്നിധ്യം (حضرة البطون), സംയോജനത്തിന്റെ സാന്നിധ്യം (حضرة الجمع). ഓരോ അസ്തിത്വത്തിനും ഈ പദവികളുണ്ട്, അവയുടെ നിയമങ്ങളിൽ നിന്ന് മുക്തമല്ല. ഈ പദവികൾക്കനുസരിച്ചാണ് കാരുണ്യത്തിന്റെ വിധികൾ ഭാഗ്യമുള്ളവരിലും (സഅദാഅ്) നിർഭാഗ്യവാന്മാരിലും (അശ്ഖിയാഅ്) വിഭജിക്കപ്പെടുന്നത്. അതുപോലെ, ശരീരങ്ങളില്ലാതെ ആത്മാക്കളാൽ മാത്രം അനുഗ്രഹം അനുഭവിക്കുന്നവർ (അതായത്, അമൂർത്തമായ ആത്മാക്കളെപ്പോലെ), ഇതിന് വിപരീതമായി ശരീരങ്ങളാൽ മാത്രം അനുഗ്രഹം അനുഭവിക്കുന്നവർ, ഈ രണ്ട് കാര്യങ്ങളും ഒരുമിപ്പിക്കുന്നവർ എന്നിവരിലും ഈ വിധികൾ ബാധകമാണ്. സ്വർഗ്ഗവാസികളിൽ ചിലർ അവരുടെ അറിവുകൾ കാരണം ആത്മാവിന്റെ തലത്തിൽ ഭാഗ്യമുള്ളവരാണ്, രൂപത്തിന്റെ തലത്തിലല്ല. കാരണം, സ്വർഗ്ഗത്തിൽ അവർക്ക് ഭൗതികമായ അനുഗ്രഹങ്ങൾ (അന്നഈമുസ്സൂരി) ലഭിക്കാൻ ആവശ്യമായ കർമ്മങ്ങൾ അവർ മുൻകൂട്ടി ചെയ്തിട്ടില്ല, ഉണ്ടെങ്കിൽത്തന്നെ അത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഇതിന് വിപരീതമായി, അറിവില്ലാത്ത സന്യാസിമാരെയും ആരാധകരെയും (സുഹ്ഹാദ് വൽ ഉബ്ബാദ്) പോലുള്ളവരുണ്ട്. അവരുടെ ആത്മാക്കൾക്ക് ആത്മീയമായ അനുഗ്രഹത്തിൽ (അന്നഈമുർറൂഹാനി) വളരെ കുറഞ്ഞ ഓഹരി മാത്രമേയുള്ളൂ, കാരണം അവർക്കും ദിവ്യമായ വൈജ്ഞാനിക സാന്നിധ്യങ്ങൾക്കും (അൽ-ഹളറാത്തുൽ ഇൽമിയ്യത്തിൽ ഇലാഹിയ്യ) ഇടയിൽ അനുയോജ്യതയില്ല. അതുകൊണ്ടാണ് കർമ്മം ചെയ്യുന്ന സമയത്ത് അവരുടെ ലക്ഷ്യങ്ങൾ കർമ്മത്തിനപ്പുറമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടിരുന്നത്. മറിച്ച്, അവർ കർമ്മത്തെത്തന്നെ ലക്ഷ്യമായി കരുതി, അതിൽത്തന്നെ ഒതുങ്ങിനിന്നു. അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങളിൽ ആഗ്രഹിച്ചും, മുന്നറിയിപ്പ് നൽകപ്പെട്ട കാര്യങ്ങളിൽ ഭയപ്പെട്ടും അവർ അതിൽ മാത്രം മതിയാക്കി. എന്നാൽ, രണ്ട് അനുഗ്രഹങ്ങളും പൂർണ്ണമായി ഒരുമിപ്പിക്കുന്നവരാണ് അറിവിലും കർമ്മത്തിലും പൂർണ്ണമായ ഓഹരി നേടിയ വിജയികൾ. പ്രവാചകന്മാർ (അലൈഹിസ്സലാം) അവരിൽപ്പെടുന്നു, അതുപോലെ അവരുടെ പൂർണ്ണമായ പാരമ്പര്യം ലഭിച്ചവർ, അതായത് പൂർണ്ണരായ ഔലിയാക്കൾ (വിശുദ്ധർ). മൗലാനാ ജലാലുദ്ദീൻ റൂമി (ഖുദ്ദിസ സിർറുഹു) പറഞ്ഞു: ""ഓരോ പ്രാവുകളും ഓരോ മതത്തിൽ പറക്കുന്നു... എന്നാൽ ഈ പ്രാവ് പക്ഷപാതമില്ലാത്ത ഭാഗത്തേക്കാണ്."" (هر كبوتر مى پرد در مذهبى ... وين كبوتر جانب بى جانبى)
""പ്രതിഫലദിനത്തിന്റെ ഉടമസ്ഥൻ"" (مالِكِ يَوْمِ الدِّينِ). 'ദിവസം' (يوم) എന്നതുകൊണ്ട് സാധാരണ വ്യവഹാരത്തിൽ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള സമയത്തെയാണ് അർത്ഥമാക്കുന്നത്. ശരീഅത്തിൽ (ശറഇൽ) അത് രണ്ടാം പ്രഭാതം (ഫജ്‌റുസ്സാനി) മുതൽ സൂര്യാസ്തമയം വരെയുള്ള സമയമാണ്. എന്നാൽ ഇവിടെ ഉദ്ദേശിക്കുന്നത് സൂര്യനില്ലാത്തതിനാൽ കേവലമായ സമയത്തെയാണ്. അതായത്, പ്രതിഫലദിനത്തിൽ എല്ലാ കാര്യങ്ങളുടെയും ഉടമസ്ഥൻ അല്ലാഹുവാണ്. 'ദിവസം' (യൗമ്) എന്നതിനെ 'പ്രതിഫലം' (ദീൻ) എന്നതിലേക്ക് ചേർത്ത് പറഞ്ഞത് ചെറിയൊരു ബന്ധം സൂചിപ്പിക്കാനാണ്, 'അഹ്‌സാബ് യുദ്ധദിനം' (يوم الأحزاب), 'വിജയദിനം' (يوم الفتح) എന്നിങ്ങനെയുള്ള സംഭവങ്ങൾ നടന്ന സമയങ്ങളിലേക്ക് മറ്റു കാലങ്ങളെ ചേർത്ത് പറയുന്നതുപോലെ. ഈ ദിവസത്തെ പ്രത്യേകം എടുത്തുപറഞ്ഞത് ഒന്നുകിൽ അതിന്റെ മഹത്വവും ഭീകരതയും വർദ്ധിപ്പിക്കാനാണ്, അല്ലെങ്കിൽ അതിൽ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ അല്ലാഹുവിന്റെ ഏകത്വവും, അന്ന് ഉടമകൾക്കും ഉടമസ്ഥതയിലുള്ളവയ്ക്കും (അൽ-മുല്ലാക് വൽ-അംലാക്) ഇടയിലുള്ള ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെടുമെന്നും വ്യക്തമാക്കാനാണ്. ആ ദിവസത്തിൽ അല്ലാഹു അല്ലാതെ ഒരു ഉടമയോ, ദാതാവോ, പ്രതിഫലം നൽകുന്നവനോ ഉണ്ടാകില്ല. 'ഉടമസ്ഥത' (الملك) എന്നതിന്റെയും 'രാജത്വം' (الملك) എന്നതിന്റെയും അടിസ്ഥാനം ബന്ധിപ്പിക്കൽ, മുറുക്കൽ, ശക്തി എന്നിവയാണ്. യഥാർത്ഥത്തിൽ, അല്ലാഹുവിനാണ് പൂർണ്ണമായ ശക്തിയും (അൽ-ഖുവ്വത്തുൽ കാമില), നടപ്പിലാക്കുന്ന അധികാരവും (അൽ-വിലായത്തുന്നാഫിദ), നിലവിലുള്ള ഭരണവും (അൽ-ഹുക്മുൽ ജാരി), നടപ്പിലാക്കിയ വ്യവഹാരവും (അത്തസ്വറുഫുൽ മാളി) ഉള്ളത്. അടിമകൾക്ക് ഇത് ആലങ്കാരികമാണ്, കാരണം അവരുടെ ഉടമസ്ഥതയ്ക്ക് തുടക്കവും ഒടുക്കവുമുണ്ട്. അത് ചില കാര്യങ്ങളിൽ മാത്രമാണ്, എല്ലാറ്റിലുമല്ല. ശരീരത്തിലാണ്, ഗുണങ്ങളിലല്ല. സ്വന്തം ആത്മാവിലാണ്, അന്യന്റെ ആത്മാവിലല്ല. ബാഹ്യമായതിലാണ്, ആന്തരികമായതിലല്ല. ജീവനുള്ളതിലാണ്, മരിച്ചതിലല്ല. എന്നാൽ യഥാർത്ഥ ആരാധ്യനായ അല്ലാഹുവിന്റെ കാര്യം ഇതിൽ നിന്ന് വ്യത്യസ്തമാണ്, കാരണം അവന്റെ ഉടമസ്ഥതയ്ക്ക് നാശമില്ല, അവന്റെ രാജത്വത്തിന് കൈമാറ്റവുമില്ല.
'മാലിക്' (مالك) എന്ന് അലിഫ് ചേർത്ത് ഓതുന്നതിന് 'മലിക്' (ملك) എന്ന് അലിഫ് ഇല്ലാതെ ഓതുന്നതിനേക്കാൾ കൂടുതൽ പ്രതിഫലമുണ്ട്, കാരണം അതിൽ ഒരു അക്ഷരം കൂടുതലുണ്ട്. അബൂ അബ്ദില്ലാഹ് മുഹമ്മദ് ഇബ്നു ശുജാഅ് അസ്സൽജി (റഹിമഹുള്ളാഹ്) പറയുന്നു: 'മാലിക്' എന്ന് ഓതുന്നതായിരുന്നു എന്റെ പതിവ്. അപ്പോൾ ചില സാഹിത്യകാരന്മാരിൽ നിന്ന് 'മലിക്' (ملك) ആണ് കൂടുതൽ അർത്ഥവത്തായത് എന്ന് ഞാൻ കേട്ടു. അങ്ങനെ ഞാൻ എന്റെ പതിവ് ഉപേക്ഷിച്ച് 'മലിക്' എന്ന് ഓതി. അപ്പോൾ ഞാൻ സ്വപ്നത്തിൽ ഒരു പറയുന്നവനെ കണ്ടു, അവൻ ചോദിച്ചു: ""എന്തുകൊണ്ടാണ് നീ നിന്റെ നന്മകളിൽ നിന്ന് പത്ത് കുറച്ചത്? നബി (സല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞത് നീ കേട്ടിട്ടില്ലേ: 'ആരെങ്കിലും ഖുർആൻ ഓതിയാൽ, ഓരോ അക്ഷരത്തിനും പത്ത് നന്മകൾ അവന് രേഖപ്പെടുത്തപ്പെടും, അവനിൽ നിന്ന് പത്ത് തിന്മകൾ മായ്ക്കപ്പെടും, അവന് പത്ത് പദവികൾ ഉയർത്തപ്പെടുകയും ചെയ്യും.'"" ഞാൻ ഉണർന്നു, എന്റെ പതിവ് ഉപേക്ഷിച്ചില്ല. പിന്നീട് രണ്ടാമതും ഞാൻ സ്വപ്നത്തിൽ കണ്ടു, എന്നോട് ചോദിച്ചു: ""എന്തുകൊണ്ടാണ് നീ ഈ പതിവ് ഉപേക്ഷിക്കാത്തത്? നബി (സല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞത് നീ കേട്ടിട്ടില്ലേ: 'ഖുർആൻ മഹത്വമുള്ളതായും ഗംഭീരമായും ഓതുക' (اقرأوا القرآن فخما مفخما), അതായത്, മഹത്വമുള്ളതും ആദരണീയമായതും."" അപ്പോൾ ഞാൻ ഖുത്വ്റുബിന്റെ അടുത്ത് ചെന്നു, അദ്ദേഹം ഭാഷയിൽ ഒരു ഇമാമായിരുന്നു. ഞാൻ അദ്ദേഹത്തോട് 'മാലിക്' (المالك) എന്നതിനും 'മലിക്' (الملك) എന്നതിനും ഇടയിലുള്ള വ്യത്യാസം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ""അവ രണ്ടിനുമിടയിൽ വലിയ വ്യത്യാസമുണ്ട്. 'മാലിക്' (المالك) എന്നാൽ ദുനിയാവിൽ ഒരു വസ്തുവിന്റെ ഉടമസ്ഥനായവനാണ്. എന്നാൽ 'മലിക്' (الملك) എന്നാൽ രാജാക്കന്മാരെ ഉടമപ്പെടുത്തുന്നവനാണ്."" തഫ്സീറുൽ ഇർഷാദിൽ പറയുന്നു: ""രണ്ട് ഹറമുകളിലെയും (മക്കയും മദീനയും) ആളുകൾ 'മലിക്' (ملك) എന്ന് ഓതി. അത് സർവ്വാധിപതിയായ സുൽത്താനെയും, പ്രകടമായ ആധിപത്യത്തെയും, പൂർണ്ണമായ വിജയത്തെയും, പൊതുവായ കാര്യങ്ങളിൽ കൽപ്പനകളിലൂടെയും നിരോധനങ്ങളിലൂടെയും പൂർണ്ണമായി ഇടപെടാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. പ്രതിഫലദിനത്തിലേക്ക് ചേർത്ത് പറയുമ്പോൾ ഇത് കൂടുതൽ അനുയോജ്യമാണ്."" (ഇവിടെ ഉദ്ധരണി അവസാനിച്ചു). ഓരോന്നിനും മുൻഗണന നൽകാനുള്ള കാരണങ്ങൾ തഫ്സീറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അവിടെ നോക്കാവുന്നതാണ്. അഞ്ച് വിശേഷണങ്ങൾ (അല്ലാഹു, റബ്ബ്, റഹ്‌മാൻ, റഹീം, മാലിക്) നിരത്തിയതിന്റെ യുക്തി ഇപ്രകാരമാണ്: ""ഞാൻ നിന്നെ സൃഷ്ടിച്ചു, അതിനാൽ ഞാൻ ഇലാഹാണ് (ദൈവം). പിന്നീട് അനുഗ്രഹങ്ങൾ നൽകി നിന്നെ പരിപാലിച്ചു, അതിനാൽ ഞാൻ റബ്ബാണ് (രക്ഷിതാവ്). പിന്നീട് നീ എന്നോട് അനുസരണക്കേട് കാണിച്ചു, അപ്പോൾ ഞാൻ നിന്റെ തെറ്റുകൾ മറച്ചുവെച്ചു, അതിനാൽ ഞാൻ റഹ്‌മാനാണ് (പരമകാരുണികൻ). പിന്നീട് നീ പശ്ചാത്തപിച്ചു, അപ്പോൾ ഞാൻ പൊറുത്തുതന്നു, അതിനാൽ ഞാൻ റഹീമാണ് (കരുണാനിധി)."""
തീർച്ചയായും, കർമ്മഫലം ലഭിച്ചേ തീരൂ. അല്ലാഹു തന്നെയല്ലോ പ്രതിഫലദിവസത്തിന്റെ ഉടമസ്ഥൻ (മാലികി യൗമിദ്ദീൻ). 'തഅ്‌വീലാത്തു നജ്മിയ്യ'യിൽ ഇതിനെക്കുറിച്ച് മനോഹരമായ ഒരു സൂചനയുണ്ട്. 'ദീൻ' എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് ഇസ്‌ലാം തന്നെയാണ്. 'അല്ലാഹുവിന്റെ അടുക്കൽ ദീൻ ഇസ്‌ലാം മാത്രമാകുന്നു' എന്ന ഖുർആനിക വചനം ഇതിന് തെളിവാണ്. ഇസ്‌ലാം രണ്ട് വിധത്തിലുണ്ട്; ബാഹ്യമായ ഇസ്‌ലാമും ആന്തരികമായ ഇസ്‌ലാമും. നാവുകൊണ്ട് ഏറ്റുപറയുകയും അവയവങ്ങൾ കൊണ്ട് കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് ബാഹ്യമായ ഇസ്‌ലാം. ഇതൊരു ഭൗതികമായ (ജസദാനി) അവസ്ഥയാണ്. ഭൗതികത ഇരുളടഞ്ഞതാണ്, രാത്രിയെ ഇരുട്ടുകൊണ്ട് വിശേഷിപ്പിക്കുന്നത് പോലെയാണിത്. എന്നാൽ ആന്തരികമായ ഇസ്‌ലാം എന്നത് അല്ലാഹുവിന്റെ പ്രകാശം കൊണ്ട് ഹൃദയവും നെഞ്ചും വികസിക്കുന്ന അവസ്ഥയാണ്. ഇതൊരു ആത്മീയമായ (റൂഹാനി) അവസ്ഥയാണ്, അത് പ്രകാശപൂരിതവുമാണ്. പകലിനെ പ്രകാശമായി കണക്കാക്കുന്നതുപോലെയാണിത്. ഭൗതികമായ ഇസ്‌ലാം അല്ലാഹുവിന്റെ കൽപ്പനകൾക്ക് ശരീരം കീഴ്പ്പെടണമെന്ന് ആവശ്യപ്പെടുന്നു. ആത്മീയമായ ഇസ്‌ലാമാകട്ടെ, അല്ലാഹുവിന്റെ അനാദിയായ വിധിനിർണ്ണയങ്ങൾക്കും തീരുമാനങ്ങൾക്കും മുന്നിൽ ഹൃദയവും ആത്മാവും പൂർണ്ണമായി സമർപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ആത്മീയതയുടെ ഔന്നത്യത്തിൽ എത്താതെ ഭൗതികമായ ഇസ്‌ലാമിൽ മാത്രം തങ്ങിനിൽക്കുന്നവൻ, 'ദീൻ' എന്ന രാത്രിയുടെ യാത്രയിൽ വഴിതെറ്റി അലയുന്നവനാണ്. ഇബ്‌റാഹീം നബി (അലൈഹിസ്സലാം) രാത്രിയിൽ നക്ഷത്രത്തെ കണ്ട് 'ഇതാണോ എന്റെ റബ്ബ്?' എന്ന് ചോദിച്ചതുപോലെ, അവൻ പലതിനെയും ദൈവമായി തെറ്റിദ്ധരിക്കുന്നു. എന്നാൽ ആരുടെ ഹൃദയത്തിൽ സൗഭാഗ്യത്തിന്റെ പ്രഭാതം ഉദിക്കുകയും, തന്റെ നഫ്‌സിന്റെ (അഹംഭാവത്തിന്റെ) മലകൾക്ക് പിന്നിൽ നിന്ന് ആത്മീയ ഇസ്‌ലാമിന്റെ സൂര്യൻ ഉദിച്ചുയരുകയും ചെയ്യുന്നുവോ, അവൻ തന്റെ റബ്ബിൽ നിന്നുള്ള പ്രകാശത്തിലാണ്. അവൻ 'അസ്ബഹ്‌നാ വ അസ്ബഹൽ മുൽക്കു ലില്ലാഹ്' (ഞങ്ങളും പ്രപഞ്ചവും അല്ലാഹുവിനായി പുലർന്നു) എന്ന് ഹൃദയം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു അല്ലാതെ മറ്റൊരു ഉടമസ്ഥനില്ലെന്ന് അവൻ ദൃഢബോധ്യത്തോടെ (ഹഖുൽ യഖീൻ) കാണുന്നു. അപ്പോൾ അവന് സത്യം വെളിപ്പെടുകയും, അവൻ അല്ലാഹുവുമായി സംവദിക്കുകയും ചെയ്യുന്നു: 'നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു'. ഭരണാധികാരിയോടുള്ള ധിക്കാരം ഒരു നാടിന്റെ നാശത്തിന് കാരണമാകുമെങ്കിൽ, രാജാധിരാജാവായ അല്ലാഹുവിനോടുള്ള ധിക്കാരം എത്ര വലിയ വിപത്തായിരിക്കും! അല്ലാഹു പറയുന്നു: 'ആകാശങ്ങൾ പോലും പൊട്ടിപ്പിളരാൻ തക്കവണ്ണമുള്ള കാര്യമാണത്'. ഭരണാധികാരികൾ നീതി പുലർത്തുകയും പ്രജകൾ അവരെ അനുസരിക്കുകയും ചെയ്യുമ്പോഴാണ് ലോകത്ത് നന്മകൾ ക്രമപ്പെടുന്നത്. അല്ലാഹുവിന്റെ നീതിയുടെ പൂർണ്ണതയാണ് 'മാലികി യൗമിദ്ദീൻ' എന്നതിലൂടെ വ്യക്തമാകുന്നത്. അന്ത്യദിനത്തിൽ നീതിയുടെ തുലാസ് സ്ഥാപിക്കപ്പെടുമ്പോൾ ഒരാളോടും അനീതി കാണിക്കപ്പെടില്ല. അന്യായമായി ഭരിക്കുന്ന ഭരണാധികാരിയെക്കുറിച്ച് നബി (സല്ലല്ലാഹു അലൈഹിവസല്ലം) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: 'അന്ത്യദിനത്തിൽ ഭരണാധികാരിയെ നരകത്തിന്റെ പാലത്തിന് മുകളിൽ കൊണ്ടുവരും. അപ്പോൾ ആ പാലം വിറയ്ക്കും. അവൻ അല്ലാഹുവിനെ അനുസരിച്ചവനായിരുന്നെങ്കിൽ സുരക്ഷിതനായി കടന്നുപോകും, അല്ലാത്തപക്ഷം അവൻ നരകത്തിലേക്ക് വീഴും'.
വിഖ്യാത സൂഫിവര്യനായ സഅ്ദി (ഖദ്ദസള്ളാഹു സിർറഹുൽ അസീസ്) അരുളുന്നു: 'ലോകത്ത് നീ ഒരിക്കലും അഹങ്കാരവും അധികാരപ്രമത്തതയും കാണിക്കരുത്; കാരണം, ഈ ലോകം ഒരേ അവസ്ഥയിൽ നിലനിൽക്കുന്ന ഒന്നല്ല. അക്രമിയായ ഭരണാധികാരിക്ക് ഒടുവിൽ വന്നുചേരുന്നത് ദുരിതപൂർണ്ണമായ അന്ത്യമായിരിക്കും; കാലം ആരെയും വെറുതെ വിടുന്നില്ല.' ഈ വരികൾ ഓർമ്മിപ്പിക്കുന്നത് നഫ്സ് (നഫ്സ് - ആത്മാവിന്റെ ദുഷ്പ്രവണതകൾ) എന്ന ശത്രുവിനെ നിയന്ത്രിച്ച്, തഖ്‌വ (തഖ്‌വ - അല്ലാഹുവിനെക്കുറിച്ചുള്ള സൂക്ഷ്മത) കൈവരിച്ചുകൊണ്ട് ജീവിക്കേണ്ടതിന്റെ അനിവാര്യതയാണ്. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും അല്ലാഹുവിന്റെ വിധിക്ക് കീഴടങ്ങുമ്പോൾ, മനുഷ്യൻ മാത്രം എന്തിനാണ് അഹങ്കരിക്കുന്നത്? അല്ലാഹു സുബ്ഹാനഹു വതആല തന്റെ വചനങ്ങളെ ആരംഭിച്ചത് ഒരു ആരിഫിന്റെ (അല്ലാഹുവിനെ അറിഞ്ഞവൻ) അവസ്ഥാവിശേഷങ്ങളായ ദിക്റ്, ചിന്ത, അല്ലാഹുവിന്റെ നാമങ്ങളെക്കുറിച്ചുള്ള ധ്യാനം, അവന്റെ അനുഗ്രഹങ്ങളെക്കുറിച്ചുള്ള വീക്ഷണം, അവന്റെ സൃഷ്ടിപ്പുകളിലൂടെ അവന്റെ മഹത്വത്തെയും അധികാരത്തെയും തിരിച്ചറിയൽ എന്നിവയിലൂടെയാണ്. പിന്നീട്, ആ യാത്രയുടെ അന്തിമ ലക്ഷ്യത്തെക്കുറിച്ച് അവൻ സൂചിപ്പിക്കുന്നു. അതായത്, അല്ലാഹുവിലേക്കുള്ള പ്രവേശനത്തിന്റെ ആഴക്കടലിൽ മുങ്ങി, സാക്ഷാത്കാരത്തിന്റെ (മുശാഹദ) ആളുകളായി മാറുകയും, അവനെ നേരിട്ട് കാണുകയും മുഖാമുഖം സംവദിക്കുകയും ചെയ്യുന്ന അവസ്ഥയാണത്. അല്ലാഹുവേ, കേവലം കേട്ടറിഞ്ഞവരല്ല, മറിച്ച് നേരിട്ട് ദർശിച്ചവരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ. ഇവിടെ മറ്റൊരു സൂചനയുമുണ്ട്; ഒരു ആരാധകൻ തന്റെ ആരാധനയിലേക്ക് നോക്കുമ്പോൾ, അത് തന്നിൽ നിന്ന് ഉണ്ടായ ഒരു കർമ്മം എന്ന നിലയിലല്ല, മറിച്ച് താനും സത്യനായ അല്ലാഹുവും തമ്മിലുള്ള ഉന്നതമായ ഒരു ബന്ധം എന്ന നിലയിലായിരിക്കണം അതിനെ കാണേണ്ടത്. ഒരു ആരിഫ് അല്ലാഹുവിന്റെ വിശുദ്ധ സന്നിധിയിൽ പൂർണ്ണമായി ലയിക്കുകയും, തന്നെത്തന്നെ മറന്ന് അവനിൽ മാത്രം മുഴുകുകയും ചെയ്യുമ്പോഴാണ് അവന്റെ പ്രവേശനം പൂർണ്ണമാകുന്നത്. തന്റെ പ്രിയപ്പെട്ടവനോട് (മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം) 'നീ ദുഃഖിക്കേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്ന് പറഞ്ഞതിനെ, തന്റെ സംസാരശേഷി ലഭിച്ച മൂസാ നബി അലൈഹിസ്സലാമിനോട് 'എന്റെ നാഥൻ എന്നോടൊപ്പമുണ്ട്' എന്ന് പറഞ്ഞതിനേക്കാൾ ഉന്നതമായി കാണാൻ കാരണം ഇതാണ്. 'ഇയ്യാക്ക' (നിന്നെ മാത്രം) എന്ന് ആദ്യം കൊണ്ടുവന്നത് അല്ലാഹുവിനോടുള്ള പ്രത്യേകതയെ സൂചിപ്പിക്കാനാണ്. ആരാധന എന്നാൽ അങ്ങേയറ്റത്തെ വിനയവും താഴ്മയുമാണ്. ഇബ്നു അബ്ബാസ് റളിയള്ളാഹു അൻഹുവിൽ നിന്ന് നിവേദനം: ജിബ്‌രീൽ അലൈഹിസ്സലാം നബി സല്ലല്ലാഹു അലൈഹിവസല്ലമയോട് പറഞ്ഞു: 'മുഹമ്മദ് നബിയേ, ഇയ്യാക്ക നഅ്ബുദു എന്ന് പറയുക'. അതായത്, നിന്നെയല്ലാതെ മറ്റാരെയും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്ന്. 'നഅ്ബുദു' എന്നതിലെ 'നൂൻ' (ഞങ്ങൾ) എന്ന അക്ഷരം പ്രാർത്ഥിക്കുന്നവനെയും അവനോടൊപ്പമുള്ള മലക്കുകളെയും ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുത്തവരെയും സൂചിപ്പിക്കുന്നു. തന്റെ ആരാധനയെ മറ്റുള്ളവരുടെ ആരാധനയിൽ ചേർത്തുനിർത്തി, അവരുടെ ബർക്കത്ത് കൊണ്ട് തന്റെ പ്രാർത്ഥനയും സ്വീകരിക്കപ്പെടാൻ വേണ്ടിയാണിത്. ശൈഖുൽ അക്ബർ (ഖദ്ദസല്ലാഹു സിർറഹുൽ അസ്ഹർ) പറയുന്നു: ഒരു അടിമ 'നൂൻ' ഉപയോഗിച്ച് തന്നെത്തന്നെ സൂചിപ്പിക്കുമ്പോൾ അത് അഹങ്കാരമല്ല, മറിച്ച് അവന്റെ ഹൃദയത്തിൽ തൗഹീദിന്റെ പ്രഭാവം നിറഞ്ഞുനിൽക്കുന്നതുകൊണ്ടാണ്. മനുഷ്യന്റെ ഓരോ അവയവവും അല്ലാഹുവിനെ ആരാധിക്കാൻ ബാധ്യസ്ഥമാണ്. ഈ കൂട്ടായ്മയെ മുൻനിർത്തിയാണ് അടിമ 'ഞങ്ങൾ നമസ്കരിക്കുന്നു, ഞങ്ങൾ സുജൂദ് ചെയ്യുന്നു' എന്ന് പറയുന്നത്.
സകല അവസ്ഥകളിലും മനുഷ്യന്റെ നന്മകൾ അല്ലാഹുവിനെക്കൊണ്ടല്ലാതെ പൂർണ്ണമാവുകയില്ല. അതിനാൽ, അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല. 'നഅ്ബുദു' (ഞങ്ങൾ ആരാധിക്കുന്നു) എന്ന വചനത്തിന് ആരാധന (ഇബാദത്ത്), അടിമത്തം (ഉബൂദിയ്യത്ത്) എന്നിങ്ങനെ രണ്ട് അർത്ഥതലങ്ങളുണ്ട്. ആരാധന എന്നത് അല്ലാഹുവിനോടുള്ള ഭക്തിയാണ്; അടിമത്തം എന്നത് അവന്റെ ദാസനായി ജീവിക്കലാണ്. അശ്രദ്ധയില്ലാത്ത നമസ്കാരവും, പരദൂഷണമില്ലാത്ത നോമ്പും, ഔദാര്യം ഭാവിക്കാത്ത ദാനധർമ്മങ്ങളും, പ്രകടനപരതയില്ലാത്ത ഹജ്ജും, കീർത്തി ആഗ്രഹിക്കാത്ത കർമ്മങ്ങളും, ഉപദ്രവമില്ലാത്ത വിമോചനവും, മടുപ്പില്ലാത്ത ദിക്റും, ദോഷങ്ങളില്ലാത്ത സകല സൽക്കർമ്മങ്ങളും ആരാധനയുടെ ഭാഗമാണ്. അതേസമയം, തർക്കമില്ലാത്ത സംതൃപ്തിയും, പരാതിയില്ലാത്ത ക്ഷമയും, സംശയമില്ലാത്ത ദൃഢവിശ്വാസവും (യഖീൻ), മറവില്ലാത്ത സാക്ഷ്യവും, മടക്കമില്ലാത്ത സമർപ്പണവും, മുറിയാത്ത ബന്ധവും അടിമത്തത്തിന്റെ അടയാളങ്ങളാണ്. ഇമാം ഗസ്സാലി (റ) തന്റെ 'അൽ-അർബഈൻ' എന്ന ഗ്രന്ഥത്തിൽ വിവരിച്ചതുപോലെ, വിശ്വാസപരമായ പത്ത് കാര്യങ്ങളും ആരാധനാപരമായ പത്ത് കാര്യങ്ങളുമുണ്ട്. അല്ലാഹുവിന്റെ അനാദിയും അനന്തവുമായ അസ്തിത്വമാണ് വിശ്വാസത്തിന്റെ അടിസ്ഥാനം. അവൻ ആദിയും അന്ത്യവുമാണ്; തന്റെ അസ്തിത്വം കൊണ്ട് ആദിയും, ഗുണവിശേഷങ്ങൾ കൊണ്ട് അന്ത്യവുമാണ്. അവൻ പ്രത്യക്ഷനും പരോക്ഷനുമാണ്; സൃഷ്ടിജാലങ്ങളുടെ സാക്ഷ്യം കൊണ്ട് പ്രത്യക്ഷനും, അദൃശ്യമായ അറിവുകൾ കൊണ്ട് പരോക്ഷനുമാണ്. അവന്റെ പൂർണ്ണതയ്ക്ക് ചേരാത്ത എല്ലാ കുറവുകളിൽ നിന്നും അവൻ പരിശുദ്ധനാണ്. ഇരുളടഞ്ഞ രാത്രിയിൽ കറുത്ത പാറപ്പുറത്ത് ഇഴയുന്ന ഉറുമ്പിന്റെ ചലനം പോലും അറിയുന്ന സർവ്വവ്യാപിയായ അറിവും, പ്രപഞ്ചത്തിലെ സകല ചലനങ്ങളും നിയന്ത്രിക്കുന്ന അവന്റെ ഇച്ഛാശക്തിയും അനിഷേധ്യമാണ്. അവന്റെ കേൾവിയും കാഴ്ചയും സൃഷ്ടികളുടെ അവയവങ്ങളെ ആശ്രയിച്ചല്ല. അവന്റെ വചനം സൃഷ്ടികളുടെ ശബ്ദത്തെപ്പോലെയല്ല, അത് അനാദിയായ അല്ലാഹുവിന്റെ ഗുണവിശേഷമാണ്. അല്ലാഹുവിന്റെ നീതിയിൽ അധിഷ്ഠിതമാണ് അവന്റെ പ്രവൃത്തികൾ; അവനിൽ നിന്ന് അക്രമം സംഭവിക്കുക അസാധ്യമാണ്. പത്താമതായി, പ്രവാചകത്വവും അതിനോടനുബന്ധിച്ചുള്ള വേദഗ്രന്ഥങ്ങളും മലക്കുകളും വിശ്വസിക്കണം. ആരാധനകളിൽ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ഖുർആൻ പാരായണം, നിരന്തരമായ ദിക്റ്, ഹലാലായ ഉപജീവനം, മുസ്ലിംകളുടെ അവകാശങ്ങൾ നിറവേറ്റൽ, നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും, സുന്നത്ത് പിന്തുടരൽ എന്നിവ ഉൾപ്പെടുന്നു. സുന്നത്ത് പിന്തുടരുക എന്നത് സൗഭാഗ്യത്തിന്റെ താക്കോലും അല്ലാഹുവിന്റെ സ്നേഹത്തിന്റെ അടയാളവുമാണ്. മൗലാന ജാമി (റ) പാടിയതുപോലെ: 'അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയുടെ മേൽ സലാം. വിജയവും സൗഭാഗ്യവും അങ്ങയുടെ പക്കലാണ്. അങ്ങയുടെ സുന്നത്തിന്റെ പാതയിൽ നിന്ന് ഞാൻ വ്യതിചലിച്ചുവെങ്കിൽ, ഞാൻ അങ്ങയുടെ സമുദായത്തിലെ പാപികളിൽ പെട്ടവനാണ്. പാപഭാരത്താൽ ഞാൻ തകർന്നുപോയിരിക്കുന്നു.' അല്ലാഹുവിലേക്ക് തിരിയുന്ന അടിയാന്മാരുടെ പദവികളെക്കുറിച്ച് വിവരിക്കുമ്പോൾ ഇപ്രകാരം കാണാം: ഒരു മനുഷ്യൻ നന്മ പ്രവർത്തിക്കുമ്പോൾ, ആ കർമ്മത്തിലൂടെ അല്ലാഹു അല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യമാക്കുന്നുവെങ്കിൽ, അവൻ സ്വതന്ത്രരായവരുടെ (അഹ്‌റാർ) ഗണത്തിൽ പെടുന്നു, അടിയാന്മാരുടെ (അബ്ദ്) ഗണത്തിലല്ല. എന്നാൽ, പ്രത്യേകമായൊരു ലക്ഷ്യവുമില്ലാതെ, അതൊരു നന്മയായതുകൊണ്ടോ അല്ലെങ്കിൽ അല്ലാഹുവിന്റെ കൽപ്പനയായതുകൊണ്ടോ മാത്രം ഒരുവൻ പ്രവർത്തിക്കുന്നുവെങ്കിൽ, അവൻ യഥാർത്ഥ പുരുഷനാണ് (റജുൽ). എന്നാൽ, തന്റെ കർമ്മത്തിൽ സത്യമായ അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ലക്ഷ്യമാക്കാത്ത അവസ്ഥയിലേക്ക് അവൻ ഉയരുകയാണെങ്കിൽ, അവൻ പുരുഷത്വത്തിൽ പൂർണ്ണത കൈവരിച്ചവനായി. ഇനി, 'നവാഫിലുകൾ' വഴി അല്ലാഹുവിലേക്ക് അടുക്കുന്നതിനെക്കുറിച്ച് വന്നിട്ടുള്ളതുപോലെ, അല്ലാഹുവിന്റെ കൽപ്പനയല്ലാതെ മറ്റൊന്നും പ്രവർത്തിക്കാത്ത അവസ്ഥയിലേക്ക് അവൻ എത്തുകയാണെങ്കിൽ, അവൻ ജ്ഞാനത്തിലും പുരുഷത്വത്തിലും പൂർണ്ണത പ്രാപിച്ചവനായി. ഇതിനോടൊപ്പം, തന്റെ കർമ്മങ്ങളിൽ അല്ലാഹുവിന്റെ സാന്നിധ്യം എപ്പോഴും അനുഭവിക്കുകയും, തന്റെ കർമ്മങ്ങളെ സ്വന്തം അസ്തിത്വത്തിൽ നിന്നല്ല, മറിച്ച് അല്ലാഹുവിന്റെ ദൃഷ്ടിയിൽ നിന്ന് മാത്രം നോക്കിക്കാണുകയും ചെയ്യുന്ന അവസ്ഥയിലേക്ക് അവൻ ഉയരുകയാണെങ്കിൽ, അവനാണ് അല്ലാഹുവിനാൽ തെരഞ്ഞെടുക്കപ്പെട്ടവനും തന്റെ കർമ്മങ്ങളെ അല്ലാഹുവിനായി മാത്രം സമർപ്പിച്ചവനുമായ 'അബ്ദുൽ മുഖ്ലിസ്' (ആത്മാർത്ഥതയുള്ള അടിയാൻ).
ഈ ഉന്നത പദവികളുടെയും അതിനു മുൻപുള്ളവയുടെയും പ്രഭാവം ഒരാളിൽ പ്രകടമായാൽ, അദ്ദേഹം ഒന്നിനോടും ബന്ധിക്കപ്പെടാത്തവനായിത്തീരുന്നു. ഓരോ അവസ്ഥയിലും അല്ലാഹുവിന്റെ ഏകത്വത്തെ (അഹദിയ്യത്ത്) ദർശിക്കുന്ന ആത്മീയ ഉണർവ് അദ്ദേഹത്തിൽ സജീവമായിരിക്കും. ഒരു പ്രത്യേക അവസ്ഥയിൽ മാത്രം തങ്ങിനിൽക്കാതെ, വിശാലമായ ആത്മീയ തലങ്ങളിൽ വിഹരിക്കുന്ന അദ്ദേഹം, തനിക്ക് ലഭിക്കുന്ന ഓരോ ജ്ഞാനത്തെയും കൃത്യമായി തിരിച്ചറിയുന്നു. ഇത്തരമൊരു അവസ്ഥയിൽ നഫ്‌സ് (നഫ്‌സ്) എന്ന അഹംബോധത്തിന്റെ മറ നീങ്ങുമ്പോൾ, അടിമ തന്റെ യഥാർത്ഥ ഉടമസ്ഥനെ ദർശിക്കുന്നു. അബൂ യസീദ് (റളിയള്ളാഹു അൻഹു) ചോദിച്ചപ്പോൾ അല്ലാഹു നൽകിയ മറുപടി പോലെ: 'നിന്റെ നഫ്‌സിനെ ഉപേക്ഷിച്ചു വരിക'. നഫ്‌സിന് നാല് അവസ്ഥകളുണ്ട്; അമ്മാറ, ലവ്വാമ, മുൽഹിമ, മുത്മഇന്ന. അല്ലാഹുവിന്റെ നാല് വിശേഷണങ്ങളായ ഇലാഹിയ്യത്ത്, റുബൂബിയ്യത്ത്, റഹ്മാനിയ്യത്ത്, റഹീമിയ്യത്ത് എന്നിവയിലൂടെ ഈ മറകൾ നീങ്ങി, സത്യത്തിന്റെ പ്രകാശം ഉദയം ചെയ്യുമ്പോൾ അടിമ പൂർണ്ണമായും അല്ലാഹുവിന്റെ അടിമയായി മാറുന്നു. അപ്പോൾ അല്ലാഹു തന്റെ കാരുണ്യത്താൽ 'നിങ്ങൾ എന്നെ ഓർക്കുക, ഞാൻ നിങ്ങളെയും ഓർക്കാം' എന്ന വാഗ്ദാനം നിറവേറ്റുന്നു. നഫ്‌സ് അതിന്റെ ഇച്ഛകളെ ആരാധിക്കുമ്പോൾ, ഖൽബ് സ്വർഗ്ഗത്തെയും, റൂഹ് അല്ലാഹുവിന്റെ സാമീപ്യത്തെയും, സിർറ് അല്ലാഹുവിനെത്തന്നെയും ആരാധിക്കുന്നു. നമസ്കാരം അല്ലാഹുവും അടിമയും തമ്മിലുള്ള ഒരു ഉടമ്പടിയാണ്. അടിമ സ്തുതികളിലൂടെ അല്ലാഹുവിലേക്ക് അടുക്കുമ്പോൾ, അല്ലാഹു തന്റെ ഔദാര്യം കൊണ്ട് അടിമയെ അന്യമായ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കുന്നു. അങ്ങനെ നഫ്‌സും ഖൽബും റൂഹും സിർറും അല്ലാഹുവിന്റെ പ്രകാശത്താൽ നിറയുന്നു. അപ്പോൾ അവർ ഏകസ്വരത്തിൽ പറയുന്നു: 'നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു'. സഹായം തേടുക എന്നത് അല്ലാഹുവിന്റെ ഔദാര്യത്തെ മുൻനിർത്തി, നമ്മുടെ ആരാധനകൾക്കും ജീവിതത്തിലെ പ്രതിസന്ധികൾക്കും അവനിൽ നിന്ന് കരുത്ത് ചോദിക്കലാണ്.
അല്ലാഹുവിനോടുള്ള പ്രാർത്ഥനയിലേക്ക് (إياك نعبد) ചേർത്തുകൊണ്ട് 'നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു' എന്ന് പറഞ്ഞപ്പോൾ, അത് ആരാധകനിൽ അഹങ്കാരം (عجب) ഉണ്ടാക്കിയേക്കാം എന്ന ഭയത്താൽ, ഉടനെ തന്നെ 'നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു' (إياك نستعين) എന്ന് കൂട്ടിച്ചേർത്തു. ഇത് അഹങ്കാരത്തെ ഇല്ലാതാക്കാനും ആത്മപ്രശംസയെ (نخوة) തുടച്ചുനീക്കാനും വേണ്ടിയാണ്. ഇവ രണ്ടും ചേരുമ്പോൾ അഭിമാനവും ദാരിദ്ര്യവും ഒത്തുചേരുന്നു. താൻ അല്ലാഹുവിനെ ആരാധിക്കുന്നവനാണ് എന്നതിൽ അഭിമാനവും, എന്നാൽ ആ ആരാധനയ്ക്ക് അവന്റെ സഹായവും തൗഫീഖും അനിവാര്യമാണ് എന്നതിൽ ദാരിദ്ര്യവും (അവനോടുള്ള ആശ്രയവും) പ്രകടമാകുന്നു. ഇത് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തെ ഉറപ്പിക്കുന്നു. അടിയാന്റെ കർമ്മവും (فعل) അല്ലാഹുവിന്റെ തൗഫീഖും ഒത്തുചേരുന്നു എന്നതിലൂടെ, കർമ്മം അടിയാന്റേതല്ല എന്ന് വാദിക്കുന്ന ജബ്രിയ്യ വിഭാഗത്തെയും, തൗഫീഖ് അല്ലാഹുവിന്റേതല്ല എന്ന് വാദിക്കുന്ന മുഅ്തസില വിഭാഗത്തെയും ഇത് ഖണ്ഡിക്കുന്നു. സൂഫിവര്യനായ സുഫ്‌യാനുസ്സൗരി റഹിമഹുള്ളാഹ് മഗ്‌രിബ് നമസ്‌കാരത്തിൽ ഈ ആയത്ത് ഓതിയപ്പോൾ ബോധരഹിതനായി വീണു. കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിനോട് സഹായം തേടിയിട്ടും, പിന്നീട് എന്തിനാണ് വൈദ്യന്മാരുടെയും ഭരണാധികാരികളുടെയും വാതിലുകളിൽ മുട്ടുന്നത് എന്ന് അല്ലാഹു ചോദിച്ചാലോ എന്ന ഭയമാണ് എന്നെ തളർത്തിയത്.' ഇബ്‌റാഹീം നബി അലൈഹിസ്സലാം നംറൂദിന്റെ അഗ്നിയിൽ എറിയപ്പെട്ടപ്പോൾ ജിബ്‌രീൽ അലൈഹിസ്സലാം സഹായം വാഗ്ദാനം ചെയ്തപ്പോൾ അദ്ദേഹം അത് നിരസിച്ചത്, 'എന്റെ അവസ്ഥയെക്കുറിച്ച് അല്ലാഹുവിന് അറിയാമല്ലോ, അത് മതി' എന്ന് പറഞ്ഞുകൊണ്ടാണ്. 'നേരായ പാതയിലേക്ക് ഞങ്ങളെ നയിക്കേണമേ' (اهْدِنَا الصِّراطَ الْمُسْتَقِيمَ) എന്നത് അല്ലാഹുവിനോട് സ്ഥിരത ചോദിക്കലാണ്. ഇബ്‌ലീസ്, ബർസീസ, ബൽഅം ബിൻ ബാഊറാ എന്നിവരെപ്പോലെ അവസാന നിമിഷം വഴിതെറ്റാതിരിക്കാൻ അമ്പിയാക്കളും ഔലിയാക്കളും എപ്പോഴും ഈ പ്രാർത്ഥന നടത്തിയിരുന്നു. മൗലാനാ ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പാടുന്നു: 'വിശ്വാസിയുടെ പ്രകാശം നരകത്തെ തണുപ്പിക്കുന്നു, നരകം അവനോട് പറയുന്നു: വേഗം കടന്നുപോകൂ, അല്ലാത്തപക്ഷം നിന്റെ പ്രകാശത്താൽ ഞാൻ അണഞ്ഞുപോകും.' ആരിഫീങ്ങൾ ഈ ആയത്ത് ഓതുമ്പോൾ, 'നിന്റെ വിശുദ്ധ പ്രകാശത്താൽ ഞങ്ങളെ നയിക്കേണമേ, അതുവഴി ഞങ്ങളുടെ ശരീരത്തിന്റെ ഇരുളുകൾ നീങ്ങി നിന്നെ ദർശിക്കാൻ ഞങ്ങൾക്ക് സാധിക്കട്ടെ' എന്നാണ് അർത്ഥമാക്കുന്നത്.
ഇസ്‌ലാം (الإسلام) എന്നത് സത്യമതമാണ്. ലക്ഷ്യസ്ഥാനത്തെത്താനുള്ള മാർഗ്ഗത്തെ ലക്ഷ്യമായിത്തന്നെ കാണുന്നതുപോലെയാണ് ആത്മീയമായ ലക്ഷ്യത്തെ ഭൗതികമായ ലക്ഷ്യമായി തെറ്റിദ്ധരിക്കുന്നത്. ദീനിനെ 'സിറാത്ത്' അഥവാ പാത എന്ന് വിളിക്കാൻ കാരണം, അല്ലാഹു സുബ്ഹാനഹു വതആല സ്ഥലകാലങ്ങൾക്ക് അതീതനാണെങ്കിലും, അവനെ തേടുന്ന അടിമയ്ക്ക് ദൂരങ്ങൾ താണ്ടേണ്ടിയും, പ്രതിസന്ധികളെ നേരിടേണ്ടിയും, ആത്മീയമായ ക്ലേശങ്ങൾ സഹിക്കേണ്ടിയും വരുന്നു എന്നതാണ്. അപ്പോൾ മാത്രമേ അവൻ ആത്മീയമായ സാമീപ്യം (موافاة) എന്ന ലക്ഷ്യത്തിലെത്തുകയുള്ളൂ. 'ഞങ്ങളെ നേർവഴിയിൽ നയിക്കേണമേ' (اهْدِنَا الصِّراطَ الْمُسْتَقِيمَ) എന്ന് പ്രാർത്ഥിക്കുമ്പോൾ, ഇതിനകം തന്നെ സന്മാർഗ്ഗത്തിലായ ഒരാൾ എന്തിനാണ് വീണ്ടും അത് ചോദിക്കുന്നത് എന്ന ചോദ്യമുയരാം. ഇതിന് പണ്ഡിതന്മാർ മൂന്ന് മറുപടികൾ നൽകുന്നു. ഒന്ന്: അല്ലാഹുവിനെ അറിഞ്ഞുകഴിഞ്ഞാലും, മനുഷ്യന്റെ വികാരങ്ങളും കോപവും ധനവിനിയോഗവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അതിരുകവിയാത്ത മധ്യമമാർഗ്ഗം (وسط) കണ്ടെത്താൻ നിരന്തരമായ മാർഗ്ഗദർശനം ആവശ്യമാണ്. രണ്ട്: അല്ലാഹുവിനെ തെളിവുകൾ കൊണ്ട് അറിഞ്ഞാലും, പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും അവന്റെ ഗുണവിശേഷങ്ങൾ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കൂടുതൽ ആഴത്തിൽ അറിയാൻ ഈ പ്രാർത്ഥന സഹായിക്കുന്നു. മൂന്ന്: അല്ലാഹു അല്ലാത്തവയിൽ നിന്ന് പൂർണ്ണമായി വിട്ടുമാറി അവനിലേക്ക് മാത്രം തിരിയുക എന്നതാണ് ഇതിന്റെ പൊരുൾ. ഇബ്രാഹിം അലൈഹിസ്സലാം തന്റെ മകനെ ബലിയറുക്കാൻ തയ്യാറായതും, ഇസ്മാഈൽ അലൈഹിസ്സലാം അതിന് വിധേയനായതും, യൂനുസ് അലൈഹിസ്സലാം കടലിലേക്ക് എറിയപ്പെട്ടതും, മൂസാ അലൈഹിസ്സലാം അറിവിന്റെ ഉന്നതിയിലെത്തിയിട്ടും വിനയത്തോടെ ശിഷ്യത്വം സ്വീകരിച്ചതും, യഹ്യായും സകരിയ്യ അലൈഹിസ്സലാമും സത്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചതും ഈ ഉന്നതമായ അവസ്ഥയുടെ ഉദാഹരണങ്ങളാണ്. എന്നാൽ, 'അവർക്ക് നീ അനുഗ്രഹം നൽകിയവരുടെ പാത' (صِراطَ الَّذِينَ أَنْعَمْتَ عَلَيْهِمْ) എന്ന് അല്ലാഹു പറഞ്ഞത്, പ്രവാചകന്മാരുടെയും ഔലിയാക്കളുടെയും പാതയിലേക്ക് നമ്മെ ആകർഷിക്കാനാണ്. സന്തുലിതാവസ്ഥ (استقامة) പാലിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അതുകൊണ്ടാണ് 'ഹൂദ് സൂറത്തും അതിന്റെ സഹോദരങ്ങളും എന്നെ നരച്ചവനാക്കി' എന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളിയത്. കാരണം, അതിൽ 'നീ കൽപ്പിക്കപ്പെട്ടതുപോലെ നേരെ നിലകൊള്ളുക' എന്ന നിർദ്ദേശമുണ്ട്. മനുഷ്യന്റെ പ്രകൃതിയിൽ തന്നെ അതിരുകവിഞ്ഞതും കുറഞ്ഞതുമായ പല സ്വഭാവങ്ങളുണ്ട്. ഇതിൽ മധ്യമമാർഗ്ഗം കണ്ടെത്തുക എന്നതാണ് ദീനിന്റെ കാതൽ. ഉദാഹരണത്തിന്, പിശുക്കിനും ധൂർത്തിനും ഇടയിലുള്ള മധ്യമമാർഗ്ഗം സ്വീകരിക്കാൻ അല്ലാഹു കൽപ്പിക്കുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലം തന്റെ അനുചരന്മാരോട് ആരാധനകളിൽ പോലും അമിതത്വം പാടില്ലെന്നും, ശരീരത്തിനും കുടുംബത്തിനും അതിഥികൾക്കും അവകാശങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രാർത്ഥനയിലും ഖുർആൻ പാരായണത്തിലും ശബ്ദം അമിതമായി ഉയർത്തുകയോ തീരെ താഴ്ത്തുകയോ ചെയ്യാതെ മധ്യമമാർഗ്ഗം സ്വീകരിക്കാൻ അവിടുന്ന് നിർദ്ദേശിച്ചു. ധീരത എന്നത് ഭീരുത്വത്തിനും അഹങ്കാരത്തിനും ഇടയിലുള്ള മധ്യമഗുണമാണ്. ഇപ്രകാരം ഇസ്‌ലാം എല്ലാ കാര്യങ്ങളിലും സന്തുലിതാവസ്ഥയുടെ അളവുകോൽ നിശ്ചയിച്ചിട്ടുണ്ട്. നേർവഴിയിൽ സഞ്ചരിക്കുന്നവർ പലതരക്കാരാണ്; വാക്കിലും പ്രവൃത്തിയിലും ഹൃദയത്തിലും നേർവഴിയിലുള്ളവരാണ് ഏറ്റവും ഉന്നതർ.
ഈ വചനത്തിന്റെ ഉദ്ദേശ്യം മറ്റുള്ളവരെ നേരായ പാതയിലേക്ക് (الصراط المستقيم) നയിക്കുക എന്നതാണ്. ചിലപ്പോൾ ഒരാൾക്ക് മറ്റുള്ളവരെ ഉപദേശിക്കാൻ സാധിക്കുമെങ്കിലും, ആ ഉപദേശത്തിന് അനുസൃതമായ അവസ്ഥയിൽ അയാൾ ആയിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന്, ഒരാൾ തന്റെ നമസ്കാരത്തെക്കുറിച്ച് പഠിക്കുകയും അത് ശരിയായി നിർവഹിക്കാൻ പ്രാപ്തനാവുകയും ചെയ്തു. പിന്നീട് അയാൾ മറ്റുള്ളവർക്ക് അത് പഠിപ്പിച്ചു കൊടുത്തു; അപ്പോൾ വാക്കിൽ അയാൾ നേരായ പാതയിലാണ്. നമസ്കാര സമയം ആയപ്പോൾ പഠിച്ചതനുസരിച്ച് ബാഹ്യമായ കർമ്മങ്ങൾ (أركان) പാലിച്ചുകൊണ്ട് അയാൾ നമസ്കരിച്ചു; അപ്പോൾ കർമ്മത്തിൽ അയാൾ നേരായ പാതയിലാണ്. നമസ്കാരത്തിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം ഹൃദയസാന്നിധ്യമാണെന്ന് മനസ്സിലാക്കി അയാൾ അത് കൈവരിച്ചു; അപ്പോൾ ഹൃദയത്തിൽ അയാൾ നേരായ പാതയിലാണ്. ഇപ്രകാരം മറ്റ് കാര്യങ്ങളും അളന്നു നോക്കുക. 'തഅ്‌വീലാത്തു നജ്മിയ്യ'യിൽ ഹിദായത്തിനെ മൂന്നായി തിരിച്ചിരിക്കുന്നു: ഒന്ന്, പൊതുവായ ഹിദായത്ത് (هداية العامة); ഇത് എല്ലാ ജീവജാലങ്ങൾക്കും തങ്ങളുടെ ഗുണങ്ങൾ നേടാനും ദോഷങ്ങൾ ഒഴിവാക്കാനും അല്ലാഹു നൽകിയതാണ്. 'എല്ലാ വസ്തുക്കൾക്കും അതിന്റെ പ്രകൃതം നൽകുകയും പിന്നീട് അതിനെ നേർവഴിയിലാക്കുകയും ചെയ്തവൻ' (أَعْطى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدى) എന്ന വചനം ഇതിനെ സൂചിപ്പിക്കുന്നു. രണ്ട്, പ്രത്യേകമായ ഹിദായത്ത് (هداية الخاصة); ഇത് സത്യവിശ്വാസികൾക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടലാണ്. 'അവരുടെ വിശ്വാസം കാരണം അവരുടെ റബ്ബ് അവരെ നേർവഴിയിലാക്കുന്നു' (يَهْدِيهِمْ رَبُّهُمْ بِإِيمانِهِمْ) എന്ന വചനം ഇതിനെ സൂചിപ്പിക്കുന്നു. മൂന്ന്, അതിവിശേഷമായ ഹിദായത്ത് (هداية الأخص); ഇത് അല്ലാഹുവിലേക്ക് അല്ലാഹുവിനാൽ തന്നെ എത്തിച്ചേരുന്ന സത്യത്തിന്റെ ഹിദായത്താണ്. 'തീർച്ചയായും അല്ലാഹുവിന്റെ ഹിദായത്താണ് യഥാർത്ഥ ഹിദായത്ത്' (قُلْ إِنَّ هُدَى اللَّهِ هُوَ الْهُدى) എന്ന വചനം ഇതിനെ സൂചിപ്പിക്കുന്നു. 'നിന്നെ വഴിതെറ്റിയവനായി കണ്ടെത്തി, എന്നിട്ട് അവൻ നേർവഴിയിലാക്കി' (وَوَجَدَكَ ضَالًّا فَهَدى) എന്ന വചനത്തിന് അർത്ഥം, നിന്റെ അസ്തിത്വത്തിന്റെ മരുഭൂമിയിൽ നീ വഴിതെറ്റിയിരുന്നു, അപ്പോൾ എന്റെ ഔദാര്യം കൊണ്ട് ഞാൻ നിന്നെ തേടിപ്പിടിക്കുകയും, എന്റെ അനുഗ്രഹം കൊണ്ടും ദയ കൊണ്ടും നിന്നെ കണ്ടെത്തുകയും, എന്റെ ആകർഷണങ്ങൾ (جذبات) കൊണ്ടും ഹിദായത്തിന്റെ പ്രകാശം കൊണ്ടും നിന്നെ നേർവഴിയിലാക്കുകയും ചെയ്തു എന്നാണ്. ശൈഖ് സഅ്ദി ഖുദ്ദിസ സിർറുഹു പറയുന്നു: 'സത്യത്തിലേക്കല്ലാതെ നിന്റെ പാത നീളുന്നതെങ്കിൽ, നിന്റെ നമസ്കാരപ്പായ അഗ്നിയിൽ എറിയപ്പെടും'. 'അനുഗ്രഹം നൽകപ്പെട്ടവരുടെ പാത' (صِراطَ الَّذِينَ أَنْعَمْتَ عَلَيْهِمْ) എന്നത് ആദ്യത്തെ പാതയ്ക്ക് പകരമാണ് (بدل). അബൂ അബ്ബാസ് ഇബ്നു അതാഅ് റഹിമഹുള്ളാഹ് പറയുന്നു: ഈ അനുഗ്രഹീതർ പല വിഭാഗമാണ്. അറിവുള്ളവർക്ക് (العارفون) അല്ലാഹു ജ്ഞാനം കൊണ്ട് അനുഗ്രഹം നൽകി. ഔലിയാക്കൾക്ക് സത്യസന്ധതയും തൃപ്തിയും ഉറപ്പും കൊണ്ട് അനുഗ്രഹം നൽകി. അബ്രാർക്ക് (അഭിവന്ദ്യർ) വിവേകവും കാരുണ്യവും നൽകി. മുരീദുകൾക്ക് ആരാധനയുടെ മാധുര്യം നൽകി. വിശ്വാസികൾക്ക് നേരായ പാതയിൽ ഉറച്ചുനിൽക്കാനുള്ള ഭാഗ്യം നൽകി. അല്ലാഹു ഈ പാതയെ ഒരിക്കൽ തന്റെ ദാസന്മാരിലേക്കും, മറ്റൊരു അവസരത്തിൽ തന്റെ വിശുദ്ധമായ തന്നിലേക്കും ചേർത്തുപറയുന്നു. ഇതിന്റെ രഹസ്യം ഇതാണ്: ഒന്ന്, നിയമപരമായി അത് അല്ലാഹുവിന്റേതും പ്രയോജനപരമായി അത് നമ്മുടേതുമാണ്. രണ്ട്, അത് അല്ലാഹുവിന്റെ തൃപ്തിയും നമ്മുടെ പ്രവർത്തനവുമാണ്. മൂന്ന്, അല്ലാഹു അത് തന്നിലേക്ക് ചേർത്തുപറഞ്ഞത് ദാസന്റെ അഹങ്കാരം നീക്കാനും, ദാസനിലേക്ക് ചേർത്തുപറഞ്ഞത് അവന്റെ ഹൃദയത്തിന് ആശ്വാസം നൽകാനുമാണ്.
അല്ലാഹുവിങ്കൽ നിന്നുള്ള ഈ അനുഗ്രഹം (نعمة) അടിമയ്ക്ക് ലഭിക്കുന്നത് അവനെ ആദരിക്കാനും തന്നോട് അടുപ്പിക്കാനും വേണ്ടിയാണ്. ഇബ്‌ലീസിന്റെ മോഹത്തെ മുറിച്ചുകളയാൻ കൂടിയാണിത്. അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സത്യവിശ്വാസികളുടെയും പ്രതാപം (عزة) തനിക്ക് തട്ടിയെടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പിശാച്, വിശ്വാസികളുടെ പ്രതാപത്തെ തകർക്കാൻ ശ്രമിക്കുന്നു. എന്നാൽ 'പ്രതാപം മുഴുവൻ അല്ലാഹുവിന്റേതാണ്' എന്ന വചനം അവന്റെ മോഹത്തെ തകർക്കുന്നു. 'പാത' (صراط) എന്ന വാക്ക് ആവർത്തിക്കുന്നത് യഥാർത്ഥത്തിൽ രണ്ട് പാതകളുണ്ടെന്ന സൂചനയാണ്: അടിമയിൽ നിന്ന് റബ്ബിലേക്കുള്ളതും, റബ്ബിൽ നിന്ന് അടിമയിലേക്കുള്ളതും. അടിമയിൽ നിന്ന് റബ്ബിലേക്കുള്ള പാത ഭയാനകമാണ്; അവിടെ പിശാച് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ റബ്ബിൽ നിന്ന് അടിമയിലേക്കുള്ള പാത സുരക്ഷിതമാണ്; അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ (نعم) കൊണ്ട് പൊതിഞ്ഞതാണ്. അല്ലാഹു ആർക്കാണോ അനുഗ്രഹം നൽകിയത് (അമ്പിയാക്കൾ, ഔലിയാക്കൾ), അവരുടെ ആത്മാവിലും ഹൃദയത്തിലും അവൻ പ്രകാശവും ഹിദായത്തും (هداية) നൽകുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ബാഹ്യവും ആന്തരികവുമാണ്. ബാഹ്യമായവ പ്രവാചകന്മാരുടെ നിയോഗവും വേദഗ്രന്ഥങ്ങളും സുന്നത്തിന്റെ പിൻപറ്റലുമാണ്. ആന്തരികമായവ, സൃഷ്ടിപ്പിന്റെ തുടക്കത്തിൽ തന്നെ അല്ലാഹു തന്റെ പ്രകാശത്തിന്റെ ഒരു അംശം (رشاش نوره) അവരിൽ വർഷിച്ചതാണ്. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം അരുളിയതുപോലെ, അല്ലാഹു സൃഷ്ടികളെ ഇരുട്ടിൽ സൃഷ്ടിക്കുകയും പിന്നീട് തന്റെ പ്രകാശം അവരിൽ വർഷിക്കുകയും ചെയ്തു. ആ പ്രകാശം ലഭിച്ചവർ നേർമാർഗ്ഗത്തിലായി. ശൈഖ് സദ്‌റുദ്ദീൻ ഖുനവി ഖുദ്ദിസ സിർറുഹു വ്യക്തമാക്കുന്നത്, അസ്തിത്വം (وجود) പ്രകാശമാണെന്നും, ശൂന്യത (عدم) ഇരുട്ടാണെന്നുമാണ്. സൃഷ്ടികൾക്ക് അസ്തിത്വം ലഭിക്കുന്നത് അല്ലാഹുവിന്റെ പ്രകാശത്താലാണ്. 'കോപിക്കപ്പെട്ടവരല്ലാത്തവരും വഴിപിഴച്ചവരല്ലാത്തവരുമായ' എന്ന വചനം, അനുഗ്രഹിക്കപ്പെട്ടവർ കോപത്തിൽ നിന്നും വഴിപിഴവിൽ നിന്നും സുരക്ഷിതരാണെന്ന് വ്യക്തമാക്കുന്നു. കോപം (غضب) എന്നത് പ്രതികാരത്തിനായുള്ള ആഗ്രഹത്താൽ ഹൃദയത്തിൽ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്, ഇത് അല്ലാഹുവിന്റെ തൃപ്തിക്ക് വിരുദ്ധമാണ്.
"വ്യാഖ്യാനപരമായ ഒരു നിയമം അനുസരിച്ച്, ആരംഭങ്ങളും (أوائل) അന്ത്യങ്ങളുമുള്ള (غايات) പ്രവർത്തനങ്ങൾ അല്ലാഹുവിലേക്ക് ചേർത്ത് പറയുമ്പോൾ, അവയുടെ ആരംഭങ്ങളെയല്ല, മറിച്ച് അന്ത്യങ്ങളെയാണ് ഉദ്ദേശിക്കുന്നത്. കോപം (غضب), ലജ്ജ (حياء), അഹങ്കാരം (تكبر), പരിഹാസം (استهزاء), ദുഃഖം (غم), സന്തോഷം (فرح), ചിരി (ضحك), പ്രസന്നത (بشاشة) തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്. നേരായ പാതയിൽ നിന്ന് മനഃപൂർവമോ അബദ്ധവശാലോ വ്യതിചലിക്കുന്നതിനെയാണ് വഴിതെറ്റൽ (ضلال) എന്ന് പറയുന്നത്. അല്ലാഹുവിന്റെ കോപത്തിന് പാത്രമായവർ (المغضوب عليهم) പാപികളാണ് (عصاة), വഴിതെറ്റിയവർ (الضالين) അല്ലാഹുവിനെക്കുറിച്ച് അജ്ഞരായവരുമാണ് (جاهلون). കാരണം, അനുഗ്രഹിക്കപ്പെട്ടവർ (المنعم عليهم) അറിവും (علم) കർമ്മവും (عمل) ഒരുമിച്ചുകൂട്ടിയവരാണ്. അതിനാൽ, അവരുടെ എതിർവശത്ത് നിൽക്കുന്നവർക്ക് ബുദ്ധിപരമായോ പ്രവർത്തനപരമായോ ഉള്ള രണ്ട് കഴിവുകളിൽ ഒന്ന് നഷ്ടപ്പെട്ടവരാണ്. കർമ്മത്തിൽ വീഴ്ച വരുത്തുന്നവൻ അധാർമ്മികനും (فاسق) അല്ലാഹുവിന്റെ കോപത്തിന് പാത്രമായവനുമാണ്. കാരണം, മനഃപൂർവം കൊല ചെയ്യുന്നവനെക്കുറിച്ച് അല്ലാഹു പറയുന്നു: ""അവന്റെ മേൽ അല്ലാഹു കോപിക്കുകയും ശപിക്കുകയും ചെയ്തിരിക്കുന്നു."" (സൂറത്തു നിസാഅ്: 93). അറിവിൽ വീഴ്ച വരുത്തുന്നവൻ അജ്ഞനും വഴിതെറ്റിയവനുമാണ്. അല്ലാഹുവിന്റെ വചനം പോലെ: ""സത്യത്തിന് ശേഷം വഴിതെറ്റലല്ലാതെ മറ്റെന്താണുള്ളത്?"" (സൂറത്തു യൂനുസ്: 32). അല്ലെങ്കിൽ, അല്ലാഹുവിന്റെ കോപത്തിന് പാത്രമായവർ ജൂതന്മാരാണ്. കാരണം, അവരെക്കുറിച്ച് അല്ലാഹു പറയുന്നു: ""അല്ലാഹു ആരെ ശപിക്കുകയും കോപിക്കുകയും ചെയ്തിരിക്കുന്നുവോ..."" (സൂറത്തുൽ മാഇദ: 60). വഴിതെറ്റിയവർ ക്രിസ്ത്യാനികളാണ്. കാരണം, അവരെക്കുറിച്ച് അല്ലാഹു പറയുന്നു: ""അവർ മുമ്പ് വഴിതെറ്റുകയും ധാരാളം പേരെ വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു."" (സൂറത്തുൽ മാഇദ: 77). എന്നാൽ, കോപത്തെ ജൂതന്മാരിലും വഴിതെറ്റലിനെ ക്രിസ്ത്യാനികളിലും മാത്രം പരിമിതപ്പെടുത്തുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. കാരണം, കോപം ക്രിസ്ത്യാനികളിലേക്കും വഴിതെറ്റൽ ജൂതന്മാരിലേക്കും ഖുർആനിൽ ചേർത്ത് പറഞ്ഞിട്ടുണ്ട്. മറിച്ച്, ഈ രണ്ട് വിഭാഗങ്ങളെയും താരതമ്യം ചെയ്യുമ്പോൾ, പ്രതികാരത്തിനുള്ള അല്ലാഹുവിന്റെ ഉദ്ദേശ്യമായ കോപം (غضب) ജൂതന്മാരുമായി കൂടുതൽ യോജിക്കുന്നു. കാരണം, അവരുടെ നിഷേധത്തിലെ അതിരുകടന്ന ധിക്കാരം, പ്രവാചകന്മാരെ ആക്രമിക്കുകയും വധിക്കുകയും ചെയ്തത്, ""തീർച്ചയായും അല്ലാഹു ദരിദ്രനാണ്, ഞങ്ങൾ ധനികരാണ്"" എന്ന് പറഞ്ഞത് തുടങ്ങിയ കാര്യങ്ങൾ ഇതിന് തെളിവാണ്. നിങ്ങൾ ചോദിച്ചേക്കാം, അനുഗ്രഹിക്കപ്പെട്ടവർ ഈ രണ്ട് വിഭാഗങ്ങളിൽ പെട്ടവരല്ലെന്ന് അറിയാമല്ലോ, അപ്പോൾ അവർക്ക് ശേഷം ഈ രണ്ട് വിഭാഗങ്ങളെയും പരാമർശിക്കുന്നതിലെ പ്രയോജനമെന്താണ്? ഞാൻ പറയും, ""നീ അനുഗ്രഹിച്ചവരുടെ പാതയിൽ"" എന്ന വചനത്തിൽ പ്രതീക്ഷയുടെ (رجاء) പൂർണ്ണതയെക്കുറിച്ച് പറഞ്ഞതിന് ശേഷം, ഈ രണ്ട് വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള പൂർണ്ണമായ ദൈവഭയം (خوف) കൊണ്ട് വിശ്വാസത്തിന്റെ പൂർണ്ണതയെ വർണ്ണിക്കുക എന്നതാണ് അതിന്റെ പ്രയോജനം. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: ""ഒരു സത്യവിശ്വാസിയുടെ ഭയവും പ്രതീക്ഷയും തൂക്കിനോക്കിയാൽ അവ തുല്യമാകും."" അറിഞ്ഞുകൊള്ളുക, ദൈവീക കോപത്തിന്റെ (الغضب الإلهي) വിധി, ഇടത് പിടുത്തത്തിന്റെ (قبضة الشمال) പദവിയെ പൂർണ്ണമാക്കുക എന്നതാണ്. അല്ലാഹുവിന്റെ രണ്ട് പരിശുദ്ധ കരങ്ങളും അനുഗ്രഹീതമായ വലത് കരങ്ങളാണെങ്കിലും, ഓരോന്നിന്റെയും വിധി മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്. ഭൂമി മുഴുവനും അവന്റെ പിടുത്തത്തിലാണ്, ആകാശങ്ങൾ അവന്റെ വലത് കരയിൽ ചുരുട്ടപ്പെട്ടതുമാണ്. അതിനാൽ, സകല സജ്ജനങ്ങളെയും ചേർത്ത് പറയുന്ന ഒരു കരയ്ക്ക് കാരുണ്യവും വാത്സല്യവുമാണ്, മറ്റേ കരയ്ക്ക് അടിച്ചമർത്തലും കോപവും അവയുടെ അനുബന്ധങ്ങളുമാണ്. അതിനാൽ, കോപത്തിന്റെ വിധി, രണ്ട് കരകളുടെയും വിധികളെ ഒരുമിച്ച് ചേർത്ത് സൂചിപ്പിച്ച പൂർണ്ണതയാണ്. ഒരു അവയവത്തിൽ ഒരു രോഗം പ്രത്യക്ഷപ്പെടുകയും, ഡോക്ടർ അവന്റെ പിതാവോ, സുഹൃത്തോ, സഹോദരനോ ആകുകയും ചെയ്താൽ, അമിതമായ സ്നേഹമുണ്ടായിട്ടും, ആ അവയവത്തിന് നന്നാകാനുള്ള കഴിവില്ലെങ്കിൽ, അവൻ ആ രോഗം ബാധിച്ച അവയവം മുറിച്ചുമാറ്റാൻ ധൃതി കാണിക്കും. മൂന്നാമത്തെ രഹസ്യം ശുദ്ധീകരണമാണ് (تطهير). ഈയവും ചെമ്പും കലർന്ന സ്വർണ്ണത്തെ വേർതിരിക്കാൻ ഉദ്ദേശിക്കുമ്പോൾ, അതിനെ കഠിനമായ തീയിലിടേണ്ടത് അത്യാവശ്യമാണ്. വഴിതെറ്റൽ (ضلال) എന്നത് അമ്പരപ്പാണ് (حيرة). അതിൽ ആക്ഷേപിക്കപ്പെട്ടതും (مذمومة) പ്രശംസനീയമായതും (محمودة) ഉണ്ട്. അതിന് മൂന്ന് ഘട്ടങ്ങളുണ്ട്: ആരംഭക്കാരുടെ (أهل البدايات) അമ്പരപ്പ്, വെളിപാടുകളും (كشف) മറകളും (حجاب) ഉള്ള മധ്യവർത്തികളുടെ (المتوسطين) അമ്പരപ്പ്, മഹാരഥന്മാരായ സത്യസാക്ഷാത്കാരകരുടെ (أكابر المحققين) അമ്പരപ്പ്. ആദ്യത്തെ അമ്പരപ്പ് നീക്കം ചെയ്യാനുള്ള ആദ്യപടി, അല്ലാഹുവിന്റെ പ്രീതി, അവനിലേക്കുള്ള സാമീപ്യം (التقرب إليه), ആത്മസാക്ഷാത്കാരം (الشهود الذاتي) എന്നിവ പോലുള്ള ലക്ഷ്യം നിർണ്ണയിക്കുക എന്നതാണ്. പിന്നീട്, പൂർണ്ണരായവരുടെ ശരീഅത്ത് (شريعة) മുറുകെ പിടിക്കുന്നത് പോലുള്ള ലക്ഷ്യത്തിലെത്തിക്കുന്ന വഴി അറിയുക. പിന്നീട്, മുർശിദ് (مرشد) പോലുള്ള ലക്ഷ്യം നേടാനുള്ള കാരണം അറിയുക. പിന്നീട്, ദിക്ർ (ذكر), ചിന്ത (فكر) തുടങ്ങിയവയിലൂടെ ലക്ഷ്യം നേടാൻ സഹായകമായ കാര്യങ്ങൾ അറിയുക. പിന്നീട്, തടസ്സങ്ങളെയും (عوائق) അവയെ നീക്കം ചെയ്യാനുള്ള മാർഗ്ഗങ്ങളെയും (കൈഫിയ്യത്ത്) അറിയുക, നഫ്സ് (نفس), ശൈത്വാൻ (شيطان) എന്നിവ പോലെ. ഈ അഞ്ച് കാര്യങ്ങൾ നിർണ്ണയിക്കപ്പെടുമ്പോൾ, ഈ അമ്പരപ്പ് നീങ്ങും. മഹാരഥന്മാരുടെ അമ്പരപ്പ് പ്രശംസനീയമാണ്. ഈ അമ്പരപ്പ്, ഗ്രഹണശേഷിയിലെ കുറവോ, ഇവിടെയുള്ള വ്യക്തതയുടെ പൂർണ്ണതയെ തടയുന്ന ന്യൂനതയോ, അപ്പുറത്തുള്ളതിനെ മനസ്സിലാക്കുന്നതിലെ കുറവോ ആണെന്ന് നിങ്ങൾ ധരിക്കരുത്. മറിച്ച്, ഈ അമ്പരപ്പ്, അറിവിലൂടെയും സാക്ഷാത്കാരത്തിലൂടെയും (شهود) ഓരോ അസ്തിത്വത്തിന്റെയും രഹസ്യം നേരിൽ കാണുന്നതിലൂടെയും, അസ്തിത്വത്തിന്റെ ഏകത്വത്തെക്കുറിച്ച് (احدية الوجود) പൂർണ്ണമായി മനസ്സിലാക്കുന്നതിലൂടെയും പൂർണ്ണമായ യാഥാർത്ഥ്യബോധത്തിന് ശേഷം പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയാണ്. തഫ്സീറു നജ്മിൽ പറയുന്നു: ""അല്ലാഹുവിന്റെ കോപത്തിന് പാത്രമാകാത്തവരും വഴിതെറ്റാത്തവരും (غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ) ആ പ്രകാശം നഷ്ടപ്പെട്ടവരാണ്. അങ്ങനെ അവർ ദേഹേച്ഛയുടെ (هوى النفس) മരുഭൂമിയിൽ വഴിതെറ്റി, പ്രകൃതിയുടെയും അന്ധമായ അനുകരണത്തിന്റെയും (تقليد) ഇരുട്ടിൽ അലഞ്ഞു. അങ്ങനെ അല്ലാഹു അവർക്ക് മേൽ കോപിക്കുകയും ജൂതന്മാരെപ്പോലെ അവരെ ശപിക്കുകയും ചെയ്തു."
അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകറ്റപ്പെട്ടവരും പുറന്തള്ളപ്പെട്ടവരുമായ അവർക്ക് നേരായ മാർഗ്ഗദർശനം ലഭിച്ചില്ല. മനുഷ്യൻ ഏറ്റവും ഉത്തമമായ ഘടനയിൽ (أحسن تقويم) സൃഷ്ടിക്കപ്പെട്ട ആ ഉന്നത പദവിയിൽ നിന്ന് അവർ വ്യതിചലിച്ചു. ആത്മീയമായോ ഭൗതികമായോ അവർ കുരങ്ങുകളെയും പന്നികളെയും പോലെ അധഃപതിച്ചു. സത്യമാർഗ്ഗത്തിൽ നിന്ന് അകന്നപ്പോൾ, റബ്ബിന്റെ ഔദാര്യങ്ങളെ (ألطاف الربوبية) അവർ മറന്നുപോയി. ഏകദൈവ വിശ്വാസത്തിന്റെ (توحيد) പാതയിൽ നിന്ന് അവർ വഴിതെറ്റി. ക്രിസ്ത്യാനികളെപ്പോലെ ശിർക്കിന്റെ കെണിയിൽ അവർ വീണു. സ്വന്തം തന്നിഷ്ടങ്ങളെയും ഭൗതിക ലോകത്തെയും അവർ ദൈവങ്ങളാക്കി. അല്ലാഹുവിനെ മറന്നപ്പോൾ അല്ലാഹു അവരെയും മറന്നു. ഇത് പ്രഥമ ദൃഷ്ട്യാ ഉള്ള അർത്ഥമാണ്. എന്നാൽ ഇതിന് മറ്റൊരു ആത്മീയ തലവുമുണ്ട്; അതായത്, സാമീപ്യം ലഭിച്ച ശേഷം അകന്നുപോകുക, സന്തോഷത്തിന് ശേഷം പരീക്ഷണങ്ങൾ നേരിടുക, പ്രകാശത്തിന് ശേഷം ഇരുട്ടിലാവുക. അല്ലാഹുവിനോട് നാം കാവൽ ചോദിക്കുന്നു. 'ആമീൻ' (آمين) എന്നത് ഒരു ക്രിയാ നാമമാണ് (اسم فعل). 'അല്ലാഹുവേ, ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ' എന്നാണ് ഇതിന്റെ അർത്ഥം. ഇത് ഖുർആനിന്റെ ഭാഗമല്ലെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഫാതിഹ ഓതിക്കഴിയുമ്പോൾ 'ആമീൻ' എന്ന് പറയുന്നത് സുന്നത്താണ്. നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ അരുളി: 'ജിബ്‌രീൽ അലൈഹിസ്സലാം എനിക്ക് ഫാതിഹ ഓതിത്തന്ന ശേഷം ആമീൻ എന്ന് പറയാൻ പഠിപ്പിച്ചു. ഇത് ഒരു കത്തിന് സീൽ വെക്കുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു'. അലി റളിയള്ളാഹു അൻഹു ഇതിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: 'ആമീൻ എന്നത് റബ്ബുൽ ആലമീന്റെ മുദ്രയാണ്, തന്റെ ദാസന്റെ പ്രാർത്ഥനയെ അത് സംരക്ഷിക്കുന്നു'. പ്രാർത്ഥിക്കുന്നവനും ആമീൻ പറയുന്നവനും പ്രതിഫലത്തിൽ പങ്കാളികളാണ്. മാലാഖമാരുടെ ആമീൻ പറയുന്ന സമയത്തോട് യോജിച്ചുപോകുന്നവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും. മൗലാന ഫനാനി റഹിമഹുള്ളാഹ് ഫാതിഹയെ വിശേഷിപ്പിച്ചത് 'പൂർണ്ണതയുടെ പകർപ്പ്' എന്നാണ്. അസ്തിത്വമില്ലായ്മയുടെ ഇരുട്ടിൽ നിന്ന് അല്ലാഹുവിന്റെ പ്രകാശത്തിലേക്ക് വന്ന മനുഷ്യൻ, തന്റെ മനുഷ്യത്വത്തിന്റെ പൂർണ്ണത പ്രാപിക്കാൻ ഈ പ്രാർത്ഥനയിലൂടെ അല്ലാഹുവിനോട് സഹായം തേടുന്നു. അല്ലാഹു തന്റെ ദാസന്റെ പ്രാർത്ഥന സ്വീകരിച്ച്, 'ആമീൻ' എന്ന മുദ്ര ചാർത്തിക്കൊണ്ട് ആ പ്രാർത്ഥനയെ സുരക്ഷിതമാക്കുന്നു. ഇബ്‌ലീസ് പോലും അല്ലാഹുവിന്റെ ആത്മാർത്ഥരായ ദാസന്മാരെ (المخلصين) വഴിതെറ്റിക്കാൻ കഴിയില്ലെന്ന് സമ്മതിച്ചിട്ടുണ്ട്.
സൂറത്തുൽ ഫാത്തിഹയുടെ അക്ഷരങ്ങളെയും വാക്കുകളെയും കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങൾക്കിടയിൽ, അത് അവതരിച്ച സമയത്തെക്കുറിച്ച് അതാഅ് (റഹിമഹുള്ളാഹ്) പറയുന്നു: മക്കയിൽ വെച്ച് ഒരു വെള്ളിയാഴ്ചയാണ് ഈ അധ്യായം അവതരിച്ചത്. ഇത് നമ്മുടെ പ്രിയപ്പെട്ട നബി സല്ലല്ലാഹു അലൈഹിവസല്ലമക്ക് അല്ലാഹു നൽകിയ വലിയൊരു ആദരവാണ്. ജിബ്‌രീൽ (അലൈഹിസ്സലാം) ഈ സൂറത്തുമായി ഇറങ്ങി വന്നപ്പോൾ ഏഴായിരം മലക്കുകൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒരിക്കൽ അബൂജഹലിന്റെ ഏഴ് വലിയ കച്ചവട സംഘങ്ങൾ ശാമിൽ നിന്ന് വരുന്നത് കണ്ടപ്പോൾ, വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്ന സ്വഹാബത്തിനെ ഓർത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മനസ്സിൽ ഒരു ചിന്തയുണ്ടായി. അപ്പോൾ അല്ലാഹു ഈ വചനം ഇറക്കി: 'തീർച്ചയായും നാം നിനക്ക് ആവർത്തിച്ചു ഓതപ്പെടുന്ന ഏഴ് വചനങ്ങൾ (സബ്അൻ മിനൽ മഥാനി) നൽകിയിരിക്കുന്നു'. അതായത്, അബൂജഹലിന്റെ ആ ഏഴ് കച്ചവട സംഘങ്ങളെ നോക്കി നീ വിഷമിക്കേണ്ട, നിനക്ക് നൽകപ്പെട്ട ഈ മഹത്തായ അനുഗ്രഹം അതിനേക്കാൾ എത്രയോ മുകളിലാണ്. അവിടുത്തെ ആഗ്രഹം സ്വന്തം നേട്ടത്തിനല്ല, മറിച്ച് സ്വഹാബത്തിന്റെ ക്ഷേമത്തിനാണെന്ന് അറിഞ്ഞ അല്ലാഹു, 'നീ അവരെ ഓർത്ത് ദുഃഖിക്കരുത്' എന്ന് അരുളുകയും, ധനത്തേക്കാൾ ഉപകാരപ്രദമായ ഒരു കാര്യം കൽപ്പിക്കുകയും ചെയ്തു: 'വിശ്വാസികളോട് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക'. അവരുടെ ഹൃദയങ്ങൾക്ക് ആ ധനത്തേക്കാൾ ആശ്വാസം അവിടുത്തെ വിനയമാണ്. ഈ സൂറത്തിന്റെ മഹത്വത്തെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലമ അരുളി: 'ഇത് തൗറാത്തിൽ ഉണ്ടായിരുന്നെങ്കിൽ മൂസാ (അലൈഹിസ്സലാം)യുടെ ജനത ജൂതന്മാരാകുമായിരുന്നില്ല, ഇൻജീലിൽ ഉണ്ടായിരുന്നെങ്കിൽ ഈസാ (അലൈഹിസ്സലാം)യുടെ ജനത ക്രിസ്ത്യാനികളാകുമായിരുന്നില്ല, സബൂറിൽ ഉണ്ടായിരുന്നെങ്കിൽ ദാവൂദ് (അലൈഹിസ്സലാം)ന്റെ ജനത വികൃതമാക്കപ്പെടുമായിരുന്നില്ല'. ഈ സൂറത്തിൽ അറബി അക്ഷരമാലയിലെ ഇരുപത്തിരണ്ട് അക്ഷരങ്ങളുണ്ട്. നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വഹ്‌യിന് ശേഷമുള്ള സഹായികളുടെ എണ്ണവും ഇരുപത്തിരണ്ടാണ്. കൂടാതെ, നാശത്തെ സൂചിപ്പിക്കുന്ന ഏഴ് അക്ഷരങ്ങൾ (ഥാ, ജീം, ഖാ, സായ്, ശീൻ, ളാ, ഫാ) ഈ സൂറത്തിൽ ഇല്ല. അതിനാൽ, ഈ സൂറത്തിനെ ആദരവോടെ കാണുന്നവർ ആ ഏഴ് വിപത്തുകളിൽ നിന്ന് സുരക്ഷിതരാണ്. ഹുദൈഫ (റളിയള്ളാഹു അൻഹു) പറയുന്നു: ഒരു ജനതയുടെ മേൽ അല്ലാഹു ശിക്ഷ വിധിച്ചാലും, അവരുടെ കുട്ടികളിൽ ഒരാൾ മദ്രസയിൽ വെച്ച് 'അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ' എന്ന് ഓതുന്നത് കേട്ടാൽ, ആ കുട്ടിയുടെ ബറകത്ത് കൊണ്ട് അല്ലാഹു ആ ശിക്ഷ നാൽപത് വർഷത്തേക്ക് നീട്ടിവെക്കും. ഖുർആനിലെ എല്ലാ അറിവുകളും ഫാത്തിഹയിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഫാത്തിഹയുടെ തഫ്സീർ അറിയുന്നവൻ ഖുർആൻ മുഴുവൻ അറിഞ്ഞവനെപ്പോലെയാണ്. ഇതിന്റെ ആദ്യഭാഗം അല്ലാഹുവിന്റെ തൗഹീദിനെയും (عقائد), മധ്യഭാഗം ഇബാദത്തുകളെയും (أحكام), അവസാനഭാഗം ഹിദായത്തിനെയും (إحسان) സൂചിപ്പിക്കുന്നു. ഇതാണ് അല്ലാഹുവിന്റെ മഅ്‌രിഫത്തിലേക്കുള്ള (علوم المكاشفات) വഴി.
സൂറത്തുൽ ബഖറ
"അലിഫ്-ലാം-മീം (الم).
അത് ഗ്രന്ഥമാകുന്നു (ذلك الكتاب), അതിൽ യാതൊരു സംശയവുമില്ല (لا ريب فيه). ദൈവഭയമുള്ളവർക്ക് (للمتقين) അതൊരു മാർഗ്ഗദർശനമാണ് (هدى).
അതായത്, അദൃശ്യകാര്യങ്ങളിൽ (بالغيب) വിശ്വസിക്കുകയും, നമസ്കാരം (الصلاة) യഥാവിധി നിലനിർത്തുകയും, നാം അവർക്ക് നൽകിയതിൽ നിന്ന് (مما رزقناهم) അവർ ചിലവഴിക്കുകയും ചെയ്യുന്നവർക്ക്.
നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും (بما أنزل إليك), നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും (وما أنزل من قبلك) വിശ്വസിക്കുകയും, പരലോകത്തിൽ (بالآخرة) ദൃഢമായി വിശ്വസിക്കുകയും (يوقنون) ചെയ്യുന്നവർക്ക്.
അവർ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള നേർവഴിയിലാകുന്നു (على هدى من ربهم). വിജയം വരിച്ചവരും (المفلحون) അവർ തന്നെ."
"സൂറത്തുൽ ബഖറ മദനിയ്യാണ് (മദീനയിൽ അവതരിച്ചത് - مدنية), അതിലെ ആയത്തുകൾ ഇരുനൂറ്റി എൺപത്തിയേഴാണ്. ഏത് സൂറത്താണ് ഏറ്റവും വലുതെന്നും ഏതിലെ ആയത്തുകളാണ് ഏറ്റവും ചെറുതെന്നും, ഏത് ആയത്താണ് ഏറ്റവും വലുതെന്നും ഏതിലെ ആയത്തുകളാണ് ഏറ്റവും ചെറുതെന്നും താങ്കൾ ചോദിച്ചാൽ, ഞാൻ പറയും: ഖുർആൻ വ്യാഖ്യാതാക്കൾ (അഹ്ലുത്തഫ്സീർ - اهل التفسير) പറഞ്ഞിരിക്കുന്നത്, ഖുർആനിലെ ഏറ്റവും വലിയ സൂറത്ത് അൽ-ബഖറയും ഏറ്റവും ചെറുത് അൽ-കൗസറുമാണ്. ഏറ്റവും വലിയ ആയത്ത് കടം സംബന്ധിച്ച ആയത്തും (ആയത്തുദ്ദൈൻ - آية الدين) ഏറ്റവും ചെറുത് അദ്ദുഹാ, അൽ-ഫജ്ർ എന്നീ സൂറത്തുകളിലെ ആയത്തുകളുമാണ്. അതിലെ ഏറ്റവും വലിയ വാക്ക് 'ഫഅസ്ഖൈനാകുമൂഹു' (فَأَسْقَيْناكُمُوهُ) എന്ന വാക്കാണ്. അൽ-ഫാത്തിഹ ഒഴികെ, സൂറത്തുൽ ബഖറയാണ് സൂറത്തുകളിൽ വെച്ച് ഏറ്റവും മഹത്തരമായത് എന്നതിലെ യുക്തി (ഹികമത്ത് - حكمة) എന്താണെന്ന് താങ്കൾ ചോദിച്ചാൽ, അതിനുള്ള മറുപടി: അതിൽ നിയമപരമായ വിധികൾ (അഹ്കാം - أحكام) വിശദീകരിക്കുകയും, ഉദാഹരണങ്ങൾ (അംസാൽ - أمثال) നൽകുകയും, തെളിവുകൾ (ഹുജജ് - حجج) സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. മറ്റൊരു സൂറത്തിലും ഇതിലുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നില്ല. അതുകൊണ്ടാണ് ഇതിനെ 'ഖുർആനിന്റെ കൂടാരം' (ഫുസ്ത്വാത്തുൽ ഖുർആൻ - فسطاط القرآن) എന്ന് വിളിക്കുന്നത്. ഇബ്നുൽ അറബി (ഇബ്നുൽ അറബി) റഹിമഹുള്ളാഹ് തന്റെ 'അഹ്കാമുൽ ഖുർആൻ' (അഹ്കാമുൽ ഖുർആൻ) എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ""എന്റെ ചില ശൈഖുമാർ (അശ്യാഖ് - أشياخ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, അതിൽ ആയിരം കൽപ്പനകളും (അംറ് - أمر), ആയിരം വിലക്കുകളും (നഹ്‌യ് - نهى), ആയിരം വിധികളും (ഹുകും - حكم), ആയിരം വിവരങ്ങളും (ഖബർ - خبر) അടങ്ങിയിരിക്കുന്നു."" അതിന്റെ കർമ്മശാസ്ത്രപരമായ (ഫിഖ്ഹ് - فقه) മഹത്വം കാരണം, ഇബ്നു ഉമർ റളിയള്ളാഹു അൻഹുമാ അത് പഠിക്കുന്നതിനായി എട്ട് വർഷം ചെലവഴിച്ചു. 'അസ്ഇലത്തുൽ ഹുകും' (അസ്ഇലത്തുൽ ഹുകും) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം (ഇമാം) തന്റെ 'അത്തഫ്സീറുൽ കബീർ' (അത്തഫ്സീറുൽ കബീർ) എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ""അറിയുക, ചില സമയങ്ങളിൽ എന്റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ട്, ഈ മഹത്തായ സൂറത്തിന്റെ പ്രയോജനങ്ങളിൽ (ഫവാഇദ് - فوائد) നിന്നും അമൂല്യ വസ്തുക്കളിൽ (നഫാഇസ് - نفائس) നിന്നും പതിനായിരം മസ്അലകൾ (മസ്അല - مسألة) കണ്ടെത്താൻ സാധിക്കുമെന്ന്. എന്നാൽ, ചില അസൂയാലുക്കളും (ഹസ്സാദ് - حساد) വിവരമില്ലാത്തവരും വഴിപിഴച്ചവരും ധാർഷ്ട്യമുള്ളവരുമായ ചില ആളുകൾ ഇതിനെ അസംഭവ്യമായി കണ്ടു. അർത്ഥമില്ലാത്ത പൊങ്ങച്ച വാക്കുകളിലും അടിസ്ഥാനമില്ലാത്ത പ്രസ്താവനകളിലും അവർക്ക് ശീലമുള്ളതുകൊണ്ടാണ് അവർ അങ്ങനെ കരുതിയത്. അതിനാൽ, ഞാൻ ഈ ഗ്രന്ഥം രചിക്കാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ സാധ്യമാണെന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണെന്നും ഒരു സൂചനയായി (തൻബീഹ് - تنبيه) ഈ ആമുഖം നൽകി."" സൂറത്തുകൾ വലുതും ഇടത്തരവും ചെറുതുമായി ക്രമീകരിച്ചിരിക്കുന്നത് (തസ്വീർ - تسوير) ദൈവിക അമാനുഷികതയ്ക്ക് (ഇഅ്ജാസ് - إعجاز) ദൈർഘ്യം ഒരു നിബന്ധനയല്ലെന്ന് ഓർമ്മിപ്പിക്കാനാണ്. ഉദാഹരണത്തിന്, സൂറത്തുൽ കൗസറിൽ മൂന്ന് ആയത്തുകളാണുള്ളത്, എന്നിട്ടും അതിന്റെ അമാനുഷികത സൂറത്തുൽ ബഖറയുടെ അമാനുഷികതയ്ക്ക് തുല്യമാണ്. കൂടാതെ, ഈ ക്രമീകരണത്തിൽ (തസ്വീർ - تسوير) വിദ്യാഭ്യാസപരമായ ഒരു യുക്തിയും (ഹികമത്ത് - حكمة) അടങ്ങിയിരിക്കുന്നു. കുട്ടികളെ ചെറിയ സൂറത്തുകളിൽ നിന്ന് വലിയ സൂറത്തുകളിലേക്ക് ക്രമേണ പഠിപ്പിക്കുന്നത് അല്ലാഹു തആലാ തന്റെ ദാസന്മാർക്ക് എളുപ്പമാക്കിക്കൊടുക്കുന്നതിന്റെ ഭാഗമാണ്. നമസ്കാരത്തിലും (സ്വലാത്ത് - صلاة) മറ്റുകാര്യങ്ങളിലും പുണ്യം (ഫളീലത്ത് - فضيلة) വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും (തർഗീബ് - ترغيب) ഇത് സഹായിക്കുന്നു. ഉദാഹരണത്തിന്, ചെറിയ സൂറത്തുകളിലൊന്നായ സൂറത്തുൽ ഇഖ്ലാസ് ഖുർആനിന്റെ മൂന്നിലൊന്നിന് തുല്യമാണ്. ഇത് മനസ്സിലാക്കുന്നവൻ സൂറത്തുകളുടെ ക്രമീകരണ രഹസ്യം (സിർറുത്തസ്വീർ - سر التسوير) കരസ്ഥമാക്കി. ഖുർആൻ അവതരിച്ച സ്ഥലങ്ങൾ (മവാത്വിനു നുസൂൽ - مواطن نزول) പലതാവുന്നതിലും, മക്കയിലും മദീനയിലും, രാത്രിയിലും പകലിലും, യാത്രയിലും താമസിക്കുമ്പോഴും, വേനൽക്കാലത്തും ശൈത്യകാലത്തും, ഉറക്കത്തിലും, ബർസഖിയായും (ബർസഖി - برزخي) അതായത് രാവിനും പകലിനും ഇടയിലും, ഭൂമിയിലും ആകാശത്തും, ഗുഹയിലും (ഗാരി - غاري) അതായത് ഭൂമിക്കടിയിലും, മക്കയ്ക്കും മദീനയ്ക്കും ഇടയിലും (ബർസഖി - برزخي), അർശിന്റെ (അർശ് - عرش) അടുത്ത് വെച്ചും, മിഅ്റാജ് (മിഅ്റാജ് - معراج) രാത്രിയിൽ (സൂറത്തുൽ ബഖറയുടെ അവസാന ഭാഗം) അവതരിച്ചതായും അതിന്റെ രംഗങ്ങൾ ആവർത്തിക്കുന്നതിലെ യുക്തി (ഹികമത്ത് - حكمة) എന്താണെന്ന് താങ്കൾ ചോദിച്ചാൽ, അതിനുള്ള മറുപടി: അതിലെ യുക്തി (ഹികമത്ത് - حكمة) എന്നത്, പ്രപഞ്ചത്തിലെ എല്ലാ സ്ഥലങ്ങളെയും (മവാത്വിനുൽ കൗൻ - مواطن الكون) ദിവ്യ വെളിപാട് (വഹ്‌യുൽ ഇലാഹി - الوحي الإلهي) ഇറങ്ങുന്നതിലൂടെയും മുഹമ്മദീയ സാന്നിധ്യം (അൽ-ഹളറത്തുൽ മുഹമ്മദിയ്യ - الحضرة المحمدية) അവിടെയുണ്ടാകുന്നതിലൂടെയും ആദരിക്കുക (തശ്രീഫ് - تشريف) എന്നതാണ്. മിഅ്റാജിന്റെയും ഇസ്റാഇന്റെയും (ഇസ്റാഅ് - إسراء) രഹസ്യവും മുസ്തഫാ സല്ലല്ലാഹു അലൈഹിവസല്ലം പ്രപഞ്ചത്തിലെ എല്ലാ സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചതും ഇപ്രകാരമാണ്. പ്രപഞ്ചവും അർശും (അർശ് - عرش) സ്വർഗ്ഗങ്ങളും (ജിനാൻ - جنان) ഓരോ സ്ഥലവും അതിന്റെ അവസ്ഥാപരമായ ഭാഷയിൽ അല്ലാഹു തആലാ തൻ്റെ ഹബീബിന്റെ (ഹബീബ് - حبيب) പാദസ്പർശം കൊണ്ട് തന്നെ ആദരിക്കണമെന്ന് അപേക്ഷിക്കുന്നതുപോലെയാണ്. യജമാനന്മാരുടെ യജമാനനും (സയ്യിദുസ്സാദാത്ത് - سيد السادات) നിലവിലുള്ള എല്ലാ വസ്തുക്കളുടെയും അഭിമാനവുമായ (മഫ്ഖറു മൗജൂദാത്തിൽ വുലാത്ത് - مفخر موجودات الولاة) തിരുമേനിയുടെ പാദരക്ഷകളുടെ പൊടി കൊണ്ട് ഉന്നതരുടെയും മഹത്തുക്കളുടെയും കണ്ണുകൾക്ക് സുറുമയിടുന്നു (തക്തുഹൽ - تكتحل). പ്രപഞ്ചം അസ്തിത്വത്തിന്റെ സുഗന്ധം (റാഇഹത്തുൽ വുജൂദ് - رائحة الوجود) ആസ്വദിച്ചിരുന്നില്ല, മറഞ്ഞ സാന്നിധ്യത്തിൽ (ഹളറത്തുൽ കുമൂൻ - حضرة الكمون) നിന്ന് സാക്ഷ്യത്തിന്റെ തിളക്കം (ലംഅത്തുശ്ശുഹൂദ് - لمعة الشهود) വെളിപ്പെട്ടിരുന്നില്ല, പരിശുദ്ധ ഭാഷയിൽ (ലിസാനുൽ ഖുദ്സ് - لسان القدس) വന്നതുപോലെ: ""ലൗലാക ലൗലാക ലമാ ഖലഖ്തുൽ അഫ്‌ലാക്"" (لولاك لولاك لما خلقت الافلاك) - ""താങ്കളില്ലായിരുന്നെങ്കിൽ, താങ്കളില്ലായിരുന്നെങ്കിൽ ഞാൻ ലോകങ്ങളെ സൃഷ്ടിക്കുമായിരുന്നില്ല."" ബിസ്മില്ലാഹി റഹ്മാനി റഹീം. അലിഫ് ലാം മീം (الم). സൂറത്തുൽ ബഖറ അലിഫ് ലാം മീം (الم) എന്ന് തുടങ്ങുന്നതിലും അൽ-ഫാത്തിഹ വ്യക്തവും ദൃഢവുമായ അക്ഷരങ്ങൾ (അൽ-ഹർഫുൾ ളാഹിറുൽ മുഹ്കം - الحرف الظاهر المحكم) കൊണ്ട് തുടങ്ങുന്നതിലെ യുക്തി (ഹികമത്ത് - حكمة) എന്താണെന്ന് താങ്കൾ ചോദിച്ചാൽ, അതിനുള്ള മറുപടി: അസ്സുയൂത്വി റഹിമഹുള്ളാഹ് തന്റെ 'അൽ-ഇത്ഖാൻ' (അൽ-ഇത്ഖാൻ) എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ""അൽ-ബഖറ അലിഫ് ലാം മീം (الم) എന്ന് തുടങ്ങുന്നതിന്റെ ഔചിത്യത്തെക്കുറിച്ച് ഞാൻ പറയുന്നു: അൽ-ഫാത്തിഹ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന വ്യക്തവും ദൃഢവുമായ അക്ഷരങ്ങൾ (അൽ-ഹർഫുൾ ളാഹിറുൽ മുഹ്കം - الحرف الظاهر المحكم) കൊണ്ട് തുടങ്ങിയപ്പോൾ, അതിന്റെ വ്യാഖ്യാനം (തഅ്‌വീൽ - تأويل) ആഴത്തിലുള്ളതും സമാനതകളുള്ളതുമായ അക്ഷരങ്ങൾ (അൽ-ഹർഫുൽ മുതശാബിഹ് - الحرف المتشابه) കൊണ്ട് അൽ-ബഖറ തുടങ്ങി. ഇത് ബുദ്ധിമാന്മാർക്കും (ഉഖലാഅ് - العقلاء) ജ്ഞാനികൾക്കും (ഹുകമാഅ് - الحكماء) അതിന്റെ പദവികൾ മനസ്സിലാക്കിക്കൊടുക്കാനും, അതുവഴി അവരെ വെല്ലുവിളിക്കാനും, അവർ അതിന്റെ ആയത്തുകളെക്കുറിച്ച് (ആയാത്ത് - آيات) ചിന്തിക്കാനും ആലോചിക്കാനും വേണ്ടിയാണ്."""
ശൈഖ് അലി ദദ (ഖുദ്ദിസ സിർറുഹു) തന്റെ 'ഖവാതിമുൽ ഹികം' തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നത് പോലെ, വിശുദ്ധ ഖുർആനിലെ അക്ഷരങ്ങൾ (അൽ-ഹുറൂഫുൽ മുഖത്തഅ - الحروف المقطعة) അല്ലാഹുവിന്റെ മറഞ്ഞിരിക്കുന്ന വിജ്ഞാനങ്ങളും (ഉലൂമുൽ മസ്തൂറ - علوم مستورة) മറയ്ക്കപ്പെട്ട രഹസ്യങ്ങളുമാണ് (അസ്റാറുൽ മഹ്ജൂബ - أسرار محجوبة). ഇവ അല്ലാഹു മാത്രം അറിയുന്ന അസ്പഷ്ടമായ വചനങ്ങളിൽ (മുതശാബിഹാത്ത് - متشابهات) പെട്ടവയാണ്. അതിനാൽ, ഇതിന്റെ ബാഹ്യാർത്ഥത്തിൽ നാം വിശ്വസിക്കുകയും, ഇതിന്റെ യഥാർത്ഥ അർത്ഥം അല്ലാഹുവിലേക്ക് ഭരമേൽപ്പിക്കുകയും ചെയ്യുന്നു. ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്, ഈ അക്ഷരങ്ങൾ അല്ലാഹുവിന്റെ നാമങ്ങളെ സൂചിപ്പിക്കുന്നു എന്നാണ്. ഉദാഹരണത്തിന്, 'അലിഫ്' എന്നത് അല്ലാഹുവിന്റെ ലത്വീഫ് (لطيف) എന്ന നാമത്തെയും, 'ലാം' എന്നത് മജീദ് (مجيد) എന്ന നാമത്തെയും സൂചിപ്പിക്കുന്നു. അതായത് 'അന അല്ലാഹു അൽ-ലത്വീഫുൽ മജീദ്' (ഞാൻ അല്ലാഹുവാകുന്നു, ഞാൻ ലത്വീഫും മജീദുമാണ്). അതുപോലെ 'ഖാഫ്' എന്നത് അല്ലാഹുവിന്റെ ഖാദിർ (قادر), ഖാഹിർ (قاهر) എന്നീ നാമങ്ങളെയും, 'നൂൻ' എന്നത് അല്ലാഹുവിന്റെ നൂർ (نور), നാസിർ (ناصر) എന്നീ നാമങ്ങളെയും സൂചിപ്പിക്കുന്നു. മറ്റൊരു വീക്ഷണപ്രകാരം, അറബി ഭാഷയിലെ അക്ഷരങ്ങൾ കൊണ്ടാണ് ഖുർആൻ നിർമ്മിതമായതെന്ന് ബോധ്യപ്പെടുത്താനാണ് ഇവ അവതരിപ്പിച്ചത്. മനുഷ്യർക്ക് അനുകരിക്കാൻ കഴിയാത്ത വിധം അല്ലാഹുവിന്റെ വചനം അമാനുഷികമാണെന്ന് തെളിയിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ, മഹാനായ ശൈഖുൽ അക്ബർ (ഖുദ്ദിസ സിർറുഹു) അഭിപ്രായപ്പെടുന്നത്, ഈ അക്ഷരങ്ങൾ അല്ലാഹുവും അവന്റെ പ്രിയപ്പെട്ട റസൂലും സല്ലല്ലാഹു അലൈഹിവസല്ലം തമ്മിലുള്ള രഹസ്യ സംഭാഷണങ്ങളാണെന്നാണ്. ജിബ്‌രീൽ അലൈഹിസ്സലാമിന് പോലും അറിവില്ലാത്ത അർത്ഥങ്ങൾ അല്ലാഹു തന്റെ പ്രവാചകന് സല്ലല്ലാഹു അലൈഹിവസല്ലം വെളിപ്പെടുത്തിക്കൊടുത്തിരുന്നു. ചുരുക്കത്തിൽ, ഇവയുടെ യഥാർത്ഥ അർത്ഥം അല്ലാഹു വെളിപ്പെടുത്തിക്കൊടുക്കുന്നവർക്ക് മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ.
അലിഫ്-ലാം-മീം. ഈ വേദഗ്രന്ഥം, അതിൽ യാതൊരു സംശയവുമില്ലാത്തതാണ്. അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് (تقوى) ഇതൊരു മാർഗദർശിയാണ്. ഈ വചനങ്ങളിൽ അല്ലാഹുവിന്റെ അസ്തിത്വത്തെയും വിശേഷണങ്ങളെയും കുറിച്ചുള്ള അഗാധമായ ജ്ഞാനമുണ്ട്. 'അലിഫ്' എന്നത് അല്ലാഹുവിനെയും, 'ലാം' എന്നത് ജിബ്‌രീൽ അലൈഹിസ്സലാം എന്ന മലക്കിനെയും, 'മീം' എന്നത് മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം എന്ന പ്രവാചകനെയും സൂചിപ്പിക്കുന്നുവെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. വേദഗ്രന്ഥം എന്നത് അല്ലാഹുവിന്റെ വചനമാണ്, അതിൽ സത്യത്തിന്റെ പ്രകാശമുണ്ട്. അല്ലാഹുവിനെ ഭയപ്പെടുകയും (تقوى) അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഖുർആൻ നേർവഴി കാണിക്കുന്നത്. ഹൃദയത്തിൽ അല്ലാഹുവിനോടുള്ള ആദരവും ഭയവും സൂക്ഷിക്കുന്നവർക്ക് മാത്രമേ ഇതിലെ രഹസ്യങ്ങൾ (لطائف) വെളിപ്പെടുകയുള്ളൂ.
സത്യമാർഗ്ഗത്തിൽ (طريق الحقيقة) സഞ്ചരിക്കുന്നവർക്ക് ഇത്തരം അസ്പഷ്ടമായ വചനങ്ങളുടെ (متشابه) വ്യാഖ്യാനം വഴുക്കലുള്ള ഒരു പാതയാണ്. അറിവിൽ നിന്ന് വ്യതിചലിച്ചവരുടെ പാദങ്ങൾ ഇവിടെ ഇടറിപ്പോകുന്നു; അറിവിൽ അടിയുറച്ചവരുടെ (الراسخين فى العلم) ബുദ്ധികൾ പോലും ഇവിടെ വിസ്മയഭരിതരാകുന്നു. അല്ലാഹുവിനോടുള്ള മര്യാദയുടെ ഭാഗമായി ചിലർ ഇതിൽ മൗനം പാലിക്കുകയും, 'ഇതെല്ലാം നമ്മുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാണ്, ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നു' എന്ന് പറയുകയും ചെയ്തു. മറ്റു ചിലർ ഇതിന് വ്യാഖ്യാനങ്ങൾ നൽകിയെങ്കിലും, അവ ലക്ഷ്യത്തിൽ നിന്ന് വളരെ അകന്നതായിരുന്നു. എങ്കിലും, ശരീഅത്തിന്റെ ദൃഷ്ടിയിൽ അവ സ്വീകാര്യവും യുക്തിക്ക് നിരക്കുന്നതുമാണ്. ഈ വചനങ്ങളുടെ യഥാർത്ഥ പൊരുൾ ഗ്രഹിക്കാൻ സാധിക്കുന്നത് ബുദ്ധിമാന്മാർക്ക് (أولوا الباب) മാത്രമാണ്. എന്നാൽ അതും അവരുടെ സ്വന്തം ചിന്തകൊണ്ടല്ല, മറിച്ച് അല്ലാഹു നൽകുന്ന പ്രത്യേകമായ ഉൾക്കാഴ്ചയും (الهام) പ്രകാശവും കൊണ്ടാണ്. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് ലഭിക്കുന്ന ഈ ജ്ഞാനം കേവലം യുക്തിചിന്തയല്ല. അബ്ദുറഹ്മാൻ അൽ ബിസ്ത്വാമി റഹിമഹുള്ളാഹ് തന്റെ 'അൽ ഫവാഇഹുൽ മിസ്കിയ്യ'യിൽ രേഖപ്പെടുത്തുന്നു: ചില അമ്പിയാക്കൾക്ക് അല്ലാഹുവിന്റെ വഹ്‌യ് വഴിയും, ചില ഔലിയാക്കൾക്ക് പ്രകാശപൂർണ്ണമായ ഉൾക്കാഴ്ച (كشف) വഴിയും, ചില പണ്ഡിതന്മാർക്ക് സ്വീകാര്യമായ നിവേദനങ്ങളിലൂടെയും അക്ഷരങ്ങളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സത്യമെന്തെന്നാൽ, ഈ ഉമ്മത്തിലെ ഭൂരിഭാഗം പേർക്കും അല്ലാഹു ഈ രഹസ്യങ്ങൾ മറച്ചുവെച്ചിരിക്കുന്നു. ഉന്നതവും നിമ്നവുമായ ലോകങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ചില പ്രത്യേക രഹസ്യങ്ങൾ മാത്രം അല്ലാഹു തന്റെ ഇഷ്ടദാസന്മാർക്ക് നൽകിയിട്ടുണ്ട്. 'തഅ്‌വീലാത്തു നജ്മിയ്യ'യിൽ പറയുന്നത്, ഖുർആനിൽ പരാമർശിച്ച നമസ്കാരത്തിന്റെ മൂന്ന് അവസ്ഥകൾ 'അലിഫ്-ലാം-മീം' (الم) എന്നതിൽ അടങ്ങിയിരിക്കുന്നു എന്നാണ്. അലിഫ് എന്നത് ഖിയാമിനെയും (നിന്നുള്ള അവസ്ഥ), ലാം എന്നത് റുകൂഇനെയും, മീം എന്നത് സുജൂദിനെയും സൂചിപ്പിക്കുന്നു. വിശ്വാസികളുടെ മിഅ്‌റാജായ (معراج) നമസ്കാരത്തിൽ അല്ലാഹുവുമായി സംവദിക്കുന്ന അടിമയ്ക്ക്, 'ഞങ്ങളെ നേർവഴിയിലാക്കേണമേ' (اهدنا) എന്ന പ്രാർത്ഥനയ്ക്ക് മറുപടിയായി അല്ലാഹു ഹിദായത്ത് നൽകുന്നു. അസ്പഷ്ടമായ വചനങ്ങളും (متشابه) വ്യക്തമായ വചനങ്ങളും (محكم) പാരായണ പ്രതിഫലത്തിന്റെ കാര്യത്തിൽ തുല്യമാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി: 'ഖുർആനിലെ ഒരു അക്ഷരം പാരായണം ചെയ്താൽ പത്ത് നന്മയുണ്ട്. അലിഫ്-ലാം-മീം എന്നത് ഒരു അക്ഷരമല്ല, മറിച്ച് അലിഫ് ഒരു അക്ഷരമാണ്, ലാം ഒരു അക്ഷരമാണ്, മീം ഒരു അക്ഷരമാണ്'. അങ്ങനെ 'അലിഫ്-ലാം-മീം' പാരായണം ചെയ്യുമ്പോൾ ഒമ്പത് നന്മകൾ ലഭിക്കുന്നു. 'ദാലിക്കൽ കിതാബ്' (ذلِكَ الْكِتابُ) എന്നതിൽ 'അലിഫ്-ലാം-മീം' എന്നത് ഖുർആൻ എന്ന നാമത്തെ സൂചിപ്പിക്കുന്നു. മുൻ വേദങ്ങളിൽ വാഗ്ദാനം ചെയ്യപ്പെട്ട പൂർണ്ണമായ ഗ്രന്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മൂസാ അലൈഹിസ്സലാമിന് തൗറാത്ത് നൽകിയപ്പോൾ, അത് പഠിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം പരാതിപ്പെട്ടപ്പോൾ, അല്ലാഹു അരുളി: 'അവസാനത്തെ പ്രവാചകന് (മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം) ഞാൻ ഒരു ഗ്രന്ഥം നൽകും, അത് ഞാൻ എളുപ്പമാക്കും'. മുൻ വേദങ്ങളിലെ എല്ലാ അർത്ഥങ്ങളും മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഗ്രന്ഥത്തിൽ അല്ലാഹു സംഗ്രഹിച്ചു. അത് 114 അധ്യായങ്ങളായും, 30 ഭാഗങ്ങളായും, ഏഴ് ഭാഗങ്ങളായും, ഒടുവിൽ ഫാതിഹയിലെ ഏഴ് ആയത്തുകളായും, അതിലെ അർത്ഥങ്ങൾ 'ബിസ്മില്ലാഹി' എന്നതിലെ അക്ഷരങ്ങളായും അല്ലാഹു ചുരുക്കി നൽകി.
അലിഫ്-ലാം-മീം (الم) എന്ന അക്ഷരങ്ങളിലൂടെ അല്ലാഹു സൂറത്തുൽ ബഖറ ആരംഭിക്കുന്നു. തൗറാത്തിൽ അല്ലാഹു വാഗ്ദാനം ചെയ്തതും, മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമക്ക് അവതരിപ്പിച്ചു കൊടുത്തതുമായ വേദഗ്രന്ഥം ഇതാണെന്ന് ജൂതന്മാർ നിഷേധിച്ചപ്പോൾ, 'അതത്രേ ആ വേദഗ്രന്ഥം' (ذَلِكَ الْكِتَابُ) എന്ന് അല്ലാഹു പ്രഖ്യാപിച്ചു. 'സംശയമില്ലാത്തത്' (لا رَيْبَ) എന്നതിലെ 'റൈബ്' (ريب) എന്നത് മനസ്സിന്റെ അസ്വസ്ഥതയും ഉത്കണ്ഠയുമാണ്. സംശയം (شك) മനസ്സിനെ അസ്വസ്ഥമാക്കുന്നതുകൊണ്ട് അതിനെ 'റൈബ്' എന്ന് വിളിക്കുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി: 'നിന്നെ അസ്വസ്ഥമാക്കുന്നതിനെ വിട്ട് അസ്വസ്ഥതയില്ലാത്തതിലേക്ക് നീ നീങ്ങുക'. സത്യം (صدق) മനസ്സിന് ശാന്തത നൽകുന്നു. ഈ വേദഗ്രന്ഥത്തിൽ സംശയത്തിന് സ്ഥാനമില്ല എന്നത് അതിന്റെ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്; മനുഷ്യർ സംശയിക്കുന്നുണ്ടോ ഇല്ലയോ എന്നത് അതിനെ ബാധിക്കുന്നില്ല. സൂര്യൻ പ്രകാശിക്കുന്നത് അന്ധൻ കാണാത്തതുകൊണ്ട് ഇല്ലാതാകുന്നില്ലല്ലോ. 'സന്മാർഗ്ഗം' (هدى) എന്നത് ദൈവഭയമുള്ളവർക്ക് (لِلْمُتَّقِينَ) മാത്രമായി ചുരുക്കിയത്, അവർ മാത്രമാണ് അതിന്റെ പ്രകാശത്തിൽ നിന്ന് ഗുണം സ്വീകരിക്കുന്നത് എന്നതുകൊണ്ടാണ്. 'തഖ്‌വ' (تقوى) എന്നാൽ അല്ലാഹുവിന്റെ കൽപ്പനകൾ പാലിച്ചും വിരോധിച്ചവ വെടിഞ്ഞും ശിക്ഷയ്ക്കും തനിക്കുമിടയിൽ ഒരു മറ (وقاية) തീർക്കുക എന്നതാണ്. യുദ്ധക്കളത്തിൽ ശത്രുവിനും തനിക്കുമിടയിൽ പരിച (ترس) വെക്കുന്നത് പോലെ, അല്ലാഹുവിന്റെ വിധിവിലക്കുകളെ ഒരു പരിചയാക്കി മാറ്റുന്നവനാണ് മുത്തഖീങ്ങൾ. ഇതിന് മൂന്ന് പദവികളുണ്ട്.
"ആരാണ് ഈ മുത്തഖികൾ (المتقون)? അവർ അദൃശ്യത്തിൽ (الغيب) ദൃഢമായി വിശ്വസിക്കുന്നവരാണ്. കേവലം ബാഹ്യമായ കാഴ്ചകൾക്കപ്പുറം, ഹൃദയത്തിന്റെ ഉൾക്കാഴ്ചയാൽ (بصيرة) അവർ അല്ലാഹുവിന്റെ അസ്തിത്വത്തിലും അവന്റെ ഏകത്വത്തിലും, മലക്കുകളിലും, വേദഗ്രന്ഥങ്ങളിലും, പ്രവാചകന്മാരിലും, അന്ത്യനാളിലും, ഖദറിലും (ദൈവിക വിധി) ഉറച്ച വിശ്വാസം പുലർത്തുന്നു. ഈ അദൃശ്യ ലോകത്തിന്റെ നിഗൂഢതകളെയും, അതിലെ ദൈവിക രഹസ്യങ്ങളെയും അവർ ഹൃദയം കൊണ്ട് അംഗീകരിക്കുന്നു.
അവർ നമസ്കാരം (الصلاة) യഥാവിധി നിലനിർത്തുന്നവരാണ്. കേവലം ശാരീരികമായ ചലനങ്ങളോ വാക്കുകളോ അല്ല, മറിച്ച് ഹൃദയസാന്നിധ്യത്തോടും (حضور القلب), ഭക്തിയോടും (خشوع), അല്ലാഹുവുമായുള്ള ആത്മീയ സംഭാഷണമായും (مناجاة) അവർ നമസ്കാരത്തെ കാണുന്നു. നമസ്കാരം അവർക്ക് ആത്മാവിന്റെ മിഅ്റാജ് (معراج) ആണ്, അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗ്ഗമാണ്. അതിന്റെ ബാഹ്യരൂപം പോലെ തന്നെ ആന്തരികമായ ചൈതന്യവും അവർക്ക് പ്രധാനമാണ്.
നാം അവർക്ക് നൽകിയതിൽ നിന്ന് അവർ ചിലവഴിക്കുകയും (ينفقون) ചെയ്യുന്നു. ഇത് കേവലം ധനം മാത്രമല്ല, മറിച്ച് അല്ലാഹു അവർക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങളിൽ നിന്നും – അറിവ്, സമയം, ആരോഗ്യം, കഴിവുകൾ, ആത്മീയമായ അവസ്ഥകൾ – എല്ലാം അവന്റെ മാർഗ്ഗത്തിൽ, അവന്റെ സൃഷ്ടികൾക്കായി അവർ ഉദാരമായി ചിലവഴിക്കുന്നു. തങ്ങളുടെ ഉടമസ്ഥതയിലുള്ളതെല്ലാം അല്ലാഹുവിന്റെ അമാനത്താണെന്ന് (അമാനത്ത്) അവർ തിരിച്ചറിയുന്നു, അതിൽ നിന്ന് അവന്റെ തൃപ്തിക്കായി അവർ ചിലവഴിക്കുന്നു."
റൂഹുൽ ബയാൻ തഫ്സീറിലെ ഈ ഭാഗം ദൈവഭയത്തിന്റെ (تقوى) മൂന്ന് തലങ്ങളെ വിവരിക്കുന്നു. ഒന്നാമത്തേത്, അവിശ്വാസത്തിൽ നിന്ന് വിട്ടുനിന്നുകൊണ്ട് ശാശ്വതമായ നരകശിക്ഷയിൽ നിന്ന് രക്ഷനേടലാണ്. രണ്ടാമത്തേത്, പാപകരമായ എല്ലാ കാര്യങ്ങളിൽ നിന്നും—അത് ചെറിയ പാപങ്ങളാണെങ്കിൽ പോലും—വിട്ടുനിൽക്കുക എന്നതാണ്. ഇതാണ് ശരീഅത്തിൽ പൊതുവെ ദൈവഭയം (تقوى) എന്ന് അറിയപ്പെടുന്നത്. മൂന്നാമത്തേത്, ഹൃദയത്തെ അല്ലാഹുവിൽ (حق عز وجل) നിന്ന് വ്യതിചലിപ്പിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും മനസ്സിനെ ശുദ്ധീകരിക്കുകയും പൂർണ്ണമായി അവനിലേക്ക് തിരിയുകയും ചെയ്യുക എന്നതാണ്. ഇതാണ് യഥാർത്ഥ ദൈവഭയം (تقوى حقيقية). പ്രവാചകന്മാരുടെ (عليهم السلام) ഉന്നത പദവി ഇതാണ്; അവർക്ക് പ്രവാചകത്വത്തിന്റെയും (نبوة) വിലായത്തിന്റെയും (ولاية) പദവികൾ ഒരുപോലെ ലഭിച്ചു. ഭൗതിക ലോകത്തെ കാര്യങ്ങൾ അവരെ ആത്മീയ ഉന്നമനത്തിൽ നിന്ന് തടഞ്ഞില്ല. ഇസ്‌ലാമിക മാർഗ്ഗദർശനം (هداية) പൊതുജനങ്ങൾക്ക് ഇസ്‌ലാമിലൂടെയും, പ്രത്യേക വിഭാഗത്തിന് ഇഖ്‌സാനിലൂടെയും (إحسان), അതിവിശിഷ്ടർക്ക് മറകൾ നീങ്ങി സത്യം നേരിട്ട് ദർശിക്കുന്നതിലൂടെയുമാണ് ലഭിക്കുന്നത്. നജ്മുദ്ദീൻ കുബ്‌റ റഹിമഹുള്ളാഹിന്റെ വ്യാഖ്യാനപ്രകാരം, അല്ലാഹുവിനോട് ചെയ്ത ഉടമ്പടി (عهد) പാലിക്കുന്നവരാണ് മുത്തഖീങ്ങൾ. ഇമാം ഇബ്‌നു സീരീൻ, അബൂ യസീദ് അൽ ബസ്താമി, ഇമാം അബൂ ഹനീഫ (റഹിമഹുള്ളാഹ്) എന്നിവരുടെ ജീവിതത്തിലെ സൂക്ഷ്മതകൾ—ചെറിയ കാര്യങ്ങളിൽ പോലും മറ്റുള്ളവരുടെ അവകാശം ഹനിക്കപ്പെടാതിരിക്കാനുള്ള അവരുടെ ജാഗ്രത—ഇവിടെ ഉദാഹരണമായി വിവരിക്കുന്നു. വിശ്വാസം (إيمان) എന്നത് ഹൃദയം കൊണ്ടുള്ള അംഗീകാരമാണ്. വിശ്വാസി അല്ലാഹുവിനെ വിശ്വസിക്കുന്നു, അല്ലാഹു തന്റെ ഔദാര്യം കൊണ്ട് അടിമകളെ ശിക്ഷയിൽ നിന്ന് സുരക്ഷിതരാക്കുന്നു. ശരീഅത്തിൽ വിശ്വാസം എന്നത് ഹൃദയം കൊണ്ടുള്ള വിശ്വാസവും, നാവുകൊണ്ടുള്ള പ്രഖ്യാപനവും, അവയവങ്ങൾ കൊണ്ടുള്ള കർമ്മവുമാണ്.
വിശ്വാസം (ഇമാൻ) എന്നത് കേവലം ബാഹ്യമായ ഒരു പ്രകടനമല്ല, മറിച്ച് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള സത്യപ്പെടുത്തലാണ് (തസ്ദീഖ്). ഒരാൾ പുറമെ മുസ്ലിമായി കാണപ്പെട്ടാലും ഉള്ളിൽ സത്യപ്പെടുത്താത്തവനാകാം. മൗലാനാ അബൂ സഊദ് റഹിമഹുള്ളാഹ് തന്റെ തഫ്സീറിൽ വ്യക്തമാക്കുന്നത് പ്രകാരം, നമ്മുടെ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം കൊണ്ടുവന്ന കാര്യങ്ങൾ—ഏകദൈവ വിശ്വാസം (തൗഹീദ്), പ്രവാചകത്വം (നബുവ്വത്ത്), പരലോക ജീവിതം (ബഅ്സ്), പ്രതിഫലം (ജസാഅ്) തുടങ്ങിയവ—അനിവാര്യമായും വിശ്വസിക്കലാണ് വിശ്വാസത്തിന്റെ അടിസ്ഥാനം. വിശ്വാസത്തിന് കേവലം ഹൃദയത്തിലെ സത്യപ്പെടുത്തൽ മതിയോ അതോ നാവുകൊണ്ടുള്ള അംഗീകാരവും (ഇഖ്‌റാർ) അനിവാര്യമാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ശൈഖ് അശ്അരി റഹിമഹുള്ളാഹിന്റെ അഭിപ്രായത്തിൽ ഹൃദയത്തിലെ സത്യപ്പെടുത്തൽ മതിയാകും. എന്നാൽ ഇമാം അബൂ ഹനീഫ റഹിമഹുള്ളാഹിന്റെ മദ്ഹബ് പ്രകാരം നാവുകൊണ്ടുള്ള അംഗീകാരവും വിശ്വാസത്തിന്റെ ഭാഗമാണ്. ഇതാണ് സത്യസന്ധമായ വീക്ഷണം. കർമ്മങ്ങൾ വിശ്വാസത്തിന്റെ ഭാഗമാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ചകളുണ്ട്. ഹൃദയത്തിൽ വിശ്വസിക്കാത്തവൻ കപടവിശ്വാസിയും (മുനാഫിഖ്), നാവുകൊണ്ട് അംഗീകരിക്കാത്തവൻ അവിശ്വാസിയും (കാഫിർ), കർമ്മങ്ങളിൽ വീഴ്ച വരുത്തുന്നവൻ പാപിയുമാണ് (ഫാസിഖ്). അദൃശ്യമായ കാര്യങ്ങൾ (ഗൈബ്) എന്നത് ഇന്ദ്രിയങ്ങൾക്കോ ബുദ്ധിക്കോ നേരിട്ട് ഗ്രഹിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. ഇതിൽ അല്ലാഹുവിന് മാത്രം അറിയുന്നവയും, പ്രവാചകന്മാരിലൂടെയും വേദങ്ങളിലൂടെയും നമുക്ക് അറിവ് ലഭിച്ചവയും ഉൾപ്പെടുന്നു. അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുക (യൂമിനൂന ബിൽ ഗൈബ്) എന്നത് വിശ്വാസികളുടെ ഉന്നതമായ പദവിയാണ്. അബ്ദുല്ലാഹിബ്നു മസ്ഊദ് റളിയള്ളാഹു അൻഹു പറഞ്ഞതുപോലെ, പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയെ നേരിൽ കാണാതെ വിശ്വസിക്കുന്നതാണ് ഏറ്റവും ഉത്തമമായ വിശ്വാസം. ഇസ്‌ലാം, ഈമാൻ, ഇഹ്‌സാൻ എന്നിവയെക്കുറിച്ച് ജിബ്‌രീൽ അലൈഹിസ്സലാം പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയോട് ചോദിച്ച പ്രസിദ്ധമായ ഹദീസിൽ, അല്ലാഹുവിനെ കാണുന്നുവെന്ന ബോധത്തോടെ ആരാധിക്കുന്നതാണ് ഇഹ്‌സാൻ എന്ന് പഠിപ്പിക്കുന്നു.
റൂഹുൽ ബയാൻ തഫ്സീറിന്റെ വെളിച്ചത്തിൽ, 'അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുകയും, നഗ്നപാദരും ദരിദ്രരുമായ ആട്ടിടയന്മാർ കെട്ടിട നിർമ്മാണത്തിൽ മത്സരിക്കുകയും ചെയ്യുക' എന്ന ഹദീസിലെ പരാമർശം അന്ത്യനാളിന്റെ അടയാളങ്ങളെ സൂചിപ്പിക്കുന്നു. തുടർന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം ഉമർ റളിയള്ളാഹു അൻഹുവിനോട് ചോദിച്ചു: 'ആ വന്നത് ആരാണെന്ന് നിനക്കറിയാമോ?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവും റസൂലുമാണ് കൂടുതൽ അറിയുന്നവർ.' അവിടുന്ന് പറഞ്ഞു: 'അത് ജിബ്‌രീൽ അലൈഹിസ്സലാം ആണ്, നിങ്ങളുടെ ദീനിനെ പഠിപ്പിക്കാൻ വന്നതാണ്.' നജ്മുദ്ദീൻ കുബ്റാ ഖുദ്ദിസ സിർറുഹു തന്റെ തഅ്‌വീലാത്തിൽ പറയുന്നു: 'അദൃശ്യമായതിൽ വിശ്വസിക്കുന്നു' (يؤمنون بالغيب) എന്നതിനർത്ഥം അല്ലാഹു നൽകിയ ആത്മീയ പ്രകാശം (نور) കൊണ്ട് ഹൃദയത്തിൽ കാണുന്നു എന്നാണ്. സത്യവിശ്വാസി അല്ലാഹുവിന്റെ പ്രകാശത്താൽ കാണുന്നു എന്ന ഹദീസ് ഇതിനെ സാധൂകരിക്കുന്നു. അദൃശ്യം (غيب) രണ്ട് വിധമാണ്; ഒന്ന്, നിന്നിൽ നിന്ന് മറഞ്ഞതും, മറ്റൊന്ന് നീ മറഞ്ഞുപോയതും. ആത്മീയ ലോകം (عالم الأرواح) നിന്നിൽ നിന്ന് മറഞ്ഞതാണ്, കാരണം 'അലസ്തു ബിറബ്ബിക്കും' എന്ന ഉടമ്പടി വേളയിൽ നീ അവിടെ ഹാജറായിരുന്നു. എന്നാൽ ഭൗതിക ശരീരവുമായി ബന്ധപ്പെട്ടപ്പോൾ നീ അത് മറന്നു. രണ്ടാമത്തേത്, അല്ലാഹുവിന്റെ സാമീപ്യമാണ് (حضرة الربوبية). നീ അവനിൽ നിന്ന് അകന്നതല്ല, മറിച്ച് നിന്റെ അസ്തിത്വം കൊണ്ട് നീ അവനിൽ നിന്ന് മറഞ്ഞുപോയതാണ്. അവൻ നിനക്ക് ഏറ്റവും അടുത്താണ്, 'നാം അവനോട് അവന്റെ പിരടിയിലെ ഞരമ്പിനേക്കാൾ അടുത്താണ്' എന്ന് അല്ലാഹു പറയുന്നു. ശൈഖ് സഅ്ദി പാടുന്നു: 'എന്റെ പ്രിയതമൻ എന്നേക്കാൾ അടുത്താണ്, എന്നിട്ടും ഞാൻ അവനിൽ നിന്ന് അകന്നവനാണ് എന്നതാണ് അത്ഭുതം.' തുടർന്ന് 'നമസ്കാരം നിലനിർത്തുന്നു' (ويقيمون الصلاة) എന്നതിനെക്കുറിച്ച് പറയുന്നു. നമസ്കാരം (صلاة) എന്നത് പ്രാർത്ഥന, സ്തുതി, പാരായണം, കാരുണ്യം എന്നീ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. നമസ്കാരം നിലനിർത്തുക എന്നതിനർത്ഥം അതിന്റെ ബാഹ്യമായ ഫർളുകളും സുന്നത്തുകളും പാലിക്കുന്നതിനോടൊപ്പം, ഹൃദയസാന്നിധ്യത്തോടെയും ഭക്തിയോടെയും (خشوع) അല്ലാഹുവിലേക്ക് തിരിയുക എന്നതാണ്. ഇബ്രാഹിം നഖഈ റഹിമഹുള്ളാഹ് പറയുന്നു: 'ആരെങ്കിലും റുകൂഉം സുജൂദും വേഗത്തിൽ ചെയ്യുന്നത് കണ്ടാൽ അവന്റെ കുടുംബത്തോട് കരുണ കാണിക്കുക.' ഹാതിം അസ്സായിദ് റഹിമഹുള്ളാഹ് തന്റെ നമസ്കാരത്തെക്കുറിച്ച് പറയുന്നു: 'നമസ്കാര സമയം ആകുമ്പോൾ ഞാൻ പൂർണ്ണമായി വുളൂഅ് എടുക്കുന്നു. ശേഷം എന്റെ അവയവങ്ങൾ ശാന്തമാകുന്നതുവരെ കാത്തിരിക്കുന്നു. കഅ്ബ എന്റെ പുരികങ്ങൾക്കിടയിലും, മഖാമു ഇബ്രാഹിം എന്റെ നെഞ്ചിന് നേരെയും, അല്ലാഹു എന്റെ മുകളിൽ എന്റെ ഹൃദയത്തിലുള്ളത് അറിയുന്നവനായും ഞാൻ സങ്കൽപ്പിക്കുന്നു.'
ഹസ്രത്ത് ഹാതിം അൽ-അസം റഹിമഹുള്ളാഹ് തന്റെ നമസ്കാരത്തെക്കുറിച്ച് വിവരിക്കുന്നു: 'ഞാൻ സിറാത്ത് പാലത്തെ മുന്നിലും, സ്വർഗ്ഗത്തെ വലതുഭാഗത്തും, നരകത്തെ ഇടതുഭാഗത്തും, മലക്കുൽ മൗത്തിനെ പിന്നിലും സങ്കൽപ്പിക്കുന്നു. ഇത് എന്റെ അവസാനത്തെ നമസ്കാരമാണെന്ന് ഞാൻ കരുതുന്നു.' തുടർന്ന് അദ്ദേഹം അതീവ ഭക്തിയോടെ തക്ബീർ ചൊല്ലുകയും, ചിന്താപൂർവ്വം ഖുർആൻ പാരായണം ചെയ്യുകയും, വിനയത്തോടെ റുകൂഅ് ചെയ്യുകയും, താഴ്മയോടെ സുജൂദ് ചെയ്യുകയും ചെയ്യുന്നു. ശേഷം പൂർണ്ണതയോടെ ഇരുന്ന്, പ്രതീക്ഷയോടെ തശഹ്ഹുദ് ചൊല്ലി, സുന്നത്തായ രീതിയിൽ സലാം വീട്ടുന്നു. ആ നമസ്കാരത്തെ ഇഖ്ലാസ് (إخلاص) അഥവാ നിഷ്കളങ്കതയിൽ സമർപ്പിക്കുന്നു. ഭയവും (خوف) പ്രതീക്ഷയും (رجاء) ഇടയിൽ നിന്നുകൊണ്ട് ക്ഷമ കൈക്കൊള്ളാൻ പ്രതിജ്ഞ ചെയ്യുന്നു. ഇത് കേട്ട ആസിം റഹിമഹുള്ളാഹ് കരഞ്ഞുകൊണ്ട് പറഞ്ഞു: 'ഇത്രയും ഉന്നതമായ ഒരു നമസ്കാരം ഞാൻ ഇതുവരെ നിർവ്വഹിച്ചിട്ടില്ല.' നമസ്കാരം എന്നത് അല്ലാഹുവിന്റെ കൽപ്പനയാണ്. 'നമസ്കാരം നിലനിർത്തുക' (أقيموا الصلاة) എന്ന കൽപ്പന പ്രകാരം, അതിനെ കൃത്യസമയത്ത് ജമാഅത്തായി, ഖുശൂഅ് (خشوع) അഥവാ ഭക്തിയോടെ നിർവ്വഹിക്കണം. ജനങ്ങൾ നമസ്കാരത്തിന്റെ കാര്യത്തിൽ പല തട്ടിലാണ്. നമസ്കാരത്തെ നിഷേധിച്ച അബൂജഹലിനെപ്പോലെയുള്ളവർക്ക് നരകമാണ് പ്രതിഫലം. നമസ്കാരം പാഴാക്കിയ വേദക്കാരെക്കുറിച്ച് അല്ലാഹു 'ഗയ്യ്' (غي) എന്ന നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. മടിയോടെ നമസ്കരിക്കുന്ന മുനാഫിഖുകൾക്ക് 'വയ്ൽ' (ويل) എന്ന നരകമാണ്. നമസ്കാരം കൃത്യസമയത്ത് നിർവ്വഹിക്കാത്തവർക്ക് കഠിനമായ ശിക്ഷയുണ്ട്. എന്നാൽ, പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം മാതൃകയാക്കിയ ഉത്തമരായ വിശ്വാസികൾ നമസ്കാരത്തെ അതിന്റെ എല്ലാ നിബന്ധനകളോടും കൂടി കൃത്യമായി നിർവ്വഹിക്കുന്നു. അവർക്ക് അല്ലാഹു ഫിർദൗസ് (فردوس) എന്ന ഉന്നത സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നു. ജമാഅത്തായി നമസ്കരിക്കുക എന്നത് ഫർള് കിഫായ (فرض كفاية) ആകുന്നു.
ഷാഫിഈ മദ്ഹബ് പ്രകാരം ജമാഅത്തായി നമസ്കരിക്കുന്നത് സുന്നത്താണ്. ഒരാൾ തനിച്ച് നമസ്കരിച്ചാൽ നമസ്കാരം സാധുവാകും, എന്നാൽ ജമാഅത്തിന്റെ ശ്രേഷ്ഠത (فضل الجماعة) നഷ്ടപ്പെടും. ഇമാം അഹ്മദ് ബിൻ ഹമ്പൽ (റഹിമഹുള്ളാഹ്) അഭിപ്രായപ്പെടുന്നത് ജമാഅത്ത് ഫർളാണെന്നാണ്. നമ്മുടെ വീക്ഷണത്തിൽ അത് ഫർളല്ലെങ്കിലും, ഒരു മുസ്ലിം അത് മുടങ്ങാതെ സൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. അല്ലാഹു പറയുന്നു: 'നമ്മുടെ ജനമേ, അല്ലാഹുവിന്റെ ക്ഷണിക്കുന്നവന് ഉത്തരം നൽകുക'. ചില പണ്ഡിതന്മാർ പറയുന്നത്, ഇവിടെ 'ക്ഷണിക്കുന്നവൻ' (داعي) എന്നത് അഞ്ചുനേരത്തെ നമസ്കാരത്തിന് വിളിക്കുന്ന മുഅദ്ദിനുകളാണ് എന്നാണ്. ജമാഅത്ത് ഉപേക്ഷിക്കുന്നവൻ മദ്യപാനിയെക്കാളും, അന്യായമായി ഒരാളെ കൊല്ലുന്നവനെക്കാളും, ഏഷണി പറയുന്നവനെക്കാളും, മാതാപിതാക്കളെ വേദനിപ്പിക്കുന്നവനെക്കാളും, മന്ത്രവാദിയെക്കാളും, ജ്യോതിഷിയെക്കാളും, പരദൂഷണം പറയുന്നവനെക്കാളും മോശമാണ്. അവൻ തൗറാത്തിലും ഇൻജീലിലും സബൂറിലും ഖുർആനിലും ശപിക്കപ്പെട്ടവനാണ്. മലക്കുകളുടെ നാവുകൊണ്ടും അവൻ ശപിക്കപ്പെട്ടിരിക്കുന്നു. അവൻ രോഗിയായാൽ സന്ദർശിക്കരുത്, മരിച്ചാൽ ജനാസയിൽ പങ്കെടുക്കരുത്. നബി (സല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'ജമാഅത്ത് ഉപേക്ഷിക്കുന്നവൻ എന്നിൽപ്പെട്ടവനല്ല, ഞാൻ അവനിൽപ്പെട്ടവനുമല്ല. അവന്റെ ഒരു സുന്നത്തോ ഫർളോ അല്ലാഹു സ്വീകരിക്കുകയില്ല'. അവർ ഈ അവസ്ഥയിൽ മരിച്ചാൽ നരകമാണ് അവർക്ക് കൂടുതൽ അർഹമായത്. നബി (സല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'ജനങ്ങൾക്ക് നമസ്കരിക്കാൻ ഒരാളെ ഏൽപ്പിച്ച്, ജമാഅത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ വീടുകൾ കത്തിച്ചുകളയാൻ ഞാൻ ആഗ്രഹിക്കുന്നു'. ഇത് ജമാഅത്ത് ഉപേക്ഷിക്കുന്നവരുടെ വീട് കത്തിക്കുന്നത് അനുവദനീയമാണെന്ന് സൂചിപ്പിക്കുന്നു, കാരണം നബി (സല്ലല്ലാഹു അലൈഹിവസല്ലം) ഒരു പാപത്തിന് മുതിരുകയില്ല. സുന്നത്ത് മുഅക്കദ ഉപേക്ഷിച്ചാൽ വീട് കത്തിക്കാമെങ്കിൽ, ഫർളും വാജിബും ഉപേക്ഷിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിക്കുക. ഇബ്നു അബ്ബാസ് (റളിയള്ളാഹു അൻഹുമാ) പറയുന്നു: നബി (സല്ലല്ലാഹു അലൈഹിവസല്ലം) ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവുമായി നിയോഗിക്കപ്പെട്ടു, അത് സത്യപ്പെടുത്തിയപ്പോൾ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ജിഹാദ് എന്നിവ കൂട്ടിച്ചേർക്കപ്പെട്ടു. മിഅ്റാജ് രാവിലാണ് അഞ്ചുനേരത്തെ നമസ്കാരം നിർബന്ധമാക്കിയത്. അല്ലാഹുവുമായുള്ള ഏറ്റവും വലിയ സാമീപ്യവും സംഭാഷണവുമാണ് മിഅ്റാജ്. അല്ലാഹു തന്റെ ദാസനെ തന്നിലേക്ക് അടുപ്പിക്കുന്ന ഏറ്റവും വലിയ ആരാധനയാണ് നമസ്കാരം. നബി (സല്ലല്ലാഹു അലൈഹിവസല്ലം) മിഅ്റാജ് രാവിൽ മലക്കുകളുടെ ആരാധനകൾ കണ്ടു. മലക്കുകളിൽ ചിലർ റുകൂഇലും ചിലർ സുജൂദിലുമാണ്. അല്ലാഹു തന്റെ ഉമ്മത്തിന് മലക്കുകളുടെ ആരാധനയുടെ പ്രതിഫലം അഞ്ചുനേരത്തെ നമസ്കാരത്തിലൂടെ നൽകി. നമസ്കാരങ്ങൾ രണ്ട്, മൂന്ന്, നാല് റക്അത്തുകളാക്കിയത് മലക്കുകളുടെ ചിറകുകളുടെ എണ്ണത്തിന് അനുസരിച്ചാണ്. അഞ്ചുനേരത്തെ നമസ്കാരം എന്നത് അല്ലാഹു നൽകിയ ഇളവാണ്. ഓരോ നമസ്കാരത്തിനും പത്ത് പ്രതിഫലം വീതം അമ്പത് നമസ്കാരത്തിന്റെ പ്രതിഫലം അല്ലാഹു നൽകുന്നു.
അഞ്ചു നേരത്തെ നമസ്കാരങ്ങൾ നിശ്ചയിച്ചതിലെ രഹസ്യം ഇതാണ്: മുൻകാല സമുദായങ്ങളിൽ ഈ നമസ്കാരങ്ങൾ വ്യത്യസ്ത സമയങ്ങളിലായാണ് നിർവഹിക്കപ്പെട്ടിരുന്നത്. എന്നാൽ അല്ലാഹു സുബ്ഹാനഹു വതആല അവയെല്ലാം നമ്മുടെ പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം അവർകൾക്കായി ഒരുമിച്ചു കൂട്ടി. കാരണം, ഇഹലോകത്തും പരലോകത്തുമുള്ള എല്ലാ ഉൽകൃഷ്ട ഗുണങ്ങളുടെയും സംഗമസ്ഥാനമാണ് അവിടുന്ന്. അവിടുത്തെ സമുദായവും അപ്രകാരം തന്നെ. ആദം അലൈഹിസ്സലാം സുബ്ഹി നമസ്കാരവും, ഇബ്രാഹീം അലൈഹിസ്സലാം ളുഹ്റും, യൂനുസ് അലൈഹിസ്സലാം അസ്റും, ഈസാ അലൈഹിസ്സലാം മഗ്‌രിബും, മൂസാ അലൈഹിസ്സലാം ഇശാഉം ആദ്യമായി നിർവഹിച്ചു. ഇതാണ് അഞ്ചു നമസ്കാരങ്ങൾ എന്ന ക്രമീകരണത്തിന്റെ രഹസ്യം. മറ്റൊരു അഭിപ്രായപ്രകാരം, ആദം അലൈഹിസ്സലാം അഞ്ചു നമസ്കാരങ്ങളും നിർവഹിച്ചിരുന്നു, പിന്നീട് അവ പ്രവാചകന്മാർക്കിടയിൽ വിഭജിക്കപ്പെടുകയായിരുന്നു. വിത്‌ർ നമസ്കാരം ആദ്യമായി നിർവഹിച്ചത് നമ്മുടെ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം അവർകളാണ്, അത് മിഅ്‌റാജ് രാവിലായിരുന്നു. അതുകൊണ്ടാണ് 'എന്റെ റബ്ബ് എനിക്ക് ഒരു നമസ്കാരം അധികമായി നൽകി' എന്ന് അവിടുന്ന് അരുളിയത്. സുജൂദിലേക്ക് ആദ്യം കടന്നുവന്നത് ജിബ്‌രീൽ അലൈഹിസ്സലാം ആണ്, അതുകൊണ്ടാണ് അദ്ദേഹം പ്രവാചകന്മാരുടെ കൂട്ടുകാരനും സേവകനുമായത്. 'സുബ്ഹാനല്ലാഹ്' എന്ന് ആദ്യം പറഞ്ഞത് ജിബ്‌രീൽ അലൈഹിസ്സലാം ആണ്, 'അൽഹംദുലില്ലാഹ്' എന്ന് ആദം അലൈഹിസ്സലാം, 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നൂഹ് അലൈഹിസ്സലാം, 'അല്ലാഹു അക്ബർ' എന്ന് ഇബ്രാഹീം അലൈഹിസ്സലാം, 'ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യുൽ അളീം' എന്ന് നമ്മുടെ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം അവർകളും പറഞ്ഞു. ശൈഖ് ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പറയുന്നു: 'സൃഷ്ടികളുടെ കർമ്മങ്ങളിൽ അല്ലാഹുവിന്റെ ഇടപെടലില്ലാത്തതായി ഒന്നുമില്ല, അതിനാൽ ആരെയും കുറ്റപ്പെടുത്തരുത്. നിർബന്ധിത കർമ്മവും (ജബ്ർ - جبر) സ്വതന്ത്രമായ കർമ്മവും (ഇഖ്തിയാർ - اختيار) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഒരു ഉദാഹരണം ചിന്തിക്കുക. വിറയ്ക്കുന്ന കൈയും, ഒരാൾ പിടിച്ചു കുലുക്കുന്ന കൈയും തമ്മിലുള്ള വ്യത്യാസം പോലെയാണിത്. രണ്ടും ചലനമാണെങ്കിലും അവ രണ്ടും തുല്യമല്ല.' നമസ്കാരത്തിന്റെ തുടക്കം അതിന്റെ സ്ഥാപനമാണ് (ഇഖാമ - إقامة), തുടർന്ന് അതിന്റെ നിലനിൽപ്പും (ഇദാമ - إدام). ബാഹ്യവും ആന്തരികവുമായ നിബന്ധനകൾ പാലിച്ച് നമസ്കാരം നിലനിർത്തുക. നമസ്കാരത്തിന്റെ ഉള്ളടക്കം അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രവാഹങ്ങളെ (നഫഹാത്ത് - نفحات) സ്വീകരിക്കാനുള്ള സന്നദ്ധതയാണ്. വുളൂഇലെ ഓരോ ഘടകവും ആത്മീയ ശുദ്ധിയെ സൂചിപ്പിക്കുന്നു. കൈ കഴുകുന്നത് പാപങ്ങളിൽ നിന്നും മൃഗീയമായ സ്വഭാവങ്ങളിൽ നിന്നും മനസ്സിനെ ശുദ്ധീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു. മുഖം കഴുകുന്നത് ദുൻയാവിനോടുള്ള അമിത പ്രേമത്തിൽ നിന്ന് മനസ്സിനെ ശുദ്ധീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഖിബ്‌ലയിലേക്ക് തിരിയുക എന്നത് അല്ലാഹുവിലേക്കല്ലാതെ മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കാതിരിക്കലാണ്.
സത്യത്തെ (അല്ലാഹുവിനെ) എല്ലാ വസ്തുക്കളേക്കാളും വലുതായി ഹൃദയത്തിൽ കാണുകയെന്നതാണ് തക്ബീർ (تكبير). ആഗ്രഹത്തിലും സ്നേഹത്തിലും മഹത്വത്തിലും അല്ലാഹുവിനെ മാത്രം മുൻനിർത്തുക. തക്ബീറിനോടൊപ്പം നിയ്യത്ത് (نية) ചേർത്തുവെക്കുന്നത്, അല്ലാഹുവിനോടുള്ള ആത്മാർത്ഥമായ തേട്ടം മറ്റെല്ലാത്തിനെയും അവഗണിച്ചുകൊണ്ടായിരിക്കണം എന്നതിലേക്കുള്ള സൂചനയാണ്. അല്ലാഹു അല്ലാത്തതിനെ ആഗ്രഹിക്കുന്നവൻ യഥാർത്ഥത്തിൽ അവനെയാണ് വലുതാക്കുന്നത്. അപ്പോൾ അവന്റെ നമസ്കാരം പൂർണ്ണമാകുന്നില്ല. 'അല്ലാഹു അക്ബർ' എന്ന് പറയുന്നതിന് പകരം മറ്റൊന്നിനെ വലുതാക്കിയാൽ നമസ്കാരം സാധുവാകില്ല. വലതു കൈ ഇടതു കൈക്ക് മുകളിൽ നെഞ്ചിൽ വെക്കുന്നത്, ഉടമസ്ഥന്റെ മുന്നിൽ അടിമത്തത്തിന്റെ അടയാളം കാണിക്കാനും ഹൃദയത്തെ അന്യമായ ചിന്തകളിൽ നിന്ന് സംരക്ഷിക്കാനുമാണ്. ഖുർആൻ പാരായണം തുടങ്ങുമ്പോൾ 'വജ്ജഹ്തു' (وجهت) എന്ന് ചൊല്ലുന്നത്, അല്ലാഹു അല്ലാത്തതിലേക്കുള്ള ചായ്‌വുകളിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിക്കുന്നതിനാണ്. ഫാതിഹ ഓതൽ നിർബന്ധമായത്, അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രവാഹങ്ങളെ (نفحات) തേടാനും അവന് സ്തുതി അർപ്പിക്കാനുമാണ്. നമസ്കാരത്തിലെ നിൽപ്പ്, റുകൂഅ്, സുജൂദ് എന്നിവ ആത്മാവ് താൻ വന്ന ലോകത്തേക്ക് തിരിച്ചുപോകുന്നതിന്റെ പ്രതീകമാണ്. നിൽപ്പ് മനുഷ്യന്റെയും, റുകൂഅ് മൃഗങ്ങളുടെയും, സുജൂദ് സസ്യങ്ങളുടെയും പ്രത്യേകതയാണ്. ഈ ലോകത്ത് മനുഷ്യൻ അനുഭവിക്കുന്ന പരീക്ഷണങ്ങൾ ആത്മാവിന് ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരമാണ്. അല്ലാഹു പറയുന്നു: 'സൃഷ്ടികളെ ഞാൻ സൃഷ്ടിച്ചത് അവർക്ക് ലാഭം ലഭിക്കാനാണ്, എനിക്ക് ലാഭം ലഭിക്കാനല്ല.' ഈമാനുകൊണ്ടും സൽകർമ്മങ്ങൾ കൊണ്ടും മനുഷ്യൻ തന്റെ അഹങ്കാരത്തെ ഇല്ലാതാക്കി, ഉന്നതമായ ലക്ഷ്യത്തിലേക്ക് (علو الهمة) ഉയരുന്നു. റുകൂഇലൂടെ മൃഗസഹജമായ സ്വഭാവങ്ങളെ മറികടന്ന് ക്ഷമയും സഹനവും നേടുന്നു. സുജൂദിലൂടെ സസ്യസഹജമായ താഴ്മയിൽ നിന്ന് വിമോചനം നേടി, ശാശ്വതമായ വിജയം നൽകുന്ന ഖുശൂഅ് (خشوع) എന്ന ഉന്നത പദവിയിൽ എത്തുന്നു. ഇതാണ് മനുഷ്യൻ പേറിയ അമാനത്തിന്റെ (أمانة) പൂർണ്ണത.
റൂഹുൽ ബയാൻ എന്ന തഫ്സീറിൽ ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് വിവരിക്കുന്നു: മനുഷ്യൻ തന്റെ ജൈവികവും സസ്യതുല്യവുമായ അവസ്ഥകളെ മറികടന്ന്, സത്യദൈവത്തിന്റെ കാരുണ്യവായ്പുകൾക്ക് (نفحات) പാത്രീഭൂതനാകാൻ പരിശ്രമിക്കണം. തന്റെ അസ്തിത്വമെന്ന അഹന്തയെ (انانية) ഉഴിഞ്ഞുവെക്കുക എന്നത് നമസ്കരിക്കുന്നവരുടെ നിബന്ധനയാണ്. അല്ലാഹു പറയുന്നു: 'അവർ നമസ്കാരം നിലനിർത്തുകയും നാം അവർക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നു'. ഭാഷാപരമായി 'രിസ്ഖ്' (رزق) എന്നാൽ ദാനം എന്നാണർത്ഥം. എന്നാൽ സാങ്കേതികമായി ജീവികൾക്ക് പ്രയോജനപ്പെടുന്നതെന്തോ അതാണ് രിസ്ഖ്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വീക്ഷണത്തിൽ ഇത് ഹലാലും ഹറാമും ഉൾക്കൊള്ളുന്നുണ്ടെങ്കിലും, ഈ ആയത്തിൽ അത് ഹലാലിലേക്ക് മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. കാരണം, ഇത് സ്തുതിക്കപ്പെടുന്ന ഒരു സന്ദർഭമാണ്. അല്ലാഹുവിന്റെ നാമങ്ങളിൽ ബഹുവചനം പ്രയോഗിച്ചത് രാജാക്കന്മാരുടെ ശൈലിയാണ്. അല്ലാഹു രാജാധിരാജാവാണല്ലോ. അറബി ഭാഷയിൽ രാജാക്കന്മാർ തങ്ങളെത്തന്നെ വിശേഷിപ്പിക്കാൻ ഏകവചനവും ബഹുവചനവും പരോക്ഷനാമങ്ങളും ഉപയോഗിക്കാറുണ്ട്. ഖുർആൻ അറബി ഭാഷയിൽ അവതരിച്ചതിനാൽ അല്ലാഹു ഈ ശൈലികളെല്ലാം ഉപയോഗിച്ചിരിക്കുന്നു. എന്റെ ശൈഖ് പറഞ്ഞു: ഏകവചനം അല്ലാഹുവിന്റെ സത്തയെയും (ذات) ബഹുവചനം അവന്റെ നാമങ്ങളെയും വിശേഷണങ്ങളെയും (أسماء وصفات) സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ നാമങ്ങൾ പലതാണെങ്കിലും അവയെല്ലാം ഒരൊറ്റ സത്തയിലേക്ക് മടങ്ങുന്നതിനാൽ അവിടെ ഏകത്വത്തിന് ഭംഗം വരുന്നില്ല. 'ഇൻഫാഖ്' (ചെലവഴിക്കൽ) എന്നത് നന്മയുടെ മാർഗ്ഗത്തിൽ വിനിയോഗിക്കലാണ്. ഇത് നിർബന്ധമോ ഐച്ഛികമോ ആകാം. ശരിയത്തിന്റെ ആളുകൾ സമ്പത്താണ് ചെലവഴിക്കുന്നതെങ്കിൽ, ഹഖീഖത്തിന്റെ (ആത്മീയ സത്യത്തിന്റെ) ആളുകൾ തങ്ങളുടെ അവസ്ഥകളാണ് (أحوال) ചെലവഴിക്കുന്നത്. മൗലാനാ ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പറയുന്നു: 'പണം നൽകുന്നത് ഉദാരമതികൾക്ക് ചേർന്നതാണ്, എന്നാൽ സ്വന്തം ജീവൻ നൽകുന്നതാണ് പ്രണയിയുടെ ഉദാരത'. ധനികർ സമ്പത്തും, ആരാധകർ തങ്ങളുടെ കർമ്മങ്ങളും, ആരിഫുകൾ തങ്ങളുടെ ഹൃദയങ്ങളും, മുഹിബ്ബുകൾ തങ്ങളുടെ ആത്മാക്കളും അല്ലാഹുവിനായി സമർപ്പിക്കുന്നു. ചുരുക്കത്തിൽ, ധനികരുടെ ചെലവഴിക്കൽ പോക്കറ്റിൽ നിന്ന് പണം പുറത്തെടുക്കലാണ്, എന്നാൽ ഫഖീറുകളുടെ (ആത്മീയ ദരിദ്രരുടെ) ചെലവഴിക്കൽ ഹൃദയത്തിൽ നിന്ന് അല്ലാഹു അല്ലാത്തവയെ (أغيار) പുറന്തള്ളലാണ്. ഈ ആയത്തിൽ വിശ്വാസം (ഹൃദയം), നമസ്കാരം (ശരീരം), ചെലവഴിക്കൽ (സമ്പത്ത്) എന്നിവ പരാമർശിച്ചതിലൂടെ എല്ലാ ആരാധനകളും പൂർണ്ണമാകുന്നു.
ഖുൽഫാഉർറാശിദൂങ്ങളായ നാലുപേരുടെയും വിശേഷണങ്ങൾ ഈ സൂക്തങ്ങളിൽ അടങ്ങിയിരിക്കുന്നു. അബൂബക്കർ സിദ്ദീഖ് റളിയള്ളാഹു അൻഹുവിന്റെ ദൈവഭയം (تقوى) അല്ലാഹുവിന്റെ ഈ വചനത്തിൽ കാണാം: 'എന്നാൽ ആരെങ്കിലും ദാനം നൽകുകയും ദൈവഭയം (تقوى) സൂക്ഷിക്കുകയും ഏറ്റവും നല്ലതിനെ (അതായത് ലാ ഇലാഹ ഇല്ലല്ലാഹ്) സത്യപ്പെടുത്തുകയും ചെയ്താൽ...' (സൂറത്തുല്ലൈൽ: 5-6). ഉമറുൽ ഫാറൂഖ് റളിയള്ളാഹു അൻഹുവിന്റെ അദൃശ്യത്തിലുള്ള വിശ്വാസം (ايمان بالغيب) ഈ വചനത്തിൽ പ്രകടമാണ്: 'അല്ലാഹു നിനക്കും നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്കും മതിയാകുന്നവനാണ്' (സൂറത്തുൽ അൻഫാൽ: 64). ഉസ്മാൻ ദുന്നൂറൈൻ റളിയള്ളാഹു അൻഹുവിന്റെ നമസ്കാരനിഷ്ഠ (اقامة الصلاة) ഈ വചനത്തിൽ കാണാം: 'അല്ലെങ്കിൽ രാത്രിയുടെ യാമങ്ങളിൽ സുജൂദിലും ഖിയാമിലും നമസ്കരിച്ചുകൊണ്ട് ഭക്തിയോടെ നിൽക്കുന്നവനോ?' (സൂറത്തുസ്സുമർ: 9). അലി അൽ മുർത്തള റളിയള്ളാഹു അൻഹുവിന്റെ ദാനധർമ്മം (انفاق) ഈ വചനത്തിൽ വ്യക്തമാണ്: 'തങ്ങളുടെ സ്വത്തുക്കൾ രാത്രിയും പകലും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവർ...' (സൂറത്തുൽ ബഖറ: 274). സൂഫീവര്യന്മാരുടെ വീക്ഷണത്തിൽ ഔദാര്യം (سخاء) എന്നത് ആദ്യ പടിയാണ്, അതിനുശേഷം ഉദാരതയും (جود), തുടർന്ന് സ്വയം ത്യജിക്കലും (إيثار) വരുന്നു. തന്റെ പക്കലുള്ളതിൽ നിന്ന് കുറച്ചു നൽകി ബാക്കി വെക്കുന്നവൻ 'സഖാഅ്' ഉള്ളവനാണ്. ഭൂരിഭാഗവും നൽകി തനിക്കായി അല്പം മാത്രം കരുതിവെക്കുന്നവൻ 'ജൂദ്' ഉള്ളവനാണ്. എന്നാൽ കടുത്ത ദാരിദ്ര്യത്തിലും തന്റെ പക്കലുള്ള അല്പസ്വല്പം മറ്റുള്ളവർക്കായി നൽകുന്നവൻ 'ഈഥാർ' എന്ന ഉന്നത പദവിയിലുള്ളവനാണ്. ദാനധർമ്മങ്ങളിൽ ധാരാളം പുണ്യങ്ങളുണ്ട്. അബൂ അബ്ദില്ലാ അൽ ഹാരിസ് അർറാസി റഹിമഹുള്ളാഹ് പറയുന്നു: അല്ലാഹു തന്റെ ഒരു പ്രവാചകന് വഹ്‌യ് നൽകി: 'ഇന്ന വ്യക്തിയുടെ ആയുസ്സിന്റെ പകുതി ദാരിദ്ര്യത്തിലും പകുതി ഐശ്വര്യത്തിലുമാണ് ഞാൻ നിശ്ചയിച്ചിരിക്കുന്നത്. ഏത് ആദ്യം വേണമെന്ന് അവനോട് ചോദിക്കുക.' പ്രവാചകൻ ആ വ്യക്തിയോട് വിവരം പറഞ്ഞു. അവൻ ഭാര്യയോട് ആലോചിച്ചു. ഭാര്യ പറഞ്ഞു: 'ഐശ്വര്യം ആദ്യം തിരഞ്ഞെടുക്കൂ.' അവൻ പറഞ്ഞു: 'ഐശ്വര്യത്തിന് ശേഷം ദാരിദ്ര്യം വരുന്നത് വളരെ പ്രയാസകരമാണ്, എന്നാൽ ദാരിദ്ര്യത്തിന് ശേഷം ഐശ്വര്യം വരുന്നത് വളരെ ആസ്വാദ്യകരമാണ്.' ഭാര്യ പറഞ്ഞു: 'അല്ല, എന്റെ വാക്ക് കേൾക്കൂ.' അവൻ പ്രവാചകന്റെ അടുക്കൽ ചെന്ന് ഐശ്വര്യമുള്ള പകുതി ആദ്യം വേണമെന്ന് ആവശ്യപ്പെട്ടു. അല്ലാഹു അവന് ഐശ്വര്യം നൽകി. ഭാര്യ അവനോട് പറഞ്ഞു: 'ഈ അനുഗ്രഹം നിലനിൽക്കണമെങ്കിൽ നീ അല്ലാഹുവിന്റെ സൃഷ്ടികളോട് ഔദാര്യം (سخاء) കാണിക്കുക.' അവൻ തനിക്കായി ഒരു വസ്ത്രം വാങ്ങുമ്പോൾ ഒരു പാവപ്പെട്ടവന് കൂടി അതേപോലെ വാങ്ങുമായിരുന്നു. ഐശ്വര്യത്തിന്റെ കാലം അവസാനിച്ചപ്പോൾ അല്ലാഹു ആ പ്രവാചകന് വഹ്‌യ് നൽകി: 'അവന്റെ ആയുസ്സിന്റെ പകുതി ദാരിദ്ര്യത്തിലും പകുതി ഐശ്വര്യത്തിലുമാണ് ഞാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അവൻ എന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവനായി ഞാൻ കണ്ടു. നന്ദി (شكر) കൂടുതൽ അനുഗ്രഹങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അതിനാൽ അവന്റെ ബാക്കി ആയുസ്സും ഐശ്വര്യത്തിലായിരിക്കുമെന്ന് അവനെ അറിയിക്കുക.' മൗലാനാ ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പാടുന്നു: 'വിത്തിടുന്നവൻ തന്റെ കലവറ ശൂന്യമാക്കുന്നു, എന്നാൽ ആ വിത്ത് കൃഷിയിടത്തിൽ വളർന്നു ഫലം നൽകുന്നു. കലവറയിൽ തന്നെ സൂക്ഷിച്ചു വെക്കുന്നവന്റെ സമ്പത്ത് കാലത്തിന്റെ മാറ്റങ്ങൾ നശിപ്പിച്ചു കളയുന്നു.' ഹാഫിള് പറയുന്നു: 'ഖാറൂന്റെ നിധിശേഖരം കാലം കാറ്റിൽ പറത്തിക്കളഞ്ഞു, അതിനാൽ മൊട്ടുകൾ വിരിയുന്നതുപോലെ നിന്റെ സമ്പത്ത് ഒളിപ്പിച്ചു വെക്കാതെ വിതരണം ചെയ്യുക.' നജ്മുദ്ദീൻ കുബ്റാ റഹിമഹുള്ളാഹ് തന്റെ തഅ്‌വീലുകളിൽ പറയുന്നു: 'അവർക്ക് നാം നൽകിയതിൽ നിന്ന് ചെലവഴിക്കുന്നു' എന്നതിനർത്ഥം, അസ്തിത്വത്തിന്റെ വിശേഷണങ്ങളിൽ നിന്ന് അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നൽകുന്നു എന്നാണ്. അല്ലാഹുവും അടിമയും തമ്മിലുള്ള നമസ്കാരത്തിന്റെ പകുതി പൂർത്തിയാകുമ്പോൾ, അല്ലാഹുവിന്റെ നിത്യമായ കാരുണ്യം (عناية ازلية) അവനെ പൊതിയുകയും സാമീപ്യത്തിന്റെ പദവികളിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയോട് 'അടുക്കുക' (ادن) എന്ന് അല്ലാഹു കൽപിച്ചത് പോലെ, സത്യവിശ്വാസിയോട് 'സുജൂദ് ചെയ്യുക, അടുക്കുക' (وَاسْجُدْ وَاقْتَرِبْ) എന്ന് കൽപിക്കുന്നു. സുജൂദിന് ശേഷമുള്ള തശഹ്ഹുദ് അഹങ്കാരത്തിന്റെ മറകളിൽ നിന്ന് മോചനം നേടി അല്ലാഹുവിന്റെ ജമാലിനെ ദർശിക്കുന്നതിലേക്കുള്ള സൂചനയാണ്. സലാം വീട്ടുന്നത് ഇരുലോകങ്ങൾക്കും സമാധാനം നേരുന്നതിനും, അജ്ഞരായ ആളുകൾ അല്ലാഹുവിൽ നിന്ന് അകറ്റുന്ന സുഖഭോഗങ്ങളിലേക്ക് ക്ഷണിക്കുമ്പോൾ അവരോട് 'സലാം' പറഞ്ഞ് ഒഴിഞ്ഞുമാറുന്നതിനും വേണ്ടിയാണ്.
അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള ഈ വചനങ്ങളിൽ, അദൃശ്യമായതിലുള്ള വിശ്വാസം (إيمان بالغيب) എന്നത് ഹൃദയത്തിന്റെ ആഴങ്ങളിൽ വേരൂന്നിയ ഒരു ബോധ്യമാണ്. റൂഹുൽ ബയാൻ എന്ന ഗ്രന്ഥത്തിൽ ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് വിശദീകരിക്കുന്നത് പോലെ, അല്ലാഹുവിന്റെ അസ്തിത്വത്തെയും അവന്റെ വിശേഷണങ്ങളെയും കണ്ണുകൾ കൊണ്ട് കാണുന്നതിന് മുൻപേ ഹൃദയം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നതാണ് യഥാർത്ഥ വിശ്വാസം. ഇവിടെ 'ഗൈബ്' (غيب) എന്നത് ഇന്ദ്രിയങ്ങൾക്ക് അതീതമായ സത്യങ്ങളെ സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ ഏകത്വം (توحيد), മലക്കുകൾ, വേദഗ്രന്ഥങ്ങൾ, പ്രവാചകന്മാർ, അന്ത്യദിനം, വിധിവിശ്വാസം എന്നിവയിൽ ഉറച്ചു വിശ്വസിക്കുന്നവർക്ക് മാത്രമാണ് യഥാർത്ഥ മാർഗ്ഗദർശനം ലഭിക്കുന്നത്. ഈ വിശ്വാസം കേവലം വാചികമല്ല, മറിച്ച് ആത്മാവിനെ ശുദ്ധീകരിക്കുന്ന ഒരു പ്രകാശമാണ്. അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ലഭിക്കുന്ന 'കശ്ഫ്' (كشف) അഥവാ ആത്മീയ വെളിപാടുകൾ പോലും ഈ അദൃശ്യമായ സത്യങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമാണ്. അല്ലാഹുവിന്റെ ദൃഷ്ടിയിൽ വിശ്വാസികൾ എന്നത് തങ്ങളുടെ ഹൃദയങ്ങളെ അല്ലാഹുവിന്റെ സ്മരണയാൽ (ذكر) നിറയ്ക്കുകയും, അദൃശ്യമായ സത്യങ്ങളെ ദൃഢമായി ഉൾക്കൊള്ളുകയും ചെയ്യുന്നവരാണ്.
സത്യസാക്ഷാത്കാരം സിദ്ധിച്ചവർ (അഹ്‌ലുൽ ഹഖീഖ) നമസ്കാരത്തെ നിരന്തരമാക്കുന്നവരാണ്. 'തങ്ങളുടെ നമസ്കാരത്തിൽ സ്ഥിരത പുലർത്തുന്നവർ' (الَّذِينَ هُمْ عَلى صَلاتِهِمْ دائِمُونَ) എന്ന ഖുർആനിക വചനം ഇതിനെ സൂചിപ്പിക്കുന്നു. ചിലർ നമസ്കാരത്തെ നിലനിർത്തുന്നു, ആ നമസ്കാരം അവരെ സംരക്ഷിക്കുന്നു. 'തീർച്ചയായും നമസ്കാരം നീചവൃത്തികളിൽ നിന്നും അനാചാരങ്ങളിൽ നിന്നും തടയുന്നു' (إِنَّ الصَّلاةَ تَنْهى عَنِ الْفَحْشاءِ وَالْمُنْكَرِ) എന്ന് അല്ലാഹു അരുളിയല്ലോ. ഇവർ അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും (يُؤْمِنُونَ بِالْغَيْبِ) നമസ്കാരം നിലനിർത്തുകയും തങ്ങൾക്ക് നൽകപ്പെട്ടതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നു. അദൃശ്യലോകത്ത് തങ്ങൾക്കായി ഒരുക്കിവെക്കപ്പെട്ട പ്രതിഫലത്തെക്കുറിച്ച് അവർ ബോധവാന്മാരാണ്. 'എന്റെ സജ്ജനങ്ങളായ ദാസന്മാർക്കായി ഒരു കണ്ണും കാണാത്തതും, ഒരു കാതും കേൾക്കാത്തതും, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ ഉദിക്കാത്തതുമായ കാര്യങ്ങൾ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു' എന്ന ഹദീസ് ഖുദ്‌സി അവർ ഹൃദയത്തിൽ സൂക്ഷിക്കുന്നു. തങ്ങൾക്കായി ഒരുക്കിവെച്ചതിനും തങ്ങൾക്കുമിടയിൽ സ്വന്തം അസ്തിത്വം (وجود) എന്ന മറയല്ലാതെ മറ്റൊന്നുമില്ലെന്ന് അവർ തിരിച്ചറിഞ്ഞു. ആ മറയെ കത്തിച്ചുകളയുന്ന ഒരു അഗ്നിക്കായി അവർ ദാഹിച്ചു. തങ്ങളുടെ നമസ്കാരത്തെ അവർ മൂസാ നബി അലൈഹിസ്സലാം സന്ദർശിച്ച 'തൂർ' പർവ്വതമായി കണ്ടു. അവിടെ അവർക്ക് ദിവ്യാനുഭൂതിയുടെ അഗ്നി ലഭിച്ചു. ആ അഗ്നിയിൽ അവർ തങ്ങളുടെ അസ്തിത്വത്തിന്റെ അംശങ്ങളെ വിറകായി സമർപ്പിച്ചു. ഈ അഗ്നി അഹന്തയെ (അനാനിയ്യത്ത്) ഇല്ലാതാക്കി, അങ്ങനെ അവരുടെ നമസ്കാരം നിരന്തരമായിത്തീരുന്നു. 'നിനക്ക് നീ ചെലവഴിക്കുക, നിനക്ക് ഞാൻ ചെലവഴിക്കാം' എന്ന തിരുനബി സല്ലല്ലാഹു അലൈഹിവസല്ലമയോടുള്ള അല്ലാഹുവിന്റെ കൽപ്പന പോലെ, അവർ തങ്ങളെത്തന്നെ സമർപ്പിച്ചപ്പോൾ അല്ലാഹു അവരുടെ ആത്മീയ പ്രകാശത്തെ പരിപാലിക്കുന്നു. 'നിനക്ക് ഇറക്കപ്പെട്ടതിലും' (بِما أُنْزِلَ إِلَيْكَ) എന്നത് വിശുദ്ധ ഖുർആനും പൂർണ്ണമായ ശരീഅത്തുമാണ്. ഇത് അല്ലാഹുവിന്റെ വഹ്‌യ് (وحى) അഥവാ ദിവ്യബോധനമാണ്. ജിബ്‌രീൽ അലൈഹിസ്സലാം മുഖേനയോ അല്ലെങ്കിൽ ആത്മീയമായ ഉൾക്കാഴ്ചയിലൂടെയോ ആണ് ഈ ജ്ഞാനം പ്രവാചകർ സല്ലല്ലാഹു അലൈഹിവസല്ലമയിലേക്ക് എത്തിയത്.
റൂഹുൽ ബയാൻ എന്ന തഫ്സീറിൽ നിന്ന്: അല്ലാഹുവിന്റെ മലക്കുകൾ ഈ വേദഗ്രന്ഥങ്ങളെ വഹിച്ചുകൊണ്ട് റസൂലുകളിലേക്ക് ഇറങ്ങിവരുന്നു. നബിയേ, താങ്കൾക്ക് മുൻപ് അവതരിപ്പിക്കപ്പെട്ട തൗറാത്ത്, ഇൻജീൽ തുടങ്ങിയ വേദഗ്രന്ഥങ്ങളെയും സത്യവിശ്വാസികൾ വിശ്വസിക്കുന്നു. ഈ വേദഗ്രന്ഥങ്ങളെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്ന് മൊത്തത്തിൽ വിശ്വസിക്കുന്നത് ഓരോ വ്യക്തിക്കും നിർബന്ധമായ ബാധ്യതയാണ് (فرض عين). എന്നാൽ ഖുർആനിലെ വിശദാംശങ്ങൾ പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നത് സമൂഹത്തിന് മൊത്തത്തിലുള്ള ബാധ്യതയാണ് (فرض كفاية). കാരണം, ഖുർആനിലെ മുഴുവൻ നിയമങ്ങളും ഓരോ വ്യക്തിക്കും നിർബന്ധമാക്കുന്നത് ജീവിതക്രമത്തെ ദുഷ്കരമാക്കും. അല്ലാഹുവിങ്കൽ നിന്നുള്ളതാണ് ഈ വേദങ്ങളെല്ലാം എന്ന വിശ്വാസവും, റദ്ദാക്കപ്പെടാത്ത (نسخ) നിയമങ്ങളെ അംഗീകരിക്കലുമാണ് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസത്തിന്റെ കാതൽ. 'ആഖിറത്ത്' (الآخرة) എന്നത് 'ദുനിയാവി'ന് വിപരീതമായ ഒന്നാണ്. പരലോകം എന്ന അർത്ഥത്തിൽ ഇത് പ്രയോഗിക്കപ്പെടുന്നു. 'യൂഖിനൂൻ' (يوقنون) എന്നാൽ സംശയങ്ങളും ഊഹാപോഹങ്ങളും നീക്കി, തെളിവുകളിലൂടെയും ചിന്തയിലൂടെയും ലഭിക്കുന്ന ഉറച്ച അറിവാണ്. അഹ്ലുൽ കിതാബുകാർക്ക് പരലോകത്തെക്കുറിച്ച് ഉണ്ടായിരുന്ന തെറ്റായ ധാരണകളെയും സംശയങ്ങളെയും ഈ വിശ്വാസം ഇല്ലാതാക്കുന്നു. അബൂലൈസ് റഹിമഹുള്ളാഹ് പറയുന്നു: 'യഖീൻ' (يقين) മൂന്ന് തരത്തിലുണ്ട്: ഒന്ന്, നേരിട്ട് കാണുന്നതിലൂടെയുള്ളത് (عيان). രണ്ട്, തെളിവുകളിലൂടെയുള്ളത് (دلالة). മൂന്ന്, വിശ്വസനീയമായ വാർത്തയിലൂടെയുള്ളത് (خبر). ശരീഅത്തിന്റെ ബാഹ്യമായ അറിവ് 'ഇൽമുൽ യഖീൻ' (علم اليقين) എന്നും, അതിലെ ആത്മാർത്ഥത 'ഐനുൽ യഖീൻ' (عين اليقين) എന്നും, നേരിട്ടുള്ള സാക്ഷാത്കാരം 'ഹഖുൽ യഖീൻ' (حق اليقين) എന്നും അറിയപ്പെടുന്നു. ഈ ഉന്നത പദവികൾ ലഭിക്കാൻ നിരന്തരമായ പരിശ്രമം (مجاهدة) അനിവാര്യമാണ്. വുളൂഅ് നിലനിർത്തുക, ഭക്ഷണം കുറയ്ക്കുക, അല്ലാഹുവിനെ സ്മരിക്കുക, പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുക എന്നിവ ഇതിന് സഹായകമാണ്.
അവർ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സന്മാർഗത്തിലാകുന്നു. അവരത്രെ വിജയം പ്രാപിച്ചവർ. ഈ സൂക്തം മുത്തഖീങ്ങളെ അഥവാ ദൈവഭയമുള്ളവരെ (تقوى) വിശേഷിപ്പിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ അല്ലാഹുവിനെക്കുറിച്ചുള്ള ബോധം നിറഞ്ഞുനിൽക്കുന്നതിനാൽ, അവർ നേരായ പാതയിൽ (هدى) ഉറച്ചുനിൽക്കുന്നു. ഈ സന്മാർഗം അല്ലാഹുവിൽ നിന്നുള്ള പ്രകാശമാണ്. ഇഹലോകത്തും പരലോകത്തും ആഗ്രഹിച്ച ലക്ഷ്യത്തിലെത്തുക എന്നതാണ് വിജയം (فلاح). ഈ വിജയം കൈവരിച്ചവർക്ക് ഭയപ്പെടാനോ ദുഃഖിക്കാനോ ഒന്നുമില്ല. അവർ തങ്ങളുടെ ആത്മീയ ഉന്നതിയിൽ (مقامات) അല്ലാഹുവിന്റെ തൃപ്തിയിൽ ലയിച്ചുചേരുന്നു.
സുന്നത്തുകളും ഫർളുകളും നിർവഹിക്കുക, സത്യമായ അല്ലാഹുവല്ലാത്തവയിൽ നിന്നും ലക്ഷ്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക, ഉറക്കവും അനാവശ്യമായ ഭൗതിക താൽപ്പര്യങ്ങളും കുറയ്ക്കുക, ഹലാലായ ഭക്ഷണം കഴിക്കുക, വാക്കുകളിൽ സത്യസന്ധത പാലിക്കുക, ഹൃദയം കൊണ്ട് അല്ലാഹുവിലേക്ക് നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുക (മൊറാഖബ - مراقبة) എന്നിവയാണ് ദിവ്യദർശനത്തിന്റെയും (മുശാഹദ - مشاهدة) ആത്മീയ സാക്ഷാത്കാരത്തിന്റെയും താക്കോലുകൾ. 'അസ്‌റാറുസ്സുറൂർ ബി വുസൂലി ഇലാ ഐനിൽ നൂർ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. പരലോകത്തെക്കുറിച്ചുള്ള ഉറച്ച വിശ്വാസത്തിന്റെ (യഖീൻ - يقين) ഫലം അതിനായുള്ള ഒരുക്കമാണ്. പത്ത് വിഭാഗം ആളുകൾ വഞ്ചിക്കപ്പെട്ടവരാണെന്ന് പറയപ്പെടുന്നു: അല്ലാഹുവാണ് തന്റെ സ്രഷ്ടാവെന്ന് ഉറച്ചു വിശ്വസിച്ചിട്ടും അവനെ ആരാധിക്കാത്തവൻ, അല്ലാഹുവാണ് തന്റെ അന്നദാതാവെന്ന് ഉറച്ചു വിശ്വസിച്ചിട്ടും അവനിൽ ഭരമേൽപ്പിക്കാത്തവൻ, ദുനിയാവ് നശിക്കുന്നതാണെന്ന് അറിഞ്ഞിട്ടും അതിൽ ആശ്രയിക്കുന്നവൻ, അനന്തരാവകാശികൾ തന്റെ ശത്രുക്കളാണെന്ന് അറിഞ്ഞിട്ടും അവർക്കായി സമ്പത്ത് ശേഖരിക്കുന്നവൻ, മരണം വന്നെത്തുമെന്ന് അറിഞ്ഞിട്ടും അതിനായി ഒരുങ്ങാത്തവൻ, ഖബർ തന്റെ ഭവനമാണെന്ന് അറിഞ്ഞിട്ടും അത് സജ്ജമാക്കാത്തവൻ, വിചാരണാ നാളിൽ അല്ലാഹു കണക്ക് ചോദിക്കുമെന്ന് അറിഞ്ഞിട്ടും തന്റെ തെളിവുകൾ ശരിയാക്കാത്തവൻ, സിറാത്ത് പാലം കടക്കേണ്ടതാണെന്ന് അറിഞ്ഞിട്ടും തന്റെ പാപഭാരം കുറയ്ക്കാത്തവൻ, നരകം ദുഷ്ടന്മാരുടെ ഭവനമാണെന്ന് അറിഞ്ഞിട്ടും അതിൽ നിന്ന് ഓടി രക്ഷപ്പെടാത്തവൻ, സ്വർഗ്ഗം പുണ്യവാന്മാരുടെ ഭവനമാണെന്ന് അറിഞ്ഞിട്ടും അതിനായി പ്രവർത്തിക്കാത്തവൻ. ദുന്നൂൻ അൽ മിസ്‌രി റഹിമഹുള്ളാഹ് പറയുന്നു: 'യഖീൻ എന്നത് ആഗ്രഹങ്ങളെ ചുരുക്കാൻ പ്രേരിപ്പിക്കുന്നു, ആഗ്രഹങ്ങളുടെ ചുരുക്കം സൂക്ഷ്മതയിലേക്ക് (സുഹ്ദ് - زهد) നയിക്കുന്നു, സൂക്ഷ്മത ജ്ഞാനത്തെ (ഹിക്മ - حكمة) ജനിപ്പിക്കുന്നു, ജ്ഞാനം പര്യവസാനങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.' അബൂ അലി അദ്ദഖാഖ് റഹിമഹുള്ളാഹ് പറയുന്നു: ഈസാ നബി അലൈഹിസ്സലാമിനെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് (യഖീൻ വർദ്ധിച്ചിരുന്നില്ലെങ്കിൽ അദ്ദേഹം വായുവിൽ നടക്കുമായിരുന്നില്ല) അവിടുത്തെ സ്വന്തം അവസ്ഥയെക്കുറിച്ചുള്ള സൂചനയാണ്, കാരണം മിഅ്‌റാജിന്റെ ലത്വാഇഫുകളിൽ കാണാം, ബുറാഖ് അവിടെത്തന്നെ നിൽക്കുകയും താൻ നടന്നുപോവുകയും ചെയ്തു എന്ന്. അബൂ തുറാബ് പറയുന്നു: മരുഭൂമിയിൽ വിഭവങ്ങളില്ലാതെ നടക്കുന്ന ഒരു ബാലനെ ഞാൻ കണ്ടു. അവന് യഖീൻ ഇല്ലെങ്കിൽ അവൻ നശിച്ചുപോകുമായിരുന്നു. ഞാൻ ചോദിച്ചു: 'കുഞ്ഞേ, വിഭവങ്ങളില്ലാതെ നീ എങ്ങനെ ഇവിടെ നടക്കുന്നു?' അവൻ പറഞ്ഞു: 'ശൈഖേ, തലയുയർത്തി നോക്കൂ, അല്ലാഹുവല്ലാത്ത മറ്റെന്തെങ്കിലും കാണുന്നുണ്ടോ?' അപ്പോൾ ഞാൻ പറഞ്ഞു: 'ഇനി എവിടേക്കാണോ പോകേണ്ടത് അങ്ങോട്ട് പൊയ്ക്കൊള്ളൂ.' ഇബ്‌റാഹീം അൽ ഖവ്വാസ് റഹിമഹുള്ളാഹ് പറയുന്നു: 'ഞാൻ ഹലാലായ ഭക്ഷണം തേടി മീൻ പിടിക്കാൻ തുടങ്ങി. വലയിൽ മീൻ കിട്ടിയപ്പോൾ ഞാൻ അത് പുറത്തെടുത്തു. വീണ്ടും വലയിട്ടപ്പോൾ മറ്റൊന്ന് കിട്ടി. അപ്പോൾ ഒരു ശബ്ദം കേട്ടു: അല്ലാഹുവിനെ സ്മരിക്കുന്നവരെ കൊല്ലുന്നതിലേക്ക് നിന്നെ എത്തിക്കുന്നതല്ലാതെ മറ്റൊരു ഉപജീവനവും നിനക്ക് ലഭിക്കില്ലേ? ഉടനെ ഞാൻ മീൻപിടുത്തം ഉപേക്ഷിച്ചു.' 'അർ-രിസാലത്തുൽ ഖുശൈരിയ്യ'യിൽ ഇപ്രകാരം കാണാം. 'അത്തഅ്‌വീലാത്തുൻ നജ്മിയ്യ'യിൽ പറയുന്നു: അസ്തിത്വപരമായ മറകളിൽ (ഹിജാബ് - حجاب) നിന്ന് മോചിതനാകുന്നവൻ പരലോക കാര്യങ്ങളിൽ ഉറച്ച വിശ്വാസത്തിന്റെ പ്രതാപം കണ്ടെത്തുന്നു. മറയ്ക്ക് പിന്നിൽ നിന്ന് വിശ്വസിച്ചിരുന്നവൻ, മറ നീങ്ങിയപ്പോൾ അത് നേരിട്ട് കണ്ടു ബോധ്യപ്പെട്ടവനായി മാറുന്നു. അമീറുൽ മുഅ്മിനീൻ അലി റളിയള്ളാഹു അൻഹു പറഞ്ഞതുപോലെ: 'മറ നീക്കപ്പെട്ടാലും എന്റെ യഖീനിൽ വർദ്ധനവുണ്ടാകില്ല.' കാരണം, ഭൗതികമായ മറകൾ നീങ്ങിയവന് പരലോക കാര്യങ്ങൾ മറയല്ല. അല്ലാഹു പറയുന്നു: 'അവർ പരലോകത്തിൽ ഉറച്ചു വിശ്വസിക്കുന്നു (യൂഖിനൂൻ - يوقنون).' എന്നാൽ ഇത് പ്രത്യേകമാണ്; അതായത്, അല്ലാഹുവിനെയും അവന്റെ വേദങ്ങളെയും കുറിച്ചുള്ള വിശ്വാസത്തിന്റെ പദവിയിൽ നിന്ന് അവർ ഒരിക്കലും പുറത്തുപോകുന്നില്ല. ഇത് വലിയൊരു രഹസ്യമാണ്.
അല്ലാഹുവിനെ സൂക്ഷിക്കുന്നവർ (المتقون) എന്ന പ്രയോഗം വന്നപ്പോൾ, അവർക്ക് മാത്രമായി ഈ മാർഗദർശനം (هدى) പ്രത്യേകമാക്കപ്പെട്ടതെന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നു. അതിനുള്ള മറുപടിയാണ് 'അവർ അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുന്നു' (الذين يؤمنون بالغيب) എന്ന് തുടങ്ങുന്ന വചനങ്ങൾ. ഇവിടെ 'അവർ' (أولاء) എന്നത് ആ സൂക്ഷ്മതയുള്ളവരെയും, അദൃശ്യമായതിലും മറ്റും വിശ്വസിക്കുന്നവരെയും സൂചിപ്പിക്കുന്നു. അവർക്ക് അല്ലാഹു നൽകിയ മാർഗദർശനം എത്രത്തോളം ഉന്നതമാണെന്ന് വ്യക്തമാക്കാൻ 'അവർ നേർമാർഗത്തിലാണ്' (على هدى) എന്ന് പ്രയോഗിച്ചു. ഈ മാർഗദർശനം അവരുടെ രക്ഷിതാവിൽ നിന്നുള്ളതാണ് (من ربهم) എന്നത് അതിന്റെ മഹത്വത്തെ വർദ്ധിപ്പിക്കുന്നു. വിശ്വാസത്തിന്റെ മഹത്വം എത്രത്തോളമെന്നാൽ, അത് ഹൃദയത്തിൽ ഉറച്ചു കഴിഞ്ഞാൽ ചെറിയ പാപങ്ങൾ അതിനെ നശിപ്പിക്കുകയില്ല; മറിച്ച്, അത് അവരെ പശ്ചാത്താപത്തിലേക്ക് (توبة) മടക്കിക്കൊണ്ടുവരുന്നു. ഇന്ന് വിശ്വാസത്തിലേക്ക് വഴി കാണിച്ച അല്ലാഹു, നാളെ സ്വർഗത്തിലേക്കും (جنان) അവരെ നയിക്കും. അന്ന് സത്യവിശ്വാസികളുടെ പ്രകാശം അവർക്ക് മുന്നിൽ പ്രകാശിക്കും. എന്നാൽ അനുസരണക്കേട് കാണിച്ചവർ ആ പ്രകാശമില്ലാതെ പരലോകത്തെ വിശാലതയിൽ ഒറ്റപ്പെട്ടുപോകും. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയോടെ, യൂസുഫ് നബി (അലൈഹിസ്സലാം) തന്റെ സഹോദരങ്ങളെ മാപ്പാക്കിയത് പോലെ, അല്ലാഹു നമ്മെയും പാപങ്ങളിൽ നിന്ന് മോചിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം, അവർക്ക് താക്കീത് നൽകിയാലും ഇല്ലെങ്കിലും അവർ വിശ്വസിക്കാൻ പോകുന്നില്ലെന്ന് അല്ലാഹു വ്യക്തമാക്കുന്നു. അവരുടെ ഹൃദയങ്ങളിലും കേൾവിയിലും അല്ലാഹു മുദ്രവെച്ചിരിക്കുന്നു (ختم الله على قلوبهم). അവരുടെ കാഴ്ചകളിൽ ഒരു മറയുമുണ്ട് (غشاوة). ഇതെല്ലാം അവരുടെ അഹങ്കാരത്തിന്റെയും സത്യത്തെ നിഷേധിക്കാനുള്ള ദുർവാശിയുടെയും ഫലമാണ്. അവർ തങ്ങളുടെ നാവുകൊണ്ട് വിശ്വസിച്ചുവെന്ന് പറയുമെങ്കിലും, യഥാർത്ഥത്തിൽ അവരുടെ ഹൃദയങ്ങളിൽ വിശ്വാസമില്ലാത്ത കപടവിശ്വാസികളാണ് (منافقون). അല്ലാഹുവിനെയും സത്യവിശ്വാസികളെയും വഞ്ചിക്കാൻ അവർ ശ്രമിക്കുന്നു, എന്നാൽ യഥാർത്ഥത്തിൽ അവർ സ്വയം വഞ്ചിക്കുകയാണ് ചെയ്യുന്നത്. അവരുടെ ഹൃദയങ്ങളിൽ രോഗമുണ്ട് (في قلوبهم مرض), അത് സംശയത്തിന്റെയും അവിശ്വാസത്തിന്റെയും രോഗമാണ്. ഈ രോഗം വർദ്ധിപ്പിച്ചുകൊണ്ട് അല്ലാഹു അവരെ ശിക്ഷിക്കുന്നു.
ഖുർആനിലെ 'അവരാണ് വിജയികൾ' (وَأُولئِكَ هُمُ الْمُفْلِحُونَ) എന്ന വചനം ആവർത്തിച്ചു വരുന്നത്, പരാമർശിക്കപ്പെട്ട ഓരോ ഗുണവിശേഷവും അവരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാൻ പര്യാപ്തമാണ് എന്ന് ബോധ്യപ്പെടുത്താനാണ്. ഇവിടെ 'അവർ' (أولئك) എന്ന് ആവർത്തിച്ചതും അവയ്ക്കിടയിൽ 'വാവ്' (و) കൊണ്ട് ബന്ധിപ്പിച്ചതും ഈ ഗുണങ്ങൾ തത്വത്തിൽ വ്യത്യസ്തമാണെന്ന് ഉണർത്താനാണ്. 'വിജയികൾ' (المفلحون) എന്ന പദം ഇവിടെ വിശേഷണമല്ല, മറിച്ച് വാർത്തയാണ് (خبر). ഇതിനർത്ഥം വിജയം എന്നത് ഈ ഗുണങ്ങളുള്ളവർക്ക് മാത്രമായി പരിമിതപ്പെട്ട ഒന്നാണെന്നാണ്. കൃഷിക്കാരനെ 'ഫല്ലാഹ്' (فلاح) എന്ന് വിളിക്കുന്നത് അവൻ ഭൂമിയെ പിളർന്ന് വിത്തിടുന്നതുകൊണ്ടാണ്. അതുപോലെ, ആത്മീയ വിജയികൾ തങ്ങളുടെ മനസ്സിനെയും (نفس) ലോകത്തെയും (دنیا) പിശാചിനെയും (شيطان) കീഴടക്കി വിജയം വരിക്കുന്നു. ഈ വിജയത്തിന് മൂന്ന് തലങ്ങളുണ്ട്: ഒന്ന്, സ്വന്തം ഇച്ഛകളെയും പ്രലോഭനങ്ങളെയും അതിജീവിക്കുക. രണ്ട്, അവിശ്വാസം (كفر), വഴിപിഴവ് (ضلالة), അജ്ഞത (جهالة) എന്നിവയിൽ നിന്ന് രക്ഷപ്പെടുക. മൂന്ന്, ശാശ്വതമായ സ്വർഗ്ഗരാജ്യത്തിൽ (ملك أبدي) അനശ്വരമായ ആനന്ദം അനുഭവിക്കുക. ശൈഖ് നജ്മുദ്ദീൻ ദായ ഖുദ്ദിസ സിർറുഹു പറയുന്നു: 'നേർമാർഗ്ഗം' (هدى) എന്ന് അനിശ്ചിതമായി (നകിറ) പ്രയോഗിച്ചത്, അത് അല്ലാഹുവിന്റെ പ്രകാശത്തിൽ നിന്നും രഹസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഒരു അംശമാണ് എന്നതിനാലാണ്. അല്ലാഹുവിന്റെ ഔദാര്യം ഒരു മഹാസമുദ്രം പോലെയാണ്. ഈ വിജയികൾ പ്രാർത്ഥനയുടെ (صلاة) പ്രകാശത്താൽ അസ്തിത്വത്തിന്റെ മറകളെ നീക്കി, അല്ലാഹുവിന്റെ സാമീപ്യത്തിലേക്ക് (قربة) ഉയർത്തപ്പെട്ടവരാണ്. അവർ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ വിശ്രമിക്കുന്നില്ല. മൗലാനാ ജലാൽ ഉദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പാടുന്നു: 'നീ പകൽ പോലെ പ്രകാശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിന്റെ അസ്തിത്വത്തെ രാത്രിയെപ്പോലെ കത്തിച്ചുകളയുക. ആ പരമമായ അസ്തിത്വത്തിൽ നിന്നെത്തന്നെ ലയിപ്പിക്കുക.' തുടർന്ന് അല്ലാഹു തന്റെ സവിശേഷ ദാസന്മാരെക്കുറിച്ച് പറഞ്ഞ ശേഷം, നേർമാർഗ്ഗം ലഭിക്കാത്ത, സത്യനിഷേധികളായ (كفر) വിഭാഗത്തെക്കുറിച്ച് പരാമർശിക്കുന്നു.
ഖുർആനിലെ 'അൻസർ' (അറിയിപ്പ് നൽകൽ) എന്ന പദത്തെ വിശകലനം ചെയ്യുമ്പോൾ, ഇവിടെ പരാമർശിക്കപ്പെടുന്ന 'അല്ലദീന കഫറൂ' (സത്യനിഷേധം ചെയ്തവർ) എന്ന പ്രയോഗം ചില പ്രത്യേക വ്യക്തികളെ (അബൂലഹബ്, അബൂജഹൽ, വലീദ് ഇബ്നു മുഗീറ തുടങ്ങിയവർ) ഉദ്ദേശിച്ചുള്ളതാകാം, അല്ലെങ്കിൽ സത്യനിഷേധത്തിൽ ഉറച്ചുപോയ മുഴുവൻ വിഭാഗത്തെയും ഉദ്ദേശിച്ചുള്ളതാകാം. ഭാഷാപരമായി 'കുഫ്ർ' (كفر) എന്നാൽ മറയ്ക്കുക എന്നാണർത്ഥം. ശരീഅത്തിൽ, പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം കൊണ്ടുവന്ന കാര്യങ്ങൾ അനിവാര്യമാണെന്ന് അറിഞ്ഞിട്ടും അത് നിഷേധിക്കുന്നതിനെയാണ് കുഫ്ർ എന്ന് പറയുന്നത്. ചില പ്രത്യേക വേഷങ്ങൾ ധരിക്കുകയോ അമുസ്‌ലിംകളുടെ ചിഹ്നങ്ങൾ അനാവശ്യമായി ഉപയോഗിക്കുകയോ ചെയ്യുന്നത് കുഫ്റായി കണക്കാക്കുന്നത് അത് സത്യനിഷേധത്തെ സൂചിപ്പിക്കുന്നത് കൊണ്ടാണ്. അല്ലാഹുവിനെ അറിയാത്തവന്റെ നിഷേധം (ഇൻകാർ), മനസ്സുകൊണ്ട് അറിഞ്ഞിട്ടും നാവുകൊണ്ട് സമ്മതിക്കാത്ത ഇബ്‌ലീസിനെപ്പോലെയുള്ളവരുടെ നിഷേധം (ജുഹൂദ്), മനസ്സുകൊണ്ട് അറിഞ്ഞിട്ടും അഹങ്കാരം കൊണ്ട് പുറത്തുപറയാത്ത അബൂത്വാലിബിനെപ്പോലെയുള്ളവരുടെ നിഷേധം (ഇനാദ്), നാവുകൊണ്ട് സമ്മതിക്കുകയും മനസ്സുകൊണ്ട് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന കപടവിശ്വാസം (നിഫാഖ്) എന്നിങ്ങനെ കുഫ്റിനെ പലതായി തിരിച്ചിട്ടുണ്ട്. ഇവയെല്ലാം അല്ലാഹുവിങ്കൽ ഒരേപോലെ ഗൗരവമുള്ളതാണ്. 'സവാഉൻ അലൈഹിം' (അവർക്ക് തുല്യമാണ്) എന്ന് പറയുമ്പോൾ, താങ്കൾ മുന്നറിയിപ്പ് നൽകിയാലും ഇല്ലെങ്കിലും അവർ വിശ്വസിക്കാൻ പോകുന്നില്ല എന്ന അർത്ഥമാണ് വരുന്നത്. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം മുന്നറിയിപ്പ് നൽകുന്നതിൽ പ്രതിഫലമുണ്ട്, എന്നാൽ അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ രണ്ടും തുല്യമാണ്, കാരണം അവർ വിശ്വസിക്കാൻ പോകുന്നില്ല. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവന്, മറ്റുള്ളവർ അത് സ്വീകരിച്ചില്ലെങ്കിലും പ്രതിഫലം ലഭിക്കുന്നത് പോലെയാണിത്.
റൂഹുൽ ബയാൻ തഫ്സീറിലെ ഈ ഭാഗം മനുഷ്യന്റെ ആത്മീയമായ അലസതയെയും അഹങ്കാരത്തെയും കുറിച്ച് ഗൗരവകരമായ മുന്നറിയിപ്പ് നൽകുന്നു. അല്ലാഹു പറയുന്നു: 'അവർക്ക് താക്കീത് നൽകിയാലും ഇല്ലെങ്കിലും അവർ വിശ്വസിക്കാൻ പോകുന്നില്ല.' പരലോകത്ത് നരകത്തിൽ വെച്ച് അവർക്ക് അനുഭവിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ഖുർആൻ ഓർമ്മിപ്പിക്കുന്നു: 'നിങ്ങൾ ക്ഷമിച്ചാലും ഇല്ലെങ്കിലും ഒന്നുതന്നെ; നിങ്ങൾ ചെയ്ത കർമ്മങ്ങൾക്കുള്ള പ്രതിഫലം മാത്രമാണ് നിങ്ങൾക്കിവിടെ അനുഭവിക്കുന്നത്.' ജീവിതത്തിൽ നന്മയും തിന്മയും, ആരോഗ്യവും രോഗവും, സന്തോഷവും ദുഃഖവും എല്ലാം ഒരുപോലെ കാണുന്നവർക്ക്, മരണസമയത്ത് ലഭിക്കുന്ന തൗബയും (توبة) അല്ലാഹുവിനോടുള്ള അനുസരണക്കേടും ഒരുപോലെയാകുമെന്ന് ഓർക്കുക. സജ്ജനങ്ങളുടെ സന്ദർശനവും അവരുടെ ഉപദേശങ്ങളും അത്തരം ഹൃദയങ്ങൾക്ക് യാതൊരു ചലനവും ഉണ്ടാക്കുന്നില്ല. അല്ലാഹു തന്റെ പ്രവാചകന് (സല്ലല്ലാഹു അലൈഹിവസല്ലം) ഈ വിവരം നൽകിയത് അദ്ദേഹത്തിന്റെ മനസ്സിന് ആശ്വാസം പകരാനാണ്. നൂഹ് (അലൈഹിസ്സലാം) നബിയോട് അല്ലാഹു പറഞ്ഞതുപോലെ, സത്യം സ്വീകരിക്കാത്തവരുടെ കാര്യത്തിൽ പ്രവാചകൻ ദുഃഖിക്കേണ്ടതില്ല. ഇവിടെ അല്ലാഹു മനുഷ്യന്റെ ഇച്ഛാശക്തിയെ (اختيار) സ്ഥിരീകരിക്കുന്നു; അവർക്ക് വിശ്വാസിക്കാൻ കഴിയില്ല എന്നല്ല, മറിച്ച് അവർ വിശ്വസിക്കുന്നില്ല എന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹുവിന് എല്ലാം അറിയാമെന്നിരിക്കെ എന്തിനാണ് പ്രവാചകനെക്കൊണ്ട് അവരെ ക്ഷണിക്കുന്നത് എന്ന് ചോദിച്ചാൽ, അത് അല്ലാഹുവിന്റെ തെളിവ് (حجة) അവർക്കെതിരെ പൂർത്തിയാക്കാനാണ്. ഇമാം ഖുശൈരി (റഹിമഹുള്ളാഹ്) പറയുന്നു: 'തന്റെ അഹങ്കാരത്തിന്റെ മറയിൽ കഴിയുന്നവന് സത്യം പറയുന്നവനും അസത്യം പറയുന്നവനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അവൻ തന്റെ മനസ്സിന്റെ ഇംഗിതങ്ങൾക്ക് അടിമയാണ്.' നജ്മുദ്ദീൻ കുബ്റാ (ഖുദ്ദിസ സിർറുഹു) തന്റെ തഅ്‌വീലാത്തിൽ പറയുന്നു: 'അല്ലാഹുവിന്റെ റുബൂബിയ്യത്തിനെ (ربوبية) നിഷേധിക്കുകയും, തങ്ങളുടെ ഹൃദയങ്ങളെ പാപങ്ങൾ കൊണ്ട് മൂടുകയും ചെയ്തവരാണ് സത്യനിഷേധികൾ. അവർ തങ്ങളുടെ പ്രകൃതിപരമായ നന്മയെ (فطرة) സ്വന്തം പ്രവർത്തികൾ കൊണ്ട് നശിപ്പിച്ചു കളഞ്ഞു.'
അല്ലാഹു അവരുടെ ഹൃദയങ്ങളിലും അവരുടെ കേൾവികളിലും മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകളിൽ ഒരു ആവരണവുമുണ്ട്. അവർക്ക് വലിയ ശിക്ഷയുണ്ട്. ഈ സൂക്തം അവിശ്വാസികളുടെ അവസ്ഥയെക്കുറിച്ചുള്ള അല്ലാഹുവിന്റെ അറിവിനെയാണ് വെളിപ്പെടുത്തുന്നത്. ഹൃദയങ്ങളിൽ മുദ്രവെക്കുക (ختم على القلوب) എന്നത് സത്യം സ്വീകരിക്കുന്നതിൽ നിന്ന് ആ ഹൃദയങ്ങളെ തടയുന്ന ഒരു ആത്മീയമായ തടസ്സമാണ്. കേൾവികളിൽ മുദ്രവെക്കുക (ختم على السمع) എന്നത് സന്മാർഗത്തിന്റെ വചനങ്ങൾ കേൾക്കുമ്പോഴും അത് ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. കണ്ണുകളിലെ ആവരണം (غشاوة) എന്നത് സത്യത്തിന്റെ പ്രകാശം കാണുന്നതിൽ നിന്ന് അവരെ തടയുന്ന അജ്ഞതയുടെ തിരശ്ശീലയാണ്. ഈ അവസ്ഥ അവരുടെ കർമ്മങ്ങളുടെ ഫലമായി അല്ലാഹു നിശ്ചയിച്ചതാണ്. അല്ലാഹുവിന്റെ വിധി (قدر) പ്രകാരം സത്യനിഷേധത്തിൽ ഉറച്ചുനിൽക്കുന്നവർക്ക് ലഭിക്കുന്ന കഠിനമായ ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പാണിത്.
റൂഹുൽ ബയാൻ തഫ്സീറിൽ ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് വിവരിക്കുന്നു: മനുഷ്യൻ തന്റെ ആത്മീയമായ ഉന്നതിയിൽ നിന്ന് താഴേക്ക് പതിക്കുന്നത് മൃഗീയവും (البهيمية) ക്രൂരവും (السبعية) പിശാചിന്റേതുമായ സ്വഭാവങ്ങൾ അവനിൽ ആധിപത്യം സ്ഥാപിക്കുമ്പോഴാണ്. അല്ലാഹു പറയുന്നു: 'അല്ല, അവർ ചെയ്തുവെച്ച കാര്യങ്ങൾ അവരുടെ ഹൃദയങ്ങളിൽ തുരുമ്പായി (ران) മാറിയിരിക്കുന്നു' (സൂറത്തുൽ മുത്വഫ്ഫിഫീൻ: 14). മനുഷ്യന്റെ വിശിഷ്ടമായ ആത്മാവ് (الروح النفيس) പഞ്ചേന്ദ്രിയങ്ങൾ എന്ന ജാലകത്തിലൂടെ ഭൗതിക ലോകത്തെ (عالم الصورة) നോക്കിക്കാണുകയും, അതിലെ നിസ്സാരമായ സുഖങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്യുമ്പോൾ, അത് തന്റെ യഥാർത്ഥ ഭവനമായ ആത്മീയ ലോകത്തെ (حظائر القدس) മറക്കുന്നു. മൃഗീയമായ പ്രകൃതവുമായി (النفس الحيوانية) ഇണങ്ങിച്ചേരുന്നതോടെ ആത്മാവ് അതിന്റെ ഉന്നതി നഷ്ടപ്പെട്ട് അധഃപതിക്കുന്നു. ഇതാണ് മനുഷ്യൻ (ഇൻസാൻ) എന്ന് വിളിക്കപ്പെടാൻ കാരണം; അവൻ ഭൗതികതയുമായി ഇണങ്ങിപ്പോയവനാണ് (അനീസുൻ). എന്നാൽ അല്ലാഹുവിനെ മറന്നതോടെ അവൻ 'നാസ്' (മറവി ബാധിച്ചവൻ) ആയി മാറുന്നു. അല്ലാഹുവിനെ അവർ മറന്നപ്പോൾ, അല്ലാഹു അവരെയും കൈവിട്ടു. അവരുടെ ഹൃദയങ്ങൾ മരിച്ചുപോയി. അവർക്ക് മുന്നറിയിപ്പ് നൽകിയാലും ഇല്ലെങ്കിലും ഫലമില്ലാത്ത അവസ്ഥയായി. അവരുടെ ഹൃദയങ്ങൾ ലോകസ്നേഹം കൊണ്ടും അഹങ്കാരം കൊണ്ടും അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. അല്ലാഹു അവരുടെ ഹൃദയങ്ങളിൽ മുദ്രവെച്ചു (خَتَمَ اللَّهُ) എന്ന് പറയുന്നത്, അവരുടെ നിരന്തരമായ പാപങ്ങൾ കാരണം സത്യത്തെ സ്വീകരിക്കാൻ കഴിയാത്തവിധം ആ ഹൃദയങ്ങൾ കഠിനമായിത്തീർന്നു എന്നാണ്. ഇത് അല്ലാഹുവിന്റെ ഖളാഅ് (വിധി) പ്രകാരമാണെങ്കിലും, അവരുടെ സ്വന്തം ദുഷ്പ്രവൃത്തികളുടെ ഫലമായാണ് ഈ മുദ്രവെക്കൽ സംഭവിക്കുന്നത്. അല്ലാഹു അവർക്ക് ഹിദായത്തിന്റെ മാർഗ്ഗങ്ങൾ തുറന്നുകൊടുത്തിരുന്നു, എന്നാൽ അവർ അത് തിരസ്കരിക്കുകയായിരുന്നു. അതിനാൽ, ഈ മുദ്രവെക്കൽ അവരുടെ അവിശ്വാസത്തിനുള്ള പ്രതിഫലമാണ്.
സത്യവിശ്വാസികളുടെ വീക്ഷണപ്രകാരം (അഹ്‌ലുൽ ഹഖ്), അല്ലാഹുവിന്റെ ശിക്ഷ എന്നത് ഒരു അടിമയെ നിർബന്ധപൂർവ്വം വിശ്വാസത്തിൽ നിന്ന് തടയുന്നതോ, അവനെ നിർബന്ധിച്ച് അവിശ്വാസത്തിലേക്ക് നയിക്കുന്നതോ അല്ല. മറിച്ച്, അത് അവന്റെ തെറ്റായ തിരഞ്ഞെടുപ്പിനും അവിശ്വാസത്തിലുള്ള അതിരുകവിഞ്ഞ പ്രവണതയ്ക്കും ശാഠ്യത്തിനുമുള്ള അധിക ശിക്ഷയാണ്. ഇതിലൂടെ, വിശ്വാസം സ്വീകരിക്കുന്നതിനും പാപങ്ങൾ ഉപേക്ഷിക്കുന്നതിനും സഹായകമാകുന്ന ദൈവികമായ അനുഗ്രഹം (ലത്വ്ഫ്) അവന് നിഷേധിക്കപ്പെടുന്നു. അല്ലാഹുവിന്റെ കൽപ്പനകൾ അവരെ അഭിസംബോധന ചെയ്യുന്നുണ്ടെന്നത് ഇതിന് തെളിവാണ്. ഉദാഹരണത്തിന്, 'അല്ലാഹുവിലും അവന്റെ ദൂதரിലും വിശ്വസിക്കുവിൻ' എന്ന ഖുർആനിക വചനം. അവർക്ക് വിശ്വാസത്തിലേക്ക് വരാൻ കഴിയാത്തതിനെ അല്ലാഹു ആക്ഷേപിക്കുന്നുമുണ്ട്. അവർ നിർബന്ധിതരായിരുന്നുവെങ്കിൽ ഈ ആക്ഷേപത്തിന് പ്രസക്തിയുണ്ടാകില്ലായിരുന്നു. ഹൃദയം (ഖൽബ്) എന്നത് കാര്യങ്ങൾ മാറിമറിയുന്നതിനാലും അവയവങ്ങളെ നിയന്ത്രിക്കുന്നതിനാലും അങ്ങനെ വിളിക്കപ്പെടുന്നു. ശൈഖിന്റെ തഫ്‌സീറിൽ, ഹൃദയം എന്നത് സനോബറി (പൈൻ കോൺ) ആകൃതിയിലുള്ള ഒരു മാംസഖണ്ഡമാണ്. സയ്യിദ് ശരീഫ് ജുർജാനിയുടെ നിർവചനപ്രകാരം, ഹൃദയം എന്നത് ഒരു ദൈവികമായ സൂക്ഷ്മ വസ്തുവാണ് (ലത്വീഫ റബ്ബാനിയ്യ). ഈ ഭൗതിക ഹൃദയവുമായി അതിന് ബന്ധമുണ്ട്, അതാണ് മനുഷ്യന്റെ യഥാർത്ഥ സത്ത. മൗലാന ജാമി (ഖുദ്ദിസ സിർറുഹു) പാടിയതുപോലെ: 'ഈ കോണാകൃതിയിലുള്ള മാംസപിണ്ഡമല്ല ഹൃദയം; മറിച്ച്, അത് ആത്മാവാകുന്ന തത്തയുടെ കൂടാണ്. തത്തയെയും കൂടുകളെയും തിരിച്ചറിയാത്തവൻ, ദൈവത്താണ, തന്നെത്തന്നെ തിരിച്ചറിഞ്ഞിട്ടില്ല.' ഖുർആനിൽ 'ഹൃദയം' എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് ബുദ്ധിശക്തിയുടെ കേന്ദ്രത്തെയാണ്. 'അവരുടെ കേൾവിശക്തിയിൽ അല്ലാഹു മുദ്രവെച്ചു' (ഖത്മള്ളാഹു അലാ സംഇഹിം) എന്നതിനർത്ഥം, സത്യം കേൾക്കുന്നതിനെ അവർ വെറുക്കുകയും അതിലേക്ക് ശ്രദ്ധ തിരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അവരെ എത്തിച്ചു എന്നാണ്. ഇത് അവരുടെ തെറ്റായ തിരഞ്ഞെടുപ്പിനുള്ള ശിക്ഷയാണ്. കേൾവിശക്തി (സമ്അ്) എന്നത് ഇവിടെ കേൾക്കുന്ന അവയവത്തെയാണ് സൂചിപ്പിക്കുന്നത്. കേൾവിശക്തിയെ ഏകവചനമായി പ്രയോഗിച്ചതിന് പണ്ഡിതന്മാർ പല കാരണങ്ങൾ പറയുന്നുണ്ട്; അത് ഒരു സ്രോതസ്സ് (മസ്ദർ) ആയതുകൊണ്ടോ, അല്ലെങ്കിൽ ഓരോരുത്തരുടെയും കേൾവി എന്ന അർത്ഥത്തിലോ ആകാം. ഹൃദയങ്ങളെക്കുറിച്ചുള്ള പരാമർശം ആദ്യം വന്നത് വിശ്വാസമില്ലായ്മയുടെ അടിസ്ഥാനം ഹൃദയമായതുകൊണ്ടാണ്. കേൾവിശക്തിയെ കാഴ്ചശക്തിയേക്കാൾ (അബ്സാർ) മുൻഗണന നൽകി പറഞ്ഞത്, കേൾവിശക്തിയാണ് അറിവ് സമ്പാദിക്കാനും പ്രവാചകത്വത്തിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളാനും പ്രധാനമായ മാർഗ്ഗം എന്നതുകൊണ്ടാണ്.
ദൈവിക ദൃഷ്ടാന്തങ്ങളെ കാണുന്നതിൽ നിന്ന് അവരുടെ കാഴ്ചയെ തടയുന്ന ഒരു മറ (غشاوة) അവരുടെ കണ്ണുകളിലുണ്ട്. ഇത് കേവലം ഭൗതികമായ ഒരു മൂടിയല്ല, മറിച്ച് അവരുടെ അവിശ്വാസം (كفر) കാരണം സത്യത്തെ ഗ്രഹിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഹൃദയത്തിനും കേൾവിക്കും 'മുദ്ര' (ختم) വെച്ചതുപോലെ, കാഴ്ചയ്ക്ക് തടസ്സമായി ഈ 'മറ'യെ അല്ലാഹു നിശ്ചയിച്ചു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കാണാൻ കഴിയാത്തവിധം അവരുടെ ഉൾക്കാഴ്ചകൾക്ക് സംഭവിച്ച അന്ധതയാണിത്. തുടർന്ന് 'മഹത്തായ ശിക്ഷ' (عذاب عظيم) എന്നതിനെക്കുറിച്ച് വിവരിക്കുന്നു. 'അദാബ്' (عذاب) എന്ന വാക്കിന്റെ അർത്ഥം തടയുക എന്നാണ്; പാപങ്ങളിൽ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശിക്ഷ. മധുരമുള്ള വെള്ളത്തെ 'ഫുറാത്ത്' (فرات) എന്ന് വിളിക്കുന്നത് അത് ദാഹത്തെ ശമിപ്പിക്കുന്നത് കൊണ്ടാണ്. എന്നാൽ അവിശ്വാസികൾക്ക് ലഭിക്കുന്ന ഈ ശിക്ഷ അത്യന്തം ഭയാനകവും ശാശ്വതവുമാണ്. ഈ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പാപങ്ങളിൽ മുഴുകുന്നത് (إصرار) ഒഴിവാക്കണം. ഹൃദയങ്ങൾ ഇരുമ്പ് തുരുമ്പിക്കുന്നത് പോലെ തുരുമ്പിക്കും. ഖുർആൻ പാരായണം, അല്ലാഹുവിനെ ധാരാളമായി സ്മരിക്കൽ, മരണത്തെ ഓർക്കൽ എന്നിവയാണ് ഹൃദയത്തിന്റെ തുരുമ്പ് നീക്കാനുള്ള മാർഗ്ഗങ്ങൾ. അത്യാഗ്രഹം, അസൂയ, അഹങ്കാരം എന്നീ മൂന്ന് പ്രധാന പാപങ്ങൾ മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്നു. കൂടാതെ അമിതമായ ഭക്ഷണം, ഉറക്കം, വിശ്രമം, ധനമോഹം, സ്ഥാനമാനങ്ങളോടുള്ള ആർത്തി എന്നിവയും മനുഷ്യനെ അവിശ്വാസത്തിലേക്കും നാശത്തിലേക്കും തള്ളിവിടുന്നു.
അവർ രാജാവിനോട് പറഞ്ഞു: 'ജനങ്ങളും നിങ്ങളെ ഇപ്രകാരം തന്നെ കാണുന്നു.' രാജാവ് ചോദിച്ചു: 'എങ്കിൽ ഇതിനെ നിലനിർത്താൻ ഞാൻ എന്ത് ചെയ്യണം?' അവർ പറഞ്ഞു: 'അല്ലാഹുവിനെ അനുസരിക്കുക, അവനോട് അനുസരണക്കേട് കാണിക്കാതിരിക്കുക എന്നതാണ് ഇതിനുള്ള മാർഗ്ഗം.' ഉടനെ രാജാവ് തന്റെ നാട്ടിലെ പണ്ഡിതന്മാരെയും സജ്ജനങ്ങളെയും വിളിച്ചുവരുത്തി പറഞ്ഞു: 'നിങ്ങൾ എന്റെ സദസ്സിൽ എപ്പോഴും ഉണ്ടായിരിക്കണം. അല്ലാഹുവിനുള്ള അനുസരണത്തിൽ നിന്ന് ഞാൻ വ്യതിചലിക്കുന്നത് കണ്ടാൽ എന്നെ ഓർമ്മിപ്പിക്കണം, പാപത്തിലേക്ക് നീങ്ങുന്നത് കണ്ടാൽ എന്നെ തടയണം.' അവർ അത് നിർവ്വഹിച്ചു. അങ്ങനെ നാനൂറ് വർഷക്കാലം രാജ്യം നീതിപൂർവ്വം ഭരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഒരു ദിവസം ഇബ്‌ലീസ് ഒരു മനുഷ്യന്റെ രൂപത്തിൽ വന്ന് ചോദിച്ചു: 'നീ ആരാണ്?' രാജാവ് പറഞ്ഞു: 'ഞാൻ ആദം സന്തതികളിൽ പെട്ട ഒരു മനുഷ്യനാണ്.' ഇബ്‌ലീസ് പറഞ്ഞു: 'നീ ആദം സന്തതിയായിരുന്നെങ്കിൽ മറ്റുള്ളവരെപ്പോലെ നീയും മരിക്കുമായിരുന്നു. എന്നാൽ നീ ഒരു ദൈവമാണ്! അതിനാൽ നിന്നെ ആരാധിക്കാൻ ജനങ്ങളോട് ആജ്ഞാപിക്കുക.' ഇത് കേട്ടപ്പോൾ രാജാവിന്റെ ഹൃദയത്തിൽ ഒരു മാറ്റം സംഭവിച്ചു. അവൻ മിമ്പറിൽ കയറി പ്രഖ്യാപിച്ചു: 'ജനങ്ങളേ, ഞാൻ നിങ്ങളിൽ നിന്ന് ഒരു കാര്യം മറച്ചുവെച്ചിരുന്നു, അത് വെളിപ്പെടുത്തേണ്ട സമയമായിരിക്കുന്നു. ഞാൻ ഇത്രയും കാലം നിങ്ങളെ ഭരിച്ച രാജാവാണ്. ഞാൻ ആദം സന്തതിയായിരുന്നെങ്കിൽ മരിക്കുമായിരുന്നു, എന്നാൽ ഞാൻ ദൈവമാണ്, അതിനാൽ എന്നെ ആരാധിക്കുക.' അപ്പോൾ അല്ലാഹു ആ കാലഘട്ടത്തിലെ പ്രവാചകന് വഹ്‌യ് നൽകി: 'അവൻ എന്നെ അനുസരിച്ച കാലത്തോളം ഞാൻ അവനെ നിലനിർത്തി. എന്നാൽ അവൻ എന്റെ അനുസരണത്തിൽ നിന്ന് പാപത്തിലേക്ക് മാറിയപ്പോൾ, എന്റെ പ്രതാപം കൊണ്ട് ഞാൻ ബഖ്ത് നസ്റിനെ അവന്റെ മേൽ അധികാരപ്പെടുത്തും.' രാജാവ് തന്റെ നിലപാടിൽ നിന്ന് പിന്മാറിയില്ല. അങ്ങനെ ബഖ്ത് നസ്ർ അവനെ വധിക്കുകയും അവന്റെ ഖജനാവിൽ നിന്ന് എഴുപത് കപ്പലുകൾ നിറയെ സ്വർണ്ണം കൊള്ളയടിക്കുകയും ചെയ്തു. മൗലാന ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പാടുന്നു: 'ദൈവികമായ ഒരു നോട്ടം (അനയായാത്ത് - عناية) അല്ലാതെ ഹൃദയത്തിന്റെ കണ്ണുകളെ തുറക്കുന്നതെന്ത്? ദൈവസ്നേഹം (മഹബ്ബത്ത് - محبة) അല്ലാതെ കോപത്തെ ശമിപ്പിക്കുന്നതെന്ത്? അല്ലാഹുവിന്റെ സഹായമില്ലാത്ത (തൗഫീഖ് - توفيق) പരിശ്രമം ആർക്കും ഉണ്ടാകാതിരിക്കട്ടെ.' അല്ലാഹു സത്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നവനാണ്. 'തഅ്‌വീലാത്തു നജ്മിയ്യ'യിൽ അന്ത്യത്തെക്കുറിച്ചുള്ള പരാമർശത്തിൽ, അല്ലാഹുവിന്റെ നിത്യമായ അറിവിലും ഇച്ഛയിലും (ഇറാദ - إرادة) മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സൗഭാഗ്യത്തിന്റെയും (സആദ - سعادة) ദൗർഭാഗ്യത്തിന്റെയും (ശഖാവ - شقاوة) സൂചനയുണ്ട്. അല്ലാഹു പറയുന്നു: 'അവരിൽ ചിലർ ദൗർഭാഗ്യവാന്മാരും ചിലർ സൗഭാഗ്യവാന്മാരുമാണ്.' എല്ലാവർക്കും സത്യവിശ്വാസവും അവിശ്വാസവും സ്വീകരിക്കാനുള്ള കഴിവ് (ഇസ്തിദാദ് - استعداد) നൽകപ്പെട്ടിട്ടുണ്ട്. അല്ലാഹു ആത്മാക്കളോട് 'അലസ്തു ബിറബ്ബിക്കും' (ഞാൻ നിങ്ങളുടെ റബ്ബല്ലേ?) എന്ന് ചോദിച്ചപ്പോൾ എല്ലാവരും 'ബലാ' (അതെ) എന്ന് മറുപടി നൽകി. പിന്നീട് അല്ലാഹു ആത്മാക്കളെ ഹൃദയങ്ങളിലും, ഹൃദയങ്ങളെ ശരീരങ്ങളിലും, ശരീരങ്ങളെ ഈ ലോകത്തും നിക്ഷേപിച്ചു. ഓരോ മനുഷ്യനും ജനിക്കുന്നത് ഇസ്‌ലാമിന്റെ പ്രകൃതിയിലാണ് (ഫിത്‌റ - فطرة). എന്നാൽ മാതാപിതാക്കളാണ് അവരെ വഴിതെറ്റിക്കുന്നത്. ഇത് അല്ലാഹുവിന്റെ വിധി (ഖദർ - قدر) അനുസരിച്ചുള്ള പരീക്ഷണമാണ്. അവിശ്വാസികളുടെ ഹൃദയങ്ങളിൽ അല്ലാഹു മുദ്രവെക്കുന്നത് (ഖത്മ് - ختم) അവരുടെ തന്നെ അവിശ്വാസം കാരണമാണ്. വിധി എന്നത് ഭൂമിയിൽ വിതച്ച വിത്ത് പോലെയാണ്; അത് മണ്ണിൽ മറഞ്ഞിരിക്കുന്നു, എന്നാൽ വൃക്ഷമായി വളരുമ്പോൾ അത് വെളിപ്പെടുന്നു.
വിശുദ്ധ ഖുർആൻ ഇവിടെ മനുഷ്യരിലെ മൂന്നാമതൊരു വിഭാഗത്തെയാണ് പരിചയപ്പെടുത്തുന്നത്; അതായത് കപടവിശ്വാസികൾ (منافقون). അവർ നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ സന്നിധിയിൽ നാക്കുകൾ കൊണ്ട് വിശ്വാസം പ്രഖ്യാപിക്കുകയും എന്നാൽ തങ്ങളുടെ ഹൃദയങ്ങളിൽ അവിശ്വാസം ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്നവരാണ്. അല്ലാഹു പറയുന്നു: 'മനുഷ്യരിൽ ചിലരുണ്ട്; അവർ പറയുന്നു: ഞങ്ങൾ അല്ലാഹുവിലും പരലോകത്തിലും (اليوم الآخر) വിശ്വസിച്ചിരിക്കുന്നു എന്ന്. എന്നാൽ അവർ യഥാർത്ഥ വിശ്വാസികളല്ല (مؤمنين).' മനുഷ്യർ എന്ന അർത്ഥം വരുന്ന 'നാസ്' (ناس) എന്ന പദം വിസ്മൃതി (نسيان) എന്നതിൽ നിന്നാണ് രൂപപ്പെട്ടത്. അല്ലാഹുവുമായി അവർ മുൻപ് ചെയ്ത ആദിമ ഉടമ്പടി (العهد الأول) അവർ മറന്നുപോയതിനാലാണ് അവർക്ക് ഈ പേര് നൽകപ്പെട്ടത് എന്ന് ആത്മീയ ജ്ഞാനികൾ (عارفون) നിരീക്ഷിക്കുന്നു. ഈ കപടവിശ്വാസികൾ തങ്ങളുടെ നാവുകൾ കൊണ്ട് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുവെന്ന് അവകാശപ്പെടുന്നു. എന്നാൽ യഥാർത്ഥ വിശ്വാസം (إيمان) എന്നത് കേവലം നാവുകൊണ്ടുള്ള ഉച്ചാരണമല്ല, മറിച്ച് ഹൃദയം കൊണ്ടുള്ള ദൃഢീകരണവും (تصديق بالقلب) ബാഹ്യവും ആന്തരികവുമായ സമർപ്പണവുമാണ്. അവരുടെ ബാഹ്യരൂപം (ظاهر) ആന്തരികാവസ്ഥയുമായി (باطن) ഒത്തുപോകുന്നില്ല. അവരുടെ ഹൃദയം രോഗാതുരമാണ്; ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി അവർ ദീനിനെ ഒരു മറയാക്കുന്നു. അതുകൊണ്ടാണ് അല്ലാഹു അവരുടെ വ്യാജമായ അവകാശവാദത്തെ ശക്തമായി നിഷേധിച്ചുകൊണ്ട് അവർ വിശ്വാസികളേ അല്ല എന്ന് പ്രഖ്യാപിച്ചത്.
ആത്മീയ ഗുണങ്ങൾ (അഖ്ലാഖ് - أخلاق) മനുഷ്യന്റെ ഉള്ളിൽ മറഞ്ഞുകിടക്കുന്നു. കർമ്മങ്ങളുടെ ഫലം വെളിപ്പെടുമ്പോൾ അവയും പുറത്തുവരുന്നു. സത്യസാക്ഷ്യം വഹിക്കലും നിഷേധിക്കലും, വിശ്വാസവും അവിശ്വാസവും ഇതിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള വിധി (ഖദർ - قدر) എന്ന രഹസ്യം, ഒരാൾ വിശ്വാസത്തിലാണോ അവിശ്വാസത്തിലാണോ മരിക്കുന്നത് എന്നതിലൂടെ വെളിപ്പെടുന്നു. 'അല്ലാഹു അവരുടെ ഹൃദയങ്ങളിൽ മുദ്രവെച്ചു' (ഖതമല്ലാഹു അലാ ഖുലൂബിഹിം - خَتَمَ اللَّهُ عَلى قُلُوبِهِمْ) എന്ന് പറഞ്ഞാൽ, അവരുടെ അവിശ്വാസത്തിന്റെ മുദ്രകൊണ്ട് അത് അടച്ചു എന്നാണ് അർത്ഥം. അല്ലാഹുവിന്റെ നിത്യമായ വിധി (അഹ്കാമുൽ അസലിയ്യ - أحكام أزلية) അവരുടെ ഹൃദയങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവർക്ക് അല്ലാഹുവിനോടുള്ള സാമീപ്യം (വിസാൽ - وصال) നിഷേധിക്കപ്പെട്ടു. അവരുടെ കേൾവിശക്തിയിൽ മുദ്രവെച്ചതുകൊണ്ട് രാജാധിരാജാവായ അല്ലാഹുവിന്റെ വിളി അവർക്ക് കേൾക്കാനായില്ല. അവരുടെ കണ്ണുകളിൽ അന്ധതയുടെയും വഴികേടിന്റെയും മറ (ഗിശാവ - غشاوة) വീണതുകൊണ്ട് ആ സൗന്ദര്യവും പൂർണ്ണതയും അവർക്ക് കാണാൻ കഴിഞ്ഞില്ല. അവർക്ക് ലഭിച്ചത് ശാശ്വതമായ നഷ്ടമാണ്. അവർക്ക് വലിയ ശിക്ഷയുണ്ട് (അദാബുൻ അളീം - عَذابٌ عَظِيمٌ), കാരണം അവർ ആഗ്രഹിച്ച പരമമായ ലക്ഷ്യത്തിൽ നിന്ന് അവർ തടയപ്പെട്ടു. ലക്ഷ്യം എത്രത്തോളം വലുതാണോ, അതിൽ നിന്നുള്ള തടയപ്പെടലും അത്രത്തോളം വലിയ ശിക്ഷയാണ്. അല്ലാഹു തന്റെ ഗ്രന്ഥം സത്യവിശ്വാസികളെക്കൊണ്ട് തുടങ്ങി, പിന്നീട് അവിശ്വാസികളെ പരാമർശിച്ചു. മൂന്നാമതായി, ഈ രണ്ട് വിഭാഗങ്ങൾക്കിടയിൽ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന കപടവിശ്വാസികളെ (മുനാഫിഖുകൾ - منافقون) കുറിച്ച് വിവരിക്കുന്നു. ഇവർ അവിശ്വാസികളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവരാണ്. കാരണം, അവർ അവിശ്വാസത്തെ മറച്ചുവെക്കുകയും പരിഹാസത്തോടെ ഇസ്‌ലാമിനെ സമീപിക്കുകയും ചെയ്യുന്നു. അവിശ്വാസികളെക്കുറിച്ച് രണ്ട് ആയത്തുകളിൽ മാത്രം പറഞ്ഞപ്പോൾ, കപടവിശ്വാസികളെക്കുറിച്ച് പതിമൂന്ന് ആയത്തുകളിൽ വിശദീകരിച്ചത്, അവിശ്വാസികൾക്ക് ഉപദേശം ഫലിക്കില്ല എന്നതുകൊണ്ടാണ്. എന്നാൽ കപടവിശ്വാസികൾക്ക് ശാസനയും താക്കീതും ഫലം ചെയ്തേക്കാം. മനുഷ്യൻ (അന്നാസ് - الناس) എന്ന വാക്ക് 'മറവി' (നിസ്-യാൻ - نسيان) എന്നതിൽ നിന്നാണ് വന്നത്. അല്ലാഹു ആദമിനോട് കരാർ ചെയ്തപ്പോൾ അദ്ദേഹം അത് മറന്നുപോയി. അവർ നാവിൽ കൊണ്ട് വിശ്വസിക്കുകയും ഹൃദയം കൊണ്ട് നിഷേധിക്കുകയും ചെയ്യുന്നവരാണ്.
വിശ്വാസനിരാസത്തിന് (كفر) മേൽ അവർ വർദ്ധിപ്പിച്ച ഈ അധികത (زيادة) ഈ വർഗ്ഗത്തിൽ ഉൾപ്പെടുന്നതിൽ നിന്ന് അവരെ തടയുന്നില്ല. കാരണം, വർഗ്ഗങ്ങൾ അവയുടെ ഭാഗങ്ങളിൽ വ്യത്യാസപ്പെടുന്ന അധികതകൾ കൊണ്ടാണ് വൈവിധ്യവൽക്കരിക്കപ്പെടുന്നത്. ഇതിൻപ്രകാരം, ഈ സൂക്തം രണ്ടാമത്തെ വിഭാഗത്തെ വിഭജിക്കുന്ന ഒന്നാണ്. 'അല്ലാഹുവിൽ ഞങ്ങൾ വിശ്വസിച്ചു' (آمَنَّا بِاللَّهِ) എന്നാൽ അല്ലാഹുവിനെ ഞങ്ങൾ സത്യപ്പെടുത്തി എന്നാണ്. 'അന്ത്യദിനത്തിലും' (وَبِالْيَوْمِ الْآخِرِ) എന്നതിലെ അന്ത്യദിനം കൊണ്ട് ഉദ്ദേശിക്കുന്നത് ഉയിർത്തെഴുന്നേൽപ്പ് (بعث) മുതൽ അനന്തമായ കാലം വരെയാണ്. അതായത്, അവസാനിച്ച കാലഘട്ടങ്ങൾക്ക് ശേഷമുള്ള ശാശ്വതമായ സമയം. സ്വർഗ്ഗാവകാശികൾ സ്വർഗ്ഗത്തിലും നരകാവകാശികൾ നരകത്തിലും പ്രവേശിക്കുന്നത് വരെ എന്നർത്ഥം. കാരണം, അതിനപ്പുറം അതിരുകളില്ലാത്തതിനാൽ അത് പരിമിതമായ ദിവസങ്ങളുടെ അവസാനമാണ്. ദുനിയാവിന് ശേഷമുള്ളതായതുകൊണ്ടാണ് അതിനെ 'അന്ത്യദിനം' എന്ന് വിളിച്ചത്. അവർ ഈ രണ്ട് കാര്യങ്ങളിലുള്ള വിശ്വാസത്തെ മാത്രം പ്രത്യേകം എടുത്തുപറഞ്ഞത്, വിശ്വാസത്തിന്റെ രണ്ട് അറ്റങ്ങളെയും തങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും അതിനെ പൂർണ്ണമായി വലയം ചെയ്തിട്ടുണ്ടെന്നും വാദിക്കാനാണ്. എന്നാൽ, അവർ വിശ്വസിക്കുന്ന കാര്യത്തിൽ പോലും അവർ കപടവിശ്വാസികളാണെന്ന് ഇത് സൂചിപ്പിക്കുന്നു. പിന്നെങ്ങനെയാണ് അവർ കപടതയെ ഉദ്ദേശിക്കുന്ന കാര്യത്തിൽ സത്യസന്ധരാവുക? അവർ യഹൂദരായിരുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും അവർ വിശ്വസിച്ചിരുന്നു, എന്നാൽ അത് പൂർണ്ണമായ വിശ്വാസമായിരുന്നില്ല. കാരണം, അവർ അല്ലാഹുവിന് സൃഷ്ടികളോട് സാദൃശ്യമുണ്ടെന്ന് (تشبيه) വിശ്വസിക്കുകയും, അല്ലാഹുവിന് സന്താനമുണ്ടെന്ന് വാദിക്കുകയും, സ്വർഗ്ഗത്തിൽ തങ്ങളല്ലാതെ മറ്റാരും പ്രവേശിക്കില്ലെന്നും, നരകം തങ്ങളെ കുറച്ചു ദിവസങ്ങളിലല്ലാതെ സ്പർശിക്കില്ലെന്നും വിശ്വസിച്ചിരുന്നു. വിശ്വാസികൾ തങ്ങളെപ്പോലെത്തന്നെ വിശ്വസിക്കുന്നുവെന്ന് അവർ ധരിച്ചു. അവരുടെ ഈ പ്രസ്താവന അവരുടെ ദുഷ്ടതയുടെ പൂർണ്ണതയെ വ്യക്തമാക്കുന്നു. വഞ്ചനയോടെയല്ലാതെയാണ് അവർ ഇത് പറഞ്ഞതെങ്കിൽ പോലും, അവരുടെ വിശ്വാസം യഥാർത്ഥ വിശ്വാസമല്ല. പിന്നെ വഞ്ചനയ്ക്കും പരിഹാസത്തിനും വേണ്ടി ഇത് പറയുമ്പോൾ അത് ദുഷ്ടതയ്ക്ക് മേലുള്ള ദുഷ്ടതയും അവിശ്വാസത്തിന് മേലുള്ള അവിശ്വാസവുമാണ്. 'അവർ വിശ്വാസികളല്ല' (وَما هُمْ بِمُؤْمِنِينَ) എന്നതിൽ 'മാ' (ما) എന്നത് 'ലൈസ' (ليس) എന്നതിന് പകരമാണ്. അതുകൊണ്ടാണ് അതിനോട് ചേർന്ന് 'ബി' (ب) വന്നത്. അതായത്, അവർ സത്യപ്പെടുത്തുന്നവരല്ല. കാരണം, അവർ പുറത്ത് കാണിക്കുന്നതിന് വിപരീതമാണ് ഉള്ളിൽ വെച്ചുപുലർത്തുന്നത്. അവർ കപടവിശ്വാസികളാണ് (منافقون). അവർ വിശ്വാസികളല്ല എന്ന വിധിയിലൂടെ, അവർ വാദിച്ചതിനെ പൂർണ്ണമായും നിഷേധിക്കുകയാണ് ചെയ്യുന്നത്. കാരണം, 'മാ' (ما) എന്നതിന്റെ ഖബറിൽ 'ബി' (ب) ചേർത്തുകൊണ്ട് വിശ്വാസത്തിന്റെ അടിസ്ഥാനത്തെത്തന്നെ അവർക്ക് നിഷേധിച്ചു. അതുകൊണ്ടാണ് 'അവർ വിശ്വാസികളിൽ പെട്ടവരല്ല' (وما هم من المؤمنين) എന്ന് പറയാതിരുന്നത്. ആദ്യത്തേതാണ് രണ്ടാമത്തേതിനേക്കാൾ ശക്തം. തെളിവുകളില്ലാത്ത വാദങ്ങൾ നിരർത്ഥകമാണെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. ആരെങ്കിലും തന്നിലില്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ടാൽ, പരീക്ഷണം അവനെ അപമാനിക്കും. സ്വയം പുകഴ്ത്തുന്നവൻ നിന്ദിക്കപ്പെടും, സ്വയം താഴ്ത്തുന്നവൻ പുകഴ്ത്തപ്പെടും. ഹാഫിള് ഖുദ്ദിസ സിർറുഹു പാടി: 'പരീക്ഷണത്തിന്റെ ഉരകല്ല് മുന്നിൽ വന്നാൽ അത് നല്ലതാണ്... അപ്പോൾ കള്ളം പറയുന്നവന്റെ മുഖം കറുക്കും.' ഒരു ശൈഖിന്റെ കഥയുണ്ട്; താൻ വിശ്വസ്തനാണെന്ന് വാദിക്കുന്ന ഒരു ശിഷ്യനുണ്ടായിരുന്നു. എന്നാൽ അവന്റെ യഥാർത്ഥ സ്വഭാവം ശൈഖിന് അറിയാമായിരുന്നു. ശൈഖ് അവനെ പരീക്ഷിക്കാൻ തീരുമാനിച്ചു. ശൈഖ് ഒരു ആടിനെ അറുത്ത് രക്തം പുരണ്ട് നിൽക്കുന്നത് കണ്ട ശിഷ്യൻ ഭയന്നു. ശൈഖ് അവനോട് ഒരു രഹസ്യം സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. ശിഷ്യൻ അത് സമ്മതിച്ചു. പിന്നീട് ശൈഖ് അവനെ അപമാനിക്കാൻ വേണ്ടി ഈ നാടകം കളിച്ചു. ഒടുവിൽ സത്യം പുറത്തുവരികയും കള്ളം പറഞ്ഞ ശിഷ്യൻ നാണംകെടുകയും ചെയ്തു.
അല്ലാഹുവിനെ വഞ്ചിക്കാൻ ശ്രമിക്കുന്നവരും വിശ്വസിച്ചവരും എന്ന് അവർ ജൽപ്പിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അവർ വഞ്ചിക്കുന്നത് സ്വന്തം ആത്മാക്കളെ മാത്രമാണ്. അവർക്ക് ഈ കാര്യം തിരിച്ചറിയാൻ സാധിക്കുന്നില്ല. ഹൃദയങ്ങളിൽ രോഗം (مرض) ബാധിച്ചവരാണ് അവർ. അല്ലാഹു ആ രോഗത്തെ വർദ്ധിപ്പിക്കുകയും ചെയ്തു. അവർ നുണ പറയുന്നവരായതിനാൽ വേദനാജനകമായ ശിക്ഷ (عذاب أليم) അവർക്ക് കാത്തിരിക്കുന്നു. ഈ സൂക്തം കപടവിശ്വാസികളുടെ (منافقون) ആന്തരികാവസ്ഥയെ തുറന്നുകാട്ടുന്നു. അവരുടെ ഹൃദയങ്ങളിൽ അവിശ്വാസത്തിന്റെ അഴുക്ക് അടിഞ്ഞുകൂടിയിരിക്കുന്നു. അല്ലാഹുവിന്റെ ദൃഷ്ടിയിൽ സത്യം മറച്ചുവെക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷ അവരുടെ കപടതയുടെ ആഴത്തിന് അനുസൃതമായിരിക്കും.
ശൈഖുൽ അക്ബർ ഖുദ്ദിസ സിർറുഹു തന്റെ 'അൽ അംറുൽ മുഹ്കമുൽ മർബൂത്ത്' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത് പോലെ, ആത്മീയ രഹസ്യങ്ങൾ (അസ്റാർ - أسرار) വിശ്വസ്തരായവർക്ക് മാത്രമേ നൽകപ്പെടുകയുള്ളൂ. ദിവ്യപ്രകാശങ്ങൾ (അൻവാർ - أنوار) ആത്മീയ മര്യാദകൾ (അദബ് - أدب) പാലിക്കുന്നവരിലേക്ക് അല്ലാതെ പ്രവഹിക്കുകയില്ല. ഹാഫിള് ഖുദ്ദിസ സിർറുഹു പാടിയതുപോലെ: 'എന്റെ പ്രിയതമന്റെ രഹസ്യങ്ങൾ ഞാൻ പ്രിയതമനോടല്ലാതെ പറയുകയില്ല, കാരണം അറിവുള്ളവർ മാത്രമേ അറിവിന്റെ ഭാഷയെ കാത്തുസൂക്ഷിക്കുകയുള്ളൂ.' നജ്മുദ്ദീൻ കുബ്റാ റഹിമഹുള്ളാഹ് തന്റെ തഅ്‌വീലാത്തിൽ രേഖപ്പെടുത്തുന്നു: 'ജനങ്ങളിൽ പെട്ടവർ' എന്നത് അല്ലാഹുവിനെയും മിഥാഖ് (ഉടമ്പടി) ദിവസത്തെയും മറന്നവരാണ്. അവർ നാവുകൊണ്ട് വിശ്വസിച്ചു എന്ന് പറയുന്നുവെങ്കിലും ഹൃദയം അതിനെ സാക്ഷ്യപ്പെടുത്തുന്നില്ല. യഥാർത്ഥ വിശ്വാസം എന്നത് അല്ലാഹു തന്റെ പ്രത്യേക ദാസന്മാരുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കുന്ന ദിവ്യപ്രകാശമാണ് (നൂർ - نور). ഈ പ്രകാശത്താൽ അവർ പരലോകത്തെ ദർശിക്കുന്നു. ആർക്ക് ഈ ദിവ്യപ്രകാശം ലഭിക്കുന്നില്ലയോ, അവർക്ക് അദൃശ്യലോകത്തെ (ഗൈബ് - غيب) കാണാൻ കഴിയില്ല. അതിനാൽ അവർ യഥാർത്ഥ വിശ്വാസികളുമല്ല. 'അവർ വിശ്വാസികളല്ല' എന്ന് അല്ലാഹു പറയുന്നത്, ദിവ്യപ്രകാശത്താൽ വിശ്വാസം സ്വീകരിച്ചവരല്ല അവർ എന്ന അർത്ഥത്തിലാണ്. അഥവാ, അവർ യഥാർത്ഥ വിശ്വാസത്തിലേക്ക് നയിക്കപ്പെടാൻ അർഹരല്ല, കാരണം അവർ അങ്ങേയറ്റത്തെ അശ്രദ്ധയിലും (ഗഫ്‌ല - غفلة) പരാജയത്തിലുമാണ്. 'അവർ അല്ലാഹുവിനെ വഞ്ചിക്കാൻ ശ്രമിക്കുന്നു' എന്നത് അവരുടെ കപടമായ വാക്കുകൾക്കുള്ള മറുപടിയാണ്. അല്ലാഹുവിനെ വഞ്ചിക്കുക എന്നത് അസാധ്യമാണ്, കാരണം അവനിൽ നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല. ഇവിടെ വഞ്ചന എന്നത് അല്ലാഹുവിന്റെ പ്രതിനിധിയായ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പ്രവാചകനെ വഞ്ചിക്കുന്നത് അല്ലാഹുവിനെ വഞ്ചിക്കുന്നതിന് തുല്യമാണ്. അവരുടെ ഈ വഞ്ചനയുടെ ഫലം അവർക്ക് തന്നെ തിരിച്ചടിയാകുന്നു. സ്വന്തം ആത്മാവിനെ (നഫ്സ് - نفس) അല്ലാതെ അവർ വഞ്ചിക്കുന്നില്ല. ആത്മാവ് എന്നത് ഒരു വസ്തുവിന്റെ യഥാർത്ഥ സത്തയാണ്. ഇവിടെ ഉദ്ദേശ്യം, അവരുടെ വഞ്ചനയുടെ ദോഷം മറ്റാരിലേക്കും എത്തുന്നില്ല, മറിച്ച് അത് അവർക്ക് തന്നെ നാശമായി ഭവിക്കുന്നു എന്നതാണ്.
"അവരുടെ ചെയ്തികളുടെ പരിധി അവർക്ക് മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. വഞ്ചകരുടെ പ്രവർത്തനങ്ങൾക്ക് സമാനമായ ആ ഇടപാടുകൾ അവർ തങ്ങളോടല്ലാതെ മറ്റാരോടും ചെയ്യുന്നില്ല. കാരണം, അതിന്റെ ദോഷം അവരെ അല്ലാതെ മറ്റാരെയും ബാധിക്കുന്നില്ല. അവരുടെ വഞ്ചനയുടെ ദുഷ്ഫലം അവരിലേക്ക് തന്നെ തിരിയുന്നു. എന്തുകൊണ്ടെന്നാൽ, അല്ലാഹു തആലാ തന്റെ പ്രവാചകൻ മുഹമ്മദ് നബിക്ക് സല്ലല്ലാഹു അലൈഹിവസല്ലം അവരുടെ കാപട്യം (നിഫാഖ് - نفاق) വെളിപ്പെടുത്തിക്കൊടുക്കുന്നു. അങ്ങനെ അവർ ഇഹലോകത്ത് അപമാനിതരാവുകയും പരലോകത്ത് ശിക്ഷയ്ക്ക് അർഹരാവുകയും ചെയ്യുന്നു.
മൗലാനാ ജലാലുദ്ദീൻ ഖുദ്ദിസ സിർറുഹു പറഞ്ഞു:
""ഓ ശطرഞ്ജ് കളിക്കാരനേ, നിന്റെ നീക്കം നീ കണ്ടു;
നിന്റെ എതിരാളിയുടെ നീക്കം ദൂരവും വ്യാപ്തിയുമുള്ളതായി കാണുക.""
അഥവാ, അവർ ചെയ്തതിന് അനുസരിച്ച് അവരോട് പ്രതികരിക്കപ്പെടും എന്നും പറയപ്പെട്ടിട്ടുണ്ട്. നരകത്തിൽ ദീർഘകാലം ശിക്ഷിക്കപ്പെട്ട് അവർ അല്ലാഹുവിനോട് സഹായം തേടുമ്പോൾ (ഇസ്തിഗാസ - استغاثوا بالرحمن), ""ഈ വാതിലുകൾ തുറന്നിരിക്കുന്നു, പുറത്തുവരിക!"" എന്ന് അവരോട് പറയപ്പെടും. അപ്പോൾ അവർ വാതിലുകളിലേക്ക് തിടുക്കത്തിൽ ഓടും. എന്നാൽ, അവർ അവിടെയെത്തുമ്പോൾ വാതിലുകൾ അവർക്ക് മുന്നിൽ അടയ്ക്കപ്പെടുകയും അവരെ പിശാചുക്കളോടും ധിക്കാരികളോടുമൊപ്പം കിണറുകളിലേക്കും ശവപ്പെട്ടികളിലേക്കും തിരികെ അയക്കുകയും ചെയ്യും. അല്ലാഹു തആലാ പറയുന്നു: ""തീർച്ചയായും അവർ ഒരു തന്ത്രം പ്രയോഗിക്കുന്നു, ഞാനും ഒരു തന്ത്രം പ്രയോഗിക്കുന്നു."" (ഇന്നഹും യകീദൂന കൈദൻ വഅകീദു കൈദാ - إِنَّهُمْ يَكِيدُونَ كَيْداً وَأَكِيدُ كَيْداً).
ഒരു ഹദീസിൽ വന്നിരിക്കുന്നു: ""അന്ത്യനാളിൽ ഒരു കൂട്ടം ആളുകളെ സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കാൻ കൽപ്പിക്കപ്പെടും. അവർ സ്വർഗ്ഗത്തിന്റെ അടുത്തായി, അതിന്റെ സുഗന്ധം ശ്വസിക്കുകയും അതിന്റെ കൊട്ടാരങ്ങളിലേക്കും അല്ലാഹു അതിന്റെ അവകാശികൾക്കായി ഒരുക്കിവെച്ചതിലേക്കും നോക്കുകയും ചെയ്യുമ്പോൾ, 'അവരെ അതിൽ നിന്ന് തിരിച്ചയക്കുക, അവർക്ക് അതിൽ ഒരു ഓഹരിയുമില്ല' എന്ന് വിളിച്ചുപറയപ്പെടും. അപ്പോൾ അവർ അങ്ങേയറ്റത്തെ നിരാശയോടെയും ഖേദത്തോടെയും മടങ്ങും; ആദ്യകാലക്കാരോ പിൽക്കാലക്കാരോ അങ്ങനെയൊരു നിരാശയോടെയും ഖേദത്തോടെയും മടങ്ങിയിട്ടില്ല. അപ്പോൾ അവർ പറയും: 'ഞങ്ങളുടെ രക്ഷിതാവേ, നിന്റെ ഇഷ്ടക്കാർക്കായി നീ ഒരുക്കിവെച്ച പ്രതിഫലങ്ങൾ ഞങ്ങളെ കാണിക്കുന്നതിന് മുമ്പ് നീ ഞങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ!' അപ്പോൾ അല്ലാഹു പറയും: 'അതാണ് ഞാൻ നിങ്ങളിൽ നിന്ന് ഉദ്ദേശിച്ചത്. നിങ്ങൾ എന്നോടൊപ്പം തനിച്ചായിരിക്കുമ്പോൾ വലിയ പാപങ്ങളുമായി എന്നെ നേരിട്ടു. എന്നാൽ, നിങ്ങൾ ജനങ്ങളെ കണ്ടുമുട്ടുമ്പോൾ വിനയമുള്ളവരായി കണ്ടുമുട്ടി. നിങ്ങൾ ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുകയും നിങ്ങളുടെ ഹൃദയങ്ങൾ മറച്ചുവെച്ചതിന് വിപരീതം പ്രകടിപ്പിക്കുകയും ചെയ്തു. നിങ്ങൾ ദുനിയാവിനെ ഭയപ്പെട്ടു, എന്നെ ഭയപ്പെട്ടില്ല. നിങ്ങൾ ജനങ്ങളെ ആദരിച്ചു, എന്നെ ആദരിച്ചില്ല. നിങ്ങൾ ജനങ്ങൾക്ക് വേണ്ടി ഉപേക്ഷിച്ചു, എനിക്ക് വേണ്ടി ഉപേക്ഷിച്ചില്ല.' അതായത്, ജനങ്ങൾക്ക് വേണ്ടി. 'അതുകൊണ്ട് ഇന്ന് ഞാൻ നിങ്ങൾക്ക് എന്റെ കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുന്നു, എന്റെ മഹത്തായ പ്രതിഫലങ്ങളിൽ നിന്ന് ഞാൻ നിങ്ങളെ തടഞ്ഞതിനോടൊപ്പം.' റൗളത്തുൽ ഉലമാ, തൻബീഹുൽ ഗാഫിലീൻ എന്നീ ഗ്രന്ഥങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
'അവർ അറിയുന്നില്ല' (വമാ യശ്ഊറൂന - وَما يَشْعُرُونَ) എന്നത് 'അവർ വഞ്ചിക്കുന്നില്ല' എന്നതിലെ സർവ്വനാമത്തിൽ നിന്നുള്ള ഒരു അവസ്ഥാവിശേഷണമാണ്. അതായത്, അവർ തങ്ങളെത്തന്നെ വഞ്ചിക്കുന്നതിൽ ഒതുങ്ങുന്നു, എന്നാൽ അശ്രദ്ധയിലും വഴിപിഴച്ച അവസ്ഥയിലും മുഴുകിയതിനാൽ അവർക്ക് അത് അനുഭവപ്പെടുന്നില്ല. വഞ്ചനയുടെ ദുഷ്ഫലവും അതിന്റെ ദോഷം അവരിലേക്ക് തന്നെ തിരിയുന്നതും, ഇന്ദ്രിയബോധം നഷ്ടപ്പെട്ടവന് മാത്രം മറഞ്ഞിരിക്കുന്ന, അനുഭവവേദ്യമായ ഒരു കാര്യമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. ഇത് അവരെ ജഡവസ്തുക്കളുടെ സ്ഥാനത്ത് നിർത്തുകയും മൃഗങ്ങളുടെ നിലവാരത്തിൽ നിന്ന് താഴ്ത്തുകയും ചെയ്യുന്നു. കാരണം, അവരിൽ നിന്ന് മൃഗീയമായ ഇന്ദ്രിയബോധം (ഹസ്സുൽ ഹയവാനീ - الحس الحيواني) എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. അതിനാൽ, 'അവർ മൃഗങ്ങളെക്കാൾ വഴിപിഴച്ചവരാണ്' (ബൽ ഹും അദല്ലു - بل هم أضل) എന്ന് ആരെക്കുറിച്ച് പറയപ്പെട്ടുവോ, അവരിൽ പെട്ടവരാണിവർ. 'അവർ അറിയുന്നില്ല' (ലാ യശ്ഊറൂന - لا يشعرون) എന്നത് 'അവർക്ക് അറിവില്ല' (ലാ യഅ്‌ലമൂന - لا يعلمون) എന്നതിനേക്കാൾ കൂടുതൽ ശക്തവും ഉചിതവുമാണ്. 'ശൂഊർ' (شعور) എന്നാൽ 'ഇഹ്സാസ്' (احساس) അഥവാ ഒരു കാര്യത്തെ ഇന്ദ്രിയബോധത്തിലൂടെ അറിയുക എന്നതാണ്. മനുഷ്യന്റെ ഇന്ദ്രിയങ്ങൾ (മശാഇറുൽ ഇൻസാൻ - مشاعر الإنسان) അവയുടെ ഓരോന്നിനും ഇന്ദ്രിയബോധത്തിന്റെ സ്ഥാനമായതുകൊണ്ടാണ് അവയ്ക്ക് ആ പേര് ലഭിച്ചത്.
ഇതിലെ ഗുണപാഠം ഇതാണ്: കപടവിശ്വാസി (മുനാഫിഖ് - منافق) താൻ ചെയ്യുന്നതിന്റെ ദുഷ്ഫലം അറിയാതെ പ്രവർത്തിക്കുന്നു. എന്നാൽ സത്യവിശ്വാസി (മുഅ്മിൻ - مؤمن) അത് അറിയുന്നു. അപ്പോൾ തന്റെ രക്ഷിതാവിന്റെ അടുക്കൽ കപടവിശ്വാസിക്ക് എന്ത് ഒഴികഴിവാണ് ഉള്ളത്? ഈ ആയത്തിൽ അവരിൽ നിന്ന് അറിവ് നിഷേധിച്ചിരിക്കുന്നു. എന്നാൽ, ""നിങ്ങൾ സത്യം മറച്ചുവെക്കുന്നു, നിങ്ങൾ അറിവുള്ളവരായിരിക്കെ"" (വതക്തുമൂനൽ ഹഖ്ഖ വഅൻതും തഅ്‌ലമൂന - وَتَكْتُمُونَ الْحَقَّ وَأَنْتُمْ تَعْلَمُونَ) എന്ന വചനത്തിൽ അവർക്ക് അറിവ് സ്ഥിരീകരിച്ചിരിക്കുന്നു. ഇവ രണ്ടും തമ്മിലുള്ള പൊരുത്തപ്പെടുത്തൽ ഇതാണ്: അവർക്ക് യഥാർത്ഥത്തിൽ അറിവുണ്ടായിരുന്നു, പക്ഷേ അവർ അറിഞ്ഞതനുസരിച്ച് പ്രവർത്തിച്ചില്ല. അതിനാൽ, അവർക്ക് അറിവില്ലാത്തവരെപ്പോലെയായി. അല്ലാഹുവിന്റെ വചനം പോലെയാണിത്: ""ബധിരരും ഊമകളും അന്ധരുമാണ്"" (സുമുൻ ബുക്മുൻ ഉമ്യുൻ - صُمٌّ بُكْمٌ عُمْيٌ). യഥാർത്ഥത്തിൽ അവർ സംസാരിക്കുന്നവരും കേൾക്കുന്നവരും കാണുന്നവരുമായിരുന്നു. എന്നാൽ, അവർക്ക് അതിൽ നിന്ന് പ്രയോജനം ലഭിച്ചില്ല. അതിനാൽ, അവർ ബധിരരും ഊമകളും അന്ധരുമായവരെപ്പോലെയായി. ഒരു ഉപകരണം ഉള്ളവൻ അതിൽ നിന്ന് പ്രയോജനം നേടുന്നില്ലെങ്കിൽ, ഉപകരണമില്ലാത്തവനെപ്പോലെയാണ്. തന്റെ അറിവനുസരിച്ച് പ്രവർത്തിക്കാത്ത പണ്ഡിതൻ അജ്ഞനെപ്പോലെയാണ്. തന്റെ സമ്പത്ത് കൊണ്ട് പ്രയോജനം നേടാത്ത ധനികൻ ദരിദ്രനെപ്പോലെയാണ്.
അവിശ്വാസികൾക്ക് അറിവ് സ്ഥിരീകരിക്കുന്നത് അവർക്കെതിരെയുള്ള തെളിവ് സ്ഥാപിക്കാനാണ്. അവരുടെ അജ്ഞതയെക്കുറിച്ച് പറയുന്നത് അവരുടെ ന്യൂനത സ്ഥാപിക്കാനാണ്. എന്നാൽ സത്യവിശ്വാസികളുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്. അവർക്ക് അറിവ് സ്ഥിരീകരിക്കുന്നത് അവരുടെ മഹത്വം സ്ഥാപിക്കാനാണ്. അജ്ഞതയെക്കുറിച്ച് പറയുന്നത് പാപങ്ങൾക്ക് ഒരു ഒഴികഴിവ് പഠിപ്പിക്കാനാണ്. തൈസീർ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. അതിനാൽ, ഒരു സത്യവിശ്വാസി അറിവും പ്രവർത്തനവും കൊണ്ട് സ്വയം അലങ്കരിക്കുകയും തെറ്റുകളിൽ നിന്നും വീഴ്ചകളിൽ നിന്നും വിട്ടുനിൽക്കുകയും തന്റെ രക്ഷിതാവിനെ അവന്റെ മഹത്തായ തിരുമുഖത്തിനുവേണ്ടി നിഷ്കളങ്കമായി അനുസരിക്കുകയും പരിശുദ്ധമായ ഹൃദയത്തോടെ അവനെ ആരാധിക്കുകയും വേണം.
ഒരു ഹദീസിൽ വന്നിരിക്കുന്നു: ""നിങ്ങളുടെ കാര്യത്തിൽ ഞാൻ ഏറ്റവും ഭയപ്പെടുന്നത് ചെറിയ ശിർക്കാണ് (ശിർക്കുൽ അസ്ഗർ - الشرك الأصغر)."" അവർ ചോദിച്ചു: ""അല്ലാഹുവിന്റെ റസൂലേ, എന്താണ് ചെറിയ ശിർക്ക്?"" അവിടുന്ന് പറഞ്ഞു: ""റിയാഅ് (الرياء - ലോകമാന്യം). അല്ലാഹു തആലാ അടിമകൾക്ക് പ്രതിഫലം നൽകുന്ന ദിവസം പറയും..."""
"അവരുടെ ഹൃദയങ്ങളിൽ (قلوب) ഒരു രോഗമുണ്ട് (مرض). അത് കപടവിശ്വാസവും (نفاق) സംശയവുമാണ് (شك). തന്മൂലം അല്ലാഹു തആലാ അവർക്ക് രോഗം വർദ്ധിപ്പിച്ചു കൊടുത്തു. അവർ കള്ളം പറഞ്ഞിരുന്നതിന്റെ ഫലമായി അവർക്ക് വേദനാജനകമായ ശിക്ഷയുണ്ട് (عذاب أليم).
ശൈഖ് ഇസ്മാഈൽ ഹഖ്ഖി റഹിമഹുള്ളാഹ് തന്റെ തഫ്സീർ റൂഹുൽ ബയാനിൽ ഈ സൂക്തത്തിന്റെ ആത്മീയ രഹസ്യങ്ങളെ (لطائف) ഇപ്രകാരം വിശദീകരിക്കുന്നു: ഹൃദയത്തിന്റെ യഥാർത്ഥ ആരോഗ്യം എന്നത് അല്ലാഹുവിലുള്ള ദൃഢവിശ്വാസത്തിലും (يقين) അവനിലേക്കുള്ള പൂർണ്ണമായ തിരിഞ്ഞുനിൽക്കലിലുമാണ്. എന്നാൽ ഭൗതികതയോടുള്ള അമിതമായ അനുരാഗവും (حب الدنيا) അല്ലാഹു അല്ലാത്തവയോടുള്ള ആഭിമുഖ്യവും (غير الله) ഹൃദയത്തെ ബാധിക്കുന്ന മാരകമായ ആത്മീയ രോഗങ്ങളാണ് (مرض باطني). ഈ രോഗം ബാധിച്ച ഹൃദയങ്ങൾ ദിവ്യപ്രകാശത്തിന്റെ (نور إلهي) വെളിപാടുകളെ സ്വീകരിക്കാൻ യോഗ്യമല്ലാതായിത്തീരുന്നു. അവർ സത്യത്തെ നിഷേധിക്കുകയും കാപട്യം കാത്തുസൂക്ഷിക്കുകയും ചെയ്തപ്പോൾ, അല്ലാഹു തആലാ അവരുടെ ഹൃദയങ്ങളിലെ അന്ധകാരത്തെ വീണ്ടും വർദ്ധിപ്പിച്ചു. ഇത് അവരുടെ കർമ്മങ്ങൾക്കുള്ള അനുയോജ്യമായ പ്രതിഫലമാണ്. കപടവിശ്വാസികൾ തങ്ങളുടെ നാവുകൊണ്ട് വിശ്വാസം പ്രഖ്യാപിക്കുകയും ഹൃദയം കൊണ്ട് അതിനെ നിഷേധിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിനോടും വിശ്വാസികളോടും കള്ളം പറയുന്നവരായിരുന്നു (يكذبون). ഈ കാപട്യത്തിന്റെ പരിണാമമായി പരലോകത്ത് അവർക്കായി കാത്തിരിക്കുന്നത് കഠിനവും വേദനാജനകവുമായ ശിക്ഷയാണ് (عذاب أليم). ഹൃദയത്തെ അല്ലാഹുവിലേക്ക് മാത്രം തിരിച്ചുവിട്ടുകൊണ്ട് അതിനെ സകലവിധ രോഗങ്ങളിൽ നിന്നും ശുദ്ധീകരിക്കുകയാണ് ഒരു യഥാർത്ഥ വിശ്വാസിയുടെ ലക്ഷ്യം."
അല്ലാഹു അവരോട് കൽപ്പിക്കും: 'നിങ്ങൾ ദുനിയാവിൽ ആർക്കുവേണ്ടിയാണോ കാണിച്ചുനടന്നത് (റിയാഅ് - رياء), അവരുടെ അടുത്തേക്ക് തന്നെ പോകൂ. അവിടെ നിങ്ങൾക്ക് വല്ല നന്മയും ലഭിക്കുന്നുണ്ടോ എന്ന് നോക്കൂ.' ദുനിയാവിലെ അവരുടെ കർമ്മങ്ങൾ വഞ്ചനയുടെ അടിസ്ഥാനത്തിലായിരുന്നതുകൊണ്ടാണ് പരലോകത്ത് അവർക്ക് ഇത്തരമൊരു മറുപടി ലഭിക്കുന്നത്. 'തൻബീഹുൽ ഗാഫിലീൻ' എന്ന ഗ്രന്ഥത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്. സഅ്ദി (റഹിമഹുള്ളാഹ്) പറയുന്നു: 'തന്റെ നേതാവിന്റെ മുന്നിൽ ഒരു അടിമ എത്രത്തോളം വിലപ്പെട്ടവനാണ്? എന്നാൽ അവന്റെ വസ്ത്രത്തിനുള്ളിൽ (അതായത് അവന്റെ ഉള്ളിൽ) വെറും അഴുക്കാണ് നിറഞ്ഞിരിക്കുന്നത്.' 'തഅ്‌വീലാത്തു നജ്മിയ്യ'യിൽ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്: അല്ലാഹു ചിലർക്ക് അസൽ (അനാദി - أزل) മുതൽക്കേ നിർഭാഗ്യം (ശഖാവാ - شقاوة) നിശ്ചയിച്ചിട്ടുണ്ട്. ആ രഹസ്യമായ വിധി (സിർറുൽ ഖദർ - سر القدر) അവരുടെ കർമ്മങ്ങളിൽ അല്ലാഹുവിനെ വഞ്ചിക്കുന്നതിന്റെ ഫലമായി പുറത്തുവരുന്നു. ദുനിയാവിന്റെ അലങ്കാരങ്ങൾ കണ്ട് അവർ വഞ്ചിതരാകുന്നു. അല്ലാഹു പറയുന്നു: 'മനുഷ്യർക്ക് തങ്ങളുടെ ഇച്ഛകൾ അലങ്കാരമായി തോന്നിയിരിക്കുന്നു.' യഥാർത്ഥത്തിൽ അവർ അല്ലാഹുവിനെ വഞ്ചിക്കാൻ ശ്രമിക്കുകയാണ്, എന്നാൽ അല്ലാഹു അവരെ വഞ്ചിക്കുന്നു (യുകാദിഊനല്ലാഹ വഹുവാ ഖാദിഉഹും - يُخادِعُونَ اللَّهَ وَهُوَ خادِعُهُمْ). അവരുടെ ഹൃദയങ്ങളിൽ രോഗമുണ്ട് (മറദ് - مرض). ഹൃദയത്തിലെ രോഗം എന്നാൽ ആത്മീയമായ അസന്തുലിതാവസ്ഥയാണ്; അജ്ഞത, ദുഷിച്ച വിശ്വാസം, അസൂയ, പക, പാപങ്ങളോടുള്ള പ്രിയം എന്നിവയൊക്കെ ഇതിൽ പെടുന്നു. ഇത് ആത്മീയമായ നാശത്തിലേക്ക് നയിക്കുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പദവി ഉയരുന്നത് കാണുമ്പോൾ അവർക്ക് അസൂയ വർദ്ധിക്കുന്നു. അല്ലാഹു അവരുടെ ഹൃദയങ്ങളിൽ മുദ്രവെക്കുന്നു (ത്വബ്അ് - طبع). കാരണം, ഉപദേശങ്ങൾ അവരിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് അല്ലാഹുവിന് അറിയാം. സന്മാർഗ്ഗം ലഭിച്ചവർക്ക് അല്ലാഹു സന്മാർഗ്ഗം വർദ്ധിപ്പിക്കുന്നു (യസീദുൽ ഹുദാ - يَزِيدُ الْهُدى), എന്നാൽ ഇവർക്ക് അല്ലാഹു ശിക്ഷ വർദ്ധിപ്പിക്കുന്നു. ഖുതുബുൽ അല്ലാമ പറയുന്നു: ഹൃദയരോഗങ്ങൾ വിശ്വാസപരമായോ (അഖീദ), സ്വഭാവപരമായോ (അഖ്ലാഖ്) ഉള്ളതാണ്.
അല്ലാഹു അവരുടെ മേൽ ശിക്ഷ വർദ്ധിപ്പിച്ചു. ഇവിടെ ഒരു സംശയം ഉദിക്കാം: പ്രാർത്ഥന (دعاء) എന്നത് സാധാരണയായി അശക്തനായ ഒരാൾക്ക് യോജിച്ചതാണ്, എന്നാൽ അല്ലാഹു അശക്തിയിൽ നിന്ന് പരിശുദ്ധനുമാണ്. ഇതിനുള്ള മറുപടി ഇതാണ്: ഇത് അല്ലാഹു തന്റെ അടിമകളെ പഠിപ്പിക്കുന്ന ഒരു പാഠമാണ്. കപടവിശ്വാസികൾ (منافقون) അല്ലാഹുവിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും മോശമായവരായതുകൊണ്ട് അവർക്കെതിരെ പ്രാർത്ഥിക്കാനും അവരെ ആട്ടിയോടിക്കാനും അനുവാദമുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു. നരകത്തിന്റെ ഏറ്റവും താഴ്ന്ന തട്ടാണ് (الدرك الأسفل) അവർക്കായി അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത്. 'അല്ലാഹു അവരെ ശപിക്കട്ടെ' (قاتَلَهُمُ اللَّهُ) എന്ന് ഖുർആനിൽ വന്നതുപോലെയാണിത്. അവർക്ക് പരലോകത്ത് വേദനിപ്പിക്കുന്ന ശിക്ഷയുണ്ട് (عذاب أليم). ഈ ശിക്ഷയുടെ വേദന ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാണ്. അവരുടെ കള്ളം പറയൽ (كذب) കാരണമാണ് ഈ ശിക്ഷയെന്ന് അല്ലാഹു വ്യക്തമാക്കുന്നു. കള്ളം പറയുക എന്നത് അങ്ങേയറ്റം വെറുക്കപ്പെട്ടതും പാപങ്ങളുടെ തലവനുമാണ്. സത്യവിശ്വാസവും (إيمان) കള്ളവും പരസ്പര വിരുദ്ധമാണ്. എന്നാൽ യുദ്ധം, പിണക്കങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കൽ, ഭാര്യയെ പ്രീതിപ്പെടുത്തൽ എന്നീ സന്ദർഭങ്ങളിൽ കള്ളം പറയുന്നതിന് ഇളവുണ്ട്. എങ്കിലും, സ്വന്തം കാര്യത്തിൽ എപ്പോഴും സത്യം പറയുന്നതാണ് ഉത്തമം.
ഖുർആനിലെ ഈ സൂക്തങ്ങൾ കപടവിശ്വാസികളുടെ (മുനാഫിഖൂൻ - منافقون) ആന്തരികാവസ്ഥയെ അനാവരണം ചെയ്യുന്നു. അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുമ്പോൾ തങ്ങൾ നന്മ ചെയ്യുന്നവരാണെന്ന് വാദിക്കുന്നു. എന്നാൽ അല്ലാഹു അവരെ കുഴപ്പക്കാരായി പ്രഖ്യാപിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ രോഗം (മറദ് - مرض) ബാധിച്ചിരിക്കുന്നു; അത് സംശയത്തിന്റെയും അവിശ്വാസത്തിന്റെയും രോഗമാണ്. സത്യത്തെ കാണാനുള്ള ഉൾക്കാഴ്ച അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സന്മാർഗത്തിന് പകരം വഴിപിഴവ് (ദലാല - ضلالة) വാങ്ങിയവരാണവർ. അവരുടെ കച്ചവടം ലാഭകരമല്ല, അവർക്ക് നേർവഴി ലഭിക്കുകയുമില്ല. അല്ലാഹുവിന്റെ പ്രകാശം (നൂർ - نور) അവരിൽ നിന്ന് നീക്കപ്പെട്ടതിനാൽ അവർ ഇരുട്ടിൽ തപ്പിത്തടയുന്നു. അവർ സത്യത്തെ നിഷേധിക്കുകയും അസത്യത്തെ പുൽകുകയും ചെയ്തതിലൂടെ തങ്ങളുടെ ആത്മീയമായ വിപണനത്തിൽ നഷ്ടം മാത്രം കൈവരിച്ചവരായിത്തീർന്നു.
ഒരു വാക്ക് തികച്ചും ശരിയാണെന്ന് നിങ്ങൾക്ക് നന്നായി അറിയുന്നതുവരെ, അത് പറയാൻ നിങ്ങൾ വായ തുറക്കരുത്. നിങ്ങൾ സത്യം പറയുകയും ബന്ധനത്തിൽ തുടരുകയും ചെയ്യുകയാണെങ്കിൽ, ഒരു നുണ നിങ്ങളെ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കുന്നതിനേക്കാൾ അതാണ് ഉത്തമം. അറിയുക, യഥാർത്ഥത്തിൽ കളവ് (الكذب) എന്നത് അടിമത്തത്തിൽ (العبودية) ചെയ്യുന്ന കളവും, അല്ലാഹുവിന്റെ റുബൂബിയ്യത്തിന്റെ (الربوبية) അവകാശങ്ങൾ നിർവഹിക്കുന്നതിലെ കളവുമാണ്. കപടവിശ്വാസികളെയും (المنافقين) അവരെ പിന്തുടരുന്നവരെയും പോലെയാണിത്. കളവ് പറയുന്നവരെ ഒരു നിലയ്ക്കും മാതൃകയാക്കാനോ അവരെ ആശ്രയിക്കാനോ പാടില്ല. കാരണം, അവർ നാശത്തിലേക്കും സർവ്വാധിപനായ അല്ലാഹുവിൽ (مالك الاملاك) നിന്നുള്ള അകൽച്ചയിലേക്കും നയിക്കും. മസ്നവിയിൽ പറയുന്നു: “വ്യാജപ്രഭാതം (صبح كاذب) യാത്രാസംഘങ്ങളെ വഴിതെറ്റിച്ചിരിക്കുന്നു, പകലിന്റെ ഗന്ധം തേടി പുറപ്പെട്ടവരെ. വ്യാജപ്രഭാതം ജനങ്ങൾക്ക് വഴികാട്ടിയാകാതിരിക്കട്ടെ, അത് എത്രയെത്ര യാത്രാസംഘങ്ങളെയാണ് നശിപ്പിച്ചത്!” ഖാശാനി (റഹിമഹുള്ളാഹ്) ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നു: “അവരുടെ ഹൃദയങ്ങളിൽ മാനുഷികമായ (بشرية) സ്വഭാവങ്ങളുടെയും പിശാചുപരമായ (شيطانية) ദുർഗുണങ്ങളുടെയും (رذائل نفسانية) മറയുണ്ട്. ഇത് അല്ലാഹുവിന്റെ യഥാർത്ഥ ഗുണങ്ങളുടെ (صفات الحقانية) വെളിപാടുകളെ (تجليات) തടയുന്നു.” നജ്മിയുടെ (റഹിമഹുള്ളാഹ്) വ്യാഖ്യാനങ്ങളിൽ പറയുന്നു: “അവരുടെ ഹൃദയങ്ങളിൽ ഒരു രോഗമുണ്ട് (فِي قُلُوبِهِمْ مَرَضٌ)” എന്നത് അല്ലാഹു അല്ലാത്തവരിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ് (التفات الى غير الله). “അല്ലാഹു അവർക്ക് രോഗം വർദ്ധിപ്പിച്ചു (فَزادَهُمُ اللَّهُ مَرَضاً)” എന്നാൽ, അവരുടെ വഞ്ചനയുടെ (خداعهم) രോഗത്തോടൊപ്പം അല്ലാഹു അല്ലാത്തവരിലേക്ക് ശ്രദ്ധ തിരിക്കുന്ന രോഗം വർദ്ധിപ്പിച്ചു. അങ്ങനെ അവർക്ക് അല്ലാഹുവിലേക്കുള്ള എത്തിച്ചേരലും (وصول) സാമീപ്യവും (وصال) നിഷേധിക്കപ്പെട്ടു. “അവർക്ക് വേദനയേറിയ ശിക്ഷയുണ്ട് (وَلَهُمْ عَذابٌ أَلِيمٌ)” എന്നത് അല്ലാഹുവിലേക്ക് എത്തിച്ചേരാൻ കഴിയാത്തതിലുള്ള ശിക്ഷയാണ്. “അവർ കളവ് പറഞ്ഞിരുന്നതിനാൽ (بِما كانُوا يَكْذِبُونَ)” - “ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചു” എന്ന് അവർ പറഞ്ഞത് കളവായിരുന്നു. കാരണം, അവർ യഥാർത്ഥ വിശ്വാസികളായിരുന്നില്ല. യഥാർത്ഥ ഈമാൻ (الايمان الحقيقي) ഒരു പ്രകാശമാണ് (നൂർ). അത് ഹൃദയത്തിൽ പ്രവേശിച്ചാൽ, വിശ്വാസിയുടെ യാഥാർത്ഥ്യം വെളിപ്പെടും. ഹാരിസ (റളിയള്ളാഹു അൻഹു) വിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ. ഒരിക്കൽ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം അദ്ദേഹത്തോട് ചോദിച്ചു: “ഓ ഹാരിസ, താങ്കൾ എങ്ങനെയാണ് രാവിലെയായത്?” അദ്ദേഹം പറഞ്ഞു: “ഞാൻ ഒരു യഥാർത്ഥ വിശ്വാസിയായി രാവിലെയായിരിക്കുന്നു.” അപ്പോൾ നബി സല്ലല്ലാഹു അലൈഹിവസല്ലം ചോദിച്ചു: “ഓ ഹാരിസ, എല്ലാ യാഥാർത്ഥ്യത്തിനും ഒരു സത്യമുണ്ട്. അപ്പോൾ താങ്കളുടെ ഈമാനിന്റെ യാഥാർത്ഥ്യം എന്താണ്?” അദ്ദേഹം പറഞ്ഞു: “എന്റെ മനസ്സ് ദുനിയാവിൽ നിന്ന് പിന്തിരിഞ്ഞു (സൂഹ്ദ് സ്വീകരിച്ചു, زهدت وانصرفت). അങ്ങനെ ഞാൻ എന്റെ പകലിനെ ദാഹിപ്പിക്കുകയും രാത്രിയെ ഉറക്കമിളക്കുകയും ചെയ്തു. കല്ലും സ്വർണ്ണവും എനിക്ക് ഒരുപോലെയായി. സ്വർഗ്ഗവാസികൾ പരസ്പരം സന്ദർശിക്കുന്നതും നരകവാസികൾ കീഴടങ്ങുന്നതും ഞാൻ കാണുന്നതുപോലെ. എന്റെ റബ്ബിന്റെ സിംഹാസനം (عرش) പ്രത്യക്ഷമായി ഞാൻ കാണുന്നതുപോലെ.” അപ്പോൾ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: “താങ്കൾക്ക് സത്യം ലഭിച്ചു, അതിൽ ഉറച്ചുനിൽക്കുക.” മസ്നവിയിൽ പറയുന്നു: “ഹൃദയം ശുദ്ധീകരിച്ചവർ (അഹ്‌ലു സ്വൈഖൽ) ഗന്ധങ്ങളിൽ നിന്നും വർണ്ണങ്ങളിൽ നിന്നും മുക്തരായിരിക്കുന്നു; ഓരോ നിമിഷവും അവർ സൗന്ദര്യം തടസ്സമില്ലാതെ കാണുന്നു. അവർ അറിവിന്റെ ബാഹ്യരൂപങ്ങളും പുറംതോടും ഉപേക്ഷിച്ചു; അവർ ദൃഢമായ വിശ്വാസത്തിന്റെ (عين اليقين) പതാക ഉയർത്തി. അവർ അർശിനും (عرش) കുർസിക്കും (كرسى) ശൂന്യതയ്ക്കും അതീതരാണ്; അവർ അല്ലാഹുവിന്റെ സത്യത്തിന്റെ ഇരിപ്പിടത്തിലെ (مقعد صدق) നിവാസികളാണ്. അല്ലാഹുവിൽ നിന്ന് നേരിട്ടല്ലാത്ത അറിവ്, ഒരു ചമയക്കാരിയുടെ നിറം പോലെ നിലനിൽക്കില്ല.” “അവരോട് പറയപ്പെട്ടാൽ (وَإِذا قِيلَ لَهُمْ)” - അതായത്, ഈ കപടവിശ്വാസികളോട് (المنافقين) മുസ്ലിങ്ങൾ പറയുകയാണെങ്കിൽ - “നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത് (لا تُفْسِدُوا فِي الْأَرْضِ).” 'പറയപ്പെട്ടു' എന്നതിനെ 'കുഴപ്പമുണ്ടാക്കരുത്' എന്നതിലേക്ക് ചേർത്ത് പറഞ്ഞത്, അതിന്റെ വാക്കിനെ ആശ്രയിച്ചാണ്. 'ഈ വാക്ക് അവരോട് പറയപ്പെട്ടു' എന്ന് പറയുന്നതുപോലെയാണിത്. 'അലിഫ്' മൂന്ന് അക്ഷരങ്ങളിൽ നിന്നുള്ളതാണ് എന്ന് നിങ്ങൾ പറയുന്നത് പോലെ. കുഴപ്പം (الفساد) എന്നത് ഒരു കാര്യം അതിന്റെ മിതത്വത്തിൽ (الاعتدال) നിന്ന് വ്യതിചലിക്കുന്നതാണ്. നന്മ (الصلاح) അതിന്റെ വിപരീതമാണ്. രണ്ടും എല്ലാ ദോഷകരമായതിനെയും പ്രയോജനകരമായതിനെയും ഉൾക്കൊള്ളുന്നു. ഭൂമിയിലെ കുഴപ്പം (الفساد في الأرض) എന്നത് യുദ്ധങ്ങളും (الحروب) കുഴപ്പങ്ങളും (الفتن) ആളുകളുടെ അവസ്ഥകളിൽ നിന്ന് നേർവഴി (الاستقامة) ഇല്ലാതാക്കുന്നതിനും ജീവിതത്തിലും (المعاش) പരലോകത്തിലും (المعاد) കാര്യങ്ങൾ താറുമാറാക്കുന്നതിനും കാരണമാകുന്നതാണ്. അവർക്ക് വിലക്കപ്പെട്ടത്, വിശ്വാസികളുടെ (المؤمنين) രഹസ്യങ്ങൾ അവിശ്വാസികൾക്ക് (الكفار) വെളിപ്പെടുത്തുക, അവരെ പ്രേരിപ്പിക്കുക തുടങ്ങിയ എല്ലാത്തരം തിന്മകളിലേക്കും നയിക്കുന്ന കാര്യങ്ങളാണ്. അവരുടെ ഈ പ്രവൃത്തി കുഴപ്പത്തിലേക്ക് നയിക്കുന്നതുകൊണ്ട്, “നിങ്ങൾ കുഴപ്പമുണ്ടാക്കരുത്” എന്ന് പറയപ്പെട്ടു. ഒരാൾ അതിന്റെ അനന്തരഫലങ്ങൾ അറിയാതെ ഒരു കാര്യത്തിന് മുതിരുമ്പോൾ, “നിങ്ങളുടെ കൈകൊണ്ട് നിങ്ങളെ കൊല്ലരുത്,” അല്ലെങ്കിൽ “നിങ്ങളെ തീയിലേക്ക് എറിയരുത്” എന്ന് പറയുന്നത് പോലെയാണിത്. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം നിയോഗിക്കപ്പെടുന്നതിന് മുമ്പ് ഭൂമിയിൽ പാപങ്ങൾ (المعاصي) പരസ്യമായി ചെയ്യപ്പെട്ടിരുന്നു. അല്ലാഹു പ്രവാചകനെ സല്ലല്ലാഹു അലൈഹിവസല്ലം നിയോഗിച്ചപ്പോൾ കുഴപ്പം നീങ്ങുകയും ഭൂമി നന്നാകുകയും ചെയ്തു. അതിനാൽ, അവർ പാപങ്ങൾ പരസ്യമാക്കുകയാണെങ്കിൽ, ഭൂമി നന്നാക്കിയതിന് ശേഷം അവർ അതിൽ കുഴപ്പമുണ്ടാക്കുകയാണ്, അബൂ ലൈസിന്റെ (റഹിമഹുള്ളാഹ്) തഫ്സീറിൽ ഉള്ളതുപോലെ. “അവർ പറഞ്ഞു: ഞങ്ങൾ നന്മ ചെയ്യുന്നവർ മാത്രമാണ് (قالُوا إِنَّما نَحْنُ مُصْلِحُونَ)” എന്നത് ഉപദേശകനോടുള്ള അവരുടെ അതിശയോക്തിപരമായ മറുപടിയാണ്. അതിന്റെ അർത്ഥം, ഞങ്ങളോട് അങ്ങനെ സംസാരിക്കുന്നത് ശരിയല്ല, കാരണം ഞങ്ങളുടെ ഉദ്ദേശ്യം നന്മ ചെയ്യുക എന്നത് മാത്രമാണ്, ഞങ്ങളുടെ അവസ്ഥ...
അല്ലാഹു തആല പറയുന്നു: 'അറിയുക, തീർച്ചയായും അവർ തന്നെയാണ് കുഴപ്പമുണ്ടാക്കുന്നവർ, എന്നാൽ അവർ അത് തിരിച്ചറിയുന്നില്ല' (سورة البقرة: 12). ഈ സൂക്തം കപടവിശ്വാസികളുടെ (منافقون) ആന്തരികാവസ്ഥയെ തുറന്നുകാട്ടുന്നു. അവർ തങ്ങളുടെ ദുഷ്പ്രവൃത്തികളെ നന്മയായി തെറ്റിദ്ധരിക്കുന്നു. യഥാർത്ഥത്തിൽ, സത്യനിഷേധവും (كفر) വഞ്ചനയും വഴി അവർ ഭൂമിയിൽ അരാജകത്വം (فساد) വിതയ്ക്കുകയാണ്. അവരുടെ ഹൃദയങ്ങളിൽ അജ്ഞതയുടെയും അഹങ്കാരത്തിന്റെയും മൂടുപടം വീണതുകൊണ്ട്, തങ്ങൾ ചെയ്യുന്ന വിനാശകരമായ കാര്യങ്ങൾ സത്യമാർഗ്ഗമാണെന്ന് അവർ വിശ്വസിക്കുന്നു. ഇതാണ് ഏറ്റവും വലിയ നഷ്ടം. ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് തന്റെ 'റൂഹുൽ ബയാൻ' തഫ്സീറിൽ വ്യക്തമാക്കുന്നത് പോലെ, അല്ലാഹുവിനോടുള്ള ഭയഭക്തി (تقوى) നഷ്ടപ്പെട്ട ഹൃദയങ്ങൾക്ക് സത്യാസത്യങ്ങൾ വേർതിരിച്ചറിയാനുള്ള ഉൾക്കാഴ്ച (بصيرة) നഷ്ടപ്പെടുന്നു. അവർ തങ്ങളുടെ അഹന്തയിൽ മുഴുകി, ആത്മീയമായ അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്നു.
അവരുടെ ദുഷിച്ച ഹൃദയങ്ങളിലെ രോഗം കാരണം, തിന്മയെ നന്മയായി തെറ്റിദ്ധരിച്ചുകൊണ്ടാണ് അവർ 'ഞങ്ങൾ നന്മ ചെയ്യുന്നവർ മാത്രമാണ്' എന്ന് വാദിച്ചത്. അല്ലാഹു വിശുദ്ധ ഖുർആനിൽ ഉണർത്തിയതുപോലെ, സ്വന്തം ദുഷ്പ്രവൃത്തികൾ ഭംഗിയായി തോന്നുന്നവനെപ്പോലെയല്ലേ ഇവർ? (അഫമൻ സുവയ്യിന ലഹു സൂഉ അമലിഹി ഫറആഹു ഹസനാ). ഇബ്നു തംജീദ് റഹിമഹുള്ളാഹ് പറയുന്നു: വിശ്വാസികൾ അവരോട് 'നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്' എന്ന് പറഞ്ഞപ്പോൾ, തങ്ങൾ ചെയ്യുന്ന നന്മയിൽ തിന്മ കലർത്തുന്നു എന്നാണ് വിശ്വാസികൾ ഉദ്ദേശിച്ചതെന്ന് അവർ തെറ്റിദ്ധരിച്ചു. തങ്ങൾ നന്മയിൽ മാത്രം പരിമിതപ്പെട്ടവരാണെന്നും തിന്മയുമായി യാതൊരു ബന്ധവുമില്ലെന്നും അവർ മറുപടി നൽകി. എന്നാൽ അല്ലാഹു അവരുടെ ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് 'അറിയുക, തീർച്ചയായും അവർ തന്നെയാണ് കുഴപ്പമുണ്ടാക്കുന്നവർ' (അലാ ഇന്നഹും ഹുമുൽ മുഫ്സിദൂൻ) എന്ന് പ്രഖ്യാപിച്ചു. അവർ തങ്ങൾക്ക് നന്മയുണ്ടെന്ന് വാദിക്കുകയും തിന്മയെ നിഷേധിക്കുകയും ചെയ്തപ്പോൾ, അല്ലാഹു അവരുടെ വാദത്തെ തിരിച്ചിട്ടു; അവർ നിഷേധിച്ച തിന്മയെ അവർക്ക് സ്ഥിരപ്പെടുത്തിക്കൊടുക്കുകയും അവർ അവകാശപ്പെട്ട നന്മയെ നിഷേധിക്കുകയും ചെയ്തു. അതായത്, അവിശ്വാസം (കുഫ്ർ) കൊണ്ടും സത്യവിശ്വാസത്തിൽ നിന്ന് ആളുകളെ തടയുന്നത് കൊണ്ടും അവർ സ്വന്തത്തെയും മറ്റുള്ളവരെയും നശിപ്പിക്കുന്നു. എന്നാൽ 'അവർ അത് അറിയുന്നില്ല' (വലാക്കിൻ ലാ യശ്ഊറൂൻ) എന്ന് അല്ലാഹു കൂട്ടിച്ചേർത്തു. അവരുടെ ഈ കുഴപ്പമുണ്ടാക്കൽ പ്രകടമായ കാര്യമാണെങ്കിലും, അത് തിരിച്ചറിയാനുള്ള ആത്മീയമായ ഉൾക്കാഴ്ച (ശുഊർ) അവർക്കില്ല. ശൈഖ് തന്റെ തഫ്സീറിൽ പറയുന്നു: ഇവിടെ 'ശുഊർ' എന്ന് പ്രയോഗിച്ചത് വളരെ ഉചിതമാണ്, കാരണം കുഴപ്പമുണ്ടാക്കൽ സാധാരണയായി ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാവുന്ന കാര്യമാണ്. എന്നാൽ അവർക്ക് ആ ബോധമില്ല. ഇവിടെ വിശ്വാസികളുടെ മഹത്വം പ്രകടമാണ്; കാരണം മുനാഫിഖുകൾ വിശ്വാസികൾക്കെതിരെ പറഞ്ഞ കാര്യങ്ങൾക്ക് അല്ലാഹു നേരിട്ട് മറുപടി നൽകുന്നു. നമ്മുടെ പ്രിയപ്പെട്ട നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്കെതിരെ വലീദുബ്നു മുഗീറ 'ഭ്രാന്തൻ' എന്ന് പറഞ്ഞപ്പോൾ, അല്ലാഹു അത് നിഷേധിച്ചുകൊണ്ട് 'നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്താൽ നീ ഭ്രാന്തനല്ല' (മാ അന്ത ബിനിഅ്മതി റബ്ബിക ബിമജ്നൂൻ) എന്ന് അരുളി. തുടർന്ന് ആ ശപിക്കപ്പെട്ടവനെ അല്ലാഹു നിശിതമായി വിമർശിക്കുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ തന്റെ കാര്യങ്ങളെല്ലാം അല്ലാഹുവിനെ ഏൽപ്പിച്ചവരായിരുന്നു (ഫത്തഖിദ്ഹു വകീലാ). അല്ലാഹുവിന്റെ ഔലിയാക്കളായ അഖ്താബുകളും ഖലീഫമാരും പൂർണ്ണമായ അടിമത്തം (ഉബൂദിയ്യത്ത്) പുലർത്തുന്നവരും, അല്ലാഹുവിലേക്കുള്ള സമ്പൂർണ്ണമായ ദാരിദ്ര്യം (ഫഖ്ർ) ഉള്ളവരുമാണ്. അവർ സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യുന്നില്ല. അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്, അജ്ഞരായ ആളുകളുടെ കൂട്ടുസഹവാസം അവരിൽ നിന്ന് ഒഴിവാക്കി, പണ്ഡിതന്മാരും മാന്യരുമായവരുടെ സഹവാസം അവർക്ക് നൽകുക എന്നത്. സുലൈമാൻ അലൈഹിസ്സലാമിന്റെ മന്ത്രിയായിരുന്ന ആസിഫ് ബിൻ ബർഖിയ്യയെപ്പോലെ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അത്ഭുതങ്ങൾ (ഖവാരിഖുൽ ആദാത്ത്) പ്രകടിപ്പിക്കാൻ അവർക്ക് സാധിക്കുന്നു. ആത്മീയ വ്യാഖ്യാനങ്ങളിൽ (തഅ്‌വീലാത്തു നജ്മിയ്യ) പറയുന്നത് പോലെ, മനുഷ്യൻ ഭൂമിയിലെ ഖലീഫയായി സൃഷ്ടിക്കപ്പെട്ടവനാണെങ്കിലും, തുടക്കത്തിൽ അവൻ തന്റെ ഇച്ഛകൾക്കും (ഹവാ) നഫ്സാനി ഗുണങ്ങൾക്കും അടിമയാണ്. അതിനാൽ അവൻ തിന്മയിലേക്ക് ചായുന്നു. എന്നാൽ ശരീഅത്തിന്റെ കൽപ്പനകളും വിലക്കുകളും പാലിക്കുന്നതിലൂടെ മനുഷ്യൻ തന്റെ ഉള്ളിലെ ഖിലാഫത്തിന്റെ രത്നത്തെ നഫ്സിന്റെ മാലിന്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കുന്നു. സത്യവിശ്വാസികൾ സത്യത്തിലേക്ക് ക്ഷണിക്കുന്നവരെ അനുസരിക്കുന്നു. എന്നാൽ അവിശ്വാസികളും മുനാഫിഖുകളും മതത്തിൽ നിന്ന് പുറത്തുപോവുകയും ഇച്ഛകളെ പിന്തുടരുകയും ചെയ്യുന്നു. 'ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്' എന്ന് അവരോട് പറയുമ്പോൾ, നിങ്ങളുടെ ഉള്ളിലെ നന്മയെയും യോഗ്യതയെയും നശിപ്പിക്കരുത് എന്നാണ് അർത്ഥമാക്കുന്നത്.
വിശ്വാസികളുടെ അവസ്ഥയെക്കുറിച്ച് അല്ലാഹു വിവരിക്കുന്നു: 'ജനങ്ങളെപ്പോലെ നിങ്ങളും വിശ്വസിക്കുക' എന്ന് അവരോട് പറയപ്പെട്ടാൽ, അവർ മറുപടി നൽകുന്നത് 'വിഡ്ഢികളെപ്പോലെ ഞങ്ങൾ വിശ്വസിക്കണമെന്നോ?' എന്നാണ്. ഇവിടെ 'വിഡ്ഢികൾ' (سفهاء) എന്ന് അവർ വിശേഷിപ്പിച്ചത് സത്യവിശ്വാസികളെയാണ്. യഥാർത്ഥത്തിൽ, അല്ലാഹുവിനെക്കുറിച്ചുള്ള അറിവില്ലായ്മയും അഹങ്കാരവുമാണ് അവരെ ഈ നിലപാടിലേക്ക് നയിച്ചത്. അവരുടെ ഹൃദയങ്ങളിൽ അവിശ്വാസത്തിന്റെ അന്ധകാരം (كفر) നിറഞ്ഞിരിക്കുന്നതിനാൽ, സത്യത്തിന്റെ പ്രകാശത്തെ അവർക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല. അവർ തങ്ങളെത്തന്നെ ബുദ്ധിമാന്മാരായി കരുതുന്നുണ്ടെങ്കിലും, അല്ലാഹുവിന്റെ ദൃഷ്ടിയിൽ അവർ തന്നെയാണ് യഥാർത്ഥ വിഡ്ഢികൾ. എന്നാൽ, ഈ കാര്യം അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അവരുടെ ഈ കപടത (نفاق) കാരണം, അവർക്ക് നേരായ മാർഗ്ഗം നഷ്ടപ്പെടുകയും അല്ലാഹുവിന്റെ കോപത്തിന് പാത്രമാവുകയും ചെയ്യുന്നു.
ഭൂമിയിൽ ഖിലാഫത്ത് (خلافة) സ്ഥാപിക്കുന്നതിന് പകരം, സ്വന്തം തന്നിഷ്ടങ്ങളെ (هوى) പിന്തുടരുകയും ഐഹിക ജീവിതത്തോട് അമിതമായ ആർത്തി കാണിക്കുകയും ചെയ്തുകൊണ്ട് അവർ പറഞ്ഞു: 'ഞങ്ങൾ നന്മ വരുത്തുന്നവർ മാത്രമാകുന്നു' (إِنَّما نَحْنُ مُصْلِحُونَ). ഉപദേശങ്ങളെ സ്വീകരിക്കാൻ അവർ തയ്യാറല്ല, അതിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് അവർ അശ്രദ്ധരുമാണ്. ശൈഖ് സഅ്ദി (റഹിമഹുള്ളാഹ്) പാടിയതുപോലെ: 'ആരുടെ തലയിൽ അഹങ്കാരത്തിന്റെ മദം കയറിയിരിക്കുന്നുവോ, സത്യം കേൾക്കാൻ അവന് ഒരിക്കലും സാധിക്കില്ല. ഉപദേശങ്ങൾ അവന് ഭാരമായി തോന്നും, കല്ലിൽ നിന്ന് പൂക്കൾ മുളയ്ക്കാത്തതുപോലെ അവന്റെ ഹൃദയത്തിൽ നന്മ വളരുകയില്ല.' അല്ലാഹു അവരുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞു: 'അറിയുക, തീർച്ചയായും അവർ തന്നെയാണ് കുഴപ്പമുണ്ടാക്കുന്നവർ' (أَلا إِنَّهُمْ هُمُ الْمُفْسِدُونَ). തങ്ങളുടെ ഐഹികമായ നേട്ടങ്ങൾക്കായി അവർ പരലോകത്തെ നന്മകളെ നശിപ്പിക്കുന്നു, എന്നാൽ അവർ അത് അറിയുന്നില്ല. തങ്ങളുടെ അവസ്ഥയിലെ വഷളത്തത്തെക്കുറിച്ചോ, കർമ്മങ്ങളിലെ പിഴവിനെക്കുറിച്ചോ, തങ്ങളെത്തന്നെ നന്മയുള്ളവരായി ചിത്രീകരിക്കുന്നതിലൂടെ അവർക്ക് സംഭവിക്കുന്ന വലിയ നഷ്ടത്തെക്കുറിച്ചോ അവർക്ക് യാതൊരു ബോധവുമില്ല. മൗലാനാ ജലാലുദ്ദീൻ റൂമി (ഖുദ്ദിസ സിർറുഹു) പറയുന്നു: 'സ്വയം ദൈവത്തിന്റെ സിംഹമെന്ന് വിളിക്കുന്നവനേ, നീ വർഷങ്ങളായി നിന്റെ തന്നെ ഇച്ഛകളുടെ അടിമയായി കഴിയുന്നു. നിന്റെ ആ ഇച്ഛകൾ നിനക്ക് എന്ത് വേട്ടയാടിത്തരാനാണ്? നീ തന്നെ ആ ഇച്ഛകളുടെ ഇരയായി മാറിയിരിക്കുകയല്ലേ!' സത്യവിശ്വാസികൾ അവരോട് നന്മ കൽപ്പിക്കുകയും തിന്മയിൽ നിന്ന് വിരോധിക്കുകയും ചെയ്യുമ്പോൾ, അവർ അതിനെ നിഷേധിക്കുന്നു. വിശ്വാസത്തിന്റെ പൂർണ്ണത എന്നത് തിന്മയിൽ നിന്നുള്ള വിട്ടുനിൽക്കലും (لا تُفْسِدُوا فِي الْأَرْضِ) നന്മയിലേക്കുള്ള കടന്നുവരവുമാണ് (آمِنُوا). 'ജനങ്ങളെപ്പോലെ വിശ്വസിക്കൂ' (كَما آمَنَ النَّاسُ) എന്ന് അല്ലാഹു കൽപ്പിക്കുമ്പോൾ, അത് പൂർണ്ണമായ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ, അഹങ്കാരത്താൽ നിറഞ്ഞ അവർ സത്യവിശ്വാസികളെ 'വിഡ്ഢികൾ' (السُّفَهاءُ) എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ, സ്വന്തം തിന്മകളെ നന്മയായി കാണുന്നവർക്ക് സത്യം വിഡ്ഢിത്തമായി തോന്നുക സ്വാഭാവികമാണ്. ഈ കപടവിശ്വാസികൾ തങ്ങളുടെ ഉള്ളിലുള്ള ഈ വാക്കുകൾ പുറത്തുപറയുകയായിരുന്നില്ല, മറിച്ച് അല്ലാഹു അവരുടെ രഹസ്യങ്ങളെ വെളിപ്പെടുത്തുകയായിരുന്നു.
ഈ വചനങ്ങളെ അല്ലാഹു ഉയർത്തിക്കാട്ടിയത് അവരുടെ അവസ്ഥയെ വെളിപ്പെടുത്താനാണ് എന്ന് 'തയ്സീർ' ഗ്രന്ഥകാരൻ പറയുന്നു. രണ്ടാമത്തെ അഭിപ്രായം, കപടവിശ്വാസികൾ (മുനാഫിഖുകൾ) ഈ വാക്കുകൾ വിശ്വാസികൾക്കിടയിലല്ല, മറിച്ച് തങ്ങൾക്കിടയിൽ മാത്രമാണ് പറഞ്ഞിരുന്നത് എന്നാണ്. അല്ലാഹു തന്റെ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയെയും വിശ്വാസികളെയും ഇക്കാര്യം അറിയിക്കുകയായിരുന്നു എന്ന് ഇമാം ബഗവി റഹിമഹുള്ളാഹ് രേഖപ്പെടുത്തുന്നു. മൂന്നാമതായി, അബൂ സഊദ് തന്റെ 'ഇർഷാദ്' എന്ന ഗ്രന്ഥത്തിൽ പറയുന്നത്, വിശ്വാസികൾ ഉപദേശിച്ചപ്പോൾ അവർ മറുപടിയായി ഇത് പറഞ്ഞിട്ടുണ്ടാകാം എന്നാണ്. എന്നാൽ ഇത് അവരുടെ കപടതയെ വെളിപ്പെടുത്തുന്നില്ലെന്ന് അർത്ഥമില്ല. ഇത് അവരുടെ കുഫ്റിന്റെയും നിഫാഖിന്റെയും ഒരു പ്രത്യേക ശൈലിയാണ്. അവർ തങ്ങളുടെ വാക്കുകളെ വിശ്വാസികളുടെ വിശ്വാസത്തെ പരിഹസിക്കാനായി ഉപയോഗിച്ചു. ഇതിന് മറുപടിയായി അല്ലാഹു പറഞ്ഞു: 'അറിയുക, തീർച്ചയായും അവർ തന്നെയാണ് വിഡ്ഢികൾ (സഫഹാഅ്), എന്നാൽ അവർ അത് അറിയുന്നില്ല.' തങ്ങളുടെ അജ്ഞതയെക്കുറിച്ച് അജ്ഞരായവർ ഏറ്റവും വലിയ വഴിപിഴച്ചവരാണ്. ആദ്യ വചനത്തിൽ 'അവർക്ക് ബോധമില്ല' (ലാ യശ്ഊറൂൻ) എന്ന് പറഞ്ഞതിലൂടെ അവരുടെ ഇന്ദ്രിയബോധത്തെ നിഷേധിച്ചു. രണ്ടാമത്തേതിൽ 'അവർക്ക് വിവേകമില്ല' (ലാ യശ്ഉറൂൻ/യഫ്തനൂൻ) എന്ന് പറഞ്ഞതിലൂടെ അവരുടെ ബുദ്ധിശക്തിയെ നിഷേധിച്ചു. മൂന്നാമത്തേതിൽ 'അവർക്ക് അറിവില്ല' (ലാ യഅ്‌ലമൂൻ) എന്ന് പറഞ്ഞതിലൂടെ അവരുടെ ജ്ഞാനത്തെ നിഷേധിച്ചു. അല്ലാഹു ആദം അലൈഹിസ്സലാമിനെ സൃഷ്ടിച്ചപ്പോൾ ജിബ്‌രീൽ അലൈഹിസ്സലാം മൂന്ന് സമ്മാനങ്ങളുമായി വന്നു: അറിവ് (ഇൽമ്), ലജ്ജ (ഹയാഅ്), ബുദ്ധി (അഖ്ല്). ആദം അലൈഹിസ്സലാം ബുദ്ധിയെ തിരഞ്ഞെടുത്തു. അപ്പോൾ അറിവും ലജ്ജയും ബുദ്ധിയോടൊപ്പം ചേർന്നുനിന്നു. ബുദ്ധി തലച്ചോറിലും, അറിവ് ഹൃദയത്തിലും, ലജ്ജ കണ്ണുകളിലും സ്ഥാനം പിടിച്ചു. മൗലാനാ ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പാടുന്നു: 'ബുദ്ധിയെ പിൻപറ്റുക, അതാണ് സർവ്വതിനെയും നിയന്ത്രിക്കുന്നത്.' ഇമാം ഖുശൈരി റഹിമഹുള്ളാഹ് പറയുന്നു: 'ബുദ്ധിക്ക് നക്ഷത്രങ്ങളുണ്ട്, അവ പിശാചിനെ എറിഞ്ഞോടിക്കാനുള്ളതാണ്. അറിവ് ഹൃദയങ്ങൾക്ക് പ്രകാശമാണ്. അല്ലാഹുവിൽ നിന്നുള്ള ജ്ഞാനം (ഇൽമുൽ ലദുന്നി) ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ഉദിക്കുന്നതാണ്.' ഹൃദയത്തിന് രണ്ട് വാതിലുകളുണ്ട്; ഒന്ന് പുറത്തേക്കുള്ളത്, അത് പഞ്ചേന്ദ്രിയങ്ങളിലൂടെ അറിവ് നേടുന്നു. മറ്റൊന്ന് ഉള്ളിലേക്കുള്ളത്, അത് ഇൽഹാമിലൂടെ അറിവ് നേടുന്നു.
വിശ്വാസികളുമായി കണ്ടുമുട്ടുമ്പോൾ അവർ പറയുന്നു: 'ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു'. എന്നാൽ തങ്ങളുടെ പിശാചുക്കളുമായി (ശൈത്വിൻ - شياطين) തനിച്ച് ചേരുമ്പോൾ അവർ പറയുന്നു: 'തീർച്ചയായും ഞങ്ങൾ നിങ്ങളോടൊപ്പമാണ്, ഞങ്ങൾ അവരെ പരിഹസിക്കുക മാത്രമാണ് ചെയ്യുന്നത്'. ഈ ആയത്ത് കപടവിശ്വാസികളുടെ (മുനാഫിഖൂൻ - منافقون) ഇരട്ടത്താപ്പിനെ തുറന്നുകാട്ടുന്നു. അവരുടെ ഹൃദയങ്ങളിൽ അവിശ്വാസത്തിന്റെ അന്ധകാരം (ളുൽമത്ത് - ظلمة) നിറഞ്ഞിരിക്കുന്നു. വിശ്വാസികളോട് കൂടുമ്പോൾ അവർ തങ്ങളുടെ കപടമായ വിശ്വാസം പ്രകടിപ്പിക്കുന്നു, എന്നാൽ തങ്ങളുടെ നേതാക്കളായ പിശാചുക്കളുമായി ഒത്തുചേരുമ്പോൾ, തങ്ങൾ സത്യവിശ്വാസികളെ കബളിപ്പിക്കുകയാണെന്നും തങ്ങൾ യഥാർത്ഥത്തിൽ അവിശ്വാസത്തിന്റെ പാതയിലാണെന്നും അവർ വെളിപ്പെടുത്തുന്നു. ഇത് അവരുടെ ആന്തരികമായ അധഃപതനത്തെയും സത്യത്തോടുള്ള അവരുടെ ശത്രുതയെയും കാണിക്കുന്നു.
ആഴമേറിയ ജലാശയങ്ങളിൽ വെള്ളം കൂടുതൽ തെളിഞ്ഞും നിർമ്മലവുമായിരിക്കും. അതുപോലെ, അഞ്ച് ഇന്ദ്രിയങ്ങളിലൂടെ (حواس خمس) ലഭിക്കുന്ന അറിവ് പലപ്പോഴും സംശയങ്ങളാലും അവ്യക്തതകളാലും മലിനമായിരിക്കും. എന്നാൽ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് അല്ലാഹു നൽകുന്ന ജ്ഞാനം (فيض) അങ്ങേയറ്റം നിർമ്മലവും ശ്രേഷ്ഠവുമാണ്. ശൈഖ് സൈനുദ്ദീൻ അൽ ഹാഫി റഹിമഹുള്ളാഹ് പറയുന്നു: 'ആത്മീയ പാതയിൽ പ്രവേശിച്ചിട്ടും, ഖുർആനിലെയും ഹദീസിലെയും അർത്ഥങ്ങൾ ഗ്രഹിക്കാൻ ആവശ്യമായ സാങ്കേതിക വിജ്ഞാനം ഉണ്ടായിട്ടും, അല്ലാഹുവിനെ സ്മരിക്കുന്നതിലും (ذكر) അവനിലേക്ക് മാത്രം ശ്രദ്ധ തിരിക്കുന്നതിലും (مراقبة) മുഴുകാത്തവരെ ഓർത്ത് അത്ഭുതം തോന്നുന്നു. അല്ലാഹു നൽകുന്ന ദിവ്യജ്ഞാനം (علوم لدنية) ലഭിക്കാൻ ഇതാണ് വഴി. ആയിരം വർഷം ഗ്രന്ഥങ്ങൾ പഠിച്ചാലും ഈ ജ്ഞാനത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല. അറിവ് മാത്രമുള്ള കർമ്മമില്ലാത്ത അവസ്ഥ വന്ധ്യമാണ്; കർമ്മം മാത്രമുള്ള അറിവില്ലാത്ത അവസ്ഥ രോഗാതുരമാണ്; എന്നാൽ അറിവോടെയുള്ള കർമ്മം നേരായ പാതയാണ്.' നജ്മുദ്ദീൻ കുബ്റാ റഹിമഹുള്ളാഹ് തന്റെ തഅ്‌വീലാത്തിൽ പറയുന്നു: 'അശ്രദ്ധരായവരോട് (غفلة) വിശ്വസിക്കാൻ പറയുമ്പോൾ, അവർ അഹങ്കാരത്തോടെ സത്യവിശ്വാസികളെ ഭോഷന്മാർ എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ, ഭൗതിക ലോകത്തെ ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് അടുക്കുന്നവരാണ് യഥാർത്ഥ ബുദ്ധിമാന്മാർ. തങ്ങളെത്തന്നെ അറിയാത്തവരാണ് യഥാർത്ഥ ഭോഷന്മാർ (سفهاء). അവർ ശാശ്വതമായ പരലോകത്തെ നശ്വരമായ ഇഹലോകത്തിന് വേണ്ടി വിൽക്കുന്നു. എന്നാൽ അല്ലാഹുവിന്റെ ഔലിയാക്കൾ, പുറമെ ദരിദ്രരെന്ന് തോന്നിയാലും, യഥാർത്ഥത്തിൽ രാജാക്കന്മാരാണ്. അവരുടെ മുഖങ്ങൾ അല്ലാഹുവിങ്കൽ സൂര്യചന്ദ്രന്മാരെപ്പോലെ പ്രകാശിക്കുന്നു. അവർ അല്ലാഹുവിന്റെ സംരക്ഷണ വലയത്തിനുള്ളിൽ മറയ്ക്കപ്പെട്ടവരാണ്.'
അല്ലാഹു അവരെ പരിഹസിക്കുന്നു. അവരുടെ അതിക്രമത്തിൽ അന്ധരായി അലഞ്ഞുതിരിയാൻ അവരെ അവൻ വിട്ടേക്കുന്നു. ഈ വചനത്തിന്റെ ആത്മീയ വ്യാഖ്യാനത്തിൽ, 'പരിഹാസം' (استهزاء) എന്നത് അല്ലാഹുവിന്റെ യഥാർത്ഥ ഗുണമല്ല, മറിച്ച് അത് അവരുടെ പ്രവർത്തികൾക്കുള്ള പ്രതിഫലമാണ്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നോട്ടം അവരിൽ നിന്ന് പിൻവലിക്കപ്പെടുമ്പോൾ, അവർ സത്യത്തിന്റെ വെളിച്ചം കാണാനാവാതെ അഹങ്കാരത്തിന്റെ അന്ധകാരത്തിൽ (طغيان) തപ്പിത്തടയുന്നു. ഹൃദയത്തിന്റെ ഉൾക്കാഴ്ച നഷ്ടപ്പെട്ടവർക്ക് അല്ലാഹുവിന്റെ മാർഗ്ഗദർശനം (هداية) ലഭിക്കാത്ത അവസ്ഥയാണിത്. അവർ തങ്ങളുടെ തെറ്റായ വിശ്വാസങ്ങളിൽ അഭിരമിക്കുമ്പോൾ, അല്ലാഹു അവരെ അവരുടെ വഴികേടിൽ തന്നെ വിട്ടേക്കുന്നു (إمهال). ഇത് അല്ലാഹുവിന്റെ നീതിയുടെയും അറിവിന്റെയും പൂർണ്ണതയെയാണ് സൂചിപ്പിക്കുന്നത്.
വിശ്വാസികളായ മുഹാജിറുകളെയും അൻസാറുകളെയും കണ്ടുമുട്ടുമ്പോൾ, 'ഞങ്ങളും നിങ്ങളെപ്പോലെ വിശ്വസിച്ചിരിക്കുന്നു' എന്ന് കള്ളം പറയുന്ന കപടവിശ്വാസികളെക്കുറിച്ചാണ് ഈ സൂക്തം. അബ്ദുല്ലാഹിബ്നു ഉബയ്യും കൂട്ടരും ഒരിക്കൽ പുറത്തിറങ്ങിയപ്പോൾ, പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം-ന്റെ ഉത്തമ അനുചരന്മാരായ സ്വഹാബികളെ കണ്ടുമുട്ടി. അപ്പോൾ ഇബ്നു ഉബയ് പറഞ്ഞു: 'ഈ വിഡ്ഢികളെ ഞാൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കിക്കോളൂ.' അവൻ അബൂബക്കർ റളിയള്ളാഹു അൻഹുവിന്റെ കൈ പിടിച്ച് പറഞ്ഞു: 'ബനൂ തമീം ഗോത്രത്തിന്റെ നേതാവും ഇസ്ലാമിന്റെ ശൈഖും, ഗാറിൽ വെച്ച് പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം-ന്റെ കൂടെയുണ്ടായിരുന്നവരും, തന്റെ ശരീരവും സമ്പത്തും പ്രവാചകന് സമർപ്പിച്ചവരുമായ സിദ്ദീഖിന് സ്വാഗതം.' പിന്നീട് ഉമർ റളിയള്ളാഹു അൻഹുവിന്റെ കൈ പിടിച്ച് പറഞ്ഞു: 'ബനൂ അദിയ്യ് ഗോത്രത്തിന്റെ നേതാവും, ദീനിൽ അടിയുറച്ചവരും, പ്രവാചകന് വേണ്ടി സർവ്വസ്വവും ത്യജിച്ചവരുമായ ഫാറൂഖിന് സ്വാഗതം.' ശേഷം അലി റളിയള്ളാഹു അൻഹുവിന്റെ കൈ പിടിച്ച് പറഞ്ഞു: 'പ്രവാചകന്റെ പിതൃവ്യപുത്രനും, മരുമകനും, ബനൂ ഹാഷിം ഗോത്രത്തിന്റെ നേതാവുമായ അലിക്ക് സ്വാഗതം.' അപ്പോൾ അലി റളിയള്ളാഹു അൻഹു പറഞ്ഞു: 'അബ്ദുല്ലാഹ്, നീ ദൈവഭയം (تقوى) സൂക്ഷിക്കുക, കപടത കാണിക്കരുത്. കാരണം കപടവിശ്വാസികൾ അല്ലാഹുവിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവരാണ്.' അപ്പോൾ അവൻ പറഞ്ഞു: 'അബൂ ഹസൻ, അങ്ങനെയൊന്നും പറയരുത്. സത്യം അല്ലാഹുവാണെ, ഞങ്ങളുടെ വിശ്വാസം നിങ്ങളുടെ വിശ്വാസം പോലെത്തന്നെയാണ്.' പിന്നീട് അവർ പിരിഞ്ഞു. ഇബ്നു ഉബയ് തന്റെ കൂട്ടരോട് ചോദിച്ചു: 'ഞാൻ ചെയ്തത് കണ്ടില്ലേ? ഇനി അവരെ കാണുമ്പോൾ ഇതുപോലെ ചെയ്യുക.' അവർ അവനെ പ്രശംസിച്ചു. പിന്നീട് മുസ്ലിംകൾ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം-നോട് വിവരം പറഞ്ഞു. അപ്പോഴാണ് 'അവർ തങ്ങളുടെ പിശാചുക്കളുമായി ഏകാന്തതയിൽ ആകുമ്പോൾ' എന്ന സൂക്തം ഇറങ്ങിയത്. ഇവിടെ 'പിശാചുക്കൾ' (شياطين) എന്നത് അവരുടെ ദുഷ്ടരായ കൂട്ടാളികളെയാണ് സൂചിപ്പിക്കുന്നത്. സത്യത്തിൽ നിന്ന് അകന്നുപോയവർ എന്നാണ് ഇതിന്റെ അർത്ഥം. അവർ തങ്ങളുടെ കപടത മറച്ചുവെച്ച് മുസ്ലിംകളെ പരിഹസിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു അവരെ പരിഹസിക്കുന്നു (اللَّهُ يَسْتَهْزِئُ بِهِمْ) എന്ന് പറഞ്ഞാൽ, അവരുടെ പരിഹാസത്തിന് അല്ലാഹു പ്രതികാരം ചെയ്യുന്നു എന്നാണ് അർത്ഥം. പരലോകത്ത് അവർക്ക് സ്വർഗ്ഗത്തിലേക്ക് ഒരു വാതിൽ തുറന്നുകൊടുക്കുകയും, അവർ അതിലേക്ക് ഓടുമ്പോൾ വാതിൽ അടയ്ക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ശിക്ഷ.
റൂഹുൽ ബയാൻ തഫ്സീറിന്റെ വെളിച്ചത്തിൽ, അല്ലാഹുവിന്റെ ശത്രുക്കൾ നരകത്തിലേക്ക് നയിക്കപ്പെടുമ്പോൾ, സത്യവിശ്വാസികൾ സ്വർഗ്ഗത്തിലെ സുഖാസനങ്ങളിൽ (അറഇക് - أَرَائِك) ഇരുന്ന് അവരെ നോക്കി പരിഹസിക്കുന്നു. ദുനിയാവിൽ വിശ്വാസികളെ അവർ പരിഹസിച്ചതിന് പകരമായി അല്ലാഹു അവർക്ക് നൽകുന്ന പ്രതിഫലമാണിത്. അല്ലാഹു അവരെ അവരുടെ അതിക്രമങ്ങളിൽ (ത്വുഗ്‌യാൻ - طُغْيان) നീട്ടിക്കൊടുക്കുന്നു; അതായത്, അവരുടെ അവിശ്വാസത്തിൽ അവരെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അവർ വഴിതെറ്റി അന്ധാളിച്ചു (അംഹ് - عَمَه) നടക്കുന്നു. ഇതിൽ മൂന്ന് പ്രധാന ആത്മീയ സൂചനകളുണ്ട് (ഇശാറാത്തുകൾ - إشارات). ഒന്നാമതായി, 'തീർച്ചയായും ഞങ്ങൾ നിങ്ങളോടൊപ്പമാണ്' എന്ന വചനത്തിൽ, ഇച്ഛാശക്തിയുടെ (ഇറാദ - إرادة) പാതയും ഭൗതിക ശീലങ്ങളും (ആദത്ത് - عادة) ഒരുമിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമല്ലെന്ന് വ്യക്തമാക്കുന്നു. ആത്മീയതയും ഭൗതികതയും ഒത്തുചേരില്ല. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി: 'ദീൻ എന്നത് വെറും മോഹമല്ല'. രണ്ടാമതായി, 'അല്ലാഹു അവരെ പരിഹസിക്കുന്നു' എന്ന വചനം വിശ്വാസികളുടെ ഉന്നത പദവിയെ സൂചിപ്പിക്കുന്നു. വിശ്വാസികൾക്ക് വേണ്ടി അല്ലാഹു തന്നെ പ്രതികാരം ചെയ്യുന്നു. പരിഹാസം അജ്ഞതയുടെ (ജഹ്ൽ - جهل) ലക്ഷണമാണ്. മൂന്നാമതായി, അല്ലാഹു അവരെ അവരുടെ അതിക്രമങ്ങളിൽ വിട്ടേക്കുന്നത് അവരുടെ ഹൃദയങ്ങളുടെ അന്ധതയെ (അംഹ് - عَمَه) വർദ്ധിപ്പിക്കുന്നു. പാപത്തിൽ ഉറച്ചുനിന്നുകൊണ്ട് പാപമോചനം തേടുന്നവൻ തന്റെ റബ്ബിനെ പരിഹസിക്കുന്നവനെപ്പോലെയാണെന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹു സുബ്ഹാനഹു വതആല പറയുന്നു: 'അവർ സന്മാർഗത്തിന് പകരം വഴിപിഴവ് വിലയ്ക്ക് വാങ്ങിയവരാണ്. എന്നാൽ അവരുടെ കച്ചവടം ലാഭകരമായില്ല, അവർ നേർവഴിയിലായതുമില്ല.' (സൂറത്തുൽ ബഖറ: 16). റൂഹുൽ ബയാൻ എന്ന ഗ്രന്ഥത്തിൽ ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് ഇതിനെ ഇങ്ങനെ വിശദീകരിക്കുന്നു: ഈ വചനം കപടവിശ്വാസികളുടെ (മുനാഫിഖീൻ) ആത്മീയമായ പാപ്പരത്തത്തെയാണ് സൂചിപ്പിക്കുന്നത്. അവർ സത്യവിശ്വാസമെന്ന അമൂല്യമായ രത്നത്തെ ഉപേക്ഷിച്ച്, ഭൗതികമായ താൽപ്പര്യങ്ങൾക്കും കപടതയ്ക്കും വേണ്ടി വഴിപിഴവ് (ളലാലത്ത് - ضلالة) എന്ന ചരക്ക് വാങ്ങി. ആത്മീയമായ കച്ചവടത്തിൽ (തിജാരത്ത് - تجارة) അവർക്ക് നഷ്ടം മാത്രമാണ് സംഭവിച്ചത്. കാരണം, അവർ തങ്ങളുടെ ഹൃദയങ്ങളെ അല്ലാഹുവിനോടുള്ള ബന്ധത്തിൽ നിന്ന് അകറ്റി, ലൗകികമായ അന്ധകാരത്തിലേക്ക് തള്ളിയിട്ടു. യഥാർത്ഥ സന്മാർഗം (ഹിദായത്ത് - هداية) ലഭിക്കാത്തവരായി അവർ മാറി. അല്ലാഹുവിനെ അറിയാനുള്ള മാർഗ്ഗം അവർക്ക് നഷ്ടപ്പെട്ടു, കാരണം അവർ തങ്ങളുടെ ആന്തരിക ദൃഷ്ടിയെ (ബസ്വീറത്ത് - بصيرة) അഹങ്കാരം കൊണ്ടും കപടത കൊണ്ടും മൂടിക്കളഞ്ഞു.
ഒരാൾ തന്റെ ദീർഘായുസ്സിലോ, സമ്പത്തിലോ, മക്കളിലോ അഹങ്കരിക്കരുത്. അല്ലാഹു തന്റെ ശത്രുക്കളെക്കുറിച്ച് പറയുന്നത് അവർക്ക് ദീർഘായുസ്സ് നൽകുന്നുവെന്നാണ്. എന്നാൽ അത് അവർക്ക് നാശമാണ്. അല്ലാഹു പറയുന്നു: 'അവർക്ക് നാം ശിക്ഷയിൽ വർദ്ധനവ് നൽകുന്നു'. അല്ലാഹു തന്റെ ശത്രുക്കൾക്ക് ദുനിയാവിൽ നീണ്ടുനിൽക്കുന്ന സമ്പത്ത് നൽകുന്നു, എന്നാൽ തന്റെ ഔലിയാക്കൾക്ക് പരലോകത്ത് നീണ്ടുനിൽക്കുന്ന തണലും നൽകുന്നു. മിഅ്‌റാജ് രാവിൽ നമ്മുടെ പ്രവാചകൻ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലമയോട് അല്ലാഹു പറഞ്ഞു: 'നിന്റെ ഉമ്മത്തിന് ഞാൻ നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ് അവരുടെ ആയുസ്സ് കുറച്ചു എന്നത്, അങ്ങനെ അവരുടെ പാപങ്ങൾ വർദ്ധിക്കാതിരിക്കാൻ. അവരുടെ സമ്പത്ത് കുറച്ചു, അങ്ങനെ ഖിയാമത്ത് നാളിലെ വിചാരണ കടുക്കാതിരിക്കാൻ. അവരുടെ കാലഘട്ടം പിന്തിച്ചു, അങ്ങനെ ഖബറിലെ തടവ് നീണ്ടുപോകാതിരിക്കാൻ'. അല്ലാഹു തന്റെ ഹബീബിനോട് പറഞ്ഞു: 'അഹമ്മദ്, മൃദുവായ വസ്ത്രം കൊണ്ടോ നല്ല ഭക്ഷണം കൊണ്ടോ അലങ്കരിക്കരുത്. നഫ്‌സ് (നഫ്‌സ്) എല്ലാ തിന്മകളുടെയും ഉറവിടമാണ്. അത് ഒരു ദുഷിച്ച കൂട്ടുകാരനാണ്. നീ അതിനെ നന്മയിലേക്ക് വലിച്ചാൽ അത് നിന്നെ തിന്മയിലേക്ക് വലിക്കും. അത് നിനക്ക് വഴങ്ങില്ല. അത് വയറുനിറഞ്ഞാൽ അതിക്രമം കാണിക്കും, സമ്പന്നമായാൽ അഹങ്കരിക്കും, ഉപദേശിച്ചാൽ മറക്കും, സുരക്ഷിതമായാൽ അശ്രദ്ധമാകും'. 'അവർ' (ഉലാഇക) എന്ന് അല്ലാഹു വിശേഷിപ്പിച്ചത് ആ നിന്ദ്യമായ സ്വഭാവമുള്ള മുനാഫിഖുകളെയാണ്. അവർ സന്മാർഗ്ഗത്തിന് (ഹുദാ) പകരം വഴിപിഴവിനെ (ളലാലത്ത്) വിലയ്ക്ക് വാങ്ങി. അതായത്, സത്യവിശ്വാസത്തെ ഉപേക്ഷിച്ച് അവർ അവിശ്വാസത്തെ തിരഞ്ഞെടുത്തു. അവരുടെ ഈ കച്ചവടം ലാഭകരമായില്ല. കാരണം, അവരുടെ മൂലധനമായ ശുദ്ധമായ പ്രകൃതിയും (ഫിത്‌റ) ബുദ്ധിയും അവർ നശിപ്പിച്ചു. അവർക്ക് ലാഭവും കിട്ടിയില്ല, മൂലധനവും നഷ്ടപ്പെട്ടു.
യഥാർത്ഥ ഭക്തൻ എന്നാൽ ഐഹിക ലോകത്തെയും (دنيا) ശീലങ്ങളെയും ഉപേക്ഷിക്കുകയും, അല്ലാഹുവിനോടുള്ള അനുസരണത്തിലും ആരാധനകളിലും (عبادة) മുഴുകുകയും ചെയ്തവനാണ്. അല്ലാതെ സ്വന്തം ഇച്ഛകളെ (هوى) പിന്തുടരുകയും, തന്റെ തന്നിഷ്ടങ്ങളെ അല്ലാഹുവിന്റെ മാർഗദർശനവുമായി (هدى) കൂട്ടിക്കുഴയ്ക്കുകയും ചെയ്തവനല്ല. ശൈഖ് അബൂ അലി അദ്ദഖാഖ് റളിയള്ളാഹു അൻഹുവിന്റെ ശിഷ്യനായ ഒരു ധനിക വ്യാപാരിയുടെ കഥ ഇതിന് ഉദാഹരണമാണ്. ഒരിക്കൽ അദ്ദേഹം രോഗബാധിതനായപ്പോൾ ശൈഖ് അദ്ദേഹത്തെ സന്ദർശിച്ചു. രോഗകാരണം തിരക്കിയപ്പോൾ വ്യാപാരി പറഞ്ഞു: 'രാത്രിയിൽ തഹജ്ജുദ് നമസ്കാരത്തിനായി എഴുന്നേറ്റപ്പോൾ, വുളൂഅ് എടുക്കാൻ തുനിഞ്ഞതും എന്റെ പുറത്ത് വലിയൊരു ചൂട് അനുഭവപ്പെട്ടു, അങ്ങനെ ഞാൻ പനി ബാധിതനായി.' അപ്പോൾ ശൈഖ് ഉപദേശിച്ചു: 'അനാവശ്യമായ കാര്യങ്ങളിൽ ഏർപ്പെടരുത്. നിന്റെ ഹൃദയത്തിൽ നിന്ന് ദുനിയാവിനോടുള്ള പ്രണയം പുറന്തള്ളാത്ത കാലത്തോളം നിന്റെ തഹജ്ജുദ് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ആദ്യം ചെയ്യേണ്ടത് ദുനിയാവിനെ ഉപേക്ഷിക്കുകയാണ്, അതിനുശേഷം മാത്രം സുന്നത്ത് നമസ്കാരങ്ങളിൽ (نوافل) മുഴുകുക.' തലവേദനയുള്ളവൻ കാലിൽ മരുന്ന് പുരട്ടിയാൽ വേദന മാറില്ലല്ലോ. കൈ അശുദ്ധമായാൽ വസ്ത്രത്തിന്റെ അറ്റത്ത് തുടച്ചതുകൊണ്ട് ശുദ്ധിയാകില്ല. ചില ശൈഖുമാർ പറയുന്നു: 'സ്വന്തം ഇച്ഛകളെ പിന്തുടരുന്നതിന്റെ ലക്ഷണം, സുന്നത്ത് കർമ്മങ്ങളിൽ തിടുക്കം കാണിക്കുകയും എന്നാൽ നിർബന്ധമായ ഫർള് (واجبات) കർമ്മങ്ങളിൽ അലസത കാണിക്കുകയുമാണ്.' അല്ലാഹു കാത്തുസൂക്ഷിച്ചവരൊഴികെ മിക്കവരും ഇപ്രകാരമാണ്. അവർ ധാരാളം ദിക്റുകളും സുന്നത്ത് നമസ്കാരങ്ങളും ചെയ്യും, എന്നാൽ ഒരു ഫർള് പോലും കൃത്യമായി നിർവഹിക്കില്ല. ബുദ്ധിമാൻ ആദ്യം മൂലധനം (റഅ്സുൽ മാൽ) നേടണം, അതിനുശേഷം ലാഭം നേടണം. അല്ലാഹു തന്റെ അടിമകൾക്ക് ആരാധന നിർബന്ധമാക്കിയത്, അവർ സ്വയം അതിലേക്ക് വരാൻ മടികാണിക്കുന്നത് കൊണ്ടാണ്. എന്നാൽ ഉന്നതരായ ആത്മജ്ഞാനികൾ (അഹ്‌ലുൽ മുറുവ്വ) അങ്ങനെയല്ല. മൗലാനാ റൂമി മസ്നവിയിൽ പാടിയതുപോലെ: 'ആരാധനയിൽ ഇച്ഛാശക്തി (اختيار) ഒരു ഉപ്പാണ്; അല്ലാത്തപക്ഷം അത് വെറും യാന്ത്രികമാണ്. ആർജ്ജവമുള്ളവർ സ്നേഹത്തോടെയും, അല്ലാത്തവർ നിർബന്ധിതരായും വരുന്നു.' അല്ലാഹു നിനക്ക് ആരാധന നിർബന്ധമാക്കിയത് യഥാർത്ഥത്തിൽ നിന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാനാണ്. നിന്റെ മനസ്സ് ദുനിയാവിന്റെ നിസ്സാരതയിൽ മുഴുകി അലസത കാണിക്കുന്നുവെങ്കിൽ, അല്ലാഹുവിന് നിന്നെ നിന്റെ പാപങ്ങളിൽ നിന്നും അശ്രദ്ധയിൽ നിന്നും രക്ഷിക്കാൻ കഴിയില്ലെന്ന് കരുതരുത്. അല്ലാഹു സർവ്വ ശക്തനാണ് (مقتدرا). ഇബ്രാഹീം ബിൻ അദ്ഹം, ഫുളൈൽ ബിൻ ഇയാദ്, ഇബ്നുൽ മുബാറക് റഹിമഹുള്ളാഹ് തുടങ്ങിയവർ തുടക്കത്തിൽ പാപികളായിരുന്നെങ്കിലും പിന്നീട് അല്ലാഹുവിന്റെ പ്രത്യേക കാരുണ്യത്താൽ ഉന്നതരായവരാണ്. ഹാഫിള് ഷീറാസി പാടുന്നു: 'പ്രിയതമന്റെ നോട്ടം പതിയാത്ത ഒരു കാമുകനുണ്ടോ? ഹൃദയത്തിൽ വേദനയുണ്ടെങ്കിൽ വൈദ്യൻ അടുത്തുതന്നെയുണ്ട്.' ഖാശാനി പറയുന്നു: 'നൂറുൻ അലാ നൂർ' (പ്രകാശത്തിന് മേൽ പ്രകാശം) എന്നത് അല്ലാഹുവിന്റെ അനാദിയായ പ്രകാശമാണ്. അല്ലാഹുവിലേക്ക് തിരിയുന്നതിലൂടെയും, അവനിലേക്ക് മാത്രം സമർപ്പിക്കുന്നതിലൂടെയും (تبتل) ലഭിക്കുന്ന ആത്മീയ പ്രകാശമാണിത്.
അല്ലാഹുവിന്റെ പ്രകാശം ഹൃദയങ്ങളിൽ പതിയുമ്പോൾ, സത്യനിഷേധികളുടെ അവസ്ഥ ഒരു ഇരുട്ടിൽ വഴിതെറ്റിയവനെപ്പോലെയാകുന്നു. അവർക്ക് സത്യം കാണാൻ കഴിയാത്തവിധം അവരുടെ ഹൃദയങ്ങളിൽ അജ്ഞതയുടെ മറ (ختم) വീണിരിക്കുന്നു. അല്ലാഹു അവരുടെ ഹൃദയങ്ങളെയും കേൾവിയെയും കാഴ്ചയെയും മൂടിക്കളഞ്ഞിരിക്കുന്നു. അവർക്ക് വലിയ ശിക്ഷയുണ്ട്. ആകാശത്തുനിന്നുള്ള മഴയെപ്പോലെയാണ് സത്യം; അതിൽ ഇടിമുഴക്കവും മിന്നലുമുണ്ട്. ഭയത്താൽ അവർ വിരലുകൾ ചെവിയിൽ വെക്കുന്നു. എന്നാൽ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുന്നു (محيط). ഭൂമിയെ വിരിപ്പായും ആകാശത്തെ മേൽപ്പുരയായും സൃഷ്ടിച്ചവനാണ് അല്ലാഹു. അവൻ ആകാശത്തുനിന്ന് മഴ വർഷിക്കുകയും അതുവഴി ഫലങ്ങൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ അല്ലാഹുവിന് തുല്യമായി മറ്റൊന്നിനെയും നിങ്ങൾ പങ്കുവെക്കരുത് (أنداد).
ഈ പ്രപഞ്ചത്തിലെ നശ്വരമായ രൂപങ്ങളും (الرسم الفاني) അവയോടുള്ള അമിതമായ ആസക്തിയും കാരണം സത്യത്തെ ദർശിക്കുന്നതിൽ നിന്ന് മറയ്ക്കപ്പെട്ടവരാണ് ഇക്കൂട്ടർ. അല്ലാഹുവിനെക്കുറിച്ചുള്ള അറിവിൽ നിന്ന് അവർ പൂർണ്ണമായും തടയപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുർആൻ പറയുന്നു: 'അല്ല, അവരുടെ ഹൃദയങ്ങളിൽ അവർ സമ്പാദിച്ചുവെച്ച കാര്യങ്ങൾ തുരുമ്പായി (റൈൻ - ران) പറ്റിപ്പിടിച്ചിരിക്കുന്നു.' (സൂറത്തുൽ മുത്വഫ്ഫിഫീൻ: 14). നജ്മുദ്ദീൻ കുബ്റാ റഹിമഹുള്ളാഹ് തന്റെ തഅ്‌വീലാത്തിൽ (التأويلات النجمية) വ്യക്തമാക്കുന്നത്, അവരുടെ അഹങ്കാരത്തിന്റെയും അന്ധതയുടെയും ഫലമായി അവർ ഭൗതിക ജീവിതത്തിൽ (അദ്ദുൻയാ - الدنيا) സംതൃപ്തരാവുകയും അതിൽ സമാധാനം കണ്ടെത്തുകയും ചെയ്തു എന്നതാണ്. തൽഫലമായി, വഴികേട് അവരുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങി. 'അവർ സന്മാർഗത്തിന് പകരം വഴികേട് വിലയ്ക്കുവാങ്ങി' (അൽ-ബഖറ: 16) എന്ന് അല്ലാഹു പ്രസ്താവിച്ചത്, സന്മാർഗം സ്വീകരിക്കാനുള്ള അവരുടെ ആന്തരിക കഴിവ് (ഇസ്തിഅ്ദാദ് - استعداد) അവർ തന്നെ നശിപ്പിച്ചുകളഞ്ഞതിനാലാണ്. അവരുടെ കച്ചവടം ലാഭകരമായില്ല (فَما رَبِحَتْ تِجارَتُهُمْ). ഭൗതികതയിൽ മാത്രം അഭിരമിക്കുന്നവന്റെ നഷ്ടം വ്യക്തമാണ്. എന്നാൽ, അല്ലാഹുവിനെക്കാൾ ഭൗതികലോകത്തിന് മുൻഗണന നൽകുന്നവനാണ് ഏറ്റവും വലിയ നഷ്ടക്കാരൻ. യഥാർത്ഥ നഷ്ടം എന്നത് പ്രിയപ്പെട്ടവനിൽ നിന്നുള്ള അകൽച്ചയും ആത്മീയമായ ശൂന്യതയുമാണ്. ഹൃദയത്തിൽ സന്മാർഗത്തിന്റെ പ്രകാശമില്ലാത്തവനും, ആത്മാവ് അല്ലാഹുവിലേക്ക് ഉയരാത്തവനും, ആത്മീയമായ സാമീപ്യം ലഭിക്കാത്തവനുമാണ് യഥാർത്ഥത്തിൽ പരാജയപ്പെട്ടവൻ. ഉപമകൾ (അൽ-മഥൽ - المثل) എന്നത് അദൃശ്യമായ സത്യങ്ങളെ ദൃശ്യമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാനുള്ള അല്ലാഹുവിന്റെ അത്യുന്നതമായ മാർഗമാണ്. അജ്ഞതയിൽ കഴിയുന്നവർക്ക് സത്യം ബോധ്യപ്പെടുത്താൻ ഉപമകൾ അത്യന്താപേക്ഷിതമാണ്. കപടവിശ്വാസികളുടെ അവസ്ഥയെ അല്ലാഹു ഒരു തീക്കൂട്ടുന്നവന്റെ ഉപമയിലൂടെ വിവരിക്കുന്നു. ഇരുളടഞ്ഞ മരുഭൂമിയിൽ വെളിച്ചത്തിനായി തീ കൊളുത്തിയവനെപ്പോലെയാണ് അവർ. തീയുടെ പ്രകാശം ചുറ്റുമുള്ളതിനെ വെളിപ്പെടുത്തിയതുപോലെ, അവരുടെ ബാഹ്യമായ കർമ്മങ്ങൾ സത്യത്തെ കാണിച്ചുകൊടുക്കാൻ ശ്രമിച്ചെങ്കിലും, ആന്തരികമായ അന്ധത കാരണം അവർക്ക് യഥാർത്ഥ വെളിച്ചം ലഭിച്ചില്ല.
അല്ലാഹുവിന്റെ വിശുദ്ധ ഖുർആനിലെ സൂറത്തുൽ ബഖറയിലെ പതിനെട്ടാം വചനത്തെക്കുറിച്ച് റൂഹുൽ ബയാൻ (روح البيان) ഇപ്രകാരം വിവരിക്കുന്നു: 'അവർ ബധിരരും മൂകരും അന്ധരുമാണ്, അതിനാൽ അവർ മടങ്ങുകയില്ല.' ഈ വചനം കപടവിശ്വാസികളെ (منافقون) കുറിച്ചാണ് സംസാരിക്കുന്നത്. സത്യത്തിന്റെ പ്രകാശത്തെ കാണാൻ കഴിയാത്തതുകൊണ്ട് അവർ അന്ധരാണ് (صم), സത്യത്തിന്റെ വചനം കേൾക്കാൻ മനസ്സില്ലാത്തതുകൊണ്ട് അവർ ബധിരരാണ് (بكم), സത്യം തുറന്നു പറയാൻ കഴിയാത്തതുകൊണ്ട് അവർ മൂകരുമാണ് (عمي). അവരുടെ ഹൃദയങ്ങളിൽ അവിശ്വാസത്തിന്റെ ഇരുട്ട് പടർന്നതിനാൽ, സന്മാർഗത്തിലേക്കുള്ള മടക്കം (رجوع) അവർക്ക് അസാധ്യമായിത്തീർന്നു. ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് വ്യക്തമാക്കുന്നത് പോലെ, ആത്മീയമായ കാഴ്ചശക്തി നഷ്ടപ്പെട്ടവർക്ക് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ (آيات) തിരിച്ചറിയാൻ സാധിക്കില്ല. അവർ ഭൗതികമായ ലോകത്ത് മുഴുകി ആത്മീയമായ സത്യങ്ങളിൽ നിന്ന് അകന്നുപോയിരിക്കുന്നു.
റൂഹുൽ ബയാൻ തഫ്സീറിലെ ഈ ഭാഗം കപടവിശ്വാസികളുടെ (മുനാഫിഖുകൾ) ആത്മീയമായ ഇരുട്ടിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അല്ലാഹു അവരുടെ പ്രകാശത്തെ നീക്കിക്കളഞ്ഞു (ذَهَبَ اللَّهُ بِنُورِهِمْ) എന്ന് പറയുമ്പോൾ, അത് അവരുടെ ഉള്ളിലെ സത്യത്തിന്റെ വെളിച്ചം പൂർണ്ണമായും അണഞ്ഞുപോയി എന്നാണ് അർത്ഥമാക്കുന്നത്. പ്രകാശം (നൂർ) എന്നത് കേവലം വെളിച്ചമല്ല, മറിച്ച് ഹൃദയത്തിൽ പതിയേണ്ട സത്യത്തിന്റെ ദർശനമാണ്. അല്ലാഹു അവരെ ഇരുട്ടിൽ ഉപേക്ഷിച്ചു (وَتَرَكَهُمْ فِي ظُلُماتٍ). ഇവിടെ 'ترك' എന്ന വാക്ക് അവരെ ആ ഇരുട്ടിൽ സ്ഥിരപ്പെടുത്തി എന്ന അർത്ഥം നൽകുന്നു. അവർ സത്യം കേൾക്കാൻ കഴിയാത്ത ബധിരരും (صُمٌّ), സത്യം പറയാൻ കഴിയാത്ത മൂകരും (بُكْمٌ), സത്യം കാണാൻ കഴിയാത്ത അന്ധരുമാണ് (عُمْيٌ). ഈ അന്ധത കേവലം കണ്ണുകളുടേതല്ല, മറിച്ച് ആത്മീയ ഉൾക്കാഴ്ചയുടെ (ബസ്വീറ - بصيرة) അഭാവമാണ്. ഇഹലോകത്ത് സത്യത്തെ നിഷേധിച്ചവർ പരലോകത്ത് അല്ലാഹുവിന്റെ അഭിമുഖീകരണത്തിൽ നിന്നും സലാം കേൾക്കുന്നതിൽ നിന്നും തടയപ്പെടും. അവർ ഒരിക്കലും സന്മാർഗ്ഗത്തിലേക്ക് മടങ്ങുകയില്ല (فَهُمْ لا يَرْجِعُونَ).
ഈ ഉപമയുടെ സാരം ഇതാണ്: മനുഷ്യന് സത്യം ഗ്രഹിക്കാനുള്ള കഴിവുകൾ (ആലത്ത്) അല്ലാഹു നൽകിയിട്ടുണ്ട്. അവ ഉപയോഗിച്ച് സത്യത്തിലേക്ക് മടങ്ങാൻ അവർക്ക് സാധിക്കുമായിരുന്നു. എന്നാൽ ആ കഴിവുകൾ ഉപയോഗിക്കാത്തതിനാലാണ് അവർ ആക്ഷേപത്തിന് അർഹരായത്. 'അവർ ബധിരരും മൂകരും അന്ധരുമാണ്' എന്ന ഖുർആനിക വചനം അവരുടെ അവയവങ്ങളുടെ അഭാവത്തെയല്ല, മറിച്ച് അവ ഉപയോഗിക്കാത്തതിനെയാണ് സൂചിപ്പിക്കുന്നത്. ശൈഖ് സഅ്ദി ഖുദ്ദിസ സിർറുഹു പാടുന്നു: 'നാവ് നൽകപ്പെട്ടത് നന്ദി പ്രകാശിപ്പിക്കാനാണ്, അപരനെ കുറ്റം പറയാനല്ല. ഖുർആനിന്റെ പാഠങ്ങൾ ഉൾക്കൊള്ളുക, അസത്യം കേൾക്കാതിരിക്കുക. കണ്ണുകൾ നൽകപ്പെട്ടത് അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങൾ കാണാനാണ്, ദോഷങ്ങൾ തിരയാനല്ല.' അല്ലാഹു തന്റെ കൽപ്പനകളിലൂടെയും നിരോധനങ്ങളിലൂടെയും മനുഷ്യനെ സന്മാർഗത്തിലേക്ക് ക്ഷണിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം മടങ്ങാത്തവർ മരണം വഴിയും പുനരുത്ഥാനം വഴിയും അല്ലാഹുവിലേക്ക് മടങ്ങേണ്ടി വരും. എന്നാൽ ഇഹലോകത്ത് വെച്ചുതന്നെ പശ്ചാത്താപം (തൗബ - توبة) വഴി മടങ്ങുന്നവർക്ക് അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുന്നു. അവർക്ക് 'സമാധാനമടഞ്ഞ ആത്മാവേ, നിന്റെ രക്ഷിതാവിലേക്ക് സംതൃപ്തിയോടെ മടങ്ങുക' എന്ന വിളി ലഭിക്കുന്നു. ഒരു കഥയിൽ കാണാം: ഒരു ക്രൂരനായ രാജാവ് വലിയൊരു കൊട്ടാരം പണിതു. ആരും അതിനടുത്തേക്ക് വരാൻ പാടില്ലെന്നും വന്നാൽ കൊല്ലുമെന്നും അവൻ ശപഥം ചെയ്തു. ഒരു സജ്ജനമായ മനുഷ്യൻ അവനെ ഉപദേശിച്ചെങ്കിലും രാജാവ് കേട്ടില്ല. ആ മനുഷ്യൻ ഗ്രാമം വിട്ട് ഒരു ചെറിയ കുടിലിൽ അല്ലാഹുവിനെ ആരാധിച്ചു കഴിഞ്ഞു. ഒരു ദിവസം മലക്കുൽ മൗത്ത് (ملك الموت) ഒരു യുവാവിന്റെ രൂപത്തിൽ കൊട്ടാരത്തിന് ചുറ്റും നടക്കുന്നത് കണ്ട് രാജാവ് കോപിച്ച് തന്റെ ഭടന്മാരെ അയച്ചു. എന്നാൽ മലക്കിനെ സമീപിച്ച ഭടന്മാരെ അല്ലാഹുവിന്റെ കൽപ്പനയാൽ മലക്ക് മരണത്തിലേക്ക് നയിച്ചു. ഒടുവിൽ രാജാവ് തന്നെ നേരിട്ടിറങ്ങി. മലക്കിനെ കണ്ടപ്പോൾ രാജാവ് വിറച്ചുപോയി. തന്റെ ആയുസ്സ് മുഴുവൻ അല്ലാഹുവിലേക്ക് മടങ്ങാൻ മാറ്റിവെക്കാതെ ഇപ്പോൾ മരിക്കാൻ ഭയന്ന രാജാവിനെ മലക്ക് പിടികൂടി. പിന്നീട് ആ സജ്ജനമായ മനുഷ്യന്റെ അടുത്തെത്തിയ മലക്ക്, രാജാവിന്റെ മരണവാർത്ത അറിയിച്ചു. ആ മനുഷ്യനും അല്ലാഹുവിലേക്ക് മടങ്ങാൻ ആഗ്രഹിച്ചപ്പോൾ, തന്റെ കുടുംബത്തോട് യാത്ര പറയാൻ സമയം ചോദിച്ചു. എന്നാൽ കുടുംബത്തെ കണ്ടാൽ തന്റെ ഹൃദയത്തിൽ അല്ലാഹുവിനോടുള്ള സ്നേഹത്തിൽ മാറ്റം വരുമോ എന്ന് ഭയന്ന്, ആ നിമിഷം തന്നെ മരണം വരിക്കാൻ അദ്ദേഹം തീരുമാനിച്ചു. അറിവുള്ളവർ പറയുന്നു: 'ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത മരണത്തിൽ നിന്ന് ഓടിപ്പോകുന്നവനെ ഓർത്ത് അത്ഭുതം തോന്നുന്നു!'
അല്ലെങ്കിൽ ആകാശത്തുനിന്നുള്ള മഴ പോലെ; അതിൽ ഇരുട്ടുകളും ഇടിയും മിന്നലുമുണ്ട്. മരണഭയത്താൽ ഇടിമുഴക്കത്തിൽ നിന്ന് അവർ തങ്ങളുടെ വിരലുകൾ ചെവിയിൽ വെക്കുന്നു. അല്ലാഹു സത്യനിഷേധികളെ (الكافرين) വലയം ചെയ്യുന്നവനാണ്. ഈ വചനത്തിൽ അല്ലാഹു സത്യനിഷേധികളുടെ അവസ്ഥയെ ഒരു ഉപമയിലൂടെ വിവരിക്കുന്നു. ആകാശത്തുനിന്നുള്ള മഴ എന്നത് ഖുർആനിന്റെ പ്രകാശത്തെ സൂചിപ്പിക്കുന്നു. അതിലെ ഇരുട്ടുകൾ എന്നത് അവിശ്വാസത്തിന്റെ അന്ധകാരങ്ങളെയും (ظلمات), ഇടി എന്നത് ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകളെയും, മിന്നൽ എന്നത് സത്യത്തിന്റെ പ്രഭയെയും കുറിക്കുന്നു. സത്യനിഷേധികളുടെ ഹൃദയങ്ങളിൽ അല്ലാഹുവിനെക്കുറിച്ചുള്ള യഥാർത്ഥ ബോധം (معرفة) ഇല്ലാത്തതിനാൽ, അവർ സത്യത്തെ കേൾക്കാൻ ഭയപ്പെടുന്നു. എന്നാൽ അല്ലാഹുവിന്റെ അറിവിൽ നിന്നും അവന്റെ അധികാരത്തിൽ നിന്നും ഒളിച്ചോടാൻ ആർക്കും കഴിയില്ലെന്ന് ഈ സൂക്തം ഓർമ്മിപ്പിക്കുന്നു.
റൂഹുൽ ബയാൻ തഫ്സീറിന്റെ വെളിച്ചത്തിൽ, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ വിസ്മരിച്ച് സ്വന്തം ഇച്ഛകൾക്കും ഭൗതിക സുഖങ്ങൾക്കും പിന്നാലെ പായുന്നവന്റെ അവസ്ഥ അതീവ ദയനീയമാണ്. യഥാർത്ഥ അന്ധത എന്നത് കണ്ണുകൾക്കല്ല, മറിച്ച് ഹൃദയങ്ങൾക്കാണ് (قلوب). ആത്മജ്ഞാനത്തിന്റെ (بصيرة) കവാടങ്ങൾ അടഞ്ഞുപോകാൻ മൂന്ന് കാരണങ്ങളാണുള്ളത്: അല്ലാഹുവിന്റെ കൽപ്പനകൾ ലംഘിച്ച് അവയവങ്ങളെ ദുർമാർഗത്തിൽ വിനിയോഗിക്കുക, ആരാധനകളിൽ കാപട്യം (تصنع) കാണിക്കുക, സൃഷ്ടികളോട് അമിതമായ ആഗ്രഹം വെച്ചുപുലർത്തുക എന്നിവയാണവ. നജ്മുദ്ദീൻ കുബ്റാ റഹിമഹുള്ളാഹ് തന്റെ തഅ്‌വീലുകളിൽ സൂചിപ്പിക്കുന്നത് പോലെ, ആത്മീയ പാതയിൽ (إرادة) സഞ്ചരിക്കാൻ തുടങ്ങുന്ന ഒരു മുരീദ്, തുടക്കത്തിൽ വലിയ ആവേശത്തോടെ മുന്നേറുകയും കഠിനമായ പരിശീലനങ്ങളിലൂടെ ഹൃദയത്തിൽ പ്രകാശം കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ, പിന്നീട് അഹങ്കാരവും നഫ്‌സിന്റെ ചതിയും (خداع النفس) അവനെ കീഴ്പ്പെടുത്തുമ്പോൾ, അവൻ ആത്മീയ ഉന്നതിയിൽ നിന്ന് അധഃപതനത്തിലേക്ക് വീഴുന്നു. അല്ലാഹുവിനോട് 'ബലാ' (അതെ) എന്ന് മറുപടി പറഞ്ഞ ആ ഹൃദയങ്ങൾ, പിന്നീട് ഭൗതികതയുടെ ഇരുട്ടിൽ പെട്ട് അന്ധവും ബധിരവും മൂകവുമായി മാറുന്നു. അല്ലാഹു നൽകിയ ഖുർആൻ എന്ന ഔഷധം സ്വീകരിക്കാത്തവർക്ക് അത് രോഗമായി മാറുന്നു. തുടർന്ന്, കപടവിശ്വാസികളുടെ അവസ്ഥയെ അല്ലാഹു ഒരു മഴയോട് (صيب) ഉപമിക്കുന്നു. ആകാശത്തുനിന്ന് ഇറങ്ങുന്ന ആ മഴ, അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ പ്രതീകമാണ്. എന്നാൽ, ഹൃദയത്തിൽ കാപട്യം പേറുന്നവർക്ക് ആ മഴയിൽ നിന്ന് പ്രയോജനം ലഭിക്കുന്നില്ല. ഇബ്നു അബ്ബാസ് റളിയള്ളാഹു അൻഹുവിനെ ഉദ്ധരിച്ചുകൊണ്ട് പണ്ഡിതന്മാർ പറയുന്നത്, അല്ലാഹുവിന്റെ അർശിന് താഴെയുള്ള സമുദ്രത്തിൽ നിന്നാണ് ജീവജാലങ്ങൾക്കുള്ള മഴയും ഉപജീവനവും വരുന്നത് എന്നാണ്.
ഈ പ്രപഞ്ചത്തിലെ ഓരോ മഴത്തുള്ളിയും അല്ലാഹുവിന്റെ കൃത്യമായ അളവിലും തൂക്കത്തിലും (بكيل معلوم ووزن معلوم) ആണ് ഇറങ്ങുന്നത്. ഓരോ തുള്ളിയോടൊപ്പവും അത് കൃത്യമായ സ്ഥാനത്ത് എത്തിക്കാൻ ഒരു മലക്കുണ്ട്. എന്നാൽ നൂഹ് നബി അലൈഹിസ്സലാം-ന്റെ കാലത്തെ പ്രളയകാലത്ത് മാത്രം അല്ലാഹു അളവില്ലാതെ മഴ വർഷിപ്പിച്ചു. 'മഴയിൽ (صيب) ഇരുട്ടുകൾ (ظلمات) ഉണ്ട്' എന്ന് ഖുർആൻ പറയുമ്പോൾ, അത് മഴയുടെ സാന്ദ്രതയും മേഘങ്ങളുടെ ആധിക്യവും രാത്രിയുടെ ഇരുട്ടും ചേർന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇടിമുഴക്കം (رعد) എന്നത് മേഘങ്ങളിൽ നിന്ന് കേൾക്കുന്ന ശബ്ദമാണ്. തിരുനബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചത്, മേഘങ്ങളെ നിയോഗിക്കപ്പെട്ട ഒരു മലക്ക് (ملك موكل بالسحاب) തനിക്ക് ലഭിച്ച അഗ്നിശക്തിയുള്ള ആയുധം (مخاريق من نار) കൊണ്ട് മേഘങ്ങളെ തെളിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് ഇടിമുഴക്കം എന്നാണ്. മിന്നൽ (برق) എന്നത് ആ മലക്ക് മേഘങ്ങളെ ആ ആയുധം കൊണ്ട് തട്ടുമ്പോൾ ഉണ്ടാകുന്ന പ്രകാശവുമാണ്. ഇടിമുഴക്കത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നതും തിരുനബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചതും തമ്മിൽ വൈരുദ്ധ്യമില്ല; ശാസ്ത്രം അതിന്റെ ഭൗതികമായ പ്രകടനത്തെ (مظهر) നോക്കുമ്പോൾ, പ്രവാചക വചനം അതിന്റെ ആത്മീയമായ ഉത്ഭവത്തെ (مبدأ) ആണ് നോക്കുന്നത്. ഇടിമുഴക്കവും മിന്നലും കേൾക്കുമ്പോൾ ഭയന്ന് തങ്ങളുടെ വിരലുകൾ ചെവിയിൽ വെക്കുന്നവർ (يَجْعَلُونَ أَصابِعَهُمْ فِي آذانِهِمْ) അല്ലാഹുവിന്റെ ഈ മഹാപ്രതിഭാസങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തവരാണ്.
അല്ലാഹുവിന്റെ പ്രകാശം അവരുടെ ഹൃദയങ്ങളിൽ നിന്ന് മറയുന്നതിനെക്കുറിച്ച് സൂറത്തുൽ ബഖറയിലെ ഇരുപതാം വചനം വിവരിക്കുന്നു. മിന്നൽപ്പിണർ അവരുടെ കാഴ്ചയെ തട്ടിയെടുക്കുന്നതുപോലെ, സത്യത്തിന്റെ പ്രകാശം അവരുടെ ഹൃദയങ്ങളിൽ പതിക്കുമ്പോൾ, ആത്മീയമായ അന്ധത ബാധിച്ചവർക്ക് അത് സഹിക്കാനാവുന്നില്ല. ഇവിടെ 'മിന്നൽ' എന്നത് സത്യത്തിന്റെ വെളിച്ചത്തെയും (نور الحق), 'കാഴ്ചയെ തട്ടിയെടുക്കുക' എന്നത് അവരുടെ ആന്തരിക ദൃഷ്ടിക്ക് (بصيرة) സത്യത്തെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയെയും സൂചിപ്പിക്കുന്നു. അവർക്ക് മുന്നിൽ സത്യം തെളിയുമ്പോൾ അവർ അതിനെ ഭയപ്പെടുന്നു, എന്നാൽ ഇരുട്ടിൽ അവർ തപ്പിത്തടയുന്നു. ഇത് അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകന്നുപോയവരുടെ അവസ്ഥയാണ്. അവർക്ക് സത്യം കാണാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു, കാരണം അവരുടെ ഹൃദയങ്ങൾ അഹങ്കാരത്താലും അവിശ്വാസത്താലും (كفر) മൂടപ്പെട്ടിരിക്കുന്നു. റഹിമഹുള്ളാഹ് ആയ പണ്ഡിതന്മാർ ഇതിനെ വിശദീകരിക്കുന്നത്, സത്യത്തിന്റെ പ്രകാശം ഹൃദയത്തിൽ പതിക്കുമ്പോൾ അത് ആത്മാവിനെ ശുദ്ധീകരിക്കേണ്ടതിന് പകരം, അഹങ്കാരികൾക്ക് അത് ഒരു പരീക്ഷണമായി മാറുന്നു എന്നാണ്.
khrzbg3qx6e1zyl0uu5v9vm9c93tkhs
245360
245359
2026-07-17T03:53:39Z
റാഷിദ് വാളോറിങ്ങൽ
13452
/* */
245360
wikitext
text/x-wiki
[https://book-app-lyart-five.vercel.app/ ബുക്സ്]
'''റൂഹുൽ ബയാൻ'''
(വിജ്ഞാനങ്ങളുടെ ആത്മാവ് എന്നർത്ഥം വരുന്ന ഈ ഗ്രന്ഥം, വിശുദ്ധ ഖുർആനിന്റെ അഗാധമായ അർത്ഥതലങ്ങളെയും ആത്മീയ രഹസ്യങ്ങളെയും വെളിപ്പെടുത്തുന്ന ഒരു ഉന്നത തഫ്‌സീർ കൃതിയാണ്).
തഫ്‌സീർ റൂഹുൽ ബയാൻ
ഒന്നാം ഭാഗം.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമം കൊണ്ട് ഞാൻ തുടങ്ങുന്നു. തന്റെ അസ്തിത്വപരമായ പൂർണ്ണതയുടെ രഹസ്യങ്ങളിൽ നിന്ന് പ്രപഞ്ചത്തിന്റെയും അതിലെ സകല ചരാചരങ്ങളുടെയും ചിത്രങ്ങൾ വെളിപ്പെടുത്തിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും. തന്റെ അസ്തിത്വപരമായ ഏകത്വത്തിൽ നിന്ന് അക്ഷരങ്ങളെയും വാക്കുകളെയും സംസാരങ്ങളെയും പുറത്തുകൊണ്ടുവന്നവനാണവൻ. അത്യുന്നതമായ തൻസീഹിന്റെ (അല്ലാഹുവിനെ സൃഷ്ടികളിൽ നിന്ന് പരിശുദ്ധനാക്കൽ) സ്ഥാനത്തുനിന്ന്, യാതൊരു വക്രതയുമില്ലാത്ത അറബി ഖുർആനെ അവൻ അവതരിപ്പിച്ചു. കാലത്തിന്റെ ഏത് ഘട്ടത്തിലും തെളിവുകളും പ്രമാണങ്ങളും പ്രകാശിച്ചുനിൽക്കുന്ന, നിലനിൽക്കുന്ന അത്ഭുതമായി അതിനെ അവൻ മാറ്റി. അറിവിന്റെയും ദർശനത്തിന്റെയും ഉറപ്പിന്റെയും സാന്നിധ്യത്തിലേക്കുള്ള കവാടം തുറന്ന നമ്മുടെ നേതാവ് സയ്യിദുനാ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമുമുണ്ടാകട്ടെ. ആദം നബി അലൈഹിസ്സലാം വെള്ളത്തിനും മണ്ണിനുമിടയിലായിരുന്നപ്പോൾ തന്നെ പ്രവാചകനായിരുന്ന മഹാനാണവർ. ഖുർആനിന്റെ സ്വഭാവം ഉൾക്കൊണ്ട അവരുടെ കുടുംബത്തിന്റെയും അനുചരന്മാരുടെയും, അന്ത്യനാൾ വരെ അവരെ നന്മയിൽ പിൻപറ്റിയവരുടെയും മേലും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ. ശേഷം, അല്ലാഹുവിന്റെ ദരിദ്രനായ അടിമ, ഇസ്മാഈൽ ഹഖി അൽ-ഖൽവതി പറയുന്നു: എന്റെ ഗുരുനാഥനും, അറിവിന്റെയും ജ്ഞാനത്തിന്റെയും അത്യുന്നത സ്ഥാനീയനും, അല്ലാഹുവിന്റെ തെളിവുമായ ശൈഖ്, അല്ലാഹുവിന്റെ സഹായത്തിന്റെയും തൗഫീഖിന്റെയും പ്രകാശങ്ങൾ ഉദയം ചെയ്ത മഹാൻ, രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ നവീകരണത്തിന്റെ (തജ്ദീദ്) രഹസ്യം ലഭിച്ച മഹാൻ, ഇസ്താംബൂളിൽ താമസമാക്കിയ സയ്യിദ് ശൈഖ് എന്നിവർ എന്നോട് ബ്രൂസ നഗരത്തിലേക്ക് താമസം മാറാൻ നിർദ്ദേശിച്ചു. അവിടെ വെച്ച് വലിയ പള്ളിയിൽ പ്രസംഗിക്കാനും ഓർമ്മിപ്പിക്കാനും ഞാൻ നിർബന്ധിതനായി. നേരത്തെ ഞാൻ ശേഖരിച്ചുവെച്ചിരുന്ന തഫ്‌സീറുകളുടെയും വിജ്ഞാനങ്ങളുടെയും ചില ഭാഗങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. അവയെ സംഗ്രഹിക്കാനും, അനാവശ്യമായ വാക്കുകളിൽ നിന്നും അക്ഷരങ്ങളിൽ നിന്നും അവയെ ശുദ്ധീകരിക്കാനും, എനിക്ക് ലഭിച്ച ജ്ഞാനങ്ങൾ അതിനോട് ചേർത്ത് ഒരു മാല പോലെ കോർക്കാനും ഞാൻ ആഗ്രഹിക്കുന്നു.
എന്റെ അറിവും കഴിവും പരിമിതമാണെങ്കിലും, അല്ലാഹു എനിക്ക് സമയം അനുവദിച്ചുതരികയാണെങ്കിൽ, ഈ മഹത്തായ ദൗത്യം പൂർത്തിയാക്കാനും, മാസങ്ങളോളം ഞാൻ കുറിച്ചുവെച്ച കുറിപ്പുകളെ ക്രോഡീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കാനും ഞാൻ ആഗ്രഹിക്കുന്നു. അന്ന്, സമ്പത്തോ മക്കളോ ഉപകരിക്കാത്ത പരലോകത്ത് ഇതൊരു നിധിയായി മാറട്ടെ. അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു, ഇത് എന്റെ സൽകർമ്മങ്ങളിൽ ഉൾപ്പെടുത്തുകയും, എന്റെ ആയുസ്സിലുടനീളം നിലനിൽക്കുന്ന നന്മയായി ഇതിനെ മാറ്റുകയും ചെയ്യേണമേ. അല്ലാഹു ഒരു അടിമയിൽ നന്മ ഉദ്ദേശിച്ചാൽ, അവന്റെ കർമ്മങ്ങളെ അവൻ മനോഹരമാക്കുന്നു. ഇനി, 'അഊദു ബില്ലാഹി മിനശ്ശൈത്വാനിർ റജീം' എന്നതിനെക്കുറിച്ച് പറയട്ടെ: ഇതിലെ യുക്തി അല്ലാഹുവിന്റെ വാതിൽക്കൽ അനുവാദം ചോദിക്കുക എന്നതാണ്. ഒരു രാജാവിന്റെ കൊട്ടാരത്തിൽ പ്രവേശിക്കാൻ അനുവാദം വേണ്ടതുപോലെ, അല്ലാഹുവിനോട് സംഭാഷണത്തിലേർപ്പെടാൻ (മുനാജാത്ത്) ആഗ്രഹിക്കുന്നവൻ തന്റെ നാവിലെ അഴുക്കുകൾ നീക്കി ശുദ്ധിയാക്കേണ്ടതുണ്ട്. അറിവുള്ളവർ പറയുന്നു: ഇതൊരു അഭയസ്ഥാനമാണ്, ഭയപ്പെടുന്നവർക്കുള്ള സുരക്ഷിതത്വമാണ്. സൂറത്തുന്നഹ്‌ലിലെ 'ഖുർആൻ പാരായണം ചെയ്യുമ്പോൾ അല്ലാഹുവിൽ അഭയം തേടുക' എന്ന കൽപ്പനയുടെ നിർവ്വഹണമാണിത്. 'അഊദു' എന്നാൽ ഞാൻ അഭയം തേടുന്നു, സഹായം തേടുന്നു എന്നൊക്കെയാണ് അർത്ഥം. ഇത് കേവലം ഒരു വിവരണം മാത്രമല്ല, അല്ലാഹുവിന്റെ ഔദാര്യത്തിലേക്കുള്ള ഒരു പ്രാർത്ഥന കൂടിയാണ്. അല്ലാഹുവും അടിമയും തമ്മിലുള്ള കരാർ പ്രകാരം, ഞാൻ എന്റെ അടിമത്തം നിറവേറ്റുന്നു, നീ നിന്റെ റബ്ബായുള്ള ഔദാര്യം കൊണ്ട് എന്നെ സംരക്ഷിക്കേണമേ എന്ന അർത്ഥം ഇതിലുണ്ട്. അല്ലാഹുവിന്റെ നാമത്തെ സംബന്ധിച്ച്, അത് ഉത്ഭവിച്ചതാണോ (മുശ്തഖ്) അല്ലയോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ജലാലുദ്ദീൻ റൂമി (ഖദ്ദസല്ലാഹു സിർറഹു) പറഞ്ഞതുപോലെ, അവന്റെ അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ബുദ്ധികൾ പോലും അമ്പരന്നുപോകുന്നു. അല്ലാഹുവിനെ കുറിച്ച് ചിന്തിക്കുമ്പോൾ അവന് സമാനമായി മറ്റൊന്നുമില്ലെന്ന് മനസ്സിലാക്കുക. അറിഞ്ഞുകൊള്ളുക, ഇസ്തിആദത്തിന്റെ (അല്ലാഹുവിനോട് ശരണപ്പെടൽ) വചനങ്ങൾ മൂന്ന് തരത്തിലുണ്ട്: അല്ലാഹുവിന്റെ വിശേഷണങ്ങളെക്കൊണ്ടുള്ളത് (സിഫാത്തിയ), അവന്റെ പ്രവൃത്തികളെക്കൊണ്ടുള്ളത് (അഫ്ആലിയ), അവന്റെ സത്തയെക്കൊണ്ടുള്ളത് (ദാത്തിയ). നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളിയതുപോലെ: 'അല്ലാഹുവേ, നിന്റെ കോപത്തിൽ നിന്ന് നിന്റെ തൃപ്തിയെക്കൊണ്ടും, നിന്റെ ശിക്ഷയിൽ നിന്ന് നിന്റെ മാപ്പിനെക്കൊണ്ടും ഞാൻ ശരണപ്പെടുന്നു. നിന്നിൽ നിന്ന് തന്നെ നിന്നോട് ഞാൻ ശരണപ്പെടുന്നു.' ഇസ്തിആദത്തിന്റെ എല്ലാ വശങ്ങളെയും ഉൾക്കൊള്ളാൻ അല്ലാഹു എന്ന സർവ്വനാമം (ഇസ്മുൽ ജലാല) തിരഞ്ഞെടുക്കപ്പെട്ടു. തഫ്‌സീറുൽ കബീറിൽ പറയുന്നു: തിന്മകൾ ഒന്നുകിൽ വിശ്വാസപരമായ കാര്യങ്ങളിൽ നിന്നാകാം; അതിൽ തെറ്റായ എല്ലാ ചിന്താഗതികളും വഴിപിഴച്ച എഴുപത്തിരണ്ട് വിഭാഗങ്ങളുടെ വിശ്വാസങ്ങളും ഉൾപ്പെടുന്നു. അല്ലെങ്കിൽ അവ ശാരീരികമായ പ്രവൃത്തികളിൽ നിന്നാകാം.
ഖുർആൻ പാരായണം ചെയ്യുമ്പോൾ അല്ലാഹുവിനോട് അഭയം തേടുക എന്നത് അത്യന്താപേക്ഷിതമാണ്. ഇത് പിശാചിന്റെ ദുർബോധനങ്ങളിൽ നിന്നും (വസ്‍വസ) ഹൃദയത്തെ സംരക്ഷിക്കാനും, അല്ലാഹുവിന്റെ വചനങ്ങളുടെ ആത്മീയ പ്രകാശം (നൂർ) ഹൃദയത്തിൽ പതിയാനും സഹായിക്കുന്നു. അല്ലാഹുവിന്റെ ഔന്നത്യത്തെയും മഹത്വത്തെയും തിരിച്ചറിഞ്ഞുകൊണ്ട്, വിനയത്തോടെയും ഭയഭക്തിയോടെയും (തഖ്‌വ) വേണം ഖുർആൻ പാരായണം ചെയ്യാൻ. ദുരിതങ്ങൾ പലവിധമാണ്. ചിലത് ദീനിനെ ബാധിക്കുന്നവയാണ്; അല്ലാഹു നിരോധിച്ച കാര്യങ്ങൾ ചെയ്യുക എന്നത് ഇതിൽ പെടുന്നു. ഇവയുടെ വ്യാപ്തി കണക്കാക്കുക അസാധ്യമാണ്. മറ്റു ചിലത് ദീനിനെ ബാധിക്കാത്തവയാണ്; രോഗങ്ങൾ, വേദനകൾ, അഗ്നിബാധ, മുങ്ങിമരണം, ദാരിദ്ര്യം, അന്ധത, അവശത തുടങ്ങിയ പരീക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയുടെ എണ്ണം അനന്തമാണ്. അതിനാൽ 'അഊദു ബില്ലാഹി' (അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു) എന്ന് പറയുമ്പോൾ ഈ എല്ലാ തിന്മകളിൽ നിന്നും സംരക്ഷണം തേടുക എന്ന ഉദ്ദേശ്യം വേണം. ബുദ്ധിമാനായ ഒരാൾ അഭയം തേടുമ്പോൾ ഈ മൂന്ന് വിഭാഗങ്ങളെയും അവയുടെ ഉപവിഭാഗങ്ങളെയും മനസ്സിൽ കൊണ്ടുവരണം. ഇവയുടെ അനന്തത തിരിച്ചറിയുമ്പോൾ, സൃഷ്ടികളുടെ കഴിവുകൊണ്ട് ഇവയെ തടയാൻ കഴിയില്ലെന്ന് അവന് ബോധ്യമാകും. അപ്പോൾ അവന്റെ ബുദ്ധി അവനോട് പറയും: 'സർവ്വ കഴിവുകളുമുള്ള അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു'. പണ്ഡിതന്മാർ പറയുന്നു: എല്ലാ വിജ്ഞാനങ്ങളും നാല് വേദങ്ങളിലുണ്ട്. അവയുടെ സാരം ഖുർആനിലും, ഖുർആനിന്റെ സാരം ഫാതിഹയിലും, ഫാതിഹയുടെ സാരം ബിസ്മിയിലും, ബിസ്മിയുടെ സാരം അതിലെ 'ബാ' (ب) എന്ന അക്ഷരത്തിലുമുണ്ട്. തഫ്സീറുൽ കബീറിൽ പറയുന്നത് പോലെ, വിജ്ഞാനത്തിന്റെ ലക്ഷ്യം അടിമയെ റബ്ബിലേക്ക് എത്തിക്കുക എന്നതാണ്. ബിസ്മിയിലെ 'ബാ' അല്ലാഹുവിലേക്ക് അടിമയെ ചേർത്തുനിർത്തുന്നു. ശൈത്താൻ എന്നാൽ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകറ്റപ്പെട്ടവൻ എന്നർത്ഥം. ഇബ്‌നു അബ്ബാസ് റളിയള്ളാഹു അൻഹു പറയുന്നു: അവൻ അല്ലാഹുവിനെ ധിക്കരിച്ചപ്പോൾ ശപിക്കപ്പെടുകയും ശൈത്താനായി മാറുകയും ചെയ്തു. ശപിക്കപ്പെട്ട ശേഷമാണ് അവന് ഈ പേര് ലഭിച്ചത്. അതിനുമുമ്പ് അവൻ 'അസാസീൽ' അല്ലെങ്കിൽ 'നാഇൽ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ശൈത്താനിൽ നിന്ന് അഭയം തേടുമ്പോൾ അവന്റെ പ്രത്യേക തിന്മകളായ വസ്‌വാസ് (ദുർബോധനം), ഹംസ് (കുത്തുവാക്കുകൾ) തുടങ്ങിയവയെ പ്രത്യേകം പരാമർശിക്കാത്തത്, അവന്റെ എല്ലാവിധ ഉപദ്രവങ്ങളിൽ നിന്നും പൊതുവായി സംരക്ഷണം ലഭിക്കാനാണ്. 'റൗളത്തുൽ അഖ്യാർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ശൈത്താനുകൾ ആണും പെണ്ണുമായി വരുന്നു, അവർ പ്രജനനം നടത്തുന്നു, അവർ മരിക്കുന്നില്ല. എന്നാൽ ജിന്നുകൾ ആണും പെണ്ണുമായി വരുന്നു, പ്രജനനം നടത്തുന്നു, അവർ മരിക്കുന്നു. മലക്കുകളാകട്ടെ ആണോ പെണ്ണോ അല്ല, അവർ പ്രജനനം നടത്തുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല. ജിന്നുകളുടെയും ശൈത്താന്റെയും അസ്തിത്വം നിഷേധിക്കുന്നത് അറിവില്ലാത്ത ചില തത്ത്വചിന്തകന്മാർ മാത്രമാണ്. ഇമാം ഗസ്സാലി റളിയള്ളാഹു അൻഹുവിനെക്കുറിച്ച് ഒരു കഥയുണ്ട്; അദ്ദേഹം ജിന്നുകളുടെയും മനുഷ്യരുടെയും മുഫ്തിയായിരുന്നു. ഒരിക്കൽ അദ്ദേഹം ജിന്നുകളോട് ഒരു കാര്യം ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: 'സഅ്മഖ്ശരി തഫ്സീർ എഴുതുന്നുണ്ട്, അത് പകുതിയായി'. ഇമാം അത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവർ അത് കൊണ്ടുവന്നു. ഇമാം അത് പകർത്തിയെഴുതി തിരികെ വെച്ചു. സഅ്മഖ്ശരി വന്നപ്പോൾ ഇമാം അത് കാണിച്ചുകൊടുത്തു. അദ്ദേഹം അത്ഭുതപ്പെട്ടുപോയി. താൻ മാത്രം അറിഞ്ഞുകൊണ്ട് രഹസ്യമായി എഴുതിയത് എങ്ങനെ ഇവിടെ വന്നു എന്ന് അദ്ദേഹം അമ്പരന്നു. അപ്പോൾ ഇമാം പറഞ്ഞു: 'ഇത് നിങ്ങളുടേതാണ്, ജിന്നുകൾ വഴി ഇത് ഞങ്ങൾക്ക് ലഭിച്ചു'. സഅ്മഖ്ശരി ജിന്നുകളെ നിഷേധിച്ചിരുന്ന ആളായിരുന്നു, എന്നാൽ ആ സദസ്സിൽ വെച്ച് അദ്ദേഹം അത് സമ്മതിച്ചു. ജിന്നുകൾക്ക് അദൃശ്യകാര്യങ്ങൾ (ഗൈബ്) അറിയാം എന്നല്ല ഇതിനർത്ഥം. അല്ലാഹു പറയുന്നു: 'ജിന്നുകൾക്ക് അദൃശ്യകാര്യങ്ങൾ അറിയാമായിരുന്നുവെങ്കിൽ അവർ ഈ നിന്ദ്യമായ ശിക്ഷയിൽ കഴിയുമായിരുന്നില്ല'. ജിന്നുകൾ വായുവിൽ നിന്നോ അഗ്നിയിൽ നിന്നോ സൃഷ്ടിക്കപ്പെട്ടവരാണ്. അവർക്ക് പാമ്പ്, തേൾ, മൃഗങ്ങൾ, പക്ഷികൾ, മനുഷ്യർ തുടങ്ങിയ വിവിധ രൂപങ്ങൾ സ്വീകരിക്കാൻ കഴിയും. അവർക്ക് ബുദ്ധിയും വിവേകവുമുണ്ട്. സുലൈമാൻ നബി അലൈഹിസ്സലാമിന് വേണ്ടി അവർ വലിയ നിർമ്മിതികൾ നടത്തിയിരുന്നു.
ജിന്നുകളിൽ നന്മയുള്ളവരുണ്ട്, അവരെ 'സ്വാലിഹുൽ ജിന്ന്' എന്ന് വിളിക്കുന്നു. തിന്മയുള്ളവരുമുണ്ട്, അവരാണ് ശൈത്വാന്മാർ. ഫനാരിയുടെ ഫാതിഹ തഫ്സീറിൽ ഇപ്രകാരം കാണാം. ശൈത്വാൻ എന്നതുകൊണ്ട് ഉദ്ദേശ്യം ഇബ്‌ലീസും അവന്റെ അനുയായികളുമാണെന്നാണ് പ്രബലമായ അഭിപ്രായം. എന്നാൽ, ജിന്നുകളിലും മനുഷ്യരിലും പെട്ട നേർവഴിയിൽ നിന്ന് വ്യതിചലിച്ച അഹങ്കാരികളായ എല്ലാവരെയും ഇത് ഉൾക്കൊള്ളുന്നുവെന്നും അഭിപ്രായമുണ്ട്. അല്ലാഹു പറയുന്നു: 'മനുഷ്യരിലും ജിന്നുകളിലുമുള്ള ശൈത്വാന്മാർ'. 'റജീം' (ശപിക്കപ്പെട്ടവൻ) എന്ന വാക്കിന് ആകാശത്ത് നിന്ന് മലക്കുകൾ എറിഞ്ഞോടിക്കപ്പെട്ടവൻ എന്നോ, ആകാശത്തേക്ക് കയറാൻ ശ്രമിക്കുമ്പോൾ നക്ഷത്രങ്ങൾ കൊണ്ട് എറിയപ്പെടുന്നവൻ എന്നോ അർത്ഥമുണ്ട്. ശൈത്വാന്റെ ഏറ്റവും നിന്ദ്യമായ വിശേഷണമാണിത്. ഖുർആനിൽ അവന് പല പേരുകളും വിശേഷണങ്ങളുമുണ്ട്. അതിൽ ഏറ്റവും മോശമായത് 'റജീം' ആണ്, കാരണം അവന് ലഭിക്കുന്ന എല്ലാ ശിക്ഷകളും ഈ വാക്കിൽ ഉൾക്കൊള്ളുന്നു. അതിനാൽ തന്നെയാണ് ഈ പേര് ആദ്യം പ്രയോഗിച്ചത്. യഥാർത്ഥത്തിൽ 'ഇസ്തിആദ' (അല്ലാഹുവിൽ അഭയം തേടൽ) എന്നത് വെറും വാക്കുകൾ കൊണ്ടല്ല, മറിച്ച് ഹൃദയസാന്നിധ്യം കൊണ്ടാണ് സാധ്യമാകുന്നത്. നാവുകൊണ്ട് 'അഊദു ബില്ലാഹി' (ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു) എന്ന് പറയുകയും, പ്രവൃത്തികൊണ്ട് ശൈത്വാന്റെ കൂടെ ചേരുകയും ചെയ്യുന്നത് വൈരുദ്ധ്യമാണ്. അറിവുള്ളവർ (ആരിഫീങ്ങൾ) അല്ലാഹു അല്ലാത്തവയെ കാണുന്നതിൽ നിന്നും, സൃഷ്ടികളുടെ മറയിൽ നിന്നും അഭയം തേടുന്നു. കാരണം, ആരിഫിന്റെ ഹൃദയത്തിൽ പ്രകാശിക്കുന്ന ജ്ഞാനത്തിന്റെ വെളിച്ചത്തിൽ നിന്ന് ശൈത്വാൻ ഓടിപ്പോകുന്നു. അബൂ സഈദ് അൽ ഖർറാസ് (റളിയള്ളാഹു അൻഹു) ഇബ്‌ലീസിനെ സ്വപ്നത്തിൽ കണ്ടപ്പോൾ വടി കൊണ്ട് അടിക്കാൻ ശ്രമിച്ചു. അപ്പോൾ ഇബ്‌ലീസ് പറഞ്ഞു: 'അബൂ സഈദ്, ഞാൻ വടിയെ ഭയക്കുന്നില്ല, മറിച്ച് ആരിഫിന്റെ ഹൃദയത്തിൽ ഉദിക്കുന്ന ജ്ഞാനസൂര്യന്റെ പ്രകാശത്തെയാണ് ഞാൻ ഭയക്കുന്നത്'. അല്ലാഹു അല്ലാത്തവരിൽ നിന്ന് അഭയം തേടുന്നത് അടിമത്തത്തിന് (ഉബൂദിയ്യത്ത്) വിരുദ്ധമാണെന്ന് ചിലർ പറയാറുണ്ട്. എന്നാൽ, ശത്രുവിനെ ശത്രുവായി കാണുന്നത് സ്നേഹത്തിന്റെ പൂർത്തീകരണമാണ്. അല്ലാഹു അല്ലാത്തവരിൽ നിന്ന് അല്ലാഹുവിലേക്ക് ഓടിപ്പോകുന്നത് അടിമത്തത്തിന്റെ പൂർണ്ണതയാണ്. അല്ലാഹുവിനെ ഭയപ്പെടാത്തവനെ ഭയപ്പെടുന്നത് സ്വന്തം ദൗർബല്യം വെളിപ്പെടുത്തലാണ്. മൗലാനാ ജലാലുദ്ദീൻ റൂമി (റളിയള്ളാഹു അൻഹു) പറയുന്നു: 'മനുഷ്യന് അനേകം മറഞ്ഞിരിക്കുന്ന ശത്രുക്കളുണ്ട്...' ബുദ്ധിമാനായ മനുഷ്യൻ എപ്പോഴും ജാഗ്രതയുള്ളവനാണ്. 'തഫ്‌സീർ അൽ കബീറിൽ' രേഖപ്പെടുത്തിയിരിക്കുന്നു: 'അഊദു ബില്ലാഹി' (അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു) എന്ന് പറയുന്നത് സൃഷ്ടികളിൽ നിന്ന് സ്രഷ്ടാവിലേക്കുള്ള മടക്കമാണ്. സ്വന്തം അശക്തിയിൽ നിന്ന് അല്ലാഹുവിന്റെ സമ്പൂർണ്ണമായ ഐശ്വര്യത്തിലേക്കുള്ള പലായനവുമാണത്. സകല നന്മകളും നേടിയെടുക്കാനും തിന്മകളെ തടയാനും ഇത് അനിവാര്യമാണ്. 'അല്ലാഹുവിലേക്ക് നിങ്ങൾ ഓടിപ്പോവുക' (ഫഫിരൂ ഇലല്ലാഹ്) എന്ന ഖുർആനിക വചനത്തിന്റെ രഹസ്യം ഇതിലുണ്ട്. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കാൻ സ്വന്തം അശക്തി (അജ്‌സ്) തിരിച്ചറിയുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ഹസൻ (റളിയള്ളാഹു അൻഹു) പറയുന്നു: ഹൃദയസാന്നിധ്യത്തോടെ ആത്മാർത്ഥമായി അല്ലാഹുവിൽ അഭയം തേടുന്നവനും പിശാചിനും ഇടയിൽ അല്ലാഹു മുന്നൂറ് മറകൾ സൃഷ്ടിക്കുന്നു. ഓരോ മറയും ആകാശവും ഭൂമിയും തമ്മിലുള്ള അകലത്തിന് തുല്യമാണ്. ഇബ്‌നു അബ്ബാസ് (റളിയള്ളാഹു അൻഹു) നിവേദനം ചെയ്യുന്നു: ഒരിക്കൽ നബി (സല്ലല്ലാഹു അലൈഹിവസല്ലം) പള്ളിയിൽ നിന്ന് പുറത്തുവന്നപ്പോൾ പിശാചിനെ കണ്ടു. നബി (സല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: 'എന്തിനാണ് നീ എന്റെ പള്ളിയുടെ വാതിലിൽ വന്നത്?' പിശാച് പറഞ്ഞു: 'അല്ലാഹുവാണ് എന്നെ ഇവിടെ എത്തിച്ചത്.' നബി (സല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: 'എന്തിന്?' പിശാച് പറഞ്ഞു: 'നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്നോട് ചോദിക്കാൻ.' അപ്പോൾ നബി (സല്ലല്ലാഹു അലൈഹിവസല്ലം) നമസ്കാരത്തെക്കുറിച്ച് ചോദിച്ചു: 'എന്റെ ഉമ്മത്തിനെ ജമാഅത്തായി നമസ്കരിക്കുന്നതിൽ നിന്ന് നീ എന്തിനാണ് തടയുന്നത്?' പിശാച് പറഞ്ഞു: 'അവർ നമസ്കാരത്തിന് പുറപ്പെട്ടാൽ എനിക്ക് കഠിനമായ പനി ബാധിക്കുന്നു, അവർ പിരിയുന്നത് വരെ അത് മാറുന്നില്ല.' നബി (സല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: 'എന്റെ ഉമ്മത്തിനെ വിജ്ഞാനത്തിൽ നിന്നും പ്രാർത്ഥനയിൽ നിന്നും നീ എന്തിനാണ് തടയുന്നത്?' പിശാച് പറഞ്ഞു: 'അവർ പ്രാർത്ഥിക്കുമ്പോൾ എനിക്ക് കേൾവിശക്തിയും കാഴ്ചശക്തിയും നഷ്ടപ്പെടുന്നു, അവർ പിരിയുന്നത് വരെ അത് മാറുന്നില്ല.' നബി (സല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: 'എന്റെ ഉമ്മത്തിനെ ഖുർആനിൽ നിന്ന് നീ എന്തിനാണ് തടയുന്നത്?' പിശാച് പറഞ്ഞു: 'അവർ ഖുർആൻ ഓതുമ്പോൾ ഈയം ഉരുകുന്നത് പോലെ ഞാൻ ഉരുകിപ്പോകുന്നു.' നബി (സല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: 'എന്റെ ഉമ്മത്തിനെ ജിഹാദിൽ നിന്ന് നീ എന്തിനാണ് തടയുന്നത്?' പിശാച് പറഞ്ഞു: 'അവർ ജിഹാദിന് പുറപ്പെട്ടാൽ അവർ തിരിച്ചുവരുന്നത് വരെ എന്റെ കാലുകളിൽ ചങ്ങലയിടപ്പെടുന്നു. അവർ ഹജ്ജിന് പുറപ്പെട്ടാൽ തിരിച്ചുവരുന്നത് വരെ ഞാൻ ബന്ധനസ്ഥനാകുന്നു. അവർ ദാനധർമ്മം ചെയ്യാൻ ഉദ്ദേശിച്ചാൽ, മരമെന്നപോലെ എന്നെ അറുക്കുന്ന ഈർച്ചവാളുകൾ എന്റെ തലയിൽ വെക്കപ്പെടുന്നു.' മനുഷ്യന്റെ പ്രകൃതിയിൽ പിശാചിന് സ്വാധീനം ചെലുത്താൻ കഴിയും.
ഒന്നാം ഭാഗം
വിശുദ്ധ ഖുർആനിലെ പ്രഥമ അധ്യായമായ സൂറത്തുൽ ഫാതിഹ, അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താൽ പ്രകാശപൂരിതമായ ഒരു അധ്യായമാണ്. 'തുറക്കപ്പെടുന്നത്' എന്നർത്ഥം വരുന്ന ഫാതിഹ, ഖുർആനിന്റെ താക്കോലും വിശ്വാസിയുടെ പ്രാർത്ഥനയുടെ ആത്മാവുമാണ്. 'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ' എന്ന് തുടങ്ങുന്ന ഈ അധ്യായം, പ്രപഞ്ചനാഥനായ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ആരംഭിക്കുന്നു. സർവ്വലോക പരിപാലകനായ റബ്ബിനോടുള്ള അടിമയുടെ സമർപ്പണവും, നേരായ പാതയിലേക്കുള്ള വഴികാട്ടലിനായുള്ള കേഴലും ഇതിൽ അടങ്ങിയിരിക്കുന്നു. അല്ലാഹുവിന്റെ കോപത്തിന് പാത്രമായവരുടെയും വഴിതെറ്റിയവരുടെയും പാതയല്ലാതെ, അനുഗ്രഹീതരായവരുടെ പാതയിലൂടെ സഞ്ചരിക്കാൻ നമ്മെ പ്രാപ്തരാക്കണമേയെന്ന പ്രാർത്ഥനയോടെ ഈ അധ്യായം പൂർണ്ണമാകുന്നു.
ഭക്ഷണപാനീയങ്ങളിലൂടെയാണ് (ശൈത്വാന്റെ) പ്രവേശനം. അവ രണ്ടും ഒരു മനുഷ്യൻ ഉപേക്ഷിക്കുമ്പോൾ, അവൻ വയറിന്റെയും ലൈംഗികാവയവത്തിന്റെയും ആസക്തികളെ തടയുന്നതിൽ പരിശ്രമിച്ചിരിക്കുന്നു. അപ്പോൾ ശൈത്വാന് (الشيطان) ഒരു തരത്തിലും ഇടപെടാൻ സാധിക്കുകയില്ല. എന്നാൽ നഫ്സിനെ (النفس) സംസ്കരിക്കുന്നതിനുള്ള കാരണം അഞ്ച് നേരത്തെ നമസ്കാരങ്ങളാണ്. കാരണം, നമസ്കാരം നിർബന്ധമാക്കിയത് നഫ്സിനെ (النفس) സംസ്കരിക്കുന്നതിനാണ്. അതിൽ മൂന്ന് തലങ്ങളിലുള്ള വിനയമുണ്ട്: മഹാനായ രാജാവിന്റെ മുന്നിൽ കൈകൾ കെട്ടിനിൽക്കുക, അവന് റുകൂഅ് (ركوع) ചെയ്യുക, അവന് സുജൂദ് (سجود) ചെയ്യുക. അങ്ങനെ, വിനയത്തിലൂടെയും ഭക്തിയിലൂടെയും താഴ്മയിലൂടെയും നഫ്സ് (النفس) സംസ്കരിക്കപ്പെടുന്നു. വഹബ് ഇബ്നു മുനബ്ബിഹ് റഹിമഹുള്ളാഹ് പറയുന്നു: നൂഹ് നബി അലൈഹിസ്സലാം കപ്പലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇബ്ലീസ് അലൈഹില്ലഅ്ന അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. അപ്പോൾ നൂഹ് നബി അലൈഹിസ്സലാം ചോദിച്ചു: അല്ലാഹുവിന്റെ ശത്രുവായ നീ പറയുക, ആദം സന്തതികളുടെ ഏത് സ്വഭാവങ്ങളാണ് നിനക്കും നിന്റെ സൈന്യങ്ങൾക്കും അവരെ വഴിതെറ്റിക്കാനും നശിപ്പിക്കാനും കൂടുതൽ സഹായകമാകുന്നത്? ഇബ്ലീസ് (إبليس) പറഞ്ഞു: ആദം സന്തതികളിൽ പിശുക്കനും (ശുഹ്ഹ് - شح) അത്യാഗ്രഹിയും (ഹിർസ് - حرص) അസൂയാലുവും (ഹസദ് - حسد) അഹങ്കാരിയും (ജബർ - جبر) തിടുക്കക്കാരനുമായ (അജല - عجلة) ഒരാളെ ഞങ്ങൾ കണ്ടെത്തിയാൽ, പന്ത് തട്ടിയെടുക്കുന്നതുപോലെ ഞങ്ങൾ അവനെ തട്ടിയെടുക്കും. ഈ സ്വഭാവങ്ങളെല്ലാം അവനിൽ ഒരുമിച്ചുകൂടിയാൽ ഞങ്ങൾ അവനെ ധിക്കാരിയായ ശൈത്വാൻ (ശൈത്വാൻ മരീദ് - شيطان مريد) എന്ന് വിളിക്കും. കാരണം ഈ സ്വഭാവങ്ങൾ ശൈത്വാന്മാരുടെ നേതാക്കളുടെ സ്വഭാവങ്ങളിൽപ്പെട്ടതാണ്. ഒരു ഹദീസിൽ വന്നിരിക്കുന്നു: ഇബ്ലീസ് അലൈഹില്ലഅ്ന എല്ലാ ദിവസവും ദുനിയാവിനെ തന്റെ കൈകളിൽ ഉയർത്തിപ്പിടിച്ച് പറയും: ദോഷം വരുത്തുകയും ഉപകാരം ചെയ്യാതിരിക്കുകയും ദുഃഖിപ്പിക്കുകയും സന്തോഷിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഇത് ആര് വാങ്ങും? അപ്പോൾ ദുനിയാവിന്റെ ആളുകൾ പറയും: ഞങ്ങൾ. അപ്പോൾ അവൻ പറയും: നിങ്ങൾ തിടുക്കം കാണിക്കരുത്, കാരണം ഇതിന് ഒരുപാട് ന്യൂനതകളുണ്ട്. അപ്പോൾ അവർ പറയും: കുഴപ്പമില്ല. അപ്പോൾ അവൻ പറയും: ഇതിന്റെ വില ദിർഹമോ ദീനാറോ അല്ല, മറിച്ച് നിങ്ങളുടെ സ്വർഗ്ഗത്തിലെ (الجنة) ഓഹരിയാണ്. ഞാൻ ഇത് നാല് കാര്യങ്ങൾ നൽകി വാങ്ങിയതാണ്: അല്ലാഹുവിന്റെ ശാപം, അവന്റെ കോപം, അവന്റെ ശിക്ഷ, അവനുമായുള്ള ബന്ധവിച്ഛേദനം. ഞാൻ സ്വർഗ്ഗം (الجنة) വിറ്റാണ് ഇത് വാങ്ങിയത്. അപ്പോൾ അവർ പറയും: അത് ഞങ്ങൾക്ക് അനുവദനീയമാണോ? അപ്പോൾ അവൻ പറയും: നിങ്ങൾ എനിക്ക് ഇതിൽ ലാഭം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതായത് നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ ഇതിനെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഉറപ്പിക്കുക. അപ്പോൾ അവർ പറയും: അതെ. അങ്ങനെ അവർ അത് വാങ്ങും. അപ്പോൾ ശൈത്വാൻ (الشيطان) പറയും: എത്ര മോശമായ കച്ചവടം! ഹാഫിള് ഖുദ്ദിസ സിർറുഹു പറയുന്നു: ഈ ദുർബലമായ ലോകവുമായി ഒരു ദൃഢമായ ഉടമ്പടി ഉണ്ടാക്കരുത്; കാരണം ഈ വൃദ്ധയായ സ്ത്രീ ആയിരം വരന്മാരുടെ മണവാട്ടിയാണ്. ശൈഖ് സഅ്ദി ഖുദ്ദിസ സിർറുഹു പറയുന്നു: വിവേകശാലിയായ മനുഷ്യന് ലോകം നിസ്സാരമാണ്, കാരണം ഓരോ കാലത്തും അത് മറ്റൊരാളുടെ വാസസ്ഥലമാണ്. ലോകത്തിൽ ഹൃദയം അർപ്പിക്കരുത്, കാരണം അത് ഒരു അപരിചിതയാണ്; ഓരോ ദിവസവും ഓരോ വീട്ടിൽ പാടുന്ന ഒരു ഗായകനെപ്പോലെ. ഓരോ പ്രഭാതത്തിലും പുതിയൊരു ഭർത്താവുള്ള ഒരു പ്രിയതമയെ സ്നേഹിക്കുന്നത് ഉചിതമല്ല. നബി സല്ലല്ലാഹു അലൈഹിവസല്ലം ശൈത്വാന്റെ ദുർബോധനങ്ങളെ (വസ്വാസ് - وسوسة) കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: (ഒന്നുമില്ലാത്ത വീട്ടിൽ കള്ളൻ പ്രവേശിക്കുകയില്ല. അത് ശുദ്ധമായ ഈമാനിൽ (إيمان) നിന്നുള്ളതാണ്). അലി ഇബ്നു അബീത്വാലിബ് റളിയള്ളാഹു അൻഹു പറഞ്ഞു: നമ്മുടെ നമസ്കാരവും വേദക്കാരുടെ നമസ്കാരവും തമ്മിലുള്ള വ്യത്യാസം ശൈത്വാന്റെ ദുർബോധനങ്ങളാണ് (വസ്വാസ് - وسوسة). കാരണം അവൻ അവിശ്വാസികളുടെ കാര്യത്തിൽ നിന്ന് വിരമിച്ചിരിക്കുന്നു, കാരണം അവർ അവനോട് യോജിച്ചു. എന്നാൽ മുഅ്മിനുകൾ (المؤمنون) അവനെ എതിർക്കുകയും അവനോട് യുദ്ധം ചെയ്യുകയും ചെയ്യുന്നു. യുദ്ധം ഉണ്ടാകുന്നത് എതിർപ്പുകളോടൊപ്പമാണ്. ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നു: ഖുറാസാനിൽ നിന്നുള്ള ഒരു മനുഷ്യൻ ഇറാഖിലേക്ക് യാത്ര പുറപ്പെട്ടു. അദ്ദേഹം അവിടുത്തെ ഒരു പണ്ഡിതന്റെ അടുത്ത് പതിവായി പോവുകയും അദ്ദേഹത്തിൽ നിന്ന് നാലായിരം ജ്ഞാനത്തിന്റെ ഹദീസുകൾ പഠിക്കുകയും ചെയ്തു. തന്റെ നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിച്ചപ്പോൾ അദ്ദേഹം തന്റെ ഉസ്താദിനോട് അനുവാദം ചോദിച്ചു. അപ്പോൾ ഉസ്താദ് അദ്ദേഹത്തോട് പറഞ്ഞു: നിന്റെ ഹദീസുകളേക്കാൾ ഉത്തമമായ ഒരു വാക്ക് ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? അദ്ദേഹം ചോദിച്ചു: അതെന്താണ്? ഉസ്താദ് ചോദിച്ചു: ഖുറാസാനിൽ ഇബ്ലീസ് (إبليس) ഉണ്ടോ? അദ്ദേഹം പറഞ്ഞു: ഉണ്ട്. ഉസ്താദ് ചോദിച്ചു: അവൻ നിങ്ങൾക്ക് ദുർബോധനം (വസ്വാസ് - وسوسة) നൽകാറുണ്ടോ? അദ്ദേഹം പറഞ്ഞു: ഉണ്ട്. ഉസ്താദ് ചോദിച്ചു: അവന്റെ ദുർബോധനങ്ങളിൽ നിങ്ങൾ എന്തുചെയ്യും? അദ്ദേഹം പറഞ്ഞു: ഞങ്ങൾ അതിനെ തടയും. ഉസ്താദ് ചോദിച്ചു: അവൻ രണ്ടാമതും ദുർബോധനം നൽകിയാലോ? അദ്ദേഹം പറഞ്ഞു: ഞങ്ങൾ അതിനെ തടയും. ഉസ്താദ് പറഞ്ഞു: അങ്ങനെയെങ്കിൽ, അല്ലാഹുവിന്റെ ശത്രുവായ അവൻ നിങ്ങളെ ഉപദ്രവിക്കുകയും ത്വാഅത്തിൽ (طاعة) നിന്ന് നിങ്ങളെ തടയുകയും ചെയ്താൽ, അവന്റെ ദുർബോധനങ്ങളെ തടയുന്നതിൽ നിങ്ങൾ വ്യാപൃതരാകരുത്. മറിച്ച്, ഒരു ഇടയന്റെ നായയോട് ഒരു അപരിചിതൻ പെരുമാറുന്നതുപോലെ അവനോട് പെരുമാറുക. അല്ലാഹുവിൽ അഭയം തേടുക (استعيذوا بالله); കാരണം അവൻ നായകളിൽ ഒരു നായ മാത്രമാണ്. അല്ലാഹു നമ്മെയും നിങ്ങളെയും അവന്റെ കുതന്ത്രങ്ങളിൽ നിന്നും തിന്മകളിൽ നിന്നും കാത്തുരക്ഷിക്കട്ടെ.
സൂറത്തുൽ ഫാതിഹയുടെ വ്യാഖ്യാനത്തിൽ ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് രേഖപ്പെടുത്തുന്നു: ഈ അധ്യായം ഖുർആനിന്റെ ഹൃദയവും അതിന്റെ രഹസ്യങ്ങളുടെ ഖജനാവുമാണ്. 'അൽഹംദുലില്ലാഹ്' (الحمد لله) എന്നതിലൂടെ അല്ലാഹുവിന്റെ അസ്തിത്വത്തെയും അവന്റെ ഗുണവിശേഷങ്ങളെയും സ്തുതിക്കുന്നു. ഇവിടെ സ്തുതി എന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കുള്ള നന്ദി മാത്രമല്ല, മറിച്ച് അവന്റെ പരിശുദ്ധമായ സത്തയെ (ذات) വാഴ്ത്തലാണ്. 'റബ്ബ്' (رب) എന്ന പദം പ്രപഞ്ചത്തെ പരിപാലിക്കുന്നവനും പോഷിപ്പിക്കുന്നവനുമായ നാഥനെ സൂചിപ്പിക്കുന്നു. 'റഹ്മാൻ' (رحمن), 'റഹീം' (رحیم) എന്നീ നാമങ്ങൾ അവന്റെ കാരുണ്യത്തിന്റെ വിശാലതയെ വെളിപ്പെടുത്തുന്നു. 'ഇയാക്ക നഅ്ബുദു' (إياك نعبد) എന്ന വചനം ഇബാദത്തിന്റെ (عبادة) പരമമായ ലക്ഷ്യത്തെ വ്യക്തമാക്കുന്നു; അതായത്, അല്ലാഹുവിനോടുള്ള അടിമത്തം പൂർണ്ണമായി അവനിൽ മാത്രം കേന്ദ്രീകരിക്കുക. 'ഇഹ്ദിനസ്സ്വിറാത്വൽ മുസ്തഖീം' (اهدنا الصراط المستقيم) എന്ന പ്രാർത്ഥനയിലൂടെ, അല്ലാഹുവിന്റെ പ്രീതി ലഭിച്ചവരുടെ നേർമാർഗ്ഗത്തിൽ (صراط) ഉറച്ചുനിൽക്കാൻ വിശ്വാസി അല്ലാഹുവിനോട് സഹായം തേടുന്നു. ഇത് അല്ലാഹുവിന്റെ മാർഗ്ഗദർശനവും (هداية) അവന്റെ ഔദാര്യവും തേടുന്ന ഒരു ആത്മീയ യാത്രയാണ്.
ബിസ്മില്ലാഹിർറഹ്മാനിർറഹീം (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ). പിൽക്കാല ഹനഫീ പണ്ഡിതന്മാർക്കിടയിൽ സ്വീകാര്യമായ ഏറ്റവും ശരിയായ അഭിപ്രായം, ബിസ്മില്ലാഹ് ഒരു സൂറത്തിൻ്റെ ഭാഗമല്ലാത്ത, തനതായ ഒരു സൂക്തമാണെന്നാണ്. സൂറത്തുകൾക്കിടയിൽ വേർതിരിവ് വരുത്തുന്നതിനും, പ്രാധാന്യമുള്ള ഓരോ കാര്യങ്ങളും ആരംഭിക്കുമ്പോൾ അനുഗ്രഹം തേടുന്നതിനും വേണ്ടിയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. എല്ലാ പ്രധാന കാര്യങ്ങൾക്കും തുടക്കം കുറിക്കുമ്പോൾ ബിസ്മില്ലാഹ് ചൊല്ലി തുടങ്ങുന്ന പതിവ് പോലെയാണിത്. ഖുർആനിൻ്റെ താക്കോലാണിത്; ലൗഹുൽ മഹ്ഫൂളിൽ (اللوح المحفوظ) പേന ആദ്യമായി കുറിച്ചതും, ആദം നബിക്ക് (ആദം അലൈഹിസ്സലാം - آدم عليه السلام) ആദ്യമായി അവതരിപ്പിക്കപ്പെട്ടതും ഇതുതന്നെയാണ്. ഇസ്തിആദക്ക് (الاستعاذة) ശേഷം ബിസ്മില്ലാഹ് വരുന്നതിലെ യുക്തി, അലങ്കാരത്തിന് (തഹ്‌ലിയ്യ - التحلية) മുമ്പ് ശുദ്ധീകരണം (തഖ്‌ലിയ്യ - التخلية) എന്ന തത്വമാണ്. അല്ലാഹു അല്ലാത്ത സകലതിൽ നിന്നും മുഖം തിരിച്ച്, അവനിലേക്ക് മാത്രം തിരിയുന്നതിനും അഭിമുഖീകരിക്കുന്നതിനും പ്രാധാന്യം നൽകുന്നതിലാണ് ഈ ക്രമീകരണത്തിൻ്റെ പൊരുൾ. ബിസ്മില്ലാഹ് (بِسْمِ اللَّهِ).
അവിശ്വാസികൾ തങ്ങളുടെ വിഗ്രഹങ്ങളുടെ നാമങ്ങൾ ഉച്ചരിച്ചുകൊണ്ടാണ് കാര്യങ്ങൾ ആരംഭിച്ചിരുന്നത്. ഉദാഹരണത്തിന്, 'ലാത്തിന്റെയും ഉസ്സയുടെയും നാമത്തിൽ' എന്ന് അവർ പറയുമായിരുന്നു. അതിനാൽ, ഏകദൈവ വിശ്വാസിയായ ഒരു സത്യവിശ്വാസി അല്ലാഹുവിന്റെ നാമത്തെ (اسم الله) മുൻനിർത്തിക്കൊണ്ട് കാര്യങ്ങൾ ആരംഭിക്കേണ്ടത് അനിവാര്യമായിത്തീർന്നു. ഇതിനായി 'ബിസ്മി' (باسم) എന്ന് പറയുമ്പോൾ, 'അല്ലാഹുവിന്റെ നാമത്തിൽ ഞാൻ വായിക്കുന്നു' അല്ലെങ്കിൽ 'ഞാൻ പാരായണം ചെയ്യുന്നു' എന്നിങ്ങനെ ക്രിയയെ പിന്തിരിപ്പിച്ചു കൊണ്ടുള്ള ഒരു അർത്ഥമാണ് ഉദ്ദേശിക്കുന്നത്. 'ബി' (ب) എന്ന അക്ഷരത്തിൽ സകല വിജ്ഞാനങ്ങളും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്ന് പണ്ഡിതന്മാർ പറയുന്നു. അതായത്, 'എന്റെ അസ്തിത്വത്താലാണ് എല്ലാം ഉണ്ടായത്, എന്റെ അസ്തിത്വത്താലാണ് എല്ലാം നിലനിൽക്കുന്നത്' എന്ന അർത്ഥം. സൃഷ്ടിജാലങ്ങളുടെ നിലനിൽപ്പ് അല്ലാഹുവിലാണ്. അല്ലാഹുവിന്റെ നാമത്താലല്ലാതെ മറ്റൊന്നിനും യഥാർത്ഥ അസ്തിത്വമില്ല. 'ഞാൻ ഒരു വസ്തുവിലേക്കും നോക്കിയില്ല, അതിൽ അല്ലാഹുവിനെ കാണാതെ' എന്ന മഹത്തുക്കളുടെ വചനത്തിന്റെ പൊരുളും ഇതുതന്നെ. അല്ലാഹുവിന്റെ ഗ്രന്ഥം 'ബാ' (ب) എന്ന അക്ഷരം കൊണ്ട് ആരംഭിച്ചതിലെ പത്ത് രഹസ്യങ്ങൾ സൂഫി പണ്ഡിതന്മാർ വിവരിക്കുന്നു: ഒന്ന്, 'അലിഫ്' (ا) അഹങ്കാരത്തെയും ഔന്നത്യത്തെയും സൂചിപ്പിക്കുമ്പോൾ, 'ബാ' വിനയത്തെയും എളിമയെയും സൂചിപ്പിക്കുന്നു. വിനയമുള്ളവനെ അല്ലാഹു ഉയർത്തുന്നു. രണ്ട്, 'ബാ' ചേർന്നുനിൽക്കുന്നതിനെ (إلصاق) സൂചിപ്പിക്കുന്നു. മൂന്ന്, 'ബാ' എപ്പോഴും താഴെയായി (മക്സൂർ) നിൽക്കുന്നു. 'തന്റെ പ്രീതിക്കായി ഹൃദയം തകർന്നവരുടെ കൂടെയാണ് ഞാൻ' എന്ന അല്ലാഹുവിന്റെ വചനപ്രകാരം, ഈ എളിമ അതിന് അല്ലാഹുവിന്റെ സാമീപ്യം (عندية) നൽകുന്നു. നാല്, പുറമെ എളിമ കാണിച്ചാലും, ആത്മീയമായി അത് ഉന്നതമാണ്. അഞ്ച്, സത്യസന്ധതയുടെ പ്രതീകമാണ് 'ബാ'. ആറ്, 'അലിഫ്' ഒരു 'ഇല്ലത്ത്' (രോഗം/ദൗർബല്യം) ഉള്ള അക്ഷരമാണ്, 'ബാ' അങ്ങനെയല്ല. ഏഴ്, അർത്ഥതലത്തിൽ 'ബാ' ഒരു സ്വതന്ത്ര അക്ഷരമാണ്. എട്ട്, 'ബാ' മറ്റുള്ളവയിൽ സ്വാധീനം ചെലുത്തുന്ന (عامل) അക്ഷരമാണ്. ഒമ്പത്, 'ബാ' പൂർണ്ണതയുള്ളതാണ്. 'ഞാൻ ബാ-യുടെ താഴെയുള്ള ബിന്ദുവാണ്' എന്ന് ഹസ്രത്ത് അലി റളിയള്ളാഹു അൻഹു അരുളിയത് ഈ മാർഗ്ഗദർശനത്തെ സൂചിപ്പിക്കുന്നു. പത്ത്, മനുഷ്യൻ 'അലസ്തു ബിറബ്ബിക്കും' എന്ന ചോദ്യത്തിന് 'ബലാ' (بلى) എന്ന് മറുപടി നൽകിയപ്പോൾ ആദ്യം ഉച്ചരിച്ച അക്ഷരം 'ബാ' ആണ്. അതിനാൽ, അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ താക്കോലായി ഈ അക്ഷരം തിരഞ്ഞെടുക്കപ്പെട്ടു.
അല്ലാഹു എന്ന നാമം അവന്റെ ذات (അസ്തിത്വം) കൊണ്ടോ, ഖുദ്ദൂസ് (പരിശുദ്ധൻ) പോലുള്ള സൽബിയ്യായ (നിഷേധാർത്ഥത്തിലുള്ള) വിശേഷണങ്ങൾ കൊണ്ടോ, അലീം (സർവ്വജ്ഞൻ) പോലുള്ള സുബൂത്തിയ്യായ (സ്ഥിരീകരണാർത്ഥത്തിലുള്ള) വിശേഷണങ്ങൾ കൊണ്ടോ, അല്ലെങ്കിൽ ഖാലിഖ് (സ്രഷ്ടാവ്) പോലുള്ള അവന്റെ പ്രവർത്തനങ്ങൾ കൊണ്ടോ വിളിക്കപ്പെടാവുന്നതാണ്. എന്നാൽ ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ഈ നാമങ്ങൾ അല്ലാഹുവിൽ നിന്ന് നേരിട്ട് അറിയിച്ചുതന്നവ (തൗഖീഫിയ്യ) മാത്രമാണ്. അല്ലാഹു എന്ന നാമമാണ് 'ഇസ്മുൽ അഅ്ളം' (ഏറ്റവും മഹത്തായ നാമം) എന്നതാണ് പ്രബലമായ അഭിപ്രായം. എന്നാൽ ഒരാൾ ചോദിച്ചേക്കാം: 'ഇസ്മുൽ അഅ്ളം കൊണ്ട് പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കുമെന്നും ചോദിച്ചാൽ നൽകപ്പെടുമെന്നുമാണല്ലോ വിശ്വാസം. എന്നാൽ ഞങ്ങൾ പലപ്പോഴും പ്രാർത്ഥിച്ചിട്ടും ഉത്തരം ലഭിക്കുന്നില്ലല്ലോ?' അതിനുള്ള മറുപടി ഇതാണ്: നമസ്കാരത്തിന് നിബന്ധനകളുള്ളതുപോലെ പ്രാർത്ഥനയ്ക്കും ചില മര്യാദകളും നിബന്ധനകളുമുണ്ട്. അവ പാലിക്കാതെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തെ ശുദ്ധീകരിക്കലാണ്; അതിന് ഹലാലായ ഭക്ഷണം അനിവാര്യമാണ്. 'പ്രാർത്ഥന ആകാശത്തേക്കുള്ള താക്കോലാണ്, ആ താക്കോലിന്റെ പല്ലുകൾ ഹലാലായ ഭക്ഷണമാണ്' എന്ന് പറയപ്പെട്ടിട്ടുണ്ട്. പ്രാർത്ഥനയുടെ അവസാന നിബന്ധന ഇഖ്ലാസ് (നിഷ്കളങ്കത) ആണ്. അല്ലാഹു പറയുന്നു: 'നിങ്ങൾ ദീനിൽ നിഷ്കളങ്കരായിക്കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുക.' ഹൃദയസാന്നിധ്യമില്ലാതെ നാവുകൊണ്ട് മാത്രം നടത്തുന്ന പ്രാർത്ഥന, വാതിലിനു മുന്നിൽ നിന്ന് വെറുതെ ബഹളമുണ്ടാക്കുന്നവന്റെയോ വീടിന്റെ മുകളിൽ നിന്ന് വിളിച്ചുപറയുന്ന കാവൽക്കാരന്റെയോ ശബ്ദം പോലെയാണ്. എന്നാൽ ഹൃദയസാന്നിധ്യത്തോടെയുള്ള പ്രാർത്ഥന, അല്ലാഹുവിന്റെ സന്നിധിയിൽ ആ വ്യക്തിക്ക് വേണ്ടി ശുപാർശ ചെയ്യുന്ന ഒന്നാണ്. ശൈഖ് മുഅയ്യദുദ്ദീൻ അൽ ജുന്ദീ (റളിയള്ളാഹു അൻഹു) പറയുന്നു: 'ഇസ്മുൽ അഅ്ളമിന് ഒരു ഹഖീഖത്തും (യാഥാർത്ഥ്യവും) അർത്ഥവുമുണ്ട്. അത് അർത്ഥങ്ങളുടെ ലോകത്ത് നിന്ന് ഉത്ഭവിച്ചതാണ്. അതിന്റെ രൂപവും ശബ്ദവും വാക്കുകളാൽ വിവരിക്കാൻ കഴിയാത്തതാണ്. അതിന്റെ ഹഖീഖത്ത് എന്നത് എല്ലാ പൂർണ്ണതകളുടെയും സംഗമസ്ഥാനമാണ്. അതിന്റെ അർത്ഥം ഓരോ കാലഘട്ടത്തിലെയും ഇൻസാനുൽ കാമിൽ (പൂർണ്ണ മനുഷ്യൻ) ആണ്. അവനാണ് ഖുത്ബുൽ അഖ്താബ്, അല്ലാഹുവിന്റെ അമാനത്ത് വഹിക്കുന്നവൻ, അല്ലാഹുവിന്റെ പ്രതിനിധി. റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പ്രകടമായതോടെ ഈ നാമത്തിന്റെ അർത്ഥവും രൂപവും വെളിപ്പെടുകയും, അല്ലാഹു അത് നമുക്ക് അറിവ് നൽകി അനുഗ്രഹിക്കുകയും ചെയ്തു.' റഹ്മാൻ എന്നാൽ കാരുണ്യം എന്നാണ് അർത്ഥം. ഭാഷാപരമായി ഹൃദയത്തിന്റെ മൃദുത്വവും ആർദ്രതയുമാണ് റഹ്മത്ത്. അല്ലാഹുവിന്റെ കാര്യത്തിൽ ഇത് അവന്റെ ഔദാര്യവും ഉപകാരവുമാണ്. അല്ലാഹുവിന്റെ റഹ്മത്ത് അവന്റെ ذات (അസ്തിത്വ)പരമായ വിശേഷണമാണ്. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചത് തന്നെ അവന്റെ കാരുണ്യം കൊണ്ടാണ്. ശൈഖ് ഖൈസരി (റളിയള്ളാഹു അൻഹു) പറയുന്നു: 'റഹ്മത്ത് എന്നത് അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ഒന്നാണ്. അത് നൂറായി വിഭജിക്കപ്പെട്ടിരിക്കുന്നു. റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം അരുളി: അല്ലാഹുവിന് നൂറ് കാരുണ്യമുണ്ട്. അതിൽ ഒന്ന് മാത്രമാണ് അവൻ ഈ ലോകത്തിന് നൽകിയത്. ബാക്കി തൊണ്ണൂറ്റി ഒൻപത് കാരുണ്യങ്ങൾ പരലോകത്തേക്ക് മാറ്റിവെച്ചിരിക്കുന്നു.' ബിസ്മിയിലെ റഹ്മാൻ, റഹീം എന്നീ നാമങ്ങൾ അല്ലാഹുവിന്റെ ഈ വിശാലമായ കാരുണ്യത്തെയാണ് സൂചിപ്പിക്കുന്നത്.
അല്ലാഹുവിന്റെ 'അർറഹീം' എന്ന നാമം സവിശേഷമായ കാരുണ്യത്തെയാണ് കുറിക്കുന്നത്. അസ്തിത്വത്തിന്റെ അടിസ്ഥാനപരമായ യോഗ്യതകൾക്കനുസരിച്ചാണ് അത് ഓരോ സൃഷ്ടിയിലേക്കും പകർന്നു നൽകപ്പെടുന്നത്. അല്ലാഹുവിന് മൂവായിരം നാമങ്ങളുണ്ടെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ആയിരം നാമങ്ങൾ മലക്കുകൾക്ക് മാത്രമറിയാം, ആയിരം നാമങ്ങൾ അമ്പിയാക്കൾക്ക് മാത്രമറിയാം. മൂന്നൂറ് വീതം തൗറാത്തിലും ഇൻജീലിലും സബൂറിലുമുണ്ട്. തൊണ്ണൂറ്റി ഒമ്പത് നാമങ്ങൾ വിശുദ്ധ ഖുർആനിലുണ്ട്. ഒന്ന് അല്ലാഹു സ്വന്തം അറിവിൽ മറച്ചുവെച്ചിരിക്കുന്നു. ഈ മൂവായിരം നാമങ്ങളുടെയും സാരം അല്ലാഹുവിന്റെ മൂന്ന് പ്രധാന നാമങ്ങളിലായി സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. അത് മനസ്സിലാക്കി ചൊല്ലുന്നവൻ അല്ലാഹുവിനെ അവന്റെ മുഴുവൻ നാമങ്ങൾ കൊണ്ടും സ്മരിച്ചവന് തുല്യമാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഇസ്‌റാഇന്റെ രാവിൽ സ്വർഗ്ഗത്തിൽ വെച്ച് നാല് പുഴകൾ കണ്ടു. വെള്ളം, പാൽ, മദ്യം, തേൻ എന്നിവയുടെ ആ പുഴകൾ എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ജിബ്‌രീൽ അലൈഹിസ്സലാം അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ നിർദ്ദേശിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം ഒരു മലക്ക് വന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ ഒരു അത്ഭുതകരമായ മണിമാളികയ്ക്ക് മുന്നിലെത്തിച്ചു. ആ മാളികയുടെ കവാടത്തിൽ 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' എന്ന് എഴുതിയിരുന്നു. അത് ചൊല്ലിയപ്പോൾ വാതിൽ തുറന്നു. ആ മാളികയുടെ നാല് മൂലകളിൽ നിന്നാണ് ആ പുഴകൾ ഉത്ഭവിക്കുന്നതെന്ന് അവിടുന്ന് മനസ്സിലാക്കി. 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' എന്ന് ആത്മാർത്ഥമായി ചൊല്ലുന്നവർക്ക് സ്വർഗ്ഗത്തിലെ ഈ പുഴകളിൽ നിന്ന് അല്ലാഹു പാനീയം നൽകുമെന്ന് അവിടുന്ന് അറിയിച്ചു. ഈ തിരുവചനം കൊണ്ട് തുടങ്ങുന്ന പ്രാർത്ഥന ഒരിക്കലും തള്ളപ്പെടുകയില്ല. അല്ലാഹുവിന്റെ നാമത്തെ ആദരിച്ച് 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' എന്ന് എഴുതിയ കടലാസ് കഷ്ണം നിലത്തുനിന്ന് എടുക്കുന്നവനെ അല്ലാഹു സിദ്ദീഖീങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നു. ശൈഖ് അഹ്മദ് അൽ ബൂനി പറയുന്നു: അസ്തിത്വത്തിന്റെ വൃക്ഷം 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' എന്നതിൽ നിന്നാണ് ശാഖകളായി പടർന്നത്. ലോകം മുഴുവൻ നിലനിൽക്കുന്നത് ഈ വചനത്തിന്റെ കരുത്തിലാണ്. ഉമർ റളിയള്ളാഹു അൻഹു റോമൻ ചക്രവർത്തിക്ക് അയച്ചുകൊടുത്ത തൊപ്പിയിൽ ഈ വചനം എഴുതിയ കടലാസ് ഉണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ തലവേദന ശമിച്ചത്. ഫാതിഹ ഓതുമ്പോൾ ബിസ്മി അതിനോട് ചേർത്ത് ഒറ്റ ശ്വാസത്തിൽ ഓതണമെന്ന് ശൈഖുൽ അക്ബർ ഫുതൂഹാത്തിൽ ഉണർത്തുന്നു.
ഖുർആനിലെ അധ്യായങ്ങളുടെ തുടക്കക്കാരൻ (فاتحة الكتاب) എന്ന നാമകരണത്തിന് പിന്നിലെ അർത്ഥതലങ്ങൾ അഗാധമാണ്. വിശുദ്ധ ഗ്രന്ഥങ്ങളുടെ തുടക്കത്തിലും, വിജ്ഞാനത്തിന്റെ ആരംഭത്തിലും, ഖുർആൻ പാരായണത്തിലും നമസ്കാരത്തിലും ഇത് പ്രഥമസ്ഥാനം വഹിക്കുന്നു. സകല സംസാരങ്ങളുടെയും തുടക്കം സ്തുതി (الحمد) കൊണ്ടായതിനാലും, ലൗഹുൽ മഹ്ളൂളിൽ ആദ്യം രേഖപ്പെടുത്തിയ വചനമായതിനാലും ഇതിന് ഈ പേര് ലഭിച്ചു. ഇത് ഇഹലോകത്തെ ലക്ഷ്യങ്ങളുടെയും പരലോകത്തെ സ്വർഗ്ഗകവാടങ്ങളുടെയും താക്കോലാണ്. ഇതിന്റെ അർത്ഥങ്ങൾ ഗ്രഹിക്കുന്നവർക്ക് ഖുർആനിലെ സങ്കീർണ്ണമായ ആശയങ്ങളുടെ (متشابهات) പൂട്ടുകൾ തുറക്കാനും, അതിലെ പ്രകാശത്താൽ ആയത്തുകളുടെ രഹസ്യങ്ങൾ വെളിപ്പെടുത്താനും സാധിക്കുന്നു. ഖുർആനിന്റെ മാതാവ് (أم القرآن) എന്ന് ഇതിനെ വിളിക്കുന്നു. കാരണം, അല്ലാഹുവിന്റെ ഏകത്വം (الوهية), പ്രവാചകത്വം (نبوة), വിധിവിശ്വാസം (قضاء وقدر), പരലോകം (معاد) എന്നീ നാല് അടിസ്ഥാന തത്വങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 'സബ്ഉൽ മഥാനി' (سبع المثاني) എന്ന പേര് ലഭിക്കാൻ കാരണം, ഇതിലെ ഏഴ് ആയത്തുകൾ ഖുർആനിലെ ഏഴ് ഭാഗങ്ങൾക്ക് തുല്യമായ പ്രതിഫലം നൽകുന്നു എന്നതിനാലാണ്. കൂടാതെ, ഈ ഏഴ് ആയത്തുകൾ പാരായണം ചെയ്യുന്നവന് നരകത്തിന്റെ ഏഴ് വാതിലുകൾ അടയ്ക്കപ്പെടുന്നു. സൂറത്തുൽ ഹംദ്, സൂറത്തുശ്ശഫാ (രോഗശമനം), അസാസുൽ ഖുർആൻ (ഖുർആനിന്റെ അടിസ്ഥാനം) തുടങ്ങി നിരവധി നാമങ്ങൾ ഇതിനുണ്ട്. 'അൽഹംദുലില്ലാഹ്' എന്നതിലെ 'അൽ' എന്നത് സർവ്വ സ്തുതികളും അല്ലാഹുവിനാണെന്ന പൂർണ്ണതയെ കുറിക്കുന്നു. സൂഫി വര്യന്മാരുടെ വീക്ഷണത്തിൽ, സ്തുതി എന്നത് സ്തുത്യർഹനായവന്റെ പൂർണ്ണതയെ വെളിപ്പെടുത്തലാണ്. ശൈഖ് ദാവൂദ് അൽ ഖൈസ്വരി (റഹിമഹുള്ളാഹ്) പറയുന്നു: സ്തുതി എന്നത് വാക്കുകൊണ്ടും (قولي), പ്രവൃത്തികൊണ്ടും (فعلي), അവസ്ഥകൊണ്ടും (حالي) ആകുന്നു. വാക്കുകൊണ്ടുള്ള സ്തുതി അല്ലാഹുവിനെ വാഴ്ത്തലാണ്. പ്രവൃത്തികൊണ്ടുള്ള സ്തുതി, ശരീരത്തിലെ ഓരോ അവയവത്തെയും അല്ലാഹുവിന്റെ കൽപ്പനകൾക്കനുസൃതമായി ഉപയോഗിച്ച് അവനെ ആരാധിക്കലാണ്. അവസ്ഥകൊണ്ടുള്ള സ്തുതി എന്നത് ആത്മാവിനെയും ഹൃദയത്തെയും അല്ലാഹുവിന്റെ ഗുണവിശേഷങ്ങളാൽ അലങ്കരിക്കലാണ്.
പരിപൂർണ്ണതകൾ (കമാലാത്ത്) അവരുടെ ആത്മാക്കളുടെയും സത്തകളുടെയും സ്ഥിരമായ ഗുണമായി മാറുന്നു. വാസ്തവത്തിൽ, ഇത് സത്യമായവന്റെ (അൽ-ഹഖ്) സ്വന്തം സ്ഥാനത്ത് വെച്ചുള്ള സ്തുതിയാണ്. അവിടുത്തെ പ്രകടനങ്ങൾ (മളாஹിർ) അവിടുന്ന് തന്നെയാണെന്ന അർത്ഥത്തിൽ, അവിടുത്തെ വിശദമായ സ്ഥാനത്ത് വെച്ച് അവിടുന്ന് തന്നെത്തന്നെ സ്തുതിക്കുന്നു. അവിടുത്തെ ദൈവികമായ ഏകീകരണ സ്ഥാനത്ത് (മഖാമുൽ ജംഇൽ ഇലാഹി) അവിടുന്ന് തന്നെത്തന്നെ സ്തുതിക്കുന്നതിനെ സംബന്ധിച്ചിടത്തോളം, വാക്കുകളാൽ അത് അവിടുത്തെ ഗ്രന്ഥങ്ങളിലും ഏടുകളിലും അവിടുത്തെ പരിപൂർണ്ണ ഗുണങ്ങളെ (സിഫാത്തുൽ കമാലിയ്യ) വിവരിച്ചുകൊണ്ട് നിർവ്വഹിക്കുന്നു. പ്രവൃത്തികളാൽ, അവിടുത്തെ സൗന്ദര്യത്തിന്റെയും മഹത്വത്തിന്റെയും പരിപൂർണ്ണതകളെ അദൃശ്യ ലോകത്ത് (ഗൈബ്) നിന്ന് ദൃശ്യ ലോകത്തേക്കും (ശഹാദ), ആന്തരികതയിൽ നിന്ന് ബാഹ്യതയിലേക്കും, അറിവിൽ നിന്ന് ദർശനത്തിലേക്കും അവിടുത്തെ ഗുണങ്ങളുടെയും നാമങ്ങളുടെയും (അസ്മാഅ്) പ്രഭാവകേന്ദ്രങ്ങളിലൂടെ വെളിപ്പെടുത്തുന്നു. അവസ്ഥയാൽ, അത് അവിടുത്തെ സത്തയിൽ അവിടുത്തെ ആദ്യത്തെ പവിത്രമായ പ്രവാഹത്താലും (അൽ-ഫൈളുൽ അഖ്ദസ്) നിത്യമായ പ്രകാശത്തിന്റെ വെളിപ്പെടുത്തലാലും സംഭവിക്കുന്നു. അതിനാൽ അവിടുന്ന് തന്നെയാണ് സ്തുതിക്കുന്നവനും സ്തുതിക്കപ്പെടുന്നവനും. ഇമാം ഗസ്സാലി റഹിമഹുള്ളാഹ് തന്റെ 'മിൻഹാജുൽ ആബിദീൻ' എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നത് പോലെ, ഒരു സഞ്ചാരി (സാലിക്) തന്റെ ലക്ഷ്യത്തിലെത്താൻ മറികടക്കേണ്ട ഏഴ് തടസ്സങ്ങളിൽ അവസാനത്തേതാണ് സ്തുതിയും (ഹംദ്) നന്ദിയും (ശുക്ർ). ഒരു അടിമ ആരാധനയുടെ പാതയിലേക്ക് പ്രവേശിക്കുന്നത് ഒരു ദൈവികമായ പ്രചോദനത്താലാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളിയതുപോലെ, പ്രകാശം ഹൃദയത്തിൽ പ്രവേശിക്കുമ്പോൾ അത് വികസിക്കുകയും തുറക്കപ്പെടുകയും ചെയ്യുന്നു. അപ്പോൾ വഞ്ചനയുടെ ലോകത്ത് (ദാറുൽ ഗുറൂർ) നിന്നുള്ള അകൽച്ചയും, ശാശ്വത ലോകത്തേക്കുള്ള (ദാറുൽ ഖുലൂദ്) മടക്കവും, മരണം വന്നെത്തുന്നതിന് മുമ്പുള്ള തയ്യാറെടുപ്പുമാണ് അതിന്റെ അടയാളം.
ഞാൻ പാപങ്ങളിൽ മുങ്ങിത്താണവനാണ്. അതിനാൽ, ആ പാപങ്ങളുടെ തടവറയിൽ നിന്ന് എന്നെ മോചിപ്പിക്കാനും, അവയുടെ മാലിന്യങ്ങളിൽ നിന്ന് എന്നെ ശുദ്ധീകരിക്കാനും, അവിടുത്തെ സേവനത്തിന് എന്നെ യോഗ്യനാക്കാനും ഞാൻ അല്ലാഹുവിലേക്ക് പശ്ചാത്താപം (توبة) ചെയ്യേണ്ടതുണ്ട്. ഇവിടെയാണ് പശ്ചാത്താപത്തിന്റെ തടസ്സം (عقبة التوبة) അവന് അഭിമുഖമായി വരുന്നത്. പശ്ചാത്താപത്തിന്റെ അവകാശങ്ങളും നിബന്ധനകളും പൂർത്തീകരിച്ചുകൊണ്ട് സത്യസന്ധമായ പശ്ചാത്താപം കൈവരിച്ചാൽ, പിന്നെ അവൻ സൽമാർഗ്ഗത്തിലേക്കുള്ള യാത്രയെ (سلوك) കുറിച്ച് ചിന്തിക്കുന്നു. അപ്പോൾ അവന് ചുറ്റും ആരാധനയിൽ നിന്ന് അവനെ തടയുന്ന നാല് തടസ്സങ്ങൾ (عوائق) കാണാൻ സാധിക്കുന്നു: ദുനിയാവ്, സൃഷ്ടികൾ, പിശാച്, സ്വന്തം മനസ്സ് (نفس). ഈ തടസ്സങ്ങളെ മറികടക്കാൻ നാല് കാര്യങ്ങൾ ആവശ്യമാണ്: ദുനിയാവിനോടുള്ള അമിതഭ്രമം വെടിയുക, സൃഷ്ടികളിൽ നിന്ന് ഒഴിഞ്ഞുമാറുക, പിശാചിനോട് യുദ്ധം ചെയ്യുക, ഒടുവിൽ ഏറ്റവും കഠിനമായ മനസ്സിനോട് (نفس) പോരാടുക. മനസ്സിനെ പൂർണ്ണമായി ഉപേക്ഷിക്കാനോ പിശാചിനെപ്പോലെ ഒറ്റയടിക്ക് കീഴ്പ്പെടുത്താനോ സാധ്യമല്ല, കാരണം അത് നമ്മുടെ വാഹനവും ഉപകരണവുമാണ്. അതിനെ ദൈവഭയം (تقوى) എന്ന കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കുകയേ നിവൃത്തിയുള്ളൂ. തുടർന്ന്, ആരാധനയിൽ നിന്ന് അവനെ വ്യതിചലിപ്പിക്കുന്ന നാല് ഉപദ്രവങ്ങൾ (عوارض) അവന് നേരിടേണ്ടി വരുന്നു: ഉപജീവനത്തെക്കുറിച്ചുള്ള ആശങ്ക, കാര്യങ്ങളുടെ പര്യവസാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, പ്രയാസങ്ങളും പരീക്ഷണങ്ങളും, വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ഇതിനെ അല്ലാഹുവിലുള്ള ഭരമേൽപ്പിക്കൽ (توكل), കാര്യങ്ങൾ അവന് വിട്ടുകൊടുക്കൽ (تفويض), ക്ഷമ (صبر), വിധിയിൽ തൃപ്തിപ്പെടൽ (رضى) എന്നിവ കൊണ്ട് മറികടക്കണം. പിന്നീട്, മനസ്സ് മടിയുള്ളതായി കാണുമ്പോൾ, അതിനെ നന്മയിലേക്ക് നയിക്കാൻ പ്രതീക്ഷയും (رجاء) ഭയവും (خوف) എന്ന രണ്ട് പ്രേരകങ്ങൾ ആവശ്യമാണ്. ഇതിനുശേഷം, ആരാധനയിൽ നിന്ന് തടയുന്ന റിയാഅ് (കാണിക്കൽ), ഉജ്ബ് (അഹങ്കാരം) എന്നീ രണ്ട് വലിയ വിപത്തുകൾ (قوادح) ഇല്ലാതാക്കാൻ ഇഖ്ലാസ് (ആത്മാർത്ഥത) കൊണ്ട് സാധിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഓർത്ത് നന്ദി (شكر) പ്രകടിപ്പിക്കുമ്പോൾ, അവൻ ആത്മീയമായ ഉന്നതിയിലെത്തുന്നു. ഒടുവിൽ, ഈ നശ്വരമായ ലോകത്ത് ശരീരം നിലനിർത്തിക്കൊണ്ടുതന്നെ ഹൃദയം പരലോകത്തേക്ക് ചേക്കേറുന്നു. അല്ലാഹുവിന്റെ തൃപ്തിയുമായി മലക്കുകൾ അവനെ സ്വീകരിക്കുമ്പോൾ, അവൻ തന്റെ ദരിദ്രമായ ആത്മാവിന് വലിയൊരു രാജ്യം തന്നെ ലഭിച്ചതായി കാണുന്നു. ശൈഖ് സഅ്ദി ഖുദ്ദിസ സിർറുഹു പാടിയതുപോലെ: 'ജീവിതം ഒരു വധുവിനെപ്പോലെയായിരുന്നു, എന്നാൽ അതിന്റെ അന്ത്യം ഏറ്റവും മനോഹരമായ ദിവസമായിത്തീർന്നു.'
ഖുസ്രു തന്റെ അന്ത്യനിമിഷത്തിൽ ഇങ്ങനെ മൊഴിഞ്ഞു: 'ഖുസ്രു ഈ ലോകത്തുനിന്ന് വിടവാങ്ങുമ്പോൾ ചുണ്ടുകൾക്കിടയിൽ മന്ത്രിക്കുന്നു... പ്രവാസത്തിന്റെ വേദനയിൽ എന്റെ ഹൃദയം വിങ്ങുന്നു, എന്റെ യഥാർത്ഥ ഭവനത്തിലേക്ക് മടങ്ങാൻ ഞാൻ കൊതിക്കുന്നു.' 'റബ്ബിൽ ആലമീൻ' (رَبِّ الْعالَمِينَ) എന്ന പ്രയോഗം അല്ലാഹുവിന്റെ സത്തയെ സ്തുതിക്കുന്ന 'അൽഹംദു' എന്ന പദത്തിന് ശേഷം വരുന്നത്, അവന്റെ സത്തയിലുള്ളതും വിശേഷണങ്ങളിലുള്ളതുമായ സർവ്വ സ്തുതികൾക്കും അവൻ അർഹനാണെന്ന് തെളിയിക്കാനാണ്. 'റബ്ബ്' എന്നാൽ പരിപാലകൻ (تربية) എന്നും നന്മ വരുത്തുന്നവൻ (إصلاح) എന്നും അർത്ഥം. അവൻ ലോകത്തെ മുഴുവൻ അവരുടെ ആഹാരത്തിലൂടെയും നിലനിൽപ്പിന്റെ കാരണങ്ങളിലൂടെയും പരിപാലിക്കുന്നു. മനുഷ്യന്റെ ബാഹ്യരൂപത്തെ അനുഗ്രഹങ്ങൾ (نعمة) കൊണ്ടും, ആന്തരികതയെ കാരുണ്യം (رحمة) കൊണ്ടും അവൻ പരിപാലിക്കുന്നു. ആരാധകരുടെ ആത്മാക്കളെ ശരീഅത്തിന്റെ നിയമങ്ങൾ കൊണ്ടും, ആഗ്രഹിക്കുന്നവരുടെ ഹൃദയങ്ങളെ ത്വരീഖത്തിന്റെ മര്യാദകൾ കൊണ്ടും, പ്രണയികളുടെ രഹസ്യങ്ങളെ ഹഖീഖത്തിന്റെ പ്രകാശങ്ങൾ കൊണ്ടും അവൻ പരിപാലിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങൾ എത്ര മഹത്തരമാണ്! കേൾക്കാൻ ഒരു ചെറിയ അസ്ഥിയും, കാണാൻ ഒരു ചെറിയ കൊഴുപ്പും, സംസാരിക്കാൻ ഒരു ചെറിയ മാംസഖണ്ഡവും നൽകി അവൻ നമ്മെ പരിപാലിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ പതിനെണ്ണായിരം ലോകങ്ങളുണ്ടെന്ന് വഹ്ബ് (റഹിമഹുള്ളാഹ്) പ്രസ്താവിച്ചിട്ടുണ്ട്. അബൂഹുറൈറ (റളിയള്ളാഹു അൻഹു) നിവേദനം ചെയ്യുന്നു: അല്ലാഹു സൃഷ്ടികളെ നാല് വർഗ്ഗങ്ങളായി തിരിച്ചു. മലക്കുകൾ, ശൈത്താനുകൾ, ജിന്നുകൾ, മനുഷ്യർ. ഇവയിൽ മനുഷ്യരിൽ ഏകദൈവവിശ്വാസികളായ ഒരു വിഭാഗം മാത്രമാണ് രക്ഷപ്പെടുന്നത്. അവർ അഹ്‌ലുസ്സുന്നത്തി വൽ ജമാഅഃ (أهل السنة والجماعة) ആണ്. നബി (സല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരിൽ ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാവരും നരകത്തിലായിരിക്കും.' സ്വഹാബികൾ ചോദിച്ചു: 'അവർ ആരാണ് നബിയേ?' അവിടുന്ന് പറഞ്ഞു: 'ഞാനും എന്റെ അനുചരന്മാരും ഏതൊരു മാർഗ്ഗത്തിലാണോ അതിൽ നിലകൊള്ളുന്നവർ.' ഇതാണ് സത്യത്തിന്റെ പാത, സ്വർഗ്ഗത്തിലേക്കുള്ള വഴി.
റൂഹുൽ ബയാൻ തഫ്സീറിലെ ഈ ഭാഗം ബിസ്മിയിലെയും ഫാത്തിഹയിലെയും കാരുണ്യത്തിന്റെ രഹസ്യങ്ങളെ വിവരിക്കുന്നു. ഒന്നാമതായി, ബിസ്മിയിലെ കാരുണ്യം അല്ലാഹുവിന്റെ സത്തയോട് (ذات) ചേർന്നതും, ഫാത്തിഹയിലെ കാരുണ്യം അവന്റെ ഗുണവിശേഷങ്ങളോട് (صفات) ചേർന്നതുമാണ്. രണ്ടാമതായി, ബിസ്മി ഫാത്തിഹയുടെ ഭാഗമല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം; കാരണം ഫാത്തിഹയിൽ അത് ആവർത്തിക്കുന്നത് അർത്ഥശൂന്യമാകുമായിരുന്നു. മൂന്നാമതായി, അല്ലാഹുവിനെ ധാരാളമായി സ്മരിക്കാൻ ഇത് വിശ്വാസികളെ പ്രേരിപ്പിക്കുന്നു. 'ഒരാൾ എന്തൊന്നിനെ സ്നേഹിക്കുന്നുവോ അതിനെ അവൻ ധാരാളമായി ഓർക്കുന്നു' എന്ന ഹദീസ് ഇതിന് സാക്ഷിയാണ്. നാലാമതായി, 'റബ്ബുൽ ആലമീൻ' എന്ന് പ്രയോഗിച്ചതിലൂടെ, ഇഹലോകത്ത് അന്നം നൽകുന്ന റഹ്മാനും പരലോകത്ത് പാപങ്ങൾ പൊറുക്കുന്ന റഹീമുമാണ് അല്ലാഹു എന്ന് വ്യക്തമാക്കുന്നു. അഞ്ചാമതായി, സ്തുതി (الحمد) വഴി കാരുണ്യം ലഭിക്കുന്നു. ആദം നബി അലൈഹിസ്സലാം ആദ്യമായി അല്ലാഹുവിനെ സ്തുതിച്ചപ്പോൾ അല്ലാഹു അദ്ദേഹത്തിന് കാരുണ്യം ചൊരിഞ്ഞു. ആറാമതായി, ഈ വിശേഷണങ്ങളുടെ ആവർത്തനം അല്ലാഹുവിന്റെ ഔദാര്യത്തെ സൂചിപ്പിക്കുന്നു. റഹ്മാൻ എന്നത് മനുഷ്യർക്ക് ചെയ്യാൻ കഴിയാത്ത വലിയ അനുഗ്രഹങ്ങൾ നൽകുന്നവനും, റഹീം എന്നത് മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന ചെറിയ നന്മകൾക്ക് പ്രതിഫലം നൽകുന്നവനുമാണ്. ദുൻയാവിലെ പരീക്ഷണങ്ങൾ പലപ്പോഴും പുറമെ ദോഷമായി തോന്നാമെങ്കിലും, അവയുടെ ഉള്ളിൽ വലിയ കാരുണ്യമുണ്ട്. മൂസാ നബി അലൈഹിസ്സലാമിനോടൊപ്പം ഖിള്ര് അലൈഹിസ്സലാം ചെയ്ത കാര്യങ്ങൾ ഇതിന് ഉദാഹരണമാണ്. അല്ലാഹുവിന്റെ കാരുണ്യം അവന്റെ കോപത്തെക്കാൾ മുൻകടന്നതുകൊണ്ടാണ് ഈ പ്രപഞ്ചം നിലനിൽക്കുന്നത്. ചെറിയ ആവശ്യങ്ങൾ ചോദിക്കാൻ മടിക്കേണ്ടതില്ലെന്നും, ചെരുപ്പിന്റെ വാർ മുതൽ ഭക്ഷണത്തിനുള്ള ഉപ്പ് വരെ അല്ലാഹുവിനോട് ചോദിക്കാമെന്നും റഹീം എന്ന നാമം നമ്മെ പഠിപ്പിക്കുന്നു. ശൈഖ് സഅ്ദി ഖുദ്ദിസ സിർറുഹു പറയുന്നു: 'ഈ വാതിലിൽ നീ തല വെച്ചാൽ, നിന്റെ കൈകൾ ശൂന്യമായി മടങ്ങുമെന്ന് കരുതുന്നത് അസാധ്യമാണ്'.
"യാഥാർത്ഥ്യത്തിന്റെ ആളുകൾ (അഹ്‌ലുൽ ഹഖീഖ) പറയുന്നു: പരമകാരുണികനുമായി (അർ-റഹ്‌മാൻ) ബന്ധപ്പെട്ടുള്ള സമഗ്രമായ ദിവ്യസാന്നിധ്യങ്ങൾ (حضرات كلية) മൂന്നെണ്ണമാണ്: വെളിപാടിന്റെ സാന്നിധ്യം (حضرة الظهور), നിഗൂഢതയുടെ സാന്നിധ്യം (حضرة البطون), സംയോജനത്തിന്റെ സാന്നിധ്യം (حضرة الجمع). ഓരോ അസ്തിത്വത്തിനും ഈ പദവികളുണ്ട്, അവയുടെ നിയമങ്ങളിൽ നിന്ന് മുക്തമല്ല. ഈ പദവികൾക്കനുസരിച്ചാണ് കാരുണ്യത്തിന്റെ വിധികൾ ഭാഗ്യമുള്ളവരിലും (സഅദാഅ്) നിർഭാഗ്യവാന്മാരിലും (അശ്ഖിയാഅ്) വിഭജിക്കപ്പെടുന്നത്. അതുപോലെ, ശരീരങ്ങളില്ലാതെ ആത്മാക്കളാൽ മാത്രം അനുഗ്രഹം അനുഭവിക്കുന്നവർ (അതായത്, അമൂർത്തമായ ആത്മാക്കളെപ്പോലെ), ഇതിന് വിപരീതമായി ശരീരങ്ങളാൽ മാത്രം അനുഗ്രഹം അനുഭവിക്കുന്നവർ, ഈ രണ്ട് കാര്യങ്ങളും ഒരുമിപ്പിക്കുന്നവർ എന്നിവരിലും ഈ വിധികൾ ബാധകമാണ്. സ്വർഗ്ഗവാസികളിൽ ചിലർ അവരുടെ അറിവുകൾ കാരണം ആത്മാവിന്റെ തലത്തിൽ ഭാഗ്യമുള്ളവരാണ്, രൂപത്തിന്റെ തലത്തിലല്ല. കാരണം, സ്വർഗ്ഗത്തിൽ അവർക്ക് ഭൗതികമായ അനുഗ്രഹങ്ങൾ (അന്നഈമുസ്സൂരി) ലഭിക്കാൻ ആവശ്യമായ കർമ്മങ്ങൾ അവർ മുൻകൂട്ടി ചെയ്തിട്ടില്ല, ഉണ്ടെങ്കിൽത്തന്നെ അത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഇതിന് വിപരീതമായി, അറിവില്ലാത്ത സന്യാസിമാരെയും ആരാധകരെയും (സുഹ്ഹാദ് വൽ ഉബ്ബാദ്) പോലുള്ളവരുണ്ട്. അവരുടെ ആത്മാക്കൾക്ക് ആത്മീയമായ അനുഗ്രഹത്തിൽ (അന്നഈമുർറൂഹാനി) വളരെ കുറഞ്ഞ ഓഹരി മാത്രമേയുള്ളൂ, കാരണം അവർക്കും ദിവ്യമായ വൈജ്ഞാനിക സാന്നിധ്യങ്ങൾക്കും (അൽ-ഹളറാത്തുൽ ഇൽമിയ്യത്തിൽ ഇലാഹിയ്യ) ഇടയിൽ അനുയോജ്യതയില്ല. അതുകൊണ്ടാണ് കർമ്മം ചെയ്യുന്ന സമയത്ത് അവരുടെ ലക്ഷ്യങ്ങൾ കർമ്മത്തിനപ്പുറമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടിരുന്നത്. മറിച്ച്, അവർ കർമ്മത്തെത്തന്നെ ലക്ഷ്യമായി കരുതി, അതിൽത്തന്നെ ഒതുങ്ങിനിന്നു. അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങളിൽ ആഗ്രഹിച്ചും, മുന്നറിയിപ്പ് നൽകപ്പെട്ട കാര്യങ്ങളിൽ ഭയപ്പെട്ടും അവർ അതിൽ മാത്രം മതിയാക്കി. എന്നാൽ, രണ്ട് അനുഗ്രഹങ്ങളും പൂർണ്ണമായി ഒരുമിപ്പിക്കുന്നവരാണ് അറിവിലും കർമ്മത്തിലും പൂർണ്ണമായ ഓഹരി നേടിയ വിജയികൾ. പ്രവാചകന്മാർ (അലൈഹിസ്സലാം) അവരിൽപ്പെടുന്നു, അതുപോലെ അവരുടെ പൂർണ്ണമായ പാരമ്പര്യം ലഭിച്ചവർ, അതായത് പൂർണ്ണരായ ഔലിയാക്കൾ (വിശുദ്ധർ). മൗലാനാ ജലാലുദ്ദീൻ റൂമി (ഖുദ്ദിസ സിർറുഹു) പറഞ്ഞു: ""ഓരോ പ്രാവുകളും ഓരോ മതത്തിൽ പറക്കുന്നു... എന്നാൽ ഈ പ്രാവ് പക്ഷപാതമില്ലാത്ത ഭാഗത്തേക്കാണ്."" (هر كبوتر مى پرد در مذهبى ... وين كبوتر جانب بى جانبى)
""പ്രതിഫലദിനത്തിന്റെ ഉടമസ്ഥൻ"" (مالِكِ يَوْمِ الدِّينِ). 'ദിവസം' (يوم) എന്നതുകൊണ്ട് സാധാരണ വ്യവഹാരത്തിൽ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള സമയത്തെയാണ് അർത്ഥമാക്കുന്നത്. ശരീഅത്തിൽ (ശറഇൽ) അത് രണ്ടാം പ്രഭാതം (ഫജ്‌റുസ്സാനി) മുതൽ സൂര്യാസ്തമയം വരെയുള്ള സമയമാണ്. എന്നാൽ ഇവിടെ ഉദ്ദേശിക്കുന്നത് സൂര്യനില്ലാത്തതിനാൽ കേവലമായ സമയത്തെയാണ്. അതായത്, പ്രതിഫലദിനത്തിൽ എല്ലാ കാര്യങ്ങളുടെയും ഉടമസ്ഥൻ അല്ലാഹുവാണ്. 'ദിവസം' (യൗമ്) എന്നതിനെ 'പ്രതിഫലം' (ദീൻ) എന്നതിലേക്ക് ചേർത്ത് പറഞ്ഞത് ചെറിയൊരു ബന്ധം സൂചിപ്പിക്കാനാണ്, 'അഹ്‌സാബ് യുദ്ധദിനം' (يوم الأحزاب), 'വിജയദിനം' (يوم الفتح) എന്നിങ്ങനെയുള്ള സംഭവങ്ങൾ നടന്ന സമയങ്ങളിലേക്ക് മറ്റു കാലങ്ങളെ ചേർത്ത് പറയുന്നതുപോലെ. ഈ ദിവസത്തെ പ്രത്യേകം എടുത്തുപറഞ്ഞത് ഒന്നുകിൽ അതിന്റെ മഹത്വവും ഭീകരതയും വർദ്ധിപ്പിക്കാനാണ്, അല്ലെങ്കിൽ അതിൽ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ അല്ലാഹുവിന്റെ ഏകത്വവും, അന്ന് ഉടമകൾക്കും ഉടമസ്ഥതയിലുള്ളവയ്ക്കും (അൽ-മുല്ലാക് വൽ-അംലാക്) ഇടയിലുള്ള ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെടുമെന്നും വ്യക്തമാക്കാനാണ്. ആ ദിവസത്തിൽ അല്ലാഹു അല്ലാതെ ഒരു ഉടമയോ, ദാതാവോ, പ്രതിഫലം നൽകുന്നവനോ ഉണ്ടാകില്ല. 'ഉടമസ്ഥത' (الملك) എന്നതിന്റെയും 'രാജത്വം' (الملك) എന്നതിന്റെയും അടിസ്ഥാനം ബന്ധിപ്പിക്കൽ, മുറുക്കൽ, ശക്തി എന്നിവയാണ്. യഥാർത്ഥത്തിൽ, അല്ലാഹുവിനാണ് പൂർണ്ണമായ ശക്തിയും (അൽ-ഖുവ്വത്തുൽ കാമില), നടപ്പിലാക്കുന്ന അധികാരവും (അൽ-വിലായത്തുന്നാഫിദ), നിലവിലുള്ള ഭരണവും (അൽ-ഹുക്മുൽ ജാരി), നടപ്പിലാക്കിയ വ്യവഹാരവും (അത്തസ്വറുഫുൽ മാളി) ഉള്ളത്. അടിമകൾക്ക് ഇത് ആലങ്കാരികമാണ്, കാരണം അവരുടെ ഉടമസ്ഥതയ്ക്ക് തുടക്കവും ഒടുക്കവുമുണ്ട്. അത് ചില കാര്യങ്ങളിൽ മാത്രമാണ്, എല്ലാറ്റിലുമല്ല. ശരീരത്തിലാണ്, ഗുണങ്ങളിലല്ല. സ്വന്തം ആത്മാവിലാണ്, അന്യന്റെ ആത്മാവിലല്ല. ബാഹ്യമായതിലാണ്, ആന്തരികമായതിലല്ല. ജീവനുള്ളതിലാണ്, മരിച്ചതിലല്ല. എന്നാൽ യഥാർത്ഥ ആരാധ്യനായ അല്ലാഹുവിന്റെ കാര്യം ഇതിൽ നിന്ന് വ്യത്യസ്തമാണ്, കാരണം അവന്റെ ഉടമസ്ഥതയ്ക്ക് നാശമില്ല, അവന്റെ രാജത്വത്തിന് കൈമാറ്റവുമില്ല.
'മാലിക്' (مالك) എന്ന് അലിഫ് ചേർത്ത് ഓതുന്നതിന് 'മലിക്' (ملك) എന്ന് അലിഫ് ഇല്ലാതെ ഓതുന്നതിനേക്കാൾ കൂടുതൽ പ്രതിഫലമുണ്ട്, കാരണം അതിൽ ഒരു അക്ഷരം കൂടുതലുണ്ട്. അബൂ അബ്ദില്ലാഹ് മുഹമ്മദ് ഇബ്നു ശുജാഅ് അസ്സൽജി (റഹിമഹുള്ളാഹ്) പറയുന്നു: 'മാലിക്' എന്ന് ഓതുന്നതായിരുന്നു എന്റെ പതിവ്. അപ്പോൾ ചില സാഹിത്യകാരന്മാരിൽ നിന്ന് 'മലിക്' (ملك) ആണ് കൂടുതൽ അർത്ഥവത്തായത് എന്ന് ഞാൻ കേട്ടു. അങ്ങനെ ഞാൻ എന്റെ പതിവ് ഉപേക്ഷിച്ച് 'മലിക്' എന്ന് ഓതി. അപ്പോൾ ഞാൻ സ്വപ്നത്തിൽ ഒരു പറയുന്നവനെ കണ്ടു, അവൻ ചോദിച്ചു: ""എന്തുകൊണ്ടാണ് നീ നിന്റെ നന്മകളിൽ നിന്ന് പത്ത് കുറച്ചത്? നബി (സല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞത് നീ കേട്ടിട്ടില്ലേ: 'ആരെങ്കിലും ഖുർആൻ ഓതിയാൽ, ഓരോ അക്ഷരത്തിനും പത്ത് നന്മകൾ അവന് രേഖപ്പെടുത്തപ്പെടും, അവനിൽ നിന്ന് പത്ത് തിന്മകൾ മായ്ക്കപ്പെടും, അവന് പത്ത് പദവികൾ ഉയർത്തപ്പെടുകയും ചെയ്യും.'"" ഞാൻ ഉണർന്നു, എന്റെ പതിവ് ഉപേക്ഷിച്ചില്ല. പിന്നീട് രണ്ടാമതും ഞാൻ സ്വപ്നത്തിൽ കണ്ടു, എന്നോട് ചോദിച്ചു: ""എന്തുകൊണ്ടാണ് നീ ഈ പതിവ് ഉപേക്ഷിക്കാത്തത്? നബി (സല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞത് നീ കേട്ടിട്ടില്ലേ: 'ഖുർആൻ മഹത്വമുള്ളതായും ഗംഭീരമായും ഓതുക' (اقرأوا القرآن فخما مفخما), അതായത്, മഹത്വമുള്ളതും ആദരണീയമായതും."" അപ്പോൾ ഞാൻ ഖുത്വ്റുബിന്റെ അടുത്ത് ചെന്നു, അദ്ദേഹം ഭാഷയിൽ ഒരു ഇമാമായിരുന്നു. ഞാൻ അദ്ദേഹത്തോട് 'മാലിക്' (المالك) എന്നതിനും 'മലിക്' (الملك) എന്നതിനും ഇടയിലുള്ള വ്യത്യാസം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ""അവ രണ്ടിനുമിടയിൽ വലിയ വ്യത്യാസമുണ്ട്. 'മാലിക്' (المالك) എന്നാൽ ദുനിയാവിൽ ഒരു വസ്തുവിന്റെ ഉടമസ്ഥനായവനാണ്. എന്നാൽ 'മലിക്' (الملك) എന്നാൽ രാജാക്കന്മാരെ ഉടമപ്പെടുത്തുന്നവനാണ്."" തഫ്സീറുൽ ഇർഷാദിൽ പറയുന്നു: ""രണ്ട് ഹറമുകളിലെയും (മക്കയും മദീനയും) ആളുകൾ 'മലിക്' (ملك) എന്ന് ഓതി. അത് സർവ്വാധിപതിയായ സുൽത്താനെയും, പ്രകടമായ ആധിപത്യത്തെയും, പൂർണ്ണമായ വിജയത്തെയും, പൊതുവായ കാര്യങ്ങളിൽ കൽപ്പനകളിലൂടെയും നിരോധനങ്ങളിലൂടെയും പൂർണ്ണമായി ഇടപെടാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. പ്രതിഫലദിനത്തിലേക്ക് ചേർത്ത് പറയുമ്പോൾ ഇത് കൂടുതൽ അനുയോജ്യമാണ്."" (ഇവിടെ ഉദ്ധരണി അവസാനിച്ചു). ഓരോന്നിനും മുൻഗണന നൽകാനുള്ള കാരണങ്ങൾ തഫ്സീറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അവിടെ നോക്കാവുന്നതാണ്. അഞ്ച് വിശേഷണങ്ങൾ (അല്ലാഹു, റബ്ബ്, റഹ്‌മാൻ, റഹീം, മാലിക്) നിരത്തിയതിന്റെ യുക്തി ഇപ്രകാരമാണ്: ""ഞാൻ നിന്നെ സൃഷ്ടിച്ചു, അതിനാൽ ഞാൻ ഇലാഹാണ് (ദൈവം). പിന്നീട് അനുഗ്രഹങ്ങൾ നൽകി നിന്നെ പരിപാലിച്ചു, അതിനാൽ ഞാൻ റബ്ബാണ് (രക്ഷിതാവ്). പിന്നീട് നീ എന്നോട് അനുസരണക്കേട് കാണിച്ചു, അപ്പോൾ ഞാൻ നിന്റെ തെറ്റുകൾ മറച്ചുവെച്ചു, അതിനാൽ ഞാൻ റഹ്‌മാനാണ് (പരമകാരുണികൻ). പിന്നീട് നീ പശ്ചാത്തപിച്ചു, അപ്പോൾ ഞാൻ പൊറുത്തുതന്നു, അതിനാൽ ഞാൻ റഹീമാണ് (കരുണാനിധി)."""
തീർച്ചയായും, കർമ്മഫലം ലഭിച്ചേ തീരൂ. അല്ലാഹു തന്നെയല്ലോ പ്രതിഫലദിവസത്തിന്റെ ഉടമസ്ഥൻ (മാലികി യൗമിദ്ദീൻ). 'തഅ്‌വീലാത്തു നജ്മിയ്യ'യിൽ ഇതിനെക്കുറിച്ച് മനോഹരമായ ഒരു സൂചനയുണ്ട്. 'ദീൻ' എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് ഇസ്‌ലാം തന്നെയാണ്. 'അല്ലാഹുവിന്റെ അടുക്കൽ ദീൻ ഇസ്‌ലാം മാത്രമാകുന്നു' എന്ന ഖുർആനിക വചനം ഇതിന് തെളിവാണ്. ഇസ്‌ലാം രണ്ട് വിധത്തിലുണ്ട്; ബാഹ്യമായ ഇസ്‌ലാമും ആന്തരികമായ ഇസ്‌ലാമും. നാവുകൊണ്ട് ഏറ്റുപറയുകയും അവയവങ്ങൾ കൊണ്ട് കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് ബാഹ്യമായ ഇസ്‌ലാം. ഇതൊരു ഭൗതികമായ (ജസദാനി) അവസ്ഥയാണ്. ഭൗതികത ഇരുളടഞ്ഞതാണ്, രാത്രിയെ ഇരുട്ടുകൊണ്ട് വിശേഷിപ്പിക്കുന്നത് പോലെയാണിത്. എന്നാൽ ആന്തരികമായ ഇസ്‌ലാം എന്നത് അല്ലാഹുവിന്റെ പ്രകാശം കൊണ്ട് ഹൃദയവും നെഞ്ചും വികസിക്കുന്ന അവസ്ഥയാണ്. ഇതൊരു ആത്മീയമായ (റൂഹാനി) അവസ്ഥയാണ്, അത് പ്രകാശപൂരിതവുമാണ്. പകലിനെ പ്രകാശമായി കണക്കാക്കുന്നതുപോലെയാണിത്. ഭൗതികമായ ഇസ്‌ലാം അല്ലാഹുവിന്റെ കൽപ്പനകൾക്ക് ശരീരം കീഴ്പ്പെടണമെന്ന് ആവശ്യപ്പെടുന്നു. ആത്മീയമായ ഇസ്‌ലാമാകട്ടെ, അല്ലാഹുവിന്റെ അനാദിയായ വിധിനിർണ്ണയങ്ങൾക്കും തീരുമാനങ്ങൾക്കും മുന്നിൽ ഹൃദയവും ആത്മാവും പൂർണ്ണമായി സമർപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ആത്മീയതയുടെ ഔന്നത്യത്തിൽ എത്താതെ ഭൗതികമായ ഇസ്‌ലാമിൽ മാത്രം തങ്ങിനിൽക്കുന്നവൻ, 'ദീൻ' എന്ന രാത്രിയുടെ യാത്രയിൽ വഴിതെറ്റി അലയുന്നവനാണ്. ഇബ്‌റാഹീം നബി (അലൈഹിസ്സലാം) രാത്രിയിൽ നക്ഷത്രത്തെ കണ്ട് 'ഇതാണോ എന്റെ റബ്ബ്?' എന്ന് ചോദിച്ചതുപോലെ, അവൻ പലതിനെയും ദൈവമായി തെറ്റിദ്ധരിക്കുന്നു. എന്നാൽ ആരുടെ ഹൃദയത്തിൽ സൗഭാഗ്യത്തിന്റെ പ്രഭാതം ഉദിക്കുകയും, തന്റെ നഫ്‌സിന്റെ (അഹംഭാവത്തിന്റെ) മലകൾക്ക് പിന്നിൽ നിന്ന് ആത്മീയ ഇസ്‌ലാമിന്റെ സൂര്യൻ ഉദിച്ചുയരുകയും ചെയ്യുന്നുവോ, അവൻ തന്റെ റബ്ബിൽ നിന്നുള്ള പ്രകാശത്തിലാണ്. അവൻ 'അസ്ബഹ്‌നാ വ അസ്ബഹൽ മുൽക്കു ലില്ലാഹ്' (ഞങ്ങളും പ്രപഞ്ചവും അല്ലാഹുവിനായി പുലർന്നു) എന്ന് ഹൃദയം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു അല്ലാതെ മറ്റൊരു ഉടമസ്ഥനില്ലെന്ന് അവൻ ദൃഢബോധ്യത്തോടെ (ഹഖുൽ യഖീൻ) കാണുന്നു. അപ്പോൾ അവന് സത്യം വെളിപ്പെടുകയും, അവൻ അല്ലാഹുവുമായി സംവദിക്കുകയും ചെയ്യുന്നു: 'നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു'. ഭരണാധികാരിയോടുള്ള ധിക്കാരം ഒരു നാടിന്റെ നാശത്തിന് കാരണമാകുമെങ്കിൽ, രാജാധിരാജാവായ അല്ലാഹുവിനോടുള്ള ധിക്കാരം എത്ര വലിയ വിപത്തായിരിക്കും! അല്ലാഹു പറയുന്നു: 'ആകാശങ്ങൾ പോലും പൊട്ടിപ്പിളരാൻ തക്കവണ്ണമുള്ള കാര്യമാണത്'. ഭരണാധികാരികൾ നീതി പുലർത്തുകയും പ്രജകൾ അവരെ അനുസരിക്കുകയും ചെയ്യുമ്പോഴാണ് ലോകത്ത് നന്മകൾ ക്രമപ്പെടുന്നത്. അല്ലാഹുവിന്റെ നീതിയുടെ പൂർണ്ണതയാണ് 'മാലികി യൗമിദ്ദീൻ' എന്നതിലൂടെ വ്യക്തമാകുന്നത്. അന്ത്യദിനത്തിൽ നീതിയുടെ തുലാസ് സ്ഥാപിക്കപ്പെടുമ്പോൾ ഒരാളോടും അനീതി കാണിക്കപ്പെടില്ല. അന്യായമായി ഭരിക്കുന്ന ഭരണാധികാരിയെക്കുറിച്ച് നബി (സല്ലല്ലാഹു അലൈഹിവസല്ലം) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: 'അന്ത്യദിനത്തിൽ ഭരണാധികാരിയെ നരകത്തിന്റെ പാലത്തിന് മുകളിൽ കൊണ്ടുവരും. അപ്പോൾ ആ പാലം വിറയ്ക്കും. അവൻ അല്ലാഹുവിനെ അനുസരിച്ചവനായിരുന്നെങ്കിൽ സുരക്ഷിതനായി കടന്നുപോകും, അല്ലാത്തപക്ഷം അവൻ നരകത്തിലേക്ക് വീഴും'.
വിഖ്യാത സൂഫിവര്യനായ സഅ്ദി (ഖദ്ദസള്ളാഹു സിർറഹുൽ അസീസ്) അരുളുന്നു: 'ലോകത്ത് നീ ഒരിക്കലും അഹങ്കാരവും അധികാരപ്രമത്തതയും കാണിക്കരുത്; കാരണം, ഈ ലോകം ഒരേ അവസ്ഥയിൽ നിലനിൽക്കുന്ന ഒന്നല്ല. അക്രമിയായ ഭരണാധികാരിക്ക് ഒടുവിൽ വന്നുചേരുന്നത് ദുരിതപൂർണ്ണമായ അന്ത്യമായിരിക്കും; കാലം ആരെയും വെറുതെ വിടുന്നില്ല.' ഈ വരികൾ ഓർമ്മിപ്പിക്കുന്നത് നഫ്സ് (നഫ്സ് - ആത്മാവിന്റെ ദുഷ്പ്രവണതകൾ) എന്ന ശത്രുവിനെ നിയന്ത്രിച്ച്, തഖ്‌വ (തഖ്‌വ - അല്ലാഹുവിനെക്കുറിച്ചുള്ള സൂക്ഷ്മത) കൈവരിച്ചുകൊണ്ട് ജീവിക്കേണ്ടതിന്റെ അനിവാര്യതയാണ്. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും അല്ലാഹുവിന്റെ വിധിക്ക് കീഴടങ്ങുമ്പോൾ, മനുഷ്യൻ മാത്രം എന്തിനാണ് അഹങ്കരിക്കുന്നത്? അല്ലാഹു സുബ്ഹാനഹു വതആല തന്റെ വചനങ്ങളെ ആരംഭിച്ചത് ഒരു ആരിഫിന്റെ (അല്ലാഹുവിനെ അറിഞ്ഞവൻ) അവസ്ഥാവിശേഷങ്ങളായ ദിക്റ്, ചിന്ത, അല്ലാഹുവിന്റെ നാമങ്ങളെക്കുറിച്ചുള്ള ധ്യാനം, അവന്റെ അനുഗ്രഹങ്ങളെക്കുറിച്ചുള്ള വീക്ഷണം, അവന്റെ സൃഷ്ടിപ്പുകളിലൂടെ അവന്റെ മഹത്വത്തെയും അധികാരത്തെയും തിരിച്ചറിയൽ എന്നിവയിലൂടെയാണ്. പിന്നീട്, ആ യാത്രയുടെ അന്തിമ ലക്ഷ്യത്തെക്കുറിച്ച് അവൻ സൂചിപ്പിക്കുന്നു. അതായത്, അല്ലാഹുവിലേക്കുള്ള പ്രവേശനത്തിന്റെ ആഴക്കടലിൽ മുങ്ങി, സാക്ഷാത്കാരത്തിന്റെ (മുശാഹദ) ആളുകളായി മാറുകയും, അവനെ നേരിട്ട് കാണുകയും മുഖാമുഖം സംവദിക്കുകയും ചെയ്യുന്ന അവസ്ഥയാണത്. അല്ലാഹുവേ, കേവലം കേട്ടറിഞ്ഞവരല്ല, മറിച്ച് നേരിട്ട് ദർശിച്ചവരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ. ഇവിടെ മറ്റൊരു സൂചനയുമുണ്ട്; ഒരു ആരാധകൻ തന്റെ ആരാധനയിലേക്ക് നോക്കുമ്പോൾ, അത് തന്നിൽ നിന്ന് ഉണ്ടായ ഒരു കർമ്മം എന്ന നിലയിലല്ല, മറിച്ച് താനും സത്യനായ അല്ലാഹുവും തമ്മിലുള്ള ഉന്നതമായ ഒരു ബന്ധം എന്ന നിലയിലായിരിക്കണം അതിനെ കാണേണ്ടത്. ഒരു ആരിഫ് അല്ലാഹുവിന്റെ വിശുദ്ധ സന്നിധിയിൽ പൂർണ്ണമായി ലയിക്കുകയും, തന്നെത്തന്നെ മറന്ന് അവനിൽ മാത്രം മുഴുകുകയും ചെയ്യുമ്പോഴാണ് അവന്റെ പ്രവേശനം പൂർണ്ണമാകുന്നത്. തന്റെ പ്രിയപ്പെട്ടവനോട് (മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം) 'നീ ദുഃഖിക്കേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്ന് പറഞ്ഞതിനെ, തന്റെ സംസാരശേഷി ലഭിച്ച മൂസാ നബി അലൈഹിസ്സലാമിനോട് 'എന്റെ നാഥൻ എന്നോടൊപ്പമുണ്ട്' എന്ന് പറഞ്ഞതിനേക്കാൾ ഉന്നതമായി കാണാൻ കാരണം ഇതാണ്. 'ഇയ്യാക്ക' (നിന്നെ മാത്രം) എന്ന് ആദ്യം കൊണ്ടുവന്നത് അല്ലാഹുവിനോടുള്ള പ്രത്യേകതയെ സൂചിപ്പിക്കാനാണ്. ആരാധന എന്നാൽ അങ്ങേയറ്റത്തെ വിനയവും താഴ്മയുമാണ്. ഇബ്നു അബ്ബാസ് റളിയള്ളാഹു അൻഹുവിൽ നിന്ന് നിവേദനം: ജിബ്‌രീൽ അലൈഹിസ്സലാം നബി സല്ലല്ലാഹു അലൈഹിവസല്ലമയോട് പറഞ്ഞു: 'മുഹമ്മദ് നബിയേ, ഇയ്യാക്ക നഅ്ബുദു എന്ന് പറയുക'. അതായത്, നിന്നെയല്ലാതെ മറ്റാരെയും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്ന്. 'നഅ്ബുദു' എന്നതിലെ 'നൂൻ' (ഞങ്ങൾ) എന്ന അക്ഷരം പ്രാർത്ഥിക്കുന്നവനെയും അവനോടൊപ്പമുള്ള മലക്കുകളെയും ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുത്തവരെയും സൂചിപ്പിക്കുന്നു. തന്റെ ആരാധനയെ മറ്റുള്ളവരുടെ ആരാധനയിൽ ചേർത്തുനിർത്തി, അവരുടെ ബർക്കത്ത് കൊണ്ട് തന്റെ പ്രാർത്ഥനയും സ്വീകരിക്കപ്പെടാൻ വേണ്ടിയാണിത്. ശൈഖുൽ അക്ബർ (ഖദ്ദസല്ലാഹു സിർറഹുൽ അസ്ഹർ) പറയുന്നു: ഒരു അടിമ 'നൂൻ' ഉപയോഗിച്ച് തന്നെത്തന്നെ സൂചിപ്പിക്കുമ്പോൾ അത് അഹങ്കാരമല്ല, മറിച്ച് അവന്റെ ഹൃദയത്തിൽ തൗഹീദിന്റെ പ്രഭാവം നിറഞ്ഞുനിൽക്കുന്നതുകൊണ്ടാണ്. മനുഷ്യന്റെ ഓരോ അവയവവും അല്ലാഹുവിനെ ആരാധിക്കാൻ ബാധ്യസ്ഥമാണ്. ഈ കൂട്ടായ്മയെ മുൻനിർത്തിയാണ് അടിമ 'ഞങ്ങൾ നമസ്കരിക്കുന്നു, ഞങ്ങൾ സുജൂദ് ചെയ്യുന്നു' എന്ന് പറയുന്നത്.
സകല അവസ്ഥകളിലും മനുഷ്യന്റെ നന്മകൾ അല്ലാഹുവിനെക്കൊണ്ടല്ലാതെ പൂർണ്ണമാവുകയില്ല. അതിനാൽ, അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല. 'നഅ്ബുദു' (ഞങ്ങൾ ആരാധിക്കുന്നു) എന്ന വചനത്തിന് ആരാധന (ഇബാദത്ത്), അടിമത്തം (ഉബൂദിയ്യത്ത്) എന്നിങ്ങനെ രണ്ട് അർത്ഥതലങ്ങളുണ്ട്. ആരാധന എന്നത് അല്ലാഹുവിനോടുള്ള ഭക്തിയാണ്; അടിമത്തം എന്നത് അവന്റെ ദാസനായി ജീവിക്കലാണ്. അശ്രദ്ധയില്ലാത്ത നമസ്കാരവും, പരദൂഷണമില്ലാത്ത നോമ്പും, ഔദാര്യം ഭാവിക്കാത്ത ദാനധർമ്മങ്ങളും, പ്രകടനപരതയില്ലാത്ത ഹജ്ജും, കീർത്തി ആഗ്രഹിക്കാത്ത കർമ്മങ്ങളും, ഉപദ്രവമില്ലാത്ത വിമോചനവും, മടുപ്പില്ലാത്ത ദിക്റും, ദോഷങ്ങളില്ലാത്ത സകല സൽക്കർമ്മങ്ങളും ആരാധനയുടെ ഭാഗമാണ്. അതേസമയം, തർക്കമില്ലാത്ത സംതൃപ്തിയും, പരാതിയില്ലാത്ത ക്ഷമയും, സംശയമില്ലാത്ത ദൃഢവിശ്വാസവും (യഖീൻ), മറവില്ലാത്ത സാക്ഷ്യവും, മടക്കമില്ലാത്ത സമർപ്പണവും, മുറിയാത്ത ബന്ധവും അടിമത്തത്തിന്റെ അടയാളങ്ങളാണ്. ഇമാം ഗസ്സാലി (റ) തന്റെ 'അൽ-അർബഈൻ' എന്ന ഗ്രന്ഥത്തിൽ വിവരിച്ചതുപോലെ, വിശ്വാസപരമായ പത്ത് കാര്യങ്ങളും ആരാധനാപരമായ പത്ത് കാര്യങ്ങളുമുണ്ട്. അല്ലാഹുവിന്റെ അനാദിയും അനന്തവുമായ അസ്തിത്വമാണ് വിശ്വാസത്തിന്റെ അടിസ്ഥാനം. അവൻ ആദിയും അന്ത്യവുമാണ്; തന്റെ അസ്തിത്വം കൊണ്ട് ആദിയും, ഗുണവിശേഷങ്ങൾ കൊണ്ട് അന്ത്യവുമാണ്. അവൻ പ്രത്യക്ഷനും പരോക്ഷനുമാണ്; സൃഷ്ടിജാലങ്ങളുടെ സാക്ഷ്യം കൊണ്ട് പ്രത്യക്ഷനും, അദൃശ്യമായ അറിവുകൾ കൊണ്ട് പരോക്ഷനുമാണ്. അവന്റെ പൂർണ്ണതയ്ക്ക് ചേരാത്ത എല്ലാ കുറവുകളിൽ നിന്നും അവൻ പരിശുദ്ധനാണ്. ഇരുളടഞ്ഞ രാത്രിയിൽ കറുത്ത പാറപ്പുറത്ത് ഇഴയുന്ന ഉറുമ്പിന്റെ ചലനം പോലും അറിയുന്ന സർവ്വവ്യാപിയായ അറിവും, പ്രപഞ്ചത്തിലെ സകല ചലനങ്ങളും നിയന്ത്രിക്കുന്ന അവന്റെ ഇച്ഛാശക്തിയും അനിഷേധ്യമാണ്. അവന്റെ കേൾവിയും കാഴ്ചയും സൃഷ്ടികളുടെ അവയവങ്ങളെ ആശ്രയിച്ചല്ല. അവന്റെ വചനം സൃഷ്ടികളുടെ ശബ്ദത്തെപ്പോലെയല്ല, അത് അനാദിയായ അല്ലാഹുവിന്റെ ഗുണവിശേഷമാണ്. അല്ലാഹുവിന്റെ നീതിയിൽ അധിഷ്ഠിതമാണ് അവന്റെ പ്രവൃത്തികൾ; അവനിൽ നിന്ന് അക്രമം സംഭവിക്കുക അസാധ്യമാണ്. പത്താമതായി, പ്രവാചകത്വവും അതിനോടനുബന്ധിച്ചുള്ള വേദഗ്രന്ഥങ്ങളും മലക്കുകളും വിശ്വസിക്കണം. ആരാധനകളിൽ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ഖുർആൻ പാരായണം, നിരന്തരമായ ദിക്റ്, ഹലാലായ ഉപജീവനം, മുസ്ലിംകളുടെ അവകാശങ്ങൾ നിറവേറ്റൽ, നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും, സുന്നത്ത് പിന്തുടരൽ എന്നിവ ഉൾപ്പെടുന്നു. സുന്നത്ത് പിന്തുടരുക എന്നത് സൗഭാഗ്യത്തിന്റെ താക്കോലും അല്ലാഹുവിന്റെ സ്നേഹത്തിന്റെ അടയാളവുമാണ്. മൗലാന ജാമി (റ) പാടിയതുപോലെ: 'അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയുടെ മേൽ സലാം. വിജയവും സൗഭാഗ്യവും അങ്ങയുടെ പക്കലാണ്. അങ്ങയുടെ സുന്നത്തിന്റെ പാതയിൽ നിന്ന് ഞാൻ വ്യതിചലിച്ചുവെങ്കിൽ, ഞാൻ അങ്ങയുടെ സമുദായത്തിലെ പാപികളിൽ പെട്ടവനാണ്. പാപഭാരത്താൽ ഞാൻ തകർന്നുപോയിരിക്കുന്നു.' അല്ലാഹുവിലേക്ക് തിരിയുന്ന അടിയാന്മാരുടെ പദവികളെക്കുറിച്ച് വിവരിക്കുമ്പോൾ ഇപ്രകാരം കാണാം: ഒരു മനുഷ്യൻ നന്മ പ്രവർത്തിക്കുമ്പോൾ, ആ കർമ്മത്തിലൂടെ അല്ലാഹു അല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യമാക്കുന്നുവെങ്കിൽ, അവൻ സ്വതന്ത്രരായവരുടെ (അഹ്‌റാർ) ഗണത്തിൽ പെടുന്നു, അടിയാന്മാരുടെ (അബ്ദ്) ഗണത്തിലല്ല. എന്നാൽ, പ്രത്യേകമായൊരു ലക്ഷ്യവുമില്ലാതെ, അതൊരു നന്മയായതുകൊണ്ടോ അല്ലെങ്കിൽ അല്ലാഹുവിന്റെ കൽപ്പനയായതുകൊണ്ടോ മാത്രം ഒരുവൻ പ്രവർത്തിക്കുന്നുവെങ്കിൽ, അവൻ യഥാർത്ഥ പുരുഷനാണ് (റജുൽ). എന്നാൽ, തന്റെ കർമ്മത്തിൽ സത്യമായ അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ലക്ഷ്യമാക്കാത്ത അവസ്ഥയിലേക്ക് അവൻ ഉയരുകയാണെങ്കിൽ, അവൻ പുരുഷത്വത്തിൽ പൂർണ്ണത കൈവരിച്ചവനായി. ഇനി, 'നവാഫിലുകൾ' വഴി അല്ലാഹുവിലേക്ക് അടുക്കുന്നതിനെക്കുറിച്ച് വന്നിട്ടുള്ളതുപോലെ, അല്ലാഹുവിന്റെ കൽപ്പനയല്ലാതെ മറ്റൊന്നും പ്രവർത്തിക്കാത്ത അവസ്ഥയിലേക്ക് അവൻ എത്തുകയാണെങ്കിൽ, അവൻ ജ്ഞാനത്തിലും പുരുഷത്വത്തിലും പൂർണ്ണത പ്രാപിച്ചവനായി. ഇതിനോടൊപ്പം, തന്റെ കർമ്മങ്ങളിൽ അല്ലാഹുവിന്റെ സാന്നിധ്യം എപ്പോഴും അനുഭവിക്കുകയും, തന്റെ കർമ്മങ്ങളെ സ്വന്തം അസ്തിത്വത്തിൽ നിന്നല്ല, മറിച്ച് അല്ലാഹുവിന്റെ ദൃഷ്ടിയിൽ നിന്ന് മാത്രം നോക്കിക്കാണുകയും ചെയ്യുന്ന അവസ്ഥയിലേക്ക് അവൻ ഉയരുകയാണെങ്കിൽ, അവനാണ് അല്ലാഹുവിനാൽ തെരഞ്ഞെടുക്കപ്പെട്ടവനും തന്റെ കർമ്മങ്ങളെ അല്ലാഹുവിനായി മാത്രം സമർപ്പിച്ചവനുമായ 'അബ്ദുൽ മുഖ്ലിസ്' (ആത്മാർത്ഥതയുള്ള അടിയാൻ).
ഈ ഉന്നത പദവികളുടെയും അതിനു മുൻപുള്ളവയുടെയും പ്രഭാവം ഒരാളിൽ പ്രകടമായാൽ, അദ്ദേഹം ഒന്നിനോടും ബന്ധിക്കപ്പെടാത്തവനായിത്തീരുന്നു. ഓരോ അവസ്ഥയിലും അല്ലാഹുവിന്റെ ഏകത്വത്തെ (അഹദിയ്യത്ത്) ദർശിക്കുന്ന ആത്മീയ ഉണർവ് അദ്ദേഹത്തിൽ സജീവമായിരിക്കും. ഒരു പ്രത്യേക അവസ്ഥയിൽ മാത്രം തങ്ങിനിൽക്കാതെ, വിശാലമായ ആത്മീയ തലങ്ങളിൽ വിഹരിക്കുന്ന അദ്ദേഹം, തനിക്ക് ലഭിക്കുന്ന ഓരോ ജ്ഞാനത്തെയും കൃത്യമായി തിരിച്ചറിയുന്നു. ഇത്തരമൊരു അവസ്ഥയിൽ നഫ്‌സ് (നഫ്‌സ്) എന്ന അഹംബോധത്തിന്റെ മറ നീങ്ങുമ്പോൾ, അടിമ തന്റെ യഥാർത്ഥ ഉടമസ്ഥനെ ദർശിക്കുന്നു. അബൂ യസീദ് (റളിയള്ളാഹു അൻഹു) ചോദിച്ചപ്പോൾ അല്ലാഹു നൽകിയ മറുപടി പോലെ: 'നിന്റെ നഫ്‌സിനെ ഉപേക്ഷിച്ചു വരിക'. നഫ്‌സിന് നാല് അവസ്ഥകളുണ്ട്; അമ്മാറ, ലവ്വാമ, മുൽഹിമ, മുത്മഇന്ന. അല്ലാഹുവിന്റെ നാല് വിശേഷണങ്ങളായ ഇലാഹിയ്യത്ത്, റുബൂബിയ്യത്ത്, റഹ്മാനിയ്യത്ത്, റഹീമിയ്യത്ത് എന്നിവയിലൂടെ ഈ മറകൾ നീങ്ങി, സത്യത്തിന്റെ പ്രകാശം ഉദയം ചെയ്യുമ്പോൾ അടിമ പൂർണ്ണമായും അല്ലാഹുവിന്റെ അടിമയായി മാറുന്നു. അപ്പോൾ അല്ലാഹു തന്റെ കാരുണ്യത്താൽ 'നിങ്ങൾ എന്നെ ഓർക്കുക, ഞാൻ നിങ്ങളെയും ഓർക്കാം' എന്ന വാഗ്ദാനം നിറവേറ്റുന്നു. നഫ്‌സ് അതിന്റെ ഇച്ഛകളെ ആരാധിക്കുമ്പോൾ, ഖൽബ് സ്വർഗ്ഗത്തെയും, റൂഹ് അല്ലാഹുവിന്റെ സാമീപ്യത്തെയും, സിർറ് അല്ലാഹുവിനെത്തന്നെയും ആരാധിക്കുന്നു. നമസ്കാരം അല്ലാഹുവും അടിമയും തമ്മിലുള്ള ഒരു ഉടമ്പടിയാണ്. അടിമ സ്തുതികളിലൂടെ അല്ലാഹുവിലേക്ക് അടുക്കുമ്പോൾ, അല്ലാഹു തന്റെ ഔദാര്യം കൊണ്ട് അടിമയെ അന്യമായ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കുന്നു. അങ്ങനെ നഫ്‌സും ഖൽബും റൂഹും സിർറും അല്ലാഹുവിന്റെ പ്രകാശത്താൽ നിറയുന്നു. അപ്പോൾ അവർ ഏകസ്വരത്തിൽ പറയുന്നു: 'നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു'. സഹായം തേടുക എന്നത് അല്ലാഹുവിന്റെ ഔദാര്യത്തെ മുൻനിർത്തി, നമ്മുടെ ആരാധനകൾക്കും ജീവിതത്തിലെ പ്രതിസന്ധികൾക്കും അവനിൽ നിന്ന് കരുത്ത് ചോദിക്കലാണ്.
അല്ലാഹുവിനോടുള്ള പ്രാർത്ഥനയിലേക്ക് (إياك نعبد) ചേർത്തുകൊണ്ട് 'നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു' എന്ന് പറഞ്ഞപ്പോൾ, അത് ആരാധകനിൽ അഹങ്കാരം (عجب) ഉണ്ടാക്കിയേക്കാം എന്ന ഭയത്താൽ, ഉടനെ തന്നെ 'നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു' (إياك نستعين) എന്ന് കൂട്ടിച്ചേർത്തു. ഇത് അഹങ്കാരത്തെ ഇല്ലാതാക്കാനും ആത്മപ്രശംസയെ (نخوة) തുടച്ചുനീക്കാനും വേണ്ടിയാണ്. ഇവ രണ്ടും ചേരുമ്പോൾ അഭിമാനവും ദാരിദ്ര്യവും ഒത്തുചേരുന്നു. താൻ അല്ലാഹുവിനെ ആരാധിക്കുന്നവനാണ് എന്നതിൽ അഭിമാനവും, എന്നാൽ ആ ആരാധനയ്ക്ക് അവന്റെ സഹായവും തൗഫീഖും അനിവാര്യമാണ് എന്നതിൽ ദാരിദ്ര്യവും (അവനോടുള്ള ആശ്രയവും) പ്രകടമാകുന്നു. ഇത് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തെ ഉറപ്പിക്കുന്നു. അടിയാന്റെ കർമ്മവും (فعل) അല്ലാഹുവിന്റെ തൗഫീഖും ഒത്തുചേരുന്നു എന്നതിലൂടെ, കർമ്മം അടിയാന്റേതല്ല എന്ന് വാദിക്കുന്ന ജബ്രിയ്യ വിഭാഗത്തെയും, തൗഫീഖ് അല്ലാഹുവിന്റേതല്ല എന്ന് വാദിക്കുന്ന മുഅ്തസില വിഭാഗത്തെയും ഇത് ഖണ്ഡിക്കുന്നു. സൂഫിവര്യനായ സുഫ്‌യാനുസ്സൗരി റഹിമഹുള്ളാഹ് മഗ്‌രിബ് നമസ്‌കാരത്തിൽ ഈ ആയത്ത് ഓതിയപ്പോൾ ബോധരഹിതനായി വീണു. കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിനോട് സഹായം തേടിയിട്ടും, പിന്നീട് എന്തിനാണ് വൈദ്യന്മാരുടെയും ഭരണാധികാരികളുടെയും വാതിലുകളിൽ മുട്ടുന്നത് എന്ന് അല്ലാഹു ചോദിച്ചാലോ എന്ന ഭയമാണ് എന്നെ തളർത്തിയത്.' ഇബ്‌റാഹീം നബി അലൈഹിസ്സലാം നംറൂദിന്റെ അഗ്നിയിൽ എറിയപ്പെട്ടപ്പോൾ ജിബ്‌രീൽ അലൈഹിസ്സലാം സഹായം വാഗ്ദാനം ചെയ്തപ്പോൾ അദ്ദേഹം അത് നിരസിച്ചത്, 'എന്റെ അവസ്ഥയെക്കുറിച്ച് അല്ലാഹുവിന് അറിയാമല്ലോ, അത് മതി' എന്ന് പറഞ്ഞുകൊണ്ടാണ്. 'നേരായ പാതയിലേക്ക് ഞങ്ങളെ നയിക്കേണമേ' (اهْدِنَا الصِّراطَ الْمُسْتَقِيمَ) എന്നത് അല്ലാഹുവിനോട് സ്ഥിരത ചോദിക്കലാണ്. ഇബ്‌ലീസ്, ബർസീസ, ബൽഅം ബിൻ ബാഊറാ എന്നിവരെപ്പോലെ അവസാന നിമിഷം വഴിതെറ്റാതിരിക്കാൻ അമ്പിയാക്കളും ഔലിയാക്കളും എപ്പോഴും ഈ പ്രാർത്ഥന നടത്തിയിരുന്നു. മൗലാനാ ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പാടുന്നു: 'വിശ്വാസിയുടെ പ്രകാശം നരകത്തെ തണുപ്പിക്കുന്നു, നരകം അവനോട് പറയുന്നു: വേഗം കടന്നുപോകൂ, അല്ലാത്തപക്ഷം നിന്റെ പ്രകാശത്താൽ ഞാൻ അണഞ്ഞുപോകും.' ആരിഫീങ്ങൾ ഈ ആയത്ത് ഓതുമ്പോൾ, 'നിന്റെ വിശുദ്ധ പ്രകാശത്താൽ ഞങ്ങളെ നയിക്കേണമേ, അതുവഴി ഞങ്ങളുടെ ശരീരത്തിന്റെ ഇരുളുകൾ നീങ്ങി നിന്നെ ദർശിക്കാൻ ഞങ്ങൾക്ക് സാധിക്കട്ടെ' എന്നാണ് അർത്ഥമാക്കുന്നത്.
ഇസ്‌ലാം (الإسلام) എന്നത് സത്യമതമാണ്. ലക്ഷ്യസ്ഥാനത്തെത്താനുള്ള മാർഗ്ഗത്തെ ലക്ഷ്യമായിത്തന്നെ കാണുന്നതുപോലെയാണ് ആത്മീയമായ ലക്ഷ്യത്തെ ഭൗതികമായ ലക്ഷ്യമായി തെറ്റിദ്ധരിക്കുന്നത്. ദീനിനെ 'സിറാത്ത്' അഥവാ പാത എന്ന് വിളിക്കാൻ കാരണം, അല്ലാഹു സുബ്ഹാനഹു വതആല സ്ഥലകാലങ്ങൾക്ക് അതീതനാണെങ്കിലും, അവനെ തേടുന്ന അടിമയ്ക്ക് ദൂരങ്ങൾ താണ്ടേണ്ടിയും, പ്രതിസന്ധികളെ നേരിടേണ്ടിയും, ആത്മീയമായ ക്ലേശങ്ങൾ സഹിക്കേണ്ടിയും വരുന്നു എന്നതാണ്. അപ്പോൾ മാത്രമേ അവൻ ആത്മീയമായ സാമീപ്യം (موافاة) എന്ന ലക്ഷ്യത്തിലെത്തുകയുള്ളൂ. 'ഞങ്ങളെ നേർവഴിയിൽ നയിക്കേണമേ' (اهْدِنَا الصِّراطَ الْمُسْتَقِيمَ) എന്ന് പ്രാർത്ഥിക്കുമ്പോൾ, ഇതിനകം തന്നെ സന്മാർഗ്ഗത്തിലായ ഒരാൾ എന്തിനാണ് വീണ്ടും അത് ചോദിക്കുന്നത് എന്ന ചോദ്യമുയരാം. ഇതിന് പണ്ഡിതന്മാർ മൂന്ന് മറുപടികൾ നൽകുന്നു. ഒന്ന്: അല്ലാഹുവിനെ അറിഞ്ഞുകഴിഞ്ഞാലും, മനുഷ്യന്റെ വികാരങ്ങളും കോപവും ധനവിനിയോഗവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അതിരുകവിയാത്ത മധ്യമമാർഗ്ഗം (وسط) കണ്ടെത്താൻ നിരന്തരമായ മാർഗ്ഗദർശനം ആവശ്യമാണ്. രണ്ട്: അല്ലാഹുവിനെ തെളിവുകൾ കൊണ്ട് അറിഞ്ഞാലും, പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും അവന്റെ ഗുണവിശേഷങ്ങൾ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കൂടുതൽ ആഴത്തിൽ അറിയാൻ ഈ പ്രാർത്ഥന സഹായിക്കുന്നു. മൂന്ന്: അല്ലാഹു അല്ലാത്തവയിൽ നിന്ന് പൂർണ്ണമായി വിട്ടുമാറി അവനിലേക്ക് മാത്രം തിരിയുക എന്നതാണ് ഇതിന്റെ പൊരുൾ. ഇബ്രാഹിം അലൈഹിസ്സലാം തന്റെ മകനെ ബലിയറുക്കാൻ തയ്യാറായതും, ഇസ്മാഈൽ അലൈഹിസ്സലാം അതിന് വിധേയനായതും, യൂനുസ് അലൈഹിസ്സലാം കടലിലേക്ക് എറിയപ്പെട്ടതും, മൂസാ അലൈഹിസ്സലാം അറിവിന്റെ ഉന്നതിയിലെത്തിയിട്ടും വിനയത്തോടെ ശിഷ്യത്വം സ്വീകരിച്ചതും, യഹ്യായും സകരിയ്യ അലൈഹിസ്സലാമും സത്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചതും ഈ ഉന്നതമായ അവസ്ഥയുടെ ഉദാഹരണങ്ങളാണ്. എന്നാൽ, 'അവർക്ക് നീ അനുഗ്രഹം നൽകിയവരുടെ പാത' (صِراطَ الَّذِينَ أَنْعَمْتَ عَلَيْهِمْ) എന്ന് അല്ലാഹു പറഞ്ഞത്, പ്രവാചകന്മാരുടെയും ഔലിയാക്കളുടെയും പാതയിലേക്ക് നമ്മെ ആകർഷിക്കാനാണ്. സന്തുലിതാവസ്ഥ (استقامة) പാലിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അതുകൊണ്ടാണ് 'ഹൂദ് സൂറത്തും അതിന്റെ സഹോദരങ്ങളും എന്നെ നരച്ചവനാക്കി' എന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളിയത്. കാരണം, അതിൽ 'നീ കൽപ്പിക്കപ്പെട്ടതുപോലെ നേരെ നിലകൊള്ളുക' എന്ന നിർദ്ദേശമുണ്ട്. മനുഷ്യന്റെ പ്രകൃതിയിൽ തന്നെ അതിരുകവിഞ്ഞതും കുറഞ്ഞതുമായ പല സ്വഭാവങ്ങളുണ്ട്. ഇതിൽ മധ്യമമാർഗ്ഗം കണ്ടെത്തുക എന്നതാണ് ദീനിന്റെ കാതൽ. ഉദാഹരണത്തിന്, പിശുക്കിനും ധൂർത്തിനും ഇടയിലുള്ള മധ്യമമാർഗ്ഗം സ്വീകരിക്കാൻ അല്ലാഹു കൽപ്പിക്കുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലം തന്റെ അനുചരന്മാരോട് ആരാധനകളിൽ പോലും അമിതത്വം പാടില്ലെന്നും, ശരീരത്തിനും കുടുംബത്തിനും അതിഥികൾക്കും അവകാശങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രാർത്ഥനയിലും ഖുർആൻ പാരായണത്തിലും ശബ്ദം അമിതമായി ഉയർത്തുകയോ തീരെ താഴ്ത്തുകയോ ചെയ്യാതെ മധ്യമമാർഗ്ഗം സ്വീകരിക്കാൻ അവിടുന്ന് നിർദ്ദേശിച്ചു. ധീരത എന്നത് ഭീരുത്വത്തിനും അഹങ്കാരത്തിനും ഇടയിലുള്ള മധ്യമഗുണമാണ്. ഇപ്രകാരം ഇസ്‌ലാം എല്ലാ കാര്യങ്ങളിലും സന്തുലിതാവസ്ഥയുടെ അളവുകോൽ നിശ്ചയിച്ചിട്ടുണ്ട്. നേർവഴിയിൽ സഞ്ചരിക്കുന്നവർ പലതരക്കാരാണ്; വാക്കിലും പ്രവൃത്തിയിലും ഹൃദയത്തിലും നേർവഴിയിലുള്ളവരാണ് ഏറ്റവും ഉന്നതർ.
ഈ വചനത്തിന്റെ ഉദ്ദേശ്യം മറ്റുള്ളവരെ നേരായ പാതയിലേക്ക് (الصراط المستقيم) നയിക്കുക എന്നതാണ്. ചിലപ്പോൾ ഒരാൾക്ക് മറ്റുള്ളവരെ ഉപദേശിക്കാൻ സാധിക്കുമെങ്കിലും, ആ ഉപദേശത്തിന് അനുസൃതമായ അവസ്ഥയിൽ അയാൾ ആയിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന്, ഒരാൾ തന്റെ നമസ്കാരത്തെക്കുറിച്ച് പഠിക്കുകയും അത് ശരിയായി നിർവഹിക്കാൻ പ്രാപ്തനാവുകയും ചെയ്തു. പിന്നീട് അയാൾ മറ്റുള്ളവർക്ക് അത് പഠിപ്പിച്ചു കൊടുത്തു; അപ്പോൾ വാക്കിൽ അയാൾ നേരായ പാതയിലാണ്. നമസ്കാര സമയം ആയപ്പോൾ പഠിച്ചതനുസരിച്ച് ബാഹ്യമായ കർമ്മങ്ങൾ (أركان) പാലിച്ചുകൊണ്ട് അയാൾ നമസ്കരിച്ചു; അപ്പോൾ കർമ്മത്തിൽ അയാൾ നേരായ പാതയിലാണ്. നമസ്കാരത്തിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം ഹൃദയസാന്നിധ്യമാണെന്ന് മനസ്സിലാക്കി അയാൾ അത് കൈവരിച്ചു; അപ്പോൾ ഹൃദയത്തിൽ അയാൾ നേരായ പാതയിലാണ്. ഇപ്രകാരം മറ്റ് കാര്യങ്ങളും അളന്നു നോക്കുക. 'തഅ്‌വീലാത്തു നജ്മിയ്യ'യിൽ ഹിദായത്തിനെ മൂന്നായി തിരിച്ചിരിക്കുന്നു: ഒന്ന്, പൊതുവായ ഹിദായത്ത് (هداية العامة); ഇത് എല്ലാ ജീവജാലങ്ങൾക്കും തങ്ങളുടെ ഗുണങ്ങൾ നേടാനും ദോഷങ്ങൾ ഒഴിവാക്കാനും അല്ലാഹു നൽകിയതാണ്. 'എല്ലാ വസ്തുക്കൾക്കും അതിന്റെ പ്രകൃതം നൽകുകയും പിന്നീട് അതിനെ നേർവഴിയിലാക്കുകയും ചെയ്തവൻ' (أَعْطى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدى) എന്ന വചനം ഇതിനെ സൂചിപ്പിക്കുന്നു. രണ്ട്, പ്രത്യേകമായ ഹിദായത്ത് (هداية الخاصة); ഇത് സത്യവിശ്വാസികൾക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടലാണ്. 'അവരുടെ വിശ്വാസം കാരണം അവരുടെ റബ്ബ് അവരെ നേർവഴിയിലാക്കുന്നു' (يَهْدِيهِمْ رَبُّهُمْ بِإِيمانِهِمْ) എന്ന വചനം ഇതിനെ സൂചിപ്പിക്കുന്നു. മൂന്ന്, അതിവിശേഷമായ ഹിദായത്ത് (هداية الأخص); ഇത് അല്ലാഹുവിലേക്ക് അല്ലാഹുവിനാൽ തന്നെ എത്തിച്ചേരുന്ന സത്യത്തിന്റെ ഹിദായത്താണ്. 'തീർച്ചയായും അല്ലാഹുവിന്റെ ഹിദായത്താണ് യഥാർത്ഥ ഹിദായത്ത്' (قُلْ إِنَّ هُدَى اللَّهِ هُوَ الْهُدى) എന്ന വചനം ഇതിനെ സൂചിപ്പിക്കുന്നു. 'നിന്നെ വഴിതെറ്റിയവനായി കണ്ടെത്തി, എന്നിട്ട് അവൻ നേർവഴിയിലാക്കി' (وَوَجَدَكَ ضَالًّا فَهَدى) എന്ന വചനത്തിന് അർത്ഥം, നിന്റെ അസ്തിത്വത്തിന്റെ മരുഭൂമിയിൽ നീ വഴിതെറ്റിയിരുന്നു, അപ്പോൾ എന്റെ ഔദാര്യം കൊണ്ട് ഞാൻ നിന്നെ തേടിപ്പിടിക്കുകയും, എന്റെ അനുഗ്രഹം കൊണ്ടും ദയ കൊണ്ടും നിന്നെ കണ്ടെത്തുകയും, എന്റെ ആകർഷണങ്ങൾ (جذبات) കൊണ്ടും ഹിദായത്തിന്റെ പ്രകാശം കൊണ്ടും നിന്നെ നേർവഴിയിലാക്കുകയും ചെയ്തു എന്നാണ്. ശൈഖ് സഅ്ദി ഖുദ്ദിസ സിർറുഹു പറയുന്നു: 'സത്യത്തിലേക്കല്ലാതെ നിന്റെ പാത നീളുന്നതെങ്കിൽ, നിന്റെ നമസ്കാരപ്പായ അഗ്നിയിൽ എറിയപ്പെടും'. 'അനുഗ്രഹം നൽകപ്പെട്ടവരുടെ പാത' (صِراطَ الَّذِينَ أَنْعَمْتَ عَلَيْهِمْ) എന്നത് ആദ്യത്തെ പാതയ്ക്ക് പകരമാണ് (بدل). അബൂ അബ്ബാസ് ഇബ്നു അതാഅ് റഹിമഹുള്ളാഹ് പറയുന്നു: ഈ അനുഗ്രഹീതർ പല വിഭാഗമാണ്. അറിവുള്ളവർക്ക് (العارفون) അല്ലാഹു ജ്ഞാനം കൊണ്ട് അനുഗ്രഹം നൽകി. ഔലിയാക്കൾക്ക് സത്യസന്ധതയും തൃപ്തിയും ഉറപ്പും കൊണ്ട് അനുഗ്രഹം നൽകി. അബ്രാർക്ക് (അഭിവന്ദ്യർ) വിവേകവും കാരുണ്യവും നൽകി. മുരീദുകൾക്ക് ആരാധനയുടെ മാധുര്യം നൽകി. വിശ്വാസികൾക്ക് നേരായ പാതയിൽ ഉറച്ചുനിൽക്കാനുള്ള ഭാഗ്യം നൽകി. അല്ലാഹു ഈ പാതയെ ഒരിക്കൽ തന്റെ ദാസന്മാരിലേക്കും, മറ്റൊരു അവസരത്തിൽ തന്റെ വിശുദ്ധമായ തന്നിലേക്കും ചേർത്തുപറയുന്നു. ഇതിന്റെ രഹസ്യം ഇതാണ്: ഒന്ന്, നിയമപരമായി അത് അല്ലാഹുവിന്റേതും പ്രയോജനപരമായി അത് നമ്മുടേതുമാണ്. രണ്ട്, അത് അല്ലാഹുവിന്റെ തൃപ്തിയും നമ്മുടെ പ്രവർത്തനവുമാണ്. മൂന്ന്, അല്ലാഹു അത് തന്നിലേക്ക് ചേർത്തുപറഞ്ഞത് ദാസന്റെ അഹങ്കാരം നീക്കാനും, ദാസനിലേക്ക് ചേർത്തുപറഞ്ഞത് അവന്റെ ഹൃദയത്തിന് ആശ്വാസം നൽകാനുമാണ്.
അല്ലാഹുവിങ്കൽ നിന്നുള്ള ഈ അനുഗ്രഹം (نعمة) അടിമയ്ക്ക് ലഭിക്കുന്നത് അവനെ ആദരിക്കാനും തന്നോട് അടുപ്പിക്കാനും വേണ്ടിയാണ്. ഇബ്‌ലീസിന്റെ മോഹത്തെ മുറിച്ചുകളയാൻ കൂടിയാണിത്. അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സത്യവിശ്വാസികളുടെയും പ്രതാപം (عزة) തനിക്ക് തട്ടിയെടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പിശാച്, വിശ്വാസികളുടെ പ്രതാപത്തെ തകർക്കാൻ ശ്രമിക്കുന്നു. എന്നാൽ 'പ്രതാപം മുഴുവൻ അല്ലാഹുവിന്റേതാണ്' എന്ന വചനം അവന്റെ മോഹത്തെ തകർക്കുന്നു. 'പാത' (صراط) എന്ന വാക്ക് ആവർത്തിക്കുന്നത് യഥാർത്ഥത്തിൽ രണ്ട് പാതകളുണ്ടെന്ന സൂചനയാണ്: അടിമയിൽ നിന്ന് റബ്ബിലേക്കുള്ളതും, റബ്ബിൽ നിന്ന് അടിമയിലേക്കുള്ളതും. അടിമയിൽ നിന്ന് റബ്ബിലേക്കുള്ള പാത ഭയാനകമാണ്; അവിടെ പിശാച് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ റബ്ബിൽ നിന്ന് അടിമയിലേക്കുള്ള പാത സുരക്ഷിതമാണ്; അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ (نعم) കൊണ്ട് പൊതിഞ്ഞതാണ്. അല്ലാഹു ആർക്കാണോ അനുഗ്രഹം നൽകിയത് (അമ്പിയാക്കൾ, ഔലിയാക്കൾ), അവരുടെ ആത്മാവിലും ഹൃദയത്തിലും അവൻ പ്രകാശവും ഹിദായത്തും (هداية) നൽകുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ബാഹ്യവും ആന്തരികവുമാണ്. ബാഹ്യമായവ പ്രവാചകന്മാരുടെ നിയോഗവും വേദഗ്രന്ഥങ്ങളും സുന്നത്തിന്റെ പിൻപറ്റലുമാണ്. ആന്തരികമായവ, സൃഷ്ടിപ്പിന്റെ തുടക്കത്തിൽ തന്നെ അല്ലാഹു തന്റെ പ്രകാശത്തിന്റെ ഒരു അംശം (رشاش نوره) അവരിൽ വർഷിച്ചതാണ്. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം അരുളിയതുപോലെ, അല്ലാഹു സൃഷ്ടികളെ ഇരുട്ടിൽ സൃഷ്ടിക്കുകയും പിന്നീട് തന്റെ പ്രകാശം അവരിൽ വർഷിക്കുകയും ചെയ്തു. ആ പ്രകാശം ലഭിച്ചവർ നേർമാർഗ്ഗത്തിലായി. ശൈഖ് സദ്‌റുദ്ദീൻ ഖുനവി ഖുദ്ദിസ സിർറുഹു വ്യക്തമാക്കുന്നത്, അസ്തിത്വം (وجود) പ്രകാശമാണെന്നും, ശൂന്യത (عدم) ഇരുട്ടാണെന്നുമാണ്. സൃഷ്ടികൾക്ക് അസ്തിത്വം ലഭിക്കുന്നത് അല്ലാഹുവിന്റെ പ്രകാശത്താലാണ്. 'കോപിക്കപ്പെട്ടവരല്ലാത്തവരും വഴിപിഴച്ചവരല്ലാത്തവരുമായ' എന്ന വചനം, അനുഗ്രഹിക്കപ്പെട്ടവർ കോപത്തിൽ നിന്നും വഴിപിഴവിൽ നിന്നും സുരക്ഷിതരാണെന്ന് വ്യക്തമാക്കുന്നു. കോപം (غضب) എന്നത് പ്രതികാരത്തിനായുള്ള ആഗ്രഹത്താൽ ഹൃദയത്തിൽ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്, ഇത് അല്ലാഹുവിന്റെ തൃപ്തിക്ക് വിരുദ്ധമാണ്.
"വ്യാഖ്യാനപരമായ ഒരു നിയമം അനുസരിച്ച്, ആരംഭങ്ങളും (أوائل) അന്ത്യങ്ങളുമുള്ള (غايات) പ്രവർത്തനങ്ങൾ അല്ലാഹുവിലേക്ക് ചേർത്ത് പറയുമ്പോൾ, അവയുടെ ആരംഭങ്ങളെയല്ല, മറിച്ച് അന്ത്യങ്ങളെയാണ് ഉദ്ദേശിക്കുന്നത്. കോപം (غضب), ലജ്ജ (حياء), അഹങ്കാരം (تكبر), പരിഹാസം (استهزاء), ദുഃഖം (غم), സന്തോഷം (فرح), ചിരി (ضحك), പ്രസന്നത (بشاشة) തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്. നേരായ പാതയിൽ നിന്ന് മനഃപൂർവമോ അബദ്ധവശാലോ വ്യതിചലിക്കുന്നതിനെയാണ് വഴിതെറ്റൽ (ضلال) എന്ന് പറയുന്നത്. അല്ലാഹുവിന്റെ കോപത്തിന് പാത്രമായവർ (المغضوب عليهم) പാപികളാണ് (عصاة), വഴിതെറ്റിയവർ (الضالين) അല്ലാഹുവിനെക്കുറിച്ച് അജ്ഞരായവരുമാണ് (جاهلون). കാരണം, അനുഗ്രഹിക്കപ്പെട്ടവർ (المنعم عليهم) അറിവും (علم) കർമ്മവും (عمل) ഒരുമിച്ചുകൂട്ടിയവരാണ്. അതിനാൽ, അവരുടെ എതിർവശത്ത് നിൽക്കുന്നവർക്ക് ബുദ്ധിപരമായോ പ്രവർത്തനപരമായോ ഉള്ള രണ്ട് കഴിവുകളിൽ ഒന്ന് നഷ്ടപ്പെട്ടവരാണ്. കർമ്മത്തിൽ വീഴ്ച വരുത്തുന്നവൻ അധാർമ്മികനും (فاسق) അല്ലാഹുവിന്റെ കോപത്തിന് പാത്രമായവനുമാണ്. കാരണം, മനഃപൂർവം കൊല ചെയ്യുന്നവനെക്കുറിച്ച് അല്ലാഹു പറയുന്നു: ""അവന്റെ മേൽ അല്ലാഹു കോപിക്കുകയും ശപിക്കുകയും ചെയ്തിരിക്കുന്നു."" (സൂറത്തു നിസാഅ്: 93). അറിവിൽ വീഴ്ച വരുത്തുന്നവൻ അജ്ഞനും വഴിതെറ്റിയവനുമാണ്. അല്ലാഹുവിന്റെ വചനം പോലെ: ""സത്യത്തിന് ശേഷം വഴിതെറ്റലല്ലാതെ മറ്റെന്താണുള്ളത്?"" (സൂറത്തു യൂനുസ്: 32). അല്ലെങ്കിൽ, അല്ലാഹുവിന്റെ കോപത്തിന് പാത്രമായവർ ജൂതന്മാരാണ്. കാരണം, അവരെക്കുറിച്ച് അല്ലാഹു പറയുന്നു: ""അല്ലാഹു ആരെ ശപിക്കുകയും കോപിക്കുകയും ചെയ്തിരിക്കുന്നുവോ..."" (സൂറത്തുൽ മാഇദ: 60). വഴിതെറ്റിയവർ ക്രിസ്ത്യാനികളാണ്. കാരണം, അവരെക്കുറിച്ച് അല്ലാഹു പറയുന്നു: ""അവർ മുമ്പ് വഴിതെറ്റുകയും ധാരാളം പേരെ വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു."" (സൂറത്തുൽ മാഇദ: 77). എന്നാൽ, കോപത്തെ ജൂതന്മാരിലും വഴിതെറ്റലിനെ ക്രിസ്ത്യാനികളിലും മാത്രം പരിമിതപ്പെടുത്തുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. കാരണം, കോപം ക്രിസ്ത്യാനികളിലേക്കും വഴിതെറ്റൽ ജൂതന്മാരിലേക്കും ഖുർആനിൽ ചേർത്ത് പറഞ്ഞിട്ടുണ്ട്. മറിച്ച്, ഈ രണ്ട് വിഭാഗങ്ങളെയും താരതമ്യം ചെയ്യുമ്പോൾ, പ്രതികാരത്തിനുള്ള അല്ലാഹുവിന്റെ ഉദ്ദേശ്യമായ കോപം (غضب) ജൂതന്മാരുമായി കൂടുതൽ യോജിക്കുന്നു. കാരണം, അവരുടെ നിഷേധത്തിലെ അതിരുകടന്ന ധിക്കാരം, പ്രവാചകന്മാരെ ആക്രമിക്കുകയും വധിക്കുകയും ചെയ്തത്, ""തീർച്ചയായും അല്ലാഹു ദരിദ്രനാണ്, ഞങ്ങൾ ധനികരാണ്"" എന്ന് പറഞ്ഞത് തുടങ്ങിയ കാര്യങ്ങൾ ഇതിന് തെളിവാണ്. നിങ്ങൾ ചോദിച്ചേക്കാം, അനുഗ്രഹിക്കപ്പെട്ടവർ ഈ രണ്ട് വിഭാഗങ്ങളിൽ പെട്ടവരല്ലെന്ന് അറിയാമല്ലോ, അപ്പോൾ അവർക്ക് ശേഷം ഈ രണ്ട് വിഭാഗങ്ങളെയും പരാമർശിക്കുന്നതിലെ പ്രയോജനമെന്താണ്? ഞാൻ പറയും, ""നീ അനുഗ്രഹിച്ചവരുടെ പാതയിൽ"" എന്ന വചനത്തിൽ പ്രതീക്ഷയുടെ (رجاء) പൂർണ്ണതയെക്കുറിച്ച് പറഞ്ഞതിന് ശേഷം, ഈ രണ്ട് വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള പൂർണ്ണമായ ദൈവഭയം (خوف) കൊണ്ട് വിശ്വാസത്തിന്റെ പൂർണ്ണതയെ വർണ്ണിക്കുക എന്നതാണ് അതിന്റെ പ്രയോജനം. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: ""ഒരു സത്യവിശ്വാസിയുടെ ഭയവും പ്രതീക്ഷയും തൂക്കിനോക്കിയാൽ അവ തുല്യമാകും."" അറിഞ്ഞുകൊള്ളുക, ദൈവീക കോപത്തിന്റെ (الغضب الإلهي) വിധി, ഇടത് പിടുത്തത്തിന്റെ (قبضة الشمال) പദവിയെ പൂർണ്ണമാക്കുക എന്നതാണ്. അല്ലാഹുവിന്റെ രണ്ട് പരിശുദ്ധ കരങ്ങളും അനുഗ്രഹീതമായ വലത് കരങ്ങളാണെങ്കിലും, ഓരോന്നിന്റെയും വിധി മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്. ഭൂമി മുഴുവനും അവന്റെ പിടുത്തത്തിലാണ്, ആകാശങ്ങൾ അവന്റെ വലത് കരയിൽ ചുരുട്ടപ്പെട്ടതുമാണ്. അതിനാൽ, സകല സജ്ജനങ്ങളെയും ചേർത്ത് പറയുന്ന ഒരു കരയ്ക്ക് കാരുണ്യവും വാത്സല്യവുമാണ്, മറ്റേ കരയ്ക്ക് അടിച്ചമർത്തലും കോപവും അവയുടെ അനുബന്ധങ്ങളുമാണ്. അതിനാൽ, കോപത്തിന്റെ വിധി, രണ്ട് കരകളുടെയും വിധികളെ ഒരുമിച്ച് ചേർത്ത് സൂചിപ്പിച്ച പൂർണ്ണതയാണ്. ഒരു അവയവത്തിൽ ഒരു രോഗം പ്രത്യക്ഷപ്പെടുകയും, ഡോക്ടർ അവന്റെ പിതാവോ, സുഹൃത്തോ, സഹോദരനോ ആകുകയും ചെയ്താൽ, അമിതമായ സ്നേഹമുണ്ടായിട്ടും, ആ അവയവത്തിന് നന്നാകാനുള്ള കഴിവില്ലെങ്കിൽ, അവൻ ആ രോഗം ബാധിച്ച അവയവം മുറിച്ചുമാറ്റാൻ ധൃതി കാണിക്കും. മൂന്നാമത്തെ രഹസ്യം ശുദ്ധീകരണമാണ് (تطهير). ഈയവും ചെമ്പും കലർന്ന സ്വർണ്ണത്തെ വേർതിരിക്കാൻ ഉദ്ദേശിക്കുമ്പോൾ, അതിനെ കഠിനമായ തീയിലിടേണ്ടത് അത്യാവശ്യമാണ്. വഴിതെറ്റൽ (ضلال) എന്നത് അമ്പരപ്പാണ് (حيرة). അതിൽ ആക്ഷേപിക്കപ്പെട്ടതും (مذمومة) പ്രശംസനീയമായതും (محمودة) ഉണ്ട്. അതിന് മൂന്ന് ഘട്ടങ്ങളുണ്ട്: ആരംഭക്കാരുടെ (أهل البدايات) അമ്പരപ്പ്, വെളിപാടുകളും (كشف) മറകളും (حجاب) ഉള്ള മധ്യവർത്തികളുടെ (المتوسطين) അമ്പരപ്പ്, മഹാരഥന്മാരായ സത്യസാക്ഷാത്കാരകരുടെ (أكابر المحققين) അമ്പരപ്പ്. ആദ്യത്തെ അമ്പരപ്പ് നീക്കം ചെയ്യാനുള്ള ആദ്യപടി, അല്ലാഹുവിന്റെ പ്രീതി, അവനിലേക്കുള്ള സാമീപ്യം (التقرب إليه), ആത്മസാക്ഷാത്കാരം (الشهود الذاتي) എന്നിവ പോലുള്ള ലക്ഷ്യം നിർണ്ണയിക്കുക എന്നതാണ്. പിന്നീട്, പൂർണ്ണരായവരുടെ ശരീഅത്ത് (شريعة) മുറുകെ പിടിക്കുന്നത് പോലുള്ള ലക്ഷ്യത്തിലെത്തിക്കുന്ന വഴി അറിയുക. പിന്നീട്, മുർശിദ് (مرشد) പോലുള്ള ലക്ഷ്യം നേടാനുള്ള കാരണം അറിയുക. പിന്നീട്, ദിക്ർ (ذكر), ചിന്ത (فكر) തുടങ്ങിയവയിലൂടെ ലക്ഷ്യം നേടാൻ സഹായകമായ കാര്യങ്ങൾ അറിയുക. പിന്നീട്, തടസ്സങ്ങളെയും (عوائق) അവയെ നീക്കം ചെയ്യാനുള്ള മാർഗ്ഗങ്ങളെയും (കൈഫിയ്യത്ത്) അറിയുക, നഫ്സ് (نفس), ശൈത്വാൻ (شيطان) എന്നിവ പോലെ. ഈ അഞ്ച് കാര്യങ്ങൾ നിർണ്ണയിക്കപ്പെടുമ്പോൾ, ഈ അമ്പരപ്പ് നീങ്ങും. മഹാരഥന്മാരുടെ അമ്പരപ്പ് പ്രശംസനീയമാണ്. ഈ അമ്പരപ്പ്, ഗ്രഹണശേഷിയിലെ കുറവോ, ഇവിടെയുള്ള വ്യക്തതയുടെ പൂർണ്ണതയെ തടയുന്ന ന്യൂനതയോ, അപ്പുറത്തുള്ളതിനെ മനസ്സിലാക്കുന്നതിലെ കുറവോ ആണെന്ന് നിങ്ങൾ ധരിക്കരുത്. മറിച്ച്, ഈ അമ്പരപ്പ്, അറിവിലൂടെയും സാക്ഷാത്കാരത്തിലൂടെയും (شهود) ഓരോ അസ്തിത്വത്തിന്റെയും രഹസ്യം നേരിൽ കാണുന്നതിലൂടെയും, അസ്തിത്വത്തിന്റെ ഏകത്വത്തെക്കുറിച്ച് (احدية الوجود) പൂർണ്ണമായി മനസ്സിലാക്കുന്നതിലൂടെയും പൂർണ്ണമായ യാഥാർത്ഥ്യബോധത്തിന് ശേഷം പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയാണ്. തഫ്സീറു നജ്മിൽ പറയുന്നു: ""അല്ലാഹുവിന്റെ കോപത്തിന് പാത്രമാകാത്തവരും വഴിതെറ്റാത്തവരും (غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ) ആ പ്രകാശം നഷ്ടപ്പെട്ടവരാണ്. അങ്ങനെ അവർ ദേഹേച്ഛയുടെ (هوى النفس) മരുഭൂമിയിൽ വഴിതെറ്റി, പ്രകൃതിയുടെയും അന്ധമായ അനുകരണത്തിന്റെയും (تقليد) ഇരുട്ടിൽ അലഞ്ഞു. അങ്ങനെ അല്ലാഹു അവർക്ക് മേൽ കോപിക്കുകയും ജൂതന്മാരെപ്പോലെ അവരെ ശപിക്കുകയും ചെയ്തു."
അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകറ്റപ്പെട്ടവരും പുറന്തള്ളപ്പെട്ടവരുമായ അവർക്ക് നേരായ മാർഗ്ഗദർശനം ലഭിച്ചില്ല. മനുഷ്യൻ ഏറ്റവും ഉത്തമമായ ഘടനയിൽ (أحسن تقويم) സൃഷ്ടിക്കപ്പെട്ട ആ ഉന്നത പദവിയിൽ നിന്ന് അവർ വ്യതിചലിച്ചു. ആത്മീയമായോ ഭൗതികമായോ അവർ കുരങ്ങുകളെയും പന്നികളെയും പോലെ അധഃപതിച്ചു. സത്യമാർഗ്ഗത്തിൽ നിന്ന് അകന്നപ്പോൾ, റബ്ബിന്റെ ഔദാര്യങ്ങളെ (ألطاف الربوبية) അവർ മറന്നുപോയി. ഏകദൈവ വിശ്വാസത്തിന്റെ (توحيد) പാതയിൽ നിന്ന് അവർ വഴിതെറ്റി. ക്രിസ്ത്യാനികളെപ്പോലെ ശിർക്കിന്റെ കെണിയിൽ അവർ വീണു. സ്വന്തം തന്നിഷ്ടങ്ങളെയും ഭൗതിക ലോകത്തെയും അവർ ദൈവങ്ങളാക്കി. അല്ലാഹുവിനെ മറന്നപ്പോൾ അല്ലാഹു അവരെയും മറന്നു. ഇത് പ്രഥമ ദൃഷ്ട്യാ ഉള്ള അർത്ഥമാണ്. എന്നാൽ ഇതിന് മറ്റൊരു ആത്മീയ തലവുമുണ്ട്; അതായത്, സാമീപ്യം ലഭിച്ച ശേഷം അകന്നുപോകുക, സന്തോഷത്തിന് ശേഷം പരീക്ഷണങ്ങൾ നേരിടുക, പ്രകാശത്തിന് ശേഷം ഇരുട്ടിലാവുക. അല്ലാഹുവിനോട് നാം കാവൽ ചോദിക്കുന്നു. 'ആമീൻ' (آمين) എന്നത് ഒരു ക്രിയാ നാമമാണ് (اسم فعل). 'അല്ലാഹുവേ, ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ' എന്നാണ് ഇതിന്റെ അർത്ഥം. ഇത് ഖുർആനിന്റെ ഭാഗമല്ലെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഫാതിഹ ഓതിക്കഴിയുമ്പോൾ 'ആമീൻ' എന്ന് പറയുന്നത് സുന്നത്താണ്. നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ അരുളി: 'ജിബ്‌രീൽ അലൈഹിസ്സലാം എനിക്ക് ഫാതിഹ ഓതിത്തന്ന ശേഷം ആമീൻ എന്ന് പറയാൻ പഠിപ്പിച്ചു. ഇത് ഒരു കത്തിന് സീൽ വെക്കുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു'. അലി റളിയള്ളാഹു അൻഹു ഇതിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: 'ആമീൻ എന്നത് റബ്ബുൽ ആലമീന്റെ മുദ്രയാണ്, തന്റെ ദാസന്റെ പ്രാർത്ഥനയെ അത് സംരക്ഷിക്കുന്നു'. പ്രാർത്ഥിക്കുന്നവനും ആമീൻ പറയുന്നവനും പ്രതിഫലത്തിൽ പങ്കാളികളാണ്. മാലാഖമാരുടെ ആമീൻ പറയുന്ന സമയത്തോട് യോജിച്ചുപോകുന്നവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും. മൗലാന ഫനാനി റഹിമഹുള്ളാഹ് ഫാതിഹയെ വിശേഷിപ്പിച്ചത് 'പൂർണ്ണതയുടെ പകർപ്പ്' എന്നാണ്. അസ്തിത്വമില്ലായ്മയുടെ ഇരുട്ടിൽ നിന്ന് അല്ലാഹുവിന്റെ പ്രകാശത്തിലേക്ക് വന്ന മനുഷ്യൻ, തന്റെ മനുഷ്യത്വത്തിന്റെ പൂർണ്ണത പ്രാപിക്കാൻ ഈ പ്രാർത്ഥനയിലൂടെ അല്ലാഹുവിനോട് സഹായം തേടുന്നു. അല്ലാഹു തന്റെ ദാസന്റെ പ്രാർത്ഥന സ്വീകരിച്ച്, 'ആമീൻ' എന്ന മുദ്ര ചാർത്തിക്കൊണ്ട് ആ പ്രാർത്ഥനയെ സുരക്ഷിതമാക്കുന്നു. ഇബ്‌ലീസ് പോലും അല്ലാഹുവിന്റെ ആത്മാർത്ഥരായ ദാസന്മാരെ (المخلصين) വഴിതെറ്റിക്കാൻ കഴിയില്ലെന്ന് സമ്മതിച്ചിട്ടുണ്ട്.
സൂറത്തുൽ ഫാത്തിഹയുടെ അക്ഷരങ്ങളെയും വാക്കുകളെയും കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങൾക്കിടയിൽ, അത് അവതരിച്ച സമയത്തെക്കുറിച്ച് അതാഅ് (റഹിമഹുള്ളാഹ്) പറയുന്നു: മക്കയിൽ വെച്ച് ഒരു വെള്ളിയാഴ്ചയാണ് ഈ അധ്യായം അവതരിച്ചത്. ഇത് നമ്മുടെ പ്രിയപ്പെട്ട നബി സല്ലല്ലാഹു അലൈഹിവസല്ലമക്ക് അല്ലാഹു നൽകിയ വലിയൊരു ആദരവാണ്. ജിബ്‌രീൽ (അലൈഹിസ്സലാം) ഈ സൂറത്തുമായി ഇറങ്ങി വന്നപ്പോൾ ഏഴായിരം മലക്കുകൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒരിക്കൽ അബൂജഹലിന്റെ ഏഴ് വലിയ കച്ചവട സംഘങ്ങൾ ശാമിൽ നിന്ന് വരുന്നത് കണ്ടപ്പോൾ, വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്ന സ്വഹാബത്തിനെ ഓർത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മനസ്സിൽ ഒരു ചിന്തയുണ്ടായി. അപ്പോൾ അല്ലാഹു ഈ വചനം ഇറക്കി: 'തീർച്ചയായും നാം നിനക്ക് ആവർത്തിച്ചു ഓതപ്പെടുന്ന ഏഴ് വചനങ്ങൾ (സബ്അൻ മിനൽ മഥാനി) നൽകിയിരിക്കുന്നു'. അതായത്, അബൂജഹലിന്റെ ആ ഏഴ് കച്ചവട സംഘങ്ങളെ നോക്കി നീ വിഷമിക്കേണ്ട, നിനക്ക് നൽകപ്പെട്ട ഈ മഹത്തായ അനുഗ്രഹം അതിനേക്കാൾ എത്രയോ മുകളിലാണ്. അവിടുത്തെ ആഗ്രഹം സ്വന്തം നേട്ടത്തിനല്ല, മറിച്ച് സ്വഹാബത്തിന്റെ ക്ഷേമത്തിനാണെന്ന് അറിഞ്ഞ അല്ലാഹു, 'നീ അവരെ ഓർത്ത് ദുഃഖിക്കരുത്' എന്ന് അരുളുകയും, ധനത്തേക്കാൾ ഉപകാരപ്രദമായ ഒരു കാര്യം കൽപ്പിക്കുകയും ചെയ്തു: 'വിശ്വാസികളോട് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക'. അവരുടെ ഹൃദയങ്ങൾക്ക് ആ ധനത്തേക്കാൾ ആശ്വാസം അവിടുത്തെ വിനയമാണ്. ഈ സൂറത്തിന്റെ മഹത്വത്തെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലമ അരുളി: 'ഇത് തൗറാത്തിൽ ഉണ്ടായിരുന്നെങ്കിൽ മൂസാ (അലൈഹിസ്സലാം)യുടെ ജനത ജൂതന്മാരാകുമായിരുന്നില്ല, ഇൻജീലിൽ ഉണ്ടായിരുന്നെങ്കിൽ ഈസാ (അലൈഹിസ്സലാം)യുടെ ജനത ക്രിസ്ത്യാനികളാകുമായിരുന്നില്ല, സബൂറിൽ ഉണ്ടായിരുന്നെങ്കിൽ ദാവൂദ് (അലൈഹിസ്സലാം)ന്റെ ജനത വികൃതമാക്കപ്പെടുമായിരുന്നില്ല'. ഈ സൂറത്തിൽ അറബി അക്ഷരമാലയിലെ ഇരുപത്തിരണ്ട് അക്ഷരങ്ങളുണ്ട്. നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വഹ്‌യിന് ശേഷമുള്ള സഹായികളുടെ എണ്ണവും ഇരുപത്തിരണ്ടാണ്. കൂടാതെ, നാശത്തെ സൂചിപ്പിക്കുന്ന ഏഴ് അക്ഷരങ്ങൾ (ഥാ, ജീം, ഖാ, സായ്, ശീൻ, ളാ, ഫാ) ഈ സൂറത്തിൽ ഇല്ല. അതിനാൽ, ഈ സൂറത്തിനെ ആദരവോടെ കാണുന്നവർ ആ ഏഴ് വിപത്തുകളിൽ നിന്ന് സുരക്ഷിതരാണ്. ഹുദൈഫ (റളിയള്ളാഹു അൻഹു) പറയുന്നു: ഒരു ജനതയുടെ മേൽ അല്ലാഹു ശിക്ഷ വിധിച്ചാലും, അവരുടെ കുട്ടികളിൽ ഒരാൾ മദ്രസയിൽ വെച്ച് 'അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ' എന്ന് ഓതുന്നത് കേട്ടാൽ, ആ കുട്ടിയുടെ ബറകത്ത് കൊണ്ട് അല്ലാഹു ആ ശിക്ഷ നാൽപത് വർഷത്തേക്ക് നീട്ടിവെക്കും. ഖുർആനിലെ എല്ലാ അറിവുകളും ഫാത്തിഹയിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഫാത്തിഹയുടെ തഫ്സീർ അറിയുന്നവൻ ഖുർആൻ മുഴുവൻ അറിഞ്ഞവനെപ്പോലെയാണ്. ഇതിന്റെ ആദ്യഭാഗം അല്ലാഹുവിന്റെ തൗഹീദിനെയും (عقائد), മധ്യഭാഗം ഇബാദത്തുകളെയും (أحكام), അവസാനഭാഗം ഹിദായത്തിനെയും (إحسان) സൂചിപ്പിക്കുന്നു. ഇതാണ് അല്ലാഹുവിന്റെ മഅ്‌രിഫത്തിലേക്കുള്ള (علوم المكاشفات) വഴി.
സൂറത്തുൽ ബഖറ
"അലിഫ്-ലാം-മീം (الم).
അത് ഗ്രന്ഥമാകുന്നു (ذلك الكتاب), അതിൽ യാതൊരു സംശയവുമില്ല (لا ريب فيه). ദൈവഭയമുള്ളവർക്ക് (للمتقين) അതൊരു മാർഗ്ഗദർശനമാണ് (هدى).
അതായത്, അദൃശ്യകാര്യങ്ങളിൽ (بالغيب) വിശ്വസിക്കുകയും, നമസ്കാരം (الصلاة) യഥാവിധി നിലനിർത്തുകയും, നാം അവർക്ക് നൽകിയതിൽ നിന്ന് (مما رزقناهم) അവർ ചിലവഴിക്കുകയും ചെയ്യുന്നവർക്ക്.
നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും (بما أنزل إليك), നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും (وما أنزل من قبلك) വിശ്വസിക്കുകയും, പരലോകത്തിൽ (بالآخرة) ദൃഢമായി വിശ്വസിക്കുകയും (يوقنون) ചെയ്യുന്നവർക്ക്.
അവർ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള നേർവഴിയിലാകുന്നു (على هدى من ربهم). വിജയം വരിച്ചവരും (المفلحون) അവർ തന്നെ."
"സൂറത്തുൽ ബഖറ മദനിയ്യാണ് (മദീനയിൽ അവതരിച്ചത് - مدنية), അതിലെ ആയത്തുകൾ ഇരുനൂറ്റി എൺപത്തിയേഴാണ്. ഏത് സൂറത്താണ് ഏറ്റവും വലുതെന്നും ഏതിലെ ആയത്തുകളാണ് ഏറ്റവും ചെറുതെന്നും, ഏത് ആയത്താണ് ഏറ്റവും വലുതെന്നും ഏതിലെ ആയത്തുകളാണ് ഏറ്റവും ചെറുതെന്നും താങ്കൾ ചോദിച്ചാൽ, ഞാൻ പറയും: ഖുർആൻ വ്യാഖ്യാതാക്കൾ (അഹ്ലുത്തഫ്സീർ - اهل التفسير) പറഞ്ഞിരിക്കുന്നത്, ഖുർആനിലെ ഏറ്റവും വലിയ സൂറത്ത് അൽ-ബഖറയും ഏറ്റവും ചെറുത് അൽ-കൗസറുമാണ്. ഏറ്റവും വലിയ ആയത്ത് കടം സംബന്ധിച്ച ആയത്തും (ആയത്തുദ്ദൈൻ - آية الدين) ഏറ്റവും ചെറുത് അദ്ദുഹാ, അൽ-ഫജ്ർ എന്നീ സൂറത്തുകളിലെ ആയത്തുകളുമാണ്. അതിലെ ഏറ്റവും വലിയ വാക്ക് 'ഫഅസ്ഖൈനാകുമൂഹു' (فَأَسْقَيْناكُمُوهُ) എന്ന വാക്കാണ്. അൽ-ഫാത്തിഹ ഒഴികെ, സൂറത്തുൽ ബഖറയാണ് സൂറത്തുകളിൽ വെച്ച് ഏറ്റവും മഹത്തരമായത് എന്നതിലെ യുക്തി (ഹികമത്ത് - حكمة) എന്താണെന്ന് താങ്കൾ ചോദിച്ചാൽ, അതിനുള്ള മറുപടി: അതിൽ നിയമപരമായ വിധികൾ (അഹ്കാം - أحكام) വിശദീകരിക്കുകയും, ഉദാഹരണങ്ങൾ (അംസാൽ - أمثال) നൽകുകയും, തെളിവുകൾ (ഹുജജ് - حجج) സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. മറ്റൊരു സൂറത്തിലും ഇതിലുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നില്ല. അതുകൊണ്ടാണ് ഇതിനെ 'ഖുർആനിന്റെ കൂടാരം' (ഫുസ്ത്വാത്തുൽ ഖുർആൻ - فسطاط القرآن) എന്ന് വിളിക്കുന്നത്. ഇബ്നുൽ അറബി (ഇബ്നുൽ അറബി) റഹിമഹുള്ളാഹ് തന്റെ 'അഹ്കാമുൽ ഖുർആൻ' (അഹ്കാമുൽ ഖുർആൻ) എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ""എന്റെ ചില ശൈഖുമാർ (അശ്യാഖ് - أشياخ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, അതിൽ ആയിരം കൽപ്പനകളും (അംറ് - أمر), ആയിരം വിലക്കുകളും (നഹ്‌യ് - نهى), ആയിരം വിധികളും (ഹുകും - حكم), ആയിരം വിവരങ്ങളും (ഖബർ - خبر) അടങ്ങിയിരിക്കുന്നു."" അതിന്റെ കർമ്മശാസ്ത്രപരമായ (ഫിഖ്ഹ് - فقه) മഹത്വം കാരണം, ഇബ്നു ഉമർ റളിയള്ളാഹു അൻഹുമാ അത് പഠിക്കുന്നതിനായി എട്ട് വർഷം ചെലവഴിച്ചു. 'അസ്ഇലത്തുൽ ഹുകും' (അസ്ഇലത്തുൽ ഹുകും) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം (ഇമാം) തന്റെ 'അത്തഫ്സീറുൽ കബീർ' (അത്തഫ്സീറുൽ കബീർ) എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ""അറിയുക, ചില സമയങ്ങളിൽ എന്റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ട്, ഈ മഹത്തായ സൂറത്തിന്റെ പ്രയോജനങ്ങളിൽ (ഫവാഇദ് - فوائد) നിന്നും അമൂല്യ വസ്തുക്കളിൽ (നഫാഇസ് - نفائس) നിന്നും പതിനായിരം മസ്അലകൾ (മസ്അല - مسألة) കണ്ടെത്താൻ സാധിക്കുമെന്ന്. എന്നാൽ, ചില അസൂയാലുക്കളും (ഹസ്സാദ് - حساد) വിവരമില്ലാത്തവരും വഴിപിഴച്ചവരും ധാർഷ്ട്യമുള്ളവരുമായ ചില ആളുകൾ ഇതിനെ അസംഭവ്യമായി കണ്ടു. അർത്ഥമില്ലാത്ത പൊങ്ങച്ച വാക്കുകളിലും അടിസ്ഥാനമില്ലാത്ത പ്രസ്താവനകളിലും അവർക്ക് ശീലമുള്ളതുകൊണ്ടാണ് അവർ അങ്ങനെ കരുതിയത്. അതിനാൽ, ഞാൻ ഈ ഗ്രന്ഥം രചിക്കാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ സാധ്യമാണെന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണെന്നും ഒരു സൂചനയായി (തൻബീഹ് - تنبيه) ഈ ആമുഖം നൽകി."" സൂറത്തുകൾ വലുതും ഇടത്തരവും ചെറുതുമായി ക്രമീകരിച്ചിരിക്കുന്നത് (തസ്വീർ - تسوير) ദൈവിക അമാനുഷികതയ്ക്ക് (ഇഅ്ജാസ് - إعجاز) ദൈർഘ്യം ഒരു നിബന്ധനയല്ലെന്ന് ഓർമ്മിപ്പിക്കാനാണ്. ഉദാഹരണത്തിന്, സൂറത്തുൽ കൗസറിൽ മൂന്ന് ആയത്തുകളാണുള്ളത്, എന്നിട്ടും അതിന്റെ അമാനുഷികത സൂറത്തുൽ ബഖറയുടെ അമാനുഷികതയ്ക്ക് തുല്യമാണ്. കൂടാതെ, ഈ ക്രമീകരണത്തിൽ (തസ്വീർ - تسوير) വിദ്യാഭ്യാസപരമായ ഒരു യുക്തിയും (ഹികമത്ത് - حكمة) അടങ്ങിയിരിക്കുന്നു. കുട്ടികളെ ചെറിയ സൂറത്തുകളിൽ നിന്ന് വലിയ സൂറത്തുകളിലേക്ക് ക്രമേണ പഠിപ്പിക്കുന്നത് അല്ലാഹു തആലാ തന്റെ ദാസന്മാർക്ക് എളുപ്പമാക്കിക്കൊടുക്കുന്നതിന്റെ ഭാഗമാണ്. നമസ്കാരത്തിലും (സ്വലാത്ത് - صلاة) മറ്റുകാര്യങ്ങളിലും പുണ്യം (ഫളീലത്ത് - فضيلة) വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും (തർഗീബ് - ترغيب) ഇത് സഹായിക്കുന്നു. ഉദാഹരണത്തിന്, ചെറിയ സൂറത്തുകളിലൊന്നായ സൂറത്തുൽ ഇഖ്ലാസ് ഖുർആനിന്റെ മൂന്നിലൊന്നിന് തുല്യമാണ്. ഇത് മനസ്സിലാക്കുന്നവൻ സൂറത്തുകളുടെ ക്രമീകരണ രഹസ്യം (സിർറുത്തസ്വീർ - سر التسوير) കരസ്ഥമാക്കി. ഖുർആൻ അവതരിച്ച സ്ഥലങ്ങൾ (മവാത്വിനു നുസൂൽ - مواطن نزول) പലതാവുന്നതിലും, മക്കയിലും മദീനയിലും, രാത്രിയിലും പകലിലും, യാത്രയിലും താമസിക്കുമ്പോഴും, വേനൽക്കാലത്തും ശൈത്യകാലത്തും, ഉറക്കത്തിലും, ബർസഖിയായും (ബർസഖി - برزخي) അതായത് രാവിനും പകലിനും ഇടയിലും, ഭൂമിയിലും ആകാശത്തും, ഗുഹയിലും (ഗാരി - غاري) അതായത് ഭൂമിക്കടിയിലും, മക്കയ്ക്കും മദീനയ്ക്കും ഇടയിലും (ബർസഖി - برزخي), അർശിന്റെ (അർശ് - عرش) അടുത്ത് വെച്ചും, മിഅ്റാജ് (മിഅ്റാജ് - معراج) രാത്രിയിൽ (സൂറത്തുൽ ബഖറയുടെ അവസാന ഭാഗം) അവതരിച്ചതായും അതിന്റെ രംഗങ്ങൾ ആവർത്തിക്കുന്നതിലെ യുക്തി (ഹികമത്ത് - حكمة) എന്താണെന്ന് താങ്കൾ ചോദിച്ചാൽ, അതിനുള്ള മറുപടി: അതിലെ യുക്തി (ഹികമത്ത് - حكمة) എന്നത്, പ്രപഞ്ചത്തിലെ എല്ലാ സ്ഥലങ്ങളെയും (മവാത്വിനുൽ കൗൻ - مواطن الكون) ദിവ്യ വെളിപാട് (വഹ്‌യുൽ ഇലാഹി - الوحي الإلهي) ഇറങ്ങുന്നതിലൂടെയും മുഹമ്മദീയ സാന്നിധ്യം (അൽ-ഹളറത്തുൽ മുഹമ്മദിയ്യ - الحضرة المحمدية) അവിടെയുണ്ടാകുന്നതിലൂടെയും ആദരിക്കുക (തശ്രീഫ് - تشريف) എന്നതാണ്. മിഅ്റാജിന്റെയും ഇസ്റാഇന്റെയും (ഇസ്റാഅ് - إسراء) രഹസ്യവും മുസ്തഫാ സല്ലല്ലാഹു അലൈഹിവസല്ലം പ്രപഞ്ചത്തിലെ എല്ലാ സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചതും ഇപ്രകാരമാണ്. പ്രപഞ്ചവും അർശും (അർശ് - عرش) സ്വർഗ്ഗങ്ങളും (ജിനാൻ - جنان) ഓരോ സ്ഥലവും അതിന്റെ അവസ്ഥാപരമായ ഭാഷയിൽ അല്ലാഹു തആലാ തൻ്റെ ഹബീബിന്റെ (ഹബീബ് - حبيب) പാദസ്പർശം കൊണ്ട് തന്നെ ആദരിക്കണമെന്ന് അപേക്ഷിക്കുന്നതുപോലെയാണ്. യജമാനന്മാരുടെ യജമാനനും (സയ്യിദുസ്സാദാത്ത് - سيد السادات) നിലവിലുള്ള എല്ലാ വസ്തുക്കളുടെയും അഭിമാനവുമായ (മഫ്ഖറു മൗജൂദാത്തിൽ വുലാത്ത് - مفخر موجودات الولاة) തിരുമേനിയുടെ പാദരക്ഷകളുടെ പൊടി കൊണ്ട് ഉന്നതരുടെയും മഹത്തുക്കളുടെയും കണ്ണുകൾക്ക് സുറുമയിടുന്നു (തക്തുഹൽ - تكتحل). പ്രപഞ്ചം അസ്തിത്വത്തിന്റെ സുഗന്ധം (റാഇഹത്തുൽ വുജൂദ് - رائحة الوجود) ആസ്വദിച്ചിരുന്നില്ല, മറഞ്ഞ സാന്നിധ്യത്തിൽ (ഹളറത്തുൽ കുമൂൻ - حضرة الكمون) നിന്ന് സാക്ഷ്യത്തിന്റെ തിളക്കം (ലംഅത്തുശ്ശുഹൂദ് - لمعة الشهود) വെളിപ്പെട്ടിരുന്നില്ല, പരിശുദ്ധ ഭാഷയിൽ (ലിസാനുൽ ഖുദ്സ് - لسان القدس) വന്നതുപോലെ: ""ലൗലാക ലൗലാക ലമാ ഖലഖ്തുൽ അഫ്‌ലാക്"" (لولاك لولاك لما خلقت الافلاك) - ""താങ്കളില്ലായിരുന്നെങ്കിൽ, താങ്കളില്ലായിരുന്നെങ്കിൽ ഞാൻ ലോകങ്ങളെ സൃഷ്ടിക്കുമായിരുന്നില്ല."" ബിസ്മില്ലാഹി റഹ്മാനി റഹീം. അലിഫ് ലാം മീം (الم). സൂറത്തുൽ ബഖറ അലിഫ് ലാം മീം (الم) എന്ന് തുടങ്ങുന്നതിലും അൽ-ഫാത്തിഹ വ്യക്തവും ദൃഢവുമായ അക്ഷരങ്ങൾ (അൽ-ഹർഫുൾ ളാഹിറുൽ മുഹ്കം - الحرف الظاهر المحكم) കൊണ്ട് തുടങ്ങുന്നതിലെ യുക്തി (ഹികമത്ത് - حكمة) എന്താണെന്ന് താങ്കൾ ചോദിച്ചാൽ, അതിനുള്ള മറുപടി: അസ്സുയൂത്വി റഹിമഹുള്ളാഹ് തന്റെ 'അൽ-ഇത്ഖാൻ' (അൽ-ഇത്ഖാൻ) എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ""അൽ-ബഖറ അലിഫ് ലാം മീം (الم) എന്ന് തുടങ്ങുന്നതിന്റെ ഔചിത്യത്തെക്കുറിച്ച് ഞാൻ പറയുന്നു: അൽ-ഫാത്തിഹ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന വ്യക്തവും ദൃഢവുമായ അക്ഷരങ്ങൾ (അൽ-ഹർഫുൾ ളാഹിറുൽ മുഹ്കം - الحرف الظاهر المحكم) കൊണ്ട് തുടങ്ങിയപ്പോൾ, അതിന്റെ വ്യാഖ്യാനം (തഅ്‌വീൽ - تأويل) ആഴത്തിലുള്ളതും സമാനതകളുള്ളതുമായ അക്ഷരങ്ങൾ (അൽ-ഹർഫുൽ മുതശാബിഹ് - الحرف المتشابه) കൊണ്ട് അൽ-ബഖറ തുടങ്ങി. ഇത് ബുദ്ധിമാന്മാർക്കും (ഉഖലാഅ് - العقلاء) ജ്ഞാനികൾക്കും (ഹുകമാഅ് - الحكماء) അതിന്റെ പദവികൾ മനസ്സിലാക്കിക്കൊടുക്കാനും, അതുവഴി അവരെ വെല്ലുവിളിക്കാനും, അവർ അതിന്റെ ആയത്തുകളെക്കുറിച്ച് (ആയാത്ത് - آيات) ചിന്തിക്കാനും ആലോചിക്കാനും വേണ്ടിയാണ്."""
ശൈഖ് അലി ദദ (ഖുദ്ദിസ സിർറുഹു) തന്റെ 'ഖവാതിമുൽ ഹികം' തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നത് പോലെ, വിശുദ്ധ ഖുർആനിലെ അക്ഷരങ്ങൾ (അൽ-ഹുറൂഫുൽ മുഖത്തഅ - الحروف المقطعة) അല്ലാഹുവിന്റെ മറഞ്ഞിരിക്കുന്ന വിജ്ഞാനങ്ങളും (ഉലൂമുൽ മസ്തൂറ - علوم مستورة) മറയ്ക്കപ്പെട്ട രഹസ്യങ്ങളുമാണ് (അസ്റാറുൽ മഹ്ജൂബ - أسرار محجوبة). ഇവ അല്ലാഹു മാത്രം അറിയുന്ന അസ്പഷ്ടമായ വചനങ്ങളിൽ (മുതശാബിഹാത്ത് - متشابهات) പെട്ടവയാണ്. അതിനാൽ, ഇതിന്റെ ബാഹ്യാർത്ഥത്തിൽ നാം വിശ്വസിക്കുകയും, ഇതിന്റെ യഥാർത്ഥ അർത്ഥം അല്ലാഹുവിലേക്ക് ഭരമേൽപ്പിക്കുകയും ചെയ്യുന്നു. ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്, ഈ അക്ഷരങ്ങൾ അല്ലാഹുവിന്റെ നാമങ്ങളെ സൂചിപ്പിക്കുന്നു എന്നാണ്. ഉദാഹരണത്തിന്, 'അലിഫ്' എന്നത് അല്ലാഹുവിന്റെ ലത്വീഫ് (لطيف) എന്ന നാമത്തെയും, 'ലാം' എന്നത് മജീദ് (مجيد) എന്ന നാമത്തെയും സൂചിപ്പിക്കുന്നു. അതായത് 'അന അല്ലാഹു അൽ-ലത്വീഫുൽ മജീദ്' (ഞാൻ അല്ലാഹുവാകുന്നു, ഞാൻ ലത്വീഫും മജീദുമാണ്). അതുപോലെ 'ഖാഫ്' എന്നത് അല്ലാഹുവിന്റെ ഖാദിർ (قادر), ഖാഹിർ (قاهر) എന്നീ നാമങ്ങളെയും, 'നൂൻ' എന്നത് അല്ലാഹുവിന്റെ നൂർ (نور), നാസിർ (ناصر) എന്നീ നാമങ്ങളെയും സൂചിപ്പിക്കുന്നു. മറ്റൊരു വീക്ഷണപ്രകാരം, അറബി ഭാഷയിലെ അക്ഷരങ്ങൾ കൊണ്ടാണ് ഖുർആൻ നിർമ്മിതമായതെന്ന് ബോധ്യപ്പെടുത്താനാണ് ഇവ അവതരിപ്പിച്ചത്. മനുഷ്യർക്ക് അനുകരിക്കാൻ കഴിയാത്ത വിധം അല്ലാഹുവിന്റെ വചനം അമാനുഷികമാണെന്ന് തെളിയിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ, മഹാനായ ശൈഖുൽ അക്ബർ (ഖുദ്ദിസ സിർറുഹു) അഭിപ്രായപ്പെടുന്നത്, ഈ അക്ഷരങ്ങൾ അല്ലാഹുവും അവന്റെ പ്രിയപ്പെട്ട റസൂലും സല്ലല്ലാഹു അലൈഹിവസല്ലം തമ്മിലുള്ള രഹസ്യ സംഭാഷണങ്ങളാണെന്നാണ്. ജിബ്‌രീൽ അലൈഹിസ്സലാമിന് പോലും അറിവില്ലാത്ത അർത്ഥങ്ങൾ അല്ലാഹു തന്റെ പ്രവാചകന് സല്ലല്ലാഹു അലൈഹിവസല്ലം വെളിപ്പെടുത്തിക്കൊടുത്തിരുന്നു. ചുരുക്കത്തിൽ, ഇവയുടെ യഥാർത്ഥ അർത്ഥം അല്ലാഹു വെളിപ്പെടുത്തിക്കൊടുക്കുന്നവർക്ക് മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ.
അലിഫ്-ലാം-മീം. ഈ വേദഗ്രന്ഥം, അതിൽ യാതൊരു സംശയവുമില്ലാത്തതാണ്. അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് (تقوى) ഇതൊരു മാർഗദർശിയാണ്. ഈ വചനങ്ങളിൽ അല്ലാഹുവിന്റെ അസ്തിത്വത്തെയും വിശേഷണങ്ങളെയും കുറിച്ചുള്ള അഗാധമായ ജ്ഞാനമുണ്ട്. 'അലിഫ്' എന്നത് അല്ലാഹുവിനെയും, 'ലാം' എന്നത് ജിബ്‌രീൽ അലൈഹിസ്സലാം എന്ന മലക്കിനെയും, 'മീം' എന്നത് മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം എന്ന പ്രവാചകനെയും സൂചിപ്പിക്കുന്നുവെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. വേദഗ്രന്ഥം എന്നത് അല്ലാഹുവിന്റെ വചനമാണ്, അതിൽ സത്യത്തിന്റെ പ്രകാശമുണ്ട്. അല്ലാഹുവിനെ ഭയപ്പെടുകയും (تقوى) അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഖുർആൻ നേർവഴി കാണിക്കുന്നത്. ഹൃദയത്തിൽ അല്ലാഹുവിനോടുള്ള ആദരവും ഭയവും സൂക്ഷിക്കുന്നവർക്ക് മാത്രമേ ഇതിലെ രഹസ്യങ്ങൾ (لطائف) വെളിപ്പെടുകയുള്ളൂ.
സത്യമാർഗ്ഗത്തിൽ (طريق الحقيقة) സഞ്ചരിക്കുന്നവർക്ക് ഇത്തരം അസ്പഷ്ടമായ വചനങ്ങളുടെ (متشابه) വ്യാഖ്യാനം വഴുക്കലുള്ള ഒരു പാതയാണ്. അറിവിൽ നിന്ന് വ്യതിചലിച്ചവരുടെ പാദങ്ങൾ ഇവിടെ ഇടറിപ്പോകുന്നു; അറിവിൽ അടിയുറച്ചവരുടെ (الراسخين فى العلم) ബുദ്ധികൾ പോലും ഇവിടെ വിസ്മയഭരിതരാകുന്നു. അല്ലാഹുവിനോടുള്ള മര്യാദയുടെ ഭാഗമായി ചിലർ ഇതിൽ മൗനം പാലിക്കുകയും, 'ഇതെല്ലാം നമ്മുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാണ്, ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നു' എന്ന് പറയുകയും ചെയ്തു. മറ്റു ചിലർ ഇതിന് വ്യാഖ്യാനങ്ങൾ നൽകിയെങ്കിലും, അവ ലക്ഷ്യത്തിൽ നിന്ന് വളരെ അകന്നതായിരുന്നു. എങ്കിലും, ശരീഅത്തിന്റെ ദൃഷ്ടിയിൽ അവ സ്വീകാര്യവും യുക്തിക്ക് നിരക്കുന്നതുമാണ്. ഈ വചനങ്ങളുടെ യഥാർത്ഥ പൊരുൾ ഗ്രഹിക്കാൻ സാധിക്കുന്നത് ബുദ്ധിമാന്മാർക്ക് (أولوا الباب) മാത്രമാണ്. എന്നാൽ അതും അവരുടെ സ്വന്തം ചിന്തകൊണ്ടല്ല, മറിച്ച് അല്ലാഹു നൽകുന്ന പ്രത്യേകമായ ഉൾക്കാഴ്ചയും (الهام) പ്രകാശവും കൊണ്ടാണ്. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് ലഭിക്കുന്ന ഈ ജ്ഞാനം കേവലം യുക്തിചിന്തയല്ല. അബ്ദുറഹ്മാൻ അൽ ബിസ്ത്വാമി റഹിമഹുള്ളാഹ് തന്റെ 'അൽ ഫവാഇഹുൽ മിസ്കിയ്യ'യിൽ രേഖപ്പെടുത്തുന്നു: ചില അമ്പിയാക്കൾക്ക് അല്ലാഹുവിന്റെ വഹ്‌യ് വഴിയും, ചില ഔലിയാക്കൾക്ക് പ്രകാശപൂർണ്ണമായ ഉൾക്കാഴ്ച (كشف) വഴിയും, ചില പണ്ഡിതന്മാർക്ക് സ്വീകാര്യമായ നിവേദനങ്ങളിലൂടെയും അക്ഷരങ്ങളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സത്യമെന്തെന്നാൽ, ഈ ഉമ്മത്തിലെ ഭൂരിഭാഗം പേർക്കും അല്ലാഹു ഈ രഹസ്യങ്ങൾ മറച്ചുവെച്ചിരിക്കുന്നു. ഉന്നതവും നിമ്നവുമായ ലോകങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ചില പ്രത്യേക രഹസ്യങ്ങൾ മാത്രം അല്ലാഹു തന്റെ ഇഷ്ടദാസന്മാർക്ക് നൽകിയിട്ടുണ്ട്. 'തഅ്‌വീലാത്തു നജ്മിയ്യ'യിൽ പറയുന്നത്, ഖുർആനിൽ പരാമർശിച്ച നമസ്കാരത്തിന്റെ മൂന്ന് അവസ്ഥകൾ 'അലിഫ്-ലാം-മീം' (الم) എന്നതിൽ അടങ്ങിയിരിക്കുന്നു എന്നാണ്. അലിഫ് എന്നത് ഖിയാമിനെയും (നിന്നുള്ള അവസ്ഥ), ലാം എന്നത് റുകൂഇനെയും, മീം എന്നത് സുജൂദിനെയും സൂചിപ്പിക്കുന്നു. വിശ്വാസികളുടെ മിഅ്‌റാജായ (معراج) നമസ്കാരത്തിൽ അല്ലാഹുവുമായി സംവദിക്കുന്ന അടിമയ്ക്ക്, 'ഞങ്ങളെ നേർവഴിയിലാക്കേണമേ' (اهدنا) എന്ന പ്രാർത്ഥനയ്ക്ക് മറുപടിയായി അല്ലാഹു ഹിദായത്ത് നൽകുന്നു. അസ്പഷ്ടമായ വചനങ്ങളും (متشابه) വ്യക്തമായ വചനങ്ങളും (محكم) പാരായണ പ്രതിഫലത്തിന്റെ കാര്യത്തിൽ തുല്യമാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി: 'ഖുർആനിലെ ഒരു അക്ഷരം പാരായണം ചെയ്താൽ പത്ത് നന്മയുണ്ട്. അലിഫ്-ലാം-മീം എന്നത് ഒരു അക്ഷരമല്ല, മറിച്ച് അലിഫ് ഒരു അക്ഷരമാണ്, ലാം ഒരു അക്ഷരമാണ്, മീം ഒരു അക്ഷരമാണ്'. അങ്ങനെ 'അലിഫ്-ലാം-മീം' പാരായണം ചെയ്യുമ്പോൾ ഒമ്പത് നന്മകൾ ലഭിക്കുന്നു. 'ദാലിക്കൽ കിതാബ്' (ذلِكَ الْكِتابُ) എന്നതിൽ 'അലിഫ്-ലാം-മീം' എന്നത് ഖുർആൻ എന്ന നാമത്തെ സൂചിപ്പിക്കുന്നു. മുൻ വേദങ്ങളിൽ വാഗ്ദാനം ചെയ്യപ്പെട്ട പൂർണ്ണമായ ഗ്രന്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മൂസാ അലൈഹിസ്സലാമിന് തൗറാത്ത് നൽകിയപ്പോൾ, അത് പഠിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം പരാതിപ്പെട്ടപ്പോൾ, അല്ലാഹു അരുളി: 'അവസാനത്തെ പ്രവാചകന് (മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം) ഞാൻ ഒരു ഗ്രന്ഥം നൽകും, അത് ഞാൻ എളുപ്പമാക്കും'. മുൻ വേദങ്ങളിലെ എല്ലാ അർത്ഥങ്ങളും മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഗ്രന്ഥത്തിൽ അല്ലാഹു സംഗ്രഹിച്ചു. അത് 114 അധ്യായങ്ങളായും, 30 ഭാഗങ്ങളായും, ഏഴ് ഭാഗങ്ങളായും, ഒടുവിൽ ഫാതിഹയിലെ ഏഴ് ആയത്തുകളായും, അതിലെ അർത്ഥങ്ങൾ 'ബിസ്മില്ലാഹി' എന്നതിലെ അക്ഷരങ്ങളായും അല്ലാഹു ചുരുക്കി നൽകി.
അലിഫ്-ലാം-മീം (الم) എന്ന അക്ഷരങ്ങളിലൂടെ അല്ലാഹു സൂറത്തുൽ ബഖറ ആരംഭിക്കുന്നു. തൗറാത്തിൽ അല്ലാഹു വാഗ്ദാനം ചെയ്തതും, മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമക്ക് അവതരിപ്പിച്ചു കൊടുത്തതുമായ വേദഗ്രന്ഥം ഇതാണെന്ന് ജൂതന്മാർ നിഷേധിച്ചപ്പോൾ, 'അതത്രേ ആ വേദഗ്രന്ഥം' (ذَلِكَ الْكِتَابُ) എന്ന് അല്ലാഹു പ്രഖ്യാപിച്ചു. 'സംശയമില്ലാത്തത്' (لا رَيْبَ) എന്നതിലെ 'റൈബ്' (ريب) എന്നത് മനസ്സിന്റെ അസ്വസ്ഥതയും ഉത്കണ്ഠയുമാണ്. സംശയം (شك) മനസ്സിനെ അസ്വസ്ഥമാക്കുന്നതുകൊണ്ട് അതിനെ 'റൈബ്' എന്ന് വിളിക്കുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി: 'നിന്നെ അസ്വസ്ഥമാക്കുന്നതിനെ വിട്ട് അസ്വസ്ഥതയില്ലാത്തതിലേക്ക് നീ നീങ്ങുക'. സത്യം (صدق) മനസ്സിന് ശാന്തത നൽകുന്നു. ഈ വേദഗ്രന്ഥത്തിൽ സംശയത്തിന് സ്ഥാനമില്ല എന്നത് അതിന്റെ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്; മനുഷ്യർ സംശയിക്കുന്നുണ്ടോ ഇല്ലയോ എന്നത് അതിനെ ബാധിക്കുന്നില്ല. സൂര്യൻ പ്രകാശിക്കുന്നത് അന്ധൻ കാണാത്തതുകൊണ്ട് ഇല്ലാതാകുന്നില്ലല്ലോ. 'സന്മാർഗ്ഗം' (هدى) എന്നത് ദൈവഭയമുള്ളവർക്ക് (لِلْمُتَّقِينَ) മാത്രമായി ചുരുക്കിയത്, അവർ മാത്രമാണ് അതിന്റെ പ്രകാശത്തിൽ നിന്ന് ഗുണം സ്വീകരിക്കുന്നത് എന്നതുകൊണ്ടാണ്. 'തഖ്‌വ' (تقوى) എന്നാൽ അല്ലാഹുവിന്റെ കൽപ്പനകൾ പാലിച്ചും വിരോധിച്ചവ വെടിഞ്ഞും ശിക്ഷയ്ക്കും തനിക്കുമിടയിൽ ഒരു മറ (وقاية) തീർക്കുക എന്നതാണ്. യുദ്ധക്കളത്തിൽ ശത്രുവിനും തനിക്കുമിടയിൽ പരിച (ترس) വെക്കുന്നത് പോലെ, അല്ലാഹുവിന്റെ വിധിവിലക്കുകളെ ഒരു പരിചയാക്കി മാറ്റുന്നവനാണ് മുത്തഖീങ്ങൾ. ഇതിന് മൂന്ന് പദവികളുണ്ട്.
"ആരാണ് ഈ മുത്തഖികൾ (المتقون)? അവർ അദൃശ്യത്തിൽ (الغيب) ദൃഢമായി വിശ്വസിക്കുന്നവരാണ്. കേവലം ബാഹ്യമായ കാഴ്ചകൾക്കപ്പുറം, ഹൃദയത്തിന്റെ ഉൾക്കാഴ്ചയാൽ (بصيرة) അവർ അല്ലാഹുവിന്റെ അസ്തിത്വത്തിലും അവന്റെ ഏകത്വത്തിലും, മലക്കുകളിലും, വേദഗ്രന്ഥങ്ങളിലും, പ്രവാചകന്മാരിലും, അന്ത്യനാളിലും, ഖദറിലും (ദൈവിക വിധി) ഉറച്ച വിശ്വാസം പുലർത്തുന്നു. ഈ അദൃശ്യ ലോകത്തിന്റെ നിഗൂഢതകളെയും, അതിലെ ദൈവിക രഹസ്യങ്ങളെയും അവർ ഹൃദയം കൊണ്ട് അംഗീകരിക്കുന്നു.
അവർ നമസ്കാരം (الصلاة) യഥാവിധി നിലനിർത്തുന്നവരാണ്. കേവലം ശാരീരികമായ ചലനങ്ങളോ വാക്കുകളോ അല്ല, മറിച്ച് ഹൃദയസാന്നിധ്യത്തോടും (حضور القلب), ഭക്തിയോടും (خشوع), അല്ലാഹുവുമായുള്ള ആത്മീയ സംഭാഷണമായും (مناجاة) അവർ നമസ്കാരത്തെ കാണുന്നു. നമസ്കാരം അവർക്ക് ആത്മാവിന്റെ മിഅ്റാജ് (معراج) ആണ്, അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗ്ഗമാണ്. അതിന്റെ ബാഹ്യരൂപം പോലെ തന്നെ ആന്തരികമായ ചൈതന്യവും അവർക്ക് പ്രധാനമാണ്.
നാം അവർക്ക് നൽകിയതിൽ നിന്ന് അവർ ചിലവഴിക്കുകയും (ينفقون) ചെയ്യുന്നു. ഇത് കേവലം ധനം മാത്രമല്ല, മറിച്ച് അല്ലാഹു അവർക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങളിൽ നിന്നും – അറിവ്, സമയം, ആരോഗ്യം, കഴിവുകൾ, ആത്മീയമായ അവസ്ഥകൾ – എല്ലാം അവന്റെ മാർഗ്ഗത്തിൽ, അവന്റെ സൃഷ്ടികൾക്കായി അവർ ഉദാരമായി ചിലവഴിക്കുന്നു. തങ്ങളുടെ ഉടമസ്ഥതയിലുള്ളതെല്ലാം അല്ലാഹുവിന്റെ അമാനത്താണെന്ന് (അമാനത്ത്) അവർ തിരിച്ചറിയുന്നു, അതിൽ നിന്ന് അവന്റെ തൃപ്തിക്കായി അവർ ചിലവഴിക്കുന്നു."
റൂഹുൽ ബയാൻ തഫ്സീറിലെ ഈ ഭാഗം ദൈവഭയത്തിന്റെ (تقوى) മൂന്ന് തലങ്ങളെ വിവരിക്കുന്നു. ഒന്നാമത്തേത്, അവിശ്വാസത്തിൽ നിന്ന് വിട്ടുനിന്നുകൊണ്ട് ശാശ്വതമായ നരകശിക്ഷയിൽ നിന്ന് രക്ഷനേടലാണ്. രണ്ടാമത്തേത്, പാപകരമായ എല്ലാ കാര്യങ്ങളിൽ നിന്നും—അത് ചെറിയ പാപങ്ങളാണെങ്കിൽ പോലും—വിട്ടുനിൽക്കുക എന്നതാണ്. ഇതാണ് ശരീഅത്തിൽ പൊതുവെ ദൈവഭയം (تقوى) എന്ന് അറിയപ്പെടുന്നത്. മൂന്നാമത്തേത്, ഹൃദയത്തെ അല്ലാഹുവിൽ (حق عز وجل) നിന്ന് വ്യതിചലിപ്പിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും മനസ്സിനെ ശുദ്ധീകരിക്കുകയും പൂർണ്ണമായി അവനിലേക്ക് തിരിയുകയും ചെയ്യുക എന്നതാണ്. ഇതാണ് യഥാർത്ഥ ദൈവഭയം (تقوى حقيقية). പ്രവാചകന്മാരുടെ (عليهم السلام) ഉന്നത പദവി ഇതാണ്; അവർക്ക് പ്രവാചകത്വത്തിന്റെയും (نبوة) വിലായത്തിന്റെയും (ولاية) പദവികൾ ഒരുപോലെ ലഭിച്ചു. ഭൗതിക ലോകത്തെ കാര്യങ്ങൾ അവരെ ആത്മീയ ഉന്നമനത്തിൽ നിന്ന് തടഞ്ഞില്ല. ഇസ്‌ലാമിക മാർഗ്ഗദർശനം (هداية) പൊതുജനങ്ങൾക്ക് ഇസ്‌ലാമിലൂടെയും, പ്രത്യേക വിഭാഗത്തിന് ഇഖ്‌സാനിലൂടെയും (إحسان), അതിവിശിഷ്ടർക്ക് മറകൾ നീങ്ങി സത്യം നേരിട്ട് ദർശിക്കുന്നതിലൂടെയുമാണ് ലഭിക്കുന്നത്. നജ്മുദ്ദീൻ കുബ്‌റ റഹിമഹുള്ളാഹിന്റെ വ്യാഖ്യാനപ്രകാരം, അല്ലാഹുവിനോട് ചെയ്ത ഉടമ്പടി (عهد) പാലിക്കുന്നവരാണ് മുത്തഖീങ്ങൾ. ഇമാം ഇബ്‌നു സീരീൻ, അബൂ യസീദ് അൽ ബസ്താമി, ഇമാം അബൂ ഹനീഫ (റഹിമഹുള്ളാഹ്) എന്നിവരുടെ ജീവിതത്തിലെ സൂക്ഷ്മതകൾ—ചെറിയ കാര്യങ്ങളിൽ പോലും മറ്റുള്ളവരുടെ അവകാശം ഹനിക്കപ്പെടാതിരിക്കാനുള്ള അവരുടെ ജാഗ്രത—ഇവിടെ ഉദാഹരണമായി വിവരിക്കുന്നു. വിശ്വാസം (إيمان) എന്നത് ഹൃദയം കൊണ്ടുള്ള അംഗീകാരമാണ്. വിശ്വാസി അല്ലാഹുവിനെ വിശ്വസിക്കുന്നു, അല്ലാഹു തന്റെ ഔദാര്യം കൊണ്ട് അടിമകളെ ശിക്ഷയിൽ നിന്ന് സുരക്ഷിതരാക്കുന്നു. ശരീഅത്തിൽ വിശ്വാസം എന്നത് ഹൃദയം കൊണ്ടുള്ള വിശ്വാസവും, നാവുകൊണ്ടുള്ള പ്രഖ്യാപനവും, അവയവങ്ങൾ കൊണ്ടുള്ള കർമ്മവുമാണ്.
വിശ്വാസം (ഇമാൻ) എന്നത് കേവലം ബാഹ്യമായ ഒരു പ്രകടനമല്ല, മറിച്ച് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള സത്യപ്പെടുത്തലാണ് (തസ്ദീഖ്). ഒരാൾ പുറമെ മുസ്ലിമായി കാണപ്പെട്ടാലും ഉള്ളിൽ സത്യപ്പെടുത്താത്തവനാകാം. മൗലാനാ അബൂ സഊദ് റഹിമഹുള്ളാഹ് തന്റെ തഫ്സീറിൽ വ്യക്തമാക്കുന്നത് പ്രകാരം, നമ്മുടെ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം കൊണ്ടുവന്ന കാര്യങ്ങൾ—ഏകദൈവ വിശ്വാസം (തൗഹീദ്), പ്രവാചകത്വം (നബുവ്വത്ത്), പരലോക ജീവിതം (ബഅ്സ്), പ്രതിഫലം (ജസാഅ്) തുടങ്ങിയവ—അനിവാര്യമായും വിശ്വസിക്കലാണ് വിശ്വാസത്തിന്റെ അടിസ്ഥാനം. വിശ്വാസത്തിന് കേവലം ഹൃദയത്തിലെ സത്യപ്പെടുത്തൽ മതിയോ അതോ നാവുകൊണ്ടുള്ള അംഗീകാരവും (ഇഖ്‌റാർ) അനിവാര്യമാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ശൈഖ് അശ്അരി റഹിമഹുള്ളാഹിന്റെ അഭിപ്രായത്തിൽ ഹൃദയത്തിലെ സത്യപ്പെടുത്തൽ മതിയാകും. എന്നാൽ ഇമാം അബൂ ഹനീഫ റഹിമഹുള്ളാഹിന്റെ മദ്ഹബ് പ്രകാരം നാവുകൊണ്ടുള്ള അംഗീകാരവും വിശ്വാസത്തിന്റെ ഭാഗമാണ്. ഇതാണ് സത്യസന്ധമായ വീക്ഷണം. കർമ്മങ്ങൾ വിശ്വാസത്തിന്റെ ഭാഗമാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ചകളുണ്ട്. ഹൃദയത്തിൽ വിശ്വസിക്കാത്തവൻ കപടവിശ്വാസിയും (മുനാഫിഖ്), നാവുകൊണ്ട് അംഗീകരിക്കാത്തവൻ അവിശ്വാസിയും (കാഫിർ), കർമ്മങ്ങളിൽ വീഴ്ച വരുത്തുന്നവൻ പാപിയുമാണ് (ഫാസിഖ്). അദൃശ്യമായ കാര്യങ്ങൾ (ഗൈബ്) എന്നത് ഇന്ദ്രിയങ്ങൾക്കോ ബുദ്ധിക്കോ നേരിട്ട് ഗ്രഹിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. ഇതിൽ അല്ലാഹുവിന് മാത്രം അറിയുന്നവയും, പ്രവാചകന്മാരിലൂടെയും വേദങ്ങളിലൂടെയും നമുക്ക് അറിവ് ലഭിച്ചവയും ഉൾപ്പെടുന്നു. അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുക (യൂമിനൂന ബിൽ ഗൈബ്) എന്നത് വിശ്വാസികളുടെ ഉന്നതമായ പദവിയാണ്. അബ്ദുല്ലാഹിബ്നു മസ്ഊദ് റളിയള്ളാഹു അൻഹു പറഞ്ഞതുപോലെ, പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയെ നേരിൽ കാണാതെ വിശ്വസിക്കുന്നതാണ് ഏറ്റവും ഉത്തമമായ വിശ്വാസം. ഇസ്‌ലാം, ഈമാൻ, ഇഹ്‌സാൻ എന്നിവയെക്കുറിച്ച് ജിബ്‌രീൽ അലൈഹിസ്സലാം പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയോട് ചോദിച്ച പ്രസിദ്ധമായ ഹദീസിൽ, അല്ലാഹുവിനെ കാണുന്നുവെന്ന ബോധത്തോടെ ആരാധിക്കുന്നതാണ് ഇഹ്‌സാൻ എന്ന് പഠിപ്പിക്കുന്നു.
റൂഹുൽ ബയാൻ തഫ്സീറിന്റെ വെളിച്ചത്തിൽ, 'അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുകയും, നഗ്നപാദരും ദരിദ്രരുമായ ആട്ടിടയന്മാർ കെട്ടിട നിർമ്മാണത്തിൽ മത്സരിക്കുകയും ചെയ്യുക' എന്ന ഹദീസിലെ പരാമർശം അന്ത്യനാളിന്റെ അടയാളങ്ങളെ സൂചിപ്പിക്കുന്നു. തുടർന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം ഉമർ റളിയള്ളാഹു അൻഹുവിനോട് ചോദിച്ചു: 'ആ വന്നത് ആരാണെന്ന് നിനക്കറിയാമോ?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവും റസൂലുമാണ് കൂടുതൽ അറിയുന്നവർ.' അവിടുന്ന് പറഞ്ഞു: 'അത് ജിബ്‌രീൽ അലൈഹിസ്സലാം ആണ്, നിങ്ങളുടെ ദീനിനെ പഠിപ്പിക്കാൻ വന്നതാണ്.' നജ്മുദ്ദീൻ കുബ്റാ ഖുദ്ദിസ സിർറുഹു തന്റെ തഅ്‌വീലാത്തിൽ പറയുന്നു: 'അദൃശ്യമായതിൽ വിശ്വസിക്കുന്നു' (يؤمنون بالغيب) എന്നതിനർത്ഥം അല്ലാഹു നൽകിയ ആത്മീയ പ്രകാശം (نور) കൊണ്ട് ഹൃദയത്തിൽ കാണുന്നു എന്നാണ്. സത്യവിശ്വാസി അല്ലാഹുവിന്റെ പ്രകാശത്താൽ കാണുന്നു എന്ന ഹദീസ് ഇതിനെ സാധൂകരിക്കുന്നു. അദൃശ്യം (غيب) രണ്ട് വിധമാണ്; ഒന്ന്, നിന്നിൽ നിന്ന് മറഞ്ഞതും, മറ്റൊന്ന് നീ മറഞ്ഞുപോയതും. ആത്മീയ ലോകം (عالم الأرواح) നിന്നിൽ നിന്ന് മറഞ്ഞതാണ്, കാരണം 'അലസ്തു ബിറബ്ബിക്കും' എന്ന ഉടമ്പടി വേളയിൽ നീ അവിടെ ഹാജറായിരുന്നു. എന്നാൽ ഭൗതിക ശരീരവുമായി ബന്ധപ്പെട്ടപ്പോൾ നീ അത് മറന്നു. രണ്ടാമത്തേത്, അല്ലാഹുവിന്റെ സാമീപ്യമാണ് (حضرة الربوبية). നീ അവനിൽ നിന്ന് അകന്നതല്ല, മറിച്ച് നിന്റെ അസ്തിത്വം കൊണ്ട് നീ അവനിൽ നിന്ന് മറഞ്ഞുപോയതാണ്. അവൻ നിനക്ക് ഏറ്റവും അടുത്താണ്, 'നാം അവനോട് അവന്റെ പിരടിയിലെ ഞരമ്പിനേക്കാൾ അടുത്താണ്' എന്ന് അല്ലാഹു പറയുന്നു. ശൈഖ് സഅ്ദി പാടുന്നു: 'എന്റെ പ്രിയതമൻ എന്നേക്കാൾ അടുത്താണ്, എന്നിട്ടും ഞാൻ അവനിൽ നിന്ന് അകന്നവനാണ് എന്നതാണ് അത്ഭുതം.' തുടർന്ന് 'നമസ്കാരം നിലനിർത്തുന്നു' (ويقيمون الصلاة) എന്നതിനെക്കുറിച്ച് പറയുന്നു. നമസ്കാരം (صلاة) എന്നത് പ്രാർത്ഥന, സ്തുതി, പാരായണം, കാരുണ്യം എന്നീ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. നമസ്കാരം നിലനിർത്തുക എന്നതിനർത്ഥം അതിന്റെ ബാഹ്യമായ ഫർളുകളും സുന്നത്തുകളും പാലിക്കുന്നതിനോടൊപ്പം, ഹൃദയസാന്നിധ്യത്തോടെയും ഭക്തിയോടെയും (خشوع) അല്ലാഹുവിലേക്ക് തിരിയുക എന്നതാണ്. ഇബ്രാഹിം നഖഈ റഹിമഹുള്ളാഹ് പറയുന്നു: 'ആരെങ്കിലും റുകൂഉം സുജൂദും വേഗത്തിൽ ചെയ്യുന്നത് കണ്ടാൽ അവന്റെ കുടുംബത്തോട് കരുണ കാണിക്കുക.' ഹാതിം അസ്സായിദ് റഹിമഹുള്ളാഹ് തന്റെ നമസ്കാരത്തെക്കുറിച്ച് പറയുന്നു: 'നമസ്കാര സമയം ആകുമ്പോൾ ഞാൻ പൂർണ്ണമായി വുളൂഅ് എടുക്കുന്നു. ശേഷം എന്റെ അവയവങ്ങൾ ശാന്തമാകുന്നതുവരെ കാത്തിരിക്കുന്നു. കഅ്ബ എന്റെ പുരികങ്ങൾക്കിടയിലും, മഖാമു ഇബ്രാഹിം എന്റെ നെഞ്ചിന് നേരെയും, അല്ലാഹു എന്റെ മുകളിൽ എന്റെ ഹൃദയത്തിലുള്ളത് അറിയുന്നവനായും ഞാൻ സങ്കൽപ്പിക്കുന്നു.'
ഹസ്രത്ത് ഹാതിം അൽ-അസം റഹിമഹുള്ളാഹ് തന്റെ നമസ്കാരത്തെക്കുറിച്ച് വിവരിക്കുന്നു: 'ഞാൻ സിറാത്ത് പാലത്തെ മുന്നിലും, സ്വർഗ്ഗത്തെ വലതുഭാഗത്തും, നരകത്തെ ഇടതുഭാഗത്തും, മലക്കുൽ മൗത്തിനെ പിന്നിലും സങ്കൽപ്പിക്കുന്നു. ഇത് എന്റെ അവസാനത്തെ നമസ്കാരമാണെന്ന് ഞാൻ കരുതുന്നു.' തുടർന്ന് അദ്ദേഹം അതീവ ഭക്തിയോടെ തക്ബീർ ചൊല്ലുകയും, ചിന്താപൂർവ്വം ഖുർആൻ പാരായണം ചെയ്യുകയും, വിനയത്തോടെ റുകൂഅ് ചെയ്യുകയും, താഴ്മയോടെ സുജൂദ് ചെയ്യുകയും ചെയ്യുന്നു. ശേഷം പൂർണ്ണതയോടെ ഇരുന്ന്, പ്രതീക്ഷയോടെ തശഹ്ഹുദ് ചൊല്ലി, സുന്നത്തായ രീതിയിൽ സലാം വീട്ടുന്നു. ആ നമസ്കാരത്തെ ഇഖ്ലാസ് (إخلاص) അഥവാ നിഷ്കളങ്കതയിൽ സമർപ്പിക്കുന്നു. ഭയവും (خوف) പ്രതീക്ഷയും (رجاء) ഇടയിൽ നിന്നുകൊണ്ട് ക്ഷമ കൈക്കൊള്ളാൻ പ്രതിജ്ഞ ചെയ്യുന്നു. ഇത് കേട്ട ആസിം റഹിമഹുള്ളാഹ് കരഞ്ഞുകൊണ്ട് പറഞ്ഞു: 'ഇത്രയും ഉന്നതമായ ഒരു നമസ്കാരം ഞാൻ ഇതുവരെ നിർവ്വഹിച്ചിട്ടില്ല.' നമസ്കാരം എന്നത് അല്ലാഹുവിന്റെ കൽപ്പനയാണ്. 'നമസ്കാരം നിലനിർത്തുക' (أقيموا الصلاة) എന്ന കൽപ്പന പ്രകാരം, അതിനെ കൃത്യസമയത്ത് ജമാഅത്തായി, ഖുശൂഅ് (خشوع) അഥവാ ഭക്തിയോടെ നിർവ്വഹിക്കണം. ജനങ്ങൾ നമസ്കാരത്തിന്റെ കാര്യത്തിൽ പല തട്ടിലാണ്. നമസ്കാരത്തെ നിഷേധിച്ച അബൂജഹലിനെപ്പോലെയുള്ളവർക്ക് നരകമാണ് പ്രതിഫലം. നമസ്കാരം പാഴാക്കിയ വേദക്കാരെക്കുറിച്ച് അല്ലാഹു 'ഗയ്യ്' (غي) എന്ന നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. മടിയോടെ നമസ്കരിക്കുന്ന മുനാഫിഖുകൾക്ക് 'വയ്ൽ' (ويل) എന്ന നരകമാണ്. നമസ്കാരം കൃത്യസമയത്ത് നിർവ്വഹിക്കാത്തവർക്ക് കഠിനമായ ശിക്ഷയുണ്ട്. എന്നാൽ, പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം മാതൃകയാക്കിയ ഉത്തമരായ വിശ്വാസികൾ നമസ്കാരത്തെ അതിന്റെ എല്ലാ നിബന്ധനകളോടും കൂടി കൃത്യമായി നിർവ്വഹിക്കുന്നു. അവർക്ക് അല്ലാഹു ഫിർദൗസ് (فردوس) എന്ന ഉന്നത സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നു. ജമാഅത്തായി നമസ്കരിക്കുക എന്നത് ഫർള് കിഫായ (فرض كفاية) ആകുന്നു.
ഷാഫിഈ മദ്ഹബ് പ്രകാരം ജമാഅത്തായി നമസ്കരിക്കുന്നത് സുന്നത്താണ്. ഒരാൾ തനിച്ച് നമസ്കരിച്ചാൽ നമസ്കാരം സാധുവാകും, എന്നാൽ ജമാഅത്തിന്റെ ശ്രേഷ്ഠത (فضل الجماعة) നഷ്ടപ്പെടും. ഇമാം അഹ്മദ് ബിൻ ഹമ്പൽ (റഹിമഹുള്ളാഹ്) അഭിപ്രായപ്പെടുന്നത് ജമാഅത്ത് ഫർളാണെന്നാണ്. നമ്മുടെ വീക്ഷണത്തിൽ അത് ഫർളല്ലെങ്കിലും, ഒരു മുസ്ലിം അത് മുടങ്ങാതെ സൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. അല്ലാഹു പറയുന്നു: 'നമ്മുടെ ജനമേ, അല്ലാഹുവിന്റെ ക്ഷണിക്കുന്നവന് ഉത്തരം നൽകുക'. ചില പണ്ഡിതന്മാർ പറയുന്നത്, ഇവിടെ 'ക്ഷണിക്കുന്നവൻ' (داعي) എന്നത് അഞ്ചുനേരത്തെ നമസ്കാരത്തിന് വിളിക്കുന്ന മുഅദ്ദിനുകളാണ് എന്നാണ്. ജമാഅത്ത് ഉപേക്ഷിക്കുന്നവൻ മദ്യപാനിയെക്കാളും, അന്യായമായി ഒരാളെ കൊല്ലുന്നവനെക്കാളും, ഏഷണി പറയുന്നവനെക്കാളും, മാതാപിതാക്കളെ വേദനിപ്പിക്കുന്നവനെക്കാളും, മന്ത്രവാദിയെക്കാളും, ജ്യോതിഷിയെക്കാളും, പരദൂഷണം പറയുന്നവനെക്കാളും മോശമാണ്. അവൻ തൗറാത്തിലും ഇൻജീലിലും സബൂറിലും ഖുർആനിലും ശപിക്കപ്പെട്ടവനാണ്. മലക്കുകളുടെ നാവുകൊണ്ടും അവൻ ശപിക്കപ്പെട്ടിരിക്കുന്നു. അവൻ രോഗിയായാൽ സന്ദർശിക്കരുത്, മരിച്ചാൽ ജനാസയിൽ പങ്കെടുക്കരുത്. നബി (സല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'ജമാഅത്ത് ഉപേക്ഷിക്കുന്നവൻ എന്നിൽപ്പെട്ടവനല്ല, ഞാൻ അവനിൽപ്പെട്ടവനുമല്ല. അവന്റെ ഒരു സുന്നത്തോ ഫർളോ അല്ലാഹു സ്വീകരിക്കുകയില്ല'. അവർ ഈ അവസ്ഥയിൽ മരിച്ചാൽ നരകമാണ് അവർക്ക് കൂടുതൽ അർഹമായത്. നബി (സല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'ജനങ്ങൾക്ക് നമസ്കരിക്കാൻ ഒരാളെ ഏൽപ്പിച്ച്, ജമാഅത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ വീടുകൾ കത്തിച്ചുകളയാൻ ഞാൻ ആഗ്രഹിക്കുന്നു'. ഇത് ജമാഅത്ത് ഉപേക്ഷിക്കുന്നവരുടെ വീട് കത്തിക്കുന്നത് അനുവദനീയമാണെന്ന് സൂചിപ്പിക്കുന്നു, കാരണം നബി (സല്ലല്ലാഹു അലൈഹിവസല്ലം) ഒരു പാപത്തിന് മുതിരുകയില്ല. സുന്നത്ത് മുഅക്കദ ഉപേക്ഷിച്ചാൽ വീട് കത്തിക്കാമെങ്കിൽ, ഫർളും വാജിബും ഉപേക്ഷിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിക്കുക. ഇബ്നു അബ്ബാസ് (റളിയള്ളാഹു അൻഹുമാ) പറയുന്നു: നബി (സല്ലല്ലാഹു അലൈഹിവസല്ലം) ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവുമായി നിയോഗിക്കപ്പെട്ടു, അത് സത്യപ്പെടുത്തിയപ്പോൾ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ജിഹാദ് എന്നിവ കൂട്ടിച്ചേർക്കപ്പെട്ടു. മിഅ്റാജ് രാവിലാണ് അഞ്ചുനേരത്തെ നമസ്കാരം നിർബന്ധമാക്കിയത്. അല്ലാഹുവുമായുള്ള ഏറ്റവും വലിയ സാമീപ്യവും സംഭാഷണവുമാണ് മിഅ്റാജ്. അല്ലാഹു തന്റെ ദാസനെ തന്നിലേക്ക് അടുപ്പിക്കുന്ന ഏറ്റവും വലിയ ആരാധനയാണ് നമസ്കാരം. നബി (സല്ലല്ലാഹു അലൈഹിവസല്ലം) മിഅ്റാജ് രാവിൽ മലക്കുകളുടെ ആരാധനകൾ കണ്ടു. മലക്കുകളിൽ ചിലർ റുകൂഇലും ചിലർ സുജൂദിലുമാണ്. അല്ലാഹു തന്റെ ഉമ്മത്തിന് മലക്കുകളുടെ ആരാധനയുടെ പ്രതിഫലം അഞ്ചുനേരത്തെ നമസ്കാരത്തിലൂടെ നൽകി. നമസ്കാരങ്ങൾ രണ്ട്, മൂന്ന്, നാല് റക്അത്തുകളാക്കിയത് മലക്കുകളുടെ ചിറകുകളുടെ എണ്ണത്തിന് അനുസരിച്ചാണ്. അഞ്ചുനേരത്തെ നമസ്കാരം എന്നത് അല്ലാഹു നൽകിയ ഇളവാണ്. ഓരോ നമസ്കാരത്തിനും പത്ത് പ്രതിഫലം വീതം അമ്പത് നമസ്കാരത്തിന്റെ പ്രതിഫലം അല്ലാഹു നൽകുന്നു.
അഞ്ചു നേരത്തെ നമസ്കാരങ്ങൾ നിശ്ചയിച്ചതിലെ രഹസ്യം ഇതാണ്: മുൻകാല സമുദായങ്ങളിൽ ഈ നമസ്കാരങ്ങൾ വ്യത്യസ്ത സമയങ്ങളിലായാണ് നിർവഹിക്കപ്പെട്ടിരുന്നത്. എന്നാൽ അല്ലാഹു സുബ്ഹാനഹു വതആല അവയെല്ലാം നമ്മുടെ പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം അവർകൾക്കായി ഒരുമിച്ചു കൂട്ടി. കാരണം, ഇഹലോകത്തും പരലോകത്തുമുള്ള എല്ലാ ഉൽകൃഷ്ട ഗുണങ്ങളുടെയും സംഗമസ്ഥാനമാണ് അവിടുന്ന്. അവിടുത്തെ സമുദായവും അപ്രകാരം തന്നെ. ആദം അലൈഹിസ്സലാം സുബ്ഹി നമസ്കാരവും, ഇബ്രാഹീം അലൈഹിസ്സലാം ളുഹ്റും, യൂനുസ് അലൈഹിസ്സലാം അസ്റും, ഈസാ അലൈഹിസ്സലാം മഗ്‌രിബും, മൂസാ അലൈഹിസ്സലാം ഇശാഉം ആദ്യമായി നിർവഹിച്ചു. ഇതാണ് അഞ്ചു നമസ്കാരങ്ങൾ എന്ന ക്രമീകരണത്തിന്റെ രഹസ്യം. മറ്റൊരു അഭിപ്രായപ്രകാരം, ആദം അലൈഹിസ്സലാം അഞ്ചു നമസ്കാരങ്ങളും നിർവഹിച്ചിരുന്നു, പിന്നീട് അവ പ്രവാചകന്മാർക്കിടയിൽ വിഭജിക്കപ്പെടുകയായിരുന്നു. വിത്‌ർ നമസ്കാരം ആദ്യമായി നിർവഹിച്ചത് നമ്മുടെ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം അവർകളാണ്, അത് മിഅ്‌റാജ് രാവിലായിരുന്നു. അതുകൊണ്ടാണ് 'എന്റെ റബ്ബ് എനിക്ക് ഒരു നമസ്കാരം അധികമായി നൽകി' എന്ന് അവിടുന്ന് അരുളിയത്. സുജൂദിലേക്ക് ആദ്യം കടന്നുവന്നത് ജിബ്‌രീൽ അലൈഹിസ്സലാം ആണ്, അതുകൊണ്ടാണ് അദ്ദേഹം പ്രവാചകന്മാരുടെ കൂട്ടുകാരനും സേവകനുമായത്. 'സുബ്ഹാനല്ലാഹ്' എന്ന് ആദ്യം പറഞ്ഞത് ജിബ്‌രീൽ അലൈഹിസ്സലാം ആണ്, 'അൽഹംദുലില്ലാഹ്' എന്ന് ആദം അലൈഹിസ്സലാം, 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നൂഹ് അലൈഹിസ്സലാം, 'അല്ലാഹു അക്ബർ' എന്ന് ഇബ്രാഹീം അലൈഹിസ്സലാം, 'ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യുൽ അളീം' എന്ന് നമ്മുടെ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം അവർകളും പറഞ്ഞു. ശൈഖ് ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പറയുന്നു: 'സൃഷ്ടികളുടെ കർമ്മങ്ങളിൽ അല്ലാഹുവിന്റെ ഇടപെടലില്ലാത്തതായി ഒന്നുമില്ല, അതിനാൽ ആരെയും കുറ്റപ്പെടുത്തരുത്. നിർബന്ധിത കർമ്മവും (ജബ്ർ - جبر) സ്വതന്ത്രമായ കർമ്മവും (ഇഖ്തിയാർ - اختيار) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഒരു ഉദാഹരണം ചിന്തിക്കുക. വിറയ്ക്കുന്ന കൈയും, ഒരാൾ പിടിച്ചു കുലുക്കുന്ന കൈയും തമ്മിലുള്ള വ്യത്യാസം പോലെയാണിത്. രണ്ടും ചലനമാണെങ്കിലും അവ രണ്ടും തുല്യമല്ല.' നമസ്കാരത്തിന്റെ തുടക്കം അതിന്റെ സ്ഥാപനമാണ് (ഇഖാമ - إقامة), തുടർന്ന് അതിന്റെ നിലനിൽപ്പും (ഇദാമ - إدام). ബാഹ്യവും ആന്തരികവുമായ നിബന്ധനകൾ പാലിച്ച് നമസ്കാരം നിലനിർത്തുക. നമസ്കാരത്തിന്റെ ഉള്ളടക്കം അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രവാഹങ്ങളെ (നഫഹാത്ത് - نفحات) സ്വീകരിക്കാനുള്ള സന്നദ്ധതയാണ്. വുളൂഇലെ ഓരോ ഘടകവും ആത്മീയ ശുദ്ധിയെ സൂചിപ്പിക്കുന്നു. കൈ കഴുകുന്നത് പാപങ്ങളിൽ നിന്നും മൃഗീയമായ സ്വഭാവങ്ങളിൽ നിന്നും മനസ്സിനെ ശുദ്ധീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു. മുഖം കഴുകുന്നത് ദുൻയാവിനോടുള്ള അമിത പ്രേമത്തിൽ നിന്ന് മനസ്സിനെ ശുദ്ധീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഖിബ്‌ലയിലേക്ക് തിരിയുക എന്നത് അല്ലാഹുവിലേക്കല്ലാതെ മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കാതിരിക്കലാണ്.
സത്യത്തെ (അല്ലാഹുവിനെ) എല്ലാ വസ്തുക്കളേക്കാളും വലുതായി ഹൃദയത്തിൽ കാണുകയെന്നതാണ് തക്ബീർ (تكبير). ആഗ്രഹത്തിലും സ്നേഹത്തിലും മഹത്വത്തിലും അല്ലാഹുവിനെ മാത്രം മുൻനിർത്തുക. തക്ബീറിനോടൊപ്പം നിയ്യത്ത് (نية) ചേർത്തുവെക്കുന്നത്, അല്ലാഹുവിനോടുള്ള ആത്മാർത്ഥമായ തേട്ടം മറ്റെല്ലാത്തിനെയും അവഗണിച്ചുകൊണ്ടായിരിക്കണം എന്നതിലേക്കുള്ള സൂചനയാണ്. അല്ലാഹു അല്ലാത്തതിനെ ആഗ്രഹിക്കുന്നവൻ യഥാർത്ഥത്തിൽ അവനെയാണ് വലുതാക്കുന്നത്. അപ്പോൾ അവന്റെ നമസ്കാരം പൂർണ്ണമാകുന്നില്ല. 'അല്ലാഹു അക്ബർ' എന്ന് പറയുന്നതിന് പകരം മറ്റൊന്നിനെ വലുതാക്കിയാൽ നമസ്കാരം സാധുവാകില്ല. വലതു കൈ ഇടതു കൈക്ക് മുകളിൽ നെഞ്ചിൽ വെക്കുന്നത്, ഉടമസ്ഥന്റെ മുന്നിൽ അടിമത്തത്തിന്റെ അടയാളം കാണിക്കാനും ഹൃദയത്തെ അന്യമായ ചിന്തകളിൽ നിന്ന് സംരക്ഷിക്കാനുമാണ്. ഖുർആൻ പാരായണം തുടങ്ങുമ്പോൾ 'വജ്ജഹ്തു' (وجهت) എന്ന് ചൊല്ലുന്നത്, അല്ലാഹു അല്ലാത്തതിലേക്കുള്ള ചായ്‌വുകളിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിക്കുന്നതിനാണ്. ഫാതിഹ ഓതൽ നിർബന്ധമായത്, അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രവാഹങ്ങളെ (نفحات) തേടാനും അവന് സ്തുതി അർപ്പിക്കാനുമാണ്. നമസ്കാരത്തിലെ നിൽപ്പ്, റുകൂഅ്, സുജൂദ് എന്നിവ ആത്മാവ് താൻ വന്ന ലോകത്തേക്ക് തിരിച്ചുപോകുന്നതിന്റെ പ്രതീകമാണ്. നിൽപ്പ് മനുഷ്യന്റെയും, റുകൂഅ് മൃഗങ്ങളുടെയും, സുജൂദ് സസ്യങ്ങളുടെയും പ്രത്യേകതയാണ്. ഈ ലോകത്ത് മനുഷ്യൻ അനുഭവിക്കുന്ന പരീക്ഷണങ്ങൾ ആത്മാവിന് ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരമാണ്. അല്ലാഹു പറയുന്നു: 'സൃഷ്ടികളെ ഞാൻ സൃഷ്ടിച്ചത് അവർക്ക് ലാഭം ലഭിക്കാനാണ്, എനിക്ക് ലാഭം ലഭിക്കാനല്ല.' ഈമാനുകൊണ്ടും സൽകർമ്മങ്ങൾ കൊണ്ടും മനുഷ്യൻ തന്റെ അഹങ്കാരത്തെ ഇല്ലാതാക്കി, ഉന്നതമായ ലക്ഷ്യത്തിലേക്ക് (علو الهمة) ഉയരുന്നു. റുകൂഇലൂടെ മൃഗസഹജമായ സ്വഭാവങ്ങളെ മറികടന്ന് ക്ഷമയും സഹനവും നേടുന്നു. സുജൂദിലൂടെ സസ്യസഹജമായ താഴ്മയിൽ നിന്ന് വിമോചനം നേടി, ശാശ്വതമായ വിജയം നൽകുന്ന ഖുശൂഅ് (خشوع) എന്ന ഉന്നത പദവിയിൽ എത്തുന്നു. ഇതാണ് മനുഷ്യൻ പേറിയ അമാനത്തിന്റെ (أمانة) പൂർണ്ണത.
റൂഹുൽ ബയാൻ എന്ന തഫ്സീറിൽ ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് വിവരിക്കുന്നു: മനുഷ്യൻ തന്റെ ജൈവികവും സസ്യതുല്യവുമായ അവസ്ഥകളെ മറികടന്ന്, സത്യദൈവത്തിന്റെ കാരുണ്യവായ്പുകൾക്ക് (نفحات) പാത്രീഭൂതനാകാൻ പരിശ്രമിക്കണം. തന്റെ അസ്തിത്വമെന്ന അഹന്തയെ (انانية) ഉഴിഞ്ഞുവെക്കുക എന്നത് നമസ്കരിക്കുന്നവരുടെ നിബന്ധനയാണ്. അല്ലാഹു പറയുന്നു: 'അവർ നമസ്കാരം നിലനിർത്തുകയും നാം അവർക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നു'. ഭാഷാപരമായി 'രിസ്ഖ്' (رزق) എന്നാൽ ദാനം എന്നാണർത്ഥം. എന്നാൽ സാങ്കേതികമായി ജീവികൾക്ക് പ്രയോജനപ്പെടുന്നതെന്തോ അതാണ് രിസ്ഖ്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വീക്ഷണത്തിൽ ഇത് ഹലാലും ഹറാമും ഉൾക്കൊള്ളുന്നുണ്ടെങ്കിലും, ഈ ആയത്തിൽ അത് ഹലാലിലേക്ക് മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. കാരണം, ഇത് സ്തുതിക്കപ്പെടുന്ന ഒരു സന്ദർഭമാണ്. അല്ലാഹുവിന്റെ നാമങ്ങളിൽ ബഹുവചനം പ്രയോഗിച്ചത് രാജാക്കന്മാരുടെ ശൈലിയാണ്. അല്ലാഹു രാജാധിരാജാവാണല്ലോ. അറബി ഭാഷയിൽ രാജാക്കന്മാർ തങ്ങളെത്തന്നെ വിശേഷിപ്പിക്കാൻ ഏകവചനവും ബഹുവചനവും പരോക്ഷനാമങ്ങളും ഉപയോഗിക്കാറുണ്ട്. ഖുർആൻ അറബി ഭാഷയിൽ അവതരിച്ചതിനാൽ അല്ലാഹു ഈ ശൈലികളെല്ലാം ഉപയോഗിച്ചിരിക്കുന്നു. എന്റെ ശൈഖ് പറഞ്ഞു: ഏകവചനം അല്ലാഹുവിന്റെ സത്തയെയും (ذات) ബഹുവചനം അവന്റെ നാമങ്ങളെയും വിശേഷണങ്ങളെയും (أسماء وصفات) സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ നാമങ്ങൾ പലതാണെങ്കിലും അവയെല്ലാം ഒരൊറ്റ സത്തയിലേക്ക് മടങ്ങുന്നതിനാൽ അവിടെ ഏകത്വത്തിന് ഭംഗം വരുന്നില്ല. 'ഇൻഫാഖ്' (ചെലവഴിക്കൽ) എന്നത് നന്മയുടെ മാർഗ്ഗത്തിൽ വിനിയോഗിക്കലാണ്. ഇത് നിർബന്ധമോ ഐച്ഛികമോ ആകാം. ശരിയത്തിന്റെ ആളുകൾ സമ്പത്താണ് ചെലവഴിക്കുന്നതെങ്കിൽ, ഹഖീഖത്തിന്റെ (ആത്മീയ സത്യത്തിന്റെ) ആളുകൾ തങ്ങളുടെ അവസ്ഥകളാണ് (أحوال) ചെലവഴിക്കുന്നത്. മൗലാനാ ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പറയുന്നു: 'പണം നൽകുന്നത് ഉദാരമതികൾക്ക് ചേർന്നതാണ്, എന്നാൽ സ്വന്തം ജീവൻ നൽകുന്നതാണ് പ്രണയിയുടെ ഉദാരത'. ധനികർ സമ്പത്തും, ആരാധകർ തങ്ങളുടെ കർമ്മങ്ങളും, ആരിഫുകൾ തങ്ങളുടെ ഹൃദയങ്ങളും, മുഹിബ്ബുകൾ തങ്ങളുടെ ആത്മാക്കളും അല്ലാഹുവിനായി സമർപ്പിക്കുന്നു. ചുരുക്കത്തിൽ, ധനികരുടെ ചെലവഴിക്കൽ പോക്കറ്റിൽ നിന്ന് പണം പുറത്തെടുക്കലാണ്, എന്നാൽ ഫഖീറുകളുടെ (ആത്മീയ ദരിദ്രരുടെ) ചെലവഴിക്കൽ ഹൃദയത്തിൽ നിന്ന് അല്ലാഹു അല്ലാത്തവയെ (أغيار) പുറന്തള്ളലാണ്. ഈ ആയത്തിൽ വിശ്വാസം (ഹൃദയം), നമസ്കാരം (ശരീരം), ചെലവഴിക്കൽ (സമ്പത്ത്) എന്നിവ പരാമർശിച്ചതിലൂടെ എല്ലാ ആരാധനകളും പൂർണ്ണമാകുന്നു.
ഖുൽഫാഉർറാശിദൂങ്ങളായ നാലുപേരുടെയും വിശേഷണങ്ങൾ ഈ സൂക്തങ്ങളിൽ അടങ്ങിയിരിക്കുന്നു. അബൂബക്കർ സിദ്ദീഖ് റളിയള്ളാഹു അൻഹുവിന്റെ ദൈവഭയം (تقوى) അല്ലാഹുവിന്റെ ഈ വചനത്തിൽ കാണാം: 'എന്നാൽ ആരെങ്കിലും ദാനം നൽകുകയും ദൈവഭയം (تقوى) സൂക്ഷിക്കുകയും ഏറ്റവും നല്ലതിനെ (അതായത് ലാ ഇലാഹ ഇല്ലല്ലാഹ്) സത്യപ്പെടുത്തുകയും ചെയ്താൽ...' (സൂറത്തുല്ലൈൽ: 5-6). ഉമറുൽ ഫാറൂഖ് റളിയള്ളാഹു അൻഹുവിന്റെ അദൃശ്യത്തിലുള്ള വിശ്വാസം (ايمان بالغيب) ഈ വചനത്തിൽ പ്രകടമാണ്: 'അല്ലാഹു നിനക്കും നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്കും മതിയാകുന്നവനാണ്' (സൂറത്തുൽ അൻഫാൽ: 64). ഉസ്മാൻ ദുന്നൂറൈൻ റളിയള്ളാഹു അൻഹുവിന്റെ നമസ്കാരനിഷ്ഠ (اقامة الصلاة) ഈ വചനത്തിൽ കാണാം: 'അല്ലെങ്കിൽ രാത്രിയുടെ യാമങ്ങളിൽ സുജൂദിലും ഖിയാമിലും നമസ്കരിച്ചുകൊണ്ട് ഭക്തിയോടെ നിൽക്കുന്നവനോ?' (സൂറത്തുസ്സുമർ: 9). അലി അൽ മുർത്തള റളിയള്ളാഹു അൻഹുവിന്റെ ദാനധർമ്മം (انفاق) ഈ വചനത്തിൽ വ്യക്തമാണ്: 'തങ്ങളുടെ സ്വത്തുക്കൾ രാത്രിയും പകലും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവർ...' (സൂറത്തുൽ ബഖറ: 274). സൂഫീവര്യന്മാരുടെ വീക്ഷണത്തിൽ ഔദാര്യം (سخاء) എന്നത് ആദ്യ പടിയാണ്, അതിനുശേഷം ഉദാരതയും (جود), തുടർന്ന് സ്വയം ത്യജിക്കലും (إيثار) വരുന്നു. തന്റെ പക്കലുള്ളതിൽ നിന്ന് കുറച്ചു നൽകി ബാക്കി വെക്കുന്നവൻ 'സഖാഅ്' ഉള്ളവനാണ്. ഭൂരിഭാഗവും നൽകി തനിക്കായി അല്പം മാത്രം കരുതിവെക്കുന്നവൻ 'ജൂദ്' ഉള്ളവനാണ്. എന്നാൽ കടുത്ത ദാരിദ്ര്യത്തിലും തന്റെ പക്കലുള്ള അല്പസ്വല്പം മറ്റുള്ളവർക്കായി നൽകുന്നവൻ 'ഈഥാർ' എന്ന ഉന്നത പദവിയിലുള്ളവനാണ്. ദാനധർമ്മങ്ങളിൽ ധാരാളം പുണ്യങ്ങളുണ്ട്. അബൂ അബ്ദില്ലാ അൽ ഹാരിസ് അർറാസി റഹിമഹുള്ളാഹ് പറയുന്നു: അല്ലാഹു തന്റെ ഒരു പ്രവാചകന് വഹ്‌യ് നൽകി: 'ഇന്ന വ്യക്തിയുടെ ആയുസ്സിന്റെ പകുതി ദാരിദ്ര്യത്തിലും പകുതി ഐശ്വര്യത്തിലുമാണ് ഞാൻ നിശ്ചയിച്ചിരിക്കുന്നത്. ഏത് ആദ്യം വേണമെന്ന് അവനോട് ചോദിക്കുക.' പ്രവാചകൻ ആ വ്യക്തിയോട് വിവരം പറഞ്ഞു. അവൻ ഭാര്യയോട് ആലോചിച്ചു. ഭാര്യ പറഞ്ഞു: 'ഐശ്വര്യം ആദ്യം തിരഞ്ഞെടുക്കൂ.' അവൻ പറഞ്ഞു: 'ഐശ്വര്യത്തിന് ശേഷം ദാരിദ്ര്യം വരുന്നത് വളരെ പ്രയാസകരമാണ്, എന്നാൽ ദാരിദ്ര്യത്തിന് ശേഷം ഐശ്വര്യം വരുന്നത് വളരെ ആസ്വാദ്യകരമാണ്.' ഭാര്യ പറഞ്ഞു: 'അല്ല, എന്റെ വാക്ക് കേൾക്കൂ.' അവൻ പ്രവാചകന്റെ അടുക്കൽ ചെന്ന് ഐശ്വര്യമുള്ള പകുതി ആദ്യം വേണമെന്ന് ആവശ്യപ്പെട്ടു. അല്ലാഹു അവന് ഐശ്വര്യം നൽകി. ഭാര്യ അവനോട് പറഞ്ഞു: 'ഈ അനുഗ്രഹം നിലനിൽക്കണമെങ്കിൽ നീ അല്ലാഹുവിന്റെ സൃഷ്ടികളോട് ഔദാര്യം (سخاء) കാണിക്കുക.' അവൻ തനിക്കായി ഒരു വസ്ത്രം വാങ്ങുമ്പോൾ ഒരു പാവപ്പെട്ടവന് കൂടി അതേപോലെ വാങ്ങുമായിരുന്നു. ഐശ്വര്യത്തിന്റെ കാലം അവസാനിച്ചപ്പോൾ അല്ലാഹു ആ പ്രവാചകന് വഹ്‌യ് നൽകി: 'അവന്റെ ആയുസ്സിന്റെ പകുതി ദാരിദ്ര്യത്തിലും പകുതി ഐശ്വര്യത്തിലുമാണ് ഞാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അവൻ എന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവനായി ഞാൻ കണ്ടു. നന്ദി (شكر) കൂടുതൽ അനുഗ്രഹങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അതിനാൽ അവന്റെ ബാക്കി ആയുസ്സും ഐശ്വര്യത്തിലായിരിക്കുമെന്ന് അവനെ അറിയിക്കുക.' മൗലാനാ ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പാടുന്നു: 'വിത്തിടുന്നവൻ തന്റെ കലവറ ശൂന്യമാക്കുന്നു, എന്നാൽ ആ വിത്ത് കൃഷിയിടത്തിൽ വളർന്നു ഫലം നൽകുന്നു. കലവറയിൽ തന്നെ സൂക്ഷിച്ചു വെക്കുന്നവന്റെ സമ്പത്ത് കാലത്തിന്റെ മാറ്റങ്ങൾ നശിപ്പിച്ചു കളയുന്നു.' ഹാഫിള് പറയുന്നു: 'ഖാറൂന്റെ നിധിശേഖരം കാലം കാറ്റിൽ പറത്തിക്കളഞ്ഞു, അതിനാൽ മൊട്ടുകൾ വിരിയുന്നതുപോലെ നിന്റെ സമ്പത്ത് ഒളിപ്പിച്ചു വെക്കാതെ വിതരണം ചെയ്യുക.' നജ്മുദ്ദീൻ കുബ്റാ റഹിമഹുള്ളാഹ് തന്റെ തഅ്‌വീലുകളിൽ പറയുന്നു: 'അവർക്ക് നാം നൽകിയതിൽ നിന്ന് ചെലവഴിക്കുന്നു' എന്നതിനർത്ഥം, അസ്തിത്വത്തിന്റെ വിശേഷണങ്ങളിൽ നിന്ന് അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നൽകുന്നു എന്നാണ്. അല്ലാഹുവും അടിമയും തമ്മിലുള്ള നമസ്കാരത്തിന്റെ പകുതി പൂർത്തിയാകുമ്പോൾ, അല്ലാഹുവിന്റെ നിത്യമായ കാരുണ്യം (عناية ازلية) അവനെ പൊതിയുകയും സാമീപ്യത്തിന്റെ പദവികളിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയോട് 'അടുക്കുക' (ادن) എന്ന് അല്ലാഹു കൽപിച്ചത് പോലെ, സത്യവിശ്വാസിയോട് 'സുജൂദ് ചെയ്യുക, അടുക്കുക' (وَاسْجُدْ وَاقْتَرِبْ) എന്ന് കൽപിക്കുന്നു. സുജൂദിന് ശേഷമുള്ള തശഹ്ഹുദ് അഹങ്കാരത്തിന്റെ മറകളിൽ നിന്ന് മോചനം നേടി അല്ലാഹുവിന്റെ ജമാലിനെ ദർശിക്കുന്നതിലേക്കുള്ള സൂചനയാണ്. സലാം വീട്ടുന്നത് ഇരുലോകങ്ങൾക്കും സമാധാനം നേരുന്നതിനും, അജ്ഞരായ ആളുകൾ അല്ലാഹുവിൽ നിന്ന് അകറ്റുന്ന സുഖഭോഗങ്ങളിലേക്ക് ക്ഷണിക്കുമ്പോൾ അവരോട് 'സലാം' പറഞ്ഞ് ഒഴിഞ്ഞുമാറുന്നതിനും വേണ്ടിയാണ്.
അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള ഈ വചനങ്ങളിൽ, അദൃശ്യമായതിലുള്ള വിശ്വാസം (إيمان بالغيب) എന്നത് ഹൃദയത്തിന്റെ ആഴങ്ങളിൽ വേരൂന്നിയ ഒരു ബോധ്യമാണ്. റൂഹുൽ ബയാൻ എന്ന ഗ്രന്ഥത്തിൽ ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് വിശദീകരിക്കുന്നത് പോലെ, അല്ലാഹുവിന്റെ അസ്തിത്വത്തെയും അവന്റെ വിശേഷണങ്ങളെയും കണ്ണുകൾ കൊണ്ട് കാണുന്നതിന് മുൻപേ ഹൃദയം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നതാണ് യഥാർത്ഥ വിശ്വാസം. ഇവിടെ 'ഗൈബ്' (غيب) എന്നത് ഇന്ദ്രിയങ്ങൾക്ക് അതീതമായ സത്യങ്ങളെ സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ ഏകത്വം (توحيد), മലക്കുകൾ, വേദഗ്രന്ഥങ്ങൾ, പ്രവാചകന്മാർ, അന്ത്യദിനം, വിധിവിശ്വാസം എന്നിവയിൽ ഉറച്ചു വിശ്വസിക്കുന്നവർക്ക് മാത്രമാണ് യഥാർത്ഥ മാർഗ്ഗദർശനം ലഭിക്കുന്നത്. ഈ വിശ്വാസം കേവലം വാചികമല്ല, മറിച്ച് ആത്മാവിനെ ശുദ്ധീകരിക്കുന്ന ഒരു പ്രകാശമാണ്. അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ലഭിക്കുന്ന 'കശ്ഫ്' (كشف) അഥവാ ആത്മീയ വെളിപാടുകൾ പോലും ഈ അദൃശ്യമായ സത്യങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമാണ്. അല്ലാഹുവിന്റെ ദൃഷ്ടിയിൽ വിശ്വാസികൾ എന്നത് തങ്ങളുടെ ഹൃദയങ്ങളെ അല്ലാഹുവിന്റെ സ്മരണയാൽ (ذكر) നിറയ്ക്കുകയും, അദൃശ്യമായ സത്യങ്ങളെ ദൃഢമായി ഉൾക്കൊള്ളുകയും ചെയ്യുന്നവരാണ്.
സത്യസാക്ഷാത്കാരം സിദ്ധിച്ചവർ (അഹ്‌ലുൽ ഹഖീഖ) നമസ്കാരത്തെ നിരന്തരമാക്കുന്നവരാണ്. 'തങ്ങളുടെ നമസ്കാരത്തിൽ സ്ഥിരത പുലർത്തുന്നവർ' (الَّذِينَ هُمْ عَلى صَلاتِهِمْ دائِمُونَ) എന്ന ഖുർആനിക വചനം ഇതിനെ സൂചിപ്പിക്കുന്നു. ചിലർ നമസ്കാരത്തെ നിലനിർത്തുന്നു, ആ നമസ്കാരം അവരെ സംരക്ഷിക്കുന്നു. 'തീർച്ചയായും നമസ്കാരം നീചവൃത്തികളിൽ നിന്നും അനാചാരങ്ങളിൽ നിന്നും തടയുന്നു' (إِنَّ الصَّلاةَ تَنْهى عَنِ الْفَحْشاءِ وَالْمُنْكَرِ) എന്ന് അല്ലാഹു അരുളിയല്ലോ. ഇവർ അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും (يُؤْمِنُونَ بِالْغَيْبِ) നമസ്കാരം നിലനിർത്തുകയും തങ്ങൾക്ക് നൽകപ്പെട്ടതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നു. അദൃശ്യലോകത്ത് തങ്ങൾക്കായി ഒരുക്കിവെക്കപ്പെട്ട പ്രതിഫലത്തെക്കുറിച്ച് അവർ ബോധവാന്മാരാണ്. 'എന്റെ സജ്ജനങ്ങളായ ദാസന്മാർക്കായി ഒരു കണ്ണും കാണാത്തതും, ഒരു കാതും കേൾക്കാത്തതും, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ ഉദിക്കാത്തതുമായ കാര്യങ്ങൾ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു' എന്ന ഹദീസ് ഖുദ്‌സി അവർ ഹൃദയത്തിൽ സൂക്ഷിക്കുന്നു. തങ്ങൾക്കായി ഒരുക്കിവെച്ചതിനും തങ്ങൾക്കുമിടയിൽ സ്വന്തം അസ്തിത്വം (وجود) എന്ന മറയല്ലാതെ മറ്റൊന്നുമില്ലെന്ന് അവർ തിരിച്ചറിഞ്ഞു. ആ മറയെ കത്തിച്ചുകളയുന്ന ഒരു അഗ്നിക്കായി അവർ ദാഹിച്ചു. തങ്ങളുടെ നമസ്കാരത്തെ അവർ മൂസാ നബി അലൈഹിസ്സലാം സന്ദർശിച്ച 'തൂർ' പർവ്വതമായി കണ്ടു. അവിടെ അവർക്ക് ദിവ്യാനുഭൂതിയുടെ അഗ്നി ലഭിച്ചു. ആ അഗ്നിയിൽ അവർ തങ്ങളുടെ അസ്തിത്വത്തിന്റെ അംശങ്ങളെ വിറകായി സമർപ്പിച്ചു. ഈ അഗ്നി അഹന്തയെ (അനാനിയ്യത്ത്) ഇല്ലാതാക്കി, അങ്ങനെ അവരുടെ നമസ്കാരം നിരന്തരമായിത്തീരുന്നു. 'നിനക്ക് നീ ചെലവഴിക്കുക, നിനക്ക് ഞാൻ ചെലവഴിക്കാം' എന്ന തിരുനബി സല്ലല്ലാഹു അലൈഹിവസല്ലമയോടുള്ള അല്ലാഹുവിന്റെ കൽപ്പന പോലെ, അവർ തങ്ങളെത്തന്നെ സമർപ്പിച്ചപ്പോൾ അല്ലാഹു അവരുടെ ആത്മീയ പ്രകാശത്തെ പരിപാലിക്കുന്നു. 'നിനക്ക് ഇറക്കപ്പെട്ടതിലും' (بِما أُنْزِلَ إِلَيْكَ) എന്നത് വിശുദ്ധ ഖുർആനും പൂർണ്ണമായ ശരീഅത്തുമാണ്. ഇത് അല്ലാഹുവിന്റെ വഹ്‌യ് (وحى) അഥവാ ദിവ്യബോധനമാണ്. ജിബ്‌രീൽ അലൈഹിസ്സലാം മുഖേനയോ അല്ലെങ്കിൽ ആത്മീയമായ ഉൾക്കാഴ്ചയിലൂടെയോ ആണ് ഈ ജ്ഞാനം പ്രവാചകർ സല്ലല്ലാഹു അലൈഹിവസല്ലമയിലേക്ക് എത്തിയത്.
റൂഹുൽ ബയാൻ എന്ന തഫ്സീറിൽ നിന്ന്: അല്ലാഹുവിന്റെ മലക്കുകൾ ഈ വേദഗ്രന്ഥങ്ങളെ വഹിച്ചുകൊണ്ട് റസൂലുകളിലേക്ക് ഇറങ്ങിവരുന്നു. നബിയേ, താങ്കൾക്ക് മുൻപ് അവതരിപ്പിക്കപ്പെട്ട തൗറാത്ത്, ഇൻജീൽ തുടങ്ങിയ വേദഗ്രന്ഥങ്ങളെയും സത്യവിശ്വാസികൾ വിശ്വസിക്കുന്നു. ഈ വേദഗ്രന്ഥങ്ങളെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്ന് മൊത്തത്തിൽ വിശ്വസിക്കുന്നത് ഓരോ വ്യക്തിക്കും നിർബന്ധമായ ബാധ്യതയാണ് (فرض عين). എന്നാൽ ഖുർആനിലെ വിശദാംശങ്ങൾ പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നത് സമൂഹത്തിന് മൊത്തത്തിലുള്ള ബാധ്യതയാണ് (فرض كفاية). കാരണം, ഖുർആനിലെ മുഴുവൻ നിയമങ്ങളും ഓരോ വ്യക്തിക്കും നിർബന്ധമാക്കുന്നത് ജീവിതക്രമത്തെ ദുഷ്കരമാക്കും. അല്ലാഹുവിങ്കൽ നിന്നുള്ളതാണ് ഈ വേദങ്ങളെല്ലാം എന്ന വിശ്വാസവും, റദ്ദാക്കപ്പെടാത്ത (نسخ) നിയമങ്ങളെ അംഗീകരിക്കലുമാണ് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസത്തിന്റെ കാതൽ. 'ആഖിറത്ത്' (الآخرة) എന്നത് 'ദുനിയാവി'ന് വിപരീതമായ ഒന്നാണ്. പരലോകം എന്ന അർത്ഥത്തിൽ ഇത് പ്രയോഗിക്കപ്പെടുന്നു. 'യൂഖിനൂൻ' (يوقنون) എന്നാൽ സംശയങ്ങളും ഊഹാപോഹങ്ങളും നീക്കി, തെളിവുകളിലൂടെയും ചിന്തയിലൂടെയും ലഭിക്കുന്ന ഉറച്ച അറിവാണ്. അഹ്ലുൽ കിതാബുകാർക്ക് പരലോകത്തെക്കുറിച്ച് ഉണ്ടായിരുന്ന തെറ്റായ ധാരണകളെയും സംശയങ്ങളെയും ഈ വിശ്വാസം ഇല്ലാതാക്കുന്നു. അബൂലൈസ് റഹിമഹുള്ളാഹ് പറയുന്നു: 'യഖീൻ' (يقين) മൂന്ന് തരത്തിലുണ്ട്: ഒന്ന്, നേരിട്ട് കാണുന്നതിലൂടെയുള്ളത് (عيان). രണ്ട്, തെളിവുകളിലൂടെയുള്ളത് (دلالة). മൂന്ന്, വിശ്വസനീയമായ വാർത്തയിലൂടെയുള്ളത് (خبر). ശരീഅത്തിന്റെ ബാഹ്യമായ അറിവ് 'ഇൽമുൽ യഖീൻ' (علم اليقين) എന്നും, അതിലെ ആത്മാർത്ഥത 'ഐനുൽ യഖീൻ' (عين اليقين) എന്നും, നേരിട്ടുള്ള സാക്ഷാത്കാരം 'ഹഖുൽ യഖീൻ' (حق اليقين) എന്നും അറിയപ്പെടുന്നു. ഈ ഉന്നത പദവികൾ ലഭിക്കാൻ നിരന്തരമായ പരിശ്രമം (مجاهدة) അനിവാര്യമാണ്. വുളൂഅ് നിലനിർത്തുക, ഭക്ഷണം കുറയ്ക്കുക, അല്ലാഹുവിനെ സ്മരിക്കുക, പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുക എന്നിവ ഇതിന് സഹായകമാണ്.
അവർ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സന്മാർഗത്തിലാകുന്നു. അവരത്രെ വിജയം പ്രാപിച്ചവർ. ഈ സൂക്തം മുത്തഖീങ്ങളെ അഥവാ ദൈവഭയമുള്ളവരെ (تقوى) വിശേഷിപ്പിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ അല്ലാഹുവിനെക്കുറിച്ചുള്ള ബോധം നിറഞ്ഞുനിൽക്കുന്നതിനാൽ, അവർ നേരായ പാതയിൽ (هدى) ഉറച്ചുനിൽക്കുന്നു. ഈ സന്മാർഗം അല്ലാഹുവിൽ നിന്നുള്ള പ്രകാശമാണ്. ഇഹലോകത്തും പരലോകത്തും ആഗ്രഹിച്ച ലക്ഷ്യത്തിലെത്തുക എന്നതാണ് വിജയം (فلاح). ഈ വിജയം കൈവരിച്ചവർക്ക് ഭയപ്പെടാനോ ദുഃഖിക്കാനോ ഒന്നുമില്ല. അവർ തങ്ങളുടെ ആത്മീയ ഉന്നതിയിൽ (مقامات) അല്ലാഹുവിന്റെ തൃപ്തിയിൽ ലയിച്ചുചേരുന്നു.
സുന്നത്തുകളും ഫർളുകളും നിർവഹിക്കുക, സത്യമായ അല്ലാഹുവല്ലാത്തവയിൽ നിന്നും ലക്ഷ്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക, ഉറക്കവും അനാവശ്യമായ ഭൗതിക താൽപ്പര്യങ്ങളും കുറയ്ക്കുക, ഹലാലായ ഭക്ഷണം കഴിക്കുക, വാക്കുകളിൽ സത്യസന്ധത പാലിക്കുക, ഹൃദയം കൊണ്ട് അല്ലാഹുവിലേക്ക് നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുക (മൊറാഖബ - مراقبة) എന്നിവയാണ് ദിവ്യദർശനത്തിന്റെയും (മുശാഹദ - مشاهدة) ആത്മീയ സാക്ഷാത്കാരത്തിന്റെയും താക്കോലുകൾ. 'അസ്‌റാറുസ്സുറൂർ ബി വുസൂലി ഇലാ ഐനിൽ നൂർ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. പരലോകത്തെക്കുറിച്ചുള്ള ഉറച്ച വിശ്വാസത്തിന്റെ (യഖീൻ - يقين) ഫലം അതിനായുള്ള ഒരുക്കമാണ്. പത്ത് വിഭാഗം ആളുകൾ വഞ്ചിക്കപ്പെട്ടവരാണെന്ന് പറയപ്പെടുന്നു: അല്ലാഹുവാണ് തന്റെ സ്രഷ്ടാവെന്ന് ഉറച്ചു വിശ്വസിച്ചിട്ടും അവനെ ആരാധിക്കാത്തവൻ, അല്ലാഹുവാണ് തന്റെ അന്നദാതാവെന്ന് ഉറച്ചു വിശ്വസിച്ചിട്ടും അവനിൽ ഭരമേൽപ്പിക്കാത്തവൻ, ദുനിയാവ് നശിക്കുന്നതാണെന്ന് അറിഞ്ഞിട്ടും അതിൽ ആശ്രയിക്കുന്നവൻ, അനന്തരാവകാശികൾ തന്റെ ശത്രുക്കളാണെന്ന് അറിഞ്ഞിട്ടും അവർക്കായി സമ്പത്ത് ശേഖരിക്കുന്നവൻ, മരണം വന്നെത്തുമെന്ന് അറിഞ്ഞിട്ടും അതിനായി ഒരുങ്ങാത്തവൻ, ഖബർ തന്റെ ഭവനമാണെന്ന് അറിഞ്ഞിട്ടും അത് സജ്ജമാക്കാത്തവൻ, വിചാരണാ നാളിൽ അല്ലാഹു കണക്ക് ചോദിക്കുമെന്ന് അറിഞ്ഞിട്ടും തന്റെ തെളിവുകൾ ശരിയാക്കാത്തവൻ, സിറാത്ത് പാലം കടക്കേണ്ടതാണെന്ന് അറിഞ്ഞിട്ടും തന്റെ പാപഭാരം കുറയ്ക്കാത്തവൻ, നരകം ദുഷ്ടന്മാരുടെ ഭവനമാണെന്ന് അറിഞ്ഞിട്ടും അതിൽ നിന്ന് ഓടി രക്ഷപ്പെടാത്തവൻ, സ്വർഗ്ഗം പുണ്യവാന്മാരുടെ ഭവനമാണെന്ന് അറിഞ്ഞിട്ടും അതിനായി പ്രവർത്തിക്കാത്തവൻ. ദുന്നൂൻ അൽ മിസ്‌രി റഹിമഹുള്ളാഹ് പറയുന്നു: 'യഖീൻ എന്നത് ആഗ്രഹങ്ങളെ ചുരുക്കാൻ പ്രേരിപ്പിക്കുന്നു, ആഗ്രഹങ്ങളുടെ ചുരുക്കം സൂക്ഷ്മതയിലേക്ക് (സുഹ്ദ് - زهد) നയിക്കുന്നു, സൂക്ഷ്മത ജ്ഞാനത്തെ (ഹിക്മ - حكمة) ജനിപ്പിക്കുന്നു, ജ്ഞാനം പര്യവസാനങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.' അബൂ അലി അദ്ദഖാഖ് റഹിമഹുള്ളാഹ് പറയുന്നു: ഈസാ നബി അലൈഹിസ്സലാമിനെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് (യഖീൻ വർദ്ധിച്ചിരുന്നില്ലെങ്കിൽ അദ്ദേഹം വായുവിൽ നടക്കുമായിരുന്നില്ല) അവിടുത്തെ സ്വന്തം അവസ്ഥയെക്കുറിച്ചുള്ള സൂചനയാണ്, കാരണം മിഅ്‌റാജിന്റെ ലത്വാഇഫുകളിൽ കാണാം, ബുറാഖ് അവിടെത്തന്നെ നിൽക്കുകയും താൻ നടന്നുപോവുകയും ചെയ്തു എന്ന്. അബൂ തുറാബ് പറയുന്നു: മരുഭൂമിയിൽ വിഭവങ്ങളില്ലാതെ നടക്കുന്ന ഒരു ബാലനെ ഞാൻ കണ്ടു. അവന് യഖീൻ ഇല്ലെങ്കിൽ അവൻ നശിച്ചുപോകുമായിരുന്നു. ഞാൻ ചോദിച്ചു: 'കുഞ്ഞേ, വിഭവങ്ങളില്ലാതെ നീ എങ്ങനെ ഇവിടെ നടക്കുന്നു?' അവൻ പറഞ്ഞു: 'ശൈഖേ, തലയുയർത്തി നോക്കൂ, അല്ലാഹുവല്ലാത്ത മറ്റെന്തെങ്കിലും കാണുന്നുണ്ടോ?' അപ്പോൾ ഞാൻ പറഞ്ഞു: 'ഇനി എവിടേക്കാണോ പോകേണ്ടത് അങ്ങോട്ട് പൊയ്ക്കൊള്ളൂ.' ഇബ്‌റാഹീം അൽ ഖവ്വാസ് റഹിമഹുള്ളാഹ് പറയുന്നു: 'ഞാൻ ഹലാലായ ഭക്ഷണം തേടി മീൻ പിടിക്കാൻ തുടങ്ങി. വലയിൽ മീൻ കിട്ടിയപ്പോൾ ഞാൻ അത് പുറത്തെടുത്തു. വീണ്ടും വലയിട്ടപ്പോൾ മറ്റൊന്ന് കിട്ടി. അപ്പോൾ ഒരു ശബ്ദം കേട്ടു: അല്ലാഹുവിനെ സ്മരിക്കുന്നവരെ കൊല്ലുന്നതിലേക്ക് നിന്നെ എത്തിക്കുന്നതല്ലാതെ മറ്റൊരു ഉപജീവനവും നിനക്ക് ലഭിക്കില്ലേ? ഉടനെ ഞാൻ മീൻപിടുത്തം ഉപേക്ഷിച്ചു.' 'അർ-രിസാലത്തുൽ ഖുശൈരിയ്യ'യിൽ ഇപ്രകാരം കാണാം. 'അത്തഅ്‌വീലാത്തുൻ നജ്മിയ്യ'യിൽ പറയുന്നു: അസ്തിത്വപരമായ മറകളിൽ (ഹിജാബ് - حجاب) നിന്ന് മോചിതനാകുന്നവൻ പരലോക കാര്യങ്ങളിൽ ഉറച്ച വിശ്വാസത്തിന്റെ പ്രതാപം കണ്ടെത്തുന്നു. മറയ്ക്ക് പിന്നിൽ നിന്ന് വിശ്വസിച്ചിരുന്നവൻ, മറ നീങ്ങിയപ്പോൾ അത് നേരിട്ട് കണ്ടു ബോധ്യപ്പെട്ടവനായി മാറുന്നു. അമീറുൽ മുഅ്മിനീൻ അലി റളിയള്ളാഹു അൻഹു പറഞ്ഞതുപോലെ: 'മറ നീക്കപ്പെട്ടാലും എന്റെ യഖീനിൽ വർദ്ധനവുണ്ടാകില്ല.' കാരണം, ഭൗതികമായ മറകൾ നീങ്ങിയവന് പരലോക കാര്യങ്ങൾ മറയല്ല. അല്ലാഹു പറയുന്നു: 'അവർ പരലോകത്തിൽ ഉറച്ചു വിശ്വസിക്കുന്നു (യൂഖിനൂൻ - يوقنون).' എന്നാൽ ഇത് പ്രത്യേകമാണ്; അതായത്, അല്ലാഹുവിനെയും അവന്റെ വേദങ്ങളെയും കുറിച്ചുള്ള വിശ്വാസത്തിന്റെ പദവിയിൽ നിന്ന് അവർ ഒരിക്കലും പുറത്തുപോകുന്നില്ല. ഇത് വലിയൊരു രഹസ്യമാണ്.
അല്ലാഹുവിനെ സൂക്ഷിക്കുന്നവർ (المتقون) എന്ന പ്രയോഗം വന്നപ്പോൾ, അവർക്ക് മാത്രമായി ഈ മാർഗദർശനം (هدى) പ്രത്യേകമാക്കപ്പെട്ടതെന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നു. അതിനുള്ള മറുപടിയാണ് 'അവർ അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുന്നു' (الذين يؤمنون بالغيب) എന്ന് തുടങ്ങുന്ന വചനങ്ങൾ. ഇവിടെ 'അവർ' (أولاء) എന്നത് ആ സൂക്ഷ്മതയുള്ളവരെയും, അദൃശ്യമായതിലും മറ്റും വിശ്വസിക്കുന്നവരെയും സൂചിപ്പിക്കുന്നു. അവർക്ക് അല്ലാഹു നൽകിയ മാർഗദർശനം എത്രത്തോളം ഉന്നതമാണെന്ന് വ്യക്തമാക്കാൻ 'അവർ നേർമാർഗത്തിലാണ്' (على هدى) എന്ന് പ്രയോഗിച്ചു. ഈ മാർഗദർശനം അവരുടെ രക്ഷിതാവിൽ നിന്നുള്ളതാണ് (من ربهم) എന്നത് അതിന്റെ മഹത്വത്തെ വർദ്ധിപ്പിക്കുന്നു. വിശ്വാസത്തിന്റെ മഹത്വം എത്രത്തോളമെന്നാൽ, അത് ഹൃദയത്തിൽ ഉറച്ചു കഴിഞ്ഞാൽ ചെറിയ പാപങ്ങൾ അതിനെ നശിപ്പിക്കുകയില്ല; മറിച്ച്, അത് അവരെ പശ്ചാത്താപത്തിലേക്ക് (توبة) മടക്കിക്കൊണ്ടുവരുന്നു. ഇന്ന് വിശ്വാസത്തിലേക്ക് വഴി കാണിച്ച അല്ലാഹു, നാളെ സ്വർഗത്തിലേക്കും (جنان) അവരെ നയിക്കും. അന്ന് സത്യവിശ്വാസികളുടെ പ്രകാശം അവർക്ക് മുന്നിൽ പ്രകാശിക്കും. എന്നാൽ അനുസരണക്കേട് കാണിച്ചവർ ആ പ്രകാശമില്ലാതെ പരലോകത്തെ വിശാലതയിൽ ഒറ്റപ്പെട്ടുപോകും. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയോടെ, യൂസുഫ് നബി (അലൈഹിസ്സലാം) തന്റെ സഹോദരങ്ങളെ മാപ്പാക്കിയത് പോലെ, അല്ലാഹു നമ്മെയും പാപങ്ങളിൽ നിന്ന് മോചിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം, അവർക്ക് താക്കീത് നൽകിയാലും ഇല്ലെങ്കിലും അവർ വിശ്വസിക്കാൻ പോകുന്നില്ലെന്ന് അല്ലാഹു വ്യക്തമാക്കുന്നു. അവരുടെ ഹൃദയങ്ങളിലും കേൾവിയിലും അല്ലാഹു മുദ്രവെച്ചിരിക്കുന്നു (ختم الله على قلوبهم). അവരുടെ കാഴ്ചകളിൽ ഒരു മറയുമുണ്ട് (غشاوة). ഇതെല്ലാം അവരുടെ അഹങ്കാരത്തിന്റെയും സത്യത്തെ നിഷേധിക്കാനുള്ള ദുർവാശിയുടെയും ഫലമാണ്. അവർ തങ്ങളുടെ നാവുകൊണ്ട് വിശ്വസിച്ചുവെന്ന് പറയുമെങ്കിലും, യഥാർത്ഥത്തിൽ അവരുടെ ഹൃദയങ്ങളിൽ വിശ്വാസമില്ലാത്ത കപടവിശ്വാസികളാണ് (منافقون). അല്ലാഹുവിനെയും സത്യവിശ്വാസികളെയും വഞ്ചിക്കാൻ അവർ ശ്രമിക്കുന്നു, എന്നാൽ യഥാർത്ഥത്തിൽ അവർ സ്വയം വഞ്ചിക്കുകയാണ് ചെയ്യുന്നത്. അവരുടെ ഹൃദയങ്ങളിൽ രോഗമുണ്ട് (في قلوبهم مرض), അത് സംശയത്തിന്റെയും അവിശ്വാസത്തിന്റെയും രോഗമാണ്. ഈ രോഗം വർദ്ധിപ്പിച്ചുകൊണ്ട് അല്ലാഹു അവരെ ശിക്ഷിക്കുന്നു.
ഖുർആനിലെ 'അവരാണ് വിജയികൾ' (وَأُولئِكَ هُمُ الْمُفْلِحُونَ) എന്ന വചനം ആവർത്തിച്ചു വരുന്നത്, പരാമർശിക്കപ്പെട്ട ഓരോ ഗുണവിശേഷവും അവരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാൻ പര്യാപ്തമാണ് എന്ന് ബോധ്യപ്പെടുത്താനാണ്. ഇവിടെ 'അവർ' (أولئك) എന്ന് ആവർത്തിച്ചതും അവയ്ക്കിടയിൽ 'വാവ്' (و) കൊണ്ട് ബന്ധിപ്പിച്ചതും ഈ ഗുണങ്ങൾ തത്വത്തിൽ വ്യത്യസ്തമാണെന്ന് ഉണർത്താനാണ്. 'വിജയികൾ' (المفلحون) എന്ന പദം ഇവിടെ വിശേഷണമല്ല, മറിച്ച് വാർത്തയാണ് (خبر). ഇതിനർത്ഥം വിജയം എന്നത് ഈ ഗുണങ്ങളുള്ളവർക്ക് മാത്രമായി പരിമിതപ്പെട്ട ഒന്നാണെന്നാണ്. കൃഷിക്കാരനെ 'ഫല്ലാഹ്' (فلاح) എന്ന് വിളിക്കുന്നത് അവൻ ഭൂമിയെ പിളർന്ന് വിത്തിടുന്നതുകൊണ്ടാണ്. അതുപോലെ, ആത്മീയ വിജയികൾ തങ്ങളുടെ മനസ്സിനെയും (نفس) ലോകത്തെയും (دنیا) പിശാചിനെയും (شيطان) കീഴടക്കി വിജയം വരിക്കുന്നു. ഈ വിജയത്തിന് മൂന്ന് തലങ്ങളുണ്ട്: ഒന്ന്, സ്വന്തം ഇച്ഛകളെയും പ്രലോഭനങ്ങളെയും അതിജീവിക്കുക. രണ്ട്, അവിശ്വാസം (كفر), വഴിപിഴവ് (ضلالة), അജ്ഞത (جهالة) എന്നിവയിൽ നിന്ന് രക്ഷപ്പെടുക. മൂന്ന്, ശാശ്വതമായ സ്വർഗ്ഗരാജ്യത്തിൽ (ملك أبدي) അനശ്വരമായ ആനന്ദം അനുഭവിക്കുക. ശൈഖ് നജ്മുദ്ദീൻ ദായ ഖുദ്ദിസ സിർറുഹു പറയുന്നു: 'നേർമാർഗ്ഗം' (هدى) എന്ന് അനിശ്ചിതമായി (നകിറ) പ്രയോഗിച്ചത്, അത് അല്ലാഹുവിന്റെ പ്രകാശത്തിൽ നിന്നും രഹസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഒരു അംശമാണ് എന്നതിനാലാണ്. അല്ലാഹുവിന്റെ ഔദാര്യം ഒരു മഹാസമുദ്രം പോലെയാണ്. ഈ വിജയികൾ പ്രാർത്ഥനയുടെ (صلاة) പ്രകാശത്താൽ അസ്തിത്വത്തിന്റെ മറകളെ നീക്കി, അല്ലാഹുവിന്റെ സാമീപ്യത്തിലേക്ക് (قربة) ഉയർത്തപ്പെട്ടവരാണ്. അവർ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ വിശ്രമിക്കുന്നില്ല. മൗലാനാ ജലാൽ ഉദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പാടുന്നു: 'നീ പകൽ പോലെ പ്രകാശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിന്റെ അസ്തിത്വത്തെ രാത്രിയെപ്പോലെ കത്തിച്ചുകളയുക. ആ പരമമായ അസ്തിത്വത്തിൽ നിന്നെത്തന്നെ ലയിപ്പിക്കുക.' തുടർന്ന് അല്ലാഹു തന്റെ സവിശേഷ ദാസന്മാരെക്കുറിച്ച് പറഞ്ഞ ശേഷം, നേർമാർഗ്ഗം ലഭിക്കാത്ത, സത്യനിഷേധികളായ (كفر) വിഭാഗത്തെക്കുറിച്ച് പരാമർശിക്കുന്നു.
ഖുർആനിലെ 'അൻസർ' (അറിയിപ്പ് നൽകൽ) എന്ന പദത്തെ വിശകലനം ചെയ്യുമ്പോൾ, ഇവിടെ പരാമർശിക്കപ്പെടുന്ന 'അല്ലദീന കഫറൂ' (സത്യനിഷേധം ചെയ്തവർ) എന്ന പ്രയോഗം ചില പ്രത്യേക വ്യക്തികളെ (അബൂലഹബ്, അബൂജഹൽ, വലീദ് ഇബ്നു മുഗീറ തുടങ്ങിയവർ) ഉദ്ദേശിച്ചുള്ളതാകാം, അല്ലെങ്കിൽ സത്യനിഷേധത്തിൽ ഉറച്ചുപോയ മുഴുവൻ വിഭാഗത്തെയും ഉദ്ദേശിച്ചുള്ളതാകാം. ഭാഷാപരമായി 'കുഫ്ർ' (كفر) എന്നാൽ മറയ്ക്കുക എന്നാണർത്ഥം. ശരീഅത്തിൽ, പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം കൊണ്ടുവന്ന കാര്യങ്ങൾ അനിവാര്യമാണെന്ന് അറിഞ്ഞിട്ടും അത് നിഷേധിക്കുന്നതിനെയാണ് കുഫ്ർ എന്ന് പറയുന്നത്. ചില പ്രത്യേക വേഷങ്ങൾ ധരിക്കുകയോ അമുസ്‌ലിംകളുടെ ചിഹ്നങ്ങൾ അനാവശ്യമായി ഉപയോഗിക്കുകയോ ചെയ്യുന്നത് കുഫ്റായി കണക്കാക്കുന്നത് അത് സത്യനിഷേധത്തെ സൂചിപ്പിക്കുന്നത് കൊണ്ടാണ്. അല്ലാഹുവിനെ അറിയാത്തവന്റെ നിഷേധം (ഇൻകാർ), മനസ്സുകൊണ്ട് അറിഞ്ഞിട്ടും നാവുകൊണ്ട് സമ്മതിക്കാത്ത ഇബ്‌ലീസിനെപ്പോലെയുള്ളവരുടെ നിഷേധം (ജുഹൂദ്), മനസ്സുകൊണ്ട് അറിഞ്ഞിട്ടും അഹങ്കാരം കൊണ്ട് പുറത്തുപറയാത്ത അബൂത്വാലിബിനെപ്പോലെയുള്ളവരുടെ നിഷേധം (ഇനാദ്), നാവുകൊണ്ട് സമ്മതിക്കുകയും മനസ്സുകൊണ്ട് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന കപടവിശ്വാസം (നിഫാഖ്) എന്നിങ്ങനെ കുഫ്റിനെ പലതായി തിരിച്ചിട്ടുണ്ട്. ഇവയെല്ലാം അല്ലാഹുവിങ്കൽ ഒരേപോലെ ഗൗരവമുള്ളതാണ്. 'സവാഉൻ അലൈഹിം' (അവർക്ക് തുല്യമാണ്) എന്ന് പറയുമ്പോൾ, താങ്കൾ മുന്നറിയിപ്പ് നൽകിയാലും ഇല്ലെങ്കിലും അവർ വിശ്വസിക്കാൻ പോകുന്നില്ല എന്ന അർത്ഥമാണ് വരുന്നത്. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം മുന്നറിയിപ്പ് നൽകുന്നതിൽ പ്രതിഫലമുണ്ട്, എന്നാൽ അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ രണ്ടും തുല്യമാണ്, കാരണം അവർ വിശ്വസിക്കാൻ പോകുന്നില്ല. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവന്, മറ്റുള്ളവർ അത് സ്വീകരിച്ചില്ലെങ്കിലും പ്രതിഫലം ലഭിക്കുന്നത് പോലെയാണിത്.
റൂഹുൽ ബയാൻ തഫ്സീറിലെ ഈ ഭാഗം മനുഷ്യന്റെ ആത്മീയമായ അലസതയെയും അഹങ്കാരത്തെയും കുറിച്ച് ഗൗരവകരമായ മുന്നറിയിപ്പ് നൽകുന്നു. അല്ലാഹു പറയുന്നു: 'അവർക്ക് താക്കീത് നൽകിയാലും ഇല്ലെങ്കിലും അവർ വിശ്വസിക്കാൻ പോകുന്നില്ല.' പരലോകത്ത് നരകത്തിൽ വെച്ച് അവർക്ക് അനുഭവിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ഖുർആൻ ഓർമ്മിപ്പിക്കുന്നു: 'നിങ്ങൾ ക്ഷമിച്ചാലും ഇല്ലെങ്കിലും ഒന്നുതന്നെ; നിങ്ങൾ ചെയ്ത കർമ്മങ്ങൾക്കുള്ള പ്രതിഫലം മാത്രമാണ് നിങ്ങൾക്കിവിടെ അനുഭവിക്കുന്നത്.' ജീവിതത്തിൽ നന്മയും തിന്മയും, ആരോഗ്യവും രോഗവും, സന്തോഷവും ദുഃഖവും എല്ലാം ഒരുപോലെ കാണുന്നവർക്ക്, മരണസമയത്ത് ലഭിക്കുന്ന തൗബയും (توبة) അല്ലാഹുവിനോടുള്ള അനുസരണക്കേടും ഒരുപോലെയാകുമെന്ന് ഓർക്കുക. സജ്ജനങ്ങളുടെ സന്ദർശനവും അവരുടെ ഉപദേശങ്ങളും അത്തരം ഹൃദയങ്ങൾക്ക് യാതൊരു ചലനവും ഉണ്ടാക്കുന്നില്ല. അല്ലാഹു തന്റെ പ്രവാചകന് (സല്ലല്ലാഹു അലൈഹിവസല്ലം) ഈ വിവരം നൽകിയത് അദ്ദേഹത്തിന്റെ മനസ്സിന് ആശ്വാസം പകരാനാണ്. നൂഹ് (അലൈഹിസ്സലാം) നബിയോട് അല്ലാഹു പറഞ്ഞതുപോലെ, സത്യം സ്വീകരിക്കാത്തവരുടെ കാര്യത്തിൽ പ്രവാചകൻ ദുഃഖിക്കേണ്ടതില്ല. ഇവിടെ അല്ലാഹു മനുഷ്യന്റെ ഇച്ഛാശക്തിയെ (اختيار) സ്ഥിരീകരിക്കുന്നു; അവർക്ക് വിശ്വാസിക്കാൻ കഴിയില്ല എന്നല്ല, മറിച്ച് അവർ വിശ്വസിക്കുന്നില്ല എന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹുവിന് എല്ലാം അറിയാമെന്നിരിക്കെ എന്തിനാണ് പ്രവാചകനെക്കൊണ്ട് അവരെ ക്ഷണിക്കുന്നത് എന്ന് ചോദിച്ചാൽ, അത് അല്ലാഹുവിന്റെ തെളിവ് (حجة) അവർക്കെതിരെ പൂർത്തിയാക്കാനാണ്. ഇമാം ഖുശൈരി (റഹിമഹുള്ളാഹ്) പറയുന്നു: 'തന്റെ അഹങ്കാരത്തിന്റെ മറയിൽ കഴിയുന്നവന് സത്യം പറയുന്നവനും അസത്യം പറയുന്നവനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അവൻ തന്റെ മനസ്സിന്റെ ഇംഗിതങ്ങൾക്ക് അടിമയാണ്.' നജ്മുദ്ദീൻ കുബ്റാ (ഖുദ്ദിസ സിർറുഹു) തന്റെ തഅ്‌വീലാത്തിൽ പറയുന്നു: 'അല്ലാഹുവിന്റെ റുബൂബിയ്യത്തിനെ (ربوبية) നിഷേധിക്കുകയും, തങ്ങളുടെ ഹൃദയങ്ങളെ പാപങ്ങൾ കൊണ്ട് മൂടുകയും ചെയ്തവരാണ് സത്യനിഷേധികൾ. അവർ തങ്ങളുടെ പ്രകൃതിപരമായ നന്മയെ (فطرة) സ്വന്തം പ്രവർത്തികൾ കൊണ്ട് നശിപ്പിച്ചു കളഞ്ഞു.'
അല്ലാഹു അവരുടെ ഹൃദയങ്ങളിലും അവരുടെ കേൾവികളിലും മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകളിൽ ഒരു ആവരണവുമുണ്ട്. അവർക്ക് വലിയ ശിക്ഷയുണ്ട്. ഈ സൂക്തം അവിശ്വാസികളുടെ അവസ്ഥയെക്കുറിച്ചുള്ള അല്ലാഹുവിന്റെ അറിവിനെയാണ് വെളിപ്പെടുത്തുന്നത്. ഹൃദയങ്ങളിൽ മുദ്രവെക്കുക (ختم على القلوب) എന്നത് സത്യം സ്വീകരിക്കുന്നതിൽ നിന്ന് ആ ഹൃദയങ്ങളെ തടയുന്ന ഒരു ആത്മീയമായ തടസ്സമാണ്. കേൾവികളിൽ മുദ്രവെക്കുക (ختم على السمع) എന്നത് സന്മാർഗത്തിന്റെ വചനങ്ങൾ കേൾക്കുമ്പോഴും അത് ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. കണ്ണുകളിലെ ആവരണം (غشاوة) എന്നത് സത്യത്തിന്റെ പ്രകാശം കാണുന്നതിൽ നിന്ന് അവരെ തടയുന്ന അജ്ഞതയുടെ തിരശ്ശീലയാണ്. ഈ അവസ്ഥ അവരുടെ കർമ്മങ്ങളുടെ ഫലമായി അല്ലാഹു നിശ്ചയിച്ചതാണ്. അല്ലാഹുവിന്റെ വിധി (قدر) പ്രകാരം സത്യനിഷേധത്തിൽ ഉറച്ചുനിൽക്കുന്നവർക്ക് ലഭിക്കുന്ന കഠിനമായ ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പാണിത്.
റൂഹുൽ ബയാൻ തഫ്സീറിൽ ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് വിവരിക്കുന്നു: മനുഷ്യൻ തന്റെ ആത്മീയമായ ഉന്നതിയിൽ നിന്ന് താഴേക്ക് പതിക്കുന്നത് മൃഗീയവും (البهيمية) ക്രൂരവും (السبعية) പിശാചിന്റേതുമായ സ്വഭാവങ്ങൾ അവനിൽ ആധിപത്യം സ്ഥാപിക്കുമ്പോഴാണ്. അല്ലാഹു പറയുന്നു: 'അല്ല, അവർ ചെയ്തുവെച്ച കാര്യങ്ങൾ അവരുടെ ഹൃദയങ്ങളിൽ തുരുമ്പായി (ران) മാറിയിരിക്കുന്നു' (സൂറത്തുൽ മുത്വഫ്ഫിഫീൻ: 14). മനുഷ്യന്റെ വിശിഷ്ടമായ ആത്മാവ് (الروح النفيس) പഞ്ചേന്ദ്രിയങ്ങൾ എന്ന ജാലകത്തിലൂടെ ഭൗതിക ലോകത്തെ (عالم الصورة) നോക്കിക്കാണുകയും, അതിലെ നിസ്സാരമായ സുഖങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്യുമ്പോൾ, അത് തന്റെ യഥാർത്ഥ ഭവനമായ ആത്മീയ ലോകത്തെ (حظائر القدس) മറക്കുന്നു. മൃഗീയമായ പ്രകൃതവുമായി (النفس الحيوانية) ഇണങ്ങിച്ചേരുന്നതോടെ ആത്മാവ് അതിന്റെ ഉന്നതി നഷ്ടപ്പെട്ട് അധഃപതിക്കുന്നു. ഇതാണ് മനുഷ്യൻ (ഇൻസാൻ) എന്ന് വിളിക്കപ്പെടാൻ കാരണം; അവൻ ഭൗതികതയുമായി ഇണങ്ങിപ്പോയവനാണ് (അനീസുൻ). എന്നാൽ അല്ലാഹുവിനെ മറന്നതോടെ അവൻ 'നാസ്' (മറവി ബാധിച്ചവൻ) ആയി മാറുന്നു. അല്ലാഹുവിനെ അവർ മറന്നപ്പോൾ, അല്ലാഹു അവരെയും കൈവിട്ടു. അവരുടെ ഹൃദയങ്ങൾ മരിച്ചുപോയി. അവർക്ക് മുന്നറിയിപ്പ് നൽകിയാലും ഇല്ലെങ്കിലും ഫലമില്ലാത്ത അവസ്ഥയായി. അവരുടെ ഹൃദയങ്ങൾ ലോകസ്നേഹം കൊണ്ടും അഹങ്കാരം കൊണ്ടും അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. അല്ലാഹു അവരുടെ ഹൃദയങ്ങളിൽ മുദ്രവെച്ചു (خَتَمَ اللَّهُ) എന്ന് പറയുന്നത്, അവരുടെ നിരന്തരമായ പാപങ്ങൾ കാരണം സത്യത്തെ സ്വീകരിക്കാൻ കഴിയാത്തവിധം ആ ഹൃദയങ്ങൾ കഠിനമായിത്തീർന്നു എന്നാണ്. ഇത് അല്ലാഹുവിന്റെ ഖളാഅ് (വിധി) പ്രകാരമാണെങ്കിലും, അവരുടെ സ്വന്തം ദുഷ്പ്രവൃത്തികളുടെ ഫലമായാണ് ഈ മുദ്രവെക്കൽ സംഭവിക്കുന്നത്. അല്ലാഹു അവർക്ക് ഹിദായത്തിന്റെ മാർഗ്ഗങ്ങൾ തുറന്നുകൊടുത്തിരുന്നു, എന്നാൽ അവർ അത് തിരസ്കരിക്കുകയായിരുന്നു. അതിനാൽ, ഈ മുദ്രവെക്കൽ അവരുടെ അവിശ്വാസത്തിനുള്ള പ്രതിഫലമാണ്.
സത്യവിശ്വാസികളുടെ വീക്ഷണപ്രകാരം (അഹ്‌ലുൽ ഹഖ്), അല്ലാഹുവിന്റെ ശിക്ഷ എന്നത് ഒരു അടിമയെ നിർബന്ധപൂർവ്വം വിശ്വാസത്തിൽ നിന്ന് തടയുന്നതോ, അവനെ നിർബന്ധിച്ച് അവിശ്വാസത്തിലേക്ക് നയിക്കുന്നതോ അല്ല. മറിച്ച്, അത് അവന്റെ തെറ്റായ തിരഞ്ഞെടുപ്പിനും അവിശ്വാസത്തിലുള്ള അതിരുകവിഞ്ഞ പ്രവണതയ്ക്കും ശാഠ്യത്തിനുമുള്ള അധിക ശിക്ഷയാണ്. ഇതിലൂടെ, വിശ്വാസം സ്വീകരിക്കുന്നതിനും പാപങ്ങൾ ഉപേക്ഷിക്കുന്നതിനും സഹായകമാകുന്ന ദൈവികമായ അനുഗ്രഹം (ലത്വ്ഫ്) അവന് നിഷേധിക്കപ്പെടുന്നു. അല്ലാഹുവിന്റെ കൽപ്പനകൾ അവരെ അഭിസംബോധന ചെയ്യുന്നുണ്ടെന്നത് ഇതിന് തെളിവാണ്. ഉദാഹരണത്തിന്, 'അല്ലാഹുവിലും അവന്റെ ദൂதரിലും വിശ്വസിക്കുവിൻ' എന്ന ഖുർആനിക വചനം. അവർക്ക് വിശ്വാസത്തിലേക്ക് വരാൻ കഴിയാത്തതിനെ അല്ലാഹു ആക്ഷേപിക്കുന്നുമുണ്ട്. അവർ നിർബന്ധിതരായിരുന്നുവെങ്കിൽ ഈ ആക്ഷേപത്തിന് പ്രസക്തിയുണ്ടാകില്ലായിരുന്നു. ഹൃദയം (ഖൽബ്) എന്നത് കാര്യങ്ങൾ മാറിമറിയുന്നതിനാലും അവയവങ്ങളെ നിയന്ത്രിക്കുന്നതിനാലും അങ്ങനെ വിളിക്കപ്പെടുന്നു. ശൈഖിന്റെ തഫ്‌സീറിൽ, ഹൃദയം എന്നത് സനോബറി (പൈൻ കോൺ) ആകൃതിയിലുള്ള ഒരു മാംസഖണ്ഡമാണ്. സയ്യിദ് ശരീഫ് ജുർജാനിയുടെ നിർവചനപ്രകാരം, ഹൃദയം എന്നത് ഒരു ദൈവികമായ സൂക്ഷ്മ വസ്തുവാണ് (ലത്വീഫ റബ്ബാനിയ്യ). ഈ ഭൗതിക ഹൃദയവുമായി അതിന് ബന്ധമുണ്ട്, അതാണ് മനുഷ്യന്റെ യഥാർത്ഥ സത്ത. മൗലാന ജാമി (ഖുദ്ദിസ സിർറുഹു) പാടിയതുപോലെ: 'ഈ കോണാകൃതിയിലുള്ള മാംസപിണ്ഡമല്ല ഹൃദയം; മറിച്ച്, അത് ആത്മാവാകുന്ന തത്തയുടെ കൂടാണ്. തത്തയെയും കൂടുകളെയും തിരിച്ചറിയാത്തവൻ, ദൈവത്താണ, തന്നെത്തന്നെ തിരിച്ചറിഞ്ഞിട്ടില്ല.' ഖുർആനിൽ 'ഹൃദയം' എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് ബുദ്ധിശക്തിയുടെ കേന്ദ്രത്തെയാണ്. 'അവരുടെ കേൾവിശക്തിയിൽ അല്ലാഹു മുദ്രവെച്ചു' (ഖത്മള്ളാഹു അലാ സംഇഹിം) എന്നതിനർത്ഥം, സത്യം കേൾക്കുന്നതിനെ അവർ വെറുക്കുകയും അതിലേക്ക് ശ്രദ്ധ തിരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അവരെ എത്തിച്ചു എന്നാണ്. ഇത് അവരുടെ തെറ്റായ തിരഞ്ഞെടുപ്പിനുള്ള ശിക്ഷയാണ്. കേൾവിശക്തി (സമ്അ്) എന്നത് ഇവിടെ കേൾക്കുന്ന അവയവത്തെയാണ് സൂചിപ്പിക്കുന്നത്. കേൾവിശക്തിയെ ഏകവചനമായി പ്രയോഗിച്ചതിന് പണ്ഡിതന്മാർ പല കാരണങ്ങൾ പറയുന്നുണ്ട്; അത് ഒരു സ്രോതസ്സ് (മസ്ദർ) ആയതുകൊണ്ടോ, അല്ലെങ്കിൽ ഓരോരുത്തരുടെയും കേൾവി എന്ന അർത്ഥത്തിലോ ആകാം. ഹൃദയങ്ങളെക്കുറിച്ചുള്ള പരാമർശം ആദ്യം വന്നത് വിശ്വാസമില്ലായ്മയുടെ അടിസ്ഥാനം ഹൃദയമായതുകൊണ്ടാണ്. കേൾവിശക്തിയെ കാഴ്ചശക്തിയേക്കാൾ (അബ്സാർ) മുൻഗണന നൽകി പറഞ്ഞത്, കേൾവിശക്തിയാണ് അറിവ് സമ്പാദിക്കാനും പ്രവാചകത്വത്തിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളാനും പ്രധാനമായ മാർഗ്ഗം എന്നതുകൊണ്ടാണ്.
ദൈവിക ദൃഷ്ടാന്തങ്ങളെ കാണുന്നതിൽ നിന്ന് അവരുടെ കാഴ്ചയെ തടയുന്ന ഒരു മറ (غشاوة) അവരുടെ കണ്ണുകളിലുണ്ട്. ഇത് കേവലം ഭൗതികമായ ഒരു മൂടിയല്ല, മറിച്ച് അവരുടെ അവിശ്വാസം (كفر) കാരണം സത്യത്തെ ഗ്രഹിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഹൃദയത്തിനും കേൾവിക്കും 'മുദ്ര' (ختم) വെച്ചതുപോലെ, കാഴ്ചയ്ക്ക് തടസ്സമായി ഈ 'മറ'യെ അല്ലാഹു നിശ്ചയിച്ചു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കാണാൻ കഴിയാത്തവിധം അവരുടെ ഉൾക്കാഴ്ചകൾക്ക് സംഭവിച്ച അന്ധതയാണിത്. തുടർന്ന് 'മഹത്തായ ശിക്ഷ' (عذاب عظيم) എന്നതിനെക്കുറിച്ച് വിവരിക്കുന്നു. 'അദാബ്' (عذاب) എന്ന വാക്കിന്റെ അർത്ഥം തടയുക എന്നാണ്; പാപങ്ങളിൽ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശിക്ഷ. മധുരമുള്ള വെള്ളത്തെ 'ഫുറാത്ത്' (فرات) എന്ന് വിളിക്കുന്നത് അത് ദാഹത്തെ ശമിപ്പിക്കുന്നത് കൊണ്ടാണ്. എന്നാൽ അവിശ്വാസികൾക്ക് ലഭിക്കുന്ന ഈ ശിക്ഷ അത്യന്തം ഭയാനകവും ശാശ്വതവുമാണ്. ഈ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പാപങ്ങളിൽ മുഴുകുന്നത് (إصرار) ഒഴിവാക്കണം. ഹൃദയങ്ങൾ ഇരുമ്പ് തുരുമ്പിക്കുന്നത് പോലെ തുരുമ്പിക്കും. ഖുർആൻ പാരായണം, അല്ലാഹുവിനെ ധാരാളമായി സ്മരിക്കൽ, മരണത്തെ ഓർക്കൽ എന്നിവയാണ് ഹൃദയത്തിന്റെ തുരുമ്പ് നീക്കാനുള്ള മാർഗ്ഗങ്ങൾ. അത്യാഗ്രഹം, അസൂയ, അഹങ്കാരം എന്നീ മൂന്ന് പ്രധാന പാപങ്ങൾ മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്നു. കൂടാതെ അമിതമായ ഭക്ഷണം, ഉറക്കം, വിശ്രമം, ധനമോഹം, സ്ഥാനമാനങ്ങളോടുള്ള ആർത്തി എന്നിവയും മനുഷ്യനെ അവിശ്വാസത്തിലേക്കും നാശത്തിലേക്കും തള്ളിവിടുന്നു.
അവർ രാജാവിനോട് പറഞ്ഞു: 'ജനങ്ങളും നിങ്ങളെ ഇപ്രകാരം തന്നെ കാണുന്നു.' രാജാവ് ചോദിച്ചു: 'എങ്കിൽ ഇതിനെ നിലനിർത്താൻ ഞാൻ എന്ത് ചെയ്യണം?' അവർ പറഞ്ഞു: 'അല്ലാഹുവിനെ അനുസരിക്കുക, അവനോട് അനുസരണക്കേട് കാണിക്കാതിരിക്കുക എന്നതാണ് ഇതിനുള്ള മാർഗ്ഗം.' ഉടനെ രാജാവ് തന്റെ നാട്ടിലെ പണ്ഡിതന്മാരെയും സജ്ജനങ്ങളെയും വിളിച്ചുവരുത്തി പറഞ്ഞു: 'നിങ്ങൾ എന്റെ സദസ്സിൽ എപ്പോഴും ഉണ്ടായിരിക്കണം. അല്ലാഹുവിനുള്ള അനുസരണത്തിൽ നിന്ന് ഞാൻ വ്യതിചലിക്കുന്നത് കണ്ടാൽ എന്നെ ഓർമ്മിപ്പിക്കണം, പാപത്തിലേക്ക് നീങ്ങുന്നത് കണ്ടാൽ എന്നെ തടയണം.' അവർ അത് നിർവ്വഹിച്ചു. അങ്ങനെ നാനൂറ് വർഷക്കാലം രാജ്യം നീതിപൂർവ്വം ഭരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഒരു ദിവസം ഇബ്‌ലീസ് ഒരു മനുഷ്യന്റെ രൂപത്തിൽ വന്ന് ചോദിച്ചു: 'നീ ആരാണ്?' രാജാവ് പറഞ്ഞു: 'ഞാൻ ആദം സന്തതികളിൽ പെട്ട ഒരു മനുഷ്യനാണ്.' ഇബ്‌ലീസ് പറഞ്ഞു: 'നീ ആദം സന്തതിയായിരുന്നെങ്കിൽ മറ്റുള്ളവരെപ്പോലെ നീയും മരിക്കുമായിരുന്നു. എന്നാൽ നീ ഒരു ദൈവമാണ്! അതിനാൽ നിന്നെ ആരാധിക്കാൻ ജനങ്ങളോട് ആജ്ഞാപിക്കുക.' ഇത് കേട്ടപ്പോൾ രാജാവിന്റെ ഹൃദയത്തിൽ ഒരു മാറ്റം സംഭവിച്ചു. അവൻ മിമ്പറിൽ കയറി പ്രഖ്യാപിച്ചു: 'ജനങ്ങളേ, ഞാൻ നിങ്ങളിൽ നിന്ന് ഒരു കാര്യം മറച്ചുവെച്ചിരുന്നു, അത് വെളിപ്പെടുത്തേണ്ട സമയമായിരിക്കുന്നു. ഞാൻ ഇത്രയും കാലം നിങ്ങളെ ഭരിച്ച രാജാവാണ്. ഞാൻ ആദം സന്തതിയായിരുന്നെങ്കിൽ മരിക്കുമായിരുന്നു, എന്നാൽ ഞാൻ ദൈവമാണ്, അതിനാൽ എന്നെ ആരാധിക്കുക.' അപ്പോൾ അല്ലാഹു ആ കാലഘട്ടത്തിലെ പ്രവാചകന് വഹ്‌യ് നൽകി: 'അവൻ എന്നെ അനുസരിച്ച കാലത്തോളം ഞാൻ അവനെ നിലനിർത്തി. എന്നാൽ അവൻ എന്റെ അനുസരണത്തിൽ നിന്ന് പാപത്തിലേക്ക് മാറിയപ്പോൾ, എന്റെ പ്രതാപം കൊണ്ട് ഞാൻ ബഖ്ത് നസ്റിനെ അവന്റെ മേൽ അധികാരപ്പെടുത്തും.' രാജാവ് തന്റെ നിലപാടിൽ നിന്ന് പിന്മാറിയില്ല. അങ്ങനെ ബഖ്ത് നസ്ർ അവനെ വധിക്കുകയും അവന്റെ ഖജനാവിൽ നിന്ന് എഴുപത് കപ്പലുകൾ നിറയെ സ്വർണ്ണം കൊള്ളയടിക്കുകയും ചെയ്തു. മൗലാന ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പാടുന്നു: 'ദൈവികമായ ഒരു നോട്ടം (അനയായാത്ത് - عناية) അല്ലാതെ ഹൃദയത്തിന്റെ കണ്ണുകളെ തുറക്കുന്നതെന്ത്? ദൈവസ്നേഹം (മഹബ്ബത്ത് - محبة) അല്ലാതെ കോപത്തെ ശമിപ്പിക്കുന്നതെന്ത്? അല്ലാഹുവിന്റെ സഹായമില്ലാത്ത (തൗഫീഖ് - توفيق) പരിശ്രമം ആർക്കും ഉണ്ടാകാതിരിക്കട്ടെ.' അല്ലാഹു സത്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നവനാണ്. 'തഅ്‌വീലാത്തു നജ്മിയ്യ'യിൽ അന്ത്യത്തെക്കുറിച്ചുള്ള പരാമർശത്തിൽ, അല്ലാഹുവിന്റെ നിത്യമായ അറിവിലും ഇച്ഛയിലും (ഇറാദ - إرادة) മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സൗഭാഗ്യത്തിന്റെയും (സആദ - سعادة) ദൗർഭാഗ്യത്തിന്റെയും (ശഖാവ - شقاوة) സൂചനയുണ്ട്. അല്ലാഹു പറയുന്നു: 'അവരിൽ ചിലർ ദൗർഭാഗ്യവാന്മാരും ചിലർ സൗഭാഗ്യവാന്മാരുമാണ്.' എല്ലാവർക്കും സത്യവിശ്വാസവും അവിശ്വാസവും സ്വീകരിക്കാനുള്ള കഴിവ് (ഇസ്തിദാദ് - استعداد) നൽകപ്പെട്ടിട്ടുണ്ട്. അല്ലാഹു ആത്മാക്കളോട് 'അലസ്തു ബിറബ്ബിക്കും' (ഞാൻ നിങ്ങളുടെ റബ്ബല്ലേ?) എന്ന് ചോദിച്ചപ്പോൾ എല്ലാവരും 'ബലാ' (അതെ) എന്ന് മറുപടി നൽകി. പിന്നീട് അല്ലാഹു ആത്മാക്കളെ ഹൃദയങ്ങളിലും, ഹൃദയങ്ങളെ ശരീരങ്ങളിലും, ശരീരങ്ങളെ ഈ ലോകത്തും നിക്ഷേപിച്ചു. ഓരോ മനുഷ്യനും ജനിക്കുന്നത് ഇസ്‌ലാമിന്റെ പ്രകൃതിയിലാണ് (ഫിത്‌റ - فطرة). എന്നാൽ മാതാപിതാക്കളാണ് അവരെ വഴിതെറ്റിക്കുന്നത്. ഇത് അല്ലാഹുവിന്റെ വിധി (ഖദർ - قدر) അനുസരിച്ചുള്ള പരീക്ഷണമാണ്. അവിശ്വാസികളുടെ ഹൃദയങ്ങളിൽ അല്ലാഹു മുദ്രവെക്കുന്നത് (ഖത്മ് - ختم) അവരുടെ തന്നെ അവിശ്വാസം കാരണമാണ്. വിധി എന്നത് ഭൂമിയിൽ വിതച്ച വിത്ത് പോലെയാണ്; അത് മണ്ണിൽ മറഞ്ഞിരിക്കുന്നു, എന്നാൽ വൃക്ഷമായി വളരുമ്പോൾ അത് വെളിപ്പെടുന്നു.
വിശുദ്ധ ഖുർആൻ ഇവിടെ മനുഷ്യരിലെ മൂന്നാമതൊരു വിഭാഗത്തെയാണ് പരിചയപ്പെടുത്തുന്നത്; അതായത് കപടവിശ്വാസികൾ (منافقون). അവർ നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ സന്നിധിയിൽ നാക്കുകൾ കൊണ്ട് വിശ്വാസം പ്രഖ്യാപിക്കുകയും എന്നാൽ തങ്ങളുടെ ഹൃദയങ്ങളിൽ അവിശ്വാസം ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്നവരാണ്. അല്ലാഹു പറയുന്നു: 'മനുഷ്യരിൽ ചിലരുണ്ട്; അവർ പറയുന്നു: ഞങ്ങൾ അല്ലാഹുവിലും പരലോകത്തിലും (اليوم الآخر) വിശ്വസിച്ചിരിക്കുന്നു എന്ന്. എന്നാൽ അവർ യഥാർത്ഥ വിശ്വാസികളല്ല (مؤمنين).' മനുഷ്യർ എന്ന അർത്ഥം വരുന്ന 'നാസ്' (ناس) എന്ന പദം വിസ്മൃതി (نسيان) എന്നതിൽ നിന്നാണ് രൂപപ്പെട്ടത്. അല്ലാഹുവുമായി അവർ മുൻപ് ചെയ്ത ആദിമ ഉടമ്പടി (العهد الأول) അവർ മറന്നുപോയതിനാലാണ് അവർക്ക് ഈ പേര് നൽകപ്പെട്ടത് എന്ന് ആത്മീയ ജ്ഞാനികൾ (عارفون) നിരീക്ഷിക്കുന്നു. ഈ കപടവിശ്വാസികൾ തങ്ങളുടെ നാവുകൾ കൊണ്ട് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുവെന്ന് അവകാശപ്പെടുന്നു. എന്നാൽ യഥാർത്ഥ വിശ്വാസം (إيمان) എന്നത് കേവലം നാവുകൊണ്ടുള്ള ഉച്ചാരണമല്ല, മറിച്ച് ഹൃദയം കൊണ്ടുള്ള ദൃഢീകരണവും (تصديق بالقلب) ബാഹ്യവും ആന്തരികവുമായ സമർപ്പണവുമാണ്. അവരുടെ ബാഹ്യരൂപം (ظاهر) ആന്തരികാവസ്ഥയുമായി (باطن) ഒത്തുപോകുന്നില്ല. അവരുടെ ഹൃദയം രോഗാതുരമാണ്; ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി അവർ ദീനിനെ ഒരു മറയാക്കുന്നു. അതുകൊണ്ടാണ് അല്ലാഹു അവരുടെ വ്യാജമായ അവകാശവാദത്തെ ശക്തമായി നിഷേധിച്ചുകൊണ്ട് അവർ വിശ്വാസികളേ അല്ല എന്ന് പ്രഖ്യാപിച്ചത്.
ആത്മീയ ഗുണങ്ങൾ (അഖ്ലാഖ് - أخلاق) മനുഷ്യന്റെ ഉള്ളിൽ മറഞ്ഞുകിടക്കുന്നു. കർമ്മങ്ങളുടെ ഫലം വെളിപ്പെടുമ്പോൾ അവയും പുറത്തുവരുന്നു. സത്യസാക്ഷ്യം വഹിക്കലും നിഷേധിക്കലും, വിശ്വാസവും അവിശ്വാസവും ഇതിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള വിധി (ഖദർ - قدر) എന്ന രഹസ്യം, ഒരാൾ വിശ്വാസത്തിലാണോ അവിശ്വാസത്തിലാണോ മരിക്കുന്നത് എന്നതിലൂടെ വെളിപ്പെടുന്നു. 'അല്ലാഹു അവരുടെ ഹൃദയങ്ങളിൽ മുദ്രവെച്ചു' (ഖതമല്ലാഹു അലാ ഖുലൂബിഹിം - خَتَمَ اللَّهُ عَلى قُلُوبِهِمْ) എന്ന് പറഞ്ഞാൽ, അവരുടെ അവിശ്വാസത്തിന്റെ മുദ്രകൊണ്ട് അത് അടച്ചു എന്നാണ് അർത്ഥം. അല്ലാഹുവിന്റെ നിത്യമായ വിധി (അഹ്കാമുൽ അസലിയ്യ - أحكام أزلية) അവരുടെ ഹൃദയങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവർക്ക് അല്ലാഹുവിനോടുള്ള സാമീപ്യം (വിസാൽ - وصال) നിഷേധിക്കപ്പെട്ടു. അവരുടെ കേൾവിശക്തിയിൽ മുദ്രവെച്ചതുകൊണ്ട് രാജാധിരാജാവായ അല്ലാഹുവിന്റെ വിളി അവർക്ക് കേൾക്കാനായില്ല. അവരുടെ കണ്ണുകളിൽ അന്ധതയുടെയും വഴികേടിന്റെയും മറ (ഗിശാവ - غشاوة) വീണതുകൊണ്ട് ആ സൗന്ദര്യവും പൂർണ്ണതയും അവർക്ക് കാണാൻ കഴിഞ്ഞില്ല. അവർക്ക് ലഭിച്ചത് ശാശ്വതമായ നഷ്ടമാണ്. അവർക്ക് വലിയ ശിക്ഷയുണ്ട് (അദാബുൻ അളീം - عَذابٌ عَظِيمٌ), കാരണം അവർ ആഗ്രഹിച്ച പരമമായ ലക്ഷ്യത്തിൽ നിന്ന് അവർ തടയപ്പെട്ടു. ലക്ഷ്യം എത്രത്തോളം വലുതാണോ, അതിൽ നിന്നുള്ള തടയപ്പെടലും അത്രത്തോളം വലിയ ശിക്ഷയാണ്. അല്ലാഹു തന്റെ ഗ്രന്ഥം സത്യവിശ്വാസികളെക്കൊണ്ട് തുടങ്ങി, പിന്നീട് അവിശ്വാസികളെ പരാമർശിച്ചു. മൂന്നാമതായി, ഈ രണ്ട് വിഭാഗങ്ങൾക്കിടയിൽ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന കപടവിശ്വാസികളെ (മുനാഫിഖുകൾ - منافقون) കുറിച്ച് വിവരിക്കുന്നു. ഇവർ അവിശ്വാസികളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവരാണ്. കാരണം, അവർ അവിശ്വാസത്തെ മറച്ചുവെക്കുകയും പരിഹാസത്തോടെ ഇസ്‌ലാമിനെ സമീപിക്കുകയും ചെയ്യുന്നു. അവിശ്വാസികളെക്കുറിച്ച് രണ്ട് ആയത്തുകളിൽ മാത്രം പറഞ്ഞപ്പോൾ, കപടവിശ്വാസികളെക്കുറിച്ച് പതിമൂന്ന് ആയത്തുകളിൽ വിശദീകരിച്ചത്, അവിശ്വാസികൾക്ക് ഉപദേശം ഫലിക്കില്ല എന്നതുകൊണ്ടാണ്. എന്നാൽ കപടവിശ്വാസികൾക്ക് ശാസനയും താക്കീതും ഫലം ചെയ്തേക്കാം. മനുഷ്യൻ (അന്നാസ് - الناس) എന്ന വാക്ക് 'മറവി' (നിസ്-യാൻ - نسيان) എന്നതിൽ നിന്നാണ് വന്നത്. അല്ലാഹു ആദമിനോട് കരാർ ചെയ്തപ്പോൾ അദ്ദേഹം അത് മറന്നുപോയി. അവർ നാവിൽ കൊണ്ട് വിശ്വസിക്കുകയും ഹൃദയം കൊണ്ട് നിഷേധിക്കുകയും ചെയ്യുന്നവരാണ്.
വിശ്വാസനിരാസത്തിന് (كفر) മേൽ അവർ വർദ്ധിപ്പിച്ച ഈ അധികത (زيادة) ഈ വർഗ്ഗത്തിൽ ഉൾപ്പെടുന്നതിൽ നിന്ന് അവരെ തടയുന്നില്ല. കാരണം, വർഗ്ഗങ്ങൾ അവയുടെ ഭാഗങ്ങളിൽ വ്യത്യാസപ്പെടുന്ന അധികതകൾ കൊണ്ടാണ് വൈവിധ്യവൽക്കരിക്കപ്പെടുന്നത്. ഇതിൻപ്രകാരം, ഈ സൂക്തം രണ്ടാമത്തെ വിഭാഗത്തെ വിഭജിക്കുന്ന ഒന്നാണ്. 'അല്ലാഹുവിൽ ഞങ്ങൾ വിശ്വസിച്ചു' (آمَنَّا بِاللَّهِ) എന്നാൽ അല്ലാഹുവിനെ ഞങ്ങൾ സത്യപ്പെടുത്തി എന്നാണ്. 'അന്ത്യദിനത്തിലും' (وَبِالْيَوْمِ الْآخِرِ) എന്നതിലെ അന്ത്യദിനം കൊണ്ട് ഉദ്ദേശിക്കുന്നത് ഉയിർത്തെഴുന്നേൽപ്പ് (بعث) മുതൽ അനന്തമായ കാലം വരെയാണ്. അതായത്, അവസാനിച്ച കാലഘട്ടങ്ങൾക്ക് ശേഷമുള്ള ശാശ്വതമായ സമയം. സ്വർഗ്ഗാവകാശികൾ സ്വർഗ്ഗത്തിലും നരകാവകാശികൾ നരകത്തിലും പ്രവേശിക്കുന്നത് വരെ എന്നർത്ഥം. കാരണം, അതിനപ്പുറം അതിരുകളില്ലാത്തതിനാൽ അത് പരിമിതമായ ദിവസങ്ങളുടെ അവസാനമാണ്. ദുനിയാവിന് ശേഷമുള്ളതായതുകൊണ്ടാണ് അതിനെ 'അന്ത്യദിനം' എന്ന് വിളിച്ചത്. അവർ ഈ രണ്ട് കാര്യങ്ങളിലുള്ള വിശ്വാസത്തെ മാത്രം പ്രത്യേകം എടുത്തുപറഞ്ഞത്, വിശ്വാസത്തിന്റെ രണ്ട് അറ്റങ്ങളെയും തങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും അതിനെ പൂർണ്ണമായി വലയം ചെയ്തിട്ടുണ്ടെന്നും വാദിക്കാനാണ്. എന്നാൽ, അവർ വിശ്വസിക്കുന്ന കാര്യത്തിൽ പോലും അവർ കപടവിശ്വാസികളാണെന്ന് ഇത് സൂചിപ്പിക്കുന്നു. പിന്നെങ്ങനെയാണ് അവർ കപടതയെ ഉദ്ദേശിക്കുന്ന കാര്യത്തിൽ സത്യസന്ധരാവുക? അവർ യഹൂദരായിരുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും അവർ വിശ്വസിച്ചിരുന്നു, എന്നാൽ അത് പൂർണ്ണമായ വിശ്വാസമായിരുന്നില്ല. കാരണം, അവർ അല്ലാഹുവിന് സൃഷ്ടികളോട് സാദൃശ്യമുണ്ടെന്ന് (تشبيه) വിശ്വസിക്കുകയും, അല്ലാഹുവിന് സന്താനമുണ്ടെന്ന് വാദിക്കുകയും, സ്വർഗ്ഗത്തിൽ തങ്ങളല്ലാതെ മറ്റാരും പ്രവേശിക്കില്ലെന്നും, നരകം തങ്ങളെ കുറച്ചു ദിവസങ്ങളിലല്ലാതെ സ്പർശിക്കില്ലെന്നും വിശ്വസിച്ചിരുന്നു. വിശ്വാസികൾ തങ്ങളെപ്പോലെത്തന്നെ വിശ്വസിക്കുന്നുവെന്ന് അവർ ധരിച്ചു. അവരുടെ ഈ പ്രസ്താവന അവരുടെ ദുഷ്ടതയുടെ പൂർണ്ണതയെ വ്യക്തമാക്കുന്നു. വഞ്ചനയോടെയല്ലാതെയാണ് അവർ ഇത് പറഞ്ഞതെങ്കിൽ പോലും, അവരുടെ വിശ്വാസം യഥാർത്ഥ വിശ്വാസമല്ല. പിന്നെ വഞ്ചനയ്ക്കും പരിഹാസത്തിനും വേണ്ടി ഇത് പറയുമ്പോൾ അത് ദുഷ്ടതയ്ക്ക് മേലുള്ള ദുഷ്ടതയും അവിശ്വാസത്തിന് മേലുള്ള അവിശ്വാസവുമാണ്. 'അവർ വിശ്വാസികളല്ല' (وَما هُمْ بِمُؤْمِنِينَ) എന്നതിൽ 'മാ' (ما) എന്നത് 'ലൈസ' (ليس) എന്നതിന് പകരമാണ്. അതുകൊണ്ടാണ് അതിനോട് ചേർന്ന് 'ബി' (ب) വന്നത്. അതായത്, അവർ സത്യപ്പെടുത്തുന്നവരല്ല. കാരണം, അവർ പുറത്ത് കാണിക്കുന്നതിന് വിപരീതമാണ് ഉള്ളിൽ വെച്ചുപുലർത്തുന്നത്. അവർ കപടവിശ്വാസികളാണ് (منافقون). അവർ വിശ്വാസികളല്ല എന്ന വിധിയിലൂടെ, അവർ വാദിച്ചതിനെ പൂർണ്ണമായും നിഷേധിക്കുകയാണ് ചെയ്യുന്നത്. കാരണം, 'മാ' (ما) എന്നതിന്റെ ഖബറിൽ 'ബി' (ب) ചേർത്തുകൊണ്ട് വിശ്വാസത്തിന്റെ അടിസ്ഥാനത്തെത്തന്നെ അവർക്ക് നിഷേധിച്ചു. അതുകൊണ്ടാണ് 'അവർ വിശ്വാസികളിൽ പെട്ടവരല്ല' (وما هم من المؤمنين) എന്ന് പറയാതിരുന്നത്. ആദ്യത്തേതാണ് രണ്ടാമത്തേതിനേക്കാൾ ശക്തം. തെളിവുകളില്ലാത്ത വാദങ്ങൾ നിരർത്ഥകമാണെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. ആരെങ്കിലും തന്നിലില്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ടാൽ, പരീക്ഷണം അവനെ അപമാനിക്കും. സ്വയം പുകഴ്ത്തുന്നവൻ നിന്ദിക്കപ്പെടും, സ്വയം താഴ്ത്തുന്നവൻ പുകഴ്ത്തപ്പെടും. ഹാഫിള് ഖുദ്ദിസ സിർറുഹു പാടി: 'പരീക്ഷണത്തിന്റെ ഉരകല്ല് മുന്നിൽ വന്നാൽ അത് നല്ലതാണ്... അപ്പോൾ കള്ളം പറയുന്നവന്റെ മുഖം കറുക്കും.' ഒരു ശൈഖിന്റെ കഥയുണ്ട്; താൻ വിശ്വസ്തനാണെന്ന് വാദിക്കുന്ന ഒരു ശിഷ്യനുണ്ടായിരുന്നു. എന്നാൽ അവന്റെ യഥാർത്ഥ സ്വഭാവം ശൈഖിന് അറിയാമായിരുന്നു. ശൈഖ് അവനെ പരീക്ഷിക്കാൻ തീരുമാനിച്ചു. ശൈഖ് ഒരു ആടിനെ അറുത്ത് രക്തം പുരണ്ട് നിൽക്കുന്നത് കണ്ട ശിഷ്യൻ ഭയന്നു. ശൈഖ് അവനോട് ഒരു രഹസ്യം സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. ശിഷ്യൻ അത് സമ്മതിച്ചു. പിന്നീട് ശൈഖ് അവനെ അപമാനിക്കാൻ വേണ്ടി ഈ നാടകം കളിച്ചു. ഒടുവിൽ സത്യം പുറത്തുവരികയും കള്ളം പറഞ്ഞ ശിഷ്യൻ നാണംകെടുകയും ചെയ്തു.
അല്ലാഹുവിനെ വഞ്ചിക്കാൻ ശ്രമിക്കുന്നവരും വിശ്വസിച്ചവരും എന്ന് അവർ ജൽപ്പിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അവർ വഞ്ചിക്കുന്നത് സ്വന്തം ആത്മാക്കളെ മാത്രമാണ്. അവർക്ക് ഈ കാര്യം തിരിച്ചറിയാൻ സാധിക്കുന്നില്ല. ഹൃദയങ്ങളിൽ രോഗം (مرض) ബാധിച്ചവരാണ് അവർ. അല്ലാഹു ആ രോഗത്തെ വർദ്ധിപ്പിക്കുകയും ചെയ്തു. അവർ നുണ പറയുന്നവരായതിനാൽ വേദനാജനകമായ ശിക്ഷ (عذاب أليم) അവർക്ക് കാത്തിരിക്കുന്നു. ഈ സൂക്തം കപടവിശ്വാസികളുടെ (منافقون) ആന്തരികാവസ്ഥയെ തുറന്നുകാട്ടുന്നു. അവരുടെ ഹൃദയങ്ങളിൽ അവിശ്വാസത്തിന്റെ അഴുക്ക് അടിഞ്ഞുകൂടിയിരിക്കുന്നു. അല്ലാഹുവിന്റെ ദൃഷ്ടിയിൽ സത്യം മറച്ചുവെക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷ അവരുടെ കപടതയുടെ ആഴത്തിന് അനുസൃതമായിരിക്കും.
ശൈഖുൽ അക്ബർ ഖുദ്ദിസ സിർറുഹു തന്റെ 'അൽ അംറുൽ മുഹ്കമുൽ മർബൂത്ത്' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത് പോലെ, ആത്മീയ രഹസ്യങ്ങൾ (അസ്റാർ - أسرار) വിശ്വസ്തരായവർക്ക് മാത്രമേ നൽകപ്പെടുകയുള്ളൂ. ദിവ്യപ്രകാശങ്ങൾ (അൻവാർ - أنوار) ആത്മീയ മര്യാദകൾ (അദബ് - أدب) പാലിക്കുന്നവരിലേക്ക് അല്ലാതെ പ്രവഹിക്കുകയില്ല. ഹാഫിള് ഖുദ്ദിസ സിർറുഹു പാടിയതുപോലെ: 'എന്റെ പ്രിയതമന്റെ രഹസ്യങ്ങൾ ഞാൻ പ്രിയതമനോടല്ലാതെ പറയുകയില്ല, കാരണം അറിവുള്ളവർ മാത്രമേ അറിവിന്റെ ഭാഷയെ കാത്തുസൂക്ഷിക്കുകയുള്ളൂ.' നജ്മുദ്ദീൻ കുബ്റാ റഹിമഹുള്ളാഹ് തന്റെ തഅ്‌വീലാത്തിൽ രേഖപ്പെടുത്തുന്നു: 'ജനങ്ങളിൽ പെട്ടവർ' എന്നത് അല്ലാഹുവിനെയും മിഥാഖ് (ഉടമ്പടി) ദിവസത്തെയും മറന്നവരാണ്. അവർ നാവുകൊണ്ട് വിശ്വസിച്ചു എന്ന് പറയുന്നുവെങ്കിലും ഹൃദയം അതിനെ സാക്ഷ്യപ്പെടുത്തുന്നില്ല. യഥാർത്ഥ വിശ്വാസം എന്നത് അല്ലാഹു തന്റെ പ്രത്യേക ദാസന്മാരുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കുന്ന ദിവ്യപ്രകാശമാണ് (നൂർ - نور). ഈ പ്രകാശത്താൽ അവർ പരലോകത്തെ ദർശിക്കുന്നു. ആർക്ക് ഈ ദിവ്യപ്രകാശം ലഭിക്കുന്നില്ലയോ, അവർക്ക് അദൃശ്യലോകത്തെ (ഗൈബ് - غيب) കാണാൻ കഴിയില്ല. അതിനാൽ അവർ യഥാർത്ഥ വിശ്വാസികളുമല്ല. 'അവർ വിശ്വാസികളല്ല' എന്ന് അല്ലാഹു പറയുന്നത്, ദിവ്യപ്രകാശത്താൽ വിശ്വാസം സ്വീകരിച്ചവരല്ല അവർ എന്ന അർത്ഥത്തിലാണ്. അഥവാ, അവർ യഥാർത്ഥ വിശ്വാസത്തിലേക്ക് നയിക്കപ്പെടാൻ അർഹരല്ല, കാരണം അവർ അങ്ങേയറ്റത്തെ അശ്രദ്ധയിലും (ഗഫ്‌ല - غفلة) പരാജയത്തിലുമാണ്. 'അവർ അല്ലാഹുവിനെ വഞ്ചിക്കാൻ ശ്രമിക്കുന്നു' എന്നത് അവരുടെ കപടമായ വാക്കുകൾക്കുള്ള മറുപടിയാണ്. അല്ലാഹുവിനെ വഞ്ചിക്കുക എന്നത് അസാധ്യമാണ്, കാരണം അവനിൽ നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല. ഇവിടെ വഞ്ചന എന്നത് അല്ലാഹുവിന്റെ പ്രതിനിധിയായ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പ്രവാചകനെ വഞ്ചിക്കുന്നത് അല്ലാഹുവിനെ വഞ്ചിക്കുന്നതിന് തുല്യമാണ്. അവരുടെ ഈ വഞ്ചനയുടെ ഫലം അവർക്ക് തന്നെ തിരിച്ചടിയാകുന്നു. സ്വന്തം ആത്മാവിനെ (നഫ്സ് - نفس) അല്ലാതെ അവർ വഞ്ചിക്കുന്നില്ല. ആത്മാവ് എന്നത് ഒരു വസ്തുവിന്റെ യഥാർത്ഥ സത്തയാണ്. ഇവിടെ ഉദ്ദേശ്യം, അവരുടെ വഞ്ചനയുടെ ദോഷം മറ്റാരിലേക്കും എത്തുന്നില്ല, മറിച്ച് അത് അവർക്ക് തന്നെ നാശമായി ഭവിക്കുന്നു എന്നതാണ്.
"അവരുടെ ചെയ്തികളുടെ പരിധി അവർക്ക് മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. വഞ്ചകരുടെ പ്രവർത്തനങ്ങൾക്ക് സമാനമായ ആ ഇടപാടുകൾ അവർ തങ്ങളോടല്ലാതെ മറ്റാരോടും ചെയ്യുന്നില്ല. കാരണം, അതിന്റെ ദോഷം അവരെ അല്ലാതെ മറ്റാരെയും ബാധിക്കുന്നില്ല. അവരുടെ വഞ്ചനയുടെ ദുഷ്ഫലം അവരിലേക്ക് തന്നെ തിരിയുന്നു. എന്തുകൊണ്ടെന്നാൽ, അല്ലാഹു തആലാ തന്റെ പ്രവാചകൻ മുഹമ്മദ് നബിക്ക് സല്ലല്ലാഹു അലൈഹിവസല്ലം അവരുടെ കാപട്യം (നിഫാഖ് - نفاق) വെളിപ്പെടുത്തിക്കൊടുക്കുന്നു. അങ്ങനെ അവർ ഇഹലോകത്ത് അപമാനിതരാവുകയും പരലോകത്ത് ശിക്ഷയ്ക്ക് അർഹരാവുകയും ചെയ്യുന്നു.
മൗലാനാ ജലാലുദ്ദീൻ ഖുദ്ദിസ സിർറുഹു പറഞ്ഞു:
""ഓ ശطرഞ്ജ് കളിക്കാരനേ, നിന്റെ നീക്കം നീ കണ്ടു;
നിന്റെ എതിരാളിയുടെ നീക്കം ദൂരവും വ്യാപ്തിയുമുള്ളതായി കാണുക.""
അഥവാ, അവർ ചെയ്തതിന് അനുസരിച്ച് അവരോട് പ്രതികരിക്കപ്പെടും എന്നും പറയപ്പെട്ടിട്ടുണ്ട്. നരകത്തിൽ ദീർഘകാലം ശിക്ഷിക്കപ്പെട്ട് അവർ അല്ലാഹുവിനോട് സഹായം തേടുമ്പോൾ (ഇസ്തിഗാസ - استغاثوا بالرحمن), ""ഈ വാതിലുകൾ തുറന്നിരിക്കുന്നു, പുറത്തുവരിക!"" എന്ന് അവരോട് പറയപ്പെടും. അപ്പോൾ അവർ വാതിലുകളിലേക്ക് തിടുക്കത്തിൽ ഓടും. എന്നാൽ, അവർ അവിടെയെത്തുമ്പോൾ വാതിലുകൾ അവർക്ക് മുന്നിൽ അടയ്ക്കപ്പെടുകയും അവരെ പിശാചുക്കളോടും ധിക്കാരികളോടുമൊപ്പം കിണറുകളിലേക്കും ശവപ്പെട്ടികളിലേക്കും തിരികെ അയക്കുകയും ചെയ്യും. അല്ലാഹു തആലാ പറയുന്നു: ""തീർച്ചയായും അവർ ഒരു തന്ത്രം പ്രയോഗിക്കുന്നു, ഞാനും ഒരു തന്ത്രം പ്രയോഗിക്കുന്നു."" (ഇന്നഹും യകീദൂന കൈദൻ വഅകീദു കൈദാ - إِنَّهُمْ يَكِيدُونَ كَيْداً وَأَكِيدُ كَيْداً).
ഒരു ഹദീസിൽ വന്നിരിക്കുന്നു: ""അന്ത്യനാളിൽ ഒരു കൂട്ടം ആളുകളെ സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കാൻ കൽപ്പിക്കപ്പെടും. അവർ സ്വർഗ്ഗത്തിന്റെ അടുത്തായി, അതിന്റെ സുഗന്ധം ശ്വസിക്കുകയും അതിന്റെ കൊട്ടാരങ്ങളിലേക്കും അല്ലാഹു അതിന്റെ അവകാശികൾക്കായി ഒരുക്കിവെച്ചതിലേക്കും നോക്കുകയും ചെയ്യുമ്പോൾ, 'അവരെ അതിൽ നിന്ന് തിരിച്ചയക്കുക, അവർക്ക് അതിൽ ഒരു ഓഹരിയുമില്ല' എന്ന് വിളിച്ചുപറയപ്പെടും. അപ്പോൾ അവർ അങ്ങേയറ്റത്തെ നിരാശയോടെയും ഖേദത്തോടെയും മടങ്ങും; ആദ്യകാലക്കാരോ പിൽക്കാലക്കാരോ അങ്ങനെയൊരു നിരാശയോടെയും ഖേദത്തോടെയും മടങ്ങിയിട്ടില്ല. അപ്പോൾ അവർ പറയും: 'ഞങ്ങളുടെ രക്ഷിതാവേ, നിന്റെ ഇഷ്ടക്കാർക്കായി നീ ഒരുക്കിവെച്ച പ്രതിഫലങ്ങൾ ഞങ്ങളെ കാണിക്കുന്നതിന് മുമ്പ് നീ ഞങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ!' അപ്പോൾ അല്ലാഹു പറയും: 'അതാണ് ഞാൻ നിങ്ങളിൽ നിന്ന് ഉദ്ദേശിച്ചത്. നിങ്ങൾ എന്നോടൊപ്പം തനിച്ചായിരിക്കുമ്പോൾ വലിയ പാപങ്ങളുമായി എന്നെ നേരിട്ടു. എന്നാൽ, നിങ്ങൾ ജനങ്ങളെ കണ്ടുമുട്ടുമ്പോൾ വിനയമുള്ളവരായി കണ്ടുമുട്ടി. നിങ്ങൾ ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുകയും നിങ്ങളുടെ ഹൃദയങ്ങൾ മറച്ചുവെച്ചതിന് വിപരീതം പ്രകടിപ്പിക്കുകയും ചെയ്തു. നിങ്ങൾ ദുനിയാവിനെ ഭയപ്പെട്ടു, എന്നെ ഭയപ്പെട്ടില്ല. നിങ്ങൾ ജനങ്ങളെ ആദരിച്ചു, എന്നെ ആദരിച്ചില്ല. നിങ്ങൾ ജനങ്ങൾക്ക് വേണ്ടി ഉപേക്ഷിച്ചു, എനിക്ക് വേണ്ടി ഉപേക്ഷിച്ചില്ല.' അതായത്, ജനങ്ങൾക്ക് വേണ്ടി. 'അതുകൊണ്ട് ഇന്ന് ഞാൻ നിങ്ങൾക്ക് എന്റെ കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുന്നു, എന്റെ മഹത്തായ പ്രതിഫലങ്ങളിൽ നിന്ന് ഞാൻ നിങ്ങളെ തടഞ്ഞതിനോടൊപ്പം.' റൗളത്തുൽ ഉലമാ, തൻബീഹുൽ ഗാഫിലീൻ എന്നീ ഗ്രന്ഥങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
'അവർ അറിയുന്നില്ല' (വമാ യശ്ഊറൂന - وَما يَشْعُرُونَ) എന്നത് 'അവർ വഞ്ചിക്കുന്നില്ല' എന്നതിലെ സർവ്വനാമത്തിൽ നിന്നുള്ള ഒരു അവസ്ഥാവിശേഷണമാണ്. അതായത്, അവർ തങ്ങളെത്തന്നെ വഞ്ചിക്കുന്നതിൽ ഒതുങ്ങുന്നു, എന്നാൽ അശ്രദ്ധയിലും വഴിപിഴച്ച അവസ്ഥയിലും മുഴുകിയതിനാൽ അവർക്ക് അത് അനുഭവപ്പെടുന്നില്ല. വഞ്ചനയുടെ ദുഷ്ഫലവും അതിന്റെ ദോഷം അവരിലേക്ക് തന്നെ തിരിയുന്നതും, ഇന്ദ്രിയബോധം നഷ്ടപ്പെട്ടവന് മാത്രം മറഞ്ഞിരിക്കുന്ന, അനുഭവവേദ്യമായ ഒരു കാര്യമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. ഇത് അവരെ ജഡവസ്തുക്കളുടെ സ്ഥാനത്ത് നിർത്തുകയും മൃഗങ്ങളുടെ നിലവാരത്തിൽ നിന്ന് താഴ്ത്തുകയും ചെയ്യുന്നു. കാരണം, അവരിൽ നിന്ന് മൃഗീയമായ ഇന്ദ്രിയബോധം (ഹസ്സുൽ ഹയവാനീ - الحس الحيواني) എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. അതിനാൽ, 'അവർ മൃഗങ്ങളെക്കാൾ വഴിപിഴച്ചവരാണ്' (ബൽ ഹും അദല്ലു - بل هم أضل) എന്ന് ആരെക്കുറിച്ച് പറയപ്പെട്ടുവോ, അവരിൽ പെട്ടവരാണിവർ. 'അവർ അറിയുന്നില്ല' (ലാ യശ്ഊറൂന - لا يشعرون) എന്നത് 'അവർക്ക് അറിവില്ല' (ലാ യഅ്‌ലമൂന - لا يعلمون) എന്നതിനേക്കാൾ കൂടുതൽ ശക്തവും ഉചിതവുമാണ്. 'ശൂഊർ' (شعور) എന്നാൽ 'ഇഹ്സാസ്' (احساس) അഥവാ ഒരു കാര്യത്തെ ഇന്ദ്രിയബോധത്തിലൂടെ അറിയുക എന്നതാണ്. മനുഷ്യന്റെ ഇന്ദ്രിയങ്ങൾ (മശാഇറുൽ ഇൻസാൻ - مشاعر الإنسان) അവയുടെ ഓരോന്നിനും ഇന്ദ്രിയബോധത്തിന്റെ സ്ഥാനമായതുകൊണ്ടാണ് അവയ്ക്ക് ആ പേര് ലഭിച്ചത്.
ഇതിലെ ഗുണപാഠം ഇതാണ്: കപടവിശ്വാസി (മുനാഫിഖ് - منافق) താൻ ചെയ്യുന്നതിന്റെ ദുഷ്ഫലം അറിയാതെ പ്രവർത്തിക്കുന്നു. എന്നാൽ സത്യവിശ്വാസി (മുഅ്മിൻ - مؤمن) അത് അറിയുന്നു. അപ്പോൾ തന്റെ രക്ഷിതാവിന്റെ അടുക്കൽ കപടവിശ്വാസിക്ക് എന്ത് ഒഴികഴിവാണ് ഉള്ളത്? ഈ ആയത്തിൽ അവരിൽ നിന്ന് അറിവ് നിഷേധിച്ചിരിക്കുന്നു. എന്നാൽ, ""നിങ്ങൾ സത്യം മറച്ചുവെക്കുന്നു, നിങ്ങൾ അറിവുള്ളവരായിരിക്കെ"" (വതക്തുമൂനൽ ഹഖ്ഖ വഅൻതും തഅ്‌ലമൂന - وَتَكْتُمُونَ الْحَقَّ وَأَنْتُمْ تَعْلَمُونَ) എന്ന വചനത്തിൽ അവർക്ക് അറിവ് സ്ഥിരീകരിച്ചിരിക്കുന്നു. ഇവ രണ്ടും തമ്മിലുള്ള പൊരുത്തപ്പെടുത്തൽ ഇതാണ്: അവർക്ക് യഥാർത്ഥത്തിൽ അറിവുണ്ടായിരുന്നു, പക്ഷേ അവർ അറിഞ്ഞതനുസരിച്ച് പ്രവർത്തിച്ചില്ല. അതിനാൽ, അവർക്ക് അറിവില്ലാത്തവരെപ്പോലെയായി. അല്ലാഹുവിന്റെ വചനം പോലെയാണിത്: ""ബധിരരും ഊമകളും അന്ധരുമാണ്"" (സുമുൻ ബുക്മുൻ ഉമ്യുൻ - صُمٌّ بُكْمٌ عُمْيٌ). യഥാർത്ഥത്തിൽ അവർ സംസാരിക്കുന്നവരും കേൾക്കുന്നവരും കാണുന്നവരുമായിരുന്നു. എന്നാൽ, അവർക്ക് അതിൽ നിന്ന് പ്രയോജനം ലഭിച്ചില്ല. അതിനാൽ, അവർ ബധിരരും ഊമകളും അന്ധരുമായവരെപ്പോലെയായി. ഒരു ഉപകരണം ഉള്ളവൻ അതിൽ നിന്ന് പ്രയോജനം നേടുന്നില്ലെങ്കിൽ, ഉപകരണമില്ലാത്തവനെപ്പോലെയാണ്. തന്റെ അറിവനുസരിച്ച് പ്രവർത്തിക്കാത്ത പണ്ഡിതൻ അജ്ഞനെപ്പോലെയാണ്. തന്റെ സമ്പത്ത് കൊണ്ട് പ്രയോജനം നേടാത്ത ധനികൻ ദരിദ്രനെപ്പോലെയാണ്.
അവിശ്വാസികൾക്ക് അറിവ് സ്ഥിരീകരിക്കുന്നത് അവർക്കെതിരെയുള്ള തെളിവ് സ്ഥാപിക്കാനാണ്. അവരുടെ അജ്ഞതയെക്കുറിച്ച് പറയുന്നത് അവരുടെ ന്യൂനത സ്ഥാപിക്കാനാണ്. എന്നാൽ സത്യവിശ്വാസികളുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്. അവർക്ക് അറിവ് സ്ഥിരീകരിക്കുന്നത് അവരുടെ മഹത്വം സ്ഥാപിക്കാനാണ്. അജ്ഞതയെക്കുറിച്ച് പറയുന്നത് പാപങ്ങൾക്ക് ഒരു ഒഴികഴിവ് പഠിപ്പിക്കാനാണ്. തൈസീർ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. അതിനാൽ, ഒരു സത്യവിശ്വാസി അറിവും പ്രവർത്തനവും കൊണ്ട് സ്വയം അലങ്കരിക്കുകയും തെറ്റുകളിൽ നിന്നും വീഴ്ചകളിൽ നിന്നും വിട്ടുനിൽക്കുകയും തന്റെ രക്ഷിതാവിനെ അവന്റെ മഹത്തായ തിരുമുഖത്തിനുവേണ്ടി നിഷ്കളങ്കമായി അനുസരിക്കുകയും പരിശുദ്ധമായ ഹൃദയത്തോടെ അവനെ ആരാധിക്കുകയും വേണം.
ഒരു ഹദീസിൽ വന്നിരിക്കുന്നു: ""നിങ്ങളുടെ കാര്യത്തിൽ ഞാൻ ഏറ്റവും ഭയപ്പെടുന്നത് ചെറിയ ശിർക്കാണ് (ശിർക്കുൽ അസ്ഗർ - الشرك الأصغر)."" അവർ ചോദിച്ചു: ""അല്ലാഹുവിന്റെ റസൂലേ, എന്താണ് ചെറിയ ശിർക്ക്?"" അവിടുന്ന് പറഞ്ഞു: ""റിയാഅ് (الرياء - ലോകമാന്യം). അല്ലാഹു തആലാ അടിമകൾക്ക് പ്രതിഫലം നൽകുന്ന ദിവസം പറയും..."""
"അവരുടെ ഹൃദയങ്ങളിൽ (قلوب) ഒരു രോഗമുണ്ട് (مرض). അത് കപടവിശ്വാസവും (نفاق) സംശയവുമാണ് (شك). തന്മൂലം അല്ലാഹു തആലാ അവർക്ക് രോഗം വർദ്ധിപ്പിച്ചു കൊടുത്തു. അവർ കള്ളം പറഞ്ഞിരുന്നതിന്റെ ഫലമായി അവർക്ക് വേദനാജനകമായ ശിക്ഷയുണ്ട് (عذاب أليم).
ശൈഖ് ഇസ്മാഈൽ ഹഖ്ഖി റഹിമഹുള്ളാഹ് തന്റെ തഫ്സീർ റൂഹുൽ ബയാനിൽ ഈ സൂക്തത്തിന്റെ ആത്മീയ രഹസ്യങ്ങളെ (لطائف) ഇപ്രകാരം വിശദീകരിക്കുന്നു: ഹൃദയത്തിന്റെ യഥാർത്ഥ ആരോഗ്യം എന്നത് അല്ലാഹുവിലുള്ള ദൃഢവിശ്വാസത്തിലും (يقين) അവനിലേക്കുള്ള പൂർണ്ണമായ തിരിഞ്ഞുനിൽക്കലിലുമാണ്. എന്നാൽ ഭൗതികതയോടുള്ള അമിതമായ അനുരാഗവും (حب الدنيا) അല്ലാഹു അല്ലാത്തവയോടുള്ള ആഭിമുഖ്യവും (غير الله) ഹൃദയത്തെ ബാധിക്കുന്ന മാരകമായ ആത്മീയ രോഗങ്ങളാണ് (مرض باطني). ഈ രോഗം ബാധിച്ച ഹൃദയങ്ങൾ ദിവ്യപ്രകാശത്തിന്റെ (نور إلهي) വെളിപാടുകളെ സ്വീകരിക്കാൻ യോഗ്യമല്ലാതായിത്തീരുന്നു. അവർ സത്യത്തെ നിഷേധിക്കുകയും കാപട്യം കാത്തുസൂക്ഷിക്കുകയും ചെയ്തപ്പോൾ, അല്ലാഹു തആലാ അവരുടെ ഹൃദയങ്ങളിലെ അന്ധകാരത്തെ വീണ്ടും വർദ്ധിപ്പിച്ചു. ഇത് അവരുടെ കർമ്മങ്ങൾക്കുള്ള അനുയോജ്യമായ പ്രതിഫലമാണ്. കപടവിശ്വാസികൾ തങ്ങളുടെ നാവുകൊണ്ട് വിശ്വാസം പ്രഖ്യാപിക്കുകയും ഹൃദയം കൊണ്ട് അതിനെ നിഷേധിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിനോടും വിശ്വാസികളോടും കള്ളം പറയുന്നവരായിരുന്നു (يكذبون). ഈ കാപട്യത്തിന്റെ പരിണാമമായി പരലോകത്ത് അവർക്കായി കാത്തിരിക്കുന്നത് കഠിനവും വേദനാജനകവുമായ ശിക്ഷയാണ് (عذاب أليم). ഹൃദയത്തെ അല്ലാഹുവിലേക്ക് മാത്രം തിരിച്ചുവിട്ടുകൊണ്ട് അതിനെ സകലവിധ രോഗങ്ങളിൽ നിന്നും ശുദ്ധീകരിക്കുകയാണ് ഒരു യഥാർത്ഥ വിശ്വാസിയുടെ ലക്ഷ്യം."
അല്ലാഹു അവരോട് കൽപ്പിക്കും: 'നിങ്ങൾ ദുനിയാവിൽ ആർക്കുവേണ്ടിയാണോ കാണിച്ചുനടന്നത് (റിയാഅ് - رياء), അവരുടെ അടുത്തേക്ക് തന്നെ പോകൂ. അവിടെ നിങ്ങൾക്ക് വല്ല നന്മയും ലഭിക്കുന്നുണ്ടോ എന്ന് നോക്കൂ.' ദുനിയാവിലെ അവരുടെ കർമ്മങ്ങൾ വഞ്ചനയുടെ അടിസ്ഥാനത്തിലായിരുന്നതുകൊണ്ടാണ് പരലോകത്ത് അവർക്ക് ഇത്തരമൊരു മറുപടി ലഭിക്കുന്നത്. 'തൻബീഹുൽ ഗാഫിലീൻ' എന്ന ഗ്രന്ഥത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്. സഅ്ദി (റഹിമഹുള്ളാഹ്) പറയുന്നു: 'തന്റെ നേതാവിന്റെ മുന്നിൽ ഒരു അടിമ എത്രത്തോളം വിലപ്പെട്ടവനാണ്? എന്നാൽ അവന്റെ വസ്ത്രത്തിനുള്ളിൽ (അതായത് അവന്റെ ഉള്ളിൽ) വെറും അഴുക്കാണ് നിറഞ്ഞിരിക്കുന്നത്.' 'തഅ്‌വീലാത്തു നജ്മിയ്യ'യിൽ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്: അല്ലാഹു ചിലർക്ക് അസൽ (അനാദി - أزل) മുതൽക്കേ നിർഭാഗ്യം (ശഖാവാ - شقاوة) നിശ്ചയിച്ചിട്ടുണ്ട്. ആ രഹസ്യമായ വിധി (സിർറുൽ ഖദർ - سر القدر) അവരുടെ കർമ്മങ്ങളിൽ അല്ലാഹുവിനെ വഞ്ചിക്കുന്നതിന്റെ ഫലമായി പുറത്തുവരുന്നു. ദുനിയാവിന്റെ അലങ്കാരങ്ങൾ കണ്ട് അവർ വഞ്ചിതരാകുന്നു. അല്ലാഹു പറയുന്നു: 'മനുഷ്യർക്ക് തങ്ങളുടെ ഇച്ഛകൾ അലങ്കാരമായി തോന്നിയിരിക്കുന്നു.' യഥാർത്ഥത്തിൽ അവർ അല്ലാഹുവിനെ വഞ്ചിക്കാൻ ശ്രമിക്കുകയാണ്, എന്നാൽ അല്ലാഹു അവരെ വഞ്ചിക്കുന്നു (യുകാദിഊനല്ലാഹ വഹുവാ ഖാദിഉഹും - يُخادِعُونَ اللَّهَ وَهُوَ خادِعُهُمْ). അവരുടെ ഹൃദയങ്ങളിൽ രോഗമുണ്ട് (മറദ് - مرض). ഹൃദയത്തിലെ രോഗം എന്നാൽ ആത്മീയമായ അസന്തുലിതാവസ്ഥയാണ്; അജ്ഞത, ദുഷിച്ച വിശ്വാസം, അസൂയ, പക, പാപങ്ങളോടുള്ള പ്രിയം എന്നിവയൊക്കെ ഇതിൽ പെടുന്നു. ഇത് ആത്മീയമായ നാശത്തിലേക്ക് നയിക്കുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പദവി ഉയരുന്നത് കാണുമ്പോൾ അവർക്ക് അസൂയ വർദ്ധിക്കുന്നു. അല്ലാഹു അവരുടെ ഹൃദയങ്ങളിൽ മുദ്രവെക്കുന്നു (ത്വബ്അ് - طبع). കാരണം, ഉപദേശങ്ങൾ അവരിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് അല്ലാഹുവിന് അറിയാം. സന്മാർഗ്ഗം ലഭിച്ചവർക്ക് അല്ലാഹു സന്മാർഗ്ഗം വർദ്ധിപ്പിക്കുന്നു (യസീദുൽ ഹുദാ - يَزِيدُ الْهُدى), എന്നാൽ ഇവർക്ക് അല്ലാഹു ശിക്ഷ വർദ്ധിപ്പിക്കുന്നു. ഖുതുബുൽ അല്ലാമ പറയുന്നു: ഹൃദയരോഗങ്ങൾ വിശ്വാസപരമായോ (അഖീദ), സ്വഭാവപരമായോ (അഖ്ലാഖ്) ഉള്ളതാണ്.
അല്ലാഹു അവരുടെ മേൽ ശിക്ഷ വർദ്ധിപ്പിച്ചു. ഇവിടെ ഒരു സംശയം ഉദിക്കാം: പ്രാർത്ഥന (دعاء) എന്നത് സാധാരണയായി അശക്തനായ ഒരാൾക്ക് യോജിച്ചതാണ്, എന്നാൽ അല്ലാഹു അശക്തിയിൽ നിന്ന് പരിശുദ്ധനുമാണ്. ഇതിനുള്ള മറുപടി ഇതാണ്: ഇത് അല്ലാഹു തന്റെ അടിമകളെ പഠിപ്പിക്കുന്ന ഒരു പാഠമാണ്. കപടവിശ്വാസികൾ (منافقون) അല്ലാഹുവിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും മോശമായവരായതുകൊണ്ട് അവർക്കെതിരെ പ്രാർത്ഥിക്കാനും അവരെ ആട്ടിയോടിക്കാനും അനുവാദമുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു. നരകത്തിന്റെ ഏറ്റവും താഴ്ന്ന തട്ടാണ് (الدرك الأسفل) അവർക്കായി അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത്. 'അല്ലാഹു അവരെ ശപിക്കട്ടെ' (قاتَلَهُمُ اللَّهُ) എന്ന് ഖുർആനിൽ വന്നതുപോലെയാണിത്. അവർക്ക് പരലോകത്ത് വേദനിപ്പിക്കുന്ന ശിക്ഷയുണ്ട് (عذاب أليم). ഈ ശിക്ഷയുടെ വേദന ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാണ്. അവരുടെ കള്ളം പറയൽ (كذب) കാരണമാണ് ഈ ശിക്ഷയെന്ന് അല്ലാഹു വ്യക്തമാക്കുന്നു. കള്ളം പറയുക എന്നത് അങ്ങേയറ്റം വെറുക്കപ്പെട്ടതും പാപങ്ങളുടെ തലവനുമാണ്. സത്യവിശ്വാസവും (إيمان) കള്ളവും പരസ്പര വിരുദ്ധമാണ്. എന്നാൽ യുദ്ധം, പിണക്കങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കൽ, ഭാര്യയെ പ്രീതിപ്പെടുത്തൽ എന്നീ സന്ദർഭങ്ങളിൽ കള്ളം പറയുന്നതിന് ഇളവുണ്ട്. എങ്കിലും, സ്വന്തം കാര്യത്തിൽ എപ്പോഴും സത്യം പറയുന്നതാണ് ഉത്തമം.
ഖുർആനിലെ ഈ സൂക്തങ്ങൾ കപടവിശ്വാസികളുടെ (മുനാഫിഖൂൻ - منافقون) ആന്തരികാവസ്ഥയെ അനാവരണം ചെയ്യുന്നു. അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുമ്പോൾ തങ്ങൾ നന്മ ചെയ്യുന്നവരാണെന്ന് വാദിക്കുന്നു. എന്നാൽ അല്ലാഹു അവരെ കുഴപ്പക്കാരായി പ്രഖ്യാപിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ രോഗം (മറദ് - مرض) ബാധിച്ചിരിക്കുന്നു; അത് സംശയത്തിന്റെയും അവിശ്വാസത്തിന്റെയും രോഗമാണ്. സത്യത്തെ കാണാനുള്ള ഉൾക്കാഴ്ച അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സന്മാർഗത്തിന് പകരം വഴിപിഴവ് (ദലാല - ضلالة) വാങ്ങിയവരാണവർ. അവരുടെ കച്ചവടം ലാഭകരമല്ല, അവർക്ക് നേർവഴി ലഭിക്കുകയുമില്ല. അല്ലാഹുവിന്റെ പ്രകാശം (നൂർ - نور) അവരിൽ നിന്ന് നീക്കപ്പെട്ടതിനാൽ അവർ ഇരുട്ടിൽ തപ്പിത്തടയുന്നു. അവർ സത്യത്തെ നിഷേധിക്കുകയും അസത്യത്തെ പുൽകുകയും ചെയ്തതിലൂടെ തങ്ങളുടെ ആത്മീയമായ വിപണനത്തിൽ നഷ്ടം മാത്രം കൈവരിച്ചവരായിത്തീർന്നു.
ഒരു വാക്ക് തികച്ചും ശരിയാണെന്ന് നിങ്ങൾക്ക് നന്നായി അറിയുന്നതുവരെ, അത് പറയാൻ നിങ്ങൾ വായ തുറക്കരുത്. നിങ്ങൾ സത്യം പറയുകയും ബന്ധനത്തിൽ തുടരുകയും ചെയ്യുകയാണെങ്കിൽ, ഒരു നുണ നിങ്ങളെ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കുന്നതിനേക്കാൾ അതാണ് ഉത്തമം. അറിയുക, യഥാർത്ഥത്തിൽ കളവ് (الكذب) എന്നത് അടിമത്തത്തിൽ (العبودية) ചെയ്യുന്ന കളവും, അല്ലാഹുവിന്റെ റുബൂബിയ്യത്തിന്റെ (الربوبية) അവകാശങ്ങൾ നിർവഹിക്കുന്നതിലെ കളവുമാണ്. കപടവിശ്വാസികളെയും (المنافقين) അവരെ പിന്തുടരുന്നവരെയും പോലെയാണിത്. കളവ് പറയുന്നവരെ ഒരു നിലയ്ക്കും മാതൃകയാക്കാനോ അവരെ ആശ്രയിക്കാനോ പാടില്ല. കാരണം, അവർ നാശത്തിലേക്കും സർവ്വാധിപനായ അല്ലാഹുവിൽ (مالك الاملاك) നിന്നുള്ള അകൽച്ചയിലേക്കും നയിക്കും. മസ്നവിയിൽ പറയുന്നു: “വ്യാജപ്രഭാതം (صبح كاذب) യാത്രാസംഘങ്ങളെ വഴിതെറ്റിച്ചിരിക്കുന്നു, പകലിന്റെ ഗന്ധം തേടി പുറപ്പെട്ടവരെ. വ്യാജപ്രഭാതം ജനങ്ങൾക്ക് വഴികാട്ടിയാകാതിരിക്കട്ടെ, അത് എത്രയെത്ര യാത്രാസംഘങ്ങളെയാണ് നശിപ്പിച്ചത്!” ഖാശാനി (റഹിമഹുള്ളാഹ്) ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നു: “അവരുടെ ഹൃദയങ്ങളിൽ മാനുഷികമായ (بشرية) സ്വഭാവങ്ങളുടെയും പിശാചുപരമായ (شيطانية) ദുർഗുണങ്ങളുടെയും (رذائل نفسانية) മറയുണ്ട്. ഇത് അല്ലാഹുവിന്റെ യഥാർത്ഥ ഗുണങ്ങളുടെ (صفات الحقانية) വെളിപാടുകളെ (تجليات) തടയുന്നു.” നജ്മിയുടെ (റഹിമഹുള്ളാഹ്) വ്യാഖ്യാനങ്ങളിൽ പറയുന്നു: “അവരുടെ ഹൃദയങ്ങളിൽ ഒരു രോഗമുണ്ട് (فِي قُلُوبِهِمْ مَرَضٌ)” എന്നത് അല്ലാഹു അല്ലാത്തവരിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ് (التفات الى غير الله). “അല്ലാഹു അവർക്ക് രോഗം വർദ്ധിപ്പിച്ചു (فَزادَهُمُ اللَّهُ مَرَضاً)” എന്നാൽ, അവരുടെ വഞ്ചനയുടെ (خداعهم) രോഗത്തോടൊപ്പം അല്ലാഹു അല്ലാത്തവരിലേക്ക് ശ്രദ്ധ തിരിക്കുന്ന രോഗം വർദ്ധിപ്പിച്ചു. അങ്ങനെ അവർക്ക് അല്ലാഹുവിലേക്കുള്ള എത്തിച്ചേരലും (وصول) സാമീപ്യവും (وصال) നിഷേധിക്കപ്പെട്ടു. “അവർക്ക് വേദനയേറിയ ശിക്ഷയുണ്ട് (وَلَهُمْ عَذابٌ أَلِيمٌ)” എന്നത് അല്ലാഹുവിലേക്ക് എത്തിച്ചേരാൻ കഴിയാത്തതിലുള്ള ശിക്ഷയാണ്. “അവർ കളവ് പറഞ്ഞിരുന്നതിനാൽ (بِما كانُوا يَكْذِبُونَ)” - “ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചു” എന്ന് അവർ പറഞ്ഞത് കളവായിരുന്നു. കാരണം, അവർ യഥാർത്ഥ വിശ്വാസികളായിരുന്നില്ല. യഥാർത്ഥ ഈമാൻ (الايمان الحقيقي) ഒരു പ്രകാശമാണ് (നൂർ). അത് ഹൃദയത്തിൽ പ്രവേശിച്ചാൽ, വിശ്വാസിയുടെ യാഥാർത്ഥ്യം വെളിപ്പെടും. ഹാരിസ (റളിയള്ളാഹു അൻഹു) വിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ. ഒരിക്കൽ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം അദ്ദേഹത്തോട് ചോദിച്ചു: “ഓ ഹാരിസ, താങ്കൾ എങ്ങനെയാണ് രാവിലെയായത്?” അദ്ദേഹം പറഞ്ഞു: “ഞാൻ ഒരു യഥാർത്ഥ വിശ്വാസിയായി രാവിലെയായിരിക്കുന്നു.” അപ്പോൾ നബി സല്ലല്ലാഹു അലൈഹിവസല്ലം ചോദിച്ചു: “ഓ ഹാരിസ, എല്ലാ യാഥാർത്ഥ്യത്തിനും ഒരു സത്യമുണ്ട്. അപ്പോൾ താങ്കളുടെ ഈമാനിന്റെ യാഥാർത്ഥ്യം എന്താണ്?” അദ്ദേഹം പറഞ്ഞു: “എന്റെ മനസ്സ് ദുനിയാവിൽ നിന്ന് പിന്തിരിഞ്ഞു (സൂഹ്ദ് സ്വീകരിച്ചു, زهدت وانصرفت). അങ്ങനെ ഞാൻ എന്റെ പകലിനെ ദാഹിപ്പിക്കുകയും രാത്രിയെ ഉറക്കമിളക്കുകയും ചെയ്തു. കല്ലും സ്വർണ്ണവും എനിക്ക് ഒരുപോലെയായി. സ്വർഗ്ഗവാസികൾ പരസ്പരം സന്ദർശിക്കുന്നതും നരകവാസികൾ കീഴടങ്ങുന്നതും ഞാൻ കാണുന്നതുപോലെ. എന്റെ റബ്ബിന്റെ സിംഹാസനം (عرش) പ്രത്യക്ഷമായി ഞാൻ കാണുന്നതുപോലെ.” അപ്പോൾ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: “താങ്കൾക്ക് സത്യം ലഭിച്ചു, അതിൽ ഉറച്ചുനിൽക്കുക.” മസ്നവിയിൽ പറയുന്നു: “ഹൃദയം ശുദ്ധീകരിച്ചവർ (അഹ്‌ലു സ്വൈഖൽ) ഗന്ധങ്ങളിൽ നിന്നും വർണ്ണങ്ങളിൽ നിന്നും മുക്തരായിരിക്കുന്നു; ഓരോ നിമിഷവും അവർ സൗന്ദര്യം തടസ്സമില്ലാതെ കാണുന്നു. അവർ അറിവിന്റെ ബാഹ്യരൂപങ്ങളും പുറംതോടും ഉപേക്ഷിച്ചു; അവർ ദൃഢമായ വിശ്വാസത്തിന്റെ (عين اليقين) പതാക ഉയർത്തി. അവർ അർശിനും (عرش) കുർസിക്കും (كرسى) ശൂന്യതയ്ക്കും അതീതരാണ്; അവർ അല്ലാഹുവിന്റെ സത്യത്തിന്റെ ഇരിപ്പിടത്തിലെ (مقعد صدق) നിവാസികളാണ്. അല്ലാഹുവിൽ നിന്ന് നേരിട്ടല്ലാത്ത അറിവ്, ഒരു ചമയക്കാരിയുടെ നിറം പോലെ നിലനിൽക്കില്ല.” “അവരോട് പറയപ്പെട്ടാൽ (وَإِذا قِيلَ لَهُمْ)” - അതായത്, ഈ കപടവിശ്വാസികളോട് (المنافقين) മുസ്ലിങ്ങൾ പറയുകയാണെങ്കിൽ - “നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത് (لا تُفْسِدُوا فِي الْأَرْضِ).” 'പറയപ്പെട്ടു' എന്നതിനെ 'കുഴപ്പമുണ്ടാക്കരുത്' എന്നതിലേക്ക് ചേർത്ത് പറഞ്ഞത്, അതിന്റെ വാക്കിനെ ആശ്രയിച്ചാണ്. 'ഈ വാക്ക് അവരോട് പറയപ്പെട്ടു' എന്ന് പറയുന്നതുപോലെയാണിത്. 'അലിഫ്' മൂന്ന് അക്ഷരങ്ങളിൽ നിന്നുള്ളതാണ് എന്ന് നിങ്ങൾ പറയുന്നത് പോലെ. കുഴപ്പം (الفساد) എന്നത് ഒരു കാര്യം അതിന്റെ മിതത്വത്തിൽ (الاعتدال) നിന്ന് വ്യതിചലിക്കുന്നതാണ്. നന്മ (الصلاح) അതിന്റെ വിപരീതമാണ്. രണ്ടും എല്ലാ ദോഷകരമായതിനെയും പ്രയോജനകരമായതിനെയും ഉൾക്കൊള്ളുന്നു. ഭൂമിയിലെ കുഴപ്പം (الفساد في الأرض) എന്നത് യുദ്ധങ്ങളും (الحروب) കുഴപ്പങ്ങളും (الفتن) ആളുകളുടെ അവസ്ഥകളിൽ നിന്ന് നേർവഴി (الاستقامة) ഇല്ലാതാക്കുന്നതിനും ജീവിതത്തിലും (المعاش) പരലോകത്തിലും (المعاد) കാര്യങ്ങൾ താറുമാറാക്കുന്നതിനും കാരണമാകുന്നതാണ്. അവർക്ക് വിലക്കപ്പെട്ടത്, വിശ്വാസികളുടെ (المؤمنين) രഹസ്യങ്ങൾ അവിശ്വാസികൾക്ക് (الكفار) വെളിപ്പെടുത്തുക, അവരെ പ്രേരിപ്പിക്കുക തുടങ്ങിയ എല്ലാത്തരം തിന്മകളിലേക്കും നയിക്കുന്ന കാര്യങ്ങളാണ്. അവരുടെ ഈ പ്രവൃത്തി കുഴപ്പത്തിലേക്ക് നയിക്കുന്നതുകൊണ്ട്, “നിങ്ങൾ കുഴപ്പമുണ്ടാക്കരുത്” എന്ന് പറയപ്പെട്ടു. ഒരാൾ അതിന്റെ അനന്തരഫലങ്ങൾ അറിയാതെ ഒരു കാര്യത്തിന് മുതിരുമ്പോൾ, “നിങ്ങളുടെ കൈകൊണ്ട് നിങ്ങളെ കൊല്ലരുത്,” അല്ലെങ്കിൽ “നിങ്ങളെ തീയിലേക്ക് എറിയരുത്” എന്ന് പറയുന്നത് പോലെയാണിത്. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം നിയോഗിക്കപ്പെടുന്നതിന് മുമ്പ് ഭൂമിയിൽ പാപങ്ങൾ (المعاصي) പരസ്യമായി ചെയ്യപ്പെട്ടിരുന്നു. അല്ലാഹു പ്രവാചകനെ സല്ലല്ലാഹു അലൈഹിവസല്ലം നിയോഗിച്ചപ്പോൾ കുഴപ്പം നീങ്ങുകയും ഭൂമി നന്നാകുകയും ചെയ്തു. അതിനാൽ, അവർ പാപങ്ങൾ പരസ്യമാക്കുകയാണെങ്കിൽ, ഭൂമി നന്നാക്കിയതിന് ശേഷം അവർ അതിൽ കുഴപ്പമുണ്ടാക്കുകയാണ്, അബൂ ലൈസിന്റെ (റഹിമഹുള്ളാഹ്) തഫ്സീറിൽ ഉള്ളതുപോലെ. “അവർ പറഞ്ഞു: ഞങ്ങൾ നന്മ ചെയ്യുന്നവർ മാത്രമാണ് (قالُوا إِنَّما نَحْنُ مُصْلِحُونَ)” എന്നത് ഉപദേശകനോടുള്ള അവരുടെ അതിശയോക്തിപരമായ മറുപടിയാണ്. അതിന്റെ അർത്ഥം, ഞങ്ങളോട് അങ്ങനെ സംസാരിക്കുന്നത് ശരിയല്ല, കാരണം ഞങ്ങളുടെ ഉദ്ദേശ്യം നന്മ ചെയ്യുക എന്നത് മാത്രമാണ്, ഞങ്ങളുടെ അവസ്ഥ...
അല്ലാഹു തആല പറയുന്നു: 'അറിയുക, തീർച്ചയായും അവർ തന്നെയാണ് കുഴപ്പമുണ്ടാക്കുന്നവർ, എന്നാൽ അവർ അത് തിരിച്ചറിയുന്നില്ല' (سورة البقرة: 12). ഈ സൂക്തം കപടവിശ്വാസികളുടെ (منافقون) ആന്തരികാവസ്ഥയെ തുറന്നുകാട്ടുന്നു. അവർ തങ്ങളുടെ ദുഷ്പ്രവൃത്തികളെ നന്മയായി തെറ്റിദ്ധരിക്കുന്നു. യഥാർത്ഥത്തിൽ, സത്യനിഷേധവും (كفر) വഞ്ചനയും വഴി അവർ ഭൂമിയിൽ അരാജകത്വം (فساد) വിതയ്ക്കുകയാണ്. അവരുടെ ഹൃദയങ്ങളിൽ അജ്ഞതയുടെയും അഹങ്കാരത്തിന്റെയും മൂടുപടം വീണതുകൊണ്ട്, തങ്ങൾ ചെയ്യുന്ന വിനാശകരമായ കാര്യങ്ങൾ സത്യമാർഗ്ഗമാണെന്ന് അവർ വിശ്വസിക്കുന്നു. ഇതാണ് ഏറ്റവും വലിയ നഷ്ടം. ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് തന്റെ 'റൂഹുൽ ബയാൻ' തഫ്സീറിൽ വ്യക്തമാക്കുന്നത് പോലെ, അല്ലാഹുവിനോടുള്ള ഭയഭക്തി (تقوى) നഷ്ടപ്പെട്ട ഹൃദയങ്ങൾക്ക് സത്യാസത്യങ്ങൾ വേർതിരിച്ചറിയാനുള്ള ഉൾക്കാഴ്ച (بصيرة) നഷ്ടപ്പെടുന്നു. അവർ തങ്ങളുടെ അഹന്തയിൽ മുഴുകി, ആത്മീയമായ അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്നു.
അവരുടെ ദുഷിച്ച ഹൃദയങ്ങളിലെ രോഗം കാരണം, തിന്മയെ നന്മയായി തെറ്റിദ്ധരിച്ചുകൊണ്ടാണ് അവർ 'ഞങ്ങൾ നന്മ ചെയ്യുന്നവർ മാത്രമാണ്' എന്ന് വാദിച്ചത്. അല്ലാഹു വിശുദ്ധ ഖുർആനിൽ ഉണർത്തിയതുപോലെ, സ്വന്തം ദുഷ്പ്രവൃത്തികൾ ഭംഗിയായി തോന്നുന്നവനെപ്പോലെയല്ലേ ഇവർ? (അഫമൻ സുവയ്യിന ലഹു സൂഉ അമലിഹി ഫറആഹു ഹസനാ). ഇബ്നു തംജീദ് റഹിമഹുള്ളാഹ് പറയുന്നു: വിശ്വാസികൾ അവരോട് 'നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്' എന്ന് പറഞ്ഞപ്പോൾ, തങ്ങൾ ചെയ്യുന്ന നന്മയിൽ തിന്മ കലർത്തുന്നു എന്നാണ് വിശ്വാസികൾ ഉദ്ദേശിച്ചതെന്ന് അവർ തെറ്റിദ്ധരിച്ചു. തങ്ങൾ നന്മയിൽ മാത്രം പരിമിതപ്പെട്ടവരാണെന്നും തിന്മയുമായി യാതൊരു ബന്ധവുമില്ലെന്നും അവർ മറുപടി നൽകി. എന്നാൽ അല്ലാഹു അവരുടെ ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് 'അറിയുക, തീർച്ചയായും അവർ തന്നെയാണ് കുഴപ്പമുണ്ടാക്കുന്നവർ' (അലാ ഇന്നഹും ഹുമുൽ മുഫ്സിദൂൻ) എന്ന് പ്രഖ്യാപിച്ചു. അവർ തങ്ങൾക്ക് നന്മയുണ്ടെന്ന് വാദിക്കുകയും തിന്മയെ നിഷേധിക്കുകയും ചെയ്തപ്പോൾ, അല്ലാഹു അവരുടെ വാദത്തെ തിരിച്ചിട്ടു; അവർ നിഷേധിച്ച തിന്മയെ അവർക്ക് സ്ഥിരപ്പെടുത്തിക്കൊടുക്കുകയും അവർ അവകാശപ്പെട്ട നന്മയെ നിഷേധിക്കുകയും ചെയ്തു. അതായത്, അവിശ്വാസം (കുഫ്ർ) കൊണ്ടും സത്യവിശ്വാസത്തിൽ നിന്ന് ആളുകളെ തടയുന്നത് കൊണ്ടും അവർ സ്വന്തത്തെയും മറ്റുള്ളവരെയും നശിപ്പിക്കുന്നു. എന്നാൽ 'അവർ അത് അറിയുന്നില്ല' (വലാക്കിൻ ലാ യശ്ഊറൂൻ) എന്ന് അല്ലാഹു കൂട്ടിച്ചേർത്തു. അവരുടെ ഈ കുഴപ്പമുണ്ടാക്കൽ പ്രകടമായ കാര്യമാണെങ്കിലും, അത് തിരിച്ചറിയാനുള്ള ആത്മീയമായ ഉൾക്കാഴ്ച (ശുഊർ) അവർക്കില്ല. ശൈഖ് തന്റെ തഫ്സീറിൽ പറയുന്നു: ഇവിടെ 'ശുഊർ' എന്ന് പ്രയോഗിച്ചത് വളരെ ഉചിതമാണ്, കാരണം കുഴപ്പമുണ്ടാക്കൽ സാധാരണയായി ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാവുന്ന കാര്യമാണ്. എന്നാൽ അവർക്ക് ആ ബോധമില്ല. ഇവിടെ വിശ്വാസികളുടെ മഹത്വം പ്രകടമാണ്; കാരണം മുനാഫിഖുകൾ വിശ്വാസികൾക്കെതിരെ പറഞ്ഞ കാര്യങ്ങൾക്ക് അല്ലാഹു നേരിട്ട് മറുപടി നൽകുന്നു. നമ്മുടെ പ്രിയപ്പെട്ട നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്കെതിരെ വലീദുബ്നു മുഗീറ 'ഭ്രാന്തൻ' എന്ന് പറഞ്ഞപ്പോൾ, അല്ലാഹു അത് നിഷേധിച്ചുകൊണ്ട് 'നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്താൽ നീ ഭ്രാന്തനല്ല' (മാ അന്ത ബിനിഅ്മതി റബ്ബിക ബിമജ്നൂൻ) എന്ന് അരുളി. തുടർന്ന് ആ ശപിക്കപ്പെട്ടവനെ അല്ലാഹു നിശിതമായി വിമർശിക്കുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ തന്റെ കാര്യങ്ങളെല്ലാം അല്ലാഹുവിനെ ഏൽപ്പിച്ചവരായിരുന്നു (ഫത്തഖിദ്ഹു വകീലാ). അല്ലാഹുവിന്റെ ഔലിയാക്കളായ അഖ്താബുകളും ഖലീഫമാരും പൂർണ്ണമായ അടിമത്തം (ഉബൂദിയ്യത്ത്) പുലർത്തുന്നവരും, അല്ലാഹുവിലേക്കുള്ള സമ്പൂർണ്ണമായ ദാരിദ്ര്യം (ഫഖ്ർ) ഉള്ളവരുമാണ്. അവർ സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യുന്നില്ല. അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്, അജ്ഞരായ ആളുകളുടെ കൂട്ടുസഹവാസം അവരിൽ നിന്ന് ഒഴിവാക്കി, പണ്ഡിതന്മാരും മാന്യരുമായവരുടെ സഹവാസം അവർക്ക് നൽകുക എന്നത്. സുലൈമാൻ അലൈഹിസ്സലാമിന്റെ മന്ത്രിയായിരുന്ന ആസിഫ് ബിൻ ബർഖിയ്യയെപ്പോലെ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അത്ഭുതങ്ങൾ (ഖവാരിഖുൽ ആദാത്ത്) പ്രകടിപ്പിക്കാൻ അവർക്ക് സാധിക്കുന്നു. ആത്മീയ വ്യാഖ്യാനങ്ങളിൽ (തഅ്‌വീലാത്തു നജ്മിയ്യ) പറയുന്നത് പോലെ, മനുഷ്യൻ ഭൂമിയിലെ ഖലീഫയായി സൃഷ്ടിക്കപ്പെട്ടവനാണെങ്കിലും, തുടക്കത്തിൽ അവൻ തന്റെ ഇച്ഛകൾക്കും (ഹവാ) നഫ്സാനി ഗുണങ്ങൾക്കും അടിമയാണ്. അതിനാൽ അവൻ തിന്മയിലേക്ക് ചായുന്നു. എന്നാൽ ശരീഅത്തിന്റെ കൽപ്പനകളും വിലക്കുകളും പാലിക്കുന്നതിലൂടെ മനുഷ്യൻ തന്റെ ഉള്ളിലെ ഖിലാഫത്തിന്റെ രത്നത്തെ നഫ്സിന്റെ മാലിന്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കുന്നു. സത്യവിശ്വാസികൾ സത്യത്തിലേക്ക് ക്ഷണിക്കുന്നവരെ അനുസരിക്കുന്നു. എന്നാൽ അവിശ്വാസികളും മുനാഫിഖുകളും മതത്തിൽ നിന്ന് പുറത്തുപോവുകയും ഇച്ഛകളെ പിന്തുടരുകയും ചെയ്യുന്നു. 'ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്' എന്ന് അവരോട് പറയുമ്പോൾ, നിങ്ങളുടെ ഉള്ളിലെ നന്മയെയും യോഗ്യതയെയും നശിപ്പിക്കരുത് എന്നാണ് അർത്ഥമാക്കുന്നത്.
വിശ്വാസികളുടെ അവസ്ഥയെക്കുറിച്ച് അല്ലാഹു വിവരിക്കുന്നു: 'ജനങ്ങളെപ്പോലെ നിങ്ങളും വിശ്വസിക്കുക' എന്ന് അവരോട് പറയപ്പെട്ടാൽ, അവർ മറുപടി നൽകുന്നത് 'വിഡ്ഢികളെപ്പോലെ ഞങ്ങൾ വിശ്വസിക്കണമെന്നോ?' എന്നാണ്. ഇവിടെ 'വിഡ്ഢികൾ' (سفهاء) എന്ന് അവർ വിശേഷിപ്പിച്ചത് സത്യവിശ്വാസികളെയാണ്. യഥാർത്ഥത്തിൽ, അല്ലാഹുവിനെക്കുറിച്ചുള്ള അറിവില്ലായ്മയും അഹങ്കാരവുമാണ് അവരെ ഈ നിലപാടിലേക്ക് നയിച്ചത്. അവരുടെ ഹൃദയങ്ങളിൽ അവിശ്വാസത്തിന്റെ അന്ധകാരം (كفر) നിറഞ്ഞിരിക്കുന്നതിനാൽ, സത്യത്തിന്റെ പ്രകാശത്തെ അവർക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല. അവർ തങ്ങളെത്തന്നെ ബുദ്ധിമാന്മാരായി കരുതുന്നുണ്ടെങ്കിലും, അല്ലാഹുവിന്റെ ദൃഷ്ടിയിൽ അവർ തന്നെയാണ് യഥാർത്ഥ വിഡ്ഢികൾ. എന്നാൽ, ഈ കാര്യം അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അവരുടെ ഈ കപടത (نفاق) കാരണം, അവർക്ക് നേരായ മാർഗ്ഗം നഷ്ടപ്പെടുകയും അല്ലാഹുവിന്റെ കോപത്തിന് പാത്രമാവുകയും ചെയ്യുന്നു.
ഭൂമിയിൽ ഖിലാഫത്ത് (خلافة) സ്ഥാപിക്കുന്നതിന് പകരം, സ്വന്തം തന്നിഷ്ടങ്ങളെ (هوى) പിന്തുടരുകയും ഐഹിക ജീവിതത്തോട് അമിതമായ ആർത്തി കാണിക്കുകയും ചെയ്തുകൊണ്ട് അവർ പറഞ്ഞു: 'ഞങ്ങൾ നന്മ വരുത്തുന്നവർ മാത്രമാകുന്നു' (إِنَّما نَحْنُ مُصْلِحُونَ). ഉപദേശങ്ങളെ സ്വീകരിക്കാൻ അവർ തയ്യാറല്ല, അതിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് അവർ അശ്രദ്ധരുമാണ്. ശൈഖ് സഅ്ദി (റഹിമഹുള്ളാഹ്) പാടിയതുപോലെ: 'ആരുടെ തലയിൽ അഹങ്കാരത്തിന്റെ മദം കയറിയിരിക്കുന്നുവോ, സത്യം കേൾക്കാൻ അവന് ഒരിക്കലും സാധിക്കില്ല. ഉപദേശങ്ങൾ അവന് ഭാരമായി തോന്നും, കല്ലിൽ നിന്ന് പൂക്കൾ മുളയ്ക്കാത്തതുപോലെ അവന്റെ ഹൃദയത്തിൽ നന്മ വളരുകയില്ല.' അല്ലാഹു അവരുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞു: 'അറിയുക, തീർച്ചയായും അവർ തന്നെയാണ് കുഴപ്പമുണ്ടാക്കുന്നവർ' (أَلا إِنَّهُمْ هُمُ الْمُفْسِدُونَ). തങ്ങളുടെ ഐഹികമായ നേട്ടങ്ങൾക്കായി അവർ പരലോകത്തെ നന്മകളെ നശിപ്പിക്കുന്നു, എന്നാൽ അവർ അത് അറിയുന്നില്ല. തങ്ങളുടെ അവസ്ഥയിലെ വഷളത്തത്തെക്കുറിച്ചോ, കർമ്മങ്ങളിലെ പിഴവിനെക്കുറിച്ചോ, തങ്ങളെത്തന്നെ നന്മയുള്ളവരായി ചിത്രീകരിക്കുന്നതിലൂടെ അവർക്ക് സംഭവിക്കുന്ന വലിയ നഷ്ടത്തെക്കുറിച്ചോ അവർക്ക് യാതൊരു ബോധവുമില്ല. മൗലാനാ ജലാലുദ്ദീൻ റൂമി (ഖുദ്ദിസ സിർറുഹു) പറയുന്നു: 'സ്വയം ദൈവത്തിന്റെ സിംഹമെന്ന് വിളിക്കുന്നവനേ, നീ വർഷങ്ങളായി നിന്റെ തന്നെ ഇച്ഛകളുടെ അടിമയായി കഴിയുന്നു. നിന്റെ ആ ഇച്ഛകൾ നിനക്ക് എന്ത് വേട്ടയാടിത്തരാനാണ്? നീ തന്നെ ആ ഇച്ഛകളുടെ ഇരയായി മാറിയിരിക്കുകയല്ലേ!' സത്യവിശ്വാസികൾ അവരോട് നന്മ കൽപ്പിക്കുകയും തിന്മയിൽ നിന്ന് വിരോധിക്കുകയും ചെയ്യുമ്പോൾ, അവർ അതിനെ നിഷേധിക്കുന്നു. വിശ്വാസത്തിന്റെ പൂർണ്ണത എന്നത് തിന്മയിൽ നിന്നുള്ള വിട്ടുനിൽക്കലും (لا تُفْسِدُوا فِي الْأَرْضِ) നന്മയിലേക്കുള്ള കടന്നുവരവുമാണ് (آمِنُوا). 'ജനങ്ങളെപ്പോലെ വിശ്വസിക്കൂ' (كَما آمَنَ النَّاسُ) എന്ന് അല്ലാഹു കൽപ്പിക്കുമ്പോൾ, അത് പൂർണ്ണമായ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ, അഹങ്കാരത്താൽ നിറഞ്ഞ അവർ സത്യവിശ്വാസികളെ 'വിഡ്ഢികൾ' (السُّفَهاءُ) എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ, സ്വന്തം തിന്മകളെ നന്മയായി കാണുന്നവർക്ക് സത്യം വിഡ്ഢിത്തമായി തോന്നുക സ്വാഭാവികമാണ്. ഈ കപടവിശ്വാസികൾ തങ്ങളുടെ ഉള്ളിലുള്ള ഈ വാക്കുകൾ പുറത്തുപറയുകയായിരുന്നില്ല, മറിച്ച് അല്ലാഹു അവരുടെ രഹസ്യങ്ങളെ വെളിപ്പെടുത്തുകയായിരുന്നു.
ഈ വചനങ്ങളെ അല്ലാഹു ഉയർത്തിക്കാട്ടിയത് അവരുടെ അവസ്ഥയെ വെളിപ്പെടുത്താനാണ് എന്ന് 'തയ്സീർ' ഗ്രന്ഥകാരൻ പറയുന്നു. രണ്ടാമത്തെ അഭിപ്രായം, കപടവിശ്വാസികൾ (മുനാഫിഖുകൾ) ഈ വാക്കുകൾ വിശ്വാസികൾക്കിടയിലല്ല, മറിച്ച് തങ്ങൾക്കിടയിൽ മാത്രമാണ് പറഞ്ഞിരുന്നത് എന്നാണ്. അല്ലാഹു തന്റെ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയെയും വിശ്വാസികളെയും ഇക്കാര്യം അറിയിക്കുകയായിരുന്നു എന്ന് ഇമാം ബഗവി റഹിമഹുള്ളാഹ് രേഖപ്പെടുത്തുന്നു. മൂന്നാമതായി, അബൂ സഊദ് തന്റെ 'ഇർഷാദ്' എന്ന ഗ്രന്ഥത്തിൽ പറയുന്നത്, വിശ്വാസികൾ ഉപദേശിച്ചപ്പോൾ അവർ മറുപടിയായി ഇത് പറഞ്ഞിട്ടുണ്ടാകാം എന്നാണ്. എന്നാൽ ഇത് അവരുടെ കപടതയെ വെളിപ്പെടുത്തുന്നില്ലെന്ന് അർത്ഥമില്ല. ഇത് അവരുടെ കുഫ്റിന്റെയും നിഫാഖിന്റെയും ഒരു പ്രത്യേക ശൈലിയാണ്. അവർ തങ്ങളുടെ വാക്കുകളെ വിശ്വാസികളുടെ വിശ്വാസത്തെ പരിഹസിക്കാനായി ഉപയോഗിച്ചു. ഇതിന് മറുപടിയായി അല്ലാഹു പറഞ്ഞു: 'അറിയുക, തീർച്ചയായും അവർ തന്നെയാണ് വിഡ്ഢികൾ (സഫഹാഅ്), എന്നാൽ അവർ അത് അറിയുന്നില്ല.' തങ്ങളുടെ അജ്ഞതയെക്കുറിച്ച് അജ്ഞരായവർ ഏറ്റവും വലിയ വഴിപിഴച്ചവരാണ്. ആദ്യ വചനത്തിൽ 'അവർക്ക് ബോധമില്ല' (ലാ യശ്ഊറൂൻ) എന്ന് പറഞ്ഞതിലൂടെ അവരുടെ ഇന്ദ്രിയബോധത്തെ നിഷേധിച്ചു. രണ്ടാമത്തേതിൽ 'അവർക്ക് വിവേകമില്ല' (ലാ യശ്ഉറൂൻ/യഫ്തനൂൻ) എന്ന് പറഞ്ഞതിലൂടെ അവരുടെ ബുദ്ധിശക്തിയെ നിഷേധിച്ചു. മൂന്നാമത്തേതിൽ 'അവർക്ക് അറിവില്ല' (ലാ യഅ്‌ലമൂൻ) എന്ന് പറഞ്ഞതിലൂടെ അവരുടെ ജ്ഞാനത്തെ നിഷേധിച്ചു. അല്ലാഹു ആദം അലൈഹിസ്സലാമിനെ സൃഷ്ടിച്ചപ്പോൾ ജിബ്‌രീൽ അലൈഹിസ്സലാം മൂന്ന് സമ്മാനങ്ങളുമായി വന്നു: അറിവ് (ഇൽമ്), ലജ്ജ (ഹയാഅ്), ബുദ്ധി (അഖ്ല്). ആദം അലൈഹിസ്സലാം ബുദ്ധിയെ തിരഞ്ഞെടുത്തു. അപ്പോൾ അറിവും ലജ്ജയും ബുദ്ധിയോടൊപ്പം ചേർന്നുനിന്നു. ബുദ്ധി തലച്ചോറിലും, അറിവ് ഹൃദയത്തിലും, ലജ്ജ കണ്ണുകളിലും സ്ഥാനം പിടിച്ചു. മൗലാനാ ജലാലുദ്ദീൻ റൂമി ഖുദ്ദിസ സിർറുഹു പാടുന്നു: 'ബുദ്ധിയെ പിൻപറ്റുക, അതാണ് സർവ്വതിനെയും നിയന്ത്രിക്കുന്നത്.' ഇമാം ഖുശൈരി റഹിമഹുള്ളാഹ് പറയുന്നു: 'ബുദ്ധിക്ക് നക്ഷത്രങ്ങളുണ്ട്, അവ പിശാചിനെ എറിഞ്ഞോടിക്കാനുള്ളതാണ്. അറിവ് ഹൃദയങ്ങൾക്ക് പ്രകാശമാണ്. അല്ലാഹുവിൽ നിന്നുള്ള ജ്ഞാനം (ഇൽമുൽ ലദുന്നി) ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ഉദിക്കുന്നതാണ്.' ഹൃദയത്തിന് രണ്ട് വാതിലുകളുണ്ട്; ഒന്ന് പുറത്തേക്കുള്ളത്, അത് പഞ്ചേന്ദ്രിയങ്ങളിലൂടെ അറിവ് നേടുന്നു. മറ്റൊന്ന് ഉള്ളിലേക്കുള്ളത്, അത് ഇൽഹാമിലൂടെ അറിവ് നേടുന്നു.
വിശ്വാസികളുമായി കണ്ടുമുട്ടുമ്പോൾ അവർ പറയുന്നു: 'ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു'. എന്നാൽ തങ്ങളുടെ പിശാചുക്കളുമായി (ശൈത്വിൻ - شياطين) തനിച്ച് ചേരുമ്പോൾ അവർ പറയുന്നു: 'തീർച്ചയായും ഞങ്ങൾ നിങ്ങളോടൊപ്പമാണ്, ഞങ്ങൾ അവരെ പരിഹസിക്കുക മാത്രമാണ് ചെയ്യുന്നത്'. ഈ ആയത്ത് കപടവിശ്വാസികളുടെ (മുനാഫിഖൂൻ - منافقون) ഇരട്ടത്താപ്പിനെ തുറന്നുകാട്ടുന്നു. അവരുടെ ഹൃദയങ്ങളിൽ അവിശ്വാസത്തിന്റെ അന്ധകാരം (ളുൽമത്ത് - ظلمة) നിറഞ്ഞിരിക്കുന്നു. വിശ്വാസികളോട് കൂടുമ്പോൾ അവർ തങ്ങളുടെ കപടമായ വിശ്വാസം പ്രകടിപ്പിക്കുന്നു, എന്നാൽ തങ്ങളുടെ നേതാക്കളായ പിശാചുക്കളുമായി ഒത്തുചേരുമ്പോൾ, തങ്ങൾ സത്യവിശ്വാസികളെ കബളിപ്പിക്കുകയാണെന്നും തങ്ങൾ യഥാർത്ഥത്തിൽ അവിശ്വാസത്തിന്റെ പാതയിലാണെന്നും അവർ വെളിപ്പെടുത്തുന്നു. ഇത് അവരുടെ ആന്തരികമായ അധഃപതനത്തെയും സത്യത്തോടുള്ള അവരുടെ ശത്രുതയെയും കാണിക്കുന്നു.
ആഴമേറിയ ജലാശയങ്ങളിൽ വെള്ളം കൂടുതൽ തെളിഞ്ഞും നിർമ്മലവുമായിരിക്കും. അതുപോലെ, അഞ്ച് ഇന്ദ്രിയങ്ങളിലൂടെ (حواس خمس) ലഭിക്കുന്ന അറിവ് പലപ്പോഴും സംശയങ്ങളാലും അവ്യക്തതകളാലും മലിനമായിരിക്കും. എന്നാൽ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് അല്ലാഹു നൽകുന്ന ജ്ഞാനം (فيض) അങ്ങേയറ്റം നിർമ്മലവും ശ്രേഷ്ഠവുമാണ്. ശൈഖ് സൈനുദ്ദീൻ അൽ ഹാഫി റഹിമഹുള്ളാഹ് പറയുന്നു: 'ആത്മീയ പാതയിൽ പ്രവേശിച്ചിട്ടും, ഖുർആനിലെയും ഹദീസിലെയും അർത്ഥങ്ങൾ ഗ്രഹിക്കാൻ ആവശ്യമായ സാങ്കേതിക വിജ്ഞാനം ഉണ്ടായിട്ടും, അല്ലാഹുവിനെ സ്മരിക്കുന്നതിലും (ذكر) അവനിലേക്ക് മാത്രം ശ്രദ്ധ തിരിക്കുന്നതിലും (مراقبة) മുഴുകാത്തവരെ ഓർത്ത് അത്ഭുതം തോന്നുന്നു. അല്ലാഹു നൽകുന്ന ദിവ്യജ്ഞാനം (علوم لدنية) ലഭിക്കാൻ ഇതാണ് വഴി. ആയിരം വർഷം ഗ്രന്ഥങ്ങൾ പഠിച്ചാലും ഈ ജ്ഞാനത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല. അറിവ് മാത്രമുള്ള കർമ്മമില്ലാത്ത അവസ്ഥ വന്ധ്യമാണ്; കർമ്മം മാത്രമുള്ള അറിവില്ലാത്ത അവസ്ഥ രോഗാതുരമാണ്; എന്നാൽ അറിവോടെയുള്ള കർമ്മം നേരായ പാതയാണ്.' നജ്മുദ്ദീൻ കുബ്റാ റഹിമഹുള്ളാഹ് തന്റെ തഅ്‌വീലാത്തിൽ പറയുന്നു: 'അശ്രദ്ധരായവരോട് (غفلة) വിശ്വസിക്കാൻ പറയുമ്പോൾ, അവർ അഹങ്കാരത്തോടെ സത്യവിശ്വാസികളെ ഭോഷന്മാർ എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ, ഭൗതിക ലോകത്തെ ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് അടുക്കുന്നവരാണ് യഥാർത്ഥ ബുദ്ധിമാന്മാർ. തങ്ങളെത്തന്നെ അറിയാത്തവരാണ് യഥാർത്ഥ ഭോഷന്മാർ (سفهاء). അവർ ശാശ്വതമായ പരലോകത്തെ നശ്വരമായ ഇഹലോകത്തിന് വേണ്ടി വിൽക്കുന്നു. എന്നാൽ അല്ലാഹുവിന്റെ ഔലിയാക്കൾ, പുറമെ ദരിദ്രരെന്ന് തോന്നിയാലും, യഥാർത്ഥത്തിൽ രാജാക്കന്മാരാണ്. അവരുടെ മുഖങ്ങൾ അല്ലാഹുവിങ്കൽ സൂര്യചന്ദ്രന്മാരെപ്പോലെ പ്രകാശിക്കുന്നു. അവർ അല്ലാഹുവിന്റെ സംരക്ഷണ വലയത്തിനുള്ളിൽ മറയ്ക്കപ്പെട്ടവരാണ്.'
അല്ലാഹു അവരെ പരിഹസിക്കുന്നു. അവരുടെ അതിക്രമത്തിൽ അന്ധരായി അലഞ്ഞുതിരിയാൻ അവരെ അവൻ വിട്ടേക്കുന്നു. ഈ വചനത്തിന്റെ ആത്മീയ വ്യാഖ്യാനത്തിൽ, 'പരിഹാസം' (استهزاء) എന്നത് അല്ലാഹുവിന്റെ യഥാർത്ഥ ഗുണമല്ല, മറിച്ച് അത് അവരുടെ പ്രവർത്തികൾക്കുള്ള പ്രതിഫലമാണ്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നോട്ടം അവരിൽ നിന്ന് പിൻവലിക്കപ്പെടുമ്പോൾ, അവർ സത്യത്തിന്റെ വെളിച്ചം കാണാനാവാതെ അഹങ്കാരത്തിന്റെ അന്ധകാരത്തിൽ (طغيان) തപ്പിത്തടയുന്നു. ഹൃദയത്തിന്റെ ഉൾക്കാഴ്ച നഷ്ടപ്പെട്ടവർക്ക് അല്ലാഹുവിന്റെ മാർഗ്ഗദർശനം (هداية) ലഭിക്കാത്ത അവസ്ഥയാണിത്. അവർ തങ്ങളുടെ തെറ്റായ വിശ്വാസങ്ങളിൽ അഭിരമിക്കുമ്പോൾ, അല്ലാഹു അവരെ അവരുടെ വഴികേടിൽ തന്നെ വിട്ടേക്കുന്നു (إمهال). ഇത് അല്ലാഹുവിന്റെ നീതിയുടെയും അറിവിന്റെയും പൂർണ്ണതയെയാണ് സൂചിപ്പിക്കുന്നത്.
വിശ്വാസികളായ മുഹാജിറുകളെയും അൻസാറുകളെയും കണ്ടുമുട്ടുമ്പോൾ, 'ഞങ്ങളും നിങ്ങളെപ്പോലെ വിശ്വസിച്ചിരിക്കുന്നു' എന്ന് കള്ളം പറയുന്ന കപടവിശ്വാസികളെക്കുറിച്ചാണ് ഈ സൂക്തം. അബ്ദുല്ലാഹിബ്നു ഉബയ്യും കൂട്ടരും ഒരിക്കൽ പുറത്തിറങ്ങിയപ്പോൾ, പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം-ന്റെ ഉത്തമ അനുചരന്മാരായ സ്വഹാബികളെ കണ്ടുമുട്ടി. അപ്പോൾ ഇബ്നു ഉബയ് പറഞ്ഞു: 'ഈ വിഡ്ഢികളെ ഞാൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കിക്കോളൂ.' അവൻ അബൂബക്കർ റളിയള്ളാഹു അൻഹുവിന്റെ കൈ പിടിച്ച് പറഞ്ഞു: 'ബനൂ തമീം ഗോത്രത്തിന്റെ നേതാവും ഇസ്ലാമിന്റെ ശൈഖും, ഗാറിൽ വെച്ച് പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം-ന്റെ കൂടെയുണ്ടായിരുന്നവരും, തന്റെ ശരീരവും സമ്പത്തും പ്രവാചകന് സമർപ്പിച്ചവരുമായ സിദ്ദീഖിന് സ്വാഗതം.' പിന്നീട് ഉമർ റളിയള്ളാഹു അൻഹുവിന്റെ കൈ പിടിച്ച് പറഞ്ഞു: 'ബനൂ അദിയ്യ് ഗോത്രത്തിന്റെ നേതാവും, ദീനിൽ അടിയുറച്ചവരും, പ്രവാചകന് വേണ്ടി സർവ്വസ്വവും ത്യജിച്ചവരുമായ ഫാറൂഖിന് സ്വാഗതം.' ശേഷം അലി റളിയള്ളാഹു അൻഹുവിന്റെ കൈ പിടിച്ച് പറഞ്ഞു: 'പ്രവാചകന്റെ പിതൃവ്യപുത്രനും, മരുമകനും, ബനൂ ഹാഷിം ഗോത്രത്തിന്റെ നേതാവുമായ അലിക്ക് സ്വാഗതം.' അപ്പോൾ അലി റളിയള്ളാഹു അൻഹു പറഞ്ഞു: 'അബ്ദുല്ലാഹ്, നീ ദൈവഭയം (تقوى) സൂക്ഷിക്കുക, കപടത കാണിക്കരുത്. കാരണം കപടവിശ്വാസികൾ അല്ലാഹുവിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവരാണ്.' അപ്പോൾ അവൻ പറഞ്ഞു: 'അബൂ ഹസൻ, അങ്ങനെയൊന്നും പറയരുത്. സത്യം അല്ലാഹുവാണെ, ഞങ്ങളുടെ വിശ്വാസം നിങ്ങളുടെ വിശ്വാസം പോലെത്തന്നെയാണ്.' പിന്നീട് അവർ പിരിഞ്ഞു. ഇബ്നു ഉബയ് തന്റെ കൂട്ടരോട് ചോദിച്ചു: 'ഞാൻ ചെയ്തത് കണ്ടില്ലേ? ഇനി അവരെ കാണുമ്പോൾ ഇതുപോലെ ചെയ്യുക.' അവർ അവനെ പ്രശംസിച്ചു. പിന്നീട് മുസ്ലിംകൾ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം-നോട് വിവരം പറഞ്ഞു. അപ്പോഴാണ് 'അവർ തങ്ങളുടെ പിശാചുക്കളുമായി ഏകാന്തതയിൽ ആകുമ്പോൾ' എന്ന സൂക്തം ഇറങ്ങിയത്. ഇവിടെ 'പിശാചുക്കൾ' (شياطين) എന്നത് അവരുടെ ദുഷ്ടരായ കൂട്ടാളികളെയാണ് സൂചിപ്പിക്കുന്നത്. സത്യത്തിൽ നിന്ന് അകന്നുപോയവർ എന്നാണ് ഇതിന്റെ അർത്ഥം. അവർ തങ്ങളുടെ കപടത മറച്ചുവെച്ച് മുസ്ലിംകളെ പരിഹസിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു അവരെ പരിഹസിക്കുന്നു (اللَّهُ يَسْتَهْزِئُ بِهِمْ) എന്ന് പറഞ്ഞാൽ, അവരുടെ പരിഹാസത്തിന് അല്ലാഹു പ്രതികാരം ചെയ്യുന്നു എന്നാണ് അർത്ഥം. പരലോകത്ത് അവർക്ക് സ്വർഗ്ഗത്തിലേക്ക് ഒരു വാതിൽ തുറന്നുകൊടുക്കുകയും, അവർ അതിലേക്ക് ഓടുമ്പോൾ വാതിൽ അടയ്ക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ശിക്ഷ.
റൂഹുൽ ബയാൻ തഫ്സീറിന്റെ വെളിച്ചത്തിൽ, അല്ലാഹുവിന്റെ ശത്രുക്കൾ നരകത്തിലേക്ക് നയിക്കപ്പെടുമ്പോൾ, സത്യവിശ്വാസികൾ സ്വർഗ്ഗത്തിലെ സുഖാസനങ്ങളിൽ (അറഇക് - أَرَائِك) ഇരുന്ന് അവരെ നോക്കി പരിഹസിക്കുന്നു. ദുനിയാവിൽ വിശ്വാസികളെ അവർ പരിഹസിച്ചതിന് പകരമായി അല്ലാഹു അവർക്ക് നൽകുന്ന പ്രതിഫലമാണിത്. അല്ലാഹു അവരെ അവരുടെ അതിക്രമങ്ങളിൽ (ത്വുഗ്‌യാൻ - طُغْيان) നീട്ടിക്കൊടുക്കുന്നു; അതായത്, അവരുടെ അവിശ്വാസത്തിൽ അവരെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അവർ വഴിതെറ്റി അന്ധാളിച്ചു (അംഹ് - عَمَه) നടക്കുന്നു. ഇതിൽ മൂന്ന് പ്രധാന ആത്മീയ സൂചനകളുണ്ട് (ഇശാറാത്തുകൾ - إشارات). ഒന്നാമതായി, 'തീർച്ചയായും ഞങ്ങൾ നിങ്ങളോടൊപ്പമാണ്' എന്ന വചനത്തിൽ, ഇച്ഛാശക്തിയുടെ (ഇറാദ - إرادة) പാതയും ഭൗതിക ശീലങ്ങളും (ആദത്ത് - عادة) ഒരുമിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമല്ലെന്ന് വ്യക്തമാക്കുന്നു. ആത്മീയതയും ഭൗതികതയും ഒത്തുചേരില്ല. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി: 'ദീൻ എന്നത് വെറും മോഹമല്ല'. രണ്ടാമതായി, 'അല്ലാഹു അവരെ പരിഹസിക്കുന്നു' എന്ന വചനം വിശ്വാസികളുടെ ഉന്നത പദവിയെ സൂചിപ്പിക്കുന്നു. വിശ്വാസികൾക്ക് വേണ്ടി അല്ലാഹു തന്നെ പ്രതികാരം ചെയ്യുന്നു. പരിഹാസം അജ്ഞതയുടെ (ജഹ്ൽ - جهل) ലക്ഷണമാണ്. മൂന്നാമതായി, അല്ലാഹു അവരെ അവരുടെ അതിക്രമങ്ങളിൽ വിട്ടേക്കുന്നത് അവരുടെ ഹൃദയങ്ങളുടെ അന്ധതയെ (അംഹ് - عَمَه) വർദ്ധിപ്പിക്കുന്നു. പാപത്തിൽ ഉറച്ചുനിന്നുകൊണ്ട് പാപമോചനം തേടുന്നവൻ തന്റെ റബ്ബിനെ പരിഹസിക്കുന്നവനെപ്പോലെയാണെന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹു സുബ്ഹാനഹു വതആല പറയുന്നു: 'അവർ സന്മാർഗത്തിന് പകരം വഴിപിഴവ് വിലയ്ക്ക് വാങ്ങിയവരാണ്. എന്നാൽ അവരുടെ കച്ചവടം ലാഭകരമായില്ല, അവർ നേർവഴിയിലായതുമില്ല.' (സൂറത്തുൽ ബഖറ: 16). റൂഹുൽ ബയാൻ എന്ന ഗ്രന്ഥത്തിൽ ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് ഇതിനെ ഇങ്ങനെ വിശദീകരിക്കുന്നു: ഈ വചനം കപടവിശ്വാസികളുടെ (മുനാഫിഖീൻ) ആത്മീയമായ പാപ്പരത്തത്തെയാണ് സൂചിപ്പിക്കുന്നത്. അവർ സത്യവിശ്വാസമെന്ന അമൂല്യമായ രത്നത്തെ ഉപേക്ഷിച്ച്, ഭൗതികമായ താൽപ്പര്യങ്ങൾക്കും കപടതയ്ക്കും വേണ്ടി വഴിപിഴവ് (ളലാലത്ത് - ضلالة) എന്ന ചരക്ക് വാങ്ങി. ആത്മീയമായ കച്ചവടത്തിൽ (തിജാരത്ത് - تجارة) അവർക്ക് നഷ്ടം മാത്രമാണ് സംഭവിച്ചത്. കാരണം, അവർ തങ്ങളുടെ ഹൃദയങ്ങളെ അല്ലാഹുവിനോടുള്ള ബന്ധത്തിൽ നിന്ന് അകറ്റി, ലൗകികമായ അന്ധകാരത്തിലേക്ക് തള്ളിയിട്ടു. യഥാർത്ഥ സന്മാർഗം (ഹിദായത്ത് - هداية) ലഭിക്കാത്തവരായി അവർ മാറി. അല്ലാഹുവിനെ അറിയാനുള്ള മാർഗ്ഗം അവർക്ക് നഷ്ടപ്പെട്ടു, കാരണം അവർ തങ്ങളുടെ ആന്തരിക ദൃഷ്ടിയെ (ബസ്വീറത്ത് - بصيرة) അഹങ്കാരം കൊണ്ടും കപടത കൊണ്ടും മൂടിക്കളഞ്ഞു.
ഒരാൾ തന്റെ ദീർഘായുസ്സിലോ, സമ്പത്തിലോ, മക്കളിലോ അഹങ്കരിക്കരുത്. അല്ലാഹു തന്റെ ശത്രുക്കളെക്കുറിച്ച് പറയുന്നത് അവർക്ക് ദീർഘായുസ്സ് നൽകുന്നുവെന്നാണ്. എന്നാൽ അത് അവർക്ക് നാശമാണ്. അല്ലാഹു പറയുന്നു: 'അവർക്ക് നാം ശിക്ഷയിൽ വർദ്ധനവ് നൽകുന്നു'. അല്ലാഹു തന്റെ ശത്രുക്കൾക്ക് ദുനിയാവിൽ നീണ്ടുനിൽക്കുന്ന സമ്പത്ത് നൽകുന്നു, എന്നാൽ തന്റെ ഔലിയാക്കൾക്ക് പരലോകത്ത് നീണ്ടുനിൽക്കുന്ന തണലും നൽകുന്നു. മിഅ്‌റാജ് രാവിൽ നമ്മുടെ പ്രവാചകൻ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലമയോട് അല്ലാഹു പറഞ്ഞു: 'നിന്റെ ഉമ്മത്തിന് ഞാൻ നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ് അവരുടെ ആയുസ്സ് കുറച്ചു എന്നത്, അങ്ങനെ അവരുടെ പാപങ്ങൾ വർദ്ധിക്കാതിരിക്കാൻ. അവരുടെ സമ്പത്ത് കുറച്ചു, അങ്ങനെ ഖിയാമത്ത് നാളിലെ വിചാരണ കടുക്കാതിരിക്കാൻ. അവരുടെ കാലഘട്ടം പിന്തിച്ചു, അങ്ങനെ ഖബറിലെ തടവ് നീണ്ടുപോകാതിരിക്കാൻ'. അല്ലാഹു തന്റെ ഹബീബിനോട് പറഞ്ഞു: 'അഹമ്മദ്, മൃദുവായ വസ്ത്രം കൊണ്ടോ നല്ല ഭക്ഷണം കൊണ്ടോ അലങ്കരിക്കരുത്. നഫ്‌സ് (നഫ്‌സ്) എല്ലാ തിന്മകളുടെയും ഉറവിടമാണ്. അത് ഒരു ദുഷിച്ച കൂട്ടുകാരനാണ്. നീ അതിനെ നന്മയിലേക്ക് വലിച്ചാൽ അത് നിന്നെ തിന്മയിലേക്ക് വലിക്കും. അത് നിനക്ക് വഴങ്ങില്ല. അത് വയറുനിറഞ്ഞാൽ അതിക്രമം കാണിക്കും, സമ്പന്നമായാൽ അഹങ്കരിക്കും, ഉപദേശിച്ചാൽ മറക്കും, സുരക്ഷിതമായാൽ അശ്രദ്ധമാകും'. 'അവർ' (ഉലാഇക) എന്ന് അല്ലാഹു വിശേഷിപ്പിച്ചത് ആ നിന്ദ്യമായ സ്വഭാവമുള്ള മുനാഫിഖുകളെയാണ്. അവർ സന്മാർഗ്ഗത്തിന് (ഹുദാ) പകരം വഴിപിഴവിനെ (ളലാലത്ത്) വിലയ്ക്ക് വാങ്ങി. അതായത്, സത്യവിശ്വാസത്തെ ഉപേക്ഷിച്ച് അവർ അവിശ്വാസത്തെ തിരഞ്ഞെടുത്തു. അവരുടെ ഈ കച്ചവടം ലാഭകരമായില്ല. കാരണം, അവരുടെ മൂലധനമായ ശുദ്ധമായ പ്രകൃതിയും (ഫിത്‌റ) ബുദ്ധിയും അവർ നശിപ്പിച്ചു. അവർക്ക് ലാഭവും കിട്ടിയില്ല, മൂലധനവും നഷ്ടപ്പെട്ടു.
യഥാർത്ഥ ഭക്തൻ എന്നാൽ ഐഹിക ലോകത്തെയും (دنيا) ശീലങ്ങളെയും ഉപേക്ഷിക്കുകയും, അല്ലാഹുവിനോടുള്ള അനുസരണത്തിലും ആരാധനകളിലും (عبادة) മുഴുകുകയും ചെയ്തവനാണ്. അല്ലാതെ സ്വന്തം ഇച്ഛകളെ (هوى) പിന്തുടരുകയും, തന്റെ തന്നിഷ്ടങ്ങളെ അല്ലാഹുവിന്റെ മാർഗദർശനവുമായി (هدى) കൂട്ടിക്കുഴയ്ക്കുകയും ചെയ്തവനല്ല. ശൈഖ് അബൂ അലി അദ്ദഖാഖ് റളിയള്ളാഹു അൻഹുവിന്റെ ശിഷ്യനായ ഒരു ധനിക വ്യാപാരിയുടെ കഥ ഇതിന് ഉദാഹരണമാണ്. ഒരിക്കൽ അദ്ദേഹം രോഗബാധിതനായപ്പോൾ ശൈഖ് അദ്ദേഹത്തെ സന്ദർശിച്ചു. രോഗകാരണം തിരക്കിയപ്പോൾ വ്യാപാരി പറഞ്ഞു: 'രാത്രിയിൽ തഹജ്ജുദ് നമസ്കാരത്തിനായി എഴുന്നേറ്റപ്പോൾ, വുളൂഅ് എടുക്കാൻ തുനിഞ്ഞതും എന്റെ പുറത്ത് വലിയൊരു ചൂട് അനുഭവപ്പെട്ടു, അങ്ങനെ ഞാൻ പനി ബാധിതനായി.' അപ്പോൾ ശൈഖ് ഉപദേശിച്ചു: 'അനാവശ്യമായ കാര്യങ്ങളിൽ ഏർപ്പെടരുത്. നിന്റെ ഹൃദയത്തിൽ നിന്ന് ദുനിയാവിനോടുള്ള പ്രണയം പുറന്തള്ളാത്ത കാലത്തോളം നിന്റെ തഹജ്ജുദ് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ആദ്യം ചെയ്യേണ്ടത് ദുനിയാവിനെ ഉപേക്ഷിക്കുകയാണ്, അതിനുശേഷം മാത്രം സുന്നത്ത് നമസ്കാരങ്ങളിൽ (نوافل) മുഴുകുക.' തലവേദനയുള്ളവൻ കാലിൽ മരുന്ന് പുരട്ടിയാൽ വേദന മാറില്ലല്ലോ. കൈ അശുദ്ധമായാൽ വസ്ത്രത്തിന്റെ അറ്റത്ത് തുടച്ചതുകൊണ്ട് ശുദ്ധിയാകില്ല. ചില ശൈഖുമാർ പറയുന്നു: 'സ്വന്തം ഇച്ഛകളെ പിന്തുടരുന്നതിന്റെ ലക്ഷണം, സുന്നത്ത് കർമ്മങ്ങളിൽ തിടുക്കം കാണിക്കുകയും എന്നാൽ നിർബന്ധമായ ഫർള് (واجبات) കർമ്മങ്ങളിൽ അലസത കാണിക്കുകയുമാണ്.' അല്ലാഹു കാത്തുസൂക്ഷിച്ചവരൊഴികെ മിക്കവരും ഇപ്രകാരമാണ്. അവർ ധാരാളം ദിക്റുകളും സുന്നത്ത് നമസ്കാരങ്ങളും ചെയ്യും, എന്നാൽ ഒരു ഫർള് പോലും കൃത്യമായി നിർവഹിക്കില്ല. ബുദ്ധിമാൻ ആദ്യം മൂലധനം (റഅ്സുൽ മാൽ) നേടണം, അതിനുശേഷം ലാഭം നേടണം. അല്ലാഹു തന്റെ അടിമകൾക്ക് ആരാധന നിർബന്ധമാക്കിയത്, അവർ സ്വയം അതിലേക്ക് വരാൻ മടികാണിക്കുന്നത് കൊണ്ടാണ്. എന്നാൽ ഉന്നതരായ ആത്മജ്ഞാനികൾ (അഹ്‌ലുൽ മുറുവ്വ) അങ്ങനെയല്ല. മൗലാനാ റൂമി മസ്നവിയിൽ പാടിയതുപോലെ: 'ആരാധനയിൽ ഇച്ഛാശക്തി (اختيار) ഒരു ഉപ്പാണ്; അല്ലാത്തപക്ഷം അത് വെറും യാന്ത്രികമാണ്. ആർജ്ജവമുള്ളവർ സ്നേഹത്തോടെയും, അല്ലാത്തവർ നിർബന്ധിതരായും വരുന്നു.' അല്ലാഹു നിനക്ക് ആരാധന നിർബന്ധമാക്കിയത് യഥാർത്ഥത്തിൽ നിന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാനാണ്. നിന്റെ മനസ്സ് ദുനിയാവിന്റെ നിസ്സാരതയിൽ മുഴുകി അലസത കാണിക്കുന്നുവെങ്കിൽ, അല്ലാഹുവിന് നിന്നെ നിന്റെ പാപങ്ങളിൽ നിന്നും അശ്രദ്ധയിൽ നിന്നും രക്ഷിക്കാൻ കഴിയില്ലെന്ന് കരുതരുത്. അല്ലാഹു സർവ്വ ശക്തനാണ് (مقتدرا). ഇബ്രാഹീം ബിൻ അദ്ഹം, ഫുളൈൽ ബിൻ ഇയാദ്, ഇബ്നുൽ മുബാറക് റഹിമഹുള്ളാഹ് തുടങ്ങിയവർ തുടക്കത്തിൽ പാപികളായിരുന്നെങ്കിലും പിന്നീട് അല്ലാഹുവിന്റെ പ്രത്യേക കാരുണ്യത്താൽ ഉന്നതരായവരാണ്. ഹാഫിള് ഷീറാസി പാടുന്നു: 'പ്രിയതമന്റെ നോട്ടം പതിയാത്ത ഒരു കാമുകനുണ്ടോ? ഹൃദയത്തിൽ വേദനയുണ്ടെങ്കിൽ വൈദ്യൻ അടുത്തുതന്നെയുണ്ട്.' ഖാശാനി പറയുന്നു: 'നൂറുൻ അലാ നൂർ' (പ്രകാശത്തിന് മേൽ പ്രകാശം) എന്നത് അല്ലാഹുവിന്റെ അനാദിയായ പ്രകാശമാണ്. അല്ലാഹുവിലേക്ക് തിരിയുന്നതിലൂടെയും, അവനിലേക്ക് മാത്രം സമർപ്പിക്കുന്നതിലൂടെയും (تبتل) ലഭിക്കുന്ന ആത്മീയ പ്രകാശമാണിത്.
അല്ലാഹുവിന്റെ പ്രകാശം ഹൃദയങ്ങളിൽ പതിയുമ്പോൾ, സത്യനിഷേധികളുടെ അവസ്ഥ ഒരു ഇരുട്ടിൽ വഴിതെറ്റിയവനെപ്പോലെയാകുന്നു. അവർക്ക് സത്യം കാണാൻ കഴിയാത്തവിധം അവരുടെ ഹൃദയങ്ങളിൽ അജ്ഞതയുടെ മറ (ختم) വീണിരിക്കുന്നു. അല്ലാഹു അവരുടെ ഹൃദയങ്ങളെയും കേൾവിയെയും കാഴ്ചയെയും മൂടിക്കളഞ്ഞിരിക്കുന്നു. അവർക്ക് വലിയ ശിക്ഷയുണ്ട്. ആകാശത്തുനിന്നുള്ള മഴയെപ്പോലെയാണ് സത്യം; അതിൽ ഇടിമുഴക്കവും മിന്നലുമുണ്ട്. ഭയത്താൽ അവർ വിരലുകൾ ചെവിയിൽ വെക്കുന്നു. എന്നാൽ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുന്നു (محيط). ഭൂമിയെ വിരിപ്പായും ആകാശത്തെ മേൽപ്പുരയായും സൃഷ്ടിച്ചവനാണ് അല്ലാഹു. അവൻ ആകാശത്തുനിന്ന് മഴ വർഷിക്കുകയും അതുവഴി ഫലങ്ങൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ അല്ലാഹുവിന് തുല്യമായി മറ്റൊന്നിനെയും നിങ്ങൾ പങ്കുവെക്കരുത് (أنداد).
ഈ പ്രപഞ്ചത്തിലെ നശ്വരമായ രൂപങ്ങളും (الرسم الفاني) അവയോടുള്ള അമിതമായ ആസക്തിയും കാരണം സത്യത്തെ ദർശിക്കുന്നതിൽ നിന്ന് മറയ്ക്കപ്പെട്ടവരാണ് ഇക്കൂട്ടർ. അല്ലാഹുവിനെക്കുറിച്ചുള്ള അറിവിൽ നിന്ന് അവർ പൂർണ്ണമായും തടയപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുർആൻ പറയുന്നു: 'അല്ല, അവരുടെ ഹൃദയങ്ങളിൽ അവർ സമ്പാദിച്ചുവെച്ച കാര്യങ്ങൾ തുരുമ്പായി (റൈൻ - ران) പറ്റിപ്പിടിച്ചിരിക്കുന്നു.' (സൂറത്തുൽ മുത്വഫ്ഫിഫീൻ: 14). നജ്മുദ്ദീൻ കുബ്റാ റഹിമഹുള്ളാഹ് തന്റെ തഅ്‌വീലാത്തിൽ (التأويلات النجمية) വ്യക്തമാക്കുന്നത്, അവരുടെ അഹങ്കാരത്തിന്റെയും അന്ധതയുടെയും ഫലമായി അവർ ഭൗതിക ജീവിതത്തിൽ (അദ്ദുൻയാ - الدنيا) സംതൃപ്തരാവുകയും അതിൽ സമാധാനം കണ്ടെത്തുകയും ചെയ്തു എന്നതാണ്. തൽഫലമായി, വഴികേട് അവരുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങി. 'അവർ സന്മാർഗത്തിന് പകരം വഴികേട് വിലയ്ക്കുവാങ്ങി' (അൽ-ബഖറ: 16) എന്ന് അല്ലാഹു പ്രസ്താവിച്ചത്, സന്മാർഗം സ്വീകരിക്കാനുള്ള അവരുടെ ആന്തരിക കഴിവ് (ഇസ്തിഅ്ദാദ് - استعداد) അവർ തന്നെ നശിപ്പിച്ചുകളഞ്ഞതിനാലാണ്. അവരുടെ കച്ചവടം ലാഭകരമായില്ല (فَما رَبِحَتْ تِجارَتُهُمْ). ഭൗതികതയിൽ മാത്രം അഭിരമിക്കുന്നവന്റെ നഷ്ടം വ്യക്തമാണ്. എന്നാൽ, അല്ലാഹുവിനെക്കാൾ ഭൗതികലോകത്തിന് മുൻഗണന നൽകുന്നവനാണ് ഏറ്റവും വലിയ നഷ്ടക്കാരൻ. യഥാർത്ഥ നഷ്ടം എന്നത് പ്രിയപ്പെട്ടവനിൽ നിന്നുള്ള അകൽച്ചയും ആത്മീയമായ ശൂന്യതയുമാണ്. ഹൃദയത്തിൽ സന്മാർഗത്തിന്റെ പ്രകാശമില്ലാത്തവനും, ആത്മാവ് അല്ലാഹുവിലേക്ക് ഉയരാത്തവനും, ആത്മീയമായ സാമീപ്യം ലഭിക്കാത്തവനുമാണ് യഥാർത്ഥത്തിൽ പരാജയപ്പെട്ടവൻ. ഉപമകൾ (അൽ-മഥൽ - المثل) എന്നത് അദൃശ്യമായ സത്യങ്ങളെ ദൃശ്യമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാനുള്ള അല്ലാഹുവിന്റെ അത്യുന്നതമായ മാർഗമാണ്. അജ്ഞതയിൽ കഴിയുന്നവർക്ക് സത്യം ബോധ്യപ്പെടുത്താൻ ഉപമകൾ അത്യന്താപേക്ഷിതമാണ്. കപടവിശ്വാസികളുടെ അവസ്ഥയെ അല്ലാഹു ഒരു തീക്കൂട്ടുന്നവന്റെ ഉപമയിലൂടെ വിവരിക്കുന്നു. ഇരുളടഞ്ഞ മരുഭൂമിയിൽ വെളിച്ചത്തിനായി തീ കൊളുത്തിയവനെപ്പോലെയാണ് അവർ. തീയുടെ പ്രകാശം ചുറ്റുമുള്ളതിനെ വെളിപ്പെടുത്തിയതുപോലെ, അവരുടെ ബാഹ്യമായ കർമ്മങ്ങൾ സത്യത്തെ കാണിച്ചുകൊടുക്കാൻ ശ്രമിച്ചെങ്കിലും, ആന്തരികമായ അന്ധത കാരണം അവർക്ക് യഥാർത്ഥ വെളിച്ചം ലഭിച്ചില്ല.
അല്ലാഹുവിന്റെ വിശുദ്ധ ഖുർആനിലെ സൂറത്തുൽ ബഖറയിലെ പതിനെട്ടാം വചനത്തെക്കുറിച്ച് റൂഹുൽ ബയാൻ (روح البيان) ഇപ്രകാരം വിവരിക്കുന്നു: 'അവർ ബധിരരും മൂകരും അന്ധരുമാണ്, അതിനാൽ അവർ മടങ്ങുകയില്ല.' ഈ വചനം കപടവിശ്വാസികളെ (منافقون) കുറിച്ചാണ് സംസാരിക്കുന്നത്. സത്യത്തിന്റെ പ്രകാശത്തെ കാണാൻ കഴിയാത്തതുകൊണ്ട് അവർ അന്ധരാണ് (صم), സത്യത്തിന്റെ വചനം കേൾക്കാൻ മനസ്സില്ലാത്തതുകൊണ്ട് അവർ ബധിരരാണ് (بكم), സത്യം തുറന്നു പറയാൻ കഴിയാത്തതുകൊണ്ട് അവർ മൂകരുമാണ് (عمي). അവരുടെ ഹൃദയങ്ങളിൽ അവിശ്വാസത്തിന്റെ ഇരുട്ട് പടർന്നതിനാൽ, സന്മാർഗത്തിലേക്കുള്ള മടക്കം (رجوع) അവർക്ക് അസാധ്യമായിത്തീർന്നു. ശൈഖ് ഇസ്മാഈൽ ഹഖി റഹിമഹുള്ളാഹ് വ്യക്തമാക്കുന്നത് പോലെ, ആത്മീയമായ കാഴ്ചശക്തി നഷ്ടപ്പെട്ടവർക്ക് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ (آيات) തിരിച്ചറിയാൻ സാധിക്കില്ല. അവർ ഭൗതികമായ ലോകത്ത് മുഴുകി ആത്മീയമായ സത്യങ്ങളിൽ നിന്ന് അകന്നുപോയിരിക്കുന്നു.
റൂഹുൽ ബയാൻ തഫ്സീറിലെ ഈ ഭാഗം കപടവിശ്വാസികളുടെ (മുനാഫിഖുകൾ) ആത്മീയമായ ഇരുട്ടിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അല്ലാഹു അവരുടെ പ്രകാശത്തെ നീക്കിക്കളഞ്ഞു (ذَهَبَ اللَّهُ بِنُورِهِمْ) എന്ന് പറയുമ്പോൾ, അത് അവരുടെ ഉള്ളിലെ സത്യത്തിന്റെ വെളിച്ചം പൂർണ്ണമായും അണഞ്ഞുപോയി എന്നാണ് അർത്ഥമാക്കുന്നത്. പ്രകാശം (നൂർ) എന്നത് കേവലം വെളിച്ചമല്ല, മറിച്ച് ഹൃദയത്തിൽ പതിയേണ്ട സത്യത്തിന്റെ ദർശനമാണ്. അല്ലാഹു അവരെ ഇരുട്ടിൽ ഉപേക്ഷിച്ചു (وَتَرَكَهُمْ فِي ظُلُماتٍ). ഇവിടെ 'ترك' എന്ന വാക്ക് അവരെ ആ ഇരുട്ടിൽ സ്ഥിരപ്പെടുത്തി എന്ന അർത്ഥം നൽകുന്നു. അവർ സത്യം കേൾക്കാൻ കഴിയാത്ത ബധിരരും (صُمٌّ), സത്യം പറയാൻ കഴിയാത്ത മൂകരും (بُكْمٌ), സത്യം കാണാൻ കഴിയാത്ത അന്ധരുമാണ് (عُمْيٌ). ഈ അന്ധത കേവലം കണ്ണുകളുടേതല്ല, മറിച്ച് ആത്മീയ ഉൾക്കാഴ്ചയുടെ (ബസ്വീറ - بصيرة) അഭാവമാണ്. ഇഹലോകത്ത് സത്യത്തെ നിഷേധിച്ചവർ പരലോകത്ത് അല്ലാഹുവിന്റെ അഭിമുഖീകരണത്തിൽ നിന്നും സലാം കേൾക്കുന്നതിൽ നിന്നും തടയപ്പെടും. അവർ ഒരിക്കലും സന്മാർഗ്ഗത്തിലേക്ക് മടങ്ങുകയില്ല (فَهُمْ لا يَرْجِعُونَ).
ഈ ഉപമയുടെ സാരം ഇതാണ്: മനുഷ്യന് സത്യം ഗ്രഹിക്കാനുള്ള കഴിവുകൾ (ആലത്ത്) അല്ലാഹു നൽകിയിട്ടുണ്ട്. അവ ഉപയോഗിച്ച് സത്യത്തിലേക്ക് മടങ്ങാൻ അവർക്ക് സാധിക്കുമായിരുന്നു. എന്നാൽ ആ കഴിവുകൾ ഉപയോഗിക്കാത്തതിനാലാണ് അവർ ആക്ഷേപത്തിന് അർഹരായത്. 'അവർ ബധിരരും മൂകരും അന്ധരുമാണ്' എന്ന ഖുർആനിക വചനം അവരുടെ അവയവങ്ങളുടെ അഭാവത്തെയല്ല, മറിച്ച് അവ ഉപയോഗിക്കാത്തതിനെയാണ് സൂചിപ്പിക്കുന്നത്. ശൈഖ് സഅ്ദി ഖുദ്ദിസ സിർറുഹു പാടുന്നു: 'നാവ് നൽകപ്പെട്ടത് നന്ദി പ്രകാശിപ്പിക്കാനാണ്, അപരനെ കുറ്റം പറയാനല്ല. ഖുർആനിന്റെ പാഠങ്ങൾ ഉൾക്കൊള്ളുക, അസത്യം കേൾക്കാതിരിക്കുക. കണ്ണുകൾ നൽകപ്പെട്ടത് അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങൾ കാണാനാണ്, ദോഷങ്ങൾ തിരയാനല്ല.' അല്ലാഹു തന്റെ കൽപ്പനകളിലൂടെയും നിരോധനങ്ങളിലൂടെയും മനുഷ്യനെ സന്മാർഗത്തിലേക്ക് ക്ഷണിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം മടങ്ങാത്തവർ മരണം വഴിയും പുനരുത്ഥാനം വഴിയും അല്ലാഹുവിലേക്ക് മടങ്ങേണ്ടി വരും. എന്നാൽ ഇഹലോകത്ത് വെച്ചുതന്നെ പശ്ചാത്താപം (തൗബ - توبة) വഴി മടങ്ങുന്നവർക്ക് അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുന്നു. അവർക്ക് 'സമാധാനമടഞ്ഞ ആത്മാവേ, നിന്റെ രക്ഷിതാവിലേക്ക് സംതൃപ്തിയോടെ മടങ്ങുക' എന്ന വിളി ലഭിക്കുന്നു. ഒരു കഥയിൽ കാണാം: ഒരു ക്രൂരനായ രാജാവ് വലിയൊരു കൊട്ടാരം പണിതു. ആരും അതിനടുത്തേക്ക് വരാൻ പാടില്ലെന്നും വന്നാൽ കൊല്ലുമെന്നും അവൻ ശപഥം ചെയ്തു. ഒരു സജ്ജനമായ മനുഷ്യൻ അവനെ ഉപദേശിച്ചെങ്കിലും രാജാവ് കേട്ടില്ല. ആ മനുഷ്യൻ ഗ്രാമം വിട്ട് ഒരു ചെറിയ കുടിലിൽ അല്ലാഹുവിനെ ആരാധിച്ചു കഴിഞ്ഞു. ഒരു ദിവസം മലക്കുൽ മൗത്ത് (ملك الموت) ഒരു യുവാവിന്റെ രൂപത്തിൽ കൊട്ടാരത്തിന് ചുറ്റും നടക്കുന്നത് കണ്ട് രാജാവ് കോപിച്ച് തന്റെ ഭടന്മാരെ അയച്ചു. എന്നാൽ മലക്കിനെ സമീപിച്ച ഭടന്മാരെ അല്ലാഹുവിന്റെ കൽപ്പനയാൽ മലക്ക് മരണത്തിലേക്ക് നയിച്ചു. ഒടുവിൽ രാജാവ് തന്നെ നേരിട്ടിറങ്ങി. മലക്കിനെ കണ്ടപ്പോൾ രാജാവ് വിറച്ചുപോയി. തന്റെ ആയുസ്സ് മുഴുവൻ അല്ലാഹുവിലേക്ക് മടങ്ങാൻ മാറ്റിവെക്കാതെ ഇപ്പോൾ മരിക്കാൻ ഭയന്ന രാജാവിനെ മലക്ക് പിടികൂടി. പിന്നീട് ആ സജ്ജനമായ മനുഷ്യന്റെ അടുത്തെത്തിയ മലക്ക്, രാജാവിന്റെ മരണവാർത്ത അറിയിച്ചു. ആ മനുഷ്യനും അല്ലാഹുവിലേക്ക് മടങ്ങാൻ ആഗ്രഹിച്ചപ്പോൾ, തന്റെ കുടുംബത്തോട് യാത്ര പറയാൻ സമയം ചോദിച്ചു. എന്നാൽ കുടുംബത്തെ കണ്ടാൽ തന്റെ ഹൃദയത്തിൽ അല്ലാഹുവിനോടുള്ള സ്നേഹത്തിൽ മാറ്റം വരുമോ എന്ന് ഭയന്ന്, ആ നിമിഷം തന്നെ മരണം വരിക്കാൻ അദ്ദേഹം തീരുമാനിച്ചു. അറിവുള്ളവർ പറയുന്നു: 'ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത മരണത്തിൽ നിന്ന് ഓടിപ്പോകുന്നവനെ ഓർത്ത് അത്ഭുതം തോന്നുന്നു!'
അല്ലെങ്കിൽ ആകാശത്തുനിന്നുള്ള മഴ പോലെ; അതിൽ ഇരുട്ടുകളും ഇടിയും മിന്നലുമുണ്ട്. മരണഭയത്താൽ ഇടിമുഴക്കത്തിൽ നിന്ന് അവർ തങ്ങളുടെ വിരലുകൾ ചെവിയിൽ വെക്കുന്നു. അല്ലാഹു സത്യനിഷേധികളെ (الكافرين) വലയം ചെയ്യുന്നവനാണ്. ഈ വചനത്തിൽ അല്ലാഹു സത്യനിഷേധികളുടെ അവസ്ഥയെ ഒരു ഉപമയിലൂടെ വിവരിക്കുന്നു. ആകാശത്തുനിന്നുള്ള മഴ എന്നത് ഖുർആനിന്റെ പ്രകാശത്തെ സൂചിപ്പിക്കുന്നു. അതിലെ ഇരുട്ടുകൾ എന്നത് അവിശ്വാസത്തിന്റെ അന്ധകാരങ്ങളെയും (ظلمات), ഇടി എന്നത് ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകളെയും, മിന്നൽ എന്നത് സത്യത്തിന്റെ പ്രഭയെയും കുറിക്കുന്നു. സത്യനിഷേധികളുടെ ഹൃദയങ്ങളിൽ അല്ലാഹുവിനെക്കുറിച്ചുള്ള യഥാർത്ഥ ബോധം (معرفة) ഇല്ലാത്തതിനാൽ, അവർ സത്യത്തെ കേൾക്കാൻ ഭയപ്പെടുന്നു. എന്നാൽ അല്ലാഹുവിന്റെ അറിവിൽ നിന്നും അവന്റെ അധികാരത്തിൽ നിന്നും ഒളിച്ചോടാൻ ആർക്കും കഴിയില്ലെന്ന് ഈ സൂക്തം ഓർമ്മിപ്പിക്കുന്നു.
റൂഹുൽ ബയാൻ തഫ്സീറിന്റെ വെളിച്ചത്തിൽ, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ വിസ്മരിച്ച് സ്വന്തം ഇച്ഛകൾക്കും ഭൗതിക സുഖങ്ങൾക്കും പിന്നാലെ പായുന്നവന്റെ അവസ്ഥ അതീവ ദയനീയമാണ്. യഥാർത്ഥ അന്ധത എന്നത് കണ്ണുകൾക്കല്ല, മറിച്ച് ഹൃദയങ്ങൾക്കാണ് (قلوب). ആത്മജ്ഞാനത്തിന്റെ (بصيرة) കവാടങ്ങൾ അടഞ്ഞുപോകാൻ മൂന്ന് കാരണങ്ങളാണുള്ളത്: അല്ലാഹുവിന്റെ കൽപ്പനകൾ ലംഘിച്ച് അവയവങ്ങളെ ദുർമാർഗത്തിൽ വിനിയോഗിക്കുക, ആരാധനകളിൽ കാപട്യം (تصنع) കാണിക്കുക, സൃഷ്ടികളോട് അമിതമായ ആഗ്രഹം വെച്ചുപുലർത്തുക എന്നിവയാണവ. നജ്മുദ്ദീൻ കുബ്റാ റഹിമഹുള്ളാഹ് തന്റെ തഅ്‌വീലുകളിൽ സൂചിപ്പിക്കുന്നത് പോലെ, ആത്മീയ പാതയിൽ (إرادة) സഞ്ചരിക്കാൻ തുടങ്ങുന്ന ഒരു മുരീദ്, തുടക്കത്തിൽ വലിയ ആവേശത്തോടെ മുന്നേറുകയും കഠിനമായ പരിശീലനങ്ങളിലൂടെ ഹൃദയത്തിൽ പ്രകാശം കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ, പിന്നീട് അഹങ്കാരവും നഫ്‌സിന്റെ ചതിയും (خداع النفس) അവനെ കീഴ്പ്പെടുത്തുമ്പോൾ, അവൻ ആത്മീയ ഉന്നതിയിൽ നിന്ന് അധഃപതനത്തിലേക്ക് വീഴുന്നു. അല്ലാഹുവിനോട് 'ബലാ' (അതെ) എന്ന് മറുപടി പറഞ്ഞ ആ ഹൃദയങ്ങൾ, പിന്നീട് ഭൗതികതയുടെ ഇരുട്ടിൽ പെട്ട് അന്ധവും ബധിരവും മൂകവുമായി മാറുന്നു. അല്ലാഹു നൽകിയ ഖുർആൻ എന്ന ഔഷധം സ്വീകരിക്കാത്തവർക്ക് അത് രോഗമായി മാറുന്നു. തുടർന്ന്, കപടവിശ്വാസികളുടെ അവസ്ഥയെ അല്ലാഹു ഒരു മഴയോട് (صيب) ഉപമിക്കുന്നു. ആകാശത്തുനിന്ന് ഇറങ്ങുന്ന ആ മഴ, അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ പ്രതീകമാണ്. എന്നാൽ, ഹൃദയത്തിൽ കാപട്യം പേറുന്നവർക്ക് ആ മഴയിൽ നിന്ന് പ്രയോജനം ലഭിക്കുന്നില്ല. ഇബ്നു അബ്ബാസ് റളിയള്ളാഹു അൻഹുവിനെ ഉദ്ധരിച്ചുകൊണ്ട് പണ്ഡിതന്മാർ പറയുന്നത്, അല്ലാഹുവിന്റെ അർശിന് താഴെയുള്ള സമുദ്രത്തിൽ നിന്നാണ് ജീവജാലങ്ങൾക്കുള്ള മഴയും ഉപജീവനവും വരുന്നത് എന്നാണ്.
ഈ പ്രപഞ്ചത്തിലെ ഓരോ മഴത്തുള്ളിയും അല്ലാഹുവിന്റെ കൃത്യമായ അളവിലും തൂക്കത്തിലും (بكيل معلوم ووزن معلوم) ആണ് ഇറങ്ങുന്നത്. ഓരോ തുള്ളിയോടൊപ്പവും അത് കൃത്യമായ സ്ഥാനത്ത് എത്തിക്കാൻ ഒരു മലക്കുണ്ട്. എന്നാൽ നൂഹ് നബി അലൈഹിസ്സലാം-ന്റെ കാലത്തെ പ്രളയകാലത്ത് മാത്രം അല്ലാഹു അളവില്ലാതെ മഴ വർഷിപ്പിച്ചു. 'മഴയിൽ (صيب) ഇരുട്ടുകൾ (ظلمات) ഉണ്ട്' എന്ന് ഖുർആൻ പറയുമ്പോൾ, അത് മഴയുടെ സാന്ദ്രതയും മേഘങ്ങളുടെ ആധിക്യവും രാത്രിയുടെ ഇരുട്ടും ചേർന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇടിമുഴക്കം (رعد) എന്നത് മേഘങ്ങളിൽ നിന്ന് കേൾക്കുന്ന ശബ്ദമാണ്. തിരുനബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചത്, മേഘങ്ങളെ നിയോഗിക്കപ്പെട്ട ഒരു മലക്ക് (ملك موكل بالسحاب) തനിക്ക് ലഭിച്ച അഗ്നിശക്തിയുള്ള ആയുധം (مخاريق من نار) കൊണ്ട് മേഘങ്ങളെ തെളിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് ഇടിമുഴക്കം എന്നാണ്. മിന്നൽ (برق) എന്നത് ആ മലക്ക് മേഘങ്ങളെ ആ ആയുധം കൊണ്ട് തട്ടുമ്പോൾ ഉണ്ടാകുന്ന പ്രകാശവുമാണ്. ഇടിമുഴക്കത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നതും തിരുനബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചതും തമ്മിൽ വൈരുദ്ധ്യമില്ല; ശാസ്ത്രം അതിന്റെ ഭൗതികമായ പ്രകടനത്തെ (مظهر) നോക്കുമ്പോൾ, പ്രവാചക വചനം അതിന്റെ ആത്മീയമായ ഉത്ഭവത്തെ (مبدأ) ആണ് നോക്കുന്നത്. ഇടിമുഴക്കവും മിന്നലും കേൾക്കുമ്പോൾ ഭയന്ന് തങ്ങളുടെ വിരലുകൾ ചെവിയിൽ വെക്കുന്നവർ (يَجْعَلُونَ أَصابِعَهُمْ فِي آذانِهِمْ) അല്ലാഹുവിന്റെ ഈ മഹാപ്രതിഭാസങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തവരാണ്.
അല്ലാഹുവിന്റെ പ്രകാശം അവരുടെ ഹൃദയങ്ങളിൽ നിന്ന് മറയുന്നതിനെക്കുറിച്ച് സൂറത്തുൽ ബഖറയിലെ ഇരുപതാം വചനം വിവരിക്കുന്നു. മിന്നൽപ്പിണർ അവരുടെ കാഴ്ചയെ തട്ടിയെടുക്കുന്നതുപോലെ, സത്യത്തിന്റെ പ്രകാശം അവരുടെ ഹൃദയങ്ങളിൽ പതിക്കുമ്പോൾ, ആത്മീയമായ അന്ധത ബാധിച്ചവർക്ക് അത് സഹിക്കാനാവുന്നില്ല. ഇവിടെ 'മിന്നൽ' എന്നത് സത്യത്തിന്റെ വെളിച്ചത്തെയും (نور الحق), 'കാഴ്ചയെ തട്ടിയെടുക്കുക' എന്നത് അവരുടെ ആന്തരിക ദൃഷ്ടിക്ക് (بصيرة) സത്യത്തെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയെയും സൂചിപ്പിക്കുന്നു. അവർക്ക് മുന്നിൽ സത്യം തെളിയുമ്പോൾ അവർ അതിനെ ഭയപ്പെടുന്നു, എന്നാൽ ഇരുട്ടിൽ അവർ തപ്പിത്തടയുന്നു. ഇത് അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകന്നുപോയവരുടെ അവസ്ഥയാണ്. അവർക്ക് സത്യം കാണാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു, കാരണം അവരുടെ ഹൃദയങ്ങൾ അഹങ്കാരത്താലും അവിശ്വാസത്താലും (كفر) മൂടപ്പെട്ടിരിക്കുന്നു. റഹിമഹുള്ളാഹ് ആയ പണ്ഡിതന്മാർ ഇതിനെ വിശദീകരിക്കുന്നത്, സത്യത്തിന്റെ പ്രകാശം ഹൃദയത്തിൽ പതിക്കുമ്പോൾ അത് ആത്മാവിനെ ശുദ്ധീകരിക്കേണ്ടതിന് പകരം, അഹങ്കാരികൾക്ക് അത് ഒരു പരീക്ഷണമായി മാറുന്നു എന്നാണ്.
mi8ejte5l51diib3vp34iq48x1upfgk