വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.11
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Pellisum Melisandayum (Changampuzha).pdf/20
106
82042
245446
241643
2026-07-18T07:27:47Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245446
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude>പെല്ലീസും മെലിസാന്ദയും
ഇതിനോടെല്ലാം എളുപ്പത്തിൽ പരിചയപ്പെട്ടുപോകുന്നു........
അതു വളരെ നാൾക്കു മുമ്പാണു്.... ഞാനിവിടെ താമസം തുട
ങ്ങിയിട്ടു് ഏതാണ്ടു നാല്പതു കൊല്ലത്തോളമായി....
മറ്റേവഴിക്കു
പോകൂ, നിനക്കു സമുദ്രത്തിലെ വെളിച്ചം കിട്ടും............
മെലിസാന്ദ
ഞാൻ താഴെ ഒരു ശബ്ദം കേൽക്കുന്നു.
ജെനെവീവ്
അതേ; ആരോ ഒരാൾ നമ്മുടെ അടുത്തേയ്ക്കു കയറിവരുന്നുണ്ടു്.
....ങ് ആ! അതു പെല്ലിസായണു്. ഏറെനേരം നിനക്കുവേ
ണ്ടി കാത്തുനിന്നു നിന്നു് അവൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്ന
പോലെ തോന്നുന്നു.....
മെലിസാന്ദ
അദ്ദേഹം ഇപ്പോഴും നമ്മെ കണ്ടിട്ടില്ല.
ജെനെവീവ്
അവൻ നമ്മെ കണ്ടു കഴിഞ്ഞു. പക്ഷേ എന്തു ചെയ്യണമെ
ന്നു ശരിക്കറിഞ്ഞു കൂടാഞ്ഞിട്ടാണെന്നാണു് എനിക്കു തോന്നുന്നതു്. പെല്ലീസേ! പെല്ലീസേ!- നീയാണോ അതു്?
പെല്ലീസ്
അതേ!.........ഞാൻ കടലിന്റെ അടുത്തേയ്ക്കു വരികയായിരുന്നു.
ജെനെവീവ്
ഞങ്ങളും അങ്ങനെതന്നെ; വെളിച്ചം തേടിവരികയായിരുന്നു ഞങ്ങൾ. മറ്റു ഭാഗങ്ങളിലേക്കാൾ ഇവിടെ അല്പമൊരു
പ്രകാശം കൂടുതലുണ്ടു്. പക്ഷേ കടൽ ഇരുളടഞ്ഞിരിക്കുന്നു.
പെല്ലീസ്
ഇന്നു രാത്രി ഒരു കൊടുങ്കാറ്റുണ്ടാകും. കുറച്ചുനാളായി
നിത്യവും രാത്രി ഒന്നുണ്ടാകാറുണ്ടു. എന്നിരുന്നാലും, എന്തൊ
15<noinclude></noinclude>
i11u27sl8rbff514tqwyzx61ywwc34h
താൾ:Pellisum Melisandayum (Changampuzha).pdf/21
106
82043
245447
241644
2026-07-18T07:35:20Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245447
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude>പെല്ലീസും മെലിസാന്ദയും
രു ശാന്തതയാണിപ്പോൾ.!......... സ്ഥിതിഗതികളെക്കുറിച്ചുള്ള
അജ്ഞതകൊണ്ടു്, ഇവിടെനിന്നു തിരിച്ചു പോകേണ്ടെന്നു പോ
ലും ഒരാൾ പരഞ്ഞുപോയേയ്ക്കും......
മെലിസാന്ദ
അതാ, എന്തോ ഒന്നു തുറമുഖം വിട്ടു് അങ്ങനെ നീങ്ങി നീങ്ങി പോകുന്നുണ്ടല്ലോ..........
പെല്ലീസ്
അതൊരു വലിയ കപ്പലായിരിക്കണം. അതിന്റെ വിള
ക്കുകൾ വളരെ ഉയരത്തിലാണു്....അതാ ആ ദീപക്കൂട്ടത്തി
ലേയ്ക്ക് നീങ്ങിക്കയറേണ്ട താമസമേയുള്ളു. നമുക്കിപ്പോൾ കാ
ണാൻ സാധിക്കും ആ കപ്പൽ.
ജെനവീവ്
അതു നമുക്കു കാണാൻ തരപ്പെടുമോ എന്തോ!.........എ
നിക്കറിഞ്ഞു കൂടാ....കടലിൽ ഇപ്പോഴും ഒരു മൂടൽമഞ്ഞുണ്ടു്....
മൂടൽ മഞ്ഞു ക്രമേണയങ്ങനെ കൂടിക്കൂടി വരികയാണെന്നു തോന്നുന്നു....
മെലിസാന്ദ
അതേ; ഞാൻ ഇതുവരെ കാണാത്ത ഒരു വെളിച്ചം അ
താ അവിടെ കാണുന്നുണ്ടു്........
പെല്ലീസ്
അത് ഒരു ദീപസ്തംഭത്തിൽ നിന്നാണു് ....നമുക്കിപ്പോഴും
കാണാൻ കഴിയാത്ത വെറേയുമുണ്ടു്.
മെലിസാന്ദ
കപ്പൽ വെളിച്ചത്താണു് ....അതാ, അതു വളരെ അകല
ത്തിക്കഴിഞ്ഞിരിക്കുന്നു.
16
Digitized By Kerala Sahitya Akademi<noinclude></noinclude>
da2myfjjvrzzlbbs00priczpfl50o52
245448
245447
2026-07-18T07:42:52Z
Hardika Kunju
13247
245448
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude>പെല്ലീസും മെലിസാന്ദയും
രു ശാന്തതയാണിപ്പോൾ.!......... സ്ഥിതിഗതികളെക്കുറിച്ചുള്ള
അജ്ഞതകൊണ്ടു്, ഇവിടെനിന്നു തിരിച്ചു പോകേണ്ടെന്നു പോ
ലും ഒരാൾ പറഞ്ഞുപോയേയ്ക്കും......
മെലിസാന്ദ
അതാ, എന്തോ ഒന്നു തുറമുഖം വിട്ടു് അങ്ങനെ നീങ്ങി നീങ്ങി പോകുന്നുണ്ടല്ലോ..........
പെല്ലീസ്
അതൊരു വലിയ കപ്പലായിരിക്കണം. അതിന്റെ വിള
ക്കുകൾ വളരെ ഉയരത്തിലാണു്....അതാ ആ ദീപക്കൂട്ടത്തി
ലേയ്ക്ക് നീങ്ങിക്കയറേണ്ട താമസമേയുള്ളു. നമുക്കിപ്പോൾ കാ
ണാൻ സാധിക്കും ആ കപ്പൽ.
ജെനവീവ്
അതു നമുക്കു കാണാൻ തരപ്പെടുമോ എന്തോ!.........എ
നിക്കറിഞ്ഞു കൂടാ....കടലിൽ ഇപ്പോഴും ഒരു മൂടൽമഞ്ഞുണ്ടു്....
മൂടൽ മഞ്ഞു ക്രമേണയങ്ങനെ കൂടിക്കൂടി വരികയാണെന്നു തോന്നുന്നു....
മെലിസാന്ദ
അതേ; ഞാൻ ഇതുവരെ കാണാത്ത ഒരു വെളിച്ചം അ
താ അവിടെ കാണുന്നുണ്ടു്........
പെല്ലീസ്
അത് ഒരു ദീപസ്തംഭത്തിൽ നിന്നാണു് ....നമുക്കിപ്പോഴും
കാണാൻ കഴിയാത്ത വെറേയുമുണ്ടു്.
മെലിസാന്ദ
കപ്പൽ വെളിച്ചത്താണു് ....അതാ, അതു വളരെ അകല
ത്തിക്കഴിഞ്ഞിരിക്കുന്നു.
16
Digitized By Kerala Sahitya Akademi<noinclude></noinclude>
k97wfqofiefzpg9m4zthwsiv52o5n19
താൾ:Pellisum Melisandayum (Changampuzha).pdf/22
106
82044
245450
241645
2026-07-18T07:48:35Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245450
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude>പെല്ലീസും മെലിസാന്ദയും
പെല്ലീസ്
അതൊരു വിദേശക്കപ്പലാണു് ... നമുക്കുള്ളതിനേക്കാളെ
ല്ലാം വലിപ്പമുള്ളതാണെന്നു തോന്നുന്നു.....
മെലിസാന്ദ
എന്നെ ഇവിടെ കൊണ്ടുവന്നു വിട്ട കപ്പലാണതു്.
പെല്ലീസ്
കാറ്റുപോയ മുഴുവൻ വിടുൎത്തിപ്പിടിച്ച് അതങ്ങനെ പാഞ്ഞു
പോവുകയാണു് .
മെലിസാന്ദ
എന്നെ ഇവിടെ കൊണ്ടുവന്നു വിട്ടു കപ്പലാണതു്.........
വലിയ കാറ്റു പായകൾ അതിനുണ്ടു് .......അതിന്റെ കാറ്റു
പായകൾ കണ്ടാണു് ഞാനതിനെ തിരിച്ചറിയുന്നതു്.............
പെല്ലീസ്
ഇന്നു രാത്രി മഹാദുൎഘടം പിടിച്ചതായിരിക്കും അതിന്റെ
യാത്ര. കടലിൽ വലിയ കോളിളക്കമുണ്ടാകാനിടയുണ്ടു്.
മെലിസാന്ദ
പിന്നെന്തിനാണിന്നുതന്നെ അതു തുറമുഖം വിട്ടുപോകു
ന്നത് ?.... അതാ, ഇപ്പോൾ ഒരാൾക്കു് അതിനെ കഷ്ടിച്ചൊന്നു കാണാനേ ഒക്കൂ.....പക്ഷേ അതു വല്ല പാറമേലോ മറ്റോ ചെന്നടിച്ചു തകൎന്നുപോയേയ്ക്കാം......
പെല്ലീസ്
വളരെ വേഗത്തിൽ രാത്രിയായിത്തുടങ്ങുന്നു......
(നിശ്ശബ്ദത)
ജെനെവീവ്
ആരും ഇനിയൊന്നും തന്നെ ശബ്ദിക്കാൻ ഭാവിച്ചിട്ടില്ലേ?
............നിങ്ങൾക്കിനിയൊന്നും തന്നെയില്ലേ അന്യോന്യം
സംസാരിക്കാൻ ?.... അകത്തേയ്ക്കു പോകാൻ സമയമായി. പെ
17<noinclude></noinclude>
cbxdt4s416vx058nr2c7r6ovlmunkxi
താൾ:Pellisum Melisandayum (Changampuzha).pdf/26
106
82048
245457
244849
2026-07-18T08:29:47Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245457
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude>പെല്ലീസും മെലിസാന്ദയും
മെലിസാന്ദ
ആ വെള്ളമൊന്നു തൊടണം, എനിക്ക് .....
പെല്ലീസ്
വഴുതാതെ സൂക്ഷിച്ചുകൊള്ളണേ!..... ഞാൻ നിന്റെ കൈ
യ്ക്കുപിടിക്കാം........
മെലിസാന്ദ
രണ്ടു കൈയും എനിക്കു മുക്കണം....ഇന്നെന്റെ കൈയ്ക്ക്,
എന്തോ, സുഖമില്ലാത്തപോലെ തോന്നുന്നു........
പെല്ലീസ്
ഓ! ഓ! സൂക്ഷിക്കണേ! സൂക്ഷിക്കണേ! മെലിസാന്ദേ!.......
ഓ!.....നിന്റെ തലമുടി!.........
മെലിസാന്ദ
(സ്വയം നിവൎന്നുനിന്നിട്ടു്)
എനിക്കു കഴിയില്ല; അതു തൊടാനെനിക്കു സാദ്ധ്യമല്ല....
പെല്ലീസ്
നിന്റെ തലമുടി വെള്ളത്തിൽ മുങ്ങിപ്പോയി....
അതേ, അതേ; അതിനെന്റെ കൈകളേക്കാൾ നീളമു
ണ്ടു്...അതിനെക്കാൾ നീളമുള്ളതാണു് ........
(നിശ്ശബ്ദത)
പെല്ലീസ്
ഇതേപോലുള്ള മറെറാരു നീരുറവിനടുത്തു വെച്ചാണു് അദ്ദേഹം നിന്നെ കണ്ടുമുട്ടിയതല്ലെ?..............
മെലിസാന്ദ
അതേ
പെല്ലീസ്
മുട്ടിയതല്ലേ?.......
അദ്ദേഹം നിന്നോടെന്തു പറഞ്ഞു?
21<noinclude></noinclude>
n8t6tua5kip5h8zhe9ce58uogbxnpg1
താൾ:Pellisum Melisandayum (Changampuzha).pdf/27
106
82049
245458
241650
2026-07-18T08:33:32Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245458
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude>പെല്ലീസും മെലിസാന്ദയും
-
മെലിസാന്ദ
ഒന്നുമില്ല; ഞാൻ ഓൎക്കുന്നില്ല..........
പെല്ലീസ്
അദ്ദേഹം നിന്റെ വളരെ അടുത്തായിരുന്നോ?
മെലിസാന്ദ
അതേ; അദ്ദേഹം എന്നെ ചുംബിക്കുവാൻ ആവശ്യപ്പെട്ടു.
പെല്ലീസ്
നീയാകട്ടെ, അനുവദിക്കയുമില്ല?
ഇല്ല.
പെല്ലീസ്
എന്തുകൊണ്ടില്ല?
മെലിസാന്ദ
ഓ!ഓ! വെള്ളത്തിന്റെ അടിത്തട്ടിൽ എന്തോ ഒന്നു നീങ്ങി
മറയുന്നതു ഞാൻ കാണുകയുണ്ടായി........
പെല്ലീസ്
സൂക്ഷിക്കണേ! സൂക്ഷിക്കണേ! നീ അകത്തു വീണുപോ
കും എന്തോ ഒന്നു നീ കൈയിലിട്ടു കളിക്കുന്നുണ്ടല്ലോ; എന്താണതു്?
മെലിസാന്ദ
അദ്ദേഹം എനിക്കു തന്ന മോതിരം........
സൂക്ഷിക്കണേ! നീയതു കളഞ്ഞേയ്ക്കും .........
മെലിസാന്ദ
കൈയിന്റെ നില എനിക്കു നല്ല
ഇല്ല, ഇല്ല. എന്റെ കൈയിന്റെ നില എനിക്കു നല്ല നിശ്ചയമുണ്ടു്.............
22
Digitized By Kerala Sahitya Akademi<noinclude></noinclude>
1qa9cr1m5g95l9yp58sy8a2vjw9hfpi
താൾ:Pellisum Melisandayum (Changampuzha).pdf/28
106
82050
245466
241651
2026-07-18T09:26:18Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245466
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude>പെല്ലീസും മെലിസാന്ദയും
പെല്ലീസ്
അങ്ങനെ കളിക്കല്ലേ, അത്ര അഗാധമായ ജലത്തിന്നു മീതേ!....
മെലിസാന്ദ
എന്റെ കൈയ്ക്കു നല്ല വഴക്കമുണ്ടു്. ഒരിക്കലും പിടി തെറ്റില്ല..........
പെല്ലീസ്
സൂൎയ്യപ്രഭയിൽ അതെങ്ങനെ വെട്ടിത്തിളങ്ങുന്നു!. അത്ര
പൊക്കത്തിൽ അതു് ആകാശത്തേയ്ക്കങ്ങനെ എറിയല്ലേ!.......
മെലിസാന്ദ
ഓ!...
പെല്ലീസ്
അതു വീണുപോയോ
മെലിസാന്ദ
അതു വീണുപോയി....വെള്ളത്തിൽ........
പെല്ലീസ്
എവിടെയാണതു്?
മെലിസാന്ദ
എനിക്കതു കീഴോട്ടു പോകുന്നതു കാണാനൊക്കുന്നില്ല...
പെല്ലീസ്
അതാ, അതാണവിടെ ആ മിന്നുന്നതെന്നു തോന്നുന്നു........
മെലിസാന്ദ
എന്റെ മോതിരം?
പെല്ലീസ്
അതെ, അതെ, അതാ അവിടെ........
മെലിസാന്ദ
ഓ! ഓ! അതു നമ്മിൽ നിന്നും വളരെ അകലത്താണു്....
അല്ല, അല്ല, അങ്ങനെയല്ലതു്... അതു നഷ്ടപ്പെട്ടു... നഷ്ടപ്പെട്ടു.
28<noinclude></noinclude>
3qizhy0mb8tirah1pr420rljk5o7sgp
താൾ:Pellisum Melisandayum (Changampuzha).pdf/29
106
82051
245468
241652
2026-07-18T09:40:20Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245468
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude>പെല്ലീസും മെലിസാന്ദയും
വെള്ളത്തിനുമീതെ ഒരു വലിയ വൃത്തമല്ലാതെ യാതൊന്നും ബാ
ക്കി നിൽക്കുന്നില്ല....എന്താ നാം ചെയ്യുക? നാമിപ്പോളിനി എന്തു ചെയ്യും?....
പെല്ലീസ്
ഒരു മോതിരത്തെസ്സംബന്ധിച്ചു നീയിത്രമാത്രം അസ്വ
സ്ഥയാവരുതു്....സാരമില്ല.... പക്ഷേ, വീണ്ടും നമുക്കതു കണ്ടെത്താൻ കഴിഞ്ഞേയ്ക്കാം.
അല്ലെങ്കിൽ വേറൊന്നു നമുക്കു കണ്ടു പിടിക്കാം.
മെലിസാന്ദ
ഇല്ലില്ല....ഇനിയൊരിക്കലും നാമതു കണ്ടെത്തുകയില്ല;
അതുപോലുള്ള മറെറാന്നു് ഒരിക്കലും നമുക്കൊട്ടു കിട്ടുകയുമി
ല്ല....ഞാൻ കരുതി അതെന്റെ
കൈയിൽത്തന്നെ ഞാൻ പി
ടിച്ചു എന്നു്....
ഞാനെന്റെ കൈവിരലെല്ലാം മുറുക്കി അടച്ചു
പിടിച്ചു; അങ്ങനെയെല്ലാമായിട്ടും അതു വീണുപോയി. ഞാ
നതു സൂൎയ്യന്റെനേൎക്കു വളരെ പൊക്കത്തിൽ എറിഞ്ഞു.
പെല്ലീസ്
വരൂ, വരൂ, നമുക്ക് ഇനിയൊരു ദിവസം വീണ്ടും വ
രാം....വരൂ, നേരമായി. നമ്മെ കണ്ടുപിടിക്കാൻ അവരി
പ്പോൾ ഇങ്ങോട്ടു വരുന്നുണ്ടാവും. മോതിരം വീണപ്പോൾ ഉച്ച
മണി അടിക്കുകയായിരുന്നു.
മെലിസാന്ദ
ഗോളാഡിനോടു നാം എന്തു പറയും, അതെവിടെ എന്നു ചോദിച്ചാൽ?.......
പെല്ലീസ്
സത്യം-സത്യം-സത്യം...........
[പോകുന്നു]
24
24<noinclude></noinclude>
cklj9zyy48fvw7wjxrmlmbe07zbvtnh
താൾ:Pellisum Melisandayum (Changampuzha).pdf/117
106
82164
245392
245032
2026-07-17T12:30:10Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245392
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>ആർക്കേൽ
നിന്റെ കുഞ്ഞ്__നീയൊരമ്മയാണ്....നീ ഒരു കൊച്ചു പെൺകുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടു്.....
മെലിസാന്ദ
അവൾ എവിടെ?
ആർക്കേൽ
ഇവിടെ........
മെലിസാന്ദ
ഇതു ബഹു വിചിത്രമായിരിക്കുന്നു... അവളെ ഒന്നെടുക്കാൻ എനിക്കെന്റെ കൈ പൊക്കാൻ കഴിയുന്നില്ല....
ആർക്കേൽ
ഇപ്പോഴും നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നതു കൊണ്ടാണത്. ഞാൻ തന്നെ അവളെ പിടിച്ചുകൊള്ളാം; നോക്കൂ!
മെലിസാന്ദ
അവൾ പുഞ്ചിരിയിടുകയല്ല....അവൾ ചെറുതാണ്....അവൾ കരയാൻ പോകുന്നു....പാവം, എനിക്കവളിൽ അനുകമ്പയുണ്ടു്.....
[വേലക്കാരികൾ ഓരോരുത്തരായി പതുക്കെപ്പതുക്കെ മുറിയിലേയ്ക്കു കടന്നുവന്നു്, ശബ്ദമുണ്ടാക്കാതെ ഒററവരിയായി ചുമരോടു ചേൎന്നു കാത്തുനില്കുന്നു]
ഗോളാഡ് (പെട്ടെന്നെഴുന്നേററ്)
എന്താണിത്? ഈ പെണ്ണുങ്ങളെല്ലാം ഇവിടെ എന്തുചെയ്യുകയാ?
ഡോക്ടർ
അവർ വേലക്കാരികളാണ്....<noinclude></noinclude>
0ruz1xi2cggeboyvu4fuvo9mlnsk98h
താൾ:1982-dhikkariyude-kathal-c-j-thomas.pdf/1
106
83869
245393
245021
2026-07-17T12:34:30Z
Peemurali
12614
/* സാധൂകരിച്ചവ */
245393
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude><noinclude></noinclude>
8t8zy9guuveajr9t8i6cbhs6g6ee856
താൾ:1982-dhikkariyude-kathal-c-j-thomas.pdf/2
106
83871
245394
245022
2026-07-17T12:35:22Z
Peemurali
12614
/* എഴുത്ത് ഇല്ലാത്തവ */
245394
proofread-page
text/x-wiki
<noinclude><pagequality level="0" user="Peemurali" /></noinclude><noinclude></noinclude>
r8g9f9xw1rqh1gc3nmmh6kc2ss45liy
താൾ:1982-dhikkariyude-kathal-c-j-thomas.pdf/11
106
83872
245402
245042
2026-07-17T13:02:21Z
Peemurali
12614
/* സാധൂകരിച്ചവ */
245402
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ത്തിലും നമ്പൂതിരിയെ കാണുകയില്ല. ഇങ്ങനെ സഹസ്രാബ്ദങ്ങളായി ഒരനാരോഗ്യകരമായ പാരമ്പൎയ്യമാണു് നമ്പൂതിരിക്കു ലഭിച്ചത്. ഇതിനും പുറമെ തൎക്കവും വേദവും ശാന്തിയുമായി കഴിച്ചകാലം ചൂഷണത്തിന്റേയും
വഞ്ചനയുടേയും അലസതയുടേയും പൎയ്യായമാണു്. ഇതുകൊണ്ടും നമ്പൂതിരി നശിക്കുകയില്ലായിരുന്നു, വൎഗ്ഗശുദ്ധി കാക്കണമെന്നു നിർബ്ബന്ധമില്ലായിരുന്നെങ്കിൽ. സുഖഭോഗങ്ങൾക്ക് അബ്രാഹ്മണസ്ത്രീകളും പുത്രോല്പാദനത്തിനുമാത്രം സജാതീയ സ്ത്രീകളും എന്ന ഏർപ്പാടാണ് വൎഗ്ഗത്തെ നശിപ്പിച്ചത്. വേണ്ടത്ര ജനസംഖ്യാ ശക്തിയില്ലാതെ വന്നതുകൊണ്ട് സ്വാധീനശക്തി മതത്തിന്റെ അന്ധവിശ്വാസങ്ങളിന്മേൽ മാത്രം ഉറച്ചുനിന്നു. അന്ധവിശ്വാസങ്ങൾ തകർന്നു തുടങ്ങിയപ്പോൾ മണലിന്മേൽ പണിത വീടുപോലെയായി.
ഇനി ചിന്താഗതി ആകെയൊന്നു മാറ്റിയേ തീരൂ. വൎഗ്ഗത്തിൽ പുതിയ രക്തം കുത്തിവെയ്ക്കുകതന്നെ വേണം. മനുഷ്യൻ പരിതഃസ്ഥിതികളുടെ മാത്രം സൃഷ്ടിയല്ല. പാരമ്പൎയ്യവും അതിപ്രധാനമാണ്. ചെടികൾക്കും മൃഗങ്ങൾക്കും വർണ്ണസങ്കരം പ്രയോഗികമാണെങ്കിൽ മനുഷ്യനും അത് ഉത്തമമാണ്. അറബികളുമായി വൻതോതിൽ മിശ്രവിവാഹം നടത്തുക. ഇന്നത്തെ പരിതഃസ്ഥിതിയിൽ അങ്ങനെയൊരു പ്രസ്ഥാനം തുടങ്ങാൻ നിങ്ങൾക്കു കഴിവുണ്ടാകുമോ എന്നു് ഞാൻ സംശയിക്കുന്നു. പക്ഷേ, ഒന്നു നിങ്ങൾക്കു കഴിയും. അതിനെപ്പറ്റി ചിന്തിക്കുക, പഠിക്കുക, അതിനാരെങ്കിലും മുതിർന്നാൽ അതിന്റെമേൽ ചെളിവാരിയെറിയാനും സ്മാർത്തവിചാരം നടത്താനും ഉള്ള ആഗ്രഹം കുറയ്ക്കുക.
ഒന്നുകൂടി ചോദിക്കട്ടെ. ഇനി നിങ്ങളെ ആദ്യം 'തിരുമേനി' എന്നു വിളിക്കുന്ന ആളിനെ കരണത്തടിക്കാമോ? ആ വിളി ഇന്നു നിങ്ങളെ അധിക്ഷേപിക്കുകയാണ്.
തല്ക്കാലം നിറുത്തട്ടെ. പറഞ്ഞതൊന്നും തെറ്റിദ്ധരിക്കുകയില്ലല്ലോ.
എന്നു് നിങ്ങളുടെ<br>
സി. ജെ. തോമസ്<noinclude></noinclude>
cclcmv99jttvrfi8gafwhyxbemd0umv
താൾ:1982-dhikkariyude-kathal-c-j-thomas.pdf/41
106
83875
245415
244063
2026-07-17T14:51:56Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245415
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ട്ടെടുത്തു സമുദായത്തിന്റെ പൊതുസ്വത്താക്കണം. അതങ്ങനെയായിത്തീരുമെന്നതു് അനിവാൎയ്യവുമാണ്. കാരണം, ഫാക്ടറിയിൽ പണിയെടുക്കുന്ന തൊഴിലാളികൾ സംഘടനയുടെ ബലം മനസ്സിലാക്കി ഒടുവിൽ അവർ ഭൂരിപക്ഷത്തിന്റെ ശക്തിയുപയോഗിച്ചു് അധികാരം കൈവശപ്പെടുത്തും. ഈ സംഭവത്തിനു വിപ്ലവമെന്നു പേർ.
ആവശ്യവും അനിവാൎയ്യതയും അങ്ങനെ തെളിയിച്ചു് വിശ്വാസവും പ്രത്യാശയും നൽകുന്ന ഒരാഹ്വാനം അദ്ദേഹം നൽകി. ഈ പുതിയ വഴിത്തിരിവിനു 'ശാസ്ത്രഘട്ടം' എന്നു പേരും കൊടുത്തു.
വളർന്നുവരുന്ന യൂറോപ്യൻ വ്യവസായ യുഗത്തിൽ, യൂറോപ്പിനു പുറമേ കണ്ണു പോകാൻ വിഷമമായിരുന്ന ഒരുകാലത്തു്, ഫാക്ടറികളിലെ തൊഴിലാളികളുടെ ദയനീയാവസ്ഥ കണ്ടു വേദനിച്ച ആദർശശാലികൾക്കു് ഈ സന്ദേശം വളരെ ഉന്മേഷം നൽകി; അതു പ്രചരിച്ചു. അന്നുണ്ടായ അന്താരാഷ്ട്രീയ തൊഴിലാളി സംഘടനയുടെ (ഒന്നാം ഇന്റർ നാഷനൽ) ജീവനാഡി ഈ 'സുവിശേഷ'മായിരുന്നു. ഏതു പ്രസ്ഥാനത്തിനും ചില അടിസ്ഥാനപ്രമാണങ്ങൾ ഉണ്ടായിരിക്കുന്നതു നല്ലതുതന്നെ. പക്ഷേ, അത്തരമൊരു രേഖയെ ബൈബിളാക്കി മാറ്റിയതാണു കൊള്ളരുതായ്ക.
യാതൊരു സാമൂഹ്യശാസ്ത്രത്തിലും അച്ചട്ടായ നിയമങ്ങൾ നിലനിൽക്കുകയില്ല. ഭൗതികശാസ്ത്രത്തിൽ സ്വബുദ്ധിയില്ലാത്ത വസ്തുക്കളുടെ രാസവിശേഷങ്ങൾ വിഷയമായിരിക്കുന്നു. അതല്ലെങ്കിൽ പ്രപഞ്ചത്തിലെ ശക്തിവിശേഷങ്ങൾ, ഇവയ്ക്കൊന്നിനും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവില്ല. മനുഷ്യനാകട്ടെ എത്രമാത്രം പരിതഃസ്ഥിതികളുടെ അടിമയായിരുന്നാലും കുറച്ചു സ്വതന്ത്രമായി പ്രവർത്തിക്കാം. അതുകൊണ്ടു് ഒരുകാലത്തുണ്ടാവുന്ന നിയമങ്ങൾ അപൂൎണ്ണമെന്നു വന്നു കൂടാനിടയുണ്ട്. മാർക്സിന്റെ കാലത്തെ പല അഭ്യൂഹങ്ങളും ഇന്നു നിലവിലില്ല. ഉദാഹരണമായി 'സാമ്പത്തികമനുഷ്യൻ' എന്ന സങ്കല്പം. എങ്കിലും പഴയ അനുമാനങ്ങൾ വിശ്വസത്യ<noinclude></noinclude>
84o7h3h27vz1hhlqtuly1uflgqb41k6
താൾ:1982-dhikkariyude-kathal-c-j-thomas.pdf/51
106
83876
245432
244064
2026-07-17T16:45:57Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245432
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>യാണല്ലോ ചെയ്തത്.
"പടക്കളത്തിൽ തോറ്റാലെന്തു് ?എല്ലാം നഷ്ടപ്പെട്ടിട്ടില്ല. അജയ്യമായ ഇച്ഛാശക്തി, പ്രതികാരം, അനശ്വരമായ വെറുപ്പ്, ഒരിക്കലും തലകുനിക്കാത്ത ആത്മവീൎയ്യം,
ഇതൊന്നും കീഴടക്കപ്പെട്ടിട്ടില്ല'', എന്നാണ് സാത്താൻ പറയുന്നതു്. സ്വർല്ലോകവാസിയായിരുന്ന ലൂസിഫറിനു ഈശ്വരന്റെ അജയ്യതയെ ശരിക്കറിയാം. മാലാഖമാരിൽ മൂന്നിലൊന്നു മാത്രമേ തന്റെകൂടെയുള്ള. ദുര്യോധനന്നാണെങ്കിൽ കൃഷ്ണഭഗവാന്റെ സൈന്യം മുഴുവനും ലഭിച്ചിരുന്നു.
സമരത്തിൽ പരാജയപ്പെടുമെന്നു നിശ്ചയവുമില്ലായിരുന്നു. സാത്താൻ മുന്നണിയിൽനിന്നു സമരം ചെയ്യുന്ന ഒരു യോദ്ധാവു മാത്രമല്ല. കണ്ണടച്ചു പടവെട്ടി വീരസ്വൎഗ്ഗം വരിക്കുന്നതിനേക്കാൾ ശ്രമസാദ്ധ്യമായ കാൎയ്യമാണു നിരാശ നിറഞ്ഞ ഒരു കൂട്ടത്തിനു ജീവൻ കൊടുത്തു് അവരെക്കൊണ്ടു സമരം ചെയ്യിക്കുക എന്നതു്. പടത്തലവനായ സാത്താന്നു് അതും കഴിയുന്നുണ്ട്. ഏറ്റവും അപകടകരമായ ജോലികൾ സസന്തോഷം ഏറെറടുക്കുക, പരാജയമെല്ലാം സ്വയം ശിരസാവഹിക്കുക - ഇതാണ് ലൂസിഫർ. അന്ധകാരപ്രപഞ്ചത്തിലൂടെ ആപല്ക്കരമായ ആ യാത്ര ചെയ്യാൻ തന്റെ സംഘത്തിലാരും മുതിരുന്നില്ല. വേദന
യെന്തെന്നറിഞ്ഞിട്ടില്ലാത്ത ആ ശപ്തദേവത ആദ്യമായി അനുഭവിക്കേണ്ടിവരുന്നതു ഈശ്വരകോപത്തിനുണ്ടാക്കാവുന്നതിൽ ഏറ്റവും കഠിനമായ വേദനയാണ്. പക്ഷേ,
മിൽട്ടന്റെ വാക്കുകളിൽ സാത്താൻ അതു് "ഒന്നു രുചിച്ചു നോക്കി: അതുപടി അവഗണിക്കുകയും ചെയ്തു."
ദേവന്മാരിലാൎക്കും സാത്താനെ തോല്പിക്കുവാൻ കഴിയുമായിരുന്നില്ല. ഈ സമരത്തിൽ ഈശ്വരൻ ജയിക്കുന്നുണ്ടെങ്കിലും അദ്ദേഹം നേരിടേണ്ടിവരുന്നതും ഒരു വല്ലാത്ത പ്രശ്നമാണ്. അദ്ദേഹം സർവ്വശക്തനാണ്, ശരിതന്നെ. പക്ഷേ, തന്റെ യാതൊരു സൃഷ്ടിക്കും സാത്താനെ ജയിക്കാൻ കഴിയുന്നില്ല. നിത്യമായി തുടൎന്നു പോകാമായിരുന്ന ആ സമരത്തെ ഈശ്വരൻ തന്നെ ഇടപെട്ടാണവസാനിപ്പിക്കുന്നത്. തന്റെ സൃഷ്ടികളിലേറ്റവും ശക്തൻ ലഹള<noinclude></noinclude>
ny7q09i6x8i7rv4h8vs63nd1qawsptv
താൾ:1982-dhikkariyude-kathal-c-j-thomas.pdf/61
106
83877
245444
244065
2026-07-18T05:01:47Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245444
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ത്തീൎത്തിരിക്കുന്നത്. "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും..."
====ബോധപൂർവ്വമായ വഞ്ചന====
മഹാബലിയെപ്പറ്റി യാതൊരു ശാസ്ത്രീയജ്ഞാനവും എനിക്കില്ല. ഞാൻ ചരിത്രാതീതചരിത്രം പഠിച്ചിട്ടുമില്ല. എങ്കിലും സർവ്വത്ര സുഖം മാത്രമായിരുന്ന ഒരു
കാലഘട്ടം മനുഷ്യവൎഗ്ഗത്തിനുണ്ടായിരുന്നുവെന്ന ധാരണ കവിസങ്കേതമായിട്ടല്ലാതെ ചരിത്രവാസ്തവമായി ഗണിക്കുന്ന സമ്പ്രദായം, ഇന്നു ലോകത്തിൽ ദാരിദ്ര്യം മാത്രമേയുള്ള എന്ന അഭിപ്രായത്തോളം തന്നെ അർത്ഥശൂന്യമാണെന്നു സാമാന്യബുദ്ധിയുള്ളവർക്കറിയാം. ഇത്തരമൊരു സ്വപ്നത്തെ ചരിത്രമായി വച്ചു പൂജിക്കുക, അതിന്റെആവർത്തനത്തെ പ്രായോഗികമായ ഒരു കർമ്മപദ്ധതിയായി പ്രചരിപ്പിക്കുക, ഇവയ്ക്കു രണ്ടിനുമിടയ്ക്കുള്ള കാലത്തെ മുഴുവനും നാരകീയമാക്കി ചിത്രീകരിക്കുക, ഇതൊന്നും സാഹിത്യമല്ല, രാഷ്ട്രീയപ്രചരണമല്ല. ഒരുവക മാനസികരോഗമോ ബോധപൂർവ്വമായ വഞ്ചനയോ ആണ്.
ഇന്നു തിരുവോണമാണ്. കാലത്തേ ഒന്നു സൊള്ളാൻ വേണ്ടി ഗ്രാമവീഥിയിലേക്കിറങ്ങി. സ്ഥലം ചെറിയ മോസ്കോയാണെന്നാണ് പ്രസിദ്ധി.
പ്രചാരമുള്ള പല പത്രങ്ങളും മഹാബലി വന്നുകൂടെന്നു നിരോധനം പാസാക്കിയിട്ടുണ്ട്. പക്ഷേ, നാലോ അഞ്ചോ പിടികകളേ തുറന്നിട്ടുള്ള. അവരാകട്ടെ ഒരു
വിദേശീയമതത്തിന്റെയും സംസ്ക്കാരത്തിന്റേയും വിഷജ്വാലയേറ്റ് നാട്ടുകാരല്ലാതായിത്തീർന്നവരാണ്. പുരോഗമനക്കാരായ സാധാരണക്കാരെല്ലാം ഓണമാഘോഷിക്കുന്നു. പീടികകളടച്ച്, ഓണക്കോടിയടുത്തു്. മഹാബലിയെ എതിരേൽക്കുന്നവരുടെയെല്ലാം കൈയിൽ ഓണത്തെ നിഷേധിക്കുന്ന ഓണം
വിശേഷാൽ പ്രതികൾ!<noinclude></noinclude>
eisalzlnpacpjjqhxad1eiuhf3j5rr0
താൾ:1982-dhikkariyude-kathal-c-j-thomas.pdf/71
106
83878
245463
244066
2026-07-18T09:02:13Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245463
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<br>
<center>
<big><big><big>'''ഒരൽഭുതപ്പിറവി'''</big></big></big>
</center>
ശക്തിയായി അഭിലഷിച്ചാൽ, സാധാരണയായി അസാദ്ധ്യമെന്നു കരുതപ്പെടുന്ന സംഭവങ്ങൾ കൂടി സംഭവിക്കുമെന്നൊരാശയം, പരക്കെയല്ലെങ്കിലും, വളരെക്കാലമായി നിലനിന്നുപോരുന്നുണ്ട്. അതിലെത്രമാത്രം വാസ്തവമുണ്ടെന്നു തീൎത്തുപറയത്തക്ക ശാസ്ത്രഗവേഷണം ഇന്നു വരെയുണ്ടായിട്ടില്ല. ഈ വിഷയത്തിൽ ശാസ്ത്രഗവേഷണം സാധ്യമാണോ എന്നു തന്നെയറിയില്ല. എങ്കിലും മനുഷ്യചരിത്രത്തിലെ ചില പ്രത്യേകഘട്ടങ്ങളിൽ ചില മുട്ടും മുട്ടുശാന്തിയും ഏകകാലത്തിലാവിർഭവിച്ചു കാണാറുണ്ട്. അവ തമ്മിൽ കാര്യകാരണ ബന്ധമുണ്ടെന്നു പറയാൻ ന്യായം കാണുന്നില്ല, ഇന്നറിയപ്പെടുന്ന യുക്തിശാസ്ത്രമനുസരിച്ചു്. എങ്കിലും അവയെ പരിശോധിക്കുന്നതു രസകരമാണ്.
പാശ്ചാത്യസാഹിത്യത്തിൽ അതിമാനുഷൻ എന്നൊരാശയം കാണുന്നുണ്ട്. നീത്ഷേ എന്ന ജൎമ്മൻ ദാർശനികൻ ഈ ആശയത്തെ ഒരു സിദ്ധാന്തമായി ഉയൎത്തുകയും ചെയ്തു. ബർണാർഡ്ഷാ മുതലായി പലരും ഈ ചിന്താഗതി കലാവസ്തുവാക്കി. ഈ ചിന്താഗതിക്കു പൊതുവേയുള്ള സ്വഭാവം അനിതര സാധാരണമായ സിദ്ധികളുള്ള ഒരു പുരുഷോത്തമന്റെ ആവിർഭാവമാണ്. സാധാരണ മനുഷ്യന്റെ വ്യക്തിപരമോ സാമൂഹ്യമോ ആയ യാതൊരു പരിശ്രമത്തിനും തുടച്ചുമാറ്റാനാവാത്ത ഒരിരുട്ട് കാലക്രമത്തിലുണ്ടാകാറുണ്ടത്രെ. പ്രപഞ്ചഗതി, സബോധപ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളമെങ്കിലും, മന്ദീഭവിച്ചു, നിശ്ചലമായി. ചീയുവാൻ തുടങ്ങുന്ന ഒരവസ്ഥയാണത്. കാലചക്രത്തെ അന്യാദൃശമായ ഒരു തേജസ്സുകൊണ്ട് പിന്നെയും പ്രവൎത്തിപ്പിച്ചു പ്രപഞ്ചഗതിയെ പുനർജ്ജീവിപ്പിക്കുക എന്ന കൎമ്മം നിറവേറ്റാൻ<noinclude></noinclude>
46amo5k1iigt2r243cxumkyot8oepnd
താൾ:1982-dhikkariyude-kathal-c-j-thomas.pdf/81
106
83879
245477
244067
2026-07-18T10:28:19Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245477
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ലായ
ഒന്നാമതു രാഷ്ടം അവരുടെ സമ്പത്താണ്. തറവാട്ടുമുതലാണ്. അതവർക്കുവേണ്ടിത്തന്നെ സംഘടിക്കപ്പെട്ടതുമാണ്. അവരാണതിന്റെ ചട്ടക്കൂടിനുള്ളിൽ ജീവിക്കേണ്ടതു്. അതുകൊണ്ട് അതെങ്ങനെയായിരിക്കണമെന്നു തീരുമാനിക്കാൻ അവൎക്കവകാശം കൊടുത്തേ കഴിയൂ. അവർ അതു ശരിയായി നടത്തുന്നെങ്കിൽ നടത്തട്ടെ. അല്ലെങ്കിൽ നശിക്കട്ടെ. അറിയാവുന്നവർ അവൎക്കു
ബുദ്ധിയുപദേശിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അവരതു വകവെയ്ക്കുന്നില്ലെങ്കിൽ ബലാല്ക്കാരമായി ആരും അവരെ നന്നാക്കാൻ ശ്രമിക്കരുത്. അതു രോഗത്തേക്കാളും ഭയങ്കരമായ ഔഷധത്തിലവസാനിക്കും. (ഇതൊന്നും കല മുതലായ കാര്യങ്ങളെപ്പറ്റി ഞാൻ പറയുകയില്ല.) രണ്ടാമതായി ശാസ്ത്രത്തിനും കലയ്ക്കും മറ്റും വേണ്ടത്ര സംസ്ക്കാരനിലവാരം രാഷ്ട്രീയകാര്യങ്ങൾക്കു് ആവശ്യമില്ല.
ഉത്തമകലാവസ്തു തെരഞ്ഞെടുക്കുന്നതിനേക്കാൾ എളുപ്പമാണല്ലൊ വോട്ടുചെയ്യുന്നത്. മൂന്നാമതു രാഷ്ടത്തെ സംബന്ധിച്ചേടത്തോളം ബഹുജനങ്ങൾ എന്തെങ്കിലും
നശിപ്പിച്ചുകളയുമെന്നു ഭയപ്പെടാനില്ല. എന്താണ് നശിപ്പിക്കാനുള്ളതു്? ശാശ്വതമായി കാത്തുരക്ഷിക്കേണ്ട യാതൊരു രാഷ്ട്രീയസംഘടനയും മനുഷ്യനിതുവരെ
ഉണ്ടാക്കിയിട്ടില്ല, ഒരിക്കലും ഉണ്ടാക്കുകയുമില്ല. നാലാമത് ജനാധിപത്യമെന്നതും അവർ പരിചയിച്ചു പഠിക്കേണ്ട ഒന്നാണ്. വെള്ളത്തിലിറങ്ങാതെ നീന്താൻ പഠിക്കുകയില്ല. ഒരു കവിൾ വെള്ളം കുടിച്ചാലെന്ത് ? ആവശ്യം അവനെ വിദഗ്ദ്ധനാക്കിക്കൊള്ളും. അഞ്ചാമത് ബഹുജനം എല്ലാക്കാര്യങ്ങളിലും കഴുതയല്ല.
പലതിലും അവർ കഴിവുകേടു കാണിച്ചിട്ടുണ്ടെന്നുള്ളത് ശരിയാണെങ്കിലും അവരുടെ തൊഴിലിൽ അവർ സമൎത്ഥരാണ്. കൃഷിവകുപ്പിലുള്ള സകല ഉദ്യോഗസ്ഥന്മാരേക്കാളും കാര്യമറിയാവുന്നവരാണ് നമ്മുടെ കൃഷിക്കാർ! രാഷ്ട്രീയ കാര്യങ്ങൾ അവരുടെ ജീവിതവൃത്തികളിൽ ഒന്നായിക്കഴിയുമ്പോൾ അവരതു പഠിച്ചുകൊള്ളം. ആറാമത് ജനാധിപത്യത്തിൽ ഗൂഢാലോചനയും രഹസ്യചർ<noinclude></noinclude>
df2ywz23nsky9et0oeobqhpwvrzkqjc
245478
245477
2026-07-18T10:28:44Z
Radhan K Moolad
13275
245478
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഒന്നാമതു രാഷ്ടം അവരുടെ സമ്പത്താണ്. തറവാട്ടുമുതലാണ്. അതവർക്കുവേണ്ടിത്തന്നെ സംഘടിക്കപ്പെട്ടതുമാണ്. അവരാണതിന്റെ ചട്ടക്കൂടിനുള്ളിൽ ജീവിക്കേണ്ടതു്. അതുകൊണ്ട് അതെങ്ങനെയായിരിക്കണമെന്നു തീരുമാനിക്കാൻ അവൎക്കവകാശം കൊടുത്തേ കഴിയൂ. അവർ അതു ശരിയായി നടത്തുന്നെങ്കിൽ നടത്തട്ടെ. അല്ലെങ്കിൽ നശിക്കട്ടെ. അറിയാവുന്നവർ അവൎക്കു
ബുദ്ധിയുപദേശിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അവരതു വകവെയ്ക്കുന്നില്ലെങ്കിൽ ബലാല്ക്കാരമായി ആരും അവരെ നന്നാക്കാൻ ശ്രമിക്കരുത്. അതു രോഗത്തേക്കാളും ഭയങ്കരമായ ഔഷധത്തിലവസാനിക്കും. (ഇതൊന്നും കല മുതലായ കാര്യങ്ങളെപ്പറ്റി ഞാൻ പറയുകയില്ല.) രണ്ടാമതായി ശാസ്ത്രത്തിനും കലയ്ക്കും മറ്റും വേണ്ടത്ര സംസ്ക്കാരനിലവാരം രാഷ്ട്രീയകാര്യങ്ങൾക്കു് ആവശ്യമില്ല.
ഉത്തമകലാവസ്തു തെരഞ്ഞെടുക്കുന്നതിനേക്കാൾ എളുപ്പമാണല്ലൊ വോട്ടുചെയ്യുന്നത്. മൂന്നാമതു രാഷ്ടത്തെ സംബന്ധിച്ചേടത്തോളം ബഹുജനങ്ങൾ എന്തെങ്കിലും
നശിപ്പിച്ചുകളയുമെന്നു ഭയപ്പെടാനില്ല. എന്താണ് നശിപ്പിക്കാനുള്ളതു്? ശാശ്വതമായി കാത്തുരക്ഷിക്കേണ്ട യാതൊരു രാഷ്ട്രീയസംഘടനയും മനുഷ്യനിതുവരെ
ഉണ്ടാക്കിയിട്ടില്ല, ഒരിക്കലും ഉണ്ടാക്കുകയുമില്ല. നാലാമത് ജനാധിപത്യമെന്നതും അവർ പരിചയിച്ചു പഠിക്കേണ്ട ഒന്നാണ്. വെള്ളത്തിലിറങ്ങാതെ നീന്താൻ പഠിക്കുകയില്ല. ഒരു കവിൾ വെള്ളം കുടിച്ചാലെന്ത് ? ആവശ്യം അവനെ വിദഗ്ദ്ധനാക്കിക്കൊള്ളും. അഞ്ചാമത് ബഹുജനം എല്ലാക്കാര്യങ്ങളിലും കഴുതയല്ല.
പലതിലും അവർ കഴിവുകേടു കാണിച്ചിട്ടുണ്ടെന്നുള്ളത് ശരിയാണെങ്കിലും അവരുടെ തൊഴിലിൽ അവർ സമൎത്ഥരാണ്. കൃഷിവകുപ്പിലുള്ള സകല ഉദ്യോഗസ്ഥന്മാരേക്കാളും കാര്യമറിയാവുന്നവരാണ് നമ്മുടെ കൃഷിക്കാർ! രാഷ്ട്രീയ കാര്യങ്ങൾ അവരുടെ ജീവിതവൃത്തികളിൽ ഒന്നായിക്കഴിയുമ്പോൾ അവരതു പഠിച്ചുകൊള്ളം. ആറാമത് ജനാധിപത്യത്തിൽ ഗൂഢാലോചനയും രഹസ്യചർ<noinclude></noinclude>
9yaufwwjijrjpbgu2h2f59d14p5o7wg
താൾ:1982-dhikkariyude-kathal-c-j-thomas.pdf/3
106
83885
245395
245026
2026-07-17T12:36:34Z
Peemurali
12614
/* സാധൂകരിച്ചവ */
245395
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
<big>ധിക്കാരിയുടെ കാതൽ</big><br>
10-00<noinclude></noinclude>
ldmmbfga49qff4kt8moxlwi6lzyt9tf
245405
245395
2026-07-17T14:22:05Z
Radhan K Moolad
13275
245405
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
{{right|<big>ധിക്കാരിയുടെ കാതൽ</big><br>}}
{{right|10-00}}<noinclude></noinclude>
i82n5o993swyay93ls6w5xgr5qj25z5
245406
245405
2026-07-17T14:22:35Z
Radhan K Moolad
13275
245406
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
{{right|<big>ധിക്കാരിയുടെ കാതൽ</big><br>}}
{{right|10-00}}<noinclude></noinclude>
t0z73a6slvl8gf8gzjhwqtz0kcj72ry
245407
245406
2026-07-17T14:31:07Z
Radhan K Moolad
13275
245407
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
{{right|<big><big><big>'''ധിക്കാരിയുടെ കാതൽ'''</big></big></big>}}
{{right|</big></big></big>'''10-00'''</big></big></big>}}<noinclude></noinclude>
dh5scqp6mm60d5h8fkx19bs04qdobyw
245408
245407
2026-07-17T14:31:51Z
Radhan K Moolad
13275
245408
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
{{right|<big><big><big>'''ധിക്കാരിയുടെ കാതൽ'''</big></big></big>}}
{{right|</big></big>'''10-00'''</big></big>}}<noinclude></noinclude>
3jylqvb6wb9o31hqw6y829hp9k71ldf
താൾ:1982-dhikkariyude-kathal-c-j-thomas.pdf/12
106
83887
245404
245044
2026-07-17T13:35:13Z
Peemurali
12614
/* സാധൂകരിച്ചവ */
245404
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude><center>
<big><big><big>'''ചത്തും കൊന്നും...'''</big></big></big>
</center>
എല്ലാ ദുരന്തങ്ങളും ട്രാജഡിയല്ല. 'ട്രാജഡി'ക്കു നാടകശാസ്ത്രത്തിൽ പ്രത്യേകമായ ഒരർത്ഥമുണ്ട്. വെറും നിർഭാഗ്യം നാടകവസ്തുവായിക്കൂടെന്നില്ല. പക്ഷേ, ഒരു നല്ല
ദുരന്തനാടകത്തിനു ലൈലയുടേയോ ജൂലിയറ്റിന്റേയോ നിർഭാഗ്യം മതിയാവുകയില്ല. ഇടിവെട്ടേറ്റു മാതാപിതാക്കൻമാർ മരിച്ചുപോയ അനാഥക്കുട്ടികൾ കഷ്ടതയുടെ
ദൃശ്യരൂപങ്ങളാണ്. പക്ഷേ, അക്കഥ നാടകീയമല്ല. പാശ്ചാത്യനാടകാദർശപ്രകാരം (ദുരന്തനാടകത്തെസ്സംബന്ധിച്ചിടത്തോളം പൗരസ്ത്യാദർശത്തെ അവഗണിക്കുന്ന
തിൽ തെറ്റില്ലെന്നു തോന്നുന്നു) ദുരിതമനുഭവിക്കുന്നവർക്കു് ആ ദുരിതം വരുത്തിക്കൂട്ടുന്നതിൽ ഒരു {{SIC|പങ്കുണ്ടായിരക്കണം|പങ്കുണ്ടായിരിക്കണം}}. എങ്കിൽ മാത്രമേ നാടകത്തിനാവശ്യമായ സംഘട്ടനമുണ്ടാവാൻ വഴി തെളിയൂ. ലൈലയും ജൂലിയറ്റും നിൎദ്ദയമായ വിധിയുടെ മുമ്പിൽ തകർന്നുവീഴുകയാണു ചെയ്യുന്നത്.
അതുകൊണ്ടു നാടകമെന്ന നിലയ്ക്കു "ലൈലാമജ് നുവും" "റോമിയോ ജൂലിയറ്റും' തരംതാഴുന്നു. നേരേമറിച്ചു ലീയറും, ഹാംലെറ്റും, മാക്ബെത്തും സ്വയം വിന വരുത്തിക്കൂട്ടുന്നവരാണ്. വിധിക്കു് അവിടെ സ്ഥാനമില്ലെന്നല്ല. പക്ഷേ, ചെയ്ത തെറ്റുമായി യാതൊരു പൊരുത്തവുമില്ലാത്ത ഭയങ്കരദുർവ്വിധിയാണവരുടെ മേൽ പതിക്കുന്നതെങ്കിൽ അതു കഷ്ടമാണല്ലോ. ശിക്ഷതന്നെയോ ദുർവ്വിധിമാത്രമോ പോരാ ട്രാജഡിക്ക്. നായകനും അന്യരുമായിട്ടുള്ള സംഘട്ടനത്തേക്കാൾ പ്രാധാന്യം നായകന്റെ ആത്മാവിൽത്തന്നെയുള്ള സംഘട്ടനത്തിനാണ്. മാക്ബെത്തു പ്രഭ്വി ദുഷ്ടസ്ത്രീയാണ്. പക്ഷേ, അവരുടെ ആത്മാവിൽ കോളിളക്കമൊന്നുമില്ല. ലക്ഷ്യം {{SIC|പരാജയപ്പെന്നെട്ട|പരാജയപ്പെട്ടെന്നു}} കാണുമ്പോൾ അവർ വെറുതേ അങ്ങു ചത്തുകളയുന്നു. അങ്ങനെ ട്രാജഡിയിൽനിന്നു രക്ഷപെടുന്നു. അവരുടെ മരണം<noinclude></noinclude>
mrgt2thj1siwo9fjkt2c1brv0qumwqm
താൾ:1982-dhikkariyude-kathal-c-j-thomas.pdf/42
106
83890
245416
244078
2026-07-17T15:05:38Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245416
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ങ്ങളെന്ന മട്ടിൽ തുടരുകയാണ്. മാർക്സിന്റെ തത്വസംഹിതയനുസരിച്ചാണെങ്കിൽ വ്യവസായം പുരോഗമിക്കുന്ന നാടുകളിലാണ് തൊഴിലാളിവിപ്ലവം നടക്കേണ്ടതു്.
പക്ഷേ, കാർഷികപ്രധാനങ്ങളായ റഷ്യ, ചൈന, ഹങ്കറി, പോളണ്ടു്, യൂഗോസ്ളാവിയാ മുതലായ രാജ്യങ്ങളിലാണ് അതു വിജയിച്ചത്. (ചെക്കോസ്ളാവാക്കിയായിൽ വിപ്ലവമേ ഉണ്ടായില്ല.) സാമ്രാജ്യത്വ കാലഘട്ടത്തെപ്പറ്റി മാർക്സിന്ന് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കിൽ ലെനിന്റെ പ്രസിദ്ധമായ ഗ്രന്ഥം എഴുതേണ്ടിവരുമായിരുന്നില്ല. പുതുജധാധിപത്യവാദവും മാർക്സിന്റെ തത്വങ്ങൾക്കു വിരുദ്ധമാണ്. ഏക രാഷ്ട്രസോഷ്യലിസവും 'മൂഢന്മാർ' എന്നു മാർക്സ് നാമകരണം ചെയ്ത കൃഷിക്കാരുടെ അവകാശവാദങ്ങളും, മതത്തിനു കൊടുക്കുന്ന സ്വാതന്ത്ര്യവും ഒന്നും 'തൊഴിലാളി സർവ്വാധിപത്യ'ത്തോടു
പൊരുത്തപ്പെടുന്നവയല്ല. എങ്കിലും അതുപോലെ പലതും മാർക്സിനോടൊപ്പം സ്വീകരിക്കുന്നു. സാമ്രാജ്യയുദ്ധവിരുദ്ധം, ജനകീയയുദ്ധം, പാക്കിസ്ഥാൻ സ്ഥാപനം,
റേഷൻ കമ്യൂണിസം ഫാഷിസ്റ്റ് വിരുദ്ധനിസം, സോവ്യറ്റു സുഹൃത്പ്രസ്ഥാനം, തൊഴിലാളി മുതലാളി സഹകരണം, ഉൽപ്പാദനസമരം, സഹവർത്തിത്വം,
ഇന്റർ നാഷനൽ പിരിച്ചുവിടൽ, കോമിൻഫോം നട്ടുവളർത്തൽ, ബ്രൗഡറിസം, ആസിഡ് ബൾബ്, ശബരിമലക്കേസ്, നെഹ്രുവിന്റെ വിദേശനയം ഇവയെല്ലാം അവസരമനുസരിച്ച് ഒരുപോലെ 'ശാസ്ത്രീയ'മാണെന്നു വന്നാൽ 'ശാസ്ത്രീയ' പ്രയോഗത്തിന്റെ അർത്ഥമെന്താണാവോ. ശാസ്ത്രം അവസരത്തിനനുസരിച്ച്, അതു ഏതു രാഷ്ട്രത്തിന്റെ വിദേശനയമനുസരിച്ചായാലും, വ്യക്തിയുടെ അധികാര മത്സരമനുസരിച്ചായാലും ഉരുളുന്ന ഒരു ചക്രമല്ല. അവർ പറയുന്നതെല്ലാം ശാസ്ത്രമാണ് ! ശാസ്ത്രമെന്നു പറഞ്ഞാൽ മാർക്സ് എന്നർത്ഥം. മാർക്സിനു തെറ്റാൻ
പാടില്ലാതാനും. തെറ്റായ ഒരു ധാരണ വച്ചുപുലർത്തുന്നു എന്നതല്ല ഇവിടെ കുഴപ്പം. ഒരു മനുഷ്യദൈവത്തെ സൃഷ്ടിച്ചു സാധാരണ ബുദ്ധിക്കുപോലും തെറ്റെന്നു ബോധ്യ<noinclude></noinclude>
gsmp0gs8p3miy65xeobudbv9i871rlz
താൾ:1982-dhikkariyude-kathal-c-j-thomas.pdf/52
106
83891
245433
244079
2026-07-17T16:56:18Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245433
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ത്തലവനാണെന്നു വരുന്നതു സ്രഷ്ടാവിനൊരു ഭൂഷണമല്ല. ഇത്തരത്തിലൊരു സമരവീരനെ എങ്ങനെ മാനിക്കാതിരിക്കും ? യുദ്ധത്തിൽ സാത്താൻ തോറ്റു. പക്ഷേ,
അനുവാചകഹൃദയങ്ങൾക്കുവേണ്ടിയുള്ള മത്സരത്തിൽ നിർവ്വിവാദം വിജയം വരിച്ചു.
പറുദീസാനഷ്ടത്തിലെ സാത്താൻ ഒരു സ്വാതന്ത്ര്യഭടനാണു്. അനിവാര്യമായ ആവശ്യം ആദർശമായി മാറ്റിയതാണെന്നു വാദിക്കുന്നവരുണ്ടാകാം. എങ്കിലും
സാത്താന്റെ പെരുമാറ്റം അതു കാണിക്കുന്നില്ല. നരകം സാത്താനെ ഭയപ്പെടുത്തുന്നില്ല. നരകത്തിൽത്തന്നെ സ്വർഗ്ഗം പണിയനാണു സാത്താന്റെ ശ്രമം.
'അധഃപതിച്ചതായാലും, അനശ്വരവീൎയ്യത്തെ യാതൊരു പാതാളത്തിനും ഒതുക്കി നിർത്തുവാൻ സാദ്ധ്യമല്ല. അതുകൊണ്ടു സ്വൎഗ്ഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു ഞാൻ ഗണിക്കുന്നില്ല. ഈ അഗാധതയിൽ നിന്നു ദൈവികഗുണങ്ങൾ ഉയരും - മഹിമയേറിയതും ഭയാനകവുമായ ഗുണങ്ങൾ.'
ഏതു പരിതഃസ്ഥിതിയിലും നിരാശപ്പെടാത്ത ഒരു സേനാധിപതിയാണ് സാത്താൻ. നന്മകൊണ്ടു ഭരിക്കാനൊത്തില്ലെങ്കിൽ തിന്മകൊണ്ടു്.
"തിന്മയേ, നീ എന്റെ നന്മയായിരിക്കുക. നിന്നെക്കൊണ്ടു സ്വൎഗ്ഗത്തിലെ രാജാവിന്റെ അധികാരത്തിൽ ഞാൻ പങ്കാളിയാകും. - ചിലപ്പോൾ പകുതിയിലധികത്തിനു പോലും."
ഈ പറഞ്ഞ സിംഹാസനത്തെപ്പറ്റി സാത്താനു യാതൊരു വ്യാമോഹവും ഇല്ല. അതു യാതൊരുസൂയയുമില്ലാതെ പൂൎണ്ണമനസ്സോടെ അനുവദിച്ചുകിട്ടിയതാണ്.
സ്വർഗ്ഗത്തിൽ സുഖം മാത്രമേയുള്ളൂ. അതുകൊണ്ട് അവിടെ അധികാര മത്സരമുണ്ടായേക്കാം. നരകത്തിലാകട്ടെ, മിന്നൽ പിണരുകളിൽനിന്നു നിങ്ങളെ രക്ഷിക്കുവാനായി ഏററവും വേദനയനുഭവിച്ചു് ഉന്നതസ്ഥാനത്തു നില്ക്കുന്നവനോട് ആൎക്കാണസൂയ തോന്നുക ? മതതത്വങ്ങളെ ഒരു നിമിഷനേരത്തേയ്ക്കു വിസ്മരിക്കാൻ കഴിയുമെങ്കിൽ,<noinclude></noinclude>
6218mdzblsc3j8ndmf0e4bvb4d1234u
245434
245433
2026-07-17T16:57:03Z
Radhan K Moolad
13275
245434
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ത്തലവനാണെന്നു വരുന്നതു സ്രഷ്ടാവിനൊരു ഭൂഷണമല്ല. ഇത്തരത്തിലൊരു സമരവീരനെ എങ്ങനെ മാനിക്കാതിരിക്കും ? യുദ്ധത്തിൽ സാത്താൻ തോറ്റു. പക്ഷേ, അനുവാചക ഹൃദയങ്ങൾക്കുവേണ്ടിയുള്ള മത്സരത്തിൽ നിർവ്വിവാദം വിജയം വരിച്ചു.
പറുദീസാനഷ്ടത്തിലെ സാത്താൻ ഒരു സ്വാതന്ത്ര്യഭടനാണു്. അനിവാര്യമായ ആവശ്യം ആദർശമായി മാറ്റിയതാണെന്നു വാദിക്കുന്നവരുണ്ടാകാം. എങ്കിലും
സാത്താന്റെ പെരുമാറ്റം അതു കാണിക്കുന്നില്ല. നരകം സാത്താനെ ഭയപ്പെടുത്തുന്നില്ല. നരകത്തിൽത്തന്നെ സ്വർഗ്ഗം പണിയനാണു സാത്താന്റെ ശ്രമം.
'അധഃപതിച്ചതായാലും, അനശ്വരവീൎയ്യത്തെ യാതൊരു പാതാളത്തിനും ഒതുക്കി നിർത്തുവാൻ സാദ്ധ്യമല്ല. അതുകൊണ്ടു സ്വൎഗ്ഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു ഞാൻ ഗണിക്കുന്നില്ല. ഈ അഗാധതയിൽ നിന്നു ദൈവികഗുണങ്ങൾ ഉയരും - മഹിമയേറിയതും ഭയാനകവുമായ ഗുണങ്ങൾ.'
ഏതു പരിതഃസ്ഥിതിയിലും നിരാശപ്പെടാത്ത ഒരു സേനാധിപതിയാണ് സാത്താൻ. നന്മകൊണ്ടു ഭരിക്കാനൊത്തില്ലെങ്കിൽ തിന്മകൊണ്ടു്.
"തിന്മയേ, നീ എന്റെ നന്മയായിരിക്കുക. നിന്നെക്കൊണ്ടു സ്വൎഗ്ഗത്തിലെ രാജാവിന്റെ അധികാരത്തിൽ ഞാൻ പങ്കാളിയാകും. - ചിലപ്പോൾ പകുതിയിലധികത്തിനു പോലും."
ഈ പറഞ്ഞ സിംഹാസനത്തെപ്പറ്റി സാത്താനു യാതൊരു വ്യാമോഹവും ഇല്ല. അതു യാതൊരുസൂയയുമില്ലാതെ പൂൎണ്ണമനസ്സോടെ അനുവദിച്ചുകിട്ടിയതാണ്.
സ്വർഗ്ഗത്തിൽ സുഖം മാത്രമേയുള്ളൂ. അതുകൊണ്ട് അവിടെ അധികാര മത്സരമുണ്ടായേക്കാം. നരകത്തിലാകട്ടെ, മിന്നൽ പിണരുകളിൽനിന്നു നിങ്ങളെ രക്ഷിക്കുവാനായി ഏററവും വേദനയനുഭവിച്ചു് ഉന്നതസ്ഥാനത്തു നില്ക്കുന്നവനോട് ആൎക്കാണസൂയ തോന്നുക ? മതതത്വങ്ങളെ ഒരു നിമിഷനേരത്തേയ്ക്കു വിസ്മരിക്കാൻ കഴിയുമെങ്കിൽ,<noinclude></noinclude>
rw3k19h9th8wrdim6xtxa0ixpe8hsvr
താൾ:1982-dhikkariyude-kathal-c-j-thomas.pdf/62
106
83892
245445
244080
2026-07-18T05:12:10Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245445
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>{{SIC|ദാരിദ്ര്യമില്ലാഞ്ഞിട്ടില്ല|ദാരിദ്ര്യമില്ലാഞ്ഞിട്ടല്ല}} മനുഷ്യർ ഓണമാഘോഷിക്കുന്നതു്: ദാരിദ്ര്യമുള്ളതുകൊണ്ടാണ്. എന്നാലും രാഷ്ട്രീയക്കാർ വിടുകയില്ല. ഓണമെന്നല്ല. യാതൊരു ഉത്സവവും പാടില്ല. വിഷുവായാലും തിരുവാതിരയായലും അവർ
എതിർക്കും. മറ്റു മതക്കാരുടെ പെരുന്നാളുകളുടെ കഥ പറയാനുമില്ല. അവയെല്ലാം ബഹുജനത്തിന്റെ ദാരിദ്ര്യത്തെ മറച്ചുവെയ്ക്കുന്ന മൂടുപടങ്ങളാണ്. അവരെ കൎമ്മവിമുഖരാക്കിക്കളയുന്ന മയക്കുമരുന്നുകളാണ്. ഇന്നത്തെ പരിതഃസ്ഥിതിയിൽ ആർക്കും ഓണമുണ്ണാൻ അരിയില്ല. സാധാരണക്കാർ അതാഘോഷിക്കുന്നുവെന്ന പരമാൎത്ഥം കാൎയ്യമാക്കാനില്ല. വസ്തുതകൾ തത്വസംഹിതയ്ക്കു കീഴടങ്ങിയില്ലെങ്കിൽ, വസ്തുതകൾക്കും, ഹാ കഷ്ടം !
====തിടമ്പല്ല, ചിത്രമാണ് പ്രശ്നം====
മതപരമെന്നു് വ്യാഖ്യാനിക്കപ്പെടാവുന്ന ഉത്സവങ്ങൾ മാത്രമല്ല നിരോധിക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയവും മേല്പടിതന്നെ. ആഗസ്റ്റ് പതിനഞ്ച്, പാടില്ല.
റിപ്പബ്ളിക്കു് ദിനം വഞ്ചനയാണ്. ഗാന്ധിയുടെ ഓൎമ്മ അമേരിക്കൻ പ്രചരണതന്ത്രമാണ്. ഇത്രയും പറഞ്ഞതുകൊണ്ടു ഉത്സവങ്ങളൊന്നും വേണ്ട എന്നൎത്ഥമില്ല. മേൽ പറഞ്ഞവയൊന്നും പാടില്ലെന്നേയുള്ളൂ. സ്വന്തം
ട്രേഡ്‍മാർക്കുള്ള ഉത്സവങ്ങളാകാം. ഗാന്ധിദിനം പാടില്ലെങ്കിലും ലെനിൻ ദിനമാവാം. റിപ്പബ്ളിക്കു് പതിപ്പിനു പകരം ഒക്ടോബർ വിപ്ലവപ്പതിപ്പ്. ഉത്സവം പാടില്ലെന്നല്ല, അവയൊക്കെ രാഷ്ട്രീയമേളകളായിരിക്കണമെന്നാണ് നിയമം. എഴുന്നെള്ളാത്താവാം, വാദ്യഘോഷമാകാം, ആനയാകാം, തിടമ്പാകാം - തിടമ്പിലെ ചിത്രമാരുടെ എന്നു മാത്രമേ നോക്കേണ്ടതുള്ളൂ.
നമ്മുടെ രാഷ്ട്രീയപ്രവർത്തകരിലൊരു വിഭാഗം ഫുൾടൈം വിപ്ലവകാരികളെന്നവകാശപ്പെടുന്നു. വിപ്ലവം തൊഴിലായി (അതിന്റെ എല്ലാ അർത്ഥത്തിലും) സ്വീകരിച്ചവരാണവർ. വളരെ നല്ല കാൎയ്യം.<noinclude></noinclude>
34bsyhs8r29u67px6ds8bmsr3vjm37v
താൾ:1982-dhikkariyude-kathal-c-j-thomas.pdf/72
106
83893
245464
244081
2026-07-18T09:10:20Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245464
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അപ്പോൾ ആരെങ്കിലും അവതരിക്കുന്നു. അവരുടെ കൎമ്മങ്ങൾ സാധാരണ യുക്തിക്കതീതമാണ്. അവർ പുറമെ കേവലം മനുഷ്യരാണെങ്കിലും മനുഷ്യരിൽനിന്നു ഒരുപടി കയറിയവരാണ്. ഈശ്വരവിശ്വാസികൾ അവരിൽ ദൈവികത്വം ആരോപിക്കും. മറ്റുള്ളവർ മറ്റോരോ ന്യായങ്ങളും. ഇങ്ങനെയാണ് ഗാന്ധിയും വൈഷ്ണവാവതാരങ്ങളും ക്രിസ്തുവമെല്ലാം. ഈ അഭിപ്രായം ശരിയോ തെറ്റോ എന്നതിവിടെ ചർച്ചാവിഷയമല്ല. ഇങ്ങനെയുള്ളവരുടെ ആഗമനവും അതിനുമുമ്പുള്ള പ്രതീക്ഷകളുമാണ് നാം തല്ക്കാലം പരിഗണിക്കുന്നതു്.
ഗാന്ധിയുടെ പിറവിക്കുവേണ്ടി ആരെങ്കിലും നോമ്പു നോറ്റിരുന്നതായി തെളിവില്ല. എങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാൎദ്ധം മുതൽ ഇന്ത്യയെ സ്വതന്ത്രയാക്കുന്ന ഒരു ശക്തിക്കുവേണ്ടി അവ്യക്തമായിട്ടെങ്കിലും ഒരു വലിയ സംഖ്യ മനുഷ്യർ അഭിലഷിച്ചിരുന്നുവെന്നു വിചാരിക്കുന്നതിൽ തെറ്റില്ല. ഗാന്ധിയുടെ പിറവി ആ ആകാംക്ഷയുടെ ഫലമല്ലായിരിക്കാം. ക്രിസ്തുവിന്റെ കഥ ഇതിൽനിന്നു വളരെ ഭിന്നമാണ്. യുഗങ്ങളായി ഒരു ജനതയുടെ സ്വപ്നം സഫലീഭവിച്ചതാണ് ക്രിസ്തു എന്നു കുറെയാളുകൾ വിശ്വസിക്കുന്നു.
====മിശിഹമാർ====
യഹൂദവൎഗ്ഗം എണ്ണത്തിൽ വളരെ വലുതല്ലെങ്കിലും അവൎക്കു രസകരമായ ഒരു കഥയുണ്ട്. സുമേരിയായിൽനിന്നു പാലസ്തീൻ നാട്ടിലെത്തിയ അബ്രഹാമിന്റെ
സന്തതിപരമ്പരയാണ് യഹൂദവൎഗ്ഗം. ഇവൎക്ക് അനേകം
അടിമത്തങ്ങളനുഭവിക്കേണ്ടി വന്നിട്ടുണ്ടു്. അടിമത്തത്തിൽനിന്നു സ്വാതന്ത്ര്യത്തിലേയ്ക്കും തിരിച്ച് മറെറാരടിമത്തത്തിലേക്കുമുള്ള പ്രയാണമാണവരുടെ ചരിത്രം. ബാബിലോണിയൻ അടിമത്തകാലത്താണു് അവർ ആദ്യമായി ഉത്തമനായ ഒരു നേതാവിനെ സ്വപ്നം കണ്ടത്. സ്വാതന്ത്ര്യ സമരത്തിനു പ്രയോജനകരമായ ഒരു<noinclude></noinclude>
alas18phbqccia3o75g90vrq1jjbam1
താൾ:1982-dhikkariyude-kathal-c-j-thomas.pdf/82
106
83894
245479
244082
2026-07-18T10:38:08Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245479
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ച്ചകളും അനുവദിച്ചിട്ടില്ല. പൊതുകാര്യങ്ങൾ മറയ്ക്കു പിന്നിലേയ്ക്കു കൊണ്ടുപോകുന്നതും സർവ്വാധിപത്യത്തിനു വഴിതെളിക്കുകയാണ്. ഇതരരാഷ്ട്രീയസമ്പ്രദായങ്ങളിൽ സാധാരണക്കാരനെ വിശ്വസിച്ചു പങ്കാളിയാക്കാൻ വയ്യാത്ത കാൎയ്യങ്ങളുണ്ട്. ശത്രുക്കളെ വഞ്ചിക്കുവാനെന്ന ഭാവത്തിൽ സ്വന്തം കുഞ്ഞാടുകളെ ചതിക്കുന്ന
രംഗങ്ങളാണവ. സകല രാഷ്ട്രീയ വഞ്ചനകളും ഇത്തരം രഹസ്യരംഗങ്ങളിൽ വെച്ചാണ് രൂപമെടുക്കുന്നതു്. ജനാധിപത്യം ഈ സമ്പ്രദായത്തെ അംഗീകരിക്കുന്നില്ല. അവസാനമായി, ജനതയിൽ തിന്മ മാത്രമല്ല ഉള്ളതെന്ന കാര്യം ശ്രദ്ധിക്കണം. ജനതയുടെ രണ്ടു പ്രത്യേകതകൾ പരിഗണനാർഹങ്ങളാണ്. അവർൎക്കു പരിഷ്കാരം കുറവാണെങ്കിലും മനുഷ്യത്വം അവരിൽ വളരെയധികം കാണാൻ കഴിയും,
ഭൂതദയ, സഹാനുഭൂതി മുതലായ ഗുണങ്ങൾ ഉയൎന്ന വൎഗ്ഗത്തേക്കാൾ കൂടുതലായി അവരിൽ കണ്ടെന്നുവരും. മറെറാന്നു് അവരുടെ അന്ധമായ ഒരുവക ബുദ്ധിയാണ്.
തലമുറകളായി മനുഷ്യൻ അനുഭവിച്ചറിഞ്ഞ കാര്യങ്ങളുടെ കലവറകളാണവർ. പലപ്പോഴും കാര്യകാരണബന്ധമറിയാതെതന്നെ ശരിയെന്തെന്നു് അവർ കണ്ടുപിടിക്കും. പാരമ്പര്യത്തിന്റെ രഹസ്യം തന്നെ ഇതാണ്. ഒരു ജനതയുടെ നിലനില്പിന്നു് അതൊഴിച്ചുകൂടാത്ത സമ്പത്താണ്. ഇതിൽ നിന്നുണ്ടാവുന്ന യാഥാസ്ഥിതികമനസ്ഥിതി പരിഷ്ക്കർത്താവിനൊരു വിലങ്ങുതടിയാണെങ്കിലും സമുദായത്തെ കണ്ണടച്ചു ഓരോ ആപത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന കോളിളക്കങ്ങൾക്ക് കടിഞ്ഞാണും ഇതുതന്നെയാണ്.
'കഴുത'യായ പൊതുജനത്തെപ്പറ്റി ഇത്ര നല്ലതായി പറയുന്നതു പൂർവ്വാപര വിരുദ്ധമല്ലേ എന്നു ചോദിക്കുന്നവരുണ്ടാകാം. അല്ല എന്നാണു മറുപടി. ശ്രദ്ധിച്ചാൽ ഇവ തമ്മിൽ വൈരുദ്ധ്യമില്ലെന്നറിയാം.
പ്രായോഗികവശത്തുനിന്നു ജനാധിപത്യത്തിനു മറെറാരു നീതികരണമുണ്ട്. യാതൊരുത്തനും മറെറാരാളെ ഭരിക്കാൻ മാത്രം യോഗ്യനല്ല എന്ന തത്വം തെറ്റാണ്.<noinclude></noinclude>
22m0kd85x8aczt1gf636qoyxfm8k1g9
താൾ:1982-dhikkariyude-kathal-c-j-thomas.pdf/5
106
83900
245403
245035
2026-07-17T13:25:38Z
Peemurali
12614
245403
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>3241
{{right|'''ധിക്കാരിയുടെ കാതൽ'''}}
<br>
<br>
<br>
<br>
<br>
<br>
{{right|സി. ജെ. തോമ്മസ്}}
<br>
<br>
<br>
<br>
<br>
<br>
{{right|പ്രസാധകർ}}
{{right|'''പൂർണ്ണാ പബ്ളിക്കേഷൻസ്, കോഴിക്കോട്'''}}<noinclude></noinclude>
mf0kz7hoixw39yz9g6d7aso74jj3pmw
245409
245403
2026-07-17T14:33:51Z
Radhan K Moolad
13275
245409
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>3241
{{right|'''ധിക്കാരിയുടെ കാതൽ'''}}
<br>
<br>
<br>
<br>
{{right|സി. ജെ. തോമ്മസ്}}
<br>
<br>
<br>
<br>
{{right|പ്രസാധകർ}}<br>
{{right|'''പൂർണ്ണാ പബ്ളിക്കേഷൻസ്, കോഴിക്കോട്'''}}<noinclude></noinclude>
ram7auvrrvmcw4u9yabuan8irhc77vg
245410
245409
2026-07-17T14:35:03Z
Radhan K Moolad
13275
245410
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>3241
</big></big></big>{{right|'''ധിക്കാരിയുടെ കാതൽ'''}}</big></big></big>
<br>
<br>
<br>
<br>
{{right|സി. ജെ. തോമ്മസ്}}
<br>
<br>
<br>
<br>
{{right|പ്രസാധകർ}}<br>
{{right|'''പൂർണ്ണാ പബ്ളിക്കേഷൻസ്, കോഴിക്കോട്'''}}<noinclude></noinclude>
n9n446ei3j1j3j1ye7qh9xqu4a0w24r
245411
245410
2026-07-17T14:36:27Z
Radhan K Moolad
13275
245411
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>3241
{{right|</big></big></big>'''ധിക്കാരിയുടെ കാതൽ'''</big></big></big>}}
<br>
<br>
<br>
<br>
<br>
<br>
{{right|സി. ജെ. തോമ്മസ്}}
<br>
<br>
<br>
<br>
<br>
<br>
{{right|പ്രസാധകർ}}<br>
{{right|'''പൂർണ്ണാ പബ്ളിക്കേഷൻസ്, കോഴിക്കോട്'''}}<noinclude></noinclude>
09hey5la2d0q1k20s47825iducma5kw
245412
245411
2026-07-17T14:37:18Z
Radhan K Moolad
13275
245412
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>3241
{{right|'''ധിക്കാരിയുടെ കാതൽ'''}}
<br>
<br>
<br>
<br>
<br>
<br>
{{right|സി. ജെ. തോമ്മസ്}}
<br>
<br>
<br>
<br>
<br>
<br>
{{right|പ്രസാധകർ}}<br>
{{right|'''പൂർണ്ണാ പബ്ളിക്കേഷൻസ്, കോഴിക്കോട്'''}}<noinclude></noinclude>
0eb50u5hrgew12n6zqib0pjoecg5sog
താൾ:1982-dhikkariyude-kathal-c-j-thomas.pdf/43
106
83904
245417
244092
2026-07-17T15:15:12Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245417
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മായിട്ടുള്ള അനുമാനങ്ങൾ സനാതനസത്യമെന്നു വച്ചുപുലർത്തുക എന്നതാണ് തെറ്റ്. അതു സമുദായത്തോടു ചെയ്യുന്ന വഞ്ചനയാണ്. ഉത്തരവാദപ്പെട്ട യാതൊരു
തത്വജ്ഞാനിയും മാർക്സിനെ ഫിലോസഫറായിട്ടെണ്ണുന്നില്ല. അദ്ദേഹമാണ് മനുഷ്യചിന്തയുടെ ആരംഭമെന്നു സ്ഥാപിച്ചേ അടങ്ങു എങ്കിലോ! ധനശാസ്ത്രവും രാജ്യതന്ത്രവും മനശ്ശാസ്ത്രവുമെല്ലാം കഴിഞ്ഞ നൂറുവർഷം കൊണ്ടു് എത്രമാത്രം പുരോഗമിച്ചു എന്നറിയുന്നവർക്കു്, അതിനുംമുമ്പ് കല്പാന്തകാലം വരേയ്ക്കുമുള്ള സാമൂഹ്യജാതകം എഴുതാൻ കഴിയുമെന്നു പറയുന്നതിനപ്പുറം മൗഢ്യമുണ്ടോ?
ഡാർവിനു മുമ്പാണ് മാർക്സ് എന്നു് എത്രപേൎക്കറിയാം. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ സകല ശാസ്ത്രീയവളൎച്ചയും (പരിണാമവാദം, പരമാണുശാസ്ത്രം, ഉപബോധമനസ്സ്,
സഹകരണത്വം മുതലായതെല്ലാം) അതിനുമുമ്പുള്ള ഒരു മുദ്രാവാക്യത്തിലന്തർഭവിച്ചിട്ടുണ്ടെന്നു പറഞ്ഞാൽ ആ വാദവും 'ഓം' എന്നതിലെല്ലാം അടങ്ങുന്നു എന്ന വാദവും തമ്മിൽ എന്താണു വ്യത്യാസം?
മാർക്സിന്റെ വാദങ്ങൾ ദിവ്യമായി അംഗീകരിച്ചിട്ടില്ലെന്നു ചില സമയങ്ങളിൽ പറയും. (പക്ഷേ, മാർക്സിൽ എന്തെങ്കിലും പിശകു വന്നിട്ടുണ്ടെന്നോ വരാമെന്നോ സമ്മതിക്കുകയില്ല.) അതിനു പുതുജനാധിപത്യവും മറ്റും തെളിവായി ചൂണ്ടിക്കാണിക്കും. 'മാർക്സ് കാണിച്ച വഴിയിൽക്കൂടി മാർക്സിസത്തെ വളർത്തി' എന്നാണതിനു വിശ്വാസികളുടെ ഭാഷ. മാർക്സ് കാണിച്ച വഴിതന്നെ വിശ്വസത്യമാണെന്നാരു പറഞ്ഞു? ചിന്ത ആ മനുഷ്യനോടുകൂടി അവസാനിച്ചിട്ടില്ല. അതു വളരും.
അതിനെന്തിനു കടിഞ്ഞാണിടുന്നു? പുതിയ തത്വങ്ങളും പരിപാടികളും അംഗീകരിക്കുന്നതു ശരിയാണെങ്കിൽ കൂട്ടത്തിലാരും വായിക്കാറില്ലാത്ത ഈ
ബൈബിൾ പിടിച്ചാണയിടുന്നതെന്തിനു്? വിശ്വാസികളുടെ ഉത്തരം
എന്തെങ്കിലുമാകട്ടെ. യഥാൎത്ഥമിതാണ്: സുവിശേഷത്തിനു ഭാഷയെഴുതാൻ ചുമതലപ്പെട്ടവരുണ്ട്. ആ തൊഴിൽ ശൂദ്രന്റെ കൈയിൽ ചെന്നുചാടിയാൽ വളൎന്നുവരുന്ന<noinclude></noinclude>
2y4i3ourez429uxsg3dmpzw6tcgw4lj
താൾ:1982-dhikkariyude-kathal-c-j-thomas.pdf/53
106
83905
245435
244093
2026-07-17T17:07:57Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245435
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വെറും ശക്തിയെ ഒരാദർശമായിട്ടാരാധിക്കാത്ത നാമും ആ എതിർ സിംഹാസനത്തെ കൂടുതൽ സുന്ദരമായി ഗണിച്ചുപോയേക്കും.
====ക്രൂരനല്ലാത്ത ധീരൻ====
സാത്താന്റെ രാജകീയധീരതയ്ക്കു കിടനില്ക്കുന്നതാണവന്റെ ബുദ്ധിശക്തി. ഈശ്വരനോടെതിൎക്കുവാൻ ഈശ്വരശക്തിയെ നിഷേധിക്കുകയാണല്ലോ മുഖ്യമാൎഗ്ഗം.
ഈശ്വരശശക്തിയുടെ മൎമ്മം അദ്ദേഹമാണ് പ്രപഞ്ചത്തിന്റെ സ്രഷ്ടാവെന്നതാണ്. ഇക്കാൎയ്യത്തെ സാത്താൻ ചോദ്യം ചെയ്യുന്നു. ദൈവത്തിന്റെ സന്ദേശവാഹകനായ
അബ്‍ദീയേലിനോടു സത്താൻ കുറിക്കുകൊളളന്ന ചില ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഒന്നാമത്തേത്, പ്രപഞ്ചസൃഷ്ടിയെപ്പറ്റി ഇപ്പോൾ ഈശ്വരൻ ഉന്നയിക്കുന്ന വാദം ഇതിനു മുൻപു കേട്ടുകേൾവി പോലുമില്ലാത്തതാണെന്നാണ്. തുറന്നുപറഞ്ഞാൽ, ഇപ്പോൾ വാദം ജയിക്കാൻ വേണ്ടി പറഞ്ഞുണ്ടാക്കുന്ന കെട്ടുകഥയാണെന്നു സാരം. രണ്ടാമത്തെ ചോദ്യം തെളിവിനെ സംബന്ധിക്കുന്നതാണ്. അബ്‍ദീയേലിന്റെ സൃഷ്ടിക്കും അയാൾ സാക്ഷിയായിരുന്നോ? മറേറ്റതെങ്കിലും സാക്ഷികൾ ഈ വസ്തുതയ്ക്കുണ്ടോ? ഉണ്ടാകാനിടയില്ല. ദൈവത്തിന്റെ വാക്കുമാത്രമാണീ അവകാശവാദത്തിനാധാരം. അദ്ദേഹമാകട്ടെ കേസിലെ കക്ഷിയാണ്. സാത്താൻ അവിടെയും നിറുത്തുന്നില്ല. ജീവൻ സ്വമേധയാ ഉത്ഭവിച്ചതാണെന്നുള്ള പരിണാമസിദ്ധാന്തം കൂടി വിശദീകരിച്ചേ സാത്താൻ അടങ്ങുന്നുള്ളൂ. വേദശാസ്ത്രങ്ങളേയും രാഷ്ട്രീയ നേതാക്കന്മാരേയും പരാജയപ്പെടുത്തിയ മിൽട്ടന്റെ തൎക്കശാസ്ത്രപാണ്ഡിത്യം മുഴുവനും സാത്താനു കടം കൊടുത്തിരിക്കുന്നു.
സമരസാമർത്ഥ്യവും ബുദ്ധിശക്തിയുമെല്ലാം സാത്താനു സഹജമാണെന്നു പറഞ്ഞേക്കാം. പക്ഷേ, മിൽട്ടന്റെ സാത്താന്നു പിന്നെയുമുണ്ട് ഗുണവിശേഷങ്ങൾ. ലൂസിഫർ ഹൃദയാലുവാണ്. അയാൾ ധീരനെങ്കിലും ക്രൂര<noinclude></noinclude>
ki5eg8nizh15kln0uzcqgmfk1eo7qpu
താൾ:1982-dhikkariyude-kathal-c-j-thomas.pdf/63
106
83906
245449
244094
2026-07-18T07:48:27Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245449
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ക്രിസ്തുവും, ഗാന്ധിയും, പുരോഹിതവൎഗ്ഗവും, വിനോബഭാവെയുമെല്ലാം ഓരോ തരം ഫുൾടൈം പ്രവൎത്തകരാണ്. പക്ഷേ, ഇവരിൽ ചിലർക്ക് ഒരു തെറ്റു പററിയോ എന്നു സംശയം. ജനങ്ങളും അവരെപ്പോലെ ഫുൾടൈം പ്രവൎത്തകരായിരിക്കുക സാധ്യമല്ലെന്നു് അവരോൎമ്മിക്കുന്നില്ല. അവർക്കു് കാലക്ഷേപമാഗ്ഗം വേറെ നോക്കണം ! അതിനിടയിൽ അല്പമൊക്കെ ആനന്ദിക്കുകയും വേണം.
"ഈ ലോകം നശ്വരമാണ്. അതു് അസത്താണ്. അതെത്രവേഗം കഴിച്ചുകൂട്ടുന്നുവോ അത്രയും നന്നു്. ഇന്നത്തെ അനീതി സാരമില്ല. അന്ത്യശിക്ഷാവിധിയിൽ
ന്യായമുണ്ടായിരിക്കും. പട്ടിണി വകവെക്കേണ്ട, സ്വൎഗ്ഗത്തിൽ സമൃദ്ധിയുണ്ടു്.' എന്നിങ്ങനെ പ്രസംഗിക്കുന്ന മതങ്ങളുണ്ടു്. രാഷ്ട്രീയവിദഗ്ദ്ധാഭിപ്രായമനുസരിച്ചു്, 'ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതി ദുഷിച്ചു നാറിയതാണ്. ഒരു നല്ല നാളെയുണ്ട്. അന്നുവരെ സുഖമുണ്ടാവില്ല. കിട്ടിയാലും വേണ്ട.' ഇപ്പറഞ്ഞ രണ്ടും തമ്മിൽ ഉള്ള വ്യത്യാസം ഇത്രയേയുള്ളു. ആദ്യത്തേതനുസരിച്ചു പ്രപഞ്ചം ചീത്തയാണ്. പ്രപഞ്ചം ഒക്ടോബർ 7 വര ചീത്തയാണ് എന്നു രണ്ടാമത്തേതും. രണ്ടാമത്തേതിൽ നിശ്ചിതവർഷമൊന്നും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് രണ്ടും തമ്മിൽ കാൎയ്യമായ വ്യത്യാസവുമില്ല.
====അവർക്കും ഉത്സവം വേണം====
ലഭിക്കുന്നതെന്തായാലും അതുകൊണ്ടു തൃപ്തിപ്പെട്ടു് മടിയന്മാരായി കഴിയണമെന്ന അർത്ഥത്തിലല്ല ഇതൊക്കെ പറഞ്ഞതു്. മനുഷ്യവർഗ്ഗം നിരന്തരമായി ഉൽക്കർഷത്തിനു വേണ്ടി യത്നിക്കണം. രാഷ്ട്രീയമെന്നതുപോലെ മറ്റു കാൎയ്യങ്ങളിലും. പക്ഷേ, ഈ പ്രവർത്തനത്തിടയിൽ ആരോഗ്യവാനായ മനുഷ്യനു് ആനന്ദിക്കാനും അവസരമുണ്ടായിരിക്കണം. ജീവിതം ഒരു ദീർഘമായ സദ്യയല്ലെന്നുള്ളതുകൊണ്ട് അവൻ ഒരിക്കലും രുചിയോടെ ഭക്ഷണം<noinclude></noinclude>
7uyzhi1c4bn3xmh7h5qxy2eu1rtjv7g
താൾ:1982-dhikkariyude-kathal-c-j-thomas.pdf/73
106
83907
245465
244095
2026-07-18T09:17:59Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245465
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മുദ്രാവാക്യമായിട്ടാണ് ഈ ആശയം പൊന്തിവന്നതെന്നു ചിലർ പറയുന്നു. അതെങ്ങനെയായാലും ഈ ആശയം വളരെ ശക്തി പ്രാപിച്ചു. ഈശ്വരന്റെ പ്രത്യേക പ്രീതിക്കു പാത്രീഭവിച്ച ഈ ജനത്തെ രക്ഷിക്കുവാൻ അവിടന്നു സ്വന്ത പുത്രനെത്തന്നെ നിയോഗിക്കുമെന്നും അവർ ഗാഢമായി വിശ്വസിച്ചു. ഈ രക്ഷകനാണ് മിശിഹാ. കാലക്രമത്തിൽ ഈ മിശിഹായുടെ ഗുണഗണങ്ങളെപ്പറ്റിയും
ഐതിഹ്യങ്ങളുത്ഭവിച്ചു. യാഥാൎത്ഥ്യത്തെക്കാളും ശക്തിയായി കെട്ടുകഥയിൽ വിശ്വസിക്കാനുള്ള ശക്തി മനുഷ്യനുണ്ട്, കഥ സ്വഹിതാനുവർത്തിയാണെങ്കിൽ. അവ്യക്തമായി തുടങ്ങിയ ഒരു ആദർശ പുരുഷൻ യഹൂദമനസ്സിൽ
പാറക്കെട്ടുകളേക്കാളും ഉറച്ച ഒരു വിശ്വാസമായിത്തീർന്നു. അടിമത്തത്തിന്റെയും അന്ധകാരത്തിന്റെയും ശക്തി വർദ്ധിച്ചതനുസരിച്ചു് അവരുടെ വിശ്വാസത്തിന്റെ ദാർഢ്യവും വർദ്ധിച്ചുവന്നു. അതൊരു വയ്ക്കോൽ തുരുമ്പാണെന്നു് അവൎക്കു തോന്നിയില്ല. മിശിഹാ സാമൂഹ്യമനസ്സിന്റെ ഭാവനാസൃഷ്ടിയാണെന്നു് അവർ സമ്മതിച്ചില്ല. ഈശ്വരന്നു മനുഷ്യനായ ഒരു സന്താനമുണ്ടാകുന്നതെങ്ങനെയെന്നും അവർ യുക്തിവിചാരം ചെയ്തില്ല. നാളെയോ മറ്റന്നാളോ അവരുടെയിടയിൽ പ്രത്യക്ഷപ്പെട്ട് അവരെ സുന്ദരമായ ഒരു ലോകത്തേയ്ക്ക് ഉയർത്തുന്ന നേതാവായിരുന്നു മിശിഹാ. വെറു സ്വപ്നങ്ങൾക്കുവേണ്ടി മനുഷ്യർ മരിക്കാറില്ല.
റോമൻ അടിമത്ത കാലത്താണു് ഈ സ്വപ്നം അതിന്റെ മൂർദ്ധന്യത്തിലെത്തിയത്. ബി. സി. ഒന്നാം ശതകം വിപ്ലവകാരികളുടെ യുഗമായിരുന്നു. പാലസ്തീൻ നാട്ടിൽ അനേക കുരിശുകൾ ഉയൎന്നു- ഓരോന്നിലും- ഓരോ മിശിഹാമാരും. ഈ വിപ്ലവകാരികൾ ഓരോരുത്തരും മിശിഹയാണെന്നു വിശ്വസിച്ചു ജനങ്ങൾ അവരുടെ കൂടെച്ചേൎന്നു. പക്ഷേ, റോമൻ ആയുധബലവുമായിട്ടുള്ള ഏറ്റുമുട്ടലിൽ അമാനുഷമോ അതിമാനുഷമോ യാതൊന്നും അവരിലില്ലെന്നു തെളിയുകയും, അവരുടെ മിശിഹാപ്പട്ടം അതോടെ അസ്തമിക്കയും ചെയ്തു. യൂദാസ്<noinclude></noinclude>
if6rdfmgq9au9a2fskkdo2iuio4l608
താൾ:1982-dhikkariyude-kathal-c-j-thomas.pdf/83
106
83908
245480
244096
2026-07-18T10:46:06Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245480
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പക്ഷേ, അതൊരാദർശമായി അംഗീകരിക്കാതിരുന്നാൽ. ഭരിക്കാൻ യോഗ്യനാരെന്നതിനെക്കുറിച്ചുണ്ടാകുന്ന തർക്കം തീരുമാനിക്കാൻ സമരമല്ലാതെ മറ്റു മാൎഗ്ഗമില്ലാതായിത്തീരും. അതും കുരങ്ങ് അപ്പം പങ്കിട്ടതുപോലെ അവസാനിക്കുകയും ചെയ്യും. സകല സർവ്വാധിപതികൾക്കും, ഏററവും ഭരിക്കാൻ പറ്റിയവർ
അവരാണെന്നാണു വിശ്വാസം. ഈ ദുരന്തത്തിൽനിന്നും ഒരു രക്ഷാമാൎഗ്ഗമേയുള്ളൂ.
സമ്മതത്തോടെ ഭരിക്കുകയെന്നത് അതിന്റെ ഫലമായി ലഭിക്കുന്നതു സ്വൎഗ്ഗമല്ലായിരിക്കാം. പക്ഷേ, സങ്കല്പസ്വൎഗ്ഗത്തിനുവേണ്ടി ആരും യഥാലോകം ഉപേ
ക്ഷിക്കാറില്ലല്ലോ.
ആരാധിക്കത്തക്ക ഒരു ദേവതയല്ല ബഹുജനം എന്നു പറഞ്ഞതുകൊണ്ടു് അതിനെ വെറുക്കണമെന്നർത്ഥമില്ല. അവരെ പുച്ഛിക്കുന്നു എന്നുമില്ല. മഹാത്മാക്കൾ മറെറാരു
മാൎഗ്ഗമാണവലംബിച്ചത്. അയൽക്കാരനെ സ്നേഹിക്കുവാനാണ് ക്രിസ്തു ഉപദേശിച്ചത്. അവൻ ശത്രുവായാലും സ്നേഹിക്കണമെന്നും. ഇതു കാപട്യമില്ലാത്ത ഒരു നിലപാടാണ്. പൊതുജനം ചാണക്യനെക്കാൾ ബുദ്ധിയുള്ളതാണെന്നുപറഞ്ഞ് മിരട്ടി വോട്ടുവാങ്ങി രാഷ്ട്രീയാധികാരം സമ്പാദിക്കുന്നവരോട് താരതമ്യപ്പെടുത്തി നോക്കിയാൽ ഇബ്സനെപ്പോലുള്ള 'പൊതുജന ശത്രുക്കൾ' എത്ര ഭേദമാണ്. വോട്ട് കൈക്കലാക്കാനുള്ള മാൎഗ്ഗവും നല്ല മനുഷ്യസമുദായം സൃഷ്ടിക്കാനുള്ള മാൎഗ്ഗവും ഒന്നായിരിക്കണമെന്നു നിർബ്ബന്ധമില്ല. മേൽ പറഞ്ഞ മനുഷ്യസ്നേഹത്തിന്റെ പേരിലും അസ്വാതന്ത്ര്യം നിലനിറുത്താം. അങ്ങനെയുള്ള മനുഷ്യസ്നേഹികളെയും ഒഴിച്ചുനിറുത്തുന്നതാണു് സമുദായത്തിനു നല്ലത്. സ്വന്ത സമ്മതത്തിനെതിരായി
നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുന്നതുപോലും അംഗീകരിക്കാവുന്നതല്ല. അല്ലെങ്കിൽ സമുദായം മുഴുവൻ ഭ്രാന്തന്മാരും നേതാക്കന്മാരെല്ലാം വൈദ്യന്മാരുമായിരിക്കണം.
അല്ലാത്തിടത്തോളം കാലം നിർബന്ധിച്ചു നടപ്പിൽ വരുത്തുന്ന സകലതിനെയും എതിൎക്കാനുള്ള വാസനയാണു് മനുഷ്യരിൽ വളരുക, സഹകരിക്കാനുള്ള സന്നദ്ധതയല്ല.<noinclude></noinclude>
s8oyj32qwexzvefzhwleorxalfigtyu
താൾ:1982-dhikkariyude-kathal-c-j-thomas.pdf/6
106
83914
245413
245037
2026-07-17T14:39:01Z
Radhan K Moolad
13275
245413
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><u>സി. ജെ. തോമ്മസ്സിന്റെ</u><br>
<u>കൃതികൾ</u>
അവൻ വീണ്ടും വരുന്നു {{right|(നാടകം)}}<br>
ആ മനുഷ്യൻ നീതന്നെ! (നാടകം)<br>
1128 - ൽ ക്രൈം 27 (നാടകം)<br>
അൻറിഗണി (തർജ്ജമ) (നാടകം)<br>
കീടജന്മം (തർജ്ജമ) (നാടകം)<br>
ഭൂതം (നാടകം)<br>
ശാലോമി (നാടകം)<br>
ഉയരുന്ന യവനിക (നാടകശാസ്ത്രം)<br>
ഇവൻ എന്റെ പ്രിയപുത്രൻ (ലേഖനങ്ങൾ)<br>
വിലയിരുത്തൽ (നിരൂപണങ്ങൾ)<br>
മതവും കമ്മ്യൂണിസവും<br>
സോഷ്യലിസം<br>
ജനുവരി ഒമ്പത് (തർജ്ജമ)<br>
ധിക്കാരിയുടെ കാതൽ (ഉപന്യാസങ്ങൾ)<noinclude></noinclude>
cfh2xykx1ckz6po63ylh9b5i4fmvttd
245414
245413
2026-07-17T14:39:44Z
Radhan K Moolad
13275
245414
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><u>സി. ജെ. തോമ്മസ്സിന്റെ</u><br>
<u>കൃതികൾ</u>
അവൻ വീണ്ടും വരുന്നു (നാടകം)<br>
ആ മനുഷ്യൻ നീതന്നെ! (നാടകം)<br>
1128 - ൽ ക്രൈം 27 (നാടകം)<br>
അൻറിഗണി (തർജ്ജമ) (നാടകം)<br>
കീടജന്മം (തർജ്ജമ) (നാടകം)<br>
ഭൂതം (നാടകം)<br>
ശാലോമി (നാടകം)<br>
ഉയരുന്ന യവനിക (നാടകശാസ്ത്രം)<br>
ഇവൻ എന്റെ പ്രിയപുത്രൻ (ലേഖനങ്ങൾ)<br>
വിലയിരുത്തൽ (നിരൂപണങ്ങൾ)<br>
മതവും കമ്മ്യൂണിസവും<br>
സോഷ്യലിസം<br>
ജനുവരി ഒമ്പത് (തർജ്ജമ)<br>
ധിക്കാരിയുടെ കാതൽ (ഉപന്യാസങ്ങൾ)<noinclude></noinclude>
nrdtnpd380oy3uwehhf3gjcfe7yct7m
താൾ:1982-dhikkariyude-kathal-c-j-thomas.pdf/44
106
83918
245418
244106
2026-07-17T15:27:02Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245418
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>കമ്യൂണിസ്റ്റ് ബ്രാഹ്മണ്യത്തിന്റെ അധികാരം ചോദ്യം ചെയ്യപ്പെട്ടേക്കാം. ഏതധികാരയന്ത്രത്തിനും വിശ്വാസപ്രമാണമുണ്ടായിരിക്കണം. സാക്ഷിയിൻ പെട്ടകത്തിനു തെരഞ്ഞെടുത്ത വാഹകരും വേണം.
വേണ്ടെ? വേണം. തീൎച്ചയായും വേണം. വ്യക്തമല്ലാത്തതു വ്യാഖ്യാനിക്കാനാളു വേണം! പക്ഷേ, നേതൃത്വം ഒരു പൗരോഹിത്യമായിത്തീരാമെന്ന കഥ മറന്നുകൂടാ. ജനങ്ങൾക്കു് സ്വയം എല്ലാക്കാൎയ്യവും ചെയ്യാൻ കഴിവില്ലെന്ന വാസ്തവമാണല്ലോ നേതൃത്വത്തിന്റെ
നീതീകരണം. അതുകൊണ്ടുതന്നെ, ജനതയെ ഭൂമിപ്പിച്ചു് ചട്ടമ്പിത്തരത്തിനുപയോഗിക്കാനുള്ള സൗകൎയ്യവും ലഭിക്കുന്നു എന്ന കാൎയ്യം വിസ്മരിച്ചുകൂടാ. ആദർശം നടപ്പിലാക്കാനുള്ള നേതാക്കളെ അംഗീകരിച്ചുകൊള്ളു. പക്ഷേ, ആദൎശം അവരുടേതു മാത്രമല്ല. ആദൎശങ്ങൾ ജീവിക്കുന്നതും പുഷ്പിക്കുന്നതും മനുഷ്യഹൃദയങ്ങളിലാണ്. കേന്ദ്രക്കമ്മറ്റികളില്ല. ജനതയാണവയെ വളൎത്തേണ്ടത്.
ആദർശങ്ങൾ വളൎത്തുവാൻ സംഘടനകൾ ഉണ്ടാവാം. പക്ഷേ, സംഘടനയുടെ നിലനില്പിനുവേണ്ടിയുള്ള പരസ്യപ്പലകകളായി അവ അധഃപതിക്കരുതെന്നുമാത്രം.
അങ്ങനെയായാൽ ആദർശം മനുഷ്യനിൽനിന്നു് അകന്നു വെറും കൂദാശകളായിത്തീരും. മറ്റു മതങ്ങളും ആചാരമാത്രങ്ങളായിത്തീൎന്നതു് ഇങ്ങനെയാണ്. അയൽക്കാരനെ സ്നേഹിക്കുന്നില്ല, ശത്രുവിനോടു പൊറുക്കുന്നില്ല. ഇല്ലാത്തവനു കൊടുക്കുന്നില്ല; പക്ഷേ, മാമ്മോദീസായുണ്ട്, കുർബാനയുണ്ട്, കുമ്പസാരമുണ്ട്. ക്രിസ്തു ഒരു സംഘടനയുടെ അഗ്രത്തിരിക്കുന്ന വില്പനച്ചരക്കായിത്തീൎന്നു.
ബുദ്ധിയും അറിവുമെല്ലാം കൈവെപ്പു സിദ്ധിച്ച ഒരു ന്യൂനപക്ഷത്തിന്റെ കൈയിലിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേർ ഫാഷിസമെന്നാണ് - 'ഫൂറ'റും അസിസ്റ്റന്റു ഫൂറർമാരുമാണ് അവിടെ മനുഷ്യരെ ഭരിക്കുന്നത്. മുകളിൽനിന്നു് അധികാരം, താഴെനിന്നു് അനുസരണം എന്നാണു തത്വം. അങ്ങനെ ചോദ്യം ചെയ്യാതെ അനുസരിച്ചാൽ അതുകൊണ്ടു് ബുദ്ധിയും ലഭിക്കുമത്രേ.<noinclude></noinclude>
s3xhcf5o1jl3nlzdhtfbn0v9mk2g6tb
താൾ:1982-dhikkariyude-kathal-c-j-thomas.pdf/54
106
83919
245436
244107
2026-07-17T17:19:06Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245436
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>നല്ല. തന്റെ അനുചരന്മാരായ മാലാഖമാർ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളോർത്തു് അയാൾ അശ്രു പൊഴിക്കുന്നു. എത്രയോ നുഷ്യപ്പടത്തലവന്മാരേക്കാൾ കാരുണ്യവാനാണ് സാത്താൻ. ഏദൻ തോട്ടത്തിൽ പാപമില്ലാത്തവരായി പ്രേമലീലകളിൽ ഏൎപ്പെട്ടിരിക്കുന്ന ആദാമിനെയും ഹവ്വായെയും കാണുമ്പോൾ ലൂസിഫർ പരിതപിക്കുന്നു. ആ മനോഹരസ്വപ്ന മുടച്ചുകളയാൻ അയാൾക്കു മനസ്സുവരുന്നില്ല. എന്തൊരു പിശാചു് ! മനുഷ്യകഥാനുഗായിയായ ഒരു ദൈവികപിശാചു് !
സാത്താന്റെ പാത്രസൃഷ്ടിയിൽ വന്ന ഈ രൂപാന്തരം മിൽട്ടൻ ഉദ്ദേശിച്ചിരുന്നതല്ല.
തന്റെ കലയേക്കാൾ മിൽട്ടൻ തന്റെ മതത്തെ മാനിച്ചിരുന്നു. അതുകൊണ്ടാണു സാത്താൻ തന്റെ നിയന്ത്രണത്തിൽനിന്നു വഴുതി ധീരോദാത്തനായിത്തീരുന്ന സന്ദർഭങ്ങളിലെല്ലാം യാതൊരു കാരണവുമില്ലാതെ കവി അവനെ അധിക്ഷേപിക്കുന്നത്. പക്ഷേ, മിൽട്ടനും കഴിവില്ലാത്ത ഒരു കാൎയ്യമുണ്ട്. വിശ്വവിശാലമായ ഒരാശയത്തെ കുട്ടികൾക്കുള്ള ഒരു ഗുണപാഠകഥയിലൊതുക്കൽ.
വിമർശകദൃഷ്ടിയിൽ സാത്താൻ ഒരു കുഴഞ്ഞ പ്രശ്നമാണ്. പിശാചിനെ കഥാനായകനാക്കുന്നതു യുക്തിവിരുദ്ധമാണെന്നാണവരുടെ പക്ഷം. പക്ഷേ, പ്രശ്നം
യഥാർത്ഥത്തിൽ മിൽട്ടന്റെതല്ല. കേവലനന്മയോ വെറും ദുഷ്ടതയോ ഭാവന ചെയ്യാൻ മനുഷ്യമനസ്സിനും കഴിവില്ല. പോരെങ്കിൽ, സർവ്വശക്തനെ എതിൎക്കാൻ ഒരു ശക്തനുണ്ടാവുന്നതിലും വൈരുദ്ധ്യമുണ്ട്. സാത്താനും, ഈശ്വരനെപ്പോലെതന്നെ അമർത്ത്യനായിപ്പോയി. അതിനു മിൽട്ടനെന്തു ചെയ്യും? സാത്താന്റെ പ്രഥമസ്രഷ്ടാവിനുതന്നെ അവനെ വധിക്കാൻ കഴിവില്ല. പിന്നെ വെറും മനുഷ്യനായ ഒരു പുനൎജ്ജന്മകാരി, മറ്റു മനുഷ്യൎക്കു മനസ്സിലാകുന്ന കഥ പറയാൻ ചുമതലപ്പെട്ട ഒരു കവി, ആ വിശ്വരൂപത്തെ എങ്ങനെ ഉഴിഞ്ഞുകളയും?<noinclude></noinclude>
8gml1h6dwpmyu5q6r532s1k7mk7ijjy
താൾ:1982-dhikkariyude-kathal-c-j-thomas.pdf/64
106
83920
245451
244108
2026-07-18T07:54:58Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245451
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>കഴിച്ചുകൂടാ എന്നില്ല. ഒരു സംഘം പ്രവർത്തകരെ സദാ സമരസന്നദ്ധരാക്കി നിറുത്താൻ വേണ്ടി ദോഷൈകദൃക്കുകളാക്കിത്തീർക്കുന്നത് ബുദ്ധിപൂർവ്വകമായ ഒരു തന്ത്രമായിരിക്കാം. പക്ഷേ, അതു് ഒരു ജനതയുടെ ദൈനംദിന ജീവിതത്തിനു പറ്റിയ മാൎഗ്ഗമല്ല. അത് മനുഷ്യരുടെ മനസ്സിനെ ദുഷിപ്പിക്കും. ചുരുങ്ങിയ ഈ ജീവിതം വിഷലിപ്തമായിത്തോന്നിയാൽ പിന്നെ അവർ നിരാശയിലേയ്ക്കധഃപതിക്കും.
ഉത്സവങ്ങൾ ആവശ്യമാണ്. വിളവെടുപ്പും വിത്തിറക്കലും വസന്താഗമനവും എല്ലാം ഉത്സവങ്ങളാണ്. നാളെമുതൽ എന്നും ഉത്സവമായിരിക്കും. സുഖം ഹോൾസെയിലായി വിതരണം ചെയ്യപ്പെടുമായിരിക്കാം. പക്ഷേ, അന്നത്തേയ്ക്കു സുഖിക്കാനുള്ള കഴിവുതന്നെ വിസ്മരിക്കപ്പെടരുതല്ലോ. ഇന്നു് മനുഷ്യർ പലതരത്തിലും വിഷമിക്കുന്നുണ്ട്. ശരിതന്നെ. പക്ഷേ, അവർ
അവശേഷിക്കുന്നുവെന്നതുതന്നെയാണ് അവർക്ക് ചിലപ്പോഴൊക്കെ ഉത്സവം വേണമെന്നതിന്റെ ന്യായം. ജീവിക്കാൻ സന്തോഷം ആവശ്യമാണ്. ഭാവിയിലെ
സ്വൎഗ്ഗം അനുഭവിക്കാൻ കുറേ പ്രജകൾ വേണമല്ലോ. അതുകൊണ്ടു് ലോകരക്ഷകന്മാരുടെ നിരോധനം ലംഘിച്ചു് മഹാബലിയെ (അല്പം മെലിഞ്ഞ മഹാബലിയാണെങ്കിൽക്കൂടി) സ്വാഗതം ചെയ്യാൻ ജനങ്ങളെ അനുവദിക്കൂ.<noinclude></noinclude>
dijpfctco9b3l3cog7genbz5zkvryl2
താൾ:1982-dhikkariyude-kathal-c-j-thomas.pdf/74
106
83921
245467
244109
2026-07-18T09:37:24Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245467
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മക്കാബിയസ് എന്ന വീരനാണ് ഈ ദേശപ്രേമികളിൽ അഗ്രഗണ്യൻ. അദ്ദേഹവും തോറ്റു. പക്ഷേ, സ്വപ്നം പിന്നെയും നിലനിന്നു. സ്നാപകനായ യോഹന്നാനോടും
ജനങ്ങൾ ചോദിച്ച ചോദ്യം അദ്ദേഹം മിശിഹായാണോ എന്നായിരുന്നു. ഈ
അന്തരീക്ഷത്തിലാണ് ബതൽഹേമിൽ വച്ചു ഭർത്തൃസംസൎഗ്ഗം നടത്തിയിട്ടില്ലാത്ത ഒരു കന്യക ഒരു ശിശുവിനെ പ്രസവിച്ചത്.
ആ ശിശു വളൎന്നു. മുപ്പതുവയസ്സുവരെ എങ്ങനെയോ ജീവിച്ചു. പിന്നീടുള്ള മൂന്നു വർഷംകൊണ്ടു കുറെയെല്ലാം പ്രവൎത്തിച്ചു. മരിച്ചു. അദ്ദേഹം മിശിഹായായി ചരിത്രത്തിൽ ലബ്ധപ്രതിഷ്ഠനുമായി. വചനം രൂപമായി. സ്വപ്നം സഫലീഭവിച്ചു.
എല്ലാവരും അംഗീകരിച്ചു എന്നല്ല. ഒരു വിഭാഗം യഹൂദന്മാർ അദ്ദേഹത്ത അംഗീകരിച്ചില്ല. അവൎക്കു ബലമായ ചില എതിർപ്പുകളുണ്ടായിരുന്നു. ഒന്നാമതു
റോമൻനുകത്തിൽ നിന്നു യഹൂദജനതയെ സ്വതന്ത്രമാക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണവർ ആവശ്യപ്പെട്ടത്. "കൈസറിനുള്ളതു കൈസറിനു" കൊടുക്കുവാൻ പറഞ്ഞ ഒരു അധ്യാത്മവാദിയെ അവരെങ്ങനെ മിശിഹായായി അംഗീകരിക്കും? പോരെങ്കിൽ മിശിഹാ രാജകുലജാതനായിരിക്കണമെന്നാണ് പ്രവചനം. മിശിഹാ ദാവിദുരാജാവിന്റെ വംശപരമ്പരയിൽ പെട്ടവനായിരിക്കണം.
യൗസേഫ് ആ വംശപരമ്പരയിൽ പെട്ടവനായതുകൊണ്ടും പ്രയോജനമില്ല. അദ്ദേഹം മറിയയെ സ്പർശിച്ചിട്ടില്ലല്ലോ. മറിയ ഏതു വംശമാണെന്ന പ്രശ്നം പോലും യഹൂദസംസ്കാരത്തിൽ സംഗതമല്ല. പാരമ്പര്യക്കാൎയ്യത്തിൽ സെമിറ്റിക് വൎഗ്ഗക്കാർ താഴ്‍വഴി വകവയ്ക്കാറില്ല. സാധാരണഗതിയിലങ്ങനെയാണെങ്കിൽ മിശിഹയുടെ കാൎയ്യത്തിലെത്രയധികം ! യേശുവിന്റെ മിശിഹപ്പട്ടത്തിൽ യഹൂദന്മാർൎക്ക് ഇനിയുമുണ്ട് അനേകം ആക്ഷേപങ്ങൾ. അവരിൽ ഭൂരിപക്ഷവും യേശുവിനെ അംഗീകരിച്ചില്ല എന്നു പറഞ്ഞാൽ കഴിഞ്ഞു. അവർ ഇന്നും ഒരു മിശിഹയെ പ്രതീക്ഷിച്ചു കഴിയുകയാണ്.<noinclude></noinclude>
992ephg2snx904xnqybtub0w24o9g9h
താൾ:1982-dhikkariyude-kathal-c-j-thomas.pdf/84
106
83922
245481
244110
2026-07-18T10:48:38Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245481
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ജനാധിപത്യം ഒരാദർശമാണ്. അതൊരിക്കലും പൂർണ്ണമായി നടപ്പാവുകയില്ല. അതു് അങ്ങനെ നടപ്പാക്കാൻവേണ്ടിയുള്ളതുമല്ല. സംസ്കാരത്തിലേയ്ക്കുള്ള മനുഷ്യവൎഗ്ഗത്തിന്റെ നിരന്തരപ്രയാണത്തിൽ ലക്ഷ്യനിർദ്ദേശം ചെയ്യുന്ന ഒരു പ്രകാശ ഗോപുരമാണതു്. അതു് അങ്ങനെ ചക്രവാളത്തിനു മുകളിൽ ജ്വലിച്ചു പ്രകാശിക്കും. നാം ചക്രവാളത്തിലെത്തുമ്പോൾ ആ ദീപശിഖ അതിനടുത്ത ചക്രവാളത്തിലേക്കു നീങ്ങിയതായിക്കാണും. അതങ്ങനെ മാടിവിളിച്ചുകൊണ്ടു നീങ്ങിക്കൊണ്ടിരിക്കും. അതിനെ അനുഗമിച്ചു നാം മുന്നോട്ടുപോകും. ഒരിക്കലും അവിടെ എത്തുകയുമില്ല. ഗംഗാജലത്തിലല്ല പുണ്യം, ഗംഗയിലേക്കുള്ള തീർത്ഥയാത്രയിലാണ്.<noinclude></noinclude>
25i618lws3ccgto73kinluvb6d7ozs1
താൾ:1982-dhikkariyude-kathal-c-j-thomas.pdf/7
106
83928
245396
244370
2026-07-17T12:42:07Z
Peemurali
12614
/* സാധൂകരിച്ചവ */
245396
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>'''ഉള്ളടക്കം'''
#നമ്പൂതിരിമാരെപ്പററി
#ചത്തും കൊന്നും
#ഗൊഗ്വേ...
#രാഷ്ട്രീയപ്രവൎത്തനവും ആഭാസസാഹിത്യവും
#ഫാഷിസ്റ്റ് കമ്യൂണിസം
#സാത്താൻ
#സഖാവ് കത്തനാർ
#ഓണം വേണ്ട
#ഇടച്ചേരിയുടെ ഭാരം
#ഒരത്ഭുതപ്പിറവി
#ജനാധിപത്യത്തിനൊരു മാപ്പുസാക്ഷി
#പ്രോക്രസ്റ്റസിന്റെ കട്ടിൽ
#കലയും ബഹുജനങ്ങളും
#ശവത്തിന്റെ വില
#ഡാർവിന്ന് ഒരനുബന്ധം
#ബൈബിൾ
#തകർച്ചകളുടെ കാലം
#നമ്മുടെ യജമാനന്മാർ<noinclude></noinclude>
ehbsabi0wu5mwj6c0bmmavstfj532xd
245398
245396
2026-07-17T12:49:26Z
Peemurali
12614
245398
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude><br>
<br>
<br>
{{center|'''ഉള്ളടക്കം'''}}
#നമ്പൂതിരിമാരെപ്പററി
#ചത്തും കൊന്നും
#ഗൊഗ്വേ...
#രാഷ്ട്രീയപ്രവൎത്തനവും ആഭാസസാഹിത്യവും
#ഫാഷിസ്റ്റ് കമ്യൂണിസം
#സാത്താൻ
#സഖാവ് കത്തനാർ
#ഓണം വേണ്ട
#ഇടച്ചേരിയുടെ ഭാരം
#ഒരത്ഭുതപ്പിറവി
#ജനാധിപത്യത്തിനൊരു മാപ്പുസാക്ഷി
#പ്രോക്രസ്റ്റസിന്റെ കട്ടിൽ
#കലയും ബഹുജനങ്ങളും
#ശവത്തിന്റെ വില
#ഡാർവിന്ന് ഒരനുബന്ധം
#ബൈബിൾ
#തകർച്ചകളുടെ കാലം
#നമ്മുടെ യജമാനന്മാർ<noinclude></noinclude>
bziwq76i9veej1zlavf19xjhn9ww8p5
245399
245398
2026-07-17T12:50:25Z
Peemurali
12614
245399
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude><br>
<br>
<br>
{{center|'''ഉള്ളടക്കം'''}}
#നമ്പൂതിരിമാരെപ്പററി
#ചത്തും കൊന്നും
#ഗൊഗ്വേ...
#രാഷ്ട്രീയപ്രവൎത്തനവും ആഭാസസാഹിത്യവും
#ഫാഷിസ്റ്റ് കമ്യൂണിസം
#സാത്താൻ
#സഖാവ് കത്തനാർ
#ഓണം വേണ്ട
#ഇടച്ചേരിയുടെ ഭാരം
#ഒരത്ഭുതപ്പിറവി
#ജനാധിപത്യത്തിനൊരു മാപ്പുസാക്ഷി
#പ്രോക്രസ്റ്റസിന്റെ കട്ടിൽ
#കലയും ബഹുജനങ്ങളും
#ശവത്തിന്റെ വില
#ഡാർവിന്ന് ഒരനുബന്ധം
#ബൈബിൾ
#തകർച്ചകളുടെ കാലം
#നമ്മുടെ യജമാനന്മാർ<noinclude></noinclude>
gfm3lmh4hxig85nvvzu16xilru51co7
താൾ:1982-dhikkariyude-kathal-c-j-thomas.pdf/45
106
83932
245422
244120
2026-07-17T15:42:20Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245422
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സർവ്വവിജ്ഞാനവും അങ്ങനെ കൈക്കലാക്കാം. ജന്നിംഗ്സിനേക്കാൾ രാജ്യതന്ത്രം, കീൻസിനേക്കാൾ ധനശാസ്ത്രം, റസ്സലിനേക്കാളധികം തത്വശാസ്ത്രം ! എത്ര എളുപ്പമായ മാൎഗ്ഗം. കണ്ടമാനം ധൂൎത്തടിച്ച് ദീപാളികുളിച്ച് 'ദുഷിച്ചു നാറിയ സമുദായ ഘടന'യെ തെറിപറഞ്ഞു് രക്തസ്നാനം ഏറ്റുകഴിഞ്ഞ ഒരുവൻ ഞെളിഞ്ഞുനിന്നു് ലോകത്തിനു ജ്ഞാനമോതുകയാണ്: റോളണ്ട് അസ്ഥിരബുദ്ധിയാണ്.
ഫ്രോയിഡ് ഞരമ്പുരോഗിയാണ്, ഗാന്ധി ഒറ്റുകാരൻ ബനിയാനാണ്, ഇവരുടെ
കൈയിലിരിക്കുന്നതു് ശാസ്ത്രമല്ല. സൂപ്പർ ശാസ്ത്രമാണ് - ശാസ്ത്രങ്ങളുടെയെല്ലാം
താക്കോൽശാസ്ത്രം. അതറിഞ്ഞുകഴിഞ്ഞാൽ പിന്നെ സകലതുമറിയാം. അറിയുവാനുള്ള മാൎഗ്ഗവും വളരെ ലളിതമാണ് - മാനസാന്തരം മാത്രം.
ഇവരുടെ
ജനായത്തത്തെ നിഷേധിക്കുന്ന ഏതു രാഷ്ട്രീയവും, ലേബലെന്തൊട്ടിച്ചാലും, ഫാഷിസം തന്നെ. വിശദീകരണം, വ്യാഖ്യാനം, ടിപ്പണി മുതലായവ ലക്ഷ്യത്തെ
മൂടിക്കളയരുത്. സോവിയറ്റുയൂണിയൻ അപകടത്തിലാവുമ്പോൾ മാർക്സിസം ജീവകാരുണ്യത്തെ ആദരിക്കും, റേഷൻ വിതരണത്തിനു് പ്രസംഗിക്കും, പട്ടാളത്തിലേക്കു് ആളുപിടിക്കും. ദേശീയവിമോചനസമരവും വിപ്ലവവും നീട്ടിവെയ്ക്കും. യുദ്ധം കഴിഞ്ഞാൽ ഭാഷ്യം മാറി, ജീവകാരുണ്യത്തെ പുച്ഛമായി. ആസിഡ് ബൾബുകൾ ശേഖരിക്കുന്നു. അതു പരാജയപ്പെടുമ്പോൾ പിന്നെയും ഭാഷ്യം
മാറും. സമാധാനപ്രസ്ഥാനമായി, വോട്ടുപിടുത്തമായി; ഇങ്ങനെ യാതൊരു സത്യദീക്ഷയുമില്ലാതെ രാഷ്ട്രീയ തോന്ന്യാസം കാണിക്കുന്നതെല്ലാം ഒരാദർശത്തിനുവേണ്ടിയാണത്രേ. എല്ലാം സോഷ്യലിസത്തിനു വേണ്ടി! പക്ഷേ,
അക്കൊടിയുമേന്തി നടന്നിരുന്നവരിൽനിന്നാണ് മുസ്സോളിനിക്കും ഹിറ്റ്ലറിനും സഖാക്കളെ കിട്ടിയതെന്നു ചരിത്രം പറയുന്നു. ഫാഷിസം മുതലാളി തത്വശാസ്ത്രമല്ല.
നിരാശരായ ഇടത്തരക്കാരുടെ പ്രതികാരപ്രസ്ഥാനമാണ്. സോഷ്യലിസ്റ്റ് പ്രസ്ഥാനം (പ്രത്യേകിച്ചും അതും ഇടത്തരക്കാരുടെ നേതൃത്വത്തിലായിരിക്കുമ്പോൾ)<noinclude></noinclude>
2t1glwdkgut20uh2csn4hp5g8kezstx
245425
245422
2026-07-17T15:49:01Z
Radhan K Moolad
13275
245425
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സർവ്വവിജ്ഞാനവും അങ്ങനെ കൈക്കലാക്കാം. ജന്നിംഗ്സിനേക്കാൾ രാജ്യതന്ത്രം, കീൻസിനേക്കാൾ ധനശാസ്ത്രം, റസ്സലിനേക്കാളധികം തത്വശാസ്ത്രം ! എത്ര എളുപ്പമായ മാൎഗ്ഗം. കണ്ടമാനം ധൂൎത്തടിച്ച് ദീപാളികുളിച്ച് 'ദുഷിച്ചു നാറിയ സമുദായ ഘടന'യെ തെറിപറഞ്ഞു് രക്തസ്നാനം ഏറ്റുകഴിഞ്ഞ ഒരുവൻ ഞെളിഞ്ഞുനിന്നു് ലോകത്തിനു ജ്ഞാനമോതുകയാണ്: റോളണ്ട് അസ്ഥിരബുദ്ധിയാണ്.
ഫ്രോയിഡ് ഞരമ്പുരോഗിയാണ്, ഗാന്ധി ഒറ്റുകാരൻ ബനിയാനാണ്, ഇവരുടെ
കൈയിലിരിക്കുന്നതു് ശാസ്ത്രമല്ല. സൂപ്പർ ശാസ്ത്രമാണ് - ശാസ്ത്രങ്ങളുടെയെല്ലാം
താക്കോൽശാസ്ത്രം. അതറിഞ്ഞുകഴിഞ്ഞാൽ പിന്നെ സകലതുമറിയാം. അറിയുവാനുള്ള മാൎഗ്ഗവും വളരെ ലളിതമാണ് - മാനസാന്തരം മാത്രം.
ജനായത്തത്തെ നിഷേധിക്കുന്ന ഏതു രാഷ്ട്രീയവും, ലേബലെന്തൊട്ടിച്ചാലും, ഫാഷിസം തന്നെ. വിശദീകരണം, വ്യാഖ്യാനം, ടിപ്പണി മുതലായവ ലക്ഷ്യത്തെ
മൂടിക്കളയരുത്. സോവിയറ്റുയൂണിയൻ അപകടത്തിലാവുമ്പോൾ മാർക്സിസം ജീവകാരുണ്യത്തെ ആദരിക്കും, റേഷൻ വിതരണത്തിനു് പ്രസംഗിക്കും, പട്ടാളത്തിലേക്കു് ആളുപിടിക്കും. ദേശീയവിമോചനസമരവും വിപ്ലവവും നീട്ടിവെയ്ക്കും. യുദ്ധം കഴിഞ്ഞാൽ ഭാഷ്യം മാറി, ജീവകാരുണ്യത്തെ പുച്ഛമായി. ആസിഡ് ബൾബുകൾ ശേഖരിക്കുന്നു. അതു പരാജയപ്പെടുമ്പോൾ പിന്നെയും ഭാഷ്യം
മാറും. സമാധാനപ്രസ്ഥാനമായി, വോട്ടുപിടുത്തമായി; ഇങ്ങനെ യാതൊരു സത്യദീക്ഷയുമില്ലാതെ രാഷ്ട്രീയ തോന്ന്യാസം കാണിക്കുന്നതെല്ലാം ഒരാദർശത്തിനുവേണ്ടിയാണത്രേ. എല്ലാം സോഷ്യലിസത്തിനു വേണ്ടി! പക്ഷേ,
അക്കൊടിയുമേന്തി നടന്നിരുന്നവരിൽനിന്നാണ് മുസ്സോളിനിക്കും ഹിറ്റ്ലറിനും സഖാക്കളെ കിട്ടിയതെന്നു ചരിത്രം പറയുന്നു. ഫാഷിസം മുതലാളി തത്വശാസ്ത്രമല്ല.
നിരാശരായ ഇടത്തരക്കാരുടെ പ്രതികാരപ്രസ്ഥാനമാണ്. സോഷ്യലിസ്റ്റ് പ്രസ്ഥാനം (പ്രത്യേകിച്ചും അതും ഇടത്തരക്കാരുടെ നേതൃത്വത്തിലായിരിക്കുമ്പോൾ)<noinclude></noinclude>
rm7l4h08mmjgekvg5y7gaon2be3ds1b
താൾ:1982-dhikkariyude-kathal-c-j-thomas.pdf/55
106
83933
245437
244121
2026-07-17T17:28:31Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245437
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big><big>'''സഖാവ് കത്തനാർ'''</big></big></big>
</center>
ദൈവങ്ങളെക്കൊണ്ടു ഉപദ്രവമില്ല. അവയുടെ സോൾ ഏജണ്ടുമാരാണ് വിഷമക്കാർ.
പണ്ടു മതത്തിലെ പുരോഹിതന്മാരെക്കൊണ്ടായിരുന്നു പൊറുതികേടു്. ഇപ്പോൾ രാഷ്ട്രീയപുരോഹിതന്മാരെക്കൊണ്ട്. എവിടെയായാലും ഇവരക്കു അപ്പോസ്തോലിക പിൻതുടൎച്ചയും തെറ്റില്ലാവരവും ഉണ്ട്. രണ്ടു കൂട്ടരും കുരിശുയുദ്ധങ്ങൾക്കു് മനുഷ്യരെ കണ്ണടച്ചു ബലി കഴിക്കും. സകലതും കഴിയുമ്പോൾ കണ്ണുനീരോടെ ശവസംസ്ക്കാര പ്രസംഗവും നടത്തും. രണ്ടുകൂട്ടരും ദൈവത്തെ കാണുന്നുണ്ട്. മനുഷ്യനോടാണ് വെറുപ്പും. കാണാവുന്ന മനുഷ്യനെ വെറുത്തു് കാണാത്ത ദൈവത്തെ പൂജിക്കുന്ന
വർഗ്ഗം ദൈവത്തെ പലപ്പോഴും ഒരു ഊന്നുവടിയായി ഉപയോഗപ്പെടുത്തും - പ്രത്യേകിച്ചും ശിശുമനസ്ഥിതിക്കാൎക്കും നട്ടെല്ലില്ലാത്തവൎക്കും. പുരോഹിതനാകട്ടെ, സിൻബാദിന്റെ പിടലിക്കു് കയറിയ കടൽമനുഷ്യനെപ്പോലെ കാലു കഴുത്തിൽ ഇടുകയും ചുമക്കുന്നവന്റെ തലയിൽ താളം പിടിക്കുകയും ചെയ്യും. ദൈവമില്ലെങ്കിലും ഈ ജന്തു ഉണ്ടായിരിക്കും. നിരീശ്വരമതങ്ങൾക്കും പുരോഹിതന്മാരുണ്ട്. വേണ്ടിവന്നാൽ, ബുദ്ധമതത്തിലെപ്പോലെ ദൈവമില്ലെന്നു വന്നാൽ, മരിച്ചുപോയ പുരോഹിതനെ അവർ ദൈവമായി വാഴിക്കും. എന്നല്ല, മതം തന്നെയില്ലെങ്കിലും പുരോഹിതനുണ്ടു്, അവൻ അനശ്വരനാണ്. മത്സ്യകൂൎമ്മ .... എന്നു പറഞ്ഞതുപോലെ പല രൂപത്തിൽ പലപ്പോഴായി ഇവ യുഗാനുസാരം അവതരിക്കുന്നു.
പൊതുവെ ഒരു സ്വഭാവം മാത്രമേ ഇവയ്ക്കുള്ളു. മനുഷ്യനു വേണ്ട യാതൊരു വേലയും ചെയ്യാതെ സുഖമായി ഭക്ഷണം കഴിക്കുക; പുതിയ സകലതിനേയും എതിൎക്കുക;
പുതിയതിനു് ശക്തി ലഭിക്കുന്ന ഉടനെ പഴയ സകല<noinclude></noinclude>
3sga8rzl29sri55cndad75j1whr7e5t
താൾ:1982-dhikkariyude-kathal-c-j-thomas.pdf/65
106
83934
245452
244122
2026-07-18T08:03:24Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245452
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<center>
<big><big><big>'''</center>ഇടച്ചേരിയുടെ ഭാരം'''</big></big></big>
മേൽച്ചേരിയുടെ ചൂഷണത്തെപ്പറ്റി നിരന്തരമായ പരാതികൾ നാം കേൾക്കാറുണ്ടു്. കൃഷിക്കാരന്റെയും തൊഴിലാളിയുടെയും 'മിച്ച വില' തട്ടിയെടുക്കുന്ന ആളാണല്ലോ മേൽച്ചേരി. ഈ മേച്ചേരി - കീഴ്‍ചേരി സമരത്തിനിടയിൽ ഒളിച്ചു കളിക്കുന്ന ഒരു വൎഗ്ഗമുണ്ട്. അതാണ് ഇടച്ചേരി. അവനും സമുദായത്തിന്റെ പൊതുഉത്പാദനത്തിൽ പങ്കു പറ്റുന്നുണ്ട്. പറ്റുന്നതിനനുസരിച്ചു സമുദായത്തിലേക്കു സംഭാവന ചെയ്യുന്നുണ്ടെന്നു പറയാനും വയ്യ. മേൽച്ചേരി അവനെയും ചൂഷണം ചെയ്യാറുണ്ടു്. കീഴ്‍ച്ചേരിയാണെങ്കിൽ, മേൽച്ചേരിയോടു വീട്ടാൻ വയ്യാത്ത പകയെല്ലാം ഇടച്ചേരിയുടെ തലയ്ക്കാണു തീൎക്കുന്നതും. എങ്കിലും ഈ ഇടച്ചേരിക്ക് ഒട്ടും ലഘുവല്ലാത്ത ഭാരമുണ്ട്. അതു് മുഴുവനും താങ്ങേണ്ടതു കീഴ്ച്ചേരിയാണ്. പലപ്പോഴും ഇടച്ചേരി മേൽച്ചേരിയുടെ വശത്തു നില്ക്കുകയും ചെയ്യും. ഇടച്ചേരിവൎഗ്ഗത്തിന്റെ പെരുപ്പമനുസരിച്ചും ഒരു രാജ്യത്തിന്റെ പൊതുദാരിദ്ര്യം വർദ്ധിച്ചാൽത്തന്നെ അത്ഭുത
പ്പെടേണ്ടതില്ല. കാര്യമിങ്ങനെയൊക്കെയാണെങ്കിലും സാമൂഹ്യഘടനയിലെ തകരാറുകൾക്കു് ഇടച്ചേരിയെ ഉത്തരവാദിയാക്കുക പതിവില്ല. ചുരുക്കം ചില അന്വേഷകന്മാർ ഇവരെ ഇത്തിക്കണ്ണികളായി വൎണ്ണിച്ചിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവർ വിപ്ലവത്തിനു് സഹായിക്കാതിരിക്കുമ്പോൾ അവരെ വിപ്ലവകാരികൾ ചീത്തവിളിക്കാറുമുണ്ട്. എങ്കിലും ഈ ഇടച്ചേരിയുടെ യഥാസാമ്പത്തിക സ്വഭാവം എന്താണെന്നതിനെപ്പറ്റി സമുദായപരിഷ്ക്കൎത്താക്കൾ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ടെന്നു പറയാവതല്ല. എന്താണിങ്ങനെ വരാൻ കാരണം? പല കാരണങ്ങളിലൊന്നും ഈ പരിഷ്കൎത്താക്കൾ പ്രായേണ ആ വൎഗ്ഗത്തിൽനിന്നു വരുന്നുവെന്നതായിരിക്കാം. കല്പിച്ചുകൂട്ടി<noinclude></noinclude>
pcozehokyonvlvyvtnoxw9iwd1y3m9q
245453
245452
2026-07-18T08:04:07Z
Radhan K Moolad
13275
245453
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<center>
<big><big><big>'''</center>ഇടച്ചേരിയുടെ ഭാരം'''</big></big></big>
</center>
മേൽച്ചേരിയുടെ ചൂഷണത്തെപ്പറ്റി നിരന്തരമായ പരാതികൾ നാം കേൾക്കാറുണ്ടു്. കൃഷിക്കാരന്റെയും തൊഴിലാളിയുടെയും 'മിച്ച വില' തട്ടിയെടുക്കുന്ന ആളാണല്ലോ മേൽച്ചേരി. ഈ മേച്ചേരി - കീഴ്‍ചേരി സമരത്തിനിടയിൽ ഒളിച്ചു കളിക്കുന്ന ഒരു വൎഗ്ഗമുണ്ട്. അതാണ് ഇടച്ചേരി. അവനും സമുദായത്തിന്റെ പൊതുഉത്പാദനത്തിൽ പങ്കു പറ്റുന്നുണ്ട്. പറ്റുന്നതിനനുസരിച്ചു സമുദായത്തിലേക്കു സംഭാവന ചെയ്യുന്നുണ്ടെന്നു പറയാനും വയ്യ. മേൽച്ചേരി അവനെയും ചൂഷണം ചെയ്യാറുണ്ടു്. കീഴ്‍ച്ചേരിയാണെങ്കിൽ, മേൽച്ചേരിയോടു വീട്ടാൻ വയ്യാത്ത പകയെല്ലാം ഇടച്ചേരിയുടെ തലയ്ക്കാണു തീൎക്കുന്നതും. എങ്കിലും ഈ ഇടച്ചേരിക്ക് ഒട്ടും ലഘുവല്ലാത്ത ഭാരമുണ്ട്. അതു് മുഴുവനും താങ്ങേണ്ടതു കീഴ്ച്ചേരിയാണ്. പലപ്പോഴും ഇടച്ചേരി മേൽച്ചേരിയുടെ വശത്തു നില്ക്കുകയും ചെയ്യും. ഇടച്ചേരിവൎഗ്ഗത്തിന്റെ പെരുപ്പമനുസരിച്ചും ഒരു രാജ്യത്തിന്റെ പൊതുദാരിദ്ര്യം വർദ്ധിച്ചാൽത്തന്നെ അത്ഭുത
പ്പെടേണ്ടതില്ല. കാര്യമിങ്ങനെയൊക്കെയാണെങ്കിലും സാമൂഹ്യഘടനയിലെ തകരാറുകൾക്കു് ഇടച്ചേരിയെ ഉത്തരവാദിയാക്കുക പതിവില്ല. ചുരുക്കം ചില അന്വേഷകന്മാർ ഇവരെ ഇത്തിക്കണ്ണികളായി വൎണ്ണിച്ചിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവർ വിപ്ലവത്തിനു് സഹായിക്കാതിരിക്കുമ്പോൾ അവരെ വിപ്ലവകാരികൾ ചീത്തവിളിക്കാറുമുണ്ട്. എങ്കിലും ഈ ഇടച്ചേരിയുടെ യഥാസാമ്പത്തിക സ്വഭാവം എന്താണെന്നതിനെപ്പറ്റി സമുദായപരിഷ്ക്കൎത്താക്കൾ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ടെന്നു പറയാവതല്ല. എന്താണിങ്ങനെ വരാൻ കാരണം? പല കാരണങ്ങളിലൊന്നും ഈ പരിഷ്കൎത്താക്കൾ പ്രായേണ ആ വൎഗ്ഗത്തിൽനിന്നു വരുന്നുവെന്നതായിരിക്കാം. കല്പിച്ചുകൂട്ടി<noinclude></noinclude>
d47n6mddah0177c864xymjfd971mk60
245454
245453
2026-07-18T08:06:55Z
Radhan K Moolad
13275
245454
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<center>
<big><big><big>'''ഇടച്ചേരിയുടെ ഭാരം'''</big></big></big>
</center>
മേൽച്ചേരിയുടെ ചൂഷണത്തെപ്പറ്റി നിരന്തരമായ പരാതികൾ നാം കേൾക്കാറുണ്ടു്. കൃഷിക്കാരന്റെയും തൊഴിലാളിയുടെയും 'മിച്ച വില' തട്ടിയെടുക്കുന്ന ആളാണല്ലോ മേൽച്ചേരി. ഈ മേച്ചേരി - കീഴ്‍ചേരി സമരത്തിനിടയിൽ ഒളിച്ചു കളിക്കുന്ന ഒരു വൎഗ്ഗമുണ്ട്. അതാണ് ഇടച്ചേരി. അവനും സമുദായത്തിന്റെ പൊതുഉത്പാദനത്തിൽ പങ്കു പറ്റുന്നുണ്ട്. പറ്റുന്നതിനനുസരിച്ചു സമുദായത്തിലേക്കു സംഭാവന ചെയ്യുന്നുണ്ടെന്നു പറയാനും വയ്യ. മേൽച്ചേരി അവനെയും ചൂഷണം ചെയ്യാറുണ്ടു്. കീഴ്‍ച്ചേരിയാണെങ്കിൽ, മേൽച്ചേരിയോടു വീട്ടാൻ വയ്യാത്ത പകയെല്ലാം ഇടച്ചേരിയുടെ തലയ്ക്കാണു തീൎക്കുന്നതും. എങ്കിലും ഈ ഇടച്ചേരിക്ക് ഒട്ടും ലഘുവല്ലാത്ത ഭാരമുണ്ട്. അതു് മുഴുവനും താങ്ങേണ്ടതു കീഴ്ച്ചേരിയാണ്. പലപ്പോഴും ഇടച്ചേരി മേൽച്ചേരിയുടെ വശത്തു നില്ക്കുകയും ചെയ്യും. ഇടച്ചേരിവൎഗ്ഗത്തിന്റെ പെരുപ്പമനുസരിച്ചും ഒരു രാജ്യത്തിന്റെ പൊതുദാരിദ്ര്യം വർദ്ധിച്ചാൽത്തന്നെ അത്ഭുത
പ്പെടേണ്ടതില്ല. കാര്യമിങ്ങനെയൊക്കെയാണെങ്കിലും സാമൂഹ്യഘടനയിലെ തകരാറുകൾക്കു് ഇടച്ചേരിയെ ഉത്തരവാദിയാക്കുക പതിവില്ല. ചുരുക്കം ചില അന്വേഷകന്മാർ ഇവരെ ഇത്തിക്കണ്ണികളായി വൎണ്ണിച്ചിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവർ വിപ്ലവത്തിനു് സഹായിക്കാതിരിക്കുമ്പോൾ അവരെ വിപ്ലവകാരികൾ ചീത്തവിളിക്കാറുമുണ്ട്. എങ്കിലും ഈ ഇടച്ചേരിയുടെ യഥാസാമ്പത്തിക സ്വഭാവം എന്താണെന്നതിനെപ്പറ്റി സമുദായപരിഷ്ക്കൎത്താക്കൾ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ടെന്നു പറയാവതല്ല. എന്താണിങ്ങനെ വരാൻ കാരണം? പല കാരണങ്ങളിലൊന്നും ഈ പരിഷ്കൎത്താക്കൾ പ്രായേണ ആ വൎഗ്ഗത്തിൽനിന്നു വരുന്നുവെന്നതായിരിക്കാം. കല്പിച്ചുകൂട്ടി<noinclude></noinclude>
k6hqqr2ojvhff5yzujoon2zbinxv16i
താൾ:1982-dhikkariyude-kathal-c-j-thomas.pdf/75
106
83935
245469
244123
2026-07-18T09:44:43Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245469
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ലഭിക്കുമോ എന്നാരറിഞ്ഞു.
പക്ഷേ, മറെറാരു വിഭാഗത്തിനു യേശു മതിയായ മിശിഹയായിരുന്നു. അവർ അദ്ദേഹത്തെ തങ്ങളുടെ രക്ഷകനായി അംഗീകരിക്കുന്നു.
====സാമൂഹ്യചേതന====
മേൽപറഞ്ഞ യഹൂദസ്വപ്നത്തിനു ദാർശനികമായ അടിസ്ഥാനമുണ്ടോ, ഉണ്ടെങ്കിൽ യേശു യഥാർത്ഥ മിശിഹയാണോ, ഈവക പ്രശ്നങ്ങളൊക്കെ വേദശാസ്ത്ര പ്രശ്നങ്ങളാണ്. അതൊക്കെ ശാസ്ത്രിമാരും മഹാപുരോഹിതന്മാരും തീരുമാനിക്കട്ടെ. സാധാരണക്കാരനു് ആലോചിക്കാൻ രസമുള്ള വിഷയം, ഇങ്ങനെയൊരാശ ഒരു
മനുഷ്യശിശുവിന്റെ പിറവിയിൽ അല്ലെങ്കിൽ ഒരു മനുഷ്യന്റെ ജീവിതവൃത്തിയുടെ പരിണാമത്തിൽ, കലാശിക്കുമോ എന്നതാണ്. ഉത്തരം കിട്ടുമെന്നുറപ്പുണ്ടായിട്ടല്ല.
സാമൂഹ്യമനശ്ശാസ്ത്രത്തിൽ ഇതുവരെ കയറിക്കൂടിയിട്ടില്ലാത്ത ഒരു സംഗതിയായതു കൊണ്ടുമാത്രം.
മനുഷ്യമനസ്സിനു് അത്ഭുതകരമായ ചില സിദ്ധികളുണ്ടെന്നു പലരും വിശ്വസിക്കുന്നു. മെസ്മറിസം ആ വിശ്വാസത്തിന്റെ പ്രായോഗികപരീക്ഷണമാണല്ലൊ. മന്ത്രവാദം
മനശ്ശക്തിയുടെ ഒരു പ്രഭാവവിശേഷമാണെന്നു പക്ഷമുണ്ട്. യോഗാഭ്യാസം, തപസ്സ് മുതലായി പലതും മനസ്സിനെ ആശ്രയിക്കുന്നു. മനുഷ്യശരീരത്തേക്കാൾ ഒട്ടേറെ ശക്തികൂടിയ ഒരു വസ്തുവാണ് മനസ്സ് എന്നു് ആത്മീയവാദികൾ സിദ്ധാന്തിക്കുന്നു. ഇതെല്ലാം വ്യക്തികളുടെ മനസ്സിനെപ്പറ്റി മാത്രമാണ്. ഇപ്പറയുന്നതിൽ ഒരംശമെങ്കിലും വാസ്തവമുണ്ടെങ്കിൽ അനേകലക്ഷം മനുഷ്യരുടെ രൂഢമൂലമായ അഭിലാഷത്തിനും എന്തെങ്കിലുമൊരു ശക്തിയുണ്ടായിരിക്കണമല്ലോ. ഒരത്ഭുതശിശുവിന്റെ പിറവിയല്ല, ഒരു ദൈവത്തിന്റെ സൃഷ്ടിതന്നെ വരുത്തിക്കൂട്ടാൻ മാത്രം ശക്തിയുള്ളതായിരുന്നു യഹൂദവൎഗ്ഗത്തിന്റെ വിശ്വാസം.<noinclude></noinclude>
jnevmrz40lcuweks70dkcu1yenlf41k
താൾ:1982-dhikkariyude-kathal-c-j-thomas.pdf/85
106
83936
245482
244124
2026-07-18T10:55:31Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245482
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<br>
<center>
<big><big><big>'''പ്രോക്രസ്റ്റസിന്റെ കട്ടിൽ'''</big></big></big>
</center>
പണ്ട് പ്രോക്രസ്റ്റസ് എന്നു പേരായി ഒരു രാക്ഷസനുണ്ടായിരുന്നു. അയാൾക്കു് ഒരു കട്ടിലുണ്ടായിരുന്നു. അയാൾ വഴിപോക്കരെ പിടിച്ചുകൊണ്ടുപോയി തന്റെ കട്ടിലിൽ കിടത്തും. വഴിപോക്കൻ കട്ടിലിനെക്കാൾ നീളം കുറവാണെങ്കിൽ അവനെ അയാൾ വലിച്ചുനീട്ടിക്കൊല്ലും. നീളം കൂടുതലാണെങ്കിൽ രണ്ടറ്റവും ഛേദിച്ചു കളയും. കട്ടിലിന്റെ നീളം കൃത്യമായിരുന്ന ഹെർക്കുലീസ് അയാളെ കൊന്നു: എന്നു യവനപുരാണം. അങ്ങനെ സമത്വത്തിന്റെ ആദ്യത്തെ രക്തസാക്ഷിയുണ്ടായി.
==== സമത്വം ====
സമത്വമെന്ന ആശയം അഥവാ ആദർശം ദാർശനികമായി അയഥാൎത്ഥമാണ്. ഓരോ മനുഷ്യവ്യക്തിയും മറ്റുള്ളവരെപ്പോലെ പരിഗണന അർഹിക്കുന്നു എന്നാണർത്ഥമെങ്കിൽ, ആ ലക്ഷ്യം ആദരണീയമാണു്. എന്നാൽ ഈ
അർത്ഥത്തിലല്ല, സമത്വം സാധാരണയായി മനസ്സിലാക്കപ്പെടുന്നത്, പ്രചരിപ്പിക്കപ്പെടുന്നതും. സമത്വം, തുല്യത എന്നെല്ലാം പറയുന്നതു ഏകീഭാവത്തെയോ സർവ്വതോമുഖമായ സമത്വത്തെയോ ഉദ്ദേശിച്ചായിരിക്കാനിടയില്ലല്ലോ. വ്യവഹാരത്തിൽ അങ്ങനെയൊരൎത്ഥം
കടന്നുകൂടിയതു രാഷ്ട്രീയപ്രചരണവൈകല്യത്തിന്റെ ഫലമാണെന്നു തോന്നുന്നു. രാഷ്ട്രീയ ജനാധിപത്യമായാലും, സാമ്പത്തികസമത്വമായാലും, സർവ്വതോമുഖ
സമത്വം കൂടാതെ നീതീകരിക്കപ്പെടാവുന്നതാണ്. ഏതു പൗരനും പ്രധാനമന്ത്രിയാകാനുള്ള അവകാശമുണ്ടെന്നു പറയുന്നവരാരും ആ മിത്ഥ്യയിൽ വിശ്വസിക്കുന്നില്ല. സമത്വമെന്നത് അന്യായമായ അധികാര<noinclude></noinclude>
7qngri6jx5acqf8unkrw4sl3gillzrg
താൾ:1982-dhikkariyude-kathal-c-j-thomas.pdf/8
106
83941
245397
245038
2026-07-17T12:42:39Z
Peemurali
12614
/* എഴുത്ത് ഇല്ലാത്തവ */
245397
proofread-page
text/x-wiki
<noinclude><pagequality level="0" user="Peemurali" /></noinclude><noinclude></noinclude>
r8g9f9xw1rqh1gc3nmmh6kc2ss45liy
താൾ:1982-dhikkariyude-kathal-c-j-thomas.pdf/9
106
83943
245400
245040
2026-07-17T12:54:28Z
Peemurali
12614
245400
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>
<center>
<big><big><big>'''നമ്പൂതിരിമാരെപ്പറ്റി'''</big></big></big>
</center>
പ്രിയപ്പെട്ട മി. നമ്പൂതിരി,<br>
C. O. 33 എന്നാൽ എന്താണെന്നും നിങ്ങൾക്കറിയാമായിരിക്കുമല്ലോ. ഇല്ലെങ്കിൽ പറയാം. അതൊരുതരം കരിമ്പാണ്. കരിമ്പുകൃഷിക്കാരുടെ മുമ്പിൽ ഒരു പ്രശ്നമുത്ഭവിച്ചു. ഓരോ ചെറിയ കാറ്റു വരുമ്പോഴും കരിമ്പൊടിഞ്ഞുവീഴും. അല്ലെങ്കിൽ അതിനെല്ലാം താങ്ങു കെട്ടണം. ഈ മുട്ടാപ്പണിയിൽനിന്നു രക്ഷപെടാൻ കരിമ്പിൻത
ണ്ടിനു ബലം കൊടുക്കുകയേ നിവൃത്തിയുള്ളൂ. അതിനുവേണ്ടി കോയമ്പത്തൂർ കരിമ്പു ഫാമിൽ വെച്ച് കരിമ്പും ഞാങ്ങണയും കൂട്ടിച്ചേർത്ത് ഒരു പുതിതതരം കരിമ്പിനെ
ജനിപ്പിച്ചു. അതാണ് C. O 33. ഇതിനു സാധാരണ കരിമ്പിനുള്ളത്ര നീരുണ്ട്; ഞാങ്ങണയുടെ ബലവും. ഈ പുതിയ കരിമ്പ് കാറ്റത്തൊടിയുകയുമില്ല. കാഠിന്യം കൂടുതലായതുകൊണ്ട് കുറുക്കൻ കടിക്കയുമില്ല. അങ്ങനെ കരിമ്പു കൃഷി അഭിവൃദ്ധിപ്പെട്ടു. കൃഷിയെപ്പറ്റിയല്ല ഞാൻ പറയാൻ വന്നത്. എനിക്കു മനുഷ്യരെപ്പറ്റിയാണ് കൂടുതൽ പറയാനുള്ളത്.
ഇടയ്ക്കു കയറി ഒന്നു പറഞ്ഞുകൊള്ളട്ടെ. എനിക്ക് നിങ്ങളുടെ സംഘത്തെപ്പറ്റി വളരെ മോശമായ അഭിപ്രായമാണുള്ളത്. അതിന്റെ നടത്തിപ്പിനെപ്പറ്റിയല്ല നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയുകയില്ലെന്ന ബോധം കൊണ്ടുമല്ല. നിങ്ങൾ എന്തു ചെയ്താലും നിങ്ങളുടെ സംഘം ഉണ്ടായിയെന്നതുതന്നെയാണ് നിങ്ങളുടെ പരാജയം. വർഗ്ഗങ്ങൾക്ക് പ്രത്യേകം സംഘടനയുണ്ടാക്കുന്ന കാലം കഴിഞ്ഞു. ഇനി സാമ്പത്തികവൎഗ്ഗങ്ങൾ മാത്രമേ ഉണ്ടായിരിക്കു. നിങ്ങളുടെ സംഘം നിങ്ങളുടെ വീക്ഷണ<noinclude></noinclude>
84e664ql62hjvpun7eqhsof94vidg4c
താൾ:1982-dhikkariyude-kathal-c-j-thomas.pdf/10
106
83944
245401
245041
2026-07-17T12:58:30Z
Peemurali
12614
/* സാധൂകരിച്ചവ */
245401
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ഗതി കുത്സിതമാക്കാനേ സഹായിക്കു. ഇതുകൊണ്ടെല്ലാം കുറെ ഗുണമുണ്ടാവുന്ന ഒരു കാലമുണ്ടായിരുന്നിരിക്കാം. ഇനിയില്ല. എല്ലാ സാമൂഹ്യാചാരങ്ങൾക്കും സാമ്പത്തികാടിസ്ഥാനമുണ്ട്. അവയിലെ ഏതു മാറ്റത്തിനും സാമൂഹ്യവ്യവസ്ഥിതി മാറ്റാനുള്ള ഉപാധികളേ ഉതകൂ. അതിനായി പിന്നേയും വൎഗ്ഗീയ ഘടനയിലേക്കിറങ്ങിയാൽ, അതെത്ര സദുദ്ദേശത്തോടുകൂടിയായാലും, ചെളിയിലിറങ്ങിനിന്നു കുളിക്കുന്നതുപോലെയേ ആകൂ. വീക്ഷണഗതിയിലാണ് മാറ്റം വരേണ്ടത്. അതു മറ്റുള്ളവരുമായി ഇടപഴകി കഴിയുന്നതുകൊണ്ടു മാത്രമേ ഉണ്ടാകൂ. അത് ഇന്നുവരെ യുവാക്കന്മാർക്കു പോലും ഉണ്ടായിട്ടില്ലെന്നു പറയാൻ എന്നെ അനുവദിക്കുക. ഒരു അന്യനാണ് അതറിയാൻ എളുപ്പം. പൂണുനൂലു് വിഴുങ്ങിയാൽ പോരാ, പൊട്ടിച്ചെറിയണം. പോരെങ്കിൽ നിങ്ങളുടെ സംഘങ്ങളിൽ പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനം അനിവാര്യമാണ്. കണ്ണടച്ചിരുട്ടാക്കലല്ല. അന്തർജ്ജനത്തെ പിടിച്ചു പ്രകാശത്തിലേക്കിറക്കാൻ അകത്തു കടന്ന നമ്പൂതിരി കൂടി ആ ഇരുട്ടിൽത്തന്നെ കഴിയാതിരിക്കുവാനുള്ള ഒരു ഓൎമ്മിപ്പിക്കൽ മാത്രമാണ്.
കരിമ്പിന്റെ കഥയാണല്ലോ പറഞ്ഞുവന്നത്. കരിമ്പിനും ഞാണങ്ങയ്ക്കും പാരമ്പ്യൎയ്യമായിട്ടുണ്ടായിരുന്ന കുറവുകളെ അവ തമ്മിൽ ബന്ധിപ്പിച്ച് പരിഹരിച്ചു. വെറും പരിചയമല്ല. ഉല്പാദനപരമായ അടുപ്പം. ഇന്നു സസ്യശാസ്ത്രവും നരവംശശാസ്ത്രവും വളരെ അടുത്തു നില്ക്കുന്നു. C. O. 33 പോലെയുള്ള നരവംശങ്ങൾ ലോകത്തിലുണ്ട്. അവ പൊതുവേ കൂടുതൽ കഴിവുള്ളതുമാണ്. ഇതുവെച്ചു് നമുക്കു് ചിലതൊക്കെ പരിശോധിക്കാം.
ആൎയ്യന്മാർ ഇന്ത്യയിൽ രണ്ട് തിരമാലകളായിട്ടാണു വന്നതു്. രണ്ടാമതു വന്നവർ ആദ്യം വന്നവരെ തെക്കോട്ടോടിച്ചു. ആ ഓടിയവരിൽ ഒരു വിഭാഗമാണു് നമ്പൂതിരി. ആൎയ്യൻ കേരളത്തിൽ വന്നതുമുതൽ ഇന്നുവരെ പ്രയോജനകരമായ എന്തെങ്കിലും ചെയ്തിട്ടുള്ളതായി ചരിത്രം പറയുന്നില്ല. യാതൊരു സാമ്പത്തികോല്പാദന പ്രവൎത്തന<noinclude></noinclude>
o8lxu2d1hwynmawq8u7e2xj2imuired
താൾ:1982-dhikkariyude-kathal-c-j-thomas.pdf/86
106
83958
245483
244147
2026-07-18T11:03:39Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245483
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ത്തിൽ നിന്നും കൈയടക്കത്തിൽനിന്നും സാധാരണ മനുഷ്യനെ രക്ഷിക്കാനുള്ള ഒരു മറയാണ് - ആദർശപരമായ ഒരു മറ. അതിലപ്പുറം അർത്ഥം അതിനു വ്യാഖ്യാനിച്ചുണ്ടാക്കുമ്പോൾ വരുന്ന ഭവിഷ്യത്തുകൾ ഇന്നത്തെ ലോകം ഒട്ടേറെ അനുവിക്കുന്നുണ്ട്. സമത്വം സഹിഷ്ണുതയുടെ മാതാവാണ്. പക്ഷേ, അതു തലതിരിഞ്ഞുപോയാൽ സഹിഷ്ണതയല്ല, മൃഗീയമായ മർദ്ദനമായിരിക്കും ഫലം. ശക്തന്മാരിൽ നിന്നു ബലഹീനരെ രക്ഷിച്ചുകൊണ്ടിരുന്നതു സഹിഷ്ണുതയാണ്. ഇന്നു ബലവാനാണ് സഹിഷ്ണുത കൊണ്ടാവശ്യം. ബലഹീനരുടെ ശക്തി അത്രയ്ക്കുധികം വർദ്ധിച്ചിട്ടുണ്ടു്. ശക്തന്മാർ ചിലപ്പോൾ കാണിക്കാറുള്ള മര്യാദ ബലഹീനൻ കാണിക്കാനുള്ള ഭാവവും കാണുന്നില്ല.
സമത്വം ജനാധിപത്യത്തിന്റെ അടിസ്ഥാന വിശ്വാസമാണ്. എങ്കിലും ജനാധിപത്യ വാദികൾ ഇതിനെപ്പറ്റി വളരെയധികം ഒച്ചപ്പാടുണ്ടാക്കുന്നില്ല. എല്ലാ കഴുതകളും കള്ളന്മാരും ദുഷ്ടന്മാരും ബുദ്ധതുല്യരാണെന്ന വിശ്വാസം പ്രചരിപ്പിക്കുന്നതിലും അതു് ഏറ്റവും അനുചിതമായ സ്ഥലത്തു പ്രായോഗികമാക്കുന്നതിലും ജാഗരൂകരായിരിക്കുന്നതു മറ്റു ചിലരാണ്. അത് എന്തെല്ലാം ഭവിഷ്യത്തുകൾ വരുത്തിവെച്ചാലെന്തു്, ജനസ്വാധീനത്തിനു് അതേറ്റവും നല്ല കൈക്കൂലിയായിരിക്കുന്നിടത്തോളം കാലം ആ പരിപാടി നടക്കുകതന്നെ ചെയ്യും. അല്പംകൂടി വ്യക്തമായി പറഞ്ഞാൽ, സമത്വത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണ അറിയാതെ വന്നുകൂടിയ ഒരു പിശകല്ല, ബോധപൂർവ്വം പുലർത്തപ്പെടുന്ന ഒരു വിഷച്ചെടിയാണ്.
==== ഒരു പ്രായോഗിക കർമ്മശാസ്ത്രം ====
രാഷ്ട്രീയജീവികൾക്ക് ഇക്കാൎയ്യത്തിൽ ചില ന്യായങ്ങളും പറയാനുണ്ട്. മനുഷ്യർ ഭിന്നരാണെന്ന അടിസ്ഥാനത്തിൽ യാതൊരു മതവും രാഷ്ട്രവും കെട്ടിപ്പടുക്കാൻ സാദ്ധ്യമല്ല. മനുഷ്യൎക്ക് പൊതുവായ സ്വഭാവഗതി<noinclude></noinclude>
2nntzdadtn3u1wgh6ji2gnte0p99rge
താൾ:1982-dhikkariyude-kathal-c-j-thomas.pdf/76
106
83959
245470
244148
2026-07-18T09:47:50Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245470
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ക്രിസ്തു ഒരു അത്ഭുതമനുഷ്യനായിരുന്നു എന്നു ഗണിക്കാത്തവർക്കും ഈ പ്രശ്നം ചിന്താർഹമാണ്. ആ പിറവി അത്ഭുതമെന്നിരിക്കട്ടെ. ഉത്തമനായ ഒരു യഹൂദാദ്ധ്യാത്മവാദിയെ സമുദായം ഈ സ്വപ്നത്തിൽ ചുറ്റി പൊതിഞ്ഞതാണെന്നു വിചാരിക്കുന്നവർക്കും അനേകമനേകം രക്തസാക്ഷികളുണ്ടായ ആ നാട്ടിൽ ഈ ഒരു യുവാവിന്റെ ജാതകഫലം മാത്രം ഇങ്ങനെയായിത്തീർന്നതു് എന്തുകൊണ്ടെന്ന്
ആലോചിക്കാവുന്നതാണ്. ക്രിസ്തുവിനോടു ബന്ധിച്ചു പറയുന്ന അനേകകഥകൾ, ക്രിസ്തുവിനു മുമ്പ്, ബുദ്ധനോടും മറ്റും ബന്ധപ്പെട്ടു പറയപ്പെട്ടിട്ടുള്ളതാണു്.
ക്രിസ്തുവിന്റെ ആശയങ്ങളിൽ പലതും അതിനുമുമ്പു പ്രചരിച്ചിട്ടുള്ളതാണ്. ദാൎശനികദൃഷ്ട്യാ നോക്കിയാൽ ക്രിസ്തുവിന്റെ സ്ഥാനം വളരെ ഉയൎന്ന ഒന്നല്ല. ഇങ്ങനെയൊക്കെയാണെങ്കിലും ആ പേരിനു ലഭിച്ച അംഗീകാരം വേറെ അധികം പേൎക്കു ലഭിച്ചിട്ടില്ല.
ഒരത്ഭുത പ്രസവം തന്നെ.<noinclude></noinclude>
fty7auw5ydb2b7zutf5a4sg0h6lby5y
താൾ:1982-dhikkariyude-kathal-c-j-thomas.pdf/46
106
83960
245423
244149
2026-07-17T15:47:52Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245423
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഫാഷിസ്റ്റായി തിരിയുക എന്നത് അസാദ്ധ്യമല്ല, അസാധാരണവുമല്ല. ഫാഷിസ്റ്റുകാർ ജീവിതസൗകൎയ്യങ്ങൾക്കുവേണ്ടി വാദിക്കുന്നു. മുതലാളിത്തത്തെ എതിർക്കുന്നു. ദിവ്യ വെളിപാട് അവകാശപ്പെടുന്നു. സർവ്വജ്ഞഭാവം അഭിനയിക്കുന്നു. ഭിന്നചിന്താഗതിക്കാരെ രക്തത്തിലൊഴുക്കുന്നു. ജനാധിപത്യമെന്ന പ്രധാനകാര്യം അപ്രായോഗികമായി തള്ളുന്നു. ആദർശധീരതയില്ലാത്ത
സോഷ്യലിസ്റ്റുകാർ ഫാഷിസ്റ്റായിത്തീരാൻ സമയമധികം വേണ്ട. ഇന്ത്യയിലിന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഒരു വശത്ത് അവർ സ്വയം
ഫാഷിസ്റ്റായി തീരുക,മറുവശത്ത് ഗവൺമെന്റിനെയും പൊതുജനങ്ങളെയും ഫാഷിസ്റ്റ് മനോഭാവത്തിലേക്കു് പിടിച്ചുതള്ളുക, ഇതാണ് നമ്മുടെ കമ്യൂണിസ്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നതു്. മതത്തിന്റെയും ജാതിയുടെയും അന്തരീക്ഷത്തിൽ വളൎന്ന ഒരു ജനതയ്ക്ക് അന്ധമായ അനുസരണത്തിന്റെയും ശൂന്യമായ നിഷേധത്തിന്റെയും ആത്മാവുണ്ടായിരിക്കും. ആ മണ്ണിലാണ് നമ്മുടെ സോഷ്യലിസ്റ്റ് ഫാഷിസ്റ്റുകൾ അവരുടെ കൃഷി നടത്തുന്നത്. മുളച്ചുവരുന്നതു് ഗോൾവൽക്കറുടെ കമ്യൂണിസം.<noinclude></noinclude>
0gh8tm2tqtnjfcpnmaq07q2vgj7jhhf
245424
245423
2026-07-17T15:48:21Z
Radhan K Moolad
13275
245424
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഫാഷിസ്റ്റായി തിരിയുക എന്നത് അസാദ്ധ്യമല്ല, അസാധാരണവുമല്ല. ഫാഷിസ്റ്റുകാർ ജീവിതസൗകൎയ്യങ്ങൾക്കുവേണ്ടി വാദിക്കുന്നു. മുതലാളിത്തത്തെ എതിർക്കുന്നു. ദിവ്യ വെളിപാട് അവകാശപ്പെടുന്നു. സർവ്വജ്ഞഭാവം അഭിനയിക്കുന്നു. ഭിന്നചിന്താഗതിക്കാരെ രക്തത്തിലൊഴുക്കുന്നു. ജനാധിപത്യമെന്ന പ്രധാനകാര്യം അപ്രായോഗികമായി തള്ളുന്നു. ആദർശധീരതയില്ലാത്ത
സോഷ്യലിസ്റ്റുകാർ ഫാഷിസ്റ്റായിത്തീരാൻ സമയമധികം വേണ്ട. ഇന്ത്യയിലിന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഒരു വശത്ത് അവർ സ്വയം
ഫാഷിസ്റ്റായി തീരുക, മറുവശത്ത് ഗവൺമെന്റിനെയും പൊതുജനങ്ങളെയും ഫാഷിസ്റ്റ് മനോഭാവത്തിലേക്കു് പിടിച്ചുതള്ളുക, ഇതാണ് നമ്മുടെ കമ്യൂണിസ്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നതു്. മതത്തിന്റെയും ജാതിയുടെയും അന്തരീക്ഷത്തിൽ വളൎന്ന ഒരു ജനതയ്ക്ക് അന്ധമായ അനുസരണത്തിന്റെയും ശൂന്യമായ നിഷേധത്തിന്റെയും ആത്മാവുണ്ടായിരിക്കും. ആ മണ്ണിലാണ് നമ്മുടെ സോഷ്യലിസ്റ്റ് ഫാഷിസ്റ്റുകൾ അവരുടെ കൃഷി നടത്തുന്നത്. മുളച്ചുവരുന്നതു് ഗോൾവൽക്കറുടെ കമ്യൂണിസം.<noinclude></noinclude>
d0qcf7jv7utu68iu0x74xifwk5eysmg
താൾ:1982-dhikkariyude-kathal-c-j-thomas.pdf/47
106
83961
245426
244150
2026-07-17T16:06:19Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245426
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big><big>'''സാത്താൻ'''</big></big></big>
</center>
സർവ്വശക്തനായ ഒരീശ്വരനും, നിരന്തരം അദ്ദേഹത്തിനു സ്തുതിഗീതങ്ങൾ പാടിക്കഴിയുന്ന അമൎത്ത്യരായ ദേവന്മാരും - ഇതാണ് സെമിറ്റിക്ക് ഭാവനയിലെ സ്വർല്ലോകം. കീൎത്തനാഞ്ജലിയിലാനന്ദിക്കുന്നതൊഴിച്ചാൽ പ്രവൃൎത്തിരഹിതനാണു
ദൈവം. മാലാഖമാർക്കാകട്ടെ, {{SIC|പ്രസംശിക്കുകയല്ലാതെ|പ്രശംസിക്കുകയല്ലാതെ}} യാതൊന്നും ചെയ്യേണ്ടതായിട്ടില്ല. സൃഷ്ടിസ്ഥിതി സംഹാരത്തിനൊന്നും അവിടെയിടമില്ല. സ്വർല്ലോകമല്ലാതെ പ്രപഞ്ചമില്ലെങ്കിൽ, അവിടെ സകലതും പരിപൂർണ്ണമാണെങ്കിൽ, ഇല്ലാത്ത കുറവുകൾ നികത്താനും, ഇല്ലാത്ത തിന്മ സംഹരിക്കാനും എങ്ങനെയാണ് കഴിയുക? ഈ തൊഴിലില്ലായ്മയ്ക്കു പരിഹാരമുണ്ടായ കഥയാണ് സെമിറ്റിക്ക് പുരാണേതിഹാസാദികളുടെ മുഖ്യപ്രവാഹം.
അധികാരമോഹം കൊണ്ടോ വെറും മുഷിവുകൊണ്ടോ എന്തോ, മാലാഖമാരിൽ പ്രമാണിയായ ലൂസിഫർ അഹങ്കരിച്ചു സ്വൎഗ്ഗീയമൎയ്യാദയെ ലംഘിച്ചു ദൈവത്തോടു
മല്ലടിച്ചു. ഈ ധിക്കാരത്തിൽ ഒരു വിഭാഗം മാലാഖമാർ ലൂസിഫറിന്റെ പക്ഷത്തു ചേർന്നു. ഈശ്വരൻ കോപിച്ചു. ഈ നിയമഭ്രഷ്ടരെയെല്ലാം നിത്യശിക്ഷാരംഗമമായ നരകത്തിലേക്കു ബഹിഷ്കരിച്ചു. ലൂസിഫർ അവിടെയും തന്റെ നിഷേധം തുടൎന്നു. ഈശ്വരപക്ഷവുമായി ഉണ്ടായ സമരങ്ങളിലെല്ലാം പരാജയപ്പെട്ടെങ്കിലും, മനുഷ്യവർഗ്ഗത്തെ പിഴപ്പിക്കുന്നതിൽ ലൂസിഫർ കൃതാൎത്ഥത നേടി. അവൻ ആ തൊഴിൽ തന്നെ യുഗയുഗാന്തരങ്ങളായി തുടൎന്നു വരുന്നു. ഈശ്വരശത്രുവും, അനശ്വരപാപഹേതുവുമായ ഈ ദുഷ്ടപാത്രം ആണ് സാത്താൻ.
===ഈശ്വരന്റെ അനുജൻ===<br>
പൗരാണികകാലത്തെ ഈ സാത്താനു പാപത്തിന്റെ മൂർത്തീകരണം എന്നതിൽക്കവിഞ്ഞൊരു<noinclude></noinclude>
sko8juu2dqmue5874qgdh9bqvlytusy
245427
245426
2026-07-17T16:06:42Z
Radhan K Moolad
13275
245427
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big><big>'''സാത്താൻ'''</big></big></big>
</center>
സർവ്വശക്തനായ ഒരീശ്വരനും, നിരന്തരം അദ്ദേഹത്തിനു സ്തുതിഗീതങ്ങൾ പാടിക്കഴിയുന്ന അമൎത്ത്യരായ ദേവന്മാരും - ഇതാണ് സെമിറ്റിക്ക് ഭാവനയിലെ സ്വർല്ലോകം. കീൎത്തനാഞ്ജലിയിലാനന്ദിക്കുന്നതൊഴിച്ചാൽ പ്രവൃൎത്തിരഹിതനാണു
ദൈവം. മാലാഖമാർക്കാകട്ടെ, {{SIC|പ്രസംശിക്കുകയല്ലാതെ|പ്രശംസിക്കുകയല്ലാതെ}} യാതൊന്നും ചെയ്യേണ്ടതായിട്ടില്ല. സൃഷ്ടിസ്ഥിതി സംഹാരത്തിനൊന്നും അവിടെയിടമില്ല. സ്വർല്ലോകമല്ലാതെ പ്രപഞ്ചമില്ലെങ്കിൽ, അവിടെ സകലതും പരിപൂർണ്ണമാണെങ്കിൽ, ഇല്ലാത്ത കുറവുകൾ നികത്താനും, ഇല്ലാത്ത തിന്മ സംഹരിക്കാനും എങ്ങനെയാണ് കഴിയുക? ഈ തൊഴിലില്ലായ്മയ്ക്കു പരിഹാരമുണ്ടായ കഥയാണ് സെമിറ്റിക്ക് പുരാണേതിഹാസാദികളുടെ മുഖ്യപ്രവാഹം.
അധികാരമോഹം കൊണ്ടോ വെറും മുഷിവുകൊണ്ടോ എന്തോ, മാലാഖമാരിൽ പ്രമാണിയായ ലൂസിഫർ അഹങ്കരിച്ചു സ്വൎഗ്ഗീയമൎയ്യാദയെ ലംഘിച്ചു ദൈവത്തോടു
മല്ലടിച്ചു. ഈ ധിക്കാരത്തിൽ ഒരു വിഭാഗം മാലാഖമാർ ലൂസിഫറിന്റെ പക്ഷത്തു ചേർന്നു. ഈശ്വരൻ കോപിച്ചു. ഈ നിയമഭ്രഷ്ടരെയെല്ലാം നിത്യശിക്ഷാരംഗമമായ നരകത്തിലേക്കു ബഹിഷ്കരിച്ചു. ലൂസിഫർ അവിടെയും തന്റെ നിഷേധം തുടൎന്നു. ഈശ്വരപക്ഷവുമായി ഉണ്ടായ സമരങ്ങളിലെല്ലാം പരാജയപ്പെട്ടെങ്കിലും, മനുഷ്യവർഗ്ഗത്തെ പിഴപ്പിക്കുന്നതിൽ ലൂസിഫർ കൃതാൎത്ഥത നേടി. അവൻ ആ തൊഴിൽ തന്നെ യുഗയുഗാന്തരങ്ങളായി തുടൎന്നു വരുന്നു. ഈശ്വരശത്രുവും, അനശ്വരപാപഹേതുവുമായ ഈ ദുഷ്ടപാത്രം ആണ് സാത്താൻ.
===ഈശ്വരന്റെ അനുജൻ===
പൗരാണികകാലത്തെ ഈ സാത്താനു പാപത്തിന്റെ മൂർത്തീകരണം എന്നതിൽക്കവിഞ്ഞൊരു<noinclude></noinclude>
cqwx7276fz0jbkdh2fyalscjzbpw3ae
245428
245427
2026-07-17T16:07:18Z
Radhan K Moolad
13275
245428
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big><big>'''സാത്താൻ'''</big></big></big>
</center>
സർവ്വശക്തനായ ഒരീശ്വരനും, നിരന്തരം അദ്ദേഹത്തിനു സ്തുതിഗീതങ്ങൾ പാടിക്കഴിയുന്ന അമൎത്ത്യരായ ദേവന്മാരും - ഇതാണ് സെമിറ്റിക്ക് ഭാവനയിലെ സ്വർല്ലോകം. കീൎത്തനാഞ്ജലിയിലാനന്ദിക്കുന്നതൊഴിച്ചാൽ പ്രവൃൎത്തിരഹിതനാണു
ദൈവം. മാലാഖമാർക്കാകട്ടെ, {{SIC|പ്രസംശിക്കുകയല്ലാതെ|പ്രശംസിക്കുകയല്ലാതെ}} യാതൊന്നും ചെയ്യേണ്ടതായിട്ടില്ല. സൃഷ്ടിസ്ഥിതി സംഹാരത്തിനൊന്നും അവിടെയിടമില്ല. സ്വർല്ലോകമല്ലാതെ പ്രപഞ്ചമില്ലെങ്കിൽ, അവിടെ സകലതും പരിപൂർണ്ണമാണെങ്കിൽ, ഇല്ലാത്ത കുറവുകൾ നികത്താനും, ഇല്ലാത്ത തിന്മ സംഹരിക്കാനും എങ്ങനെയാണ് കഴിയുക? ഈ തൊഴിലില്ലായ്മയ്ക്കു പരിഹാരമുണ്ടായ കഥയാണ് സെമിറ്റിക്ക് പുരാണേതിഹാസാദികളുടെ മുഖ്യപ്രവാഹം.
അധികാരമോഹം കൊണ്ടോ വെറും മുഷിവുകൊണ്ടോ എന്തോ, മാലാഖമാരിൽ പ്രമാണിയായ ലൂസിഫർ അഹങ്കരിച്ചു സ്വൎഗ്ഗീയമൎയ്യാദയെ ലംഘിച്ചു ദൈവത്തോടു
മല്ലടിച്ചു. ഈ ധിക്കാരത്തിൽ ഒരു വിഭാഗം മാലാഖമാർ ലൂസിഫറിന്റെ പക്ഷത്തു ചേർന്നു. ഈശ്വരൻ കോപിച്ചു. ഈ നിയമഭ്രഷ്ടരെയെല്ലാം നിത്യശിക്ഷാരംഗമമായ നരകത്തിലേക്കു ബഹിഷ്കരിച്ചു. ലൂസിഫർ അവിടെയും തന്റെ നിഷേധം തുടൎന്നു. ഈശ്വരപക്ഷവുമായി ഉണ്ടായ സമരങ്ങളിലെല്ലാം പരാജയപ്പെട്ടെങ്കിലും, മനുഷ്യവർഗ്ഗത്തെ പിഴപ്പിക്കുന്നതിൽ ലൂസിഫർ കൃതാൎത്ഥത നേടി. അവൻ ആ തൊഴിൽ തന്നെ യുഗയുഗാന്തരങ്ങളായി തുടൎന്നു വരുന്നു. ഈശ്വരശത്രുവും, അനശ്വരപാപഹേതുവുമായ ഈ ദുഷ്ടപാത്രം ആണ് സാത്താൻ.
====ഈശ്വരന്റെ അനുജൻ====
പൗരാണികകാലത്തെ ഈ സാത്താനു പാപത്തിന്റെ മൂർത്തീകരണം എന്നതിൽക്കവിഞ്ഞൊരു<noinclude></noinclude>
4lkmhbb4hsjlwbt9uevydlglnj6s453
താൾ:1982-dhikkariyude-kathal-c-j-thomas.pdf/77
106
83962
245471
244151
2026-07-18T09:49:27Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245471
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<br>
<center>
<big><big><big>'''ജനാധിപത്യത്തിനു് ഒരു മാപ്പുസാക്ഷി'''</big></big></big>
</center>
ഞാൻ ജനങ്ങളിൽ വിശ്വസിക്കുന്നില്ല, എങ്കിലും
ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. പ്രത്യക്ഷത്തിൽ
യുക്തിവിരുദ്ധമായ ഈ പ്രസ്താവനയ്ക്കു ന്യായം പറ
യാമോ എന്നു നോക്കട്ടെ.
ജനങ്ങളിൽ വിശ്വസിക്കുന്നില്ല എന്നു പറയുന്നതി
ന്റെ അർത്ഥമെന്താണ്? എന്തുകൊണ്ടാണു ജനങ്ങളിൽ
വിശ്വസിക്കാത്തത്?
മനുഷ്യസംസ്ക്കാരത്തിന്റെ സൂക്ഷിപ്പുകാരനായിരി
ക്കാൻ ബഹുജനം യോഗ്യരല്ല എന്നതാണ് ആദ്യത്തേതി
അത്തരം, മതം, കല, ശാസ്ത്രം, സമുദായം മുതലായവയുടെ
മൂല്യങ്ങളെപ്പറ്റി തീർപ്പുകല്പിക്കാൻ അവർ
അശ്മക
രാണ്. രണ്ടാമത്തെ പ്രസ്താവനയ്ക്കു കാരണം, ഒരാദർ
ശമായിട്ടോ, ദിവ്യാവതാരമായിട്ടോ ആരാധിക്കത്തക്ക
ഒന്നല്ല ജനസാമാന്യം എന്നതാണ്. സാധാരണ മനുഷ്യൻ
വളരെ ചുവട്ടിലത്തെ പടിയി
ലാണ് നില്ക്കുന്നത്. മനുഷ്യവർഗ്ഗത്തിന്റെ പരിണാമം
ആരംഭിച്ചിട്ടേയുള്ളു. അതു ഗണനീയമായ ഒരു നിലയി
ലെത്തിച്ചേരാൻ ഇനിയും യുഗങ്ങൾ വേണ്ടിവരും.
ഭക്ഷണം, സന്തത് പാദനം എന്ന കായ്യങ്ങളിൽപ്പോലും
മൃഗങ്ങളിൽനിന്നു മനുഷ്യൻ വളരെയൊന്നും വളർന്നു കഴി
ഞ്ഞിട്ടില്ല. അപൂർവ്വം ചില വ്യക്തികൾ സംസ്ക്കാര
പരമായി അല്പം ഉയന്നെന്നുവെച്ചു ഈ വിഭാഗത്തിൻറ
സംസ്ക്കാരനിലവാരം വളരെ ഉയർന്നുവെന്നു ഗണിക്കു
ശരിയല്ല. ഇതാണു ഞാൻ പഠിച്ചതിലെല്ലാം
കണ്ടതു്. അനുഭവത്തിൽ
നിന്നറിഞ്ഞതും മറെറാന്നല്ല.
ഇനി ഇപ്പറഞ്ഞതു വിശദീകരിക്കാം.
ന്നതും<noinclude></noinclude>
ixfkagh8cgz3g0viv0dc1rhv5zkjcoh
245472
245471
2026-07-18T09:51:04Z
Radhan K Moolad
13275
245472
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<br>
<center>
<big><big><big>'''ജനാധിപത്യത്തിനു്'''</big></big></big><br>
<big><big><big>'''ഒരു മാപ്പുസാക്ഷി'''</big></big></big>
</center>
ഞാൻ ജനങ്ങളിൽ വിശ്വസിക്കുന്നില്ല, എങ്കിലും
ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. പ്രത്യക്ഷത്തിൽ
യുക്തിവിരുദ്ധമായ ഈ പ്രസ്താവനയ്ക്കു ന്യായം പറ
യാമോ എന്നു നോക്കട്ടെ.
ജനങ്ങളിൽ വിശ്വസിക്കുന്നില്ല എന്നു പറയുന്നതി
ന്റെ അർത്ഥമെന്താണ്? എന്തുകൊണ്ടാണു ജനങ്ങളിൽ
വിശ്വസിക്കാത്തത്?
മനുഷ്യസംസ്ക്കാരത്തിന്റെ സൂക്ഷിപ്പുകാരനായിരി
ക്കാൻ ബഹുജനം യോഗ്യരല്ല എന്നതാണ് ആദ്യത്തേതി
അത്തരം, മതം, കല, ശാസ്ത്രം, സമുദായം മുതലായവയുടെ
മൂല്യങ്ങളെപ്പറ്റി തീർപ്പുകല്പിക്കാൻ അവർ
അശ്മക
രാണ്. രണ്ടാമത്തെ പ്രസ്താവനയ്ക്കു കാരണം, ഒരാദർ
ശമായിട്ടോ, ദിവ്യാവതാരമായിട്ടോ ആരാധിക്കത്തക്ക
ഒന്നല്ല ജനസാമാന്യം എന്നതാണ്. സാധാരണ മനുഷ്യൻ
വളരെ ചുവട്ടിലത്തെ പടിയി
ലാണ് നില്ക്കുന്നത്. മനുഷ്യവർഗ്ഗത്തിന്റെ പരിണാമം
ആരംഭിച്ചിട്ടേയുള്ളു. അതു ഗണനീയമായ ഒരു നിലയി
ലെത്തിച്ചേരാൻ ഇനിയും യുഗങ്ങൾ വേണ്ടിവരും.
ഭക്ഷണം, സന്തത് പാദനം എന്ന കായ്യങ്ങളിൽപ്പോലും
മൃഗങ്ങളിൽനിന്നു മനുഷ്യൻ വളരെയൊന്നും വളർന്നു കഴി
ഞ്ഞിട്ടില്ല. അപൂർവ്വം ചില വ്യക്തികൾ സംസ്ക്കാര
പരമായി അല്പം ഉയന്നെന്നുവെച്ചു ഈ വിഭാഗത്തിൻറ
സംസ്ക്കാരനിലവാരം വളരെ ഉയർന്നുവെന്നു ഗണിക്കു
ശരിയല്ല. ഇതാണു ഞാൻ പഠിച്ചതിലെല്ലാം
കണ്ടതു്. അനുഭവത്തിൽ
നിന്നറിഞ്ഞതും മറെറാന്നല്ല.
ഇനി ഇപ്പറഞ്ഞതു വിശദീകരിക്കാം.
ന്നതും<noinclude></noinclude>
o61tmus2vfuhc20ffpsuw8rrxly5oia
245473
245472
2026-07-18T09:56:25Z
Radhan K Moolad
13275
245473
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<br>
<center>
<big><big><big>'''ജനാധിപത്യത്തിനു്'''</big></big></big><br>
<big><big><big>'''ഒരു മാപ്പുസാക്ഷി'''</big></big></big>
</center>
ഞാൻ ജനങ്ങളിൽ വിശ്വസിക്കുന്നില്ല, എങ്കിലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. പ്രത്യക്ഷത്തിൽ യുക്തിവിരുദ്ധമായ ഈ പ്രസ്താവനയ്ക്കു ന്യായം പറയാമോ എന്നു നോക്കട്ടെ.
ജനങ്ങളിൽ വിശ്വസിക്കുന്നില്ല എന്നു പറയുന്നതിന്റെ അർത്ഥമെന്താണ്? എന്തുകൊണ്ടാണു ജനങ്ങളിൽ വിശ്വസിക്കാത്തത്?
മനുഷ്യസംസ്ക്കാരത്തിന്റെ സൂക്ഷിപ്പുകാരനായിരിക്കാൻ ബഹുജനം യോഗ്യരല്ല എന്നതാണ് ആദ്യത്തേതിനുത്തരം. മതം, കല, ശാസ്ത്രം, സമുദായം മുതലായവയുടെ
മൂല്യങ്ങളെപ്പറ്റി തീർപ്പുകല്പിക്കാൻ അവർ അശക്തരാണ്. രണ്ടാമത്തെ പ്രസ്താവനയ്ക്കു കാരണം, ഒരാദർശമായിട്ടോ, ദിവ്യാവതാരമായിട്ടോ ആരാധിക്കത്തക്ക ഒന്നല്ല ജനസാമാന്യം എന്നതാണ്. സാധാരണ മനുഷ്യൻ വളരെ ചുവട്ടിലത്തെ പടിയിലാണ് നില്ക്കുന്നത്. മനുഷ്യവർഗ്ഗത്തിന്റെ പരിണാമം ആരംഭിച്ചിട്ടേയുള്ളു. അതു ഗണനീയമായ ഒരു നിലയിലെത്തിച്ചേരാൻ ഇനിയും യുഗങ്ങൾ വേണ്ടിവരും.
ഭക്ഷണം, സന്തത്യത്പാദനം എന്ന കാൎയ്യങ്ങളിൽപ്പോലും മൃഗങ്ങളിൽനിന്നു മനുഷ്യൻ വളരെയൊന്നും വളർന്നു കഴിഞ്ഞിട്ടില്ല. അപൂർവ്വം ചില വ്യക്തികൾ സംസ്ക്കാരപരമായി അല്പം ഉയന്നെന്നുവെച്ചു ഈ വിഭാഗത്തിന്റെ സംസ്ക്കാര നിലവാരം വളരെ ഉയർന്നുവെന്നു ഗണിക്കുന്നതും ശരിയല്ല. ഇതാണു ഞാൻ പഠിച്ചതിലെല്ലാം കണ്ടതു്. അനുഭവത്തിൽനിന്നറിഞ്ഞതും മറെറാന്നല്ല. ഇനി ഇപ്പറഞ്ഞതു വിശദീകരിക്കാം.<noinclude></noinclude>
ix9pnsdk8eyiw1km9p4ulv5kl6iwtig
താൾ:1982-dhikkariyude-kathal-c-j-thomas.pdf/87
106
83963
245484
244152
2026-07-18T11:14:13Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245484
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>കളും താല്പൎയ്യങ്ങളുമുണ്ട്; അവയാണ് സാമൂഹ്യഘടനയുടെ അടിസ്ഥാനം. വൈവിദ്ധ്യം സമൂഹത്തെ ശിഥിലീകരിക്കുന്ന ഘടകമാണ്; അവയെ മുഴപ്പിച്ചുകാണിക്കുകയല്ല, അവഗണിക്കുകയാണ് വേണ്ടത് - അങ്ങനെ പോകുന്നു
ആ വാദഗതി. ഈ ചിന്താഗതിയിൽ ഒട്ടേറെ വാസ്തവങ്ങൾ അടങ്ങിയിട്ടുണ്ടു്. പ്രായോഗികമായ ഒരു കൎമ്മശാസ്ത്രമാണുതാനും അതു്. പക്ഷേ, ഈ പ്രായോഗികമതം
ആത്യന്തിക സത്യമായി അവരോധിക്കുമ്പോഴാണ് കുഴപ്പമാരംഭിക്കുന്നത്. ശരാശരിയോടു ചേരാത്ത മനുഷ്യൻ നശിച്ചതുതന്നെ. പൊതുവാണെന്നു സങ്കല്പിക്കപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഒരു മാനദണ്ഡമനുസരിച്ചു മനുഷ്യവ്യക്തികളെ നീട്ടാനും കുറുക്കാനും തുടങ്ങുമ്പോൾ ആരംഭിക്കുന്നതു സമത്വമല്ല, സഹിഷ്ണുതയല്ല; മർദ്ദനമാണ് !
മേല്പറഞ്ഞ ആവശ്യത്തെ എടുത്തുപറഞ്ഞു സഹിഷ്ണുതാവാദികളെ പുച്ഛിക്കുന്ന മതിമാന്മാരുണ്ട്. അവരുടെ കണ്ണിൽ സഹിഷ്ണുതാവാദികൾ അഹങ്കാരികളായ അല്പന്മാരാണ്, സ്വാർത്ഥമതികളാണ്. അങ്ങനെ പലതുമാണ്. ആവട്ടെ, യൂറോപ്പിലെ 'ഇൻക്വിസിഷ'നു നീതീകരണം കണ്ടുപിടിച്ച "നിസ്വാർത്ഥന്മാർ" ഉണ്ടായിരുന്നല്ലോ. ഇങ്ങനെ വാദിക്കുന്ന സമത്വപ്രവാചകന്മാരോടും
സഹിഷ്ണുത പാലിക്കുകതന്നെ.
==== വൈവിധ്യങ്ങൾ ====
വൈവിധ്യം ഒരു വൈകൃതമല്ല അതു പരിമാണത്തിന്റെ ആത്മാവാണ്. ഒരേ രൂപത്തിലുള്ള ഏകാണു ജീവികളിൽനിന്നു പരിണമിച്ചതാണ് ഇന്നത്തെ ജീവിലോകം എന്നാണല്ലോ ശാസ്ത്രം പറയുന്നത്. പുഴുവും പുഷ്പവും ഗാന്ധിയും കുരങ്ങുമെല്ലാം ഏകരൂപമല്ല. മനുഷ്യരിൽത്തന്നെയാണെങ്കിൽ ശാരീരികമായി എത്ര സാമ്യമുണ്ടെങ്കിലും മനുഷ്യനെ മനുഷ്യനാക്കിത്തീൎക്കുന്ന കാൎയ്യങ്ങളിൽ ഗണ്യമായ വൈവിധ്യമുണ്ട്. പരിണാമം ശാരീരികം മാത്രമല്ല. രുചി, യുക്തി, കാഴ്ചപ്പാടു്, ആവശ്യങ്ങൾ,<noinclude></noinclude>
4i4vcxukpzafpeeed5c68y5uaknpp18
താൾ:1982-dhikkariyude-kathal-c-j-thomas.pdf/48
106
83969
245429
244160
2026-07-17T16:18:01Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245429
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വ്യക്തിത്വമില്ല. സെമിറ്റിക് സാത്താനും സെമിറ്റിക് ദൈവവും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന പാത്രങ്ങളാണ്. സിദ്ധാന്തപരമായി അഗാധമോ സങ്കീർണ്ണമോ അല്ലെങ്കിലും, അകൃത്രിമസുന്ദരമായ ഒരു കലാസൃഷ്ടിയാണ് സാത്താൻ. ഒരു തമോഗുണതേജസ്സ്; നാടോടിക്കഥയിൽ ചീത്തയെക്കുറിക്കുന്ന ഒരു ബീജഗണിത ചിഹ്നം മാത്രം. ഓരോ ജനതയുടേയും സംസ്കാരത്തിന്റെ സങ്കീർണ്ണതയാണല്ലോ അവർ സൃഷ്ടിക്കുന്ന ഭാവനാചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നത്. നാരദന്റെയും കുന്തീദേവിയുടെയും സ്വഭാവവൈചിത്ര്യം അവരെ നിൎമ്മിച്ച സംസ്കാരത്തിന്റെ അഗാധവൈചിത്ര്യത്തെ കാണിക്കുന്നു. പുരാതനചീനയോടും ഭാരതത്തോടും താരതമ്യപ്പെടുത്തിനോക്കുമ്പോൾ സെമിറ്റിക്കുകാർ വളരെ പിന്നിലാണു നില്ക്കുന്നതു്. ശിശുമനസ്സിനുമാത്രം വൈരുദ്ധ്യരഹിതമായി സങ്കല്പിക്കാവുന്ന ഒന്നാണു
തമോഗുണമാത്രമായ ഒരു പാത്രം. എങ്കിലും തിന്മയുടെ ചിത്രീകരണമെന്ന നിലയിൽ സാത്താനെന്ന സൃഷ്ടി അന്യാദൃശമാണ്. ഇതരസംസ്കാരങ്ങളിലെങ്ങും അങ്ങനെയൊരു പാത്രത്തെ കാണുകയില്ല. പിശാചവൎഗ്ഗം ഉൾക്കൊള്ളുന്നത് ആസുരപ്രഭാവത്തേക്കാൾ ശക്തിയേറിയ എന്തോ ഒന്നാണ്. പാതാളരക്ഷസ്സുകൾ വെറും പ്രാകൃതരൂപങ്ങളാണ്. സന്മാൎഗ്ഗശാസ്ത്രപരമായിട്ടും വേദശാസ്ത്രപരമായിട്ടും സാത്താൻ ഈശ്വരനോടു ബന്ധപ്പെട്ടവനാണ്. ഇരുട്ടും വെളിച്ചവുമെന്നപോലെ ഏകകാലത്തിൽ പരസ്പരവിരുദ്ധവും പരസ്പരസാപേക്ഷവുമാണ് ഐശ്വര പൈശാച ശക്തികൾ. 'നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷ'മൂലമാണ് സാത്താന്റെ ഈറ്റില്ലം - ചുഴിഞ്ഞാലോചിച്ചാൽ ഈശ്വരന്റേയും.
സാത്താനു് ഈശ്വരനോടു ബന്ധപ്പെട്ടല്ലാതെ നിലനില്പില്ല. ഈശ്വരോത്ഭവത്തോടെ സാത്താനും ജനിച്ചു. ലോകങ്ങളുടെ സ്രഷ്ടാവിനു വിരുദ്ധമായി നിഷേധത്തിന്റെ അത്മാവ്, സർവ്വവ്യാപിയെ നിരന്തരം വെല്ലുവിളിക്കുന്ന ശൂന്യതയുടെ കാതൽ, ഈശ്വരശക്തിയായ<noinclude></noinclude>
jnigc7d2gvxzn81lc92t9lms0nskpmm
താൾ:1982-dhikkariyude-kathal-c-j-thomas.pdf/56
106
83970
245438
244161
2026-07-17T18:19:17Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245438
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>തിനേയും എതിൎക്കുക; അങ്ങനെ എപ്പോഴും ഭൂരിപക്ഷത്തിന്റെ മറ പറ്റിനിന്നു് ന്യൂനപക്ഷത്തിനെ പീഡിപ്പിക്കുക. മന്ത്രവാദി, കാപാലികൻ, ബ്രാഹ്മണൻ, മഹൎഷി,
ലേവ്യക്കാരൻ, പാതിരി മുതലായവരോടൊപ്പം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈ വൎഗ്ഗത്തിന്റെ ചരിത്രം വളരെ രസാവഹമാണ്: നീണ്ടതും.
ഭൂതകാലാന്ധകാരത്തിലേക്കു് ചുഴിഞ്ഞുനോക്കിയാൽ ഒരു അഗ്നികുണ്ഡത്തിനകത്തേക്കു എന്തോ ഒക്കെയിട്ട് പുകയുണ്ടാക്കി, നിരൎത്ഥകമായ പദങ്ങളും മന്ത്രിച്ചു കൊണ്ടിരിക്കുന്ന ഒരു വികൃതരൂപത്തെ കാണാം. മരണത്തിന്റെയും ഇടിവെട്ടുന്നതിന്റേയും, മാംസം വേവുന്നതിന്റെയും രഹസ്യം അവനറിയാമത്രെ. അവൻ സകലരോഗവും ഭേദമാക്കും. മററുള്ളവൎക്കറിഞ്ഞുകൂടാത്തതെല്ലാം
അവനറിയാം. അവനാണ് സകല പുരോഹിതന്മാരുടേയും വല്യപ്പൂപ്പനായ മന്ത്രവാദി. അവന്റെ ജീവിതതത്വം ഇതാണ്. അറിയാൻ പാടില്ലാത്തത് എല്ലാം മഹത്താണ്.
സകലമതങ്ങളുടേയും അടിസ്ഥാനം ഇതാണ്. നിർവ്വാണരഹസ്യവും കുർബ്ബാന രഹസ്യവും എല്ലാം ഇതുതന്നെ - അന്ധനും അജ്ഞനുമായ മനുഷ്യനെ ഭയപ്പെടുത്തി ഭരിക്കുവാനുള്ള തന്ത്രം. മന്ത്രവാദിയുടെ സന്താനപരമ്പരയിൽ നരബലിക്കാരനായ കാപാലികനും അഹറോന്റെ അനുയായികളും വന്നുകൂടി. ബ്രാഹ്മണമതം ആരംഭകാലത്തിൽ എന്തായിരുന്നാലും നാമറിയുന്ന കാലത്ത് നമ്പൂതിരിയുടെ കൂടെ ലൈംഗികകർമ്മം നടത്തുന്ന അന്യജാതി സ്ത്രീകൾക്ക് മോക്ഷവിതരണം ചെയ്യാനുള്ള ഒരേജൻസിയായിത്തീർന്നിരുന്നു. ക്രിസ്തുവിന്റെ പുറംക വരുന്നവരുടെ കഥ അതിലും രസകരമാണു്. അവരുടെ പ്രധാനചിന്താവിഷയങ്ങൾ പരിച്ഛേദനം വേണോ വേണ്ടയോ, ഏകത്വത്തിൽ ത്രിത്വമോ, ത്രിത്വത്തിൽ ഏകത്വമോ എന്നൊക്കെയായിരുന്നു. അതുകൊണ്ട്, പിൽക്കാലങ്ങളിൽ പാളിച്ചയും പിളർപ്പും, റഷ്യയിലെ പുരോഹിതന്റെ 'പ്രഥമരാത്രി' അവകാശവുമൊക്കെ വന്നുചേർന്നു.<noinclude></noinclude>
gjp8ki96tv03ffwfochw8dh549ie6bt
താൾ:1982-dhikkariyude-kathal-c-j-thomas.pdf/66
106
83971
245455
244162
2026-07-18T08:19:04Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245455
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഒന്നും ചെയ്യുന്നതല്ല. കണ്ണടയ്ക്കുന്നതുമല്ല. വസ്തുനിഷ്ഠമായ പഠനത്തിന്റെ വ്യഗ്രതയിൽ സ്വന്തം കാൎയ്യം മറന്നു പോകുന്നുവെന്നതുമാത്രമാവാം.
ഇടച്ചേരിയെന്നതു യാതൊരു സാമൂഹ്യഘടനയ്ക്കും ഒഴിച്ചു കൂടാത്ത ഒരു വൎഗ്ഗമാണ്. ഏതു സമുദായത്തേയും മൂന്നായി ഭാഗിക്കാം. ബൂർഷ്വാ, പെറ്റിബൂർഷാ
ഭരണകക്ഷിയംഗങ്ങൾ എന്നിങ്ങനെ. മേൽച്ചേരി ഭിന്നസാമൂഹ്യഘടനകളിൽ വിവിധ നാമധേയങ്ങളിൽ അറിയപ്പെടുന്നു. കീച്ചേരി എവിടെയായാലും 'വിറക് വെട്ടുകയും
വെള്ളം കോരുകയും' തന്നെ. ഇടച്ചേരിയുടെ കഥ ഇതിലൊക്കെ വിചിത്രമാണ്. ഈ വൎഗ്ഗത്തെ ഇല്ലായ്മ ചെയ്യുക സാദ്ധ്യമല്ല. കാരണം ഇതിനെക്കൊണ്ടു്, മേൽച്ചേരിക്കും കീഴ്ച്ചേരിക്കും പ്രയോജനമുണ്ട്. പോരെങ്കിൽ ഇവരുടെ മുടക്കുമുതൽ ഒഴിപ്പിക്കാനും നിവൃത്തിയില്ല. സുബുദ്ധിയും കുബുദ്ധിയും മാത്രമാണവരുടെ കച്ചവട സാധനം. ഏതു സാമൂഹ്യഘടനയിലും ദുർഘടം പിടിച്ച പണികൾ ചെയ്തുതീർക്കുവാനുള്ളത് ഇവ രണ്ടിന്നുമാണല്ലോ. ഇടച്ചേരിയുടെ ഭാരം മേൽച്ചേരിയുടേതിനേക്കാൾ കൂടുതലോ കുറവോ എന്നു ശാസ്ത്രജ്ഞന്മാർ തന്നെ തീരുമാനിക്കട്ടെ. അവൎക്ക് ആ പങ്കു ലഭിക്കുവാനുള്ള അവകാശത്തെപ്പറ്റിയും തൎക്കമില്ല. നമ്മുടെ നാട്ടിൽ ഈ വർഗ്ഗത്തെക്കൊണ്ട് എന്തു ഭാരമുണ്ട് എന്നു മാത്രമാണ് ഇവിടെ ചർച്ചാവിഷയം. അവർ ഒരു ഭാരമാണെന്ന കഥ നിഷേധിക്കാവുന്നതല്ല. സ്വൎണ്ണഭാണ്ഡവും ഭാരം തന്നെയാണല്ലോ.
വിദേശാധിപത്യം അവസാനിച്ചു. മേൽച്ചേരിയുടെ ഭൂരിഭാഗവും നാട്ടുകാരായിത്തീർന്നു. വൈസ്രോയിക്കും കൂട്ടൎക്കും പകരം, അവരുടെ ശമ്പളത്തിന്റെ അനേകമടങ്ങു
ശമ്പളം പറ്റുന്ന ഒരു മന്ത്രിസൈന്യം വന്നു. അതിനെപ്പറ്റി പരാതിയൊന്നുമില്ല. ഒന്നാമതു് അവർ നാട്ടുകാരാണല്ലോ. രണ്ടാമതു് ജനാധിപത്യത്തിനുവേണ്ടി കൊടുക്കേണ്ട വിലയിൽ ഒരു പങ്കുമാണതു്. അതുകൊണ്ട് ഈ പുതിയ മേച്ചേരിയെ നമുക്കു് അംഗീകരിക്കുക. അതങ്ങനെ നടക്കട്ടെ. ഈ മാറ്റത്തിനനുസരിച്ച് ഇടച്ചേരിയുടെ<noinclude></noinclude>
hxl5znjy0bjishuf9eg4tna8tnlmr3t
താൾ:1982-dhikkariyude-kathal-c-j-thomas.pdf/78
106
83972
245474
244163
2026-07-18T10:06:18Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245474
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>====പൊതുജനം കഴുതയാണ്====
ചരിത്രത്തിലെ വിലപ്പെട്ട സകലതും പൊതുജനത്തിന്റെ എതിർപ്പിനെ നേരിട്ടുകൊണ്ടാണ് ഉണ്ടായിട്ടുള്ളത്. പൊതുജനത്തിനു പൊതുവായി ഒരു ചിന്താശക്തിയില്ല, വികാരാവേശം മാത്രമേയുള്ളു. ഈ വികാരം പൊതുക്കാൎയ്യങ്ങളിൽ വിശ്വസിക്കാവുന്ന ഒരു വഴികാട്ടിയല്ല. ഏതെങ്കിലുമൊരാശയം ഉത്ഭവിച്ചുകഴിഞ്ഞാൽ അതു വിജയിച്ച് അതിനു പ്രതിഷ്ഠയും പൂജാരിയും മതവുമെല്ലാം സിദ്ധിച്ചുകഴിഞ്ഞു മാത്രമേ പൊതുജനം അതിനെ സ്വീകരിക്കുന്നുള്ളൂ. ആദ്യഘട്ടത്തിൽ അസ്തമിക്കാതിരിക്കുന്നെങ്കിൽ പൊതുജനത്തിന്റെ പിന്തുണകൊണ്ടല്ല, അതിനെ കൊല്ലാൻ ജനതയ്ക്കു ശക്തിയില്ലാതെപോയതു കൊണ്ടു മാത്രമാണ്. യുക്തിവിചാരം ചെയ്യുകയെന്നതു ജനസാമാന്യത്തിന്റെ പതിവല്ല. രാഷ്ട്രീയകാര്യങ്ങളിൽ തീവ്രമായ വാദപ്രതിവാദങ്ങൾ നടക്കുന്നതു നാം കാണാറുണ്ടു്. അതിന്റെ പേരിൽ ആരും കക്ഷിമാറിയതായിട്ടറിവില്ല. സ്വതവേ ദുഷിച്ച അന്തരീക്ഷത്തിൽ, അല്പം വിഷം കൂടി പകരാനേ അത്തരം തൎക്കങ്ങൾ സഹായിക്കുകയുള്ളു. മിക്ക മനുഷ്യരും വലുപ്പത്തെയും ശക്തിയേയും ആരാധിക്കുന്നവരാണ്. ഒരു തത്വം ശരിയോ തെറ്റോ
എന്ന പ്രശ്നം അവർ അവഗണിക്കുന്നു. അതിനെന്തു പ്രചാരവും ശക്തിയുമുണ്ടെന്നതാണു പ്രധാന കാൎയ്യം. ചില മതങ്ങൾ അവരുടെ എണ്ണം പെരുപ്പിക്കാൻ വേണ്ടി ഏതു ദുഷ്‍ക്കൎമ്മവും നടത്തുന്നതും, കമ്യൂണിസ്റ്റുകാർ സോവിയറ്റു പല്ലവി പാടുന്നതുമെല്ലാം ഈ ചിന്താഗതിയെ ആദരിച്ചാണ്. ''ചേരതിന്നുന്ന നാട്ടിൽ ചെന്നാൽ പേരയുടെ നടുമുറി തിന്നണം.'' അതാണു ജനകീയ ഫിലോസഫി.
ഇന്നലെ "ദാവിദ് പുത്രന്നു ഹോശാന!" എന്നാൎത്തട്ടഹസിച്ച യഹൂദജനത തന്നെയാണ് ഇന്നു് "അവനെ ക്രൂശിക്ക' എന്നലറുന്നതും. യേശുവിനു് ആ ജനക്കൂട്ടത്തെപ്പറ്റി വല്ല വ്യാമോഹവുമുണ്ടായിരുന്നെങ്കിൽ ''കൎത്താവേ, അവർ ചെയ്യുന്നതെന്തെന്നറിയായ്കയാൽ<noinclude></noinclude>
3r047qtiuwpcl7p2pdl3ishgsuujyeq
താൾ:1982-dhikkariyude-kathal-c-j-thomas.pdf/88
106
83973
245485
244164
2026-07-18T11:23:27Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245485
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഭീതികൾ, വികാരങ്ങൾ എന്നിങ്ങനെ പലതും പരിണമിക്കുന്നുണ്ട്. ഇവയൊന്നും മനുഷ്യവർഗ്ഗത്തിനു പൊതുവായിട്ടില്ല. സൗന്ദര്യബോധം തീണ്ടാതെ ജീവിച്ചു മരിക്കാൻ കഴിയുന്നവരുണ്ടായിരിക്കാം. മിസ്റ്റിക്കുകൾക്കു യുക്തികൊണ്ടൊരു കാര്യവും നേടാനില്ല. ശരീരമെന്നതൊഴിച്ചുനോക്കിയാൽ ഓരോ മനുഷ്യനും ഓരോ
പ്രത്യേക പ്രപഞ്ചമാണെന്നു തോന്നത്തക്ക വൈവിധ്യം കാണാനുണ്ട്. സമത്വമെന്നും സഹിഷ്ണുതയെന്നും നീതിയെന്നും ഒക്കെപ്പറഞ്ഞതൊന്നും ശാരീരികമല്ലല്ലോ. ഈ
വക കാൎയ്യത്തിൽ സാമ്യത്തെക്കാളധികം വൈരുദ്ധ്യമാണ് കാണുന്നതെങ്കിൽ അതിലത്ഭുതപ്പെടാനില്ല. അതാണു പ്രപഞ്ചത്തിന്റെ സൗന്ദൎയ്യം. ഓരോ വ്യക്തിക്കും
ഓടാനുള്ള റെയിലുകൾ അവന്റെ സ്വന്തമായിട്ടുണ്ട്. സകലരും ഓടേണ്ട സാർവ്വത്രിക റെയിലുകൾ നിർത്തുമ്പോൾ മർദ്ദനത്തിന്റെ കളമൊരുക്കൽ കഴിഞ്ഞു. പക്ഷേ, ഇതൊന്നും സാമ്യവാദി അനുവദിച്ചുതരികയില്ല. പള്ളിക്കൂടം വിട്ടു കുട്ടികൾ നാലുപാടും ചിതറുന്നതു് അവനും ദുസ്സഹമാണ്. രണ്ടുലക്ഷം പട്ടാളക്കാർ ഒറ്റയന്ത്രം പോലെ കവാത്തെടുക്കുന്നതിലാണവൻ സൗന്ദൎയ്യം കാണുന്നത്. വളഞ്ഞ വരകളെല്ലാം വൈകൃതമാണ്. നേർവരകളും ചതുരങ്ങളുമാണ് സുന്ദരം. അവന്റെ കണ്ണിൽ മനുഷ്യസമുദായം ഒരു ഭീമജീവിയാണ്. ഈ ജീവിയുടെ അംഗങ്ങൾ തമ്മിലോ അവയുൾക്കൊള്ളുന്ന ഘടകങ്ങൾ തമ്മിലോ വൈചിത്ര്യമുണ്ടാകാൻ പാടില്ല. അവ ഏകയോഗക്ഷേമമായി വളരണമെങ്കിൽ പരിപൂർണ്ണ സാമ്യമുണ്ടായിരിക്കണം. സാമ്യമില്ലാതെ ശരീരത്തിലെന്തെങ്കിലും കണ്ടാൽ അതു രോഗാണുവായിരിക്കും. അതിനെ നശിപ്പിക്കുന്നത് ഒരു വിശുദ്ധകവുമാണ്. പക്ഷേ, ഇവിടെ ഒന്നാലോചിക്കാനുണ്ട്. സ്വയം വിവേചനശക്തിയുള്ള വ്യക്തികൾ എങ്ങനെ ഒരു അണുവായിത്തീരും? അത് ആശാസ്യമാണെന്നിരുന്നാൽത്തന്നെ നടപ്പുള്ളതല്ല. ഒരു കൈയോ കാലോ സ്വയം ചിന്തിക്കുന്നില്ല. പക്ഷേ, മനുഷ്യർ കൂട്ടമായിട്ടല്ല വ്യക്തികളായിട്ടാണ് ചിന്തിക്കുക. അതിനെ<noinclude></noinclude>
auc2gosj3lu2ogx6j18pycdnxripwxq
താൾ:1982-dhikkariyude-kathal-c-j-thomas.pdf/49
106
83979
245430
244170
2026-07-17T16:27:14Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245430
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>നന്മയുടെ പ്രതിസ്വഭാവമായ ചീത്തയുടെ സത്തു, വൈരുദ്ധ്യത്തിന്റെ ഹേതു, പ്രപഞ്ചഗതിയുടെ എതിർഗതി. വിശ്വവ്യാപകമായ ഈ സാപേക്ഷവൈരുദ്ധ്യത്തിനു്
മനുഷ്യമനസ്സു് ഒരു രൂപവിശേഷം കല്പിച്ചുകൊടുത്തു.
ഇതരസംസ്കാരങ്ങളെ അപേക്ഷിച്ചു്, മനുഷ്യപാപവും മുക്തിമാൎഗ്ഗവും മുഖ്യഭാരമായിട്ടുള്ള ഒന്നാണ് സെമിറ്റിക് സംസ്കാരം. ഭൂമി ഈശ്വരന്റെ ഒരു സന്മാൎഗ്ഗ പരീക്ഷണശാല മാത്രമാണ്. അച്ചടക്കലംഘനത്തിനു ഒഴിവുവന്ന സ്ഥാനത്തേക്ക് ആളെടുക്കാനുള്ള ഒരു റിക്രൂട്ടിംഗ് ആഫീസ്. ആ നിലയ്ക്കു തിന്മയുടെ ഒരു പൂൎണ്ണകായ പ്രതീകം അവിടെയുണ്ടായിരിക്കുക ന്യായമാണ്. പക്ഷേ, ഈ പ്രതീകത്തിനു ജീവനും
മാംസവും നല്ലിയതു മഹാകാവ്യകൎത്താക്കളാണ്.
മനുഷ്യൻ തന്റെ രൂപത്തിൽ ദൈവത്തെ സൃഷ്ടിച്ചു എന്നു വോൾട്ടയർ പറഞ്ഞു. സാത്താന്റെ സൃഷ്ടിയും മറെറാരു മാൎഗ്ഗത്തിലല്ല. മിൽട്ടനും ഗെഥേയും ബർണാഡ് ഷായും അവരവരുടെ ദർശനമനുസരിച്ചു സാത്താന്മാരെ സൃഷ്ടിച്ചു - ചീത്തയുടെ മൂൎത്തി എന്ന ആശയത്തിനു കവിഭാവനയാകുന്ന ഹിരണ്യഗർഭത്തിൽ ജനിച്ച സന്തതികൾ. സാത്താന്റെ ആദ്യസ്രഷ്ടാവായ ഈശ്വരൻ നല്ലതായിട്ടൊന്നും ആ പാത്രത്തിൽ ചേൎക്കാനുദ്ദേശിച്ചിരുന്നില്ലെങ്കിലും പുനർജ്ജന്മം സിദ്ധിച്ച സാത്താൻ ഒരു ഗംഭീര പുരുഷനാണ് - പ്രത്യേകിച്ചും മിൽട്ടന്റെ മഹാകാവ്യത്തിലെ പ്രതിനായകൻ.
====മിൽട്ടന്റെ സാത്താൻ====
ധിക്കാരത്തിനു ബഹിഷ്കൃതരാക്കപ്പെട്ട ദേവദൂതന്മാരുടെ സ്ഥാനം നിറയ്ക്കുവാൻ വേണ്ടിയാണു മനുഷ്യവർഗ്ഗം സൃഷ്ടിക്കപ്പെട്ടത്. ഒരഗ്നിപരീക്ഷയ്ക്കുശേഷം മാത്രമേ അവൎക്ക് ആ സ്ഥാനം കൊടുക്കാനാവു. ദൈവം ആദിമനുഷ്യനായ ആദമിനെയും ഭാൎയ്യ ഹവ്വായേയും വൃന്ദാവനസമാനമായ ഏദൻ തോട്ടത്തിലാക്കി. അവിടെ
അവർ ജയിക്കേണ്ട പരീക്ഷയ്ക്കുള്ള അഗ്നിയും ആരാ<noinclude></noinclude>
r14fob12fl28fa2m7aj62cfvto2bebr
താൾ:1982-dhikkariyude-kathal-c-j-thomas.pdf/50
106
83980
245431
244171
2026-07-17T16:36:48Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245431
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ച്ചാരും സാത്താനായിരുന്നു. ആകെയൊരു നിയമമേ ഉണ്ടായിരുന്നു. അവിടെ. നന്മതിന്മകളെക്കുറിച്ചു മനുഷ്യൻ ജ്ഞാനംകൊടുക്കുന്ന ഒരു പഴം തിന്നരുതെന്നു്.
സൎപ്പരൂപത്തിൽ അവിടെ ഇഴഞ്ഞുകയറിയ ലൂസിഫറിന്റെ പ്രേരണയിൽ കുടുങ്ങി അവർ ആ നിയമം ലംഘിച്ചു. അവർ ശിക്ഷിക്കപ്പെട്ടു. ആ വൃന്ദാവനത്തിൽ നിന്നു നിഷ്കാസിതരുമായി. ഇങ്ങനെ മാലാഖയ്ക്കും മനുഷ്യനും മോക്ഷം നഷ്ടപ്പെട്ടതിന്റെ കഥയാണു മിൽട്ടന്റെ മഹാകാവ്യത്തിന്റെ ഇതിവൃത്തം. ഈ ദുരന്തദുരിതത്തിനെല്ലാം കാരണക്കാരനെന്ന നിലയ്ക്കു സാത്താൻ തന്നെയായിരിക്കുമല്ലോ ആ ഇതിഹാസത്തിൽ മുഖ്യഭാഗമഭിനയിക്കുക. പ്രഫസർ എ. ജെ. എ. വാൽഡോക്ക് പറയന്നതുപോലെ, അവിടെ പല പാത്രങ്ങൾ തമ്മിൽ ഒരു മത്സരത്തിനു വകയില്ല. ഒരു പാത്രമേ അവിടെയുള്ളൂ. സർവ്വശക്തന്റെ പ്രതിയോഗി, സ്രഷ്ടാവിനെ ചോദ്യം ചെയ്യുന്ന സൃഷ്ടി, സ്വാതന്ത്ര്യത്തിന്റെ പടനായകൻ, സ്വൎഗ്ഗത്തിൽ സേവിക്കുന്നതിനേക്കാൾ ഭേദം നരകത്തിൽ ഭരിക്കുകയാണെന്ന തത്വത്തിന്റെ പ്രയോക്താവു്, ജയത്തിനു വഴിയൊന്നുമില്ലെങ്കിലും അഭിമാനത്തിനുവേണ്ടി മാത്രം ഭയങ്കരസമരത്തിലേർപ്പെടുന്ന സംഗ്രാമധീരൻ, അന്ധനായ സാഹസി, ഈശ്വരസൃഷ്ടികളിൽ എല്ലാവരെക്കാളും ശക്തനെന്നു തെളിയിക്കപ്പെട്ടവൻ - ആകെക്കൂടി മനുഷ്യമനസ്സിനു ഭാവനചെയ്യാവുന്നതിലേക്കും വിശിഷ്ടനായ ഒരു പാത്രമായി സാത്താൻ പരിണമിച്ചിരിക്കുന്നു. പുരാണം ഗംഭീരമായ മഹാകാവ്യമായി അവതരിച്ചപ്പോൾ, വചനം രൂപമായി; സാത്താൻ മനുഷ്യനായി - അത്ഭുത സിദ്ധികളുള്ള മനുഷ്യൻ. എങ്കിലും പരിപൂർണ്ണമനുഷ്യത്വമുള്ള ഒരു മനുഷ്യൻ.
പ്രതിഭാശാലിയായ ഒരു പടനായകനാണ് സാത്താൻ. ദേവാസുര സമര രംഗങ്ങളിലെല്ലാം സാത്താൻ ഒരു കൎണ്ണനായി കാണപ്പെടുന്നു. പരാജയപ്പെടുന്നതുകൊണ്ടു സാത്താന്റെ മഹിമയ്ക്ക് ഒരു കുറവും വരുന്നില്ല. വീരശ്രീക്കു മാറ്റു കൂടുന്നതേയുള്ളൂ. കർണ്ണനും പരാജയപ്പെടുക<noinclude></noinclude>
3eorgfwkkycysdqcg0ih10u976v7zgu
താൾ:1982-dhikkariyude-kathal-c-j-thomas.pdf/57
106
83981
245439
244172
2026-07-17T18:36:44Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245439
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഗാന്ധിജിയും ഒരു മതം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹതെക്കൊണ്ടു് വലിയ വിഷമമൊന്നുമില്ലായിരുന്നു. അഭിപ്രായങ്ങൾ മാറ്റുന്നതിനും തെറ്റു സമ്മതിക്കുന്നതിനും അദ്ദേഹത്തിനു വലിയ മടിയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് യഥാർത്ഥ പുരോഹിതന്മാർ.
കമ്യൂണിസത്തിലും ഉണ്ട് പുരോഹിതന്മാർ. രാഷ്ട്രീയ പുരോഹിതൻ ഇതര പുരോഹിതന്മാരിൽനിന്നും ഉത്തമനോ അധമനോ അല്ല. ഒന്നുകിൽ അവൻ ഭൂരിപക്ഷം ജനങ്ങൾ അംഗീകരിക്കുന്ന ഒരു ദൈവത്തിന്റെ പൂജാരിയായി
പ്രത്യക്ഷപ്പെടും. അല്ലെങ്കിൽ അവൻ സ്വയം സൃഷ്ടിച്ചു് അതിന്റെ പരസ്യപ്പലകയായിത്തീരും. അതുമല്ലെങ്കിൽ സ്വയം ഒരു കുട്ടിദൈവമായി മറ്റു പുരോഹിതന്മാരെ ശാന്തിക്കു നിയമിക്കും.
ഒരു
ദൈവത്തെ
പാരമ്പര്യം പറയുക സകല പുരോഹിതന്മാരുടേയും പതിവാണ്. ക്രിസ്ത്യാനിയുടെ പുരോഹിതൻ പറയും അവനു് വിശുദ്ധ പത്രോസ് മുതലുള്ള നൽവരമുണ്ടെന്നു്.
ഏതാനും കോടി സഹസ്രാബ്ദങ്ങൾ പുറകോട്ടു നടന്നാൽ ബ്രഹ്മാവിന്റെ മുഖത്തുതന്നെ ചെന്നെത്താമെന്നാണ് ബ്രാഹ്മണന്റെ പക്ഷം. അവരുടെ അധികാരപട്ടയം ഇവിടെയാരും കൊടുത്തതാണെന്നു് അവർ അവകാശപ്പെടുകയില്ല അതിനു തെളിവൊന്നുമില്ലല്ലോ. കമ്യൂണിസ്റ്റ് നേതാവു് പറയും മാർക്സ് മുതലുള്ള പാരമ്പൎയ്യം ലെനിൻ വഴി ഇങ്ങെത്തിയിട്ടുണ്ടെന്നു്. ഖദർകാരനും പറയും താൻ പണ്ടു് വെളളരിക്കായും പച്ചവെള്ളവും ഭുജിച്ചുകൊണ്ടു് ഗാന്ധിയുടെകൂടെ ഉപ്പുകാച്ചിയിട്ടുണ്ടെന്നു്. ഈ പാരമ്പൎയ്യം പലപ്പോഴും 'നത്തുരാമ'നു് ഗാന്ധിയുടെ പാരമ്പൎയ്യം ലഭിച്ചതുപോലെയിരിക്കും. പുരോഹിതന്മാരെ എതിൎത്ത ഒരു മരപ്പണിക്കാരനെ അവർ കൊന്നു. പക്ഷേ, കൊന്നുകഴിഞ്ഞ ഉടനെ അവർ അദ്ദേഹത്തെ പകുതി ദൈവവും പകുതി പുരോഹിതനുമാക്കി. കയാഫാസ് തന്നെ പിന്നീടു ക്രിസ്തുവിനെ ആരാധിച്ചു കാണണം. അതിനു ന്യായങ്ങളുണ്ട്. ഒന്നാമത് ആ ശവം പുരോഹിതന്മാരെ പിന്നിടും ചീത്തപറയുകയില്ല. രണ്ടാമത് പഴയ<noinclude></noinclude>
sjpji36hmprayb57qrres9qdlqfu7wn
താൾ:1982-dhikkariyude-kathal-c-j-thomas.pdf/67
106
83982
245456
244173
2026-07-18T08:27:21Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245456
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>യിടയിൽ എന്തു മാറ്റമാണുണ്ടായത്? വ്യക്തിപരമായി നോക്കിയാൽ പഴയ ഇടച്ചേരിയുടെ ഭൂരിഭാഗവും ഇന്നും ഇടച്ചേരിയായി അവശേഷിക്കുന്നുണ്ട്. പക്ഷേ, അവർ അഭിനയിക്കുന്ന ഭാഗങ്ങൾ കുറേയൊക്കെ വ്യത്യസ്തമാണ്. ഈ വൎഗ്ഗത്തെപ്പറ്റി പഠിക്കുമ്പോൾ അവർ സമുദായത്തിൽ എങ്ങനെയെല്ലാം ചിതറിക്കിടക്കുന്നുവെന്നറിയേണ്ടതാണ്.
ഇടച്ചേരിയെ, സൗകൎയ്യത്തിനുവേണ്ടി, രണ്ടുതരമായി തിരിക്കാം. ആദ്യത്തേതു സാമൂഹ്യപരമായ സ്ഥാനങ്ങളിലിരിക്കുന്നവർ. ഫാക്ടറി മാനേജർ, നിയമസഭാസാമാജികൻ, ഗുമസ്തൻ, രാഷ്ട്രീയനേതാവ്, തൊഴിലാളിപ്രവൎത്തകൻ മുതലായവരെല്ലാം ഈ ഇനത്തിൽ പെടും. വൈദ്യൻ, സാഹിത്യകാരൻ, പത്രാധിപർ, പുരോഹിതൻ, ഗായകൻ മുതലായവർ രണ്ടാമത്തെ ഇനമാണ്. ഈ കൂട്ടർ വിജ്ഞാനം, കല, പ്രത്യേക സിദ്ധികൾ മുതലായവയിൽ ശരണം പ്രാപിക്കുന്നു. ഇതിനെ സാംസ്കാരികവിഭാഗമെന്നു വേണമെങ്കിൽ പറയാം.
സാമൂഹ്യരംഗത്തിലെ ഇടച്ചേരിയെ നോക്കു. ഒരു ഫാക്ടറിയിൽ മുതലാളിയുടേയും കായികപ്രയത്നം നടത്തുന്ന തൊഴിലാളിയുടേയും ഇടയ്ക്ക് എത്രപേരുണ്ട്. മാനേജർമാർ, മേൽനോട്ടക്കാർ, ഗുമസ്തന്മാർ, യൂണിയൻ സെക്രട്ടറി, പബ്ളിസിറ്റി ഡിപ്പാർട്ടുമെന്റുകാർ മുതലായവരൊന്നും നേരിട്ടു ജോലി ചെയ്യുന്നില്ല. അവരെല്ലാം ഇടച്ചേരികളാണ്. അവൎക്കെല്ലാം കീഴ്‍ച്ചേരിയേക്കാൾ ഉയർന്ന ശമ്പളമുണ്ട്. അവരെല്ലാം കൂടിയാൽ 'മിച്ചവില'യുടെ സിംഹഭാഗവും അപ്രത്യക്ഷമാവും. ഇവർ ജോലിചെയ്യുന്നില്ലെങ്കിലും ജോലിചെയ്യിക്കുന്നുണ്ട് എന്നൊരു കാൎയ്യമുണ്ട്. സത്യമാണ്. അവർ ആവശ്യമാണ്. അവർ എന്നുമുണ്ടായിരിക്കുകയും ചെയ്യും. പേരുമാറുന്നതുകൊണ്ട് ഇടച്ചേരിയില്ലാതായിത്തീരുമെന്നു ധരിക്കാതിരുന്നാൽ മതി.
ഇനി രാഷ്ട്രീയ രംഗത്ത് ഒന്നു നോക്കു. കോൺഗ്രസ്സ് പ്രസിഡണ്ടുമുതൽ സായുധവിപ്ലവകാരിവരെ എല്ലാം ഇടച്ചേരിയാണ്. എത്ര സൎക്കാരുദ്യോഗസ്ഥന്മാരുടെ ഭാര<noinclude></noinclude>
04y4kp49r89ws2lcdd67w0dtya293hw
താൾ:1982-dhikkariyude-kathal-c-j-thomas.pdf/79
106
83983
245475
244174
2026-07-18T10:13:50Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245475
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അവരോടു ക്ഷമിക്കേണമേ," എന്നു പ്രാർത്ഥിക്കില്ലായിരുന്നു. ആരെങ്കിലും വങ്കനാണെന്നു പറയുന്നതു ബഹുമാന സൂചകമായിട്ടല്ലല്ലോ. സോഫോക്ലിസും ഷേക്സ്പിയറും ഇബ്സനുമെല്ലാം ഇതിലേറെ കയ്പേറിയ ഭാഷയിൽ ഈ സത്യം പറഞ്ഞിട്ടുണ്ട്. ഭരണാധികാരിയുടെ മനോഭാവമനുസരിച്ച്, പൗരന്മാരുടെ നീതിബോധം ആടിയുലയുന്നതു സോഫോക്ലിസ് ചിത്രീകരിച്ചിട്ടുണ്ട്. ബ്രൂട്ടസ്സിന്റയും ആന്റണിയുടേയും പുറകേ മാറിമാറി ചാഞ്ചാടുന്ന റോമൻജനത്തെ ഷേക്സ്പിയർ നൂറുവട്ടം അപഹസിച്ചിട്ടുണ്ട്. ഇബ്സനിലെത്തിയപ്പോൾ സർവ്വലോകത്തേയും ചെറുത്തുകൊണ്ടു ഏകാകിയായി എഴുന്നേറ്റുനിന്നു കല്ലേറുകൊള്ളുന്നവൻ മാത്രമാണ് മഹാൻ എന്നുവരെ എത്തി. കലാഭാസങ്ങളെ പുലർത്തുന്നതും, അൎദ്ധരാത്രിസമയത്തു വണ്ടിയിറങ്ങുന്ന സിനിമാനടനെ കാണാൻ പതിനായിരക്കണക്കിനെത്തുന്നതും ബഹുജനമാണ്. ഭാഗ്യക്കുറിത്തട്ടിപ്പുകളെ പോഷിപ്പിക്കുന്നതവരാണ്. പുണ്യാത്മാക്കളെ
അടിച്ചു കൊല്ലുന്നതും അവർ തന്നെ. “പൊതുജനം കഴുതയാണ്."
മതസ്ഥാപകന്മാരും പരിഷ്ക്കർത്താക്കളും രാഷ്ട്രീയനേതാക്കന്മാരുമെല്ലാം ഈ വാസ്തവം മനസ്സിലാക്കിയവരാണ്. അവരാരും പൊതുജനത്തെ വിശ്വസിക്കുന്നില്ല.
പിന്നെ എന്തിനു മറ്റുള്ളവർ ആ സങ്കല്പം പുലർത്തണം? (ജനങ്ങളിൽ വിശ്വസിക്കുന്നുണ്ടെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും പറയുന്നവരുണ്ട്. അവരെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നില്ല.) അന്ധമായി ജനതയിൽ വിശ്വസിക്കുന്ന യാതൊരു ചിന്തകനും (ക്രോപോട്കിൻ ഒഴികെ) ലോകത്തിലുണ്ടായിട്ടില്ല. നേതൃത്വവും ശിക്ഷണവും എന്തു കാൎയ്യത്തിനും ആവശ്യമാണെന്ന തത്വത്തിന്റെ അടിയിൽ കിടക്കുന്നതെന്താണ്? ശരിയായി പ്രവർത്തിക്കാൻ ജനതയ്ക്ക് അറിഞ്ഞുകൂടാത്തതും ഒരു കുറ്റമായി അവർ ഗണിക്കുന്നില്ല. അതൊരു കുറവു് മാത്രമാണ്. ഈ കുറവിനെ അംഗീകരിക്കയും അതിനുവേണ്ട പ്രതിവിധി
നിർദ്ദേശിക്കുകയും മാത്രമാണ് അവർ ചെയ്യുന്നതു്.<noinclude></noinclude>
peaqq2xb79hlb6m386x27azk18qphfn
താൾ:1982-dhikkariyude-kathal-c-j-thomas.pdf/80
106
83984
245476
244175
2026-07-18T10:20:59Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245476
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഈശ്വരനെ ആരാധിക്കുന്നതുപോലും സാധാരണക്കാരനു് ചെയ്യാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് പുരോഹിതവൎഗ്ഗമുണ്ടായതു്. പുരോഹിതത്തൊഴിൽ ഈശ്വരദത്തമാണെങ്കിൽ അവിടുന്നുപോലും പൊതുജനങ്ങളിൽ വിശ്വസിക്കുന്നില്ലെന്നു സ്പഷ്ടം. പൊതുജനങ്ങളിൽ വിശ്വസിക്കുന്നുവെന്നവകാശപ്പെടുന്ന രാഷ്ട്രീയനേതാക്കന്മാരും ഉറപ്പുള്ള രാഷ്ട്രീയഘടനകളെ പിന്താങ്ങുന്നുണ്ട്. രാഷ്ട്രത്തിന്റെ സുസ്ഥിതിയെടുത്തു പൊതുജനം കുരങ്ങുകളിച്ചേക്കുമെന്നുള്ള ഭീതികൊണ്ടാണല്ലോ രാഷ്ട്രീയ രക്ഷാകവചങ്ങളുണ്ടാക്കുന്നത്. പ്ലേറ്റോയുടെ ആദർശരാഷ്ട്രത്തിൽപ്പോലും
ഭരണച്ചുമതലയുള്ള ഒരു പ്രത്യേക വിഭാഗമുണ്ട്. സ്ഥിതിസമത്വവാദികളാകട്ടെ, സെൻസസ്സിൽ പേരുള്ളവരെയെല്ലാം പൊതുജനമായിട്ടെണ്ണുകയില്ല. 'വഗ്ഗബോധമുള്ള'വർ മാത്രമാണ് ബഹുജനം. ബാക്കിയുള്ളവർ പിന്തിരിപ്പന്മാരും കരിങ്കാലികളുമാണ്. ഫാഷിസത്തിലാണെങ്കിൽ ഈശ്വരനിയോഗമുള്ള ഒരു നേതാവിന്റെ ഉപദേശമനുസരിച്ചാണ് ജനങ്ങൾ പെരുമാറേണ്ടത്. ജനാധിപത്യ
ഭരണഘടനകളിൽപ്പോലും ജനതയുടെ വീണ്ടുവിചാരമില്ലാത്ത വികാരങ്ങളിൽ നിന്നു രാഷ്ട്രത്തെ രക്ഷിക്കുവാനുള്ള വകുപ്പുകൾ കാണുന്നുണ്ട്. മതവും, കലയും, രാഷ്ട്രവും,
ശാപവും ഒന്നും ബഹുജനത്തിന്റെ കൈയിൽ സുരക്ഷിതമല്ല. അതാണ് പൊതുമതം, അതാണനുഭവം. വാസ്തവത്തിന്റെ മുമ്പിൽ സർവ്വപ്രധാനമായ രാഷ്ട്രത്തെ അവരുടെ കൈയിൽ ഏല്പിച്ച കൊടുക്കണമെന്നെങ്ങനെ പറയും ? അവിടെയാണ് യുക്തിഭംഗം കിടക്കുന്നത്.
====രാഷ്ട്രം അവരുടേത്====
യുക്തിയനുസരിച്ചുള്ള ഒരു നീതീകരണം ജനാധിപത്യത്തിനുണ്ടെന്നെനിക്കു തോന്നുന്നുമില്ല. ഉണ്ടെങ്കിൽ ഞാനതു കണ്ടെത്തിയിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വിശ്വാസം മാത്രമാണ്. ചില ന്യായങ്ങൾ മാത്രം പറയാം.<noinclude></noinclude>
4vrcu7psqd4mnjc0y27rgu8bmvsllh5
താൾ:1982-dhikkariyude-kathal-c-j-thomas.pdf/58
106
83987
245440
244178
2026-07-17T18:54:59Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245440
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പെട്ടകത്തിനകത്തെ ദൈവത്തേക്കാൾ ആളുകൂട്ടാൻ നല്ലതാണ്, കുരിശിൽ തൂങ്ങിക്കിടക്കുന്ന ദൈവം. മൂന്നാമത് ആ ശവത്തിന്മേൽ വീഴുന്ന കാണിക്ക -അവൎക്കെടുക്കാം. നട്ടുച്ചയ്ക്കു സൂര്യനെ തുറിച്ചുനോക്കിയാൽ കണ്ണഞ്ചുമെന്നു
കണ്ടുപിടിച്ചു ലക്ഷക്കണക്കിനു രൂപാ പിരിക്കുന്ന പുരോഹിതന്മാർ ഇക്കാൎയ്യത്തിൽ പുറകോട്ടു നിൽക്കാൻ വഴിയില്ലല്ലോ.
ഒരു പുരോഹിതനുണ്ടായാൽ മതി ഒരു താവഴി ആരംഭിക്കാൻ. അയാൾ പറയുന്ന വിഡ്ഡിത്തമെല്ലാം എഴുതി വച്ച് അതിനെ വേദവാക്യമാക്കാം. പിന്നീടു കാണുന്ന
വാസ്തവങ്ങൾക്കെതിരായി അവ ഉദ്ധരിക്കും. ഉദ്ധരണങ്ങളിൽ വൈരുദ്ധ്യം വന്നാൽ ഉടനെ കുതൎക്കക്കസൎത്തുകൾ തുടങ്ങുകയായി. മതപുരോഹിതനും രാഷ്ട്രീയപുരോഹിതനും അവരുടെ ആടുകളെ കുരിശുയുദ്ധങ്ങൾക്കു ബലികഴിക്കാം. വീരസ്വൎഗ്ഗം കണ്ട്‍റോൾ വിലയ്ക്ക് അവർ വിതരണം ചെയ്യുന്നുണ്ട്. ചിലർ അതിനു വിശ്വാസസംരക്ഷണം എന്നു പറയും, മറ്റവർ ദേശാഭിമാനം. രണ്ടുകൂട്ടരും കാലന്റെ റിക്രൂട്ടിംഗ് ഏജന്റന്മാരാണ്. ഇവയിലെല്ലാം വിശ്വാസവിരോധികളുണ്ടു്, മുടക്കുണ്ട്,
പീഡയുണ്ട്, സെൻട്രൽ കമ്മറ്റിയുമുണ്ട്.
മതത്തിലെ പുരോഹിതന്മാരെ കണ്ടു പേടിച്ചോടിയ ഒരാൾക്കു ഗാന്ധി മതത്തിലേയും കമ്യൂണിസ്റ്റു മതത്തിലേയും പുരോഹിതന്മാരെ കാണുമ്പോൾ പേടിക്കാതെ നിവൃത്തിയില്ല. ക്രൂരതയിലും നീതിയില്ലായ്മയിലും ഇവരെല്ലാം സമന്മാരാണു്. ശത്രുവെന്നു് അവർ സങ്കല്പിക്കുന്നവരെ നശിപ്പിക്കാൻ എന്തായുധവും ആകാമെന്നാണവരുടെ വിശ്വാസം. ഒരു വനത്തോളം മുദ്രാവാക്യങ്ങൾക്കോ
തൎക്കശാസ്ത്രപ്രവാഹത്തിന്നോ ഈ വസ്തുതയെ മറക്കാൻ കഴികയില്ല. തെറ്റു സമ്മതിക്കാത്തവനും, മനുഷ്യനെ സ്നേഹിക്കാത്തവനും മനുഷ്യരല്ല.
പുരോഗതി ഒരിക്കലും യാഥാസ്ഥിതികത്വത്തിൽ നിന്നു വരികയില്ല. വിശ്വാസ വിപരീതമാണ് സകലപുരോഗതിയുടേയും അടിസ്ഥാനം. അനുസരണക്കേടാണു്<noinclude></noinclude>
iefkx41o2zspflveofyft1szqmyte08
താൾ:1982-dhikkariyude-kathal-c-j-thomas.pdf/59
106
83988
245441
244179
2026-07-18T04:43:27Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245441
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഏററവും നല്ല സ്വഭാവം. ഇത് എതിർപ്പിനുവേണ്ടിയുള്ള എതിർപ്പല്ല. പുതിയതിന്റെ പേറ്റുനോവാണ്.
പക്ഷേ, ഇതൊക്കെ പറഞ്ഞാലും രാഷ്ട്രീയനേതാവു് കുറേക്കാലത്തേക്കു് കൂടിയേ തീരു. അവൻ പുരോഹിതനായിത്തീരുന്നെങ്കിൽ അവൻ മാത്രമല്ല അതിനുത്തരവാദി. അവനെ അനുഗമിക്കുന്നവരും കുറ്റവാളികളാണ്. പഞ്ചപുച്ഛമടക്കി മുണ്ടുമരയ്ക്കുകെട്ടി 'റാൻ' പറഞ്ഞുകൊണ്ടു് കുറേപ്പേർ പുറകേ കൂടിയാൽ ഏതു നേതാവിന്റെയും തല തിരിഞ്ഞുപോകും. അതിനെ തടയുവാനുള്ള ചുമതല പുരോഹിതന്റേതല്ല; വിശ്വാസിയുടേതാണ്.<noinclude></noinclude>
iv57wgqtqsv4j0vqt9mtevwdjsxpkcj
താൾ:1982-dhikkariyude-kathal-c-j-thomas.pdf/60
106
83989
245442
244180
2026-07-18T04:51:34Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245442
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big><big>'''ഓണം വേണ്ട'''</big></big></big>
</center>
====നിരോധനപ്പൊതികൾ====
എത്രകാലമായി ഈ ഫാഷൻ തുടങ്ങിയിട്ടെന്നു നിശ്ചയമില്ല. സചിവോത്തമന്റെ ഭരണകാലത്താണ് ആദ്യമായി കണ്ടതെന്നു തോന്നുന്നു. അന്നു കണ്ടതു ആദ്യത്തെ പതിപ്പാണോ എന്നറിയാൻ നിവൃത്തിയില്ലെങ്കിലും ആവൎത്തനം കൊണ്ട് അതു മുഷിപ്പനായിത്തീൎന്നിരുന്നില്ല. ഇന്നു് ഇതു പ്രചുരപ്രചാരമുള്ള ഒരു രോഗമാണ് ഓണക്കാലമായാൽ മഹാബലിക്ക് നിരോധം പുറപ്പെടുവിക്കുക എന്ന സാഹിത്യരീതി.
നാട്ടിലെ ദാരിദ്ര്യത്തിലേക്കു് മനുഷ്യരുടെ ശ്രദ്ധയെ ആകർഷിക്കുവാനുള്ള ഒരു പ്രചരണകലാപദ്ധതിയാണിതെന്നാവാം ന്യായം. ദന്തഗോപുരത്തിലിരിക്കുന്ന കവിയോ രാഷ്ട്രീയ പ്രമാണിയോ യഥാർത്ഥത്തിൽ ദാരിദ്ര്യമനുഭവിക്കുന്ന മനുഷ്യന്റെ ശ്രദ്ധയെ അതിലേയ്ക്കു കൊണ്ടുവരാൻ ശ്രമിക്കുന്നെന്നു പറയുന്നതുതന്നെ യുക്തിവിരുദ്ധമാണ്. അതു പോകട്ടെ. അതു കൂടിയേ തീരൂ എന്നാണെങ്കിൽത്തന്നെ എല്ലാ കൊല്ലവും പതിവായി ചീവീട് ചിലയ്ക്കുന്നതുപോലെ ഇതുതന്നെ പറഞ്ഞാൽ മതിവരില്ലേ. “മഹാബലി വരുകില്ല', 'മഹാബലി വരേണ്ട', 'മഹാബലി വന്നില്ല' എന്നിങ്ങനെ കഥയും കവിതയും, ലേഖനവും, ഫലിത(?)വും എല്ലാം കൂടിച്ചേൎന്ന ഒരു നിരോധനപ്പൊതിയാണ് പുരോഗമനം കാംക്ഷിക്കുന്ന പത്രമാസികകളുടെ ഓണം വിശേഷാൽ പതിപ്പുകൾ. മഹാബലിയെപ്പറ്റിയുള്ള ചരിത്രപഠനങ്ങളും ഓണത്തിന്റെ
നിഷേധത്തിലവസാനിക്കണമെന്നാണ് നിയമമെന്നു തോന്നുന്നു. സമൃദ്ധിയുടെ ചിഹ്നം ഇന്നും ദാരിദ്ര്യത്തിന്റെ പൎയ്യായമായിത്തീർന്നിരിക്കുന്നു. ദീർഘകാലത്തെ
അടിമത്തവും ദാരിദ്ര്യവും നമ്മെ അങ്ങനെയാണാക്കി<noinclude></noinclude>
nc4jofgn7v0l9lsgv0o2ub3dautosu6
245443
245442
2026-07-18T04:53:15Z
Radhan K Moolad
13275
245443
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<center>
<big><big><big>'''ഓണം വേണ്ട'''</big></big></big>
</center>
====നിരോധനപ്പൊതികൾ====
എത്രകാലമായി ഈ ഫാഷൻ തുടങ്ങിയിട്ടെന്നു നിശ്ചയമില്ല. സചിവോത്തമന്റെ ഭരണകാലത്താണ് ആദ്യമായി കണ്ടതെന്നു തോന്നുന്നു. അന്നു കണ്ടതു ആദ്യത്തെ പതിപ്പാണോ എന്നറിയാൻ നിവൃത്തിയില്ലെങ്കിലും ആവൎത്തനം കൊണ്ട് അതു മുഷിപ്പനായിത്തീൎന്നിരുന്നില്ല. ഇന്നു് ഇതു പ്രചുരപ്രചാരമുള്ള ഒരു രോഗമാണ് ഓണക്കാലമായാൽ മഹാബലിക്ക് നിരോധം പുറപ്പെടുവിക്കുക എന്ന സാഹിത്യരീതി.
നാട്ടിലെ ദാരിദ്ര്യത്തിലേക്കു് മനുഷ്യരുടെ ശ്രദ്ധയെ ആകർഷിക്കുവാനുള്ള ഒരു പ്രചരണകലാപദ്ധതിയാണിതെന്നാവാം ന്യായം. ദന്തഗോപുരത്തിലിരിക്കുന്ന കവിയോ രാഷ്ട്രീയ പ്രമാണിയോ യഥാർത്ഥത്തിൽ ദാരിദ്ര്യമനുഭവിക്കുന്ന മനുഷ്യന്റെ ശ്രദ്ധയെ അതിലേയ്ക്കു കൊണ്ടുവരാൻ ശ്രമിക്കുന്നെന്നു പറയുന്നതുതന്നെ യുക്തിവിരുദ്ധമാണ്. അതു പോകട്ടെ. അതു കൂടിയേ തീരൂ എന്നാണെങ്കിൽത്തന്നെ എല്ലാ കൊല്ലവും പതിവായി ചീവീട് ചിലയ്ക്കുന്നതുപോലെ ഇതുതന്നെ പറഞ്ഞാൽ മതിവരില്ലേ. “മഹാബലി വരുകില്ല', 'മഹാബലി വരേണ്ട', 'മഹാബലി വന്നില്ല' എന്നിങ്ങനെ കഥയും കവിതയും, ലേഖനവും, ഫലിത(?)വും എല്ലാം കൂടിച്ചേൎന്ന ഒരു നിരോധനപ്പൊതിയാണ് പുരോഗമനം കാംക്ഷിക്കുന്ന പത്രമാസികകളുടെ ഓണം വിശേഷാൽ പതിപ്പുകൾ. മഹാബലിയെപ്പറ്റിയുള്ള ചരിത്രപഠനങ്ങളും ഓണത്തിന്റെ
നിഷേധത്തിലവസാനിക്കണമെന്നാണ് നിയമമെന്നു തോന്നുന്നു. സമൃദ്ധിയുടെ ചിഹ്നം ഇന്നും ദാരിദ്ര്യത്തിന്റെ പൎയ്യായമായിത്തീർന്നിരിക്കുന്നു. ദീർഘകാലത്തെ
അടിമത്തവും ദാരിദ്ര്യവും നമ്മെ അങ്ങനെയാണാക്കി<noinclude></noinclude>
83xkt6cwffmt385rvv4gtys7djmjxa2
താൾ:1982-dhikkariyude-kathal-c-j-thomas.pdf/68
106
83990
245459
244181
2026-07-18T08:36:06Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245459
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മാണു കീഴ്ച്ചേരി താങ്ങുന്നതെന്ന് ആരെങ്കിലുമാലോചിച്ചിട്ടുണ്ടോ? ഈ ഭാരം അടിമഭാരതത്തിലേക്കാളധികം സ്വതന്ത്രഭാരതത്തിലാണെന്നു തോന്നുന്നുണ്ട്.
കണക്കൊന്നും ആരുമെടുത്തിട്ടില്ലാത്തതുകൊണ്ട് ഉറപ്പിച്ചുപറയാൻ ധൈൎയ്യമില്ല. എങ്കിലും സ്വാതന്ത്ര്യത്തിനുശേഷം ഉദ്യോഗസ്ഥന്മാരുടെ എണ്ണം വർദ്ധിക്കുകയാണ് ചെയ്തതെന്നു പറഞ്ഞാൽ തെറ്റില്ലെന്നു തോന്നുന്നു. മുറയ്ക്കു ശമ്പളം പറ്റുന്ന രാഷ്ട്രീയപ്രവർത്തകർ ഇന്നു് അനവധിയാണ്. അതിനും പുറമേ കിട്ടുന്നിടത്തോളം പണം പിരിക്കുന്നുമുണ്ടു്. അങ്ങനെ നോക്കിയാൽ സാമ്പത്തികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ ഇടച്ചേരിക്കുവേണ്ടി ചെലവാകുന്ന തുക എത്ര ഭാരിച്ചതാണെന്നു മനസ്സിലാക്കാം.
കൃഷിയിൽ ഈ വൎഗ്ഗം നേരിട്ടു ചൂഷണം നടത്തുന്നില്ല. ജന്മിയുടെ കാൎയ്യസ്ഥനും കൃഷിനടത്തിപ്പുകാരനും എല്ലാം കൂടിച്ചേൎന്നാലും മൊത്തം ഭാരം കുറച്ചേയുള്ളൂ. മിച്ചവില
തന്നെ കൃഷിയിൽ കുറവായതുകൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്. പക്ഷേ, അവിടെയും കൃഷിയുല്പന്നങ്ങൾ കച്ചവടം ചെയ്യുന്ന ഒരു വർഗ്ഗമുണ്ട്. അവരിൽ നി
ന്നാണ് കൃഷിക്കാർ ഏറ്റവുമധികം ചൂഷണം സഹിക്കേണ്ടത്. ഇതിലൊരു പ്രത്യേകതയുണ്ട്. സാമ്പത്തികരംഗത്തു നേരിട്ട് ഇടയാളന്മാരായി നിൽക്കുന്നവരെ ചൂഷകന്മാരായി ഗണിക്കുക പതിവാണെങ്കിലും അവരെപ്പോലെതന്നെ പങ്കുപറ്റുന്ന രാഷ്ട്രീയകാരനും കലാകാരനും നടത്തുന്ന ചൂഷണത്തെ ആരും ഗൗനിക്കുന്നില്ല.
അടിമയായിരുന്ന ഇന്ത്യയിൽ യജമാനന്മാൎക്കു ഭോഗം കൊടുക്കേണ്ട ചുമതലയേ നമുക്കുണ്ടായിരുന്നു. ഇന്നാണെങ്കിൽ ഭരിക്കാൻ ചുമതലപ്പെട്ട വർഗ്ഗംതന്നെ അന്നത്തേതിന്റെ പത്തുമടങ്ങുണ്ട്. ഒരു ദിവാനു പകരം പത്തു മന്ത്രി. പിന്നെ ജനസംഖ്യയുടെ വലിയൊരു ശതമാനം വരുന്ന നിയമനിൎമ്മാതാക്കൾ. സ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാൻ വേണ്ട പോലീസിന്റെ സംഖ്യ എത്രയധികമായിട്ടുണ്ടെന്നു നോക്കൂ. ആരോടാണോ ഈ പോലീസ് സമരം ചെയ്യുവാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അവരും<noinclude></noinclude>
iu96szuk1lyk7zme5eek7v0pr429az9
താൾ:1982-dhikkariyude-kathal-c-j-thomas.pdf/69
106
83991
245460
244182
2026-07-18T08:44:20Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245460
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പോലീസിനെപ്പോലെതന്നെ ഒരു വക ഇടച്ചേരിയാണ്. നിയമപാലകന്മാരും 'വിപ്ലവം തൊഴിലായി സ്വീകരിച്ചവരും പരസ്പര ശത്രുക്കളാണ്. പക്ഷേ, രണ്ടുപേരും നിന്നു
സമരം ചെയ്യുന്നതു കീഴ്ച്ചേരിയുടെ നെഞ്ചത്താണ്. ചുരുക്കിപ്പറഞ്ഞാൽ മന്ത്രിക്കും, മറെറാരുത്തന്റെ മന്ത്രിക്കസേരയ്ക്കു തുരങ്കം വയ്ക്കുന്നവന്നും, മന്ത്രിയാകാൻ കുത്തിത്തിരിപ്പുണ്ടാക്കുന്ന മൂന്നാമതൊരുത്തന്നും എല്ലാം നാം ശമ്പളം കൊടുക്കണം. ഏതെങ്കിലും ശുദ്ധാത്മാവിന്നു് ഇക്കാൎയ്യത്തിൽ സംശയം തോന്നുന്നുണ്ടെങ്കിൽ എതിർകക്ഷിയുടെ നേതാക്കൻമാർ പണമുണ്ടാക്കുന്നതെങ്ങനെയാണെന്നു
നോക്കൂ.
രണ്ടാമത്തെ വിഭാഗം- സാംസ്കാരികമെന്നു വ്യവഹരിക്കപ്പെട്ട വിഭാഗം- ആണ് ഇനി പരിഗണനയർഹിക്കുന്നതു്. ഡോക്ടർമാരുടെ സംഖ്യ വൎദ്ധിക്കുന്നതു നല്ലതാണ്. പക്ഷേ, അവരേയും പോറ്റേണ്ടതു കീഴ്‍ച്ചേരിയാണ്. ആളുകൾ കൂടുതൽ സാഹിത്യാഭിരുചി കാണിക്കുന്നു എന്നു പറയുമ്പോൾ സാഹിത്യകാരൻ എന്ന ഇത്തിക്കണ്ണി തഴയ്ക്കുന്നു എന്നാണൎത്ഥം. ആസ്ഥാനകവികൾക്കു് അടുത്തൂൺ കൊടുക്കേണ്ടതുതന്നെ. പക്ഷേ, തീപ്പെട്ടിക്കു തീരുവ ചുമത്താതെ അതിനു പണമുണ്ടാവില്ല. കലാകാരന്മാർ, പുരോഹിതന്മാർ, ശാസ്ത്രജ്ഞന്മാർ മുതലായവരെല്ലാം ഇടച്ചേരികളാണ്. മതം, സിനിമ, സാഹിത്യവ്യവസായം, ചിത്രകല, ശാസ്ത്രാഭ്യസനം, വിദ്യാഭ്യാസം മുതലായവയ്ക്കു വേണ്ടി മുടങ്ങിയിട്ടുള്ള ഭീമസംഖ്യകളുടെയെല്ലാം മുതലും പലിശയും ലാഭവും കീഴ്ച്ചേരിയല്ലേ കൊടുക്കേണ്ടതു്? ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഈ ചോർച്ച എത്ര ഭാരിച്ചതായിരിക്കും എന്നാലോചിച്ചു നോക്കുക. കോൺഗ്രസ്സ് ഭരണമെന്നുവച്ചാൽ മേൽച്ചേരിക്കും
കീഴ്ച്ചേരിക്കും പ്രയോജനമില്ലാത്തതാണെന്നും, അതൊരുവക ഇടച്ചേരി സൎക്കാരാണെന്നും പക്ഷമുള്ളവരുണ്ട്. ഏതായാലും യാതൊരു ജോലിയും ചെയ്യാതെ
(കിട്ടാഞ്ഞിട്ടായിരിക്കാം) വെള്ളഷർട്ടുമിട്ടു 'സാംസ്കാരിക പ്രവർത്തനവുമായി നടക്കുന്ന ചെറുപ്പക്കാരുടെ സംഖ്യ നമ്മുടെ നഗരങ്ങളിലെന്നല്ല, നാട്ടും പുറങ്ങളിലും<noinclude></noinclude>
k5a4takaml0uhcif305bwlya0ofgmkf
താൾ:1982-dhikkariyude-kathal-c-j-thomas.pdf/70
106
83992
245461
244183
2026-07-18T08:52:22Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245461
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വളരെ വർദ്ധിച്ചിട്ടുണ്ട്. ഇതു രാജ്യത്തിന്റെ ദാരിദ്ര്യത്തെ പൊതുവായി വർദ്ധിപ്പിക്കുമെന്നു തോന്നുന്നു.
പറഞ്ഞുപറഞ്ഞു കലയും സംസ്കാരവുമൊന്നും വേണ്ടാ എന്ന ഫാഷിസ്റ്റ് സമ്പ്രദായത്തിലാണോ എത്തിച്ചേരുന്നത്? അല്ല. പട്ടാളവും പ്രചരണക്കാരുമാണു്
ഏറ്റവും ഉപയോഗശൂന്യമായ ഇടച്ചേരികൾ; അവൎക്കുവേണ്ടി അവർ തന്നെ നടത്തുന്ന ഭരണസമ്പ്രദായമാണ് ഫാഷിസം. എന്നല്ല, മേല്പറഞ്ഞ ഇത്തിക്കണ്ണികളിൽ
ഒന്നും വേണ്ടെന്നു പറയുന്നുമില്ല. ഈ രോഗത്തിനു യാതൊരു ഔഷധവും ലേഖകന്റെ കൈവശമില്ല. ചില വാസ്തവങ്ങൾ ചൂണ്ടിക്കാണിക്കുകമാത്രമാണ് ലക്ഷ്യം.
പുരോഹിതൻ വലിയ ഒരു ചൂഷണക്കാരനാണ്. ശരിതന്നെ. പക്ഷേ, ആ ചൂഷണത്തിൽനിന്നു നമ്മെ രക്ഷിക്കാൻ പാടുപെടുന്ന കമ്യൂണിസ്റ്റുകാരനും ഇടച്ചേരിയാണ്. തല്ക്കാലത്തേക്കെങ്കിലും പുരോഹിതന്നു പുറമേ കമ്യൂണിസ്റ്റിനെക്കൂടി നാം പോറ്റേണ്ടതായി വന്നിരിക്കുന്നു. കോൺഗ്രസ്സ് അമ്പതുവർഷം സമരം ചെയ്തു.
വളരെ നല്ലത്. പക്ഷേ, ഈ അമ്പതുവർഷവും കൂടി നാട്ടിനുവേണ്ടി പ്രയത്നിച്ചവരേക്കാൾ വലിയ ഒരു സംഖ്യ ആളുകൾ ഇന്നു ആ മേൽവിലാസത്തിൽ കുക്ഷിപുരണം നടത്തുന്നു. പണ്ടു് ഒരു രാമായണം എഴുതപ്പെടുമെന്നോ ഇന്നു് ഒരു വീണപൂവു് രചിക്കപ്പെട്ടുവെന്നോ പറയുന്നതു് അഭിമാനകരമാണ്. പക്ഷേ, ആ ഒരു കാരണം കൊണ്ടു തനി വിഡ്ഡിത്തങ്ങൾ എഴുതി അച്ചടിപ്പിച്ചു വീടു കയറി പണം പിരിക്കുന്ന 'കലാപ്രവർത്തകന്മാ'രിൽ ഒരാളെങ്കിലും ഒരു വാല്മീകിയായി പരിണമിക്കുമെന്നു് എനിക്കു വിശ്വാസമില്ല. കലയ്ക്കും സംസ്കാരത്തിനുംവേണ്ടി നാമിന്നു മുടക്കുന്ന മുതലിന്നു ന്യായമായ യാതൊരു പ്രതിഫലവും കിട്ടുന്നില്ല. ഇന്ത്യൻ സിനിമാ വ്യവസായം മാത്രം മതി ഈ അഭിപ്രായത്തെ നീതീകരിക്കാൻ. ഈ ഭാരം കുറെയെങ്കിലും കുറഞ്ഞുകിട്ടിയിരുന്നെങ്കിൽ ദാരിദ്ര്യം കുറെ കുറയുമെന്നു വിചാരിക്കാം. സംസ്കാരത്തിനും അതു നല്ലതാണ്. നല്ലതുണ്ടായില്ലെങ്കിലും മൂന്നാം തരത്തിന്റെ ഉത്പാദനം കുറേ കുറയുമല്ലോ.<noinclude></noinclude>
mvov4e0f0cdhuq94c0j0509wqr5hcrb
245462
245461
2026-07-18T08:52:43Z
Radhan K Moolad
13275
245462
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വളരെ വർദ്ധിച്ചിട്ടുണ്ട്. ഇതു രാജ്യത്തിന്റെ ദാരിദ്ര്യത്തെ പൊതുവായി വർദ്ധിപ്പിക്കുമെന്നു തോന്നുന്നു.
പറഞ്ഞുപറഞ്ഞു കലയും സംസ്കാരവുമൊന്നും വേണ്ടാ എന്ന ഫാഷിസ്റ്റ് സമ്പ്രദായത്തിലാണോ എത്തിച്ചേരുന്നത്? അല്ല. പട്ടാളവും പ്രചരണക്കാരുമാണു്
ഏറ്റവും ഉപയോഗശൂന്യമായ ഇടച്ചേരികൾ; അവൎക്കുവേണ്ടി അവർ തന്നെ നടത്തുന്ന ഭരണസമ്പ്രദായമാണ് ഫാഷിസം. എന്നല്ല, മേല്പറഞ്ഞ ഇത്തിക്കണ്ണികളിൽ
ഒന്നും വേണ്ടെന്നു പറയുന്നുമില്ല. ഈ രോഗത്തിനു യാതൊരു ഔഷധവും ലേഖകന്റെ കൈവശമില്ല. ചില വാസ്തവങ്ങൾ ചൂണ്ടിക്കാണിക്കുകമാത്രമാണ് ലക്ഷ്യം.
പുരോഹിതൻ വലിയ ഒരു ചൂഷണക്കാരനാണ്. ശരിതന്നെ. പക്ഷേ, ആ ചൂഷണത്തിൽനിന്നു നമ്മെ രക്ഷിക്കാൻ പാടുപെടുന്ന കമ്യൂണിസ്റ്റുകാരനും ഇടച്ചേരിയാണ്. തല്ക്കാലത്തേക്കെങ്കിലും പുരോഹിതന്നു പുറമേ കമ്യൂണിസ്റ്റിനെക്കൂടി നാം പോറ്റേണ്ടതായി വന്നിരിക്കുന്നു. കോൺഗ്രസ്സ് അമ്പതുവർഷം സമരം ചെയ്തു.
വളരെ നല്ലത്. പക്ഷേ, ഈ അമ്പതുവർഷവും കൂടി നാട്ടിനുവേണ്ടി പ്രയത്നിച്ചവരേക്കാൾ വലിയ ഒരു സംഖ്യ ആളുകൾ ഇന്നു ആ മേൽവിലാസത്തിൽ കുക്ഷിപുരണം നടത്തുന്നു. പണ്ടു് ഒരു രാമായണം എഴുതപ്പെടുമെന്നോ ഇന്നു് ഒരു വീണപൂവു് രചിക്കപ്പെട്ടുവെന്നോ പറയുന്നതു് അഭിമാനകരമാണ്. പക്ഷേ, ആ ഒരു കാരണം കൊണ്ടു തനി വിഡ്ഡിത്തങ്ങൾ എഴുതി അച്ചടിപ്പിച്ചു വീടു കയറി പണം പിരിക്കുന്ന 'കലാപ്രവർത്തകന്മാ'രിൽ ഒരാളെങ്കിലും ഒരു വാല്മീകിയായി പരിണമിക്കുമെന്നു് എനിക്കു വിശ്വാസമില്ല. കലയ്ക്കും സംസ്കാരത്തിനുംവേണ്ടി നാമിന്നു മുടക്കുന്ന മുതലിന്നു ന്യായമായ യാതൊരു പ്രതിഫലവും കിട്ടുന്നില്ല. ഇന്ത്യൻ സിനിമാ വ്യവസായം മാത്രം മതി ഈ അഭിപ്രായത്തെ നീതീകരിക്കാൻ. ഈ ഭാരം കുറെയെങ്കിലും കുറഞ്ഞുകിട്ടിയിരുന്നെങ്കിൽ ദാരിദ്ര്യം കുറെ കുറയുമെന്നു വിചാരിക്കാം. സംസ്കാരത്തിനും അതു നല്ലതാണ്. നല്ലതുണ്ടായില്ലെങ്കിലും മൂന്നാം തരത്തിന്റെ ഉത്പാദനം കുറേ കുറയുമല്ലോ.<noinclude></noinclude>
lljyew278oz0k2xptzm04buvvqur6kj
താൾ:1982-dhikkariyude-kathal-c-j-thomas.pdf/89
106
83993
245486
244184
2026-07-18T11:36:59Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245486
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>തുടൎന്നു് അനന്തമായ വൈവിധ്യങ്ങളുമുണ്ടാവുന്നു. പക്ഷേ, ഈ വൈവിധ്യം ചൂണ്ടിക്കാണിക്കുന്നത് അല്പം കുഴപ്പം പിടിച്ച സംഗതിയാണു്. "നിങ്ങൾക്കു് ഈശ്വരവിശ്വാസം ആവശ്യമായിരിക്കാം. പക്ഷേ, എനിക്കും അതുകൂടാതെതന്നെ ജീവിക്കാൻ വേണ്ട മനക്കരുത്തുണ്ട്" എന്നുപറയാൻ ആൎക്കാണ് ധൈൎയ്യമുണ്ടാവുക? "ഈ നോവൽ നിങ്ങളെ രസിപ്പിക്കുന്നുണ്ടായിരിക്കാം. പക്ഷേ, അതു വെറും ഓടസാഹിത്യമാണ്" എന്നും ആരെങ്കിലും പറയുമോ? അവിടെയെല്ലാം മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തി എന്നൊരാരോപണമുണ്ടാകും. കാൎയ്യം സത്യമാണെങ്കിലും അതു പറയാൻ ആൎക്കും ഇഷ്ടമില്ല. വൈവിധ്യം യഥാൎത്ഥമാണെങ്കിലും അതംഗീകരിക്കുന്നതുകൊണ്ടു ചില പ്രായോഗികവൈഷമ്യങ്ങൾ ഉണ്ടാകും. വ്യക്തികൾ തമ്മിലുള്ള വ്യത്യാസം ഉയൎച്ചയോ താഴ്ചയോ ആയി എടുക്കേണ്ട.
വെറും വ്യത്യാസം എന്നുമാത്രം വ്യവഹരിച്ചാൽ ഈ പറഞ്ഞ കുഴപ്പത്തിൽനിന്നു കുറച്ചൊക്കെ രക്ഷനേടാം. പക്ഷെ, ഇങ്ങനെ ഒരു രുചിഭേദം വകവെച്ചുകൊടുക്കുന്നതു്
ഒരുവക ബുദ്ധിപരമായ അരാജകത്വമാണെന്നാണ് വെപ്പു്. ജീവിതത്തിൽ താന്തോന്നിത്തം കാണിക്കാനുള്ള ഒരു മൂടുപടമായിട്ടാണത്രെ സഹിഷ്ണുത ഉപയോഗിക്കപ്പെടുന്നതു്. വണ്ടിച്ചക്രം പോലെ {{SIC|ആദർശങ്ങൾ|ആദർശങ്ങളിൽ}} കറങ്ങിത്തിരിയുന്നവരും സഹിഷ്ണുതയ്ക്കെതിരാണ് ! ആത്മാർത്ഥതയുള്ള അസഹിഷ്ണുക്കൾ ഇല്ലെന്നല്ല. ഉണ്ടു; വളരെയേറെ. പക്ഷേ, അവർ മതാന്ധന്മാരാണ്. അവനു ലഭിച്ച രക്ഷാമാർഗ്ഗം മറ്റുള്ളവൎക്കു വിതരണം ചെയ്യാനുള്ള വ്യഗ്രതയിൽ,
എല്ലാൎക്കും അതു വേണ്ടായിരിക്കാം എന്നവൻ മറന്നുപോകുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനുമായിട്ടാണവർ പുറപ്പെടുന്നത്. പക്ഷേ, അവനുവേണ്ടത്ര സ്വീകരണം ലഭിക്കാതെവരുമ്പോൾ അവ മനുഷ്യരെ വെറു
ക്കാൻ തുടങ്ങുന്നു. മനുഷ്യവിദ്വേഷിയായ ഒരു മർദ്ദകനായിത്തീരാൻ പിന്നെ സമയമധികം വേണ്ട. പിന്നെ അവൻ മനുഷ്യരെ അവരുടെ ഇഷ്ടത്തിനെതിരായി 'സഹായി'ക്കാൻ തുടങ്ങുന്നു. ലക്ഷം ഭ്രാന്തന്മാരെ ചികിത്സിക്കുന്ന ഒരു വൈദ്യൻ.<noinclude></noinclude>
4je8pm1sh1kpb3ogm6xm0t2och2sjao
താൾ:1982-dhikkariyude-kathal-c-j-thomas.pdf/90
106
83998
245487
244189
2026-07-18T11:44:41Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245487
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>==== സമുദായം ഒരു കരടിക്കൂടാവുന്നു ====
ഈ അപ്പോസ്തലന്മാരാരും അമ്പിളിയെ പിടിച്ചുകൊടുക്കാനാവശ്യപ്പെടുന്ന
ശിക്ഷിക്കുകയില്ല. പിന്നെയെന്തിനു മറ്റു മനുഷ്യരെ ബലം പ്രയോഗിച്ചു്
സ്വൎഗ്ഗത്തിലേറ്റണം- രാഷ്ട്രീയമോ മതപരമോ ആയ സ്വൎഗ്ഗത്തിൽ? അവനേയും ഒരു ശിശുവായി ഗണിച്ചു് പഠിപ്പിക്കാൻ ശ്രമിച്ചാൽ പോരേ? ബലം പ്രയോഗിച്ചാണ് ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതെങ്കിൽ, ഇന്നു് ഉൽകൃഷ്ടമെന്നു് ഗണിക്കപ്പെടുന്ന ആശയങ്ങളുടെ ഗുരുക്കന്മാർ എത്ര മുമ്പുതന്നെ വധിക്കപ്പെടുമായിരുന്നു. ഈ
സമ്പ്രദായം മിഷ്യനറിവേലയുടെ 'സ്പിരിറ്റ്' കുറെ കുറച്ചേക്കുമെന്നുള്ളത് സത്യമാണ്. പക്ഷേ, അതോടൊപ്പം കൂട്ടക്കൊലയുടെ കലവറയും നശിക്കും. മനുഷ്യനെ വെറുക്കാതെ അവനെ നന്നാക്കാൻ ശ്രമിക്കുന്നവൻ മാത്രമേ വിജയം വരിക്കുകയുള്ളൂ. മതാന്ധന്മാർ പലപ്പോഴും മനസ്സാക്ഷിയെ കൂട്ടുപിടിക്കാറുണ്ട്. എല്ലാവരുടേയും മസസ്സാക്ഷി ഒരുപോലെയായിരിക്കുമെന്നാണവടെ പക്ഷം. മനസ്സാക്ഷി പരിതസ്ഥിതികളനുസരിച്ച കുറെയൊക്കെ ഭിന്നമായിരിക്കും. അതുകൊണ്ടു സംസാരിക്കുന്നവൻ മനസ്സാക്ഷി മറച്ചുവെച്ചുകൊണ്ടു സംസാരിക്കുകയാണെന്നു
ഗണിക്കേണ്ട. ഇത് അവഗണിച്ചു പ്രവർത്തിക്കുന്നതുകൊണ്ടാണു സമുദായം ഒരു കരടിക്കുടായിത്തീരുന്നത്.
മതവും രാഷ്ട്രീയഘടകങ്ങളുമാണ് അസഹിഷ്ണുതയുടെ കുത്തകക്കാർ. അനേക കാലമായി ഇവർ മനുഷ്യനെ വലിച്ചു നീട്ടിയും ചെത്തിക്കുറുക്കിയും അവരുടെ ഭരണം
സാധിച്ചുപോരുന്നുണ്ട്. മനുഷ്യന്റെ വളർച്ചയോടുകൂടി സഹിഷ്ണുതയുടെ ആവശ്യം കൂടുതലായി ബോധപ്പെട്ടിട്ടുമുണ്ട് എങ്കിലും ഇന്നു പരിഷ്ക്കരിച്ച മൎദ്ദനമുറകൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു സഹിഷ്ണുത കൂടുതൽ അപകടത്തിലായിരിക്കയാണ്. പണ്ടൊക്കെ ബലപ്രയോഗവും ഭീഷണിയുമായിരുന്നു മൎദ്ദനായുധങ്ങൾ. ഇന്നാകട്ടെ
അതിനേക്കാൾ ശക്തി കൂടിയ ചിലതാണ്.<noinclude></noinclude>
c6j1qkwpk2zjgbhlgvmob5f97m6g5ke
താൾ:ഗാന്ധിസം.pdf/42
106
84648
245419
2026-07-17T15:39:37Z
Sreejithk2000
57
പുതിയ താൾ
245419
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|34}}
നുപോലും അവിടെ സ്ഥാനമില്ല. ഇത്തരം നിസ്വാൎത്ഥ സത്യാന്വേഷണത്തിൽ ഏറക്കാലത്തേക്ക് ആരുടേയും നില
തെറ്റായി തുടരാൻ സാധ്യമല്ല, അയാൾക്ക് സംശയം എന്നൊന്നു കാണുകയില്ല. തെറ്റായ മാർഗത്തിൽ പാദം വെച്ചാലുടൻ ഇടറും, ശരിയായ മാർഗത്തിലേക്കു നയിയ്ക്കപ്പെടും. അതിനാൽ സത്യാന്വേഷണം സാക്ഷാൽ ഭക്തിയെന്നു പറയാം. അത് ഈശ്വരനിലെത്താനുള്ള മാർഗമാകയാൽ ഭീരുത്വത്തിനും തോൽവിയ്ക്കും അതിൽ സ്ഥാനമില്ല. സത്യമെന്ന ഈശ്വരൻ ഗാന്ധിജിക്ക് അമൂല്യനിധിയാണ്. എല്ലാവൎക്കും അതു് അങ്ങിനെയായിത്തീരട്ടെ എന്നദ്ദേഹം ആശംസിച്ചിട്ടുമുണ്ടു്.
{{text-indent|2em|മനുഷ്യൻ സത്യത്തിനുവേണ്ടി മരിക്കുന്നതിനുപോലും തയ്യാറായി അവരുടെ പ്രവൎത്തികളിൽ സത്യത്തെ അവതരിപ്പിക്കുന്നില്ലെങ്കിൽ സത്യമെന്ന തത്വം കൊണ്ടു പ്രയോജനമില്ല. മനുഷ്യന്റെ ബുദ്ധിക്കും ഉപരിയാണു് സത്യം. ഈ ഘട്ടത്തിൽ യോ ബുദ്ധ: പരതസ്തു സഃ എന്ന ഗീതാ വാക്യം ഓൎമ്മിക്കുക. സത്യത്തിലേക്കുള്ള തീൎത്ഥ യാത്രയിൽ കോപം, സ്വാൎത്ഥം, വിരോധം മുതലായവ സ്വയം നശിക്കാതെ നിവൃത്തിയില്ല. വികാര പ്രേരിതനായ ഒരുവന് സദുദ്ദേശങ്ങളുണ്ടാക്കാം. സത്യം പറയുമായിരിക്കാം, എന്നാലും അയാൾ ഒരിക്കലും സത്യത്തിലെത്താൻ അൎഹനല്ല. എന്തെന്നാൽ ഇഷ്ടം വിരോധം, സുഖം ദുഃഖം എന്നീ ദന്ദീഭാവങ്ങൾക്ക് അതീതനായെങ്കിലേ ഒരുവന് പൂർണ മോചനമുള്ളൂ.
{{text-indent|2em|സത്യാരാധകൻ മാമൂലനുസരിച്ച് എല്ലാം ചെയ്യണമെന്നില്ല. സദാസ്വയം തിരുത്തുന്നതിനു് അയാൾ തയ്യാറാണ്. എന്തെങ്കിലും തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാൽ ഏതും സഹിച്ച് ഏറ്റു പറകയും പരിഹാരം
ചെയ്കയും വേണം. എതിരാളി നമ്മുടെ അധ:പതനത്തിലോ തോൽവിയെന്നു കാണുന്നതിലോ സന്തോഷിക്കട്ടെ.}}<noinclude></noinclude>
qn7h7erdbxs06pe7vh45edv1eovovkj
245420
245419
2026-07-17T15:39:45Z
Sreejithk2000
57
ചെറിയ തിരുത്ത്
245420
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|34}}
നുപോലും അവിടെ സ്ഥാനമില്ല. ഇത്തരം നിസ്വാൎത്ഥ സത്യാന്വേഷണത്തിൽ ഏറക്കാലത്തേക്ക് ആരുടേയും നില
തെറ്റായി തുടരാൻ സാധ്യമല്ല, അയാൾക്ക് സംശയം എന്നൊന്നു കാണുകയില്ല. തെറ്റായ മാർഗത്തിൽ പാദം വെച്ചാലുടൻ ഇടറും, ശരിയായ മാർഗത്തിലേക്കു നയിയ്ക്കപ്പെടും. അതിനാൽ സത്യാന്വേഷണം സാക്ഷാൽ ഭക്തിയെന്നു പറയാം. അത് ഈശ്വരനിലെത്താനുള്ള മാർഗമാകയാൽ ഭീരുത്വത്തിനും തോൽവിയ്ക്കും അതിൽ സ്ഥാനമില്ല. സത്യമെന്ന ഈശ്വരൻ ഗാന്ധിജിക്ക് അമൂല്യനിധിയാണ്. എല്ലാവൎക്കും അതു് അങ്ങിനെയായിത്തീരട്ടെ എന്നദ്ദേഹം ആശംസിച്ചിട്ടുമുണ്ടു്.
{{text-indent|2em|മനുഷ്യൻ സത്യത്തിനുവേണ്ടി മരിക്കുന്നതിനുപോലും തയ്യാറായി അവരുടെ പ്രവൎത്തികളിൽ സത്യത്തെ അവതരിപ്പിക്കുന്നില്ലെങ്കിൽ സത്യമെന്ന തത്വം കൊണ്ടു പ്രയോജനമില്ല. മനുഷ്യന്റെ ബുദ്ധിക്കും ഉപരിയാണു് സത്യം. ഈ ഘട്ടത്തിൽ യോ ബുദ്ധ: പരതസ്തു സഃ എന്ന ഗീതാ വാക്യം ഓൎമ്മിക്കുക. സത്യത്തിലേക്കുള്ള തീൎത്ഥ യാത്രയിൽ കോപം, സ്വാൎത്ഥം, വിരോധം മുതലായവ സ്വയം നശിക്കാതെ നിവൃത്തിയില്ല. വികാര പ്രേരിതനായ ഒരുവന് സദുദ്ദേശങ്ങളുണ്ടാക്കാം. സത്യം പറയുമായിരിക്കാം, എന്നാലും അയാൾ ഒരിക്കലും സത്യത്തിലെത്താൻ അൎഹനല്ല. എന്തെന്നാൽ ഇഷ്ടം വിരോധം, സുഖം ദുഃഖം എന്നീ ദന്ദീഭാവങ്ങൾക്ക് അതീതനായെങ്കിലേ ഒരുവന് പൂർണ മോചനമുള്ളൂ.}}
{{text-indent|2em|സത്യാരാധകൻ മാമൂലനുസരിച്ച് എല്ലാം ചെയ്യണമെന്നില്ല. സദാസ്വയം തിരുത്തുന്നതിനു് അയാൾ തയ്യാറാണ്. എന്തെങ്കിലും തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാൽ ഏതും സഹിച്ച് ഏറ്റു പറകയും പരിഹാരം
ചെയ്കയും വേണം. എതിരാളി നമ്മുടെ അധ:പതനത്തിലോ തോൽവിയെന്നു കാണുന്നതിലോ സന്തോഷിക്കട്ടെ.}}<noinclude></noinclude>
bu8yrf02rvuryyogux2vtrypt6hhxta
245421
245420
2026-07-17T15:40:12Z
Sreejithk2000
57
ചെറിയ തിരുത്ത്
245421
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|34}}
നുപോലും അവിടെ സ്ഥാനമില്ല. ഇത്തരം നിസ്വാൎത്ഥ സത്യാന്വേഷണത്തിൽ ഏറക്കാലത്തേക്ക് ആരുടേയും നില
തെറ്റായി തുടരാൻ സാധ്യമല്ല, അയാൾക്ക് സംശയം എന്നൊന്നു കാണുകയില്ല. തെറ്റായ മാർഗത്തിൽ പാദം വെച്ചാലുടൻ ഇടറും, ശരിയായ മാർഗത്തിലേക്കു നയിയ്ക്കപ്പെടും. അതിനാൽ സത്യാന്വേഷണം സാക്ഷാൽ ഭക്തിയെന്നു പറയാം. അത് ഈശ്വരനിലെത്താനുള്ള മാർഗമാകയാൽ ഭീരുത്വത്തിനും തോൽവിയ്ക്കും അതിൽ സ്ഥാനമില്ല. സത്യമെന്ന ഈശ്വരൻ ഗാന്ധിജിക്ക് അമൂല്യനിധിയാണ്. എല്ലാവൎക്കും അതു് അങ്ങിനെയായിത്തീരട്ടെ എന്നദ്ദേഹം ആശംസിച്ചിട്ടുമുണ്ടു്.
{{text-indent|2em|മനുഷ്യൻ സത്യത്തിനുവേണ്ടി മരിക്കുന്നതിനുപോലും തയ്യാറായി അവരുടെ പ്രവൎത്തികളിൽ സത്യത്തെ അവതരിപ്പിക്കുന്നില്ലെങ്കിൽ സത്യമെന്ന തത്വം കൊണ്ടു പ്രയോജനമില്ല. മനുഷ്യന്റെ ബുദ്ധിക്കും ഉപരിയാണു് സത്യം. ഈ ഘട്ടത്തിൽ യോ ബുദ്ധ: പരതസ്തു സഃ എന്ന ഗീതാ വാക്യം ഓൎമ്മിക്കുക. സത്യത്തിലേക്കുള്ള തീൎത്ഥ യാത്രയിൽ കോപം, സ്വാൎത്ഥം, വിരോധം മുതലായവ സ്വയം നശിക്കാതെ നിവൃത്തിയില്ല. വികാര പ്രേരിതനായ ഒരുവന് സദുദ്ദേശങ്ങളുണ്ടാക്കാം. സത്യം പറയുമായിരിക്കാം, എന്നാലും അയാൾ ഒരിക്കലും സത്യത്തിലെത്താൻ അൎഹനല്ല. എന്തെന്നാൽ ഇഷ്ടം വിരോധം, സുഖം ദുഃഖം എന്നീ ദന്ദീഭാവങ്ങൾക്ക് അതീതനായെങ്കിലേ ഒരുവന് പൂർണ മോചനമുള്ളൂ.}}
{{text-indent|2em|സത്യാരാധകൻ മാമൂലനുസരിച്ച് എല്ലാം ചെയ്യണമെന്നില്ല. സദാസ്വയം തിരുത്തുന്നതിനു് അയാൾ തയ്യാറാണ്. എന്തെങ്കിലും തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാൽ ഏതും സഹിച്ച് ഏറ്റു പറകയും പരിഹാരം ചെയ്കയും വേണം. എതിരാളി നമ്മുടെ അധ:പതനത്തിലോ തോൽവിയെന്നു കാണുന്നതിലോ സന്തോഷിക്കട്ടെ.}}<noinclude></noinclude>
tsdceu277n1zdf6tafo39lim6hnywc1