വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.11
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
സൂചിക:Gadyamalika vol-3 1924.pdf
104
29438
245639
240962
2026-07-19T03:39:15Z
Manojk
804
245639
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140612243
|Title=
|Subtitle=
|Volume=മൂന്നാം ഭാഗം
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
mfxoaxawz6wewdmy7nne1l4c56p8jo3
സൂചിക:Prasangamala 1913.pdf
104
29573
245536
108696
2026-07-19T03:18:20Z
Manojk
804
245536
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140611773
|Title=
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=C
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
bapqqoyh01nzmygdxrbkzhuyb343uoi
സൂചിക:Jaimini Aswamadham Kilippattul 1921.pdf
104
30572
245643
105545
2026-07-19T03:54:42Z
Manojk
804
245643
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=ജൈമിനീയാശ്വമേധം കിളിപ്പാട്ട്
|Subtitle=
|Volume=
|Issue=
|Edition=
|Author=പരിഭാഷകൻ: കാത്തോള്ളിൽ അച്ച്യുതമേനോൻ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=കാത്തോള്ളിൻ രാമമേനോൻ
|Address=ദേവീ വിലാസം പ്രസ്സ്, കൊടുങ്ങല്ലൂർ
|Printer=
|Year=1921
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
2h3my45x8w6jm8oum48zbb27g9oi2ir
245828
245643
2026-07-19T04:20:04Z
Manojk
804
245828
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140613773
|Title=
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=കാത്തോള്ളിൻ രാമമേനോൻ
|Address=ദേവീ വിലാസം പ്രസ്സ്, കൊടുങ്ങല്ലൂർ
|Printer=
|Year=
|Source=pdf
|Image=1
|Progress=C
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
iv1mkfb1snnrlqjuja0m1zba4t8lvfg
താൾ:Gadyamalika vol-3 1924.pdf/42
106
37760
245637
159836
2026-07-19T03:28:35Z
Manojk
804
245637
proofread-page
text/x-wiki
<noinclude><pagequality level="1" user="26039vhssirimpanam" /></noinclude>ഒന്നാംപ്രകരണം കന്നുകാലിവളത്തൽ
താണു്. പശുക്കൾ കഴുത്തു വണ്ണം കുറഞ്ഞവയും പിൻഭാഗം തടിച്ചവയും ധാ
രാളം തിന്നുന്നവയുമായിരിക്കണം.
കാളക്കിടാക്കൾക്കു മൂന്നുവയസ്സാകുന്നതുവരെ പശുക്കളെ തടുക്കുന്ന
നു അനുവദിച്ചുകൂടാ. പശുക്കിടാക്കൾക്കു ഇതിനുള്ള പ്രായം രണ്ടരവയസ്സാ
കാളക്കിടാക്കൾക്കു നല്ലവണ്ണം ഭക്ഷണം കൊടുക്കേണ്ടതാണ്. ചില പ
ശുക്കൾ രണ്ടുകൊല്ലത്തിൽ ഒരിക്കലും മാറു ചിലതു കൊല്ലംതോറും പ്രസവി
നവയാണു് . ആദ്യത്തെ ഇനത്തിൽ ഉൾപ്പെട്ട എട്ടുമാസം കഴിഞ്ഞിട്ടും
രണ്ടാമത്തെ ഇനം രണ്ടുമാസം കഴിഞ്ഞിട്ടും തടുക്കപ്പെടുന്നതിനും അനുവദി
ക്കാവുന്നതാണ്. ആണ്ടുതോറും പ്രസവിക്കുന്നു. ആദ്യത്തെ നാലുമാസത്തിലേ
യും. രണ്ടു കൊല്ലത്തിൽ ഒരിക്കൽ പ്രസവിക്കുന്ന എട്ടുമാസത്തെയും നല്ല
വണ്ണം പാൽ ഉള്ളവായിരിക്കും. ഇതിന്റെ ശേഷം പാൽ കുറയുകയും പാ
ലിൻെറ ഗുണങ്ങൾ വർധിക്കും തീരെ വന്നതിന് പാലിൽ സ
മായ ഉപ്പുരസം ഉണ്ടാവുകയും ചെയ്യും.
ഒരു പ ചന ഏറ്റിട്ടുണ്ടോ എന്നു നിർണ്ണയിക്കുന്നിന് അതി
ൻ പാലിൽ ഒരു തുള്ളി എടുത്തു കുറെ വെള്ളത്തിൽ ബിച്ചാൽ മതിയാവു
ന്നതാണു്. പാൽ അധികം കലങ്ങാതെ താഴുന്നതായി കണ്ടാൽ ഉണ്ട
ന്നും കലന്നുപോയാൽ ഇ ന്നും നിശ്ചയിക്കാവുന്നതാണ്. പശു നിൽക്കു
മ്പോൾ അതിന്റെ വാൽ പുഷ്പം മറയത്തക്കവണ്ണം ഇട്ടിരിക്കുന്നു എങ്കിൽ
ന ഇല്ലെന്നും ഒരു വശത്തേയ്ക്കും മാറി ഇട്ടിരുന്നാൽ വന ഉണ്ടെന്നും തീരുമാ
നിക്കാം.
.01
മച്ചിപ്പശുവിനെ കാമധേനു ആക്കിത്തിക്കാനും ശലമില്ലായ്മ
യില്ല. മുടങ്ങാതെ എല്ലാദിവസവും വണ്ണം കാക്കുന്നതായാൽ ഇങ്ങനെ
യുള്ള പശുവിൽ നിന്നു പാൽ കിട്ടുന്നതാണെന്നു ചില വിദ്വാന്മാർ അഭിപ്രാ
യപ്പെടുന്നുണ്ട്. ആദ്യം കുറച്ചു പാൽ മാത്രം കിട്ടുകയുള്ളൂ. എങ്കിലും ദി
വസവും കറന്നുകൊണ്ടിരുന്നാൽ നല്ല ബലമുള്ള ഒരു പശുവിൽ നിന്നു രണ്ട
ര ഇടങ്ങഴി പാൽ വരെ കിട്ടാവുന്നതാണ്. ഇതുകൂടാതെ ആവശ്യമുള്ള പ്പോൾ
ഒക്കെയും കറക്കാം എന്നു ഒരു വിശേഷമാടി ഇതിനുണ്ട്.
കറവു മാറിയ പശുവിനെ നാട്ടുകാർ വെറുതെ അഴിച്ചു വിടുകയല്ലാ
തെ വിശേഷിച്ചു ഭക്ഷണം യാതൊന്നും അതിനു കൊടുക്കാറില്ലല്ലോ. മനയു
ള്ള പശുവിനെ അധികം തടിപ്പിക്കുന്നതു ഒരിക്കലും നന്നല്ല. എങ്കിലും ശ
ക്തി വർദ്ധിക്കുന്നവയായ ഭക്ഷണവും ധാരാളം വെള്ളവും കൊടുക്കേണ്ടതാണ്.
പശു പ്രസവിച്ച ശേഷം നാലഞ്ചുദിവസത്തേയും ദ്രാവക സാധനങ്ങൾ
എത്രയും കുറയ്ക്കുകയും തവിട്ട് വാൽ മുതലായവ കൊടുക്കയും ചെയ്യണം.
ആദ്യം നാലഞ്ചുദിവസങ്ങളിലെ പാലിന് കിടാവിന്റെ വയറിലുള്ള മല
ത്തെ പുറത്തുകൊണ്ടുവരുന്നതിനു ശക്തിയുള്ള താൽ ഈ ദിവസങ്ങളിൽ
പശുവിനെ കറന്നുകൂടാ. പശു പ്രസവിച്ചു. ഇരുപത്തൊന്നാം ദിവസംമുതൽ
പാൽ അധികമായി കാണും. ഈ സമയത്തു പശുവിനെ വിൽക്കുകയോ
4<noinclude><references/>{{WSDC2014School}}</noinclude>
j7nn4gyekaxuin139qqsmv2xlbmfxan
താൾ:Gadyamalika vol-3 1924.pdf/43
106
37761
245638
159837
2026-07-19T03:28:55Z
Manojk
804
245638
proofread-page
text/x-wiki
<noinclude><pagequality level="1" user="26039vhssirimpanam" /></noinclude>ഗദ്യമാലി--മൂന്നാം ഭാഗം
ദിവസത്തി
സ്ഥലം മാറുകയോ ചെയ്താൽ പാൽ വളരെ കുറഞ്ഞുപോകാറുള്ളതിനാൽ
അങ്ങനെ ചെയ്യുന്നതു നന്നല്ല. മാറണമെന്നിരുന്നാൽ
മുനാ നാലുമാസം കഴിഞ്ഞിട്ടോ മാത്രം പോ
വെള്ളം കൊടുക്കേണ്ടതും എ. ആര് .
യൂറോപ്പ് മുതലായ ശീ
രാജ്യങ്ങളിൽ മാറ്റി ഭക്ഷണങ്ങളുടെ നായ മാണ് ആവശ്യമുള്ളത്.
ഇവിടെ ഇതിൽ വളരെ അധികം കൊടുക്കേണ്ടിവരും.
കറന്നുകഴിഞ്ഞാൽ ഉടനെ അകിടിൽ ആവണക്കെണ്ണ പുരട്ടി തിരു
മുന്ന പാൽ അധികം വരുന്ന തിനു ന ് ഒരു വിദ്യയാണ്. വേഗം കുറക്കുന്ന
തിനാൽ പാൽ ഒഴുകും മകളും അധികം പാൽ വരികയും ചെയ്യും.
ദിവസവും നാലപ്രവാശ്യം കുറക്കുന്നതാരാൽ അധികം പാൽ കിട്ടുന്നതാണു്.
കറക്കുമ്പോൾ കിടാവ് ഒട്ടും ശേഷിപ്പിക്കാതെ അകിട്ടിൽ ഉള്ള പാൽ മു
ഴുവൻ കറണ്ടതാണെന്നുളളത് പവാർ പ്രത്യേകം തിരിക്കേണ്ട
ഒരു സാരിയാണ്, മുഴുവൻ കരണത്തിൽനിന്നു വളരെ വിശേഷമായ
അവസരം കിട്ടുന്ന പാൽ പാൻ
വിസ്താരം കൂടുകയും
3. വള്ള പോലെ മുന്നിലായും രണ്ടാമ
കിടാക്കൾക്ക് ആദ്യത്തെ
ഈ
മാസത്തിൽ കുടിക്കാൻ പാടുള്ളടത്തോളം
കരാര് ധാരാള
0
ത്തു ശീലിപ്പിക്കുന്നതായാൽ, മൂന്നുമാസത്തിനകം തന്നെത്താൻ നടന്നു തിന്നുന്ന
തിർ വശമാക്കുന്നതാണ്. പുല്ലുകൂടാതെയുള്ള ഭക്ഷണസാധനങ്ങൾ ധാരാളം
കൊടുക്കയുംചെയ്യണം.
കന്നുകാലി സംരക്ഷിക്കുതിനുള്ള സ്ഥലം വളരെ വിസ്താരമുള്ളതും
വായുസഞ്ചാരമുള്ളതും ആയിരിക്കണം. എങ്കിലും കാറ്റു ധാരാളമായി അക
തയ്ക്കും കടക്കാരിയാവണ്ണം ഉണ്ടാകണം. അതിനു ഭിത്തിയിൽ ക
yonelden mo.
6117
കുറെ
നാം മാം മുതലായവയും ഒഴുകിപ്പോകുന്നതിനായിട്ട് ഒരു ചെറി
പാത്തി ലൂടെ ഇരു ശത്രുമായി പശുക്കൾ
ഈണ്ടാകാതെ ഇരിക്കുന്ന
തിന്നിട്ടു പലകയിരുന്നു. വളരെ നന്നാണ്. വളക്കുഴി എകദേശം അറുപതു
മുതൽ ആറുവരെ അടി അകലത്തിൽ ആയിരിക്കണം. ഷാണകത്തിന്റെ ഗ
ം ഗോശാലയുടെ അടുക്കൽ വരാതിരിക്കത്തക്കവണ്ണം ആണ് കുഴിയുടെ
സ്ഥാനം നിശ്ചയിക്കേണ്ടത്.<noinclude><references/>{{WSDC2014School}}</noinclude>
lznyrv6bckrw9patq435k98evcgj7ff
സൂചിക:അരുണോദയം.pdf
104
74105
245642
219255
2026-07-19T03:51:26Z
Manojk
804
245642
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140612784
|Title=[[അരുണോദയം]]
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=<references/>
}}
rjlgq6qfv6ltmz9ksn3yw0bseq491q6
താൾ:1982-dhikkariyude-kathal-c-j-thomas.pdf/136
106
83870
245528
244057
2026-07-19T03:04:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245528
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>ധിക്കാരിയുടെ കാതൽ
{{rule}}
കേരളത്തിലെ സ്വതന്ത്ര ചിന്തകന്മാരിൽ പരമപ്രധാനിയായ
സി. ജെ. യുടെ കാതലേറിയ ചിന്തകളാണു് 'ധിക്കാരിയുടെ
കാതലി'ൽ സമാഹരിച്ചിട്ടുള്ളതു്. ഒത്തുതീർപ്പിനു തയ്യാറി
ല്ലാത്ത ഒരു മനസ്സായിരുന്നു സി. ജെ. ചങ്ങലക്കിടാൻ കഴി
യാത്ത ധീരതയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ജനാധി
പത്യത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനമായി
അദ്ദേഹം ക്ഷോഭിക്കുന്ന വ്യക്തിയെയും അനുസരിക്കാത്ത
ചിന്തയെയും കണ്ടു. അനുസരണക്കേടാണ് ഏററവും നല്ല
സ്വഭാവമെന്നും, വിശ്വാസ വിപരീതമാണ് സകല പുരോ
ഗതിയുടെയും അടിസ്ഥാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പുരോഹിതന്റെ ളോഹയൂരി കമ്മ്യൂണിസ്റ്റും, കമ്മ്യൂണി
സ്റ്റിന്റെ കൊടി വലിച്ചെറിഞ്ഞും ജനാനിപത്യ വിശ്വാസി
യും ആയി മാറിയ സി. ജെ. യുടെ ജീവചരിത്രം തുടൎച്ചയായ
നിഷേധങ്ങളുടെയും ധീരമായ അന്വേഷണങ്ങളുടെയും പാത
യായിരുന്നു: ക്ഷീണിക്കാത്ത അന്വേഷണതൃഷ്ണയുടെയും
വിസ്ഫോടകമായ വിഗ്രഹ ഭഞ്ജനത്തിന്റെയും നാടകീയ
മായ ചിന്തയുടെയും നിറഞ്ഞ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാ
രത്തിലെ ഓരോ ലേഖനവും.
{{rule}}
പൂർണ്ണാ പബ്ളിക്കേഷൻസ്, കോഴിക്കോട്<noinclude></noinclude>
07xl6tpfq582ib1h0mrtw6zwy5x3gbi
245529
245528
2026-07-19T03:05:37Z
Manojk
804
245529
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>'''ധിക്കാരിയുടെ കാതൽ'''
{{rule}}
'''സി.ജെ. തോമസ്'''
കേരളത്തിലെ സ്വതന്ത്ര ചിന്തകന്മാരിൽ പരമപ്രധാനിയായ
സി. ജെ. യുടെ കാതലേറിയ ചിന്തകളാണു് 'ധിക്കാരിയുടെ
കാതലി'ൽ സമാഹരിച്ചിട്ടുള്ളതു്. ഒത്തുതീർപ്പിനു തയ്യാറി
ല്ലാത്ത ഒരു മനസ്സായിരുന്നു സി. ജെ. ചങ്ങലക്കിടാൻ കഴി
യാത്ത ധീരതയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ജനാധി
പത്യത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനമായി
അദ്ദേഹം ക്ഷോഭിക്കുന്ന വ്യക്തിയെയും അനുസരിക്കാത്ത
ചിന്തയെയും കണ്ടു. അനുസരണക്കേടാണ് ഏററവും നല്ല
സ്വഭാവമെന്നും, വിശ്വാസ വിപരീതമാണ് സകല പുരോ
ഗതിയുടെയും അടിസ്ഥാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പുരോഹിതന്റെ ളോഹയൂരി കമ്മ്യൂണിസ്റ്റും, കമ്മ്യൂണി
സ്റ്റിന്റെ കൊടി വലിച്ചെറിഞ്ഞും ജനാനിപത്യ വിശ്വാസി
യും ആയി മാറിയ സി. ജെ. യുടെ ജീവചരിത്രം തുടൎച്ചയായ
നിഷേധങ്ങളുടെയും ധീരമായ അന്വേഷണങ്ങളുടെയും പാത
യായിരുന്നു: ക്ഷീണിക്കാത്ത അന്വേഷണതൃഷ്ണയുടെയും
വിസ്ഫോടകമായ വിഗ്രഹ ഭഞ്ജനത്തിന്റെയും നാടകീയ
മായ ചിന്തയുടെയും നിറഞ്ഞ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാ
രത്തിലെ ഓരോ ലേഖനവും.
{{rule}}
'''പൂർണ്ണാ പബ്ളിക്കേഷൻസ്, കോഴിക്കോട്'''<noinclude></noinclude>
q11uqbubg5afvcqybvnk6l0tn2gavvr
താൾ:1982-dhikkariyude-kathal-c-j-thomas.pdf/91
106
83880
245488
244068
2026-07-18T12:09:49Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245488
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഇന്നത്തെ മർദ്ദകൻ മനുഷ്യവൈവിധ്യം ശരിയായി മനസ്സിലാക്കുന്നുണ്ട്. അടുത്തപടി ഈ വൈവിധ്യമില്ലാതാക്കിൎത്തീൎക്കാനാണ്. എല്ലാ മനുഷ്യരും പട്ടാളക്കാരായിത്തീൎന്നാൽ സൗമ്യഭാവം വർദ്ധിച്ചിരിക്കും. അതുകൊണ്ടു സമുദായത്തിൽ പൊതുവേ പട്ടാളച്ചിട്ട ഏർപ്പെടുത്തുക. പ്രവൎത്തിക്കുന്നതു മാത്രമല്ല ചിന്തിക്കുന്നതും ഒരുപോലെയാക്കിത്തീൎക്കുവാനാണു യത്നം. ഇതിനുള്ള ആയുധം മനശ്ശാസ്ത്രമാണ്. ജനങ്ങളെ മെരുക്കി എടുക്കാൻ ജർമ്മനിയിലും റഷ്യയിലും ഈ ആയുധം ഉപയോഗിക്കപ്പെട്ടു. പാവ്‍ലോവിന്റെ ഗവേഷണങ്ങൾ ഈ പ്രസ്ഥാനത്തിനു വേണ്ടത്ര ശാസ്ത്രജ്ഞാനവും നല്കി. ഇത്തരം അഭ്യസനത്തിന്റെ ഫലം കഴിഞ്ഞ യുദ്ധത്തിലെ ജർമ്മൻപട്ടാളക്കാരുടെ പെരുമാറ്റം കൊണ്ടറിയാമല്ലോ. (ജർമ്മൻകാരെ കുറ്റപ്പെടുത്തിയാലാൎക്കും പരാതിയില്ല). ഈ പദ്ധതിയിൽ ഒരു കുഴപ്പമേയുള്ളൂ. ജനസാമാന്യത്തെ ഇടിച്ചുതാഴ്‍ത്തി നിരപ്പാക്കുവാനേ ഇതിനു കഴിവുള്ളൂ. ഒരു ജനതയെ മുഴുവനും മൃഗങ്ങളാക്കിത്തീൎക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, പാവ്‍ലോവിന്റെ മുഴുവൻ ശക്തിയും പ്രയോഗിച്ചാലും മറ്റൊരു പാവ്‍ലോവിനെ സൃഷ്ടിക്കാൻ കഴിയില്ല. മനുഷ്യന്റെ വളർച്ചയിൽ ആഗ്രഹമുള്ളവൎക്ക് ഇങ്ങനത്തെ യാന്ത്രിക സമത്വത്തിൽ വിശ്വസിക്കാൻ കഴിയില്ല. വളരാനുള്ള പരിതഃസ്ഥിതിയുണ്ടാക്കിക്കൊടുക്കുക മാത്രമാണ് കൎത്തവ്യം. ഒന്നോ രണ്ടോ പേർ കൂടുതൽ വളരുന്നെങ്കിൽ വളരട്ടെ. അസൂയപ്പെടേണ്ട. പരിണാമത്തെ മാറ്റി ഫാക്ടറി ഉല്പാദനം ആരംഭിക്കുന്നതു യുക്തിയുക്തമായിരിക്കുകയില്ല.
സഹിഷ്ണുത ജീവകാരുണ്യപരമായ ഔദാര്യമല്ല. ശാസ്ത്രസമ്മിതിയുള്ള ഒരു തത്വം കൂടിയാണ് എന്ന് തെളിയിക്കാനാണ് ഞാനിതുവരെ ശ്രമിച്ചതു്.<noinclude></noinclude>
pj13xst7bhjiot51fudej497vq6d5u5
താൾ:1982-dhikkariyude-kathal-c-j-thomas.pdf/101
106
83881
245500
244069
2026-07-18T13:59:02Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245500
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<center>
<big><big><big>'''ശവത്തിന്റെ വില'''</big></big></big>
</center>
ഈ ലേഖനം കമ്യൂണിസ്റ്റ്കാരെ ആക്ഷേപിക്കാനെഴുതുന്നതല്ല. പക്ഷേ, ആൎക്കെങ്കിലും അങ്ങനെ ദുർവ്യാഖ്യാനം ചെയ്യണമെന്നുണ്ടെങ്കിൽ എനിക്കു വിരോധവുമില്ല. കീഴ്‍നടപടിയനുസരിച്ചുള്ള പുലഭ്യാദികളും സ്വാഗതംതന്നെ. യഥാൎത്ഥത്തിൽ ഇവിടെ ഒരു ഉദ്ദേശ്യമേയുള്ളൂ: ഒരാദർശത്തിന്റെ നീതീകരണമായി 'യാതന' പൊക്കിപ്പിടിക്കുന്ന സമ്പ്രദായം ന്യായമല്ലെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണതു്. കമ്യൂണിസത്തിന്റെ തത്വങ്ങളോട്, അല്ലെങ്കിൽ പ്രവൃത്തികളോട്, അതുമല്ലെങ്കിൽ സോവിയറ്റു റഷ്യയോട്, എന്തെങ്കിലും അഭിപ്രായഭിന്നതയുള്ളവരെ തോല്പിക്കാൻ പറ്റിയ ഒരു ഉപകരണമായിട്ടാണ് മേല്പറഞ്ഞവയ്ക്കു വേണ്ടി മരിച്ചവരുടെ ശവങ്ങൾ ഉപയോഗിക്കപ്പെടുന്നത്. ഈ സമ്പ്രദായത്തിനു പല ഗുണങ്ങളുണ്ട്. ഒന്നു് : മരിച്ചവർ നമ്മുടെ വാദഗതിക്കും എതിരായി യാതൊന്നും പറയുകയില്ല. ആദ്യം ശവം കൈയിൽ കിട്ടുന്നവനും അതിന്റെ മേൽവിലാസത്തിൽ എന്തും പറയാം. രണ്ട്: ഒരു രക്തസാക്ഷിയുടെ പേരു പറഞ്ഞുകഴിഞ്ഞാൽ പിന്നെ അന്തരീക്ഷം ക്ഷുഭിതമായി. അവിടെപ്പിന്നെ യുക്തിക്കു സ്ഥാനമൊന്നുമില്ല. വികാരഭരിതമായ ആ സന്ദർഭത്തിൽ പോക്കറ്റടിക്കുകയോ, പോക്കറ്റിൽ പാമ്പിനെ ഇടുകയോ ചെയ്യാം. മൎയ്യാദയെക്കരുതിയെങ്കിലും നാം മൗനം ദീക്ഷിച്ചേ പറ്റൂ. മൂന്നു്: എന്തെങ്കിലും
എതിരുപറഞ്ഞാൽ നാം ആ ശവത്തെ കത്തുന്നതായി ചിത്രീകരിക്കപ്പെടാൻ എളുപ്പമാണ്.
==== ചരിത്രത്തിൽ ശവം ====
ചരിത്രപ്രസിദ്ധമായ സകല ബഹുജനപ്രകടനങ്ങളിലും ശവങ്ങൾ അഭിനയിച്ച ഭാഗം അതിപ്രധാനമാണ്. ന്യായവാദം കൊണ്ടും വാചാലതകൊണ്ടും എത്രതന്നെ<noinclude></noinclude>
55n8orrtdsflt91pzmqt0k7x02hrrmv
താൾ:1982-dhikkariyude-kathal-c-j-thomas.pdf/111
106
83882
245511
244070
2026-07-18T15:37:23Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245511
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>തോന്നുന്നില്ല. അതു കാണുന്നിടത്തുതന്നെ അത്രയധികം മൂപ്പെത്തിയിട്ടുമില്ല. ജന്മവാസനയുടെയും ചിന്തയുടെയും തീരുമാനങ്ങൾ പലപ്പോഴും വിരുദ്ധമായിരിക്കും. അത്തരം സന്ദർഭങ്ങളിൽ ചിന്തയെ മാത്രമേ അംഗീകരിക്കാവൂ എന്നു പറയാൻ ആൎക്കും ധൈര്യമുണ്ടാകുകയില്ല. ചിന്ത അറിവിന്മേലാണ് നിലനില്ക്കുന്നത്. അറിവ് ഏറ്റവും പരിമിതവുമാണ്. അപ്പോൾ അതിനു തെറ്റാതിരിക്കുവാനുള്ള വരമൊന്നുമില്ല. ജന്മവാസനയുടെ യഥാൎത്ഥ സ്വഭാവമെന്തെന്നു തീർച്ചയില്ലാത്തതുകൊണ്ട് അതിനെ
തള്ളാനും കൊള്ളാനും നിവൃത്തിയുമില്ല.
മേല്പറഞ്ഞ രണ്ടിൽനിന്നും ഭിന്നവും എന്നാൽ അവയുമായി കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതുമായ ഒരു സിദ്ധിയാണ് വികാരം. ജീവികൾക്കെല്ലാം ഇതുണ്ടെന്നു വിചാരിക്കാം. ഇതിന്റെ രൂപഭേദങ്ങൾ നിരവധിയാണ്. യുക്തിക്കപ്പുറമായതുകൊണ്ടു സാധാരണ ഗതിയിലുള്ള ഗവേഷണത്തിന്റെ പരിധിയിൽ അതു പെടുകയില്ല.
യുക്തിക്കതീതമായ ചിന്ത (ആ പ്രയോഗം ശരിയാണെങ്കിൽ) ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ വികാരം പ്രയോജനപ്പെടും. ഒരു തരത്തിൽ പറഞ്ഞാൽ കവിതയും,
മറെറാരു തരത്തിൽ സർറിയലിസവും ഈ അഭിപ്രായത്തെ സാധൂകരിക്കുന്നുണ്ട്. നല്ല കവിതയിൽ സാധാരണയുക്തികൊണ്ടു പറഞ്ഞൊപ്പിക്കാൻ വയ്യാത്ത ആശയമുണ്ടായിരിക്കും. സർറിയലിസത്തിൽ, ചിന്തയും വികാരവും മറ്റ്
ആദ്ധ്യാത്മികസിദ്ധികളും എല്ലാം കൂടിക്കുഴഞ്ഞ ഒരു മണ്ഡലത്തിലാണ് കലാകാരൻ വിഹരിക്കുന്നതു്.
ഇപ്പറഞ്ഞ സിദ്ധികളുടെ വളച്ചയനുസരിച്ചു മനുഷ്യനെ തരം തിരിക്കുക സാദ്ധ്യമല്ലായിരിക്കാം. പക്ഷേ, ഈ സിദ്ധികളുടെ വളർച്ചയനുസരിച്ചു ഭിന്നവൎഗ്ഗങ്ങൾ
മനുഷ്യവൎഗ്ഗത്തിൽത്തന്നെ ഉണ്ടാകാം. കവികളും കാമുകന്മാരും വികാരവിഭാഗത്തിൽ പെട്ടവരാണു്. പക്ഷേ, അങ്ങനെ തൊഴിൽപരമായ ഭാഗങ്ങൾ ഓരോ വൎഗ്ഗമായി
പരിണമിക്കും എന്നു ഞാൻ വിചാരിക്കുന്നില്ല. ഇന്നുവരെ<noinclude></noinclude>
c2gixwzwtmg547gc86d4q4bz6hqdfln
താൾ:1982-dhikkariyude-kathal-c-j-thomas.pdf/121
106
83883
245521
244071
2026-07-18T17:26:07Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245521
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സനം ചെയ്തു സംസ്കൃതപദങ്ങളെ കൂട്ടിരിപ്പിനു ക്ഷണിക്കുകയാണല്ലോ ചിലരുടെ ദൃഷ്ടിയിൽ ഉത്തമം. 'ബോയിലിംഗ് പോയിന്റി'നു പകരം 'ക്വഥനാങ്ക'ത്തെ അംഗീകരിക്കുന്നവർ ആ പക്ഷക്കാരായിരിക്കും. അതിനു മറുപടി പറയുക സാദ്ധ്യമല്ല; അതാവശ്യവുമല്ല. ഇത്രയും പറഞ്ഞതുകൊണ്ടർത്ഥമാക്കുന്നതു ബൈബിളിലെ ഭാഷ
ഇനിയും മെച്ചമായിക്കൂടെന്നല്ല. ആ ഗ്രന്ഥത്തെ നിഷിദ്ധമാക്കത്തക്കവണ്ണം പ്രാകൃതമല്ല അതെന്നുമാത്രം. പരിപുൎണ്ണമല്ലാത്ത യാതൊന്നിനെയും നാം തീണ്ടുകയില്ലെന്നു വ്രതമെടുത്തിട്ടില്ലല്ലോ. പോരെങ്കിൽ ബൈബിൾ പരിഭാഷപ്പെടുത്തപ്പെട്ടിട്ട് കാലം കുറെ കഴിഞ്ഞെന്നും മറക്കാവതല്ല. ആ അടിത്തറയിൽ പണിതുയർത്തിയതാണ് അക്ബറും മാത്താണ്ഡവർമ്മയുമെല്ലാം; മറിച്ചല്ല.<noinclude></noinclude>
bmwd0pd64yq68z8mgdo3cuoc9o5j0ve
താൾ:1982-dhikkariyude-kathal-c-j-thomas.pdf/92
106
83895
245489
244083
2026-07-18T12:17:56Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245489
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<center>
<big><big><big>'''കലയും ബഹുജനവും'''</big></big></big>
</center>
രാഷ്ട്രീയജനാധിപത്യത്തെപ്പറ്റി എന്റെ വിശ്വാസപ്രമാണം മുന്നൊരു ലക്കം "മാതൃഭൂമി" ആഴ്ചപ്പതിപ്പിൽ വായിച്ച ഒരു കൊച്ചു സ്നേഹിതൻ, കലയും സാമാന്യജനങ്ങളും എന്ന വിഷയത്തെപ്പറ്റി, അഥവാ പ്രശ്നത്തെപ്പറ്റി, എനിക്കുള്ള അഭിപ്രായമെന്തെന്നന്വേഷിച്ചു. ആ കൊച്ചനുജനുള്ള മറുപടിയാണു ഞാനിവിടെ കുറിച്ചുവെയ്ക്കുന്നതു്. ഇതു യാതൊരു പ്രസ്ഥാനത്തിന്റെയും പ്രകടനപത്രികയല്ല. ഞാനാർക്കും പ്രതിനിധീഭവിക്കുന്നുമില്ല. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എന്നെസ്സംബന്ധിച്ച് മറെറല്ലാമെന്നതുപോലെ തെറ്റാകാവുന്ന ഒന്ന്.
കലയെസ്സംബന്ധിക്കുന്ന സകല ചിന്തയും അവ്യക്തവും, ഏകപക്ഷീയവും, പലപ്പോഴും പൂർവ്വാപരവിരുദ്ധവുമായിരിക്കും. ഈ ലേഖനം ഈ നിയമത്തിന്നൊരു
വ്യത്യസ്തമായിരിക്കണമെന്നില്ല. കലാസമാജ്യത്തിന്റെ പടിവാതില്ക്കൽ യുക്തിവിചാരം നമ്മോടു പറയുന്നു. അവിടെ ചിന്തിക്കുന്നതു് ആത്മാവുകൊണ്ടാണ്, എഴുതുന്നതു വൎണ്ണങ്ങൾകൊണ്ടും. സൗന്ദൎയ്യശാസ്ത്രത്തെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നില്ല. ജനാധിപത്യം കലയിലെത്രമാത്രം പ്രായോഗികമാണെന്നാണ് ഇവിടെ പഠനവിഷയം. ശസ്ത്രം, തത്വചിന്ത, കല എന്നിവയിൽ ബഹുജനം വിധികർത്താക്കളായിരിക്കുന്നത് ആശാസ്യമല്ലെന്നു ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു. അഹങ്കാരപരമെന്നു വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു നിലപാടാണ് അതു്.
അതു ഞാൻ ഇപ്പോഴും ആവർത്തിക്കുന്നുണ്ടോ? ഉണ്ടു് - മിക്കവാറും.
ഉത്തമകലയ്ക്ക് ഇന്നു ബഹുജനങ്ങളുടെയിടയിൽ പ്രചാരം കുറവാണ്. ജനകീയാഭിരുചി കുറേക്കൂടി ഉൽകൃഷ്ടമാക്കുവാൻ എന്തു ചെയ്യണം ? - ഇതാണ് കൊച്ചനുജ<noinclude></noinclude>
as09v61osp0nj2murcr7qwr2o73h4hs
താൾ:1982-dhikkariyude-kathal-c-j-thomas.pdf/102
106
83896
245501
244084
2026-07-18T14:08:16Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245501
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പരിശ്രമിച്ചാലും ഇളകാത്ത ഒരു ജനക്കൂട്ടം, ചോരയൊലിപ്പിച്ചുകൊണ്ടു പ്രവേശിക്കുന്ന ഒരു ശവത്തിന്റെ മുമ്പിൽ കൊടുമ്പിരിക്കൊള്ളും. ഷേക്സ്പിയറുടെ 'ജൂലിയസ് സീസർ' എന്ന നാടകത്തിനു് ആ പേരിട്ടതും ശരിയായില്ലെന്നൊരു വാദമുണ്ടു്. നേരത്തെതന്നെ അദ്ദേഹം മരിക്കുന്നതുകൊണ്ടാണിങ്ങനെ പറയുന്നത്. പക്ഷേ, അവർ മറന്നുപോകുന്നു, കഥയുടെ ഭാക്കി ഭാഗം മുഴുവനും സീസറുടെ ശവമാണു
ഭരിക്കുന്നതെന്നു്. ആന്റണിയുടെ പ്രസംഗം മുഴുവനും സീസറുടെ ശവത്തിന്മേൽ നിന്നാണ്. സത്യം പറഞ്ഞാൽ ഇക്കാൎയ്യത്തിൽ കമ്യൂണിസ്റ്റുകാർ ശുണ്ഠിയെടുക്കേണ്ട കാൎയ്യമില്ല. കമ്യൂണിസത്തിന്റെ മാത്രമല്ല, മറ്റു മതങ്ങളുടേയും വില്പനച്ചരക്ക് ശവം തന്നെയാണ്. ക്രിസ്തുമതം ക്രിസ്തുവിന്റെയും പുണ്യവാളന്മാരുടേയും ശവങ്ങളിന്മേലാണ് പണിതിരിക്കുന്നതു്. ഓരോ പ്രത്യേകക്രിസ്തീയവിഭാഗത്തിനും സ്വന്തമായി ഒരോ
ശവക്കൂമ്പാരങ്ങളുണ്ട്. അവരുടെ ത്യാഗത്തിന്റെ മഹിമയാണ് വിശ്വാസത്തിനു നിറം പിടിപ്പിക്കുന്നതു്. ജീവൻവരെ ഒരാളെക്കൊണ്ടു ത്യജിപ്പിക്കാൻ കഴിയുന്ന ഒരു തത്വം സത്യമായിരിക്കണം എന്നാണ് വിശ്വാസം. ഇതിനുംപുറമേ ശവത്തിന് എന്തോ ഒരു മാസ്മരശക്തിയുണ്ടെന്നും ഒരു ധാരണയുണ്ട്. ചില പാലങ്ങളുടെ കാലുറയ്ക്കാൻ ആരെയെങ്കിലും 'കരുതി' കഴിക്കേണ്ടതാണെന്നു് ഒരു വിശ്വാസം എത്രകാലമായി നടപ്പിലുള്ളതാണ്! ഈ സ്വഭാവത്തിനു മതപരമായ ഒരു കാതലുണ്ട്. ബലികഴിക്കുന്നതിനെപ്പറ്റിയുള്ള വിശ്വാസമാണത്. ഒരു ക്രൈസ്തവസഭയുടെ വിശ്വാസം നോക്കുക: 'സൃഷ്ടിയുള്ള കാലമെല്ലാം ബലിയൎപ്പണമുണ്ടായിരിക്കണം.' രക്തച്ചൊരിച്ചിൽ കൂടാതെ പാപമോചനമില്ല. * ബലിമൃഗത്തിന്റെ ശവം ഈശ്വരനു നിവേദ്യമാണ്. അതു പുരോഹിതൻ ഭക്ഷിക്കുകയും വേണം. ഇതൊക്കെയാണ് ശവത്തിന്റെ അതുല്യസിദ്ധികൾ.
----
* സിറിയൻ കത്തോലിക്കരുടെ കുർബ്ബാനക്രമം<noinclude></noinclude>
2aacn6mia7imzsoja7tbun5qbexiiue
245502
245501
2026-07-18T14:09:14Z
Radhan K Moolad
13275
245502
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പരിശ്രമിച്ചാലും ഇളകാത്ത ഒരു ജനക്കൂട്ടം, ചോരയൊലിപ്പിച്ചുകൊണ്ടു പ്രവേശിക്കുന്ന ഒരു ശവത്തിന്റെ മുമ്പിൽ കൊടുമ്പിരിക്കൊള്ളും. ഷേക്സ്പിയറുടെ 'ജൂലിയസ് സീസർ' എന്ന നാടകത്തിനു് ആ പേരിട്ടതും ശരിയായില്ലെന്നൊരു വാദമുണ്ടു്. നേരത്തെതന്നെ അദ്ദേഹം മരിക്കുന്നതുകൊണ്ടാണിങ്ങനെ പറയുന്നത്. പക്ഷേ, അവർ മറന്നുപോകുന്നു, കഥയുടെ ഭാക്കി ഭാഗം മുഴുവനും സീസറുടെ ശവമാണു
ഭരിക്കുന്നതെന്നു്. ആന്റണിയുടെ പ്രസംഗം മുഴുവനും സീസറുടെ ശവത്തിന്മേൽ നിന്നാണ്. സത്യം പറഞ്ഞാൽ ഇക്കാൎയ്യത്തിൽ കമ്യൂണിസ്റ്റുകാർ ശുണ്ഠിയെടുക്കേണ്ട കാൎയ്യമില്ല. കമ്യൂണിസത്തിന്റെ മാത്രമല്ല, മറ്റു മതങ്ങളുടേയും വില്പനച്ചരക്ക് ശവം തന്നെയാണ്. ക്രിസ്തുമതം ക്രിസ്തുവിന്റെയും പുണ്യവാളന്മാരുടേയും ശവങ്ങളിന്മേലാണ് പണിതിരിക്കുന്നതു്. ഓരോ പ്രത്യേകക്രിസ്തീയവിഭാഗത്തിനും സ്വന്തമായി ഒരോ
ശവക്കൂമ്പാരങ്ങളുണ്ട്. അവരുടെ ത്യാഗത്തിന്റെ മഹിമയാണ് വിശ്വാസത്തിനു നിറം പിടിപ്പിക്കുന്നതു്. ജീവൻവരെ ഒരാളെക്കൊണ്ടു ത്യജിപ്പിക്കാൻ കഴിയുന്ന ഒരു തത്വം സത്യമായിരിക്കണം എന്നാണ് വിശ്വാസം. ഇതിനുംപുറമേ ശവത്തിന് എന്തോ ഒരു മാസ്മരശക്തിയുണ്ടെന്നും ഒരു ധാരണയുണ്ട്. ചില പാലങ്ങളുടെ കാലുറയ്ക്കാൻ ആരെയെങ്കിലും 'കരുതി' കഴിക്കേണ്ടതാണെന്നു് ഒരു വിശ്വാസം എത്രകാലമായി നടപ്പിലുള്ളതാണ്! ഈ സ്വഭാവത്തിനു മതപരമായ ഒരു കാതലുണ്ട്. ബലികഴിക്കുന്നതിനെപ്പറ്റിയുള്ള വിശ്വാസമാണത്. ഒരു ക്രൈസ്തവസഭയുടെ വിശ്വാസം നോക്കുക: 'സൃഷ്ടിയുള്ള കാലമെല്ലാം ബലിയൎപ്പണമുണ്ടായിരിക്കണം.' രക്തച്ചൊരിച്ചിൽ കൂടാതെ പാപമോചനമില്ല.* ബലിമൃഗത്തിന്റെ ശവം ഈശ്വരനു നിവേദ്യമാണ്. അതു പുരോഹിതൻ ഭക്ഷിക്കുകയും വേണം. ഇതൊക്കെയാണ് ശവത്തിന്റെ അതുല്യസിദ്ധികൾ.
----
*സിറിയൻ കത്തോലിക്കരുടെ കുർബ്ബാനക്രമം.<noinclude></noinclude>
6lps1slbyurpmcpwljbn67up1mmatx5
താൾ:1982-dhikkariyude-kathal-c-j-thomas.pdf/112
106
83897
245512
244085
2026-07-18T15:47:36Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245512
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>
മനുഷ്യനിൽ ഒരു വൎഗ്ഗവ്യത്യാസമേ ഉണ്ടായിട്ടുള്ള. സ്ത്രീയും പുരുഷനും. അവ തമ്മിലുള്ള ശാരീരികവ്യത്യാസം തുച്ഛമായതുകൊണ്ടാണല്ലോ അവ രണ്ടും ഒരു വൎഗ്ഗത്തിൽ
ചേൎക്കാൻ കാരണം. പക്ഷേ, ശരീരത്തിനു പുറമെയുള്ള മനുഷ്യസ്വഭാവങ്ങളെടുത്തു നോക്കിയാൽ വലിയ വ്യത്യാസം കണ്ടെന്നുവരാം. ഒരു വിദൂരഭാവിയിൽ ഇക്കൂട്ടരിൽ ഒന്നിനു വികാരമെന്നൊന്നില്ലാതെയും മറേറതിന്നു ചിന്തയെന്നൊന്നില്ലാതേയും പരിണമിച്ചാൽ അതിലത്ഭുതത്തിനവകാശമില്ല. പരിണാമത്തിന്റെ വൈചിത്ര്യം അത്രയധികമാണ്.
ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ അഭിപ്രായഭിന്നതയുണ്ടാകാൻ വഴിയില്ല. എന്നാൽ 'ആത്മാവ്' എന്ന പദം വന്നു ചേരുന്നത് ഒരു വലിയ ആരവത്തോടുകൂടിയാണ്. രംഗവും ക്ഷുഭിതമാകും. "ഒന്നിനു പുറകെ ഒന്നായി എത്ര പിന്തിരിപ്പൻ ആശയങ്ങളാണു തട്ടിവിടുന്നതു് !" അവരുടെ സമാധാനത്തിനുവേണ്ടി നേരത്തെ പറഞ്ഞേക്കാം. മതക്കാർ 'ആത്മാവ്' എന്ന പദം കൊണ്ടുദ്ദേശിക്കുന്നതൊന്നുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഞാനുദ്ദേശിക്കുന്നതു ജന്മവാസനയിലോ, ചിന്താശക്തിയിലോ, വികാരത്തിലോ കണ്ടെത്താൻ കഴിയാത്ത ഒരു പ്രത്യേക സിദ്ധിയെയാണു്. നന്മയെ ആഗ്രഹിക്കുക, സൗന്ദൎയ്യത്തെ സ്നേഹിക്കുക മുതലായ ആദർശങ്ങൾ എങ്ങനെയുണ്ടായി? സാധാരണ ഗതിയിൽ കണ്ടുപിടിക്കാനോ നിർവ്വചിക്കാനോ എളുപ്പമല്ലാത്ത എന്തോ ഒരു ഘടകം മനുഷ്യനിലുണ്ടെന്നു് (എല്ലാവരിലും വേണമെന്നില്ല) വിചാരിക്കാൻ ന്യായമുണ്ട്. ആ പ്രത്യേക സ്വഭാവത്തെ 'ആത്മാവു്' എന്നു സൗകൎയ്യത്തിനുവേണ്ടി പേരു വിളിക്കുകയാണ്.
ഇതു ബുദ്ധനും ബർനാർഡ്‍ഷായ്ക്കും ഉണ്ടായിരുന്നു എന്നുതോന്നുന്നു. ഈ ഘടകവും എങ്ങനെയോ ഉണ്ടായി വളർന്നുകൊണ്ടിരിക്കുന്നു. പല വ്യക്തികളിലും പല നിലകളിലായി കാണുകയും ചെയ്യാം.
ഈ നാലു സിദ്ധികളെപ്പറ്റിയും പറഞ്ഞതു മനുഷ്യജന്തുവിനു ശരീരത്തിനു പുറമേ പ്രധാനമായ ചില ഘടക<noinclude></noinclude>
256gj684ki5u911zhlq9qojwx32u8m6
താൾ:1982-dhikkariyude-kathal-c-j-thomas.pdf/122
106
83898
245522
244086
2026-07-18T17:36:32Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245522
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<center>
<big><big><big>'''തകർച്ചകളുടെ കാലം'''</big></big></big>
</center>
ശ്രീ. എം. ഗോവിന്ദന്റെ 'അന്വേഷണത്തിന്റെ ആരംഭം' എന്ന ഗ്രന്ഥം വായിച്ചിട്ട് (അതോ വായിക്കാതെയോ?) ഒരു മാന്യസുഹൃത്ത് അഭിപ്രായപ്പെട്ടു. "ഇവരൊക്കെ കൺഫ്യൂഷൻ പരത്തുകയാണ് !" ആരൊക്കെ? ശ്രീ. എം. ഗോവിന്ദനും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്നവരുമായിരിക്കണമല്ലോ. ഞാനും ഏറെക്കുറെ അക്കൂട്ടത്തിൽ പെടുന്നയാളാണ്. അതുകൊണ്ടു് എന്റെ പങ്ക് കൺഫ്യൂഷനും കൂടി സംഭാവന ചെയ്യാമെന്നു വിചാരിക്കുകയാണ്. (ആ ഗ്രന്ഥത്തെ നീതീകരിക്കുവാൻ വേണ്ടിയല്ല, അതിനു് അതിന്റെ സ്വന്തം കാലിൽ നില്ക്കുവാൻ കഴിയും ; കൺഫ്യൂഷൻ
എവിടെയാണെന്നു മനസ്സിലാക്കുവാൻ വേണ്ടിത്തന്നെ.) എന്തു കൺഫ്യൂഷൻ പരത്തുന്നുവെന്നാണാക്ഷേപം?
അതിനു് ഏറ്റവും യോജിച്ച മാൎഗ്ഗം ആ പുസ്തകത്തിന്റെ ഉള്ളടക്കമെന്താണെന്നു പരിശോധിക്കുകയാണല്ലോ. ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ, നിലവിലുള്ള സകല മൂല്യങ്ങളുടേയും പരാജയം. കുറച്ചുകൂടി പരത്തിപ്പറഞ്ഞാൽ, മുതലാളിത്തത്തിന്റെയും ജനാധിപത്യത്തിന്റേയും കമ്യൂണിസത്തിന്റേയും അധുനാതനസന്മാൎഗ്ഗ സംസ്കാരങ്ങളുടേയും പരാജയം. ഇതിനും പുറമേ വിശ്വസിച്ചു മുറുകെപിടിക്കാവുന്ന ഒരു പുതിയ സുവിശേഷത്തിന്റെ അഭാവം. ഒരു അന്ധകാരയുഗത്തിന്റെ ആരംഭം തന്നെയാണ് ശ്രീ. ഗോവിന്ദൻ ചൂണ്ടിക്കാണിക്കുന്നതെന്നു പറഞ്ഞാലും വലിയ തെറ്റുണ്ടാകയില്ല. ഇതിലെന്താണ് കൺഫ്യൂഷൻ?
ഇവയൊന്നും പരാജയപ്പെട്ടിട്ടില്ലെന്നാണോ ഭാവം? അതോ ഇനി ഇവയിലേതെങ്കിലും ആശയ്ക്കു വകയുണ്ടെന്നാണോ? അതു രണ്ടുമല്ലെങ്കിൽ, ഇപ്പറഞ്ഞതെല്ലാം വാസ്തവമാണെങ്കിൽ പോലും അക്കാൎയ്യം തുറന്നു പറഞ്ഞുകൂടെന്നാ<noinclude></noinclude>
btr22xplowlwq3spbnut25kso6a6zgl
താൾ:1982-dhikkariyude-kathal-c-j-thomas.pdf/93
106
83909
245490
244097
2026-07-18T12:25:50Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245490
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ന്റെ പ്രശ്നം. ഈ പ്രശ്നത്തിനു സമ്പൂർണ്ണമായ ഒരു മറുപടി എന്റെ കൈവശമില്ല. ഞാൻ യാതൊരു കലാമതത്തിന്റേയും അപ്പസ്തോലനല്ല. കണ്ടതിൽനിന്നും കേട്ടതിൽ നിന്നും ചിലതെല്ലാം തോന്നിയിട്ടുണ്ടു്. അവ ഇവിടെ പകൎത്താം. അവയിൽനിന്നു നിങ്ങൾക്കു ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞെന്നു വരാം. അഥവാ ഒരു തീരുമാനം കൂടാതെ കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ലെന്നു കണ്ടേക്കാം. ഇതുമല്ലെങ്കിൽ, അല്പം ചിന്താകുഴപ്പമുണ്ടായെന്നും വരാം. ഇപ്പറഞ്ഞ മൂന്നാമത്തേതാണു ഫലമെങ്കിൽ ഞാൻ മാപ്പുപറയുന്നു. അതെന്റെ ലക്ഷ്യമല്ല.
==== ഉത്തമകല മടുപ്പിക്കുന്നില്ല ====
ഒന്നാമതായി: ഉത്തമകലയ്ക്കു പ്രചാരമില്ലെന്നു ഞാൻ വിചാരിക്കുന്നില്ല. പ്രചാരത്തെ
പരിശോധിക്കുന്നതു് ഏതെങ്കിലുമൊരു കലാവസ്തുവും ആരെങ്കിലുമൊരു മനുഷ്യനും തമ്മിൽ യാദൃച്ഛികമായി സമീപിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതിയെ അളന്നു നോക്കിയിട്ടല്ല. എല്ലാ കലയും എല്ലാവൎക്കും വേണ്ടിയല്ല. അന്ധനായ ഒരു ഗായകനു
ചിത്രകലയെപ്പറ്റി മതിപ്പുണ്ടാവാൻ നിവൃത്തിയുണ്ടോ? മാനസികമായ അന്ധത ചില മണ്ഡലങ്ങളിൽ ഉണ്ടാവുകയെന്നതു സാധാരണമായ ഒരു മനുഷ്യസ്വഭാവം
മാത്രമാണ്. കലയും മനുഷ്യനും തമ്മിലുള്ള ബന്ധം സോഡിയവും വെള്ളവും തമ്മിലുള്ളതുപോലെയല്ല. സോഡിയം വെള്ളത്തിലിട്ടാലെന്നപോലെ, ചുരുക്കമായിട്ടേ കല മനുഷ്യഹൃദയത്തിലെത്തുന്നതോടെ പൊട്ടിത്തെറിക്കാറുള്ളൂ. ചിലപ്പോൾ കല ഫലവത്താകാൻ, സഹൃദയനു രസം കൊടുക്കാൻ, കുറച്ചധികം സമയമെടുത്തെന്നു വന്നേക്കാം. എന്നാൽത്തന്നെ എല്ലാ കലയും എല്ലാവരേയും രസിപ്പിച്ചെന്നു വരികയില്ല. അഭിരുചിയാണിതിനൊക്കെ നിദാനം. അതു ഭിന്നമായിരിക്കുന്നിടത്തോളം കാലം ഊർജ്ജതന്ത്രത്തിലെ നിയമങ്ങളെപ്പോലെ
കൃത്യമായ കലാതത്വമുണ്ടാവുക വയ്യ. നല്ല കലാസൃഷ്ടി<noinclude></noinclude>
hizhlik5edm4ch460o2j8wcblr4ieh0
താൾ:1982-dhikkariyude-kathal-c-j-thomas.pdf/103
106
83910
245503
244098
2026-07-18T14:23:37Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245503
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>==== രണ്ടു പങ്കാളികൾ ====
ഈ കച്ചവടത്തിൽ രണ്ടു പങ്കാളികളുണ്ട്; ശവം വില്ക്കുന്നവനും, ശവവും. ഈ രണ്ടു കൂട്ടരുടേയും മാനസികാവസ്ഥകൾ പരിശോധിക്കേണ്ടതാണ്. ആദ്യത്തെ കൂട്ടർ സാധാരണക്കാരാണ്. അവൎക്ക് അധികാരമോ, അങ്ങനെ എന്തെങ്കിലുമോ വേണം. അതിനുവേണ്ടി മറ്റാളുകളെ കരുക്കളായിട്ടുപയോഗിക്കുന്നു. സ്വയം അതിൽ നിന്നും മാറിനില്ക്കുന്നത് നയതന്ത്രപരമായ കാരണങ്ങൾകൊണ്ടാണ്. തല അപകടത്തിലാക്കിയെങ്കിലും സോവിയറ്റുഭരണത്തെ തൎക്കണമെന്നു സോവിയറ്റിൽ ജീവിക്കുന്ന വിശ്വാസികൾക്കു് സോവിയറ്റിനു പുറത്തു ജീവിക്കുന്ന മതാദ്ധ്യക്ഷൻ
ഉത്തരവുകൊടുക്കുന്നു. മഹനീയമായ ഒരു ലക്ഷ്യത്തിനുവേണ്ടി മറ്റൊരുത്തൻ മരിക്കുന്നത് നല്ലതാണല്ലോ. മുതലാളിത്വം തകൎക്കാൻ വേണ്ടി വീരസ്വൎഗ്ഗം പ്രാപിക്കണമെന്നു മോസ്കോയും ആഹ്വാനം നല്കുന്നു. ഈ രണ്ടുകൂട്ടൎക്കും ഒരു നല്ല സംഖ്യ ശവം കിട്ടിയേ തീരൂ. ഇനി രണ്ടാമത്തെ കൂട്ടർ. ഈ വൎഗ്ഗത്തിൽ വളരെ വലിയ ഒരു വിഭാഗം ആദർശശാലികളാണ്. കമ്യൂണിസം നശിപ്പിക്കുക, മതത്തെ
ഉന്മൂലനം ചെയ്യുക, സോഷ്യലിസം നടപ്പാക്കുക - അങ്ങനെ ആദർശങ്ങളും ജീവനേക്കാളേറെ വിലയുള്ളതാണ്. അതുകൊണ്ടു് അതിനുവേണ്ടി മരിക്കാൻ തയ്യാറാകണം. ആവശ്യമോ അനാവശ്യമോ എന്നു തീരുമാനിക്കുന്നതു നേതാവാണ്. ഇക്കുട്ടൎക്ക് ഒരാദർശം കൈയിൽ കിട്ടിയാൽ പിന്നെ മറ്റൊന്നും വേണ്ട. ആ ആദർശത്തിന്റെ മറവിൽ നടത്തുന്ന സകല കൊള്ളയും അവർ വിഴുങ്ങിക്കൊള്ളും. ആവശ്യത്തിന്റെ പേരിൽ അന്ധതയെ നീതീകരിക്കയും ചെയ്യും. അങ്ങനെ മുദ്രാവാക്യത്തിനുവേണ്ടി കുരുതിക്കു തയ്യാറാകുന്നവരാണവർ. പക്ഷേ ഇവരിൽ എല്ലാവരും ആദർശശാലികളാണെന്നോ, ത്യാഗത്തിനു സന്നദ്ധരാകുന്നതു കൊണ്ടുമാത്രം അവർ ആദർശശാലികളായിത്തീരുന്നെന്നോ ധരിക്കേണ്ടതില്ല. പട്ടാളത്തിൽ ചേരുന്നവനറിയാം, ചിലപ്പോൾ മരിക്കേണ്ടിവരു<noinclude></noinclude>
t0a4ledu97jdqgj6lv0kg3vw3a9fvo5
താൾ:1982-dhikkariyude-kathal-c-j-thomas.pdf/113
106
83911
245513
244099
2026-07-18T15:55:08Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245513
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ങ്ങളുണ്ടെന്നു ചൂണ്ടിക്കാണിക്കാനാണ്. ഇവ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലായി ഉണ്ടായി. പിന്നീടുള്ള പരിണാമത്തെ അവ സ്വാധീനമാക്കുകയും ചെയ്യുന്നു. വെറും
ശരീരം മാത്രം എണ്ണമറ്റ പരിവർത്തനങ്ങളിൽക്കൂടി കടന്നു് ഇന്നു ലോകത്തിലുള്ള വിവിധ ജീവജാലങ്ങൾ ഉണ്ടായി. അങ്ങനെയെങ്കിൽ ശരീരത്തിനു പുറമേയുള്ള
ഘടകങ്ങളുടെയും അവയുടെ കെട്ടിമറിച്ചിലുകളുടെയും ഫലമായി എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിരിക്കാം ! ഇതുവരെ എണ്ണിപ്പറയത്തക്ക മനുഷ്യവർഗ്ഗങ്ങളെ ഒന്നിനെയും ഇവിടെ ചൂണ്ടിക്കാണിച്ചു എന്നു വിചാരിക്കുന്നില്ല, എങ്കിലും അത്തരം കാൎയ്യങ്ങൾ സംഭവ്യതയുടെ പരിധിയിലാണെന്നു തെളിഞ്ഞു എന്നാണു വിശ്വാസം.
അത്രയ്ക്കു ശാസ്ത്രീയമല്ലെങ്കിലും യഥാർത്ഥ ജീവിതത്തിലെ ചില അനുഭവങ്ങൾ ഉദാഹരണമായി പരിശോധിച്ചുനോക്കാവുന്നതാണു്. ഏതു ക്രൂരകൃത്യവും ചെയ്യാൻ
മടിയില്ലാത്തവരും, യുദ്ധം, ഒരാദർശമായി സ്വീകരിക്കുന്നവരും, ഭക്ഷണമല്ലാതെ മറെറാന്നിനേയും ബഹുമാനിക്കാത്തവരും, ജീവിതം മുഴുവനും ഗവേഷണത്തിനു ചെലവാക്കുന്നവരുമെല്ലാം ഒരു വൎഗ്ഗത്തിൽ പെട്ടവരാണെന്നും അവർ സമന്മാരാണെന്നും വിശ്വസിക്കാൻ പ്രയാസം. സിംഹവും പുലിയും പൂച്ചയും ഒരേ കുടുംബക്കാരാണെങ്കിലും അവ തമ്മിൽ വ്യത്യാസമുണ്ട്. അതുപോലെതന്നെ മനുഷ്യവൎഗ്ഗത്തിലും പല ഇനങ്ങളുണ്ട്. ഈ വ്യത്യാസത്തിനടിസ്ഥാനം ശരീരഘടനയോ ദേശവൎഗ്ഗാദികളോ ആയിരിക്കണമെന്നു നിർബ്ബന്ധമില്ല. (കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രഘടകങ്ങൾക്കും പരിണാമത്തിലുള്ള സ്വാധീനം വെച്ചുനോക്കുമ്പോൾ അങ്ങനെ ആവുകയും ചെയ്യാം.) ഇത്, ഈ വൈചിത്ര്യം, എങ്ങനെ പ്രത്യക്ഷപ്പെട്ടാലും മറഞ്ഞിരുന്നാലും. അങ്ങനെ എന്തോ ഒക്കെ ഉണ്ടെന്ന അഭിപ്രായത്തിലേക്കാണ് അനുഭവങ്ങൾ വഴി കാണിക്കുന്നതു്. ഇപ്പറഞ്ഞതിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ ഞാനെഴുതിയ ആദ്യവാചകത്തിനു മാപ്പുപറയേണ്ട
ആവശ്യവുമില്ല.<noinclude></noinclude>
9vpnw26csojs27x5p8rgx2vzebh6ej1
താൾ:1982-dhikkariyude-kathal-c-j-thomas.pdf/123
106
83912
245523
244100
2026-07-18T17:43:58Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245523
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>യിരിക്കുമോ? ആയിരിക്കാം. അഭിപ്രായങ്ങൾ പലതരത്തിലാണല്ലോ. എങ്കിലും മുതലാളിത്തവ്യവസ്ഥയിൽ മൎദ്ദനവും പട്ടിണിയും ഭൂരിപക്ഷത്തിന്റെ ജാതകഫലമാണെന്നു ഇനിയും തെളിയിക്കേണ്ട ആവശ്യമുണ്ടോ? എങ്കിൽ പിന്നെ ധൎമ്മസ്ഥാപനങ്ങളും നീതിന്യായക്കോടതികളുമെല്ലാം നിറുത്തൽ ചെയ്യാമല്ലോ! ഇല്ല. നിലവിലുള്ള സാമ്പത്തികഘടന ഉത്തമമാണെന്നു് ഉറപ്പിച്ചുപറയുന്നവരെ ഇന്നു കണ്ടെത്താൻ വിഷമമാണ്. പോരെങ്കിൽ കൺഫ്യൂഷൻ പരത്തുന്നുവെന്നു പരാതിപ്പെടുന്നവർ ഇക്കാൎയ്യത്തിൽ ഗ്രന്ഥകാരന്റെ ചിന്താഗതിക്കാരുമാണ്. പിന്നെയെവിടെയാണ് കുഴപ്പം? ജനാധിപത്യത്തിന്റെ കാൎയ്യത്തിലും ഭിന്നാഭിപ്രായങ്ങൾക്കു വകയില്ല. നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പുകൾ കണ്ടിട്ടുള്ളവർക്കു് ജനാധിപത്യമെന്ന ആശയം തന്നെ ദഹിക്കാതെ വന്നേയ്ക്കും.
അതുകൊണ്ടായിരിക്കണമല്ലോ ചിലർ ജനകീയജനാധിപത്യമെന്നും മറ്റും പുനരുക്തിപ്രയോഗം നടത്തുന്നത്. അപ്പോൾ അവിടെയും കുഴപ്പമില്ല. സംസ്കാരം,
സന്മാർഗ്ഗം, കല മുതലായതുകളേപ്പറ്റിയും ഇക്കാലത്തു വലിയ വ്യാമോഹങ്ങൾ ഉണ്ടാവാൻ നിവൃത്തിയില്ല. അത്ഭുതദർശനങ്ങളും, അമേരിക്കൻ അൎദ്ധനഗ്നകളും മറ്റുമാണ് ഇവയുടെ കത്തക ഏറ്റെടുത്തിരിക്കുന്നതു്. ഇങ്ങനെ നിലവിലുള്ളതിനെ ഓരോന്നോരോന്നായി എടുത്തു പറഞ്ഞിട്ടു കാൎയ്യമില്ല. അവ ഓരോന്നായി തകരുകയാണ്. അവയെ തകൎക്കുവാൻ ബദ്ധകങ്കണമായ വിഗ്രഹധ്വംസകന്മാരും
ഉണ്ട്; കാലക്രമേണ അവയെല്ലാം തകർന്നുകൊള്ളും. അവിടെയെങ്ങും കൺഫ്യൂഷനില്ല. പിന്നെയെവിടെ?
തകൎന്നാൽ പോരാ, തളിൎക്കുകയും വേണമല്ലോ. എന്തെങ്കിലും തളിൎത്താൽ പോരാതാനും. സോഷ്യലിസമെന്നു പൊതുവെ നിർവ്വചിക്കാവുന്ന ഒന്നാണ് തളിൎക്കേണ്ടതെന്നു ഒരു ധാരണ സാർവ്വലൗകികമായിത്തീർന്നിട്ടുണ്ട്. അക്കാൎയ്യവും ശ്രീ. ഗോവിന്ദൻ പരിശോധിക്കുന്നുണ്ട്. അതിലെന്തോ ഒരു കുഴപ്പം ശ്രീ. ഗോവിന്ദൻ
കാണുന്നുണ്ട്. പലരും ഇതിനുമുമ്പ് കണ്ടിട്ടുണ്ട്. പുതിയ<noinclude></noinclude>
fk4yc2mvgoj32uqe1yfkcbk7ufns3h5
താൾ:1982-dhikkariyude-kathal-c-j-thomas.pdf/94
106
83923
245491
244111
2026-07-18T12:32:40Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245491
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ആരെങ്കിലും കുറേപ്പേരെ രസിപ്പിക്കും. പക്ഷേ, രസിപ്പിക്കുന്നുണ്ടോ ഇല്ലയോ എന്നു പരിശോധിക്കുമ്പോൾ ചില വാസ്തവങ്ങൾ ഓൎമ്മയിരിക്കേണ്ടതാണ്. ഉദാഹരണമായിട്ടെടുക്കുന്ന കലാസൃഷ്ടി ഉത്തമകലയാണോ? വെറും പ്രചാരവിജയം കൊണ്ടു കലയുടെ നിലവാരം തിട്ടപ്പെടുത്തരുത്. കലയ്ക്കുള്ള മാനദണ്ഡങ്ങൾ വേറെയാണ്. പ്രചാരമുള്ളതു് ഉത്തമകലയെന്നു ഭ്രമിച്ചു് അന്വേഷണം നടത്തരുതു്.
പൊതുവേ ഉത്തമം എന്നു ഗണിക്കപ്പെട്ടിട്ടുള്ള കൃതിയെടുത്താണ് ഈ പ്രശ്നത്തെ പരിഗണിക്കേണ്ടത്. പിന്നീടു സഹൃദയനും പ്രസ്തുത കലാവസ്തുവുമായി എത്ര പരിചയമുണ്ടെന്നു ശ്രദ്ധിക്കണം. ബീഥോവന്റെ സംഗീതം ഗോപാലകൃഷ്ണയ്യങ്കാൎക്കു രസിച്ചില്ലെങ്കിൽ ബീഥോവനും അയ്യങ്കാൎക്കും ബലഹീനതയില്ല. പരിചയമാണ് കലാ
സ്വാദനത്തിനും, പ്രത്യേകിച്ചു് ഉത്തമകലാസ്വാദനത്തിനു വഴി തെളിക്കുന്നത്. ഉത്തമകലയുടെ മാറ്റുരച്ചറിയുന്നതും പരിചയത്തിന്മേലാണ്. പരിചയം കൊണ്ടു
മുഷിവുവരാത്തതു മിക്കവാറും ഉത്തകലയായിരിക്കും. മറെറാരു കാൎയ്യം : വിശദീകരണം ആവശ്യമുള്ള കലാസൃഷ്ടിയാണെങ്കിൽ അനുവാചകനും അതു ലഭിച്ചിട്ടുണ്ടോ എന്നു നോക്കണം. കലാസൃഷ്ടി പഞ്ചാരമിഠായിയല്ല. അതു ദഹിക്കണം. ഇങ്ങനെ സാധാരണഗതിയിൽ കലാസ്വാദനക്ഷമമായ ബഹുജനഹൃദയത്തിൽ ഉത്തമകലയ്ക്ക് എന്നും സ്വാഗതമുണ്ടായിരിക്കുമെന്നാണ് വിചാരിക്കേണ്ടത്. (പ്രചാരം കൊണ്ടു വിലയിരുത്താതെ, ഉത്തമമായതിന്റെ പ്രചാരം പരിശോധിക്കുമെങ്കിൽ.)
അതുകൊണ്ടാണു - രാമായണം ഭാരതീയരെ രസിപ്പിക്കുന്നത്; ഗ്രീക്കുഭാഷ വശമുള്ളവർ ഹോമറെ ആരാധിക്കുന്നത്; വാൻഗോഗ് വിമർശകരുടെ കണ്ണിലുണ്ണിയായിരിക്കുന്നതും. മേല്പറഞ്ഞ അനുവാചകരെല്ലാം ഒരുതരത്തിൽ
പറഞ്ഞാൽ ബഹുജനമാണു് - രാഷ്ട്രീയജനാധിപത്യത്തിന്റെ തോതുവെച്ചല്ലെങ്കിലും.<noinclude></noinclude>
dix9m4cdpreqeoj96zs16kk26uezumw
താൾ:1982-dhikkariyude-kathal-c-j-thomas.pdf/104
106
83924
245504
244112
2026-07-18T14:33:48Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245504
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മെന്നു്. അവിടെ ശമ്പളത്തിൽ കവിഞ്ഞ ആദർശമൊന്നും കാണാനില്ല. ചാരപ്രവൃത്തി ചെയ്യുന്നവരുടെ ജീവിതം ആണ് ലോകത്തിലേറ്റവും അപകടകരമായതു്. എന്നിട്ടും അതിനു് ആളുണ്ടാവുന്നുണ്ട്. അതുകൊണ്ടു ശത്രുക്കളിൽ നിന്നുണ്ടാവുന്ന ഏതു മർദ്ദനവും സഹിക്കുവാനുള്ള കഴിവുകൊണ്ടുമാത്രം ഒരു തത്വം നീതീകരിക്കപ്പെടുന്നില്ല. അവർ ജന്മനാ വിശ്വാസികളാണ്. എന്നുവച്ചാൽ മുറുകെ പിടിക്കാൻ ഒരു വിശ്വാസം വേണമെന്നല്ലാതെ എന്തുവിശ്വാസം വേണമെന്നു അവൎക്കു നിർബ്ബന്ധമില്ലെന്നർത്ഥം. സ്വയം ചിന്തിക്കാനുള്ള കഴിവുകുറവോ, മടിയോ ആണ് അവരുടെ അടിസ്ഥാനസ്വഭാവം. യുക്തിയിലുള്ള കുറവിനെ വിശ്വാസ തീക്ഷ്ണതകൊണ്ടു നികത്താമെന്നാണവർ ഗണിക്കുന്നതു്. കമ്യൂണിസത്തിനു വേണ്ടി എന്തു കഷ്ടതയും സഹിക്കുന്ന ഒരുവൻ കമ്യൂണിസ്റ്റുനയം എത്ര മറിച്ചിൽ മറിഞ്ഞാലും അതിനെല്ലാം അനുസരിച്ചു വിശ്വാസം മാറ്റിക്കൊള്ളും. ക്രിസ്തുമതത്തിന്റെയും കഥയിതുതന്നെ. പരിണാമസിദ്ധാന്തത്തെ എതിൎക്കുമ്പോഴും അംഗീകരിക്കുമ്പോഴും വിശ്വാസി വിശ്വാസിതന്നെ. എന്തിലാണ് വിശ്വസിക്കുന്നതെന്ന ചോദ്യം അപ്രസക്തമാണ്. ആദ്യം വിശ്വസിച്ചതിനു യാതൊരു യുക്തിയും വേണ്ടിയിരുന്നില്ലെങ്കിൽ മറെറാരെണ്ണം സ്വീകരിക്കാനും യുക്തി ആവശ്യമില്ലല്ലോ. ഇക്കൂട്ടർ അങ്ങനെ ഒരോ വിശ്വാസത്തിന്റെ അടിമകളായി കഴിയുകയേയുള്ളു. അവർ ജീവിച്ചാലും മരിച്ചാലും അവരുടെ ഉടമകൾക്കു പ്രയോജനപ്പെടും.
സ്വയം എന്തു് അപകടത്തേയും നേരിടുന്ന നേതാക്കന്മാർ എന്തുകൊണ്ടങ്ങനെ ചെയ്യുന്നുവെന്നൊരു ചോദ്യമുണ്ട്. അവരുടെ ആദൎശശാലിത്വമാകാം അവരെ പ്രചോദിപ്പിക്കുന്നതു്, കുറെയൊക്കെ വീരസാഹസികത്വവുമുണ്ടാവാം. പക്ഷേ, ഏറ്റവും പ്രധാനമായ കാരണം അധികാരപ്രമത്തതയാണ്. അപകടം നേരിടാത്ത യാതൊരു പരാക്രമിയും ചരിത്രത്തിലുണ്ടായിട്ടില്ല. അലക്സാണ്ടർ, ജെങ്കിസ്‍ഖാൻ, നെപ്പോളിയൻ - അവരെല്ലാം സുഖം<noinclude></noinclude>
pb4xhwvpso6xyva19thi349d00vx26l
താൾ:1982-dhikkariyude-kathal-c-j-thomas.pdf/114
106
83925
245514
244113
2026-07-18T16:03:02Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245514
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<center>
<big><big><big>'''ബൈബിൾ'''</big></big></big>
</center>
ചിത്രകാരന്റെ ഇഷ്ടിക രൂപമാണ്. ഗായകനു ശബ്ദഘടനകളാണ് കലാവസ്തു. ഇവയ്ക്കു സമമായി സാഹിത്യകാരനു് ആവശ്യമായ ധ്വനികൾ നല്കുന്നതു് ഇതിഹാസ
പശ്ചാത്തലമാണ്. ഈ അന്തരീക്ഷത്തിൽ മിന്നിത്തിളങ്ങുന്ന പ്രകാശരശ്മികളെക്കൊണ്ടല്ലാതെ സാഹിത്യദീപം കൊളത്താൻ കഴികയില്ല. ഒരു ജനതയുടെ ദീർഘ കാല ചരിത്രത്തിന്നിടയിൽ അടിഞ്ഞുറഞ്ഞുണ്ടാവുന്നതാണ് ഈ
രശ്മിപ്രഭാവം. ജനതയുടെ വിസ്തൃതിയും പ്രായവും അനുസരിച്ചു് അതിന്റെ വൈവിധ്യവും വൈശിഷ്ട്യവും കൂടിയിരിക്കും. അതിനെ ആശ്രയിച്ചാണു സാഹിത്യത്തിന്റെ മേന്മയും നിലനില്ക്കുന്നതു്. ഈ ഇതിഹാസസമ്പത്ത് 'യുഗേ യുഗേ' അവതരിക്കും - ഭിന്നവേഷങ്ങളിൽ. ചിലപ്പോൾ കഥകളായി, മറ്റു ചിലപ്പോൾ കഥാപാത്രങ്ങളായിട്ടും. അർത്ഥഗർഭമായ സന്ദർഭങ്ങളായും അവ അവിടവിടെ മിന്നിത്തെളിയും. ഹനുമാന്റെ വാലും, ഉർവ്വശീ ശാപവും, ഭഗീരഥപ്രയത്നവും മറ്റും കൊണ്ടാണു സാഹിത്യമുണ്ടാവുന്നതു്. സാഹിത്യമെന്നുവച്ചാൽ പദഘടന മാത്രമല്ലല്ലൊ. ധ്വനിയില്ലാത്ത പദസഞ്ചയം കുത്തഴിഞ്ഞ നിഘണ്ടു മാത്രമേയാവൂ. പഴയതിന്റെ പൂപ്പലെല്ലാം മാറ്റി നിർത്തിയാൽ അവശേഷിക്കുന്നതു ചളി കളഞ്ഞ മണ്ണായിരിക്കും; കടപ്പുറത്തെ മണൽപോലെ ശുദ്ധധവളമായ മണ്ണ്. അതുപോലെ തന്നെ നിർഗ്ഗുണവും. ചരിത്രത്തിൽ അറിയപ്പെടുന്ന ഏതു സംസ്കാരത്തിനും
പശ്ചാത്തലമായി വിശിഷ്ടമായ ഒരു ഇതിഹാസസമ്പത്തുണ്ടു്. കാലക്രമേണ ആ സംസ്കാരം തന്നെ അനന്തര തലമുറകൾക്കു് ഇതിഹാസമായി പരിണമിക്കുകയും
ചെയ്തു. സീതയുടെ മോതിരത്തിനകത്തുകൂടി ഭീമസേനനു കടന്നു പോകാമായിരുന്നുവത്രെ. ഭീമനാകട്ടെ നിഘണ്ടു<noinclude></noinclude>
1qtrz4kchjoswqtwtsfq174k1zvs3rp
താൾ:1982-dhikkariyude-kathal-c-j-thomas.pdf/124
106
83926
245524
244114
2026-07-18T17:57:56Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245524
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>മതത്തിലെ ഉൾപ്പിരിവുകളും, തൊഴുത്തിൽ കുത്തും, തത്വവും പ്രയോഗവും തമ്മിലുള്ള അന്തരവും മറ്റും പലരേയും അമ്പരപ്പിച്ചിട്ടുണ്ട്. ചിലരൊക്കെ അതു തുറന്നുപറയുകയും ചെയ്തു. അവരെയെല്ലാം പിന്തിരിപ്പന്മാരെന്നു് മുദ്രകുത്തി കശാപ്പിനയക്കുകയായിരുന്നു പണ്ടത്തെ ഫാഷൻ. ഇന്നു് - അതായത് യൂഗോസ്ലോവ്യയ്ക്കും, മാവോയ്ക്കും, ഹൈദരാബാദിനും ശേഷം - അങ്ങനെ അടച്ചു മുദ്രകുത്തുക അസൗകൎയ്യമായി ത്തീർന്നിട്ടുണ്ട്. ഇന്നലെ വരെ മുതലാളിത്തത്തിന്നുള്ളിലെ പരസ്പരവൈരുദ്ധ്യങ്ങൾ മാത്രമായിരുന്നു പ്രശ്നം. ഇന്നാകട്ടെ കമ്യൂണിസത്തിനകത്തെ പരസ്പര വൈരുദ്ധ്യങ്ങൾ കൂടി ചർച്ചാവിഷയമായിത്തീർന്നിരിക്കുന്നു. അവിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ സോഷ്യലിസം, ഒരു സനാതന സത്യമെന്നനിലയിൽ നിന്നും ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിലേക്ക് മാറിയിരിക്കുന്നു എന്നർത്ഥം. ഇക്കാൎയ്യം ശ്രീ. ഗോവിന്ദൻ ഉദാഹരണസഹിതം വരച്ചു കാണിക്കുന്നുണ്ട്.
ഇവിടെയാണ് "കൺഫ്യൂഷ'ന്റെ ആരംഭം. ശ്രീ. ഗോവിന്ദനു് കൺഫ്യൂഷനില്ലെങ്കിലും ചില വായനക്കാൎക്കു കൺഫ്യൂഷൻ ഉണ്ടാകുന്നുവത്രേ.
എന്തു പറ്റീ, അങ്ങനെ സംഭവിക്കാൻ ! ഒരു കടുത്ത മതവിശ്വാസിക്കു്, പുരോഹിതൻ വേദഗ്രന്ഥം മോഷ്ടിക്കുന്നതു കണ്ടാൽ കൺഫ്യൂഷനുണ്ടാകും. ഭൂമി സൂൎയ്യനെ ചുറ്റുകയാണെന്നു് ആദ്യമായി മനസ്സിലാകുന്നവനു കൺഫ്യൂഷനുണ്ടാകും. യൂഗോസ്ലോവ്യയെപ്പറ്റി ദീർഘമായി ചിന്തിക്കുന്ന കമ്യൂണിസ്റ്റിനും ൺഫ്യൂഷനുണ്ടാകും.
അതേ, എന്തെങ്കിലും അന്ധമായി വിശ്വസിക്കാൻ വേണമെന്നു ശഠിക്കുന്നവരാണു ഈ 'ആൻറി കൺഫ്യൂഷന്മാർ.' കമ്യൂണിസമുൾപ്പടെയുള്ള സകല മതങ്ങളുടേയും
കഥയതാണ്. അവൎക്ക് എന്തെങ്കിലും വിശ്വസിക്കാൻ വേണം. അങ്ങനെയൊരു വിശ്വാസമുണ്ടാകുന്നത് എല്ലാവൎക്കും സ്വീകാര്യമാണ്. പക്ഷേ, ഇക്കൂട്ടൎക്ക് ഒരു പ്രത്യേകതയുണ്ട്. തെറ്റാണെങ്കിൽപ്പോലും ഒരു വിശ്വാസമുണ്ടായിരിക്കണമെന്ന നിൎബ്ബന്ധമാണത്. കണ്ണു തുറക്കാ<noinclude></noinclude>
d2qzg1ppcberzaragk5yj2254kj2lam
താൾ:1982-dhikkariyude-kathal-c-j-thomas.pdf/95
106
83937
245492
244125
2026-07-18T12:48:42Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245492
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>==== ശതാബ്ദങ്ങൾ കാത്തിരിക്കുക ====
രണ്ടാമതു്: ഉത്തമകലയ്ക്ക് പ്രചാരമില്ലെന്നു പരാതി പറയുന്നതു പലപ്പോഴും രണ്ടാംതരം കലാകാരന്മാരാണ്. അവരുടെ കഷായങ്ങൾ, ലോകോത്തര കൃതികളാണെന്നാണവരുടെ വിശ്വാസം. എങ്കിലും അവയ്ക്കു പ്രചാരവും
അവൎക്കു പണവും ലഭിക്കുന്നില്ല. ആ കയ്പോടുകൂടി അവർ ബഹുജനത്തെയും വിമർശകനെയുമെല്ലാം ശകാരിക്കുന്നു. ബഹുജനം കലാഭാസങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. വിമർശകന്മാരുടെ വിലയിരുത്തൽ തെറ്റാകാറുമുണ്ടു്. എങ്കിലും ഇക്കൂട്ടരെയെല്ലാം അടിച്ചിറക്കിയിട്ടോ ഉയർത്തിനിർത്തിയിട്ടോ കലാസൃഷ്ടി നടത്തുക സാദ്ധ്യമല്ല. ഉത്തമകലയാണെങ്കിൽത്തന്നെ അതു ബഹുജനങ്ങളുടെമേൽ
ഒട്ടിപ്പിടിക്കാൻ സമയമെടുക്കും. അഭിരുചി പണിതുണ്ടാക്കാവുന്നതല്ല. അതു സ്വയം വളരേണ്ടതാണ്. അതു സസ്യങ്ങളെപ്പോലെയാണ്. അതിനു വെള്ളമൊഴിക്കാനും വളമിടാനും നമുക്കു കഴിയും. വളൎച്ചയിൽ ചില വ്യതിയാനങ്ങൾ വരുത്താനും. ഒരു സുപ്രഭാതത്തിൽ ലോകത്തിലെ അസമത്വങ്ങൾ നീങ്ങുമായിരിക്കും. പക്ഷേ, ഒരുദിവസം എല്ലാവരും ഭാരതീയശില്പകല ആസ്വദിച്ചുതുടങ്ങുമെന്നു പറഞ്ഞുകൂടാ. ടാറ്റായുടെ സകല യന്ത്രങ്ങളും മുതലും മുടക്കിയാലും ഒരു ചെറിയ പനിനീർപ്പൂവുണ്ടാക്കാൻ കഴികയില്ല. രുചി വളരണം. അതിനു സമയമെടുക്കും. അതുകൊണ്ടു കലാകാരൻ ക്ഷമയോടെ കാത്തിരിക്കണം; ചിലപ്പോൾ ശതാബ്ദങ്ങൾതന്നെ. എൽഗ്രെക്കോയുടെ ചിത്രങ്ങളും ഡോണെയുടെ കവിതകളും അനുവാചകരെ സമ്പാദിച്ചതും ശതവഷങ്ങൾക്കുശേഷമാണ്. അതു കലാകാരന്റെ തൊഴിലിന്റെ വിധിയാണ്. ദ്രുതഫലസിദ്ധിയാണവന്റെ ലക്ഷ്യമെങ്കിൽ തൊഴിൽ വേറെ അന്വേഷിക്കണം.
'ശരാശരി' സിദ്ധാന്തമാണ് മൂന്നാമത്തേത്. സാധാരണക്കാരനെ ഉയർത്തുവാൻ വേണ്ടി കലാകാരൻ കുറെ താഴോട്ടിറങ്ങിച്ചെല്ലണ്ടേ? ഇതൊരു നല്ല നിർദ്ദേശമായി<noinclude></noinclude>
mx73r0xhmy7wzy8qbipqavogq6wbf1m
താൾ:1982-dhikkariyude-kathal-c-j-thomas.pdf/105
106
83938
245505
244126
2026-07-18T14:43:20Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245505
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ത്യജിച്ച് അപകടം വരിച്ചു. ആദർശങ്ങൾക്കുവേണ്ടിയാണെന്നു നാം സമ്മതിക്കണമെന്നില്ല, അവരുടെയൊക്കെ അധികാരഭ്രമം ആദർശമല്ലെങ്കിൽ. നെപ്പോളിയൻ പറഞ്ഞത് സുഖിക്കാൻ അദ്ദേഹത്തിനു സമയമില്ലന്നാണ്. നെപ്പോളിയൻ രക്തസാക്ഷിയല്ലതാനും.
==== ഭക്ത ടാർസൻ ====
ഈ പ്രശ്നത്തോടു ബന്ധപ്പെട്ട്, ഇവയിലെല്ലാം പ്രധാനമായിട്ടൊരു കാര്യമുണ്ട്. ശവം വളരെ അത്യാവശ്യമായതുകൊണ്ടു്, സാധാരണഗതിയിൽ ഒന്നുണ്ടായില്ലെങ്കിൽ ഒന്നുണ്ടാക്കുക എന്ന സമ്പ്രദായമാണത്. ചില ദേവതകളുണ്ട്. മനുഷ്യൎക്കു ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ ബലികഴിച്ചാൽ മാത്രം പ്രസാദിക്കുന്നവരായിട്ട്. ആഗമെമ്നന്റെ പുത്രി ഇഫിജനിയെ ബലികഴിക്കണമെന്നു് ആൎത്തെമിസ് ദേവി ആവശ്യപ്പെട്ടു.
യഹോവയാണെങ്കിൽ അബ്രഹാമിന്റെ ഏകപുത്രനായ ഇസഹാക്കിനെ കിട്ടണമെന്നു ശഠിച്ചു. ചില തത്വസംഹിതകളുമിങ്ങനെയാണ്. ജീവിതം വൈരുദ്ധ്യാത്മകമാണ്. അതുകൊണ്ടു സംഘട്ടനങ്ങൾ കൂടിയേ കഴിയൂ. എപ്പോഴെങ്കിലും മനഷ്യൻ മടിയനായി സംഘട്ടനങ്ങളിൽനിന്നും ഒഴിഞ്ഞു
നില്ക്കുകയാണെങ്കിൽ, നേതാവിന്റെ ചുമതലയാണ് സംഘട്ടനങ്ങൾ ഉണ്ടാക്കുകയെന്നതു്. അതിനിടയിൽ രണ്ടു പേർ മരിച്ചാലും നഷ്ടമില്ല. ജീവനുള്ള ഒരു
ഭടനെക്കാളേറെ വിലയുള്ളതാണ് ത്യാഗമനുഷ്ഠിച്ചു മരിച്ച ഒരു ശവം, രണ്ടാമത്തേതിനെ പുണ്യവാനാക്കാം. കുറെ രക്തസാക്ഷികളുണ്ടെങ്കിൽ ഒരു തത്വം സ്ഥിരീകൃതവുമായി.
ഇനി മറെറാന്നുകൂടിയുണ്ട്. രക്തസാക്ഷികളില്ലാത്ത തത്വങ്ങളെല്ലാം കളവാണ് !പക്ഷേ, ഇതിലും വലിയ കഴമ്പൊന്നുമില്ല. സൂര്യൻ കിഴക്കാണുദിക്കുന്നത്. പക്ഷേ, ഈ സത്യം സ്ഥാപിക്കാൻ വേണ്ടി യാതൊരു മനുഷ്യനും പോലീസുകാരുടെ ഇടികൊണ്ടിട്ടില്ല. അതു<noinclude></noinclude>
5psvyskmn9lwhqzmspzapeb7wp1wt1d
താൾ:1982-dhikkariyude-kathal-c-j-thomas.pdf/115
106
83939
245515
244127
2026-07-18T16:15:16Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245515
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>നിമ്മാതാവിനു 'ഭീമാകാരം' സംഭാവന ചെയ്കയും ചെയ്തു.
ഇത്തരത്തിലൊരു സമ്പത്തു നമുക്കുണ്ട്. ('നമുക്കു്' എന്നു പ്രയോഗിച്ചുപോയതിൽ യഥാർത്ഥഭാരതീയർ ആരും നെറ്റി ചുളിക്കരുതേ. ഇതെഴുതുന്നയാളിന്റെ പൂർവ്വികന്മാർ ഒരു വിദേശിദൈവത്തെ സ്വാഗതം ചെയ്ത കുറ്റത്തിനു ആ വംശപരമ്പരകളെ മുഴുവനും രാജ്യഭ്രഷ്ടരാക്കേണ്ട കാൎയ്യമില്ലല്ലോ.) വേദങ്ങൾ മുതൽ ജാൻസിറാണി വരെയുള്ള ആ ഇതിഹാസപ്പരപ്പ്, വേണമെങ്കിൽ,
വിശ്വോത്തരമാണെന്നുതന്നെ നമുക്കു് അഭിമാനിക്കാം. പക്ഷേ, 'മതി; ഇനി വേണ്ട' എന്നു പറയത്തക്ക ഒരു നിലയിൽ നാമെത്തിയിട്ടില്ല. ഈ വിഷയത്തിൽ അങ്ങനെ
യൊരു ഘട്ടം ഉണ്ടാകയുമില്ല. ചക്രവാളത്തിനപ്പുറത്തുള്ളതും ലോകം തന്നെയാണ്. (പരിമിതപ്രപഞ്ചം ഗണിതശാസ്ത്രത്തിൽ മാത്രമേയുള്ളൂ.) നമ്മുടെ ലോകത്തിൽ കാണാത്ത പലതും ചക്രവാളത്തിനപ്പുറം കണ്ടെന്നുവരാം. ഹരിജനത്തിന്നു (ക്രിസ്ത്യാനിക്കല്ല) ക്ഷേത്രം തുറന്ന ഇക്കാലത്തെങ്കിലും സമുദ്രം കടന്നാലുള്ള ഭ്രഷ്ട് നമുക്കൊന്നവഗണിക്കാം.
==== ചരിത്രത്തിലെ അച്ചടിപ്പിഴകൾ ====
എന്റെ വിഷയം ബൈബിളിലെ ഭാവനാപ്രപഞ്ചമാണ്. പുച്ഛത്തോടെ വർജ്ജിക്കപ്പെട്ടിരിക്കുന്ന ഒരു ലോകമാണതു്. രണ്ടായിരം വർഷമായി ക്രിസ്തുമതം നിലവിലിരിക്കുന്ന ഒരു ഭൂവിഭാഗത്തിൽ നിന്നുകൊണ്ടാണിതു പറയേണ്ടി വന്നിരിക്കുന്നതു്. ഒരുപക്ഷേ, ഈ മതം ഇത്രകാലം ഒരു സ്വതന്ത്രമതമായും സമുദായമായും നിലനിന്നതുകൊണ്ടുതന്നെയായിരിക്കാം ഈ അന്യഥാത്വമുണ്ടായതു്. ഒരു സാധാരണ ഹിന്ദുവിനു പെറുവിലെ ഇങ്കാമാരോടും മെക്സിക്കോവിലെ അസ്തെക്കുകളോടുമുള്ളത്ര പരിചയം പോലും അബ്രാഹമിനോടും എസ്തേറിനോടുമില്ല.
സ്വന്തം അയല്ക്കാരായ ബഹുലക്ഷങ്ങളുടെ ഇതിഹാസം<noinclude></noinclude>
bxox7rbvyimav9bhzkza5sns1x52q4r
താൾ:1982-dhikkariyude-kathal-c-j-thomas.pdf/96
106
83964
245493
244153
2026-07-18T13:02:16Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245493
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ക്കാണാൻ കഴിയുന്ന മായനുമാത്രമേ അതിലടങ്ങിയിരിക്കുന്ന ധാർഷ്‍ട്യം
കാണാതിരിക്കാൻ കഴിയൂ. ഇതുകേട്ടാൽ തോന്നും കലാസ്വാദനം ഒരുവക പിച്ചയെടുക്കലാണെന്നു്. കൊമ്പത്തു നില്ക്കുന്ന കലാകാരൻ കുനിഞ്ഞു കാലണ ഇട്ടുകൊടുക്കുന്നു. ബഹുജനം ആദരപൂർവ്വം പെരുവിരലിൽ നിന്നു് അതേറ്റുവാങ്ങുന്നു! വാല്മീകിയും ഹോമറും ഇങ്ങനെ 'ഔദാര്യം' കാണിച്ചതായി ചരിത്രം പറയുന്നില്ല. ബീഥോവൻ തന്റെ സംഗീതയന്ത്രത്തിന്റെയും കഴിവിനപ്പുറത്തുമുള്ള രാഗങ്ങളാണ് രചിച്ചത്. അവ പ്രകടിപ്പിക്കുവാൻ വേണ്ട ഉപകരണം തന്നെ അതിനു
ശേഷമാണുണ്ടായത്. എങ്കിലും ഇവരുടെയെല്ലാം കല ഉത്തമമെന്നു് അംഗീകരിക്കപ്പെട്ടു. അവ പ്രചരിക്കയും ചെയ്തു- കാലാന്തരത്തിൽ. തന്റെ കലാഭിക്ഷ സെൻസസ്സിൽ പേരുള്ളവരെല്ലാം പറ്റിക്കൊള്ളണമെന്നു ശഠിക്കുന്ന പിഗ്മിയാണ് കലയുടെ നിലവാരം താഴ്ത്തി ബഹുജനങ്ങളെ പൊക്കാൻ വരുന്നത്. 'ഈ തത്വം' പലപ്പോഴും പ്രചാരത്തിനുവേണ്ടി ഓടസ്സാഹിത്യമെഴുതുന്നവരുടെ സ്വയം നീതീകരണമാണ്- അറിയാതെയോ അറിഞ്ഞുകൊണ്ടോ ചെയ്യുന്നത്. ഉത്തമകല ഇന്നല്ലെങ്കിൽ നാളെ അതിന്റെ അനുവാചകനെ നേടിക്കൊള്ളും. അതാണ് അനുഭവം. ഇടനിലക്കാരെ കടന്നുപോവാനാണ് കല വിഷമിക്കുന്നത്- വിമർശകനെ, സംഘാടകനെ, അധികാരിവൎഗ്ഗത്തെ.
നാലാമതു്: സൗന്ദൎയ്യബോധം ജീവന്റെ ഒരു ധൎമ്മമാകുന്നു, മിനക്കെട്ടിരിക്കുന്ന സമയത്തെ ഒരു നേരമ്പോക്കാണിതെന്നാണൊരുമതം. തല്ക്കാലത്തേക്കു നമുക്കു മനുഷ്യനെ വിടുക. സുന്ദരനായ കോഴിപ്പൂവനെ അനുഗമിക്കുന്ന പിടക്കോഴിയേയും വിടുക. എന്നാലും പുഷ്പിക്കുന്ന ചെടികളവശേഷിക്കുന്നുണ്ടല്ലോ. സൗന്ദൎയ്യശാസ്ത്രം
പഠിച്ച ചെടിയിലല്ല പൂവുണ്ടാകുന്നതെന്നു സമ്മതിക്കാം. പക്ഷേ, അതിലേയ്ക്കാകർഷിക്കപ്പെടുന്ന വണ്ടിനു അല്പമൊരു സൗന്ദൎയ്യബോധം വകവെച്ചുകൊടുക്കാതെ നിവൃത്തിയില്ല. മനുഷ്യന്റെ സൗന്ദ്യൎയ്യബോധത്തിൽ നിന്നു<noinclude></noinclude>
njt8j88sfjbd398ce9n05oxg811wko7
താൾ:1982-dhikkariyude-kathal-c-j-thomas.pdf/125
106
83965
245525
244155
2026-07-18T18:11:12Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245525
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>തിരുന്നാൽ മതിയല്ലോ, തെറ്റു കാണാതെയിരിക്കുവാൻ, എന്തിനെയെങ്കിലും ചാരിനില്ക്കാതെ അവൎക്ക് നില്ക്കക്കള്ളിയില്ല. സ്വയമായി എന്തിനെയെങ്കിലും അന്വേഷിച്ചു കണ്ടെത്താൻ ത്രാണിയില്ല. അഥവാ ത്രാണിയുണ്ടെങ്കിൽ അങ്ങനെ യൊരു പരിശ്രമത്തിലേർപ്പെടാൻ അവൎക്ക് മടിയാണ്. പിന്നെയെന്താ ചെയ്യുക? നിലവിള്ള ഒന്നിനെ കണ്ണടച്ച് മുറുകെപ്പിടിക്കുക. ഏതിനെയെന്നതു തീരുമാനിക്കുന്നത്, അവരല്ല; സാഹചര്യങ്ങളാണ്. ഈ സമ്പ്രദായത്തെ നീതീകരിക്കുവാൻ
പറ്റിയ ഒരു ഫിലോസഫിയുണ്ടവൎക്കു്. ചിന്ത തലച്ചോറെന്ന വസ്തുവിന്റെ ഒരു ഭാഗമാണ്. തലച്ചോറ് ഉണ്ണുന്ന ചോറിന്റെ ഫലമാണ്. ഉണ്ണുന്ന ചോറ് സമുദായം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട്? ഉത്തരം എളുപ്പത്തിൽ കിട്ടി. നമ്മുടെ ആശയങ്ങളും {{SIC|ആൎശങ്ങളുമെല്ലാം|ആദൎശങ്ങളുമെല്ലാം}} സമുദായം ഉണ്ടാക്കിത്തീർത്തതാണ്. (തെറ്റിയാലെന്താ പാട്, താനല്ലല്ലോ തീരുമാനിച്ചത്. സമുദായമല്ലേ ?) ഇങ്ങനെ ചിന്തയുടെ ഉത്തരവാദിത്വം പോലും സമുദായത്തിന്റെ പുറത്ത് കെട്ടിവച്ച് കൈയിൽ കിട്ടിയ വിശ്വാസത്തേയും മുറകെപ്പിടിച്ച് അവർ ഇരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം അന്വേഷണങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. സനാതനസത്യം കണ്ടെത്തിയിരിക്കുന്നു. അതു ചോദ്യം ചെയ്യപ്പെട്ടാലും അവൎക്കു കുലുക്കമില്ല. ചൂടുപറ്റി ഇരിക്കാൻ കൊള്ളാവുന്ന ഒരു വിശ്വാസംകൂടി അവർക്കു ലഭിച്ചുകഴിഞ്ഞു. ഇനി അതു ശരിയോ തെറ്റോ എന്നു പരിശോധിക്കുന്നതിനേക്കാൾ പ്രധാനം ആ ചൂടു് നഷ്ടപ്പെടുത്താതെ ഇരിക്കുക
എന്നതാണു്. വികൃതമായ സത്യങ്ങളെക്കാൾ നല്ലതു് സുന്ദരമായ വ്യമോഹങ്ങളാണ്. ആരെങ്കിലും ആ വ്യാമോഹങ്ങളെ ചോദ്യം ചെയ്താൽ, ആരെങ്കിലും വികൃതവും
കയ്പുള്ളതുമായ സത്യങ്ങളെ പുറത്തെടുത്തിട്ടാൽ, ഉടനെ പരാതിയായി, "കൺഫ്യൂഷൻ പരത്തുന്നു'.
ഇതുതന്നെയാണ് ഇന്നത്തെ കുഴപ്പം: കുഴപ്പമുണ്ട് എന്ന വാസ്തവം മനസ്സിലാക്കാൻ തന്നെയുള്ള കഴിവി<noinclude></noinclude>
ndt0ze1rn5z5zksulh30x1yyftl9tye
താൾ:1982-dhikkariyude-kathal-c-j-thomas.pdf/126
106
83966
245526
244156
2026-07-18T18:18:59Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245526
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ല്ലായ്മ. ഓരോ വിശ്വാസങ്ങളും രൂപീകരിക്കാൻ ചെലവാക്കിയ ചിന്തയുടെ അനേകമിരട്ടി അവ പ്രചരിപ്പിക്കുവാൻവേണ്ടി ചിലവാക്കപ്പെട്ടു. അവയ്ക്കു് അംഗീകാരം
കിട്ടി. ശ്രദ്ധ തത്വത്തിൽനിന്നു പ്രചരണത്തിലേയ്ക്കു തിരിഞ്ഞു. കുറെ കഴിഞ്ഞപ്പോൾ അതെന്താണെന്നു് വിറ്റവനും വാങ്ങുന്നവനും അറിഞ്ഞുകൂടാ. പക്ഷേ, അതു കുറെ
മനുഷ്യമനസ്സുകളിൽ ഉറഞ്ഞുപിടിച്ചുകഴിഞ്ഞു. ആരെങ്കിലും അതിലെ ചളി കുത്തിയിളക്കിയാൽ അയാൾ കൺഫ്യൂഷൻ പരത്തുകയാണ് !
ആരോ പറഞ്ഞിട്ടുണ്ടു് : മനുഷ്യൻ സ്വതവേ യാഥാസ്ഥിതികനാണെന്നു്. മടിയനാണെന്നു പറയാനാണെനിക്കിഷ്ടം. പുതിയ ഒന്നിനെപ്പറ്റി ചിന്തിക്കുവാൻ കുറച്ചു
ആയാസം ആവശ്യമാണ്. അതു പലൎക്കും അത്ര ഇഷ്ടമല്ല. ഭൂമി ഉരുണ്ടതാണെന്ന് ഒരു മഠയൻ പറയുന്നു. കൺഫ്യൂഷനില്ലാത്തവൻ. കൺഫ്യൂഷനെ വെറുക്കുന്നവൻ പ്രതിവചിക്കും : ഹേ ദന്തഗോപുരക്കാരാ, നീ പുറത്തിറങ്ങി ചുറ്റും നോക്കു. ഭൂമി പരന്നിരിക്കുന്നതു കാണുന്നില്ലേ? നിന്റെ പിന്തിരിപ്പൻ തലയുമായി വന്നു ഈ നല്ല ഭൂമി ഉരുണ്ടതാണെന്നു പറയുന്നതു് എന്തൊരു ധിക്കാരമാണ്, വാസ്തവവിരുദ്ധമാണ് !എന്താ കാര്യം എളുപ്പമല്ലെ? 'കരതലാമലകം !'
ഇനി മറെറാരു കൂട്ടരുണ്ട്. സോഷ്യലിസമൊക്കെ വരാൻ പോകുന്നല്ലേ ഉള്ളൂ; അതിനു് ഇപ്പോഴേ വിമർശിക്കുന്നതു തെറ്റല്ലേ? അത് കൺഫ്യൂഷൻ പരത്തുകയാണ്. അഥവാ ഒരു വഴിക്കിറങ്ങുമ്പോഴേ മുന്നറിയിപ്പുകൾ കൊടുക്കുന്നതെന്തിനാണ്. കുഴിയിൽ ചാടിയിട്ട് ഉപദേശം കൊടുത്താൽ പോരേ എന്ന്. സോഷ്യലിസത്തിനു് പരസ്പരം കലഹിക്കുന്ന ഒരു ലക്ഷം ഉൾപ്പിരിവുകളും, ഓരോ ഉൾപ്പിരിവിനും നിമിഷം തോറും കറങ്ങിത്തിരിയുന്ന നയവ്യതിയാനങ്ങളും കാണുന്ന ഇക്കാലത്തും ശാന്തമായ ഉപദേശങ്ങളെ കൺഫ്യൂഷനായി തള്ളുന്നതു മനുഷ്യന്റെ അന്ധതയല്ലെങ്കിൽ പിന്നെ എന്താണ്?
മനുഷ്യവൎഗ്ഗം ഒരു പുതിയ അന്ധകാരത്തിന്റെ വക്കത്തെത്തിയിരിക്കുകയാണ്. എളുപ്പത്തിൽ ഉത്തരം<noinclude></noinclude>
ouohp27n20j81rob4fxfwfx2vav8gip
താൾ:1982-dhikkariyude-kathal-c-j-thomas.pdf/127
106
83967
245527
244157
2026-07-18T18:26:01Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245527
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പറയാനോ പരിഹരിക്കാനോ സാധ്യമല്ലാത്ത പ്രശ്നങ്ങളാണ് മനുഷ്യനെ തുറിച്ചു നോക്കുന്നതു്. ഈ സന്ദർഭത്തിൽ മനുഷ്യവൎഗ്ഗത്തെ സ്നേഹിക്കുന്നവർ എല്ലാം ചിന്തിച്ചുപോകും, എന്താണ് മനുഷ്യന്റെ ഭാവിയെന്നു്. മനുഷ്യൻ മൗലികമായി നല്ലവനാണ്. മനുഷ്യവർഗ്ഗം നിരന്തരമായി പുരോഗമിക്കയാണോ? കമ്യൂണിസം പുരോഗതിയുടെ കൊടുമുടിയാണോ? ഈ വക കാര്യങ്ങൾ ശരിക്കും ആലോചിച്ചല്ലാതെ മുന്നോട്ടു പോവുക സാധ്യമല്ലാത്ത ഒരു പതനത്തിലാണ് നാമിന്നു നില്ക്കുന്നതു്. ഈ ആലോചന ഒരു പുതിയ അന്വേഷണമാണ്. അനേകം അന്ധവിസങ്ങളുടെ ഇടയിൽക്കൂടിവേണം ആ അന്വേഷണം പുരോഗമിക്കാൻ. അങ്ങനെയൊരു പരിശ്രമത്തിലാണ് ശ്രീ. എം. ഗോവിന്ദൻ ഏർപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭ്യൂഹങ്ങളോടു നമുക്കു വിയോജിക്കാം. പക്ഷേ, സ്ഥാപിത വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതു്, കൺഫ്യൂഷൻ പരത്തുകയാണെന്നു പറഞ്ഞു കണ്ണടച്ചിരിക്കുന്നതു് മുന്നോട്ടുള്ള ഗതിയല്ല.
പുസ്തകത്തിന്റെ അവസാനഭാഗത്തോടുകൂടി അവ്യക്തമായ ചില സൂചനകൾ ഗ്രന്ഥകാരൻ കൊണ്ടുവരുന്നുണ്ട്. നിശ്ചിതമായ ഒരു വിശ്വാസസംഹിത അദ്ദേഹം ഉന്നയിക്കുന്നില്ലെന്നത് വാസ്തവമാണ്. പക്ഷേ, ഇന്നത്തെ നിലയിൽ അതും ഒരു വലിയ തെറ്റല്ല; കുറവുമല്ല; അവ്യക്ത രൂപത്തിലെങ്കിലും ചിലത് പറയുന്നല്ലോ എന്നാണെനിക്കത്ഭുതം. മനുഷ്യത്വത്തെ അവഗണിച്ചു ആചാരങ്ങളുടെ പുറകേ പോകുന്നത് തെറ്റാണെന്നും അദ്ദേഹം തെളിയിച്ചു. മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കാൻ ഒരു പരിശ്രമവും നടത്തി. ഇനി അതിനു എന്തു ചെയ്യണം എന്നതാണ് അവശേഷിക്കുന്ന പ്രശ്നം. അക്കാൎയ്യം പരിചിന്തനാർഹമാണ്. ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം ഇതു് അന്വേഷണത്തിന്റെ ആരംഭം മാത്രമേ ആയിട്ടുള്ളൂ. കളമൊരുക്കൽ, കള പറിച്ചുള്ള കളമൊരുക്കൽ. അതുവരെ, എന്നെ സംബന്ധിച്ചിടത്തോളം യാതൊരു കൺഫ്യൂഷനും കാണാൻ കഴിഞ്ഞിട്ടില്ല.<noinclude></noinclude>
19hclb01yb6cqa9t8orv4l1otolpt70
താൾ:1982-dhikkariyude-kathal-c-j-thomas.pdf/97
106
83974
245494
244165
2026-07-18T13:11:23Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245494
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഭിന്നമായിരിക്കാം അത്. പക്ഷേ, പലപ്പോഴും ഭിന്നമല്ലാതെയും കണ്ടിട്ടുണ്ടല്ലൊ. അല്ല, സൗന്ദൎയ്യബോധം ഒരു വെച്ചുകെട്ടലല്ല- വിശപ്പടക്കലും ലൈംഗികാസക്തിയും
പോലെ ഒരു ജീവിതധൎമ്മമാണ്. എല്ലാ ജീവജാലങ്ങളിലും ഇതിന്റെ വിവിധരൂപങ്ങൾ കണ്ടെത്താം. നിറം, രൂപം, മണം, സ്പർശം, ശ്രുതി, അംഗവിക്ഷേപം ഇങ്ങനെ നിരവധിയാണല്ലോ സൗന്ദ്യൎയ്യബോധത്തിന്റെ വിഷയങ്ങൾ. ഇവയിലേതെങ്കിലുമൊന്നിൽ രസിക്കാത്തവർ ചുരുങ്ങും. അതുകൊണ്ട് സൗന്ദ്യൎയ്യബോധവും വളരും, വികസിക്കും, മറ്റു ധമ്മങ്ങൾപോലെതന്നെ- ചിലപ്പോൾ സാവധാനമായിട്ടും. ഏതായാലും അടിസ്ഥാനമുറച്ചതായതുകൊണ്ട് കലോപാസകൻ നിരാശപ്പെടേണ്ട കാൎയ്യമില്ല.
==== ആത്മാക്കളുടെ സുഹൃത്‍സമ്മേളനം ====
ഇതിനോടുചേൎന്ന് അഞ്ചാമതായിട്ടാണു് ജനാധിപത്യത്തിന്റെ കാര്യം ആവിർഭവിക്കുന്നതു്. കലയിൽ യാതൊരു ജനാധിപത്യവും ആവശ്യമില്ല. അതില്ലാത്തതിന്നു വേണ്ടത്ര വില കലാകാരൻ കൊടുക്കുന്നുണ്ട്. ജനകീയപിന്തുണ അവകാശപ്പെടാൻ കലാകാരനു കാൎയ്യമില്ല. ജനകീയ തീരുമാനമനുസരിച്ചല്ല അവൻ ഈ തൊഴിൽ സ്വീകരിച്ചത്. വിജയം വേണമെങ്കിൽ അവനതു സ്വയം
നിൎമ്മിച്ചുകൊള്ളണം. അല്ലെങ്കിൽ അവൻ പുറന്തള്ളപ്പെടും. പരാജയമടഞ്ഞ കച്ചവടക്കാരനെയോ നേതൃത്വം നഷ്ടപ്പെട്ട രാഷ്ട്രീയപ്രവർത്തകനെയോപോലെ മാത്രമേ അവനു പരാതിപ്പെടാൻ വകയുള്ളൂ. അത്തരം പരാജയങ്ങളൊന്നും ബഹുജനങ്ങളുടെ നിർദ്ദേശമനുസരിച്ചു. കലാസൃഷ്ടി ചെയ്യുന്നതുകൊണ്ടു് പരിഹരിക്കാവുന്നതല്ല. (ബഹുജനങ്ങളുടെ തീരുമാനമെന്നുപറഞ്ഞാൽ, യഥാർത്ഥത്തിൽ അവരെ ഏറ്റവും വിജയകരമായി കബളിപ്പിക്കുന്ന വിക്രമന്മാരുടെ ആജ്ഞയെന്നർത്ഥം.) ഇതേ കാരണംകൊണ്ടു തന്നെയാണു് കലയ്ക്കു രാഷ്ട്രത്തിന്റെ സഹായം<noinclude></noinclude>
2swbe0hnsgnx0q0d028k1afket3ce5r
245495
245494
2026-07-18T13:12:12Z
Radhan K Moolad
13275
245495
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഭിന്നമായിരിക്കാം അത്. പക്ഷേ, പലപ്പോഴും ഭിന്നമല്ലാതെയും കണ്ടിട്ടുണ്ടല്ലൊ. അല്ല, സൗന്ദൎയ്യബോധം ഒരു വെച്ചുകെട്ടലല്ല- വിശപ്പടക്കലും ലൈംഗികാസക്തിയും
പോലെ ഒരു ജീവിതധൎമ്മമാണ്. എല്ലാ ജീവജാലങ്ങളിലും ഇതിന്റെ വിവിധരൂപങ്ങൾ കണ്ടെത്താം. നിറം, രൂപം, മണം, സ്പർശം, ശ്രുതി, അംഗവിക്ഷേപം ഇങ്ങനെ നിരവധിയാണല്ലോ സൗന്ദ്യൎയ്യബോധത്തിന്റെ വിഷയങ്ങൾ. ഇവയിലേതെങ്കിലുമൊന്നിൽ രസിക്കാത്തവർ ചുരുങ്ങും. അതുകൊണ്ട് സൗന്ദ്യൎയ്യബോധവും വളരും, വികസിക്കും, മറ്റു ധമ്മങ്ങൾപോലെതന്നെ- ചിലപ്പോൾ സാവധാനമായിട്ടും. ഏതായാലും അടിസ്ഥാനമുറച്ചതായതുകൊണ്ട് കലോപാസകൻ നിരാശപ്പെടേണ്ട കാൎയ്യമില്ല.
==== ആത്മാക്കളുടെ സുഹൃത്‍സമ്മേളനം ====
ഇതിനോടുചേൎന്ന് അഞ്ചാമതായിട്ടാണു് ജനാധിപത്യത്തിന്റെ കാര്യം ആവിർഭവിക്കുന്നതു്. കലയിൽ യാതൊരു ജനാധിപത്യവും ആവശ്യമില്ല. അതില്ലാത്തതിന്നു വേണ്ടത്ര വില കലാകാരൻ കൊടുക്കുന്നുണ്ട്. ജനകീയപിന്തുണ അവകാശപ്പെടാൻ കലാകാരനു കാൎയ്യമില്ല. ജനകീയ തീരുമാനമനുസരിച്ചല്ല അവൻ ഈ തൊഴിൽ സ്വീകരിച്ചത്. വിജയം വേണമെങ്കിൽ അവനതു സ്വയം
നിൎമ്മിച്ചുകൊള്ളണം. അല്ലെങ്കിൽ അവൻ പുറന്തള്ളപ്പെടും. പരാജയമടഞ്ഞ കച്ചവടക്കാരനെയോ നേതൃത്വം നഷ്ടപ്പെട്ട രാഷ്ട്രീയപ്രവർത്തകനെയോപോലെ മാത്രമേ അവനു പരാതിപ്പെടാൻ വകയുള്ളൂ. അത്തരം പരാജയങ്ങളൊന്നും ബഹുജനങ്ങളുടെ നിർദ്ദേശമനുസരിച്ചു കലാസൃഷ്ടി ചെയ്യുന്നതുകൊണ്ടു് പരിഹരിക്കാവുന്നതല്ല. (ബഹുജനങ്ങളുടെ തീരുമാനമെന്നുപറഞ്ഞാൽ, യഥാർത്ഥത്തിൽ അവരെ ഏറ്റവും വിജയകരമായി കബളിപ്പിക്കുന്ന വിക്രമന്മാരുടെ ആജ്ഞയെന്നർത്ഥം.) ഇതേ കാരണംകൊണ്ടു തന്നെയാണു് കലയ്ക്കു രാഷ്ട്രത്തിന്റെ സഹായം<noinclude></noinclude>
ktt2n2uxwp7asfydhnhzdr27pk4a27i
താൾ:1982-dhikkariyude-kathal-c-j-thomas.pdf/106
106
83975
245506
244166
2026-07-18T14:46:38Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245506
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>കൊണ്ട് അതു കളവാണെന്നുവരുന്നില്ലല്ലോ. 'ഭക്ത ടാർസൻ' എന്ന തമിഴ് ചിത്രം കാണാൻ തിക്കിക്കൂടിയ ജനങ്ങളിൽ മൂന്നുപേർ ഞെങ്ങി മരിക്കുകയും അഞ്ചുപേർ ബോധശൂന്യരാകയും ചെയ്തു എന്നിരിക്കട്ടെ. ആ തമിഴ് ചിത്രം നല്ലതാണെന്നും അതുകൊണ്ടു തെളിയുന്നുവെന്നാരും പറയുകയില്ലല്ലോ. ചുരുക്കിപ്പറഞ്ഞാൽ കുറെ
ആളുകൾ ഒരു കാര്യത്തിനുവേണ്ടി മരിക്കുന്നതുകൊണ്ടു മറ്റുള്ളവർ അതിനെ ആദരിക്കണമെന്നില്ല. അവർ തെറ്റിദ്ധാരണയുടെ ഇരകളാണെന്നുവരാം. വരാൻ
പോകുന്ന ത്യാഗം അവർ അറിഞ്ഞിരുന്നില്ലെന്നുതന്നെയും വരാം. അവരുടെ ആത്മാൎത്ഥതയെ ചോദ്യം ചെയ്യാതെതന്നെ അവരുടെ വിശ്വാസത്തെ നിഷേധിക്കാം.<noinclude></noinclude>
r0vp2rtft39v843v5f6o9073z552kts
താൾ:1982-dhikkariyude-kathal-c-j-thomas.pdf/116
106
83976
245516
244167
2026-07-18T16:24:38Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245516
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഇന്നും പള്ളികൾക്കു പുറത്തിറങ്ങിയിട്ടില്ല. നമ്പ്യാരും നമ്പിഷ്ഠാതിരിയും തമ്മിലുള്ള വ്യത്യാസം അറിയാവുന്ന ക്രിസ്താനികളുണ്ട്. പക്ഷേ, പഴയകൂറ്റുകാരും പുത്തൻകൂറ്റുകാരും തമ്മിലുള്ള വ്യത്യാസമറിയാവുന്ന ഹിന്ദുക്കൾ ചുരുക്കമാണ്. (വെറും കൃഷിക്കാൎക്കറിയാമായിരിക്കാം. പക്ഷേ, അഭ്യസ്തവിദ്യരെന്നഭിമാനിക്കുന്നവൎക്കറിയില്ല.
യൂറോപ്യൻ ചരിത്രവും ഇബ്സനും മുഴുവൻ ഹൃദിസ്ഥമാക്കിയ ബിരുദധാരിക്കിന്നും കത്തോലിക്കും ക്രിസ്ത്യാനിയും പൎയ്യായ പദങ്ങളാണ്.) ഘടോൽക്കചൻ എന്നുച്ചരിക്കാൻ യാതൊരു വിഷമവുമില്ലാത്ത ചില നടന്മാർ ദാവീദ് എന്ന പേരിനുമുമ്പിൽ മാംസം കണ്ട പശുവിനെ പോലെ മണപ്പിച്ചുനില്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഇപ്പയുന്നതു വൎഗ്ഗീയത്വമാണെങ്കിൽ ആ കുറ്റം ഞാൻ സന്തോഷം ശിരസാ വഹിക്കുന്നു. പക്ഷേ, നമ്മുടെ ഈ മനോഭാവം സഹിഷ്ണുതയ്ക്കു നാം സമ്പാദിച്ച കീർത്തിയെ ചോദ്യം ചെയ്യുന്നുണ്ട്. ക്രിസ്ത്യാനിയുടെ മതഭ്രാന്താണീ അവഗണനയ്ക്കു കാരണം എന്നൊരു പക്ഷമുണ്ട്. അതു കുറെയൊക്കെ ശരിയാണ്. പക്ഷേ, താലികെട്ടും പുലകുളിയും ശ്രാദ്ധവും തോടയം പുറപ്പാടും എല്ലാം അംഗീകരിച്ച ഒരു വൎഗ്ഗത്തോട് എന്തിനു വെറുപ്പ് കാണിക്കണം ? വാസ്കോഡിഗാമയ്ക്കു മുമ്പുള്ള ഇന്ത്യൻ ക്രിസ്തുമതം ഹിന്ദുസംസ്കാരത്തിന്റെ ഒരു വകഭേദം മാത്രമാണ്. എണ്ണമറ്റ ദേവകൾക്കു വിശ്രമമരുളുന്ന 'ഒളിമ്പസ്സി'ലേക്കു ഒരു ദൈവത്തെക്കൂടി സ്വാഗതം ചെയ്തതു വലിയൊരധൎമ്മമല്ലല്ലോ. ഇന്നും യൂറോപ്പിലെ ഏക അപരിഷ്‍കൃതവൎഗ്ഗമായ പോർട്ടുഗീസുകാർ ഇവിടെ വന്നു കാട്ടിക്കൂട്ടിയ വികൃതികൾക്കു മാപ്പു പറയാതെ നിവൃത്തിയില്ല. പക്ഷേ, ആ സംഭവത്തിനു പതിനഞ്ചു ശതാബ്ദം മുമ്പാണ് ആ നസറേത്തുകാരൻ ആശാരിച്ചെക്കൻ കേരളത്തിലെത്തിയതു്. ഈ പുതിയ ബൗദ്ധന്മാരുടെ കൈവശം ഒന്നുമുണ്ടായിരിക്കയില്ലെന്നു നാം മുൻവിധിയെഴുതി. അധമതാബോധം കൊണ്ടു നാണിച്ച അവരാകട്ടേ, പൂർവ്വികസ്വത്തിൽ അവൎക്കവകാശമില്ലെന്നു ഭയന്നു് ഒളിച്ചോടി സ്വയം ബഹിഷ്കൃത<noinclude></noinclude>
hy5hgptr2v5a5h3a3fcl5nqqig9jqqj
താൾ:1982-dhikkariyude-kathal-c-j-thomas.pdf/117
106
83977
245517
244168
2026-07-18T16:52:10Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245517
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>രായി. സ്വന്തം പാനകളും വേറേ നാട്യരംഗവും അവരനിൎമ്മിച്ചു. ഇതിനാരെയാണു കുറ്റപ്പെടുത്തുക? ആരെയും കുററപ്പെടുത്തേണ്ട. ഇവയൊക്കെ ചരിത്രത്തിലെ അച്ചടിപ്പിഴകളാണ്. നമുക്കു മുന്നോട്ടാണല്ലോ പോകേണ്ടത്, ഭൂതകാല പ്രേതങ്ങളെയെല്ലാം നമുക്കവഗണിക്കാം.
==== ദൈവവും പിശാചും ====
ഇനി ബൈബിളിലൂടെ നമുക്കൊരു സവാരി നടത്താം. മഴ നനഞ്ഞൊലിച്ച പച്ചക്കാടു പുതച്ചുനില്ക്കുന്ന നമ്മുടെ കുന്നുകളിൽനിന്നു വളരെ വ്യത്യസ്തമായ ഒരു ലോകമാണത്. സൂൎയ്യാതപമേറ്റു കത്തിജ്ജ്വലിക്കുന്ന വിശാലമണൽക്കാടുകളാണധികവും. ഇടയ്ക്കിടയ്ക്ക്
ഈത്തപ്പനത്തോപ്പുകളും അരുവികളും നിറഞ്ഞ ശാദ്വല പ്രദേശങ്ങൾ. ചെമ്മരിയാടും അജപാലഗായകരും. ഈജിപ്ത്, പലസ്തീൻ - പാലും തേനും ഒഴുകുന്ന വാഗ്ദത്ത നാട് !ഭൂമിശാസ്ത്രപരമായി ശരിയാണെങ്കിലും, എത്ര ചമൽക്കാരമുള്ള പ്രയോഗം! ഭീമമായ ഒരു ജനതയുടെ പ്രയാണം നമുക്കിവിടെ കാണാം. നാല്പതു ദീർഘവത്സരങ്ങൾ നീണ്ടുനിന്ന ഒരു പ്രയാണം. മനുഷ്യചരിത്രത്തിലെ ആദ്യത്തെ പൊതുപണിമുടക്കം, ദൈവത്തിന്റെ സ്വന്തജനത്തിനു വഴിമാറിക്കൊടുക്കുന്ന കടലുകൾ, മന്നാ പൊഴിയുന്ന ആകാശം. യുദ്ധാവസാനം വരെ അസ്തമനം ദീർഘിപ്പിക്കുന്ന സൂൎയ്യൻ, പകൽ മേഘത്തൂണായും രാത്രിയിൽ പ്രകാശനാളമായും പ്രത്യക്ഷപ്പെടുന്ന ഈശ്വരൻ അങ്ങനെ എന്തെല്ലാം ! ശതാബ്ദവിസ്‍തൃതമായ കുരുക്ഷേത്രങ്ങളും, മനുവിന്റേതിനെക്കാളും നിഷ്‍കൃഷ്ടമായ നിയമാവലികളും അവിടെയുണ്ട്. ഭീമസേനനു് അവിടെച്ചെന്നാൽ ശിംശോൻ എന്നൊരു സഖാവിനെ ലഭിക്കും. മുരളീധരനെപ്പോലെതന്നെ പാടുന്ന ഒരു പടവാളാണ് ദാവീദ്, ഗോപാലനല്ലെങ്കിൽ അജപാലനാണ്. ഭൂചലനം കൊണ്ടു ദ്വാരക തിരോഭവിക്കുന്നെങ്കിൽ അവിടെ സോദോംനഗരം ആകാശാഗ്നികൊണ്ടു<noinclude></noinclude>
dtfqvhcz4sp9lo8nnpsu3grijku0pwm
താൾ:1982-dhikkariyude-kathal-c-j-thomas.pdf/118
106
83978
245518
244169
2026-07-18T17:03:30Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245518
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ചാവുകടലായിത്തീരുന്നുമുണ്ട്. എന്നുവെച്ചു നമുക്കുള്ളതിനെല്ലാം പ്രതിരൂപം
അവിടെക്കാണുമെന്നൎത്ഥമില്ല. പക്ഷേ, നമുക്കില്ലാത്തതെന്തൊക്കെയുണ്ടെന്നു നോക്കുക. ലോകത്തിന്റെ പുത്രിമാർ - പ്രായം തികഞ്ഞിട്ടും വിവാഹത്തിനു വഴികിട്ടാത്ത കന്യകമാർ - എന്തുചെയ്തുവെന്നറിയേണ്ടതാണ്. ഗൗതമൻ ഇന്ദ്രനു കൊടുത്ത ശാപം അവിടെയില്ല. എങ്കിലും ബത്ത്ശേബയുടെ ജലക്രീഡയും
അനന്തരസംഭവങ്ങളും മനസ്സിലാക്കാമല്ലോ. യോനാഥനും ദാവീദും, ലോകോത്തരമായ ആ സൗഹാർദ്ദ കഥ, അച്ഛനെ ധിക്കരിച്ചും സ്നേഹിതനുവേണ്ടി സ്വന്തം കിരീടം വെച്ചൊഴിയുന്ന ആ മഹാകാവ്യം, അവിടെയാണുള്ളതു്. ലോകോല്പത്തിമാത്രം മതിയായി മിൽട്ടണ് ഒരു മഹാകാവ്യം രചിക്കാൻ. ആദിമനുഷ്യനായ ആദാമിനു് ഈശ്വരൻ ഹവ്വായെന്നൊരു സഖിയെ സൃഷ്ടിച്ചു കൊടുത്തു. എന്നിട്ട് എന്തോ ചിലതു ചെയ്യരുതെന്നും ഒരു നിരോധവും. സ്വഭാവികമായി ആ നിരോധം ലംഘിക്കപ്പെട്ടു. രണ്ടുപേൎക്കും നാണം വന്നു. അവിടം മുതല്ക്കാണത്രേ ലോകത്തിലെ കുഴപ്പങ്ങളെല്ലാം ആരംഭിക്കുന്നത്. അവർ ഇലകൊണ്ടു നാണം മറച്ചു. ഭൂമിയിൽ വേലചെയ്തു നെറ്റിയിലെ വിയൎപ്പോടുകൂടി ആഹാരം കഴിച്ചു. എന്നിട്ടും ഫലമില്ല. പാപത്തിന്റെ കൂലി മരണമാണെന്നു സ്ഥാപിച്ചേ ആ ഈശ്വരൻ അടങ്ങുന്നുള്ളൂ. കുപിതനായ ആ ദൈവം ഒരു മഹാപ്രളയവും വരുത്തിവച്ചു. എങ്കിലും
തന്റെ പ്രിയപ്പെട്ട നോഹയും കുടുംബത്തിനും രക്ഷപ്പെടാൻ ഒരു കെട്ടുവള്ളം കൊടുത്തിരുന്നു. അതു കഴിഞ്ഞു് അദ്ദേഹം പശ്ചാത്തപിച്ചു. ഇനി പ്രളയമുണ്ടാക്കുകയില്ലെന്നു പ്രതിജ്ഞചെയ്തു. അതിനു സാക്ഷിയായി മഴവില്ലും ഉണ്ടാക്കി. എന്തൊരു ദൈവം ! നമ്മുടെ ദേവകോടികളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ദൈവം. ആ ഈശ്വരൻ സ്വയം ജനിച്ച്, വളൎന്ന്, പരിണാമം പ്രാപിച്ച് മനുഷ്യവർഗ്ഗത്തിന്റെ സ്നേഹമുള്ള പിതാവായി പരിണമിക്കുന്നതും നമുക്കവിടെ കാണാം. ഈശ്വരനെ മാത്രമല്ല, മനുഷ്യനെ ദേവതുല്യനായിട്ടും അതേസമയം<noinclude></noinclude>
gje03uij8w0vh118h90yx8pfiqsnbou
താൾ:1982-dhikkariyude-kathal-c-j-thomas.pdf/119
106
83985
245519
244176
2026-07-18T17:13:38Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245519
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പിശാചിന്റെ ഗുരുവായിട്ടും കാണാം. അതു പറഞ്ഞപ്പോഴാണോർമ്മ വന്നത്, പിശാച്, അങ്ങനെയൊരു രൂപം നമ്മുടെ പുരാണങ്ങളിലെങ്ങുമില്ല. അസുരന്മാരും കാളികുളികളുമൊന്നും ആ മഹാരൂപത്തിനു കിടനില്ക്കയില്ല. നമ്മുടേതിൽനിന്നു ഭിന്നമായി ലോകത്തെ നോക്കിക്കാണുന്ന ഒരു വീക്ഷണകോണമാണവിടെ.
തൊടുന്നതെല്ലാം ഭസ്മീകരിക്കുന്ന സന്മാൎഗ്ഗപ്രഭാഷണങ്ങൾ, നിസർഗ്ഗസുന്ദരമായ പ്രേമകഥകൾ, ലോകത്തിൽ മറ്റാരും പാടിയിട്ടില്ലാത്ത സങ്കീർത്തനങ്ങൾ, ഇവയെല്ലാം അവിടെയുണ്ട്. ഇതെല്ലം പഴയ നിയമത്തിലെ കഥകളാണ്. (പഴയ നിയമം യഹൂദനും ക്രിസ്ത്യാനിക്കും മുസ്ലിമിന്നും പൊതുമുതലാണ്.) പുതിയ നിയമത്തിലേക്കു കടന്നാലോ? അതാ നോക്കൂ, ഹേറോദേസ് രാജാവിന്റെ
കൊട്ടാരത്തിൽ ഒരു നൃത്തം നടക്കുകയാണ്. ശലോമിയുടെ നേൎത്ത ആ വസ്ത്രശകലം കൊണ്ടു 'വനത്തിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം' അമർത്താമെന്നാണ് അവിടെ നോക്കിനിൽക്കുന്ന രാജകീയ വേശ്യ മോഹിക്കുന്നതു്. യോഹന്നാൻ മരിച്ചു. പക്ഷേ, ആ ശബ്ദം പൂർവ്വവൽ മുഖരിതമായി മുഴങ്ങി. ഇക്കുറി ഒരു വെറും കമ്മാളയുവാവിൽ നിന്നു്. ആ അത്ഭുതമനുഷ്യന്റെ ജീവചരിത്രം, പഞ്ചതന്ത്രത്തെ ജയിക്കുന്ന കഥാരത്നങ്ങൾ, അദ്വിതീയമായ ലേഖനങ്ങൾ, ഭാവനയുടെ സകല അതിൎത്തികളെയും ലംഘിക്കുന്ന ഒരു സ്വപ്നം ഇവയെല്ലാം പുതിയ നിയമത്തിലുണ്ട്. ഇവയെല്ലാം വായിക്കുന്നതുകൊണ്ടു നമ്മുടെ സാഹിത്യത്തിന്റെ ധ്വനിശക്തി വൎദ്ധിക്കുമെന്നാണ് എന്റെ പ്രമേയം.
ഒന്നുമാത്രമുണ്ട്. ബൈബിൾ വായിക്കുന്നതു് വേദഗ്രന്ഥമായിട്ടല്ല. (വേദമായി വായിച്ചാൽ അഹല്യാമോക്ഷവും പരിച്ഛേദന കൎമ്മവുമെല്ലാം ആഭാസമായി തോന്നും.) ഒരു വലിയ ജനതയുടെ ദീർഘകാല ജീവിതത്തിന്റെ സാംസ്കാരികരേഖയാണ് ബൈബിൾ. അതിലപ്പുറമുള്ളതു കയ്യാപ്പാസിനും കൂട്ടൎക്കും വിട്ടേക്കുക.
എതിക്കുന്നതിനു മുമ്പു തെല്ലിട ഒന്നു വായിച്ചുനോക്കൂ.<noinclude></noinclude>
eoftogyt4xy7q4fonbv6rx4ghr9s7g0
താൾ:1982-dhikkariyude-kathal-c-j-thomas.pdf/120
106
83986
245520
244177
2026-07-18T17:22:11Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245520
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>എന്നിട്ടും വിശ്വാസമായില്ലെങ്കിൽ ഞാനാണപരാധി.
==== ഭാഷ മോശമല്ല ====
ഒരു പൂർവ്വപക്ഷം കൂടി പറഞ്ഞിട്ടവസാനിപ്പിക്കാം. മലയാളബൈബിളിലെ ഭാഷ വളരെ മോശമാണെന്നൊരഭിപ്രായമുണ്ട്. ഞാനും ഒരു കാലത്തതു വിശ്വസിച്ചിരുന്നു. മലയാള ഗദ്യശൈലിയുടെ പ്രശ്നങ്ങളെപ്പറ്റി ഒരു തുമ്പുമില്ലാതിരുന്ന കാലത്ത്. ബൈബിൾ ഒരു പരിഭാഷയാണ്. ഒരു വേദഗ്രന്ഥം വിവർത്തനം ചെയ്യുമ്പോൾ
മൂലത്തിലെ അർത്ഥത്തിൽനിന്നു വ്യതിചലിക്കാതിരിക്കാൻ വളരെയേറെ നിഷ്കർഷിക്കേണ്ടിയിരിക്കുന്നു. ആ പരിമിതിക്കകത്തുനിന്നുകൊണ്ടും പദദരിദ്രമായ മലയാളത്തിലേക്കു് ഒരിംഗ്ലീഷ് ഗ്രന്ഥം പരിഭാഷപ്പെടുത്തുമ്പോൾ, അതും ഏതാണ്ടു് മൂലത്തിന്റെ വലുപ്പത്തിൽത്തന്നെ ലളിതമായ ശൈലിയിൽ പരിഭാഷപ്പെടുത്തുമ്പോൾ, ഉത്ഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ചിട്ടുള്ളവർ തീരുമാനിക്കട്ടെ, ബൈബിളിന്റെ ഭാഷ എത്ര അധമമാണെന്നു്. ഒരുദാഹരണം പറയാം ; അനുഭവത്തിൽ നിന്ന്. 'ഓ! യീസ് ക്രൈബ്സ് ആൻഡ് ഫാരിസീസ്' എന്നൊരു സംബോധന ബൈബിളിലുണ്ട്. അതു പരിഭാഷപ്പെടുത്തിയിരിക്കുന്നതു 'ശാസ്ത്രിമാരും പരീശന്മാരുമേ' എന്നാണ്. ഇതു വ്യാകരണദൃഷ്ട്യാ തെറ്റാണ്. അതുകൊണ്ടു ശാസ്ത്രിമാരേ പരീശന്മാരേ എന്നോ 'ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ' എന്നോ ആക്കിയാലെന്താണ്? എന്താണെന്നു് ഒന്നു വായിച്ചുനോക്കി തീരുമാനിക്കയേ കഴിയൂ. ഭാഷ വ്യാകരണത്തിനു വേണ്ടിയാണെങ്കിൽ തിരുത്തലാവശ്യമാണ്. അല്ലാത്തപക്ഷം മേല്പറഞ്ഞ പ്രയോഗം കൂടി ഉൾപ്പെടത്തക്കരീതിയിൽ വ്യാകരണം പുതുക്കി വ്യാകരണവും ഭാഷയും സമ്പന്നമാക്കുക. ദേശ്യവും ക്ളിഷ്ടവുമായ പദങ്ങൾ വളരെയേറെ {{SIC|പ്രയോഗിച്ചുട്ടുണ്ടെന്നുള്ളതാണ്|പ്രയോഗിച്ചിട്ടുണ്ടെന്നുള്ളതാണ്}} മറെറാരു ചാൎജ്ജ്,
സ്വന്തം സന്തതികളെ തറവാടിത്തം പറഞ്ഞു നിഷ്കാ<noinclude></noinclude>
dvsj7fe7nikm1sblhev00y3u95f4doh
താൾ:1982-dhikkariyude-kathal-c-j-thomas.pdf/98
106
83994
245498
244185
2026-07-18T13:47:21Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245498
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ലഭിക്കാത്തതും. ഭരണകൂടത്തെ കലയുടെ രക്ഷാധികാരിയാക്കുക എന്നുവെച്ചാൽ ആത്മാക്കളുടെ സുഹൃത്സമ്മേളനത്തിൽ അധികാരദുൎമ്മോഹികൾ അദ്ധ്യക്ഷത വഹിക്കുക എന്നു മാത്രമാണ്.
ആറാമതായി: ജനങ്ങൾക്കുവേണ്ടി കലാവിമർശനം നടത്തുവാൻ ചിലതാലോചിക്കണം. അവർ ആൎക്കെങ്കിലും പ്രതിനീധിഭവിക്കുന്നുണ്ടോ? ഇതു് അവകാശം സ്ഥാപിക്കാനോ നിഷേധിക്കാനോ വേണ്ടി ഉന്നയിക്കുന്നതല്ല. പലപ്പോഴും പറയുന്ന അഭിപ്രായങ്ങൾ വ്യക്തിപരമായ രുചികളെ മാത്രമടിസ്ഥാനപ്പെടുത്തിയുള്ളതായതു കൊണ്ടാണു്. താൻ ജനങ്ങൾക്കു പ്രതിനിധീഭവിക്കുന്നു എന്ന് ഒരു ധാരണ ഒരുവനു് ഉണ്ടാകാവുന്നതാണ്. അതുവളരെ ആത്മാൎത്ഥവുമായിരിക്കും. പക്ഷേ, അങ്ങനെയൊരാളിന്റെ അഭിരുചി ഭൂരിപക്ഷാഭിപ്രായമായിക്കൊള്ളണമെന്നു നിർബ്ബന്ധമില്ല. എല്ലാ രുചികളെയും കലാകാരൻ ഒരേസമയം തൃപ്തിപ്പെടുത്തുക ദുഷ്കരമാണ്. കൂടാതെ, കലാകാരൻ തന്റെ സൃഷ്ടി ആരുടേയും മേൽ അടിച്ചേല്പിക്കുന്നില്ല. രസം തോന്നുന്നില്ലെങ്കിൽ അതിനെ ഉപേക്ഷിക്കാം. വ്യക്തമായിട്ടും അനാശാസ്യമെന്നു ബോദ്ധ്യമായാൽ മാത്രം അതിനെ നശിപ്പിച്ചാൽ മതിയാകുന്നതാണ്. ഒന്നുകൂടി. സാധാരണയായി നാം രജകനെയും ക്ഷുരകനെയും രാഷ്ട്രീയനേതാവിനെയും പുരോഹിതനെയും അയാളുടെ പണി പഠിപ്പിക്കാറില്ല. അത്രയുമെങ്കിലും പ്രവൎത്തനസ്വാതന്ത്ര്യം കലാകാരന്നനുവദിച്ചുകൂടേ?
ഏഴ് : കലാസമിതികൾ. നല്ലൊരു പരിപാടിയാണിത്. കലാപ്രകടനങ്ങൾക്കു യുക്തമായ പ്രോത്സാഹനം, സംഘടന എന്നിവ ഇതുകൊണ്ടുണ്ടാകും. പക്ഷേ,
ഇത്തരം സമിതികൾ കലാസൃഷ്ടിക്കു മുതിരുമ്പോൾ പാകപ്പിഴകൾ വരാറുണ്ട്. ഇടുങ്ങിയ 'സ്ഥല'ചിന്ത ഇവിടെ മുന്നിട്ടുനില്ക്കും. എല്ലാ ഗ്രാമത്തിലും ഒരു സംഗീതകവി
ഉണ്ടായിക്കൊള്ളണമെന്നില്ല. 'നമ്മുടെ കവി', 'നമ്മുടെ ചിത്രകാരൻ' എന്ന പോക്കു പലപ്പോഴും പരാജയത്തിലെത്തിക്കും. കുറെ ജനങ്ങളുടേയും ഒരു സംഘടനയുടേയും<noinclude></noinclude>
15p2qcnrxyc3ww76hvplitftrm28ovg
താൾ:1982-dhikkariyude-kathal-c-j-thomas.pdf/107
106
83995
245507
244186
2026-07-18T14:53:14Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245507
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><br>
<br>
<br>
<center>
<big><big><big>'''ഡാർവിന്ന് ഒരനുബന്ധം'''</big></big></big>
</center>
എനിക്കു 'ബഹുജന'ത്തെ വലിയ മതിപ്പില്ല. വ്യക്തികളോടും കുറച്ചൊക്കെ സ്നേഹമുണ്ടു്. പക്ഷേ, മനുഷ്യസമുദായത്തെ ഒരു ദേവതയായി ഉയൎത്തത്തക്ക ജനാധിപത്യബോധം എനിക്കില്ല. ഭരണഘടനപ്രകാരം ഓരോ വോട്ടുള്ള സകലരേയും ബഹുമാനിക്കുക എന്നതു് അത്ര എളുപ്പമായ കാര്യമല്ല. എല്ലാ മനുഷ്യരും സമന്മാരല്ല എന്നു
പറഞ്ഞാൽ, പറയുന്നയാൾ എല്ലാവരേക്കാൾ മേലേക്കിടയിലാണെന്നു് അതിനർത്ഥമില്ലെങ്കിലും, ആ അഭിപ്രായം എല്ലാവൎക്കും രസിച്ചില്ലെന്നുവരും. അതിനു ഫാഷിസ്റ്റ് തത്വചിന്തയുടെ ഒരു ചുവയുണ്ടെന്നു തോന്നുകയും ചെയ്യും. നിർഭാഗ്യവശാൽ ഇപ്പറഞ്ഞതൊക്കെയാണ് ഇവിടത്തെ പ്രമേയം.
മനുഷ്യവൎഗ്ഗത്തിൽ പല ഇനമുണ്ടെന്നുള്ള ആശയം എന്റെ സ്വന്തമല്ല. അതു വളരെ പണ്ടേയുണ്ട്. പുരാണത്തിലെ കഥാപാത്രങ്ങളെ ദേവാസുരമാനുഷരായി തരം
തിരിച്ചിരിക്കുന്നതു് അതുകൊണ്ടായിരിക്കണം. പുനൎജ്ജന്മതത്വവും ഒരു തരത്തിൽ ഈ ആശയത്തോടു ബന്ധപ്പെട്ടതാണ്. ബുദ്ധന്റെ ഉപദേശങ്ങളിൽ (ധർമ്മപദം)
ഒരു ഭാഗത്തു, മനുഷ്യനിൽ കോഴിയുടേയും പാമ്പിന്റെയും പന്നിയുടേയും അംശങ്ങൾ അവശേഷിക്കുന്നു എന്നു പറഞ്ഞിട്ടുണ്ട്. കോഴി കാമത്തിന്റെയും, പാമ്പ് ക്രോധത്തിന്റെയും, പന്നി ബുദ്ധിശൂന്യതയുടേയും പ്രതീകങ്ങളാണ്. ഇവയിൽ ആദ്യത്തെ രണ്ട് ലക്ഷണങ്ങളും നശിച്ചുകഴിഞ്ഞാൽത്തന്നെയും അതിലേറെ ഭയങ്കരമായ മൂന്നാമത്തെ സ്വഭാവം അവശേഷിക്കാറുണ്ടെന്നും ബുദ്ധൻ അഭിപ്രായപ്പെടുന്നു. ഡാർവിനും ഇതിനോടു യോജിച്ച ഒരു ചിന്താഗതിയുണ്ടു്. ഡാർവിന്റെ പ്രതീകങ്ങൾ കുരങ്ങും വ്യാഘ്രവും കഴുതയുമാണെന്ന വ്യത്യാസമുള്ളൂ. ഇതു കൂടാതെ പല<noinclude></noinclude>
frv34sp3f8m2lonno64otl3qiw4n3p0
താൾ:1982-dhikkariyude-kathal-c-j-thomas.pdf/109
106
83996
245509
244187
2026-07-18T15:09:03Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245509
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഘടകം വളർച്ചപ്രാപിച്ചാണ് പറക്കുന്ന ജന്തുക്കളും, ഇഴയുന്ന പാമ്പും, ചിന്തിക്കുന്ന മനുഷ്യനുമെല്ലാമുണ്ടായതു്. കഴുകൻ പാമ്പിന്റെ വിഷമില്ല; പാമ്പിനു പറക്കാൻ
കഴിയുകയില്ല; ഇവ രണ്ടിനും ചിത്രം വരയ്ക്കാനും കഴിയുകയില്ല. എന്നുവച്ചാൽ പല സിദ്ധികളും പലയിടങ്ങളിലായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നൎത്ഥം. പരിണാമത്തിൽ ഉയർന്നതു് എന്നു സാധാരണ ഗണിക്കപ്പെടുന്ന ജന്തുക്കൾ എല്ലാവിധ വൈഭവങ്ങളിലും പരമമായ വളൎച്ച പ്രാപിച്ചു എന്നു വിചാരിക്കണ്ട. കഴുകന്റെ കണ്ണുകളോ സിംഹത്തിന്റെ ശക്തിയോ മനുഷ്യനില്ല. ഏതാണ്ട്
ഒരേതരം ജീവികളിൽനിന്നാണ് ഇന്നത്തെ സകല ജീവജാലങ്ങളും പരിണമിച്ചത് എന്നാണ് ശാസ്ത്രമതം. ഓരോ പ്രത്യേക പരിതസ്ഥിതികളിലാണ് പല ജന്തുക്കൾ
തമ്മിൽ വ്യത്യാസമുണ്ടായിത്തീൎന്നതു്. ശാരീരികരംഗത്തുനിന്നു മാനസിക രംഗത്തിലേയ്ക്ക് കടന്നുനോക്കിയാൽ, അവിടെയുള്ള പരിതസ്ഥിതികളനുസരിച്ച് ഒരു വൎഗ്ഗത്തിൽത്തന്നെയുള്ള ജന്തുക്കൾ പല നിലകളിൽ പരിണാമം പ്രാപിച്ചിരിക്കുന്നതായി കാണാം. പുല്ലും പുലിയും തമ്മിലുള്ള വ്യത്യാസത്തിലധികം വ്യത്യാസം രണ്ടു മനുഷ്യർ തമ്മിലുണ്ടാവുക എന്നത്, അങ്ങനെ, അസാധ്യമല്ലാ
തായിത്തീരുന്നു.
ജന്മവാസന പല നിലകളിലായി സകല ജീവജാലങ്ങൾക്കുമുണ്ട്. ഇഷ്ടമില്ലാത്തതും ഉള്ളതും തിരിച്ചറിയാൻ സസ്യങ്ങൾക്കും കഴിവുണ്ടെന്നാണ് വച്ചിരിക്കുന്നത്. അതിപുരാതനമായ ഒരു കാലത്തു ജന്മവാസന മാത്രമേ ഉണ്ടായിരുന്നു എന്നു വിചാരിക്കാം. വളരെ യുഗങ്ങൾക്കുശേഷമാണ് ബുദ്ധി, അഥവാ ചിന്താശക്തി,
ഉത്ഭവിച്ചത്. ജന്മവാസനയുടെ ഒരു ഉയന്ന രൂപമാണ് ചിന്താശക്തി എന്നു വിചാരിക്കാൻ ന്യായം കാണുന്നില്ല. ജന്മവാസന തലമുറകളായി കൈമാറ്റം ചെയ്യപ്പെടുമ്പോൾ, ഓരോ ജീവിയും ബുദ്ധി ജനനത്തിനുശേഷം
സമ്പാദിക്കേണ്ടതായിട്ടാണു കാണുന്നത്. ഇത്ര ഭിന്നമായ രണ്ടു വൈഭവങ്ങളിൽ ഒന്നു മറ്റതിൽനിന്നു പരിണമിച്ചു<noinclude></noinclude>
42sirg4ey9s3o3yfua5zw11r7f1a927
താൾ:1982-dhikkariyude-kathal-c-j-thomas.pdf/99
106
83999
245496
244190
2026-07-18T13:25:18Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245496
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സംരക്ഷണം കൊണ്ടല്ല നല്ല കലാസൃഷ്ടി ഉദയം ചെയ്യുന്നത്. 'തരം താണാലും സ്വന്തം ഗ്രാമത്തിന്റേതുതന്നെ മതി' എന്ന മനസ്ഥിതി കലാരംഗത്തു ദ്രോഹമാണ്.
==== പ്രചരണത്തപ്പറ്റി ====
പ്രചരണാംശത്തെപ്പറ്റിയാണ് എട്ടാമത്തെ കാൎയ്യം. കലാസൃഷ്ടിയിൽ ആവശ്യമുള്ളിടത്തോളം പ്രചരണം കുത്തിത്തിരുകിക്കൊൾക. പക്ഷേ, അതിന്റെ കലാമൂല്യം നിൎണ്ണയിക്കുന്നതു് ഈ പ്രചരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കയില്ല. സുബഹ്മണ്യഭാരതിയുടെ ഗാനങ്ങൾ പ്രചരണമുണ്ടെന്നുള്ളതുകൊണ്ടു നല്ലതല്ലെന്നു വരുന്നില്ല. പക്ഷേ, അതുകൊണ്ട് അവ ത്യാഗരാജകീർത്തനങ്ങളേക്കാൾ മെച്ചമാവുന്നുമില്ല. കല കയ്പ്പുള്ള ഗുളികയുടെ പുറത്തു പുരട്ടുന്ന മധുരപദാൎത്ഥമല്ല. അതിൽ നിന്നും വളരെ ഉൽകൃഷ്ടമായ ചില ലക്ഷ്യങ്ങൾ കലയ്ക്കുണ്ട് എന്നു നാം കണ്ടിട്ടുണ്ട്. എന്നു തന്നെയല്ല, പ്രചരണത്തിന്റെ തോതു വൎദ്ധിക്കുന്നതനുസരിച്ച് കലാസൗന്ദൎയ്യം കുറഞ്ഞുകൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടാലും അതിലത്ഭുതപ്പെടേണ്ട. കുരുക്ഷേത്രത്തിന്റെ നടുക്ക് ആരാമമവഷിക്കുകയില്ലല്ലോ. സാമൂഹ്യ പ്രതിഫലനമല്ല കല. സ്ഥിതിവിവരക്കണക്കുകളാണതിനു നല്ലത്. ഒരു കലാസൃഷ്ടിയിൽ അതു മാത്രം കാണാൻ കഴിയുന്നവൻ എല്ലാവിധ സൗന്ദൎയ്യത്തിനും അന്ധനാണ്. രാവണന്റെ വിമാനം യാതൊരു സാമൂഹ്യവാസ്തവത്തെയും പ്രതിഫലിപ്പിക്കുന്നില്ല. (അല്ലെങ്കിലന്നു വിമാനമുണ്ടായിരുന്നുവെന്നു സമ്മതിക്കണം.) വിമാനമെന്ന ആ ആശയം വെറും ഭാവനയുടെ ചിറകടിയാണ്. അതു കലയുമാണ്- യഥാർത്ഥ വിമാനനിർമ്മിതിയേക്കാൾ ഉൽകൃഷ്ടമായ മനുഷ്യസിദ്ധി.
ഒന്നുകൂടി; ഒമ്പതാമതായി: കലയ്ക്കും ബഹുജനങ്ങൾക്കുമിടയ്ക്ക് ഒരനംഗീകൃത ശൃഖലയുണ്ടു്- വിമർശകൻ. ഇന്നു വായനക്കാരും കലാകാരന്മാരും ഇവരെ ഒരുവക<noinclude></noinclude>
0x1s3qkxsgwya63dc89r6qgkowps4zd
245497
245496
2026-07-18T13:26:02Z
Radhan K Moolad
13275
245497
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സംരക്ഷണം കൊണ്ടല്ല നല്ല കലാസൃഷ്ടി ഉദയം ചെയ്യുന്നത്. 'തരം താണാലും സ്വന്തം ഗ്രാമത്തിന്റേതുതന്നെ മതി' എന്ന മനസ്ഥിതി കലാരംഗത്തു ദ്രോഹമാണ്.
==== പ്രചരണത്തെപ്പറ്റി ====
പ്രചരണാംശത്തെപ്പറ്റിയാണ് എട്ടാമത്തെ കാൎയ്യം. കലാസൃഷ്ടിയിൽ ആവശ്യമുള്ളിടത്തോളം പ്രചരണം കുത്തിത്തിരുകിക്കൊൾക. പക്ഷേ, അതിന്റെ കലാമൂല്യം നിൎണ്ണയിക്കുന്നതു് ഈ പ്രചരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കയില്ല. സുബഹ്മണ്യഭാരതിയുടെ ഗാനങ്ങൾ പ്രചരണമുണ്ടെന്നുള്ളതുകൊണ്ടു നല്ലതല്ലെന്നു വരുന്നില്ല. പക്ഷേ, അതുകൊണ്ട് അവ ത്യാഗരാജകീർത്തനങ്ങളേക്കാൾ മെച്ചമാവുന്നുമില്ല. കല കയ്പ്പുള്ള ഗുളികയുടെ പുറത്തു പുരട്ടുന്ന മധുരപദാൎത്ഥമല്ല. അതിൽ നിന്നും വളരെ ഉൽകൃഷ്ടമായ ചില ലക്ഷ്യങ്ങൾ കലയ്ക്കുണ്ട് എന്നു നാം കണ്ടിട്ടുണ്ട്. എന്നു തന്നെയല്ല, പ്രചരണത്തിന്റെ തോതു വൎദ്ധിക്കുന്നതനുസരിച്ച് കലാസൗന്ദൎയ്യം കുറഞ്ഞുകൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടാലും അതിലത്ഭുതപ്പെടേണ്ട. കുരുക്ഷേത്രത്തിന്റെ നടുക്ക് ആരാമമവഷിക്കുകയില്ലല്ലോ. സാമൂഹ്യ പ്രതിഫലനമല്ല കല. സ്ഥിതിവിവരക്കണക്കുകളാണതിനു നല്ലത്. ഒരു കലാസൃഷ്ടിയിൽ അതു മാത്രം കാണാൻ കഴിയുന്നവൻ എല്ലാവിധ സൗന്ദൎയ്യത്തിനും അന്ധനാണ്. രാവണന്റെ വിമാനം യാതൊരു സാമൂഹ്യവാസ്തവത്തെയും പ്രതിഫലിപ്പിക്കുന്നില്ല. (അല്ലെങ്കിലന്നു വിമാനമുണ്ടായിരുന്നുവെന്നു സമ്മതിക്കണം.) വിമാനമെന്ന ആ ആശയം വെറും ഭാവനയുടെ ചിറകടിയാണ്. അതു കലയുമാണ്- യഥാർത്ഥ വിമാനനിർമ്മിതിയേക്കാൾ ഉൽകൃഷ്ടമായ മനുഷ്യസിദ്ധി.
ഒന്നുകൂടി; ഒമ്പതാമതായി: കലയ്ക്കും ബഹുജനങ്ങൾക്കുമിടയ്ക്ക് ഒരനംഗീകൃത ശൃഖലയുണ്ടു്- വിമർശകൻ. ഇന്നു വായനക്കാരും കലാകാരന്മാരും ഇവരെ ഒരുവക<noinclude></noinclude>
jsd6vjoh0vborniuinjr55byfuoi1vq
താൾ:1982-dhikkariyude-kathal-c-j-thomas.pdf/108
106
84000
245508
244191
2026-07-18T15:00:08Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245508
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>
മതങ്ങളിലും മാലാഖമാർ, പിശാചുക്കൾ, യക്ഷികൾ, അപ്സരസ്സുകൾ, ഗന്ധർവ്വന്മാർ മുതലായി പല ജീവികളേയും കാണാറുണ്ട്. അടിസ്ഥാനപരമായിത്തന്നെ
മനുഷ്യൻ വിഭിന്നനിലകളിലാണു പരിണാമം പ്രാപിക്കുന്നതു് എന്ന അവ്യക്താശയത്തിന്റെ പ്രത്യക്ഷഭാവങ്ങളാണ് ഇവയെല്ലാം. ക്രിസ്തുമതമനുസരിച്ചു മനുഷ്യന്റെ ആദൎശം മാലാഖയായിത്തീരുകയാണ്. അങ്ങനെ ശരീര സംബന്ധിയല്ലാത്ത ഘടകങ്ങളിൽ പരിണാമം സംഭവിച്ചു വിഭിന്ന മനുഷ്യവർഗ്ഗങ്ങൾ ഉണ്ടാവുന്നു എന്നൊരഭിപ്രായം പണ്ടുമുതലേയുണ്ട് എന്നു വേണമെങ്കിൽ പറയാം.
പക്ഷേ, ഈ ചിന്താഗതി ശാസ്ത്രീയമായി അപഗ്രഥിക്കുവാൻ ആരും തുനിഞ്ഞിട്ടുള്ളതായി എന്റെ പരിമിതമായ അറിവിൽ പെട്ടിട്ടില്ല. എനിക്കും അതിനു കഴിവില്ല. അന്വേഷണത്തിനൊരുമാറ്റം ചൂണ്ടിക്കാണിക്കുക മാത്രമാണ് ലേഖനോദ്ദേശ്യം.
==== വാസനയും ചിന്തയും ====
കുറച്ചുനാൾ മുമ്പു തൃശൂർ വച്ചു നടന്ന ഒരു സമ്മർ ക്യാമ്പിൽവെച്ച് ഒരു പ്രശ്നം പൊന്തിവന്നു. മനുഷ്യന്റെ ജന്മവാസനയോ ചിന്താശക്തിയോ ഏതാണ് ആദ്യം വളർച്ച പ്രാപിച്ചത് എന്നതായിരുന്നു അത്. തീർത്തുപറയാൻ കഴിവുള്ള ആരുമവിടെ ഉണ്ടായിരുന്നില്ല. കുറച്ചാലോചിച്ചപ്പോൾ തോന്നി, ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനും ഒരനുബന്ധം ആവശ്യമാണെന്നു്. ഡാർവിൻ ശാരീരിക പരിണാമത്തെപ്പറ്റി മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. ശരീരത്തോളം തന്നെ പ്രധാനവും യഥാർത്ഥവുമായ ജന്മവാസന, വികാരം, ചിന്ത, ആത്മാവ് എന്നിവയുടെ ഉത്ഭവവും, വളർച്ചയും, പരസ്പരബന്ധങ്ങളും ഇന്നും അജ്ഞാതനാടാണ്. അവയുടെ പരിണാമ രഹസ്യം കണ്ടുപിടിച്ചാൽ മാത്രമേ മനുഷ്യസ്വഭാവത്തിലെ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും മനസ്സിലാക്കാൻ കഴിയൂ.
ഓരോ പ്രത്യേക പരിതസ്ഥിതികളിൽ ഓരോ<noinclude></noinclude>
8063z2kuf3y9arrojcatyifwpks80cb
താൾ:1982-dhikkariyude-kathal-c-j-thomas.pdf/110
106
84001
245510
244192
2026-07-18T15:29:01Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245510
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>എന്നു വിചാരിക്കുക വിഷമമാണ്. പിന്നെ, എങ്ങനെ അതുണ്ടായി എന്നചോദ്യത്തിനു് ഒന്നേ പറയാനുള്ളൂ. ജീവനില്ലാത്ത ഒരു ഗോളത്തിൽ ജീവനുത്ഭവിച്ചതു
പോലെയുള്ള ഒരത്ഭുതമാണ് ചിന്തയുടെ ആവിർഭാവവും. അതെങ്ങനെയുണ്ടായി എന്നാൎക്കും അറിഞ്ഞുകൂടാ. ബുദ്ധി ജന്മവാസനയിൽനിന്നു ഭിന്നമായ ഒരു വൈഭവമാണെന്നുമാത്രം തല്ക്കാലം പറയാം. പലപ്പോഴും ഈ ജന്മവാസന
ബുദ്ധിയെക്കാൾ ഉയൎന്നതായിക്കാണാം. കാലാവസ്ഥയെ പറ്റിയും മറ്റും നിരക്ഷരനായ കൃഷിക്കാരൻ പറയുന്ന അഭിപ്രായങ്ങൾ, ശാസ്ത്രജ്ഞന്റേതിനേക്കാൾ ശരിയാവാറുണ്ട്. ഒരു പ്രത്യേകതയുള്ളത് ഇതാണ്. സാധാരണയായി ചിന്താശക്തികുറഞ്ഞ ജന്തുക്കളിലാണ് ജന്മവാസന കൂടുതലായി ശോഭിക്കുന്നത്. ബുദ്ധി വളരുമ്പോൾ ജന്മവാസന കുറയുമെന്നുപോലും തോന്നുന്നുണ്ട്.
==== ചിന്ത - പല പതനത്തിൽ ====
ചിന്ത എന്ന വൈഭവം കൂടുതലായി വളർച്ചയെത്തിയിരിക്കുന്നു എന്നതാണ് മനുഷ്യൻ മറ്റു ജീവികളെക്കാൾ ഉയർന്നവനാണെന്നവകാശപ്പെടാനുള്ള ന്യായം. സ്വന്തം
അസ്തിത്വത്തെപ്പറ്റിയുള്ള ബോധം മനുഷ്യനു മാത്രമേയുള്ളൂ എന്നാണ് വെപ്പ്. ഇതു തത്വമെന്ന നിലയ്ക്ക് ശരിയായിരിക്കാം. പക്ഷെ ഇവിടെ വളരെ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ടു്. ബുദ്ധിയുടെ വളർച്ച മനുഷ്യവൎഗ്ഗത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേ തരത്തിലായിക്കൊള്ളണമെന്നില്ലല്ലോ. അതുകൊണ്ട് അസ്തിത്വബോധത്തിലും വ്യത്യാസങ്ങളുണ്ടാകാം. മദിരാശി പട്ടണത്തിലെ ബഹളം പിടിച്ച തെരുവുകളുടെ മദ്ധ്യത്തിൽ കൂടി യാതൊരു കൂസലുമില്ലാതെ സംസാരിച്ചുനടന്നു. മോർച്ചുവറിയിലവസാനിക്കുന്ന തമിഴത്തികളെ ഓർമ്മിക്കുമ്പോൾ തോന്നുന്നു, ഈ
അസ്തിത്വബോധം എന്നു പറയുന്നതുള്ള മനുഷ്യർ ഒരു ചെറിയ ശതാംശം മാത്രമാണെന്നു്. ചിന്ത പൊതുവേ മനുഷ്യവൎഗ്ഗത്തിനൊരു സിദ്ധിയായിക്കഴിഞ്ഞിട്ടുണ്ടെന്നു<noinclude></noinclude>
c8zemcm4518zcvrhbk6wvxy6wkld4hp
താൾ:1982-dhikkariyude-kathal-c-j-thomas.pdf/100
106
84003
245499
244194
2026-07-18T13:50:24Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245499
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പരോപജീവികളായിട്ടാണു കാണുന്നത്. അതത്ര സത്യമല്ല. വിമർശകർ ഉപദേശിമാരാണ്, കലയുടെ സന്ദേശവും ചുമന്നു നടക്കുന്നവർ. കലയോടു കൂടിത്തന്നെ വിമർശവും ജനിച്ചു. ചിലപ്പോൾ കളപറിക്കൽ, ചിലപ്പോൾ വിലയിരുത്തൽ, ചിലപ്പോൾ വെള്ളമൊഴിക്കൽ, മറ്റു ചിലപ്പോൾ വിശദീകരണം എന്നിങ്ങനെ നൂറുകൂട്ടം കാൎയ്യങ്ങൾ ഒരു വിമർശകനു ചെയ്യാനുണ്ട്, ഇതിൽ ചിലതു
ചിലപ്പോൾ നമുക്കു പ്രയോജനപ്പെട്ടെന്നു വരും. മിന്നാമിനുങ്ങുകളുള്ളതുകൊണ്ടു നക്ഷത്രങ്ങളൊന്നുമില്ലെന്നുവരുന്നില്ല.
ഞാൻ യാതൊരു വേദാന്തവും ഉന്നയിച്ചിട്ടില്ല. യാതൊന്നും തെളിയിച്ചിട്ടുമില്ല. കണ്ടതിൽ ചിലതു കുറിച്ചുവെന്നു മാത്രം. ചിലതിലെങ്കിലും പലർ എന്നോടു
യോജിക്കുമായിരിക്കും. അല്ലെങ്കിൽത്തന്നെ കുഴപ്പമില്ല. ഏകരൂപമായ ഒരു ലോകത്തെ ഞാനിഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ചു കലാലോകത്തെ.<noinclude></noinclude>
85rvmbo9u2qkq95qtc2dtoffzahimj0
ഉപയോക്താവിന്റെ സംവാദം:Gouriiiii
3
84649
245530
2026-07-19T03:07:02Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245530
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Gouriiiii|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 03:07, 19 ജൂലൈ 2026 (UTC)
a6ndn5m6muoqjquxces3r7pxo5gvpcj
ഉപയോക്താവിന്റെ സംവാദം:Kadayaadi beby
3
84650
245531
2026-07-19T03:07:08Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245531
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Kadayaadi beby|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 03:07, 19 ജൂലൈ 2026 (UTC)
n8kc6ndrsejmo2evbc3gm25vcij6173
ഉപയോക്താവിന്റെ സംവാദം:Font8388608
3
84651
245532
2026-07-19T03:08:15Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245532
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Font8388608|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 03:08, 19 ജൂലൈ 2026 (UTC)
3bj0f9l88f6ok7899mlya268tm9nd5w
ഉപയോക്താവിന്റെ സംവാദം:Morkoz
3
84652
245533
2026-07-19T03:08:22Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245533
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Morkoz|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 03:08, 19 ജൂലൈ 2026 (UTC)
0smkzw04g5dzp2es5lb1ybtw84vael5
ഉപയോക്താവിന്റെ സംവാദം:റാഷിദ് വാളോറിങ്ങൽ
3
84653
245534
2026-07-19T03:08:40Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245534
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:റാഷിദ് വാളോറിങ്ങൽ|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 03:08, 19 ജൂലൈ 2026 (UTC)
r0qeytrqtlt7jhpj5l6g7anvecfdjd0
ഉപയോക്താവിന്റെ സംവാദം:Suffiks
3
84654
245535
2026-07-19T03:08:49Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
245535
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Suffiks|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 03:08, 19 ജൂലൈ 2026 (UTC)
0o591hpijiz57npk4kxm7nhqvb8u7zw
താൾ:Prasangamala 1913.pdf/14
106
84655
245537
2026-07-19T03:18:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നമ്മുടെ മാതൃഭാഷ 11 ണ്ടത് ഒഴിച്ചു കൂടാത്ത ഒരു ആവശ്യമാകുന്നു. പക്ഷെ, അങ്ങിനെ ചെയ്യുന്നതു മാതൃഭാഷയെ ഉപേക്ഷിച്ചിട്ടു വേണമെന്നുണ്ടോ? ഇന്ത്യയിൽ അനേകം മാതൃഭാഷ കൾ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245537
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നമ്മുടെ മാതൃഭാഷ
11
ണ്ടത് ഒഴിച്ചു കൂടാത്ത ഒരു ആവശ്യമാകുന്നു. പക്ഷെ,
അങ്ങിനെ ചെയ്യുന്നതു മാതൃഭാഷയെ ഉപേക്ഷിച്ചിട്ടു
വേണമെന്നുണ്ടോ? ഇന്ത്യയിൽ അനേകം മാതൃഭാഷ
കൾ ഉള്ളതു കൊണ്ടു പ്രധാന ഭാഷയ്ക്ക് ഐകരൂപ്യം വ
രുത്തുവാൻ പ്രയാസമാണെന്നതിനു സംശയമില്ല. ഇം
ഗ്ലീഷുഭാഷ പ്രാധാന്യം കൊടുക്കാതേയും നിവൃത്തി
യില്ല. അതുകൊണ്ടു മാതൃഭാഷ ചീഞ്ഞിട്ടുവേണമൊ
ഇംഗ്ലീഷുഭാഷ വളം കൊടുക്കാൻ ഇങ്ങിനെയെല്ലാ
മായിട്ടും കൂടെ നമുക്കുള്ള ഫലമെന്താണ്? ഇതേവരെ
മാതൃഭാഷയെ ദ്വിതീയ ഭാഷയായും ഇംഗ്ലിഷു ഭാഷയെ
മുഖ്യഭാഷയായും പഠിച്ചിട്ടുള്ളവരിൽ എത്രപേർ മുഖ്യ
ഭാഷയിൽ പറയത്തക്ക പാണ്ഡിത്യം സമ്പാദിച്ചിട്ടു
ണ്ട് ? മുഖ്യഭാഷയിൽ അവർ സർവ്വസമ്മതമായ എത്ര
ഗ്രന്ഥങ്ങൾ എഴുതിട്ടുണ്ട്? ഇന്ത്യാരാജ്യത്തുവന്നു നമ്മു
ടെ മാതൃഭാഷകൾ പഠിച്ചു ഗ്രന്ഥങ്ങൾ എഴുതീട്ടുള്ള
ആംഗ്ലേയരുടെ സംഖ്യയോടും ഗ്രന്ഥത്തോടും, ഇംഗ്ലി
ഷു പഠിച്ചിരിക്കുന്ന നമ്മുടെ നാട്ടുകാരേയും ഇംഗ്ലീഷുഭാ
ഷയിൽ അവർ എഴുതീട്ടുള്ള ഗ്രന്ഥങ്ങളേയും താരതമ്യ
പ്പെടുത്തുമ്പോൾ, പ്രത്യക്ഷപ്പെടുന്ന വ്യത്യാസം അന
ലമായിരിക്കും. മാതൃഭാഷയെ നാം അപ്രധാനമായി ഗ
ണിച്ചു പോന്നതു കൊണ്ടു നമുക്ക് അതിൽ പാണ്ഡിത
മില്ലാതായത് ഒട്ടും അപ്രകൃതവുമല്ലല്ലോ. അതുകൊണ്ടു
നമുക്ക് ഇംഗ്ലീഷു വിദ്യാഭ്യാസം കൊണ്ടു സിദ്ധിച്ചിരിക്കു
ന്ന സ്ഥാനം ഇപ്പോൾ ത്രിശങ്കു സ്വർഗ്ഗമാണെന്നതിനു
സംശയമില്ല.
പാഠപുസ്തകങ്ങൾ ഏപ്പെടുത്തുന്ന സംഗതിയിൽ<noinclude></noinclude>
8lsm0w7olth9l1d9bpkt4190ymqohlj
താൾ:Prasangamala 1913.pdf/63
106
84656
245538
2026-07-19T03:19:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '€0 8700 " പ്രസംഗമാല വാദം. രണ്ടുപക്ഷിക്കും മരിയായ നായങ്ങളില്ലെ ന്നില്ല. 'അ'കാരമാണ് സ്വരം എന്നു വാദിക്കു അവർ മീത്തൽ മാത്രം മതിയെന്നും 'ഉ'കാരാദ്ധമാണ് സ്വരം എന്നു വാദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245538
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>€0
8700
"
പ്രസംഗമാല
വാദം. രണ്ടുപക്ഷിക്കും മരിയായ നായങ്ങളില്ലെ
ന്നില്ല. 'അ'കാരമാണ് സ്വരം എന്നു വാദിക്കു
അവർ മീത്തൽ മാത്രം മതിയെന്നും 'ഉ'കാരാദ്ധമാണ്
സ്വരം എന്നു വാദിക്കുന്നവർ 'ഉ'കാരവും മീത്തലും
വേണമെന്നുമാകുന്നു മക്കട മുഷ്ടിപിടിക്കുന്നത്. രണ്ടു
കൂട്ടുകാരും ഒരു അടയാളം അത്യാവശ്യമാണെന്നു സ
മ്മതിക്കുന്നതുമുണ്ട്. മലയാളരാജ്യം മൂന്നായി വിഭാഗി
ക്കാം. അതായതു വടക്കെ മലയാളം, മദ്ധ്യ മലയാളം,
തെക്കെ മലയാളം എന്നാകുന്നു. ഇതിൽ വടക്കെ മല
യാളത്തിലെ ഭാഷയ്ക്കും തുള മുതലായ ഭാഷകളോടുള്ള
സമ്പക്കം നിമിത്തവും തെക്കെ മലയാളത്തിലെ ഭാഷ
ഈ തമിഴിനോടുള്ള സമ്പക്കം നിമിത്തവും ദേശഭാഷ
കളിൽ അല്പാല്പം വ്യത്യാസവും വൈകല്യവും സംഭവി
ച്ചിട്ടുണ്ട്. മദ്യമലയാളത്തിലെ ഭാഷക്ക് ഈവക ദോ
ഷങ്ങളില്ലാത്തതുകൊണ്ട് അതാണ് അധികം ശുദ്ധ
മായതെന്നാകുന്നു വിദ്വാന്മാരുടെ അഭിപ്രായം. ഒരു
ഭാഷയുടെ ശുദ്ധി അതിലെ വാക്കുകളുടെ ഉച്ചാരണ
യാണല്ലോ അധികം ആശ്രയിക്കുന്നത്. അതു
കൊണ്ട് ഈ അസ്വരത്തെ സംബന്ധിച്ചിടത്തോ
ഉം മദ്ധ്യമലയാളത്തെത്തന്നെ മാതൃകയായി എടുക്ക
ണ്ടതാകുന്നു. അസ്വരത്തെ കാണിക്കുന്നതിന് ഒ
രു അടയാളം കൂടാതെയും നിവൃത്തിയില്ല. ഈ അ
സ്വരത്തെത്തന്നെ 'ഇ'കാരാദ്ധമായി ഉച്ചരിക്കുന്നവ
രും ഉള്ളതിനാൽ, ഉച്ചാരണത്തോട് അടുത്ത സ്വര
ത്തിനു മീത്തൽ ക്കുന്നതാണ് ശരിയായ നിയമം<noinclude></noinclude>
76q9uigrd902uth1z55z50zvxpn2d4r
താൾ:Prasangamala 1913.pdf/69
106
84657
245539
2026-07-19T03:19:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '66 പ്രസംഗമാ ഇക്കാലത്തു മലയാളം ഗദ്യമെഴുത്തിന്ന് അധികം പ്രാധാന്യം കൊടുത്തിരിക്കുന്നതു കൊണ്ടു വിദ്യാത്ഥിക ളെ ആദ്യകാലം മുതൽ തന്നെ ആ വിഷയത്തിൽ പ രിചയിപ്പിക്കേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245539
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>66
പ്രസംഗമാ
ഇക്കാലത്തു മലയാളം ഗദ്യമെഴുത്തിന്ന് അധികം
പ്രാധാന്യം കൊടുത്തിരിക്കുന്നതു കൊണ്ടു വിദ്യാത്ഥിക
ളെ ആദ്യകാലം മുതൽ തന്നെ ആ വിഷയത്തിൽ പ
രിചയിപ്പിക്കേ
ക്കേണ്ടതാകുന്നു. ഗദ്യമെഴുതാനുള്ള പരിച
യതിൽ മൂന്നാം ക്ലാസിൽ നിന്നുതന്നെ അസ്മിഭാരമി
ണ്ടതാകുന്നു. അന്നന്നു പഠിക്കുന്ന പാഠത്തിന്റെ സാ
രം ചുരത്തിൽ അവരോടു പറയുകയും ആ പറഞ്ഞ സം
ഗതികൾ മാത്രം അവരുടെ സ്വന്തവാചകത്തിൽ, അ
തായതു സംസാരിക്കുന്ന രീതിയിൽ, എഴുതിക്കുകയും
വേണം. നാലാം ക്ലാസിലെ വിദ്യാത്ഥികളെക്കൊണ്ടു ഓ
രോ പാഠത്തിലെ കഥയും അവരുടെ സ്വന്തവാചക
അത്തിൽ ചുരുക്കമായി എഴുതിക്കണം. വാചകങ്ങളിലെ
വാക്കുകൾ സാധാരണ കുട്ടികൾ ഉപയോഗിക്കുന്നവ
യാ യിരിക്കണമെന്നതിനു പുറമെ, ഏറിയാൽ എട്ടോ
പത്തോ വാക്കുകൾ മാത്രമേ ഒരു വാചകത്തിൽ ഉപ
യോഗിച്ചുകൂട്ടു എന്നും നിർബ്ബന്ധമുണ്ടായിരിക്കണം. ഇ
ങ്ങിനെ എഴുതുമ്പോൾ കഥയിലെ പ്രധാനമായ വല്ല
സംഗതികളും വിട്ടുകളയുകയോ അനാവശ്യമായ സംഗ
തികളെ എഴുതിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ
വം ന്യൂനതകൾ ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടതാകു
ന്നു. പാഠപുസ്തകത്തിലെ കഥകൾ എഴുതിക്കുന്നതുകൊ
ണ്ട് അവർ വാചകങ്ങൾ എഴുതുവാനുള്ള പരിചയമു
ണ്ടാകുന്നതാണ്. ഒരു വിഷയത്തെ പറ്റി പ്രബന്ധം
എഴുതേണ്ടതായിവരുമ്പോൾ, അവക്ക് അന്വേഷണ
ശീലം എന്ന ഒരു നന്മയുണ്ടായിരിക്കേണ്ടതാണല്ലോ.
കുട്ടികളെ സാധനപാഠങ്ങൾ പഠിപ്പിക്കുന്നതിൽ നിന്ന്<noinclude></noinclude>
03sx37cy2ayuw32nqnzy8azgd90izih
താൾ:Prasangamala 1913.pdf/76
106
84658
245540
2026-07-19T03:19:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലിവല വിദ്യാത്ഥികളും വിനോദങ്ങളും 73 ന്നില്ല. സന്തോഷരഹിതമായ വ്യായാമങ്ങൾ, പോലെ ദേഹാദ്ധ്വാനം മാത്രമായി പരി നമിക്കുന്നതുകൊണ്ട്, അവ ഗുണപ്രദമാകാതെ പകരമായിത്തീരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245540
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലിവല
വിദ്യാത്ഥികളും വിനോദങ്ങളും
73
ന്നില്ല. സന്തോഷരഹിതമായ വ്യായാമങ്ങൾ,
പോലെ ദേഹാദ്ധ്വാനം മാത്രമായി പരി
നമിക്കുന്നതുകൊണ്ട്, അവ ഗുണപ്രദമാകാതെ
പകരമായിത്തീരുന്നതേയുള്ളു. വിനോദങ്ങൾ നിയമ
പ്രകാരം നിർബ്ബന്ധിത കൃത്യമാക്കി വെക്കുന്നതായാലും,
വിദ്യാത്ഥികൾക്ക് അവയിൽ ഉത്സാഹം ജനിക്ക
വണ്ണം ഏപ്പെടുത്തിയിരിക്കണം. എന്നാൽ, സാധാ
രണ വിദ്യാത്ഥികൾ നിസ്സാരമെന്നു കരുതിപ്പോരുന്ന
ഡിൽ കൊണ്ടു നമ്മുടെ അവയവങ്ങൾക്കു കാവും
ലാഘവവും സിദ്ധിക്കുന്നതാണ് അതിൽ നിന്നുണ്ടാകു
ന്ന പ്രത്യക്ഷഗുണം, അനുസരണശീലം, അനുകരണ
ശക്തി, പ്രവൃത്തികളിൽ മനസ്സിനെ ഏകാഗ്രമാക്കുവാ
നുള്ള പരിചയം മുതലായവയാകുന്നു അതിൽ നിന്നു
സിദ്ധിക്കുന്ന അപ്രത്യക്ഷമായ ഗുണങ്ങൾ. പി
ല്ലിനെ സംബന്ധിച്ചിടത്തോളം വിദ്യാത്ഥികൾക്ക് അ
ഈ വിനോദങ്ങളുടെ കൂട്ടത്തിൽ ഒന്നായി ഗണിക്കപ്പെ
ടത്തക്ക സ്വാതന്ത്ര്യമില്ല, എങ്കിലും, അതിൽ നിന്നു
പ്രത്യക്ഷമായും അപ്രത്യക്ഷമായും സിദ്ധിക്കുന്ന ഗുണ
ങ്ങൾ മനുഷ്യരുടെ ജീവിതമത്സരത്തിൽ അത്യാവശ്യ
മായിത്തീരുന്നതിനാൽ, അത് അവർ അവശ്യം ശീലി
ക്കേണ്ടതായ ഒരു പാഠമാകുന്നു.
പുതിയ പരിഷ്ക്കാരപ്രകാരം പുരുഷയോഗ്യമായ
പലതരം പന്തുകളികളുണ്ട്. ഇവ പഴയരീതിയിൽ നി
ന്നു വളരെ വ്യത്യസ്തവുമാണ്. പുതിയ സമ്പ്രദായത്തി
ലുള്ളവ ഫുട്ബാൾ, ക്രിക്കറ്റ്, ടെനിസ്സ്, ബാറ്
മിണ്ടൻ മുതലായവയാകുന്നു. ഇവയെല്ലാം പാശ്ചാ
13 *<noinclude></noinclude>
gop138jwhgyqe3m2p3vtoittn1x2ao5
താൾ:Prasangamala 1913.pdf/82
106
84659
245541
2026-07-19T03:19:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിദ്യാത്ഥികളും വിനോദങ്ങളും 79 ലംകൊണ്ടുണ്ടാകുന്ന സഹകരണശക്തി മൂലമാകുന്നു. ഓരോ ഉദ്യമങ്ങളിൽ പ്രവേശിക്കുന്നവരുടെ അനുസ രണത്തോടുകൂടിയ സഹകരണം തന്നെയാണ് ക മതം എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245541
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിദ്യാത്ഥികളും വിനോദങ്ങളും
79
ലംകൊണ്ടുണ്ടാകുന്ന സഹകരണശക്തി മൂലമാകുന്നു.
ഓരോ ഉദ്യമങ്ങളിൽ പ്രവേശിക്കുന്നവരുടെ അനുസ
രണത്തോടുകൂടിയ സഹകരണം തന്നെയാണ് ക
മതം എന്നു പറയപ്പെടുന്നത്. ഈ നന്മകളില്ലാത്ത
മനുഷ്യനാകട്ടെ, സമുദായത്തിനാകട്ടെ അഭിവൃദ്ധിയു
ന്നതല്ല. എന്നാൽ ഈ നന്മകളെപ്പറ്റി നാം അ
റിഞ്ഞിരുന്നാൽ മാത്രം പോര. ഇവ നമ്മുടെ സ്വഭാ
വമായിത്തീരണ അതിനു പരിചയവും അനുഭവവും
അത്യാവശ്യമാകുന്നു. മേല്പറഞ്ഞ ഗുണങ്ങൾ രണ്ടുവിധ
മാണ് ഒന്നു നിർബ്ബന്ധിതവും മറെറാന്നു സ്വതന്ത്രവുമാ
കുന്നു. വിദ്യാർത്ഥികൾ അദ്ധ്യാപകന്മാരുടെ സമക്ഷ
ത്തിൽ പലതും പരിചയിക്കുന്നുണ്ടെങ്കിലും, അവ
സ്വാതന്ത്ര്യ സിദ്ധിക്കുന്നതോടുകൂടി ആ പരിചയങ്ങൾ
മിക്കവാറും സ്വപ്ന പ്രായമായിത്തീരുന്നു. എന്തുകൊ
ണ്ടെന്നാൽ അവരുടെ അന്നത്തെ പരിചയം ഏ
റെ വൈമനസ്യത്തോടുകൂടിയതായിരുന്നതിനാൽ, അ
തിൽ നിന്നു സ്ഥിരമായ ഒരു അനുഭവം അവക്കുണ്ടായി
ട്ടില്ല. നേരെമറിച്ചു, കളിയിൽ നിന്ന് അവർ സമ്പാദി
ക്കുന്ന പരിചയം സ്വതന്ത്രമാകയാൽ അതിനു സ്വാ
ഭാവികമായ ഒരു സുസ്ഥിരതയുണ്ട്. ഇങ്ങിനെ സിദ്ധി
ച്ച സ്വഭാവഗുണമാണ് നമ്മെ ഓരോ ഉദ്യമങ്ങളിൽ
സ്ഥിരോത്സാഹികളും കാലാന്തരം കൊണ്ടു വിജയികളു
മാക്കിത്തീർക്കുന്നത്.
പന്തുകളിയിൽ ഒരു ഭാഗക്കാർ പന്ത് എതിർക
ക്ഷിയുടെ ഗോളിനു സമീപംവരെ തട്ടിക്കൊണ്ടു ചെ
ന്നു എന്നു വിചാരിക്കുക. ഈ സന്ദർഭത്തിൽ അടുത്തു<noinclude></noinclude>
npny4or9d1i0qig6htx7bdggxzbckls
താൾ:Prasangamala 1913.pdf/88
106
84660
245542
2026-07-19T03:19:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിദ്യാത്ഥികളും വിനോദങ്ങളും 99 85 വ സാധാരണമായിരുന്നു. ഒരു ദിവസത്തെ യുദ്ധം ക ലാശിച്ചതിനു ശേഷം ഇരുഭാഗത്തുമുള്ള ഭടന്മാർ ഒരു മിച്ചു കുളിച്ചു കയും ഒരു കൈ നിലയിൽ തന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245542
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിദ്യാത്ഥികളും വിനോദങ്ങളും
99
85
വ സാധാരണമായിരുന്നു. ഒരു ദിവസത്തെ യുദ്ധം ക
ലാശിച്ചതിനു ശേഷം ഇരുഭാഗത്തുമുള്ള ഭടന്മാർ ഒരു
മിച്ചു കുളിച്ചു കയും ഒരു കൈ നിലയിൽ തന്നെ കി
ടന്നുറങ്ങുകയും പുലയനാറ് അതാതു സൈന്യ
ത്തിൽ വന്നു യുദ്ധം ചെയ്യുകയും പതിവായിരുന്നു.
ഈ മയ്യാ 3 മനു ഷ്യരുടെ അഭിവൃദ്ധിക്കും ഗൌരവമുള്ള
കാസങ്ങൾക്കും അത്യാവശ്യമാകുന്നു.
ലിയാ, കിട മുതലായ രാജ്യങ്ങളിൽ താമസിക്കുന്ന
ആംഗ്ലരുടെ മാതൃഭൂമി സ്നേഹവും ബഹുമാനവും നി
ലനിന്നുപോരുന്നതു ക്രിക്കറ്റം മുതലായ വിനോദങ്ങ
ളിൽ പരസ്പരം പ്രദശിപ്പിക്കുന്ന ജാഗ്രതയും തന്നിമി
മായ സൗഹാർദവും കെ ാണ്ടാണെന്ന് ഒരു വിനോ
അരസികൻ പറഞ്ഞിരിക്കുന്നതു കാവലം ഒരു മുട്ടു
ക്തി മാത്രമല്ല. മത്സരക്കളികളിൽ
പോലും എതിർകക്ഷികളായിത്തീരുന്നതായാൽ, അ
വനവന്റെ ഭാഗം ജയിക്കണമെന്നു സ്വാഭാവികമാ
യുണ്ടാകുന്ന വാശി നിമിത്തം മത്സരമദ്ധ്യത്തിൽ സഹ
മാ യ സഹോദരസ്നേഹം കാവ്യാനുഷ്ഠാനനിരതയാൽ
ആ വാദിക്കപ്പെട്ടു പോകുന്നു. മാറുള്ള സ്ഥലങ്ങളി
ലും സമയങ്ങളിലും ഇങ്ങിനെ ഒരു വികാരഭേദം നമ്മ
ളിൽ ഉണ്ടാകുന്നില്ല ഈ വികാരഭേദം തന്നെയാണ്
ആ തത്തമമായ കൃത ബോധം എന്ന നന്മ. ഈ നന്മ
യില്ലാത്ത ഒരുവനും ഒരു കാലത്തും ഒരു കായത്തിലും
വിജയിയാകുന്നതല്ല. ഇതുണ്ടെങ്കിൽ, മറ്റുള്ള ചില
നന്മകളുടെ അഭാവം പോലും ഇതിന്റെ പ്രാബല്യം
കൊണ്ടു പ്രകാശിക്കുകയുമില്ല. അനേകം യുദ്ധങ്ങളിൽ
നുജന്മാർ
15 *<noinclude></noinclude>
0xpw8shd7t5yqxfwgb2f14ke3u983ul
താൾ:Prasangamala 1913.pdf/15
106
84661
245543
2026-07-19T03:19:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '12 സർവ്വകലാശാലക്കാർ മലയാള ഭാഷയെ സംബന്ധിച്ചി ടത്തോളം അല്പം അശ്രദ്ധന്മാരായിരിക്കുന്നതു നമ്മു ടെ മാതൃഭാഷയുടെ മുൻഗരിക്ക് പ്രധാനമായ പ്രബ ന്ധമായിത്തീരുന്നുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245543
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>12
സർവ്വകലാശാലക്കാർ മലയാള ഭാഷയെ സംബന്ധിച്ചി
ടത്തോളം അല്പം അശ്രദ്ധന്മാരായിരിക്കുന്നതു നമ്മു
ടെ മാതൃഭാഷയുടെ മുൻഗരിക്ക് പ്രധാനമായ പ്രബ
ന്ധമായിത്തീരുന്നുണ്ട്. ഇവർ ചിലപ്പോൾ തെങ്ങിനും
കവുങ്ങിനും കെട്ടുന്ന തപ്പ് ഒന്നുതന്നെയായിരിക്കും.
ഒരു കൊല്ലത്തിൽ എഫ്. എ. പരീക്ഷയ്ക്കു നിശ്ചയിച്ചി
രുന്ന പാഠം തന്നെയായിരിക്കും വേറെ ഒരിക്കൽ മടി
ക്കുലേഷൻ പരീക്ഷിയ്ക്കുന്നുണ്ട്, ഫോം ഫാറത്തി
ലേക്കും തീർച്ചയാക്കുന്നത്. ഇതിൽ നിന്നു നാം അനുമാ
നിക്കേണ്ടത് എന്താണ്? പത്തുകൊല്ലം മുമ്പ് എഫ്.
ഏ. പരീക്ഷ പഠിച്ചിരുന്ന വിദ്യാത്ഥികളോളം പാ
ണ്ഡിത്യം ഇപ്പോഴത്തെ ഫാറത്തിൽ പഠിക്കു
ന്ന വാകൾക്കുണ്ടെന്നാണോ? വാസ്തവം അത
ല്ലെന്നുള്ളതിനു നമ്മുടെ അനുഭവം മതിയായ ലക്ഷ്യമാ
ണല്ലോ. ഇങ്ങിനെ മരമറിഞ്ഞു കൊടിയിടാത്തതുകൊ
ണ്ടു മരത്തിനും കൊടിക്കും ദോഷമാണുണ്ടാകുന്നത്. എ
ന്നാൽ സിംബാദിന്റെ കപ്പൽ ഉടഞ്ഞതും അതിശയ
മാൻ നിലവിളക്കു കെട്ടതും മലയാളഭാഷയുടെ ഭാഗ്യം
മേലിൽ മലയാള ഭാഷയുടെ അഭിവൃദ്ധിക്ക് അ
ത്യാവശ്യമായ ഭാഷകൾ ഇംഗ്ലീഷും സംസ്കൃതവുമാകുന്നു.
ഇതിൽ സംസ്കൃതഭാഷ നവീന സമ്പ്രദായപ്രകാരം പഠി
ക്കുന്നതു കൊണ്ട് ആഗ്രഹിക്കത്തക്ക ഗുണമൊന്നുമുണ്ടാ
കുന്നില്ല. ഇക്കാലത്തു പാഠശാലകളിൽ സംസ്കൃതം പഠി
ച്ചുപോകുന്ന വിദ്യാത്ഥികൾക്കു മലയാളം തീരെ അറി
ഞ്ഞു കൂടുന്നു പറയുന്നതു വരെ പരിഹസിക്കുകയാ<noinclude></noinclude>
dxgxzvgs5h37cv5v94hp82vwqbomdjg
താൾ:Prasangamala 1913.pdf/70
106
84662
245544
2026-07-19T03:19:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിദ്യാർത്ഥികളും വിനോദങ്ങളും 67 ഈ ഒരു ശീലം അവ സിദ്ധിക്കുന്നതാണ്. ഒര സാധന പാഠങ്ങളേയും കുറിച്ചു ചുരുക്കമായി എഴുതു വാൻ ശീലിപ്പിക്കുന്നതായാൽ, വിദ്യാത്ഥികൾ പ്ര സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245544
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിദ്യാർത്ഥികളും വിനോദങ്ങളും 67
ഈ ഒരു ശീലം അവ സിദ്ധിക്കുന്നതാണ്. ഒര
സാധന പാഠങ്ങളേയും കുറിച്ചു ചുരുക്കമായി എഴുതു
വാൻ ശീലിപ്പിക്കുന്നതായാൽ, വിദ്യാത്ഥികൾ പ്ര
സമെഴുതേണ്ടുന്ന വിഷയത്തിലെ പ്രധാന സംഗതി
കൾ ഇന്നിന്ന വയാണെന്നും അവയെ ക്രമപ്പെടുത്ത
ണ്ടത് ഇന്ന വിധത്തിലാണെന്നും മനസ്സിലാകും. അ
തുകൊണ്ടു മൂന്നും നാലും ക്ലാസുകളിൽ നിന്നുതന്നെ വി
ദ്യാത്ഥികളെ പ്രബന്ധമെഴുതാനുള്ള വഴിയിലേക്കു തിരി
വിടേണ്ട
ഇനിയത്തെ അവസരത്തിൽ ഉ എന്ന തരം ക്ലാസു
കളിൽ മലയാളം പഠിപ്പിക്കേണ്ടുന്ന സമ്പ്രദായമ
ി പ്രസ്താവിക്കാമെന്നു കരുതി ഇപ്പോൾ ഈ വിഷയ
ം ഇവിടെ അവസാനിപ്പിച്ചുകൊള്ളുന്നു.
വിദ്യാത്ഥികളും വിനോദങ്ങളും.
മാനസഭാവാസികളെ!
മനുഷ്യരുടെ പരിണാമദശകളെ പരിശോധിക്കു
ന്നതായാൽ, അവർ ആബാലവൃദ്ധം വിനോദരസിക
ന്മാരാണെന്നു കാണാം.
കൃതിയേയും അനുസരിച്ച് അവരുടെ വിനോദങ്ങൾ
വ്യത്യസ്തങ്ങളായിരിക്കുമെന്ന മുള്ള. ശിശുക്കൾ മല
ന്നു കിടക്കുന്ന പ്രായത്തിൽ പോലും കയ്യും കാലും കട
ഴും അവർ കയ്യും കാലും കുടയുന്നില്ല എന്ന വിവരം
A.<noinclude></noinclude>
aa8639cs5mupojw5wtg72mbay4ur83a
താൾ:Prasangamala 1913.pdf/77
106
84663
245545
2026-07-19T03:19:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '74 പ്രസംഗമാല പരിഷ്ക്കാരത്തോടു കൂടി ആ വിഭവിച്ചവയാണ്. പണ്ടു നമ്മുടെ ഇടയിലും ഈ മാതിരി പല കളികളും ഉണ്ടാ യിരുന്നു എന്നുമാത്രമല്ല, കുട്ടികൾ സശ്രദ്ധം അവ യിൽ പ്രവേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245545
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>74
പ്രസംഗമാല
പരിഷ്ക്കാരത്തോടു കൂടി ആ വിഭവിച്ചവയാണ്. പണ്ടു
നമ്മുടെ ഇടയിലും ഈ മാതിരി പല കളികളും ഉണ്ടാ
യിരുന്നു എന്നുമാത്രമല്ല, കുട്ടികൾ സശ്രദ്ധം അവ
യിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. നമ്മുടെ ഇട
യിൽ ആയുധാഭ്യാസവും കളരികളും ഉണ്ടായിരുന്ന കാ
ലത്തു പുരുഷയോഗ്യമായ സകല കളികൾക്കും പ്രാബ
ലമുണ്ടായിരുന്നു എന്നതിനു സംശയമില്ല. അപകട
ങ്ങളെ നേരിടുവാനുള്ള ധനവും അവയിൽ നിന്നു
നിവർത്തിക്കുവാനുള്ള മെയ്സ്വാധീനവും സാമ്യവും
യോദ്ധാക്കളായ നമ്മുടെ പൂർവ്വന്മാക്കുണ്ടായിരുന്നത്
അവരുടെ അഭ്യാസവും പരിചയവും കൊണ്ടാകു
ന്നു. ആവക ഗുണങ്ങൾ അനാവശ്യമാണെന്നു വന്ന
തോടുകൂടി ആ നന്മകളുടെ ഉത്ഭവസ്ഥാനമായ കളിക
ളും സ്വാഭാവികമായി നശിച്ചു. പക്ഷെ, തലപ്പന്തും
തമ്മിത്തല്ലും ഇപ്പോഴും ജീവിച്ചിരിപ്പില്ലെന്നില്ല. ദാ
ഷകരമായ വിനോദങ്ങളിൽ ഏപ്പെടുന്നതിനേക്കാൾ
നല്ലതു തീരെ കളിക്കാതിരിക്കുന്നതാണ്.
നെപ്പോളിയൻ അദ്ദേഹത്തിന്റെ പ്രതാപകാ
ലത്ത് ആംഗ്ലേയരെക്കുറിച്ച് ഒരു കൂട്ടം കച്ചവടക്കാർ
എന്ന് ആക്ഷേപമായി പറഞ്ഞു. ആ ആക്ഷേപത്തി
ന്റെ സാരം അവർ പുരുഷയോഗ്യമായ കായികാഭ്യാ
സങ്ങളിൽ ഉദാസീനന്മാരാകയാൽ, യുദ്ധസാമ്യമി
ല്ലാത്തവരാണെന്നായിരുന്നു. പിന്നീട് ഈ അസാ
മാന്യപുരുഷനെ കീഴടക്കിയ വെല്ലിങ്ടൻ ഒരു
അവസരത്തിൽ ഞാൻ വാട്ടർ യുദ്ധം ജയിച്ചത്
തൻ കോളേജിലെ കളിക്കളത്തിൽ നിന്നു പഠിച്ച<noinclude></noinclude>
nj9jfuw8bu5nysq27t7qj32gw0onxmu
താൾ:Prasangamala 1913.pdf/83
106
84664
245546
2026-07-19T03:19:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '80 പ്രസംഗമാല വന്ന ശത്രുക്കളെ ഭയപ്പെട്ടു നേരെ നില്ക്കുന്ന ആ പിന്മാറുന്നതായാൽ പന്തു ഗോളിൽ കൂടെ കടന്നുപോ കുന്നും, മുട്ടി എത്തിയ ഒരുവനു യോഗമായി രാധി ക്കുന്ന ശത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245546
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>80
പ്രസംഗമാല
വന്ന ശത്രുക്കളെ ഭയപ്പെട്ടു നേരെ നില്ക്കുന്ന ആ
പിന്മാറുന്നതായാൽ പന്തു ഗോളിൽ കൂടെ കടന്നുപോ
കുന്നും, മുട്ടി എത്തിയ ഒരുവനു യോഗമായി രാധി
ക്കുന്ന ശത്രുക്കള് തടുത്തു നിർത്തുവാൻ സാ
ധിക്കുന്നതല്ലെന്നും തീച്ചയായ ആ സന്ദർഭത്തിൽ, ത
ൻറ ഉദാസീനതകൊണ്ട് അപജയം സംഭവിച്ചെങ്കി
ലൊ എന്ന ഉൽക്കണ്ഠയോടും തനിക്കു സംഭവിക്കാവു
ന്ന ആപത്തിനെ ഗണ്യമാക്കാതെ ആസന്നമായ അ
പകടത്തിൽ നിന്നു തന്റെ ഭാഗം രക്ഷപ്പെടുവാനുള്ള
നിവൃത്തിമാറ്റം താൻ തന്നെയുള്ളു എന്ന ബോദ്ധ്യ
ത്തോടും കൂടി പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുന്ന വികാ
രം ധീരതയാകുന്നു. ഈ സ്വഭാവഗുണം ചില സ
ഹജമാണെങ്കിലും, ഇങ്ങിനെയുള്ള കളികളിൽ നിന്നു
സിദ്ധിച്ച പരിചയം മാത്രമേ അവരുടെ ജീവിതമത്സ
രത്തിൽ ആകസ്മികസംഭവങ്ങളിൽ യഥാവസരം പ്രവ
ത്തിക്കാൻ അ വരെ ശക്തരാക്കിത്തീരുന്നു. ഗോളി
ൻ സമീപം വരെ തട്ടിക്കൊണ്ടുവന്ന പന്ത് എതി
രാളി തട്ടി മാറുന്നതു കൊണ്ടു കളിക്കാരുടെ ബുദ്ധി
ക്ഷയിക്കാതെ പൂർവ്വാധികം ശാപത്തോടെ വീണ്ടും പ
ഈ തട്ടി ഗോളിലേക്കു കൊണ്ടുപോകുവാൻ അവർ ഉ
ത്സാഹിക്കും. ആദ്യത്തെ ശ്രമം ഫലിക്കാതെ വരുമ്പോ
വാശിയും ഉത്സാഹവും ഉപ പരി വദ്ധിച്ചു പിന്ന
യും പിന്നെയും കായസാദ്ധ്യത്തിനായി ശ്രമിക്കുന്ന
ഈ സ്വഭാവമല്ലെ സ്ഥിരോത്സാഹം. ഈ ശീലഗുണം
സഹമെന്നപോലെ സുസ്ഥിരമായിത്തീരത്തക്കവണ്ണം
പരിചയിക്കുന്നതിനു കളിക്കളങ്ങളേക്കാൾ നല്ല കള<noinclude></noinclude>
puf50sqtxl9ae6dhe2lsgu5ur2aizsu
താൾ:Prasangamala 1913.pdf/89
106
84665
245547
2026-07-19T03:19:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '83 പ്രസംഗമാല വിജയം പ്രാപിച്ച് അയാള്, അതായത് ഇരിമ്പു പോലെ ദൃഢചിത്തൻ, എന്നു സുപ്രസിദ്ധനായ ല്ലിങ്ടൻ പ്രഭുവിന്റെ തല പരിശോധിച്ച ഒരു ശരീ രശാസ്ത്രജ്ഞൻ അവിടെ അവയവങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245547
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>83
പ്രസംഗമാല
വിജയം പ്രാപിച്ച് അയാള്, അതായത് ഇരിമ്പു
പോലെ ദൃഢചിത്തൻ, എന്നു സുപ്രസിദ്ധനായ
ല്ലിങ്ടൻ പ്രഭുവിന്റെ തല പരിശോധിച്ച ഒരു ശരീ
രശാസ്ത്രജ്ഞൻ അവിടെ അവയവങ്ങളിൽ
66
കം എന്ന ഗുണം വന്നു കാണുന്നില്ല'' എന്നു പാ
66
ത്രമല്ലായിരുന്നെങ്കിൽ, ഞാൻ ആദ്യത്തെ യുദ്ധം ആ
രംഭിക്കുന്നതിനു മുമ്പു തന്നെ ഒളിച്ചോടിപ്പോകുമായിരു
എന്നാണ് അദ്ദേഹം സമാധാനം പറഞ്ഞത്.
കുട്ടികളുടെ കളികളെക്കുറിച്ച് ഈ മഹാപുരുഷൻ എ
ആ ബഹുമാനിച്ചിരുന്നു എന്നു മുമ്പു പ്രസ്താവിച്ചിട്ടു
അതു കൊണ്ടു നമ്മുടെ മത്സരം കൃത്യ ബോ
ധത്തോടുകൂടിയ കാഴ്ച നിഹണത്തിനു മാത്രമായിരി
ക്കണമെന്നും സാംസഗ്ഗികവും സാന്മാഗ്ഗികവുമായ ആ
ചാരങ്ങളെ ബാധിക്കരുതെന്നും പരിചയം കൊണ്ടു ന
മുക്ക് അനുഭവപ്പെടുന്നതിനും മത്സരക്കളികൾ വളരെ
നല്ലതാകുന്നു.
വിനോദകരമായ കളികൾ നമ്മുടെ ആരോഗ്യ
ത്തെ വദ്ധിപ്പിക്കുമെന്നത് അനുഭവസിദ്ധമായ ഒരു വാ
സുഖമാണല്ലൊ. കളികൾ കൊണ്ടു പുരുഷന്മാർ
മാത്രമ
ല്ല, സ്ത്രീകൾക്കും ഗുണമുണ്ടാകും. സൌന്ദനത്തിന്റെ
അടിസ്ഥാനം ആരോഗ്യമാകുന്നു. വ്യായാമം കൊണ്ട് അ
വയവങ്ങൾക്കു പ്രായേണ സിദ്ധിക്കുന്ന ഭാഷ്യവും മാം
സലതയും ശരീരത്തിന്റെ ആകപ്പാടെയുള്ള സൗന്ദ
ത്തെ വദ്ധിപ്പിക്കുന്നതാണ്. സൌന്ദത്തിന്റെ
കാലത്തിൽ പുരുഷന്മാരേക്കാൾ അധികം
മനസ്സുവെ<noinclude></noinclude>
gx5lrfoqdhnfpncn8urtc427ucc3k8a
താൾ:Prasangamala 1913.pdf/16
106
84666
245548
2026-07-19T03:19:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നമ്മുടെ മാതൃഭാഷ 18 ണെന്ന് ആരും സംശയിക്കരുത്. സംസ്കൃതമെടുത്തു ബി. എ. പരീക്ഷയിൽ ജയിച്ചിട്ടുള്ളവരിൽ, അദ്യകാ ലം മുതൽക്കു തന്നെ വേറെ വിധത്തിൽ കാവ്യങ്ങൾ ച്ചിട്ടില...' താൾ സൃഷ്ടിച്ചിരിക്കുന്നു
245548
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നമ്മുടെ മാതൃഭാഷ
18
ണെന്ന് ആരും സംശയിക്കരുത്. സംസ്കൃതമെടുത്തു
ബി. എ. പരീക്ഷയിൽ ജയിച്ചിട്ടുള്ളവരിൽ, അദ്യകാ
ലം മുതൽക്കു തന്നെ വേറെ വിധത്തിൽ
കാവ്യങ്ങൾ
ച്ചിട്ടില്ലെങ്കിൽ, സംസ്കൃതജ്ഞാനമുള്ളവർ എത്രപേരു
ണ്ട് മലയാളം തന്നെ അറിഞ്ഞുകൂടെന്നു സമ്മതിക്കു
ന സ്ഥിതിക്കു സംസ്കൃതത്തിന്റെ കഥ നമുക്ക് അനുമാ
നിക്കാമല്ലോ. ഇപ്പോഴത്തെ നിശ്ചയപ്രകാരം പരീക്ഷ
കൾ മലയാളം ഒരു നിബന്ധവിഷയമായിട്ടുമുണ്ട്.
ഈ നിർബ്ബന്ധം ഭിത്തിയില്ലാതെ ചിത്രമെഴുതണമെന്നു
സിദ്ധാന്തിക്കുന്നതു പോലെയാണ്. വിദ്യാത്ഥികൾക്കു മ
ലയാള ഭാഷയിൽ പാണ്ഡിത്യമുണ്ടാകുന്നതിനു സംസ്കൃ
തഭാഷയിൽ സാമാന്യമായ ഒരറിവെങ്കിലും ഉണ്ടായിരി
ക്കേണ്ടത് അത്യാവശ്യമാകുന്നു. അതുകൊണ്ടു സംസ്കൃ
തഭാഷ അഭ്യസിക്കുന്നതു നമ്മുടെ മാതൃഭാഷയ്ക്കും സഹാ
യമായിത്തീരത്തക്കവിധത്തിലായിരിക്കണം. ഇപ്പോൾ
നാം അഭ്യസിച്ചു വരുന്ന ഇംഗ്ലീഷും സംസ്കൃതവും മാതൃഭാ
ഷയും കൂടെ യോജിപ്പിക്കുമ്പോൾ മാത്രമേ മാതൃഭാഷയ്ക്ക്
അഭിവൃദ്ധിയുണ്ടാകയുള്ളൂ. എന്തുകൊണ്ടെന്നാൽ,
ലയാളഭാഷയിൽ ഗ്രന്ഥങ്ങൾ ഉണ്ടാകേണ്ടതു സംസ്കൃത
ത്തിൽ നിന്നും ഇംഗ്ലീഷിൽ നിന്നും ഭാഷാന്തരപ്പെടുത്തി
ട്ടും മറ്റുമാകുന്നു. ഇംഗ്ലീഷിൽ നിന്ന് ഒരു ഗ്രന്ഥം ത
ജമ ചെയ്യണമെങ്കിൽ സംസ്കൃ തത്തിന്റെ സഹായം
അത്യാവശ്യമാണ്. സംസ്കൃതഗ്രന്ഥങ്ങളെ തജ്ജമ ചെ
യുമ്പോൾ, അത് ഇംഗ്ലീഷു രീതിയെ അനുസരിച്ചായി
രുന്നാൽ, കാലാവസ്ഥകൊണ്ടു ജനങ്ങൾക്ക് അധികം
ഉപകാരമുള്ളതായിത്തീരുന്നതുമാകുന്നു.
3 *<noinclude></noinclude>
iy7qouve4f68k9hxuhd8qv6efmoepwy
താൾ:Prasangamala 1913.pdf/71
106
84667
245549
2026-07-19T03:19:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '68 പ്രസംഗമാല്. 66 ചോദിച്ചേക്കാം. കളിക്കുമ്പോഴും കരയുമ്പോഴും കുട്ടി കളുടെ അവയവങ്ങൾക്കു ചലനമുണ്ടാകുന്നതു വാസ്തു വമാണെങ്കിലും, പ്രത്യേകം മനസ്സിരുത്തി പരിശോധി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245549
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>68
പ്രസംഗമാല്.
66
ചോദിച്ചേക്കാം. കളിക്കുമ്പോഴും കരയുമ്പോഴും കുട്ടി
കളുടെ അവയവങ്ങൾക്കു ചലനമുണ്ടാകുന്നതു വാസ്തു
വമാണെങ്കിലും, പ്രത്യേകം മനസ്സിരുത്തി പരിശോധി
ക്കുന്നതായാൽ, സന്തോഷവും സന്താപവുമുള്ള ആ
സരങ്ങളിൽ അവരുടെ അവയവ ചേഷ്ടകൾ വ്യത്യസ്ത
ആയിരിക്കുമെന്നു വിശദമാകും. ശരീരസുഖമുള്ള കുട്ടി
കൾ ഉന്മേഷത്തോടു കൂടി കളിക്കുന്നതും, നേരെ മറിച്ച്
ആരോഗ്യക്കുറവുനിമിത്തം കുട്ടികൾ മാന്ദ്യത്തെ ടെ കി
ടക്കുന്നതും നാം കാണുന്നില്ലെ? കുട്ടി കളിച്ചു കിട
കുന്നില്ല. കുട്ടി കരഞ്ഞു കിടക്കുന്നില്ലെ?' എന്നു മാ
തയോടുകൂടി സ്ത്രീകൾ ചോദിക്കുന്നതു സാധാരണയാ
ഈ രണ്ടു ചോദ്യങ്ങളും കേൾവിക്കു വിപരീതാ
ത്തോടുകൂടിയവയാണെങ്കിലും, ഇവയുടെ ആന്തര
മായ ഉദ്ദേശം ഒന്നുതന്നെയാണ്. കുട്ടി കരഞ്ഞു
കിടക്കുന്നതു, ചോദിക്കുന്ന സ്ത്രീക്കു സന്തോഷമായ ഒരു
കായമാണെന്ന് ആരും സംശയിക്കേണ്ട. ആരോഗ്യ
മില്ലാത്ത കുട്ടികൾ കളിക്കുകയും ആവശ്യങ്ങൾക്കു കര
യുകയും ചെയ്യുന്നതല്ല. ഈ രണ്ടവസ്ഥകളും കുട്ടികളു
ടെ ദേഹസുഖത്തെ സൂചിപ്പിക്കുന്നതിനാൽ, അവയി
? എന്നാണ് മേല്പറഞ്ഞ ചോദ്യത്തിന്റെ സാരം.
കരചരണാദ്യവയവങ്ങളുടെ ചലനം ജീവികളുടെ സു
ഖാവസ്ഥയ്ക്ക് അത്യാവശ്യമാണെന്നു പ്രകൃതിയെ സം
ബന്ധിച്ച ഒരു സാമാന്യനിയമമാകുന്നു. കുട്ടികളുടെ
മനസ്സിന്ന് അധികം സന്തോഷമുള്ളപ്പോൾ, അവരു
ടെ അവയവങ്ങൾ സാമാന്യത്തിലധികം ചലിക്കുന്ന
താണ്': ഒടുക, ചാടുക, കൂക്കിവിളിക്കുക മുതലായ
P<noinclude></noinclude>
icjy51fcqtcz6ar6zfja5n8tdhhlg2s
താൾ:Prasangamala 1913.pdf/78
106
84668
245550
2026-07-19T03:19:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിദ്യാത്ഥികളും വിനോദങ്ങളും 75 പാഠം കൊണ്ടാണ്'' എന്നു പറയുകയുണ്ടായി. യൂറോ ഭൂഖണ്ഡം മുഴുവൻ വിറപ്പിച്ചു കൊണ്ടിരുന്ന ഒരു സൈന്യാധിപനെ ജയിച്ചതു താൻ വിദ്യാർത്ഥിയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245550
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിദ്യാത്ഥികളും വിനോദങ്ങളും 75
പാഠം കൊണ്ടാണ്'' എന്നു പറയുകയുണ്ടായി. യൂറോ
ഭൂഖണ്ഡം മുഴുവൻ വിറപ്പിച്ചു കൊണ്ടിരുന്ന ഒരു
സൈന്യാധിപനെ ജയിച്ചതു താൻ വിദ്യാർത്ഥിയായി
രുന്ന കാലത്തു കളിക്കളത്തിൽ നിന്നു സമ്പാദിച്ച സാ
മത്സ്യം കൊണ്ടാണെന്നു നിർവ്യാജമായി പറഞ്ഞ ആ മ
ഹാൻ കുട്ടികളുടെ വിദ്യാഭ്യാസകാലത്തെ കളികളെക്കു
റിച്ച് എത്ര ബഹുമാനിച്ചിരുന്നു എന്നു വിശദമാക
ന്നുണ്ടല്ലോ. ''വി നാദങ്ങളുടെ പ്രധാനമായ ഗുണാം
ശങ്ങളിൽ പന്തുകളി മുതലായവ രസകരങ്ങളാകുന്നു
എന്നാൽ, ഇതിനും പുറമേ, ഇവ നമ്മുടെ ഉദ്യമങ്ങ
ളിൽ, എന്നു വേണ്ടാ നിത്യവൃത്തിയിൽ പോലും വള
ഒരു വിലയേറിയ ഒരു സദാചാരനിരതയെ പ്രദശി
പ്പിക്കും'' എന്നു സർ. ജ്ജ് പറഞ്ഞിരിക്കു
ന്നതിനോടു യോജിച്ചുതന്നെയാണ് 'ലക്കി'യും പറയു
ന്നത്. കായികാഭ്യാസങ്ങൾ നിന്ദിക്കത്തക്ക വയ
അവയിൽ നിന്നു നേരെ നിദ്ദോഷമായ മനസ്സന്തോഷം
സിദ്ധിക്കുന്നതിനു പുറമെ, പ്രധാനമായ വേറെ പല
അപ്രത്യക്ഷഗുണങ്ങളും ഉണ്ടാകുന്നുണ്ട്. അവ ശരീര
ശക്തിയേയും ആരോഗ്യത്തെയും വദ്ധിപ്പിക്കുകയും ഇ
രുന്നു വേല ചെയ്യുന്നതു കൊണ്ടും രോഗം കൊണ്ടും സം
ഭവിക്കുന്ന സ്വഭാവമാന്ദ്യത്തെ നശിപ്പിക്കുകയും ചെ
യ്യുന്നു എന്നുതന്നെയല്ല, നിത്യമായ സുഖത്തെയും പ്ര
ദാനം ചെയ്യുന്നു.
നിശയുടേയും മ ആർജിക്കുന്ന സൽഫലങ്ങളിൽ
പ്രധാനമായ സൌഹാർദ്ദത്തെ സഹാദിവ സം കാര
ണമാകുന്നുണ്ട്. അവയിൽ ചിലതു ധം, സ്ഥിര<noinclude></noinclude>
6jdo4uy7xmhmf8gxbx1ebmnz4896g8v
താൾ:Prasangamala 1913.pdf/84
106
84669
245551
2026-07-19T03:19:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിദ്യാത്ഥികളും വിനോദങ്ങളും 81 തട്ടുകൊണ്ട് തടവുപഠിക്കൂ'' എന്നു പണ്ടത്തെ പണിക്കാർ പറഞ്ഞിരിക്കുന്നതു വെറുതെയല്ല. ഒരു വ ൻ നിത്യവൃത്തിൽ സംഭവിക്കുന്ന പരാജയങ്ങൾപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245551
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിദ്യാത്ഥികളും വിനോദങ്ങളും
81
തട്ടുകൊണ്ട് തടവുപഠിക്കൂ'' എന്നു പണ്ടത്തെ
പണിക്കാർ പറഞ്ഞിരിക്കുന്നതു വെറുതെയല്ല. ഒരു വ
ൻ നിത്യവൃത്തിൽ സംഭവിക്കുന്ന പരാജയങ്ങൾപോ
ലെ വിജയപ്രാപ്തിക്ക് ആവശ്യമായ പാഠങ്ങൾ മറ
ന്നുമില്ല. പ്രകൃതി നമ്മുടെ മാറ്റത്തിൽ അപകടങ്ങൾ
കൊണ്ടുവന്നിടുമ്പോൾ, നമുക്കു തലച്ചോറും കൂട്ടിത്തരു
ന്നു എന്ന് എമേർസൻ പറഞ്ഞിരിക്കുന്നതിന്റെ
സാരം നമ്മുടെ ഉദ്ദേശസാദ്ധ്യത്തിന്നു നേരിടുന്ന വിഘ്ന
ങ്ങളെ നിവാരണം ചെയ്യാനുള്ള ആലോചനശക്തിയും
നമുക്ക് അവശ്യം ഉണ്ടായിക്കൊള്ളുമെന്നാണല്ലോ.
അപകടങ്ങളെ നിവാരണം ചെയ്യാനുള്ള കഷ്ടപ്പാടു
കളിൽ നിന്നാണ് വിജയത്തിന്റെ ഉത്ഭവം
എന്നു
സ്മയിൽസ് പറഞ്ഞിരിക്കുന്നതിൽ നിന്നു നമ്മുടെ
ഉദ്യമങ്ങൾക്ക് ഊർജ്ജിതം ഉണ്ടാക്കുന്നതും വിജയത്തി
ന്നുള്ള മാറ്റം കണ്ടുപിടിക്കാൻ നമ്മെ പഠിപ്പിക്കുന്നതും
പരാജയമാണെന്നു തെളിയുന്നുണ്ട്. “മനുഷ്യരിൽ പ്ര
ത്യക്ഷപ്പെടാതെ കിടക്കുന്ന ശക്തികളെ പ്രയോഗിക്കു
വാനായി ദൈവം നമ്മുടെ ചാരം അപകടങ്ങൾ ഉ
ണ്ടാക്കുന്നു” എന്ന് അഡിസൻ പറഞ്ഞതിന്റെ താ
ലം, മനുഷ്യന്റെ മുൻ ഗതിക്ക് അത്യാവശ്യമായ ന
കിം സ്വയമേവ സമ്പാദിക്കണമെന്നാകുന്നു. അ
ജയം നിയനായ ഒരു ഉപദേഷ്ടാവായിട്ടാണ് ദ
വത്താൽ നിയമിക്കപ്പെട്ടിരിക്കുന്നത്; അദ്ദേഹത്തിനു
നമ്മെ കുറിച്ചു നാം അറിയുന്നതിനേക്കാൾ അധികം
അറിയാം എന്നു മാത്രവുമല്ല, നമ്മെ അദ്ദേഹം നമ്മ
ക്കാൾ അധികം സ്നേഹിക്കുകയും ചെയ്യുന്നു. നമ്മെ ഉ<noinclude></noinclude>
9zfqzmc7u37ia7zvet3zhkcxo2g9uvb
താൾ:Prasangamala 1913.pdf/90
106
84670
245552
2026-07-19T03:19:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിദ്യാത്ഥികളും വിനോദങ്ങളും 87 ക്കുന്നതു സ്ത്രീകളാണെങ്കിലും നല്ലത് ആക്കും ചീത്തയ യുവതികൾ നിയമന വ്യായാമം ചെയ്തിരുന്നു' എ ന്നു കിങ് സിലി പറയുന്നുണ്ട്. നമ്മുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245552
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിദ്യാത്ഥികളും വിനോദങ്ങളും
87
ക്കുന്നതു സ്ത്രീകളാണെങ്കിലും നല്ലത് ആക്കും ചീത്തയ
യുവതികൾ നിയമന വ്യായാമം ചെയ്തിരുന്നു' എ
ന്നു കിങ് സിലി പറയുന്നുണ്ട്. നമ്മുടെ ഇന്ത്യയിലെ
സ്ത്രീകളും പുരാതനകാലത്തു കുതിരസ്സവാരി മുതലായ
വിനോദങ്ങളിൽ പ്രവേശിച്ചിരുന്നു എന്നു ചരിത്രകഥ
കൾ ദൃഷ്ടാന്തപ്പെടുത്തുന്നുണ്ടല്ലോ. സ്ത്രീകൾക്കും അ
വരു ടെ ആരോഗ്യത്തിന്ന് ഓരോ തരം കളികൾ അത്യാ
വശ്യമാകുന്നു. ചവിട്ടുവണ്ടി നടപ്പായ ആദ്യകാലത്ത്
ഒരു സ്ത്രീ ചവിട്ടുവണ്ടി ഓടിക്കുന്നതു കണ്ട് ആ മഹാൻ
ആ സ്ത്രീയോട് 'നിങ്ങളുടെ ഈ പ്രവൃത്തി സ്ത്രീവ്
ത്തിന് അപമാനകരമാകുന്നു എന്നു പറഞ്ഞ് ആ
ക്ഷേപിക്കുകയുണ്ടായി. എന്നാൽ, വൈദ്യന്മാരുടെ
അഭിപ്രായം ഇതു ദോഷകരമല്ലെന്നു മാത്രമല്ല, ഇത
കൊണ്ട് ആന്തരമായ ഗുണമുണ്ടെന്നുമാകുന്നു.
നാദകരമായ വ്യായാമങ്ങൾ ചെയ്യുന്ന സ്ത്രീകൾ ആ
രോഗ്യവും ബുദ്ധിശക്തിയുമുള്ളവരായും അവരുടെ സ
ന്താനങ്ങളും ആ വക ഗുണങ്ങളോടുകൂടിയവരായും കാ
ണപ്പെടുന്നു'' എന്നു ഡാക്ടർന്മാർ സൂക്ഷ്മമായി പരി
ശോധിച്ചാഞ്ഞിട്ടുണ്ട്. ആംഗ്ലേയരുടെ ഇടയിൽ, സ്ത്രീ
കൾ പുറത്തിറങ്ങി വിനോദകരമായ കളികളിൽ പ്ര
വേശിച്ചു തുടങ്ങിയതിൽ പിന്നെ, പണ്ടത്തെക്കാൾ ആ
രോഗ്യം വദ്ധിച്ചിട്ടുണ്ടെന്നാണ് വൈദ്യ പണ്ഡിതന്മാ
രുടെ അഭിപ്രായം. പക്ഷെ, മേറി കൊലി മുതലായ
മഹതികൾ സ്ത്രീകളുടെ വിനോദവിഷയങ്ങളെക്കുറിച്ച്
അക്ഷേപിക്കാതിരിക്കുന്നില്ലെങ്കിലും ദോഷരഹിതമായ<noinclude></noinclude>
0kot1xfn6oxy28qpbgf1g9ox4fldtaw
താൾ:Prasangamala 1913.pdf/72
106
84671
245553
2026-07-19T03:20:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിദ്യാത്ഥികളും വിനോദങ്ങളും 69 പ്രവൃത്തികൾ അവരുടെ മനസ്സന്തോഷം കൊണ്ടു സ്വാ ഭാവികമായി ഉണ്ടാകുന്ന അവയവകളാകുന്നു. പ്രകൃതിയുടെ പ്രേരണയെ മാത്രം അനുസരിച്ചു ചാടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245553
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിദ്യാത്ഥികളും വിനോദങ്ങളും
69
പ്രവൃത്തികൾ അവരുടെ മനസ്സന്തോഷം കൊണ്ടു സ്വാ
ഭാവികമായി ഉണ്ടാകുന്ന അവയവകളാകുന്നു.
പ്രകൃതിയുടെ പ്രേരണയെ മാത്രം അനുസരിച്ചു ചാടുക
യും ഓടുകയും മറ്റും ചെയ്യുന്ന ആട്ടിൻ കുട്ടികളും പ
ശു കുട്ടികളും പട്ടിക്കുട്ടികളും വിശേഷജ്ഞാനമുള്ള മനു
ഷ്യരെപ്പോലെ തന്നെ കളിയിൽ താലയമുള്ളവയായി
കാണുന്നതിൽ നിന്നു ന്യായമായുണ്ടാകുന്ന അനുമാനം,
വിനോദം, ജീവികൾക്കു സ്വഭാവസിദ്ധമായ ഒരു ഗു
ണമെന്നാണല്ലോ. അതുകൊണ്ടു ജീവികൾക്ക്, ആ
ഹാരം പോലെ തന്നെ, വിനോദവും അത്യാവശ്യമായ
സംഗതിയാണെന്നു തെളിയുന്നുണ്ട്. എന്നു തന്നെയ
ല്ല, വിനോദത്തിൽ നിന്നുണ്ടാകുന്ന സന്തോഷം സ
കല രോഗങ്ങൾ ക്കും ദൈവകല്പിതമായ ഒരു ഔഷധവു
വിനോദങ്ങൾ പ്രധാനമായി രണ്ടുവിധമാണ്
മാനസികവും കായികവും. വായന, ചതുരംഗം, ശീട്ടു
കളി മുതലായവ മാനസികവിനോദങ്ങളാകുന്നു.
കൊണ്ടു കായികമായ ചില ദോഷങ്ങൾ സംഭവിക്കു
ന്നതാകയാൽ, ആരോഗ്യത്തെ നിലനിർത്തുവാൻ ത
വേറെ വല്ല വ്യായാമവും കൂടാതെ കഴിയുന്നതല്ല.
വിദ്യാത്ഥികൾക്കു വായന ഒരു നിർബ്ബന്ധിത കൃത്യമാക
യിൽ, അതു കേവലം ഒരു വിനോദമായിത്തീരുമാ
എന്നു സംശയമാണ്. കാവ്യമായ കമ്മൽ നി
ഹിമവാൻ വേണ്ടി കീ നിപ്പിച്ച മനസ്സിനെ വിഷയ
ഭേദം കൊണ്ടു വി. നാരിപ്പിക്കുവാൻ വീണ്ടും വായനയി
തന്നെ പ്രവർത്തിപ്പിക്കുന്നത് അനാവശ്യമായ ശ്രമ
12 *<noinclude></noinclude>
44kdyg62zqhzxqs2zifx81d5ayrfoh6
താൾ:Prasangamala 1913.pdf/79
106
84672
245554
2026-07-19T03:20:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '76 പ്രസംഗമാല ത്സാഹം, ഊർജ്ജിതം, ആത്മസംയമനം മുതലായവയ ശീലിപ്പിക്കുന്നു. മറ്റുചിലതു സുസ്ഥിരമായ സ്വഭാവമു ണ്ടാകുവാൻ ആശാഭംഗത്തിലും പരാജയത്തിലും അ താവശ്യമായ പ്രസന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245554
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>76
പ്രസംഗമാല
ത്സാഹം, ഊർജ്ജിതം, ആത്മസംയമനം മുതലായവയ
ശീലിപ്പിക്കുന്നു. മറ്റുചിലതു സുസ്ഥിരമായ സ്വഭാവമു
ണ്ടാകുവാൻ ആശാഭംഗത്തിലും പരാജയത്തിലും അ
താവശ്യമായ പ്രസന്നതയ്ക്കും കാരണമാകയാൽ, അവ
തം മുതലായ ദുവ്വിഷയങ്ങളിലേക്കു തിരിയാതിരിക്കുക
യാണെങ്കിൽ, യുവാക്കളെ ദോഷകരമായ വിനാദങ്ങ
ളിൽ നിന്നു നിവർത്തിപ്പിക്കുവാൻ തക്ക മാറ്റങ്ങളായി
രുന്നതുമാണ് ''. 'ലക്കി'യുടെ ഈ അഭിപ്രായം അനു
ഭവസ്ഥന്മാർ സ്വീകരിക്കാതെ തരമില്ല.
അരോഗദൃഢഗാത്രന്മാരും, സ്വതന്ത്രന്മാരും ആ
വിശ്വാസമുള്ളവരുമായിത്തീരേണ്ടുന്ന നമ്മുടെ വി
ദാത്ഥികളിൽ എത്ര പേരാണ് അവരുടെ പഠിപ്പു നിറ
ത്തി ഓരോ ഉദ്യോഗങ്ങളിൽ പ്രവേശിക്കാറാവുമ്പോൾ,
ബലഹീനന്മാരും അസ്വതന്ത്രന്മാരും ആത്മവിശ്വാ
സമില്ലാത്തവരുമായി ജീവസന്ധാരണം തന്നെ ഒരു ശാ
പമാണെന്നു കരുതി കഷ്ടപ്പെടുന്നത്? വിദ്യാഭ്യാസകാ
ലത്തു വളരെ സമന്മാരെന്നു സമ്മതിക്കപ്പെട്ട അ
നേകം യുവാക്കൾ വിദ്യാഭ്യാസാനന്തരം അവർ പ്രവേ
ശിക്കുന്ന ഉദ്യോഗങ്ങളിൽ പരാജിതന്മാരായിത്തിരുന്ന
തു കണ്ട് അത്യന്തം അത്ഭുതപ്പെടുന്ന നാം അല്പം സൂ
കതയോടെ അവരുടെ വിദ്യാലയജീവിതത്തെ പരി
ശോധിക്കുന്നതായാൽ, അവരുടെ അപജയത്തിന്റെ
കാരണം പ്രത്യക്ഷപ്പെടുന്നതാണ്. ആകസ്മികമാ
യ അപകടങ്ങളിൽ സമയോചിതമായി പ്രവർത്തിക്കു
വാനുള്ള ശക്തിയും ബുദ്ധിയും നമ്മുടെ പുസ്തകങ്ങളിൽ
നിന്നല്ല, നിത്യപരിചയത്തിൽ നിന്നാണ് ഉണ്ടാകുന്ന<noinclude></noinclude>
m9yt479o67pi42gmcxab88x1l62dxqg
താൾ:Prasangamala 1913.pdf/85
106
84673
245555
2026-07-19T03:20:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '82 പ്രസംഗമാല തട്ടിപ്പിടിക്കുന്നവർ നമ്മുടെ ശരീരശക്തിയെ വദ്ധിപ്പി ക്കുകയും നമ്മുടെ കൌശലങ്ങൾക്കു കുതയുണ്ടാക്കുക യും ചെയ്യുന്നു. നമ്മു ടെ എതിരാളി നമ്മുടെ സഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245555
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>82
പ്രസംഗമാല
തട്ടിപ്പിടിക്കുന്നവർ നമ്മുടെ ശരീരശക്തിയെ വദ്ധിപ്പി
ക്കുകയും നമ്മുടെ കൌശലങ്ങൾക്കു കുതയുണ്ടാക്കുക
യും ചെയ്യുന്നു. നമ്മു ടെ എതിരാളി നമ്മുടെ സഹായി
യാണ്. ബുദ്ധിമുട്ടുകളോടുള്ള ഏതാദൃശമത്സരം നമ്മു
ടെ ഉദ്ദേശത്തോടു നമ്മെ പരിചിതരാക്കുകയും അതി
നെ സംബന്ധിച്ച സകല സംഗതികളേയും കുറിച്ച് ആ
ലോചിക്കുവാൻ നമ്മനി ബന്ധിക്കുകയും ചെയ്യുന്നു.
എന്ന് എഡ്മണ്ട് ബക്ക് പറഞ്ഞിട്ടുണ്ട്. കളികളിൽ
നമ്മുടെ മനസ്സ് അളമായ സ്വാതന്ത്ര്യം നിമിത്തം
അപജയങ്ങൾക്ക് അധീനപ്പെടാതെ വിജയപ്രാപ്തി
ം നുകൂലമായ അശാന്തതയോടെ പ്രവത്തിക്കാൻ
പ്രോത്സാഹിച്ചുകൊണ്ടിരിക്കുന്നതിനാൽ, നിത്യപരിച
യം കൊണ്ട് ഈവക തത്വങ്ങൾ നമുക്ക് അനുഭവപ്പെ
ടുവാനുള്ള നല്ല പാഠശാലകൾ കളിക്കളങ്ങളാണെന്ന
തിനു സംശയമില്ല.
പുസ്തകപ്പുഴുക്കളും വിനോദരസികന്മാരുമായ വി
ദ്യാത്ഥികൾ തമ്മിൽ ലൌകികവിഷയങ്ങളിൽ വലി
യ വ്യത്യാസമുണ്ട്. ക്ലാസിൽ എല്ലാപ്പോഴും ഒന്നാമനാ
യിരിക്കുകയും പരീക്ഷകളിൽ എല്ലായ്പോഴും ജയിക്കുക
യും ചെയ്യുന്ന ഒരു വിദ്യാത്ഥിയേക്കാൾ സഹപാഠികൾ
അധികം ബഹുമാനിക്കുന്നതു കളികളിൽ സമനാ
യ ഒരു വിദ്യാത്ഥിയെയാകുന്നു. എന്നു തന്നെയല്ല,
വിദ്യാഭ്യാസാനന്തരം ഇവർ രണ്ടുപേരും ലോകരംഗ
ത്തിൽ പ്രവേശിക്കുമ്പോൾ, ജീവിതമത്സരത്തിൽ വിജ
യിയാകുന്നതും അധികഭാഗവും വിനോദരസികൻ ത
ന്നെയാണെന്നു കാണാം. ഇതു നമ്മുടെ നിത്യപരി
ചയത്തിൽ പെട്ട ഒരു വാസ്തവമാണെങ്കിലും, പ്രത്യക്ഷ<noinclude></noinclude>
egc02tqvq9sga7z6xryv5j0zn6mk4hf
താൾ:Prasangamala 1913.pdf/91
106
84674
245556
2026-07-19T03:20:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '88 പ്രസംഗമാല വിനോദങ്ങൾ ഗുണകരമാണെന്നു പറയാതെ നി ത്തിയില്ല. സർ ഐസക്ക് ന്യൂട്ടൻ എന്നു വിശ്വവിശ്രുത നായ ശാസ്ത്രജ്ഞൻ ശാസ്ത്രീയതത്വങ്ങളെ കുറിച്ചു ള്ള വിഭാവനകളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245556
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>88
പ്രസംഗമാല
വിനോദങ്ങൾ ഗുണകരമാണെന്നു പറയാതെ നി
ത്തിയില്ല.
സർ ഐസക്ക് ന്യൂട്ടൻ എന്നു വിശ്വവിശ്രുത
നായ ശാസ്ത്രജ്ഞൻ ശാസ്ത്രീയതത്വങ്ങളെ കുറിച്ചു
ള്ള വിഭാവനകളുടെ ഉത്ഭവം വാസ്തവത്തിൽ കളിക
ളിൽ നിന്നാണെന്നു പറയുമ്പോൾ, ആക്കാണ് അ
തം തോന്നാത്തത് ? നമ്മുടെ കുട്ടികൾ സാധാരണയാ
യി പടം പറപ്പിക്കുകയും കാറ്റാടിയുണ്ടാക്കി കളിക്കുക
യും ചെയ്യുന്നുണ്ട്. എന്നാൽ, പടങ്ങൾ പറക്കുന്ന
തിൽ നിന്നും കാറ്റാടി തിരിയുന്നതിൽ നിന്നും ന്യൂട്ടൻ
കണ്ടു പിടിച്ച തത്വങ്ങൾ ലോകോപകാരമായിരുന്നു.
ഈ വക വിനോദങ്ങളിൽ അദ്ദേഹത്തിനു രസമുണ്ടാ
വിരുന്നില്ലെങ്കിൽ, അവയിൽ നിന്നുത്ഭവിച്ച വിഭാവന
കളു ടെ ഫലമായ ശാസ്ത്രതത്വങ്ങൾ ഇന്നും വെളിപ്പെ
ടാതെ കിടക്കുമായിരു ന്ന എന്നു കൂടി സംശയിക്കു
ണ്ടിയിരിക്കുന്നു.
ചതുരനായ നെപ്പോളിയൻ യുദ്ധത
നൈപുണ്യം ചതുരംഗക്കളിയിൽ അദ്ദേഹത്തിന്നു
ണ്ടായിരുന്ന താല്പത്തിനും സാമ്യത്തിന്നും കട
°
'' ജനയിത്രി എന്നു ഗണിക്കപ്പെടുന്ന മിസ്സ്
പ്ലാൻസ് നൈറ്റിംഗേയിൽ ശൈശവത്തിൽ പാ
വകളുടെ സങ്കല്പി മന്ത്രണങ്ങൾ തേച്ചുകഴുകി മരുന്നു
ച്ചു കെട്ടി കളിച്ചിരുന്നില്ലെങ്കിൽ, ഇപ്പോൾ സകല ഭൂ
ഭാഗങ്ങളിലും പ്രചരിച്ചിരിക്കുന്ന ധാത്രികളുടെ സം
ഘം ഉണ്ട് കുന്നില്ലായിരുന്നു. ഈ മഹതിയുടെ ബാ<noinclude></noinclude>
kg09543lvsnptmqg5lcm0puuic0p13r
താൾ:Prasangamala 1913.pdf/73
106
84675
245557
2026-07-19T03:20:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '70 മാകുന്നു. പ്രസംഗമാല << ചതുരംഗം മുതലായ മാർ വിനോദങ്ങളി ലും മനസ്സു വീണ്ടും ക്ലേശിക്കുന്നതേയുള്ളു. മാനസികാ ദ്ധ്വാനം കൊണ്ടു മനസ്സി ന്റെ ക്ഷയിച്ച ഓജസ്സു ണ്ടും വദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245557
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>70
മാകുന്നു.
പ്രസംഗമാല
<<
ചതുരംഗം മുതലായ മാർ വിനോദങ്ങളി
ലും മനസ്സു വീണ്ടും ക്ലേശിക്കുന്നതേയുള്ളു. മാനസികാ
ദ്ധ്വാനം കൊണ്ടു മനസ്സി ന്റെ ക്ഷയിച്ച ഓജസ്സു
ണ്ടും വദ്ധിപ്പിക്കുവാൻ, അവയവങ്ങളുടെ വ്യാപാര
തോടുകൂടിയ വ്യായാമത്തിൽ രസിച്ചു കൊണ്ടുള്ള വി
ശ്രമം അത്യാവശ്യമാകുന്നു. നെയ്യപ്പം തിന്നാൽ ര
ണ്ടുണ്ടു കായം'' എന്ന് എല്ലാവരും കേട്ടിട്ടുണ്ടല്ലോ.
അതുകൊണ്ടു വിദ്യ സ്ഥികൾ ശരീരായാസമുണ്ടാവുന്ന
വിനോദങ്ങളിൽ പരിശ്രമിക്കുന്നതായാൽ, അവർ ര
ണ്ടു കായവും ഒരേ സമയത്തുതന്നെ നിഷ്പ്രയാസ
സാധിക്കു വാൻ കഴിയും.
072
66.
നമ്മുടെ വിദ്യാത്ഥികളിൽ അധികഭാഗവും വി
നോദരസികന്മാരല്ല. ഇക്കാലത്തു നമ്മുടെ കുട്ടിക
ചായ കൊണ്ടും പന്തുകളി കൊണ്ടുമാണ് വളർത്തു
ന്നത് '' എന്ന് ആക്ഷേപമായി റോസ്ബറി പ്രഭു പറ
യുകയുണ്ടായി. കുട്ടികൾ പുരുഷയോഗമായ പന്തുക
ളിയിൽ അതിരുകവിഞ്ഞു പരിശ്രമിക്കുന്നു എന്നല്ലാ
അദ്ദേഹത്തിന്റെ ആക്ഷേപം, കുട്ടികളിൽ അധികഭാ
ഗരും ആ കളി കണ്ടു രസിക്കുവാൻ മാത്രമേ ശ്രമിക്കു
അന്നും എന്നാണ്. ഈ വിഷയത്തിൽ നമ്മുടെ വി
ദ്യാത്ഥികളുടെ കഥ അദ്ദേഹം ഗ്രഹിച്ചിരുന്നു എങ്കിൽ,
ആംഗ്ലിയയുവാക്കൾക്കു കളികൾ കാണുവാൻ മോഹമു
ളള അവസ്ഥ ഒരു വലിയ അനുഗ്രഹമാണെന്ന് അദ്ദേ
ഹം സമാധാനപ്പെടുമായിരുന്നു. ചെറുപ്പകാലങ്ങളി
ലുള്ള ശീലമാണ് നമ്മുടെ വിദ്യാത്ഥികളെ ഈ വക
വിനോദങ്ങളിൽ വിമുഖന്മാരാക്കിയിരിക്കുന്നത്.<noinclude></noinclude>
p58obehrvo1q57nnbrqu4x3araqikoa
താൾ:Prasangamala 1913.pdf/80
106
84676
245558
2026-07-19T03:20:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിദ്യാത്ഥികളും വിനോദങ്ങളും 77 ത്. ജീവഹാനി സംഭവിക്കത്തക്ക് അപകടത്തിൽപ്പെ ഒരുവനെ രക്ഷിക്കുവാൻ തുനിയുന്ന മറ്റൊരുവൻ ശ്രമം ആപല്ക്കരമായി പരിണമിക്കും എന്നു പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245558
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിദ്യാത്ഥികളും വിനോദങ്ങളും
77
ത്. ജീവഹാനി സംഭവിക്കത്തക്ക് അപകടത്തിൽപ്പെ
ഒരുവനെ രക്ഷിക്കുവാൻ തുനിയുന്ന മറ്റൊരുവൻ
ശ്രമം ആപല്ക്കരമായി പരിണമിക്കും എന്നു പ്രത്യക്ഷ
മായ സംഗതികളിൽ, നമ്മളിൽ അധികം പേരും മമ
തയുള്ള ഭീരുക്കളായി നോക്കിക്കൊണ്ടു നിന്നു മറെറാരു
സമസൃഷ്ടിയുടെ നാശത്തെ കുറിച്ചു വ്യസനിക്കുകയല്ലാ
തെ, ആത്മവിശ്വാസത്തിൽ നിന്നുണ്ടാകുന്ന
ത്തോടും സാമ്യത്തോടുംകൂടി അയാളെ രക്ഷിക്കുവാൻ
ശ്രമിക്കാത്തത് എന്തുകൊണ്ട്? വന്നവരട്ടെ
യ്യേണ്ടതു ചെയ്യണം' എന്നു തോന്ന ക്ക്
വും സാമ്യവും നമുക്കില്ലാത്തതുകൊണ്ടാകുന്നു. അ
വൻ ധീരനാണ്. എന്തുകൊണ്ടെന്നാൽ, അവൻ
സംഭവിക്കാനിരിക്കുന്ന ആപത്തിനെ കുറിച്ചു ഗ്രഹി
ക്കാതെയല്ല. അവൻ അതിനു തുനിഞ്ഞത് '' എന്നു
വെല്ലിങ്ടൻ പ്രഭു ഒരു നടനെ കുറിച്ചു പറഞ്ഞതിൽ
നിന്നു നാം ഗ്രഹിക്കുന്നതു പ്രത്യക്ഷമായ ആപത്തിൽ
പോലും കവുമായ മുറചെയ്യുവാൻ നമ്മെ പ്രേരി
പ്പിക്കുന്ന ചിത്തവൃത്തിയാകുന്ന ധീരത എന്നാണ
ല്ലൊ. ഇതിനുള്ള സാമ്യം നമുക്കു പരിചയം കൊണ്ടു
മാത്രമേ സിദ്ധിക്കുന്നതുമുള്ളു.
നമ്മുടെ വിദ്യാത്ഥികളുടെ ഇടയിൽ ഇക്കാലത്തു
സാധാരണമായ പന്തുകളിയെക്കുറിച്ചുതന്നെ ആദ്യമാ
യി ആലോചിക്കാം. ഈ കളി ന്യായമായി നടത്തുന്ന
തിന്നു പല നിയമങ്ങളും ആചരിക്കേണ്ടതുണ്ട്. ആ നി
യമങ്ങൾ ക്രമപ്രകാരം നടത്തുന്നതിന്ന് ഒരു നായകൻ
അത്യവശ്യമാകുന്നു. എന്നാൽ ആ നയകൻ ആഭിജാ
14 *<noinclude></noinclude>
7rp7mqfx5mophpjdyheuhg4n1o8cpqs
താൾ:Prasangamala 1913.pdf/86
106
84677
245559
2026-07-19T03:20:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിദ്യാത്ഥികളും വിനോദങ്ങളും ക 83 മായ ഈ വ്യത്യാസത്തിന് ആസ്പദമായ ണം എന്താണെന്ന് അധികം പേരും ആലോചിക്കാ റില്ല. മനുഷ്യന്റെ മനസ്സിനെ ആ കഷിക്കുന്നതു മ നസ്സുതന്നെയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245559
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിദ്യാത്ഥികളും വിനോദങ്ങളും
ക
83
മായ ഈ വ്യത്യാസത്തിന് ആസ്പദമായ
ണം എന്താണെന്ന് അധികം പേരും ആലോചിക്കാ
റില്ല. മനുഷ്യന്റെ മനസ്സിനെ ആ കഷിക്കുന്നതു മ
നസ്സുതന്നെയാണ്. നമ്മുടെ മുഖം മനോവികാരങ്ങൾ
പ്രതിഫലിക്കുന്ന ഒരു അപ്പണമാകുന്നു. പഠിപ്പിൽ പ
ടുവായ ഒരു വിദ്യാത്ഥിയുടെ വിജ്ഞാനത്തിന്റെ പ
ലമായ വികാരങ്ങൾ ലളിതവും അവ പ്രതിഫലിക്കു
വാനുള്ള മുഖപ്പണം ഗുരുവുമാകയാൽ, പ്രതിബിം
ബം പ്രത്യക്ഷത്തിൽ സൂക്ഷ്മപ്രകാശമായിരിക്കും. നേ
രെ മറിച്ചു, വിനോദരസികന്മാരുടെ മനോവികാരങ്ങ
ൾക്കു കായികാഭ്യാസംകൊണ്ടു സിദ്ധിച്ച പ്രസരിപ്പ് അ
വരുടെ സകല ചേഷ്ടകളിലും വ്യക്തമായി പ്രത്യക്ഷ
പ്പെടുന്നതാണ്. ഒരു പുഷ്പം അതിന്റെ ബാഹ്യമാ
യിരമ്യതമൂലം മനുഷ്യന്റെ മനസ്സിനെ ആകഷിക്കുന്ന
തുപോലെയാണ് വിനോദരസികന്മാരുടെ ആകൃതി
വിശേഷം ആദ്യമായി മറ്റുള്ളവരുടെ മനസ്സിനെ വ
ശീകരിക്കുന്നത്. പുസ്തകങ്ങളിൽ നിന്നു ഗ്രഹിച്ച മാ
നസികഗുണങ്ങൾ പഴക്കവും പരിചയവും കൊണ്ടു
മാത്രമേ പുറത്തു പ്രകാശിക്കുകയുള്ളു. നേരെ മറിച്ച്,
കളികളിൽ നിന്നു സിദ്ധിക്കുന്ന നന്മകൾ, പരിചയം
കൊണ്ടുള്ള അനുഭവത്തിൽ നിന്നു സ്വഭാവമായിത്തീ
ന്നവയാകയാൽ ഒരുവൻ സല ചേഷ്ടകളിലും പ്ര
കാശിച്ചുകൊണ്ടിരിക്കും. ഇതാകുന്നു മേല്പറഞ്ഞ വ
ത്യാസത്തിന്നു മുഖ്യമായ കാരണം. പക്ഷെ, കളിക
ളിൽ നിന്ന് ആന്തരമായ നന്മകൾ സമ്പാദിക്കാത
അവയിൽ താല്ക്കാലിക നൈപുണ്യം മാത്രം പ്രഭശിപ്പി<noinclude></noinclude>
rr39n89srlzdk2bmfstyz89308lvmzd
താൾ:Prasangamala 1913.pdf/92
106
84678
245560
2026-07-19T03:20:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '89 ലിൽ ഏറ്റവും രസകരമായ വിനോദം മുറിവേറ പക്ഷിമൃഗാദിയെ ശുശ്രൂഷിച്ചു ഭേദപ്പെടുത്തുകയായി രുന്നു എന്നു കേൾക്കുമ്പോൾ, ആ ബാലികയുടെ വി നാദങ്ങൾ യൌവനത്തിൽ പരോപകാരപ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245560
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>89
ലിൽ ഏറ്റവും രസകരമായ വിനോദം മുറിവേറ
പക്ഷിമൃഗാദിയെ ശുശ്രൂഷിച്ചു ഭേദപ്പെടുത്തുകയായി
രുന്നു എന്നു കേൾക്കുമ്പോൾ, ആ ബാലികയുടെ വി
നാദങ്ങൾ യൌവനത്തിൽ പരോപകാരപ്രദമായ ഒ
രു ഉദാര കൃത്യമായി പരിണമിച്ചു എന്നറിയാമല്ലൊ.
ങ്ങൾ അയാളുടെ ജീവാവസാനം വരെ സ്ഥായിയായ ഒ
രു ശീലഗുണമായിത്തീരുന്നുണ്ട് എന്ന് ഓരോരുത്ത
നയും അഭിരുചികളേയും സ്വഭാവത്തേയും സൂക്ഷ്മ
മായി പരിശോധിച്ചാൽ അറിയാവുന്നതാണ്.
നമ്മുടെ ഇടയിൽ ആരും തന്നെ കളി ഒരു ഉദാ
ഗമായി സ്വീകരിക്കുന്നില്ല. എന്നാൽ ശീട്ടുകളി, പാ
ശികളി മുതലായ ചില ആപൽക്കരമായ വിനോദ
ങ്ങൾ തൊഴിലാക്കി നശിച്ചുപോകുന്ന വരെ ഉദ്ദേശിച്ച
ല്ലാ ഞാൻ പറയുന്നത്. തം ഏ മനുഷ്യനും ദോ
ങ്ങൾക്കു വിപരീതമായ യാതൊരു വിനോദവും സ്വീ
കാരയോഗ്യമല്ല. പാശ്ചാത്യന്മാരുടെ ഇടയിൽ ക്രി
ക്കാട്, നിസ്സ്, ബിലിയഡ്സ് മുതലായ കളി
കൾ ഓരോരുത്തരുടെ ഉപജീവനമാറ്റമായ ഉദ്യോഗ
ഈ കളികളിൽ നിന്ന് അ
വല്ലാം അസംഖ്യം ദ്രവ്യവും സമ്പാദിക്ക
YU
യിലുള്ള ഒരോ വിനോദങ്ങളെ കുറിച്ച് ആക്ഷേപിക്കു
വാൻ കാരണം ഈ വക കളിക്കാരുടെ വധനയാണ്.
1 *<noinclude></noinclude>
a4n1a56duw7azqi0p98jtl3r6c8yvho
താൾ:Prasangamala 1913.pdf/74
106
84679
245561
2026-07-19T03:20:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിദ്യാത്ഥികളും വിനോദങ്ങളും 71 വൈകുന്നേരം വീട്ടി ശാലയിലെ പഠിത്തം കഴിഞ്ഞു ൽ വന്നതിനു ശേഷം വിദ്യാത്ഥികൾ പ്രകൃതിയുടെ നി ബന്ധം മൂലം നി ദാഷമായ വല്ല വിനോദങ്ങളിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245561
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിദ്യാത്ഥികളും വിനോദങ്ങളും
71
വൈകുന്നേരം വീട്ടി
ശാലയിലെ പഠിത്തം കഴിഞ്ഞു
ൽ വന്നതിനു ശേഷം വിദ്യാത്ഥികൾ പ്രകൃതിയുടെ നി
ബന്ധം മൂലം നി ദാഷമായ വല്ല വിനോദങ്ങളിലും
ഏപ്പെട്ടിരിക്കുന്നതായി രക്ഷകർത്താക്കന്മാർ കണ്ടാൽ,
ആ സമയവും കൂടെ പുസ്തകമെടുത്തു വായിക്കുന്നതു
കൊണ്ട് അത്രയും അറിവു വദ്ധിക്കുമല്ലോ എന്ന വി
ചാരത്തോടുകൂടി കുട്ടികളെ ശാസിക്കുന്നതു സാധാര
യാകുന്നു. ഇങ്ങിനെ വിദ്യാത്ഥികൾക്കു വിനോദ
ങ്ങളിൽ അവശ്യം വേണ്ടതായ സ്വാതന്ത്ര്യത്തെ നി
രോധിക്കുന്നതു കൊണ്ട് അവർ പ്രായേണ അവയിൽ
മനസ്യമുള്ള വരായും തന്നിമിത്തം ശരീരായാസ
റവു കൊണ്ടു മന്ദബുദ്ധികളായും തീരുന്നു. നമ്മുടെ വി
ദ്യം ത്ഥികളുടെ ആകത്തുകയിൽ പതിനൊന്നു വീതമെ
ങ്കിലും ശ്രദ്ധയോടെ വിനോദങ്ങളിൽ പ്രവേശിക്കുന്നി
ഈ കളികൾ കാണുവാൻ ആഗ്രഹിക്കുന്നവരായി പ
ത്തിനു രണ്ടുവീതമെങ്കിലും ഉണ്ടോ എന്നു സംശയമാ
തം ബാക്കിയുള്ള വിദ്യാത്ഥികളിൽ ഒരു ഭാഗം ശരീര
ത്തിന്റെ ശക്തിക്ഷയം നിമിത്തം അപ്രാപ്തന്മാരായും
മറ്റൊരു ഭാഗം മനസ്സിന്റെ മാന്ദ്യം നിമിത്തം വിമുഖ
ന്മാരായുമാണ് കാണപ്പെടുന്നത്. വിദ്യാത്ഥികൾക്കു
വിനോദങ്ങളിൽ വൈമനസ്യം ജനിക്കുന്നതു കൊണ്ടു
വാസ്തവത്തിൽ അവരുടേയും അവർ മൂലം ആ രാജ്യ
ത്തിൻറയും മുൻ ഗതി പിന്തിരിയുകയാകുന്നു.
കളികളിൽ നിന്നു സിദ്ധിക്കുന്ന രണ്ടു പ്രത്യക്ഷഗു
ണങ്ങൾ മനസ്സന്തോഷവും ശരീരായാസവുമാകുന്നു.<noinclude></noinclude>
73wkctxioe98ml5ocawb7iqa7qd3yf1
താൾ:Prasangamala 1913.pdf/81
106
84680
245562
2026-07-19T03:20:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '78 പ്രസംഗമാല തം, ദ്രവ്യപുഷ്ടി, വിദ്വത്വം മുതലായവ കൊണ്ടു മറവ വിദ്യാത്ഥികളേക്കാൾ ഒട്ടും മേലെയായിരിക്കണമെന്നി ഈ നരമറിച്ചു തീരെ താണ ഒരു സ്ഥിതിയിലാണ് ന്നും വന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245562
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>78
പ്രസംഗമാല
തം, ദ്രവ്യപുഷ്ടി, വിദ്വത്വം മുതലായവ കൊണ്ടു മറവ
വിദ്യാത്ഥികളേക്കാൾ ഒട്ടും മേലെയായിരിക്കണമെന്നി
ഈ നരമറിച്ചു തീരെ താണ ഒരു സ്ഥിതിയിലാണ്
ന്നും വന്നേക്കാം. നമ്മുടെ ഇന്ത്യാ ചക്രവർത്തി ഒരു കാ
ലത്തു നാവികസൈന്യത്തിൽ വന്ന് ഒരു സാധാരണ
നാവികനെപ്പോലെ പണി പരിചയിച്ചിരുന്നു എന്നു
കേൾക്കുമ്പോൾ, ഓരോ പ്രത്യേക തൊഴിലുകളിലും സ
മായ വരു ടെ കീഴിൽ അതിനെ സംബന്ധിച്ച നി
യമങ്ങൾക്ക് അധീനപ്പെട്ടിരുന്നാൽ മാത്രമേ അതിൽ
നൈപുണ്യമുണ്ടാവുള്ളൂ എന്നറിയാമല്ലൊ. കളിയുടെ
കായത്തിൽ നായകൻ മറ്റുള്ളവ ശാൾ അയോഗ്യനാ
യിരിക്കുന്നതു കൊണ്ട് അയാളുടെ ശാസനം കീഴട
ങ്ങി പ്രവൃത്തിക്കേണ്ടതു ശേഷമുള്ള വരുടെ മുറയാകുന്നു.
നായകന്റെ ആജ്ഞയ്ക്ക് അനുസരണമായി പ്രവർത്തി
ച്ചില്ലെങ്കിൽ കളി ക്രമമായി നടക്കുന്നതല്ല. അനുസര
ണത്തോടുകൂടി കളിക്കുന്ന ഭാഗക്കാർ മാത്രമേ മത്സരങ്ങ
ളിൽ വിജയികളായുള്ളു. അങ്ങിനെയല്ലാതെ, വാളെ
ടുത്തവരെല്ലാം വെളിച്ചപ്പാടായി സേച്ഛാനുസൃതം പ്ര
വത്തിക്കുന്നതായാൽ, സഹകരണത്തിൽ നിന്നുണ്ടാക
ണ്ടുന്ന യോഗബലം ക്ഷയിച്ചു കായ്യങ്ങൾ
തടസ്ഥ
ങ്ങൾ നേരിടും. മനുഷ്യർ യോഗമായി ചെയ്യുന്ന കാ
ങ്ങളുടെ സാദ്ധ്യത്തിന്ന് അനുസരണം അത്യാവശ്യ
ണെന്നു പ്രായേണ ഓരോന്നും അനുഭവമാകുന്ന
തും പിൻ കാലങ്ങളിൽ അത് അവരുടെ ഒരു സ്വഭാ
വിഷമായിത്തീരുന്നതുമാണ്. വലിയ യുദ്ധങ്ങിൽ
വിജയം സിദ്ധിക്കുന്നതു ഭടന്മാരുടെ അനുസരണശീ<noinclude></noinclude>
hobfsfupjtzlain45r087uo63hvri2r
താൾ:Prasangamala 1913.pdf/87
106
84681
245563
2026-07-19T03:20:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '84 പ്രസംഗമാല ക്കുന്ന ഒരു വിദ്യാത്ഥിയുടെ ബഹുമാനത്തിന്റെ ഉദ യവും അസ്തമനവും വിദ്യാലയത്തിൽ വെച്ചുതന്നെ ക ഴിയും. എന്തു കൊണ്ടെന്നാൽ, മനസ്സും ശരീരവും അ നാം ആശ്രയിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245563
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>84
പ്രസംഗമാല
ക്കുന്ന ഒരു വിദ്യാത്ഥിയുടെ ബഹുമാനത്തിന്റെ ഉദ
യവും അസ്തമനവും വിദ്യാലയത്തിൽ വെച്ചുതന്നെ ക
ഴിയും. എന്തു കൊണ്ടെന്നാൽ, മനസ്സും ശരീരവും അ
നാം ആശ്രയിച്ചാണിരിക്കുന്നതെങ്കിലും, കളിക
ളിലെ പരിചയം, അതാതുസമയങ്ങളിലായി മനോ
വികാരങ്ങളിൽ ലയിച്ചു, മനശ്ശരീരങ്ങളുടെ പരസ്പരസ
മ്മേളനം കൊണ്ടു സുസ്ഥിരമായിത്തീർന്നാൽ മാത്രമേ പ്ര
ശസ്തമായ പ്രകൃതിയായി പരിണമിക്കയുള്ളു. ഇങ്ങി
നെ വിദ്യാലയങ്ങളിലെ വിനോദരംഗങ്ങളിൽ സാമ
്യം പ്രദശിപ്പിച്ചിട്ടുള്ളവരാണ് അവരുടെ ചെങ്ങ
തിമാരെ അതിശയിച്ചു ജീവിതമത്സരത്തിൽ വിജയിക
ളായിത്തീരുന്നത്.
മനുഷ്യർ തമ്മിൽ സൌഹാദ്ദം വർദ്ധിക്കുന്നതിനു
കളികൾ നല്ല ഗ്ഗമാകുന്നു. അന്യോന്യവിഭാവനകളു
ടെ ഐകരൂപ്യം കൊണ്ടാകുന്നു മനുഷ്യർ തമ്മിൽ മമ
തയുണ്ടാകുന്നത്. ഒരു വിദ്യാലയത്തിലെ പന്തുകളിസം
ഘം മറെറാരു സംഘക്കാരാൽ മത്സരത്തിനു ക്ഷണിക്കു
പ്പെടുകയും തന്മൂലം അവർ തമ്മിൽ മമതയുള്ളവരാ
യിത്തീരുകയും ചെയ്യും. ഇവർ കളിക്കളത്തിൽ ശക്തി
യുള്ള രണ്ടു ശത്രുക്കളായിരിക്കുമെങ്കിലും, ജയാപജയം
നിണ്ണയിച്ചു കഴിഞ്ഞ ഉടനെ സഹോദരന്മാരെപ്പോ
ലെ സന്തോഷത്തോടും സൌഹാത്തോടും പെരുമാറ
ന്നതു കാണുമ്പോൾ, ഇവർ തമ്മിൽ ഒരു മത്സരം നട
ന്നില്ലെന്നു കൂടെ സംശയിച്ചുപോകും. കളരിയും കച്ച
കെട്ടും കായികാഭ്യാസങ്ങളും പ്രബലപ്പെട്ടിരുന്ന കാല
നമ്മുടെ യോദ്ധാക്കളുടെ ഇടയിലും ഈ മമത സ<noinclude></noinclude>
m34561kuh1ssgj8bzyujco3d7yvb0eu
താൾ:Prasangamala 1913.pdf/93
106
84682
245564
2026-07-19T03:20:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '93 പ്രസംഗമാല കളിക്കാരിൽ അവയുടെ ആനു രമായ ഗൌരവം പ്രാ മേണ ക്ഷയിക്കുകയും മറ്റുള്ളവക്ക് ആവക കളിക ളിൽ ജനിക്കുന്ന താല്പ്, കോഴി കൊത്തും മറ്റും കാ വാനുണ്ടാകുന്ന താല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245564
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>93
പ്രസംഗമാല
കളിക്കാരിൽ അവയുടെ ആനു രമായ ഗൌരവം പ്രാ
മേണ ക്ഷയിക്കുകയും മറ്റുള്ളവക്ക് ആവക കളിക
ളിൽ ജനിക്കുന്ന താല്പ്, കോഴി കൊത്തും മറ്റും കാ
വാനുണ്ടാകുന്ന താല്ക്കാലികമായിത്തീരുകയും
ചെയ്യും. ഇതു വളരെ ദോഷകരമായ
ണെന്നു പറയാതെ നിവൃത്തിയില്ല. പാശ്ചാത്യന്മാരു
ടെ ഇടയിൽ ഇപ്പോഴുള്ളതുപോലെ, പണ്ടത്തെ കാല
ത്തു നമ്മുടെ രാജ്യങ്ങളിലും ഒരോ കളികൾക്കായി ക
കെട്ടി നടന്നിരുന്നവർ ഉണ്ടായിരുന്നു. കയ്യാങ്കളി
കൊണ്ടു നിത്യവൃത്തി കഴിച്ചുകൂട്ടിയിരുന്ന ഓരോരുത്തർ
ഓരോ ഭാഗക്കാർ വണ്ടി ചേരിയിലിറങ്ങി തല്ലി സ
മ്മാനം മേടിക്കുന്ന സമ്പ്രദായം അടുത്ത കാലംവരെ ഉ
ണ്ടായിരുന്നു. പക്ഷെ, ഇവരുടെ ഇടയിൽ ഭൂരിപക
വും യൗവനദശ അവസാനിക്കുന്നതിനു മുമ്പായി
m
ന്നെ സ്ഥായിയായ ചില രോഗങ്ങൾ നിമിത്തം അകാ
മൃത്യുവിന്ന് അടിമപ്പെടുന്നുണ്ട്. ഈ കാലത്ത
റിച്ചു ചില വൈദപണ്ഡിതന്മാരുടെ അഭിപ്രായം
എന്താണെന്നുകൂടെ പ്രസ്താവിക്കുന്നത് ഈ അവസ
രത്തിൽ അനുചിതമായിരിക്കുകയില്ലെന്നു വിശ്വസി
ക്കുന്നു. അടുത്ത കാലത്തിനിടയിൽ അമേരിക്കയിലെ
നാവികസൈന്യത്തെ പരിശോധിച്ച വൈദ്യന്മാരു
ടെ റിപ്പോട്ടിൽ കായികാഭ്യാസങ്ങളിൽ അധികമായി
പരിശ്രമിക്കുന്നവരെ ഉദ്യോഗത്തിനു കൊള്ളില്ല' എ
ന്നു പ്രസ്താവിച്ചിട്ടുണ്ട്. ഓരോ കളികളിൽ
ന്യം സമ്പാദിക്കു വാൻ' മാത്രമായി പ്രയത്നിക്കുന്നതി
ൻറ ഫലം ദോഷകരമാകുന്നു. അമേരിക്കയിലെ നാ
ന<noinclude></noinclude>
s5kbnwp2c0nt69swsjcanl0g0k8elfa
താൾ:Prasangamala 1913.pdf/75
106
84683
245565
2026-07-19T03:20:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '72 പ്രസംഗമാല ശരീരത്തിന്ന് ആയാസമുണ്ടാകുന്ന മാം പ്രവൃത്തിക ളും കളികളും തമ്മിലുള്ള വ്യത്യാസം തന്നെ മനസ്സി ൻ വികാരമാണ്. നമ്മുടെ വിദ്യാലയങ്ങളിൽ ഡിൽ ഒരു നിർബ്ബന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245565
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>72
പ്രസംഗമാല
ശരീരത്തിന്ന് ആയാസമുണ്ടാകുന്ന മാം പ്രവൃത്തിക
ളും കളികളും തമ്മിലുള്ള വ്യത്യാസം തന്നെ മനസ്സി
ൻ വികാരമാണ്. നമ്മുടെ വിദ്യാലയങ്ങളിൽ
ഡിൽ ഒരു നിർബ്ബന്ധിതമായിരിക്കുന്നതിനാൽ,
സ്വാതന്ത്ര്യമായ മനോവ്യാപാരത്തിന് ഹാനി സംഭ
വിക്കുക നിമിത്തം വിദ്യാർത്ഥികൾക്ക് അതിലുള്ള വൈ
മനസ്യം സ്വാഭാവികമാകുന്നു. പാഠങ്ങളിൽ പരി
മിച്ചുകൊണ്ടിരുന്ന മനസ്സിനു വിഷയം ഭേദത്താൽ വി
നോദവും വിശ്രമവും ഉണ്ടാകേണ്ടതിനും മിക്കവാറും
ചലനമില്ലാതിരുന്ന അവയവങ്ങൾക്കു ക്രമമായ വ്യാ
പാരമുണ്ടാകേണ്ടതിനുമാണ് ഡിൽ മറ്റു പാഠങ്ങളുടെ
കൂട്ടത്തിൽ ഒന്നായി ഗണിച്ചിരിക്കുന്നത്. ഇതിൽ നി
ന്നു പ്രത്യക്ഷമായും അപ്രത്യക്ഷമായും പല ഗുണങ്ങളും
പക്ഷെ, അത് അവർ അറിയുന്നില്ല.
പട്ടാളക്കാരേയും മറ്റും ഡിൽ ശീലിപ്പിക്കുന്നതു കണ്ടു
രസിച്ചുകൊണ്ടു നില്ക്കു കയും വീട്ടിൽ ചെന്ന് ആ തു
പോലെ ഓരോന്നു കാണിക്കുകയും ചെയ്യുന്ന വിദ്യാ
സ്ഥികൾ വിൽ ഷെറ്റിൽ ചെല്ലുമ്പോൾ ഉദാസീന
ന്മാരായിത്തീരുന്നതിനു പ്രത്യേകം കാരണം എ
ശാസനയാൽ നിയന്ത്രിതമായ നിയമങ്ങളെ ന വഹി
ക്കുന്നതിൽ, ഉദാരമായ കൃത്യം ബോധം എന്ന ഗുണ
ത്തിനു നമ്മളിൽ നിതയുണ്ട് കുന്നതുവരെ,
നിന്നുണ്ടാകുന്ന അസ്വതന്ത്രം നിമിത്തം സേച്ഛാ
നുസൃതമായ പ്രവൃത്തിയിൽ നിന്നു സ്വഭാവനയു
ണ്ടാകുന്ന മനസ്സന്തോഷത്തിനു കുറവു വരുന്നതിനാ
"<noinclude></noinclude>
fxb9393odf05i3gm0wasvvfng15mtnz
പ്രസംഗമാല
0
84684
245566
2026-07-19T03:22:17Z
Manojk
804
'{{header |title =പ്രസംഗമാല |genre = |author = കെ. നാരായണമേനോൻ | year = 1913 | translator = | section = | previous =| next = | notes = }} <div class="novel"> <pages index="Prasangamala 1913.pdf" from=1 to=119 /> </div> <div class="novel">' താൾ സൃഷ്ടിച്ചിരിക്കുന്നു
245566
wikitext
text/x-wiki
{{header
|title =പ്രസംഗമാല
|genre =
|author = കെ. നാരായണമേനോൻ
| year = 1913
| translator = | section = | previous =| next = | notes = }}
<div class="novel">
<pages index="Prasangamala 1913.pdf" from=1 to=119 />
</div>
<div class="novel">
94kn95300ab8y841w7j43pom0doctz9
താൾ:Gadyamalika vol-3 1924.pdf/6
106
84685
245567
2026-07-19T03:24:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1. ഗമാലികാ ഗ്രന്ഥാവലിയെപ്പറ്റി പൊതുജനാഭിപ്രായം കേരളപത്രിക സർവകലാശാലവക പരീക്ഷകൾക്ക് നാട്ടുഭാഷാപ്രബന്ധങ്ങൾ നി ബന്ധവിഷയമാണെന്ന് ഗവി നിശ്ചയിച്ചിട്ടുള്ള അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245567
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>1.
ഗമാലികാ ഗ്രന്ഥാവലിയെപ്പറ്റി
പൊതുജനാഭിപ്രായം
കേരളപത്രിക
സർവകലാശാലവക പരീക്ഷകൾക്ക് നാട്ടുഭാഷാപ്രബന്ധങ്ങൾ നി
ബന്ധവിഷയമാണെന്ന് ഗവി നിശ്ചയിച്ചിട്ടുള്ള അവസരത്തിൽ ഗദ്യ
മാലികയുടെ ആവിർവം വളരെ സമയോചിതവും ബി. വി. ബഡിപ്പോ
ഉടമസ്തന്മാരുടെ ഈ പരിഭ്രമത്തെപ്പററി ശാസിക്കേണ്ടതുമാണ്. പ്രസ്തുത
പുസ്തകം എല്ലാ മലയാളികൾക്കും എന്നു മാത്രവും സ്വഭാഷാപോ
ഷണത്തിൽ ഇഷ്ടപ്പെടുന്ന എപ്പോ വരും പോകാരമായി പരിണമിക്കുമെന്നാ
ണു ഞങ്ങളുടെ വിശ്വാസം
2.
സ്വദേശാഭിമാനി,
ഉത്തമങ്ങളായ തങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ ബദ്ധശ്രദ്ധ
ന്മാരായിരിക്കുന്ന തിരക്കി. വി. ബ്രാ പ്രകന്മാരെ
ക്കുറിച്ച് മലയാളികൾക്ക് അഭിമാനം വൻ സംഗതി ആക്കുന്നു. ഇത
ഏറെ വിഷയങ്ങളെപ്പറ്റി ഇ എ അറിവു നൽതായ ഒരു ഗദ്യഗ്ര
നാം ഇതേവരെ മലയാളഭാഷയിൽ ഉണ്ടായിരുന്ന ഞങ്ങൾ അറിയുന്നില്ല.
തങ്കത്തിൻ സുഗന്ധം കത്തിയ മിനി ഉപന്യാസത്തിന് കൊ
2
വിനോദിനി പത്രാധിപരായിരുന്ന സി.
കളുടേയും മുഖവും ആ വാപരാസവും
3. സുഭാഷിണി.
നാൻ ബി. എ. അവർ
തിരിക്കുന്നു.
സാരം കൊണ്ടും, സാരസ്യംകൊണ്ടും ഉൽകൃഷ്ട ഏതിനാണെന്നു
ഒന്നും രണ്ടും ഭാഗങ്ങൾ തമ്മിൽ വരത്തിൽ മത്സരിക്കുന്ന മലയാള
ഭാഷയിൽ അദ്വിതീയമായ പാണ്ഡിത്യം സമ്പാദിച്ചിട്ടുള്ള അനേക യോഗ
ന്മാർ തങ്ങൾക്കു പ്രത്യേക മുള്ള ഓരോ വിഷയങ്ങളെ യഥാമി തി
രഞ്ഞെടുത്തു പ്രകാശിപ്പിച്ചിട്ടുള്ള സമയത്തിന്റെ സനമാണ് ഈ
ഗദ്യമാലിക എന്ന
സന്തോഷിപ്പിക്കാൻ ഈ ചിത്രമായ ഓരോ വിഷയം ഇതിൽ പ്രതിപാദിച്ചിരി
ഇപ്രകാരമുള്ള ഗ്രന്ഥങ്ങളുടെ ആവശ്യകത ഒരു ഭാഷയും അപരി
ത്യാജ്യമായിട്ടുള്ള താകുന്നു. ഈ ഗമാലികാപ്രസിദ്ധീകരണവിഷനത്തിൽ ബി
വി. ബുക്ക് ഡിപ്പോ ഭരണാധികാരികൾ ചെയ്തിട്ടുള്ള ശ്രമം അത്യന്തം ആദര<noinclude></noinclude>
e9zrhr4w2jzbt0yefc1137mrapalm0y
താൾ:Gadyamalika vol-3 1924.pdf/12
106
84686
245568
2026-07-19T03:24:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിജ്ഞാപനം ഗമാലിക ഒന്നാംഭാഗത്തിലെ അവതാരികയിൽ ഭാഷാപോഷി സഭാദ്ധ്യക്ഷൻ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അവർകൾ ആ വശ്യപ്പെട്ടപ്രകാരം, ഈ ഗമാലിക മൂന്നാം ഭാഗം ഭാഷാപോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245568
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിജ്ഞാപനം
ഗമാലിക ഒന്നാംഭാഗത്തിലെ അവതാരികയിൽ ഭാഷാപോഷി
സഭാദ്ധ്യക്ഷൻ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അവർകൾ ആ
വശ്യപ്പെട്ടപ്രകാരം, ഈ ഗമാലിക മൂന്നാം ഭാഗം ഭാഷാപോഷിണി, വിദ്യാ
വിനോദിനി, രസികരഞ്ജിനി മുതലായ മാസികകളിൽ നിന്നും മറ്റു പുസ്തക
ങ്ങളിൽ നിന്നും ഉചിതങ്ങളായ ഉപന്യാസങ്ങൾ ചേർത്തുണ്ടാക്കീട്ടുള്ളതാകുന്നു.
e.
ഭാഷാപോഷിണിയിൽ നിന്നും ലേഖനങ്ങൾ എടുത്തു വക്കുന്നതി
ന്നുള്ള അനുവാദം തന്നതിനു സഭാദ്ധ്യക്ഷൻ കേരളവർമ്മ വലിയകോയിത്തമ്പു
രാൻ അവർകളോടും, സിക്രട്ടറി കെ. സി. മാമൻ മാപ്പിള ബി. എ. അവർക
ളോടും ഞങ്ങൾ സവിശേഷം കടപ്പെട്ടിരിക്കുന്നു.
പാഠപുസ്തകക്കമ്മിറ്റിക്കാരുടേയും വിദ്യാലയ പ്രവർത്തകന്മാരുടേയും
അഭിനന്ദനത്താൽ പ്രോത്സാഹിതന്മാരായ ഞങ്ങൾ അവരുടെ സഹകരണ
ത്തെ വീണ്ടും പ്രാത്ഥിച്ചുകൊണ്ട് ഈ ഗദ്യമാലിക മൂന്നാംഭാഗവും പ്രസിദ്ധ
പ്പെടുത്തിക്കൊള്ളു ന്നു.
ഈ ഉദ്യമത്തിൽ ഞങ്ങളെ ആയായമായി സഹായിക്കുന്ന കമ്മി
ററി മെംബർമാരോടും ആമയോ മാസകത്താവിനോടും ഞങ്ങൾക്കുള്ള കൃത
ജ്ഞത ഇവിടെ പ്രദശിപ്പിച്ചുകൊള്ളുന്നു.
ഗമാലിക ഒന്നും രണ്ടും ഭാഗങ്ങളെ ആദരിച്ചു കാണുന്നപോലെ
ഈ മൂന്നാംഭാഗത്തേയും ജനങ്ങൾ കൊണ്ടാടുന്നതായാൽ ഇതരഭാഗങ്ങളും
താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാണ്.
കുമാരമന്ദിരം
തൃശ്ശിവപേരൂർ
എന്ന്, പ്രസാധകൻ.<noinclude></noinclude>
qsym54uo7jribvoyouu09nu7xbpdp03
താൾ:Gadyamalika vol-3 1924.pdf/13
106
84687
245569
2026-07-19T03:24:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗര്വമാലിക വിവരണം (വിശിഷ്ട മാതൃകാഗദ്യപ്രബന്ധങ്ങൾ) ഈ ഗമാലികാ ഗ്രന്ഥങ്ങൾ സവകലാശാലക്കാരും മദ്രാസ്, തിരു വിതാംകൂർ, കൊച്ചി ഈ ഗവണ്മെൻ ബുക്കുകമ്മിറ്റിക്കാരും അംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245569
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗര്വമാലിക
വിവരണം
(വിശിഷ്ട മാതൃകാഗദ്യപ്രബന്ധങ്ങൾ)
ഈ ഗമാലികാ ഗ്രന്ഥങ്ങൾ സവകലാശാലക്കാരും മദ്രാസ്, തിരു
വിതാംകൂർ, കൊച്ചി ഈ ഗവണ്മെൻ ബുക്കുകമ്മിറ്റിക്കാരും അംഗീകരിച്ചു
പാഠപുസ്തകമാക്കി വെച്ചിരിക്കുന്നു.
സവകലാശാല വിദ്യാത്ഥികൾക്ക് പ്രബന്ധമെഴുതുന്നതിനും മാതൃക
ആയിരിക്കത്തക്കവണ്ണം ലൌകികജ്ഞാനപ്രദമായ ഒരു ഗ്രന്ഥാവലി ആകുന്നു
ഈ ഗ്രന്ഥാവലി 2-ാം ഫാറം മുതൽ മലയാള ഗദ്യപാഠപുസ്തകമാ
യിട്ടും പ്രബന്ധമെഴുതുന്നതിന്നും മാതൃകാഗഗ്രന്ഥമായിട്ടും ഉപയോഗിക്കാനു
ഉള്ളതാകുന്നു.
ഇവയിൽ, അറിഞ്ഞിരിക്കേണ്ടവയായ അനേക വിഷയങ്ങളെപ്പറ്റി
അനേക പണ്ഡിതന്മാർ എഴുതീട്ടുള്ള ഉപന്യാസങ്ങൾ അടങ്ങിയിരിക്കുന്നു.
ഇവയിലെ ഗദ്യരീതി വിശിഷ്ഠവും അനുകരണീയവും ആണെന്ന്
ലയാള ഭാഷയെപ്പറ്റി അഭിപ്രായം പറവാൻ കഴിയുന്ന എല്ലാവരും അഭി
പ്രായപ്പെട്ടിട്ടുള്ളതാകുന്നു.
ഈ ഗ്രന്ഥാവലിയിൽ ചേർത്തിട്ടുള്ള ഉപന്യാസങ്ങൾ ഒന്നാംതരം
ഗദ്യമെഴുത്തുകാർ' എന്നു പേർ കേട്ടിട്ടുള്ള ഒരു കമ്മിറ്റിക്കാർ തിരഞ്ഞെടു
ത്തിട്ടുള്ളതാകുന്നു.
താഴെ പറയുന്ന മഹാന്മാരുടെ സഹകരണവും ഉപദേശവും ഈ ഗ്ര
ന്ഥാവലിക്കുണ്ടായിട്ടുണ്ടു്.
കേരളവ
മഹാമഹിമശ്രീ കേരളവർമ്മ സി. എസ്സ്. ഐ. വലിയകോയിത്ത
മ്പുരാൻ തിരുമനസ്സ്, മ, രാ. രാ. എ. ആർ. രാജരാജവർമ്മ എം. എ. എം.
ആർ. ഏ. എസ്സ്. (സവകലാശാലാ പരീക്ഷകൻ), 2. രാ. രാ
2 ബി. ഏ. കൊച്ചി വാംതമ്പുരാൻ (സവകലാശാലാ പരീക്ഷകൻ), മ.
രാ. രാ. രാമവർമ്മത്തമ്പുരാൻ (പ്രസാധകൻ), മ. രാ. രാ. എം. ശേഷഗിരിപ്രഭ
എം. എ. (സവകലാശാലാ പരീക്ഷകൻ), മ, രാ. രാ എസ്സ്. പരമേശ്വരയ്യർ
എം. എ., ബി. എൽ., എം. ആർ. ഏ. എസ്സ്. (സവകലാശാലാ പരീക്ഷ
കൻ, മ. രാ, രാ. എം. രാജരാജവർമ്മരാജാ എം എ, ബി. എൽ, മ. രാ. രാ
ഒ. എം. ചെറിയാൻ ബി. എ. എൽ. വി., മ. രാ. രാ. ജി. രാമൻമേനോൻ
എം. എ. മ. രാ. രാ. പി. കെ. നാരായണപിള്ള ബി. എ., ബി. എൽ., .
രാ. രാ. കെ. പരമുപിള്ള എം. എ., മ. രാ. രാ. സി. അച്യുതമേനോൻ (വി
ദ്യാവിനോദിനീ പത്രാധിപർ, മ. രാ. രാ. സി. എൻ. അനന്തരാമയ്യാശാസ്ത്രി
എം. എ. (സവകലാശാലയിൽ പരീക്ഷകനും മലയാളപഠനനിയാമക ബോർ
ഡിലെ മെംബറും<noinclude></noinclude>
dpembnhzw15h4j87a66j1ghc77do4mi
താൾ:Gadyamalika vol-3 1924.pdf/18
106
84688
245570
2026-07-19T03:24:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗദ്യമായിക മൂന്നാം ഭാഗം ഒന്നാം പ്രകരണം. ചരിത്രം അനേകശാസ്ത്രസമുദ്രങ്ങളുടെ തിരമാലകളിൽ ഫലത്തോടെ നീ ന്തിക്കളിച്ചു നിഭയം മറുകരയിൽ എത്തിയിരിക്കുന്ന ഹിന്ദു പണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245570
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗദ്യമായിക
മൂന്നാം ഭാഗം
ഒന്നാം പ്രകരണം.
ചരിത്രം
അനേകശാസ്ത്രസമുദ്രങ്ങളുടെ തിരമാലകളിൽ
ഫലത്തോടെ നീ
ന്തിക്കളിച്ചു നിഭയം മറുകരയിൽ എത്തിയിരിക്കുന്ന ഹിന്ദു പണ്ഡിതന്മാർ ച
രിത്രത്തിൽ ഒന്നിൽ മാത്രം ദൃഷ്ടിചെയ്യാതെ അനാസ്ഥ ഭാവിച്ചുകളഞ്ഞിട്ടുള്ള
തിനെപ്പററി അക്ബർ ഗ്രന്ഥികത്താവു് അതിന്റെ മുഖവുരയിൽ ശോചി
ച്ചിട്ടുള്ളതു കേവലം പ്രാചീനന്മാരെ ഉദ്ദേശിച്ചു മാത്രം ചെയ്തിട്ടുള്ളതാണോ
എന്നു വളരെ സംശയിക്കേണ്ടിയിരിക്കുന്നു. പ്രാചീനായാവർത്തം' മുതലായ
ചില തർജ്ജമകൾ ഈ വിഷയത്തിൽ അപൂർവം ഈയിടയ്ക്കും മലയാളത്തിൽ
ജനിക്കാൻ തുടങ്ങീട്ടുണ്ടെങ്കിലും ചരിത്രം എന്നാൽ എന്താണെന്നോ, അതി
നാൽ എന്തുഫലം സാധ്യമാണെന്നൊ, കേരളീയന്മാരിൽ വളരെ ചുരുക്കം ആ
ളുകളേ ഗ്രഹിച്ചിട്ടുള്ളതായി തോന്നുന്നുള്ളു. അല്ലെങ്കിൽ ഈ അനാസ്ഥയുടെ
കാരണമെന്തായിരിക്കാം? മുമ്പിലിരുന്നവർ എന്തു ചെയ്തു എന്നും, അവരുടെ
ബുദ്ധി ഏതു വിഷയങ്ങളിൽ ഏതുപ്രകാരം പ്രവത്തിച്ചു എന്നും, എങ്ങനെ
ജനസമുദായം ഇപ്പോഴത്തെ സ്ഥിതിയെ പ്രാപിച്ചു എന്നും അറിയുന്നതുകൊ
ണ്ട് ഒരു കഥ കേട്ടു രസിക്കാമെന്നല്ലാതെ മേലുള്ളതിനു എന്തു പ്രയോജനമാ
ണെന്നുള്ള വിചാരമായിരിക്കുമോ ഇതിനു നിദാനമായി തിന്നിരിക്കുന്നത്? എ
ന്നാൽ ഇതു് ഏററവും ശോചനീയയായ അവസ്ഥതന്നെ.
അപ്പക്കാരുടെ
അഭിപ്രായം അജ്ഞാനമൂലമെന്നുള്ള ചരിത്രത്തിന്റെ വിഷയത്തേയും പ്ര
യോജനത്തേയും പറ്റി നിരൂപണം വിശദീകരിക്കാം.
ഒരു പദാർത്ഥത്തിന്റെ ലക്ഷണത്തെ രണ്ടു പ്രകാരത്തിൽ നിദ്ദേശി
ക്കാവുന്നതാണു്. തദ്ഗതങ്ങളായ ഗുണങ്ങളെ വിവരിച്ചും അതദ്ധങ്ങളെ നി
വിപ്പിച്ചും അതിനെ സമിക്കാം. ഉദാഹരണത്തിനു മനുഷ്യൻ എന്ന
ശബ്ദത്തെ എടുക്കാം. ഇതിന്റെ ലക്ഷണം വൃക്ഷങ്ങളും നാൽക്കാലികളുമ
ല്ലാത്ത ജീവികൾ എന്നോ, സംസാരിക്കാവുന്നതും ബുദ്ധിശക്തിയുള്ളതും ര
ണ്ടു കയ്യുള്ളതുമായ ജന്തു എന്നോ, രണ്ടുമായിരിയിൽ പറയാം. ഇവ രണ്ടും
കൂടി ചേന്ന ഒരു ലക്ഷണമാണ് ഉത്തമലക്ഷണമെന്നു നൈയായികന്മാർ വി
ധിച്ചിരിക്കുന്നത്. പ്രാഗത്തിൽ ചരിത്രത്തിന്റെ ലക്ഷണം പറയുമ്പോൾ
പ്രത്യക്ഷത്തിൽത്തന്നെ ഭിന്നവിഷയങ്ങളായ, ജ്യോതിഷം, പ്രകൃതിശാസ്ത്രം, ഇ
സ്വാദികളിൽ നിന്നും വിവേചിക്കേണ്ടതാവശ്യമില്ല. പിന്നെ തരാഭാസങ്ങളെ<noinclude></noinclude>
k6kic622s48aj58n4q7cgedoph7ymji
താൾ:Gadyamalika vol-3 1924.pdf/36
106
84689
245571
2026-07-19T03:24:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നാം പ്രകരണം ശുദ്ധജലം ണ്ടും സമയനിഷ്ഠയാൽ നിയമിക്കപ്പെട്ട സ്വഭാവങ്ങളുടെ സൽഫലമായിത്തീർന്ന് ആ നിരന്തരമായ മനഃപ്രസന്നതകൊണ്ടും അദ്ദേഹം അതിവിപുലമായ അറി വും...' താൾ സൃഷ്ടിച്ചിരിക്കുന്നു
245571
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒന്നാം പ്രകരണം ശുദ്ധജലം
ണ്ടും സമയനിഷ്ഠയാൽ നിയമിക്കപ്പെട്ട സ്വഭാവങ്ങളുടെ സൽഫലമായിത്തീർന്ന്
ആ നിരന്തരമായ മനഃപ്രസന്നതകൊണ്ടും അദ്ദേഹം അതിവിപുലമായ അറി
വും സമ്പാദിക്കാൻ ശക്തനായി ഭവിച്ചു.
ഭാഷാപോഷിണി
ശുദ്ധജലം ധാരാളമായുണ്ടായിരിക്കേണ്ടതു ശരീരസൌഖ്യത്തിനു അ
താവകമാണ്. അതിനാൽ ഇതു സമ്പാദിക്കുന്നതു നമ്മുടെ ഗ്രഹകൃത്യങ്ങ
ളിൽ പ്രധാനമായിട്ടുള്ള ഒന്നാണെന്നും എല്ലാവരും വിചാരിക്കണം.
ഇന്ത്യയിൽ വെള്ളം മഴകൊണ്ടും കിണറുകൾ, അരുവികൾ, കുളങ്ങൾ,
നദികൾ ഇവയിൽ നിന്നും ആണു് എടുക്കുന്നത്. ചില വലിയ പട്ടണങ്ങ
ളിൽ കുഴൽ വെള്ളവും ഉണ്ട്. ഇവയിൽ ഓരോന്നിനെപ്പററിയും എല്ലാ ഗേ
ഹിനികൾക്കും സാമാനം അറിവുണ്ടായിരിക്കേണ്ടതാണ്.
മഴവെള്ളം മുകളിൽ നിന്ന് പുറപ്പെടുന്ന സമയം വളരെ ശുദ്ധ
'മായിരിക്കും. വായുമണ്ഡലത്തിലും ഭൂതലത്തിലും ഉള്ള അശുദ്ധവസ്തുക്കളുമാ
യി സമ്പരമുണ്ടാക്കുന്നതിനുമുമ്പും ഇതിനെ പിടിച്ചു ക്കാൻ സാധിക്കുമെങ്കിൽ
ഇതു കുടിക്കുന്നതിനു ഏററവും ശുദ്ധമായിട്ടുള്ള സ്ഥിരിയിൽ ശേഖരിച്ചു കുടി
ക്കാൻ ഉപയോഗിക്കേണ്ടതാണ്. വലിയ പട്ടണങ്ങളിൽ വായുമണ്ഡലവും
വീടുകളുടെ മേൽഭാഗങ്ങളും അശുദ്ധമായിരിക്കും. മഴ ഈ അശുദ്ധ
വസ്തുക്കളെ ഗ്രഹിക്കുന്നതിനു ഇടയുള്ളതിനാൽ വലിയ പട്ടണങ്ങളിൽ ഇതു
കുടിക്കാൻ ഉപയോഗിക്കരുതാത്തതാ
കിണറുകളിലെ വെള്ളം ആണ് ഇൻഡ്യയിൽ അധികം ഉപയോ
ഗിക്കുന്നത്. ഇതിന്റെ ശുദ്ധതയോ അശുദ്ധിയോ നിലത്തിന്റെ സ്ഥിതി
അനുസരിച്ചിരിക്കും. മനുഷ്യരും മൃഗങ്ങളും സഞ്ചരിക്കുന്ന ഭൂമിയുടെ മേൽഭാ
ഗാ അന്തഭാഗങ്ങളെ അപേക്ഷിച്ചു വളരെ അശുദ്ധമായിരിക്കാൻ ഇടയുള്ളു.
അതിനാൽ ആഴം കുറഞ്ഞ കിണറുകളിലെ വെള്ളം സാധാരണ അശുദ്ധവും
ആഴം കൂടിയവയിലേതു ശുദ്ധവും ആയിരിക്കും. കുടിക്കുന്ന കിണറുകളുടെ ചു
ം ചുരുങ്ങിയ പക്ഷം പാം അടി വിസ്താരത്തിൽ നിലം കഴിയുന്നതും ശുദ്ധ
മായി വച്ചുകൊണ്ടിരിക്കേണ്ടതാണ്. വെള്ളത്തെ അശുദ്ധമാക്കിത്തിക്കുന്ന
തിനു ഇടയുള്ള യാതൊരു സാധനവും നിലത്തിടരുത്. എന്തെന്നാൽ മഴ
പെയ്യുമ്പോൾ കാർ അടി വിസ്താരത്തിൽ വീഴുന്ന വെള്ളം അവിടെയുള്ള അ
ശുദ്ധവസ്തുക്കളേയും ചീഞ്ഞൊഴുകുന്ന വസ്തുക്കളേയും കിണറുകളിലേയും തള്ളി
വിടും.
കുടിക്കുന്ന കിണറുകൾ ഉന്ന സ്ഥലങ്ങളിലേ കുത്താവും അല്ലെങ്കിൽ
അശുദ്ധവസ്തുക്കൾ അതിലേയും പ്രവേശിക്കാൻ ഇടയുണ്ട്. ഇതു മാത്രമല്ല ഒരു<noinclude></noinclude>
3ed6jmi7rot1q52jee531jono7v91v8
താൾ:Gadyamalika vol-3 1924.pdf/74
106
84690
245572
2026-07-19T03:24:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാംപ്രകരണം--ആൻഡ് കർണ ജ എത്തു വൈദ്യുത യന്ത്രശാ അദ്ദേഹത്തിന്റെ പദവിക്കടുത്തതായ വിധത്തിൽ ബഹുമാനിക്കുന്നതിനു വേ ണ്ട ഒരുക്കങ്ങൾ എല്ലാം ചെയ്തിരുന്നു. വണ്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245572
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രണ്ടാംപ്രകരണം--ആൻഡ് കർണ ജ
എത്തു
വൈദ്യുത
യന്ത്രശാ
അദ്ദേഹത്തിന്റെ പദവിക്കടുത്തതായ വിധത്തിൽ ബഹുമാനിക്കുന്നതിനു വേ
ണ്ട ഒരുക്കങ്ങൾ എല്ലാം ചെയ്തിരുന്നു. വണ്ടി സ്റ്റേഷൻ അടുത്തു
അതിനുമുമ്പിൽത്തന്നെ, അടുപ്പുകളിൽ കൂടുതൽ തീ ഇടപ്പെട്ടു.
കുതികൊണ്ടു കുത്തിക്കൊണ്ടിരുന്ന അനവധി ദീപങ്ങൾ വിളങ്ങി.
ലയിലും അതിന്റെ ചുററിലും ഉള്ള പല ധൂമപാളികളും ഉജ്വലിതങ്ങളും
യി; ഉലയടുപ്പുകളിൽനിന്നു ഇതിനുമുമ്പു ഉണ്ടായിട്ടില്ലാത്ത വിധത്തിൽ അഗ്നി
ജ്വാല പൊങ്ങി. യന്ത്രങ്ങളിൽനിന്നു 60 അടി പൊക്കത്തോളം തീപ്പൊരി
കൾ ഇടവിടാതെ കിളന്നു; അവ യന്ത്രങ്ങളുടെ പുറത്തുതന്നെ പിന്നെയും വ
ഷിച്ചു; ഇങ്ങനെ മഹത്തായ ഒരു വിശേഷം അവിടെ അന്നുണ്ടായി. എന്തി
നധികം പറയുന്നു? അന്നത്തെ കോലാഹലങ്ങൾ കേവലം അവ നീയങ്ങൾ
തന്നെയായിരുന്നു. വ്യാപാരപ്രവർത്തകന്മാർ ഇപ്രകാരമുള്ള ബഹുമാനാദര
ങ്ങളെ ഇതിനു മുമ്പൊരിക്കലും സ്വീകരിച്ചിരിക്കയില്ല; നിശ്ചയം.
മിസ്റ്റർ കർണീജി, തന്റെ കീഴിലുള്ള ജീവനക്കാരോടു തനിക്കുള്ള ക
തജ്ഞതയെ താഴെ കാണും പ്രകാരം പ്രകടിപ്പിച്ചു.---
“നിങ്ങളുടെ ബഹുമാനാഹ്ളാദങ്ങളെ സൂചിപ്പിക്കുന്ന ഈ ആരവങ്ങ
ളെ, ഞാൻ എന്നെ എന്റെ കൃത്യങ്ങളിലേയും വീണ്ടും പ്രവേശിപ്പിക്കുന്ന ഒരു
പ്രോത്സാഹനമായിട്ടാണ് ഗണിച്ചിരിക്കുന്നതു്. ഇതുവരെ കഴിഞ്ഞതിനെ
ക്കാൾ ഭംഗിയായിട്ടു മേലാൽ എന്റെ കൃത്യങ്ങൾ നടക്കുമെന്നു എന്നെ നിങ്ങ
ളുടെ ഈ ആഹ്ളാദം ഓർമ്മപ്പെടുത്തുന്നു. ഇന്നത്തെപ്പോലെ മഹത്തായ ഒരു
ആനന്ദം എനിക്കു് എന്റെ ഇതുവരെയുള്ള ജീവിതത്തിനിടയിൽ ഒരിക്ക
ലെങ്കിലും ഉണ്ടായിട്ടില്ല എന്നതിനു സംശയമില്ല. ഞങ്ങളുടെ യന്ത്രശാലകൾ
ക്കും അവയിലെ വേലക്കാരും തമ്മിലുള്ള വേഴ്ച എല്ലാക്കാലത്തും ഒരു
പോലെ സുസ്ഥിരമായ സ്നേഹബന്ധത്തിൽ പ്രതിഷ്ഠാപിതമാകുന്നുവെന്നുള്ള
വാസ്തവമായ വിശ്വാസം എനിക്കു നാൾക്കുനാൾ പ്രബലവും മനഃപൂർവവും
ആയ സന്തോഷത്തെ നൽകുന്നുണ്ട്. ഞങ്ങളുടെ ഉദ്യമങ്ങളുടെ സവതോമു
ഖമായ ഫലപ്രാപ്തിയോ, അവയിൽനിന്നു ലബ്ധമാകുന്ന ദ്രവ്യമോ, ഞങ്ങ
ളുടേയും ഞങ്ങളുടെ ആളുകളുടേയും ഇടയിൽ പരസ്പരമായ വിശ്വാസവും
പ്രണയവും സദുദ്ദേശ്യവും സദാ പ്രവർത്തിക്കുന്നുണ്ട് നുള്ള പൂർണ്ണബോധത്തെ
ക്കാൾ മഹത്തരമായ ഒരാളായത്തെയും എന്റെയോ എന്റെ പങ്കുകാരുടെ
യോ ദൃഷ്ട്യാ നൽകുന്നില്ല എന്നുറപ്പായും പറയാം.''
അദ്ദേഹത്തിന്റെ യന്ത്രശാലകളിൽനിന്നു് ആണ്ടൊന്നിന് വ00000-
ടൺ അതായത് നാം-തുലാം ഇരുമ്പു തയാറായി വരുന്നുണ്ടു്.
ലക
ഇത
2
ത്രയും അപ്പൊഴപ്പോൾ തന്നെ മിനുസപ്പെടുത്തിയ ഉരുപ്പടികളായിട്ടും
ററ ഇരുമ്പുപണിത്തരങ്ങളായിട്ടും തയാറു ചെയ്തുവച്ചുവരുന്നു. ഈ
ക്കായി എരിച്ചുവരുന്ന കൽക്കരിയുടെ കരിയും മാമ്പലും കൂടി ദിവസമൊന്നി
-ടണ്ണും ആണ്ടൊന്നും 3000000 ടണ്ണും തൂക്കം കാണും. കരിയിട്ടു
ന്<noinclude></noinclude>
7zsb2kws3bf9n0jjya7ppto38x6iv06
താൾ:Gadyamalika vol-3 1924.pdf/80
106
84691
245573
2026-07-19T03:24:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാംപ്രകരണം--ആൻഡ് കർണീജി ലും പൊങ്ങിനിൽക്കുന്നുണ്ടു്. തന്റെ നാട്ടിൽ ഒരു സവകലാശാല ഏർപ്പെടു ത്തുന്നതിനായി എന്റെ ഒരു സ്നേഹിതൻ- കാലിഫോർണിയായിലെ ഗവ രായ സ്റ്റാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245573
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രണ്ടാംപ്രകരണം--ആൻഡ് കർണീജി
ലും പൊങ്ങിനിൽക്കുന്നുണ്ടു്. തന്റെ നാട്ടിൽ ഒരു സവകലാശാല ഏർപ്പെടു
ത്തുന്നതിനായി എന്റെ ഒരു സ്നേഹിതൻ-
കാലിഫോർണിയായിലെ ഗവ
രായ സ്റ്റാൻഫെർഡ് ഇന്ന് ഇരുപതു ലക്ഷം പവൻ ചെലവാക്കുന്നുവ
ത്രെ. ഇങ്ങനെയുള്ള അഭിപ്രായ വിശേഷങ്ങൾ തന്നെ നിങ്ങളുടെ ഇടയിലും
ഇപ്പോൾ പ്രചരിക്കുന്നതായി ഞാനറിയുന്നു. ഇതിനു വേണ്ട സാക്ഷ്യങ്ങൾ എ
ഡിൻബറോവിൽ തന്നെ ഉണ്ടല്ലോ. മിസ്റ്റർ ചേംബർസ് അദ്ദേഹത്തിൻറ
ജീവിതകാലത്തിൽ തന്നെ അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ ഒരു വലിയ
ഭാഗം ലോകോപകാരാര വ്യയം ചെയ്തു; മിസ്റ്റർ നെൽസനെയും മിസ്റ്റർ
ഈവാനെയും നോക്കുക എന്നാൽ ഇപ്പോൾ ഘടദീപം പോലെ ഇരിക്കുന്ന
വേറെയും അനവധി മഹാന്മാർ ഇ വിടെ ഉണ്ടായിരിക്കാമെന്നുള്ളതിനു സന്ദേ
ഹമില്ലല്ലോ.
എഡിൻബറോവിലെ സ്വതന്ത്ര ഗ്രന്ഥാഗാരത്തിൽ വ
മാസം ൯-ാം തീയതി മിസ്റ്റർ കർണീജി അസ്ഥിവാരക്കല്ലിട്ടു. സ്വതന്ത്രഗ്രന്ഥാ
ഗാരത്തെ സംബന്ധിക്കുന്ന നിയമം എഡിൻബറോ നിവാസികളാൽ സ്വീക
തമാക്കുന്നതിനു രണ്ടു തവണ പരിശ്രമിച്ചിട്ടും അവ വിഫലങ്ങളായിത്തീരുക
യാൽ മഹാമനസ്കനായ നമ്മുടെ നായകൻ ആദ്യം വരാം. രണ്ടാമതു
0000 പവൻ ദാനം ചെയ്തു.
ജോർജ് ദിഫോത്ത് ബിഡ്ജിൽ സക്കാർ വക്കീൽ
ഹോപ്പു പ്രഭുവി
ൻറ ഭവനത്തിനുസമീപം റെസൈൻ ഭാഷയിൽ (Reissuestyle
ഒരു മഹാസൌധം നിൽക്കുന്നുണ്ട്. ഈ ഗ്രന്ഥമന്ദിരത്തിൽ ഇപ്പോൾ 0000.
ൽ ചില്വാനം പുസ്തകങ്ങൾ ശേഖരിച്ചു വെച്ചിട്ടുണ്ടു്. അടിസ്ഥാനക്കല്ലിടുന്ന
അടിയന്തിരത്തിനായി ക്ഷണിച്ചു വരുത്തിയിരുന്ന മിസ്റ്റർ കർണീജിയും ഭായ
യും എഡിൻബറോവിലെ തെരുവുകളിൽ കൂടി വണ്ടി ഓടിച്ചു കൊണ്ടു പോ
ഒരു ജനസമ്മർദ്ദം അവരുടെ എല്ലാ സാഹലങ്ങ
ളെക്കൊണ്ടു എതിരേറ്റു. ആ അവസരത്തിൽ മിസ്റ്റർ കർണീജി പറഞ്ഞതു
ഇപ്രകാരമായിരുന്നു.
കുമ്പോൾ മഹത്തായ
നിങ്ങളുടെ ഇടയിലുള്ള പുരുഷന്മാക്കും സ്ത്രീകൾക്കും ബാലന്മാക്കും
ഈ ലോകത്തിലുള്ള ഏറ്റവും വിലയേറിയ രത്നങ്ങളെ ലഭിക്കുന്നതിനു ഇനി
അധികം താമസം കൂടാതെ സാധിക്കുമെല്ലോ എന്നോർത്തു ഞാൻ സന്തോഷി
ക്കുന്നു. എനിക്കു സ്ഥാപിക്കുവാൻ ഭാഗ്യം ഉണ്ടായിട്ടുള്ള സ്വതന്ത്ര ഗ്രന്ഥാഗാര
ങ്ങളിൽ അഞ്ചാമത്തേതാണു് ഇതു്. ഞാൻ കാലം പ്രാപിക്കുന്നതിനു മു
മ്പിൽ . . . ജനനീധരണിയുടെ' മാർച്ചിടത്തിൽ ശയിച്ചു ഞാൻ സുഖമായി
നിദ്രചെയ്യുന്നതിനു മുമ്പിൽ . . . ഇനിയും അനവധി ഗ്രന്ഥമന്ദിരങ്ങളെ സ്ഥാ
പിക്കുന്നതിന് എനിക്കു സാധിക്കുമെങ്കിൽ അതിദൂരം വലതായ ഒരു ഭാഗ്യം
എനിക്കു വരുവാനില്ല.<noinclude></noinclude>
exd3w12xlmlkyr2gnvbvvntumztm6bk
താൾ:Gadyamalika vol-3 1924.pdf/90
106
84692
245574
2026-07-19T03:24:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാം പ്രകരണം-ജീവികളുടെ ആഹാരസമ്പാദ്യം ഹാരസമ്പാദ്യത്തിന്നു കഴി ഉണ്ടാക്കിവെയ്ക്കുന്ന ഈ ചെറിയ പ്രാണിക്കു എ ങ്ങിനെ കിട്ടിയെന്നു ആർ അറിഞ്ഞു? ഏതായാലും ഈ വക പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245574
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രണ്ടാം പ്രകരണം-ജീവികളുടെ ആഹാരസമ്പാദ്യം
ഹാരസമ്പാദ്യത്തിന്നു കഴി ഉണ്ടാക്കിവെയ്ക്കുന്ന ഈ ചെറിയ പ്രാണിക്കു എ
ങ്ങിനെ കിട്ടിയെന്നു ആർ അറിഞ്ഞു? ഏതായാലും ഈ വക പ്രാണികളുടെ
ഈ വക സംപ്രദായങ്ങൾ മൃഗങ്ങളെ പതിയിരുന്നു കൊല്ലുന്ന മനുഷ്യൻ സ
മ്പ്രദായത്തോടു എത്രമേൽ തുല്യമായിരിക്കുന്നു എന്നു നോക്കുവിൻ ഒഴുക്കുള്ള
സ്ഥലങ്ങളിൽ ഒറൽ, കെട്ടുവല മുതലായവ വെച്ചു മത്സ്യങ്ങളെ പിടിക്കുന്നവ
രും കാണികളും വലകളും ഉപയോഗിച്ചു പക്ഷികളെ പതിക്കുന്നവരും വലു
തായ കുഴികൾ കുഴിച്ചു ആന മുതലായ കാട്ടുമൃഗങ്ങളെ സ്വാധീനപ്പെടുത്തുന്നവ
രും ഈ എട്ടുകാലിയും കുഴിയാനയും ഇതരജന്തുഹിംസയിൽ സാമ്യമുള്ളവരാ
ണല്ലോ.
പതിയിരുന്നു ഇരപിടിക്കുന്ന ഒരു മാതിരി പുഴുക്കൾ ഉണ്ട്. വില മാ
ങ്ങളുടെ കൊമ്പുകളിന്മേലും വീടുകളുടെ ഉത്തരം വിട്ടും മുതലായതുകളിന്മേലും
ഈ പുഴുക്കളുടെ ക്രൂ സാധാരണ കാണാം. നോം എഴുതുവാൻ ഉപയോഗി
ക്കുന്ന പേനയുടെ വണ്ണത്തിൽ ഉള്ള കുഴികൾ ആണ് ഇവയുടെ കൂടുകൾ.
ഴിക്കു ആഴം വളരെ ഉണ്ടായിരിക്കും. പുഴുവിന്റെ വലിപ്പത്തിൽ എത്രയോ
കവിഞ്ഞ ആഴം ഉണ്ടായിരിക്കും. തന്റെ തലകൊണ്ടു കുഴിയുടെ വായ് എ
പ്പോഴും അടച്ചുകൊണ്ടാണു പുഴു ഇരിക്കുന്നത്. തന്നിമിത്തം അങ്ങനെ ഒ
രു കുഴി അവിടെ ഉണ്ടെന്നു അത്ര എളുപ്പത്തിൽ കണ്ടുപിടിക്കാൻ ആക്കും സാ
ധിക്കയില്ല. പലകമേൽ കൂടി ഇഴഞ്ഞുപോകുന്ന ചെറുവക പ്രാണികൾ ക
ഴിയുടെ അടുക്കൽ എത്തി പുഴുവിന്റെ തല തൊടുന്ന ക്ഷണത്തിൽ പുഴു ക
ഴിയിലേയും കാണുകളയുന്നു. അതിന്റെ ഒന്നായിട്ടുതന്നെ ആ സാധുജീവി
യും കുഴിയിൽ വീഴ്ത്തുകയും അതിൽവെച്ചു പുഴുവിന്റെ ഇരയായിത്തീരുകയും ചെ
യ്യുന്നു. ശ്രീരാമൻ വനത്തിൽ ചെന്നപ്പോൾ അനേകം മനുഷ്യരുടെ അസ്ഥി
കൾ ഒരു ദിക്കിൽ കൂട്ടിയിട്ടതായി കാണുകയും അപ്പോൾ മഹർഷിമാരേയും മു
ററ മനുഷ്യരേയും കൊന്നു ഭക്ഷിക്കുന്ന രാക്ഷസരുടെ വാസസ്ഥലമാണു് അതെ
ന്ന് അദ്ദേഹം മനസ്സിലാക്കുകയും അവരെ കൊന്നൊടുക്കേണ്ടുന്ന മാറ്റങ്ങൾ
ആലോചിക്കയും ചെയ്തു. ആ രാക്ഷസന്മാരുടെ വിഡ്ഢിത്വമൊന്നും ഈ
പുഴുവിനില്ല. ഈ വിധം അനേകം പ്രാണികളെ കൊന്നുതിന്നുമ്പോൾ അവ
യുടെ നഖം. ഇറം മുതലായ സാധനങ്ങൾ ബാക്കിയാകും.
ഈ സ്വന്തം ക
ഴിയിൽ തന്നെ ഇട്ടാൽ കുഴി ക്ഷണത്തിൽ നികന്നുപോയെന്നു വരാം.
മെ ഇടുന്നതായാൽ വേറെ ജീവികൾ അതുകണ്ടു ഭയപ്പെട്ട് അതിലേ വഴിപോ
കാതിരിക്കാനോ പുഴുവിന്റെ ശത്രുക്കൾ തന്നെ അതിനെ കണ്ടുപിടിക്കാനോ
സംഗതി വരാം. അതുനിമിത്തം തന്റെ സ്വന്തം കുഴിയുടെ സമീപത്തുതന്നെ
ആ പുഴു മറെറാരു കുഴിയുണ്ടാക്കിയിരിക്കും. ഈ കുഴി തന്റെ സ്വന്തം കഴി
യെപ്പോലെ അത്ര ഭംഗിയിൽ ഉണ്ടാക്കപ്പെട്ടതല്ലെന്നും ഈ വക ചണ്ടികൾ
നിറയ്ക്കാനല്ലാതെ അതുകൊണ്ടു മറ്റു യാതൊരു ഉപയോഗവും ഇല്ലെന്നും പരി
ശോധിച്ചാൽ കാണാവുന്നതാകുന്നു.
10<noinclude></noinclude>
4xdc729nq6zd3p3r78taqjo0je1k24g
താൾ:Gadyamalika vol-3 1924.pdf/109
106
84693
245575
2026-07-19T03:24:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗമാലിക മൂന്നാം ഭാഗം വലമൊരു ഗുണമെന്നുമാത്രം പറഞ്ഞാൽ പോരാ; അതിന്റെ അഭാവം ഏ റവും ആപൽക്കരമെന്നുതന്നെ പറയണം. മരംകൊണ്ടു ഗവിഷ്ഠനായ കൊ ലകൊമ്പനെ ഒതുക്കി നിർത്തുവാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245575
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗമാലിക മൂന്നാം ഭാഗം
വലമൊരു ഗുണമെന്നുമാത്രം പറഞ്ഞാൽ പോരാ; അതിന്റെ അഭാവം ഏ
റവും ആപൽക്കരമെന്നുതന്നെ പറയണം. മരംകൊണ്ടു ഗവിഷ്ഠനായ കൊ
ലകൊമ്പനെ ഒതുക്കി നിർത്തുവാൻ ആയുധമില്ലെന്നുവന്നാൽ അന്യന്മാരുണ്ടാ
കാവുന്ന കഷ്ടനഷ്ടങ്ങൾക്കു കയ്യും കണക്കുമില്ലാത്തതാണു്. ഏറ്റവും ചൊടി
യോടുകൂടി യഥേഷ്ടം പാഞ്ഞുനടക്കുന്ന കുതിര ഉപകരിക്കത്തക്കതാണ
മെങ്കിൽ അതിനെ വേണ്ടവഴിക്കു കൊണ്ടു നടത്താറാവണം. ആയതിനു ക
ടിഞ്ഞാണിന്റെ സഹായം കൂടാതെ സാധിക്കുന്നതുമല്ല. അനേകം ദുർഘട
ങ്ങളെക്കൊണ്ടും ദുസ്തരമായ മഹാവത്തിൽക്കൂടി തോണിയെ ഉദ്ദിഷ്ടസ്ഥാ
നത്തേയ്ക്കും വഴിതിരിക്കണമെങ്കിൽ അമരത്തിന്റെ ബലം കൊണ്ടല്ലാതെ മ
റെറാന്നുകൊണ്ടും ഫലിക്കുന്നതല്ല. അപ്രകാരംതന്നെ അവനവന്റെ മനോ
വൃത്തികളെ വഴിക്കുവഴി നിയമനം ചെയ്യുന്നതുകൊണ്ടു സാമാന്യേന മൂന്നുവി
ധത്തിലുള്ള പ്രയോജനമുണ്ട്. അപാകതകൊണ്ടു അനു ശല്യമായിത്തീരാ
തെ, തന്റെ ജീവകാലം പരോപകാരത്തിനായി ഭവിക്കുക, അസത്തുക്കൾ
ചെയ്യുന്ന ഉപദ്രവത്തിൽ നിന്നു രക്ഷപ്പെടുക ഇപ്രകാരം ഗുണഭൂയിഷ്ഠമായ
ആത്മദാനത്തിന്റെ ഫലമാകുന്നു. ശക്തന്മാക്കും അശക്തന്മാക്കും ഒരുപോ
ലെ ഭൂഷണമായ ക്ഷമാബലം,
അഭ്യാസം കൊണ്ടു സിദ്ധിക്കുന്നതല്ലാതെ ക്ഷമാഗുണം ക്ഷണസാദ്ധ്യ
മായിട്ടുള്ളത്. അല്പമാകട്ടെ അന്യമാകട്ടെ സകല സംഗതികളിലും ഒരു
പോലെ ക്ഷമ ശീലിച്ചെങ്കിലേ ഈ ഗുണം സ്വഭാവത്തോടുകൂടി ഇണങ്ങുക
യുള്ളു. അറിഞ്ഞിട്ടും അറിയാതെ കണ്ടും നിത്യവും ക്ഷമ ശീലിക്കുന്നവരാണ്; മി
ക്ക ജനങ്ങളും യുക്തിയും മനസ്സാക്ഷിയും വിധം ചെയ്യേണമെന്നു നമ്മളോടു
പദേശിക്കുമ്പോൾ മറെറാരു വിധത്തിലായേക്കാം മോഹം നമ്മളെ പ്രേരിപ്പി
ക്കുന്നതു്; ദിനസരി ജോലികൾ നിർവഹിക്കുന്നതിൽ ഇഷ്ടമില്ലാതിരുന്നാലും പ
ല വിധത്തിലുള്ള നിബന്ധനകളെക്കൊണ്ടു പോലെ നടക്കുവാൻ നി
വൃത്തിയില്ലാതെ അതാതു ജോലികളെ നിർവഹിച്ചുപോരുന്നുണ്ടു്. നട്ടുച്ച വെ
നിലത്തു ചുട്ടു പഴുത്തു കിടക്കുന്ന പാടത്തുനിന്നു കിളയ്ക്കുവാൻ യാതൊരുവനും
ആഗ്രഹമുണ്ടാവുന്നതല്ല. എന്നാൽ ഈ വക ദണ്ഡങ്ങൾ അനുഭവിച്ചു ഉപ
ജീവനത്തിനുവേണ്ടി അദ്ധ്വാനിക്കുന്നതും സഹനശക്തി ശീലിക്കുന്നതിൽ ഒരു
വകഭേദമാണു്. അനേകം സംഗതികളിൽ എതിക്കുവാൻ ശക്തിയില്ലാഞ്ഞി
ട്ട് അടങ്ങേണ്ടിവരുന്നുണ്ടു്. അതും ക്ഷമാബലത്തിന്റെ വൈഭവം തന്നെയാ
എന്നാൽ അടക്കവും ഒതുക്കവും അറിഞ്ഞു ശീലിച്ചെങ്കിലേ ആയവ
സ്വരവും ദാർഢ്യവും മതിയാവുകയുള്ളു. അറിഞ്ഞു പ്രവർത്തിക്കുവാൻ, അറി
വുള്ളവർക്കേ സാധിക്കയുള്ളു. ഇതുതന്നെയാണ് വിദ്വാന്മാരുടെ ക്ഷമയും മൂ
ഢന്മാരുടെ ക്ഷമയും തമ്മിലുള്ള വ്യത്യാസം.
ആത്മദാനത്തിന്റെ ഉപാംഗങ്ങളായ വിനയവും വിവേകവും മൂ
നാം ചില സമയങ്ങളിൽ ഉണ്ടായേക്കാമെങ്കിലും ആയവ അവരിൽ സ്ഥിരമാ
യിട്ടു പ്രകാശിക്കുന്ന ഗുണങ്ങളല്ല. വിദ്വാന്മാക്കാകട്ടെ വേണമെങ്കിൽ ആയ<noinclude></noinclude>
od1r2arkd2cea5h3h8t3y4qcrifedj6
താൾ:Gadyamalika vol-3 1924.pdf/122
106
84694
245576
2026-07-19T03:24:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാംപ്രകരണം--പരമാണുപ്രാണികൾ. .00€ ഭാഗിക്കപ്പെട്ടുപോകയും ചെയ്യുന്നതുകൊണ്ടു ലിംഗസഹായം കൂടാതെ തന്നെ ജന്തുസന്താനം ജനിപ്പിക്കുന്നുണ്ടെന്നു ധാരണാശക്തിയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
245576
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂന്നാംപ്രകരണം--പരമാണുപ്രാണികൾ.
.00€
ഭാഗിക്കപ്പെട്ടുപോകയും ചെയ്യുന്നതുകൊണ്ടു ലിംഗസഹായം കൂടാതെ തന്നെ
ജന്തുസന്താനം ജനിപ്പിക്കുന്നുണ്ടെന്നു ധാരണാശക്തിയുള്ള ഏവക്കും ഊഹിക്കാ
വുന്നതാണു് .
പരമാ
ഇതുകൂടാതെ വേറെ ചില അവസരങ്ങളിൽ രണ്ടും അനുജന്തുക്കൾ
അടുക്കെ വന്ന്, ഒരു തുള്ളി രസം വേറെ ഒരു തുള്ളി രസത്തിന്റെ അടുക്കെ
കൊണ്ടുവെച്ചാൽ രണ്ടും യോജിച്ചു അല്പം വലിയ ഒരു തുള്ളിയായിപ്പോകുന്ന
തുപോലെ മേൽപ്രകാരം അടുക്കെ എത്തിയ രണ്ടു ജന്തുക്കളും ഒന്നായി യോ
ജിച്ചുപോകയും യോജിച്ചുണ്ടാകുന്ന ഏകത്തിൽ അണ്ഡാകൃതി സിദ്ധിക്കുകയും
ഈ അണ്ഡാകൃതിയായതിന്റെ പുറംഭാഗത്തിനു മുട്ടത്തോടുപോലെ തടി അ
ല്പം ജാസ്തിയാകയും ഉള്ളിലെ സാധനം കോടാകോടി പരമാണുക്കളും
അണുക്കളായി ഗണിക്കപ്പെടാവുന്ന മുട്ടകമായിത്തീരുകയും പിന്നെ
റന്തൊലി പൊട്ടി ഈ മുട്ടകൾ പുറത്തു വരികയും ക്രമേണ ഓരോരോ
മുട്ടു പണ്ട് ഒന്നിച്ചുകൂടിയ ഓരോ ജന്തുവിന്റെ ആകൃതിയെത്തുംവിധത്തിൽ
പൊട്ടി വളരുകയും ചെയ്യുന്നതുകൊണ്ട് ഈ അനുജന്തുക്കൾക്കു സ്ത്രീപുര
സംയോഗംകൊണ്ടുള്ള സന്തതിപാദനവും കൂടെ ഉണ്ടെന്നു യുക്ത്യനുസരണം
ഗ്രഹിക്കപ്പെടേണ്ടതാണു്.
മേല്പറഞ്ഞ കാരണങ്ങൾകൊണ്ടു നമുക്കൊക്കെ ഉള്ള പോലെ വെ
റും വാർദ്ധക്യംകൊണ്ടുള്ള മരണം ഈ ജന്തുവിനു് ഒരിക്കലും ഇല്ലാത്തതു
കൊണ്ടും ഇതിനു നമ്മേക്കാളും ഒരു വിശേഷവിധി കൂടെ ജാസ്തിയുണ്ടെന്നു പ
റയാം.
അമൃതത്തിന്റെ സഹായമില്ലാതെതന്നെ മരണമില്ലായ്മ സിദ്ധിച്ചി
രിക്കുന്ന ഈ അനുജന്തുക്കൾ വളരെ ഉപദ്രവികളും തൻമൂലം പരക്കെ വെറു
ക്കപ്പെടുന്നവയുമാണു്. നമ്മുടെ ശരീരത്തിൽ പിടിപെടുന്ന സവവേദനയും
വലച്ചിലിനും കാരണം ഈ അണുജന്തുക്കൾ തന്നെയാണെന്നു പരിശോധനാ
പൂവം നിശ്ചയിക്കപ്പെട്ടുപോയിട്ടുണ്ട്. ഇതൊക്കെയായിട്ടും സാംക്രമികരോഗ
ബീജങ്ങളാകുന്ന ഈ ജന്തുക്കളുടെ ശക്തിയുടെ പരിമാണം ഇത്രയെന്നു വളരെ
ജനങ്ങൾ ഇനിയും മനസ്സിലാക്കീട്ടില്ല.
തനിക്കു യഥേഷ്ടം പോഷിക്കുവാൻ തക്ക സൌകാവസ്ഥകളൊക്കെ
കൊടുത്തിട്ട് ഈ അനുജന്തുക്കളിൽ ഏതെങ്കിലും ഒന്നിനെ നിർത്തുന്നതായാൽ,
ഭൂമിയിൽ ഉള്ള സ്വ പീരങ്കികളേയും ഒന്നായി പ്രയോഗിച്ചിട്ടുണ്ടാക്കാൻ ക
ഴിയുന്ന അപായത്തേക്കാൾ എത്രയോ മടങ്ങ് അധികരിച്ചതായ
നാം മേൽപ്രകാരം കൊണ്ടുനിത്തുന്നതായ ഒരൊറ്റ ജിതിൻറ
കൊണ്ടു ഉണ്ടാക്കിത്തിക്കുവാൻ നിഷ്പ്രയാസം സാധിക്കുന്നതാണ്.
മിതമായ ശീതോഷ്ണസ്ഥിതിയോടുകൂടിയ
സുഖകരമായ
പായം
രത്തിൽ സവ ജീവജാലങ്ങളേയും കൊണ്ടുവയ്ക്കുവാൻ സാധിച്ചു എന്നു വി
ചാരിക്കുക. ഇങ്ങനെ കൊണ്ടുവെച്ചു ജീവികളുടെ മദ്ധ്യത്തിൽ അബലനായി<noinclude></noinclude>
pnw691zsduaegsn33p0b4v4jh6iitvn
താൾ:Gadyamalika vol-3 1924.pdf/128
106
84695
245577
2026-07-19T03:24:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാം പ്രകരണം-കേരളത്തിലെ ജാതിഷ തിന്റെ മൂലഗ്രന്ഥത്തിൽനിന്നു പല അവസരങ്ങളിലായി ചെയ്തിട്ടുള്ള പ ല പല ഭേദഗതികളാലും വ്യവസ്ഥപ്പെടുത്തി പരിഷ്കരിക്കപ്പെട്ടിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245577
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂന്നാം പ്രകരണം-കേരളത്തിലെ ജാതിഷ
തിന്റെ മൂലഗ്രന്ഥത്തിൽനിന്നു പല അവസരങ്ങളിലായി ചെയ്തിട്ടുള്ള പ
ല പല ഭേദഗതികളാലും വ്യവസ്ഥപ്പെടുത്തി പരിഷ്കരിക്കപ്പെട്ടിട്ടുള്ളതാണ
ന്നതിൽ ആക്കും അഭിപ്രായഭേദം ഇല്ല.
പിന്നീട് ആയാഭടാചായൻ ക്രിസ്താബ്ദം ആറാം ശതവഷത്തിന്റെ
പ്രാരംഭകാലത്തിൽ പല പുതിയ സംഗതികളേയും കണ്ടു പിടിച്ചു ഞാൻ
ആയഭടീയത്തിൽ സംഗ്രഹിച്ചു. ഹിന്ദുക്കളിൽ ആയ്യടാ താൻ ഒരാൾ
മാത്രമേ ഭൂമി ചലിക്കുന്നു എന്ന മതത്തെ ധയമായി പ്രഖ്യാപനം ചെയ്തി
ട്ടുള്ളു. എന്നാൽ അദ്ദേഹത്തിന്റെ പിൽക്കാലത്തിൽ വന്ന ജ്യൗതിഷികൾ
ആയ്യഭടൻ മററുള്ള പരിഷ്കാരങ്ങളെ എല്ലാം സ്വീകരിച്ചുകൊണ്ടു ഭൂമ
ലന സിദ്ധാന്തത്തെ മാത്രം പൂരിപക്ഷദശയിൽ അദ്ദേഹം അതിനെ
ഉപ
സിച്ചതേയുള്ളു വെന്ന് തള്ളുകയാണ് ചെയ്തത്. ആടാനാം ഉണ്ടാ
യവരിൽ ഭാസ്കരാചാര്യരെ ആകുന്നു ഒന്നാമതായി ഗണിപ്പോ ള്ളത്.
ദ്ദേഹം സ്വകാലം വരെ ഉണ്ടായിരുന്ന സകല അങ്ങളേയും ശാസ്ത്രീയരീ നാ
നിർലോഡനം ചെയ്തു ശരിപ്പെടുത്തി എല്ലാത്തിനും ഉപപത്തികളും പ്രതി
പാദിച്ചു സിദ്ധാന്തശിരോമണി എന്ന് യഥാർത്ഥ സംജ്ഞമായ ഒരു ഗ്രന്ഥം
അതിനെ അതിശയിക്കുന്നതിന് ഇന്നും വേറെ ഒരു ഗ്രന്ഥം ഉണ്ടാ
യിട്ടില്ല. അതിനുമേൽ ജ്യൗതിഷത്തിൽ ഉണ്ടായിട്ടുള്ള ഗ്രന്ഥമെല്ലാം അതി
നെ ഉപജീവിച്ചുള്ള കാരണഗ്രന്ഥങ്ങളേ ഉള്ളു. ശാസ്ത്രതത്വങ്ങളെ പ്രതി
പാദിക്കുന്ന ഗ്രന്ഥത്തിനു സിദ്ധാന്തഗ്രന്ഥമെന്നും ഗണിതപദ്ധതികളെ കാ
ണിക്കുന്നതിനും കാരണഗ്രന്ഥമെന്നും പേരുകൾ.
0122
rero
എന്നാൽ കാരണസൂത്രങ്ങളുടെ സ്ഥൂലതയാലും, ഗണിതക്രിയകളിൽ
അർദ്ധാധികത്തിനൊന്ന് എന്നും പറഞ്ഞു ഭിന്നരാശികളെ തള്ളിക്കളയുന്ന
സമ്പ്രദായത്താലും ഗ്രഹവേദത്തിനു ഉപയോഗിച്ചിരുന്ന യന്ത്രങ്ങളുടെ ന
നതകളാലും ശാസ്ത്രീയകല്പനകളുടെ തന്നെ അപൂർണ്ണയാലും മററും പ്രത്യ
ശാസ്ത്രമായ ജ്യൗതിഷം അനുഭവത്തിന് യോജിച്ചുവരാതെ തെറി വന്നു
കാൺകയാൽ കൊല്ലവർഷം നൻ നു എതിരായ ശകാബ്ദം 2-ൽ
ഗണേശദൈവജ്ഞൻ ഗ്രഹലാഘവം എന്ന കരണഗ്രന്ഥത്തെ നിമ്മിച്ചു. ഇ
തിൽ ഗണിതവും അനുഭവവും യോജിച്ചുവരാൻ വേണ്ടി ഗ്രന്ഥകാരൻ ഓരോ
ഗ്രന്ഥങ്ങളെ ഓരോ സിദ്ധാന്തപ്രകാരം സ്വീകരിച്ചുവെന്നും ചിലതിനെ
ത്യസ്തപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നു. ഈ ഗ്രഹലാലവപ്രകാരമാ
ണു് ഉത്തരഇന്ത്യയിൽ ഇന്നും ഗ്രഹാദികളെ ഗണിച്ചുവരുന്നത്. താരതമ്യപ്പെടു
ത്തുന്നതിനും മറ്റും സൌക്യത്തിനുവേണ്ടി ഇൻഡ്യയെ ഒട്ടും സംബന്ധിക്കു
ന്ന ജ്യോരിശ്ശാസ്ത്രത്തിന്റെ ഇത്രയും ഒരു ചരിത്രസംക്ഷേപത്തോടുകൂടി ഇനി
പ്രകൃതവിഷയത്തിലേയും അവതരിക്കാം.
(൧) കേരളത്തിലെ ജ്യൗതിഷത്തെപ്പറ്റി വിചാരണ ചെയ്യാൻ
പുറപ്പെടുന്നവന്റെ ദൃഷ്ടിയിൽ ഒന്നാമതായി പതിക്കുന്നത് ഈ നാട്ടിലെ<noinclude></noinclude>
dcm8gz6t4325y4pseudh0iwqbgcuo5x
താൾ:Gadyamalika vol-3 1924.pdf/133
106
84696
245578
2026-07-19T03:24:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാലിക---മൂന്നാംഭാഗം തി. തിഥി എന്ന സംസ്കൃതപദം തന്നെയാണ് നമ്മുടെ തീയതിയായതു്. തമി ഴർ തിഥിയെ തേതി' ആക്കി; മലയാളികൾ ഒന്നുകൂടി നീട്ടി തീയതി ആക്കി എന്നേയുള്ളു. മാ കേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245578
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാലിക---മൂന്നാംഭാഗം
തി. തിഥി എന്ന സംസ്കൃതപദം തന്നെയാണ് നമ്മുടെ തീയതിയായതു്. തമി
ഴർ തിഥിയെ തേതി' ആക്കി; മലയാളികൾ ഒന്നുകൂടി നീട്ടി തീയതി ആക്കി
എന്നേയുള്ളു.
മാ
കേരള
എന്നാൽ ഇവിടെ വിവരിച്ച ഈ കാലഗണനാക്രമം മലയാള
ത്രമേ നടപ്പുണ്ടോ? എന്നാണു് ഇനി ആലോചിക്കാനുള്ളത്. തമിഴുദേശങ്ങളി
ലും ഈ സൌരസമ്പ്രദായം തന്നെയാണ് നടപ്പു്. ഇതു് തമിഴരിൽനിന്നു മല
യാളികൾ ഗ്രഹിച്ചോ, അതൊ മറിച്ചോ, അല്ലെങ്കിൽ ഈ സമ്പ്രദായം ദ്രാവി
ഡ പൊതുവെ ഉണ്ടായിരുന്നതൊ ? എന്നാണിനിയത്തെ ചോദ്യം.
ത്തിൽനിന്നു അടുത്ത പാണ്ഡ്യദേശത്തേയും വ്യാപിച്ചതാണെന്നാണു് എൻറ
താഴ്മയായ അഭിപ്രായം. എന്തുകൊണ്ടെന്നാൽ തമിഴിലെ മാസനാമങ്ങൾ
എല്ലാം മറ്റുള്ളവരുടെ ചാന്ദ്രമാനപ്രകാരമുള്ള മാസനാമങ്ങളിൽനിന്നും ഉ
വിച്ച തത്ഭവങ്ങളാണെന്ന് സ്പഷ്ടമാകുന്നു. ചാന്ദ്രമാനപ്രകാരമുള്ള മാസ
ൾ അതാതു മാസങ്ങളിലെ വെളുത്തവാവു് ഏതു നക്ഷത്രത്തിൽ പ്രായേണ
വരുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽനിന്നു പാദിപ്പിച്ച തദ്ധിതനാമ
ങ്ങളാകുന്നു. ചിത്തിരയിൽ പൌണ്ണമാസി വരുന്ന മാസം മത്രം; വിശാഖ
ത്തിൽ വരുന്നതു വൈശാഖം, അനുരാധ എന്ന അന്വേഷത്തിൽ വരുന്നതു
ആരാധം ഇങ്ങനെ ചൈത്രം, വൈശാഖം, ഷ്ഠം അല്ലെങ്കിൽ ആന്ത
രാധം, ആഷാഢം, ശ്രാവണം, പദം, ആശ്വിനം, കാർത്തികം, മാ
ശീഷം, പൌഷം അല്ലെങ്കിൽ തെഷം, മാഘം, ഫാൽഗുനം എന്ന് ചാന്ദ്ര
മാസങ്ങൾ തന്നെയാണ് തമിഴിൽ ചിത്തിര വൈകാശി ആനി മുതലായവയാ
യിത്തീർന്നതെന്ന് ഒരു നോട്ടത്തിൽ തന്നെ വെളിപ്പെടുന്നു. മലയാളത്തിലും
കട്ട മേടം, ഇടവം മുതലായവ തൽക്കാലം സൂാധിഷ്ഠാതരാശികളുടെ പേരു
കളാകയാൽ ചാന്ദ്രമാസത്തിന്റെ പോലും ഇല്ല. അതിനാൽ ഈ
സൌരമാനി കേരളത്തിൽ നിന്ന് അടുത്ത തമിഴ് ദേശങ്ങളെ വ്യാപിച്ചു എ
ന്നു കല്പിക്കുന്നതിനാണു് അധികം സംഭാവ്യത. തെലുങ്ക്, കണ്ണാടകം മുതലായ
ശേഷം ദ്രാവിഡഭാഷകൾ സംസാരിക്കുന്നവർ ഇന്നും ഉത്തരദേശത്തുകാരെ
പോലെ ചാന്ദ്രമാനത്തെ തന്നെ ഉപയോഗിച്ചുവരുന്നതിനാൽ ഈ സമ്പ്ര
ദായം ദ്രാവിഡരുടെ പൊതുസ്വത്തായിരുന്നു എന്നു കല്പിക്കുന്നതിനും അവകാ
ശമില്ലാതെ പോയി ഇന്ത്യയ്ക്കും വെളിയിലുള്ള യൂറോപ്പുരാജ്യങ്ങളിലെ കാലഗ
ണനാ സംപ്രദായം സൌരമാനാമൃതമാണെങ്കിലും അവരുടെ മാസങ്ങൾക്കു
ള്ള തീയതിവ്യവസ്ഥ ജ്യോതിശ്ശാസ്ത്രസിദ്ധാന്തങ്ങളെ അനുസരിച്ചല്ല.
തിലും തീയതി കുറയുന്നതായ മകരം ധനുമാനങ്ങളുടെ പൂർവോത്തരാർദ്ധം
ന്ന ജനുവരി മാസത്തിന് തീയതി കല്പിച്ചതും, അതുപോലെതന്നെ
ദീഘതമമായ ഇടവം മിഥുനം വന്ന ജൂൺ മാസത്തിനു 10 തീയതി നിശ്ച
യിച്ചതും ജ്യോതിശ്ശാസ്ത്രത്തിനു നേരെ വിരുദ്ധമായിരിക്കുന്നു. അതിനാൽ കേ
രളീയരുടെ കാലമാന രീതിയാണു് സവോത്തമം എന്നു നാം പറയുന്നതായാൽ
അതിൽ സ്വദേശാഭിമാനം നമ്മെ വ്യാമോഹിപ്പിക്കുന്നതാണെന്നു മഹാന്മാർ
ആക്ഷേപിക്കാൻ ഇടയാവുകയില്ലെന്നു വിശ്വസിക്കുന്നു.<noinclude></noinclude>
6gwtijcb4p25giq1lh1cq7uxhrrnbcx
താൾ:Gadyamalika vol-3 1924.pdf/152
106
84697
245579
2026-07-19T03:24:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാംഭാഗം- അറിയുക യും ചെയ്യുന്നു. അങ്ങിനെ വരുവാനുള്ള കാരണം. ആദ്യം കണ്ടപ്പോൾ അല്പസ മയത്തിനുള്ളിൽ നാക്കു കണ്ടറിയാൻ കഴിയാത്ത അനേകം ഭേദങ്ങളെ കാലക്രമേണ കണ്ടറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245579
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂന്നാംഭാഗം- അറിയുക
യും ചെയ്യുന്നു. അങ്ങിനെ വരുവാനുള്ള കാരണം. ആദ്യം കണ്ടപ്പോൾ അല്പസ
മയത്തിനുള്ളിൽ നാക്കു കണ്ടറിയാൻ കഴിയാത്ത അനേകം ഭേദങ്ങളെ
കാലക്രമേണ കണ്ടറിവാൻ ഇടവരുന്നതാകുന്നു. എന്നാൽ ആളും ചന്തയിൽ
വെച്ചു് ആ കാളയെ നോക്കി വില പറഞ്ഞു വാങ്ങാതെ പോന്നത് ഒരു ന
ല്ല വണ്ടിക്കാരനായിരുന്നാൽ പിന്നീട് ആ കാളയെ വേറൊരു കാളക്കൂട്ടത്തിൽ
വെച്ചു കണ്ടാലും അവൻ ക്ഷണത്തിൽ അറിഞ്ഞു എന്നു വന്നേക്കാം. അതി
നുള്ള കാരണം, അവൻ കാജാതിയിലുള്ള അനേകം വ്യക്തികളുടേയും വള
രെക്കാലമായിട്ടുള്ള സൂക്ഷ്മപരിചയം നിമിത്തം ഏതെങ്കിലും ഒരു കാളയെക്ക
ണ്ടാൽ അതിൻറെ ആകൃതി മുതലായവയിൽനിന്നും, അനേകം സ്ഥിതി
ഭേദങ്ങളെ എളുപ്പത്തിലും വേഗത്തിലും വാരിപ്പാനുള്ള ശക്തി നിത്യാഭ്യാസം
കൊണ്ടും വളരെ വർദ്ധിച്ചിട്ടുള്ള
0
3.
2.
2
ഇതുപോലെതന്നെ പത്തോ അതോ ആശാരിമാർ പണിചെയ്യുന്നു
ഒരു സ്ഥലത്തു നിന്ന് സാം മണി നിർത്തുന്ന സമയം ആശാരിയും
അവനവന്റെ പണിആയുധങ്ങളെ മാറിപ്പോകാതെ തിരഞ്ഞെടുത്തു വെവ്വേറെ
സൂക്ഷിക്കുന്നു. തട്ടാനും അതുപോലെതന്നെ ഒരേ മാതിരിയിലുളള വളരെ പ
ണ്ടെങ്ങളിൽനിന്നും താൻ പണിചെയ്തിട്ടുള്ള ഒരു പണ്ടത്തെ അനായാസേന ക
ണ്ടുപിടിക്കുന്നു. ഒരു കുട്ടി, വിട്ടുപോകുമ്പോൾ തന്റെ ക്ലാസിലു
ള്ള കുട്ടികളുടെ ഒരേതരത്തിലുള്ള പുസ്തകങ്ങളിൽ നിന്നും, ററുകളിൽ നി
ന്നും തന്റെ പുസ്തകങ്ങളേയും ഡേറ്റകളേയും നിഷ്പ്രയാസമായി തിരഞ്ഞ
ടുക്കുന്നു.
എന്തിനേറെപ്പറയുന്നു. ഇതുപോലെ ആലോചിച്ചാൽ ഓരോ വിഷയ
ങ്ങളിലും പ്രത്യേകാഭ്യാസം കൊണ്ടു നമ്മുടെ വിഷയഹണശക്തി വർദ്ധിച്ചുവ
രുന്നതുകൂടാതെ പ്രത്യേകമായി തിരിയുകയും ചെയ്യുന്നതാണ്. പ്രസിദ്ധ
നായ കാക്കശ്ശേരി ഭട്ടതിരി കുട്ടിയായിരിക്കുമ്പോൾ തന്റെ ഇല്ലത്ത് ഒരു നിത
ശ്രാദ്ധം നടന്നുവന്നിരുന്നതിനാൽ ദിവസേന പരിവായി പിണ്ഡം ഭക്ഷിപ്പാൻ
വരുന്ന കാക്കകളേയും ചില ദിവസം മാത്രം വരുന്ന കാക്കകളേയും പ്രത്യേകം
അടയാളത്തോടുകൂടി മറ്റുള്ളവരെ കാണിച്ചുകൊടുത്തിരുന്നു എന്നുള്ള പഴങ്ക
ഈ ഘട്ടത്തിൽ ഓക്കേണ്ടതാണ്. അതിനാൽ ഇങ്ങനെ മനസ്സിരുത്തലോ
ടുകൂടി വിഷയപരിശോധന ചെയ്യുന്നതായാൽ ഈ ലോകത്തിലുള്ള ഓരോ വി
ഷയങ്ങളിൽ നിന്നും ക്ഷണം പ്രതി പുതുതായി അസംഖ്യം അറിവുകൾ നമുക്കു
സിദ്ധിക്കാനിടവരുന്നതാണെന്നുള്ള ഉപദേശത്തോടുകൂടി ഈ വിഷയത്തെ ഉ
പസംഹരിക്കുന്നു.
രസികരഞ്ജിനി.
കഴുത്തു പരമേശ്വരമേനോൻ,<noinclude></noinclude>
rc3fyfhzo37qee1j1avx41azngoshyj
താൾ:Gadyamalika vol-3 1924.pdf/157
106
84698
245580
2026-07-19T03:24:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒരെക്കൊണ്ടും മറ്റും ഇരിഞ്ഞാലക്കുട ഗ്രാമം പരിപുഷ്ടിയാവുകയും ചെയ്തിട്ടു ണ്ട്. അവരെ പെരുമനത്തുകാർ ഈ വിധം ഉയർത്തിയതോടുകൂടി ഇരിഞ്ഞാല കടക്കാൻ വേണ്ടതൊക്കെ തിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245580
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒരെക്കൊണ്ടും മറ്റും ഇരിഞ്ഞാലക്കുട ഗ്രാമം പരിപുഷ്ടിയാവുകയും ചെയ്തിട്ടു
ണ്ട്. അവരെ പെരുമനത്തുകാർ ഈ വിധം ഉയർത്തിയതോടുകൂടി ഇരിഞ്ഞാല
കടക്കാൻ വേണ്ടതൊക്കെ തികഞ്ഞു.
ഇരിഞ്ഞാ
കൊ
ഇങ്ങനെ ഇരിഞ്ഞാലക്കുടക്കാരെ വളരെ വലുതാക്കി വയ്ക്കുവാൻ കാ
രണഭൂതന്മാരായ പെരുവനം ഗ്രാമക്കാരെ വളരെ നന്ദിയോടെ ബഹുമാനി
ക്കേണ്ടതിന്നു പകരം തൃക്കണാമതിലകം ക്ഷോഭത്തിനു ശേഷം
ലടക്കാൻ ഒരുമാതിരി വർജ്ജിക്കയാണുണ്ടായത്. തമ്മിൽ കൊള്ള
ടുക്കലാവട്ടെ മറെറാരു വിധം നിവൃത്തിയുണ്ടെങ്കിൽ തങ്ങളുടെ ക്രിയകൾക്കു
ക്ഷണിക്കുകയാവട്ടെ യോഗം കൂടി പെരുമനംഗ്രാമം ക്ഷേത്രത്തിൽ ചെല്ലുക
യാവട്ടെ മേലാൽ യാതൊന്നും ചെയ്തുപോകരുതെന്നും മാറും അവർ ഒരു വ
വസ്ഥ ചെയ്തു. ഇരിഞ്ഞാലക്കുട ഗ്രാമസങ്കേതത്തിനെ അക്രമിച്ചിരിക്കുന്ന
മതിലകത്തുകാരെ വേണ്ടവിധം അമർച്ചചെയ്യാതെ ഇരിഞ്ഞാലക്കുടയും മതി
ലകവും ഒരുപോലെ പെരുമനം ഗ്രാമസങ്കേതം മാത്രമാണെന്നു ഭാവിച്ചു ത
ങ്ങളെ സഹായിക്കാതിരുന്ന കുറ്റം കൊണ്ടാണു് ഇരിഞ്ഞാലക്കുടക്കാക്ക് പെ
മനത്തുകാരുടെ മേൽ ഈ വെറുപ്പുണ്ടായത്. ഈ കായത്തിൽ ഇരി
ഞ്ഞാലക്കുടക്കാരെ കുറിപ്പെടുത്തിക്കൂടാ. അവരുടെ ഐകമത്യത്തേയും ഗ്രാമ
പ്രതിപത്തിയേയും അവർ വേണ്ടവണ്ണം വെളിപ്പെടുത്തി എന്നു മാത്രമേ
യുള്ളു. പെരുമനത്തുകാർ തങ്ങൾതന്നെ ഉയർത്തി ഒരുവിധം സ്വതന്ത്രനില
യിലാക്കിയ ഇരിഞ്ഞാലക്കുട ഗ്രാമക്കാരെ വെറും കീഴിൽ നിൽക്കുന്ന മതി
ലകത്തുകാരെപ്പോലെ മാത്രം വിചാരിച്ചു. ഉദാസീനത കാണിക്കതോ അല്ലെ
ങ്കിൽ മതിലകത്തുകാക്ക് ഉള്ളു കൊണ്ട് അനുകൂലിച്ചതോ അവരുടെ പണത്തെ
പോലെയുള്ള നിഷ്പക്ഷപാതമായ യോഗക്ഷേമരക്ഷണത്തിനു
യില്ലെന്നു പറയേണ്ടയില്ലല്ലൊ. ദേശകാലങ്ങളെ അനുസരിച്ചു വേണ്ടതൊക്കെ
വേണ്ടതുപോലെ നടത്തുകയെന്നത് എല്ലാക്കാലത്തും എല്ലാവരും ചെയ്യുന്നതാ
ണെങ്കിൽ ആക്കും ഒരിക്കലും ഇടിച്ചിലു തട്ടുവാൻ സംഗതിയില്ലല്ലോ.
പണ്ടത്തെക്കാലത്തു വളരെ പ്രശസ്തന്മാരും വേദജ്ഞന്മാരും പണ്ഡി
തന്മാരും കൾക്കു മാനുഷ്ഠാനനിഷ്ഠയുള്ളവരും തപസ്വികളുമായ മഹാബ്രാഹ്മ
രാലും ധർമവ്യവസ്ഥാപകന്മാരായ രാജാക്കന്മാരാലും സ്വജാതിധർമ്മതിര
ന്മാരായ മറ്റു ജാതിക്കാരാലും ഏറ്റവും ശോഭിച്ചിരുന്ന ഈ ഗ്രാമത്തിനു
പ്പോൾ പലവിധമായ ന്യൂനതകളും വന്നു കൂടീട്ടുണ്ടെന്നു സമ്മതിക്കാതിരിക്കാൻ
നിവൃത്തിയില്ല. എങ്കിലും ഇപ്പോഴത്തെ കാലാവസ്ഥയും മലയാളത്തിലുള്ള മ
ഗ്രാമക്കാർ തട്ടിക്കാണുന്നതിലധികം കോട്ടം പെരുമനംഗ്രാമക്കാർ
റീട്ടുണ്ടെന്നു തോന്നുന്നില്ല. വർണ്ണാശ്രമധർമ്മങ്ങളിലും ശ്രൌതസ്മാത്താരി ക്രിയ
കളിലും വിചക്ഷണന്മാരായ അനേകം ഉത്തമബ്രാഹ്മണർ ഈ ഗ്രാമത്തിൽ
ഇന്നുമുണ്ടു്. മഴമംഗലത്തു നമ്പൂതിരിമാരെപ്പോലെ ഗ്രന്ഥകാരന്മാരാ
യ യോഗ്യന്മാർ ഇല്ലെങ്കിലും ആ വക ഗ്രന്ഥങ്ങളെ വേണ്ടവിധം ഉപയോഗി
ക്കുവാൻ അറിയുന്നവരും ഉപയോഗിക്കുന്നവരും ഇപ്പോഴും ഒട്ടും ദുർല്ലഭമല്ല.<noinclude></noinclude>
gdd0ldowbbsflmgjsp8vj1ilg3mdjxb
താൾ:Gadyamalika vol-3 1924.pdf/162
106
84699
245581
2026-07-19T03:24:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാം പ്രകരണം സർ, ടി. മാധവരായർ കാലും ചെളിയാലും ഉണ്ടാക്കപ്പെട്ടിരുന്ന നികൃഷ്ടിക്കുടിലുകളുടെ സ്ഥാനത്തിൽ ഉന്നതസൌധമന്ദിരങ്ങൾ പണി ചെയ്യിച്ചു. റോഡുകൾ, തോടുകൾ, പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245581
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാലാം പ്രകരണം സർ, ടി. മാധവരായർ
കാലും ചെളിയാലും ഉണ്ടാക്കപ്പെട്ടിരുന്ന നികൃഷ്ടിക്കുടിലുകളുടെ സ്ഥാനത്തിൽ
ഉന്നതസൌധമന്ദിരങ്ങൾ പണി ചെയ്യിച്ചു. റോഡുകൾ, തോടുകൾ, പാലങ്ങൾ,
തുരങ്കങ്ങൾ, രൂപങ്ങൾ, കുളങ്ങൾ മുതലായവ അദ്ദേഹം ഉണ്ടാക്കിച്ചു. നിരുപ
യോഗങ്ങളായിക്കിടന്നിരുന്ന സ്ഥലങ്ങളെ കൃഷിക്കുപയുക്തങ്ങളാക്കി തീ
കാപ്പി കൃഷി മുതലായ ആന തൊഴിലുകളെ ഇവിടെ പ്രഥമമായി ഏ
പ്പെടുത്തിയതും മാധവരായരവർകളുടെ കാലത്താണ്. എന്നുവേണ്ട മാധവ
രായരവർകളുടെ ആഗമന കാലത്ത് ബ്രിട്ടീഷ് സിംഹത്തിന്റെ കയ്യിൽ ക
പ്പെടാറായിരുന്ന തിരുവിതാകൂർ സംസ്ഥാനം അദ്ദേഹത്തിന്റെ ഗമനകാലത്തു
സ്ഥായി ആയ രക്ഷ പ്രാപിച്ചു എന്നുമാത്രമല്ല ഈ പക്ഷിരാജ്യം മാതൃകാ
രാജാ' എന്ന മാടത്തിൽ അർഹമായിത്തി ക
നാടുനീങ്ങിയ വിശാഖത്തിരുനാൾ തിരുക
ത്തിൽ ഇപ്രകാരം കല്പിക്കുകയുണ്ടായി.
33 be
ന്തു ചെയ്തിട്ടുണ്ടോ അതു സർ വരായർ തിരുവിതാളിലോ, ചെ
വിട്ട
മാധവരായർ തിരുവിതാംകൂറിൽ നിന്നും പോയശേഷം സ്വസ്ഥമായി
കാലം കഴിച്ചുകൂട്ടണമെന്നു വിചാരിച്ചു. മദ്രാസിൽ തന്നെ ശാസിക്കാനാരംഭി
ച്ചു എങ്കിലും ഈശ്വരകാരുണ്യം കൊട്ട് അദ്ദേഹം നിവിനായി വധിച്ചി
രുന്നതിൽ ഒരു ഉയന്നപദം വഹിക്കുന്നതിനാണ് ഇടയായത്. ഈ സം
അദ്ദേഹത്തിനു വൈസ്രോയിയുടെ നിയമനിർമ്മാണസഭയിലേയും ക്ഷണിച്ചു
എങ്കിലും അദ്ദേഹം ആ ക്ഷണനം സ്വീകരിച്ചില്ല. സർ 200വരായരുടെ
തിരുവിതാംകൂറിൽ നിന്നും ഉള്ള ഗമനത്താന്തം അധികം താമസം
തെ ഇംഗ്ലണ്ടിലും എത്തി. പാർപ്പിക്കേണ്ടു സാമാജികനായിരുന്നു കഴിഞ്ഞു
പോയ മിസ്റ്റർ
ഷ് സീസിൽത്തന്നെ തക്കതായ ഒരു രോഗം കൊടുക്കണമെന്നു ബ്രിട്ടീഷ്
ഗവണ്മണ്ടിനോടു ശുപാർശചെയ്തതു കൂടാതെ രായർ അവർകളുടെ സാ
ധാരണ യോഗ്യതകളേയും അദ്ദേഹം തിരുവിതാംകൂറിൽ ചെയ്തിട്ടുള്ള ഗുണ
കുരമായ ഏർപ്പാടുകളേയും ശ്ലാഘിച്ചു പാർലിമേഴ്സ് സഭയിൽ ഒരു സം
ഗം ചെയ്യുകയും ചെയ്തു. വജ്രമല്ലാത രത്നം വജ്രത്തിനെ അറിയുവാൻ, ഇ
ത്രിലോകത്തിലെങ്ങാൻ കേട്ടിരിപ്പാ എന്നു പറഞ്ഞ പോലെ
ന്മാരിൽ വിളങ്ങുന്ന ഗുണഗണങ്ങളെ അറിക്കുന്നതിന് വിയാർ ആക്കാതെ
അനൂർ ഉണ്ടാകുമോ? ഈ സമയം ഇന്ത്യയിലെ പ്രധാന പട്ടികകളിൽ ഒ
നായ കൽക്കട്ടാ റി്' എന്ന പത്രത്തിൽ സർ വരാതിരി ഒരു
സ്തുത്യലേഖനവും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ ലേഖനം രായർ അവർക
ളുടെ പ്രിയശിഷ്യനും വിച്ഛിരോമണിയും ആയിരുന്നു വിശപ്പിനാ
തിരുമനസ്സിലെ തൂലികാഗ്രത്തിൽനിന്നും ഉൽഭൂതമായതുതന്നെ ആയിരുന്നു.
19<noinclude></noinclude>
7e6fupg7s7pxbcyrxm37l6vios6qlfv
താൾ:Gadyamalika vol-3 1924.pdf/167
106
84700
245582
2026-07-19T03:25:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗരമാലിക മൂന്നാം ഭാഗം നാമാ ധി മനോവേഗവും തോറ്റുപോകും' പ്രകാരത്തിൽ ഓടുന്ന യന്ത്രങ്ങൾ ഇ തിന്റെ സഹായം വിട്ടാൽ പവതം പോലെ നിശ്ചലങ്ങൾ ആയിത്തീരും. ക ണക്കില്ലാത്ത കൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245582
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗരമാലിക മൂന്നാം ഭാഗം
നാമാ
ധി മനോവേഗവും തോറ്റുപോകും' പ്രകാരത്തിൽ ഓടുന്ന യന്ത്രങ്ങൾ ഇ
തിന്റെ സഹായം വിട്ടാൽ പവതം പോലെ നിശ്ചലങ്ങൾ ആയിത്തീരും. ക
ണക്കില്ലാത്ത കൈത്തൊഴിലുകൾ ഇതിന്റെ അഭാവത്തിൽ കേവലം
വിശേഷങ്ങളായി പരിണമിക്കും. പാശ്ചാത്യന്മാരായ വൈദ്യന്മാർ ഇതിനെ ഒ
രു വിലയേറില്ലാത്ത ഷജമായി പല അവസരങ്ങളിലും അംഗീകരിച്ചു കാ
ണുന്നുണ്ടു്. ചുരുക്കിപ്പറഞ്ഞാൽ ഒരു വിധത്തിലല്ലെങ്കിൽ മറെറാരു വിധ
ത്തിൽ ഈ പദാർത്ഥത്തെ ഗൃഹങ്ങളിൽ ഉപയോഗിക്കാതേയും ഇതിൻറ
ആവിർഭാവത്തെ ഒരു പുതിയ പരിഷ്കാരിനമായി ഗണിക്കാതേയും
ഇരിക്കുന്ന ജനങ്ങളുടെ തുക, ഓണംകേറാമൂലകൾ അന്യരാജ്യങ്ങളെ അ
ക്ഷിച്ച് എത്രയോ അധികമുള്ള കേരളത്തിൽകൂടിയും കുറവായിത്തന്നെ തീ
ന്നിരിക്കുന്നു.
ഈ സാധനത്തെപ്പറ്റി പുരാതനകാലങ്ങളിലുള്ള ജനങ്ങൾക്കും സ്ഥ
ലമായിട്ടെങ്കിലും ഒരു വക ജ്ഞാനം ഇല്ലാതിരുന്നില്ല. സാസീൻതൻസ് എന്ന
സ്ഥലത്തിലെ ഉറവുകളെപ്പററി ഹാറൊ ഡാടാസ് എന്നു പ്രസിദ്ധനായ ഗ്രീ
ചരിത്രകാരനും ആടിഗെൻറം എന്ന ദിക്കിലെ കിണറുകളെപ്പറ്റി
നി എന്ന ഗ്രീക്കും പണ്ഡിതനും വിശദമായി വിവരിച്ചിട്ടുണ്ട്. ക്രിസ്തു മ ാം
ശതവർഷത്തിന്റെ ഒടുവിൽ ഭൂപരിവർത്തനം ചെയ്തു ദേശസഞ്ചാരികളിൽ അ
ഗ്രഗണ്യനായ വെൻസിലെ മാക്കൊപോളൊ കാസ്പിയൻ സമുദ്രത്തിൻറ
തീരത്തിലുള്ള ബാക്കു എന്ന പട്ടണത്തെപ്പറ്റി താഴെ വരും പ്രകാരം വണ്ണിച്ചി
രിക്കുന്നു. 'ഈ നഗരത്തിൽ എന്നു സദാ ഊറിവന്നുകൊണ്ടിരിക്കുന്ന ഒരു
ലുതായ ഊറ്റുകുഴി ഉണ്ട്. ഇതിൽനിന്നു ഒരേസമയത്തു നൂറു കപ്പൽ എണ്ണ
വേണമെങ്കിലും എടുക്കുന്നതിനു പ്രയാസമില്ല. ഇതു ഭക്ഷണത്തോടു ചേർത്തു ഉ
പയോഗപ്പെടുത്തുവാൻ പാടുള്ള തല്ലെങ്കിലും വിളക്കെരിക്കുന്നതിനു ഒന്നാംതര
മാകുന്നു. ഒട്ടകങ്ങൾക്കു ചൊറിപിടിച്ചുവാൽ അതു ഭേദമാകുന്നതിന് ഈ എ
ണ്ണ പുരട്ടിയാൽ മതി. സകല ദിക്കുകളിൽനിന്നും കാലം കൊണ്ടു. ജനങ്ങൾ
ഈ സാമാനത്തിനായി ഇവിടെ വരുന്നു. എന്തുകൊണ്ടെന്നാൽ ഇത്തരം എ
മണ്ണ് അരാജ്യങ്ങളിൽ ഒരിടത്തും കിട്ടുന്നത്.
എന്നാൽ മനുഷ്യരുടെ ഭാഗ്യത്താലെന്നുവേണം വാൻ, പോളോ
യുടെ ഒടുവിലത്തെ വാക്യത്തിലടങ്ങിയ വിവരണം കേവലം അബദ്ധമായി
പോകയും ഭൂമിയുടെ പല ഭാഗങ്ങളിലും ഇപ്പോൾ ഈ എണ്ണ ധാരാളമായി
ഉണ്ടെന്നു നിണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഐക്യസംസ്ഥാനങ്ങളിലും
കാസ്പിയൻ കടലിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലും ആണു് മണ്ണെണ്ണ
മൃദ്ധിയായി കഴിച്ചെടുക്കുന്നത്. എന്നാൽ ചൈന, സൈബീരിയ, ബമ്മ,
ഏഷ്യാമൈനാർ, കനാട്, മെക്ക് സിക്കോ, പെറു എന്നീ രാജ്യങ്ങളിലെ ഭൂഗ
ദത്തിൽനിന്നും ഈ എണ്ണ എടുക്കപ്പെടുന്നുണ്ട്. പോളോയുടെ കാലത്തിൽ
സകല ദിക്കുകളിൽനിന്നും ജനങ്ങൾ മണ്ണെണ്ണയ്ക്കായി ബായുവിലേയും പോ<noinclude></noinclude>
nv95uu8y34bo0m34twmitaf4vy8bj7m
താൾ:Gadyamalika vol-3 1924.pdf/7
106
84701
245583
2026-07-19T03:25:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നീയവും പ്രോത്സാഹകരവും ആണ്. ഓരോ ഉപന്യാസവും അതാതിന്റെ ര സത്തെ പൂർണ്ണമായി പ്രകാശിപ്പിക്കുന്ന വിഷയത്തിൽ വിജയപ്രദമായി യത്നി ച്ചിരിക്കുന്നതുകൊണ്ട് ഒന്നിനെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245583
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നീയവും പ്രോത്സാഹകരവും ആണ്. ഓരോ ഉപന്യാസവും അതാതിന്റെ ര
സത്തെ പൂർണ്ണമായി പ്രകാശിപ്പിക്കുന്ന വിഷയത്തിൽ വിജയപ്രദമായി യത്നി
ച്ചിരിക്കുന്നതുകൊണ്ട് ഒന്നിനെ പ്രത്യേകം ഉദ്ധരിക്ക എന്നുള്ളതു് ദുസ്സാ
4. വിവേകോദയം.
ഇതിലെ ഓരോ ഉപന്യാസവും സാരംകൊണ്ടും സാരസ്വംകൊണ്ടും
അദ്വിതീയമായവിധത്തിൽ രചിക്കപ്പെട്ടിരിക്കുന്നു. ജ്ഞാതവ്യങ്ങളായ നാനാ
വിഷയങ്ങളെ അധികരിച്ചു ഇത്ര സരസമായ നിരൂപണങ്ങൾ അടങ്ങിയതും
ശുദ്ധിയുള്ള ഭാഷയിലും അനുകരണീയമായ പാചകരീതിയിലും എഴുതപ്പെട്ടതു
മായി ഈ പ്രസ്ഥാനത്തിൽ ഇതിന്റെ മുമ്പേ പോവാൻ മറെറാരു പുസ്തകം മ
ലയാളഭാഷയിൽ ഉണ്ടെന്നു ഞങ്ങൾ വിചാരിക്കുന്നില്ല. കൊച്ചിയിലെ ഒമ്പ
താംമുറ ഇളയ തമ്പുരാൻ തിരുമനസ്സുകൊണ്ടു കല്പിച്ചെഴുതിയ സാരഗരമായ ഒ
രു മുഖവുരയും സാഹിത്യവിഷയത്തിൽ വിരനിദ്രിതമായിരുന്ന സി. അച്യുത
മേനോൻ അവർകളുടെ പേരെടുത്ത പേനയിൽ നിന്നു പുറപ്പെട്ട പ്രകൃതിസര
മായ ഒരു ആപോപന്യാസവും ഈ ഗ്രന്ഥത്തെ സവിശേഷം അലങ്കരി
ഈ വിധം ഉത്തമഗ്രന്ഥങ്ങളെ സമ്പാദിച്ച് പ്രസിദ്ധപ്പെടുത്തുന്ന
തിൽ ബി. വി. ബുക്ക് ഡിപ്പോ ഉടമസ്ഥന്മാർ ഇപ്പോൾത്തന്നെ നല്ല പേരെ
ടുത്തവരാണ്. ഈ ശ്രമത്തിന് അവരെ വേണ്ടതിലധികം ശ്ലാഘിക്കാൻ ആ
ക്കും കഴിയുകയില്ല.
5.
മലയാളഭാഷാകാസാരത്തിൽ വി. പി. ബുഡിപ്പോ ആകുന്ന ബാ
ലാക്കപ്രഭാവത്തിനാൽ അനശ്വരശ്രീനാടു കൂടി പ്രകാശിപ്പിക്കപ്പെട്ടുവരുന്ന അ
ഭിനവഭാഷാഗ്രന്ഥപനങ്ങളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്ന പ്രസ്തുത
പുസ്തകത്തെക്കുറിച്ചു വിശേഷിച്ചൊരഭിപ്രായം പറയേണ്ടതായിരിക്കുന്നില്ല.
പ്രകൃതിശാസ്ത്രം, പ്രാണിധാമശാസ്ത്രം, പുരാണം, ചരിത്രം, ഭാഷാ ഇവയെ സം
ബന്ധിച്ചുള്ള അനേക ബൃഹൽ പ്രമേയങ്ങൾ ഇതിൽ സരസവും നിലവും
ആയ മലയാളഗദ്യരീത്യാ പണ്ഡിതന്മാരാൽ വ്യവഹരിക്കപ്പെട്ടിരിക്കുന്നു.
6.
ഭാരതശോഭിനി.
എം. ശേഷഗിരി എം. ഏ. മുതൽപേർകൂടി തിരഞ്ഞെടുത്തിട്ടു
ള്ള ഉപ്യാസങ്ങൾ അടങ്ങിയ ഒന്നാണെന്നു പറയുമ്പോൾ തന്നെ അതിൻറ
വൈശിഷ്ഠ്യത്തെപ്പറ്റി കൂടുതലായി പറഞ്ഞിട്ടാവശ്യമില്ല.
7. മലയാളി.
ആകപ്പാടെ ഈ പുസ്തകം ഒരുത്തമഗ്രന്ഥമായിട്ടുണ്ടെന്നുള്ള തിന്നു
സംശയമില്ല.<noinclude></noinclude>
2c2d85dbezzmhfdigtpfuo8yp2oo3jx
താൾ:Gadyamalika vol-3 1924.pdf/14
106
84702
245584
2026-07-19T03:25:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആമുഖം (അജ്ഞന്മാരേയും അല്പജ്ഞന്മാരേയും എന്നു മാത്രമല്ല ചില പ്രത്യേ കവിഷയങ്ങളിൽ പ്രാജ്ഞന്മാരായവരെപ്പോലും വിവിധവിഷയങ്ങളിൽ ജി ജ്ഞാസ ജനിപ്പിച്ചു ഒന്നുപോലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245584
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ആമുഖം
(അജ്ഞന്മാരേയും അല്പജ്ഞന്മാരേയും എന്നു മാത്രമല്ല ചില പ്രത്യേ
കവിഷയങ്ങളിൽ പ്രാജ്ഞന്മാരായവരെപ്പോലും വിവിധവിഷയങ്ങളിൽ ജി
ജ്ഞാസ ജനിപ്പിച്ചു ഒന്നുപോലെ ഇളക്കിത്തീർത്ത ലോകത്തിൽ അറിവു വ
ദ്ധിപ്പിക്കുക എന്നത് അത്ര എളുപ്പത്തിൽ സാധിക്കാവുന്ന ഒരു കാലമല്ല.
ആ വഴിക്കല്ലാതെ മറേറതൊരു മാറ്റത്തിൽക്കൂടി പോയാലും അഭിവൃദ്ധി കിട്ടു
വാനും പ്രയാസം. ഈ ഒരു തത്വം അറിഞ്ഞു പ്രവർത്തിച്ചു, പ്രയത്നസാഫ
ല്യം നേടീട്ടുള്ള മഹാന്മാരെ ലോകം ചാരന്മാരെന്നുതന്നെ വേണം പറയാൻ.
ഇങ്ങിനെയുള്ള ലോകാചായസ്ഥാനം സമ്പാദിക്കാൻ മഹഷികന്മാരായ മ
പ്രവർത്തകന്മാക്കോ മഹഷിശ്രേഷ്ഠന്മാർക്കോ ദിവ്യന്മാരായ അവതാരപുരുഷ
മാർക്കോ മറേറാ അല്ലാതെ സാധിക്കുന്നതല്ല. അസാദ്ധ്യമായ ഈ കൃത്യത്തി
ൻറ ഭാരം ലഘൂകരിക്കുവാൻ വേണ്ടി പണ്ടുള്ളവർ ഒരു കൌശലം കണ്ടു
പിടിച്ചിട്ടുണ്ടു്. അതാണു് ഗ്രന്ഥനിർമ്മാണം.
തത്വദശികളായ ഗ്രന്ഥകർത്താക്കന്മാർ രേഖപ്പെടുത്തിത്തന്നിട്ടുള്ള
ആവക തത്വങ്ങളെ സാധാരണ ഗുരുക്കന്മാക്കും ശിഷ്യന്മാരിൽ പ്രചരിപ്പിക്കു
വാൻ പിന്നീടു വളരെ എളുപ്പമായിത്തീന്നു. പക്ഷെ കാലക്രമേണ ജനങ്ങ
ളുടെ ഇടയിൽ ജിജ്ഞാസ കുറഞ്ഞുവന്നുതുടങ്ങി. അപ്പൊഴാണ് രസകരങ്ങ
ളായ പുരാണം വായന, ചാക്യാർകൂത്തും മുതലായ 'പ്രരോചനാസമ്പ്രദായങ്ങ
ളുടെ ആവിഭാവം. കാലാന്തരം കൊണ്ട് ആ വക വിഷയങ്ങളിലും അഭിജ്ഞ
ന്മാരും അഭിരുചിയുള്ളവരും ലോകത്തിൽ ചുരുങ്ങുവാൻ തക്കവിധം
റം സംഭവിച്ചു. പുതിയ പരിഷ്കാരപദ്ധതിയുടെ രീതിയും അതിനു കാരണ
മായിട്ടില്ലെന്നു പറഞ്ഞുകൂടാ.
ഒരു മാ
നാടടക്കം പലതരം പാഠശാലകളും പല വിഷയങ്ങളിലും പരന്നു
പിടിക്കുന്ന പഠിപ്പിന്റെ സമ്പ്രദായവും ജാതിമതാദിഭേദം നോക്കാതെ ജന
ങ്ങൾക്കു ചില ചില വിഷയങ്ങളിലെങ്കിലും ഐകമത്യത്തോടുകൂടി ചേന്നുള്ളി
രിപ്പും സാധിച്ചു കൊണ്ടുള്ള പുതിയ വിദ്യാഭ്യാസ പദ്ധതി ലോകത്തിന് മുൻ
നിലയിൽ നിന്ന് ഒരു വലിയ മാറ്റം ഉണ്ടാക്കിത്തീർത്തു. വിവിധവിഷയജ്ഞാ
ന വർദ്ധനയും പണ്ടത്തെ സംപ്രദായത്തിലല്ലെങ്കിലും മറെറാരു പ്രകാര
ത്തിൽ പല സൌകവും ഉണ്ടായിരുന്നു. ജിജ്ഞാസാവർദ്ധകങ്ങളായിട്ട്
ഓരോമാതിരി സഭാപ്രസംഗങ്ങൾ, മാസികകളിലും മറ്റുമുള്ള വിവിധ സര
സോപന്യാസങ്ങൾ, വർത്തമാനപ്പത്രങ്ങൾ മുതലായവയാണ് നാട്ടിൽ. ജന
ങ്ങൾക്കു തങ്ങൾ അറിയാതെ തന്നെ ജിജ്ഞാസയെ കൂട്ടിപ്പെരുക്കി അറിവ
വർദ്ധിപ്പിക്കുന്നതിലേയും വഴി തിരിക്കുന്ന ചില സൂത്രങ്ങൾ: ക്രമേണ ഇവയും
ചാരവും വർദ്ധിക്കുന്നു.<noinclude></noinclude>
knm6jk9i2y4d1l3i5o4fa1df3vh6u5k
താൾ:Gadyamalika vol-3 1924.pdf/19
106
84703
245585
2026-07-19T03:25:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Q ഗമാലിക-മൂന്നാംഭാഗം നിവർത്തിപ്പിക്കു മാത്രമെ ചെയ്യേണ്ട തള്ള ചരിത്രം എന്നാൽ മുമ്പിലുണ്ടായി രന്ന രാജാക്കന്മാരുടെ വംശപരമ്പര, അവരുടെ രാജഭരണകഥ, ജയപരാജ യങ്ങൾ,...' താൾ സൃഷ്ടിച്ചിരിക്കുന്നു
245585
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>Q
ഗമാലിക-മൂന്നാംഭാഗം
നിവർത്തിപ്പിക്കു മാത്രമെ ചെയ്യേണ്ട തള്ള ചരിത്രം എന്നാൽ മുമ്പിലുണ്ടായി
രന്ന രാജാക്കന്മാരുടെ വംശപരമ്പര, അവരുടെ രാജഭരണകഥ, ജയപരാജ
യങ്ങൾ, അഭിക്രമങ്ങൾ, രാജധാനിയിലുള്ള കൃത്രിമോാഗങ്ങൾ തുടങ്ങിയ
വയെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചു, ഇടയ്ക്കിടെ ഭംഗിയെന്നു തോന്നുന്ന
സ്വാഭിപ്രായങ്ങളെ പ്രസ്താവിച്ചു രസം പിടിപ്പിച്ചിരിക്കുന്ന ഒരു ഗ്രന്ഥമെന്നാ
ണ് മിക്ക ജനങ്ങളും വിചാരിക്കുന്നത്. ബുദ്ധിക്കുവാലൊ. അഥവാ, ശ്രമ
വൈമുഖ്യത്താലൊ ഗഭീരങ്ങളായ ഇതരശാസ്ത്രങ്ങളിൽ പ്രവർത്തിക്കാൻ കഴി
യാത്തവർ വല്ലതും ചില പുസ്തകങ്ങൾ വായിച്ചു വല്ലവരുടേയും ഒരു കഥ എ
ഴുതിയുണ്ടാക്കി വലിയ ചരിത്ര ഗ്രന്ഥകാക്കന്മാരായി ഭാവിക്കുന്നവർ ഉണ്ടാ
യേക്കാം. ഇപ്രകാരം ചരിത്രത്തിന്റെ വിഷയത്തെ സംകോചിപ്പിച്ചു. പ്ര
ധാനത്തിനെ തീരെ വിസ്മരിച്ച് നിസ്സാരമായുള്ളതിനു പ്രാധാന്യം കൊടുക്കുന്ന
തുകൊണ്ടുണ്ടായിട്ടുള്ള ദോഷം സമുല്ല. അതിന്റെ ഫലമാണ് മുൻപിൽ
പ്രസ്താവിച്ച അനാസ്ഥ എന്നു പറഞ്ഞാൽ മതിയല്ലോ.
ളേയും
യങ്ങളേയും
ഇപ്രകാരം ചരിത്രാഭാസത്തെ വേർതിരിച്ചതിന്റെ ശേഷം അതിന്റെ
വാസ്തവഗുണങ്ങൾ എന്താണെന്നു ആലോചിക്കുന്നതിനു വളരെ എളുപ്പമു
ണ്ട്. ജനസമുദായത്തിന്റെ ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും പ്രകൃതിക
തരകാരണങ്ങളേയും തനിയാമകങ്ങളായ സാമാന്യ വിശേഷനാ
രഫലങ്ങളേയും വിഷയീകരിച്ച് പ്രവർത്തിക്കുന്ന ഒരു
ശാസ്ത്രമാകുന്നു. ര ത്രം' എ ന്നു ഇതിൽ വ്യവഹരിക്കപ്പെടുന്നതു്. മനുഷ
ന് പ്രത്യേകസ്ഥിതി എന്നും, സാമുദായികസ്ഥി ) എന്നും രണ്ടു അവസ്ഥക
ളുണ്ടു്. ഓരോരുത്തരേയും ഇതര സംസമില്ലാതെ പ്രത്യേകമായി കല്പിച്ചു
അവരവരുടെ അനുഭവങ്ങളേയും, വികാരങ്ങളേയും, പ്രവൃത്തികളേയും, അവ
യിൽ നിന്നുള്ള അനുമാനങ്ങളേയും, അവയുടെ ഫലങ്ങളേയും പ്രതിപാദിക്കു
ന്ന ശാസ്ത്രത്തിനും, ശിലനിരൂപണം, (Ethnology) എന്നും, ഇവയെ അപ്ര
ധാനീകരിച്ചു ഒരുവനെ ഒരു സമുദായത്തിന്റെ അംശമാത്രമായി കല്പിച്ചു
പൊതുവെയുള്ള ബുദ്ധിവികാസസങ്കോചാദികൾക്കുള്ള കാരണങ്ങളെ പയ്യാ
ലോചിക്കുന്ന ശാസ്ത്രത്തിനെ ചരിത്രം എന്നും നമ്മൾക്ക് മൊത്തമായി പറ
അതിനാൽ (D) ചരിത്രം ശാസ്ത്രമാകുന്നു; (൨) ഇതരശാസ്ത്രങ്ങളെപ്പോ
ലെ ഇതും അനുമാനനിഷ്ഠമാകുന്നു; (4) ഇത് മനുഷ്യസമുദായത്തെ വിഷ
യീകരിക്കുന്നു; എന്നുള്ള മൂന്നു സംഗതികൾ പ്രത്യേകിച്ചു ധരിച്ചിരിക്കേണ്ടതാ
ശാസ്ത്രീയമായ ചരിത്രത്തിന്റെ ലക്ഷണം ഇന്നതെന്നു വ്യക്തപ്പെട്ടു
എങ്കിലും, ശാസ്ത്രം എന്നാൽ സാമാന്യേന എന്താണെന്നു ഒരു ആശങ്ക ജനിക്കാ
വുന്നതിനേയും ദൂരീകരിക്കേണ്ടതാണല്ലൊ. ശാസ്ത്രം എന്നാൽ തക്കം, വ്യാകര
ണം, മീമാംസ എന്നുള്ളവയാണെന്നല്ലാതെ സാമാനമായ അതിന്റെ ലക്ഷ
ണമെന്താണെന്നു ചിന്തിക്കുന്നവർ ചുരുക്കം. എന്നാൽ മുൻപറഞ്ഞവ എന്തു
കൊണ്ടാണു ശാസ്ത്രങ്ങൾ എന്നു വ്യവഹരിക്കപ്പെടുന്നത് എന്നാലോചിച്ചാൽ
ഇതിന്റെ തത്ത്വം മനസ്സിലാക്കാൻ വളരെ പ്രയാസമുള്ളതല്ല.
ഒരു വിഷ<noinclude></noinclude>
cojolni8rdfx84e6q1ev34mhxvyu005
താൾ:Gadyamalika vol-3 1924.pdf/37
106
84704
245586
2026-07-19T03:25:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '0.2 ഗമാലിക മൂന്നാംഭാഗം പന്തലും വെള്ളം കോരുന്ന സമയം തുറക്കാവുന്നതായി മരംകൊണ്ടു ഒരു മൂടി യും കിണറുകൾക്കു ഉണ്ടായിരിക്കേണ്ടതാണ്. പന്തലിന്റേയും മുടിയുടേയും ഉ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245586
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>0.2
ഗമാലിക മൂന്നാംഭാഗം
പന്തലും വെള്ളം കോരുന്ന സമയം തുറക്കാവുന്നതായി മരംകൊണ്ടു ഒരു മൂടി
യും കിണറുകൾക്കു ഉണ്ടായിരിക്കേണ്ടതാണ്. പന്തലിന്റേയും മുടിയുടേയും ഉ
പയോഗവും വായുവിലുള്ള രോഗബീജങ്ങൾ, ഭൂരേണുക്കൾ, വൃക്ഷങ്ങളിൽ നി
ന്നു പഴുത്തുവീഴുന്ന ഇലകൾ മുതലായവയൊന്നും കിണറിൽ പ്രവേശിക്കാതി
രിക്കണമെന്നുള്ള താണെന്നു പറയേണ്ടതില്ലല്ലോ. കിണറിന്റെ ഉള്ളിലേയും
വെള്ളം ഒലിക്കാതിരിക്കാനും അവിടെ പക്ഷികളൊ പപ്പി മുതലായവയൊ
അധിവസിക്കാതിരിക്കാനും താഴെ 10 അടിവരെ കല്ലുകെട്ടി കുമ്മായം ഇടുന്ന
തു നന്നായിരിക്കും. ഈ ഭിത്തി നിലത്തു നിന്ന് ചുരുങ്ങിയ പക്ഷം രണ്ടടി
യെങ്കിലും പൊക്കിക്കെട്ടേണ്ടതാണു്. കിണറുകളിൽ ഇറങ്ങി തേകി ശുദ്ധമാ
ക്കുന്നവരുടേയും യാദൃച്ഛികമായി അവയിൽ വീഴുന്ന രുടേയും ഉപയോഗത്തി
നായി ഇരുമ്പുകമ്പികളോ ചവിട്ടുപടികളോ ഉണ്ടായിരിക്കണം. കിണറിന്റെ
ചുറ്റിലും ചരിവു കല്ലുകെട്ടി | കുമ്മായം ഇടുകയും അവിടെ വീഴുന്ന വെള്ളം ഒ
ഴുകി ദൂരെ പോകുന്നതിനായി ചാറും കല്ലുകൊണ്ടുള്ള ഒരു പാത്തിയും അതോ
ടുന്ന ഒരു പാലും ഉണ്ടായിരിക്കുകയും ചെയ്യേണ്ടതാണ്. ഇങ്ങനെ അ
ല്ലാഞ്ഞാൽ കിണറിന്റെ അരികിൽ വീഴുന്ന വെള്ളം കിണറിലേയും ത
ന്നെ ഒലിച്ചു അകത്തു കിടക്കുന്ന വെള്ളത്തേയും അകമാക്കിത്തിക്കും.
ള്ളം കോരുന്നതിനു ഇരുന്നു തൊട്ടികളും തുടലും ആണ് ഏറ്റവും നല്ലതു്.
എല്ലാ കിണറുകളും ചുരുങ്ങിയ പക്ഷം ആണ്ടിൽ ഒരിക്കലെങ്കിലും തേകി ശു
ദ്ധമാക്കാതിരിക്കരുത്. ഓരോ വീടുകളിലെ കിണറുകൾ മിക്കവാറും ഈ വി
ധം അല്ലായ്മയാൽ അവയിലെ വെള്ളം പലവിധത്തിലും അശുദ്ധമായിത്തീ
രുന്നുണ്ടു്.
ഭൂഗഭത്തിൽനിന്നു പുറപ്പെട്ട് ശുദ്ധനിലത്തിൽ അടി വളരെ ദൂരം ഒഴു
കി വരുന്ന അരുവികളിലെ വെള്ളമാണ് എല്ലാറിലും ശുദ്ധമായിട്ടുള്ളത്.
ചിലപ്പോൾ ഇതും അശുദ്ധവസ്തുക്കൾ വന്നും അധികം ഉപ്പുരസം ഉള്ളതാ
യും കാണുന്നുണ്ട്. എന്നാൽ സാധാരണമായി ഇത്രയും ശുദ്ധമായിട്ടുള്ള ജലം
വേറെ ഇല്ലെന്നുതന്നെ പറയാം.
കുളങ്ങളിലേയും തടാകങ്ങളിലേയും വെള്ളം വേഗം അശുദ്ധമാകാൻ
ഇടയുള്ളതുകൊണ്ടും സാധാരണ അശുദ്ധമായി കാണുന്നതുകൊണ്ടും അതു കുടി
ക്കാൻ കൊള്ളുന്നത്. ഒരു പട്ടണത്തിലോ ഗ്രാമത്തിലോ ഒരു കുളത്തിൽ
നിന്നല്ലാതെ കുടിക്കുന്ന വെള്ളം കിട്ടാൻ മാറ്റമില്ലെങ്കിൽ അതു അശുദ്ധമാവാ
തിരിക്കാൻ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. കുളത്തിൽ ചുറ്റും വേലി കെട്ടു
കയും അരികിൽ കല്ലുകെട്ടുകയും പുല്ലു നട്ടുവളർത്തുകയും ചെയ്യണം. കടിക്കു
ന്നതിനല്ലാതെ വെള്ളം മറ്റുവിധത്തിൽ ഉപയോഗിക്കയും അരുത്.
നെയുള്ള സ്ഥലങ്ങളിൽ മേല്പറഞ്ഞ മാതിരിയിലുള്ള കിണറുകൾ കളത്തിൽ
നിന്നു പത്തും ഇരുപതും ഗജം ദൂരത്തിൽ കഴിയുന്ന വേഗത്തിൽ കുത്തി ഉണ്ടാ
ക്കി ഉപയോഗിക്കേണ്ടതാണു്.
ഇങ്ങ
ചില സ്ഥലങ്ങളിൽ ആറുവെള്ളം അല്ലാതെ കുടിക്കാൻ വേറെ ഇ
ല്ലെന്നു വരാം. അങ്ങനെ വരുമ്പോൾ ആറിലും ആറ്റരികിലും കാട്ടുചെടികൾ<noinclude></noinclude>
senm0dqp0crij2lp2v4lom2xzr26xtx
താൾ:Gadyamalika vol-3 1924.pdf/75
106
84705
245587
2026-07-19T03:25:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗമാലിക - മൂന്നാംഭാഗം കത്തിക്കുന്നതിനുള്ള 2000 വലിയ മുറികൾ ആ യന്ത്രശാലയിൽ ഉണ്ട്. ഈ യന്ത്രശാലകളിൽ ദിവസമൊന്നിനു 2000-ൽ ചിലപാനം ആളുകൾ സ്ഥിരമായി വേലചെയ്യുന്നു. യാകുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245587
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗമാലിക - മൂന്നാംഭാഗം
കത്തിക്കുന്നതിനുള്ള 2000 വലിയ മുറികൾ ആ യന്ത്രശാലയിൽ ഉണ്ട്.
ഈ യന്ത്രശാലകളിൽ ദിവസമൊന്നിനു 2000-ൽ ചിലപാനം ആളുകൾ
സ്ഥിരമായി വേലചെയ്യുന്നു.
യാകുന്നു.
ഈ വ്യവസായങ്ങൾക്കായി മുടക്കിട്ടുള്ള മൂലധനം അറുപതുലക്ഷം പ
വനാണു്. ഈ വലിയ തുകയുടെ ഒരു മുഖ്യാംശം മിസ്റ്റർ കർണീജിയുടെ വക
കർണീജി സ്ഥാപനത്തിന്റെ പ്രത്യേകമായ കൌശലം, പലപ്പോ
ഴും പല യുവാക്കന്മാരെയും തങ്ങളുടെ വ്യവസായത്തിൽ പ്രണയികളാക്കിത്തീ
ക്കുന്നതിനായി മുലധനത്തിൽനിന്നു നൂറിന് ഒന്നോ രണ്ടോ വീതം നീക്കി
വച്ചു അതിനുമാത്രം പലിശ കണക്കാക്കുകയാകുന്നു. ആദ്യം ചുരുങ്ങിയ ശമ്പ
ളത്തിൽ കിഴക്കൂട്ടം പിള്ളമാരായി ജോലിയിൽ പ്രവേശിച്ച ആളുകളാണു പ
ല വ്യവസായങ്ങളിലേയും താഖകളിലേയും വേലകളുടെ ഏറിയ ഭാഗവും
ചുമതലയായി നിർവഹിച്ചുവരുന്നതു്. കുറെ കൊല്ലങ്ങൾക്കു് മിസ്റ്റർ കർണീജി
തന്റെ കീഴിലുള്ള കാഴ്ചക്കാരന്മാരുടെ അപേക്ഷ അനുസരിച്ചു തന്റെ യന്ത്ര
ശാലയിലെ വേലക്കാ പിടം ഉണ്ടാക്കുന്നതിനായി ദീഘകാലത്തെ
അവധിവെച്ചു പണം കടം കൊടുത്തുവന്നു. വേലക്കാരുടെ സൌകത്തി
നായി അദ്ദേഹം നൂറിന് ആറുവീതം പലിശ കൊടുക്കുന്ന ഒരു സേവിംഗ്സ്
ബേങ്കും ഏപ്പെടുത്തി.
02.
തന്റെ വ്യവസായങ്ങൾ ഫലിച്ചത്. ഈ നയംകൊണ്ടായിരുന്നു എ
ന്നാ കർണീജിയുടെ ദൃഢമായ സിദ്ധാന്തം. പങ്കുകാരുടെ പുത്രന്മാരേയോ
ബന്ധുക്കളേയോ അദ്ദേഹം പ്രത്യേകമായ നിലയിലൊന്നും ഗണിച്ചിരുന്നി
ല്ല. ഉന്നതപദവിയിലേയ്ക്കുള്ള കയറ്റം സവിശേഷമായ ഉത്സാഹശീലമായി
രുന്നു നൽകിയിരുന്നതു്. സേവാബലവും ശിപാർശിയും അവിടെ കണികാ
ഞാൻപോലും ഉണ്ടായിരുന്നില്ല. പങ്കുകാർ വെറും പടമസ്ഥന്മാർ മാത്രമ
ല്ലായിരുന്നു; പിന്നെയോ, മുള്ളായാലും മുറുകെപ്പിടിക്കണം' എന്ന സിദ്ധാന്ത
ക്കാരും അഭിപ്രായങ്ങളിൽ ഐകരൂപ്യമുള്ളവരും ആയിരുന്നു. പ്രധാന കാ
ദശി എന്നുള്ള നിലയിൽ മിസ്റ്റർ കർണിജിക്കു ഒരുകാലത്തും തന്റെ അ
ധികാരത്തെ പ്രയോഗിക്കുവാനിടയായിട്ടില്ല. ഇതിനെ ഒരു വലിയ ബഹുമതി
യായിട്ടായിരുന്നു അദ്ദേഹം ഗണിച്ചിരുന്നത്. എല്ലാവരും ഐകകണ്ഠന
സംവദിച്ചതിനു മേലല്ലാതെ ഇതൊരു കാവും അദ്ദേഹം നടത്തിയിരുന്നി
ല്ല. കാദശിയുടെയും പ്രധാനപ്രവർത്തകന്റെയും സ്ഥാനങ്ങളിൽനിന്നു
ഏററവും ഉന്നമായ ഒരു സ്ഥാനത്തെ ആയിരുന്നു കർണീജി ഭരിച്ചിരുന്ന
തു്. അദ്ദേഹം ചുമതലയുള്ള ജോലികൾ എല്ലാം അന്യജനങ്ങളുടെ തലയിൽ
കയറ്റിവയ്ക്കുകയും ആ ജോലികളെ സംബന്ധിച്ചിടത്തോളം അവക്കു വേണ്ട
സ്വാതന്ത്ര്യം നൽകുകയും ചെയ്യും. അദ്ദേഹത്തിന്റെ കൃത്യം അദ്ദേഹത്തോടു
ബുദ്ധപദേശം ചോദിക്കുന്നവക്ക് അതിനെ ചെയ്യുന്നതായിരുന്നു. എന്നാ
ലും അദ്ദേഹം എവിടെ പോയിരിക്കട്ടെ, ഭൂലോകത്തിന്റെ ഏതുഭാഗത്തി<noinclude></noinclude>
mlg0eutmpgwwp3z29hjkjn2ieqyo05j
താൾ:Gadyamalika vol-3 1924.pdf/81
106
84706
245588
2026-07-19T03:25:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '000 ഗമാലിക മൂന്നാംഭാഗം മിസ്റ്റർ കർണീജിക്കുള്ള കാഴ്ചശേഷി സുപ്രസിദ്ധമാണ്. അതിനാൽ അതിനെപ്പറ്റി വീണ്ടും പറയണമെന്നില്ല. അദ്ദേഹം ഒരു വാഗ്മിയും ഒരു ഗ്രന്ഥകർത്താവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245588
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>000
ഗമാലിക മൂന്നാംഭാഗം
മിസ്റ്റർ കർണീജിക്കുള്ള കാഴ്ചശേഷി സുപ്രസിദ്ധമാണ്. അതിനാൽ
അതിനെപ്പറ്റി വീണ്ടും പറയണമെന്നില്ല. അദ്ദേഹം ഒരു വാഗ്മിയും ഒരു
ഗ്രന്ഥകർത്താവും കൂടി ആയിരുന്നു. ൧൮ ൯-നും മധ്യേ താൻ ചെ
ത ഒരു ദേശസഞ്ചാരത്തെ വിക്കുന്നതായിട്ടാണ് അദ്ദേഹത്തിന്റെ ലോക
സാംയാത്ര എന്ന കൃതി എഴുതിയിട്ടുള്ളതു്. അദ്ദേഹം ഒരു നല്ല എഴുത്തുകാരനും
മഹാ സൂക്ഷ്മഗ്രാഹിയും ആയിരുന്നു. . അദ്ദേഹത്തിന്റെ ഈ ദേശാടനം മംഗ
ലമായിത്തന്നെ കഴിഞ്ഞുകൂടി; വഴിക്കു യാതൊരു അപകടവും സംഭവിച്ചില്ല.
അദ്ദേഹം ആദ്യം ന്യൂയോക്കിൽ നിന്നു സാൻഫ്രാൻസിസ് കോവിലേയ്ക്കും തീവ
കണ്ടിട്ടി പോയി. അവിടെ നിന്നു ജപ്പാനിലേക്കു കപ്പൽ കയറി; വഴിക്കു
നാ. സാം ഈജിപ്ത്, ഇറ്റലി മുതലായ രാജ്യങ്ങളെ സന്ദർശിച്ചു. മി
സ്റ്റാർ കണീരി യേയും അനവധി സഞ്ചാരസഞ്ചികകൾ നിർമ്മിച്ചിട്ടുണ്ടു്.
ഈ പുസ്തകങ്ങളും യാഫെൻറ് ഡോക്രസി' (സഫലമായ ജനസാമാരാ
3 ) എന്ന മറ്റൊരു പുസ്തകവും കൂടാതെ ധനതത്വസിദ്ധാന്തം' എ
ലേഖനങ്ങൾ കൊണ്ടും ആണ് അദ്ദേഹം ഗ്രന്ഥകർത്താവും എന്ന
നിലയിൽ നമ്മുടെ കൃതജ്ഞതയെ അർഹിക്കുന്നത്.
5.
സഫലജീവിതത്തെക്കുറിച്ചു കർണീജിയുടെ അഭിപ്രായം.
ശീഘ്രം' എന്ന തത്വത്തെ സുസ്മരിച്ചുകൊണ്ട് അധികമുയ
ന പദത്തിൽ തന്നെ മോഹം വച്ചുകൊൾക.
നമ്മുടെ മാക്കത്തെ നിരോധിക്കുന്നതിനു മൂന്നു സംഗതികൾ നേരി
ട; ഒന്നു കള്ളു കുടി, രണ്ടു മനോരാജ്യം, മൂന്നു ജാമ്യം നില്
ഞാൻ പിററ്സ് ബിലെ കമ്പിയാപ്പീസിൽ വേല നോക്കിക്കൊ
ിരുന്ന കാലത്തു് ഓരോരോ രാജ്യങ്ങളിൽ വ്യാപരന്മാരായിരുന്ന പല
ങ്ങളുമായി പരിചയപ്പെടുവാൻ ഇടയായിട്ടുണ്ടു്. അവർ നമ്മുടെ പൌര
താടിവെച്ചു പ്രഖ്യാതന്മാരായിരുന്നില്ല; അവർ സദാ ആശങ്കിതന്മാരാ
നിരുന്നു. അവരിൽ പലരും നശിച്ചുപോയിട്ടുണ്ട്. അവക്കു ശേഷിച്ചത് അ
പഖ്യാതി മാത്രമായിരുന്നു. മനോരാജ്യം കൊണ്ടു സമ്പാദ്യം ഉണ്ടാക്കീട്ടുള്ള ഒ
വനേയും തന്നെ കാണുകയില്ല. തന്റെ മനോരാജ്യങ്ങളുടെ കലാശം എ
ങ്ങനെ ആയിരിക്കുമെന്നു പരസ്യങ്ങളും മറ്റും നോക്കിത്തീരുമാനിക്കുവാനാ
യി രാവിലെ വർത്തമാനക്കടലാസുകളും എടുത്തുവെച്ചു മിഴിച്ചുകൊണ്ടിരിക്കുന്ന
മനുഷ്യൻ. തന്നാൽ ചെയ്യപ്പെടേണ്ട കൃത്യങ്ങളെ സംബന്ധിച്ച പ്രശ്നങ്ങൾ
ക്കു ശരിയായ ഒരു തീർച്ച വരുത്തുന്നതിനോ, അവയെക്കുറിച്ചു സാവധാനമാ
യി പാലോ ചിക്കുന്നതിനോ കേവലം അയോഗ്യനായിത്തീരുകയും തന്റെ
പ്രധാനാധ്യാപാരത്തിന്റെ അവശ്യം ഭാവിയായ ഫലത്തിനും പലപ്പോഴും അ
മിന്റെ രക്ഷയും ആലംബമായിരിക്കുന്നതും നിരന്തരമായും ഏകാഗ്ര മായുള്ള
തും ആയ കൃത്യനിർവഹണ ശക്തിയുടെ ബഹിഃപ്രവാഹത്തിനു മാർഗ്ഗനിരോ
നിയായിത്തീരുകയും ചെയ്യുന്നു. തന്റെ കൃത്യങ്ങളിൽ അനവധി സംവത്സരം<noinclude></noinclude>
9iq7ow3cilfs3xlddp4s5np4ajc3mkq
താൾ:Gadyamalika vol-3 1924.pdf/91
106
84707
245589
2026-07-19T03:25:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗദ്യമാലിക. മൂന്നാംഭാഗം ചെറുവക മത്സ മത്സ്യങ്ങളെ പിടിക്കാൻ മനുഷ്യർ ചെയ്യുന്ന അനേക വിദ്യകളിൽ ന്നും അവയെ ചൂണ്ടലിട്ടു പിടിക്കുകയാണല്ലോ. മത്സ്യങ്ങൾ തന്നെ തങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245589
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗദ്യമാലിക. മൂന്നാംഭാഗം
ചെറുവക മത്സ
മത്സ്യങ്ങളെ പിടിക്കാൻ മനുഷ്യർ ചെയ്യുന്ന അനേക വിദ്യകളിൽ
ന്നും അവയെ ചൂണ്ടലിട്ടു പിടിക്കുകയാണല്ലോ. മത്സ്യങ്ങൾ തന്നെ തങ്ങളു
ടെ ഇര പിടിക്കേണ്ടതിനായി ഈ വിധം ഒരു വിദ്യ ഉപയോഗിക്കുന്നുണ്ട
ന്നുള്ളത് ആശ്ചയമല്ലയോ? മദ്ധ്യധരണാഴിയിൽ ചൂണ്ടൽക്കാരനെന്നു പേ
രായി ഒരു മത്സ്യമുണ്ടു്. അതിന്റെ ശരീരത്തിന്മേലും തലയിലും ഒരുമാതിരി
നീണ്ട പൂവുപോലെയുള്ള ഒരു സാധനമുണ്ട്. ഇവയൊക്കെ ഒന്നായിക്കണ്ടാൽ
വല്ല ഇലകളാണെന്നേ തോന്നൂ. അതുകൊണ്ടു ഈ മത്സ്യം മററുള്ള ചെറു മ
നിങ്ങൾക്കു യാതൊരു ശങ്കയും ഇടവരുത്താതെ പുഴയിൽ ചെടികളുടെ ഇ
ടയിൽ പോയി ഒളിച്ചു നിൽക്കും. അതിന്റെ തലയിൽനിന്നു നീണ്ട നേരിയ
ഒരുമാതിരി മുള എപ്പോഴും പൊന്തിനിൽക്കുന്നുണ്ടായിരിക്കും. ഈ മുള്ളു.
ണത്തിൽ വളയ്ക്കുകയും നിക്കുകയും ചെയ്യാവുന്നതാകയാൽ അത് വെള്ള
ത്തിന്റെ നിലവിതാനത്തിനു സമീപ വെച്ചു അനങ്ങുമ്പോൾ ഒരുവിധം ചെ
പുഴുകൾ കളിക്കയാണെന്നല്ലാതെ ആക്കും തോന്നുകയില്ല.
ങ്ങൾ ഇതുകണ്ടു വഞ്ചിക്കപ്പെട്ടു തിന്നാനത്തു ചെല്ലുകയും തങ്ങളുടെ അബദ്ധം
മനസ്സിലാക്കുന്നതിനു മുമ്പായി ആ മത്സ്യത്തിന്റെ വായിൽ അകപ്പെടുകയും
ചെയ്യുന്നു. ഇങ്ങനെ ചൂണ്ടൽ കൊണ്ടു പിടിക്കാൻ മാത്രമല്ല തങ്ങളുടെ ഇരയെ
എസ്തുതള്ളിയിടുവാനും വശമുള്ള മത്സ്യങ്ങളുണ്ട്. ഇതു നമ്മുടെ രാജ്യത്തെ പുഴ
കളിലുള്ള ഒരുവക മത്സ്യമാണു്. ഇതിന്റെ ഭക്ഷണം വെള്ളത്തിൽ വരുന്ന ചെ
ടികളിൽ കൂടി പറന്നു കളിക്കുന്ന ഈച്ചയും വണ്ടും മറ്റുമാകുന്നു. അവ കാൽ
തെറ്റിയോ മറ്റുവല്ല വിധത്തിലോ വെള്ളത്തിൽ വീഴുന്നതും കാത്തു നിൽക്ക
യെന്നുവെച്ചാൽ ഈ ജാതി മത്സ്യങ്ങൾ ഭക്ഷണം കിട്ടാതെ നശിച്ചു എന്നേ
വരു. വെള്ളത്തിൽനിന്നു ചാടി അവയെ പിടിക്കുന്നതു വളരെ പ്രയാസമാ
ണെന്നു മാത്രമല്ല അപ്പോൾ ഉണ്ടാകാനിടയുള്ള ഒച്ച കേട്ടു ഭയപ്പെട്ട് ഈച്ചയും
വണ്ടും പറന്നുപോയെന്നും വരാം. അതുകൊണ്ടും ഈ മത്സ്യം ഒരു വിചെയ്യു
ന്നു. അല്പം വെള്ളം അതിന്റെ വായിൽ വലിച്ചെടുത്തു് അതുകൊണ്ടു ഈ പ്രാ
ണികളെ ശക്തിയോടെ എറുന്നു. ഈ മീനിന്റെ കുറി സാധാരണ പഴുതായ
പോകയില്ല.
ആഫ്രിക്കയിലെ മരുഭൂമികളിൽ ചെറുവക പക്ഷികളെ പിടിച്ചു ക
ക്ഷിക്കാറുള്ള ഒരുതരം പാമ്പുണ്ട്. ഈ പാമ്പുകൾ പക്ഷികളെപ്പിടിക്കാൻ
ഉപയോഗിക്കുന്ന സാമം എഴ് ആശ്ചര്യകരമായിരിക്കുന്നു. എപ്പോഴെങ്കി
ലും ഒരിക്കൽ മഴ പെയ്യാറുള്ളപ്പോൾ ഈ പാമ്പ് വെളിയിൽ ഒരു ദിക്കിൽ ചു
രുങ്ങിക്കിടക്കുന്നു. അതിന്റെ ചുരം. ഒന്നിനുമീതെ ഒന്നായി ഏകദേശം അര
അടി ഉയരത്തിൽ ഉണ്ടായിരിക്കും. ചില ഈ ചുരുളുകളുടെ ഉള്ളിൽ വളരെ
കൌശലത്തോടു കൂടി ഒളിച്ചു വെച്ചിരിക്കും. ഇങ്ങനെ ഒരു പാത്രത്തിന്റെ ആ
കൃതിയിൽ ആയിരിക്കുന്ന ഈ ചുരുളയിൽ മഴ പെയ്തു വെള്ളം നിറഞ്ഞാൽ പ
ക്ഷികൾ കണ്ടു അതു കുടിക്കാൻ ചെല്ലം ചെല്ലുന്ന പാമ്പുകൾ അവയെ
പിടിച്ചു മിഴുങ്ങുകയും ചെയ്യും. നമ്മുടെ രാജ്യത്തു മരത്തിന്മേൽ സാധാരണ ഉ<noinclude></noinclude>
4930odogh3h60pglp0nk45mi05fzded
താൾ:Gadyamalika vol-3 1924.pdf/110
106
84708
245590
2026-07-19T03:25:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാംപ്രകരണം പന്നിയൂർ ഗ്രാമം വഹാനി വരാതെ സൂക്ഷിക്കുവാൻ സാധിക്കുന്നതാണു്. മദ്യപാനികളാണ് ന്നു പൂർണ്ണബോധമുണ്ടെങ്കിലും അവരുടെ ശകാരവാക്കുകൾ കേട്ടു പരിഭ്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245590
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രണ്ടാംപ്രകരണം പന്നിയൂർ ഗ്രാമം
വഹാനി വരാതെ സൂക്ഷിക്കുവാൻ സാധിക്കുന്നതാണു്. മദ്യപാനികളാണ്
ന്നു പൂർണ്ണബോധമുണ്ടെങ്കിലും അവരുടെ ശകാരവാക്കുകൾ കേട്ടു പരിഭ്രമിച്ചു
മാനനഷ്ടത്തിനു കോടതി കയറുന്നതും മലകളിളക്കിലും മഹാജനങ്ങൾക്കു ഇ
ളക്കം തട്ടാത്തതും ഈ വിവേകത്തിന്റെ പ്രകാരഭേദംകൊണ്ടുതന്നെയാണ്.
അതു ഹേതുവായിട്ടു സകല ഗുണങ്ങളേയും മേക്കോയ്മസ്ഥാനം വഹിക്കുന്ന
ആത്മദിനത്തെ സകല ജനങ്ങളും സദാ സമയത്തും യഥാശക്തി ലാളിച്ചു
പോഷിപ്പിക്കേണ്ടതാണെന്നു യുക്തിയും അനുഭവവും ഒരുപോലെ നമ്മെ ശാ
സിക്കുന്നതാണു്.
രസികരഞ്ജിനി.
പന്നിയൂർഗ്രാം
-
കന്യാകുമാരി മുതൽ ഗോകംവരെ തെക്കുവടക്കു നീണ്ടുകിടക്കുന്ന കേ
രളം അല്ലെങ്കിൽ മലയാളം ദക്ഷിണകേരളമെന്നും ഉത്തരകേരളമെന്നും രണ്ടാ
യിട്ടൊരു മഹാവിഭാഗത്താൽ ഖണ്ഡിക്കപ്പെട്ടിരിക്കുന്നു. അതിൽ ഉത്തരകേരളം
മുപ്പത്തിരണ്ടു ഗ്രാമങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള തുളുനാടായിത്തീർന്നു. അവി
ടെയുള്ള ജനസമുദായം ദക്ഷിണകേരളീയരിൽനിന്നു പ്രായേണ ദിനാചാരമാ
യി വരികയും ഭാഷകൊണ്ടു പോലും വ്യത്യാസപ്പെടുകയും ചെയ്തു ദക്ഷിണകേര
ളത്തിനെ മാത്രമെ ഇപ്പോൾ മലയാളമെന്നു പറഞ്ഞുവരാറുള്ളു. മുപ്പത്തിരണ്ടു
ഗ്രാമങ്ങളുള്ള ഈ മലയാള ഖണ്ഡം തന്നെ ഒടുവിലെ ചേരമാൻ പെരുമാളായ
ഭാസ്കരരവിവർമ്മ മഹാരാജാവിന്റെ വായു ശേഷം അനേകം കണ്ഡരാജാ
ക്കന്മാരാൽ ഭരിക്കപ്പെട്ടുപോന്നിരുന്നുവെന്നുള്ളതു പ്രസിദ്ധമാണല്ലൊ.
എന്നാൽ അനേകം രാജാക്കന്മാരുടെ കീഴിൽ മുപ്പത്തിരണ്ടു ഗ്രാമങ്ങ
ളിലായി അധിവസിച്ചിരുന്നവരാണെങ്കിലും ഈ മലയാളികൾ പന്നിയൂർ, ശു
കപുരം എന്നിങ്ങനെ രണ്ടു പ്രധാന ഗ്രാമങ്ങളോടു വന്നു രണ്ടു കക്ഷികളായ
ട്ടാണു വളരെക്കാലം കഴിഞ്ഞുപോന്നതു്. എന്നുതന്നെയല്ല, ഇന്നും പഴമക്കാർ
പന്നിയൂർ കൂറെന്നും ശുകപുരം ക്രൂറെന്നും ഭാവിച്ചുവരാറുണ്ട്. സാമൂതിരിപ്പാ
ടും ആ വഗ്ഗത്തിൽപെട്ടവരും പന്നിയൂർകൂറായും, കൊച്ചിയിൽ തമ്പുരാനും
ആ കൂട്ടരും ശുകപുരം കുറയും, ഇന്നും നടന്നുവരുന്നുണ്ടത്രെ. ഉടുപ്പിലും നട
പ്പിലും ആചാരോപചാരങ്ങളിലും എന്നുവേണ്ട സകലത്തിനും ഇപ്പറഞ്ഞ
ണ്ടു കൂട്ടുകാരും ചിഹ്നഭേദങ്ങളുണ്ടെന്നു സൂക്ഷ്മപരിശോധനയാൽ ഏവരും
അറിയാവുന്നതാകുന്നു.
ഇങ്ങനെയിരിക്കെ എല്ലാം കൊണ്ടും ഒരു കാലത്തു വലിയ പ്രശസ്തന
ലയിൽ വന്നിട്ടുള്ള പന്നിയൂർ ഗ്രാമം ഇപ്പോൾ ആ ഗ്രാമത്തിലുള്ള ബ്രാഹ്മണ
C<noinclude></noinclude>
fpnyegxbjy1bratzk1xw8v6t5frm1r1
താൾ:Gadyamalika vol-3 1924.pdf/123
106
84709
245591
2026-07-19T03:25:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗമാലിക മൂന്നാംഭാഗം നേത്രഗോ രനല്ലാത്തവനായിരിക്കുന്ന ഒരേ ഒരു അനുജന്തുവിനെ തന്റെ വ ധനശക്തിക്കെതിരായ തടസ്ഥങ്ങൾക്കും ഒന്നും നേരിടാത്തവിധത്തിൽ കൊ ണ്ടു വയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245591
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗമാലിക മൂന്നാംഭാഗം
നേത്രഗോ രനല്ലാത്തവനായിരിക്കുന്ന ഒരേ ഒരു അനുജന്തുവിനെ തന്റെ വ
ധനശക്തിക്കെതിരായ തടസ്ഥങ്ങൾക്കും ഒന്നും നേരിടാത്തവിധത്തിൽ കൊ
ണ്ടു വയ്ക്കുന്ന പക്ഷം ഒരു ആഴ്ചയ്ക്കുള്ളിൽ മേല്പടി താഴ്വാരത്തിൽ
കൊണ്ടുവച്ചിട്ടുള്ള ജീവനുള്ള വസ്തുക്കൾ, ഒരു പുല്ലും പുഴുവും കൂടെ ശേഷിയാ
തെ സമസ്തവും നശിച്ചു, ഭൂമിയും അണു ജന്തുക്കളും മാത്രം ബാക്കിയായി നി
അണുജന്തുക്കൾ മറ്റു ജീവികളുടെ സ്ഥിതിക്കും മറ്റു ജീവികളുടെ സം
ഹാരത്തിനും മതിയായവയാകുന്നു. ജീവികൾക്കു നാശം വരുത്തുന്ന സാ രോ
ഗങ്ങൾക്കും കാരണമാകുന്നതു് അണു ജന്തുക്കൾ തന്നെയാണെങ്കിലും അണുജ
ന്തുക്കളുടെ നാശത്തിൽ ജീവികളിൽ ഒന്നിനും ജീവൻ രക്ഷിച്ചുപോരാനും സാ
ധിക്കുന്നുല്ല. എന്തുകൊണ്ടെന്നാൽ നാളെയ്ക്ക് അജന്തുക്കളുടെ സവ വ
നങ്ങളും ഭൂമിയിൽ നിന്നു നശിച്ചുപോയെന്നു വിചാരിച്ചാൽ ഭൂമിയിലെ അ
വസ്ഥ നിശ്ചയമായിട്ടും താഴെ വിവരിക്കുമ്പോലെ ഇരിക്കും. മഹാമാരി, പ
നി, വിഷ്ണു വികാ, വസൂരി, പൊട്ടി, കരപ്പൻ, കൊറക്കര എന്നീ യാതൊരു
രോഗങ്ങളും ഭൂമിയിൽ ഉണ്ടാകുന്നത്. നമ്മളാൽ ആയുധംകൊണ്ട് ഏല്പി
ക്കപ്പെടുവാൻ സാദ്ധ്യമാകുന്ന കഠിന മുറിവുകൾതന്നെ ഒന്നുരണ്ടു മണിക്കൂറി
നുള്ളിൽ വേദനയോ ബുദ്ധിമുട്ടോ അധികമില്ലാതെ ഉണങ്ങിപ്പോകുന്നതാണു്.
നാം മരിച്ചാൽ നമ്മുടെ ശരീരം നാറിയലിഞ്ഞു മണ്ണായിപ്പോകാതെ എന്നെ
ന്നും അതേനിലയിൽത്തന്നെ നിൽക്കുന്നതാണു്. മത്സ്യം ഒരിക്കലും ചീഞ്ഞു
പോകയില്ല. മാംസം എത്രതന്നെ വെച്ചാലും ദുഗന്ധവാഹിയാകയില്ല. വെ
നാറിപ്പോകയില്ല. പാല് തെരുത്തുപോകയില്ല. മുട്ട കെട്ടുപോകയില്ല.
മലംപനിയുടെ പേരുതന്നെ കേൾക്കാനുണ്ടാകയില്ല. ഭ്രാന്തൻ നായ് കടിച്ചാൽ
വിഷമുണ്ടാകയില്ല. ഈ ദിവസം കിളച്ചോ പറിച്ചോ വയ്ക്കുന്ന കിഴങ്ങോ
പഴമോ നൂറുകൊല്ലം കഴിഞ്ഞാലും ഏകാദശം അമാതിരിയിൽ അപ്പോൾ
കിളച്ചതോ പറിച്ചതോ പോലെയുള്ള നിലയിൽ ഇരിക്കും.
എന്നാൽ ഈ വിധമായ സുഖങ്ങളും സൌകങ്ങളും രണ്ടു തലമുറ
കഴിയുംമുമ്പേതന്നെ സമാപ്തമായിപ്പോകുന്നതാണു്. ജീവികൾ മിക്കതിനും സ
സ്വങ്ങളാണല്ലൊ ആഹാരം. സസ്യങ്ങളുടെ വളം ചത്തഴിയുന്ന ജന്തുക്കളു
ടെ ശരീരാംശങ്ങളാണ്. എന്നാൽ അണുജന്തുക്കളില്ലാതിരുന്നാൽ യാതൊരു
വസ്തുവും ചത്തോ കെട്ടോ പോകുകയില്ല. അതുകൊണ്ടു സസ്യങ്ങൾക്കു നി
മൂലനാശം വന്നേയും മെന്നു മാത്രമല്ല ആഹാരത്തിനു സത്യങ്ങളെ ആശ്രയി
നിന്ന
ന്ന സജന്തുക്കളും പട്ടിണിയിട്ടു മരിക്കേണ്ടിവരും. ആദ്യകാലങ്ങളിൽ
ഇപ്പോഴുള്ള പോലെ തന്നെ സവികാരങ്ങളും നാക്കുമായിരിക്കാമെങ്കിലും അല്പ
ദിവസങ്ങൾ കൊണ്ടു സസ്യങ്ങൾ മുഴുവനും തിന്നുതിന്നുപോകുന്നതാണു്. ആ സ
മയത്തു ഭൂമിയിൽ ജന്തുക്കൾ മാത്രമെ ശേഷിപ്പായി നില്ല. ഇവയിൽത്തന്നെ
സാമാജികളായ സർവജന്തുക്കളും വിശപ്പുകൊണ്ടു മരിക്കേണ്ടിവരും; മാംസ<noinclude></noinclude>
ozqw38gderyeizwmutnpn3a91f5lweo
താൾ:Gadyamalika vol-3 1924.pdf/129
106
84710
245592
2026-07-19T03:25:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '0.00 ഗമാലിക - മൂന്നാം ഭാഗം കാലഗണനാ സമ്പ്രദായമാകുന്നു. കാലപരിച്ഛേദനത്തിനൊക്കെയും കാരണ ഭൂതൻ സൂയ്യനാണെന്നു സവസമ്മതമാണല്ലോ. സൂൻ ഒരുഭയം കഴിഞ്ഞ് വേറെ ഒരുദയം വരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245592
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>0.00
ഗമാലിക - മൂന്നാം ഭാഗം
കാലഗണനാ സമ്പ്രദായമാകുന്നു. കാലപരിച്ഛേദനത്തിനൊക്കെയും കാരണ
ഭൂതൻ സൂയ്യനാണെന്നു സവസമ്മതമാണല്ലോ. സൂൻ ഒരുഭയം കഴിഞ്ഞ്
വേറെ ഒരുദയം വരുന്ന ഇടയെ നാം ഒരു ദിവസം, അല്ലെങ്കിൽ തീയതി, അ
ല്ലെങ്കിൽ നാൾ എന്നു പറയുന്നു. ഇത്രത്തോളമുള്ള സംഗതിയിൽ ആക്കും
തക്കമില്ല. എന്നാൽ ശരാശരി കണക്കിൽ മുപ്പതു ദിവസം ചേന്നതു് ഒരു മാ
സം എന്നു കല്പിക്കുന്നതിനുള്ള കാരണം അതുപോലെ സ്പഷ്ടമല്ല. അ
തിന്മണ്ണം തന്നെ ..മാസം കൂടിയത് ഒരു സംവത്സരം എന്നു വ്യവഹരിക്കു
ന്നതിനും യുക്തിയെന്തെന്നു അധികംപേരും ഗ്രഹിച്ചുകാണുകയില്ല. മാ
സം എന്ന കാലപരിച്ഛേദത്തിന്റെ ഉല്പത്തി സൂചന്ദ്രന്മാരുടെ ഗതി താരത
മത്തിൽ നിന്നാകുന്നു. അമാവാസാ അല്ലെങ്കിൽ കറുത്തവാവു ദിവസത്തിൽ
ചന്ദ്രൻ സൂനോടു യോഗം പ്രാപിക്കയാൽ അദൃശ്യനായിത്തീരുന്നു. പിറേറ
ദിവസം മുതൽ ചന്ദ്രൻ ഓരോ കലയായി വർദ്ധിച്ചുവന്ന് ദിവസംകൊ
ണ്ടു പൂർണ്ണനായിട്ട് പൂർണ്ണിമ അല്ലെങ്കിൽ വെളുത്ത വാവു ദിവസം കാണപ്പെടു
ന്നു. പിന്നീട് ദിവസംതോറും ഓരോ കലവീതം കുറഞ്ഞുകുറഞ്ഞ് ദിവ
സകാലംകൊണ്ടും ആദിയെ അമാവാസിയിൽ അദൃശനായിത്തീരുന്നു. ഇങ്ങ
നെ മുപ്പതു ദിവസംകൊണ്ടു് ചന്ദ്രൻ ഒരു പരിവൃത്തി പൂർത്തിയായിവരുന്നു. ഇ
തിൽ കല വർദ്ധിക്കുന്ന മര ദിവസങ്ങൾക്കു ശുക്ലപക്ഷമെന്നും, കല ക്ഷയി
ക്കുന്ന ദിവസങ്ങൾക്ക് കൃഷ്ണപക്ഷമെന്നും, രണ്ടും ചേർന്ന ഒരു
രിവൃത്തി കാലമായ 10 ദിവസത്തിൽ ഒരു മാസമെന്നും പേരുകൾ ഇടുവാ
നിടയായി. ഇപ്രകാരം മാസം എന്ന വ്യവഹാരത്തിന്റെ അടിസ്ഥാനം .
ന്ദ്രനാകുന്നു.
ചന്ദ്രപ
സംവത്സരം എന്ന വിഭാഗത്തിന്റെ കാരണഭൂതൻ ആദിയേ സൂ
നാകുന്നു. വസന്തഗ്രീഷ്മാദി അല്ലെങ്കിൽ വേനൽ, മഴ, മഞ്ഞു മുതലായ
ഋതുക്കൾ മുറയ്ക്ക് ചുറ്റിവരുന്നതിനാലും സൂഷൻ മാസക്കാലം വടക്കും
മാസക്കാലം തെക്കും മാറിമാറി നില്ക്കുന്നതിനാലും -മാസം കൂടിയ
ഒരു കാലത്തിനു ഒരു പേർ ഇടേണ്ടതായി വന്നു. രണ്ടുമാസം ഒരു ഋതു; മൂ
നാ ഋതു അല്ലെങ്കിൽ ആറുമാസം ഒരു അയനം; രണ്ടയനം കൂടിയതും ഒരു സം
വത്സരം എന്നു വിഭാഗങ്ങൾ മുറയ്ക്കും ഏപ്പെട്ടു. ഇങ്ങനെയാണ് സിജന്
യമായ കാലഗണനാസംപ്രദായത്തിന്റെ ആഗമം. എന്നാൽ കാലക്രമേ
ണ പൂവികന്മാർ സൂമചന്ദ്രന്മാരെ മാത്രമല്ല ആകാശത്തിൽ കാണുന്ന അനേ
കകോടി ജ്യോതിസ്സുകളേയും അവയുടെ സ്ഥിതിവേഗങ്ങളേയും മറ്റും നോക്കി
യറിഞ്ഞു ജ്യോതിശ്ശാസ്ത്രതത്വങ്ങളെ ഓരോന്നായി ഗ്രഹിച്ചുതുടങ്ങിയപ്പോൾ
മുൻ വിവരിച്ച മാസം മുതലായ വിഭാഗങ്ങളുടെ സ്ഥലത അവക്കു വെളി
പ്പെട്ടു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് ഒരാവർത്തി പൂർത്തിയാകുന്നതിനു മുപ്പ
തു ദിവസം തികച്ചു വേണ്ട, ഉദ്ദേശം വൻ ദിവസം മതി എന്നു കണ്ടു. അ
തിന്മണ്ണം സൂയൻ ഭൂമിയുടെ മദ്ധ്യരേഖയിൽ നിന്നു തെക്കോട്ടും വടക്കോട്ടും ഉ
ദേശം കർ-ഭാഗം അല്ലെങ്കിൽ ഡിഗ്രി ചരിഞ്ഞു കിടക്കുന്ന ഒരു വൃത്തത്തിൽ<noinclude></noinclude>
ckmo4kgmnhisljy9btl2uq1ljmnwkd1
താൾ:Gadyamalika vol-3 1924.pdf/134
106
84711
245593
2026-07-19T03:25:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാം പ്രകരണം---കേരളത്തിലെ ജാതിഷം കേരളീയക്ക് ജൌതിഷയിഷയത്തിൽ വേറെ അംശങ്ങളിലും ഉൽ ഷം ഉണ്ട്. ഗണിതത്തിനു ഇംഗ്ലീഷിൽ (Form) എന്നു പറയുന്ന പ ല കർണസൂത്രങ്ങളുടേയും അപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245593
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂന്നാം പ്രകരണം---കേരളത്തിലെ ജാതിഷം
കേരളീയക്ക് ജൌതിഷയിഷയത്തിൽ വേറെ അംശങ്ങളിലും ഉൽ
ഷം ഉണ്ട്. ഗണിതത്തിനു ഇംഗ്ലീഷിൽ (Form) എന്നു പറയുന്ന പ
ല കർണസൂത്രങ്ങളുടേയും അപേക്ഷയുണ്ടു്. അതുപോലെ ഭൂജ്യം (Site)
കോടിജാ (sine) മുതലായവയുടെ തുക കാണിക്കുന്ന പല പട്ടികകളും ആ
വശ്യപ്പെടുന്നു. ഇതിനെയൊക്കെയും തിട്ടപ്പെട്ടവാതിൽ ലക്കങ്ങളെ പല
വിധത്തിലും ഉപയോഗിക്കേണ്ടിവരുന്നു. ലക്കങ്ങളെ വളരെ ലഘുവായി
ശ്ലോകങ്ങളിലും മറ്റും ചേർത്തക്കവണ്ണം ഒരു സംപ്രദായം കേരളത്തിൽ ന
ടപ്പുണ്ട്. ഇതിനു് അക്ഷരസംഖ്യ അല്ലെങ്കിൽ കപടയാളി
ങ്കിൽ പരർ എന്നു പേർ. ഇതിന്റെ സ്വഭാവം വളരെ ലഘുവും സൌ
കസമ്പാദകവും ആകുന്നു. വ്യഞ്ജനാക്ഷരങ്ങൾ അക്ഷരമാലയിലെ
കാരം ൧, ൨, ൩, എന്ന സംഖ്യകളെ കുറിക്കുന്നു; കേവലസ്വരങ്ങൾ ശൂന്യ
ത്തെ കാണിക്കുന്നു. അപ്പോൾ വഗ്ഗാക്ഷരങ്ങൾ 2. ഉള്ളതു പതിപ്പത്തായി
ഭാഗിക്കുമ്പോൾ രണ്ട്; ശേഷം യ മുതൽ 2 വരെയുള്ളവ ഒൻപത്
കൂട്ടക്ഷരത്തിൽ ഒടുവിലെ വ്യഞ്ജനം പ്രധാനം. ഇത്രേയുള്ളു. പരപ്പേരിൻറ
നിബന്ധന. ഈ ഏപ്പാടിൻ പ്രകാരം ഒന്നുമുതൽ അഞ്ചുവരെയുള്ള അ
ങ്ങളെക്കുറിക്കാൻ നന്നാലക്ഷരങ്ങളും, ആ മുതൽ 10 വരെയുള്ളവയെ കാണി
പ്പാൻ മുമ്മൂന്നക്ഷരങ്ങളും തുമ്പത്തിനെ പ്രദശിപ്പാൻ രണ്ടു വ്യഞ്ജനങ്ങളും
എന്ന കേവലസ്വരങ്ങളും ഉണ്ട്. ഇങ്ങനെ തിരഞ്ഞെടുക്കുവാൻ സൌക
ള്ളതിനാൽ ഏതു വലിയ സംഖ്യയെ കാണിക്കുന്നതിനും നല്ല അർത്ഥമുള്ള ഒ
രു വാക്യം എളുപ്പത്തിൽ നിർമ്മിക്കാമെന്നു സ്പഷ്ടമാകുന്നു. ഇന്ന് അക്ഷര
ത്തിനു് ഇന്ന ലക്കമെന്ന് ഉറപ്പുവരുന്നതിനും സ്വല്പം പരിചയം മതിയാവും.
ഇംഗ്ലീഷ് പഠിച്ചിട്ടുള്ള നമ്മൾക്ക് പട്ടികകളും മാറും ചമയ്ക്കുന്നതിൽ ഉൾ
പിരിവുകളുടെ സംഖ്യ കുറിക്കാൻ 2, 3, 3, 1, മുതലായ അക്ഷരങ്ങൾ ഉപ
യോഗിക്കുമ്പോൾ അതു എത്രാമത്തേതാണെന്നു ഗ്രഹിപ്പാൻ എണ്ണിനോക്കേ
ണ്ടിവരുന്നില്ലല്ലൊ. വക്കീലന്മാരുടെ ഗുമസ്തന്മാക്കും മററും പ്രമാണം . പ്ര
മാണം എന്നും മാറും പറയുമ്പോൾ അവയ്ക്കും എതിരായ സംഖ്യയുടെ ഉപ
സ്ഥിതി ഉടൻതന്നെ ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. അതിൽ
സന്ദേഹമുണ്ടായിരുന്നാലും (lix) എന്നും മറ്റുമുള്ള റോമൻ ലക്കത്തെ സ
കല്പകല നക്രിയകളെല്ലാം ചെയ്ത് സംഖ്യയാക്കിക്കൊണ്ടു വരുന്നിട
ത്തോളം ശ്രമം പരപ്പേരിന്റെ സംഖ്യ അറിയുന്നതിൽ ഇല്ലെന്നു എനിക്കുത
ന്നെ നല്ല അനുഭവമുണ്ട്.
ഗ്രഹിപ്പാനും ഓർമിക്കാനും ഉള്ള സൌകത്താൽ മലയാള ജാതി
ഷികൾ സകല സംഖ്യകളേയും പരപ്പേർ കൊണ്ടാണ് വ്യവഹരിക്ക പതി
പു്. ഇന്നു മദ്ധ്യാഹ്നസമയത്തു ചന്ദ്രൻ (Luce) (രാശിയോഗം) എത്ര
യാണെന്നു ഒരു കേരളീയ ജ്യോത്സ്യരോടു ചോദിച്ചാൽ അയാൾ ചന്ദ്രാമാന
' എന്നാണെന്നു ഉത്തരം പറയും. ആ രാശി (Sig 1) ഭാഗം ( illegree) ag
കല (Minutes) എന്ന സംഖ്യകൊണ്ടു പറയുന്നതിനെളുപ്പം കേരളീയക്ക്<noinclude></noinclude>
8uzisspzgczm1hnu33hbjnvznlnq0g6
താൾ:Gadyamalika vol-3 1924.pdf/153
106
84712
245594
2026-07-19T03:25:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'omm ഗദ്യമാലിക... മൂന്നാംഭാഗം നാലാംപ്രകരണം. പെരുമനംഗ്രാമം മലയാളികളെ മുഴുവൻ പന്നിയൂർ കൂറുകാരെന്നും ശുകപുരം കുറ കാരെന്നും രണ്ടു തരമായി വിഭജിച്ചിട്ടുണ്ടെങ്കില...' താൾ സൃഷ്ടിച്ചിരിക്കുന്നു
245594
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>omm
ഗദ്യമാലിക... മൂന്നാംഭാഗം
നാലാംപ്രകരണം.
പെരുമനംഗ്രാമം
മലയാളികളെ മുഴുവൻ പന്നിയൂർ കൂറുകാരെന്നും ശുകപുരം കുറ
കാരെന്നും രണ്ടു തരമായി വിഭജിച്ചിട്ടുണ്ടെങ്കിലും ഈ രണ്ടുതരക്കാക്കും പരസ്പ
രമത്സരം വിട്ട് ഐകമത്യം ഉണ്ടാക്കിത്തിക്കുന്നതായ സ്ഥാനം പെരുമനം
ഗ്രാമമാകുന്നു. മലയാളികളുടെ പൊതുവിൽ സഭയായിരുന്ന തൃക്കണാമതില
കം യോഗവും മാറും ഈ
പെരുമനം ഗ്രാമത്തിന്റെ സങ്കേതത്തിലാണ് നി
നിരുന്നത്; എന്നു മാത്രമല്ല പെരുമനം ഗ്രാമക്കാരുടെ മേൽവിചാരത്തിലാ
യിരുന്നു നടന്നിരുന്നത് എന്നു പറഞ്ഞാൽ ഈ ഗ്രാമത്തിന്റെ മാഹാത്മ്യം
ഏകദേശം ഊഹിക്കാവുന്നതാ. ഇപ്പോഴത്തെ കാലത്ത് പെരുമനം
ഗ്രാമം എന്നുപറയുമ്പോൾ പ്രസിദ്ധപ്പെട്ട തൃശ്ശിവപേരൂർ പട്ടണത്തിൻറ
ഏകദേശം ആറു നാഴിക തെക്കുവശത്തായി ഒരു ക്ഷേത്രവും ആ ക്ഷേത്രത്തി
ലെ ദേവനെ പരദേവതയായി ഉപാസിക്കുന്ന പത്തോ മുപ്പതോ ഇല്ലക്കാർ
നമ്പൂരിമാരും മാത്രമേ ഇതിൽ ഉൾപ്പെടുകയുള്ളു എന്നു ചിലർ വിചാരിക്കു
മായിരിക്കാം. പക്ഷെ ഇതിന്റെ വാസ്തവം അങ്ങിനെയല്ല. കൊടുങ്ങല്ലൂർ
ഊഴത്തെ ശാസ്താവിന്റെ ക്ഷേത്രം മുതൽ വടക്കോട്ടും വടക്കാഞ്ചേരി അകമ
ല ശാസ്താവിന്റെ സ്ഥാനം മുതൽ തെക്കോട്ടും തൃപ്പുരയാം അടുത്തു ഇട
ത്തുരുത്തി അയ്യപ്പൻകാവിന്നു കിഴക്കോട്ടും കിഴക്കെ മലയിൽ കുതിരാൻ മുടി അ
യ്യപ്പക്ഷേത്രത്തിനു പടിഞ്ഞാട്ടം ഉള്ള സ്ഥലം മുഴുവൻ പെരുമനംഗ്രാമത്തി
ൻറ സങ്കേതമാണു്. ഈ സങ്കേതസ്ഥലത്തിനുള്ളിൽ അധിവസിച്ചുവരുന്ന
വരായ ബ്രാഹ്മണർ മുതൽ ചണ്ഡാളൻ വരെയുള്ള സകല ജാതിക്കാരും പെരു
മനംഗ്രാമക്കാരും അതിന്റെ കീഴിലുള്ള ഉപഗ്രാമക്കാരുമാകുന്നു. ഇരിഞ്ഞാ
ലക്കുട ഗ്രാമം, അവിട്ടത്തൂർഗ്രാമം, തൃശ്ശിവപേരൂർ ഗ്രാമം, ഈ മൂന്നു ഗ്രാമങ്ങ
ളും പെരുമനംഗ്രാമത്തിന്റെ സങ്കേതത്തിൽ ഉൾപ്പെട്ട ഉപഗ്രാമങ്ങളാണു്.
ഈ ഗ്രാമവും ഗ്രാമക്ഷേത്രവും സ്ഥാപിച്ച കാലത്ത് സങ്കേതത്തിൽപ്പെട്ട മി
ക്ക ഭാഗവും പെരിയ വനമായിരുന്നതുകൊണ്ടാണ് പെരുവനം' എന്നു ഇതി
ന്നു പേരു കൊടുത്തിട്ടുള്ളതു്. ഈ ഗ്രാമത്തിൽപ്പെട്ട ബ്രഹ്മാലയങ്ങളുടേയും
ഉൾദേശങ്ങളുടേയും അവസാനത്തിൽ കാട്ട്' എന്നുള്ള ശബ്ദം ഉപയോഗിച്ചു
കാണുന്നതും ഇതിന്നു മതിയായ ലക്ഷ്യമാകുന്നു. കിരാങ്ങാട്, തയ്ക്കാട്, അന്തി
ക്കാട്, ആലക്കാട്, പാറക്കാട്, മൂക്കാട്, പട്ടിക്കാട് എന്നുള്ള പേരുകൾ ഇ
തിന്നു ദൃഷ്ടാന്തങ്ങളാണല്ലൊ. നാലതൃത്തിയിലും ശാസ്താവിന്റെ ക്ഷേത്രങ്ങളുള്ള
തിന്നും പുറമെ, നടുവിൽ പ്രധാനപ്പെട്ട തിരുവെള്ളക്കാവിൽ ശാസ്താവിൻറ
ക്ഷേത്രവും ഉൾദേശങ്ങളിൽ കോടത്, ചാത്തക്കുടം, മണിമംഗലം, ആറാട്ടു
പുഴ മുതലായി അനേക അയ്യപ്പക്ഷേത്രങ്ങളും കാണുന്നതുകൊണ്ട് ഈ ഗ്രാമ
ക്കാൻ വനദേവതയായ ശാസ്താവിനെ ഉപാസിക്കാനുള്ള കാരണവും അവരുടെ<noinclude></noinclude>
4i74im4bfbxba12o0ad415b00awdjfb
താൾ:Gadyamalika vol-3 1924.pdf/158
106
84713
245595
2026-07-19T03:25:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാംപ്രകരണം സർ, ടി. മാധവരായര ബ്രാഹ്മണരുടെ ഇടയിൽ വൈദികന്മാർ, സ്മാർത്തന്മാർ, കമ്മികൾ, ആഢ്യന്മാർ മുതലായവരെക്കൊണ്ട് വേണ്ടുന്ന തങ്ങൾക്കൊന്നും പരാപേക്ഷകൂടാതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245595
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാലാംപ്രകരണം സർ, ടി. മാധവരായര
ബ്രാഹ്മണരുടെ ഇടയിൽ വൈദികന്മാർ, സ്മാർത്തന്മാർ, കമ്മികൾ, ആഢ്യന്മാർ
മുതലായവരെക്കൊണ്ട് വേണ്ടുന്ന തങ്ങൾക്കൊന്നും പരാപേക്ഷകൂടാതെ ക
ഴിച്ചുകൂട്ടുവാൻ പെരുമനം ഗ്രാമക്കാര് ഇപ്പോഴും ധാരാളം പ്രാപ്തിയുണ്ടു്. ധ
നികന്മാരും ദരിദ്രന്മാരെ പോറ്റുവാൻ മനസ്സുള്ളവരും പോകുന്നവരും ആയ
മഹാമനസ്തന്മാർ ഈ ഗ്രാമത്തിലുള്ള തിലധികമായി വേറെ ഏതെങ്കിലും ഗ്രാ
മത്തിലുണ്ടെന്നു തോന്നുന്നില്ല. ലൌകികവിഷയത്തിൽ പ്രവേശിച്ചു. പുതിയ
വിദ്യാഭ്യാസവും പരിഷ്കാരവും സിദ്ധിച്ചു നാട്ടുകാർ ഗുണം ചെയ്യുവാൻ ഒരുങ്ങി
നിൽക്കുന്ന അന്യജാതിക്കാരും ഈ ഗ്രാമത്തിൽ കുറവില്ല. കൊച്ചി ശീമയിൽ
സ്വദേശികളായ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാർ മിക്കതും പെരുമനം ഗ്രാമ
ക്കാരാണല്ലോ. നാട്ടുകാരിൽ അധികം ധനികന്മാരും പെരുമനം ഗ്രാമക്കാരാ
ണ്ട്. കൊച്ചിരാജ്യത്തെ അധികം മുതലെടുപ്പുള്ള ഭാരവും പെരുമനം ഗ്രാമംത
ന്നെ. മലയാളത്തിൽവെച്ചു ഏററവും പ്രധാനപ്പെട്ട ഗ്രാമം പെരുവനം ഗ്രാമം.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
രസികരഞ്ജിനി.
രാജാ സർ. ടി. മാധവരായർ
2..
വള
മനുഷ്യരുടെ മാനസിക പരിഷ്കാരത്തിൽ ദേശചരിത്രങ്ങളെപ്പോലെ
മഹാന്മാരുടെ ജീവചരിത്രങ്ങളും ഉപയോഗമുള്ള വയാണട്ടൊ. എന്നാൽ മല
യാളികളായ നാം ചരിത്രപഠനത്താലുളവാകുന്ന ഗുണങ്ങളെ അറിഞ്ഞു അനുഭ
വിക്കുന്നതിനു ആരംഭിച്ചതു പാശ്ചാത്യ വിദ്യാഭ്യാസത്തോടുള്ള പരിചയം മുതൽ
ക്കാണു് . മലയാളഭാഷയിൽ പുരാതനമായ ചരിത്രഗ്രന്ഥങ്ങളുടെ അഭാവ
ത്തിനുള്ള
നമ്മുടെ വികാരുടെ ഏതിഷയത്തിലുണ്ടായിരുന്ന
അപരിചയം തന്നെ ആയിരിക്കാം. ഇപ്പോൾ മലയാളത്തിൽ ഏതാനും
രിത്രഗ്രന്ഥങ്ങളുണ്ടെങ്കിലും മകളുടെ ജീവചരിത്രഗ്രന്ഥങ്ങൾ
ദുർല്ലഭം തന്നെ. നാം നമ്മുടെ നാട്ടിലെ മഹാന്മാരുടെ ജീവചരിത്രങ്ങൾക്കാ
പരദേശമഹത്തുക്കളുടേതിനേക്കാൾ പ്രാധാന്യം കല്പിക്കേണ്ടത്. ഷേക്സ്
പീയരുടെ ജീവചരിത്രം നാവിൽ പാഠമായിരിക്കുന്ന ഒരു മലയാളിക്കു മല
യാളസാഹിത്യത്തിന്റെ സ്രഷ്ടാവായ തുഞ്ചത്തെഴുത്തച്ഛനെപ്പറ്റി വിശ്വാസ
യോഗ്യമായ യാതൊരു അറിവും ഇല്ലെന്നു പറയുന്നതിൽ നാം അത്യന്തം ല
ജിക്കേണ്ടിയിരിക്കുന്നു. ഈ ന്യൂനതയെ നമ്മുടെ ദേശത്തോടും ഭാഷയോടും
അഭിമാനമുള്ളവർ അചിരേണ അകറ്റുമെന്നും ആശയോടുകൂടി പ്രകൃതി
ഷയത്തിൽ പ്രവേശിച്ചുകൊള്ളു ന്നു.
തിരുവിതാംകൂർ രാജ്യത്തിലെ ദിവാൻജിയായിരുന്നു, അവിടത്തേയും
അവിസ്മരണീയങ്ങളായ അനവധി കൃത്യങ്ങളാൽ ക്ഷേമം ഉണ്ടാക്കിക്കൊടുത്ത
ദിവാൻ മാധവരായർ അവർകളുടെ നാമധേയം കേട്ടിട്ടില്ലാത്തവർ നമ്മുടെ<noinclude></noinclude>
5tuy3u4qklp8otisxy1y0bla5dj7aks
താൾ:Gadyamalika vol-3 1924.pdf/163
106
84714
245596
2026-07-19T03:25:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(Foodal System) ഗമാലിക മൂന്നാംഭാഗം ഇതോടുകൂടി സർ മാധവരായരുടെ കീർത്തി രിക്കെങ്ങും വ്യാപിച്ചു. ഈ അവ സരത്തിൽ കാരശേഷിയുള്ള ഒരു ഉദ്യോഗസ്ഥനെ അയച്ചുകൊടുക്കണമെന്നു് ഇൻഡോർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245596
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>(Foodal System)
ഗമാലിക മൂന്നാംഭാഗം
ഇതോടുകൂടി സർ മാധവരായരുടെ കീർത്തി രിക്കെങ്ങും വ്യാപിച്ചു. ഈ അവ
സരത്തിൽ കാരശേഷിയുള്ള ഒരു ഉദ്യോഗസ്ഥനെ അയച്ചുകൊടുക്കണമെന്നു്
ഇൻഡോർ മഹാരാജാവ് ഇൻഡ്യാഗവണ്ടിനോടാവശ്യപ്പെട്ടതിനാൽ ഗ
വണ്ടിൽ നിന്നു മാധവരായരെ അയച്ചുകൊടുത്തു. അദ്ദേഹം രണ്ടുകൊല്ല
ത്തേയ്ക്കും മാത്രമേ ഇൻഡോറിൽ ഇരുന്നു എങ്കിലും ഈ അല്പകാലം കൊണ്ടു
അവിടെ പല പരിഷ്കാരങ്ങളും ഏർപ്പെടുത്തി. ഇൻഡോർ പീനൽകോഡി
ൻറ അടിസ്ഥമായിട്ടും ഈ മഹാൻ തന്നെയായിരുന്നു. സർ മാധവരായരു
5 ഇൻഡോർ ഭരണകാലാവധി ലവൽ അവസാനിച്ചുവെങ്കിലും ഒരാണ്ട
ത്തേയും കൂടി അദ്ദേഹം ആ സ്ഥാനത്തുതന്നെ ഇരിക്കണമെന്നു ഹോൾക്കാർ
മഹാരാജാവ് ആവശ്യപ്പെട്ടു. എന്നാൽ ഈ സമയം ബറോഡായിലെ കെ
യിവാർ മഹാരാജാവ് തന്റെ അനുായമായ രാജഭരണം നിമിത്തം സ്ഥാ
നഭ്രഷ്ടനാക്കപ്പെടുകയാൽ സർ മാധവരായരെ അവിടത്തെ രാജപ്രതിനിധി
യായി ഇൻഡ്യാഗവണ നിയമിച്ചു. ബറോഡാ രാജ്യത്തിന്റെ ഈ സമയ
ത്തെ സ്ഥിതി അത്യന്തം മാത്രമായിരുന്നു. രാജാവിനുണ്ടായിരുന്ന അപ്രാപ്തി നി
മിത്തം ചതി കൊള്ള കൊലപാതകം മുതലായ ഷ്കൃതങ്ങൾ ധാരാളമായ
നടന്നുകൊണ്ടിരുന്നു. അവിടത്തെ രാജഭരണരീതിയും അത്ര നന്നായിരുന്ന
ല്ല. യൂറോപ്പുഖത്തിൽ കാലത്തു നടന്നുകൊണ്ടിരുന്ന ഫ്യൂഡൽസിസ്റ്റം
വക എപ്പാടായിരുന്നു ബറോഡ,
യിലും ഇടക്കാലത്തുണ്ടായിരുന്നു. രാജ്യത്തെ 'സർദാരന്മാർ' (Sordars) എ
ആ പ്രഭുക്കന്മാക്കായിട്ട് രാജാവ് വീതിച്ചുകൊടുത്തിരുന്നു. ഈ പ്രഭുക്കന്മാർ
തങ്ങളുടെ ഭാഗങ്ങളെ സോകന്മാർ' (sers) എന്ന ഒരു കൂട്ടക്കായും
വീതിച്ചുകൊടുത്തിരുന്നു. എന്നാൽ രാജാവ് ആവശ്യപ്പെടുമ്പോൾ ഒക്കെയും
അദ്ദേഹത്തെ ധനംകൊണ്ടും സൈന്യംകൊണ്ടും സഹായിക്കുന്നതിനു ഇവർ
കടപ്പെട്ടിരുന്നു. ഈ പ്രകൃതികൾക്കു തങ്ങളുടെ കൈവശം ഉണ്ടായിരുന്ന വ
സ്കൂളിൽ സർവസ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇവർ സായമായിട്ടാകട്ടെ അനാ
മായിനാകട്ടെ ജനസാമാന്യത്തിൽനിന്നു ദഹരണം ചെയ്യുന്നതിനുണ്ട
യിരുന്ന യാതൊരവസരത്തേയും വൃഥാ കളഞ്ഞില്ല. അതുകാരണമായും
ഇവർ സാധുക്കളെ ഹിംസിച്ചുവന്നിരുന്നു. ഇവരുടെ ആലോചനകൂടാതെ ഗവ
മണ്ടിനെ ഭൂനികുതി അടക്കുന്നതിൽ സുലഭമായ മാറ്റം ഇല്ലായിരുന്നു.
നിമിത്തം തങ്ങളുടെ അവകാശങ്ങളെ പ്രതിഫലം പറ്റിക്കൊണ്ടു വിട്ടുകൊടു
ക്കണമെന്നു സർ മാധവരായർ ഈ പ്രഭുക്കന്മാരോടാവശ്യപ്പെട്ടു. ധൈശാല
കളും മഹാരാഷ്ട്രബിൾ ആയ ഇവർ ഈ പുതിയ കല്പനയെ അത്ര സാര
മായി ഗണിച്ചില്ല. ഇവർ കൂട്ടം കൂടി ഇതിൽ അപ്പീൽ കൊടുത്തു എങ്കിലും
സർ മാധവരായർ തന്റെ ശേഷിയും സമയവും കൊണ്ട് ഇവരുടെ ഉപ
വത്തെ നിഷ്പ്രയാസമായി ദൂരീകരിച്ചു. രാജ്യത്തി പഴയ റിക്കാർട്ടുകളെ
പരിശോധിച്ചതിൽ ഈ സർദാരന്മാർ ഗവണ്മെണ്ടി അനവധി ദ്രവും കെ
ടുക്കാനുണ്ടെന്നു കണ്ടു. ഈ ദ്രവ്യം പത്തുപതിനെട്ടു വഷത്തെ പലിശയോടുകൂ
ടി ഉടനടി കൊടുത്തുതിക്കണമെന്ന സർ മാധവരായർ ഇവരെ നിർബന്ധിച്ചു
00<noinclude></noinclude>
p6r8t7zvsrksqdsv90yfvjfs252c33i
താൾ:Gadyamalika vol-3 1924.pdf/168
106
84715
245597
2026-07-19T03:25:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാംപ്രകരണം-മണ്ണെണ് ണ കൊണ്ടിരുന്നു. ഇപ്പോൾ നേരെമറിച്ച് എല്ലാ രാജ്യങ്ങളിലേയും ബാക്കുവി ലും ഐക്യനാടുകളിലും നിന്നു മണ്ണെണ്ണ കൊണ്ടുപോകപ്പെടുന്നു. ണ മണ്ണെണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245597
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാലാംപ്രകരണം-മണ്ണെണ് ണ
കൊണ്ടിരുന്നു. ഇപ്പോൾ നേരെമറിച്ച് എല്ലാ രാജ്യങ്ങളിലേയും ബാക്കുവി
ലും ഐക്യനാടുകളിലും നിന്നു മണ്ണെണ്ണ കൊണ്ടുപോകപ്പെടുന്നു.
ണ
മണ്ണെണ്ണ രാസയോഗത്താൽ ഉണ്ടായതൊ അഥവാ ആദിമകാലങ്ങ
ളിൽ ഉണ്ടായിരുന്ന സത്വവനങ്ങളും പ്രാണി സമൂഹങ്ങളും നഷ്ടപ്രായങ്ങളായി
ത്തിനും അവയിൽനിന്നും ഉത്ഭവിച്ചതൊ എന്നുള്ള വാദം ഇന്നും പണ്ഡിതന്മാ
രാൽ നടത്തപ്പെടുന്നുണ്ട്. എന്നാൽ രണ്ടാമതു പറയപ്പെട്ട അഭിപ്രായത്തെ
ആണു് അവരിൽ അധികം പേരും അംഗീകരിക്കുന്നതു്. ഗേഭത്തിൽ ആധുനിക
കാലങ്ങളിലും മണ്ണെണ്ണ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടോ അതോ ഒരു പാത്രത്തിൽ
വയ്ക്കപ്പെടുന്ന വെള്ളം പോലെ മുഴുവനും ആഹരിച്ചുകഴിഞ്ഞാൽ ഈ എണ്ണ
യുടെ ഉറവുകളിൽ പിന്നീട് ഇതു കാണപ്പെടുന്നതാണോ എന്നുള്ള ഭാഗം ഇ
നിയും തക്കത്തിൽ തന്നെയാണു കിടക്കുന്നതു്.
6njem
മണ്ണെണ്ണ ധാരാളമായി കാണപ്പെടുന്ന സ്ഥലങ്ങളിൽ ഭൂമിയുടെ അന്ത
ഭാഗത്തിന് മൂന്നു സഹജസ്വഭാവങ്ങളുണ്ടെന്നറിയപ്പെട്ടിരിക്കുന്നു. അവയിൽ
ആദ്യത്തേതു ഇ തിന്റെ പരിണാമത്തിനു ഹേതുഭൂതമായ ഒരുവക പദാ
ത്തിന്റെ ആവിഭാവമാകുന്നു. ഭൂമി അതെ ലേയർ അല്ലെങ്കിൽ മടക്കുകളായി
ട്ടാണു് അടിയിൽ പോകുംതോറും കാണപ്പെടുന്നതെന്നു ഭൂഗശാസ്ത്രം ഉൽ
ഘോഷിക്കുന്നുണ്ടല്ലോ. മണ്ണെണ്ണ കെട്ടിനിൽക്കുന്ന ഭാഗം ഒരു ഒപ്പുകടലാസ്സ
പോലെ ഊറുന്നതും അതിന്റെ മേൽ മടക്കു ദ്വാരരഹിതവും ഘനമുള്ളതും ആ
യിരിക്കും. ഈ മടക്കിന്റെ സഹായത്താലാണ് അടിയിൽ നിൽക്കുന്ന എണ്ണ
ആവിയായി പോകാതേയും ജലത്തോടു സമ്മിശ്രമാകാതേയും ശരിയായിരിക്കു
മണ്ണെണ്ണവ്യാപാരം പ്രസിദ്ധമായി ആദ്യം ആരംഭിച്ചതു ഡ്രേക്ക് എ
ന്ന ഒരു അമേരിക്കനാകുന്നു. ഈയാൾ ക്രിസ്തുവഷം വൻൽ പെൻസിൽ
നിയാ എന്ന സംസ്ഥാനത്തിൽ ഒരു കുഴികുഴിച്ച് ധാരാളം മണ്ണെണ്ണ എടു
ത്തു വിക്രയം ചെയ്തുതുടങ്ങിയപ്പോൾ അന്യന്മാരും അതിനു നാലുവശവും സ്ഥല
ങ്ങൾ പിടിച്ച് ഈ പാതത്തെ ധാരാളമായി ശേഖരിച്ചു തുടങ്ങി. ഒരു ന
കൊല്ലങ്ങൾക്കു മുൻപ് കിണറു കുഴിക്കുമ്പോൾ അമേരിക്കയിൽ മണ്ണെണ്ണക്കുഴി
കണ്ടെത്തിയവർ അത് ഒരു ദുശ്ശകുനമായിട്ടാണു പരിഗണിക്കപ്പെട്ടുവന്നത്.
എന്നാൽ ഇപ്പോൾ ദിവസമൊന്നിനും നവ-ബാരൽ അതായതു
വരവും-ഗാലൺ മണ്ണെണ്ണ വീതം ആ രാജ്യത്തിൽ കുഴിച്ചെടുക്കപ്പെടുന്നു.
മണ്ണെണ്ണ എടുക്കുന്നതു കേവലം സുകരമായ ഒരു പ്രവൃത്തിയാണെന്നു
ആരും ധരിച്ചുപോകരുതു്. ഭൂഗഭത്തിൽ ഉള്ള അതിന്റെ കിണറുകൾ കണ്ടു
പിടിക്കുന്നതുതന്നെ ശ്രമസാദ്ധ്യമാണ്. പിന്നെ അതിലേയ്ക്കും ഒരുവിധം കുഴ
ലും മറ്റും കടത്തി അന്യവസ്തുക്കളുമായുള്ള മിശ്രണം കൂടാതെ അതിലേയ്ക്കായി
സമീപത്തിൽ ഉണ്ടാക്കപ്പെടുന്ന കിണറ്റിൽ വരുത്തിക്കൊണ്ടു വരുന്നതിനും<noinclude></noinclude>
t5v8baia91cbmpbe2jrcb4jvaqn0dhx
താൾ:Gadyamalika vol-3 1924.pdf/8
106
84716
245598
2026-07-19T03:25:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8. കേരളതാരക. മലയാ കേരളീയ ഭാഷാപോഷണത്തിൽ തിരുവനന്തപുരം ബി. വി. ബു ഡിപ്പോ പ്രവർത്തകന്മാർ ചെയ്യുന്ന പരിശ്രമത്തിന്റെ മറെറാരു ലക്ഷണം കൂ §1 ഇതാ നമുക്കു പ്രത്യക്ഷപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245598
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>8. കേരളതാരക.
മലയാ
കേരളീയ ഭാഷാപോഷണത്തിൽ തിരുവനന്തപുരം ബി. വി. ബു
ഡിപ്പോ പ്രവർത്തകന്മാർ ചെയ്യുന്ന പരിശ്രമത്തിന്റെ മറെറാരു ലക്ഷണം കൂ
§1 ഇതാ നമുക്കു പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഗമാലിക 2-ാം ഭാഗം വിശിഷ്ട
ങ്ങളും ഉൽകൃഷ്ടങ്ങളുമായ വിഷയങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.
ള ഭാഷാഗദ്യരചനയിൽ ഉത്സകന്മാരും നിപുണന്മാരും എന്നു സ്വസമ്മതന്മാ
രായി ഇപ്പോൾ വിചാരിക്കപ്പെട്ടിരിക്കുന്നവരെല്ലാം ചേന്നു തിരഞ്ഞെടുക്കപ്പെട്ടി
ട്ടുള്ള വിഷയങ്ങൾ രത്നാകരത്തിലെ വജ്രങ്ങളെന്നവണ്ണം ശോഭിക്കുന്നത് ആ
-പ്രകരണങ്ങളോടുകൂടിയ ഈ
ചെറിയ പുസ്തക
ശ്ചജനകമല്ലല്ലോ.
ത്തിൽ കേരളീയജനങ്ങൾ വായിച്ചറിഞ്ഞിരിക്കേണ്ടവയായ നഷ്ഠതര
ങ്ങളായ വിഷയങ്ങളെ ക്രമപ്പെടുത്തി ചേർത്തിട്ടുണ്ട്. ഇവ ഓരോന്നും വിദ്യാ
ന്മാരായ മലയാള ഗദ്യമെഴുത്തുകാരാൽ എഴുതപ്പെട്ടിട്ടുള്ളതുമാണ്. ഇവയും
പുറമെ കൊച്ചി നാം കേരളവമ്മത്തമ്പുരാനവർകൾ എഴുതിയിരിക്കുന്ന
മുഖവുരയും സി. അച്യുതമേനോൻ അവർകൾ എഴുതിയിരിക്കുന്ന ആമുഖോപ
നാസവും ഗമാലികയിലെ അമോഘങ്ങളായ രണ്ടു മണികളാണെന്നു അഭി
പ്രായം പറയുവാൻ ഞങ്ങൾ അശേഷം അധേയപ്പെടുന്നില്ല.
9. പ്രാചീന താരക
സരസോപന്യാസസമ്പനങ്ങളായ ഇത്തരം കൃതിരത്നങ്ങളുടെ ആവി
ഭാവം, എത്രമേൽ അഭിനന്ദനീയമാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
10. കേരളസഞ്ചാരി.
ഉത്തമങ്ങളായ ഉപന്യാസങ്ങൾ പ്രസിദ്ധന്മാരായ പല യോഗ്യന്മാരും
കൂടി തിരഞ്ഞെടുത്തു ശേഖരിച്ചതാണ് മാലിക ൨-ാം പുസ്തകത്തിൽ
ത്തിട്ടുള്ള വിഷയങ്ങൾ. ഗമാലികയുടെ ഒന്നാം ഭാഗംപോലെ തന്നെ രണ്ടാം
ഭാഗ്യം വിലയേറിയ ഉപന്യാസങ്ങളെക്കൊണ്ടു നിറഞ്ഞതാകുന്നു എന്നു
കൊച്ചി താംകൂർ കേരളവർമത്തമ്പുരാൻ തിരുമനസ്സു കൊണ്ടു പ്രസ്തുത പുസ്ത
കത്തിന്റെ മുഖവുരയിൽ പ്രസ്താവിച്ചിട്ടുള്ളത് വാസ്തവമാണെന്നു ആ
പാസങ്ങൾ വായിക്കുന്ന ഏവനും പിൻതാങ്ങാതിരിക്കുന്നതല്ല.
11.
മലയാളമനോരമ.
വക ഉ
യോഗ്യന്മാരായ പല ലേഖകന്മാരാൽ എഴുതിച്ചേർക്കപ്പെട്ട ലേഖന
ങ്ങളെ തിരഞ്ഞെടുത്തു് യഥായോഗ്യം ക്രമീകരിച്ചു ത്ത് അച്ചടിച്ചിട്ടുള്ള ര
ണ് ഈ പുസ്തകം. ഇതിൽ നിന്നു ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. (
ഭാഗം.) ഇതുകളെല്ലാം അത്യന്തം സാരഗങ്ങളും ജ്ഞാതവ്യങ്ങളുമാണ്.<noinclude></noinclude>
8h05tlnv7p2qumcwlbpm62v30brijyt
താൾ:Gadyamalika vol-3 1924.pdf/15
106
84717
245599
2026-07-19T03:25:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പരിഷ്കൃതരാജ്യങ്ങളിൽ തത്വദശികളായ മഹാന്മാർ വിവിധ തത്വങ്ങ ളെപ്പറ്റി സരസമായി ചെയ്തിട്ടുള്ള പലതരപ്രസംഗങ്ങളേയും, ഉപന്യാസ ങ്ങളേയും സംഗ്രഹിച്ചു പുസ്തകരൂപേണ അച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245599
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പരിഷ്കൃതരാജ്യങ്ങളിൽ തത്വദശികളായ മഹാന്മാർ വിവിധ തത്വങ്ങ
ളെപ്പറ്റി സരസമായി ചെയ്തിട്ടുള്ള പലതരപ്രസംഗങ്ങളേയും, ഉപന്യാസ
ങ്ങളേയും സംഗ്രഹിച്ചു പുസ്തകരൂപേണ അച്ചടിച്ചുപരത്തുക എന്നൊരു സം
പ്രദായം ഉണ്ട്. നമ്മുടെ മലയാളത്തിലും ആ ഒരു അത്യുത്തമസംപ്രദായം ന
ടപ്പായിത്തുടങ്ങിയതു് ഒരഭിവൃദ്ധി ലക്ഷണമാണെന്നു നിസ്സംശയം പറയാം. ഈ
അഭിവർദ്ധനമാത്തിലേയും ഒന്നാമതായി കാലിട്ടവർ ബി. വി. ബുഡി
പോ പ്രവർത്തകന്മാരാണെന്നല്ലാതെ മേലോട്ടു വല്ലതും പറയുന്നതായാൽ ഈ
ആമുഖത്തിൽ ആയത് മുഖസ്ഥിതിയായിപ്പോയെങ്കിലോ എന്നു ശങ്കിച്ചു
ഞാൻ ആ വിഷയം മറച്ചുകളയുന്നു.
ഏതെങ്കിലും പ്രശസ്തതരങ്ങളും ഉപകാരപ്രദങ്ങളുമായ അനേകം മ
ലയാളഭാഷാപുസ്തകങ്ങൾ മലയാളത്തിന്റെ തെക്കേദിക്കിൽ നിന്നു തുടരത്തു
ടരെ പുതുമയോടുകൂടി പുറത്തിറങ്ങി പുറപ്പെടുന്നുണ്ടെന്നുള്ളതു വലിയ സ
ന്തോഷാവഹമായ കാര്യം തന്നെ, പദ്യപാഠാവലി, കഥാരത്നമാല, ഗദ്യമാ
ലിക എന്നീവക പുസ്തക സഞ്ചികൾ ആബാലവൃദ്ധം മലയാളികളെ ആക
ഷിക്കുന്നവയാണെന്നുള്ളതിനു സംശയമില്ല. ശാസ്ത്രപുസ്തകങ്ങളെക്കാൾ ഈ വ
ക സരസങ്ങളായ തത്വസംഗ്രഹം പുസ്തകങ്ങൾക്കാണ് അധികം ജനരഞ്ജക
ത്വമെന്നത് ഇവയുടെ പ്രചാരംകൊണ്ടു സ്പഷ്ഠമാകുന്നുണ്ട്. ഗദ്യമാലിക അ
വയിൽ വെച്ചു് വിലപിടിച്ച ഒരു പുസ്തകമാലികയാകുന്നു. അതിന്റെ ഒന്നും
രണ്ടും ഭാഗങ്ങൾ ക്രമേണ പുറത്തു വന്നപ്പോൾ ജനങ്ങൾക്കതിൽ ഉത്തരോത്ത
രം അഭിരുചി കാണുന്നുണ്ടു്. ഈ പുറപ്പെടുന്ന മൂന്നാം ഭാഗം ഒന്നും കൂടി അ
ധികം രുചികരമായിത്തീരുന്നുണ്ടെങ്കിൽ പ്രവർത്തകന്മാരുടെ പ്രയത്നത്തിന്
അതുതന്നെയാണ് ഒരു വലിയ പ്രതിഫലം. ഇപ്പോഴത്തെ ഉദ്ദേശപ്രകാ
രം ഗമാലികയും ഏഴു ഭാഗങ്ങൾ ക്രമത്തിലുണ്ടായിരിക്കണം എന്നാണു് പ്ര
വത്തകന്മാരുടെ ആലോ മന, ഈ ഭാഗങ്ങൾ ഏഴും ഏഴുലോകങ്ങൾപോലെ
ഉപരിയായി ജനങ്ങൾക്ക് തെളിഞ്ഞു കാണുമാറാകുവാൻ പൗരുഷപ്രസ
ന്നമായ ദൈവം സംഗതി വരുത്തട്ടെ.
തൃശ്ശിവപേരൂർ
കുഞ്ഞിക്കുട്ടൻ തമ്പുരാൻ<noinclude></noinclude>
fjnwhjsk27ryrkf1iggqe1qem7b94iy
താൾ:Gadyamalika vol-3 1924.pdf/20
106
84718
245600
2026-07-19T03:25:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നാം പ്രകരണം - ചരിത്രം 02 യത്തെ സംബന്ധിച്ച് അനേക പ്രത്യക്ഷസംഭവങ്ങളെ കണ്ടും പരീക്ഷിച്ചും അറിഞ്ഞ്, അവയെ കുറിച്ചു ചർച്ച്, തദ്ഗതങ്ങളായ സാമാനവിശേ ഷാംശങ്ങളെ ഗ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245600
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒന്നാം പ്രകരണം - ചരിത്രം
02
യത്തെ സംബന്ധിച്ച് അനേക പ്രത്യക്ഷസംഭവങ്ങളെ കണ്ടും പരീക്ഷിച്ചും
അറിഞ്ഞ്, അവയെ കുറിച്ചു ചർച്ച്, തദ്ഗതങ്ങളായ സാമാനവിശേ
ഷാംശങ്ങളെ ഗ്രഹിച്ച്, കാരണങ്ങളെ അനുമാനങ്ങളാൽ കണ്ടുപിടിച്ച്, പു
നരപി തന്ന്യായങ്ങളുടെ യാഥാത്ഥ്യത്തെ തജ്ജന്യങ്ങളായ പ്രത്യക്ഷഫലങ്ങ
ളാൽ സ്ഥിരീകരിച്ച് വിശദീകരിക്കുന്ന ഒരു ഗ്രന്ഥത്തിനാണ് ശാസ്ത്രം എന്ന
നാമധേയം കൊടുക്കപ്പെട്ടിരിക്കുന്നതു്. എല്ലാ ശാസ്ത്രത്തിനും അടിസ്ഥാനമാ
യി ഏതാനും ഭൂമികകൾ വേണം. അവ ആ ശാസ്ത്രത്തെ സംബന്ധിച്ചടത്തോ
ഉം വിവരിക്കാവതല്ല. ഇപ്രകാരം ഓരോ ശാസ്ത്രങ്ങളിലുമുള്ള ഭൂമികകളുടെ ത
ത്വത്തെ കുറിച്ചു ചിന്തിക്കുന്ന ഗ്രന്ഥത്തിനാണു തത്ത്വശാസ്ത്രമെന്നു പേർ.
അപ്പോൾ ഒരു ശാസ്ത്രത്തിന്റെ പ്രയോജനം തദ്വിഷയങ്ങളായ പൂർവസംഗതി
കൾക്കു കാരണം പറകയും, ഭാവിയായുള്ളവയെ മുൻകൂറായി ആലോചിക്ക
യും ആകുന്നു. ഇവയെ എത്ര ശരിയായി നിർദ്ദേശിക്കാൻ കഴിയുന്നോ, അത്ര
യും ഒരു ശാസ്ത്രം പൂർണ്ണമായി തീരുന്നു. അതിനാൽ ചരിത്രം ശാസ്ത്രമാണ
ങ്കിൽ വളരെ ഉപയോഗമുള്ളതാണെന്നു വ്യക്തമായല്ലൊ.
.
ഇനി ചരിത്രം ശാസ്ത്രമാണൊ എന്നാണു വിചാരിക്കേണ്ടതു്. ഇത
പ്രപഞ്ചവസ്തുക്കളെപ്പോലെ മനുഷ്യൻ ജ്ഞാനം, വിചാരം, പ്രവൃത്തി ഇവ
ഒരു ശാസ്ത്രത്തിന്റെ കപ്പിയെ അസരിക്കുന്നതല്ലെന്നു പൊതുവെ ഒരു വി
ശ്വാസമുണ്ടു്. ഇതു വാസ്തവസ്ഥിതി മുഴുക്കെ ആലോചിക്കാത്തതിനാൽ ജനി
ച്ചിട്ടുള്ള താണെന്നുള്ളതിനു സംശയമില്ല. ഒരു നിയതമായ ക്രമത്തെ അനുസരി
ക്കുന്ന സകല സംഗതികളേയും ഒരു ശാസ്ത്രനിഷ്ഠയിൽ ഉൾപ്പെടുത്താവുന്ന
താണു്. മനുഷ്യന്റെ വിചാരങ്ങൾ ഒരു ക്രമത്തെ അവത്തിക്കുന്നൊ, ' അ
തൊ കേവലം യാദൃച്ഛാസംഭവങ്ങളൊ എന്നു നമ്മൾക്കു മേൽ ആലോചിക്കേ
ണ്ടതിനാൽ അതിനെപ്പറ്റി ഇവിടെ വിവരിക്കേണ്ട. ഈ ക്രമം ഏതുവിധ
മാണു് കണ്ടുപിടിക്കുന്നത്? ഇപ്പോ ലഭിച്ചിട്ടുള്ള അറിവുകളിൽ നിന്നു അ
തു് അശക്യമാണെന്നിരുന്നുകൊള്ളട്ടെ. എങ്കിലും ചരിത്രത്തിനു ശാസ്ത്രത്വം
കല്പിക്കുന്നതുകൊണ്ടു വിരോധമില്ലെന്നു ഉദാഹരണത്താൽ സ്ഫുടീകരിക്കാം.
കാലാവസ്ഥകളെ സാധാരണമായി നക്ഷത്രമംഗാവുകളിൽ കണക്കു കൂട്ടുകയും,
അതിന്റെ റിപ്പോർട്ട് എന്നും നാം വർത്തമാനപ്പത്രങ്ങളിൽ വായിക്കയും ചെ
മാറുണ്ടല്ലൊ. ഈ കാലാവസ്ഥാനിരൂപണത്തിനു എത്രമാത്രം ശാസ്ത്രത്വമു
ണ്ടെന്നു നമുക്കു നോക്കാം. മഴ, വെയിലും, കാറ്റ്, ഇവ ഏതുദേശത്ത്, ഏതു
സമയത്തുണ്ടാകുമെന്നോ, ഇല്ലാതിരിക്കുമെന്നും തീർച്ചപ്പെടുത്തുന്നതിനു ഒരു നിയ
മവും നമ്മളാൽ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, ഇവ ഉഷ്ണം, വി
ച്ഛക്തി, ആവി, ജലം, ഇവയെ സംബന്ധിച്ച സാമാന്യമായങ്ങളുടെ സമ്മേ
നത്താൽ സിദ്ധിക്കുന്ന ചില പ്രായങ്ങളെ അവതരിക്കുന്നുണ്ടെന്നുള്ള
തിനു പ്രകൃതിശാസ്ത്രപണ്ഡിതന്മാക്ക് യാതൊരു സംശയവുമില്ല. എന്നുമാത്രമ
ല്ലാ, ഇവയുടെ പൂവത്തികളായ സകല സംഗതികളും നിയിക്കാമായിരു
ന്നെങ്കിൽ ഈ സാമാന്യന്യായങ്ങളുടെ പ്രവൃത്തിയെ കണക്കുകൂട്ടി ഇന്ന സ
മയത്തു ഇന്നമാതിരി കാലാവസ്ഥ ഇന്നമിക്കിലുണ്ടാകുമെന്നു പ്രശ്നം പറയാം<noinclude></noinclude>
4l4o4oz0exjhvt41gd6ke0joq1xtp3f
താൾ:Gadyamalika vol-3 1924.pdf/38
106
84719
245601
2026-07-19T03:26:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നാംപ്രകരണം. ശുദ്ധജലം 20 ഉണ്ടായിരുന്നാൽ പറിച്ചു മാറി ശുദ്ധമാക്കേണ്ടതാണു്. ആളുകൾ പാർപ്പുള്ള സ്ഥലങ്ങൾക്കു മുകളിൽ ശുദ്ധമായിട്ടുള്ള ഒരു കടവിൽ നിന്നു മാത്രം...' താൾ സൃഷ്ടിച്ചിരിക്കുന്നു
245601
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒന്നാംപ്രകരണം. ശുദ്ധജലം
20
ഉണ്ടായിരുന്നാൽ പറിച്ചു മാറി ശുദ്ധമാക്കേണ്ടതാണു്. ആളുകൾ പാർപ്പുള്ള
സ്ഥലങ്ങൾക്കു മുകളിൽ ശുദ്ധമായിട്ടുള്ള ഒരു കടവിൽ നിന്നു മാത്രം വെള്ളം
കോരുകയും കുളിക്കുന്നതിനും തുണി അലക്കുന്നതിനും കന്നുകാലികളെ കുടി
പ്പിക്കുന്നതിനും താഴെ ഒരു സ്ഥലം ഉപയോഗിക്കുകയും ചെയ്യണം.
പല വലിയ പട്ടണങ്ങളിലും ഇപ്പോൾ കുഴൽവെള്ളം ഉപയോഗിക്കുന്നു.
ണ്ടു്. ഈ വെള്ളം ഏതെങ്കിലും നല്ല സ്ഥാനത്തു നിന്നു ശുദ്ധമായിട്ടുള്ള ക
മ്പികൾ മാറ്റം പട്ടണങ്ങളിലേയും കൊണ്ടുവരുന്നതാണു്. ജനബാഹുല്യം ഉ
ള്ള പട്ടണങ്ങളിൽ ഇതു വളരെ ഉപയോഗമുള്ള താണു്. പല പട്ടണങ്ങളി
ലും ഇതു ഏടുത്തിയതു മുതൽ ദീനങ്ങളും മാനവും കുറഞ്ഞിട്ടുണ്ട്. കുഴൽ
വെള്ളം ഉപയോഗിക്കുന്നവർ കുഴലുകൾക്കു കേട്ടുപാടി വെള്ളം ചോന്നുപോ
കാതെയും അഴുക്കു വെള്ള ചാലുകളിൽ നിന്നു അവ അകന്നിരിപ്പാനും സൂക്ഷി
ക്കേണ്ടതാണു. കുഴലുകൾ കൂടക്കൂടെ എടുത്തു ശുദ്ധമാക്കണം. മദിരാശി മുൻ
സിപ്പാലിറ്റിയിൽ നാൽ ചെലവുചെയ്തു. ആകെ
൧൪,ദൻ' അടി നീളം വരുന്ന കുഴലുകൾ എ. ശ്രദ്ധിരുത്തി രണ്ടാമതു
സ്ഥാപിച്ചിട്ടുണ്ട്. കുഴലിൽ നിന്നു കി മനം പുറപ്പെടുകയോ
അല്ലെങ്കിൽ വെള്ളം ശരിയായി വരാതിരി ിക്കുകയോ ചെയ്താൽ അതിൻറ
കാരണം ഉടനെ കണ്ടു പിടിക്കുകയും രസത്തിനോ നടത്തിനോ ഉള്ള
നീങ്ങുന്ന ഇവരെ ആ കുഴലിലെ വെള്ളം കുടിക്കാതിരിക്കുകയും
ചെയ്യണം. ചിലപ്പോൾ മത്സ്യങ്ങളും കുഴലിനകത്തു കേറി വശമാവുകയും അ
തു നിമിത്തം വെള്ളം അശുദ്ധമായിത്തീരുകയും ചെയ്യാറുണ്ട്.
കാരണം
V
കുടിക്കുന്ന വെള്ളത്തിൽ പല വഴിക്കു അതിരുണ്ടാവുകയും അതു
നിമിത്തം ജീവനാശം കൂടി സംഭവിക്കുകയും ചെയ്യാൻ ഇടയുള്ളതുകൊണ്ട്
എല്ലാ ഗേഹിനികളും ഉപയോഗിക്കുന്നതിനു മുമ്പായി ഒരു ഇളം ശുദ്ധമാക്കേണ്ട
താകുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിലേയ്ക്കു ക. ഇത്തമമായും തിളപ്പിക്കുക
യാകുന്നു. കുറെ ചൂടുപിടിപ്പിച്ചതുകൊണ്ട് ഒരു ഉപയോഗവും ഇല്ല.
രുങ്ങിയപക്ഷം പത്തു മിനിട്ടുനേരമെങ്കിലും നല്ലവണ്ണം കിടന്നു തിളയ്യേണ്ടതാ
ണ്. എന്നാൽ മാത്രമെ അശുദ്ധവായുവും രോഗബീജങ്ങളും എല്ലാം നശി
ക്കുകയുള്ളു. ഇങ്ങനെ തിളപ്പിച്ച വെള്ളം തുറന്നുവച്ചിരുന്നാൽ വീണ്ടും രോഗ
ബീജങ്ങൾ അതിൽ പ്രവേശിക്കാൻ ഇടയുണ്ട്. അതിനാൽ വെള്ളം തിളപ്പി
ച്ചു ഒരു നല്ല പാത്രത്തിൽ ശുദ്ധമായിട്ടുള്ള സ്ഥലത്തു റെയ്യുകയും
അന്നുത
ന്നെ ഉപയോഗിക്കയും ചെയ്യണം. ശേഷിച്ചാൽ പിടിസം വീണ്ടും തി
ഒപ്പിക്കണം.
വെള്ളം ശുദ്ധമാക്കുന്നതിനുള്ള മറെറാരു കൌശലം ഫിൽട്ടർ ആക
ന്നു. ഇതു നന്നാണെങ്കിൽ വെള്ളത്തിലെ അശുദ്ധവസ്തുക്കൾ മിക്കവാറും നീ
ങ്ങിപ്പോകും. ചീത്തയാണെങ്കിൽ ഒന്നുകൂടി വെള്ളം അശുദ്ധമാവുകയും ചെ
യ്യും. ഒന്നാമതുതന്നെ ഫിൽട്ടർ ചെയ്യാൻ ഉപയോഗിക്കുന്ന സാധനം ശുദ്ധി
യുള്ള തായിരിക്കണം. കൂടക്കൂടെ ഇതിനെ വെടിപ്പാക്കുകയും ചിലപ്പോൾ മാ<noinclude></noinclude>
d569bpmuyq76cpnef4yk032d79z0vfu
താൾ:Gadyamalika vol-3 1924.pdf/76
106
84720
245602
2026-07-19T03:26:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാംപ്രകരണം--ആൻഡ് കർണീജി ലായിരിക്കട്ടെ, ദിവസംപ്രതി ദീർഘമായി അച്ചടിച്ച് ഒരു പട്ടിക അദ്ദേഹ ത്തിന്റെ പരിശോധനയ്ക്കായി അയച്ചേ മതിയാവു. എല്ലാ സ്ഥാനങ്ങളിലേ യു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245602
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രണ്ടാംപ്രകരണം--ആൻഡ് കർണീജി
ലായിരിക്കട്ടെ, ദിവസംപ്രതി ദീർഘമായി അച്ചടിച്ച് ഒരു പട്ടിക അദ്ദേഹ
ത്തിന്റെ പരിശോധനയ്ക്കായി അയച്ചേ മതിയാവു. എല്ലാ സ്ഥാനങ്ങളിലേ
യും ഓരോ തുറയിലും ദിവസംപ്രതി ചെയ്തതിന്ന് വേലകളുടെ വിശദമായ ഒരു
പട്ടികയാണ്. ഇങ്ങനെ അയച്ചുവന്നിരുന്നത്.
അ
തന്റെ ദ്രവ്യത്തെ സല്പാത്രത്തിൽ വ്യയം ചെയ്യുവാൻ തനിക്കുള്ള ചു
മതലയെ പൂണ്ണമായി ഗ്രഹിച്ചിരിക്കുന്ന ചുരുക്കം ചില കോടീശ്വരന്മാരിൽ ഒ
രാളാണു മിസ്റ്റർ കർണീജി എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. തന്റെ
ജീവിതകാലത്തിൽ തന്നെ കാ000-ൽ ചില്വാനം പവൻ വിഷയമായി
ചെലവുചെയ്ത മിസ്റ്റർ റജിനെപ്പോലെതന്നെ നമ്മുടെ മഹാനായ
യോനായകനും ആ വിധമുള്ള വലിയ ആഗ്രഹങ്ങളിൽ മുഴുകി. എന്നാൽ
തന്റെ ദ്രവ്യത്തെ ന്യായമായ വിധത്തിൽ വ്യയം ചെയ്യുന്ന കായ്യത്തിൽ അ
ദ്ദേഹം മിസ്റ്റർ റിനെക്കാൾ ശ്രദ്ധയുള്ള ആളായിരുന്നു. ജാർജ്ജ് പീ
ബായി (George Peahody)യെപ്പോലെതന്നെ അദ്ദേഹവും ഉദാരനായിരുന്നു.
ആ ഉദാരബുദ്ധി നാൾക്കുനാൾ വർദ്ധിച്ചുവന്നു; തന്റെ ദ്രവ്യം ബുദ്ധിപൂവകമാ
യി ചിലവാക്കുന്ന വിഷയത്തിൽ അദ്ദേഹം അതികം നിലായിത്തീർന്നു. അ
ദ്ദേഹം തന്റെ ജന്മഭൂമിയായ ഡൺഫെർളയിനിനെ വിസ്മരിച്ചിരുന്നില്ല.
ഒരവസരത്തിൽ അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു: 'ഹിന്ദുക്കൾക്കു കാശിയും,
മഹമ്മദീയ മെക്കായും, ക്രിസ്തീയ ജറുസലം, എപ്രകാരമോ അപ്രകാര
മെല്ലാമാണ് എനിക്കു ഡൺഫൊർമ് നിൻ. ഈ മനോഗതി അനുസരിച്ചു്
അദ്ദേഹം തൻറ സ്വദേശീയ ഭാവികാലത്തിൽ മഹത്തായ ഒരനുഗ്രഹമാ
യിത്തീർന്ന ക്രീഡാസരസ്സുകളെ ഏപ്പെടുത്തുന്നവകയ്ക്കായി താൽ ചില്വാനം
പവൻ നഗരസമാജത്തിന്റെ പക്കൽ ഏല്പിച്ചു. ഈ സരസ്സുകൾ അനവധി
ജനങ്ങളുടെ ശരീരസൗഖ്യത്തിനു ഹേതുഭൂതമായി. അവയിൽ ചില ഭേദഗതികൾ
വരുത്തുന്നതിനായി സ്വകാലങ്ങൾക്കുള്ളിൽ അദ്ദേഹം മാറ0 പവൻ ദാനം
ചെയ്തു; തദനന്തരം കർണീജി സ്വതന്ത്രഗ്രന്ഥാലയങ്ങളെ സ്ഥാപിക്കുന്നതിലേ
ക്കായി വാ0 പവൻ നൽകി. അദ്ദേഹത്തിന്റെ ഔദാര്യം വേറെയും പലപ്ര
കാരത്തിൽ നാടെങ്ങും പ്രസരിച്ചിട്ടുണ്ട്. പ്രസിദ്ധനായ സെർനോൽപാറൻ
വരച്ച മാതൃക അനുസരിച്ചു. റോബർട്ട് ബ്രീസിന്റെ ശവകുടീരത്താൽ ഇ
ന്നും അലംകൃതമായിരിക്കുന്ന ആബിയിൽ, നിമ്മിക്കുന്നതിനായി അദ്ദേഹം ക
രവസരത്തിൽ 1000 പവൻ നൽകി. ഇതിനോടുകൂടിത്തന്നെ ഒരു
സ്കൂൾ ഏർപ്പെടുത്തുന്നതിന് 2000 പവനും അദ്ദേഹത്തിന്റെ ഔദായത്തെ
അർഹിക്കുന്നതായി ഡൺഫെർളയിനിലുള്ള മ സ്ഥാപനങ്ങൾക്കായി
വിതം കൊടുത്തുവന്നതു .ചില്ലറക്കായമല്ല. പിന്നെ
ഗീതവിദ്യാർത്ഥികൾക്കു ദ്രവ്യസഹായം (scholar-
ലെ പാലസ് സ്മാരത്തിനു ബറൺസിന്റെ ഒരു
സ്മാരകത്തിനു കർണീജിയുടെ പ്രിയതമയും സർ
അടിക്കടി 2006, ൧൫ാം (
അദ്ദേഹം ലണ്ഡനിലെ സം
ship ചെയ്തു; സ്റ്റെർലിണ്ട്
പടത്തെ സമ്മാനിച്ചു. ഈ<noinclude></noinclude>
e3170md1hsfpvqus3ioz5izbc8olup1
താൾ:Gadyamalika vol-3 1924.pdf/111
106
84721
245603
2026-07-19T03:26:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'nb ഗമാലിക മൂന്നാംഭാഗം വനത്തോടുകൂടി വലിയ അധഃപതനം പ്രാപിച്ചിട്ടുണ്ടെന്നു പറയേണ്ടതില്ല. ഇതിന്റെ കാരണം എന്തെന്നു ആലോചിക്കേണ്ടതാണ്. ഈ വിഷയത്തിൽ ചില ഐതിഹ്യവൃത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245603
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>nb
ഗമാലിക മൂന്നാംഭാഗം
വനത്തോടുകൂടി വലിയ അധഃപതനം പ്രാപിച്ചിട്ടുണ്ടെന്നു പറയേണ്ടതില്ല.
ഇതിന്റെ കാരണം എന്തെന്നു ആലോചിക്കേണ്ടതാണ്. ഈ വിഷയത്തിൽ
ചില ഐതിഹ്യവൃത്താന്തങ്ങളല്ലാതെ മറെറാരു ലക്ഷ്യങ്ങളും കിട്ടുവാൻ തര
മില്ലാത്ത വിധത്തിൽ കാലം മറിഞ്ഞുപോയി എന്നു വ്യസനപൂർവം പറയേണ്ടി
വരുന്നു. ഐതിഹ്യങ്ങളിൽ പലതിലും വിശ്വസിക്കാൻ വയ്യാത്ത വിധം ചില
യുക്തിഭംഗങ്ങളുണ്ടാകുന്നതു സഹജമാകുന്നു. എങ്കിലും മറെറാരു ശരണമില്ലാ
ആ ദിക്കിൽ കിട്ടിയതു പിടിച്ചു കയറുവാൻ നോക്കുകയേ നിവൃത്തിയുള്ളു.
Q
ആയിരത്തിനാനൂറാൻപതു കൊല്ലത്തിനുമുമ്പ് പന്നിയൂർ ഗ്രാമത്തി
ൻ അതിൽ കാലത്ത് ആ ഗ്രാമത്തിൽ അതി ധനികന്മാരായ ഉത്തമ
ബ്രാഹ്മണരുടെ മൂവായിരം ഇല്ലങ്ങളുണ്ടായിരുന്നു. ഋഗ്വേദികളുടെ ആയിരം,
യജുർവേദികളുടെ ആയിരം, സാമവേദികളുടെ ആയിരം; ഇങ്ങനെ മൂവായിരം
ഇല്ലക്കാരുള്ള തിൽ ത്രിവേദികളായോ ഏകവേദികളായോ ഉള്ള നമ്പൂരിമാർ
വളരെ ചുരം. അധികം പേരും ദ്വിവേദികളായിരുന്നു. ഇവരുടെ വാ
മാചാരനിഷ്ഠയെപ്പറ്റിയും മറ്റും ഒന്നും പറയേണ്ടതില്ല. ഈ ഗ്രാമത്തിലെ
പരദൈവമായ വരാാത്തിയുടെ സാന്നി ശക്തിയുള്ള കാലത്ത് പരദേശി
കൾക്കു മലയാളത്തിൽ കടക്കാൻ പോലും സാധിച്ചിരുന്നില്ല എന്നൊരു
സിദ്ധിയുണ്ട് . പക്ഷെ ഈ വരാഹത്തിയെ ചുട്ടുപൊടിച്ചു' എന്നു പറയു
ന്ന ചിന്ത ചലനം (൨൬൬൬) എന്ന കലിവഷകാലത്തിനു മുൻപു് ജൂതന്മാർ,
കൃസ്ത്യാനികൾ, എന്നീ അന്യമതക്കാരായ പരദേശികൾ മലയാളത്തിൽ വ
ന്നുകൂടിയതായിട്ട് ചരിത്രം കൊണ്ട് കാണുന്നുണ്ട്. പരദേശി ബ്രാഹ്മണരായ പ
ട്ടന്മാരുടെ പ്രവേശനം ഇതിനുശേഷമേ ഉണ്ടായിട്ടുള്ള എന്നുള്ളതുകൊണ്ട്
മുൻപറഞ്ഞ പരദേശി' പത്രത്തിനു പരദേശബ്രാഹ്മണർ എന്നു മാത്രമേ അ
മുള്ളു എങ്കിൽ വലിയ അസംബന്ധമില്ലെന്നും വിചാരിക്കാം.
പെരുമാക്ക
ന്മാർ പരദേശികളായിരുന്നു എങ്കിലും അവർ ബ്രാഹ്മണരായിരുന്നില്ലെന്നും യു
കി പറയാം. നമ്പൂരിമാർ പരദേശത്തുനിന്നും വന്ന ബ്രാഹ്മണരാണല്ലോ എ
ചോദിക്കയാണെങ്കിൽ അവർ വന്നതിനുശേഷമേ വരാഹമൂർത്തിയെ പ്രതിഷ്ഠി
ച്ചിട്ടുള്ളുവല്ലൊ എന്ന നല്ല സമാധാനം കൊടുക്കാം. മയൂരവമ്മപ്പെരുമാളു
ടെ വാഴ്ചക്കാലത്തു വിദേശിബ്രാഹ്മണരേയും മലയാളത്തിൽ കൊണ്ടുവ
ന്നു നംപൂരിമാരാക്കിട്ടുണ്ടെന്നും മറ്റും ചില ചരിത്രജ്ഞന്മാർ പറയുമ്പോഴാ
ണു വരാഹമൂർത്തിയുടെ സാന്നിദ്ധ്യശക്തിക്കു കുലുക്കം തട്ടിയോ എന്നു ചിലർ
ശങ്കിക്കുന്നതു്. ഏതെങ്കിലും ആ കഥയിരിക്കട്ടെ; പ്രകൃതകഥ നടക്കട്ടെ.
മേഴത്തോളഗ്നിഹോത്രിയുടെ യജ്ഞാരംഭശേഷം, (യജ്ഞസ്ഥാനം സം
രക്ഷ) (൧൨.൧) എന്ന കലിദിവസമാണ് ആ മഹാൻ ഒടുവിലെ യാ
ഗം അവസാനിപ്പിച്ചിട്ടുള്ളത്. മുൻപറഞ്ഞ അധഃപതനകാലംവരെ പന്നി
യൂർഗ്രാമത്തിലുള്ള മഹാബ്രാഹ്മണർ യാഗാദികങ്ങളും ചെയ്തു ബ്രാഹ്മണം
നല്ലവണ്ണം രക്ഷിച്ചുപോന്നിരുന്നു.<noinclude></noinclude>
0hvqjsknnyk07cdabsdobp1a8uapqbm
താൾ:Gadyamalika vol-3 1924.pdf/124
106
84722
245604
2026-07-19T03:26:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാം പ്രകരണം---പരമാണുപ്രാണികൾ ളക്കുകളായ ജന്തുക്കൾ ഇവയുടെ വങ്ങളും തിന്നു പിന്നെയും കുറേക്കാലം ജീവിക്കും. പിന്നെ ഭൂമിയിൽ മാംസഭോജികളായ മൃഗങ്ങളും മനുഷ്യവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245604
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂന്നാം പ്രകരണം---പരമാണുപ്രാണികൾ
ളക്കുകളായ ജന്തുക്കൾ ഇവയുടെ വങ്ങളും തിന്നു പിന്നെയും കുറേക്കാലം
ജീവിക്കും. പിന്നെ ഭൂമിയിൽ മാംസഭോജികളായ മൃഗങ്ങളും മനുഷ്യവർഗ്ഗവും
മാത്രമേ ഉണ്ടാകൂ.
മനുഷ്യർ ആ കാലത്തു മാംസഭോജികളായ മൃഗങ്ങളെ ഒക്കെ തിന്നൊ
ടുക്കും. പിന്നെ സസ്യങ്ങളും മറ്റു യാതൊരു ജന്തുക്കളും ഇല്ലാതായിത്തീർന്നിട്ടു
ഭൂമിയിൽ വെറും മനുഷ്യവം മാത്രം ശേഷിപ്പായുണ്ടാകും. കല്ലും, പാറയും,
പൂഴിയും. വെള്ളവും, ലോഹങ്ങളും മാത്രം ഉണ്ടാകുന്ന മരുഭൂമിപോലെ ഇരി
ക്കുന്ന നമ്മുടെ ഭൂമിയുടെ ഏകാന്തതയും വിരുദ്ധമായിട്ടു മനുഷ്യവത്തെ മാ
ത്രമേ ശേഷിച്ചതായി കാണാനുണ്ടാകു. ഇങ്ങനെ യാതൊരു രസമോ സുഖ
മോ ആശാസ്പദമായ സാധനമോ ഇല്ലാതായിത്തീരുന്ന ഈ ഭൂമിയിൽ ഇനി
യും അധിവസിക്കണമെന്ന് ഇ വിട്ടുപോകുന്നു. ശേഷിച്ച മനുഷ്യർ അ
ന്യോന്യം ഭക്ഷിച്ചു കുറച്ചു കാലത്തോളമെങ്കിലും ജീവരക്ഷ ചെയ്യണമെന്നു കാ
മിയാതെ ഓരോരോ മുക്കിൽപോയി വി പി നാൽ മരിച്ചുവീഴും. അതുകൊണ്ടു്,
ഒടുവിൽ പാഴായിപ്പോകുന്ന ഈ ഭൂമി നിൽ, എല്ലാത്തിലും അവസാനം നശി
ലിഞ്ഞു പോകാത്ത വെറും മനുഷ്യശവങ്ങൾ മാത്രം അവിടെയും ഇവിടെ
യും വെറിയ മട്ടിൽ കാണായ രും. ഇത് ഏതായാലും ആശിക്കത്തക്ക ഒരവ
സ്ഥയല്ലെങ്കിലും അനുജന്തുക്കൾ ഇല്ലാതിരുന്നാലുള്ള ഭൂമിയുടെ സ്ഥിതി ഇങ്ങ
നെ ഒക്കെ ആയിരിക്കുകൊണ്ടും ഇവ ഗുണത്തിനും ദോഷത്തിനും ഒരുപോലെ
ശക്തിയുള്ളവയാണെന്നു മനസ്സിലാക്കാം.
10
അണുജന്തുക്കളിൽ ഓരോരോ വർഗ്ഗത്തിന്നു ഓരോരോ സാധനത്തോടു
പ്രതിപത്തിയും ഓരോരോ സാധനത്തോടു വിരസവും കലശലായി കണ്ടുവരു
ന്നുണ്ട്. ഇംഗ്ലണ്ടിൽതന്നെ സവസമയത്തും രണ്ടുലക്ഷം ക്ഷയരോഗികളുണ്ട
ന്നു കണക്കെടുത്തിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ക്ഷയബീജമായ ഒരു വഗ്ഗം
അജന്ത, ശ്വാസകോശങ്ങളല്ലാതെ വേറെ യാതൊരു സാധനവും
തൊടി
ഒരു വട്ടം ജന്തു വെണ്ണീരിൻ നിറമുളള ഒരുമാതിരി തത്തകളെ മാത്രം ഉ
പദ്രവിക്കുന്നു. ഈ മാതിരി തത്തകൾ പത്തിനെട്ടുകണ്ടിട്ടും അണു ജന്തുക്കളുടെ
ബാധനിമിത്തം മരിച്ചുപോകുന്നു. ബെറി ബെറി' എന്നു പേരായ ജപ്പാനി
ലെ മഹാരോഗം ശരീരസുഖാവസ്ഥയിലിരിക്കുന്ന ആൺകുട്ടികളെ മാത്രം
ശിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ ഈ രോഗത്തിനടിസ്ഥാനമായ ഒരു
ഗ്ഗം അണു ജന്തു ഒരു അദൃഷ്ടശക്തികൊണ്ടു നല്ല ആൺകുട്ടികളെ മാത്രം തി
രിഞ്ഞെടുത്തു ദ്രോഹിക്കുന്നു. ഇവ ഒരിക്കലും തരുണന്മാരേയൊ സ്ത്രീകളേ
യൊ ബാധിക്കുന്നില്ല. വിഷ്ണു വികയുടേയും ടൈഫോയിഡ് പനിയുടേയും
അജന്തുക്കൾ മനുഷ്യരുടേ അന്ന പാത്രം മുതലായ സാധനങ്ങൾ അലംഭാവ
മില്ലാതെ ബാധിക്കുമെങ്കിലും താണതരം ജന്തുക്കളെ തൊടുന്നതിനേക്കാൾ
ട്ടിണിയിട്ടു മരിച്ചുകളയുന്നു. ഒന്നു തേനീച്ചകളെ മാത്രവും ഒന്നു വിത്തുകളെ
മാത്രവും വേറെ ഒന്നു വെള്ളച്ചുണ്ടെലികളെ മാത്രവും തങ്ങളുടെ ആഹാരവി
Q<noinclude></noinclude>
qyzktxc3jsnzu4r2t64ey821vazqbew
താൾ:Gadyamalika vol-3 1924.pdf/130
106
84723
245605
2026-07-19T03:26:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാംപ്രകരണം-കേരളത്തിലെ ജാതിഷം കൂടി ഭൂമിക്കു പ്രദക്ഷിണം ചെയ്തയാണെന്നും അതിനു വേണ്ടുന്ന സംവത്സരം എന്ന കാലം മുപ്പതു ദിവസങ്ങളുള്ള മാസം അല്ല നന്നൽ ചില്വാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245605
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂന്നാംപ്രകരണം-കേരളത്തിലെ ജാതിഷം
കൂടി ഭൂമിക്കു പ്രദക്ഷിണം ചെയ്തയാണെന്നും അതിനു വേണ്ടുന്ന സംവത്സരം
എന്ന കാലം മുപ്പതു ദിവസങ്ങളുള്ള മാസം അല്ല നന്നൽ ചില്വാനം
ദിവസങ്ങളാണെന്നും അവക്കു ബോധപ്പെട്ടു. അപ്പോൾ മാസാരി വിഭാഗങ്ങളെ
ഒന്നു പരിഷ്കരിക്കേണ്ടതായി വന്നുകൂടി, ഉദയം മുതൽ ഉദയംവരെ എന്നു
ള്ള ദിവസവിഭാഗങ്ങളെ മാറ്റാൻ നിർവാഹമില്ല. കറുത്തവാവു മുതൽ ക
വാവുവരെ എന്നുള്ള മാസവിഭാഗത്തേയും വന-ദിവസമേ ഉള്ളെങ്കിലും
ഭേദപ്പെടുത്താൻ മാറ്റമില്ല. ദിൽ ചില്വാനം ദിവസം കൂടിയതും ഒരു
സംവത്സരമെന്നും സ്വീകരിച്ചേ തീരൂ. ഈ ദുഘടത്തിൽ അവർ ചെയ്തു ഉപ
കാരം ഇപ്രകാരമാകുന്നു. മുപ്പതുദിവസം തന്നെ ഒരു മാസം; കാ. മാസം ത
ന്നെ ഒരു സംവത്സരം. അപ്പോൾ ഉണ്ടാകുന്ന ദോഷം ഒരു സംവത്സരം
സ്തവത്തിൽ നൽ-ദിവസമുള്ളതിൽ വൻ കാർ ദിവസമേ ഗണി
ച്ചിട്ടുള്ളു എന്നുള്ള താണല്ലൊ. ഇതിനു കുറവു ൧൧-ദിവസങ്ങൾ ഉദ്ദേശം മൂ
ന്നു വഷംകൊണ്ടു മുപ്പതുദിവസം കഴിഞ്ഞു ഒരു മാസം ആകുമ്പോൾ അതിനെ
അധിമാസം എന്നു പറഞ്ഞു ഉപേക്ഷിക്കുക എന്നാപ്പാടു ചെയ്തു. ഈ വ
വസ്ഥപ്രകാരം അപ്പോഴപ്പോൾ ഉണ്ടാകുന്ന ഏറ്റക്കുറവുകൾ ഉടൻതന്നെ
നിന്നുപോകുന്നതിനാൽ തെറ്റുകൾ ഈട്ടം കൂടി കാലഗണനയെ ദുഷിപ്പിക്കുന്ന
തിനു ഇടയാക്കുന്നില്ല.
ഇ
ഈ സംപ്രദായം ആണ് ഇതുവരെയും ഇന്ത്യ ഒട്ടുക്ക് ആ ചരിച്ചുവ
രുന്നത്. ഇതിൽ പലവിധം അസൌകങ്ങളും നേരിടുന്നു.
മുഖ്യ
മായ ദോഷം ദിവസമെന്നും സംവത്സരം എന്നും ഉള്ള വിഭാഗങ്ങൾ സുഗതി
യെ അനുസരിച്ചിരിക്കേ മയുള്ള മാസം എന്ന വിഭാഗം മാത്രം ചന്ദ്രഗതി
യെ അനുസരിച്ചു പോയതാകുന്നു. ദിവസവും സംവത്സരവും സൌരമാനപ്ര
കാരം, മാസം മാത്രം ചന്ദ്രമാനപ്രകാരം, എന്നു വിഭാഗോപാധി ഭേദപ്പെടുക
യാൽ ഒന്നിനൊന്നു യോജിക്കാതെ വരുന്നു. ഗ്രഹബോധങ്ങൾ, ഗ്രഹങ്ങൾ
മുതലായ സകല ഗണിതവും ചെയ്യുന്നതിനു ജ്യൗതിഷികൾക്ക് അഹണം എ
ന്നു പറയുന്ന ദിനസംഖ്യ അത്യാവശ്യമാകുന്നു. ഇനമാസം ഇത്രാം തീയതി
എന്നുള്ള ഇഷ്ടദിവസം ഗണിതാധാരമായി കഴിച്ചിട്ടുള്ള ധ്രുവദിവസത്തിൽ
നിന്ന് എത്ര നാൾ കഴിഞ്ഞിട്ടുള്ളതാണെന്നും കണക്കാക്കുമ്പോൾ അതിനിട
യിൽ എത്ര അധിമാസങ്ങളും എത്ര യാഹങ്ങളും ഉണ്ടെന്നു കണക്കുവരു
ത്തിക്കൂട്ടുകയും കളയുകയും ചെയ്തു ശരിപ്പെടുത്തുന്നത് ഒരു കേശബഹുലമായ
പ്രവൃത്തിയാകുന്നു. എല്ലാ കരണഗ്രന്ഥങ്ങളിലും അഹണനായനത്തിനു
വേണ്ടുന്ന സൂത്രങ്ങളെയാണ് ഗ്രന്ഥകാരന്മാർ ആദ്യമായി വിവരിക്ക പതിവ്.
ഈ ക്ലേശത്തിന്റെ സ്വഭാവം അതിൽ പ്രവർത്തിച്ചിട്ടില്ലാത്തവക്ക് അത്ര വലു
തായി തോന്നാതെ വരാം. അതിനെ അനുഭവപ്പെടുത്താൻ ഒരു ഉദാഹരണം
കാണിക്കാം. ഈ തിരുവിതാംകോട്ടിൽ കാ, ചക്രം, പണം, രൂപ എന്ന
നാട്ടുനാണയങ്ങളുടെ കൂട്ടത്തിൽ ആണ്. കല, മുതലായ വെളിക
ളും ബ്രിട്ടീഷ് രൂപായും കൂടി കലത്തി ഉപയോഗിച്ചു വരുന്നതുകൊണ്ടും ഏ<noinclude></noinclude>
66umai8nnf9yj20af24ytymfawd6v7n
താൾ:Gadyamalika vol-3 1924.pdf/135
106
84724
245606
2026-07-19T03:26:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗമാലിക മൂന്നാംഭാഗം 10. ഈ വാക്യം ആയിത്തീർന്നിട്ടുണ്ട്. മലയാള പഞ്ചാംഗങ്ങളിൽ ഗ്രഹസ്പുടങ്ങ ളേയും മറ്റും ഇങ്ങനെ പേടിക്കാതെ അക്കങ്ങളായിട്ട് ആരും എഴുതാറില്ല. സംഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245606
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗമാലിക മൂന്നാംഭാഗം
10.
ഈ വാക്യം ആയിത്തീർന്നിട്ടുണ്ട്. മലയാള പഞ്ചാംഗങ്ങളിൽ ഗ്രഹസ്പുടങ്ങ
ളേയും മറ്റും ഇങ്ങനെ പേടിക്കാതെ അക്കങ്ങളായിട്ട് ആരും എഴുതാറില്ല.
സംഖ്യകളെ പര കൊണ്ടു നിർദ്ദേശിക്കുന്ന ക്രിയയ്ക്ക് പേരിടുക' എന്നാ
ണു സാധാരണ വ്യവഹാരം, സംഖ്യകളെ വെച്ചു പേരിടുക എന്നുള്ളതു മല
യാളികൾക്ക് ഒരു നിഷ്പ്രയാസമായ ജോലിയാണെന്നു മാത്രമല്ല അതിനെ
അവർ ഒരു വിനോദത്തിന്റെ കൂട്ടത്തിൽ കൂടി ഗണിച്ചിരിക്കുന്നു. ഈ തിരുവ
നന്തപുരത്തു മുറജപാലത്തു പാദം വയ്ക്കുന്നതിനു പ്രത്യേകം ഒരു നെടുംപുര
യും കവിടിസിയും കൊടുക്കുക എന്നൊരോട്ട് ഇപ്പോൾ ഉണ്ട്. പാദംവ
യ്ക്കുക എന്നാൽ വേദത്തിലേയോ സുപ്രസിദ്ധങ്ങളായ മഹാ കാവ്യങ്ങളിലേ
യോ ഒരു ശ്ലോകത്തിന്റെ ഒരു പാദം പരപ്പേർ സംഖ്യ അനുസരിച്ചു കവിടി
കൊണ്ടു വയ്ക്കുക ആകന്നു. ആ സംഖ്യ നോക്കി അടുത്തു നിൽക്കുന്നവർ വെ
പൂവൻ ഉദ്ദേശിച്ച ശ്ലോകത്തെ നിഷ് പ്രയാസമായി പറഞ്ഞുകളയും. ഈ
കലയിൽ വളരെ പാണ്ഡിത്യമുള്ളവർ പാദം വയ്ക്കുന്നവൻ ഓരോ ആക്ഷരത്തി
നും കിട്ടി തീരും മുമ്പുതന്നെ ലാഘവാതിശയത്താൽ പറഞ്ഞു കളയും.
ഇങ്ങനെ ചെയ്യുന്നതിനു മുഖത്തിടുക' എന്നൊരു വചനവും ഉണ്ടായിട്ടുണ്ടു് .
ഇന്നും മുഖത്തിൽ പാണ്ഡിത്യമുള്ളവർ നമ്പൂരിമാരുടെ കൂട്ടത്തിൽ ചിലർ
കാണും. നാരായണീയ കാവായ മേർ നാരായണഭട്ടതിരി ഈ വിദ്യ
യിൽ അതിനിപുണനായിരുന്നു. അദ്ദേഹം ബാല്യകാലത്തിൽ ഒരു മന്ദൻ അ
ല്ലെങ്കിൽ വിടൻ ആയി നടന്നിരുന്നു എന്നും ഒരു ദിവസം പ്രസിദ്ധ ജ്യോതിഷി
യായ അച്യുതപ്പിഷാരോടി ഒരു കലിസം വച്ചു അതിനു പേരിടാൻ തൻറ
ശിഷ്യരോടു പറഞ്ഞ സമയം യദൃച്ഛയാ ഭട്ടതിരി അവിടെ ചെല്ലാൻ ഇടയായ
തിൽ ശിഷ്യന്മാർ പേരിടാൻ താമസിക്കയാൽ എന്നാൽ ഉണ്ണി നമ്പൂരിശ്ശൻ
ഇതിന് ഒരു പേരിടാൻ നോക്കു' എന്നു പിഷാരോടി പറഞ്ഞ ക്ഷണത്തിൽ
ത്തന്നെ ഭട്ടത്തിരി ബാലകളും സൌഖ്യം' എന്നു പേരിടുകയും അതു പിഷാരോ
ടിക്കു കയ്കയാൽ കാലതാമസം സ്വല്പവും കൂടാതെ ഭട്ടതിരി "ലിംഗവിധിരസ
ഹഃ' എന്ന വേറൊരു പേർ പറകയും ചെയ്തതിൽ പിഷാരൊടി സന്തോഷി
ച്ചും അദ്ദേഹത്തെ തന്റെ ശിഷ്യനായി സ്വീകരിക്കാനിടയായി എന്നൊരു ഐ
തിഹ്യമുണ്ട്. ഭട്ടതിരിക്ക് ഈ വിഷയത്തിൽ ഉണ്ടായിരുന്ന വാസന അനാദ
ശം തന്നെ ആയിരുന്നു തനം. ഒരവസരത്തിൽ അദ്ദേഹം ചെമ്പകശ്ശേരി (അമ്പ
ലപ്പുഴ) രാജാവിന്റെ രാജധാനിയിൽ താമസിക്കുമ്പോൾ ഒരു അതിവൃഷ്ടിക്ക
മുണ്ടായി. താഴ്ന്ന ഭൂമിയായ അമ്പലപ്പുഴ മുഴുവൻ ജലത്തിൽ മുഴുകിപ്പോയി.
ആ സംഭവത്തെപ്പറ്റി ഭട്ടതിരി ഒരു ശ്ലോകം നിർമ്മിച്ചിട്ടുണ്ടു്.
നടി പുഷ്ഠിരഹസ്യാൻ നിസാരം പയോജനി
നിജാൽ കുടിക്കാൽ സായാന നഷ്ടാത്ഥാഃപ്രയർജ്ജനാ
വളരെ അലങ്കാരങ്ങളാലൊന്നും അലംകൃതമല്ലെങ്കിലും ഈ ശ്ലോകം പ്രകൃത
സംഭവത്തെ സരസമായ മട്ടിൽ വണ്ണിക്കുന്നു. നദികൾ അസഹ്യമായ മട്ടിൽ
പെരുകി, കുറച്ചങ്ങുമല്ല വെള്ളപ്പൊക്കമുണ്ടായത്. കുടികൾ സന്ധ്യാകാല<noinclude></noinclude>
6ri5ey93rw6whv7j74zkwxa0hx3pgjs
താൾ:Gadyamalika vol-3 1924.pdf/154
106
84725
245607
2026-07-19T03:26:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കേതസ്ഥലം നാലാംപ്രകരണം -- പെരുമനംഗ്രാമം 0023) വനപ്രദേശമായിരുന്നതുകൊണ്ടുതന്നെയായിരിക്കണമെന്നു ഊഹിക്കാവുന്നതാകുന്നു. ഈ ഗ്രാമക്കാരുടെ പൊതുവിലുള്ള ക്ഷേത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245607
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സങ്കേതസ്ഥലം
നാലാംപ്രകരണം -- പെരുമനംഗ്രാമം
0023)
വനപ്രദേശമായിരുന്നതുകൊണ്ടുതന്നെയായിരിക്കണമെന്നു
ഊഹിക്കാവുന്നതാകുന്നു. ഈ ഗ്രാമക്കാരുടെ പൊതുവിലുള്ള ക്ഷേത്രമായ പെ
മനത്തമ്പലം വളരെ സ്വത്തുള്ള ഒരു ക്ഷേത്രമാണു്. സാതത്തിന്റെ കിഴ
ക്കുഭാഗമുള്ള മലനിരപ്പുകൾ മുഴുവൻ ഈ ദേവസ്വം വകയായിരുന്നു എന്നതി
ന്നു പുറമേ പതിനെട്ടു ചേരിക്കൽ വസ്തുമുതലും ക്ഷേത്രം വകയായി ഉള്ള താ
കുന്നു. ഈ ക്ഷേത്രം വക സ്വത്തിന്റെ ആദായത്തിൽ ദേവൻ നിന
മിത്തികങ്ങളായ അടിയന്തിരങ്ങൾക്കു ആവശ്യമുള്ളതു കഴിച്ചു ബാക്കി മുഴുവ
നും ഗ്രാമജനങ്ങളുടെ യോഗക്ഷേമത്തിനു ഉപയോഗിക്കണമെന്നായിരുന്നു
ഗ്രാമനിശ്ചയം. കിഴക്കേ മലയിലെ തേക്ക്, വീട്ടി മുതലായ ഉത്തമവൃക്ഷങ്ങൾ
സങ്കേതത്തിനകത്തുള്ള ക്ഷേത്രം പണിക്കാവശ്യമുള്ള തു കഴിച്ചു ബ്രഹ്മാല
യങ്ങൾ പണിയിക്കുന്നതിനും പാട്ടുമരങ്ങൾ താണജാതിക്കാരുടെ ഉപയോഗ
ത്തിനും വിലകൂടാതെ കൊടുക്കണമെന്നായിരുന്നു നിശ്ചയം. മല സക്കാരധ്
നത്തിലായതിനു ശേഷം ടി തേക്കും. വീട്ടിയും ദേവാലയങ്ങളും ബ്രഹ്മാലയ
ങ്ങളും പണിചെയ്യുന്നതിനു കാറിക്കാണവും കൂടി വാങ്ങാതെ തടുത്തകാലം
വരെ കൊടുത്തുവന്നിരുന്നതു പിടത്തെ ഗ്രമനിശ്ചയത്തിന്റെ അവശേഷമായി
രിക്കണം. ഈ നിയമത്തിൽപ്പെട്ട സകല വർഗ്ഗക്കാരുടെ ഇടയിലും വാശ്രമ
ധമ്മങ്ങൾക്കു ലോപം വരാതെ രക്ഷിപ്പാനും ആരെങ്കിലും വിഹിതാനുഷ്ഠാനം
തെറ്റുന്നുണ്ടോ എന്നും അവിഹിതാനുഷ്ഠാനം പാറുന്നുണ്ടോ എന്നും പരിശോ
ധിച്ചറിഞ്ഞ് ഉണ്ടെങ്കിൽ അവരെ അതാതു വർക്കാരേ കൊണ്ട്
വേണ്ടതു
പോലെ രക്ഷാശിക്ഷകൾ ചെയ്യിക്കുവാനും ഈവക വിഷയങ്ങളിൽ ദ്രവ്യവ
യം വേണ്ടിവന്നാൽ അത് ദേവസ്വത്തിൽനിന്നു ചെയ്യുവാനും ഉള്ള ചുമതല ഗ്രാ
മക്ഷേത്രാധികാരികൾക്കാണ്. സാങ്കേതത്തിൽപ്പെട്ട ജനങ്ങളെ ഒരാവലാതിയും
കൂടാതെ ഐഹികപാരത്രിക വിഷയങ്ങളിൽ യഥാവിധി പ്രവർത്തിപ്പിച്ചു ഭരി
ക്കുന്ന ഭരണാധികാരം ഗ്രാമപരദേവതയായ എരട്ടയപ്പനിലാണ് സമപ്പിച്ചി
രുന്നതു്. ഈ വക വിഷയങ്ങളിൽ വേണ്ടിവരുന്ന ചെലവിലേക്കാണു
ദേവസ്വത്തിൽ ഇത്ര വളരെ സ്വത്തു് ഉണ്ടാക്കിവച്ചിട്ടുള്ളത്. പതിനെട്ടു
ചേരിക്കലങ്ങളിലെ സ്വത്തും ഈവക ചിലവുകൾക്കു തരം തിരിച്ചു വേണ്ടതു
പോലെ ഉപയോഗപ്പെടുത്തുവാനുള്ള അധികാരം ക്ഷേത്രത്തിലെ ഊരാളന്മാ
രാക്കി വെച്ചിട്ടുള്ള അവിണിശ്ശേരി അവണാവു, ചിറ്റുരു അവണാവു, കുറു
അവണാവ് എന്നീ അവനാവു നമ്പൂരിപ്പാടന്മാക്കായിരുന്നു. എല്ലാം കൂടി
നോക്കുമ്പോൾ ഈ സങ്കേതത്തിലെ രാജാധികാരം വഹിച്ചിരുന്നത് ഇവർ
തന്നെയാണെന്നു നിസ്സംശയം പറയാവുന്നതാണ്. ഈ ക്ഷേത്രത്തിൽ കൊ
ല്ലംതോറും കുംഭമാസത്തിൽ ഉത്രത്തുന്നാൾ കൊടികയറി മീനമാസത്തിലെ ഉ
ത്രത്തുനാൾ ആറാട്ടു കഴിക്കുന്നതായ ഒരു മഹോത്സവമുണ്ടായിരുന്നു. ഉത്സവ
ത്തിനു കൊടിയേറണമെങ്കിൽ സങ്കേതത്തിൽപ്പെട്ടിട്ടുള്ള ആരെങ്കിലും എ
ന്തെങ്കിലും ന്യൂനതയോ സങ്കടമോ ഉണ്ടെങ്കിൽ അതു പരിഹരിച്ചതിനു ശേഷം
മാത്രമേ പാടുള്ളു,<noinclude></noinclude>
9wsupxueihv5on9hzfw9wxv5sbwwk1f
താൾ:Gadyamalika vol-3 1924.pdf/159
106
84726
245608
2026-07-19T03:26:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗമാലിക മൂന്നാം ഭാഗം ഇടയിൽ വളരെ ചുരുക്കമെന്ന് ഞാൻ വിചാരിക്കുന്നുള്ളു. ഈ മഹാനുഭാവൻ ക്രൈസ്തവർഷം വാമാണ്ടു കുംഭകോണം എന്ന നഗരത്തിലുള്ള ഒ രു മഹാരാഷ്ട്ര ബ്രാഹ്മണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245608
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗമാലിക മൂന്നാം ഭാഗം
ഇടയിൽ വളരെ ചുരുക്കമെന്ന് ഞാൻ വിചാരിക്കുന്നുള്ളു. ഈ മഹാനുഭാവൻ
ക്രൈസ്തവർഷം വാമാണ്ടു കുംഭകോണം എന്ന നഗരത്തിലുള്ള ഒ
രു മഹാരാഷ്ട്ര ബ്രാഹ്മണകുഡുംബത്തിൽ ജാതനായി. ഇദ്ദേഹം തിരുവിതാം
കൂറിലെ ദിവാൻ ഉദ്യോഗം വഹിച്ചിരുന്ന ആർ. രംഗരായർ അവർകളുടെ പു
ത്രനും വെങ്കിട്ടരായർ അവർകളുടെ ഭാഗിനേയനും ആയിരുന്നു. മാധവരായർ
ബാല്യകാലത്തുതന്നെ മദിരാശിയിലെ ഹൈസ്കൂളിൽ ചേർന്നു മിസ്റ്റർ പൌ
വൽ എന്ന പണ്ഡിതന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തു. കണക്കിലും സയൻ
സിലും അദ്ദേഹത്തിന് ഒരു പ്രത്യേകവാസന ഉണ്ടായിരുന്നു. ഇവരിൽ
അദ്ദേഹത്തിന്റെ പഠിത്തം ഒരുവിധം പൂത്തിയായി. ഉടൻതന്നെ അദ്ദേഹ
ത്തിനു മിസ്റ്റർ പൌലിന്റെ കീഴിൽത്തന്നെ ഒരു അദ്ധ്യാപകസ്ഥാനം കി
ട്ടി. ആ ജോലിയിൽ കുറച്ചുനാൾ ഇരുന്നതിന്റെ ശേഷം അദേഹത്തെ
കൌണ്ടൻറ് ജനറലുടെ ആപ്പീസിൽ ഒരു ജോലിക്കു നിയമിച്ചു. മാധവരാ
യർ അവിടെ ഇരുന്നപ്പോൾ തിരുവിതാംകൂറിലെ രാജകുമാരന്മാരുടെ അദ്ധ്യാ
പകനായി വരുന്നതിനു ക്ഷണിക്കപ്പെടുകയും അദ്ദേഹം ആ ക്ഷണ
കൈക്കൊള്ളുകയും ചെയ്തു. അദ്ദേഹത്തിന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്ത
രാജകുമാരന്മാർ നാടുനീങ്ങിയ ആയില്യം തിരുനാൾ മഹാരാജാവു തിരുമനസ്സ
കൊണ്ടും അവിടുത്തെ ഭ്രാതാവും വിശ്വവിഖ്യാതനും ആയിരുന്ന വിശാഖം തി
രുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടും ആയിരുന്നു. തിരുവിതാംകൂർ സം
സ്ഥാനത്തെ അടുത്തൊരുകാലത്തു ഭരിച്ചിട്ടുള്ള മഹാരാജാക്കന്മാരെക്കാൾ അ
നന്യസാധാരണമായ കീർത്തിമാന്മാരും ആ തിരുമേനികൾ തന്നെ ആയിരുന്നു.
അവരുടെ ആ സൽക്കീർത്തിക്കു റേതുഭൂതൻ അവരുടെ അദ്ധ്യാപകനായിരു
"ന്ന മാധവരായർ അവർകൾ ആണെന്നുള്ളതിൽ തെല്ലും സന്ദേഹിപ്പാനി
ല്ല. നാലുവർഷകാലത്തോളം അദ്ധ്യാപകനായിരുന്നതിന്റെ ശേഷം രായർ
അവർകൾക്കു റവന്യുവകുപ്പിൽ ഒരു ജോലി കിട്ടി. അല്പകാലത്തിനുള്ളിൽ വ
ളരെ കുഴപ്പങ്ങളുടേയും അക്രമപ്രവർത്തികളുടേയും സങ്കേതസ്ഥാനമായിരുന്ന
തെക്കേഡിവിഷനിലെ റോതയോഗം, അദ്ദേഹത്തിനു നൽകപ്പെട്ടു.
ദ്ദേഹം ആ ഡിവിഷനെ പ്രശംസായോഗ്യമായി കരിച്ച് ഒരു ഉൽകൃഷ്ടാവ
സ്ഥയെ പ്രാപിപ്പിച്ചുവെന്നുള്ളതു സ്മരണീയമാണു്. രായർ അവർകൾ
കാർ ജോലിയിൽ ഇരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭരണനൈപുണ്യ
ത്തെ ജാൺബ്രൂസ് നോട്ടൻ മുതലായ മഹാജനങ്ങൾ അഭിനന്ദിക്കുകയും അ
ദ്ദേഹം ഒരുകാലത്തു് തിരുവിതാംകൂറിലെ ദിവാൻ പദത്തെ പ്രാപിക്കണമെന്നു
ആശംസിക്കുകയും ചെയ്തിട്ടുണ്ടു്. ആ മഹാന്മാരുടെ അവ്യാജമായിരുന്ന ആശം
സ അവിളംബം ഫലിക്കുകയും ചെയ്തു.
ഭരണനൈ
തിരുവിതാംകൂറിലെ അന്നത്തെ ദിവാൻ വേണ്ടത്ത
പുണ്യമില്ലാത്ത ആളും മഹാരാജാവ് രാജ്യഭരണത്തിൽ സ്വല്പം അപ്രാപ്തനും
ആയിരുന്നു. ഉദ്യോഗസ്ഥന്മാരെ നോക്കുകയാണെങ്കിൽ അവരും ചുരുക്കം<noinclude></noinclude>
bz155iib2uts8qhb04ftr2exfs1cxt9
താൾ:Gadyamalika vol-3 1924.pdf/164
106
84727
245609
2026-07-19T03:26:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാം പ്രകരണം- സർ ടി. മാധവരായര ഈ ആജ്ഞയും വഴിപ്പെടാതിരുന്ന ചിലർ കാശി മുതലായ അന്യസ്ഥലങ്ങളി ലേയും ബഹിഷ്കരിക്കപ്പെട്ടു. സർ മാധവരായർ രാജ്യങ്ങളെ ഏവംവിധം പ രിഷ്കര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245609
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാലാം പ്രകരണം- സർ ടി. മാധവരായര
ഈ ആജ്ഞയും വഴിപ്പെടാതിരുന്ന ചിലർ കാശി മുതലായ അന്യസ്ഥലങ്ങളി
ലേയും ബഹിഷ്കരിക്കപ്പെട്ടു. സർ മാധവരായർ രാജ്യങ്ങളെ ഏവംവിധം പ
രിഷ്കരിച്ചു എങ്കിലും മേല്പറഞ്ഞ പ്രഭുക്കന്മാരിൽ നിന്നുണ്ടായിരുന്നു കുഴപ്പ
ങ്ങൾ തീരെ ശമിച്ചില്ല.
ബറോഡായിലെ സ്ഥിരസൈന്യത്തിന്റെ സ്ഥിതിയും അന്നു വളരെ
കഷ്ടമായിരുന്നു. പട്ടാളക്കാരിൽ ഒട്ടധികം പേർ മൃഗപ്രായന്മാരായ അറ
ബികളും കൂറും ആയിരുന്നു. അവർ ആയുധപാണികളായി അങ്ങുമിങ്ങും അ
ലഞ്ഞുനടന്നു സേച്ഛാനുസരണം പല അക്രമങ്ങൾ പ്രവത്തിച്ചു വന്നിരു
സർ മാധവരായർ അവരിൽ ഓരോരുത്തനെ അജോലികളിൽ നിയ
മിച്ചും അവരുടെ അക്രമങ്ങൾക്കും ഒരു ഒതുക്കമുണ്ടാക്കി. സർ മാധവരായരുടെ
നിഷ്കളങ്കമായ ഉത്സാഹത്താൽ നീതിന്യായക്കോടതികൾ, വിദ്യാശാലകൾ,
പുസ്തകശാലകൾ, മുതലായി ജനോപയുക്തങ്ങളായ അനവധി സ്ഥാപനങ്ങൾ
എപ്പെടുത്തപ്പെട്ടു. രാജ്യകാര്യനിർവഹണത്തിനു പ്രാപ്തന്മാരായ അന്യജനങ്ങ
ളേയും യഥായോഗ്യം നിയമിച്ചിരുന്നു. നിരുപയോഗങ്ങളായ നികുഴികളെ
ഇല്ലായ്മചെയ്തു. ഇടുങ്ങിയും വായുസഞ്ചാരമില്ലാതെ യും ജനവാസത്തിനു അ
യോഗങ്ങളായും കിടന്നിരുന്ന പടിപ്പുരകളെ നശിപ്പിച്ച് അവയുടെ സ്ഥാന
ങ്ങളിൽ പരിഷ്കൃത കെട്ടിടങ്ങളെ സക്കാർ വക പണം ചിലവിട്ടു പണിയെ
യിച്ചു. ജനങ്ങളുടെ ആനന്ദത്തിനും അറിവിനും ആയി കാഴ്ചബംഗ്ലാവും ഉദാ
നങ്ങളും ഏർപ്പെടുത്തപ്പെട്ടു. ഇവയാകുന്നു സർ മാധവരായർ ബറോഡായിൽ
ചെയ്ത പ്രധാന പരിഷ്കാരങ്ങൾ. സർ മാധവരായർ ബറോഡായിൽ ഇരുന്ന
പ്പോൾ ആയിരുന്നു അദ്ദേഹത്തിനു ബോംബെ സർവകലാശാലയിലെ സാമാ
ജികസ്ഥാനം ലഭിച്ചത്.
പ്രസിദ്ധിയേറിയ ൻ എന്ന നഗരത്തിൽ വെച്ച് ൧൮-ൽ നട
ത്തപ്പെട്ട 'രാജസമാജയോഗത്തിൽ സർ മാധവരായർ ആൻ രാജാവിനങ്ങ
ളോടുകൂടി സന്നിഹിതനായിരുന്നു. ഈ ശുഭാവസരത്തിൽ ആ മഹാനുഭാവന്
രാജാ എന്ന മാന്യപദവിയും ലബ്ധമായി.
സർ മാധവരായർ തന്റെ സ്വതസിദ്ധമായ ശേഷിയോടും ദക്ഷി
പരിശ്രമത്തോടും കൂടി കവ്വവും വരെ ബറോഡാരാജ്യത്തെ വഴിയാംവണ്ണം
ഭരിച്ചു. രാജ്യകായ
നിണത്തിൽ സധായിക്കുന്നതിനായി റസിഡണ്ടും എ
ല്ലാ വകുപ്പുകളിലേയും അദ്ധ്യക്ഷന്മാരും കൂടിച്ച് ഒരു ആലോ വനസംഘം
സർ മാധവരായരുടെ ഉത്സാഹത്താൽ ഏർപ്പെടുത്തപ്പെട്ടിരുന്നു.
ബാലനായിരുന്ന മഹാരാജാവിന്റെ വിദ്യാഭ്യാസവിഷയത്തിൽ സർ
മാധവരായർ ബാത്രദ്ധനായിരുന്നു. അദ്ദേഹം തന്നെ പല സമയത്തും മ
ഹാരാജാവിനെ സന്ദർശിക്കുകയും തിരുമനസ്സിലെ പഠിത്തത്തെ പരിശോധി
ച്ചു വേണ്ടവയെ പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുണ്ട്.<noinclude></noinclude>
pbzux9yveh9zio5ilguh6hikok8zdof
താൾ:Gadyamalika vol-3 1924.pdf/169
106
84728
245610
2026-07-19T03:26:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗദ്യമാലിക ----മൂന്നാംഭാഗം മാറ്റം വളരെ ബുദ്ധിമുട്ടും. യന്ത്രവും കുഴലും എല്ലാം കൂടി സ്വല്പം മാത്രം തെ റിയാൽ നിമിഷത്തിൽ ദ്രവിച്ചുപോകുന്നതിനു മാറ്റമുള്ളതുമാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245610
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗദ്യമാലിക ----മൂന്നാംഭാഗം
മാറ്റം വളരെ ബുദ്ധിമുട്ടും. യന്ത്രവും കുഴലും എല്ലാം കൂടി സ്വല്പം മാത്രം തെ
റിയാൽ നിമിഷത്തിൽ ദ്രവിച്ചുപോകുന്നതിനു മാറ്റമുള്ളതുമാണ്. അമേരി
റഷ്യയിൽനിന്നും വരുന്നതിനേക്കാൾ വിശേഷമാണു്. എ
ന്നാൽ റഷ്യാക്കാർ മണ്ണെണ്ണ വാറ്റി എടുക്കുന്നതിനുമേൽ അടിയിൽ കിടക്കു
ന്ന കരടിനെ അസ്റ്ററി എന്നു പറയും; അതിനെ വിറകിന്റെ സ്ഥാനത്തിൽ
ഉപയോഗിച്ചുവരുന്നു. ഡാക്ടർ റെഡ് സ് എന്ന അമേരിക്കൻ പണ്ഡിതൻ
ലോകത്തിൽ ഇപ്പോൾ മറ്റു അളവിൽ ഒരു വ-ഇഞ്ച് അകലമുള്ള കുഴ
ലിൽക്കൂടി ഒരു മണിക്കൂറിന് മൂന്നു നാഴിക വീതം നിരളമായി പായുന്നതിനു
തക്കവണ്ണം ഉപയോഗിക്കപ്പെട്ടുവരുന്നതായി എഴുതിയിരിക്കുന്നു. ഒരാണ്ടെടു
ക്കപ്പെടുന്ന മണ്ണെണ്ണ വാനും കൊള്ളണമെങ്കിൽ ൨൯ നീളം വീതി താഴ്
ഇവയുള്ള ഒരു കുളം വേണ്ടതാണ്. ഈ മണ്ണെണ്ണ മുഴുവൻ കുഴികളിൽ നി
അന്നും കുഴലുകൾ വഴിയായി വാരശാലകളിൽ കൊണ്ടുപോകുവാൻ വളരെ
ബുദ്ധിമുട്ടും ചെലവും ഉണ്ട്. ഈ വ്യാപാരത്തിൽ പ്രഥമമായി നിൽക്കുന്നതു
സ്റ്റൻസാർഡ് ആയിൽ കമ്പനി എന്ന അമേരിക്കൻ കച്ചവടസംഘമാകുന്നു.
ഏകദേശം ഒരുമാസത്തിനു മുൻപു് ഇവരുടെ അക്രമം സഹിക്കുവാൻ പാടി
ല്ലാതെ തീർന്നതിനാൽ പ്രസിഡൻറ് എൽട്ട് ഇവക്കു വിരോധമായും മ
ണ്ണെണ്ണ കഴിച്ചെടുക്കുന്ന കൈത്തൊഴിലുകാക്കു സഹായമായും വില നൂതന നി
യമങ്ങൾ ഏപ്പെടുത്തുകയുണ്ടായി.
കയ
ഇന്ത്യാക്കാർ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തിന്റെ ഒരു വലുതായ ഭാ
ഗം മണ്ണെണ്ണ ഇറക്കുമതിചെയ്യുന്ന വിദേശവ്യാപാരികളുടെ മടിശ്ശീലയിൽ
എന്നുണ്ടു്. ഇതു നിറുത്തുന്ന സ്വദേശി മൂവ്മെൻറ് എന്നു പറയാറുള്ള ഏത
ദ്ദേശീയ സാധനങ്ങളുടെ പ്രചാരത്തെ വദ്ധിപ്പിക്കുന്നതിനുള്ള പ്രയത്നത്തിൽ
ഉൾപ്പെടുന്ന ദേശാഭിമാനികളുടെ പ്രവൃത്തികളിൽ ഒന്നാണ്. പക്ഷേ വെളി
ണ്ണം പുന്നയ്ക്കായെണ്ണയും വില കൂടിയും മണ്ണെണ്ണയും വില സ്വല്പമാ
യും കണ്ടാൽ സാധുക്കൾ എന്തുചെയ്യും? ഇന്ത്യയിൽ മണ്ണെണ്ണക്കുഴികളുള്ള സ്ഥ
ലങ്ങൾ ഈശ്വരൻ നമുക്കു കാണിച്ചുതരട്ടെ.
>.
ഉള്ളൂർ എസ്. പരമേശ്വരയ്യർ,
പ്രാണികളുടെ സമുദായ വാസം.
ജീവജന്തുക്കൾ പലപ്രകാരേണ നമ്മെ രസിപ്പിക്കുന്നുണ്ട്.
പക്ഷി
കൾ, ചിത്രശലഭങ്ങൾ എന്നിങ്ങനെ ചിലതു ഭംഗിയേറിയ രൂപംകൊണ്ടു ന
മ്മ ആനന്ദിപ്പിക്കുന്നു. ആനകൾ, തിമിംഗലങ്ങൾ മുതലായവ അവയുടെ
ഹത്തായ ആകൃതികൊണ്ടു നമ്മെ വിസ്മയിപ്പിക്കുന്നു. ഭൂതക്കണ്ണാടിയുടെ സ
ഹായമില്ലെങ്കിൽ കേവലം അദൃശ്യങ്ങളെന്നുകൂടി പറയാവുന്ന ചില പ്രാണി<noinclude></noinclude>
l50a2wi8gbkrielpvvrfww8aiv7m4t5
താൾ:Gadyamalika vol-3 1924.pdf/9
106
84729
245611
2026-07-19T03:26:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1. ദ്വിജരാജൻ. ഈ വിശിഷ്ട ഗദ്യഗ്രന്ഥം എത്രയും സാരവത്തായ ഉപന്യാസങ്ങളെ ക്കൊണ്ടു നിറഞ്ഞിട്ടുള്ളതാണെന്നു അതു എഴുതീട്ടുള്ള ആളുകളുടെ പേരുകൾ തന്നെ സാക്ഷിപ്പെടുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245611
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>1. ദ്വിജരാജൻ.
ഈ വിശിഷ്ട ഗദ്യഗ്രന്ഥം എത്രയും സാരവത്തായ ഉപന്യാസങ്ങളെ
ക്കൊണ്ടു നിറഞ്ഞിട്ടുള്ളതാണെന്നു അതു എഴുതീട്ടുള്ള ആളുകളുടെ പേരുകൾ
തന്നെ സാക്ഷിപ്പെടുത്തുന്നു. യശഃപ്രാത്ഥികളായിട്ടോ ധനസമ്പത്തിനെ ഉദ്ദേ
ശിച്ചോ വകയും കൊള്ളാത്ത ദുർഗന്ഥങ്ങൾ പ്രവേശിപ്പാനാരംഭിച്ചുതുടങ്ങിയി
രിക്കുന്ന ഈ കാലത്ത് ഏതാദൃശങ്ങളായ വിശിഷ്ട ഗ്രന്ഥങ്ങൾ എത്രയോ അ
ത്യാവശ്യകമാണെന്നു സ്വസമ്മതമാണല്ലോ.
13. മിതവാദി.
വായിച്ചു രസിക്കും അറിവു സമ്പാദിക്കത്തക്കതുമായ
വിഷയങ്ങളെപ്പറ്റി പല ഗമെഴുത്തുകാരും എഴുതപ്പെട്ട് ഉപന്യാസങ്ങൾ ഇ
തിൽ അടങ്ങിട്ടുണ്ട്.
14. മംഗളോദയം.
കേരളഭാഷയെ വാസ്തവമായി സ്നേഹിക്കുന്ന ആളും ഈയിടെ തിരു
വനന്തപുരം ബി. വി. ബുക്കിൽ നിന്നു പ്രസിദ്ധപ്പെടുത്തിയതായ ഗ
മാലിക് അസാമാന്യമായ ആശ്വാസത്തേയും തൃപ്തിയേയും കൊടുക്കാതിരി
ക്കയില്ല. അനേകപണ്ഡിതന്മാരെക്കൊണ്ടു തിരഞ്ഞെടുപ്പിച്ചു, രഞ്ജിനി ഉ
ടമസ്ഥനായ കൊച്ചി, കാർ രാമവർമ്പുരാൻ തിരുമനസ്സിലെ പ്ര
സാധകത്വത്തിൻകീഴിൽ പ്രസിദ്ധപ്പെടുത്തിയതാണ് ഈ ഗ്രന്ഥമെന്നു പറ
താൽത്തന്നെ ഇതിലെ വിഷയവിഭാഗത്തിന്റെ സൌഷ്ഠവത്തെപ്പററി
യനക്കാക്കു മനസ്സിലാക്കാം.
01
ചുരുക്കിപ്പറയുന്നതായാൽ ലൌകികങ്ങളായും ശാസ്ത്രീയങ്ങളായും അ
വശ്യം പഠിച്ചറിയേണ്ടുന്ന പല വിഷയങ്ങളും ഇതിലന്തഭവിച്ചിട്ടുണ്ടെന്നു
ബാഹനങ്ങളായ ശാസ്ത്രീയവിഷയങ്ങളെ കൂടി കഴിയുന്നേടത്തോ
ളും സുഗമമായ രീതിയിലാണ് എഴുതീട്ടുള്ളത്. ഭാഷാസംബന്ധമായി ആ
ലോചിക്കുമ്പോൾ ഈ ഗ്രന്ഥാവലി ഉത്തമമലയാളഗദ്യരീതിയുടെ ഒരു മാതൃ
റയാം.
കയാണെന്നുതന്നെ പറയണം.
15. സുദർശനം.
ഗദ്യപദ്യങ്ങൾ വ ഴികളേയും ചവച്ചുതുപ്പുന്നവയായിരിക്കാ
തെ കുട്ടികളെ സന്മാനിരതന്മാരും ലൌകിക കാജ്ഞന്മാരും ആക്കിത്തീ
ക്കുവാൻ ശക്തിയുള്ള നല്ല ഗ്രന്ഥങ്ങളായിരിക്കേണ്ടതാണ്. ഇങ്ങനെ ഒരു ന
ല്ല ഗ്രന്ഥാവലിയാണ് ഈ ഗമാലിക
ബി. വി. ബുക്കു ഡിപ്പോ,
തിരുവനന്തപുരം.<noinclude></noinclude>
3rcvplq0v46ufizhqeonkdo3z5z1kn0
താൾ:Gadyamalika vol-3 1924.pdf/16
106
84730
245612
2026-07-19T03:26:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'D. Q. m. സംഗതിവിവരം ഒന്നാം പ്രകരണം. വിലാവിനോദിനി, എം. രാജാവിന്നു രാജാ എം. എ. ബി. എൽ. സി. വി. രംഗനാഥശാസ്ത്ര 8. കന്നുകാലിവളർത്തൽ, ആചാരഭാഷ, രസികരഞ്ജിനി, ഇറോഴുത്തു പാമരനോൻ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245612
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>D.
Q.
m.
സംഗതിവിവരം
ഒന്നാം പ്രകരണം.
വിലാവിനോദിനി, എം. രാജാവിന്നു രാജാ എം. എ. ബി. എൽ.
സി. വി. രംഗനാഥശാസ്ത്ര
8. കന്നുകാലിവളർത്തൽ,
ആചാരഭാഷ,
രസികരഞ്ജിനി, ഇറോഴുത്തു പാമരനോൻ
മോണാക്കോ.
6).
ഭാവനാശക്തി.
ഭാഷാപോഷിണി, മാത്തു കുമാരൻ.
ആപുരാതനമാർ
3. ആൻഡ് കർണീച്ചി.
ഭാഷാപോഷിണി, സി. പി. പരമേശ്വരൻ പിള്ള
ഊഷ്മാവ് .
ഭാഷാപോഷിണി, എസ്സ് . സുബ്രഹ്മണ്യയ്യർ ബി. എ.
. ജീവികളുടെ ആഹാരസമ്പാദ്യം.
അച്ചുശാസ്ത്രം.
ഭാഷാപോഷിണി, പന്തളം വാർ
DD.
pa
03.
50*20.000.
ഭാഷാപോഷിണി, വി. പി.
ആത്മദമനം.
രസികരഞ്ജിനി, ആർ. വി.
മൂന്നാംപ്രകരണം.
പന്നിയൂർ ഗ്രാമം.
രസികര്മ്മിനി, ഇടിച്ചേരി താൻ
തിരി
പാലിനി എന്ന പ്രസിദ്ധ
വൻ.
4. നഭോമണ്ഡലത്തിലെ ചില വിശേഷങ്ങൾ (കാററ്).
പരമാണുക്കൾ അല്ലെങ്കിൽ അണുജന്തുക്കൾ.
b
a
22
39
200<noinclude></noinclude>
2krxicfs14re4wy0okxjaalacqfi8bn
താൾ:Gadyamalika vol-3 1924.pdf/21
106
84731
245613
2026-07-19T03:26:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗദ്യമാലിക... മുന്നാംഭാഗം എന്നുകൂടി അവർ അഭിപ്രായപ്പെടുന്നു. ഈ പൂവസംഗതികളെ മുഴുക്കെ അ റിയാനുള്ള അശക്യത നിമിത്തം ഈ ശാസ്ത്രം' ഏറ്റവും അപൂർണ്ണമായിരിക്കുന്നു എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245613
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗദ്യമാലിക... മുന്നാംഭാഗം
എന്നുകൂടി അവർ അഭിപ്രായപ്പെടുന്നു. ഈ പൂവസംഗതികളെ മുഴുക്കെ അ
റിയാനുള്ള അശക്യത നിമിത്തം ഈ ശാസ്ത്രം' ഏറ്റവും അപൂർണ്ണമായിരിക്കുന്നു
എന്നെ വിചാരിക്കാനുള്ളു. അല്ലാതെ അതിനു ശാസ്ത്രത്വം കല്പിക്കാൻ പാടു
ള്ളതല്ലെന്നു വരുന്നതല്ല.
ഒരു ശാസ്ത്രത്തിനു പരിപൂർണ്ണതയും അത്യന്താപുതയും മ
ഒരു സ്ഥിതി നമുക്കു ആലോചിക്കാവുന്നതാണ്. ഒരു കൂട്ടം സംഗതികളുടെ
സാമാനകാരണങ്ങളെ പ്രത്യക്ഷാനുമാനങ്ങളാൽ അറിയാവുന്നതായിരിക്കാം.
അപ്പോൾ ഇതര വിശിഷ്ടകാരണങ്ങളുടെ പ്രവൃത്തി ഇല്ലാതെ ഇരുന്നാൽ ആ
സംഗതികളെ എന്നുമാത്രമല്ലാ, അവാന്തരഭേദങ്ങളേയും കൂടി നല്ലവണ്ണം വിശ
മീകരിക്കാം. പക്ഷെ, സാധാരണ പ്രത്യേകദശയിൽ നിസ്സാരങ്ങളും സംഘാ
തത്തിൽ പ്രബലങ്ങളുമായി അനേകം സഹായികളും വിരുദ്ധങ്ങളുമായ വി
ശിഷ്ടകാരണങ്ങൾ സാമായകാരണങ്ങളോടു ചേരുന്നതുകൊണ്ടു് നമ്മളാൽ
ഊഹിതമായിരിക്കുന്ന കായ്യത്തിനും വളരെ വ്യത്യാസം വന്നുപോകുന്നു. അതി
നാൽ ഈ വിശേഷകാരണങ്ങളുടെ പ്രവൃത്തിയുടെ ന്യായത്തെ കണ്ടുപിടിക്കു
ന്നതുവരെ നമ്മുടെ പ്രശ്നം മൊത്തത്തിൽ ഫലിക്കുന്നതല്ലാതെ വിശേഷത്തിൽ
ശരിയാകുന്നതല്ല. ഏറ്റിറക്കങ്ങളെ പറിയുള്ള ന്യായങ്ങൾ ഇതിനെ കുറേ
കൂടെ വിശദീകരിക്കും. സൂ. ചന്ദ്രമസ്സുകളുടെ ആകർഷണത്തെ സംബന്ധി
ച്ചിടത്തോളം ഈ ചലനങ്ങളുടെ ക്രമം നല്ലവണ്ണം അറിയപ്പെട്ടിരിക്കയാൽ
ഭൂമിയുടെ ഏതുഭാഗത്തിലും ഇപ്രകാരമിരിക്കുമെന്നും നിശ്ചയമായി അനു
മാനിക്കാവുന്നതാണു്. ഈ ലാലനങ്ങൾക്കു മുഖ്യകാരണമിതാണെന്നു
തിരനും സംശയമില്ല. എന്നാൽ സമുദ്രത്തിന്റെ അടിയുടെ മാതിരി, ക
രയുടെ അടവ്, കാറിന്റെ പോക്ക്. എന്നു തുടങ്ങി ദേശഭേദം പോലെ
ഭിന്നങ്ങളായ അനേക പ്രത്യേക കാരണങ്ങൾ വെള്ളപ്പൊക്കത്തേയും വ
ലിവിനേയും സംബന്ധിച്ചിരിക്കുന്നു. ഇവ അത്ര എളുപ്പത്തിൽ പരിഗണി
ക്കാവുന്നവയുമല്ല. അതിനാൽ നാം കണക്കുകൂട്ടി കാണുന്നതിൽനിന്നും
മിറക്കങ്ങൾ സ്വല്പം ഭിന്നങ്ങളായി കാണപ്പെടുന്നുണ്ടു്. ഈ ഭേദത്തിനുള്ള
കാരണങ്ങളുടെ നായത്തെ നമുക്കു കിട്ടുന്നതുവരെ സാമാന്യേന അവയുടെ
സ്ഥിതിയെ ഊഹിക്കാവുന്നതല്ലാതെ പ്രത്യേകാവസ്ഥയെ ശരിയായി പറ
യാൻ കഴിയുന്നതല്ല.
ഇതാണ് ഒരു ശാസ്ത്രത്തിന്റെ പൂജാപൂർണ്ണാവസ്ഥ. ജ്യോതിശ്ശാസ്ത്രം
ഒരുകാലത്തും ഈ ദശയെ അവലംബിച്ചിരുന്നു. ഗ്രഹങ്ങളുടെ സാമാനഗ
തികൾ മാത്രം അറിയാമായിരുന്ന കാലത്തു് അതിന് അങ്ങനെ അല്ലാതെ ഇ
രിക്കാൻ പാടില്ല. എപ്പോഴൊരിക്കൽ അവയുടെ വക്രങ്ങൾ മുതലായ എല്ലാ
പ്രത്യേക ഗതിഭേദങ്ങളുടേയും കാരണങ്ങൾ പ്രതിപാദിക്കപ്പെട്ടോ അപ്പോൾ
മാത്രമേ അതു പൂണ്ണതയേ പ്രാപിച്ചു. എന്തെന്നാൽ അപ്പോഴേ സാമാ
നഗതികൾക്കുപുറമേ അതിതങ്ങളായ ഗതികളെക്കൂടിയും ഗണിക്കാൻ ക
ഴിഞ്ഞുള്ളു. സാമാന്യത്തെ മാത്രം നിർദ്ദേശിക്കാവുന്നിടത്തോളം ഒരു ശാസ്ത്രം
പൂജസ്ഥിതിയിലിരിക്കുന്നതാകുന്നു.<noinclude></noinclude>
9wyrtotxdlhgp283z3y300ymvg2bswf
താൾ:Gadyamalika vol-3 1924.pdf/39
106
84732
245614
2026-07-19T03:26:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '0.0. ഗദ്യമാലിക. മൂന്നാം ഭാഗം ററി വേറെ ഉപയോഗിക്കുകയും ചെയ്യേണ്ടതു ആവശ്യമാണ്. മണൽ അ ഷം അശുദ്ധികൂടാതേ കിട്ടുന്ന പക്ഷമല്ലാതെ ഫിൽട്ടർ ചെയ്യുന്ന സാധന മായി അതിനെ ഉപയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245614
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>0.0.
ഗദ്യമാലിക. മൂന്നാം ഭാഗം
ററി വേറെ ഉപയോഗിക്കുകയും ചെയ്യേണ്ടതു ആവശ്യമാണ്. മണൽ അ
ഷം അശുദ്ധികൂടാതേ കിട്ടുന്ന പക്ഷമല്ലാതെ ഫിൽട്ടർ ചെയ്യുന്ന സാധന
മായി അതിനെ ഉപയോഗിക്കാൻ വിധിയില്ല. അസ്ഥിക്കരി (മരക്കരിയല്ല
യുടെ സൂക്ഷ്മാംശങ്ങൾ മുറുകി ന്നിരുന്നാൽ ഈ വകയും നല്ലതാണ്.
അതിൽക്കൂടി വെള്ളം സാവധാനത്തിൽ കടന്നുപോകുമ്പോൾ വെള്ളത്തിലു
ള്ള അശുദ്ധവസ്തുക്കൾ ഒക്കെയും കരിയിൽ കിടക്കും. ഇതിനാൽ കരി മുഴുവൻ
വേഗത്തിൽ അഴുക്കാകുന്നതുകൊണ്ട് ആഴ്ചയിൽ ഒരിക്കൽ അതു വെയിലത്തു
വെച്ചു നല്ലവണ്ണം ഉണക്കുകയും മാസത്തിൽ ഒരിക്കൽ പൂശുദ്ധി വരുത്തു
കയും ചെയ്യണം. ഇതു ചെയ്യേണ്ടതു എങ്ങനെയെന്നാൽ, കരി എടുത്തു് ഒരു
ഇരുമ്പു ചട്ടിയിൽ പരത്തി ചട്ടി പഴുക്കുന്നതുവരെ തീയിൽ വെയ്ക്കണം. പി
ന്നെ ഒരു കലത്തിൽ വെള്ളം ഒഴിച്ചു കരി അതിൽ ഇട്ടു ഒരു മണിവരെ
വേവിക്കണം. കഴിയുമെങ്കിൽ വെള്ളത്തിൽ അല്പം സൾഫ്യൂറിക്ക് ആസിഡോ
കോൺഡീസ് ഫ്ളൂയിഡോ ഒഴിച്ചാൽ അധികം നന്ന്. ചുരുങ്ങിയപക്ഷം
ആണ്ടിൽ ഒരിക്കൽ കടി മാറ്റി പുതിയ ഉപയോഗിക്കേണ്ടതാണ്.
കൊ
അഴിച്ചു. ഓരോ ഭാഗവും നല്ലവണ്ണം ശുദ്ധിയാക്കാൻ പാടില്ലാത്തവി
ധത്തിൽ ഉള്ള ഫിൽട്ടർ ഒരിക്കലും ഉപയോഗിക്കരുത്. മൂന്നു കാലം
ണ്ടുള്ള ഫിൽട്ടർ ആണു് ഉപയോഗിക്കുന്നതെങ്കിൽ ആഴ്ചയിൽ ഒരിക്കൽ ക
ലങ്ങൾ നല്ലവണ്ണം തേച്ചുകഴുകി വെയിലത്തുവെച്ചു ഉണക്കുകയും ആണ്ടിൽ
ഒരിക്കൽ പുതിയ കലം ഉപയോഗിക്കുകയും ചെയ്യണം.
കായ സിദ്ധി ഉപയോഗപ്പെടുന്നതും ശുദ്ധവും ആയ ഒരു ഫിൽ
ട്ടർ മുഖാന്തരം വെള്ളത്തെ ശുദ്ധീകരിക്കുന്നതു നന്നുതന്നെ. എങ്കിലും തിള
പ്പിക്കുന്നതാണു് ഇതിലും ഉത്തമമായിട്ടുള്ളത്. അതിനാൽ ഫിൽട്ടർ ചെയ്യാൻ
സാധിക്കാത്തവർ തിളപ്പി വെള്ളം ഒരിക്കലും കുടിക്കരുതാത്തതാകുന്നു.
ഇൻഡ്യൻ ലേഡീസ് മോസീനിൽ നിന്നു .
കന്നുകാലി വള
മനുഷ്യൻ ഇണക്കി വളർത്തുവാൻ സാധിച്ചിട്ടുള്ള മൃഗങ്ങളിൽ വെ
ഈ ഏറ്റവും പ്രയോജനമുള്ളതു പശുവും കാളിയും ആണല്ലോ. ഈ വ
ളിൽ തന്നെ പരസ്പരവ്യതാസങ്ങൾ ഉള്ളവയായി പല ജാതികൾ ഉണ്ട്.
കാള ആദിമകാലങ്ങൾ മുതൽക്കു തന്നെ ഭാരം വഹിക്കുന്നതിനായിട്ടും പശു
പാലിനായിട്ടും മാംസത്തിനായിട്ടും മനുഷ്യരാൽ വളരെ സൂക്ഷിച്ചു വളർത്ത
പ്പെട്ടുവരുന്നവയാണ്. ആഫ്രിക്കയിലും മറ്റും ഒട്ടകങ്ങളെപ്പോലെയും യൂറോ
പ്പിൽ കുതിരകളെപ്പോലെയും സവാരിക്കും ഭാരം വഹിക്കുന്നതിനും ഏഷ്യ<noinclude></noinclude>
65y9veyoibxenugu6nusxjvljq01zsj
താൾ:Gadyamalika vol-3 1924.pdf/125
106
84733
245615
2026-07-19T03:26:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '200 ഗമാലിക മൂന്നാം ഭാഗം ഷയങ്ങളായി തിരഞ്ഞെടുക്കുന്നു. ഒരുതരം ജന്തു കുതിരകളേയും വേറെ ഒന്നു മനുഷ്യരേയും മാറാൻ നി, സിംഹം മുതലായ ഉഗ്രമൃഗങ്ങളേയും സാധുവാ യ പൂച്ചയേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245615
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>200
ഗമാലിക
മൂന്നാം ഭാഗം
ഷയങ്ങളായി തിരഞ്ഞെടുക്കുന്നു. ഒരുതരം ജന്തു കുതിരകളേയും വേറെ ഒന്നു
മനുഷ്യരേയും മാറാൻ നി, സിംഹം മുതലായ ഉഗ്രമൃഗങ്ങളേയും സാധുവാ
യ പൂച്ചയേയും പലവിധമായി ദ്രോഹിച്ചു പ്രയാസമെന്നിയെ അധഃപതനം
വരുത്തുന്നു. രണ്ടു ദിവസത്തിനുള്ളിൽ മേല്പറഞ്ഞ ഏതു ജീവിയേയും കൊ
ന്നുകളയാതിരിക്കില്ലെന്നു പറയുമ്പോൾ ഈ അനുജന്തുക്കളുടെ ബാധയുടെ
ഉഗ്രത അല്പമെങ്കിലും ഊഹിക്കാൻ കഴിയുന്നതാണല്ലൊ.
ഒരു തരം ജന്തുവിനു പ്രാവോ, കുയിലോ, എലിയോ, മുയലോ ആ
യാൽ തരക്കേടില്ല. എന്നാൽ ഇവ കോഴി, നായ്, മെരു മുതലായവയെ അ
ശുദ്ധമുള്ള തുപോലെ സദാ വജ്ജിക്കുന്നു. വേറെ ചിലതിന് മുടിയുടേയും
രോമത്തിന്റെയും മുല ഭക്ഷിക്കാതെ നിവൃത്തിയില്ല. മറ്റു ചിലത് ഉള്ളി അ
മൃതത്തേക്കാൾ വിയേറിയതായി വിചാരിക്കുന്നു.
ഇങ്ങനെ ഓരോരോ വട്ടം അനുജന്തുക്കൾക്ക് ഓരോരോ സാധന
ത്തോടൊ ജീവിയോടൊ പ്രത്യേക പ്രതിപത്തി ഉള്ളതുകൊണ്ടുതന്നെയാണു
ഈ അനുജന്തുക്കൾ സൃഷ്ടി മുഴുവനും ഭക്ഷിച്ചൊടുക്കിക്കളയാത്തതും എന്നു വി
ചാരിക്കാം. വേറെ ഒരു കാരണം ഓരോരോ വസ്ത്രത്തിനു പ്രത്യേക ശീതോ
ഷസ്ഥിതികളിൽ മാത്രമേ വർദ്ധനയുണ്ടാകുന്നുള്ളു എന്നതാണു്. എന്നാ
ലും ഇവയിൽ ചിലതിന് ശൈത്വാധിക്യംകൊണ്ടു ഉറച്ചുപോയ വെള്ളത്തിലും
യാതൊരസ്വാധീനതയും കൂടാതേ വസിക്കുവാൻ സാധിക്കുന്നുണ്ട്.
അണുജന്തു മ
പക്ഷേ ഈ അജന്തുക്കളുടെ വർദ്ധനയും വലുതായ തടസ്ഥം നേ
രിടുന്നതു് വേറെ ഒരു കാരണത്താലാണ്. എന്തെന്നാൽ ഒരു
നുഷ്യന്റെ ശരീരത്തിൽ എത്തി അവിടുന്ന് ഒരു ദിവസംകൊണ്ടു ലക്ഷോപ
ലക്ഷമായി വർദ്ധിച്ചു എന്നു വിചാരിക്കുക. ഇങ്ങനെ ലക്ഷോപലക്ഷമായി
വർദ്ധിക്കുന്ന അജന്തുവിന്റെ ശരീരത്തിൽ നിന്നു എന്തോ അദൃഷ്ടത
കൊണ്ട് ഒരുവക വിഷം പൊടിയുന്നു. ഈ വിഷം മനുഷ്യന്റെ ശരീരത്തിൽ
ചേരുമ്പോൾ വസൂരി, മഹാമാരി മുതലായ രോഗങ്ങളായി പരിണമിച്ചിട്ടു മ
നുഷ്യനെ കൊല്ലുന്നു. ഈ വിഷത്താൽ തന്നെ വിഷത്തിനു കാരണഭൂതന്മാരാ
യ അനുജന്തുക്കളും നശിച്ചുപോകുന്നു. അതുകൊണ്ടു് അണുജന്തുക്കൾ ഉ
ണ്ടാക്കുന്ന വിഷം, അധികമായേ പോയാൽ മനുഷ്യർ മരിച്ചുപോകുന്നതു വാ
സ്തവം തന്നെ എങ്കിലും ലേശം മാത്രം ഏറ്റപോയാൽ അനുജന്തുക്കൾ തന്നെ
യും മരിച്ചുപോകുന്നു എന്നതും വിദ്വാന്മാർ സൂക്ഷ്മമായറിഞ്ഞിട്ടുള്ള ഒരു പരമാ
മാണ്. ഈ കാരണംകൊണ്ടുതന്നെയാണ് വസൂരി രോഗബീജമായ അണു
ജന്തുവിന്റെ വിഷം അല്പം ശേഖരിച്ചു മനുഷ്യശരീരത്തിൽ കീറിവെയ്ക്കുന്നതും.
ഈ വിഷം അധികമായില്ലാത്തതുകൊണ്ടു മനുഷ്യൻ കീറിൽ കൊണ്ടു
അപായപ്പെടുന്നില്ല. എന്നാൽ ഈ വിഷം തന്റെ ശരീരത്തിൽ ലേശം മാ
ത്രം കിടപ്പുള്ളതുകൊണ്ടു ഈ രോഗകാരണങ്ങളായ അണു ജന്തുക്കൾ വല്ലപ്പോ
ഴും തന്റെ ശരീരത്തിൽ എത്തുന്നതായാൽ, എത്തിയ നിമിഷം തന്നെ, മുമ്പ<noinclude></noinclude>
9rr8wosmknozt730wrz9q4s75r7q02s
താൾ:Gadyamalika vol-3 1924.pdf/131
106
84734
245616
2026-07-19T03:27:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗമാലിക-മൂന്നാംഭാഗം ഉപണം വിലയുള്ള തിരുവിതാംകൂർ രൂപം ഒറ്റനാണയമായി ഇല്ലാതെ വന്നി രിക്കുന്നതുകൊണ്ടും കണക്കെഴുതുന്നവക്ക് എന്തു ക്ലേശം നേരിടുന്നു എന്നു ബോ ധമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245616
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗമാലിക-മൂന്നാംഭാഗം
ഉപണം വിലയുള്ള തിരുവിതാംകൂർ രൂപം ഒറ്റനാണയമായി ഇല്ലാതെ വന്നി
രിക്കുന്നതുകൊണ്ടും കണക്കെഴുതുന്നവക്ക് എന്തു ക്ലേശം നേരിടുന്നു എന്നു ബോ
ധമുണ്ടല്ലോ. രണ്ടു വിജാതീയമാനങ്ങളെ കൂട്ടിക്കലർത്തിയാലുണ്ടാകുന്ന കുഴപ്പം
ഇതിൽ നിന്ന് ഊഹിച്ചാൽ അറിയാം.
നമ്മു
മലയാളികൾ ചാന്ദ്രമാനത്തെ നിശ്ശേഷം ഉപേക്ഷിച്ചു കാലമാനം
സകലതും സൌരമാനപ്രകാരമാക്കി ഈ കുഴപ്പത്തിന് അവകാശമേ ഇല്ലാതാ
ക്കിയിരിക്കുന്നു. കേരളത്തിലെ കാലഗണനപോലെ ശാസ്ത്രാനുസൃതമായ ഒരു
സംപ്രദായം ഭൂലോകത്തിൽ മറെറാരിടത്തും തന്നെ ഇല്ലെ ന്നു പറയാം.
ടെ തീയതിയും മാസവും ആണ്ടുമെല്ലാം സൗരമാനപ്രകാരം കൃത്യമായി അള
ന്നു നിശ്ചയിക്കപ്പെട്ടതാകുന്നു. സൂൻ ഭൂമിയെ ചുറ്റി പ്രദിക്ഷിണം ചെയ്തുവ
രുന്നു എന്നും ഒരു പ്രദക്ഷിണപൂർത്തിക്കുള്ള കാലമാണ് ഒരു സംവത്സരമെന്നു
പറയുന്നതെന്നും മുമ്പുതന്നെ പ്രസ്താവിച്ചല്ലൊ. സൂൻ ചരിക്കുന്ന ഈ വൃത്ത
ത്തിനു ജ്യൗതിഷികൾ അപക്രമമണ്ഡലം അല്ലെങ്കിൽ രാശി ചക്രം എന്നു പേർ
ചെയ്തിരിക്കുന്നു. ഈ വൃത്തത്തിനു പല വിഭാഗങ്ങൾ ഉണ്ടു്.
ഭാഗങ്ങ
ളായിട്ട് ഒന്നു്. അതുകളിൽ ഓരോ നി രമാണ് നക്ഷത്രം എന്നു പറയുന്നതു്.
അവയുടെ അശ്വതി ഭരണി കാർത്തിക എന്ന സംജ്ഞകൾ അതിപ്രസിദ്ധങ്ങ
കാണാ. ചന്ദ്രൻ സഞ്ചാരവൃത്തത്തെപ്പറ്റി പ്രസ്താവിക്കുന്നതിലാണു്
ഈ വിഭാഗത്തിന് അധികം ഉപയോഗം. ചന്ദ്രൻ 2 ദിവസം കൊണ്ടു്
ഒരു പരിവൃത്തി പാറിവരും. അതിൽ ഏ തു ദിവസം ഏതു നക്ഷത്രത്തിൽ ച
ന്ദ്രൻ നില്ക്കുന്നുവോ അതാണു് അന്നത്തെ നക്ഷത്രം എന്നു നാം വ്യവഹരിക്കു
ന്നത്. ഈ വൃത്തത്തിനുതന്നെ രാശി ചക്രം എന്നു വേറെ ഒരു വിഭാഗം പറ
ഞ്ഞ പന്ത്രണ്ടു എണ്ണമായിട്ടാണു്. അതിൽ ഓരോന്നും ഓരോ രാശി അവ
ക്കു അടുത്തു നിൽക്കുന്ന ചില നക്ഷത്രക്കൂട്ടത്തിന്റെ ആകൃതി പ്രമാണിച്ചു ഒന്നു
ആട്ടിൻതലപോലെ ഇരിക്കയാൽ അതു മേഷം അല്ലെങ്കിൽ മേടം. മറെറാന്നി
ന് കാളിയുടെ രൂപമുള്ളതിനാൽ അതു വൃഷഭം (ഇടവം) ഇത്യാദി പേരുകൾ
സിദ്ധിച്ചു. ഇങ്ങനെ സൂര്യചന്ദ്രന്മാരും കുജാദി ഗ്രഹങ്ങളും ചലിക്കുന്ന വൃത്ത
ത്തിനു മറ ആയിട്ടും ആയിട്ടും രണ്ടു വിഭാഗങ്ങൾ. രണ്ടു വിഭാഗങ്ങള
യും കൂടി യോജിപ്പിച്ചാൽ രണ്ടേകാൽ നക്ഷത്രം ഒരു രാശി എന്നു വരും. സൂ
യാദികൾ മരിക്കുന്ന മാറ്റം വൃത്താകൃതിയായതിനാൽ ത്രികോണമിതി ശാസ്ത്ര
പ്രകാരം വൃത്തങ്ങൾക്കു പൊതുവേയുള്ള വിഭാഗവും ഉപയോഗിക്കാറുണ്ട്. അ
തു് നം ഡിഗ്രികൾ അല്ലെങ്കിൽ ഭാഗങ്ങൾ എന്നുള്ള വിഭാഗമാണ്. അ
തിനു മേൽ ഒരു ഭാഗത്തേയും സം കല, ഒരു കലയും നാം വികല എ
ന്നും ഉള്ള അവാന്തരവിഭാഗങ്ങളും ഉണ്ടു്. അപ്പോൾ ബം-ഭാഗം കൂടിയ
തു അല്ലെങ്കിൽ രണ്ടേകാൽ നക്ഷത്രം കൂടിയത് ഒരു രാശി, പന്ത്രണ്ടു രാശി
ഗ്രഹഭ്രമണവൃത്തം എന്നായി. ഈ വിഭാഗമെല്ലാം എല്ലാ ദേശങ്ങളിലെ
ജാതിഷികളും സമ്മതിച്ചിട്ടുള്ള താണു. കേരളത്തിലെ ജ്യൗതിഷികൾ ഈ
പന്ത്രണ്ടായിട്ടുള്ള രാശിചക്രവിഭാഗത്തെ എടുത്ത്, സൂയ്യൻ ഒരു രാശിയിൽ
നിൽക്കുന്ന കാലം, ഒരു മാസം എന്നു നിശ്ചയം ചെയ്തു. മറ്റുള്ള നാട്ടുകാർ
0<noinclude></noinclude>
5ishrxuz0amm70pjxxyyegjvhya3ki6
താൾ:Gadyamalika vol-3 1924.pdf/136
106
84735
245617
2026-07-19T03:27:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാംപ്രകരണം കേരളത്തിലെ ജ്യൗതിഷം ത്തിൽ സകല സ്വത്തുക്കളും ഉപേക്ഷിച്ചിട്ട് വീടുവിട്ടു ഓടുകയുണ്ടായി എ ന്നാണു ശ്ലോകത്തിന്റെ സാരം. ഇതിന്റെ ഓരോ പാദവും പ്രത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245617
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂന്നാംപ്രകരണം കേരളത്തിലെ ജ്യൗതിഷം
ത്തിൽ സകല സ്വത്തുക്കളും ഉപേക്ഷിച്ചിട്ട് വീടുവിട്ടു ഓടുകയുണ്ടായി എ
ന്നാണു ശ്ലോകത്തിന്റെ സാരം. ഇതിന്റെ ഓരോ പാദവും പ്രത്യേകം ആ
സംഭവം നടന്ന ദിവസത്തെ കലിദിനസംഖ്യയെ പരിപേരുകൊണ്ടു കാണിക്കു
വാ എ
അത്തിനു യാതൊരു കുറവും
വിഷമപാദങ്ങളിൽ അനുലോമ രീതിയിലും സമപാദങ്ങളിൽ പ്രതിലോ
മരീതിയിലും ആ ഒരേ സംഖ്യയെത്തന്നെ ഇതിൽ നിബന്ധിച്ചിരിക്കുന്നു.
പ്പോൾ ഈ ശ്ലോകം മുഴുവനും അന്നത്തെ ദിവസത്തെ , പക,
ന്നുള്ള കലിസംഖ്യയെത്തന്നെ കാണിക്കുന്നു.
വന്നിട്ടില്ലതാനും. ഈ മാതിരി കവിത എങ്ങനെ ആശ്ചയത്തെ ജനിപ്പിക്കാ
തിരിക്കും? ഇങ്ങനെ ഉള്ള ഒരു റിക്കാർട്ടിനെ വിലമതിക്കുന്നതെങ്ങിനെ?
രിത്രകാരൻറ ദൃഷ്ടാ ഇതു ഒരു ഗ്രന്ഥവരിയും കവിയുടെ ദൃഷ്ട്യാ ഒരു സരസ
പദ്യവും ആയിരിക്കുന്നു.
ചരിത്രകാരന് പരപ്പേരുകൊണ്ട് പല സംഭവങ്ങളുടേയും തിയറി
നിശ്ചയിക്കാൻ മലയാളത്തിൽ മാഗ്ഗമുണ്ട്. ബ്രഹ്മസൂത്രകാരനായ ശ്രീമ
ങ്കരാ.മായസ്വാമികളുടെ സ്വഗ്ഗാരോഹണദിവസത്തെ കലിദിനസംഖ്യ, ആ
ചായ വാഗാ' എന്നാണെന്നു കേട്ടിട്ടുണ്ട്. ആ ചായന്മാരടെ വാക്കിനു
ഒരിക്കലും ഭേദം വരികയില്ലെന്നുള്ള അസാംഗത്യം നോക്കുമ്പോൾ ഇത്
വാസ്തവമായിരിക്കാനിടയുണ്ടെന്നു ഊഹിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ
ദിനസംഖ്യയെ വഷമാക്കി നോക്കിയതിൽ കൊല്ലവഷത്തിന്റെ ആരംഭവ
ത്സരമായ കല്യം വന്നു വന്നത് വേറെ സംഗതികളോട് യോജിക്കുന്നി
ല്ലെന്ന് എന്റെ ചരിത്രപണ്ഡിതനായ സ്നേഹിതൻ എന്നോടു പറകയുണ്ടാ
യി. ആ സ്ഥിതിക്ക് ഈ വാക്യം കൊല്ലവാരംഭദിനത്തെ ഓർമ്മിക്കാൻ
ണ്ടി ചെയ്തതായിരിക്കാം എന്നു സമാധാനപ്പെട്ട ആ വിഷയത്തിൽ ഞാൻ
പിന്നീടു നിഷ് കപ്പയൊന്നും ചെയ്തില്ല. പല ഗ്രന്ഥകാരന്മാരും കവികളും
അവരവരുടെ ഗ്രന്ഥരംഭത്തിലോ അവസാനത്തിലോ രണ്ടു ദിക്കിലുമോ ക
ലിദിനസംഖ്യയെ മുദ്രാലങ്കാരരീത്യാ അക്ഷരസംഖ്യകൊണ്ട് നിബന്ധിച്ചിട്ടുള്ള
തായി അറിവുണ്ട്. ഈ വക വിലയേറിയ റിക്കാർട്ടുകളെക്കുറിച്ചു ആലോചി
ക്കുമ്പോൾ ഓരോരോ കാലത്തു നടക്കുന്ന മുഖസംഭവങ്ങളുടെ തിയതി കുറി
ച്ചുവയ്ക്കുന്നതിൽ ഹിന്ദുക്കൾ ഉദാസീനന്മാരാണെന്നു പൊതുവേയുള്ള അപ
വാദത്തിൽ നിന്നു കേരളീയരെ ഒരു വിധത്തിൽ ഒഴിക്കുന്നതിൽ ഈ അ
രസംഖ്യാസംപ്രദായം അത്യന്തം ഉപകരിച്ചിട്ടുണ്ടെന്നു പറയേണ്ടിയി
രിക്കുന്നു. ഉത്തര ഇൻഡ്യ എന്നല്ല കേരളമൊഴികെയുള്ള മറ്റു ഭാരതരാജ
ങ്ങളിലൊക്കയും നടപ്പായ ഭൂതസംഖ്യയെക്കാൾ ഈ അക്ഷരസംഖ്യ വളരെ
വൃത്തിയുള്ളതും സൌകയുമുള്ളതും തെറ്റുകൾക്ക് ഇട കുറയുന്നതുമാണെന്നു
നിവിവാദമാകുന്നു. മലയാളികളുടെ പരപ്പേരിന്റെ സ്വഭാവം മനസ്സിലാ
ക്കിയിരുന്നെങ്കിൽ ആയഭടാചാർ സ്വഗ്രന്ഥത്തിൽ ഗഭഗാ
അവക്ക്<noinclude></noinclude>
4sg0nomy5u9scnzbn6sy1g3ad8etq7g
താൾ:Gadyamalika vol-3 1924.pdf/155
106
84736
245618
2026-07-19T03:27:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗമാലിക ---മൂന്നാം ഭാഗം കൊടിയേറു ദിവസം എട്ടിന്റെ നടയിൽ നിന്ന് ആവലാതി ക്കാരാരാരെങ്കിലുമുണ്ടോ എന്ന് ഒരാളാന്മാരിൽ ആരെങ്കിലും മൂന്നു പ്രാവശ്യം വിളിച്ചുചോദിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245618
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗമാലിക ---മൂന്നാം ഭാഗം
കൊടിയേറു ദിവസം എട്ടിന്റെ നടയിൽ നിന്ന് ആവലാതി
ക്കാരാരാരെങ്കിലുമുണ്ടോ എന്ന് ഒരാളാന്മാരിൽ ആരെങ്കിലും മൂന്നു പ്രാവശ്യം
വിളിച്ചുചോദിച്ചു സങ്കടക്കാരില്ലെന്നു കണ്ടാൽ മാത്രമെ ഇ നാട്ടിക്കൂടു എന്നാ
ണു നിശ്ചയം. താമാണ്ടിലൊ അതിനടുത്ത കാലത്താ ക്ഷേത്രത്തിൽ ഉ
ത്സവത്തിന്റെ മദ്ധ്യത്തിൽ ഏതോ ഒരു ഇടത്ത് കന്യക വിവാഹത്തിനു മു
മ്പിൽ ഋതുവായിപ്പോയി എന്നു മാതൃക്കളുടെ ബലിപ്പിന്മേൽ തൂകുന്നതിനിട
യും തന്ത്രി കേട്ട ഉടനെ ബലി തൂകുന്ന നിറുത്തി ഗ്രാമനിശ്ചയപ്രകാരം ഉ
ത്സവം കലാശിപ്പിച്ചു എന്നാണു പ്രസിദ്ധി ഈ ക്ഷേത്രത്തിൽ ഉത്സവം കൊ
ടിയേറ്റമില്ലാതായിട്ടു വളരെക്കാലമായി. എട്ടിന്റെ ഉത്സവത്തിന്റെ
വലിയ വിളക്കാണു മനത്തു പൂരം, സാതത്തിൽപ്പെട്ട സകല ശാസ്ത്രം
ക്കന്മാരുടേയും ഭഗവാനാരുടേയും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ഈ കാലത്തു
തന്നെ നടത്തിക്കൊള്ളാമെന്നാണ് ഗ്രാമക്കാരും ഐക്യത്തോടുകൂടി നിശ്ച
യിച്ചു നടത്തിപ്പോരുന്നത്. പെരുമനം പൂരം' എന്നു മുൻകാലങ്ങളിൽ
പേരു സിദ്ധിച്ചിട്ടുള്ള വലിയ വിളക്കിന്നും ആറാട്ടിന്നും സങ്കേതത്തിൽപ്പെ
ട്ടതും പെടാത്തതും കൂടി കാ ദേവന്മാരാം എന്നുള്ളി പൂരം കഴിച്ചു
വന്നിരുന്നു. ഈ കൂട്ടത്തിൽ വെള്ളാരപ്പള്ളിയിൽ നിന്നും ആവണങ്കോട്ടു
മാണിക്യമംഗലം മുതലായ ക്ഷേത്രങ്ങളിൽ നിന്നും തൃശ്ശിവപേരൂരു പാറമേ
"കാവു തിരുവമ്പാടി മുതലായ ക്ഷേത്രങ്ങളിൽ നിന്നും ആറാട്ടിൽ ആറാട്ടുപുഴ
യും പൂരം പുറപ്പെട്ടുപോയിരുന്നു. മേല്പറഞ്ഞ അനവധി ദൈവപരിവാര
ങ്ങളെ മുമ്പിൽ നടത്തിക്കൊണ്ട് ഊരകം, ചേർപ്പു എന്നീ ഭഗവതിമാരുടെ ന
ടുവിൽ തൃപ്പാപ്പൻ അകമ്പടിയായിട്ടാണ് പെരുമന ഇരട്ടയപ്പന്റെ
ആറാട്ടു കഴിച്ചു വന്നിരുന്നതു്. എഴുന്നെള്ളത്തു ആറാട്ടിനു പുറപ്പെടുന്ന പെ
മനത്തു ക്ഷേത്രത്തിന്റെ നട മുതൽക്ക് ആറാട്ടുപുഴെ എത്തുന്നതുവരെയുള്ള
ഭൂമി മുഴുവനും ചേർപ്പുകാരുടെ വകയാണ്. ആ ഭൂമിയിൽ ഇരട്ടയപ്പന്റെ വാ
വാനം സഞ്ചരിക്കുന്ന ദിക്കിലെല്ലാം വെള്ളയും കരിമ്പടവും വിരിച്ചു. അലങ്കരി
ക്കുന്ന ചുമതല ചേർപ്പുകാർ നിർവഹിച്ചുവന്നിരുന്നു. ടിപ്പുവിന്റെ പടവെട്ടുകാ
ലത്തു വെട്ടിക്കോട്ടയിലുള്ള തിരുവിതാംകാർ വക കാവൽക്കാരുടെ ശല്യം
കടന്നുപോക
വാൻ തടം കാരിട്ടു മുതൽക്കാണ് ആവക പൂരങ്ങൾ ആറാട്ടിനു് ആറാട്ടു
പുഴയ്ക്കും പോക്കു നിർത്തിയത്. ഇതുപോലെതന്നെ വേറെ ചില പ്രതിബന്ധ
ങ്ങൾ നിമിത്തം മറുപൂരങ്ങളും ആറാട്ടുപുഴയ്ക്കും, ആറാട്ടിനു പോകാതേ
യായി. പൂരം മുടക്കം വരികയും ചെയ്തു. അൽ തീപ്പെട്ട ശക്തൻ തമ്പുരാൻ
തിരുമനസ്സുകൊണ്ടാണ് തൃശ്ശിവപേരൂരു പാറമേക്കാവു തിരുവമ്പാടി മുതലായ
പൂരങ്ങൾ പുനരുദ്ധാരണം ചെയ്തത്. പെരുമനത് ഉത്സവം നിന്നതോടു
കൂടി സകല പുരപുറപ്പാടുകാക്കും കുറച്ചു കാലം നടപടിക്കു ഒരു ഇളക്കം ത
ട്ടി. ഊരാളന്മാരുടെ പരസ്പര ചരിത്രങ്ങളും സ്വാതന്ത്ര്യങ്ങളും പല ക്ഷോ
ങ്ങൾക്കും ഇടയാക്കിത്തീർത്തിട്ടുണ്ട്. ആ കൂട്ടത്തിൽ പ്രബലന്മാരായ ചിത്<noinclude></noinclude>
5i4gvelkwpnzyt1519nxc44pxfvoi38
താൾ:Gadyamalika vol-3 1924.pdf/160
106
84737
245619
2026-07-19T03:27:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാംപ്രകരണം - സർ. ടി. മാധവരായര ചിലരെ ഒഴിച്ചാൽ ദോഷരഹിതരായിരുന്നില്ല. ഉദ്യോഗസ്ഥന്മാക്കു ശരിയായ ശമ്പളം കൊന്നതിനുള്ള പണം ഖജനാവിൽ ഇല്ലായിരുന്നു. അവരുടെ കൈക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245619
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാലാംപ്രകരണം - സർ. ടി. മാധവരായര
ചിലരെ ഒഴിച്ചാൽ ദോഷരഹിതരായിരുന്നില്ല. ഉദ്യോഗസ്ഥന്മാക്കു ശരിയായ
ശമ്പളം കൊന്നതിനുള്ള പണം ഖജനാവിൽ ഇല്ലായിരുന്നു. അവരുടെ
കൈക്കാണം കായംകുളം കൊച്ചുണ്ണി മുതലായ അക്രമികളുടെ ക്രമവിരോധ
ങ്ങളായ പ്രവൃത്തികളും ബലമായി പ്രചരിച്ചിരുന്നതിനാൽ സക്കാരിനാകട്ടെ
പ്രജകൾക്കാകട്ടെ സമാധാനവും രക്ഷയും ഉണ്ടായിരുന്നില്ല. സഞ്ചാര സൌക
ദൌർലഭ്യം കൊണ്ടു വാണിജ്യാദികൾക്കു വർദ്ധനയില്ലായിരുന്നു. വാണിജ്യ
വസ്തുക്കളിലും മാറും ഭാരമേറിയ നികുതികൾ നിശ്ചയിച്ചിരുന്നു. ഈ സന്ദ
ത്തിൽ ബ്രിട്ടീഷ് ഗവണ്ടിനു കൊടുക്കേണ്ടതായ കപ്പം കൊടുക്കുന്നതിനു
കൂടിയും നൈർദ്ധനും നിമിത്തം നിവൃത്തിയില്ലാതെ ആയി. കിംബഹുനാ,
തിരുവിതാംകൂറിന് അന്നു വലിയ ശനിദശ തന്നെ ആയിരുന്നു.
ഈ കാ
ങ്ങൾ എല്ലാം അന്നത്തെ വൈസ്രോയി ആയിരുന്ന ഡൽഹൌസി പ്രഭുവിൻറ
ദൃഷ്ടിക്കു വിഷയീഭവിക്കുകയും സവൈശ്വസമ്പൂണ്ണമായ നമ്മുടെ ഈ വഞ്ചി
രാജ്യത്തെപ്പററി ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ആക്കുന്നതിന് നിശ്ചയിച്ചു
അതിനെപ്പററി മദ്രാസ് ഗവമായി ആലോചന നടത്തുകയും ചെയ്തി
ഈ അവസരത്തിൽ മഹാരാജാവിനു മാധവരായർ അവർകളിൽനിന്നും ലഭിച്ച
അനന്യസാധാരണമായ സഹായം ഒരിക്കലും വിസ്മരിക്കത്തക്കതല്ല. ഏഴുവ
കാലത്തെ അവധി വേണമെന്നും ആ കാലത്തിനുള്ളിൽ തിരുവിതാംകൂറിലേ
കുണ്ടായിരുന്ന കടം വീട്ടിക്കൊള്ളാമെന്നും സർ മാധവരായർ മദ്രാസ് ഗവ
യേണ്ടുമായി ഒരു കരാർ ചെയ്തയും മദ്രാസ് ഗവണ്മണ്ട് ആ
അംഗീകരിക്കുകയും ചെയ്തു.
കരാറിനെ
൧൮-ൽ സർ മാധവരായ് തന്റെ മുപ്പതാമത്തെ വയസ്സിൽ
തിരുവിതാംകൂർ ദിവാൻജി സ്ഥാനത്തിനുള്ള നീട്ട് മഹാരാജാവു തിരുമനസ്സു
കൊണ്ടു സന്തോഷസമേതം കല്പിച്ചുകൊടുത്തു. ഇൻഡ്യാരാജ്യത്തു ഒരു ഏത
ദ്ദേശീയരാജ്യത്തിൽ ഒരു തദ്ദേശീയനു് ലഭ്യമാകാവുന്ന ഉന്നത പദം നിഷ്കാ
പട്ടം, നീതിനിഷ്ഠ, ഐദയം, കാനശേഷി മുതലായ സൽഗുണസമ്പൂ
നായിരുന്ന മാധവരായർ അവർകൾക്കു ലഭിച്ചു.
24.
കുത്തകയ
അദ്ദേഹം സ്വല്പകാലംകൊണ്ടു രാജ്യങ്ങളെ വേണ്ടുംവണ്ണം പരിഷ്കരി
രാജ്യത്തെ ഒട്ടധികം കഷ്ടപ്പെടുത്തിയിരുന്ന നായരഹിതങ്ങളായ നിക
തികളേയും കുത്തകയോടുകളേയും ഇല്ലായ്മചെയ്തു. കരുമുളക
നിറുത്തി അതിന്മേൽ നൂറിനു 2 വീതം നികുതി നിശ്ചയിച്ചു. ഈ
യെ ക്രമേണ കുറച്ചു നൂറിനു് വീതം ആക്കി.
നികുതി
സക്കാരിൽനിന്നും ഉടമ്പട
ക്കാരോടു പുകയില വാങ്ങി വിറ്റുവന്ന പതിവിനെ ഉപേക്ഷിച്ചു. പുകയില
ഇറക്കുമതി ചെയ്യുന്നതിനു കച്ചവടക്കാർ അമതി നൽകുകയും അതിന്മേൽ
ഒരു തീരുവ നിശ്ചയിക്കയും ചെയ്തു. ഈ തീരുവ അല്പം അധികമെന്നുകണ്ട്
ഇറക്കുമതിക്കാക്ക് സാമാനങ്ങളെ തങ്ങളുടെ കൈവശം തന്നെ വെച്ചുകൊള്ളു.
അതിനു അധികാരം കൊടുത്തു. ഈ തീരുവയേയും ക്രമേണ വളരെ ല<noinclude></noinclude>
n2njr1s2nqglmba2iaefup1shhzzwoj
താൾ:Gadyamalika vol-3 1924.pdf/165
106
84738
245620
2026-07-19T03:27:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '0301 വ്യവുമാണ് മഹാരാജാവു പുരുഷപ്രാപ്തിയെ പ്രാപിക്കുകയും ആ ആണ്ടിൽത്തന്നെ സിംഹാസനാരോഹണം ചെയ്തയും ചെയ്തു. അധികം താ മസിക്കാതെതന്നെ മഹാരാജാവും മന്ത്രിയും തമ്മി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245620
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>0301
വ്യവുമാണ് മഹാരാജാവു പുരുഷപ്രാപ്തിയെ പ്രാപിക്കുകയും
ആ ആണ്ടിൽത്തന്നെ സിംഹാസനാരോഹണം ചെയ്തയും ചെയ്തു. അധികം താ
മസിക്കാതെതന്നെ മഹാരാജാവും മന്ത്രിയും തമ്മിൽ സ്വരച്ചേർച്ചയില്ലാതായി.
സർ മാധവരായർ അദ്ദേഹത്തിനു തിരുവിതാംകൂറിൽ ഉണ്ടായ അനുഭവത്തെ
ഓത്ത ഉടൻ തന്നെ ഉദ്യോഗത്തിൽ നിന്നും പിൻമാറി. എന്നാൽ, മഹാരാ
ജാവ് അദ്ദേഹത്തിനു വേണ്ട അടുൺ അനുവദിച്ചതു കൂടാതെ മൂന്നുലക്ഷം
ഉറുപ്പിക സംഭാവനചെയ്യുകയും ചെയ്തു.
അനന്തരം സർ മാധവരായർ കുടുംബസമേതം മദ്രസിൽത്തന്നെ സ്വ
സ്ഥനായി താമസിച്ചു. രാജ്യകാര്യവിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരു
ന ശ്രദ്ധ പൂർവാധികം വർദ്ധിക്കതന്നെ ചെയ്തു. സാഹിത്യവിഷയത്തിലും
സദ്ധനായിരുന്ന മാധവരായർ വർത്തമാനപ്പത്രങ്ങളും മാസികകളും വരുത്തി
വായിക്കുകയും വൃത്താന്തപത്രങ്ങളിലേയ്ക്കും മുടങ്ങാതെ ലേഖനങ്ങൾ എഴുതി
അയച്ചുകൊണ്ടിരിക്കയും ചെയ്തു. ഭാരമേറിയ സക്കാരുദ്യോഗങ്ങളിൽ ഇരു
ന കാലത്തു തന്നെയും അദ്ദേഹം വല്ലപ്പോഴുമൊക്കെ വൃത്താന്തപത്രങ്ങളിലേ
ജും ലേഖനങ്ങൾ എഴുതി അയയ്ക്കുക പതിവായിരുന്നു. അദ്ദേഹത്തിൻറ
ലേഖനങ്ങളെപ്പറ്റി വായനക്ക ് നല്ല അഭിപ്രായമാണുണ്ടായിരുന്നത്. സർ
മാധവരായരുടെ ചില ലേഖനങ്ങൾ അദ്ദേഹത്തിന്റെ അഗാധബുദ്ധിയേയും
സാരനാശാരിയേയും പ്രത്യക്ഷീകരിച്ചിട്ടുണ്ട്.
സ്ത്രീവിദ്യാഭ്യാസം ബാല്യവിവാഹം മുതലായ സാമുദായികവിഷയ
ങ്ങളിലും സർ മാധവരായരുടെ പ്രത്യേക ശ്രദ്ധ എത്താതിരുന്നില്ല. അദ്ദേ
ഹത്തിന് ശാസ്ത്രസിദ്ധാന്തങ്ങളിൽ തെല്ലും അനാദരവും ഉണ്ടായി
രുന്നില്ല. എന്നാൽ അസാമാന്യമായ ആദരവും ഇല്ലായിരുന്നു. ശാസ്ത്രസിദ്ധാ
ന്തങ്ങളെ ജനങ്ങൾ പയോഗിക്കുന്നതിനു മുൻപായി ഉപയോഗപ്പെടുത്ത
മദ്രാസ് ഗവരായിരുന്ന കാഴ്ത്തിാരാവിന്റെ താഴ്വാര
ണം മദ്രാസ് സാകലാശാലയിലെ വ്വം വിടാനാവസരത്തിൽ
സർ മാധ തായർ പ്രസംഗം ചെയ്തു. ക്ഷിണ ഇന്ത്യയിൽ ഒരു കാല
ത്തു സീമാതീതമായ കാന്തിയോടുകൂടി പ്രകാശിച്ചുകൊണ്ടിരുന്ന ദിവ്യപ്രഭീപത്തി
ൻ അമനശോഭ ആ പ്രസംഗത്തിൽ പ്രതിബിംബിച്ചിരുന്നു.
ആ ആണ്ടിൽത്തന്നെ സർ മാധവരായർ ഭാരതമഹാജനസഭയിൽ
ചേന്നു എന്നു മാത്രമല്ലേ. അദ്ദേഹം ആ മഹാസഭയുടെ തൃതീയയോഗത്തിലെ
സംഘാടകനാവുകയും ചെയ്തു. സർ മാധവരായർ മരിക്കുന്നതിനു മൂന്നു
നാലു കൊല്ലങ്ങൾക്കു മുന് പ്രസിദ്ധനായ വെർബർട്ട് സ്പെൻസറുടെ
ങ്ങൾ പഠിക്കുന്നതിനാരംഭിച്ചു. ആ മഹാനെപ്പറ്റി രായർ അവർകൾക്കു
ണ്ടായിരുന്ന ബഹുമാനം അളവറ്റതായിരുന്നു. അദ്ദേഹം രാജ്യകായ സംബ<noinclude></noinclude>
3h304yuysy05zjz6oz0miu11g5ygufh
താൾ:Gadyamalika vol-3 1924.pdf/170
106
84739
245621
2026-07-19T03:27:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാംപ്രകരണം---പ്രാണികളുടെ സമുദായവാസം 03011 കൾ മനോമോഹനങ്ങളായ അവയുടെ ആകൃതിവൈശിഷ്ടം കൊണ്ട് നമ്മെ ആനന്ദഭരിതരാക്കിച്ചെന്നു. എന്നാൽ സംഘാൽ വസിക്കാറുള്ള ജന്തു വങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245621
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാലാംപ്രകരണം---പ്രാണികളുടെ സമുദായവാസം
03011
കൾ മനോമോഹനങ്ങളായ അവയുടെ ആകൃതിവൈശിഷ്ടം കൊണ്ട് നമ്മെ
ആനന്ദഭരിതരാക്കിച്ചെന്നു. എന്നാൽ സംഘാൽ വസിക്കാറുള്ള ജന്തു
വങ്ങൾ നമ്മെ രസിപ്പിക്കുന്ന വിഷയത്തിൽ മേൽപറഞ്ഞവറിൽ ഒട്ടും കു
റഞ്ഞവയല്ല. ഇക്കൂട്ടത്തിൽപെട്ടതിൽ കാക്ക' നീർനാ മുതലായി ചില ജ
ന്തുക്കളുടെ ചരിത്രം വളരെ രസകരവും ജ്ഞാനപ്രദവും വിസ്മയനീയവും
ന്നെ എന്നതിനു സംശയമില്ല. എന്നാൽ അവയുടെ നടപടികളും സ്വഭാവങ്ങ
ളും ചില ചെറുപ്രാണികളുടേതിനെപ്പോലെ തന്നെ അത്ര വിവരമായി ഇ
തുവരെ ഗ്രഹിക്കപ്പെട്ടിട്ടില്ല. ഈ ചെറുപ്രാണികളുടെ കൂട്ടത്തിൽ അതിവിശേ
ഷമായി കൂടുകൾ കെട്ടി പാക്കുന്ന തേനീച്ചകൾ പ്രത്യേകം പറയപ്പെടേണ്ട
വയാകുന്നു. ' കൂടുകളുടെ കണക്കതിയായ ആകൃതിയും ഭംഗിയും കൊണ്ടും
പുഷ്പങ്ങളുടെ വർദ്ധനയിലും മാറും അറിയാതെ സദാ ചെയ്തുകൊണ്ടിരി
ക്കുന്ന പ്രവൃത്തിവൈഭവത്താലും അവ നമ്മുടെ ഈ വിചാരണയിൽ ഒരു ഉ
യന്ന സ്ഥാനത്തിന് അർഹങ്ങളാണെന്നു വരികിലും ഉറുമ്പുകളെ അപേക്ഷി
ച്ച് അറ് ബുദ്ധി കുറഞ്ഞവയും അപ്രാണികളുമായുള്ള സംബന്ധങ്ങളിലും
തങ്ങളിൽ തന്നെയുള്ള സംസാദി പൊററങ്ങളിലും അത്ര വിശിഷ്ടതയു
ണ്ടെന്നു പറഞ്ഞുകൂടാത്തവയും ആണു്. വിശിഷ ഉറുമ്പുകളുടെ നടപടിക
ളും സ്വഭാവങ്ങളും പല ശാസ്ത്രപണ്ഡിതന്മാരാലും നല്ലപോലെ പരിശോധന
കഴിച്ച് പഠിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ആകയാൽ ഇവിടെ പ്രസ്താവിക്കാൻ
പോകുന്നത് മുഖ്യമായി ഉറുമ്പുകളെപ്പറ്റിയാണ്.
ഉറുമ്പുകളിൽ കുറഞ്ഞപക്ഷം ഒരായിരം വകഭേദങ്ങൾ ഉണ്ടെന്നു ഒ
രു മഹാൻ പറയുന്നു. ഇംഗ്ലണ്ടിൽ തനിച്ചു 10-ൽ പരം ജാതികൾ ഉണ്ട
പോൽ. ഇവയുടെ ജീവിതകാലം സാമാനം ദീർഘമായിട്ടുള്ള തത്രെ.
ലക്കാർ ഉറുമ്പുകൾ കൊല്ലവും സ്വസ്ഥമായി കാലത്തെ നയിക്കുന്ന ഒരു
റാണിയെറുമ്പ് - കൊല്ലവും ജീവിച്ചിരിക്കുന്നു. കൂടുകളിൽ ഉറുമ്പുകളെ
ശേഖരിച്ചു വളർത്തി അവയുടെ നടപടി സ്വഭാവാദികളെ പഠിച്ച ഒരു മഹാൻ
അവയെപ്പറ്റി ഇപ്രകാരം പറയുന്നു: ഒരു ഉറുമ്പിൻ സംഘത്തിൽ കുട്ടികൾക്കു
പുറമെ വേലക്കാരല്ലാത്ത ആണുറുമ്പുകൾ, ചിറകില്ലാത്ത വേലക്കാർ, ആദ്യം
ചിറകുണ്ടായിരിക്കുമെങ്കിലും ഒരു വിവാഹയാത്രയും ശേഷം കൂട്ടിൽത്തന്നെ
സ്ഥിരവാസം ചെയ്യുന്നവയും തൻമൂലം ചിറകാവശ്യമില്ലാത്തവയുമായ ഒന്നു ര
ണ്ടു അമ്മറാണിമാർ' എന്നിങ്ങനെ പലവകക്കാർ ഉണ്ടായിരിക്കുന്നു. വേല
ക്കാർ ചുരുക്കം ചിലപ്പോൾ മാത്രമേ മുട്ടയിടുന്നുള്ളു. അവരുടെ പ്രധാനപ്രവ
ത്തി, സമുദായത്തിലെ കാന്മാദികൾ നടത്തുകയാകുന്നു. ഇവരിൽ ചിലർ പ്ര
കിച്ചു ചെറുപ്പക്കാരായുള്ളവർ) കൂട്ടിൽത്തന്നെ ഇരിക്കയും തുരങ്കങ്ങളും മു
റികളും തീക്കയൊ, കുട്ടികളെ പരിപാലിക്കാ ചെയ്യുന്നു. ഇവർ കുട്ടികളെ വ
യസ്സു ക്രമത്തിനു തരംതിരിച്ചു പ്രത്യേകസംഘങ്ങളായി സൂക്ഷിക്കുന്നതു കണ്ടാൽ
ക്ലാസുകൾ തിരിച്ചു നടത്തപ്പെടുന്ന ഒരു സ്കൂളിന്റെ ഛായ തോന്നുന്നതാണ്.
ഇംഗ്ലണ്ടിലെ ഉറുമ്പുകളിൽ ഏതെങ്കിലും ഒരു ജാതിയിൽപ്പെട്ട വേ
ലക്കാർ ഗാത്രവലിപ്പത്തിൽ ഒഴികെ ശേഷം അവസ്ഥകളിൽ ഒരുപോലിരിക്കു
വേ<noinclude></noinclude>
8dfslxxgnrwey2z9b6kot8d0bpmmwue
താൾ:Gadyamalika vol-3 1924.pdf/10
106
84740
245622
2026-07-19T03:27:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'OPINIONS. :0: MADRAS MAIL, Prince Rama Varma of Cochin has brought out the second Part of "Gadyamalika" or Selections from Malayalam Prose. In the selection of choics passages and chapters from works of well known writers of Malayalam he has had the co-operation of a dozen enthusiastic students of that language such as Mr. M. Seshagiri rabhoo M. A., Mr. O. M. Cheriyan B. A. L. T., Mr. S. Parameswara Iyer etc. He has th...' താൾ സൃഷ്ടിച്ചിരിക്കുന്നു
245622
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>OPINIONS.
:0:
MADRAS MAIL,
Prince Rama Varma of Cochin has brought out the second
Part of "Gadyamalika" or Selections from Malayalam Prose. In
the selection of choics passages and chapters from works of well
known writers of Malayalam he has had the co-operation of a
dozen enthusiastic students of that language such as Mr. M.
Seshagiri rabhoo M. A., Mr. O. M. Cheriyan B. A. L. T., Mr. S.
Parameswara Iyer etc. He has thus brought together in this vol-
ume a large varied collection of interesting prose pieces. Schol-
arly introductions to the book are contributed by Mr. Kerala
Varma, the 9th Prince of Cochin and Mr. C. Achutha Menon B. A.
(late Editor of Vidya Vinodini). The book is admirably adopted
for use as a text book in Malayalam classes. It is printed by the
B. V. Book Dept, Trivandruin and is dedicated to Mr. A. R.
Rajaraja Varma, himself a well known scholar and writer of
Malayalam.
THE COCHIN ARGUS.
This book contains choice selections in Malayalam Prose.
The pieces are selected by eminent Malayalam Scholars,
Messrs. G. Raman Menon M. A., M. Seshagiri Prabhoo M. A., O. M.
Cheriyan B. A. L. T., and by 9 other gentlemen. Besides being a
very useful edition to Malayalam literature whose repaid develop-
ment in recent years was to some extent due to the efforts of the
authors of these essays, the book will be found beneficial to the
students preparing for the University Examinations.
K. PARAMU PILLAI
Good wine needs no bush and your excellent book needs no
puff or praise. It will make a way for itself.<noinclude></noinclude>
htmfjumbjdtgnlc6ity9rwddibmt6xc
താൾ:Gadyamalika vol-3 1924.pdf/17
106
84741
245623
2026-07-19T03:27:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൻ. കേരളത്തിലെ ജൗതിഷം എം. എ. എം. ആർ. എ. എസ്. 2. ചീനരാജ്യവും അതിലെ ജനങ്ങളും Q.0. 2. അറിയുക അല്ലെങ്കിൽ മനസ്സിലാവുക രസികരഞ്ജിനി, പഴുത്തു പാ QQ. am. 23. പെരുമനം ഗ്രാമം നാലാംപ്രകര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245623
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൻ. കേരളത്തിലെ ജൗതിഷം
എം. എ. എം. ആർ. എ. എസ്.
2. ചീനരാജ്യവും അതിലെ ജനങ്ങളും
Q.0.
2. അറിയുക അല്ലെങ്കിൽ മനസ്സിലാവുക
രസികരഞ്ജിനി, പഴുത്തു പാ
QQ.
am.
23.
പെരുമനം ഗ്രാമം
നാലാംപ്രകരണം.
രസികരഞ്ജിനി, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
രാജാ സർ, ടി. മാധവരായർ...
ഭാഷാപോഷിണി, എം. മക ം നാരായണപിള്ള.
മണ്ണെണ്ണ
ണണ
ഭാഷാപോഷിണി, ഉള്ളൂർ എസ്. പരമേശ്വരയ്യർ
എം. എ. ബി. എൽ. എം. ആർ. എ. എസ്.
8. പ്രാണികളുടെ സമുദായവാസം
am. ഭാഷാപരിഷ്കാരം
എം. എ. എം. ആർ. എ. എസ്സ്.
അപരിഷ് കൃതസമുദായങ്ങളുടെ ചില ആചാര
വിശേഷങ്ങള
. സുഖമാം
രസികരഞ്ജിനി, നാവിൽ പാർ
എൻ. പുരുഷാരത്തെക്കുറിച്ചുള്ള ഭാരതീയ
ന്മാരുടെ അഭിപ്രായം..
ഭാഷാപോഷിണി, ഗം. ശേഷഗിരി എം. എം
020
paja
എം. എ. എം. ആർ. എ. എസ്സ്.
MD.
ഒരുതുള്ളി ടിമഷി
200
. വ്യവസായ വിദ്യാഭ്യാസം
രസികരഞ്ജിനി, പുഴ
1. എന്റെ മൃഗയാ
ഭാഷാപോഷിണി,
. ആത്മനിരൂപണം
ഗോവിന്ദമേനോൻ ബി. എം
വള്ള വലിയകോയിത്തമ്പുരാൻ
)<noinclude></noinclude>
5zc5mt7bpz2qjr9chk6p8wssvh4qp4y
താൾ:Gadyamalika vol-3 1924.pdf/22
106
84742
245624
2026-07-19T03:27:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തന്നെ. ഒന്നാം പ്രകരണം-ചരിത്രം ഓരോരുത്തനും ഏ ചരിത്രശാസ്ത്രം ഈ സ്ഥിതിയിൽ കിടക്കുന്നതേ ഉള്ളു. ജ്യോതിശ്ശാ സ്ത്രംപോലെ ഇതു പൂർണ്ണതയെ പ്രാപിച്ചിട്ടില്ല. ശീലനിരൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245624
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തന്നെ.
ഒന്നാം പ്രകരണം-ചരിത്രം
ഓരോരുത്തനും ഏ
ചരിത്രശാസ്ത്രം ഈ സ്ഥിതിയിൽ കിടക്കുന്നതേ ഉള്ളു. ജ്യോതിശ്ശാ
സ്ത്രംപോലെ ഇതു പൂർണ്ണതയെ പ്രാപിച്ചിട്ടില്ല. ശീലനിരൂപണവും അങ്ങനെ
ഈ ശാസ്ത്രം മനുഷ്യരുടെ ബുദ്ധി, ജ്ഞാനം, പ്രവൃത്തി ഇവയെ സം
ബന്ധിച്ചിട്ടുള്ളതാണെന്നു മുൻപിൽ പറഞ്ഞിട്ടുണ്ടല്ലോ.
തേതുപ്രകാരം വിചാരിക്കും, അറിയും, പ്രവൃത്തിക്കുമെന്നുള്ളതിനെ മുമ്പിൽ
ട്ടി കാരണങ്ങളെക്കൊണ്ടു നിണ്ണയിക്കാമായിരുന്നെങ്കിൽ ഈ ശാസ്ത്രം ജ്യോതി
ഷംപോലെ പൂർണ്ണമാകുമായിരുന്നു. എന്നാൽ 'ഇതു അസാദ്ധ്യമാണു്. എ
ന്തെന്നാൽ ഒരു കായത്തിനു മുമ്പിലുണ്ടായിരുന്ന സംഗതികളെ മുഴുക്കെ അറി
ഞ്ഞിരുന്നെങ്കിലേ പിന്നീടു എന്തു സംഭവിക്കുമെന്നുള്ള ഉ ഊഹിക്കാവു. ഒരു
ൻറ വിചാരത്തിനു മുമ്പുള്ളതെന്തെല്ലാമെന്നറിയുന്നതുകൊണ്ടു് ഇവയും കാര
ണമില്ലെന്നു നിശ്ചയിക്കുന്നതു സാഹസമാണു് . എന്തെന്നാൽ മനുഷ്യൻറ
മനസ്സിനെപ്പറ്റി വളരെ സാമാനായങ്ങൾ അറിഞ്ഞിട്ടുള്ളതുകൊണ്ട് ഇവ
യുടെ മൊത്തമായ സ്ഥിതിയെ ഊഹിച്ചറിയാവുന്നതാണെന്നു മാത്രമല്ലാ, വേ
ണ്ടിടത്തോളം ഭൂമികകൾ ലഭിക്കുന്നപക്ഷം സകലവും അനുമാനിക്കാമെന്നുള്ളതു
ഇപ്പോൾ കിട്ടീട്ടുള്ള ലക്ഷ്യങ്ങളാൽ വ്യക്തമാകുന്നുമുണ്ട്. എന്നാൽ ഓരോരു
രുടെ വിചാരങ്ങൾക്കും പ്രവൃത്തികൾക്കും താൽക്കാലികിയായ പൂർവസ്ഥിതി
മാത്രമല്ല, വളരെ അകലെയുള്ളതും നാനാപ്രകാരങ്ങളുമായ സ്വഭാവങ്ങളുടെ
സമ്മേളനവും കാരണമാകുന്നു. ശീലമെന്നു പറയുന്നതു തന്നെ വളരെ കാര
ണങ്ങളുടെ സംഘാതത്താൽ ജനിച്ചിട്ടുള്ളതും പ്രതിപുരുഷം ഭിന്നമായിരിക്കുന്ന
തുമാകയാൽ ഓരോരുത്തന്റേയും പ്രത്യേക വിചാരങ്ങളേയും പ്രവൃത്തികളേ
യും കുറിച്ചു പ്രശ്നം പറയുന്നതു സാധ്യമല്ല.
എന്നാൽ ഒരു സമുദായത്തിന്റെ ബുദ്ധി, ജ്ഞാനം, പ്രവൃത്തി ഇതാ
ദികളെ ചിന്തിക്കുന്നതിൽ ഈ ദോഷം നേരിടുന്നില്ല. എന്തെന്നാൽ ഒരു സ
മുദായത്തിൽ ഓരോരുത്തരുടേയും പ്രത്യേകം ഉള്ള വിശേഷങ്ങൾ മാഞ്ഞു
പോയി. സാമാന്യാംശങ്ങൾ മാത്രമേ പ്രത്യക്ഷീഭവിക്കുന്നുള്ളു. ഈ സാമാ
ന്യായങ്ങൾ ഏകദേശം നമുക്കു അറിവുള്ളതുമാണ്. അതിനാൽ ചരിത്ര
ത്തെ ശാസ്ത്രമായി പരിഗണിക്കുന്നതിൽ യാതൊരു തരക്കേടും കാണുന്നില്ല.
അതാ
എങ്കിലും ചരിത്രത്തെ ശാസ്ത്രത്തിന്റെ നിലയിൽ കൊണ്ടുവരാനി
ച്ഛിക്കുന്നവനു മുഖ്യമായ ഒരു സംഗതി പ്രതിബന്ധമായി നിൽക്കുന്നു.
വിത്, മനുഷ്യരെ സംബന്ധിച്ച കാര്യങ്ങളെല്ലാം നിഗ്രങ്ങളും ഈശ്വരാധീ
നത്താൽ നടക്കുന്നവയുമാകയാൽ മേൽ ഉള്ളതിനെ കുറിച്ചു യാതൊന്നുമറി
ഞ്ഞുകൂടെന്നു മാത്രമല്ല, ശാസ്ത്രായങ്ങളാൽ ഭേദങ്ങളല്ലെന്നുമുള്ളതു പരക്കെ
ബോധ്യമാകുന്നു. ഇതു കേവലം നിദാനരഹിതമായ വിശ്വാസമെന്നല്ലാതെ
പറയാനെന്തു ? നമ്മളുടെ ജ്ഞാനമധികമാകുന്തോറും സകല വിഷയങ്ങ
ളും കാര്യകാരണസംബന്ധത്തിൽ ഉൾപ്പെട്ടു വരുന്നതാണെന്നുള്ള നിശ്ചയവും
സ്ഥിരീകൃതമാകുന്നുണ്ടല്ലോ. അപ്പോൾ ചരിത്രത്തിൽ ഒന്നിൽ മാത്രം ഈ അ
ജ്ഞാനം നിലനിൽക്കുന്നതിനു കാരണമെന്തെന്നു ചിന്തിക്കേണ്ടതു യുക്തമ<noinclude></noinclude>
7rt0snm9xynasysqwhxkj88ihfu1a28
താൾ:Gadyamalika vol-3 1924.pdf/40
106
84743
245625
2026-07-19T03:27:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നാം പ്രകരണം - കന്നുകാലി വളർത്തൽ യിൽ ചില ഭാഗങ്ങളിൽ കാളയെ ഉപയോഗപ്പെടുത്തിവരുന്നുണ്ടു്. പ്രാചീന കാലങ്ങളിൽ ഈജിപ്തിൽ കാളകൾക്കു ദൈവത്വം കല്പിക്കപ്പെട്ടിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245625
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒന്നാം പ്രകരണം - കന്നുകാലി വളർത്തൽ
യിൽ ചില ഭാഗങ്ങളിൽ കാളയെ ഉപയോഗപ്പെടുത്തിവരുന്നുണ്ടു്. പ്രാചീന
കാലങ്ങളിൽ ഈജിപ്തിൽ കാളകൾക്കു ദൈവത്വം കല്പിക്കപ്പെട്ടിരുന്നു. ഹി
ന്തുക്കളും പശുവിനേയും കാളയേയും വളരെ ഭക്തിയായിട്ടാണല്ലൊ വിചാരിച്ചു
വരുന്നത്.
നാട്ടിൽ വളർത്തപ്പെട്ടുവരുന്നതരം കാളകളും ഇവയുടെ പൂവന്മാരായ
കാട്ടുകാളകളും തമ്മിൽ വളരെ അന്തരം വന്നിട്ടുണ്ട്. കാലാവസ്ഥകൊണ്ടും ഭക്ഷ
വ്യത്യാസംകൊണ്ടും കാളകളുടെ അസ്ഥിയുടെ വലിപ്പം വളരെ കുറയുകയും
മൂർഖന വിട്ടുമാറുകയും ചെയ്തിട്ടുണ്ടു്. ഇംഗ്ലണ്ടിൽ ഹാമിൽടൻ കൊട്ടാരത്തിലും
ചിക്കിംഗ് ഹാം ഉദ്യാനത്തിലും കാളകളെ കാട്ടിൽ നടക്കുന്ന വിധത്തിൽ തന്നെ
വലിയ കാടു വളർത്തി ആളുകൾ ആരും ഒന്നു പിടിക്കാതെയും ഭയപ്പെടുത്താ
തെയും ഇട്ടു സൂക്ഷിച്ചുവരുന്നുണ്ട്. കാട്ടുപശുക്കളുടെ അകിട് ചെറുതായിരിക്കും.
എന്നാൽ പാലിനായി പശുവിനെ വളർത്തി അകിട്ടിൽനിന്നു പാൽ ധാരാള
മായി കറന്നെടുക്കുമ്പോൾ പാൽ ഉണ്ടാകുന്ന കുഴലുകൾ വലിപ്പം വർദ്ധി
ക്കയും അകിടു ദേഹത്തിൽ ഒട്ടും അപ്രധാനമല്ലാത്ത ഒരു അംഗമാകത്തക്കവ
ണ്ണം വളരുകയും ചെയ്യുന്നു. മേല്പറഞ്ഞ വിധത്തിൽ വളർത്തപ്പെടുന്ന വഗ്ഗങ്ങൾ
ആദ്യത്തെ ജാതിയിൽനിന്നു വളരെ വ്യത്യാസപ്പെടുകയും മനുഷ്യരുടെ ആവശ്യ
ത്തിനു ഉപയുക്തങ്ങളായിത്തീരുകയും ചെയ്യുന്നു. എന്നാൽ ഓരോ ജാതിയി
ലും പാലിന്റെ അളവു ഭേദപ്പെട്ടാണു കാണുന്നതു്. ചില വത്തിനു പാൽ
ധാരാളമുണ്ടായിരിക്കയും മറ്റു ചില വഗ്ഗം വിശേഷമായ പാലിനെ കുറച്ചുമാ
ത്രം തരികയും ചെയ്യുന്നു. പാലിന്റെ അളവും ഗുണവും പ്രധാനമായി പ്രാ
യത്തേയും ഭക്ഷണത്തേയും സൂക്ഷിപ്പിനായുമാണ് ആശ്രയിച്ചിരിക്കുന്നതു്.
ധാരാളമായി വളർത്തപ്പെടുന്ന ജാതിയിൽത്തന്നെ പാലിന്റെ അളവിലും ഗുണ
ത്തിലും പ്രത്യക്ഷങ്ങളായ വ്യത്യാസങ്ങൾ കാണുന്നുണ്ട്. ഇതിന്റെ കാരണങ്ങ
ളെ കണ്ടുപിടിക്കുന്നതു പ്രായേണ മസാദ്ധ്യമാണു്. സാധാരണയായി വലി
യ പട്ടണങ്ങളിൽ ഉള്ള കന്നുകാലി വളർത്തുകാരുടെ ഉദ്ദേശ്യം അധികം പാൽ
കിട്ടേണമെന്നുള്ള താകയാൽ അവരുടെ പശുക്കൾക്കു പാൽ അളവിൽ അധിക
മുണ്ടായിരിക്കും.
(൧) ഭാരം വഹിക്കുന്നതിനുള്ളവ. (1) പാലിനായിട്ടു വളർത്തപ്പെടുന്ന
1. (2) മാംസത്തിനായിട്ടു വളർത്തപ്പെടുന്നവ എന്നു മൂന്നായിട്ടു കന്നുകാലിക
ളെ സാധാരണ തരം തിരിക്കാം. ഈ മുന്നുവക കന്നുകാലികളേയും പ്രത്യേകം
തിരിച്ചു സൂക്ഷിച്ചുകൊള്ളുന്നതാണു നന്ന്. ഇങ്ങനെ ചെയ്യുന്നതിനാൽ ആവ
ശമുള്ള ഗുണങ്ങളെ ഇവയിൽ വർദ്ധിപ്പിക്കുന്നതിനു സാധിക്കുന്നതാകുന്നു. മി
സ്റ്റർ ടെയിലർ എന്ന ഒരു യൂറോപ്യൻ കന്നുകാലിവളർത്തലിൽ ചെയ്തു. അക്ഷീ
പരിശ്രമത്തിന്റെ ഫലമായി ഇന്ത്യയിലുള്ള പശുക്കളിൽനിന്നും
ണ്ടിൽ നിന്നു കൊണ്ടുവന്ന കാളകളിൽനിന്നും കൂടി പ്രസിദ്ധപ്പെട്ട ബാങ്കിപ്പൂർ
കന്നുകാലികൾ എന്നൊരു വക ഉണ്ടായിട്ടുണ്ട്. ഇവ വളരെ പാൽ ഉള്ളവയാ
കകൊണ്ട് അധികം പാൽ വേണ്ടുന്നവർ ഇവയെ വളർത്തുന്നതു വളരെ നന്നാ
ഇംഗ്ല<noinclude></noinclude>
jaggphqjvjruprep8kwutq0tcktzkrs
താൾ:Gadyamalika vol-3 1924.pdf/126
106
84744
245626
2026-07-19T03:27:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാം പ്രകരണം പരമാണുപ്രാണികൾ കീറിവെച്ചു സ്ഥാപിക്കപ്പെട്ടിട്ടുള്ള വിഷശക്തികൊണ്ടു മരിച്ചുപോകുന്നു. അ തുകൊണ്ട് ഇങ്ങനെ കുത്തിവെച്ചിട്ടുള്ള ശരീരത്തിൽ ആ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245626
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂന്നാം പ്രകരണം
പരമാണുപ്രാണികൾ
കീറിവെച്ചു സ്ഥാപിക്കപ്പെട്ടിട്ടുള്ള വിഷശക്തികൊണ്ടു മരിച്ചുപോകുന്നു. അ
തുകൊണ്ട് ഇങ്ങനെ കുത്തിവെച്ചിട്ടുള്ള ശരീരത്തിൽ ആ പ്രത്യേക രോഗബ
ജമായ അണു ജന്തുവിന്നു ലക്ഷോപലക്ഷമായി വർദ്ധിക്കുവാനോ വർദ്ധിച്ച ശേ
ഷം ബാധിച്ച മനുഷ്യനേയും തങ്ങളെത്തന്നേയും രണ്ടുപക്ഷമില്ലാതെ സംഹ
രിക്കത്തക്ക വീയമുള്ള വിഷം ഉണ്ടാക്കുവാനോ സാധിക്കുന്നില്ല. ഈ പരമാ
ത്ഥത്തെ ആസ്പദമാക്കിക്കൊണ്ടാണു കുത്തിവയ്ക്കലിനു ലോകം ഒട്ടുക്കു പ്ര
ചാരം വരുത്തീട്ടുള്ളത് .
മനുഷ്യകുലത്തിന് അപായകരമായി അജന്തുക്കളിൽ അനേകം വ
ഗ്ഗങ്ങൾ ഇല്ലാത്തതു് നമ്മുടെ വലിയ ഭാഗ്യം തന്നെ. അങ്ങിനെയല്ലാതിരുന്നെങ്കിൽ
മനുഷ്യായുസ്സിനു രണ്ടുദിവസത്തിൽ കവിഞ്ഞ ഭീലത ഉണ്ടായിരിക്കാൻ പാടു
ണ്ടായി വരികയില്ലെന്നു തീർച്ചയായി പറയാം. നമ്മൾ മുക്കിൽ കൂടെ പ്രതിദിനം
നാലുലക്ഷത്തിലധികം അണുജന്തുക്കളെ വലിച്ചെടുക്കുന്നു. ലക്ഷോപലക്ഷം അ
ജന്തുക്കളെ നാം ഭക്ഷണപാതങ്ങളോടുകൂടെ അറിയാതെ വിഴുങ്ങുന്നു. എ
ത്രതന്നെ സോപ്പിട്ടു വെടിപ്പാക്കിയ നമ്മുടെ കയ്യിന്മേലും ഇവ തേനീച്ച പാറി
യപോലെ അട്ടിയട്ടിയായി കിടക്കുന്നു. എണ്ണിയാൽ തീരാത്ത പക്ഷം നമ്മുടെ
വായിലും പല്ലുകളുടെ ഇടയിലും തൊണ്ണയിലും നാവിലും സുഖമായി നടി ക
ളിക്കുന്നു. എത്രയോ ലക്ഷം നമ്മുടെ മൂക്കിൻ തുളകൾ രാജധാനികളേക്കാൾ സു
ഖകരമെന്നു വിചാരിച്ച് അവിടെ കുടികൊള്ളുന്നു. എണ്ണിയാൽ തീരാത്തതു ചെ
വിയിന്മേൽ കൂടെ ഗതാഗതം ചെയ്യുകയും ഉള്ളിൽക്കിടന്നു ചെപ്പിയുടെ രുചിനോ
ക്കുകയും ചെയ്യുന്നു. അനേകായിരങ്ങൾ നഖത്തിന്റെ ഉള്ളിൽ കടന്നുകൂടുന്നു.
വിരലുകളുടെ ഇടയിലും രേഖകളുടെ ചാലിലും അധിവസിച്ചു നൃത്തംചെയ്യുന്ന
അണുക്കളുടെ സീമ കണ്ടവരാരുമുണ്ടാകയില്ല. കോടാ കോടികൾ മീശയു
ടെ ഇടയിൽ നിന്നുഴലുന്നു. നമ്മുടെ കണ്ണിൽത്തന്നെ പൊളിപൊളിയായി കട
ന്നലുകളേപ്പോലെ പറ്റിക്കിടക്കുന്നവയുടെ സംഖ്യ കണ്ട വരില്ല. കണ്ണുനീരിൽ
കൂടെത്തന്നെ എത്രയോ ലക്ഷം ഒലിച്ചുപോകുന്നു. എത്രയോ മ്മയായ
നമ്മുടെ തലമുടിയുടെ അഗ്രത്തിൽത്തന്നെ നിരക്കെ നിന്നും ലക്ഷങ്ങൾ ക
ളിക്കുന്നു. എന്തിനു പറയുന്നു. ശരീരസൌഖ്യത്തിന്റെ പരമകാഷ്ഠ പ്രാപി
ച്ച സ്ഥിതിയിലായിരിക്കുന്നവനെന്നു വൈദ്യന്മാരുടെ വിശ്വസിച്ചുപോകുന്ന
വൻറയും അന്തർഭാഗത്തിൽ കാണപ്പെടാനിടയുള്ള അണുജന്തുക്കളുടെ ല
ക്ഷങ്ങൾക്ക് ഒരു കാലത്തും അവസാനമുണ്ടെന്നു വരില്ല. ചുരുക്കിപ്പറഞ്ഞാൽ
അജന്തുക്കൾ ഇല്ലാത്ത സാധനങ്ങൾ ഭൂമിയിൽ ഒന്നും തന്നെയില്ലെന്നു
പറയാം. വലിപ്പത്തിൽ എത്രയോ ചെറുതും എണ്ണംകൊണ്ടു എത്രയോ അ
സംഖ്യവും വ്യാപ്തികൊണ്ടു ഭൂമി മുഴുവനും എത്തുന്നതുമായ അണു ജന്തുക്കളുടെ
ബാധയിൽനിന്നു ഒഴിവാൻ മനുഷ്യന്നു ഒരു പ്രകാരത്തിലും, ഒരു വിധത്തിലും,
നിവൃത്തിയുണ്ടാകയില്ലെന്നും ഖണ്ഡിച്ചു പറയാം.<noinclude></noinclude>
2sd229knp7u4g4ydo0gp7oqlc87l18k
താൾ:Gadyamalika vol-3 1924.pdf/132
106
84745
245627
2026-07-19T03:27:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാംപ്രകരണം--കേരളത്തിലെ ജാതിഷം 0.00 അപരിഹായമെന്നുവച്ച് ചാന്ദ്രമാനപ്രകാരം ഗണിച്ചിരുന്ന മാസവിഭാഗ ത്തേക്കൂടി സൌരീകരിച്ചു കാലവിഭാഗമെല്ലാം ഒരേ തോതിലാക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245627
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂന്നാംപ്രകരണം--കേരളത്തിലെ ജാതിഷം
0.00
അപരിഹായമെന്നുവച്ച് ചാന്ദ്രമാനപ്രകാരം ഗണിച്ചിരുന്ന മാസവിഭാഗ
ത്തേക്കൂടി സൌരീകരിച്ചു കാലവിഭാഗമെല്ലാം ഒരേ തോതിലാക്കി എല്ലാം
ശരിപ്പെടുത്തി. സൂൻ മേഷരാശിയിൽ നിൽക്കുന്ന കാലം മേടമാസം; വൃഷഭ
രാശിയിൽ നില്ക്കുന്ന കാലം ഇടവമാസം; മിഥുനരാശിയിൽ നില്ക്കുന്ന കാലം മി
ഥുനമാസം; ഇത്യാദി മുറയും ൧൨-നും അതിൽ സൂന്റെ ഭ്രമണമാറ്റം നേരേ വ
ത്തമല്ലാതെ ദീർഘവൃത്താകൃതിയാകയാലും, ഭൂമിയുടെ സ്ഥിതി. ദീഘാവൃത്തത്തിനു
കേന്ദ്രസ്ഥാനം വഹിക്കുന്ന നാഴികൾ എന്ന രണ്ടു വിന്ദുക്കളുള്ളതിൽ ഒന്നി
ലാകയാലും, ഭൂമി സ്ഥന്മാരുടെ ദൃഷ്ടിയിൽ സൂൻ ഗിക്ക് ഏറക്കുറവുകൾ
വരുന്നു. ഈ ഏറക്കുറവു് അനുസരിച്ചാണു് മാസങ്ങളുടെ തീയതികൾ വിവ
സ്ഥപ്പെടുത്തിയിരിക്കുന്നതു്. മീനംമുതൽ കന്നിവരെ ഏഴുമാസങ്ങളിൽ സൂനു
ഭൂമിയിൽനിന്നുള്ള ദൂരം അധികപ്പെടുകയാൽ ഗഴി കുറയ്ക്കുന്നതുകൊണ്ട്
ഡിഗ്രി ചലിക്കാൻ 20-ൽ അധികം ദിവസം വേണ്ടിവരുന്നു. അതിനാൽ
ആ മാസങ്ങളിൽ മുപ്പത്തിരണ്ടോളം ഏന്നു. ശേഷം മാസങ്ങളിൽ നേര
മറിച്ചു സാമീപ്യത്താൽ ഗതി വർദ്ധിച്ച് മദിവസത്തിനു മുമ്പുതന്നെ രാശി
മുഴുവൻ സൂര്യൻ ഭുജിച്ചുതീരുന്നതിനാൽ തീയതി വൻ കളി കുറി
ൻ സംക്രമം ഉദയത്തിൽത്തന്നെ വരണമെന്നു നിർബ്ബന്ധമില്ലായ്ക്കയാൽ എന്ന
ല്ല അങ്ങനെ വരുന്നത് വളരെ അപൂർവമേയുള്ളു എനിക്കയാൽ മാസാവസാ
നം ഏതു ദിവസം വേണമെന്നു സന്ദേഹം വരുന്നതിനും നല്ല സൗക്തികമായ
ഒരു വ്യവസ്ഥ ചെയ്തിട്ടുണ്ടു്. മദ്ധ്യാഹ്നത്തിനു മുമ്പ് സംക്രമം വന്നാൽ അന്നു
ഒന്നാം തീയതി. അതിനു മേലായാൽ ഒന്നാം തീയതി പിറദിവസം. ഈ ല
കികവ്യവഹാരങ്ങൾക്കുവേണ്ടി ചെയ്ത വ്യവസ്ഥ. വൈദികാനുഷ്ഠാനങ്ങൾക്കു
സൂക്ഷ്മമായ സംക്രമകാലം മുതൽതന്നെ മാസാരംഭം. ഇന്നു പന്ത്രണ്ടാം നാഴിക
യും മേഷസംക്രമവും മാനാഴിക വരെ അശ്വതി നക്ഷത്രവുമെന്നുവന്നാൽ പ
ന്ത്രണ്ടാം നാഴികവരെ മീനമാസം ആകയാൽ മീനമാസത്തിലെ അശ്വതി പി
റന്നാൾ ലൗകികവ്യവഹാരത്തിൽ മേടം ഫ ാം എന്നു ഗണിക്കുന്ന ആ ദിവ
സം ആണ് അനുഷ്ഠിക്കുന്നത്. ഇത്രയുംകൊണ്ടു മലയാളദേശത്തിലേ കാലഗ
ണനാസമ്പ്രദായം എത്രയും സയുക്തികവും ശാസ്ത്രാനു താവും
പുണ്യസൂചകവും ആണെന്നു ഭവാന്മാർ ഊഹിച്ചു കൊൾക. ഇ ന്ത്യയിലുള്ള
മറ്റു വിക്കാരുടെ നില ഇതോടു താരതമ്യപ്പെടുത്തുമ്പോൾ വളരെ മോശമാ
ണു്. ഈയാണ്ടിൽ മേടമാസം കഴിഞ്ഞാൽ അടുത്ത ഒരു മാസം വകയില്ല.
അതിനടുത്താണു് ഇടവമാസം എന്നും, ഈ മാസത്തിൽ ഏഴും എട്ടും, തീയതി
കൾ ഒരുദിവസമാണെന്നും മറെറാരുമാസത്തിൽ ൧൦ ാംസ-ക്ക് അപ്പുറം ൧൧-ാം
രീതി ഒരു ദിവസം കഴിഞ്ഞാണെന്നും മററും വന്നാൽ അതു നമുക്ക് എത്ര
യാ അസംബന്ധമായിട്ടു തോന്നും. എന്നാൽ ഇതു ചാന്ദ്രമാസങ്ങളെ സ്വീക
രിക്കുന്ന ഇന്ത്യാവാസികൾക്കു കൂടക്കൂടെ സംഭവിക്കുന്ന ഒരു സംഗതിയാകും. ന
ക്ഷേത്രങ്ങൾക്കും തിഥികൾക്കും ഈ മട്ടു നമുക്കു പരിചിതമാണല്ലോ. നാം തി
ഥി എന്നു പറയുന്നതുതന്നെയാണു് അവരുടെ തീയതി എന്ന് ഓർത്താൽ മ<noinclude></noinclude>
iw7kal01r5myivad1ps3060zbz6hkur
താൾ:Gadyamalika vol-3 1924.pdf/11
106
84746
245628
2026-07-19T03:27:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Gadyamalika Series. (SELECTIONS IN MALAYALAM PROSE) Compiled by a committee of eminent Scholars and Uni- versity Examiners. Admirably fitted to be used as a text book, in Malayalam prose and composition for the Middle and the High School Classes. Universally acknowledged as the finest prose book in the Malayalam literature. Accepted and prescribel by the University of Madras and by the Text Book Committees of Madras, T...' താൾ സൃഷ്ടിച്ചിരിക്കുന്നു
245628
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>Gadyamalika Series.
(SELECTIONS IN MALAYALAM PROSE)
Compiled by a committee of eminent Scholars and Uni-
versity Examiners.
Admirably fitted to be used as a text book, in Malayalam
prose and composition for the Middle and the High School Classes.
Universally acknowledged as the finest prose book in the
Malayalam literature.
Accepted and prescribel by the University of Madras and
by the Text Book Committees of Madras, Travancore and Cochin.
Each part contains 36 essays written by the best prose
writers of the day.
The series has been particularly selected by the Committes
and contains instructive essays written by the following best
writers of the day. H. H. Kerala Varma c. 8. I., H. H. Rama
Varma, H. H. Kerala Varma B. A., (8th Prince of Cochin, Univer-
sity Examiner,) Messrs M. Rajaraja Varma M. A., B. L., M. Sesha-
giri Prabhoo, M. A. (University Examiner.) G. Raman Menon M. A
C. Achutba Menon B. A., (late Editor of Vida Vinodini,) S. Para
meswara Iyer M.A.B.L M.R.A.S., (University Examiner) K.Paramu-
Pillay M.A., A. R. Rajraj Varma M. A. M. R. A. 8., (Member of the
Dravidian and the Sanskirt Boards and University Examiner,)
O. M. Cherian B. A. L. T., P. K: Narayana Pillai, B. A. B. L, etc.<noinclude></noinclude>
9bxejv2sxydd4avs13kb11snwnkidvi
താൾ:Gadyamalika vol-3 1924.pdf/156
106
84747
245629
2026-07-19T03:27:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാംപ്രകരണം പെരുവനം ഗ്രാമം അവണാവ് നം പൂരിപ്പാടു മുതലായ ചേർപ്പുകാർ ഊരകത്തുകാരെ ആക്രമിക്കു കയും അവണിശ്ശേരി അവണാവ് നാപൂരിപ്പാടിന്റെ രക്ഷയിലുള്ള ചാത്ത കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245629
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാലാംപ്രകരണം പെരുവനം ഗ്രാമം
അവണാവ് നം പൂരിപ്പാടു മുതലായ ചേർപ്പുകാർ ഊരകത്തുകാരെ ആക്രമിക്കു
കയും അവണിശ്ശേരി അവണാവ് നാപൂരിപ്പാടിന്റെ രക്ഷയിലുള്ള ചാത്ത
കുടത്തുകാർ ഊരകത്തുകാരെ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ സ്മാരക
മായിട്ടാണ് ഇന്നും ചാത്തക്കുടത്തു ശാസ്താവിനെ ഊരകം അമ്മതിരുവടി
യുടെ ലൂടെ എഴുന്നള്ളിച്ചു വരുന്നത്. ഇങ്ങിനെ ഓരോരോ കഥകൾ
പ
ഞ്ഞാൽ അവസാനിക്കുന്നതല്ല. ഗ്രാമത്തിൽപ്പെട്ട സകല പുരുഷന്മാരും
വൻ ഉത്സവകാലത്ത് ഇല്ലെങ്കിൽ ആറാട്ടിനെങ്കിലും ആറാട്ടുപുഴെ എത്തി
ക്കൊള്ളണമെന്നും അങ്ങനെ എത്താത്തവന്റെ ദായാദികൾ പുലകൊണ്ട്
അയാളുടെ പിണ്ഡം വയ്ക്കണമെന്നും ഗ്രാമക്കാർ കഠിനമായി നിഷ്ഷിച്ചി
രുന്നു. ഇതുപോലെ ഗ്രാമജനങ്ങളുടെ ഐക്യത്തിനും യോഗക്ഷേമത്തിനും
രക്ഷയായി പല വ്യവസ്ഥകളും ചെയ്തിട്ടുണ്ടായിരുന്നു. ഈ ഗ്രാമത്തിൽ
പ്പെട്ട ബ്രാഹ്മണരിൽ വേദം പഠിക്കാതേയോ യാഗാദി കറക്കങ്ങൾ ശരി
യായി അനുഷ്ഠിക്കാതേയോ വല്ല നതകളും കാണിച്ചിരുന്നവരെ യോഗക്കാർ
യോഗംകൂടി തരം താഴ്ത്തുകയും യഥാവിധി ശിക്ഷിക്കുകയും സ്വാദ്ധ്യായം, ത
പസ്സ്, യജ്ഞം മുതലായ കമ്മങ്ങളിൽ നിഷയും നിഷ്ഠയുമുള്ളവരെ തരം
കയറ്റുകയും ബഹുമാനിക്കുകയും ചെയ്തുവന്നിരുന്നു. പ്രബലന്മാരായ തൃശ്ശി
വപേരൂർ ഗ്രാമക്കാരേയും ആവിട്ട ഗ്രാമക്കാരേയും ചില അനുഷ്ഠാന ന്യൂനത
നിമിത്തം യജ്ഞാദി വൈദികക്രിയകളിൽ വരുവാൻ പാടില്ലാത്തവിധം
കീഴ്പോട്ടു ഇടിച്ചു വെയ്ക്കുന്നതിനും ഇവക്ക് ഒട്ടും ദാക്ഷിണ്യമുണ്ടായിട്ടില്ല;
മറിച്ചു തപസ്സും നിഷ്ഠയും ഭക്തിവിശ്വാസങ്ങളും യോഗബലവും ഉള്ള ഇരി
ഞ്ഞാലക്കുട ഗ്രാമക്കാരെ ഇവർ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
മലയാളത്തിൽ പ്രധാനപ്പെട്ട മൂന്നു ഗ്രാമങ്ങളിൽ പന്നിയൂർ ഗ്രാമ
ത്തിന് അധപതനം വന്നപ്പോൾ ആ സ്ഥാനത്തേയും ഇരിഞ്ഞാലക്കുടക്കാ
രെ കയറി വകയാണ് ചെയ്തിട്ടുള്ളത്. ഇതിനു വിരോധമായി ക
രത്തുകാർ തങ്ങളുടെ കീഴിലുള്ള ല ർ ഗ്രാമക്കാരെയാണ് ആ സ്ഥാന
ത്തു വെയ്ക്കേണ്ടത് എന്നു ശാഠ്യം പിടിച്ചു എങ്കിലും ഇവർ തങ്ങളുടെ കീഴിലു
ള്ള തൃക്കഴിക്കാട്ടു ദേശക്കാരുടെ ഒരുമാതിരി മേലധികാരം ഗുകപുരത്തുകാ
വിട്ടുകൊടുത്ത് അവരെ സന്തോഷിപ്പിച്ച് ഇരിഞ്ഞാലക്കുടക്കാരെ ഉയർത്തുവാൻ
സമ്മതിപ്പിക്കുകയും കൂടി ചെയ്തിട്ടുണ്ട്. ഈ വക്കാലങ്ങളിൽ പന്നിയൂർ
ഗ്രാമത്തിൽ അക്രമം തുടങ്ങുന്നതിഞ്ഞു ആ ഗ്രാമം ഉപേക്ഷിച്ചുപോന്നു. ഇ
രിഞ്ഞാലക്കുട ഗ്രാമത്തിൽന്ന മുക്കാട്ടുകാർ മുതലായവരെക്കൊണ്ടും അധമ്മം
തുടങ്ങി എന്നു കണ്ട് പട്ടക്കാടു സ്ഥലം ഉപേക്ഷിച്ചു ഇരിഞ്ഞാലക്കുടെ വന്നു
വന്ന പന്തല് നംപൂരി മുതലായ മറ്റു പല ഉത്തമന്മാരെക്കൊണ്ടും ഐരാ
ണിക്കുളം ഗ്രാമത്തിൽ നടന്നുവന്നിരുന്ന അന്തമിദം നിമിത്തം ഇങ്ങോട്ടു വ
കൂടിയ പാമ്പുമേക്കാട്ടു നമ്പൂരി ഭസ്മത്തിൽ ഞാൻ നമ്പൂരി മുതലായ യോ
ന്മാരെക്കൊണ്ടും പറവൂർ ഗ്രാമത്തിൽ ഇരിക്കപ്പൊറുതി മുട്ടി അവിടംവിട്ടു
പോന്നവരായ വില്വമംഗലത്തു നമ്പൂരി മുതലായ വെള്ളാങ്ങല്ലൂരും ഗ്രഹക്കാ<noinclude></noinclude>
4pvpoe8nca14zm27u8k23ye01j2kg0o
താൾ:Gadyamalika vol-3 1924.pdf/161
106
84748
245630
2026-07-19T03:27:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗമാലിക---മൂന്നാംഭാഗം പ്പെടുത്തി. ഇങ്ങനെ മിക്ക സാമാനങ്ങളിന്മേലും ഉണ്ടായിരുന്ന തീരുവകളെ ഏറക്കുറെ ലഘൂകരിക്കയാൽ കച്ചവടത്തിനു പൂവാധികം വിനയുണ്ടായി. ആദായപ്രദങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245630
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗമാലിക---മൂന്നാംഭാഗം
പ്പെടുത്തി. ഇങ്ങനെ മിക്ക സാമാനങ്ങളിന്മേലും ഉണ്ടായിരുന്ന തീരുവകളെ
ഏറക്കുറെ ലഘൂകരിക്കയാൽ കച്ചവടത്തിനു പൂവാധികം വിനയുണ്ടായി.
ആദായപ്രദങ്ങളല്ലാത്തവയും പ്രജകൾക്കു് ഉപദ്രവകരങ്ങളുമായ അനവധി വ
രികളെ (കരം) അദ്ദേഹം നിർത്തൽ ചെയ്തയും ദരമായ ഭൂനികുതിയെ കുറയും
കയും ചെയ്തു. വർ-ൽ ബ്രിട്ടീഷ്, കൊച്ചി, തിരുവിതാംകൂർ ഈ ഗവ
ണ്ടുകൾ തമ്മിൽ ഒരു കച്ചവട ഉടമ്പടി ഉണ്ടായി. ഈ ഉടമ്പടി പ്രകാരം ബ്രിട്ടീ
ഷ് രാജ്യത്തിൽനിന്നും അതിൽക്കൂടിയും കൊച്ചീരാജ്യത്തിൽനിന്നും ഇറക്കുമതി
ചെയ്തിരുന്ന സാമാനങ്ങളിൽ ഉണ്ടായിരുന്ന തീരുവയെ ചില വ്യത്യസ്തങ്ങ
ളോടുകൂടി ഉപേക്ഷിച്ചു. മാധവരായർ അവർകളുടെ ഏതാദൃശങ്ങളായ പരിഷ്
തരാജ്യഭാരസമ്പ്രദായങ്ങളെ കണ്ടു സന്തോഷിച്ച് ബ്രിട്ടീഷ് ഗവണ്മണ്ട് അദ്ദേ
ഹത്തിനു കെ. സി. എസ്. ഐ. എന്ന മാതൃപദവിയെ നൽകി. ഈ സ്ഥാ
നം കൊടുക്കുന്ന സമയം മദ്രാസ് ഗവരായിരുന്ന നെപ്പിയർ പ്രഭു മറെറാരു
രംഗത്തിൽ ഉപയോഗിക്കപ്പെട്ടതും പ്രസിദ്ധി സമ്പാദിച്ചതുമായ മാധവരായർ
അവർകളുടെ സൽഗുണങ്ങളുടെ അടിസ്ഥാനമിട്ട മദ്രാസ് പട്ടണത്തിൽ
അദ്ദേഹത്തിനെ ഒരിക്കൽക്കൂടി കാണുന്നതിന് ഇടയായതിനാൽ മദ്രാസിലെ ഗ
വണ്ടിനും ജനസാമാനത്തിനും അതിയായ സന്തോഷമുണ്ടെന്നും കരുണാ
ശാലിനിയായിരിക്കുന്ന മഹാരാജ്ഞിയുടെ നോട്ടവും ഔദാറും അവരുടെ
സ്വന്തം ആശ്രിതന്മാരിൽ മാത്രമല്ലെന്നും ഏതദ്ദേശീയ രാജാക്കന്മാരും ജന
ങ്ങൾക്കും വേണ്ടി കൃത്യനിഷ്ഠയോടുകൂടി ചെയ്യുന്ന സഹായം ആ തിരുമനസ്സി
ലേയ്ക്കും അവിടത്തെ പ്രതിനിധികൾക്കും ചെയ്തതുപോലെ ആ തിരുമേനി ക
രുതുമെന്നുള്ളതിനു ഈ സ്ഥാനമാനംതന്നെ ഒരു ലക്ഷ്യമാണെന്നും രായവർ
കൾ തിരുവിതാംകൂർ മഹാരാജാവിന്റെ കീഴിൽത്തന്നെ നിസ്തന്ദ്രതയോടുകൂടി
ജോലിചെയ്യണമെന്നും മറ്റും പ്രസ്താവിച്ചു. ആ ആണ്ടിൽ തന്നെ മാധവരാ
യർ അവർകൾ മദ്രാസ് സർവകലാശാലയിലെ ഒരു സാമാജികനാക്കപ്പെട്ടു.
തനിക്കു തിരുവിതാംകൂറിൽ വഹിക്കാവുന്ന ഏററവും ഉയർന്ന സ്ഥാന
ത്തെ വഹിക്കുകയും വളരെ കഷ്ടപ്പെട്ടു ജോലി ചെയ്തയും ചെയ്തശേഷം കുറേ
കാലത്തേകൂടി തന്റെ കീർത്തിയുടെ മഹത്വത്താൽ സമാധാനത്തോടുകൂടി
രാജ്യഭാരം ചെയ്യാമെന്നു അദ്ദേഹം വിചാരിച്ചു. എന്നാൽ ചില കാരണങ്ങ
ളാൽ മഹാരാജാവും മന്ത്രിയും തമ്മിൽ രസക്ഷയമുണ്ടാവുക നിമിത്തം കൽ
രായർ അവർകൾ ദിവാൻജിയുാഗം രാജിവെച്ചു. അദ്ദേഹത്തിനടുത്തൂണാ
യി പ്രതിമാസം 2000 ഉറുപ്പിക കല്പിച്ചനുവദിച്ചിരുന്നു.
മാധവരായർ അവർകളുടെ കടി വർഷകാലത്തെ ഭരണത്തിനിടയിൽ അ
ദ്ദേഹം തിരുവിതാംകൂറിലേയും, അനാദൃശങ്ങളായ അനവധി ഗുണങ്ങൾ ചെ
യ്തിട്ടുണ്ടു്. അന്ധകാരത്താൽ നിറയപ്പെട്ടിരുന്ന ഒരു രാജ്യത്ത് സകിരണങ്ങ
ളെ നല്ലവണ്ണം പ്രകാശിപ്പിച്ചു ജനങ്ങൾക്കും അവരുടെ വസ്തുക്കൾക്കും തര
യരിൽനിന്നും രക്ഷയും സ്വാതന്ത്ര്യവും ഉണ്ടാക്കിക്കൊടുത്തു. ചുള്ളിക്കമ്പുക<noinclude></noinclude>
jgn2a6e4fz1p3hpsrqm76q7bvi28goy
താൾ:Gadyamalika vol-3 1924.pdf/166
106
84749
245631
2026-07-19T03:27:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാംപ്രകരണം ന്ധമായും സമുദായസംബന്ധമായും പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങളിൽ മിക്കതും സ്പെൻസറുടെ ചില അഭിപ്രായങ്ങളെ അനുസരിച്ചാണു്. -ൽ വൈസ്രോയി ആയിരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245631
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാലാംപ്രകരണം
ന്ധമായും സമുദായസംബന്ധമായും പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങളിൽ
മിക്കതും സ്പെൻസറുടെ ചില അഭിപ്രായങ്ങളെ അനുസരിച്ചാണു്.
-ൽ വൈസ്രോയി ആയിരുന്ന ഡഫറിൻ പ്രഭു അദ്ദേഹത്തി
ൻറ നിയമനിമ്മാണസഭയിലെ ഒരു സാമാജികസ്ഥാനം സർ മാധവരായ
ക്കു കൊടുക്കാമെന്നു പറഞ്ഞു എങ്കിലും രായരവർകൾ തനിക്കുണ്ടായിരുന്ന
പ്രായാധിക്യത്താലുള്ള അസ്വാസ്ഥ്യം നിമിത്തം സ്ഥാനത്തെ സ്വീക
ദേശത്തെ ബാലപരിചരണത്തെപ്പറ്റി വളരെ കായ്യങ്ങൾ
അടങ്ങിയതായ ഒരു ലഘു പത്രിക ൧൮്യൻ-ൽ സർ മാധവരായർ പ്രസിദ്ധം
ചെയ്തു.
രിച്ചില്ല. ഈ
ജമ്മൻകാരുടെ ആഫ്രിക്കാപ്രവേശനത്തെക്കുറിച്ച് സർ മാധവരായർ
ബിസ്മക്ക് രാജകുമാരന് അയച്ച ഒരു എഴുത്തിൽ പ്രതിപാദിക്കപ്പെട്ടിരുന്ന സം
ഗതികളുടെ ഗൌരവം രാജകുമാരനെ ഒട്ടേറെ അതിശയിപ്പിച്ചു. രാജകുമാരൻ
ആ ലേഖനത്തെ ജന്മൻ ഭാഷയിൽ തർജ്ജിമ ചെയ്തു് എല്ലാ യോദ്ധാക്കൾക്കും
അയച്ചുകൊടുക്കയും അതിൽവെച്ചു അദ്ദേഹത്തിനുണ്ടായ കൃതജ്ഞതയെ ഒ
രു എഴുത്തുമൂലം പ്രദർശിപ്പിക്കുകയും ചെയ്തു. സർ മാധവരായ അദ്ദേഹ
ത്തിന്റെ മാതൃഭാഷയിൽ അസാധാരണ പാണ്ഡിത്യം ഉണ്ടായിരുന്നു. അദ്ദേ
ഹം സ്വന്തഭാഷയിൽ അനവധി പദങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃ
തികൾ ബാലന്മാർ കൂടി ഹൃദയംഗമമാകത്തക്കവണ്ണം അത്ര സരസമായിരുന്നു.
൧൮൯മാണ് ഡിസംബർ മാസത്തിൽ സർ മാധവരായർ പക്ഷ
വാതരോഗത്താൽ ബാധിതനായി. എന്നാൽ അധികം കഷ്ടത അനുഭവിക്കാ
തെ ൯൧-ഏപ്രിൽ മാസത്തിൽ ചരമഗതിയെ പ്രാപിക്കയും ചെയ്തു.
അകൈതവ ഹൃദയനും മൃദുശീലനും ആയിരുന്ന സർ മാധവരായരു
ടെ വലുതായ സമ്പാദ്യത്തിൽ ഒരു കാശുപോലും അന്യായമായി സമ്പാദിക്ക
പ്പെട്ടതല്ല. അദ്ദേഹം തന്റെ മേലധികാരികളെ ക്രമത്തിലധികമായി വന്ദി
ക്കുകയോ കീഴുദ്യോഗസ്ഥന്മാരെ നിന്ദിക്കുകയോ ചെയ്തിട്ടില്ല. തിരുവനന്തപു
രത്തു പുത്തൻകച്ചേരിക്കു സമീപം നിൽക്കുന്ന തേജോമയമായ വിഗ്രഹം ഗം
ദീരാശയനായിരുന്ന സർ മാധവാായരുടേതാണ്.
മണ്ണെണ്ണ.
ഇദാനീന്തനകാലത്തെ വ്യാപാരസാധനങ്ങളുടെ ഇടയിൽ മണ്ണെണ്ണ
ഒരു അപ്രധാനമല്ലാത്ത പദവിയെ വഹിക്കുന്നു എന്നുള്ളത് എല്ലാവം
അറിയാവുന്നതാണല്ലൊ. ആദിത്യനസ്തമിച്ചാൽ അനവധി ഭവനങ്ങൾ ഇ
തില്ലെങ്കിൽ നിഷ്പ്രകാശങ്ങളായിപ്പോകും. മോട്ടാർകാർ മുതലായ അനവ<noinclude></noinclude>
89sw0mum4p5s77trmd2ezbcoi2qh38h
താൾ:Gadyamalika vol-3 1924.pdf/41
106
84750
245632
2026-07-19T03:27:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തെക്കേ യിരിക്കും. ഈ പാട് എന്ന വാക്കിലും അടിവരെ പാൽ ഉ ത്തുകയാണ് ദിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. ഇൻഡ്യയിലെ കാളുകളിൽവെച്ചു ഓട്ടത്തിനും വേലയും ശക്തിയുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245632
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തെക്കേ
യിരിക്കും. ഈ പാട് എന്ന വാക്കിലും അടിവരെ പാൽ ഉ
ത്തുകയാണ് ദിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്.
ഇൻഡ്യയിലെ കാളുകളിൽവെച്ചു ഓട്ടത്തിനും വേലയും ശക്തിയുള്ളവ മ
സൂർ കാളകളും അധികം പാൽ തരുന്ന പശുക്കൾ നെല്ലൂർ ജാതിയിലുൾപ്പെട്ട
വയും ആണു്. എന്നാൽ ഇവ വളരെ വലിപ്പമുള്ളവയും അധികം ഭക്ഷണം
ആവശ്യമുള്ളവയും ആണ്.
ബാങ്കിപ്പൂർകാളകൾ ഇംഗ്ലണ്ടിൽ നിന്നു കൊണ്ടുവരപ്പെട്ട ജേഴ്സി
കാളകളിൽനിന്നും നാട്ടുപത്തുക്കളിൽ ഉത്ഭവിച്ചവയാണ്. ഇങ്ങനെ ജനിക്കുന്ന
കാളകൾക്കു ദേശം പിടിക്കാതെ വരുന്നതിനും അതിൽനിന്നു ദീനമുള്ള വമാ
യിത്തീരുന്നതിനും എളുപ്പമുണ്ട്. എന്നാൽ പശുക്കൾ സാധാരണയായി നല്ല
വണ്ണം സൂക്ഷിക്കപ്പെടുന്നതിനാലും കാളകളെപ്പോലെതന്നെ രാവും പകലും
വേലചെയ്യുന്നതിന് ഇവയെ ഉപയോഗിക്കാത്തതിനാലും ഇവയും കാളകളെ
പ്പോലെ അത്ര എളുപ്പം രോഗബാധ ഉണ്ടാകുന്നില്ല. ഇതുകൂടാതെ യൂറോപ്യൻ
കാളകൾ ഉണി ഇല്ലാത്തതുകൊണ്ട് ഇവയിൽനിന്നു ജനിക്കുന്നവയും
ഉപ്പൂണി ഇല്ലാത്തവയൊ അഥവാ ഉണ്ടായിരുന്നാൽ തന്നെയും തീരെ ബലം
കുറഞ്ഞവയൊ ആയിരിക്കാവുന്നതിനാൽ ഭാരം വഹിക്കുന്നതിനു നാട്ടുകാളക
ളെക്കാൾ ഇവയ്ക്കും പ്രയാസം അധികമായിത്തീരുന്നു. നാട്ടുകാളകൾക്ക് ഈവക
ദോഷം യാതൊന്നും ഇല്ലാത്തതുകൊണ്ടും നാട്ടുപശുക്കളിൽ ശീമക്കാളികൾക്കു
ജനിക്കുന്ന സന്താനങ്ങൾ മേൽ പറയപ്പെട്ട ദോഷങ്ങൾ ഉള്ളതിനാലും ഇവ
തമ്മിൽ യോജിപ്പിക്കുന്നത് അത്ര നന്നാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു നല്ല വിസ വേണം ലക്ഷണങ്ങൾ വായനക്കാർ രസകരമാ
യിരിക്കുമെന്നു വിശ്വസിച്ചു താഴെ വിവരിക്കുന്നു. പശുവിനു ഉയർന്ന നെറി
യും ബദാംകുരു (Almond) പോലെയുള്ള കണ്ണും നല്ല മിനുക്കവും വെണ്മയുമു
ള്ള രോമവും, രോമങ്ങൾ ധാരാളമായി ഇത്ത മുനപോലെ അവസാനിക്കുന്ന
വാലിന്റെ പുച്ഛവും വലിപ്പമുള്ള വയറും ഭംഗിയുള്ളതും ഘനം കുറഞ്ഞതു
മായ കൊമ്പും വലിയ അകിടും മുൻഭാഗത്തുള്ളവ പിമ്പിലത്തവയെക്കാൾ
വലിപ്പമുള്ളവയായും അന്യോന്യം നല്ലവണ്ണം അകന്നുമുള്ള മുലകളും ഉണ്ടാ
യിരിക്കണം. പത ശാന്തസ്വഭാവമുള്ളതും ചൊടി ഇല്ലാത്തതും ആയിരിക്ക
നല്ല പാലുള്ള പശു വളരെ ശാന്തശീലമുള്ളതായിരിക്കും. എങ്കിലും
പശു എത്ര നന്നായിരിക്കുന്നുവോ അത്രയും പുതിയ ആളുകളാലും ദേശമാ
ത്താലും വളരുന്നതിന് എളുപ്പമുള്ളതാണ്. പുത്തനായി കറക്കുന്ന ഒരാൾക്കു
പരിചയക്കുറവുണ്ടായിരുന്നാൽ എളുപ്പം പാൽ വറ്റിപ്പോകയും കുറഞ്ഞു
പോകയും ചെയ്യും. പുതിയതായി ഒരു കറവക്കാരനെ ഏപ്പെടുത്തണമെങ്കിൽ
അവൻ കറന്നുതുടങ്ങുകയും അതുവരെ കറന്നുവന്നിരുന്ന ആൾ കറന്നവസാനി
പിക്കയും ഒരുമിച്ചു ചെയ്യണം. പഴയ കറവക്കാരൻ തീരെ വിട്ടുമാറുന്നതിനു
മുൻപുതന്നെ ഇങ്ങനെ രണ്ടുമൂന്നു മാസം മുൻപുവരെ കറക്കണമെന്നുണ്ടായിരു
ന്നാൽ ആദ്യപ്രസവത്തിൽ തന്നെ പത്തോ പതിനൊന്നോ മാസം കാക്കേണ്ട<noinclude></noinclude>
8hybx420js0fwptzkd80mjy5ydo4yli
താൾ:Gadyamalika vol-3 1924.pdf/23
106
84751
245633
2026-07-19T03:27:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'm ഗാമാലിക - മൂന്നാംഭാഗം ല്ലോ. ഇതിന്റെ മൂലം ആലോചിച്ചാൽ അജ്ഞാനം മുഴുവനും ഒരു സംഗതി യുടെ തീച്ചയിൽ അധിഷ്ഠി കാത്തിരിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികൾ ഒരു നിശ്ചിതമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245633
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>m
ഗാമാലിക - മൂന്നാംഭാഗം
ല്ലോ. ഇതിന്റെ മൂലം ആലോചിച്ചാൽ അജ്ഞാനം മുഴുവനും ഒരു സംഗതി
യുടെ തീച്ചയിൽ അധിഷ്ഠി കാത്തിരിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികൾ ഒരു
നിശ്ചിതമായ ക്രമത്തെ അശാസിക്കുന്നോ, അതോ കേവലം യാദൃച്ഛികങ്ങളും
"ഈശ്വരാധീനത്താൽ സിദ്ധങ്ങളുമാകുന്നോ, എന്നുള്ള ചോദ്യത്തിന്റെ ഉത്ത
രം എല്ലാത്തിനേയും വെളിപ്പെടുത്തുന്നതു കൂടാതെ, വളരെ രസമുള്ള തത്വചി
ന്തകളെ ഉദിപ്പിക്കയും ചെയ്യും.
ഇതിനെപ്പറ്റി രണ്ടു സിദ്ധാന്തങ്ങളുണ്ടു്. . അവ ഓരോന്നും മനുഷ്
രുടെ ജ്ഞാനാഭിവൃദ്ധിയുടെ ഓരോ ഘട്ടങ്ങളിൽ പ്രബലങ്ങളായിരിക്കുന്നു. ക
ന്നാമത്തെ സിദ്ധാന്തമെന്തെന്നാൽ, ഓരോ സംഭവങ്ങളും മറ്റുള്ളവയോ
ടു യാതൊരു സംബന്ധവുമുള്ള വയല്ലെന്നും, കേവലം അദൃഷ്ടിസിദ്ധങ്ങളാ
ണെന്നുമാകുന്നു. ഈ വിശ്വാസം മൂഢജനങ്ങളുടെ ഇടയിൽ സാധാരണവും
ക്രമേണ ലോകപരിചയം വർദ്ധിച്ചു പ്രപഞ്ചത്തിലുള്ള പ്രവൃത്തികളുടെ
നിയമങ്ങൾ മനസ്സിലായിത്തുടങ്ങുമ്പോൾ അരുണോദയത്തിൽ ഇരുട്ട് എങ്ങ
നെയോ അതുപോലെ കുറഞ്ഞുതുടങ്ങുന്നതുമാകുന്നു. ഇതിനെ ഉദാഹരിക്കാൻ
തീരെ പ്രയാസമില്ല. വീടും കുടിയുമില്ലാതെ ദേശസഞ്ചാരികളായി കാടുതോ
റും അലഞ്ഞു നടന്നു നായാടിയും മത്സ്യം പിടിച്ചും കാലക്ഷേപം കഴിക്കു
ന്ന അജ്ഞന്മാരായ കൂട്ടക്കാർ അവരുടെ അന്നത്തെ ഭക്ഷണപ്രാപ്തിയെ
കേവലം യദൃച്ഛാലാഭമെന്നല്ലാതെ വിചാരിക്കാനിടയുണ്ടോ? ചില ദിവസം
വളരെ കിട്ടിയെന്നും ചില ദിവസം തീരെ പട്ടിണി പറ്റിയെന്നും വരാം. ഇങ്ങ
നെ ഇരിക്കെ പ്രപഞ്ചത്തിൽ ഒന്നിനെങ്കിലും യമുണ്ടെന്നു അവ
ക്കെങ്ങനെ തോന്നും? എന്നാൽ ഈ കൂട്ടക്കാർ ക്രമേണ അഭിവൃദ്ധിയെ
പ്രാപിച്ചു കൃഷി ചെയ്തു കാലക്ഷേപം ചെയ്തു തുടങ്ങുമ്പോൾ ഭക്ഷണലാ
ഭത്തിൽ കേവലം ദൈവാധീനം മാത്രമല്ല മനുഷ്യപ്രയത്നവും വേണമെ
ന്നുള്ള ബുദ്ധി ജനിക്കാതിരിക്കയില്ല. എന്തെന്നാൽ വിതച്ചു. വേല
താൽ കൊയ്യാമെന്നുള്ള ഒരുറപ്പുണ്ടാകുന്നു. ഇങ്ങനെ പരിചയിക്കുന്തോറും
ഇതിൽ ചില നിയമങ്ങളുണ്ടെന്നും, ഇത്ര നെല്ലു വിതച്ചാൽ ഇന്നതു കൂടു
തൽ കിട്ടുമെന്നും ചില നിശ്ചയങ്ങൾ ഉണ്ടാകുന്നു. ക്രമേണ മേൽ ഇന്നതു വ
രുമെന്നു', നല്ല ഉറപ്പോടുകൂടിയല്ലെങ്കിലും, മുമ്പിൽ നായാടി നടന്നപ്പോഴത്തെ
ക്കാൾ എത്രയോ കൂടുതലായ നിശ്ചയത്തോടെ, ഊഹിക്കുന്നു. ഇപ്രകാരം പ്ര
പഞ്ചസംഭവങ്ങൾക്കും ഏതാനും ചില നിയമങ്ങളുണ്ടെന്നുള്ള ബോദ്ധ്യം അം
കുരിച്ചു തുടങ്ങുന്നു. കാലക്രമത്തിൽ വളരെ കാര്യങ്ങൾ കണ്ടും കേട്ടും ലോക
പരിജ്ഞാനം വർദ്ധിക്കുമ്പോൾ മുമ്പിൽ സ്വപ്നത്തിൽ പോലും അനുപല
100
ധങ്ങളായ അനേക നിയമങ്ങൾ കണ്ടുപിടിക്കപ്പെടുകയും, അതു് ഏവ
ദൈവാധീനത്തിലും യാദൃച്ഛികത്തിലും മറ്റുമുള്ള വിശ്വാസം കുറയുകയും ചെ
യ്യുന്നു. ഒടുവിൽ തത്വജിജ്ഞാസയെ ജനിപ്പിച്ചു സകലവും കാഴ്ചകാരണത്തി
ലടങ്ങിയിരിക്കുന്നു എന്നു നമുക്ക് അറിവുണ്ടായിത്തീരുന്നു. അതിനാൽ
നാഭിവൃദ്ധി വരുന്തോറും യദൃച്ഛാസംഭവങ്ങളിലുള്ള വിശ്വാസം നശിച്ച് നിയ
തസംബന്ധങ്ങളിൽ പ്രവർത്തിക്കുന്നു. മുൻപറഞ്ഞ മൂഢവിശ്വാസങ്ങൾ തന്നെ
ജ്ഞാ<noinclude></noinclude>
djdy84aitk3zd84bvv9urg1y8t7v0w1
താൾ:Gadyamalika vol-3 1924.pdf/127
106
84752
245634
2026-07-19T03:28:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '° 20 ഗമാലിക - മൂന്നാംഭാഗം കേരളത്തിലെ ജാതിഷം പല നക്ഷത്ര ഹിന്ദുക്കൾ ആദികാലം മുതൽതന്നെ ജ്യൗതിഷത്തിൽ പരമനിപുണ ന്മാരായിരുന്നു. യൂറോപ്പു ഖണ്ഡത്തിൽ മിക്ക ജാതിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245634
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>°
20
ഗമാലിക - മൂന്നാംഭാഗം
കേരളത്തിലെ ജാതിഷം
പല
നക്ഷത്ര
ഹിന്ദുക്കൾ ആദികാലം മുതൽതന്നെ ജ്യൗതിഷത്തിൽ പരമനിപുണ
ന്മാരായിരുന്നു. യൂറോപ്പു ഖണ്ഡത്തിൽ മിക്ക ജാതിക്കാരും വില്ലും അമ്പും ധരി
ച്ച് ഇരതേടി നടന്നു ക്ഷുദ്രപക്ഷിമൃഗാദികളെ കൊന്നു തിന്നുകൊണ്ട് കാട്ടാള
നിവിശേഷം കാടുവാണുകൊണ്ടിരുന്ന കാലങ്ങളിൽ ഇന്ത്യക്കാരും ചീനത്തുകാ
രും ഗ്രഹവേദയന്ത്രങ്ങളെ നിമ്മിച്ച് അവയുടെ സഹായത്തോടുകൂടി നക്ഷത്ര
ബംഗ്ലാവിൽ ഇരുന്നു ആകാശഗോളം അളന്ന് തിട്ടപ്പെടുത്തുകയായിരു
രാശി ചക്രവും അതിന്റെ വിഭാഗങ്ങളായ ആശ്വിന്യാദി പ
ങ്ങളും വേദത്തിൽത്തന്നെ പേർ പറഞ്ഞു നിക്കപ്പെട്ടിട്ടുണ്ട്. | ജ്യോതിശ്ശാ
രഹസ്യങ്ങളേയും കടങ്കഥയുടെ രീതിയിൽ കസംഹിത പ്രതിപാദിക്കുന്നു
ണ്ടു്. ഇതെല്ലാം ഇരുന്നാലും ആ ആദികാലത്തിൽ ഹിന്ദുക്കൾക്കുണ്ടായിരുന്ന
ജാതിഷജ്ഞാനം അത്യന്ത സ്ഥലമായിരിപ്പാനേ സംഗതിയുള്ളു. ക്രമേണ
അവർ തത്വങ്ങളെ കണ്ടു പിടിച്ചു ശാസ്ത്രഗ്രന്ഥങ്ങൾ ചമയ്ക്കുന്നതിനാ
രംഭിച്ചു. വാഖ്യം ബുദ്ധിമ്പലാക്ഷൻ എന്ന നായപ്രകാരം ശാസ്ത്രീയക
ല്പനകളുടെ(lieries) വിഷമത്തിൽ വിദ്വാന്മാർ പക്ഷഭേദം സംഭവിക്ക
യാൽ ജ്യൗതിഷത്തിൽ കാലക്രമത്തിൽ പല സ്ഥാനങ്ങളും(Schools)ഉത്ഭവിച്ചു.
അവയിൽ പ്രധാനമായി അഞ്ചെണ്ണമാണു് പറഞ്ഞു വരാറുള്ളത്. ഇവ (൧)
വാസിഷ്ഠം (൨) പൈതാമഹം അല്ലെങ്കിൽ ബ്രാഹ്മം (1) പൌലിശം (1)
രോമകം (9) സെരം എന്നു് അഞ്ചു സിദ്ധാന്തങ്ങൾ ആകുന്നു.
പ്രാധാന്യത്തിന്റെ ആരോഹണക്രമത്തിലാണ് അവയെ ഇവിടെ
പരിഗണിച്ചുകാണിച്ചത്. വാസിഷ്ഠം വളരെ സ്ഥലവും ഒരു സിദ്ധാന്ത
ം എന്ന പേരിനെ അർഹിക്കത്തക്ക സ്ഥിതിയില്ലാത്തതും ആകുന്നു.
ദികാചാരങ്ങൾക്കു് ആവശ്യപ്പെട്ട തിഥിനക്ഷത്രവിശേഷദിവസങ്ങളെ അറിവാ
നുള്ളിടത്തോള 9 അതിൽ വിഷയം പ്രതിപാദിക്കപ്പെട്ടിട്ടുള്ളു. അതിനെ ആ
ശ്രയിച്ചു വേറെ ഗ്രന്ഥങ്ങളും അധികമുണ്ടായിട്ടില്ല. പൈതാമഹം കുറേക്കൂടി
വിസ്തീർണ്ണവും, വ്യാപകവും, ശാസ്ത്രീയവും ആണ്. ആ സിദ്ധാന്തത്തെ ആധാര
മാക്കി പല ഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ടു്. പൌലിശവും രോമകവും വിദേശ
ങ്ങളിൽനിന്നു കിട്ടിട്ടുള്ളവയാണെന്നു് അതുകളുടെ പേരുകൊണ്ടുതന്നെ ഉ
രോമകം റോമാക്കാരിൽനിന്നും പൌലികം ഗ്രീക്കുകാരിൽ നി
ന്നും ഇൻഡ്യക്കാർ ഗ്രഹിച്ചിട്ടുള്ളതാണെന്ന് വിശ്വസിക്കപ്പെട്ടിരിക്കുന്നു. സൌ
സിദ്ധാന്തമാണു് ഇക്കൂട്ടത്തിൽ ഉത്തമം. അതു് മയൻ എന്ന അസുരശില്പി
സൂതനെ തപസ്സുചെയ്ത് ആ ദേവന്റെ മുഖത്തുനിന്നും ഉപദേശമായി ഗ്രഹിച്ച
അതിനാലാണ് അതിനു സൂയസിദ്ധാന്തം എന്നു പേരു
വന്നത്. എന്നാൽ ഇപ്പോൾ നമുക്കു ലഭിച്ചിട്ടുള്ള സൂയസിദ്ധാന്തം അ
താണുപോലും.<noinclude></noinclude>
70e1shcjk8zcp2w17tgn2tiakiyb2dl
താൾ:Gadyamalika vol-3 1924.pdf/24
106
84753
245635
2026-07-19T03:28:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നാം പ്രകരണം-ചരിത്രം 6 യാണ് വേഷം മാറി തത്വശാസ്ത്രത്തിൽ ആത്മാവിന്റെ സ്വാതന്ത്ര്യമെന്നും, മതഗ്രന്ഥങ്ങളിൽ വിധികല്പിതമെന്നും കാണപ്പെടുന്നതു. വിധികല്പിത വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245635
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒന്നാം പ്രകരണം-ചരിത്രം
6
യാണ് വേഷം മാറി തത്വശാസ്ത്രത്തിൽ ആത്മാവിന്റെ സ്വാതന്ത്ര്യമെന്നും,
മതഗ്രന്ഥങ്ങളിൽ വിധികല്പിതമെന്നും കാണപ്പെടുന്നതു. വിധികല്പിത
വിശ്വസിക്കുന്നവർ, ഈശ്വരൻ സകലത്തിനും ആദികാരണമാണെന്നും, എ
ല്ലാം ഈശ്വരൻ സൃഷ്ടിയാണെന്നും, ഈശ്വരൻ സവശക്തം, പാനിധി
യും ആണെന്നും എല്ലാം സമ്മതിക്കുന്നുണ്ടു്. എന്നാൽ ഇങ്ങനെ ഉള്ള ഈശ
രൻ ഈ മായാത്മകമായ ദോഷത്തെ സൃഷ്ടിച്ചിരിക്കുന്നതെന്തിനെന്നും, ചിലരെ
വളരെ നല്ലവരും, ചിലരെ ദുഷ്ടന്മാരുമായി കല്പിച്ചതെന്തിനെന്നും ഉള്ളതിനു
ശരിയായ കാരണം പറയാൻ അവർ ശക്തന്മാരാകുന്നില്ല. ഏതായാലും ഒരു
ശാസ്ത്രദൃഷ്ട്യാ നോക്കുമ്പോൾ ഈ അനുമാനം ദുഷ്ടമെന്നു തന്നെ പറയേണ്ടി
യിരിക്കുന്നു.
ആത്മാവിന് സ്വാതന്ത്ര്യത്തെ കല്പിക്കുന്നവർ, സ്വീയമായ ജ്ഞാന
ത്തിനെ അതിനു തെളിവായി പറയുന്നു. നമ്മളുടെ ഇച്ഛപോലെ ചെയ്യാമെന്നു
ഉള്ളിൽ ബോധമില്ലയോ എന്നാണ് അവർ ചോദിക്കുന്നതു്. എന്നാൽ ഇ
തിൽ ഇവർ രണ്ടു സംഗതികളെ സിദ്ധാർത്ഥങ്ങളായി കല്പിച്ചിരിക്കുന്നു. അവ
എന്തെന്നാൽ അന്തഃകരണം (Consciousness) എന്നു മനസ്സിൽ (Mind)
ഭിന്നയായ ഒരു ശക്തിയുണ്ടെന്നും, അതിന്റെ ജ്ഞാനങ്ങൾ അതത്യങ്ങളാണ
ന്നുമാകുന്നു. ഇവയിൽ ആദ്യത്തേതു ഉണ്ടെന്നു ലക്ഷ്യപൂർവ്വം സാധിക്കേണ്ടതും,
രണ്ടാമത്തേതു തീരെ അവാസ്തവവുമാകുന്നു. അന്തഃകരണമെന്നുള്ളതു മനസ്സി
ൻ തന്നെ ഒരു അവസ്ഥാഭേദമെന്നാണു പണ്ഡിതന്മാർ അഭിപ്രായപ്പെടു
ന്നതു്. മനസ്സിന്റെ ഓരോ ശക്തികളും അതാതിന്റെ പൂർണ്ണദശയിൽ വാസ്ത
വത്തെ അറിയിക്കുന്നു എന്നു തന്നെ സമ്മതി പാലം അതിന്റെ സകലാവസ്ഥ
കളും അങ്ങനെതന്നെ എന്നു സമ്മതിക്കത്തക്കതായി തോന്നുന്നില്ല. ഇതിൻറ
വാസ്തവം എങ്ങനെയുമിരിക്കട്ടെ, എങ്കിലും രണ്ടാമത്തെ സിദ്ധാം ഒരിക്ക
ലും ശരിയാകുന്നതല്ല. നമ്മുടെ ജ്ഞാനത്തിനും അഭിവൃദ്ധി വരുന്തോറും മുമ്പിൽ
മുമ്പിൽ ഉണ്ടായിരുന്ന അറിവു തെറ്റാണെന്നു നമ്മൾക്ക് തോന്നുന്നുണ്ടല്ലൊ.
ഒരു കാലത്തു വാസ്തവമെന്നു തോന്നിയിരുന്നതു മറെറാരിക്കൽ അസത്യമെന്നു
അറിവു വരുന്നില്ലയോ? അപ്പോൾ ഇവയെല്ലാം സത്യമെന്നു നമുക്ക് നിശ്ചയി
ക്കാവുന്നതാണോ? ഇതുകൂടാതെ പ്രത്യക്ഷത്തിൽ വേറെ ഒരു തെളിവു പറയാം.
നമ്മൾക്കു ഭ്രമമൂലമായ ജ്ഞാനം ഉണ്ടാകുന്നതു സഹജമല്ലയോ? ഈ ജ്ഞാനം
അതുകൊണ്ടുതന്നെ ഭ്രമമാണ്. വാസ്തമല്ല, എന്നു ഇതിനു ഉത്തരം പറയുന്ന
തായാൽ ഏതാണു ഭ്രമം ഏതാണു വാസ്തവം എന്നുള്ളതിനു എന്താണു നിയാ
മകമെന്നുതന്നെ നമുക്കു ചോദിക്കാം. അന്തഃകരണം ഒരു വിഷയത്തിൽ ഭൂമി
പ്പിക്കുന്നു എന്നിരുന്നാൽ മറെറാന്നിൽ അങ്ങനെ ചെയ്യുന്നില്ലെന്നുള്ളതിനു
എന്താണു നിശ്ചയം? എന്തിനേറെ പറയുന്നു. ഇതു അസാദ്ധ്യമെന്നുതന്നെ
പറകയേ നിവൃത്തിയുള്ളു.
എന്നാൽ നാം ഇപ്പോൾ പ്രതിപാദിക്കാൻ തുടങ്ങിയിരിക്കുന്ന വിഷ
യത്തിനു് ഈ രണ്ടു വിരുദ്ധമതങ്ങളുടെ തീച്ചു ആവശ്യമില്ലെന്നുള്ളതു വലിയ<noinclude></noinclude>
qavqyoyl00l64hwcaw6bhhrwz58g5oh
താൾ:Gadyamalika vol-3 1924.pdf/25
106
84754
245636
2026-07-19T03:28:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗാലിക---മൂന്നാംഭാഗം ഭാഗ്യം തന്നെ. ഇവിടെ വായനക്കാർ അനുവദിക്കേണ്ടതു മറെറാന്നുമല്ല. നാം ഒരു പ്രവൃത്തിയെ ചെയ്യുന്ന ഏതാനും ഉദ്ദേശ്യങ്ങളാൽ പ്രേരിതന്മാരായിട്ടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245636
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗാലിക---മൂന്നാംഭാഗം
ഭാഗ്യം തന്നെ. ഇവിടെ വായനക്കാർ അനുവദിക്കേണ്ടതു മറെറാന്നുമല്ല. നാം
ഒരു പ്രവൃത്തിയെ ചെയ്യുന്ന ഏതാനും ഉദ്ദേശ്യങ്ങളാൽ പ്രേരിതന്മാരായിട്ടാകു
ന്നു; ഈ ഉദ്ദേശ്യങ്ങൾ തന്നെ മുമ്പിൽ നടന്നിട്ടുള്ള സംഗതികളാൽ സിദ്ധങ്ങ
ളാണു്. അതുകൊണ്ടു മുമ്പിലുണ്ടായിട്ടുള്ള സംഗതികളും അവയുടെ ന്യായങ്ങളും
അറിയാമെങ്കിൽ ഇനി വരാൻ പോകുന്നതിനെ മുൻകൂറായി ഗണിക്കാം, എ
ന്നുമാത്രമാകുന്നു. നമുക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ള തെളിവുകളാൽ ഇത് അസാ
ദ്ധമെന്നു നിഷ് പക്ഷപാതികളാരും പറകയില്ല. എനിക്ക് ഒരുത്തൻ സ
ഭാവത്തെ അറിയാമെങ്കിൽ ഇന്ന് സന്ദഭങ്ങളിൽ അവൻ ഇന്നവിധം പ്രവർത്തി
ക്കുമെന്നു സാധാരണമായി പറയാം. അങ്ങനെ ചെയ്യുന്നതു തെറ്റിപ്പോയെ
ങ്കിൽ അതിനു ആത്മാവിന്റെ സ്വാതന്ത്ര്യമോ അതോ വിധികല്പിതമോ അല്ല
കാരണം, അവൻ അപ്പോഴത്തെ സ്ഥിതിയെക്കുറിച്ചുള്ള തെറ്റായ അറി
വോ, അവന്റെ മനസ്സിന്റെ പോക്കിന്റെ ജ്ഞാനക്കുറവോ ആകുന്നു. അ
തിനാൽ മനുഷ്യന്റെ പ്രവൃത്തികൾ അവയുടെ പൂവത്തികളായ സംഭവങ്ങ
ളാൽ നിയമിക്കപ്പെടുന്നു എന്നുവെച്ചാൽ ഒരേ മാതിരി സന്ദർഭങ്ങൾ
മാതിരി പ്രവൃത്തികളെ ജനിപ്പിക്കുന്നു.
ഒരേ
ഈ സന്ദഭങ്ങൾ ഒന്നുകിൽ മനസ്സിലോ അഥവാ വെളിയിലോ ആ
യിരിക്കണം. അതിനാൽ ജനസമുദായത്തിന്റെ ബുദ്ധിവികാസസങ്കോചാദി
സുഖാസുഖങ്ങൾ മുതലായ സകല ഭേദങ്ങളും രണ്ടു പ്രവൃത്തികളുടെ ഫല
മാകുന്നു. (൧) ഇതര പ്രപഞ്ചവിഷയങ്ങൾ മനസ്സിൽ ചെയ്യുന്ന പ്രവൃത്തി (1)
മനസ്സ് ഇതര പ്രപഞ്ചവസ്തുക്കളിൽ ചെയ്യുന്ന പ്രവൃത്തി. ഈ രണ്ടിനേയും കുറി
. പ്രപഞ്ചിക്കുന്നതാണു് ചരിത്രം.
വിദ്യാവിനോദിനി.
എം. രാജരാജവർമ്മ രാജാ,
സി. വി. രംഗനാഥ ശാസ്ത്രി
ഈ മഹാൻ ഇംഗ്ലീഷ്ഷം ൧൮൯മാണ്ടിടയ്ക്ക് മദ്രാസ് പ്രസി
ഡൻസിയിൽ ചിറ്റൂരിനു സമീപത്തുള്ള ഒരു ഗ്രാമത്തിൽ ജാതനായി.
ക്കാലത്തെ സംസ്കൃതപണ്ഡിതന്മാരിൽ അദ്വിതീയനായിരുന്നു അദ്ദേഹത്തി
ൻറ പിതാവ് അത്യന്തം ദരിദ്രനായിരുന്നു. ദാരിദ്ര്യാതിരേകത്താൽ ഇദ്ദേഹം ത
നിക്കു വശമായിരുന്ന സംസ്കൃതഭാഷ മാത്രമല്ലാതെ മറ്റു യാതൊന്നും തന്റെ മ
കനെ പഠിപ്പിക്കാൻ ശക്തനായില്ല. എങ്കിലും രംഗനാഥശാസ്ത്രി ബാല്യത്തിൽ
ത്തന്നെ തന്റെ അസാധാരണമായ ബുദ്ധിശക്തിയെ പ്രകടിപ്പിച്ചുതുടങ്ങി. എ
ട്ടുവയസ്സു പ്രായമായപ്പോഴേയും ശാസ്ത്രിക്കു സംസ്കൃതഗ്രന്ഥങ്ങൾ വായിച്ചാൽ അ
മാകുമെന്നു മാത്രമല്ല, സംസ്കൃതഭാഷ സംസാരിക്കാനുള്ള ശക്തിയും ഉണ്ടായി.<noinclude></noinclude>
647zblb3pwzermvazze0o25jr16szvd
ഗദ്യമാലിക
0
84755
245640
2026-07-19T03:42:18Z
Manojk
804
' {{header |title =ഗദ്യമാലിക (വിശിഷ്ടഗദ്യ പ്രബന്ധങ്ങൾ) വിക്കിഡാറ്റയിൽ തിരുത്തുക |genre = |author = കുളക്കുന്നത്തു രാമൻമേനോൻ, ബി. വി. ബുക്ക് ഡിപ്പോ | year = 1924 | translator = | section = | previous =| next = | notes = }} <div clas...' താൾ സൃഷ്ടിച്ചിരിക്കുന്നു
245640
wikitext
text/x-wiki
{{header
|title =ഗദ്യമാലിക (വിശിഷ്ടഗദ്യ പ്രബന്ധങ്ങൾ) വിക്കിഡാറ്റയിൽ തിരുത്തുക
|genre =
|author = കുളക്കുന്നത്തു രാമൻമേനോൻ, ബി. വി. ബുക്ക് ഡിപ്പോ
| year = 1924
| translator = | section = | previous =| next = | notes = }}
<div class="novel">
<pages index="Gadyamalika vol-3 1924.pdf" from=1 to=260 />
</div>
<div class="novel">
7xcqjh0jkkak3jkbcrdrhunx9krafna
അരുണോദയം
0
84756
245641
2026-07-19T03:44:59Z
Manojk
804
' {{header |title = [[അരുണോദയം ]] |genre = |author = ഉള്ളൂർ എസ്. പരമേശ്വരയ്യർ | year = | translator = | section = | previous =| next = | notes = }} <div class="novel"> <pages index="അരുണോദയം.pdf" from=1 to=65 /> </div> <div class="novel">' താൾ സൃഷ്ടിച്ചിരിക്കുന്നു
245641
wikitext
text/x-wiki
{{header
|title = [[അരുണോദയം ]]
|genre =
|author = ഉള്ളൂർ എസ്. പരമേശ്വരയ്യർ
| year =
| translator = | section = | previous =| next = | notes = }}
<div class="novel">
<pages index="അരുണോദയം.pdf" from=1 to=65 />
</div>
<div class="novel">
diiquottwv6tnglv8hxcp5ls8d96av7
താൾ:Jaimini Aswamadham Kilippattul 1921.pdf/26
106
84757
245644
2026-07-19T03:55:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 20 സ്ഥനാമിനിക്കിതിൽ സംശയം മഹാമുനെ നന്നല്ലഹി സാജയമെന്നുറച്ചിരിക ക്കില്ലലിന്നും മാർഗ്ഗമുണ്ടിതിൽ കാണാകുന്നു ജന്ന തുചെയ്യാമെന്നില്ലാത്താലിതിൽ ക്ഷക്ഷയമുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245644
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>20
20
സ്ഥനാമിനിക്കിതിൽ സംശയം മഹാമുനെ
നന്നല്ലഹി സാജയമെന്നുറച്ചിരിക
ക്കില്ലലിന്നും മാർഗ്ഗമുണ്ടിതിൽ കാണാകുന്നു
ജന്ന തുചെയ്യാമെന്നില്ലാത്താലിതിൽ
ക്ഷക്ഷയമുണ്ടാകില്ലെന്നുതോന്നീടുന്നു
പട്ടണംതോറും ചെന്നുകേറുമശ്വത്തിന്റെ നെററി
പട്ടലേഖനം കണ്ടു പാർത്ഥിവപ്രവീരന്മാർ
ഒട്ടുമേശാതുള്ളിൽ തട്ടുമീഷ്യയോടങ്കം
വെട്ടുവാനുറച്ചൊരുമ്പെട്ടുത്തീടുന്നാകിൽ
യദ്ധം ചെയ്തവർമ്മെക്കൊന്നുവീഴ്ത്തീടേണം പോ
ലിം ചെയ്യുമ്പോഴുണ്ടാം പാപഫലം
സ്തംഭമെന്ന ഹിംസകൊണ്ടുള്ള പാപം മേലിൽ
സംഭരിയ്ക്കുവാൻ മടിയുണ്ടിനി നാകയാൽ
എങ്ങിനെ സാധിയും മീക്കല്പിച്ചയാഗാന
നിങ്ങിനെപോകും കേട്ടുവാൻ മഹാമുനി
1010)
ക്ഷേത്രഭാവത്തെ മറന്നോതുന്നതെന്തുക
വിദ്രുതംവെടിഞ്ഞുഞാൻ ചൊല്ലുന്ന
വാക്യം തന്നെ
ഭദ്രംതനിയെ സങ്കല്പിച്ചുറച്ചിനി
ദുസ്ഥനാകാതെ കഴിച്ചാലുമീ മഖമപ്പോ
ഉസ്തമായീടും ബ്രഹ്മഹത്യാദിപാർലറും
കില്ലതിന്നില്ലാധരിച്ചാലുമങ്ങതിൻമുന്നേ
വല്ലതെങ്കിലും ചില ഗ്രഹം യഥാസായം
വന്നകപ്പെട്ടാലതിന്നെന്തെടോസാദ
ഭിന്നമായ നശിയ്ക്കാതെനിമോതമോഭരം
മറ്റുമുണ്ടൊരുമാർഗ്ഗമോക്കീഘമാം
മാറു വിദ്രുതം മുഖ്യ സൌഖ്യമമുണ്ടാകുവാൻ<noinclude></noinclude>
gs0mt2xk0ljvipvamvi6fgk6wlvrsrp
താൾ:Jaimini Aswamadham Kilippattul 1921.pdf/34
106
84758
245645
2026-07-19T03:55:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 തത്സമപ്രതാപാദി ക്ഷണം കല ഏവമുള്ളൊരുനിയോപോരന്നുപോരുന്നത് പോരു ചെയ്തതിനോ പോരുമെന്നിരിയ്ക്കലും ചാരുവാം നിന്നെക്കളിച്ചാരുവായതും മാളികത്തട്ടിൽ വാത്സല്യപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245645
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>28
തത്സമപ്രതാപാദി ക്ഷണം കല
ഏവമുള്ളൊരുനിയോപോരന്നുപോരുന്നത്
പോരു
ചെയ്തതിനോ പോരുമെന്നിരിയ്ക്കലും
ചാരുവാം നിന്നെക്കളിച്ചാരുവായതും
മാളികത്തട്ടിൽ വാത്സല്യപൂരത്തോടെ
ഹസസ്ഥലവലവസാനി
പ്രേമപൂനാം ഭീമനവാന്നതും ക
“നിങ്ങളെ പിതാവിനെ കൊന്നു
സാഗരോധിച്ചില്ല
സമന്മാരോ
എന്നതോന്നുമ്പോൾ പകാരമെയുംയുക
മല്ലിതാകർണ്ണൻ. ൻ ക ഷങ്ങളി
കേതുവിൻ ത്യന്മാരിലാലനായോ
ദുഷ്കൃതം വെടിഞ്ഞുള്ള
നിങ്ങളത്തരം നോക്കി<noinclude></noinclude>
8lozi7pwjzhvuiq0ei4dzwpfyogoi48
താൾ:Jaimini Aswamadham Kilippattul 1921.pdf/40
106
84759
245646
2026-07-19T03:55:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '34 തങ്കൽ മുങ്ങിടാൻ തുടങ്ങുന്നതങ്ങിനെകണ്ടു വന്ദനാദികൾകൊണ്ടു 3 സൽക്കാരം ചെയ്തു വന്ദ്യനാംമുനീന്ദ്രനെയാ ഇയാൾ നാനപ്പോൾ സത്തമൻ പീന്ദ്രനാശീർവാദവും സത്വരം സസ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245646
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>34
തങ്കൽ മുങ്ങിടാൻ തുടങ്ങുന്നതങ്ങിനെകണ്ടു
വന്ദനാദികൾകൊണ്ടു
3
സൽക്കാരം ചെയ്തു
വന്ദ്യനാംമുനീന്ദ്രനെയാ ഇയാൾ നാനപ്പോൾ
സത്തമൻ പീന്ദ്രനാശീർവാദവും
സത്വരം സസ്യാകം ചെയ്യുവാനെഴുന്നെള്ളി
ധർമ്മജ്ഞന്മാരായുള്ള പാണ്ഡവന്മാരെല്ലാരും
സന്മന്ത്രിമുഖ്യന്മാരുമാാനം വിട്ടുപോയി
സ്നാനം ചെയ്തിട്ടുസസ്യോപാസനം കഴിച്ചാ
സാനന്ദം രാജാദികളായവരെല്ലാവരും
മാസ്ഥാന ദേശസകൂടിയോരനന്തരം
കാലനന്ദനൻകൻ കല്യാണശീലൻമഹീ
പാലപുംഗവൻ തന്നോടാനാം പാരാശരൻ,
മാനനീയമാം യാഗം ചെയ്യുവാൻ കല്പിച്ചതും
തനതുംവണ്ണം ചെയ്യാമെന്നുസമ്മതിച്ചതും
ചക്രിയെസ്സേവിക്കുന്നയൌവനാശാനെന്നു
നിശ്ചയിച്ചടൻ തന്നെ നില
നിയാസുകൃതമാം സത്യമാചരിച്ചതും
മറ്റുമോരോനിനച്ചിക്കായങ്ങളിലൊന്നും
പാറുകില്ലെന്നുണ്ടായ ചിത്തസന്താപത്തോടെ
നിഷ്പംതോന്നൊല്ലാനുരക്കുന്നതു കേൾപ്പിൻ
വഴിക്കിച്ചൊന്നയാഗം വഴക്കില്ലാതെതന്നെ
കുഴിയ്ക്കുന്നതിനോ കുഴക്കുണ്ടെന്നുവേണ്ടു
പിഴയും തുടങ്ങിയാലൊഴിക്കുന്നതുമാകാ
അപ്പൊഴൊന്നാവാമെന്നുതോന്നിയെന്നിരിക്കിലും
മിപ്പൊഴുമെന്നായി വൈഷമ്യം നിനയ്ക്കയാൽ<noinclude></noinclude>
tbtl3nmz66qe5up4sehc6cev01pdupa
താൾ:Jaimini Aswamadham Kilippattul 1921.pdf/68
106
84760
245647
2026-07-19T03:55:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '" 62 അശ്വമേധം നാടുതോറുമേനടത്തിടുമ്പത്തിന്റെ വിട്ടയയ്ക്കണം യഥാകല്പം ബലംകൊണ്ടു വിഷ്പതന്മാരാംവീരന്മാരിവർതന്നെ തൽക്കാരങ്ങളെല്ലാം സാധിച്ചുവന്നാലുട പലനായനന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245647
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>"
62
അശ്വമേധം
നാടുതോറുമേനടത്തിടുമ്പത്തിന്റെ
വിട്ടയയ്ക്കണം യഥാകല്പം ബലംകൊണ്ടു
വിഷ്പതന്മാരാംവീരന്മാരിവർതന്നെ
തൽക്കാരങ്ങളെല്ലാം സാധിച്ചുവന്നാലുട
പലനായനന്തരം സൌഖ്യമാണമന്നാലും
കൈതവം വെടിഞ്ഞുവച്ചുതൻ കനിഞ്ഞരു
വന്ന രോമാഞ്ചത്തോടും
ഭാവംകൊണ്ടു
വണ്ണനീയനാധനന്ദനൻ ചൊല്ലീടിനാൻ
“ഒവേവൽകൃപാവം ജഗന്നാഥ
നിഷ്കളങ്കനായുള്ള മുഖ്യനാവാൻ തന്നെ
സർവ്വകായവും നടത്തീടുവാനേതെങ്കിലും
10)
എങ്കലെന്തിത ഭാരം സർവശക്തനാവാൻ
തങ്കല്ലയോ കൃഷ്ണഭക്തവത്സല പോറി!
എന്നിവയ്ക്കുമേ മറ്റുള്ളവരും പുകഴ്ത്തിമാ
ലെന്നിയേ സുഖാംബുമുങ്ങി വാണീടും വി
പാർത്ഥവല്ലഭാശുഭാപാഞ്ചാലപുത്രികാലം
പാറിഞ്ഞുണർത്തിച്ചത്താക്കളോടുംകൂടി
വശ്യനായ സിച്ചീടുന്ന ഗോവിന്ദനെ
ഭക്ഷണം കഴിപ്പിയ്ക്കുവാൻ പതുക്ക
ഭക്തിശാലയിൽ കൊണ്ടുചെന്നാന്തരം മഹാ
ഭക്തിശാലി നീ മലർ മാനിനീ മണാളനെ
പൊന്മാനേ വസിപ്പിച്ചു പൊൻപാത്രം തോറും
വെണ്മയാൽ വിളങ്ങുന്നോരാദി വസ്തുക്കളെ
വിളംബിയ്ക്കാതെമന്ദം വിളമ്പി പാർത്ഥന്മാരും<noinclude></noinclude>
b91aor7rp1y3jtuc1al8fd0tn5ao8gy
താൾ:Jaimini Aswamadham Kilippattul 1921.pdf/82
106
84761
245648
2026-07-19T03:55:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
245648
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
245652
245648
2026-07-19T03:56:30Z
Manojk
804
245652
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>76
തങ്ങളിൽ പിരിഞ്ഞുള്ള കോക്കോകികളേററം
സംഗമംകൊണ്ടുള്ള നന്താനന്ദ മന്ത്
യുന്നതാഘോഷത്തോടുമിങ്ങത്തോടെ
തിന്നുവന്നീടുകെന്നായതം കണ്ടു
കണ്ണന്റെ പുത്രൻ മുദാപിയും ചൊല്ലീടിനാൻ
സവാരിധേവീമാരുമഹാമതേ
സത്വരം സമീക്ഷിക്കുവിസ്മയം മനോഹരം
വായും നാഷത്തോടും വാദിത്രാദികൾ നാദം
കേൾക്കുന്നു ഗംഭീരമായ സംഭൂതം പോലെ
പാട്ടു പൊട്ടിപ്പുറപ്പെട്ടുവാട് കൂട്ടം
ചീർത്തിട്ടുമപ്പെട്ടു
ചീറ്റുന്നിതാപൊങ്ങീടുന്നു
എത്രയുംവിചിത്രഹേതുക്കളാം കേതുക്കളു
മിയയെന്നില്ല പൊങ്ങിക്കാണുന്നു വേറെവേറെ
പൊങ്ങിയംബരെ പതാകാണംവര
അങ്ങിനെ കളിയ്ക്കുന്ന കാലികൾ പോലെ
എന്തൊരത്ഭുതം വിചാരിക്കിലീസ്സരസ്സില
രാവെടിഞ്ഞുാര്യങ്ങൾ വന്നീടുന്നു
ഒക്കവേഹി മീരവർണ്ണങ്ങൾ വേഗം ഒരു
മുൽക്കട പ്രചാരങ്ങൾ സാരങ്ങളെന്നേവേണ്ടു
രക്ഷകന്മാരും വരുന്നുണ്ടു കടവമഹാ
ദക്ഷശീലന്മാർ ശാലികൾകണ്ടാൽ
ലക്ഷണം തികഞ്ഞവർ സ്വാംഗം ചമഞ്ഞവർ
ലക്ഷകോടിയിൽ കവിഞ്ഞുള്ളവർ സന്നദ്ധന്മാർ
വൃത്രാരിയോടൊക്കായൌവനാശിനും മുതി
ന്നതുവന്നണഞ്ഞീടുമെന്നുണ്ടുതോന്നുന്നു
മാംഗം പോലുള്ള കേതുവിന്നഗ്രത്തിൽ
മാം.ചിഹ്നം തെളിഞ്ഞുണ്ടി താകണ്ടീടുന്നു<noinclude></noinclude>
0mh5dlv76nki2ofu2rcytmjw9q8jo1k
താൾ:Jaimini Aswamadham Kilippattul 1921.pdf/27
106
84762
245649
2026-07-19T03:56:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭക്തവത്സലൻ സ്മാതാവുസർവ്വേശ്വരൻ മുധമാനുഷമുത്തികീർത്തിമാൻ ദാമോദരൻ സന്തതംഭവദിവത്തനം ചെയ്യുന്നനാ ളെന്തതൊന്നസാദ്ധ്യമായുള്ള തരച്ചാലും വല്ലവാലയംതന്നിൽ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245649
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഭക്തവത്സലൻ
സ്മാതാവുസർവ്വേശ്വരൻ
മുധമാനുഷമുത്തികീർത്തിമാൻ ദാമോദരൻ
സന്തതംഭവദിവത്തനം ചെയ്യുന്നനാ
ളെന്തതൊന്നസാദ്ധ്യമായുള്ള തരച്ചാലും
വല്ലവാലയംതന്നിൽ
വിയും കാ
അല്ലലും കളഞ്ഞു ഗോഗോപഗോപികൾക്കെല്ലാം
വല്ലഭൻ താനായളന്നുള്ള വാങ് മനോത്തൻ
മലോചനൻ കൃഷ്ണനല്ലാത ജഗത്രയെ
തമ്പലം സേവിപ്പിക്കമ്പുകൊണ്ടുടൻ നേരെ
സമ്പദംകൊടുക്കുന്നതമ്പുരാനുണ്ടാവേ
തൽക്കടാക്ഷാനുജ്ഞയെകാണ്ടുവേണ്ടുംവണ്ണ
മാത്രനാം വാനം വന്നീടാതെ
തക്കമെന്നിയേ തുടന്നാലുമീ മഹാമ ഖം
ദുഷ്കൃത
മുടിഞ്ഞുള്ളിലുമായും സുഖം
ധനന്ദനൻ
തദാകൃഷ്ണകീർത്തനം കേട്ട
തന്മനാ കുളുത്തല്പമോത്തിതൊന്നുണത്തിനാൻ
സ്നിഗ്ദ്ധനാംഭവാനരുൾ ചെയ്തീടുന്നതു സർവ്വം
സത്യമെന്നിരിക്കിലുംഹൃദമെന്നിരിയ്ക്കിലും
അത്ര ചഞ്ചലം തീരുന്നില്ലമേ
സവം കൊണ്ടു
മത്തലാണല്ലോ മനസ്സസ്വസ്ഥംതന്നെ മുന
ബന്ധുവായീടും കൃഷ്ണമൂർത്തിയോ സമീപത്തി
ന്തുവാനിതിൽ
തിരുവുള്ള മെന്നുണ്ടാകാതെ
നിണ്ണയം ചെയ്യാവതോ ചെയ്യാമെന്നിരിക്കിലും
ദണ്ഡമെന്നിയേ ഫലം കാണുന്നില്ലെന്നേവേണ്ടു
വിത്തമില്ലിതിൻമേലേ ചിത്രലക്ഷണങ്ങളോ
ടൊത്തവാജിയും തുണയാരുമില്ലാരും മുന
ഭീമനും കിരീടിയും മററുള്ള കൂട്ടക്കാരും
21<noinclude></noinclude>
tj9gputbbn4l5l44qq2rnxmx6ophjwc
താൾ:Jaimini Aswamadham Kilippattul 1921.pdf/35
106
84763
245650
2026-07-19T03:56:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തട്ടുമഗ്നിയും തഥാതാഡനം പ്രാപി നാനായരുംതം നല്ലവൻ താനെങ്കിലും ദുർവൃത്തയുൻ താതനേതാനും ചെയ്തിട്ടുണ്ടോ 05 e കാണാകാഴിയും വിധൗസഭാതല സംരൂപായ ബാഹുല്യത്തോടും പഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245650
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തട്ടുമഗ്നിയും തഥാതാഡനം പ്രാപി
നാനായരുംതം നല്ലവൻ താനെങ്കിലും
ദുർവൃത്തയുൻ താതനേതാനും ചെയ്തിട്ടുണ്ടോ
05
e
കാണാകാഴിയും വിധൗസഭാതല
സംരൂപായ ബാഹുല്യത്തോടും
പഞ്ചമിപ്പാൻ വിരാടൻ ഗോക്കളെ ഹരിച്ച
നെഞ്ചിൽപാത്താലും മഹാശണ്ഠകൊണ്ടടങ്ങാതെ
എന്തെല്ലാമുപദ്രവം ചെയ്തു നിങ്ങൾക്കീർണ്ണ
നയത്തിൽ കർണ്ണസംശുദ്ധിവരുത്തുവാൻ
ധന്യതന്മാർ മഹാവിഷ്ണുഭക്തന്മാർ ആൾ
ജന്മഭൂനിപാതനം മങ്ങകീട നാർ
നല്ല ലെന്നിയേ കാലമങ്ങുവാങ്ങും പോലെയും
ലങ്കനിൽക്കും കായ്ക്കാതുള്ള വൃക്ഷത്തെ വാങ്ങി
സത്വരം പറിച്ചെടുത്തിട്ടുതലത്തിങ്കൽ
ചിത്തതാമസം വിട്ടുകല്പവൃക്ഷത്തെ നട്ടു
മുറിച്ചതുകൊണ്ടു പോരും പോലെയു
ധർമ്മിഷ്ഠന്മാരാം നിങ്ങൾ ചെയ്തസാഹാരം കൊണ്ടു
29<noinclude></noinclude>
hlma29cty2hgwshvzejj302kn5wg4uj
താൾ:Jaimini Aswamadham Kilippattul 1921.pdf/41
106
84764
245651
2026-07-19T03:56:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവരുത്തുന്നതെങ്ങിനെയാരോ ഞാ നിച്ചീടേണ്ടുതരാനായിട്ടില്ലൊരുത്തനും ല്ലാകൊൾവാനാവതല്ലെന്നാകുന്നു എങ്ങിനെ ഹയേട്ടനെക്കുവശം വരുത്തുന്നു നിങ്ങളിന്നെല്ലാം മന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245651
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അവരുത്തുന്നതെങ്ങിനെയാരോ ഞാ
നിച്ചീടേണ്ടുതരാനായിട്ടില്ലൊരുത്തനും
ല്ലാകൊൾവാനാവതല്ലെന്നാകുന്നു
എങ്ങിനെ ഹയേട്ടനെക്കുവശം വരുത്തുന്നു
നിങ്ങളിന്നെല്ലാം മനംനിയൊന്നാത്തീടുവിൻ
നമ്മളെ വിപത്തിങ്കൽ കാക്കുന്നകാർവർണ്ണനും
കമ്മദോഷത്താലടുത്തില്ലെന്നായ ലോകം
നമ്മുടെ മനോരഥം നന്മയിൽ സാധിപ്പിപ്പാ
നംബുജേക്ഷണൻ നല്ലാതെ മറ്റാരു
ദേവക
തന്ത്രംവലം വരുത്തണം
ദേവകീ തന്ന ജസേവപ്രിയൻ കൃഷ്ണൻ
സാധിപ്പിച്ചീടുംനമ്മളോക്കുന്നതെല്ലാമ
ബോധിപ്പിച്ചീടേണമിക്കാനത്തെയെന്നുവേണ്ടു
കൊണ്ടൽനേർവൻ കണ്ണൻ വന്നിട്ടുവേണം കാ
മിണ്ടൽനീടും വണ്ണാൻ ചെയ്തീടുവാൻ
എന്നിത്രമാത്രം പറഞ്ഞക്ഷണേയുധിഷ്ഠിര
ഇന്നി ന്നുള്ള കാഗ്രതസ്സോടും
കണ്ണടച്ചപ്പം നേരം കൈതൊഴുന്നവക്കുള്ള
ദണ്ഡമെപ്പേരും തിക്കും കൃഷ്ണമൂത്തിയെത്തന്നെ
ന്തിയിൽ വീഴുംഭകോദ്ധാരണം ചെയ്യുംവി
വല്ലീ കൃഷ്ണ നേത്രാണം കൊണ്ട
നല്ലവീക്ഷണംരക്ഷണം ചെയ്യേണമേ
മൽപ്രഭോദയാനിധേ ഹൃയം നശിപ്പിച്ച
സൽപ്രബോധം മേവരുത്തേണമേ നമോസ്തുതേ
ഗോത്രഹത്യയാലുള്ള ഘോരപാതകങ്ങൾക്കു
പാത്രമായഹസാഗരമുങ്ങീടുന്നു
ലജ്ജയാം സമുദ്രത്തിലങ്ങിനെ പതിച്ച
35<noinclude></noinclude>
o36yiudgjleoycohssdq8cnza5wrh2h
താൾ:Jaimini Aswamadham Kilippattul 1921.pdf/89
106
84765
245653
2026-07-19T03:56:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട്. 9. സ്സിൽപെടുന്ന മാറ്റമായിട്ടപ്പോൾ ഉന്നതംതട്ടഹാസാരവം ശ്രവിക്കാ ലിനതെന്നറിഞ്ഞിടാറസംഭ്രമത്തോടെ ദേവനായകൻവരൂപാണിയായ ജവത്തോടും ജീവനായെഴും നിജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245653
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്.
9.
സ്സിൽപെടുന്ന മാറ്റമായിട്ടപ്പോൾ
ഉന്നതംതട്ടഹാസാരവം ശ്രവിക്കാ
ലിനതെന്നറിഞ്ഞിടാറസംഭ്രമത്തോടെ
ദേവനായകൻവരൂപാണിയായ ജവത്തോടും
ജീവനായെഴും നിജാ വായന വരുത്തിച്ചു
“ശബ്ദമെന്തിതു കേട്ടാലറിക്കും പ്രദ
മണ്ണുസാഗരോഭൂതമല്ലിതം പുരാ
ശംഭൂശം ജഗദുഃഖസൂചകം തെല്ലും
തക്കമില്ലിതിന്നുന്ന ചൊല്ലിടും ദശാന്തര
കർണ്ണരാകാരം കണ്ടു പേടിച്ചുദുഃഖത്തോടും
മുരാരാതപരിത്രാഹീതിശബ്ദത്തോടും
മണ്ട് വന്നൊരുദേവൻമാനാം മഹേന്ദ്രനെ
തന്നുടെതും ശുഭക്കേടുമിന്നതെന്നിപ്പോ
ളൊന്നുമോനറിഞ്ഞീടുന്നില്ലാതീടുവൻ
നായോരുതനാകാശദേശവ
നഷ്ടമാകേണം ജഗത്തെന്നുള്ള മോഹത്താലേ
മായയാജനാസമുണ്ടാക്കിനിന്നീടുന്നു
ഞായഹീനനാം
ജഗദ്രോഹിയെ വധിച്ചുടൻ
ലോകപാലനം ചെയ്തു വേണമപാശീല
പാകശാസനം ചാക്കാതെ
കേട്ടനന്തരം
ക്രോധരക്തത്വംപുനേത്രങ്ങളോടും ശക
“നേതൊരുനീവന്നബാധകൻ ദേവന്മാരെ
നിങ്ങൾ ചെന്നറിഞ്ഞുവന്നീടുവിൻ
വിരോധിയെ
സംഗരേവധിപ്പനെ നങ്ങ്യാലവർ
തത്ത്വമന്വേഷിച്ചറിഞ്ഞീടുവാൻ നടന്നിട്ടു
സത്വരം നഭസ്ഥലം പുക സംശയിക്കാതെ
നീളവേതിരഞ്ഞിട്ടുനിലപതം പോലെ
കാളവണ്ണനായ് നിൽക്കുംകർരേന്ദ്രനെക്കണ്ടു.
83<noinclude></noinclude>
ld07u21pkx2epdjirxk6a63mk54d507
താൾ:Jaimini Aswamadham Kilippattul 1921.pdf/116
106
84766
245654
2026-07-19T03:56:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '110 YOGO2Wo. യുദ്ധമൊന്നനുഷ്ഠിക്കാംയുക്തമല്ലെന്നാകിലു കുംഭിഷ്ഠസ്ഥൻ മഹായോധനൻ ഞാൻ വാകൻ കുംഭ നീഠസ്ഥൻ നീബാലനെന്ന് നിക്കിപ്പോൾ 33 ഞാൻ നിരൂപിച്ചാലാവതില്ലെന്ന ഇത്തരം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245654
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>110
YOGO2Wo.
യുദ്ധമൊന്നനുഷ്ഠിക്കാംയുക്തമല്ലെന്നാകിലു
കുംഭിഷ്ഠസ്ഥൻ മഹായോധനൻ ഞാൻ വാകൻ
കുംഭ നീഠസ്ഥൻ നീബാലനെന്ന് നിക്കിപ്പോൾ
33
ഞാൻ നിരൂപിച്ചാലാവതില്ലെന്ന
ഇത്തരം പറഞ്ഞിട്ടുതരം വെടി
ദ്ധരേശ്വരനവീരൻ തൻ പടത്തേരിൽ കേറി
എത്രയും വിളങ്ങുന്ന കാർമുകം കുലച്ചതി
ലസ്ത്രവും തൊടുത്തുനിന്നിട്ടു
ബാലനെ നോക്കി
“മുമ്പിനാലെങ്കൽപ്രയോഗിക്കനീരം നിക
ലമ്പിനാലഹം പ്രയോഗിക്കുകില്ലെന്നായപ്പോൾ
മഞ്ജസാനത്തിട്ടുള്ള ബാലൻ പ്രതാപൻ
യൌവനാശനാം വാനെത്രയും യോൻ
യൗവനം കൂടുന്ന ഞാനെന്ന ബാണങ്ങളെ
തെല്ലുമേസഹിക്കില്ല.നല്ലതിന്നു
കില്ലുമേകാദയം വൈരിയിൽ കണക്കല്ല
മുന്നമെയേണം ഭവാനന്നേരം കാണായിരു
മെന്നമയമാം ബലമെന്നായക്ഷണംതന്നെ
പത്തുനാരാങ്ങളെപ്പോൽ വൻ പ്രയോഗിച്ചാ
നസ്തുവെന്നുറച്ചു
മാട്ടിലേക്കായിട്ടപ്പോൾ
ഏകമാംബാണം കൊണ്ടുവീരനാം വൃഷാജ
നാകമുമ്മൂന്നാക്കിയ ബാണങ്ങളെ
പാിവാരസ്സും തുളച്ചായതങ്ങായത്തോടെ
കൂടസാക്ഷ്യത്തെച്ചൊല്ലുംകൂട്ടർ പോലുഴ റോടും
കൂടവകീ പട്ടയം വീണുഭൂമിയിൽ താണു
മന്നവൻ തനിയ്ക്കുള്ള സാരമാം ശരാസനം<noinclude></noinclude>
rago9ch7ikifzls5f8619y2kn81ei4x
താൾ:Jaimini Aswamadham Kilippattul 1921.pdf/127
106
84767
245655
2026-07-19T03:56:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '121 എന്നിരുന്നീടും നേരം കാരുണ്യപൂരം തേടു മന്ദിരാവരൻ കടാക്ഷിയായാലുടൻ തന്നെ നിന്നന്തരം നന്ദനൻ മോദത്തോടെ നുള്ള തെന്നിക്കുന്നോടോതേണമെന്നായപ്പോൾ അലോനമുക്കുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
245655
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>121
എന്നിരുന്നീടും നേരം കാരുണ്യപൂരം തേടു
മന്ദിരാവരൻ കടാക്ഷിയായാലുടൻ തന്നെ
നിന്നന്തരം നന്ദനൻ മോദത്തോടെ
നുള്ള തെന്നിക്കുന്നോടോതേണമെന്നായപ്പോൾ
അലോനമുക്കുള്ളിലത്ഭുതം സുഖാധിക്യ
യോവൃഷലമെന്നത് നോത്താൽ
വിനസ്തമായിട്ടുള്ള വില്ലെടുത്തടുത്താ
ജനത്തിനായി വിളിച്ചീടിനാൻ ജനശ
വൃത്തമെല്ലാമേധരിച്ചാരം പ്രശാന്തനാ
മദ്ധരാപാലൻ ചിരിക്കുള്ളിലൊന്നാത്തീടിനാൻ
ഉത്തമോത്തമൻ പാലിക്കുമാരൻ ന
മത്തരം നേത്രംകൊണ്ടുകണ്ടിട്ടില്ലൊരുത്തന
ബുദ്ധിമാനിവൻ
കൃഷ്ണഭക്തിമാൻ മഹാവീ
വിമാനസു പ്രദനിന്നിനി നാകയാൽ
നിഷ് പ്രയോജനം രണം വിട്ടിനിക്ഷണം ചെന്നു
ദുഷ് പ്രവേശമാം കൃഷ്ണനം പ്രാപിച്ചുഞാൻ
എത്രയുംജയംലഭിക്കുന്നതു
മന്ത്രയുദ്ധത്തിൽ ജയംകൊണ്ടൊന്നുമില്ലാഫലം
എന്തിനും തുണയ്ക്കുന്ന കാർണ്ണൻ വടി
തരുവുള്ള പോലെ താമസം
സാരമാ
ഞ്ഞിനി
കുന്തിതൻ കുമാരനാംധർമ്മജന്മാവിൻ കീഴിൽ
സന്ധിചെയ്തും കൊണ്ടുവാഴുന്നതെത്രെ ഗുണം
എന്നുറച്ചകകളു ത്തകനായടുത്ത
ചെന്നു സന്തോഷം കാട്ടിക്കനന്ദനൻ തന്നെ<noinclude></noinclude>
1ca9i0wbi0w34ryon0vfgs1nb3c3a3h
താൾ:Jaimini Aswamadham Kilippattul 1921.pdf/142
106
84768
245656
2026-07-19T03:56:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '136 BY0J6300. ദിഷ്ടനായേവം പുറപ്പെട്ടു നീകുമാരക പഞ്ചകം തന്നെയാഗദാനാദി കർമ്മം ജഗ ദ്വഞ്ചകന്മാരിക്കാണവിപ്രന്മാരെല്ലാവരും വേദവും പാത്താല വാദമെന്നെ മതം ബോധവാന്മാനും...' താൾ സൃഷ്ടിച്ചിരിക്കുന്നു
245656
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>136
BY0J6300.
ദിഷ്ടനായേവം പുറപ്പെട്ടു നീകുമാരക
പഞ്ചകം തന്നെയാഗദാനാദി കർമ്മം ജഗ
ദ്വഞ്ചകന്മാരിക്കാണവിപ്രന്മാരെല്ലാവരും
വേദവും പാത്താല
വാദമെന്നെ മതം
ബോധവാന്മാനും ധനം കിട്ടിയേ സുഖം വരൂ
ജീവനം കളഞ്ഞിട്ടുമാർജ്ജിയും വിത്തം
ചിന്തയെന്നിയെ ചിലവിട്ടവൻ നശിപ്പിയ്ക്കാ
ദ്രവ്യസഞ്ചയം വൃദ്ധിയെന്നിയെ മുടിഞ്ഞുപോം
ദുർവ്യയം തുടങ്ങിയാലെന്നു നീ കേട്ടിട്ടില്ലേ?
നല്ലതല്ലെന്നില്ലാക്കും നമ്മുടെ ധർമ്മം ശർമ്മ
വൃദ്ധയായല്ലോഞാനിന്നെങ്ങിനെ ധർമ്മം ചെയ്യും
നായൊന്നും ചെയ്യില്ലെന്നതോ സത്യം തന
മുത്തിയിങ്ങിനൊന്നതീർച്ചയാം വാക്യം കേട്ടു
മുത്തിയന്നീടാതുടൻ മുഖ്യനാംദേവാഖ്യൻ
ബുദ്ധിയുംയിച്ചുപോവ് ശരോപാന്തത്തി
ലെത്തിയവരും കേൾക്കും വണ്ണമണത്തിനാൻ
ദേവവിസ്മയാത്രാദ്ധദേവജാരത്തിനു
പോവതിന്നായെന്നമ്മയ്ക്കാവതില്ലപോലാ
സ്വായം വിട്ടീടുവാനല്പമെങ്കിലും വരു
നീലവിശ്വാസം
ലോഭം കൊണ്ടു താൻ പുറപ്പെട്ടാൽ
ദുർവ്യയം വരും വീടും കെട്ടുപോമെന്നുള്ളാരു
നിവിളീകമാം ചെയ്യാലെന്നെയും തടുക്കുന്നു
വിത്തരക്ഷണം തന്നെ
കൃഷ്ണവീക്ഷണത്തിലു
സത്തമൻപൻതാതസഭാതലത്തിങ്കൽ
സത്വരംകുത്തയാവൃദ്ധയെ വരുത്തിച്ച
സമ്മതിപ്പിച്ചീടുവാനിത്തരം ചൊല്ലീട് നാ
17 *<noinclude></noinclude>
s026gch7lqow1tva6zdjlqo7m4sbuod
താൾ:Jaimini Aswamadham Kilippattul 1921.pdf/150
106
84769
245657
2026-07-19T03:56:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '144. cco Gewo സംഭ്രമിച്ചെഴുന്നേറ്റ് ചന്ദ്രവയാംദേവി സംഭവിച്ചൊരു സന്തോഷസ്മ താമൃതം കി തഞ്ചിതാസനത്തിങ്കല് വസിപ്പിച്ചു. സഞ്ചി താരം സുഖപ്രശ്നം ചെയ്തനന്തരം പ്രീതമാനസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245657
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>144.
cco Gewo
സംഭ്രമിച്ചെഴുന്നേറ്റ് ചന്ദ്രവയാംദേവി
സംഭവിച്ചൊരു സന്തോഷസ്മ താമൃതം കി
തഞ്ചിതാസനത്തിങ്കല് വസിപ്പിച്ചു.
സഞ്ചി താരം സുഖപ്രശ്നം ചെയ്തനന്തരം
പ്രീതമാനസൻ ഭീമസേനനും ചൊന്നാനതി
സ്ഫീതമാംസുഖോദന്തം കേൾക്കനീമച്ചിയേ
പട്ടണത്തിങ്കൽ ചെന്നു അങ്ങൾ മുവരും കൂടി
സ്പഷ്ടമാകാതെ നിന്നു വാജിയെപ്പിടിച്ചുടൻ
ഒട്ടുമേശങ്കിയാതെ ചെയ്തയുദ്ധത്തിൽ
പറ
പ്പെട്ടുവന്നെതൃത്തഭദ്രാവതീശ്വരൻപൻ
വിട്ടുവീരന്മാരോഗം വന്നുനേത്തുടൻ ച
കെട്ടപിതാന്താനേരിട്ടു യുദ്ധംചെയ്തു
വന്നതമ്പരാജയം കണ്ടു സന്ധിയും കഴി
ന്നെയും വൃഷധ്വജമേഘവർണ്ണന്മാരേയും
പിന്നെയുണ്ടായോരു സന്തോഷ സമ്മാനിച്ചു
പുത്രദാരങ്ങൾ മിത്രാമാതാ ലോകത്തോടും
ചിത്രകാഞ്ചനരത്നമുഖ്യവസ്തുക്കളോടും
ഹസ്തിവാജികൾ വാഹവാഹിനീ ഗണത്തോടു
മത്തിയിട്ടുണ്ടിങ്ങടുത്തെ നീധരിച്ചാലും
പുണ്ഡരീകാക്ഷീപുണശാലിനീപ്രഭാവതീ
സുന്ദരീ നരാധിപൻ തന്നുടേ കുഡുംബിനീ
നിന്നുടെ വിലോകനം ചെയ്യുവാനപേക്ഷയോ
ടിന്ദുബിംബാ!സഖീമണ്ഡലത്തോടും കൂടി
വന്നിരിയ്ക്കുന്നു പൊളിയനിതിന്മൂല
മിന്ദിരാപമേ മിന്നും മെയ്യണിഞ്ഞീടേണമേ
മണ്ഡിതാംഗിയായി നിജസ്ത്രീജനത്തോടു പ്ര
മുണ്ണി മാൻ ലക്ഷചെന്നുനീ
മാനിക്കേണം
എങ്ങു കേശവൻ ഭക്തവത്സലൻ കലാപാംഗീ
18. *<noinclude></noinclude>
694iefkb6yu1cb5egixbfrz1xxlo0kl
താൾ:Jaimini Aswamadham Kilippattul 1921.pdf/159
106
84770
245658
2026-07-19T03:56:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലിമൊന്നുമെനടക്കുന്നതിന്നില്ലാതിടാം ക്ഷത്രിയാധിപയജ്ഞമാരംഭിച്ചതിനി ത്രിയായീടുമാസി വന്നെത്തീടേണം മത കൊണ്ടോരമതി മാസമിനി പതിനൊന്നോളം പാത്തിടണമെന്നിരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245658
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലിമൊന്നുമെനടക്കുന്നതിന്നില്ലാതിടാം
ക്ഷത്രിയാധിപയജ്ഞമാരംഭിച്ചതിനി
ത്രിയായീടുമാസി വന്നെത്തീടേണം
മത കൊണ്ടോരമതി മാസമിനി
പതിനൊന്നോളം പാത്തിടണമെന്നിരിക്കയാൽ
ഉനാവേഗത്തോടുമാ ഗമിച്ചീടാമല്ലോ
അതുസത്വരം വേണ്ടുമദ്ധ്വരം കഴിപ്പിപ്പാ
നാളോളം വനാശ്വൻ തന്നോടും കൂടി
ശത്രുബാധയും മറ്റുമൊന്നുവന്നീടാത
സത്രവാജിയെ നിങ്ങൾ കാത്തുകൊള്ള വിൻ നിത്യം
കമലേക്ഷണൻ കുനിഞ്ഞകൾ ചെയ്തതു കേട്ടു
ശമനാഭൻ നജാത്മനി സമ്മതത്തോടെ
വിനയാകാണ്ടവം വിധിപോലുണ
പരിചോടെങ്ങും തിങ്ങും പരമാം തേജസ്സോടും
പരിപൂർണ്ണനായെഴുന്നൊരു നിതിരുവടി
വിരവോടകം തെളിഞ്ഞെഴുനള്ള കവീണ്ടു
വരുമ്പോളവും തിരിച്ചരുൾ ചെയ്തതുപോലെ
മരുവുന്നുണ്ടു ആൾതിരുവള്ളത്തിലുള്ള
കരുണാലവംതന്നെ ശരണംസത്തിനും
ധമ്മജപ്പോകും കേട്ടുഗൻ
ജഗനാഥ
നാജക്ഷൻ മുതി നക്ഷണപുറപ്പെട്ടു
എന്തിതന്നെയുംപിന്നെ പാഞ്ചാലിയേയും കണ്ടു
ചിന്തിതം ഗ്രഹിപ്പിച്ചു
ചിത്രമാം തേരിൽ കേറി
അനുയാത്രക്കായ്ക്കുന്ന നിജഭക്തന്മാരെയു
മനുകുലാചാരം കൊണ്ടഥ വേർതിരിച്ചടൻ
കൃതവാദ്യന്മാരായ വീരന്മാരോടും
വാഹനായ്മറഞ്ഞഴകോടെന്നുള്ളി
153<noinclude></noinclude>
rjrvargoxaq5r919d3bb8fnsf7ekgs2
താൾ:Jaimini Aswamadham Kilippattul 1921.pdf/168
106
84771
245659
2026-07-19T03:56:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '162 എത്രയുംഹിതങ്ങളാന്നീടു ധർമ്മങ്ങളെ ശ്രദ്ധയോടെവം ചോദിച്ചീട് നാൻ തപോനിധേ! ജാത നാലിലുമുള്ള മത്തന്മാർ സംസാരത്തിൽ ഭീതിപൂണ്ടിരിപ്പവരൊന്നു ചെയ്യേണ്ടതും എന്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245659
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>162
എത്രയുംഹിതങ്ങളാന്നീടു ധർമ്മങ്ങളെ
ശ്രദ്ധയോടെവം ചോദിച്ചീട് നാൻ തപോനിധേ!
ജാത നാലിലുമുള്ള മത്തന്മാർ സംസാരത്തിൽ
ഭീതിപൂണ്ടിരിപ്പവരൊന്നു ചെയ്യേണ്ടതും
എന്തിനാല നല്ല കീർത്തിയും ലോകാന്തര
ചിന്തനീയമാം മഹാസൌഖ്യം ഭവിയ്ക്കുന്നു.
എങ്ങിനെ സന്തോഷ് കൃഷ്ണനാം ജഗന്നാഥ
നിങ്ങിനക്കിതൊക്കയും വേർതിരിച്ചാണമേ
വ്യാസനും കനിഞ്ഞരുൾ ചെയ്തുകൊള്ളാലേഗുണാ
വാസനാം വാരുടെ ചോദ്യമെന്നിരിക്കയാൽ
നിക്ഷേപിച്ചറിഞ്ഞുകൊണ്ടാലുമെങ്ക് ലോ ജൻ
വേദങ്ങളെല്ലാം പഠിച്ചീടണം വേണ്ടുന്ന സം
ബോധങ്ങളുണ്ടാകുന്ന രാഗമങ്ങളും ക്രമാൽ
സ്നാനവും കാലസന്ധ്യാവന്ദനങ്ങളുംഹരി
ജാനവും പോജാദാരപൂജനങ്ങളും
ഹോമവും ദിനംതോറും ചെയ്യേണം സത്യം മന
സാമവും സന്തോഷവുംമുമ്പാകഗുണങ്ങളെ
ക്ഷത്രിയൻ പരാപവാദങ്ങളിൽ പ്രീത യു
മെത്രയും മഹത്താകധർമ്മബോധവുംപൂണ്ടു
ഒട്ടുമേ പരസ്ത്രീവിജങ്ങളെ നോക്കാതേയും
കിട്ടുമെങ്കിലും
ഗ്രഹിക്കാതയും ഗഭീരനായ്
പുഷ്പമന്ത്രമാം മഹായജ്ഞത്തിൽ പെടാതയും
നിഷ്ഠയാനടത്തേണ്ടും നീയെവിടാതെയും
സത്യവും ദ്വിജന്മാരിൽ ഭക്തിയും ഭരിച്ചിട്ടു
നിത്യവും പ്രശസ്തമാമാനവും ചെ
പക്ഷപാതവും വിട്ടു വാതത്തിനുള്ള<noinclude></noinclude>
q98u40w0d0dg5f074mnvib83nc155v5
താൾ:Jaimini Aswamadham Kilippattul 1921.pdf/178
106
84772
245660
2026-07-19T03:57:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '172 വെണ്മതിപ്രദങ്ങളാം ഗഗോപുരങ്ങള വെണ്മതിങ്ങീടും മതിൽ കൂട്ടവും ദുർഗ്ഗങ്ങളും ചിത്രകാരണങ്ങളായൊത്ത തോരണങ്ങളു മിത്ര ചന്ദ്രാഭങ്ങളാം സൌധൗഘങ്ങളും വന്നുടൻ ഗുരുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245660
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>172
വെണ്മതിപ്രദങ്ങളാം ഗഗോപുരങ്ങള
വെണ്മതിങ്ങീടും മതിൽ കൂട്ടവും ദുർഗ്ഗങ്ങളും
ചിത്രകാരണങ്ങളായൊത്ത തോരണങ്ങളു
മിത്ര ചന്ദ്രാഭങ്ങളാം സൌധൗഘങ്ങളും
വന്നുടൻ ഗുരുവാതമൊന്നടിയുമ്പോളൊപ്പം
നിന്നു കൂത്താടും പതകാനട സമൂഹത്തെ
മസ്തകങ്ങളാലെടുത്തുള്ള
തനങ്ങളു
മിന്നും താഴികക്കുടങ്ങള
കൽപ്പങ്ങളും ശകുന്തങ്ങളും നിറഞ്ഞുള്ള
പുഷ്പിതങ്ങളാലതാസുദ്രമാരാമങ്ങളും
സ്നിഗ്ദ്ധചന്ദനോശീരമുനീരെഘം കൊണ്ടു
സികമായിട്ടുള്ള രക്ഷാപന ഷ്കരാടിയും
എന്നിട്ടുപോരാവിശേഷങ്ങളൊക്കയും കൂടി
യുന്ന ദിവ്യാവസ്ഥകൊണ്ടു വൈകുണ്ഠംപോലെ
എത്രയും ശോഭിയ്ക്കുന്നു യാതൊന്നു യാതൊന്നിനെ
ശത്രു മർദ്ദിയാമുഗ്രസേനൻ താൻ പാലിക്കുന്നു.
നന്തതുഷ്ടിയാണ്ടുയാതൊന്നിൽ വാണീടുന്നു
ഉത്തമൻ മഹാഭക്തനകരൻ മുത
മന്മാരായുള്ള യാദവന്മാരും
ഉാതപ്രമോദമുൾക്കൊണ്ടുയാതൊന്നിൽസാക്ഷാ
മുത്തമാകന്തന്നെ സേവിച്ചുവയ്ക്കുന്നു
വൈഷ്മിയാംദേവീ സത്യഭാമയെന്നിവർ മമ്പാം
വിസ്മയാംഗികൾ കണക്കില്ലാത്ത ദേവിമാരും
സംഭോഗബാഹുല്യവുംപൂണ്ടുയാതൊന്നിൽ പാത്താ
ണം ഭോജേക്ഷണസംശുശ്രൂഷണം ചെയ്തീടുന്നു
ദ്വാരകാര്യമായുള്ളാരപ്പൂരം വിലോകിച്ചു
സാരകാംക്ഷിയാംഭീമൻ ചെന്നു ചെന്നടുത്തുടൻ
സന്ദനം നിീയിറങ്ങീടിനാൻ മുദാമധു<noinclude></noinclude>
169nakeu06jyijzr1peju08hhz50tzr
താൾ:Jaimini Aswamadham Kilippattul 1921.pdf/184
106
84773
245661
2026-07-19T03:57:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '178 Bo നിരൂപം താനെന്ന തോഭക്തപ്രിയ നിയപോന്ന നിയെന്തെന്നതു തിന്നു. കേൾക്കുന്നില്ലകത്തുനിന്നൊ യൊന്നുമേയിപ്പോൾ നാക്കുള്ളതെല്ലാം മുറിഞ്ഞങ്ങു വീണുപോയെന്നോ അന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245661
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>178
Bo
നിരൂപം താനെന്ന തോഭക്തപ്രിയ
നിയപോന്ന നിയെന്തെന്നതു തിന്നു.
കേൾക്കുന്നില്ലകത്തുനിന്നൊ യൊന്നുമേയിപ്പോൾ
നാക്കുള്ളതെല്ലാം മുറിഞ്ഞങ്ങു വീണുപോയെന്നോ
അന്തരംഭിച്ചിതോഹൻദേവകീദേവി
കാലയം പുക്കെ സത്യഭാമയാംദേവി
പുഷ്പിയില്ലെന്നോരാഷ് ട്രെധാനങ്ങൾക്കോ താ
പുഷ്പിയല്ലെന്നല്ല വലിച്ചുപോയിയെന്നോ
മക്കളും മക്കൾക്കുള്ള മക്ക് രക്ഷസ്സ
ലൊക്ക മരിച്ചുപോയെന്ന തോകം
സ്ത്രീജനങ്ങളോടൊരുമിച്ചുകൊണ്ടേവദേവൻ
ഭോജനം ചെയ്താനെന്തു കാരണം രൂപിച്ചാൽ
ഭീമനീവണ്ണം പറഞ്ഞിടുമ്പോൾ ജഗന്മയന
ഭൂമിപാലക വിനോദത്ഥമായും യാതെ
നികാസു വൃണം ചെയ്യുന്ന ശബ്ദങ്ങളെ
മാനിയായിടും വായും തെക്കേൾപ്പില്ലല്ലൊ
പപ്പടങ്ങളുമുപദംശങ്ങൾ വടകളു
മപ്പടി കടിച്ചുതിന്നീടുന്നശബ്ദങ്ങളും
പയസാധനം കുടിച്ച് റക്കു ശബ്ദങ്ങളും
മായമെന്നിയെ കേൾപ്പിച്ചീട്ട് നാനമേല
വണ്ടികാഘടാര ശബ്ദങ്ങളും കേൾപ്പിച്ചടൻ
ചുണ്ടിറുമ്മിക്കൊണ്ടിരുന്നീടിനാനാന്തരെ
ഒച്ചയെല്ലാമെ കേട്ട ഭീമനും ഹസിച്ചുകൊ
ശബ്ദംകൊണ്ടവമുരച്ചു.ഗോപാലകൻ
കുട്ടിക്കാലത്തിൽ ഗോഷ്ഠതവും പച്ചപ്പാല
മഷ്ടിക്കില്ലായ്മമൂലം കുടിച്ചുവളർന്നവൻ
കുറുംപാലും കുടിച്ചൊരുക്കുന്നാരിയും
മുറയും കഴിച്ചു കൊണ്ടിരിയ്ക്കുമാറായാ<noinclude></noinclude>
oeus8rpdjpuhw75yx547btlvo9rqayx
താൾ:Jaimini Aswamadham Kilippattul 1921.pdf/193
106
84774
245662
2026-07-19T03:57:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രക്ഷണ ക്ഷണാ കടോത്സാഹത്തോടെ ഗെകാണായന്മാരോടായരുൾ ചെയ്തു ചൊല്ലീടുനുത്തമോത്തമന്മാരെ പാത്ഥനായുധ പുരൻ വാജ ധമായാഗ മാസ്ഥയോടനുഷ്ഠിച്ചുകൊള്ളുന്നുണ്ടത നായി പാത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245662
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രക്ഷണ ക്ഷണാ കടോത്സാഹത്തോടെ
ഗെകാണായന്മാരോടായരുൾ ചെയ്തു
ചൊല്ലീടുനുത്തമോത്തമന്മാരെ
പാത്ഥനായുധ പുരൻ വാജ ധമായാഗ
മാസ്ഥയോടനുഷ്ഠിച്ചുകൊള്ളുന്നുണ്ടത നായി
പാതിരയ്ക്കാതെ ബാലസ്ത്രീ ലാഭ കളോടും
എന്നിത ങ്ങറിയിച്ചുകൂട്ടിക്കൊണ്ടങ്ങുപോവാൻ
വന്നിരിയ്ക്കുന്നു ജായാവൃകോദരൻ
പ്രമുതൽക്കുള്ള പുത്രന്മാർ യന്ത്രന്മാര
വാകതാദികളേവരുംഗമിക്കേണ
പൌരനാരികൾ ദാസ്വർഗ്ഗവും യഥോചിതം
പൌരുഷം കൂടും വിപ്രക്ഷത്രാദിവണങ്ങളും
വന്ദിമാഗധാരകളെന്നിവരെല്ലാവരും
നന്ദ വർദ്ധിക്കുംവണ്ണമൊന്നിച്ചുപോയീടണം
കല്ലുകൂടിടും രാമൻഗ്രനഗ്രജന്മാത്ര
മ പ്പൂരത്തേയും വൃദ്ധനായുള്ള താതനേയും
ഭക്ഷണചെയ്തിരുന്നീടട്ടെ ബലത്തോടു
മക്ഷണം മറെറല്ലാരുമെന്നുടെന യോഗത്താൽ
പ്രസ്ഥാനകോലാഹല കൂട്ടുവിൻ കണക്ക് ലാ
തിസ്ഥാനത്തിങ്കൽ കാണുംമുക്താ രത്നങ്ങളും
വെള്ളിപൊമ്പണങ്ങൾ മുമ്പായുള്ള നാണ്യങ്ങൾ
187<noinclude></noinclude>
3ku8elu2hswb8hypinc7znrohq5vu5r
താൾ:Jaimini Aswamadham Kilippattul 1921.pdf/201
106
84775
245663
2026-07-19T03:57:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബോധശാലയാണ്മൻചൊന്ന ഭാഷ തംകേട്ട മോദകം മുഖ്യന്മാരെല്ലാവരും കാരത്തോടും തട്ടാനാഥനാം ദാമോദരൻ ഒന്നുപുഞ്ചി കൊണ്ടു നമസ്കരി ചിന്ദു നാം ബലഭദ്രന്റെ പാട ധമ്മജാഗാരത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245663
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ബോധശാലയാണ്മൻചൊന്ന ഭാഷ തംകേട്ട
മോദകം മുഖ്യന്മാരെല്ലാവരും
കാരത്തോടും തട്ടാനാഥനാം ദാമോദരൻ
ഒന്നുപുഞ്ചി കൊണ്ടു നമസ്കരി
ചിന്ദു നാം ബലഭദ്രന്റെ പാട
ധമ്മജാഗാരത്തിൽ ചെന്നു ഞാൻ വരുംവരെ
ലാകാരൻ ഭവാൻ ജാഗരൂകത്വം
സന്തതം പിതാവിനോടൊന്നിച്ചീവരം രക്ഷി
ചന്തം കൂടാതിരിക്കണമെന്നപേക്ഷിച്ചാൻ
ധീരനായനുഷ്ഠിപ്പനെന്ന സമ്മത
സാരമായീടും തൻ മാ ട ത ൽ
വെളു
0
നൽകിനാനകിനായകൻ കൃഷ്ണൻ
മമ്മിയോടിടും മഹാവേഗത്തോടെ
ത്തുള്ള തുംഗമാംതരം പഠത്തിൽ കേറി
സ്വർ ഗീതരംഗത്തിൽ അമൽ ഭാഗത്തി
മിന്നുന്ന പൂമെയ്യ്
കൊണ്ടെത്രയും മനോജ്ഞന
യൊന്നിച്ചഭിമനാടുമൊപ്പമാറ
നല്ല നീലൈഷ്മീഭാമയെന്ന വർമുമ്പാ
വല്ലഭ ജനങ്ങളും വാഹനങ്ങളിലേ
ഉപകരപ്രമാദ യാദവന്മാരു
മുദ്ധവാദ്യമത്തോടുമൊക്കവേ പുറപ്പെട്ടു
കൊത്തസംഗങ്ങളുമായും നവേ
195<noinclude></noinclude>
983zh0nci0qnirelzd3yuf3eiyvbm2f
താൾ:Jaimini Aswamadham Kilippattul 1921.pdf/208
106
84776
245664
2026-07-19T03:57:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '202 അശ്വമേധം വൃാശിദീനദന്താദിഹീനകൾക്ക ചിത്തസമ്പ്രതിരുസന്തോഷം കാണ്ടു നി കമെന്നിയെ വരനാക്കു കിക്കാണുംപേരും കമ്പംകൊണ്ടാക്കും ഭീമസേനനെവരിക്കുവാൻ വന്നണഞ്ഞാല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245664
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>202
അശ്വമേധം
വൃാശിദീനദന്താദിഹീനകൾക്ക
ചിത്തസമ്പ്രതിരുസന്തോഷം കാണ്ടു നി
കമെന്നിയെ വരനാക്കു കിക്കാണുംപേരും
കമ്പംകൊണ്ടാക്കും ഭീമസേനനെവരിക്കുവാൻ
വന്നണഞ്ഞാലും കാമപുരകൻ നിണക്കിയാ
ളൊറിഞ്ഞാലുംജി
നീന്തുമോദയം
ഭഗവൽ പ്രോക്തം കേട്ടു പവനാത്മജൻ ജീവൻ
പന്നിയെ മറുവചനം ചൊല്ലീടിനാൻ
അരുൾചെയ്തതുകൊണ്ടായിരം ചെയ്യാ
തീകാരം ചെയ്താലവതാളത്തിലാമേ
മൽഗൃഹേമമപ്രിയാരാക്ഷസീയവൾകണ്ടു
നിലയില്ലടൻ തടുത്തീടുമെന്നല്ലാനി
തിന്നൊടുക്കീടുന്നും തെല്ലുമോടിക്കായി
ല്ലെന്ന വൈഷമ്യം കൊണ്ടു ഹീനകളെല്ലാം
നന്ദജന്മാരാം ഗോപീജാരനിൽ തന്നെമുദാ
വന്നുചേരട്ടെ കൃഷ്ണസക്തിയുള്ള വക്കെല്ലാം
എങ്ങുമേസുഖം തന്നെ ഭീഷ്മനന്ദിനീ മുമ്പാം
മംഗനാജനം സാധുഭാവത്തോടന്നം
ഭർതൃഭൂതനാകുമീകൃഷ്ണവൃത്തിയെത്തന്നെ
ഭക്തിയും പ്രസക്തിയും പൂണ്ടു സേവിച്ചും തമ്മിൽ
ഛിദ്രമെന്നിയെ ചിതം പോലേററംഷിച്ചും
ചിത്തസൌഖാൽ ഷത്തെക്കൊണ്ടു വാണീടുന്നു
തെല്ലുമേപിണക്കവുമീഷ്യയും മറ്റുള്ളവ
ക്കില്ല
ജാംബവൽസുതയിങ്കലും വയോധിക
മല്ലരിയെ ഭജിയ്ക്കുന്ന ഭൂതങ്ങൾക്കെല്ലാ
മാറീടും ഗതിയുണ്ടാകുമെന്നോ വേണ്ട
എന്നുകേട്ടരുൾ ചെയ്തുമാധവൻ മഹാരാ
ചെന്നു നീ പിടിച്ചാലും ഭീമനെ മടിയ്ക്കാതെ
പെട്ടന്നുകൊണ്ടിങ്ങു പോന്നാലുമീദ്ദേഹം പ<noinclude></noinclude>
ajysg9j8iu9013q13fk14s89lmh8uwv
താൾ:Jaimini Aswamadham Kilippattul 1921.pdf/215
106
84777
245665
2026-07-19T03:57:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് മരുളിച്ചെയ്തീടിനാന നാനാമെല്ലാരും അതുപാണനാളെ ക്കാലത്തുപോകാമെന്നാ ലത്തലുണ്ടാകില്ലാക്കുമെന്നുള്ള തെല്ലാവരും അറിവാനായിപ്പെരുമ്പറയൊഷത്തോട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245665
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
മരുളിച്ചെയ്തീടിനാന നാനാമെല്ലാരും
അതുപാണനാളെ ക്കാലത്തുപോകാമെന്നാ
ലത്തലുണ്ടാകില്ലാക്കുമെന്നുള്ള തെല്ലാവരും
അറിവാനായിപ്പെരുമ്പറയൊഷത്തോടു
മറന്നനുജ്ഞയാമരുളപ്പാടു കേട്ടു
ലഥവടക്കൂട്ടുമവിടെ നിറുത്തിനാൻ
വസ്ത്രകമ്പളികൾകൊണ്ടുനല്ലൊരു
വസ്തു സഞ്ചയം തീർത്തുള്ളാരെല്ലാവരും
രാത്രിയിൽ സുഖത്തോടുമൊന്നിച്ചുപാഞ്ഞീടിനാ
സാദപൂർവം ധർമ്മപുത്ര സോദരനോടു,
മാബാദിവർഗ്ഗത്തോടുമനാദി വസ്തുക്കളാൽ
ശട്ടത്തിനൊക്കുംവണ്ണമത്താഴം കഴിച്ച
സുപ്തനായുഷസ്സിങ്കലോടേ ജന
മാകാതെയുള്ള തായത്തിൽ സ്നാനം ചെയ്തു
സാപാസനം കഴിച്ചെല്ലാവരോടും കൂടി
സന്തോഷപൂർവ്വം ഘോഷം വർദ്ധിപ്പിച്ചെഴുന്നെള്ളി
മന്ദമന്ദംപായനന്ദിനീതട സ്ഥല
പങ്കുമററീടും ജത്തിലും വൃന്ദാവന
കൊണ്ടൽവണ്ണനെക്കാണാനുണ്ടായ കാമോദ്യമം
കൊണ്ടഹോപരസ്പരം ഭാഷണം തുടങ്ങിനാർ
തോഴരെ!നമുക്കങ്ങുപോവുകമുള്ള
തോഴനാകോർണ്ണനെക്കണ്ടിപോന്നീടുവാൻ
നന്മജൻ തന്നെക്കണ്ടിട്ടേറെനാൾ കഴിഞ്ഞല്ലോ
നന്ദിയോടിപ്പോൾ ഭാഗ്യമുണ്ടായ കണ്ടീടുവാൻ
209<noinclude></noinclude>
16v0oxeperu63r2b1e6cmf6zw5ja2pk
താൾ:Jaimini Aswamadham Kilippattul 1921.pdf/221
106
84778
245666
2026-07-19T03:57:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യോഷമാരോടും ചേർന്നതെങ്ങിനെയിനിങ്ങിനെ ഘോഷപൂർവകം പുറപ്പെട്ടതെങ്ങോട്ടാണിപ്പോൾ ഘോഷമുൾക്കീടുവാനൊന്നിച്ചുപോരുന്നില്ലേ മങ്ങിനേരല്ലാതാകുമോനസത്തോടു തെങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245666
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യോഷമാരോടും ചേർന്നതെങ്ങിനെയിനിങ്ങിനെ
ഘോഷപൂർവകം പുറപ്പെട്ടതെങ്ങോട്ടാണിപ്പോൾ
ഘോഷമുൾക്കീടുവാനൊന്നിച്ചുപോരുന്നില്ലേ
മങ്ങിനേരല്ലാതാകുമോനസത്തോടു
തെങ്ങിനെ പിരിഞ്ഞു പോകുന്നുാദയാനിധേ!
എന്നെല്ലാമുത്തി ഭക്തിവിഹ്വലന്മാരാ
യൊന്നിച്ചു ഗോപാലന്മാർ കുമ്പിട്ടുനിന്നാരപ്പോൾ
സാധുവത്സലൻ ജഗനായകൻ കടാക്ഷിച്ചു
സാദരം ചിരിച്ചൾ ചെയ്തു സന്തോഷത്തോടെ
തിന്നതും ശങ്കയെങ്കിലും നമുക്കിപ്പോൾ
ലിങ്ങിനെ കായാന്തരാകാനാകയാലാ
പാൽ നടത്തേണ്ടുന്ന യാഗത്തിനു
നിങ്ങളീ വണ്ണം നമ്മെക്കാണുവാൻ മാത്രം കൽ
സംഗതന്മാരായതിൽ സന്തോഷമേ
സിദ്ധമായല്ലോ സുഹൃല്ലോ കാവലോകാന
മിത മീനമുക്കുമിന്നുമാകാരന്മാരെ
നിങ്ങളെല്ലാരും തിരിഞ്ഞീടുവിൽ പിരിഞ്ഞിപ്പോ
ചെന്നായുള്ള വകക്കാമ്പിൽ
ചഞ്ചലം വെടിഞ്ഞുള്ള സന്തോഷമേറും വ
മഞ്ചരിത്രവും ഗ്രഹിപ്പിച്ചു സൌഹൃദത്തോടെ
എന്നെയും നിനച്ചുവാണീടുവിൻ സുഖം വരു
മെന്നിതെല്ലാമേയങ്ങൾ ചെയ്തു കൗതുകത്തോടെ
215<noinclude></noinclude>
mgx8pozjcgz3r07krvnfjwe8ufq1vae
താൾ:Jaimini Aswamadham Kilippattul 1921.pdf/228
106
84779
245667
2026-07-19T03:57:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '222 അവമേധം വിലസിടുന്ന വിശ്വപ്രഭുവാമദേവൻ ലസീടാതിനിങ്ങോട്ടണയുന്ന ചിത്രം ധൂമാന്ധയായിട്ടുള്ള ദൃഷ്ടികൊണ്ടഹോനമ്മൾ കാമാന്തകത്താവിനെയങ്ങിനെ കണ്ടീടുന്നു. ഭക്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245667
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>222
അവമേധം
വിലസിടുന്ന വിശ്വപ്രഭുവാമദേവൻ
ലസീടാതിനിങ്ങോട്ടണയുന്ന ചിത്രം
ധൂമാന്ധയായിട്ടുള്ള ദൃഷ്ടികൊണ്ടഹോനമ്മൾ
കാമാന്തകത്താവിനെയങ്ങിനെ കണ്ടീടുന്നു.
ഭക്തനാം യുധിഷ്ഠിരൻ കാട്ടി നാം ചെയ്യാൻ
ശക്തനായിട്ടിലഗ്നിതൃപ്തനാണെന്നാകിലും
വഹ്നി കൃഷ്ണനെയറിയുന്നില്ലയെന്നോക്
മിന്നിവൻ പാത്താഴുനാക്കുംപൂണ്ടിരിപ്പവൻ
ദ്വിജിഹാന്നാരെങ്കിലും രത്തനൾകീടുകിൽ
തജിക്കില്ല വാങ്ങിയങ്ങിനെ കുടിച്ചവൻ
തൃപ്തനായി ഷംനൾകുമിസ്വഭാവത്തെയോർത്താൽ
സപ്തജിഹ്വാൻക കൊണ്ടുചൊല്ലുവാനുണ്ടാ
കൃഷ്ണനെക്കാണിയ്ക്കുന്നതെങ്ങിനെയിവൻ പിന്നെ
കൃഷ്ണവർത്വം കൊണ്ടു
മിഷ്കൃത്തല്ലെന്നായാ
നന്മയുള്ളൊരു വിപ്രനാരം ചൊന്നാനിതു
നമ്മുടെ കുറ്റം പാവകന്റെയല്ലെന്നേവേണ്ടു
കല്പിച്ചവണ്ണം
നമ്മൾ കമ്മാദി സർവ്വസ്വവു
മപ്പിച്ചിട്ടുണ്ടാഹരിയുള്ള തൃപ്പദാംബുജേ
പിന്നെയെങ്ങിനെ കാണും കൃഷ്ണനെയെന്നായപ്പോ
ഇന്നു നാം വിപൻ പറഞ്ഞീടിനാനെല്ലാരോടും
സന്മുഖന്മാരായ നാം യഥോചിതം
സന്മുനിസ്താത്മാവാം ദേവനെസ്സംഭവിച്ചു
നമ്മുടെ മഖക്രിയാപുണ്യമെപ്പേരും തൃക്കാ
ലംബുജത്തിങ്കൽ തിരുമുല് വ തന്നെ
തൽക്കടാക്ഷംകലായെന്നാലുള്ള
ദുഘടംതീരും നമുക്കെന്തിനീ സാം പിന്നെ
സ്വസ്തലനിന്നിട്ടിങ്ങുവീഴുമേവനും പു
മസ്തമായ രും നാളിലത്തലെന്തിതിൽപരം<noinclude></noinclude>
o17qtcpj1udayh2xipsawtykm7lm6e5
താൾ:Jaimini Aswamadham Kilippattul 1921.pdf/234
106
84780
245668
2026-07-19T03:57:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '228 00002 തന്നെവെന്നതും ജാമദഗ്ന്യനായ റന്നതും രക്ഷോവംശമാകുംശ്രീരാമ രൂപംപൂണ്ടു. രക്ഷോപഭോഗംലോകതൽക്ഷണം വള വിശ്രുതം വിശ്വത്തിലീവിജന്മങ്ങളെ വിശ്രമത്തോടും കേട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245668
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>228
00002
തന്നെവെന്നതും ജാമദഗ്ന്യനായ റന്നതും
രക്ഷോവംശമാകുംശ്രീരാമ രൂപംപൂണ്ടു.
രക്ഷോപഭോഗംലോകതൽക്ഷണം വള
വിശ്രുതം വിശ്വത്തിലീവിജന്മങ്ങളെ
വിശ്രമത്തോടും കേട്ടുവിശ്വസിച്ചുപാസിച്ചാൽ
സ്തംഭമെന്നിയേ സർവസമ്പദാനന്ദങ്ങളും
സംഭവിച്ചീടും ദൃഢം കമ്പമില്ലതിന്നതും
നമ്മുടെകരൂപങ്ങളായുള്ള ജന്മങ്ങളെ
മനുഖേവിച്ചു വണ്ണിച്ചുവന്ദിയാമിവൻ
ഹന്ത കേൾപ്പിച്ചീടിനാനക്കരെയെന്നുള്ളാരു
ചിന്തയുണ്ടായിട്ടെൻജിഹ്വ ഹരിയും മൊ
മന്മനോഹങ്ങളെ സംബന്ധിച്ചുള്ളതെല്ലാം
ചിന്മയൻ കൃഷ്ണൻ തന്നെ കേവലം ഹരിയ്ക്കുന്നു
ക്ഷേമകാരണം രാമരാമേതി ചൊല്ലേറുന്ന
നാമകീർത്തനം ചെയ്യുന്നുണ്ടുഞാനെല്ലായൊഴു
രാമനാമംകൊണ്ടു ജ്ഞനായിളങ്ങുന്ന
സോമശേഖരൻഹരൻ ശങ്കരൻ സന്തോഷിക്കും.
തന്മഹാനാമംകൊണ്ടീഗോമൂത്ത മാനൊരു
സന്മദംഭവിക്കുന്നതല്ലെന്നുവന്നീടുമോ
എന്നു ചിന്തിച്ചുംകൊണ്ടുകത്തിയും മീവന്ദിയെ
നന്ദൻ കടാക്ഷിച്ച നന്ദിയേറീടും വണ്ണം
തങ്കത്തിങ്കൽകെട്ടിത്തൂങ്ങിമിന്നീടുന്നൊരു
പങ്കഹീനയാം മുത്തുമാലയെയഴിക്കാം.
തൃക്കരിയം കൊണ്ടാവനിയും സമ്മാനിച്ച
തിക്കിനിന്നീടും മററു വന്ദികൾക്കെല്ലാവരും.
മുക്തിദായകൻ മഹാമുധങ്ങളായിട്ടുള്ള
മൌക്തികങ്ങളെക്കൊടുത്തീടിനാൻ മഹീപതെ
സത്വരം കനിഞ്ഞെഴുന്നെള്ളി
നാനനന്തരം
സമന്മാരായാ സ്മാന്മാരവർ കണ്ടു<noinclude></noinclude>
6hx6rvu2t7wl8spgq3krh7bj3q2unic
താൾ:Jaimini Aswamadham Kilippattul 1921.pdf/442
106
84781
245669
2026-07-19T03:58:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '436 3006200 ചിത്രം ദ്വിജോത്തമന്മാരേ ധരിത്രീന്ദ്ര പുത്രൻ സുധന്വാനപാജ്ഞലിച്ചു മന്ദം ജലപ്രഭാക്ഷയെക്കാണിച്ച കപ്പതായാംതന്നുടെ കാന്തിയ മെച്ചതോടെ രമിപ്പിച്ചതാരം വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245669
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>436
3006200
ചിത്രം ദ്വിജോത്തമന്മാരേ ധരിത്രീന്ദ്ര
പുത്രൻ സുധന്വാനപാജ്ഞലിച്ചു
മന്ദം ജലപ്രഭാക്ഷയെക്കാണിച്ച
കപ്പതായാംതന്നുടെ കാന്തിയ
മെച്ചതോടെ രമിപ്പിച്ചതാരം വിളം
ബിച്ചകാരം പിഴച്ചീലയൊ കേവലം
ധമ്മസൂക്ഷ്മം സുദുർഗ്രാമെന്നിങ്ങനെ
തന്മനോവിചാരം മുഴുക്കയാൽ
കരമെന്നു തീർച്ചയാക്കിടുവാ
സമന്മാരായെഴും ഭവാന്മാരോടു
സത്വരം ചോദിച്ചിടുന്നു ധരേശ്വര
ഇത്തരം കേട്ടാലതപ്പൊഴെ ചെയ്യ
സ്നിഗ്ദ്ധനായ ഞാൻ പുത്രനെന്നാകിലും
മുഗ്ദ്ധനായുള്ള സുധന്വാവിലെന്നുമെ
ദൃപ്തനാക്കുന്ന
പാപിഷ്ഠനെപെടുന്നു
തലപതിപ്പിച്ചു
ശിവൻ
എന്നു കല്പിച്ചിരിക്കുന്ന മഹാരാജ
നൊവാക്യം കേട്ടും ഖാനുജൻ ജന
പ്രാഭാവത്തോടു ചൊല്ലിനാൻ
സത്വര നിങ്ങൾ പോയീടുവിൻ മൃതരെ
വിസ്തരിക്കണത്തിപ്പിൽ വസുന്ധരാ
തൃഹന്താവിനോടെന്നുടെ ഭാഷിതം
യാതൊരുത്തൻ ധരിത്രീതമന്ദനാ
യാതരത്വം ലോഭമിത്യാദികൊണ്ടഹോ
വ്യത്യസ്തഭാവം വരുത്തുന്ന മുൻചൊന്ന
സത്യത്തിനായവൻ ഘോരമാം നാരക
വീണുകിടന്നീടുചിരം
മുന്നമുണ്ടായ ഹരിശ്ചന്ദ്രനായ<noinclude></noinclude>
lgfe3xgrg6wguadgl4aojgz6mkrfy6u
താൾ:Jaimini Aswamadham Kilippattul 1921.pdf/453
106
84782
245670
2026-07-19T03:58:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിക്കടാഹത്തിൽനിന്നൊരക്ഷിയ്ക്കും വാൻ ദുഃഖകാലോഭ്യൽഭ്രമാദിതീർക്കണമേ എന്നിവണ്ണം ചെയ്തുകിത്തനായാ ലിന്ദിരാകാന്തൻ കടാക്ഷി കാരണം തപ്ത തൈലം തണുത്തുപോയ് സാക ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245670
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നിക്കടാഹത്തിൽനിന്നൊരക്ഷിയ്ക്കും വാൻ
ദുഃഖകാലോഭ്യൽഭ്രമാദിതീർക്കണമേ
എന്നിവണ്ണം ചെയ്തുകിത്തനായാ
ലിന്ദിരാകാന്തൻ കടാക്ഷി കാരണം
തപ്ത തൈലം തണുത്തുപോയ്
സാക
ചിത്താരക്കെസുധന്വാവിനപ്പൊഴെ
ബാലപ്രസാദം വിചാരിയും വൈകുണ്ഠ
പ്രഭാവം വസുന്ധരാവാസവ
ചുട്ടിലതെല്ലുമെന്നല്ലഹോമാൻസ്
തട്ടീസുധാമഗ്നനായപോലെ
സുഖം
ശിഷ്ഠനായുള്ള കുമാരനെ തൈലത്തി
ലിട്ട നേരംസഹിയ്ക്കായാൽ കാണികൾ
ഒക്കെകൂടി പ്പരിഭ്രമിച്ചുണ്ടായ
മുഖകോലാഹലം ചൊല്ലാമേ
ഹാ ശബ്ദം മുഴക്കീടിനാർ,ചിലർ
മോഹനഭൂമിയിൽ വീണീടിനാർലർ
എണ്ണിയാലെത്താതിരിയാണങ്ങളു
ചണ്ഡാം ജ്വാലയോടൊത്തുപൊങ്ങീടുമി
വെണ്ണയാലംഗംപൊരി കരിഞ്ഞിതൊ
എന്നും പലർ കരഞ്ഞീടിനാർ
കണ്ണുനീർ മാരിപോലെ പാര് ത്തീടിനാർ
മായാസഹിക്കാനിതെന്നായ് ചിലർ
മാടും നിസനിശ്വസിച്ചീടിനാർ
മസ്തകത്തിങ്കലും വക്ഷസ്തടത്തിലും
കീടംവലിച്ചുരിയെടുത്തിട്ടു
ശങ്കകൂടാതങ്ങളിഞ്ഞീടിനാർ ചിലർ
447<noinclude></noinclude>
kiihtyrlnw2ivns1rkfhop6ll30ev0e
താൾ:Jaimini Aswamadham Kilippattul 1921.pdf/464
106
84783
245671
2026-07-19T03:58:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '458 വാദിയും ധരിക്കൻ കണക്ക നെ സ്വപ്രതാപംകൊണ്ടതിപ്രദീപ്തനായ് തദ്രഥംധാത്രീന്ദ്രദൃഷ്ടികൾക്കെത്രയും ചിത്രദം നാനാസുവണ്ണാപാലം പൊക്കം പെടും കൊട സ്തംഭം സുബരം മുഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245671
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>458
വാദിയും ധരിക്കൻ കണക്ക നെ
സ്വപ്രതാപംകൊണ്ടതിപ്രദീപ്തനായ്
തദ്രഥംധാത്രീന്ദ്രദൃഷ്ടികൾക്കെത്രയും
ചിത്രദം നാനാസുവണ്ണാപാലം
പൊക്കം പെടും കൊട സ്തംഭം സുബരം
മുഖങ്ങളാകും ഗവാക്ഷങ്ങൾ സൽഗുണ
പ്രത്യങ്ങളാമിവകൊണ്ടുമനോഹരം
സ്വണ്ണമാലാഹാരപുഷ്പമാലാകലാ
വിനയാനകവണ്ണാത സങ്കുലം
ഒന്നനങ്ങുമ്പോൾകിലുങ്ങുന്നകിങ്കിണീ
വന്ദസമ്മേളിതം ചാമരാജ
പൊന്നിറം പൂണ്ടുള്ള വാഹനങ്ങളെ
ബന്ധനം ചെയ്തവയുള്ള വേഗന
ഗന്ധവാഹാപമംവാദമില്ലേതുമേ
ചിത്തരസംവരുത്തീടും മഹത്വമു
ഉള്ളിത്തേരിലേറ സധനാമഹാരഥൻ
പ്രാപ്തനായോക്കളത്തിൽ പ്രധാന സ്ഥല
പാവ രാഗമം പാത്തുനിന്നീടിനാൻ
കീർത്തിമാനാകും സുരഥൻമുതലുള്ള
പാതിന്ദ്രാത്മജന്മാക്കൾ മററുള്ള വർ
കൂടും തത്സഹോദരന്മാർ
പലർ
വീരകേതു
മുതൻ തീവ്രരഥൻ
നല്ല
വീരനൻ ശതധ്വാമഹാരഥൻ
കാതരത്വം വിട്ടിരിയ്ക്കും മഹാരാജ<noinclude></noinclude>
k3cptdhoyda8qqn7t2fvjxznc8qhjk6
താൾ:Jaimini Aswamadham Kilippattul 1921.pdf/474
106
84784
245672
2026-07-19T03:58:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '468 30030207 കലാക്കിക്കൊണ്ടു പോരുവൻ വായ നിഷാം കണ്ടുകൊൾവിൻ പൌരുഷ എന്നിത്തരാവാക്യം ചെവിക്കൊണ്ടു സന്ദിഗ്ദ്ധനാമെങ്കിലും ഇൻ ചിന്തിച്ചുസമ്മത യാലപ്പൊഴെ ചെന്തിട്ടുപോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245672
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>468
30030207
കലാക്കിക്കൊണ്ടു
പോരുവൻ വായ
നിഷാം കണ്ടുകൊൾവിൻ പൌരുഷ
എന്നിത്തരാവാക്യം ചെവിക്കൊണ്ടു
സന്ദിഗ്ദ്ധനാമെങ്കിലും ഇൻ
ചിന്തിച്ചുസമ്മത
യാലപ്പൊഴെ
ചെന്തിട്ടുപോലെ ഞ്ഞീടും ഷാജൻ
തഞ്ചിത്ര കാഞ്ചനത്തോടുകൂടവേ
മന്നംപുറപ്പെട്ടദൂതനോടോതിനാൻ
നിന്നുടെസാരമാംസാര്വസാമ്യ
തിത്തിരി ശ്രീപണ്ടവാരങ്ങളെ
ശത്രുക്കൾ മുമ്പിലിപ്പങ്കജ് ഹത്തി
എന്നതിൻവണ്ണം രണ് നാംതനും
സന്ദനം തണ്ണം നടത്തിത്തുടങ്ങിനാൻ
തൽവാഘോഷധീരൻ കുമാരൻ
ക്ഷിപ്രംസ്വഖം വിളിച്ചടുത്തീടിനാൻ
സന്നാഹമേറും താരം കണ്ടു
ചൊന്നാന വണ്ണം സുധന്വാവുബുദ്ധിമാൻ
നമ്മുടെ പങ്കയംവിട്ടു
സന്മുഖത്വം പൂണ്ടുസംഗരം ചെയ്യുവാൻ
ആരാവമോടും വരുന്നുണ്ടൊരുത്തനി
ദാരാവരുന്നവൻ നിശ്ശങ്ക മാനസൻ
കാളയെല്ലോയിവന്നുള്ള കൊടിയുട<noinclude></noinclude>
4nek8bbf05698hgkcfwn5rhl44wb4nr
താൾ:Jaimini Aswamadham Kilippattul 1921.pdf/486
106
84785
245673
2026-07-19T03:58:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '480 God 120° നിന്നറിഞ്ഞിട്ടില്ലതെന്നുവന്നീടുമൊ ലോലംബമൊീനിബദ്ധമായിട്ടുള്ള നീലക്കരിമ്പില്ലൊന്നിടുത്തതിൽ തിണ്ണം തൊടുത്തയയ്ക്കു പൂവമ്പുകൊ അണ്ഡങ്ങൾതോറും വസിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245673
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>480
God 120°
നിന്നറിഞ്ഞിട്ടില്ലതെന്നുവന്നീടുമൊ
ലോലംബമൊീനിബദ്ധമായിട്ടുള്ള
നീലക്കരിമ്പില്ലൊന്നിടുത്തതിൽ
തിണ്ണം തൊടുത്തയയ്ക്കു
പൂവമ്പുകൊ
അണ്ഡങ്ങൾതോറും വസിയും ജനങ്ങളെ
നട്ടംതിരിയുന്നകാണുന്നതില്ലയൊ
വന്തപസ്സും മഹസ്സും പൂണ്ടു കാടുകൾ
എന്താ മഹാന്മാരെയും ബലാൽ
വെല്ലുന്നത്താനെൻ വിക്രമം കൊണ്ടാ
ചിത്തമേശസ്ഥനായോഗം ജയിയ്ക്കുന്നു
ചിത്രം മദീയ ചരിത്രം പാത്മ
മയം കൂടാതൊരുത്തനും ലോകത്തി
മുത്ഭവിച്ചിട്ടില്ലസത്യമെൻ ഭാഷിതം
ലീലയാവിശ്വം ജയിയും മീഞാനിന്നു
കോലവും പൂണ്ടു കോപിച്ചു പോർചെയ്യുവാൻ
കലാക്കികൊണ്ടെതൃത്താലൊരുത്തനെ
കല്ലാസമേറുമെൻ പ്രാബല്യമാ
തെല്ലോളമിന്നിയും കാട്ടിത്തരുന്നതു
ഉണ്ടാവാനതൃർത്ഥമെന്നിങ്ങിനെ
ചൊല്ലി മിന്നീടുന്ന കൂരമ്പെടുന്നതു
തൗരുഷം പ്രകാശിപ്പ മാ
60 #<noinclude></noinclude>
1clfnub9mw7yc00znjz3qjt4futq50r
താൾ:Jaimini Aswamadham Kilippattul 1921.pdf/508
106
84786
245674
2026-07-19T03:58:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '50% അധ തട്ടിയ നൊമ്പരം തീ മുമ്പില്ലാത്ത ഇഷ്ടിയും കല്ലുമുത്സാഹവുമുണ്ടാക്കി കെട്ടിയശേഷംവലം തൃക്കാബ കിട്ടിയ ചട്ട ചമ്മട്ടിയും ഉണ്ട സാരഥിഭാവം വഹിച്ചരുളീടിനാൻ ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245674
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>50%
അധ
തട്ടിയ നൊമ്പരം തീ മുമ്പില്ലാത്ത
ഇഷ്ടിയും കല്ലുമുത്സാഹവുമുണ്ടാക്കി
കെട്ടിയശേഷംവലം തൃക്കാബ
കിട്ടിയ ചട്ട ചമ്മട്ടിയും ഉണ്ട
സാരഥിഭാവം വഹിച്ചരുളീടിനാൻ
ചിത്തമോദംപൂണ്ട പാർത്ഥൻ താവ
ശിഞ്ജിനീഘോഷവും കൂട്ടിനാനപ്പൊഴെ
കനീലേക്ഷണൻ കാർവണ്ണമുത്തിയും
വായാത്രകൾ കൊണ്ടെടാ ങ്ങിനെ
ണ്ഡങ്ങളെല്ലാം വിറയ്ക്കുന്നവയ്ക്കുമേ
വ
താലിരിക്കും മാൻക്രൻ
മോദമുൾക്കൊണ്ടേഗ്രമാകും സി
നാദവും തേർ
വലിയ്ക്കുന്നകതാരകൾ
ഷാരവങ്ങളുരുകിയ വാദിയാം
ഷോദയംകൊണ്ടു നായനൻ
ബാണം തൊടുത്തുനിന്നീടിനാനക്ഷണം
വ്യക്തൻ വിധാത്രമാർച്ചി തനതൻ
സുന്ദരാകാരൻ പുരന്ദാഭി തൻ<noinclude></noinclude>
8h36icesgwle1oy9b5g1rfc9pl2vnfl
താൾ:Jaimini Aswamadham Kilippattul 1921.pdf/496
106
84787
245675
2026-07-19T03:58:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '490 മിവാറും മിത്രഭാവം കലർന്നുള്ള പുഷ്കരാക്ഷൻ വാസുദേവൻ ദയാനിധി തക്കവണ്ണം തേർതെളിച്ചു വേണ്ടുന്നത കാക്കചെയ്തുകൊണ്ടൊന്നിച്ചിരിയാൽ വന്നീലചിത്രഭാവം ഭവാനിര മി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245675
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>490
മിവാറും മിത്രഭാവം കലർന്നുള്ള
പുഷ്കരാക്ഷൻ വാസുദേവൻ ദയാനിധി
തക്കവണ്ണം തേർതെളിച്ചു വേണ്ടുന്നത
കാക്കചെയ്തുകൊണ്ടൊന്നിച്ചിരിയാൽ
വന്നീലചിത്രഭാവം ഭവാനിര
മിന്നീവരക്ഷണൻ കൃഷ്ണനില്ലായ്മയാ
മലരേ ഭഗവരുന്നൂ ഭവാനേവ
മത്ഭുതംപോകണ്ടാലും മഹാമതെ
എത്രയും രക്ഷിതാവായുള്ള കേശവ
നത്രയും ഭവതകനായെങ്കിലും
ധന്വിയായീടും സുധന്വാവുതന്നുടെ
മുന്നിലായീടും സുഹൃത്തായ പാർത്ഥന
എങ്ങിനെ വിട്ടു ഹാകവികാര നി
ലങ്ങിനെയാട്ടെയതെന്നോടു
സമ്പ്രതി
ഒപ്പമായുള്ള പോർ
തീടുവാൻ വാ
ധർമജൻ വിട്ടുള്ള സവാജീന്ദ്രനെ
നയ്മയേയും പലേന ബന്ധിച്ച
സമിന്നാചരിച്ചീടുകെന്നായപ്പോ
എന്നുടെയുദ്ധസാമർത്ഥ്യം സുരാദിക
മിന്നു കാണട്ടെ ശരപ്രയോഗോത്സവ
കൃഷ്ണനാം ചങ്ങാതിയോടുന്നെങ്കിലും
ജിജന്മാരാവാനെക്ഷണം കൊണ്ടു
വെല്ലുവൻ വില്ലാളിയായുള്ള ഞാനിതിൽ
തെല്ലുമേസന്ദേഹമില്ലമേനിയം
എന്നിവണ്ണം സുധാദിതം കേൾക്കയാ
ലിപുത്രൻ ക്രോധതാമ്രാക്ഷനായുടൻ
തന്നുടെ വില്ലിൽ തൊടുത്താനൊരു<noinclude></noinclude>
85syaowva4m1vgo1pcjp8a931jmxs1r
താൾ:Jaimini Aswamadham Kilippattul 1921.pdf/487
106
84788
245676
2026-07-19T03:58:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മടുത്തു തൊടുത്തുവിട്ടപ്പോഴെ ചിത്രം നിനയ്ക്കിലഞ്ചായിട്ടുരുഗ്മിണീ പത്ര വില്ലതു തന്റെ കണ്ഠവും ഒന്നിച്ചുതന്നെ മുറിച്ചു വീഴിച്ചുടൻ തനിച്ചുപോലൊരു ബാണപ്രയോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245676
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മടുത്തു തൊടുത്തുവിട്ടപ്പോഴെ
ചിത്രം നിനയ്ക്കിലഞ്ചായിട്ടുരുഗ്മിണീ
പത്ര വില്ലതു തന്റെ കണ്ഠവും
ഒന്നിച്ചുതന്നെ മുറിച്ചു വീഴിച്ചുടൻ
തനിച്ചുപോലൊരു ബാണപ്രയോഗിച്ചു
മിന്നമാക്കീടിനാൻ സഹാമിന
ചിഹ്നമായിട്ടുള്ള കേതുവുംകൂടവെ
എട്ടായിവാഹങ്ങൾ നാലിനേയും മുറി
ച്ചിട്ടാനാരസായകംകൊണ്ടുടൻ
ത്രാണം മുറിച്ചുടൻ
വീരൻ
മാരതും ഹാസത്തോടുമൊച്ചാ
ട്ടെന്നസിംഹനാദം പൊഴിച്ചീടിനാൻ
ശക്തനായിട്ടുള്ള മീനജനതദാ
രക്ത സംസക്തനായെങ്കിലും
സ്നിഗ്ദ്ധനാം സൂതനാലാനീതമായുള്ള
പുത്തനാംതേരിൽ കരേറി പ്രകാശിച്ചു
സംഹാരരുദ്രപദീപ്തനായ് ദീഘമാം
സിംഹാരവം ചെയ്തുവിലെടുത്തിട്ടതിൽ
വജ്രങ്ങൾ പോലെ വളർന്നതേജസ്സുകൊ
ജ്വലിക്കുന്നോരനേകബാണങ്ങളെ
ക്ഷിപ്രംകൊടുത്തുവിട്ടാനവചെന്നു
സ്വപ്രജ്ഞയും കെട്ടു ചത്തുപോയെന്നല്ല.
ശില്പകലാ രും ശരീരവും
ഛിന്നമായതുമൂലം സുധന്വാവ
മന്ദനായൊട്ടിപ്പെട്ടുനിന്നിട്ടുടൻ
പന്നഗാധ പണ്ഡനായ മാം
സന്ദനംതന്നിൽ കാറിൽതമം
481<noinclude></noinclude>
kypv6p3ahwctdaqaibl91laj3t4jlu1
താൾ:Jaimini Aswamadham Kilippattul 1921.pdf/475
106
84789
245677
2026-07-19T03:58:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വാവീരൻമഹാസത്വം കലർന്നവൻ റെറയാട്ടത്തിലെത്തിയേറീടുകിൽ പറ്റുകില്ലേതുമെന്നില്ലാത്തീടുകിൽ വലിച്ചുകാണും വനമൊന്നിച്ചു കത്തിനും വാനൊരു തീക്കണം ഇരുമ എന്നുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245677
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വാവീരൻമഹാസത്വം കലർന്നവൻ
റെറയാട്ടത്തിലെത്തിയേറീടുകിൽ
പറ്റുകില്ലേതുമെന്നില്ലാത്തീടുകിൽ
വലിച്ചുകാണും വനമൊന്നിച്ചു
കത്തിനും വാനൊരു തീക്കണം
ഇരുമ
എന്നുള്ള തള്ള കൊണ്ടായിവൻ നമ്മളെ
നിന്ദിച്ചയുദ്ധത്തിനെത്തിനാനാകയാൽ
മുന്നമേ നീസ്സമനെ പ്രാപിച്ചു
നിന്നുപോരാടുന്നതുണ്ടെന്നു നിണ്ണയം
മസൂദ്രം നിണക്കുനീയുൾത്താരി
ലുത്സാഹമോടുമെൻ
നടത്തിക്ഷണാൽ
ഈവന്നവീരൻമുന്നിലാക്കീടുക
നീവണ്ണമോതും സുധന്വാവിനെക്ഷണാൽ
നാതീനംപരസ്പരം കണ്ടവർ
പാരിച്ചതീവ്രമാം വിക്രമംപൂണ്ടവർ
പോരിലൊരുമ്പെട്ടുത്തുനിന്നീടിനാർ
പ്രീതിയോടെ സുധന്വാകു
പുത്രനോ
469
മോതിനാൻ
വീരകൊള്ളാം ഭവൻ പൌരുഷം
പാർത്ഥനെപ്പിന്ന യുദ്ധത്തിനായ് മുന
നേവൻ നീനിപരാക്രമംസംഗരേ
പാറിഞ്ഞീടുവൻ കാൽക്ഷണം കൊണ്ടുണ്ടാ
നാസ്ഥയുണ്ടൊന്നതിനു മുമ്പറിഞ്ഞീടുവാൻ
ചോദിപ്പനെന്നോടു നേരോടശേഷവും
തത്ഭുതാചാരനാമാചാര്യനാരെടാ
കണ്ണൻ വാല്ലിനാൻ പുണ്യമുഭവാൻ
ചണ്ഡീരംകൊണ്ടുയാതൊരുത്തിയെ<noinclude></noinclude>
6vt26a56kzk58jmset5aifpewo5i3s6
താൾ:Jaimini Aswamadham Kilippattul 1921.pdf/509
106
84790
245678
2026-07-19T03:58:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് കാരാലിസ്യമാനൻ ഭയാന ധി വന്ദനീയൻ വാസുദേവൻ പ്രഥാ നന്ദനെസ്തുതഭാവം വഹിച്ചങ്ങിനെ മണ്ഡനംപോലെ വിളങ്ങിവാഴുന്നതു കണ്ണിനാലെകണ്ടെടുത്തു നിസാദരാൽ തന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245678
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
കാരാലിസ്യമാനൻ ഭയാന ധി
വന്ദനീയൻ വാസുദേവൻ പ്രഥാ
നന്ദനെസ്തുതഭാവം വഹിച്ചങ്ങിനെ
മണ്ഡനംപോലെ വിളങ്ങിവാഴുന്നതു
കണ്ണിനാലെകണ്ടെടുത്തു നിസാദരാൽ
തന്മനസ്സിൽ സമപ്പിച്ചു സന്തതം
മേട്ടനല്ലതിരുമുടിയോളവും
കീഴ്പട്ടുല്ലതിരുവടിയോളവും
പത്തുപേരുണ്ടായ കൌതൂഹലം കൊണ്ടു
പാത്തുപാത്തുള്ള കുളുത്തുകളുത്തവൻ
ശോണോലോപലശ്രീകിരീട
ചേണാന്നശീർഷപ്രദേശവും കാണുകിൽ
ചിത്തഭംഗാവിളങ്ങീടും വിചിത്രമാ
വില്ലാട്ടവും കലാം വിളങ്ങുന്ന
ചൊല്ലാൻ ചില്ലീസുവല്ല വിശേഷവും
നീലപഗടീർഘനേത്രങ്ങളും
ലോലമായ
ലീലയാടീടും കടാക്ഷവും
ബിംബാരാധാധരോഷ്ഠങ്ങളും
കലോല്ലാസിഗണ്ഡങ്ങളും പൂർണ്ണ
മണ്ഡലംകുപ്പുപ്രസന്നാ നനാബ് ജവും
സ്വർണ്ണരത്നാംഗുലീയാംഗദാദിഷ്ഠ
മണ്ഡനത്തേക്കാൾ പ്രധാനമായങ്ങിനെ
ചമ്മട്ടിയും കട് ഞാണും പിടിച്ചു
ശമ്മപ്രദങ്ങളാം ബാഹലങ്ങളും
പൊന്മാലികാഹാരലീലാവിലാസമു
503<noinclude></noinclude>
ekn019splmt28mfktd92sjqz0j0z53q
താൾ:Jaimini Aswamadham Kilippattul 1921.pdf/497
106
84791
245679
2026-07-19T03:58:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് . മിന്നു ഗങ്ങളാകുമന്ത്രങ്ങളെ വെക്കം വലിച്ചുവിട്ടീടുന്നതിനുമുമ്പി ലൊക്കഖണ്ഡിച്ചു ശക്തൻ സുധന്വാവ ചിന്നുക്രമമുള്ള പത്തുബാണം കൊണ്ടു ശകൻ പുത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245679
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട് .
മിന്നു ഗങ്ങളാകുമന്ത്രങ്ങളെ
വെക്കം വലിച്ചുവിട്ടീടുന്നതിനുമുമ്പി
ലൊക്കഖണ്ഡിച്ചു
ശക്തൻ സുധന്വാവ
ചിന്നുക്രമമുള്ള പത്തുബാണം കൊണ്ടു
ശകൻ പുത്രനെത്താഡിച്ചുകൂട
തൽക്ഷണനൂറായിരം പതിനായിരം
ലക്ഷമതിൽപരം കോടിയെന്നിങ്ങിനെ
കൂടിവന്നീടും ശരങ്ങളെക്കൊണ്ടുൽ
മൂടിക്കിരീടിയെ ഖിന്നനാക്കീടിനാൻ
യുദ്ധത്തിനോറം സമനാം പാനും
പ്രതിസ്തുജാലങ്ങൾകൊണ്ടുതെരു തെരെ
ശക്തങ്ങളാമജാലം പൊടി
വീടിനാനാരാജാൽ
എണ്ണമില്ലാതുള്ള ബാണനം ചെയ്ത
രന്നമാക്കിസ്സുധന്വാവിന്റെ ദേഹവും
എന്നാശരെലാന്ധകാരംകൊണ്ടു
മന്നിടംപൂണ്ണമായാകാശവും തഥാ
ധന്വിയാമനൻ തന്റെ ശരം കൊണ്ട
ഒന്നദ്ദേഹം പൂണ്ടചരന്മാരുടൻ
ഭീതികൊണ്ട് അകന്നീടിനാരജ്ജുനൻ
വീതിഹോത്രാംഗം വിട്ടീടിനാൻ താ
ഭൂതിയായൊകം ജഗത്തെന്നു കാണികൾ
കാധിയാകും മട്ടിലാളീമഹാനടൻ
കത്തിയ തരം കടുത്തടുത്തങ്ങിനെ
സുദ്ദുവായോറം സുധന്വാവിനുള്ള തു
ചുട്ടുപൊട്ടിച്ചുപൊടിച്ചുതുടങ്ങിനാൻ
491<noinclude></noinclude>
63ilaq56yxvrpax2zkrhl5er193y4d7
താൾ:Jaimini Aswamadham Kilippattul 1921.pdf/488
106
84792
245680
2026-07-19T03:59:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '482 ഷാരംമുഴക്കിയ മുഖമാം കാർമുക പാരവശ്യം വിട്ടുവാരിത്തോടുത്തത്. സാരീതി വാഗണിലെ മേമേലെയ്ക്കു കൊണ്ടേനൊമ്പര ഹാലാഹല ക്രൂരഭിബാണങ്ങളെ കോലാഹലത്തോടുതക ക്ഷണാന്തര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245680
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>482
ഷാരംമുഴക്കിയ മുഖമാം കാർമുക
പാരവശ്യം വിട്ടുവാരിത്തോടുത്തത്.
സാരീതി വാഗണിലെ
മേമേലെയ്ക്കു കൊണ്ടേനൊമ്പര
ഹാലാഹല ക്രൂരഭിബാണങ്ങളെ
കോലാഹലത്തോടുതക ക്ഷണാന്തര
സ്ഥൂലാഭമാം തേർ മുറിച്ചിട്ടുതനെ
കാലാലയെവാഹപൂറികടന
ഗാത്രംമുറിച്ചുസുധന്വാവിനെക്കാൾ
ഗോത്രയിൽ ചാടീട്ടുഖവും മറ്റും
ചീത്തവേഗത്തോടെടുത്തടുക്കുംവിധ
ബദ്ധവശാലതുരണ്ടുംമുറിച്ചു.
ചന്ദ്രാശുഗംകൊണ്ടതുകണ്ട വൻ
ശുദ്ധനായ് നല്ല ഗമായുധമൊ
ട
ദ്ധതാഡംബര പാഞ്ഞടുത്തീടിനാൻ
വിനു ഹസ്സാംഗദായുധം തൽക്ഷണ
ശക്തിയേറും യോഗവിശ്രുതന്മാരവർ
ശിക്ഷയേറും ഗദായുദ്ധം തുടങ്ങിനാ
രക്ഷതോത്സാഹം പ്രഹാരം തുടങ്ങിനാർ
തല്ലുകൊള്ളാതെതടുത്തുതുടങ്ങിനാർ
നല്ലുപായം കണ്ടുമാനിച്ചുകാണികൾ<noinclude></noinclude>
7omrm2hsrovom8rhp5arkj9y0jmhqtp
താൾ:Jaimini Aswamadham Kilippattul 1921.pdf/476
106
84793
245681
2026-07-19T03:59:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '470 0.52(1) ആദിയും വാൻ തുടങ്ങുന്നതാരോ കേശ താതൻവദാനലോകോത്തമൻ വിക്രമാ G എന്നുടെനാമംവൃഷധ്വജനെന്നതാ നയം കാപമെന്നറിഞ്ഞീലയൊ ദൈവവും ശ്രീകൃഷ്ണ മുത്തിയെ തൽക്കടാക്ഷാനുഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245681
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>470
0.52(1)
ആദിയും വാൻ തുടങ്ങുന്നതാരോ കേശ
താതൻവദാനലോകോത്തമൻ വിക്രമാ
G
എന്നുടെനാമംവൃഷധ്വജനെന്നതാ
നയം കാപമെന്നറിഞ്ഞീലയൊ
ദൈവവും ശ്രീകൃഷ്ണ മുത്തിയെ
തൽക്കടാക്ഷാനുഗ്രഹം കൊണ്ടുഞാനൊരു
ദിക്കിലും തോറ്റുപോകാതുള്ള സംഗരെ
ദുഃഖഹീനം ശത്രുസാഗരത്തെക്കുട
ന്നക്കരെച്ചെന്നു സൽകീർത്തിസമ്പത്തിനെ
കലാക്കുന്നു ധരിയ്ക്കും കെന്നിങ്ങനെ
മിക്കതും ചൊല്ലിഗ്രഹിപ്പിച്ച നന്തരം
തൊക്കകേട്ടുസുധന്വാസമാനസൻ
വാസ്തവം ചൊല്ലിനാൻ കണ്ണനോകൾ
വാഴ്ത്തിയോതീടുവാനില്ലിനിയൊന്നു
കത്തിയേറീടും കൃപാലുവാകും കൃഷ്ണ
മുത്തിയെ മാനിച്ചു സേവിച്ചു എന്നിശം
താബ് പതിയ്ക്കുന്ന ഹംസാജൻ
മല്പിതാനാമംധത മാമകം
ത്രോത്രദേശത്തിലാക്കീടുകീങ്ങളെ
ഗോത്രകാമധുശ്ഛന്ദാമഹാമുനി
എന്നാലിനിപ്പോർതുടന്നാലുമെൻ മുമ്പിൽ
നിന്നായവയ്ക്കും ധനുവിലകൊണ്ടുനി
കാണിയും കണ്ണനോകുലുങ്ങീടൊലാ
പങ്കഹാനിയിതാമഹൻ ഭാസ്കരൻ<noinclude></noinclude>
gmfojb2vhr73eurv3s2nxi4y9yjssqh
താൾ:Jaimini Aswamadham Kilippattul 1921.pdf/465
106
84794
245682
2026-07-19T03:59:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
245682
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Jaimini Aswamadham Kilippattul 1921.pdf/454
106
84795
245683
2026-07-19T03:59:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '448 അധ കണ്ടീടുവാൻ തെല്ലുമാല്ലിതെന്ന മണ്ടീടിനാർ തലകുമ്പിട്ടുടൻ ചിലർ എന്തൊക്കെയൊ കൈകൾ കൊണ്ടുകാട്ടി രന്തർഭ്രമത്തോടുമന്ത്രരാകും ചിലർ സത്യസന്ധൻപൻ തപ്ത തൈലത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245683
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>448
അധ
കണ്ടീടുവാൻ തെല്ലുമാല്ലിതെന്ന
മണ്ടീടിനാർ തലകുമ്പിട്ടുടൻ ചിലർ
എന്തൊക്കെയൊ കൈകൾ കൊണ്ടുകാട്ടി
രന്തർഭ്രമത്തോടുമന്ത്രരാകും ചിലർ
സത്യസന്ധൻപൻ തപ്ത തൈലത്തിങ്ക
ലളിതൻ പുത്രനെയല്ലെ
പതിപ്പിച്ചു
ദഗ്ദ്ധമാകുന്നതൊനമ്മുടെ മാനസ
മിതമീശൻ ചെയ്തതെത്രയും സാഹസം
നന്മയേറും സുധന്വാ പിടിച്ചാ
നമ്മളെത്തിയില്ലല്ലോ ശിവശിവ
പോകവേഗം നമുക്കായോധനസ്ഥല
ലോകത്താവായ കൃഷ്ണനെക്കാണുവാൻ
ശോകനാശംവരുത്തീടുവാനാരുമ
റകനെന്നന്യോന്യുമോതീടിനാർ ചിലർ
ഏവം മഹാജനം സംഭ്രമിച്ചീടുമ്പോ
നല്ല പൂപ്പൊ തന്മവിളങ്ങുന്ന
ഫുല്ലമാകും സിതാംഭോരുഹം പോലെയും
വെണ്മയോടുംപാൽ
സമുദ്രേപിറന്നോരു
നന്മയേറും കലാപൂണ്ടുപോലെയും
പൊങ്കുണ്ഡലശ്രീസുനേത്രാദിവൈഭവം
തങ്കുന്നരാനനത്തോടുകൂട
നീന്തിയും ശ്രീകൃഷ്ണപുണനാമങ്ങളെ
സംഖ്യയില്ലാതെ ജപിച്ചു വിളങ്ങിനാൻ
ലംഘ്യമവിഷ്ണുഭക്തൻ വിക്രമം
മാലോകര വിശേഷം കേട്ടുസാമോദ
മാലോകനം ചെയ്തതിനു പാത്രാന്തിക
കൂടിനാർതിക്കുംതിരക്കുമായതി
56 *<noinclude></noinclude>
ihhelvofxhei0tkr9n4abz30xyjmcig
താൾ:Jaimini Aswamadham Kilippattul 1921.pdf/455
106
84796
245684
2026-07-19T03:59:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '449 ചൂടിനാൽ നിലാവതല്ലാഞ്ഞുമനസേ തേടി നാർതാപം വിയത്തുതന്ന ന്നീടിനാരാത്ത കോലാഹലം കൂട്ടിനാർ രാജാപുരോഹിതന്മാരോടുമാ മാജാതകൌതുകംവന്നുനോക്കീടിനാൻ താശാവസ്ഥയാമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245684
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>449
ചൂടിനാൽ നിലാവതല്ലാഞ്ഞുമനസേ
തേടി നാർതാപം വിയത്തുതന്ന
ന്നീടിനാരാത്ത കോലാഹലം കൂട്ടിനാർ
രാജാപുരോഹിതന്മാരോടുമാ
മാജാതകൌതുകംവന്നുനോക്കീടിനാൻ
താശാവസ്ഥയാമ്പുത്രനെക്കണ്ടു
ചേതസാ തൊരു വിസ്മയം കൈക്കൊണ്ടു
കാഞ്ഞലേവീ ബാലൻ പൊരിഞ്ഞ ചാ
ജാതകം ശംഖനാദം പുരോഹിതൻ
ബോധമോ ഇവൻ തന്നോടു ചൊല്ലിനാൻ
എന്തുവാനിന്ന തുവിസ്മയം വിസ്മയം
വെന്തുപോകാതവൻ തപ്തലോപരി
എത്രയും ക്രീഡയോടും കിടക്കുന്നുപോ
ലിവയ് പുണ്ടായൊരുത്തനെക്കണ്ടീലെ
എത്രപേർ പണ്ടിതിൽപാതിതരായവ
ഇത്രയും വെന്തുനീറായിപ്പന്നിത
എനാപോലിന്നു കാണുന്നില്ലിതെന്തിവ
നിന്ദ്രജാലാഭിപ്രയോഗമുണ്ടാകയാ
കാവിമൻഷധങ്ങളെ പറ്റിച്ച
തിന്നിവൻ മായാവിയെന്നു തോന്നുന്നുമേ
പത്തോല്ലാസിയാ സുധന്വാനനം
ലിമാരോദയമത്യത്ഭുതപ്രം
എണ്ണകായ തൊട്ടിപ്പെട്ടിരിക്കയാ
നിയാർത്ഥ പരീക്ഷിയ്ക്കണമെന്നുടൻ
തലപാലകന്മാരെ വിളിച്ചാത
തത്വം ഗ്രഹിപ്പിച്ചു ശാസനം ചെയ്തയാൽ<noinclude></noinclude>
j29nhes4zab4mqprvvrgb0dek3lwrnf
താൾ:Jaimini Aswamadham Kilippattul 1921.pdf/466
106
84797
245685
2026-07-19T03:59:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '460 അശ്വമേധം എണ്ണമററുള്ള മൃദംഗാദ ജ് രം മർവായള്ള കവാടങ്ങളെ മട്ടുമാറാതെ മഹാവാദികാരികൾ കൊട്ടികാരത സമചിലർ മേളം കലന്നനുകൂലങ്ങളായുള്ള താളങ്ങൾകൊട്ട ത്തുടങ്ങീടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245685
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>460
അശ്വമേധം
എണ്ണമററുള്ള മൃദംഗാദ ജ് രം
മർവായള്ള കവാടങ്ങളെ
മട്ടുമാറാതെ മഹാവാദികാരികൾ
കൊട്ടികാരത സമചിലർ
മേളം കലന്നനുകൂലങ്ങളായുള്ള
താളങ്ങൾകൊട്ട ത്തുടങ്ങീടിനാർ ചിലർ
ശൃംഗജാലംകഴക്കൂട്ടങ്ങളെന്നിവ
ഭംഗഹീനംവിളിച്ചത് 5 നാർ ചിലർ
വേണുവീാശം ഖസംഘാരവങ്ങളും
ഇങ്ങിനെനാനാവിധങ്ങളായൊന്നിച്ച
പൊങ്ങിനാലാഹലങ്ങളെക്കേൾക്കയാൽ
വങ്കടൽക്കട്ടവും തട്ടവും
സങ്കടംകൊണ്ടെന്നു തോന്നുന്നവണ്ണമെ
സക്രോശമായാല്ലാവതോഹരി
ച്ചാദ തത്രാസമയ
കോലാഹല
ഗംഭീരശബ്ദമാമം ഭാൾ യുപോര
മംഭോദവും മുകഭാവനീടുമേ
ധീര ചിത്തപ്രഹൃഷ്ടമായേററവും
സ്ഥലമീരാജനം ദ്വിതീയമാം
കാലചക്രത്തോടുതും ഭയങ്കരം
എത്രയും പാരം പ്രവീരവൃന്ദത്തിൻറ
വിദേശങ്ങളിൽനിന്നങ്ങു നീള<noinclude></noinclude>
1al4lnqy1eemdhdjxvzxmeo5so6jmz5
താൾ:Jaimini Aswamadham Kilippattul 1921.pdf/235
106
84798
245686
2026-07-19T03:59:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് 229 എത്തി നാരല്ലോ മുമ്പിലായവക്കുള്ള ഭക്തിയും പവിത്രയാം ബുദ്ധിയും വിചാരിച്ചാൽ ചിത്രമാമെന്നല്ലാതെ ചൊല്ലിയാലൊടുങ്ങില്ലെ ന്നിത്രമാത്രം കേട്ടപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245686
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
229
എത്തി നാരല്ലോ മുമ്പിലായവക്കുള്ള
ഭക്തിയും പവിത്രയാം ബുദ്ധിയും വിചാരിച്ചാൽ
ചിത്രമാമെന്നല്ലാതെ ചൊല്ലിയാലൊടുങ്ങില്ലെ
ന്നിത്രമാത്രം കേട്ടപ്പോൾ
ഭക്തനാപാരിക്ഷിതൻ
പ്രത്രയത്തോടും പ്രശ്നം ചെയ്തുമാമനുമഹാ
വിശ്രുതന്മാരായുള്ള വിപ്രവീരന്മാരവർ
എന്തണഞ്ഞുണർത്തിച്ചനാഥനോടധോക്ഷജ
നെന്താ കുനിഞ്ഞങ്ങൾ ചെയ്തതീവിശേഷം
വിസ്മരിച്ചെന്നോടരുൾ ചെയ്ത വേണമേൾക്കാൻ
ചിത്തരംഗത്തിൽപരം ശ്രദ്ധമേ മഹാമതേ
കരുണാകരൻ തന്റെ ചരിതാമൃതം കേട്ടാ
ലൊരുനാളു മെതൃപ്തിവരികില്ലിനി തു
അതുകേട്ടകം തെളിഞ്ഞഥസൽപ്രബോധംകൊ
അതുലൻ മുനീശ്വരനരുളിചെയ്തീടിനാൻ
ചുരുക്കുന്നില്ലതെല്ലും പെരുക്കും മോദം വഹി
ചുരയ്ക്കുന്നുണ്ടുസാരി ധരാപത
സ്മാർത്തവന്മാരവരോത്തവണ്ണം താനേ
മാർത്തവത്സലൻ തന്നോടാസ്ഥയോടുണത്തിനാര്
ബ്രഹ്മശങ്കരേന്ദ്രാദിസേവപക്ഷീയാസ
കമ്മനാശനകം ശാസനസനാതന
കണ്മനസ്സുകൾക്കദൃശ്യാത്മാവേ ജഗന്മയ
കന്മഷം കെടുക്കുന്ന കൃഷ്ണ നിന്തിരുവടി
ഭക്തരക്ഷണം ചെയ്യാൻ കത്തിമാകാരത്തോടു.
മരം വ്യാജംപൂണ്ടീ ഹസ്തി നാഗാരസ്ഥല
പ്രത്യക്ഷമായിട്ടെഴുന്നള്ളി
വന്നതിൽപരം
സിദ്ധിയും പാത്രങ്ങളായന്ത്രങ്ങളും വിമോ
കമ്മസഞ്ചയം ചെയ്തുവത്തിൽ കൊണ്ടുതന്നെ
വന്നുനിനയം വദനാനന്ദങ്ങൾ<noinclude></noinclude>
si93oq8oyh9c6gx1oqqztswe6bto8vg
താൾ:Jaimini Aswamadham Kilippattul 1921.pdf/443
106
84799
245687
2026-07-19T03:59:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിഭാസുതന്മാരെയും തെല്ലമെ താവകൂടാതെ നിവർത്തി തിന്നവൻ മന്ദാകിനീത വച്ചതൽപത്തിയെ ക്കൊന്നീടുവാനെടുത്തീടിനാനായുധം പുത്രൻ മരിച്ചു മൂടിയിട്ടുള്ള വസ്ത്രം ശ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245687
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിഭാസുതന്മാരെയും തെല്ലമെ
താവകൂടാതെ നിവർത്തി തിന്നവൻ
മന്ദാകിനീത വച്ചതൽപത്തിയെ
ക്കൊന്നീടുവാനെടുത്തീടിനാനായുധം
പുത്രൻ മരിച്ചു
മൂടിയിട്ടുള്ള
വസ്ത്രം ശ്മശാനെ വലിച്ചെടുത്തീടിനാൻ
കൃത്യം ചെയ്തുമാത്മീയമായുള്ള
സത്യസംരക്ഷണം ചെയ്തുകൊണ്ടീടിനാൻ
പണ്ടുപങ് ക്തിസന്ദനൻപൻ
മാന
കണ്ടു കൈകേയി പറത്തി വണ്ണമെ
തനൂപുത്രനാമാരാമനെ
സമ്പൂർണ കാനന വാഴിച്ചു
സത്യവാക്കായാൽ മഹാത്മാക്കളാരുമെ
മിഥ്യയാക്കില്ല പൊല്ലീടുന്നവാക്കിനെ
സർവ്വജ്ഞനെങ്കിലും ഹംസ
നവ്വണ്ണമാവുകില്ലെന്നുതോന്നുന്നുമെ
പുത്രബന്ധുക്കളിൽ ചേന്നൊരാളെ ങ്കില
മത്രമെ ശാസനംലംഘിയ്ക്കിലപ്പൊഴെ
ചന്തത്തിലുള്ള വർതന്നെപ്പിടിപ്പിച്ചു
സപ്തലത്തിലിട്ടു കൊല്ലിയും വൻ
മുന്നമേവം മഹാലോകമവച്ചു
ചൊന്നവാക്യം മറന്നില്ലെങ്കിലിങ്ങിനെ
ശിക്ഷണശങ്കയൊന്നുള്ളിലേന്തീടുവാ
ജനനം
നിക്ഷണകാരണം മറെറന്തുചൊല്ലുവിൻ
വാഭാവം വിട്ടു പുത്രനെ ശിക്ഷിച്ചു
നിഗ്രഹിപ്പാളവും വിശ്വാസമില്ല
മുതലാക്കുന്ന മുകുന്ദനേയും നല്ല
ധനിയായുള്ള കിരീടിയേയും വിട്ടു
437<noinclude></noinclude>
jb3n02m5n6wyueyxnbz7l7hhkcqr99z
താൾ:Jaimini Aswamadham Kilippattul 1921.pdf/185
106
84800
245688
2026-07-19T03:59:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '179 കാറംചെയ്തതിനു ശിക്ഷിയ്ക്കണമെന്നാകയാൽ മുക്കു കണ്ടിച്ചു വിരൂപിച്ചുമങ്ങയോ വൾക്കുതിനാകുംവണ്ണം ഗ്രഹിയാവണം നിശ്ശബ്ദനായിട്ടുള്ള ദേവനെക്കുറിച്ചുട നുത്ത ചൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245688
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>179
കാറംചെയ്തതിനു ശിക്ഷിയ്ക്കണമെന്നാകയാൽ
മുക്കു കണ്ടിച്ചു വിരൂപിച്ചുമങ്ങയോ
വൾക്കുതിനാകുംവണ്ണം ഗ്രഹിയാവണം
നിശ്ശബ്ദനായിട്ടുള്ള ദേവനെക്കുറിച്ചുട
നുത്ത ചൊന്നാനിപ്പോളൊന്നുമേ കേൾപ്പാനില്ല.
പ്പോയോടകം നന്നായതി
നിലുണ്ടെങ്കിൽ തീപ്പാനെളുതല്ലെന്നില്ലാ
മൽഗാം കൊണ്ടിടിച്ചങ്ങിറക്കുവൻ ജഗൽ
സൽകൃതാകൃതേ കൃഷ്ണയെന്ന തെന്നുടെ മോഹം
ഒന്നാക്കുമാക്കാലത്ത്
ഗ്രഹങ്ങളു
ല
ത്വൽഗളം പ്രവേശിച്ചിട്ടല്ലയോ
കുർള കൂടാതിറങ്ങുന്നതെൻ ജാൽ പ്രമോ
നിഷ്പം തലഭ്യാസം കൊണ്ടു സാമ്പ്രതംവാ
's);
10
ഒടുക്കംകൂടാതെ വരങ്ങളും ചരങ്ങളും
കിടക്കുന്നോരു സ്ഥലത്തിൽ ചെല്ലാരം
എന്നെക്കണ്ടീടുന്നവർകാക്കാറൊളിവണ്ണ
മന്നവൻ യോഗ കാരണം കാലം ചൊവാ
നുന്നതാഗ്രഹത്തോടുമേകനായ് പുറപ്പെട്ടു
വന്ന വഴങ്ങീടിനാൻ കഷ്ടം കടൽ
വനെന്നാകും ലോകമെന്നതുമാത്രം പോരാ
പിന്നെയും വൈഷമ്യമുണ്ടെന്നാടു റായെങ്കിൽ<noinclude></noinclude>
75450bmvndsrqwrpuugkufhuqtua7f5
താൾ:Jaimini Aswamadham Kilippattul 1921.pdf/194
106
84801
245689
2026-07-19T03:59:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '188 അശ്വമേധം ഒട്ടകാരികൾക്കുള്ള പുഷ്പങ്ങൾതോറും പൊതി കെട്ടിയേറിയുംക്കൊണ്ടുപോകുവിൻന്മാരെ എഞാൻ ര വമ്പഴും സമ്പത്തൊഴി ആ സംഭവം മോദാരിദ്രമേതെങ്കിലും ദുന്ദുഭിമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245689
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>188
അശ്വമേധം
ഒട്ടകാരികൾക്കുള്ള പുഷ്പങ്ങൾതോറും പൊതി
കെട്ടിയേറിയുംക്കൊണ്ടുപോകുവിൻന്മാരെ
എഞാൻ ര വമ്പഴും സമ്പത്തൊഴി
ആ സംഭവം
മോദാരിദ്രമേതെങ്കിലും
ദുന്ദുഭിമാനം കൊണ്ടീന്യം ബോധ
നിന്നഭിപ്രായം വരുംവണ്ണമേ ജനങ്ങളെ
മോദസമ്മതം പൂണ്ടു യാദവന്മാരെല്ലാരും
വമ്പനായീടും കൃതവർമ്മാവുഗംഭീരമാം
വയ്കൊട്ടിഘോഷിച്ചു വൈകീടാതെ
തമ്പുരാൻ നിയോഗിച്ചതെപ്പേരും ജനങ്ങളെ
കമ്പമെന്ന ബോധിപ്പി കൌതുകത്തോടെ
വാസുദേവൻന യോഗത്തിനാൽ വസുന്ധരാ
വാസവൻ യുധിഷ്ഠിരൻ ചെയ്യുന്നയാഗം കാണാൻ
ദ്വാരകാനിവാസികളേവരും പുറപ്പെട്ടു
വാരണാശാദിവടക്കൂട്ടത്തോടെ
ധർമ്മശാസ്ത്രമായ ജ്ഞന്മാരായി യജ്ഞാദിസൽ
കമ്മ്യംപൂശീലന്മാരായി
ശുദ്ധമാനസന്മാരാന്മാരാ
യുത്തമോത്തമന്മാരായുള്ളോരുവിന്ദ്രന്മാർ
സന്തോഷപൂർവം സഭാവാത്മജന്മാരായ
മവാസികളോടുമങ്ങിനെ പുറപ്പെട്ടു
സമസ്താങ്ങൾകൊണ്ടും സമൃദ്ധന്മാരായുള്ള
സമന്മാരാം വൊത്തമരും പുറപ്പെട്ടു
സാദരം ദ്വിജേന്ദ്ര ശുശ്രൂഷകന്മാരായുള്ള
പാരജോത്തമന്മാരുമാബാലവൃദ്ധം തഥാ
പാവാടും പലന്മാർ കഥകന്മാർ<noinclude></noinclude>
dfq934fsv062dogde0btbr8g24tp4e4
താൾ:Jaimini Aswamadham Kilippattul 1921.pdf/202
106
84802
245690
2026-07-19T03:59:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '196 അശ്വമേധം സംശയല്ലല്ലൊഹയങ്ങൾക്കുമെന്നു സംഖ്യയുടൊക്കും കാലാൾകൂട്ട സൈന്യ മററുള്ള ലോകങ്ങളുമൊത്തുമാനത്തിൽ അപ്പൊഴുണ്ടായാഷമമല്ലാതീടുവാ നഫണീന്ദ്രനുമാല്ലത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245690
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>196
അശ്വമേധം
സംശയല്ലല്ലൊഹയങ്ങൾക്കുമെന്നു
സംഖ്യയുടൊക്കും കാലാൾകൂട്ട സൈന്യ
മററുള്ള ലോകങ്ങളുമൊത്തുമാനത്തിൽ
അപ്പൊഴുണ്ടായാഷമമല്ലാതീടുവാ
നഫണീന്ദ്രനുമാല്ലത്ഭുതം പോത്തമ
കൊണ്ടീരങ്ങളാം മററുള്ള വാദ്യങ്ങളും
പമ്പ കൂടിടും തുട ങ്ങ ലതാളം തകിൽ
കൊമ്പുകാളകളം ഭാരംനാഗസ്വരം
നല്ലസുന്ദരങ്ങളാം വേണുക്കൾഭരങ്ങളെ
നല്ലതിത്തികൾമുഖവീണകളിതാഭകൾ
സൈാഗ്രസഞ്ചാരാദ് സാരസാരാവങ്ങളും
അനോന്യമുണ്ടാലോകസംസാരശബ്ദങ്ങളും
മുഷ്പുകമ്പട കാരവർമുഴക്കുന്ന
തിതീർത്തിടും ഗംഭീരനാദങ്ങളും
വസ്ത്രഭൂഷണപ്രാതസംജാതശബ്ദങ്ങളു
മെത്രയെന്നില്ലാതോളുമൊത്തു കിടന്നു തോറും
മുന്നതങ്ങളായാനംവരെ പരന്നപ്പോൾ
ശ് ത്രചാമരങ്ങളുംസുദ്ധജാവല തോറും
മണ്ടിയെത്തിടുന്നതർ വാഹനങ്ങളും പല
വണ്ടിയെന്ന് താദികൾകൊണ്ടാ മാർഗ്ഗങ്ങളിൽ
മുട്ടുന്നതു തമ്മിൽ
തട്ടുന്നതും<noinclude></noinclude>
id36b80u5q4l85yk65qhh760i6frl9k
താൾ:Jaimini Aswamadham Kilippattul 1921.pdf/209
106
84803
245691
2026-07-19T04:00:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് ഭ്രഷ്ടനാക്കൊരു കത്താവെന്നരുൾചെയ്യുംവിധ കീജനംതിരുമുമ്പിൽ വന്നവർ നല്ല നൃത്തഗീതാഭിപ്രയോഗങ്ങളും തുടങ്ങിനാർ മന്ദഹാസവുംകടാക്ഷങ്ങളും മനംമയ ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245691
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
ഭ്രഷ്ടനാക്കൊരു കത്താവെന്നരുൾചെയ്യുംവിധ
കീജനംതിരുമുമ്പിൽ വന്നവർ നല്ല
നൃത്തഗീതാഭിപ്രയോഗങ്ങളും തുടങ്ങിനാർ
മന്ദഹാസവുംകടാക്ഷങ്ങളും മനംമയ
ക്കുരസുന്ദരഭൂ വില്ലാട്ടത്തിന്റെ വിലാസവും
മണിമാരാമവക്കുള്ള തെപ്പേരും കണ്ടു
നിന്നഭീമൻ തന്നെ മിക്ക തൃക്കണാ
നന്ദിയോടരുൾചെയ്തു നന്ദനന്ദനൻദേവൻ
നന്നിതെൻ കോരനല്ല സന്തോഷോത്സവം
എങ്കിലീനാട്യത്തിങ്കലെന്നിലെകുലം
പെങ്കൊടിക്കൂട്ടത്തിങ്കലില്ലല്ലൊരുവാനിപ്പോൾ
വല്ലതും വിശേഷിച്ചൊരാഗ്രഹം വരേണമേ
ന്നിതുണ്ടായാൽ നടക്കിടൊകോദര
പൊണ്ണനാം കരിമ്പനപോലാവുന്നുള്ള
പണ്ഡവിഗ്രഹൻ ഭവാനിക്കണ്ട പെണ്ണുങ്ങളൊ
പുഷ്പമാർദ്ദവം പൂണ്ടുശോഭിയ്ക്കും കൃശാംഗിക
ഉപവും യോജിക്കില്ലതമ്മിലെന്നോതേണമോ
സന്നിധൌഭവാനണഞ്ഞീടുകിൽ ഭയപ്പെട്ട
തന്നികൾ തരംകെട്ടുസംഭ്രമിച്ചോടീടുമേ
പുരുഷന്മാരും ഭയപ്പെടുമേതവായിക
പെരുമാറുവാൻ മടവാരടുക്കുമോ
എത്രയും തടിച്ചിരുണ്ടുത്തുംഗമാകുമെ
മത്രപൊന്തീടും മഹാപ്രസ്തനങ്ങളും
മുൾത്തടിയൊക്കുംകൂരോമസംവൃതങ്ങളാം
സ്തദണ്ഡങ്ങൾ കണങ്കാൽ കളി ലിവർ
കർബ്ബരസ്ത്രീകൾക്കല്ലാതാക്കാനുമാവുന്നതോ
താഴ്വര സ്ഥലേവാസംഗമം ചെയ്തീടുവാൻ
മോഹം വെടിഞ്ഞടങ്ങീടുവാനല്ല
നമ്മോചിതാഭാഷണം ചെയ്തു ദേവനെ നോക്കി
203<noinclude></noinclude>
epczbwx87yf6h7jlqq1ec406jhk3q0g
താൾ:Jaimini Aswamadham Kilippattul 1921.pdf/216
106
84804
245692
2026-07-19T04:00:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '210 അശ്വമേധം കേട്ടതില്ലയോ നിങ്ങൾ കളിയേറിടും കൃഷ്ണൻ കോട്ടമെന്നിയേ ജാലയം പുക്കീടുവാൻ പോകുന്നുണ്ടിതുപോലും നാമങ്ങുമാ ചെന്നാ ലാകുന്ന നേത്രേ കാണാമാമയാവഹൻ തന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245692
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>210
അശ്വമേധം
കേട്ടതില്ലയോ നിങ്ങൾ കളിയേറിടും കൃഷ്ണൻ
കോട്ടമെന്നിയേ ജാലയം പുക്കീടുവാൻ
പോകുന്നുണ്ടിതുപോലും നാമങ്ങുമാ ചെന്നാ
ലാകുന്ന നേത്രേ കാണാമാമയാവഹൻ
തന്നെ
കണ്ടുകൂടീടും വിധൌതുകംവരുംവണ്ണം
രണ്ടുതൃക്കയ്ക്കും പിടിച്ച
ഭരിച്ച കോട്ടയും
കൊണ്ടുപോരേണം കണ്ടാൽ കാഴ്ചക്കുവേണ്ടുന്നവ
കൊണ്ടുപോകേണം താനുമെന്നുള്ള ഘോഷത്തോടെ
സ്നിഗ്ദ്ധന്മാരായുള്ള വരേവരും പുറപ്പെട്ടു
ധങ്ങൾതൈരും മതാദി വസ്തുക്കളെ
മൺകുടങ്ങളിലാക്കി വാക്കെട്ടിവേണ്ടും വണ്ണം
സങ്കടംവരാതുള്ള കാവിൽ കെട്ടിത്തു
തോളിലേറ്റി നാർ ഗോപിക്കുറിയും ഗളസ്ഥല
മേളിതങ്ങളാകുന്ന മാലികാ ജാലങ്ങളും
വംശവും കരങ്ങളിൽ വാദിത്രങ്ങളുമായി
സംശയം വെടിഞ്ഞുള്ള ചാരുസംഗീതം പാടി
തങ്ങളിൽ തിക്കിത്തിരിച്ചത്തിനെനടന്നു
സങ്ങളിപ്രഭൻവിളങ്ങിടുന്ന ദേശം കണ്ടു
സംഗനാശനൻ തന്റെ സന്നിധ സ്ഥലംതന്നിൽ
സംഗതന്മാരായവർ സംഭവിച്ചുടൻ തന്നെ
വാസന്തോഷത്തോടെ ധാദി വസ്തുക്കളും
കാഴ്ചവച്ച ചുറ്റുംനിന്നു കൌതുകത്തോടെ
പങ്കജേക്ഷണൻ തന്റെ വേഷവും വിശേഷമാം
പൊങ്കിരീടാദി പ്രെയരത്നഭൂഷണങ്ങളും
രഞ്ചിതപ്രസന്നവാബ്
ജവുംമന്ദം മന്ദം
ചഞ്ചലം തേടുംപുരികങ്ങളും വിളങ്ങുന്ന
പഞ്ചളികളീകടാക്ഷാവള വിനോദവും
മേചകത്തിരുമെയിൻ ഭംഗിയും മഹാനന്ദ<noinclude></noinclude>
90jjkj18r83ixadmhxvc5r5nepaizut
താൾ:Jaimini Aswamadham Kilippattul 1921.pdf/222
106
84805
245693
2026-07-19T04:00:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '216 അശ്വമേധം മാലകന്നീടുന്നമാറായവക്കെല്ലാവ മാല്യം തോറും വസിയ്ക്കുന്നപലങ്ങൾക്കും ബാലകന്മാക്കും വയോവൃദ്ധന്മാരായുള്ള ഗോ പാലകന്മാക്കും ശരീരങ്ങളിൽ ധരിയ്ക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245693
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>216
അശ്വമേധം
മാലകന്നീടുന്നമാറായവക്കെല്ലാവ
മാല്യം തോറും വസിയ്ക്കുന്നപലങ്ങൾക്കും
ബാലകന്മാക്കും വയോവൃദ്ധന്മാരായുള്ള ഗോ
പാലകന്മാക്കും ശരീരങ്ങളിൽ ധരിയ്ക്കുവാൻ
വസ്ത്രഭൂഷണങ്ങളും സംഭാരങ്ങളു
മസ്തസംശയം കൊടുത്താശയം മോദിപ്പിച്ചു
തനിന്നവർ തന്നെയാത്രയാക്കീടുംവിധ
ചിത്രമെന്നാകുംവണ്ണം ഗോപികാജനങ്ങളും
ദശനാമൃതം പ്രാപിക്കാനൊരുമ്പെട്ടു
തൃഷ്ണയോടണഞ്ഞീടിനാരെന്നേവേണ്ടു
ഹസ്തങ്ങൾ തോറുംപാത്രദീപങ്ങളോടും മറ
വസ്തുക്കളോടും കൂടി കൃഷ്ണനെക്കണ്ടീടിനാർ
കൈകളിൽപെടും കടകോലുകൊണ്ടൊരു ഗോപ
ജാല
തൈർകലക്കിക്കൊണ്ടിരിയ്ക്കുന്നവൾന
കണ്ണനിന്നാരാലെത്തിയെന്നുള്ള വാദ്യാമൃതം
കണ്ണഗഹ്വരെ കടന്നപ്പൊഴു
മണ്ടിനാൾ മുകുന്ദനെ
കാണുവാനൊരുത്തികെ
രണ്ടിലും കായത്തിലും ചാണകം പുരണ്ടവൾ
തന്ത്രവൃത്തിമറന്നങ്ങിനെ മണ്ടീടിനാൾ
സംഭ്രമത്തോടും കടൽവണ്ണനെക്കണ്ടീടുവാൻ
പാലടുപ്പത്തുകേറ്റിവെച്ചുകാച്ചുക പതു
പാലനം ചെയ്തെന്നാര കൃത്യങ്ങളെല്ലാം വിട്ടു
എത്തിനാരാ.ചിലർ കൃഷ്ണനെ സ്മരിച്ചതും
ഹൃത്തിലോത്തീടാതൊരു സുന്ദര തദന്തര
വൃത്തിയെന്നിയെ പൊടിപാറിയുള്ളാരുമൊ
ടൊത്തിയന്നോടിനിയുന്നതങ്ങനെ കണ്ടു
ചൊല്ലി നാളൊരു ഗോപിനീരജാവതിയെൻറ
തെല്ലുമെനാണം നിണക്കില്ലയോ വിരൂപയായ
27 *<noinclude></noinclude>
lenk11jzc97i7mk02jf4f140gjcry8s
താൾ:Jaimini Aswamadham Kilippattul 1921.pdf/229
106
84806
245694
2026-07-19T04:00:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് ഭക്തിപൂർവകം നമുക്കെങ്ങുമേ നടക്കാമേ തമ്മിലിത്തരപറഞ്ഞുത്തമന്മാരാമവർ നിമ്മലസ്വഭാവനാ വാസുദേവനെക്കണ്ടു. നമസ്തന്മാരായ് സംസ്കൃതാക്ഷരങ്ങൾ കൊ ണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245694
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
ഭക്തിപൂർവകം നമുക്കെങ്ങുമേ നടക്കാമേ
തമ്മിലിത്തരപറഞ്ഞുത്തമന്മാരാമവർ
നിമ്മലസ്വഭാവനാ വാസുദേവനെക്കണ്ടു.
നമസ്തന്മാരായ്
സംസ്കൃതാക്ഷരങ്ങൾ കൊ
ണ്ടുന്നതാനന്ദത്തോടുമൊത്തമാണത്തിനാർ
നിന്തിരുവടി ചരാചരഭൂതങ്ങൾക്കുള്ള
സതഗതാഗതച്ഛേദം ചെയ്തീടേണമേ
സ്വസ്തി ജഗനാഥ!സുദ്വിജാശിഷം വാങ്ങി
സുസ്ഥിരാനന്ദം ഞങ്ങൾക്കനാടുനൽകേണമേ
സന്നാഹമോടും ഭാവഭാവനം ചെയ്തു
സന്യാസിരത്നങ്ങളെക്കണ്ടുസാരം ദേവൻ
സത്വരം നമസ്കാരംകൊണ്ടുസാരം ചെയ്തു
ശ്രീനാരായണ!നമോദേനിന്തിരുവടി
താനാതന്നെ നമിച്ചീടിനാനെന്നവണ്ട
ഒന്നു കേട്ടനുഗ്രഹിമേനാരായണ!
നിന്തിരുവടിയിൽനിന്നു വാക്കുകളെല്ലാം
പിന്തിരിയുന്നു ഭവാൻ വാഗതീതാത്മാവെല്ലാ
നിയൻ വേദാകവേദനാനിവ
മെപ്പൊഴും
വിളങ്ങുന്ന നിന്തിരുവടി തന്നെ
പ്രത്യക്ഷവംമൂത്തിമത്തായ ഭി laco
വാസുദേവനാംമുറിയുണ്ടല്ലോ വിശേഷിച്ചു.
എന്നതിൽ ചലം ഭിക്ഷരൂപം മാതുസ
സാതി ക്ഷേമംപ്രതി മാദികംമാത
പ്രണവം ശീലിപ്പവർവപാദാംഭോജമാം
223<noinclude></noinclude>
139m7x79s5xpf2mjhrj2ww4v44sdlib
താൾ:Jaimini Aswamadham Kilippattul 1921.pdf/236
106
84807
245695
2026-07-19T04:00:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '230 അശ്വമേധം നിന്തിരുവടിതന്നെക്കണ്ടാലും ബോധ ക്കയി ലന്ധരായവർകയ്യിൽ കിട്ടുന്ന രത്നംപോലെ പാലനം ചെയ്യാനായി നിന്നു വടി ജന്മമീവണ്ണം കാണ്ടിടുന്നു കാലകാല ബ്രഹ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245695
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>230
അശ്വമേധം
നിന്തിരുവടിതന്നെക്കണ്ടാലും ബോധ ക്കയി
ലന്ധരായവർകയ്യിൽ കിട്ടുന്ന രത്നംപോലെ
പാലനം ചെയ്യാനായി നിന്നു വടി
ജന്മമീവണ്ണം കാണ്ടിടുന്നു കാലകാല
ബ്രഹ്മഹാദികളായിട്ടുള്ള പാപികൾപോലും
തന്മഹാനാമംകൊണ്ടുശുദ്ധന്മാരായീടുന്നു
ബ്രഹ്മഹന്താവും സ്വഹാരം
ഗിറഹ്മബുദ്ധിയാം ഗുരുത്ഗാമിയും പിന്നെ
ചഞ്ചലം വെടിഞ്ഞവരോടുന്ന പൊരു
മതാനേവം മഹാപാപികൾമഹീതല
ഞങ്ങൾ ചെയ്യേണ്ടും പ്രായചിത്തമെന്തെന്ന് കൂട്ട
ഞങ്ങൾ വാണീടും ദിക്കിൽ വന്നുണ്ടു ചോദിയ്ക്കുന്നു
ശുദ്ധികാരകംകൃഷ്ണനാമമീനങ്ങൾക്കെന്നു
ചിൽകാണാലോത്ത ഞങ്ങളും വിധിയ്ക്കുന്നു
മല്ലാപ്രായശ്ചിത്തങ്ങളെയും പാപശക്തി
മുറ്റുപാട്ടുവേണം വിധിപ്പാൻ നിരൂപിച്ചാൽ
തൻ നാമംകൊണ്ടു സർവ്വപാപവും നശിച്ച്
മൊന്നായിട്ടുടൻ വഹ്നികൊണ്ടു കാനനം പോലെ
എങ്കിലോ ങ്ങൾക്കൊരു സംശയംവരമന
സ്സിങ്കലെത്രയും മഹത്തായ ഹോകിടക്കുന്നു
കണ്ടാമ്മോഹം കൊണ്ടുകണ്ഠമാനന്മാരാ
കൊണ്ടൽ വർണ്ണന്റെ തിരുനാമമൊന്നോടാതെ
തങ്ങളെ ഹനിയ്ക്കും പാപികൾക്കൊത്താലൊരു
മംഗളം വരും പ്രായശ്ചിത്തമെനോതിടേണ്ടു
തപ്പുകൂടാതെ ധമ്മശാസ്ത്രങ്ങളെല്ലാം ഞങ്ങ
ഭൂതാതെ പലവട്ടവും ശോധിച്ചല്ലോ
സപാതകങ്ങൾക്കും പ്രായശ്ചിത്തങ്ങളു ണ്ടു
സർവ്വധാവിധിച്ചിട്ടുകാണുന്നു വേറേ<noinclude></noinclude>
gq6gjosg9k9oeyex97oz6ye2ib2zf40
താൾ:Jaimini Aswamadham Kilippattul 1921.pdf/444
106
84808
245696
2026-07-19T04:00:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '438 സുന്ദരീസംഭോഗ കാമോദയ മന്ദിരതവനിച്ചുരാജാജ്ഞയെ സ്വാന്ദമേവം തൃണീകരിച്ചുള്ളാരു ദുശ്ചികനെത്തന്നെയല്ലെ പോത്തൻ വച്ചുവാഴിയുന്നതുവാണീടുവാ നിങ്ങുനിന്നിട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245696
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>438
സുന്ദരീസംഭോഗ കാമോദയ
മന്ദിരതവനിച്ചുരാജാജ്ഞയെ
സ്വാന്ദമേവം തൃണീകരിച്ചുള്ളാരു
ദുശ്ചികനെത്തന്നെയല്ലെ പോത്തൻ
വച്ചുവാഴിയുന്നതുവാണീടുവാ
നിങ്ങുനിന്നിട്ടുമറെറങ്ങാനുമെം
പൊല്ലയാതൊരു രാജനാവനം
ചെയ്യുന്നരാജാവസാനസ്ഥ
വാഴുംജനങ്ങൾക്കുമുണ്ടാമവർ
വീഴും മഹാനരകത്തിലും നിർണ്ണയം
മഹീനന്മാരോടൊന്നിച്ചുഭക്തിയും
നമ്മശാസനയാനാഭിവൃത്തിയും
നന്നല്ല തൊക്ക
പാകഹേതുക്ക
മെന്നുള്ള ഭാഷണം ദ്വിജോത്തമൻ
ശംഖനോടൊത്ത് പോയീടിനാൻ താ
ശങ്കയോടും തരായവർ സ്വരം
രാജാകപുകേൾക്കണമെമഹാ
രാജേന്ദ്ര സന്തോഷമോടുമെന്നിങ്ങിനെ
വന്ദനം ചെയ്തു രോഹിതന്മാരവർ
ചൊന്നതെപ്പേരുമുണത്തിനന്തരം
പിന്നെയും ചൊല്ലിനാരാവാനിന്നു
നന്ദനഹാദിമോഹാദയംകൊണ്ടു
സത്യം വെടിഞ്ഞിരിയ്ക്കുന്നുവരെ
കരമല്ലി നിവാസം വസിയ്ക്കുകിൽ
ക്ഷേമം കുറഞ്ഞുപോമെന്നും പറഞ്ഞുടൻ
ഗ്രാമം വെടിഞ്ഞുപോയീടിനാരായവർ
സന്മാരഹീനം പോയിട്ടുള്ള<noinclude></noinclude>
64seslm0cad346di61f8x5skwkoowyz
താൾ:Jaimini Aswamadham Kilippattul 1921.pdf/456
106
84809
245697
2026-07-19T04:00:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '450 M62Wo. എത്രയും പേടിച്ചു സംഭ്രമിച്ചായവർ സത്വരംതന്നെ പുരോഹിതൻ കാണ ചട്ടറ്റ നാളികേരം കൊണ്ടുവന്നതി വെട്ടിത്തിളച്ചുള്ള തൈലത്തോടൊന്നിച്ചു പൊട്ടിത്തെറിച്ചുണ്ടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245697
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>450
M62Wo.
എത്രയും പേടിച്ചു സംഭ്രമിച്ചായവർ
സത്വരംതന്നെ പുരോഹിതൻ കാണ
ചട്ടറ്റ നാളികേരം കൊണ്ടുവന്നതി
വെട്ടിത്തിളച്ചുള്ള തൈലത്തോടൊന്നിച്ചു
പൊട്ടിത്തെറിച്ചുണ്ടായ പുറപ്പെട്ടതു
പറിച്ചു പുരോഹിതന്മാരുടെ
നെറ്റിത്തടങ്ങളിൽ നടക്കുമാപത
എന്നിത്രമാത്രം പറഞ്ഞുകേട്ടപ്പൊഴെ
സത്വരം ചോദിച്ച മാന
ജന്മാവാം ധാസുവൈഷ്ണവൻ
തനി വിശേഷങ്ങളെ കേൾക്കുവാൻ
3
ചിത്തമോദാലരുവോ
സന്ദേഹമില്ലതിനിന്നതുമങ്ങിനെ
തന്നെധരിച്ചാലുമെന്നാത്തപോധനൻ
ചൊല്ലീടിനാൻ തൈലമ്യത്തില് ന
സീലയാടും സുധന്വാവിനെക്കണ്ടു.
ശംഖനാകുന്ന പുരോഹിതൻ പിന്നെയും
ശങ്കയോടും തന്റെ പ്രധാനിയെ
തന്മുമ്പിലപ്പോൾ വിളിച്ചുചോദിച്ചുനി
വിദ്യകൊണ്ടോ വിദഗ്ദ്ധൻ പാ
നതൈലത്തിൽ പതിയും ശാന്തര<noinclude></noinclude>
7m0tvgte5tk8aefu9vjfng27cz4qecx
താൾ:Jaimini Aswamadham Kilippattul 1921.pdf/467
106
84810
245698
2026-07-19T04:00:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അത്രയല്ലാദിനാന്തത്തിൽ ദിവാകര ശക്തമായീടുംസ്ഥലം പോലെയും തങ്ങളിൽത്തട്ടിത്തിരക്കിനി പുംഗവന്മാക്കും ദേഹങ്ങൾ തോറുമ മംഗരാഗം നല്ലകസ്തുരിയെന്ന വ കുട്ടുക്കടവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245698
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അത്രയല്ലാദിനാന്തത്തിൽ ദിവാകര
ശക്തമായീടുംസ്ഥലം പോലെയും
തങ്ങളിൽത്തട്ടിത്തിരക്കിനി
പുംഗവന്മാക്കും ദേഹങ്ങൾ തോറുമ
മംഗരാഗം നല്ലകസ്തുരിയെന്ന വ
കുട്ടുക്കടവിലോഗളങ്ങളിൽ
കെട്ടിക്കിടക്കുന്ന മുത്തുമാലാദിയും
ചട്ടസൂത്രങ്ങൾപൊട്ടിത്തെറിച്ചു
പൃഷ്ഠത്തിൽ വീണുകാണായ നിരക്ക
വെട്ടി ന്നുംമണി പൊൻകിരീടങ്ങൾമാ
ട്ടിലോറം വിളങ്ങീടുകൾ
മണ്ഡലം തങ്ങളിൽ
തട്ടിപ്പുറപ്പെട്ട
ചിന്നിയെങ്ങും ചെന്നുതിങ്ങിവിങ്ങും വി
കണ്ണിനുണ്ടായിനിമീലനംദേഹികൾ
കിനിയും കേട്ടുകൊണ്ടാലും മഹാമതേ
ചന്ദനപാരിൽ പതിച്ചതാക
വന്നണഞ്ഞിട്ടുള്ള ഗന്ധവാഹന ബലാൽ
തട്ടിമേല്പട്ടയും കൊണ്ടുപോയാണ
തുഷ്ടിപൂർവ്വം പരത്തീടിനാൻ സൌരഭം
സമസ്താമത്തിലെത്രയും സൌര
മൊത്തം നല്ലപൂക്കളെ വെല്ലുവാൻ
161<noinclude></noinclude>
jff1hefntxmbjcv0q9x1gbk3xj0qv9z
താൾ:Jaimini Aswamadham Kilippattul 1921.pdf/477
106
84811
245699
2026-07-19T04:00:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തങ്കരംകൊണ്ട കാരം മനുവും മർദ്ദനം ചെയ്തു ദിനോദയേ നിത്യവു മസ്തമാക്കീടുന്നതെങ്ങിനെയങ്ങിനെ ശത്രുസംഘത്തരണോദയശക്തിയ സുജാലംകൊണ്ടുനില്പിനായശേഷവും മാംസ്തമാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245699
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തങ്കരംകൊണ്ട കാരം മനുവും
മർദ്ദനം ചെയ്തു ദിനോദയേ നിത്യവു
മസ്തമാക്കീടുന്നതെങ്ങിനെയങ്ങിനെ
ശത്രുസംഘത്തരണോദയശക്തിയ
സുജാലംകൊണ്ടുനില്പിനായശേഷവും
മാംസ്തമാക്കികാത്മീയഗോരാളിയെ
വിസ്തരിയ്ക്കുന്നവൻ വീരനല്ലേതുമെ
മന്ദൻമഹത്തായ പൌരുഷം വിട്ടുവ
നെന്നുള്ള വാക്യം ചെവിക്കൊണ്ടകൻ
ഹൃഷ്ടനായോതിനാ ഞാനാക
കൃഷ്ടമാകുംബാണസമയം കൊണ്ടാതു
471
മെത്തിക്കളിയും മെൻ
നാരാ പസഞ്ചയം
സത്യംമാകുമെന്നിൽ പറഞ്ഞു
വില്ലുകൊണ്ടവഷം തുടങ്ങീടിനാൻ
കിവിട്ടൻ തടുത്തടുത്തീടിനാൻ
ദക്ഷത്വമേറുന്ന വില്ലാളിയാം ജഗ
ചൂതാത്മജൻ കോപിച്ചതാണ
ശത്രുകങ്ങളായെത്തും ബാഹുക്കളാം
ശാസ്ത്രജാലങ്ങളെ ഖണ്ഡിച്ചു ഖണ്ഡിച്ചു
മാരിയും നേരിടിത്തീരെഘങ്ങളെ
കോരിച്ചൊരിഞ്ഞ വകൊണ്ടുമാത്രാന്തരെ
മൊക്കട്ടിയൊന്നാകൊണ്ടാടിനാൻ
കൂട നാലഞ്ചു ബാണപ്രയോഗിച്ചു
പാടവത്തോടും മുറിച്ചുകൊടി മരം<noinclude></noinclude>
5tkr44opbyglx48r8r9tktgz1t40s9s
താൾ:Jaimini Aswamadham Kilippattul 1921.pdf/489
106
84812
245700
2026-07-19T04:00:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തട്ട് അടുക്കും ഗദായുധം രണ്ടായി പൊട്ടിത്തകർന്നങ്ങുവീണുപോയക്ഷ തങ്ങളിൽ കെട്ടിപ്പിണഞ്ഞുളിയും സംഗരത്തിൽ ബലം കാട്ടിക്കളിയും മുഷിചയം കൊണ്ടുമാറത്തടിയും തട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245700
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തട്ട് അടുക്കും ഗദായുധം രണ്ടായി
പൊട്ടിത്തകർന്നങ്ങുവീണുപോയക്ഷ
തങ്ങളിൽ കെട്ടിപ്പിണഞ്ഞുളിയും
സംഗരത്തിൽ ബലം കാട്ടിക്കളിയും
മുഷിചയം കൊണ്ടുമാറത്തടിയും
തട്ടിത്തടുക്കയും കൂടെക്കൊടുക്കയും
കയ്യിന്റെ മുട്ടുകാലിന്റെ മുട്ടെന്നി
കത്തിയും കളിയുമോങ്ങിയും വാങ്ങിയു
തനിയേവംതമ്മിലോ ശ്രമപ്പെട്ട
പടിയിൽ തന്നെയല്ലേ മഹാന്മാരി വർ
കവി നായാടിക്കൊപ്പമാകാശമാ
ദേശത്തിലും ചെന്നുനിന്നു പരസ്പരം
മാചരിച്ചീടിനാർ ചിത്രമ
നാലഞ്ചു നാഴികയോളം കഴിഞ്ഞുപോ
യാല്യമുണ്ടായതില്ലയെന്നാകിലും
മമ്മസംഘട്ടനം കൊണ്ടുമോഹം കല
നമ്മഹീമണ്ഡലെവീണാരിരുവരും
എന്നതിൽ ക്ഷിപ്രം സുധന്വാവുന്നണി
സാരമാംവില്ലൊന്നെടുത്തു കുലച്ചിട്ടു
യാരവം പൂണ്ടുള്ള തേരുമൊന്നോടിച്ചു
493<noinclude></noinclude>
ds0na7tl1o3vi88wxmdfgwhzjq76bca
താൾ:Jaimini Aswamadham Kilippattul 1921.pdf/498
106
84813
245701
2026-07-19T04:00:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '492 അപമ നായീരനാകും സുധന്വാവുടനു വാരുണാസ്ത്രം തൊടുത്തിട് നാൻ വന്ന വാരണം ചെയ്യുവാൻ വിട്ടയച്ചിട് നാൻ ചിത്രമന്നേരമുണ്ടായ കോലാഹലം ക്ഷേത്രമൌലേ കേട്ടുകൊള്ള കഭ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245701
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>492
അപമ
നായീരനാകും സുധന്വാവുടനു
വാരുണാസ്ത്രം തൊടുത്തിട് നാൻ വന്ന
വാരണം ചെയ്യുവാൻ
വിട്ടയച്ചിട് നാൻ
ചിത്രമന്നേരമുണ്ടായ കോലാഹലം
ക്ഷേത്രമൌലേ കേട്ടുകൊള്ള കഭ്രാന്തരെ
പൊട്ടിവീഴത്തക്കവണ്ണം പരന്നൊരു
പുഷ്പികൂടും കരികൊണ്ടൽകൊണ്ടങ്ങനെ
കട്ടിയായിട്ടുള്ള കൂരിരുട്ടെങ്ങുമെ
തട്ടിയിടയ്ക്കിടിമിന്ന മുഴങ്ങവെ
വെട്ടിയഴീതലം മുങ്ങും കണക്കതി
വൃഷ്ടിയുണ്ടായീശിലാമിത്രയായാ
ജാതമായ
മഹാസന്തോഷമാശയെ
ചാതകങ്ങൾക്കും മയൂരവൃന്ദത്തിനും
ഗീതവാശുവഷം കൊണ്ടുപീഡിച്ച
കഷ്ടത്തിലായ
മതഭീതികൊണ്ടങ്ങിനെ
വട്ടത്തിലോടിത്തുടങ്ങീരാജ
വീരവൃന്ദങ്ങളണിഞ്ഞിരിയ്ക്കു പല
ചാരുവങ്ങളാം പട്ടാംബരാദികൾ
മുങ്ങിയംഗങ്ങളിൽ പറ്റിപ്പിടിച്ചാൽ
മങ്ങിയില്ലെന്നുള്ള മട്ടിലായാ
തിങ്ങിയിട്ടുള്ള രോമങ്ങൾവീണൊന്നിച്ച
ഭംഗിയറുള്ള താഞ്ചാമരെലവും
അഭിവൃന്ദാീഷഭൂഷാപരി സ്തോമ
പൊമ്പാസ്താവും പൊരുതാകാരിയും
നിഷ് പ്രഭംശീഷികകട്ടവു
മദ്രന് മുക്താംധാരകൊണ്ടപ്പൊഴെ<noinclude></noinclude>
tg48pmu7c8hjvoltwdzxywpcv2vkyta
താൾ:Jaimini Aswamadham Kilippattul 1921.pdf/510
106
84814
245702
2026-07-19T04:00:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '504 ACO_I6ZWO. ബദ്ധമായിട്ടുള്ള കാഞ്ചീഗുണം കൊണ്ടു മുഖമായ്കാണുന്നമാന്യമാംശവും മഞ്ജീരവും പൂണ്ടു ലോകസ്വാന്ത കാവിളങ്ങുന്ന തൃക്കാലടികളും സ്നിഗ്ദ്ധമാകും കരി കോർവണങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245702
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>504
ACO_I6ZWO.
ബദ്ധമായിട്ടുള്ള കാഞ്ചീഗുണം കൊണ്ടു
മുഖമായ്കാണുന്നമാന്യമാംശവും
മഞ്ജീരവും പൂണ്ടു ലോകസ്വാന്ത
കാവിളങ്ങുന്ന തൃക്കാലടികളും
സ്നിഗ്ദ്ധമാകും കരി കോർവണങ്ങുംവണ്ണ
മൊത്ത നേത്രാനന്ദമാം തിരുമേനിയും
കാരുണ്യവും വീരഗംഭീരഭാവവും
താരുണ്യവും മാറുമോരോഗഗുണങ്ങളെ
കണ്ടശേഷം ഞാൻ കൃതാർത്ഥനായീടിനെ
നിണ്ടലറന്നുള്ള സാസാരം
സന്തോഷപീയൂഷസാഗരമഗ്നനായ്
ചെന്താരടിയും നമസ്കാരവും ചെയ്തു
കൂപ്പിനിന്നുകൊണ്ടുണർത്തിച്ചുപോരുന്നു
കോപ്പിട്ടുനില്ക്കുന്ന ഗോവിന്ദഗോപ
വാസുദേവപ്രഭാവാത്സല്യഭരണ
ദാസഭാവം പൂണ്ടുമീവിധം കേവലം
ചീത്തുകാണുംഭസങ്കടം സർവ്വവും
തീത്തുകാത്തിടുന്ന
കൃഷ്ണകൃപാനിധ
പൂമകളാകും ഭഗവതിതന്നുടെ
കോമള തിരുമേനി തലോടിയും
ഹോല്ലാസിയാംഗി
സീമയില്ലാതുള്ള ഭംഗിയോടങ്ങിനെ
തമയെന്ന
പത്തിക്കീറെഴുതിയും
സോമലേഖാമാ ലലാടലെ
പ്രേമമോടെ ചിത്രകം മാരണ്ടു
പോർമുല
മർദ്ദനം ചെയ്തു പതുക്ക
മേളമോടുതുവാൻ മോര
തീവണ
നാളമാനന്ദിച്ചെടുത്തുമീവണ്ണമെ
വേണ്ടുന്നശ്രംഗാരവേലയാലവിള
63<noinclude></noinclude>
s1fmmffip2n9vdiiqpz5mb131swdyut
താൾ:Jaimini Aswamadham Kilippattul 1921.pdf/186
106
84815
245703
2026-07-19T04:00:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '180 000_102 പുത്രയുക്തായാം കുന്തിതന്നെയും കൂടി ദക്ഷി ത്രയും സുഖിച്ചാലുമിത്രനാൾ യുധിഷ്ഠിരൻ കാത്തവാവിന്റെ വംശം നിന്തിരുവടിത ലാവത്സല നഷ്ടമായിപ്പോളെന്നാകുമേ തത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245703
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>180
000_102
പുത്രയുക്തായാം കുന്തിതന്നെയും കൂടി ദക്ഷി
ത്രയും സുഖിച്ചാലുമിത്രനാൾ യുധിഷ്ഠിരൻ
കാത്തവാവിന്റെ വംശം നിന്തിരുവടിത
ലാവത്സല നഷ്ടമായിപ്പോളെന്നാകുമേ
തത്സഹോദരിയായി വാഴുന്ന സുഭദ്രയി
സഹോദന്തം കേട്ടാൽ നിൻ രുവടിതന്നെ
22
രക്ഷക്കുപിന്നെ മററാരോടുന്നപേക്ഷിക്കും
ബാലയാമവളിന്നു പുതുനാമഭിമ
കാലന്തർഗമിക്കയാൽ മാലപൂണ്ടിരിക്കുന്നു
തൽപ്രദക്ഷണം കൂടിയല്ലയോയോ
മിപ്രപഞ്ചത്തവനല്ലയോ മുടിയ്ക്കുന്നു.
ഉത്ഭവിക്കില്ലാഭവാനവും ദോഷം വന
അത്ഭുതം തോന്നുംവണ്ണമാകുസൃഷ്ടിക്കുന്നു
സൃഷ്ടിക്കുവേണ്ടാടീമസേനനെയിനി മേലിൽ
സൃഷ്ടിക്കുമെന്നാൽ ഭവദാസനാക്കിട്ടേവേണ്ടു
വീയെന്നെ സൃഷ്ടി കൊല്ലൊരിക്കലുമെന്നി
യുക്തമാംഭീമവാക്യം കേട്ടനന്തരം
ദേവകൾക്കീശൻകീശസാരതം ചെയ്തു
ദേവകീസുതൻ ദേവൻ കേശവൻ പ്രസാദിച്ച
ചിത്തവിസ്മയത്തോടുമന്ത വരുത്തിച്ച
ശുദ്ധസുസ്മിതം പൊഴിച്ച അരുൾ ചെയ്തു
ക്ഷേമമോപാപത്വഭീമ!സാമ്പ്രതം നിങ്ങൾ
ശാമയം കുറഞ്ഞൊന്നുമില്ലല്ലോ മഹാബല
ബന്ധുദനം കൊള്ളാന്തരം കൂടാത
മനക്കാമ്പിങ്കലിപ്പോള നിക്കുള്ളാരുമോദ
മനലാകതെ!പരമന് തന്നെയല്ലോ<noinclude></noinclude>
23ycg1vp8uaolodx6czeoum5pw3qs2z
താൾ:Jaimini Aswamadham Kilippattul 1921.pdf/195
106
84816
245704
2026-07-19T04:01:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് പാഠകന്മാരും തദ്വൈതാളികാര്യന്മാരും ട്ടന്മാർ പാംഗകാലങ്കാരകത്താക്കന്മാർ തന്മാരായുള്ള ാരനാദിപാലകന്മാരും ചിത്രതൂലികാദിയാം വസ്തുസഞ്ചയംപൂണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245704
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
പാഠകന്മാരും തദ്വൈതാളികാര്യന്മാരും
ട്ടന്മാർ പാംഗകാലങ്കാരകത്താക്കന്മാർ
തന്മാരായുള്ള ാരനാദിപാലകന്മാരും
ചിത്രതൂലികാദിയാം വസ്തുസഞ്ചയംപൂണ്ട
ചിത്രലേഖകന്മാരും ചൊല്ലുള്ള മല്ലന്മാരും
വല്ലകീമൃദംഗ താളാമികളോടും കൂടി
നല്ല ഗായകന്മാരും
കോത്തമന്മാരും
രജാലങ്ങൾക്കുള്ള ലക്ഷണം സമസ്തവും
യത്നമെന്നിയെ പരീക്ഷിച്ചു ചൊല്ലീടുന്നോരും
കൊഞ്ചിയും പഞ്ചാംഗാദിയും കാണ്ടുള്ള
കൌടില്യ ഹീനന്മാരാം ജ്യോതിഷക്കാരും കൂടെ
തമ്പ് നിക്കോട്ടു നെരിപ്പോടുമായിടുക്കുള്ള
വമ്പു തട്ടിടുംപാത്രങ്ങളോടും നല്ല
ചെമ്പുകൊട്ടികള മോടിര നിവകൊണ്ടു
വെണ്മയിൽ ചെയ്തു ജീവിയും ജനങ്ങളും
ജീവികൾ നാനാശകാരകന്മാരും
നിലപനീഫലംധാനതണ്ഡവാദികൾ
വിററീടുന്നവർ ഹൃദ്യമാക്കന്മാരും
എണ്ണിയാലജനകയന്ത്രാദികളെടുത്തുംകൊ
ണ്ണയാട്ടീടും തൊഴിൽക്കാരുമവ്വണ്ണം തന്നെ
തന്ത്ര യന്ത്രവും തന്ത്രതുലജാലവും
തന്ത്ര വായന്മാരായിലകൾ നെയ്യുന്നോരും
കമ്പമെന്നിയെപട്ടുവസ്ത്രങ്ങൾ ചിത്രങ്ങളാം
കത്തിത്തരസൂചിവെട്ടുശീലകളാട്ടു
മഴുവും മുഴക്കോലുമുളിയും കൊട്ടോടെ യു
മഴകുള്ളീൽ വാളും മുതലായവ പൂ
189<noinclude></noinclude>
sdxv4slagi663wbt990dxv6fpsjnzj6
താൾ:Jaimini Aswamadham Kilippattul 1921.pdf/203
106
84817
245705
2026-07-19T04:01:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൊട്ടുമില്ലാഴിഞ്ഞ മട്ടിലായതാരെ യായിട്ടുള്ള ശരീരാപരി കലിൽ സന്തോഷത്തോടും കേറിപ്പോയീടുന്നവൾ ഒപ്പം വരും തത്സജനങ്ങളോ മീവണ്ണം പറഞ്ഞീടിനാള ഹോന എന്തിനീവിധം ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245705
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കൊട്ടുമില്ലാഴിഞ്ഞ മട്ടിലായതാരെ
യായിട്ടുള്ള ശരീരാപരി
കലിൽ സന്തോഷത്തോടും കേറിപ്പോയീടുന്നവൾ
ഒപ്പം വരും തത്സജനങ്ങളോ
മീവണ്ണം പറഞ്ഞീടിനാള ഹോന
എന്തിനീവിധം ശ്രമിയ്ക്കുന്നു പംക്രമംകൊണ്ടു
ദന്തിനീ സാമ്യം തേടും കളീരത്നങ്ങളെ
ഹരിതമ്പുരാൻ കൃഷ്ണനറികല്ലൊരു കാത്തും
തരികില്ലായിപ്പോലെ മറിമായത്തിനു
ഒരുവൻ സേവിയ്ക്കുകിലുടനായവനുള്ള
നന്ദന്മാരാംനാഥന സമാത രകാരം
ഇത്തരം പറഞ്ഞു കൊണ്ടെത്രയും ലാസത്തോ
10
ടിത്തിര ദൂരത്തിങ്കലത്തിനാൾ തദന്തര
മുമ്പിലൊട്ടടുത്തുള്ളൊരൊട്ടകത്തിനെക്കണ്ട
ശീർഷം ഭയപ്പെട്ട സംഭ്രമത്തോടെ
മണ്ടിനാൾ ക്രമംവെടിഞ്ഞപ്പൊഴാ വയസ്വിയും
കണ്ടിലായൊരുദിക്കിൽവ് പോയലാ
ഹാസവും കൊണ്ടതു കണ്ടവർ ചൊല്ലീട് നാർ
ജൂസലെന്ന യെമഹാദുർ സിയായുള്ള വ
സ്വാമി നിന്ദയൊളായ ന്നുള്ള ഫലം
താമസിക്കാതെ ജിച്ചീടിനാളെന്നേവേണ്ടു
സ്വസ്ഥയായഹസ് യു ന്ന കൂട്ടരോടോതീടിനാൾ
കണ്ടതില്ലയൊനിങ്ങൾകൊണ്ടൽ
വൻചിന്തി
കന്നി വൃഷം പുക്കാനുടൻ തന്നെ
197<noinclude></noinclude>
9j0q50fa3dfaf1y7klvhl7r7xhis951
താൾ:Jaimini Aswamadham Kilippattul 1921.pdf/210
106
84818
245706
2026-07-19T04:01:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '204 ാ മാൻ മരുതനുത്തരം ചൊല്ലീട് നാ രക്ത വാതം കൂടുമുത്തമാകൃഷ്ണ എന്തിനീവണ്ണം പഴ യുന്നു ചന്തയിൽ ചെ നിന്തിരുവട യ്ക്കിതിന്നില്ലയോഗ്യതാറി നണ്ടർ കോനയുംജയിച്ചാൽ പൌ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245706
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>204
ാ മാൻ മരുതനുത്തരം ചൊല്ലീട് നാ
രക്ത വാതം കൂടുമുത്തമാകൃഷ്ണ
എന്തിനീവണ്ണം പഴ യുന്നു ചന്തയിൽ ചെ
നിന്തിരുവട യ്ക്കിതിന്നില്ലയോഗ്യതാറി
നണ്ടർ കോനയുംജയിച്ചാൽ പൌരുഷത്താലെ
നാകാദിലോകങ്ങളെ പേരുമങ്ങാടിനാ
നാകാതകായ തുടങ്ങിടിനാനത്രാന്തരെ
വാമനാകാരംപൂജന തിരുവടി
നാം വൈരോചിനി തന്നോടുയാചിച്ചുടൻ
മൂന്നട സ്ഥലം മണ്ണു വാങ്ങിച്ചീയം കൊണ്ടു
വണ്ണമയതി രേഴുലോകങ്ങളും
ഒന്നായ ഉടക്കിവച്ചങ്ങിനെയാക്കുമ്പോ
മുട്ടിയെങ്ങുമന റഞ്ഞുള്ള നിന്തിരുമെയ്യിൻ
പിയോക്കുമ്പോളെന്തു സാരമെന്നുടെ കായം
ഒട്ടുമില്ലെന്നുതന്നെ ചൊല്ലേണമല്ലോയ
പ്പെട്ടുപോവതും ഭവൽ കായക്കണ്ടിട്ടെത്രെ
ശൂരനാം ഹിരണ്യാക്ഷസോദരൻ തന്നെക്കൊന്നു
സാമനാം പ്രഹ്ലാദനെസ്സാദരം പാല യുവാൻ
സ്ഥലമായളന്നുള്ള ഘോരമാംസ ത്തിന്റെ
കോലമന്നാലംബിച്ചു കോപപാടും
ബാലചന്ദ്രനോടൊ ജലദംഷ്ട്രാനഖ
ജാല പഞ്ചല ഹ്വകളോടും
ധാടിയേറീടുംസടാകേസരാദികളോടും
കൂടിയേററടുക്കുന്നകൂടലർകലേന്ദ്രൻ
പാരിടം നടുങ്ങഗിച്ചാഞ്ചാടിയും
കൊടുങ്ങീടുംവണ്ണമുഗ്രനാം ദൈത്യേന്ദ്ര<noinclude></noinclude>
azoh5ok91uzt5nv25fizhrh9d1q4nac
താൾ:Jaimini Aswamadham Kilippattul 1921.pdf/217
106
84819
245707
2026-07-19T04:01:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '211 സൂചകസ്വഭാവവും സൂക്ഷിച്ചുനോക്കിക്കണ്ടു നമ്മളിൽ പ്രധാനിയാം നന്ദജൻ തന്നെയവൻ നമ്മലാസനെന്നു ചൊല്ലിവാത്സല്യത്തോടെ ദശഹയം വിട്ടുകാരും കൊണ്ടു പൃത്ഥ്വി തന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245707
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>211
സൂചകസ്വഭാവവും സൂക്ഷിച്ചുനോക്കിക്കണ്ടു
നമ്മളിൽ പ്രധാനിയാം നന്ദജൻ തന്നെയവൻ
നമ്മലാസനെന്നു ചൊല്ലിവാത്സല്യത്തോടെ
ദശഹയം വിട്ടുകാരും കൊണ്ടു
പൃത്ഥ്വി തന്റെ പൃഷ്ഠത്തിങ്കൽനിന്നഗോവിന്ദൻ തന്നെ
കെട്ട യാദൃശം ചെയ്തു പാമരന്മാരാമവർ
കിട്ടിയോരാനന്ദത്തിൽ മുങ്ങി വിസ്മയത്തോടെ
ചിരിച്ചും മഹാരവം പൊഴിച്ചു മരിച്ച
രിച്ചു പാടിയാടിക്കളിച്ചു
മേടിയ്ക്കാതെ
ദാനം പുതുവെണ്ണയെന്നിവകൊടുക്കയു
മത്യന്തം ജച്ചാലുമെന്നുരച്ചടുക്കയും
എന്നതിൻമ
ചിലർ ചൊല്ലിനാരെടോ സഖ
നന്ദനന്ദന!!കണ്ടതാനന്ദം തന്നെ
കാണുക നിനയുള്ള ചിത്രമാമോടുക്കുഴൽ
വീണയും വിശേഷമായുള്ള തെന്നറിഞ്ഞാലും
സംഭ്രമിച്ചുടനങ്ങുമിങ്ങും സഞ്ചരിക്കുന്നൊ
രമ്പത്തുക്കളാണിവസാമ്പ്രതം താനേ
തന്നെ
നിമ്പം പ്രവേശിച്ചുനിന്മുഖാംബുജം നോക്കി
കമ്പമെന്നിയേ മോദിച്ചുണ്ടിതാനിന്നീടുന്നു
മുമ്പിലെത്രയും ലോഭമോഹങ്ങളായിട്ടുള്ള
വല പ്രഭുക്കളാൽ ബാദ്ധ്യമാനകളിപ്പോൾ
ഒട്ടുമേ കൂസുന്നില്ലാനിർണ്ണയംമോചിപ്പി
പ്പെട്ടുനിന്നാലെ ഭയത്തിങ്കൽനിന്നെന്നേവേണ്ടു
തോഷമോടു മാനനെ നവനീത
മോഷ് കൃഷ്ണ നനുനന്നിതെന്തൊരു വേഷം
കേളിയൊന്നിച്ചങ്ങു പണ്ടുനാമിരുന്നോരു
നാളിലുള്ള തുപോലെയല്ലിതു ചിത്രം തന്നെ
എന്തിതൻ കടൽവർണ്ണനിലതന്നിൽമോ
ഉന്തിയൊന്നിരിയ്ക്കുന്ന തമോമനോഹരം<noinclude></noinclude>
12rxa4l44v9jfg5sxxbrfqhn1jggvau
താൾ:Jaimini Aswamadham Kilippattul 1921.pdf/223
106
84820
245708
2026-07-19T04:01:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചൊല്ലുവാനേവം കേട്ടുചൊല്ലിനാൾ രാജാവതി എന്തറിഞ്ഞീടാതുരക്കുനീക്കം നിണ അന്തരംഗത്തിൽ ബോധമില്ലെന്നുതോന്നുന്നുമേ ക്ഷാളനം ചെയ്തിട്ടുമീരജസ്സുപോകുന്നില്ല കള...' താൾ സൃഷ്ടിച്ചിരിക്കുന്നു
245708
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചൊല്ലുവാനേവം കേട്ടുചൊല്ലിനാൾ രാജാവതി
എന്തറിഞ്ഞീടാതുരക്കുനീക്കം നിണ
അന്തരംഗത്തിൽ ബോധമില്ലെന്നുതോന്നുന്നുമേ
ക്ഷാളനം ചെയ്തിട്ടുമീരജസ്സുപോകുന്നില്ല
കളെ ടൊകമ്മം കൊണ്ടും മെൻ കളേബരം
കഴുകിവെളുപ്പിപ്പാൻ കഴിവില്ലിതുപോട്ടെ
പഗ്രഹാന്തരെ പരിവർത്തനം ചെയ്തു
കഷ്ടമെന്നായുസ്സിനെക്കളഞ്ഞ് ചെറു
ശിഷ്ടമായതും കാണുകലുഷം
തന്നെയല്ലാ
എങ്കിലീ രജസ്സോടും കൃഷ്ണനെഗ്ഗമിക്കുന്നേൻ
പങ്കിലന്മാരാമവരം ഭോഗാമികളെ
ശിലയിങ്കലോപീഠശിരസ്സിങ്കലൊവെ,
മലമെല്ലാമെതേച്ചുകളഞ്ഞീടുന്നുവെല്ലോ
മലിനമായുള്ളാരെ ടീമുകുന്ദൻ
ധവളീകരിക്കുവിധുനാനാണിക്കാതെ
വളീവാക്യം പറഞ്ഞടനം ചെയ്താൻ
നന്ദനന്ദനൻ തന്റെ സന്നിധൗ നേരിട്ട
വന്നണഞ്ഞല്ലോ പിന്നെ സ്ത്രീകളെല്ലാരും കൂടി
പൊങ്കിരീടവും രത്ന മണ്ഡലങ്ങളും നിറ
മങ്കരിച്ചീടുംഹാരകൌസ്തുഭാലങ്കാരവും
കങ്കണങ്ങളും മിന്നും രത്നാംഗുലീയങ്ങളും
മണപ്രഭാപലമേഖല നിബദ്ധമായ്
മഞ്ഞളഞ്ചീടുംനിറം
പൂണ്ടുള്ള പൂഞ്ചേലയും
മംഗളസ്വനം പെടും മഞ്ജീരങ്ങളും പൂണ്ടു
മലവം വിളങ്ങുന്ന വേഷവും കണ്ടാൽ
ഭംഗിയേറീടും കൊണ്ടലിൽ തേടീടുംനിറം
തിങ്ങിയേററവുംമിനും ദിവ്യമാം തിരുമെയ്യും
217<noinclude></noinclude>
mncqax4o0qocbhvohcd8jaw0uds6edp
താൾ:Jaimini Aswamadham Kilippattul 1921.pdf/230
106
84821
245709
2026-07-19T04:01:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '224 മനതാർകൊണ്ടിന്നവരത നെയറിയുന്നി നഘാഭവച്ചരിതം മഹാത്ഭുതം ഭഗവാൻ തെളിഞ്ഞുടനവരോടരുൾ ചെയ്തു നിഗമാഭിജ്ഞന്മാരെ നിയതം കേട്ടീടുവിൻ പലകങ്ങൾക്കുള്ള ഫലസ്യാസത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു
245709
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>224
മനതാർകൊണ്ടിന്നവരത നെയറിയുന്നി
നഘാഭവച്ചരിതം മഹാത്ഭുതം
ഭഗവാൻ തെളിഞ്ഞുടനവരോടരുൾ ചെയ്തു
നിഗമാഭിജ്ഞന്മാരെ നിയതം കേട്ടീടുവിൻ
പലകങ്ങൾക്കുള്ള ഫലസ്യാസത്തിലെ
വിലസും പുഷ്പിതേടും വിധുവിൻ കളേബരം
പരിശുദ്ധമാർ നിങ്ങൾ പരമദ്ധ്യാനം കൊണ്ടു
പരിചോടവം വിശ്വമയമെന്നാക്ക് ടുന്നു
നിങ്ങളെങ്ങിനെ ഹംസതുലന്മാർ നമ്മല്യം കൊ
ണ്ടെങ്ങിനെഞാനും മന്നിൽ കൃഷ്ണനായ് ഭുവിയുന്നു
ധജാഗാര മഹാനവന്നീടും വണ്ണം
നമ്മൾതങ്ങളിലുള്ള സംഗമം വിട്ടെ
പൊരുളേറീടും ചില വചനം കനിഞ്ഞവ
മരുളിച്ചെയൊരു കാറൊളിവണ്ണനാം ദേവൻ
ജാത
സന്തോഷം പൂണ്ട സന്യാസിമാരാല
ജ്ഞാതനായെന്നുള്ള രാജമാർഗ്ഗത്തിൽപ
വെണ്മയേറീടുമൃഹങ്ങൾതോറും വാഴും
പെണ്മണിക്കൂട്ടം താടകാരിയെക്കണ്ടു
ഇത്രയും വെടിഞ്ഞുള്ള നേത്രസഞ്ചയത്താല
നോക്കിയങ്ങിനെനുകാനന്ദാമൃതമുള്ളി
ലാക്കിയങ്ങനങ്ങാതെനിന്ന നേരംതാ
പുണ്യശ്രീവിലാസിയാം പുഷ്കരാക്ഷൻ രൂപം
പുസ്ത്രീസമൂഹവും കണ്ടുസംഭ്രമത്തോടെ
തങ്ങളിൽ ചൊല്ലീടിനാർ നിങ്ങളിന്നോ കോണി
നങ്ങളിപ്രഭൻ ദേവനുണ്ടി താവന്നീടുന്നു.
ചൊവ്വന്നീടുന്ന ഗോവിന്ദനെപ്പിടിച്ചാന്തു
കലാക്കുവിൻ കഞ്ജനേത്രനീക്കാനും കൃഷ്ണൻ
28 *<noinclude></noinclude>
kld4owr765yv6fie25bg7durbna0yxb
താൾ:Jaimini Aswamadham Kilippattul 1921.pdf/237
106
84822
245710
2026-07-19T04:01:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് 231 ഒന്നു കേട്ടിട്ടുമില്ലെന്നു താനൊപ്പം വിധി വിദ്വാന്മാരല്ലാം നമസ്തേ നമോനമഃ ധർമ്മാധികാരവ സമ്മോദപൂരാന്നതൊക്കവേ ചെവിക്കൊണ്ടു സുപ്രസന്നനാം ജഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245710
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
231
ഒന്നു കേട്ടിട്ടുമില്ലെന്നു താനൊപ്പം വിധി
വിദ്വാന്മാരല്ലാം നമസ്തേ നമോനമഃ
ധർമ്മാധികാരവ
സമ്മോദപൂരാന്നതൊക്കവേ ചെവിക്കൊണ്ടു
സുപ്രസന്നനാം ജഗന്നായകൻ കടാക്ഷിച്ചു
പ്രവീരന്മാരോടുമൊന്നിച്ചതെന്നുള്ളി
മുമ്പിലന്നേരം ജപ്രാപ്തികൗതുകം കൊണ്ടു
ഇംഭിതങ്ങളാ താളമേളങ്ങളോടും കൂടി
നയനങ്ങളെ ചൊനങ്ങിനെ മുതിന്നുള്ള
നൽകീജനങ്ങളെക്കണ്ടു തൃപ്തിയും പൂ
തൃക്കണാത്തീടുംവിലെ മാധവാലോകം ലഭി
സുമനസ്സമൂഹത്താൽ സുരലോകോദ്യാനത്തിൽ
മഞ്ഞുനിന്നോരുലതപോലാരംഗത്തിൽ
മൃദുത്വം തേടും വംശക്കാരാവത്തോടും
മുംഗാരവത്തോടും കൂടവേക
രണ്ടുമോഹനങ്ങളാലോ നിങ്ങൾ
കൊണ്ടു താൻ നന്നായാടലെന്നിയെ നടിച്ചാടി
ചെന്താമരാക്ഷൻ തിരുവടിയെ വേണ്ടുംവണ്ണം
സന്തോഷിപ്പിച്ച ശേഷം രസമുണത്തെ നാൾ
കൊണ്ടവനായി ങ്ങീടുന്ന സാക്ഷാ
നിന്തിരുമുമ്പിൽ ഭൂമിയും പൊരിയെന്നെക്കണ്ട
ട്ടരാം ജനങ്ങളുണ്ട രാഹസിയ്ക്കുന്നു
തത്വബോധികളല്ലിക്കൂട്ടാൻ ശ്രമംകൊണ്ടു
സത്വനാഥനാംഹാരിയുടെ സന്തോഷിയ്ക്കുന്നു
യാതൊരു കൃതത്തിങ്കലിൽ സന്തോഷത്തോടും<noinclude></noinclude>
m85rdq9sb22ia4zka2c3gzw5erwqwo9
താൾ:Jaimini Aswamadham Kilippattul 1921.pdf/445
106
84823
245711
2026-07-19T04:01:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '430 മോപദേശകന്മാരെമിച്ചുടൻ ശാന്തഭാവം വരും ഘമായിട്ടുള്ള സ്വാന്തവാക്യംകൊണ്ടു കൊണ്ടുപോരേണ ഇത്തരത്ഭുതവിജ്ഞാപനം കേട്ടപ്പോ വിത്തായുള്ള പ്രതിരോത്തമൻ ബാസന്തോഷം...' താൾ സൃഷ്ടിച്ചിരിക്കുന്നു
245711
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>430
മോപദേശകന്മാരെമിച്ചുടൻ
ശാന്തഭാവം വരും ഘമായിട്ടുള്ള
സ്വാന്തവാക്യംകൊണ്ടു കൊണ്ടുപോരേണ
ഇത്തരത്ഭുതവിജ്ഞാപനം കേട്ടപ്പോ
വിത്തായുള്ള പ്രതിരോത്തമൻ
ബാസന്തോഷംവിളിച്ചീടിനാൻ
ബുദ്ധിമാന്മാരാംപുരോഹിത ശ്രേഷ്ഠരെ
മസ്തകംകൊണ്ടുനമസ്കരിച്ചീടുവാൻ
സത്വരം തത്രപോകുന്നുഞാൻഡെമോ
ടൊത്ത കൂട്ടക്കാരുമൊത്ത് വാൻ
ത്വാമാത്തെയുടെ ശാസനം കെ
നായുള്ള സുധന്വാവിനെ
ബന്ധിച്ചുകൊണ്ടുപോയത ഒന്ന
സന്തപ്ത തൈലത്തിലിട്ടുവറുക്കുക
ഫൽഗുനാവേശവുംപാമാങ്ക
നിലകെന്നെല്ലാമുറപ്പിച്ചുപോയുടൻ
സൽഗുണം തേടും ഗുരു. ജന്മാർ
ദിക്കുമാദിച്ചുചെന്നാരണ്ടുപേരെയും
കണ്ടു കുപ്പി വാക്കുകൊണ്ടു മോദിപ്പിച്ചു
കൊണ്ടുപോന്നീടിനാൻ ലപായാന്തിക
എന്നതിനും പന്ദ്രന് താലി സ
പനാമന്ത്രി സുമതാനത്തിൻ
സൈനികന്മാരുടെ മദ്ധ്യവിളങ്ങുന്ന
മൌനിയായും സുധന്വാവിനെപ്പടുത്തു
എന്താവതീശ്വരതയെ ഉള്ളിലുണ്ടായ
സന്താപ വികാരാനായോതിനാൻ<noinclude></noinclude>
km0ib37dwioq6ot3hofeblgvgrsqx5l
താൾ:Jaimini Aswamadham Kilippattul 1921.pdf/457
106
84824
245712
2026-07-19T04:01:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട്. എന്തെങ്കിലുംമരുന്നിന്റെ വേരൊന്ന വൻ ബന്ധിച്ചതായിട്ടുകണ്ടിതൊവിസ്മയം വെന്തില്ലപോലെ വന്നവാറെങ്ങിനെ ചെന്തിയിൽ വീഴുന്നതിനുമുമ്പെ വൻ ചിന്തിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245712
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്.
എന്തെങ്കിലുംമരുന്നിന്റെ വേരൊന്ന
വൻ
ബന്ധിച്ചതായിട്ടുകണ്ടിതൊവിസ്മയം
വെന്തില്ലപോലെ വന്നവാറെങ്ങിനെ
ചെന്തിയിൽ വീഴുന്നതിനുമുമ്പെ വൻ
ചിന്തിച്ചു ചൊന്നതേതെങ്കിലും കേട്ടിതൊ
സംഭവിച്ചിട്ടുള്ള തെല്ലാം യഥാതഥാ
കമ്പഹീനം ചൊല്ലുമെന്നു കേട്ടപ്പൊഴെ
തത്വജ്ഞനായവൻ
നന്നായുണത്തിനാൻ
വിജന കേട്ടുകൊള്ളണമേ
സത്വവാനായുള്ള രാജപുത്രൻ മഹാ
ഭക്തവാത്സല്യം പെടും കൃഷ്ണമൂർത്തിയെ
ഭക്തിയോടും വിചാരിച്ചു സംപ്രാത്ഥിച്ചു
മൃത്യു കാലതൽ പവിത്രനാമങ്ങളെ
മന്ദം ജപിച്ചുനിന്നീടിനാൻ കണ്ണട
ച്ചൊന്നും പ്രവൃത്തിച്ചുകണ്ടീല തവ
ജന്മമര്യാധി താപം കെടുക്കുന്ന
ചിന്മയൻ തിരുനാമസിദ്ധൗഷധം
കയ്യിലാക്കി പ്രയോഗിയ്ക്കുന്നവന്നു
നിയിലെ ചൂടിനെ ധിക്കരിച്ചീടുവാൻ
എന്തിനു മന്ത്രൗഷധങ്ങൾ മറ്റുള്ളവ
ചിന്തിയ്ക്കു വേണ്ടെന്നു ദൃഷ്ടാന്തമല്ലയോ
തത്സംഭോഗസംഭ്രമില്ലാ
ദന്തം സുധാഷ്പബിംബം
ഭംഗിയോടെ ജപംതേടി പുരിയ്ക്കുന്ന
തങ്ങിനെ കാണുവാനൊന്നു നോക്കേണമേ
ഭൂതവാക്യം കേട്ടുതീ സുരോത്തമൻ
ബുദ്ധിമാനുള്ളിലൊന്ന മോത്തീടിനാൻ
451<noinclude></noinclude>
e04bzz59qu3gppzg3ra67yim19ah64y
താൾ:Jaimini Aswamadham Kilippattul 1921.pdf/468
106
84825
245713
2026-07-19T04:01:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '462 ശക്തിയേറീടും സമീരൻ കൂട പൃത്ഥ്വിയെവിട്ടു മേട്ടുപോയാക ഏറ്റംവരുന്ന സൌരഭ്യം നിമിത്തമ ദൂരം കലന്നണഞ്ഞംഗകുംതോറുമെ മാന്യവും കാണിച്ചടുത്തടിച്ചീടുന്ന മാന്യനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245713
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>462
ശക്തിയേറീടും സമീരൻ കൂട
പൃത്ഥ്വിയെവിട്ടു മേട്ടുപോയാക
ഏറ്റംവരുന്ന സൌരഭ്യം നിമിത്തമ
ദൂരം കലന്നണഞ്ഞംഗകുംതോറുമെ
മാന്യവും കാണിച്ചടുത്തടിച്ചീടുന്ന
മാന്യനാം മാലേയമാതരിശ്വാവിനെ
പുരുഷന്മാരിവക്കുള്ള വാമോദ
വാര്ഘം പൊഴിച്ചീടും കരാഗ്രാംബ
പൂര്വാകഴിഞ്ഞീടു പാരിടം
സാമലതുരംഗമൌഘം നിരത്തീടുന്ന
പത്തിരുത്തിൻ കനത്തിലുണ്ടാകുന്ന
ശക്തിയേറീടും വിട്ടുകൊണ്ടങ്ങിനെ
തിയേറും കമ്പമോടും പ്രതീതി സം
പുകയായോ തന്നുപോയപ്പൊഴെ
മന്ദം വരും പാനോടു കാലാളുകൾ
വാങ്ങുനന്നായി കാരണം
താന്തരാത്മജൻ വീരൻഥാസുതൻ
വൃത്താന്തമെല്ലാം ഗ്രഹിച്ചുചൊല്ലീടിനാൻ
കടന്മാരെയപ്പെടേണ്ടായി
നിഭയം നിഷ് ക്രമിച്ചെല്ലൊനമുക്കു
കെപ്പറിഞ്ഞീടായ്മയാലെരുത്തീടുവാൻ
നിലം കാപ്പിട്ടുനിന്നീട് നാനാ
എന്നവാക്യം കൊണ്ടുചേർസ്സ വ
മുന്നതാഹങ്കാരമുണ്ടാക്കാം
വടക്കൊപ്പം<noinclude></noinclude>
m3rmnftx8jq4rclbukt7h1wsq7i45e7
താൾ:Jaimini Aswamadham Kilippattul 1921.pdf/478
106
84826
245714
2026-07-19T04:01:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '472 സുതാങ്ങളോടൊന്നിച്ചതൽക്ഷണ മനസംഘം സൈന്യം പ്രവേശിച്ചു. കമ്പം വരുത്തിക്കളിച്ചങ്ങു കാണിച്ച മത്തനാഗാശ്വന്ദങ്ങൾ ഷങ്ങളി ലൊത്തയുദ്ധാഭിതന്മാരോടുകൂട നൃത്തദേഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245714
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>472
സുതാങ്ങളോടൊന്നിച്ചതൽക്ഷണ
മനസംഘം സൈന്യം പ്രവേശിച്ചു.
കമ്പം വരുത്തിക്കളിച്ചങ്ങു കാണിച്ച
മത്തനാഗാശ്വന്ദങ്ങൾ ഷങ്ങളി
ലൊത്തയുദ്ധാഭിതന്മാരോടുകൂട
നൃത്തദേഹങ്ങളായ് ജീവിതം വേറിട്ടു
രക്തസാകങ്ങളായിട്ടങ്ങിനെ
തസ്തമായുൽകൃഷ്ടമായ
തർക്കൂട്ടവും
എത്രയെന്നില്ല പോയേക്കുമേ
ലിത്രയാവീരവൃന്ദങ്ങൾ കാണ
പത്രങ്ങളോടൊത്തു ഗ്ര
ള്ള സ്രവം ചെയ്തു കൽപനയും
മൊത്തുള്ളിക്കളിച്ചീടും കൊടിക്ക
മിന്നുന്നവായിവൃന്ദങ്ങളീവക
ഭിന്നങ്ങളാക്കി വീഴിച്ചാനസംരം
പോരുചെയ്തീടുവാൻ കോപ്പിട്ടുനിന്ന
പുരുഷന്മാരുടെ നള്ള കയ്യകൾ
ചാതഋഷാരണങ്ങള ബലം
തോമോരോരോവിശിഷ്ടായുധങ്ങളെ
പാരം മുറുക്കിപ്പിടിച്ചിരിയ്ക്കുന്നവ
പാരിൽ പതിച്ചതിനല്ലേതുമെ
എന്നപോലെയുണ്ട് കട കൊ
മില്ലാതെ പലത
കുണ്ഡലം മിന്നിനക്ഷത്രങ്ങൾ
59 *<noinclude></noinclude>
lcgozsebsga83qp84760trhxaz0rvpb
താൾ:Jaimini Aswamadham Kilippattul 1921.pdf/490
106
84827
245715
2026-07-19T04:01:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '484 അശ്വമേധ ബീഭത്സുനാമം വിളിച്ചി ശോഭിച്ചടുത്തുകാണായ സൈന്യങ്ങളെ ഭീപിച്ചബാണങ്ങൾകൊണ്ടുസാഡ് സന്നദ്ധനാകൃതവർമ്മാവു നേരിട്ട ലെന്നസ്തു സംശയം സാജൻ ഒമ്പതീലയോടുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245715
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>484
അശ്വമേധ
ബീഭത്സുനാമം വിളിച്ചി
ശോഭിച്ചടുത്തുകാണായ സൈന്യങ്ങളെ
ഭീപിച്ചബാണങ്ങൾകൊണ്ടുസാഡ്
സന്നദ്ധനാകൃതവർമ്മാവു നേരിട്ട
ലെന്നസ്തു സംശയം സാജൻ
ഒമ്പതീലയോടുമെയ്തീടിനാ
നമ്പതെല്ലാമാഗ്രഹാർട്ടിനായൻ
തത്രമുമ്മൂന്നായ് മുറിച്ചുവീഴ്ത്തീട നാ
നമ്മബാണങ്ങളെ
തഞ്ചത്തിലെ സുധന്വാവുതന്നുടെ
നെഞ്ചത്തിലങ്ങുകൊള്ളിയാലപ്പൊഴെ
മെട്ടുമൂന്നു ശക്തിയുള്ള ബാണങ്ങളെ
വിട്ടുവേഗംധ്വജത്തോടും രഥം പൊടി
കിട്ടുന്നതാശ്വങ്ങളെ മുടിച്ചീടാൻ
ഹാർട്ടിനുംരണംവിട്ടു ശസ്ത്രങ്ങൾ കൊ
ണ്ടാത്ത യും പാത്രമായാൽ മണ്ടീടിനാൻ
ധാത്രിയും ഭാരംഭവാനിതിവാ
2
എത്തിച്ചുസിയും സുധാ
തന്നുടെനേരെരഥത്തിലേറി ക്കൊണ്ടു
ചെന്നു സാലമാനുജൻവീരൻ ധനാര
നൊന്നു ചൊല്ലീടിനാൻ നിലപാ
എത്രയും കൗതുകംതന്നെ രൂപി
ലത്രയുദ്ധത്തിൽ ഭവാൻസിയാ
മത്സരിച്ചത്മീയമായുള്ള പൌരുഷം<noinclude></noinclude>
f06ma4ghr578e06q0hkd2zt3d9tqt2t
താൾ:Jaimini Aswamadham Kilippattul 1921.pdf/499
106
84828
245716
2026-07-19T04:01:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '493 ളിത്തരംതോൽ മുഖാണ്ടുള്ള വാദ്യങ്ങൾ പദംഗംകൊണ്ടു വേഗം കുറഞ്ഞുകൊ രാന്ദ്രജാലം വലിച്ചാലുമേതുമെ മണ്ടുകില്ലെന്നായരാതദ്ദേഹങ്ങളിൽ ന്നെങ്കിലും കേറുന്നതല്ലാ കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245716
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>493
ളിത്തരംതോൽ മുഖാണ്ടുള്ള വാദ്യങ്ങൾ
പദംഗംകൊണ്ടു വേഗം കുറഞ്ഞുകൊ
രാന്ദ്രജാലം വലിച്ചാലുമേതുമെ
മണ്ടുകില്ലെന്നായരാതദ്ദേഹങ്ങളിൽ
ന്നെങ്കിലും കേറുന്നതല്ലാ
കൊണ്ടും
മിതൻ പുഷ്ടി കൊണ്ടാവലഞ്ഞവർ
ദൃഷ്ടികൊണ്ടുള്ള സാദ്യവെടിഞ്ഞവർ
ശത്രുമിത്രങ്ങളെയുംധരിയാതുഴ
നിത്രമാത്രം കുഴഞ്ഞീടും ശാന്ത
വീരനായുള്ളൊരജ്ഞനാമനൻ
വരുണാസ്ത്രത്തിൻബലത്തെ മുടിയുവാൻ
മാരുതാം തൊടുത്തീടിനാനാഗ്
വാരമായുള്ള ത ൽനിന്ന തിവിഭൂതം
സംഭൂതമായുള്ള വങ്കാടിയ
യാ
ലാദജാലം തകർന്നുപോയംബരം
ശുഭ്രമായീസുധന്വാവിൻറയോാക്ക
ഭ്രമിച്ചങ്ങുമിങ്ങും പതിച്ചീടിനാർ
സന്ദനക്കൂട്ടമുൽ
ഭ്രാന്തമായെത്രയും
ചിന്നിയും തങ്ങളിൽ തട്ടിയും മുട്ടിയും
പൊട്ടിപ്പൊടിഞ്ഞു കൊടിമരക്കൂട്ടങ്ങ
കൊട്ടുക്കൊടിഞ്ഞും കൊഴിഞ്ഞുപോയഴിയിൽ
വങ്കരിക്കൂട്ടവും പൊങ്ങിട്ടുപോ
യരിയും വേഗമാണ്ടു നീളത്തിലും
വട്ടത്തിലും കളിക്കാരാണ
പ്രഷ്ഠത്തിൽ വീണു തകർന്നുപോയങ്ങിനെ
ഒരാശ വനങ്ങളു<noinclude></noinclude>
jzomqcjpl082bgcfnxubofsi8u76ain
താൾ:Jaimini Aswamadham Kilippattul 1921.pdf/511
106
84829
245717
2026-07-19T04:01:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട്. നൻതന്നോടു ങ്ങേണ്ടുന്ന മാതൃരണ്ടിലും കമ്മട്ടിയും കടിഞാണെന്നതുധാ ചമ്മട്ടിലീ വേലയ്തീടുവാൻ ഓടിവലഞ്ഞുവന്ന കൂടിനിന്നെല്ലാവ പൊന് തിരുവടി മായാതക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245717
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്.
നൻതന്നോടു
ങ്ങേണ്ടുന്ന മാതൃരണ്ടിലും
കമ്മട്ടിയും കടിഞാണെന്നതുധാ
ചമ്മട്ടിലീ വേലയ്തീടുവാൻ
ഓടിവലഞ്ഞുവന്ന
കൂടിനിന്നെല്ലാവ പൊന് തിരുവടി
മായാതകത്തുറയുന്ന മാറി
മായാതനായി നുള്ള വിഗ്രഹം
മായാമയം ജഗന്മോഹനം നിസ്തുലം
മായാമനോഹരം കാണായിവന്നു
താദൃശനാകൊണ്ടു തുഷ്ടനായ ജ്ജുനൻ
വലിച്ചവും ശൗനവും സിദ്ധിച്ച
ശക്തിയുണ്ടൊരുത്സാഹവും കൈക്കൊണ്ടു
ല. ധന്യൻ തന്നെ
വാദമില്ലേതുമെ
പാൽഗുനൻ തന്റെ മനോരഥം തന്നിലും
വർഗ്ഗവാൻനോരഥതന്നിലും
നിഷ്കളങ്കംനിരുവടിതാൻ തന്നെ
പ്രശോഭി തുണച്ചരുളീടുന്നു
ഞാനുമെൻ വിക്രമം കാട്ടുന്നതുണ്ടിനി
ധനപാലമോപാത്തരുളേണമേ
എന്നിതെല്ലാമാണത്തിൽവലാരാതി
നന്ദനൻ തന്മുഖം പാഞ്ഞുചൊല്ലീടിനാൻ
വൃന്ദാരകേന്ദ്രത മഹാരാജ
വൃന്ദാധികൻ വീരവീരൻ ഭവാനി
മുഷ്ാടിണങ്ങിവന്നേറോരു മുപ്പത്തു
മുക്കോടി ദേവകൾക്കീശനെവെന്നതും
മായയും ശക്തിയുമോ മഹാകാല
505<noinclude></noinclude>
m7aw29wfz36fbjn0yb0ch4qzwnu59dj
താൾ:Jaimini Aswamadham Kilippattul 1921.pdf/36
106
84830
245718
2026-07-19T04:02:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '30 എങ്കിലും നശിച്ചീടാതിപ്പോഴുംധരാതല ത്തിലെത്രയും കിടക്കുന്നതദൃഷ്ത്തിയെ ധാർമ്മികന്മാരാം നിങ്ങൾ ചെയ്യുമീയാൾ വെച്ചു ഞാന്മുടിക്കുവൻ മഹാവീരന്മാർമുടിക്കല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245718
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>30
എങ്കിലും നശിച്ചീടാതിപ്പോഴുംധരാതല
ത്തിലെത്രയും കിടക്കുന്നതദൃഷ്ത്തിയെ
ധാർമ്മികന്മാരാം നിങ്ങൾ ചെയ്യുമീയാൾ വെച്ചു
ഞാന്മുടിക്കുവൻ മഹാവീരന്മാർമുടിക്കല്ലേ
എന്നാലിപോട്ടര് മസേനനാംവാ
നെന്നോടും കൂടിച്ചെന്നു യൌവനാ ശാരവീന്ദ്രൻ
സൈനസാഗരം മഥിച്ച്വർണത്തെ ചെററും
ദനമെന്നിയേ
കണ്ടീടേണമെന്നവണ്ടു
ക്ഷത്രിയന്മാക്കിതു യുദ്ധത്തിൽ ഭയം ഭയ
മെത്തിയാലോ കഷ്ടം തന്മവൃഥാഫലം”
കർണ്ണാനന്ദനൻ ചൊന്നവ്യമാം വാമൃതം
കണ്ണയുഗ്മംകൊണ്ട കനാംബകാന്തകൻ
തലകളേബരാണന്നീടുന്ന നേരത്തിങ്ക
ലാല് ഘടോൽപുത്രൻ
മേഘവർണ്ണനാബാലൻ
വന്നുവന്ദനം ചെയ്തുതാണു നിന്നുണർത്തിച്ചാ
“നിന്ദുവംശജോത്തംസരത്നമേജയിച്ചാലും
മാനുഷപ്രഭോമഹാരാജധർമ്മജപോറ്റി
ഞാനുണത്തീടുന്നതും തെല്ലിനു കേൾക്കേണമേ
മോഹമുണ്ടാവൽഭൂതനാമി നിക്കുമീ
യാവത്തിനു പോവാനങ്ങയച്ചീടേണമേ
എന്നുടെ മായാബലംകൊണ്ടു ഞാൻ ഭദ്രാവതി
യെന്നുപോല്ലാപുരം മോഹിപ്പിച്ചു റോടെ
വിക്രമംദർശിപ്പിച്ച വിശ്വവീരനാമ
ചക്രവർത്തിയെത്തട്ടിക്കൊണ്ടിങ്ങുപോന്നീടുവൻ
മൽ ജബലം കൂടിത്തെല്ലൊന്നു കണ്ടീടേണ
മതാകഥാപത്രസൽ പ്രഥാനിധ
മോഘമാക്കാമോട്ടോഗമെന്നുത്തുന്ന
മേഘവർണ്ണനെപ്പാത്തുമേദിനീവലാന്തകൻ
നിരാശ്ചം കണ്ടപ്പൊ കഥിച്ചു
“നീ<noinclude></noinclude>
6xleksm9bzit2evsabvpfzi25zw0ozw
താൾ:Jaimini Aswamadham Kilippattul 1921.pdf/42
106
84831
245719
2026-07-19T04:02:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '36 DC012 എന്നപോല് മാ മെന്നെയും തര നമിക്കാം നടക്കില്ലാമത ക്ഷ നിഷ്കർത്താവാം വാനില്ലെങ്കിലെന്നാകയാൽ എന്മനോരഥം സാധിപ്പിച്ചരുളീടേണമേ ധവത്സലനാനിൽ വടി ന കുന്തിതൻ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245719
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>36
DC012
എന്നപോല് മാ
മെന്നെയും തര
നമിക്കാം നടക്കില്ലാമത ക്ഷ
നിഷ്കർത്താവാം വാനില്ലെങ്കിലെന്നാകയാൽ
എന്മനോരഥം സാധിപ്പിച്ചരുളീടേണമേ
ധവത്സലനാനിൽ വടി ന
കുന്തിതൻ പുത്രന്മാർ നിൻ മേനി 'തന്നെ
മംഗളാതെ മറഞ്ഞ
കളുത്തീടുംവണ്ണം തി
വാ
ചിന്മയൻ ജഗന്മയില് തനവൻ
സമയൻ
മായാമയൻ താമസിക്കാതെതന്നെ
“വന്നുഞാനിഹനില്ക്കുന്നുണ്ടെന്ന രാജാവിനെ
ച്ചെന്നുകണ്ടുണത്തിൽ പാനീ
തക്കമില്ലാതെ രാജശനം ചൊല്ലെന്നു
തക്കമെന്നിയേനീതിബോധികൾ ചൊല്ലീടുന്നു<noinclude></noinclude>
k0x1xqb3ieimh3gwgke8dwexyt3gup0
താൾ:Jaimini Aswamadham Kilippattul 1921.pdf/83
106
84832
245720
2026-07-19T04:02:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സന്ദസ്ഥിതന്മാരാംവീരന്മാരേതോവ രെന്നറിഞ്ഞീലാകുറിച്ചല്ലാ കോലാഹലം എന്നിത്രമാത്രം കർണ്ണനന്ദനൻ ചൊല്ലുമ്പോഴ നിദ്ര വിജ്ഞന്മാരാം വിരന്മാരോടു കൂടി വർണ്ണനീയങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245720
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സന്ദസ്ഥിതന്മാരാംവീരന്മാരേതോവ
രെന്നറിഞ്ഞീലാകുറിച്ചല്ലാ കോലാഹലം
എന്നിത്രമാത്രം കർണ്ണനന്ദനൻ ചൊല്ലുമ്പോഴ
നിദ്ര വിജ്ഞന്മാരാം വിരന്മാരോടു കൂടി
വർണ്ണനീയങ്ങളായുള്ള ശങ്ങൾ പാടി
വന്നണഞ്ഞടുത്തല്ലോ സത്വരംസരസ്ത്ര
എണ്ണിയാലസംഖ്യങ്ങളാകവേദവ
മണ്ഡിതപ്രതീകങ്ങൾ
നാനാവങ്ങൾ കണ്ടാൽ
ചഞ്ചലപ്രാഥങ്ങൾസുഗ്രീവങ്ങളു ദസ്ത
പഞ്ചധാരകളോടുയുക്തങ്ങളുളുകരങ്ങൾ
ഒന്നുപോലോരോന്നുമൂന്നായ ശക്തന്മാരാം
മധുരന്മാരാൽഗൃഹീതങ്ങളീഹയെഘങ്ങൾ
തൈത്തിരീമാനാകൂലീഗതിക്രമ
മിത്തിരിപോലും
പിഴയ്ക്കാതുണ്ടുകാണ് യുന്നു
വിളംബിക്കാതെവരും രംഗാവലിയു
കുളമ്പിനു കൂട്ടം മുഖങ്ങളിൽനിന്നെന്നപോലെ
നിസ്സരിയ്ക്കു
ന്നുവേദം കൊണ്ടുവ പ്രന്മാർ തമ്മിൽ
മത്സരിക്കുമ്പോൾവരും സൽ പാട്ടം പോലെ
വെക്കമീഹയിട്ട വേണ്ടുന്ന വെള്ള കുടി
ഒാക്കകളിച്ചങ്ങു പോയ്മറഞ്ഞനന്തരം
മമ്പൂരാദികളോടുമനമായെഘവും
വന്നുപോയതെല്ലാം കണ്ടപ്പൊഴേ മരുതൻ
കണ്ണവത്സനെ നോക്കിച്ചൊല്ലിനാൻ കണ്ട നീ
വണ്ണവത്തിങ്കൽ പൊങ്ങുംകാല
ജാലം പോലെ
സുന്ദരങ്ങളാമസംഖാശ്വങ്ങൾ തുള്ളിച്ചാടി
വന്നര വിളങ്ങുന്ന വണ്ണമീ മദ്ധ്യാഹ്നത്തിൽ
ജംഭിച്ചദാഹം കെടുത്താനുദേഹങ്ങളു
മംഭസ്സിൽ മുക്കിക്കുളിച്ചങ്ങുപോയ്മറഞ്ഞല്ലോ
2
77<noinclude></noinclude>
rc7o7z47kr6fq5oid0ngdhhul95avqg
താൾ:Jaimini Aswamadham Kilippattul 1921.pdf/90
106
84833
245721
2026-07-19T04:02:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '" 84 ദൂരസ്ഥന്മാരായോരുദൂതനെ നിയോഗിച്ച ചാരത്തങ്ങണഞ്ഞവൻ ചോദിച്ചു ശങ്കിക്കാതെ “എന്താടാനാമംനിനവൻ നീയേവംവന്നി ട്ടെന്താ തുടങ്ങുന്ന സാഹസം മഹാവീര വിശ്വവാസികൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245721
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>"
84
ദൂരസ്ഥന്മാരായോരുദൂതനെ നിയോഗിച്ച
ചാരത്തങ്ങണഞ്ഞവൻ ചോദിച്ചു ശങ്കിക്കാതെ
“എന്താടാനാമംനിനവൻ നീയേവംവന്നി
ട്ടെന്താ തുടങ്ങുന്ന സാഹസം മഹാവീര
വിശ്വവാസികൾക്കെല്ലാം സ്നേഹം തന്നെ വ
നിസ്വനം പ്രവൃദ്ധയാൽ പ്രവൃത്തിയാലിപ്പോൾ
നിർജ്ജനം
ജഗന്നായീടുമേയം കൊണ്ടു
നിർജ്ജരന്മാരും കൂടി ജ്വരന്മാരായ ഹോ
നെഞ്ചകം പകയുള്ള ദേവന്മാരയ ഞാൻ
നരിത്രഗ്രഹിച്ചീടുവാൻ വന്നീടിൻ
ചൊല്ലുകാമെങ്കിൽ സത്യമായുള്ള തെന്നാടെ'ന്ന
ചൊല്ലുകേട്ടുടൻ മഘവനും ചൊല്ലീടിനാൻ
G
വണ്ണനാശാൻ ഹിഡുംബായോവൻ ബാലൻ
മകൻ കാഴ്ചകാരകൻ ജഗൽ
ക്ഷേമവകൻമ്മപുത്രനാം മഹാരാജൻ
സച്ചിദാനന്ദാത്മകൻ വിശ്രുതൻ നന്ദാത്മജ
അശ്വമേധത്തെ താനി പൂണ്ടതിന്നുള്ളാ
രത്നവശത്താക്കുവാൻ നിരൂപിച്ചു
ചിത്തത്തിൽ പ്രിയത്തോടുമെന്നെയും നിയോഗിച്ചു
മുരാധീശാലയോപാന്തിക പ്രവേശിച്ചു
രക്ഷകന്മാരോടൊന്നിച്ചങ്ങി താപുറപ്പെട്ടു
ലക്ഷണ പ്രശസ്തനാവശ്യത്തെപ്പിടി യുവാൻ
ഇത്തരം മുത ഞാനെന്ന തിൽ
ജഗൽഭ
സത്യമിയുക്തം തെല്ലും സംശയം വേണ്ടാതവാ<noinclude></noinclude>
38d1toix0hobfd381s83od6td9koga1
താൾ:Jaimini Aswamadham Kilippattul 1921.pdf/128
106
84834
245722
2026-07-19T04:02:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '122 കെട്ടിയാഷംചെയ്തുതുഷ്ടിയോടണച്ചുമാ ട്ടിലൊപ്പിച്ചു കൊണ്ട് വാക്യത്തെച്ചൊല്ലി ടിനാൻ പുത്രമാരും പോരുമീരണോദ മത്രന സ്തുലൻ നീതാനജയംവര ധമ്മബുദ്ധിയും നായാത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245722
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>122
കെട്ടിയാഷംചെയ്തുതുഷ്ടിയോടണച്ചുമാ
ട്ടിലൊപ്പിച്ചു കൊണ്ട് വാക്യത്തെച്ചൊല്ലി ടിനാൻ
പുത്രമാരും പോരുമീരണോദ
മത്രന സ്തുലൻ നീതാനജയംവര
ധമ്മബുദ്ധിയും നായാത്തിയും തികഞ്ഞുള്ള
നിന്മഹത്വം പാവതല്ല
ഭൂതം
ബാണമർദ്ദനം കൊണ്ടു വിദ്ധനായ മുട്ടി
വീണനേരത്തിൽ സമീപത്തിൽ വന്നിരുന്നെന്നെ
കേവലം ശുശ്രൂഷിച്ചു കേശവസ്തവംകൊണ്ടു
ജീവനം തന്നിട്ടെഴുന്നേല്പിച്ചു രക്ഷിച്ചുനീ
ഈവിധം കൃപാരി സൽഭാവനചെയ്തീടുന്ന
കോവിദന്മാരായവരിലധാരാളം ലോക
പലമട്ടിലും ശത്രുനിഗ്രഹം ചെയ്തീടണം
വലമട്ടിലും ജയം കൊള്ളണമെന്നിങ്ങിനെ
മിക്കപേരകളും നിനച്ചക്രമം ചെയ്തീടുന്നു
നിഷ്കന്മാരിൽ വന്നു മോനിരിക്രമം
ക്ഷീണിയുരിക്കളെ രക്ഷിച്ചീവീയക്രമം
ജീവിതൻ നീയന്നമേ നിന്നോട് നി
യുദ്ധമാടുവാനിവൻന രൂപം കൊതിക്കുമാ
സ്വരമാണിരിയ്ക്കണമെന്നിനിക്കഭിപ്രായം
വില്ലഴിച്ചാലും ബാണം തൂണിലിട്ടാലുമെൻ
ചൊല്ലെഴും ശുഭത്തിനായിട്ടുടൻ തുണച്ചാലും
മംഗളോദയംകൊണ്ടുമാരായി
ഉന്ന
നിങ്ങളോടഹം നിരക്കുന്നത് നിരക്കുന്നു
എന്നുടെ രാജ്യം ഗ്രഹിച്ചാലുമെൻ പ്രാണങ്ങളു
മിന്നുനിന്നധീനങ്ങളെന്നറിഞ്ഞാലും ധീര
സംഭ്രമം തിക്കും സരോജാപാദാംഭോരു<noinclude></noinclude>
smv6z3d7uws3kwvvnwzrzm4b1242kao
താൾ:Jaimini Aswamadham Kilippattul 1921.pdf/143
106
84835
245723
2026-07-19T04:02:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിപ്പാട്ട് നംബനീ കേൾക്കേണമീനമ്മുടെ വാക്യം യോഗ്യം വാസുദേവനാം ജഗന്നാഥനും വസുന്ധരാ വാസൻ കൌന്തേയനും വാഴുന്ന ദേശം നോക്കി ലോകവാസികളെല്ലാം പോകുന്നിതെല്ലോഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245723
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിപ്പാട്ട്
നംബനീ കേൾക്കേണമീനമ്മുടെ വാക്യം യോഗ്യം
വാസുദേവനാം ജഗന്നാഥനും വസുന്ധരാ
വാസൻ കൌന്തേയനും വാഴുന്ന ദേശം നോക്കി
ലോകവാസികളെല്ലാം പോകുന്നിതെല്ലോഭാ
കവാസനാകമ്മബന്ധനം തീർത്തീടുവാൻ
നമ്മളും പോയീടണം നമ്മോടുകൂടിത്തെളി
അമ്മയും പോയീടേണമല്പമടിയാതെ
കാഷ്മീ ദേവിയെ വണങ്ങീടാം
മലോചനന്നുള്ള
ദേവിമാർ മയ്ക്കണ്ണിമാർ
നല്ലപാവനാംഗികൾ ഭാവനാനകൾ പലർ
സ്ഥലേകാണപ്പെടും ഭക്തിയോടെല്ലാ
മാരോത്സവകണ്ടുകണ്ടുകൊണ്ടാടാമല്ലൊ
സ്വിലോകനംകൊണ്ടു ശാന്തമാമഘംസ
ദ്വിലാസം വരുംദേഹികൾക്കറിഞ്ഞാലും
മന്നവൻ തന്നോടുണത്തീടിനാൾ മുതുക്കിയു
മൊന്നറിഞ്ഞിടേണമേതമ്പുരാനണത്തിടാം -
എന്നുടെ ഗ്രഹം വെടിഞ്ഞദിയിലേയ്ക്കായി
ട്ടെന്നുമേ പോകില്ലഞാനെൻ ധനം നശിച്ചീടും
ഒട്ടുമേകണക്ക്മെൻവഗണം
കട്ടുതിന്നുടൻ തറവാടുമോടിയ്ക്കു മേ
പൊതുവാക്കിനിലന്തോറുമേ ഗോധൂമങ്ങൾ
കൊല്ലുവാനടുത്തുപകളായ് നിന്നീടുന്നു
നിയം ഗോപാലന്മാർ നയം കലൻറ
ശാസനാഭാവം വന്നാലപ്പൊഴേ താന്തോന്നിയായ്
ദാസ്യവൃന്ദവും ഭാസിവൃന്ദവും നക്തനിവാ
മേലനങ്ങാത്തതിന്നുംകൊണ്ടുതാനിരുന്നീടും
137<noinclude></noinclude>
odpp1jsdeb7abtxmyq4dpq0hsi6wy64
താൾ:Jaimini Aswamadham Kilippattul 1921.pdf/151
106
84836
245724
2026-07-19T04:02:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭൂംഗവനാം കൃഷ്ണമിയോടൊത്തീടാഞ്ഞാൽ നിങ്കലെലങ്കാരരൂപശോഭകളൊന്നും പങ്കജേക്ഷണേ തെളിഞ്ഞിട്ടു ഞാൻ കണ്ടിട്ടില്ലെ പകനാശനൻ ദേവൻ ദ്വാരകയെഴുന്നള്ളി യെങ്കിലീപ്രഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245724
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഭൂംഗവനാം കൃഷ്ണമിയോടൊത്തീടാഞ്ഞാൽ
നിങ്കലെലങ്കാരരൂപശോഭകളൊന്നും
പങ്കജേക്ഷണേ തെളിഞ്ഞിട്ടു ഞാൻ കണ്ടിട്ടില്ലെ
പകനാശനൻ ദേവൻ ദ്വാരകയെഴുന്നള്ളി
യെങ്കിലീപ്രഭാവതീസംഗമോത്സവാന്തര
അല്പമെങ്കിലുംനിനക്കവണ്ണം
കാണുന്നവ
തവളക്കുന്ന ശോഭയില്ലെന്നുവേണ്ട
സന്തോഷ് രംപൂണ്ടുകയും ചൊന്നാൻ
ചെന്താമരാക്ഷൻ ജഗദാപ്തനാമധോക്ഷജൻ
മന്ദരാന്തരത്തിലുണ്ടുതന്നിമിത്തമാ
ണ്ഡിതം സമസ്തവുമെന്നറിഞ്ഞാലും വീര
പാന്നവണ്ണമേ പുറപ്പെടുഞാൻ തനിക
ചെന്നണഞ്ഞിടുന്നുണ്ടു റുമേകീടാതെ
എങ്കിലങ്ങിനെയാട്ടെ പോട്ടോനെന്നാസ്ഥല
ത്തിങ്കൽനിന്നുടൻ പോയ വായുനന്ദനൻ ഭീമൻ
കുന്തിതന്നെയും കണ്ടുവൃത്താന്തം കേൾപ്പിച്ചു
നന്തികം പ്രവേശിച്ചുകൃഷ്ണമൂർത്തിയെക്കണ്ടു
സംഭാവിച്ചനന്തരം മായാ കൃത്രിമമൂർത്തി
സംഭ്രമോദയത്തോടും ചോദ്യം ചെയ്തിസാക്ഷാ
പ്രമോദത്തിൻ വിത്ത് വീരശേഖരമു
കലാക്കിലേകൊണ്ടുപോന്നീലെതുരംഗത്തെ
പൊന്നീടും ഭവൽ സത്യവും സാധിച്ചില്ലെ
വിസ്തരിച്ചും കീവാസ്തവം കലന്നുള്ള
145.
വൃത്തമെപ്പേരും കേൾക്കാൻ വൈക്കമുണ്ടിനി ടോ
എത്രനേരമായ് വാൻ വന്നിട്ടു കണ്ണൻ തൻറ
പുത്രനാമവനെങ്ങുമവനുമെ
എന്നുള്ള ചോദ്യം കേട്ടു ചിത്തവും കുളുത്തിട്ടു
നിന്നുള്ള വണ്ണം മൻമയോടുണത്തിനാ<noinclude></noinclude>
ezcn083ebbwa4j6he7wtm2ajdpzx5o7
താൾ:Jaimini Aswamadham Kilippattul 1921.pdf/160
106
84837
245725
2026-07-19T04:02:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '154 അഥധർമ്മിഷ്ഠനായുള്ള രചന യുധിഷ്ഠിര നതനുപ്രഭാവമുള്ള ജന്മാക്കളോടും യൌവനാശാനോടും സംയുക്തനായ മനിശം ദിവ്യനാമശ്വത്തിന്റെരക്ഷണം ചെയ്തീടിനാൻ സത്രകമ്മാംസഭാമണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245725
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>154
അഥധർമ്മിഷ്ഠനായുള്ള രചന യുധിഷ്ഠിര
നതനുപ്രഭാവമുള്ള ജന്മാക്കളോടും
യൌവനാശാനോടും
സംയുക്തനായ മനിശം
ദിവ്യനാമശ്വത്തിന്റെരക്ഷണം ചെയ്തീടിനാൻ
സത്രകമ്മാംസഭാമണ്ഡപാദിയും തീപ്പി
ചിത്രസൽ പ്രജാസുഖം
വാണീടുംനാളിൽ
ഭോഗിനാശനം ജ്യനായിളങ്ങുന്ന
യോഗിനായകൻ ബാദരായണൻ ത വടി
പുഷശോഭയോടെഴുന്നള്ളിയാസ്ഥാനത്തി
തൊട്ടടുത്തപ്പോളതു കണ്ടു സംഭ്രമംകൊണ്ടു
ഇഷ്ടചിത്തനായുഴറോടുമാസനത്തേയും
വിട്ടെഴുതിവന്ദനം ചെയ്തു
തൃക്കഴൽ
പ്രദേശത്തിലങ്ങനെ നമസ്കരി
കുഴൽഭ്രമം തീക്കും ദിവ്യനാം മുനീന്ദ്രനെ
കൊണ്ടുപോന്നൊരുരത്നവരെ വി
രണ്ടുതൃക്കാലും കഴുകിച്ചതത്താരകം
തമ്പിമാരോടുംകൂടി ദേശത്തിൽ തന്നെ
ഇംഭിതാനന്ദത്തോടും ചത്തുകൊൾമയിർകൊണ്ടു
നത്തലാമിരുട്ടിനുള്ള നാം മഹാമുനേ!
ഹൃത്തടംകുളു നിന്തിരുവടിയപ്പോ
ളിമയെഴുന്നള്ളി വന്നതെൻ ഭാഗതന്നെ
മുന്നമിക്കുമ്പോടരുൾ ചെയ്തുള്ള കാര്യങ്ങളി
ലൊന്നതിന്റെ
വർഗ്ഗം സിദ്ധമായി ദൈവാനുഗ്രാൽ
മുവ്വർ പോയവർ
ചെന്നിട്ടശ്വത്തെ
മാത്രമല്ലാ
യൌവനാശ്വന്റെകൂടെ കൊണ്ടിങ്ങുവാരാ
കുന്നിലുള്ള ത്ഥത്തേയും ചെന്നെടുത്തിടാമതിൻ
മുന്നിലൊന്നിനിക്കറിഞ്ഞീടുവാൻ കുലം<noinclude></noinclude>
565cwmvw91hfdrh1bk3r6xj81p01l6p
താൾ:Jaimini Aswamadham Kilippattul 1921.pdf/169
106
84838
245726
2026-07-19T04:02:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രക്ഷണയഥാക്രമംനയും മടിക്കാതെ ചിത്തത്തിൽ ധക്യത്തോടും ശത്രുക്കൾ തമ്മോറ യുദ്ധത്തിൽ പ്രാണങ്ങളെ സജിക്കയും ചെയ്താൽ പതിയിൽപെരുത്തുള്ള കീർത്തിയും മറ്റുള്ള ലോ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245726
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രക്ഷണയഥാക്രമംനയും മടിക്കാതെ
ചിത്തത്തിൽ ധക്യത്തോടും ശത്രുക്കൾ തമ്മോറ
യുദ്ധത്തിൽ പ്രാണങ്ങളെ സജിക്കയും ചെയ്താൽ
പതിയിൽപെരുത്തുള്ള കീർത്തിയും മറ്റുള്ള ലോ
വൈശ്യനാമവൻമഹാസമ്പന്നനായിട്ടു
വശ്യമെന്ന കൃഷിയും പശുക്കളെ
സന്തതം ശുശ്രൂഷിച്ചുസാരം രക്ഷിക്കയു
മനുമില്ലാതെ പാതങ്ങളെ സ്മരിക്കയും
വാണിയും മനസ്സിനും വ്യാജമുണ്ടാകാതുള്ള
വാണിജ്യം ജനോപകാരാമാ ചരിക്കയും
അതിഥിപ്രിയമായുള്ള തുചെയ്തയും ചെയ്താ
ലതികയും ജഗപതി കാരുണ്യത്തിലെ
മൃതിയുണ്ടാകുന്നനാൾമുത രുസുഖത്തോടെ
ഗതിയുംലഭിയ്ക്കും വാനൊരു പാത്രമായരും
നായവൻ നിത്യം കാരുണ്ഠപ് യൂഷംകൊ
ണ്ടാർദ്രമാനസന്മാരാം ബ്രാഹ്മണോത്തമന്മാരെ
എപ്പൊഴും ഭജിപ്പവരെയും വിധേയനാ
യല്പം മടിക്കാതെ വേണ്ടുന്ന കൃത്യങ്ങളെ
ഒക്കെ നടത്തണം മുഷ്ക്കുകൊണ്ടാരിക്കലും
ധിക്കരിക്കാതെപരം താഴ്ചയോടിരിക്കണം
ചിത്തശുദ്ധിയും സത്യവും ഭരിക്കേണ
മിത്തരസ കൽകീത്തിമാൻ മരിയുമ്പോൾ
ദൈവകാരുണ്യത്താലെനലോകത്തിൽ ചെല്ലും
പൊതു സ്സാക പ്രശാസ്ത്രമെന്നറിഞ്ഞാലും
സന്തതം മഹാഭോഗശീലയായാമം കൊണ്ടാ
രന്ധയായഹങ്കാരയുക്തയായ ഹന്ന ശം
ദുഷ്ടയായ ഹൊരാഗിയായന്യന്മാരിൽ
ഇഷ്ടായാനം സമ്പാദിച്ച എന്നെ രുത്തിയായ്
163<noinclude></noinclude>
g4tolzozylev5iqwyk80zfkm6xvxmcl
താൾ:Jaimini Aswamadham Kilippattul 1921.pdf/179
106
84839
245727
2026-07-19T04:02:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '173 ശുദ്ധമജ്ജനം കഴിച്ച സാദവും പോക്ക എന്നുടെ സമാഗമം സ്വാമിതന്നുപാന്തിക എന്നാലുടനേകനാംദ്വാൻ തഥാ മന്ദനാകാതങ്ങകത്തക്കു ന്നീടുംവിധ അമൃതാധാരൻ വനഖിലാധാരൻ നമുതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245727
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>173
ശുദ്ധമജ്ജനം കഴിച്ച സാദവും പോക്ക
എന്നുടെ സമാഗമം സ്വാമിതന്നുപാന്തിക
എന്നാലുടനേകനാംദ്വാൻ തഥാ
മന്ദനാകാതങ്ങകത്തക്കു ന്നീടുംവിധ
അമൃതാധാരൻ വനഖിലാധാരൻ
നമുതാഹാരന്മാരലസേവിതൻ ഹരി
അമൃതേത്ത നായമന്നരുളുന്നതും ബോധി
ച്ചിതാരത്തോടുമവിടെച്ചെന്നു കുപ്പി
തക്കമുണ്ടെന്നാലുടൻ വന്നിങ്ങു കണ്ടീടുവാ
നക്കാത്മജാനുജന് നാഗ്രജൻ ഭീമൻ
ജാനപ്പോൾ
നനുനന്നെങ്കിൽ പൃഥാ പുത്രനെപ്പാത്തീടാതെ
കൊണ്ടിങ്ങു വന്ന് നീതമെന്നഖണ്ഡനാം
കൊണ്ട് കാവിൻ കല്പിച്ചങ്ങയായാലവൻ
മിക്കയാലകം കളഞ്ഞപ്പൊഴേപഥാസുതൻ
ശില്പമുള്ള കംപുക്കാരത്ഭുതത്തോടുംകൂടി
ചില്പമാനെഴുന്നള്ളി വാഴുന്ന ദേശം നോക്കി
ഭക്തിവിശ്വാസത്തോടുമെത്ത നാൻ
മുകുന്ദൻ
വിസ്താരം മഹാവിസ്മയം വിചാരിച്ചാൽ
ഭംഗിയിൽ ദിനാരംഭമായുരിച്ചിട്ടു
പൊങ്ങിവന്നീടും ശോണമാർത്താണ്ഡബിംബം പോലെ
വൃത്തരൂപമായിന്നും രാവെളു
പ്പൊ ദിവ്യമാംസ താദൃശ്പായസാമൃതം
അമ്പിളി ബിംബം പോലെ മുമ്പിലെ വിളമ്പി നാ<noinclude></noinclude>
iioca4kk2iswoq6rsc7kd52zvpg1q8f
താൾ:Jaimini Aswamadham Kilippattul 1921.pdf/187
106
84840
245728
2026-07-19T04:02:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിന്നു നമ്മോടു കൂടിയുവാനിരുന്നാലും ത്തിനു വൻഭവാനത്രമേ ഗ്രഹത്തിയ ലെത്തിയെന്നറിഞ്ഞതിൽ പിന്നെ ഞാനുണ്ട് - ഒന്നിച്ചുവേണം കുത്തിയെന്നുറച്ചിരിക്കുന്ന തെന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245728
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നിന്നു നമ്മോടു കൂടിയുവാനിരുന്നാലും
ത്തിനു വൻഭവാനത്രമേ ഗ്രഹത്തിയ
ലെത്തിയെന്നറിഞ്ഞതിൽ പിന്നെ ഞാനുണ്ട് -
ഒന്നിച്ചുവേണം കുത്തിയെന്നുറച്ചിരിക്കുന്ന
തെന്നിച്ചുപോലെയിനി ഭക്ഷണം കഴിച്ചാലും
എന്നുകേട്ടുണത്തിനാനപ്രജാഗ്രജൻഭക
നന്ദിരാപതേ!ജഗന്നാഥ നിന്തിരുവടി
തൃപ്തമായ്ക്കുന്നതിന്നുള്ള മെന്നിരിക്കയാൽ
ഭക്തവത്സലാപ്തനാകുന്നവ
മുക്തനായെന്നും പുരുഷോത്തമൻ ദയാനിധി
സ്വാന്ത സന്തോഷത്തോടെ പിന്നെയുമ
പാണ്ഡവപ്രിയനാനെന്നു ബോധിച്ചാലും
ഗാണ്ഡീവംധരിയ്ക്കുന്നാനെന്നുടെ സഖാ
എന്നുടെവിശിഷ്ടനാമ പുത്രനെക്കാളു
മൊന്നു മമപ്രിയമായിട്ടില്ലൊരിക്കലും
പുത്രദാരങ്ങൾക്കുമില്ലതതൽ സാമ്യംന
മിത്രതാനൾ ചെയ്തുവെക്കപ്പെടുന്ന
കൈപിടിച്ചിരുന്നു നാത്തമാസനത്തിങ്കൽ
പിടിച്ചിരിക്കുന്നതിനുമിരുന്നല്ലോ
ദേവകീസുത ദേവ!കീശകലനത
താവകീനമാം കൃപാലേഖനം മനോഹരം
അരുളിച്ചെയ്യുന്ന മാറിലംചെയ്തീടുവാ
നരുതെന്നില്ലെന്നുറച്ചതുകേട്ടനന്തരം
കൌശലവാക്യപിനായുരുൾ ചെയ്തു
നിർല്ലജ്ഞാനോദവാനാൻ പരീക്ഷിക്കാൻ
181<noinclude></noinclude>
b3ww45atwt7je9z0nraha5jhr1uttdi
താൾ:Jaimini Aswamadham Kilippattul 1921.pdf/196
106
84841
245729
2026-07-19T04:02:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '190 2 ശങ്കന്നിയെപതിക്കുന്നതച്ചന്മാരും ടങ്കപാണികൾ കര കൽപ്പണിക്ക് അപേക വടമാണ്ഡങ്ങൾ പേറും രജകന്മാരും മഹാ പടുശീലന്മാരായുള്ളൊരുനാവതന്മാരും ടവും കലങ്ങളും തലയി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245729
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>190
2
ശങ്കന്നിയെപതിക്കുന്നതച്ചന്മാരും
ടങ്കപാണികൾ കര കൽപ്പണിക്ക് അപേക
വടമാണ്ഡങ്ങൾ പേറും രജകന്മാരും മഹാ
പടുശീലന്മാരായുള്ളൊരുനാവതന്മാരും
ടവും കലങ്ങളും തലയിൽ കൊണ്ട
നടകൊള്ളുന്ന പലകശവന്മാരുഥാ
ജലവും പല്ലും ചുമക്കുന്നവർ സുഗന്ധിയാം
മലർ സഞ്ചയംപൂണ്ടമാലികാകാരന്മാരും
വലയുംതോക്കുംപൂണ്ട മൃഗയാകരന്മാരാം
പലവേടന്മാരധനുപാണികൾ വേറെ
ചെപ്പടിവിക്കാരുടെ മന്ദ്രജാലികന്മാരു
മപ്പടി വിശേഷിച്ചും കാസശീലന്മാരും
സാരശ്രീവിലാസഭാവങ്ങളാൽ ഉങ്ങുന്ന
പാരസ്ത്രീസമൂഹവും സ്ത്രീസമൂഹവും
വസൂത കാലാസീവർഗ്ഗവും കണക്കില്ലാ
തിത്തരം സമസ്ത ലോകങ്ങളും പുറപ്പെട്ടു
ചില വണ്ടികൾതോറും പലർ കാളകൾതോറും
ചിലരൊട്ടകങ്ങളിൽ ചിലർ ഗർദ്ദഭങ്ങളിൽ
പുലികൾ ചിലർ ചിലർ പക്ഷികൾക്കാ
വലിയ ഹയാവലി മുതുകിൽ
തന്നെ ചിലർ
തങ്ങൾതങ്ങൾക്കുള്ള വാഹനങ്ങളിൽ വി
ഞങ്ങളിൽ തട്ടിത്തടങ്ങുമേനിറഞ്ഞവർ
വങ്കടൽ തിരക്കൂട്ടമെന്നപോല് മ്പല
ട്ടങ്കണങ്ങളും കടന്നങ്ങനെ നടക്കുമ്പോൾ
വാതജൻ തന്നോടൊത്തു വാസുദേവനാംദേവൻ
താതനാം വസുദേവൻ തന്നുടെമുന്നിൽ ചെന്ന
മസ്തകപ്രണാമവും തൽപദാന്തിക
മസ്തയുഗ്മവും കൂപ്പിക്കൊണ്ടു അണച്ചു
പുത്രവത്സലതാതപുണ്യവാരിധഥാ<noinclude></noinclude>
0xhk70mmg4kwst0idvy63d9aaepnupo
താൾ:Jaimini Aswamadham Kilippattul 1921.pdf/204
106
84842
245730
2026-07-19T04:02:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '198 ഹൃത്തിലെ തറ ഞ്ഞുകൊള്ളുന്നതെൻ മാ ബദ്ധ സംഭ്രമം വീഴുംഭീനലോകത്തെപ്പടി ദ്ധരിച്ചപാവം തീർത്തുടൻ പദത്തിങ്കൽ വിപ്പാന ഹവാസുദേവനായാ മതൻ മായാമയനല്ലാതില്ലൊരുത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245730
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>198
ഹൃത്തിലെ തറ ഞ്ഞുകൊള്ളുന്നതെൻ മാ
ബദ്ധ സംഭ്രമം വീഴുംഭീനലോകത്തെപ്പടി
ദ്ധരിച്ചപാവം തീർത്തുടൻ പദത്തിങ്കൽ
വിപ്പാന ഹവാസുദേവനായാ
മതൻ മായാമയനല്ലാതില്ലൊരുത്തനും
വൃദ്ധതൻ വാക്യം കേട്ടു സത്യമെന്നല്ലാവരു
മൊത്തവണ്ണമനടന്നീട് നാരത് നം ക
പാറും സുമങ്ങളാൽ മാലകെട്ടീടുന്നാൽ
കാഗ്രമായി കൊണ്ടലഞ്ഞുലഞ്ഞവ
മല്ലാര ദേവൻ ത മുമ്പ് ചെന്നട കപ്പി
ല്ലാരും ചുഴന്നുകൾക്കുമാണ് നാൾ
കാരും ദേവകീസുത മഴ
3. നേരായുള്ള കാർകേൾക്കേണമേ
മന്മാരെപ്പോൾ നടക്കുന്നതെങ്ങിനെനഭോ
തങ്ങളെല്ലാരുംകൊണ്ടു പോകപാത്താടി
തങ്ങളെ സഹോമ മാലില്ലാക്കുമേ
പുഷ്പങ്ങളാണീജ്ജനങ്ങൾക്കുള്ള വസ്തുക്കൾ
ടല്പമൊന്നേന്നാകിലപ്പൊഴെ പാടിടുമ
ഞ്ഞീടുവാനത്തുള്ള പൂക്കളിന്നേതെങ്കലും
സൽഗുണങ്ങളോടൊത്തുള്ളവതന്നീടുന്നേ
നൾ ഹലത്തോടും സ്വീകരിച്ചീടേണമേ
മന്തരംവെടിഞ്ഞതുമൌ കാരണമേ<noinclude></noinclude>
fewuuml1rqkn1iydv54y90txob03p3h
താൾ:Jaimini Aswamadham Kilippattul 1921.pdf/211
106
84843
245731
2026-07-19T04:03:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിപ്പാട്ട കൊടുംകടമാവാനങ്ങളെക്കൊണ്ടു മേല്പോട്ടുമായി പറിച്ചെറെറ കുറുക കീഴ്പൊട്ടുവഴുക്ക് പൂക്കളോടുകൂടി കണ്ടെത്തിയ കാളകണ്ഠനും വരനും വാസൻ മുതൽക്കുള്ളവരേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245731
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിപ്പാട്ട
കൊടുംകടമാവാനങ്ങളെക്കൊണ്ടു
മേല്പോട്ടുമായി പറിച്ചെറെറ കുറുക
കീഴ്പൊട്ടുവഴുക്ക് പൂക്കളോടുകൂടി
കണ്ടെത്തിയ
കാളകണ്ഠനും വരനും
വാസൻ മുതൽക്കുള്ളവരേവരും വരുന്നവ
നാസവിഹ്വലന്മാരാനന്തരം
ശ്രോത്രം പൂക്കുള്ളിലായുണ്ടതിൽകിടക്കുന്നു.
എന്ന തോക്കുമ്പോളലോഗ്രഭാവങ്ങളെ
മംഗളാകാം. മാഷോനാരിയോടുള്ള
സംഗമംകൊണ്ടു കോറമുണ്ടിനിയെന്നല്ലാ
ഭംഗിയോടങ്ങൾ തൊക്കുകൊട്ടതെങ്കിലു
മങ്ങിയ പ്രതിലോമ
തോന്നുന്നില്ലാ
എന്ന തെന്നു കാമ്പാടിതന്ന പണ്ടു
നിന്തിരുവടിയൊരുബാലനായ് കി ടന്നനാൾ
ഭക്ഷണം ചെയ്തു മത്തയായ് നടക്കുന്ന
ദൈത്യകാല നീകാമരൂപിണീവ രൂപീ
വകത്തയായുള്ള വൾക്കുള്ള ഗമഗീകരി
പത്തിലേ കിടന്നോമനക്കരങ്ങളാൽ
കൊലയും കൊരുകൂസലെന്ന മലർ
മങ്കയും മയങ്ങുന്ന കോമളത്താലെ
ധന്യയാരുംവണ്ണം പ്രാപാനവുംചെയ്തു
വേറിടുന്നത് നാട്ടുമാല്ലാത്തതുകൊണ്ട്
മാറിടംതന്നിൽ കടന്നെത്രയും കളിയാടി
205<noinclude></noinclude>
h06784njstj7yhl40kyztn9naju17ov
താൾ:Jaimini Aswamadham Kilippattul 1921.pdf/218
106
84844
245732
2026-07-19T04:03:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '212 കുണ്ണയുഗത്തിൽ തുങ്ങിക്കാണുന്നുണ്ടെന്നാണ് തു വർണ്ണമോഹനം കയർ പോലെ കണ്ഠത്തിൽപിന്നെ കെട്ടിയാരു ഡോളപോലൊണ്ടുരുടെ തട്ടിയാടീടുന്നതെന്തെങ്കിലീ വകയെല്ലാം എപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245732
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>212
കുണ്ണയുഗത്തിൽ തുങ്ങിക്കാണുന്നുണ്ടെന്നാണ് തു
വർണ്ണമോഹനം കയർ പോലെ കണ്ഠത്തിൽപിന്നെ
കെട്ടിയാരു ഡോളപോലൊണ്ടുരുടെ
തട്ടിയാടീടുന്നതെന്തെങ്കിലീ വകയെല്ലാം
എപ്പൊഴും വഹിച്ചു വാഴുന്നിതോനി നക്കി തി
ലവും വെറുപ്പില്ല നോവുമില്ലെന്നാ
ക്കൂടീടുന്ന
നിൻഷാദിമം കണ്ടാ
ലത്ഭുതം തോന്നീടുന്നതുൾപിൽ ഞങ്ങൾക്കെല്ലാം
ഗോപൻ വേഷം വെടിഞ്ഞ നീയിതിൻവണ്ണം
പലങ്ങളെയും നേരമിവേഷം നിന
ക്കൊക്കുമോമുകിൽ വക!താമരക്കണ്ണ
ഗാഢം
മുൾക്കകം വിട്ടുതു കൊമ്പുമെങ്ങിതുകാലം
കാടകംതന്നിൽ പൂക്കുടകനുകൂല
ക്രീഡകളാടുന്നുണ്ടോഗീതങ്ങൾ പാടുന്നുണ്ടോ
കൂടിപോരുന്നതതൊരുവയസന്മാ
രാടൽ വേരറുക്കുന്ന പുത്രനാണ് കൽതന്നെ
സ്നേഹമുൾക്കലന്നെഴും നന്ദഗോപാത്സംഗമ
ത്സാഹമോടാരോഹണം ചെയ്തിരുന്നതിൻ മ
വത്സലാശയനായിവാഴുന്നതാതൻ
വത്സസീമനിലാളിച്ചു
ലാളി
വത്സനുണ്ടല്ലോവിശപ്പെന്നത് പ്രിയത്തോടെ
വത്സൻ മലപ്പമെന്നിതൊക്കെയും പിന്നെ
ചീത്തസന്തോഷം വരുംവണ്ണമേകാച്ചി സിത
ദുവുംരംഭപക്വവും വരുത്തിച്ചു
മെല്ലവരുന്നവയൊക്കയും പിന്നെക്കാ
ലല്ലലുണ്ടി
നിക്കു കൊണ്ടെന്ന ഭാവം കാട്ടി
അംബതൻപാന്തികന്നടുത്തടുത്തുള്ള<noinclude></noinclude>
bqy1q0ffc2n26kzn1ww7j9wgcxytygs
താൾ:Jaimini Aswamadham Kilippattul 1921.pdf/224
106
84845
245733
2026-07-19T04:03:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '218 അശ്വമേധം. മന്ദാഹാസാഭിഖ്യമാമാസവം പൊഴിയുന്ന സുന്ദരാന മാമരവിന്ദവും മന്ദം മന്ദം ചഞ്ചലങ്ങളായിളങ്ങുന്നലോചനങ്ങൾക്കു ബലങ്ങളാം. പഞ്ചളീകങ്ങളേയുംകണ്ടു സഞ്ചയിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245733
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>218
അശ്വമേധം.
മന്ദാഹാസാഭിഖ്യമാമാസവം പൊഴിയുന്ന
സുന്ദരാന മാമരവിന്ദവും മന്ദം മന്ദം
ചഞ്ചലങ്ങളായിളങ്ങുന്നലോചനങ്ങൾക്കു
ബലങ്ങളാം. പഞ്ചളീകങ്ങളേയുംകണ്ടു
സഞ്ചയിച്ചീടും ബ്രഹ്മാനന്ദത്തിൽ മുങ്ങിക്കൊണ്ടു
നെഞ്ചകംമറന്നുനിന്നീടിനാരത്തിന്മ
തമ്മനം മറന്നു സമ്മാനമായൊരു നല്ല
തന്നുടെ മനോജ്ഞയാം പുഷ്പമാലയെ കൃഷ്ണൻ
തന്നുടെശിസ്സിങ്കൽ ചാർത്തി രോമാഞ്ചംപൂണ്ടാൾ
ശ്രദ്ധയോടൊരു നാമങ്ങടുത്തിട്ടു
ചിത്തസന്തോഷത്തോടും സുസ്മിതംക കി
ചൊല്ലിനാൾ മന്ദംമന്ദം
നന്ദനന്ദന!കൃഷ്ണ
ചൊല്ലെഴും പാനി മംഗളം തരേണമേ.
കർമ്മംകൊണ്ടെന്നാലേവമാഹരിക്കപ്പെട്ടുള്ള
നമ്മംതേടുംപുത്തൻ വെണ്ണയെ വാങ്ങേണമേ
കണ്ണനിൻമുഖത്തിങ്കൽ പണ്ടുനിന്മാതാവെ
വെണ്ണയാണഹോതന്നിട്ടുള്ള തിന്നോക്കുന്നുണ്ടോ
വെണ്ണയെ വാങ്ങി വിഴുങ്ങീടുമാവായിത്തന്നെ
യെണ്ണമറ്റീടും ബ്രഹ്മാണ്ഡങ്ങളെ വേറെ
കണ്ടതില്ലയോ
ഭാഗ്യപൂജയാമവള
മിണ്ടൽനീക്കീടും നീയല്ലാതെ
മറ്റാരെങ്കിലും
കാട്ടുവാനാളാകുമോനിങ്കലീ ജഗത്തെല്ലാ
വാട്ടുമറ്റതിൻവണ്ണം കാണുന്നു ഞാനുംവരെ!
എന്നുത്തിക്കുംവിധൌറെറാരുത്തിയും കൂടി
എന്നുമാ പരിത്രാഹി മാമെന്നും ചൊല്ലി
തൃക്കഴൽപ്രവാളത്തിൽ കുമ്പിട്ടുവീണിട്ടുതൻ
ദുഷ്കൃതാസംസം തീർക്കുനിന്നീടിനാൾ
മറ്റുമുള്ളവരെല്ലാം നേത്രങ്ങൾതോറും നിറ<noinclude></noinclude>
9f2q7icq1m34q31nk5f50v6x8i93x4j
താൾ:Jaimini Aswamadham Kilippattul 1921.pdf/231
106
84846
245734
2026-07-19T04:03:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് ശ്രീമനോഹരൻ മാതാപേശലൻ മഹാബലൻ കാമിനീലുബ്ധൻഗുത്തൻ കാമുകൻ നിരന്തരം ഒരു കളിചൊന്നാളിവാപരാണനാം പുരുഷൻ വധജനമിവ ഹൃദിസ്ഥല ധരിക്കാനായിട്ടവ പണി ചെയ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245734
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
ശ്രീമനോഹരൻ മാതാപേശലൻ മഹാബലൻ
കാമിനീലുബ്ധൻഗുത്തൻ കാമുകൻ നിരന്തരം
ഒരു കളിചൊന്നാളിവാപരാണനാം
പുരുഷൻ വധജനമിവ ഹൃദിസ്ഥല
ധരിക്കാനായിട്ടവ പണി ചെയ്യുന്നു പാഴ്
ധരിപ്പനയോഗ്യനാണിവനെന്നറിഞ്ഞാലും
മും മാനസ ചൊന്നതെന്തു
നീ മോഹം കൊണ്ടു
മുക്തനെദ്ധരിയ്ക്കുവാനാവതില്ലെന്നുവേണ്ടു
ഈരെണ്ണായിര മെന്നു കാണുന്ന കണക്കിലു
മരുന്നായാപദംപൂണ്ടുള്ള പെണ്ണുങ്ങളെ
ചേരുന്ന
വണ്ണം ജിയെപ്പൊഴും രമിച്ചുള്ള
താരുണ്യം മുടിച്ചനേകായിരം പുത്രന്മാരെ
വസിപ്പിച്ചിരിയും മീണ്ടവൃദ്ധനെക്കൊണ്ടു
സിദ്ധിക്കും ഫലം നമുക്കെന്തൊന്നു ചിന്തിയ്ക്കുവിൻ
എങ്കിലും ശങ്കിയ്ക്കാതീനെ ഗ്രഹിക്കേണം
ചെങ്കുലങ്ങളെ മറെറാനോക്കുമ്പോളിനത്തി
സംഗമിക്കുകിൽ
പരമാവും നമുക്കു പോ
ഉള്ളതിൻ മീതെ കാമുക്തിയും സിദ്ധിക്കുമ
നാം മാൻ രാഷ്ടനെങ്കിലും നല്ല
പുരയൌവനപ്രഭാഷകനെങ്കിലും ശരി
നിസാം നമുക്കുള്ള സംഗമനരന്മാരിൽ
പുഷ്പഗം താനെങ്കിലുംഷപദം മധുപ്രിയൻ
യൗവനം വഹിക്കുന്നാരെന്നില്ല
വാർദ്ധക്യത്തെ
നിർവഹിച്ചീടുന്ന പെണ്ണങ്ങളും മടിയാതെ
കണ്ണിലൊന്നകപ്പെട്ടാലക്ഷണം ഗ്രഹിക്കേണം
കണ്ണനെ മൌഢ്യം കൊണ്ടുവിട്ടയക്കാതെതന്നെ
കൃത്തസംശയം കേൾപ്പിൻ കൃഷ്ണനേക്കാളും മഹാ
വൃദ്ധനായൊരുത്തനില്ല രേഴുലോകത്തിലും
ബുദ്ധിമാന്മാരായവരത്തരം ചൊല്ലീടുന്നു
225<noinclude></noinclude>
7hzs10jfigr5mph0g6e4lmw310grlxo
താൾ:Jaimini Aswamadham Kilippattul 1921.pdf/238
106
84847
245735
2026-07-19T04:03:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '252 അമേധ് സാതരൂപിയാം സാക്ഷാൽ കൃഷ്ണനെക്കാണുന്നില്ലാ ധ്യാനമെങ്കിലും തപസ്സെങ്കിലും മഹത്തായ ദാനമെങ്കിലും വ്രതമെങ്കിലുമെന്നതു നിഷ്ഫലം സമസ്തവും യോഗികൾക്കെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245735
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>252
അമേധ്
സാതരൂപിയാം സാക്ഷാൽ കൃഷ്ണനെക്കാണുന്നില്ലാ
ധ്യാനമെങ്കിലും തപസ്സെങ്കിലും മഹത്തായ
ദാനമെങ്കിലും വ്രതമെങ്കിലുമെന്നതു
നിഷ്ഫലം സമസ്തവും യോഗികൾക്കെന്നാകിലാ
കെപ്പെഴുംാനംകൊണ്ടുകാണാതുള്ളാരു ദൈവം
മൽഭ്രമക്രിയാലീലകൊണ്ടിതാകാണപ്പെട്ടു
സുപ്രസന്നനായ് വിളങ്ങീടുന്നു മുമ്പിൽ തന്നെ
സമ്മതത്തോടും യോഗിവൃന്ദങ്ങൾ കണ്ടീടട്ടെ
ശമ്മദൻസാധുക്കളിൽ പ്രീതനാം പീതാംബരൻ
നൃത്തവും പാട്ടുംകൊട്ടുംകൂട്ടുന്ന
കൂട്ടക്കാരിൽ
നിത്യവും പ്രസാദിച്ചുനിന്നീടുന്നതുപോലെ
ദാനം തൊട്ടവം കൂട്ടരിൽ
പ്രസാദിയാ
നംവിട്ടിതുലോകേ കേട്ടിട്ടുള്ളതു
സത്യം
മൽക്കൊണ്ടൽ
വണ്ണപോറ്റി നിന്തിരുവടിയുള്ള
തൃക്കയ്യിൽ സുദശനമെന്നു ചൊല്ലീടും ചക്രം
ഒന്നുതാനഹോതൃക്കണാക്കനാലാകും. ക്ര
മിന്നുഞാൻ കരാംഗുലിദേശങ്ങളിൽ ധരിയ്ക്കുന്നു
സന്തതം പദാംബുജഗംഗയെദ്ധരിയ്ക്കുന്നു.
നിന്തിരുവടിഞാനെൻ ഗണ്ഡത്തിലെന്നുവേണ്ട
ചഞ്ചലം വെടിഞ്ഞുള്ള ദേവൻ നിന്തിരുവടി
ചഞ്ചലാബലം വെടിഞ്ഞുള്ള നാരി
ഞാനാ
ബ്രഹ്മഗോള കമൊനിന്തിരുവടിതന്നാ
ലംബുജേക്ഷണ ചലിയ്ക്കപ്പെട്ടു കേട്ടീടുന്നു
നിന്തിരുമുമ്പിൽ
വെച്ചിയേഴുഗോളകങ്ങളു
മന്തരംവെടിഞ്ഞെന്നാലിപ്പോളത്ഭുതം തന്നെ
പരമാംഞാനുണയുന്നവർ പ്രഷ്ടി
ക്കിരുപത്താറുണ്ടു ഭാവങ്ങളെന്നല്ലോ കേൾപ്പു
ഏവമില്ലിനിയാനേകമാംഭാവം കൊണ്ടു
ദേവനായീടുംവാസുദേവനെക്കണ്ടിടുന്നു
29 *<noinclude></noinclude>
inq4rcyt3lhb2koqhf4bdzmby2gfhxy
താൾ:Jaimini Aswamadham Kilippattul 1921.pdf/446
106
84848
245736
2026-07-19T04:03:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '440 മിന്നിമേവീടും ഭവാനെക്കുറിച്ചി എന്നുള്ളിലേറുന്ന കാരുണമാ 100 എന്തുചെയ്തും ഞങ്ങളാമഹാഃഖ സിതന്നിൽ പതിച്ചൊരു മാരക മറ്റുള്ള വക്കി സംഘം ഭവാൻ ചെയ്ത തെറ്റും പൻ ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245736
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>440
മിന്നിമേവീടും ഭവാനെക്കുറിച്ചി
എന്നുള്ളിലേറുന്ന കാരുണമാ
100
എന്തുചെയ്തും ഞങ്ങളാമഹാഃഖ
സിതന്നിൽ പതിച്ചൊരു മാരക
മറ്റുള്ള വക്കി സംഘം ഭവാൻ ചെയ്ത
തെറ്റും പൻ ചെയ്തുശിക്ഷയും മാനസ
ചൊറും വിചാരിച്ചതല്ല
വിധം വന്ന
പറയുന്നകാലദോഷം തടുക്കാവതോ
മന്ത്രി വാക്യം കേട്ടുമന്ദഹാസം കൊണ്ടു
ചന്തമേറും മുഖത്തോടുംപാൽ ജൻ
കഫീനൻ പറഞ്ഞീടിനാൻ ചിന്തകൊ
അമ്പരന്നീടൊല്ലമാതൃമലോൻ
ഭക്തന്യാധീനനാധിഹീനം ചെയ്ത
ക്തമാകുംരാജശാസനം സാമ്പ്രതം
താതവാക്യംകൊണ്ടുജാമദഗ്നൻപ
മാതൃകം മുറിച്ചീടിനാനക്ഷണേ
ഏതെങ്കിലും സ്വാമിശാസനം ചെയ്യുവാൻ
ചേതസ്സിലാരും മടിയുമാറില്ലാ
ഏതുവാൻവേണ്ടാ സങ്കടാരിക
മാതംഗംധരിച്ചാലുമമെ
ഭീതിയില്ലെശരീരക്ഷയെ
മാനസ
പ്രീതിയോടേറ്റ പ്രതീതനായുള്ള ഞാൻ
കരകം കഴിച്ചുവന്നീടിനേ
നിം പറഞ്ഞടങ്ങീടിനാനക്ഷ
ബുദ്ധിമാനായുള്ള മാാത്തമൻ ജഗൽ
55 *<noinclude></noinclude>
2mq5hwr1wq6xvtti715w11olebr5xjf
താൾ:Jaimini Aswamadham Kilippattul 1921.pdf/458
106
84849
245737
2026-07-19T04:03:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '452 അശ്വമേധം സ്വന്തം പിതാവിനാൽ സ്യനായവന അന്തംവരായ്ക്കാൻ ജഗത്തിന്റെ പിതാവിനെ ചിന്തിയ്ക്ക് കൊണ്ടുതാനനായ്ക്കുന്നവൻ ബന്ധിച്ച സംസാരപാശം മുറിച്ചവൻ സത്തമൻ ധർമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245737
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>452
അശ്വമേധം
സ്വന്തം പിതാവിനാൽ സ്യനായവന
അന്തംവരായ്ക്കാൻ ജഗത്തിന്റെ
പിതാവിനെ
ചിന്തിയ്ക്ക് കൊണ്ടുതാനനായ്ക്കുന്നവൻ
ബന്ധിച്ച സംസാരപാശം മുറിച്ചവൻ
സത്തമൻ ധർമ്മിഷ്ഠനിഷ്പ്രവൃത്തിമാ
നൃത്തമകനാമാക്കാരാസുകൾ
സതിനായുള്ള
മഹാത്മാവിനെഥാ
വല്യനാക്കു പിടിച്ച ജ്ഞാനവൈഭവാൽ
ബ്രഹ്മമുഖാമരന്മാക്കും നിന്നിൽ
അമ്മസൂക്ഷ്മാധരിയ്ക്കാവതല്ലേതുമെ
സമോവൈഷ്ണവോപദ്രവം ചെയ്യുകി
പാപഗ്രഹരത്യയാ
m
ധിക്കു നിതം കിടക്കുന്ന ബാലനെ
നിഷ്കൃപാനനാകയാലിന്ന ത
നിഷ്കൃത ടന്നുചെന്നതേഗുണം
മ്മദോഷം നശിപ്പിച്ചുകൊള്ളുവാ
നിക്കണ്ട ദേഹം ജിവയ്ക്കണമിപ്പൊഴെ
എന്നുചൊല്ലീടിനാനെന്നല്ലകില്ലുവി
ട്ടൊന്നുട്ടുകുതിച്ചു ചാടീടിനാൻ
ചെന്നുവീണീടിനാൻ തൈലമലോകം
നിന്നുകോലാഹലം കൂട്ടും ദശാന്തര
മഗ്ദ്ധനാകാതെ വിചിത്രം ഹാനല
ത്യക്തനായെന്ന
ധർമ്മിഷ്ഠനാമാദിൻ
ശുദ്ധവാീശീതളാംഭസ്സിലെന്നപോ
ലത്തത്താതെ വിളങ്ങിനാനപ്പൊഴെ
കണ്ടു കൊണ്ടാടിനാർ ഹഷപ്രകർഷമാ<noinclude></noinclude>
7v3twq0ejmktbfscxhhjeilgaz2m5ah
താൾ:Jaimini Aswamadham Kilippattul 1921.pdf/469
106
84850
245738
2026-07-19T04:03:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭിന്നമാക്കാതൊന്നുറപ്പിച്ചു. സന് വൃന്ദസന്നാഹവും പാരം ജനിപ്പിച്ച സന്ദനംതോറുംതായുധന്മാരായി നിന്നാത്മജാര്യന്മാരുമായുടൻ കുത്തിക്കുള്ള ഗാണ്ഡീവമാവും മ്യാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245738
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഭിന്നമാക്കാതൊന്നുറപ്പിച്ചു. സന്
വൃന്ദസന്നാഹവും പാരം ജനിപ്പിച്ച
സന്ദനംതോറുംതായുധന്മാരായി
നിന്നാത്മജാര്യന്മാരുമായുടൻ
കുത്തിക്കുള്ള ഗാണ്ഡീവമാവും
മ്യാനമാത്താണ്ഡതുപതാംനാ
എട്ടുള്ള ദിക്കിടംട്ടും കടുത്തിട
വെട്ടുപടിയും കൊരട്ടഹാസങ്ങളും
കുട്ടിത്തമേറുന്നവാദ്യങ്ങളൊക്ക
കൊട്ടിത്തകർന്ന കോലാഹലങ്ങളും
ചൊട്ടിച്ചിരിച്ചുമൊട്ടത്തും പരസ്പരം
കാലികണ്ഠസ്വനത്തിന്റെ മുഴക്കവും
ഇംഭിത ഷാദിഘോഷവും കൂട
എങ്ങും പരക്കുന്ന ശിഞ്ജിനിനാദവും
പൊങ്ങുന്നരുളായുമിങ്ങനെ
തങ്ങളിൽ
കൂടിക്കലർന്നുള്ള ഗംഭീര
തുംഗഘോഷപ്രതിമാനങ്ങൾ കൊണ്ട
കണ്ണനാളങ്ങളെ
തീർത്തിട്ടുരിയും മീ
മണ്ഡലം മുണ്ഡായ
ഭയത്തിനാൽ
തുമ്പിക്കരം തെറുത്തോടുമാ പരം
സ്തംഭിനി കലാ ചട്ടങ്ങൾ
വിട്ടംനടക്കും ദശാന്തര
മനോട് പൊട്ടിപ്പൊടിഞ്ഞുപൊങ്ങും പൊടി
വന്നുവീഴുന്നതുമൂലം സമുദ്രങ്ങൾ
4653<noinclude></noinclude>
k84fclqv0n6flp9uzuadig9jicce1jx
താൾ:Jaimini Aswamadham Kilippattul 1921.pdf/479
106
84851
245739
2026-07-19T04:03:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'J ളിപ്പാട്ട് മന്നിടത്തിൽ പതിച്ചെല്ലൊശിവശിവ നാനാവിധത്തിലീവണ്ണം നശിക്കുന്ന സേനാഗണം കണ്ടും ജാത്മജൻ പീനമാം കണ്ണപുത്രന്റെ പരാക്രമം മാനസംകൊണ്ടുമാനിച്ചു മാലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245739
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>J
ളിപ്പാട്ട്
മന്നിടത്തിൽ പതിച്ചെല്ലൊശിവശിവ
നാനാവിധത്തിലീവണ്ണം നശിക്കുന്ന
സേനാഗണം കണ്ടും ജാത്മജൻ
പീനമാം കണ്ണപുത്രന്റെ പരാക്രമം
മാനസംകൊണ്ടുമാനിച്ചു മാലെന്നിയെ
ഭിന്നമായ്ക്കുന്ന തേർവിട്ടുതെന്നുമ
റെറാന്നിലേറി പ്രതാപംതെടുത്തുടൻ
മിന്നുമഞ്ചാഗംനന്നായെടുത്താൽ
തന്നുടെ വില്ലിൽ തൊടുത്തയച്ചുടൻ
കണ്ണൻ
6:0
പതാകമാ
മുന്നതമായുള്ള കേതനം മുന്നമേ
ഖണ്ഡിതമാക്കി രഥാശ്വാസതാന്വിതം
വഹ്നിമൂലങ്ങളെയെന പോലങ്ങിനെ
മന്നിടം തന്നിൽ പതിപ്പിച്ചുകൂട
പിന്നയും വിട്ടനാലഞ്ചബാണംകൊണ്ടു
ധനവും ധന്യമായുള്ള തൂണീരവും
ഭിന്നമാക്കീടിനാനത്രയല്ലപ്പൊഴെ
കണ്ണപുത്രൻ തീയാസ്ത്രവേഗംകൊണ്ടു
ഖിന്നനായ് നിലാവതല്ലാഞ്ഞുഭൂതിലെ
പമ്പരംപോലെ തിരിഞ്ഞുതിരിഞ്ഞുപോ
എന്നതാശ്ചര്യം ഭ്രമം തീർന്നവൻ
നിന്നു നോക്കുന്ന നേരംന ജാഗ്രസ്ഥല
കനത്തിൽ ഘോരകോദണ്ഡപാണിയായ്
സൈന്യമാദ്ധ്യസുധാമാവിനേയും ബലാൽ
തേരിലല്ലാതരം
പാരിലായുള്ളാരുതന്നെയും കായാൽ
അദ്ധാരണാങ്ങളെന്നു ബോധിയായാൽ
473<noinclude></noinclude>
0hb18h0tllorot11a9bqz1tagzkuwsy
താൾ:Jaimini Aswamadham Kilippattul 1921.pdf/491
106
84852
245740
2026-07-19T04:03:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മത്സമക്ഷം തെല്ലുകാണിച്ചു സമ്പ്രതി വിസ്മയിപ്പിച്ചുവെല്ലൊ ബഹുവരെ യുഷ് ഭീയാമംകൊള്ളാമിൽത്തമം കട്ടിലെല്ലാവരും കാണവക്ഷസ്സി ശക്തനെന്നാകിൽ സഹിച്ചുകൊണ്ടാൽ നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245740
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മത്സമക്ഷം തെല്ലുകാണിച്ചു
സമ്പ്രതി
വിസ്മയിപ്പിച്ചുവെല്ലൊ ബഹുവരെ
യുഷ് ഭീയാമംകൊള്ളാമിൽത്തമം
കട്ടിലെല്ലാവരും കാണവക്ഷസ്സി
ശക്തനെന്നാകിൽ സഹിച്ചുകൊണ്ടാൽ
നുകരാനായുള്ള ദൈത്യരാജൻബലി
പാരമായുള്ള നാരാ ചാടു
യാനമാലയോടു
വില്ലിൽ കൊടുത്തങ്ങയാൽ നേരിട്ടു
ചെല്ലുന്ന നേരംമുറിച്ചുവിടുവാൻ
മുക്തശകം മുനിടിനാനെങ്കിലും
ശക്തനായ ലാസുധന്വാ ഭാഗം
ഭിന്നമാക്കി റയ്ക്കു വിധൗ കൂട
വമ്പനായുള്ള നസാൻ കരു
മൊതം കൂടി വിട്ടതി വിസ്തൃത
നന്ദനം പൊട്ടിച്ച ഹോസുധന്വാവിനെ
മന്നിടതെന്നൽ വീഴിച്ചുവരുന്നുടെ
തമോടും തകരാത്തീടിനാൻ
നായുള്ള സുധന്വാമഹാരഥൻ
കാലാനലജ്വാലപോലെതടുക്കുവാൻ
മേലാതൊരമ്പെയ്തു ദൈത്യാധിരാജനെ
മാറിടം കീറിരകത്തിലാറാടിച്ചു
കൂബാണഘം പ്രയോഗിച്ചാ
പാത്തമുടിച്ചുതുടണ്ടിനാൻ
485<noinclude></noinclude>
1ywzpwv274e5ghwnt0s3joxt8zxpj95
താൾ:Jaimini Aswamadham Kilippattul 1921.pdf/500
106
84853
245741
2026-07-19T04:03:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '494 ക്രുദ്ധനായപ്പൊഴെ ഹംസമാജത്ത നല്ല ചന്ദ്രകാബാണം കൊണ്ടു പാർത്ഥൻ ഹസ്താപത്തിൻ കരുത്തുള്ള ഞാണിനെ നൃത്തമാക്കീടിനാനെന്നല്ലകൂട പോരത്തിൽ തേർതെളിച്ചീടും സമർത്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245741
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>494
ക്രുദ്ധനായപ്പൊഴെ ഹംസമാജത്ത
നല്ല ചന്ദ്രകാബാണം കൊണ്ടു പാർത്ഥൻ
ഹസ്താപത്തിൻ കരുത്തുള്ള ഞാണിനെ
നൃത്തമാക്കീടിനാനെന്നല്ലകൂട
പോരത്തിൽ തേർതെളിച്ചീടും സമർത്ഥനാം
സാരഥി തന്നെയും കൊന്നിട്ടുപിന്നെയും
മാറിടം കീറുന്ന
കൂബാണങ്ങളെ
മാരിപോലെ് കിരീടിയാം വീരനെ
ഞാണെടുക്കാനുംധനുഷ്കോടിയിൽ കെട്ടു
വാനുമൊപ്പം രഥം നിർത്തുവാനും തഥാ
ബാണപാതകൊണ്ടുവേദനപ്പെട്ട
വാണുകൊൾവാനുമൊഴിപ്പാനുമാ
വേണമെന്നുള്ള തൊന്നെങ്കിലും ചെയ്യാനു
മേനമെത്താതുള്ള ശക്തനെപ്പോലാക്കി
കാണികൾക്കത്ഭുതം തോന്നുമാറങ്ങിനെ
കാണിനേരം കുഴക്കീടിനാനപ്പൊഴെ
പാർത്ഥനും വിസ്മയം കാണുമാനിച്ച
പാർത്ഥിവേന്ദ്രാത്മജൻ തന്നോടു ചൊല്ലിനാൻ
എഞ്ചാടുവാക്യമല്ലേതുംപാ
നിഞ്ചാപപാടവം നിലം കേവലം
വിക്രമംകൂടും ധനുാരന്മാരിലി
അഗ്രഗണ്യൻ നീയതി നിസംശയം
പുത്തനായുള്ള
നിപ്രയോഗമി
നിത്തരം കണ്ടുമാനിച്ചുകൊണ്ടേനഹം
മന്ദതരം മഹാത്മാവാം സുധന്വാവു
മന്നേരമഹാസത്തോടുമോതിനാൻ
ലെന്നുടെ പാടവം കണ്ടുമാനിയ്ക്കുവാൻ<noinclude></noinclude>
6g3vupw9ulju6099batkm7bh7lhoerm
താൾ:Jaimini Aswamadham Kilippattul 1921.pdf/512
106
84854
245742
2026-07-19T04:03:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '596 600032Wo ഒമ്പതുകോടി നിശാചരവര കമ്പമേലാതെ വധിച്ചു മുടിച്ചതും പിറം വാങ്ങാന് ആയു വിതം വിക്രമകേണ്ടതെളിഞ്ഞൊരു ദേവൻ ഭദ്രമായ ജയവും സത്വരം തനതുരണ്ടും വരിച്ചതും ഭൂമിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245742
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>596
600032Wo
ഒമ്പതുകോടി നിശാചരവര
കമ്പമേലാതെ വധിച്ചു മുടിച്ചതും
പിറം വാങ്ങാന് ആയു
വിതം വിക്രമകേണ്ടതെളിഞ്ഞൊരു
ദേവൻ ഭദ്രമായ ജയവും
സത്വരം തനതുരണ്ടും വരിച്ചതും
ഭൂമിപന്മാരെയും വെന്നതും കൊന്നതും
രീതിമാനാകുവാനല്ലാവീരം
ചാത്തിവന്നീടുക ര ട ഡ
ചിത്തമോദത്തോടുമംഗാരവനാൽ
ഒത്തമായിട്ടുള്ള വിദ്യാവിശേഷവും
നവ്യസാചിതവും ഗാണ്ഡീവചാപം
ദിവ്യമാമനാടുങ്ങാതുള്ള മണവും
മിപ്രകാരം മഹത്വം ഭവാനെന്ന
മാരുത്തന്നില്ല.
ലോകസാമ്യ
മറെറാരുത്തൻ ഭവാൻ ദേവതുല്യ ദൃഢ
ഇത്തരംബോധിച്ചിരിയുന്നു ഞാൻ വാ
നിയമങ്ങാരവസ്ഥകൊണ്ടല്ലാ
ലംഘ്യമല്ലാതുള്ള നേകായിരം കോടി
സംഖ്യയിലേറും ശിലീമുഖ സഞ്ചയം
സ്വകാലം കൊണ്ടുവാരിവഷിച്ചതു
ഭയം വിട്ടതും മുടനുടൻ
ഒപ്പമെ ഞാൻ മുറിച്ചതും ചിന്ത
ലിപ്പടിയുള്ള പോരിനില്ലടി രുചി<noinclude></noinclude>
0l038c5jsq6smv5owxnzuyaqownvo9f
താൾ:Jaimini Aswamadham Kilippattul 1921.pdf/501
106
84855
245743
2026-07-19T04:03:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
245743
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
245744
245743
2026-07-19T04:03:53Z
Manojk
804
245744
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്.
വിദ്യാവിനോദിതാനപിലാത
വിാതമാനനായാവി ഭവിയ്ക്കും മെ
മുപ്പാരിലും യശസ്സുള്ള ഭവാനാ
മൽബാണ് ജാലങ്ങളെ തോറ്റ നെ
നിലാവതല്ലാഞ്ഞുഴന്നു വശം കെട്ടു
ദുഃഖാനലക്കടൽ തന്നിൽ വീഴുംവിൗ
ശ്രദ്ധയോടെ കൃപാപിയുഷവും കൊണ്ടു
ബാവേഗം വരൂക്ഷണം ചെയ്യുവാൻ
സംഭ്രമിച്ചോടിക്കിതച്ചുട്ടതിൽ
തമ്പുരാനിനൊടുന്നെള്ളാതിരിയ്ക്കുമോ
മൽ ജാവിക്രമംസവും തൽക്ഷണ
തല്ലുരോഭാഗത്തുവച്ചുകാട്ടീടുവൻ
മരത്തിൻഫലം വന്നീടുാൽഗുന
യുദ്ധത്തിനായ് മുന്നാലും ഭവാൻ പല
യുധം കഴിച്ചുജയിച്ചൊരാളല്ലയോ
തത്തപരാക്രമം കാട്ടുകൊട്ടുപോ
യിൽപ്പെടാതുള്ള പാടവസാമ്പ്രതം
വിദ്ധനായൊശരങ്ങളാവാ
നിത്ഥമായെന്നു വിഷണ്ഡനായീടൊലാ
ത്വഥംതന്നിലില്ലാതനായിട്ട
ദൻദേവകീപുത്രകൻപാണ്ഡവ
സാഗൻ തന്നെ വെടിഞ്ഞു സാർഥ്യത്തെ
നിർവ്വഹിച്ചീടുവാൻ തോട്ടിലങ്ങിനെ
എത്രയും പ്രാകൃതനായുള്ളൊരുത്തനെ
നരൂപം സ്ഥാപിച്ചത ത സാമ്പ്രതം
495<noinclude></noinclude>
as1gfr7l92q9jk449chkww7qp47tgjv
താൾ:Jaimini Aswamadham Kilippattul 1921.pdf/513
106
84856
245745
2026-07-19T04:03:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട്. തല്പരന്മാരായി നമ്മൾ പോർചെയ്തിലും കെല്ലകാകൻമടങ്ങിയെന്നുള്ള തി ആത്ഭവിയ്ക്കില്ലെന്നു നിയമാകയാൽ നിഷ്ഫലം കാലം കഴിയേണമെന്നില്ല സൽബലത്തിൻ തീരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245745
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്.
തല്പരന്മാരായി
നമ്മൾ പോർചെയ്തിലും
കെല്ലകാകൻമടങ്ങിയെന്നുള്ള തി
ആത്ഭവിയ്ക്കില്ലെന്നു നിയമാകയാൽ
നിഷ്ഫലം കാലം കഴിയേണമെന്നില്ല
സൽബലത്തിൻ തീരുമാനം വരുമ്പടി
നിഭയം സത്യം പറഞ്ഞിട്ടുസംഗര
GT
ഒത്തവണ്ണം തേർ നടത്തുവാൻ മിത്രമാ
മുത്തശ്ലോകനായ ലാ
മയത്തിൽ പ്രതിജ്ഞയെന്തെങ്കിലും
നിന്ദ്രാത്മജനിസ്സംശയം
എന്നുടെ പൌരുഷം കൊണ്ടുപോരിൽ ജഗ
നാനാതുസന്തോഷമുണ്ടാക്കുവൻ
പ്രത്യേകമേവം പറഞ്ഞു കിരീടിയോ
ടാരംപൂണ്ടഹംസധ്വജാത്മജൻ
താമരക്കണ്ണനാംദേവനോടെത്രയും
താഴ്ചയോടൊന്നു ചോദിച്ചീടിനാൻ ഹരെ
പോരു വീടുപൊളിക്കണ്ടങ്ങളി
ലാക്കുവാനിന്നു ജേതാവായരുന്നവൻ
എന്തൊരു കൌശലം ചിന്തിപ്പതെന്നാടു
നിന്തിരുവുള്ള മരുൾ ചെയ്ത വേണമെ
എന്നപേക്ഷിച്ചുണർത്തിച്ചു വിനീതനായ്
നിന്നതൻ ഭക്തനാകും സുധന്വാവിനെ
ഗൂഢസ്മിതത്തോടുകൂടെക്കടാക്ഷിച്ച
കൂടസ്ഥനായെഴും മായാമയൻ താ
നിജയം പ്രാപിയും മേതും ഭയം വേണ്ട
നീജഗത്തിങ്കൽ
പ്രസിദ്ധനായും വരും
എന്നുള്ള അഗ്രഹാഭാഷണം ചെയ്തയാ
ലിന്ദ്രൻ പുത്രൻ വിഷണ്ഡനായപ്പൊഴെ
507<noinclude></noinclude>
c2x026sx70k6n6hvro1ab10arx4b9bd
താൾ:Jaimini Aswamadham Kilippattul 1921.pdf/492
106
84857
245746
2026-07-19T04:04:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '486 ഹസ്തിവൃന്ദങ്ങളെ ഭേദിച്ചുദിച്ചു പിയിൽ പെടുന്നു വീഴിച്ചുവീഴിച്ചു. അസ്ഥികൾ മാംസങ്ങളെന്നിവകൊ മദ്രികൾചോരപ്പുഴകളോടൊന്നിച്ചു വലി കാരണം വൈഷമ്യമെത്രയും യുദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245746
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>486
ഹസ്തിവൃന്ദങ്ങളെ ഭേദിച്ചുദിച്ചു
പിയിൽ പെടുന്നു വീഴിച്ചുവീഴിച്ചു.
അസ്ഥികൾ മാംസങ്ങളെന്നിവകൊ
മദ്രികൾചോരപ്പുഴകളോടൊന്നിച്ചു
വലി കാരണം വൈഷമ്യമെത്രയും
യുദ്ധമാതലംതന്നിലുണ്ടായാ
കുംഭീന്ദ്രവങ്ങളെല്ലാം രാജ
സംഭ നാവാൽഗതങ്ങളായപ്പോഴെ
ഒന്നിച്ചുകാണായനേകായിരം വാജി
വൃന്ദത്തിനുള്ള മുഖങ്ങളെ വിസ്മയം
പൃഷ്ഠന്മാരോടുമന്ത്രങ്ങളേറേ
നഷ്ടമായല്ലൊ സംഖ്യക
ധിവീരന്മാർ ധമ്മാവുതന്നുടെ
മുന്നിലാരുംഗമ നീലസരും
ദൃഷ്ടമാത്രപതിച്ചീടുന്നുപോക്കള
ട്ടതിൽ കൂരമ്പുകൊണ്ടുകൊണ്ട് അങ്ങിനെ
സംഘത്തിലും ഖരോഷ്ഘത്തിലുടന
സംഭവിയ്ക്കും രക്തമെല്ലാമൊലിച്ചുപൊയ്
സമ്പതിയും സരിത്തിൽ ധരാപത
ബാഹുക്കളായവരേവരും
രക്തവാഹത്തിൻ മഹാസായത്തിനാൽ
ബാവേഗം ബാഹുദാലംബനം ചെയ്തു
സത്വരം കരങ്ങൾ ഉണ്ടംബ
ഭംഗമോന് തമ്പടമുമ്പൊ
തങ്ങുമിങ്ങും പിരിഞ്ഞല്ലൊ തിരിഞ്ഞാ
സാത്യകിയെന്നുള്ള വീരൻ താന
സാമുമീവീരനിപാതനമെന്നാ<noinclude></noinclude>
spondijnuv41j3rg4vkre6qwz9a5frp
താൾ:Jaimini Aswamadham Kilippattul 1921.pdf/480
106
84858
245747
2026-07-19T04:04:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '474 അ ദേവദേവപ്രഭോഗോവിന്ദഭാനു സധിയായോരു സാരഥ നല്ലൊരു തേരതിരോഗംഘടിപ്പിച്ചതുകൊണ്ടു ധീരവേഗം വാ.. നാൻ മാഗികളായ വാഹങ്ങളു നാനായുധങ്ങളും ചേർന്നു കാണായതിൽ തുണിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു
245747
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>474
അ
ദേവദേവപ്രഭോഗോവിന്ദഭാനു
സധിയായോരു
സാരഥ നല്ലൊരു
തേരതിരോഗംഘടിപ്പിച്ചതുകൊണ്ടു
ധീരവേഗം
വാ.. നാൻ
മാഗികളായ വാഹങ്ങളു
നാനായുധങ്ങളും ചേർന്നു കാണായതിൽ
തുണിയും മെയ് ൽകെട്ട യുറപ്പിച്ചു
ബാണാസനം കാഞ്ചന ബദ്ധമായ
കാണായതൊന്നങ്ങടു കുലച്ചുടൻ
ധാത്രിയൊകത്തിൽമുക്കു നാനാ
മാത്തിയോടും മാലരാജവർ
പൊതുവട്ടം പുഴകത്തവർ
കുതിയുള്ളയുധക്കൂട്ടം സമസ്തവും<noinclude></noinclude>
2oaciezixsj7zyktfraavg5rq9gl6dc
താൾ:Jaimini Aswamadham Kilippattul 1921.pdf/470
106
84859
245748
2026-07-19T04:04:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '464 . സംഘവും തന്മദേശത്തിലങ്ങനെ ഹംസപ്രദീപ്തനായും തികഞ്ഞുള്ള ഹംസധ്വജാനനാകുമഹാരാജനും മുഖ്യപ്രദേശസധന പ്രവീരനും നില്ക്കുന്നതാ ലോകം ചെനന്തരം വന്നസന്തോഷവും തെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245748
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>464
.
സംഘവും തന്മദേശത്തിലങ്ങനെ
ഹംസപ്രദീപ്തനായും തികഞ്ഞുള്ള
ഹംസധ്വജാനനാകുമഹാരാജനും
മുഖ്യപ്രദേശസധന പ്രവീരനും
നില്ക്കുന്നതാ ലോകം ചെനന്തരം
വന്നസന്തോഷവും തെയ്യവും കൈക്കൊണ്ടു
മന്നവന്മാർ മൌലിമാമനൻ
മോഹം വെടിഞ്ഞാശു തന്നുടെ സൈനിക
ഹം ചമച്ചുപോരിനായൊരുമ്പെട്ടു
മുന്നിടംപുമുത്സാഹപൂർവ്വം
മന്നിടംഞെട്ടുന്നമൌറീനിനാദവും
ശംഖസംഘോഷവും കൂട്ടിനിന്നുംകൊണ്ടു
പങ്കജാക്ഷാത്മജൻ തന്നോടു ചൊല്ലിനാൻ
പ്രവാഹം സാജൻപൻ
വാജകലാക്കീടിനാൻ
പ്രത്യക്ഷമാവത്തിനൊരുങ്ങീടിനാ
കൽപ്രതാപമോടികണ്ടിലയോ
ജാഗ്വാ മഹത്വമേറാരണം
നമ്മളിന്നരം ചെയ്തീടണം
എന്നതിനാവാൻ വീശുവാനായിട്ടു
മുന്നമേപോകേണ്ടതോ ചൊല്ലിടണം
ശത്രുഹന്താവാം വാനം തഥാവൽ
പുത്രനായുള്ള നിരുദ്ധനാംവരണം
ബുദ്ധിമാനാം യൌവ്വനാശ്വനാഭൂപനും
ശക്തിമാനാമൻസാലിനും സംഗ
58 *<noinclude></noinclude>
ohd2jbu858eotvdzw52odhgypf1jugq
താൾ:Jaimini Aswamadham Kilippattul 1921.pdf/459
106
84860
245749
2026-07-19T04:04:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട്. ന്നും കോൻ പുഷ്പകവർഷം പൊഴിച്ചീടിനാർ മന്ത്രിവീരന്മാരുമന്നേരമോടിവ നന്തിനിന്നീവിശേഷംവിലോകിച്ചു എന്തിതെന്നാശ്ചയമുൾക്കൊണ്ടു മാധവൻ തന്തിരുനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245749
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്.
ന്നും കോൻ പുഷ്പകവർഷം പൊഴിച്ചീടിനാർ
മന്ത്രിവീരന്മാരുമന്നേരമോടിവ
നന്തിനിന്നീവിശേഷംവിലോകിച്ചു
എന്തിതെന്നാശ്ചയമുൾക്കൊണ്ടു മാധവൻ
തന്തിരുനാമം ജപിച്ചുകൊണ്ടീടിനാർ
ശംഖവി പരിപ്രീതനായ ശ
കലത്യത്ഭുതക്കൊണ്ടുത
തരൂരിനായുള്ള ധന്യനാം രാജ
ക്ഷത്രിയന്മാരിൽ പ്രധാനിയാ
നിത്രയും മൂഢനായുള്ള ഞാനി ജൻ
തത്വബോധംവിട്ടുനിരത്വം കൊണ്ടു
സമ്പ്രധമസ്തനാകും ഭവാനെ ബലാൽ
ചട്ടതലത്തിൽ പതിപ്പിൽ
ഞാൻ വാ
നിഷ്ടദൈവത്തെ സ്മരിയ്ക്കയാലിങ്ങിനെ
പഷ്ടനാകാതെഭവിച്ചതല്ലെങ്കിലും
ടിനായിടുമോളാ സേവകൻ
വിശ്വഭാവാമുകുന്ദനെസ്സേവിച്ചു
വിശ്രമിയ്ക്കാതെ വസിയ്ക്കുന്നതാരവർ
കക്കന്മാർവിമൂഢന്മാരിശം
വസന്താപത്തിൽ വീണുഴന്നീടുവാർ
ഭക്തിയോടെ ഭജിയ്ക്കുന്നവർ സാധുക്കൾ
പടിയിൽ താപത്രയത്തോടു വേർപെട്ടു
ഭക്തിയും മുക്തിയും സാധിച്ചുകൊള്ളുവാർ
ബുദ്ധിയേറും രാജപുത്ര കേൾക്കേണമേ
വാനിയും ശക്തിയുണ്ടൊമഹാവൈഷ്ണവൻ
താക്കൾ ഭസ്മീകരിച്ചീടുവാൻ
ബ്രഹ്മരൂപിയെ വാക്കുകൊണ്ടിങ്ങിനെ
453<noinclude></noinclude>
36pxcaq0jkmm1flyf4nj87wddvkglfd
താൾ:Jaimini Aswamadham Kilippattul 1921.pdf/447
106
84861
245750
2026-07-19T04:04:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭർതൃപാദാംബുജംാനിച്ചു മാനസ സജ്ജനം ചെയ്തുതുദ്ധനായ് ദിവ്യമാ മംബരത്തോടും സുപിസ്ത തോരസ്ഥ ഭദ്രമാംഗന്ധപരത്താതള നാര പാലാ പവിത്രാലോലനീലയും ശസ്തങ്ങളാീശസ്ത്രങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245750
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഭർതൃപാദാംബുജംാനിച്ചു മാനസ
സജ്ജനം ചെയ്തുതുദ്ധനായ് ദിവ്യമാ
മംബരത്തോടും സുപിസ്ത
തോരസ്ഥ
ഭദ്രമാംഗന്ധപരത്താതള നാര
പാലാ പവിത്രാലോലനീലയും
ശസ്തങ്ങളാീശസ്ത്രങ്ങളെ വച്ച
ഹസ്തങ്ങളും പ്രസന്നാനാരവിന്ദവും
മന്ദമന്ദാകൃഷ്ണനാമംജപിയ്ക്കുന്ന
സുന്ദര ബംബന്താംബരങ്ങളും
കന്ദബാണാദ സൌന്ദനവും പൂണ്ടുനി
നിസ്തുല്യനാംരാജേന്ദ്രപുത്രനെ
കൊണ്ടുചെന്നീടിനാൻ ലപായാൻ കെ
കണ്ടുനിന്നോർമഹാസങ്കടം തേടിനാർ
ശിക്ഷാധികാരികളാധിയോടാര
വൃക്ഷാധിപാനാകസുധന്വാവിനെ
വാസസ്ഥലവൻകായാലുൾത്താരി
ലത്വമുണ്ടായ സംഭ്രമത്തോടഹോ
സ്നേഹവും പ്രീതിയും ഭീതിയും വധിച്ച
ഓഹവും മോഹവും പുണ്ടചൊല്ലീടിനാർ
ലോ!മോ?മഹാരാജനൊപ്രസനാസൂ
ശോഭോദയം പുണ്ടചൂഡാമ
എന്തിനാപി ചെയ്തു പാഴിൽ വാ
നന്ധനല്ലെല്ലൊനിനച്ചാലി തത്ഭുതം
തനയാലാളനം ചെയ്തുതന്മാന
സംഭ്രമം കൂടാതിരുന്നു രമിയും വാൻ
മറില്ലയോ കാലമെന്തു ചെയ്തെങ്കിലും
തെറ്റില്ലിനിയെന്നു താനിനിയോ
എന്താചരിക്കുന്നതെങ്കൽപ്രിയം വെടി
താതനെന്നു കല്പിച്ചതും യോഗമോ
441<noinclude></noinclude>
88orhjua2krma8trf3q3vcokwa3nvxl
താൾ:Jaimini Aswamadham Kilippattul 1921.pdf/239
106
84862
245751
2026-07-19T04:04:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രിഗിരം കേട്ടനാഥനും പ്രസാദിച്ചു ഭാന മക്കാവ് മാനിച്ചു പാടിക്കൊണ്ടു ഭഷ്കൃതാസംഗംവിട്ടുമത്സമീപത്തിൽത്തന്നെ പാപിനിയാളും മോജങ്ങളിൽ കാണായാണാണമാണങ്ങളെ വിലംഘി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245751
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രിഗിരം കേട്ടനാഥനും പ്രസാദിച്ചു
ഭാന
മക്കാവ് മാനിച്ചു പാടിക്കൊണ്ടു
ഭഷ്കൃതാസംഗംവിട്ടുമത്സമീപത്തിൽത്തന്നെ
പാപിനിയാളും മോജങ്ങളിൽ
കാണായാണാണമാണങ്ങളെ വിലംഘിച്ചു
നന്ദിയോടെഴുന്നള്ളി രാജമന്ദിര
നിതാന്മാരാം സഹോദര മുഖ്യന്മാർ പലർ
ചിതാനന്ദം വരുംവിധമജ്ജനങ്ങളാൽ
താനപ്രദായമാംസഭാതല
നായരാസനെവിലസ വാഴും പ്രജാ
ഹിതനാം യുധിഷ്ഠിര പൃഥിവീന്ദ്രനെക്കണ്ടു
മറെറല്ലാവരും സംഭാവിത യാ
ന്താമരാക്ഷൻ തന്നെ കെട്ടിയ റേഷിച്ചുടൻ
ചിന്താനുകൂലശിര ചുംബനാലിയും ചെയ്തു
പാനും മാദ്രീസുതന്മാരുമന്നേരം സാക്ഷാൽ
all
മാടങ്ങളും തങ്ങളിൽ നന്നായ
ചീരസന്തോഷം പൂണ്ടവർ പാട്ടോരനന്തരം
ഭംഗിയോടിക്കുന്നത് നാൻറെല്ലാരു
233<noinclude></noinclude>
hs3b6y7awjabqixoy0fjimroecujvi3
താൾ:Jaimini Aswamadham Kilippattul 1921.pdf/232
106
84863
245752
2026-07-19T04:04:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '226 ബുദ്ധിഹീനന്മാർ തത്വം കാണാതീമുകുന്ദനെ കുറാമെന്നിയേവ ദേവകീദേവി തിട്ടമീസ്സുമൻവൃത്താന്തം സമസ്തവും ദൃഷ്ടമിയെന്നാലേവര മറാത്തിക്കും മലോചനനിഷ്ഠമായ മാര തോക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245752
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>226
ബുദ്ധിഹീനന്മാർ തത്വം കാണാതീമുകുന്ദനെ
കുറാമെന്നിയേവ ദേവകീദേവി
തിട്ടമീസ്സുമൻവൃത്താന്തം സമസ്തവും
ദൃഷ്ടമിയെന്നാലേവര മറാത്തിക്കും
മലോചനനിഷ്ഠമായ മാര തോക്കുമ്പോൾ
c
മങ്ങിനെനിന്നീടിനാളിന്നരനാരായണൻ
തങ്കടക്കണ്ണാലുള്ള നല്ലനുഗ്രഹം നൽകി
സങ്കടം വെടിഞ്ഞവളങ്ങു പോയാന്തരം
വന്ദിസഞ്ചയം തിരുമുമ്പിലാരത്തോടും
വന്നുവന്ദനം ചെയ്തു. നാനന്തരം തമാ
മാനായതിൽ വച്ചുമുമ്പനായിട്ടു വൻ
ധ്വംസനാകാരൻകാരുണാലയൻ വടി
സുപ്രസന്നനായെഴുന്നെള്ളി വന്നെല്ലായി നി
ക്ഷിപ്രമികൾക്കുള്ള ജന്മാദിനം തീരും
എന്നുടെ ഗ്രഹം ഭാരായെന്നുടെ പുത്രധന
ചിക്കൻപീഡ് എന്നലോകങ്ങൾക്കും വെട<noinclude></noinclude>
ldwr00078n2hoy6rk4lny1nc2ksf9lz
താൾ:Jaimini Aswamadham Kilippattul 1921.pdf/225
106
84864
245753
2026-07-19T04:04:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വീണീടും ഭക്ത ബാഷ്പങ്ങളോടുകൂടി പ്രാണവല്ലഭ കൃഷ്ണ വല്ലവപ്രിയാ ശോണംപല്ലവം തൊഴും തല്പാന്തത്തിൽതന്നെ ക്ഷീണമെന്നിയേലയിപ്പിച്ചുഞങ്ങളെപ്പാലി ക്കണമെന്നമനം മാറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245753
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വീണീടും ഭക്ത ബാഷ്പങ്ങളോടുകൂടി
പ്രാണവല്ലഭ കൃഷ്ണ വല്ലവപ്രിയാ
ശോണംപല്ലവം തൊഴും തല്പാന്തത്തിൽതന്നെ
ക്ഷീണമെന്നിയേലയിപ്പിച്ചുഞങ്ങളെപ്പാലി
ക്കണമെന്നമനം മാറില്ലൊരാലംബനം
ഗോവിന്ദ!ലോകത്തില ഗോപികൾക്കായാലുമെ
നീവണ്ണം പ്രാത്ഥിച്ചുണർത്തിച്ചു കൈവണങ്ങിനാർ
ഇംഗിതപ്രദൻ ജഗന്നാഥനാരം മോദാ
ലിങ്ങിനെ സമാശ്രയിക്കുന്ന ഗോപസ്ത്രീകളെ
വെവ്വേറെ കടാക്ഷിച്ചുവാക്യപീയൂഷംകൊണ്ടു
ചൊവ്വോടെ സമാശ്വസിപ്പിച്ചു കാരുത്താലെ
വസ്ത്രാദി വസ്തുക്കൾ കൊണ്ടെത്രയും സമ്മാനിച്ചു
ചിത്രാസീനം പോവിനെയനന്തരം
നന്ദിയോടെഴുന്നള്ള കാളിന്ദീതടത്തിൻ
സന്നിധൗ കാണായൊരുവിതരണസ്ഥല
സൈന്യസന്ദോഹത്തോടെ വീണകം നിരത്തി
തന്നുടെ ജനങ്ങളോടാണ്ടരുൾ ചെയ്തു
എന്നമ്മമാരും്ീാമമുമ്പായുള്ളാരു
മുന്നത്രമോദത്തോടുമൊന്നു ബോധിച്ചീടേണം
മംഗളാദോഗം പെടും നാഗാരെ ചെന്നാൽ
നിങ്ങളാചരിക്കേണ്ടും കൃത്യഞാനോതീടുവൻ
വൃദ്ധയാം പിതൃഷ സാവർജ്ജുനൻ തന്നെപ്പെറ
സിദ്ധമാക്കിയ വീര മാതൃത്വം കാണ്ടിഹ
കുന്തിയെന്നോ വിളി കൊണ്ടദേവിയെനി
ഉന്തികം പ്രാപിച്ചതിപ്രയത്തോടുകൂടി
സാദാംശുശ്രൂഷിച്ചുകൊള്ളണംദിനം തോറും
മോദമോടേകുനാശീർവ്വാദവും വാങ്ങീടേണം
വനയായുള്ളാരനസൂയയാം തപസ്വിനീ
ധന്യയാമരുന്ധതീധർമ്മിഷ്ഠായശസ്വിനീ
219<noinclude></noinclude>
fczfglb72zowdjvoz8ruve6ldgj3g9k
താൾ:Jaimini Aswamadham Kilippattul 1921.pdf/219
106
84865
245754
2026-07-19T04:04:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '002 കിളിപ്പാട്ട് രംബരം പിടിച്ചിരുത്തീടുവാനൊരുങ്ങുമ്പോൾ കുററമറിരിയ്ക്കുന്നധന്യയായശോദയു മുല ലാളിച്ചെടുത്തങ്കത്തിലേറിപ്പുൽകി റുവീഴുംമുലപ്പാലുമാസ്വദിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245754
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>002
കിളിപ്പാട്ട്
രംബരം പിടിച്ചിരുത്തീടുവാനൊരുങ്ങുമ്പോൾ
കുററമറിരിയ്ക്കുന്നധന്യയായശോദയു
മുല ലാളിച്ചെടുത്തങ്കത്തിലേറിപ്പുൽകി
റുവീഴുംമുലപ്പാലുമാസ്വദിപ്പിച്ചു
പിണ്ഡമെന്നതുപോലെ രണ്ടുകയ്യിലും പുതു
വെണ്ണവെച്ചീടുന്നതിൽ തൃപ്തി വന്നീടായ്മയാൽ
വാശിയും പിടിച്ചിട്ടുവാരിതം
പറഞ്ഞാത
പേശിയും യഥാരു ചികിട്ടുന്ന വസ്തുക്കളും
വീടുകൾ തോറും ചെന്നു വേണ്ടുന്നവണ്ണം കവ
ന്നീടുന്നവസ്തുക്കളുമൊക്ക ചിലിയും
കാടുകൾ കാട്ടിക്കൊണ്ടു നിത്യവും കളിച്ചു.
പാടു സന്തോഷങ്ങൾക്കുണ്ടാക്കി വാണീടുവാൻ
പോരുന്നതുണ്ടെന്നാകിൽ പോകനാംസ്ഥ
കാരുണ്യമോടും നിന്നെക്കാണ്മതിനായ് ത്തന്നെ
ചേരുന്ന കാമത്തോടെ വാടുന്നിതെല്ലാവരും
എത്രനാളായിതമ്മിൽ കണ്ടിട്ടുക
നീതാ
മോഹനാകൃതിയാകും നിന്നെയും കൊണ്ടല്ലാതെ
ഗേഹസീമനിങ്ങൾ പോകയില്ല നിന്
ദൈവസാഹാരം കൊണ്ടുകണ്ടുകിട്ടിയി
ധിക്കരിച്ചീടും കുലവൃദ്ധർ ഞങ്ങളെ വല്ലാ
ഗോപസ്ത്രീജനങ്ങളുമാളി വന്നീടും മന
സ്താപത്തിയതിൽ
വീണു ദേഹവും ദഹിപ്പിച്ചു.
ജീവിതം വെടിഞ്ഞീടുമില്ലതിന്നൊരുകില്ലെ
നീവിധം പറഞ്ഞുകേൾപ്പിച്ചതിന്നളിവണ്ണന
213<noinclude></noinclude>
jit7o1vgzpoaodl99x309z9nisze071
താൾ:Jaimini Aswamadham Kilippattul 1921.pdf/226
106
84866
245755
2026-07-19T04:04:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '220 ശോഭനാംഗികളിങ്ങിനെ മഹത ആനാരികളേ വൃദ്ധകൾ വിശുദ്ധകൾ വന്നുകണ്ടീടാമനിങ്ങളാരത്തോടും ചെന്നുകണ്ടവരേയും സേവിച്ചുമേ വീടണം ശംബരാന്തകാരികൾനിങ്ങളും കേട്ടീടുവിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245755
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>220
ശോഭനാംഗികളിങ്ങിനെ മഹത
ആനാരികളേ വൃദ്ധകൾ വിശുദ്ധകൾ
വന്നുകണ്ടീടാമനിങ്ങളാരത്തോടും
ചെന്നുകണ്ടവരേയും സേവിച്ചുമേ വീടണം
ശംബരാന്തകാരികൾനിങ്ങളും കേട്ടീടുവിൻ
ധർമ്മരാജാഗാരത്തിലമാരക്രിയോത്സവ
വിപ്രതാപസോത്തമന്മാരാകും മഹാത്മാക്കൾ
സൽപ്രതാപന്മാരാകം ക്ഷത്രിയ
പ്രവീരന്മാർ
എത്രയും മഹാലോകരിങ്ങനെവരും കണ്ടാ
ചിത്രയെന്നൊരു കണക്കുണ്ടാകില്ലെന്നേവേണ്ടു
എങ്കിലേവരും നിങ്ങളിവരും ഗുരുക്കളെ
അങ്കിതന്മാരാണ്ടുവന്ദിച്ചു പൂജിക്കണം
പാദനം വിപ്പോള പാലുള്ളൂ.
പാതിവാദികൾക്കുള്ള ബാഹുവിക്രമാദികൾ
വാഴമാംഗ്രഹം ചിങ്ങമാസത്തിൽ കടന്ന
വാഴുമാക്കാലത്തിങ്കൽഗൌതമീ നദീജലം
സഷ്ടമാകും വരെസ്സാമ്യം തങ്ങൾക്കുതാ
സന്നിദ്രപാപങ്ങളെപ്പോക്കുവാനെന്നിങ്ങനെ
തീത്ഥങ്ങളെല്ലാം ഗഗർജ്ജനം ചെയ്തിടുന്നു
തീങ്ങുചൊല്ലാമെങ്കിലിച്ചൊരാ ജാലയെ
ബുദ്ധിയും മഹാശക്തിയും സഭാമന
ശുദ്ധിയും തേടുംമരു പുത്രനീശ്വരൻ തന്നെ
പണ്ടൊരിക്കലും നിങ്ങളിപ്പുരം പ്രവേശിച്ചു
കണ്ടിരിയ്ക്കുന്നില്ലൊന്നുമെന്നു നയം തന്നെ
പ്രത്യക്ഷം തനിയ്ക്കുള്ള രാജപൗരുഷങ്ങളെ
പ്രദ്യുമ്നൻ കുറഞ്ഞൊന്നുമിദ്ദിക്കിൽ കാണ് കൊല്ലാ
തന്നുള്ളിൽ ദ്വാരാവതിയല്ലിതെന്നോർത്തീടേണം
നന്നല്ലെന്നാകും ഭാവമൊന്നു തുടങ്ങില്ലാ
സത്യഭാമയൊടൊത്തു രുഗ്മിണീദേവീ പാതി<noinclude></noinclude>
gm075o4wc5uk68rcwzdi5q6l6zn8ddi
താൾ:Jaimini Aswamadham Kilippattul 1921.pdf/233
106
84867
245756
2026-07-19T04:04:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക ണ്ടു സേവിച്ചപ്പോളാരോഗ്യം പ്രാപിയ്ക്കുന്നു ദുസ്തരം മുഴുക്കുന്ന കാമ്യാധിയുമെല്ലാ മസ്തമാമീ വൈദ്യനെച്ച ന്തിയിലപ്പോൾ തന്നെ സത്യദീവാക്യം സത്യം ശങ്കയില്ലി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245756
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ക ണ്ടു സേവിച്ചപ്പോളാരോഗ്യം പ്രാപിയ്ക്കുന്നു
ദുസ്തരം മുഴുക്കുന്ന കാമ്യാധിയുമെല്ലാ
മസ്തമാമീ വൈദ്യനെച്ച ന്തിയിലപ്പോൾ
തന്നെ
സത്യദീവാക്യം സത്യം ശങ്കയില്ലിതിൽ തെല്ല
മയം വെടിഞ്ഞുള്ളോരാട്ടിനീക്കാണു പുമാൻ
ബ്രഹ്മായുസ്സെന്നുള്ളൊരീശബ്ദമെങ്ങിനെചൊല്ല
മമ്മായാശ്രയനാകും ദേവനെക്കുറിച്ചാ
ബ്രഹ്മാവിപ്പുമാനുള്ള നാഭി പങ്കജെനിസി
ടുമാറാടിയ ലുണ്ടായന്നൊരു ദേവനല്ലോ
ലച്ചുതൻ തനിയ്ക്കും ള്ള തെന്നുഞാനറിഞ്ഞില്ലാ
പുരുഷോത്തമൻ തന്റെ തിരുനാമോച്ചാരണം
പുരുസിദ്ധികൾക്കെല്ലാമൊരു
കാരണം ലോക
ഓരോരോ കമ്മങ്ങൾ കണ്ടെണ്ണമില്ലാതെവരി
യോരോരോസാരങ്ങളാം നാമങ്ങളുണ്ടാകുന്നു
എങ്കിലീനാമങ്ങളിൽ വച്ചൊന്നിൻ പ്രഭാവത്തെ
യെങ്കിലും ഗ്രഹിച്ചുരക്കാനുള്ള വിദ്വാനാ
ശംഖനാം മൈൻപണ്ടു വേദങ്ങൾ നാലും കട്ടു
ശങ്കയെന്നിയേ മറഞ്ഞവൻ തന്നെക്കൊന്നു
തൽ പ്രതിഗ്രഹം ചൊനിക്കണ്ട ദേവൻ ദയാ
വിഭ്രമം കാണ്ടാടിമീനവിഗ്രഹം
പ്രഭാവം പകരാവതത
പ്രമേയമായുള്ള രാമയാനന്തരം
മന്നിടംസമുദ്ധരിച്ചീടുവാൻ തടിച്ചുള്ള
പന്നിയായനന്തരം പ്രഭാവനം ചെയ്യാൻ
തക്കമെന്നിയേ സമാഗ്രമാം സിംഹമാ
യകഥാമഹത്വമിാക്കസിദ്ധംതന്നെ
പിന്നെ
വാമനാകാരം കൈക്കൊണ്ടാ മഹാബലി
227<noinclude></noinclude>
tfxqhme20qihixwsdgikv2twxfr2hjh
താൾ:Jaimini Aswamadham Kilippattul 1921.pdf/240
106
84868
245757
2026-07-19T04:04:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '234 മങ്ങിനെതന്നെയിരുന്ന് ടി നാർ നിരക്ക ഭക്തവത്സലാനന്തവാസുദേവ ദേവ നിങ്കടക്കണ്ണിൽ പെടും ലോകങ്ങൾ കടന സങ്കടം കടും സർവ്വസൌഖ്യവും വരും എങ്കിലും ചോദിയ്ക്കുന്നു ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245757
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>234
മങ്ങിനെതന്നെയിരുന്ന് ടി നാർ നിരക്ക
ഭക്തവത്സലാനന്തവാസുദേവ ദേവ
നിങ്കടക്കണ്ണിൽ പെടും ലോകങ്ങൾ കടന
സങ്കടം കടും സർവ്വസൌഖ്യവും വരും
എങ്കിലും ചോദിയ്ക്കുന്നു ലൌകികാരാവതി
യിങ്കലുള്ള വന്നുകല്യാണം തന്നെയല്ലെ
ചാമരങ്ങളും സൈനസഞ്ചയങ്ങളും
പത്രവർഗ്ഗവും കളത്രാദിയും വലങ്ങളും
ചിത്രമാം തരുംപേരുമായുധങ്ങളും വ
ഒന്നു കൂടാത കണ്ടകനായാല
വസുധാസുധാകര താതനായുള്ള
വസുദേവനോടു ദേവകിയും യശോഭയും.
മുസ്ലീമാതാവു രോഹിണിയും വയസ്യാദി
ഷീജനങ്ങളുമെവിടെ ജനാർദ്ദന
പലനാഗരാദികൾമുതലാംമാലോകം
ബലദേവനുമില്ലെന്ന ഹാമതോന്നീടുന്നു
എവിടെമരുൽസുതനവനെങ്കിലുമൊന്ന
ചിവിടെവരായതിനൊരു ഹേതുവാ
വഴിപോലെല്ലാമെനോടങ്ങൾ ചെയ്യേണമെന്നി
മൊഴി കേട്ടതുനേരം മാശികാരി
പുഞ്ചിരിയിട്ടും കൊണ്ടതുനായരും ചെയ്തു
ചഞ്ചലം വേണ്ടാധരാപാലകശിലാമണ
നന്ദന കേട്ടുകൊൾക<noinclude></noinclude>
7qebpsrrols2z9ugx2jtuwh0f5rx2qs
താൾ:Jaimini Aswamadham Kilippattul 1921.pdf/448
106
84869
245758
2026-07-19T04:04:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '442 മന്നവസ്നേഹവുദു സം പന്നഗളവും സജ്ജനഷവും ശത്രുലോകത്തിൻറളകൾ സഹായവും ക്ഷത്രമൌലവിശ്വസിയ്ക്കുവാനാവാ നേരും നയങ്ങളും വിദ്യാ വിനീതിയും ചേരുന്നനാനാഗുണപ്രഭാവം...' താൾ സൃഷ്ടിച്ചിരിക്കുന്നു
245758
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>442
മന്നവസ്നേഹവുദു സം
പന്നഗളവും സജ്ജനഷവും
ശത്രുലോകത്തിൻറളകൾ സഹായവും
ക്ഷത്രമൌലവിശ്വസിയ്ക്കുവാനാവാ
നേരും നയങ്ങളും വിദ്യാ വിനീതിയും
ചേരുന്നനാനാഗുണപ്രഭാവം കൊണ്ടു
പരാജയംപോലെ വിളങ്ങും
പരാജോപന്മാർ നിങ്ങളിങ്ങനെ
ചിക്കന്നതിക്രമം കാട്ടിപ്പിഴയും, ക
ലിക്കണ്ടങ്ങളൊന്നു ചെയ്യുന്നതും
മന്നവൻ കല്പിത ഭംഗംവരു
ശിക്ഷയും യോഗ്യരായിടുമെങ്ങളും
രക്ഷയും പോരുക ല്ലെന്നാകയാല് നി
ത്തിണ്ണം ഭവാനെത്തിയ
എന്നൊരെണ്ണയിൽ
ദണ്ഡംവയ്ക്കുന്നവണ്ണം പതപ്പിച്ചു
വിണ്ണില വാനായ ആടങ്ങുന്നു
കണ്ണിനാനന്ദമോ വേണ്ടുന്നതെങ്ങനെ
എന്നിപ്രകാരം ശ്രവിച്ച ഷഹാ
ധനപ്രഭവൻപ്രഭാവത്. വല്ലഭൻ
നൃത്തമന്മാരാം ജനങ്ങളെ ന ങ്ങളിൽ
കത്വമെന്ന നകാലംവരുത്തി
മിൽക്കുനീക്കമുണ്ടാകില്ലൊരുത്തനും
ദുഃഖിയ്ക്കു വേണ്ടാവൃഥാനങ്ങൾ നിങ്ങൾക്കി
സ്വാദീനം പിഴച്ചിടുന്ന
പാപിയാം<noinclude></noinclude>
arb31dh61u4ehp7hftydht118bidfsh
താൾ:Jaimini Aswamadham Kilippattul 1921.pdf/460
106
84870
245759
2026-07-19T04:04:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '454 MQCD Jezwa. അന്തകാലവശത്താക്കി മുനീശ്വര അന്തരംഗം കൊണ്ടുടിച്ചൊന്നവസ്തുവെ കണ്ടറിഞ്ഞീടുന്നതില്ലഹോ ചിന്തി പണ്ടരംഭകനാം പ്രഹ് ളാദബാലനെ ക്രുദ്ധനാം ദൈത്യൻ ദഹിപ്പിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245759
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>454
MQCD Jezwa.
അന്തകാലവശത്താക്കി മുനീശ്വര
അന്തരംഗം കൊണ്ടുടിച്ചൊന്നവസ്തുവെ
കണ്ടറിഞ്ഞീടുന്നതില്ലഹോ ചിന്തി
പണ്ടരംഭകനാം പ്രഹ് ളാദബാലനെ
ക്രുദ്ധനാം ദൈത്യൻ ദഹിപ്പിച്ചുകൊള്ളുവാൻ
ബദ്ധനാക്കിച്ചിതിയിലിട്ടീടിനാൻ
തത്രാവിനിന്ന ജഗന്നാഥനല്ലയോ
തന്ത്രാണനം ചെയ്തു സാക്ഷാലധോക്ഷജൻ
തമ്പാദസേവകന്മാരെ വിശിഷ്ടാ
P
ശുദ്ധമായെൻറ
ശരീരം വത്സംഗ
സിദ്ധികൊണ്ടിന്നീഗുണം വരുത്തീടുവാൻ
മറിച്ചുപായമെന്ന ഞാൻ ചാടിനേ
നിറം വെടിഞ്ഞസൌഖ്യം ലഭിച്ചീട നേൻ
ശുദ്ധീകരിച്ചീടുകായ ചെന്നിനി
പീശനാകും പിതാവിനെമാരിഷ
ബദ്ധാരം സുഹൃൽപുത്രാനുജാമാത
നാദിയേയും ശുചീകരിക്കേണമേ
ചിത്തമോദാലെഴുന്നേല്ക്കണമോ
നാരിയേണമേപിന്നെയീയെന്നെയും
നയ്മയോടും പോകയുദ്ധത്തിനായ
നമ്മുടെ ഗോപാലകൃഷ്ണൻ കൃപാലയൻ
തന്മിത്രമായുള്ള പാന്നുസൂതനാ
ചമ്മട്ടിയും പൂർതെളിച്ചീടുമേ
തൽക്രീഡിതം കണ്ടുകണ്ടു സന്തുഷ്ടനാ
സ്ക്രീകരിച്ചുള്ള വില്ലുമായങ്ങിനെ
കല്പനാമനൻ തന്നോടു നേരിട്ടു
തുല്യനായ് നിന്നിട്ടു വിക്രമം കാണിച്ചു
തെല്ലുപോർചെയ്തു ചത്തിടുന്ന കീർത്തി<noinclude></noinclude>
qweo4bilk469qp5cpc592xtrag49guf
താൾ:Jaimini Aswamadham Kilippattul 1921.pdf/471
106
84871
245760
2026-07-19T04:05:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '465 വിജാമാതാവുയാതൊരുത്തന നിലാവീരനാം നിലാ ജൻപൻ എന്നിവ വരും പോർ തുടങ്ങീടുവാ നമ്പരായും പലരുണ്ടെന്നിരയിലും ശക്തിയേറീടുമീശയഭൂപാലാ ടെത്തിയേററ് റവ. ചെയ്യുവാൻ മു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245760
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>465
വിജാമാതാവുയാതൊരുത്തന
നിലാവീരനാം നിലാ ജൻപൻ
എന്നിവ വരും പോർ തുടങ്ങീടുവാ
നമ്പരായും പലരുണ്ടെന്നിരയിലും
ശക്തിയേറീടുമീശയഭൂപാലാ
ടെത്തിയേററ് റവ. ചെയ്യുവാൻ മുന്ന
നില്ക്കവേണം. നാഥൻ ഭവാനിതിൽ
മെന്ന പ്രകാരം പറഞ്ഞുകേട്ടപ്പോഴെ
നിരംവാക്യം ഭവാനു ചൊല്ലാവതോ
ഹോരാസീനസ്തനോവീര
വാണിപ്രസാദകപാത്രമേ
കാലകേയാമഹാരാഷ്ഠാ
ബാലപുത്രീഭദ്രാ ഫൽഗുന
മോഹസംഭ്രാന്തികൊണ്ട ഭവാനി
സാഹസം ചൊല്ലുന്നു നാണമാകുന്നു
സ്വമിക്കാണും ബലം
നിപ്പൊഴുള്ളിൽ തെല്ലുതോന്നിയോവിസ്മയം
വില്ലാളിവീരനാകും ഭവാൻവേണമെ
താ
നികാരണത്തിന്നുപോകുന്നതാകിലോ
കണ്ടവരെയും ഹാസ്യമായീടുമീ
ക്കൊണ്ടഭാവംവിട്ടു ശാന്തനാകേണമേ
മിന്നാംമിനുങ്ങുന്നുജന്തുവിൻ നിഗ്ര
ത്തിനാക്കടുത്തുള്ള ചണ്ഡാംശുവേണമോ
കൊമ്പനാമാന കൊതുാപാസനം കൊണ്ടു
വമ്പനാവാൻ കൊതിച്ചാലെന്തു ചൊൽവതും<noinclude></noinclude>
s5yiov46fnao01ym94lorkzpur6f97c
താൾ:Jaimini Aswamadham Kilippattul 1921.pdf/481
106
84872
245761
2026-07-19T04:05:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലയൊമുറിഞ്ഞൊലിച്ചു ചോരയെങ്കിലും ഒഖണ്ഡിച്ചു സ്ത്രശസ്ത്രങ്ങളെ മലരേയും പതിപ്പിച്ചു തൽക്ഷണ മുഷ്ക്കിനാലദ്ദഹാസം ചെയ്തു മുന്നിലാ മുഖ്യനായുള്ള സുധാമാവിനെക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245761
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലയൊമുറിഞ്ഞൊലിച്ചു ചോരയെങ്കിലും
ഒഖണ്ഡിച്ചു സ്ത്രശസ്ത്രങ്ങളെ
മലരേയും പതിപ്പിച്ചു തൽക്ഷണ
മുഷ്ക്കിനാലദ്ദഹാസം ചെയ്തു മുന്നിലാ
മുഖ്യനായുള്ള സുധാമാവിനെക്ക
സ്നേഹക്രോധതാമ്രാനായ് നില്ക്കുനൻ
മത്സമർത്ഥതപം കുറഞ്ഞൊന്നുകാ
മത്സരം കൈക്കൊണ്ടുകൂബാണങ്ങളെ
മാരിയോടൊക്കുന്ന വണ്ണമോ മേൽ
കോരിവാരിച്ചൊരിഞ്ഞീടിനാനക്ഷ
ഭൂരിബാണങ്ങളാലാകാശമണ്ഡലം
ഛന്നനായല്ലൊസുധന്വാവ
ചിഹ്നപ്രസന്നമായുള്ള കൊടിമരം
മിന്നമായെന്നല്ലതാ പൂക
ഭിന്നമായിരം വില്ലുമങ്ങിനെ
ചട്ടയും പൊട്ടിത്തെറിച്ചു ശരീരവും
കഷ്ടമെകൺമുറംപോലെ തുളഞ്ഞ തു
ക്ലിഷ്ടമായെത്രയും നീറി വല്ലാതൊഴു
കിട്ടാത്തത്തിൽ കുളിച്ചുപോയപ്പൊഴെ
നന്ദനൻന്നിതെന്നാത്തുനാണം പൂണ്ടു
നിസാം വിൗസൂതനൻ കൊണ്ടു
ദീപം നമീപിച്ചുത
475<noinclude></noinclude>
runbkb383ufpz4h5rsu4kqgwd9gctlk
താൾ:Jaimini Aswamadham Kilippattul 1921.pdf/493
106
84873
245762
2026-07-19T04:05:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബാണപ്രയോഗജ്ഞനായ ധന്വാവു ണത്തിൽനിന്നടുത്തിട്ടുവിലയാ നാരായങ്ങളെ തൊടുത്തിട്ടൊരു സപ്തതിയോളവും വിനയനെ നല്ലഭങ്ങളെ മോചിച്ചു ശത്രവും കേതുവും മുന്നമേ ഖണ്ഡിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245762
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ബാണപ്രയോഗജ്ഞനായ ധന്വാവു
ണത്തിൽനിന്നടുത്തിട്ടുവിലയാ
നാരായങ്ങളെ തൊടുത്തിട്ടൊരു
സപ്തതിയോളവും
വിനയനെ
നല്ലഭങ്ങളെ മോചിച്ചു
ശത്രവും കേതുവും മുന്നമേ ഖണ്ഡിച്ചു
പിസാഹയങ്ങളോടൊന്നിച്ചു സാരഥ
തന്നെയമാലയത്തിന്നങ്ങടൻ
നന്ദനം ചരും ത്രിവേണു നീഡത
മെന്നപോലെ..പാധാരാദിയും
ഒന്നിച്ചു ജീകരിച്ചുവീഴ്ത്തീടിനാൻ
മന്നിൽ പതിച്ച സുധാമപ്പൊഴെ
കനായെത്രയും കൂബാണങ്ങൾ കൊ
ബുദ്ധതാടോപം പെടുന്ന ശൈനേയനെ
എന്തനം ചെയ്തു കീഴ്പ്പട്ടുവിഴ്ത്തീടിനാൻ
നന്ദനം പ്രാപിച്ചു രണ്ടുപേരുണാ
ലന്നതോത്സാഹം കലർന്നുപോരാടിനാർ
ധിവീരന്മാർ പ്രവൃത്തി വിലകൾ
ക്കൊന്നിനും വ്യത്യാസമുണ്ടായതില്ലാ
അവഷംകൊണ്ടുമൂടി
നാം ബോ
മയല്ലാശരീരങ്ങളും തങ്ങളിൽ
487<noinclude></noinclude>
aflayuujgoy8ygwsc2us1b17ft9qt6q
താൾ:Jaimini Aswamadham Kilippattul 1921.pdf/502
106
84874
245763
2026-07-19T04:05:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '496 സംഗ്രാമകാജയം വേണമെങ്കില ചങ്ങാതിയായുള്ള കൃഷ്ണനാതനെ തെല്ലും മടിയ്ക്കാനടൻ വിചാരിച്ച് കല്ലെങ്കിലാ ഞാൻ തന്നെവർ ഇവൻ ഭംഗിയോടേം പറഞ്ഞുസുധന്വാവ ടങ്ങിനിൽക്കാത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245763
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>496
സംഗ്രാമകാജയം വേണമെങ്കില
ചങ്ങാതിയായുള്ള കൃഷ്ണനാതനെ
തെല്ലും മടിയ്ക്കാനടൻ വിചാരിച്ച്
കല്ലെങ്കിലാ ഞാൻ തന്നെവർ ഇവൻ
ഭംഗിയോടേം പറഞ്ഞുസുധന്വാവ
ടങ്ങിനിൽക്കാതുടൻ കൂബാണങ്ങളെ
മേമേലെ ചാരിഞ്ഞീടിനാനാര
മുക്കു കൂടുംധാരാ പാരഗ
പാണ്ഡവപുത്രൻകുലമുള്ള ദിവ്യമാം
ഗാണ്ഡിവം തന്നിൽതൊടുത്തുതെരുതെരെ
പ്രത്യജാലമയിയും വാമമാം
ഹസ്തത്തിനാലെ പിടിച്ചുവാഹങ്ങളെ
സത്വരം വേണ്ടുന്ന വണ്ണം തെളിയു
മിരംസംഗരം ചെയ്തുകൊണ്ടങ്ങനെ
മുത്തുമാശ്ചര്യവും കൈക്കൊണ്ടുകാണിക
ളൊത്തു ചെയ്തീടും പ്രശംസയോടൊന്നിച്ചു
തെല്ലു നേരം ചെന്നശേഷം ശരങ്ങൾകൊ
മായാവതില്ലെന്നാകയാലുടൻ
എന്നുടെ കൃഷ്ണൻ തുണയ്ക്കാതിനിനി
സന്താപനം ചെയ്തു കാത്തീടുന്ന
ചെന്താമരാക്ഷനെ ചിന്തിച്ച സാദരം
പ്രാർത്ഥിച്ചു നേരെ വിളിച്ചുചൊല്ലീടിനാൻ
ധാത്രിയും ഭാരം കുറയും ദൈവമെ
കൃഷ്ണഹദേവദേവകീനന്ദന
കൃത്സ് നമായവിലാസ കേശവ
ദ്വാരകവാസഭോവാസുദേവപ്രദോ
താരകാരാതിതാത്താകൃത
62 #<noinclude></noinclude>
koprsfcikivtqdshhpnsthsaqtkmh8h
താൾ:Jaimini Aswamadham Kilippattul 1921.pdf/514
106
84875
245764
2026-07-19T04:05:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '508 a പന്ഥിയായുള്ള സുജാ നീര എങ്ങ നെവൻ കൂടുതലാ യുജയംതന്നു കാത്തുകൊണ്ട് വാ നെത്രെവാനെവിളിച്ചുവരുത്തി ഞാൻ ഇതാ വാനെ ബന്ധുകാര്യമറി ചാക്കുവാൻ തെല്ലും വാന പ്രസംഗം...' താൾ സൃഷ്ടിച്ചിരിക്കുന്നു
245764
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>508
a
പന്ഥിയായുള്ള സുജാ നീര
എങ്ങ നെവൻ കൂടുതലാ
യുജയംതന്നു കാത്തുകൊണ്ട് വാ
നെത്രെവാനെവിളിച്ചുവരുത്തി ഞാൻ
ഇതാ വാനെ ബന്ധുകാര്യമറി
ചാക്കുവാൻ തെല്ലും വാന പ്രസംഗം
കിന്ന
വള്ളമെന്നു തിരിച്ചരുളണമെ
സത്യം തിരിച്ചറിഞ്ഞല്ലാതെ ഞാനിനി
യുദ്ധം തുടങ്ങുകില്ലെന്നവാക്യങ്ങളെ
കണ്ണംകൊടുത്തു കേട്ടോരു ശേഷം കടൽ
വണ്ണൻ തിരുവടിനും ചിരിച്ചടൻ
വൈവസ്വതാത്മജാതാനുജൻതന്നുടെ
വ്യയുക്തമാംവം കടാക്ഷിച്ചു
സാന്ദ്രമാം കാരുണ്യമാധീരസത്തോട
വന്നവാക്യം തെളിവോടരുളീടിനാൻ
എന്തിനെന്നനകായമില്ലാതുള്ള
ചിന്തനം ചെയ്യുന്നു ചിത്തം വലയുന്നു
ശുദ്ധനായുള്ള സുധാവനമ്മൊടു
യുദ്ധകാരം കൊണ്ടു പോദ യാലഹം<noinclude></noinclude>
ot1wzzzoeppid466egxuq170uatqgng
താൾ:Jaimini Aswamadham Kilippattul 1921.pdf/515
106
84876
245765
2026-07-19T04:05:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒപ്പമൊന്നുണ്ടായത്ഭുതം ജയം നിനക്കെത്രെധനായ മസഹായം നിനക്കുള്ള കാലം പാണ്ഡ പാനും കൃഷ്ണനുംവില്ലുമായിട്ടൊരു തേടംതന്നിലൊന്നിച്ചാലവർകളെ പാഞ്ഞടുത്തീടുവാൻപാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245765
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒപ്പമൊന്നുണ്ടായത്ഭുതം
ജയം നിനക്കെത്രെധനായ
മസഹായം നിനക്കുള്ള കാലം പാണ്ഡ
പാനും കൃഷ്ണനുംവില്ലുമായിട്ടൊരു
തേടംതന്നിലൊന്നിച്ചാലവർകളെ
പാഞ്ഞടുത്തീടുവാൻപാപന്മാരായ
പാവശന്മാരിലെന്നുണ്ടാരിലും
സാർ യെക്കണ്ടപ്പങ്ങൾപോലെയാം
മുപ്പാരിലികുനവരും പേടിച്ചു.
ബ്രഹ്മാദിദേവകൾക്കും തിരിയാത്തത
'മ്മാനമ്മളിൽകാണു പരാക്രമം
ബുദ്ധിക്ഷയം കളഞ്ഞാലും നിനക്കു ന്നു
സിദ്ധിയും മെചിത്ത കാമം സമസ്തവും
ലോകനാഥൻ തന്റെ
വാക്യം ചെവിക്കൊണ്ടു
നാകനാഥൻ തന്റെ പുത്രനാം ജുനൻ
മേഘനിമുക്തമുന ബിംബത
ശ്ലാഘനീയാസനായാനന്ദ സാ
ചൊല്ലിനാനേവംസുധന്വാവുരുന്നാടു
നല്ലകാര്യം നീ പറഞ്ഞതിപ്പോടൊ
കില്ലിനിയില്ലെൻ പ്രതിജ്ഞയെസ്സമ്പതി
509<noinclude></noinclude>
lxluyedjqqymdxg7den4mhyrf98p9ml
താൾ:Jaimini Aswamadham Kilippattul 1921.pdf/503
106
84877
245766
2026-07-19T04:05:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '497 കാമോദയംവരുത്തീടും ദയാനിധ വന്നീടുകിങ്ങോടിവന്നീടുകിയോടി വന്നീടുകയിപാണ്ഡവാധാരമെ തന്നീടുകിണ്ടുവേണ്ടും ജയംവരിയെ ന്നീടുകാമയംവേറാക്കുകാമേ ഞാനാപത്തിൽ വീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245766
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>497
കാമോദയംവരുത്തീടും ദയാനിധ
വന്നീടുകിങ്ങോടിവന്നീടുകിയോടി
വന്നീടുകയിപാണ്ഡവാധാരമെ
തന്നീടുകിണ്ടുവേണ്ടും ജയംവരിയെ
ന്നീടുകാമയംവേറാക്കുകാമേ
ഞാനാപത്തിൽ വീണുപോയ സേനകൾ
അന്തരം വന്നതിനനുമില്ലേതുമെ
മുന്നമുണ്ടാകുന്നഭാരതായോധന
മന്ദഭാവം വിട്ട ഹൊനിന്തിരുവടി
തന്ദ്രികൂടാതെ വലം തൃക്കരാംബുജം
തന്നിലാച്ചമ്മട്ടിയുംധരിച്ചങ്ങിനെ
മഥേസുതനായ സാരഥ്യവേലയെ
വിതം വേണ്ടപോലാചരിച്ച മം
ചേരുന്ന കീർത്തിയോടെന്നെ ജയിപ്പിച്ചു
കാരുണ്യപൂമാം നിന്തിരുമേനിയെ
കുടവകൊണ്ടുപോരായ്മകൊണ്ടല്ലാ
കൂടലർക്കൂട്ടങ്ങളെ ജയിച്ചീടുവാൻ
പാടവം പോരാതുഴന്നു ഞാനീവണ്ണ
മാടലിൽ പെട്ടുപോകാനൊരാളായതും
തദ്വിഹീനന്മാർ കിട്ടീടുമോ ജയം
ചില്വിലാസം പൂണ്ട
നമോസ്തുതേ
വേഗേന വനസംരക്ഷണം ചെയ്തുമെ
യോഗേശലോകേശമില്ലൊരാശ്രയം
പ്രാർത്ഥനാപൂർവകംപാർത്ഥവാ
നാനാദംകേട്ടീലൊരുത്തരും
ഹസ്തിനാഗാരത്തിലാസ്ഥയോടും ധ
പുത്രനോടും സത്രശാലാ സ്ഥലാന്തരേ<noinclude></noinclude>
apl3sfbrljl50fs5x0ffi2m6y4s9vnn
താൾ:Jaimini Aswamadham Kilippattul 1921.pdf/494
106
84878
245767
2026-07-19T04:05:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '488 പൂത്തുനിലും പലാശങ്ങൾ പോലായഹൊ ശക്തിയേറുസുധന്വാ കോപിച്ചൊരു ശക്തിയെവേഗാലെടുത്തു ചാട്ട് ടി നാൻ സ്സിങ്കൽ പതിയാൽ പീഡിച്ചു സാക മർമ്മയും കാണ്ടുീഹാഹാരിയാം വാച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245767
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>488
പൂത്തുനിലും പലാശങ്ങൾ പോലായഹൊ
ശക്തിയേറുസുധന്വാ കോപിച്ചൊരു
ശക്തിയെവേഗാലെടുത്തു ചാട്ട് ടി നാൻ
സ്സിങ്കൽ പതിയാൽ പീഡിച്ചു
സാക
മർമ്മയും കാണ്ടുീഹാഹാരിയാം
വാച്ചു കോലാഹല ജാതമായപ്പൊഴെ
ബാണങ്ങളെക്കോരിച്ചൊരിഞ്ഞാ
വില്ലാളിയാകാനാശിന
ഹസ്തകോലാണീരാദിസവും
സംസ്തമാക്കിക്കൊണ്ടു ഹംസ ജാത്മജൻ
മുറിയെപ്പേരു തുളച്ചുമോഹിപ്പിച്ച
വിക്കിയാരം ജ്വലിച്ചുനീലജൻ
ധീരനായ് നേരിട്ടുനിന്നു നിസ്സംശയം
പോരിനായിത്തുടങ്ങീടും ദശാന്തരെ
താനായുള്ള സുധന്വാവുനാലഞ്ചു
സുദീപുകൾ കൊണ്ടാനവേന്ദ്രനെ
തേരുവില്ലെന്നിവയെല്ലാം മേടിച്ചാതു
പാരിടത്തിൽ പതിപ്പിച്ചിടുപ്പിനെയും
ഏറിവന്നീടുന്നവ വേഗത്തോടു
മുരിവില്ലിൽ കൊടുത്തു ഗ്രബാണങ്ങളെ
വാരിവഷിച്ചു വഷിച്ച
കിരീടിതൻ
ഭൂരിസൈന്യങ്ങളെ വീഴിച്ചുവീഴിച്ചു
കേറി വല്ലാതെ മുടിച്ചുമടിച്ചുടൽ
കീറിമുറിഞ്ഞ ജാശ്വന്ദങ്ങളെ
കൊന്നുകൊന്നെങ്ങുമേ പൊങ്ങും ശവങ്ങള
ഒന്നുപോലെത്രയും കൂടുന്ന കൂട്ടത്തിൽ
നിന്നഹോ വന്നു കൂടും കടും ചോരയാ
61 *<noinclude></noinclude>
pp0194kr5uore133i4xtz6t0ras2rgf
താൾ:Jaimini Aswamadham Kilippattul 1921.pdf/482
106
84879
245768
2026-07-19T04:05:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '476 നി മാവീരനിനക്കു നിന്ന മുൾക്കാടരേകുന്നതുണ്ടെൻ കണ ശക്തിയുണ്ടെങ്കിൽതടുക്കുന്നു. മുക്തിയോടു കൂടി മറ്റാരുകകം വികാരലാഷ മുഴക്കിനിന്നിട്ടതിൽ ക് വലിച്ചുവിട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245768
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>476
നി മാവീരനിനക്കു നിന്ന
മുൾക്കാടരേകുന്നതുണ്ടെൻ കണ
ശക്തിയുണ്ടെങ്കിൽതടുക്കുന്നു.
മുക്തിയോടു
കൂടി മറ്റാരുകകം
വികാരലാഷ മുഴക്കിനിന്നിട്ടതിൽ
ക്
വലിച്ചുവിട്ടീട് നാൻ
കഞ്ചുകം പൊട്ടിച്ചുമാട്ടി ലാബാണ്
മദ്ധ്യമൊന്നിച്ചതായും നാലാ
കണ്ണൻ
മുരിവട്ടം മുറഞ്ഞുനി
നാരിൽ വീണീടിനാനക്ഷ
ശക്തനായുള്ളാരുമിത്രൻ
തന്റെ
യുദ്ധദേശത്തിങ്കൽ നിന്നുമാറീട് നാ
നദ്ധത പന്നവീരൻ
ത
കൊല്ലുന്നതുണ്ടിവൻ തന്നെ ഞാനെന്നാ
പല്ലും കടിച്ചു രോഷാന്ധനായോഗ
തെല്ലും മടിയാതെ തരുമയോടിച്ചു
നില്ലുനില്ല നിവീരനെന്നാകിലൊ
വൻ വിലകെടുക്കുവൻ കാ
ചൊല്ലുമായ് നേരിട്ടടുത്തുനിന്നിട്ടുടൻ
ത്വമേകുവാൻമാത്രം കരുത്തേ
മഞ്ചമ്പുവില്ലിൽ തൊടുത്തുവലിച്ചിട്ടു
നെഞ്ചിൽ പ്രയോഗിച്ചു
പീഡയുണ്ടാക്കിനാൻ
സത്വരം പിന്നെയൊരമ്പിനാൽ തന<noinclude></noinclude>
lhslsuao1gcudcvbw7g33uh4nr1m7bj
താൾ:Jaimini Aswamadham Kilippattul 1921.pdf/472
106
84880
245769
2026-07-19T04:05:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '466 മാമമേതെങ്കിലും സാമ്യമില്ലാതുള്ള ദീനലോകത്തിൻജയംകൊണ്ടുക - മൊ ല്ലിക്കൂട്ടുമൊന്നായി വെന്തുവീണീടുമേ Į ധജന്മാദികൾക്കുള്ള സമക്ഷത്തി ജാക്ഷൻ നാഥ പിതാവെന്നോടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245769
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>466
മാമമേതെങ്കിലും സാമ്യമില്ലാതുള്ള
ദീനലോകത്തിൻജയംകൊണ്ടുക - മൊ
ല്ലിക്കൂട്ടുമൊന്നായി വെന്തുവീണീടുമേ
Į
ധജന്മാദികൾക്കുള്ള സമക്ഷത്തി
ജാക്ഷൻ നാഥ പിതാവെന്നോടു
കുന്തിതൻ നന്ദനന്മാക്കിനു മുഖനായ
ബന്ധു നീപാർത്ഥസവസ്വവുംനിന്നുടെ
അർത്ഥനചെയ്തുവച്ചിട്ടുള്ള ശാസനം
ചിമറന്നോ ഭവാനിന്നു കാണ
ബാനിനച്ചാലതിന്നുഞാനെങ്ങിനെ
വ്യത്യാസമാചരിക്കുവാനിതിൽ
നിയമബലം കണ്ടു കൊണ്ടാടുക
ഏകപത്നീവ്രതംകൊണ്ടും വിശേഷിച്ച
ലോകവിദ്യാനാംഹം സാജൻ വൻ
സുധാസുരഥൻസുമാണ
ചേരുന്ന മാതൃനിചൊന്നവക്കാക
പരാക്രമം കാണിച്ചു മാനസ
വാസന്തോഷമുണ്ടാക്കുവൻ വിവ
മൂർച്ചയുള്ള മ്പുകൾകൊണ്ടു സൈന്യങ്ങളെ<noinclude></noinclude>
dk4ackujzu8rqqmzb59l1eii9m0bo1r
താൾ:Jaimini Aswamadham Kilippattul 1921.pdf/461
106
84881
245770
2026-07-19T04:05:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നല്ലപോലെ വളത്തിക്കൊണ്ടാകും ഇംഗമാകും ജയം പ്രാപിച്ചുകൊള്ളുക നിങ്ങിനെ പൊല്ലി ദ്വിജേന്ദ്രൻ പുരോഹിതൻ പാത്രതലത്തിൽനിന്നാനന്ദരാമാ ഗാത്രനാകും സുധന്വാവിനോടൊന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245770
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നല്ലപോലെ വളത്തിക്കൊണ്ടാകും
ഇംഗമാകും ജയം പ്രാപിച്ചുകൊള്ളുക
നിങ്ങിനെ പൊല്ലി ദ്വിജേന്ദ്രൻ പുരോഹിതൻ
പാത്രതലത്തിൽനിന്നാനന്ദരാമാ
ഗാത്രനാകും സുധന്വാവിനോടൊന്നിച്ച
2
ാസാനന്ദം പവിത്രബാഷ്പം കൊണ്ടു
ഭാദ്ധ്വാനത സിവൻ താനൊരു
വികമൂലം മുഖത്തിലാക്കിട നാൻ
അത്രയല്ലാസ ഹോര്യമന്ത്ര ജപി
ചിത്രചെയ്തീടിനാനാത്മ സംരക്ഷണം
നായേനിവൻതന്നുടെസമാ
ലിത്ഥമിക്കണ്ടാവാനുടൻ
പുത്രദാരാദികളോടുമാത്മാവിനെ
ബാപവിത്രീകരിയ്ക്കണമെ
എന്നിവണ്ണം ചൊന്നവിപ്രനെ വന്ദിച്ചു
മന്നവാഹം സദ്ധ്വജൻമഹാപുവാൻ
വാരിയെടുത്തൊഴുക്കിട്ടുള്ള കണ്ണിലെ
വാരിയോടുംകൂടി വാത്സല്യപൂർവ്വക
മാറിടംതന്നിലതീവഗാഢം
455<noinclude></noinclude>
j2f5n7fnhqwqhmzyazat3va822odvx6
താൾ:Jaimini Aswamadham Kilippattul 1921.pdf/449
106
84882
245771
2026-07-19T04:05:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സത്തമന്മാരായ നിങ്ങളീ വണ്ണമെ കെട്ടുപോകുന്നതിനെന്നെപ്പിടിച്ചിനി വിട്ടുകൊൾവിൻ തലത്തിലെന്നല്ല ചട്ടുകംകൊണ്ടൊന്നിളക്കി വറുക്കുവിൻ പുത്തിയോ പീയൂഷസാഗരേ വീഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245771
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സത്തമന്മാരായ നിങ്ങളീ വണ്ണമെ
കെട്ടുപോകുന്നതിനെന്നെപ്പിടിച്ചിനി
വിട്ടുകൊൾവിൻ
തലത്തിലെന്നല്ല
ചട്ടുകംകൊണ്ടൊന്നിളക്കി വറുക്കുവിൻ
പുത്തിയോ പീയൂഷസാഗരേ
വീഴ്ത്തിയെന്നാത്മപ്രസാദം വരുത്തുവിൻ
കത്തിയേറും ക്രമം ചെയ്യുന്ന നിങ്ങൾക്കു
വാഴ്ത്തിയോതും ഭകതരാം നിങ്ങളെ
എന്ന കണക്കല്ലനിങ്ങൾ കാണ
വൃതപ്രമാഥ ദേവഷിവൃന്ദം വിഷ്ണു
ഭക്തിപ്രദാവസന്ദശനം ചെയ്യുവാൻ
യോടംബവന്നുകൂടിലോക
രത്തലോടങ്ങുമിങ്ങും നടന്നീടിനാർ
പൃത്ഥ്വീശനിയഞ്ചലാജ്ഞാബലം കൊണ്ടു
കത്തീടുമാശയംപൂണ്ട മന്ത്രീശ്വരൻ
പുണ്ഡരീകാക്ഷനാംസ്വാമി മാനിച്ച
കണ്ണടച്ചു കൊണ്ടു പാതാ സ്ഥല
പൂവുദിക്കിന്നുതിരിഞ്ഞുനിന്നീടുന്ന
സാവമാത്മജൻ തന്നെയെടുപ്പിച്ചു
പൊട്ടുന്ന വക്ഷ്ടത്തോടുകൂട
പെട്ടെന്നു പിന്നോക്കി വാങ്ങിനിന്നീടിനാൻ
ഭക്തിമാനാകും സുന്നാവുപാത്രത്തി
ത്തിവീഴുന്നതിനു മുന്നമേകേവലം
രക്ഷപ്പതിനപേക്ഷിച്ചുചെയ്തിട്ടുള്ള
443<noinclude></noinclude>
jgno2lsrw9w9qyq5xs7q1kdsp9dr3ll
താൾ:Jaimini Aswamadham Kilippattul 1921.pdf/241
106
84883
245772
2026-07-19T04:05:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '02). വൃദ്ധനാം പിതാവിനെക്കൊണ്ടിരുന്നാലൊട്ടു ബുദ്ധിമുട്ടുണ്ടാകുമെന്നുള്ള സത്താലെ താല്പം തേടുമജൻ തന്നെക്കൂടി സംസ്ഥാപിച്ചിരിക്കയാൽ വന്നിട്ടില്ലവർ മാത്ര ഉൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245772
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>02).
വൃദ്ധനാം പിതാവിനെക്കൊണ്ടിരുന്നാലൊട്ടു
ബുദ്ധിമുട്ടുണ്ടാകുമെന്നുള്ള സത്താലെ
താല്പം തേടുമജൻ തന്നെക്കൂടി
സംസ്ഥാപിച്ചിരിക്കയാൽ വന്നിട്ടില്ലവർ മാത്ര
ഉൾത്താപം വെടിഞ്ഞുവരും: യാ
സത്വരപുറപ്പെട്ടുവന്നിട്ടുണ്ടല്ലോ
പരമിയ്ക്കുവാനുദ്ധത്സാഹത്തോടും
നമ്മുടെ പെറ്റമ്മയും മറ്റമ്മമാരും നല്ല
സംഖം കലർന്നുള്ള പണികളെല്ലാവര
മക്കളത്രങ്ങൾക്കുള്ള സഖാദിവർഗ്ഗങ്ങളും
മക്കളും മക്കൾക്കുള്ള മക്കളും ബന്ധുക്കളു
സൽകുലീനന്മാർ ദ്വിജന്മാദി നാഗരന്മാരും
പടങ്ങിടാതുള്ള വാദ്യാദിഘോഷങ്ങൾ
വടക്കൂട്ടങ്ങളും വന്നിട്ടുണ്ടുപാസിക
ഭീമനോടൊന്നിച്ചവർ കാളിന്ദീതടത്തി ക
പോക്കിനിൽക്കുന്നവരുമിപ്പൊളി ല്ലാവരും
നോക്കിയാൽ ഭവാനൊരു തൃപ്തി വന്നീടും വണ്ണം
വന്നുഞാൻ മാത്രം മുമ്പിലി മാം ത്വരീക്ഷണ
ത്തിനു സംഭ്രമംകൊണ്ടു സത്യമെന്നറിഞ്ഞാലും
ഭക്തവത്സലനങ്ങൾ ചെയ്തഭാഷിതം കേട്ടു
ഭക്ത സന്തോഷാമൃതവാദ്ധിമത്തിൽ തന്നെ
നാനായൊഴുക്കിട്ടു കണ്ണുനീരോടും പ്രജാ
നാഥനാം യുധിഷ്ഠിരനിത്തരംചൊല്ലീടിനാൻ
കുന്നുണ്ടായ പുത്രന്മാരായ നാമെല്ലാരും
235<noinclude></noinclude>
fd2yiyux8oxjtq7necb0ayue1bymryh
താൾ:Jaimini Aswamadham Kilippattul 1921.pdf/227
106
84884
245773
2026-07-19T04:05:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വരൂപാത്രിയായാ പാഞ്ചാലിദേവിയോടും മത്സ്വാവായിട്ടുള്ള പാവല്ലയേയും സത്സ്വഭാവത്തോടങ്ങുന്നുണ്ടു സംഭാവിക്കണം സത്രകാലത്തിൽ ചമഞ്ഞാംഗനായുതത്തിൻറ മദ്ധ്യഭാഗത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245773
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വരൂപാത്രിയായാ പാഞ്ചാലിദേവിയോടും
മത്സ്വാവായിട്ടുള്ള പാവല്ലയേയും
സത്സ്വഭാവത്തോടങ്ങുന്നുണ്ടു സംഭാവിക്കണം
സത്രകാലത്തിൽ ചമഞ്ഞാംഗനായുതത്തിൻറ
മദ്ധ്യഭാഗത്തിൽ ഹസ്തയായ് ന ന്നീടേണം
വൈചിത്രം വലിയ
മിയുത്സവവേണ്ടും വണ്ണ
നരിച്ചീടും മോദം പൂണ്ടുഞാൻ മാത്രം മുന്നേ
ജാന്തികത്തിങ്കൽചെല്ലട്ടെ മന്ദം മന്ദം
സമ്മദത്തോടും നിങ്ങൾ പിന്നാലെ വന്നീടുവിൻ
ഇത്തരം സന്ദേശിച്ചുവീണിരുത്തിൻറ
കൊട്ടകമ്പടിക്കാരുമായിട്ടുതാനെതന്നെ
ഹസ്തിനാപുരത്തിനു ചെറടുത്തപ്പോൾ
ഭാഗമാകാരനാം ലോകനാഥനെക്കണ്ടു.
നാഗാന്മാരായുള്ള ലോകരെല്ലാരും കൂടി
സമ്പൂ മോരപൂണ്ടു സന്മുഖന്മാരായിട്ടു
സംഭവിച്ചേറാംപുകൾ നാരന്മാരെ
പ്രാജ്ഞനായുള്ള പങ്കജാക്ഷനെക്കണ്ടു
യാജ്ഞികന്മാരാം മഹാവിപ്രന്മാർ ചൊല്ലീടിനാർ
സ്വർഗ്ഗം കാമിച്ചു നമ്മളഗ്നിഷ്ാമാദ്യങ്ങളാം
സമയജ്ഞങ്ങളെസ്സന്തതം ചെയ്തിടുന്നു
221
ചൊല്ലെ
രാസ്സങ്ങളൊക്കനിരൂപിച്ചാ
ലിക്കൊണ്ട വണ്ണൻ തീർത്തിട്ടുള്ള വതന്നെയല്ലൊ
മഖാവും മഹാമഖകത്താവും നാനാ
മഖാവും ക്രിയാഫലദാതാവുമായി<noinclude></noinclude>
r5auh0biq5dkgytavfb9ehec5go4091
താൾ:Jaimini Aswamadham Kilippattul 1921.pdf/220
106
84885
245774
2026-07-19T04:05:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '214 അശ്വമേധം. മന്ദഹാസവും ചെയ്തുമൌനവും ഭാവിച്ച നിന്നുനോക്കീടുംവിധമാല്ലിനാർ വേറെ ചിലർ കണ്ഠത്തിൽകെട്ടി ജ്വലിയ്ക്കുന്നതെന്തെങ്ങും മുന്നും കണ്ടിട്ടില്ലിതുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245774
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>214
അശ്വമേധം.
മന്ദഹാസവും ചെയ്തുമൌനവും ഭാവിച്ച
നിന്നുനോക്കീടുംവിധമാല്ലിനാർ വേറെ ചിലർ
കണ്ഠത്തിൽകെട്ടി ജ്വലിയ്ക്കുന്നതെന്തെങ്ങും മുന്നും
കണ്ടിട്ടില്ലിതുകൊള്ളാമെങ്ങുനിന്ന തുകിട്ടി
തിരുമാറിടത്തിങ്കൽ ചടുപ്പിച്ചിതെവൻ
ഒരു കാലടി പതിഞ്ഞുകണ്ടീടുന്നു
കരിനങ്ങളേയും തുരഗോഷങ്ങളേയു
മരികകണ്ടുശങ്കിച്ചാൻ ചൊന്നാനപ്പോൾ
ഹരിയാഹരികൃഷ്ണ പറയേണമേ സത്യം
ശരിയോടൊക്കും പനിക്കാണുന്നതോ
കുതുകത്തോടും നീതാനധുനാബത
ന്നതു ചിന്തിച്ചാലിൽ പുതുമ തോന്നുന്നു
പൊക്കവും തേടിയുള്ള വാലും കൈകാലും മറ
മൊക്ക കാണുന്നേരമുഗുങ്ങൾ തന്നെയി
ജാതിയെന്തിയും പാത്രകണ്ടീടുമെ
ന്നോതിയില്ലെന്നാലുമൊട്ടുഹിച്ചതിട്ടും ചൊല്ലാം
ദ്വാദശശാഷ്ടകംഭങ്ങളിൽ കുറഞ്ഞിടാ
താദൃശം മഹത്വമിക്കാലികൾക്കെന്നേവേണ്ടു
തെന്നുടെ പക്ഷം പറഞ്ഞീടുവൻ ധരിയ്ക്കും വിൻ
മൂഢമാനസന്മാരെ നിങ്ങളിലൊരാളുമ
ഗൂഢത്തിതൻ തത്വം ബോധിച്ചിട്ടില്ലാഭം
കൌസ്തുഭംഗളസ്ഥമീരണമെന്നറിഞ്ഞാലും
നിസ്തുലം ശ്രീവതാമീമാട്ടിൽ കാണുന്നതും
കാഭികളു ഷ്ടങ്ങളശങ്ങളീക്കാണുന്നവ
കരിനീശ്വരന്നുള്ള ചിഹ്നങ്ങളെന്നേവരൂ
പിന്നെയെല്ലാരും കൂടി ചോദിച്ചു.മുകുന്ദനോ
ട്യമാം ജന്മംപൂണ്ടപോലാവാനേവം
വേഷത്തോടും വൈശിഷ്ഠ്യമേറീടുന്ന<noinclude></noinclude>
8mw1ibd4594pderaxbyjhhkucyxb4yj
താൾ:Jaimini Aswamadham Kilippattul 1921.pdf/212
106
84886
245775
2026-07-19T04:06:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '206 ചീരാഗത്തോടവൾ തന്നെയാ മനി പിന്നെ പുരുഷോത്തമനാനിന്തിരുവടി മറച്ചങ്ങുവെച്ചൊരു ശങ്ക എന്നിതൊക്ക യെന്നിയേ ചിലകറ്റമാരോപിച്ചതിൻവണ്ണം എന്നെയെത്രയും പഴിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245775
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>206
ചീരാഗത്തോടവൾ തന്നെയാ മനി പിന്നെ
പുരുഷോത്തമനാനിന്തിരുവടി
മറച്ചങ്ങുവെച്ചൊരു ശങ്ക
എന്നിതൊക്ക
യെന്നിയേ ചിലകറ്റമാരോപിച്ചതിൻവണ്ണം
എന്നെയെത്രയും പഴിക്കുന്നതെന്തതിക്രമം
തന്നെയെന്നല്ലാതെന്തു ചൊല്ലുന്നുമല്ലാരാതെ
കമ്പമെന്നിയേ കുളിച്ചിത്തരം നേരെമ
സംഭവൻ പറഞ്ഞില്ലത്തരം ചെവിക്കൊണ്ടു
മന്ദഹാസത്തോടരവിന്ദനേത്രനും ചി
വാസന്തോഷം കടക്കണ്ണുകൊണ്ടറിയിച്ചു
പ്രീതിയേറീടുംവണ്ണം പിന്നെയും തമ്മിൽ പ
ജാതിയിലുള്ള നേരം പോക്കുകളോടും കൂടി
സഞ്ചരിച്ചീടും വിധേയസന്നിധൌ സരോരുഹ
സഞ്ചയം വിരിഞ്ഞിട്ടും സൌരഭ്യം ചൊരിഞ്ഞിട്ടു
പരീകങ്ങൾ ചക്രവാകങ്ങൾ ഹംസങ്ങളു
ചഞ്ചലങ്ങളായ്
കളിച്ചങ്ങിനെ നിറഞ്ഞിട്ടും
ചിത്രമാംസരസ്സൊന്നു കണ്ടു കൌതുകംപൂണ്ടു
തന്ത്രത്തടത്തിങ്കൽ ചാരുശീതളസ്ഥലേ
m
മന്ദവാതാനന്ദവുംപൂണ്ടുചെന്നിരുന്നപ്പോ
ന്നതാനന്ദത്തോടുമരാജനങ്ങളും
താപാനാദികൊണ്ടുള്ള സന്താപം തീർത്താ
ആൾതോഷം കൈക്കൊണ്ടിരുന്നീടിനാരത്രാരേ
നീലാളിവൻ ദേവനാരാൽ വന്നിരുന്നൊരു
പാലാഴി മാതായുള്ള വൈഷ്മിയെക്കടാക്ഷിച്ചു
ലീലാനുകൂലം മന്ദഹാസിയായരുൾ ചെയ്തു
ലാലായതാക്ഷിലോകവിശ്രുത മമപ്രിയ
മുന്നില് വിളങ്ങുന്ന
സൂര്യഭാഷയെക്കാൺക
തമ്പിനിയിവൾധാനിയല്ലെന്നുവേണ്ട
ദന്തികൾ പിടിച്ചിട്ടുമുങ്ങിമറിച്ചിട്ടു<noinclude></noinclude>
2b3wzr4j8daq2l25jgza7vtx6cq8be1
താൾ:Jaimini Aswamadham Kilippattul 1921.pdf/205
106
84887
245776
2026-07-19T04:06:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് തങ്കത്താമരപോലെ താവകം ദാനം കൃഷ്ണപാദങ്ങൾക്കനുഗാമ നിയായുള്ള മുൾക്കലന്നു പോകുന്ന തെങ്ങിനെ ചെന്താമരാക്ഷൻ ചിരിച്ച് ' നോടരുൾചെ മൌക്തികം ധനമെന്നല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245776
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
തങ്കത്താമരപോലെ താവകം ദാനം
കൃഷ്ണപാദങ്ങൾക്കനുഗാമ നിയായുള്ള
മുൾക്കലന്നു പോകുന്ന തെങ്ങിനെ
ചെന്താമരാക്ഷൻ ചിരിച്ച്
'
നോടരുൾചെ
മൌക്തികം ധനമെന്നല്ല സ്ഥിതം സമസ്തവും
മുക്ത സംശയം നിനക്കാതുള്ളാൻ തന്നീടുവൻ
(110
കരുണാരസംകൊണ്ടു കുളമാവ
കരുണാകരകൃഷ്ണകമനീയാകാരകേ
മെഴുക്കായേവം ക്രമാലൊഴുക്കായിടുമെല്ലാ
എന്തു തെൻ കൃഷ്ണമമയന്ത്രജാതമാ29ൽ
നിന്തിരുവടി തെല്ലുമറിഞ്ഞിടുന്ന ല്ലാ
സ്നേഹത്തെ ഗ്രഹിച്ചിനി
മാറിലൊരാധാ
എണ്ണ വണ്ടികൾകൊണ്ടു പൂമ കാണും മാർഗ്ഗം
ദണ്ഡമെത്രയും ഗമിച്ചീടുവാൻ ദയാന ധ
ഒട്ടും കടയ്ക്കുന്നതല്ല ടയും ഞാൻ
പെട്ടുപോയെന്നാൽ നടക്കുന്നതെങ്ങിനെ?
കൊട്ടുപാറിടുംതട്ട പൊട്ടുമാടം തരം
199<noinclude></noinclude>
5196xh4b7ufwwbkfhzc9cyy9fthriv2
താൾ:Jaimini Aswamadham Kilippattul 1921.pdf/197
106
84888
245777
2026-07-19T04:06:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പുത്രനാം മഹാരാജൻമുടെയുധിഷ്ഠിരൻ കിനാഗാരംതന്നിലധമായോഗ മസ്തസംശയംചെയ്യുന്നുണ്ട് നന്നായിട്ട പ്പോൾ നമ്മളെല്ലാരും ചെകവേണമെന്നപേക്ഷിച്ചു. സമ്മതത്തോടും കൂട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245777
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പുത്രനാം മഹാരാജൻമുടെയുധിഷ്ഠിരൻ
കിനാഗാരംതന്നിലധമായോഗ
മസ്തസംശയംചെയ്യുന്നുണ്ട് നന്നായിട്ട പ്പോൾ
നമ്മളെല്ലാരും ചെകവേണമെന്നപേക്ഷിച്ചു.
സമ്മതത്തോടും കൂട്ടിക്കൊണ്ടങ്ങു ചെന്നീടുവാൻ
നാമനാമയത്തോടും പോകയല്ലയോ വേണ്ട
സത്വരംനിയോഗിക്കവേണം നിരുവടി
വൃദ്ധനാകയാലങ്ങു പോരുവാൻ അങ്ങ
സ്വസ്ഥനായ സിപ്പാലങ്ങൾ വന്നീടുംവരെ
611
ഒന്നിച്ചുവാണീടുമേരൌഹിണയനാം സൃഷ്ട
പ്രാവിൻ താരണ്ടുകൈകൊണ്ടും ഗാഢ
മാടത്തിങ്കൽത്തുകെട്ടിയശേഷം ചെയ്തു
ചീത്ത രോമാഞ്ചത്തോടുമിത്തരം ചാലീടിനാൻ
വത്സഹാപിരിഞ്ഞു പോകുവാൻ തുടങ്ങുമ്പോ
സ്സഹാമയം മനസ്സിങ്കലെന്തിതിൽ പരം
എങ്ങിനെ പൊറുക്കുന്നു ജീവനായീടുന്
യങ്ങു പോയീടുന്നാകിലതാമൃതാകൃതേ
നിലപ്രകാശമാമംബുജം വണങ്ങുന്ന
നിന്മുഖം കാണാതെഞാനെത്രനാളിരിക്കേണ്ട
നല്ലവൻ ജീവിച്ചുകൊൾവാൻ
191<noinclude></noinclude>
5kkack2ou1drcd05lyre0zy6x66jik7
താൾ:Jaimini Aswamadham Kilippattul 1921.pdf/206
106
84889
245778
2026-07-19T04:06:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '200 എന്നുടെ കായം വരുത്തേണമീയവസ്ഥയ ലിന്നതാചരണമെന്നരുൾചെയ്യേണമേ രക്ഷകൻ കൃഷ്ണൻ മു്ധമായ് ടുണ്ണ മൂത്താംപാക്കാതങ്ങൾ ചെയ്തു കാരുണ്യത്താലെ ഞാഞ്ചാല്ലും വഴിക്കങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245778
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>200
എന്നുടെ കായം വരുത്തേണമീയവസ്ഥയ
ലിന്നതാചരണമെന്നരുൾചെയ്യേണമേ
രക്ഷകൻ കൃഷ്ണൻ മു്ധമായ് ടുണ്ണ
മൂത്താംപാക്കാതങ്ങൾ ചെയ്തു കാരുണ്യത്താലെ
ഞാഞ്ചാല്ലും വഴിക്കങ്ങുപോകനീ പിഴയ്ക്കാതെ
ചാഞ്ചല്യം നീങ്ങംഘന സ്നേഹവും വഹിച്ച നി
ഒന്നുകൊണ്ടുമേനി നക്കുണ്ടാകില്ലൊരാമുഖ
മെന്നു തീർച്ചയായവൾ തന്നെ വിട്ടയയ്ക്കുമ്പോൾ
ത്തിനുള്ള ഇരുപൃഷ്ഠം വിട്ടുവീണ വളപ്പോൾ
സങ്കടം തീക്കും കടൽ നാം മുകന്ദനെ
ശങ്കയെന്നിയെ വിളിച്ചിത്തം ചൊല്ലീടിനാൾ
നന്തരംവട ന ന വ തന്നെ
ഉരച്ചീടേണമേ സത്വരകൃപാവശാ
660
വൃത്താന്തം വിശ്രമമുത്ത് യാതൊരു
നിന്നമ്മയാകും ദേവിയെ വിളിച്ചതി
ഒന്നദ്ധരാവാനങ്ങനെ പിറന്നപ്പോൾ
നിന്നുടെ സമീപത്തിലാരുന്നില്ലെങ്കിലു
മൊന്നുമേ വൈഷമ്യമുണ്ടായതില്ലതെങ്ങിനെ
എല്ലാവരേയും സൃഷ്ടിക്കുന്നൊരാളല്ലയോ
കല്യാണമൂർത്തഭാസന്മാക്ക് തുംവണ്ണം
തങ്ങളെ സൃഷ്ടി യും വാനാവതല്ലല്ലോ വേണ്ടും
മംഗളം തരേണമമററാരാധാരം മേ
സൂത കാഗ രംകേട്ടു കേശ സൂദനൻ ബ്
പ്രീതികാരുാദയം പൂണ്ടുസംഭ്രമത്തോടെ
ഭീമസേനനോടരുൾ ചെയ്തുസാദരം ഭവാൻ
25 *
01<noinclude></noinclude>
q50xd29127adsktl08pheon6y556k62
താൾ:Jaimini Aswamadham Kilippattul 1921.pdf/213
106
84890
245779
2026-07-19T04:06:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് മന്തി കൂടും മരാളങ്ങളാസ്വദിച്ചിട്ടും വണ്ടുകൾ ചുഴന്നിട്ടുമാമോദിച്ചിരിക്കുന്നു കണ്ടുവോ വധുദുർവൃത്തം സുമദ്ധ്യമേ നെഞ്ചകം സ്വാതന്ത്രത്താലിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245779
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
മന്തി കൂടും മരാളങ്ങളാസ്വദിച്ചിട്ടും
വണ്ടുകൾ ചുഴന്നിട്ടുമാമോദിച്ചിരിക്കുന്നു
കണ്ടുവോ വധുദുർവൃത്തം സുമദ്ധ്യമേ
നെഞ്ചകം സ്വാതന്ത്രത്താലിക്കണ്ട കൂട്ടം ബലാൽ
തനതിപ്രവഞ്ചനം ചെയ്തേവമന്യന്മാരെ
സംഭൂതാനന്ദം രമിപ്പിക്കുന്നു ശങ്കിക്കാതെ
അന്തിയായീടുംനേരത്താത്മകാന്ത
മന്തി കാണായിലിക്കണ്ടവൾ വാടീടുന്നു
ഹൃത്തിലാപ്പെടും വണ്ടുതന്നെയും വഹിച്ചുകൊ
ണ്ടിത്തിരി
പോലും ലിയാതെ കണ്ടുറങ്ങുന്നു
വന്നിണങ്ങീടുന്നവതിയെക്കണ്ടുപി
നന്ദിയോടൊക്കും മന്ദഹാസവും ചെയ്തീടുന്നു
മുക്തനാംഭ്രമരവും മണ്ടു ദൂരത്തിങ്ക
ലിതമല്ലയൊരു ചിത്തമതംമാ
പങ്കത്തിൽനിന്നല്ലയോപത്തിന് സമുത്ഭവം
ശങ്കയ്ക്കു വെണ്ടാനിദാനത്തിങ്കൽനിന്നുതന്നെ
ശുദ്ധിയെന്നിയെകാലുഷ്യത്തോടുന്നതെ
ചഞ്ചലം തന്നാൽ രാമൃഷ്ടയായിയുന്നു
ചഞ്ചലക്ഷണേ ജീവിതേശനെക്കുറിച്ച വർ
സധനയെന്നപോലെ
പകലും രാവു ന
വാ പേടി രസം ദശിക്ക
ഭാഷിതം കേട്ടുഭൈഷ്മിയും പതുക്ക
മഹാസവുംകിവക്രമാം വാക്യത്താലെ
നല്ലപോലുണത്തിനാൽ നമ്മസല്ലാപം കൊള്ളാം
പുല്ലപങ്കജേക്ഷണമോഹനം മനോഹരം
വല്ലതെങ്കിലുമിതിനുത്തരം ചൊല്ലാതിരി
ക്കില്ലഞാനിഹ കേട്ടുകൊള്ളുകെന്നുടെ വാക്യം
207<noinclude></noinclude>
lunglv5vuo34dsdb0a0613id687aa51
താൾ:Jaimini Aswamadham Kilippattul 1921.pdf/450
106
84891
245780
2026-07-19T04:06:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '444 നെല്ലാം വിചാരിക്ഷിതോ ശര വട്ടച്ചുഴികളിൗഢിയോടും പരം വെട്ടിത്തിളയ്ക്കുന്ന തൈലം നിറഞ്ഞൊ മറ്റുള്ള വണോദയം കണ്ടാൽ പറന്നസംസയലോകചിത്തോപമം കണ്ടനേരം ധനാഭയം കൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245780
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>444
നെല്ലാം വിചാരിക്ഷിതോ ശര
വട്ടച്ചുഴികളിൗഢിയോടും പരം
വെട്ടിത്തിളയ്ക്കുന്ന തൈലം നിറഞ്ഞൊ
മറ്റുള്ള വണോദയം കണ്ടാൽ
പറന്നസംസയലോകചിത്തോപമം
കണ്ടനേരം ധനാഭയം കൊണ്ടു
കണ്ഠനാഥോത്തമസ്തോത്രം തുടങ്ങിനാൻ
ഭക്തപ്രിയപ്രഭോ!ഗോവിന്ദ! ഗോപാല
മുഗ്ദ്ധപ്രചാരകാരുണ്യവാരാന്നിധ
പ്രത്യക്ഷമിപ്പെടുന്നമിക്ഷണത്തില്
ദൻരക്ഷണം ചെയ്തുകൊള്ളണമേ
നിന്നെഴുന്നെള്ള പാനിയാക്കാവാ
നാഹാരമായി നിന്നാലംബനം വിനാ
മോഹാവത്വം കലര് ന്നുടെ
ദേഹാവനം ചെയ്തുകൊള്ളു വാനിങ്ങിനെ
മാനിച്ചു
നേരേ വിളിച്ചപേക്ഷിയ്ക്കുന്ന
ദീനസ്വരം ശ്രവിച്ചിട്ടും ഭയാവശാൽ
ഹാനിയെല്ലാമകത്തിടുനാനിൻ തിരു
മേനിയെന്മുന്നിൽ പ്രകാശിച്ചതില്ലാ
എന്തിതിന്നങ്ങുള്ള മൂലം ഗ്രഹിച്ചുണ്ടാ
നന്തി കംപ്രാപിച്ചനാണസ്ഥല
തന്നുടെ കാന്തയെ സേവിച്ചിരുന്നവൻ
പാപത്തിൽ വീണവൻ പിന്നെ പെരുത്തിട്ടു<noinclude></noinclude>
itbgglrixiefrfjqfvf3qt51jdniqnd
താൾ:Jaimini Aswamadham Kilippattul 1921.pdf/462
106
84892
245781
2026-07-19T04:06:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '456 മദ്ധാവിലേററം മുക ലാളിക്കുള്ളി ലോയാലൊതുങ്ങാതൊരാനന്ദവും പൂമൈതലോടിയങ്കത്തിൽ വമ്പോട സോമരാനന പാത്തുചൊല്ലീടിനാൻ മാസുതാനകപാത്രമേത വാസുദേവോപാസകോത്തംസരമെ ഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245781
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>456
മദ്ധാവിലേററം മുക ലാളിക്കുള്ളി
ലോയാലൊതുങ്ങാതൊരാനന്ദവും
പൂമൈതലോടിയങ്കത്തിൽ വമ്പോട
സോമരാനന പാത്തുചൊല്ലീടിനാൻ
മാസുതാനകപാത്രമേത
വാസുദേവോപാസകോത്തംസരമെ
ഹസുധന്വാവസുധമ്മിഷ്ഠഗംഭീര
ഭാസുരാകാരാഗാരസുന്ദര
താപത്തിനനല്ലാതുള്ള നീയ
മാപത്തിലീവണ്ണമാഹനവീണിനൊ
സ്വാപത്തിലും കൂടി ഞാനിതോത്ത് ലൊരു
പാപത്തിനെങ്കിലും നീതുവാകുമോ
മന്നവണ്ണം പിഴച്ച പോലെ കണ്ട
നിന്നെപ്പിടിപ്പിച്ചു സത്യം നടത്തുവാൻ
കത്തിത്തിളയ്ക്കുന്ന തൈലത്തിലാക്കിൻ
പാലൻ കൃപാശീലൻ ജഗൽപിതാ
പഷ്ടമായീലനിൻ പൂമെയ്യിതെങ്കിലും
ഒട്ടുമേ ചുട്ടുനീറീവയോവിസ്മയം
കിട്ടുമോഭാഗ്യമീവണ്ണമാക്കെങ്കിലും
ചേതസ്സിലായിക്കിടക്കുന്നതിനി
പാതത്തിനാലിങ്ങുമാന്തമായിമേ
ചൊന്നാലൊടുങ്ങുമോ മാഹാത്മ്യ
മെന്നാലിതൊന്നുകേട്ടാലും മമാ
നിന്നാൽ നിനയ്ക്കാത്തതിൽ സംത്തിയും
57 #<noinclude></noinclude>
8whs4k5nel60nzoqx7oklu04vgzhkyc
താൾ:Jaimini Aswamadham Kilippattul 1921.pdf/473
106
84893
245782
2026-07-19T04:06:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മിന്നിത്തരം ഭവാന്മാരുടെ ഭാഷിതം മന്നിൽവാന്മാർ മഹാരഥന്മാരുടെ മുന്നിൽ ചരിയ്ക്കും പരാക്രമംപൂണ്ടവർ മിത്രമേകൻ കൃഷ്ണമൂർത്തിയും മുഖ്യനാം പുതുകനവാന്മാരോടുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245782
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മിന്നിത്തരം ഭവാന്മാരുടെ ഭാഷിതം
മന്നിൽവാന്മാർ മഹാരഥന്മാരുടെ
മുന്നിൽ ചരിയ്ക്കും പരാക്രമംപൂണ്ടവർ
മിത്രമേകൻ കൃഷ്ണമൂർത്തിയും
മുഖ്യനാം
പുതുകനവാന്മാരോടുക്കുവാൻ
എത്തുന്നവനിക്കാണും മുഗണം
കത്തുന്നതിനു തുലം കണക്കിനെ
തട്ടുന്നതേററവും ഹാസ്യമെന്നേ വരൂ
പുത്തനാല്പോട്ടു പൊങ്ങുംമുള
നൃത്തമാക്കിടുവാൻ കോടാലി വേണമാ
കാളകൂട്ടുന്നകാറിലുണ്ടാകുന്ന
കായേന പാവുന്ന കണ്ണീച്ചയെ
കൊന്നുനീക്കീടുവാൻ വിശ്വമെല്ലാമി
പക്ഷീന്ദ്രൻ പക്ഷവാതത്തിനെ
മന്ദനായവൻ കൊതിയുന്നു;നത്തുള്ളി
യൊന്നിനാമുടിഞ്ഞിടും പൊടിക്കണം
നഷ്ടമാക്കീടുവാൻ പാശിതന്നെ മഹാ
അഷ്ടനായിയെ വിട്ടയയ്ക്കണമോ
എന്നതോത്തന്നെ നിയോഗിയും വിൻ മുന്ന
ഉന്നതോദ്യോഗന ചെന്ന ഞാനിപ്പൊഴെ
മരത്തിൻബലം കൊണ്ടിരിക്കട
ലുൾക്കരുത്തോടെ കടന്നുകൂടെന്നി
3
ലീലയോടും തരംഗേന്ദ്രനെക്കൊണ്ടുപോ
നീലയെന്നാകിലൊ വൈകണ്ഠനെ
കാലദൂതന്മാർ പിടിച്ചങ്ങു കൊണ്ടുപോം
കാലമായീടുമെനിയം
കംപാരിസേവനം കമ്പം വിനാമാ
സംസാരിജീവനമെന്നപോലെ വാൽ
467<noinclude></noinclude>
hni1smzs57x38qoxkgh1bjpfhtuwt0o
താൾ:Jaimini Aswamadham Kilippattul 1921.pdf/483
106
84894
245783
2026-07-19T04:06:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട്. ഹസ്തവേഗം കൊണ്ടുപേർ വലിച്ചീടുന്ന ചിത്രവങ്ങളായുള്ള വാഹങ്ങളെ ഖണ്ഡിതാംഗങ്ങളാക്കിട നാനെന്നല്ല കണ്ണനാശ്ചയമുണ്ടാക്കുന്നതും വിട്ട കാമ്പുകൾകൊണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245783
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്.
ഹസ്തവേഗം കൊണ്ടുപേർ
വലിച്ചീടുന്ന
ചിത്രവങ്ങളായുള്ള വാഹങ്ങളെ
ഖണ്ഡിതാംഗങ്ങളാക്കിട നാനെന്നല്ല
കണ്ണനാശ്ചയമുണ്ടാക്കുന്നതും
വിട്ട കാമ്പുകൾകൊണ്ടു ഖണ്ഡിച്ചട
നെടുഖണ്ഡങ്ങളാക്കീടിനാൻ കൂട
ഭിന്നമാക്കീടിനാനേകബാണം കൊണ്ടു
ധനവും ശോഷണപിന്നെയും പിന്നയും
എണ്ണമില്ലാതുള്ള നേകബാണങ്ങളെ
തിണ്ണം പരന്നുള്ള സൈന്യങ്ങളിൽ
വലവും വില്ലും രഥങ്ങളും പൊട്ടിച്ചു
കോലാഹലത്തോടനുകളാകാശ
കാലാഗണത്തെയും താഡിച്ചുതാഡിച്ചു
കാലാലയപരം മാം
കാലാന്തരമഹായോദ്ധാക്കൾതന്നെയും
പാരിൽ പരക്ക വീഴിച്ചുവീഴിച്ചു
പാരിപരുഷം കാണിച്ചുകാണിച്ചു
പോരിൽ ജയംകൊണ്ട മൂലം മഹാരവം
പൂരിച്ചസിനാദം മുഴക്കീടിനാൻ
മന്നിൽ
ചരിഞ്ഞുമരിച്ചു.ശേഷിച്ചവർ
ചിന്നിച്ചമഞ്ഞിതെന്നല്ലാതെരുതെരെ
മിന്നി ജ്വലിച്ചു പല്ലുന്നബാണങ്ങളെ
പേടിച്ചു
പേടിച്ചു പേപ്പെട്ടു വീട്ടിട്ടു
പീച്ചുപീഡിച്ചുതങ്ങളോരോ വഴി
ഓടിത്തുടങ്ങിനാരാപ്പോൾ സുധന്വാവു
477<noinclude></noinclude>
bwikof3a87jbkc36rm7ctkok8gk5557
താൾ:Jaimini Aswamadham Kilippattul 1921.pdf/495
106
84895
245784
2026-07-19T04:06:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'താമരപ്പൊയ്കയിൽ പാരുത്തനാ സാമജംപോലങ്ങുമേ മേലിങ്ങിനെ താമസം കൂടാതശേഷം ഇടിച്ചാൽ കുന്തിതൻ പുത്രൻ മഹാരഥൻ ഗുനൻ പിന്തിരിഞ്ഞോടുന്നതന്നുടെ സേനയെ തുക ശീലമാം വില്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245784
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>താമരപ്പൊയ്കയിൽ പാരുത്തനാ
സാമജംപോലങ്ങുമേ മേലിങ്ങിനെ
താമസം കൂടാതശേഷം ഇടിച്ചാൽ
കുന്തിതൻ പുത്രൻ മഹാരഥൻ ഗുനൻ
പിന്തിരിഞ്ഞോടുന്നതന്നുടെ സേനയെ
തുക
ശീലമാം വില്ലും ശരങ്ങളും
ക്കൊണ്ടുർനടത്തി.സുധന്വാവ
നിന്നദിക്കിലത്തിനെത്തീടിനാൻ
തർക്കു പ്രീതനായോതിനാനിങ്ങിനെ
തൽക്കാരത്തിൻബലം സൗവീരാധികം
സ്വകാലംകൊണ്ടുതന്നെ ബഹുക്കളാം
മൽഭടന്മാരെ ജയിച്ചുവെല്ലോഭവാൻ
ഗംഗാസുതൻ ദ്രോണരാകും ഗുരുകൃപ
രംഗാധിപൻ കണ്ണനാകുന്നവരുവാൻ
ത്വാധിപൻ
മഹാകാലകേയാദിക
ളിതാദിയോദ്ധാക്കളോടും വിശേഷിച്ചു
കൈരാതവേഷംധരിച്ചു നേരിട്ടൊരു
ഗൌരീശനാം ഭഗവാനോടുമൊന്നിച്ച
എത്രയും പോർചെയ്തു വിക്രമം കണ്ടെന്നു
മിത്രതോന്നീലിനിന്റെ ഭൂതം മാനസ
സ്വസ്ഥനായ് നിന്നസുധന്വാവുമപ്പൊഴെ
ചിത്തമോദത്തോടുമിത്തരം ചൊല്ലിനാൻ
മത്രമാത്രം ഭവാൻ ചെയ്തയുദ്ധങ്ങളിൽ
489<noinclude></noinclude>
lshidfdcmlovkply2nckaju3dwxxuic
താൾ:Jaimini Aswamadham Kilippattul 1921.pdf/504
106
84896
245785
2026-07-19T04:06:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '498 സാംകാസഭാ സനാതനൻ തഞ്ചമുൾക്കൊണ്ടാടെത്തിയെ സിംഹാസനെവെച്ചു ബോധിപ്പിച്ചു സത്വരംമായംകലമിടിനാൻ നാളികനേത്രനാമായാമയൻ തന്റെ കേളീവിലാസം മനോജ്ഞ മഹീപത നീലത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245785
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>498
സാംകാസഭാ സനാതനൻ
തഞ്ചമുൾക്കൊണ്ടാടെത്തിയെ
സിംഹാസനെവെച്ചു ബോധിപ്പിച്ചു
സത്വരംമായംകലമിടിനാൻ
നാളികനേത്രനാമായാമയൻ തന്റെ
കേളീവിലാസം മനോജ്ഞ മഹീപത
നീലത്തിൽകൂടിതന്നിൽ മയിൽ
ലതാശൃംഗാരിലോചനന്ദമാ
ലോലമായങ്ങോട്ടുമിങ്ങോട്ടുമാലയും
പാലദേശത്തണിഞ്ഞുള്ള ചിത്രകാ
ചാലിനാട്ടുമേന്തിവിളങ്ങിയും
ബാലസ്താഭമാണ്ഡവരണ്ടുമെ
ശംഖസങ്കാശമാംകണ്ഠദേശപൂണ്ട
തങ്കാരസംഖമാലാകലം
മാടത്തിൽ പെട്ടതമ്മിൽ തടഞ്ഞിട
ഞ്ഞാത്തമായമ്മിലടിച്ചു
പിണങ്ങിയും
തൃക്കൈമണിവലയാളിയും തങ്ങളിൽ
തക്കം നം തട്ടിമുട്ടിക്കിലുങ്ങിയും
സീതഭ്രമം കൊണ്ടിഴിഞ്ഞത്തരീയമാം
പീതാംബരപ്പട്ടുവീഴത്തുടങ്ങിയും
മഞ്ജുള ശ്രീമദേശവിളങ്ങുന്ന
മഞ്ഞത്തുകിൽ
പട്ടുതത്തുട കാണ
പിമ്പുറത്തെയും വലിഞ്ഞു പറന്നതിൽ<noinclude></noinclude>
2qkzrph49ppkyj0uha4ycjyzrs5fqco
താൾ:Jaimini Aswamadham Kilippattul 1921.pdf/516
106
84897
245786
2026-07-19T04:07:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '510 ബ്രഹ്മാവുമീശനുമിനുന്ദ്രചന്ദ്രനും നിമ്മായമദേവന്മാരുമാക നിപക്ഷമായണച്ചാരെന്നിരിയ്ക്കിലും കമ്പയംപൂണ്ടുചെയ്യും രണാങ്കണ പ്രത്യയത്തോടും.മക്കായിടും മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245786
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>510
ബ്രഹ്മാവുമീശനുമിനുന്ദ്രചന്ദ്രനും
നിമ്മായമദേവന്മാരുമാക
നിപക്ഷമായണച്ചാരെന്നിരിയ്ക്കിലും
കമ്പയംപൂണ്ടുചെയ്യും രണാങ്കണ
പ്രത്യയത്തോടും.മക്കായിടും മഹാ
ശക്തിയേറീടും ശരത്രയംകൊണ്ടുഞാൻ
ഖണ്ഡനം ചെയ്തീനിനക്കുള്ള മസ്തകം
കുണ്ഡലിയോടുമത്ര വീഴ്ത്തീടുവൻ
എന്നതിനാളായതില്ലെങ്കിലാ
നെന്നുടെപൂർവജന്മാരോടുകൂട
ചൊല്ലുള്ള ഗോവിനെതിരെ വച്ച
കൊല്ലുന്ന പാപികൾ വീഴുന്ന നാരകെ
സംഭരിച്ചിട്ടുള്ള പുണ്യങ്ങള്
പോയ്
സ്വതിയും സത്യമതിൽ ഭാഷിതം
ക്ഷേത്രാധിപാത്മചെയ്താലുമങ്ങിനി
സ്വയാണമേ വിശേഷിച്ചുമിപ്പൊഴെ
ധനമോടും ചൊല്ലുകാത്മപ്രതിജ്ഞയെ
ദശാദുഖമുണ്ടാകൊല്ലതെല്ലുമെ
പാർവാക കേട്ടശേഷം സുധന്വാ
മാസന്തോഷം മുതുന്നു ചൊല്ലീടിനാൻ
സമന്മാർമൌലി വിത്തെ പ്രഥാപ
ദുസ്തരംതന്നെവൽ സത്യഭാഷിതം
സത്വരം ചൊല്ലുവൻ കേട്ടാലുമെന്നുടെ
സത്യവും
സാമൂാഗപൂരകം
മസ്തകം മാമകഖണ്ഡിയ്ക്കുവാൻ ഭവ
മുക്തമാകുംശരമെന്നും തദാതാ
കൃത്തമാക്കീടുവൻ കില്ലെന്നതിന്നി
ശക്തനായിലെങ്കിലുള്ള പണകെട്ടു
വീണകൊവൻ
തീവ്രനാരകേ സത്യമ<noinclude></noinclude>
j9413bfvbw051hysoykcxnecbhzuczr
താൾ:Jaimini Aswamadham Kilippattul 1921.pdf/152
106
84898
245787
2026-07-19T04:07:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '146 അപ്രധം. മൊസാധിച്ചുവരുന്നീടിനാവാ ത്വൽകൃപാകടാക്ഷകപാത്രമാമിനി ദുഷ്കരംഹാരവൽകാത്സ്യം കൊള്ളാം പാകശാസനരത്തലമായിളങ്ങുമ് ശോകനാശനത്തിരുമേനിയെന്നുള്ളിൽ കൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245787
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>146
അപ്രധം.
മൊസാധിച്ചുവരുന്നീടിനാവാ
ത്വൽകൃപാകടാക്ഷകപാത്രമാമിനി
ദുഷ്കരംഹാരവൽകാത്സ്യം കൊള്ളാം
പാകശാസനരത്തലമായിളങ്ങുമ്
ശോകനാശനത്തിരുമേനിയെന്നുള്ളിൽ
കൊണ്ടുപോകയാലൊരു തോലിയും വന്നീലിന
സന്തതംഭവത്തത്വബോധവും ദൃഢം
എങ്കിലൊന്നിൽകൂടി കേൾക്കവേണമോണ
എത്രയും ശക്തൻ വൽഭക്തൻതോനന്തരം
ഭാവവും വിട്ടുസന്ധിച്ചു മോദത്തോടെ
തങ്കം ബിനീസുതാമാതാദിവർഗ്ഗത്തോടും
സങ്കടം വെടിഞ്ഞുള്ള തൻ പ്രജാസംഘത്തോടും
വൻ ഭടന്മാരാലത്രധാരാളമായിട്ടുള്ള
സുപ്രഭങ്ങളാം മണിസ്വാമി വസ്തുക്കളും
ശുഭവാരണപ്രൌഢവാഹസന്ദോഹങ്ങളും
നന്ദനാസനങ്ങളും മുമ്പായ ത്തനയ്ക്കുള്ള
സുന്ദരങ്ങളാം പദങ്ങളൊക്ക കൂടി
തദാംബുജത്തിങ്കലപ്പണംവാ
നതാ കൊണ്ടുവന്നിട്ടുണ്ടതാദരാൽ
വത്സനാംവൃഷ.. ജൻമേഘവർണ്ണനുംകൂടി
തത്സമീപത്തിൽ തന്നെ വാഴുന്നു ശുശ്രൂഷാം
മുന്നമിങ്ങണഞ്ഞുഞാനീവിശേഷത്തേയുണ
ത്തുന്നതിന്നത പ്രമോദത്തോടുമെന്നങ്ങിനെ
ചൊന്ന ഭീമനെ പ്രശംസിച്ചതൽക്ഷണസമു
സന്തോഷംപൂണ്ടണ്ഡരീകാക്ഷൻ ദേവൻ<noinclude></noinclude>
se7cf4ips8gqn9kiyl5jfk16x3r59mg
താൾ:Jaimini Aswamadham Kilippattul 1921.pdf/161
106
84899
245788
2026-07-19T04:07:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് സമനുഷ്ഠിച്ചവൃത്താന്തം സമസ്തവും വിസ്തരിച്ച പ്പോള രുൾ ചെയ്തു കേൾപ്പിക്കേണമേ ബാകാരുണ്യത്തോടുമെന്നപേക്ഷയൊട്ടു കരളിൽ ഒന്നകരുണാപുരത്തോടു മരുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
245788
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
സമനുഷ്ഠിച്ചവൃത്താന്തം സമസ്തവും
വിസ്തരിച്ച പ്പോള രുൾ ചെയ്തു കേൾപ്പിക്കേണമേ
ബാകാരുണ്യത്തോടുമെന്നപേക്ഷയൊട്ടു
കരളിൽ ഒന്നകരുണാപുരത്തോടു
മരുളിച്ചെയ്തതെല്ലാമറിയും തപോധനൻ
അതുകേൾപ്പതിനുണ്ടതിലെതുകമെന്നാ
ലാത്മാവേ ചൊല്ലാമധുനാധരിച്ചാലും
മത്തൻമഹീതലമരുത്വാൻമാനൊരു
കരുത്തൻ കാവായിട്ടിരിക്കും കാലത്തിങ്കൽ
സ്വസൌഖ്യത്തിനായി ആശ്വമേധമെന്നുള്ള
കാരവേദികൾക്കെല്ലാമഗ്രഗണ്യനാസുരാ
ചാനെന്നങ്ങുകണ്ടാശുവന്ദനം ചെയ്തു
സഹാപുരോഹിതനാകയെന്നപേക്ഷിച്ചാ
നപ്പൊഴെ മുനീന്ദ്രനും സമ്മതിച്ചനന്തരം
പണ്ഡിതൻ നിലമ്പരിൽ മുമ്പൻ
ഗ്രഹിപ്പിച്ച
ദണ്ഡമെന്നിയെവേണ്ടും സമ്മതം ചോദിച്ചപ്പോൾ
മാഹരിക്കുമീ മന്നവൻ മരുത്തനെ
ഭയം ജനിക്കയാൽ ധന്യനാംശതകത
യാജ്യനല്ല വൻതാനെന്നുടൻ തടുക്കയാൽ
ജീവനാ വിചാരിച്ചു
ശകലംഘനം ചെയ്യാ
നാവതില്ലി നിന്നു സങ്കല്പിച്ചനന്തരം
നാകനായകൻ വിരോധിക്കയാലിന് ക്കിതി
നാകിയെന്നായ ഭവാൻ പോകയെന്നയക്കയാൽ
മന്നവൻ നിവർത്തിച്ചു
മന്ദിരം പ്രവേശിച്ചു
മന്ദനായി ഷാദിച്ചു ചിന്തിച്ചുവാഴുംവിധ
ഭക്താനുഗ്രഹദാനം ചെയ്യുവാൻ നടക്കുന്ന
മുക്താനിമലമൂത്തിനാരദൻ മഹാമുനി
155<noinclude></noinclude>
b64jtjtqci1ys9lbv3jmmrooinbxwv3
താൾ:Jaimini Aswamadham Kilippattul 1921.pdf/170
106
84900
245789
2026-07-19T04:07:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '164 ശങ്കയെന്നിയെ ഗുരുവാദിനിയായിട്ടുള്ള മങ്കയാൾ പക്ഷിണിയായ സിനെ പോലെ തന്നെയും തന്റെ പതിതന്നെയും പ ഖിന്നയാം വൈധവ്യംകൊണ്ടെന്നതാനറിഞ്ഞാലും യാതൊരുത്തനിച്ചൊന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245789
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>164
ശങ്കയെന്നിയെ ഗുരുവാദിനിയായിട്ടുള്ള
മങ്കയാൾ പക്ഷിണിയായ സിനെ പോലെ
തന്നെയും തന്റെ പതിതന്നെയും
പ
ഖിന്നയാം വൈധവ്യംകൊണ്ടെന്നതാനറിഞ്ഞാലും
യാതൊരുത്തനിച്ചൊന്നനാരിയെക്കാമിയ്ക്കുന്നു
ചൂതനായ കാത്തിയോടായവൻ നരാധമൻ
മന്ദനെത്രയുംഖലൻ പാപയോനിയിൽ തന്നെ
മുത്തി വിക്രയംകൊണ്ടിയുംധരിത്രിയിൽ
കീർത്തികെട്ടിരുന്നതെദുർഗ്ഗതിലെ വീഴും
യാതൊരു സീമന്തിനീധ ശിലയായ് നിന
മാദരത്തോടും പതിക്കുണ്ടാകും ഭാവം പോലെ
സ്നിഗ്ദ്ധയായ്യേണ്ടും കൃത്യം സാധിപ്പിച്ചീടുന്നു ച
യുക്തമായീടും ഹാചാലമായിപ്പ
ശുദ്ധമജ്ജനം ചന്ദനാമ
പോലു
ത്തമാനം പാതാംബലം ചണം
ഭർതൃപൂറുമായുള്ള ഭദ്രമാം കിടപ്പ് രു
പിത്ഥമെല്ലാമെ ചെയ്തിടുന്നവൾ ദിനന്തോറും
വന്നീടും ഭക്തിമ മാംവണക്കവും
തമ്പതിഷ്ഠാനുജന്മാരിലുള്ളിണക്കവും
കമ്പമെന്നിയൊയ്തിരുന്നീടുന്നവൾ
സാദ്ധ്വിയായിടുന്നവൾക്കു ഭയലോകത്തിലും
കീർത്തിയും വിശിഷ്ടയാംഗതിയും ലഭിയ്ക്കും മേ
കേൾക്കഭൂപതേ!പാത കൃഷ്ണവർണ്ണമായും
നാക്കുമണ്ണാക്കും ധരിച്ചായാംഗുലിയാ
ഭൂവിനെ സ്പശിയ്ക്കുന്നുയാതൊരു നാരീയവ
പൂർവ്വകാലമുണ്ടാകും ചിഹ്നം കണ്ടാൽ
സംബന്ധം മുടിയുന്നവളെന്നെത്തിടാ<noinclude></noinclude>
3yyojq687qs7e2mmspw7aveaci7jkz0
താൾ:Jaimini Aswamadham Kilippattul 1921.pdf/180
106
84901
245790
2026-07-19T04:07:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '171 മന്നവും സുവർണ്ണമാംസപവും വിളമ്പി നാ സ്നിഗ്ദ്ധയായശോദാമ്മയോടയാൽ പുത്തനാം നെയ്തു.പിന്നെപ്പഞ്ചസാരയ അല്പവും വിളംബിക്കാതപ്പൊഴേവിനാ ഉപ്പവും വിളങ്ങുന്ന വടവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245790
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>171
മന്നവും സുവർണ്ണമാംസപവും വിളമ്പി നാ
സ്നിഗ്ദ്ധയായശോദാമ്മയോടയാൽ
പുത്തനാം നെയ്തു.പിന്നെപ്പഞ്ചസാരയ
അല്പവും വിളംബിക്കാതപ്പൊഴേവിനാ
ഉപ്പവും വിളങ്ങുന്ന വടവാദിയും
മുൾപ്പെട്ട ഗുണം കൂടുമുപ്പേരിട്ടങ്ങളും
വെള്ളപ്പഞ്ചായപൊടിയിട്ടുകൊണ്ടിളക്കിയ
ടുള്ള ഭ്രമപ്പിലിട്ടുള്ള കൂട്ടങ്ങളും
വ്യഞ്ജനങ്ങളായുള്ള കാളനോലനും മനോ
വട്ടചക്കപ്പഴം മാമ്പഴങ്ങളും നല്ല
എട്ടര തോരനും തരംപോലെ
ശരാളം മററുള്ള വസ്തുക്കളും
ഭോജ്യങ്ങൾ ബാല്യങ്ങളാസ്വാദ്യങ്ങൾ ചോഷങ്ങളും
പൂരങ്ങളായിട്ടസംഖ്യങ്ങളുണ്ടവയെല്ലാം
പൊന്മങ്ങളാമുപപാത്രങ്ങൾതോറും ക്രമാ
മാരിവരമേ മേലഹോ വിളമ്പി നാര
എന്തെല്ലാമവയെന്നു വേർതിരിച്ചായാവത
പാറുകയല്ലാകാലവും പോരാ
വിപേശ്വരൻ ദേവൻ ദേവകീയാവ
സ്തുഷ്ടനായേവംതൃഭോജനം ചെയ്തീടുന്നു
കോൻ ചലാക്ഷിയാൾ ഭീഷ്മനന്ദിനീദേവി
ഭാജാംബവതാലക്ഷണയെന്നുള്ളവർ.
സാമജപയാണകൾ സാധൂമെയ്യണിഞ്ഞവർ
സാമരാമപുഷ്പവേണികളൊരുപോലെ.<noinclude></noinclude>
p3pneisb7j5jj6e87hnwxfgzltnht85
താൾ:Jaimini Aswamadham Kilippattul 1921.pdf/188
106
84902
245791
2026-07-19T04:07:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '182 ക്ഷണം ചെയ്യാനിരുന്നീലയോബുട്ടകൊ മാനക്ഷയം നന്നല്ലാബുക്കയെക്കാട്ടുന്ന തൊട്ടെങ്കിലു മൊന്നല്ലാപത്താലതിന്നുണ്ടാകും വല്ലതെങ്കിലും ചോറുകിട്ടിയാൽ മത യതി ലി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245791
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>182
ക്ഷണം ചെയ്യാനിരുന്നീലയോബുട്ടകൊ
മാനക്ഷയം
നന്നല്ലാബുക്കയെക്കാട്ടുന്ന തൊട്ടെങ്കിലു
മൊന്നല്ലാപത്താലതിന്നുണ്ടാകും
വല്ലതെങ്കിലും ചോറുകിട്ടിയാൽ
മത യതി
ലില്ലമറെറാന്നും നോക്കാനെന്നുവയ്ക്കുന്നവൻ
ശ്രീകെട്ടമൻ ബഹുഭക്ഷകൻബുക്ഷിതൻ
ഹാകഷ്ടമെന്ന വണ്ണം ഹാസ നായരും താനും
പ്രശാന്തിയുമദിമാനവുമെന്നുണ്ടല്ലോ
ദൃഷ്ടമായാകുന്തീപുത്രനാം ചാനലി
പോകവയെല്ലാമ നിബ് ഭാജനം നൾകേണ
ന്നാകയാലിനിയുള്ള കുണ്ഠിതം കുറച്ചല്ലേ
മൃഷ്ടമാമന്നംതന്നു സാമ്പ്രതം വാ
മ ഷൂമാക്കുവാൻ കുഴങ്ങാനെന്നില്ല ഹോ!
മറ്റു കണ്ടീടുന്നവക്കൊക്കുന്നപോലേകിടും
കൊറ്റുകൊണ്ടതും കാലമില്ലല്ലോ ഭവാനായാൽ
അഗ്രജാദികളോടും ചക്രയെന്നുള്ളാ
പ്രാണി സകൻബകനെന്ന രാക്ഷസൻ തന
കൂണിനുള്ള വകൊണ്ടുപോകുവാൻ വന്ന
ദുഃഖമുൾക്കൊണ്ടീടുന്നവനുവേണ്ടിക്കണം
നിർഗ്ഗമയും വാനമ്മ ശ്ചയിച്ചയാൽ
മെച്ചമേറീടുന്നമാറായിരം നാഴിയരി
വച്ച വാറും സാളാ യും വാങ്ങിച്ചുടൻ
വണ്ടിയിൽ കേറി ക്കൊണ്ടുകൊണ്ടുപോയ നാ
ശുണ്ഠിയേറീടുംബകൻതന്നുടെ മുമ്പിൽ ചെന്നു
ക്ഷിപ്രമങ്ങിരുന്നൊരു പോവുമഹാ<noinclude></noinclude>
pjmlfz972eounh74yvix6b5yxipdd05
താൾ:Jaimini Aswamadham Kilippattul 1921.pdf/198
106
84903
245792
2026-07-19T04:07:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '192 എന്നിരിയ്ക്കിലും ഗമിച്ചീടുനീയഥാകാല മെന്നുടെ സുഖത്തിന്നു രാമനുണ്ടല്ലോ മതി മന്നിയോഗത്താലുടനാനാം കൗന്തേയൻ മന്ദിരപ്രവേശിച്ചുയാഗവും കഴിപ്പിച്ചു. വന്നണഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245792
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>192
എന്നിരിയ്ക്കിലും ഗമിച്ചീടുനീയഥാകാല
മെന്നുടെ സുഖത്തിന്നു രാമനുണ്ടല്ലോ
മതി
മന്നിയോഗത്താലുടനാനാം കൗന്തേയൻ
മന്ദിരപ്രവേശിച്ചുയാഗവും കഴിപ്പിച്ചു.
വന്നണഞ്ഞാലും തിരിച്ചിങ്ങുമംഗളത്തോടു
മെന്നാഗ്രഹിയ്ക്കുന്നേനിന്നുഞാനിത് ന മേലെ
ഒരുനല്ലപദേശംകൂടവെചെയ്തീടുന്നേൻ
ഇരുഭാവത്താലതു ഗോവിന്ദ കേട്ടീടേണം
വേദപാഠവും സദാചാരവും സഭാസാര
ബോധമുണ്ടാകും സാമാനവ സന്തോഷവും
മെന്നിയെ പരാക്ഷേപാടി
വൈമുഖ്യവു
മീദൃശങ്ങളായുള്ള ഗുണങ്ങളെപ്പൂണ്ടു
ഹേമാഷ്ഠാശ്മങ്ങള് തുല്യദശാനന്മാരാ
ജാമഹീനന്മാരായാണു മാരണന്മാരിൽ
കത്തംദാനം കൂട്ടിക്കൊണ്ടങ്ങുപോയീടുവാ
ന കണ്ടവർ തന്നെ യോഗ്യന്മാരായുള്ള വർ
എത്രയുംമലാകവങ്കലും കലാ പാര
മത്രയും ഞ്ഞുള്ള ന പങ്കലും ദാനം
സ്വല്പമെങ്കിലും നിങ്ങളാചരിച്ചീടെ ത
നിഷ്ഫലം സപാത്രമാരാദ്ധ്യമെന്ന ര യയാൽ
ദാനധർമ്മങ്ങൾക്കധിഷ്ഠാനങ്ങളായ 'പോരിൽ
പീനമാംശം കൊണ്ടു വ ഹീനന്മാരായി
ó
25
കാണും ക്ഷത്രിയന്മാരെ കൊണ്ടുപോകുവാൻ യോഗ്യർ
അഭിമാനത്തവൃഥാനടിച്ചുനടപ്പ
രഭിലാഷത്താലണഞ്ഞത് കാമത്തെക്കാട്ടി
അബലാ വശത്തിലവരായ ക്കപ്പെ
വശന്മാരായ് നിത്യമടങ്ങി ക്ക് ടവർ
അത്യമാകും ദുഷ്ട സമ്പക്കംചെയ്യുന്നവ
24 *<noinclude></noinclude>
d4xfravcgmifyjh5pph8zebrm746amn
താൾ:Jaimini Aswamadham Kilippattul 1921.pdf/207
106
84904
245793
2026-07-19T04:07:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '201 വെക്കഴുന്നേല്പിച്ച ഭൂവാഹനത്തിങ്കൽ രാമസോദരായ കംപാര് ച്ചൊന്നു നാൻ തിക്കുന്നൊരാൾക്കൂട്ടത്തിൽ പെട്ടു മാതപം കൊണ്ടും ഒക്കങ്ങളും വാട വല്ലാതായെൻറ ദുഃഖനാശന് !...' താൾ സൃഷ്ടിച്ചിരിക്കുന്നു
245793
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>201
വെക്കഴുന്നേല്പിച്ച ഭൂവാഹനത്തിങ്കൽ
രാമസോദരായ കംപാര് ച്ചൊന്നു നാൻ
തിക്കുന്നൊരാൾക്കൂട്ടത്തിൽ പെട്ടു മാതപം കൊണ്ടും
ഒക്കങ്ങളും വാട വല്ലാതായെൻറ
ദുഃഖനാശന് !ശീലമ് കൂട്ടത്തിനെ
വിശ്രമിപ്പിച്ചാലും മൊട്ടെന്നുള്ള വാക്യം കേട്ടു
വിശ്വരക്ഷകൻ കടാക്ഷിച്ചുകൊരുത്താലെ
വാഹനമായാശ തളമായോ
മാദ്യാനാന്തര വിമാനപ്പോൾ
നംബു ജേക്ഷണ കൃഷ്ണകാരു വാരാന്ന ധ
ശംഭളയെണ്ണക്കുടക്കാരത്ത മാല കത്തി
മുമ്പിലക്കാണും ക്ഷൌരക്കാരത്തിയെന്നുള്ള വർ
മുമ്പനാംത്താവായ ന തിരുവടിതന്നെ
കമെന്നിയെ കരുതുന്നു കൌതുകത്തോടെ
എന്നത് നവണ്ണം ഭവാന പെണ്ണുങ്ങൾക
മിന്നുനാഥനായുണ്ടു ക്ഷണം ചെയ്തീടുവാൻ
ജാതിഭേദവും മറ്റു
ഹാദാ നോക്കാ
നേതിലും വരുവാന്തം ദന്തം
വാതജാദിതം കേട്ടു വാസുദേവനും ര
കാര് തന്നനുകൂലമായരുൾ ചെയ്തു
നമുക്കെല്ലാരുമൊന്നും പാ
സമീ വാ
ദനുജം സ്വഭാവജമാകുമെൻ
കോലര
പൌരുഷം ഭവാനുണ്ടെന്നാക ലൊഹ തപോലെ
സ്വരമീ പെണ്ണുങ്ങളെ സ്വീകരിച്ചിടാമെല്ലൊ<noinclude></noinclude>
3bc78kusmgvza33fngcz8afew67y27l
താൾ:Jaimini Aswamadham Kilippattul 1921.pdf/214
106
84905
245794
2026-07-19T04:07:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '208 ഹരിയെത്തന്നെ ജപത യനക്കാ ലറിയുന്ന തന്ത്രനമര സരോജി മധുവാദികളെല്ലാം സ്വസതാദികളെന്നോ ആധുനാ പരിഗ്രഹിച്ചവരെലാളി കരഞ്ഞു കൊണ്ടുശബ്ദം മുഴക്കീടുമീ മധു കരങ്ങൾ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245794
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>208
ഹരിയെത്തന്നെ ജപത യനക്കാ
ലറിയുന്ന തന്ത്രനമര സരോജി
മധുവാദികളെല്ലാം സ്വസതാദികളെന്നോ
ആധുനാ പരിഗ്രഹിച്ചവരെലാളി
കരഞ്ഞു കൊണ്ടുശബ്ദം മുഴക്കീടുമീ മധു
കരങ്ങൾ നാഥാന്ത ശിശുക്കളെന്നപോലെ
സരസം കുട നളിനീ കുചങ്ങളെ
സരസീരുഹേക്ഷണ പംകണ്ടീലയോ
നിലയാമിവൾക്കതിൽ ദോഷമെ ന്തുവാനിവൾ
“യുക്തമായിടും കമ്മമല്ലയോ ചെയ്തിടുന്നു
ചതിയ്ക്കുന്ന സ്ത്രീത്തൊഴിൽമഹത്വം കൂടുന്നതു
സ് ക്കുള്ള തുസാധുജനസമ്മതം തന്നെ
തന്ത്രിയൻ പിരിഞ്ഞുപോയവരെ പ്രാപിക്കുമ്പോൾ
സംഭ്രമത്തോടും താപ യ ൽവീണീടുന്നവൾ
വാട്ടമില്ലാതെ വസിക്കുന്നതെങ്ങിനെയാ
ശ്രേഷ്ഠവല്ലവീപതേ! നിച്ചുനോക്കേണമേ
വിരഹം കൊണ്ടുവാ വേദം നാല്ലാസത്തോടും
നിരഹങ്കാരത്തോടും ന ശ ശാന്തയാമിവൾ
ഭംഗമാം കിശോരനെസ്സാഗ്രഹിച്ചുറങ്ങുന്നു
ശാശ്വതം ധമ്മം തന്നെ
നീകം യ
ച്ചാനന്ദ വാഴുന്നു ഭംഗം
ച സന്തോഷംപൂണ്ട ചെന്താമരാക്ഷൻ
ദേവൻ
26.<noinclude></noinclude>
pfgemg6gt3ayszf3xv5w5i04pkrzxnx
താൾ:Jaimini Aswamadham Kilippattul 1921.pdf/451
106
84906
245795
2026-07-19T04:07:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാപത്തിലാണവലംബമില്ലായ്മയാൽ കാക്കുവാനേവം വിളിയ്ക്കുന്നു ദുഘടം തീക്കുവാനില്ലമേ സാമ്പ്രതം സംഭ്രമം എന്നുപാരംവിളംബിയ്ക്കു യാദശനം തന്നു കാത്തീടുവാനാരിനിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245795
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാപത്തിലാണവലംബമില്ലായ്മയാൽ
കാക്കുവാനേവം വിളിയ്ക്കുന്നു ദുഘടം
തീക്കുവാനില്ലമേ സാമ്പ്രതം സംഭ്രമം
എന്നുപാരംവിളംബിയ്ക്കു യാദശനം
തന്നു കാത്തീടുവാനാരിനിദൈവമേ
വല്ലാതൊരാപത്തിൽ വീഴുന്ന നേരത്തി
ല്ലാവരും പോക്കിരക്ഷയും വാൻ
നിന്തിരുമേനിയെത്തന്നെ മനക്കാമ്പു
വെന്തെരിഞ്ഞാത്തുവിളിക്കുന്നു മാധവ
സമ്പദം പ്രാപിച്ചിരിയ്ക്കുമ്പോഴാരുമെ
നിമ്പംതെല്ലുമോക്കുന്നില്ല കേശവ
ധിക്കുതാൻ താനഹീനമാകും സുഖം
പ്രതാതഗോവിന്ദകു ഭീന്ദ്രനി
രൂപകൻ പ്രഹ്ളാമബാലകൻ
തീന്ദ്രപുത്രിയാം പാപതീസത്
എന്നിവർ ഗോപാലർമുമ്പായവർ പലർ
ദിവാരങ്ങളാംദുഃഖാലയങ്ങളിൽ
ത്വാനവും ചെയ്തു തുണയും വാൻ
തപസ്തവം ചെയ്തിരുന്നീടിനാർ
ഭക്തപ്രിയൻ ഭവാനാവണ്ടായ
തത്തഭ്രമംതീരത്തനുഗ്രഹം നൽകിനാൻ
ഇത്ഥം പ്രസിദ്ധംധരിത്രീതലത്തില
ത്വാം ധരിയ്ക്കാതിരിയ്ക്കുന്നതാരാ
സച്ചിന്മയപ്രഭോസംസാരബന്ധനം
വിരസമായുദിച്ചീടുമോരി
445<noinclude></noinclude>
4anz7z49lxh9m2ez5rnznbn4yaxaib3
താൾ:Jaimini Aswamadham Kilippattul 1921.pdf/463
106
84907
245796
2026-07-19T04:07:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മേ നന്നായ്മ സന്തോഷവും പുത്രനാവാനായി താത്ഥനായ ഞാ നവാദം തെല്ലുമില്ലെനിയം തത്സമാലിംഗനേവനീലതൃപ്തികരമ പൂരം വരട്ടെന് നമു നിദ്രവീരത്വം കലനവിദ്രുതം സന്നദ്ധനായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245796
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മേ
നന്നായ്മ സന്തോഷവും
പുത്രനാവാനായി താത്ഥനായ ഞാ
നവാദം തെല്ലുമില്ലെനിയം
തത്സമാലിംഗനേവനീലതൃപ്തികരമ
പൂരം വരട്ടെന് നമു
നിദ്രവീരത്വം കലനവിദ്രുതം
സന്നദ്ധനായ് രഥം കുറ
പുറപ്പെട്ടു
സൈനസ്ഥനായങ്ങടുകയുദ്ധാങ്കണേ
മത്തിയായുള്ള മമാതിഥിഷ്ഠനെ
കാട്ടിത്തരേണമെന്നെല്ലാം പ്രശംസിച്ചു
കൂടണന്നങ്ങുവിട്ടോരനന്തരം
5m
ശാന്തനായുള്ള സുധാസുധാമ്മികൻ
താന്തഭാവം വിട്ടുണർത്തിച്ചു
സാരം
ജാതമായിട്ടുള്ള 3 തിന്നുള്ള കാരണം
താവകാഗ്രം കേവലം ഭാവിയാ
ഭാവുകത്തിന്നുമീവണ്ണം മഹാമതേ
പോകുന്നുഞാനങ്ങു പോരിനായാനന്ദ
മേകുന്ന സാക്ഷാൽ ജയം ലഭിച്ചീടുവാൻ
വേണ്ടുന്നവേലയെന്നതുണ്ടെന്നു
വീണ്ടും ധരിപ്പിച്ചു ധാതു തലേന്ദ്രനെ
മൂന്നുവട്ടം വലംവച്ചു മോദത്തോടു
ചേന്നു വന്ദിച്ചു പുരോഹിത ശ്രേഷ്ഠനെ
വിഭക്തിയോടെ തപദാംബുജം
വന്ദിച്ചുശീലം നിവൃത്തിച്ചുവീഴാൻ
അംഗസംസ്കാരം വരുത്തി വിശിഷ്ഠമാ
മംഗരാഗാദിയും പൂശിയ ഗോചിതം
457<noinclude></noinclude>
9i72d4710tqjamjkhbpybtdhrd2n7gv
താൾ:Jaimini Aswamadham Kilippattul 1921.pdf/484
106
84908
245797
2026-07-19T04:08:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '478 മാലതീവന്ദമാനിച്ചതാ എങ്ങുപോകുന്ന ഹാനിങ്ങളെല്ലാവരു പുഷ്പബാണന്നുള്ള പൌരുഷം നിസ്സാര മപ്പൊഴെല്ലാമസ്തമിയുമെൻ വീരാ എന്മിടുക്കെന്തെന്നു കാണി നെന്നിങ്ങനെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245797
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>478
മാലതീവന്ദമാനിച്ചതാ
എങ്ങുപോകുന്ന ഹാനിങ്ങളെല്ലാവരു
പുഷ്പബാണന്നുള്ള പൌരുഷം നിസ്സാര
മപ്പൊഴെല്ലാമസ്തമിയുമെൻ വീരാ
എന്മിടുക്കെന്തെന്നു കാണി നെന്നിങ്ങനെ
പിന്മടക്കാത വർതമ്മയുറപ്പിച്ചു
ഷൺമുഖൻ പോലെ തെരി
പൊന്മണിത്തേരിൽ കരേറി പ്രകാശിച്ചു
ശ്രീകൃഷ്ണനുവിനുമുന്നിൽ പ്രവേശിച്ചു
പാകത്തിലല്ല ഹസിച്ചുചൊല്ലീടിനാൻ
മാകന്ദബാണൻ ഭവാനിയതു
മാഴ്ത്തുന്നവൻ നർബലൻ കേവലം
ചൊല്ലുവൻ കേട്ടുകൊണ്ടാലും വാ
വില്ലും ശരങ്ങളുംസാരങ്ങളല്ലാ
പുല്ലുപോലുള്ള വനല്ലവീരന്മാരെ
ചെല്ലുവാനാവതല്ലാത്തവയെങ്കിലും
സ്ത്രീവിദന്മാരിലമോഘങ്ങളാക്കുക
വിധവീരനാകുവാനെന്നോടു
ജീവിയെന്നാത്ത നേരിട്ടത് നാത്ഭുതം
ഞ്ചിരിയുണ്ടുപൊട്ടുന്നു നിയോരിനെ
ഞ്ചിതസ്ത്രീകളല്ലാതെ മാനിയും മൊ
ബരിത്രം നീമറന്നുപോയോ പണ്ടു
നെഞ്ചിലുണ്ടായോരു ഗവ്വമാരം കൊണ്ടു
പ്രഭാപൂരം വസന്തം മുത
സഹായികളോടും ഭവാൻ വന്നു
'തെന്നാകിലുംവിക്രമം ഭാവിച്ചു<noinclude></noinclude>
h5geolqqwbp65mp0im3dk2qj9n93qrw
താൾ:Jaimini Aswamadham Kilippattul 1921.pdf/505
106
84909
245798
2026-07-19T04:08:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ടു്. വമ്പുകൊണ്ടൊട്ടൊട്ടിഴഞ്ഞഴിഞ്ഞങ്ങനെ കാഞ്ചിതൻ ബന്ധനം വിട്ടങ്ങഴികയും കാഞ്ചനക്കാൽ ചിലമ്പാടിക്കുഴയും തിങ്കളെ ജയിയും ആ മുഖ വെണ്മയേയും കൊച്ചുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245798
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ടു്.
വമ്പുകൊണ്ടൊട്ടൊട്ടിഴഞ്ഞഴിഞ്ഞങ്ങനെ
കാഞ്ചിതൻ ബന്ധനം വിട്ടങ്ങഴികയും
കാഞ്ചനക്കാൽ ചിലമ്പാടിക്കുഴയും
തിങ്കളെ ജയിയും ആ മുഖ
വെണ്മയേയും കൊച്ചുമത്തുകൾ പോലെത്ത
മ്മ നവജം ഭംഗിയിൽ പൊങ്ങിയും
കക്ഷിദേശത്തിൽ കിടക്ക വിരിഞ്ചാ
ലക്ഷജാലങ്ങളതൻകുലുങ്ങിയും
തൃക്കാൽത്താരടിയും ധരാഭാഗ
മൊക്കവേതാണുകലങ്ങി നടുങ്ങിയും
മുട്ടുകഴതളന്നുകിയു
മൊട്ടുമേനിൽക്കാതെതന്നെ കുതിയും
ഏവം പണിപ്പെട്ടു കാൽക്ഷണം കൊണ്ട
ദേവഷിമണ്ഡലംകണ്ടുകൊണ്ടാടവ
യുദ്ധസ്ഥലം പൂക്കുന്നതയില്ലാതുള്ള
കമ്പിപോലായതിൽ കേറി കിരീടി
ത
മുമ്പിൽനിന്ന്നെടുവീപ്പാടുകൂട
സംഭ്രമം കാണിച്ചതൊന്നരുളീടിനാ
നോടിക്കിതച്ചുഞാനിങ്ങു വന്നീടിനെൻ
വാടിക്കുഴങ്ങുന്നതെന്തിനിനിസ്റ്റുഖം
തേടിത്തളിഞ്ഞു കൊണ്ടാലും മഹാരഥ
ഞാനാണിനിർതെളിയ്ക്കും വാനിടി
റാണാവിട്ടുതന്നാലുമെന്നിങ്ങിനെ
കൂറുള്ള വാക്യാമൃതം പൊഴിച്ചിടുന്ന
617)
499<noinclude></noinclude>
9uzs4c5ou72ewqrem2fks1680bjwilo
താൾ:Jaimini Aswamadham Kilippattul 1921.pdf/517
106
84910
245799
2026-07-19T04:08:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വേണുഗോപാലനാകുംപരദൈവതം സവത്തിനും സാക്ഷിയെന്നസത്യം കേട്ടു സവ്യസാചിയും വന്നിതു വിസ്മയം തൽക്ഷണേ വിസ്മയപ്പെട്ട സാക്ഷാമന്ത രാക്ഷദേശവസിയ്ക്കുന്നദേവാലകൾ തങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245799
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വേണുഗോപാലനാകുംപരദൈവതം
സവത്തിനും സാക്ഷിയെന്നസത്യം കേട്ടു
സവ്യസാചിയും വന്നിതു വിസ്മയം
തൽക്ഷണേ
വിസ്മയപ്പെട്ട സാക്ഷാമന്ത
രാക്ഷദേശവസിയ്ക്കുന്നദേവാലകൾ
തങ്ങളിൽ ചൊല്ലിനാർ കേട്ടതില്ലെന്ന
നിങ്ങളീ വീരഗംഭീരസത്യങ്ങളെ
ക്ഷത്രധമ്മത്തിനുതാഴുമൊന
നർധനൻ സുധന്വാവും തഥാ ധൻ
വില്ലാളിവീരവീരന്മാരിരുവരും
മല്ലാരിമുഖ്യന്മാരി വക്കി
എങ്ങിനെ സത്യം ഫലിയും സമാനമാ
യെങ്ങിനെ സത്യം പിഴയും രണാജിരേ
രണ്ടും ബലമോ സഹായമാ
കൊണ്ടുതാൻ തന്നെ പാകമാക്കാന
സുതനായ് പ്രത്യക്ഷകരിലും
പ്രീതനായൻമാനസതാരിലും
തുള്ളിക്കളിച്ചെഴുന്നള്ളി വിളങ്ങുമ
കള്ള കളിത്തിരുമെയുള്ള കേശവൻ
ദേവനേതെങ്കിലും ചെയ്യുവാനെന്തുവാ
നേവനേകും ജയമെന്നറിഞ്ഞീലാ
കേവലൻ കണ്ടിരിപ്പുണ്ടൊരു കൌശല
മതമെന്നിപ്പോൾ
ഗ്രഹിയുമാറാകമെ
കൊണ്ടവൻ തന്റെ മായാവി ത
കണ്ടറിഞ്ഞീടുവിനെന്നും പറഞ്ഞവർ
ചെണ്ടകൊട്ടുന്നതാരെന്നുള്ള ചിന്തയാ
ശണ്ഠകൂടുന്നതും നോക്കിനില്ക്കു വിധേ
വീരവീരന്മാരിരുവരും തങ്ങളിൽ
സാരമായിട്ടുള്ള സംഗം ചെയ്യുവാൻ
511<noinclude></noinclude>
2ctwmp65ank0gqeaap13wfo0sxz0y31
താൾ:Jaimini Aswamadham Kilippattul 1921.pdf/506
106
84911
245800
2026-07-19T04:08:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '500 സ്വാന്ത കണ്ടുടനങ്ങളെ വിട്ടു ശാന്തിയോടാശ്വസ്തനായത്. തൃക്കാലടികളിൽ വീണു കുപ്പീട നാ സുതൻ നക്കാലമേ പാശീലനാം കേശവൻ ദുഃഖനാശനൻ തന്റെ സഖാവിനെ തൃക്കൈകൾകൊണ്ടു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245800
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>500
സ്വാന്ത കണ്ടുടനങ്ങളെ വിട്ടു
ശാന്തിയോടാശ്വസ്തനായത്.
തൃക്കാലടികളിൽ വീണു കുപ്പീട നാ
സുതൻ
നക്കാലമേ പാശീലനാം കേശവൻ
ദുഃഖനാശനൻ തന്റെ സഖാവിനെ
തൃക്കൈകൾകൊണ്ടു പിടിച്ചെഴുന്നേല്പി
കെട്ടിമുറുകെന്നുമുദുസ്മിതം
തട്ടിവിളങ്ങുംമുഖാംബുജം കാണിച്ചു
രണ്ടാമതു
മരുൾ ചെയ്തുവാനുള്ളി
ലുണ്ടായ സംഭ്രമത് നീലയോ
ബാലനാകും സുധന്വാവിനോടേറെറട്ട
തോലിയിൽ പെട്ടുപോയോവാതം
കണ്ഠനാകാതെ കണ്ടുഗ്രനാകുംനീല
കണ്ഠനോടും പടവെട്ടിനിന്നങ്ങിനെ
പണ്ടതിപത്തിയേറീടുന്നകത്തിയെ
കൊണ്ടനിധ്യവുംൗവും ശക്തിയും
വിത്തായിളങ്ങീടുമൊന
ശാസ്ത്രശാസ്ത്രം കൊണ്ടു ചത്തുപോയാമ
പത്രകൻമുമ്പായയോദ്ധാക്കളൊക്ക
ബുദ്ധിക്ഷയം വേണ്ട കാലദോഷം കൊണ്ടു
വൃദ്ധിക്ഷയം വരാതാരുമിഴിയിൽ
കിഷ്ക്കഭാവം വാനുണ്ടാവുകില്ലിനി
കിട്ടുമെല്ലാജയം യുദ്ധതുണയുവാ
എന്നരുൾചെയ്യുംമുകന്ദനോടനൻ
മന്ദഭാവം വെടിഞ്ഞൊന്നുണത്തീടിനാൻ
കീസുതന്മാരുടെ കുലദൈവമെ<noinclude></noinclude>
cmegmjg8hfxm8a1v1qx1grvpadeyrym
താൾ:Jaimini Aswamadham Kilippattul 1921.pdf/485
106
84912
245801
2026-07-19T04:08:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '479 യക്ഷനാംതമ്പുരാനുള്ള ദിക്കിൽ തൽക്ഷണതന്മ നാമോഹം വരുത്തുവാൻ വൃക്ഷമുലമറഞ്ഞ തൊടുക്കാ മൂലം പരാക്രമംവിട്ടിരുന്ന ആ നെ കാലമൊന്നാലടിയാലോമി കാലംബിതമുണ്ടായെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245801
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>479
യക്ഷനാംതമ്പുരാനുള്ള ദിക്കിൽ
തൽക്ഷണതന്മ നാമോഹം വരുത്തുവാൻ
വൃക്ഷമുലമറഞ്ഞ തൊടുക്കാ
മൂലം പരാക്രമംവിട്ടിരുന്ന ആ നെ
കാലമൊന്നാലടിയാലോമി
കാലംബിതമുണ്ടായെന്നു കല്പിച്ച
ഒപ്പമാടപോർചെയ്യാൻ പുറപ്പെട്ട
ലിപ്പൊഴെൻ ബാണാഗ്നിയിൽ ഭവാനബലാൽ
കത്തിച്ച നംഗനാക്കീടാമതെത്തി
ഹൃത്തടത്തിൽ തല്പിതാവായിളങ്ങുന്ന
കൃത്തായുള്ള കൃഷ്ണനാം നാഥനെ
നെന്ത ചെയ്യുമൊന്നിനുമാളാകുമൊ
നിപ്രകാരം പറഞ്ഞു ഹംചെയ്തു വാൻ
പൊക്കിയല്ലൊവില്ലലീലയോട
പുഷ്പ രാക്ഷാത്മജൻ ചൊല്ലിനാനിങ്ങിനെ
നില് ടൊവീര കൊള്ളാമീപ്പറഞ്ഞതു
പോരാടിനിവാനിന്നു ങ്കിലും<noinclude></noinclude>
rlxiaqx39ldgnwj5iqnkup4fxrn80dm
താൾ:Jaimini Aswamadham Kilippattul 1921.pdf/507
106
84913
245802
2026-07-19T04:08:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട്. omam ചിന്താമണജാഥമായാവി ഹാഹാഹാകഷ്ടമെന്തുചൊല്ലുന്നതെന മോഹാവസംഭൂതമാംസാഹാ എന്തിനും സാമർത്ഥ്യമോടെതുണയ്ക്കുന്ന നിന്തിരുമേനിയെത്തന്നെയാവിതം മു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245802
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്.
omam
ചിന്താമണജാഥമായാവി
ഹാഹാഹാകഷ്ടമെന്തുചൊല്ലുന്നതെന
മോഹാവസംഭൂതമാംസാഹാ
എന്തിനും സാമർത്ഥ്യമോടെതുണയ്ക്കുന്ന
നിന്തിരുമേനിയെത്തന്നെയാവിതം
മുന്നടത്തിക്കൊണ്ടുപോരാൻ പോ
മെന്നഭാവത്തോടുതാനെ പുറപ്പെട്ട
പോന്ന ഭോഷത്വംനിമിത്തമി സത
മാരാരാത്മ ജന്മാരോടു നേരിട്ടു
എത്രയും ഘടപ്പെട്ടും വിട്ടു
ഒന്നിനു ഞാൻ മടങ്ങീടുന്നതല്ലെങ്കി
ലിന്നിനിക്കാണാമിനിയും ള്ളവ ക്രമം
മുഷ് കൊണ്ടെന്നെ മടക്കുവാനായി
നില്ക്കുമീവീരനാകും സുധന്വാവിനെ
വിഗ്രഹത്തിനായ്
മുതന്നൊരസ്ത്രം കൊണ്ടു
നിഗ്രഹിച്ചിങ്ങുവടുവൻ നിണ്ണയം
പാളീടേണമെന്നുണത്തിച്ചുടൻ
ചിത്തതേജോമയനായുള്ള പാണ്ഡവൻ
വില്ലഴിച്ചൊന്നു വേറെ കുലയ്ക്കും വിധ
ചൊല്ലെഴും കേശവൻ ശപ്രണാശന
പെട്ടന്നു താഴത്തിറങ്ങിഹയങ്ങളിൽ
പെട്ടുള്ള ബാണങ്ങളെല്ലാം പറിച്ചുവ
വട്ടംകുറിച്ചുകളഞ്ഞു തൃക്കൈകൾകൊ
കൊട്ടുംഗമെല്ലാം തലോടിയവയും
501<noinclude></noinclude>
eatkbdxgzjmsqccfnycrxuhzo6df0n0
താൾ:Jaimini Aswamadham Kilippattul 1921.pdf/518
106
84914
245803
2026-07-19T04:08:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '512 moco02 Wo. തേരുമായ് നേരിട്ടുന്ന അതെ തെരെ രുമയോടെ കാലിചെയും ധാമമോംബാണജാലം തിരഞ്ഞ താലയംവിട്ടുകൊടുത്തു മോചിയും പ്രതജാലമൊപ്പം മുറിയു മാരണം ചെയ്തുനില്ക്കും ദശാന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245803
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>512
moco02 Wo.
തേരുമായ് നേരിട്ടുന്ന അതെ തെരെ
രുമയോടെ കാലിചെയും
ധാമമോംബാണജാലം തിരഞ്ഞ
താലയംവിട്ടുകൊടുത്തു മോചിയും
പ്രതജാലമൊപ്പം മുറിയു
മാരണം ചെയ്തുനില്ക്കും ദശാന്തരെ
ഭക്തനായുള്ള സുധാമഹാബലൻ
പത്തനാകം നൂറുകുത്തബാണങ്ങളെ
താരസ്സിങ്കൽക്രമേണ സന്ധിപ്പിച്ചു
ചന്തമോടാകദേശം വലിച്ചാ
സുതനായൻ തെളിച്ചീടുന്ന
പൂതനായാൽ യാംതമ്പുരാൻ തന്നുടെ
സാരമാകുംഭൃഗുപാദം
പതിഞ്ഞുവി
സ്താരമേറും തിരുമാറുനോക്കി കണാൽ
ഹമോടും വിട്ടയയ്ക്കയാലായ
വർഷകാലോത്ത ട്ടീപ്തി പൂവുകൾ
ഛിന്നങ്ങളാകാതിരുമ്പലിട്ടു കൊണ്ടു
ചെന്നങ്ങശീഘ്രംജഗന്നാഥമുത്തിയിൽ
കല്ലുകൂടുംരണ്ടുബാണം വിശേഷിച്ചു
ഭക്തായംകൊടും വിളങ്ങുന്ന
കത്തിത്തുളച്ചുപോയനൻ കാണ
ഹൃത്തിൽ സഹിച്ചീലനത്തേതുമെ
64<noinclude></noinclude>
6qp5josnbw6b8yl7syf825r5ltkke3y
താൾ:Jaimini Aswamadham Kilippattul 1921.pdf/452
106
84915
245804
2026-07-19T04:08:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '446 100 35200 എന്ന മുലാമാസന്നമൂവാ ഒന്നുഞാനും മുക്തനാകമനസാമ്പ്രതം ഭദ്രാപഭോഗംവരുത്തും കരുത്തെഴും P. ത്വാമകാമൃതം നാവിലുമുണ്ടിനി നാലുമീമൃതിയണമെന്നില്ല മന്നിടത്തിങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245804
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>446
100 35200
എന്ന മുലാമാസന്നമൂവാ
ഒന്നുഞാനും മുക്തനാകമനസാമ്പ്രതം
ഭദ്രാപഭോഗംവരുത്തും കരുത്തെഴും
P.
ത്വാമകാമൃതം നാവിലുമുണ്ടിനി
നാലുമീമൃതിയണമെന്നില്ല
മന്നിടത്തിങ്കൽ കിടക്കുന്ന മാറിതിൽ
വന്നിടും ദുഷ് പരിഹാസവും
സുധന്വാവുരാജശിക്ഷാ പരി
ക്ലിൻക്രമക്കേടു കാണിയ്ക്കു കാരണം
ചുട്ടതലത്തിൽ പതിച്ചു പാദയം
കട്ടവീരൻമഹാ ചോരൻ
കണക്കനെ
വന്നവൻ ലോകാന്തരത്തിലും
സന്നിധൗ വന്ന കൃഷ്ണാനന്മാരുടെ
മുന്നിലെത്തീട്ടവർ തന്നെയഥോചിതം
തില്ലതൽ കാന്തയോടൊന്നിച്ചുനിര
മുല്ലബാണായോധനം ചെയ്ത രുന്നവൻ
മല്ലന്താവിന്റെ മുമ്പിൽ വച്ചങ്ങിനെ
എത്രജിത്തുള്ള ഗാണ്ഡീവമുക്തമാ
മനുജാലംകൊണ്ടുതന്നുടെ മാറിടം
കൃത്തമാക്കീലാനി വഷംകൊണ്ടു
ചിത്തതാപം നാന്യങ്ങളെ
സനങ്ങളാക്കിവീ കലാധര തി
ലെന്നിങ്ങിനെ പലതും പലരാല്ലുമെ
തൃക്കടാക്ഷം കൊണ്ടു പടവാ<noinclude></noinclude>
qodswe3posq9png9dalc0ayus4sh4np
താൾ:Jaimini Aswamadham Kilippattul 1921.pdf/519
106
84916
245805
2026-07-19T04:08:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '03a 3 321 *' താൾ സൃഷ്ടിച്ചിരിക്കുന്നു
245805
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>03a
3
321
*<noinclude></noinclude>
mwk3jddetltqln2ld52nujlkhrgevnn
245807
245805
2026-07-19T04:09:21Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */ `
245807
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude>03a
3
321
*<noinclude></noinclude>
27vxj70vjkf67btnxffnptenqawvt6o
താൾ:Jaimini Aswamadham Kilippattul 1921.pdf/520
106
84917
245806
2026-07-19T04:09:06Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
245806
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Jaimini Aswamadham Kilippattul 1921.pdf/199
106
84918
245808
2026-07-19T04:09:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മതമല്ലാതെഥാ വല്ലതും ചൊല്ലുന്നവർ തങ്ങളെ സ്തുത യുന്നതണ്ടുതപ്പ് കൾ കണ്ടാ ലങ്ങളകാതെ പരോപദ്രവം ചെയ്യുന്നവർ എപ്പൊഴും കാമം കൊണ്ടുകല്ലുകെട്ട് വ പറഞ്ഞവരാരും ഗ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245808
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മതമല്ലാതെഥാ വല്ലതും ചൊല്ലുന്നവർ
തങ്ങളെ സ്തുത യുന്നതണ്ടുതപ്പ് കൾ കണ്ടാ
ലങ്ങളകാതെ പരോപദ്രവം ചെയ്യുന്നവർ
എപ്പൊഴും കാമം കൊണ്ടുകല്ലുകെട്ട് വ
പറഞ്ഞവരാരും ഗ്രാന്മാരാകുന്ന ല
സഭാചാരംവെടിഞ്ഞനിശംമേട യാതെ
കാവിത്തംകൊണ്ടുത്തിയെഴ പവർ
കേവലം സ്വപുത്രിതൻ ഭർതൃവ
പുത്രനില്ലാതെ മരം വൻതന യുള്ള
വിത്തമെപ്പേരും വ്യാജത്താലടക്കീടുന്നവർ
സത്തുകള് ക്കുന്നവർ പരീക്ഷിക്കാം
തന്തരാകാം കാമപ്പോഴെ ചെയ്യുന്നവർ
ഗമുള്ളവൾ തന്നെന ഷം. ഗമ പ്രവ
രല്പമെങ്കിലും ദേവനം യാത്തവർ
കളകാലഹോപൻസു വിമോഹിതന്മാരാ
ഋതുകാലത്ത് തന്റെ പത്നിയാടാത്തവർ
പെണ്ണുങ്ങളോടുംകൂട ഭക്ഷണം ചെയ്യുന്നവർ
പാപബുദ്ധികൾ. സ്യാലെ തൃപ്തിപ്പെടും
കഥപാത്തന്മാരേണ ക്കാരായവർ
സമന്മാരെന ന ക്കുന്നവർ യാതെ
ശുശ്രൂഷണം ചെയ്യുന്നതന്മാരായവർ
സാ'യെക്കാമ പാലന്മാരായവർ
എന്നപോലഹോമഹാപാപികളായ മാര്
ചൊന്നവരെല്ലാവരും സന്തതം ജന്മാർ
198<noinclude></noinclude>
ebkqg7ydcre93c7sz9wyh2fy4kcjj1r
താൾ:Jaimini Aswamadham Kilippattul 1921.pdf/129
106
84919
245809
2026-07-19T04:09:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '123 ത്വൽപ്രതാപവും പിതാവോടു സാദൃശ്യം തേടും പ്രമൾക്കൊണ്ടങ്ങെന്നെക്കൊണ്ടുചെന്നു നിക്ഷണം പോകനാംരഭീമനുംസുവേഗൻ പുത്രൻമാവന്മാരെന്നു തോന്നീടുന്നു ഇങ്ങിനെ ചൊല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245809
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>123
ത്വൽപ്രതാപവും പിതാവോടു സാദൃശ്യം തേടും
പ്രമൾക്കൊണ്ടങ്ങെന്നെക്കൊണ്ടുചെന്നു നിക്ഷണം
പോകനാംരഭീമനുംസുവേഗൻ
പുത്രൻമാവന്മാരെന്നു തോന്നീടുന്നു
ഇങ്ങിനെ ചൊല്ലി ടി നനാകുമായ ഞാ
നിംഗിതം പോലെ കഥാശേഷവും ചൊല്ലീടുവൻ-അ. 5
ഇത്തരം പാപമാംപക്ഷം കേട്ടു
ചിത്തസന്തോഷത്തോടും ശാന്തനായ
യൌവനാദവീപയുക്തമീയഭിപ്രായം
സവനാഥാൻഗ്രസാകല്യാണ പ്രദം
ഷാജൻ
സാമഭാഷണം ചെയ്താൻ പിന്നെ രണ്ടാളും കൂടി
തന്നീടും വികലം വെടിഞ്ഞാറ
ശഭൂതന്മാരായ ഭീമനും സുവേഗനും
ദ്വന്ദ്വയുദ്ധത്തിനെതൃത്തീടുന്നഭാവം കണ്ടു
മന്നവൻ തടുത്തിട്ടു ഭീമനോടോതീടിനാൻ
പാപാത്തട്ടിൽ
കീർത്തിചഴും കോദര
കാന്തമായീടുന്നമൽ ഭാഷണം കേട്ടീടേണം
ദുർജ്ജയന്മാരായുള്ള നിങ്ങളോടെ തൃക്കുവാ
നി ജനങ്ങൾക്കു ന്നതുമാവതില്ലെന്നായല്ലോ
ബാലനാം വൃഷം ജന്നുള്ള ശക്തിയുംയാ
ശീലവും മറ്റും വിചാരിലാശ്ചയംതന്നെ
കണ്ണൻമഹാമാതാതാതതുല്യനീയ
നി
എണ്ണവാത്മജാപതിപ്രാത്ഥനൌഷധത്താലെ<noinclude></noinclude>
bajjbembngfweyjbqkxm5j8r8vb8t9k
താൾ:Jaimini Aswamadham Kilippattul 1921.pdf/144
106
84920
245810
2026-07-19T04:09:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '188 ഒന്നുമല്ലാദോഷമാൻ പിരിഞ്ഞെങ്കിൽ വന്നുകൂടീടും മാഹാനിയിരുന്നു മൽഗൃഹംമമാധാരംരക്ഷിച്ചുവാ ഞാൻ വിഗ്രഹം വിടും വരെ ത്വാജമല്ലിതെൻ വിഭാ ധമ്മാശനം കൊണ്ടും കൃഷ്ണദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245810
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>188
ഒന്നുമല്ലാദോഷമാൻ പിരിഞ്ഞെങ്കിൽ
വന്നുകൂടീടും മാഹാനിയിരുന്നു
മൽഗൃഹംമമാധാരംരക്ഷിച്ചുവാ
ഞാൻ
വിഗ്രഹം വിടും വരെ ത്വാജമല്ലിതെൻ വിഭാ
ധമ്മാശനം കൊണ്ടും കൃഷ്ണദശനം കൊണ്ടും
നന്മയെന്തിനിയൊരു ലാഭവും വരാനില്ലാ
കുന്തിതൻ
കുമാരനും കൃഷ്ണനും മറ്റാരും
സന്തതം ഗുണം കാരിച്ചാണീയകമ്മങ്ങളിൽ
ദൃഷ്ടിവെച്ചുംകൊണ്ടു വേണ്ടതാചരിക്കുന്നു
എവൃത്തിയിൽ പരം താണ്ടിരിയ്ക്കുന്നു
സംഭ്രമിയ്ക്കുകിൽ കണക്കില്ലെന്നു വന്നീടുമേ
പാടുപെടുന്ന പാട്ടിലങ്ങാക്കീട്ടുള്ള
നാടുമീവീടും വിട്ടു
നാട്ടിനീശനാം വാൻ
കഷ്ടമോഥാഥാപുത്രനെ പ്രാപിയ്ക്കുന്നു
നഷ്ടവും വരുകയില്ലത്തിലേ
ദുവിനീതനായേവാഭ്യയം ചെയ്തീടുകിൽ
സവനീതിയും കെട്ട ഭോഷനെന്നായീടുമേ
പ്രാണങ്ങൾ പോയാൽ പോട്ടതാൻ നടുംധനങ്ങളെ
ക്ഷീണങ്ങളായിക്കണ്ടാലാരാനും സഹിയ്ക്കുമോ?
ക്ലേശവാനം മനസ്സി ഹോധനത്തിനു
നാശമുണ്ടാകുന്നതെന്നാ കല്പിക്കേണമേ
മുത്തിതൻ വാക്യം കേട്ടു സന്മാർ ചിരിച്ചുപോ
സ്ബുദ്ധിമാൻ പേന്ദ്രനും കൌശലം നിനച്ചുടൻ
വൃദ്ധയേ വിട്ടിടാതെകാണ്ടങ്ങു പോയീടുവാൻ
സ്റ്റിധമാംസൂത്രംകൊണ്ടും ബന്ധിപ്പിച്ചനന്തരം
വ്യക്തമാംവണ്ണം സഭാമദ്ധ്യത്തിൽ ചൊല്ലീടിനാൻ
മത്തി ലോകത്തിന്നൊരു ശൃംഖലാബലീയസീ<noinclude></noinclude>
iseg8jsh51wj6gjm1yfz6t9w0fj1e3b
താൾ:Jaimini Aswamadham Kilippattul 1921.pdf/153
106
84921
245811
2026-07-19T04:09:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യവും പൊറുക്കാതെ ധനാന്തികം പുക ഭക്തനായീടും യൌവനാശാനെപ്പരിഗ്രഹി നിതീയാഗ്രഹം സാധിപ്പിപ്പാൻ ധനമുതലുള്ള നിമ്മലന്മാരോടൊത്തു മരംപൊഴിച്ചീടുമംബരങ്ങളും ചാത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245811
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യവും പൊറുക്കാതെ ധനാന്തികം പുക
ഭക്തനായീടും യൌവനാശാനെപ്പരിഗ്രഹി
നിതീയാഗ്രഹം സാധിപ്പിപ്പാൻ
ധനമുതലുള്ള നിമ്മലന്മാരോടൊത്തു
മരംപൊഴിച്ചീടുമംബരങ്ങളും ചാത്തി
147
സത്വരം ചമഞ്ഞുള്ള പാഷതിഥാലിയാ
മുത്തമാംഗനാസമൂഹത്തെയും നടത്തിച്ച
വാദ്യഘോഷവുമുഴക്കിച്ചെഴുന്നള്ളീടിനാ
നാനാരാജൻഹൃദൻ മേനച്ഛേദൻ ദേവൻ
വന കന്നീടാതടുത്തപ്പൊഴെ
പുഷ്പിച്ചുള്ള
ചമ്പകളുമങ്ങൾക്കു കീഴിടത്തിങ്കൽ തന്നെ
സവാജിന്റെ മുമ്പിൽനിയവണ്ണം ഭാവാ
പുത്രമിത്രാമാതാദിലോകങ്ങളോടും കൂടി
പാണ്ഡുപുത്രന്മാരോടുമൊത്തിടും ജഗൽ
പൂനാം മുകന്ദനെക്കാണുവാൻ നോക്കിക്കൊണ്ടു
സന്ദനേ വസിക്കുന്നയൌവനാശാനെക്കണ്ടു
മന്ദമാശ്ചയംപൂണ്ടുധർമ്മജൻ മഹാഭാഗൻ
ചെന്നു നേരിട്ടാനപ്പോൾ യൌവനാശനാമവൻ
തന്നുടെ രഥം വിട്ടുതാഴത്തങ്ങിറങ്ങീട്ടു
വാച്ചസംഭ്രമപ്രമോദാരത്തോടും
താഴ്ച കൂടാതുള്ള നേകങ്ങളാം വസ്തുക്കളെ
വീയെന്നിയെ കൃഷ്ണപാപാദാഗ്രങ്ങളിൽ
കാഴ്ചയായ് സമപ്പിച്ചുവീണു കൈവണങ്ങിനാൻ
സത്വരം പിടിച്ചെഴുന്നേല്പിച്ചു ധർമ്മാത്മജൻ
ചിത്തസന്തോഷത്തോടും യൌവനാാറിനെ
സ്നിഗ്ദ്ധനായ് പുണന്നു ചൊല്ലീടിനാൻ മഹാഭാഗ
സത്തമസ്വഭാവസന്തുഷ്ഠനായാലും വാൻ
പഞ്ചമൻമമഭ്രാതാവെന്നുറയും നേരിതിൽ
ചഞ്ചലം നമുക്കിവിടാത്ത സമ<noinclude></noinclude>
kf67b93152gl1vs7snp05wotc1dqads
താൾ:Jaimini Aswamadham Kilippattul 1921.pdf/162
106
84922
245812
2026-07-19T04:09:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '156 വീണാമം തന്ത്രി മംഗളാലാപത്തോടും ഭൂപനാംകരുത്തനോടിത്തരം ചോദ്യം ചെയ്തു എന്തഹാവിശേഷമെൻ ഭൂപതേ!സുരാചാ നന്ധനായീടുംസാവിൻ നിർബ്ബന്ധത്താൽ ധമ്മശീലനാം വാൻ പ്രാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245812
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>156
വീണാമം തന്ത്രി മംഗളാലാപത്തോടും
ഭൂപനാംകരുത്തനോടിത്തരം ചോദ്യം ചെയ്തു
എന്തഹാവിശേഷമെൻ ഭൂപതേ!സുരാചാ
നന്ധനായീടുംസാവിൻ
നിർബ്ബന്ധത്താൽ
ധമ്മശീലനാം വാൻ പ്രാത്ഥിച്ചു പൌരോഹിത്യം
സമ്മതിച്ചതും വിട്ടുകൈവെടിഞ്ഞൊഴിച്ചിതൊ
ഒട്ടുമേവാനിതിൽ കുണ്ഠിതപ്പെട്ടീടേണ്ടാ
കിട്ടീഷ്പതിയെങ്കിലെന്തതങ്ങിനെയാട്ടെ
കിട്ടുമേകനെവേറെതേടുകിൽ വൽകാരം
മുട്ടുകില്ലിതിന്നുപദേശമൊന്നുഞാൻ ചെയ്യാം
സ്ത്രലോകസമാരാധ്യനാം തപോനിധി
സംവാൻ മഹാഗുണവാകാൻ മഹാമതി
കാശിയിൽഗമിച്ചൊരുനിഷ്ഠയോടിരിയ്ക്കുന്നു
വാശിയുള്ള വനേറ്റമെങ്കിലും തദന്തിക
സ്കരിച്ചു കക്ഷണകത്തവൻ
ധിക്കരിക്കിലും സഹിച്ചങ്ങു
കൂടണംക്ഷണം
തിരസ്ഥനായരും ശുദ്ധനാം തപോധനൻ
എന്നുടെ തത്വം ചൊന്നവനീവണ്ണം നിന്നോ
വന്നിതിന്നെന്നോടങ്ങൾ ചെയ്തു നാരദൻ
പിന്നെ
വഹ്നിയിൽ ചാടീടിനാനെന്നുമൊന്നരയ്ക്കണം
നല്ല മുനിശ്രേഷ്ഠനെന്നറിഞ്ഞാലും
എന്നെല്ലാം ഗ്രഹിപ്പിച്ചുനാരാൻ മറഞ്ഞപ്പോൾ
വന്നുള്ള മോദത്തോടും മന്നവൻ പുറപ്പെട്ടു
കാശിയിൽ പ്രവേശിച്ചതിൽ ചാമ്പൽ<noinclude></noinclude>
ricslxt9tvcw0o0xwagcg03bo16iotb
താൾ:Jaimini Aswamadham Kilippattul 1921.pdf/171
106
84923
245813
2026-07-19T04:10:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മിത്തം കാണുന്നവളോടു സംശയിക്കാതെ കമ്മശക്തിയാലണഞ്ഞിടുന്നുവല്ലോ ചിലർ കന്മഷകൂടുന്നിവൾതാതഗൃഹത്തിൽ തന്നെ ത്തീടാതെ മറെറാന്നുരച്ചീടുന്ന നി എത്തിയെത്രയും പട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245813
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മിത്തം കാണുന്നവളോടു
സംശയിക്കാതെ
കമ്മശക്തിയാലണഞ്ഞിടുന്നുവല്ലോ ചിലർ
കന്മഷകൂടുന്നിവൾതാതഗൃഹത്തിൽ തന്നെ
ത്തീടാതെ മറെറാന്നുരച്ചീടുന്ന നി
എത്തിയെത്രയും പട്ടിപറിയും ജട
കുത്തി യങ്ങിനെ കിടക്കുന്ന കുന്തവും പൂണ്ടു
ഭക്തിയിൽ ബുളകൊണ്ടാരിയായ നാചാര
യുക്തയായ്ക്കാണപ്പെടും യോഷിത്തിനെത്താസുഖം
സ്വാതന്ത്ര്യം നാരിക്കില്ലാനാരിയെച്ചെറുപ്പത്തിൽ
താതനുംതാരുണത്തിൽ അതാവും വാചകത്തിൽ
ജാതനായിരിയ്ക്കുന്നപുത്രനും രക്ഷിക്കണം
ബാധയെന്നിയെ ശാസ്ത്രത്തിനീവിധം വിധി
സ്വാതന്ത്ര്യം വധുക്കൾക്കു വന്നുപോയെന്നാലതു
സാതത്തിന്നതും ഹേതുവാകില്ലതിട്ടും തന്നെ
നിശിഖാമണ വിധവയാകുന്നത
അവളോരോരോ വ്രതവും
തീത്ഥങ്ങളി
ലവഗാഹത്തിനായുള്ള ടനങ്ങളും ചെയ്താൽ
അവതാളത്തിലാകും നരകത്തിൽ വീഴു
മവസാനത്തിൽ നീക്കുമതിനില്ലെന്നേവേണ്ടു
ഒന്നല്ലദോഷം ശീലം തെറ്റിയാൽ വധുക്കൾക്കു
നന്നല്ല നാരീജനവിശ്വാസമാക്കും ലോക
കിൽബിഷസ്വഭാവത്താല്യപുരുഷന്മാരെ
യെപ്പൊഴും വിചാരിച്ചു സേവിയ്ക്കും വധുക്കളിൽ
പ്രത്യയംചെയ്യാവതല്ലേതുമീസ്ത്രീകൾക്കുള്ള
ജസ്വഭാവകൃത്യങ്ങളെ ഗ്രഹിച്ചാലും
165.<noinclude></noinclude>
bp5juc4i4zo2y81qs0mq36rbb7i4ljs
താൾ:Jaimini Aswamadham Kilippattul 1921.pdf/181
106
84924
245814
2026-07-19T04:10:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സാമമാകാത്തോടും സ്വാമിയെക്കടാക്ഷിച്ചു മാലവട്ടവും ചാരു ചാമരങ്ങളും പു കാണികൾകിലുങ്ങവെ വിജനം ചെയ്തും കളിവാക്കുകൾകൊണ്ടുകള സല്ലാപം സത്യഭാമയും ചിരിച്ചപ്പൊഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245814
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സാമമാകാത്തോടും സ്വാമിയെക്കടാക്ഷിച്ചു
മാലവട്ടവും ചാരു ചാമരങ്ങളും പു
കാണികൾകിലുങ്ങവെ വിജനം ചെയ്തും
കളിവാക്കുകൾകൊണ്ടുകള സല്ലാപം
സത്യഭാമയും ചിരിച്ചപ്പൊഴെ മുകുന്ദനോ
ടിരുമാനന്ദാവരും നമ്മഭാഷണം ചെയ്താൾ
ബുജേക്ഷണ മുമ്പിലിങ്ങിനെ കണ്ടിട്ടുണ്ടോ?
പച്ചവെള്ളവും മാതല്ലെങ്കില
വച്ച് കുടിച്ചപ്പൊഴെ മടിക്കാതെ
മക്കളെ മേച്ചീടുവാനുള്ളൊരു ചൂരൽ കോലം
കലേ ക്കൊണ്ടാത്തഗോപന്മാരോടുകൂടി
മയങ്ങിനെനടകൊള്ളുന്നുനിതയിൽ
കൊണ്ടിക്കാതെ കാട്ടാമനടക്കുന്നു.
എന്ന തൊക്ക
കഷ്ടമേകി ശാരകന്മാരുടെ പൊതിച്ചോറ
കട്ടെടുക്കുന്നുകണ്ടകായ്ക്കളും നീടുന്നു.
മറന്നപ്പൊഴീയവസ്ഥയിൽ
വന്നിരിയും ധർമ്മപുത്ര സംസർഗ്ഗത്തിലെ
മധർമ്മവും നാട്ടാചാരവും മറ്റും വാ
നത്യയംവരാതുള്ള വണ്ണമേ പഠിച്ചല്ലൊ
കാരണം ഭീഷ്മം കൃഷ്ണവൈഭവം കല്യാണി താ
ലാങ്കാരപ്രമേയനാമോദരൻ
ചാമര ജനാദിവീജനംകൊണ്ടു
മനമ്മളാല്
ഹസേവിയ്ക്കപ്പെട്ടീടുന്ന
175<noinclude></noinclude>
o0d4eyldlodw2v8a24x3ahk9nuppklm
താൾ:Jaimini Aswamadham Kilippattul 1921.pdf/189
106
84925
245815
2026-07-19T04:10:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '183. ൾ പ്രപീഡയാവാം രാക്ഷസാകീടാതെ ഭക്തിയും തുടന്നുള്ള ചോറൊടുങ്ങിയ ശേഷം തൃപ്തിയെന്നുവന്നീടായ്കയാലുടൻപ ചാലകാളിന്ദിതന്റെ വെള്ളവും കോര കുടി വാലയംപ്രാപിച്ച ബഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245815
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>183.
ൾ പ്രപീഡയാവാം രാക്ഷസാകീടാതെ
ഭക്തിയും തുടന്നുള്ള ചോറൊടുങ്ങിയ ശേഷം
തൃപ്തിയെന്നുവന്നീടായ്കയാലുടൻപ
ചാലകാളിന്ദിതന്റെ വെള്ളവും കോര കുടി
വാലയംപ്രാപിച്ച ബഹാശിയല്ലയോവാൻ
യമാമന്നംകൊണ്ടന്നെങ്ങനെനയുന്നു
കുണ്ഠിതാശയൻാനിച്ചിന്തനം കൊണ്ടെന്നും
കൊണ്ടൽനേവർണ്ണനങ്ങൾ ചെമന്നനന്തരം
വനായുണത്തിനാനാ നാന പോറി
വാസുദേവ! ദയാവാസ വാസവനീല
സുരാകൃതേ!സുരാരാധ'ത!നമോസ്തുത
ക! ! കേശവനിത നമോസ്തുത
എത്രയും വിചിത്രമാം
മായക്കള
യത്ര ജാതിയിലൊരന്തമില്ലതിനാലെ
ത്തരം ചൊല്ലാതടങ്ങുന്നതറിഞ്ഞാലും
വല്ല കുറവുമൊന്നു കൂടാതുള്ളൊരു
നില്ലൊരുത്തനുമൊരുത്തനുമറെറാരുത്തനെ
ധിക്കരിച്ചും വാനാമല്ലെന്നിര
എങ്കലിന്നാരാപിച്ചുചൊല്ലുന്ന സാമ്യം കൊ
ഉണ്ടെങ്കിലങ്ങറം വിട്ട കുറ്റങ്ങളുണ്ടാതുവൻ
എത്രയും കളകവേളയിൽ
സമീപത്തി
ലെത്തിയോരെന്നെതടുത്തിങ്ങ നെബഹിസ്ഥ
നിർത്തിയങ്ങിനെ ചിലത്തീലയോ കഴുത്തോളം<noinclude></noinclude>
okimzk1tsbjfp4ob330f2wqewz4uxxu
താൾ:Jaimini Aswamadham Kilippattul 1921.pdf/200
106
84926
245816
2026-07-19T04:10:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '194 അശ്വമേധം G വഞ്ചനത്തിങ്കൽ സശ്രദ്ധയായു ബിയാമവൾനതങ്ങളില്ലാത്തവ തന്നുടെ ഗ്രഹത്തിൽ വേണ്ട കാലങ്ങളി ലൊന്നു നോക്കാതെതന്നെ പോലിരിപ്പാ കുറ്റങ്ങളവം കാണുംസ്ത്രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245816
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>194
അശ്വമേധം
G
വഞ്ചനത്തിങ്കൽ സശ്രദ്ധയായു
ബിയാമവൾനതങ്ങളില്ലാത്തവ
തന്നുടെ ഗ്രഹത്തിൽ വേണ്ട കാലങ്ങളി
ലൊന്നു നോക്കാതെതന്നെ പോലിരിപ്പാ
കുറ്റങ്ങളവം കാണുംസ്ത്രീകളെതിക്കാതെ
"
ചൊല്ലുവാനകമുണ്ടന്ന യുംന രൂപ
താതസന്ദേശം കേശവൻ മായാമയൻ
ജാത സന്തോഷം താഴ് മയോടുമാണ് ത
ന്നാമച്ഛൻ കുനിഞ്ഞുപദേശിച്ചതെല്ലാം
യുക്തമണ്ണംതന്നെ വീടുവൻ
ശ്രവണാനന്ദമേകും ഭഗവൽസുകരാക
പവനാത്മജൻ ഭീമൻ പരിപാടുണത്തിനാൻ
ധനാപ് താവിനാലുക്തമായ തുവാ
ന മാരത്തോടെ സമ്മതിച്ചതുകെ
പേരെയും ക്കുന്നത് നന്നാക്കുന്നതി
സാധുവാരുപകാര ലോകത്തെ വന്നു.
സാധഭാവത്തിന് മെൻ ഹോഗുണാംബ
സാധാരപകാര ലോകത്തലവനെ
കേവലൻവാനതുകൊണ്ട്<noinclude></noinclude>
534dnli187ceu0qvi6t6gmne8apbyom
താൾ:Jaimini Aswamadham Kilippattul 1921.pdf/37
106
84927
245817
2026-07-19T04:10:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '31 യകൻ വാദ്യോഗമല്പവും കണക്കാ നിയൻ നീയെങ്കിലും നിർമാല ന ഒപ്പമെന്നായീടുമേതൽ ഫലം കിശോരക വാജിയെക്കൊണ്ട് പോന്നീടുവാൻ തുടങ്ങുമ്പോ ളാജിയെയ്യേണമെന്നുണ്ടെങ്കിൽ ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245817
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>31
യകൻ വാദ്യോഗമല്പവും കണക്കാ
നിയൻ നീയെങ്കിലും നിർമാല ന
ഒപ്പമെന്നായീടുമേതൽ ഫലം കിശോരക
വാജിയെക്കൊണ്ട്
പോന്നീടുവാൻ തുടങ്ങുമ്പോ
ളാജിയെയ്യേണമെന്നുണ്ടെങ്കിൽ ബലത്തോടെ
നേക്കുവാനാളായുണ്ടു കർണ്ണജന്മാവും ഭയം
പോക്കുവാൻ കരുത്തുള്ള ഭീമസേനനും പോരും
ഭോഗവും കാണ്ട് വാഴുക പോര ന
പോകവേണ്ടനീയെന്നുകേട്ടു വൈവർണം പു
നിന്നപൌത്രനെപ്പാത്തീമസേനനും ചൊന്നാ
“നിന്നകക്കാമ്പിൽ ഖേദിക്കേണ്ട നീ കേട്ടീടേണം
താലി തഘടോൽക്കാൻ
മുലകങ്ങൾ
കല്പമല്ലല്ലോ ചെയ്തിട്ടുള്ള സാഹായ പുരാ
മാഴ്കീടാതിവൻ ഞങ്ങളെപ്പുറത്തേറി
ഗന്ധമാദനത്തിങ്കൽ കൊണ്ടുചെന്നാക്കീടിനാൻ
പുത്രനാമവൻ ചെയ്തപ്യകർമ്മങ്ങൾക്കോത്താ
ലിത്രയെന്നൊരു സംഖ്യയില്ലതുംവണ്ണം തന്നെ
നിയമ സന്ദഭത്തിൽ തെല്ലുമോടി യാതെ
ബീഭൽസുവോടുംകൂടി രക്ഷിച്ചു കൊണ്ടുവാ ക
ശോഭിച്ചവാഹത്തോടും ഞങ്ങൾ
വന്നീടുംവരെ
യൗവനാശിൽവാനെത്രപേർ വേണം വൈരി
ഗർവനാശനൻ കണ്ണപുത്രനുണ്ടായാൽ പോരെ
ഭീമസേനനോക്കം കേട്ടുകമ്പിട്ടുതാഴ്മയോടും
താമസം വെടിഞ്ഞവ മേഘവർണ്ണനും ചൊന്നാൻ
“പിതാവൽഭവൻ ധീരനെയും വീരൻ
കിൽബിഷം വെടിഞ്ഞുള്ള കീമാൻ
മഹാഭാഗന<noinclude></noinclude>
92gmuzqn411buxsqr04yajbg96ordkt
താൾ:Jaimini Aswamadham Kilippattul 1921.pdf/43
106
84928
245818
2026-07-19T04:10:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '° നിപ്പൊഴും തുമ്പു ക്ഷണാറി നിറഞ്ഞുന ങ്ങളായിരിക്കും ദേശങ്ങളിൽ തക്കംപാക്കണമെഴുന്നെള്ളുവാൻ തരംകിട്ടി ൾക്കമ്പം വെടിയുണത്തീടുവൻ കേൾക്കേണമേ ധമ്മാനില്ലീ ദോഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245818
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>°
നിപ്പൊഴും തുമ്പു ക്ഷണാറി
നിറഞ്ഞുന ങ്ങളായിരിക്കും ദേശങ്ങളിൽ
തക്കംപാക്കണമെഴുന്നെള്ളുവാൻ തരംകിട്ടി
ൾക്കമ്പം വെടിയുണത്തീടുവൻ കേൾക്കേണമേ
ധമ്മാനില്ലീ ദോഷമൊന്നുമങ്ങാം
സന്മനസ്ഥിതാനന്ദ ഗോവിന്ദപ്പ
സഭാഷണം കേട്ടു
സന്തോഷത്തോടു
വത്സലൻ ദേവനാസ്ഥ വൻതന്നെ
സമാഗമം മായക്കയാൽ
സമ്മതിച്ചവൻ സാന്ദ്രസന്തോഷം ന
തന്മുല 3ാടും താണുവീണു ചന്ദനം ചെയ്തു
വെണ്ടകൂടീടും
ഗുണാം ഭോനിധേ ജയിച്ചാലും
മത്രമാിജ്ഞാന ശോഭനം കേൾക്കേണമേ
കാമകിൽ പ്രഭൻഗോ കാമിനീമനോരമൻ
കാമുകൻ താനെന്നപോലെത്രയും രമിച്ച
37<noinclude></noinclude>
25ejlccyazokl7sjkzpwk39zpscdlht
താൾ:Jaimini Aswamadham Kilippattul 1921.pdf/84
106
84929
245819
2026-07-19T04:10:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '78 തത്സമൂഹത്തിൽ കണ്ടതില്ലല്ലോ നമുക്കുള്ളി ലത്സവം വളക്കുന്നസത്രവാഹോത്താസനെ കൊണ്ടിങ്ങു വന്നീലല്ലോ കെട്ടഴിച്ചെന്നാൽ ചാടി മണ്ടിപ്പോ മടങ്ങാതെന്നുള്ള താത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245819
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>78
തത്സമൂഹത്തിൽ കണ്ടതില്ലല്ലോ നമുക്കുള്ളി
ലത്സവം വളക്കുന്നസത്രവാഹോത്താസനെ
കൊണ്ടിങ്ങു വന്നീലല്ലോ കെട്ടഴിച്ചെന്നാൽ ചാടി
മണ്ടിപ്പോ മടങ്ങാതെന്നുള്ള താത്ത വൻതന്നെ
തിന്നുവാൻ തൃണങ്ങളും വെള്ളവും കൊടുത്ത
മന്ദരാന്തരേ നിത്യം നിന്നുകെന്നതോ ചട്ടം
നിമിയില്ലാപുറത്തെങ്കിലീഹയേന്ദ്രനെ
കലാക്കുവാനെന്തു കൌശലം നിനയ്ക്കു നീ
ഹരിയെന്നിയേയുധിഷ്ഠിരനിരന
കരിമദ്ദനഗരീയസിയാം ഗതിയുണ്ടോ
എന്നും ബോധവാനുണ്ടല്ലോനിരൂപിക്കി
ലിന്നെന്റെ വാക്യം കേൾക്കവത്സ കൌതുകത്തോടെ
അപുത്രന്മാരായിട്ടുമരിയുന്നവക്കോനാ
ലബുദ്ധം തന്നെ ലോകാന്തരത്തിൽ
സുഖം ദൃഢം
സബ്രഹ്മചരന്മാക്കുനിഷ്ഠവം കാമം സവ
മപ്രദാതാക്കന്മാർമപ്രകാരമായരും
സന്തതംജിതസ്ത്രീകന്മാരാകുന്നവ
ബന്ധുസംഗവും വൃഥാകൃത്താകുന്നില്ല.
ഗതമന്ത്രന്മാരാം ഭൂപതികൾക്കുള്ള രാജ്യം
ഹതമായരും സ്ഥിരം നിലനിൽക്കില്ല ചിരം
കീർത്തിയില്ലല്ലോ പണഹീനന്മാക്കൊരിക്കല
മാറിയെന്നിയേ പരിവാരശീലന്മാറില്ല
മോക്ഷമില്ലല്ലോ വിഷ്ണുഭക്തിഹീനന്മാരെന്നും
തീക്ഷണാർച്ചനം വിനാ വൈഭവം ഭവിക്കില്ല.
എന്നപോലശ്വവിനാസ്തി നാഗാരേ ചെല്ല
കെന്നതുണ്ടാകാനമുക്കെന്നറിഞ്ഞാലും വീര
ചൊല്ലുകൂടീടും ഭീമഭാഷിതം ചെവിക്കൊണ്ടു
ചൊല്ലുവാൻ തുടങ്ങിനാൻ
കണ്ണൻ തദന്തര
മിക്കിടങ്ങളെ ബലാലുകടന്നിളക്കുന്നോ<noinclude></noinclude>
hc09dblc3xnccv9m7rnynrxi733z6hy
താൾ:Jaimini Aswamadham Kilippattul 1921.pdf/91
106
84930
245820
2026-07-19T04:10:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സന്തോഷത്തോടെ മതനാവാൻ നിർദയംഗമിച്ചാലും രാക്ഷസപ്രോക്തം ഗ്രഹിച്ചാശുദേവന്മാർ സഹ സ്രാക്ഷസന്നിധിസ്ഥാന ആദിതൊട്ടുണിനാർവൃത്താന്തമെല്ലാമപ്പോ ഭാധിത കക്കാമ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245820
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സന്തോഷത്തോടെ
മതനാവാൻ നിർദയംഗമിച്ചാലും
രാക്ഷസപ്രോക്തം ഗ്രഹിച്ചാശുദേവന്മാർ സഹ
സ്രാക്ഷസന്നിധിസ്ഥാന
ആദിതൊട്ടുണിനാർവൃത്താന്തമെല്ലാമപ്പോ
ഭാധിത കക്കാമ്പിലാനന്ദസമ്പത്തോടും
ആദിതേയന്മാരോടുമാശ്ചത്തോടും നിലി
ബാധിപൻ വിഭാഗപ്രാപ്തി കൌതുകംപൂണ്ടു
ധമപ്രശംസയും ചെയ്തെഴുന്നേറ്റ
അംബാനി കൌതുകം കണ്ടീടിനാൻ
തന്നുടെ കാര്യത്തിനായാശാൻ നല്ല
നിന്നുടൻ പ്രയോഗിച്ചു മായാവത്താലെ
ട്ടൊന്നിരട്ടിച്ചുകൊണ്ടും വൻ പൊടിക്കൂട്ടത്താ
വട്ടക്കളിതൊക്കയും വേഷിച്ചുസൈന്യങ്ങളിൽ
നി് രാമാനിനാട്ടി
മന്നവൻ തന്റെ പാട്ടത്തെ മർദ്ദിക്കയാ
എന്താതയ്യ. ഞാടുമദ്ദിക്കിൽ പരന്നീട
മന്ധകാരത്തിൽ തച്ചന്ധസന്നിഭന്മാരായ്
എന്തിനെന്നാറാടുനോക്കീടുന്നേര
മന്ത്രികസ്ഥന്മാരെയും ങ്ങളിൽ കാണായ്കയാൽ
വിസ്തഭാവം കൊണ്ടു വിസസ്താന്മാരാർ
ശസ്ത്രങ്ങളെല്ലാമുത്തീടിനാർ ചിലർ ചിലർ
ഞെട്ടിയങ്ങിനെ വീഴ്ത്തുന്നുമർച്ചിതന്മാരായ ഹോ
നിൽക്കലാപത്തെ
നാണുണ്ടിനാർ ചിലർ ചിലർ
തിക്കിലാപ്പെടുതലായിട്ടും തപ്പിക്കൊണ്ടും
85<noinclude></noinclude>
qsavbbssnulhuc7oigceunhjxdeam2j
താൾ:Jaimini Aswamadham Kilippattul 1921.pdf/130
106
84931
245821
2026-07-19T04:10:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '124 Do. മുതവത്തിൽ വീണമാത്രയിൽ കനി ഞ്ഞതിഭാരതം കൊണ്ടു ജീവിതതേന്ന് ട നാൻ ബുദ്ധനായ് സമുത്ഥാനം ചെയ്തു നണ്ടായൊരു വൃത്തമെപ്പേരും ഗ്രഹിച്ചൾക്കൊണ്ടുകൊണ്ടാടി ൻ യുദ്ധമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245821
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>124
Do.
മുതവത്തിൽ വീണമാത്രയിൽ കനി
ഞ്ഞതിഭാരതം കൊണ്ടു ജീവിതതേന്ന് ട നാൻ
ബുദ്ധനായ് സമുത്ഥാനം ചെയ്തു നണ്ടായൊരു
വൃത്തമെപ്പേരും ഗ്രഹിച്ചൾക്കൊണ്ടുകൊണ്ടാടി ൻ
യുദ്ധമെന്തുവാൻ വൈരമെന്ന സങ്കല്പം ചെയ്തു
സന്ധിച്ചുകൊണ്ടീടേണംതമ്മ
കക്കാമ്പിൽ
ചിന്തിച്ചുവന്നിടിനേൻചിത്തസന്തോഷത്തോടെ
പുരുഷോത്തമന്മാരായാണീടുംകന്ത് പുത
ന്മാരുടെകീഴായ്മനം കേഴാതെ വാഴാമ ന
ഒമസ്തുതഭീമമയോടെ
വാ
നിന്നുടൻ കൂട്ടിക്കൊണ്ടുപോയ ക്ഷണം
മൽ താത്വം വരുത്തണമോടിക്കാതെ
മുക്തിയേക്കാളും മഹാവിയാ
ഭക്തിയെക്കാളും വണ്ണം കാണ്ടുനാംദി
കണ്ടുകണ്ണിന്റെ പുണ്യപുവരുത്തുവാ
നുണ്ടു മാനസംത്വരിയും
മഹാമതേ
എന്നുടെ കളത്രപുത്രാദിയും നാടും വീടു
മെന്നൽ വാൻ സർവസ്വവും ശരീരവും
ചിദം കൊടുക്കുന്ന ദൈവമാം മുകുന്ദൻ
തൃത്തിൽ സമപ്പ്
വാൻ തുണയ്ക്കുമേ
വംഗവന്മാരെപ്പതിനായിരത്തോളം
പുരുലക്ഷണങ്ങൾപൂതിരില്ലാതെ നി
ള്ളാരുലക്ഷമാം വെള്ളക്കുതിരക്കൂട്ടത്തോടും
പതിയാം യുധിഷ്ഠിരനാൽ കീട നേ<noinclude></noinclude>
5qsq9nz1h7kk9igkds6z39zy4y91qot
താൾ:Jaimini Aswamadham Kilippattul 1921.pdf/145
106
84932
245822
2026-07-19T04:10:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിപ്പാട്ടു തന്നെ ബദ്ധന്മാര്ഹൊധാവനം ചെയ്തീടുന്നു മന്നിടംതോറും കരാർജ്ജനം ചെയ്തീടുവാൻ പംതുലന്മാർ തൃഷ്ണാമുക്തന്മാരായുള്ള വർ ക്ഷമയിലേതുമാശാവശഗന്മായവർ a പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245822
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിപ്പാട്ടു
തന്നെ ബദ്ധന്മാര്ഹൊധാവനം ചെയ്തീടുന്നു
മന്നിടംതോറും കരാർജ്ജനം ചെയ്തീടുവാൻ
പംതുലന്മാർ തൃഷ്ണാമുക്തന്മാരായുള്ള വർ
ക്ഷമയിലേതുമാശാവശഗന്മായവർ
a
പലമട്ടിലുമുണ്ടാം പണിചെയ്തു ഹോരാത്രം
നിലവിട്ട തലേന ജപൌരുഷം കാട്ടി
ശബ്ദയും പരസ്പരം വാദവും തരംപോലെ
കണ്ടു ദുഷ് പ്രവൃത്തിയും ചെയ്തുകൊണ്ടാണിശം
അസ്ഥിരംധനം ചിലർ നേടുന്നു മനംമറ
നികൾക്കെല്ലാ മല്പവും കൊടുക്കാതെ
സമ്പന്നമാകുന്നതുപിന്നെയും വർദ്ധിപ്പിച്ചു
സംഭിന്നമാക്കീടാതെ തങ്ങളും ജിയ്ക്കാതെ
കെട്ടിയങ്ങിനെവെച്ചുസൂക്ഷിച്ചു ദിനംതോറും
പട്ടിണിയിട്ടു കൊണ്ടുപീഡിച്ചു ചത്തീടുന്നു
കളിയാശാബലം മിക്കപേരയും പരി
ക്ലിഷ്ട ചിത്തന്മാരാകുംവണ്ണമേബാധിയ്ക്കുന്ന
ഭീതിയും നരന്നുള്ള ദന്തങ്ങളും
ജീനിയ നിതു കണ്ണലോചനങ്ങളും സമം
ജീനയാകുന്നില്ലേതും തൃഷ്ണയെന്നതുമാത്രം
പുസങ്കടം തന്നെ തൃഷ്ണയുടെ വക്കാ
അതിനെവിടുന്നവക്കധികം സുഖം പാത്താ
ലതിനുദൃഷ്ടാന്തമിക്കിഴവിയെന്നിങ്ങിനെ
അരചൻ താനെല്ലാരുമറിവാനായിട്ട
മരനന്തരമുടനെ സന്ധ്യാഗമേ
പരമാധിയിൽചെന്നിട്ടരുണൻ മുങ്ങുംമുമ്പ
പരമാസ്ഥയിലുള്ള സഭ പിരിഞ്ഞല്ലാ
139<noinclude></noinclude>
1v5yy5yuxc2ybo8y0lb6h8qprs4lyug
താൾ:Jaimini Aswamadham Kilippattul 1921.pdf/154
106
84933
245823
2026-07-19T04:10:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '148 6 മക്രതക്രിയാവിഠമസ്തമായരും വണ്ണം വിക്രമത്തോടും തുണ വിശ എന്തുണക്കാരിൽ പുരോഗനീക്കൻ ജഗൽ ബന്ധുമധുരന്ധരൻസുരൻനിൻ കണ്ടറിഞ്ഞാലും നല്ലവണ്ണമെന്നേവം കണ്ടകംകാണു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245823
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>148
6
മക്രതക്രിയാവിഠമസ്തമായരും വണ്ണം
വിക്രമത്തോടും തുണ
വിശ
എന്തുണക്കാരിൽ പുരോഗനീക്കൻ ജഗൽ
ബന്ധുമധുരന്ധരൻസുരൻനിൻ
കണ്ടറിഞ്ഞാലും നല്ലവണ്ണമെന്നേവം
കണ്ടകംകാണുവല്ലഭൻ ചൊല്ലീടിനാൻ
കേട്ടു
ശരീശ്വരവാദനപ്രദീപമേ
മുഖ്യമാം വട്ടഷ്ട സൌഖ്യറും മുഴുത്തുള്ള
സഖ്യവും പ്രാപിച്ചിരുന്നാശ്രയിപ്പതിന്നെത്രെ
വന്നുഞാനിനിയുള്ള തൊക്കയും തവാധീന
മിന്നുതൊട്ടിയിലുള്ള നാഥനും വാനലോ
ഒന്നിച്ചുലോകം പതിന്നാലുമേ ജയിയ്ക്കും വാ
നിന്നിച്ഛയെന്നാലതും സാധിയ്ക്കാം ഭവാനിപ്പോൾ
ശക്തിയില്ലെന്നില്ലാത്തപോലുള്ള
ഭക്തിയാം ഗുണംകൊണ്ടു വിശ്വമുതൽ കെട്ടി
സന്തതംവശത്തിലിട്ടിരി, പോളിത
ന്നെന്തിനാണ്യൻതുണയും നാതജാതാര!
എങ്കിലൊസിനാംകുന്തീദേവിയെച്ചെന്നു
മങ്കയാം പ്രഭാവതികണ്ടു സം ഭാവിയുടെ
ധർമ്മരാജോക്തം ശ്രവിച്ചായതിന്നായിട്ടുതന
ധർമ്മപത്നിയെ വിട്ടുയൌവനാശ്വനാംപൻ
ചിറ്റുമാൻ മുകന്ദനാനന്ദത
നതാകാരൻ കാരുണാലയൻ മായാമയൻ
നില്ക്കുദിക്കിൽ ചെന്നു ഭക്തിപീയൂഷത്തിങ്കൽ
ചിക്കൻ മുങ്ങിക്കുളിക്കുന്ന
മാനസത്തോടും
മുക്താബ്ദംതൊഴും തൃക്കാൽ വാളാ
മസ്തകംമുട്ടും നമസ്കാരവും ചെയ്തീടിനാൻ
തട്ട ജോഭരംശിരോലങ്കാരമാക്കിട്ടെല്ലാം<noinclude></noinclude>
23n45upp8akme0in13cb8dm796shlka
താൾ:Jaimini Aswamadham Kilippattul 1921.pdf/163
106
84934
245824
2026-07-19T04:10:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് പൂശിയങ്ങിനെ വാഴും താപസേന്ദ്രനെക്കണ്ടു വന്ദിച്ചുമൌനത്തോടെ കൈകളും കൂപ്പിക്കൊണ്ടു മുന്നിൽ ചെറടുത്തുനിന്നീടിനാനതുകണ്ടു മിണ്ടിയില്ലെന്നല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245824
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
പൂശിയങ്ങിനെ വാഴും താപസേന്ദ്രനെക്കണ്ടു
വന്ദിച്ചുമൌനത്തോടെ കൈകളും കൂപ്പിക്കൊണ്ടു
മുന്നിൽ
ചെറടുത്തുനിന്നീടിനാനതുകണ്ടു
മിണ്ടിയില്ലെന്നല്ലൊരു പേപിടിച്ചവൻ
പോലെ
പിന്നാലെകൂടെത്തു ടന്നാടിയീശനും
ചൊന്നാനത്തൊഴിൽ കണ്ടു വിസ്മയാകൃഷീശനും
പിന്തിരിഞ്ഞ വം വാദിച്ചീടിനാനവൻ വാ
നെന്തിനെൻ പിയേകൂടിയോടി വന്നീടുന്നതും
സമോതേണം നമ്മോടെന്നുള്ള വാക്യം കേട്ടു
മത്സ്യവും തവൻമാനിച്ച മണത്തിനാൻ
മന്നിനിന്നധീശനായുള്ള വൻമരുത്തനാ
നൊന്നിനിയും നത്തുവാനുണ്ടല്ലൊ തപോനിധേ!
ദൈവതപ്രസാദാശ്വമേധയാഗം
മല്ലുരോഹിതനാകവേണമെന്നപേക്ഷിച്ച
നപ്പൊഴങ്ങിനെയാവാമെന്നു സമ്മതിച്ചുടൻ
ചെന്നുക്രനെക്കണ്ട ശേഷമേ വിരോധിച്ചു
ചൊന്നതൽ ഭാകിയാലാവതില്ലെന്നായാൽ
ഭട്ടിനെവരിക്കുന്നു ചൊല്ലി വിട്ടയക്കയാൽ
വാലാത്മനാ നിവർത്തിച്ച
പിമ്പകക്കാമ്പി
ലാകുമാറിനിയാരെന്നാലോചിച്ചറിഞ്ഞുടൻ
വൈശിഷ്ട്യം പെരുത്തു നിന്നു വടി
എന്നുടെ പൌരോഹിത്യം കാണിയാഗം
നന്നിതങ്ങിരിക്കട്ടെ നമ്മുടെ ചരിത്രത്തെ
ചൊന്നതാരം കൂടിക്കൊല്ലുന്നായ മുനി
157.<noinclude></noinclude>
cj6wftdp311aoymeds9dj5n63bpgujz
താൾ:Jaimini Aswamadham Kilippattul 1921.pdf/172
106
84935
245825
2026-07-19T04:10:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '166 പുരുഷൻ നേരെ വരും പൊഴുത്തിൽ കഴഞ്ഞാടി സന്തോഷംകൊണ്ടത് സംഭ്രമം തേടി എത്രയും ചിരിയും കുട്ടിയെപ്പിടിച്ചിട്ടു ചഞ്ചലംകൊണ്ടങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു സഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245825
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>166
പുരുഷൻ നേരെ വരും പൊഴുത്തിൽ കഴഞ്ഞാടി
സന്തോഷംകൊണ്ടത് സംഭ്രമം തേടി
എത്രയും ചിരിയും കുട്ടിയെപ്പിടിച്ചിട്ടു
ചഞ്ചലംകൊണ്ടങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു
സഞ്ചരിയുമ്പോളടിതെററിട്ടു ചാഞ്ചാടുന്നു
കൂടപി കടിസ്ഥാനത്തിലേററം ചൊറി
പാടുന്നൂ ശമം വെടിഞ്ഞ നാല് ഭാവങ്ങളെ
തേടുന്നുയാതൊരുത്ത പുംശ്ചലിതന്നെയാ
തന്നിരിപ്പാട് സമന്ദിരങ്ങളിൽ
ചെന്നിരിക്കയും പാഴിരാം ജനങ്ങളെ
കണ്ടിരിക്കയും ഭൂതിയന്മയെയും
ണ്ടിയങ്ങ നിലവിളിക്കയും
മാലകെട്ടീടുന്നവൾൗരക്കാരത്തെ നടി
മാലകററീടും മട്ടുകാണ്
പ്രവാജകാ
പത്തിക്കീറുകൾ കുറിക്കൂട്ടുകളെന്നുള്ള വ
പതിയാൽ വർജ്ജിക്കപ്പെട്ടവൾ 'കാപി
പതികൂടാതുള്ള വളരാകാപാലിനീ
എന്നിച്ചൊല്ലി യനാനാജാതി ധുക്കളോ
ടൊന്നിച്ചു മോദിക്കയും ചെയ്യുന്ന സീമന്തിനീ
സ്വരണ ജനങ്ങൾക്കു രാജ്ഞ യെന്നറിഞ്ഞാലും
ഗൌരിസേവക കഷ്ടമിത്തരം കാണുന്തോറും
രികബുദ്ധികളാത്മസ്ത്രീകളെ വിശേഷിച്ചും
ദുഷ്ടസംഗമത്തിൽനിന്നു രക്ഷിച്ചീടേണം
ഏഷണിക്കാരൻൻ നാസ്തികനസൂയകൻ
ഭീഷണന്മാരാകുമീ പാപന്മാർ പാൻ
വന്നുകൂടീടുന്നാകിൽ സങ്കടം പ്രജാഗ<noinclude></noinclude>
8st11rjzz0z576qmkc291gnoynxuh0q
താൾ:Jaimini Aswamadham Kilippattul 1921.pdf/182
106
84936
245826
2026-07-19T04:10:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '176 കമ്മനാശം വരും കൃഷ്ണസംശ്രയം മുല സന്തതംരമിയ്ക്കുന്നു കൃഷ്ണനിൽ പ്രിയത്തോടു മന്തരംഗം വേദാഘോഷിതം ശ്രവിക്കയാൽ ശ്രദ്ധയോടന്നിശം സേവയുംചെയ്യുന്നു നിരകഥിച്ചത...' താൾ സൃഷ്ടിച്ചിരിക്കുന്നു
245826
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>176
കമ്മനാശം വരും കൃഷ്ണസംശ്രയം മുല
സന്തതംരമിയ്ക്കുന്നു കൃഷ്ണനിൽ പ്രിയത്തോടു
മന്തരംഗം വേദാഘോഷിതം ശ്രവിക്കയാൽ
ശ്രദ്ധയോടന്നിശം സേവയുംചെയ്യുന്നു
നിരകഥിച്ചതുകേട്ടു ദേവകീദേവീ
ഞാ
ചൊല്ലിനാൾ ചിരിച്ചു കൊണ്ടിങ്ങിനെ ചൊല്ലീടുവാ
നില്ലയോനാണം നിണക്കതുമെന്നുടെമേ
അമ്മയാം ഞാനും വസുദേവനച്ഛനും നിത
മംബുജാക്ഷനുമോദമുണ്ടാകുകമ്മങ്ങളെ
ചെയ്യുന്നുമലമേലേ ചെമ്പകാംഗികൾ ചാല
നിയ്യിന്നു കാണുന്നില്ലെകൾക്കന പുരാകാ
ബാലനായെന്ന പ്രാവകത്തിയെരും
തലലാഘവത്തോടും ദേഹത്തിൽ
ധരിച്ചുഞാൻ
എന്നുമൽഗഭോദരേവ കൃഷ്ണനാമിവ
നാരിയും ഞാനും ബന്ധനം പ്രാപിച്ചല്ലോ
മുന്നിവാരമാകാം നിനയ്ക്കനീ
നിന്ദിരാവരൻ കൃഷ്ണനെങ്ങുമുണ്ടെന്നാകിലും
ലക്ഷണീയനല്ലിവന്നുകൊരു
പിത്രാദിയു
മുക്ഷനായ കാനന ദുഃഖങ്ങളെല്ലാം
നീങ്ങി
അത്രവേഗത്തിൽ സുഖം പ്രാപിയ്ക്കുന്നില്ല
പാത്താ
ലത്രഭൂമിയിൽ കാണും മത്തന്മാരെല്ലാവരും
ജീവിയ്ക്കുന്നിതു
തത്ത കമ്മശക്തി കൊണ്ട
ഭാവിച്ചു.ഗോവിന്ദനെസ്സേവിച്ചുകൊള്ളുന്നവർ
കപാശവും മുറിച്ചങ്ങിനെ മുകുന്ദനാം
ചിന്മയൻ തങ്കൽ ചെന്നുചേരുമെന്നതേ വേണ്ടു
ദേവകീവാമൃതം കേട്ടു സന്തോഷംപൂണ്ട
ദേവിയാം സത്യഭാമപിന്നെയും ചൊല്ലീടിനാൾ
ബോധമേറീടും മാതാവിനെ വിശേഷിച്ചു
22<noinclude></noinclude>
c91f67zcisillrrthv55gh7h3c3s6rp
താൾ:Jaimini Aswamadham Kilippattul 1921.pdf/190
106
84937
245827
2026-07-19T04:10:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '184 61 തന്നെയിരുന്നു ഞാനണ്ണവാൻ താൻ ക ബന്ധുസാരം കാണ്ടീടിനേനി കലെൻ മൽകദേശം മഹാവിസ്തീർണ്ണംഷ് പൂരമെ ന്ന കുറ്റം പറഞ്ഞതെന്തക്രമം ചിന്തിക്കുകിൽ തൽക്ഷിദേശംതന്നെവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245827
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>184
61
തന്നെയിരുന്നു ഞാനണ്ണവാൻ താൻ ക
ബന്ധുസാരം കാണ്ടീടിനേനി കലെൻ
മൽകദേശം മഹാവിസ്തീർണ്ണംഷ് പൂരമെ
ന്ന കുറ്റം പറഞ്ഞതെന്തക്രമം ചിന്തിക്കുകിൽ
തൽക്ഷിദേശംതന്നെവിസ്തീണ്ണം ദുഷ് പൂരം
ചൊല്ലൊണ്ടുകാണുംബുകാരിയും വാന
എണ്ണങ്ങൾ കൂടാതെ ബ്രാഹ്മങ്ങളായിട്ടുള്ള
രണ്ഡങ്ങളെന്നും ഭവൽ കുഴിയിൽ കിടക്കുന്നു
ചണ്ഡപവ്വതന്ത്രഭാഗ്യവൃക്ഷാര്യങ്ങ
വങ്ങളോട് ളാമണ്ഡലം സമസ്തവും
നയം ദഹിക്കാത്തവണ്ണമേകൂടക്കൂടെ
ദണ്ഡമെന്ന വിഴുങ്ങുന്നതുണ്ടെന്നാകിലും
മണ്ണശിച്ചതുംവരെ പെങ്ങൾ വീട്ടിൽ കണ്ട
വെണ്ണപാൽ തെരെന്ന വകട്ടശിച്ചതും പിന്നെ
തണ്ണമമാരുകള്ള കൌശലം പറഞ്ഞതിൻ
വണ്ണമാബലികം നന്നു ചെയ്തു ക്കാതെ
നന്ദഗോപനെക്കൊണ്ടുനന്മയിൽഗോവിന
ഛിന്ന സന്ദേഹം ഭക്ഷ്യപേയങ്ങളെല്ലാം വേഷ
ന്നനായ് പുറപ്പെട്ടുവന്നുടൻ ഭക്ഷിച്ചതും
ഭൂമിദേവന്മാർ ചെയ്യും യാഗശാലയിൽ ചെന്നു
കാമിതംവരുന്ന
മാറോദനം യാചിച്ചതും
ഒന്നുതന്നീലാ വിപ്രന്മാരൊഴിക്കാതെ
നിന്നുപിന്നെയും നാണമെന്നിയെയാചിക്കയാൽ
കൊണ്ടുവന്നുടൻ ജനികൾ തന്നൊരു ചോറു
മുണ്ടുപോന്നതും പാരമത്ഭുതം മറന്നിതൊ
എന്നിരിയ്ക്കുമ്പോളെന്നെയിരം പഴി
23 *<noinclude></noinclude>
js28y3glljgehaybackg9194g30k4is
ജൈമിനീയാശ്വമേധം കിളിപ്പാട്ട്
0
84938
245829
2026-07-19T04:21:34Z
Manojk
804
'{{header |title = [[ജൈമിനീയാശ്വമേധം കിളിപ്പാട്ട് ]] |genre = |author = കാത്തുള്ളിൽ അച്യുതമേനോൻ | year = 1921 | translator = | section = | previous =| next = | notes = }} <div class="novel"> <pages index="Jaimini Aswamadham Kilippattul 1921.pdf" from=1 to=520 /> </div> <div class="novel">' താൾ സൃഷ്ടിച്ചിരിക്കുന്നു
245829
wikitext
text/x-wiki
{{header
|title = [[ജൈമിനീയാശ്വമേധം കിളിപ്പാട്ട് ]]
|genre =
|author = കാത്തുള്ളിൽ അച്യുതമേനോൻ
| year = 1921
| translator = | section = | previous =| next = | notes = }}
<div class="novel">
<pages index="Jaimini Aswamadham Kilippattul 1921.pdf" from=1 to=520 />
</div>
<div class="novel">
lh9i867ye7mfuww2s4ro6hfiy8l2h5i
താൾ:Jaimini Aswamadham Kilippattul 1921.pdf/191
106
84939
245830
2026-07-19T04:22:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിലീദൃശം കാരമില്ലയെന്നതോതിട്ടം പറ്റിയില്ലല്ലൊമിരട്ടെങ്കിലിന്ന് നിവേണ്ടും കൊറ്റിനിയേ കാതെ ഞാനേറ്റുപോകയുമില്ലാ തമ്പാംസമായിരുന്നക്കടുക്കുന്ന സമ്പദംകൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245830
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നിലീദൃശം കാരമില്ലയെന്നതോതിട്ടം
പറ്റിയില്ലല്ലൊമിരട്ടെങ്കിലിന്ന് നിവേണ്ടും
കൊറ്റിനിയേ കാതെ ഞാനേറ്റുപോകയുമില്ലാ
തമ്പാംസമായിരുന്നക്കടുക്കുന്ന
സമ്പദംകൊടുക്കുന്നതമ്പുരാനല്ലോരുവാൻ
പാഭാഷണം കേട്ടു ദേവിമാർ ചിരിച്ചപ്പോ
വത്സലൻ വാസുദേവനും ചിരിച്ചൂടൻ
ചീത്ത സന്തോഷത്തോടുംഭീമനെക്കടാക്ഷിച്ചോ
രാസ്ഥയോടരുൾ ചെയ്തും സുനന്ദനവീര
വാക്യസാരജ്ഞർവാൻ ചൊന്നതൊരു കേട്ടു
മതിയില്ലല്ലോ വൽകഥന കേൾക്കുന്തോറും
കൊതിയെത്രയും നമുക്കതിലെന്നറ ഞ്ഞാലും
തരുവൻ
വിശിഷ്ടമാമശനം ജിച്ചാല
മുരു സന്തോഷംഭവാനുടനെ ഭജിച്ചാലും
ഇങ്ങിനെയരുൾചെയ്തു വന്നു തൃക്കണ്ണാ
നിംഗിതജ്ഞയാഷ്മി തന്നുടെ മുഖാംബുജം
ലക്ഷ്മിതന്നുടെയംശഭൂതയായ ഉങ്ങുന്ന
ഗിണീദേവി രുചിരാംഗ സംഭ്രമത്തോടെ
തങ്കം കൊണ്ടുള്ള മഹാപാത്രമൊന്നെടുത്തുടൻ
തങ്കയ്യിനാലെ തുട മണ്ഡലം പോലെ
മുമ്പിലടുപ്പിച്ചുവെച്ചു വൈകീടാതപ്പോ
ഉമ്പിച്ച പ്രകാശമാനരാശിയും നെയ്യും
സ്വാദുസമ്പന്നങ്ങളാം്യഞ്ജനങ്ങളും മറ്റും
സാധു സാംശീലം തേടുമ്മമാർ ഒരു നാർ
വിശ്വരൻ താനും ഭീമസേനനുംകൂടി
മണ്ഡനാദികൾകൊണ്ടുമാസമംമഹാസ്ഥാന
186<noinclude></noinclude>
q1ms99rru11tig4zfg9lpt0et2tkap8
താൾ:Jaimini Aswamadham Kilippattul 1921.pdf/183
106
84940
245831
2026-07-19T04:22:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിപ്പാട്ട് ത്വൽപുത്രനായിട്ടുള്ള ദേവനെ ജേന്ദ്രന്മാ ഇപ്പൊഴും ജനാർദ്ദനനെന്നു സംശയിക്കാതെ മിങ്ങനെമഹാജനകമഹാരിയാവാരി ദേവകീസുതനായടിക്കണ്ടത്തിങ്കൽ കാലം മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245831
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിപ്പാട്ട്
ത്വൽപുത്രനായിട്ടുള്ള ദേവനെ ജേന്ദ്രന്മാ
ഇപ്പൊഴും ജനാർദ്ദനനെന്നു സംശയിക്കാതെ
മിങ്ങനെമഹാജനകമഹാരിയാവാരി
ദേവകീസുതനായടിക്കണ്ടത്തിങ്കൽ
കാലം മഹാകകാരിയായെന്നിങ്ങനെ
മന്മാർബോധിയ്ക്കുന്നു ശങ്കയില്ലെങ്കിൽ
മത്യന്തം മായാവിയാമ ക്കൊണ്ടൽ
വണ്ണൻദേവൻ
ധരിക്കപെട്ടു ഹൃദി ചതിയാല
കരിക്കപ്പെട്ടില്ല 'തധരിഹരിച്ചിയെ
സതതംത്തിൽ ദൃഢതാമയാമെന്നാൽ
177
കൃതനാകുന്നനേരെദശിയ്ക്കപ്പെട്ടീടുന്നു.
ഒട്ടും സംശയം വേണ്ടാരുന്നിമ മിദേവൻ
നഷ്ടങ്ങളാക്കീടുമേനമ്മുടെ കണങ്ങളെ
സത്യഭാമോക്തംകേട്ടു പ്രസന്നനായ്ക്കുന്ന
സത്യപുരുഷൻ മായാ കൃത്രിമാകാരൻ കൃഷ്ണൻ
കരുണാപൂർവ്വം കടാക്ഷിച്ചുദേവിയോടേതാ
ണ്ടരുളിച്ചെയ്തീടുവാൻ ഭാവിയും ദശാന്തര
വന്നണഞ്ഞൊരുഭീമസേനനെ
തൃക്കണാ
പുണ്ഡരീകാക്ഷൻ തീയോക്തിയിൽ സദാകാലം
തല്പരൻ ഭക്തപ്രിയൻ തപ്പുകൂടാതെ മ
നിപ്പൊഴെന്തുരയ്ക്കുനതെന്നു കേൾക്കുവാൻ വേണ്ടി
കലാസ്ഥാം സൈരന്ധ്രിയെക്കൊണ്ടുതൽ പ്രദേശത്തി
ലായാതടുക്കയാൽപാത്ഥനാംകോദരൻ
ദാനായ ഹംലീലാബുദ്ധിയാം മുകുന്ദനാ
ലിമോണ് നാനത്രയുംനത്തോടെ
സൈരന്ധ്രീപാത്താല തെന്നു പറഞ്ഞാലും
സ്വരംധരിച്ചെനെയിങ്ങിനെ പുറത്താക്കി<noinclude></noinclude>
7l1qqx0gi60mxx0tjqrc9kccrzfs6lj
താൾ:Jaimini Aswamadham Kilippattul 1921.pdf/173
106
84941
245832
2026-07-19T04:22:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട നല്ല സുഖവാസമെന്നായീടുമെ സൽപ്രജാഗണാണം ചെയ്തതോ നപ്രമേയമാകാമുണ്ടിയും വാൻ നിതം ഭിന്നമായ മുടിഞ്ഞു പാൽ പ്രജാജനമൊ ലന്നതിൻവണ്ണം തന്നെനിയം രാജത്വവു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245832
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട
നല്ല സുഖവാസമെന്നായീടുമെ
സൽപ്രജാഗണാണം ചെയ്തതോ
നപ്രമേയമാകാമുണ്ടിയും വാൻ നിതം
ഭിന്നമായ മുടിഞ്ഞു പാൽ പ്രജാജനമൊ
ലന്നതിൻവണ്ണം തന്നെനിയം രാജത്വവും
ധമ്മസഞ്ചയങ്ങളിലൊന്നുമേ ചെയ്യാതെയും
ബ്രഹ്മരൂപിയാം വാസുദേവനെയോക്കാതെയും
വനം ചെയ്യുന്നവ പ്രാദികൾകൊണ്ടു
നനം ചെയ്തും മഹാനാസ്തികന്മാരാകുന്നു
എന്നുള്ളിൽ ധരിക്കേണമെങ്കിലീ ധമ്മിഷ്ഠ
വൃന്ദ ഷഷ്ഠന്മാരെക്കണ്ടാൽ ദൂരവർജ്ജിക്കാതെ
എത്തുകൊണ്ടെന്നാകിലും തൊട്ടുകാരി
കൊത്തുവായോ ചെയ്തുകൊള്ളാല്ലാ മറ്റുള്ളവർ
ജീവജാലങ്ങൾക്കെല്ലാം നൽകുന്നതാ
ഭാവനാ ചാനാദികൾകൊണ്ടു സംസേവിപ്പവ
നവനായവൻ മഹാചണ്ഡാലനെന്നാകിലും
ദേവസന്നിദൻ നിർമ്മലാശയൻ ഹരിപ്രിയൻ
കേവലം ജഗന്മാനനീയനെന്ന ഞാലും.
ഇത്തരം മുക്തമാമുത്തമോഭനുംകേട്ടു
ശുദ്ധനാം യുധിഷ്ഠിരൻ പിന്നെയും കേട്ടീടുവാൻ
ശ്രദ്ധയോടുണത്തിനാൻ തൃപ്തിയില്ലിനിക്കിൽ
ചിതകൌതുകം കേൾക്കുംതോറുമേമുഴുക്കുന്നു
എന്നകാരണാലിതുകൂടി ഞാൻ ചോദിക്കട്ട
വനശീലമേകാലമുണ്ടെങ്കിലോതേണമേ
സ്പിണീരമാമ്യമന്ദിരംതോറും
കമ്പത്തോടൊഴിഞ്ഞിരിയ്ക്കുന്നതെങ്ങ നെസാ
എങ്ങുമേനിറഞ്ഞുള്ള ലക്ഷ്മീശനോടുംകൂടി
മയങ്ങിനെ ജനങ്ങൾ വേർപെട്ടിടാതിരിയ്ക്കുന്നു.
167<noinclude></noinclude>
k04b5k4lewqk92hqdv8zbknu5rolyaj
താൾ:Jaimini Aswamadham Kilippattul 1921.pdf/164
106
84942
245833
2026-07-19T04:22:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '158 മന്നവൻ മടിക്കാതെ ചൊല്ലിനാൻ മഹാമുന വന്ദനീയനാംമുനി വൈണികനുമായ നന്ദിയോടെഴുന്നള്ളിനന്മയോടരുൾ ചെയ്തു വഹ്നിയിൽ ചാടിമറഞ്ഞീടിനാനെന്നവണ്ട എന്നഭാഷിതംകേട്ടുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245833
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>158
മന്നവൻ മടിക്കാതെ ചൊല്ലിനാൻ മഹാമുന
വന്ദനീയനാംമുനി വൈണികനുമായ
നന്ദിയോടെഴുന്നള്ളിനന്മയോടരുൾ ചെയ്തു
വഹ്നിയിൽ ചാടിമറഞ്ഞീടിനാനെന്നവണ്ട
എന്നഭാഷിതംകേട്ടുമന്ദഹാസവും ചെയ്തു
നിന്നപാവനാത്മാവാം താപസൻ പ്രസാദിച്ചു
അഭിനീപതേ!കുലുങ്ങീടേണ്ടതെല്ലും ഭവാ
നമ്പിനോടഹം തന്നെ കൂടെപ്പോന്ന
സംശയം
ഭംഗമേല്ലാതെ യാഗകമ്മവും കഴിപ്പിച്ചു
തുംഗമാം സുഖം വരുത്തുന്നതുണ്ടതിൻമാ
വന്നണഞ്ഞീടും വാഴമെങ്കിലോ മടക്കേണ
മിന്നതിനുറപ്പായ സത്യവും ചെയ്തീടേണം
എന്നൊഴിഞ്ഞിനിക്കുള്ളിൽ തൃപ്തിയില്ലെന്നിങ്ങിനെ
ചൊന്നതെപ്പേരു കേട്ടു സത്യവും ചെയ്തു പൻ
ചിത്തസന്തോഷത്തോടുമപ്പൊഴെ പുറപ്പെട്ടു
ശുദ്ധനാംതപോധനൻ ഭൂപമന്ദിരംപു
പൂജയും പുരോഹിതസ്ഥാനവും കാണാം
രാജവീരനെക്കൊണ്ടുയോഗവും തുടങ്ങി
തിണ്ണ ഹോമത്തിനുള്ളഗ്നിയെയഥാവിധി
കുണ്ഡത്തിൽ സമപ്പിച്ചു വീജനം ചെയ്യുംവിധ
ഒട്ടുമേയെരിഞ്ഞതില്ലെന്നല്ല
മങ്ങിക്കൊണ്ടു
കെട്ടുപോവതിന്നുള്ള വട്ടമായതുകണ്ടു
വന്നവിസ്മയം പൂണ്ടുരൂപനും സംസാരി
വൃന്ദവും തദന്തരെ സംവൻ മഹാജൻ
ബന്ധമെന്തിതിന്നെന്നു ചിന്തിച്ചുചെന്തിയിൻ
ബന്ധനം സംക്രന്ദനൻ ചെയ്തതങ്ങറിഞ്ഞുടൻ
ക്രുദ്ധനായാവാഹിച്ചതിൽ ബന്ധം തീർത്തു
ബാവിക്രമം മുന്നിൽ വിപ്പാത്തു
ശാപം തിന്നുള്ള ഭാവം പൂണ്ടതുക<noinclude></noinclude>
1sx8dxmosjs72ydcvtb4hy01bnyysuw
താൾ:Jaimini Aswamadham Kilippattul 1921.pdf/155
106
84943
245834
2026-07-19T04:22:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '149 പ്രദേശത്തിൽ ചിരം മോദാപുരം പ്രമേയനാമാനന്ദാലയൻ തന്ത തൃക്കരങ്ങളാലെഴുന്നേല്പിച്ചുവാത്സന മാഷം ചെയ്തമൂലം മരിയൻ തിരുമുമ്പാകെഢംതൊഴുതുംകൊണ്ടുനിന്ന ടമായീടും...' താൾ സൃഷ്ടിച്ചിരിക്കുന്നു
245834
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>149
പ്രദേശത്തിൽ ചിരം മോദാപുരം
പ്രമേയനാമാനന്ദാലയൻ തന്ത
തൃക്കരങ്ങളാലെഴുന്നേല്പിച്ചുവാത്സന
മാഷം ചെയ്തമൂലം മരിയൻ
തിരുമുമ്പാകെഢംതൊഴുതുംകൊണ്ടുനിന്ന
ടമായീടുംവണ്ണമുടനെ മിന്നീടുന്ന
കുടൽ
വൻതിരുവുടൽ കൗതുകത്തിലെ
മുടിതൊട്ട ഹൊമുറയ്ക്ക് ടിയോളവും ക്രമാ
ലടിതൊട്ടുഭേദമായ് മുടിയോളവുമേവം
എട്ടൊ
താവത്തിച്ചുനോക്കിക്കണ്ടത
പെട്ടന്മാരെല്ലാവരും കേൾക്കുമാറുണത്തിക്കാൻ
വത്സല പാസാര പീതാംബരാ
ചിന്മയാകാരകാപാരാവാര
എന്നിവൻ മഹാമാനെങ്ങിനെ പുക
നിന്തിരുവടിയായിട്ടെപ്പൊഴും നമസ്കാരം
നിഷ്കൻ
പരബ്രഹ്മനിർമ്മലാതിർമ്മയൻ
നിഷ്ങ്കനാംഭവാനെങ്കിലും വാത്സല്യത്താൽ
ഭംഗിയേകിടുന്നതായിങ്ങിനെയൊരു രൂപ
മിങ്ങിനി വം കാട്ടിത്തന്നതെൻ ഭാഗ്യം തന്നെ
മയൂരഹം വന്നു ന്നു പൊൻ കിരീടവും
കേയൂരരത്നാംഗലകങ്കണാടിയും
കുണ്ഡലാംഗുലീയങ്ങൾ കൌസ്തുഭാലങ്കാരവും
സ്വർണ്ണമാലികാവനമാലികാഹാരങ്ങളും
സ്ഫീത ശോഭമാം കടിസൂത്രവും വിളങ്ങുന്ന
പീതവസ്ത്രവും മഞ്ജു മഞ്ജീരരത്നങ്ങളും
നന്മയോടണിഞ്ഞ ന്ദ്രനീലാഭമായിളങ്ങുമീ
ബ്രഹ്മായാനിയാം തിരുമെയ്യുപീയൂഷംപോലെ<noinclude></noinclude>
rnhoa4v7ji35yqv1hj8ga79se4o1fuq
താൾ:Jaimini Aswamadham Kilippattul 1921.pdf/146
106
84944
245835
2026-07-19T04:22:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '140 eroco82 DO. സന്തോഷഭാവം ന്നഭീമനോടൊന്നിച്ചാ സാപാസനം കഴിച്ചെല്ലാരും കൂടി പിന്നെ മൃഷ്ടഭാജനം ചെയ്തു സഥാവിനോദംകൊ പോലുറങ്ങി നാരുത്തമസ്ഥലന്തോറ മിത്തരം മരുൽസുതന്മായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245835
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>140
eroco82 DO.
സന്തോഷഭാവം ന്നഭീമനോടൊന്നിച്ചാ
സാപാസനം കഴിച്ചെല്ലാരും കൂടി പിന്നെ
മൃഷ്ടഭാജനം ചെയ്തു സഥാവിനോദംകൊ
പോലുറങ്ങി നാരുത്തമസ്ഥലന്തോറ
മിത്തരം മരുൽസുതന്മായമാനന്മാരേ
ഹോരാത്രം കഴിഞ്ഞാറാം നാളക്കൊയെ
മന്നവൻ ഭദ്രാവതിനായകൻ ജഗൽപ്രാണ
നന്ദനൻ തനോടുയാത്രോദ്യമം ഗ്രഹിപ്പിച്ചു
കളിയും പാടിയരിപൂജയും മനം
തെളിയും ദാനങ്ങളുമിതരകൃത്യങ്ങളും
മുഴുവൻ കുഴിച്ചു ഹസ്തിന
മാംസം കുറി
പഴമനസ്സോടുമുടനെ പുറപ്പെട്ടു
വിത്തമന്മാരായുള്ള വിപ്രന്മാർ പുരോഹിതർ
വൃദ്ധമന്ത്രികൾനാനാ ബന്ധുക്കൾ സാമന്തന്മാർ
വിത്തവാന്മാരായവർമന്ത്രവാദികൾ വൈദ്യർ
വൃത്തവാന്മാരാം ജ്യോതിഷവേദികൾ വിശ്വസ്തന്മാർ
വസന്തതിപുത്രതാരിളാവലി
മിത്രസന്തതിരാഷ്ട്രവാസികൾ തൊട്ടുള്ള വർ
നൃത്തഗീതാദി ക്രിയാവൈദഗ്ദ്ധ്യംപൂണ്ടുള്ള വർ
വന്ദി മാഗധാരികൾ
സൂതന്മാർ താളി കർ
നന്ദിവർദ്ധകന്മാരാം വാദ്യക്കാർ നിരക്ക
ചെഞ്ചാസികൾ പൂണ്ടവീരന്മാരഭ്യാസികൾ
ചെഞ്ചിനും ധനുർബ്ബാണങ്ങൾ
പൂണ്ടുള്ള വർ
കന്തപാണികൾലപാണികൾ മുമ്പായ
രന്തമെന്നിയെങ്ങും നാലംഗമാകും സൈന്യം
എന്നിച്ചൊല്ലിയ കൂട്ടരൊക്കെ പുറപ്പെട്ട<noinclude></noinclude>
96l77958ew02wwdvx312j9wj99d2wo0
താൾ:Jaimini Aswamadham Kilippattul 1921.pdf/131
106
84945
245836
2026-07-19T04:22:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നതിയാം തൃപ്തി കൊണ്ടതുമടൊവീര ചില മാനായിട്ടനേകായിരം നമസ്കാര ഹസ്തി നാഗാരത്ത് കലാപരീക്ഷിച്ചിട്ടു പൃഥ്വിയെ ജയിയ്ക്കും വാൻ വാഴയെവിടുന്നാൾ ശക്തിയേറീടും ഇവന്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245836
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നതിയാം തൃപ്തി കൊണ്ടതുമടൊവീര
ചില മാനായിട്ടനേകായിരം നമസ്കാര
ഹസ്തി നാഗാരത്ത് കലാപരീക്ഷിച്ചിട്ടു
പൃഥ്വിയെ ജയിയ്ക്കും വാൻ വാഴയെവിടുന്നാൾ
ശക്തിയേറീടും ഇവന്മാർ പിടിച്ചീടുന്നതിന
മുക്തിവരുത്തുവാനുണ്ടാകും യുധാജിത
ചിതകൌതുകത്തോടും യത്നിച്ചുനിങ്ങൾക്കായെൻ
ക്ഷിപ്രമെൻ പാംപ്രവേശിയ്ക്കുവാൻ ഭവാനെൻ
മാംഗജത്തിലെന്നോടുകൂടിത്തന്നെ
125
ശിഷ്ടനാംഷാജൻമാരാന്തൻ മോ
നിധനാസുഗനോടൊന്നിച്ചുകേറീടട്ടെ
പുത്തനാംമഹോത്സവംസനങ്ങൾഘോഷിയുടെ
ഇത്തരം വിനീതനായത്ഥിയും ഇപേന്ദ്രനെ
ശുദ്ധനാം ഭീമൻ പ്രസാദിച്ച
സംഭാവിച്ചുടൻ
സത്യമീനൃപൻവർ ഗ്രാഹ്യനാചരിച്ചാലും
പലമെന്നോതും കണ്ണപുത്രാനുവാദത്തോടെ
മന്ദഹാസാർദ്രാസനായോതിനാൻ ഭവാനിന്നു
ചൊന്നവണ്ണാനെല്ലാം ചെയ്തുവൻ മഹീപത
ത്വയാവശൻഭീമനെന്നങ്ങുബോധിച്ചാലും
ശാചിതം സവം വാഞ്ഛിതം സാധിച്ചാലും
തങ്ങളിൽ
പുണർന്നവർസൌഹൃദംശിപ്പിച്ചു
തുംഗസന്തോഷം കലന്നീട് നാർതന്ത
അസ്തസന്ദേഹം മേഘവാൻ നിശാചര
നസ്ഥലഭിമാദികൾ വന്നിട്ടവൻ
സവതോമുഖം ദേവവർജ്ജിതഗ
തോഷം നിസന്തോഷത്തോടെ<noinclude></noinclude>
40ojugk1bnjw124e2j8zmis2q884drg
താൾ:Jaimini Aswamadham Kilippattul 1921.pdf/38
106
84946
245837
2026-07-19T04:22:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '82 സമാന്മാരെ നിങ്ങൾക്കതേൽക്കർമ്മത്തി ലത്ഭുതം മനക്കാമ്പിലുത്ഭവിക്കാനില്ലാത്താൽ സത്സംഗംഭവിച്ചെങ്കിൽ സാദ്ധ്യമല്ലാതൊന്നു നിന് രൂപിച്ചുകാണകന് മ്മലാത്മാവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245837
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>82
സമാന്മാരെ നിങ്ങൾക്കതേൽക്കർമ്മത്തി
ലത്ഭുതം മനക്കാമ്പിലുത്ഭവിക്കാനില്ലാത്താൽ
സത്സംഗംഭവിച്ചെങ്കിൽ സാദ്ധ്യമല്ലാതൊന്നു
നിന് രൂപിച്ചുകാണകന് മ്മലാത്മാവേ
കുത്സിതം രാജ്യം ഗംഗയിൽന്നീടുകി
ലലായ ലൗഘത്തെയ്മിപ്പിക്കുന്നില്ലേ
രാമപാദസ്പർശം കൊണ്ടു പണ്ടൊരു കല്ലിൻ
ഭീമപാതകം മുടിഞ്ഞീലയോഥാ
നന്ദനനോടും പോകുവാനായി
നിർണ്ണയം ചെയ്തിട്ടുള്ള നീതിമാനാകും. വാൻ
എന്നെയും കൂട്ടിക്കൊണ്ടുപോകേണം ഭദ്രാവതി
OTT)
യുദ്ധമാചരിക്കട്ടെ കർണ്ണൻ വാനപ്പോൾ
സ്വത്വം കണ്ടുകണ്ടീടണം യേന്ദ്രനെ
ഹസ്തത്തിലാക്കിക്കൊണ്ടു ഞാനിങ്ങു പോന്നീടവൻ
പാകവൈരിയോടൊക്കും സ്വാമിയെ വന്ദിച്ച നി
പോകാതെ പുറപ്പെട്ടാലും ആകാരാ
സന്തതം നമിക്കുന്ന കൃഷ്ണമൂർത്തിയാ
നന്തരംഗത്തിൽ കുടിവെച്ചുകൊണ്ടിരിയ്ക്കുന്നു
ചിന്തിതം രമാകാന്തപാദാന്തചിന്താര
മെന്തിനെനൾകുന്നില്ലനാക്കി പാത്താൽ
തൃപ്പദാം ജഹരിക്കായിട്ടു മാവുകൊ
സൽക്കല താപമിത്രാദി പത്തികളേയും
സ്വവർഗ്ഗാദി സംസിദ്ധിസംഭോഗത്തെയും<noinclude></noinclude>
cjataqhnwca4wj9uj19i6qzd97hy5kb
താൾ:Jaimini Aswamadham Kilippattul 1921.pdf/44
106
84947
245838
2026-07-19T04:22:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '38 അശ്വമേധം ന്താർമ്മുഖൻദേവൻ കാമകാമനീയകാത്മകൻ ഭീമക്ഷാന്തകൻ ഗോപികാമകൻ പു നാമകൻമഹാഗുണക്ഷേമകാണാൻ സാമഗൻസമസ്തസംസാധകൻ ജഗൽബന്ധു മകങ്കണാദികാലം കൃതൻ കൃപാസി കേവല...' താൾ സൃഷ്ടിച്ചിരിക്കുന്നു
245838
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>38
അശ്വമേധം
ന്താർമ്മുഖൻദേവൻ കാമകാമനീയകാത്മകൻ
ഭീമക്ഷാന്തകൻ ഗോപികാമകൻ പു
നാമകൻമഹാഗുണക്ഷേമകാണാൻ
സാമഗൻസമസ്തസംസാധകൻ ജഗൽബന്ധു
മകങ്കണാദികാലം കൃതൻ കൃപാസി
കേവലം കണ്ടാലൊരു സംഭ്രമത്തോടുംകൂടി
തൃക്കൺപാർത്തീടുന്നതിനിടുന്നെള്ളാനുള്ള
തക്കംപാർത്ത ഹോബഹിർദ്വാരി താമസിയാ
തൻഭൂതസൂക്താമൃതം കേട്ടമാത്രയിൽ പണ
സമ്പത്തിന്നധിഷ്ഠാനഭൂതനായുധിഷ്ഠിരൻ
"
പൊങ്ങിയുള്ള ഖസസന്തോഷാ
മുങ്ങിയെത്രയുംകളുത്തുള്ള മെയ്യോടും കൂടി
സംഭവിച്ചെഴുന്നളീമനോടോതീടിനാ
“നമ്പ്രമോദത്തിനുള്ള മുഖ്യമുഖമാം കൃഷ്ണൻ
ഹൃത്തിലിന്നിനിരത്തലില്ലെന്നാക്കുവാ
നെത്തിപോലിറ്റിക്കിലീരാത്രികാലത്തിൽ തന്നെ
ചിത്തസന്തോഷം ചെയ്യാനാരുവാനേവം നമു
സംസിദ്ധിയുള്ള കാലമായെന്നേവേണ്ടു
പുഷ്കരാക്ഷനാംനമുക്കുള്ള നാഥനെക്കണ്ടു
സൽക്കരിപ്പതിന്നിതാനിർഗ്ഗമിയും സേനഹം
നിങ്ങളിപ്രദേശം വിട്ടവരും പോന്നീടുവി
നങ്ങളിപ്രദാനി ദിക്കിലേക്കെന്ന
വണ്ണം
നന്ദിയേറീടും മനോനിർണ്ണയം കേൾപ്പിച്ചുക
ടെന്നിയേ പുറപ്പെട്ട സോദരാമന്മാരോടും
തമ്പുരദ്വാരംപൂതത്രതനായിട്ടുള്ള
തമ്പുരാൻ തന്നെക്കണ്ടുവധിച്ചു
ഭക്തിയാലെ
കുളുത്തൊഴുക്കിട്ടുകണ്ണുനീരോടുകൂടി
കൈകളും മലത്തിക്കൊണ്ടിഗൽഗാം<noinclude></noinclude>
q1bwpgrcnupqahye2l847eqlza212nr
താൾ:Jaimini Aswamadham Kilippattul 1921.pdf/147
106
84948
245839
2026-07-19T04:22:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാണിച്ചു കൂട്ടീടിനാരെത്രയും കോലാഹലം കുംഭിനീതലംകെട്ടും വയ് ക്കൊട്ടും മഹാ കാടി താഹ പ്രയാണാദിഘോഷവും കൂട്ടി ഒരു കന്നീടെതാപ്പമാഘം ചുമക്കുന്നോ കൊട്ടകങ്ങളും...' താൾ സൃഷ്ടിച്ചിരിക്കുന്നു
245839
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കാണിച്ചു കൂട്ടീടിനാരെത്രയും കോലാഹലം
കുംഭിനീതലംകെട്ടും
വയ് ക്കൊട്ടും മഹാ
കാടി താഹ പ്രയാണാദിഘോഷവും കൂട്ടി
ഒരു കന്നീടെതാപ്പമാഘം ചുമക്കുന്നോ
കൊട്ടകങ്ങളും വൃഷഗർദ്ദഭങ്ങളു കൂടെ
വണ്ടി വൃന്ദം പൊടിമൂളിച്ചുകൊണ്ടുമുമ്പെ
മണ്ടിയങ്ങിനെനടകൊണ്ടുമാൽ പൂണ്ടീടാതെ
പൊറ്റക്കുടകുറ്റംവിട്ട ചാമരങ്ങളും
തിങ്കൾക്കു നേരായുള്ള നാലവട്ടങ്ങളും
പഞ്ച വണ്ണമാം തട്ടവും വിളങ്ങുന്ന
തഞ്ചമാതാപ്പം മഹാഭംഗിയിൽ പിടിപ്പിച്ചു.
മിന്നിയങ്ങിനെ പാദഘട്ടനം കൊണ്ടു
സന്ദനങ്ങളിൽ ചിലമ്പോളങ്ങളിൽ നില
തങ്ങളാം ഗജാശ്വങ്ങളിൽ തന്നെ ചിലർ
ഒട്ടകങ്ങളിൽ ചിലരെക്ഷകങ്ങളിൽ ചില
രി വാഹനങ്ങളിലാരൂഢന്മാരായവർ
നിർഗ്ഗതന്മാരായ നടന്നീടിനാരെല്ലാവരു
മർഗ്ഗംകൂടാതകരമാനന്ദത്തോടെ
മന്നവൻതന്നുടെ ഭാരങ്ങളെ
മിന്നലോടൊക്കും മണിപ്പല്ലക്കിൽ കേറി മുടി
തങ്കവണ്ടികൾതോറും തഖ് ജനത്തേയും
ശങ്കയെന്നിയേ കേറി മൂന്നു ഭാഗത്തും പത്തു
മുമ്പിലങ്ങാനപ്പുറത്തമ്പാരിഘോഷത്തോടും
കമ്പമെന്നിയെ നടത്തിച്ചതിൻ
പി തന്നെ
കണ്ണുനീരൊലിയും മാത്രയും കരഞ്ഞൊരു
ദണ്ഡമന്ത്രംസുദേവാംബയാമാവൃദ്ധയെ
മഞ്ചലിൽ കയറിച്ചമന്ദമേനടത്തിച്ചു
141<noinclude></noinclude>
2q8t2byy4u2ohjmupkq9sqdn4jfex9o
താൾ:Jaimini Aswamadham Kilippattul 1921.pdf/156
106
84949
245840
2026-07-19T04:22:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '150 O എന്മനസ്തടംതന്നിലെപ്പൊഴും നിറഞ്ഞുന വിഷത്താകം മായാമോഹാനിദാഹാ ഒക്കെ നശിപ്പിച്ചു മോക്ഷമേകീടും വണ്ണം ഇടക്കാണ്ടുള്ള നോട്ടമൊന്ന ധനനായ ഹംഭവദ്ദശനം ചിയാൽ വീര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245840
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>150
O
എന്മനസ്തടംതന്നിലെപ്പൊഴും നിറഞ്ഞുന
വിഷത്താകം മായാമോഹാനിദാഹാ
ഒക്കെ നശിപ്പിച്ചു മോക്ഷമേകീടും വണ്ണം
ഇടക്കാണ്ടുള്ള നോട്ടമൊന്ന
ധനനായ ഹംഭവദ്ദശനം ചിയാൽ
വീരനീവൃഷാജൻമാരകൻമാധാന
മാരണിഞ്ഞിടും താരമാണങ്ക
ശസ്ത്രമർദ്ദനംകൊണ്ടുച
മോഹത്താൽ വീ
ശത്രുവാമെന്നസത്വരം കാരുണ്ണത്താൽ
സ്നിഗ്ദ്ധനായ് ജീവിപ്പിച്ചാനിയസാമി
സത്തമൻമാറില്ലെന്നു സത്യമായുണ്ടാ
വമ്പനാവാൻ മഹാവൈഷ്ണവൻമാരി
നമ്പർ നായകാത്മജനനൻ വൻ
കത്രയാതൊരുത്തനായ നിന്തിരുവടി
ചിത്രമായിരിപ്പോരുവിശ്വരൂപത്തെക്കാട്ടി
തെല്ലുമേടിക്കാതെ സാരകൃത്യം ചെയ്ത
വില്ലുമായ് പുറപ്പെട്ടയാതൊരുത്തനെക്കൊണ്ടു
ഗൌരവം കൂടുംയുദ്ധമുഖമാംകുരുക്ഷേത്രേ
കൗരവന്മാരെ മുടിപ്പിച്ചുകൌന്തേയന്മാരെ
വിദ്രുതം ജയിപ്പിച്ചു
വിശ്വസജ്ജനാധാര
എന്നുള്ള വാക്യം കേട്ടുസന്നിധൌനിന്നീടുന്നോ
രിന്ദ്രൻ പുത്രൻ യോഗനാദരത്തോടു കൂടി
വൃദ്ധനാംദ്രാവതിനാഥനെ നമസൂരി
ചിത്തരം ചൊല്ലീടിനാൻ വിഷ്ണുഭക്തോത്തമ!
കൈവന്നിതൊരുവളശനം ഞങ്ങൾക്കിന്നു
ദൈവത്താലം ഗുണാ കൃഷ്ടനാവാനി
ധമ്മ ജോപമൻമാൻധന്യന് ജനങ്ങളിൽ<noinclude></noinclude>
h5jxl6kzp8le9c9vlpyzri3ad78qcay
താൾ:Jaimini Aswamadham Kilippattul 1921.pdf/165
106
84950
245841
2026-07-19T04:22:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട താപം കൊണ്ടായപ്പെട്ട പാവകൻ ദേവൻ ഭക്തിയോടപേക്ഷിച്ചു നൊന്താതുടങ്ങുന്നതങ്ങടങ്ങീടേണമേ ഒത്തവണ്ണം ഞാനന്ദവനം ചെയ്തീടുവ ത്തമാകൃതേ ശപിച്ചീടുകൊല്ലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245841
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട
താപം കൊണ്ടായപ്പെട്ട പാവകൻ ദേവൻ
ഭക്തിയോടപേക്ഷിച്ചു
നൊന്താതുടങ്ങുന്നതങ്ങടങ്ങീടേണമേ
ഒത്തവണ്ണം ഞാനന്ദവനം ചെയ്തീടുവ
ത്തമാകൃതേ ശപിച്ചീടുകൊല്ലെന്നിങ്ങിനെ
മേലുണത്തിനൊ
കിയാലമനസംവിനാല് തനായ
കത്തിയരിഞ്ഞു കുണ്ഡത്തിലന്നേരം മുനി
ത്തിയുള്ള ത്തിൽ പ്രീതിയും നൃപേന്ദ്രനും
ക്ഷത്രിയേന്ദ്രനെക്കൊണ്ടു മന്ത്രപൂർവകം നല്ല
സിദ്ധിയെനൾകും ഹോമം ചെയ്യിച്ചു പുരോഹിതൻ
അല്പമങ്ങിനെ കഴിഞ്ഞപ്പൊരിന്ദ്രനെക്കണ്ടു
നിഷ്പ്രയാൻ നീയെന്നുചൊല്ലുവാൻ വേണ്ടി
വിട്ടുപോയതിന്മണ്ണം മേല്പട്ടു പൊങ്ങിപ്പുറ
നിർജ്ജരേശ്വരൻദേവൻ തിയും വിഷാദം
ലജ്ജയും കാണ്ടുള്ളിൽ ചിന്തിച്ചുകണ്ടീടിനാൻ
എന്നിനാൽ മുടങ്ങീടുമീ മുടക്കാഞ്ഞാൽ
പന്തിയല്ല തിന്നുള്ള കൌശല്യമില്ലെന്നാമോ
വഞ്ചനത്താലെ പിരിപ്പിക്കണം സംവത്തനെ
ചഞ്ചലം വെടിഞ്ഞെന്നാലൊക്കമുടഞ്ഞിടും
എന്നു നിശ്ചയിച്ചൊരു ദൂതനെ നിയോഗിച്ചു
ചെന്നുനീ
മരുത്തനോടിത്തരം ചൊല്ലീടണം
ചൊല്ലെഴും ബൃഹസ്പതി വിട്ടതൻ ഞാനിന്നു
കിട്ടൊഴിഞ്ഞാതുന്ന തത്സന്ദേശം ഗ്രഹിം
സ്വാന്തനംശയം വേണ്ടാ ഭൂപതിഭവനഖം
ഞാന്തന്നെ സുഖം വരുമാറി നിക്കഴിപ്പിക്കാം
സമ്മതിച്ചല്ലോ ശചീവല്ലഭൻ വിരോധംവി
ട്ടെന്മനോവിഷാദര്യമിപ്പൊഴെ മുടിഞ്ഞാ
159<noinclude></noinclude>
gsjdwwcbw67qs2dfqi76q01eqrstp26
താൾ:Jaimini Aswamadham Kilippattul 1921.pdf/174
106
84951
245842
2026-07-19T04:22:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '168 GBC 120 എനാ ചോദ്യം കേട്ടരുൾ ചെയ്തു ദാസന മിന്ദുവംശാലങ്കാരരങ്ങളെ യുധിഷ്ഠിര ചൊല്ലുവൻഹിതം പോലെ നല്ല സംവാദത്തിന തെല്ലുമിനേരം പോരെന്നില്ലമേധരിച്ചാലും സത്യങ്ങൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245842
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>168
GBC 120
എനാ ചോദ്യം കേട്ടരുൾ
ചെയ്തു ദാസന
മിന്ദുവംശാലങ്കാരരങ്ങളെ യുധിഷ്ഠിര
ചൊല്ലുവൻഹിതം പോലെ നല്ല സംവാദത്തിന
തെല്ലുമിനേരം പോരെന്നില്ലമേധരിച്ചാലും
സത്യങ്ങൾക്കൊത്തവൃത്തിയും സദാശിവ
യാതൊരാലയത്തിലങ്ങുവച്ചിരിയ്ക്കുന്നു
മേദുരാഭ്യാജഗന്നാഥയാം മഹാലക്ഷ്മി
തത്രവാഴുമേ തെളിഞ്ഞീശനാംകുന്ദനാ
യത്രപത്നിയായവൾ
തരാത
ക്രുദ്ധനായാക്കയും വക്കാണിച്ചട്ടിക്കയും
അസ്ഥലകളിച്ചിരുന്നീടുമേതാരാർ മകൾ
അതുവരുത്തീടുകില്ലൊരിക്കലും
പച്ചമെന്ന യാതൊരാലയെ പുത്രന്മാരോ
ടച്ഛനമ്മമാരഗ്രജാനുജന്മാരെന്ന വർ
തങ്ങളിൽ പിണക്കമുണ്ടാകാതെന്ധുക്കള്
നിങ്ങളെന്നിണക്കവും കാണ്ടുവാണീടുന്നു.
തദ്ദിക്കിൽ തന്നെ വസിച്ചീടുമേരമാദേവി
വലിയ സ്ഥലത്തോടുമെന്നറിഞ്ഞാലുപോ
കൂടസാക്ഷ്യത്തെചൊല്ലാതുള്ള വങ്കലും ഗുണം
കൂടതജ്ഞനായുള്ള വങ്കലും താ
വിത്തശാസ്ത്രത്താൽ പിതൃശ്രാദ്ധത്തെ വഞ്ചിക്കാതെ
ശ്രദ്ധയാചെയ്യുന്നവൻ തങ്കലുംയഥാശക്തി
ദാനംമുമ്പായുള്ള കർമ്മങ്ങളെ ചെയ്തിട്ടതു
മാനംകൊണ്ടുരച്ചീടാതുള്ള വങ്കലും പിന്നെ
ചെന്നാദ്യം രം കാണിച്ചു
പിന്നെ
ചൊന്നുപോലാകാതൊഴിക്കാതിരിപ്പൂവങ്കലും
തന്നുടെ മാതാവിനെയെന്നപോലനസ്ത്രീയെ
21 *<noinclude></noinclude>
sl17gpyw0ramegdq13yzhefdfks9z0x
താൾ:Jaimini Aswamadham Kilippattul 1921.pdf/192
106
84952
245843
2026-07-19T04:22:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '186 ത്തമാസനെവന്ന പ്പിച്ചു സന്തോഷത്തോടെ വല്ലഭാജനം കൊണ്ടുവന്ന സൌഗ്യംപൂണ്ട നല്ലദാസുരങ്ങളാമന്ദാരപുഷ്പങ്ങളും മുല്ലമാലയുംതുഷാരാംബുവും കസ്തൂരിയു മുള്ള മാലേയക...' താൾ സൃഷ്ടിച്ചിരിക്കുന്നു
245843
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>186
ത്തമാസനെവന്ന പ്പിച്ചു സന്തോഷത്തോടെ
വല്ലഭാജനം കൊണ്ടുവന്ന സൌഗ്യംപൂണ്ട
നല്ലദാസുരങ്ങളാമന്ദാരപുഷ്പങ്ങളും
മുല്ലമാലയുംതുഷാരാംബുവും കസ്തൂരിയു
മുള്ള മാലേയക്കാരുമൊക്ക
യഥോചിതം
താൻ തന്നെയെടുത്തുനൾകീട നാൻ കൌന്തേ
കാന്തിയോടലങ്കര കീട നാൻ മടിയ്ക്കാതെ
ഏലവും കർപ്പൂരാദിയോഗവും പൂണ്ടുള്ള താം
പണത്തെയും ചെയ്തുകൊണ്ട് രുന്നപ്പോൾ
സ്വസ്ഥനായമന്നുള്ള ഭക്തവത്സലൻ ദേവൻ
ബന്ധുവാം വാന പോള് വന്നതിനു
ബന്ധമോതുകെന്നരുൾ ചെയ്തയാൽ പതുക്ക
രാമസോദരത അവുള്ള റിലേറിടാതെ
തെല്ലുമേവിശേഷമില്ലെങ്കിലും വാന
ചൊല്ലുവാൻ കല്പ യാൽ ചൊല്ലുവൻ കണ്ണ
ധമ്മജൻമഗ്രജൻ ഗ്യം ചെയ്തീടുവാൻ
നിശ്ചയിച്ചിരിയ്ക്കുന്നനാള തൊട്ടടുത്തതി
നിയെ സാധിപ്പിയ്ക്കുന്ന ആ വടി തന്നെ
കണ്ടുണർത്തിച്ചുദാരപത്രാദിയോടും കൂട്ടി
ക്കൊണ്ടുചെല്ലുവാനെന്നെ വിട്ടയച്ചിരിക്കുന്നു
സന്തോഷം പുറപ്പെട്ടുപോരണമായ
പട്ടണ തന്മാരായുള്ളവരെല്ലാവരും
വിപപ്രഭോനമുക്കാവാനുള്ള
വട്ടമൊക്കവേയാട്ടം കൂട്ടുകയല്ല<noinclude></noinclude>
mu1mm40f21rf0242dpee2qt3dwn2yys
താൾ:Jaimini Aswamadham Kilippattul 1921.pdf/39
106
84953
245844
2026-07-19T04:22:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'w 3 മേഘവർണ്ണനിൽ പ്പിച്ചുസ 2 കർണ്ണൻ കണക്കിനെ നിയുമാകാം ദണ്ഡമെന്ന തുണചെയ്തു മരണസ്ഥ ഒട്ടുപാത്താലും കാരാജാനുവാദംലഭി ധമ്മജൻ ചൊല്ലീടിനാനെങ്കിലീവ് നിശ്ചയം പോയീട...' താൾ സൃഷ്ടിച്ചിരിക്കുന്നു
245844
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>w
3
മേഘവർണ്ണനിൽ പ്പിച്ചുസ
2
കർണ്ണൻ കണക്കിനെ നിയുമാകാം
ദണ്ഡമെന്ന തുണചെയ്തു മരണസ്ഥ
ഒട്ടുപാത്താലും കാരാജാനുവാദംലഭി
ധമ്മജൻ ചൊല്ലീടിനാനെങ്കിലീവ് നിശ്ചയം
പോയീടുവിൻ
സമ്മതം നമുക്കങ്ങു
നല്ലതും ബാലകന്മാരാമ വർ
ബാരായ ജനങ്ങൾ
ചൊരുകാര്യം വാ
നാരാവശേഷമാകർണ്ണനംചെയ്തീലയൊ
വാദമില്ലേതും സർവ്വസാധകന്മാര് നിങ്ങൾ
വേലയിൽ നിങ്ങളേവരുംസാധിക്കുവാൻ
മേലയെന്നാകുന്നതല്ലെന്നുചൊല്ലീടു
രക്തയായിളങ്ങുന്ന പശ്ചിമാശയിൽ പരം
സക്തനായണഞ്ഞുള്ള പത്തു നീകാന്ത് വൻ
15
83<noinclude></noinclude>
infnd657ts9g9ijcm5zmtn6g0un326j
താൾ:Jaimini Aswamadham Kilippattul 1921.pdf/45
106
84954
245845
2026-07-19T04:23:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ദൈവമെ കാൽസിഡോബാ നല്ലയോ ഭവാനേവമാത്മാനം തന്നു മഞാൻ നിനയ്ക്ക് കൊണ്ട് പൊഴീനിശാന്ത പ്രത്യക്ഷനായ ജഗദാപ്തനായും വാ നമിച്ചപോലെ തിൽ ചിത്രം ഹരെ മൽഭദ്രപൂരത്തിനുമന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
245845
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ദൈവമെ കാൽസിഡോബാ
നല്ലയോ ഭവാനേവമാത്മാനം തന്നു
മഞാൻ നിനയ്ക്ക് കൊണ്ട് പൊഴീനിശാന്ത
പ്രത്യക്ഷനായ ജഗദാപ്തനായും വാ
നമിച്ചപോലെ തിൽ ചിത്രം ഹരെ
മൽഭദ്രപൂരത്തിനുമന്തമില്ലെന്നായെല്ലോ
എങ്കിലീക്കാവൽസ്ഥലപാതകൗശലം കൊള്ളാ
മെങ്കലെന്നതും വളത്ത് ടുവാനുള്ളാന്ന
ത്വൽകൃതം നിരമാകുന്നതല്ലതല്ലാതെൻ
തമോതാണെന്നുള്ള തഹിക്കുന്നവൻ
മുൻ
കല്പവൃക്ഷത്തെക്കാളും കാമദൻ വാൻ തന്നോ
രാജ്യംഭരിച്ചീടുന്നാരെന്നെക്കാണാൻ
വിസ്മയം ജഗത്സ്വാമിയായെഴും ഭവാ
നന്തരം നീങ്ങുംതരം സാദരം നോക്കണമൊ
ലജ്ജയാകുന്നു ഭവാനി ത്തരം കാണിക്കയാ
cor
(010)
ലിജ്ജനത്തിനെൻകൃഷ്ണ ലോകോത്തംസമെ
മതിയിക്കളിവേഗാലിനിയിങ്ങഴുന്നെള്ളാം
ചതിയല്ലതിനിന്നീസമയം നന്നുകൊള്ളാം
ഇത്തരം കുറഞ്ഞൊന്നു ഭക്തിബാഷ്പവും വീഴ്ത്തി
വിസ്തരിച്ചുണത്തുമ്പോളാ മസ്തകം താഴ്ത്തി
ധർമജൻ തന്നെ വണങ്ങീടിനാൻ നയം പാത്തി
നന്മയേറീടും ഭക്തവത്സലൻ മായാമത്തി
വന്നസംഭ്രമത്തോടുമപ്പൊഴേ മുകുന്ദൻ
സുന്ദരാംഗമാം നീലരത്നത്തെ പോത്തമൻ
39<noinclude></noinclude>
0oa9rmwr4jic0xha21dxr1rzngwnend
താൾ:Jaimini Aswamadham Kilippattul 1921.pdf/148
106
84955
245846
2026-07-19T04:23:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '142 സഞ്ചിതാദരംസാാലാരാപാസനെ സഞ്ചരിപ്പിക്കാനതിനു പിന്നാലെയഥാവിധി ശില്പമേറീടുന്നോരു മുഖ്യമാം മണിത്തേരിൽ സ്മാന്മാരാം മസേനാദിവീരന്മാരെ മൂന്നുപേരെയും കേറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245846
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>142
സഞ്ചിതാദരംസാാലാരാപാസനെ
സഞ്ചരിപ്പിക്കാനതിനു
പിന്നാലെയഥാവിധി
ശില്പമേറീടുന്നോരു മുഖ്യമാം മണിത്തേരിൽ
സ്മാന്മാരാം മസേനാദിവീരന്മാരെ
മൂന്നുപേരെയും കേറ്റിത്താനുമവ്വണ്ണം കേറി
സന്തോഷത്തോടെ സഞ്ചാരത്തുടങ്ങിനാൻ
വലിയനാടും വീടും മലയും കാടും തോടും
വലിയാതുള്ള വെള്ള പുഴയും വലംഘിച്ചു
കുതുകം കാണ്ടവം ഗുരു ഘോഷത്തോടിരി
പതുയോജന വഴിപ്പിന്നിട്ടോരനന്തരം
ഹസ്തിനാലയത്തിന്റെ സന്നിധിസ്ഥാനത്തിങ്ക
ത്തിനാരെല്ലാവരുരം മരുതൻ
ബുദ്ധിമാനേവം പറഞ്ഞീടിനാൻ കുറഞ്ഞാ
പതിയിൽ
തന്നെ വാനിൽ സൈന്യങ്ങളെ
നിക്കിനിഘണം പോത്തംസമേ!മുകുന്ദനോ
ടൊത്തിരിയുന്ന സമവതിപുത്രോപാന്തിക
ചെന്നു ഞാൻ തന്നെ ഭവൽപ്രാപ്തിയെക്കേൾപ്പിക്കട്ടെ
മുന്നമേസമുന്നതാനന്ദമൊന്നുണ്ടാക്കട്ടെ
മിത്രാണമേ!ഞാനിയെത്തുമേശീഘ്രം വാ
നത്ര നേരവും വേണ്ടും ശുശ്രൂഷ ചെയ്തീടുവാൻ
ന്നിത്രമാത്രം താനറിയിച്ചുസമ്മതം വാങ്ങി
ഏകനായ്
പുരാന്തരംപുസോദരാദിക
ളാകചുഴന്നെഴും ധർമ്മപുത്രനെക്കണ്ടു
സിദ്ധസങ്കല്പൻ ഭവാനെത്രയും ജയിക
നിമുച്ചരിച്ചു കൊണ്ടും ബ്രിജാന്തിക
ഭമെന്നതുപോലെവീഴുന്നേര
മണ്ണനാം യുധിഷ്ഠിരൻ
തന്നാലാക്കിനായി
തമ്പലം വണങ്ങിയതമ്പിമാരെയും പുണ<noinclude></noinclude>
11fk58nsx1l1nx1s9p7ycs0hnff3wmr
താൾ:Jaimini Aswamadham Kilippattul 1921.pdf/157
106
84956
245847
2026-07-19T04:23:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സമ്മദത്തോടു ഭ്രാതൃബുദ്ധിയെ ചെയ്യേണമേ നിർജ്ജരേശ്വരാത്മജ നിശ്ചലം ജയിച്ചാലും നിർജ്ജിതാരിയാം ഭവാനെന്നുള്ള വാക്യത്തോടെ പിന്നെയണ്ണം മാദ്രീപുത്രന്മാരെയുമപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245847
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സമ്മദത്തോടു ഭ്രാതൃബുദ്ധിയെ ചെയ്യേണമേ
നിർജ്ജരേശ്വരാത്മജ നിശ്ചലം ജയിച്ചാലും
നിർജ്ജിതാരിയാം ഭവാനെന്നുള്ള വാക്യത്തോടെ
പിന്നെയണ്ണം മാദ്രീപുത്രന്മാരെയുമപ്പോൾ
പുത്രനാം സുവേശനം പുഷ്കരേക്ഷണൻ മുമ്പാ
മുത്തമൻമാരായുള്ള സർവ്വവന്ദ്യന്മാരേയും
സത്വരം നമസ്കരിച്ചിരം ചൊല്ലീടിനാൻ
ഖണ്ഡിതാരാ പാപ ജയിച്ചാലും
അഞ്ജു സാഞങ്ങൾക്കു തന്റെ ഗൌരവം നിമിത്തമ
യഞ്ജനാനാംപത്മനാഭനെക്കാണായൊ
സമ്പത്തു രാജ്യാദി സർവ്വസ്വം ശരീരവും
അന്നൊത്തുകാണും കൃഷ്ണയോടൊത്തീടാതെ
അല്പബുദ്ധികളോരോമന്മാർ ഭരിച്ചതു
നിഷ്ഫലം ശ്മശാനഭൂസന്നിഭം സമസ്തവും
എന്നിരിക്കയാലഹം തിംബുത്താന
മിന്നൊരിക്കലും തൃജിക്കില്ലനിയം ഹാര
വിഷ്പ്രഭോ!തുരംഗേന്ദ്രനൊണാലിനി
വിട്ടയച്ചാലും യജ്ഞംഗ്
ജയംകൊണ്ടീടുവാൻ
ഞങ്ങളാൽ വേണ്ടുന്ന കൃത്യങ്ങളെ വിധിച്ചാലും
മംഗളാകൃതേ!ഭാർഗ്ഗവീപതേ!നമൊസ്തുതേ
ഇത്തരം ഗോക്തം കേട്ടു കേശവൻ കൃഷ്ണ
നൃത്തമാകൻ കടാക്ഷിച്ചുനില്പതിനുമാ
സവും കൃപാവം ജഗന്നാഥ
സർവ്വകാലവും കാത്തുകൊള്ളുന്നപേക്ഷിച്ച
തൃക്കാക്കൽവീണീടിനാൻ കണ്ണജന്മാവും വേഗാ
ബുൾക്കാമ്പിലമ്പൊടുംതണൻദേവൻ
151<noinclude></noinclude>
hvo6xlq5bm7wjf7ubf6tapm47bmqfie
താൾ:Jaimini Aswamadham Kilippattul 1921.pdf/166
106
84957
245848
2026-07-19T04:23:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '160 അശ്വമേധം മിന്നതിന്നഭിപ്രായമുണ്ടെന്നാലൊഴിക്കാ പക്ഷമെങ്ങിനെവാനിപ്പൊഴെന്ന് തിടാ നക്ഷതോലമത്തോടു ദൂതനെ വിട്ടീട് നെൻ ചോല്ലിവിട്ടെന്നാൽ വരാമെന്നെല്ലാം യഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245848
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>160
അശ്വമേധം
മിന്നതിന്നഭിപ്രായമുണ്ടെന്നാലൊഴിക്കാ
പക്ഷമെങ്ങിനെവാനിപ്പൊഴെന്ന് തിടാ
നക്ഷതോലമത്തോടു ദൂതനെ വിട്ടീട് നെൻ
ചോല്ലിവിട്ടെന്നാൽ വരാമെന്നെല്ലാം യഥോചിതം
ചൊല്ലുനീസും ചായകഭാവത്തോടെ
വല്ലതും പൻാല്ലിയെങ്കിലോ കേട്ടും കൊണ്ടു
തെല്ലുമേവൈകാതെവന്നീടുകെന്നയച്ചപ്പോൾ
സത്വരം പുറപ്പെട്ടുദൂതനും
മത്തനു
ള്ള ചരക്രിയാതലാരസന്നിധൌ
മെല്ലെനിന്നകത്തേക്കു നോക്കുന്ന നേരത്തുപൂ
വില്ലനെ ദഹിപ്പിച്ചവനെന്നതുപോലെ
ശോഭയോടിരിയ്ക്കുന്ന സംവത്തൻ തന്നെക്കണ്ടു.
പുഷ്കരം തന്നിൽ പുക്കുശകനെ
ഗ്രഹിപ്പിച്ചു.
ദുഷ്കരംധരാപാലദാനം സുരാധിപ
ശാലയിൽ കടന്നങ്ങുചെല്ലുവാൻ പോലും സാധി
ലീലസംവൻ തപസ്വിശ്വരി ഭയങ്കരൻ
കാലപാവകോജൻ കാണുമ്പോളോ
ശീലനല്ലെന്നെച്ചാമ്പലാക്കുമെന്നുറച്ചുഞാൻ
ഭീതനായൊളിച്ചിങ്ങു പോന്നാനെന്നുള്ളവരു
ഭൂതഭാഷിതം കേടുതൽക്ഷണേ സഹസ്രാക്ഷൻ
ക്രോധദൂഷിതൻ വരൂപാണിയായ് പുറപ്പെട്ടു
വേദഭൂഷിതൻ മുനിവാടുന്നദേശം നോക്കി
ചിത്തപൌരുഷത്തോടെ ചെന്നടുത്തീടുംമുമ്പിൽ
ബുദ്ധനായ് സംവതനും നാനന്നതെന്നാ
ക്ഷുബ്ധനാകാതെ ചിരിച്ചേകമാം മന്ത്രംകൊണ്ട
സ്തബ്ധനാക്കിനാനെല്ലോ ശക്തനാംശക്രന്തന്നെ
നഷ്ഷ്ഠനായ ഹോകാണികൾക്ക് മാത
20 *<noinclude></noinclude>
djyi5qz4phqpr2vaazjhnyhw1hhvtul
താൾ:Jaimini Aswamadham Kilippattul 1921.pdf/175
106
84958
245849
2026-07-19T04:23:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വന്ദനംചെയ്യുന്നവൻ തങ്കലും തലംതോറും ഭംഗിയുള്ള രാമങ്ങൾവാപികൾരൂപങ്ങളു മങ്ങിനെതടാകങ്ങൾ സത്രങ്ങൾ മറാദിയും വിപ്രധാമാര പ്രാസാഭങ്ങളും ചമയുന്ന സുപ്രധാനനാമവൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
245849
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വന്ദനംചെയ്യുന്നവൻ തങ്കലും തലംതോറും
ഭംഗിയുള്ള രാമങ്ങൾവാപികൾരൂപങ്ങളു
മങ്ങിനെതടാകങ്ങൾ സത്രങ്ങൾ മറാദിയും
വിപ്രധാമാര പ്രാസാഭങ്ങളും ചമയുന്ന
സുപ്രധാനനാമവൻ തങ്കലും യഥോചിതം
കാമാതാവാകു ധനനാമങ്കലം
പണകാരിയാത് താംസേവകുലം സദാ
അകൾകക്കാമ്പിൽ തൃപ്തി വന്നീടും വണ്ണ
ചെന്നു സാത്രയിച്ചിരുന്നീടുമേകളിച്ചു കൊ
ണ്ടിയിരാമുകുന്ദകലെന്നപോലന്നിശം
വഷളീവിധമെന്നു കരുതീടാതെ ചെ
മുതലാംദുഷ്ടന്മാരെ
മുഴുവൻ തന്നു
മുതലായിളങ്ങുന്ന മലർമാതിഞ്ഞാലും
എന്നപോലുപേക്ഷിച്ചതാടുന്നവനേയും
മന്നവ! തോഭവാനിഷ്ടമെത്രയും മുന്നെ
ധൃഷ്ടബുദ്ധിയാംവൃതരാഷ്ട്ര പുത്രനോടൊത്തു
കഷ്ടമാം ഇതിൽപരം കൌതുകത്തോടുവാൻ
ബന്ധുക്കളായുള്ള വരേവരും തടുത്തിട്ടും
ചിന്തയും വരുംവണ്ണമൊട്ടുകൂട്ടാക്കാതെ
അക്ഷതോത്സാഹത്തോടും മാംസസ്സിൽ ചെ
നക്ഷധാരണം ചെയ്തിട്ടങ്ങിനെ കളിച്ചില്ലെ
ചതിയൻ ഗാന്ധാരനാശകന് ജയിച്ചാ
നിതിപക്ഷക്കാരാമധമന്മാരൊന്നിച്ചു
ഹസിച്ചു വല്ലാതഹങ്കരിച്ചു മഹാജനം
ത്രസിച്ചുഞാനന്നേരമുറിച്ചുകുരുക്ഷയം
ചൂതിനാലുണ്ടായ ദോഷത്തിനാലുടൻ മലർ
മാതിനാലുപേക്ഷിതന്മാരായ് നിങ്ങളുമയൊ
169<noinclude></noinclude>
22rpyv7dz6v0kj1n91sgr7iodtue70z
താൾ:Jaimini Aswamadham Kilippattul 1921.pdf/46
106
84959
245850
2026-07-19T04:23:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '40 ഹസ്തയുഗ്മം കൊണ്ടെടുത്തങ്ങിനെ മാറി 2 ട്ടത്തലാറീടുന്ന മാറാഋഷീടിനാൻ മുരദേശത്തിൽ പ്രേമത്തോടു ബ്രഹ്മസായും വന്നപോലൊരാനന്ദം പൂണ്ടു ജന്മസാഫല്യം ലഭിച്ചീടിനാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245850
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>40
ഹസ്തയുഗ്മം കൊണ്ടെടുത്തങ്ങിനെ മാറി 2
ട്ടത്തലാറീടുന്ന മാറാഋഷീടിനാൻ
മുരദേശത്തിൽ പ്രേമത്തോടു
ബ്രഹ്മസായും വന്നപോലൊരാനന്ദം പൂണ്ടു
ജന്മസാഫല്യം ലഭിച്ചീടിനാനതല
സീമയില്ലാതെ ചീത്തവ്യം പര
പാവക്കായും
Q.1
വണ്ണമാരം
ഭീമസേനനും തഥാകൃഷ്ണനും വേണന്നല്ലോ
അജ്ജുനൻ താനും കനിഞ്ഞതൻ താൻതേ മ്മി
ലജ്ജുനസ്കരാനന്മാരായിൽ കീട നാർ
മദ്രാസുരന്മാരുമാരത്തോടു കൂപ്പി
ബ് ദ്രമാം വണ്ണം കൃഷ്ണാലിംഗനം വാങ്ങീടിനാർ
മന്നവൻ ജാനു ജാമാതാദി സംഘത്തോടു
മുന്നതാമോദത്തോടും കൊണ്ടൽ വർണ്ണനെപ്പിന്ന
നിർദ്ധനൻ കൊതിച്ചിരിയ്ക്കു വിധേൗഭാഗ്യംകൊണ്ടു
സിദ്ധമാക്കിയ രത്നനിക്ഷേപം പോലെ
കൊണ്ടുപോകം പൂകിസ്ഥാനേ
നിറം
ശമ്മത്തിനൊക്കുംവണ്ണം സൽഗുണം കൊണ്ടു
സംബദ്ധനാക്കിച്ച ദാകാരനാം മുകുന്ദനെ
എപ്പൊഴും ഹൃദാഗാരെ വെച്ചുകൊണ്ടിര
നോ
5 *<noinclude></noinclude>
qxqpu4s4fonjcpaswtrwgud9m0cpiym
താൾ:Jaimini Aswamadham Kilippattul 1921.pdf/149
106
84960
245851
2026-07-19T04:23:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രയാസമായ യം സാധിച്ചുവന്നുവെല്ലൊ മൻമഹാശത്രു മർദ്ദനൻ ഭദ്രാവതി പത്തനാധിപൻ യൌവനാശനാശ്ചത്തോടെ യുദ്ധസാമ്യംപൂണ്ട കർണ്ണപുത്രനാലള്ളി ബുദ്ധസന്തോഷംപൂണ്ടുശത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
245851
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പ്രയാസമായ യം സാധിച്ചുവന്നുവെല്ലൊ
മൻമഹാശത്രു മർദ്ദനൻ ഭദ്രാവതി
പത്തനാധിപൻ യൌവനാശനാശ്ചത്തോടെ
യുദ്ധസാമ്യംപൂണ്ട കർണ്ണപുത്രനാലള്ളി
ബുദ്ധസന്തോഷംപൂണ്ടുശത്രു
ഭാവവും വിട്ടു
സന്ധിചെയ്തപൌരാദി സജ്ജനത്തോടും
ദന്തിവാഴകൾ മുമ്പാംകാഴ്ചദ്രവ്യങ്ങളോടും
സസൈന്ധവ ചക്രവർത്തി തന്നോടും യോജി
തുകിന്ദൂരത്തിങ്കൽ വന്നിട്ടുണ്ടല്ലോ
മബലംസിച്ചു പോർതൽ
സുതൻ മഹാ
പെഴും സുഗനും വന്നിട്ടുണ്ടതും പോരാ
നിമ്മലസ്വഭാവനായുള്ള യൌവനാശ്വൻ
ധമപത്നിയായുള്ള ധന്യയാം പ്രഭാവതി
കാന്തി ശാന്തികൾ വിഭക്തി പോലതി
കാന്തിയുള്ള നാസീമന്തിനീ ജനത്തോടും
എത്രയും പ്രവൃദ്ധയാം ശ്രീയോടും സമീപത്തി
ലെത്തിയിട്ടുണ്ടിങ്ങു പാഞ്ചാലിയെക്കണ്ടീടുവാൻ
എന്തിതിൽപരം വേണ്ടതെന്നവൃത്താന്തം കേട്ടു
പൊന്തിയുള്ള ത്തിൽ
തിങ്ങിവിങ്ങുന്നഹം
ചൊല്ലിനാൻ പാൻനിനക്കമംഗളംവീര
ചെല്ലുകങ്ങിനീക്ഷണം തന്നുപാന്തിക
ചൊല്ലെഴും പ്രഭാവതീ ശനം ചെയ്യാനാത
പല്ലവക്കാർ മെയ്യണിഞ്ഞീടുവാനേല്പിക്കൊ
അങ്ങിനെത്തന്നെയെന്നു ഹൃഷ്ടനാം കോര
നാഗനാശിരോമണിവാണീടുംദേശം നോക്കി
അണഞ്ഞപ്പോളിനു മുഷ്ടിചിഹ്നി തങ്ങളാ
മാംഗകങ്ങളെ വഹിയ്ക്കുന്ന ഭീമനെക്കണ്ട
143.<noinclude></noinclude>
74mz0njt3x9jkyr9wx65w49ycigg4hf
താൾ:Jaimini Aswamadham Kilippattul 1921.pdf/158
106
84961
245852
2026-07-19T04:23:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '152 Do. കുട്ടിയാമവൻ തന്നെത്തുഷ്ടിയോടണച്ചൊന്നു കെട്ടിയങ്ങിനെ പുണന്നീടിനാനതിന്നുള്ളിൽ ദന്തിയാനയായുള്ള ദേവിയാം പ്രഭാവത് കുന്തിയാം മാതാവിനുള്ള ന്തിക പ്രവേശി...' താൾ സൃഷ്ടിച്ചിരിക്കുന്നു
245852
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>152
Do.
കുട്ടിയാമവൻ തന്നെത്തുഷ്ടിയോടണച്ചൊന്നു
കെട്ടിയങ്ങിനെ പുണന്നീടിനാനതിന്നുള്ളിൽ
ദന്തിയാനയായുള്ള ദേവിയാം പ്രഭാവത്
കുന്തിയാം മാതാവിനുള്ള ന്തിക പ്രവേശിച്ചു
കുമ്പിട്ടുഭക്തിയോടും കൂപ്പി നാളതിൻവണ്ണം
ഉംഭിച്ചമോദത്തോടെ പാഞ്ചാലീദേവിയേയും
സംഭാവിച്ചനന്തരം തങ്ങളിൽ കെട്ടിപ്പുണ
നാടായവർ പൂണ്ടോരാനന്ദം ചൊല്ലാവതോ
പിന്നെയെല്ലാരും കൂടി പത്തനം പ്രവേശിച്ചു
ഭിന്നയെന്നാ കാതുള്ള സന്തോഷസമ്പത്തോടും
സ്മരിച്ചിതുയൌവനാശ്വാദിനങ്ങളെ
തക്കവണ്ണമേധർമ്മജാതികളെല്ലാം കൊണ്ടും
സുന്ദരാംഗനാം തുരഗേന്ദ്രനെ വിശിഷ്ഠമാം
മന്ദരാന്തരം ബന്ധിപ്പിച്ച നന്തരം
സിദ്ധസങ്കല്പന്മാരായെല്ലാവരോടും
ചിത്തസന്തോഷത്തോടെ മേവിനാരാരെ
ഭക്തസംഗമംകൊണ്ടതു നാസിച്ചൊരു
ഭക്തവത്സലൻ
മാസമൊന്നുടൻ കഴിഞ്ഞപ്പോൾ
അരുളിച്ചെയ്തു യുധിഷ്ഠിരനാം നരേന്ദ്രനോ
ടരുണാത്മജസുനോ നരനായകമൌലേ
അരുതെന്നില്ലല്ലൊഞാനധുനാഗമിയ്ക്കും
വാ
നരാരംഭിയ്ക്കാനറിയണമിക്കാം
ക്ഷതിയുണ്ടാകുംരാവതിയിൽ ചെല്ലാതക
ധികം കാലം ചെന്നാലതുമൊന്നാത്തീടണം
പുരവാസികളെ വിരഹം സഹിക്കാതെ
പരമാത്തന്മാരിപ്പോൾ
പരമാമീവാക്യം
യാത്രയോതുവാൻ തുടങ്ങുന്നു ഞാനതിന്നൊരു
മാത്രയും വൈകീടാതെ
സമ്മതം തന്നീടേണം
മെൻ നിവാസമിന്നൽ മെസഹായത്താ
19.<noinclude></noinclude>
1s86i08b55hohzmvnp5zw6p51vgpr6v
താൾ:Jaimini Aswamadham Kilippattul 1921.pdf/167
106
84962
245853
2026-07-19T04:23:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കിളിപ്പാട്ട് നട്ടവൻ തുണെന്നു തോന്നീടുന്നവണ്ണം താ ഒട്ടനത്തിനുശേഷമുള്ളിലുള്ള പതി കെട്ടു ശുദ്ധനാകയാലപ്പൊഴെമോചിപ്പിച്ചു നല്ലാണ്ടാവാൻ തുണയേ നമെന്നപേക്ഷിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
245853
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കിളിപ്പാട്ട്
നട്ടവൻ തുണെന്നു തോന്നീടുന്നവണ്ണം താ
ഒട്ടനത്തിനുശേഷമുള്ളിലുള്ള പതി
കെട്ടു ശുദ്ധനാകയാലപ്പൊഴെമോചിപ്പിച്ചു
നല്ലാണ്ടാവാൻ തുണയേ നമെന്നപേക്ഷിച്ചു
കായാമം
കൊടുത്തുടൻ
101
സത്തമക്ഷിതനെക്കൊണ്ടുതാൻ വേണ്ടുംവണ്ണം
ഹരിമുഖാമരന്മാക്കകോടതനുമോ
ഹരിയായൊടുപ്പിച്ചിട്ടത് സംതൃപ്തിയാലെ
പരിശോഷം വളഞ്ഞതിനാലാധിപൻ
പരിശുദ്ധനാടൻ ഗുരു വാസവനെ
സനും സംഖ്യമാംക്ഷിണാധനംകൊണ്ട
സന്യ മാസാരം കുളിപ്പിച്ചു
മസ്തകപ്രണാമവും നൽകില്ലാശവാദ
മത്തമെന്ന വാങ്ങിച്ചങ്ങന
വിത്തവസ്ത്രാലങ്ങൾകൊണ്ട രാം ജന്മാ
വിസ്തരം കൂടും മഹാലക്ഷിണാദാനങ്ങളെ
എണ്ണമില്ലാതെ ചെയ്താണെന്നതിൻക്രമം
മുന്ന
വണ്ണനായിട്ടുള്ളതാകയാൽ ചൊല്ലുന്നില്ലാ
മന്നവൻമനീമാനമാം കമ്മംകൊണ്ടു
വിണ്ണകം പുക്കീടിനാൻ പുണ്യവത്താ
എന്നു കേട്ടനന്തരംതുഷ്ടനായുധ വിരൻ
പിന്നെയും ചോദിച്ചതാണോരോരോഗങ്ങളെ
നന്നവന്നീടും വണ്ണമാസന്റെ വിത്തിങ്കൽ
നിന്നു സംഗ്രഹിച്ചീടും തൃപ്തിയുണ്ടാകായാൽ<noinclude></noinclude>
qu6w6zpe8c6kheat0yih0sixp0qnump
താൾ:Jaimini Aswamadham Kilippattul 1921.pdf/176
106
84963
245854
2026-07-19T04:23:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '170 മദ്യനാമവൻ നായാട്ടുചെയ്യുന്നത്. നല്ലലോകത്തെ യുന്നവൻ മഹാദ നല്ലസിച്ചീടുന്നാരാമാദി മുടവൻ സ്വങ്ങളെന്നല്ലധാതുക്കളും രസങ്ങളും കണ്ണ് കണ്ടെന്നാലുടൻ തരപ്പൻ പു...' താൾ സൃഷ്ടിച്ചിരിക്കുന്നു
245854
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>170
മദ്യനാമവൻ നായാട്ടുചെയ്യുന്നത്.
നല്ലലോകത്തെ യുന്നവൻ മഹാദ
നല്ലസിച്ചീടുന്നാരാമാദി മുടവൻ
സ്വങ്ങളെന്നല്ലധാതുക്കളും രസങ്ങളും
കണ്ണ് കണ്ടെന്നാലുടൻ തരപ്പൻ
പുസ്തകങ്ങളും ധാവസ്തുവും തൃണങ്ങൾ
മസ്തസംശയം കാഷ്ഠജാലവേലായും
ഒാഹരിപ്പവനിച്ചൊന്ന കൂട്ടരേയും
തമെന്നിയെരമാകൈവിട്ടുണ്ടീടുമേ
ജന്മവാരങ്ങളേ കാശിമുഖ്യങ്ങളാം
ശമ്മാവതാഗ്യങ്ങളെ നിവാറിലും തഥാ
സൌരസംക്രമത്തിലും രണ്ടു വാവിമാ
ഗൌരവം കൂടും പിതൃവാസത്തിലും
മൈഥുനം ചെയ്യുന്ന പാപിഷ്ഠനും കെട്ടവൻ
സാധകാധാരമാ വൈകുണ്ഠത്തിയുള്ള
സർവ്വസാരമെന്നുറച്ചാവുമെങ്ക് ലീവ്
മല്ലവൈരിയെ
വരുത്തീടുക വൈകീടാതെ
ദേവകീസുതൻ കൂടിയില്ലെങ്കിൽ കണക്കല്ല
താവക നമാം വാസമെന്നു ഞാൻ ചൊല്ലേണമോ
സത്വരം തുഷാരാഷ്ട്ര സംസ്ഥമായിരിയ്ക്കുന്ന
വിരാശിയെ
വാന സ്ഥലേവരുത്തിച്ചു
അധര തുടന്നാലുമതൻ കല്പിച്ചീടു
മദ്ധ്യനാവാന്ദ്രമെന്നരുൾ ചെയ്തു
പാദത്തിൽ
പതിച്ചതൻ നാം നന്ദ്രനെ<noinclude></noinclude>
4b7x02a5cq5r5o5hktgwzt580w1f3bm
താൾ:Jaimini Aswamadham Kilippattul 1921.pdf/177
106
84964
245855
2026-07-19T04:23:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിപ്പാട്ട 171 രാജൻ മകൻ ബോധവാൻ യു വിരൻ ഭീമസേനനെ വിളിച്ച ചൊല്ലീട് നാൻ മനം തന്റെ ഭാഷണം ഗ്രഹിച്ചാലും നമ്മൾ പഴം പണമെല്ലാമിനി നാം പറഞ്ഞിരിക്കാവതല്ലെന്നായെല്ലോ എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
245855
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിപ്പാട്ട
171
രാജൻ മകൻ ബോധവാൻ യു വിരൻ
ഭീമസേനനെ വിളിച്ച ചൊല്ലീട് നാൻ
മനം തന്റെ ഭാഷണം ഗ്രഹിച്ചാലും
നമ്മൾ പഴം പണമെല്ലാമിനി
നാം പറഞ്ഞിരിക്കാവതല്ലെന്നായെല്ലോ
എന്നുടെ സമീപത്തിന് ഗോവിന്ദനില്ലെന്നാകി
രാസമേനടക്കില്ലാകാമെൻ കോര
തന്നതാണിക്കാമെന്നറിഞ്ഞിടാവാ
കേവലംഗമായേ ണം മാരകാപുരത്തിനു
ദേവകി ശോഭകളാകുമംബമാരോടും
ദീസത്യഭാമമാം ദേവിമാരോടും
പൌത്രമാത്രാമായാദ സമാംജനത്തോടും
ഭൂമാതൃത്വം മിത്രമാം കാറിനെ
മൽക്ഷണം ഗ്രഹിപ്പിച്ചുകൊണ്ട് പോന്നീടേണ
മക്ഷയാനന്ദം വരുംവണ്ണം നീയെന്നിങ്ങിനെ
സദ്ധമാകും ശാസനം ചെവിക്കൊണ്ടു.
വിസ്രാവംപുവീരനാംകോദരൻ
വന്ദനം ചെയ്താനല്ലൊ സമ്മതിച്ചനന്തരം
നന്ദനം പുറപ്പെട്ടവ ഭൂതമാർഗ്ഗ
നഗരങ്ങളും നന്ദിനികരങ്ങളും മഹാ
നഗരങ്ങളാകും വിപിനങ്ങളും കണ്ടു
മകവിളങ്ങുന്നതവലോകനം ചെയ്തു<noinclude></noinclude>
9wuh9a2k3eg6v4yx1bdm338dw3kalob