വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.12
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:ഗാന്ധിസം.pdf/5
106
80506
246140
238424
2026-07-29T04:15:16Z
Manojk
804
246140
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />{{rh|||നാഷണൽ ബുക്കുഡിപ്പോ, കോട്ടയം}}</noinclude>മാന്യരേ!
{{text-indent|2em|ഗ്രന്ഥശാലകളുടെ ഭാരവാഹികൾ നവീനാദർശങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളുടെ അഭാവത്തിൽ വിഷമിക്കുന്നതായി ഞങ്ങൾക്കറിയാം. പഴഞ്ചൻ അഭിപ്രായങ്ങൾ വായിക്കാൻ ഇന്ന് ആൎക്കും ഇഷ്ടമില്ല. ഇതിന്റെ പരിഹാരാൎത്ഥം നവീനശാസ്ത്രങ്ങൾ, രാഷ്ട്രീയഗതികൾ, ഭരണതത്വങ്ങൾ, ജീവചരിത്രങ്ങൾ മുതലായി പ്രബുദ്ധമായ ഒരു ജനസഞ്ചയത്തിന്റെ വളൎന്നു വരുന്ന ജ്ഞാന തൃഷ്ണയെ തൃപ്തിപ്പെടുത്തുന്നതിനു് ധാരാളം മതിയായ പലതരം ഗ്രന്ഥങ്ങൾ ഞങ്ങൾ മാസം തോറും പ്രസിദ്ധം ചെയ്യുന്നുണ്ടു്. രണ്ടു പുതിയ പുസ്തകം വീതം ഞങ്ങൾ മാസം തോറും പ്രസിദ്ധപ്പെടുത്തുന്നുണ്ടു്. രണ്ടു രൂപാ ഇവിടെമുൻപേറ് അയച്ചുതന്നാൽ മാസംതോറും ഈ രണ്ടു പുസ്തകം നിങ്ങൾക്കു് ബുക്കുപോസ്റ്റായി അയച്ചുതരുന്നതാണു്. മാസംതോറും രണ്ടുപ്രാവശ്യം വി.പി. അയക്കുന്നതു് നഷ്ടമായിരിക്കും.}}
{{text-indent|2em|ഇപ്പോൾ ഞങ്ങളുടെ കൈവശമുള്ള ഗ്രന്ഥങ്ങളുടെ പട്ടികയും ഇതോടൊന്നിച്ച് ചേൎത്തിരിക്കുന്നു. 100
ക യുടെ പുസ്തകങ്ങൾ ഒന്നിച്ചുവാങ്ങുന്നവർക്ക് 15 ക കമ്മീഷൻ തരുന്നതാണ്. 10 ക യുടെ പുസ്തകം ഒന്നിച്ചുവാങ്ങുന്നവർക്ക് 11 ക വിലക്കുള്ള പുസ്തകങ്ങൾ അയച്ചുതരുന്നതാണു്. അതിനും പുറമെ അഞ്ചൽ (അല്ലെങ്കിൽ തപാൽ) ചെലവും ഞങ്ങൾ വഹിക്കുന്നതാണ്.}}
{{വ|മാനേജർ}}
{{rule|18em}}
{{ന|{{xx-larger|ചില പുതിയപുസ്തകങ്ങൾ}}}}
{{rule|12em}}
(ഭാരതത്തിനു സ്വാതന്ത്ര്യവും നാട്ടുരാജ്യങ്ങളിൽ ഉത്തരവാദിത്വഭരണവും കൈവന്നിരിക്കുന്ന ഈ അവസരത്തിൽ
{{left margin|5em|ഏതു ഗ്രഹത്തിലും<br>
ഏതു ഗ്രന്ഥശാലയിലും<br>
എത് വിദ്യാലയത്തിലും}}<noinclude></noinclude>
laq6gqj2qym4lx1a4oc7h0aq2wq1p0s
താൾ:ഗാന്ധിസം.pdf/19
106
80838
246141
238519
2026-07-29T04:16:41Z
Manojk
804
246141
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />{{ന|11}}</noinclude>
{{text-indent|2em|സത്തായും നിത്യമായും ഉള്ള ഏകവസ്തു ഈശ്വരനാണെന്നും ഈ ലോകത്തിൽ ബാക്കിയുള്ളതെല്ലാം അനിത്യവും അതിനാൽ അനിശ്ചിതവുമാണെന്നും ഗാന്ധിജി പറയുന്നു. എന്നാൽ അനിശ്ചിതത്വം പൂൎണ്ണമായ ഈ ലോകത്തിൽ തന്നെ അന്തര്യാമിയായി ഒരു ഉത്തമൻ, നിശ്ചിതത്വമായി ഒളിഞ്ഞു് നിവസിക്കുന്നുണ്ടു്.
അതിന്റെ പ്രകാശലേശം കാൺമാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. ആ സത്യത്തിനു വേണ്ടിയുള്ള പരിശ്രമമാണു് സാക്ഷൽ ജീവിതോദ്ദേശമാകേണ്ടതു്. ഈശ്വരൻ സർവത്തിനും സാക്ഷിയും നമ്മുടെ ഏതു വഞ്ചനയേയും ശാസിയ്ക്കത്തക്ക വിധം നീതിമാനുമാണു്. ഈശ്വരൻ സരൂപനായി സമീപത്തുവേണമെന്നുള്ളവർക്കു് അദ്ദേഹം സഗുണനും അദ്ദേഹത്തിന്റെ സ്പർശനം ആവശ്യമുള്ളവർക്കു് അദ്ദേഹം ഉടലെടുത്തവനും ആണു്. ഈശ്വരനെന്നപദം കാൺഗ്രസ്സിൽ നിന്നു നീക്കം ചെയ്താലും അത് അവിടെത്തന്നെ കാണും. ഈശ്വരനെന്ന മൂന്നക്ഷരത്തിന്റെ ക്ലിഷ്ടവും ക്ഷീണിച്ചതുമായ ഒരു പരാവൎത്തനം മാത്രമാണ് മനഃസാക്ഷിയെന്നു പറയുന്നതു്. ഈശ്വരന്റെ നാമധേയത്തിൽ പലേ പൈശാചിക നടപടികളും എടുത്തിരുന്നതുകൊണ്ടു മാത്രം ഈശ്വരനില്ലെന്നു വരുന്നില്ല. അദ്ദേഹം സഹനശക്തിയിൽ അദ്വിതീയനും ക്ഷമാശീലനും എന്നാൽ നിഷ്ഠൂരനും ആകുന്നു. നമ്മുടെ ചുറ്റുപാടുള്ള ജനങ്ങളോടും ജന്തുവർഗ്ഗത്തോടും ഏതു പ്രകാരം പെരുമാറുന്നുവോ അതേ നിലയിൽ നമുക്കു് അനുഭവം തരുന്നയാളാണു് അദ്ദേഹം. അജ്ഞത എന്നതു് അദ്ദേഹത്തിന്റെ മുമ്പിൽ സമാധാനമാകയില്ല. എന്നാൽ ഓരോ പ്രാവശ്യവും നമുക്ക് പശ്ചാത്താപത്തിനു സന്ദർഭം തരുന്ന ഒരു ദയാലുവുമാണു് ഈശ്വരൻ. ജനകീയ ഭരണകർത്താക്കളിൽ പ്രമാണിയാണദ്ദേഹം. എന്തെന്നാൽ നന്മയോ തിന്മയോ നമ്മുടെ ഇഷ്ടം പോ}}<noinclude></noinclude>
sc88diw7achih5nc14wj5r321leszvj
താൾ:Janakeeyasasthra prastanam.pdf/112
106
81039
246149
240356
2026-07-29T10:42:38Z
Shajiarikkad
1345
246149
proofread-page
text/x-wiki
<noinclude><pagequality level="4" user="Vineethapee" /></noinclude>രത കൈവരിച്ച എല്ലാ രാജ്യങ്ങളിലും മുഴുവൻ ജനങ്ങളുടെയും പിന്തുണ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നതായി കാണാം. ഇന്ത്യയിലെ സാക്ഷരതാ പദ്ധതികൾ വിജയിക്കാത്തതിനു കാരണം ജനങ്ങളുടെ ശ്രദ്ധയും പിന്തുണയും ആർജിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ്.''
1977 ഡിസംബറിൽ ചേർന്ന പരിഷത്തിന്റെ വിദ്യാഭ്യാസ സബ്കമ്മിറ്റി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മുഴുവൻ കേരളീയരെയും സാക്ഷരർ ആക്കുക എന്നത് ഗ്രാമശാസ്ത്രസമിതികളുടെ ഒരു മുഖ്യപരിപാടിയാക്കണം എന്നു നിർദേശിച്ചു. 1978 ജനുവരി അവസാനിക്കുന്നതിനുമുമ്പുതന്നെ ഒ.ആർ. രാമന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അതിനായി ഒരു പദ്ധതിരേഖ തയ്യാറാക്കുകയും ചെയ്തു. അതിന്റെ രത്നച്ചുരുക്കം ഇതാണ്.
മൊത്തം നിരക്ഷരുടെ എണ്ണം (മതിപ്പ്) ഏതാണ്ട് 30 ലക്ഷം
പഞ്ചായത്തിൽ - പത്തുവീതം ആയിരം പഞ്ചായത്തിൽ 10,000 സാക്ഷരതാ കേന്ദ്രങ്ങൾ
പട്ടണങ്ങളിൽ - 1000 കേന്ദ്രങ്ങൾ
ഒരു കേന്ദ്രത്തിൽ - 25 - 40 പഠിതാക്കൾ
പഠനകാലം - 6 മാസം
എഴുത്തിനും വായനയ്ക്കും ഒപ്പം പഠിക്കുന്ന വിഷയങ്ങൾ; നമ്മുടെ രാജ്യം 6 മണിക്കൂർ; മനുഷ്യന്റെ കഥ 12 മണിക്കൂർ; കൃഷി 12 മണിക്കൂർ; വളർത്തുമൃഗങ്ങൾ 6 മണിക്കൂർ; ആരോഗ്യം 12 മണിക്കൂർ; കണക്ക് 24 മണിക്കൂർ; എഴുത്ത് 48 മണിക്കൂർ; ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, കല.....30 മണിക്കൂർ. എല്ലാം കൂടി 150 മണിക്കൂർ.
ഒരു കേന്ദ്രത്തിൽ 10 കോഴ്സ് x 30 പേർ = 300 പേർ
മൊത്തം 20000 വളണ്ടിയർ ഇൻസ്ട്രക്ടർമാർ
മൊത്തം ചെലവ് ഏതാണ്ട് 11 കോടി രൂപ.
വരുമാനമാർഗം : ഗവൺമെന്റ്, പ്രാദേശിക സമാഹരണം, പഞ്ചായത്തുകൾ, ഗ്രാമശാസ്ത്രസമിതികൾ (ശ്രമദാനത്തിലൂടെ).
NAEP നടപ്പാക്കപ്പെടുകയും കേരള ഗവൺമെന്റ് SAEP രൂപീകരിക്കുകയും
ചെയ്തപ്പോൾ പരിഷത്ത് വലിയൊരു പദ്ധതി തയ്യാറാക്കി സമർപ്പിച്ചു.
നന്നാലു ബ്ലോക്കുകൾ വീതം അടങ്ങുന്ന അഞ്ചുക്ലസ്റ്ററുകളിൽ സമ്പൂർണ
സാക്ഷരത നടപ്പാക്കുക. മൊത്തം 20 ബ്ലോക്കുകൾ, 142 പഞ്ചായത്തുകൾ,
ഓരോ പഞ്ചായത്തിലും തുടക്കത്തിൽ നാലു കേന്ദ്രങ്ങൾ (ആകെ 568) ഇതാ
യിരുന്നു പദ്ധതിയുടെ ഘടന.
എന്നാൽ സംസ്ഥാനം ഈ പദ്ധതി കേന്ദ്രത്തിലേക്ക് അയച്ചില്ല. NAEPക്ക്
വന്നുകൊണ്ടിരുന്ന ജീർണനം കാണുക മൂലം പരിഷത്തിന്റെ താൽപ്പര്യവും കുറയാൻ തുടങ്ങിയിരുന്നു. കാരണം, അപ്പോഴേയ്ക്കും ഇത്തരം പദ്ധതികളിൽനിന്ന് പണം കൈപ്പറ്റാനായി മാത്രം പുതിയ NGOകൾ കൂണു<noinclude></noinclude>
d225qu5fxnxiffb3ye2ith0yu0xto9r
താൾ:Janakeeyasasthra prastanam.pdf/113
106
81044
246150
240357
2026-07-29T10:43:53Z
Shajiarikkad
1345
246150
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>പോലെ മുളച്ചു പൊന്താൻ തുടങ്ങിയിരുന്നു. പരിഷത്ത് തയ്യാറാക്കിയ പദ്ധതി അയച്ചുകൊടുക്കാൻ തയ്യാറായില്ലെങ്കിലും ഇവർ തയ്യാറാക്കിയ പദ്ധതികളെല്ലാം കേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കാൻ കേരള ഗവൺമെന്റ് തയ്യാറായി.
ആയിടക്ക്, സയൻസ് ക്രീം പുസ്തകങ്ങൾക്ക് കൺസഷൻ നിരക്കിലുള്ള അച്ചടിക്കടലാസ്സിന് അനുവാദം വാങ്ങാനായി ദില്ലിയിൽ വിദ്യാഭ്യാസ വകുപ്പിലെ ജോയന്റ് സെക്രട്ടറി ആയിരുന്ന അനിൽ ബോർദിയയെ ചെന്നു കാണേണ്ടിവന്നു. അദ്ദേഹത്തിന് പരിഷത്തിനെ നല്ല പോലെ അറിയാമായിരുന്നു. NAEPയുടെ ഉത്തരവാദിത്ത്വം അദ്ദേഹത്തിനായിരുന്നു. സാക്ഷരതയ്ക്ക് വേണ്ടി അരങ്ങിലെത്തിയിട്ടുള്ള NGOകളിൽ പലതും സംശയാസ്പദങ്ങളാണെന്ന ഭയം അദ്ദേഹത്തെ അറിയിച്ചു. കേരളത്തിൽനിന്ന് അയച്ചുകിട്ടിയ പദ്ധതികളുടെ ലിസ്റ്റ് തന്ന് ഇവയിൽ പരിഷത്തിന് സംശയാസ്പദമായവ ഏവ എന്നദ്ദേഹം ചോദിച്ചു. ചിലവ പറഞ്ഞുകൊടുത്തു. അവയെപ്പറ്റി ഒന്നുകൂടി അന്വേഷിച്ച് വീണ്ടും ശുപാർശ ചെയ്യണമെന്ന് അദ്ദേഹം കേരള ഗവൺമെന്റിന് എഴുതി. മിക്കവയും അവിടെ അവസാനിച്ചു. തമിഴ്നാട് അയച്ചു കൊടുത്ത ലിസ്റ്റും പുനഃപരിശോധനയ്ക്കായി അയച്ചുകൊടുത്തു. പകുതിയിലധികം തിരിച്ചു വന്നില്ലെന്ന് പിന്നീടൊരിക്കൽ കണ്ടപ്പോൾ അനിൽ ബോർദിയ പറഞ്ഞു. NAEP ജനിച്ച് ഏറെ താമസിയാതെതന്നെ രോഗാണുബാധിതമായി എന്ന് വ്യക്തമായി. രോഗബാധ ഏൽക്കുന്നതിനുമുമ്പുതന്നെ അതിൽനിന്ന് രക്ഷപ്പെടാൻ പരിഷത്ത് തീരുമാനിച്ചു. ആദ്യഗഡുവായിക്കിട്ടിയ ഏതാനും ആയിരം രൂപകൊണ്ട് പ്രോജക്റ്റ് അവസാനിപ്പിച്ചു. ഗവൺമെന്റ് സഹായമില്ലാതെതന്നെ സ്വന്തം ചെലവിൽ പരിഷത്ത് ഒരു കൊല്ലത്തേക്കു കൂടി സാക്ഷരതാ പ്രവർത്തനം നടത്തി. അതിന്റെ ഭാഗമായി വളണ്ടിയർമാർക്കുവേണ്ടി ഭൂമിശാസ്ത്രം, ചരിത്രം, മൃഗപരിപാലനം മുതലായ വിഷയങ്ങളിൽ സംവാദങ്ങൾ നടത്തുന്നതിന് പരിശീലനം നൽകുകയുണ്ടായി. ഒന്നാം സംവാദത്തിലെ മർമപദങ്ങൾ ''കൃഷി, ഭൂമി, പണി'' എന്നിവയായിരുന്നു. ''മണ്ണ്, ദിനരാത്രങ്ങൾ, കാലാവസ്ഥ, കാറ്റ്, ലോകം, ഇന്ത്യ, കേരളം...'' ഇങ്ങനെ പോകുന്നു സംവാദവിഷയങ്ങൾ. എന്നാൽ 1979-80 അവസാനത്തോടുകൂടി ഈ ക്ലാസ്സുകളെല്ലാം അവസാനിച്ചു. 1977ലെ ജാഥയിൽ പരിഷത്ത് സാക്ഷരതയെ ഒരു ബഹുജനപ്രവർത്തനമാക്കുക എന്ന ഒരു മുദ്രാവാക്യം ഉന്നയിച്ചിരുന്നല്ലോ. ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചല്ലാതെ, ഒരു ക്യാമ്പയിനിലൂടെ അല്ലാതെ സാക്ഷരതാപ്രവർത്തനം വിജയിക്കില്ലെന്ന് സംഘടനയുടെ ഉപബോധത്തിന് അറിയാമായിരുന്നു. വരും കാല അനുഭവങ്ങൾ ഇത് തെളിയിക്കാൻ ഇരിക്കുന്നതേയുള്ളു!
ഏതായാലും, 1980കളുടെ തുടക്കത്തിൽത്തന്നെ പുതിയ ആവേശം കെട്ടടങ്ങിയിരുന്നു. അഞ്ചുവർഷംകൊണ്ട് കേരളത്തെ പൂർണ സാക്ഷരമാക്കുക എന്നത് ഒരു സ്വപ്നമായി മാത്രം അവശേഷിച്ചു. 1986 ഫെബ്രുവരിയിൽ<noinclude></noinclude>
2d220rs51swrc7oou4hxwfq642abs63
താൾ:ഗാന്ധിസം.pdf/27
106
81391
246139
243906
2026-07-29T04:14:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246139
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" />{{ന|19}}</noinclude>ന്റെ സ്വാതന്ത്രത്തേക്കാൾ മോശപ്പെട്ടതാണു് എന്നു പറഞ്ഞതുകൊണ്ട് മനുഷ്യന് ഒട്ടും തന്നെ കൎമ്മസ്വാതന്ത്ര്യമില്ലെന്ന് ഗാന്ധിജി അൎത്ഥമാക്കുന്നില്ല. ഈ വിഷയത്തെപ്പറ്റി ഗാന്ധിജി ഹരിജനിൽ ഇപ്രകാരം എഴുതി. "ഈശ്വരബന്ധത്തിലിരിക്കുമ്പോൾ സ്വാതന്ത്ര്യ
ബോധം എനിയ്ക്കനുഭവപ്പെടുന്നുണ്ടു്. യാത്രക്കാർ തിങ്ങി നിൽക്കുന്ന കപ്പൽത്തട്ടിലെ അസ്വാതന്ത്ര്യം എനിക്കനുഭവപ്പെടുന്നില്ല. എന്റെ സ്വാതന്ത്രം ഒരു യാത്രക്കാരനുള്ളതിനേക്കാൾ കുറവാണെറിയാമെങ്കിലും ആ സ്വാതന്ത്ര്യത്തെ ഞാൻ മതിക്കുന്നുണ്ട്. ഗീതയിലെ പ്രധാന തത്വമാണണു് ഇതിനെന്നെ കെൽപ്പുള്ളവനാക്കിയതു്. ഏതുവിധം പ്രവർത്തിക്കണമെന്നു് തീരുമാനിയ്ക്കാനുള്ള സ്വാതന്ത്ര്യം എന്നൎത്ഥത്തിൽ മനുഷ്യൻ തന്നെ അവന്റെ വിധിയെഴുതുന്നു എന്നാണല്ലോ തത്വം. എന്നാൽ അവൻ ഫലത്തിനെ സംബന്ധിച്ചിടത്തോളം നിയന്ത്രണം ഇല്ലാത്തവനാണു്." വിധിമതമോ മനുഷ്യ പ്രയത്നമോ എന്ന മഹത്തായ പ്രശ്നത്തിനു മേല്പറഞ്ഞ വിധം മതാത്മജി നൽകുന്ന വ്യാഖ്യാനം എത്രയോ മനോഹരം. ഒരു കപ്പൽ അതിന്റെ മാർഗത്തിൽ ചരിക്കുന്നു. ഒരു യാത്രക്കാരനും അതിന്റെ നിയന്ത്രണത്തിൽ പങ്കില്ല. എന്നാൽ അതിന്റെ തട്ടിൽ നിൽക്കുന്നവർക്കു് തെക്കോട്ടോ വടക്കോട്ടോ അതിൽ തന്നെ
സഞ്ചരിക്കാനും അഥവാ വൃഥാ ഇരിയ്ക്കാനും മറ്റും എത്ര സ്വാതന്ത്ര്യമുണ്ടോ അത്രയ്ക്കുള്ള സ്വാതന്ത്ര്യം മനുഷ്യ പ്രയത്നത്തിനുമുണ്ടു്. നന്മയും തിന്മയും ഉള്ള ഈ ലോകത്തിൽ അവയിലൊന്നിനെ സ്വീകരിക്കാൻ മനുഷ്യനു സ്വാതന്ത്രമുണ്ടു്. അവൻ സ്വീകരിക്കുന്ന വഴിക്ക് അനുസരണമായ ഫലം കൎമ്മനിയത്താൽ സിദ്ധിക്കയും ചെയ്യും. ആ കൎമ്മനിയമമോ ഈശ്വരനിയമം തന്നെ.
{{text-indent|2em|ഇതേ ആശയത്തിനു പിൻതാങ്ങായി മഹാത്മജി}}<noinclude></noinclude>
n9mr8djfuprn5nlmu50hs0ehygf8qv8
താൾ:ഗാന്ധിസം.pdf/28
106
83740
246142
243908
2026-07-29T05:07:58Z
Manojk
804
246142
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" />{{ന|20}}</noinclude>മറ്റൊരിടത്തു പറയുന്നു. "മനുഷ്യൻ നിസ്സാരൻ. നെപ്പോളിയൻ വളരെയൊക്കെ പ്ളാൻ വച്ചു. പക്ഷേ സെന്റ് ഹെലിനായിൽ സ്വയം തടവുകാരനായി കാണുകയാണുണ്ടായതു്. ശക്തനായ കൈസർ യൂറോപ്പിന്റെ കിരീടം ആഗ്രഹിച്ചു. പക്ഷേ വെറും സാമാന്യനായി അദ്ദേഹം ക്ഷീണിച്ചുപോയി. ഈശ്വരൻ അങ്ങിനെ നിശ്ചയിച്ചു. ഇത്തരം ഉദാഹരണങ്ങൾ ഓൎമ്മിച്ചു് നാം വിനീതരാവുകതന്നെ.,, ഈശ്വരൻ നിഷ്ഠൂരനാണെന്നു പറഞ്ഞു എങ്കിലും ഉയരാനാഗ്രഹിക്കുന്നവരെ സഹായിക്കാതിരിക്കയില്ല. ഭക്തനെ വീണ്ടും വീണ്ടും പരീക്ഷിക്കും, കഠിനമായി പരീക്ഷിക്കും. എന്നാലും ഭക്തൻ തളൎന്നു വീഴുന്നതിനുമുമ്പ് അഭയം നൾകും. അനീതിയോടും എതിരിടുന്നതിനു നമുക്കു് സന്ദർഭം തരുന്നതു തന്നെ പരീക്ഷണമാണു്. ഈ ഗവണ്മെന്റു മുഖാന്തരവും നമ്മെ
പരീക്ഷിക്കയാണു്. അതിനാൽ നാം ക്ഷീണിക്കാതിരിക്കണം. സ്വയം നാം ഈശ്വരന്റെ അങ്കതലത്തിൽ സമർപ്പിച്ചുകൊള്ളുകയേ വേണ്ടു. നമ്മെ ഇത്ര കഠിനമായി പരീക്ഷിക്കുന്നതിനെപ്പറ്റി നമുക്കു് ആവലാതിപ്പെടാം. അദ്ദേഹം സ്വാന്തനം നൾകി ക്ഷമിക്കാതിരിക്കുകയില്ല. ദുഷ്ടനോടെതിൎക്കേണ്ടതു് അയാളോടു ശത്രുത ഭാവിച്ചു കൊണ്ടല്ല, അവനെ ദ്രോഹിച്ചുകൊണ്ടല്ല, പിന്നെയോ വിഷമഘട്ടത്തിൽ വിനീതരായി ഈശ്വരനോടു സഹായം അഭ്യർത്ഥിച്ചുകൊണ്ടാണു വേണ്ടതു്. അനുഗ്രഹം നൾകണമെന്നുള്ള ഭക്തനെ അങ്ങേ അറ്റം വരെ അദ്ദേഹം പരീക്ഷിക്കും. ദഹിര്യസമേതം പരീക്ഷണങ്ങളിൽ വിജയിക്കമാത്രമേ നമുക്ക് കൎത്തവ്യമായിട്ടുള്ളു. അതിനാലാണ് ധൈര്യം (അഭയം) ദൈവിക സമ്പത്തുകളിൽ ഒന്നാമതായി ഗീത 16-ാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നതു്. ഈശ്വരനുമായി സന്തതസഹചാരിത്വം വന്നാൽ ഉടനുടൻ ഏതു കാര്യത്തിനും<noinclude></noinclude>
n0as2lvkua3mh2xj042krxlf3cl0pau
246143
246142
2026-07-29T05:08:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246143
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" />{{ന|20}}</noinclude>മറ്റൊരിടത്തു പറയുന്നു. "മനുഷ്യൻ നിസ്സാരൻ. നെപ്പോളിയൻ വളരെയൊക്കെ പ്ളാൻ വച്ചു. പക്ഷേ സെന്റ് ഹെലിനായിൽ സ്വയം തടവുകാരനായി കാണുകയാണുണ്ടായതു്. ശക്തനായ കൈസർ യൂറോപ്പിന്റെ കിരീടം ആഗ്രഹിച്ചു. പക്ഷേ വെറും സാമാന്യനായി അദ്ദേഹം ക്ഷീണിച്ചുപോയി. ഈശ്വരൻ അങ്ങിനെ നിശ്ചയിച്ചു. ഇത്തരം ഉദാഹരണങ്ങൾ ഓൎമ്മിച്ചു് നാം വിനീതരാവുകതന്നെ.,, ഈശ്വരൻ നിഷ്ഠൂരനാണെന്നു പറഞ്ഞു എങ്കിലും ഉയരാനാഗ്രഹിക്കുന്നവരെ സഹായിക്കാതിരിക്കയില്ല. ഭക്തനെ വീണ്ടും വീണ്ടും പരീക്ഷിക്കും, കഠിനമായി പരീക്ഷിക്കും. എന്നാലും ഭക്തൻ തളൎന്നു വീഴുന്നതിനുമുമ്പ് അഭയം നൾകും. അനീതിയോടും എതിരിടുന്നതിനു നമുക്കു് സന്ദർഭം തരുന്നതു തന്നെ പരീക്ഷണമാണു്. ഈ ഗവണ്മെന്റു മുഖാന്തരവും നമ്മെ
പരീക്ഷിക്കയാണു്. അതിനാൽ നാം ക്ഷീണിക്കാതിരിക്കണം. സ്വയം നാം ഈശ്വരന്റെ അങ്കതലത്തിൽ സമർപ്പിച്ചുകൊള്ളുകയേ വേണ്ടു. നമ്മെ ഇത്ര കഠിനമായി പരീക്ഷിക്കുന്നതിനെപ്പറ്റി നമുക്കു് ആവലാതിപ്പെടാം. അദ്ദേഹം സ്വാന്തനം നൾകി ക്ഷമിക്കാതിരിക്കുകയില്ല. ദുഷ്ടനോടെതിൎക്കേണ്ടതു് അയാളോടു ശത്രുത ഭാവിച്ചു കൊണ്ടല്ല, അവനെ ദ്രോഹിച്ചുകൊണ്ടല്ല, പിന്നെയോ വിഷമഘട്ടത്തിൽ വിനീതരായി ഈശ്വരനോടു സഹായം അഭ്യർത്ഥിച്ചുകൊണ്ടാണു വേണ്ടതു്. അനുഗ്രഹം നൾകണമെന്നുള്ള ഭക്തനെ അങ്ങേ അറ്റം വരെ അദ്ദേഹം പരീക്ഷിക്കും. ദഹിര്യസമേതം പരീക്ഷണങ്ങളിൽ വിജയിക്കമാത്രമേ നമുക്ക് കൎത്തവ്യമായിട്ടുള്ളു. അതിനാലാണ് ധൈര്യം (അഭയം) ദൈവിക സമ്പത്തുകളിൽ ഒന്നാമതായി ഗീത 16-ാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നതു്. ഈശ്വരനുമായി സന്തതസഹചാരിത്വം വന്നാൽ ഉടനുടൻ ഏതു കാര്യത്തിനും<noinclude></noinclude>
jj1c7bubjln3sa2jamm6vz2spuiujmd
താൾ:ഗാന്ധിസം.pdf/29
106
83858
246144
244032
2026-07-29T05:08:59Z
Manojk
804
246144
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" />{{ന|21}}</noinclude>തീരുമാനം അന്തഃകരണത്തിന്റെ പ്രേരണയിൽ നിന്നും കിട്ടും. അതുതന്നെയാണ് ഉള്ളിലെ വെളിച്ചം.
==മതവും മതഗ്രന്ഥങ്ങളും==
{{text-indent|2em|ഗാന്ധിജി ജനനം കൊണ്ടും വിശ്വാസം കൊണ്ടും ഹിന്ദുവാണ്. എന്നാൽ ഹിന്ദു മതത്തിന്റെ സത്തയെ-തത്വത്തെ-അല്ലാതെ ആചാരങ്ങളെയെല്ലാം അദ്ദേഹം ബഹുമാനിക്കുന്നില്ല. പല അനാചാരങ്ങളേയും നീക്കം ചെയ്യാൻ ശ്രമിച്ചതുകാരണം സനാതനികളെന്നു പറയുന്നവരിൽ നിന്നും എതിർപ്പ് ധാരാളം ഉണ്ടായിട്ടുണ്ടു്. അതിനു കാരണം ഹിന്ദുമതത്തിനും ഉപരിയായ ഒരു മതത്തിൽ ഗാന്ധിജി വിശ്വസിക്കുന്നു എന്നതാണു്. 1921-ൽ തന്നെ ഗാന്ധിജി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടു്. അദ്ദേഹം പറയുന്നു "മതമെന്നതിൽ ഞാൻ അൎത്ഥമാക്കുന്നതെന്തെന്നു പറയാം. എല്ലാ മതങ്ങളെക്കാളും ശ്രേഷ്മെന്നു ഞാൻ മതിക്കുന്ന ഹിന്ദുമതമല്ലത്. ഹിന്ദുമതത്തിനും ഉപരിയായ ഒരു മതം. അതു് ഒരാളിന്റെ സകല സ്വഭാവവും മാറ്റുന്നതിനു ശക്തിയുള്ളതും, അവന്റെ ഉള്ളിലുള്ള സത്യത്തോടു അവനെ സ്ഥിരമായി ബന്ധിക്കുന്നതിനു ത്രാണിയുള്ളതും സദാ പരിശുദ്ധി നൽകുന്നതുമായ ഒന്നാണ്. അത് മനുഷ്യനിൽ സ്വാഭാവികമായുണ്ടാകുന്ന ഘടകവും പൂർണ്ണമായി വികസിക്കുന്നതിലേക്കു ഏതു പ്രയത്നവും സാരമില്ലെന്നു കരുതുന്നതും, ആത്മാവു് സൃഷ്ടികർത്താവിനെ കാണുന്നതുവരെയും സ്രഷ്ടാവും ആത്മാവുമായുള്ള സാക്ഷാൽ ബന്ധത്തെപ്പറ്റി അറിയുന്നതും ആത്മാവിനു് വിശ്രമം നൾകാതെ}}<noinclude></noinclude>
jvx740bsd8jlzu4b4k6wb4rekyb58yy
246145
246144
2026-07-29T05:09:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246145
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" />{{ന|21}}</noinclude>തീരുമാനം അന്തഃകരണത്തിന്റെ പ്രേരണയിൽ നിന്നും കിട്ടും. അതുതന്നെയാണ് ഉള്ളിലെ വെളിച്ചം.
==II മതവും മതഗ്രന്ഥങ്ങളും==
{{text-indent|2em|ഗാന്ധിജി ജനനം കൊണ്ടും വിശ്വാസം കൊണ്ടും ഹിന്ദുവാണ്. എന്നാൽ ഹിന്ദു മതത്തിന്റെ സത്തയെ-തത്വത്തെ-അല്ലാതെ ആചാരങ്ങളെയെല്ലാം അദ്ദേഹം ബഹുമാനിക്കുന്നില്ല. പല അനാചാരങ്ങളേയും നീക്കം ചെയ്യാൻ ശ്രമിച്ചതുകാരണം സനാതനികളെന്നു പറയുന്നവരിൽ നിന്നും എതിർപ്പ് ധാരാളം ഉണ്ടായിട്ടുണ്ടു്. അതിനു കാരണം ഹിന്ദുമതത്തിനും ഉപരിയായ ഒരു മതത്തിൽ ഗാന്ധിജി വിശ്വസിക്കുന്നു എന്നതാണു്. 1921-ൽ തന്നെ ഗാന്ധിജി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടു്. അദ്ദേഹം പറയുന്നു "മതമെന്നതിൽ ഞാൻ അൎത്ഥമാക്കുന്നതെന്തെന്നു പറയാം. എല്ലാ മതങ്ങളെക്കാളും ശ്രേഷ്മെന്നു ഞാൻ മതിക്കുന്ന ഹിന്ദുമതമല്ലത്. ഹിന്ദുമതത്തിനും ഉപരിയായ ഒരു മതം. അതു് ഒരാളിന്റെ സകല സ്വഭാവവും മാറ്റുന്നതിനു ശക്തിയുള്ളതും, അവന്റെ ഉള്ളിലുള്ള സത്യത്തോടു അവനെ സ്ഥിരമായി ബന്ധിക്കുന്നതിനു ത്രാണിയുള്ളതും സദാ പരിശുദ്ധി നൽകുന്നതുമായ ഒന്നാണ്. അത് മനുഷ്യനിൽ സ്വാഭാവികമായുണ്ടാകുന്ന ഘടകവും പൂർണ്ണമായി വികസിക്കുന്നതിലേക്കു ഏതു പ്രയത്നവും സാരമില്ലെന്നു കരുതുന്നതും, ആത്മാവു് സൃഷ്ടികർത്താവിനെ കാണുന്നതുവരെയും സ്രഷ്ടാവും ആത്മാവുമായുള്ള സാക്ഷാൽ ബന്ധത്തെപ്പറ്റി അറിയുന്നതും ആത്മാവിനു് വിശ്രമം നൾകാതെ}}<noinclude></noinclude>
bbyz9abv4mwyzniblrxv7nzk5js2fhm
താൾ:Sasthrejnen Pouranakumbol 2004 June.pdf/1
106
84537
246146
245248
2026-07-29T05:11:00Z
Manojk
804
246146
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><center><big><big>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ</center></big></abbr>big>
ഡോ. എം.പി. പരമേശ്വരൻ
കേരള ശാസ്ത്രസാഹിത പരിഷത്ത്<noinclude></noinclude>
6o2sczt7v4fziippkfpvx5wbv5hijxd
246147
246146
2026-07-29T05:12:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246147
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude><center><big><big>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ</center></big>
<center>ഡോ. എം.പി. പരമേശ്വരൻ</center>
<center>കേരള ശാസ്ത്രസാഹിത പരിഷത്ത്</center><noinclude></noinclude>
gl2ujw1y3jwozxi8k3l4ioty678zmu0
താൾ:Sasthrejnen Pouranakumbol 2004 June.pdf/2
106
84548
246148
245259
2026-07-29T05:12:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246148
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude><center>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ</center><noinclude></noinclude>
8a05xyhqbgj3bzz5he2j1up7knm6qew
താൾ:Sasthrejnen Pouranakumbol 2004 June.pdf/3
106
84553
246130
245264
2026-07-28T16:23:37Z
Sreejithk2000
57
ചെറിയ തിരുത്ത്
246130
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>'''ഡോ. എം. പി. പരമേശ്വരൻ'''
മടങ്ങർളി പരമേശ്വരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനായി 1935 ൽ തൃശ്ശൂരിൽ ജനിച്ചു. തൃശ്ശൂർ സി.എം.എസ്. ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ്, തിരുവനന്തപുരം എഞ്ചിനീയറിംങ് കോളേജ് എന്നിവിടങ്ങളിൽ പഠനം. 1956ൽ മുംബൈയിലെ ടാറ്റ ഹൈഡ്രോ കമ്പനിയിൽ അപ്രന്റീസ്. 1957ൽ മുംബൈ അണുശക്തി ഗവേഷണ സ്ഥാപനത്തിൽ. 1962-65 വരെ മോസ്കോവിൽ പി.എച്ച്.ഡി. വിദ്യാർഥി. 1966 മുതൽ ശാസ്തസാഹിത്യ പരിഷത്തിൽ സജീവം. 1969 മുതൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. ഡയറക്ടർ, ഡയറക്ടർ. 1975ൽ ജോലി രാജിവെച്ചു. 1975-85 വരെ ചിന്ത പബ്ലിക്കേഷന്റെയും ദേശാഭിമാനി ബുക് ഹൗസിന്റെയും ചുമതലക്കാരൻ. 1988 മുതൽ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൽ മുഴുവൻ സമയ പ്രവർത്തകൻ. 1989 ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതിയുടെ ഫൗണ്ടർ സെക്രട്ടറി. 2001 ൽ അതിന്റെ ചെയർമാൻ. 1988-95 വരെ ദേശീയ സാക്ഷരത മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം. മൂന്ന് വർഷം ബംഗാൾ എഞ്ചിനീയറിങ് കോളേജ് ബോർഡ് ഓഫ് ഗവേർൺസ് ചെയർമാൻ. ഇപ്പോൾ എൻ.സി.ഇ.ആർ.ടി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. 40ൽ പരം ഗ്രന്ഥങ്ങൾ രചിച്ചു. 300ലധികം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മൂന്ന് പുസ്തകങ്ങൾക്ക് സംസ്ഥാന-കേന്ദ്ര ഗവണ്മെന്റിന്റെ അവാർഡ്. 1989ൽ ശാസ്ത്ര പ്രചാരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ അവാർഡ്. 1992ൽ സാക്ഷരതാ പ്രവർത്തനത്തിനുള്ള അവാർഡ്.
{{വ|അരുണിമ}}
{{വ|മടങ്ങർളി മന, തൃശ്ശൂർ 4}}<noinclude></noinclude>
0e1hlx86vyp4pqrtnz51xjxgcul9lex
താൾ:Sasthrejnen Pouranakumbol 2004 June.pdf/4
106
84556
246131
245267
2026-07-28T16:24:26Z
Sreejithk2000
57
ചെറിയ തിരുത്ത്
246131
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>{{ന|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}
{{ന|ഡോ.എം.പി.പരമേശ്വരൻ}}
{{ന|കേരള ശാസ്ത്രസാഹിത്യ പരിഷത്ത്}}<noinclude></noinclude>
dezxf1t4iuuecvw8qmcqqjhs7n5tljv
താൾ:Sasthrejnen Pouranakumbol 2004 June.pdf/6
106
84574
246132
245285
2026-07-28T16:37:07Z
Sreejithk2000
57
ചെറിയ തിരുത്ത്
246132
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>{{ന|പ്രസാധകക്കുറിപ്പ്}}
{{text-indent|2em|കേരളവികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണല്ലൊ. കേരളമാതൃകയിലുളള വികസനത്തിന്റെ മേന്മകളെ ചൊല്ലി ഉളളതായിരുന്നു കുറച്ചുകൊല്ലം മുമ്പുളള ചർച്ചകൾ. പിന്നീട് ആ മാതൃകയുടെ പരിമിതികളെയും പോരായ്മകളെയും കുറിച്ചുളള ചർച്ചകളായി. ഇപ്പോൾ ഒരു പുതിയ വികസന സംസ്കാരത്തെക്കുറിച്ചുളള ചർച്ചകളാണ്. ആഗോള നിക്ഷേപകസംഗമവും എക്സ്പ്രസ്സ് ഹൈവേയും ജലനിധിയും കരിമണൽ ഖനനവും ജലവില്പനയും ഒക്കെയാണ് കേരളത്തിന്റെ വികസനത്തിലേക്കുള്ള അതിവേഗ പാതകളെന്ന് ഭരണാധികാരികൾ പ്രഖ്യാപിച്ചിരിക്കുന്നു. ജനങ്ങളോടല്ല, കോടികൾ മുടക്കാൻ കഴിവുളള നിക്ഷേപകരോടാണ് ഭരണകുടത്തിന്റെ പ്രതിബന്ധത. നിക്ഷേപകരാണ് രക്ഷകർ എന്നതുകൊണ്ട്, അവരെ എതിരേൽക്കാനുള്ള താലവുമേന്തി നിൽക്കുകയാണ് ഭരണകർത്താക്കൾ.}}
{{text-indent|2em|ഈ സന്ദർഭത്തിൽ, വികസനവും ശാസ്ത്ര സാങ്കേതിക വിദ്യകളും പരിസ്ഥിതിയും എല്ലാമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പലതലങ്ങളിൽ നിന്നു കൊണ്ട് ചർച്ച ചെയ്യുന്ന ഈ ലേഖന സമാഹാരത്തിന് ഏറെ പ്രസക്തിയുണ്ട്. പലപ്പോഴും ഇത്തരം വികസന ചർച്ചകളിൽ ഇടപ്പെട്ടും ചിലപ്പോൾ ചർച്ചക്ക് തുടക്കം കുറിച്ചും ഡോ. എം. പി. പരമേശ്വരൻ കഴിഞ്ഞ മൂന്നര ദശാബ്ദത്തിനിടയിൽ എഴുതിയ ലേഖനങ്ങളിൽ ചിലതാണ് ഇവിടെ സമാഹരിക്കുന്നത്. ഇതിൽ ഉദ്ധരിച്ചിരിക്കുന്ന പല സ്ഥിതിവിവര കണക്കുകൾക്കും ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടിരിക്കാം എന്നാൽ ഇവയുടെയെല്ലാം അന്തർധാരയായും അടിത്തറയായും വർത്തിക്കുന്ന അടിസ്ഥാന സമീപനം ഒന്നു തന്നെയാണ്. കാലോചിതമായ വളർച്ചയും വികാസവും ആ സമീപനത്തിൽ ദൃശ്യമാണു താനും. കേരള വികസനത്തിന്റെ സവിശേഷ പ്രശ്നങ്ങൾ പ്രത്യേകം ചർച്ച ചെയ്യുന്നതല്ലെങ്കിലും ജനപക്ഷത്തു നിന്നുകൊണ്ട്, ശാസ്ത്രീയതയുടെ പിൻബലത്തോടെ, വികസനചർച്ചകളിൽ പങ്കെടുക്കുന്നതിന് ഈ കൃതി സഹായിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.}}
{{വ|കേരള ശാസ്ത്രസാഹിത്യ പരിഷത്ത്}}<noinclude></noinclude>
hf2cxmfai9bp5l5bwptffq9j7f1j4mq
താൾ:ഗാന്ധിസം.pdf/49
106
85034
246129
245998
2026-07-28T15:07:14Z
Sreejithk2000
57
ചെറിയ തിരുത്ത്
246129
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>{{ന|41}}
നീതിയെ പിൻ താങ്ങുകയോ, അതു തുടരാൻ അനുവദിക്കുകയോ അല്ല ചെയ്യേണ്ടതു്. അനീതിയോടു സകല പ്രകാരത്തിലും നിസ്സഹകരിക്കയാണു വേണ്ടത്. ആ നിസ്സഹകരണം ദുഷ്ടന് അഹിതമോ, കായിക ദുഃഖത്തിനു കാരണമോ ആകാം. എന്നാലും തരക്കേടില്ല. ഈ തത്വത്തിനുദാഹരണം ഗാന്ധിജിയുടെ മൂത്ത പുത്രനുമായുള്ള ബന്ധത്തിൽ തന്നെ അദ്ദേഹം കാണിക്കുന്നു. ആക്ഷേപാർഹമായി ജിവിക്കുന്ന മകന്റെ ജീവിതത്തെ
ആ നിലയിൽ തുടരാൻ അദ്ദേഹം അനുവദിക്കുന്നില്ല. നേരെമറിച്ചു് മകനു നൽകുന്ന സകല ആനുകൂല്യങ്ങളും
സഹകരണങ്ങളും പിൻ വലിക്കയാണു ചെയ്യുന്നത്. ഇതിനു പ്രേരകമായുള്ളതും പുത്രസ്നേഹമത്രേ. മകൻ പശ്ചാത്തപിക്കുമ്പോൾ തിരിയെ സ്വീകരിക്കേണ്ടതും കൎത്തവ്യമായി അദ്ദേഹം കരുതുന്നു. എന്നാൽ കായിക ശക്തി പ്രയോഗിച്ചു നന്നാക്കാൻ അദ്ദേഹം ശ്രമിക്കുകയുമില്ല.
{{text-indent|2em|"ഇൻഡ്യൻ ജനതയുടെ പരിചയം മുൻകാലം മുതൽക്കും അഹിംസയായിരുന്നു. ഇൻഡ്യൻ സംസ്കാരത്തിന്റെ വളർച്ചക്കനുസരണമായി ഹിംസയല്ല അഹിംസയാണു പൊതുജന പ്രവർത്തനത്തിനുയോജിക്കുന്നത്" എന്നു ഗാന്ധിജി കരുതുന്നു.}}
{{text-indent|2em|ദുഷ്ടതയോടെതിർക്കരുതു് എന്ന തത്വത്തിനു ഗാന്ധിജി നൽകുന്ന വ്യാഖ്യാനം കായികമായി ഹിംസാപരമായി ദുഷ്ടതയോടെതിർക്കരുതെന്നു മാത്രമാണ്. (അതായത് പ്രതികാരബുദ്ധി പാടില്ല എന്നു്) ഹിംസയുടെ വിജയത്തെ ഉപദേശിക്കുന്നതായി കൊറാനിലും മഹാ ഭാരതത്തിലും ഗാന്ധിജി യാതൊന്നും കാണുന്നില്ല. നശിപ്പിക്കുക എന്നതു കൊണ്ടല്ല മനുഷ്യൻ ജീവിക്കുന്നതു്. പ്രകൃതിയിൽ തന്നെ വികർഷണം (repulsion) ധാരാളമുണ്ടെങ്കിലും പ്രധാനം.}}<noinclude></noinclude>
gtxa71xxq10jpglgev9eex5r6m5n2j0
246134
246129
2026-07-28T20:22:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246134
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>{{ന|41}}
നീതിയെ പിൻ താങ്ങുകയോ, അതു തുടരാൻ അനുവദിക്കുകയോ അല്ല ചെയ്യേണ്ടതു്. അനീതിയോടു സകല പ്രകാരത്തിലും നിസ്സഹകരിക്കയാണു വേണ്ടത്. ആ നിസ്സഹകരണം ദുഷ്ടന് അഹിതമോ, കായിക ദുഃഖത്തിനു കാരണമോ ആകാം. എന്നാലും തരക്കേടില്ല. ഈ തത്വത്തിനുദാഹരണം ഗാന്ധിജിയുടെ മൂത്ത പുത്രനുമായുള്ള ബന്ധത്തിൽ തന്നെ അദ്ദേഹം കാണിക്കുന്നു. ആക്ഷേപാർഹമായി ജിവിക്കുന്ന മകന്റെ ജീവിതത്തെ
ആ നിലയിൽ തുടരാൻ അദ്ദേഹം അനുവദിക്കുന്നില്ല. നേരെമറിച്ചു് മകനു നൽകുന്ന സകല ആനുകൂല്യങ്ങളും
സഹകരണങ്ങളും പിൻ വലിക്കയാണു ചെയ്യുന്നത്. ഇതിനു പ്രേരകമായുള്ളതും പുത്രസ്നേഹമത്രേ. മകൻ പശ്ചാത്തപിക്കുമ്പോൾ തിരിയെ സ്വീകരിക്കേണ്ടതും കൎത്തവ്യമായി അദ്ദേഹം കരുതുന്നു. എന്നാൽ കായിക ശക്തി പ്രയോഗിച്ചു നന്നാക്കാൻ അദ്ദേഹം ശ്രമിക്കുകയുമില്ല.
{{text-indent|2em|"ഇൻഡ്യൻ ജനതയുടെ പരിചയം മുൻകാലം മുതൽക്കും അഹിംസയായിരുന്നു. ഇൻഡ്യൻ സംസ്കാരത്തിന്റെ വളർച്ചക്കനുസരണമായി ഹിംസയല്ല അഹിംസയാണു പൊതുജന പ്രവർത്തനത്തിനുയോജിക്കുന്നത്" എന്നു ഗാന്ധിജി കരുതുന്നു.}}
{{text-indent|2em|ദുഷ്ടതയോടെതിർക്കരുതു് എന്ന തത്വത്തിനു ഗാന്ധിജി നൽകുന്ന വ്യാഖ്യാനം കായികമായി ഹിംസാപരമായി ദുഷ്ടതയോടെതിർക്കരുതെന്നു മാത്രമാണ്. (അതായത് പ്രതികാരബുദ്ധി പാടില്ല എന്നു്) ഹിംസയുടെ വിജയത്തെ ഉപദേശിക്കുന്നതായി കൊറാനിലും മഹാ ഭാരതത്തിലും ഗാന്ധിജി യാതൊന്നും കാണുന്നില്ല. നശിപ്പിക്കുക എന്നതു കൊണ്ടല്ല മനുഷ്യൻ ജീവിക്കുന്നതു്. പ്രകൃതിയിൽ തന്നെ വികർഷണം (repulsion) ധാരാളമുണ്ടെങ്കിലും പ്രധാനം.}}<noinclude></noinclude>
501amhy5wqol3cp97ojjz9fn1i6p60e
246137
246134
2026-07-28T23:04:48Z
Sreejithk2000
57
ചെറിയ തിരുത്ത്
246137
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>{{c|41}}
നീതിയെ പിൻ താങ്ങുകയോ, അതു തുടരാൻ അനുവദിക്കുകയോ അല്ല ചെയ്യേണ്ടതു്. അനീതിയോടു സകല പ്രകാരത്തിലും നിസ്സഹകരിക്കയാണു വേണ്ടത്. ആ നിസ്സഹകരണം ദുഷ്ടന് അഹിതമോ, കായിക ദുഃഖത്തിനു കാരണമോ ആകാം. എന്നാലും തരക്കേടില്ല. ഈ തത്വത്തിനുദാഹരണം ഗാന്ധിജിയുടെ മൂത്ത പുത്രനുമായുള്ള ബന്ധത്തിൽ തന്നെ അദ്ദേഹം കാണിക്കുന്നു. ആക്ഷേപാർഹമായി ജിവിക്കുന്ന മകന്റെ ജീവിതത്തെ
ആ നിലയിൽ തുടരാൻ അദ്ദേഹം അനുവദിക്കുന്നില്ല. നേരെമറിച്ചു് മകനു നൽകുന്ന സകല ആനുകൂല്യങ്ങളും
സഹകരണങ്ങളും പിൻ വലിക്കയാണു ചെയ്യുന്നത്. ഇതിനു പ്രേരകമായുള്ളതും പുത്രസ്നേഹമത്രേ. മകൻ പശ്ചാത്തപിക്കുമ്പോൾ തിരിയെ സ്വീകരിക്കേണ്ടതും കൎത്തവ്യമായി അദ്ദേഹം കരുതുന്നു. എന്നാൽ കായിക ശക്തി പ്രയോഗിച്ചു നന്നാക്കാൻ അദ്ദേഹം ശ്രമിക്കുകയുമില്ല.
{{text-indent|2em|"ഇൻഡ്യൻ ജനതയുടെ പരിചയം മുൻകാലം മുതൽക്കും അഹിംസയായിരുന്നു. ഇൻഡ്യൻ സംസ്കാരത്തിന്റെ വളർച്ചക്കനുസരണമായി ഹിംസയല്ല അഹിംസയാണു പൊതുജന പ്രവർത്തനത്തിനുയോജിക്കുന്നത്" എന്നു ഗാന്ധിജി കരുതുന്നു.}}
{{text-indent|2em|ദുഷ്ടതയോടെതിർക്കരുതു് എന്ന തത്വത്തിനു ഗാന്ധിജി നൽകുന്ന വ്യാഖ്യാനം കായികമായി ഹിംസാപരമായി ദുഷ്ടതയോടെതിർക്കരുതെന്നു മാത്രമാണ്. (അതായത് പ്രതികാരബുദ്ധി പാടില്ല എന്നു്) ഹിംസയുടെ വിജയത്തെ ഉപദേശിക്കുന്നതായി കൊറാനിലും മഹാ ഭാരതത്തിലും ഗാന്ധിജി യാതൊന്നും കാണുന്നില്ല. നശിപ്പിക്കുക എന്നതു കൊണ്ടല്ല മനുഷ്യൻ ജീവിക്കുന്നതു്. പ്രകൃതിയിൽ തന്നെ വികർഷണം (repulsion) ധാരാളമുണ്ടെങ്കിലും പ്രധാനം.}}<noinclude></noinclude>
tkgi3ogk7tc5juu6211c8cydbg7r6j1
താൾ:ഗാന്ധിസം.pdf/50
106
85036
246133
246126
2026-07-28T20:20:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246133
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" />{{c|42}}</noinclude>പരസ്പര സ്നേഹമത്രേ പ്രകൃതിയുടെ നിലനില്പിനു കാര
ണം. സ്വയം സ്നേഹക്കുക എന്നതിൽ അന്യന്മാരെ സ്നേ
ഹിക്കുക എന്നതും ഉൾപ്പെടും. കുടുംബത്തിലെ സ്നേഹ
നിയമം രാജ്യത്തിലേക്ക്- വലിയ കുടുംബത്തിലേക്ക്
കൎത്തുന്നതു പോലെ ഒരു കാലത്ത് രാജനിയമം ലോക
ത്തിലെല്ലാം പകൎത്തേണ്ടതായി വരും. ഇൻഡ്യ, അത്ത
രം രാജ്യമാണ്. രാഷ്ട്രീയ ഹിംസ കൂടാതെ ഇൻഡ്യ സ്വ
തന്ത്രയാകണം. ഹിംസ മതത്തിന്റെയും ഉപദേ
ശമല്ല. ചിലപ്പോൾ ഹിംസ അനുവദനീയമായി പറ
യുന്നുണ്ടെങ്കിലും പ്രധാന ഉപദേശം അഹിംസ തന്നെ
യാണ്. സങ്കിൽ കൂടി ഇൻഡ സ്വരാജ്യം കിട്ടു
കയില്ല. ഇൻഡ്യ ഹിംസയെടുത്താൽ ഗാന്ധിജി ആ
നിമിഷത്തിൽ അദ്ദേഹത്തിന്റെ സ്വതന്ത്ര താല്പര്യം പി
ൻ വലിച്ചു കളയും. അദ്ദേഹം ഹിമാലയത്തിലേക്കു പോ
കും. ഹിംസാത്മകമായ മാർഗം കൊണ്ടു കിട്ടുന്ന സ്വരാ
ജ് ഹിംസാത്മകമായിരിക്കും. അതു് ഇൻഡ്യക്കും ലോ
കത്തിനും അപകാരിയായിത്തീരുകയും ചെയ്യും.
സത്യവും അഹിംസയും മഹാത്മജിയുടെ ശ്വാസ
കോശങ്ങളാണത്രേ. അവ കൂടാതെ ജീവിതം അദ്ദേ
ഹത്തിനു സാധ്യമല്ല. ഈശ്വരനേ അറിയാനുള്ള ഏ
ക മാർഗം അഹിംസയാണ്. കോപം അഹിംസയുടെ
ശത്രുവും അഹങ്കാരം അഹിംസയെ തിന്നുന്ന രാക്ഷസനു
മാണ്. അഹിംസ ഒരു ശാസ്ത്രമാണ്. ശാസ്ത്രങ്ങൾ പി
ഴയാൻ പാടില്ലല്ലൊ. അഹിംസക്ക് തോൽവിയെന്നു്
ഒന്നില്ല. ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു തോന്നുന്ന വി
ഷയത്തിലും അത് കൂടുതൽ ഗുണകരമായ ഫലത്തിലേ
ക്കു് നയിക്കുന്ന പടിയായിക്കും. ഹിംസാ പരിശീലനം
കൊണ്ടും 'കൊല'പഠിക്കുന്നതു പോലെ അഹിംസാ പരി
ശീലനം കൊണ്ടു് സ്വയം മരിക്കാൻ പഠിക്കണം. മര
ണഭയം ഇല്ലാതാകണം. ഇതു് അത്യധികമായ<noinclude></noinclude>
qo21899zjfireg7po8z7h3j5qgtbhsq
246135
246133
2026-07-28T23:01:47Z
Sreejithk2000
57
ചെറിയ തിരുത്ത്
246135
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" />{{c|42}}</noinclude>{{ന|42}}
പരസ്പര സ്നേഹമത്രേ പ്രകൃതിയുടെ നിലനില്പിനു കാരണം. സ്വയം സ്നേഹക്കുക എന്നതിൽ അന്യന്മാരെ സ്നേഹിക്കുക എന്നതും ഉൾപ്പെടും. കുടുംബത്തിലെ സ്നേഹനിയമം രാജ്യത്തിലേക്ക്- വലിയ കുടുംബത്തിലേക്ക് പകൎത്തുന്നതു പോലെ ഒരു കാലത്ത് രാജനിയമം ലോകത്തിലെല്ലാം പകൎത്തേണ്ടതായി വരും. ഇൻഡ്യ, അത്തരം രാജ്യമാണ്. രാഷ്ട്രീയ ഹിംസ കൂടാതെ ഇൻഡ്യ സ്വതന്ത്രയാകണം. ഹിംസ മതത്തിന്റെയും ഉപദേശമല്ല. ചിലപ്പോൾ ഹിംസ അനുവദനീയമായി പറയുന്നുണ്ടെങ്കിലും പ്രധാന ഉപദേശം അഹിംസ തന്നെയാണ്. ഹിംസയിൽ കൂടി ഇൻഡ്യക്കു സ്വരാജ്യം കിട്ടുകയില്ല. ഇൻഡ്യ ഹിംസയെടുത്താൽ ഗാന്ധിജി ആ നിമിഷത്തിൽ അദ്ദേഹത്തിന്റെ സ്വതന്ത്ര താല്പര്യം പിൻ വലിച്ചു കളയും. അദ്ദേഹം ഹിമാലയത്തിലേക്കു പോകും. ഹിംസാത്മകമായ മാർഗം കൊണ്ടു കിട്ടുന്ന സ്വരാജ് ഹിംസാത്മകമായിരിക്കും. അതു് ഇൻഡ്യക്കും ലോകത്തിനും അപകാരിയായിത്തീരുകയും ചെയ്യും.
{{text-indent|2em|സത്യവും അഹിംസയും മഹാത്മജിയുടെ ശ്വാസകോശങ്ങളാണത്രേ. അവ കൂടാതെ ജീവിതം അദ്ദേഹത്തിനു സാധ്യമല്ല. ഈശ്വരനേ അറിയാനുള്ള ഏക മാർഗം അഹിംസയാണ്. കോപം അഹിംസയുടെ ശത്രുവും അഹങ്കാരം അഹിംസയെ തിന്നുന്ന രാക്ഷസനുമാണ്. അഹിംസ ഒരു ശാസ്ത്രമാണ്. ശാസ്ത്രങ്ങൾ പിഴയാൻ പാടില്ലല്ലൊ. അഹിംസക്ക് തോൽവിയെന്നു് ഒന്നില്ല. ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു തോന്നുന്ന വിഷയത്തിലും അത് കൂടുതൽ ഗുണകരമായ ഫലത്തിലേക്കു് നയിക്കുന്ന പടിയായിക്കും. ഹിംസാ പരിശീലനം കൊണ്ടും 'കൊല'പഠിക്കുന്നതു പോലെ അഹിംസാ പരിശീലനം കൊണ്ടു് സ്വയം മരിക്കാൻ പഠിക്കണം. മരണഭയം ഇല്ലാതാകണം. ഇതു് അത്യധികമായ}}<noinclude></noinclude>
qc11ibojl62fokoudcvusyu3nb5z0w3
246136
246135
2026-07-28T23:03:21Z
Sreejithk2000
57
ചെറിയ തിരുത്ത്
246136
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" />{{c|42}}</noinclude>പരസ്പര സ്നേഹമത്രേ പ്രകൃതിയുടെ നിലനില്പിനു കാരണം. സ്വയം സ്നേഹക്കുക എന്നതിൽ അന്യന്മാരെ സ്നേഹിക്കുക എന്നതും ഉൾപ്പെടും. കുടുംബത്തിലെ സ്നേഹനിയമം രാജ്യത്തിലേക്ക്- വലിയ കുടുംബത്തിലേക്ക് പകൎത്തുന്നതു പോലെ ഒരു കാലത്ത് രാജനിയമം ലോകത്തിലെല്ലാം പകൎത്തേണ്ടതായി വരും. ഇൻഡ്യ, അത്തരം രാജ്യമാണ്. രാഷ്ട്രീയ ഹിംസ കൂടാതെ ഇൻഡ്യ സ്വതന്ത്രയാകണം. ഹിംസ മതത്തിന്റെയും ഉപദേശമല്ല. ചിലപ്പോൾ ഹിംസ അനുവദനീയമായി പറയുന്നുണ്ടെങ്കിലും പ്രധാന ഉപദേശം അഹിംസ തന്നെയാണ്. ഹിംസയിൽ കൂടി ഇൻഡ്യക്കു സ്വരാജ്യം കിട്ടുകയില്ല. ഇൻഡ്യ ഹിംസയെടുത്താൽ ഗാന്ധിജി ആ നിമിഷത്തിൽ അദ്ദേഹത്തിന്റെ സ്വതന്ത്ര താല്പര്യം പിൻ വലിച്ചു കളയും. അദ്ദേഹം ഹിമാലയത്തിലേക്കു പോകും. ഹിംസാത്മകമായ മാർഗം കൊണ്ടു കിട്ടുന്ന സ്വരാജ് ഹിംസാത്മകമായിരിക്കും. അതു് ഇൻഡ്യക്കും ലോകത്തിനും അപകാരിയായിത്തീരുകയും ചെയ്യും.
{{text-indent|2em|സത്യവും അഹിംസയും മഹാത്മജിയുടെ ശ്വാസകോശങ്ങളാണത്രേ. അവ കൂടാതെ ജീവിതം അദ്ദേഹത്തിനു സാധ്യമല്ല. ഈശ്വരനേ അറിയാനുള്ള ഏക മാർഗം അഹിംസയാണ്. കോപം അഹിംസയുടെ ശത്രുവും അഹങ്കാരം അഹിംസയെ തിന്നുന്ന രാക്ഷസനുമാണ്. അഹിംസ ഒരു ശാസ്ത്രമാണ്. ശാസ്ത്രങ്ങൾ പിഴയാൻ പാടില്ലല്ലൊ. അഹിംസക്ക് തോൽവിയെന്നു് ഒന്നില്ല. ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു തോന്നുന്ന വിഷയത്തിലും അത് കൂടുതൽ ഗുണകരമായ ഫലത്തിലേക്കു് നയിക്കുന്ന പടിയായിക്കും. ഹിംസാ പരിശീലനം കൊണ്ടും 'കൊല'പഠിക്കുന്നതു പോലെ അഹിംസാ പരിശീലനം കൊണ്ടു് സ്വയം മരിക്കാൻ പഠിക്കണം. മരണഭയം ഇല്ലാതാകണം. ഇതു് അത്യധികമായ}}<noinclude></noinclude>
b7d4yh2uenf4guocfukos3rt5hrm4b8
താൾ:ഗാന്ധിസം.pdf/51
106
85047
246138
246011
2026-07-29T03:43:42Z
Sreejithk2000
57
ചെറിയ തിരുത്ത്
246138
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>{{ന|43}}
ത്യാഗ ശക്തി കൊണ്ടേ സാധ്യമാകൂ. ഹിംസയിൽ വെറും കായിക പ്രവൎത്തനം മാത്രമല്ല ഉൾപ്പെടുന്നതു്. മാനസികമായ ഹിംസകളാണ് വഞ്ചന, പതിവു്, ഗൂഢാലോചന, അന്യനുദോഷം വരണമെന്ന ചിന്ത ഇവയെല്ലാം. അതിനാൽ അഹിംസാരാധകൻ നിർദ്ദോഷിയും, നീതിമാനും ആയിരിക്കുന്നതിനു പുറമേ ഇടപാടുകളിൽ ഋജുത്വവും, സത്യസന്ധതയും, തുറന്ന മട്ടും പൂർണമായനിസ്വാൎത്ഥതയും പ്രയോഗിക്കയും വേണ്ടിയിരിക്കുന്നു. എല്ലാറ്റിലും ഉപരി വിനീത സ്വഭാവം സദാ നിഴലിച്ചിരിക്കയും വേണം തെക്കേ ആഫ്രിക്കയിലെ സത്യാഗ്രഹത്തിൽ മഹാത്മജിക്കു ശക്തി കിട്ടിയതെല്ലാം അദ്ദേഹം വെറും പൂജ്യമായി സ്വയം തീരുമാനിച്ചതിനു മേൽ മാത്രമാണെന്നു് അദ്ദേഹം പറഞ്ഞിട്ടുണ്ടു്.
{{text-indent|2em|അഹിംസയോളം ഉത്തമവും ഫലപ്രദവുമായ ഒരു ആയുധമില്ല. അതു മൃഗീയ ശക്തിയേക്കാൾ എത്രയോ ബലതരമാണ്. ആയുധ പാണിയായ യോദ്ധാവു് ആയുധത്തെയാണ് ആശ്രയിക്കുന്നത്. ആയുധം പോയാൽ അയാൾ ശക്തി ഹീനനായി. എന്നാൽ അഹിംസകന് ഈശ്വര ദത്തമായ ആയുധമാണ് രക്ഷക്കുള്ളത്. അതു നീക്കാവുന്നതല്ല, എതിർക്കാവുന്നതുമല്ല. അഹിംസാസാധകൻ പ്രതികാര ബുദ്ധിയില്ലാത്തവനാണ്. അയാൾ ഈശ്വരനോടു പ്രാൎത്ഥിക്കും എതിരാളിയുടെ ഹൃദയ പരിവൎത്തനമുണ്ടാകണമേ എന്നു്. അതു സംഭവിക്കുന്നില്ലെങ്കിൽ എതിരാളി ഏല്പിക്കുന്ന ദു:ഖം അഹിംസാരാധകൻ ഏറ്റു വാങ്ങും. ക്ഷീണനായിട്ടോ, ഭീരുത്വത്തോടെയോ അല്ല അങ്ങിനെ ചെയ്യുന്നതു്. നേരെ മറിച്ച് മനസ്സിൽ ധൈര്യവും മുഖത്തു മന്ദഹാസവും വിളയിച്ചു കൊണ്ടാണു്. ഏതു കഠിന ഹൃദയവും ദ്രവിപ്പിക്കുന്നതിനു് അഹിംസയ്ക്കു ശക്തിയുണ്ടെന്ന പുരാതനാഭിപ്രായത്തിൽ ഗാന്ധിജി വിശ്വസിക്കുന്നു. അ}}<noinclude></noinclude>
g5tiiv44cqlu35x8e66930n4i1me2t7