വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.14 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk രമണൻ/അവതാരിക 0 11 246418 52424 2026-08-05T10:55:53Z Peemurali 12614 246418 wikitext text/x-wiki „“'''മ'''ലയാളത്തിൽ ഇങ്ങനെ ഒരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്‌, '15-ൽ രണ്ടാം പതിപ്പ്‌, '17-ൽ മൂന്നാം പതിപ്പ്‌, '18-ൽ നാലാം പതിപ്പ്‌, '19-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, '20-ൽ പത്ത്‌, പതിനൊന്ന്‌, പന്ത്രണ്ട്‌, പതിമ്മൂന്ന്‌, പതിനാല് - ഇതാ പതിനഞ്ചും പതിപ്പുകൾ; അതോ, ആയിരവും, രണ്ടായിരവും അയ്യായിരവും പ്രതികൾ വീതം. കേട്ടിട്ടു വിശ്വസിക്കാൻ വിഷമം. പക്ഷേ, ഇതത്ര വലിയൊരു കാര്യമോ? അതേ, ടി.ബി.സി.ക്കാർ പ്രസാദിക്കാത്തൊരു മലയാള കവിതയെസ്സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യം തന്നെയാണ്‌. അതിൻറെ പ്രതികൾ മധുരനാരങ്ങ പോലെ വരുന്നതു വരുന്നതങ്ങു വിറ്റഴിയുന്നുവെങ്കിൽ തക്കകാരണം ഉണ്ടായിരിക്കണം; അകത്തും പുറത്തും ഒന്നുപോലെ ലോർഡ്‌ ബയറൻറെ ‘ചൈൽഡി ‌ഹരോൾഡ്‌' എന്ന കവിതയ്ക്ക്‌ ആയിരക്കണക്കിനാവശ്യക്കാരുണ്ടായതിനെപ്പറ്റി പറയുന്ന കൂട്ടത്തിൽ ഒരു നിരൂപകൻ അഭിപ്രായപ്പെടുകയാണ്‌: "ഏറ്റവും ചെലവുള്ള കൃതികൾ കലാസൗഭഗംകൊണ്ട്‌ അനുത്തമങ്ങളാകട്ടെ, അല്ലാതാകട്ടെ പുറപ്പെടുന്ന കാലത്തിൻറെ ആശകളും ആവശ്യങ്ങളും അവയ്ക്കു പിമ്പിൽ കാണും. തക്ക സന്ദർഭങ്ങളിലായിരിക്കും അവയെത്തുന്നത്‌. അതേവരെ കെട്ടിനിന്നിട്ടുള്ള ചില വികാരങ്ങളെ അണമുറിച്ചുവിടാൻ അവ ഉതകുകയും ചെയ്യും." രമണനെക്കുറിച്ചായാലും ഈ അഭിപ്രായം അർത്ഥവത്തല്ലയോ? ആഭിജാത്യമോ ആഢ്യതയോ നോക്കാതെ ആർക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കാമെന്നായതിനുശേഷം മലയാളം വായിക്കാനുള്ള കഴിവും കൗതുകവും ന്യൂനപക്ഷത്തിന്റേതെന്ന നിലവിട്ട്‌ ഭൂരിപക്ഷത്തിന്റേതായിത്തീർന്നു. ഒന്നാംകിട സാഹിത്യം തന്നെയാകട്ടെ, പ്രതിപാദ്യം, സ്വാനുഭവമായി രഞ്ജിക്കുന്നതും പ്രതിപാദനം ധാരണാശക്‌തിക്കു വഴങ്ങുന്നതുമാണോ, ശരി, ഒരുകൈനോക്കിക്കളയാം -- ഏകദേശം ഇമ്മട്ടായി അധഃകൃതരിൽ അധഃകൃതർക്കുപോലും അഭിലാഷം. ഇന്നലെ വരെ അത്യാവശ്യങ്ങൾക്കുപോലും പണം തികയാതിരുന്നവർക്ക്‌ ഇന്നു വിശേഷാലാവശ്യങ്ങൾക്കും പണമുണ്ടാക്കിക്കൊടുക്കുന്ന സമ്പത്കാര്യപരിണാമങ്ങൾ ഈ പുതിയ അഭിരുചിയെ ഒന്നൂതിപ്പിടിപ്പിച്ചിട്ടുണ്ട്‌. ഒരഞ്ചാറുകൊല്ലത്തിനുള്ളിൽ വായനക്കാരുടെ എണ്ണം മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം വർദ്ധിച്ചുവശായിരിക്കുന്നു. ഏതു കേൾപ്പോരും കേൾവിയും ഇല്ലാത്ത ദേശത്തും കാണും ഇക്കാലത്തൊരു വായനശാല. എന്നല്ല, ഏതു കൊച്ചുവീട്ടിലെ ചുമരലമാരിയും ഒരു കൊച്ചു ലൈബ്രറിയായി രൂപാന്തരപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. പെട്ടെന്നു വിജൃംഭിച്ച ഈ സാഹിത്യാസ്വാദനതൃഷ്ണയ്ക്കു പാകത്തിനു ചിലതു കൊടുപ്പാനും അങ്ങനെയങ്ങനെ അത്യുത്തമകൃതികൾവരെ വായിച്ചടങ്ങുന്ന ഒന്നായി അതിനെ വളർത്താനും മലയാളികളായ സാഹിത്യകാരന്മാർ ചുമതലപ്പെട്ടിരിക്കുന്നു. പലരും ആ വഴിക്കു പരിശ്രമിച്ചുപോരുന്നുണ്ട്‌. ചിലരുടെ സംഭാവന ചെറുകഥകളായിട്ടാണ്‌; ചിലരുടേതു ഖണ്ഡകവിതകളായിട്ട്‌; ചിലരുടേതു നാടകങ്ങളായിട്ട്‌, ചിലരുടേതു ലേഖനങ്ങളായിട്ടും. എന്നാൽ അവയെല്ലാറ്റിനെയും വെല്ലുന്നൊരു സംഭാവനയായിരുന്നു ശ്രീ ചങ്ങമ്പുഴയുടെ ആ ബാല്യകൃതി- ഇന്നത്തെ ഭൂരിപക്ഷം വായനക്കാരും ഒളിച്ചുവച്ചോമനിക്കുന്ന കുറെ ജീവിതാനുഭവങ്ങൾ അവരുടെ ഹൃദയങ്ങളെ പെട്ടെന്നു പിടിച്ചടക്കുന്ന ശീലിലും ശൈലിയിലും പ്രതിപാദിക്കുന്ന രമണൻ, ഇക്കാലസന്ധിയിലെ മാനസികമായ ദാഹവും വിശപ്പും ശമിപ്പിക്കുവാൻ ഉദ്ദേശിച്ച്‌ എഴുതപ്പെട്ടതല്ലെന്നിരുന്നാലും അത്‌ ആവശ്യത്തിന്ന്‌ ഏറ്റവും ഉതകിയിരിക്കുന്നുവെന്നു സമ്മതിച്ചേതീരൂ. ബീച്ചിലും ബാൽക്കണിയിലും ബോട്ടുജെട്ടിയിലും വണ്ടിത്താവളത്തിലും മടപ്പള്ളിയിലും മാളികമച്ചിലും കുടിലിലും വയലിലും ഫാക്റ്ററിയിലും പടപ്പാളയത്തിലും കുറെ നാളായിട്ട്‌ രമണനാണ്‌ ഒന്നാംപാഠം. പ്രസ്തുത ജീവിതമണ്ഡലങ്ങളിൽ നവമായി സാഹിത്യാഭിരുചി തെളിഞ്ഞിട്ടുണ്ടെങ്കിൽ അത്‌ കൊളുത്തിക്കൊടുത്തത്‌ തന്റെ ബാല്യകൃതിയാണെന്ന്‌ ശ്രീ ചങ്ങമ്പുഴയ്ക്കഭിമാനിക്കാം. ഒരു യുവഹൃദയത്തിന്റെ ആത്മാർത്ഥതയും അന്തർഹിത ശക്‌തികളും അറിഞ്ഞഭിനന്ദിക്കാൻ കഴിയാത്ത ആഭിജാത്യത്തിന്റെ നീതിസംഹിത ആ ഹൃദയത്തിൽ മനുഷ്യോചിതമായിത്തന്നെ ഉണ്ടായൊരു കാമിതത്തെ കണ്ണടച്ചങ്ങു ചവിട്ടിത്തേച്ചുകളഞ്ഞു; ആ സ്നേഹഭാജനം അതോടെ തകരുകയും ചെയ്‌തു- ഈ ദയനീയോദന്തത്തെ സഹാനുഭൂതിയോടുകൂടി ലോകത്തെ പറഞ്ഞറിയിക്കുകമാത്രമാണ്‌ ശ്രീ ചങ്ങമ്പുഴ ചുരുക്കത്തിൽ ചെയ്‌തിട്ടുള്ളത്‌. ആ അനുഭവമോ, ആയിരമായിരം സമവയസ്കന്മാരുടെ അനുഭൂതിയോട്‌ ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണുതാനും. പിന്നെ എങ്ങനെ രമണൻ പുതിയ കലാരസികതയുടെ 'ഹരിശ്രീ' കുറിക്കാതിരിക്കും? രമണൻ ചെയ്‌ത ഈ കാലോചിതസേവനത്തിനു വിലയിടിച്ചുകണ്ടിട്ടോ ആ സേവനത്താൽ തത്‌കർത്താവിനുണ്ടാകുന്ന നേട്ടങ്ങളെ നെറ്റിചുളിച്ചു നോക്കീട്ടോ എന്തോ, ചിലർ അഭിപ്രായപ്പെടുന്നു, ശ്രീ ചങ്ങമ്പുഴ വെറും തിര്യക്‌സാധാരണമായൊരു വികാരത്തെ Oന്ദോഗതമാക്കിപ്പാടി പണംവാരുകയേ ചെയ്യുന്നുള്ളുഎന്ന്‌. ഇതുകേട്ടാൽ തോന്നുക, രമണൻ മലയാളസാഹിത്യത്തിന്റെ പേർപെറ്റ തറവാടിത്തത്തിനു തീരെ ഇണങ്ങാത്തൊരു തോതിൽ തനികാമമെടുത്തു വിളമ്പി മനുഷ്യമനസ്സിനെ അധപ്പതിപ്പിക്കുന്നൊരു കൃതിയായിപ്പോയെന്നാണ്‌. ചന്ദ്രോത്സവകാരൻതൊട്ട്‌ വെണ്മണിവരെയും വള്ളത്തോൾവരെയും ഉണ്ടായ കവീശ്വരന്മാരിൽ ഒരു വലിയഭാഗം ഏതുമാതിരി അനുഭവങ്ങളെച്ചൊല്ലി, എങ്ങനെയെല്ലാം കവിതയെഴുതി കേരളീയരിൽനിന്നു കുന്നുകുന്നായി യശോധനമാർജ്ജിച്ചുവോ, ആ കുലീനപാരമ്പര്യത്തിന്നു കളങ്കംതട്ടിക്കത്തക്ക ഒന്നായിപ്പോയെന്നോ രമണൻ? കലാപരമായി മറ്റെന്തു ദോഷങ്ങളുണ്ടായാലും രമണനെപ്പറ്റി കൊണ്ടുവന്ന ഈ 'ചാർജ്‌' നിലനിൽക്കുന്നതല്ല. ആർഭാടങ്ങളിൽനിന്നകന്ന്‌, അന്തസ്സു കുറഞ്ഞൊരു ജീവിതത്തെ മധുരഗാഥകൾകൊണ്ട്‌ കുളിർപ്പിച്ചുപോരുന്ന ഒരു യുവാവുമായി നാഗരികസൗഭാഗ്യങ്ങൾക്കു നായികയായൊരു കന്യക യദൃച്‌ഛയാ പരിചയപ്പെടുന്നു. ആ പരിചയം ആദരാഭിനന്ദനങ്ങളിൽ കുളുർന്നുകുളുർന്ന്‌ അനുരാഗമായി വികസിക്കുന്നു. സാമുദായികമായി തനിക്കുള്ള നില താണതെന്നോർത്ത്‌ അവൻ ആ അനുരാഗത്തെ പരസ്യമായി സ്വാഗതം ചെയ്യുന്നില്ല. അവളെ ആ സാഹസത്തിൽ നിന്നു വിലക്കുവാനാണ്‌ അവന്റെ ശ്രമം. പക്ഷേ, കൗമാരസഹജമായ ആവേശം ആ കന്യകയെ ഒരു ശപഥത്തോളം എത്തിക്കുന്നു. ഒരു നിലാവണിരാത്രിയിൽ ആരണ്യസങ്കേതത്തിൽവെച്ച്‌ അവൾ ആ കാമുകനെ മാലയിട്ടു വരിക്കുകതന്നെ ചെയ്യുന്നു. പരിതസ്ഥിതികളെ പേടിച്ചു വളരെ നാളായി അവൻ ഹൃദയത്തിൽ കെട്ടിനിറുത്തിയിരുന്ന പ്രണയം പിന്നെയങ്ങു അണപൊട്ടി ഒഴുകുകയായി. അവന്റെ ഭാഗ്യത്തെ അഭിനന്ദിക്കാൻ ഒരു തോഴനും അവളുടെ രാഗാവേശത്തെ യഥോചിതം ശുശ്രൂഷിക്കാൻ ഒരു തോഴിയുമുണ്ട്‌. പെട്ടെന്ന്‌ ആ അനുരാഗത്തെ മറ്റൊരുവഴിക്കു വെട്ടിത്തിരിച്ചുവിടുവാൻ നായികയുടെ പിതാവ്‌ നിശ്ചയിക്കുന്നു. ആ തീരുമാനം അതിന്റെ സകല ശക്‌തികളോടുംകൂടി പിടിച്ചുവലിക്കേണ്ട താമസം, അവൾ അതാ ആ വഴിക്കു തിരിയുന്നു. എന്നല്ല, ഹൃദയപീഠത്തിൽ നിന്നു ആ പ്രണയനായകനെ നിഷ്പ്രയാസം വലിച്ചിറക്കിക്കളയുകയും ചെയ്യുന്നു. അവനോ, ഒരു ഞൊടിയിടകൊണ്ടു മനോരാജ്യത്തിന്റെ സിംഹാസനത്തിൽനിന്നും നൈരാശ്യത്തിന്റെ പടുകുഴിയിലേക്കു വീണുകഴിഞ്ഞു. അവളുടെ വിവാഹം ആഘോഷിക്കുന്ന ദിനത്തിൽത്തന്നെ അവൻ ആത്മഹത്യ ആഘോഷിക്കുന്നു. ഇത്രയുമാണ്‌ കഥാവസ്തു. മിക്കവാറും സ്വാനുഭവമെന്നു വിശ്വസിക്കാവുന്ന അതിനെ പട്ടം തേച്ചുമിനുക്കി ഒരു നാടകീയകലാശിൽപ്പമാക്കി പ്രദർശിപ്പിക്കുവാനാണ് കവി ശ്രമിച്ചിട്ടുള്ളത്‌. നൈരാശ്യത്തിന്റെ കൊടുംതീയിൽ വെന്തടിഞ്ഞ നായകനെച്ചൊല്ലി വിലപിക്കുന്ന തോഴന്റെ നീറുന്ന സൗഹൃദം അങ്ങനെതന്നെ കോരിപ്പകരുക, എന്നിട്ടു കാവ്യത്തെ ആ ദുരന്തമടഞ്ഞ സുഹൃദവതംസത്തിന്റെ ശ്മശാനത്തിൽ എരിയുന്നൊരു നെയ്ത്തിരിയാക്കിത്തീർക്കുകയും ചെയ്യുക -- സ്വാനുഭവത്തിന്റെ പേരിൽ കവിക്കാദ്യം സാധിക്കേ­ത്‌ ഇതാണല്ലോ. ഒരു വിലാപകൃതിയുടെ പരമജീവനായ ഈ ആത്മാർത്ഥതയ്ക്കും ആത്യന്തികശോകത്തിനും സാരമായ വിലോപം തട്ടാത്തവിധം കഥാവസ്തുവെ, മലയാളത്തിൽ തീർച്ചയായും പുതിയതെന്നു സമ്മതിക്കേണ്ടൊരു നാടകീയ രൂപത്തിൽ കൊള്ളിക്കാൻ, ഒരധ്യേതാവിന്റെ പരിമിത സംസ്കാരത്തിൽ പൂർണ്ണമായി വിശ്വസിച്ചുകൊ­ണ്ടുത്സാഹിക്കുകയും അനർഹമായിട്ടല്ലാതെ ശ്ലാഘിക്കത്തക്ക വിജയം നേടുകയും ചെയ്‌തു എന്നത്‌ വളർച്ച തികഞ്ഞൊരു മഹാകവിയാകുമ്പോഴും ശ്രീ ചങ്ങമ്പുഴയ്ക്ക്‌ അഭിമാനപൂർവ്വം അനുസ്മരിക്കാവുന്ന ഒരു കാര്യമായിട്ടു­ണ്ട്. പ്രതിപാദ്യമായിത്തീരുന്ന ജീവിതത്തിന്‌, പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒcmരണ്യലോകത്തിൽ അകൃത്രിമതയുടെ മാർത്തട്ടിൽ കളിച്ചുരസിച്ചു വളർന്ന്‌, ആശകളധികമില്ലാത്തതിനാൽ ആനന്ദക്കൂമ്പുകളായിക്കഴിയുന്ന ആട്ടിടയന്മാരെ ആലംബനമാക്കി, കവിക്കു പറയാനുള്ളതെല്ലാം അവരുടെ കാര്യങ്ങളായിപ്പറഞ്ഞ്‌, ഇഴതിരിഞ്ഞുകാണാൻ പാടില്ലാത്തവിധം ഭദ്രമായ ആദർശവും അനുഭവവും പിരിച്ചിണക്കുന്നൊരു കാവ്യസമ്പ്രദായം യൂറോപ്യൻ സാഹിത്യത്തിലുണ്ട്‌, അതിന്‌ ‘പാസ്റ്ററൽ പോയട്രി’ - ആരണ്യകഗാഥകൾ - എന്നു പറയും. ശ്രീ എ. ബാലകൃഷ്ണപിള്ളയുടെ ശൈലിയിലാണെങ്കിൽ റിയലിസത്തെ റൊമാൻസിലൊളിപ്പിച്ച്‌, മധുരസ്വപ്നങ്ങളുടെ മണ്ഡലത്തിൽ വിരഹിക്കുന്നൊരു തോന്നൽ ഉളവാക്കത്തക്കവണ്ണം വർണ്ണിക്കുന്നതാണ്‌ ഈ കലാസമ്പ്രദായം. ഇടയപ്പരിഷയുടെ ജന്മസ്വത്തായ സംഗീതാത്മകത അമ്മാതിരി കൃതികളുടെ ഒരു സാധാരണ ധർമ്മമാണ്‌. ആ ഗാനകളകളത്തിലൂടെ കറയറ്റ വികാരം തടവറ്റൊഴുകിക്കൊണ്ടിരിക്കും. അതിനാൽ ഭാവഗീതങ്ങളുടെ സദസ്സിൽ ആരണ്യഗാഥകൾ ആദ്യത്തെ പന്തിയിൽത്തന്നെ വിളിച്ചിരുത്തപ്പെട്ടിട്ടുണ്ട്‌. പ്രകൃതിയുടെ ഓടക്കുഴൽ വായനകളെന്നു പറയാവുന്ന ഏതാദൃശഗാഥകളിൽ പരിഷ്കാരത്തിൽ അധികമധികം കൃത്രിമനായിത്തീരുന്ന മനുഷ്യന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും എത്രത്തോളം കുത്തിക്കൊള്ളിക്കാം? വളരെക്കുറച്ചെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. പക്ഷേ, ഇറ്റാലിയൻ സാഹിത്യത്തിൽനിന്ന്‌ സ്പെൻസറുടെയും ഫ്ലെച്ചറുടെയും മിൽട്ടന്റെ യും മറ്റും സാഹിത്യത്തോളം എത്തുമ്പോൾ ഉത്തരം ഒന്നുമാറേണ്ടിവരും. സ്വജീവിതാനുഭവങ്ങളെന്നല്ല, ദാർശനികവും രാഷ്ട്രീയവും സാഹിത്യവിഷയകവും മറ്റുമായി ഈടുറ്റു കിടന്നിരുന്ന അതിതീവ്രമതങ്ങൾപോലും ആ കവീശ്വരന്മാർ വളരെയൊന്നും തട്ടിക്കുറയ്ക്കാതെ ആരണ്യകഗാഥകളിൽ ഒതുക്കി അനൗചിത്യ ങ്ങൾക്കിടയാകാതെ പ്രതിപാദിച്ചിട്ടുണ്ട്‌. ‘ഷെപ്പേർഡ്സ്‌ കലണ്ടർ', ‘ലിസിഡാസ്‌' തുടങ്ങിയ കൃതികൾ ദൃഷ്ടാന്തങ്ങൾ. ചിലചില കാര്യങ്ങൾ ഇരിക്കും പാടിനങ്ങുപപാദിച്ചാൽ ഏവനുമൊന്നു ചുളുങ്ങുംവണ്ണം ചില മൊട്ടുസൂചിക്കുത്തുകൾ ഉണ്ടാകാതിരിക്കുകയില്ല. ആരണ്യകഗാഥകളിൽ പാകത്തിലിറങ്ങിയിരുന്നുവെന്നുവരട്ടെ, ആവകയൊന്നും അത്രയ്ക്കനുഭവപ്പെടുകയില്ല. ആ കാവ്യസമ്പ്രദായത്തിന്റെ പ്രായോഗികമായ മെച്ചങ്ങളിലൊന്ന്‌ ഇതാണ്‌. ആരണ്യകകാവ്യങ്ങൾ (Pastoral Poems) തന്നെ ഇഷ്ടജനവിലാപങ്ങളായതിന്നും ആ വിലാപങ്ങൾതന്നെ നാടകീയരൂപത്തിലായതിന്നും യൂറോപ്യൻ സാഹിത്യത്തിൽ വെവ്വേറെ ദൃഷ്ടാന്തങ്ങളുണ്ട്‌- നമുക്കു സുപരിചിതമായ ഇംഗ്ലീഷിലാണെങ്കിൽ ആദ്യത്തേതിന്ന്‌ ‘ലിസിഡാസും' പിന്നത്തേതിന്ന്‌ ‘ഷെപ്പേർഡ്സ്‌ കലണ്ടറും'. ഓരോമാസത്തിന്ന്‌ ഓരോന്നുവീതം പന്ത്രണ്ടു ഗീതങ്ങൾ തമ്മിലിണക്കി ഒരു കലണ്ടറിന്റെ രൂപമൊപ്പിച്ചതാണ്‌ ആ കാവ്യമെന്നിരുന്നാലും അതിലെ ഖണ്ഡങ്ങളെ അടിനൂലിട്ടുകെട്ടിയിരിക്കുന്നത്‌, കോളിൻ കൗട്ടിന്റെ യും റോസിലിന്റെ യും പ്രണയനൈരാശ്യമാണ്‌. കാവ്യമൊന്നാകെ ആ നൈരാശ്യത്തിന്റെ പേരിൽ അത്യന്തം ഹൃദയദ്രുതികരമായൊരു വിലാപമായിരിക്കുകയാണ്‌. മാത്രമല്ല, നായികാനായകന്മാരുടെ കഥകൾ ഉറ്റമിത്രങ്ങളായ മറ്റിടയന്മാരുടെ സംഭാഷണങ്ങളിലൂടെ വെളിപ്പെടുത്തീട്ടുള്ളതിനാൽ അതിനൊരു നാടകീയത കൈവന്നിട്ടുണ്ട്‌. സ്പെൻസറുടെ സുപൂജിതകൃതികളിലൊന്നായ ആ കലണ്ടറും സജാതീയങ്ങളായ മറ്റേതാനും ആരണ്യകകാവ്യങ്ങളും വായിച്ചുകിട്ടിയ സംസ്കാരവിശേഷമാണെന്നുതോന്നുന്നു, ശ്രീ ചങ്ങമ്പുഴയ്ക്ക്‌ സ്വാനുഭൂതിയെ രമണനിൽക്കാണുംവണ്ണം രൂപാന്തരപ്പെടുത്തിയെടുക്കുവാൻ പ്രേരകമായത്‌. അദ്ദേഹം കഥാവസ്തുവെ ഒരു നാടകീയാരണ്യകവിലാപകാവ്യത്തിന്റെ രൂപമൊക്കുമാറുപപാദിച്ചതെങ്ങനെയെന്നു നോക്കാം. ആകെ മൂന്നുഭാഗങ്ങൾ; ആദ്യത്തെ രണ്ടിലും ഉപക്രമരംഗങ്ങൾക്കു പുറമെ അയ്യഞ്ചു രംഗങ്ങൾ; അവസാനത്തേതിൽ നാലും. ഒന്നാം ഭാഗത്തിന്റെ ഉപക്രമത്തിൽ ഒരു ഗായക സംഘം വന്ന്‌, <poem><center> “മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതകകാന്തിയിൽ മുങ്ങിമുങ്ങി, കരളും മിഴിയും കവർന്നു” </poem></center> മിന്നിയ മലനാടിന്റെ മാദകസൗന്ദര്യം ഹൃദയാവർജ്ജകമായ ശീലിയിൽ പുകഴ്ത്തിപ്പാടി അകൃത്രിമരമണീയമായൊരു പശ്ചാത്തലം നിർമ്മിക്കുന്നു. അനതിദീർഘമായ ആ പാട്ടിന്റെ ലഹരിയിൽ ഏതനുവാചകനും പരവികാരപരിവർജ്ജിതനായിത്തീരും. അപ്പോഴേക്കും ഒന്നാമത്തെ ഗായകൻ, <poem><center> “അവിടേക്കു നോക്കുകത്താഴ്‌വരയി- ലരുവിക്കരയിലെപ്പുൽത്തടത്തിൽ ഒരു മരച്ചോട്ടിൽ രണ്ടാട്ടിടയ- രൊരുമിച്ചിരുന്നതാ, സല്ലപിപ്പൂ!” </poem></center> എന്നിങ്ങനെ ആ പ്രകൃതിയുടെ കടാക്ഷങ്ങൾപോലുള്ള രമണമദനന്മാരുടെ സമീപത്തേക്കു കൂട്ടുകാരെ ക്ഷണിക്കുന്നു. കാനനശ്രീവിലസിതമായ ഒരു രംഗത്തിൽ ഏതാനും ഇടയന്മാർ പ്രത്യക്ഷപ്പെട്ട്‌ അനവാപ്തക്ലേശന്മാരെപ്പോലെ നീട്ടിയങ്ങനെ പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ ആ രംഗത്തുതന്നെ അൽപം അകന്ന്‌ ഒരരുവിക്കരയിലെ പുൽത്തടത്തിൽ അവരുടെ സകല ശ്ലാഘകളുമർഹിക്കുന്ന രമണമദനന്മാരെക്കണ്ടിട്ട്‌ ആ ഭാഗത്തേക്കുപോകാൻ ഭാവിക്കുന്ന മട്ടിൽ ഒരു ഉപക്രമം കൽപിച്ചതു വിജയമായി. അതിന്നപ്പുറം ഒന്നാം രംഗത്തിൽ രമണനും മദനനും അതേവരെ ചെയ്‌തുകൊണ്ടിരുന്ന സംഭാഷണം തുടർന്നുകൊണ്ടവതരിപ്പിക്കുകയാണ്‌. അതോ, വളരെ സ്വാഭാവികമായിരിക്കുന്നു. പ്രാണമിത്രത്തിന്റെ നിർബ്ബന്ധത്താൽ രമണൻ തന്റെ പ്രണയകഥ, <poem><center> “ശരദഭ്രവീഥിയിലുല്ലസിക്കു- മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ, അനുരക്‌തയായിപോൽപ്പൂഴി മണ്ണി- ലമരും വെറുമൊരു പുൽക്കൊടിയിൽ;” </poem></center> എന്നാരംഭിക്കുന്ന ഒരു രസികൻ ഗാനത്തിൽ സംക്ഷേപിച്ചു പറയുന്നു. ആ സംക്ഷേപണം അസ്സലായിട്ടുണ്ട്‌. മദനൻ ആ രാഗോദയത്തിൽ സന്തോഷിച്ചു രമണനെ ഹാർദ്ദമാ‍യഭിനന്ദിക്കുകയും അതിന്റെ പരിണാമത്തെക്കുറിച്ചു തെല്ലും സംശയിപ്പാനില്ലെന്നു പറഞ്ഞു സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാലും രമണൻ വിശ്വസിക്കുന്നില്ല. അവൻ ആ പ്രണയത്തിടമ്പിലലിഞ്ഞുപോയെന്നതു ശരിയാണ്‌. പക്ഷേ, ഭാവി ഇരുണ്ടതായിക്കണ്ടിട്ട്‌ തന്റെ മനോലയത്തെ മറച്ചുവയ്ക്കാനാശിക്കുന്നു. ഓർക്കുന്തോറും വിഷാദത്തിലേക്കാഴുമ്പോലെ അവനൊരനുഭവം. മദനൻ പിന്നെയുമാശയങ്ങനെ കുത്തിവെക്കുകയാണ്‌. ആ സന്ധിയിൽ, <poem><center> “മദനനും തോഴനും തോളുരുമ്മി മരതകക്കുന്നുകൾ വിട്ടിറങ്ങി; അഴകുകണ്ടാനന്ദമാളിയാളി, വഴിനീളെപ്പാട്ടുകൾ മൂളിമൂളി, ഇടവഴിത്താരയിൽക്കൂടിയാ ര- ണ്ടിടയത്തിരകളൊലിച്ചുപോയി!” </poem></center> മറ്റിടയന്മാരുടെ വാക്കിൽ വർണ്ണിതമായ ഈ പോക്ക്‌ ആർക്കും കണ്ണിലങ്ങനെ കാണാം. രംഗം അവസാനിക്കുന്നത്‌ ലോലമധുരമായ രാഗാലാപം കേട്ടുകേട്ട്‌ അതിന്റെ മറ്റേതല രമണനാണെന്നുറച്ചു കാത്തിരിക്കുന്ന ചന്ദ്രികയുടെ മണിമാളികയിലേക്കാകർഷിക്കുന്നൊരു നല്ല ഇടയപ്പാട്ടോടുകൂടിയാണ്‌. പിന്നത്തെ രംഗം ചന്ദ്രികയുടെ മനോഹരഹർമ്മ്യോപവനത്തിൽ. ഇടക്കണ്ണിയുടെ വിളക്കൊത്തിട്ടുണ്ട്‌. ചന്ദ്രികാരമണന്മാരുടെ ഭിന്നപ്രകൃതികളെ വിശദീകരിക്കുന്നൊരു ദീർഘഭാഷണമാണ്‌ ആ രംഗം. പക്ഷേ, അസ്വാരസ്യം തോന്നിക്കുമാറ്‌ അതിഭാഷണം ഒരു ഭാഗത്തും ഉണ്ടാകുന്നി ല്ല. നേരേമറിച്ച്‌, <poem><center> “തുച്‌'ഛനാമെന്നെ നീ സ്വീകരിച്ചാ- ലച്‌'ഛനുമമ്മയ്ക്കുമെന്തു തോന്നും?” “കൊച്ചുമകളുടെ രാഗവായ്പ്പി- ലച്‌ഛനുമമ്മയ്ക്കുമെന്തു തോന്നാൻ?” </poem></center> എന്നിങ്ങനെ നായകപക്ഷത്തിലെ ആശങ്കാകൃതമായ സംയമവും നായികാപക്ഷത്തിലെ ആവേഗകൃതമായ ഉത്സാഹവും ഒപ്പമാവിഷ്കരിക്കുന്ന ചോദ്യോത്തരങ്ങൾ ആ സല്ലാപത്തിന്റെ മർമ്മസൂക്‌തികളായിത്തീർന്നിട്ടുണ്ട്‌. ഒന്നു വായിക്കുമ്പോഴേക്കും അവ നാവിലങ്ങനെ പറ്റിപ്പിടിച്ചുപോകുന്നതിൽ എന്താണാശ്ചര്യം? ഭാവനയ്ക്ക്‌ പരിണതി വന്നുകഴിഞ്ഞ വലിയ വലിയ സാഹിത്യകാരന്മാർ ഏതോ ദൃശപാത്രങ്ങളെ വിജനസങ്കേതത്തിൽ അവതരിപ്പിച്ചു നിബന്ധിക്കാറുള്ള ഹൃദയസല്ലാപങ്ങൾക്കരികെ നിൽപ്പാൻ ഒട്ടും ഭയപ്പെടേണ്ടതില്ല. പ്രസ്തുത രംഗത്തിന്ന്‌. അതിനെത്തുടരുന്നത്‌ ഒരു പനിനീർപ്പൂ സമ്മാനിച്ചിട്ട്‌, <poem><center> “അച്ഛനുമമ്മയുമൽപവുമെ- ന്നിച്‌ഛയ്ക്കെതിർത്തു പറകയില്ല; സമ്മതിക്കുന്നു ഞാനൊന്നിലെങ്കിൽ സമ്മതമാണവർക്കുമപ്പോൾ, അത്രയ്ക്കു വാത്സല്യമാണവർക്കീ പുത്രിയിലെന്തിന്നു ശങ്ക പിന്നെ?” </poem></center> എന്നാത്മവിശ്വാസം വെളിവാക്കി പ്രാണേശ്വരനുമായിപ്പിരിഞ്ഞുപോന്ന ചന്ദ്രിക ആ കഥ പ്രിയസഖിയായ ഭാനുമതിയെ പറഞ്ഞുകേൾപ്പിക്കുന്ന രംഗമാണ്‌. ഈ കാവ്യത്തിന്റെ വശീകരണശക്‌തി ഏറ്റവും സാന്ദ്രീഭവിച്ചുനിൽക്കുന്നതെവിടെയെന്നു ചോദിക്കുന്നതായാൽ, ഒരുപക്ഷേ, ആ രണ്ടാത്മസഖിമാർ കൈകോർത്തുപിടിച്ച്‌ അപ്സരലോകത്തിലേക്കുയരുന്ന സംഭാഷണത്തിലെന്നു പറയാം. അനുരാഗത്താൽ അത്യൂഷ്മളമായ ഒരു കന്യകാഹൃദയത്തെയും അതിനനുരോധമായി സ്പന്ദിക്കുന്നൊരു സഖീഹൃദയത്തെയും തന്മയത്വത്തോടുകൂടി ചിത്രീകരിക്കുവാൻ കവിക്കു സാധിച്ചിട്ടുണ്ട്‌. നീണ്ടും അപ്പോഴേക്കും കുറുകിയും വീണ്ടുമൊന്നു നീണ്ടും പോകുന്ന ആ വികാരഭരിതമായ സല്ലാപം ക്രമേണ ഒറ്റയൊറ്റ ഈരടികളിലായി ത്വരിതഗതിയിൽ കയറി ആ കന്യകമാരെ സാങ്കൽപി കസ്വർഗ്ഗത്തിൽ എത്തിച്ചതു കാണാനെന്തൊരു കൗതുകം! 'ലീല'യിലെ രണ്ടാംസർഗ്ഗത്തിനുശേഷം റബ്ബർപ്പന്തുകണക്കടിച്ചടിച്ചുയരുന്ന ദീപ്തവികാരം ഈ രംഗത്തിലേ കണ്ടിട്ടുള്ളു. ഇനിയും ഇനിയും എന്നാകാംക്ഷ കയറിക്കൊണ്ടിരിക്കുന്നതിനിടയ്ക്കു പെട്ടെന്ന്‌, <poem><center> “മണി പതിനൊന്നു കഴിഞ്ഞുവല്ലോ; മകളേ, നിനക്കിന്നുറക്കമില്ലേ?” </poem></center> എന്നണിയറയിൽ നിന്നെത്തുന്ന ഹ്രസ്വസ്നിഗ്ദ്ധമായ മാതൃശാസനം തികച്ചും സ്വാഭാവികമായി രിക്കുന്നു. നാലാം രംഗത്തിൽ രമണമദനന്മാരുടെ മറ്റൊരു സന്ദർശനമാണ്‌. ആ അനുരാഗബന്ധം പിന്നെയും മുറുകിവരുന്നു എന്നതാണ്‌ അവരുടെ പ്രതിപാദ്യം. <poem><center> “ആദർശവീണയിൽപ്പാട്ടുപാടുന്ന ര- ണ്ടാനന്ദതന്ത്രികളാണു നിങ്ങൾ! എത്താതിരിക്കുമോ, നിങ്ങൾതൻ ചാരത്തു നിത്യാനുഭൂതിതന്നംഗുലികൾ?” </poem></center> എന്നിങ്ങനെ മദനൻ സോത്സാഹം ഭാവിയെ സ്വാഗതം ചെയ്യുന്നു. സംശയമെന്നൊന്ന്‌ അയാൾക്കില്ല. പക്ഷേ, <poem><center> “വഞ്ചിതനാകുകയില്ലേ ഞാനിന്നിതിൻ പുഞ്ചിരി നോക്കി മദിച്ചു നിന്നാൽ?“ </poem></center> എന്നന്തർമ്മാരകമായി ശങ്കാവിഷം കയറിക്കയറിവരികയാണ്‌ രമണനിൽ. മറ്റിടയന്മാർ വരുന്നതുകണ്ട്‌ ആ സ്നേഹിതന്മാർ സംഭാഷണം മതിയാക്കി ആ രസികപ്പരിഷയൊന്നിച്ചു വനത്തിന്റെ വേറൊരു ഭാഗത്തേക്കുമറയുന്നതോടെ, അണിയറയിൽനിന്ന്‌, "ഏകാന്തമാമുക, നിന്റെ രഹസ്യങ്ങൾ ലോകമ്മുഴുവനറിഞ്ഞുപോയി" എന്നാരംഭിച്ച്‌, "സങ്കൽപലോകമല്ലീ പ്രപഞ്ചം!" എന്നവസാനിക്കുന്നൊരു കൊച്ചുഗാനം പുറപ്പെടുന്നത്‌ രമണനൂഹിച്ചവിധം കഥ ദുർഘടസന്ധിയിലേക്കു കടക്കുകയാണെന്നു സൂചിപ്പിക്കുന്നു. പിന്നത്തെ രംഗത്തിൽ ചന്ദ്രികാരമണന്മാരുടെ മധുരസല്ലാപങ്ങൾ- ഒരാണ്ടിനുള്ളിൽ പരിണിതമായി, പരമാസ്വാദ്യമായിത്തീർന്ന രാഗമധുരിമ വഴിഞ്ഞൊഴുകുന്ന സല്ലാപം. 'റോമിയോ ആൻഡ്‌ ജൂലിയറ്റ്‌' എന്ന ഷേക്സ്പീരിയൻ നാടകത്തിലെ ഗൃഹാന്തവാടികാരംഗത്തെ അനുസ്മരിപ്പിക്കുന്ന ഈ സന്ദർശനത്തിന്റെ അവസാനത്തിൽ ചന്ദ്രിക മാളികവിട്ടു രമണനൊന്നിച്ചിറങ്ങി വനാന്തരവിഹാരത്തിനൊരുങ്ങുന്നതും ദുഷ്പരിണാമശങ്കിയായ രമണൻ "നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാ- മിന്നുവേണ്ടിന്നു വേണ്ടോമലാളേ!' എന്നു പറഞ്ഞ്‌ ആ സംരംഭത്തെ വിലക്കുന്നതും, "ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു പോകട്ടേ, പോകട്ടേ, ചന്ദ്രികേ, ഞാൻ! ' എന്നിറങ്ങുന്ന പ്രാണപ്രിയനെ, 'ഭാവനാലോലനായേകനായ്‌ നീ പോവുക, പോവുക, ജീവനാഥ!' എന്ന്‌ ആ രാഗപരവശയായ കന്യക സമംഗളാശംസം യാത്രയാക്കുന്നതും രസികൻ കൽപനകൾ തന്നെ! രമണൻ പോകുന്ന പോക്കും ആ സുകുമാരരൂപത്തെ അപ്രത്യക്ഷമാകുംവരെ നോക്കിയങ്ങനെ നിൽക്കുന്ന ചന്ദ്രികയുടെ ആ നിൽപ്പും ഒന്നു കാണേണ്ടതാണ്‌. ജീവിതത്തിൽനിന്നു ചീന്തിയെടുത്ത ഒരൊന്നാന്തരം ചിത്രം. കാമുകരൂപം പച്ചപ്പടർപ്പിൽ മറയുന്നതോടുകൂടി അവളുടെ കണ്ണുകളിൽനിന്നു രണ്ടശ്രുകണങ്ങൾ അടർന്നു വീഴുന്നതും ഒപ്പം അണിയറയിൽ നിന്നു "ചന്ദ്രികേ!' എന്നൊരുവിളി ഉണ്ടാകുന്നതും രംഗസമാപ്തിയെ സുഭദ്രമാക്കിയിട്ടുണ്ട്‌. രണ്ടാം ഭാഗത്തിന്റെ ഉപക്രമരംഗം വിtiഷിച്ചൊരുമട്ടാണ്‌. പ്രകൃതിയുടെ പൂമച്ചായ വനസങ്കേതത്തിൽവെച്ചു നായികാനായകന്മാർ കൈമൈമറന്നു മേളിച്ചാനന്ദപുളകം കൊള്ളുന്നതിനെ അത്രയും കമനീയമായും എന്നാൽ അനഭിനേയമെന്നൊട്ടും തോന്നിക്കാതെയും കാണിക്കണമെന്നതാണ്‌ അവിടെ കവിക്കുദ്ദേശം. അതിനദ്ദേഹമെടുത്ത വിദ്യ മലയാളത്തിൽ നവീനവും അത്യഭിനന്ദനീയവുമായ ഒന്നാണ്‌. രമണൻ ആ വനസങ്കേതത്തിൽ ഓടക്കുഴൽ വായിച്ച്‌ ആരണ്യകലോകത്തെ 'ചാരുസംഗീതത്തിൽ മുക്കി' സകലവും വിസ്മരിച്ചങ്ങനെ നടക്കുന്നു. അണിയറയിലേക്കു തിരിഞ്ഞ്‌ അവന്റെ ആ നടപ്പിനെ ചൂണ്ടി ഒരു ഗണം ഗായകന്മാർ പാടുന്നതായിട്ടാണ്‌ രംഗാരംഭം. അവർ പൊയ്ക്കഴിയുമ്പോൾ അതാ മറ്റൊരു സംഘം ഗായകന്മാർ. അവർ കാണുന്നതു പാടിപ്പാടി, 'ഒരു പൂത്തമരത്തിന്റെ തണൽച്ചുവട്ടിൽ ഓമൽത്തൃണങ്ങൾ വിരിച്ച പട്ടിൽ, കമനീയമായൊരു കവിതപോലെ, രമണനുറങ്ങിക്കിടക്കുന്നതായിട്ടാണ്‌. അരങ്ങത്തുനിന്നണിയറയിലേക്കു നോക്കി ആ കാമുകന്റെ മധുര സ്വപ്നങ്ങളെക്കുറിച്ച്‌ അവർ പാടുന്നു. ആ സംഘത്തിന്റെ തിരോധാനത്തിനുശേഷം വനത്തിലൊരുഭാഗത്തുനിന്ന്‌ ചന്ദ്രിക പ്രവേശിച്ച്‌ രംഗത്തിന്റെ മറുഭാഗത്തുകൂടെ മറയുന്നു. ചന്ദ്രികാരമണന്മാരുടെ രഹസ്സമാഗമമായെന്നാണ്‌ അവിടെ വിവക്ഷയെന്നു പറയേണ്ടല്ലോ. താമസിയാതെ ഗായകസംഘങ്ങൾ ഒന്നിനുപിന്നിൽ മറ്റൊന്നെന്ന ക്രമത്തിൽ പ്രവേശിക്കുന്നു. രമണന്റെ ഭാഗ്യാനുഭൂതിയെക്കുറിച്ചാണ്‌ അവരുടെ സംഭാഷണം. രണ്ടാമത്തെ സംഘക്കാർ അതിനിടയ്ക്ക്‌ അണിയറയിലേക്കു സൂക്ഷിച്ചു നോക്കി, ആ കാമിനീകാമുകന്മാരുടെ ഹൃദയാനുരഞ്ജനപാരമ്യത്തിൽ വിരിഞ്ഞുവിളങ്ങിയ നിഷ്കപടലീലാകലവികൾ വാഴ്ത്തിപ്പാടി, 'ഒരിക്കലും മറക്കുകില്ലീ വനാന്തം നേരിട്ടു കണ്ടൊരീ രാഗരംഗം' എന്നു കൃതാർത്ഥരാകുന്നു. കാനനസൗഭഗവായ്പിs\യും അതൊന്നിച്ചൊഴുകുന്ന ആയർക്കുല ജീവിതതെയും, ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നൊരു ചിത്രപംക്‌തികകൊണ്ടെന്നകണക്ക്‌ ഒന്നു കാട്ടി ഉടനെമാറ്റി അങ്ങനെ പലരംഗങ്ങളിലായി പ്രദർശിപ്പിക്കുകയും അതിനിടയിൽ മേൽപ്പറഞ്ഞ രഹസ്സമാഗമത്തെ വേണ്ടിടത്തോളം മാത്രം സമാവിഷ്കരിക്കുകയും ചെയ്യുന്ന ഈ കൽപനാവിശേഷം മഹാകവികൾക്കുപോലുമഭ്യസൂയാർഹമായ ഒന്നാണ്‌. അടുത്തരംഗത്തിൽ വെളുപ്പിനു കുളിച്ചു ദേവദർശനം കഴിഞ്ഞു മടങ്ങുന്ന ചന്ദ്രികയും ഭാനുമതിയും പ്രത്യക്ഷപ്പെടുന്നു. സംഭാഷണവിഷയം 'സംഗീതദേവതയാമൊരു ഗന്ധർവ്വ"നായ ആ കൊച്ചാട്ടിടയൻതന്നെ. ജീവിതത്തിന്‌ ഒരുത്സവമാണ്‌ അവനെന്നും, "രോമഹർഷങ്ങൾ വിതച്ചുകൊണ്ടീവഴി- ക്കാ മദനോപമൻ പോയിടുമ്പോൾ' താനാനന്ദനിർവ്വാണമടയുന്നുവെന്നുമൊക്കെ അവളാവർത്തിച്ചാവർത്തിച്ചു പറയുന്നു. പക്ഷേ - അതേ, ഒരു "പക്ഷേ' അവളെ വിഷമിപ്പിച്ചുതുടങ്ങിയിട്ടുണ്ട്‌. ഭാനുമതി ആ പരിണാമത്തെപ്പിടിച്ചു തോഴിയെ വിദഗ്ദ്ധമായനുശാസിക്കുന്നു. എന്തായാലും, "മാമക ജീവിതമാകണ്ടത്തോപ്പിലാ മന്മഥ കോമളനല്ലാതാരും തേൻപെയ്യും ഗാനം പൊഴിച്ചണbnല്ലൊരു ദാമ്പത്യമാല്യവും കൈയിലേന്തി' എന്നു ശപഥം ചെയ്‌തിട്ടേ അവളടങ്ങുന്നുള്ളു. തുടരുന്നരംഗം ചന്ദ്രികയുടെ ഗൃഹോപവനത്തിൽവെച്ചാണ്‌. സാധകബാധകങ്ങൾ സകലവും പര്യാലോചിച്ച്‌ ചന്ദ്രിക രമണനെ മാലയിട്ടുവരിക്കുന്നു. സ്വയംവരത്തിലെത്തിക്കുന്ന ആ സമാഗമത്തിന്റെ പടികളോരോന്നും സ്ഥാനസ്ഥിതമായിട്ടും അന്യോന്യഭാഷണങ്ങളുടെ ദൈർഘ്യം വികാരോജ്ജ്വലതയ്ക്കു ബാധകമായിരിക്കുന്നു. പൂർവ്വരംഗങ്ങളിൽ ഗുളികാപ്രായം മുറുകിക്കണ്ട ഹൃദ്ഭാവങ്ങൾ ഈ രംഗംതൊട്ട്‌ ആസവപ്രായം അയഞ്ഞയഞ്ഞുപോകുന്നില്ലേ എന്നൊരു തോന്നൽ. രംഗാവസാനത്തിൽ, ‘കഷ്ടമായി, നിന്നാശകളെല്ലാം വ്യർത്ഥമാണിനിച്ചന്ദ്രികേ! അസ്സുമുന്നനാമാട്ടിടയനെ വിസ്മരിക്കുവാൻ നോക്കു നീ! തവകാമലാകാശത്തിലിതാ, താവുന്നുണ്ടൊരു കാർമുകിൽ. നിശ്ചയിച്ചുകഴിഞ്ഞു, നിൻ വിവാ- ഹോത്സവത്തിൻ സമസ്തവും.’ എന്നു തിരശ്ശീലയ്ക്കു പിന്നിൽനിന്നുണ്ടാകുന്ന അറിയിപ്പ്‌ രാഗബന്ധത്താൽ അടിച്ചുകയറ്റിയ ചിറ്റാണി ഊരിത്തെറിക്കാൻ വളരെ താമസമില്ലെന്നു സൂചിപ്പിക്കുന്നുണ്ട്‌. ഇനിയത്തെ രംഗം അർദ്ധരാത്രി. ചന്ദ്രികയുടെ മണിയറയിൽവെച്ചാണ്‌. അവൾ മാത്രമേയുള്ളു. ഒരു ഭാഗത്ത്‌ സമുദായമര്യാദയും അതിനെ പരിരക്ഷിക്കുന്നതു വലിയൊരു കരണീയമായെണ്ണുന്ന പിതൃജനങ്ങളുടെ ശാസനവും. എതിർഭാഗത്ത് ആ കാമുകോത്തമനോടു പ്രതിജ്ഞാതമായ പ്രണയവുമായി ഒരു മഹാസമരം നടക്കുന്നു അവളുടെ മനസ്സിൽ. അതിന്റെ ഭിന്നഭിന്നഘട്ടങ്ങൾ ഇടയ്ക്കിടയ്ക്ക്‌ 'ടോർച്ചടിച്ചു' കാണിക്കുന്നതാണ്‌ അവളുടെ ദീർഘാത്മഗതം. അതിൽവെച്ച്‌ അവൾക്കുണ്ടാകുന്ന ഹൃദയപരിണാമം അൽപം വിചിന്തനീയമായിരിക്കുന്നു. ഏതിരുൾക്കൂമ്പാരത്തെയും രാഗരശ്മി വീശിപ്പിളർന്നു നവമായൊരു സുപ്രഭാതത്തെ സൃഷ്ടിക്കാമെന്നുറച്ച്‌ ആത്മാർപ്പണംചെയ്‌തുകഴിഞ്ഞ ഒരു നായിക പെട്ടെന്നിങ്ങനെ പിന്മാറുകയോ? യാഥാർത്ഥ്യം മറച്ചിട്ടില്ലെന്നേയുള്ളു എന്നു പറഞ്ഞേക്കാം കവി. എന്നാലും അവളെക്കൊണ്ടു കഠാരിയെടുപ്പിച്ചതു വായനക്കാരനോ പ്രേക്ഷകനോ പ്രതീക്ഷിക്കാത്തത്ര വേഗത്തിലായെന്നും അവളുടെ പിന്മാറ്റത്തിനു പ്രേരകമാകുന്ന പ്രതിപക്ഷത്തിന്റെ ശക്‌തി കാണിച്ചതു മതിയായില്ലെന്നും ഒരാവലാതിക്കിടയുണ്ട്‌. Truth is stranger than fiction (സ്വഭാവം കൽപിതത്തെക്കാളും അസംഗതമാകാം) എന്നുണ്ടല്ലോ. ഈ ഘട്ടത്തോടെ നായികയുടെ സ്വഭാവം അധഃപതിക്കുകയാണ്‌. ‘എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!’ എന്നൊരു തിളച്ചുമറിയുന്ന ഭോഗലാലസയായി തരം താഴുന്നു, അവളുടെ പ്രേമം. അതേവരെ പൂജിച്ചിരുന്നതൊക്കെ അവളെടുത്തുവലിച്ചെറിയുന്നു. പിതൃജനാദരവ്രതത്തിനു ബലിയോ ചന്ദ്രിക? അതു വിശ്വസിക്കാൻ കഴിയുന്നില്ല. അവൾ സ്ത്രീഹൃദയത്തിന്റെ പ്രവാഹത്തെ ഒരു രാത്രികൊണ്ടണകെട്ടി പിന്നോക്കമിറക്കിയിരിക്കുകയാണ്‌. അതിനു നാം വേണ്ടാ, അവളെകുറ്റപ്പെടുത്താൻ. അവളുടെ ഇഷ്ടതോഴി, ആ വിവേകിനിയായ ഭാനുമതിതന്നെ, അവളെ വിളിച്ചുനിർത്തി 'ക്രോസ്‌' ചെയ്യുന്നുണ്ട്‌ - ശ്രീ രാമനോടു ഞായം ചോദിക്കുന്ന വാസന്തിയുടെ വൈഭവത്തോടുകൂടി. നാലാം രംഗം നോക്കുക. അതവസാനിക്കുമ്പോൾ കുറ്റം സമുദായ നീതിക്കെന്നതിലുമധികം ചന്ദ്രികയ്ക്കുതന്നെയെന്നു സ്പഷ്ടം. ഗായക സംഘത്തിന്റെ ഉപസംഹാരം നായകനൈരാശ്യത്തിന്റെ കൊടും വിഷനാളത്തിലൂടെ വരാനിരിക്കുന്ന സംഹാരത്തിന്നുപക്രമമായിട്ടുണ്ട്‌. അഞ്ചാമംഗം വനാന്തരങ്ങളിൽനിന്നു കേൾക്കുന്ന വിഷാദപര്യാകുലമായ ഗാനംകൊണ്ടാരംഭിക്കുന്നു. ഇതുകേട്ടുണരുന്ന മദനൻ സ്നേഹിതന്റെ ദുർദ്ദശാപരിപാകത്തെക്കുറിച്ചോർത്ത്‌ മുഖം വിളറി ഒരു മരച്ചുവട്ടിൽ പൊങ്ങിനിൽക്കുന്നൊരു വേരിന്മേൽ തലയ്ക്കു കൈയുംകൊടുത്തു ചാരിയിരിക്കുകയാണ്‌. അവന്റെ സഹാനുഭൂതിയിൽനിന്ന്‌ ഒരു വ്യാകുലഗാനം പൊഴിയുന്നു. ആ ഗാനത്തോടുകൂടി മദനന്റെ സൗഹാർദ്ദത്തിന്നു വിലയൽപ്പം ഇടിയുന്നില്ലേ? ആരംഭംതൊട്ടേ രമണനിൽ നിഴലടിച്ചിരുന്ന പരാജയഭീതിയെ തടിപ്പിക്കേണ്ടെന്നു കരുതി വകതിരിവോടെ അയാളെ പ്രോത്സാഹിപ്പിച്ചുപോന്നു എന്നു വെച്ചിട്ട്‌ മദനൻ ആ രാഗകഥയിലെ അപകടസന്ധിയെപ്പറ്റി അതേവരെ ആലോചിച്ചിട്ടില്ലെന്നു വരാമോ? എന്നല്ല, അങ്ങനെയൊരു വിപരീതഗതിക്കു വിളംബമില്ലെന്നു തോന്നുമ്പോഴേക്കും, 'നീ മറഞ്ഞാലും തിരയടിക്കും, നീലക്കുയിലേ നിൻ ഗാനമെന്നും.' എന്നൊരാശംസയോടെ ചുമലൊഴിഞ്ഞുനിൽക്കുന്നത്‌ ഉറച്ച സൗഹാർദ്ദത്തിനിണങ്ങിയതോ? ഏതായാലും ആ നിസ്സഹായതാഗാനത്തെ രമണന്റെ പ്രവേശം വിച്ഛേദിച്ചതു നന്നായി. ഇരുപേരും കടുംദു:ഖത്തിനു പുഞ്ചിരിച്ചുകൊണ്ടു വെങ്കളിയിടുവാൻ ക്ലേശിക്കുന്നു. പിന്നെ ഒരു കൊച്ചു കുശലാനുയോഗമാണ്‌. ‘അക്കൊച്ചുതേന്മാവിൻ മൂട്ടിൽനിന്നി- ശ്ശർക്കരമാമ്പഴം വീണുകിട്ടി; ഞാനിതും സൂക്ഷിച്ചുവെച്ചു നിന്നെ- ദ്ധ്യാനിച്ചിരിക്കുകയായിരുന്നു!' എന്ന മദനോക്‌തി ഏറ്റവും ഹൃദയാവർജ്ജകമായിട്ടുണ്ട്‌. ഇടിഞ്ഞ സൗഹാർദ്ദത്തിന്ന്‌ അതു നല്ലൊരൂന്നായിരിക്കുന്നു. അപ്പുറം ആ പ്രാണമിത്രങ്ങളുടെ കരളുരുക്കുന്ന വികാര വിനിമയമാണ്‌. ‘നിസ്സാരമായൊരു പെണ്ണുമൂലം നിത്യനിരാശയിൽ നിന്റെ കാലം ഈവിധം പാഴാക്കുകെന്നതാണോ ജീവിതധർമ്മം?- ഒന്നോർത്തുനോക്കു.' എന്നിങ്ങനെ സ്നേഹത്തിന്റെ വ്രണത്തെ വിരോപണം ചെയ്യാൻ മദനൻ ശ്രമിക്കുന്നുണ്ട്‌; പക്ഷേ, ‘കഷ്ടം ! കൊതിയുണ്ടു പാടുവാനെൻ ചിത്തമുരളി തകർന്നുപോയി! ഇക്കണ്ണുനീരും നിരാശയുമാ- യൊറ്റയ്ക്കു ഞാനീ വനാന്തരത്തിൽ, ഹാ! മരണത്തിൻ സമാഗമം കാ- ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം!' എന്നുവരെ മജ്ജാതന്തുക്കളെ കരണ്ടൊടുക്കിയിരിക്കുന്നു ആ വ്രണം. പിന്നെ, ഒന്നഴിച്ചുകെട്ടിയാലുണ്ടോ വാടുന്നു, ഉണങ്ങുന്നു? ഇനിയത്തെ ഭാഗത്തിൽ രമണമദനന്മാരുടെ അന്തിമ സന്ദർശനം, ചന്ദ്രികയുടെ വിവാഹദിവസം രാവിലെ മദനന്റെ സകലകാര്യപരാമർശകമായ വിലാപം, അന്നുതന്നെ അർദ്ധരാത്രി മരണത്തെ സ്വാഗതംചെയ്യുന്ന രമണന്റെ മാനസോപപ്ലവവിജ്ഞാപനം, രമണന്റെ ജഡം കണ്ടമ്പരന്നു മിത്രമരണത്തോടു ബന്ധപ്പെട്ട സകലത്തിനോടും തട്ടിക്കയറിക്കൊണ്ടുള്ള മദനന്റെ നിലവിളി എന്നിങ്ങനെയാണു രംഗങ്ങൾ. അവയ്ക്കു പൊതുവേ ഒരു തരക്കേടു പറ്റിയിട്ടുണ്ട്‌. എത്തേണ്ടിടത്തെത്തുംമുമ്പ്‌ പൊട്ടിപ്പരക്കുന്ന അമിട്ടുപോലെയാണ്‌ ആദ്യത്തെ രംഗം രണ്ടും. കഥാഗതിയനുസരിച്ചു നടക്കാനിരിക്കുന്നതേയുള്ളു മരണം. പക്ഷേ, അനുഭവമനുസരിച്ച്‌ അതങ്ങു നടന്നുകഴിഞ്ഞതായി വെച്ചുംകൊണ്ടല്ലേ ആ രംഗത്തിലെ പ്രസ്താവനകളുടെ ഗതി എന്നു തോന്നിപ്പോകുന്നു. തീരുമാനപ്പെട്ട ഒരു സംഗതിയിൽ ഇനിയൊന്നും തനിക്കു കരണീയമായില്ലെന്നൊരു മട്ടിലാണ്‌ മദനന്റെ ദീർഘദീർഘമായ നിരൂപണം. ആ രംഗങ്ങളിലും ശരി, പാത്രങ്ങൾ കഥയുടെ പൊഴിയിൽനിന്നു തെറ്റി കലാകാരന്റെ കൈപ്പമ്പരങ്ങളായിത്തീർന്നിരിക്കുന്നു. അതിഭാഷണം - എല്ലാറ്റിലും വിശേഷിച്ച് അവസാനത്തേതിൽ - വിപരീതഫലം ചെയ്‌തിരിക്കുന്നു. ശാന്തഗംഭീരമായിത്തീരേണ്ട കരുണം പരഭാഗശോഭ കളഞ്ഞ്‌ രൗദ്രബീഭത്സഭയാനകസങ്കുലമായിപ്പോയിരിക്കുന്നു. ഇതൊരു വല്ലാത്ത അനൗചിത്യമായെന്നാരും പറയും. പക്ഷേ, കവിയുടെ ഭാഗത്തുനിന്ന്‌ അൽപം വാദിക്കാൻ വകയില്ലെന്നില്ല. ചെറുപ്പത്തിൽ തനിക്കുണ്ടായ ഒരു സുതീവ്രാനുഭവത്തെ ആ ചെറുപ്പത്തിന്റെ കത്തിക്കാളുന്ന വികാരത്തോടും ഭാവനയോടുംകൂടി രൂപപ്പെടുത്തി പ്രതിപാദിച്ചതാണിക്കാവ്യം. അതിന്റെ അന്തിമഘട്ടത്തിൽ - ദാരുണ ദാരുണമായ പരിണാമത്തിന്റെ ഘട്ടത്തിൽ - അദ്ദേഹം അനുഭവസ്മരണാകുലനായി അനീതിപക്ഷത്തോട്‌ അല്പം അരിശപ്പെട്ടുവെന്നത്‌ ഒരുവിധത്തിൽ മർഷണീയമായിരിക്കുന്നു. യാതൊരനുഭവത്തോടും കടപ്പാടില്ലാതെ കലാശിൽപ്പത്തിനൊത്തവിധത്തിൽ ഭാവനയെ സ്വരൂപിക്കാൻ തികച്ചും സ്വതന്ത്രരും സുപരീക്ഷിതവൈഭവരുമായ മഹാകവികൾ തന്നെ ഒടുക്കമെന്നല്ല, ഇടയ്ക്കിടയ്ക്കും അപകടങ്ങൾ കാണിച്ചിട്ട്‌, അതെല്ലാം ‘മാപ്പാക്കിക്കളയാ' നേയുള്ളു എന്നൗദാര്യം കാണിക്കുന്ന നമ്മുടെ സഹൃദയന്മാർക്ക്‌ അതു തീർച്ചയായും മർഷണീയമായിരിക്കും. പ്രണയവൈഫല്യം വഴി ശോകപര്യവസിതമായ രമണജീവിതം നമ്മുടെ സഹാനുഭൂതിയെ അർഹിക്കുന്നുവോ? കാവ്യത്തിൽ കാണുന്നപടിക്ക്‌ രമണനുള്ളത്‌, ഒരാദർശത്തിനുവേണ്ടി ജീവിച്ച്‌, പരിതഃസ്ഥിതലോകം അതിനെ യഥോചിതമറിഞ്ഞഭിനന്ദിക്കുന്നില്ലെന്നു വരുമ്പോൾ കുണ്ഠിതപ്പെട്ടും പരാജയം വരിക്കുന്ന ഒരു കലാകാരന്റെ വികാരം നിറഞ്ഞ ഹൃദയമാണ്‌. തനിക്കൊരു മാഹാത്മ്യം – അനിതരസാധാരണമായൊരു മാഹാത്മ്യം- ഉണ്ടെന്നാത്മാർത്ഥമായി വിശ്വസിക്കുക. അത്‌ അർഹിക്കുന്നത്ര അഭിവന്ദിതമല്ലാതാകുമ്പോൾ മനസ്സുകൊണ്ടപകർഷപ്പെട്ടു പോവുക, ആ അപകർഷബോധം നീറിപ്പിടിച്ച്‌ ജീവിതത്തോടാകെ വല്ലാത്ത വെറുപ്പായിത്തീരുക, എന്നിട്ടു അപരാധമെല്ലാം യാഥാ സ്ഥിതികലോകത്തിന്റെ നെറുകയിൽ വെച്ചുകെട്ടി താനേ അന്തരിക്കുക - ഈ പ്രകൃതിക്കാരായ ഒരു ഗണം റൊമാന്റിക്‌ കവികളില്ലേ. രമണനെ അത്തരത്തിലൊരാളായെടുക്കാം. അഭിജാതന്മാരുടെ നീതിയാൽ പിന്തള്ളപ്പെട്ടു പിന്തള്ളപ്പെട്ട്‌ അയാൾ പൊട്ടിത്തെറിക്കാറായ ഒരഗ്നിപർവ്വതം പോലെയായി. അയാളുടെ ആത്മഹത്യ. The inevitable defeat of the ideal by the real (അനുഭവത്താൽ അവശ്യം തോൽപ്പിക്കപ്പെടുന്ന ആദർശം) എന്നതിനു ദൃഷ്ടാന്തമായിരിക്കുകയാണ്‌. ചന്ദ്രികയെ അയാൾ സ്നേഹിച്ചു. തനിക്കുള്ളതെന്തെന്നും തന്നോടെതിർത്തേക്കാവുന്ന ബഹുശ്ശക്‌തികളേവയെന്നും പലവട്ടം വെളിപ്പെടുത്തി അധികമധികം സ്നേഹിച്ചു. എന്നല്ല, സർവ്വാദർശ വിഗ്രഹമായാരാധിക്കുകയുംചെയ്‌തു- ‘ഡാന്റി' ‘ബിയട്രിസി'നെ എന്നപോലെ. ആ ഗാഢബന്ധം നിഷേധിക്കപ്പെട്ടപ്പോൾ തന്റെ സകല വൈഭവങ്ങളും - തന്റെ അസ്തിത്വം പോലും - നിഷേധിക്കപ്പെട്ടെന്നു തോന്നി; അയാളങ്ങാത്മഹത്യചെയ്‌തു. താൻ ജീവിതചന്ദ്രികയായി പൂജിച്ച ആ ചന്ദ്രികയിൽ രമണൻ യാതൊരു കളങ്കവും കണ്ടില്ല. കാണുമെന്നു മദനൻ തന്നെ പറഞ്ഞിട്ടും അയാൾ വിശ്വസിച്ചില്ല. കാട്ടിക്കൊടുത്തിരുന്നെങ്കിലോ, കണ്ണു വഞ്ചിച്ചതായേ അയാൾ എണ്ണുമായിരുന്നുള്ളു. അയാൾ എതിർത്തത്‌ ചന്ദ്രികയുടെ മനം മാറ്റത്തോടോ? അല്ല, അഭിജാതപ്പരിഷയുടെ വ്യക്‌തിപ്രഭാവാവധീരണത്തോടാണ്‌. ആ പ്രത്യാഖ്യാനം അല്പം അർത്ഥവത്താണെന്നു സമ്മതിക്കണം. സമുദായത്തിന്‌ അതിൽനിന്നൊരുപാഠം പഠിക്കാനുണ്ട്‌. പക്ഷേ, ഒരു പ്രണയവൈഫല്യത്തിന്റെ പേരിൽ- മറുഭാഗത്തെ വികാരസ്ഫുരിതമായ അഭിനന്ദനത്തെ, ‘റൊനി' അഭിപ്രായപ്പെടുമ്പോലെ ആദർശപ്രേമത്തിന്റെ പര്യായമായി തെറ്റിദ്ധരിച്ചി ട്ടുണ്ടായൊരു പ്രണയനൈരാശ്യത്തിന്റെ പേരിൽ - സ്വജീവിതത്തെ ഹനിച്ച്‌ സമുദായഭർത്സനം ചെയ്യുന്നത്‌ എത്രത്തോളം ഫലവത്താണ്‌? അതിലും ഭേദം ഒരുപടി യാഥാർത്ഥ്യങ്ങളിലേക്കിറങ്ങി നിന്ന്‌ പൗരുഷത്തോടെ നീതി പരിഷ്കാരത്തിന്നുവേണ്ടി പൊരുതുന്നതല്ലേ? പക്ഷേ, അതിനുവേണ്ട മനോബലം - സംസ്കാരത്തിൽ കാച്ചിയെടുത്ത മനോബലം - രമണനില്ലാതെപോയി. ‘കണ്ണു നീരോടെതിർത്തുനിൽക്കുവാൻ കർമ്മധീരനുമല്ലവൻ.' കർമ്മവിരക്‌തി – അതു രമണനെപ്പോലുള്ള ഒരുഗണം റൊമാന്റിക്‌ കവികളുടെ ഭാഗ്യക്കേടാണ്‌. ചുരുക്കത്തിൽ രമണന്റെ പരാജയസമ്മതം അയാളുടെ പ്രായത്തിനും പ്രകൃതിക്കും ഒത്തതായെന്നേയുള്ളു. Life, which is a comedy for those who think, is a tragedy for those who feel - Walpole (ജീവിതം വിചാരശീലന്മാർക്കു ശുഭാന്തമാണെങ്കിൽ വികാരഭരിതന്മാർക്ക്‌ അശുഭാന്തമാണ്‌.) കഥയുടെ ചുരുൾ അഴിഞ്ഞുപോകുന്തോറും രമണന്റെ ആദർശോന്മുമായ ആത്മവത്തയും അതു വിലമതിക്കപ്പെടാത്തതിനാൽ അകത്തു പുകഞ്ഞുകൊണ്ടിരുന്ന വിഷാദവും അവ തമ്മിൽ മത്സരിച്ചു ദുർമ്മരണത്തിലെത്തിച്ച ജീവിതവും യഥാരൂപം പ്രദർശിതമാകുന്നതിനാൽ സഹൃദയന്മാർക്ക്‌ അയാളോടുണ്ടാകുന്ന സഹതാപത്തെ അടിസ്ഥാനപ്പെടുത്തി ഈ കാവ്യം ഒരു യഥാർത്ഥവിലാപകൃതിയുടെ ഫലം ചെയ്യുന്നുണ്ടെന്നു പറയാം. ഒരു നാടകീയാരണ്യകകാവ്യത്തിന്റെ രൂപത്തിൽ ഒളിഞ്ഞുനിന്നതുകൊണ്ട്‌ നായകോത്കർഷം മങ്ങിപ്പോയിട്ടില്ല. വിലപിക്കുന്ന വന്റെ ആത്മവിശുദ്ധിക്കു കോട്ടം തട്ടിയിട്ടുമില്ല. അന്തിമഖണ്ഡത്തിൽ മദനന്റെ രോദനങ്ങൾ വേറിട്ടുനിൽക്കുന്ന വിലാപങ്ങളാവുകയും എന്നാൽ കഥയാൽ ജാഗരിതമായ ശോകത്തെ ശക്‌തിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. ദുരന്തത്തെ കണ്ടുംകൊണ്ടുനിന്നു പൊട്ടിപ്പിളരുന്ന ഒരു മിത്രമനസ്സിന്റെ വിലാപം വികാരവിപ്ലവമായിരിക്കുമെങ്കിൽ പൂർണ്ണമായും അതായിട്ടുണ്ട്‌, മദനന്റെ രോദനം. സംഭവത്തിൽനിന്നു കുറെ അകന്ന്‌ വികാരത്തെ സംയമനം ചെയ്‌തു നല്ലൊരു വിചിന്തനത്തിന്റെ ഫലമായെഴുതുന്ന വിലാപകൃതികളിലെ ഒഴിച്ചാലും ഒഴിയാത്ത കൃത്രിമത മദനോക്‌തികൾക്ക്‌ പറ്റിയിട്ടില്ല. പക്ഷേ, വികാരത്തിന്റെ പരക്കം പാച്ചിലിൽ മനുഷ്യന്റെ കനക്കുറവു കാണിക്കുന്ന കുറെ പ്രലപനങ്ങൾ വന്നുപോയിട്ടുണ്ട്‌. നായകൻ ഏതൊരു നീതിസംഹിതയുടെനേരെ ഊർദ്ധ്വശ്വാസംകൊണ്ടൊരു ചോദ്യചിഹ്നമുയർത്തിയോ, അതിന്റെ സവിസ്തരമായ ഭാഷ്യമാണ്‌ ആ പ്രലപനങ്ങളെന്നിരുന്നാലും അവ കാവ്യശിൽപത്തിന്റെ വെടിപ്പൊന്നു കുറച്ചിരിക്കുന്നു. ശ്രീ ചങ്ങമ്പുഴയുടെ ശൈലിക്കു പേർപെറ്റ ചില മേന്മകളുണ്ട്‌ - കർണ്ണം കുളുർപ്പിക്കുന്ന സംഗീതമാധുര്യവും കണ്ണഞ്ചിക്കുന്ന രൂപപ്പൊലിമയും ഹൃദയം കവരുന്ന സാരള്യവും ബാല്യകൃതിയായ രമണനിൽത്തന്നെ തെളിഞ്ഞിട്ടുണ്ട്‌ അവയെല്ലാം. നോക്കുക: ‘കണ്ടിട്ടില്ല ഞാനീവിധം മലർ- ച്ചെണ്ടുപോലൊരു മാനസം. എന്തൊരദ്ഭുതപ്രേമസൗഭഗം! എന്തൊരാദർശസൗരഭം! ആ നിധി നേടാനാകയാൽ, സഖി, ഞാനൊരു ഭാഗ്യശാലിനി! സിദ്ധിയാണവൻ ശുദ്ധിയാണവൻ സത്യസന്ധതയാണവൻ! വിത്തമെന്തിനു, വിദ്യയെന്തിനാ വിദ്യുതാംഗനു വേറിനി? ആടുമേയ്ക്കലും കാടകങ്ങളിൽ- പ്പാടിയാടിനടക്കലും ഒറ്റഞ്ഞെട്ടിൽ വിടർന്നു സൗരഭം മുറ്റിടും രണ്ടു പൂക്കൾപോൽ, പ്രാണസോദരനായിടുമൊരു ഗാനലോലനാം തോഴനും വിശ്രമിക്കാൻ തണലെഴുമോരോ പച്ചക്കുന്നും വനങ്ങളും നിത്യശാന്തിയും തൃപ്തിയും രാഗ- സക്‌തിയും മനശുദ്ധിയും- ചിന്തതൻ നിഴൽപ്പാടു വീഴാത്തോ- രെന്തു മോഹന ജീവിതം!' * * * 'അവനിയിൽ ഞാനാരൊരാട്ടിടയൻ അവഗണിതൈകാന്തജീവിതാപ്തൻ! പുഴകളും കാടും മലയുമായി- ക്കഴിയും വെറുമൊരധഃപതിതൻ! അവളോ-വിശാലഭാഗ്യാതിരേക- പ്പവിഴപ്പൂങ്കാവിലെ രത്നവല്ലി! കനകവസന്തത്തോടൊത്തുകൂടി- ക്കതിരിട്ടുനിൽക്കേണ്ടും കൽപവല്ലി!' * * * ‘നിശിത മദ്ധ്യാഹ്നമാക്കാനനത്തിൻ- നിറുകയിൽത്തീമഴ പെയ്‌തു നിൽക്കേ! അവിടത്തെച്‌ഛാ‍യാതലങ്ങൾ, കാൺകെ- ന്തനുപമശീതളകോമളങ്ങൾ!' ദ്രാവിഡശീലുകളിൽ സംഗീതം പകർന്നുകൊടുക്കുന്നതിൽ ഇത്രകാലേ ഒന്നാംസമ്മാനം വാങ്ങിയ കവി വേറെയില്ലെന്നുവേണം പറയാൻ. നയനാവർജ്ജകമാംവണ്ണം വികാരങ്ങൾക്കു തങ്കരേക്കിട്ടു രൂപംകൊടുക്കുന്നതിനും ശ്രീ ചങ്ങമ്പുഴയ്ക്ക്‌ നല്ല മിടുക്കുണ്ട്‌. വേണ്ടിടത്തേ അതുചെയ്യാറുള്ളു. പക്ഷേ, ഇതിലുമധികം അദ്ദേഹത്തിന്റെ ശൈലിയെ സമകാലികന്മാരിൽനിന്നു വേർതിരിച്ചുത്കർഷപ്പെടുത്തുന്നത്‌ അതിന്റെ സാരള്യമാണ്‌. പറയാനുള്ളത്‌ അദ്ദേഹമങ്ങു പറഞ്ഞാൽ ഉടനെ മനസ്സിലാകുന്നു. അതാണ്‌ പലരെയും അന്ധാളിപ്പിക്കുമാറ്‌ അദ്ദേഹത്തിന്റെ കൃതികൾ സാധാരണന്മാർക്കിടയിൽക്കൂടി ചുഴിഞ്ഞിറങ്ങുന്നതിനിടയാക്കിയ ഹേതുക്കളിൽ പ്രധാനം. വിവക്ഷിതത്തിന്റെ വാക്കെന്നല്ലാതെ വാക്കിന്റെ വിവക്ഷിതം എന്ന നയം അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നു തോന്നുന്നു. അദ്ദേഹം പഴമക്കാരുടെ നോട്ടത്തിൽ വ്യുത്പന്നനോ? അല്ലെന്നേ കാവ്യങ്ങൾ വിളിച്ചുപറകയുള്ളു. അതോ, മലയാളികൽക്കൊരനുഗ്രഹവുമായി. ലിംഗശ്ലേഷങ്ങൾക്കരികെ കുന്തിച്ചിരുന്നു യാതൊരു ഹൃദയസാത്മ്യവുമില്ലാത്ത ഒരുവക മായികാർത്ഥങ്ങൾ ഞെക്കിത്തുറുപ്പിച്ച്‌ അതൊരു വലിയ കലാവിദ്യയാണെന്നു ദുർവ്വാശിപിടിച്ച്‌, സാഹിത്യത്തിനുവേണ്ടി അത്യാർത്തിയോടെ വരുന്ന പാവപ്പെട്ട മലയാളികളെ അമ്പരപ്പിക്കാനും വഞ്ചിക്കാനും അദ്ദേഹത്തിനു തോന്നിയില്ലല്ലോ എന്നോർത്താണ്‌ അനുഗ്രഹമെന്നു പറഞ്ഞത്‌. പിന്നെ അർത്ഥസാന്ദ്രിമയുടെ കാര്യം ------ ധ്വനി ദീക്ഷകൊണ്ടുണ്ടാകേണ്ടതുതന്നെ. അതിലദ്ദേഹത്തിനു നിഷ്കർഷം ഇനി വരേണ്ടതായിട്ടാണിരിപ്പ്‌. പക്ഷേ, അതൊരുപോരായ്മയല്ല. ഇക്കാവ്യത്തിൽ നാടകീയമാണല്ലോ രൂപം. പാത്രഭാഷണങ്ങളിൽ തുറന്നുപറയലുകൾക്കാണ്‌ അധികം ഔചിത്യമെന്നു പ്രസിദ്ധം. ഒന്നും രണ്ടും ഭാഗങ്ങളിൽ സംഭാഷണങ്ങൾ ഓരോന്നിന്നും ആകപ്പാടെ ഒരടുക്കുണ്ട്‌. ധ്വനികാര്യത്തിന്റെ ഒരെത്തിനോട്ടം തന്നെ. അപ്പുറത്തേക്കു കടന്നപ്പോൾ പറഞ്ഞുപറഞ്ഞങ്ങേറിപ്പോയി. ഗ്രാമീണസൗന്ദര്യപ്പുളപ്പിന്റെ ഒരു പശ്ചാത്തലമൊരുക്കുക. അതിൽ ഗ്രാമീണാനുരാഗകഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ സ്വരൂപിച്ച്‌ യഥാസ്ഥാനം വിനിവേശിപ്പിക്കുക, പാത്രങ്ങളെയും കർമ്മഭാവങ്ങളെയും അത്യപായകരമായി ഔചിത്യക്ഷതി പറ്റാത്തവിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ 'കോറസ്‌' പോലുള്ള ഗായകസംഘങ്ങളെക്കൊണ്ടിടക്കൊളുത്തിടുവിച്ചു കഥയെ സുഘടിതാവയവമാക്കുക -- ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്‌. യൂറോപ്യൻ സാഹിത്യത്തിൽനിന്ന്‌ ആരണ്യകകാവ്യങ്ങളുടെ കമനീയശിൽപ്പത്തെ നമ്മുടെഭാഷയിലേക്കൊന്നാമതായി അവതരിപ്പിച്ചത്‌ രമണന്റെ കർത്താവാണ്‌. അദ്ദേഹം തന്റെ ഏതാനും അനന്തരകൃതികളിൽ ആ കലാസമ്പ്രദായത്തെ അവഗണിക്കാൻ വയ്യാത്തൊരു സാഹിത്യവിഭാഗമാക്കത്തക്കവണ്ണം പരിപോഷിപ്പിച്ചിട്ടുണ്ട്‌. പല കാവ്യങ്ങളും പഴയ കോലങ്ങൾതന്നെ. പിന്നെയും പിന്നെയും ചായംതേച്ചുഴിഞ്ഞു വെയ്ക്കുന്നതിൽ മാത്രം മനസ്സിരുത്തിക്കൊണ്ടിരിക്കെ പുതിയൊരു കലാരൂപം ഇത്രയും പണിക്കുറ്റം തീർത്തുതന്നതിൽ ശ്രീ ചങ്ങമ്പുഴയ്ക്കു ശകാരമല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ലെന്നോ? അദ്ദേഹം ചെയ്‌തതെന്തെന്നു കാണാൻ കണ്ണില്ലാതെ, അല്ലെങ്കിൽ മനസ്സില്ലാതെ, അദ്ദേഹം ‘എന്തു ചെയ്‌തു, എന്തു ചെയ്‌തു' എന്ന്‌ വെല്ലുവിളിക്കുന്നവർ ഒരാവേശത്തിന്ന്‌ അങ്ങനെ പറയുമായിരിക്കും. വാസ്തവത്തിൽ ആ അഭിനവകലാരൂപം തീരെ കൊള്ളരുതാത്തൊന്നാണെന്നു തെളിയിക്കപ്പെ ടാത്ത കാലംവരെ അതൊരു അസഹിഷ്ണുതയുടെ വെറും പിടുത്തമായേ തീരു. മനുഷ്യന്റെ വികാരാംശത്തെപ്പോലെതന്നെ വിചാരാംശത്തെയും ഉജ്ജീവിപ്പിക്കുന്ന സാംസ്കാരികമായൊരു സിദ്ധൗഷധമല്ലായിരിക്കാം രമണൻ. പക്ഷേ, കരുണത്തിൽപ്പോയി തലതല്ലുന്ന ശൃംഗാരത്തെ തട്ടി ത്തടഞ്ഞനൗചിത്യങ്ങളിൽ വീണു കുട്ടിച്ചോറാകാതെ, നാവിൽ വെള്ളം തെളിയിക്കുന്ന ഭോഗലാലസയായി തരം താഴാതെ, ഉപനിബന്ധിക്കുവാൻ നല്ലചോരത്തിളപ്പുള്ളൊരു കവിക്കും വേണമെന്നു വെച്ചാൽ കഴിയുമെന്നതിനു രമണൻ നിദർശനമായിരിക്കുന്നുണ്ട്‌. എനിക്ക്‌ അതിലെ വികാരം 'രാധയുടെ കൃതാർത്ഥത' വരെയുള്ള സുപ്രഥിത കൃതികളിലേതോളം തന്നെ വൈഷയികമായി തോന്നിയിട്ടില്ല. ജോസഫ്‌ മുണ്ടശ്ശേരി. തൃശ്ശിവപേരൂർ 1945 ആഗസ്റ്റ്‌ [[വർഗ്ഗം:രമണൻ]] r8x60deo034o90ppz2bbxc9g42ov0kq 246419 246418 2026-08-05T11:22:44Z Peemurali 12614 246419 wikitext text/x-wiki „“'''മ'''ലയാളത്തിൽ ഇങ്ങനെ ഒരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്‌, '15-ൽ രണ്ടാം പതിപ്പ്‌, '17-ൽ മൂന്നാം പതിപ്പ്‌, '18-ൽ നാലാം പതിപ്പ്‌, '19-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, '20-ൽ പത്ത്‌, പതിനൊന്ന്‌, പന്ത്രണ്ട്‌, പതിമ്മൂന്ന്‌, പതിനാല് - ഇതാ പതിനഞ്ചും പതിപ്പുകൾ; അതോ, ആയിരവും, രണ്ടായിരവും അയ്യായിരവും പ്രതികൾ വീതം. കേട്ടിട്ടു വിശ്വസിക്കാൻ വിഷമം. പക്ഷേ, ഇതത്ര വലിയൊരു കാര്യമോ? അതേ, ടി.ബി.സി.ക്കാർ പ്രസാദിക്കാത്തൊരു മലയാള കവിതയെസ്സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യം തന്നെയാണ്‌. അതിൻറെ പ്രതികൾ മധുരനാരങ്ങ പോലെ വരുന്നതു വരുന്നതങ്ങു വിറ്റഴിയുന്നുവെങ്കിൽ തക്കകാരണം ഉണ്ടായിരിക്കണം; അകത്തും പുറത്തും ഒന്നുപോലെ ലോർഡ്‌ ബയറൻറെ ‘ചൈൽഡി ‌ഹരോൾഡ്‌' എന്ന കവിതയ്ക്ക്‌ ആയിരക്കണക്കിനാവശ്യക്കാരുണ്ടായതിനെപ്പറ്റി പറയുന്ന കൂട്ടത്തിൽ ഒരു നിരൂപകൻ അഭിപ്രായപ്പെടുകയാണ്‌: "ഏറ്റവും ചെലവുള്ള കൃതികൾ കലാസൗഭഗംകൊണ്ട്‌ അനുത്തമങ്ങളാകട്ടെ, അല്ലാതാകട്ടെ പുറപ്പെടുന്ന കാലത്തിൻറെ ആശകളും ആവശ്യങ്ങളും അവയ്ക്കു പിമ്പിൽ കാണും. തക്ക സന്ദർഭങ്ങളിലായിരിക്കും അവയെത്തുന്നത്‌. അതേവരെ കെട്ടിനിന്നിട്ടുള്ള ചില വികാരങ്ങളെ അണമുറിച്ചുവിടാൻ അവ ഉതകുകയും ചെയ്യും." രമണനെക്കുറിച്ചായാലും ഈ അഭിപ്രായം അർത്ഥവത്തല്ലയോ? ആഭിജാത്യമോ ആഢ്യതയോ നോക്കാതെ ആർക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കാമെന്നായതിനുശേഷം മലയാളം വായിക്കാനുള്ള കഴിവും കൗതുകവും ന്യൂനപക്ഷത്തിന്റേതെന്ന നിലവിട്ട്‌ ഭൂരിപക്ഷത്തിന്റേതായിത്തീർന്നു. ഒന്നാംകിട സാഹിത്യം തന്നെയാകട്ടെ, പ്രതിപാദ്യം, സ്വാനുഭവമായി രഞ്ജിക്കുന്നതും പ്രതിപാദനം ധാരണാശക്‌തിക്കു വഴങ്ങുന്നതുമാണോ, ശരി, ഒരുകൈനോക്കിക്കളയാം -- ഏകദേശം ഇമ്മട്ടായി അധഃകൃതരിൽ അധഃകൃതർക്കുപോലും അഭിലാഷം. ഇന്നലെ വരെ അത്യാവശ്യങ്ങൾക്കുപോലും പണം തികയാതിരുന്നവർക്ക്‌ ഇന്നു വിശേഷാലാവശ്യങ്ങൾക്കും പണമുണ്ടാക്കിക്കൊടുക്കുന്ന സമ്പത്കാര്യപരിണാമങ്ങൾ ഈ പുതിയ അഭിരുചിയെ ഒന്നൂതിപ്പിടിപ്പിച്ചിട്ടുണ്ട്‌. ഒരഞ്ചാറുകൊല്ലത്തിനുള്ളിൽ വായനക്കാരുടെ എണ്ണം മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം വർദ്ധിച്ചുവശായിരിക്കുന്നു. ഏതു കേൾപ്പോരും കേൾവിയും ഇല്ലാത്ത ദേശത്തും കാണും ഇക്കാലത്തൊരു വായനശാല. എന്നല്ല, ഏതു കൊച്ചുവീട്ടിലെ ചുമരലമാരിയും ഒരു കൊച്ചു ലൈബ്രറിയായി രൂപാന്തരപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. പെട്ടെന്നു വിജൃംഭിച്ച ഈ സാഹിത്യാസ്വാദനതൃഷ്ണയ്ക്കു പാകത്തിനു ചിലതു കൊടുപ്പാനും അങ്ങനെയങ്ങനെ അത്യുത്തമകൃതികൾവരെ വായിച്ചടങ്ങുന്ന ഒന്നായി അതിനെ വളർത്താനും മലയാളികളായ സാഹിത്യകാരന്മാർ ചുമതലപ്പെട്ടിരിക്കുന്നു. പലരും ആ വഴിക്കു പരിശ്രമിച്ചുപോരുന്നുണ്ട്‌. ചിലരുടെ സംഭാവന ചെറുകഥകളായിട്ടാണ്‌; ചിലരുടേതു ഖണ്ഡകവിതകളായിട്ട്‌; ചിലരുടേതു നാടകങ്ങളായിട്ട്‌, ചിലരുടേതു ലേഖനങ്ങളായിട്ടും. എന്നാൽ അവയെല്ലാറ്റിനെയും വെല്ലുന്നൊരു സംഭാവനയായിരുന്നു ശ്രീ ചങ്ങമ്പുഴയുടെ ആ ബാല്യകൃതി- ഇന്നത്തെ ഭൂരിപക്ഷം വായനക്കാരും ഒളിച്ചുവച്ചോമനിക്കുന്ന കുറെ ജീവിതാനുഭവങ്ങൾ അവരുടെ ഹൃദയങ്ങളെ പെട്ടെന്നു പിടിച്ചടക്കുന്ന ശീലിലും ശൈലിയിലും പ്രതിപാദിക്കുന്ന രമണൻ, ഇക്കാലസന്ധിയിലെ മാനസികമായ ദാഹവും വിശപ്പും ശമിപ്പിക്കുവാൻ ഉദ്ദേശിച്ച്‌ എഴുതപ്പെട്ടതല്ലെന്നിരുന്നാലും അത്‌ ആവശ്യത്തിന്ന്‌ ഏറ്റവും ഉതകിയിരിക്കുന്നുവെന്നു സമ്മതിച്ചേതീരൂ. ബീച്ചിലും ബാൽക്കണിയിലും ബോട്ടുജെട്ടിയിലും വണ്ടിത്താവളത്തിലും മടപ്പള്ളിയിലും മാളികമച്ചിലും കുടിലിലും വയലിലും ഫാക്റ്ററിയിലും പടപ്പാളയത്തിലും കുറെ നാളായിട്ട്‌ രമണനാണ്‌ ഒന്നാംപാഠം. പ്രസ്തുത ജീവിതമണ്ഡലങ്ങളിൽ നവമായി സാഹിത്യാഭിരുചി തെളിഞ്ഞിട്ടുണ്ടെങ്കിൽ അത്‌ കൊളുത്തിക്കൊടുത്തത്‌ തന്റെ ബാല്യകൃതിയാണെന്ന്‌ ശ്രീ ചങ്ങമ്പുഴയ്ക്കഭിമാനിക്കാം. ഒരു യുവഹൃദയത്തിന്റെ ആത്മാർത്ഥതയും അന്തർഹിത ശക്‌തികളും അറിഞ്ഞഭിനന്ദിക്കാൻ കഴിയാത്ത ആഭിജാത്യത്തിന്റെ നീതിസംഹിത ആ ഹൃദയത്തിൽ മനുഷ്യോചിതമായിത്തന്നെ ഉണ്ടായൊരു കാമിതത്തെ കണ്ണടച്ചങ്ങു ചവിട്ടിത്തേച്ചുകളഞ്ഞു; ആ സ്നേഹഭാജനം അതോടെ തകരുകയും ചെയ്‌തു- ഈ ദയനീയോദന്തത്തെ സഹാനുഭൂതിയോടുകൂടി ലോകത്തെ പറഞ്ഞറിയിക്കുകമാത്രമാണ്‌ ശ്രീ ചങ്ങമ്പുഴ ചുരുക്കത്തിൽ ചെയ്‌തിട്ടുള്ളത്‌. ആ അനുഭവമോ, ആയിരമായിരം സമവയസ്കന്മാരുടെ അനുഭൂതിയോട്‌ ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണുതാനും. പിന്നെ എങ്ങനെ രമണൻ പുതിയ കലാരസികതയുടെ 'ഹരിശ്രീ' കുറിക്കാതിരിക്കും? രമണൻ ചെയ്‌ത ഈ കാലോചിതസേവനത്തിനു വിലയിടിച്ചുകണ്ടിട്ടോ ആ സേവനത്താൽ തത്‌കർത്താവിനുണ്ടാകുന്ന നേട്ടങ്ങളെ നെറ്റിചുളിച്ചു നോക്കീട്ടോ എന്തോ, ചിലർ അഭിപ്രായപ്പെടുന്നു, ശ്രീ ചങ്ങമ്പുഴ വെറും തിര്യക്‌സാധാരണമായൊരു വികാരത്തെ Oന്ദോഗതമാക്കിപ്പാടി പണംവാരുകയേ ചെയ്യുന്നുള്ളുഎന്ന്‌. ഇതുകേട്ടാൽ തോന്നുക, രമണൻ മലയാളസാഹിത്യത്തിന്റെ പേർപെറ്റ തറവാടിത്തത്തിനു തീരെ ഇണങ്ങാത്തൊരു തോതിൽ തനികാമമെടുത്തു വിളമ്പി മനുഷ്യമനസ്സിനെ അധപ്പതിപ്പിക്കുന്നൊരു കൃതിയായിപ്പോയെന്നാണ്‌. ചന്ദ്രോത്സവകാരൻതൊട്ട്‌ വെണ്മണിവരെയും വള്ളത്തോൾവരെയും ഉണ്ടായ കവീശ്വരന്മാരിൽ ഒരു വലിയഭാഗം ഏതുമാതിരി അനുഭവങ്ങളെച്ചൊല്ലി, എങ്ങനെയെല്ലാം കവിതയെഴുതി കേരളീയരിൽനിന്നു കുന്നുകുന്നായി യശോധനമാർജ്ജിച്ചുവോ, ആ കുലീനപാരമ്പര്യത്തിന്നു കളങ്കംതട്ടിക്കത്തക്ക ഒന്നായിപ്പോയെന്നോ രമണൻ? കലാപരമായി മറ്റെന്തു ദോഷങ്ങളുണ്ടായാലും രമണനെപ്പറ്റി കൊണ്ടുവന്ന ഈ 'ചാർജ്‌' നിലനിൽക്കുന്നതല്ല. ആർഭാടങ്ങളിൽനിന്നകന്ന്‌, അന്തസ്സു കുറഞ്ഞൊരു ജീവിതത്തെ മധുരഗാഥകൾകൊണ്ട്‌ കുളിർപ്പിച്ചുപോരുന്ന ഒരു യുവാവുമായി നാഗരികസൗഭാഗ്യങ്ങൾക്കു നായികയായൊരു കന്യക യദൃച്‌ഛയാ പരിചയപ്പെടുന്നു. ആ പരിചയം ആദരാഭിനന്ദനങ്ങളിൽ കുളുർന്നുകുളുർന്ന്‌ അനുരാഗമായി വികസിക്കുന്നു. സാമുദായികമായി തനിക്കുള്ള നില താണതെന്നോർത്ത്‌ അവൻ ആ അനുരാഗത്തെ പരസ്യമായി സ്വാഗതം ചെയ്യുന്നില്ല. അവളെ ആ സാഹസത്തിൽ നിന്നു വിലക്കുവാനാണ്‌ അവന്റെ ശ്രമം. പക്ഷേ, കൗമാരസഹജമായ ആവേശം ആ കന്യകയെ ഒരു ശപഥത്തോളം എത്തിക്കുന്നു. ഒരു നിലാവണിരാത്രിയിൽ ആരണ്യസങ്കേതത്തിൽവെച്ച്‌ അവൾ ആ കാമുകനെ മാലയിട്ടു വരിക്കുകതന്നെ ചെയ്യുന്നു. പരിതസ്ഥിതികളെ പേടിച്ചു വളരെ നാളായി അവൻ ഹൃദയത്തിൽ കെട്ടിനിറുത്തിയിരുന്ന പ്രണയം പിന്നെയങ്ങു അണപൊട്ടി ഒഴുകുകയായി. അവന്റെ ഭാഗ്യത്തെ അഭിനന്ദിക്കാൻ ഒരു തോഴനും അവളുടെ രാഗാവേശത്തെ യഥോചിതം ശുശ്രൂഷിക്കാൻ ഒരു തോഴിയുമുണ്ട്‌. പെട്ടെന്ന്‌ ആ അനുരാഗത്തെ മറ്റൊരുവഴിക്കു വെട്ടിത്തിരിച്ചുവിടുവാൻ നായികയുടെ പിതാവ്‌ നിശ്ചയിക്കുന്നു. ആ തീരുമാനം അതിന്റെ സകല ശക്‌തികളോടുംകൂടി പിടിച്ചുവലിക്കേണ്ട താമസം, അവൾ അതാ ആ വഴിക്കു തിരിയുന്നു. എന്നല്ല, ഹൃദയപീഠത്തിൽ നിന്നു ആ പ്രണയനായകനെ നിഷ്പ്രയാസം വലിച്ചിറക്കിക്കളയുകയും ചെയ്യുന്നു. അവനോ, ഒരു ഞൊടിയിടകൊണ്ടു മനോരാജ്യത്തിന്റെ സിംഹാസനത്തിൽനിന്നും നൈരാശ്യത്തിന്റെ പടുകുഴിയിലേക്കു വീണുകഴിഞ്ഞു. അവളുടെ വിവാഹം ആഘോഷിക്കുന്ന ദിനത്തിൽത്തന്നെ അവൻ ആത്മഹത്യ ആഘോഷിക്കുന്നു. ഇത്രയുമാണ്‌ കഥാവസ്തു. മിക്കവാറും സ്വാനുഭവമെന്നു വിശ്വസിക്കാവുന്ന അതിനെ പട്ടം തേച്ചുമിനുക്കി ഒരു നാടകീയകലാശിൽപ്പമാക്കി പ്രദർശിപ്പിക്കുവാനാണ് കവി ശ്രമിച്ചിട്ടുള്ളത്‌. നൈരാശ്യത്തിന്റെ കൊടുംതീയിൽ വെന്തടിഞ്ഞ നായകനെച്ചൊല്ലി വിലപിക്കുന്ന തോഴന്റെ നീറുന്ന സൗഹൃദം അങ്ങനെതന്നെ കോരിപ്പകരുക, എന്നിട്ടു കാവ്യത്തെ ആ ദുരന്തമടഞ്ഞ സുഹൃദവതംസത്തിന്റെ ശ്മശാനത്തിൽ എരിയുന്നൊരു നെയ്ത്തിരിയാക്കിത്തീർക്കുകയും ചെയ്യുക -- സ്വാനുഭവത്തിന്റെ പേരിൽ കവിക്കാദ്യം സാധിക്കേ­ത്‌ ഇതാണല്ലോ. ഒരു വിലാപകൃതിയുടെ പരമജീവനായ ഈ ആത്മാർത്ഥതയ്ക്കും ആത്യന്തികശോകത്തിനും സാരമായ വിലോപം തട്ടാത്തവിധം കഥാവസ്തുവെ, മലയാളത്തിൽ തീർച്ചയായും പുതിയതെന്നു സമ്മതിക്കേണ്ടൊരു നാടകീയ രൂപത്തിൽ കൊള്ളിക്കാൻ, ഒരധ്യേതാവിന്റെ പരിമിത സംസ്കാരത്തിൽ പൂർണ്ണമായി വിശ്വസിച്ചുകൊ­ണ്ടുത്സാഹിക്കുകയും അനർഹമായിട്ടല്ലാതെ ശ്ലാഘിക്കത്തക്ക വിജയം നേടുകയും ചെയ്‌തു എന്നത്‌ വളർച്ച തികഞ്ഞൊരു മഹാകവിയാകുമ്പോഴും ശ്രീ ചങ്ങമ്പുഴയ്ക്ക്‌ അഭിമാനപൂർവ്വം അനുസ്മരിക്കാവുന്ന ഒരു കാര്യമായിട്ടു­ണ്ട്. പ്രതിപാദ്യമായിത്തീരുന്ന ജീവിതത്തിന്‌, പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒcmരണ്യലോകത്തിൽ അകൃത്രിമതയുടെ മാർത്തട്ടിൽ കളിച്ചുരസിച്ചു വളർന്ന്‌, ആശകളധികമില്ലാത്തതിനാൽ ആനന്ദക്കൂമ്പുകളായിക്കഴിയുന്ന ആട്ടിടയന്മാരെ ആലംബനമാക്കി, കവിക്കു പറയാനുള്ളതെല്ലാം അവരുടെ കാര്യങ്ങളായിപ്പറഞ്ഞ്‌, ഇഴതിരിഞ്ഞുകാണാൻ പാടില്ലാത്തവിധം ഭദ്രമായ ആദർശവും അനുഭവവും പിരിച്ചിണക്കുന്നൊരു കാവ്യസമ്പ്രദായം യൂറോപ്യൻ സാഹിത്യത്തിലുണ്ട്‌, അതിന്‌ ‘പാസ്റ്ററൽ പോയട്രി’ - ആരണ്യകഗാഥകൾ - എന്നു പറയും. ശ്രീ എ. ബാലകൃഷ്ണപിള്ളയുടെ ശൈലിയിലാണെങ്കിൽ റിയലിസത്തെ റൊമാൻസിലൊളിപ്പിച്ച്‌, മധുരസ്വപ്നങ്ങളുടെ മണ്ഡലത്തിൽ വിരഹിക്കുന്നൊരു തോന്നൽ ഉളവാക്കത്തക്കവണ്ണം വർണ്ണിക്കുന്നതാണ്‌ ഈ കലാസമ്പ്രദായം. ഇടയപ്പരിഷയുടെ ജന്മസ്വത്തായ സംഗീതാത്മകത അമ്മാതിരി കൃതികളുടെ ഒരു സാധാരണ ധർമ്മമാണ്‌. ആ ഗാനകളകളത്തിലൂടെ കറയറ്റ വികാരം തടവറ്റൊഴുകിക്കൊണ്ടിരിക്കും. അതിനാൽ ഭാവഗീതങ്ങളുടെ സദസ്സിൽ ആരണ്യഗാഥകൾ ആദ്യത്തെ പന്തിയിൽത്തന്നെ വിളിച്ചിരുത്തപ്പെട്ടിട്ടുണ്ട്‌. പ്രകൃതിയുടെ ഓടക്കുഴൽ വായനകളെന്നു പറയാവുന്ന ഏതാദൃശഗാഥകളിൽ പരിഷ്കാരത്തിൽ അധികമധികം കൃത്രിമനായിത്തീരുന്ന മനുഷ്യന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും എത്രത്തോളം കുത്തിക്കൊള്ളിക്കാം? വളരെക്കുറച്ചെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. പക്ഷേ, ഇറ്റാലിയൻ സാഹിത്യത്തിൽനിന്ന്‌ സ്പെൻസറുടെയും ഫ്ലെച്ചറുടെയും മിൽട്ടന്റെ യും മറ്റും സാഹിത്യത്തോളം എത്തുമ്പോൾ ഉത്തരം ഒന്നുമാറേണ്ടിവരും. സ്വജീവിതാനുഭവങ്ങളെന്നല്ല, ദാർശനികവും രാഷ്ട്രീയവും സാഹിത്യവിഷയകവും മറ്റുമായി ഈടുറ്റു കിടന്നിരുന്ന അതിതീവ്രമതങ്ങൾപോലും ആ കവീശ്വരന്മാർ വളരെയൊന്നും തട്ടിക്കുറയ്ക്കാതെ ആരണ്യകഗാഥകളിൽ ഒതുക്കി അനൗചിത്യ ങ്ങൾക്കിടയാകാതെ പ്രതിപാദിച്ചിട്ടുണ്ട്‌. ‘ഷെപ്പേർഡ്സ്‌ കലണ്ടർ', ‘ലിസിഡാസ്‌' തുടങ്ങിയ കൃതികൾ ദൃഷ്ടാന്തങ്ങൾ. ചിലചില കാര്യങ്ങൾ ഇരിക്കും പാടിനങ്ങുപപാദിച്ചാൽ ഏവനുമൊന്നു ചുളുങ്ങുംവണ്ണം ചില മൊട്ടുസൂചിക്കുത്തുകൾ ഉണ്ടാകാതിരിക്കുകയില്ല. ആരണ്യകഗാഥകളിൽ പാകത്തിലിറങ്ങിയിരുന്നുവെന്നുവരട്ടെ, ആവകയൊന്നും അത്രയ്ക്കനുഭവപ്പെടുകയില്ല. ആ കാവ്യസമ്പ്രദായത്തിന്റെ പ്രായോഗികമായ മെച്ചങ്ങളിലൊന്ന്‌ ഇതാണ്‌. ആരണ്യകകാവ്യങ്ങൾ (Pastoral Poems) തന്നെ ഇഷ്ടജനവിലാപങ്ങളായതിന്നും ആ വിലാപങ്ങൾതന്നെ നാടകീയരൂപത്തിലായതിന്നും യൂറോപ്യൻ സാഹിത്യത്തിൽ വെവ്വേറെ ദൃഷ്ടാന്തങ്ങളുണ്ട്‌- നമുക്കു സുപരിചിതമായ ഇംഗ്ലീഷിലാണെങ്കിൽ ആദ്യത്തേതിന്ന്‌ ‘ലിസിഡാസും' പിന്നത്തേതിന്ന്‌ ‘ഷെപ്പേർഡ്സ്‌ കലണ്ടറും'. ഓരോമാസത്തിന്ന്‌ ഓരോന്നുവീതം പന്ത്രണ്ടു ഗീതങ്ങൾ തമ്മിലിണക്കി ഒരു കലണ്ടറിന്റെ രൂപമൊപ്പിച്ചതാണ്‌ ആ കാവ്യമെന്നിരുന്നാലും അതിലെ ഖണ്ഡങ്ങളെ അടിനൂലിട്ടുകെട്ടിയിരിക്കുന്നത്‌, കോളിൻ കൗട്ടിന്റെ യും റോസിലിന്റെ യും പ്രണയനൈരാശ്യമാണ്‌. കാവ്യമൊന്നാകെ ആ നൈരാശ്യത്തിന്റെ പേരിൽ അത്യന്തം ഹൃദയദ്രുതികരമായൊരു വിലാപമായിരിക്കുകയാണ്‌. മാത്രമല്ല, നായികാനായകന്മാരുടെ കഥകൾ ഉറ്റമിത്രങ്ങളായ മറ്റിടയന്മാരുടെ സംഭാഷണങ്ങളിലൂടെ വെളിപ്പെടുത്തീട്ടുള്ളതിനാൽ അതിനൊരു നാടകീയത കൈവന്നിട്ടുണ്ട്‌. സ്പെൻസറുടെ സുപൂജിതകൃതികളിലൊന്നായ ആ കലണ്ടറും സജാതീയങ്ങളായ മറ്റേതാനും ആരണ്യകകാവ്യങ്ങളും വായിച്ചുകിട്ടിയ സംസ്കാരവിശേഷമാണെന്നുതോന്നുന്നു, ശ്രീ ചങ്ങമ്പുഴയ്ക്ക്‌ സ്വാനുഭൂതിയെ രമണനിൽക്കാണുംവണ്ണം രൂപാന്തരപ്പെടുത്തിയെടുക്കുവാൻ പ്രേരകമായത്‌. അദ്ദേഹം കഥാവസ്തുവെ ഒരു നാടകീയാരണ്യകവിലാപകാവ്യത്തിന്റെ രൂപമൊക്കുമാറുപപാദിച്ചതെങ്ങനെയെന്നു നോക്കാം. ആകെ മൂന്നുഭാഗങ്ങൾ; ആദ്യത്തെ രണ്ടിലും ഉപക്രമരംഗങ്ങൾക്കു പുറമെ അയ്യഞ്ചു രംഗങ്ങൾ; അവസാനത്തേതിൽ നാലും. ഒന്നാം ഭാഗത്തിന്റെ ഉപക്രമത്തിൽ ഒരു ഗായക സംഘം വന്ന്‌, <poem><center> “മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതകകാന്തിയിൽ മുങ്ങിമുങ്ങി, കരളും മിഴിയും കവർന്നു” </poem></center> മിന്നിയ മലനാടിന്റെ മാദകസൗന്ദര്യം ഹൃദയാവർജ്ജകമായ ശീലിയിൽ പുകഴ്ത്തിപ്പാടി അകൃത്രിമരമണീയമായൊരു പശ്ചാത്തലം നിർമ്മിക്കുന്നു. അനതിദീർഘമായ ആ പാട്ടിന്റെ ലഹരിയിൽ ഏതനുവാചകനും പരവികാരപരിവർജ്ജിതനായിത്തീരും. അപ്പോഴേക്കും ഒന്നാമത്തെ ഗായകൻ, <poem><center> “അവിടേക്കു നോക്കുകത്താഴ്‌വരയി- ലരുവിക്കരയിലെപ്പുൽത്തടത്തിൽ ഒരു മരച്ചോട്ടിൽ രണ്ടാട്ടിടയ- രൊരുമിച്ചിരുന്നതാ, സല്ലപിപ്പൂ!” </poem></center> എന്നിങ്ങനെ ആ പ്രകൃതിയുടെ കടാക്ഷങ്ങൾപോലുള്ള രമണമദനന്മാരുടെ സമീപത്തേക്കു കൂട്ടുകാരെ ക്ഷണിക്കുന്നു. കാനനശ്രീവിലസിതമായ ഒരു രംഗത്തിൽ ഏതാനും ഇടയന്മാർ പ്രത്യക്ഷപ്പെട്ട്‌ അനവാപ്തക്ലേശന്മാരെപ്പോലെ നീട്ടിയങ്ങനെ പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ ആ രംഗത്തുതന്നെ അൽപം അകന്ന്‌ ഒരരുവിക്കരയിലെ പുൽത്തടത്തിൽ അവരുടെ സകല ശ്ലാഘകളുമർഹിക്കുന്ന രമണമദനന്മാരെക്കണ്ടിട്ട്‌ ആ ഭാഗത്തേക്കുപോകാൻ ഭാവിക്കുന്ന മട്ടിൽ ഒരു ഉപക്രമം കൽപിച്ചതു വിജയമായി. അതിന്നപ്പുറം ഒന്നാം രംഗത്തിൽ രമണനും മദനനും അതേവരെ ചെയ്‌തുകൊണ്ടിരുന്ന സംഭാഷണം തുടർന്നുകൊണ്ടവതരിപ്പിക്കുകയാണ്‌. അതോ, വളരെ സ്വാഭാവികമായിരിക്കുന്നു. പ്രാണമിത്രത്തിന്റെ നിർബ്ബന്ധത്താൽ രമണൻ തന്റെ പ്രണയകഥ, <poem><center> “ശരദഭ്രവീഥിയിലുല്ലസിക്കു- മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ, അനുരക്‌തയായിപോൽപ്പൂഴി മണ്ണി- ലമരും വെറുമൊരു പുൽക്കൊടിയിൽ;” </poem></center> എന്നാരംഭിക്കുന്ന ഒരു രസികൻ ഗാനത്തിൽ സംക്ഷേപിച്ചു പറയുന്നു. ആ സംക്ഷേപണം അസ്സലായിട്ടുണ്ട്‌. മദനൻ ആ രാഗോദയത്തിൽ സന്തോഷിച്ചു രമണനെ ഹാർദ്ദമാ‍യഭിനന്ദിക്കുകയും അതിന്റെ പരിണാമത്തെക്കുറിച്ചു തെല്ലും സംശയിപ്പാനില്ലെന്നു പറഞ്ഞു സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാലും രമണൻ വിശ്വസിക്കുന്നില്ല. അവൻ ആ പ്രണയത്തിടമ്പിലലിഞ്ഞുപോയെന്നതു ശരിയാണ്‌. പക്ഷേ, ഭാവി ഇരുണ്ടതായിക്കണ്ടിട്ട്‌ തന്റെ മനോലയത്തെ മറച്ചുവയ്ക്കാനാശിക്കുന്നു. ഓർക്കുന്തോറും വിഷാദത്തിലേക്കാഴുമ്പോലെ അവനൊരനുഭവം. മദനൻ പിന്നെയുമാശയങ്ങനെ കുത്തിവെക്കുകയാണ്‌. ആ സന്ധിയിൽ, <poem><center> “മദനനും തോഴനും തോളുരുമ്മി മരതകക്കുന്നുകൾ വിട്ടിറങ്ങി; അഴകുകണ്ടാനന്ദമാളിയാളി, വഴിനീളെപ്പാട്ടുകൾ മൂളിമൂളി, ഇടവഴിത്താരയിൽക്കൂടിയാ ര- ണ്ടിടയത്തിരകളൊലിച്ചുപോയി!” </poem></center> മറ്റിടയന്മാരുടെ വാക്കിൽ വർണ്ണിതമായ ഈ പോക്ക്‌ ആർക്കും കണ്ണിലങ്ങനെ കാണാം. രംഗം അവസാനിക്കുന്നത്‌ ലോലമധുരമായ രാഗാലാപം കേട്ടുകേട്ട്‌ അതിന്റെ മറ്റേതല രമണനാണെന്നുറച്ചു കാത്തിരിക്കുന്ന ചന്ദ്രികയുടെ മണിമാളികയിലേക്കാകർഷിക്കുന്നൊരു നല്ല ഇടയപ്പാട്ടോടുകൂടിയാണ്‌. പിന്നത്തെ രംഗം ചന്ദ്രികയുടെ മനോഹരഹർമ്മ്യോപവനത്തിൽ. ഇടക്കണ്ണിയുടെ വിളക്കൊത്തിട്ടുണ്ട്‌. ചന്ദ്രികാരമണന്മാരുടെ ഭിന്നപ്രകൃതികളെ വിശദീകരിക്കുന്നൊരു ദീർഘഭാഷണമാണ്‌ ആ രംഗം. പക്ഷേ, അസ്വാരസ്യം തോന്നിക്കുമാറ്‌ അതിഭാഷണം ഒരു ഭാഗത്തും ഉണ്ടാകുന്നി ല്ല. നേരേമറിച്ച്‌, <poem><center> “തുച്‌'ഛനാമെന്നെ നീ സ്വീകരിച്ചാ- ലച്‌'ഛനുമമ്മയ്ക്കുമെന്തു തോന്നും?” “കൊച്ചുമകളുടെ രാഗവായ്പ്പി- ലച്‌ഛനുമമ്മയ്ക്കുമെന്തു തോന്നാൻ?” </poem></center> എന്നിങ്ങനെ നായകപക്ഷത്തിലെ ആശങ്കാകൃതമായ സംയമവും നായികാപക്ഷത്തിലെ ആവേഗകൃതമായ ഉത്സാഹവും ഒപ്പമാവിഷ്കരിക്കുന്ന ചോദ്യോത്തരങ്ങൾ ആ സല്ലാപത്തിന്റെ മർമ്മസൂക്‌തികളായിത്തീർന്നിട്ടുണ്ട്‌. ഒന്നു വായിക്കുമ്പോഴേക്കും അവ നാവിലങ്ങനെ പറ്റിപ്പിടിച്ചുപോകുന്നതിൽ എന്താണാശ്ചര്യം? ഭാവനയ്ക്ക്‌ പരിണതി വന്നുകഴിഞ്ഞ വലിയ വലിയ സാഹിത്യകാരന്മാർ ഏതോ ദൃശപാത്രങ്ങളെ വിജനസങ്കേതത്തിൽ അവതരിപ്പിച്ചു നിബന്ധിക്കാറുള്ള ഹൃദയസല്ലാപങ്ങൾക്കരികെ നിൽപ്പാൻ ഒട്ടും ഭയപ്പെടേണ്ടതില്ല. പ്രസ്തുത രംഗത്തിന്ന്‌. അതിനെത്തുടരുന്നത്‌ ഒരു പനിനീർപ്പൂ സമ്മാനിച്ചിട്ട്‌, <poem><center> “അച്ഛനുമമ്മയുമൽപവുമെ- ന്നിച്‌ഛയ്ക്കെതിർത്തു പറകയില്ല; സമ്മതിക്കുന്നു ഞാനൊന്നിലെങ്കിൽ സമ്മതമാണവർക്കുമപ്പോൾ, അത്രയ്ക്കു വാത്സല്യമാണവർക്കീ പുത്രിയിലെന്തിന്നു ശങ്ക പിന്നെ?” </poem></center> എന്നാത്മവിശ്വാസം വെളിവാക്കി പ്രാണേശ്വരനുമായിപ്പിരിഞ്ഞുപോന്ന ചന്ദ്രിക ആ കഥ പ്രിയസഖിയായ ഭാനുമതിയെ പറഞ്ഞുകേൾപ്പിക്കുന്ന രംഗമാണ്‌. ഈ കാവ്യത്തിന്റെ വശീകരണശക്‌തി ഏറ്റവും സാന്ദ്രീഭവിച്ചുനിൽക്കുന്നതെവിടെയെന്നു ചോദിക്കുന്നതായാൽ, ഒരുപക്ഷേ, ആ രണ്ടാത്മസഖിമാർ കൈകോർത്തുപിടിച്ച്‌ അപ്സരലോകത്തിലേക്കുയരുന്ന സംഭാഷണത്തിലെന്നു പറയാം. അനുരാഗത്താൽ അത്യൂഷ്മളമായ ഒരു കന്യകാഹൃദയത്തെയും അതിനനുരോധമായി സ്പന്ദിക്കുന്നൊരു സഖീഹൃദയത്തെയും തന്മയത്വത്തോടുകൂടി ചിത്രീകരിക്കുവാൻ കവിക്കു സാധിച്ചിട്ടുണ്ട്‌. നീണ്ടും അപ്പോഴേക്കും കുറുകിയും വീണ്ടുമൊന്നു നീണ്ടും പോകുന്ന ആ വികാരഭരിതമായ സല്ലാപം ക്രമേണ ഒറ്റയൊറ്റ ഈരടികളിലായി ത്വരിതഗതിയിൽ കയറി ആ കന്യകമാരെ സാങ്കൽപി കസ്വർഗ്ഗത്തിൽ എത്തിച്ചതു കാണാനെന്തൊരു കൗതുകം! 'ലീല'യിലെ രണ്ടാംസർഗ്ഗത്തിനുശേഷം റബ്ബർപ്പന്തുകണക്കടിച്ചടിച്ചുയരുന്ന ദീപ്തവികാരം ഈ രംഗത്തിലേ കണ്ടിട്ടുള്ളു. ഇനിയും ഇനിയും എന്നാകാംക്ഷ കയറിക്കൊണ്ടിരിക്കുന്നതിനിടയ്ക്കു പെട്ടെന്ന്‌, <poem><center> “മണി പതിനൊന്നു കഴിഞ്ഞുവല്ലോ; മകളേ, നിനക്കിന്നുറക്കമില്ലേ?” </poem></center> എന്നണിയറയിൽ നിന്നെത്തുന്ന ഹ്രസ്വസ്നിഗ്ദ്ധമായ മാതൃശാസനം തികച്ചും സ്വാഭാവികമായി രിക്കുന്നു. നാലാം രംഗത്തിൽ രമണമദനന്മാരുടെ മറ്റൊരു സന്ദർശനമാണ്‌. ആ അനുരാഗബന്ധം പിന്നെയും മുറുകിവരുന്നു എന്നതാണ്‌ അവരുടെ പ്രതിപാദ്യം. <poem><center> “ആദർശവീണയിൽപ്പാട്ടുപാടുന്ന ര- ണ്ടാനന്ദതന്ത്രികളാണു നിങ്ങൾ! എത്താതിരിക്കുമോ, നിങ്ങൾതൻ ചാരത്തു നിത്യാനുഭൂതിതന്നംഗുലികൾ?” </poem></center> എന്നിങ്ങനെ മദനൻ സോത്സാഹം ഭാവിയെ സ്വാഗതം ചെയ്യുന്നു. സംശയമെന്നൊന്ന്‌ അയാൾക്കില്ല. പക്ഷേ, <poem><center> “വഞ്ചിതനാകുകയില്ലേ ഞാനിന്നിതിൻ പുഞ്ചിരി നോക്കി മദിച്ചു നിന്നാൽ?“ </poem></center> എന്നന്തർമ്മാരകമായി ശങ്കാവിഷം കയറിക്കയറിവരികയാണ്‌ രമണനിൽ. മറ്റിടയന്മാർ വരുന്നതുകണ്ട്‌ ആ സ്നേഹിതന്മാർ സംഭാഷണം മതിയാക്കി ആ രസികപ്പരിഷയൊന്നിച്ചു വനത്തിന്റെ വേറൊരു ഭാഗത്തേക്കുമറയുന്നതോടെ, അണിയറയിൽനിന്ന്‌, <poem><center> “ഏകാന്തമാമുക, നിന്റെ രഹസ്യങ്ങൾ ലോകമ്മുഴുവനറിഞ്ഞുപോയി“ </poem></center> എന്നാരംഭിച്ച്‌, <poem><center> “സങ്കൽപലോകമല്ലീ പ്രപഞ്ചം!“ </poem></center> എന്നവസാനിക്കുന്നൊരു കൊച്ചുഗാനം പുറപ്പെടുന്നത്‌ രമണനൂഹിച്ചവിധം കഥ ദുർഘടസന്ധിയിലേക്കു കടക്കുകയാണെന്നു സൂചിപ്പിക്കുന്നു. പിന്നത്തെ രംഗത്തിൽ ചന്ദ്രികാരമണന്മാരുടെ മധുരസല്ലാപങ്ങൾ- ഒരാണ്ടിനുള്ളിൽ പരിണിതമായി, പരമാസ്വാദ്യമായിത്തീർന്ന രാഗമധുരിമ വഴിഞ്ഞൊഴുകുന്ന സല്ലാപം. 'റോമിയോ ആൻഡ്‌ ജൂലിയറ്റ്‌' എന്ന ഷേക്സ്പീരിയൻ നാടകത്തിലെ ഗൃഹാന്തവാടികാരംഗത്തെ അനുസ്മരിപ്പിക്കുന്ന ഈ സന്ദർശനത്തിന്റെ അവസാനത്തിൽ ചന്ദ്രിക മാളികവിട്ടു രമണനൊന്നിച്ചിറങ്ങി വനാന്തരവിഹാരത്തിനൊരുങ്ങുന്നതും ദുഷ്പരിണാമശങ്കിയായ രമണൻ <poem><center> “നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാ- മിന്നുവേണ്ടിന്നു വേണ്ടോമലാളേ!“ </poem></center> എന്നു പറഞ്ഞ്‌ ആ സംരംഭത്തെ വിലക്കുന്നതും, <poem><center> “ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു പോകട്ടേ, പോകട്ടേ, ചന്ദ്രികേ, ഞാൻ!“ എന്നിറങ്ങുന്ന പ്രാണപ്രിയനെ, “ഭാവനാലോലനായേകനായ്‌ നീ പോവുക, പോവുക, ജീവനാഥ!“ </poem></center> എന്ന്‌ ആ രാഗപരവശയായ കന്യക സമംഗളാശംസം യാത്രയാക്കുന്നതും രസികൻ കൽപനകൾ തന്നെ! രമണൻ പോകുന്ന പോക്കും ആ സുകുമാരരൂപത്തെ അപ്രത്യക്ഷമാകുംവരെ നോക്കിയങ്ങനെ നിൽക്കുന്ന ചന്ദ്രികയുടെ ആ നിൽപ്പും ഒന്നു കാണേണ്ടതാണ്‌. ജീവിതത്തിൽനിന്നു ചീന്തിയെടുത്ത ഒരൊന്നാന്തരം ചിത്രം. കാമുകരൂപം പച്ചപ്പടർപ്പിൽ മറയുന്നതോടുകൂടി അവളുടെ കണ്ണുകളിൽനിന്നു രണ്ടശ്രുകണങ്ങൾ അടർന്നു വീഴുന്നതും ഒപ്പം അണിയറയിൽ നിന്നു "ചന്ദ്രികേ!' എന്നൊരുവിളി ഉണ്ടാകുന്നതും രംഗസമാപ്തിയെ സുഭദ്രമാക്കിയിട്ടുണ്ട്‌. രണ്ടാം ഭാഗത്തിന്റെ ഉപക്രമരംഗം വിശേഷിച്ചൊരുമട്ടാണ്‌. പ്രകൃതിയുടെ പൂമച്ചായ വനസങ്കേതത്തിൽവെച്ചു നായികാനായകന്മാർ കൈമൈമറന്നു മേളിച്ചാനന്ദപുളകം കൊള്ളുന്നതിനെ അത്രയും കമനീയമായും എന്നാൽ അനഭിനേയമെന്നൊട്ടും തോന്നിക്കാതെയും കാണിക്കണമെന്നതാണ്‌ അവിടെ കവിക്കുദ്ദേശം. അതിനദ്ദേഹമെടുത്ത വിദ്യ മലയാളത്തിൽ നവീനവും അത്യഭിനന്ദനീയവുമായ ഒന്നാണ്‌. രമണൻ ആ വനസങ്കേതത്തിൽ ഓടക്കുഴൽ വായിച്ച്‌ ആരണ്യകലോകത്തെ 'ചാരുസംഗീതത്തിൽ മുക്കി' സകലവും വിസ്മരിച്ചങ്ങനെ നടക്കുന്നു. അണിയറയിലേക്കു തിരിഞ്ഞ്‌ അവന്റെ ആ നടപ്പിനെ ചൂണ്ടി ഒരു ഗണം ഗായകന്മാർ പാടുന്നതായിട്ടാണ്‌ രംഗാരംഭം. അവർ പൊയ്ക്കഴിയുമ്പോൾ അതാ മറ്റൊരു സംഘം ഗായകന്മാർ. അവർ കാണുന്നതു പാടിപ്പാടി, <poem><center> “ഒരു പൂത്തമരത്തിന്റെ തണൽച്ചുവട്ടിൽ ഓമൽത്തൃണങ്ങൾ വിരിച്ച പട്ടിൽ, കമനീയമായൊരു കവിതപോലെ, രമണനുറങ്ങിക്കിട“ </poem></center> ക്കുന്നതായിട്ടാണ്‌. അരങ്ങത്തുനിന്നണിയറയിലേക്കു നോക്കി ആ കാമുകന്റെ മധുര സ്വപ്നങ്ങളെക്കുറിച്ച്‌ അവർ പാടുന്നു. ആ സംഘത്തിന്റെ തിരോധാനത്തിനുശേഷം വനത്തിലൊരുഭാഗത്തുനിന്ന്‌ ചന്ദ്രിക പ്രവേശിച്ച്‌ രംഗത്തിന്റെ മറുഭാഗത്തുകൂടെ മറയുന്നു. ചന്ദ്രികാരമണന്മാരുടെ രഹസ്സമാഗമമായെന്നാണ്‌ അവിടെ വിവക്ഷയെന്നു പറയേണ്ടല്ലോ. താമസിയാതെ ഗായകസംഘങ്ങൾ ഒന്നിനുപിന്നിൽ മറ്റൊന്നെന്ന ക്രമത്തിൽ പ്രവേശിക്കുന്നു. രമണന്റെ ഭാഗ്യാനുഭൂതിയെക്കുറിച്ചാണ്‌ അവരുടെ സംഭാഷണം. രണ്ടാമത്തെ സംഘക്കാർ അതിനിടയ്ക്ക്‌ അണിയറയിലേക്കു സൂക്ഷിച്ചു നോക്കി, ആ കാമിനീകാമുകന്മാരുടെ ഹൃദയാനുരഞ്ജനപാരമ്യത്തിൽ വിരിഞ്ഞുവിളങ്ങിയ നിഷ്കപടലീലാകലവികൾ വാഴ്ത്തിപ്പാടി, <poem><center> “ഒരിക്കലും മറക്കുകില്ലീ വനാന്തം നേരിട്ടു കണ്ടൊരീ രാഗരംഗം“ </poem></center> എന്നു കൃതാർത്ഥരാകുന്നു. കാനനസൗഭഗവായ്പിs\യും അതൊന്നിച്ചൊഴുകുന്ന ആയർക്കുല ജീവിതതെയും, ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നൊരു ചിത്രപംക്‌തികകൊണ്ടെന്നകണക്ക്‌ ഒന്നു കാട്ടി ഉടനെമാറ്റി അങ്ങനെ പലരംഗങ്ങളിലായി പ്രദർശിപ്പിക്കുകയും അതിനിടയിൽ മേൽപ്പറഞ്ഞ രഹസ്സമാഗമത്തെ വേണ്ടിടത്തോളം മാത്രം സമാവിഷ്കരിക്കുകയും ചെയ്യുന്ന ഈ കൽപനാവിശേഷം മഹാകവികൾക്കുപോലുമഭ്യസൂയാർഹമായ ഒന്നാണ്‌. അടുത്തരംഗത്തിൽ വെളുപ്പിനു കുളിച്ചു ദേവദർശനം കഴിഞ്ഞു മടങ്ങുന്ന ചന്ദ്രികയും ഭാനുമതിയും പ്രത്യക്ഷപ്പെടുന്നു. സംഭാഷണവിഷയം 'സംഗീതദേവതയാമൊരു ഗന്ധർവ്വ"നായ ആ കൊച്ചാട്ടിടയൻതന്നെ. ജീവിതത്തിന്‌ ഒരുത്സവമാണ്‌ അവനെന്നും, <poem><center> “രോമഹർഷങ്ങൾ വിതച്ചുകൊണ്ടീവഴി- ക്കാ മദനോപമൻ പോയിടുമ്പോൾ“ </poem></center> താനാനന്ദനിർവ്വാണമടയുന്നുവെന്നുമൊക്കെ അവളാവർത്തിച്ചാവർത്തിച്ചു പറയുന്നു. പക്ഷേ - അതേ, ഒരു "പക്ഷേ' അവളെ വിഷമിപ്പിച്ചുതുടങ്ങിയിട്ടുണ്ട്‌. ഭാനുമതി ആ പരിണാമത്തെപ്പിടിച്ചു തോഴിയെ വിദഗ്ദ്ധമായനുശാസിക്കുന്നു. എന്തായാലും, <poem><center> “മാമക ജീവിതമാകണ്ടത്തോപ്പിലാ മന്മഥ കോമളനല്ലാതാരും തേൻപെയ്യും ഗാനം പൊഴിച്ചണയില്ലൊരു ദാമ്പത്യമാല്യവും കൈയിലേന്തി“ </poem></center> എന്നു ശപഥം ചെയ്‌തിട്ടേ അവളടങ്ങുന്നുള്ളു. തുടരുന്നരംഗം ചന്ദ്രികയുടെ ഗൃഹോപവനത്തിൽവെച്ചാണ്‌. സാധകബാധകങ്ങൾ സകലവും പര്യാലോചിച്ച്‌ ചന്ദ്രിക രമണനെ മാലയിട്ടുവരിക്കുന്നു. സ്വയംവരത്തിലെത്തിക്കുന്ന ആ സമാഗമത്തിന്റെ പടികളോരോന്നും സ്ഥാനസ്ഥിതമായിട്ടും അന്യോന്യഭാഷണങ്ങളുടെ ദൈർഘ്യം വികാരോജ്ജ്വലതയ്ക്കു ബാധകമായിരിക്കുന്നു. പൂർവ്വരംഗങ്ങളിൽ ഗുളികാപ്രായം മുറുകിക്കണ്ട ഹൃദ്ഭാവങ്ങൾ ഈ രംഗംതൊട്ട്‌ ആസവപ്രായം അയഞ്ഞയഞ്ഞുപോകുന്നില്ലേ എന്നൊരു തോന്നൽ. രംഗാവസാനത്തിൽ, <poem><center> “കഷ്ടമായി, നിന്നാശകളെല്ലാം വ്യർത്ഥമാണിനിച്ചന്ദ്രികേ! അസ്സുമുന്നനാമാട്ടിടയനെ വിസ്മരിക്കുവാൻ നോക്കു നീ! തവകാമലാകാശത്തിലിതാ, താവുന്നുണ്ടൊരു കാർമുകിൽ. നിശ്ചയിച്ചുകഴിഞ്ഞു, നിൻ വിവാ- ഹോത്സവത്തിൻ സമസ്തവും.“ </poem></center> എന്നു തിരശ്ശീലയ്ക്കു പിന്നിൽനിന്നുണ്ടാകുന്ന അറിയിപ്പ്‌ രാഗബന്ധത്താൽ അടിച്ചുകയറ്റിയ ചിറ്റാണി ഊരിത്തെറിക്കാൻ വളരെ താമസമില്ലെന്നു സൂചിപ്പിക്കുന്നുണ്ട്‌. ഇനിയത്തെ രംഗം അർദ്ധരാത്രി. ചന്ദ്രികയുടെ മണിയറയിൽവെച്ചാണ്‌. അവൾ മാത്രമേയുള്ളു. ഒരു ഭാഗത്ത്‌ സമുദായമര്യാദയും അതിനെ പരിരക്ഷിക്കുന്നതു വലിയൊരു കരണീയമായെണ്ണുന്ന പിതൃജനങ്ങളുടെ ശാസനവും. എതിർഭാഗത്ത് ആ കാമുകോത്തമനോടു പ്രതിജ്ഞാതമായ പ്രണയവുമായി ഒരു മഹാസമരം നടക്കുന്നു അവളുടെ മനസ്സിൽ. അതിന്റെ ഭിന്നഭിന്നഘട്ടങ്ങൾ ഇടയ്ക്കിടയ്ക്ക്‌ 'ടോർച്ചടിച്ചു' കാണിക്കുന്നതാണ്‌ അവളുടെ ദീർഘാത്മഗതം. അതിൽവെച്ച്‌ അവൾക്കുണ്ടാകുന്ന ഹൃദയപരിണാമം അൽപം വിചിന്തനീയമായിരിക്കുന്നു. ഏതിരുൾക്കൂമ്പാരത്തെയും രാഗരശ്മി വീശിപ്പിളർന്നു നവമായൊരു സുപ്രഭാതത്തെ സൃഷ്ടിക്കാമെന്നുറച്ച്‌ ആത്മാർപ്പണംചെയ്‌തുകഴിഞ്ഞ ഒരു നായിക പെട്ടെന്നിങ്ങനെ പിന്മാറുകയോ? യാഥാർത്ഥ്യം മറച്ചിട്ടില്ലെന്നേയുള്ളു എന്നു പറഞ്ഞേക്കാം കവി. എന്നാലും അവളെക്കൊണ്ടു കഠാരിയെടുപ്പിച്ചതു വായനക്കാരനോ പ്രേക്ഷകനോ പ്രതീക്ഷിക്കാത്തത്ര വേഗത്തിലായെന്നും അവളുടെ പിന്മാറ്റത്തിനു പ്രേരകമാകുന്ന പ്രതിപക്ഷത്തിന്റെ ശക്‌തി കാണിച്ചതു മതിയായില്ലെന്നും ഒരാവലാതിക്കിടയുണ്ട്‌. Truth is stranger than fiction (സ്വഭാവം കൽപിതത്തെക്കാളും അസംഗതമാകാം) എന്നുണ്ടല്ലോ. ഈ ഘട്ടത്തോടെ നായികയുടെ സ്വഭാവം അധഃപതിക്കുകയാണ്‌. <poem><center> “എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!“ </poem></center> എന്നൊരു തിളച്ചുമറിയുന്ന ഭോഗലാലസയായി തരം താഴുന്നു, അവളുടെ പ്രേമം. അതേവരെ പൂജിച്ചിരുന്നതൊക്കെ അവളെടുത്തുവലിച്ചെറിയുന്നു. പിതൃജനാദരവ്രതത്തിനു ബലിയോ ചന്ദ്രിക? അതു വിശ്വസിക്കാൻ കഴിയുന്നില്ല. അവൾ സ്ത്രീഹൃദയത്തിന്റെ പ്രവാഹത്തെ ഒരു രാത്രികൊണ്ടണകെട്ടി പിന്നോക്കമിറക്കിയിരിക്കുകയാണ്‌. അതിനു നാം വേണ്ടാ, അവളെകുറ്റപ്പെടുത്താൻ. അവളുടെ ഇഷ്ടതോഴി, ആ വിവേകിനിയായ ഭാനുമതിതന്നെ, അവളെ വിളിച്ചുനിർത്തി 'ക്രോസ്‌' ചെയ്യുന്നുണ്ട്‌ - ശ്രീ രാമനോടു ഞായം ചോദിക്കുന്ന വാസന്തിയുടെ വൈഭവത്തോടുകൂടി. നാലാം രംഗം നോക്കുക. അതവസാനിക്കുമ്പോൾ കുറ്റം സമുദായ നീതിക്കെന്നതിലുമധികം ചന്ദ്രികയ്ക്കുതന്നെയെന്നു സ്പഷ്ടം. ഗായക സംഘത്തിന്റെ ഉപസംഹാരം നായകനൈരാശ്യത്തിന്റെ കൊടും വിഷനാളത്തിലൂടെ വരാനിരിക്കുന്ന സംഹാരത്തിന്നുപക്രമമായിട്ടുണ്ട്‌. അഞ്ചാമംഗം വനാന്തരങ്ങളിൽനിന്നു കേൾക്കുന്ന വിഷാദപര്യാകുലമായ ഗാനംകൊണ്ടാരംഭിക്കുന്നു. ഇതുകേട്ടുണരുന്ന മദനൻ സ്നേഹിതന്റെ ദുർദ്ദശാപരിപാകത്തെക്കുറിച്ചോർത്ത്‌ മുഖം വിളറി ഒരു മരച്ചുവട്ടിൽ പൊങ്ങിനിൽക്കുന്നൊരു വേരിന്മേൽ തലയ്ക്കു കൈയുംകൊടുത്തു ചാരിയിരിക്കുകയാണ്‌. അവന്റെ സഹാനുഭൂതിയിൽനിന്ന്‌ ഒരു വ്യാകുലഗാനം പൊഴിയുന്നു. ആ ഗാനത്തോടുകൂടി മദനന്റെ സൗഹാർദ്ദത്തിന്നു വിലയൽപ്പം ഇടിയുന്നില്ലേ? ആരംഭംതൊട്ടേ രമണനിൽ നിഴലടിച്ചിരുന്ന പരാജയഭീതിയെ തടിപ്പിക്കേണ്ടെന്നു കരുതി വകതിരിവോടെ അയാളെ പ്രോത്സാഹിപ്പിച്ചുപോന്നു എന്നു വെച്ചിട്ട്‌ മദനൻ ആ രാഗകഥയിലെ അപകടസന്ധിയെപ്പറ്റി അതേവരെ ആലോചിച്ചിട്ടില്ലെന്നു വരാമോ? എന്നല്ല, അങ്ങനെയൊരു വിപരീതഗതിക്കു വിളംബമില്ലെന്നു തോന്നുമ്പോഴേക്കും, <poem><center> “നീ മറഞ്ഞാലും തിരയടിക്കും, നീലക്കുയിലേ നിൻ ഗാനമെന്നും.“ </poem></center> എന്നൊരാശംസയോടെ ചുമലൊഴിഞ്ഞുനിൽക്കുന്നത്‌ ഉറച്ച സൗഹാർദ്ദത്തിനിണങ്ങിയതോ? ഏതായാലും ആ നിസ്സഹായതാഗാനത്തെ രമണന്റെ പ്രവേശം വിച്ഛേദിച്ചതു നന്നായി. ഇരുപേരും കടുംദു:ഖത്തിനു പുഞ്ചിരിച്ചുകൊണ്ടു വെങ്കളിയിടുവാൻ ക്ലേശിക്കുന്നു. പിന്നെ ഒരു കൊച്ചു കുശലാനുയോഗമാണ്‌. <poem><center> “അക്കൊച്ചുതേന്മാവിൻ മൂട്ടിൽനിന്നി- ശ്ശർക്കരമാമ്പഴം വീണുകിട്ടി; ഞാനിതും സൂക്ഷിച്ചുവെച്ചു നിന്നെ- ദ്ധ്യാനിച്ചിരിക്കുകയായിരുന്നു!“ </poem></center> എന്ന മദനോക്‌തി ഏറ്റവും ഹൃദയാവർജ്ജകമായിട്ടുണ്ട്‌. ഇടിഞ്ഞ സൗഹാർദ്ദത്തിന്ന്‌ അതു നല്ലൊരൂന്നായിരിക്കുന്നു. അപ്പുറം ആ പ്രാണമിത്രങ്ങളുടെ കരളുരുക്കുന്ന വികാര വിനിമയമാണ്‌. <poem><center> “നിസ്സാരമായൊരു പെണ്ണുമൂലം നിത്യനിരാശയിൽ നിന്റെ കാലം ഈവിധം പാഴാക്കുകെന്നതാണോ ജീവിതധർമ്മം?- ഒന്നോർത്തുനോക്കു.“ </poem></center> എന്നിങ്ങനെ സ്നേഹത്തിന്റെ വ്രണത്തെ വിരോപണം ചെയ്യാൻ മദനൻ ശ്രമിക്കുന്നുണ്ട്‌; പക്ഷേ, <poem><center> “കഷ്ടം ! കൊതിയുണ്ടു പാടുവാനെൻ ചിത്തമുരളി തകർന്നുപോയി! ഇക്കണ്ണുനീരും നിരാശയുമാ- യൊറ്റയ്ക്കു ഞാനീ വനാന്തരത്തിൽ, ഹാ! മരണത്തിൻ സമാഗമം കാ- ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം!“ </poem></center> എന്നുവരെ മജ്ജാതന്തുക്കളെ കരണ്ടൊടുക്കിയിരിക്കുന്നു ആ വ്രണം. പിന്നെ, ഒന്നഴിച്ചുകെട്ടിയാലുണ്ടോ വാടുന്നു, ഉണങ്ങുന്നു? ഇനിയത്തെ ഭാഗത്തിൽ രമണമദനന്മാരുടെ അന്തിമ സന്ദർശനം, ചന്ദ്രികയുടെ വിവാഹദിവസം രാവിലെ മദനന്റെ സകലകാര്യപരാമർശകമായ വിലാപം, അന്നുതന്നെ അർദ്ധരാത്രി മരണത്തെ സ്വാഗതംചെയ്യുന്ന രമണന്റെ മാനസോപപ്ലവവിജ്ഞാപനം, രമണന്റെ ജഡം കണ്ടമ്പരന്നു മിത്രമരണത്തോടു ബന്ധപ്പെട്ട സകലത്തിനോടും തട്ടിക്കയറിക്കൊണ്ടുള്ള മദനന്റെ നിലവിളി എന്നിങ്ങനെയാണു രംഗങ്ങൾ. അവയ്ക്കു പൊതുവേ ഒരു തരക്കേടു പറ്റിയിട്ടുണ്ട്‌. എത്തേണ്ടിടത്തെത്തുംമുമ്പ്‌ പൊട്ടിപ്പരക്കുന്ന അമിട്ടുപോലെയാണ്‌ ആദ്യത്തെ രംഗം രണ്ടും. കഥാഗതിയനുസരിച്ചു നടക്കാനിരിക്കുന്നതേയുള്ളു മരണം. പക്ഷേ, അനുഭവമനുസരിച്ച്‌ അതങ്ങു നടന്നുകഴിഞ്ഞതായി വെച്ചുംകൊണ്ടല്ലേ ആ രംഗത്തിലെ പ്രസ്താവനകളുടെ ഗതി എന്നു തോന്നിപ്പോകുന്നു. തീരുമാനപ്പെട്ട ഒരു സംഗതിയിൽ ഇനിയൊന്നും തനിക്കു കരണീയമായില്ലെന്നൊരു മട്ടിലാണ്‌ മദനന്റെ ദീർഘദീർഘമായ നിരൂപണം. ആ രംഗങ്ങളിലും ശരി, പാത്രങ്ങൾ കഥയുടെ പൊഴിയിൽനിന്നു തെറ്റി കലാകാരന്റെ കൈപ്പമ്പരങ്ങളായിത്തീർന്നിരിക്കുന്നു. അതിഭാഷണം - എല്ലാറ്റിലും വിശേഷിച്ച് അവസാനത്തേതിൽ - വിപരീതഫലം ചെയ്‌തിരിക്കുന്നു. ശാന്തഗംഭീരമായിത്തീരേണ്ട കരുണം പരഭാഗശോഭ കളഞ്ഞ്‌ രൗദ്രബീഭത്സഭയാനകസങ്കുലമായിപ്പോയിരിക്കുന്നു. ഇതൊരു വല്ലാത്ത അനൗചിത്യമായെന്നാരും പറയും. പക്ഷേ, കവിയുടെ ഭാഗത്തുനിന്ന്‌ അൽപം വാദിക്കാൻ വകയില്ലെന്നില്ല. ചെറുപ്പത്തിൽ തനിക്കുണ്ടായ ഒരു സുതീവ്രാനുഭവത്തെ ആ ചെറുപ്പത്തിന്റെ കത്തിക്കാളുന്ന വികാരത്തോടും ഭാവനയോടുംകൂടി രൂപപ്പെടുത്തി പ്രതിപാദിച്ചതാണിക്കാവ്യം. അതിന്റെ അന്തിമഘട്ടത്തിൽ - ദാരുണ ദാരുണമായ പരിണാമത്തിന്റെ ഘട്ടത്തിൽ - അദ്ദേഹം അനുഭവസ്മരണാകുലനായി അനീതിപക്ഷത്തോട്‌ അല്പം അരിശപ്പെട്ടുവെന്നത്‌ ഒരുവിധത്തിൽ മർഷണീയമായിരിക്കുന്നു. യാതൊരനുഭവത്തോടും കടപ്പാടില്ലാതെ കലാശിൽപ്പത്തിനൊത്തവിധത്തിൽ ഭാവനയെ സ്വരൂപിക്കാൻ തികച്ചും സ്വതന്ത്രരും സുപരീക്ഷിതവൈഭവരുമായ മഹാകവികൾ തന്നെ ഒടുക്കമെന്നല്ല, ഇടയ്ക്കിടയ്ക്കും അപകടങ്ങൾ കാണിച്ചിട്ട്‌, അതെല്ലാം ‘മാപ്പാക്കിക്കളയാ' നേയുള്ളു എന്നൗദാര്യം കാണിക്കുന്ന നമ്മുടെ സഹൃദയന്മാർക്ക്‌ അതു തീർച്ചയായും മർഷണീയമായിരിക്കും. പ്രണയവൈഫല്യം വഴി ശോകപര്യവസിതമായ രമണജീവിതം നമ്മുടെ സഹാനുഭൂതിയെ അർഹിക്കുന്നുവോ? കാവ്യത്തിൽ കാണുന്നപടിക്ക്‌ രമണനുള്ളത്‌, ഒരാദർശത്തിനുവേണ്ടി ജീവിച്ച്‌, പരിതഃസ്ഥിതലോകം അതിനെ യഥോചിതമറിഞ്ഞഭിനന്ദിക്കുന്നില്ലെന്നു വരുമ്പോൾ കുണ്ഠിതപ്പെട്ടും പരാജയം വരിക്കുന്ന ഒരു കലാകാരന്റെ വികാരം നിറഞ്ഞ ഹൃദയമാണ്‌. തനിക്കൊരു മാഹാത്മ്യം – അനിതരസാധാരണമായൊരു മാഹാത്മ്യം- ഉണ്ടെന്നാത്മാർത്ഥമായി വിശ്വസിക്കുക. അത്‌ അർഹിക്കുന്നത്ര അഭിവന്ദിതമല്ലാതാകുമ്പോൾ മനസ്സുകൊണ്ടപകർഷപ്പെട്ടു പോവുക, ആ അപകർഷബോധം നീറിപ്പിടിച്ച്‌ ജീവിതത്തോടാകെ വല്ലാത്ത വെറുപ്പായിത്തീരുക, എന്നിട്ടു അപരാധമെല്ലാം യാഥാ സ്ഥിതികലോകത്തിന്റെ നെറുകയിൽ വെച്ചുകെട്ടി താനേ അന്തരിക്കുക - ഈ പ്രകൃതിക്കാരായ ഒരു ഗണം റൊമാന്റിക്‌ കവികളില്ലേ. രമണനെ അത്തരത്തിലൊരാളായെടുക്കാം. അഭിജാതന്മാരുടെ നീതിയാൽ പിന്തള്ളപ്പെട്ടു പിന്തള്ളപ്പെട്ട്‌ അയാൾ പൊട്ടിത്തെറിക്കാറായ ഒരഗ്നിപർവ്വതം പോലെയായി. അയാളുടെ ആത്മഹത്യ. The inevitable defeat of the ideal by the real (അനുഭവത്താൽ അവശ്യം തോൽപ്പിക്കപ്പെടുന്ന ആദർശം) എന്നതിനു ദൃഷ്ടാന്തമായിരിക്കുകയാണ്‌. ചന്ദ്രികയെ അയാൾ സ്നേഹിച്ചു. തനിക്കുള്ളതെന്തെന്നും തന്നോടെതിർത്തേക്കാവുന്ന ബഹുശ്ശക്‌തികളേവയെന്നും പലവട്ടം വെളിപ്പെടുത്തി അധികമധികം സ്നേഹിച്ചു. എന്നല്ല, സർവ്വാദർശ വിഗ്രഹമായാരാധിക്കുകയുംചെയ്‌തു- ‘ഡാന്റി' ‘ബിയട്രിസി'നെ എന്നപോലെ. ആ ഗാഢബന്ധം നിഷേധിക്കപ്പെട്ടപ്പോൾ തന്റെ സകല വൈഭവങ്ങളും - തന്റെ അസ്തിത്വം പോലും - നിഷേധിക്കപ്പെട്ടെന്നു തോന്നി; അയാളങ്ങാത്മഹത്യചെയ്‌തു. താൻ ജീവിതചന്ദ്രികയായി പൂജിച്ച ആ ചന്ദ്രികയിൽ രമണൻ യാതൊരു കളങ്കവും കണ്ടില്ല. കാണുമെന്നു മദനൻ തന്നെ പറഞ്ഞിട്ടും അയാൾ വിശ്വസിച്ചില്ല. കാട്ടിക്കൊടുത്തിരുന്നെങ്കിലോ, കണ്ണു വഞ്ചിച്ചതായേ അയാൾ എണ്ണുമായിരുന്നുള്ളു. അയാൾ എതിർത്തത്‌ ചന്ദ്രികയുടെ മനം മാറ്റത്തോടോ? അല്ല, അഭിജാതപ്പരിഷയുടെ വ്യക്‌തിപ്രഭാവാവധീരണത്തോടാണ്‌. ആ പ്രത്യാഖ്യാനം അല്പം അർത്ഥവത്താണെന്നു സമ്മതിക്കണം. സമുദായത്തിന്‌ അതിൽനിന്നൊരുപാഠം പഠിക്കാനുണ്ട്‌. പക്ഷേ, ഒരു പ്രണയവൈഫല്യത്തിന്റെ പേരിൽ- മറുഭാഗത്തെ വികാരസ്ഫുരിതമായ അഭിനന്ദനത്തെ, ‘റൊനി' അഭിപ്രായപ്പെടുമ്പോലെ ആദർശപ്രേമത്തിന്റെ പര്യായമായി തെറ്റിദ്ധരിച്ചി ട്ടുണ്ടായൊരു പ്രണയനൈരാശ്യത്തിന്റെ പേരിൽ - സ്വജീവിതത്തെ ഹനിച്ച്‌ സമുദായഭർത്സനം ചെയ്യുന്നത്‌ എത്രത്തോളം ഫലവത്താണ്‌? അതിലും ഭേദം ഒരുപടി യാഥാർത്ഥ്യങ്ങളിലേക്കിറങ്ങി നിന്ന്‌ പൗരുഷത്തോടെ നീതി പരിഷ്കാരത്തിന്നുവേണ്ടി പൊരുതുന്നതല്ലേ? പക്ഷേ, അതിനുവേണ്ട മനോബലം - സംസ്കാരത്തിൽ കാച്ചിയെടുത്ത മനോബലം - രമണനില്ലാതെപോയി. <poem><center> “കണ്ണു നീരോടെതിർത്തുനിൽക്കുവാൻ കർമ്മധീരനുമല്ലവൻ.“ </poem></center> കർമ്മവിരക്‌തി – അതു രമണനെപ്പോലുള്ള ഒരുഗണം റൊമാന്റിക്‌ കവികളുടെ ഭാഗ്യക്കേടാണ്‌. ചുരുക്കത്തിൽ രമണന്റെ പരാജയസമ്മതം അയാളുടെ പ്രായത്തിനും പ്രകൃതിക്കും ഒത്തതായെന്നേയുള്ളു. Life, which is a comedy for those who think, is a tragedy for those who feel - Walpole (ജീവിതം വിചാരശീലന്മാർക്കു ശുഭാന്തമാണെങ്കിൽ വികാരഭരിതന്മാർക്ക്‌ അശുഭാന്തമാണ്‌.) കഥയുടെ ചുരുൾ അഴിഞ്ഞുപോകുന്തോറും രമണന്റെ ആദർശോന്മുമായ ആത്മവത്തയും അതു വിലമതിക്കപ്പെടാത്തതിനാൽ അകത്തു പുകഞ്ഞുകൊണ്ടിരുന്ന വിഷാദവും അവ തമ്മിൽ മത്സരിച്ചു ദുർമ്മരണത്തിലെത്തിച്ച ജീവിതവും യഥാരൂപം പ്രദർശിതമാകുന്നതിനാൽ സഹൃദയന്മാർക്ക്‌ അയാളോടുണ്ടാകുന്ന സഹതാപത്തെ അടിസ്ഥാനപ്പെടുത്തി ഈ കാവ്യം ഒരു യഥാർത്ഥവിലാപകൃതിയുടെ ഫലം ചെയ്യുന്നുണ്ടെന്നു പറയാം. ഒരു നാടകീയാരണ്യകകാവ്യത്തിന്റെ രൂപത്തിൽ ഒളിഞ്ഞുനിന്നതുകൊണ്ട്‌ നായകോത്കർഷം മങ്ങിപ്പോയിട്ടില്ല. വിലപിക്കുന്ന വന്റെ ആത്മവിശുദ്ധിക്കു കോട്ടം തട്ടിയിട്ടുമില്ല. അന്തിമഖണ്ഡത്തിൽ മദനന്റെ രോദനങ്ങൾ വേറിട്ടുനിൽക്കുന്ന വിലാപങ്ങളാവുകയും എന്നാൽ കഥയാൽ ജാഗരിതമായ ശോകത്തെ ശക്‌തിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. ദുരന്തത്തെ കണ്ടുംകൊണ്ടുനിന്നു പൊട്ടിപ്പിളരുന്ന ഒരു മിത്രമനസ്സിന്റെ വിലാപം വികാരവിപ്ലവമായിരിക്കുമെങ്കിൽ പൂർണ്ണമായും അതായിട്ടുണ്ട്‌, മദനന്റെ രോദനം. സംഭവത്തിൽനിന്നു കുറെ അകന്ന്‌ വികാരത്തെ സംയമനം ചെയ്‌തു നല്ലൊരു വിചിന്തനത്തിന്റെ ഫലമായെഴുതുന്ന വിലാപകൃതികളിലെ ഒഴിച്ചാലും ഒഴിയാത്ത കൃത്രിമത മദനോക്‌തികൾക്ക്‌ പറ്റിയിട്ടില്ല. പക്ഷേ, വികാരത്തിന്റെ പരക്കം പാച്ചിലിൽ മനുഷ്യന്റെ കനക്കുറവു കാണിക്കുന്ന കുറെ പ്രലപനങ്ങൾ വന്നുപോയിട്ടുണ്ട്‌. നായകൻ ഏതൊരു നീതിസംഹിതയുടെനേരെ ഊർദ്ധ്വശ്വാസംകൊണ്ടൊരു ചോദ്യചിഹ്നമുയർത്തിയോ, അതിന്റെ സവിസ്തരമായ ഭാഷ്യമാണ്‌ ആ പ്രലപനങ്ങളെന്നിരുന്നാലും അവ കാവ്യശിൽപത്തിന്റെ വെടിപ്പൊന്നു കുറച്ചിരിക്കുന്നു. ശ്രീ ചങ്ങമ്പുഴയുടെ ശൈലിക്കു പേർപെറ്റ ചില മേന്മകളുണ്ട്‌ - കർണ്ണം കുളുർപ്പിക്കുന്ന സംഗീതമാധുര്യവും കണ്ണഞ്ചിക്കുന്ന രൂപപ്പൊലിമയും ഹൃദയം കവരുന്ന സാരള്യവും ബാല്യകൃതിയായ രമണനിൽത്തന്നെ തെളിഞ്ഞിട്ടുണ്ട്‌ അവയെല്ലാം. നോക്കുക: <poem><center> “കണ്ടിട്ടില്ല ഞാനീവിധം മലർ- ച്ചെണ്ടുപോലൊരു മാനസം. എന്തൊരദ്ഭുതപ്രേമസൗഭഗം! എന്തൊരാദൎശസൗരഭം! ആ നിധി നേടാനാകയാൽ, സഖി, ഞാനൊരു ഭാഗ്യശാലിനി! സിദ്ധിയാണവൻ ശുദ്ധിയാണവൻ സത്യസന്ധതയാണവൻ! വിത്തമെന്തിനു, വിദ്യയെന്തിനാ വിദ്യുതാംഗനു വേറിനി? ആടുമേയ്ക്കലും കാടകങ്ങളിൽ- പ്പാടിയാടിനടക്കലും ഒറ്റഞ്ഞെട്ടിൽ വിടൎന്നു സൗരഭം മുറ്റിടും രണ്ടു പൂക്കൾപോൽ, പ്രാണസോദരനായിടുമൊരു ഗാനലോലനാം തോഴനും വിശ്രമിക്കാൻ തണലെഴുമോരോ പച്ചക്കുന്നും വനങ്ങളും നിത്യശാന്തിയും തൃപ്തിയും രാഗ- സക്‌തിയും മനശുദ്ധിയും- ചിന്തതൻ നിഴൽപ്പാടു വീഴാത്തോ- രെന്തു മോഹന ജീവിതം!“ </poem></center> * * * <poem><center> “അവനിയിൽ ഞാനാരൊരാട്ടിടയൻ അവഗണിതൈകാന്തജീവിതാപ്തൻ! പുഴകളും കാടും മലയുമായി- ക്കഴിയും വെറുമൊരധഃപതിതൻ! അവളോ-വിശാലഭാഗ്യാതിരേക- പ്പവിഴപ്പൂങ്കാവിലെ രത്നവല്ലി! കനകവസന്തത്തോടൊത്തുകൂടി- ക്കതിരിട്ടുനിൽക്കേണ്ടും കൽപവല്ലി!“ </poem></center> * * * <poem><center> “നിശിത മദ്ധ്യാഹ്നമാക്കാനനത്തിൻ- നിറുകയിൽത്തീമഴ പെയ്‌തു നിൽക്കേ! അവിടത്തെച്‌ഛാ‍യാതലങ്ങൾ, കാൺകെ- ന്തനുപമശീതളകോമളങ്ങൾ!“ </poem></center> ദ്രാവിഡശീലുകളിൽ സംഗീതം പകർന്നുകൊടുക്കുന്നതിൽ ഇത്രകാലേ ഒന്നാംസമ്മാനം വാങ്ങിയ കവി വേറെയില്ലെന്നുവേണം പറയാൻ. നയനാവർജ്ജകമാംവണ്ണം വികാരങ്ങൾക്കു തങ്കരേക്കിട്ടു രൂപംകൊടുക്കുന്നതിനും ശ്രീ ചങ്ങമ്പുഴയ്ക്ക്‌ നല്ല മിടുക്കുണ്ട്‌. വേണ്ടിടത്തേ അതുചെയ്യാറുള്ളു. പക്ഷേ, ഇതിലുമധികം അദ്ദേഹത്തിന്റെ ശൈലിയെ സമകാലികന്മാരിൽനിന്നു വേർതിരിച്ചുത്കർഷപ്പെടുത്തുന്നത്‌ അതിന്റെ സാരള്യമാണ്‌. പറയാനുള്ളത്‌ അദ്ദേഹമങ്ങു പറഞ്ഞാൽ ഉടനെ മനസ്സിലാകുന്നു. അതാണ്‌ പലരെയും അന്ധാളിപ്പിക്കുമാറ്‌ അദ്ദേഹത്തിന്റെ കൃതികൾ സാധാരണന്മാർക്കിടയിൽക്കൂടി ചുഴിഞ്ഞിറങ്ങുന്നതിനിടയാക്കിയ ഹേതുക്കളിൽ പ്രധാനം. വിവക്ഷിതത്തിന്റെ വാക്കെന്നല്ലാതെ വാക്കിന്റെ വിവക്ഷിതം എന്ന നയം അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നു തോന്നുന്നു. അദ്ദേഹം പഴമക്കാരുടെ നോട്ടത്തിൽ വ്യുത്പന്നനോ? അല്ലെന്നേ കാവ്യങ്ങൾ വിളിച്ചുപറകയുള്ളു. അതോ, മലയാളികൽക്കൊരനുഗ്രഹവുമായി. ലിംഗശ്ലേഷങ്ങൾക്കരികെ കുന്തിച്ചിരുന്നു യാതൊരു ഹൃദയസാത്മ്യവുമില്ലാത്ത ഒരുവക മായികാർത്ഥങ്ങൾ ഞെക്കിത്തുറുപ്പിച്ച്‌ അതൊരു വലിയ കലാവിദ്യയാണെന്നു ദുർവ്വാശിപിടിച്ച്‌, സാഹിത്യത്തിനുവേണ്ടി അത്യാർത്തിയോടെ വരുന്ന പാവപ്പെട്ട മലയാളികളെ അമ്പരപ്പിക്കാനും വഞ്ചിക്കാനും അദ്ദേഹത്തിനു തോന്നിയില്ലല്ലോ എന്നോർത്താണ്‌ അനുഗ്രഹമെന്നു പറഞ്ഞത്‌. പിന്നെ അർത്ഥസാന്ദ്രിമയുടെ കാര്യം ------ ധ്വനി ദീക്ഷകൊണ്ടുണ്ടാകേണ്ടതുതന്നെ. അതിലദ്ദേഹത്തിനു നിഷ്കർഷം ഇനി വരേണ്ടതായിട്ടാണിരിപ്പ്‌. പക്ഷേ, അതൊരുപോരായ്മയല്ല. ഇക്കാവ്യത്തിൽ നാടകീയമാണല്ലോ രൂപം. പാത്രഭാഷണങ്ങളിൽ തുറന്നുപറയലുകൾക്കാണ്‌ അധികം ഔചിത്യമെന്നു പ്രസിദ്ധം. ഒന്നും രണ്ടും ഭാഗങ്ങളിൽ സംഭാഷണങ്ങൾ ഓരോന്നിന്നും ആകപ്പാടെ ഒരടുക്കുണ്ട്‌. ധ്വനികാര്യത്തിന്റെ ഒരെത്തിനോട്ടം തന്നെ. അപ്പുറത്തേക്കു കടന്നപ്പോൾ പറഞ്ഞുപറഞ്ഞങ്ങേറിപ്പോയി. ഗ്രാമീണസൗന്ദര്യപ്പുളപ്പിന്റെ ഒരു പശ്ചാത്തലമൊരുക്കുക. അതിൽ ഗ്രാമീണാനുരാഗകഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ സ്വരൂപിച്ച്‌ യഥാസ്ഥാനം വിനിവേശിപ്പിക്കുക, പാത്രങ്ങളെയും കർമ്മഭാവങ്ങളെയും അത്യപായകരമായി ഔചിത്യക്ഷതി പറ്റാത്തവിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ 'കോറസ്‌' പോലുള്ള ഗായകസംഘങ്ങളെക്കൊണ്ടിടക്കൊളുത്തിടുവിച്ചു കഥയെ സുഘടിതാവയവമാക്കുക -- ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്‌. യൂറോപ്യൻ സാഹിത്യത്തിൽനിന്ന്‌ ആരണ്യകകാവ്യങ്ങളുടെ കമനീയശിൽപ്പത്തെ നമ്മുടെഭാഷയിലേക്കൊന്നാമതായി അവതരിപ്പിച്ചത്‌ രമണന്റെ കർത്താവാണ്‌. അദ്ദേഹം തന്റെ ഏതാനും അനന്തരകൃതികളിൽ ആ കലാസമ്പ്രദായത്തെ അവഗണിക്കാൻ വയ്യാത്തൊരു സാഹിത്യവിഭാഗമാക്കത്തക്കവണ്ണം പരിപോഷിപ്പിച്ചിട്ടുണ്ട്‌. പല കാവ്യങ്ങളും പഴയ കോലങ്ങൾതന്നെ. പിന്നെയും പിന്നെയും ചായംതേച്ചുഴിഞ്ഞു വെയ്ക്കുന്നതിൽ മാത്രം മനസ്സിരുത്തിക്കൊണ്ടിരിക്കെ പുതിയൊരു കലാരൂപം ഇത്രയും പണിക്കുറ്റം തീർത്തുതന്നതിൽ ശ്രീ ചങ്ങമ്പുഴയ്ക്കു ശകാരമല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ലെന്നോ? അദ്ദേഹം ചെയ്‌തതെന്തെന്നു കാണാൻ കണ്ണില്ലാതെ, അല്ലെങ്കിൽ മനസ്സില്ലാതെ, അദ്ദേഹം ‘എന്തു ചെയ്‌തു, എന്തു ചെയ്‌തു' എന്ന്‌ വെല്ലുവിളിക്കുന്നവർ ഒരാവേശത്തിന്ന്‌ അങ്ങനെ പറയുമായിരിക്കും. വാസ്തവത്തിൽ ആ അഭിനവകലാരൂപം തീരെ കൊള്ളരുതാത്തൊന്നാണെന്നു തെളിയിക്കപ്പെ ടാത്ത കാലംവരെ അതൊരു അസഹിഷ്ണുതയുടെ വെറും പിടുത്തമായേ തീരു. മനുഷ്യന്റെ വികാരാംശത്തെപ്പോലെതന്നെ വിചാരാംശത്തെയും ഉജ്ജീവിപ്പിക്കുന്ന സാംസ്കാരികമായൊരു സിദ്ധൗഷധമല്ലായിരിക്കാം രമണൻ. പക്ഷേ, കരുണത്തിൽപ്പോയി തലതല്ലുന്ന ശൃംഗാരത്തെ തട്ടി ത്തടഞ്ഞനൗചിത്യങ്ങളിൽ വീണു കുട്ടിച്ചോറാകാതെ, നാവിൽ വെള്ളം തെളിയിക്കുന്ന ഭോഗലാലസയായി തരം താഴാതെ, ഉപനിബന്ധിക്കുവാൻ നല്ലചോരത്തിളപ്പുള്ളൊരു കവിക്കും വേണമെന്നു വെച്ചാൽ കഴിയുമെന്നതിനു രമണൻ നിദർശനമായിരിക്കുന്നുണ്ട്‌. എനിക്ക്‌ അതിലെ വികാരം 'രാധയുടെ കൃതാർത്ഥത' വരെയുള്ള സുപ്രഥിത കൃതികളിലേതോളം തന്നെ വൈഷയികമായി തോന്നിയിട്ടില്ല. ജോസഫ്‌ മുണ്ടശ്ശേരി. തൃശ്ശിവപേരൂർ 1945 ആഗസ്റ്റ്‌ [[വർഗ്ഗം:രമണൻ]] ruy0i4gfi3hcirxgh2rqxfghki2fx6s 246420 246419 2026-08-05T11:40:42Z Peemurali 12614 246420 wikitext text/x-wiki „“'''മ'''ലയാളത്തിൽ ഇങ്ങനെ ഒരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്‌, '15-ൽ രണ്ടാം പതിപ്പ്‌, '17-ൽ മൂന്നാം പതിപ്പ്‌, '18-ൽ നാലാം പതിപ്പ്‌, '19-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, '20-ൽ പത്ത്‌, പതിനൊന്ന്‌, പന്ത്രണ്ട്‌, പതിമ്മൂന്ന്‌, പതിനാല് - ഇതാ പതിനഞ്ചും പതിപ്പുകൾ; അതോ, ആയിരവും, രണ്ടായിരവും അയ്യായിരവും പ്രതികൾ വീതം. കേട്ടിട്ടു വിശ്വസിക്കാൻ വിഷമം. പക്ഷേ, ഇതത്ര വലിയൊരു കാര്യമോ? അതേ, ടി.ബി.സി.ക്കാർ പ്രസാദിക്കാത്തൊരു മലയാള കവിതയെസ്സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യം തന്നെയാണ്‌. അതിൻറെ പ്രതികൾ മധുരനാരങ്ങ പോലെ വരുന്നതു വരുന്നതങ്ങു വിറ്റഴിയുന്നുവെങ്കിൽ തക്കകാരണം ഉണ്ടായിരിക്കണം; അകത്തും പുറത്തും ഒന്നുപോലെ ലോർഡ്‌ ബയറൻറെ ‘ചൈൽഡി ‌ഹരോൾഡ്‌' എന്ന കവിതയ്ക്ക്‌ ആയിരക്കണക്കിനാവശ്യക്കാരുണ്ടായതിനെപ്പറ്റി പറയുന്ന കൂട്ടത്തിൽ ഒരു നിരൂപകൻ അഭിപ്രായപ്പെടുകയാണ്‌: "ഏറ്റവും ചെലവുള്ള കൃതികൾ കലാസൗഭഗംകൊണ്ട്‌ അനുത്തമങ്ങളാകട്ടെ, അല്ലാതാകട്ടെ പുറപ്പെടുന്ന കാലത്തിൻറെ ആശകളും ആവശ്യങ്ങളും അവയ്ക്കു പിമ്പിൽ കാണും. തക്ക സന്ദർഭങ്ങളിലായിരിക്കും അവയെത്തുന്നത്‌. അതേവരെ കെട്ടിനിന്നിട്ടുള്ള ചില വികാരങ്ങളെ അണമുറിച്ചുവിടാൻ അവ ഉതകുകയും ചെയ്യും." രമണനെക്കുറിച്ചായാലും ഈ അഭിപ്രായം അർത്ഥവത്തല്ലയോ? ആഭിജാത്യമോ ആഢ്യതയോ നോക്കാതെ ആർക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കാമെന്നായതിനുശേഷം മലയാളം വായിക്കാനുള്ള കഴിവും കൗതുകവും ന്യൂനപക്ഷത്തിന്റേതെന്ന നിലവിട്ട്‌ ഭൂരിപക്ഷത്തിന്റേതായിത്തീർന്നു. ഒന്നാംകിട സാഹിത്യം തന്നെയാകട്ടെ, പ്രതിപാദ്യം, സ്വാനുഭവമായി രഞ്ജിക്കുന്നതും പ്രതിപാദനം ധാരണാശക്‌തിക്കു വഴങ്ങുന്നതുമാണോ, ശരി, ഒരുകൈനോക്കിക്കളയാം -- ഏകദേശം ഇമ്മട്ടായി അധഃകൃതരിൽ അധഃകൃതർക്കുപോലും അഭിലാഷം. ഇന്നലെ വരെ അത്യാവശ്യങ്ങൾക്കുപോലും പണം തികയാതിരുന്നവർക്ക്‌ ഇന്നു വിശേഷാലാവശ്യങ്ങൾക്കും പണമുണ്ടാക്കിക്കൊടുക്കുന്ന സമ്പത്കാര്യപരിണാമങ്ങൾ ഈ പുതിയ അഭിരുചിയെ ഒന്നൂതിപ്പിടിപ്പിച്ചിട്ടുണ്ട്‌. ഒരഞ്ചാറുകൊല്ലത്തിനുള്ളിൽ വായനക്കാരുടെ എണ്ണം മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം വർദ്ധിച്ചുവശായിരിക്കുന്നു. ഏതു കേൾപ്പോരും കേൾവിയും ഇല്ലാത്ത ദേശത്തും കാണും ഇക്കാലത്തൊരു വായനശാല. എന്നല്ല, ഏതു കൊച്ചുവീട്ടിലെ ചുമരലമാരിയും ഒരു കൊച്ചു ലൈബ്രറിയായി രൂപാന്തരപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. പെട്ടെന്നു വിജൃംഭിച്ച ഈ സാഹിത്യാസ്വാദനതൃഷ്ണയ്ക്കു പാകത്തിനു ചിലതു കൊടുപ്പാനും അങ്ങനെയങ്ങനെ അത്യുത്തമകൃതികൾവരെ വായിച്ചടങ്ങുന്ന ഒന്നായി അതിനെ വളർത്താനും മലയാളികളായ സാഹിത്യകാരന്മാർ ചുമതലപ്പെട്ടിരിക്കുന്നു. പലരും ആ വഴിക്കു പരിശ്രമിച്ചുപോരുന്നുണ്ട്‌. ചിലരുടെ സംഭാവന ചെറുകഥകളായിട്ടാണ്‌; ചിലരുടേതു ഖണ്ഡകവിതകളായിട്ട്‌; ചിലരുടേതു നാടകങ്ങളായിട്ട്‌, ചിലരുടേതു ലേഖനങ്ങളായിട്ടും. എന്നാൽ അവയെല്ലാറ്റിനെയും വെല്ലുന്നൊരു സംഭാവനയായിരുന്നു ശ്രീ ചങ്ങമ്പുഴയുടെ ആ ബാല്യകൃതി- ഇന്നത്തെ ഭൂരിപക്ഷം വായനക്കാരും ഒളിച്ചുവച്ചോമനിക്കുന്ന കുറെ ജീവിതാനുഭവങ്ങൾ അവരുടെ ഹൃദയങ്ങളെ പെട്ടെന്നു പിടിച്ചടക്കുന്ന ശീലിലും ശൈലിയിലും പ്രതിപാദിക്കുന്ന രമണൻ, ഇക്കാലസന്ധിയിലെ മാനസികമായ ദാഹവും വിശപ്പും ശമിപ്പിക്കുവാൻ ഉദ്ദേശിച്ച്‌ എഴുതപ്പെട്ടതല്ലെന്നിരുന്നാലും അത്‌ ആവശ്യത്തിന്ന്‌ ഏറ്റവും ഉതകിയിരിക്കുന്നുവെന്നു സമ്മതിച്ചേതീരൂ. ബീച്ചിലും ബാൽക്കണിയിലും ബോട്ടുജെട്ടിയിലും വണ്ടിത്താവളത്തിലും മടപ്പള്ളിയിലും മാളികമച്ചിലും കുടിലിലും വയലിലും ഫാക്റ്ററിയിലും പടപ്പാളയത്തിലും കുറെ നാളായിട്ട്‌ രമണനാണ്‌ ഒന്നാംപാഠം. പ്രസ്തുത ജീവിതമണ്ഡലങ്ങളിൽ നവമായി സാഹിത്യാഭിരുചി തെളിഞ്ഞിട്ടുണ്ടെങ്കിൽ അത്‌ കൊളുത്തിക്കൊടുത്തത്‌ തന്റെ ബാല്യകൃതിയാണെന്ന്‌ ശ്രീ ചങ്ങമ്പുഴയ്ക്കഭിമാനിക്കാം. ഒരു യുവഹൃദയത്തിന്റെ ആത്മാർത്ഥതയും അന്തർഹിത ശക്‌തികളും അറിഞ്ഞഭിനന്ദിക്കാൻ കഴിയാത്ത ആഭിജാത്യത്തിന്റെ നീതിസംഹിത ആ ഹൃദയത്തിൽ മനുഷ്യോചിതമായിത്തന്നെ ഉണ്ടായൊരു കാമിതത്തെ കണ്ണടച്ചങ്ങു ചവിട്ടിത്തേച്ചുകളഞ്ഞു; ആ സ്നേഹഭാജനം അതോടെ തകരുകയും ചെയ്‌തു- ഈ ദയനീയോദന്തത്തെ സഹാനുഭൂതിയോടുകൂടി ലോകത്തെ പറഞ്ഞറിയിക്കുകമാത്രമാണ്‌ ശ്രീ ചങ്ങമ്പുഴ ചുരുക്കത്തിൽ ചെയ്‌തിട്ടുള്ളത്‌. ആ അനുഭവമോ, ആയിരമായിരം സമവയസ്കന്മാരുടെ അനുഭൂതിയോട്‌ ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണുതാനും. പിന്നെ എങ്ങനെ രമണൻ പുതിയ കലാരസികതയുടെ 'ഹരിശ്രീ' കുറിക്കാതിരിക്കും? രമണൻ ചെയ്‌ത ഈ കാലോചിതസേവനത്തിനു വിലയിടിച്ചുകണ്ടിട്ടോ ആ സേവനത്താൽ തത്‌കർത്താവിനുണ്ടാകുന്ന നേട്ടങ്ങളെ നെറ്റിചുളിച്ചു നോക്കീട്ടോ എന്തോ, ചിലർ അഭിപ്രായപ്പെടുന്നു, ശ്രീ ചങ്ങമ്പുഴ വെറും തിര്യക്‌സാധാരണമായൊരു വികാരത്തെ Oന്ദോഗതമാക്കിപ്പാടി പണംവാരുകയേ ചെയ്യുന്നുള്ളുഎന്ന്‌. ഇതുകേട്ടാൽ തോന്നുക, രമണൻ മലയാളസാഹിത്യത്തിന്റെ പേർപെറ്റ തറവാടിത്തത്തിനു തീരെ ഇണങ്ങാത്തൊരു തോതിൽ തനികാമമെടുത്തു വിളമ്പി മനുഷ്യമനസ്സിനെ അധപ്പതിപ്പിക്കുന്നൊരു കൃതിയായിപ്പോയെന്നാണ്‌. ചന്ദ്രോത്സവകാരൻതൊട്ട്‌ വെണ്മണിവരെയും വള്ളത്തോൾവരെയും ഉണ്ടായ കവീശ്വരന്മാരിൽ ഒരു വലിയഭാഗം ഏതുമാതിരി അനുഭവങ്ങളെച്ചൊല്ലി, എങ്ങനെയെല്ലാം കവിതയെഴുതി കേരളീയരിൽനിന്നു കുന്നുകുന്നായി യശോധനമാർജ്ജിച്ചുവോ, ആ കുലീനപാരമ്പര്യത്തിന്നു കളങ്കംതട്ടിക്കത്തക്ക ഒന്നായിപ്പോയെന്നോ രമണൻ? കലാപരമായി മറ്റെന്തു ദോഷങ്ങളുണ്ടായാലും രമണനെപ്പറ്റി കൊണ്ടുവന്ന ഈ 'ചാർജ്‌' നിലനിൽക്കുന്നതല്ല. ആർഭാടങ്ങളിൽനിന്നകന്ന്‌, അന്തസ്സു കുറഞ്ഞൊരു ജീവിതത്തെ മധുരഗാഥകൾകൊണ്ട്‌ കുളിർപ്പിച്ചുപോരുന്ന ഒരു യുവാവുമായി നാഗരികസൗഭാഗ്യങ്ങൾക്കു നായികയായൊരു കന്യക യദൃച്‌ഛയാ പരിചയപ്പെടുന്നു. ആ പരിചയം ആദരാഭിനന്ദനങ്ങളിൽ കുളുർന്നുകുളുർന്ന്‌ അനുരാഗമായി വികസിക്കുന്നു. സാമുദായികമായി തനിക്കുള്ള നില താണതെന്നോർത്ത്‌ അവൻ ആ അനുരാഗത്തെ പരസ്യമായി സ്വാഗതം ചെയ്യുന്നില്ല. അവളെ ആ സാഹസത്തിൽ നിന്നു വിലക്കുവാനാണ്‌ അവന്റെ ശ്രമം. പക്ഷേ, കൗമാരസഹജമായ ആവേശം ആ കന്യകയെ ഒരു ശപഥത്തോളം എത്തിക്കുന്നു. ഒരു നിലാവണിരാത്രിയിൽ ആരണ്യസങ്കേതത്തിൽവെച്ച്‌ അവൾ ആ കാമുകനെ മാലയിട്ടു വരിക്കുകതന്നെ ചെയ്യുന്നു. പരിതസ്ഥിതികളെ പേടിച്ചു വളരെ നാളായി അവൻ ഹൃദയത്തിൽ കെട്ടിനിറുത്തിയിരുന്ന പ്രണയം പിന്നെയങ്ങു അണപൊട്ടി ഒഴുകുകയായി. അവന്റെ ഭാഗ്യത്തെ അഭിനന്ദിക്കാൻ ഒരു തോഴനും അവളുടെ രാഗാവേശത്തെ യഥോചിതം ശുശ്രൂഷിക്കാൻ ഒരു തോഴിയുമുണ്ട്‌. പെട്ടെന്ന്‌ ആ അനുരാഗത്തെ മറ്റൊരുവഴിക്കു വെട്ടിത്തിരിച്ചുവിടുവാൻ നായികയുടെ പിതാവ്‌ നിശ്ചയിക്കുന്നു. ആ തീരുമാനം അതിന്റെ സകല ശക്‌തികളോടുംകൂടി പിടിച്ചുവലിക്കേണ്ട താമസം, അവൾ അതാ ആ വഴിക്കു തിരിയുന്നു. എന്നല്ല, ഹൃദയപീഠത്തിൽ നിന്നു ആ പ്രണയനായകനെ നിഷ്പ്രയാസം വലിച്ചിറക്കിക്കളയുകയും ചെയ്യുന്നു. അവനോ, ഒരു ഞൊടിയിടകൊണ്ടു മനോരാജ്യത്തിന്റെ സിംഹാസനത്തിൽനിന്നും നൈരാശ്യത്തിന്റെ പടുകുഴിയിലേക്കു വീണുകഴിഞ്ഞു. അവളുടെ വിവാഹം ആഘോഷിക്കുന്ന ദിനത്തിൽത്തന്നെ അവൻ ആത്മഹത്യ ആഘോഷിക്കുന്നു. ഇത്രയുമാണ്‌ കഥാവസ്തു. മിക്കവാറും സ്വാനുഭവമെന്നു വിശ്വസിക്കാവുന്ന അതിനെ പട്ടം തേച്ചുമിനുക്കി ഒരു നാടകീയകലാശിൽപ്പമാക്കി പ്രദർശിപ്പിക്കുവാനാണ് കവി ശ്രമിച്ചിട്ടുള്ളത്‌. നൈരാശ്യത്തിന്റെ കൊടുംതീയിൽ വെന്തടിഞ്ഞ നായകനെച്ചൊല്ലി വിലപിക്കുന്ന തോഴന്റെ നീറുന്ന സൗഹൃദം അങ്ങനെതന്നെ കോരിപ്പകരുക, എന്നിട്ടു കാവ്യത്തെ ആ ദുരന്തമടഞ്ഞ സുഹൃദവതംസത്തിന്റെ ശ്മശാനത്തിൽ എരിയുന്നൊരു നെയ്ത്തിരിയാക്കിത്തീർക്കുകയും ചെയ്യുക -- സ്വാനുഭവത്തിന്റെ പേരിൽ കവിക്കാദ്യം സാധിക്കേ­ത്‌ ഇതാണല്ലോ. ഒരു വിലാപകൃതിയുടെ പരമജീവനായ ഈ ആത്മാർത്ഥതയ്ക്കും ആത്യന്തികശോകത്തിനും സാരമായ വിലോപം തട്ടാത്തവിധം കഥാവസ്തുവെ, മലയാളത്തിൽ തീർച്ചയായും പുതിയതെന്നു സമ്മതിക്കേണ്ടൊരു നാടകീയ രൂപത്തിൽ കൊള്ളിക്കാൻ, ഒരധ്യേതാവിന്റെ പരിമിത സംസ്കാരത്തിൽ പൂർണ്ണമായി വിശ്വസിച്ചുകൊ­ണ്ടുത്സാഹിക്കുകയും അനർഹമായിട്ടല്ലാതെ ശ്ലാഘിക്കത്തക്ക വിജയം നേടുകയും ചെയ്‌തു എന്നത്‌ വളർച്ച തികഞ്ഞൊരു മഹാകവിയാകുമ്പോഴും ശ്രീ ചങ്ങമ്പുഴയ്ക്ക്‌ അഭിമാനപൂർവ്വം അനുസ്മരിക്കാവുന്ന ഒരു കാര്യമായിട്ടു­ണ്ട്. പ്രതിപാദ്യമായിത്തീരുന്ന ജീവിതത്തിന്‌, പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒcmരണ്യലോകത്തിൽ അകൃത്രിമതയുടെ മാർത്തട്ടിൽ കളിച്ചുരസിച്ചു വളർന്ന്‌, ആശകളധികമില്ലാത്തതിനാൽ ആനന്ദക്കൂമ്പുകളായിക്കഴിയുന്ന ആട്ടിടയന്മാരെ ആലംബനമാക്കി, കവിക്കു പറയാനുള്ളതെല്ലാം അവരുടെ കാര്യങ്ങളായിപ്പറഞ്ഞ്‌, ഇഴതിരിഞ്ഞുകാണാൻ പാടില്ലാത്തവിധം ഭദ്രമായ ആദർശവും അനുഭവവും പിരിച്ചിണക്കുന്നൊരു കാവ്യസമ്പ്രദായം യൂറോപ്യൻ സാഹിത്യത്തിലുണ്ട്‌, അതിന്‌ ‘പാസ്റ്ററൽ പോയട്രി’ - ആരണ്യകഗാഥകൾ - എന്നു പറയും. ശ്രീ എ. ബാലകൃഷ്ണപിള്ളയുടെ ശൈലിയിലാണെങ്കിൽ റിയലിസത്തെ റൊമാൻസിലൊളിപ്പിച്ച്‌, മധുരസ്വപ്നങ്ങളുടെ മണ്ഡലത്തിൽ വിരഹിക്കുന്നൊരു തോന്നൽ ഉളവാക്കത്തക്കവണ്ണം വർണ്ണിക്കുന്നതാണ്‌ ഈ കലാസമ്പ്രദായം. ഇടയപ്പരിഷയുടെ ജന്മസ്വത്തായ സംഗീതാത്മകത അമ്മാതിരി കൃതികളുടെ ഒരു സാധാരണ ധർമ്മമാണ്‌. ആ ഗാനകളകളത്തിലൂടെ കറയറ്റ വികാരം തടവറ്റൊഴുകിക്കൊണ്ടിരിക്കും. അതിനാൽ ഭാവഗീതങ്ങളുടെ സദസ്സിൽ ആരണ്യഗാഥകൾ ആദ്യത്തെ പന്തിയിൽത്തന്നെ വിളിച്ചിരുത്തപ്പെട്ടിട്ടുണ്ട്‌. പ്രകൃതിയുടെ ഓടക്കുഴൽ വായനകളെന്നു പറയാവുന്ന ഏതാദൃശഗാഥകളിൽ പരിഷ്കാരത്തിൽ അധികമധികം കൃത്രിമനായിത്തീരുന്ന മനുഷ്യന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും എത്രത്തോളം കുത്തിക്കൊള്ളിക്കാം? വളരെക്കുറച്ചെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. പക്ഷേ, ഇറ്റാലിയൻ സാഹിത്യത്തിൽനിന്ന്‌ സ്പെൻസറുടെയും ഫ്ലെച്ചറുടെയും മിൽട്ടന്റെ യും മറ്റും സാഹിത്യത്തോളം എത്തുമ്പോൾ ഉത്തരം ഒന്നുമാറേണ്ടിവരും. സ്വജീവിതാനുഭവങ്ങളെന്നല്ല, ദാർശനികവും രാഷ്ട്രീയവും സാഹിത്യവിഷയകവും മറ്റുമായി ഈടുറ്റു കിടന്നിരുന്ന അതിതീവ്രമതങ്ങൾപോലും ആ കവീശ്വരന്മാർ വളരെയൊന്നും തട്ടിക്കുറയ്ക്കാതെ ആരണ്യകഗാഥകളിൽ ഒതുക്കി അനൗചിത്യ ങ്ങൾക്കിടയാകാതെ പ്രതിപാദിച്ചിട്ടുണ്ട്‌. ‘ഷെപ്പേർഡ്സ്‌ കലണ്ടർ', ‘ലിസിഡാസ്‌' തുടങ്ങിയ കൃതികൾ ദൃഷ്ടാന്തങ്ങൾ. ചിലചില കാര്യങ്ങൾ ഇരിക്കും പാടിനങ്ങുപപാദിച്ചാൽ ഏവനുമൊന്നു ചുളുങ്ങുംവണ്ണം ചില മൊട്ടുസൂചിക്കുത്തുകൾ ഉണ്ടാകാതിരിക്കുകയില്ല. ആരണ്യകഗാഥകളിൽ പാകത്തിലിറങ്ങിയിരുന്നുവെന്നുവരട്ടെ, ആവകയൊന്നും അത്രയ്ക്കനുഭവപ്പെടുകയില്ല. ആ കാവ്യസമ്പ്രദായത്തിന്റെ പ്രായോഗികമായ മെച്ചങ്ങളിലൊന്ന്‌ ഇതാണ്‌. ആരണ്യകകാവ്യങ്ങൾ (Pastoral Poems) തന്നെ ഇഷ്ടജനവിലാപങ്ങളായതിന്നും ആ വിലാപങ്ങൾതന്നെ നാടകീയരൂപത്തിലായതിന്നും യൂറോപ്യൻ സാഹിത്യത്തിൽ വെവ്വേറെ ദൃഷ്ടാന്തങ്ങളുണ്ട്‌- നമുക്കു സുപരിചിതമായ ഇംഗ്ലീഷിലാണെങ്കിൽ ആദ്യത്തേതിന്ന്‌ ‘ലിസിഡാസും' പിന്നത്തേതിന്ന്‌ ‘ഷെപ്പേർഡ്സ്‌ കലണ്ടറും'. ഓരോമാസത്തിന്ന്‌ ഓരോന്നുവീതം പന്ത്രണ്ടു ഗീതങ്ങൾ തമ്മിലിണക്കി ഒരു കലണ്ടറിന്റെ രൂപമൊപ്പിച്ചതാണ്‌ ആ കാവ്യമെന്നിരുന്നാലും അതിലെ ഖണ്ഡങ്ങളെ അടിനൂലിട്ടുകെട്ടിയിരിക്കുന്നത്‌, കോളിൻ കൗട്ടിന്റെ യും റോസിലിന്റെ യും പ്രണയനൈരാശ്യമാണ്‌. കാവ്യമൊന്നാകെ ആ നൈരാശ്യത്തിന്റെ പേരിൽ അത്യന്തം ഹൃദയദ്രുതികരമായൊരു വിലാപമായിരിക്കുകയാണ്‌. മാത്രമല്ല, നായികാനായകന്മാരുടെ കഥകൾ ഉറ്റമിത്രങ്ങളായ മറ്റിടയന്മാരുടെ സംഭാഷണങ്ങളിലൂടെ വെളിപ്പെടുത്തീട്ടുള്ളതിനാൽ അതിനൊരു നാടകീയത കൈവന്നിട്ടുണ്ട്‌. സ്പെൻസറുടെ സുപൂജിതകൃതികളിലൊന്നായ ആ കലണ്ടറും സജാതീയങ്ങളായ മറ്റേതാനും ആരണ്യകകാവ്യങ്ങളും വായിച്ചുകിട്ടിയ സംസ്കാരവിശേഷമാണെന്നുതോന്നുന്നു, ശ്രീ ചങ്ങമ്പുഴയ്ക്ക്‌ സ്വാനുഭൂതിയെ രമണനിൽക്കാണുംവണ്ണം രൂപാന്തരപ്പെടുത്തിയെടുക്കുവാൻ പ്രേരകമായത്‌. അദ്ദേഹം കഥാവസ്തുവെ ഒരു നാടകീയാരണ്യകവിലാപകാവ്യത്തിന്റെ രൂപമൊക്കുമാറുപപാദിച്ചതെങ്ങനെയെന്നു നോക്കാം. ആകെ മൂന്നുഭാഗങ്ങൾ; ആദ്യത്തെ രണ്ടിലും ഉപക്രമരംഗങ്ങൾക്കു പുറമെ അയ്യഞ്ചു രംഗങ്ങൾ; അവസാനത്തേതിൽ നാലും. ഒന്നാം ഭാഗത്തിന്റെ ഉപക്രമത്തിൽ ഒരു ഗായക സംഘം വന്ന്‌, <poem><center> “മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതകകാന്തിയിൽ മുങ്ങിമുങ്ങി, കരളും മിഴിയും കവർന്നു” </poem></center> മിന്നിയ മലനാടിന്റെ മാദകസൗന്ദര്യം ഹൃദയാവർജ്ജകമായ ശീലിയിൽ പുകഴ്ത്തിപ്പാടി അകൃത്രിമരമണീയമായൊരു പശ്ചാത്തലം നിർമ്മിക്കുന്നു. അനതിദീർഘമായ ആ പാട്ടിന്റെ ലഹരിയിൽ ഏതനുവാചകനും പരവികാരപരിവർജ്ജിതനായിത്തീരും. അപ്പോഴേക്കും ഒന്നാമത്തെ ഗായകൻ, <poem><center> “അവിടേക്കു നോക്കുകത്താഴ്‌വരയി- ലരുവിക്കരയിലെപ്പുൽത്തടത്തിൽ ഒരു മരച്ചോട്ടിൽ രണ്ടാട്ടിടയ- രൊരുമിച്ചിരുന്നതാ, സല്ലപിപ്പൂ!” </poem></center> എന്നിങ്ങനെ ആ പ്രകൃതിയുടെ കടാക്ഷങ്ങൾപോലുള്ള രമണമദനന്മാരുടെ സമീപത്തേക്കു കൂട്ടുകാരെ ക്ഷണിക്കുന്നു. കാനനശ്രീവിലസിതമായ ഒരു രംഗത്തിൽ ഏതാനും ഇടയന്മാർ പ്രത്യക്ഷപ്പെട്ട്‌ അനവാപ്തക്ലേശന്മാരെപ്പോലെ നീട്ടിയങ്ങനെ പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ ആ രംഗത്തുതന്നെ അൽപം അകന്ന്‌ ഒരരുവിക്കരയിലെ പുൽത്തടത്തിൽ അവരുടെ സകല ശ്ലാഘകളുമർഹിക്കുന്ന രമണമദനന്മാരെക്കണ്ടിട്ട്‌ ആ ഭാഗത്തേക്കുപോകാൻ ഭാവിക്കുന്ന മട്ടിൽ ഒരു ഉപക്രമം കൽപിച്ചതു വിജയമായി. അതിന്നപ്പുറം ഒന്നാം രംഗത്തിൽ രമണനും മദനനും അതേവരെ ചെയ്‌തുകൊണ്ടിരുന്ന സംഭാഷണം തുടർന്നുകൊണ്ടവതരിപ്പിക്കുകയാണ്‌. അതോ, വളരെ സ്വാഭാവികമായിരിക്കുന്നു. പ്രാണമിത്രത്തിന്റെ നിർബ്ബന്ധത്താൽ രമണൻ തന്റെ പ്രണയകഥ, <poem><center> “ശരദഭ്രവീഥിയിലുല്ലസിക്കു- മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ, അനുരക്‌തയായിപോൽപ്പൂഴി മണ്ണി- ലമരും വെറുമൊരു പുൽക്കൊടിയിൽ;” </poem></center> എന്നാരംഭിക്കുന്ന ഒരു രസികൻ ഗാനത്തിൽ സംക്ഷേപിച്ചു പറയുന്നു. ആ സംക്ഷേപണം അസ്സലായിട്ടുണ്ട്‌. മദനൻ ആ രാഗോദയത്തിൽ സന്തോഷിച്ചു രമണനെ ഹാർദ്ദമാ‍യഭിനന്ദിക്കുകയും അതിന്റെ പരിണാമത്തെക്കുറിച്ചു തെല്ലും സംശയിപ്പാനില്ലെന്നു പറഞ്ഞു സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാലും രമണൻ വിശ്വസിക്കുന്നില്ല. അവൻ ആ പ്രണയത്തിടമ്പിലലിഞ്ഞുപോയെന്നതു ശരിയാണ്‌. പക്ഷേ, ഭാവി ഇരുണ്ടതായിക്കണ്ടിട്ട്‌ തന്റെ മനോലയത്തെ മറച്ചുവയ്ക്കാനാശിക്കുന്നു. ഓർക്കുന്തോറും വിഷാദത്തിലേക്കാഴുമ്പോലെ അവനൊരനുഭവം. മദനൻ പിന്നെയുമാശയങ്ങനെ കുത്തിവെക്കുകയാണ്‌. ആ സന്ധിയിൽ, <poem><center> “മദനനും തോഴനും തോളുരുമ്മി മരതകക്കുന്നുകൾ വിട്ടിറങ്ങി; അഴകുകണ്ടാനന്ദമാളിയാളി, വഴിനീളെപ്പാട്ടുകൾ മൂളിമൂളി, ഇടവഴിത്താരയിൽക്കൂടിയാ ര- ണ്ടിടയത്തിരകളൊലിച്ചുപോയി!” </poem></center> മറ്റിടയന്മാരുടെ വാക്കിൽ വർണ്ണിതമായ ഈ പോക്ക്‌ ആർക്കും കണ്ണിലങ്ങനെ കാണാം. രംഗം അവസാനിക്കുന്നത്‌ ലോലമധുരമായ രാഗാലാപം കേട്ടുകേട്ട്‌ അതിന്റെ മറ്റേതല രമണനാണെന്നുറച്ചു കാത്തിരിക്കുന്ന ചന്ദ്രികയുടെ മണിമാളികയിലേക്കാകർഷിക്കുന്നൊരു നല്ല ഇടയപ്പാട്ടോടുകൂടിയാണ്‌. പിന്നത്തെ രംഗം ചന്ദ്രികയുടെ മനോഹരഹർമ്മ്യോപവനത്തിൽ. ഇടക്കണ്ണിയുടെ വിളക്കൊത്തിട്ടുണ്ട്‌. ചന്ദ്രികാരമണന്മാരുടെ ഭിന്നപ്രകൃതികളെ വിശദീകരിക്കുന്നൊരു ദീർഘഭാഷണമാണ്‌ ആ രംഗം. പക്ഷേ, അസ്വാരസ്യം തോന്നിക്കുമാറ്‌ അതിഭാഷണം ഒരു ഭാഗത്തും ഉണ്ടാകുന്നി ല്ല. നേരേമറിച്ച്‌, <poem><center> “തുച്‌'ഛനാമെന്നെ നീ സ്വീകരിച്ചാ- ലച്‌'ഛനുമമ്മയ്ക്കുമെന്തു തോന്നും?” “കൊച്ചുമകളുടെ രാഗവായ്പ്പി- ലച്‌ഛനുമമ്മയ്ക്കുമെന്തു തോന്നാൻ?” </poem></center> എന്നിങ്ങനെ നായകപക്ഷത്തിലെ ആശങ്കാകൃതമായ സംയമവും നായികാപക്ഷത്തിലെ ആവേഗകൃതമായ ഉത്സാഹവും ഒപ്പമാവിഷ്കരിക്കുന്ന ചോദ്യോത്തരങ്ങൾ ആ സല്ലാപത്തിന്റെ മർമ്മസൂക്‌തികളായിത്തീർന്നിട്ടുണ്ട്‌. ഒന്നു വായിക്കുമ്പോഴേക്കും അവ നാവിലങ്ങനെ പറ്റിപ്പിടിച്ചുപോകുന്നതിൽ എന്താണാശ്ചര്യം? ഭാവനയ്ക്ക്‌ പരിണതി വന്നുകഴിഞ്ഞ വലിയ വലിയ സാഹിത്യകാരന്മാർ ഏതോ ദൃശപാത്രങ്ങളെ വിജനസങ്കേതത്തിൽ അവതരിപ്പിച്ചു നിബന്ധിക്കാറുള്ള ഹൃദയസല്ലാപങ്ങൾക്കരികെ നിൽപ്പാൻ ഒട്ടും ഭയപ്പെടേണ്ടതില്ല. പ്രസ്തുത രംഗത്തിന്ന്‌. അതിനെത്തുടരുന്നത്‌ ഒരു പനിനീർപ്പൂ സമ്മാനിച്ചിട്ട്‌, <poem><center> “അച്ഛനുമമ്മയുമൽപവുമെ- ന്നിച്‌ഛയ്ക്കെതിർത്തു പറകയില്ല; സമ്മതിക്കുന്നു ഞാനൊന്നിലെങ്കിൽ സമ്മതമാണവർക്കുമപ്പോൾ, അത്രയ്ക്കു വാത്സല്യമാണവർക്കീ പുത്രിയിലെന്തിന്നു ശങ്ക പിന്നെ?” </poem></center> എന്നാത്മവിശ്വാസം വെളിവാക്കി പ്രാണേശ്വരനുമായിപ്പിരിഞ്ഞുപോന്ന ചന്ദ്രിക ആ കഥ പ്രിയസഖിയായ ഭാനുമതിയെ പറഞ്ഞുകേൾപ്പിക്കുന്ന രംഗമാണ്‌. ഈ കാവ്യത്തിന്റെ വശീകരണശക്‌തി ഏറ്റവും സാന്ദ്രീഭവിച്ചുനിൽക്കുന്നതെവിടെയെന്നു ചോദിക്കുന്നതായാൽ, ഒരുപക്ഷേ, ആ രണ്ടാത്മസഖിമാർ കൈകോർത്തുപിടിച്ച്‌ അപ്സരലോകത്തിലേക്കുയരുന്ന സംഭാഷണത്തിലെന്നു പറയാം. അനുരാഗത്താൽ അത്യൂഷ്മളമായ ഒരു കന്യകാഹൃദയത്തെയും അതിനനുരോധമായി സ്പന്ദിക്കുന്നൊരു സഖീഹൃദയത്തെയും തന്മയത്വത്തോടുകൂടി ചിത്രീകരിക്കുവാൻ കവിക്കു സാധിച്ചിട്ടുണ്ട്‌. നീണ്ടും അപ്പോഴേക്കും കുറുകിയും വീണ്ടുമൊന്നു നീണ്ടും പോകുന്ന ആ വികാരഭരിതമായ സല്ലാപം ക്രമേണ ഒറ്റയൊറ്റ ഈരടികളിലായി ത്വരിതഗതിയിൽ കയറി ആ കന്യകമാരെ സാങ്കൽപി കസ്വർഗ്ഗത്തിൽ എത്തിച്ചതു കാണാനെന്തൊരു കൗതുകം! 'ലീല'യിലെ രണ്ടാംസർഗ്ഗത്തിനുശേഷം റബ്ബർപ്പന്തുകണക്കടിച്ചടിച്ചുയരുന്ന ദീപ്തവികാരം ഈ രംഗത്തിലേ കണ്ടിട്ടുള്ളു. ഇനിയും ഇനിയും എന്നാകാംക്ഷ കയറിക്കൊണ്ടിരിക്കുന്നതിനിടയ്ക്കു പെട്ടെന്ന്‌, <poem><center> “മണി പതിനൊന്നു കഴിഞ്ഞുവല്ലോ; മകളേ, നിനക്കിന്നുറക്കമില്ലേ?” </poem></center> എന്നണിയറയിൽ നിന്നെത്തുന്ന ഹ്രസ്വസ്നിഗ്ദ്ധമായ മാതൃശാസനം തികച്ചും സ്വാഭാവികമായി രിക്കുന്നു. നാലാം രംഗത്തിൽ രമണമദനന്മാരുടെ മറ്റൊരു സന്ദർശനമാണ്‌. ആ അനുരാഗബന്ധം പിന്നെയും മുറുകിവരുന്നു എന്നതാണ്‌ അവരുടെ പ്രതിപാദ്യം. <poem><center> “ആദർശവീണയിൽപ്പാട്ടുപാടുന്ന ര- ണ്ടാനന്ദതന്ത്രികളാണു നിങ്ങൾ! എത്താതിരിക്കുമോ, നിങ്ങൾതൻ ചാരത്തു നിത്യാനുഭൂതിതന്നംഗുലികൾ?” </poem></center> എന്നിങ്ങനെ മദനൻ സോത്സാഹം ഭാവിയെ സ്വാഗതം ചെയ്യുന്നു. സംശയമെന്നൊന്ന്‌ അയാൾക്കില്ല. പക്ഷേ, <poem><center> “വഞ്ചിതനാകുകയില്ലേ ഞാനിന്നിതിൻ പുഞ്ചിരി നോക്കി മദിച്ചു നിന്നാൽ?“ </poem></center> എന്നന്തർമ്മാരകമായി ശങ്കാവിഷം കയറിക്കയറിവരികയാണ്‌ രമണനിൽ. മറ്റിടയന്മാർ വരുന്നതുകണ്ട്‌ ആ സ്നേഹിതന്മാർ സംഭാഷണം മതിയാക്കി ആ രസികപ്പരിഷയൊന്നിച്ചു വനത്തിന്റെ വേറൊരു ഭാഗത്തേക്കുമറയുന്നതോടെ, അണിയറയിൽനിന്ന്‌, <poem><center> “ഏകാന്തമാമുക, നിന്റെ രഹസ്യങ്ങൾ ലോകമ്മുഴുവനറിഞ്ഞുപോയി“ </poem></center> എന്നാരംഭിച്ച്‌, <poem><center> “സങ്കൽപലോകമല്ലീ പ്രപഞ്ചം!“ </poem></center> എന്നവസാനിക്കുന്നൊരു കൊച്ചുഗാനം പുറപ്പെടുന്നത്‌ രമണനൂഹിച്ചവിധം കഥ ദുർഘടസന്ധിയിലേക്കു കടക്കുകയാണെന്നു സൂചിപ്പിക്കുന്നു. പിന്നത്തെ രംഗത്തിൽ ചന്ദ്രികാരമണന്മാരുടെ മധുരസല്ലാപങ്ങൾ- ഒരാണ്ടിനുള്ളിൽ പരിണിതമായി, പരമാസ്വാദ്യമായിത്തീർന്ന രാഗമധുരിമ വഴിഞ്ഞൊഴുകുന്ന സല്ലാപം. 'റോമിയോ ആൻഡ്‌ ജൂലിയറ്റ്‌' എന്ന ഷേക്സ്പീരിയൻ നാടകത്തിലെ ഗൃഹാന്തവാടികാരംഗത്തെ അനുസ്മരിപ്പിക്കുന്ന ഈ സന്ദർശനത്തിന്റെ അവസാനത്തിൽ ചന്ദ്രിക മാളികവിട്ടു രമണനൊന്നിച്ചിറങ്ങി വനാന്തരവിഹാരത്തിനൊരുങ്ങുന്നതും ദുഷ്പരിണാമശങ്കിയായ രമണൻ <poem><center> “നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാ- മിന്നുവേണ്ടിന്നു വേണ്ടോമലാളേ!“ </poem></center> എന്നു പറഞ്ഞ്‌ ആ സംരംഭത്തെ വിലക്കുന്നതും, <poem><center> “ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു പോകട്ടേ, പോകട്ടേ, ചന്ദ്രികേ, ഞാൻ!“ എന്നിറങ്ങുന്ന പ്രാണപ്രിയനെ, “ഭാവനാലോലനായേകനായ്‌ നീ പോവുക, പോവുക, ജീവനാഥ!“ </poem></center> എന്ന്‌ ആ രാഗപരവശയായ കന്യക സമംഗളാശംസം യാത്രയാക്കുന്നതും രസികൻ കൽപനകൾ തന്നെ! രമണൻ പോകുന്ന പോക്കും ആ സുകുമാരരൂപത്തെ അപ്രത്യക്ഷമാകുംവരെ നോക്കിയങ്ങനെ നിൽക്കുന്ന ചന്ദ്രികയുടെ ആ നിൽപ്പും ഒന്നു കാണേണ്ടതാണ്‌. ജീവിതത്തിൽനിന്നു ചീന്തിയെടുത്ത ഒരൊന്നാന്തരം ചിത്രം. കാമുകരൂപം പച്ചപ്പടർപ്പിൽ മറയുന്നതോടുകൂടി അവളുടെ കണ്ണുകളിൽനിന്നു രണ്ടശ്രുകണങ്ങൾ അടർന്നു വീഴുന്നതും ഒപ്പം അണിയറയിൽ നിന്നു "ചന്ദ്രികേ!' എന്നൊരുവിളി ഉണ്ടാകുന്നതും രംഗസമാപ്തിയെ സുഭദ്രമാക്കിയിട്ടുണ്ട്‌. രണ്ടാം ഭാഗത്തിന്റെ ഉപക്രമരംഗം വിശേഷിച്ചൊരുമട്ടാണ്‌. പ്രകൃതിയുടെ പൂമച്ചായ വനസങ്കേതത്തിൽവെച്ചു നായികാനായകന്മാർ കൈമൈമറന്നു മേളിച്ചാനന്ദപുളകം കൊള്ളുന്നതിനെ അത്രയും കമനീയമായും എന്നാൽ അനഭിനേയമെന്നൊട്ടും തോന്നിക്കാതെയും കാണിക്കണമെന്നതാണ്‌ അവിടെ കവിക്കുദ്ദേശം. അതിനദ്ദേഹമെടുത്ത വിദ്യ മലയാളത്തിൽ നവീനവും അത്യഭിനന്ദനീയവുമായ ഒന്നാണ്‌. രമണൻ ആ വനസങ്കേതത്തിൽ ഓടക്കുഴൽ വായിച്ച്‌ ആരണ്യകലോകത്തെ 'ചാരുസംഗീതത്തിൽ മുക്കി' സകലവും വിസ്മരിച്ചങ്ങനെ നടക്കുന്നു. അണിയറയിലേക്കു തിരിഞ്ഞ്‌ അവന്റെ ആ നടപ്പിനെ ചൂണ്ടി ഒരു ഗണം ഗായകന്മാർ പാടുന്നതായിട്ടാണ്‌ രംഗാരംഭം. അവർ പൊയ്ക്കഴിയുമ്പോൾ അതാ മറ്റൊരു സംഘം ഗായകന്മാർ. അവർ കാണുന്നതു പാടിപ്പാടി, <poem><center> “ഒരു പൂത്തമരത്തിന്റെ തണൽച്ചുവട്ടിൽ ഓമൽത്തൃണങ്ങൾ വിരിച്ച പട്ടിൽ, കമനീയമായൊരു കവിതപോലെ, രമണനുറങ്ങിക്കിട“ </poem></center> ക്കുന്നതായിട്ടാണ്‌. അരങ്ങത്തുനിന്നണിയറയിലേക്കു നോക്കി ആ കാമുകന്റെ മധുര സ്വപ്നങ്ങളെക്കുറിച്ച്‌ അവർ പാടുന്നു. ആ സംഘത്തിന്റെ തിരോധാനത്തിനുശേഷം വനത്തിലൊരുഭാഗത്തുനിന്ന്‌ ചന്ദ്രിക പ്രവേശിച്ച്‌ രംഗത്തിന്റെ മറുഭാഗത്തുകൂടെ മറയുന്നു. ചന്ദ്രികാരമണന്മാരുടെ രഹസ്സമാഗമമായെന്നാണ്‌ അവിടെ വിവക്ഷയെന്നു പറയേണ്ടല്ലോ. താമസിയാതെ ഗായകസംഘങ്ങൾ ഒന്നിനുപിന്നിൽ മറ്റൊന്നെന്ന ക്രമത്തിൽ പ്രവേശിക്കുന്നു. രമണന്റെ ഭാഗ്യാനുഭൂതിയെക്കുറിച്ചാണ്‌ അവരുടെ സംഭാഷണം. രണ്ടാമത്തെ സംഘക്കാർ അതിനിടയ്ക്ക്‌ അണിയറയിലേക്കു സൂക്ഷിച്ചു നോക്കി, ആ കാമിനീകാമുകന്മാരുടെ ഹൃദയാനുരഞ്ജനപാരമ്യത്തിൽ വിരിഞ്ഞുവിളങ്ങിയ നിഷ്കപടലീലാകലവികൾ വാഴ്ത്തിപ്പാടി, <poem><center> “ഒരിക്കലും മറക്കുകില്ലീ വനാന്തം നേരിട്ടു കണ്ടൊരീ രാഗരംഗം“ </poem></center> എന്നു കൃതാർത്ഥരാകുന്നു. കാനനസൗഭഗവായ്പിs\യും അതൊന്നിച്ചൊഴുകുന്ന ആയർക്കുല ജീവിതതെയും, ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നൊരു ചിത്രപംക്‌തികകൊണ്ടെന്നകണക്ക്‌ ഒന്നു കാട്ടി ഉടനെമാറ്റി അങ്ങനെ പലരംഗങ്ങളിലായി പ്രദർശിപ്പിക്കുകയും അതിനിടയിൽ മേൽപ്പറഞ്ഞ രഹസ്സമാഗമത്തെ വേണ്ടിടത്തോളം മാത്രം സമാവിഷ്കരിക്കുകയും ചെയ്യുന്ന ഈ കൽപനാവിശേഷം മഹാകവികൾക്കുപോലുമഭ്യസൂയാർഹമായ ഒന്നാണ്‌. അടുത്തരംഗത്തിൽ വെളുപ്പിനു കുളിച്ചു ദേവദർശനം കഴിഞ്ഞു മടങ്ങുന്ന ചന്ദ്രികയും ഭാനുമതിയും പ്രത്യക്ഷപ്പെടുന്നു. സംഭാഷണവിഷയം 'സംഗീതദേവതയാമൊരു ഗന്ധർവ്വ"നായ ആ കൊച്ചാട്ടിടയൻതന്നെ. ജീവിതത്തിന്‌ ഒരുത്സവമാണ്‌ അവനെന്നും, <poem><center> “രോമഹർഷങ്ങൾ വിതച്ചുകൊണ്ടീവഴി- ക്കാ മദനോപമൻ പോയിടുമ്പോൾ“ </poem></center> താനാനന്ദനിർവ്വാണമടയുന്നുവെന്നുമൊക്കെ അവളാവർത്തിച്ചാവർത്തിച്ചു പറയുന്നു. പക്ഷേ - അതേ, ഒരു "പക്ഷേ' അവളെ വിഷമിപ്പിച്ചുതുടങ്ങിയിട്ടുണ്ട്‌. ഭാനുമതി ആ പരിണാമത്തെപ്പിടിച്ചു തോഴിയെ വിദഗ്ദ്ധമായനുശാസിക്കുന്നു. എന്തായാലും, <poem><center> “മാമക ജീവിതമാകണ്ടത്തോപ്പിലാ മന്മഥ കോമളനല്ലാതാരും തേൻപെയ്യും ഗാനം പൊഴിച്ചണയില്ലൊരു ദാമ്പത്യമാല്യവും കൈയിലേന്തി“ </poem></center> എന്നു ശപഥം ചെയ്‌തിട്ടേ അവളടങ്ങുന്നുള്ളു. തുടരുന്നരംഗം ചന്ദ്രികയുടെ ഗൃഹോപവനത്തിൽവെച്ചാണ്‌. സാധകബാധകങ്ങൾ സകലവും പര്യാലോചിച്ച്‌ ചന്ദ്രിക രമണനെ മാലയിട്ടുവരിക്കുന്നു. സ്വയംവരത്തിലെത്തിക്കുന്ന ആ സമാഗമത്തിന്റെ പടികളോരോന്നും സ്ഥാനസ്ഥിതമായിട്ടും അന്യോന്യഭാഷണങ്ങളുടെ ദൈർഘ്യം വികാരോജ്ജ്വലതയ്ക്കു ബാധകമായിരിക്കുന്നു. പൂർവ്വരംഗങ്ങളിൽ ഗുളികാപ്രായം മുറുകിക്കണ്ട ഹൃദ്ഭാവങ്ങൾ ഈ രംഗംതൊട്ട്‌ ആസവപ്രായം അയഞ്ഞയഞ്ഞുപോകുന്നില്ലേ എന്നൊരു തോന്നൽ. രംഗാവസാനത്തിൽ, <poem><center> “കഷ്ടമായി, നിന്നാശകളെല്ലാം വ്യർത്ഥമാണിനിച്ചന്ദ്രികേ! അസ്സുമുന്നനാമാട്ടിടയനെ വിസ്മരിക്കുവാൻ നോക്കു നീ! തവകാമലാകാശത്തിലിതാ, താവുന്നുണ്ടൊരു കാർമുകിൽ. നിശ്ചയിച്ചുകഴിഞ്ഞു, നിൻ വിവാ- ഹോത്സവത്തിൻ സമസ്തവും.“ </poem></center> എന്നു തിരശ്ശീലയ്ക്കു പിന്നിൽനിന്നുണ്ടാകുന്ന അറിയിപ്പ്‌ രാഗബന്ധത്താൽ അടിച്ചുകയറ്റിയ ചിറ്റാണി ഊരിത്തെറിക്കാൻ വളരെ താമസമില്ലെന്നു സൂചിപ്പിക്കുന്നുണ്ട്‌. ഇനിയത്തെ രംഗം അർദ്ധരാത്രി. ചന്ദ്രികയുടെ മണിയറയിൽവെച്ചാണ്‌. അവൾ മാത്രമേയുള്ളു. ഒരു ഭാഗത്ത്‌ സമുദായമര്യാദയും അതിനെ പരിരക്ഷിക്കുന്നതു വലിയൊരു കരണീയമായെണ്ണുന്ന പിതൃജനങ്ങളുടെ ശാസനവും. എതിർഭാഗത്ത് ആ കാമുകോത്തമനോടു പ്രതിജ്ഞാതമായ പ്രണയവുമായി ഒരു മഹാസമരം നടക്കുന്നു അവളുടെ മനസ്സിൽ. അതിന്റെ ഭിന്നഭിന്നഘട്ടങ്ങൾ ഇടയ്ക്കിടയ്ക്ക്‌ 'ടോർച്ചടിച്ചു' കാണിക്കുന്നതാണ്‌ അവളുടെ ദീർഘാത്മഗതം. അതിൽവെച്ച്‌ അവൾക്കുണ്ടാകുന്ന ഹൃദയപരിണാമം അൽപം വിചിന്തനീയമായിരിക്കുന്നു. ഏതിരുൾക്കൂമ്പാരത്തെയും രാഗരശ്മി വീശിപ്പിളർന്നു നവമായൊരു സുപ്രഭാതത്തെ സൃഷ്ടിക്കാമെന്നുറച്ച്‌ ആത്മാർപ്പണംചെയ്‌തുകഴിഞ്ഞ ഒരു നായിക പെട്ടെന്നിങ്ങനെ പിന്മാറുകയോ? യാഥാർത്ഥ്യം മറച്ചിട്ടില്ലെന്നേയുള്ളു എന്നു പറഞ്ഞേക്കാം കവി. എന്നാലും അവളെക്കൊണ്ടു കഠാരിയെടുപ്പിച്ചതു വായനക്കാരനോ പ്രേക്ഷകനോ പ്രതീക്ഷിക്കാത്തത്ര വേഗത്തിലായെന്നും അവളുടെ പിന്മാറ്റത്തിനു പ്രേരകമാകുന്ന പ്രതിപക്ഷത്തിന്റെ ശക്‌തി കാണിച്ചതു മതിയായില്ലെന്നും ഒരാവലാതിക്കിടയുണ്ട്‌. Truth is stranger than fiction (സ്വഭാവം കൽപിതത്തെക്കാളും അസംഗതമാകാം) എന്നുണ്ടല്ലോ. ഈ ഘട്ടത്തോടെ നായികയുടെ സ്വഭാവം അധഃപതിക്കുകയാണ്‌. <poem><center> “എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!“ </poem></center> എന്നൊരു തിളച്ചുമറിയുന്ന ഭോഗലാലസയായി തരം താഴുന്നു, അവളുടെ പ്രേമം. അതേവരെ പൂജിച്ചിരുന്നതൊക്കെ അവളെടുത്തുവലിച്ചെറിയുന്നു. പിതൃജനാദരവ്രതത്തിനു ബലിയോ ചന്ദ്രിക? അതു വിശ്വസിക്കാൻ കഴിയുന്നില്ല. അവൾ സ്ത്രീഹൃദയത്തിന്റെ പ്രവാഹത്തെ ഒരു രാത്രികൊണ്ടണകെട്ടി പിന്നോക്കമിറക്കിയിരിക്കുകയാണ്‌. അതിനു നാം വേണ്ടാ, അവളെകുറ്റപ്പെടുത്താൻ. അവളുടെ ഇഷ്ടതോഴി, ആ വിവേകിനിയായ ഭാനുമതിതന്നെ, അവളെ വിളിച്ചുനിർത്തി 'ക്രോസ്‌' ചെയ്യുന്നുണ്ട്‌ - ശ്രീ രാമനോടു ഞായം ചോദിക്കുന്ന വാസന്തിയുടെ വൈഭവത്തോടുകൂടി. നാലാം രംഗം നോക്കുക. അതവസാനിക്കുമ്പോൾ കുറ്റം സമുദായ നീതിക്കെന്നതിലുമധികം ചന്ദ്രികയ്ക്കുതന്നെയെന്നു സ്പഷ്ടം. ഗായക സംഘത്തിന്റെ ഉപസംഹാരം നായകനൈരാശ്യത്തിന്റെ കൊടും വിഷനാളത്തിലൂടെ വരാനിരിക്കുന്ന സംഹാരത്തിന്നുപക്രമമായിട്ടുണ്ട്‌. അഞ്ചാമംഗം വനാന്തരങ്ങളിൽനിന്നു കേൾക്കുന്ന വിഷാദപര്യാകുലമായ ഗാനംകൊണ്ടാരംഭിക്കുന്നു. ഇതുകേട്ടുണരുന്ന മദനൻ സ്നേഹിതന്റെ ദുർദ്ദശാപരിപാകത്തെക്കുറിച്ചോർത്ത്‌ മുഖം വിളറി ഒരു മരച്ചുവട്ടിൽ പൊങ്ങിനിൽക്കുന്നൊരു വേരിന്മേൽ തലയ്ക്കു കൈയുംകൊടുത്തു ചാരിയിരിക്കുകയാണ്‌. അവന്റെ സഹാനുഭൂതിയിൽനിന്ന്‌ ഒരു വ്യാകുലഗാനം പൊഴിയുന്നു. ആ ഗാനത്തോടുകൂടി മദനന്റെ സൗഹാർദ്ദത്തിന്നു വിലയൽപ്പം ഇടിയുന്നില്ലേ? ആരംഭംതൊട്ടേ രമണനിൽ നിഴലടിച്ചിരുന്ന പരാജയഭീതിയെ തടിപ്പിക്കേണ്ടെന്നു കരുതി വകതിരിവോടെ അയാളെ പ്രോത്സാഹിപ്പിച്ചുപോന്നു എന്നു വെച്ചിട്ട്‌ മദനൻ ആ രാഗകഥയിലെ അപകടസന്ധിയെപ്പറ്റി അതേവരെ ആലോചിച്ചിട്ടില്ലെന്നു വരാമോ? എന്നല്ല, അങ്ങനെയൊരു വിപരീതഗതിക്കു വിളംബമില്ലെന്നു തോന്നുമ്പോഴേക്കും, <poem><center> “നീ മറഞ്ഞാലും തിരയടിക്കും, നീലക്കുയിലേ നിൻ ഗാനമെന്നും.“ </poem></center> എന്നൊരാശംസയോടെ ചുമലൊഴിഞ്ഞുനിൽക്കുന്നത്‌ ഉറച്ച സൗഹാർദ്ദത്തിനിണങ്ങിയതോ? ഏതായാലും ആ നിസ്സഹായതാഗാനത്തെ രമണന്റെ പ്രവേശം വിച്ഛേദിച്ചതു നന്നായി. ഇരുപേരും കടുംദു:ഖത്തിനു പുഞ്ചിരിച്ചുകൊണ്ടു വെങ്കളിയിടുവാൻ ക്ലേശിക്കുന്നു. പിന്നെ ഒരു കൊച്ചു കുശലാനുയോഗമാണ്‌. <poem><center> “അക്കൊച്ചുതേന്മാവിൻ മൂട്ടിൽനിന്നി- ശ്ശർക്കരമാമ്പഴം വീണുകിട്ടി; ഞാനിതും സൂക്ഷിച്ചുവെച്ചു നിന്നെ- ദ്ധ്യാനിച്ചിരിക്കുകയായിരുന്നു!“ </poem></center> എന്ന മദനോക്‌തി ഏറ്റവും ഹൃദയാവർജ്ജകമായിട്ടുണ്ട്‌. ഇടിഞ്ഞ സൗഹാർദ്ദത്തിന്ന്‌ അതു നല്ലൊരൂന്നായിരിക്കുന്നു. അപ്പുറം ആ പ്രാണമിത്രങ്ങളുടെ കരളുരുക്കുന്ന വികാര വിനിമയമാണ്‌. <poem><center> “നിസ്സാരമായൊരു പെണ്ണുമൂലം നിത്യനിരാശയിൽ നിന്റെ കാലം ഈവിധം പാഴാക്കുകെന്നതാണോ ജീവിതധർമ്മം?- ഒന്നോർത്തുനോക്കു.“ </poem></center> എന്നിങ്ങനെ സ്നേഹത്തിന്റെ വ്രണത്തെ വിരോപണം ചെയ്യാൻ മദനൻ ശ്രമിക്കുന്നുണ്ട്‌; പക്ഷേ, <poem><center> “കഷ്ടം ! കൊതിയുണ്ടു പാടുവാനെൻ ചിത്തമുരളി തകർന്നുപോയി! ഇക്കണ്ണുനീരും നിരാശയുമാ- യൊറ്റയ്ക്കു ഞാനീ വനാന്തരത്തിൽ, ഹാ! മരണത്തിൻ സമാഗമം കാ- ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം!“ </poem></center> എന്നുവരെ മജ്ജാതന്തുക്കളെ കരണ്ടൊടുക്കിയിരിക്കുന്നു ആ വ്രണം. പിന്നെ, ഒന്നഴിച്ചുകെട്ടിയാലുണ്ടോ വാടുന്നു, ഉണങ്ങുന്നു? ഇനിയത്തെ ഭാഗത്തിൽ രമണമദനന്മാരുടെ അന്തിമ സന്ദർശനം, ചന്ദ്രികയുടെ വിവാഹദിവസം രാവിലെ മദനന്റെ സകലകാര്യപരാമർശകമായ വിലാപം, അന്നുതന്നെ അർദ്ധരാത്രി മരണത്തെ സ്വാഗതംചെയ്യുന്ന രമണന്റെ മാനസോപപ്ലവവിജ്ഞാപനം, രമണന്റെ ജഡം കണ്ടമ്പരന്നു മിത്രമരണത്തോടു ബന്ധപ്പെട്ട സകലത്തിനോടും തട്ടിക്കയറിക്കൊണ്ടുള്ള മദനന്റെ നിലവിളി എന്നിങ്ങനെയാണു രംഗങ്ങൾ. അവയ്ക്കു പൊതുവേ ഒരു തരക്കേടു പറ്റിയിട്ടുണ്ട്‌. എത്തേണ്ടിടത്തെത്തുംമുമ്പ്‌ പൊട്ടിപ്പരക്കുന്ന അമിട്ടുപോലെയാണ്‌ ആദ്യത്തെ രംഗം രണ്ടും. കഥാഗതിയനുസരിച്ചു നടക്കാനിരിക്കുന്നതേയുള്ളു മരണം. പക്ഷേ, അനുഭവമനുസരിച്ച്‌ അതങ്ങു നടന്നുകഴിഞ്ഞതായി വെച്ചുംകൊണ്ടല്ലേ ആ രംഗത്തിലെ പ്രസ്താവനകളുടെ ഗതി എന്നു തോന്നിപ്പോകുന്നു. തീരുമാനപ്പെട്ട ഒരു സംഗതിയിൽ ഇനിയൊന്നും തനിക്കു കരണീയമായില്ലെന്നൊരു മട്ടിലാണ്‌ മദനന്റെ ദീർഘദീർഘമായ നിരൂപണം. ആ രംഗങ്ങളിലും ശരി, പാത്രങ്ങൾ കഥയുടെ പൊഴിയിൽനിന്നു തെറ്റി കലാകാരന്റെ കൈപ്പമ്പരങ്ങളായിത്തീർന്നിരിക്കുന്നു. അതിഭാഷണം - എല്ലാറ്റിലും വിശേഷിച്ച് അവസാനത്തേതിൽ - വിപരീതഫലം ചെയ്‌തിരിക്കുന്നു. ശാന്തഗംഭീരമായിത്തീരേണ്ട കരുണം പരഭാഗശോഭ കളഞ്ഞ്‌ രൗദ്രബീഭത്സഭയാനകസങ്കുലമായിപ്പോയിരിക്കുന്നു. ഇതൊരു വല്ലാത്ത അനൗചിത്യമായെന്നാരും പറയും. പക്ഷേ, കവിയുടെ ഭാഗത്തുനിന്ന്‌ അൽപം വാദിക്കാൻ വകയില്ലെന്നില്ല. ചെറുപ്പത്തിൽ തനിക്കുണ്ടായ ഒരു സുതീവ്രാനുഭവത്തെ ആ ചെറുപ്പത്തിന്റെ കത്തിക്കാളുന്ന വികാരത്തോടും ഭാവനയോടുംകൂടി രൂപപ്പെടുത്തി പ്രതിപാദിച്ചതാണിക്കാവ്യം. അതിന്റെ അന്തിമഘട്ടത്തിൽ - ദാരുണ ദാരുണമായ പരിണാമത്തിന്റെ ഘട്ടത്തിൽ - അദ്ദേഹം അനുഭവസ്മരണാകുലനായി അനീതിപക്ഷത്തോട്‌ അല്പം അരിശപ്പെട്ടുവെന്നത്‌ ഒരുവിധത്തിൽ മർഷണീയമായിരിക്കുന്നു. യാതൊരനുഭവത്തോടും കടപ്പാടില്ലാതെ കലാശിൽപ്പത്തിനൊത്തവിധത്തിൽ ഭാവനയെ സ്വരൂപിക്കാൻ തികച്ചും സ്വതന്ത്രരും സുപരീക്ഷിതവൈഭവരുമായ മഹാകവികൾ തന്നെ ഒടുക്കമെന്നല്ല, ഇടയ്ക്കിടയ്ക്കും അപകടങ്ങൾ കാണിച്ചിട്ട്‌, അതെല്ലാം ‘മാപ്പാക്കിക്കളയാ' നേയുള്ളു എന്നൗദാര്യം കാണിക്കുന്ന നമ്മുടെ സഹൃദയന്മാർക്ക്‌ അതു തീർച്ചയായും മർഷണീയമായിരിക്കും. പ്രണയവൈഫല്യം വഴി ശോകപര്യവസിതമായ രമണജീവിതം നമ്മുടെ സഹാനുഭൂതിയെ അർഹിക്കുന്നുവോ? കാവ്യത്തിൽ കാണുന്നപടിക്ക്‌ രമണനുള്ളത്‌, ഒരാദർശത്തിനുവേണ്ടി ജീവിച്ച്‌, പരിതഃസ്ഥിതലോകം അതിനെ യഥോചിതമറിഞ്ഞഭിനന്ദിക്കുന്നില്ലെന്നു വരുമ്പോൾ കുണ്ഠിതപ്പെട്ടും പരാജയം വരിക്കുന്ന ഒരു കലാകാരന്റെ വികാരം നിറഞ്ഞ ഹൃദയമാണ്‌. തനിക്കൊരു മാഹാത്മ്യം – അനിതരസാധാരണമായൊരു മാഹാത്മ്യം- ഉണ്ടെന്നാത്മാർത്ഥമായി വിശ്വസിക്കുക. അത്‌ അർഹിക്കുന്നത്ര അഭിവന്ദിതമല്ലാതാകുമ്പോൾ മനസ്സുകൊണ്ടപകർഷപ്പെട്ടു പോവുക, ആ അപകർഷബോധം നീറിപ്പിടിച്ച്‌ ജീവിതത്തോടാകെ വല്ലാത്ത വെറുപ്പായിത്തീരുക, എന്നിട്ടു അപരാധമെല്ലാം യാഥാ സ്ഥിതികലോകത്തിന്റെ നെറുകയിൽ വെച്ചുകെട്ടി താനേ അന്തരിക്കുക - ഈ പ്രകൃതിക്കാരായ ഒരു ഗണം റൊമാന്റിക്‌ കവികളില്ലേ. രമണനെ അത്തരത്തിലൊരാളായെടുക്കാം. അഭിജാതന്മാരുടെ നീതിയാൽ പിന്തള്ളപ്പെട്ടു പിന്തള്ളപ്പെട്ട്‌ അയാൾ പൊട്ടിത്തെറിക്കാറായ ഒരഗ്നിപർവ്വതം പോലെയായി. അയാളുടെ ആത്മഹത്യ. The inevitable defeat of the ideal by the real (അനുഭവത്താൽ അവശ്യം തോൽപ്പിക്കപ്പെടുന്ന ആദർശം) എന്നതിനു ദൃഷ്ടാന്തമായിരിക്കുകയാണ്‌. ചന്ദ്രികയെ അയാൾ സ്നേഹിച്ചു. തനിക്കുള്ളതെന്തെന്നും തന്നോടെതിർത്തേക്കാവുന്ന ബഹുശ്ശക്‌തികളേവയെന്നും പലവട്ടം വെളിപ്പെടുത്തി അധികമധികം സ്നേഹിച്ചു. എന്നല്ല, സർവ്വാദർശ വിഗ്രഹമായാരാധിക്കുകയുംചെയ്‌തു- ‘ഡാന്റി' ‘ബിയട്രിസി'നെ എന്നപോലെ. ആ ഗാഢബന്ധം നിഷേധിക്കപ്പെട്ടപ്പോൾ തന്റെ സകല വൈഭവങ്ങളും - തന്റെ അസ്തിത്വം പോലും - നിഷേധിക്കപ്പെട്ടെന്നു തോന്നി; അയാളങ്ങാത്മഹത്യചെയ്‌തു. താൻ ജീവിതചന്ദ്രികയായി പൂജിച്ച ആ ചന്ദ്രികയിൽ രമണൻ യാതൊരു കളങ്കവും കണ്ടില്ല. കാണുമെന്നു മദനൻ തന്നെ പറഞ്ഞിട്ടും അയാൾ വിശ്വസിച്ചില്ല. കാട്ടിക്കൊടുത്തിരുന്നെങ്കിലോ, കണ്ണു വഞ്ചിച്ചതായേ അയാൾ എണ്ണുമായിരുന്നുള്ളു. അയാൾ എതിർത്തത്‌ ചന്ദ്രികയുടെ മനം മാറ്റത്തോടോ? അല്ല, അഭിജാതപ്പരിഷയുടെ വ്യക്‌തിപ്രഭാവാവധീരണത്തോടാണ്‌. ആ പ്രത്യാഖ്യാനം അല്പം അർത്ഥവത്താണെന്നു സമ്മതിക്കണം. സമുദായത്തിന്‌ അതിൽനിന്നൊരുപാഠം പഠിക്കാനുണ്ട്‌. പക്ഷേ, ഒരു പ്രണയവൈഫല്യത്തിന്റെ പേരിൽ- മറുഭാഗത്തെ വികാരസ്ഫുരിതമായ അഭിനന്ദനത്തെ, ‘റൊനി' അഭിപ്രായപ്പെടുമ്പോലെ ആദർശപ്രേമത്തിന്റെ പര്യായമായി തെറ്റിദ്ധരിച്ചി ട്ടുണ്ടായൊരു പ്രണയനൈരാശ്യത്തിന്റെ പേരിൽ - സ്വജീവിതത്തെ ഹനിച്ച്‌ സമുദായഭർത്സനം ചെയ്യുന്നത്‌ എത്രത്തോളം ഫലവത്താണ്‌? അതിലും ഭേദം ഒരുപടി യാഥാർത്ഥ്യങ്ങളിലേക്കിറങ്ങി നിന്ന്‌ പൗരുഷത്തോടെ നീതി പരിഷ്കാരത്തിന്നുവേണ്ടി പൊരുതുന്നതല്ലേ? പക്ഷേ, അതിനുവേണ്ട മനോബലം - സംസ്കാരത്തിൽ കാച്ചിയെടുത്ത മനോബലം - രമണനില്ലാതെപോയി. <poem><center> “കണ്ണു നീരോടെതിർത്തുനിൽക്കുവാൻ കർമ്മധീരനുമല്ലവൻ.“ </poem></center> കർമ്മവിരക്‌തി – അതു രമണനെപ്പോലുള്ള ഒരുഗണം റൊമാന്റിക്‌ കവികളുടെ ഭാഗ്യക്കേടാണ്‌. ചുരുക്കത്തിൽ രമണന്റെ പരാജയസമ്മതം അയാളുടെ പ്രായത്തിനും പ്രകൃതിക്കും ഒത്തതായെന്നേയുള്ളു. Life, which is a comedy for those who think, is a tragedy for those who feel - Walpole (ജീവിതം വിചാരശീലന്മാർക്കു ശുഭാന്തമാണെങ്കിൽ വികാരഭരിതന്മാർക്ക്‌ അശുഭാന്തമാണ്‌.) കഥയുടെ ചുരുൾ അഴിഞ്ഞുപോകുന്തോറും രമണന്റെ ആദർശോന്മുമായ ആത്മവത്തയും അതു വിലമതിക്കപ്പെടാത്തതിനാൽ അകത്തു പുകഞ്ഞുകൊണ്ടിരുന്ന വിഷാദവും അവ തമ്മിൽ മത്സരിച്ചു ദുർമ്മരണത്തിലെത്തിച്ച ജീവിതവും യഥാരൂപം പ്രദർശിതമാകുന്നതിനാൽ സഹൃദയന്മാർക്ക്‌ അയാളോടുണ്ടാകുന്ന സഹതാപത്തെ അടിസ്ഥാനപ്പെടുത്തി ഈ കാവ്യം ഒരു യഥാർത്ഥവിലാപകൃതിയുടെ ഫലം ചെയ്യുന്നുണ്ടെന്നു പറയാം. ഒരു നാടകീയാരണ്യകകാവ്യത്തിന്റെ രൂപത്തിൽ ഒളിഞ്ഞുനിന്നതുകൊണ്ട്‌ നായകോത്കർഷം മങ്ങിപ്പോയിട്ടില്ല. വിലപിക്കുന്ന വന്റെ ആത്മവിശുദ്ധിക്കു കോട്ടം തട്ടിയിട്ടുമില്ല. അന്തിമഖണ്ഡത്തിൽ മദനന്റെ രോദനങ്ങൾ വേറിട്ടുനിൽക്കുന്ന വിലാപങ്ങളാവുകയും എന്നാൽ കഥയാൽ ജാഗരിതമായ ശോകത്തെ ശക്‌തിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. ദുരന്തത്തെ കണ്ടുംകൊണ്ടുനിന്നു പൊട്ടിപ്പിളരുന്ന ഒരു മിത്രമനസ്സിന്റെ വിലാപം വികാരവിപ്ലവമായിരിക്കുമെങ്കിൽ പൂർണ്ണമായും അതായിട്ടുണ്ട്‌, മദനന്റെ രോദനം. സംഭവത്തിൽനിന്നു കുറെ അകന്ന്‌ വികാരത്തെ സംയമനം ചെയ്‌തു നല്ലൊരു വിചിന്തനത്തിന്റെ ഫലമായെഴുതുന്ന വിലാപകൃതികളിലെ ഒഴിച്ചാലും ഒഴിയാത്ത കൃത്രിമത മദനോക്‌തികൾക്ക്‌ പറ്റിയിട്ടില്ല. പക്ഷേ, വികാരത്തിന്റെ പരക്കം പാച്ചിലിൽ മനുഷ്യന്റെ കനക്കുറവു കാണിക്കുന്ന കുറെ പ്രലപനങ്ങൾ വന്നുപോയിട്ടുണ്ട്‌. നായകൻ ഏതൊരു നീതിസംഹിതയുടെനേരെ ഊർദ്ധ്വശ്വാസംകൊണ്ടൊരു ചോദ്യചിഹ്നമുയർത്തിയോ, അതിന്റെ സവിസ്തരമായ ഭാഷ്യമാണ്‌ ആ പ്രലപനങ്ങളെന്നിരുന്നാലും അവ കാവ്യശിൽപത്തിന്റെ വെടിപ്പൊന്നു കുറച്ചിരിക്കുന്നു. ശ്രീ ചങ്ങമ്പുഴയുടെ ശൈലിക്കു പേർപെറ്റ ചില മേന്മകളുണ്ട്‌ - കർണ്ണം കുളുർപ്പിക്കുന്ന സംഗീതമാധുര്യവും കണ്ണഞ്ചിക്കുന്ന രൂപപ്പൊലിമയും ഹൃദയം കവരുന്ന സാരള്യവും ബാല്യകൃതിയായ രമണനിൽത്തന്നെ തെളിഞ്ഞിട്ടുണ്ട്‌ അവയെല്ലാം. നോക്കുക: <poem><center> “കണ്ടിട്ടില്ല ഞാനീവിധം മലർ- ച്ചെണ്ടുപോലൊരു മാനസം. എന്തൊരദ്ഭുതപ്രേമസൗഭഗം! എന്തൊരാദൎശസൗരഭം! ആ നിധി നേടാനാകയാൽ, സഖി, ഞാനൊരു ഭാഗ്യശാലിനി! സിദ്ധിയാണവൻ ശുദ്ധിയാണവൻ സത്യസന്ധതയാണവൻ! വിത്തമെന്തിനു, വിദ്യയെന്തിനാ വിദ്യുതാംഗനു വേറിനി? ആടുമേയ്ക്കലും കാടകങ്ങളിൽ- പ്പാടിയാടിനടക്കലും ഒറ്റഞ്ഞെട്ടിൽ വിടൎന്നു സൗരഭം മുറ്റിടും രണ്ടു പൂക്കൾപോൽ, പ്രാണസോദരനായിടുമൊരു ഗാനലോലനാം തോഴനും വിശ്രമിക്കാൻ തണലെഴുമോരോ പച്ചക്കുന്നും വനങ്ങളും നിത്യശാന്തിയും തൃപ്തിയും രാഗ- സക്‌തിയും മനശുദ്ധിയും- ചിന്തതൻ നിഴൽപ്പാടു വീഴാത്തോ- രെന്തു മോഹന ജീവിതം!“ </poem></center> <center> * * * * * </center> <poem><center> “അവനിയിൽ ഞാനാരൊരാട്ടിടയൻ അവഗണിതൈകാന്തജീവിതാപ്തൻ! പുഴകളും കാടും മലയുമായി- ക്കഴിയും വെറുമൊരധഃപതിതൻ! അവളോ-വിശാലഭാഗ്യാതിരേക- പ്പവിഴപ്പൂങ്കാവിലെ രത്നവല്ലി! കനകവസന്തത്തോടൊത്തുകൂടി- ക്കതിരിട്ടുനിൽക്കേണ്ടും കൽപവല്ലി!“ </poem></center> <center> * * * * * </center> <poem><center> “നിശിത മദ്ധ്യാഹ്നമാക്കാനനത്തിൻ- നിറുകയിൽത്തീമഴ പെയ്‌തു നിൽക്കേ! അവിടത്തെച്‌ഛാ‍യാതലങ്ങൾ, കാൺകെ- ന്തനുപമശീതളകോമളങ്ങൾ!“ </poem></center> ദ്രാവിഡശീലുകളിൽ സംഗീതം പകർന്നുകൊടുക്കുന്നതിൽ ഇത്രകാലേ ഒന്നാംസമ്മാനം വാങ്ങിയ കവി വേറെയില്ലെന്നുവേണം പറയാൻ. നയനാവർജ്ജകമാംവണ്ണം വികാരങ്ങൾക്കു തങ്കരേക്കിട്ടു രൂപംകൊടുക്കുന്നതിനും ശ്രീ ചങ്ങമ്പുഴയ്ക്ക്‌ നല്ല മിടുക്കുണ്ട്‌. വേണ്ടിടത്തേ അതുചെയ്യാറുള്ളു. പക്ഷേ, ഇതിലുമധികം അദ്ദേഹത്തിന്റെ ശൈലിയെ സമകാലികന്മാരിൽനിന്നു വേർതിരിച്ചുത്കർഷപ്പെടുത്തുന്നത്‌ അതിന്റെ സാരള്യമാണ്‌. പറയാനുള്ളത്‌ അദ്ദേഹമങ്ങു പറഞ്ഞാൽ ഉടനെ മനസ്സിലാകുന്നു. അതാണ്‌ പലരെയും അന്ധാളിപ്പിക്കുമാറ്‌ അദ്ദേഹത്തിന്റെ കൃതികൾ സാധാരണന്മാർക്കിടയിൽക്കൂടി ചുഴിഞ്ഞിറങ്ങുന്നതിനിടയാക്കിയ ഹേതുക്കളിൽ പ്രധാനം. വിവക്ഷിതത്തിന്റെ വാക്കെന്നല്ലാതെ വാക്കിന്റെ വിവക്ഷിതം എന്ന നയം അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നു തോന്നുന്നു. അദ്ദേഹം പഴമക്കാരുടെ നോട്ടത്തിൽ വ്യുത്പന്നനോ? അല്ലെന്നേ കാവ്യങ്ങൾ വിളിച്ചുപറകയുള്ളു. അതോ, മലയാളികൽക്കൊരനുഗ്രഹവുമായി. ലിംഗശ്ലേഷങ്ങൾക്കരികെ കുന്തിച്ചിരുന്നു യാതൊരു ഹൃദയസാത്മ്യവുമില്ലാത്ത ഒരുവക മായികാർത്ഥങ്ങൾ ഞെക്കിത്തുറുപ്പിച്ച്‌ അതൊരു വലിയ കലാവിദ്യയാണെന്നു ദുർവ്വാശിപിടിച്ച്‌, സാഹിത്യത്തിനുവേണ്ടി അത്യാർത്തിയോടെ വരുന്ന പാവപ്പെട്ട മലയാളികളെ അമ്പരപ്പിക്കാനും വഞ്ചിക്കാനും അദ്ദേഹത്തിനു തോന്നിയില്ലല്ലോ എന്നോർത്താണ്‌ അനുഗ്രഹമെന്നു പറഞ്ഞത്‌. പിന്നെ അർത്ഥസാന്ദ്രിമയുടെ കാര്യം ------ ധ്വനി ദീക്ഷകൊണ്ടുണ്ടാകേണ്ടതുതന്നെ. അതിലദ്ദേഹത്തിനു നിഷ്കർഷം ഇനി വരേണ്ടതായിട്ടാണിരിപ്പ്‌. പക്ഷേ, അതൊരുപോരായ്മയല്ല. ഇക്കാവ്യത്തിൽ നാടകീയമാണല്ലോ രൂപം. പാത്രഭാഷണങ്ങളിൽ തുറന്നുപറയലുകൾക്കാണ്‌ അധികം ഔചിത്യമെന്നു പ്രസിദ്ധം. ഒന്നും രണ്ടും ഭാഗങ്ങളിൽ സംഭാഷണങ്ങൾ ഓരോന്നിന്നും ആകപ്പാടെ ഒരടുക്കുണ്ട്‌. ധ്വനികാര്യത്തിന്റെ ഒരെത്തിനോട്ടം തന്നെ. അപ്പുറത്തേക്കു കടന്നപ്പോൾ പറഞ്ഞുപറഞ്ഞങ്ങേറിപ്പോയി. ഗ്രാമീണസൗന്ദര്യപ്പുളപ്പിന്റെ ഒരു പശ്ചാത്തലമൊരുക്കുക. അതിൽ ഗ്രാമീണാനുരാഗകഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ സ്വരൂപിച്ച്‌ യഥാസ്ഥാനം വിനിവേശിപ്പിക്കുക, പാത്രങ്ങളെയും കർമ്മഭാവങ്ങളെയും അത്യപായകരമായി ഔചിത്യക്ഷതി പറ്റാത്തവിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ 'കോറസ്‌' പോലുള്ള ഗായകസംഘങ്ങളെക്കൊണ്ടിടക്കൊളുത്തിടുവിച്ചു കഥയെ സുഘടിതാവയവമാക്കുക -- ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്‌. യൂറോപ്യൻ സാഹിത്യത്തിൽനിന്ന്‌ ആരണ്യകകാവ്യങ്ങളുടെ കമനീയശിൽപ്പത്തെ നമ്മുടെഭാഷയിലേക്കൊന്നാമതായി അവതരിപ്പിച്ചത്‌ രമണന്റെ കർത്താവാണ്‌. അദ്ദേഹം തന്റെ ഏതാനും അനന്തരകൃതികളിൽ ആ കലാസമ്പ്രദായത്തെ അവഗണിക്കാൻ വയ്യാത്തൊരു സാഹിത്യവിഭാഗമാക്കത്തക്കവണ്ണം പരിപോഷിപ്പിച്ചിട്ടുണ്ട്‌. പല കാവ്യങ്ങളും പഴയ കോലങ്ങൾതന്നെ. പിന്നെയും പിന്നെയും ചായംതേച്ചുഴിഞ്ഞു വെയ്ക്കുന്നതിൽ മാത്രം മനസ്സിരുത്തിക്കൊണ്ടിരിക്കെ പുതിയൊരു കലാരൂപം ഇത്രയും പണിക്കുറ്റം തീർത്തുതന്നതിൽ ശ്രീ ചങ്ങമ്പുഴയ്ക്കു ശകാരമല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ലെന്നോ? അദ്ദേഹം ചെയ്‌തതെന്തെന്നു കാണാൻ കണ്ണില്ലാതെ, അല്ലെങ്കിൽ മനസ്സില്ലാതെ, അദ്ദേഹം ‘എന്തു ചെയ്‌തു, എന്തു ചെയ്‌തു' എന്ന്‌ വെല്ലുവിളിക്കുന്നവർ ഒരാവേശത്തിന്ന്‌ അങ്ങനെ പറയുമായിരിക്കും. വാസ്തവത്തിൽ ആ അഭിനവകലാരൂപം തീരെ കൊള്ളരുതാത്തൊന്നാണെന്നു തെളിയിക്കപ്പെ ടാത്ത കാലംവരെ അതൊരു അസഹിഷ്ണുതയുടെ വെറും പിടുത്തമായേ തീരു. മനുഷ്യന്റെ വികാരാംശത്തെപ്പോലെതന്നെ വിചാരാംശത്തെയും ഉജ്ജീവിപ്പിക്കുന്ന സാംസ്കാരികമായൊരു സിദ്ധൗഷധമല്ലായിരിക്കാം രമണൻ. പക്ഷേ, കരുണത്തിൽപ്പോയി തലതല്ലുന്ന ശൃംഗാരത്തെ തട്ടി ത്തടഞ്ഞനൗചിത്യങ്ങളിൽ വീണു കുട്ടിച്ചോറാകാതെ, നാവിൽ വെള്ളം തെളിയിക്കുന്ന ഭോഗലാലസയായി തരം താഴാതെ, ഉപനിബന്ധിക്കുവാൻ നല്ലചോരത്തിളപ്പുള്ളൊരു കവിക്കും വേണമെന്നു വെച്ചാൽ കഴിയുമെന്നതിനു രമണൻ നിദർശനമായിരിക്കുന്നുണ്ട്‌. എനിക്ക്‌ അതിലെ വികാരം 'രാധയുടെ കൃതാർത്ഥത' വരെയുള്ള സുപ്രഥിത കൃതികളിലേതോളം തന്നെ വൈഷയികമായി തോന്നിയിട്ടില്ല. ജോസഫ്‌ മുണ്ടശ്ശേരി. തൃശ്ശിവപേരൂർ 1945 ആഗസ്റ്റ്‌ [[വർഗ്ഗം:രമണൻ]] ndddmcq9z2swj3pn7sqk1gznrakicuo 246421 246420 2026-08-05T11:42:13Z Peemurali 12614 246421 wikitext text/x-wiki „“'''മ'''ലയാളത്തിൽ ഇങ്ങനെ ഒരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്‌, '15-ൽ രണ്ടാം പതിപ്പ്‌, '17-ൽ മൂന്നാം പതിപ്പ്‌, '18-ൽ നാലാം പതിപ്പ്‌, '19-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, '20-ൽ പത്ത്‌, പതിനൊന്ന്‌, പന്ത്രണ്ട്‌, പതിമ്മൂന്ന്‌, പതിനാല് - ഇതാ പതിനഞ്ചും പതിപ്പുകൾ; അതോ, ആയിരവും, രണ്ടായിരവും അയ്യായിരവും പ്രതികൾ വീതം. കേട്ടിട്ടു വിശ്വസിക്കാൻ വിഷമം. പക്ഷേ, ഇതത്ര വലിയൊരു കാര്യമോ? അതേ, ടി.ബി.സി.ക്കാർ പ്രസാദിക്കാത്തൊരു മലയാള കവിതയെസ്സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യം തന്നെയാണ്‌. അതിൻറെ പ്രതികൾ മധുരനാരങ്ങ പോലെ വരുന്നതു വരുന്നതങ്ങു വിറ്റഴിയുന്നുവെങ്കിൽ തക്കകാരണം ഉണ്ടായിരിക്കണം; അകത്തും പുറത്തും ഒന്നുപോലെ ലോർഡ്‌ ബയറൻറെ ‘ചൈൽഡി ‌ഹരോൾഡ്‌' എന്ന കവിതയ്ക്ക്‌ ആയിരക്കണക്കിനാവശ്യക്കാരുണ്ടായതിനെപ്പറ്റി പറയുന്ന കൂട്ടത്തിൽ ഒരു നിരൂപകൻ അഭിപ്രായപ്പെടുകയാണ്‌: "ഏറ്റവും ചെലവുള്ള കൃതികൾ കലാസൗഭഗംകൊണ്ട്‌ അനുത്തമങ്ങളാകട്ടെ, അല്ലാതാകട്ടെ പുറപ്പെടുന്ന കാലത്തിൻറെ ആശകളും ആവശ്യങ്ങളും അവയ്ക്കു പിമ്പിൽ കാണും. തക്ക സന്ദർഭങ്ങളിലായിരിക്കും അവയെത്തുന്നത്‌. അതേവരെ കെട്ടിനിന്നിട്ടുള്ള ചില വികാരങ്ങളെ അണമുറിച്ചുവിടാൻ അവ ഉതകുകയും ചെയ്യും." രമണനെക്കുറിച്ചായാലും ഈ അഭിപ്രായം അർത്ഥവത്തല്ലയോ? ആഭിജാത്യമോ ആഢ്യതയോ നോക്കാതെ ആർക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കാമെന്നായതിനുശേഷം മലയാളം വായിക്കാനുള്ള കഴിവും കൗതുകവും ന്യൂനപക്ഷത്തിന്റേതെന്ന നിലവിട്ട്‌ ഭൂരിപക്ഷത്തിന്റേതായിത്തീർന്നു. ഒന്നാംകിട സാഹിത്യം തന്നെയാകട്ടെ, പ്രതിപാദ്യം, സ്വാനുഭവമായി രഞ്ജിക്കുന്നതും പ്രതിപാദനം ധാരണാശക്‌തിക്കു വഴങ്ങുന്നതുമാണോ, ശരി, ഒരുകൈനോക്കിക്കളയാം -- ഏകദേശം ഇമ്മട്ടായി അധഃകൃതരിൽ അധഃകൃതർക്കുപോലും അഭിലാഷം. ഇന്നലെ വരെ അത്യാവശ്യങ്ങൾക്കുപോലും പണം തികയാതിരുന്നവർക്ക്‌ ഇന്നു വിശേഷാലാവശ്യങ്ങൾക്കും പണമുണ്ടാക്കിക്കൊടുക്കുന്ന സമ്പത്കാര്യപരിണാമങ്ങൾ ഈ പുതിയ അഭിരുചിയെ ഒന്നൂതിപ്പിടിപ്പിച്ചിട്ടുണ്ട്‌. ഒരഞ്ചാറുകൊല്ലത്തിനുള്ളിൽ വായനക്കാരുടെ എണ്ണം മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം വർദ്ധിച്ചുവശായിരിക്കുന്നു. ഏതു കേൾപ്പോരും കേൾവിയും ഇല്ലാത്ത ദേശത്തും കാണും ഇക്കാലത്തൊരു വായനശാല. എന്നല്ല, ഏതു കൊച്ചുവീട്ടിലെ ചുമരലമാരിയും ഒരു കൊച്ചു ലൈബ്രറിയായി രൂപാന്തരപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. പെട്ടെന്നു വിജൃംഭിച്ച ഈ സാഹിത്യാസ്വാദനതൃഷ്ണയ്ക്കു പാകത്തിനു ചിലതു കൊടുപ്പാനും അങ്ങനെയങ്ങനെ അത്യുത്തമകൃതികൾവരെ വായിച്ചടങ്ങുന്ന ഒന്നായി അതിനെ വളർത്താനും മലയാളികളായ സാഹിത്യകാരന്മാർ ചുമതലപ്പെട്ടിരിക്കുന്നു. പലരും ആ വഴിക്കു പരിശ്രമിച്ചുപോരുന്നുണ്ട്‌. ചിലരുടെ സംഭാവന ചെറുകഥകളായിട്ടാണ്‌; ചിലരുടേതു ഖണ്ഡകവിതകളായിട്ട്‌; ചിലരുടേതു നാടകങ്ങളായിട്ട്‌, ചിലരുടേതു ലേഖനങ്ങളായിട്ടും. എന്നാൽ അവയെല്ലാറ്റിനെയും വെല്ലുന്നൊരു സംഭാവനയായിരുന്നു ശ്രീ ചങ്ങമ്പുഴയുടെ ആ ബാല്യകൃതി- ഇന്നത്തെ ഭൂരിപക്ഷം വായനക്കാരും ഒളിച്ചുവച്ചോമനിക്കുന്ന കുറെ ജീവിതാനുഭവങ്ങൾ അവരുടെ ഹൃദയങ്ങളെ പെട്ടെന്നു പിടിച്ചടക്കുന്ന ശീലിലും ശൈലിയിലും പ്രതിപാദിക്കുന്ന രമണൻ, ഇക്കാലസന്ധിയിലെ മാനസികമായ ദാഹവും വിശപ്പും ശമിപ്പിക്കുവാൻ ഉദ്ദേശിച്ച്‌ എഴുതപ്പെട്ടതല്ലെന്നിരുന്നാലും അത്‌ ആവശ്യത്തിന്ന്‌ ഏറ്റവും ഉതകിയിരിക്കുന്നുവെന്നു സമ്മതിച്ചേതീരൂ. ബീച്ചിലും ബാൽക്കണിയിലും ബോട്ടുജെട്ടിയിലും വണ്ടിത്താവളത്തിലും മടപ്പള്ളിയിലും മാളികമച്ചിലും കുടിലിലും വയലിലും ഫാക്റ്ററിയിലും പടപ്പാളയത്തിലും കുറെ നാളായിട്ട്‌ രമണനാണ്‌ ഒന്നാംപാഠം. പ്രസ്തുത ജീവിതമണ്ഡലങ്ങളിൽ നവമായി സാഹിത്യാഭിരുചി തെളിഞ്ഞിട്ടുണ്ടെങ്കിൽ അത്‌ കൊളുത്തിക്കൊടുത്തത്‌ തന്റെ ബാല്യകൃതിയാണെന്ന്‌ ശ്രീ ചങ്ങമ്പുഴയ്ക്കഭിമാനിക്കാം. ഒരു യുവഹൃദയത്തിന്റെ ആത്മാർത്ഥതയും അന്തർഹിത ശക്‌തികളും അറിഞ്ഞഭിനന്ദിക്കാൻ കഴിയാത്ത ആഭിജാത്യത്തിന്റെ നീതിസംഹിത ആ ഹൃദയത്തിൽ മനുഷ്യോചിതമായിത്തന്നെ ഉണ്ടായൊരു കാമിതത്തെ കണ്ണടച്ചങ്ങു ചവിട്ടിത്തേച്ചുകളഞ്ഞു; ആ സ്നേഹഭാജനം അതോടെ തകരുകയും ചെയ്‌തു- ഈ ദയനീയോദന്തത്തെ സഹാനുഭൂതിയോടുകൂടി ലോകത്തെ പറഞ്ഞറിയിക്കുകമാത്രമാണ്‌ ശ്രീ ചങ്ങമ്പുഴ ചുരുക്കത്തിൽ ചെയ്‌തിട്ടുള്ളത്‌. ആ അനുഭവമോ, ആയിരമായിരം സമവയസ്കന്മാരുടെ അനുഭൂതിയോട്‌ ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണുതാനും. പിന്നെ എങ്ങനെ രമണൻ പുതിയ കലാരസികതയുടെ 'ഹരിശ്രീ' കുറിക്കാതിരിക്കും? രമണൻ ചെയ്‌ത ഈ കാലോചിതസേവനത്തിനു വിലയിടിച്ചുകണ്ടിട്ടോ ആ സേവനത്താൽ തത്‌കർത്താവിനുണ്ടാകുന്ന നേട്ടങ്ങളെ നെറ്റിചുളിച്ചു നോക്കീട്ടോ എന്തോ, ചിലർ അഭിപ്രായപ്പെടുന്നു, ശ്രീ ചങ്ങമ്പുഴ വെറും തിര്യക്‌സാധാരണമായൊരു വികാരത്തെ Oന്ദോഗതമാക്കിപ്പാടി പണംവാരുകയേ ചെയ്യുന്നുള്ളുഎന്ന്‌. ഇതുകേട്ടാൽ തോന്നുക, രമണൻ മലയാളസാഹിത്യത്തിന്റെ പേർപെറ്റ തറവാടിത്തത്തിനു തീരെ ഇണങ്ങാത്തൊരു തോതിൽ തനികാമമെടുത്തു വിളമ്പി മനുഷ്യമനസ്സിനെ അധപ്പതിപ്പിക്കുന്നൊരു കൃതിയായിപ്പോയെന്നാണ്‌. ചന്ദ്രോത്സവകാരൻതൊട്ട്‌ വെണ്മണിവരെയും വള്ളത്തോൾവരെയും ഉണ്ടായ കവീശ്വരന്മാരിൽ ഒരു വലിയഭാഗം ഏതുമാതിരി അനുഭവങ്ങളെച്ചൊല്ലി, എങ്ങനെയെല്ലാം കവിതയെഴുതി കേരളീയരിൽനിന്നു കുന്നുകുന്നായി യശോധനമാർജ്ജിച്ചുവോ, ആ കുലീനപാരമ്പര്യത്തിന്നു കളങ്കംതട്ടിക്കത്തക്ക ഒന്നായിപ്പോയെന്നോ രമണൻ? കലാപരമായി മറ്റെന്തു ദോഷങ്ങളുണ്ടായാലും രമണനെപ്പറ്റി കൊണ്ടുവന്ന ഈ 'ചാർജ്‌' നിലനിൽക്കുന്നതല്ല. ആർഭാടങ്ങളിൽനിന്നകന്ന്‌, അന്തസ്സു കുറഞ്ഞൊരു ജീവിതത്തെ മധുരഗാഥകൾകൊണ്ട്‌ കുളിർപ്പിച്ചുപോരുന്ന ഒരു യുവാവുമായി നാഗരികസൗഭാഗ്യങ്ങൾക്കു നായികയായൊരു കന്യക യദൃച്‌ഛയാ പരിചയപ്പെടുന്നു. ആ പരിചയം ആദരാഭിനന്ദനങ്ങളിൽ കുളുർന്നുകുളുർന്ന്‌ അനുരാഗമായി വികസിക്കുന്നു. സാമുദായികമായി തനിക്കുള്ള നില താണതെന്നോർത്ത്‌ അവൻ ആ അനുരാഗത്തെ പരസ്യമായി സ്വാഗതം ചെയ്യുന്നില്ല. അവളെ ആ സാഹസത്തിൽ നിന്നു വിലക്കുവാനാണ്‌ അവന്റെ ശ്രമം. പക്ഷേ, കൗമാരസഹജമായ ആവേശം ആ കന്യകയെ ഒരു ശപഥത്തോളം എത്തിക്കുന്നു. ഒരു നിലാവണിരാത്രിയിൽ ആരണ്യസങ്കേതത്തിൽവെച്ച്‌ അവൾ ആ കാമുകനെ മാലയിട്ടു വരിക്കുകതന്നെ ചെയ്യുന്നു. പരിതസ്ഥിതികളെ പേടിച്ചു വളരെ നാളായി അവൻ ഹൃദയത്തിൽ കെട്ടിനിറുത്തിയിരുന്ന പ്രണയം പിന്നെയങ്ങു അണപൊട്ടി ഒഴുകുകയായി. അവന്റെ ഭാഗ്യത്തെ അഭിനന്ദിക്കാൻ ഒരു തോഴനും അവളുടെ രാഗാവേശത്തെ യഥോചിതം ശുശ്രൂഷിക്കാൻ ഒരു തോഴിയുമുണ്ട്‌. പെട്ടെന്ന്‌ ആ അനുരാഗത്തെ മറ്റൊരുവഴിക്കു വെട്ടിത്തിരിച്ചുവിടുവാൻ നായികയുടെ പിതാവ്‌ നിശ്ചയിക്കുന്നു. ആ തീരുമാനം അതിന്റെ സകല ശക്‌തികളോടുംകൂടി പിടിച്ചുവലിക്കേണ്ട താമസം, അവൾ അതാ ആ വഴിക്കു തിരിയുന്നു. എന്നല്ല, ഹൃദയപീഠത്തിൽ നിന്നു ആ പ്രണയനായകനെ നിഷ്പ്രയാസം വലിച്ചിറക്കിക്കളയുകയും ചെയ്യുന്നു. അവനോ, ഒരു ഞൊടിയിടകൊണ്ടു മനോരാജ്യത്തിന്റെ സിംഹാസനത്തിൽനിന്നും നൈരാശ്യത്തിന്റെ പടുകുഴിയിലേക്കു വീണുകഴിഞ്ഞു. അവളുടെ വിവാഹം ആഘോഷിക്കുന്ന ദിനത്തിൽത്തന്നെ അവൻ ആത്മഹത്യ ആഘോഷിക്കുന്നു. ഇത്രയുമാണ്‌ കഥാവസ്തു. മിക്കവാറും സ്വാനുഭവമെന്നു വിശ്വസിക്കാവുന്ന അതിനെ പട്ടം തേച്ചുമിനുക്കി ഒരു നാടകീയകലാശിൽപ്പമാക്കി പ്രദർശിപ്പിക്കുവാനാണ് കവി ശ്രമിച്ചിട്ടുള്ളത്‌. നൈരാശ്യത്തിന്റെ കൊടുംതീയിൽ വെന്തടിഞ്ഞ നായകനെച്ചൊല്ലി വിലപിക്കുന്ന തോഴന്റെ നീറുന്ന സൗഹൃദം അങ്ങനെതന്നെ കോരിപ്പകരുക, എന്നിട്ടു കാവ്യത്തെ ആ ദുരന്തമടഞ്ഞ സുഹൃദവതംസത്തിന്റെ ശ്മശാനത്തിൽ എരിയുന്നൊരു നെയ്ത്തിരിയാക്കിത്തീർക്കുകയും ചെയ്യുക -- സ്വാനുഭവത്തിന്റെ പേരിൽ കവിക്കാദ്യം സാധിക്കേ­ത്‌ ഇതാണല്ലോ. ഒരു വിലാപകൃതിയുടെ പരമജീവനായ ഈ ആത്മാർത്ഥതയ്ക്കും ആത്യന്തികശോകത്തിനും സാരമായ വിലോപം തട്ടാത്തവിധം കഥാവസ്തുവെ, മലയാളത്തിൽ തീർച്ചയായും പുതിയതെന്നു സമ്മതിക്കേണ്ടൊരു നാടകീയ രൂപത്തിൽ കൊള്ളിക്കാൻ, ഒരധ്യേതാവിന്റെ പരിമിത സംസ്കാരത്തിൽ പൂർണ്ണമായി വിശ്വസിച്ചുകൊ­ണ്ടുത്സാഹിക്കുകയും അനർഹമായിട്ടല്ലാതെ ശ്ലാഘിക്കത്തക്ക വിജയം നേടുകയും ചെയ്‌തു എന്നത്‌ വളർച്ച തികഞ്ഞൊരു മഹാകവിയാകുമ്പോഴും ശ്രീ ചങ്ങമ്പുഴയ്ക്ക്‌ അഭിമാനപൂർവ്വം അനുസ്മരിക്കാവുന്ന ഒരു കാര്യമായിട്ടു­ണ്ട്. പ്രതിപാദ്യമായിത്തീരുന്ന ജീവിതത്തിന്‌, പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒcmരണ്യലോകത്തിൽ അകൃത്രിമതയുടെ മാർത്തട്ടിൽ കളിച്ചുരസിച്ചു വളർന്ന്‌, ആശകളധികമില്ലാത്തതിനാൽ ആനന്ദക്കൂമ്പുകളായിക്കഴിയുന്ന ആട്ടിടയന്മാരെ ആലംബനമാക്കി, കവിക്കു പറയാനുള്ളതെല്ലാം അവരുടെ കാര്യങ്ങളായിപ്പറഞ്ഞ്‌, ഇഴതിരിഞ്ഞുകാണാൻ പാടില്ലാത്തവിധം ഭദ്രമായ ആദർശവും അനുഭവവും പിരിച്ചിണക്കുന്നൊരു കാവ്യസമ്പ്രദായം യൂറോപ്യൻ സാഹിത്യത്തിലുണ്ട്‌, അതിന്‌ ‘പാസ്റ്ററൽ പോയട്രി’ - ആരണ്യകഗാഥകൾ - എന്നു പറയും. ശ്രീ എ. ബാലകൃഷ്ണപിള്ളയുടെ ശൈലിയിലാണെങ്കിൽ റിയലിസത്തെ റൊമാൻസിലൊളിപ്പിച്ച്‌, മധുരസ്വപ്നങ്ങളുടെ മണ്ഡലത്തിൽ വിരഹിക്കുന്നൊരു തോന്നൽ ഉളവാക്കത്തക്കവണ്ണം വർണ്ണിക്കുന്നതാണ്‌ ഈ കലാസമ്പ്രദായം. ഇടയപ്പരിഷയുടെ ജന്മസ്വത്തായ സംഗീതാത്മകത അമ്മാതിരി കൃതികളുടെ ഒരു സാധാരണ ധർമ്മമാണ്‌. ആ ഗാനകളകളത്തിലൂടെ കറയറ്റ വികാരം തടവറ്റൊഴുകിക്കൊണ്ടിരിക്കും. അതിനാൽ ഭാവഗീതങ്ങളുടെ സദസ്സിൽ ആരണ്യഗാഥകൾ ആദ്യത്തെ പന്തിയിൽത്തന്നെ വിളിച്ചിരുത്തപ്പെട്ടിട്ടുണ്ട്‌. പ്രകൃതിയുടെ ഓടക്കുഴൽ വായനകളെന്നു പറയാവുന്ന ഏതാദൃശഗാഥകളിൽ പരിഷ്കാരത്തിൽ അധികമധികം കൃത്രിമനായിത്തീരുന്ന മനുഷ്യന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും എത്രത്തോളം കുത്തിക്കൊള്ളിക്കാം? വളരെക്കുറച്ചെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. പക്ഷേ, ഇറ്റാലിയൻ സാഹിത്യത്തിൽനിന്ന്‌ സ്പെൻസറുടെയും ഫ്ലെച്ചറുടെയും മിൽട്ടന്റെ യും മറ്റും സാഹിത്യത്തോളം എത്തുമ്പോൾ ഉത്തരം ഒന്നുമാറേണ്ടിവരും. സ്വജീവിതാനുഭവങ്ങളെന്നല്ല, ദാർശനികവും രാഷ്ട്രീയവും സാഹിത്യവിഷയകവും മറ്റുമായി ഈടുറ്റു കിടന്നിരുന്ന അതിതീവ്രമതങ്ങൾപോലും ആ കവീശ്വരന്മാർ വളരെയൊന്നും തട്ടിക്കുറയ്ക്കാതെ ആരണ്യകഗാഥകളിൽ ഒതുക്കി അനൗചിത്യ ങ്ങൾക്കിടയാകാതെ പ്രതിപാദിച്ചിട്ടുണ്ട്‌. ‘ഷെപ്പേർഡ്സ്‌ കലണ്ടർ', ‘ലിസിഡാസ്‌' തുടങ്ങിയ കൃതികൾ ദൃഷ്ടാന്തങ്ങൾ. ചിലചില കാര്യങ്ങൾ ഇരിക്കും പാടിനങ്ങുപപാദിച്ചാൽ ഏവനുമൊന്നു ചുളുങ്ങുംവണ്ണം ചില മൊട്ടുസൂചിക്കുത്തുകൾ ഉണ്ടാകാതിരിക്കുകയില്ല. ആരണ്യകഗാഥകളിൽ പാകത്തിലിറങ്ങിയിരുന്നുവെന്നുവരട്ടെ, ആവകയൊന്നും അത്രയ്ക്കനുഭവപ്പെടുകയില്ല. ആ കാവ്യസമ്പ്രദായത്തിന്റെ പ്രായോഗികമായ മെച്ചങ്ങളിലൊന്ന്‌ ഇതാണ്‌. ആരണ്യകകാവ്യങ്ങൾ (Pastoral Poems) തന്നെ ഇഷ്ടജനവിലാപങ്ങളായതിന്നും ആ വിലാപങ്ങൾതന്നെ നാടകീയരൂപത്തിലായതിന്നും യൂറോപ്യൻ സാഹിത്യത്തിൽ വെവ്വേറെ ദൃഷ്ടാന്തങ്ങളുണ്ട്‌- നമുക്കു സുപരിചിതമായ ഇംഗ്ലീഷിലാണെങ്കിൽ ആദ്യത്തേതിന്ന്‌ ‘ലിസിഡാസും' പിന്നത്തേതിന്ന്‌ ‘ഷെപ്പേർഡ്സ്‌ കലണ്ടറും'. ഓരോമാസത്തിന്ന്‌ ഓരോന്നുവീതം പന്ത്രണ്ടു ഗീതങ്ങൾ തമ്മിലിണക്കി ഒരു കലണ്ടറിന്റെ രൂപമൊപ്പിച്ചതാണ്‌ ആ കാവ്യമെന്നിരുന്നാലും അതിലെ ഖണ്ഡങ്ങളെ അടിനൂലിട്ടുകെട്ടിയിരിക്കുന്നത്‌, കോളിൻ കൗട്ടിന്റെ യും റോസിലിന്റെ യും പ്രണയനൈരാശ്യമാണ്‌. കാവ്യമൊന്നാകെ ആ നൈരാശ്യത്തിന്റെ പേരിൽ അത്യന്തം ഹൃദയദ്രുതികരമായൊരു വിലാപമായിരിക്കുകയാണ്‌. മാത്രമല്ല, നായികാനായകന്മാരുടെ കഥകൾ ഉറ്റമിത്രങ്ങളായ മറ്റിടയന്മാരുടെ സംഭാഷണങ്ങളിലൂടെ വെളിപ്പെടുത്തീട്ടുള്ളതിനാൽ അതിനൊരു നാടകീയത കൈവന്നിട്ടുണ്ട്‌. സ്പെൻസറുടെ സുപൂജിതകൃതികളിലൊന്നായ ആ കലണ്ടറും സജാതീയങ്ങളായ മറ്റേതാനും ആരണ്യകകാവ്യങ്ങളും വായിച്ചുകിട്ടിയ സംസ്കാരവിശേഷമാണെന്നുതോന്നുന്നു, ശ്രീ ചങ്ങമ്പുഴയ്ക്ക്‌ സ്വാനുഭൂതിയെ രമണനിൽക്കാണുംവണ്ണം രൂപാന്തരപ്പെടുത്തിയെടുക്കുവാൻ പ്രേരകമായത്‌. അദ്ദേഹം കഥാവസ്തുവെ ഒരു നാടകീയാരണ്യകവിലാപകാവ്യത്തിന്റെ രൂപമൊക്കുമാറുപപാദിച്ചതെങ്ങനെയെന്നു നോക്കാം. ആകെ മൂന്നുഭാഗങ്ങൾ; ആദ്യത്തെ രണ്ടിലും ഉപക്രമരംഗങ്ങൾക്കു പുറമെ അയ്യഞ്ചു രംഗങ്ങൾ; അവസാനത്തേതിൽ നാലും. ഒന്നാം ഭാഗത്തിന്റെ ഉപക്രമത്തിൽ ഒരു ഗായക സംഘം വന്ന്‌, <poem><center> “മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതകകാന്തിയിൽ മുങ്ങിമുങ്ങി, കരളും മിഴിയും കവർന്നു” </poem></center> മിന്നിയ മലനാടിന്റെ മാദകസൗന്ദര്യം ഹൃദയാവർജ്ജകമായ ശീലിയിൽ പുകഴ്ത്തിപ്പാടി അകൃത്രിമരമണീയമായൊരു പശ്ചാത്തലം നിർമ്മിക്കുന്നു. അനതിദീർഘമായ ആ പാട്ടിന്റെ ലഹരിയിൽ ഏതനുവാചകനും പരവികാരപരിവർജ്ജിതനായിത്തീരും. അപ്പോഴേക്കും ഒന്നാമത്തെ ഗായകൻ, <poem><center> “അവിടേക്കു നോക്കുകത്താഴ്‌വരയി- ലരുവിക്കരയിലെപ്പുൽത്തടത്തിൽ ഒരു മരച്ചോട്ടിൽ രണ്ടാട്ടിടയ- രൊരുമിച്ചിരുന്നതാ, സല്ലപിപ്പൂ!” </poem></center> എന്നിങ്ങനെ ആ പ്രകൃതിയുടെ കടാക്ഷങ്ങൾപോലുള്ള രമണമദനന്മാരുടെ സമീപത്തേക്കു കൂട്ടുകാരെ ക്ഷണിക്കുന്നു. കാനനശ്രീവിലസിതമായ ഒരു രംഗത്തിൽ ഏതാനും ഇടയന്മാർ പ്രത്യക്ഷപ്പെട്ട്‌ അനവാപ്തക്ലേശന്മാരെപ്പോലെ നീട്ടിയങ്ങനെ പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ ആ രംഗത്തുതന്നെ അൽപം അകന്ന്‌ ഒരരുവിക്കരയിലെ പുൽത്തടത്തിൽ അവരുടെ സകല ശ്ലാഘകളുമർഹിക്കുന്ന രമണമദനന്മാരെക്കണ്ടിട്ട്‌ ആ ഭാഗത്തേക്കുപോകാൻ ഭാവിക്കുന്ന മട്ടിൽ ഒരു ഉപക്രമം കൽപിച്ചതു വിജയമായി. അതിന്നപ്പുറം ഒന്നാം രംഗത്തിൽ രമണനും മദനനും അതേവരെ ചെയ്‌തുകൊണ്ടിരുന്ന സംഭാഷണം തുടർന്നുകൊണ്ടവതരിപ്പിക്കുകയാണ്‌. അതോ, വളരെ സ്വാഭാവികമായിരിക്കുന്നു. പ്രാണമിത്രത്തിന്റെ നിർബ്ബന്ധത്താൽ രമണൻ തന്റെ പ്രണയകഥ, <poem><center> “ശരദഭ്രവീഥിയിലുല്ലസിക്കു- മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ, അനുരക്‌തയായിപോൽപ്പൂഴി മണ്ണി- ലമരും വെറുമൊരു പുൽക്കൊടിയിൽ;” </poem></center> എന്നാരംഭിക്കുന്ന ഒരു രസികൻ ഗാനത്തിൽ സംക്ഷേപിച്ചു പറയുന്നു. ആ സംക്ഷേപണം അസ്സലായിട്ടുണ്ട്‌. മദനൻ ആ രാഗോദയത്തിൽ സന്തോഷിച്ചു രമണനെ ഹാർദ്ദമാ‍യഭിനന്ദിക്കുകയും അതിന്റെ പരിണാമത്തെക്കുറിച്ചു തെല്ലും സംശയിപ്പാനില്ലെന്നു പറഞ്ഞു സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാലും രമണൻ വിശ്വസിക്കുന്നില്ല. അവൻ ആ പ്രണയത്തിടമ്പിലലിഞ്ഞുപോയെന്നതു ശരിയാണ്‌. പക്ഷേ, ഭാവി ഇരുണ്ടതായിക്കണ്ടിട്ട്‌ തന്റെ മനോലയത്തെ മറച്ചുവയ്ക്കാനാശിക്കുന്നു. ഓർക്കുന്തോറും വിഷാദത്തിലേക്കാഴുമ്പോലെ അവനൊരനുഭവം. മദനൻ പിന്നെയുമാശയങ്ങനെ കുത്തിവെക്കുകയാണ്‌. ആ സന്ധിയിൽ, <poem><center> “മദനനും തോഴനും തോളുരുമ്മി മരതകക്കുന്നുകൾ വിട്ടിറങ്ങി; അഴകുകണ്ടാനന്ദമാളിയാളി, വഴിനീളെപ്പാട്ടുകൾ മൂളിമൂളി, ഇടവഴിത്താരയിൽക്കൂടിയാ ര- ണ്ടിടയത്തിരകളൊലിച്ചുപോയി!” </poem></center> മറ്റിടയന്മാരുടെ വാക്കിൽ വർണ്ണിതമായ ഈ പോക്ക്‌ ആർക്കും കണ്ണിലങ്ങനെ കാണാം. രംഗം അവസാനിക്കുന്നത്‌ ലോലമധുരമായ രാഗാലാപം കേട്ടുകേട്ട്‌ അതിന്റെ മറ്റേതല രമണനാണെന്നുറച്ചു കാത്തിരിക്കുന്ന ചന്ദ്രികയുടെ മണിമാളികയിലേക്കാകർഷിക്കുന്നൊരു നല്ല ഇടയപ്പാട്ടോടുകൂടിയാണ്‌. പിന്നത്തെ രംഗം ചന്ദ്രികയുടെ മനോഹരഹർമ്മ്യോപവനത്തിൽ. ഇടക്കണ്ണിയുടെ വിളക്കൊത്തിട്ടുണ്ട്‌. ചന്ദ്രികാരമണന്മാരുടെ ഭിന്നപ്രകൃതികളെ വിശദീകരിക്കുന്നൊരു ദീർഘഭാഷണമാണ്‌ ആ രംഗം. പക്ഷേ, അസ്വാരസ്യം തോന്നിക്കുമാറ്‌ അതിഭാഷണം ഒരു ഭാഗത്തും ഉണ്ടാകുന്നി ല്ല. നേരേമറിച്ച്‌, <poem><center> “തുച്‌'ഛനാമെന്നെ നീ സ്വീകരിച്ചാ- ലച്‌'ഛനുമമ്മയ്ക്കുമെന്തു തോന്നും?” “കൊച്ചുമകളുടെ രാഗവായ്പ്പി- ലച്‌ഛനുമമ്മയ്ക്കുമെന്തു തോന്നാൻ?” </poem></center> എന്നിങ്ങനെ നായകപക്ഷത്തിലെ ആശങ്കാകൃതമായ സംയമവും നായികാപക്ഷത്തിലെ ആവേഗകൃതമായ ഉത്സാഹവും ഒപ്പമാവിഷ്കരിക്കുന്ന ചോദ്യോത്തരങ്ങൾ ആ സല്ലാപത്തിന്റെ മർമ്മസൂക്‌തികളായിത്തീർന്നിട്ടുണ്ട്‌. ഒന്നു വായിക്കുമ്പോഴേക്കും അവ നാവിലങ്ങനെ പറ്റിപ്പിടിച്ചുപോകുന്നതിൽ എന്താണാശ്ചര്യം? ഭാവനയ്ക്ക്‌ പരിണതി വന്നുകഴിഞ്ഞ വലിയ വലിയ സാഹിത്യകാരന്മാർ ഏതോ ദൃശപാത്രങ്ങളെ വിജനസങ്കേതത്തിൽ അവതരിപ്പിച്ചു നിബന്ധിക്കാറുള്ള ഹൃദയസല്ലാപങ്ങൾക്കരികെ നിൽപ്പാൻ ഒട്ടും ഭയപ്പെടേണ്ടതില്ല. പ്രസ്തുത രംഗത്തിന്ന്‌. അതിനെത്തുടരുന്നത്‌ ഒരു പനിനീർപ്പൂ സമ്മാനിച്ചിട്ട്‌, <poem><center> “അച്ഛനുമമ്മയുമൽപവുമെ- ന്നിച്‌ഛയ്ക്കെതിർത്തു പറകയില്ല; സമ്മതിക്കുന്നു ഞാനൊന്നിലെങ്കിൽ സമ്മതമാണവർക്കുമപ്പോൾ, അത്രയ്ക്കു വാത്സല്യമാണവർക്കീ പുത്രിയിലെന്തിന്നു ശങ്ക പിന്നെ?” </poem></center> എന്നാത്മവിശ്വാസം വെളിവാക്കി പ്രാണേശ്വരനുമായിപ്പിരിഞ്ഞുപോന്ന ചന്ദ്രിക ആ കഥ പ്രിയസഖിയായ ഭാനുമതിയെ പറഞ്ഞുകേൾപ്പിക്കുന്ന രംഗമാണ്‌. ഈ കാവ്യത്തിന്റെ വശീകരണശക്‌തി ഏറ്റവും സാന്ദ്രീഭവിച്ചുനിൽക്കുന്നതെവിടെയെന്നു ചോദിക്കുന്നതായാൽ, ഒരുപക്ഷേ, ആ രണ്ടാത്മസഖിമാർ കൈകോർത്തുപിടിച്ച്‌ അപ്സരലോകത്തിലേക്കുയരുന്ന സംഭാഷണത്തിലെന്നു പറയാം. അനുരാഗത്താൽ അത്യൂഷ്മളമായ ഒരു കന്യകാഹൃദയത്തെയും അതിനനുരോധമായി സ്പന്ദിക്കുന്നൊരു സഖീഹൃദയത്തെയും തന്മയത്വത്തോടുകൂടി ചിത്രീകരിക്കുവാൻ കവിക്കു സാധിച്ചിട്ടുണ്ട്‌. നീണ്ടും അപ്പോഴേക്കും കുറുകിയും വീണ്ടുമൊന്നു നീണ്ടും പോകുന്ന ആ വികാരഭരിതമായ സല്ലാപം ക്രമേണ ഒറ്റയൊറ്റ ഈരടികളിലായി ത്വരിതഗതിയിൽ കയറി ആ കന്യകമാരെ സാങ്കൽപി കസ്വർഗ്ഗത്തിൽ എത്തിച്ചതു കാണാനെന്തൊരു കൗതുകം! 'ലീല'യിലെ രണ്ടാംസർഗ്ഗത്തിനുശേഷം റബ്ബർപ്പന്തുകണക്കടിച്ചടിച്ചുയരുന്ന ദീപ്തവികാരം ഈ രംഗത്തിലേ കണ്ടിട്ടുള്ളു. ഇനിയും ഇനിയും എന്നാകാംക്ഷ കയറിക്കൊണ്ടിരിക്കുന്നതിനിടയ്ക്കു പെട്ടെന്ന്‌, <poem><center> “മണി പതിനൊന്നു കഴിഞ്ഞുവല്ലോ; മകളേ, നിനക്കിന്നുറക്കമില്ലേ?” </poem></center> എന്നണിയറയിൽ നിന്നെത്തുന്ന ഹ്രസ്വസ്നിഗ്ദ്ധമായ മാതൃശാസനം തികച്ചും സ്വാഭാവികമായി രിക്കുന്നു. നാലാം രംഗത്തിൽ രമണമദനന്മാരുടെ മറ്റൊരു സന്ദർശനമാണ്‌. ആ അനുരാഗബന്ധം പിന്നെയും മുറുകിവരുന്നു എന്നതാണ്‌ അവരുടെ പ്രതിപാദ്യം. <poem><center> “ആദർശവീണയിൽപ്പാട്ടുപാടുന്ന ര- ണ്ടാനന്ദതന്ത്രികളാണു നിങ്ങൾ! എത്താതിരിക്കുമോ, നിങ്ങൾതൻ ചാരത്തു നിത്യാനുഭൂതിതന്നംഗുലികൾ?” </poem></center> എന്നിങ്ങനെ മദനൻ സോത്സാഹം ഭാവിയെ സ്വാഗതം ചെയ്യുന്നു. സംശയമെന്നൊന്ന്‌ അയാൾക്കില്ല. പക്ഷേ, <poem><center> “വഞ്ചിതനാകുകയില്ലേ ഞാനിന്നിതിൻ പുഞ്ചിരി നോക്കി മദിച്ചു നിന്നാൽ?“ </poem></center> എന്നന്തർമ്മാരകമായി ശങ്കാവിഷം കയറിക്കയറിവരികയാണ്‌ രമണനിൽ. മറ്റിടയന്മാർ വരുന്നതുകണ്ട്‌ ആ സ്നേഹിതന്മാർ സംഭാഷണം മതിയാക്കി ആ രസികപ്പരിഷയൊന്നിച്ചു വനത്തിന്റെ വേറൊരു ഭാഗത്തേക്കുമറയുന്നതോടെ, അണിയറയിൽനിന്ന്‌, <poem><center> “ഏകാന്തമാമുക, നിന്റെ രഹസ്യങ്ങൾ ലോകമ്മുഴുവനറിഞ്ഞുപോയി“ </poem></center> എന്നാരംഭിച്ച്‌, <poem><center> “സങ്കൽപലോകമല്ലീ പ്രപഞ്ചം!“ </poem></center> എന്നവസാനിക്കുന്നൊരു കൊച്ചുഗാനം പുറപ്പെടുന്നത്‌ രമണനൂഹിച്ചവിധം കഥ ദുർഘടസന്ധിയിലേക്കു കടക്കുകയാണെന്നു സൂചിപ്പിക്കുന്നു. പിന്നത്തെ രംഗത്തിൽ ചന്ദ്രികാരമണന്മാരുടെ മധുരസല്ലാപങ്ങൾ- ഒരാണ്ടിനുള്ളിൽ പരിണിതമായി, പരമാസ്വാദ്യമായിത്തീർന്ന രാഗമധുരിമ വഴിഞ്ഞൊഴുകുന്ന സല്ലാപം. 'റോമിയോ ആൻഡ്‌ ജൂലിയറ്റ്‌' എന്ന ഷേക്സ്പീരിയൻ നാടകത്തിലെ ഗൃഹാന്തവാടികാരംഗത്തെ അനുസ്മരിപ്പിക്കുന്ന ഈ സന്ദർശനത്തിന്റെ അവസാനത്തിൽ ചന്ദ്രിക മാളികവിട്ടു രമണനൊന്നിച്ചിറങ്ങി വനാന്തരവിഹാരത്തിനൊരുങ്ങുന്നതും ദുഷ്പരിണാമശങ്കിയായ രമണൻ <poem><center> “നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാ- മിന്നുവേണ്ടിന്നു വേണ്ടോമലാളേ!“ </poem></center> എന്നു പറഞ്ഞ്‌ ആ സംരംഭത്തെ വിലക്കുന്നതും, <poem><center> “ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു പോകട്ടേ, പോകട്ടേ, ചന്ദ്രികേ, ഞാൻ!“ എന്നിറങ്ങുന്ന പ്രാണപ്രിയനെ, “ഭാവനാലോലനായേകനായ്‌ നീ പോവുക, പോവുക, ജീവനാഥ!“ </poem></center> എന്ന്‌ ആ രാഗപരവശയായ കന്യക സമംഗളാശംസം യാത്രയാക്കുന്നതും രസികൻ കൽപനകൾ തന്നെ! രമണൻ പോകുന്ന പോക്കും ആ സുകുമാരരൂപത്തെ അപ്രത്യക്ഷമാകുംവരെ നോക്കിയങ്ങനെ നിൽക്കുന്ന ചന്ദ്രികയുടെ ആ നിൽപ്പും ഒന്നു കാണേണ്ടതാണ്‌. ജീവിതത്തിൽനിന്നു ചീന്തിയെടുത്ത ഒരൊന്നാന്തരം ചിത്രം. കാമുകരൂപം പച്ചപ്പടർപ്പിൽ മറയുന്നതോടുകൂടി അവളുടെ കണ്ണുകളിൽനിന്നു രണ്ടശ്രുകണങ്ങൾ അടർന്നു വീഴുന്നതും ഒപ്പം അണിയറയിൽ നിന്നു "ചന്ദ്രികേ!' എന്നൊരുവിളി ഉണ്ടാകുന്നതും രംഗസമാപ്തിയെ സുഭദ്രമാക്കിയിട്ടുണ്ട്‌. രണ്ടാം ഭാഗത്തിന്റെ ഉപക്രമരംഗം വിശേഷിച്ചൊരുമട്ടാണ്‌. പ്രകൃതിയുടെ പൂമച്ചായ വനസങ്കേതത്തിൽവെച്ചു നായികാനായകന്മാർ കൈമൈമറന്നു മേളിച്ചാനന്ദപുളകം കൊള്ളുന്നതിനെ അത്രയും കമനീയമായും എന്നാൽ അനഭിനേയമെന്നൊട്ടും തോന്നിക്കാതെയും കാണിക്കണമെന്നതാണ്‌ അവിടെ കവിക്കുദ്ദേശം. അതിനദ്ദേഹമെടുത്ത വിദ്യ മലയാളത്തിൽ നവീനവും അത്യഭിനന്ദനീയവുമായ ഒന്നാണ്‌. രമണൻ ആ വനസങ്കേതത്തിൽ ഓടക്കുഴൽ വായിച്ച്‌ ആരണ്യകലോകത്തെ 'ചാരുസംഗീതത്തിൽ മുക്കി' സകലവും വിസ്മരിച്ചങ്ങനെ നടക്കുന്നു. അണിയറയിലേക്കു തിരിഞ്ഞ്‌ അവന്റെ ആ നടപ്പിനെ ചൂണ്ടി ഒരു ഗണം ഗായകന്മാർ പാടുന്നതായിട്ടാണ്‌ രംഗാരംഭം. അവർ പൊയ്ക്കഴിയുമ്പോൾ അതാ മറ്റൊരു സംഘം ഗായകന്മാർ. അവർ കാണുന്നതു പാടിപ്പാടി, <poem><center> “ഒരു പൂത്തമരത്തിന്റെ തണൽച്ചുവട്ടിൽ ഓമൽത്തൃണങ്ങൾ വിരിച്ച പട്ടിൽ, കമനീയമായൊരു കവിതപോലെ, രമണനുറങ്ങിക്കിട“ </poem></center> ക്കുന്നതായിട്ടാണ്‌. അരങ്ങത്തുനിന്നണിയറയിലേക്കു നോക്കി ആ കാമുകന്റെ മധുര സ്വപ്നങ്ങളെക്കുറിച്ച്‌ അവർ പാടുന്നു. ആ സംഘത്തിന്റെ തിരോധാനത്തിനുശേഷം വനത്തിലൊരുഭാഗത്തുനിന്ന്‌ ചന്ദ്രിക പ്രവേശിച്ച്‌ രംഗത്തിന്റെ മറുഭാഗത്തുകൂടെ മറയുന്നു. ചന്ദ്രികാരമണന്മാരുടെ രഹസ്സമാഗമമായെന്നാണ്‌ അവിടെ വിവക്ഷയെന്നു പറയേണ്ടല്ലോ. താമസിയാതെ ഗായകസംഘങ്ങൾ ഒന്നിനുപിന്നിൽ മറ്റൊന്നെന്ന ക്രമത്തിൽ പ്രവേശിക്കുന്നു. രമണന്റെ ഭാഗ്യാനുഭൂതിയെക്കുറിച്ചാണ്‌ അവരുടെ സംഭാഷണം. രണ്ടാമത്തെ സംഘക്കാർ അതിനിടയ്ക്ക്‌ അണിയറയിലേക്കു സൂക്ഷിച്ചു നോക്കി, ആ കാമിനീകാമുകന്മാരുടെ ഹൃദയാനുരഞ്ജനപാരമ്യത്തിൽ വിരിഞ്ഞുവിളങ്ങിയ നിഷ്കപടലീലാകലവികൾ വാഴ്ത്തിപ്പാടി, <poem><center> “ഒരിക്കലും മറക്കുകില്ലീ വനാന്തം നേരിട്ടു കണ്ടൊരീ രാഗരംഗം“ </poem></center> എന്നു കൃതാർത്ഥരാകുന്നു. കാനനസൗഭഗവായ്പിs\യും അതൊന്നിച്ചൊഴുകുന്ന ആയർക്കുല ജീവിതതെയും, ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നൊരു ചിത്രപംക്‌തികകൊണ്ടെന്നകണക്ക്‌ ഒന്നു കാട്ടി ഉടനെമാറ്റി അങ്ങനെ പലരംഗങ്ങളിലായി പ്രദർശിപ്പിക്കുകയും അതിനിടയിൽ മേൽപ്പറഞ്ഞ രഹസ്സമാഗമത്തെ വേണ്ടിടത്തോളം മാത്രം സമാവിഷ്കരിക്കുകയും ചെയ്യുന്ന ഈ കൽപനാവിശേഷം മഹാകവികൾക്കുപോലുമഭ്യസൂയാർഹമായ ഒന്നാണ്‌. അടുത്തരംഗത്തിൽ വെളുപ്പിനു കുളിച്ചു ദേവദർശനം കഴിഞ്ഞു മടങ്ങുന്ന ചന്ദ്രികയും ഭാനുമതിയും പ്രത്യക്ഷപ്പെടുന്നു. സംഭാഷണവിഷയം 'സംഗീതദേവതയാമൊരു ഗന്ധർവ്വ"നായ ആ കൊച്ചാട്ടിടയൻതന്നെ. ജീവിതത്തിന്‌ ഒരുത്സവമാണ്‌ അവനെന്നും, <poem><center> “രോമഹർഷങ്ങൾ വിതച്ചുകൊണ്ടീവഴി- ക്കാ മദനോപമൻ പോയിടുമ്പോൾ“ </poem></center> താനാനന്ദനിർവ്വാണമടയുന്നുവെന്നുമൊക്കെ അവളാവർത്തിച്ചാവർത്തിച്ചു പറയുന്നു. പക്ഷേ - അതേ, ഒരു "പക്ഷേ' അവളെ വിഷമിപ്പിച്ചുതുടങ്ങിയിട്ടുണ്ട്‌. ഭാനുമതി ആ പരിണാമത്തെപ്പിടിച്ചു തോഴിയെ വിദഗ്ദ്ധമായനുശാസിക്കുന്നു. എന്തായാലും, <poem><center> “മാമക ജീവിതമാകണ്ടത്തോപ്പിലാ മന്മഥ കോമളനല്ലാതാരും തേൻപെയ്യും ഗാനം പൊഴിച്ചണയില്ലൊരു ദാമ്പത്യമാല്യവും കൈയിലേന്തി“ </poem></center> എന്നു ശപഥം ചെയ്‌തിട്ടേ അവളടങ്ങുന്നുള്ളു. തുടരുന്നരംഗം ചന്ദ്രികയുടെ ഗൃഹോപവനത്തിൽവെച്ചാണ്‌. സാധകബാധകങ്ങൾ സകലവും പര്യാലോചിച്ച്‌ ചന്ദ്രിക രമണനെ മാലയിട്ടുവരിക്കുന്നു. സ്വയംവരത്തിലെത്തിക്കുന്ന ആ സമാഗമത്തിന്റെ പടികളോരോന്നും സ്ഥാനസ്ഥിതമായിട്ടും അന്യോന്യഭാഷണങ്ങളുടെ ദൈർഘ്യം വികാരോജ്ജ്വലതയ്ക്കു ബാധകമായിരിക്കുന്നു. പൂർവ്വരംഗങ്ങളിൽ ഗുളികാപ്രായം മുറുകിക്കണ്ട ഹൃദ്ഭാവങ്ങൾ ഈ രംഗംതൊട്ട്‌ ആസവപ്രായം അയഞ്ഞയഞ്ഞുപോകുന്നില്ലേ എന്നൊരു തോന്നൽ. രംഗാവസാനത്തിൽ, <poem><center> “കഷ്ടമായി, നിന്നാശകളെല്ലാം വ്യർത്ഥമാണിനിച്ചന്ദ്രികേ! അസ്സുമുന്നനാമാട്ടിടയനെ വിസ്മരിക്കുവാൻ നോക്കു നീ! തവകാമലാകാശത്തിലിതാ, താവുന്നുണ്ടൊരു കാർമുകിൽ. നിശ്ചയിച്ചുകഴിഞ്ഞു, നിൻ വിവാ- ഹോത്സവത്തിൻ സമസ്തവും.“ </poem></center> എന്നു തിരശ്ശീലയ്ക്കു പിന്നിൽനിന്നുണ്ടാകുന്ന അറിയിപ്പ്‌ രാഗബന്ധത്താൽ അടിച്ചുകയറ്റിയ ചിറ്റാണി ഊരിത്തെറിക്കാൻ വളരെ താമസമില്ലെന്നു സൂചിപ്പിക്കുന്നുണ്ട്‌. ഇനിയത്തെ രംഗം അർദ്ധരാത്രി. ചന്ദ്രികയുടെ മണിയറയിൽവെച്ചാണ്‌. അവൾ മാത്രമേയുള്ളു. ഒരു ഭാഗത്ത്‌ സമുദായമര്യാദയും അതിനെ പരിരക്ഷിക്കുന്നതു വലിയൊരു കരണീയമായെണ്ണുന്ന പിതൃജനങ്ങളുടെ ശാസനവും. എതിർഭാഗത്ത് ആ കാമുകോത്തമനോടു പ്രതിജ്ഞാതമായ പ്രണയവുമായി ഒരു മഹാസമരം നടക്കുന്നു അവളുടെ മനസ്സിൽ. അതിന്റെ ഭിന്നഭിന്നഘട്ടങ്ങൾ ഇടയ്ക്കിടയ്ക്ക്‌ 'ടോർച്ചടിച്ചു' കാണിക്കുന്നതാണ്‌ അവളുടെ ദീർഘാത്മഗതം. അതിൽവെച്ച്‌ അവൾക്കുണ്ടാകുന്ന ഹൃദയപരിണാമം അൽപം വിചിന്തനീയമായിരിക്കുന്നു. ഏതിരുൾക്കൂമ്പാരത്തെയും രാഗരശ്മി വീശിപ്പിളർന്നു നവമായൊരു സുപ്രഭാതത്തെ സൃഷ്ടിക്കാമെന്നുറച്ച്‌ ആത്മാർപ്പണംചെയ്‌തുകഴിഞ്ഞ ഒരു നായിക പെട്ടെന്നിങ്ങനെ പിന്മാറുകയോ? യാഥാർത്ഥ്യം മറച്ചിട്ടില്ലെന്നേയുള്ളു എന്നു പറഞ്ഞേക്കാം കവി. എന്നാലും അവളെക്കൊണ്ടു കഠാരിയെടുപ്പിച്ചതു വായനക്കാരനോ പ്രേക്ഷകനോ പ്രതീക്ഷിക്കാത്തത്ര വേഗത്തിലായെന്നും അവളുടെ പിന്മാറ്റത്തിനു പ്രേരകമാകുന്ന പ്രതിപക്ഷത്തിന്റെ ശക്‌തി കാണിച്ചതു മതിയായില്ലെന്നും ഒരാവലാതിക്കിടയുണ്ട്‌. Truth is stranger than fiction (സ്വഭാവം കൽപിതത്തെക്കാളും അസംഗതമാകാം) എന്നുണ്ടല്ലോ. ഈ ഘട്ടത്തോടെ നായികയുടെ സ്വഭാവം അധഃപതിക്കുകയാണ്‌. <poem><center> “എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!“ </poem></center> എന്നൊരു തിളച്ചുമറിയുന്ന ഭോഗലാലസയായി തരം താഴുന്നു, അവളുടെ പ്രേമം. അതേവരെ പൂജിച്ചിരുന്നതൊക്കെ അവളെടുത്തുവലിച്ചെറിയുന്നു. പിതൃജനാദരവ്രതത്തിനു ബലിയോ ചന്ദ്രിക? അതു വിശ്വസിക്കാൻ കഴിയുന്നില്ല. അവൾ സ്ത്രീഹൃദയത്തിന്റെ പ്രവാഹത്തെ ഒരു രാത്രികൊണ്ടണകെട്ടി പിന്നോക്കമിറക്കിയിരിക്കുകയാണ്‌. അതിനു നാം വേണ്ടാ, അവളെകുറ്റപ്പെടുത്താൻ. അവളുടെ ഇഷ്ടതോഴി, ആ വിവേകിനിയായ ഭാനുമതിതന്നെ, അവളെ വിളിച്ചുനിർത്തി 'ക്രോസ്‌' ചെയ്യുന്നുണ്ട്‌ - ശ്രീ രാമനോടു ഞായം ചോദിക്കുന്ന വാസന്തിയുടെ വൈഭവത്തോടുകൂടി. നാലാം രംഗം നോക്കുക. അതവസാനിക്കുമ്പോൾ കുറ്റം സമുദായ നീതിക്കെന്നതിലുമധികം ചന്ദ്രികയ്ക്കുതന്നെയെന്നു സ്പഷ്ടം. ഗായക സംഘത്തിന്റെ ഉപസംഹാരം നായകനൈരാശ്യത്തിന്റെ കൊടും വിഷനാളത്തിലൂടെ വരാനിരിക്കുന്ന സംഹാരത്തിന്നുപക്രമമായിട്ടുണ്ട്‌. അഞ്ചാമംഗം വനാന്തരങ്ങളിൽനിന്നു കേൾക്കുന്ന വിഷാദപര്യാകുലമായ ഗാനംകൊണ്ടാരംഭിക്കുന്നു. ഇതുകേട്ടുണരുന്ന മദനൻ സ്നേഹിതന്റെ ദുർദ്ദശാപരിപാകത്തെക്കുറിച്ചോർത്ത്‌ മുഖം വിളറി ഒരു മരച്ചുവട്ടിൽ പൊങ്ങിനിൽക്കുന്നൊരു വേരിന്മേൽ തലയ്ക്കു കൈയുംകൊടുത്തു ചാരിയിരിക്കുകയാണ്‌. അവന്റെ സഹാനുഭൂതിയിൽനിന്ന്‌ ഒരു വ്യാകുലഗാനം പൊഴിയുന്നു. ആ ഗാനത്തോടുകൂടി മദനന്റെ സൗഹാർദ്ദത്തിന്നു വിലയൽപ്പം ഇടിയുന്നില്ലേ? ആരംഭംതൊട്ടേ രമണനിൽ നിഴലടിച്ചിരുന്ന പരാജയഭീതിയെ തടിപ്പിക്കേണ്ടെന്നു കരുതി വകതിരിവോടെ അയാളെ പ്രോത്സാഹിപ്പിച്ചുപോന്നു എന്നു വെച്ചിട്ട്‌ മദനൻ ആ രാഗകഥയിലെ അപകടസന്ധിയെപ്പറ്റി അതേവരെ ആലോചിച്ചിട്ടില്ലെന്നു വരാമോ? എന്നല്ല, അങ്ങനെയൊരു വിപരീതഗതിക്കു വിളംബമില്ലെന്നു തോന്നുമ്പോഴേക്കും, <poem><center> “നീ മറഞ്ഞാലും തിരയടിക്കും, നീലക്കുയിലേ നിൻ ഗാനമെന്നും.“ </poem></center> എന്നൊരാശംസയോടെ ചുമലൊഴിഞ്ഞുനിൽക്കുന്നത്‌ ഉറച്ച സൗഹാർദ്ദത്തിനിണങ്ങിയതോ? ഏതായാലും ആ നിസ്സഹായതാഗാനത്തെ രമണന്റെ പ്രവേശം വിച്ഛേദിച്ചതു നന്നായി. ഇരുപേരും കടുംദു:ഖത്തിനു പുഞ്ചിരിച്ചുകൊണ്ടു വെങ്കളിയിടുവാൻ ക്ലേശിക്കുന്നു. പിന്നെ ഒരു കൊച്ചു കുശലാനുയോഗമാണ്‌. <poem><center> “അക്കൊച്ചുതേന്മാവിൻ മൂട്ടിൽനിന്നി- ശ്ശർക്കരമാമ്പഴം വീണുകിട്ടി; ഞാനിതും സൂക്ഷിച്ചുവെച്ചു നിന്നെ- ദ്ധ്യാനിച്ചിരിക്കുകയായിരുന്നു!“ </poem></center> എന്ന മദനോക്‌തി ഏറ്റവും ഹൃദയാവർജ്ജകമായിട്ടുണ്ട്‌. ഇടിഞ്ഞ സൗഹാർദ്ദത്തിന്ന്‌ അതു നല്ലൊരൂന്നായിരിക്കുന്നു. അപ്പുറം ആ പ്രാണമിത്രങ്ങളുടെ കരളുരുക്കുന്ന വികാര വിനിമയമാണ്‌. <poem><center> “നിസ്സാരമായൊരു പെണ്ണുമൂലം നിത്യനിരാശയിൽ നിന്റെ കാലം ഈവിധം പാഴാക്കുകെന്നതാണോ ജീവിതധർമ്മം?- ഒന്നോർത്തുനോക്കു.“ </poem></center> എന്നിങ്ങനെ സ്നേഹത്തിന്റെ വ്രണത്തെ വിരോപണം ചെയ്യാൻ മദനൻ ശ്രമിക്കുന്നുണ്ട്‌; പക്ഷേ, <poem><center> “കഷ്ടം ! കൊതിയുണ്ടു പാടുവാനെൻ ചിത്തമുരളി തകർന്നുപോയി! ഇക്കണ്ണുനീരും നിരാശയുമാ- യൊറ്റയ്ക്കു ഞാനീ വനാന്തരത്തിൽ, ഹാ! മരണത്തിൻ സമാഗമം കാ- ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം!“ </poem></center> എന്നുവരെ മജ്ജാതന്തുക്കളെ കരണ്ടൊടുക്കിയിരിക്കുന്നു ആ വ്രണം. പിന്നെ, ഒന്നഴിച്ചുകെട്ടിയാലുണ്ടോ വാടുന്നു, ഉണങ്ങുന്നു? ഇനിയത്തെ ഭാഗത്തിൽ രമണമദനന്മാരുടെ അന്തിമ സന്ദർശനം, ചന്ദ്രികയുടെ വിവാഹദിവസം രാവിലെ മദനന്റെ സകലകാര്യപരാമർശകമായ വിലാപം, അന്നുതന്നെ അർദ്ധരാത്രി മരണത്തെ സ്വാഗതംചെയ്യുന്ന രമണന്റെ മാനസോപപ്ലവവിജ്ഞാപനം, രമണന്റെ ജഡം കണ്ടമ്പരന്നു മിത്രമരണത്തോടു ബന്ധപ്പെട്ട സകലത്തിനോടും തട്ടിക്കയറിക്കൊണ്ടുള്ള മദനന്റെ നിലവിളി എന്നിങ്ങനെയാണു രംഗങ്ങൾ. അവയ്ക്കു പൊതുവേ ഒരു തരക്കേടു പറ്റിയിട്ടുണ്ട്‌. എത്തേണ്ടിടത്തെത്തുംമുമ്പ്‌ പൊട്ടിപ്പരക്കുന്ന അമിട്ടുപോലെയാണ്‌ ആദ്യത്തെ രംഗം രണ്ടും. കഥാഗതിയനുസരിച്ചു നടക്കാനിരിക്കുന്നതേയുള്ളു മരണം. പക്ഷേ, അനുഭവമനുസരിച്ച്‌ അതങ്ങു നടന്നുകഴിഞ്ഞതായി വെച്ചുംകൊണ്ടല്ലേ ആ രംഗത്തിലെ പ്രസ്താവനകളുടെ ഗതി എന്നു തോന്നിപ്പോകുന്നു. തീരുമാനപ്പെട്ട ഒരു സംഗതിയിൽ ഇനിയൊന്നും തനിക്കു കരണീയമായില്ലെന്നൊരു മട്ടിലാണ്‌ മദനന്റെ ദീർഘദീർഘമായ നിരൂപണം. ആ രംഗങ്ങളിലും ശരി, പാത്രങ്ങൾ കഥയുടെ പൊഴിയിൽനിന്നു തെറ്റി കലാകാരന്റെ കൈപ്പമ്പരങ്ങളായിത്തീർന്നിരിക്കുന്നു. അതിഭാഷണം - എല്ലാറ്റിലും വിശേഷിച്ച് അവസാനത്തേതിൽ - വിപരീതഫലം ചെയ്‌തിരിക്കുന്നു. ശാന്തഗംഭീരമായിത്തീരേണ്ട കരുണം പരഭാഗശോഭ കളഞ്ഞ്‌ രൗദ്രബീഭത്സഭയാനകസങ്കുലമായിപ്പോയിരിക്കുന്നു. ഇതൊരു വല്ലാത്ത അനൗചിത്യമായെന്നാരും പറയും. പക്ഷേ, കവിയുടെ ഭാഗത്തുനിന്ന്‌ അൽപം വാദിക്കാൻ വകയില്ലെന്നില്ല. ചെറുപ്പത്തിൽ തനിക്കുണ്ടായ ഒരു സുതീവ്രാനുഭവത്തെ ആ ചെറുപ്പത്തിന്റെ കത്തിക്കാളുന്ന വികാരത്തോടും ഭാവനയോടുംകൂടി രൂപപ്പെടുത്തി പ്രതിപാദിച്ചതാണിക്കാവ്യം. അതിന്റെ അന്തിമഘട്ടത്തിൽ - ദാരുണ ദാരുണമായ പരിണാമത്തിന്റെ ഘട്ടത്തിൽ - അദ്ദേഹം അനുഭവസ്മരണാകുലനായി അനീതിപക്ഷത്തോട്‌ അല്പം അരിശപ്പെട്ടുവെന്നത്‌ ഒരുവിധത്തിൽ മർഷണീയമായിരിക്കുന്നു. യാതൊരനുഭവത്തോടും കടപ്പാടില്ലാതെ കലാശിൽപ്പത്തിനൊത്തവിധത്തിൽ ഭാവനയെ സ്വരൂപിക്കാൻ തികച്ചും സ്വതന്ത്രരും സുപരീക്ഷിതവൈഭവരുമായ മഹാകവികൾ തന്നെ ഒടുക്കമെന്നല്ല, ഇടയ്ക്കിടയ്ക്കും അപകടങ്ങൾ കാണിച്ചിട്ട്‌, അതെല്ലാം ‘മാപ്പാക്കിക്കളയാ' നേയുള്ളു എന്നൗദാര്യം കാണിക്കുന്ന നമ്മുടെ സഹൃദയന്മാർക്ക്‌ അതു തീർച്ചയായും മർഷണീയമായിരിക്കും. പ്രണയവൈഫല്യം വഴി ശോകപര്യവസിതമായ രമണജീവിതം നമ്മുടെ സഹാനുഭൂതിയെ അർഹിക്കുന്നുവോ? കാവ്യത്തിൽ കാണുന്നപടിക്ക്‌ രമണനുള്ളത്‌, ഒരാദർശത്തിനുവേണ്ടി ജീവിച്ച്‌, പരിതഃസ്ഥിതലോകം അതിനെ യഥോചിതമറിഞ്ഞഭിനന്ദിക്കുന്നില്ലെന്നു വരുമ്പോൾ കുണ്ഠിതപ്പെട്ടും പരാജയം വരിക്കുന്ന ഒരു കലാകാരന്റെ വികാരം നിറഞ്ഞ ഹൃദയമാണ്‌. തനിക്കൊരു മാഹാത്മ്യം – അനിതരസാധാരണമായൊരു മാഹാത്മ്യം- ഉണ്ടെന്നാത്മാർത്ഥമായി വിശ്വസിക്കുക. അത്‌ അർഹിക്കുന്നത്ര അഭിവന്ദിതമല്ലാതാകുമ്പോൾ മനസ്സുകൊണ്ടപകർഷപ്പെട്ടു പോവുക, ആ അപകർഷബോധം നീറിപ്പിടിച്ച്‌ ജീവിതത്തോടാകെ വല്ലാത്ത വെറുപ്പായിത്തീരുക, എന്നിട്ടു അപരാധമെല്ലാം യാഥാ സ്ഥിതികലോകത്തിന്റെ നെറുകയിൽ വെച്ചുകെട്ടി താനേ അന്തരിക്കുക - ഈ പ്രകൃതിക്കാരായ ഒരു ഗണം റൊമാന്റിക്‌ കവികളില്ലേ. രമണനെ അത്തരത്തിലൊരാളായെടുക്കാം. അഭിജാതന്മാരുടെ നീതിയാൽ പിന്തള്ളപ്പെട്ടു പിന്തള്ളപ്പെട്ട്‌ അയാൾ പൊട്ടിത്തെറിക്കാറായ ഒരഗ്നിപർവ്വതം പോലെയായി. അയാളുടെ ആത്മഹത്യ. The inevitable defeat of the ideal by the real (അനുഭവത്താൽ അവശ്യം തോൽപ്പിക്കപ്പെടുന്ന ആദർശം) എന്നതിനു ദൃഷ്ടാന്തമായിരിക്കുകയാണ്‌. ചന്ദ്രികയെ അയാൾ സ്നേഹിച്ചു. തനിക്കുള്ളതെന്തെന്നും തന്നോടെതിർത്തേക്കാവുന്ന ബഹുശ്ശക്‌തികളേവയെന്നും പലവട്ടം വെളിപ്പെടുത്തി അധികമധികം സ്നേഹിച്ചു. എന്നല്ല, സർവ്വാദർശ വിഗ്രഹമായാരാധിക്കുകയുംചെയ്‌തു- ‘ഡാന്റി' ‘ബിയട്രിസി'നെ എന്നപോലെ. ആ ഗാഢബന്ധം നിഷേധിക്കപ്പെട്ടപ്പോൾ തന്റെ സകല വൈഭവങ്ങളും - തന്റെ അസ്തിത്വം പോലും - നിഷേധിക്കപ്പെട്ടെന്നു തോന്നി; അയാളങ്ങാത്മഹത്യചെയ്‌തു. താൻ ജീവിതചന്ദ്രികയായി പൂജിച്ച ആ ചന്ദ്രികയിൽ രമണൻ യാതൊരു കളങ്കവും കണ്ടില്ല. കാണുമെന്നു മദനൻ തന്നെ പറഞ്ഞിട്ടും അയാൾ വിശ്വസിച്ചില്ല. കാട്ടിക്കൊടുത്തിരുന്നെങ്കിലോ, കണ്ണു വഞ്ചിച്ചതായേ അയാൾ എണ്ണുമായിരുന്നുള്ളു. അയാൾ എതിർത്തത്‌ ചന്ദ്രികയുടെ മനം മാറ്റത്തോടോ? അല്ല, അഭിജാതപ്പരിഷയുടെ വ്യക്‌തിപ്രഭാവാവധീരണത്തോടാണ്‌. ആ പ്രത്യാഖ്യാനം അല്പം അർത്ഥവത്താണെന്നു സമ്മതിക്കണം. സമുദായത്തിന്‌ അതിൽനിന്നൊരുപാഠം പഠിക്കാനുണ്ട്‌. പക്ഷേ, ഒരു പ്രണയവൈഫല്യത്തിന്റെ പേരിൽ- മറുഭാഗത്തെ വികാരസ്ഫുരിതമായ അഭിനന്ദനത്തെ, ‘റൊനി' അഭിപ്രായപ്പെടുമ്പോലെ ആദർശപ്രേമത്തിന്റെ പര്യായമായി തെറ്റിദ്ധരിച്ചി ട്ടുണ്ടായൊരു പ്രണയനൈരാശ്യത്തിന്റെ പേരിൽ - സ്വജീവിതത്തെ ഹനിച്ച്‌ സമുദായഭർത്സനം ചെയ്യുന്നത്‌ എത്രത്തോളം ഫലവത്താണ്‌? അതിലും ഭേദം ഒരുപടി യാഥാർത്ഥ്യങ്ങളിലേക്കിറങ്ങി നിന്ന്‌ പൗരുഷത്തോടെ നീതി പരിഷ്കാരത്തിന്നുവേണ്ടി പൊരുതുന്നതല്ലേ? പക്ഷേ, അതിനുവേണ്ട മനോബലം - സംസ്കാരത്തിൽ കാച്ചിയെടുത്ത മനോബലം - രമണനില്ലാതെപോയി. <poem><center> “കണ്ണു നീരോടെതിർത്തുനിൽക്കുവാൻ കർമ്മധീരനുമല്ലവൻ.“ </poem></center> കർമ്മവിരക്‌തി – അതു രമണനെപ്പോലുള്ള ഒരുഗണം റൊമാന്റിക്‌ കവികളുടെ ഭാഗ്യക്കേടാണ്‌. ചുരുക്കത്തിൽ രമണന്റെ പരാജയസമ്മതം അയാളുടെ പ്രായത്തിനും പ്രകൃതിക്കും ഒത്തതായെന്നേയുള്ളു. Life, which is a comedy for those who think, is a tragedy for those who feel - Walpole (ജീവിതം വിചാരശീലന്മാർക്കു ശുഭാന്തമാണെങ്കിൽ വികാരഭരിതന്മാർക്ക്‌ അശുഭാന്തമാണ്‌.) കഥയുടെ ചുരുൾ അഴിഞ്ഞുപോകുന്തോറും രമണന്റെ ആദർശോന്മുമായ ആത്മവത്തയും അതു വിലമതിക്കപ്പെടാത്തതിനാൽ അകത്തു പുകഞ്ഞുകൊണ്ടിരുന്ന വിഷാദവും അവ തമ്മിൽ മത്സരിച്ചു ദുർമ്മരണത്തിലെത്തിച്ച ജീവിതവും യഥാരൂപം പ്രദർശിതമാകുന്നതിനാൽ സഹൃദയന്മാർക്ക്‌ അയാളോടുണ്ടാകുന്ന സഹതാപത്തെ അടിസ്ഥാനപ്പെടുത്തി ഈ കാവ്യം ഒരു യഥാർത്ഥവിലാപകൃതിയുടെ ഫലം ചെയ്യുന്നുണ്ടെന്നു പറയാം. ഒരു നാടകീയാരണ്യകകാവ്യത്തിന്റെ രൂപത്തിൽ ഒളിഞ്ഞുനിന്നതുകൊണ്ട്‌ നായകോത്കർഷം മങ്ങിപ്പോയിട്ടില്ല. വിലപിക്കുന്ന വന്റെ ആത്മവിശുദ്ധിക്കു കോട്ടം തട്ടിയിട്ടുമില്ല. അന്തിമഖണ്ഡത്തിൽ മദനന്റെ രോദനങ്ങൾ വേറിട്ടുനിൽക്കുന്ന വിലാപങ്ങളാവുകയും എന്നാൽ കഥയാൽ ജാഗരിതമായ ശോകത്തെ ശക്‌തിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. ദുരന്തത്തെ കണ്ടുംകൊണ്ടുനിന്നു പൊട്ടിപ്പിളരുന്ന ഒരു മിത്രമനസ്സിന്റെ വിലാപം വികാരവിപ്ലവമായിരിക്കുമെങ്കിൽ പൂർണ്ണമായും അതായിട്ടുണ്ട്‌, മദനന്റെ രോദനം. സംഭവത്തിൽനിന്നു കുറെ അകന്ന്‌ വികാരത്തെ സംയമനം ചെയ്‌തു നല്ലൊരു വിചിന്തനത്തിന്റെ ഫലമായെഴുതുന്ന വിലാപകൃതികളിലെ ഒഴിച്ചാലും ഒഴിയാത്ത കൃത്രിമത മദനോക്‌തികൾക്ക്‌ പറ്റിയിട്ടില്ല. പക്ഷേ, വികാരത്തിന്റെ പരക്കം പാച്ചിലിൽ മനുഷ്യന്റെ കനക്കുറവു കാണിക്കുന്ന കുറെ പ്രലപനങ്ങൾ വന്നുപോയിട്ടുണ്ട്‌. നായകൻ ഏതൊരു നീതിസംഹിതയുടെനേരെ ഊർദ്ധ്വശ്വാസംകൊണ്ടൊരു ചോദ്യചിഹ്നമുയർത്തിയോ, അതിന്റെ സവിസ്തരമായ ഭാഷ്യമാണ്‌ ആ പ്രലപനങ്ങളെന്നിരുന്നാലും അവ കാവ്യശിൽപത്തിന്റെ വെടിപ്പൊന്നു കുറച്ചിരിക്കുന്നു. ശ്രീ ചങ്ങമ്പുഴയുടെ ശൈലിക്കു പേർപെറ്റ ചില മേന്മകളുണ്ട്‌ - കർണ്ണം കുളുർപ്പിക്കുന്ന സംഗീതമാധുര്യവും കണ്ണഞ്ചിക്കുന്ന രൂപപ്പൊലിമയും ഹൃദയം കവരുന്ന സാരള്യവും ബാല്യകൃതിയായ രമണനിൽത്തന്നെ തെളിഞ്ഞിട്ടുണ്ട്‌ അവയെല്ലാം. നോക്കുക: <poem><center> “കണ്ടിട്ടില്ല ഞാനീവിധം മലർ- ച്ചെണ്ടുപോലൊരു മാനസം. എന്തൊരദ്ഭുതപ്രേമസൗഭഗം! എന്തൊരാദൎശസൗരഭം! ആ നിധി നേടാനാകയാൽ, സഖി, ഞാനൊരു ഭാഗ്യശാലിനി! സിദ്ധിയാണവൻ ശുദ്ധിയാണവൻ സത്യസന്ധതയാണവൻ! വിത്തമെന്തിനു, വിദ്യയെന്തിനാ വിദ്യുതാംഗനു വേറിനി? ആടുമേയ്ക്കലും കാടകങ്ങളിൽ- പ്പാടിയാടിനടക്കലും ഒറ്റഞ്ഞെട്ടിൽ വിടൎന്നു സൗരഭം മുറ്റിടും രണ്ടു പൂക്കൾപോൽ, പ്രാണസോദരനായിടുമൊരു ഗാനലോലനാം തോഴനും വിശ്രമിക്കാൻ തണലെഴുമോരോ പച്ചക്കുന്നും വനങ്ങളും നിത്യശാന്തിയും തൃപ്തിയും രാഗ- സക്‌തിയും മനശുദ്ധിയും- ചിന്തതൻ നിഴൽപ്പാടു വീഴാത്തോ- രെന്തു മോഹന ജീവിതം!“ </poem></center> <center> * * * * * </center> <poem><center> “അവനിയിൽ ഞാനാരൊരാട്ടിടയൻ അവഗണിതൈകാന്തജീവിതാപ്തൻ! പുഴകളും കാടും മലയുമായി- ക്കഴിയും വെറുമൊരധഃപതിതൻ! അവളോ-വിശാലഭാഗ്യാതിരേക- പ്പവിഴപ്പൂങ്കാവിലെ രത്നവല്ലി! കനകവസന്തത്തോടൊത്തുകൂടി- ക്കതിരിട്ടുനിൽക്കേണ്ടും കൽപവല്ലി!“ </poem></center> <center> * * * * * </center> <poem><center> “നിശിത മദ്ധ്യാഹ്നമാക്കാനനത്തിൻ- നിറുകയിൽത്തീമഴ പെയ്‌തു നിൽക്കേ! അവിടത്തെച്‌ഛാ‍യാതലങ്ങൾ, കാൺകെ- ന്തനുപമശീതളകോമളങ്ങൾ!“ </poem></center> ദ്രാവിഡശീലുകളിൽ സംഗീതം പകർന്നുകൊടുക്കുന്നതിൽ ഇത്രകാലേ ഒന്നാംസമ്മാനം വാങ്ങിയ കവി വേറെയില്ലെന്നുവേണം പറയാൻ. നയനാവർജ്ജകമാംവണ്ണം വികാരങ്ങൾക്കു തങ്കരേക്കിട്ടു രൂപംകൊടുക്കുന്നതിനും ശ്രീ ചങ്ങമ്പുഴയ്ക്ക്‌ നല്ല മിടുക്കുണ്ട്‌. വേണ്ടിടത്തേ അതുചെയ്യാറുള്ളു. പക്ഷേ, ഇതിലുമധികം അദ്ദേഹത്തിന്റെ ശൈലിയെ സമകാലികന്മാരിൽനിന്നു വേർതിരിച്ചുത്കർഷപ്പെടുത്തുന്നത്‌ അതിന്റെ സാരള്യമാണ്‌. പറയാനുള്ളത്‌ അദ്ദേഹമങ്ങു പറഞ്ഞാൽ ഉടനെ മനസ്സിലാകുന്നു. അതാണ്‌ പലരെയും അന്ധാളിപ്പിക്കുമാറ്‌ അദ്ദേഹത്തിന്റെ കൃതികൾ സാധാരണന്മാർക്കിടയിൽക്കൂടി ചുഴിഞ്ഞിറങ്ങുന്നതിനിടയാക്കിയ ഹേതുക്കളിൽ പ്രധാനം. വിവക്ഷിതത്തിന്റെ വാക്കെന്നല്ലാതെ വാക്കിന്റെ വിവക്ഷിതം എന്ന നയം അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നു തോന്നുന്നു. അദ്ദേഹം പഴമക്കാരുടെ നോട്ടത്തിൽ വ്യുത്പന്നനോ? അല്ലെന്നേ കാവ്യങ്ങൾ വിളിച്ചുപറകയുള്ളു. അതോ, മലയാളികൽക്കൊരനുഗ്രഹവുമായി. ലിംഗശ്ലേഷങ്ങൾക്കരികെ കുന്തിച്ചിരുന്നു യാതൊരു ഹൃദയസാത്മ്യവുമില്ലാത്ത ഒരുവക മായികാർത്ഥങ്ങൾ ഞെക്കിത്തുറുപ്പിച്ച്‌ അതൊരു വലിയ കലാവിദ്യയാണെന്നു ദുർവ്വാശിപിടിച്ച്‌, സാഹിത്യത്തിനുവേണ്ടി അത്യാർത്തിയോടെ വരുന്ന പാവപ്പെട്ട മലയാളികളെ അമ്പരപ്പിക്കാനും വഞ്ചിക്കാനും അദ്ദേഹത്തിനു തോന്നിയില്ലല്ലോ എന്നോർത്താണ്‌ അനുഗ്രഹമെന്നു പറഞ്ഞത്‌. പിന്നെ അർത്ഥസാന്ദ്രിമയുടെ കാര്യം ------ ധ്വനി ദീക്ഷകൊണ്ടുണ്ടാകേണ്ടതുതന്നെ. അതിലദ്ദേഹത്തിനു നിഷ്കർഷം ഇനി വരേണ്ടതായിട്ടാണിരിപ്പ്‌. പക്ഷേ, അതൊരുപോരായ്മയല്ല. ഇക്കാവ്യത്തിൽ നാടകീയമാണല്ലോ രൂപം. പാത്രഭാഷണങ്ങളിൽ തുറന്നുപറയലുകൾക്കാണ്‌ അധികം ഔചിത്യമെന്നു പ്രസിദ്ധം. ഒന്നും രണ്ടും ഭാഗങ്ങളിൽ സംഭാഷണങ്ങൾ ഓരോന്നിന്നും ആകപ്പാടെ ഒരടുക്കുണ്ട്‌. ധ്വനികാര്യത്തിന്റെ ഒരെത്തിനോട്ടം തന്നെ. അപ്പുറത്തേക്കു കടന്നപ്പോൾ പറഞ്ഞുപറഞ്ഞങ്ങേറിപ്പോയി. ഗ്രാമീണസൗന്ദര്യപ്പുളപ്പിന്റെ ഒരു പശ്ചാത്തലമൊരുക്കുക. അതിൽ ഗ്രാമീണാനുരാഗകഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ സ്വരൂപിച്ച്‌ യഥാസ്ഥാനം വിനിവേശിപ്പിക്കുക, പാത്രങ്ങളെയും കർമ്മഭാവങ്ങളെയും അത്യപായകരമായി ഔചിത്യക്ഷതി പറ്റാത്തവിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ 'കോറസ്‌' പോലുള്ള ഗായകസംഘങ്ങളെക്കൊണ്ടിടക്കൊളുത്തിടുവിച്ചു കഥയെ സുഘടിതാവയവമാക്കുക -- ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്‌. യൂറോപ്യൻ സാഹിത്യത്തിൽനിന്ന്‌ ആരണ്യകകാവ്യങ്ങളുടെ കമനീയശിൽപ്പത്തെ നമ്മുടെഭാഷയിലേക്കൊന്നാമതായി അവതരിപ്പിച്ചത്‌ രമണന്റെ കർത്താവാണ്‌. അദ്ദേഹം തന്റെ ഏതാനും അനന്തരകൃതികളിൽ ആ കലാസമ്പ്രദായത്തെ അവഗണിക്കാൻ വയ്യാത്തൊരു സാഹിത്യവിഭാഗമാക്കത്തക്കവണ്ണം പരിപോഷിപ്പിച്ചിട്ടുണ്ട്‌. പല കാവ്യങ്ങളും പഴയ കോലങ്ങൾതന്നെ. പിന്നെയും പിന്നെയും ചായംതേച്ചുഴിഞ്ഞു വെയ്ക്കുന്നതിൽ മാത്രം മനസ്സിരുത്തിക്കൊണ്ടിരിക്കെ പുതിയൊരു കലാരൂപം ഇത്രയും പണിക്കുറ്റം തീർത്തുതന്നതിൽ ശ്രീ ചങ്ങമ്പുഴയ്ക്കു ശകാരമല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ലെന്നോ? അദ്ദേഹം ചെയ്‌തതെന്തെന്നു കാണാൻ കണ്ണില്ലാതെ, അല്ലെങ്കിൽ മനസ്സില്ലാതെ, അദ്ദേഹം ‘എന്തു ചെയ്‌തു, എന്തു ചെയ്‌തു' എന്ന്‌ വെല്ലുവിളിക്കുന്നവർ ഒരാവേശത്തിന്ന്‌ അങ്ങനെ പറയുമായിരിക്കും. വാസ്തവത്തിൽ ആ അഭിനവകലാരൂപം തീരെ കൊള്ളരുതാത്തൊന്നാണെന്നു തെളിയിക്കപ്പെ ടാത്ത കാലംവരെ അതൊരു അസഹിഷ്ണുതയുടെ വെറും പിടുത്തമായേ തീരു. മനുഷ്യന്റെ വികാരാംശത്തെപ്പോലെതന്നെ വിചാരാംശത്തെയും ഉജ്ജീവിപ്പിക്കുന്ന സാംസ്കാരികമായൊരു സിദ്ധൗഷധമല്ലായിരിക്കാം രമണൻ. പക്ഷേ, കരുണത്തിൽപ്പോയി തലതല്ലുന്ന ശൃംഗാരത്തെ തട്ടി ത്തടഞ്ഞനൗചിത്യങ്ങളിൽ വീണു കുട്ടിച്ചോറാകാതെ, നാവിൽ വെള്ളം തെളിയിക്കുന്ന ഭോഗലാലസയായി തരം താഴാതെ, ഉപനിബന്ധിക്കുവാൻ നല്ലചോരത്തിളപ്പുള്ളൊരു കവിക്കും വേണമെന്നു വെച്ചാൽ കഴിയുമെന്നതിനു രമണൻ നിദർശനമായിരിക്കുന്നുണ്ട്‌. എനിക്ക്‌ അതിലെ വികാരം 'രാധയുടെ കൃതാർത്ഥത' വരെയുള്ള സുപ്രഥിത കൃതികളിലേതോളം തന്നെ വൈഷയികമായി തോന്നിയിട്ടില്ല. ജോസഫ്‌ മുണ്ടശ്ശേരി. തൃശ്ശിവപേരൂർ 1945 ആഗസ്റ്റ്‌ [[വർഗ്ഗം:രമണൻ]] plzr40x3h1um5pbxrfd5w2t1fml66nl സൂചിക:Shabdha Shodhini 1918.pdf 104 31945 246266 210803 2026-08-04T19:25:18Z Manojk 804 246266 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q108161505 |Title= |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=C |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} [[വർഗ്ഗം:WSDCSchool2014Titles]] hgr2xoqtt6gnlujwj32p89v9f64in71 താൾ:Shabdha Shodhini 1918.pdf/147 106 73526 246358 207074 2026-08-04T19:42:04Z Manojk 804 /* പ്രശ്നമുള്ളവ */ 246358 proofread-page text/x-wiki <noinclude><pagequality level="2" user="Manojk" /></noinclude><noinclude><references/></noinclude> hjurff7deg1qecrb9nqpe5o2lrni71u 246359 246358 2026-08-04T19:42:58Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 246359 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude><references/></noinclude> 1qj4nutt6ndoeatijijouau5f6njy5h താൾ:ഗാന്ധിസം.pdf/3 106 80790 246410 246125 2026-08-04T22:05:12Z Sreejithk2000 57 ചെറിയ തിരുത്ത് 246410 proofread-page text/x-wiki <noinclude><pagequality level="4" user="Manojk" /></noinclude>{{c|{{xxx-larger|ഉള്ളടക്കം}}}} {{rule|10em|height=3px}} {{rh||പീഠിക||പേജ്}} {{ഇടത്തുംവലത്തും|1{{gap|1em}} ഈശ്വരൻ അഥവാ അദൃശ്യശക്തി|9}} {{ഇടത്തുംവലത്തും|2{{gap|1em}} മതവും മതഗ്രന്ഥങ്ങളും|21}} {{ഇടത്തുംവലത്തും|3{{gap|1em}} സത്യവും അഹിംസയും|31}} {{ഇടത്തുംവലത്തും|4{{gap|1em}} അഹിംസ|38}} {{ഇടത്തുംവലത്തും|5{{gap|1em}} സത്യഗ്രഹം|44}} {{ഇടത്തുംവലത്തും|6{{gap|1em}} നിസ്സഹകരണം|49}} {{ഇടത്തുംവലത്തും|7{{gap|1em}} സിവിലാജ്ഞാലംഘനം|53}} {{ഇടത്തുംവലത്തും|8{{gap|1em}} സൃഷ്ടിപരപരിപാടികൾ|57}} {{ഇടത്തുംവലത്തും|9{{gap|1em}} ഖാദി|67}} {{ഇടത്തുംവലത്തും|10{{gap|1em}} രാമരാജ്യം|81}} {{ഇടത്തുംവലത്തും|11{{gap|1em}} അഹിംസാ വിപ്ലവം|100}} {{ഇടത്തുംവലത്തും|12{{gap|1em}} സോഷ്യലിസം|123}} {{ഇടത്തുംവലത്തും|13{{gap|1em}} സദാചാരം|134}} {{ഇടത്തുംവലത്തും|14{{gap|1em}} ബ്രഹ്മചര്യം|138}} {{ഇടത്തുംവലത്തും|15{{gap|1em}} ഉപസംഹാരം|138}}<noinclude></noinclude> i1n98e850dslx61jp7bbzhg78sxfrxw താൾ:Ramanan (Changampuzha).pdf/20 106 83246 246416 245979 2026-08-05T10:46:40Z Peemurali 12614 246416 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude><poem><center> “മലരണിക്കാടുകൾ തിങ്ങിവിങ്ങി മരതകകാന്തിയിൽ മുങ്ങിമുങ്ങി കരളും മിഴിയും കവൎന്നു” </poem></center> മിന്നിയ മലനാട്ടിന്റെ മാദകസൗന്ദൎയ്യം ഹൃദയാവൎജ്ജകമായ ശീലിൽ പുകഴ്ത്തിപ്പാടി അകൃത്രിമരമണീയമായൊരു പശ്ചാത്തലം നിൎമ്മിക്കുന്നു. അതിദീൎഘമായ ആ പാട്ടിന്റെ ലഹരിയിൽ ഏതനുവാചകനും പരവികാരപരിവൎജ്ജിതനായിത്തീരും. അപ്പോഴേയ്ക്കും ഒന്നാമത്തെ ഗായകൻ, <poem><center> “അവിടേയ്ക്കു നോക്കുകത്താഴ്വരയി- ലരുവിക്കരയിലെപ്പുൽത്തടത്തിൽ ഒരു മരച്ചോട്ടിൽ രണ്ടാട്ടിടയ- രൊരുമിച്ചിരുന്നതാ സല്ലപിപ്പൂ” </poem></center> എന്നിങ്ങനെ ആ പ്രകൃതിയുടെ കടാക്ഷങ്ങൾപോലുള്ള രമണമദനന്മാരുടെ സമീപത്തേയ്ക്കു കൂട്ടുകാരെ ക്ഷണിക്കുന്നു. കാനനശ്രീവിലസിതമായ ഒരു രംഗത്തിൽ ഏതാനും ഇടയന്മാർ പ്രത്യക്ഷപ്പെട്ട് അനവാപ്തക്ലേശ ന്മാരെപ്പോലെ നീട്ടിയങ്ങനെ പാടിക്കൊണ്ടിരിക്കുന്നതിന്നിടയിൽ ആ രംഗത്തുതന്നെ അല്പം അകന്നു് ഒരരുവിക്കരയിലെ പുൽത്തടത്തിൽ അവരുടെ സകലശ്ലാഘകളുമൎഹിക്കുന്ന രമണമദനന്മാരെക്കണ്ടിട്ടു് ആ ഭാഗത്തേയ്ക്കു പോകാൻ ഭാവിക്കുന്ന മട്ടിൽ ഒരുപക്രമം കല്പിച്ചതു വിജയമായി. അതിനപ്പുറം ഒന്നാം രംഗത്തിൽ രമണനും മദനനും അതേവരെ ചെയ്തുകൊണ്ടിരുന്ന സംഭാഷണം തുടൎന്നുകൊണ്ടവതരിക്കുകയാണ്. അതോ, വളരെ സ്വാഭാവികമായിരിക്കുന്നു. പ്രാണമിത്രത്തിന്റെ നിൎബ്ബന്ധത്താൽ രമണൻ തന്റെ പ്രണയകഥ,<noinclude></noinclude> ri1odl6x1exmgmxjnmmv179xst6iv17 താൾ:Sasthrejnen Pouranakumbol 2004 June.pdf/2 106 84548 246411 246148 2026-08-05T03:17:51Z Sreejithk2000 57 246411 proofread-page text/x-wiki <noinclude><pagequality level="3" user="Manojk" /></noinclude>{{ന|{{തലക്കെട്ട്3|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}}}<noinclude></noinclude> c6ku6agqgn5mtpimj6y1l9rcenmn34c താൾ:Sasthrejnen Pouranakumbol 2004 June.pdf/3 106 84553 246412 246130 2026-08-05T03:18:57Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246412 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>'''ഡോ. എം. പി. പരമേശ്വരൻ''' മടങ്ങർളി പരമേശ്വരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനായി 1935 ൽ തൃശ്ശൂരിൽ ജനിച്ചു. തൃശ്ശൂർ സി.എം.എസ്. ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ്, തിരുവനന്തപുരം എഞ്ചിനീയറിംങ് കോളേജ് എന്നിവിടങ്ങളിൽ പഠനം. 1956ൽ മുംബൈയിലെ ടാറ്റ ഹൈഡ്രോ കമ്പനിയിൽ അപ്രന്റീസ്. 1957ൽ മുംബൈ അണുശക്തി ഗവേഷണ സ്ഥാപനത്തിൽ. 1962-65 വരെ മോസ്കോവിൽ പി.എച്ച്.ഡി. വിദ്യാർഥി. 1966 മുതൽ ശാസ്തസാഹിത്യ പരിഷത്തിൽ സജീവം. 1969 മുതൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. ഡയറക്ടർ, ഡയറക്ടർ. 1975ൽ ജോലി രാജിവെച്ചു. 1975-85 വരെ ചിന്ത പബ്ലിക്കേഷന്റെയും ദേശാഭിമാനി ബുക് ഹൗസിന്റെയും ചുമതലക്കാരൻ. 1988 മുതൽ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൽ മുഴുവൻ സമയ പ്രവർത്തകൻ. 1989 ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതിയുടെ ഫൗണ്ടർ സെക്രട്ടറി. 2001 ൽ അതിന്റെ ചെയർമാൻ. 1988-95 വരെ ദേശീയ സാക്ഷരത മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം. മൂന്ന് വർഷം ബംഗാൾ എഞ്ചിനീയറിങ് കോളേജ് ബോർഡ് ഓഫ് ഗവേർൺസ് ചെയർമാൻ. ഇപ്പോൾ എൻ.സി.ഇ.ആർ.ടി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. 40ൽ പരം ഗ്രന്ഥങ്ങൾ രചിച്ചു. 300ലധികം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മൂന്ന് പുസ്തകങ്ങൾക്ക് സംസ്ഥാന-കേന്ദ്ര ഗവണ്മെന്റിന്റെ അവാർഡ്. 1989ൽ ശാസ്ത്ര പ്രചാരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ അവാർഡ്. 1992ൽ സാക്ഷരതാ പ്രവർത്തനത്തിനുള്ള അവാർഡ്. {{വ|അരുണിമ<br/>മടങ്ങർളി മന, തൃശ്ശൂർ 4}}<noinclude></noinclude> nyv86mvvnpp6cwteacq91w47w0d6iet താൾ:Sasthrejnen Pouranakumbol 2004 June.pdf/6 106 84574 246413 246132 2026-08-05T03:19:48Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246413 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്3|പ്രസാധകക്കുറിപ്പ്}}}} {{text-indent|2em|കേരളവികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണല്ലൊ. കേരളമാതൃകയിലുളള വികസനത്തിന്റെ മേന്മകളെ ചൊല്ലി ഉളളതായിരുന്നു കുറച്ചുകൊല്ലം മുമ്പുളള ചർച്ചകൾ. പിന്നീട് ആ മാതൃകയുടെ പരിമിതികളെയും പോരായ്മകളെയും കുറിച്ചുളള ചർച്ചകളായി. ഇപ്പോൾ ഒരു പുതിയ വികസന സംസ്കാരത്തെക്കുറിച്ചുളള ചർച്ചകളാണ്. ആഗോള നിക്ഷേപകസംഗമവും എക്സ്പ്രസ്സ് ഹൈവേയും ജലനിധിയും കരിമണൽ ഖനനവും ജലവില്പനയും ഒക്കെയാണ് കേരളത്തിന്റെ വികസനത്തിലേക്കുള്ള അതിവേഗ പാതകളെന്ന് ഭരണാധികാരികൾ പ്രഖ്യാപിച്ചിരിക്കുന്നു. ജനങ്ങളോടല്ല, കോടികൾ മുടക്കാൻ കഴിവുളള നിക്ഷേപകരോടാണ് ഭരണകുടത്തിന്റെ പ്രതിബന്ധത. നിക്ഷേപകരാണ് രക്ഷകർ എന്നതുകൊണ്ട്, അവരെ എതിരേൽക്കാനുള്ള താലവുമേന്തി നിൽക്കുകയാണ് ഭരണകർത്താക്കൾ.}} {{text-indent|2em|ഈ സന്ദർഭത്തിൽ, വികസനവും ശാസ്ത്ര സാങ്കേതിക വിദ്യകളും പരിസ്ഥിതിയും എല്ലാമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പലതലങ്ങളിൽ നിന്നു കൊണ്ട് ചർച്ച ചെയ്യുന്ന ഈ ലേഖന സമാഹാരത്തിന് ഏറെ പ്രസക്തിയുണ്ട്. പലപ്പോഴും ഇത്തരം വികസന ചർച്ചകളിൽ ഇടപ്പെട്ടും ചിലപ്പോൾ ചർച്ചക്ക് തുടക്കം കുറിച്ചും ഡോ. എം. പി. പരമേശ്വരൻ കഴിഞ്ഞ മൂന്നര ദശാബ്ദത്തിനിടയിൽ എഴുതിയ ലേഖനങ്ങളിൽ ചിലതാണ് ഇവിടെ സമാഹരിക്കുന്നത്. ഇതിൽ ഉദ്ധരിച്ചിരിക്കുന്ന പല സ്ഥിതിവിവര കണക്കുകൾക്കും ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടിരിക്കാം എന്നാൽ ഇവയുടെയെല്ലാം അന്തർധാരയായും അടിത്തറയായും വർത്തിക്കുന്ന അടിസ്ഥാന സമീപനം ഒന്നു തന്നെയാണ്. കാലോചിതമായ വളർച്ചയും വികാസവും ആ സമീപനത്തിൽ ദൃശ്യമാണു താനും. കേരള വികസനത്തിന്റെ സവിശേഷ പ്രശ്നങ്ങൾ പ്രത്യേകം ചർച്ച ചെയ്യുന്നതല്ലെങ്കിലും ജനപക്ഷത്തു നിന്നുകൊണ്ട്, ശാസ്ത്രീയതയുടെ പിൻബലത്തോടെ, വികസനചർച്ചകളിൽ പങ്കെടുക്കുന്നതിന് ഈ കൃതി സഹായിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.}} {{വ|കേരള ശാസ്ത്രസാഹിത്യ പരിഷത്ത്}}<noinclude></noinclude> 6oduzllergdn4jzq70egor2qzwfu0zo താൾ:Sasthrejnen Pouranakumbol 2004 June.pdf/7 106 84582 246414 245293 2026-08-05T03:22:52Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246414 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്2|ആമുഖം}}}} {{text-indent|2em|മൂന്നു പതിറ്റാണ്ടു കാലത്തിനുള്ളിൽ എഴുതിയിട്ടുള്ള ലേഖനങ്ങളിൽനിന്ന് തിരഞ്ഞെടുത്തതാണ് ഈ സമാഹാരം. ഇങ്ങനെ ഒന്നിന്റെ ഇപ്പോഴത്തെ പ്രസക്തി എന്താണ് എന്ന ചോദ്യം ഉയർത്തപ്പെട്ടേക്കാം. സ്വല്പം വിശദീകരണം ആവശ്യമാണ്.}} {{text-indent|2em|വികസനത്തെപ്പറ്റി ഒട്ടേറെ വാദകോലാഹലങ്ങൾ നടക്കുന്ന ഒരു കാലഘട്ടമാണ് ഇന്നത്തേത്. വികസനം = ഉപഭോഗവർധന എന്ന സമീകരണമാണ് മുതലാളിത്തം പൊതുവിൽ അംഗീകരിച്ചിട്ടുള്ളത്. നിയോലിബറലിസത്തിന്റെയും മറ്റൊന്നല്ല. കഴിഞ്ഞ നൂറ്റാണ്ടിൽ നിലവിലിരുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥകളിലും വികസനത്തിന്റെ പ്രധാന ഘടകം ഉപഭോഗവർധന തന്നെ ആയിരുന്നു. അന്യവത്കരണത്തിൽ നിന്നുള്ള മോചനമോ, വർധിച്ച ഒഴിവുസമയമോ ആയിരുന്നില്ല, മറിച്ച് എല്ലാറ്റിന്റെയും ആളോഹരി ഉപഭോഗത്തിൽ അമേരിക്കയെ മറികടക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ സാർവ്വത്രികവും അന്ത്യമില്ലാത്തതുമായ ഉപഭോഗവർധന അസാധ്യമാണെന്ന് 1960 കളിലെ മധ്യമായപ്പോഴേക്കും തന്നെ വ്യക്തമായിരുന്നു. റേച്ചൽ കാഴ്സന്റെ നിശ്ശബ്ദവസന്തം' ക്ലബ് ഓഫ് റോം പ്രസിദ്ധീകരണമായ “വളർച്ചയുടെ പരിമിതി' എന്നീ ഗ്രന്ഥങ്ങൾ, ഒരു നൂറ്റാണ്ടുമുമ്പുതന്നെ മാർക്സും ഏംഗൽസും ചൂണ്ടിക്കാണിച്ച് പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിച്ചു. വിഭവശോഷണം,വ്പരിസ്ഥിതിത്തകർച്ച എന്നിവ മാനവരാശിയെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നവ്യഥാർഥ പ്രശ്നങ്ങളാണെന്ന് കണ്ടറിഞ്ഞ ശാസ്ത്രലോകം 1972-ൽ സ്റ്റോക്ഹോമിൽവെച്ച് ഒന്നാം ലോകപരിസ്ഥിതി കോൺഗ്രസ് വിളിച്ചുകൂട്ടി. ഈ ലേഖകന്റെ വികസന വീക്ഷണത്തെ കഴിഞ്ഞ 3 പതിറ്റാണ്ടായി സ്വാധീനിക്കുന്ന ഒന്നാണ് പരിസ്ഥിതിസംരക്ഷണവും സുസ്ഥിരതയും.}} {{text-indent|2em|1962 മുതൽ 1965 വരെ മോസ്കോവിൽ ഗവേഷണവിദ്യാർത്ഥി ആയിരുന്ന കാലത്ത് തന്നെ, സോഷ്യലിസത്തോട് സവിശേഷ ആഭിമുഖ്യമുണ്ടായിരുന്ന ഈ ലേഖകനെ അലട്ടിയിരുന്ന ഒരു ഭയം, ആ പരീക്ഷണം പരാജയത്തിന്റെ പാതയിലേയ്ക്ക് നീങ്ങുകയാണോ എന്നതായിരുന്നു. വികലമായ വികസനവീക്ഷണം, വർധമാനമായ ധാർമികത്തകർച്ച, തിരുത്താനാവശ്യമായ ജനപങ്കാളിത്തത്തിന്റെയും ജനാധിപത്യത്തിന്റെയും അഭാവം ഇതൊക്കെയായിരുന്നു രോഗലക്ഷണങ്ങൾ. ശാരീരിക-ബൗദ്ധിക പ്രവർത്തനങ്ങൾ തമ്മിലുള്ള വൈരുധ്യം, ഗ്രാമ-നഗര പ്രദേശങ്ങൾ തമ്മിലുള്ള വൈരുധ്യം, സോഷ്യലിസ്റ്റ് രാജ്യങ്ങൾ തമ്മിലുള്ള വൈരുധ്യം എന്നിവ ഇന്നല്ലെങ്കിൽ നാളെ ഈ പരീക്ഷണത്തെ പരാജയപ്പെടുത്തിയേക്കാമെന്ന് ഉപബോധമനസ്സ് പറയുന്നുണ്ടായിരുന്നു. ഇവ}}<noinclude></noinclude> oeo5urrzp2aunfrahdzjy5zx5mai0nu 246415 246414 2026-08-05T03:24:56Z Sreejithk2000 57 ചെറിയ തിരുത്ത് 246415 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്2|ആമുഖം}}}} {{text-indent|2em|മൂന്നു പതിറ്റാണ്ടു കാലത്തിനുള്ളിൽ എഴുതിയിട്ടുള്ള ലേഖനങ്ങളിൽനിന്ന് തിരഞ്ഞെടുത്തതാണ് ഈ സമാഹാരം. ഇങ്ങനെ ഒന്നിന്റെ ഇപ്പോഴത്തെ പ്രസക്തി എന്താണ് എന്ന ചോദ്യം ഉയർത്തപ്പെട്ടേക്കാം. സ്വല്പം വിശദീകരണം ആവശ്യമാണ്.}} {{text-indent|2em|വികസനത്തെപ്പറ്റി ഒട്ടേറെ വാദകോലാഹലങ്ങൾ നടക്കുന്ന ഒരു കാലഘട്ടമാണ് ഇന്നത്തേത്. വികസനം &equals; ഉപഭോഗവർധന എന്ന സമീകരണമാണ് മുതലാളിത്തം പൊതുവിൽ അംഗീകരിച്ചിട്ടുള്ളത്. നിയോലിബറലിസത്തിന്റെയും മറ്റൊന്നല്ല. കഴിഞ്ഞ നൂറ്റാണ്ടിൽ നിലവിലിരുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥകളിലും വികസനത്തിന്റെ പ്രധാന ഘടകം ഉപഭോഗവർധന തന്നെ ആയിരുന്നു. അന്യവത്കരണത്തിൽ നിന്നുള്ള മോചനമോ, വർധിച്ച ഒഴിവുസമയമോ ആയിരുന്നില്ല, മറിച്ച് എല്ലാറ്റിന്റെയും ആളോഹരി ഉപഭോഗത്തിൽ അമേരിക്കയെ മറികടക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ സാർവ്വത്രികവും അന്ത്യമില്ലാത്തതുമായ ഉപഭോഗവർധന അസാധ്യമാണെന്ന് 1960 കളിലെ മധ്യമായപ്പോഴേക്കും തന്നെ വ്യക്തമായിരുന്നു. റേച്ചൽ കാഴ്സന്റെ നിശ്ശബ്ദവസന്തം' ക്ലബ് ഓഫ് റോം പ്രസിദ്ധീകരണമായ “വളർച്ചയുടെ പരിമിതി' എന്നീ ഗ്രന്ഥങ്ങൾ, ഒരു നൂറ്റാണ്ടുമുമ്പുതന്നെ മാർക്സും ഏംഗൽസും ചൂണ്ടിക്കാണിച്ച് പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിച്ചു. വിഭവശോഷണം,വ്പരിസ്ഥിതിത്തകർച്ച എന്നിവ മാനവരാശിയെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നവ്യഥാർഥ പ്രശ്നങ്ങളാണെന്ന് കണ്ടറിഞ്ഞ ശാസ്ത്രലോകം 1972-ൽ സ്റ്റോക്ഹോമിൽവെച്ച് ഒന്നാം ലോകപരിസ്ഥിതി കോൺഗ്രസ് വിളിച്ചുകൂട്ടി. ഈ ലേഖകന്റെ വികസന വീക്ഷണത്തെ കഴിഞ്ഞ 3 പതിറ്റാണ്ടായി സ്വാധീനിക്കുന്ന ഒന്നാണ് പരിസ്ഥിതിസംരക്ഷണവും സുസ്ഥിരതയും.}} {{text-indent|2em|1962 മുതൽ 1965 വരെ മോസ്കോവിൽ ഗവേഷണവിദ്യാർത്ഥി ആയിരുന്ന കാലത്ത് തന്നെ, സോഷ്യലിസത്തോട് സവിശേഷ ആഭിമുഖ്യമുണ്ടായിരുന്ന ഈ ലേഖകനെ അലട്ടിയിരുന്ന ഒരു ഭയം, ആ പരീക്ഷണം പരാജയത്തിന്റെ പാതയിലേയ്ക്ക് നീങ്ങുകയാണോ എന്നതായിരുന്നു. വികലമായ വികസനവീക്ഷണം, വർധമാനമായ ധാർമികത്തകർച്ച, തിരുത്താനാവശ്യമായ ജനപങ്കാളിത്തത്തിന്റെയും ജനാധിപത്യത്തിന്റെയും അഭാവം ഇതൊക്കെയായിരുന്നു രോഗലക്ഷണങ്ങൾ. ശാരീരിക-ബൗദ്ധിക പ്രവർത്തനങ്ങൾ തമ്മിലുള്ള വൈരുധ്യം, ഗ്രാമ-നഗര പ്രദേശങ്ങൾ തമ്മിലുള്ള വൈരുധ്യം, സോഷ്യലിസ്റ്റ് രാജ്യങ്ങൾ തമ്മിലുള്ള വൈരുധ്യം എന്നിവ ഇന്നല്ലെങ്കിൽ നാളെ ഈ പരീക്ഷണത്തെ പരാജയപ്പെടുത്തിയേക്കാമെന്ന് ഉപബോധമനസ്സ് പറയുന്നുണ്ടായിരുന്നു. ഇവ}}<noinclude></noinclude> 0m3htcjwv44vhe0bfmjldv23gsyg4z1 താൾ:ഗാന്ധിസം.pdf/61 106 85035 246408 245999 2026-08-04T21:55:45Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246408 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|53}}</noinclude>ഇൻഡ്യയിലെ വിദ്യാലയങ്ങൾ, കോടതികൾ, സ്ഥാനമാനങ്ങൾ, നിയമസഭകൾ, ഔദ്യോഗിക പീഠങ്ങൾ എന്നിവയിൽനിന്നുള്ള ഗുണം നമുക്കു വേണ്ടെന്നു വയ്ക്കുക എന്നൎത്ഥം. നമ്മെ തരിപ്പണമാക്കിത്തകൎക്കുന്ന ഒരു രീതിയെ പ്രോത്സാഹിപ്പിക്കുന്നതാണ് വിദേശ വസ്ത്ര സ്വീകരണം. അതിനാൽ വിദേശവസ്ത്ര ബഹിഷ്കരണമാണു ഏറ്റവും ആവശ്യം. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അടുക്കൽ പോയി മേല്പറഞ്ഞ വിഷയങ്ങളിലൊന്നിൽ നിന്നുള്ള ഗുണം അപേക്ഷിച്ചാൽ അതു സഹകരണമാകും. എന്നാൽ ഒരു ചിറ്റുദ്യോഗസ്ഥനെ സമീപിച്ചു് അയാൾ ഖാദി സ്വീകരിക്കുന്നതിനോ കുട്ടികളെ ഗവ: സ്കൂളിൽ നിന്നു പിൻവലിക്കാനോ, അയാളുടെ ഉദ്യോഗം രാജി വയ്ക്കാനോ അപേക്ഷിക്കുന്നു എങ്കിൽ അതു നിസ്സഹകരണവുമാണു്. നിസ്സഹകരണ പ്രസ്ഥാനം ഒരു കൊല്ലം സ്വീകരിക്കുന്നതു് അതില്ലാത്ത ഇരുപതു കൊല്ലത്തിലേക്കാളും പുരോഗമനം സൃഷ്ടിക്കുന്നതാണെന്നു് അനുഭവം കൊണ്ട് അളന്നു കണ്ടിട്ടുള്ളതാണു്. == സിവിലാജ്ഞാലംഘനം == {{ന|{{bar}}}} {{text-indent|2em|നിസ്സഹകരണം എന്നപോലെ തന്നെ സിവിലാജ്ഞാലംഘനവും സത്യഗ്രഹത്തിന്റെ ഒരു ശാഖയാണു്. സിവിലിറ്റി (പൗരത്വം) സംരക്ഷിക്കുകയാണത്രേ സത്യാഗ്രഹത്തിന്റെ വിഷമമേറിയ ഭാഗം. നിയമത്തിനു വിധേയനായിരിക്കുക, നിയമത്തെ അനുസരിക്കുക എന്നതു് ഏതു പൗരന്റേയും കടമയാണു്. പൗരസ്വാതന്ത്ര്യത്തിനുവേണ്ടി ഒരുവൻ നൽകുന്ന വിലയാണു് നിയ}}<noinclude></noinclude> 5gphhjxo4bc056ha2itx6yfkktm8alo 246409 246408 2026-08-04T21:58:59Z Sreejithk2000 57 ചെറിയ തിരുത്ത് 246409 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|53}}</noinclude>ഇൻഡ്യയിലെ വിദ്യാലയങ്ങൾ, കോടതികൾ, സ്ഥാനമാനങ്ങൾ, നിയമസഭകൾ, ഔദ്യോഗിക പീഠങ്ങൾ എന്നിവയിൽനിന്നുള്ള ഗുണം നമുക്കു വേണ്ടെന്നു വയ്ക്കുക എന്നൎത്ഥം. നമ്മെ തരിപ്പണമാക്കിത്തകൎക്കുന്ന ഒരു രീതിയെ പ്രോത്സാഹിപ്പിക്കുന്നതാണ് വിദേശ വസ്ത്ര സ്വീകരണം. അതിനാൽ വിദേശവസ്ത്ര ബഹിഷ്കരണമാണു ഏറ്റവും ആവശ്യം. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അടുക്കൽ പോയി മേല്പറഞ്ഞ വിഷയങ്ങളിലൊന്നിൽ നിന്നുള്ള ഗുണം അപേക്ഷിച്ചാൽ അതു സഹകരണമാകും. എന്നാൽ ഒരു ചിറ്റുദ്യോഗസ്ഥനെ സമീപിച്ചു് അയാൾ ഖാദി സ്വീകരിക്കുന്നതിനോ കുട്ടികളെ ഗവ: സ്കൂളിൽ നിന്നു പിൻവലിക്കാനോ, അയാളുടെ ഉദ്യോഗം രാജി വയ്ക്കാനോ അപേക്ഷിക്കുന്നു എങ്കിൽ അതു നിസ്സഹകരണവുമാണു്. നിസ്സഹകരണ പ്രസ്ഥാനം ഒരു കൊല്ലം സ്വീകരിക്കുന്നതു് അതില്ലാത്ത ഇരുപതു കൊല്ലത്തിലേക്കാളും പുരോഗമനം സൃഷ്ടിക്കുന്നതാണെന്നു് അനുഭവം കൊണ്ട് അളന്നു കണ്ടിട്ടുള്ളതാണു്. {{ന|{{തലക്കെട്ട്3|7 സിവിലാജ്ഞാലംഘനം}}}} {{ന|{{bar}}}} {{text-indent|2em|നിസ്സഹകരണം എന്നപോലെ തന്നെ സിവിലാജ്ഞാലംഘനവും സത്യഗ്രഹത്തിന്റെ ഒരു ശാഖയാണു്. സിവിലിറ്റി (പൗരത്വം) സംരക്ഷിക്കുകയാണത്രേ സത്യാഗ്രഹത്തിന്റെ വിഷമമേറിയ ഭാഗം. നിയമത്തിനു വിധേയനായിരിക്കുക, നിയമത്തെ അനുസരിക്കുക എന്നതു് ഏതു പൗരന്റേയും കടമയാണു്. പൗരസ്വാതന്ത്ര്യത്തിനുവേണ്ടി ഒരുവൻ നൽകുന്ന വിലയാണു് നിയ}}<noinclude></noinclude> 7gretru7kggtonkhwfwxokkzvhez802 താൾ:ഗാന്ധിസം.pdf/59 106 85141 246262 246114 2026-08-04T15:05:51Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246262 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|51}}</noinclude>{{text-indent|2em|നിസ്സഹകരണം ഒരു പടം കാണിയ്ക്കലല്ല. അതു് ആത്മാൎത്ഥതയുടെ ശാണഘർഷണമാണു്. സ്ഥായിയായ മൗനമായ ആത്മത്യാഗമാണത്. നമ്മുടെ സത്യത്തിനേയും രാഷ്ട്രീയ പ്രവൎത്തനസാമൎത്ഥ്യത്തേയും അത് പരിശോധിക്കുന്നുണ്ടു്. ആശയങ്ങളെ പ്രവൎത്തിയിൽ സംക്രമിപ്പിക്കുന്ന വിദ്യയാണതു്. കൂടുതൽ അതിൽ വൎത്തിക്കുംതോറും കൂടുതൽ കൂടുതൽ ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു എന്നു കാണാം. ഇതിൽ നിന്നും നമ്മുടെ അപൂൎണ്ണത ഗ്രഹിച്ച് നാം സ്വയം വിനീതരാകണം. നിസ്സഹകരണ നയം ക്രിസ്തീയ വിരുദ്ധമോ ബ്രിട്ടീഷ് വിരുദ്ധമോ അല്ല. അതു് മതവും മതമില്ലായ്മയും തമ്മിലുള്ള അഥവാ പ്രകാശശക്തിയും അന്ധകാരശക്തിയും തമ്മിലുള്ള ഒരു പോരാട്ടമാണു്.}} {{text-indent|2em|അനീതിയോടു നിസ്സഹകരിയ്ക്ക എന്നതിൽ തന്നെ നീതിയോടു സഹകരിയ്ക്ക എന്നതും ഉൾപ്പെടും. ഒരൊറ്റ ഇംഗ്ലീഷുകാരനോടും ഗാന്ധിജിയ്ക്കു വിരോധമില്ല. അവർ ഇൻഡ്യയിൽ നടത്തുന്ന ഭരണരീതിയോടു മാത്രമേ എതിർപ്പുള്ളൂ. നീതി നടത്തിയാൽ സഹകരിക്കാൻ സദാ തയ്യാറാണ്. ഏതു സത്യഗ്രഹിയും അനീതി നടത്തുന്നവനു ആരായാലും അവനോടിഉ സഹകരണം പാടില്ല. പ്രഹ്ലാദൻ അച്ഛനോടും മീരാഭായി ദൎത്താവിനോടും നിസ്സഹകരിച്ചു. ന്യായമായ യുക്തിപൂർവ്വമായ ഏതു രാജിയ്ക്കും മഹാത്മജി തയ്യാറാണ്. എന്തിനും ഏതു സഹകരണത്യാഗിയും തയ്യാറായിരിയ്ക്കണം.}} {{text-indent|2em|നിസ്സഹകരണം ഗാന്ധിജിയുടെ അഭിപ്രായത്തിൽ അതിബലിഷ്ഠമായ ആയുധമാണ്. സ്വൎഗ്ഗരാജ്യ സമ്പാദനമാണ് പ്രഥമലക്ഷ്യം. മറ്റെല്ലാം താനേ വന്നുചേരും അതുപോലെതന്നെയാണ് ആത്മാൎത്ഥമായ നിസ്സഹകരണപ്രസ്ഥാനം. ഇത്രത്തോളം ശുചിത്വമുള്ളതും നിരുപദ്രവകരവും ഫലപൂർണ്ണമായ ആയുധം മറ്റൊന്നില്ല.}}<noinclude></noinclude> ncci9ufmmyzc77r4ljv6frg9nba1rfy 246263 246262 2026-08-04T18:39:45Z Sreejithk2000 57 ചെറിയ തിരുത്ത് 246263 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|51}}</noinclude>{{text-indent|2em|നിസ്സഹകരണം ഒരു പടം കാണിയ്ക്കലല്ല. അതു് ആത്മാൎത്ഥതയുടെ ശാണഘർഷണമാണു്. സ്ഥായിയായ മൗനമായ ആത്മത്യാഗമാണത്. നമ്മുടെ സത്യത്തിനേയും രാഷ്ട്രീയ പ്രവൎത്തനസാമൎത്ഥ്യത്തേയും അത് പരിശോധിക്കുന്നുണ്ടു്. ആശയങ്ങളെ പ്രവൎത്തിയിൽ സംക്രമിപ്പിക്കുന്ന വിദ്യയാണതു്. കൂടുതൽ അതിൽ വൎത്തിക്കുംതോറും കൂടുതൽ കൂടുതൽ ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു എന്നു കാണാം. ഇതിൽ നിന്നും നമ്മുടെ അപൂൎണ്ണത ഗ്രഹിച്ച് നാം സ്വയം വിനീതരാകണം. നിസ്സഹകരണ നയം ക്രിസ്തീയ വിരുദ്ധമോ ബ്രിട്ടീഷ് വിരുദ്ധമോ അല്ല. അതു് മതവും മതമില്ലായ്മയും തമ്മിലുള്ള അഥവാ പ്രകാശശക്തിയും അന്ധകാരശക്തിയും തമ്മിലുള്ള ഒരു പോരാട്ടമാണു്.}} {{text-indent|2em|അനീതിയോടു നിസ്സഹകരിയ്ക്ക എന്നതിൽ തന്നെ നീതിയോടു സഹകരിയ്ക്ക എന്നതും ഉൾപ്പെടും. ഒരൊറ്റ ഇംഗ്ലീഷുകാരനോടും ഗാന്ധിജിയ്ക്കു വിരോധമില്ല. അവർ ഇൻഡ്യയിൽ നടത്തുന്ന ഭരണരീതിയോടു മാത്രമേ എതിർപ്പുള്ളൂ. നീതി നടത്തിയാൽ സഹകരിക്കാൻ സദാ തയ്യാറാണ്. ഏതു സത്യഗ്രഹിയും അനീതി നടത്തുന്നവനു ആരായാലും അവനോടിഉ സഹകരണം പാടില്ല. പ്രഹ്ലാദൻ അച്ഛനോടും മീരാഭായി ദൎത്താവിനോടും നിസ്സഹകരിച്ചു. ന്യായമായ യുക്തിപൂർവ്വമായ ഏതു രാജിയ്ക്കും മഹാത്മജി തയ്യാറാണ്. എന്തിനും ഏതു സഹകരണത്യാഗിയും തയ്യാറായിരിയ്ക്കണം.}} {{text-indent|2em|നിസ്സഹകരണം ഗാന്ധിജിയുടെ അഭിപ്രായത്തിൽ അതിബലിഷ്ഠമായ ആയുധമാണ്. സ്വൎഗ്ഗരാജ്യ സമ്പാദനമാണ് പ്രഥമലക്ഷ്യം. മറ്റെല്ലാം താനേ വന്നുചേരും അതുപോലെതന്നെയാണ് ആത്മാൎത്ഥമായ നിസ്സഹകരണപ്രസ്ഥാനം. ഇത്രത്തോളം ശുചിത്വമുള്ളതും നിരുപദ്രവകരവും ഫലപൂർണ്ണമായ ആയുധം മറ്റൊന്നില്ല.}}<noinclude></noinclude> bz2r2ncx4d7b44g4uayjw7bw0ijfiwz 246264 246263 2026-08-04T18:40:16Z Sreejithk2000 57 ചെറിയ തിരുത്ത് 246264 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|51}}</noinclude>{{text-indent|2em|നിസ്സഹകരണം ഒരു പടം കാണിയ്ക്കലല്ല. അതു് ആത്മാൎത്ഥതയുടെ ശാണഘർഷണമാണു്. സ്ഥായിയായ മൗനമായ ആത്മത്യാഗമാണത്. നമ്മുടെ സത്യത്തിനേയും രാഷ്ട്രീയ പ്രവൎത്തനസാമൎത്ഥ്യത്തേയും അത് പരിശോധിക്കുന്നുണ്ടു്. ആശയങ്ങളെ പ്രവൎത്തിയിൽ സംക്രമിപ്പിക്കുന്ന വിദ്യയാണതു്. കൂടുതൽ അതിൽ വൎത്തിക്കുംതോറും കൂടുതൽ കൂടുതൽ ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു എന്നു കാണാം. ഇതിൽ നിന്നും നമ്മുടെ അപൂൎണ്ണത ഗ്രഹിച്ച് നാം സ്വയം വിനീതരാകണം. നിസ്സഹകരണ നയം ക്രിസ്തീയ വിരുദ്ധമോ ബ്രിട്ടീഷ് വിരുദ്ധമോ അല്ല. അതു് മതവും മതമില്ലായ്മയും തമ്മിലുള്ള അഥവാ പ്രകാശശക്തിയും അന്ധകാരശക്തിയും തമ്മിലുള്ള ഒരു പോരാട്ടമാണു്.}} {{text-indent|2em|അനീതിയോടു നിസ്സഹകരിയ്ക്ക എന്നതിൽ തന്നെ നീതിയോടു സഹകരിയ്ക്ക എന്നതും ഉൾപ്പെടും. ഒരൊറ്റ ഇംഗ്ലീഷുകാരനോടും ഗാന്ധിജിയ്ക്കു വിരോധമില്ല. അവർ ഇൻഡ്യയിൽ നടത്തുന്ന ഭരണരീതിയോടു മാത്രമേ എതിർപ്പുള്ളൂ. നീതി നടത്തിയാൽ സഹകരിക്കാൻ സദാ തയ്യാറാണ്. ഏതു സത്യഗ്രഹിയും അനീതി നടത്തുന്നവനു ആരായാലും അവനോടിഉ സഹകരണം പാടില്ല. പ്രഹ്ലാദൻ അച്ഛനോടും മീരാഭായി ദൎത്താവിനോടും നിസ്സഹകരിച്ചു. ന്യായമായ യുക്തിപൂർവ്വമായ ഏതു രാജിയ്ക്കും മഹാത്മജി തയ്യാറാണ്. എന്തിനും ഏതു സഹകരണത്യാഗിയും തയ്യാറായിരിയ്ക്കണം.}} {{text-indent|2em|നിസ്സഹകരണം ഗാന്ധിജിയുടെ അഭിപ്രായത്തിൽ അതിബലിഷ്ഠമായ ആയുധമാണ്. സ്വൎഗ്ഗരാജ്യ സമ്പാദനമാണ് പ്രഥമലക്ഷ്യം. മറ്റെല്ലാം താനേ വന്നുചേരും അതുപോലെതന്നെയാണ് ആത്മാൎത്ഥമായ നിസ്സഹകരണപ്രസ്ഥാനം. ഇത്രത്തോളം ശുചിത്വമുള്ളതും നിരുപദ്രവകരവും ഫലപൂർണ്ണമായ ആയുധം മറ്റൊന്നില്ല.}}<noinclude></noinclude> 4camdp12s8faiv81re4mj8iqcmk0g23 താൾ:ഗാന്ധിസം.pdf/60 106 85145 246265 246118 2026-08-04T18:49:06Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246265 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|52}}</noinclude>ബുദ്ധിയുക്തം പ്രയോഗിച്ചാൽ യാതൊരു അനിഷ്ടഫലവും ഉണ്ടാവുകയില്ല മനുഷ്യരുടെ ത്യാഗശക്തിയ്ക്കനുസരിച്ചിരിയും അതിന്റെ കൂൎമ്മത. നിസ്സഹകരണത്തിന്റെ പ്രഥമോദ്ദേശം ഗവൎണ്മെണ്ടിനെ സ്തംഭിപ്പിക്കയെന്നതല്ല, പിന്നെയോ ആത്മപരിശുദ്ധിയാണു്. തൽ#ക്കാലഫലം ഗവർമ്മെണ്ടിന്റെ - നമ്മുടെ ക്ഷീണത്തിലും ദുഷ്ടതയിലും നിലനിന്നു പോരുന്ന ഗവൎമ്മെണ്ടിന്റെ - സ്തംഭനം ആയിരിയ്ക്കാം. {{text-indent|2em|അതുപോലെ ഈ പ്രസ്ഥാനം സൃഷ്ടിപരമല്ലെന്നു് ഒരു ആക്ഷേപമുണ്ട്. തു നശിപ്പൻ മാൎഗ്ഗത്രമാണത്രെ. ഇതിനു സമാധാനമായി ഗാന്ധിജി പറയുന്നതു ഒരു ഡാക്ടരുടെ ശാസ്ത്രമെന്നപോലെ ഇതു് നാശപരമെന്നു തോന്നാം. ദുഷിച്ച ഭാഗം നീക്കുക എന്നതിൽ രോഗിയുടെ ആരോഗ്യത്തിനുള്ള ആശംസ അടങ്ങിയിട്ടുള്ളതുപോലെ നിസഹകരണത്തിൽ സൃഷ്ടിപരമായ അംശം അടങ്ങിയിരിയ്ക്കുന്നു. മദ്യനിരോധനം നാശകരമാണോ? രാഷ്ട്രീയ വിദ്യാലയ സ്ഥാപനം നാശകരമാണോ? ആയിരക്കണക്കിനുള്ള ചൎക്കാകൾ നാശകരമാണോ? എന്നൊക്കെ ചോദിച്ചുപോകും. ഇവയെല്ലാം വിദേശീയ മേധാവിത്വത്തെ തകൎത്തെന്നു വരാം. ലങ്കാ ഷയറിനേയും ജപ്പാനേയും ക്ഷീണിപ്പിയ്ക്കുമായിരിക്കും. പക്ഷേ അഹിംസാദൃഷ്ഠിയിൽ ഇൻഡ്യാക്കാൎക്കും വിദേശികൾക്കും അതൊരു അനുഗ്രഹമായ പരിണമിക്കൂ}} {{text-indent|2em|ഈ മാർഗത്തിനു നയതന്ത്രമെന്നൊന്നില്ല. രഹസ്യമോ പരസ്യമോ ആയ ദ്വിമാർഗങ്ങളൊന്നുമില്ല. സത്യാന്വേഷണമേ നയമായിട്ടുള്ളു. ഹിംസായുധങ്ങളാൽ നശിപ്പിക്കാവുന്നതല്ല ഈ മാർഗ്ഗം.}} {{text-indent|2em|അഹിംസാപരമായ നിസ്സഹകരണമെന്നാൽ നാം നിസ്സഹകരിക്കുന്ന നീതിയുടെ യാതൊരു ഗുണവും നമുക്കു വേണ്ടാ എന്ന ത്യാഗമാണ്. അതിനാൽ ബ്രിട്ടീഷ്}}<noinclude></noinclude> mfdmk0n535jttb0jk22hlzuob6062c6 താൾ:Shabdha Shodhini 1918.pdf/7 106 85169 246267 2026-08-04T19:26:01Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിഷയം വിനയച്ച പ്രകരണം കൽപ്രകരണം തദ്ധിതപ്രകരണം oba ആകാംക്ഷാകവും കാരകപ്രകരണം സമാസപ്രകര സാമാന്യവിധിപ്രകരണം ചാനനപ്രകരണം ശബ്ദോല്പത്തിപ്രകരണം ... 2012 ... 000' താൾ സൃഷ്ടിച്ചിരിക്കുന്നു 246267 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വിഷയം വിനയച്ച പ്രകരണം കൽപ്രകരണം തദ്ധിതപ്രകരണം oba ആകാംക്ഷാകവും കാരകപ്രകരണം സമാസപ്രകര സാമാന്യവിധിപ്രകരണം ചാനനപ്രകരണം ശബ്ദോല്പത്തിപ്രകരണം ... 2012 ... 000<noinclude><references/></noinclude> ebj3jz3clhczbocuep7xtazufqjrx00 താൾ:Shabdha Shodhini 1918.pdf/9 106 85170 246268 2026-08-04T19:26:49Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'd a അവതാരിക സംസാരിച്ചു. മാത്രമല്ല എഴുതിയും ഭാഷ ഉപയോഗി ക്കാം. വാലന്മാർ പറഞ്ഞു തന്നതിനെ കേൾക്കുമ്പോൾ നി ആ സംഗതികളെ മഹിയും പോലെ പുസ്തകത്തിൽ നോക്കി വായിക്കുവഴും...' താൾ സൃഷ്ടിച്ചിരിക്കുന്നു 246268 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>d a അവതാരിക സംസാരിച്ചു. മാത്രമല്ല എഴുതിയും ഭാഷ ഉപയോഗി ക്കാം. വാലന്മാർ പറഞ്ഞു തന്നതിനെ കേൾക്കുമ്പോൾ നി ആ സംഗതികളെ മഹിയും പോലെ പുസ്തകത്തിൽ നോക്കി വായിക്കുവഴും നിങ്ങൾക്കു കായം മനസ്സിലാകുന്നുണ്ടല്ലോ. അ തിനാൽ ഷ രണ്ടുവിധമുണ്ടെന്നു യാം. സംസാരിക്കുന്ന ഭാഷ വാഴ ; എഴുന്നു വാലാഴിയിൽ അധികം വരമൊഴിയിൽ വ്യാകരണത്തി ന്റെ ആവശ്യം. പ്രായേണ നാം വീടുകളിൽ സംസാരിക്കുമ്പോൾ ചെറിയ തുണ്ടു പടികളെ ഉപയോഗിക്കാറുള്ളു. അവയെ സംബന്ധിച്ചിടത്തോളം ഉള്ള വ്യകരണ ബന്ധനകളെല്ലാം ബാ ലന്മാർ വിശേഷാഭ്യാസം കൂടാതെ തനിയേ മനസ്സിലാകയും ചെയ്യും. അതിനു പുറമേ, നേരേ സംസാരിക്കുമ്പോൾ ശ്രോതാ വിനു സംഗതി മുഴുവൻ ബോധപ്പെട്ടില്ലെങ്കിൽ ആംഗികങ്ങളു നെ കാര്യം ഗ്രഹിപ്പിക്കാം. ഇം, വ്യാഖ്യാനിച്ചുകൊടുത്തും അവ ഗ്രന്ഥഴുതുമ്പോഴാകട്ടെ ഈ വക സൌക്യങ്ങളില്ലാത്തതിനാൽ വായനക്കാർ വിവക്ഷിതം മനസ്സി പോകയോ അനുഗാമ പണം വരികയും ചെയ്യാൻ ഇടയുണ്ട്. അതിനാൽ വരമൊഴിയിൽ വ്യാകരണനിബന്ധനക ളെ അവശ്യം അനുഷ്ഠിച്ചേ തീരൂ. ആന കരിമ്പു തിന്നു, എലി മുണ്ടു രണ്ടു് എന്നും മ ം ഓരോ വാക്യം ആയിട്ടു, സംസാരിക്കാതെ, ആന, കഴി "എലി മുതലായ ചെറുപ്പങ്ങളെ ഉച്ചരിച്ചാൽ, നമുക്കു ഒര ബോധവും ഉണ്ടാകുന്നില്ല. അതിനാൽ ഭാഷയുടെ നാരാ നാ ശബ്ദത്തി വരാൻ വേണ്ടി വൈയാകരണൻ വാക്യത്തെ പദങ്ങൾ ആയിട്ടും പദങ്ങളെ പ്രകൃതിയും പ്രത്യയങ്ങളും ആയിട്ടും, പ്രകൃതി പ്രത്യയങ്ങളെ അക്ഷരങ്ങൾ ആയിട്ടും വിഭജിക്കുന്നു. x ന്റെ പ്രതിപാദ്യവിഷയങ്ങൾ. അവയിൽ വാക്യത്തെക്കുറിച്ചു പ്ര സംഗിക്കുന്ന ഭാഗത്തിനു ' എന്ന പദത്ത റിയുള്ളതിനു ചരിനിഷ്ഠണ്ഡം എന്നും; അക്ഷരത്തെപ്പറ്റിയു $ വയ്ക്കു പുറമേ ശബ്ദങ്ങളുടെ ആഗമത്തെക്കുറിച്ചു വിചാരണ യുന്ന 'നി ' എന്നൊരു ഭാഗം കൂടി വ്യാകരണഗ്രന്ഥങ്ങളിൽ<noinclude><references/></noinclude> i48sys94zyhdyuszykscr1sjcbzn516 താൾ:Shabdha Shodhini 1918.pdf/10 106 85171 246269 2026-08-04T19:27:00Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവതാരിക m2. ശാസ്ത്രഗ്രന്ഥങ്ങളെഴുന്നതിനു പകരം എന്നും ഉ ഗ്രഥനരീതി എന്നും രണ്ടു വക രീതികളുണ്ട്. വാക്യത്തെ എടുത്തു കൊണ്ടു അതിനെ പദങ്ങളായും, പളെ പ്രകൃതി പ്രത്യയങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246269 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അവതാരിക m2. ശാസ്ത്രഗ്രന്ഥങ്ങളെഴുന്നതിനു പകരം എന്നും ഉ ഗ്രഥനരീതി എന്നും രണ്ടു വക രീതികളുണ്ട്. വാക്യത്തെ എടുത്തു കൊണ്ടു അതിനെ പദങ്ങളായും, പളെ പ്രകൃതി പ്രത്യയങ്ങളാ യും. പ്രകൃതിപ്രത്യയങ്ങളെ, പുനശ്ച, അക്ഷരങ്ങളായും വിഭജിച്ചു. പോകുന്നത് അപഗ്രഥനരീതി. ഇതിനു വിപരീതമായി അക്ഷര ങ്ങളിൽനിന്നു വാക്യത്തിലേയും പോകുന്ന ഉൽനരീതി. ഇവ യിൽ ഈ ശബ്ദശോധിനി രണ്ടാമതായിപ്പറഞ്ഞ ഉൽഗ്രഥനരീതി യിൽ നിർമ്മിക്കപ്പെട്ടതാകുന്നു . ഭാഷാരൂപം ഷയും വണ്ട്. നാം മലയാളികളെന്ന വസ്ത്രത്തിൽ നാരാണല്ലൊ. ശാഖയിൽ പെട്ടതാണു. മലയാളത്തിനു പുറമേ, തമിൾ, തെക കണ്ണാടകം, തുള എന്നു നാലു പ്രധാനഭാഷകൾ ഉണ്ട്. ഇവ യെല്ലാം തങ്ങളിൽ സഹോദരസംബന്ധമാണ്. തമിക്കും ജ്യേഷ് സഹോദരിയും മലയളം കനി സാദരിയും അത്രേ. കാലത്തിൽ മലയാളം ഷ് സഹദരിയായ തമിഴിന്റെ സംരക്ഷണയിൽ തന്നെ ഇരുന്നു; തമിഴിൻ തല്ലാതെ സ്വന്ത മായി ഒരു അക്ഷരമാലതന്നെ മലയാളത്തിൽ ഉണ്ടായിരുന്നില്ല. കാലക്രമേണ വട്ടെഴുത്ത്, കോലെടുത്തു' എന്നിങ്ങനെ തമിഴിൽ നിന്നു ഏറെ ഭേദപ്പെടാത്ത അക്ഷരമാലകൾ ഉണ്ടായി. ഈ ബാലസ്ഥിതിയിൽ ഇരുന്ന മലയാളത്തിൽ എഴുതിയിട്ടുള്ള ഗ്ര ഞങ്ങൾ ഇപ്പോ ഇല്ലെന്നുതന്നെ പറയാം; ചില വൈദികവി ഷയത്തിലുള്ള പാട്ടുകൾ മാത്രം അങ്ങുമിങ്ങും കാണുന്നുണ്ട്. പി നീ ബാല്യദശ കഴിഞ്ഞിട്ടും മലയാളത്തിന്റെ രക്ഷാക സ്ഥാനം തമിഴിനുതന്നെ ആമിന്നതിനാൽ അതിനു സ്വാത ം കാണിക്കാൻ ഇടകിട്ടിയതില്ല. വേഷവും സംപ്രദായവും ആ ചാരവുമെല്ലാം തമിഴിനുള്ളതു തന്നെ കവിത എല്ലാം തമി പാട്ടു അനുസരിച്ചു ചെയ്തുവന്നു. കവികൾ ആവശ്യപ്പെട്ട പ<noinclude><references/></noinclude> irk56xgj795la0owt2lc7dsird9g5kx താൾ:Shabdha Shodhini 1918.pdf/19 106 85172 246270 2026-08-04T19:27:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '09. വാവിഭാഗം ബൂത്തിനു മാത്രം ഒന്നു ഉള്ളങ്കിൽ അന്ത്യവ്യഞ്ജനം ഇരട്ടിക്കും. ഒന്നിലധികമുണ്ടെങ്കിൽ ഇല്ല. ഏകമാത്രകങ്ങളുടെ അന്ത്യവനം ഇരട്ടിച്ചു ഇരി മ എന്നല്ലാതെ,...' താൾ സൃഷ്ടിച്ചിരിക്കുന്നു 246270 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>09. വാവിഭാഗം ബൂത്തിനു മാത്രം ഒന്നു ഉള്ളങ്കിൽ അന്ത്യവ്യഞ്ജനം ഇരട്ടിക്കും. ഒന്നിലധികമുണ്ടെങ്കിൽ ഇല്ല. ഏകമാത്രകങ്ങളുടെ അന്ത്യവനം ഇരട്ടിച്ചു ഇരി മ എന്നല്ലാതെ, മറിച്ചു, അനേകമാത്രകശബ്ദങ്ങളുടെ അന്ത്യവ ജനം ഇരട്ടിച്ചുകൂടെന്നു ഇതുകൊണ്ടതാണ്. 18. അം, അർ എന്നപോലെ സ്വരങ്ങളുടെ ഒടുവിൽ ഇവയിൽ അനുസ്വാരം മകാരത്തിനോടും, വി സംസകാരത്തിനോടും, ഉച്ചാരണത്തിൽ യോജിച്ചിരിക്കും. അ അസാരം ഭാഷയിൽ ധാരാളം നടപ്പുണ്ട്; വിസകം സംസ് കൃത പദങ്ങളിലെ ഉ കപ്പെട്ടിരിക്കുന്നു. S 0.3, 0.50 83 S₁ 10 8, CU₂ കാണിക്കും പ്രകാരം വേർതിരി 2 saigo co, al, (), 18. കവം മുതൽ പർഗ്ഗം വരെ ഐയഞ്ചു വണ്ണമുള്ള അഞ്ചു വനങ്ങളിലെ വനങ്ങൾക്കു ക്രമേണ മഷം, അനുമാസികം എന്നു പേരുകൾ, S₁ al, fin 0-51100. 21-ge ga, 68. on Catio.<noinclude><references/></noinclude> o79qxdx8jup80emydjh3wtxqwdi1xun താൾ:Shabdha Shodhini 1918.pdf/29 106 85173 246271 2026-08-04T19:27:11Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാമവിഭാഗം Go 203 രാമൻ തിരുവനന്തപുരത്തേക്കു പോകുന്നു,' എന്ന വാക്യ ത്തിൽ പോകുന്നു എന്ന കൃതി മറ്റൊരു കത്തിലും കീഴട പ്രധാനമായി നിൽക്കുന്നു. അതിനാൽ അത് മററു വിനയാ കു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246271 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നാമവിഭാഗം Go 203 രാമൻ തിരുവനന്തപുരത്തേക്കു പോകുന്നു,' എന്ന വാക്യ ത്തിൽ പോകുന്നു എന്ന കൃതി മറ്റൊരു കത്തിലും കീഴട പ്രധാനമായി നിൽക്കുന്നു. അതിനാൽ അത് മററു വിനയാ കുന്നു. തിരുവനന്തപുരത്തേക്കു പോകുന്ന വള്ളം ' എന്നു പറയു പോകുന്ന എന്ന കൃതി വള്ളത്തിൽ വിശേഷണമായി കീ തുടങ്ങുന്നതിനാൽ പീലിയാകുന്നു. ഇതു പോലെ പ്രധാനവും അപ്രാധാന്യവും കാലം . നെല്ലാം വിടെ പ്രസ്തരിക്കുന്നില്ല എങ്കിലും 01388 വിനയും മാത്രമെങ്കിലു ലാ വാദങ്ങളെ പറയേണ്ടി യിരിക്കുന്നു. ഒരു കൃതിക്ക് കീഴടങ്ങുന്ന പാറുവിന ചിന് ഇവിടെ പറഞ്ഞു' എന്നത് കേട്ടു' എന്ന മറെറാരു കൃതി ക്കും, '' എന്നതു കുളിച്ചു' എന്ന മറ്റൊ കൃതിക്കും കീ ഴടങ്ങുന്നതിനാൽ വിനയെച്ചങ്ങളാകുന്നു. ഇവയിൽ പറഞ്ഞ, കൊട എന്ന കൃതികൾ മറയ്ക്കും കാ അഭ്യാസം 9. താരം കാണിക്കുന്ന വാക്യങ്ങളിൽ കൃതികളെ തിരഞ്ഞെടുത്തു. അവ എത വിഭാഗങ്ങളിൽ ഇ ക്കപ്പെട്ടവയാണെന്നു പറക അയാൾ തന്നത്താൻ ഉപവസിച്ചു മരിച്ചു.<noinclude><references/></noinclude> l5aya2uvgj8qq4phx32q1wjjyhglmg4 താൾ:Shabdha Shodhini 1918.pdf/39 106 85174 246272 2026-08-04T19:27:16Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശിക്ഷകാണ്ഡം 2. P 24 ° ep ° അടിതൊട്ടു മുടി ചാരമണിഞ്ഞു. ക്ലോറിനുമാണ്ടിക്കാണി കെട്ടിയ പടി സാം തന്നിൽ “നിക്കാണ്ടു ഭവാൻ കയ താൻ കാന്തയെ ചിന്തിയാ നാഴികയോളം ആയുസ്സു കഴിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246272 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശിക്ഷകാണ്ഡം 2. P 24 ° ep ° അടിതൊട്ടു മുടി ചാരമണിഞ്ഞു. ക്ലോറിനുമാണ്ടിക്കാണി കെട്ടിയ പടി സാം തന്നിൽ “നിക്കാണ്ടു ഭവാൻ കയ താൻ കാന്തയെ ചിന്തിയാ നാഴികയോളം ആയുസ്സു കഴിയുന്നു. ഈ അമിതമായ എമാരും? A no. 1002. * വാതിലിലൂടെ പാടിപ്പോയി. ആ സംഘത്തിൽ താൻ പ്രധാനി. 70 2. ജയത്തിന്റെ കാൽ പിടിച്ചിടു കഴിച്ചു മണ്ണിലിട്ടാൽ പല കൊമ്പും തകരാം വിളവും ചിലവർദ്ധിച്ചുഫലങ്ങളും പാഴിക്കും' 2.<noinclude><references/></noinclude> 78sso07y4v1d6fjrslf0gk6yio4i1kv താൾ:Shabdha Shodhini 1918.pdf/49 106 85175 246273 2026-08-04T19:27:22Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '6612 മങ്ങളും ശിധിലങ്ങൾ എം മുൻ പറഞ്ഞിട്ടുണ്ടല്ലോ. 260:- . tong % " 295 +00000 = പ്രത്യ - ആദിവണ്ണം ശിഥിലമായാൽ ZA +0000 A. വില്ലിനു പിയിരുന്നാൽ ഇരട്ടിക്കുന്നതു വിഭാ ned B. പ്രത്യയാംഗമായ കാര ച...' താൾ സൃഷ്ടിച്ചിരിക്കുന്നു 246273 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>6612 മങ്ങളും ശിധിലങ്ങൾ എം മുൻ പറഞ്ഞിട്ടുണ്ടല്ലോ. 260:- . tong % " 295 +00000 = പ്രത്യ - ആദിവണ്ണം ശിഥിലമായാൽ ZA +0000 A. വില്ലിനു പിയിരുന്നാൽ ഇരട്ടിക്കുന്നതു വിഭാ ned B. പ്രത്യയാംഗമായ കാര ചില്ലിനു പിമ്പായാൽ ഇരട്ടിക്ക C. കവിട ദ്വസമാസത്തിലും ധാതുപുഷ നിലും ഇരട്ടിക്കയില്ല.<noinclude><references/></noinclude> 1p5fy9xr8ggww5m7cggcd8uumpn8v5f താൾ:Shabdha Shodhini 1918.pdf/59 106 85176 246274 2026-08-04T19:27:25Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'X2 200- 1000 നരിക 51. അലിംഗ ബഹുവചനം അർ മിടുക്കൻ അലിംഗം, തായം 58. പൂജകബഹുവചനത്തിനു് ഒന്നോ അധികമോ പോലെ ചെയ്യാം. അവൻ ഉപദേശം:---(1) കുൾ മാർ sl. ടി. പ്രത്യയം)ടി. അവൻ രണ്ടും ചേർത്ത് പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു 246274 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>X2 200- 1000 നരിക 51. അലിംഗ ബഹുവചനം അർ മിടുക്കൻ അലിംഗം, തായം 58. പൂജകബഹുവചനത്തിനു് ഒന്നോ അധികമോ പോലെ ചെയ്യാം. അവൻ ഉപദേശം:---(1) കുൾ മാർ sl. ടി. പ്രത്യയം)ടി. അവൻ രണ്ടും ചേർത്ത് പ്രയോഗിക്കു മ്പോൾ സന്ധിച് കന്മാർ' എന്നാകും. (2) താലമല്ലാത്ത സ്വരത്തിനു പിമ്പ് കൾ പ്രത്യയ ത്തിന്റെ കകാരം ഇരട്ടിക്കും. 10. ഏക 10893 സിംഗം -b dock പ്രത-താലവ്യസ്വരമായാൽ ദ്വിത്വമില്ല 18 (UII)] 50. സ്വനാമങ്ങളിൽ ചിലതിന് വിശേഷരൂപങ്ങളുണ്ട്. അവയെ താഴെ വിവരിക്കുന്നു. -- ശബ്ദം. എൻ ബഹുവചനം എൻ എങ്ങര, ഞങ്ങൾ, നമ്മൾ, നമ്മു, നാം, നോം,<noinclude><references/></noinclude> 1bti3tt8a18atjipqbbejaf627rw46q താൾ:Shabdha Shodhini 1918.pdf/69 106 85177 246275 2026-08-04T19:27:29Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവ ധാതുക്കൾ എന്നു പറയപ്പെടുന്നു. ഈ നിക് (1) കാ ലം, (3) പ്രകാരം, (3) പ്രയോഗം, (1) ലഗേ, (5) പുരുഷൻ, (F) വചനം എന്നു ഈ ആറുപാധികളെക്കുറിക്കുന്നതിനായി രൂപ ങ്ങൾ വ അവയെ മുറയും വിവരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു 246275 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അവ ധാതുക്കൾ എന്നു പറയപ്പെടുന്നു. ഈ നിക് (1) കാ ലം, (3) പ്രകാരം, (3) പ്രയോഗം, (1) ലഗേ, (5) പുരുഷൻ, (F) വചനം എന്നു ഈ ആറുപാധികളെക്കുറിക്കുന്നതിനായി രൂപ ങ്ങൾ വ അവയെ മുറയും വിവരിക്കുന്നു. -XX- ക കാലപ്രകരണം 13. കാലം ഒരു ക്രിയ നടക്കുന്ന സമയത്തെക്കുറിക്കുന്നു. കഴിഞ്ഞാൽ തം. നടക്കുന്നതുവർത്തമാനം. വരാനുള്ളതു മാറി എ ന്നു മൂന്നു കാലങ്ങൾ. 14. വരുമാനത്തിൽ ധാതുവിനു 'ഉ' എന്നു പ്രത്യയം. (യാഗമം സന്ധി (സന്ധികളിൽ ( 48 ) (1) വാഗമത്തിനു വികല്പന [42 (V) കാദേശം. 15. ഭൂതത്തിൽ (A) സ്വരങ്ങൾക്കും ചിന്തകൾക്കും 'തു' എന്നും (3) ജനാന്തരം, റാന്തങ്ങൾക്കും 'ഇ' എന്നും പ്രത്യയങ്ങൾ . + + [42- I] (42. IV] [44. IV] + + + വിശേഷിചില്ലങ്ങളിലും സ്വരാന്തങ്ങളിലും അപൂ വം ചിലതിനു 'ഇ' പ്രത്യയംതന്നെ ഉണ്ട്. അവ അരുൾ മുതലായ ധാതുക്കളാകുന്നു. അതിനാൽ അവയെ അരുമാടി എന്നൊരു ഗണമാക്കി ചിരിക്കുന്നു. -=-<noinclude><references/></noinclude> 7z4e63kl6c4yxgmbuvck4hze2370m3z താൾ:Shabdha Shodhini 1918.pdf/72 106 85178 246276 2026-08-04T19:27:32Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാലപ്രകരണം B. സംസ്കൃതാന്തങ്ങൾക്കും തു പ്രത്യയം തന്നെ അതിനു അന്തവ്യഞ്ജനത്തോടു സംശ്ലേഷവും വരും. തു പ്രത്യയത്തിന്റെ കാരവും ധാതുവിന്റെ അന്ത്യനവും ചേർന്ന് ഒന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246276 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാലപ്രകരണം B. സംസ്കൃതാന്തങ്ങൾക്കും തു പ്രത്യയം തന്നെ അതിനു അന്തവ്യഞ്ജനത്തോടു സംശ്ലേഷവും വരും. തു പ്രത്യയത്തിന്റെ കാരവും ധാതുവിന്റെ അന്ത്യനവും ചേർന്ന് ഒന്നാകുമെ മിക് www.b C. ന, ണ കാരമാകും 50. ഉണ്ടാദികൾ വസ്തങ്ങളാകുന്നു. ഉദാ ഉൾ ഉണ്ട് (വിമാനത്തിൽ ഈ പ്രത്യയം, ഉകാരത്തിനു സംവൃതം) പോയി (5) അഭ്യാസം വ താഴെ എഴുതിയിരിക്കുന്ന ധാതുക്കളുടെ ഭൂതഭാവിമാനങ്ങളെ ക്രിയാഹിതം പക 800 2. 108 a 29 30 3 R 2 പിട 9 at a S 89<noinclude><references/></noinclude> 36oj693gir62opitkjea64bgmohrgtp താൾ:Shabdha Shodhini 1918.pdf/82 106 85179 246277 2026-08-04T19:27:35Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലിംഗപുരുഷ നകരണം E വിനുള്ള തനൊക്രിയയും. ദ്രാവിഡഭാഷകളിലായും ക്രിയ യും ലിംഗപുരുഷവചനങ്ങളുണ്ട്. എന്നാൽ മലയാളത്തിൽ അ വ ഇപ്പോൾ തീരെ ക്ഷയിച്ചുപോയി. കവികൾ ഏതാനും ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246277 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ലിംഗപുരുഷ നകരണം E വിനുള്ള തനൊക്രിയയും. ദ്രാവിഡഭാഷകളിലായും ക്രിയ യും ലിംഗപുരുഷവചനങ്ങളുണ്ട്. എന്നാൽ മലയാളത്തിൽ അ വ ഇപ്പോൾ തീരെ ക്ഷയിച്ചുപോയി. കവികൾ ഏതാനും ചില തിനെ അപൂർവം ഉപയോഗിച്ചു നാ. കാര്യത്തിൽ ആരും തന്നെ ലിംഗപുരുഷവചനങ്ങളെ ഉപയോഗിക്കാറില്ല. അവയു പ്രത്യയങ്ങളെ പട്ടികയായി താഴെ തിരിക്കുന്നു. സ്ത്രീ ആൾ എൻ ഏൻ ത്തമപുരുഷൻ. ബഹുവചനം ആ ads. e 2. ajo, 2. ajo. - ഇന്നു തിൽ നിന്നുമുയ - ഉപദേശം ---1 ലിംഗം പ്രഥമപുഷകവചനത്തിൽ മാത്ര മേ ഉള്ളു. പ്രപുരുഷനപുംസക വചനത്തെ സാധാര ലിംഗമാക്കിയാണു കവികൾ പ്രയോഗിക്കാറുള്ളത്. ഭാവി കാലത്തിൽ ആൻ' ആരം' എന്നവക്ക് താൻ അ എന്നാക്കണം. : ലിംഗപുഷപ്രത്യയങ്ങളെ പേക്കുമ്പോൾ A ഇന്നു തു എന്നുള്ള കാലപ്രത്യയങ്ങളുടെ ഒടുവിലൊരം ലോപിപ്പിക്കണം. എങ്ങനെ എന്നാൽ ചെയ്തു ആൻ ചെ യാൻ, ചെർന്നു . എൻ ചൊന്നെൻ. '' എന്ന് ഭൂതപ്രത്യ യത്തിൽ ആകാരമോ നകാരം വിനാഗമം ചേക്കണം. എങ്ങ നെ. എന്നാൽ ചൊല്ലി + ആ ചൊല്ലി എൻ. ചൊല്ലിയൻ, ചൊല്ലിനാൻ.<noinclude><references/></noinclude> 4wehew22xcb74lzyjimp74yr2o9fn0u താൾ:Shabdha Shodhini 1918.pdf/92 106 85180 246278 2026-08-04T19:27:37Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പരിനിഷ്ഠാകാണ്ഡം 11. പ്രാക്പ്രയോഗത്തിനു അടുത്തു തന്നെ അനുപ്രയോ ഗത്തെ പ്രയോഗിക്കണം; എന്നാൽ കവികൾ പിരിച്ചു ദൂരം ക്കിയും പ്രയോഗിക്കാറുണ്ട്. കപ്പാൻ മടിക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246278 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പരിനിഷ്ഠാകാണ്ഡം 11. പ്രാക്പ്രയോഗത്തിനു അടുത്തു തന്നെ അനുപ്രയോ ഗത്തെ പ്രയോഗിക്കണം; എന്നാൽ കവികൾ പിരിച്ചു ദൂരം ക്കിയും പ്രയോഗിക്കാറുണ്ട്. കപ്പാൻ മടിക്കുന്നു തരം, ഇതിൽ ക്രിയ മടിക്കുന്നുണ്ടോ' എന്ന്. പണ്ടുനി ബാധിക്കുമോ ഇരിക്കുന്നു, ഇതിൽ കണ്ടിരിക്കുന്നു' എന്ന ക്രിയ. വിധായകം അനുജ്ഞാം എന്നു പ്രകാരങ്ങളുടെ കൂട്ടത്തിൽപറഞ്ഞ രണ്ടെണ്ണവും മറക്കു വൺ ആവുക' എ ധാതുക്കളെ തകളേയും അനാഗങ്ങളുടെ കൂട്ടത്തിൽ ചേക്കേണ്ടതാണു്. പറയുന്ന നിഷേധരൂപവും ചില ഉണ്ടാക്കുന്നതാകയാൽ അതും ഒര യോഗത്തിന്റെ വകഭേദമെന്നു പറയാം. ആ സ്ഥിതിക്കു ഇ കള മുറയും പ്രകരണപ്രയോഗം എന്നും നിഷേധാര യോഗം എന്നും പോട്ട അനുപ്രയോഗം അഞ്ചുവിധം എ നാരുമൊ? ശരിതന്നെ, ആകാമായിരുന്നു; പക്ഷേ നി ധത്തിലും പ്രകാരത്തിലും ഉപയോഗിക്കുന്ന അനുപ്രയോഗ ധാതു സാധാരണ ഒരപ്രയോഗധാതുവിന്റെ നില കവിഞ്ഞു ഒരു പടികൂടി അധികം കടന്ന് പ്രത്യയത്തിന്റെ നില വലംബിച്ചിരിക്കുന്നു. കൾ അനം കേൾക്കണം; 2. ആ കേൾക്കാം; കേമം ആഞ്ഞു = കേൾക്കാഞ്ഞു ഇന്ത്യാദികളി ലെല്ലാം മുറയ്ക്ക് അനുപ്രയോഗങ്ങളായ വേൺ ആവുക, ആയു ക എന്ന ധാതുക്കളുടെ രൂപങ്ങൾ പ്രത്യയമായിച്ചമഞ്ഞിട്ടല്ല യാ കാരിതത്തിനുള്ള ക്ക് എന്ന ആഗമം വരുന്നത്? അതി നാൽ വിധായകാനായപ്രകാരങ്ങളേയും നിഷേധത്തേയും അനുപ്രയോഗങ്ങളുടെ ശേഖരത്തിൽ പേക്കുന്നതു ശരിയാവുക<noinclude><references/></noinclude> bgat041sfz24pfxkvfo3u39rzxozdjc താൾ:Shabdha Shodhini 1918.pdf/102 106 85181 246279 2026-08-04T19:27:41Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പരിനിഷ്ഠാകാണ്ഡം 125. താഖാതം (ഭൂതകാലത്തിലേ മുറവിന് തന്നെ മുൻവിനയെച്ചമാകുന്നു; അതിൽ പ്രത്യയത്തിന്റെ കാര ം സംവൃതമാക്കുകയും, '' പ്രത്യയത്തിനു അപ്പുറം വരുന്ന ദൃത്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246279 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പരിനിഷ്ഠാകാണ്ഡം 125. താഖാതം (ഭൂതകാലത്തിലേ മുറവിന് തന്നെ മുൻവിനയെച്ചമാകുന്നു; അതിൽ പ്രത്യയത്തിന്റെ കാര ം സംവൃതമാക്കുകയും, '' പ്രത്യയത്തിനു അപ്പുറം വരുന്ന ദൃത്തെ ഇരട്ടിക്കയും മാത്രം ഭേദം വേണം. മുൻവിനയെച്ചം. 805] alma ong കൂട്ടിൽ കരേറിപ്പിടികൂടില്ല. പ്പോയി 126. ഭാവിരൂപത്തിലോ ധാതുവിൽ തന്നെയോ ആൻ എന്നു പ്രത്യയം ചേർത്താൽ പിൻവിനയെച്ചം ഉളവാകും. വ അക്ക പിൻവിനയെച്ചം. വരുവാൻ വരാൻ അനുസ്വാരത്തിനു സന്ധിയിൽ പറഞ്ഞിട്ടുള്ള വകാരാദേശം വന്നു വരു. ആൻ' എന്നതു വാവാൻ' എന്നായിത്തീരുന്നുവെ റിക് കാരിതങ്ങളിൽ 'ക്' ആഗമത്തിന്റെ സ്ഥാനത്തു വി കല്പന " കൂടി ആഗമം വരുന്നതിനാൽ മൂന്നു വിധം രൂപം വരും. എങ്ങിനെയെന്നാൽ പിടി പിൻവിനയെച്ചം. പിടിക്കുവാൻ, പിടിക്കാൻ, പിടിപ്പാൻ ---ചേക്കുവാൻ, കാര നകാരാന്തങ്ങൾക്കും മകാരാഗമവികല്പത്താൽ മൂന്നു രൂ പം വരും. എങ്ങിനെയെന്നാൽ 13. ധാതുവിൽ ക' എന്ന പ്രത്യയം ചേർത്താൽ അത നടുവിനയെച്ചമാകും.<noinclude><references/></noinclude> juasqofqjtg43zqg0kfse9p7wq4vvit താൾ:Shabdha Shodhini 1918.pdf/112 106 85182 246280 2026-08-04T19:27:44Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആകാംക്ഷാകാണ്ഡം തുപോലെ തന്നെ വഴിയിലും ഉണ്ടാകും; എന്നാൽ അത് ആശാ ന്നു വിവക്ഷിതമല്ല. അതുകൊണ്ടു വടി കമാകുന്നില്ല. ഈ മാതിരി സ്ഥലങ്ങളിൽ പടികൂടി കർമ്മമാകാതെയിരിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246280 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആകാംക്ഷാകാണ്ഡം തുപോലെ തന്നെ വഴിയിലും ഉണ്ടാകും; എന്നാൽ അത് ആശാ ന്നു വിവക്ഷിതമല്ല. അതുകൊണ്ടു വടി കമാകുന്നില്ല. ഈ മാതിരി സ്ഥലങ്ങളിൽ പടികൂടി കർമ്മമാകാതെയിരിപ്പാൻ വേണ്ടി യാണ് ലക്ഷണത്തിൽ കാ ക്രിയാഫലം ഏതിനെ ആശ്ര യിച്ചുനിൽക്കണമെന്ന് വിചാരിക്കുന്നുവോ എന്നു പറഞ്ഞത്. ആശാൻ നേരേമറിച്ച്, വടിയിൽ സമ്മർദ്ദം ഉണ്ടാകണമെന്നാ യിരുന്നു വിചാരമെങ്കിൽ വടിയെ ശിഷ്യരെക്കൊണ്ടടിച്ചു' എന്നു പറയേണ്ടിവരുമായിരുന്നു. എന്നാൽ ഇത് അധികം സംഭവി ക്കാറില്ല. അപൂവമായി സംഭവിക്കുന്നിടത്തു നാം വടിയെ ക മാക്കാറുമുണ്ടു്. എങ്ങനെയെന്നാൽ വടിയണിൽ അടിച്ചു കടിക്കുന്നു. 142 ഒരു ക്രിയ നടത്തുനതിൽ കത്താവിനും ഉപകര ണമായിട്ടു് ഏററം ഉപകാരപ്പെട്ട കാരകം "കരണം. | ഇതിൽ സമ്മർദ്ദം രപ്പെടുന്നത് പടികയാൽ അതു കരണം. കാണാത്ത ക റിക്കുന്നതിന് പ്രയോജികാവിഭക്തിയേക്കാൾ നല്ലതു കൊണ്ട് എന്ന ഗതിയാകുന്നു. എങ്കിലും കവികൾ പ്രയോജികയേയും ചിലപ്പോൾ ഉപയോഗിക്കാറുണ്ടു്. എങ്ങനെ കത്തിയെ നാ കരിക്കിന്റെ ജനിപ്പിക്കുന്നതിനു ഉപകാ 143. ശാസ്ത്രപ്രസിദ്ധമായ കേതുതന്നെ കാരണം ഉദാ -- മഴയാൽ ഉഷ്ണം ശമിക്കുന്നു. ഇതിൽ ഉഷ്ണശാന്തിക്കു ഹേതു മഴയാകയാൽ മഴ കാരണം. 114. കത്താവിനു ക്രിയയെ നടത്തുന്നതിൽ എതിരാളി യായി നിന്നു സഹായിക്കുന്ന കാരകം 'സാക്ഷി' ഉദാശിവൻ ശക്തിയോടു ചേരുന്നു. ഇവിടെ ചേരുക എന്ന ക്രിയയെ നിർവഹിക്കുന്നതിൽ ക ത്താവിനു് ഒരെതിരാളിയുടെ സഹായം ആവശ്യപ്പെടുന്നു; ആയ ത് ശക്തി' ആകയാൽ ശരി ഇവിടെ സാക്ഷി. കാവിനു എതിരാളി ആകയാൽ സാക്ഷിയെ കാവുതന്നെ ആക്കുകയും ചെയ്യാം. എങ്ങനെയെന്നാൽ ശിവൻതാനും ശക്തിയും ഒരുമിക്കുന്ന വിധത്തിൽ ചേരുന്നുവെ നം. 'ആയി' എന്ന അവ്യയം ഈ മാതിരി അനിയത്ത ജ്യോതിപ്പിക്കുന്നു.<noinclude><references/></noinclude> hr7gd2d6kkzk94irvgy8iz13kb9hs78 താൾ:Shabdha Shodhini 1918.pdf/122 106 85183 246281 2026-08-04T19:27:46Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആകാംക്ഷാകാണ്ഡം പ്രതി ആകര താലമെങ്കിൽ താഴെ കാണുന്നു നികളിൽ നിന്ന് സഭ തിരഞ്ഞെടുത്തു വി a. g. 9. കണ്ടാ കിനാവിലിൽ ഗതാ . കാർമുകിൽ നന്നാകാന്തിക P. 02. A 0. . വണ്ടിൽ പോക, സുമിത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു 246281 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആകാംക്ഷാകാണ്ഡം പ്രതി ആകര താലമെങ്കിൽ താഴെ കാണുന്നു നികളിൽ നിന്ന് സഭ തിരഞ്ഞെടുത്തു വി a. g. 9. കണ്ടാ കിനാവിലിൽ ഗതാ . കാർമുകിൽ നന്നാകാന്തിക P. 02. A 0. . വണ്ടിൽ പോക, സുമിത്തിലുള്ള<noinclude><references/></noinclude> j44bu8f35ykhhw1u1ua267yiiktu175 താൾ:Shabdha Shodhini 1918.pdf/132 106 85184 246282 2026-08-04T19:27:50Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '.00.0 6) അനുഭവിച്ചീടുക കേവലം (കാനുപ്രയോഗ സഹിതം ) സം മകം പിയ മറിയയച്ചു. കരയോഗം താൻ താൻ എന്ന ക 1) എന്നു...അന്യയം, ഘടകം, താൻ താൻ അനുഭവിച്ചിടുക വരൂ എന്നിവ യ എടിപ്പിക്കുന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു 246282 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>.00.0 6) അനുഭവിച്ചീടുക കേവലം (കാനുപ്രയോഗ സഹിതം ) സം മകം പിയ മറിയയച്ചു. കരയോഗം താൻ താൻ എന്ന ക 1) എന്നു...അന്യയം, ഘടകം, താൻ താൻ അനുഭവിച്ചിടുക വരൂ എന്നിവ യ എടിപ്പിക്കുന്നു. - യോഗ നിർദ്ദേശിക്കാൻ താൻ താൻ താനുഭവിച്ചീടുക എന്ന താൾ നാ അഭ്യാസം മ താഴെ എഴുതിയ വാക്യങ്ങളെ വ്യാകരിക്കുക. യോവിൻ C32 ° 9 ചെല്ലും പോലും പ്രതിദിനമവൻ ഹന്ത! കൊന്നൊ പ്പും പാക്കി സ്വകരായതിനാൽ വച്ചതിലത്തിൽ ആ മനുമായിട്ടവതരിച്ചിരിക്കുന്ന വിലവരിയുടെ പതിരിപ്പാൻ മുണ്ടായോ ജലമെന്ന തിരിഞ്ഞപ്പോൾ<noinclude><references/></noinclude> hd342mveyzzkw1612v299ryk9q00e82 താൾ:Shabdha Shodhini 1918.pdf/142 106 85185 246283 2026-08-04T19:27:55Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആകാംക്ഷാകാണ്ഡം (1) വിക്ഷേപണി ! ഇ വിസ്മയം മുതലായ ചി 20 മുറിച്ചു എഴുതേണ്ടിവന്നാൽ ഒന്നാം പിയുടെ ഒടുവിൽ ചെയ്യേ ഭാഗം 0820 (1) ടാ, സമാസത്തിലും മാറും ഇതി തന്നെ വരിയുടെ മു അത...' താൾ സൃഷ്ടിച്ചിരിക്കുന്നു 246283 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആകാംക്ഷാകാണ്ഡം (1) വിക്ഷേപണി ! ഇ വിസ്മയം മുതലായ ചി 20 മുറിച്ചു എഴുതേണ്ടിവന്നാൽ ഒന്നാം പിയുടെ ഒടുവിൽ ചെയ്യേ ഭാഗം 0820 (1) ടാ, സമാസത്തിലും മാറും ഇതി തന്നെ വരിയുടെ മു അതിൽ വാസ്തവ<noinclude><references/></noinclude> p4dfdwwyp3wqntc3axubha4v3o5zdt6 താൾ:Shabdha Shodhini 1918.pdf/11 106 85186 246284 2026-08-04T19:28:00Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഈ കൌമാരാവസ്ഥയിൽ ഇരുന്ന കാലത്തു ണ്ടായ ചില പുസ്തകങ്ങൾ ഇപ്പോഴും നടപ്പുണ്ട്. ഇക്കാലത്ത മലയാളത്തിനു പഴം എന്നു പേരിടാം; ആരംഭാവ സ്ഥയിലുള്ള മുൻപിൽ ആയാസം പേർ 921 ഉണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു 246284 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഈ കൌമാരാവസ്ഥയിൽ ഇരുന്ന കാലത്തു ണ്ടായ ചില പുസ്തകങ്ങൾ ഇപ്പോഴും നടപ്പുണ്ട്. ഇക്കാലത്ത മലയാളത്തിനു പഴം എന്നു പേരിടാം; ആരംഭാവ സ്ഥയിലുള്ള മുൻപിൽ ആയാസം പേർ 921 ഉണ്ടായിട്ടുള്ളതും കണ്ണശ്ശരാമായം അതിന്റെ അവസാനകാ amos കണ്ണപ്പണിക്കരുടെ കാലത്തിനു ഇപ്പുറമുള്ള മലയാളമാ ന്ന ഭാഷ അതിനു വിശേഷിച്ചു. അതൊന്നും വേ ഒന്നില്ല. പൂർവസ്ഥിതിയിൽ നിന്നും അതു വളരെ ഭേദിച്ചതാണ്; സതത്തിന്റെ നനവും ആ ന്നു. പഴയ മലയാളം നടപ്പാക്കി കാലത്തു തന്നെ ആയന്മാ രായ നമ്പൂരിമാർ കേരളത്തിൽ കടി പാർ തുടങ്ങിയിരുന്നെങ്കി ലും അവർ നാട്ടുഭാഷയെ ആദരിച്ചി രുന്നില്ല. കാലകത്തിൽ സാരിച്ചിരുന്ന നാട്ടുകാരും തങ്ങളിൽ കൂടിക്കലർന്ന തുടങ്ങിയപ്പോൾ വരെ തമിഴിന്റെ അധീനത്തിലായിരുന്നു പറഞ്ഞല്ലോ. ബന്ധം എന്നു പറഞ്ഞാൽ ഷാ: 'സംബന്ധം' തന്നെ, ഭാ വാഭാവ സംബന്ധം അന്നുമുതൽ മലയാളഭാഷ ജ്യേഷ്ഠസ ഹോദരിയായ തമിഴുമായി അകന്നു തുടങ്ങി. എന്താവശ്യം നേരി ട്ടാലും ഭർത്താവിനോടു ചോദിച്ചു വാങ്ങുകയല്ലാതെ തറവാട്ടിൽ നിന്നു എടുക്കുക എന്നുള്ള മാതായി. വിശേഷപദങ്ങൾ, പാചകരീതി, വാക്യഭംഗി, വൃത്ത വിത്യം, എന്നുവേണ്ടാ അ ക്ഷരമാല പോലും സംസ്കൃതത്തിൽ തന്നെ എന്നായി. സം സ്കൃതത്തിലെ ക്ഷീകരിച്ചതോടുകൂടി തമിഴര ക്കുറിച്ചു അക്ഷരത്തിനില്ലാത്തവർ എന്നു പരിഹാസം തുട ങ്ങി സസ് കൃതത്തിന്റെ അധികാരം ഇത്രയൊക്കയും എഴു കാലും വിവാഹബന്ധം മരുമക്കത്തായപ്രകാരമാകയാൽ ഗോ തം മാറാൻ സാധിച്ചിട്ടില്ല. മലയാളം ഇന്നും ദ്രാവിഡഗോത്ര അതിൽത്തന്നെ ഇരിക്കുന്നതേ ഒള്ളു. സംസ്കൃതത്തിൽ നിന്ന്<noinclude><references/></noinclude> t3go0avylvt41y1tvcf77q3vdgt8xrg താൾ:Shabdha Shodhini 1918.pdf/20 106 85187 246285 2026-08-04T19:28:03Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ം കടുപ്പമുള്ള സ്, 2. രാക്കാർ അധികം കടു മൂക്കിൻ സംബന്ധമുള്ളത്; എന്നു ഈ പേരുകൾ അനപത് ഇവയുടെ ഈ സ്വഭാവം സൂക്ഷിച്ചു ചരിച്ചാൽ ൠ, എന്ന സ്വരങ്ങളോട് മയിച്ചിരിക്കയാൽ യ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246285 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ം കടുപ്പമുള്ള സ്, 2. രാക്കാർ അധികം കടു മൂക്കിൻ സംബന്ധമുള്ളത്; എന്നു ഈ പേരുകൾ അനപത് ഇവയുടെ ഈ സ്വഭാവം സൂക്ഷിച്ചു ചരിച്ചാൽ ൠ, എന്ന സ്വരങ്ങളോട് മയിച്ചിരിക്കയാൽ യ വ 19. വങ്ങളുടെ ഭാവം കണ്ഠനാളത്തിൽ 228 പോലെ ഇരിക്കുന്ന ച സിരകളിൽ കൂടി ശ്വാസവായുവിനെ പ്രേരിപ്പിക്കലിലും മുഖത്തിലുള്ള ചില സ്ഥാനങ്ങൾ കൂടി സ്ഥാനങ്ങളാവിൽ 0 Q1 67 m) ഏ, കൾ കണ്ടതാ. (കണ്ഠവും താലവും 1) വകാശത്തിനു ലാം. ൻ) അനുനാസികങ്ങൾക്കു നാസികം. സ്വസ്ഥാനങ്ങൾക്കു പുറമേ ഈ സ്ഥാനങ്ങളെ പ്രമാണിച്ചു വങ്ങളെ കം എന്നും തം എന്നും, നാ ം എന്നും, ഷം എന്നും, അം എന്നും 20. ആ വണ്ണം ഇദ്ധമായ കണ്ഠ്യത്തിനു പുറമേ താല മായിട്ടും, രാജ്യമായിട്ടും കൂടിയുണ്ട്. താലവ്യം ഏകാരത്തോടും ഓം കാരത്തോടും ഭരണത്തിൽ ഏകദേശം സാമ്യമുള്ള തായിരിക്കും,<noinclude><references/></noinclude> ne6g8mpzwqhhs47snh4jg6a7zhmmove താൾ:Shabdha Shodhini 1918.pdf/30 106 85188 246286 2026-08-04T19:28:09Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു 246286 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude><noinclude><references/></noinclude> m3bownuh4kguwiq2tde9gtqf5tlyj0g താൾ:Shabdha Shodhini 1918.pdf/31 106 85189 246287 2026-08-04T19:28:45Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'CLAS 31 . അതിനാൽ, '' എന്ന ശബ്ദം 'പശു' എന്ന നാമ മായി. ന മാതിരിയിൽ ഒരു ശബ്ദത്തിന്റെ അ ടിപ്പിക്കുക എന്നുള്ള പ്രവൃത്തിക്ക് വിശേഷിപ്പിക്കുക' എന്ന അതുകൊണ്ടു കത്തി ഷിപ്പിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246287 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>CLAS 31 . അതിനാൽ, '' എന്ന ശബ്ദം 'പശു' എന്ന നാമ മായി. ന മാതിരിയിൽ ഒരു ശബ്ദത്തിന്റെ അ ടിപ്പിക്കുക എന്നുള്ള പ്രവൃത്തിക്ക് വിശേഷിപ്പിക്കുക' എന്ന അതുകൊണ്ടു കത്തി ഷിപ്പിക്കുന്ന ശബ്ദത നാമവിശേഷണമെന്നും കൃത വിശേഷിപ്പിക്കുന്നതിൽ ക്രിയാവിശേഷണമല്ലെങ്കിൽ കൃത്യവിശേ » കഷണമെന്നും, ഇവയ്ക്ക് എല്ലാത്തിനും പൊതു ഭേദകമെന്നും സകൾ ചെയ്യപ്പെട്ടിരിക്കുന്നു. നാവി ശേഷണത്തിൽ രണം കാണിച്ചു കഴിഞ്ഞു. ശേഷത്തിന് --- ഇവിടെ 'റ', 'വി' എന്ന ക്രിയയെ വിശേഷിപ്പിക്കുന്ന തിനാൽ ക്രിയാവിശേഷം. - ഇതിൽ, ഉടൻ' എന്ന് നടന്നു' എന്ന ക്രിയയുടെ വിശേ അല്പം വളരെ വടി. ഇവയിൽ ഏററം' എന്നതു കറുത്ത' എന്ന ദോകത്തിന്റെയും, അല്പം' എന്ന വളഞ്ഞ് എന്ന കത്തിന്റെയും വിശേഷ 38. ടകങ്ങളു ടെ ഉൾപിരിവുകളെ പറയുന്നു---- ശബ്ദരൂപന. ഇതിനെ പ്രാണ നാമത്തോടു സമാ സമായി ചേർത്താണു പ്രയോഗിക്കു പതിവ്.<noinclude><references/></noinclude> qp9sfqnpouekwuzkxkm91tjc2t38ply താൾ:Shabdha Shodhini 1918.pdf/40 106 85190 246288 2026-08-04T19:28:50Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സാരിതലങ്ങളിൽ ധനവും കവും ശിഷ്ടജനങ്ങളും നല്ലം ധനങ്ങളും 3. ചുമരുണ്ടെങ്കിലേ നല്ല ചിത്രമുള്ള ധരിച്ചാലും ചോറുണ്ടെങ്കിലേ നല്ല കറി കൊണ്ടു കണ അയ്യോ കഷ്ടമിക്കൂട്ടം...' താൾ സൃഷ്ടിച്ചിരിക്കുന്നു 246288 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സാരിതലങ്ങളിൽ ധനവും കവും ശിഷ്ടജനങ്ങളും നല്ലം ധനങ്ങളും 3. ചുമരുണ്ടെങ്കിലേ നല്ല ചിത്രമുള്ള ധരിച്ചാലും ചോറുണ്ടെങ്കിലേ നല്ല കറി കൊണ്ടു കണ അയ്യോ കഷ്ടമിക്കൂട്ടം വന്നടുക്കുന്നത കയ്യിൽ പാടില്ലാഞ്ഞു അടുക്കാനാളുമില്ലാഞ്ഞു 20b 02.0. 28 വന്നിതോ പാൽകോണ്ടാൻ? കാ! ആ കുട്ടി ജീവിച്ചിരിക്കുന്നുണ്ടായിരിക്ക ഇവൻ മാ 312.10 ഞാൻ പോകയോ. വരട്ടെ. വരട്ടെ പിന്നെപ്പോ 02.01 m.nb 9+0 കണ്ടാം പുലി ചാടിവരുന്നതു കണ്ടാ 8 5<noinclude><references/></noinclude> 6dq2heclawotxxthwhdykxidly0g21n താൾ:Shabdha Shodhini 1918.pdf/50 106 85191 246289 2026-08-04T19:28:54Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സന്ധിപ്രകരണം 9.00.- as ++ do +de So പ്രത്യുത - പുരുഷൻ ധാതുപൂർവമല്ലെങ്കിൽ) 11. സമാസമില്ലാത്തിടത്ത്, ( വിരി പ്രത്യയത്തി ൻ ചില്ല (b) ആധാരികാഭാസമായോ, പ്രതിഗ്രാഹികാവിഭ കുതി ആയോ ഉള...' താൾ സൃഷ്ടിച്ചിരിക്കുന്നു 246289 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സന്ധിപ്രകരണം 9.00.- as ++ do +de So പ്രത്യുത - പുരുഷൻ ധാതുപൂർവമല്ലെങ്കിൽ) 11. സമാസമില്ലാത്തിടത്ത്, ( വിരി പ്രത്യയത്തി ൻ ചില്ല (b) ആധാരികാഭാസമായോ, പ്രതിഗ്രാഹികാവിഭ കുതി ആയോ ഉള്ള ഏ' (c) മുൻവിനയെച്ചം (d) തൻവിനയെ ച്ചം (6) പാക്ഷികവിനയെച്ചം ഇവയ്ക്കും പിമ്പു വരുന്ന ദൃഢം . അതിനു ന്നെ അതിൽ ഒന്ന ആധാരികാവിഭക്തി) തലയിൽ പിടിക്കുന്നു തലയ്ക്കൽ പിടിക്കുന്നു a. (പ്രയോജികാ, ടി.) നിരിക്കെ കുരുവംശത്തിൽ യിരിക്കാംശ ടിൽ (തൻവിനയെച്ചം ) കാണുകിൽ പറയാം - കാണുകിപ്പറയാം (പാക്ഷികവിനയെച്ചം III. സാവനാമികൾക്കു പിമ്പ് എല്ലാ വ്യഞ്ജനവു മിരട്ടിക്കും; ഇരട്ടിക്കോടുന്ന വണ്ണം ശിഥിലമായാൽ അതു തന്നെ ദീലിച്ചാലും മതി. ഇ മാതിരി ഇമ്മാതിരി ഈ മാതിരി IV. ഏകമാതൃകമായ ശബ്ദത്തിന്റെ ഒടുവിൽ വരുന്ന അനുനാസികങ്ങളും ല ങ്ങളുമിരിക്കും. ( ഏകമാത്രമെന്നാൽ ഒറ്റയായ ഹ്രസ്വരം മാത്രമു ള്ള ശബ്ദം -Onb<noinclude><references/></noinclude> a7v99xg8smjnsbt72o9ami2uglsjlt5 താൾ:Shabdha Shodhini 1918.pdf/60 106 85192 246290 2026-08-04T19:28:58Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിൻ തൻ നിൻ അ നപുംസകം) അതു ഏ വചനപ്രകരണം ഭാവനം നിങ്ങൾ. തങ്ങൾ, താങ്കൾ, തമ്മ അവ, അവാറ, അവറകൾ, വാ, അതുകൾ, ഇവാം, ഇതുക. എവ, എവാ, എവരാക എപാദം, എകൾ. 91. A ഉദ്ദേശികാവിഭക്തിയുടെ ഏകവചന...' താൾ സൃഷ്ടിച്ചിരിക്കുന്നു 246290 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നിൻ തൻ നിൻ അ നപുംസകം) അതു ഏ വചനപ്രകരണം ഭാവനം നിങ്ങൾ. തങ്ങൾ, താങ്കൾ, തമ്മ അവ, അവാറ, അവറകൾ, വാ, അതുകൾ, ഇവാം, ഇതുക. എവ, എവാ, എവരാക എപാദം, എകൾ. 91. A ഉദ്ദേശികാവിഭക്തിയുടെ ഏകവചനത്തിൽ എൻ അക്കാദമി നിർദ്ദേശികവചനത്തിൽ ഞാൻ, നി, താൻ' എന്നു രൂപങ്ങൾ. 80. വേറെയും ചില വ്യത്യസ്തങ്ങളണ്ട്, സലിംഗബ 0. തലുകൾ പൂജകബറ 24 Band Rado do 24gb കിടാവ് കിടാങ്ങൾ മനുഷ്യരുടെ കിടക്ക ജന്തുക്കളുടെ), ദേവകൾ, അ സഭ, ശിഷ്യകൾ ഇത്യാദികൾ, ദേവകൾ, അസുരർകൾ, ശിക്ഷകൾ ഇതാ മികളിൽനിന്നു ലോപം വന്നുണ്ടായ . . 81. സാംഖ്യദകം വിശേഷണമായുള്ള നപുംസക നാമ ങ്ങൾക്കു ബഹുത്വമുണ്ടെങ്കിലും ഏകവചനം മതി.<noinclude><references/></noinclude> holyikzd8othkg94mdu8xvb8y0ubb8n താൾ:Shabdha Shodhini 1918.pdf/103 106 85193 246291 2026-08-04T19:29:02Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '230- 3284° 14% വിനയെച്ചപ്രകരണം നടുവിനയെച്ചം. വിശേഷവിധി (1) ധാതു സ്വരാമോ ചില്ലമോ ആയിരു ന്നാൽ അതിനു പ്രത്യയം ക' എന്നു മാത്രമായാലും മതി; എ പ്രത്യയം കാരിതങ്ങളിൽ ഇരട്ടിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു 246291 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>230- 3284° 14% വിനയെച്ചപ്രകരണം നടുവിനയെച്ചം. വിശേഷവിധി (1) ധാതു സ്വരാമോ ചില്ലമോ ആയിരു ന്നാൽ അതിനു പ്രത്യയം ക' എന്നു മാത്രമായാലും മതി; എ പ്രത്യയം കാരിതങ്ങളിൽ ഇരട്ടിച്ചു '' എ നാൽ ഈ നാക്കണം. നടുവിനയെച്ചം. ado dado, യിൽ പിടി പിടിക്കുക. ചൊടിക പിടിക്കു പൊടിക വിശേഷവിധി (2) പ്രാക്ക് പ്രയോഗമായി നിൽക്കുന്ന ഒരു വ്യഞ്ജനായ ധാതുവിനു നടുവിനയെച്ചം ഉണ്ടാക്കുമ്പോൾ പ്രത്യ യാ 'അ' എന്നു മാത്രം മതിയാകും. 290:100" ചെല്ലവേണം. കാലാരൂപം തടിപാതം . 138. ധാതുവിലോ നടുവിനയെച്ചത്തിലോ ൽ പ്രത്യയം പോൽ പാക്ഷികവിനയെച്ചമാകും. നടുവിനയെച്ചത്തിൽ ക്കുമ്പോൾ കുക്+അ) എന്നുള്ള അതിന്റെ ഒടുവിലുള്ള കാരം ലോപിപ്പിക്ക ിക്കയും വേണം. പാക്ഷികവിനയെച്ചം. _ aulas. പോരിൽ പതിഞ്ഞിടുകിൽ 129. ധാതുവിൽ 'ഏ' എന്നോ അവ എന്നോ പ്രത യം പോൽ തൻവിനയെച്ചമുണ്ടാകും. നിൽ തൻവിനയെച്ചം.<noinclude><references/></noinclude> e1d35h77a4jpifvzbccdojks20suhtb താൾ:Shabdha Shodhini 1918.pdf/73 106 85194 246292 2026-08-04T19:29:06Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'a പ്രകാരം നിയോഗം, വിധി മുതലായ വിശേഷങ്ങൾ വന്നു. (1) നിർദ്ദേശകം 3 നിയോജകം (3) വിധായകം (1) അഭ ജ്ഞാനം എന്ന നാലു പ്രകാരങ്ങളുണ്ട്. 82. നിർദ്ദേശം, ധാത് കേവലമായ കാര ത്തിൽ കാണിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246292 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>a പ്രകാരം നിയോഗം, വിധി മുതലായ വിശേഷങ്ങൾ വന്നു. (1) നിർദ്ദേശകം 3 നിയോജകം (3) വിധായകം (1) അഭ ജ്ഞാനം എന്ന നാലു പ്രകാരങ്ങളുണ്ട്. 82. നിർദ്ദേശം, ധാത് കേവലമായ കാര ത്തിൽ കാണിക്കുന്നു ഇതിനു വിശേഷിച്ചു ഒരു പ്രത്യയവും ഇതിൽ ധാത്വത്തിൽ കാലം മാത്രമല്ലാതെ വിശേഷാ 33. നിയോജകം, നിയോഗം (ആജ്ഞ, വരുത്തി കാടുക്കു ക) എന്ന വിശേഷാതത്തെ കുറിക്കുന്നു. ഈ നിയോജക പ്രകാ രത്തിൽ മാത്രം മോൻ പോകുന്ന പുരുഷവര് ഇതിനു പ്രഥമാ പുരുഷന്മാരിൽ ഒരു രൂപവും മമപു രുഷൻ രണ്ട് വനങ്ങളിലും വേറെ വേറെ രൂപങ്ങളുമാ 34 നിര അതിനു മദ്ധ്യമപുരുഷ ഏകവചനം ശബ്ദരൂപം തന്നെ അതിനു ബഹുവചനത്തിൽ ഇൻ' എന്നു പ്രത്യയം, ശേഷം പുരുഷന്മാരുടെ എല്ലാ വചനങ്ങൾക്കും അ - 2002 മധ്യമപുരുഷവപനത്തിൽ പ്രത്യയമില്ലാത്തതിനാൽ 'നിൽ' എന്നതിനു സന്ധിയിൽ പറഞ്ഞ സംസ്കൃത ആഗമം വരു മ്പോൾ അത് സ്വരമാകയാൽ കാരിതത്തിന്റെ് ക്കു് ആഗമം വ<noinclude><references/></noinclude> awq3cytxem5xhbk32wkqz9ygqhhsnhq താൾ:Shabdha Shodhini 1918.pdf/83 106 85195 246293 2026-08-04T19:29:09Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രയോജകപ്രകൃതി 134. കൃതികൾക്കു രൂ പം വരുന്നതിനു നിമിത്തം തങ്ങളായ കാലം, പ്രകാരം, പ്രയോഗം, ലിംഗം, പുരുഷൻ, വ ചനം എന്ന ഉപാധികളെ മുറയ്ക്കും വിവരിച്ചു കഴിഞ്ഞു. ന്നാൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 246293 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പ്രയോജകപ്രകൃതി 134. കൃതികൾക്കു രൂ പം വരുന്നതിനു നിമിത്തം തങ്ങളായ കാലം, പ്രകാരം, പ്രയോഗം, ലിംഗം, പുരുഷൻ, വ ചനം എന്ന ഉപാധികളെ മുറയ്ക്കും വിവരിച്ചു കഴിഞ്ഞു. ന്നാൽ കൃതികൾ കേവലം പ്രകൃതി, പ്രയോജന പ്രകൃതി എന്നു പ്രകൃതി കൊണ്ടു രണ്ടു കയായിട്ടുണ്ടെന്നു ആരംഭത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ആ രണ്ടുക കൃതികൾക്കും ഈ കാ ലാപാധികളാൽ രൂം, ഭേദം വരുന്നതാണ്. ഇതേവരെ കാ ണിച്ചതെല്ലാം കേവലപ്രകൃതിക്കുള്ള രൂപങ്ങളാകുന്നു. ഇനി പ്ര യോജകപ്രകൃതിക്കുള്ള വരെ എടുക്കണം. എന്നാൽ രണ്ടുവക കൃതികൾക്കും കാലപ്രകാരാദികളെക്കുറിക്കുന്നതിനായി ചെയ്യുന്ന രൂപങ്ങളെല്ലാം ഒരുപോലെ തന്നെ കയിൽ കേവലപ്രകൃതി യെ പ്രയോജകപ്രകൃതി ആക്കുവാനുള്ള മാറ്റം മാത്രമേ കാണി കൃതിയുടെ അം ക്രിയയാകുന്നു. ആ ക്രിയയെ കർത്താവു സ്വയമേ ചെയ്യുന്നിടത്തു കൃതി, കേവലപ്രകൃതി; പരപ്രേരണയാ ലാണെങ്കിൽ അവിടെ പ്രയോജകം പ്രകൃതി. പഠിക്കുന്നു' എന്നതു കേവലം പഠിപ്പിക്കുന്നു' എന്നതു പ്രയോജകം. പ്രയോജകപ്ര കൃതിയുടെ സ്വഭാവം ഈ വിധമാകയാൽ അതിൽ ക്രിയയും രണ്ടു കർത്താവു വരും. സാക്ഷാൽ ക്രിയ ചെയ്യുന്നവൻ പ്രയോജകമാ ക്രിയ ചെയ്യാൻ പ്രേരിപ്പിക്കുന്നവൻ പ്രയോജകകളോ, രാമൻ ക ഷ്ണനെ പഠിപ്പിക്കുന്നു, എന്ന ഉദാഹരണത്തിൽ രാമൻ പ്രയോജ കുകുത്താവും കൃഷ്ണൻ പ്രയോജകത്താവുമാകും. പ്രയോജകപ്രകൃതികളിൽ പ്രയോജകർത്താ സാതനൻ (വിശേഷബുദ്ധിയുള്ള വൻ) ആയിട്ടും, അതനൻ (വിശേഷ ദ്ധിയില്ലാത്തവൻ) ആയിട്ടും വരാം. രാമൻ കൃഷ്ണനെ പഠിപ്പി ക്കുന്നു' എന്നു മുന്നെടുത്ത ഉദാഹരണത്തിൽ പ്രയോജകർത്താവാ യ കൃഷ്ണൻ സതനനാ സ്. ബാലൻ പാത്രം ഉടച്ചു എന്നു പറയുന്നിടത്ത് ഉടയുന്ന പാത്രമാകയാൽ പ്രയോജകർത്താവ ചേതനമാകുന്നു. പ്രയോജകം സചേതനമായിട്ടുള്ള കൃതി എന്നു പറയപ്പെടുന്നു. പ്രയോജകം സ്വമനസ്സുകൂടാതെ യോ കാസീനമായിട്ടോ പ്രയോജകകത്താവിന്റെ നിർബ്ബന്ധ<noinclude><references/></noinclude> nl7zuobnw2sp23na4b16r04jp1royfx താൾ:Shabdha Shodhini 1918.pdf/113 106 85196 246294 2026-08-04T19:29:41Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വേറെ ഉദാഹരണങ്ങൾ കാരകപ്രകരണം a ഇതിൽ ധാമികൾ പശുവിനെ കൊടുക്കുന്നതു ബ്രാഹ്മണനു ഉ പകരിക്കണമെന്നും വിചാരത്തിന്റെ പേരിലാകയാൽ ബ്രാഹ്മ തൻ സ്വാമി. വേറെ ഉദാരണങ്ങ B. പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246294 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വേറെ ഉദാഹരണങ്ങൾ കാരകപ്രകരണം a ഇതിൽ ധാമികൾ പശുവിനെ കൊടുക്കുന്നതു ബ്രാഹ്മണനു ഉ പകരിക്കണമെന്നും വിചാരത്തിന്റെ പേരിലാകയാൽ ബ്രാഹ്മ തൻ സ്വാമി. വേറെ ഉദാരണങ്ങ B. പ്രധികരണിധിയിൽ ഉദ്ദേശ്യമായ കാരകവും സാ നാം ഏതിനെപ്പറ്റി സംസാരിക്കുന്നുവോ അതു ഉദ്ദേശ്യം; അതിനു് എന്തുണ്ടാകുന്നു എന്നു പറയുന്നുവോ അതു വിധേയം. ഇങ്ങനെ വാക്യത്തിൽ ഉദ്ദേശം വിധം എന്നു രണ്ടു ങ്ങൾ. കാക്ക കറുത്തതാകുന്നു' എന്നു പറയുന്നിടത്തു നാം സം സാരിക്കുന്നതു കാക്കയെപ്പറ്റി ആയാൽ 'കാക്ക' ഉദ്ദേശ്യം; കാ കടയെപ്പറ്റി പറയുന്ന കറുത്തതാകുന്നു' എന്നതു വിധേയം. ഇ തിൽ ഉദ്ദേശ്യമായ കായും, വിധേയമായ കറുത്തത് എന്നത് ഒരേ വിഭക്തി ( നിദ്ദേശികയിൽ ആകയാൽ ഈ സമാനാധികാ ണമായ വിധി, വാക്വം കാക്കയും കറുപ്പുണ്ട്' എന്നാക്കിയാൽ അതു വധികരണവിധി. ഇതിൽ ഉദ്ദേശ്യമായ 'കാക്ക' സ്വാമി, പൂരം തീപിടിക്കു പഴത്തിനു പാകം കരിമ്പിനു മധുരമുണ്ട് $ 14<noinclude><references/></noinclude> k0d91rpczij859hgzprmx3eev8aapdd താൾ:Shabdha Shodhini 1918.pdf/123 106 85197 246295 2026-08-04T19:29:44Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സാമാന്യവിധിപ്രകരണം 189. സാമാനവിധിപ്രകരണം ച്ചിട്ടുണ്ടല്ലോ. ശബ്ദങ്ങൾ തമ്മിലുള്ള ആകാംക്ഷയും എല്ലാം പൂത്തിരിക്കുന്ന വിധത്തിൽ ഒരു സംഗതിയെ വിവരിക്കുന്ന പ ങ്ങളു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246295 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സാമാന്യവിധിപ്രകരണം 189. സാമാനവിധിപ്രകരണം ച്ചിട്ടുണ്ടല്ലോ. ശബ്ദങ്ങൾ തമ്മിലുള്ള ആകാംക്ഷയും എല്ലാം പൂത്തിരിക്കുന്ന വിധത്തിൽ ഒരു സംഗതിയെ വിവരിക്കുന്ന പ ങ്ങളുടെ കൂട്ടത്തിനു വാ എന്നു പ എല്ലാ വാക്യങ്ങളേയും രണ്ടാമാക്കി പിരിക്കാം. അന്നും ആ ഏതിനെപ്പറ്റി സംസാരിക്കുന്നു. മെന്നും, നാം വസ്തു അഖിയാകുന്നു. ആ സം ഗതി ആരം ആകുന്നു. ഇവ രണ്ടും ചേന്നിട്ട വാക്യം ഉണ്ടാ ഇവിടെ വലയത്തിലുള്ള ഭാഗമത്രയും ആ ഇരട്ട വലയത്തിലുള്ള ഭാഗം ആഖ്യാതം. കത്താവായി നിൽക്കുന്ന നാമമോ നാമസദൃശമായ മറ ന്നോ തന്നെയാണ് ആദ്യമാകുന്നത്. സവനാമങ്ങളും, വാക്യ . മു 145 (9) ഇൽ ഉദ്ദേശ്യം എന്നും വിധേയം എന്നും പറഞ്ഞതു തന്നെ ആൺ ഈ ആദ്യ ആഖ്യാത ചിം. എന്നാൽ സമാനാധികരണ വിധി യിലെ ഉദ്ദേശ്യത്തെയേ ആര്യയെന്നു പറയാം. ആധികവിധിയിലെ ഉദ്ദേ ത്തെ ആദ്യയെന്നു പറയാറില്ല. നിർദ്ദേശികാവിഭക്തിയിലെ ആദ്യ ഇരിക്കയു ഉദ്ദേശ്യം ഉദ്ദേശികാവിഭക്തിയിലും വരും എന്ന കായ്ക്കും വിശേഷമായ നഗരം മാത്രം ആണ് ഉദ്ദേശ്യം എന്നു പറക; ആര് ആകട്ടെ വിശേഷണത്തിൽ മായ യുള്ളതാണ്; ഉദ്ദേശവിധേയവിഭാഗം സവിശാസ്ത്ര സാധാരണമാകുന്നു, വിശേഷ നാശം വിട്ടിട്ടുള്ള ആദ്യ അല്ലെങ്കിൽ ഉദ്ദേശ്യം അല്ലെങ്കിൽ അനുവാദം എന്നു പറ യുന്നതു വാക്യത്തിന്റെ കത്താവു തന്നെ വിഷാംശം വിട്ടിട്ടുള്ള ആഖ്യാതം അല്ലെങ്കിൽ വിധേയം ക്രിയാപരം തന്നെ. ആ പോക്കിൽ കാ ക്രിയാപ ം എന്ന പേരു ആണുപയോഗിച്ചിരിക്കുന്നത്. ഉദ്ദേശ്യത്തിനു അനുവാദ<noinclude><references/></noinclude> eth0ew0xpl331cws51xbdas1cfj2xev താൾ:Shabdha Shodhini 1918.pdf/133 106 85198 246296 2026-08-04T19:29:47Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അപോദ്ധാരണ പ്രകരണം വലത്തുകാലിലണിച്ചുകൊണ്ടു ക്ഷമ കാണിക്കും അവയിൽ കാരങ്ങളേയും പറക : -- നാഹങ്ങളിൽ നിന്നശേഷം 2) കത്തുന്ന ദീപിക വിളക്കതിനെന്നപോലെ 4 കലക്കാരികൾ കേഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246296 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അപോദ്ധാരണ പ്രകരണം വലത്തുകാലിലണിച്ചുകൊണ്ടു ക്ഷമ കാണിക്കും അവയിൽ കാരങ്ങളേയും പറക : -- നാഹങ്ങളിൽ നിന്നശേഷം 2) കത്തുന്ന ദീപിക വിളക്കതിനെന്നപോലെ 4 കലക്കാരികൾ കേഴാതെ നിന്നപ്പോൾ കോകങ്ങൾ എന്നു തുടങ്ങി. അപോദ്ധാരം 172. അനേകം ഉപവാക്യങ്ങളെ കൂട്ടികെട്ടിച്ചമച്ചിരിക്കു ഒരു പ്രധാനവാക്യത്തെ അഴിച്ചു തരം തിരിക്കുകയാകുന്നു. അപാരം എന്ന ക്രിയ. ഒരു നാമത്തിനു തുല്യമായ വാക്യം നാമവാക്യം, ഭത്തിനു തുല്യമായതു വാക്യം; ഒരു പ്രധാ ന വാക്യത്തിന്റെ അംഗമായ് അംഗം; പല അംഗങ്ങളു ള്ള തായ പ്രധാനവാക്യം അംഗിവാക്യം. ഇത്യാദി വിഭാഗങ്ങൾ ശബ്ദങ്ങൾ പറഞ്ഞതുപോലെ വാക്യങ്ങൾ വരും. ഗവാക്യങ്ങളില്ലാത്ത ഓറ വാക്യത്തിനു ചുറ്റിൽ എന്നു പേർ. 2) അതെനിയോഗിച്ചായാലും ദേവകീസുതൻ<noinclude><references/></noinclude> 6lb498wdpv953pd1qiwntxw93mjxp0u താൾ:Shabdha Shodhini 1918.pdf/143 106 85199 246297 2026-08-04T19:29:52Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിരുക്തകാണ്ഡം ശബ്ദപത്തി -(0)- - കാലം കവിം GD സ്വീകരിച്ചു; കവിത ശസ്ത്രം ഇടകലർന്നു മഴ പ്രവാ ലും മലയാളവ്യാകരണം ഇന്നും തളിക വ്യാകരണത്തോടല്ലാതെ സം തികളിൽ കോരിചരിച്ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246297 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നിരുക്തകാണ്ഡം ശബ്ദപത്തി -(0)- - കാലം കവിം GD സ്വീകരിച്ചു; കവിത ശസ്ത്രം ഇടകലർന്നു മഴ പ്രവാ ലും മലയാളവ്യാകരണം ഇന്നും തളിക വ്യാകരണത്തോടല്ലാതെ സം തികളിൽ കോരിചരിച്ചെടിയെങ്കിലും ആ പദങ്ങളുടെ രൂ സംസ്കൃതത്തിന്റെ ആക്രമം മലയാളം നിഘണ്ടുവിനെ അല്ലാതെ വ്യാകരണത്തെ വരെ ബാധിച്ചിട്ടില്ലെന്നു തന്നെ ആ നൈഷധ നാട് ' എന്നതിനു പകരം അവനോ<noinclude><references/></noinclude> f0w6rdokgv2nk8u5d0qt8umnd99gwpp താൾ:Shabdha Shodhini 1918.pdf/104 106 85200 246298 2026-08-04T19:29:55Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൽപ്രകരണം 10. നാമത്തിനും കൃതിക്കും ഉണ്ടാകുന്ന രൂപഭേദങ്ങളെ എല്ലാം വിവരിച്ചുകഴിഞ്ഞു. ഇനി നാമത്തിൽ നിന്നു ജനിക്കുന്ന കൃതികളെ നാമധാതു' എന്നൊരിനമായി വിവരിച്ചതു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246298 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കൽപ്രകരണം 10. നാമത്തിനും കൃതിക്കും ഉണ്ടാകുന്ന രൂപഭേദങ്ങളെ എല്ലാം വിവരിച്ചുകഴിഞ്ഞു. ഇനി നാമത്തിൽ നിന്നു ജനിക്കുന്ന കൃതികളെ നാമധാതു' എന്നൊരിനമായി വിവരിച്ചതുപോലെ ക തികളിൽ നിന്നുണ്ടാകുന്ന നാമങ്ങളേയും നാമങ്ങളിൽ നിന്നു ജനി ക്കുന്ന മറ്റു നാമങ്ങളേയും പറ്റി പറയേണ്ടതുണ്ട്. കൃതികളിൽ നിന്നുണ്ടാകുന്ന നാമങ്ങൾക്കു കത്തുകൾ' എന്നും നാമങ്ങളിൽ നി ന്നുണ്ടാകുന്ന മറ്റു നാമങ്ങൾക്കു തങ്ങൾ എന്നും സംസ്കൃത വ്യാകരണനുസാരേണ പേരുകൾ ചെയ്തിരിക്കുന്നു. 131. കൃതികൃത്ത് എന്നും കാരകകൃത്ത് എന്നും കത്തുകൾ രണ്ടുവിധം. ഒന്നാമത്തെ കേവലമായ ക്രിയാസ്വരൂപത്തെ ക റിക്കുന്നു. ഇതിനു ക്രിയാനാമമെന്നും ചിലർ പേർ കൊടുത്തിട്ടു ണ്ട്. രണ്ടാമത്തേതിൽ ക്രിയ നടത്തുന്ന കത്തുകാരി കാരക ങ്ങളിൽ ഒന്നു പ്രത്യയത്തിന്റെ വാല്യമായി നിൽക്കുന്നു. 00 കാരകകൃത്ത്, ഇതിൽ 'വളവു ഉരുളിച്ച രണ്ടും ആ ക്രിയകളുടെ പേരുകളാക ന്നു. വളയുന്നത് (വളയുക എന്ന ക്രിയയുടെ കർത്താവു) വളവൻ; ഉരുളുന്നത് (ഉരുളുക എന്ന ക്രിയയുടെ കർത്താവ് ഉരുളൻ എന്ന 192 കൃതികൃത്തുകളെ കുറിക്കുന്നതിനു്. 3.8 5. Tσ 8. 10. II. 12. മാനം എന്നു 12 പ്രത്യയങ്ങളുണ്ട്. ഇവയെ പേക്കുമ്പോൾ താലവ്യാദേ ശം, ഉപന്യസ്വരത്തിനു ഭീഷം മുതലായ ചില പ്രക്രിയകളും ചെയ്യേണ്ടിവരും. ഉദാ:---ധാത കൃതി. 1 അൽ തൊഴ കോൺ കൃതികത്തിൽ ചിലർ അവരൂപം എന്നു പേർ ചെയ്തിട്ടുണ്ട്. അതും സ്വീ കാലം തന്നെ. നാമകരണത്തിൽ ഐകരൂപ്യത്തിനു വേണ്ടി ചെയ്ത പേരാണ് ക<noinclude><references/></noinclude> 2edt0b706txar1aaljtvr8mfernl6g5 താൾ:Shabdha Shodhini 1918.pdf/41 106 85201 246299 2026-08-04T19:29:59Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചാലകം Cupwoße ക നാമം ശബ്ദവിഭാഗപ്പട്ടിക. m) Dimaz (b) സാമാനാമം - സവനാമം 4) സമ്മകം, അമ്മക . കേവലം പ്രയോജകം 2.) കാരിതം, അകാരിതം d) കരോതി കുത്തുമുറ്റുവിന പറ്റുവിന 2) നാമവിശേഷണം 2) കൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246299 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ചാലകം Cupwoße ക നാമം ശബ്ദവിഭാഗപ്പട്ടിക. m) Dimaz (b) സാമാനാമം - സവനാമം 4) സമ്മകം, അമ്മക . കേവലം പ്രയോജകം 2.) കാരിതം, അകാരിതം d) കരോതി കുത്തുമുറ്റുവിന പറ്റുവിന 2) നാമവിശേഷണം 2) കൃതിവിശേഷണം 1) വിശേഷണം പരിഭാഷ, 1. എല്ലാ ശാസ്ത്രങ്ങൾക്കും ചില സങ്കേതങ്ങൾ ഉണ്ടു് അവയെ അതാതു ശാസ്ത്രത്തിന്റെ പരിഭാഷ എന്നു പറയുന്നു. വ്യാകരണത്തിൽ അറിഞ്ഞിരിക്കേണ്ടുന്ന ചില പരിഭാഷകളെ ഇവിടെ വിവരിക്കാം. പരിയ, ഹരിയാൽ, ഹരിയോടു, ഹാരി യുടെ എന്ന് ഒരു പദത്തിന്റെ തന്നെ പല രൂപങ്ങളും ഭാഷയിൽ കാണുന്നുണ്ട്. ഈ രൂപങ്ങളിലൊക്കയും തുല്യമായ 'ഹരി' എ<noinclude><references/></noinclude> j04u1zcxwmze3wcp8590lda3cm4rx6q താൾ:Shabdha Shodhini 1918.pdf/32 106 85202 246300 2026-08-04T19:30:14Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2001- കവി conq (266) 2) സർവനാമികം. ഇതു ഭേദകമായിട്ടുപയോഗിക്കു സനാമം തന്നെ. ഇവയിൽ വ്യക്തികളെ വേർതിരിച്ചുകാണി ക്കുന്നതിനുപയോഗപ്പെടുന്ന കത്ത് ഇ' ഒരു എന്നു മൂന്നു കുറ ചുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246300 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>2001- കവി conq (266) 2) സർവനാമികം. ഇതു ഭേദകമായിട്ടുപയോഗിക്കു സനാമം തന്നെ. ഇവയിൽ വ്യക്തികളെ വേർതിരിച്ചുകാണി ക്കുന്നതിനുപയോഗപ്പെടുന്ന കത്ത് ഇ' ഒരു എന്നു മൂന്നു കുറ ചുട്ടെഴുത്തു എന്നാൽ വിശേഷപ്പരുണ്ട്. ചൂണ്ടുന്ന എഴുത്ത ചുട്ടെഴുത്ത് എന്നം ആറാ' എന്നത് അനുനാ സികം ലോപിച്ച് ആട്ടപ്പിറന്നാൾ' എന്നാകുന്നതുപോലെ ണ്ടെടുത്തു ' എന്നത് 'ചുട്ടെടുത്തു ' എന്നായി 80 അവിടം ആയാ 200- 09 വണ്ണിക്കുന്ന ഭേദകമാകുന്നു. s 093 നാന്മുഖൻ ഒരു വസ്തുവിന്റെ സ്വഭാവത്ത namic മിടുക്കന മിടുക്കിയായ ഒടിയൻ പൊട്ടൻ തടിച്ചി ഈ വക നാമവിശേഷണങ്ങൾക്കു മാത്രം ലിംഗഭേദമുണ്ട്. ഇവ നാമത്തോടു നേരെ ചേരുന്നില്ല. തങ്ങളിൽ സംബന്ധി പ്പിക്കുന്നതിനു മ ആയ' എന്ന അവ്യയത്തെ കൂടി ഉപയോ ഗിക്കേണ്ടതുണ്ട്. ഉദാഹരണത്തിൽ ഈ വിശേഷം കാണിച്ചി രിക്കുന്നതു നോക്കുക. 84<noinclude><references/></noinclude> qebqb1pxqhqtflw8a0vqnnciuf9kglw താൾ:Shabdha Shodhini 1918.pdf/12 106 85203 246301 2026-08-04T19:30:18Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവതാരിക ആവശ്യപ്പെട്ടിട്ടും ഇപ്പോൾ അസം പദങ്ങളെ എടുത്തിട്ടു രണ്ടെങ്കിലും വൃത്തം, അലങ്കരം മുതലായ ആഡംബരങ്ങളെല്ലാം സ്രിതിയിൽ ആയിരുനം, കലഭാഷയുടെ വ്യാക രണത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246301 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അവതാരിക ആവശ്യപ്പെട്ടിട്ടും ഇപ്പോൾ അസം പദങ്ങളെ എടുത്തിട്ടു രണ്ടെങ്കിലും വൃത്തം, അലങ്കരം മുതലായ ആഡംബരങ്ങളെല്ലാം സ്രിതിയിൽ ആയിരുനം, കലഭാഷയുടെ വ്യാക രണത്തെ ഇന്നേവരെ സംസ്കൃതത്തിൽ വധിക്കാൻ കഴിഞ്ഞി ടില്ല. അന്വയക്രമം, വിഭക്തസംബന്ധം, വിശേഷണവിശേ തങ്ങളുടെ നില, രൂപം, നാം തമിഴ് വ്യാകരണമനുസ പാതയാൽ താഴെ വാരത്തിലെ നിയമങ്ങളോ കാരി കളിൽ ഇന്ന ഇന്ന ഭാഗങ്ങൾ മാത്രം മാറ്റണം എ ന്നു കാണിച്ചുകഴിഞ്ഞാൽ അതായിരിക്കും ഉത്തമമായ ഒരു മല വ്യത്യാസങ്ങളുണ്ടു്. എന്നാൽ അതു സംസാരിക്കുന്ന നാടോടിബ്ഭാഷയേ അല്ലാതെ ഗ്രന്ഥങ്ങളെന്ന സാഹിത്യഭാഷയെ അധികം ബാധിച്ചിട്ടില്ല. (൧) വടക്കൻ മലയാളം, (2) തെ കൻ കലങ്ങളും (2) മധ്യമലയാളം എന്നു പ്രധാ $8,000 നല്ലതെന്നു പറയാനല്ല. എങ്കിലും മലയാളമാണ് ദൂരെ ടേക്കില്ല. തന്റെ ഭാഷ തമിഴിന്റെ ആക്രമംകൊണ്ടും വടക്കൻ ഭാഷ കണ്ണടകത്തിന്റെ ആക്രമം കൊണ്ടും ദുഷിച്ചുപോ നിട്ടുണ്ട്. നടുക്കുള്ള ഭാഷക്കാകട്ടെ ഭാഷാന്തരസമില്ലാത്ത തിനാൽ ശുദ്ധിയേറും. ഈ മധ്യമലയാളം തന്നെയാണ് സാഹി ത്വത്തിൽ എല്ലാ ദിക്കുകാരും പ്രാധാന ഉപയോഗിക്കുന്നതെ ന്നു വരികിലും കവികൾ സ്വാതന്ത്രത്താൽ ചിലപ്പോൾ സ്വന്ത നാട്ടിൽ വിശേഷപ്രസംഗങ്ങളേയും ഉപയോഗിക്കും. പ്രസിദ്ധനായ കുഞ്ചൻ നമ്പിയാർ ഭാഷയുടെ ശുദ്ധിയിൽ ഏ ദൃഷ്ടിവച്ചിട്ടില്ല. അദ്ദേഹത്തിന്റെ കൃതികളിൽ ദേശ്യപ്രയോഗ ണു് ഈ വരണം എഴുതിട്ടതെങ്കിലും പ്രധാനപ്പെട്ട ചില ദശായോഗങ്ങളേയും ഇതിൽ സ്വീകരിച്ചിട്ടുണ്ട്.<noinclude><references/></noinclude> f8nxlb377xxy5h9wlri8vndmqfk89q1 താൾ:Shabdha Shodhini 1918.pdf/21 106 85204 246302 2026-08-04T19:30:24Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '200:- വനവിഭാഗം ° 22 de ====000022 do - ° തമിൾ വാക്കുകളുടെ ഒടുവിൽ കേൾക്കുന്ന ഐകാരം മല യാളത്തിൽ കാരമായി മാറും; ഈ മാതിരിയുള്ളവയാണു പ്രാ യേണ ശബ്ദാന്ത ഞ താലവ്യങ്ങൾ. എങ്ങനെയെന്നാൽ:-...' താൾ സൃഷ്ടിച്ചിരിക്കുന്നു 246302 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>200:- വനവിഭാഗം ° 22 de ====000022 do - ° തമിൾ വാക്കുകളുടെ ഒടുവിൽ കേൾക്കുന്ന ഐകാരം മല യാളത്തിൽ കാരമായി മാറും; ഈ മാതിരിയുള്ളവയാണു പ്രാ യേണ ശബ്ദാന്ത ഞ താലവ്യങ്ങൾ. എങ്ങനെയെന്നാൽ:- GOOD 212 45 GOOD സ്വരങ്ങൾ ഭാഷാശബ്ദങ്ങളിൽ ഇല്ലാ ത്തതിനാലും, അകാരം താലവ്യങ്ങളിൽ രണ്ടിലും ന്നതിനാലും ഭാഷയിലെ സ്വരങ്ങളെ സാധാരണയിൽ മരങ്ങ തെ, അവളെന്നും പൊതുവെ രണ്ടിനങ്ങളായിട്ടു പ 9. അതിവര്ഷങ്ങളും, ഉഷ്മാക്കളും സംസ്കൃതവ ഇങ്ങളാകുന്നു. ദ്രാവിഡ കുടുംബത്തിൽ ചേർന്ന മലയാളത്തിലെ ധാതുക്കളിലും, നാമപ്രകൃതികളിലും, അതിനാൽ, ഈ വണ്ണം കാണുന്നതല്ല. ഈ വണ്ണങ്ങൾ ചേന്ന ശബ്ദങ്ങളെല്ലാം സംസ്കൃ തം മുതലായ ആയ ഭാഷകളിൽ നിന്നു സ്വീകരിക്കപ്പെട്ടവയാ (10) അഭ്യാസം വ ഞാൻ എഴുതിയിരിക്കുന്ന ജോടികളിൽ പാം അനുസരിച്ചു അ (} (0). () { @one<noinclude><references/></noinclude> gjckqwloldtlllsknpsd3bot2xlc3se താൾ:Shabdha Shodhini 1918.pdf/33 106 85205 246303 2026-08-04T19:30:29Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശിക്ഷകാണ്ഡം @ പരിമാണികം ഇതു പരിമാണം' എന്നു പറയുന്ന അളവിനെക്കുറിക്കുന്ന ഭേദകമാകുന്നു. m) 1. m... മായിട്ടുപയോഗിക്കുന്നതാകുന്നു. ഉദാ -- കെട്ടിയ പാൻ കെട്ടുക എന്ന കൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246303 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശിക്ഷകാണ്ഡം @ പരിമാണികം ഇതു പരിമാണം' എന്നു പറയുന്ന അളവിനെക്കുറിക്കുന്ന ഭേദകമാകുന്നു. m) 1. m... മായിട്ടുപയോഗിക്കുന്നതാകുന്നു. ഉദാ -- കെട്ടിയ പാൻ കെട്ടുക എന്ന കൃതിയുടെ പേരകം ( പകയുടെ വെളക്കുകയു ) ഇതു വിനയെച്ചത്തെത്തന്നെ ഭേദകമാ യിട്ടുപയോഗിക്കുന്നതാകുന്നു. ഇതു മാത്രം ക്രിയയിൽ അന്വയി ക്കുന്നതാകയാൽ ക്രിയാവിശേഷണമായിട്ടേ വരൂ. മുറുകി നടക്കുന്നു. ) ) ) 34. കര, തി, ഭേ എന്നു മൂന്നുവിധം ശബ്ദങ്ങളെ വിവരിച്ചല്ലൊ. ഇവ എല്ലാം ഒരംശത്തിൽ യോജിക്കുന്നു. ഇവയും വാച്യമായ ഒരത മുണ്ടു്. നാമങ്ങൾ ദ്രവ്യങ്ങളുടെ പേരാണ്; കൃതികൾക്ക് ക്രിയ അമാനു ത്തിന്റെ വാചകമാണ്. നിപാതം, അവ്യയം എന്നു ശേഷം രണ്ടു വക ശബ്ദങ്ങളുള്ളവയ്ക്ക് ഈ മാതിരിയിൽ ഒരു വാല്യാത് മില്ല. അവ ശബ്ദങ്ങൾക്കൊ വാചകങ്ങൾക്കൊ തങ്ങളിലുള്ള സംബന്ധത്തെ ആണു കാണിക്കുന്നത്. രാമനും കൃഷ്ണനും മിടു ക്കന്മാരാകുന്നു' എന്ന വാക്യത്തിൽ രാമൻ കൃഷ്ണൻ മിടുക്കൻ ആകുന്നു' ഈ പദങ്ങളെല്ലാം മുറയും രണ്ടു ദ്രവ്യങ്ങൾ; ഒരു ഗുണം, ഒരു ക്രിയ ഇവയുടെ വാചകങ്ങളാകുന്നു. അതിന്മണ്ണം "ഉം' എ ന്ന ശബ്ദം ഒരു വസ്തുവിനേയും കുറിക്കുന്നില്ല. അതിന്റെ പ്ര ത്തി രാമകൃഷ്ണന്മാർ മിടുക്കരാവുക' എന്ന ക്രിയയിൽ യോജിക്കു അല്ലെന്നു കാണിക്കുകമാത്രമാകുന്നു. അതുകൊണ്ടു് ഉം ഒരു 1 നാമാംഗം നാംഗത്തിൽ പേരകത്തിൽ നിന്നു ജനിച്ചത് 11 പേര * വെളുത്ത, കറുത്ത ഇവ രണ്ടും പരമാത്തിൽ വെക്കുക, കറുക എന്ന കൃതികളിൽ നിന്നുണ്ടായവയാകയാൽ പേരങ്ങളായി ഗണിക്കപ്പെട്ടിരി<noinclude><references/></noinclude> rmr6cd8uwkqxx0evdensovssy3f9ifc താൾ:Shabdha Shodhini 1918.pdf/42 106 85206 246304 2026-08-04T19:30:33Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അ അംശത്തെ പ്രകൃതി എ, ഏ, ആൽ, കാട്, കൂടെ എന്ന് ന്മാർ പറയുന്നു. ഇങ്ങനെ കൃതികളിൽ പ്രത്യയം ചേർന്നാണ ശബ്ദങ്ങൾക്കു രൂപഭേദമുണ്ടാകുന്നതു്. തായം സോ ചില പ്രകൃതികളിൽ ചില വ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246304 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അ അംശത്തെ പ്രകൃതി എ, ഏ, ആൽ, കാട്, കൂടെ എന്ന് ന്മാർ പറയുന്നു. ഇങ്ങനെ കൃതികളിൽ പ്രത്യയം ചേർന്നാണ ശബ്ദങ്ങൾക്കു രൂപഭേദമുണ്ടാകുന്നതു്. തായം സോ ചില പ്രകൃതികളിൽ ചില വിശേഷവിധികൾ കൂടി ചെയ്യേണ്ട തായി കാണും. എങ്ങനെയെന്നാൽ -- ഹരി' എന്നതിനു പരി യുടെ' എന്നു രൂപം വന്ന സ്ഥാനം രാമോണത്തിനു രാമൻ എന്നാകുന്നു. അതിനാൽ ഉടെ' എന്ന പ്രത്യയം രാമശബ്ദ ത്തിൽ മ്പോൾ ( ) എന്നു ഉകാരം കൂടാത്ത വിധ ത്തിൽ വേണമെന്നു വരുന്നു. ഈ മാതിരിയിൽ, പ്രത്യയം മ്പോൾ ചെയ്യേണ്ടുന്ന വിശേഷവിധി കാക്കു പ്രിയ എന്നു 10. (0) 2010 (2) scos (c) agn20 d) ദ്വിത്വം എന്നു നാലു വിധം വരാം. ഒരു വനം നശിക്കുന്നതു . ഒന്നിനു പകരം മറെറാ വിശേഷാൽ ഒരു വണ്ണം വന്നുചേരുന്നത് ആഗമം. ഒരു വണ്ണം ഇരട്ടിക്കുന്നതു ദ്വിത്വം. 200+. വ്യാകരണകാരുമെല്ലാം ചെയ്യേണ്ടത് (2) നിത്വം, (2) വി കുലം, (m.) വിഭാഷ, (d) ബലം എന്നു നാലു വിധത്തിലാ (D) എല്ലാ ഉദാഹരണങ്ങളിലും എപ്പോഴും ചെയ്യേണ്ടു (1) ഒരു ഉദാഹരണത്തിൽ ചെയ്തയും ചെയ്തതേ യും ഇരിക്കാവുന്നതു വിൽപ്പ . ഇതിൽ മിത്വത്തിനു വികല്പം.<noinclude><references/></noinclude> dksxzs8n19ilindiuel8e6ufo2narhq താൾ:Shabdha Shodhini 1918.pdf/51 106 85207 246305 2026-08-04T19:30:37Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രിക്കാകാണ്ഡം 888 +seno A. ഉദ്ദേശിക പ്രത്യയത്തിനു മുന് നിര് വിക ഇരട്ടിക്കും. 20:02 +2"*"; " . പദത്തിലെ കൂട്ടക്ഷരത്തിന്റെ ആദ്യവ്യഞ്ജനമി ട്ടിച്ചു ചൊല്ലണം. ഇതു സാധാരണ എഴുതിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 246305 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>രിക്കാകാണ്ഡം 888 +seno A. ഉദ്ദേശിക പ്രത്യയത്തിനു മുന് നിര് വിക ഇരട്ടിക്കും. 20:02 +2"*"; " . പദത്തിലെ കൂട്ടക്ഷരത്തിന്റെ ആദ്യവ്യഞ്ജനമി ട്ടിച്ചു ചൊല്ലണം. ഇതു സാധാരണ എഴുതിക്കാണിക്കുക പതി വില്ല. ഹിഷാം --സംസ്കൃതത്തിന്റെ പിൻ വരുന്ന ഒരു വണ്ണവും ഇ രട്ടിയില്ല. [44 (1) ] (a)(1) 1 കൊടുക്കുന്നു 1 (3) ] ()(3)] പിശ. ഇപ്പറഞ്ഞ സന്ധികളിൽ ഒരു പ്രത്യയത്തിനു മുമ്പു ഒന്നു വരും എന്നു പറഞ്ഞിട്ടുള്ളതെല്ലാം പദമധ്യസന്ധിയാ ണെന്നും; ശബ്ദാന്തവ്യഞ്ജനത്തിൽ സതം പേരും. ഇത്യാദികൾ പദാന്തസന്ധികളാണെന്നും, ശേഷമുള്ളതെല്ലാം ഉഭയസന്ധികളും ണെന്നും സ്പഷ്ടമാകുന്നു. ഇതിൽ പ്രകൃതിക്കും പ്രത്യയത്തിനും ത മ്മിലുള്ള തായ പദാന്തമധ്യസന്ധി ഉപയോഗിക്കാതിരുന്നാൽ അ ത് ഒരു തെറ്റാകും. പദനിസമാസത്തിലും പദ്യത്തിലും നി ബന്ധമായുപയോഗിക്കണം. ഗളത്തിലും സംസാരിക്കുന്ന വായൊ ഴിയിലും പദാന്തസന്ധി ഇപോലെ ഉപേക്ഷിക്കാം. പണ്ടു വ ജനസന്ധി ഉപയോഗിച്ചിരുന്നതുപോലെ ഇക്കാലത്തെ ഉപയേ ഗിക്കാറില്ല. തന്റെ താർ തണ്ടാർ എന്ന സന്ധി ചെയ്യുന്ന ലെ പെൺ താമര വെണ്ടാ എന്നു സന്ധി Q പറയാ<noinclude><references/></noinclude> jth9knj69upef39oyiv205ckxiqatl6 താൾ:Shabdha Shodhini 1918.pdf/61 106 85208 246306 2026-08-04T19:30:41Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '200- ആയിരം പ പ്രത്യസ്ത്രീകളായാൽ 20 so- g 22. നിതൻ തന്നിൽ ചെന്നു ജയൻ അതിൽ കിടന്നൊക്കെ ദഹിച്ചുപോയാ' താൾ സൃഷ്ടിച്ചിരിക്കുന്നു 246306 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>200- ആയിരം പ പ്രത്യസ്ത്രീകളായാൽ 20 so- g 22. നിതൻ തന്നിൽ ചെന്നു ജയൻ അതിൽ കിടന്നൊക്കെ ദഹിച്ചുപോയാ<noinclude><references/></noinclude> rutwj7bx8d4uuhreq19voqtjs9zxyzt താൾ:Shabdha Shodhini 1918.pdf/105 106 85209 246307 2026-08-04T19:30:46Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '3. 4. 7. & do പ്രകരണം കൂടുതൽ ഇട നടത്തം പിടിപിടിത്തം; വെട്ട് വെളിച്ചം വെട്ടം, കോട്ട് 8. 9. BYO- ഇച്ചൊന്ന 12 പ്രത്യയങ്ങളിൽ (1) അൽ മിക്ക ധാതുവിലും ചേരും. (?) പ്പ് കാരിതങ്ങൾക്കു കൊള്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246307 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>3. 4. 7. & do പ്രകരണം കൂടുതൽ ഇട നടത്തം പിടിപിടിത്തം; വെട്ട് വെളിച്ചം വെട്ടം, കോട്ട് 8. 9. BYO- ഇച്ചൊന്ന 12 പ്രത്യയങ്ങളിൽ (1) അൽ മിക്ക ധാതുവിലും ചേരും. (?) പ്പ് കാരിതങ്ങൾക്കു കൊള്ളാം. ഉദാ: നിൽപ്പ്, നിരപ്പും തരിപ്പും (3) അം? ആ കാരാന്തങ്ങൾക്ക് കാരത്തെ ഒരാദേശം ചെയ്തു കകാരവുമാക്കണം. മികച്ച (3) തൽ' 'വ' താലവ്യസ്വരാന്തങ്ങൾക്കു താലത്തിൽ വരുമ്പോൾ 'ത' എന്നതിനെ താലവ്യാദേശംകൊണ്ടു ത എന്നുമാക്കണം. * ചില ഉച്ചാരണത്തിനു വേണ്ടി പ്രത്യയത്തെ ഇച്ഛ' എന്ന S 13<noinclude><references/></noinclude> td5od7817wdjdzap6f702waxqtgph15 താൾ:Shabdha Shodhini 1918.pdf/74 106 85210 246308 2026-08-04T19:31:18Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രകാരപ്രകരണം ന്നു നിൽക്ക്' എന്ന രൂപം വരുന്നു. ചില്ലിനു സംവൃതാഗമം വികല്പമാകയാൽ നിൽ' എന്നും നിൽക്ക്' എന്നും രണ്ടു രൂപ 85. മദ്ധ്യബഹുവചനത്തിന്റെ ഇൻ പ്രത്യയം ഭാവി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246308 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പ്രകാരപ്രകരണം ന്നു നിൽക്ക്' എന്ന രൂപം വരുന്നു. ചില്ലിനു സംവൃതാഗമം വികല്പമാകയാൽ നിൽ' എന്നും നിൽക്ക്' എന്നും രണ്ടു രൂപ 85. മദ്ധ്യബഹുവചനത്തിന്റെ ഇൻ പ്രത്യയം ഭാവി രൂപത്തിൽനിന്നും വരാം. 86. (1) ass (2) wo ഭാവിയായ 'ഉ' (3) പിൻവിനയെച്ചമായ ആൻ' ഇവയ്ക്കു മു കാരിതങ്ങളുടെ ആഗമം ''ന്നുമാകും. 200:- - -- വലിക്കിൻ വലി വലിക്കാൻ ഇതിനാൽ കാരിതങ്ങൾക്കു നിയോജകമധ്യ ത്തിൽ നിൽക്കിൻ, നില്പിൻ, നിൽക്കുവാൻ എന്നപോലെ വി ല്പങ്ങളെക്കൊണ്ടു മൂന്നുരൂപം വരിക. ന 87. ധാരണ കാരാന്താന കാരാന്തമോ ആയാൽ മുൻ വകുപ്പിൽ ചൊന്ന നിമിത്തങ്ങളിലെല്ലാം അതിൽ വികല്പന മ കാരം അന്താഗമം കാണിൻ തിയിൽ Rand 253 ഈ മന്മകളെ സാധാരണയിൽ മ്മ എന്ന എഴുതാ ഒ. ഉമ്മാനില്ലാഞ്ഞാരുന്നാളൊരുപിടിയവിലും കൊണ്ടു ചെ ഞാൻ കുലൻ ഇത്യാദി പ്രയോഗം നോക്കുക. എന്നാൽ കാ ഞാൻ' എന്നതിനെ കാണ്മാൻ എന്ന ആരും എഴുതാറില്ലതാനും<noinclude><references/></noinclude> nbte4o8uu72m4918b28q5wcnmpatgj7 താൾ:Shabdha Shodhini 1918.pdf/84 106 85211 246309 2026-08-04T19:31:18Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രയോജകപ്രകൃതി കാരം ക്രിയ ചെയ്തയാണെങ്കിൽ അങ്ങനെയുള്ള പ്രയോജകർത്താ അചേതനപോലെ ആയിപ്പോകുന്നതിനാൽ ആ മാതിരിക തികളും ഇവിടെ അതിനകത്തുകങ്ങളുടെ കൂട്ടത്തിൽ തന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു 246309 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പ്രയോജകപ്രകൃതി കാരം ക്രിയ ചെയ്തയാണെങ്കിൽ അങ്ങനെയുള്ള പ്രയോജകർത്താ അചേതനപോലെ ആയിപ്പോകുന്നതിനാൽ ആ മാതിരിക തികളും ഇവിടെ അതിനകത്തുകങ്ങളുടെ കൂട്ടത്തിൽ തന്നെ ഗണിക്കപ്പെടും. അകാരിതധാതുക്കളിൽ അചേതനകക ങ്ങൾക്കു രൂപത്തിൽ വിശേഷമുണ്ട്. തി 15. കേവലം പതിയെ പ്രയോജകപ്രകൃതി ആക്കുന്ന (1) സ്വരചിന്തങ്ങളിൽ (1) അകാരിതങ്ങളെ ഇ എ ന്നു പ്രസം കാരിതങ്ങളാക്കുക. (1) കാരിതങ്ങൾക്കു . 'പി' എന്ന പ്രായം മാത്രം (2) വ്യഞ്ജനാന്തങ്ങളിൽ അന്ത്യവനം (1) അനുനാസി കമെങ്കിൽ അതിനു രാദേശം ചെയ്തും (1) ഖരമെങ്കിൽ അതി നെത്തന്നെയും ഇരട്ടിക്കുക. (1) മറന്നെങ്കിൽ ഇ പ്രത്യയം കാരിതമാക്കുകതന്നെ. കേവലം, അക്കാദമി രൂപങ്ങളും. (1) (a) ---പണിയി പണിയിക്കുന്നു. 29 (b) ഉടുപ്പിക്കുന്നു, - (:) (a) 2024-00 - <<-8000° - കോടി ആട്ടി വിക്കുന്നു, (2) (c) അലസ് - അലസി ...അലസിക്കുന്നു, അലസിച്ചു *** അപവാദം (1) ര ലായങ്ങൾക്കും പരക്കുക മുതലായ ചില ധാതുക്കൾക്കും '' എന്നാകുന്നു പ്രത്യയം,<noinclude><references/></noinclude> tp2tm0z40wu0oofea70p0oi9k0i9asx താൾ:Shabdha Shodhini 1918.pdf/93 106 85212 246310 2026-08-04T19:31:26Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിഷേധം നിഷേധം 118 വാക്യങ്ങൾ വിധി എന്നും നിഷേധം എന്നും രണ്ടു വിധമാകുന്നു. ഒരു സംഗതിയുണ്ടെന്നു പറയുന്ന വിധി; ഒരു സംഗതി ഇല്ലെന്നു പറയുന്നതു നിഷേധം. വിധി വാക്യത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു 246310 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നിഷേധം നിഷേധം 118 വാക്യങ്ങൾ വിധി എന്നും നിഷേധം എന്നും രണ്ടു വിധമാകുന്നു. ഒരു സംഗതിയുണ്ടെന്നു പറയുന്ന വിധി; ഒരു സംഗതി ഇല്ലെന്നു പറയുന്നതു നിഷേധം. വിധി വാക്യത്തിലെ ക്രിയാപദത്തിൽ '' (ഇൽ ൽ ൽ ൽഹി എന്ന ഈ ആറു ഖിലധാതുക്കളുടെ ചില രൂപങ്ങളെ അനുപ്രയോഗി ച്ചു നിഷേധവാക്യത്തെ ഉണ്ടാക്കുന്നു. വിധി രാമൻ പോകും നിഷേധം രാമൻ വരുന്നില്ല 'ആ' (ഇൽ' ഇത്യാദി ആ നിഷേധാതുക്കളെ പറ പോലെ മററുള്ളതിൽ കൂടിച്ചേർന്നും വരും. അല്ല' 'ഇല്ല' (അ അത് ലാ' 'പിയാ' എന്നു ഇവയുടെ ഭാവിരൂപങ്ങൾ നിപാ തങ്ങളായി തീന്നിട്ടുണ്ടു്. 119. വിധിയെ നിഷേധമാക്കുന്നതിനു മലയാളത്തിൽ ര ണ്ടു മാറ്റങ്ങൾ ഉണ്ടു്. മാമയ്ക്കു മേൽ കാണിച്ച നിപാത്രങ്ങളെ ക്കുക. എങ്ങ നെ എന്നാൽ നിർദ്ദേശപ്രകാരത്തിനു 'അല്ല' 'ഇല്ല' എന്നു്. രാമൻ വന്നില്ല. 2000 നിയോജകവിധായകങ്ങൾക്കു കലാ അരുത്', 230- അനുജ്ഞായകത്തിനു വഹിയാ പമ് ' എന്ന ധാതുവിനെ പ്രത്യയംപോലെ . - scal "<noinclude><references/></noinclude> 60sklj7oxknsuw8btotmt46tud7kzak താൾ:Shabdha Shodhini 1918.pdf/114 106 85213 246311 2026-08-04T19:31:33Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആകാംക്ഷാകാണ്ഡം 146 കാവു ക്രിയയ്ക്ക് ആധാരമായി കല്പിക്കുന്ന കാര കം അധികരണം. 2. പായിലിരിക്കുന്നു കഴുത്തിൽ കി നെറുകയിൽ ചുംബിച്ചു. ഇനി കാരകങ്ങൾ പുറമേയും ചില അതങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246311 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആകാംക്ഷാകാണ്ഡം 146 കാവു ക്രിയയ്ക്ക് ആധാരമായി കല്പിക്കുന്ന കാര കം അധികരണം. 2. പായിലിരിക്കുന്നു കഴുത്തിൽ കി നെറുകയിൽ ചുംബിച്ചു. ഇനി കാരകങ്ങൾ പുറമേയും ചില അതങ്ങൾ വി കുതികൾക്കുള്ള വയെ ചൊല്ലുന്നു - 147. നിർദ്ദേശമത്തിലും നിർദ്ദേശിക വരും. നിർദ്ദേ ശമെന്നാൽ ഒരു വസ്തുവിനെ ചൂണ്ടിക്കാണിക്ക ദ്ദേശിക സിംഹം ഒരു മൃഗമാകുന്നു. ഇവയിൽ തടിച്ച പദങ്ങൾക്കു നിർദ്ദേശത്തിൽ നിർ അവയുടെ കൃതികൃത്തിലേ രൂപം കാമം പോലെ നില്ക്കും. 148. അമ്മകക്രിയകൾക്കു അ ഞാൻ ഒരു ചാട്ടം ചാടി അവൻ ഒരു കാടും കാടി 10 149. തുല്യപദങ്ങളുടെ യോഗത്തിൽ സംയോജികയും ഉദ്ദേശികയും വരും. A. ദി, ദേശം, കാലം, സംഖ്യ ഇവയും വ്യവസ്ഥചെയ്യു മ്പോൾ അവധിയായി നില്ക്കുന്ന പദത്തിനു ഉദ്ദേശിക വരും. കള്ളനെ കഴുത്തിനു പിടിക്കുന്നു. പത്തു ദിവസത്തിനു മുമ്പ ബ്രഹ്മാവിനു ദേശം -- കാലം മൻ ദശരഥൻ B. കാലാമാക്കളെ പരിച്ഛേദിക്കുന്നിടത്തു ആധാരമ ത്തിലും ഉദ്ദേശികവരും. ഉദാ. പത്തുമണിക്കു പാൽ വരുന്നു മുണ്ടു മുഴത്തിനു മുറിക്കുന്നു കാലപരിച്ഛേദം പാഷൻ അടിക്കടി തിരിഞ്ഞുനോക്കുന്നു "<noinclude><references/></noinclude> gzagikxpgygwmt1gd2u25n8mo2in7dt താൾ:Shabdha Shodhini 1918.pdf/134 106 85214 246312 2026-08-04T19:31:41Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അംഗിവാക്യങ്ങളുടേയും 178. അംഗവാക്യങ്ങളു ടേയും കൊണ്ടുവാകുന്ന വാക്യം സംം. പരാധം നഷം ക്ഷമിക്കണം. ഇവയിൽ കോർതഭാഗങ്ങൾ അ വാക്യങ്ങൾ അകന്നു. അംഗക്രിയകളായ പറവകളായ ഉണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു 246312 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അംഗിവാക്യങ്ങളുടേയും 178. അംഗവാക്യങ്ങളു ടേയും കൊണ്ടുവാകുന്ന വാക്യം സംം. പരാധം നഷം ക്ഷമിക്കണം. ഇവയിൽ കോർതഭാഗങ്ങൾ അ വാക്യങ്ങൾ അകന്നു. അംഗക്രിയകളായ പറവകളായ ഉണ്ടാകുന്ന വാക്യങ്ങൾ അ ഗവാക്യങ്ങളായിട്ടെ വരൂ. എന്നാൽ പാറുവിന് മുറവിനക്കും കത്താവു ഒന്നുതന്നെ ആയിവരുന്ന സ്ഥലങ്ങളിൽ വാക്യത്തി ന പ്രതീതി ഉണ്ടാകുനാൽ ഞാൻ വീട്ടിൽ ചെന്നാൽ ഉടൻ കളിച്ച് ഉണ്ട് . പഠിക്കാൻ പോകും അതിനാൽ ഇവയിൽ അംഗമായി നിൽക്കുന്ന ഭാഗത്ത ഒരു വാക്യമെന്ന് ഗണിക്കുകയെ ആവശ്യമില്ല. ഈ മാതിരിയിൽ (010 ഒരു മുറ്റുവിന കൂടാതെ അനോനികങ്ങളായി നിൽക്കുന്ന പദ ങ്ങളുടെ കൂട്ടത്തിനു ഒരു വാചകം എന്നു പേർ. വാചകത്തിൽ ഒ തന്നെ. 14. സമപ്രധാനങ്ങളായ വാക്യങ്ങളുടെ (പണികകളുടേ 150-- ക്ഷേപമാണ്. എന്നാൽ ഇടയ്ക്കിടയ്ക്ക് ചില ഭേദഗതികളും ചെയ്തി ണ്ട്; താഴ്ന്നുകൊണ്ട് ഇതു കുട്ടി ഉപയോഗമുള്ളതാകുന്നു.<noinclude><references/></noinclude> t1u68atu34ortg1pcd75svu8ilwtj4b താൾ:Shabdha Shodhini 1918.pdf/144 106 85215 246313 2026-08-04T19:31:44Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ട് നൈഷധനോട് എന്നു സംസ്കൃതരീതി (തേന നൈഷധേന അനുസരിച്ചു വിശേഷണങ്ങൾക്ക് വിശേഷ്യത്തോടും ലിംഗവിദ കവനങ്ങളിൽ പൊരുത്താൻ ചില കവികൾ ആരം ഭിച്ചു നോക്കിയ ഫലപ്പെട്ടില്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246313 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ട് നൈഷധനോട് എന്നു സംസ്കൃതരീതി (തേന നൈഷധേന അനുസരിച്ചു വിശേഷണങ്ങൾക്ക് വിശേഷ്യത്തോടും ലിംഗവിദ കവനങ്ങളിൽ പൊരുത്താൻ ചില കവികൾ ആരം ഭിച്ചു നോക്കിയ ഫലപ്പെട്ടില്ല. അതിനാൽ സ്ഥലദൃഷ്ടിയിൽ മ ലയാളത്തിലെ സംസ്കൃതം ദാധിക്യം കൊണ്ട് ത്തിന്റെ ഒരു പാഷയാണെന്നു മിച്ചു 30:0 തു മലയാളത്തിലെ ശബ്ദങ്ങളെ ആഗമം പ്രമാണിച്ചു രണ്ടുവ ഷകളിൽനിന്നു എടുക്കപ്പെട്ടവ ആയും അവയോടു സമം തനി ക്കു ലഭിച്ചിട്ടുള്ള പൊതുസ്വത്തായാ ഉള്ള ശബ്ദ ആയ ഞങ്ങൾ (2) ദ്രാവിഡ കുടുംബത്തിനു പുറമേ ഉള്ള സംസ്കൃതം, ഈ ഗ്ലീഷ്, അറബി മുതലാ വൈദേശികഭാഷകളിൽനിന്നു സ്വീക രിക്കപ്പെട്ടവ വാഹങ്ങൾ. ഈ രണ്ടു ചെന്നതിൽ ആദ്യ എന്നു നാം ഇനത്തിൽ ദ്രാവിഡഭാഷകളിൽ ക (3) ണാതെ മലയാളത്തിൽ മാത്രം നടപ്പുള്ള ശബ്ദങ്ങൾ സ്വന്തം. ഇവ സാധാരണം. (2) മലയാളത്തിൽ തന്നെ ചില ഉ ളിൽ മാത്രം നടപ്പുള്ളവ ശ്യം. ബാഹ്യം എന്ന രണ്ടാം ഇന നും പാൽ മൂലഭാഷയിൽ ഇരിക്കുന്നതുപോലെ തന്നെ എടു കപ്പെടുന്നതു അമർ (2) മഷയിൽനിന്നു എടുത്തു സ്വാ ഷാരീതി അനുസരിച്ചു അക്ഷരങ്ങൾക്കു വികാരം വരുത്തീട്ടുള്ള ഭവം. തവത്തിൽ വീണ്ടും രണ്ടു വിഭാഗം വരണ്ടുണ്ട്. മൂലഭാഷയിലുമുള്ള രൂപം പ്രതി. പ്രസ്തുതഭാഷയിൽ പ്പെ ത്തിട്ടുള്ള രൂപം വികൃതി. ഈ വിഭാഗങ്ങളെ എല്ലാം താഴെ കാ നിക്കുന്ന പട്ടിക സംക്ഷേപിക്കുന്നു. 1. ആഭ്യന്തരം (2) സാധാരണം (3) decojo j (1) തത്സമം *Sister languages. (a) പ്രകൃതി.<noinclude><references/></noinclude> rynhq4qf6gqd4xrm65sc6w1d87w2xr5 താൾ:Shabdha Shodhini 1918.pdf/13 106 85216 246314 2026-08-04T19:31:54Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശിക്ഷാകാണ്ഡം വണ്ണവിഭാഗം ഒരു വടത്തെ എടുത്തഴിച്ചു നോക്കുന്നതായാൽ അത് അനേകം പൊച്ചകൾ മേൽക്കുമേൽ പിന്നി പിരിച്ചുണ്ടാക്കി താണെന്നു നിങ്ങൾക്കു ബോധപ്പെടും. ഇങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246314 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശിക്ഷാകാണ്ഡം വണ്ണവിഭാഗം ഒരു വടത്തെ എടുത്തഴിച്ചു നോക്കുന്നതായാൽ അത് അനേകം പൊച്ചകൾ മേൽക്കുമേൽ പിന്നി പിരിച്ചുണ്ടാക്കി താണെന്നു നിങ്ങൾക്കു ബോധപ്പെടും. ഇങ്ങളെ പിന്നീടും അഴിക്കുന്നപക്ഷം ഒടുവിൽ കരിനാരു കി ട്ടും. ഇപ്രകാരം ഭാഷയുടെ മൂലമായ വാക്യത്തെ അപഗ്രഥിച്ചി ട്ട് അഴിച്ചിട്ട്) വൈയാകരണൻ പൊയറിന്റെ സ്ഥാന പദങ്ങളേയും, ചകരി നാരിന്റെ സ്ഥാനത്തു വണ്ണങ്ങളേയും കനത്ത വടത്തിന്റെയും ചുവടു ച നീണ്ട വാക്യത്തിൻറയും മൂലം വണ്ണമാകുന്നു. om പോലെ എത്ര 2. വടങ്ങളിൽ നൂലുകളെ തരത്തില്ലം എണ്ണത്തിനും വ്യവ സ്ഥയില്ലാത്ത പോലെ ഭാഷയിലും വസ്ത്രങ്ങൾക്കു നിയമമില്ല. ഈഗ്ലീഷുകാർ എന്ന വസ്ത്രങ്ങളെക്കൊണ്ട സകല പദങ്ങളേയും സൃഷ്ടിക്കുന്നു; സംസ്കൃതത്തിൽ, പ്രസിദ്ധി കേട്ടിട്ടുള്ളതുപോലെ ം വനങ്ങൾ ഇല്ലെങ്കിലും, വാസ്തവത്തിൽ ര ണ്ണ ഉണ്ട്. നമ്മുടെ മലയാളത്തിൽ നടപ്പിൽ വണ്ണങ്ങൾ ആ കുന്നു. മലയാളവാക്കുകൾ ആസകലം ഇവയെ മാറ്റിയും മറിച്ചും കൂട്ടിച്ചേർത്താൽ ഉളവാകുന്നവയേ ഉള്ളൂ. Q: 3. നിങ്ങൾ എഴുത്തുപഠിക്കാൻ ആരംഭിച്ച സമയം നിങ്ങ ളുടെ ആശാന്മാർ സ്റ്റേറ്റിലോ മണ്ണിലോ മറേറാ ചില രക യും കനികളേയും വരച്ചുകാണിച്ചിട്ട് ജനവിധം എഴുതിക്കണ്ടാൽ ഇന്നവിധം ഉച്ചരിക്കണമെന്ന് ഉപദേശിച്ചു തന്നിട്ടുണ്ട്. ഉച്ചരി ക്കുന്ന ശബ്ദവും എഴുതുന്നവരെയും ഭിന്നങ്ങളാണെന്ന് ഇതുകൊണ്ട് നിങ്ങൾക്കു നഷ്ടമാണല്ലോ. ഉച്ചരിക്കുന്ന ശബ്ദത്തിനു വണ്ണം എ ന്നും എഴുതുന്ന വരകൾക്കു ലിപി എന്നും വ്യാകരണത്തിൽ പേരു കൾ ചെയ്യപ്പെട്ടിരിക്കുന്നു. ഇതിൽ വാസ്തവമായതുമാണെന്നും, ലിപി ആ വണ്ണാത്തിപ്പിക്കുന്നതിനുള്ള ഒരു സങ്കേതം മാത്ര<noinclude><references/></noinclude> qbk4hpono4izdppgqtrmgr9xr7iu5ie താൾ:Shabdha Shodhini 1918.pdf/22 106 85217 246315 2026-08-04T19:31:58Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2. ശിക്ഷാകാണ്ഡം 60890 02. കാലവും, മന്ത്യവും, കാഘോഷവും, തായ്യാനുമാസിക വും, ർദ്ധന്യാൽ ഖരവും ഏത്? 1. പര പുസ്തകത്തിലെ ഒരു വടി എടുത്ത് അതിൽ അടങ്ങിട്ടുള്ള വ . താഴെ കാണിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246315 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>2. ശിക്ഷാകാണ്ഡം 60890 02. കാലവും, മന്ത്യവും, കാഘോഷവും, തായ്യാനുമാസിക വും, ർദ്ധന്യാൽ ഖരവും ഏത്? 1. പര പുസ്തകത്തിലെ ഒരു വടി എടുത്ത് അതിൽ അടങ്ങിട്ടുള്ള വ . താഴെ കാണിക്കുന്ന വാക്യങ്ങളിൽ ഉച്ചാരണസൌകാരിനു വേണ്ടി (2) കാട്ടി വിരുന്നു. വിറകു കൊണ്ടുവരുന്നു. (.) എന്നാൽ അതു സാധിക്കയില്ല. ( 2) രാമസ്വാമി ബുദ്ധിമായാണ്; എന്നാൽ അവൻ പഠിത്തത്തിൽ (9) വെയിലത്തു കുടപിടിക്കുന്നു. ശബ്ദവിഭാഗ വസ്തു 23. നല്ല കുട്ടികൾ എളുപ്പം പഠിക്കുന്നു' എന്ന വാക്യ ത്തിൽ നാലു പദങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഇവയിൽ ഓരോന്നും ഓരോ ജാതിയായിരിക്കുന്നു. കുട്ടികൾ' എന്നത് ഒരു നിന്റെ പേരാകുന്നു; ' ആ വസ്തുവിലുള്ള മത്തെ ണ്ടിക്കാണിക്കുന്നു; പഠിക്കുന്നു' ആ വസ്തു ചെയ്തു ക്രിയയെ കുറി ക്കുന്നു, "എളുപ്പം' ആ ക്രിയയുടെ സ്വഭാവത്തെ പറയുന്നു. അ ല്ലെങ്കിൽ അതിനെ വിശേഷിപ്പിക്കുന്നു. കുട്ടികൾ എന്നുപോ പോലെ ഒരു വസ്തുവിൽ ഇരിക്കുന്ന ഗുണങ്ങളെക്കിക്കുന്ന ശബ്ദ ൾ " ദോഷം' എന്നു പേർ. പഠിക്കുന്നു എന്നതുപോലെയുള്ള ഒരു ക്രിയ മായി ശബ്ദം കൃതി ആകുന്നു. എളുപ്പം എന്ന പോലെ കൃതികളെ വിശേഷിപ്പിക്കുന്ന ശബ്ദങ്ങൾക്ക് 'അയം' എ പേർ. ഇതിനു പുറമേ തി, ഓഹോ, എന്നും മറ്റും പോലെ വിസ്താര വികാരങ്ങളെക്കുറിക്കുന്നതും മറ്റുമായി ചില ശബ്ദങ്ങൾ ഉണ്ട്. അവയ്ക്കു നിവാതം എന്നു പേർ. " അഞ്ചു വകയുണ്ട്. ഇവയുടെ ലക്ഷണങ്ങളും ഉൾപിരി വുകളും മുറയ്ക്കും താഴെ കാണിക്കുന്നു.<noinclude><references/></noinclude> t5mc5tc39uawsh0is36mk2f68c6c82m താൾ:Shabdha Shodhini 1918.pdf/34 106 85218 246316 2026-08-04T19:32:14Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വാചകശബ്ദമല്ല. ഈ ശം എന്നു പേർ. ഭാഗം * പാചകം, 35. ഗതിക 0.0 മാതിരി വാചകമല്ലാത്ത ശബ്ദത്തിന് അതിനാൽ ശബ്ദങ്ങൾക്ക് ആദ്യമായ വി കം എന്നു രണ്ടു വകയായിട്ടാകുന്നു. സാമ ബന്ധങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246316 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വാചകശബ്ദമല്ല. ഈ ശം എന്നു പേർ. ഭാഗം * പാചകം, 35. ഗതിക 0.0 മാതിരി വാചകമല്ലാത്ത ശബ്ദത്തിന് അതിനാൽ ശബ്ദങ്ങൾക്ക് ആദ്യമായ വി കം എന്നു രണ്ടു വകയായിട്ടാകുന്നു. സാമ ബന്ധങ്ങളെ കുറിക്കുന്നു. മുൻ കാണിച്ച രാമനും കൃഷ്ണനും മിന്മാരാകുന്നു എന്ന ഉദാഹരണത്തിൽ ഉം ജ്യോതകമാകുന്നു. ഇതു മാമൻ മിടുക്ക നാകുന്നു എൻ മിടുക്കനാകുന്നു' എന്ന രണ്ടു വാക്യങ്ങളെ കൂട്ടി പോയ ഒന്നാക്കുന്നു. മഴ ചെയ്തു; എങ്കിലും ഉഷ്ണം പോയില്ല എന്ന വാക്യത്തിൽ എങ്കിലും' എന്നത് മഴപെയ്തു' എന്നും ഉ പോയില്ല' എന്നുമുള്ള രണ്ടു അവാന്തര വാക്യങ്ങൾക്കു തങ്ങളി ലുള്ള സംബന്ധത്തെ കുറിക്കുന്നതിനാൽ ആദായകമാകുന്നു. മാളി കയിൽ നിന്നു നോക്കുന്നു. ഇതിൽ നിന്നു എന്നതു മാളികയിൽ ജ്യോതകമാകുന്നു. അക്കാദമി ഈ ഉദാഹരണങ്ങളിൽ നിന്നു ജ്യോതിഷം രണ്ടു വിധത്തിൽ വരാമെന്നു തെളിയുന്നു. ശബ്ദങ്ങളെ ക്കുന്ന വക ഒന്നു വാക്യങ്ങളെ ക്കുന്നതു മറേറത്. ഇവയിൽ ഒന്നാം വകയും മതി എന്നും രണ്ടാം വക നൽ. എന്നും പേരുകൾ. അതി സംബന്ധിക്കുന്ന മാതകശബ്ദം ഗതി. മാളികയിൽ നിന്നു നോക്കുന്നു. വടി കൊണ്ടു അടിക്കാൻ പുത്രിയോടു കൂടി വരുന്നു. മോക്ഷത്തിനു വേണ്ടി തപസ്സുചെയ്യുന്നു. ഉപ്പുതൊട്ടു കടപ്പുറം വരെ ഈ ഉദാഹരണങ്ങളിലെല്ലാം വലിയക്ഷത്തിൽ കാണിച്ചിരിക്കുന്ന ഗതിക മുമ്പിൽ നിൽക്കുന്ന സമത്തെ താന്യങ്ങളോടു സംബന്ധിപ്പിക്കുന്നു. സാധാരണ ഉപയോഗമുള്ള ഗതികളെ താഴെ പത്തിരി<noinclude><references/></noinclude> c41a5da0z1q4sc7tr4gygorfsh2c8uh താൾ:Shabdha Shodhini 1918.pdf/35 106 85219 246317 2026-08-04T19:35:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2. ഗതി ശിക്ഷകാം (a) നിർദ്ദേശികയിൽ ചേരുന്നത്. 4. acaio . അടിമുതൽ മുടിയോളം 2. ആയി ----ശിവനും ശക്തിയുമായിരുന്നു. I. - 3. പാറി. ആ സംഗതിയെപ്പറ്റി എനിക്കറിയില്ല. 4. ചൊല്ലി നിന്നെ കാളി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246317 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>2. ഗതി ശിക്ഷകാം (a) നിർദ്ദേശികയിൽ ചേരുന്നത്. 4. acaio . അടിമുതൽ മുടിയോളം 2. ആയി ----ശിവനും ശക്തിയുമായിരുന്നു. I. - 3. പാറി. ആ സംഗതിയെപ്പറ്റി എനിക്കറിയില്ല. 4. ചൊല്ലി നിന്നെ കാളിയുമില്ല കില്ലിനിയെനിക്ക് മുല്ലയെച്ചൊല്ലിയും, 5. - അക്കാദമി 8. പോ..മുഖം ചന്ദ്രനെപ്പോലെ വിളരുന്നു, (2) സംയോജികയിൽ പേരുന്നവ. 1. കൂടെ പിതാവും പുത്രനോടു കൂടി വന്നു 95- - " (d) ഉദ്ദേശികയിൽ ചേരുന്നവ 1. 5 ആയി. - എനിക്കായിട്ടു തന്ന പുസ്തകം. 2. ആയിക്കൊണ്ടു ---- വേണ്ടി നിന് വേണ്ടിയാണ് ഞാൻ കഷ്ടപ്പെടുന്നത്. (D) പ്രയോജികയിൽ ഒരു ഗതിയും ചേരുന്നില്ല. (1) സന്ധികളിൽ ചേരുന്നവ. 1. പകൽ...സ്തകം ശിഷ്യന്റെ പക്കൽ കൊടുത്തു. 3<noinclude><references/></noinclude> p966l9mqv50wrzxhnghq06wgjly0h0m താൾ:Shabdha Shodhini 1918.pdf/43 106 85220 246318 2026-08-04T19:35:08Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശിക്ഷാകാണ്ഡം 2. ഏതാനും ഉദാഹരണങ്ങളിൽ ചെയ്തിട്ടും ഏതാനും ഉദാഹരണങ്ങളിൽ ചെയ്യാതേയും ഇരിക്കുന്നതു പാഷ. == 2 . മലർ പൊടി --മലപ്പൊടി ഇവിടെ സമാസത്തിൽ ചിത്രത്തിനു ( ഒരു വ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246318 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശിക്ഷാകാണ്ഡം 2. ഏതാനും ഉദാഹരണങ്ങളിൽ ചെയ്തിട്ടും ഏതാനും ഉദാഹരണങ്ങളിൽ ചെയ്യാതേയും ഇരിക്കുന്നതു പാഷ. == 2 . മലർ പൊടി --മലപ്പൊടി ഇവിടെ സമാസത്തിൽ ചിത്രത്തിനു ( ഒരു വ്യവസ്ഥയും കൂടാതെ ചിലെടുത്തു മാത്ര : ഇതിന്റെ ഭാവം കാരണം കൊണ്ടു സമാകുന്നതല്ല. വിഭാഷയും ബഹുലത്തിനും ത യിലുള്ള ഭോ സി പരിചയംകൊണ്ട സിദ്ധിക്കു. സന്ധിപ്രകരണം ങ്ങൾ തങ്ങളിൽ ചേരുമ്പോൾ അതിലൊന്നോ രണ്ടിനു ൽ കൂടിച്ചേരുക എന്നത്. രണ്ടു വ ഉണ്ടാകുന്ന മാറ്റങ്ങളെ ആണു കരണത്തിൽ സന്ധി എന്നു പറയുന്നത്. മാറങ്ങൾ അടുത്തു മുൻ വിവരിച്ചു. ലോപം, ആ ദേശം, ആഗമം, കിതപ്പം ഇതുകൾ തന്നെ ആകുന്നു. സന്ധിയെ സംബന്ധിച്ചു വന്ന ഈ ലോപാമികൾ സന്ധികങ്ങളാകുന്നു. സന്ധി കാഴ്ച എന്ന അതിലാണു സന്ധി എന്ന പദം പ്രാ യേണ ഉപയോഗിക്കുന്നത്. സന്ധിക്ക് പല മാതിരി വിഭാഗങ്ങൾ ചെയ്യാം (2) കൃതിയിൽ പ്രത്യയം പോകുമ്പോൾ ചെയ്യേണ്ടുന്ന ഭേദഗതികൾ പദമധ്യസന്ധി; രണ്ടു പദമാം തങ്ങളിൽ ചേരുമ്പോൾ ഉള്ളവ പദാന്തസന്ധി. മധ്യത്തിലും അന്തത്തിലും ഒരു പോലെ വരുന്നവ ഉദയ സന്ധി. (2) സ്വരങ്ങൾ തങ്ങളിൽ വരുമ്പോൾ ഉള്ള സ്വരസന്ധി; സ്വരം വ്യഞ്ജനത്തോടു ചേരുമ്പോൾ ഉള്ള സ ര്യനസന്ധി; വ്യഞ്ജനം സ്വരത്തോടു ചേരുമ്പോൾ ഉള്ളത് വ്യഞ്ജനസ്വരസന്ധി; വ്യഞ്ജനങ്ങൾ തങ്ങളിൽ ചേരുമ്പോൾ ഉ ഇതു വ്യഞ്ജനസന്ധി (1) വണ്ണങ്ങൾ വരുമ്പോൾ ഉണ്ടാക ന മാറ്റങ്ങൾ പ്രമാണിച്ചു ലോപസന്ധി, ആദേശസന്ധി, ആ ഗമസന്ധി. ദ്വിത്വസന്ധി എന്നൊരു വക വിഭാഗവും ആവാം. ഈ ഒടുവിൽ പറഞ്ഞ വിഭാഗത്തെ ആസ്പദമാക്കിയാണു് ഇ വിടെ സന്ധികളെ വിവരിച്ചിരിക്കുന്നത്.<noinclude><references/></noinclude> losl8ntslgecudhlq8qzilwhqhutl5d താൾ:Shabdha Shodhini 1918.pdf/52 106 85221 246319 2026-08-04T19:35:10Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സന്ധിപ്രകരണം ല്ല. അതിനാൽ വ്യഞ്ജനസന്ധി ഇപ്പോൾ പ്രായേണ പദമധ്യ ത്തിലേ പ്രയോഗിച്ചുകാണുകയുള്ളൂ. പാട് ഓമായിരുന്ന പ ല അകാരവും ഇപ്പോൾ താലമായി മഞ്ഞിട്ടുണ്ട്. അതി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു 246319 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സന്ധിപ്രകരണം ല്ല. അതിനാൽ വ്യഞ്ജനസന്ധി ഇപ്പോൾ പ്രായേണ പദമധ്യ ത്തിലേ പ്രയോഗിച്ചുകാണുകയുള്ളൂ. പാട് ഓമായിരുന്ന പ ല അകാരവും ഇപ്പോൾ താലമായി മഞ്ഞിട്ടുണ്ട്. അതി നാൽ പഴയകാലത്തു വാരാം ചെയ്തിരുന്ന സ്ഥലങ്ങളിൽ മു കാലത്തു നാം സമാഗമം ഉപയോഗിച്ചുവരുന്നു. പല പല മുതലായ ചില സന്ധികൾ പഴയ സമ്പ്രദായത്തിന്റെ അവശേഷമായി. ഇന്നും പലങ്ങളിൽ കാണുന്നുണ്ട്. ഗത്തി ലും വയൽ എന്നു പുതിയ ആപ്രകാരം ഉപയോഗിക്കാറില്ല; പല ഉർ എന്നു സന്ധി ഒന്നും പ്രയോഗിക്കാറുള്ളു. മാസത്തിൽ ഉത്തരാവാത്ത പ്രത്യയം പോലെ ഗണിച്ചിട്ടുണ്ടാ സന്ധിസൂത്രങ്ങളെ സൗയത്തിനു വേണ്ടി സന്ധിസൂത്രകാരികകൾ (A) 2015. (a) ആദേശം. അനുനാസികങ്ങൾ പിന്നാലോ നാം (3) പ്രത്യയശിഖരത്തിൽ പ്രകൃത്യാനുനാസികം; ( കാരമാണെങ്കിലിൽ വേരുണ്ടാക്കണം) (4) ക പ്രത്യയത്തിനും കാര്യം മുൻ നകാരം കാമാം (5) വാക്സിനു കാം കൃതിരൂപവികല്പമായ (1) എ അഭാവിയുടേതിന്നും പ്രത്യയം പരമാവുകിൽ (c) ലിംഗത്തിനും വിളിക്കും മുമ്പിടുത്തകാരമാം സംയോജികാവിഭക്തിക്കു മുന്നിൽ മാത്രം വികലമായ് b 2 a<noinclude><references/></noinclude> 7otcg59hv7g0u7lou1s1sb3xlqvd7wt താൾ:Shabdha Shodhini 1918.pdf/62 106 85222 246320 2026-08-04T19:35:13Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വചനപ്രകരണം ഈ രണ്ടുമൂന്നു തവണ കൃഷിയോടുന്ന കയും വണ്ടും ഞണ്ടും വടിയോടുകളിക്കുന്ന മായും തണ്ടും കെട്ടിത്തരാടുന്ന വളങ്ങളേയും * ഉരവിടെ നിശാചരതത്തോടു യുദ്ധം ചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246320 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വചനപ്രകരണം ഈ രണ്ടുമൂന്നു തവണ കൃഷിയോടുന്ന കയും വണ്ടും ഞണ്ടും വടിയോടുകളിക്കുന്ന മായും തണ്ടും കെട്ടിത്തരാടുന്ന വളങ്ങളേയും * ഉരവിടെ നിശാചരതത്തോടു യുദ്ധം ചെയ്യാൻ 2 രണ്ടടി കൊൾവാൻ മതിയാകില്ല. ചിലവാക്കാത്ത കാന്തിയോടും ശ്രീചരിതം വിഭക്തി പ്രകരണം 6. മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കുന്ന തിനുവേണ്ടി നാമങ്ങളിൽ ചേരുന്ന പ്രത്യയങ്ങൾക്കാകുന്നു വിലക്കി എന്നു പേർ. വിഭക്തി ഏഴെണ്ണമുണ്ട്. അവയുടെ പേരുകളും അവയ്ക്കുള്ള പ്രത്യകളും ഉദാഹരണത്തോടുകൂടി താഴെ ഒരു പട്ടികയായി ക്കപ്പെട്ടിരിക്കുന്നു. * ഇവിടെ പ്രഥമ, ദ്വിതീയ മുതലായ സംസ്കൃതത്തിലുള്ള പേരുകളെ ആ ഗ്രഹിച്ചിരിക്കുന്നത്. അവയങ്ങളായ പുതിയ പേരുകളെ കല്പിച്ചിരിക്കുന്നു. രിയിൽ നിന്നു' എന്നും മാറുള്ളതിനെ 'രിയിൽ ' എന്നത് ആധാരികയും, 'ജിന്നു എന്നത് ഗതിയും ആകുന്നു. അതുകൊണ്ടാണ് സംസ്കൃതത്തിലെ പഞ്ചമിക്കതിരായി<noinclude><references/></noinclude> iw4zcamcbfgzo1xpra3azi0qdljxk9f താൾ:Shabdha Shodhini 1918.pdf/106 106 85223 246321 2026-08-04T19:35:16Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പിഴിച്ചൽ, മറിച്ച തെളിവു 1. ധാതുരൂപം തന്നെ ചിലടത്തു കൃതികൃത്തായിട്ടു കാണും ഇദാ:--കളി, കളി, കടി, വിത, പൊടി, പണി. ചില ഉപാന്ത്യസ്വരത്തെ നീട്ടുക മാത്രം ചെയ്യണം. 134. കാരകക...' താൾ സൃഷ്ടിച്ചിരിക്കുന്നു 246321 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പിഴിച്ചൽ, മറിച്ച തെളിവു 1. ധാതുരൂപം തന്നെ ചിലടത്തു കൃതികൃത്തായിട്ടു കാണും ഇദാ:--കളി, കളി, കടി, വിത, പൊടി, പണി. ചില ഉപാന്ത്യസ്വരത്തെ നീട്ടുക മാത്രം ചെയ്യണം. 134. കാരകകൃത്തികളെ ഉണ്ടാക്കുന്നതിന് എന്നും ഇ' എന്നും രണ്ടു പ്രത്യയങ്ങളുണ്ട്. ഇവയിൽ ഇന്ന് പ്രത്യയം ഇ ന്ന ധാതുവിന് എന്നു വേർതിരിക്കുന്നതു പ്രയാസം, പ്രത്യയം കുമ്പോൾ ചില വിശേഷപ്രക്രിയകളും വേണ്ടി വരും. ധാതു. കാരകകൃത്തിന്റെ രൂപം പുല്ലിംഗം, സ്ത്രീ 200 0205 248 ചതിയൻ വൻ ചതിച്ചി ലിംഗമില്ല 'ഇ' എന്ന പ്രത്യയം നാമങ്ങളോടു സമാസിച്ചിട്ടുണ്ട് അ ധികം നടപ്പ്. എങ്ങനെ എന്നാൽ മരത്തിൽ ചാടുന്നവൻ കാട്ടിലോടുന്നവൻ, മീനിനെ കൊല്ലുന്നവൻ, കാറ്റിലാടുന്നവൻ, വാകൊണ്ടാടുന്നവൻ, കൃതികൃത്തിൽ പറഞ്ഞതുപോലെ ധാതുരൂപം തന്നെ കാര കകൃത്തായി നടക്കുന്നതും ഉണ്ട്. എങ്ങനെ എന്നാൽ കാരകകൃത്തു. aus. പിടി @d പിടിക്കപ്പെടുന്നതു പിടി കൃതികൃത്തിനെത്തന്നെ ചിലപ്പോൾ കാരകകൃത്തിന്റെ അ ത്വത്തിൽ ഉപയോഗിച്ചുകാണും.<noinclude><references/></noinclude> ihh55z3jbrjtxpp4s52bpko4gdv3tnq താൾ:Shabdha Shodhini 1918.pdf/75 106 85224 246322 2026-08-04T19:35:18Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '88. ആലും, എന്നു ചേത്ത ഭൂതകാലരൂപവും നിയോജ കമധ്യമത്തിന്റെ ഫലം ചെയ്യും. ഇതിനെ പൂജിച്ചു പറയുന്നി ടത്തു ഉപയോഗിച്ചുവരുന്നു. മധുരമാധികാരികെ വന്നാലും നീ 89, വിധായകം വി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246322 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>88. ആലും, എന്നു ചേത്ത ഭൂതകാലരൂപവും നിയോജ കമധ്യമത്തിന്റെ ഫലം ചെയ്യും. ഇതിനെ പൂജിച്ചു പറയുന്നി ടത്തു ഉപയോഗിച്ചുവരുന്നു. മധുരമാധികാരികെ വന്നാലും നീ 89, വിധായകം വിധി, ളെ കാണിക്കുന്നു. ശീലം എന്ന അങ്ങ 9. 'എം' അല്ലെങ്കിൽ എണം' എന്ന പ്രത്യയം വിധായ കത്തെ കുറിക്കുന്നു. പറയണം, Q. ജനം 'പറയണം' ചെയ്യേണം' എന്നു എഴുതേണ്ടതിനു ആളു കൾ തെറ്റിധരിച്ചു പറയണം,' ചെയ്യണം' എന്നു എഴുതുക പതിവായിത്തീന്നിരിക്കുന്നു. 'ജനം' 'ദയ' എന്നവയെ 'യ' എന്നു എഴുതിയാലത്തെപ്പോലെ വായിക്കാറുണ്ട്. തുപോലെ പറയണം' എന്നെഴുതിയാലും പറയണം' എന്നു വായിക്കാമല്ലോ എന്നാണു അവരുടെ യുക്തി എന്നു തോന്നുന്നു. എന്നാൽ ജനദയാളി ശബ്ദങ്ങളിൽ സംസ്കൃതത്തിലെ ശുദ്ധ അ കാരം ഭാഷയിൽ താലവ്യമാക്കി ഉച്ചരിക്കയാകുന്നു. പറയണം. ഇത്യാദികളിൽ കാരത്തിന്റെ മേലുള്ള സ്വരം അകാരമേ അ ല്ല; ഏണം' എന്ന പ്രത്യയത്തിന്റെ സാവന്ന യ കാരമാ കുന്നു എന്നു ഓമ്മിക്കണം. 11. വിധായകത്തിനു വിധി, ശീലം, കൃത്യം എന്ന മുന്ന തം പറഞ്ഞതിൽ ആദ്യത്തെ രണ്ടത്തിലും കാലത്തിനു സംബന്ധമില്ല. ഉദാ.എല്ലാവരും സത്യം പറയണം--വിധി ഇവയിൽ കാലം സംബന്ധിക്കുന്നതേ ഇല്ല. കൃത്യം എ ന്ന മൂന്നാമത്തിനു മാത്രം കാലത്തിനു ചേച്ചയുണ്ട്. ക ത്വമതത്തിനു വേലക്കാർ സമയത്തു ഹാജരാകണം.. അതു അവരുടെ കൃത്യമാണു്.) എന്നുദാഹരണം പറയാം. ഒന്ന് ഒരുവൻ കൃത്യമാകുന്നു എ ന്നോ ആയി എന്നോ, ആകും എന്നോ, ആവശ്യം പോലെ പറ<noinclude><references/></noinclude> mwbqtb3n2rzpisivblx3zx6lr8fzu8y താൾ:Shabdha Shodhini 1918.pdf/85 106 85225 246323 2026-08-04T19:35:21Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പരനിഷ്ഠാകാണ്ഡം വിടിന് പിടിത്ത് വിടി വിട്ടിരി മതി. അവൻ (2) 'ഇ' എന്ന പ്രതരം ഉദാ:-അകാരിതം. 25 1018 , തകങ്ങളായ അകാരിതങ്ങൾ ചേക്കേണ്ട കാരിതമാക്കിയാൽ മാത്രം കാരിതം പൊടിയുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246323 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പരനിഷ്ഠാകാണ്ഡം വിടിന് പിടിത്ത് വിടി വിട്ടിരി മതി. അവൻ (2) 'ഇ' എന്ന പ്രതരം ഉദാ:-അകാരിതം. 25 1018 , തകങ്ങളായ അകാരിതങ്ങൾ ചേക്കേണ്ട കാരിതമാക്കിയാൽ മാത്രം കാരിതം പൊടിയുന്നു പൊടിച്ചു. 3. വൃതാന്തങ്ങളിൽ സംവൃതത്തെ വിവൃത മാക്കി 'ഇ' പ്രത്യയം ചേരയും കാരിതമാക്കയും ചെയ്യണം. ഉദാ: പെട്ടു വിടുവിക്കുന്നു പെടുവിച്ചു. ഇവയെ മുക്കി ചെടിക്കുന്നു, നടീക്കുന്നു, ചെറിക്കുന്നു എ ന്നും മറ്റും സാധാരണ സംസാരിക്കാറുള്ളു. നാമധാതുക്കൾ 13 സയുള്ള ധാതുക്കൾ കൃതികൾ) കൂടാതെ മറ ശബ്ദങ്ങളേയും ചിലപ്പോൾ ധാക്കളാക്കാറുണ്ടു്. ഈ വക ധാ തുക്കളിൽ മിക്കവയും നാമത്തിൽ നിന്നുണ്ടാകുന്നവയാകയാൽ ഇ വയും നാമധാതുക്കളെന്നു പേർ. ഇ.പോലെയാകുന്നു കല്പിക്കുന്നു. കല്ലിച്ചു.<noinclude><references/></noinclude> 9h3ivz6bf48tqkxnqa6efliavjk4b7q താൾ:Shabdha Shodhini 1918.pdf/94 106 85226 246324 2026-08-04T19:35:23Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പരിനിഷ്ഠാകാണ്ഡം 120. 'ആ' എന്ന നിഷേധാതുവിനു ചില വിശേഷ ങ്ങളുണ്ട്; അവയെ താഴെ ചോക്കുന്നു. മാറുവിന - ആയുന്നു, അത്തു; ആഞ്ഞു ആയും, ആയാലും ആ, നിയോജകമധ്യമബഹുവചനം ആയിൻ. ആഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246324 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പരിനിഷ്ഠാകാണ്ഡം 120. 'ആ' എന്ന നിഷേധാതുവിനു ചില വിശേഷ ങ്ങളുണ്ട്; അവയെ താഴെ ചോക്കുന്നു. മാറുവിന - ആയുന്നു, അത്തു; ആഞ്ഞു ആയും, ആയാലും ആ, നിയോജകമധ്യമബഹുവചനം ആയിൻ. ആഞ്ഞ ആഴിക നടുവിനയെച്ചം - പിൻവിനയെച്ചം -ആയൻ പാക്ഷിക വ വിധി -1000 നിയോ, മധ്യമ, ബഹു. പറയിൻ മുൻവിനയെച്ച നിഷേധം പറയാന്നു പറയാ പറയാമിൻ പറയാതെ, പറയാ പറയായ്മ, പറയാഴിക ചായൻ സംഭാവക പറയായിൽ mo കൃതികൃ 25 പറയാഞ്ഞ ഇവയിൽ തടിച്ച അക്ഷരമേ പ്രായേണ നടക്കുന്നു. പ്രയോഗത്തിൽനിന്നും ഉദാഹരണങ്ങൾ പറയുന്നു, ചെയ്യാരുന്നു. പാൻ അട വായ സഫിയാണ്, വാടാലിക്കുടിലുകൾ -C 0- ഉപദേശം--അ' 'ലാ' അത് ഇവയെ പ്രത്യയംപോ വഹിയാ' എന്നതിനെ അനുപ്രയോഗം പോലെയും ലെയും,<noinclude><references/></noinclude> tiape0nt6gj8ltt60dfqns3z8tnjdn5 താൾ:Shabdha Shodhini 1918.pdf/115 106 85227 246325 2026-08-04T19:36:17Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാരകപ്രകരണം c. * പ്രയോഗിക്കാതെ തന്നെ അാൽ സിദ്ധിക്കുന്ന പിൻവിനയെച്ചത്തിന്റെ കത്തെ കുറിക്കുന്നതിനും ഉദ്ദേശി പഠിക്കാൻ എം. ഭിക്ഷ തെണ്ടിക്കടന്നു - ദിവാങ്ങാൻ ഇതി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246325 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാരകപ്രകരണം c. * പ്രയോഗിക്കാതെ തന്നെ അാൽ സിദ്ധിക്കുന്ന പിൻവിനയെച്ചത്തിന്റെ കത്തെ കുറിക്കുന്നതിനും ഉദ്ദേശി പഠിക്കാൻ എം. ഭിക്ഷ തെണ്ടിക്കടന്നു - ദിവാങ്ങാൻ ഇതിനു തുനിഞ്ഞു തസ്സുചെയ്യാൻ ---തുകളിക്കാൻ 150. നിർദ്ദാരണമതത്തിലും പ്രയോജികാധാരികകൾ വരും. നിർദ്ദാരണമെന്നാൽ കൂട്ടത്തിൽ നിന്നു ഒന്നിനെ വേർതിരി തൂവലിൽ ഒന്നു പഠിച്ചു. <s 151. A. താരതമ്യം അത്തിലും ആധാരിക വരും. ഉദാ. ഇതു അതിൽ ശതം വന്നു. കയിൽ മൂന്നുമാസം മുതൽ ബലദ്രൻ, എന്നിലും പ്രിയം ഭൂമിയോ വ 1. ആധാരിക കാലപ്രകാരങ്ങളേയും കുറിക്കും. ഉം . ബലിയുടെ രാജ്യക്കാരത്തിൽ (ബലി രാജ്യം ഭരിച്ച കാലത്തു എന്നം ഉച്ചത്തിൽ പാടുന്നു. (ഉച്ചപ്രകാരത്തിൽ എന്നം) 152. നാമങ്ങൾക്കു തമ്മിലുള്ള സംബന്ധത്തെ കുറിക്കുന്ന തിനു സംബന്ധികാവിഭക്തി വരും. വസിഷന്റെ ശിഷ്യൻ നാമൻ പുത്രൻ സ്വസ്വാമിസംബന്ധം ഇതിന്റെ കാരണം പ്രയോഗിക്കാതെ അത്താൽ സിദ്ധിക്കുമെന്നു ഇത്യാദി. വിടുന്ന പദത്തിനു അസിദ്ധം (ing understood) എന്നു പേർ; ഉദാഹരണത്തിൽ പഠിക്കാൻ ഇത്യാദികളെ അസിദ്ധം എന്നു പറയാം.<noinclude><references/></noinclude> iqy78yergdgvh5ogwbii4el4xq3i0ld താൾ:Shabdha Shodhini 1918.pdf/124 106 85228 246326 2026-08-04T19:36:33Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആകാംക്ഷാകാണ്ഡം ങ്ങളും നാമംപോലെ കാവു മുതലായ കാരകങ്ങളായി വരാവു ന്നതിനാലാണ് നാമസദൃശമായ മാന് ' എന്നു പറഞ്ഞതു്. അവൻ പുസ്തകം വായിക്കുന്നു നാമം സനാമം ഇവിടെ ' അവൻ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246326 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആകാംക്ഷാകാണ്ഡം ങ്ങളും നാമംപോലെ കാവു മുതലായ കാരകങ്ങളായി വരാവു ന്നതിനാലാണ് നാമസദൃശമായ മാന് ' എന്നു പറഞ്ഞതു്. അവൻ പുസ്തകം വായിക്കുന്നു നാമം സനാമം ഇവിടെ ' അവൻ ഭൂമി ചലിക്കുന്നതു് എന്നിവ ക ആഖ്യാതമായി വരുന്നത് ക്രിയയുടെ മുറ്റുവിന രൂപമാ ക്രിയകളുടെ -ഇത്യാദി. മായിട്ടും പ്രമേയമാണ്. രൂപം ആദ്യയായിട്ടും ആഖ്യാത കാതരെക്ക ശാസ്ത്രത്തിൽ വിധിയ ആ വേഷം ധരിച്ചു കഴിഞ്ഞെങ്കിൽ ഇങ്ങോട്ടു - ആഖ്യാതം, 164 ആദ്യം ആഖ്യാതത്തിനും പോലെ പരി ദങ്ങൾ ചെയ്യാം, പരമെന്നാൽ പരിവാരമെന്നമാക ന്നു. മുൻ കാണിച്ച ഉദാഹരണത്തിൽ വീട്ടിൽ വച്ചു കളിച്ചു നട യാൽ പാഠം പഠിക്കാൻ ഇടയാകാത്ത എന്നത് രാമൻ' എ ന്ന് ആരുടെ പരിച്ഛേദമാകുന്നു. പള്ളിക്കൂടത്തിൽ ചെന്ന പ്പാറ വാദ്യാരുടെ പ്രഹരം” എന്നതു 'ഏ' എന്ന ആഖ്യാ തത്തിന്റെ പരിച്ഛേദമാകുന്നു. വാസ്തവത്തിൽ, വിശേഷണപദ മെല്ലാം ഒന്നിച്ചു കൂട്ടിയതുതന്നെ പരിച്ഛേദമായ് തീരുന്നത്. പേരകം നാമത്തെ വിശേഷിപ്പിക്കുന്നു; വിനയെച്ചം ക്രിയയെ വിശേഷിപ്പിക്കുന്നു. സംബ ആദിയായ കാവൊഴികെ ശേഷം കാരകമെല്ലാം ക്രിയ യുടെ വിശേഷണമാകുന്നു ഗതിയും അപ്രകാരം തന്നെ. ന്ധികയും, 'ഏ' എന്ന വിദ്യാഭാസവും നാമത്തെ വിശേഷി പ്പിക്കുന്നു. ജലത്തിലെ പോളകൾ ചലിക്കുന്നു<noinclude><references/></noinclude> 2rvqp6c2iflbgng4gxqgi6pv8q8g2rr താൾ:Shabdha Shodhini 1918.pdf/135 106 85229 246327 2026-08-04T19:36:40Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അപോദ്ധാരസംപ്രദായം ഒരിരുന്നു. ക (2) . കല്ലു കട്ടർ മനുസ്മൃതിയുടെ അതി കല്ലുകൾ കർവിശേഷം പ്രസിദ്ധനായ - a. me mo:- കാമവിശേഷണം--മനുസ്മൃതിയുടെ അതി 8. emo. (aaa (a) ചെകിൽ തിനെ വി (a) an Sebail Outd a...' താൾ സൃഷ്ടിച്ചിരിക്കുന്നു 246327 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അപോദ്ധാരസംപ്രദായം ഒരിരുന്നു. ക (2) . കല്ലു കട്ടർ മനുസ്മൃതിയുടെ അതി കല്ലുകൾ കർവിശേഷം പ്രസിദ്ധനായ - a. me mo:- കാമവിശേഷണം--മനുസ്മൃതിയുടെ അതി 8. emo. (aaa (a) ചെകിൽ തിനെ വി (a) an Sebail Outd amo ആകിൽ " " agado ma<noinclude><references/></noinclude> 17y517dsszahqfczkubcix50ja5ftfa താൾ:Shabdha Shodhini 1918.pdf/145 106 85230 246328 2026-08-04T19:36:48Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സ്വന്തം കണ്ടാൽപ്പത്തിപ്രകരണം കാരണം gore (ano) (a) 2050 പ കടി മിക്ക കണ്ണാ അക്കാദമി' താൾ സൃഷ്ടിച്ചിരിക്കുന്നു 246328 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സ്വന്തം കണ്ടാൽപ്പത്തിപ്രകരണം കാരണം gore (ano) (a) 2050 പ കടി മിക്ക കണ്ണാ അക്കാദമി<noinclude><references/></noinclude> 4kdtnj0x8keqckp1sm6da1clgiall62 താൾ:Shabdha Shodhini 1918.pdf/14 106 85231 246329 2026-08-04T19:37:51Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാണെന്നും ധരിക്കണം. ഒരു മലയാളപാചകത്തെ മലയാളലിപി യിൽ എന്നതുപോലെ അനലിപികളിൽ എഴുതുന്നതിന്നും വി രോധമില്ല. 4. മലയാളത്തിലെ വണ്ണങ്ങളെ നാടികൾകൊണ്ടു താഴെ എഴുതികാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246329 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>മാണെന്നും ധരിക്കണം. ഒരു മലയാളപാചകത്തെ മലയാളലിപി യിൽ എന്നതുപോലെ അനലിപികളിൽ എഴുതുന്നതിന്നും വി രോധമില്ല. 4. മലയാളത്തിലെ വണ്ണങ്ങളെ നാടികൾകൊണ്ടു താഴെ എഴുതികാണിക്കുന്നു. Podo offureci E 19 Cis 000 oftives offoraca 30 26 @ 93 a 2 SO 22 2 orauca GU ° go 9 21 9 അനുനാസികം ozler rochow 5. മേൽ കാണിച്ച ഒരു വനങ്ങളിൽ അ am മുതൽ ഒ വരെയുള്ള മന എണ്ണങ്ങൾക്കു സം എന്നു പേർ. ശേഷി ആ കാ തുടങ്ങിയുള്ള ന് എങ്ങൾക്കു വ്യഞ്ജനം എന്നു പേർ. ഇവയിൽ സ്വരമാകുന്നു പ്രധാനം; അതിന്റെ സാ യാക്കൂടാതെ ഒരു വ്യഞ്ജനത്തെ മാത്രമായി ഉച്ചരിക്കാൻ പാടില്ല. നാം സംസാരിക്കുന്ന വാക്കുകളിൽ ഒക്കെയും വനങ്ങളിൽ സ്വരങ്ങളും കലന്നിരിക്കും.<noinclude><references/></noinclude> pb1lac3nnlma4x4d9padejjp3lf5xrr താൾ:Shabdha Shodhini 1918.pdf/23 106 85232 246330 2026-08-04T19:38:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'moon." ശബ്ദവിഭാഗം യവ കരോ ഇങ്ങളുടെ പേരാകയാലും പാപ്പ, കളി, വരവ്, ഉറക്കം മുതലായ ഒരോ ക്രിയകളുടെ പേരായാലും ങ്ങൾക്ക് ഉദാഹരണങ്ങൾ ആകുന്നു. ദ്രവത്തിന്റെ പേരായ നാമ ത്തിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246330 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>moon." ശബ്ദവിഭാഗം യവ കരോ ഇങ്ങളുടെ പേരാകയാലും പാപ്പ, കളി, വരവ്, ഉറക്കം മുതലായ ഒരോ ക്രിയകളുടെ പേരായാലും ങ്ങൾക്ക് ഉദാഹരണങ്ങൾ ആകുന്നു. ദ്രവത്തിന്റെ പേരായ നാമ ത്തിനു വിഷം എന്നും ഗുണത്തിന്റെ പേരായ നാമത്തിൽ എന്നും സംജ്ഞകൾ ചെയ്യപ്പെട്ടിരിക്കുന്നു. ഫിന മുൽ മിക്കപ്പോഴും കോപാകളിൽ ഒന്നായി തീരുന്നുണ്ട്. ന്നു മനസ്സിൽ വാക്കു കോപിക്കുന്നു. മതിയായ കാരണങ്ങളുള്ള സംഗതി യിൽ ബുദ്ധിമാൻ കോപമുണ്ടായിയെന്റെ മു എങ്കിലും അവൻ തന്റെ വി കം നിമിത്തം അതിൽ പ്രകാശിപ്പിക്കുന്നില്ല. വേഗത്തിൽ കോപം വരാതിരിക്ക മാമി അധ്യാപകന്മാ മാറ്റും ഉണ്ടായിരിക്കേണ്ട മുഖ്യ ഗുണങ്ങളിൽ ഒന്നാ കാ, ഷൻ കോപം വേഗത്തിൽ അറിയപ്പെടുന്നു. അതു അവരിൽ ക 26. ഭവനാമം, ഈ നാമം, ക്രിയാനാമം എന്നു നാമങ്ങ മൂന്നായി തരംതിരിച്ചതിൽ നാമങ്ങൾക്കു നാലു വാ സർവനാമം എന്നു്. രാമസ്വാമി, കൃഷ്ണൻ, ഗോവിന്ദൻ, ശ, നാണു, ഇനി കോരൻ എന്നും മറ്റും നാം ഓരോരുത്തനെ വിളിക്കുന്നു; മ ഷ്യൻ എന്ന റപ്പേർ ഇവരെ പോലും ഒരുപോലെ ചേരും. അപ്രകാരം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോടും മദ്രാസ്, കോപം മുതലായ പേരുകൾ ഓരോ വസ്തുവിൻറ പ്രത്യേക സംജ്ഞകളാകുന്നു; ഇവ ന്ന ഒരു പേരിൽ ഉൾപ്പെടുന്നു. ഇക്കാണിച്ച ഉദാഹരണങ്ങ പട്ടണം എ<noinclude><references/></noinclude> 7igzl913fnyj2o1n05xa3y8ak21e0w2 താൾ:Shabdha Shodhini 1918.pdf/44 106 85233 246331 2026-08-04T19:38:31Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '- ലോപസന്ധി 41. ഒരു സ്വരം പിൻപിൽ വന്നാൽ താഴെ പറയുന്നവ എല്ലാ ലോപിക്കും. (1) സംവൃത ഉകാരം. j (1) മുറ്റുവിനയുടെ ഒടുവിലുള്ള അകാരവും ഉകാരവും. 985 ഇല്ലില്ല. കാര്യം അ (A) പരമായ ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246331 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>- ലോപസന്ധി 41. ഒരു സ്വരം പിൻപിൽ വന്നാൽ താഴെ പറയുന്നവ എല്ലാ ലോപിക്കും. (1) സംവൃത ഉകാരം. j (1) മുറ്റുവിനയുടെ ഒടുവിലുള്ള അകാരവും ഉകാരവും. 985 ഇല്ലില്ല. കാര്യം അ (A) പരമായ ഒരു ലോകശബ്ദമാണെങ്കിൽ വിക + gas two (IIT) ഒരു പ്രത്യയത്തിന്റെ ഒടുവിലുള്ള എകാരം വിക അനുജ്ഞായകപ്രത്യയമായ 'അട്ടെ മാവിനയെച്ചമായ സബന്ധികാപ്രത്യയമായ ഗതിയായ അതെ 200 s അവൻ ഇരിക്കു പിൻപിൽ വരുന്നതു്. വരാതിരിക്കുന്നു വരായിരിക്കുന്നു ശാമിയുടെയച്ഛൻ "വാതിലിലൂടിറങ്ങുന്നു. വാതിലിലൂടെയിറങ്ങുന്നു.<noinclude><references/></noinclude> mc5twhril0fnu30fjbpo4hmr5s5m0kj താൾ:Shabdha Shodhini 1918.pdf/36 106 85234 246332 2026-08-04T19:38:31Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1. വാതിലൂടെ ഇരുന്നു. ഈ ഗതികളിൽ മായും കൃതികളിൽ നിന്ന് ഉത്ഭവിച്ച ന്ധിപ്പിക്കുന്ന ലോകശബ്ദം ഘടകം. പോലെ നിൽക്കുന്ന എന, എങ്കിൽ, എസ്, എന്നി, പി ശബ്ദം വ --വാധ്യാർ രാമ! നീ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246332 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>1. വാതിലൂടെ ഇരുന്നു. ഈ ഗതികളിൽ മായും കൃതികളിൽ നിന്ന് ഉത്ഭവിച്ച ന്ധിപ്പിക്കുന്ന ലോകശബ്ദം ഘടകം. പോലെ നിൽക്കുന്ന എന, എങ്കിൽ, എസ്, എന്നി, പി ശബ്ദം വ --വാധ്യാർ രാമ! നീ പഠം പഠിച്ചോ? രാമൻ, ഞാൻ രാത്രിമുഴുവൻ പഠിക്കു ആയിരുന്നു. വാധ്യാർ - ആഹാ കുളം പറയുന്നോ? നിന്നെ ഞാൻ ഇവ രാമൻ - അയ്യോ! ഇന്നലെ ഞാൻ സ്ഥലത്തു പോയതേ ഇല്ല ശബ്ദങ്ങൾ മറെറാന്നിനോടും സംബന്ധിക്കാതെ സ്വയം ഒറവം ക്യം പോലെ നിൽക്കുന്നുവെന്നു സ്പഷ്ടമാകുന്നു. വേറെ ഉള്ള വ്യാ എ കൊള്ളാം ക ശിവശിവ നാരായണ തന്നെ ഹരിഹര<noinclude><references/></noinclude> d248pct5cecsm2lo31eszeewh4duvlb താൾ:Shabdha Shodhini 1918.pdf/45 106 85235 246333 2026-08-04T19:38:48Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(IV) പേരെ പത്തിന്റെ അകാരം (ബഹുലമായിട്ടു Aulas ബഹുലമാകയാൽ രണ്ടാം ദാഹരണത്തിൽ ലോപമില്ല. 2 ആദേശസന്ധി തന്നെയും, 5 വർഗ്ഗം ഞാൻ വന്നാൽ (b) 5 വർഗ്ഗംതന്നെയ deb. അക്കാദമി [, ആദേശം ചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246333 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>(IV) പേരെ പത്തിന്റെ അകാരം (ബഹുലമായിട്ടു Aulas ബഹുലമാകയാൽ രണ്ടാം ദാഹരണത്തിൽ ലോപമില്ല. 2 ആദേശസന്ധി തന്നെയും, 5 വർഗ്ഗം ഞാൻ വന്നാൽ (b) 5 വർഗ്ഗംതന്നെയ deb. അക്കാദമി [, ആദേശം ചെയ്യുന്നതെല്ലാം പൊരുത്തം നോക്കി വേണ്ടതാ കുന്നു. ഖരത്തിനു ഖരം, അനു നാസികത്തിനു അനുനാസികം, ഇ താടി പൊരുത്തം കാണുക. (II) ലളങ്ങൾക്കു പ്രത്യയ ത കാരത്തിനു മന ഖരം (b) അനുനാസികത്തിനു മുമ്പനാസികവുമാദേശം. ലകാരത്തിനു പൊരുത്തപ്രകാരം വരേണ്ടുന്ന മരം കാ രം; അനുനാസികം നകാരം ഉകാരത്തിനു ഖരം കാരം, അനു നാസികം കാരം. and +dag + RICO. 22° +na (J) "കാ-പ്രത്യയത്തിനും കായ് എന്ന ശബ്ദത്തിനും മുമ്പ് നകാരത്തിനു കാരം,<noinclude><references/></noinclude> pszbmwkccnytyxuhpbg5n374w951fnz താൾ:Shabdha Shodhini 1918.pdf/53 106 85236 246334 2026-08-04T19:38:52Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'm. ആഗമം. (1) താലാഷ് സ്വരങ്ങൾ സ്വരത്തിൻ മുൻവശം ചേരും വാചകരിൽ, വാതകത്തിങ്കലില്ലി ഇരട്ടിച്ച കകാരാദി പ്രത്യയത്തിന്റെ മുമ്പിലും (2) ശാന്തമാം വ്യഞ്ജനത്തിൽ സംവൃതം ചാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246334 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>m. ആഗമം. (1) താലാഷ് സ്വരങ്ങൾ സ്വരത്തിൻ മുൻവശം ചേരും വാചകരിൽ, വാതകത്തിങ്കലില്ലി ഇരട്ടിച്ച കകാരാദി പ്രത്യയത്തിന്റെ മുമ്പിലും (2) ശാന്തമാം വ്യഞ്ജനത്തിൽ സംവൃതം ചാണ സാന്തര മില്ലിലൊന്നിൽ വികല്പം സാഗരം (1) ദൃഢവരിട്ടിക്കും കേളു പദമിയിൽ ദ്വിഭാഷയായ് (b) പ്രത്യയാഗങ്ങള് ചില്ലിന്റെ പിന്നില്ല; (9) വിക്കി പ്രത്യയത്തിന്റെ ചില്ലേ ? എന്നും പ്രത്യയം ( വല്ലാഴികട്ടിക്കും മുൻ നിന്നാൽ സവാരിക അതു ജീവിക്കിലും പോയും വറ്റും ശിഥിലമാകിലോ 4) ഏകമാത്രകാന്ത യമളം പഴങ്ങളും മാലിക്കാ സംവൃതത്തിനുപി 2 22 AM. അഭ്യാസം മഴ എഴുതിട്ടുള്ള വാക്യങ്ങളിലെ സന്ധികളെല്ലാം പ്രമാണസഹിതം പക . ഇതിനു ദുഷിച്ചാ WD 5 ഈ ദിശയിലുമുള്ള പരിമിതിയെടുത്തു mys). prof.<noinclude><references/></noinclude> alfhmo0hxcoz212f3bd349xp3593n7w താൾ:Shabdha Shodhini 1918.pdf/63 106 85237 246335 2026-08-04T19:39:03Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1. നിദ്ദേശിക 2. പ്രതി ഗ്രാഫിക 3. സംയോജിക 9. ഉദ്ദേശിക 5. പ്രയോജിക 6. സംബന്ധിക 1. ആധാരിക പരിനിഷ്ഠ്യാകാണ്ഡം പ്രത്യയം. ഏക നാമരൂപത ഹരിയെ ഹരിക ആൽ ഹരിയാൽ ഹരികളാൽ ഉടെ, ഉട ഹരിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246335 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>1. നിദ്ദേശിക 2. പ്രതി ഗ്രാഫിക 3. സംയോജിക 9. ഉദ്ദേശിക 5. പ്രയോജിക 6. സംബന്ധിക 1. ആധാരിക പരിനിഷ്ഠ്യാകാണ്ഡം പ്രത്യയം. ഏക നാമരൂപത ഹരിയെ ഹരിക ആൽ ഹരിയാൽ ഹരികളാൽ ഉടെ, ഉട ഹരിയുടെ ഹരികളുടെ ഇൽ ഹരിയിൽ പരികളിൽ, 63. സംബോധന അത്തിൽ വരുന്ന നിർദ്ദേശിക സംവാധിക എന്നു പേർ. അതിൽ ശബ്ദത്തിനു് (1) എ' എ ന്ന നിപാതം ക്കുകയോ (2) സ്വരാന്തമെങ്കിൽ ആ സ്വര ത്തെ നീട്ടുകയോ (3) അൻ' എന്നവസാനിക്കുന്നെങ്കിൽ അതി 2A02! DOD! '' നീട്ടുകയോ 610 freacar! 1 2 3 64. ആധാരികയുടെ ഏകവചനത്തിനു 'ക' എന്നു പ്രത്യയമുണ്ട്. ഇതിനു സ്വല്പം അഭേദവുമുണ്ട്. 62-ാം വകുപ്പിൽ പറഞ്ഞ വിഭക്തിപ്രത്യയങ്ങളെ നേര പാൽ ഉദാഹരണത്തിനെടുത്ത ഹരിശബ്ദത്തിനു് വന്നത പോലെ എല്ലാ ശബ്ദത്തിനും ശരിയായ വിഭക്തിരൂപം സിദ്ധി ക്കുന്നതല്ല. പ്രത്യയം മ്പോൾ ഏതാൻ ശബ്ദങ്ങൾക്കു ചി ല അക്ഷരമാറ്റങ്ങൾ കൂടെ ചെയ്യേണ്ടതുണ്ട്. ഈ മാതിരി അ ക്ഷരമാറ്റങ്ങൾക്ക് വൈയാകരണന്മാർ പ്രക്രിയ എന്നു പേർ ചെയ്തിരിക്കുന്നു എന്നു പരിഭാഷയിൽ വിവരിച്ചിട്ടുള്ളതു നോക്കു ക. വിഭക്തിപ്രത്യയം സംബന്ധിച്ചു വരുന്ന പ്രിക്രിയകളെ താ ഴെ വിവരിക്കുന്നു. 35. നകാരത്തിൽ പിസ് (1) ഉദ്ദേശികയുടെ (ക് പ്രത്യ യത്തിന്റെ കാമം നിത്യമായും (2) സന്ധികയുടെ (കൂടെ പ്രത്യയത്തിന്റെ) ഉകാരം വികല്പനയും ലോപിക്കും.<noinclude><references/></noinclude> juyzeiecjgy9qlfamn2xaz8wsbd4l5w താൾ:Shabdha Shodhini 1918.pdf/107 106 85238 246336 2026-08-04T19:39:26Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '200-d 200° തദ്ധിതപ്രകരണം പപ്പെട്ടതു തദ്ധിതപ്രകരണം 136. തദ്ധിതങ്ങളിൽ പ്രധാനമായിട്ടു (1) തന്മാത്രം (2) തദ്വത്ത് (3) പൂരത്തി എന്നു മൂന്നും പ്രത്യങ്ങളുണ്ട്. സൌ നയം, സാമ്യം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246336 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>200-d 200° തദ്ധിതപ്രകരണം പപ്പെട്ടതു തദ്ധിതപ്രകരണം 136. തദ്ധിതങ്ങളിൽ പ്രധാനമായിട്ടു (1) തന്മാത്രം (2) തദ്വത്ത് (3) പൂരത്തി എന്നു മൂന്നും പ്രത്യങ്ങളുണ്ട്. സൌ നയം, സാമ്യം മുതലായ ഗുണങ്ങൾ. ധമ്മങ്ങൾ; ആ ഗുണങ്ങ ളുള്ള സുന്ദരൻ, സമൻ മുതലായ ദ്രവ്യങ്ങൾ ധമ്മികൾ. ധമ്മത്തെ കുറിക്കുന്നത . ഇത്രാമത്തേതു എന്നു ഒരു ഒരു ചമ്മിയെ കുറിക്കുന്ന ത മത ത സംഖ്യയെ പൂരിപ്പിക്കുന്നതു അക്കാദമി 2009 200b -30 മിടുക്ക് മിടുക്കൻ മിടുക്ക emma Jajoms 156, A. ശുദ്ധഭേദകങ്ങൾക്കും ആകാരാന്തനിഷേധക ക്കം, കോയിലാദിഗണത്തിൽ ചേർത്തിട്ടുള്ള ശബ്ദങ്ങൾക്കും മ എന്നു തന്മാത്ര പ്രത്യയം വരും. തന്മാത്രം. ശബ്ദം തന്മാത്രം യിൽ ing and കൊയിലാദിഗണമാവിൽ കോയിൽ, ആൾ, അടി, തൊഴ, ആ ൺ, പെൺ (രണ്ടും വികല്പന) ഇത്യാദി.<noinclude><references/></noinclude> 8m8wpib6608nqjcdqlry08dutzkmkpf താൾ:Shabdha Shodhini 1918.pdf/76 106 85239 246337 2026-08-04T19:39:30Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാരകരണം വേണ്ടതായി വരും. ഇങ്ങനെ വിധായകപ്രകാരത്തിനു കൃത്യമ തത്തിൽ ത്രികാലങ്ങൾ ആവശ്യപ്പെടുന്നു. ഈ പ്രകാരത്തി ൻ പ്രത്യയമായ 'എം' എന്നതു വാസ്തവത്തിൽ വോൺ എ ന്ന ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246337 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാരകരണം വേണ്ടതായി വരും. ഇങ്ങനെ വിധായകപ്രകാരത്തിനു കൃത്യമ തത്തിൽ ത്രികാലങ്ങൾ ആവശ്യപ്പെടുന്നു. ഈ പ്രകാരത്തി ൻ പ്രത്യയമായ 'എം' എന്നതു വാസ്തവത്തിൽ വോൺ എ ന്ന ഒരു ധാതുവിന്റെ വേണം' എന്നുള്ള വിരൂപം തന്നെ ദുഷി ച്ചുണ്ടായതാണ്. അതിനാൽ കാലഭേദത്തിനു ആവശ്യം നേരിടു മ്പോൾ ആ ധാതുവിന്റെ ത്രികാലരൂപങ്ങളെ തന്നെ പ്രത്യയം പോലെ പോന്നു. അതിന്റെ രൂപങ്ങളാവിത് } ഈ രൂപങ്ങളെ തന്നെ ആടി വണ്ണമായ വകാരം വിട്ടിട്ടു ധാതു വിൽ ചേക്കണം. അക്കാദമി ഭാവി. ang 12. അനുജ്ഞായകം, അനുജ്ഞ സമ്മതം)യെ കുറിക്കുന്നു. 13. അനുജ്ഞായകത്തിന് ആം' എന്നു പ്രത്യയം. --പറയാം പറക സമ്മതിക്കപ്പെട്ടിരിക്കുന്നു എന്നതും 010 Bad- ടി 04. അനുജ്ഞായകത്തിനും അതിന്റെ അത്മായ ം ഭൂതമോ ഭാവിയോ വരുമാനമോ ആകാവുന്നതിനാൽ ത്രി കാലങ്ങളുടെ യോഗത്തിനു വകയുണ്ട്. ഈ പ്രകാരത്തിലുള്ള പ്രത്യയം ആവുക' ധാതുവിന്റെ ആകം' എന്ന ഭാവിരൂപം സംയോചിച്ചുണ്ടായതാകയാൽ ആ ധാതുവിന്റെ ത്രികാല രൂപ ങ്ങളെ തന്നെ കാലഭേദം കുറിക്കാൻ ഉപയോഗപ്പെടുത്തുന്നു ഭൂതം. പറയായി 9. വിധായകാനുജ്ഞായകങ്ങളിൽ പ്രത്യയസ്ഥാനം വഹി ക്കുന്നതു വേറെ ധാതുക്കളാകയാൽ ആ ധാതുക്കളെ പിരിച്ചും യോഗിക്കാം. അങ്ങനെ ചെയ്യുമ്പോൾ പ്രധാനധാതുവിന്റെ ന 2<noinclude><references/></noinclude> ofnzjlp91nrx7se5lve57ryh7r5gszg താൾ:Shabdha Shodhini 1918.pdf/86 106 85240 246338 2026-08-04T19:39:33Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാമധാതുക്കൾക്കു അത് പ്രായേണ ആ നാമത്തെ അതു ആവുക' എന്നും മറ്റുമായിരിക്കു 11. നാമധാതുക്കളെ ഉണ്ടാക്കുന്നതിനു പ്രയോജക ക തിയിൽ പറഞ്ഞതുപോലെ 'ഇ' എന്നു പ്രത്യയം ചേർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246338 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നാമധാതുക്കൾക്കു അത് പ്രായേണ ആ നാമത്തെ അതു ആവുക' എന്നും മറ്റുമായിരിക്കു 11. നാമധാതുക്കളെ ഉണ്ടാക്കുന്നതിനു പ്രയോജക ക തിയിൽ പറഞ്ഞതുപോലെ 'ഇ' എന്നു പ്രത്യയം ചേർത്തു കാരി തത്തിനുള്ള രൂപം ചെയ്യണം. 200-30 co അപവാദം. നാമം സ്വരാന്തമെങ്കിൽ ആ സ്വരമോ ഇ എന്ന പ്രത്യയമോ ബഹുലമായി ലോപിച്ചു പോകും. 20-0 wom 19- തടിക്കുന്ന aja- ബഹുലമാകയാൽ ചലം' എന്നത് ചലവിക്കുന്നു' എന്നു ലിംഗപ്രത്യയലോപം കൂടാതെയും, പുക എന്നതിനു പുകയുന്നു എന്നു കാരിതരൂപമില്ലാതെയും രൂപം വരുന്നു. ഉപദേശം സംസ്കൃതത്തിൽ നിന്നെടുക്കുന്ന ധാതുക്കൾക്കെ ല്ലാം നാമധാതുവിനെപ്പോലെ രൂപം ചെയ്യണം. സംസ്കൃതം 200--12 Boots" മലയാളം ഇരിക്കുന്നു <-300 - . ചിന്തിക്കുന്നു -- ഹരിക്കുന്നു --ഭവിക്കുന്നു ഖില ധാതുക്കൾ 108. എല്ലാക്കാലങ്ങളിലും എല്ലാ പ്രകാരങ്ങളിലും മറ്റും പ്രയോഗമില്ലാതെ (ജനനം മുതല്ല. ജരയാലൊ അംഗവൈക ലവനാ ആളുകളെപ്പോലെ ഷയിൽ കാണുന്ന രൂപക<noinclude><references/></noinclude> b1lhy74thkoumw89tb7nlntkhz9frax താൾ:Shabdha Shodhini 1918.pdf/95 106 85241 246339 2026-08-04T19:39:35Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സമുച്ചയ വികല്പപ്രകരണം "അല്ല ഇല്ല' - കളെ നിപാതം പോലെയും ആകുന്നു ചേക്കേണ്ട ത്. പ്രത്യയംപോലെ ആകുമ്പോൾ കാരിതങ്ങൾക്കു '' ആഗ മം മുതലായ പ്രക്രിയകൾ വരും. എന്നാൽ 'ആ' എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു 246339 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സമുച്ചയ വികല്പപ്രകരണം "അല്ല ഇല്ല' - കളെ നിപാതം പോലെയും ആകുന്നു ചേക്കേണ്ട ത്. പ്രത്യയംപോലെ ആകുമ്പോൾ കാരിതങ്ങൾക്കു '' ആഗ മം മുതലായ പ്രക്രിയകൾ വരും. എന്നാൽ 'ആ' എന്നതു ക്കുമ്പോൾ മാത്രമേ ഈ ആഗമമുള്ള; അതിനെയും കവികൾ വികല്പന ചെയ്യാറുള്ളു. അതിനാൽ കേൾക്കാ' എന്നും കളം' എന്നും രൂപമാകാം. പ്രിയാ അനുപ്രയോഗംപോ ലെ ആകയാൽ പ്രാക്പ്രയോഗത്തിനു നടുവിനയെച്ചരൂപം വേ ണം. അല്ല ഇല്ലകൾ നിപാതം പോലെ ആകയാൽ ആഖ്യാത ത്തിന്റെ ഒടുവിലുള്ള അകാര ഉകാരങ്ങൾ ലോപിക്കുന്നു. ഇ തമി സൂക്ഷിച്ചുകൊ സമുച്ചയവികൽപങ്ങൾ കൂട്ടിച്ചേക്കുക ജാതിയിലുള്ള പദ ള കൂട്ടിച്ചോ കൂടു. 'ഉം' എന്ന ഘടകനിപാതമാണു സ മുച്ചയത്തിനുപയോഗിക്കുന്നത്, അതുകൊണ്ട് ഉം' എന്നതിനു സമുച്ചയ നിപാതം എന്നു പേർ ഇതിനു മുമ്പും ഉപയോഗിച്ചി സനും വിദ്വാനും ആയ മൻ അറിഞ്ഞും അറിയാതെയും ചെയ്തു താ - നാമങ്ങളുടെ സമുച്ചയം -ഭേദകങ്ങളുടെ ക്രിയകളുടെ സംസ്കൃതം ഇംഗ്ലീഷ് മുതലായ ആയഭാഷകളിൽ സമുച്ചയ നിപാതം ഒരിടത്തും ഒടുവിലത്തെ പടത്തിൽ ഉപയോഗി ച്ചാൽ മതി. ഭാഷയിൽ സമുച്ചയിക്കേണ്ടുന്ന ഓരോ പദത്തിലും ഉം' ക്കണം. അതും ഇതും മറേറ്റതും മറിച്ചതും ഇത്യാദി. കവികൾ ചിലപ്പോൾ ആ ഭാഷകളെ അനുകരിച്ചു സമുച്ചയ നിപാതത്തെ ഒരിടത്തുമാത്രമായുപയോഗിക്കാറുണ്ട്. 3. വിധി മരിക തലം. പ്രിയൻ ഭയഹരൻ വാൻ മുകുന്ദൻ ക്രിയാസമുച്ചയത്തിൽ മാത്രം അല്പം വിശേഷമുണ്ട്. അ റിഞ്ഞും അറിയാതെയും' എന്ന മുൻ കാണിച്ച ഉദാഹരണ പോ ലെ എല്ലാ ഇടത്തിലും സാധിക്കയില്ല. സമുച്ചയിക്കേണ്ടുന്ന ക്രിയ<noinclude><references/></noinclude> nbkf3dkruyjfqqgfx29yrmnbx4dwsee താൾ:Shabdha Shodhini 1918.pdf/116 106 85242 246340 2026-08-04T19:39:43Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൃതികൃത്ത കൃതിയുടെ രൂപമാണെങ്കിലും നാമമായിപോക ന്നതിനാൽ അതിന്റെ കത്താവിനെ കുറിക്കുന്നതിനും സം കുട്ടികളുടെ കളി ഫാൻ ചാടുന്നതു കൃതികമായിരിക്കും കൃതി സമകമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246340 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കൃതികൃത്ത കൃതിയുടെ രൂപമാണെങ്കിലും നാമമായിപോക ന്നതിനാൽ അതിന്റെ കത്താവിനെ കുറിക്കുന്നതിനും സം കുട്ടികളുടെ കളി ഫാൻ ചാടുന്നതു കൃതികമായിരിക്കും കൃതി സമകമായാൽ അതിന്റെ കമ്മ്യത്തെ കുറിക്കുന്നതിനും സംബന്ധിക റിക എന്നു എന്നാൽ മലയാളത്തിലെ കൃതികളുടെ കാത്ത കുറിക്കുന്നതിന് ഇങ്ങനെ സംബന്ധിക ഉപയോഗിക്കുന്നതു അ നവമാണ്. സംസ്കൃതധാതുക്കളിലാകട്ടെ ധാരാളമാണ്. ബാ ലിയുടെ വധം; ശാൻ സ്മരണ. കാരിന്റെ ജ്ഞാനം ഇത്യാദി അപ്പോൾ സകല കൃതികളുടെ കൃതികൃത്തുപയോഗിക്കു ന്നിടത്ത് അതിന്റെ കാവിനേയും കായും സംബന്ധിക കൊണ്ട് കുറിക്കേണ്ടതായിവന്നു. അങ്ങനെ വരുന്നിടത്തു ക ത്താവിനെ കുറിക്കുന്നതിനും ഉദ്ദേശികയെ ഉപയോഗിച്ചും കൊണ്ടു കമ്മത്തിനു സംബന്ധിക ഉപയോഗിക്കു എന്നാണോ പാട്ട്. രാമ നുള്ള വ്യാകരണത്തിന്റെ അറിവു ഇത്യാദി. 13. ദിക്ക്, ദേശം, കാലം, പ്രകാരം, പരിമാണം ഇവ അത്ഥമായുള്ള ശബ്ദങ്ങളെ വിലക്കി ഒന്നും കൂടാതെയും പ്രയോ ഗിക്കാം. കാരാണു മീനമാസം അവൻ എഴുതിയ കാലം അപ്രകാരം അതിനും, ആ വിധം പ്രകാരം നാഴിയരി, ഒരുനാഴി വഴി - പരിമാണം<noinclude><references/></noinclude> 83qpiearyje7vxy3cyxflzezp1af9sz താൾ:Shabdha Shodhini 1918.pdf/117 106 85243 246341 2026-08-04T19:40:00Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സമാസപ്രകരണം 154 പദങ്ങളെ കൂട്ടിച്ചേരിയാകുന്ന സമാസം, അനാ സംബന്ധത്തെ കുറിക്കുന്നതിനു വിളി മുതലായ തങ്ങ ത്തിനു വേണ്ടുന്ന ശബ്ദങ്ങളെ ഒന്നായിപ്പോ പറഞ്ഞാൽ സമാസമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246341 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സമാസപ്രകരണം 154 പദങ്ങളെ കൂട്ടിച്ചേരിയാകുന്ന സമാസം, അനാ സംബന്ധത്തെ കുറിക്കുന്നതിനു വിളി മുതലായ തങ്ങ ത്തിനു വേണ്ടുന്ന ശബ്ദങ്ങളെ ഒന്നായിപ്പോ പറഞ്ഞാൽ സമാസമായി. ഏലാം കാടിന്നു ഒരു മാസമു ണ്ടാകുന്നുവോ ആ പദങ്ങളും മാനത്തിന്റെ ഏക ത്തിൽ ഒന്നാം പദം പൂർവം രണ്ടാം പദം ഇത്തരം മൂന്നു മരം; മൂന്നാംപലം ഉത്തരം മുന്നിലധികം പടം ചേന മാസത്തിൽ ഒന്നാം പദം രണ്ടാത്ത അപേക്ഷിച്ചു വരം രണ്ടാം പദം മൂന്നാം പദത്തെ പേടിച്ചു പൂവടവും, ഒന്നാം പദങ്ങൾ എല്ലാം ഉത്തരം ചിലപ്പോൾ പൂവായും ചിലപ്പോൾ so. 200- rozavo പിടിപെടുക പിടിയിൽ പെടുക സങ്ങളെ ആറായി വിവി 1. ക്രിയാംഗ് ക്രിയയോടെ കൊണ്ടോടുക, രക്ഷിച്ചു കൊൾക 2. നാമം ക്രിയയോടു രിക്കുക, നിലയിലും 33. മാംഗം നാമ, കെട്ടിയ 5. നാമം നാമത്തെ പാടം, തലവേദന 18. ഘടകപദങ്ങളുടെ പ്രാധാന്യം പ്രമാണിച്ചു സമാ സങ്ങളെ താഴെ കാണിക്കുന്ന പ്രകാരം വിഭജിച്ചിരിക്കുന്നു. 1. വാതപ്രധാനം അയിമാർ ഉപരി (ഹരിയുടെ സമീപം എന്നു പൂർവ്വം പ്രധാനം 2. ഉത്തരപധാനം അതല A. (തലയിലെ വേദന എന്ന ഉത്തരപാതം പ്രധാനം.<noinclude><references/></noinclude> 6muy35kzhfputrg5z6e1cdr7j5rz4cz താൾ:Shabdha Shodhini 1918.pdf/125 106 85244 246342 2026-08-04T19:40:03Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സാമാന്യവിധിപ്രകരണം കം നാമത്തിന്റേയും ക്രിയയുടേയും വിശേഷണമാകാ നാമവിശേഷണം എന്ന നിരൂപകക്രിയയുടേയും പേരെങ്ങളായ ' എ ന് ഈ രണ്ടും വിശേഷണ വിശേഷങ്ങൾ തമ്മിലുള്ള സ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246342 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സാമാന്യവിധിപ്രകരണം കം നാമത്തിന്റേയും ക്രിയയുടേയും വിശേഷണമാകാ നാമവിശേഷണം എന്ന നിരൂപകക്രിയയുടേയും പേരെങ്ങളായ ' എ ന് ഈ രണ്ടും വിശേഷണ വിശേഷങ്ങൾ തമ്മിലുള്ള സത്തെ കാണിക്കുന്നതിനുവേണ്ടി മധ്യേ പ്രയോഗിക്കുന്നു. 200 166- കയം. (1) ആദ്യം പ്രയോഗിക്കേണ്ടുന്ന പ്രധാന കത്താവു ഇതിനു അനുയ " എന്ന പേർ. (പാകെ പ്രയോഗി ഇതിനു വിലക് ഇവിടെ കൃഷ്ണൻ അന്തിക്; ഇൻ 1. " എന്ന ഘടകനിപാത ഉപയോഗിക്കു ന്നത് ഒരേ തരത്തിലും വിളിയിലുമുള്ള പദങ്ങളെ അല്ലാ തെ വിക്കാരിയങ്ങളെ സമുച്ചയിക്കുന്നതിൽ പാടുള്ളതല്ല. എൻ വികാത്തിന്റെ പ്രയോഗത്തിലും മത വണ്ണം ത @M). കണ്ടം ചാത്തനും കേന്ദ്രവും വ വരുകയും, വള്ളം കാരൻ എന്നു ക്ഷണിച്ചതിൽ 16. വത്തിൽ മനസ്സാലെ കർതൃകാമക്രിയാദി കളെ ക്രമംതൊടി പ്രയോഗിക്കാ<noinclude><references/></noinclude> ga3dsr65syqafrlwuh4kfylsaybwwcg താൾ:Shabdha Shodhini 1918.pdf/136 106 85245 246343 2026-08-04T19:40:06Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആകാംക്ഷാകാം ലാൻ ചിരിച്ചതി ചതുരം, ശേഷി (b) ചിരിച്ചത 08.370 cte papl 1863000 C alsamo, ema Cutu അടിയി cms (b)- സ്വാന്ത് കരുതുന്നതിൽ പലതും തും, que ajo ക്രിയാ ക്രിയാവിശേ asemo 02 പാമ്പാർ മരു എന്നതിനെ col 020 മ 5...' താൾ സൃഷ്ടിച്ചിരിക്കുന്നു 246343 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആകാംക്ഷാകാം ലാൻ ചിരിച്ചതി ചതുരം, ശേഷി (b) ചിരിച്ചത 08.370 cte papl 1863000 C alsamo, ema Cutu അടിയി cms (b)- സ്വാന്ത് കരുതുന്നതിൽ പലതും തും, que ajo ക്രിയാ ക്രിയാവിശേ asemo 02 പാമ്പാർ മരു എന്നതിനെ col 020 മ 5301 Semmilf 1) രാവണൻ സീതയെ കട്ടാൻ; താൻ ബന്ധിച്ചിതിയെ amo] oślace ernob 35 " 1 (1) രാമൻ ബി Wou 3 00200<noinclude><references/></noinclude> 58j0cmn91hpi449uufw0g75auzwpij8 താൾ:Shabdha Shodhini 1918.pdf/146 106 85246 246344 2026-08-04T19:40:16Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '<3:QU 60 പ്രകൃതി 05.135 1005 *gn mingjo £ucayo ** a 180329 Jeste geni 30 Co Lantern Collector Judge Hearing Report Record Hospital Apothecary Main all a - സാഹിത cam a 20 emy 2. J - casq Engineer Superintendent aga Ciuzel (Port) Franco' താൾ സൃഷ്ടിച്ചിരിക്കുന്നു 246344 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude><3:QU 60 പ്രകൃതി 05.135 1005 *gn mingjo £ucayo ** a 180329 Jeste geni 30 Co Lantern Collector Judge Hearing Report Record Hospital Apothecary Main all a - സാഹിത cam a 20 emy 2. J - casq Engineer Superintendent aga Ciuzel (Port) Franco<noinclude><references/></noinclude> rlqslign1ilghq4r1t6sdsq9us7dklk താൾ:Shabdha Shodhini 1918.pdf/15 106 85247 246345 2026-08-04T19:40:25Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സ്വരസ്പരം കൂടാതെ വ്യഞ്ജനങ്ങളെ ഉച്ചരിക്കാൻ പാടില്ലാ ത്തതിനാൽ വ്യഞ്ജനങ്ങളെ തനിച്ചു എടുത്തു പറയേണ്ടുന്ന ജനിച്ച വ്യാസനങ്ങളുടെ പട്ടികയിലും 0. കൂട്ടിച്ചിട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246345 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സ്വരസ്പരം കൂടാതെ വ്യഞ്ജനങ്ങളെ ഉച്ചരിക്കാൻ പാടില്ലാ ത്തതിനാൽ വ്യഞ്ജനങ്ങളെ തനിച്ചു എടുത്തു പറയേണ്ടുന്ന ജനിച്ച വ്യാസനങ്ങളുടെ പട്ടികയിലും 0. കൂട്ടിച്ചിട്ടുണ്ടെന്നു റിക. ക ക . ഒരു ജനലിപിയുടെ മേൽ ” എന്ന ചി മിട്ടാൽ അതിൽ സമരമില്ലെന്നു കാണാം. 8. എന്നാൽ എല്ലാം വായിലും ഒരു സ്വരം ൽ തീരുന്നു നിബന്ധമില്ല. വി രാ, മൂന്നോ, നാലോ വ്യഞ്ജനം ഒന്നിച്ചു ചേർന്നിരുന്നു എന്നു വരാം. കാരം ഒന്നിച്ചുചേരുമ്പോൾ അവയുടെ ഒടുവിൽ ഒരു സ്വരം സിദ്ധമായിട്ടു ചേർത്ത തീരൂ; ഒന്നിലധികം വ്യഞ്ജനങ്ങൾ വരുന്നതിനു് കൂടുത അക്കാദമി " " em, n,,,,,,20 സ്വരയോഗം കൂടാതെ ഒറ്റയായി ശബ്ദങ്ങളുടെ ഒടുവിൽ exond ' (60) 8. വ്യസനങ്ങളിൽ സ്വരങ്ങളെ ചേമ്പോൾ കൂട്ടക്ഷര ങ്ങളിലെപ്പോലെ അവയെ പ്രത്യേകം എഴുതിക്കാണിക്കാറില്ല. സ്ത്, എന്നതു സത് എന്നവയുടേയും കയ്യ് എന്നതു ക്, ഷ്, മ് എന്നവയുടേയും കൂട്ടക്ഷരങ്ങളാണെന്നു എഴുത്തുകൊണ്ടുതന്നെ സ്പഷ്ടമാകുമ്പോലെ, 'ക' എന്ന് ക്, അ എന്നവയുടേയും, ക എന്നതു ക്, ഉ എന്നവയുടേയും യോഗമാണെന്നു വ്യക്തമാകു നില്ല. എല്ലാ വനത്തിലും എന്ന സ്വരങ്ങളിൽ ഒന്നിനെ<noinclude><references/></noinclude> dyqr5w9z1btiwsc1n274qvntrgo8q82 താൾ:Shabdha Shodhini 1918.pdf/24 106 85248 246346 2026-08-04T19:40:33Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പാരം 1 ജാതി ആ ജാതിയിൽ ഉൾപ്പെടുന്ന തോ എണ്ണവും വ്യക്തി' അതിനാൽ മനുഷ്യനും, പട്ടണവും ജാതി; രാമസ്വാ മി മുതൽ പേരും, തിരുവനന്തപുരം മുതലായതും മറയ്ക്ക് അത ഇനി ഈ ജാതി ചിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246346 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പാരം 1 ജാതി ആ ജാതിയിൽ ഉൾപ്പെടുന്ന തോ എണ്ണവും വ്യക്തി' അതിനാൽ മനുഷ്യനും, പട്ടണവും ജാതി; രാമസ്വാ മി മുതൽ പേരും, തിരുവനന്തപുരം മുതലായതും മറയ്ക്ക് അത ഇനി ഈ ജാതി ചിദം കല്പിക്കുന്നതിനു സൗക മില്ലാത്ത ചില പദങ്ങളുണ്ടു്. 4556 സ്വ ആ പരിച്ഛിന്നം (ഇത്രയെന്നു അളവുള്ളത് ആയ ആകൃതിനി യമമില്ലാത്തതിനാൽ പകുതിയെ കച്ചാൽ അതിനു വ്യവസ്ഥ യില്ലാതെ പോകുന്നു. പത്തിന്റെ ഒരു കഷണം ഒരു മഞ്ചാ ടിയോളം ഇരിക്കാം; മറന്നു നിയോളം ഇന്നു എന്നും വരാം. ഇതിന്മയ്ക്കും ഒക്കെ വെള്ളവും സമുദ്രത്തിലെ വെളും എല്ലാം കൂടി ഒരുപോലെ വ്യക്തിയെന്നു പറയേ രൂപങ്ങളാകുന്നു; അവയിൽ വ്യക്തിക്കു ഒ കാലവർഷം, തിങ്കളാഴ്ച, വാലി, തിരുനീലകണ്ഠൻ, ഭാഷാ 27. ഒരു ജാതിയെ കുറിക്കുന്ന സാമാന്യനാമം. FOD, MU 1 29. വ്യക്തിഭേദം ഇല്ലാത്ത മേയനാമം. 9. സർവനാമം എന്നത് ഒരു അന്യാദൃശമായ വിഭാഗമാ സവത്തിന്റെയും നമോന്നതു സർവനാം. നാം ഒരു വസ്തുവിനെപ്പറ്റി സംസാരിക്കുമ്പോൾ അതിന്റെ പേർ പി ന്നെയും പിന്നെയും വത്തിക്കാതിരിക്കാൻ വേണ്ട: ഭാഷയിൽ സവനാമങ്ങളെ പ്രയോഗിക്കുന്നു. സർവനാമം കാട്ടും പറഞ്ഞു. ത 1 2 A class An individuai S. 3<noinclude><references/></noinclude> 4d04qces8vdzz034bv7grw4oyr1uib5 താൾ:Shabdha Shodhini 1918.pdf/37 106 85249 246347 2026-08-04T19:40:40Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗതി, ഘടകം, വ്യാക്ഷേപകം എന്ന ഈ മൂന്നു ഇനങ്ങളി ലും ഉൾപ്പെടാതെ അപൂർവം ചില ദ്യോതകശബ്ദങ്ങളുണ്ട്. അവ 2. * ഇതിൽ 'ഒ' വികാരത്തെയും 'എ' അവധാരണാത് യും കുറിക്കുന്നു. അതിനാൽ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246347 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഗതി, ഘടകം, വ്യാക്ഷേപകം എന്ന ഈ മൂന്നു ഇനങ്ങളി ലും ഉൾപ്പെടാതെ അപൂർവം ചില ദ്യോതകശബ്ദങ്ങളുണ്ട്. അവ 2. * ഇതിൽ 'ഒ' വികാരത്തെയും 'എ' അവധാരണാത് യും കുറിക്കുന്നു. അതിനാൽ വിൻ വിപണി എന്നും, ളെല്ലാം സൂക്ഷ്മത്തിൽ ഘടകങ്ങളിലൊ പകങ്ങളിലോ ഉൾപ്പെടുമെങ്കിലും സൗകര്യത്തിനുവേണ്ടി ഇവയെ വേറെ ഒര 30. ഇനി അഞ്ചാമതായി പറഞ്ഞ അവ്യയം എന്ന വി ഭാഗമുണ്ട്. ഇതിനെ മുൻപ് സ്വതന്ത്രമായ ഒരു വിഭാ ശേഷം നാലുവിഭാഗങ്ങൾ ക്കൊപ്പമായി വികാരിക്കുത്. ഇത ളായ നാമാകൃതികങ്ങൾ കാലക്രമേ തങ്ങളുടെ വാച്യമായ ആ വെടിഞ്ഞു നിപാതം പോ ലെ സംബന്ധാതകങ്ങളായി തിന്നിട്ടുണ്ട്; അവയെ ആണു് അവ്യയങ്ങൾ എന്നു പറയുന്നത്. അതിനാൽ 'ചാചകമായ ശ വം ലക്ഷണം പറയാം അവം രാമകൃതി കനിപാതങ്ങ ളിൽ ഉൾപ്പെടാത്ത ഒരു പുതിയ വക ഭേദമല്ലെന്നു നല്ലവണ്ണം ധരിക്കണം. ശബ്ദങ്ങളെ തക്കാവിധിപ്രകാരം വിഭജിക്കയാ ണെങ്കിൽ നാമതി ഭേദകനിപാതങ്ങൾ എന്നു നാലു വക ഉള്ളു. അവയം എന്ന അഞ്ചാമിനം ശബ്ദത്തിന്റെ ആഗമം പ്ര മാണിച്ചു ചെയ്യുന്നതായാൽ വിഭാഗോപാധി ഭേദിച്ചുപോയി എന്നു താക്കിതന്മാർ ദോഷം പറയും. ഇവയിൽ " എന്ന് ആയ എന്നവ മുറയ്ക്കും എൻ ആവുക ഈ കൃതികളുടെ പേരരൂപങ്ങളാകുന്നു; എന്നാൽ ചെയ്തു. ക കേട്ട, പറഞ്ഞ എന്നു മുതലായ സാധാരണ പേരെങ്ങളെ പോ ലെ ഇവ ഒരു ക്രിയയെ കാണിക്കുന്നില്ല. എന്ന' എന്നതു രാവ രാക്ഷസന്മാർ രണ്ടും ഒന്നുതന്നെ എന്നു അഭേദസംബന്ധത്തെ ale doubt; compositiveness. The principle of classification.<noinclude><references/></noinclude> nhyuuq75bvr1rh7flgj9eapfnblzcas താൾ:Shabdha Shodhini 1918.pdf/46 106 85250 246348 2026-08-04T19:40:44Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആദേശസന്ധി moabdo (a)+" s] ( പ്രത്യയത്തിന്റെ ആടിയിരിക്കുന്ന ഖരത്തിന പൂവിനുനാസികമെങ്കിൽ അതു അനുനാസികം തന്നെ ആ [Q, ] നിഷധരം കാരമോ കു പ്രത്യയമോ ആയാൽ ഈ ആദേശം ഇല്ല. ams +5= V കൃതി രൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246348 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആദേശസന്ധി moabdo (a)+" s] ( പ്രത്യയത്തിന്റെ ആടിയിരിക്കുന്ന ഖരത്തിന പൂവിനുനാസികമെങ്കിൽ അതു അനുനാസികം തന്നെ ആ [Q, ] നിഷധരം കാരമോ കു പ്രത്യയമോ ആയാൽ ഈ ആദേശം ഇല്ല. ams +5= V കൃതി രൂപങ്ങളിൽ OR) സന്ധി കാരത്തിനു കകാരം അക്കാദമി തട ആൻ വാൻ തടകാൻ (F) അനുസ്വാരത്തിനു---- | മേൽ 433 യിൽ a. (a) സ്വരത്തിനു മുമ്പ് മകാരാദേശം. +2nging. വർഗ്ഗാക്ഷരത്തിനു മുമ്പൻ നാസികം വികാ 0.00 +4.co = [(IV) ;] പരം പ്രത്യയമെങ്കിൽ ഇതു നിത്യം തന്നെ. (c) സമുച്ചയ നിപാതമായ 'ഉം' എന്നതിനു മുന വാരം. ക (1) പ്രത്യയത്തിനു മുമ്പു ഭാവി പ്രത്യയമായ 'ഉം' എന്ന തിനും വകാരം,<noinclude><references/></noinclude> fahpc0u9gst1d3v4j6xys8v20zdq2uq താൾ:Shabdha Shodhini 1918.pdf/54 106 85251 246349 2026-08-04T19:40:46Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Pa 20 0 20 20 സന്ധിപ്രകരണം പരാതി വതിരിപ്പാൻ മുന്നിലിരുന്നു പറഞ്ഞിരുഹംസവും കോൻ വിലയി പൊടിയുടെ മുടിയില്ല - 12-13 A. 80-000. 50-0004. mo. 126 3.000 s1. §1. സം 02.0 കാട്ടിൽ കിടന്നായിരുന്ന കൊണ്ടാ 100-12.-17.0...' താൾ സൃഷ്ടിച്ചിരിക്കുന്നു 246349 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>Pa 20 0 20 20 സന്ധിപ്രകരണം പരാതി വതിരിപ്പാൻ മുന്നിലിരുന്നു പറഞ്ഞിരുഹംസവും കോൻ വിലയി പൊടിയുടെ മുടിയില്ല - 12-13 A. 80-000. 50-0004. mo. 126 3.000 s1. §1. സം 02.0 കാട്ടിൽ കിടന്നായിരുന്ന കൊണ്ടാ 100-12.-17.0 പരനിഷ്ഠാ കാണ്ഡം വണങ്ങളുടെ സ്വഭാവവും, അവ തേനുണ്ടാകുന്ന ശബ്ദ ങ്ങളുടെ വകഭേദങ്ങളും, വർണ്ണങ്ങൾ തങ്ങളിൽ ചേരുമ്പോൾ വ രുന്ന മാറ്റങ്ങളും വിവരിച്ചതോടുകൂടി ശിക്ഷാകാണ്ഡം അവ സാനിച്ചു. ഇനി ശബ്ദങ്ങൾക്കു അഭേദങ്ങളെ കുറിക്കാനായി രൂപഭേദങ്ങൾ വരുത്തുന്നതിന്റെ സ്വഭാവം കാണിക്കുന്ന പ രി നിഷ്ാകാണ്ഡത്തെ ആരംഭിക്കുന്നു. അതിൽ ഒന്നാമതായി നാ മങ്ങൾക്കു വരുന്ന രൂപഭേദങ്ങളെ വിവരിക്കുന്നു.<noinclude><references/></noinclude> iktozfaks2jehvl9e6nwhd77u7i51d0 താൾ:Shabdha Shodhini 1918.pdf/64 106 85252 246350 2026-08-04T19:40:50Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിഭക്തിപ്രകരണം ധനത്തിൻ | ധനത്തിനു മതത്തിനു » 33. 'ഇൽ' എന്ന ആധാരികയൊഴികെയുള്ള വിഭക്തിക ളിൽ വ്യഞ്ജനന്തശബ്ദങ്ങൾക്കൊടുവിൽ ഇൻ' എന്നു വികല്പന മാറുണ്ട്. ഈ ആഗമത്തെ വിഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246350 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വിഭക്തിപ്രകരണം ധനത്തിൻ | ധനത്തിനു മതത്തിനു » 33. 'ഇൽ' എന്ന ആധാരികയൊഴികെയുള്ള വിഭക്തിക ളിൽ വ്യഞ്ജനന്തശബ്ദങ്ങൾക്കൊടുവിൽ ഇൻ' എന്നു വികല്പന മാറുണ്ട്. ഈ ആഗമത്തെ വിഭക്തിയുടെ ഒരംശമായിട്ടു ഗണികയായ വിഭക്തി പരമാകുമ്പോൾ ഉള്ള സന്ധികായ ല്ലാം ഇതിനുമുമ്പും വരും. 200- മില്ല. വാക്കിയാൽ വയസ്സിൽ ധനത്തി പ്രത്യു വാക്കിൽ, വയസ്സിൽ, പെണ്ണിൽ, ധനത്തിൽ. 1. ശബ്ദാനുവിന് ഒരു ലിംഗപ്രത്യയത്തിന്റെയോ ഈ നാഗമ (ലിംഗപ്രത്യയം) s1 അവൻ അ 11. ഉദ്ദേശികാസംബന്ധികകളിലും കൽ പ്രത്യയത്തിലും ഇന്നാഗമം നിത്വമാകുന്നു. വയസ്സ്. വയസ്സിനു -- വയസ്സിന്റെ വയസ്സിൽ 'ട' എന്നതിനെ എഴുതുന്നതു ടൻ' എന്നാകുന്നു. ഉച്ചരിക്കുന്നതു ട, പ, എ * അനുസ്വാരത്തേയും ഇവിടെ വായിട്ടു ഗ്രഹിച്ചിരിക്കുന്നു. ധനം മായി ഗണിക്കയരുന്ന ഇനാമലും വരുന്നു. 8<noinclude><references/></noinclude> 1vyyqnfaa08l2oekhx3ydi9zzigvhzg താൾ:Shabdha Shodhini 1918.pdf/108 106 85253 246351 2026-08-04T19:40:53Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പരിനിഷ്ഠാകാം B. ശേഷം ശബ്ദങ്ങൾക്കൊക്കയും ഞം' എന്ന തന്മാത്ര പ്രത്യയം. 280-050 200g enciatio വിഡ്ഢി വിഡ് ഢി 19. 'അ' എന്നു തൽ പ്രത്യയം ശബ്ദം. താര പ afo. മടിയ ഒടിയൻ മടിച്ചി AND മിടുക്ക മിട...' താൾ സൃഷ്ടിച്ചിരിക്കുന്നു 246351 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പരിനിഷ്ഠാകാം B. ശേഷം ശബ്ദങ്ങൾക്കൊക്കയും ഞം' എന്ന തന്മാത്ര പ്രത്യയം. 280-050 200g enciatio വിഡ്ഢി വിഡ് ഢി 19. 'അ' എന്നു തൽ പ്രത്യയം ശബ്ദം. താര പ afo. മടിയ ഒടിയൻ മടിച്ചി AND മിടുക്ക മിടുക്കൻ മിടുക്കി sla തടിയൻ തടിച്ചി തടിൽ പ്രത്യയത്തിനു അവിടെയുള്ള അവിടെ ഉണ്ടാക്കിയ ഇ താർത്ഥങ്ങളും കാണും, എങ്ങനെയെന്നാൽ കിഴക്കുനിന്നു വരുന്നതു കിഴക്കൻ (കം) 18. 'ആം' എന്നു പൂരണിതദ്ധിതം സംഖ്യാവാചി ശബ്ദ cent ഇതിൽ ഒന്നാമൻ' എന്നോ ഒന്നാമി' എന്നോ വരേണ്ടു ന സ്ത്രീലിംഗം ഉപയോഗിക്കാറില്ല. അതിലേക്കു പുരണിതി താന്തങ്ങളുടെ നപുംസക രൂപത്തിൽ 'ഏ' എന്ന വിഭക്ത്യാഭാ സം ത്തുണ്ടാക്കുന്ന രൂപത്തിൽ സ്ത്രീലിംഗം കാണു പതിവ്. അങ്ങനെ ഉണ്ടാകുന്ന രൂപത്തിനു മുന്നു ലിംഗവും വ എങ്ങനെ എന്നാൽ സ വിദ്യാഭാസം. പും, emb<noinclude><references/></noinclude> qo6jld2sym4l8059xn0h2ymcan1p8a7 താൾ:Shabdha Shodhini 1918.pdf/77 106 85254 246352 2026-08-04T19:40:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പരിനിഷ്ഠാകാണ്ഡം ടുവിനയെച്ചത്തിൽ വേൺ ആവുക' കളുടെ ആവശ്യപ്പെട്ട രൂ പങ്ങളെ സമാസംപോലെ ചേക്ക അരയിൽ 33. ശിവത്തിൽ വിധായകവും, അനുജ്ഞ ചെയ്യു നവനും നിഗിക്കാമെന്നാൽ കാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246352 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പരിനിഷ്ഠാകാണ്ഡം ടുവിനയെച്ചത്തിൽ വേൺ ആവുക' കളുടെ ആവശ്യപ്പെട്ട രൂ പങ്ങളെ സമാസംപോലെ ചേക്ക അരയിൽ 33. ശിവത്തിൽ വിധായകവും, അനുജ്ഞ ചെയ്യു നവനും നിഗിക്കാമെന്നാൽ കാവിനെക്കൂടി നിഗീരണം ചെയ്ത (ഉള്ള ചെയ്ത ക്രിയ എന്നത്. പ്രധാന ധാതുവി ന്റെ നടുവിനയെച്ചം പ്രത്യയസ്ഥാനത്തു നിൽക്കുന്ന ധാതുവി ൻറ കാവായി വന്നതിനാൽ ക്രിയയിൽതന്നെ കാവുക യാ ആവശ്യമില്ല. ഒററുമായിട്ടു തന്നെ ഇരുന്നാലും നി ദിവങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ട അങ്ങളിൽ പിരി smo. പോവേണം. 97. മേൽ വിവരിച്ച നാലു പ്രകാരങ്ങൾക്കു പുറമേ പ്രാ തകം, കം എന്നു രണ്ടു പ്രകാരങ്ങൾ കൂടി ഉണ്ടെന്നു പറ യാം. എന്നാൽ അവ മുൻ പറയപ്പെട്ട നാലെണ്ണങ്ങളിൽ ക നിൽ നിന്നു ഉത്ഭവിക്കുന്നവ തന്നെ ആകുന്നു. അതിനാൽ രൂ സിദ്ധി നോക്കുമ്പോൾ അവയെ സ്വതന്ത്രങ്ങളായി ഗണിക്കേ തില്ല. സക പ്രാത്ഥനയേയും ആശംസകം ആശംസയേ യും കാണിക്കുന്നു. ആശംസയെന്നാൽ ഒരു വസ്തു തനിക്കു കിട്ടി യാൽ കൊണ്ടായിരുന്നു എന്നു കഠിനമായുള്ള ആശ.) 8. വിധായകത്തിൽ 'എ' എന്ന നിപാതം കാ<noinclude><references/></noinclude> 7mmeg3wxu5m9ldtxw00hlzpwjojf9rz താൾ:Shabdha Shodhini 1918.pdf/87 106 85255 246353 2026-08-04T19:40:59Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലമുള്ള ധാരകൾക്കു വിത്തുകൾ എന്നുപേർ. ഏതാനും ഖിലധാതുക്കളേയും അവയ്ക്ക് ഇപ്പോൾ നടു രൂപങ്ങളേയും താഴെ പട്ടികയായി കാണിച്ചിരിക്കുന്നു - പ്രാ ധാതുക്കൾ 19. മറെറാരു ധാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246353 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ലമുള്ള ധാരകൾക്കു വിത്തുകൾ എന്നുപേർ. ഏതാനും ഖിലധാതുക്കളേയും അവയ്ക്ക് ഇപ്പോൾ നടു രൂപങ്ങളേയും താഴെ പട്ടികയായി കാണിച്ചിരിക്കുന്നു - പ്രാ ധാതുക്കൾ 19. മറെറാരു ധാതുവിനെ സഹായിക്കാനായി ആ ആ പരമായി പ്രയോഗിക്കുന്ന ധാതുക്കളാകുന്നു പ്രയോഗ ങ്ങൾ. അനുപ്രയോഗം (1) ഭേദകാനുപ്രയോഗം (1) കാലാനു യോഗം (5) രാപ്രയോഗം, എന്നു മൂന്നു മാതിരിയുണ്ടു്. ഏതു ധാതുവിനെ സഹായിപ്പാൻ അനുയോഗത്തെ ഉ അനുപ്രയോഗങ്ങള 11. കോനുപ്രയോഗം കിപ്രയോഗ ധാതുവിന്റെ അതത്തിൽ ചില വിശേഷാംശങ്ങളെ ചേരുന്നു. 2. വിവരം തിരുമനസ്സറിയിച്ചുകൊള്ളുന്നു. ഞാൻ അസത്യം പറഞ്ഞു പോയി. അവൻ ശത്രുക്കളെ തോല്പിച്ചുക ഇവയിൽ കൊള്ളുന്നു' എന്ന് വിനയത്തെയും, 'പോയ' എ ന്നതു ഓക്കാതെ വന്നതു എന്ന അത്തെയും, കളഞ്ഞു എ ന്നതു ലാഘവത്തെയും അതതിന്റെ പ്രാക്പ്രയോഗധാതുക്ക താഴെ കാണിച്ചിട്ടുള്ള ധാതുക്കൾ പ്ര അനുപ്രയോഗങ്ങളായി നടക്കുന്നു. 5 a കൊള്ളുക സ്വയം പ്രവൃത്തി, വിജയം ഇന്ത്യാദി. ഇടുക, ഈടുക സ്വാം, കവികൾ മാത്രം ഉപയോഗിക്കുന്നത്. ന ചെയ്യുക (ഏയും കലാം, സത്യംകരണം താടി, -- @ കുളം നികത, സാഹസം, അനാസ്ഥ ഇത്യാദി. -<noinclude><references/></noinclude> mh0aylo8taf9nos3jkhlygbglthyxtp താൾ:Shabdha Shodhini 1918.pdf/96 106 85256 246354 2026-08-04T19:41:01Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളെ എല്ലാം നടുവിനയെച്ചരൂപത്തിലാക്കി ഓരോന്നിലും 'ഉം' ചേത്ത് ഒടുവിൽ ചെയ്തു ആവശ്യപ്പെട്ട കാലപ്രകാര ധികൾ പത്തു പ്രയോഗിക്കണം. രാമൻ രാജ്യമുപേക്ഷിച്ചു. രാമൻ രാജ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246354 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കളെ എല്ലാം നടുവിനയെച്ചരൂപത്തിലാക്കി ഓരോന്നിലും 'ഉം' ചേത്ത് ഒടുവിൽ ചെയ്തു ആവശ്യപ്പെട്ട കാലപ്രകാര ധികൾ പത്തു പ്രയോഗിക്കണം. രാമൻ രാജ്യമുപേക്ഷിച്ചു. രാമൻ രാജ്യമുപേക്ഷിക്കയും കാട്ടിൽ ഈ വർഷം താമസിക്കയും രാവണനെ നിഗ്രഹിക്കയും ചെയ്തു. കാട്ടിൽ മ വലം താമസിച്ചു രാവണനെ നിഗ്രഹിച്ചു ഗിക്കാതെ കഴിക്കാം. എങ്ങനെ എന്നാൽ കളിയും അനുപ്രയോഗം സ്വയമേ ഉള്ളിടത്തു ചെയ്ത ഉപയോ കളിക്കാം കഴിക്കയും ഉറങ്ങുകയും കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട് } കേട്ടിട്ടും ഇരിക്കയും കിടക്കയും കിടക്കരുത് വികല്പത്തിലും സമുച്ചയത്തിനു പറഞ്ഞ വിധികൾ തന്നെ. വികല്പമെന്നാൽ അത് ഇതോ എന്നു രണ്ടാലൊന്നിനെ എടു ക മനുഷ്യൻ . അനുഷ്ഠിക്കയോ ധനം സമ്പാദിക്കയോ കാമസുഖം അനുഭവിക്കയോ മോക്ഷത്തിനു ശ്രമിക്കയും വേണം ഉണ്ണുകയോ ഉറങ്ങുകയോ കളിയോ ആം വികല്പത്തിനു ചിലെടുത്തു സമുച്ചയതുല്യമായിട്ടും അത്ഥം കാണും. ഇവിടെ രണ്ടാലൊന്നു എന്നല്ല അത്ഥം, അസത്യം പറക യാകട്ടെ ജന്തുക്കളെ ഹിംസിക്കു ആകട്ടെ അരുതെന്നാണു്.<noinclude><references/></noinclude> c1dttxq1sk4q6qctlrig8duotzkm7pk താൾ:Shabdha Shodhini 1918.pdf/118 106 85257 246355 2026-08-04T19:41:08Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആകാംക്ഷാകാണ്ഡം B. നീലമായ കാർ എന്നു ഉത്തരപാതം പ്രധാനം. ത്രിലോകി മൂന്നുലോകങ്ങൾ എന്നു ഉത്തരപദാത്ഥം പ്രധാനം. 3. അനാപാതപ്രധാനം ബഹുവ്രീഹി -താമരക്കണ്ണൻ 4. സദാപ്രധാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു 246355 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആകാംക്ഷാകാണ്ഡം B. നീലമായ കാർ എന്നു ഉത്തരപാതം പ്രധാനം. ത്രിലോകി മൂന്നുലോകങ്ങൾ എന്നു ഉത്തരപദാത്ഥം പ്രധാനം. 3. അനാപാതപ്രധാനം ബഹുവ്രീഹി -താമരക്കണ്ണൻ 4. സദാപ്രധാനം അച്ഛനമ്മമാർ (അച്ഛനുമമ്മയും എന്നു എല്ലാ പദാവും പ്രധാനം) ഇവയിൽ അവ്യയീഭാവനും ദ്വിതവും സംസ്കൃതത്തിലെ ഉള്ളൂ; അതിനാൽ ആണു് അവൻ വലയത്തിനകത്തിട്ടിരി ക്കുന്നതു്. അവയും മാത്രം ഉദാഹരണവും സംസ്കൃതപദമാണ നു നോക്കുക. കധാരയനും ദ്വിഗുവും തൽപുരുഷൻ ഉ പിരിവുകളെ ആ കുന്നു. ഷോഡാ സമാസാ സാ പാൽ എന്ന സമാനചക്രവചനം നാലാം ചെയ്തിട്ടുള്ള താ 17. (1) എല്ലാ വിഭക്തികളുടേയും ഗതികളുടേയും വി ഭക്ത്യാഭാസങ്ങളുടേയും അതത്തിൽ ഒരു പൂവം ഉത്തര ദത്തോടു സമാസിച്ചു തൽപുരുഷനുണ്ടാകും. 200- അം സമാസം വിഗ്രഹം നിർദ്ദേശിക പ്രതിഗ്രാഹിക മാവുക സംയോജിക പാക്കിയെ വെട്ടുന്നതു പന്തിയേടാക്കുന്നത ഉദ്ദേശിക കൊടിമരം പ്രയോജിക ഈട്ടിപ്പെട്ടി ഇട്ടിയാലുള്ള പെട്ടി സംബന്ധിക പൊടി ആധാരിക മരത്തിൽ കറുക വിദ്യാഭാസം ഗതി നിന്നു നാട്ടിൽ നിന്നു നീങ്ങി ഇവയും നിർദ്ദേശികാതൽപുരുഷൻ' പ്രതിഗ്രാഹികാ തൽ പുരുഷൻ' വിദ്യാഭ്യാസതൽപുരുഷൻ' ഗതിത ജഷൻ' ഇത്യാദി പേരുകൾ.<noinclude><references/></noinclude> pv59a7tbunz9s107vwhpsc18qxt22pk താൾ:Shabdha Shodhini 1918.pdf/126 106 85258 246356 2026-08-04T19:41:10Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '200-00 ആകാംക്ഷ കാണ്ഡം ang apment ang azonb എന്നാൽ, പ്രാധാനത്തിനുവേണ്ടി കക്രിയാദിക ളിലൊന്നിനെ ആളും പ്രയോഗിക്കുന്നുണ്ട്. a. എങ്കിലും ചില പദങ്ങൾക്ക് പൊപനിയമമുണ്ടു്. ഗതി ഏതു വി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246356 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>200-00 ആകാംക്ഷ കാണ്ഡം ang apment ang azonb എന്നാൽ, പ്രാധാനത്തിനുവേണ്ടി കക്രിയാദിക ളിലൊന്നിനെ ആളും പ്രയോഗിക്കുന്നുണ്ട്. a. എങ്കിലും ചില പദങ്ങൾക്ക് പൊപനിയമമുണ്ടു്. ഗതി ഏതു വിഭക്തിയും അത് വിളിക്കുന്നുവോ ആ വിളിക്കടുത്തു പിന്നാലെ തന്നെ പ്രയോഗിക്കും. പ്രാക് പ്രയോഗത്തിനും അനുപ്രയോഗത്തിലും പൊവാപം അവയുടെ മാതിയായി കനാലും താൻ വിശേഷിപ്പി ക്കുന്ന വിശേഷ്യത്തിന്റെ മുമ്പിൽ നിൽക്കണം എന്നാണു 139. വേഗം പറന്നിടുന്നു 4. ലിംഗം പുരുഷൻ വചനം എന്ന് ഈ മൂന്നും പ്രയോഗിക്കുന്നപക്ഷം കാവിനും ക്രിയയും യോജിച്ചിരി Basma. ജാവൻ വന അവൾ വന്നു അവർ വന്ന B. വിശേഷണവും വിശേഷവുമായി നിൽക്കുന്ന നാമ ങ്ങൾക്കും ലിംഗവചനങ്ങളിൽ പൊരുത്തം വേണം. മടിയനായ പുത്രർ - സാനാമത്തിനും അതു പരാമർശിക്കുന്ന നാമത്തിനും തമ്മിൽ പൊരുത്തം വേണം. ഗതി ഒരു നാമ കീഴടക്കി അതിന്റെ അത്തിൽ മം ചെയ്യുന്നതി<noinclude><references/></noinclude> 2ce1xa7a4bvwk2d4jxbmv6v28q7mdpt താൾ:Shabdha Shodhini 1918.pdf/137 106 85259 246357 2026-08-04T19:41:26Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Cubao a emo [a] sans... 33 ക്രിയാ ക്രിയാവിശേ smo Bao ameng; 20- കിഷൻ 3 വടക്കുദിക്കിൽ ഉണ്ടാക്കപ്പെടുന്ന പുസ്തകങ്ങളെ തള്ള വിദ്വാന്മായം, ഇ ദിക്കിൽ നിർമ്മിക്കപ്പെടുന്നവയെ വടക്കുള്ളവരും...' താൾ സൃഷ്ടിച്ചിരിക്കുന്നു 246357 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>Cubao a emo [a] sans... 33 ക്രിയാ ക്രിയാവിശേ smo Bao ameng; 20- കിഷൻ 3 വടക്കുദിക്കിൽ ഉണ്ടാക്കപ്പെടുന്ന പുസ്തകങ്ങളെ തള്ള വിദ്വാന്മായം, ഇ ദിക്കിൽ നിർമ്മിക്കപ്പെടുന്നവയെ വടക്കുള്ളവരും പരിശോധിച്ച് അഭിപ്രായങ്ങള അന്യോന്യം ഗ്രഹിപ്പിച്ചും ഉഭയസമ്മതപ്രകാരം ഒരു വ പ്പെടുത്തണം. Gmo [a] asmal രിശോധിച്ചു. 20:00 ണം അ ം ഗ്രഫിക്കി [0] ഏപ്പെടുത്ത Jaso S 17<noinclude><references/></noinclude> 2y85hgzbfu90yuw9esci6h7g8ilnz7j താൾ:Shabdha Shodhini 1918.pdf/138 106 85260 246360 2026-08-04T19:44:09Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1) താഴേ കുറിക്കുന്ന വാക്യങ്ങളിൽ ആഖ്യയും ആഖ്യാതവും പേർതിരിച്ചുകാണി aws- മുട്ടിടിക്കുമൊരു മുഖത്തോടുള്ള കുട്ടി ഞാൻ കണ്ണാടിയി .m-3000. 153 -2000-80. <-3000 - -80-8. 4) താഴെ കൊടുക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246360 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>1) താഴേ കുറിക്കുന്ന വാക്യങ്ങളിൽ ആഖ്യയും ആഖ്യാതവും പേർതിരിച്ചുകാണി aws- മുട്ടിടിക്കുമൊരു മുഖത്തോടുള്ള കുട്ടി ഞാൻ കണ്ണാടിയി .m-3000. 153 -2000-80. <-3000 - -80-8. 4) താഴെ കൊടുക്കുന്നു ഹരണങ്ങളിൽ ഇം' എന്ന വടകര പാത പ കലയും വിലയേയും ശയും ഉത്സവസ്ഥലത്തു കണ്ടു. ആ ഒരു ചാസം വായിക്കാം എന്ന ഏകകയും ചെയ്തിരിക്കുന്നതിനാലും<noinclude><references/></noinclude> 74x60vv28ap13aknhpk5rscf1vret7i താൾ:Shabdha Shodhini 1918.pdf/139 106 85261 246361 2026-08-04T19:44:47Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അപോദ്ധാരപ്രകരണം - -- 6. മഴക്കാറും നിവാസുമില്ലാത്ത ഒരു രാത്രിയിൽ മുകളിലേക്കുനോക്കിയാൽ പിച്ച മാർ ജയിച്ചു മടി' താൾ സൃഷ്ടിച്ചിരിക്കുന്നു 246361 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അപോദ്ധാരപ്രകരണം - -- 6. മഴക്കാറും നിവാസുമില്ലാത്ത ഒരു രാത്രിയിൽ മുകളിലേക്കുനോക്കിയാൽ പിച്ച മാർ ജയിച്ചു മടി<noinclude><references/></noinclude> m9jy16bmje55tz9qppas8l0e1dw3p68 താൾ:Shabdha Shodhini 1918.pdf/16 106 85262 246362 2026-08-04T19:44:54Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചേക്കേണ്ടതാവശ്യമാകയാൽ സൌകത്തിനുവേണ്ടി ചില സ ങ്കേതങ്ങളെ എപ്പെടുത്തിയിരിക്കുന്നു. എങ്ങനെ എന്നാൽ: + P + ag + = 4 2 +++ 30 30 • B © + 6 + 330= +9= ഈ സങ്കേതങ്ങൾ തന്നെ ശേഷം വ്യഞ്ജനങ്ങളിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246362 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ചേക്കേണ്ടതാവശ്യമാകയാൽ സൌകത്തിനുവേണ്ടി ചില സ ങ്കേതങ്ങളെ എപ്പെടുത്തിയിരിക്കുന്നു. എങ്ങനെ എന്നാൽ: + P + ag + = 4 2 +++ 30 30 • B © + 6 + 330= +9= ഈ സങ്കേതങ്ങൾ തന്നെ ശേഷം വ്യഞ്ജനങ്ങളിലും സ വ്യത്യാസങ്ങളോടുകൂടെ ഉപയോഗപ്പെടുന്നു. 9. 630-000 കൂട്ടിച്ചേർത്തുണ്ടാക്കുന്ന സംയോഗ അതിനാലാണ് നിലത്തെഴുത്തു പഠി പ്പിക്കുമ്പോൾ കടവം, കൂവം, -വം, കരം, ക വസ്ത്രം എന്നു ഇവയെ മാത്രം പ്രത്യേകിച്ചു് എല്ലാ വ്യഞ്ജനങ്ങളി കാണിച്ചുകൊടുക്കുന് + ഒരു സ്വരത്തിന് ക്ഷേത്രം എന്നു പേർ. 00:- 11. ശബ്ദം ഒരു ചില്ലിൽ അവസാനിക്കുന്നതായാൽ ആ ചില്ല് ആ ശബ്ദത്തിന്റെ ഒടുവിലെ അക്ഷരത്തിന്റെ അംശമായിട്ടു വിചാരിക്കപ്പെടും. അതിനാൽ 'ല' എന്ന ശബ്ദം, 'ഞ' എന്നും ങ്ങൾ' എന്നും ഉള്ള രണ്ടക്ഷരങ്ങളാൽ മ പ്പെട്ടതാകുന്നു. S.2 B-<noinclude><references/></noinclude> s1ilyasedqfdgayn69fso42th4cjff5 താൾ:Shabdha Shodhini 1918.pdf/25 106 85263 246363 2026-08-04T19:44:59Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശബ്ദവിഭാഗം ഈ വാക്യത്തിൽ അവൻ 200 അടുത്തിരിക്കുന്ന രാമസ്വാമി രാശിക്കയാൽ ആ പ സ നാമങ്ങൾ എണ്ണയിൽ ചുരുങ്ങുന്നതിനാൽ അവയും ഒരു പട്ടി P. എൻ a.. m. 10. 2.900 ചുട്ടെഴുത്തു അല്ലെങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246363 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശബ്ദവിഭാഗം ഈ വാക്യത്തിൽ അവൻ 200 അടുത്തിരിക്കുന്ന രാമസ്വാമി രാശിക്കയാൽ ആ പ സ നാമങ്ങൾ എണ്ണയിൽ ചുരുങ്ങുന്നതിനാൽ അവയും ഒരു പട്ടി P. എൻ a.. m. 10. 2.900 ചുട്ടെഴുത്തു അല്ലെങ്കിൽ @). (2) 5). ab. 00. ആർ DA. alles നാനാസനാമം ഇന്ന 08. എല്ലാ Q2.0. അബ്രാഹം അഭ്യാസം താഴെ കാണിക്കുന്ന വാക്യങ്ങളിൽ സവാള തിരിഞ്ഞെടുത്ത് അവ എ നാളെ പതിക്കുന്നുവെന്നു പാക P. രാമനും കൃഷ്ണനും ചങ്ങാതിമാരായിരുന്നു. ഒരു ദിവസം രാമൻ മൻ പുസ്തകം എടുത്ത് ഒളിച്ചുവച്ചിരുന്നു. അതു അറിഞ്ഞിട്ട് അവനോടു കൂറ്റൻ<noinclude><references/></noinclude> r2394y5woc64mn1dbwtnyo3hny052no താൾ:Shabdha Shodhini 1918.pdf/26 106 85264 246364 2026-08-04T19:46:30Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇങ്ങനെ ശിക്ഷാകാം : വി എൻ പുസ്തകം എടുത്തു് ഒളിച്ചുവച്ചിരിക്കും, അത് എന്നെ ഏല്പി ; അല്ല നാകിൽ ഞാൻ വാധ്യാരോടുപറയും. തനിക്കുതന്നെ അ എന്നാൽ മാംഗി (മാഹിക്കാനും 2. ഉള്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246364 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഇങ്ങനെ ശിക്ഷാകാം : വി എൻ പുസ്തകം എടുത്തു് ഒളിച്ചുവച്ചിരിക്കും, അത് എന്നെ ഏല്പി ; അല്ല നാകിൽ ഞാൻ വാധ്യാരോടുപറയും. തനിക്കുതന്നെ അ എന്നാൽ മാംഗി (മാഹിക്കാനും 2. ഉള്ളിലുറച്ചു പാപനാൽ കൊള്ളിയെരിച്ചു പിടിച്ചു കരയിൽ കണ്ടു പിടിക്കാനുള്ളതോ ആയ ഏതെങ്കിലും വിവന്നു. aj 9. 040 വിടേക്കു പോയാലും മാനങ്ങളും അവയെ വിടാതെ പിന്തുടരുന്നു. അവൻ എ ഒന്നു ചെയ്താലും അതിന്റെ ഫലം, ഒരു വിധത്തിലും താൻ പാടില്ല ദോഷമായി ഭവിക്കുന്നു ആരോടെല്ലാം സംഗം ചെയ്യുന്ന വാ അവരെല്ലാം അ<noinclude><references/></noinclude> g2q437cjj88d5juxv4r0e541rn774u4 താൾ:Shabdha Shodhini 1918.pdf/38 106 85265 246365 2026-08-04T19:46:48Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(1200 യും എന്നതു മനുഷ്യത്വവും ദുഷ്ടതയും ഒരു വസ്തു വി ന്നെ ഇരിക്കു സമാനാധികര് ബോയും ആ ൺ ജ്യോതിപ്പിക്കുന്നത്. ഗതികളെല്ലാംതന്നെ കൃതികൾ ദഷിണ്ടായവ ആകയാൽ അവ്യയങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു 246365 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>(1200 യും എന്നതു മനുഷ്യത്വവും ദുഷ്ടതയും ഒരു വസ്തു വി ന്നെ ഇരിക്കു സമാനാധികര് ബോയും ആ ൺ ജ്യോതിപ്പിക്കുന്നത്. ഗതികളെല്ലാംതന്നെ കൃതികൾ ദഷിണ്ടായവ ആകയാൽ അവ്യയങ്ങളിൽ ഉൾപ്പെടും; ഘടകങ്ങളിലും മിക്കതും അങ്ങനെ തന്നെ. കൊണ്ടു്, കുറിച്ച്, നിന്നു, പററി, മുതലായ ഗതികളേ യും എന്ന്. എങ്കിൽ, എന്നാൽ മുതലായ ഘടകങ്ങളേയും നോ ളും നാമകൃതികൾ ദുഷിച്ചുണ്ടായവയാകയാൽ അവയങ്ങളാകുന്നു. 2. പാദം എന്നു വന്നു കൂട. ഇതിൽ അവ യങ്ങളാണെത്തി ധിക് ആദികാലത്തിൽ നാമം, കൃതി, കം എന്നു മൂന്നു വാല കശബ്ദങ്ങളും നിവാതമെന്നൊരു ലോകശബ്ദവും മാത്രമേ ഷണ്ടായിരുന്നു പിന്നീട് പല പുതിയ സംബന്ധവിശേ ഷങ്ങളെയും കാണിക്കേണ്ടി വനപ്പോൾ നാമകൃത രൂപങ്ങളിൽ ചിലതിനെത്തന്നെ ജ്യോതകമായിട്ടുപയോഗിച്ചുതുടങ്ങി. നെയാണ് അവ്യയങ്ങളുണ്ടായ ത്തിന്നതു്. അതിനാൽ ചില നാ മരൂപങ്ങളും കൃതിരൂപങ്ങളും ചിലപ്പോൾ രണ്ടു വിധത്തിലും ഉ പയോഗിച്ചുകാണും. വിവരം കുറിച്ചുവക്കുന്നു' എന്നിടത്തു റിച്ചു എന്നതു കുറിക്കുക' എന്ന കൃതിയുടെ മുൻവിനയെച്ചരൂപ മായിരിക്കെ ആ സംഗതിയെക്കുറിച്ചു എനിക്കറിവില്ല' എന്ന വാക്യത്തിൽ കുറിച്ച് ജ്യോതകമായാൽ അവ്യയമായി ഞ്ഞി രിക്കുന്നു. അവ്യയത്തിനും നിപാതത്തിൽ പ്രവൃത്തി ഒന്നാകയാൽ അവയുള്ള വിഭാഗങ്ങളും ഒന്നുതന്നെ. നിരതമായാലും അവ്യ യം ആയാലും രണ്ടിനെയും ഗതി, ഘടകം, വ്യാക്ഷേപകം, കേവ ലം എന്നു വിഭജിക്കാം. അതിനാലാണു ഗത ഘടകാരികൾക്കു ല ക്ഷണം പറഞ്ഞിടത്തെല്ലാം നിവാതം എന്നോ അവ്യയമൊ കുറിപ്പെടുത്താതെ ദ്യോതകശബ്ദം' എന്നു പ്രയോഗിച്ചത്. ഇത് എഴുതിയിരിക്കുന്ന രാശ്യങ്ങളിലെ കാര് എടുത്തു തികവ്യാക്ഷേപകങ്ങളിലേതാണെന്നും നിപാതമോ അവ്യയമോ എന്നും പറക ക ഒറ്റയിനിലെ അതിയായ കാറ്റിയിലെ ഇല്ലാ ഒാ രീ<noinclude><references/></noinclude> tk3shtnyc4a2jrbm00aa69sfr8psfnr താൾ:Shabdha Shodhini 1918.pdf/47 106 85266 246366 2026-08-04T19:46:58Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'co (1) ലിംഗവിഭക്തി സ്വരത്തിനു മുമ്പു കാരം. ധനം --ഇന്റെ ധനത്തിന്റെ = (ക) സംയോജികാവിഭക്തിയാൽ ഇതു വിക 200- teş +08 05 അക്കാദമ +2 --$200 +22 വിധി +38 +acemo 66 + Seque നിഷേധം --- യാഗങ്ങൾ ജ്യോതകശബ്ദങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു 246366 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>co (1) ലിംഗവിഭക്തി സ്വരത്തിനു മുമ്പു കാരം. ധനം --ഇന്റെ ധനത്തിന്റെ = (ക) സംയോജികാവിഭക്തിയാൽ ഇതു വിക 200- teş +08 05 അക്കാദമ +2 --$200 +22 വിധി +38 +acemo 66 + Seque നിഷേധം --- യാഗങ്ങൾ ജ്യോതകശബ്ദങ്ങളിൽ 5055 + (1) ഭീലങ്ങളായ ഓതാലവ്യങ്ങളിലും അവസാനമാ യാൽ ബഹുലമായി വകാര്യകാരങ്ങൾ<noinclude><references/></noinclude> ns1ldtcgetk32rgy0xfhditg4zfo3zf താൾ:Shabdha Shodhini 1918.pdf/55 106 85267 246367 2026-08-04T19:47:28Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാമാധികാരം മൂന്നു പ്രകാരത്തിൽ രൂ പം പം. ഇവയെ മറയ്ക്കും വിവരി ലിംഗപ്രണ 1 4. പുരുഷൻ, സ്ത്രീ, നപുംസകമെന്ന ലോകത്തിലുള്ള വിഭാഗംതന്നെ വ്യാകരണത്തിൽ ലിംഗമെന്നു പറയപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246367 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നാമാധികാരം മൂന്നു പ്രകാരത്തിൽ രൂ പം പം. ഇവയെ മറയ്ക്കും വിവരി ലിംഗപ്രണ 1 4. പുരുഷൻ, സ്ത്രീ, നപുംസകമെന്ന ലോകത്തിലുള്ള വിഭാഗംതന്നെ വ്യാകരണത്തിൽ ലിംഗമെന്നു പറയപ്പെടുന്നു. പുരുഷനെ പറയുന്ന ശബ്ദം പുല്ലിംഗം. സ്ത്രീയെ പറയുന്നത് സ്ത്രീലിംഗം, ഇതു രണ്ടുമല്ലാത്തതു നപുംസകലിംഗം. ലിംഗഭേദത്തെക്കുറിക്കുന്നതിനായി ശബ്ദത്തിന്റെ രൂപ അതിൽ ദം ചെയ്യുന്നതു പ്രായേണ അകാരാന്തശബ്ദങ്ങളിൽ മാ ത്രമേ പതിവുള്ള ലേ തന്നെ നിൽക്കും. ശബ്ദങ്ങളെല്ലാലിംഗങ്ങളിലും ഒന്നും അക്കാദമി [പ്രത്യയം . അകാരാന്തങ്ങളായ നാമങ്ങൾക്കും വിഭാവകരോക ക്കും അൻ' ' ' എന്നു പ്രത്യയങ്ങൾ. ചേമ്പോൾ ശബ്ദാന്തമായ അകാരം ലോപിച്ചുപോകും കേമൻ കമ് + അൻ കേമൻ. 800 14035 A as 2000 ab കുട്ടൻ കരം താലമായാൽ ഈ പ്രത്യയങ്ങളില്ല. af. 1010100 Dea 389ma . സമാസത്തിലും ബഹുവചനത്തിലും വ്യഞ്ജനാന്തങ്ങൾ ം ലിംഗപ്രത്യയങ്ങൾ ചെയ്യാറുണ്ട്.<noinclude><references/></noinclude> l6584cpbw4zn7gdoyuvbvkmo2ik5b7m താൾ:Shabdha Shodhini 1918.pdf/65 106 85268 246368 2026-08-04T19:47:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇൻ' ആളില്ലാത്തിടത്തു കൾ പ്രത്യയത്തിന്റെ കാ 6. വിസരത്തിനു മുമ്പും സമാസത്തിലും കാര കാരങ്ങൾ ബഹുമായി ഇരട്ടിക്കും. ചോര പാനിൽ, നിൽ 5500 S. +50 സമാസം 58. നപുംസകത്തിൽ പ്രതിഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246368 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഇൻ' ആളില്ലാത്തിടത്തു കൾ പ്രത്യയത്തിന്റെ കാ 6. വിസരത്തിനു മുമ്പും സമാസത്തിലും കാര കാരങ്ങൾ ബഹുമായി ഇരട്ടിക്കും. ചോര പാനിൽ, നിൽ 5500 S. +50 സമാസം 58. നപുംസകത്തിൽ പ്രതിഗ്രാഹികൾ പ്രായേണ (വടിയെ എന്നില്ല താഴെ കാണിച്ചിട്ടുള്ള വാക്യങ്ങളിലേ നാമങ്ങളുടെ വിഭക്തിരൂപങ്ങളെ പ്ര 2. ഗ്രാമത്തിൽ മാസിഡോയിയിലെ രാജാവായ അലക്സാണ്ടർ നിയോടൊപ്പസ്സിന്റെ പുത്രിയായ ഒമ്പിയസ്സിന്റെയും പുത്രനായി 2. acca. പ്രാസമുപേക്ഷിച്ചതോടുകൂടി പരിഷ്കാരകിയന്മാരെ പ്രസാദിപ്പിക്കാൻ ഒന്നു ഗണിക്കപ്പെട്ടിരുന്ന മാറ്റം വെടി ഇതിൽ ഉപേക്ഷിച്ചിട്ടുണ്ട്. 2. ആദ്യമായി കവനങ്ങൾ പരിതിയെ ആശ്രയിച്ചിരുന്നു എന്നു ഒരു ചരിത്രത്താൽ തളിവാകും,<noinclude><references/></noinclude> 1cbaffovf21u1xehkn6t3kec84z2laj താൾ:Shabdha Shodhini 1918.pdf/109 106 85269 246369 2026-08-04T19:48:01Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'താഴെ കാണുന്ന വാക്യങ്ങളിലെ ധാതുക്കളുടെ ലിംഗപുരുഷവചനങ്ങള 2. പാന്മാരുടെ മുഖമാവും തെളിഞ്ഞു. 5) നിൻ തിരുവടിക്കാന്നവ കേൾപ്പ 7) ഇവിടെ വസിപ്പോമിന്നിനിയായും 9) ഘോരരൂപി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246369 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>താഴെ കാണുന്ന വാക്യങ്ങളിലെ ധാതുക്കളുടെ ലിംഗപുരുഷവചനങ്ങള 2. പാന്മാരുടെ മുഖമാവും തെളിഞ്ഞു. 5) നിൻ തിരുവടിക്കാന്നവ കേൾപ്പ 7) ഇവിടെ വസിപ്പോമിന്നിനിയായും 9) ഘോരരൂപിണിയായ താടക വീണല്ലോ. - 2.300. ടി അ താഴെ എഴുതുന്ന വാചകങ്ങളിലെ കൃതികൾ വിലായതാ, നാമധാതുക്ക ളോ, മാറുവിനയോ, പാതിയായോ, പേരക്ക, വിനയെച്ചമോ എന്നും തരം തിരിച്ചുപറയുക, അനുപ്രയോഗങ്ങളേയും ചൂണ്ടിക്കാണിക്കുക. 1) എന്നാൽ കഥ പറഞ്ഞു രസിപ്പിക്കാനല്ല കാളികാൻ ഇതിൽ ആദ്യമിച്ചി 8) വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന കാലങ്ങളെയും 5) പലാച്ചകളുറടുത്തി ടിയാൻ 1) ഞാൻ ഒരു ഗ്രന്ഥമെഴുതിവരുന്നു താരുകളുമതു ചിന്തിച്ചാൽ ചിത്രം ചിത്രം 200- കനിയേറുന്നു നിസ്സംശയം<noinclude><references/></noinclude> tvxm5x5bunf8ea24dc52zppxvf0f1t3 താൾ:Shabdha Shodhini 1918.pdf/78 106 85270 246370 2026-08-04T19:49:00Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാരപ്രകരണം സാധാരണ വാച്ചൊല്ലിൽ സംസാരിക്കുന്ന ഭാഷയിൽ ഉ ണ്ടാകണോ? “തര” എന്നു സങ്കോചിപ്പിച്ചാണ്, ഇതിനെ പ്ര യോഗി പതിവു്. 99. നിർദ്ദേശകഭൂതകാലത്തിൽ ആവും എന്നോ ഉത ' എന...' താൾ സൃഷ്ടിച്ചിരിക്കുന്നു 246370 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശാരപ്രകരണം സാധാരണ വാച്ചൊല്ലിൽ സംസാരിക്കുന്ന ഭാഷയിൽ ഉ ണ്ടാകണോ? “തര” എന്നു സങ്കോചിപ്പിച്ചാണ്, ഇതിനെ പ്ര യോഗി പതിവു്. 99. നിർദ്ദേശകഭൂതകാലത്തിൽ ആവും എന്നോ ഉത ' എന്നാ താൽ അതു ആശ്വാസമാവും. a 8. 000. അഭ്യാസം ന താഴെക്കാണുന്ന വാചകങ്ങളിൽ ധാതുക്കളുടെ കരപ്രകാരങ്ങളെ പ്രക്രിയ മാത്രം പറയുക. ശില്പമായിട്ടാൽ ചായ സാസ്ഥാനം കാലും, 2. 'കാണിക്കണം കിമപി ഹരം പാടവം പി വസിക്കും ' കൂട്ടമായി ഹരി ആ തണലിൽ കിടനയവിയാം. R. 9. മാമൻ ചാലിടുക്കിന്റെ കിതാവാരെന്നതും സുരമാകും പൂവായാടെ സുമിതിനു സഹായവുമെന്ന 13. കാറിയാം ഞാൻ വധിച്ചിട്ടുമിവളിൽ 5. നീ മരിക്കാൻ നടി പുറപ്പെട്ടുകൊണ്ടാകുമിപ്പോൾ വാ വസുന്ധര ഭരിച്ചു വസിച്ചിടട്ടെ<noinclude><references/></noinclude> 17vmsg09lzfk51s1rg3uo3rnrmgd2r8 താൾ:Shabdha Shodhini 1918.pdf/97 106 85271 246371 2026-08-04T19:49:00Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പാറുവിനപ്രകരണം ആകട്ടെ' എന്ന നിപാതവും സമുച്ചയാകം തന്നെ ഓരോ നായിട്ടെടുത്തു ചൂണ്ടിക്കാണിക്കുന്നുണ്ടെന്നു മാത്രം ഇതിനു് ഉം ഇനേക്കാൾ ഭേദം. ചാവിന 121. ഇതേവരെ പ്രസ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246371 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പാറുവിനപ്രകരണം ആകട്ടെ' എന്ന നിപാതവും സമുച്ചയാകം തന്നെ ഓരോ നായിട്ടെടുത്തു ചൂണ്ടിക്കാണിക്കുന്നുണ്ടെന്നു മാത്രം ഇതിനു് ഉം ഇനേക്കാൾ ഭേദം. ചാവിന 121. ഇതേവരെ പ്രസ്താവിച്ചതെല്ലാം കൃതികളുടെ പ്രധാ ന ക്രിയയെ കുറിക്കുന്ന രൂപങ്ങളെപ്പറ്റി ആയിരുന്നു. ഇനി അ പ്രധാനക്രിയയെ കുറിക്കുന്നവയെ വിവരിക്കേണ്ടതുണ്ട്. കൃതിയു ടെ അം ക്രിയ ആകുന്നു; അതു പ്രധാധമായും അപ്രധാനമാ യും വരാം. എങ്ങനെയെന്നാൽ, ബ്രഹ്മാവു കംകണ്ണനു വരം ' 6m ന്നിനേയും ആശ്രയിക്കാതെ നിൽക്കുന്നതിനാൽ പ്രധാനമാകുന്നു. ബ്രഹ്മാവു കുഴി കണ്ണനു കൊടുത്ത് വരം' എന്നാണു പറയുന്നതെ ങ്കിൽ അവിടെ കൊടുത്ത് എന്ന ക്രിയ വരം എന്ന നാമത്തിനു കീഴടങ്ങുന്നു. കൊടുത്ത് എന്നതിനു ഏതെങ്കിലും ഒരു നാമത്തെ വിശേഷിപ്പിച്ചാലേ അത്വത്തിനു പൂർത്തിവരുന്നു. അതിനാൽ ഇതു ഒരു നാമത്തിനു അംഗമായിപ്പോകുന്നു. ഇതുപോലെതന്നെ രാമൻ പള്ളിക്കൂടത്തിൽ പോയി പഠിക്കുന്നു' എന്നിടത്തു പോ യ്' എന്ന ക്രിയ 'പഠിക്കുന്നു' എന്നു മറെറാരു ക്രിയയും കീഴടങ്ങ ന്നു. അതിനാൽ പോയ്' എന്നതു പഠിക്കുന്നു' എന്നതിന്റെ അംഗമായിട്ടു നിൽക്കുന്നു. ഇങ്ങനെ മറെറാനിൽ അംഗമായിരു രുന്ന ക്രിയ അംഗക്രിയ; പ്രധാനമായ ക്രിയ അംഗീക്രിയ. കോ ടിക്കുഴക്കോലിൽ പറ്റികകൾ ചെന്നു പറപോലെ അംഗക്രി യകൾ അംഗിക്രിയയിൽ ചെന്നു പറന്നതിനാൽ അവയും. "പാറുവിന് എന്നും അംഗീക്രിയയും മാറുവിന് എന്നും തമിഴർ പേരിട്ടിരിക്കുന്നു. അംഗക്രിയ അംഗമാകുന്നതു ഒരു നാമത്തിനാ മറെറാരു ക്രിയയോ ആകാമെന്നു മുമ്പിൽ കാണിച്ചല്ലോ. നാമ ത്തിനു അംഗമാകുന്നതു നാമാംഗം' അല്ലെങ്കിൽ പരച്ചം', ക്രിയ യംഗമാകുന്നതു 'ക്രിയാംഗം' അല്ലെങ്കിൽ 'വിനയം'. ഗാത്തുവെ റ് സായ് പാരത്തിനു ശബ്ദം' എന്നും വിനയെച്ചത്തി "ക്രിയാം' എന്നും പേരിട്ടിരിക്കുന്നു. പറയുന്നിടത്തു കൊടുത്തു എന്ന ക്രിയ മറ 1009 8 19<noinclude><references/></noinclude> 5ocl75v8408huiq6nc9mw2ammsgsnd4 താൾ:Shabdha Shodhini 1918.pdf/119 106 85272 246372 2026-08-04T19:49:55Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സമാസപ്രകരണം PPP (2) സമാനാധികരണമായ വിശേഷണം വിശേഷ്യത്തോ ന്നുണ്ടാകുന്ന തൽപുരുഷൻ കമ്മധാരയൻ' എന്നു പേർ. സമാസം. പൊണ്ണത്തടിയൻ വിഗ്രഹം കൊന്നയായ പെണ്ണായ തടിയൻ നിലമായ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 246372 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സമാസപ്രകരണം PPP (2) സമാനാധികരണമായ വിശേഷണം വിശേഷ്യത്തോ ന്നുണ്ടാകുന്ന തൽപുരുഷൻ കമ്മധാരയൻ' എന്നു പേർ. സമാസം. പൊണ്ണത്തടിയൻ വിഗ്രഹം കൊന്നയായ പെണ്ണായ തടിയൻ നിലമായ കരിമ്പും (3) ഒന്നു മാതു തന്നെ എന്നു രണ്ടു വിശേഷങ്ങൾ തങ്ങളിൽ സമാസിക്കുന്നതു രൂപകൽ പുരുഷൻ. അഭേദം അതത്തിൽ സമാസം. വിഗ്രഹം. അടിതന്നെയാകുന്ന മല മൊഴിമ 13 4 പ്രയോഗിക്കാതെ തന്നെ അത് കൊണ്ടു സിദ്ധിക്കു ന്നതായ മദ്ധ്യമപദം സമാസം. അക്കാദമി * ലാപിച്ചിട്ടുള്ള തൽപുരുഷൻ മദ്ധ്യമപദ മാപ്പി പ്രിയനായ കൃഷ്ണൻ തീയാലോടിക്കപ്പെടുന്നുണ്ടി മണിയെ തടുക്കുന്നതൊപ്പി (5) മുൻവിനയെച്ചവും, ധാതുവും ക്രിയയോടു സമാസി പറഞ്ഞുപോയി. 8) കാരകം ക്രിയയോടു സമാസിക്കുന്നതു കാരകത പുരുഷൻ. സമാസം. വേളികഴി വിഗ്രഹം. തപസ്സിൽ ഇരിക്കു വളിയെ കഴിക്ക തേൻ ചലിക്കുന്ന 18. (1) അതുള്ളവൻ.. തു എന്നു അപരാതം പ്രധാനമായിട്ടു വിശേഷണം വിശേഷ്യത്തോടു സമാസിക്കുന്നതു സാധാരണ ബ്രീഫി സമാസം, രണ്ടുവിധം<noinclude><references/></noinclude> mo4h882g2gldyu4hjmpg3p9zsd5c6ch താൾ:Shabdha Shodhini 1918.pdf/127 106 85273 246373 2026-08-04T19:49:59Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു 246373 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude><noinclude><references/></noinclude> m3bownuh4kguwiq2tde9gtqf5tlyj0g താൾ:Shabdha Shodhini 1918.pdf/140 106 85274 246374 2026-08-04T19:50:02Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ന്നതിനു് അദ്ദേഹം ശ്രമിച്ചു. <-82-0. <-90-600. -2010-000, -2-011. ചിഹ്നനം 17. ചിഹ്നനം എന്നതു ഉപവാക്യങ്ങളുടേയും വാചകങ്ങ ളുടേയും അംഗാംഗിഭാവത്തെ വിശപ്പെടുത്താൻ വേണ്ടി ചില ചി ഹ്നങ്ങളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246374 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ന്നതിനു് അദ്ദേഹം ശ്രമിച്ചു. <-82-0. <-90-600. -2010-000, -2-011. ചിഹ്നനം 17. ചിഹ്നനം എന്നതു ഉപവാക്യങ്ങളുടേയും വാചകങ്ങ ളുടേയും അംഗാംഗിഭാവത്തെ വിശപ്പെടുത്താൻ വേണ്ടി ചില ചി ഹ്നങ്ങളെ ഉപയോഗിക്കുകയാകുന്നു. രണ്ടു പുരയിടങ്ങളുടെ അ അടിയിൽ നിൽക്കുന്ന വൃക്ഷങ്ങൾ ഒരു വരുത്തുന്നുവെന്നും ഈ വശത്തു ചേരുന്നുവെന്നും കുടിക്കാനവന്മാർ പാദം വരുമ്പോൾ ക പെഴുത്തുകാർ തീരുമാനപ്പെടുത്തുന്നതിനു വേണ്ടി ഡിമാക്കേഷൻ ചെയ്യുംപോലെ വാരാന്തന്മാർ അങ്ങോട്ടുമിങ്ങോട്ടുമായി യ്ക്കാവുന്ന വാചകങ്ങളെ ഇന്നതിൽ വേണ്ടതെന്നു വ്യവസ്ഥപ്പെടു ഞാൻ വേണ്ടി ചിഹ്നനം ചെയ്യുന്നു. ഒറ്റപ്പദങ്ങളിൽ രൂപം കൊണ്ടുളവാകുന്ന പ്രയോജനം വാക്യങ്ങളിലും വാചകങ്ങളിലും ചി നംകൊണ്ടാകുന്നുവെന്നുപറയാം. ഇങ്ങനെ അടയാളങ്ങളെ<noinclude><references/></noinclude> qoo30s93w3k3jhlpbejqcz1376nd2g4 താൾ:Shabdha Shodhini 1918.pdf/17 106 85275 246375 2026-08-04T19:50:06Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു 246375 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude><noinclude><references/></noinclude> m3bownuh4kguwiq2tde9gtqf5tlyj0g 246376 246375 2026-08-04T19:56:41Z Manojk 804 246376 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വണ്ണവിഭാഗം mgomo താരം എഴുതിയിരിക്കുന്ന വാക്യങ്ങളിലെ അക്ഷരങ്ങൾ എത്ര ങ്ങൾ രണ്ടായവയാണു വിവരം തിരിച്ചു കാണിക്കു 12. (a) . എല്ലാവരും സത്യം പറയണം. ( കീമയായിസ്സം സാരിക്കുന്നു. കൊണ്ട് അവ കപ്പാൻടിക്കുന്നു തരം വരുമ്പോ ഉച്ചരിക്കുന്നതിൽ ഉള്ള മാത്രാദം അ, ഇ എന്നപോലെ .. എന്നും രണ്ടുതരമുണ്ട്. ഈ എന്നപോലെ രണ്ടുമാത്രയുള്ളവ ദീഘങ്ങൾ. homo, 20, 20 (0), (),,,, . ന സ്വാറും മലയാളത്തിൽ ഉപയോഗിച്ചിട്ടില്ല. ഇവയെ നില കഴുത്തിൽ ത്തിരിക്കുന്നത് പഴയ ആചാരത്തെ അനുസ രിച്ചു മാത്രമാ അക്ഷരമാലയായും ചില കീത്തനങ്ങളി ലും മറ്റും ഇവയെ ഉപയോഗിച്ചിട്ടുള്ള കൊണ്ടാണ് ഇവിടെ സ്വീകരിക്കേണ്ടിവന്നത്. 13. വണ്ണം ഉറിച്ചു സംസാരിക്കുമ്പോൾ അവയിൽ ണ്ട്. അതിനാൽ. അകാരം എന്നു പറഞ്ഞാൽ ' എന്ന അക്ഷരമെന്നും 31 '2' 21<noinclude><references/></noinclude> ajuso8240x809zlnihfyzw1z8w3rb1l താൾ:Shabdha Shodhini 1918.pdf/27 106 85276 246377 2026-08-04T19:58:15Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാമവിഭാഗപ്പട്ടിക വ്യനാമം 2) സാമാന്യനാമം Q.' 1. ക്രിയാനാമം 80. കുളിക്കുക, ഉറങ്ങുക, നിൽക്കുക, ചാടുക മുതലായ ഒരു സ്തു ഏതുവിധത്തിൽ ഇരിക്കുന്നുവെന്നു കാണിക്കുന്നു; അതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു 246377 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നാമവിഭാഗപ്പട്ടിക വ്യനാമം 2) സാമാന്യനാമം Q.' 1. ക്രിയാനാമം 80. കുളിക്കുക, ഉറങ്ങുക, നിൽക്കുക, ചാടുക മുതലായ ഒരു സ്തു ഏതുവിധത്തിൽ ഇരിക്കുന്നുവെന്നു കാണിക്കുന്നു; അതിനാൽ മാവതികളാകുന്നു. ഉക, കുടിക്കുക. തടിക്കുക, പിടിക്കുക മു തലായവ ഒരു വസ്തുവിന്റെ പ്രവൃത്തികളെ കുറിക്കുന്നു. അതി നാൽ ഇവയും കൃതികം തന്നെ. കൃതികൾ: “ക്രിയാ മെ അക്കാദമി അവരെ താണ് വിവരിക്കുന്നു. (D) ഒന്നു സ്ഥിതിയിലിരിക്കുന്നുവെന്നുള്ള ക്രിയക്കു കമില്ലാത്തതിനാൽ വക ക്രിയകളെക്കുറിക്കുന്ന കൃതികൾ ക ക അതിനാൽ ഉറങ്ങുക, കുടിക്കുക, നിക മുതലായ വ അകകങ്ങൾ ഒന്നു ഒരു പ്രവൃത്തി ചെയ്യുന്നുവെന്നു ക്രിയയ്ക്കും കാമമുള്ളതിനാൽ ആ വക ക്രിയയെ കുറിക്കുന്ന കൃതി കൾ സമരം അതിനാൽ ഉണ്ണുക, കുടിക്കുക, അടിക്കുക, മ തലായവ സമ്മകകൃതികളാക്കുന്നു. ഇങ്ങനെ അ പ്രമാണി ച്ചു സമ്മതം അല്ലെങ്കിൽ അക്കം എന്നാ വക്ക വിഭാഗം. (2) ഓടുക, ഓടിക്ക; നിൽക്ക്, നിരത്തുക, കാണുക, കാ മണിക്ക് തിന്നുക, തീറ്റുക എന്ന മട്ടിൽ എല്ലാ കൃതികൾക്കും ര മാതിരിരൂപങ്ങൾ കാണുന്നുണ്ടു. അതിൽ പരപ്രേരണ കൂടാ തെ കറു തനിയെ ക്രിയ ചെയ്യുന്ന ഇടങ്ങളിൽ ആദ്യമാ തിരി രൂപങ്ങളെ ഉപയോഗിക്കുന്നു. കർത്താവു മായവൻ നിർബന്ധപ്രകാരം ക്രിയ ചെയ്യുന്നിടത്തു രണ്ടാമത്തെ മാതിരി രൂ പടങ്ങൾ വരുന്നു. അതിൽ രാടുക. നിൽക്ക്, മുതലായ വെറും<noinclude><references/></noinclude> cjbydxtz8yvwuqy5l9vj0iv89px7kk0 താൾ:Shabdha Shodhini 1918.pdf/48 106 85277 246378 2026-08-04T19:59:01Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '200:- of സന്ധിപ്രകരണം aca.i III) ഇരട്ടിച്ച പ്രത്യയാകാരത്തിനുമുമ്പ് താലവ്യസ്വര ത്തിന് യകാരം. + too" +do = ചാടിക്കുന്നു. ഇതുകളിൽ പ്രത്യയ കാരം ഇരട്ടിച്ചിട്ടില്ല (1) ശബ്ദാന്തത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246378 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>200:- of സന്ധിപ്രകരണം aca.i III) ഇരട്ടിച്ച പ്രത്യയാകാരത്തിനുമുമ്പ് താലവ്യസ്വര ത്തിന് യകാരം. + too" +do = ചാടിക്കുന്നു. ഇതുകളിൽ പ്രത്യയ കാരം ഇരട്ടിച്ചിട്ടില്ല (1) ശബ്ദാന്തത്തിലുള്ള വ്യഞ്ജനത്തിൽ സംസ്കൃതം ചേരും; ആ അന്തർജനം വിഭാഷയായിരട്ടിക്കയും ചെയ്യും. 2280:- Cucamu 202° 1219 പ്രത (ശാസ്ത്രാന്തത്തിലല്ലെങ്കിൽ) ലക്ഷ്മി ലി എന്നില്ല (A) ശബ്ദാന്തത്തിലെ വ്യഞ്ജനം ചില്ലുകളിലൊന്നാണ് ങ്കിൽ (സംവൃതം) വികനായ വരൂ. 280:- and azonb And, a തേൻ, ത 0.0000 ദ്വിത്വസന്ധി 14. (1) സമാസത്തിൽ ഉത്തരപദത്തിന്റെ ആദിവ മായ ദൃഢം ഇരട്ടിക്കും. * കായ് (തിയ്യ്' കണ്ട എന്നും ചില ദിക്കുകളിൽ എഴുതാറുണ്ട്. 6<noinclude><references/></noinclude> h6e86j3qy2u9ev6t5jcou36syulo4hg താൾ:Shabdha Shodhini 1918.pdf/56 106 85278 246379 2026-08-04T19:59:08Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലിംഗപ്രകാരണം സംസം - - - തിരുമുല്പാടന്മാർ 48. ജാതിമുതലായതു പറയുമ്പോൾ സ്ത്രീലിംഗത്തിനു പ്ര ത്വയം ത്തി, ച, ടി, എന്നു തരം പോലെ ക്കപ്പെടുന്നു. (തൊഴിൽ) (800) (st) (s)) 49. പുല്ലിംഗം...' താൾ സൃഷ്ടിച്ചിരിക്കുന്നു 246379 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ലിംഗപ്രകാരണം സംസം - - - തിരുമുല്പാടന്മാർ 48. ജാതിമുതലായതു പറയുമ്പോൾ സ്ത്രീലിംഗത്തിനു പ്ര ത്വയം ത്തി, ച, ടി, എന്നു തരം പോലെ ക്കപ്പെടുന്നു. (തൊഴിൽ) (800) (st) (s)) 49. പുല്ലിംഗം യൻ' എന്നിരുന്നാൽ സ്ത്രീലിംഗം ചി എന്നാകും. 260:- 5. സവനാമത്തിനും നാമമാക്കി പ്രയോഗിക്കപ്പെടുന്ന പേരെച്ചത്തിനും പ്രത്യയങ്ങൾ വൻ വന്നു ത്' എന്നാകുന്നു. 200:- 1510 ഇവൻ -exont ide 120 ചെവ 51. പൂജയിലും ആരോപത്തിലും പുല്ലിംഗത്തിൽ ആൻ എന്നു പ്രത്യയം; സ്ത്രീലിംഗത്തിൽ അപ്പോൾ ആത്തി പൂജയിൽ പൂജ എന്നാൽ ബഹുമാനിച്ചു പറ. ജീവനില്ലാത്ത നപും സക വസ്തുക്കളെ സ്ത്രീപുരുഷന്മാരാക്കി കളിക്കുക ആരോപം. പ്രത്യയം വാസ്തവത്തിൽ ഞാൻ മന എന്ന മ, കാരം സന്ധി യിൽ വരുന്നതാണ്. പഴയായിൽ താങ്ങൾക്കും സന്ധിയിൽ കാരാഗം തന്നെ ആയിരുന്നു. കണ്ണപ്പണിക്കരുടെ രാമായണത്തിലും മറ്റും ഇപ്പോൾ നാം യാഗം ചെയ്യുന്ന പലസ്ഥലങ്ങളിലും കാരാഗമം തന്നെ കാണം, ഈ സന്ധി കാര്യമായ വികാരത്തെ പ്രത്യയത്തിൽ ചേര് '' '' എന്നാക്കിയത് പ്രത്യയം പറച്ചിട്ട് സന്ധിപ്രകരണത്തിൽ ലിംഗപ്രത്യയത്തിനു മുമ്പും സം 7<noinclude><references/></noinclude> ntv6ebu4nfl0646lc6g6lfp52gulxsh താൾ:Shabdha Shodhini 1918.pdf/66 106 85279 246380 2026-08-04T20:00:22Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിദ്യാഭാസപ്രകരണം 01 aj. . കൂട്ടത്തിൽ വസിച്ചിട്ടും ജനത്തി mys modern emonò വിഭക്ത്യാഭാസപ്രകരണം ഇനി, എല്ലാ നാമങ്ങളിലും ചേരാത്തതിനാൽ വിഭക്തിക ളുടെ കൂട്ടത്തിൽ ചേർന്നതിൽ യോ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246380 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വിദ്യാഭാസപ്രകരണം 01 aj. . കൂട്ടത്തിൽ വസിച്ചിട്ടും ജനത്തി mys modern emonò വിഭക്ത്യാഭാസപ്രകരണം ഇനി, എല്ലാ നാമങ്ങളിലും ചേരാത്തതിനാൽ വിഭക്തിക ളുടെ കൂട്ടത്തിൽ ചേർന്നതിൽ യോഗ്യത ഇല്ലത്ത് നാം എ ന്നാൽ അതികൊണ്ടു വിദക്തി വര്യങ്ങളായ ചില ങ്ങളുണ്ട്. അവയെ ആണ് വിദ്യാഭാസങ്ങൾ എന്നു പറയു പോ 60 വ്യഞ്ജനാന്തങ്ങൾക്ക് അതു ഒന്നും അതു എന്ന ദേശകാലങ്ങളിൽ 'ഉ' പ്രത്യയം ബഹും മായ് വരും; ശബ്ദത്തിനപ്പോൾ 'അം' എന്ന ലിംഗം ത്വയവും ക്കണം. 61. sl. * സിദ്ധരൂപം' എന്നുവച്ചാൽ പ്രത്യയങ്ങളെ ന്നതുകൊണ്ടു സിദ്ധ മായ സിദ്ധിച്ചിട്ടുള്ള രൂപം എന്ന ആമു 07.03.00.<noinclude><references/></noinclude> ikodhbnhn9ouxhmps7mym8w28wdqg9b താൾ:Shabdha Shodhini 1918.pdf/67 106 85280 246381 2026-08-04T20:00:44Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '" എന്നു സ്ഥലകാല വാചികൾക്കും '' പ്രത്യയം. ഇതിൽ വനാന്തങ്ങൾക്കു ലിംഗപ്രത്യയം ചേർക്കേണ്ട കോഴിക്കോട്ട 32 So ഉപ. ഇതും ബഹുലമായാൽ കാലവിശേഷവാ കൾക്കു വരുകയില്ല. അതിനാൽ മാ '...' താൾ സൃഷ്ടിച്ചിരിക്കുന്നു 246381 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>" എന്നു സ്ഥലകാല വാചികൾക്കും '' പ്രത്യയം. ഇതിൽ വനാന്തങ്ങൾക്കു ലിംഗപ്രത്യയം ചേർക്കേണ്ട കോഴിക്കോട്ട 32 So ഉപ. ഇതും ബഹുലമായാൽ കാലവിശേഷവാ കൾക്കു വരുകയില്ല. അതിനാൽ മാ 'ദിവസത്ത ഇത്യാദികൾ നടപ്പില്ല. ഈ പ്രത്യയം ആധാരികയും തുല്യമാക 1. ആധാരികാന്തത്തിനും ആരികാഭാസത്തിനും ആ ഭിമുഖ്യം അതിലേക്കു കത്തിൽ 'എ' എന്നു പ്രത്യയം ആ വിളിക്കപ്പെടുന്നു. കായാൽ ഉദ്ദേശികാസം വ 200.- 71. അരികാനും ആധാരികാഭാസായത്തിനും അതിലുള്ള, എന്നതിൽ പ്രത്യയം. 200-og-ea = കാട്ടിലുള്ള - എന്നു ലിംഗപ്രത്യയം കൂടി ചേം. മിനി ++] 7. 'അ' '' തൻ' എന്ന സവനാമങ്ങളുടെ രൂപങ്ങ ളെ വിഭക്തി പ്രത്യയത്തിനു പകരം ആക്കാം.<noinclude><references/></noinclude> s184vb5xnth6z1cuhl9jlu3dhqoi746 താൾ:Shabdha Shodhini 1918.pdf/110 106 85281 246382 2026-08-04T20:01:01Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആകാംക്ഷാകാണ്ഡം 189. ആകാംക്ഷ എന്നാൽ ശബ്ദങ്ങൾക്കു അന്യോനമു 6. ബന്ധമാകുന്നു. ഒരു ക്രിയയും നാമപദങ്ങളോടുള്ള ആകാം ഏതേതെല്ലാം കൂടി ഒരു ക്രിയയെ നടത്തുന്നു കൊ അതാതെല്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246382 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആകാംക്ഷാകാണ്ഡം 189. ആകാംക്ഷ എന്നാൽ ശബ്ദങ്ങൾക്കു അന്യോനമു 6. ബന്ധമാകുന്നു. ഒരു ക്രിയയും നാമപദങ്ങളോടുള്ള ആകാം ഏതേതെല്ലാം കൂടി ഒരു ക്രിയയെ നടത്തുന്നു കൊ അതാതെല്ലാം ആ ക്രിയയുടെ കരങ്ങൾ എന്നു പറയപ്പെ sme. അച്ഛന്റെ നിയോഗത്താൽ പതിന്നാലുവർഷം രാമൻ കാട്ടിൽ താമസിച്ചു' എന്ന ഉദാഹരണത്തിൽ രാമൻ നി യോഗം വഷം കാട് ഇതൊക്കെയും ഉണ്ടെങ്കിലേ താമ സിച്ചു' എന്ന ക്രിയയും പൂർത്തി വരുന്നു. അതിനാൽ രാമാ ലികളെല്ലാം ' എന്ന ക്രിയയും കാരകങ്ങൾ. 140. കാമം, കരണം, കാരണം, സാക്ഷി, സാ മി, അധികരണം എന്നു കാരകങ്ങൾ ഏഴെണ്ണമുണ്ട്. യിൽ കർത്താവിനെ കരിപ്രയോഗത്തിൽ നിർദ്ദേശികയും, കമ്മണിപ്രയോഗത്തിൽ പ്രയോജികയും, കമ്മത്ത് കരിപ്പ യോഗത്തിൽ പ്രതിഗ്രാഹിയും, കമ്മണിപ്രയോഗത്തിൽ നിർ ശികയും; കൗണകാരണങ്ങളെ സത്ര പ്രയോജികയും; സാക്ഷി വ സംയോജികയും സ്വാമിയെ ഉദ്ദേശികയും; അധികരണ ത്തെ ആധാരികയും കുറിക്കുന്നു. ഈ സംഗതിയെത്തന്നെ താ ടെ പട്ടികയിൽ പത്തിരിക്കുന്നു. പ്രയോഗം, കർത്തരിപ്രയോഗത്തിൽ കണ്മണി "1 വിഭക്തി. } നിർദ്ദേശിക പ്രയോജിക •} പ്രതിഗ്രാഹിക നിർദ്ദേശിക കരണം കാരണം സ്വാമി അധികരണം ആധാരിക പ്രയോഗിക പ്രയോഗഭേദമില്ല. സംയോജിക ഉദ്ദേശിക 23<noinclude><references/></noinclude> p7kdgi0a1g5i0tmp3b34ye7qr4rgr3o താൾ:Shabdha Shodhini 1918.pdf/79 106 85282 246383 2026-08-04T20:01:02Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രയോഗം 100. അഴക്, മിടുക്ക്, പൊക്കം, നീളം മുതലായ ഗുണ ങ്ങൾ എന്നപോലെ ഉണ്ണുക, ഉറങ്ങുക, ഓടുക, അടിക്കുക മുത ലായ ക്രിയകളും ദ്രവ്യങ്ങളെ ആശ്രയിച്ചു നിൽക്കുകയുള്ളൂ. ഒരു വസ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246383 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പ്രയോഗം 100. അഴക്, മിടുക്ക്, പൊക്കം, നീളം മുതലായ ഗുണ ങ്ങൾ എന്നപോലെ ഉണ്ണുക, ഉറങ്ങുക, ഓടുക, അടിക്കുക മുത ലായ ക്രിയകളും ദ്രവ്യങ്ങളെ ആശ്രയിച്ചു നിൽക്കുകയുള്ളൂ. ഒരു വസ്തുവിന്റെ പൊക്കുമോ നീളമോ അതിൽ നിന്നു പിരിഞ്ഞു നിൽക്കുകയില്ല. അതിനും ക്രിയകൾക്കും അവയെ നടത്തുന്ന ദ്രവ്യങ്ങളെ ആശ്രയിച്ചല്ലാതെ തനിയെ നിൽക്കാവുന്നതല്ല. എ നാൽ ഇത്രയും ഭേദമുണ്ടു്. ഗുണങ്ങൾക്ക് ആശ്രയമായിട്ട് ഒരു ദ്രവ്യം മതി; ക്രിയകൾക്കാകട്ടെ മിക്ക ഉദാഹരണങ്ങളിലും പല ദ്രവ്യങ്ങളുടെ ആശ്രയം വേണ്ടിയിരിക്കുന്നു. രാമൻ കൃഷ്ണനെ വടി കൊണ്ടടിച്ചു' എന്ന വാക്യത്തിൽ അടിക്ക് എന്ന ക്രിയ രാമൻ, കൃഷ്ണൻ, വടി എന്ന മൂന്നു ദ്രവ്യങ്ങളെ ആശ്രയിച്ചാണു നിൽക്കുന്ന ത് ഇവയിൽ ഒന്നെങ്കിലും ഇല്ലായിരുന്നെങ്കിൽ ആ ക്രിയ സാധി ക്കയില്ല. എന്നാൽ എണ്ണങ്ങൾക്കും പ്രാധാന്യത്തിൽ കോണ്ടു. അടിക്ക ക്രിയ പ്രവർത്തിക്കുന്നവൻ രാമനാക യാൽ അവൻ മറ്റുള്ളവയെക്കാൾ പ്രധാനിയാകുന്നു; കൃഷ്ണൻ രാമൻ പ്രവൃത്തിയെ ഉദാസീനനായി നിന്നു സഹിക്കുന്നത ഉള്ളു. വടിയാകട്ടെ രാമന് ആ പ്രവൃത്തി ചെയ്യുന്നതിൽ ഒരു സാ ധകമായി നിൽക്കുന്നു എന്നു മാത്രമേ ഉള്ളു. വടി കിട്ടിയില്ലെങ്കിൽ വേറെ വല്ലതും കൊണ്ടും അവൻ ഏതു പ്രവൃത്തി നടത്തുമായി ഇങ്ങനെ ഒരു ക്രിയ നടത്തുന്ന ദ്രവ്യങ്ങൾക്കു വൈയാകര ണന്മാർ കാരം എന്നു പേർ കൊടുത്തിരിക്കുന്നു. അതിൽ രാമ നെപ്പോലെ പ്രധാനിയായി നിന്നു പ്രവൃത്തിചെയ്യുന്നവൻ കാ കൃഷ്ണനെപ്പോലെ ആ പ്രവൃത്തികൊണ്ട് സാക്ഷാൽ ഉണ്ടാകുന്ന ഫലത്തെ ഉദാസീനനായി നിന്നു സഹിക്കുന്നവൻ കർമ്മം, വടി പോലെ സാധകമായി നിൽക്കുന്നതു കരണം ഇതുപോലെ വേറെ യും കാരകങ്ങളുണ്ട്. ഇപ്പൊ പ്രകാരം ക്രിയകളെല്ലാം കാരക ങ്ങളെ ആശ്രയിച്ചു നിൽക്കു എന്നു സ്പഷ്ടമായി. അപ്പോൾ ഒരു ക്രിയയെപ്പറയുമ്പോൾ അതിനെ നടത്തുന്ന കാരകങ്ങളെക്കൂടി പ്രസ്താവിച്ചേ തീരൂ; ഇവയിൽ എല്ലാത്തിനും പ്രാധാന്യം ഒന്നു പോലെയും അല്ലാതാനും. കാരകങ്ങളിൽ ഏതിനു വക്താവു പ്രാധാന്യം വിവക്ഷിക്കുന്നുവോ അക്കാരകത്തിൽ ആ ക്രിയയും പ്രയോഗം എന്നാണു വ്യാകരണത്തിലെ ഏപ്പാടു്. കാരക<noinclude><references/></noinclude> m49cmniyoh4cgwyn1ze1vqot5m6e7i4 താൾ:Shabdha Shodhini 1918.pdf/88 106 85283 246384 2026-08-04T20:01:13Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'wɔ മാനം 20s (1") a (12) () 8308 മുറുപ്പിന (20m ഖിലധാതുക്കളുടെ രൂപങ്ങൾ 200 വിനയാ m ms.comam i b) 2,929 "> * 35 Aluk " 13 15 (se) " 33 J And 33 ∞, rb.) 22 " ! 20 26 Qey (0.0m Alam 2 2 " 39 ! " 35 200 " 33 EXDXZA " 22 " 13 " 33 " പോലെ 23 (020-01)) 33 A' താൾ സൃഷ്ടിച്ചിരിക്കുന്നു 246384 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>wɔ മാനം 20s (1") a (12) () 8308 മുറുപ്പിന (20m ഖിലധാതുക്കളുടെ രൂപങ്ങൾ 200 വിനയാ m ms.comam i b) 2,929 "> * 35 Aluk " 13 15 (se) " 33 J And 33 ∞, rb.) 22 " ! 20 26 Qey (0.0m Alam 2 2 " 39 ! " 35 200 " 33 EXDXZA " 22 " 13 " 33 " പോലെ 23 (020-01)) 33 A<noinclude><references/></noinclude> a92k8iop21gabnu0ktd8scfjfr6r3km താൾ:Shabdha Shodhini 1918.pdf/98 106 85284 246385 2026-08-04T20:01:47Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പേരെച്ചം 123. മുറ്റുവിനയിൽ 'അ' '' എന്ന ചുട്ടെഴുത്തുകളിൽ പറയുന്നു. പറയുന്നു, പറയുന്ന പായും പറ (പറയാവുന്നു) പയായി പേരെച്ചം വരുമാനം പറയുന്നില്ല പറയാഹിയാ നുമൊരു ഭാവി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246385 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പേരെച്ചം 123. മുറ്റുവിനയിൽ 'അ' '' എന്ന ചുട്ടെഴുത്തുകളിൽ പറയുന്നു. പറയുന്നു, പറയുന്ന പായും പറ (പറയാവുന്നു) പയായി പേരെച്ചം വരുമാനം പറയുന്നില്ല പറയാഹിയാ നുമൊരു ഭാവി നിഷേധക ഭാവി നിർദ്ദേശകം | നിഷധ വിവിധായകം നിഷേധവിധാ നിധാനം നിഷേധ വിധാ വിധായകാൻ ജ്ഞായക പ്രകാരങ്ങൾക്കു മാറ്റിനയിൽ ക വിരൂപമേ നടപ്പുള്ള വെങ്കിലും പാറുവിനയായ പേരെച്ചത്തിൽ അവയ്ക്കും ത്രികാലരൂപങ്ങളുമുണ്ടു്. അതിനാൽ ആ രണ്ടു പ്രകാ രങ്ങൾക്കും മുറവിനയിലുള്ള രൂപങ്ങളെ വലയത്തിനകത്തു കാണിച്ചിരിക്കുന്നു. ഈ രണ്ടു പ്രകാരങ്ങളും വൺ' ആവുക എന്ന ധാതുക്കളുടെ അനുയോഗത്താൽ ഉണ്ടാകുന്നവയാക യാൽ ആ ധാതുക്കളു ടെ ചേരൂ .. തന്നെ ഈ പ്രകാരങ്ങൾ ക്കും പേരെച്ചമായി തീരുന്നു. നിയോജകപ്രകാരത്തിനു മാത്രം പേരെച്ചരൂപമില്ല.<noinclude><references/></noinclude> g4nipt2ytd886dui5jran60k539pt0m താൾ:Shabdha Shodhini 1918.pdf/120 106 85285 246386 2026-08-04T20:03:16Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആകാക്ഷാകാണ്ഡം (2) രൂപമായാപകമായ മാധ്യമപമുള്ള ഉപമാ <---900 260- സമാസം, മതിമുഖി വിഗ്രഹം. സമാസം. ഇവിടെ പേടയുടെ കണ്ണ് ആകുന്ന ഉപമാനം ലോപിച്ചി 19. (1) അതും ഇം എന്ന സമുച്ചയത്തിൽ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246386 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആകാക്ഷാകാണ്ഡം (2) രൂപമായാപകമായ മാധ്യമപമുള്ള ഉപമാ <---900 260- സമാസം, മതിമുഖി വിഗ്രഹം. സമാസം. ഇവിടെ പേടയുടെ കണ്ണ് ആകുന്ന ഉപമാനം ലോപിച്ചി 19. (1) അതും ഇം എന്ന സമുച്ചയത്തിൽ സാ ധാരണ നാമങ്ങൾ സമാസിക്കുന്നതും (2) അതോ ഇതോ എ പികം അതത്തിൽ സംഖ്യകൾ സമാസിക്കുന്നതും 12.) mongo ആദാം കുതിരയും രും കാലാളുകളും pares game ശുദ്ധകങ്ങൾ നാമത്തോടു ചേർന്നുള്ള കമ്മധാരയൻ നി ത്വസമാസമാകുന്നു. ഇവയിൽ നൽ മുതലായ ഭേദങ്ങളെ ഒരിക്കലും പിരിച്ചു പ്ര യോഗിക്കാറില്ല. നിത്യം താനിത്യം എന്നു ഒരുമാതിരി വില കൂടി സമാസത്തിനു ചെയ്യാം സമാനല്ലാതെ വിഗ്രഹിച്ചുപയോഗിച്ചു കൂടാതെ നിത്യസമാസം; ശരിയായി വിഗ്രഹിച്ചും ഉപയോഗിക്കാവുന്നത് അനിത സമാസം,<noinclude><references/></noinclude> e7de0w7tlw7l5dk1x49x53ksh9yngm6 താൾ:Shabdha Shodhini 1918.pdf/141 106 85286 246387 2026-08-04T20:03:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചിപ്രകരണം ഉപയോഗിച്ചു അന്വയത്തിൽ സന്ദേഹത്തിനു ഇടകൊടുക്കാതെ സൂക്ഷിക്കുക എനാ സമ്പ്രദായം ഇംഗ്ലീഷിൽനിന്നും നാം ച്ചിട്ടുള്ള ഒരു ഉപായമാകുന്നു. ഭാഷയിൽ ഇതേവരെ ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246387 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ചിപ്രകരണം ഉപയോഗിച്ചു അന്വയത്തിൽ സന്ദേഹത്തിനു ഇടകൊടുക്കാതെ സൂക്ഷിക്കുക എനാ സമ്പ്രദായം ഇംഗ്ലീഷിൽനിന്നും നാം ച്ചിട്ടുള്ള ഒരു ഉപായമാകുന്നു. ഭാഷയിൽ ഇതേവരെ ഇത് നട പായിക്കഴിഞ്ഞിട്ടില്ല. സംഹിതയുടെ അന്യാദൃശമായ ഭാവം നിമിത്തം സംസ്കൃതത്തിൽ ചിഹ്നനം ഏർപ്പെടുത്തുന്നതിനു വള അസൌകങ്ങളുണ്ട്; എങ്കിലും ബോംബായിലും മറ്റും അ വിട്ട സംസ്കൃത പുസ്തങ്ങളിൽ ഈയിടെ ചിരസമ്പ്രദായം ഉ പഴയ ഗിച്ചുകാണുന്നുണ്ട്. ഭാഷയിൽ ഏറെ സൌകക്കുറവു 11 ഇത് ഒരു അപ്പമായ നിറുത്തലിനെക്കു വായിക്കുന്ന സമയം ഒരു (A) അശം. റിക്കുന്നു. ഈ ചിഹ്നം സ്വാം ഒരു ടണം എന്നു ണ് ഇതിനെ ഉപയോഗിക്കേണ്ടുന്നത്. എല്ലാ പ്രധാന വാക്യ ങ്ങളുടേയും അവസാനത്തിൽ ഈ അടയാളമിടണം. (.) രോധിനി (;) ഇതിനെ അവിരാമങ്ങളിൽ ഉ പയോഗിക്കാം. മഹാവാക്യങ്ങളിൽ ഉള്ള ഉപവാക്യങ്ങളെ വേർ തിരിക്കയും മാറ്റമാണു ഇതിന്റെ കൃത്യം. (d) ഭിത്തിക (c) ഇതു ഒരു ഇടബിൽ പോലെ സമ നിലയിലുള്ള രണ്ടു ഭാഗങ്ങളെ വേർപെടുത്തുന്നു. ( വലയം. (ഇതു ഒരു വാക്യത്തെയൊ വാചകത്ത യാ പത്തോ മാനിന്റെ മാ അതിനോടു വ്യാകര സമ്മതമായ സംബന്ധംകൂടാതെ പോക്കുന്നു. ഇതിനു അക വരുന്ന ഭാഗത്തിനു ശർവാകും എന്നു പേർ ചെയ്യാം. Sé (1) കോം. ഇതു വലയം പോലെ തന്നെ. വാക്യത്തിനകത്തു വേറെ ഗാകും വരുന്ന ദിക്കിലും മറ്റും ഉ പയോഗം, ” ഇതു ഗ്രന്ഥകർത്താവിന്റെ വാക്കുക ളിൽ നിന്നു വേറെയുള്ളവരുടെ വാക്കുകളെ തിരിച്ചു കണിക്കുന്നു. ഇതിനെ ഒറ്റയായിട്ടും ഉപയോഗിക്കാം.<noinclude><references/></noinclude> gz1ib92srmvw6jk2n3kkrki9g61i162 താൾ:Shabdha Shodhini 1918.pdf/18 106 85287 246388 2026-08-04T20:04:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശിക്ഷാകാണ്ഡം 12. ഹ്രസ്വമായ ഉകാരം രണ്ടു വിധമുണ്ട്. ഒന്നിനെ ഗുരു പര ഇത്യാദികളിലെപ്പോലെ സ്പഷ്ടമായി തുറന്നു ഉ രിക്കുന്നു. മറതിനെ വയസ്സ് പാല് ഇന്ത്യാദികളിലെ പോലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246388 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശിക്ഷാകാണ്ഡം 12. ഹ്രസ്വമായ ഉകാരം രണ്ടു വിധമുണ്ട്. ഒന്നിനെ ഗുരു പര ഇത്യാദികളിലെപ്പോലെ സ്പഷ്ടമായി തുറന്നു ഉ രിക്കുന്നു. മറതിനെ വയസ്സ് പാല് ഇന്ത്യാദികളിലെ പോലെ ഒരു വലിവോടുകൂടെ അമായിട്ടു ഉച്ചരിക്കുന്നു. മറ്റു ഹ്രസ്വ സ്വരങ്ങളെപ്പോലെ സമായിട്ടു വരിക്കുന്ന മന്നാതിരിക്കു *വിതം എന്നും, ഉൾവലിവുള്ള രണ്ടാം മാതിരി സംവ താര, പേരുകൾ 15. വ്യഞ്ജനത്തിൽ അവസാനിക്കുന്ന ശബ്ദങ്ങളുടെ ഒടു 254° www 4 424 0:0.00 a wond 01° 0.0009 3000 ... 1 ഈ ഏഴക്ഷരം മാത്രം സംവൃതം കൂടാതെ തനിയേയും നില്ല. മെന്നു സ്പഷ്ടമാകുന്നു ഇവയുടെ ഈ വിശേഷത്തെ ഓ ക്കാൻ വേണ്ടിയാണ് ഇത്രയും വ്യഞ്ജനങ്ങൾക്കു ചില്ല് എന്നൊരു വിശേഷാൽ പേർ ക ാം വകുപ്പിൽ പറഞ്ഞത്. ഈ ഉദാഹരണങ്ങളിൽനിന്നു വോ ഒന്നുകൂടി ഗ്രഹിക്ക ണ്ടതുണ്ട്. എന്നാൽ ചില വ്യഞ്ജനങ്ങൾ സംവൃതം നില് . ഇതിനു് ഒരു നിയമമാണ്. ഭീതി രണ്ടു മാത്ര മെന്നും ഹ്രസ്വത്തിനു ഒരു മാത്രയെന്നും മുൻ പറഞ്ഞല്ലോ. ശ * സംവൃതത്തിനു ചിലർ അകാരം വിത്തിനു മുറുകാരനും<noinclude><references/></noinclude> dx1pbj1x4vxtefkmm78cpkn6ozfv7ro താൾ:Shabdha Shodhini 1918.pdf/28 106 85288 246389 2026-08-04T20:04:09Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തികൾ കൃതികൾ; ടിക്ക, നിറുത്തുക മുതലായ പ്രേരണ തം കൂടി യുവ പ്രയോജ കൃതികൾ ഇങ്ങനെ പ്രകൃതി പ്രമാണി കേവലം അല്ലെങ്കിൽ പ്രയോജകം എന്ന് രണ്ടാമത്തെ വി (2) ഇനി ചില കൃതികൾ അത...' താൾ സൃഷ്ടിച്ചിരിക്കുന്നു 246389 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>തികൾ കൃതികൾ; ടിക്ക, നിറുത്തുക മുതലായ പ്രേരണ തം കൂടി യുവ പ്രയോജ കൃതികൾ ഇങ്ങനെ പ്രകൃതി പ്രമാണി കേവലം അല്ലെങ്കിൽ പ്രയോജകം എന്ന് രണ്ടാമത്തെ വി (2) ഇനി ചില കൃതികൾ അത്ഥം നോക്കുന്നതായാൽ കേവലപ്രകൃതി തന്നെ എന്നും രൂപം നോക്കുന്നതായാൽ യോജകപ്രകൃതി എന്നും തോന്നാവുന്നവയായിട്ടുണ്ട്. പ്രയോജ പ്രകൃതിയാക്കുമ്പോൾ മിക്ക കൃതി ഭം '' എന്ന പ്രത്യയം മെന്ന് മുന്നുദാഹരണങ്ങളാണ് സ്പഷ്ടമാണ അതഭേദം കൂടാതെ ' എന്നു പ്രത്യയത്തെ ക്കേണ്ടുന്ന കേവലപ്രകൃതിയിലെ കൃതികൾ കാരിതം എന്നുപേർ, ഈ വിശേഷവിധി ഇല്ലാത്തവ .. docent 2008 30.10. ഇവയിൽ കാര്യങ്ങളിലും പ്രയോജകമാളിലും ' എന്ന ത്യയം. ഒന്നുപോലെ കാണുന്നു. എന്നാൽ കാരിതങ്ങൾ ക, പ്രയോജകങ്ങൾക്കും പോലെ, പ്രണയാൽ ചെയ്ത എന്നും വിശേഷമില്ല. ഇതു സാം പ്രമാണിച്ചുള്ള വിഭാഗമാക 4) നാലാമത് പ്രധാനം പ്രമാണിച്ചുള്ള വിഭാഗം, യുടെ ശരീരത്തിൽ ഉടൽ പ്രധാനവും ശേഷമുള്ള കൈകാൽ മു തലായവ അതിന്റെ അംഗങ്ങളും ആണെന്നു നിങ്ങൾ പല പ്പോഴും പറഞ്ഞു കേട്ടിട്ടുണ്ടല്ലോ. അതുപോലെ വാക്യങ്ങളിലും ചില പദങ്ങൾ പ്രധാനങ്ങളും മറ്റു ചില പദങ്ങൾ അപ്രധാ ങ്ങളും ആകാൻ വൈയാകരണന്മാർ പറയുന്നു. അ യിക്കുമ്പോൾ മറ്റു പദങ്ങൾ നിന്നും കീഴടങ്ങാത്ത പദം പ്ര ധാനം. മറെറാനിൽ കീഴടങ്ങുന്നത് അപ്രധാനം. ഈ വിധം പ്രാധാന്യമുള്ള കൃതിക്കു പരാതി കൃതി അല്ലെങ്കിൽ * മുറ്റുവിന എ ന്നു പേര്. അപ്രധാനകൃതിക്കു കരച്ചിൽ കതി അല്ലെങ്കിൽ പാ<noinclude><references/></noinclude> logo17yhcjak0nm3yw2v5dfxesln11m താൾ:Shabdha Shodhini 1918.pdf/57 106 85289 246390 2026-08-04T20:09:12Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജീവനുള്ള വസ്തുക്കളിൽ തന്നെയും മനുഷ്യരിൽ മാത്രമേ സ്ത്രീപുരു ഷവിഭാഗം ഗണിക്കാറുള്ളു. മനുഷ്യനൊഴികെയുള്ള തിരക്കുകൾ എന്നു പറപ്പെടുന്ന പ്രാണികൾ എല്ലാം സാധാരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246390 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ജീവനുള്ള വസ്തുക്കളിൽ തന്നെയും മനുഷ്യരിൽ മാത്രമേ സ്ത്രീപുരു ഷവിഭാഗം ഗണിക്കാറുള്ളു. മനുഷ്യനൊഴികെയുള്ള തിരക്കുകൾ എന്നു പറപ്പെടുന്ന പ്രാണികൾ എല്ലാം സാധാരണയിൽ ന പുംസകങ്ങളെന്നാണു വിചാരിക്കപ്പെട്ടിരിക്കുന്നത്. A 52. കാവത്തിലുള്ള കത്തദ്ധിതപ്രത്യയായ ശബ്ദ ല്ല; സ്ത്രീലിംഗം കുറിക്കുന്നതു പ്രത്യയം ചേർത്തിട്ടു മാത്രമ വെവ്വേറെ പദങ്ങളും പുംസ്ത്രീവാദിക ശബ്ദങ്ങളോടു സമാസ്യം ആവാം. 15 പിടിയ എന്നാകുന്നത്. അതിനാൽ ഈ മാതിരി കളിൽ രണ്ടു ലിംഗപ്രത്യയം ഉണ്ട 377 Personification.<noinclude><references/></noinclude> i5eakub0v0sxthhujo4l00audonaujd താൾ:Shabdha Shodhini 1918.pdf/68 106 85290 246391 2026-08-04T20:09:17Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'P. a. 02 w. കൃത്യധികാരം അഭ്യാസം ക അടിയിലുള്ള വിഭക്ത്യാഭാസങ്ങളെ ചൂണ്ടിക്കാണിക്ക കൂരിരുട്ടത്താൽ വെളിച്ചം കണ്ടാൽ ആ ഞാൻ ആഹ് ളാദിക്കയി കൊല്ലം കോട്ടയത്തും കലിക്കുക ത...' താൾ സൃഷ്ടിച്ചിരിക്കുന്നു 246391 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>P. a. 02 w. കൃത്യധികാരം അഭ്യാസം ക അടിയിലുള്ള വിഭക്ത്യാഭാസങ്ങളെ ചൂണ്ടിക്കാണിക്ക കൂരിരുട്ടത്താൽ വെളിച്ചം കണ്ടാൽ ആ ഞാൻ ആഹ് ളാദിക്കയി കൊല്ലം കോട്ടയത്തും കലിക്കുക തുകകൊച്ചിത്രരിലും, ശത്രുരാജ്യത്ത് ചപ്പുമ്പോൾ ഇത്ത 1. ആവാരി വടി പടാട്ട് കിങ്ങിൽ ഗമിച്ചാൽ, . ഇതിൽ ടെ യ ഉ പഠിക്കണം, നാ. ഭരതശത്രുഘ്നന്മാർ നമ്മുടെ പണികളായി, PP. pa. ... പാവതിയില്ല. സാവി 2. യൂറോപ്പിലെ രാജ്യങ്ങളിൽ വച്ചു ഏറെ വലുതേത് ? കല്ല. ദിവാൻജി രണ്ടുമാസത്തേക്കു ഇവിടെ ഉണ്ടായിരിക്കയില്ല. കൃത്യധികാരം കൃതികളുടെ വേരായ ശബ്ദരൂപത്തിനു ധാതു എന്നൊരു പേരുണ്ട്. കാണുന്നു, ചെയ്തു, പറഞ്ഞ, എന്ന ഈ കൃതി ശബ്ദ ങ്ങളുടെ വേരുകൾ മുറയും കൺ, ചെ പറ എന്നവയാകുന്നു.<noinclude><references/></noinclude> eapidsz1clisej5epmhr7db6ey309u3 താൾ:Shabdha Shodhini 1918.pdf/80 106 85291 246392 2026-08-04T20:09:39Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രയോഗപ്രകരണം 67012 ളിൽ വച്ചു പ്രധാന കാവീകയാൽ ഒന്നാമതായ കരി യോഗം തന്നെ. കാ കഴിഞ്ഞാൽ അടുത്ത പ്രാധാന്യം ക ത്തിനാകയാൽ രണ്ടാമതു അമ്മണിപ്രയോഗം, ശേഷം കാരകങ്ങൾ ക്കു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246392 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പ്രയോഗപ്രകരണം 67012 ളിൽ വച്ചു പ്രധാന കാവീകയാൽ ഒന്നാമതായ കരി യോഗം തന്നെ. കാ കഴിഞ്ഞാൽ അടുത്ത പ്രാധാന്യം ക ത്തിനാകയാൽ രണ്ടാമതു അമ്മണിപ്രയോഗം, ശേഷം കാരകങ്ങൾ ക്കു പ്രാധാന്യം വിവക്ഷിക്കുമ്പോൾ അവയിൽ പ്രയോഗം വ അമെങ്കിലും അവ പദത്തിനു കാരണമാകാത്തതിനാൽ പ്ര യോഗക്കുന്നു ഗൗനിക്കപ്പെടുന്നില്ല. കാളിദാസൻ ശാക ഒരു നിമിച്ചു' എന്ന വാക്യത്തിൽ നിർമ്മിക്ക' എന്ന ക്രിയയെ നടത്തുന്ന കകകരങ്ങളിൽ വച്ചു കാവായ കാളിദാ സനു വ്യാകരണം പ്രാധാന്യമുണ്ട്. മറിച്ചു ശാകുന്തളം കാളിദാസനാൽ നിർമ്മിക്കപ്പെട്ടു' എന്നാണു വാക്യമെങ്കിൽ അ വിടെ നിർമാണക്രിയയുടെ ആന്ത്രയങ്ങളായ കാരകങ്ങളിൽ ക മായ ശാകുന്തളത്തിനാണു വ്യാകരണദൃഷ്ഠം അധികം പ്രാധാ ം. ഇവയിൽ ഒന്നാം മാതിരി കത്തി പ്രയോഗവും രണ്ടാമ ത്തേ കണി പ്രയോഗവും ആകുന്നു. ഒന്നാമത്തേതു നിമ്മി വൻ ആരാണെന്നുള്ള ഭാഗത്തേയും, രണ്ടാമത്തേത് എന്തിനെ നിർമ്മിച്ചു എന്നുള്ള ഭാഗത്തേയുമാണു പ്രധാനമാക്കി കാണിക്കു 10. കമ്മണിപ്രയോഗം ഉണ്ടാക്കുന്നതിനു 'അ' എന്ന നടുവിനയെച്ചരൂപത്തിൽ പെടും എന്ന ധാതുവിനെ Bado --- അറിയപ്പെടുക. കമ്മമില്ലാത്ത ക്രിയകൾ കുത്തരിപ്രയോഗമല്ലാതെ ക ണിപ്രയോഗം സാധിക്കയില്ലെന്നു വിശേഷിച്ചു പറയേണ്ടതില്ല. 102. എല്ലാ ക്രിയകളും കാരകങ്ങളെ ആശ്രയിച്ചു നിൽ ക്കൂ എന്നു സാധിച്ചുവെങ്കിലും അപൂർവം ചില ഉദാഹരണങ്ങ ളിൽ ഒരു കാരകത്തിനും പ്രാധാന്യം തോന്നാതെ ശുദ്ധമായ ക്രി തന്നെ പ്രധാനമായി കാണുന്നുണ്ടു്. എങ്ങനെ എനിക്കു വിശക്കുന്നു. ദാഹിക്കുന്നു S 10<noinclude><references/></noinclude> g0oysf9m7antuvkhn4vxc0418fhgmum താൾ:Shabdha Shodhini 1918.pdf/89 106 85292 246393 2026-08-04T20:09:42Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അനുപ്രയോഗപ്രകരണം ൻ പോകു പരിണാമം, അനവധം ഇത്യാദി. മ കൂടും. ക്രിയാസമാപ്തി, ശക്തി, സമ്മതം ഇതി - P 92 വിസ്താരം നിർത്തി, ഞാൻ വന്നേക്കാം. * © ° AD P 20 അമാത്യൻ തന്നുവിട്ടു. കള്ളൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246393 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അനുപ്രയോഗപ്രകരണം ൻ പോകു പരിണാമം, അനവധം ഇത്യാദി. മ കൂടും. ക്രിയാസമാപ്തി, ശക്തി, സമ്മതം ഇതി - P 92 വിസ്താരം നിർത്തി, ഞാൻ വന്നേക്കാം. * © ° AD P 20 അമാത്യൻ തന്നുവിട്ടു. കള്ളൻ അടിച്ചു പോയും അതിനു ഞാൻ ഉപകാരം ചെയ്തുകൊടുത്തു. എനിക്കു അവൻ ഉപകാരം ചെയ്യുന്നില്ല. മൂലംതിരുനാൾ തിരുവതാം ചെയ്തിയ മഹാരാജാ അസത്യം പറഞ്ഞുപോകരുത്. ഈ പാലയിൽ ഒരു യക്ഷിയുണ്ടെന്നു പറഞ്ഞുപോരുന്നു. അതല്ലാം വന്നുകൂടി കയർ കുട്ടികൾ പറ പറിച്ചു കഴിഞ്ഞു, പറിച്ചുതിന്നും നല്ല കാലം വന്നിരിക്കുന്നു. 111. കാലാനുപ്രയോഗം ഭൂതാദി കാലത്രയത്തിൽ ചില താരതമ്യങ്ങളെക്കുറിക്കുന്നു. അനന്തമായ കാലത്തിൽ ഇന്നലെ നടന്നതും പണ്ടു ക തയുഗത്തിൽ നടന്നതും ഭൂതമാകും. അതിനും നാളത്തേയ്ക്കും കൽക്കിയുടെ കാലത്തു വരാൻ പോകുന്നതും ഭാവി തന്നെ. ഈ വിധം ഒരു അതിരില്ലാത്ത ഭൂതഭാവികൾ അപരിചിതം എ അന്നും പതിച്ചിനി എന്നും പേർ കാലപ്രത്യയം കുറിക്കുന്നു. കാലം ഈ മാതിരി അപരി നിന്നമായി ട്ടുള്ളതാകുന്നു. പ്രയോഗങ്ങൾ ഈ അപരിച്ഛിന്ന കാലത്തെ ഒരു വിധം പരി രിക്കും. 112 കാലം താഴേക്കാണിച്ചപ്രകാരം വിഭജിക്കപ്പെട്ട S 11<noinclude><references/></noinclude> 8mt1h0n5sv1cgp5o5ze5i1at9b66lr9 താൾ:Shabdha Shodhini 1918.pdf/99 106 85293 246394 2026-08-04T20:09:50Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'www മ്പോൾ പറഞ്ഞതുപോലെ പ്രതിയും കേക്കുമ്പോഴും കാലപ്രത്യയത്തിന്റെ അന്ത്യമായ ഉകാരം ലോപിക്കയും 'ഇ' എ ന്ന ഭൂത പ്രത്യയത്തിനു കാരമോ നകാരമോ ആദ്യംഗമം വരു കയും ചെയ്യു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246394 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>www മ്പോൾ പറഞ്ഞതുപോലെ പ്രതിയും കേക്കുമ്പോഴും കാലപ്രത്യയത്തിന്റെ അന്ത്യമായ ഉകാരം ലോപിക്കയും 'ഇ' എ ന്ന ഭൂത പ്രത്യയത്തിനു കാരമോ നകാരമോ ആദ്യംഗമം വരു കയും ചെയ്യുന്നു. അതിനാൽ പറയുന്ന വിലസി +00 +mo വിലസിയ വിലസി +370 എന്നു രൂപങ്ങൾ വരുന്നുവെന്നറി ഉപദേശം (2) ഭാവിയിൽ മറ്റുവിനതന്നെ പേരെച്ചമാ യിട്ടു നടക്കയും ചെയ്യും. 'അ' ഒരു ' എന്ന പ്രത്യയങ്ങൾ ചേ അതു വികല്പന മതി. അതിനാൽ എന്നു രണ്ടു വിധം. പ്രയോഗികമാ 133. പേരങ്ങളിൽ ചിലതു വെറും നാമവിശേഷണ (ക)ങ്ങളായി തീർന്നിട്ടുണ്ട്. ഉദാ: എന്റെ കെട്ടിയ പെൺ കറുത്ത പട്ടി പേരെച്ചങ്ങളിൽ ലിംഗപ്രത്യയം ചേർത്താൽ അവ നാമങ്ങ ളായി ചമയം. 200- അറിയുന്നവൻ, അറിയുന്നോൻ പും നിർദ്ദേശക അറിയുന്നവൾ, അറിയുന്നതും -ab- a. അറിവ അറിയു അറിയുക, അറിവ a.<noinclude><references/></noinclude> 5r6caqdz6cd02txo9m4vv5osd8ckp8b താൾ:Shabdha Shodhini 1918.pdf/111 106 85294 246395 2026-08-04T20:11:02Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാരകപ്രകരണം 0002. ഇതിൽ നിന്നു, സംബന്ധിക ഒഴികെയുള്ള വിലകതികളെ ല്ലാം കാരകങ്ങളെ കുറിക്കുമെന്നു വരുന്നു. കൃതികൃത്തായിട്ട് നാ മായിപ്പോയ ക്രിയകളുടെ കർത്താവിനെ കാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246395 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാരകപ്രകരണം 0002. ഇതിൽ നിന്നു, സംബന്ധിക ഒഴികെയുള്ള വിലകതികളെ ല്ലാം കാരകങ്ങളെ കുറിക്കുമെന്നു വരുന്നു. കൃതികൃത്തായിട്ട് നാ മായിപ്പോയ ക്രിയകളുടെ കർത്താവിനെ കാണിക്കുന്നതിന് സം ബന്ധിക ഉപയോഗപ്പെടുന്നതിനാൽ ഈ വിളിയും സവാ കാരകമാകാത്തതെന്ന് പറഞ്ഞുകൂടാ. ഇനി കാരകങ്ങൾക്കു മുറ ലക്ഷണവും ഉദാരം--- ° 11. എല്ലാ ക്രിയകളെയും ഫലം. വ്യാപാരം എന്നു രണ്ടംശമായിപ്പിരിക്കാം, നടക്കുക എന്ന ക്രിയയിൽ പാ ക്ഷേപം (കാമുക എടുത്തു മുന്നോട്ട് വയ്ക്കുക. വ്യാപാരവും, അതിനലുണ്ടാകുന്ന ദേശാന്തര സംസം (മറെറാരി ഈ ഫലവും ആകുന്നു. അതി മണ്ണ്, നടിക്കുക എന്ന ക്രിയ സിൽ ഒരു വസ്തുവിനെ മറെറാരു വസ്തുവിൽ ഘടിപ്പിക്കു വ്യാപാര അതിനാൽ ആ വസ്തുക്കൾക്കു തങ്ങളിൽ ഉണ്ടാകുന്ന സമ്മർദ്ദം ഫലം. ഇങ്ങനെ റയാം. ഇതിൽ അക്കാദമി വ്യാപാരത്തിനു് ആഴ്ചയമായ കം ഫലത്തിനും ആശ്രയമായ കാരണം ക ധാതുവിന്റെ അത്ഥത്തെ രണ്ടംശമാക്കിയതിൽ പ്രധാനം വ്യാപാരമാകുന്നു. അത് ഏതു കാരകത്തെ ആശ്രയിച്ചു നിൽക്കു വോ അതു കാൽ ഫലം ഏതിനെ ആശ്രയിച്ചു നിൽക്കണ മെന്ന് ഇത്താ വിചാരിക്കുന്നു. കാരകം കം, വ്യാപാരങ്ങൾ രണ്ടും ഒരു കാരകത്തെ തന്നെ ആശ്രയിച്ചു നിന്നു എന്നും വരാം അങ്ങനെ ഉള്ള ക്രിയത്ത് കമ്മമില്ല; ഈ വക ക്രിയകളാണ് അകകാ ഇതിൽ 2-ൽ നടക്കുകയുടെ വ്യാപാരമായ കാലപ്രക്ഷേപ വും ദേശാന്തരസം സരൂപമായ ഫലവും രാമനെത്തന്നെ ആ ശ്രയിച്ചു നിൽക്കുന്നതിനാൽ രാമൻ കത്ത്; കമ്മമില്ല. 2-ൽ വടിയെ ശിഷ്യരിൽ ഘടിപ്പിക്കുന്നതു് ആശാൻ ആകുന്നു. അതി നാൽ ആശാൻ ക ത്താവായ ആശാൻ വിചാരം അ ടി ക്രിയയുടെ ഫലമായ വേദം എന്നു സാധാരണ നാം പറഞ്ഞു വരുന്ന സമ്മർദ്ദം ശിഷ്യരെ ആശ്രയിച്ചു നില്ലണമെന്നാകയാൽ ശിഷ്യർ മ്മം. സമ്മർദ്ദം വാസ്തവത്തിൽ ശിഷ്യരിലുണ്ടാകുന്ന<noinclude><references/></noinclude> smf5139294r23bnqrhfkvfupe1t9eal താൾ:Shabdha Shodhini 1918.pdf/128 106 85295 246396 2026-08-04T20:14:46Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യോജന അല്ലെങ്കിൽ അന്വയം 11. പല ജാതികളിലുമുള്ള പുഷ്പങ്ങളെ ഒരു മരടിൽ തൊ ഒരു പൂമാല ചമയം പോലെ പല ഇനങ്ങളിലുമുള്ള പരങ്ങളെ സന്ധിയാൽ ഇരുപുറവും കൂട്ടിച്ചേർത്തു. റിയാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246396 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>യോജന അല്ലെങ്കിൽ അന്വയം 11. പല ജാതികളിലുമുള്ള പുഷ്പങ്ങളെ ഒരു മരടിൽ തൊ ഒരു പൂമാല ചമയം പോലെ പല ഇനങ്ങളിലുമുള്ള പരങ്ങളെ സന്ധിയാൽ ഇരുപുറവും കൂട്ടിച്ചേർത്തു. റിയാസ് തോന്നത്തക്ക നിലയിൽ ഒരു ശബ്ദപ്രവാഹത്തെ നാം ഉച്ചരിക്കു ന്നുണ്ട്. ഇങ്ങനെ പ്രവാഹരൂപമായി കേൾക്കുന്ന ശബ്ദപര വരയും സംഹിതയെന്നു പേർ. സംഹിത വൃത്തവ്യവസ്ഥയുള്ള പല ങ്ങളിലും പാട്ടുകളിലുമേ അധികം പ്രധാനമായി ശോഭിച്ചു കാണൂ. ഗദ്യവാക്യങ്ങളിൽ പ്രായേണ സന്ധി വിവക്ഷിക്കാ റില്ലാത്തതിനാൽ സംഹിതയ്ക്ക് ശൈഥില്യം കാണും. നാൽ ഒരു വാക്യം കേട്ടാൽ അതിലെ പദങ്ങളെ സന്ധിബന്ധ ങ്ങളിൽ നിന്നു വേർപെടുത്തുകയാകുന്നു വൈയാകരണൻ ആദ്യം ചെയ്യേണ്ടുന്ന പ്രവൃത്തി. ഈ ക്രിയയും പടക്കമെന്ന പേര 20000 ചെറുപ്പകാലങ്ങളിൽ, ഉള്ള, ശീലം, മറക്കും, ഓം, മാനു പാടും ചെയ്താൽ പിന്നീടു പദങ്ങളെ തരംതിരിക്ക ണം; അതായത്, നാമത് ഭേദകമാ കൃതിയോ നിപാതമൊ എന്നു വ്യവസ്ഥപ്പെടുത്തി നാമമെങ്കിൽ അതിന്റെ വികി കൃതിയെങ്കിൽ അതിന്റെ അംഗാഗി ഭാവകാലപ്രകാരാദി; ഇതാ വിചാരണ ചെയ്തയാകുന്നു. ഇതിൽ അതിവിഭാഗം എന്നു പേർ. ഇതിനുശേഷം പദങ്ങളുടെ അബ്ബാസാകാംക്ഷയെ വിവ രിച്ചു കാണിക്കണം. ഈ ക്രിയയും അനയം എന്നു പേർ. അ സ്വയം അറിയുന്നതോടുകൂടി വാക്യത്തിന്റെ അബോധവും ഉണ്ടാവുന്നു. മുൻകാണിച്ച ഉദാഹരണവാദങ്ങളിലെ ജാതിവി ഭാഗവും അന്വയം: 1 ചെറുപ്പകാലങ്ങളിൽ രൂപകസമാസം: സാമാന്യനാമം: നപുംസകം: ആ ധാരികൾ: ബാ; ഇത് എന്നതിനെ ആശ്രയിച്ചി<noinclude><references/></noinclude> kmfnpalrfs6h3vjp2pek34co7hf5w7k താൾ:Shabdha Shodhini 1918.pdf/58 106 85296 246397 2026-08-04T20:15:22Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '64. വചനപ്രകരണം വചനം സംഖ്യയെ കുറിക്കുന്നു. നാമത്തിന്റെ അത മായ വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുകയാണു വചനത്തിന്റെ പ്രയോജനം ഒന്നിനെ കുറിക്കുന്നതു ഏകവചനം; ഒന...' താൾ സൃഷ്ടിച്ചിരിക്കുന്നു 246397 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>64. വചനപ്രകരണം വചനം സംഖ്യയെ കുറിക്കുന്നു. നാമത്തിന്റെ അത മായ വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുകയാണു വചനത്തിന്റെ പ്രയോജനം ഒന്നിനെ കുറിക്കുന്നതു ഏകവചനം; ഒന്നിലധികമെണ്ണുങ്ങളെ കുറിക്കുന്നതു രാഗം ശബ്ദരൂപം തന്നെ ഏകാനാകുന്നു. ശബ്ദം ഇരിക്കുന്ന തുപോലെ തന്നെ പ്രയോഗിച്ചാൽ അത് കവലമായി, ഏ കവചമാണെന്നു കാണിക്കാൻ പ്രത്യയവും മറ്റും ചേക്കണ്ട 200: b പുംസകങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം പ മ; ഒന്നിനു തന്ന ബഹുമാനത്ത യോഗിക്കപ്പെടുന്നു. B:-- ap mat @co (2) നപുംസകത്തിനു കുറ' (ലിഗോ) 200:- 50120 any nado ched (4% (II)] ലിംഗം ഒഴിച്ചുള്ള പുസ്ത്രീകൾ കൾ പ്രത്യം ഉപയോഗി<noinclude><references/></noinclude> 73y01tw7rbugd7mmz8mxl0dl0ec5247 താൾ:Shabdha Shodhini 1918.pdf/81 106 85297 246398 2026-08-04T20:19:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പരിനിഷ്ഠാകാണ്ഡം ഇവയെല്ലാം അകകളിൽ കളകൾ ഇവയും കരി മറ്റുമുള്ള സാധാരണ കരിപ്രയോഗം ഇവയിൽ ക ഞാൻ മുതിർന്നു നിന്നു കാണപ്പെടുന്നില്ല. വിശപ്പും ദാഹം മുത ലായവ അനുഭവങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246398 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പരിനിഷ്ഠാകാണ്ഡം ഇവയെല്ലാം അകകളിൽ കളകൾ ഇവയും കരി മറ്റുമുള്ള സാധാരണ കരിപ്രയോഗം ഇവയിൽ ക ഞാൻ മുതിർന്നു നിന്നു കാണപ്പെടുന്നില്ല. വിശപ്പും ദാഹം മുത ലായവ അനുഭവങ്ങളാകയാൽ അവയെ ഒരുവൻ ചെയ്യുന്ന തായി നമുക്കു ബോധമില്ല. അതുകൊണ്ട് ഈ മാതിരി സ്ഥല ക്കാരാണു മുമ്പു നിറയ്ക്കുന്നു ർ പറഞ്ഞത്. ഈ മാതിരി പ്രയോഗത്തെ കാരകപ്രയോഗം എന്നു പറയണം. അതിനാൽ നില്കാതൃകകളുടെ പ്രയോഗം കാരകപ്രയോ ഗമാകുന്നു. ഇങ്ങനെ ക്രിയകൾ 0 പ്രയോഗം (1) കരിപ്രയോ ഗം. ( ) കിപ്രയോഗം. (3) അകാരപ്രയോഗം എന്നു å d 02. . ധാതുക്കളുടെ പ്രയോഗങ്ങളെ പറ് ആ പുസ്തകം ഗ്രാഹ്യകോടിയിൽ ചേർക്കപ്പെടണമെന്നുതന്നെ എല്ലാ നിങ്ങൾക്കു ഏതെങ്കിലും വന്നു കിട്ടിയാൽ അതിന്റെ ഗുണദോഷങ്ങള ad 103. സംസാരിക്കുന്നവൻ (ഞാൻ) ഉത്തമപുരുഷൻ, ആ തോടു സംസാരിക്കുന്നു അയാൾ (നീ) മധ്യമപുരുഷൻ, ആരെക്കു റിച്ചു സംസാരിക്കുന്നു അവൻ, അവൾ, അത് അയാൾ പ്രഥമ പുരുഷൻ എന്നു പുരുഷൻ മുസ് ലിംഗവചനങ്ങൾ നാമത്തി ന ചൊന്നവതന്നെ. കാവും പുരുഷനാക്കാൾ ക്രിയയും പു ലിംഗം, സ്ത്രിയായാൽ സ്ത്രീലിംഗം, നപുംസകമായാൽ നപുംസ കലിംഗമെന്ന് അറിക. ഇതുപോലെതന്നെ വചനവും ക<noinclude><references/></noinclude> 04nhg5sdrrvlqx4o562s36ye4lx8r9o താൾ:Shabdha Shodhini 1918.pdf/90 106 85298 246399 2026-08-04T20:19:15Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2. (4) സമാപ്തം b) നിവേദകം. ഇരിക്കുന്നു. പ്രാചലത്തു കൊണ്ടിരിക്കുന്നു. ) അനുബന്ധി. ഇന്നുണ്ട്. ഭൂതം-ഭൂതകാലത്തിൽ എപ്പോഴെങ്കിലും ച്ഛിന്നം (3) അസമാപ്തം 1. അപരി ഒരു ക്ഷണത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു 246399 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>2. (4) സമാപ്തം b) നിവേദകം. ഇരിക്കുന്നു. പ്രാചലത്തു കൊണ്ടിരിക്കുന്നു. ) അനുബന്ധി. ഇന്നുണ്ട്. ഭൂതം-ഭൂതകാലത്തിൽ എപ്പോഴെങ്കിലും ച്ഛിന്നം (3) അസമാപ്തം 1. അപരി ഒരു ക്ഷണത്തിൽ നടന്നത്. 2 ) ആവേദകഭൂതം ഒരു നിർദ്ദിഷ്ഭൂതകാലത്തിൽ പൂ ജിജ്ഞാസിതവുമായ ക്രിയ കാ അവൻ പോയിട്ടുണ്ടായിരുന്നു. b) നിവേദക ഭൂതം. ഒരു നിർദ്ദിഷഭൂതകാലത്തിൽ പൂർത്തി യായിരുന്നതും ശ്രോതാവിന് ഉദാസീനവുമായ ക്രിയ 1) പ്രലൽ - ഒരു നിർദ്ദിഷ്ട ഭൂതകാലത്തിൽ പൂത്തി യായിട്ടില്ലാത്ത ക്രിയ b) അനുബന്ധി൫----ഒരു നിർദ്ദിഷ്ഭൂതകാലത്തിൽ പൂ തിയായിട്ടില്ലാത്തതും അക്കാലംവരെ ഫലാ ബന്ധം പുല - അവൻ പോകാനുണ്ടായിരുന്നു. ഭാവിമാനങ്ങൾക്കും ഇതുപോലെ വിഭാഗവും ലക്ഷ ണവും ഉദാഹരണവും ഊഹിച്ചുകൊൾക. ഇവയിൽ അനുബ ന്ധിയിൽ മാത്രം പ്രാക്പ്രയോഗധാന വർത്തമാനകാലത്തിലാ ശേഷം മൂന്നിനും മുൻവിനയെച്ചമെന്നറിക. ഉധായ ചിലമാകയാൽ അതിനു ഭൂതഭാവികളിൽ പൂരാനുപ്രയോ ഗ ന്ന് ഉണ്ടായിരുന്നു ഉണ്ടായിരിക്കും' എന്നു രൂപങ്ങൾ<noinclude><references/></noinclude> 8d6s29st075qswxa5c5c3drozp56myx താൾ:Shabdha Shodhini 1918.pdf/121 106 85299 246400 2026-08-04T20:19:19Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '160. സമാസപ്രകരണം സാമാനങ്ങൾക്ക് രണ്ടുവിധം വിഭാഗം പറഞ്ഞ തിനു പുറമെ ഒരുവിധം ഭാഗം കൂടിയുണ്ട്. സമാസഘടക ങ്ങളായ നാം ലിംഗായ ലോപമുള്ള ക്കൊണ്ടുള്ള സമാസം മക്കളും അലുവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246400 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>160. സമാസപ്രകരണം സാമാനങ്ങൾക്ക് രണ്ടുവിധം വിഭാഗം പറഞ്ഞ തിനു പുറമെ ഒരുവിധം ഭാഗം കൂടിയുണ്ട്. സമാസഘടക ങ്ങളായ നാം ലിംഗായ ലോപമുള്ള ക്കൊണ്ടുള്ള സമാസം മക്കളും അലുവായിരിക്കും; സംസ്കൃത ദം ചേന്നു പ്രായേണ മാ ഉമ്പർ കോൻ വനത്തിനു ലോപമില്ല. " - " ആദർശപരിതാപം, ഇനി സമാസം ചില പ്രക്രിയകളുള്ള വ ചൊല്ലേണ്ടതുണ്ട്. നാന്തവും ഉത്തരം നദിയും ആയിരുന്നാൽ അവയ്ക്കും മ ഇൻ എന്നു ആഗമം വേണം. കുന്നിന്റെ മക കാറിന്റെ മകൻ ഉത്തരപദം വ്യഞ്ജനാദിയല്ലെങ്കിൽ കാലിൻറ അടി (പൂവപദം വ്യസനമല്ലെങ്കിൽ playas amo പകയുടെ വി (സംബന്ധികാതൽപുരുഷനല്ലെങ്കിൽ) 4. പൂരം കാഷ്ഠ ആകാരാന്തമായിരുന്നാലും ഇൻ ആഗമം വേണം. എന്നാൽ ഇതിൽ ഇകാരം ലോപിപ്പിച്ചു ന എന്നു മാത്രമെ സാധാരണ ഉപയോഗിക്കാറുള്ളു. S 15<noinclude><references/></noinclude> irldxzb75cj4orqvjvumide7knov4l6 താൾ:Shabdha Shodhini 1918.pdf/129 106 85300 246401 2026-08-04T20:19:24Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അനിയപ്രകരണം 00.0 ശീലനാമ : നപും; പ്രതിഗ്രാഹി : ഏക മറക്കും എന്ന ക്രിയയുടെ പാനിപാതം മറക്കും എന്ന ക്രിയയെ ചോദ്യരൂപമാക്കുന്നു. മാനുഷൻ സാമാന്യനാമം: പുല്ലിം നിദ്ദേശിക;...' താൾ സൃഷ്ടിച്ചിരിക്കുന്നു 246401 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അനിയപ്രകരണം 00.0 ശീലനാമ : നപും; പ്രതിഗ്രാഹി : ഏക മറക്കും എന്ന ക്രിയയുടെ പാനിപാതം മറക്കും എന്ന ക്രിയയെ ചോദ്യരൂപമാക്കുന്നു. മാനുഷൻ സാമാന്യനാമം: പുല്ലിം നിദ്ദേശിക; ഏക 'മാക്കും' എന്നതിന്റെ കാലം സാമാന്യനാമം; നവും, ലുപ്താധാരിക ഏക മറക്കും' എന്ന ക്രിയയിൽ മേൽ കാണിച്ചപ്രകാരം ഒരു വാക്യത്തിലെ പദങ്ങൾക്ക ജാതിവിഭാഗവും അന്വയവും കാണിക്കുന്ന സമ്പ്രദായത്തിനു 'വാകരിച്ചു' എന്നു ഒരു പേർ പറയാറുണ്ട്. വ്യാകരിപ്പിനു വി ശേഷാൽ ഉദാഹരണങ്ങൾ അക്കാദമി വ്യാകരിപ്പ 0. ഈ പ്രസ്താവനയിൽ ഇത്രമാത്രമല്ലാതെ എനിക്കു മ റെറാന്നും പ്രസ്താവിക്കാനുള്ളതായി തോന്നുന്നില്ല. 1) ഇ-സനാമം, വിവേചകം, പ്രസ്താവനയിൽ' എന്നതിനെ ചൂണ്ടിക്കാ 3) പ്രസ്താവനയിൽ ക്രിയാനാമം 5 നപുംസകലിംഗം ആധാരിക കവി, പ്രസ്താവിക്കാൻ' എന്ന ക്രിയയിൽ അയിക്കുന്നു. 'അതാത് എന്ന വിനയെച്ചത്തിന്റെ കാ നാമോയുപയോഗിക്കപ്പെട്ടതു 4) അല്ലാതെ അല്ല' എന്നു നിഷേധിക്രിയയുടെ മുൻവിനയെച്ചം, തൻ വിനയെച്ചത്തിന്റെ സ്ഥാനത്തിൽ ഉപയോഗിക്കപ്പെട്ടത്, 'ഇത്രമാത്രം' എ ആ കാലിൽ അയിക്കുന്നു. 3) എനിക്കു സംസാരം, സംധാരണലിംഗം (ഇവിടെ പുല്ലിംഗം) സം ബന്ധിക്കുക (തോന്നുന്നില്ല' എന്ന ക്രിയയുടെ സ്വാമി, യോഗിക്കപ്പെട്ടിരിക്കുന്നു, ഒന്നും' എന്നതിന്റെ വിശേഷണം S. 16.<noinclude><references/></noinclude> psnbr65nkrugsdkxz2t8tch9q7rjroi താൾ:Shabdha Shodhini 1918.pdf/91 106 85301 246402 2026-08-04T20:19:31Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാലപ്രകരണം ഭാവിവർത്തമാനങ്ങൾ താൻ മുഹരണങ്ങൾ കാലപരിച്ഛേദം. വ പോയിട്ടുണ്ടായിരുന്നു നി വാകം പോയിരിക്കുന്നു പോയിരുന പോകുന്നുണ്ടായിരുന്നു 119. മൂന്നു കാലങ്ങളിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു 246402 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാലപ്രകരണം ഭാവിവർത്തമാനങ്ങൾ താൻ മുഹരണങ്ങൾ കാലപരിച്ഛേദം. വ പോയിട്ടുണ്ടായിരുന്നു നി വാകം പോയിരിക്കുന്നു പോയിരുന പോകുന്നുണ്ടായിരുന്നു 119. മൂന്നു കാലങ്ങളിലും എല്ലാ പ്രകാരങ്ങളിലും ആയി യിരിക്കും' എന്ന അനുപ്രയോഗിച്ചാൽ ഈ ഹം അം തോന്നും. ത്തമാനം. പായായിരിക്കും പോകുമായിരിക്കും -. പോകണമായിരിക്കും പോകാമായിരിക്കും ആയിരു എനുപ്രയോഗിച്ചാൽ ക്രിയ നടന്നിട്ടില്ലെന്നു കാണിക്കും. ഉദാ: .. ബാലി രാവണനെക്കൊല്ലുമായിരുന്നു പക്ഷെ കൊന്നില്ലാ എന്നതും മായെങ്കിൽ വിതയ്ക്കുമായിരുന്നു (20 മില, വിതച്ചുമില്ല എന്ന കാ ഉടൻ പിടിക്കണമായിരുന്നു പിടിക്ക് ഉണ്ടായില്ല എന്നതും 115. പൂർണാനുപ്രയോഗം ഖിലധാതുക്കൾക്കു രൂപ ളില്ലാത്തിടത്ത് അവയെ ഉണ്ടാക്കിക്കൊടുക്കുന്നു. [cio.) ഇവിടെ ശുധാതുവിനു ഭൂതാദികളിൽ തനിയെ രൂപമില്ലാ അതിനാൽ നയി • കം' ഇത്യാദി ആവുകയുടെ രൂപങ്ങൾ അനുപ്രയോഗമായിച്ചേർത്തിരിക്കുന്നു. പൂരണാനുപ്രയോഗങ്ങൾ എണ്ണത്തിൽ ചുരുങ്ങും. 118. മൂന്നു മാതിരി അനുപ്രയോഗങ്ങൾ പറഞ്ഞതിൽ പോലെ ഒന്നിൽ ഒന്നായിട്ടു ഓരോന്നിനേയും യോഗിക്കാം. ഉദാ: പണിഞ്ഞു തിന്നിട്ടുണ്ടാകും ഇതിൽ പണിഞ്ഞു' എന്ന പ്രാക്പ്രയോഗത്തിനുമേൽ തീർന്നു എന്നു ഭേദകാനുപ്രയോഗം; അതിനുമേൽ ഇട്ടുണ്ട്' എ ന്നു കാലാനുപ്രയോഗം, അതിനു മേൽ ആകും' എന്നു പൂരണാ പ്രയോഗം.<noinclude><references/></noinclude> 77sww0aksairlwcukitp1eze70q9skp താൾ:Shabdha Shodhini 1918.pdf/100 106 85302 246403 2026-08-04T20:19:39Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ata അറിയാവുന്നവൻ, അറിയാവുന്നവ, അറിയാവുന്നതും അറിയായതും അറിയുന്നവൻ, നാൻ അറിയേണ്ടുന്നതും ky? പും, സ്ത്രീ, നപും, മാനം a. ടി ഭാവി |വിധായക മാനം അറിയേണ്ടിയവൻ, അറിയേണ്ടിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246403 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ata അറിയാവുന്നവൻ, അറിയാവുന്നവ, അറിയാവുന്നതും അറിയായതും അറിയുന്നവൻ, നാൻ അറിയേണ്ടുന്നതും ky? പും, സ്ത്രീ, നപും, മാനം a. ടി ഭാവി |വിധായക മാനം അറിയേണ്ടിയവൻ, അറിയേണ്ടിയ അറിയാൻ, അറിയേണ്ടവരും കേരള സാഹിത്യ അക്കാദമി 51. m ഭൂതം §1. ഭാവി നിഷേധകം ഭൂതം 'അവൻ' 'അവൾ' എന്നവയെ ചുരുക്കി സാധാരണയിൽ കാൻ ഓം എന്നാക്കാറുണ്ടു. ആ രൂപങ്ങളെ ആണ് രണ്ടാമ തായി കാണിച്ചിരിക്കുന്നത്. വിനയെച്ചം 124. (1) മുൻവിനയെച്ചം (3) പിൻവിനയെച്ചം (9) ന ടുവിനയെച്ചം (4) പാക്ഷികവിനയെച്ചം (5) തൻവിനയെച്ചം എന്ന വിനയെച്ചം അഞ്ചുവിധമാകുന്നു. (1) ഭൂതകാലത്തിലുള്ളതു മുൻവിനയെച്ചം. വന്നു കുളിച്ച് ഉടൻ കഴിച്ചു. ഇതിൽ വരുകയും കുളിക്കയും ഊണ് കഴിക്കുന്നതിനു മുമ്പ നടന്നതാകയാൽ വന്ന് കളിച്ചു' എന്ന മുൻവിനയെച്ചങ്ങൾ,<noinclude><references/></noinclude> e8gjh3umr28nfk78ujpuq97g4cczeuq താൾ:Shabdha Shodhini 1918.pdf/130 106 85303 246404 2026-08-04T20:19:44Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8122 ആകാംക്ഷാകാണ്ഡം 11) ആ കൃതി, വം തല ഉപയോഗിക്കപ്പെട്ടത്, താന് എന്നതിനെ വിശേഷിപ്പിക്കുന്നു. . അദ്ദേഹത്തിന്റെ (ഡയുടെ കിശേഷമായ വിദ്യാ നിശ്ചയം അദ്ദേഹത്തിനു താൻ പഠിച...' താൾ സൃഷ്ടിച്ചിരിക്കുന്നു 246404 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>8122 ആകാംക്ഷാകാണ്ഡം 11) ആ കൃതി, വം തല ഉപയോഗിക്കപ്പെട്ടത്, താന് എന്നതിനെ വിശേഷിപ്പിക്കുന്നു. . അദ്ദേഹത്തിന്റെ (ഡയുടെ കിശേഷമായ വിദ്യാ നിശ്ചയം അദ്ദേഹത്തിനു താൻ പഠിച്ച കാളജിലെ സീ നിയർ ഫെല്ലോ എന്ന സ്ഥാനത്തെ സമ്പാദിച്ചുകൊടുത്തു. 1) അദ്ദേഹത്തിന്റെ സാമാന്യം (സാമം പോലെ പ്രയോഗിച്ചു വരുന്നു, പുല്ലിംഗം, സംബന്ധികം, ഏക ചായ' സംബന്ധിക്കുന്നു. 2) MD. ' ലിംഗം ഭാഷയിൽ ആമി ഗം, നിർദ്ദേശികൾ, കവി സാദിച്ചുകൊടു 5) അദ്ദേഹത്തിനു ഉദ്ദേശികായികഴി, കാടുത്തു' എന്നതിന്റെ സ്വാമി ജി വിശേഷിപ്പിക്കുന്നു. 9) സീനിയർ പോല്ലോ സാമാന്യനാം സാധാരണലിംഗം, നിശകാ ക; സമാന എന്നതിലെ സ്ഥാനത്തോടു സമാധികരണം, 10) എന്ന അവ്യയം; കൊല്ലാ' സ്ഥാനം ഇവയുടെ അഭേദത്തെ കാണി<noinclude><references/></noinclude> jmn6x96rhn3q8esk7h7u0t0uxzhkejm താൾ:Shabdha Shodhini 1918.pdf/101 106 85304 246405 2026-08-04T20:20:01Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിനയെ പ്രകരണം (2) ഭാവികാലത്തിലുള്ളതു പിൻവിനയെച്ചം ഉണ്ണാൻ ഇതിൽ ഉണ്ണുക പോയതിന്റെ ശേഷം നടക്കുന്ന ക്രിയ ആ കയാൽ ഉണ്ണാൻ' എന്ന് പിൻവിനയെച്ചം. (9) കാലാദി വിശേഷങ്ങളെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246405 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വിനയെ പ്രകരണം (2) ഭാവികാലത്തിലുള്ളതു പിൻവിനയെച്ചം ഉണ്ണാൻ ഇതിൽ ഉണ്ണുക പോയതിന്റെ ശേഷം നടക്കുന്ന ക്രിയ ആ കയാൽ ഉണ്ണാൻ' എന്ന് പിൻവിനയെച്ചം. (9) കാലാദി വിശേഷങ്ങളെന്നുമില്ലാത്ത കേവലക്രിയ നട പറയപ്പെടാവുന്നതല്ല. അത്തി ഇതിൽ പറക' എന്നതു നടുവിനയെച്ചം. ഇതു വാക ത്തിന്റെ കഴിവായിട്ടു തന്നെ നിൽക്കുന്നു. നടുവിനയെത്തി നു മറ്റു വിനയെച്ചങ്ങളെക്കാൾ അത്ഥത്തിലും പ്രയോഗത്തിലും വളരെ കോമുണ്ട്. ഇതു കാലാ പാധികളിൽ നിൻറെയും ശമില്ലാത്തതാകയാൽ വാസ്തവത്തിൽ അംഗമെന്നും അംഗിയെ പരബ്രഹ്മം പോലെ അവ രിച്ഛിന്നമാകുന്നു. ഇതു മറെറാരു ക്രിയക്കു കീഴടങ്ങുന്നതും തനി യേ നിൽക്കാൻ ശേഷിയില്ലാത്തതുകൊണ്ടു മാത്രമാകുന്നു. ന്നാൽ നിയോഗം, ആ ഴ, മുതലായ അത്ഥങ്ങളൊന്നും തോന്നി ക്കുന്നതിനു മനസ്സില്ലാത്തിടത്തു ഇതിനെ പ്രധാന ക്രിയ ആയിട്ടു തന്നെ ഉപയോഗിക്കാറുമുണ്ട്. ഉദാ:-ആയ വേഷം ധരിച്ചു കഴിഞ്ഞെങ്കിൽ ഇങ്ങോട്ടു വരികതന്നെ.' ഇവിടെ ഇങ്ങോട്ടുവാ എന്നായാൽ ആജ്ഞയും, വരൂ' എന്നായാൽ വിധിയും വരാം എന്നായാൽ അനുജ്ഞയും തോന്നിയെന്നു വരാം. ഈ മാതിരി ഉപചാരത്തോടുകൂടി പറയുന്ന സ്ഥലങ്ങളിൽ നിയോജകപ്രകാര ത്തിന്റെ മധ്യമപുരുഷന്റെ സ്ഥാനത്തു ഇതിനെ പ്രയോഗിക്കാ റുണ്ട്. കള്ള പറകയാൽ ശിക്ഷകിട്ടി' ഇത്യാദികളിലെപ്പോലെ ഇതിനെ നാമം പോലെയും ഉപയോഗിക്കാം. (4) പാക്ഷിക വിനയെച്ചം ഒന്നു ഒരുപ്രകാരം വരുന്ന ക്ഷം എന്നുള്ള അത്തെക്കുറിക്കുന്നു. ദാ... ഇന്നത്തേടം കഴിച്ചിടുകിലിനിടെ ജയിച്ചീടിൻ കഴിക്കുന്നപക്ഷം എം. (5) തൻവിനയെച്ചം ഒന്നു ഒരുവിധം ഇരിക്കുമ്പോൾ എന്ന് കുറിക്കും. ജ്യേഷ്ഠനിരിക്കുമ്പോൾ എന്നം.<noinclude><references/></noinclude> muz5z2we364dk6pb3av3uyw3vm3tud8 താൾ:Shabdha Shodhini 1918.pdf/131 106 85305 246406 2026-08-04T20:20:08Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാടും' എന്നതിന്റെ ക (13) കൊടുത്തു-കൃതി, വലം, കാരിതം, സകാത് കരിച്ച യോഗം, നിർദ്ദേശപ്രകാരം, 'ച' എന്ന കായിൽ ചേരുന്നു. (1) m. ഉണ്ടാകും ചെറുക്കാം ചില യഹൊ! സ് പ കാരിതം, അകകം, ജീലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246406 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാടും' എന്നതിന്റെ ക (13) കൊടുത്തു-കൃതി, വലം, കാരിതം, സകാത് കരിച്ച യോഗം, നിർദ്ദേശപ്രകാരം, 'ച' എന്ന കായിൽ ചേരുന്നു. (1) m. ഉണ്ടാകും ചെറുക്കാം ചില യഹൊ! സ് പ കാരിതം, അകകം, ജീലാനി, കരി, നിർദ്ദേശപ്രകാരം, കാറ എന്ന കാവിൽ (2) ചെറ് ലോകം, പാരിമണിക', 'കുറ്റം' എന്നതിനെ വിനി പിമ്മി. (3) അതിന്റെ കാ - സമയം വിശേഷിപ്പിക്കുന്നു. സംവതാരികകൾ, സമയ എന്നതിനോടായിക്കുന്നു. (സംസ്കൃത സപ്തമി ഏക 'കില' എന്നതിന്റെ അധികരണം. നാമം, സാധാരണമാം, ഉദ്ദേശിക, ബാ; ഉ രാമം എന്നതിന്റെ സ്വാമി, 8) നിലവന്നു 9) സമുച്ചയ പാത നിലവ് എന്നതിനെ വിശേഷിപ്പിക്കുന്നു. 7. താന്താൻ നിരന്തരം ചെയ്യുന്ന കമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേവരൂ. സാധാരണ ലിംഗം, നിർദ്ദേശിക, ഏക ' എന്നതിന്റെ കാ 2) നിരന്തരം സംസ്കൃതവ്യയം ചെയ്യുന്ന' എന്നതിലെ വിശേഷിപ്പിക്കുന്നു. 3) ചെയ്യുന്നതി, കോലം, കാരിതം, സംരകം, നിർദ്ദേശിക്കാ രം വമായ പേരെച്ചം കമ്മങ്ങൾ എന്നതിനെ വിശേഷിപ്പിക്കുന്നു. 4) കമ്മങ്ങൾ സാമാന്യനാം യവും ലുപ്ത പ്രതിഗ്രാഹിക ബല. അനു വിച്ചീടുക എന്നതിന്റെ ക 5) താന്താൻ (1) പോലെ അനുഭവിച്ചിടുക എന്നതിന്റെ കാ<noinclude><references/></noinclude> ica1iqld0wi7lm8wjej7y251jea7sgr 246407 246406 2026-08-04T20:20:13Z Manojk 804 246407 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാടും' എന്നതിന്റെ ക (13) കൊടുത്തു-കൃതി, വലം, കാരിതം, സകാത് കരിച്ച യോഗം, നിർദ്ദേശപ്രകാരം, 'ച' എന്ന കായിൽ ചേരുന്നു. (1) m. ഉണ്ടാകും ചെറുക്കാം ചില യഹൊ! സ് പ കാരിതം, അകകം, ജീലാനി, കരി, നിർദ്ദേശപ്രകാരം, കാറ എന്ന കാവിൽ (2) ചെറ് ലോകം, പാരിമണിക', 'കുറ്റം' എന്നതിനെ വി പിമ്മി. (3) അതിന്റെ കാ - സമയം വിശേഷിപ്പിക്കുന്നു. സംവതാരികകൾ, സമയ എന്നതിനോടായിക്കുന്നു. (സംസ്കൃതപുരി) ഏക 'കില' എന്നതിന്റെ അധികരണം. 8) നിലവന്നു നാമം, സാധാരണ ലാം, ഉദ്ദേശിക, ബാ; ഉ രാമം എന്നതിന്റെ സ്വാമി, 9) സമുച്ചയ പാത നിലവ് എന്നതിനെ വിശേഷിപ്പിക്കുന്നു. 7. താന്താൻ നിരന്തരം ചെയ്യുന്ന കമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേവരൂ. സാധാരണ ലിംഗം, നിർദ്ദേശിക, ഏക ' എന്നതിന്റെ കാ 2) നിരന്തരം സംസ്കൃതവ്യയം ചെയ്യുന്ന' എന്നതിലെ വിശേഷിപ്പിക്കുന്നു. 3) ചെയ്യുന്നതി, കോലം, കാരിതം, സംരകം, നിർദ്ദേശിക്കാ രം വമായ പേരെച്ചം കമ്മങ്ങൾ എന്നതിനെ വിശേഷിപ്പിക്കുന്നു. 4) കമ്മങ്ങൾ സാമാന്യനാം യവും ലുപ്ത പ്രതിഗ്രാഹിക ബല. അനു വിച്ചീടുക എന്നതിന്റെ ക 5) താന്താൻ (1) പോലെ അനുഭവിച്ചിടുക എന്നതിന്റെ കാ<noinclude><references/></noinclude> he4bcegzni065w7s52n0c3m98ei5phc താൾ:Otta slokam Malayalam 1921.pdf/19 106 85306 246417 2026-08-05T10:51:58Z MoosadWiki 13329 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു 246417 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" />പ്രഥമഭാഗം 11</noinclude><noinclude><references/></noinclude> 3kcnnrx3aaozhygpwsd86n0k0ooxacl