വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.15
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/മാല്യവാന്റെ വാക്യം
0
4044
246555
16527
2026-08-12T11:59:09Z
~2026-44247-58
13522
246555
wikitext
text/x-wiki
{{ഫലകം:രാമായണം യുദ്ധകാണ്ഡം}}
ചാരനായോരു ശുകൻ പോയനന്തരം
ഘോരനാം രാവണൻ വാഴുന്ന മന്ദിരേ 1390
വന്നിതു രാവണമാതാവുതൻ പിതാ-
ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാൻ
സൽക്കാരവും കുശലപ്രശ്നവും ചെയ്തു
രക്ഷോവരനുമിരുത്തി യഥോചിതം
കൈകസീതാതൻ മതിമാൻ വിനീതിമാൻ
കൈകസീനന്ദനൻ തന്നോടു ചൊല്ലീടിനാൻ
“ചൊല്ലുവൻ ഞാൻ തവ നല്ലതു പിന്നെ നീ-
യെല്ലാം നിനക്കൊത്തപോലെയനുഷ്ഠിക്ക
ദുർന്നിമിത്തങ്ങളീ ജാനകി ലങ്കയിൽ
വന്നതിൽപ്പിന്നെപ്പലതുണ്ടു കാണുന്നു 1400
കണ്ടീലയോ നാശഹേതുക്കളായ് ദശ-
കണ്ഠപ്രഭോ? നീ നിരൂപിക്ക മാനസേ
ദാരുണമായിടി വെട്ടുന്നിതന്വഹം
ചോരയും പെയ്യുന്നിതുഷ്ണമായെത്രയും
ദേവലിംഗങ്ങളിളകി വിയർക്കുന്നു
ദേവിയാം കാളിയും ഘോരദംഷ്ട്രാന്വിതം
നോക്കുന്ന ദിക്കിൽ ചിരിച്ചു കാണാകുന്നു
ഗോക്കളിൽ നിന്നു ഖരങ്ങൾ ജനിക്കുന്നു
മൂഷികൻ മാർജ്ജാരനോടു പിണങ്ങുന്നു
രോഷാൽ നകുലങ്ങളോടുമവ്വണ്ണമേ 1410
പന്നഗജാലം ഗരുഡനോടും തഥാ
നിന്നെതിർത്തീടാൻ തുടങ്ങുന്നു നിശ്ചയം
മുണ്ഡനായേറ്റം കരാളവികടനായ്
വർണ്ണവും പിംഗലകൃഷ്ണമായ് സന്തതം
കാലനെയുണ്ടു കാണുന്നിതെല്ലാടവും
കാലമാപത്തിനുള്ളോന്നിതു നിർണ്ണയം
ഇത്തരം ദുർന്നിമിത്തങ്ങളുണ്ടായതി-
നത്രൈവ ശാന്തിയെച്ചെയ്തു കൊള്ളേണമേ
വംശത്തെ രക്ഷിച്ചുകൊള്ളുവാനേതുമേ
സംശയമെന്നിയേ സീതയെക്കൊണ്ടുപോയ് 1420
രാമപാദേ വച്ചു വന്ദിക്ക വൈകാതെ
രാമനാകുന്നതു വിഷ്ണു നാരായണൻ
വിദ്വേഷമെല്ലാം ത്യജിച്ചു ഭജിച്ചുകൊൾ-
കദ്വയനാം പരമാത്മാനമവ്യയം
ശ്രീരാമപാദപോതം കൊണ്ടു സംസാര-
വാരാന്നിധിയെക്കടക്കുന്നു യോഗികൾ
ഭക്തികൊണ്ടന്തഃകരണവും ശുദ്ധമായ്
മുക്തിയെ ജ്ഞാനികൾ സിദ്ധിച്ചു കൊള്ളുന്നു
ദുക്ഷ്ടനാം നീയും വിശുദ്ധനാം ഭക്തികൊ-
ണ്ടൊട്ടുമേ കാലം കളയാതെ കണ്ടു നീ 1430
രാക്ഷസവംശത്തെ രക്ഷിച്ചുകൊള്ളുക
സാക്ഷാൽ മുകുന്ദനെസ്സേവിച്ചു കൊള്ളുക
സത്യമത്രേ ഞാൻ പറഞ്ഞതു കേവലം
പഥ്യം നിനക്കിതു ചിന്തിക്ക മാനസേ”
സാന്ത്വനപൂർവ്വം ദശമുഖൻ തന്നോടു
ശാന്തനാം മാല്യവാൻ വംശരക്ഷാർത്ഥമായ്
ചൊന്നതുകേട്ടു പൊറാഞ്ഞു ദശമുഖൻ
പിന്നെയമ്മാല്യവാൻ തന്നോടു ചൊല്ലിനാൻ:
“മാനവനായ കൃപണനാം രാമനെ
മാനസേ മാനിപ്പതിനെന്തു കാരണം? 1440
മർക്കടാലംബനം നല്ല സാമർത്ഥ്യമെ-
ന്നുൾക്കാമ്പിലോർക്കുന്നവൻ ജളനെത്രയും
രാമൻ നിയോഗിക്കയാൽ വന്നിതെന്നോടു
സാമപൂർവ്വം പറഞ്ഞൂ ഭവാൻ നിർണ്ണയം
നേരത്തേ പോയാലുമിന്നി വേണ്ടുന്ന നാൾ
ചാരത്തു ചൊല്ലിവിടുന്നുണ്ടു നിർണ്ണയം
വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാം മിത്രമി-
ത്യുക്തികൾ കേട്ടാൻ പൊറുത്തുകൂടാ ദൃഢം”
ഇഥം പറഞ്ഞമാത്യന്മാരുമായ് ദശ-
വക്ത്രനും പ്രാസാദമൂർദ്ധനി കരേറിനാൻ 1450
2mw8eyc2jssr2cvi1igbop6fxbnir6b
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/യുദ്ധാരംഭം
0
4372
246556
16535
2026-08-12T12:36:41Z
~2026-44247-58
13522
246556
wikitext
text/x-wiki
{{രാമായണം യുദ്ധകാണ്ഡം}}
<poem>
വാനര സേനയും കണ്ടകമേബഹു-
മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ
യുദ്ധത്തിനായ് രജനീചരവീരരെ-
സ്സത്വരം തത്ര വരുത്തി വാഴും വിധൌ
രാവണനെക്കണ്ടു കോപിച്ചുരാഘവ-
ദേവനും സൌമിത്രിയോടു വിൽ വാങ്ങിനാൻ
പത്തുകിരീടവും കൈകളിരുപതും
വൃത്രനോടൊത്ത ശരീരവും ശൌര്യവും
പത്തു കിരീടങ്ങളും കുടയും നിമി-
ഷാർദ്ധേന ഖണ്ഡിച്ചനേരത്തു രാവണൻ
നാണിച്ചു താഴെത്തിറങ്ങി ഭയം കൊണ്ടു
ബാണത്തെ നോക്കി നോക്കിച്ചരിച്ചീടിനാൻ.
മുഖ്യപ്രഹസ്തപ്രമുഖപ്രവരന്മാ-
രൊക്കവേ വന്നു തൊഴുതോരനന്തരം
‘യുദ്ധമേറ്റീടുവിൻ കോട്ടയിൽപ്പുക്കട-
ച്ചത്യന്തഭീത്യാ വസിക്കയില്ലത്ര നാം.’
ഭേരീമൃദംഗഢക്കാപണവാനാക-
ദാരുണ ഗോമുഖാദ്യങ്ങൾ വാദ്യങ്ങളും
വാരണാശ്വോഷ്ട്രഖരഹരി ശാർദ്ദൂല-
സൈരിഭസ്യന്ദനമുഖ്യയാനങ്ങളിൽ
ഖഡ്ഗശൂലേഷുചാപപ്രാസാതോമര-
മുൽഗരയഷ്ടി ശക്തിച്ഛുരികാദികൾ
ഹസ്തേ ധരിച്ചുകൊണ്ടസ്തഭീത്യാ ജവം
യുദ്ധസന്നദ്ധരായുദ്ധതബുദ്ധിയോ-
ടബ്ധികളദ്രികളുർവ്വിയും തൽക്ഷണ-
മുദ്ധൂതമായിതു സത്യലോകത്തോളം
വജ്രഹസ്താശയിൽ പുക്കാൻ പ്രഹസ്തനും
വജ്രദംഷ്ട്രൻ തഥാ ദക്ഷിണദിക്കിലും
ദുശ്ച്യവനാരിയാം മേഘനാദൻ തദാ
പശ്ചിമഗോപുരദ്വാരി പുക്കീടിനാൻ.
മിത്ര വർഗ്ഗാമാത്യഭൃത്യജനത്തൊടു-
മുത്തരദ്വാരി പുക്കാൻ ദശവക്ത്രനും
നീലനും സേനയും പൂർവദിഗ്ഗോപുരേ
ബാലിതനയനും ദക്ഷിണഗോപുരേ
വായുതനയനും പശ്ചിമഗോപുരെ
മായാമനുഷ്യനാമാദിനാരായണൻ
മിത്രതനയസൌമിത്രീവിഭീഷണ-
മിത്രസംയുക്തനായുത്തരദിക്കിലും
ഇത്ഥമുറപ്പിച്ചു രാഘവരാവണ-
യുദ്ധം പ്രവൃത്തമായ് വന്നു വിചിത്രമായ്.
ആയിരം കോടിമഹാകോടികളോടു-
മായിരമർബുദമായിരം ശംഖങ്ങൾ
ആയിരം പുഷ്പങ്ങളായിരം കല്പങ്ങ-
ആയിരം ലക്ഷങ്ങളായിരം ദണ്ഡങ്ങൾ
ആയിരം ധൂളികളായിരമായിരം
തോയാകരപ്രളയങ്ങളെന്നിങ്ങനെ
സംഖ്യകളോടു കലർന്ന കപിബലം
ലങ്കാപുരത്തെ വളഞ്ഞാലതിദ്രുതം.
പൊട്ടിച്ചടർത്ത പാഷാണങ്ങളേക്കൊണ്ടും
മുഷ്ടികൾകൊണ്ടും മുസലങ്ങളേക്കൊണ്ടും
ഉർവ്വീരുഹം കൊണ്ടും ഉർവ്വീധരം കൊണ്ടും
സർവതോ ലങ്കാപുരം തകർത്തീടിനാർ.
കോട്ടമതിലും കിടങ്ങും തകർത്തൂടൻ
കൂട്ടമിട്ടാർത്തുവിളിച്ചടുക്കുന്നേരം
വൃഷ്ടിപോലെ ശരജാലം പൊഴിക്കയും
വെട്ടുകൊണ്ടറ്റു പിളർന്നു കിടക്കയും
അസ്ത്രങ്ങൾ ശസ്ത്രങ്ങൾ ചക്രങ്ങൾ ശാക്തിക-
ളർദ്ധചന്ദ്രാകാരമായുള്ള പത്രികൾ
ഖഡ്ഗങ്ങൾ ശൂലങ്ങൾ കുന്തങ്ങളീട്ടികൾ
മുൽഗരപംക്തികൾ ഭിണ്ഡിപാലങ്ങളും
തോമരദണ്ഡം മുസലങ്ങൾ മുഷ്ടികൾ
ചാമീകരപ്രഭപൂണ്ട ശതഘ്നികൾ
ഉഗ്രങ്ങളായ വജ്രങ്ങളിവ കൊണ്ടു
നിഗ്രഹിച്ചീടിനാർ നക്തഞ്ചരേന്ദ്രരും.
ആർത്തി മുഴുത്തു ദശാസ്യനവസ്ഥകൾ
പേർത്തുമറിവതിനായയച്ചീടിനാൻ
ശാർദ്ദൂലനാദിയാം രാത്രിഞ്ചരന്മാരെ
രാത്രിയിൽ ചെന്നാലവരും കപികളായ്.
മർക്കടെന്ദ്രന്മാരറിഞ്ഞു പിടിച്ചടി-
ച്ചുൽക്കടരോഷേണ കൊൽവാൻ തുടങ്ങുമ്പോൾ
ആർത്തനാദം കേട്ടുരാഘവനും കരു-
ണാർദ്രബുദ്ധ്യാ കൊടുത്താനഭയം ദ്രുതം.
ചെന്നവരും ശുകസാരണരെപ്പോലെ
ചൊന്നതു കേട്ടു വിഷാദേണ രാവണൻ
മന്ത്രിച്ചുടൻ വിദ്യുജ്ജിഹ്വനുമായ് ദശ-
കന്ധരൻ മൈഥിലി വാഴുമിടം പുക്കാൻ.
രാമശിരസ്സും ധനുസ്സുമിതെന്നുടൻ
വാമാക്ഷിമുന്നിലാമ്മാറൂ വച്ചീടിനാൻ
ആയോധനേ കൊന്നു കൊണ്ടുപോന്നേനെന്നു
മായയാ നിർമ്മിച്ചു വച്ചതുകണ്ടപ്പോൾ
സത്യമെന്നോർത്തു വിലാപിച്ചു മോഹിച്ചു
മുഗ്ദ്ധാംഗി വീണുകിടക്കും ദശാന്തരേ
വന്നൊരു ദൂതൻ വിരവൊടു രാവണൻ-
തന്നേയും കൊണ്ടുപോന്നീടിനാനന്നേരം
വൈദേഹി തന്നോടു ചൊന്നാൾ സരമയും:
‘ഖേദമശേഷമകലെക്കളക നീ
എല്ലാം ചതിയെന്നു തേറീടിതൊക്കവേ
നല്ലവണ്ണം വരും നാലുനാളുള്ളിലി-
ങ്ങില്ലൊരു സംശയം കല്ല്യാണദേവതേ!
വല്ലഭൻ കൊല്ലും ദശാസ്യനെ നിർണ്ണയം.’
ഇത്ഥം സരമാസരസവാക്യം കേട്ടു
ചിത്തം തെളിഞ്ഞിരുന്നീടിനാൾ സീതയും.
മംഗലദേവതാവല്ലഭാജ്ഞാവശാ-
ലംഗദൻ രാവണൻ തന്നോടൂ ചൊല്ലിനാൻ:
‘ഒന്നുകിൽ സീതയെ കൊണ്ടുവന്നെന്നുടെ
മുന്നിലാമ്മാറൂവച്ചീടുക വൈകാതെ.
യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി-
ലത്തൽ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും
രാക്ഷസസേനയും ലങ്കാനഗരവും
രാക്ഷസരാജനാം നിന്നോടു കൂടവേ
സംഹരിച്ചീടുവാൻ ബാണമെയ്തെന്നുള്ള
സിംഹനാദം കേട്ടതില്ലയൊ രാവണ!
ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാൻ?
നാണം നിനക്കേതുമില്ലയോ മാനസേ?’
ഇത്ഥമധിക്ഷേപവാക്കുകൾ കേട്ടതി-
ക്രുദ്ധനായോരു രാത്രീഞ്ചരവീരനും
വൃത്രാരിപുത്രതനയനെക്കൊല്കെന്നു
നക്തഞ്ചരാധിപന്മാരോടു ചൊല്ലിനാൻ.
ചെന്നു പിടിച്ചാർ നിശാചര വീരരും
കൊന്നു ചുഴറ്റിയെറിഞ്ഞാൻ കപീന്ദ്രനും
പിന്നെയപ്രാസാദവും തകർത്തീടിനാ-
നൊന്നു കുതിച്ചങ്ങുയർന്നു വേഗേന പോയ്
മന്നവൻ തന്നെത്തൊഴുതു വൃത്താന്തങ്ങ-
ളൊന്നൊഴിയാതെയുണർത്തിനാനംഗദൻ
പിന്നെസ്സുഷേണൻ കുമുദൻ നളൻ ഗജൻ
ധന്യൻ ഗവയൻ ഗവാക്ഷൻ മരുത്സുതൻ
എന്നിവരാദിയാം വാനരവീരന്മാർ
ചെന്നു ചുഴന്നു കിടങ്ങും നിരത്തിനാർ.
കല്ലും മലയും മരവും ധരിച്ചാശു
നില്ലു നില്ലെന്നു പറഞ്ഞടുക്കുന്നേരം
ബാണചാപങ്ങളും വാളും പരിചയും
പ്രാണഭയം വരും വെണ്മഴു കുന്തവും
ദണ്ഡങ്ങളും മുസലങ്ങൾ ഗദകളും
ഭിണ്ഡിപാലങ്ങളും മുൽഗരജാലവും
ചക്രങ്ങളും പരിഘങ്ങളുമീട്ടികൾ
സുക്രചകങ്ങളും മറ്റുമിത്രാദികൾ
ആയുദ്ധമെല്ലാമെടൂത്തു പിടിച്ചുകൊ-
ണ്ടായോധനത്തിന്നടുത്താരരക്കരും.
വാരണനാദവും വാജികൾ നാദവും
രാക്ഷസരാർക്കയും സിംഹനാദങ്ങളും
രൂക്ഷതയേറൂം കപികൾനിനാദവും
തിങ്ങി മുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവു-
മെങ്ങുമിടതൂർന്നു മാറ്റൊലിക്കൊണ്ടു തേ
ജംഭാരിമുമ്പാം നിലിമ്പരും കിന്നര-
കിം പുരുഷോരഗഗുഹ്യക സംഘവും
ഗർന്ധർവ്വസിദ്ധവിദ്യാധരചാരണാ-
ദ്യന്തരീക്ഷാന്തരേ സഞ്ചരിക്കും ജനം
നാരദനാദികളായ മുനികളും
ഘോരമായുള്ള ദു:ഖം കണ്ടു കൊള്ളുവാൻ
നാരികളോടൂം വിമാനയാനങ്ങളി-
ലരുഹ്യ പുഷ്കരാന്തേ നിറഞ്ഞീടിനാർ.
തുംഗനാമിന്ദ്രജിത്തേറ്റാനതുനേര-
മംഗദൻ തന്നോടതിന്നു കപീന്ദ്രനും
സുതനെക്കൊന്നു തേരും തകർത്താൻ മേഘ-
നാദനും മറ്റൊരു തേരിലേറീടിനാൻ.
മാരുതി തന്നെ വേൽകൊണ്ടു ചാട്ടീടിനാൻ
ധീരനാകും ജംബുമാലി നിശാചരൻ
സാരഥി തന്നോടു കൂടവേ മാരുതി
തേരും തകർത്തവനെക്കൊന്നലറിനാൻ.
മിത്രതനയൻ പ്രഹസ്തനോടേറ്റിതു
മിത്രാരിയോടു വിഭീക്ഷണവീരനും
നീലൻ നികുംഭനോടേറ്റാൻ തപനനെ-
കാലപുരത്തിന്നയച്ചാൻ മഹാഗജൻ.
ലക്ഷ്മണനേറ്റാൻ വിരൂപാക്ഷനോടഥ
ലക്ഷ്മീപതിയാം രഘുത്തമൻ തന്നോടു
ദക്ഷധ്വജാഗ്നിധ്വജാദികൾ പത്തുപേർ
തൽക്ഷണേ പോർചെയ്തു പുക്കാർ സുരാലയം.
വാനരന്മാർക്കു ജയം വന്നിതന്നേരം
ഭാനുവും വാരിധിതന്നിൽ വീണീടിനാൻ.
ഇന്ദ്രാത്മജാത്മജനോടേറ്റു തോറ്റു പോ-
യിന്ദ്രജിത്തംബരാന്തേ മറഞ്ഞീടിനാൻ
നാഗസ്ത്രമെയ്തു മോഹിപ്പിച്ചിതു ബത
രാഘവന്മാരേയും വാനരന്മാരെയും
വന്ന കപികളെയും നരന്മാരെയു-
മൊന്നൊഴിയാതെ ജയിച്ചേനിതെന്നവൻ
വെന്നിപ്പെരുമ്പറ കൊട്ടിച്ചു മേളീച്ചു
ചെന്നു ലങ്കാപുരം തന്നിൽ മേവീടിനാൻ.
താപസവൃന്ദവും ദേവസമൂഹവും
താപം കലർന്നു വിഭീഷണവീരനും
ഹാ! ഹാ! വിഷാദേന ദു:ഖവിഷണ്ണരായ്
മോഹിതന്മാരായ് മരുവും ദശാന്തരേ
സപ്തദീപങ്ങളും സപ്താർണ്ണവങ്ങളും
സപ്താചലങ്ങളുമുൾക്ഷോഭമാം വണ്ണം
സപ്താശ്വകോടിതേജോമയനായ് സുവർ-
ണ്ണാദ്രിപോലേ പവനാശനനാശനൻ
അബ്ധിതോയം ദ്വിധാ ഭിത്വാ സ്വപക്ഷയു-
ഗ്മോദ്ധൂതലോകത്രയത്തോടതിദ്രുതം
നാഗാരി രാമപാദം വണങ്ങീടിനാൻ
നാഗാസ്ത്രബന്ധനം തീർന്നിതു തൽക്ഷണേ.
ശാഖാ മൃഗങ്ങളുമസ്ത്രനിർമ്മുക്തരായ്
ശോകവും തീർന്നു തെളിഞ്ഞു വിളങ്ങിനാർ
ഭക്തപ്രിയൻ മുദാപക്ഷിപ്രവരനെ
ബദ്ധസമ്മോദമനുഗ്രഹം നൽകിനാൻ.
കൂപ്പിത്തൊഴുതനുവാദവും കൈക്കൊണ്ടു
മേൽപ്പോട്ടു പോയ് മറഞ്ഞീടിനാൻ താർക്ഷ്യനും
മുന്നേതിലും ബലവീര്യവേഗങ്ങൾ പൂ-
ണ്ടുന്നതന്മാരാം കപിവരന്മാരെല്ലാം
മന്നവൻ തൻ നിയോഗേന മരങ്ങളും
കുന്നും മലയുമെടുത്തെറിഞ്ഞീടിനാർ.
വന്നശത്രുക്കളെക്കൊന്നു മമാത്മജൻ
മന്ദിരം പുക്കിരിക്കുന്നതിൽ മുന്നമേ
വന്നാരവരുമിങ്ങെന്തൊരു വിസ്മയം
നന്നുനന്നെത്രയുമെന്നേ പറയാവൂ.
ചെന്നറിഞ്ഞീടുവിനെന്തൊരു ഘോഷമി’-
തെന്നു ദശാനനൻ ചെന്നോരനന്തരം
ചെന്നു ദൂതന്മാരറിഞ്ഞു ദശാനനൻ
തന്നോടു ചൊല്ലിനാർ വൃത്താന്തമൊക്കവേ.
‘വീര്യബലവേഗവിക്രമം കൈക്കൊണ്ടു
സൂര്യാത്മജാദികളായ കപികുലം
ഹസ്തങ്ങൾതോറുമലാതവും കൈക്കൊണ്ടു
ഭിത്തിതന്നുത്തമാംഗത്തിന്മേൽ നില്കുന്നോർ
നാണമുണ്ടെങ്കിൽ പുറത്തു പുറപ്പെടു-
കാണുങ്ങളെങ്കിലെന്നാർത്തു പറകയും
കേട്ടതില്ലെ ഭവാ’നെന്നവർ ചൊന്നതു
കേട്ടു ദശാസ്യനും കോപേന ചൊല്ലിനാൻ:
‘മാനവന്മാരെയുമേറെ മദമുള്ള
വാനരന്മാരെയും കൊന്നൊടുക്കീടുവാൻ
പോകധൂമ്രാക്ഷൻ പടയോടു കൂടവേ
വേഗേന യുദ്ധം ജയിച്ചു വരിക നീ’
ഇത്ഥമനുഗ്രഹം ചെയ്തയച്ചാനതി-
ക്രുദ്ധനാം ധൂമ്രാക്ഷനും നടന്നീടിനാൻ.
ഉച്ചൈസ്ഥരമായ വാദ്യഘോഷത്തോടും
പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടാൻ
മാരുതിയോടെതിർത്താനവനും ചെന്നു
ദാരുണമായിതു യുദ്ധവുമെത്രയും.
വേലസിവെണ്മഴു കുന്തം ശരാസനം
ശൂലം മുസലം പരിഘഗദാദികൾ
കൈക്കൊണ്ടു വാരണവാജിരഥങ്ങളി-
ലുൾക്കരുത്തോടേറി രാക്ഷസവീരരും
കല്ലും മരവും മലയുമായ് പർവ്വത-
തുല്യശരീരികളായ കപികളും
തങ്ങളിലേറ്റു പൊരുതു മരിച്ചിതൊ-
ട്ടങ്ങുമിങ്ങും മഹാവീരരായുള്ളവർ.
ചോരയുമാറായൊഴുകീ പലവഴി
ശൂരപ്രവരനാം മാരുതി തൽക്ഷണേ
ഉന്നതമായൊരു കുന്നിൻ കൊടുമുടി-
തന്നെയടർത്തെടുത്തൊന്നെറിഞ്ഞീടിനാൻ.
തേരിൽ നിന്നാശു ഗദയുമെടുത്തുടൻ-
പാരിലാമ്മാറു ധൂമ്രാക്ഷനും ചാടിനാൻ
തേരും കുതിരകളും പൊടിയായിതു
മാരുതിക്കുള്ളിൽ വർദ്ധിച്ചിതു കോപവും
രാത്രിഞ്ചരരെയൊടുക്കിത്തുടങ്ങിനാ-
നാർത്തി മുഴുത്തതു കണ്ടു ധൂമ്രാക്ഷനും
മാരുതിയെഗ്ഗദകൊണ്ടടിച്ചീടിനാൻ
ധീരതയോ,ടതിനാകുലമെന്നിയേ
പാരം വളർന്നൊരുകോപവിവശനായ്
മാരുതി രണ്ടാമതൊന്നറിഞ്ഞീടിനാൻ
ധൂമ്രാക്ഷനേറുകൊണ്ടുമ്പർപുരത്തിങ്ക-
ലാമ്മാറൂ ചെന്നു സുഖിച്ചു വാണീടിനാൻ.
ശേഷിച്ച രാക്ഷസർ കോട്ടയിൽ പുക്കിതു
ഘോഷിച്ചിതംഗനമാർ വിലാപങ്ങളും.
വൃത്താന്തമാഹന്ത! കേട്ടു ദശാസ്യനും
ചിത്തതാപത്തോടു പിന്നെയും ചൊല്ലിനാൻ:
‘വജ്രഹസ്താരി പ്രബലൻ മഹാബലൻ
വജ്രദംഷ്ട്രൻ തന്നെ പോക യുദ്ധത്തിനായ്
മാനുഷവാനരന്മാരെ ജയിച്ചഭി-
മാനകീർത്ത്യാ വരികെ’ന്നയച്ചീടിനാൻ.
ദക്ഷിണഗോപുരത്തൂടെ പുറപ്പെട്ടു
ശക്രാത്മജാത്മജനോടെതിർത്തീടിനാൻ
ദുർന്നിമിത്തങ്ങളുണ്ടായതനാദൃത്യ
ചെന്നു കപികളോടേറ്റു മഹാബലൻ
വൃക്ഷശിലാശൈലവൃഷ്ടികൊണ്ടേറ്റവും
രക്ഷോവരന്മാർ മരിച്ചു മഹാരണേ.
ഖഡ്ഗശസ്ത്രാസ്ത്രശക്ത്യാദികളേറ്റേറ്റു
മർക്കടന്മാരും മരിച്ചാരസംഖ്യമായ്,
പത്തംഗയുക്തമായുള്ള പെരുമ്പട
നക്തഞ്ചരന്മാർക്കു നഷ്ടമായ് വന്നിതു
രക്തനദികളൊലിച്ചു പലവഴി
നൃത്തം തുടങ്ങി കബന്ധങ്ങളും ബലാൽ
താരേയനും വജ്രദംഷ്ട്രനും തങ്ങളിൽ
ഘോരമായേറ്റം പിണങ്ങിനിൽക്കും വിധൌ
വാളും പറീച്ചുടൻ വജ്രദംഷ്ട്രൻ ഗള-
നാദം മുറിച്ചെറിഞ്ഞീടിനാനംഗദൻ.
അക്കഥകേട്ടാശു നക്തഞ്ചരാധിപൻ
ഉൾക്കരുത്തേറുമകമ്പനൻ തന്നെയും
വൻപടയോടുമയച്ചാനതു നേരം
കമ്പമുണ്ടായിതു മേദിനിക്കന്നേരം
ദുശ്ച്യവനാരിപ്രവരനകമ്പനൻ
പശ്ചിമഗോപുരത്തൂടേ പുറപ്പെട്ടാൻ.
വായു തനയനോടേറ്റവനും നിജ-
കായം വെടിഞ്ഞു കാലാലയം മേവിനാൻ.
മാരുതിയെ സ്തുതിച്ചു മാലോകരും
പാരം ഭയം പെരുത്തു ദശകണ്ഠനും
സഞ്ചരിച്ചാൻ നിജ രാക്ഷസസേനയിൽ
പഞ്ചദ്വയാസ്യനും കണ്ടാനതുനേരം
രാമേശ്വരത്തോടു സേതുവിന്മേലുമാ-
രാമദേശാന്തം സുബേലാചലോപരി
വാനരസേന പരന്നതും കൊട്ടക-
ലൂനമായ് വന്നതും കണ്ടോരനന്തരം
‘ക്ഷിപ്രം പ്രഹസ്തനെക്കൊണ്ടുവരികെ’ന്നു
കല്പിച്ചനേരമവൻ വന്നു കൂപ്പിനാൻ
‘നീയറിഞ്ഞീലയോ വൃത്താന്തമൊക്കവേ
നാകയകന്മാർ പടക്കാരുമില്ലായ്കയോ?
ചെല്ലുന്ന ചെല്ലുന്ന രാക്ഷസവീരരെ-
ക്കൊല്ലുന്നതും കണ്ടീങ്ങിരിക്കയില്ലിങ്ങു നാം.
ഞാനോ ഭവാനോ കനിഷ്ഠനോ പോർ ചെയ്തു
മാനുഷവാനരന്മാരെയൊടുക്കുവാൻ
പോകുന്നതാരെന്നു ചൊൽ’കെന്നു കേട്ടവൻ
‘പോകുന്നതിന്നു ഞാ’നെന്നു കൈകൂപ്പിനാൻ
തന്നുടെ മന്ത്രികൾ നാലുപേരുള്ളവർ
ചെന്നു നാലംഗപ്പടയും വരുത്തിനാർ.
നാലൊന്നു ലങ്കയിലുള്ള പടയ്ക്കെല്ലാ-
മാലംബനാം പ്രഹസ്തൻ മഹാരഥൻ.
കുംഭഹനും മഹാനാദനും ദുർമ്മുഖൻ
ജംഭാരി വൈരിയാം വീരൻ സമുന്നതൻ
ഇങ്ങനെയുള്ളൊരു മന്ത്രികൾ നാല്വരും
തിങ്ങിന വൻപടയോടും നടന്നിതു.
ദുർന്നിമിത്തങ്ങളുണ്ടായിതു കണ്ടവൻ-
തന്നകതാരിലുറച്ചു സന്നദ്ധനായ്
പൂർവപുരദ്വാരദേശേപുറപ്പെട്ടു
പാവകപുത്രനോടേറ്റോരനന്തരം
മർക്കടന്മാർ ശിലാവൃക്ഷാചലം കൊണ്ടു
രക്ഷോഗണത്തെയൊതുക്കിത്തുടങ്ങിനാർ
ചക്രഖഡ്ഗപ്രാസ ശക്തിശസ്ത്രാസ്ത്രങ്ങൾ
മർക്കടന്മാർക്കുമേറ്റൊക്കെമരിക്കുന്നു.
ഹസ്തിവരന്മാരുമശ്വങ്ങളും ചത്തു
രക്തംനദികളായൊക്കെയൊലിക്കുന്നു.
അംഭോജസംഭവനന്ദനൻ ജാംബവാൻ
കുംഭഹനുവിനേയും ദുർമ്മുഖനേയും
കൊന്നുമഹാനാദനേയും സമുന്നതൻ-
തന്നെയും പിന്നെ പ്രഹസ്തൻ മഹാരഥൻ
നീലനോടേറ്റുടൻ ദ്വന്ദയുദ്ധം ചെയ്തു
കാലപുരിപുക്കിരുന്നരുളീടിനാൻ.
സേനാപതിയും പടയും മരിച്ചതു
മാനിയാം രാവണൻ കേട്ടു കോപാന്ധനായ്.
</poem>
nbljuq61z6llzovo9l2kav1s2lcexkb
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/യുദ്ധത്തിൽ രാവണന്റെ പുറപ്പാട്
0
4373
246558
16531
2026-08-12T14:06:57Z
~2026-44247-58
13522
246558
wikitext
text/x-wiki
{{രാമായണം യുദ്ധകാണ്ഡം}}
<poem>
‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി
നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ.
നമ്മോടുകൂടെയുള്ളോർ പോന്നീടുക
നമ്മുടെ തേരുംവരുത്തുകെന്നാ’നവൻ
വെണ്മതിപോലെ കുടയും പിടിപ്പിച്ചു
പൊന്മയമായൊരു തേരിൽക്കരേറിനാൻ
ആലവട്ടങ്ങളും വെൺചാമരങ്ങളും
നീലത്തഴകളും മുത്തുക്കുടകളും
ആയിരം വാജികളെക്കൊണ്ടുപൂട്ടിയ
വായുവേഗം പൂണ്ടതേരിൽ കരയേറി
മേരുശീഖരങ്ങൾ പോലെകിരീടങ്ങൾ
ഹാരങ്ങളാദിയാമാഭരണങ്ങളും
പത്തുമുഖമിരുപതു കൈകളും
ഹസ്തങ്ങളിൽ ചാപബാണായുദ്ധങ്ങളും
നീലാദ്രിപോലെ നിശാചരനായകൻ
കോലാഹലത്തോടുകൂടെപ്പുറപ്പെട്ടാൻ.
ലങ്കയിലുള്ളമഹാരഥരന്മാരെല്ലാം
ശങ്കാരഹിതം പുറപ്പെട്ടാരന്നേരം.
മക്കളും മന്ത്രിമാർ തമ്പിമാരും മരു-
മക്കളും ബന്ധുക്കളും സൈന്യപാലരും
തിക്കിത്തിരക്കിവടക്കുഭാഗത്തുള്ള
മുഖ്യമാം ഗോപുരത്തോടെ തെരുതെരെ
വിക്രമമേറിയ നക്തഞ്ചരന്മാരെ
യൊക്കെപ്പുരോഭുവി കണ്ടു രഘുവരൻ
മന്ദസ്മിതം ചെയ്തു നേത്രാന്തസംജ്ഞയാ
മന്ദം വിഭീഷണൻ തന്നോടരുൾ ചെയ്തു:
‘നല്ലവീരന്മാർ വരുന്നതു കാണെടോ!
ചൊല്ലേണമെന്നോടിവരെയഥാഗുണം‘
എന്നതു കേട്ടുവിഭീഷണരാഘവൻ-
തന്നോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ:
ബാണചാപത്തോടുബാലാർക്ക കാന്തി പൂ-
ണ്ടാനക്കഴൂത്തിൽ വരുന്നതകമ്പനൻ
സിംഹധ്വജം പൂണ്ടതേരിൽ കരയേറി
സിംഹപരാക്രമൻ ബാണചാപത്തൊടും
വന്നവനിന്ദ്രജിത്താകിയ രാവണ-
നന്ദനൻ നമ്മെ മുന്നം ജയിച്ചാനവൻ
ആയോധനത്തിനു ബാണചാപങ്ങൾ പൂ-
ണ്ടായതമായൊരു തേരിൽ കരയേറി
കായം വളർന്നു വിഭൂഷണം പൂണ്ടതി-
കായൻ വരുന്നതു രാവണാന്തത്മകൻ
പൊന്നണിഞ്ഞാനക്കഴുത്തിൽ വരുന്നവ-
നുന്നതനേറ്റം മഹോദര മന്നവ!
വാജിമേലേറിപ്പരിഘം തിരിപ്പവ-
നാജി ശൂരേന്ദ്രൻ വിശാലൻ നരാന്തകൻ.
വെള്ളെരുതിൻ മുകളേറി ത്രിശൂലവും
തുള്ളിച്ചിരിക്കുന്നവൻ ത്രിശിരസ്സല്ലോ
രാവണൻ തന്മകൻ മറ്റേതിനങ്ങേതു
ദേവാന്തകൻ തേരിൽ വന്നിതു മന്നവ!
കുംഭകർണ്ണാത്മജൻ കുംഭമങ്ങേതവൻ
തമ്പി നികുംഭൻ പരിഘായുധനല്ലോ.
ദേവകുലാന്തകനാകിയ രാവണ-
നേവരോടൂം നമ്മെ വെൽവാൻ പുറപ്പെട്ടു.‘
ഇത്ഥം വിഭീഷണൻ ചൊന്നതു കേട്ടതി-
നുത്തരം രാഘവൻ താനുമരുൾ ചെയ്തു:
‘യുദ്ധേ ദശമുഖനെക്കൊലചെയ്തുടൻ
ചിത്തകോപം കളഞ്ഞീടുവതിന്നു ഞാൻ‘
എന്നരുൾ ചെയ്തു നിന്നരുളുന്നേരം
വന്ന പടയോടു ചൊന്നാൻ ദശാസ്യനും:
‘എല്ലാവരും നാമൊഴിച്ചു പോന്നാലവർ
ചെല്ലുമകത്തു കടന്നൊരുഭാഗമേ
പാർത്തു ശത്രുക്കൾ കടന്നുകൊള്ളും മുന്നേ
കാത്തുകൊൾവിൻ നിങ്ങൾ ചെന്നു ലങ്കാപുരം.
യുദ്ധത്തിനിന്നു ഞാൻ പോരുമിവരോടൂ
ശക്തിയില്ലായ്കയില്ലിതിനേതുമേ.’
ഏവം നിയോഗിച്ചനേരം നിശാചരരേവരും
ചെന്നു ലങ്കാപുരം മേവിനാർ.
വൃന്ദാദികാരാതി രാവണൻ വാനര-
വൃന്ദത്തെയെയ്തുയ്യ്തു തള്ളിവിട്ടീടിനാൻ.
വാനരേന്ദ്രന്മാരഭയം തരികെന്നു
മാനവേന്ദ്രൻ കാൽക്കൽ വീണിരന്നീടിനാർ
വില്ലും ശരങ്ങളുമാശു കൈക്കൊണ്ടു കൌ-
സല്യാതനയനും പോരിനൊരുമിച്ചാൻ.
‘വമ്പനായുള്ളോരിവനോടു പോരിനു
മുമ്പിലടിയനനുഗ്രഹം നൽകണം‘.
എന്നുസൌമിത്രിയും ചെന്നിരന്നീടിനാൻ
മന്നവൻ താനുമരുൾ ചെയ്തതിന്നേരം:
വൃത്രാരിയും പോരിൽ വിവസ്ത്രനായ് വരും
നക്തഞ്ചരേന്ദ്രനോടേറ്റാലറിക നീ
മായയുമുണ്ടേറ്റം നിശാചരർക്കേറ്റവും
ന്യായവുമൊണ്ടിവർക്കാർക്കുമൊരിക്കലും
ചന്ദ്രചൂഡപ്രിയനാകെയുമുണ്ടവൻ
ചന്ദ്രഹാസാഖ്യമാം വാളുമുണ്ടായുധം
എല്ലാം നിരൂപിച്ചു ചിത്തമുറപ്പിച്ചു
ചെല്ലേണമല്ലൊ കലഹത്തിനെ’ന്നെല്ലാം
ശിക്ഷിച്ചരുൾചെയ്തയച്ചോരനന്തരം
ലക്ഷ്മണനും തൊഴുതാശു പിൻ വാങ്ങിനാൻ
ജാനകിചോരനെക്കണ്ടൊരു നേരത്തു
വാനരനായകനായൊരു മാരുതി
തേർത്തടം തന്നിൽ കുതിച്ചു വീണീടിനാ-
നാർത്തനായ് വന്നു നിശാചരനാഥനും.
ദക്ഷിണഹസ്തവുമോങ്ങിപ്പറഞ്ഞിതു;
രക്ഷോവരനോടൂമാരുതപുത്രനും:
നിർജ്ജരന്മാരേയും താപസന്മാരേയും
സജ്ജനമായ മറ്റുള്ള ജനത്തേയും
നിത്യമുപദ്രവുക്കുന്നനിനക്കു വ-
ന്നെത്തുമാപത്തു കപികുലത്താലെടോ!
നിന്നേയടീച്ചുകൊൽ വാൻ വന്നുനിൽക്കുന്നൊ-
രെന്നെയൊഴിച്ചുകൊൽ വീരനെന്നാകിൽ നീ
വിക്രമമേറിയ നിന്നുടെ പുത്രനാ-
മക്ഷകുമാരനെക്കൊന്നതു ഞാനെടോ.’
എന്നുപറഞ്ഞോന്നടിച്ചാൻ കപീന്ദ്രനും
നന്നായ് വിറച്ചുവീണാൻ ദശകണ്ഠനും
പിന്നെയുണർന്നു ചൊന്നാനിവിടേക്കിന്നു
വന്ന കപികളിൽ നല്ലനല്ലോ ഭവാൻ
‘നന്മയെന്തായെതെനിക്കിന്നിതുകൊണ്ടു
നമ്മുടെ തല്ലുകൊണ്ടാൽ മറ്റൊരുവരും
മൃത്യുവരാതെ ജീവിപ്പവരില്ലല്ലൊ
മൃത്യുവന്നീല നിനക്കതുകൊണ്ടുഞാൻ
എത്രയും ദുർബലനെന്നുവന്നീ നമ്മി-
ലിത്തിരി നേരമിന്നും പൊരുതീടണം’
എന്നനേരത്തൊന്നടിച്ചാൻ ദശാനനൻ
പിന്നെ മോഹിച്ചു വീണാൻ കപിശ്രേഷ്ഠനും
നീലനന്നേരം കുതികൊണ്ടുരാവണ-
ന്മേലെ കരേറി കിരീടങ്ങൾ പത്തിലും
ചാടിക്രമേണ നൃത്തം തുടങ്ങീടിനാൻ;
പാടിത്തുടങ്ങിനാൻ രാവണനും തദാ.
പാവകാസ്ത്രം കൊണ്ടു പാവകപുത്രനെ
രാവണനെയ്തുടൻ തള്ളിവിട്ടീടിനാൻ
തൽ ക്ഷണെകോപിച്ചു ലക്ഷ്മണൻ വേഗേന
രക്ഷോവരനെ ചെറുത്താനതു നേരം
ബാണഗണത്തെ വർഷിച്ചാനിരുവരും
കാണരുതാതെ ചമഞ്ഞിതു പോർക്കളം
വില്ലുമുറിച്ചുകളഞ്ഞിതു ലക്ഷ്മണ-
നല്ലൽ മുഴുത്തുനിന്നു ദശകണ്ഠനും.
പിന്നെ മയൻ കൊടുത്തൊരു വേൾ സൌമിത്രി-
തന്നുടെ മാറിലാമ്മാറു ചാട്ടീടിനാൻ.
അസ്ത്രങ്ങൾ കൊണ്ടു തടുക്കരുതാഞ്ഞു സൌ-
മിത്രിയും ശക്തിയേറ്റാശു വീണീടിനാൻ.
ആടലായ് വീണകുമാരനെച്ചെന്നെടു-
ത്തീടുബാനാശു ഭാവിച്ചു ദശാനനൻ.
കൈലാസശൈലമെടുത്ത ദശാസ്യനു
ബാലശരീരമിളക്കരുതാഞ്ഞിതു.
രാഘവൻ തന്നുടെ ഗൌരവമോർത്തതി-
ലാഘവം പൂണ്ടിതു രാവണവീരനും
കണ്ടുനിൽക്കുന്നൊരു മാരുതപുത്രനും
മണ്ടിയണഞ്ഞൊന്നടിച്ചാൻ ദശാസ്യനെ
ചോരയും ഛർദ്ദിച്ചു തേരിൽ വീണാനവൻ
മാരുതി താനും കുമാരനെ തൽക്ഷണേ
പുഷ്പസമാനമെടുത്തുകൊണ്ടാദരാൽ
ചിൽ പുരുഷൻ മുമ്പിൽ വച്ചു വണങ്ങിനാൻ
മാറും പിരിഞ്ഞു ദശമുഖൻ കയ്യിലാ-
മ്മാറു പുക്കു മയദത്തമാം ശക്തിയും.
ത്രൈലൊക്യനായകനാകിയ രാമനും
പൌലസ്ത്യനോടൂ യുദ്ധം തുടങ്ങിടിനാൻ:
‘പംക്തിമുഖനോടു യുദ്ധത്തിനെന്നുടെ
കണ്ഠമേറിക്കൊണ്ടു നിന്നരുളിക്കൊൾക
കുണ്ഠതയെന്നിയേ കൊൽക ദശാസ്യനെ.’
മാരുതി ചൊന്നതു കേട്ടു രഘുത്തമ-
നാരുഹ്യ തൽ കണ്ഠദേശേ വിളങ്ങിനാൻ
ചൊന്നാൻ ദശാനനൻ തന്നോടു രാഘവൻ:
‘നിന്നെയടുത്തു കാണ്മാൻ കൊതിച്ചേൻ തുലൊം.
ഇന്നതിനാശു യോഗം വന്നിതാകയാൽ
നിന്നേയും നിന്നോടു കൂടെ വന്നോരേയും
കൊന്നു ജഗത്രയം പാലിച്ചു കൊള്ളുവ-
നെന്നുടെ മുന്നിലരക്ഷണം നില്ലു നീ.’
എന്നരുൾ ചെയ്തു ശസ്ത്രാസ്ത്രങ്ങൾ തൂകിനാ-
നൊന്നിനൊന്നൊപ്പമെയ്താൻ ദശവക്ത്രനും
ഘോരമായ് വന്നിതു പോരുമന്നേരത്തു
വാരാന്നിധിയുമിളകി മറിയുന്നു.
മാരുതി തന്നെയുമെയ്തുമുറിച്ചിതു
ശൂരനായോരു നിശാചര നായകൻ
ശ്രീരാമദേവനും കോപം മുഴുത്തതി-
ധീരത കൈക്കൊണ്ടെടുത്തൊരു സായകം
രക്ഷോവരനുടെ വക്ഷപ്രദേശത്തെ
ലക്ഷ്യമാക്കി പ്രയോഗിച്ചാനതിദ്രുതം,
ആലസ്യമായിതു ബാണമേറ്റന്നേരം
പൌലസ്ത്യചാപവും വീണിതു ഭൂതലേ.
നക്തഞ്ചരാധിപനായ ദശാസ്യനു
ശക്തിക്ഷയം കണ്ടു സത്വരം രാഘവൻ
തേരും കൊടിയും കുടയും കുതിരയും
ചാരുകിരീടങ്ങളും കളഞ്ഞീടിനാൻ
സാരഥിതന്നെയും കൊന്നു കളഞ്ഞള-
വാരൂഢതാപേന നിന്നു ദശാസ്യനും
രാമനും രാവണൻ തന്നോടരുൾ ചെയ്താ-
‘നാമയം പാരം നിനക്കുണ്ടു മാനസേ.
പോയാലുമിന്നു ഭയപ്പെടായ്കേതുമേ.
നീയിനി ലങ്കയിൽച്ചെന്നങ്ങിരുന്നാലും
ആയുധവാഹനത്തോടൊരുമ്പെട്ടുകൊ-
ണ്ടായോധനത്തിനു നാളെ വരേണം നീ.’
കാകുല്സ്ഥവാക്കുകൾ കേട്ടു ഭയപ്പെട്ടു
വേഗത്തിലങ്ങു നടന്നു ദശാനനൻ.
രാഘവാസ്ത്രം തുടരെത്തുടർന്നുണ്ടെന്നൊ-
രാകുലം പൂണ്ടു തിരിഞ്ഞു നോക്കിത്തുലോം
വേപഥുഗാത്രനായ് മന്ദിരം പ്രാപിച്ചു
താപമുണ്ടായതു ചിന്തിച്ചു മേവിനാൻ.
</poem>
q1pmra7gctoqzylwteuhpk46199b13z
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കുംഭകർണ്ണന്റെ നീതിവാക്യം
0
4374
246620
246432
2026-08-13T11:09:35Z
~2026-44247-58
13522
246620
wikitext
text/x-wiki
{{രാമായണം യുദ്ധകാണ്ഡം}}
<poem>
മാനവേന്ദ്രൻ പിന്നെ ലക്ഷ്മണൻ തന്നെയും
വാനരരാജനാമർക്കാത്മജനേയും
രാവണബാണ വിദാരിതന്മാരായ
പാവകപുത്രാദി വാനരന്മാരെയും
സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ
സിദ്ധാന്തമെല്ലാമരുൾ ചെയ്തു മേവിനാൻ
രാത്രിഞ്ചരേന്ദ്രനും ഭൃത്യജനത്തൊടു
പേർത്തും നിജാർത്തികളോർത്തു ചൊല്ലീടിനാൻ:-
“നമ്മുടെ വീര്യ ബലങ്ങളും കീർത്തിയും
നന്മയുമർത്ഥപുരുഷകാരാദിയും
നഷ്ടമായ് വന്നിതൊടുങ്ങി സുകൃതവും
കഷ്ടകാലം നമുക്കാഗതം നിശ്ചയം
വേധാവു താനുമനാരണ്യ ഭൂപനും
വേദവതിയും മഹാനന്ദികേശനും
രംഭയും പിന്നെ നളകൂബരാദിയും
ജംഭാരിമുമ്പാം നിലിമ്പവരന്മാരും
കുംഭോൽഭവാദികളായ മുനികളും
ശംഭുപ്രണയിനിയാകിയ ദേവിയും
പുഷ്ടതപോബലം പൂണ്ടു പാതിവ്രത്യ-
നിഷ്ഠയോടെ മരുവുന്ന സതികളും
സത്യമായ് ചൊല്ലിയ ശാപവചസ്സുകൾ
മിഥ്യയായ് വന്നു കൂടായെന്നു നിർണ്ണയം
ചിന്തിച്ചു കാണ്മിൻ നമുക്കിനിയും പുന-
രെന്തോന്നു നല്ലൂ, ജയിച്ചു കൊൾവാനഹോ!
കാലാരിതുല്യനാകും കുംഭകർണ്ണനെ-
ക്കാലം കളയാതുണർത്തുക നിങ്ങൾ പോയ്
ആറുമാസം കഴിഞ്ഞെന്നിയുണർന്നീടു-
മാറില്ലുറങ്ങിത്തുടങ്ങീട്ടവനുമി-
ന്നൊൻപതു നാളേ കഴിഞ്ഞതുള്ളൂ നിങ്ങ-
ളൻപോടുണർത്തുവിൻ വല്ലപ്രകാരവും“
രാക്ഷസരാജനിയോഗേന ചെന്നോരോ-
രാക്ഷസരെല്ലാമൊരുമ്പെട്ടുണർത്തുവാൻ
ആനകദുന്ദുഭിമുഖ്യവാദ്യങ്ങളു-
മാനതേർ കാലാൾ കുതിരപ്പടകളും
കുംഭകർണ്ണോരസി പാഞ്ഞുമാർത്തും ജഗത്-
കമ്പം വരുത്തിനാരെന്തൊരു വിസ്മയം!
കുംഭസഹസ്രം ജലം ചൊരിഞ്ഞീടിനാർ
കുംഭകർണ്ണ ശ്രവണാന്തരേ പിന്നെയും
കുംഭീവരന്മാരെക്കൊണ്ടു നാസാരന്ധ്ര-
സംഭൂതരോമം പിടിച്ചു വലിപ്പിച്ചും
തുമ്പിക്കരമറ്റലറിയുമാനകൾ
ജംഭാരിവൈരിക്കു കമ്പമില്ലേതുമേ
ജ്രുംഭാസമാരംഭമോടുമുണർന്നിതു
സംഭ്രമിച്ചോടിനാരശരവീരരും
കുംഭസഹസ്രം നിറച്ചുള്ള മദ്യവും
കുംഭസഹസ്രം നിറച്ചുള്ള രക്തവും
സംഭോജ്യമന്നവും കുന്നുപോലെ കണ്ടൊ-
രിമ്പം കലർന്നെഴുന്നേറ്റിരുന്നീടിനാൻ
ക്രവ്യങ്ങളാദിയായ് മറ്റുപജീവന-
ദ്രവ്യമെല്ലാം ഭുജിച്ചാനന്ദചിത്തനായ്
ശുദ്ധാചമനവും ചെയ്തിരിക്കും വിധൌ
ഭൃത്യജനങ്ങളും വന്നു വണങ്ങിനാൻ
കാര്യങ്ങളെല്ലാമറിയിച്ചുണർത്തിയ-
കാരണവും കേട്ടു പംക്തികണ്ഠാനുജൻ
‘എങ്കിലോ വൈരികളെക്കൊല ചെയ്തു ഞാൻ
സങ്കടം തീർത്തു വരുവ’ നെന്നിങ്ങനെ
ചൊല്ലിപ്പുറപ്പെട്ടനേരം മഹോദരൻ
മെല്ലെത്തൊഴുതു പറഞ്ഞാനതുനേരം:
‘ജ്യേഷ്ഠനെക്കണ്ടു തൊഴുതു വിടവാങ്ങി
വാട്ടം വരാതെ പൊയ്ക്കൊള്ളുക നല്ലതു”
ഏവം മഹോദരൻ ചൊന്നതു കേട്ടവൻ
രാവണൻ തന്നെയും ചെന്നു വണങ്ങിനാൻ
ഗാഢമായാലിംഗനം ചെയ്തിരുത്തീടിനാ-
നൂഢമോദം നീജ സോദരൻ തന്നെയും
‘ചിത്തേ ധരിച്ചതില്ലോർക്ക നീ കാര്യങ്ങൾ
വൃത്താന്തമെങ്കിലോ കേട്ടാലുമിന്നെടോ:
സോദരി തന്നുടെ നാസകുചങ്ങളെ
ച്ഛേദിച്ചതിന്നു ഞാൻ ജാനകീദേവിയെ
ശ്രീരാമലക്ഷ്മണന്മാരറിയാതെ ക-
ണ്ടാരാമ സീമ്നി കൊണ്ടന്നു വെച്ചീടിനേൻ
വാരിധിയിൽ ചിറ കെട്ടിക്കടന്നവൻ
പോരിന്നു വാനരസേനയുമായ് വന്നു
കൊന്നാൻ പ്രഹസ്താദികളെപ്പലരെയു-
മെന്നെയുമെയ്തു മുറിച്ചാൻ ജിതശ്രന്മം
കൊല്ലാതെ കൊന്നയച്ചാനതു കാരണ-
മല്ലൽ മുഴുത്തു ഞാൻ നിന്നേയുണർത്തിനേൻ
മാനവന്മാരെയും വാനരന്മാരെയും
കൊന്നു നീയെന്നെ രക്ഷിച്ചു കൊള്ളേണമേ‘
എന്നതു കേട്ടു ചൊന്നാൻ കുംഭകർണ്ണനും
‘നന്നു നന്നെത്രയും നല്ലതേ നല്ലു കേൾ
നല്ലതും തീയതും താനറിയാത്തവൻ
നല്ലതറിഞ്ഞു ചൊല്ലുന്നവൻ ചൊല്ലുകൾ
നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന-
തല്ലാതവർക്കുണ്ടോ നല്ലതുണ്ടാകുന്നു?
‘സീതയെ രാമനു നൽകുക’ന്നിങ്ങനെ
സോദരൻ ചൊന്നാനതിനു കോപിച്ചു നീ
ആട്ടിക്കളഞ്ഞതു നന്നുനന്നോർത്തു കാൺ,
നാട്ടിൽ നിന്നാശു വാങ്ങീ ഗുണമൊക്കവേ
നല്ലവണ്ണം വരും കാലമില്ലെന്നതും
ചൊല്ലാമതുകൊണ്ടതും കുറ്റമല്ലെടോ!
നല്ലതൊരുത്തരാലും വരുത്താവത-
ല്ലല്ലൽ വരുത്തുമാപത്തണയുന്ന നാൾ
കാലദേശാവസ്ഥകളും നയങ്ങളും
മൂലവും വൈരികൾ കാലവും വീര്യവും
ശത്രുമിത്രങ്ങളും മദ്ധ്യസ്ഥപക്ഷവു-
മർത്ഥപുരുഷകാരാദി ഭേദങ്ങളും
നാലുപായങ്ങളുമാറുനയങ്ങളും
മേലിൽ വരുന്നതുമൊക്കെ നിരൂപിച്ചു’
പത്ഥ്യം പറയുമമാത്യനുണ്ടെങ്കിലോ
ഭർതൃസൌഖ്യം വരും, കീർത്തിയും വർദ്ധിയ്ക്കും
ഇങ്ങനെയുള്ളൊരമാത്യധർമ്മം വെടി-
ഞ്ഞെങ്ങനെ രാജാവിനിഷ്ടമെന്നാലതു
കർണ്ണസുഖം വരുമാറുപറഞ്ഞു കൊ-
ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു
മൂലവിനാശം വരുമാറു നിത്യവും
മൂഢരായുള്ളോരമാത്യജനങ്ങളിൽ
നല്ലതു കാകോളമെന്നതു ചൊല്ലുവോ-
രല്ലൽ വിഷമമുണ്ടവർക്കെന്നിയില്ലല്ലോ
മൂഢരാം മന്ത്രികൾ ചൊല്ലു കേട്ടീടുകിൽ
നാടുമായുസ്സും കുലവും നശിച്ചു പോം
നാദഭേദം കേട്ടു മോഹിച്ചു ചെന്നു ചേർ-
ന്നാധി മുഴുത്തു മരിക്കും മൃഗകുലം
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങൾ
മഗ്നരായഗ്നിയിൽ വീണു മരിക്കുന്നു
മത്സ്യങ്ങളും രസത്തിങ്കൽ മോഹിച്ചു ചെ-
ന്നത്തൽ പെടുന്നു ബളിശം ഗ്രസിക്കയാൽ
ആഗ്രഹമൊന്നിങ്കലേറിയാലാപത്തു-
പോക്കുവാനാവതല്ലാതവണ്ണം വരും
നമ്മുടെ വംശത്തിനും നല്ല നാട്ടിനു-
മുന്മൂലനാശം വരുത്തുവാനായല്ലോ
ജാനകി തന്നിലൊരാശയുണ്ടായതും
ഞാനറിഞ്ഞേനതു രാത്രീഞ്ചരാധിപ!
ഇന്ദ്രിയങ്ങൾക്കു വശനായിരിപ്പവ-
നെന്നുമാപത്തൊഴിഞ്ഞില്ലെന്നു നിർണ്ണയം
ഇന്ദ്രിയഗ്രാമം ജയിച്ചിരിക്കുന്നവ-
നൊന്നുകൊണ്ടും വരാ നൂനമാപത്തുകൾ
നല്ലതല്ലെന്നറിഞ്ഞിരിക്കെബ്ബലാൽ
ചെല്ലുമൊന്നിങ്കലൊരുത്തനഭിരുചി
പൂർവ്വജന്മാർജ്ജിത വാസനയാലതി-
നാവതല്ലേതുമതിൽ വശനായ് വരും
എന്നാലതിങ്കൽ നിന്നാശുമനസ്സിനെ-
ത്തന്നുടെ ശാസ്ത്രവിവേകോപദേശങ്ങൾ
കൊണ്ടുവിധേയമാക്കിക്കൊണ്ടിരിപ്പവ-
നുണ്ടോ ജഗത്തിങ്കലാരാനുമോർക്ക നീ?
മുന്നം വിചാരകാലേ ഞാൻ ഭവാനോടു-
തന്നെ പറഞ്ഞതില്ലേ ഭവിഷ്യത് ഫലം?
ഇപ്പോളുപഗതമായ്‌വന്നതീശ്വര -
കൽപ്പിതമാർക്കും തടുക്കാവതല്ലല്ലോ
മാനുഷനല്ല രാമൻ പുരുഷോത്തമൻ
നനാജഗന്മയൻ നാരയണൻ പരൻ
സീതയാകുന്നതു യോഗമായാദേവി
ചേതസി നീ ധരിച്ചീടുകെന്നിങ്ങനെ
നിന്നോടു തന്നെ പറഞ്ഞുതന്നീലയോ
മന്നവ!മുന്നമേയെന്തതോരാഞ്ഞതും?
ഞാനൊരുനാൾ വിശാലയാം യഥാസുഖം
കാനനാന്തേ നരനാരായണാശ്രമേ
വാഴുന്നനേരത്തു നാരദനെപ്പരി-
തോഷേണ കണ്ടു നമസ്കരിച്ചീടിനേൻ
ഏതൊരുദിക്കിൽ നിന്നാഗതനായിതെ-
ന്നാദരവോടരുൾ ചെയ്ക മഹാമുനേ!
എന്തൊരു വൃത്താന്തമുള്ളൂ ജഗത്തിങ്ക-
ലന്തരം കൂടാതരുൾചെയ്ക, യെന്നെല്ലാം
ചോദിച്ച നേരത്തു നാരദനെന്നോടു
സാദരം ചൊന്നാനുദന്തങ്ങളൊക്കവേ
‘രാവണപീഡിതന്മാരായ് ചമഞ്ഞൊരു-
ദേവകളും മുനിമാരുമൊരുമിച്ചു
ദേവദേവേശനാം വിഷ്ണുഭഗവാനെ-
സേവിച്ചുണർത്തിച്ചു സങ്കടമൊക്കവേ
ത്രിലോക്യകണ്ടകനാകിയ രാവണൻ
പൌലസ്ത്യപുത്രനതീവദുഷ്ടൻ ഖലൻ
ഞങ്ങളെയെല്ലാമുപദ്രവിച്ചീടുന്നി-
തെങ്ങുമിരിക്കരുതാതെചമഞ്ഞിതു
മർത്ത്യനാലെന്നിയേ മൃത്യുവില്ലെന്നതു
മുക്തം വിരിഞ്ചനാൽ മുന്നമേ കല്പിതം
മർത്ത്യനായ് തന്നെ പിറന്നു ഭവാനിനി
സത്യധർമ്മങ്ങളെ രക്ഷിക്ക വേണമേ’
ഇത്ഥമുണർത്തിച്ചനേരം മുകുന്ദനും
ചിത്തകാരുണ്യം കലർന്നരുളിച്ചെയ്തു:
‘പൃത്ഥ്വിയിൽ ഞാനയോദ്ധ്യായാം ദശരഥ-
പുത്രനായ് വന്നു പിറന്നിനിസ്സത്വരം
നക്തഞ്ചരാധിപൻ തന്നെയും നിഗ്രഹി-
ച്ചത്തൽ തീർത്തീടുവനിത്രിലോകത്തിങ്കൽ
സത്യസങ്കൽപ്പനാമീശ്വരൻ തന്നുടെ
ശക്തിയോടും കൂടി രാമനായ് വന്നതും
നിങ്ങളെയെല്ലാമൊടുക്കുമവനിനി
മംഗലം വന്നുകൂടും ജഗത്തിങ്കലും’
എന്നരുൾ ചെയ്തു മറഞ്ഞു മഹാമുനി
നന്നായ് നിരൂപിച്ചു കൊൾക നീ മാനസേ
‘രാമൻ പരബ്രഹ്മമായ സനാതനൻ
കോമളനിന്ദീവരദളശ്യാമളൻ
മായാമാനുഷ്യവേഷം പൂണ്ട രാമനെ-
ക്കായേന വാചാ മനസാ ഭജിക്ക നീ
ഭക്തി കണ്ടാൽ പ്രസാദിക്കും രഘുത്തമൻ
ഭക്തിയല്ലോ മഹാജ്ഞാനമാതാവെടോ!
ഭക്തിയല്ലോ സതാം മോക്ഷപ്രദായിനി
ഭക്തിഹീനന്മാർക്കു കർമ്മവും നിഷ്ഫലം
സംഖ്യയില്ലാതോളമുണ്ടവതാരങ്ങൾ
പങ്കജനേത്രനാം വിഷ്ണുവിനെങ്കിലും
സംഖ്യാവതാം മതം ചൊല്ലുവൻ നിന്നുടെ
ശങ്കയെല്ലാമകലെക്കളഞ്ഞീടുവാൻ
രാമാവതാരസമമല്ലാതൊന്നുമേ
നാമജപത്തിനാലേ വരും മോക്ഷവും
ജ്ഞാനസ്വരൂപനാകുന്ന ശിവൻ പരൻ
മാനുഷാകാരനാം രാമനാകുന്നതും
താരകബ്രഹ്മമെന്നത്രെ ചൊല്ലുന്നതും
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ
രാമനെത്തന്നെ ഭജിച്ചുവിദ്വജ്ജന--
മാമയം നൽകുന്ന സംസാരസാഗരം
ലംഘിച്ചു രാമപാദത്തെയും പ്രാപിച്ചു
സങ്കടം തീർത്തുകൊള്ളുന്നിതു സന്തതം
ശുദ്ധതത്വന്മാർ നിരന്തരം രാമനെ-
ച്ചിത്താംബുജത്തിങ്കൽ നിത്യവും ധ്യാനിച്ചു
തച്ചരിത്രങ്ങളും ചൊല്ലി നാമങ്ങളു-
മുച്ചരിച്ചാത്മാനമാത്മാനാകണ്ടു ക-
ണ്ടച്യുതനോടു സായൂജ്യവും പ്രാപിച്ചു
നിശ്ചലാനന്ദേ ലയിക്കുന്നിതന്വഹം
മായാവിമോഹങ്ങളെല്ലാം കളഞ്ഞുടൻ
നീയും ഭജിച്ചുകൊൾകാനന്ദമൂർത്തിയെ.’
</poem>
50byiksxf0n00xyrnx7t1x25lvtfbvl
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കുംഭകർണ്ണവധം
0
4375
246621
78737
2026-08-13T11:23:47Z
~2026-44247-58
13522
246621
wikitext
text/x-wiki
{{രാമായണം യുദ്ധകാണ്ഡം}}
<poem>
സോദരനേവം പറഞ്ഞതു കേട്ടതിക്രോധം
മുഴുത്തു ദശാസ്യനും ചൊല്ലിനാൻ
“ജ്ഞാനോപദേശമെനിക്കു ചെയ്‌വാനല്ല
ഞാനിന്നുണർത്തി വരുത്തി, യഥാസുഖം
നിദ്രയെ സേവിച്ചുകൊൾക, നീയെത്രയും
ബുദ്ധിമാനെന്നതുമിന്നറിഞ്ഞേനഹം
വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി
ഖേദമകന്നു സുഖിച്ചുവാഴുന്ന നാൾ
ആമെങ്കിലാശു ചെന്നായോധനം ചെയ്തു
രാമാദികളെ വധിച്ചു വരിക നീ”
അഗ്രജൻവാക്കുകളിത്തരം കേട്ടളവുഗ്രനാം
കുംഭകർണ്ണനൻ നടന്നീടിനാൻ
വ്യഗ്രവും കൈവിട്ടു യുദ്ധേ രഘൂത്തമൻ
നിഗ്രഹിച്ചാൽ വരും മോക്ഷമെന്നോർത്തവൻ
പ്രകാരവും കടന്നുത്തുംഗശൈലരാ
ജാകാരമോടലറിക്കൊണ്ടതിദ്രുതം
ആയിരംഭാരമിരുമ്പുകൊണ്ടുള്ള
തന്നായുധമായുള്ള ശൂലവും കൈക്കൊണ്ടു
വാനരസേനയിൽ പുക്കോരുനേരത്തു
വാനരവീരരെല്ലവരുമോടിനാർ
കുംഭകർണ്ണൻതൻ വരവു കണ്ടാകുലാൽ
സംഭ്രമം പൂണ്ടു വിഭീഷണൻതന്നോടു
“വൻപുള്ള രാക്ഷസനേവനിവൻ
പറകംബരത്തോളമുയരമുണ്ടത്ഭുതം!“
ഇത്ഥം രഘൂത്തമൻ ചോദിച്ചളവതിനുത്തരമാശു
വിഭീഷണൻ ചൊല്ലിനാൻ
“രാവണസോദരൻ കുംഭകർണ്ണൻ മമ
പൂർവജനെത്രയും ശക്തിമാൻ ബുദ്ധിമാൻ
ദേവകുലാന്തകൻ നിദ്രാവശനിവനാവതി
ല്ലാർക്കുമേറ്റാൽ ജയച്ചീടുവാൻ
തച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെന്നിച്ഛ്യാ
പൂർവജൻ കാൽക്കൽ വീണീടിനാൻ
ഭ്രാതാ വിഭീഷണൻ ഞാൻ ഭവത്ഭക്തിമാൻ
പ്രീതിപൂണ്ടെന്നെയനുഗ്രഹിക്കേണമേ!
സീതയെ നൽകുക രാഘവനെന്നു
ഞാനാദരപൂർവ്വമാവോളമപേക്ഷിച്ചേൻ
ഖഡ്ഗവും കൈക്കൊണ്ടു നിഗ്രഹിച്ചീടുവാ
നുഗ്രതയോടുമടുത്തതു കണ്ടു ഞാൻ
ഭീതനായ് നാലമാതൃന്മാരുമായ് പോന്നു
സീതാപതിയെശ്ശരണമായ് പ്രാപിച്ചേൻ“
ഇത്ഥം വിഭീഷണവാക്കുകൾ കേട്ടവൻ
ചിത്തം കുളുർത്തു പുണർന്നാനനുജനെ
പിന്നെപ്പുറത്തു തലോടിപ്പറഞ്ഞിതു:
“ധന്യനല്ലോ ഭാവാനില്ല കില്ലേതുമേ
ജീവിച്ചിരിക്ക പലകാലമൂഴിയുൽ
സേവിച്ചുകൊൾക രാമപാദാംബുജം
നമ്മുടെ വംശത്തെ രക്ഷിപ്പതിന്നു നീ
നിർമ്മലൻ ഭാഗവതോത്തമനെത്രയും
നാരായണപ്രിയനെത്രയും നീയെന്നു
നാരദൻ തന്നെ പറഞ്ഞുകേട്ടേനഹം
മായാമയമിപ്രപഞ്ചമെല്ലാമിനി
പ്പോയാലുമെങ്കിൽ നീ രാമപാദാന്തികേ“
എന്നതു കേട്ടഭിവാദ്യവും ചെയ്തതിഖിന്നനായ്
ബാഷ്പവും വാർത്തു വാങ്ങീടിനാൻ
രാമപാർശ്വം പ്രാപ്യ ചിന്താവിവശനായ്
ശ്രീമാൻ വിഭീഷണൻ നിൽക്കും ദശാന്തരേ
ഹസ്തപാദങ്ങളാൽ മർക്കടവീരരെ
ക്രുദ്ധനായൊക്കെ മുടിച്ചുതുടങ്ങിനാൻ
പേടിച്ചടുത്തുകൂടാഞ്ഞു കപികളുമോടി
ത്തുടങ്ങിനാർ നാനാദിഗന്തരേ
മത്തഹസ്തീന്ദ്രനെപ്പോലെ കപികളെ
പ്പത്തുന്നൂറായിരം കൊന്നാനരക്ഷണാൽ
മർക്കടരാജനതുകണ്ടൊരു മല
കൈക്കൊണ്ടെറിഞ്ഞതു മാറിൽത്തടുത്തവൻ
കുത്തിനാൻ ശൂലമെടുത്തതുകൊണ്ടതിവിത്ര
സ്തനായ്‌വീണു മോഹിച്ചിതർക്കജൻ
അപ്പോളവനെയുമൂക്കോടെടുത്തുകൊണ്ടു
ല്പന്നമോദം നടന്നു നിശാചരൻ
യുദ്ധേ ജയിച്ചു സുഗ്രീവനെയും കൊണ്ടു
നക്തഞ്ചരേശ്വരൻ ചെല്ലുന്ന നേരത്തു
നാരീജനം മഹാപ്രാസാദമേറിനി
ന്നാരൂഢമോദം പനിനീരിൽ മുക്കിയ
മാല്യങ്ങളും കളഭങ്ങളും തൂകിനാ
രാലസ്യമാശു തീർന്നീടുവാനാദരാൽ
മർക്കടരാജനതേറ്റു മോഹം വെടി
ഞ്ഞുൽക്കടരോഷേണ മൂക്കും ചെവികളും
ദന്തനഖങ്ങളെക്കൊണ്ടു മുറിച്ചു
കൊണ്ടന്തരീക്ഷേ പാഞ്ഞുപോന്നാനതിദ്രുതം
ക്രോധവുമേറ്റമഭിമാനഹാനിയും
ഭീതിയുമുൾക്കൊണ്ടു രക്താഭിഷിക്തനായ്
പിന്നെയും വീണ്ടും വരുന്നതു കണ്ടതി
സന്നദ്ധനായടുത്തു സുമിത്രാത്മജൻ
പർവ്വതത്തിന്മേൽ മഴപൊഴിയുംവണ്ണം
ദുർവ്വാരബാണഗണം പൊഴിച്ചീടിനാൻ
പത്തുനൂറായിരം വാനരന്മാരെയും
വക്ത്രത്തിലാക്കിയടയ്ക്കുമവനുടൻ
കർണ്ണനാസാവിലത്തൂടേ പുറപ്പെടും
പിന്നെയും വാരിവിഴുങ്ങുമവൻ തദാ
രക്ഷോവരനുമന്നേരം നിരൂപിച്ചു
ലക്ഷമണൻ തന്നെയുപേക്ഷിച്ചു സത്വരം
രാഘവന്തന്നോടടുത്താനതു കണ്ടു
വേഗേന ബാണം പൊഴിച്ചു രഘൂത്തമൻ
ദക്ഷിണഹസ്തവും ശൂലവും രാഘവൻ
തൽക്ഷണേ ബാണമെയ്താശു ഖണ്ഡിക്കയായ്
യുദ്ധാങ്കണേ വീണു വാനരവൃന്ദവും
നക്തഞ്ചരന്മാരുമൊട്ടുമരിച്ചിതു
വാമഹസ്തേ മഹാസാലവും കെകൊണ്ടു
രാമനോടേറ്റമടുത്തു നിശാചരൻ
ഇന്ദ്രാസ്ത്രമെയ്തു ഖണ്ഡിച്ചാനതു വീണു
മിന്ദ്രാരികൾ പലരും മരിച്ചീടിനാർ
ബദ്ധകോപത്തോടലറിയടുത്തിതു
നക്തഞ്ചരാധിപൻ പിന്നെയുമന്നേരം
അർദ്ധചന്ദ്രാകാരമായ രണ്ടമ്പുകൊണ്ടു
ത്തുംഗപാദങ്ങളും മുറിച്ചീടിനാൻ
</poem>
00nvjij78se44ujfvxvr0n8a7h67chg
246622
246621
2026-08-13T11:38:17Z
~2026-44247-58
13522
246622
wikitext
text/x-wiki
{{രാമായണം യുദ്ധകാണ്ഡം}}
<poem>
സോദരനേവം പറഞ്ഞതു കേട്ടതിക്രോധം
മുഴുത്തു ദശാസ്യനും ചൊല്ലിനാൻ
“ജ്ഞാനോപദേശമെനിക്കു ചെയ്‌വാനല്ല
ഞാനിന്നുണർത്തി വരുത്തി, യഥാസുഖം
നിദ്രയെ സേവിച്ചുകൊൾക, നീയെത്രയും
ബുദ്ധിമാനെന്നതുമിന്നറിഞ്ഞേനഹം
വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി
ഖേദമകന്നു സുഖിച്ചുവാഴുന്ന നാൾ
ആമെങ്കിലാശു ചെന്നായോധനം ചെയ്തു
രാമാദികളെ വധിച്ചു വരിക നീ”
അഗ്രജൻവാക്കുകളിത്തരം കേട്ടളവുഗ്രനാം
കുംഭകർണ്ണനൻ നടന്നീടിനാൻ
വ്യഗ്രവും കൈവിട്ടു യുദ്ധേ രഘൂത്തമൻ
നിഗ്രഹിച്ചാൽ വരും മോക്ഷമെന്നോർത്തവൻ
പ്രകാരവും കടന്നുത്തുംഗശൈലരാ
ജാകാരമോടലറിക്കൊണ്ടതിദ്രുതം
ആയിരംഭാരമിരുമ്പുകൊണ്ടുള്ള
തന്നായുധമായുള്ള ശൂലവും കൈക്കൊണ്ടു
വാനരസേനയിൽ പുക്കോരുനേരത്തു
വാനരവീരരെല്ലവരുമോടിനാർ
കുംഭകർണ്ണൻതൻ വരവു കണ്ടാകുലാൽ
സംഭ്രമം പൂണ്ടു വിഭീഷണൻതന്നോടു
“വൻപുള്ള രാക്ഷസനേവനിവൻ
പറകംബരത്തോളമുയരമുണ്ടത്ഭുതം!“
ഇത്ഥം രഘൂത്തമൻ ചോദിച്ചളവതിനുത്തരമാശു
വിഭീഷണൻ ചൊല്ലിനാൻ
“രാവണസോദരൻ കുംഭകർണ്ണൻ മമ
പൂർവജനെത്രയും ശക്തിമാൻ ബുദ്ധിമാൻ
ദേവകുലാന്തകൻ നിദ്രാവശനിവനാവതി
ല്ലാർക്കുമേറ്റാൽ ജയച്ചീടുവാൻ
തച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെന്നിച്ഛ്യാ
പൂർവജൻ കാൽക്കൽ വീണീടിനാൻ
ഭ്രാതാ വിഭീഷണൻ ഞാൻ ഭവത്ഭക്തിമാൻ
പ്രീതിപൂണ്ടെന്നെയനുഗ്രഹിക്കേണമേ!
സീതയെ നൽകുക രാഘവനെന്നു
ഞാനാദരപൂർവ്വമാവോളമപേക്ഷിച്ചേൻ
ഖഡ്ഗവും കൈക്കൊണ്ടു നിഗ്രഹിച്ചീടുവാ
നുഗ്രതയോടുമടുത്തതു കണ്ടു ഞാൻ
ഭീതനായ് നാലമാതൃന്മാരുമായ് പോന്നു
സീതാപതിയെശ്ശരണമായ് പ്രാപിച്ചേൻ“
ഇത്ഥം വിഭീഷണവാക്കുകൾ കേട്ടവൻ
ചിത്തം കുളുർത്തു പുണർന്നാനനുജനെ
പിന്നെപ്പുറത്തു തലോടിപ്പറഞ്ഞിതു:
“ധന്യനല്ലോ ഭാവാനില്ല കില്ലേതുമേ
ജീവിച്ചിരിക്ക പലകാലമൂഴിയുൽ
സേവിച്ചുകൊൾക രാമപാദാംബുജം
നമ്മുടെ വംശത്തെ രക്ഷിപ്പതിന്നു നീ
നിർമ്മലൻ ഭാഗവതോത്തമനെത്രയും
നാരായണപ്രിയനെത്രയും നീയെന്നു
നാരദൻ തന്നെ പറഞ്ഞുകേട്ടേനഹം
മായാമയമിപ്രപഞ്ചമെല്ലാമിനി
പ്പോയാലുമെങ്കിൽ നീ രാമപാദാന്തികേ“
എന്നതു കേട്ടഭിവാദ്യവും ചെയ്തതിഖിന്നനായ്
ബാഷ്പവും വാർത്തു വാങ്ങീടിനാൻ
രാമപാർശ്വം പ്രാപ്യ ചിന്താവിവശനായ്
ശ്രീമാൻ വിഭീഷണൻ നിൽക്കും ദശാന്തരേ
ഹസ്തപാദങ്ങളാൽ മർക്കടവീരരെ
ക്രുദ്ധനായൊക്കെ മുടിച്ചുതുടങ്ങിനാൻ
പേടിച്ചടുത്തുകൂടാഞ്ഞു കപികളുമോടി
ത്തുടങ്ങിനാർ നാനാദിഗന്തരേ
മത്തഹസ്തീന്ദ്രനെപ്പോലെ കപികളെ
പ്പത്തുന്നൂറായിരം കൊന്നാനരക്ഷണാൽ
മർക്കടരാജനതുകണ്ടൊരു മല
കൈക്കൊണ്ടെറിഞ്ഞതു മാറിൽത്തടുത്തവൻ
കുത്തിനാൻ ശൂലമെടുത്തതുകൊണ്ടതിവിത്ര
സ്തനായ്‌വീണു മോഹിച്ചിതർക്കജൻ
അപ്പോളവനെയുമൂക്കോടെടുത്തുകൊണ്ടു
ല്പന്നമോദം നടന്നു നിശാചരൻ
യുദ്ധേ ജയിച്ചു സുഗ്രീവനെയും കൊണ്ടു
നക്തഞ്ചരേശ്വരൻ ചെല്ലുന്ന നേരത്തു
നാരീജനം മഹാപ്രാസാദമേറിനി
ന്നാരൂഢമോദം പനിനീരിൽ മുക്കിയ
മാല്യങ്ങളും കളഭങ്ങളും തൂകിനാ
രാലസ്യമാശു തീർന്നീടുവാനാദരാൽ
മർക്കടരാജനതേറ്റു മോഹം വെടി
ഞ്ഞുൽക്കടരോഷേണ മൂക്കും ചെവികളും
ദന്തനഖങ്ങളെക്കൊണ്ടു മുറിച്ചു
കൊണ്ടന്തരീക്ഷേ പാഞ്ഞുപോന്നാനതിദ്രുതം
ക്രോധവുമേറ്റമഭിമാനഹാനിയും
ഭീതിയുമുൾക്കൊണ്ടു രക്താഭിഷിക്തനായ്
പിന്നെയും വീണ്ടും വരുന്നതു കണ്ടതി
സന്നദ്ധനായടുത്തു സുമിത്രാത്മജൻ
പർവ്വതത്തിന്മേൽ മഴപൊഴിയുംവണ്ണം
ദുർവ്വാരബാണഗണം പൊഴിച്ചീടിനാൻ
പത്തുനൂറായിരം വാനരന്മാരെയും
വക്ത്രത്തിലാക്കിയടയ്ക്കുമവനുടൻ
കർണ്ണനാസാവിലത്തൂടേ പുറപ്പെടും
പിന്നെയും വാരിവിഴുങ്ങുമവൻ തദാ
രക്ഷോവരനുമന്നേരം നിരൂപിച്ചു
ലക്ഷമണൻ തന്നെയുപേക്ഷിച്ചു സത്വരം
രാഘവന്തന്നോടടുത്താനതു കണ്ടു
വേഗേന ബാണം പൊഴിച്ചു രഘൂത്തമൻ
ദക്ഷിണഹസ്തവും ശൂലവും രാഘവൻ
തൽക്ഷണേ ബാണമെയ്താശു ഖണ്ഡിക്കയായ്
യുദ്ധാങ്കണേ വീണു വാനരവൃന്ദവും
നക്തഞ്ചരന്മാരുമൊട്ടുമരിച്ചിതു
വാമഹസ്തേ മഹാസാലവും കെകൊണ്ടു
രാമനോടേറ്റമടുത്തു നിശാചരൻ
ഇന്ദ്രാസ്ത്രമെയ്തു ഖണ്ഡിച്ചാനതു വീണു
മിന്ദ്രാരികൾ പലരും മരിച്ചീടിനാർ
ബദ്ധകോപത്തോടലറിയടുത്തിതു
നക്തഞ്ചരാധിപൻ പിന്നെയുമന്നേരം
അർദ്ധചന്ദ്രാകാരമായ രണ്ടമ്പുകൊണ്ടു
ത്തുംഗപാദങ്ങളും മുറിച്ചീടിനാൻ
വക്ത്രവുമേറ്റമ് പിളര്ന്നു വിഴുന്ഗുവാന്
നക്ഥന്ജരേന്ദ്രന് കുതിഛദുക്കുമ് നേരമ്
പത്രികള് വായില് നിറഛ രഘുത്തമന്
വ്രിതാരി ദൈവതമായ് വിളന്ഗീടിനോ
രസ്ത്രമെഇതുത്തമന്ഗത്തെയുമ് ഖണ്ടിചു
വ്രിത്രാരിതാനുമ് തെളിന്ജാനതുനേരമ്
ഉത്തമാന്ഗമ് പുരദ്വാരി വീണു മുറി-
ന്ജബ്ദിയില് വീണിതു ദേഹവുമന്നേരമ്
</poem>
q9c4lqzdx6r1n2dsrsh5nx1eleecajq
താൾ:Prithikaradurga (Changampuzha).pdf/150
106
81395
246594
240462
2026-08-13T05:15:07Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246594
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" />146 പ്രതികാരദുൎഗ്ഗ</noinclude>അദ്ദേഹത്തിന്നു ചെന്നെത്താൻ സാധിക്കുന്നവിധം തിരു
മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ രക്ഷാഭാരം
കൈയ്യേറ
കൊള്ളാമെന്നുള്ള അവിടുത്തെ വാഗ്ദാനമാണ് ഞാൻ തി
മനസ്സിനോടു യാചിക്കുന്നത്.
ഈസ്റ്റർ ആഘോഷം കഴിയുന്നതുവരെ ഇല്ല,ജിനു
സ്വാതന്ത്ര്യം കൊടുക്കാമെന്നും, അതിനുശേഷം ഇക്കായ
ങ്ങളെക്കുറിച്ചു വീണ്ടും ആലോചന നടത്താമെന്നും
വ് അരുളിച്ചെയ്തു.
എല്ലാ കാര്യങ്ങളും ഒരു തീരുമാനത്തിൽ എത്തിച്ചേ
രുന്നതുവരെ അവർ തന്റെ അതിഥികളായിരിക്കുവാൻ
അദ്ദേഹം പറഞ്ഞു. അതിനുശേഷം പല ദിവസങ്ങളിലും
അദ്ദേഹം വിഗ് ഡിസ്റ്റുമായി സംഭാഷണം നടത്തി. എ
യോൾവ് ആർസ് താൻ കൊന്നതും അവളുടെ മ
റാരോ പ്രവൃത്തികളും എല്ലാം, അവളുടെ കഥ മുഴുവ
നും അവൾക്കു രാജാവിനെ പറഞ്ഞു കേൾപ്പിക്കേണ്ടി
വന്നു.
ഈസ്റ്ററിന്റെ തലേന്നാൾ വൈകുന്നേരം അദ്ദേഹം
അവൾക്കളയച്ചു. ഹാളിൽ അദ്ദേഹം തനിച്ചേ ഉണ്ടാ
യിരുന്നു. തന്റെ അടുത്തുകിടന്ന ബെഞ്ചിൽ ഇരിക്കു
വാനായി അദ്ദേഹം അവളോടു പറഞ്ഞു. സായാഹ്നം വള
രെ അതിക്രമിച്ചിരുന്നു. അദ്ദേഹം ഇല്ല,ജിനെക്കുറിച്ച്
ഓരോന്നവളോടു തിരക്കി. അവളുടെ കുട്ടിയുടെ പിതാ
' ഇല്ല, ജ് ആണോ എന്നദ്ദേഹം അവളോടു ചോദിച്ചു.
അല്ലെന്നും, താനും ഇതും തമ്മിൽ ആ വഴിക്കു യാ
തൊരു ബന്ധവുമില്ലെന്നും അവൾ സമാധാനം പറഞ്ഞു .<noinclude></noinclude>
lfpci7aceinupgogfn0a25yxmroy5sm
താൾ:Prithikaradurga (Changampuzha).pdf/209
106
81543
246559
240667
2026-08-12T14:54:49Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246559
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>അത്യധികം ആശിക്കുന്ന ഒരാളെ എനിക്കറിയാം. പക്ഷേ അതിനു മുൻപു നമുക്കു തമ്മിൽ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു.”
“എന്തിനെക്കുറിച്ചാണ് താനീ സംസാരിക്കുന്നതു്?” വെററർലൈഡ് ചോദിച്ചു. പക്ഷേ യോട്ട് ഒന്നും മറുപടി പറഞ്ഞില്ല. കാച്ചു കഴിഞ്ഞു അയാൾ വീണ്ടും സംസാരിച്ചു.
:"ലീകനി ഒരു വിധവയായിത്തീരുന്നപക്ഷം, അതു അവളുടെ ചെറുപ്പത്തിൽത്തന്നെ സംഭവിക്കുന്നതായിരിക്കും കൂടുതൽ നന്നു്; എങ്കിൽ അവൾക്കു സ്വയം സമാധാനപ്പെടാൻ മാഗ്ഗമുണ്ടായയ്ക്കും.''
"എന്നാൽ അവളുടെ മനസ്ഥിതിയെക്കുറിച്ചു തനിക്കു ഒരു ചുക്കുമറിഞ്ഞുകൂടാ,'' ചെറാർലൈഡ് പ്രതിവചിച്ചു: "തൻ്റെ കാലം കഴിഞ്ഞു് അവളിനി മറെറാരാളെ ഭർത്താവായി സ്വീകരിക്കുമെന്ന് എനിക്കു വിശ്വാസമില്ല. അവൾ സ്നേഹിക്കുന്ന ആളുകളെ അവൾക്കു അത്ര വലിയ ബഹുമാനമാണു.''
യോട്ട് മുമ്പിലത്തെപ്പോലെ ഒന്നും മിണ്ടാതിരുന്നു. വെറാർലൈഡ് തുടന്നുപറഞ്ഞു: "ഈ ലോകം മുഴുവൻ തിരഞ്ഞുനടന്നാലും നിങ്ങൾക്കു കിട്ടിയപോലൊരു മായയെ ഒരിക്കലും നിങ്ങൾക്കു കണ്ടെത്താൻ സാദ്ധ്യമല്ല; നിങ്ങൾക്കുതന്നെ അതു നന്നായറിയാമല്ലോ!''
"പരമാർത്ഥമാണതു്,'' യോട്ട്' പറഞ്ഞു: “പക്ഷേ ലീകനിയുടെ സർവ്വസൗന്ദരത്തേക്കാളും ഞാൻ സ്നേഹിക്കുന്നതു മറാവളുടെ മുലകൾക്കിടയിലുള്ള ആ കാക്കപ്പുള്ളി<noinclude></noinclude>
d1xzfmutxrkuwgnbzr91kofktm6mw9q
താൾ:Prithikaradurga (Changampuzha).pdf/210
106
81544
246560
240668
2026-08-12T14:56:03Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246560
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>യെയാണ്. ലീകനി അവളുടെ മൃദുലകരങ്ങൾ എന്റെറ കഴുത്തിൽ ചുറ്റുമ്പോൾ അവളെ സ്നേഹിക്കുന്നതിനേക്കാൾ പതിന്മടങ്ങായി മററവൾ എൻറെ കഴുത്തിൽ അവളുടെ കത്തികൊണ്ടു വെട്ടിയപ്പോൾ ഞാൻ അവളെ സ്നേഹിച്ചുപോയി! എന്നെ സ്വീകരിക്കുവാനായി ലീകനി ഞങ്ങളുടെ വാതിൽക്കൽ ദയാമയങ്ങളായ മൊഴികളോടു കൂടി കാത്തുനിൽക്കുന്നുണ്ടെന്ന ബോധത്തോടെ സ്കോമെ ഡാലിലേയ്ക്കു ഞാൻ കുതിരയോടിച്ചുപോരുന്ന അവസരങ്ങളിൽ എനിക്കുണ്ടാകുന്നതിനേക്കാൾ എത്രയോ മനോദുഃഖമേ മററവളുടെ ശാപോക്തികളെക്കുറിച്ചു ചിന്തിച്ചുകൊണ്ടു് അന്നാ ശീതകാലത്തു "ദൊപ്രോയിൽക്കൂടി കുതിരപ്പുറത്തു പോന്നപ്പോൾ എനിക്കു തോന്നിയിരുന്നുള്ളൂ. ആ കാാറെ അവളെ അവൻ്റെ മാറോടുചേർത്തു് ആശ്ലേഷിക്കുന്നതായി സങ്കല്പിക്കുന്നതിനേക്കാൾ വെള്ളക്ക രടിയുടെ അള്ളിത്തറഞ്ഞ നഖങ്ങളോടുകൂടിയ മുഷ്ടിയിൽക്കിടന്നു ചോരയൊലിച്ചു പിടയ്ക്കുന്നതാണു് എനിക്കിഷ്ടം.
ഇതുകേട്ടു വെററർലൈഡ് വളരെ കോപത്തോടെ
പ്രസ്താവിച്ചു:
"തൻറെ പ്രവൃത്തി ഒട്ടുംതന്നെ നന്നായില്ല. തൻറ വിവാഹകായ്യം ഉറപ്പിക്കുന്നതിനു മുൻപായി താനിതിനെ ക്കുറിച്ചു പറയാതിരുന്നതാണു് എല്ലാറ്റിലും വഷളായ കായ്യം
"അതെ,'' യോട്ട് പറഞ്ഞു: "പക്ഷേ ഒരിക്കൽ വിവാഹം കഴിഞ്ഞാൽ അവളെ പാടേ വിസ്മരിക്കുവാൻ എനിക്കു സാധിക്കുമെന്നായിരുന്നു അന്നത്തെ എന്റെ വി<noinclude></noinclude>
9ocvjqtik6hq6wivxzsc1zbua78pxgs
താൾ:Prithikaradurga (Changampuzha).pdf/211
106
81545
246561
240669
2026-08-12T14:56:53Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246561
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>ചാരം. അന്നു ഞാൻ അവളോടു ഹിനമായി പെരുമാറി! അതിൻ്റെ ഫലം ഞാൻ അനുഭവിച്ചേ ഒക്കൂ എന്ന് ഇന്നെനിക്കു മനസ്സിലാകുന്നു. എന്തുകൊണ്ടെന്നാൽ, അതി സുന്ദരിയായ ആ കന്യകയെ കൈയിൽ കിട്ടിയിട്ടും അവൾ എനിക്കു നഷ്ടപ്പെട്ടു എന്ന ചിന്ത എൻ്റെ ജീവാവസാനം വരെ എന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കും.''
"ഗുന്നാറുടെ ഉദാരമായ അതിഥിസൽക്കാരത്തിനു പകരമായി താൻ കൊടുത്ത പ്രതിഫലം ഫീനമായിരുന്നു വെന്നു ഞാനിപ്പോൾ ഭയപ്പെടുന്നു.'' വെററർലൈഡ് ശങ്കാപൂർവ്വം പറഞ്ഞു.
"നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വളരെ വളരെ ഫീനമായിരുന്നു.'' യോട്ട് പറഞ്ഞു.
"പിഗ് ഡിസ്റ്റും ഞാനും കൂടി കാട്ടുപഴങ്ങൾ പറിച്ചു തിന്നുകൊണ്ടിരുന്നതാണു്, അവിടത്തെ എൻ്റെറ ജീവിതത്തിലെ ഏററവും ശോഭനമായ മുഹൂത്തം. എൻറെ പിതാവിനെ വധിച്ച ഹാക്കെട്ടിൻഡിനെ എൻറെ കുട്ടിക്കാലത്തു ഞാൻ കുത്തിക്കൊന്നപ്പോൾ ഉണ്ടായതിനേക്കാൾ പതിന്മടങ്ങാനന്ദമാണ് അന്നു' അവളോടു ചേന്നു് ആ ബലിക്കാവിലെ പാറപ്പുറത്തിരിക്കുമ്പോൾ എനിക്ക് അനുഭവിക്കുവാൻ സാധിച്ചതു്. പക്ഷേ അവിടെവെച്ചു ഞങ്ങളുടെ അവസാനത്തെ സന്ദശനത്തിന്നുശേഷം, അവൾ വീട്ടിലേയ്ക്കു പോയതു സഹിക്കാൻ സാധിക്കാത്ത സങ്കട ത്തോടുകൂടിയാണു്. എന്നാൽ അതിനേക്കാൾ ഉൽക്കടമായ ഒരു ഹൃദയവ്യഥയാണു് എനിക്കനുഭവിക്കാനുള്ളതെന്നു ഞാൻ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.<noinclude></noinclude>
oogfinimhxr2nc286betzsye40orkzt
താൾ:Prithikaradurga (Changampuzha).pdf/212
106
81548
246563
240672
2026-08-12T14:58:49Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246563
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>വെററർലൈഡ് സകോപം പ്രസ്താവിച്ചു: "ഗുന്നാറു ടെ മകളെ താൻ ബലംപ്രയോഗിച്ച് അവളുടെ ചാരിത്രം അപഹരിച്ചിരിക്കും, ഇല്ലേ? എങ്കിൽ വെറുമൊരു ഭീ രുവിൻറെ പ്രവൃത്തിയായിരുന്നു താനോ ചെയ്തത്. കഷ്ടം, താനിങ്ങനെ ചെയ്യുമെന്നു് ഒരിക്കലും ഞാൻ വിശ്വസിച്ചിരുന്നില്ല.''
ഒരു ചെറിയ ചിരിയോടെ യോട്ട് പ്രതിവചിച്ചു. "ഞാനങ്ങനെ ചെയ്യുമെന്നു് എനിക്കുതന്നെ വിശ്വാസമി ല്ലായിരുന്നു.''
വെററർലൈഡ് വീണ്ടും പറഞ്ഞു: "അത് അറു വഷളായ ഒരു കാവ്വമായിപ്പോയി, അനിയാ.''
യോട്ട് വീണ്ടും ചിരിച്ചുകൊണ്ടു പ്രസ്താവിച്ചു: "അ തെ, അതു നന്നായില്ല.''
അതു കഴിഞ്ഞു് ഏറെനേരത്തേയ്ക്ക് അവർ ഒന്നുംത ന്നെ ശബ്ദിച്ചില്ല. ഒടുവിൽ യോട്ട് എഴുനോറ് ഉടുപ്പുകൾ ഊരിയിടാൻ ഒരുമ്പെട്ടു. വൊറർലൈഡിനു് ഉറങ്ങാറാ യില്ലേ എന്നു് അയാൾ അന്വേഷണം നടത്തി. ലീക നി ചുമരിനോടുചേർന്നു പറ്റിപ്പിടിച്ചു കിടന്നു. ആലിച പോലെ വിറയ്ക്കുന്നുണ്ടായിരുന്നു അവൾ. പക്ഷെ അവൾ കണ്ണിറുക്കിയടച്ചു നല്ല ഉറക്കമാണെന്ന നാട്യത്തിൽ കിട ക്കാൻ ശ്രമിച്ചു.
ഉടുപ്പുകളെല്ലാം ഊരിയിട്ടശേഷം തിര ഒരു വശത്തേ യ്ക്കു നീക്കി കിടക്കാൻ ഭാവിച്ചപ്പോഴേയ്ക്കും അവൾ അയാളു ടെ കണ്ണിൽപ്പെട്ടു. അഗ്നിജ്വാലപോലെ അരുണവണ്ണനായിത്തീന്ന അയാൾ കമ്പിളിത്തിര അതേപടിതന്നെ<noinclude></noinclude>
t3wq8i3p70n57gzag7v6rl8ztumhlph
താൾ:Prithikaradurga (Changampuzha).pdf/213
106
81550
246562
240674
2026-08-12T14:57:40Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246562
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>താഴോട്ടു വീഴ്ത്തി. അനന്തരം അയാൾ മുന്നോട്ടുചാഞ്ഞു മൃദുലമായ സ്വരത്തിൽ അവളെ വിളിച്ചു. ലീകനി വിളികേട്ടില്ല ഗാഢമായ നിദ്രയിലെന്നപോലെ അവൾ ശക്തിയായി കൂക്കംവലിക്കാൻ തുടങ്ങി. യോട്ട് തിടിഞ്ഞു നിന്നു തൻറെ ബന്ധുക്കാരനോടു പറഞ്ഞു: " ആ നീളമുള്ള ഇരിപ്പുതണ്ണയിൽ നിങ്ങൾക്കു കിടക്ക വിരിക്കേണ്ടിയിരിക്കുന്നു ഇതാ, ലീക്സ് വി ഇവിടെ എത്തിയിട്ടുണ്ടു്. .
ചൊാർഡ് ആന്തിയഗഭമായ ഒരു ഉൽഘോഷം നടത്തി; പക്ഷേ യോട്ട് നിമിഷത്തിനുള്ളിൽ അയാ ളുടെ വാപൊത്തിക്കളഞ്ഞു. "ഇന്നു വൈകുന്നേരം മുതൽ അവൾ നല്ലപോലെ ഉറങ്ങുകയാണെന്നു തോന്നുന്നു.'' അയാൾ വെററർലൈഡിനു കിടപ്പിനുള്ള വട്ടമെല്ലാം തയ്യാറാക്കിക്കൊടുത്തു. ഒന്നുംതന്നെ അയാൾ ശബ്ദിച്ചില്ല. അനന്തരം ലീകനിയുടെ സമീപം കിടക്കാൻ ഭാവിച്ചപ്പോൾ അവൾ ഉറങ്ങുകയായിരുന്നോ എന്നറിയുവാനായി അയാൾ അവളുടെ മാറിൽ കൈവെച്ചുനോക്കി. വ ലയിൽപ്പെട്ട ഒരു മത്സ്യത്തെപ്പോലെ അവളുടെ ഹൃദയം അത്ര ശക്തിയായി പിടയ്ക്കുകയും പതറുകയും ചെയ്യുന്നുണ്ടെന്ന് അയാൾക്കു ഗ്രഹിക്കാൻ സാധിച്ചു.
എതാണവളോടു പറയേണ്ടതെന്നു ഒരെത്തും പിടി യും കിട്ടാതെ അയാൾ അവിടെ മിഴിച്ചുകിടന്നു. അയാൾ ഒന്നും പറഞ്ഞില്ല അന്ന് രാത്രി അവർ രണ്ടുപേരും ഉറങ്ങിയില്ല; ഉറക്കം നടിച്ചതേയുള്ളു പക്ഷേ ഇരുകൂട്ടക്കും നല്ല നിശ്ചയമുണ്ടായിരുന്നു മററയാൾ ഉണർന്നു കിടക്കുകയാണെന്നു<noinclude></noinclude>
7h1a62r3r69dxsvz2npepm5teg7ler4
താൾ:Prithikaradurga (Changampuzha).pdf/214
106
81552
246564
240677
2026-08-12T14:59:44Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246564
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>പ്രഭാതമാകാറായതോടെ അല്പനേരത്തേയ്ക്ക് അയാൾ ഒന്നു കണ്ണടയ്ക്കുകയുണ്ടായി. അപ്പോഴേയ്ക്കും ലീകനി നിശ്ശബ്ദമായി വിങ്ങിവിങ്ങിക്കരയാൻ തുടങ്ങി; അങ്ങനെ കരഞ്ഞുകരഞ്ഞു അവളും കിടന്നുറങ്ങിപ്പോയി. അവൾ ഉണന്നപ്പോഴേയ്ക്കും പുരുഷന്മാർ എഴുനേറ്റു പ്രാതൽ തയ്യാറാക്കുകയായിരുന്നു. അവൾ വേഗത്തിൽ വസ്ത്രധാരണം നിർവ്വഹിച്ച് അവരെ അഭിവാദ്യം ചെയ്തു. എപ്പോഴാണവൾ വന്നതെന്നും, രാത്രിയിൽ അവരുടെ സംസാരം അവൾ കേട്ടോ എന്നും വെററർലൈഡ് അവളോടു ചോദിച്ചു. അതു കേട്ടയുടൻ തനിക്കു പോയി കുതിരകളുടെ കായ്യം നോക്കേണ്ടതായിട്ടുണ്ടെന്നു പറഞ്ഞു യോട്ട് തിടുക്കത്തിൽ പിടച്ചെഴുനേററു.
ഏതാണ്ടു് അത്താഴം കഴിക്കാനുള്ള സമയത്താണു് അവിടെ വന്നുചേർന്നതെന്നും, തൻറെ ഭർത്താവിനെ കാത്ത് ഏറെനേരം ഉറങ്ങാതെ കിടന്നുവെന്നും ഒടുവിൽ താനേ അങ്ങുറങ്ങിപ്പോകയും ഇതുവരെ കിടന്നുറങ്ങുകയും ചെയ്തു എന്നും ലിക്സനി മറുപടി പറഞ്ഞു.
"പക്ഷേ, നിങ്ങൾ ഇന്നലെ രാത്രി എവിടെയായി രുന്നു, യോട്ട്? എവിടെ നിന്നാണു വെററർലൈഡ് ഇ വിടെ വന്നുകൂടിയതു്?""
താൻ വെച്ചിരുന്ന വലക്കൊററാലികൾ എങ്ങനെ യിരിക്കുന്നുവെന്നു പരിശോധിക്കാൻ വെളിയിലേയ്ക്കു പോയതാണെന്നും, കിഴക്കു 'ഗഗ്ലെ'ചതുപ്പുനിലത്തിനടുത്തുവെച്ചു വെററർലൈഡിനെ കണ്ടുമുട്ടിയെന്നും യോട്ട് പറഞ്ഞു. അദ്ദേഹം സ്കോമെഡാലിലേയ്ക്കു വരികയായിരുന്നുവത്രെ<noinclude></noinclude>
iwy1ravqxwks7q9qfr5vjzdiy1skite
താൾ:Prithikaradurga (Changampuzha).pdf/215
106
81553
246566
240678
2026-08-12T15:02:01Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246566
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>അദ്ദേഹത്തിൻറെ കൂടെയുള്ളവർ മുമ്പേ കുതിരയോടിച്ചു പോയിട്ടുണ്ടു്. യോട്ട് വാതിൽക്കൽനിന്നു് ഇണയായ ഒരുജോടി കളക്കോഴികളെ എടുത്ത് അവയെ തങ്ങളുടെ ഭക്ഷണത്തിന്നു പാകപ്പെടുത്തുവാൻ പറഞ്ഞു ലീകനിയുടെ കൈയിലേയ്ക്കു കൊടുത്തു. അവൾ അങ്ങനെ ചെയ്തു. താനെന്തിനാണു് വന്നിട്ടുള്ളതെന്ന് അവൾ യോട്ടിനെ അറിയിച്ചു. അവൾക്കാവശ്യമുള്ള വിധത്തിൽ ചുമരലമാരകൾ ഘടിപ്പിക്കാമെന്നും കുടിൽസംബന്ധിച്ച് അവളുടെ ഉപദേശം സ്വീകരിക്കാമെന്നും അയാൾ വാഗ്ദാനം ചെയ്തു. അതുകഴിഞ്ഞു് അവളും വെററർലൈഡും കൂടി വന്നു ചേന്ന ആളുകളുടെകൂടെ ചേരുവാനായി മലഞ്ചെരുവിലേയ്ക്കു പോയി.
വൈകുന്നേരം വളരെ വൈകിയതിൻ്റശേഷം യോട്ട് കുതിരയോടിച്ച മുററത്തു വന്നുനിന്നു. വാതിൽക്കൽ നിലപായിരുന്നു ലീകനി; പക്ഷേ അയാളെ കണ്ടതോടെ അവൾ വേഗത്തിൽ നെയ്ത്തുപുരയിലേയ്ക്കു പോയി. അയാൾ പുറകേ എത്തി തൻറെ നേരെ അവൾ നോക്കത്തക്കവിധത്തിൽ അയാളുടെ കൈ അവളുടെ തോളിൽവെച്ചു. കണ്ണീർക്കണങ്ങൾ അവളുടെ കണ്ണിൽനിന്നു തള്ളിപ്പുറപ്പെട്ടു കവിളിൽക്കൂടി ധാരയായി ഒഴുകിക്കൊണ്ടിരുന്നു. അനന്തരം അയാൾ അവളെ ചുംബിച്ചുകൊണ്ടു പറഞ്ഞു:
"നിനക്ക് എൻ്റെ പേരിലുള്ള സ്നേഹത്തിൽ ആനന്ദിക്കുവാൻ എനിക്കു സാധിച്ചിരുന്നെങ്കിൽ ഞാൻ എത്രമാത്രം ഭാഗ്യവാനാകുമായിരുന്നു എന്നു ഞാൻ നന്നായറിയുന്നു. നിന്നെപ്പോലെ നല്ലവളായി' ആരുംതന്നെയില്ല.'’<noinclude></noinclude>
eg3v5u16sai1a0rqni5rq8l3bbphn07
താൾ:Prithikaradurga (Changampuzha).pdf/216
106
81555
246565
240680
2026-08-12T15:00:41Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246565
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>ലീകനി മറുപടി പറഞ്ഞു: “ഇന്നലെ രാത്രിയിലത്തെ നിങ്ങളുടെ സംസാരങ്ങൾ നിങ്ങൾ വിചാരിക്കും പോലൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. ഇവിടെയുള്ള മൈതാനത്തിൽവെച്ച് അന്നു നിങ്ങൾ അവളുടെ പേർ എന്നോടു പറഞ്ഞപ്പോൾ എനിക്കു കേൾക്കാവുന്നതിൽ ഏററവും അസഹ്യമായതു ഞാൻ കേട്ടുകഴിഞ്ഞു..?"
"ഇതിനുശേഷം, എങ്ങനെയാണു് ഇനി നാം തമ്മിലുള്ള പെരുമാറ്റത്തിൻറെ നില? അയാൾ ചോദിച്ചു.
ലീകനി മറുപടി പറഞ്ഞു: അതെല്ലാം നിങ്ങളുടെ ഇഷ്ടംപോലെ! ഇനിപ്പോൾ നിങ്ങൾക്കുള്ളപോലെ ഉണർവും ജിവനും എപ്പോഴും നിങ്ങൾ എന്നോടൊന്നിച്ചു കണ്ടെത്തും.
യോട്ട് മുഖ തിരിച്ചുകൊണ്ട് ഒരു നിമിഷം അങ്ങനെ നിന്നു അനന്തരം അയാൾ അവളെ വീണ്ടും ചുംബിച്ചിട്ടു വെളിയിലേയ്ക്കിറങ്ങിപ്പോയി.
മുപ്പത്തിനാലു
കാലം എത്ര കടുത്ത സങ്കടത്തേയും മാച്ചുകളയുന്നു; എവിടേയും ഇതിന്നു പറയത്തക്ക വ്യത്യാസമൊന്നുമില്ല; ഇവിടത്തെ കഥയും അങ്ങനെതന്നെ. കൊല്ലങ്ങൾ ഒരോന്നായി കടന്നുപോകുന്നതിനൊപ്പം ഇവക്കു രണ്ടുപേ ക്കും_യോട്ടിനും ലീകനിക്കും മനസ്സിരുത്തേണ്ട മറ്റു കായ്യങ്ങൾ ഒന്നിനുപുറകെ ഒന്നായി ഒട്ടുവളരെ ഉണ്ടായിക്കൊണ്ടിരുന്നു. അങ്ങനെ ഈ മനോവ്യഥപോലും ക്രമേണ ആറിയടങ്ങി. മറുപ്രകാരത്തിൽ അവർ എപ്പോഴും<noinclude></noinclude>
etneuze6w4o6y9f9fcfao6g0atxdia6
താൾ:Prithikaradurga (Changampuzha).pdf/217
106
81556
246568
240681
2026-08-12T15:03:40Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246568
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>നല്ല സുഹൃത്തുക്കളായിരുന്നു. ഏറിയ കൂറും സ്തോമെഡാലിലെ ഗൃഹത്തിൽ നിന്നു വെളിയിലിറങ്ങാതെയാണു' അവർ കഴിഞ്ഞിരുന്നത്; അതിനാൽ ജനങ്ങൾക്കു തിരെ അപൂവ്വമായി മാത്രമേ അവരെ കാണാൻ ഒത്തുള്ളു.
യോട്ടിനും ലീകനിക്കുംക്മൂന്നു കുട്ടികളുണ്ട് മൂത്തവ നാണു് ലൈട്ടിംഗ് ; ഹോൾട്ടാറിൽ അവന്റെ അമ്മൂമ്മയാണു് അവനെ വളത്തിക്കൊണ്ടുവന്നത്. കുട്ടിക്കാലത്തു തന്നെ അവൻ അവിടെക്കിടന്നു മരിച്ചുപോയി. മറ്റുള്ളവരുടെ പേരുകൾ ഗിസ്സർ എന്നും സ്റ്റീൻവർ എന്നുമാണു്. തൻറെ കുഞ്ഞുങ്ങളിൽ സ്റ്റീൻ പരിനോടായിരിന്നു യോട്ടി'നു' ഏറ്റവുമധികം ഇഷ്ടം. ഇവർ രണ്ടുപേരും ഒരാപകടത്തിൽ മരിക്കാനിടയായി അതു സംഭവിച്ചതിങ്ങനെയാണ് :
വസന്തകാലത്തെ ഒരു സായാഹ്നത്തിൽ സ്കോമെ ഡാലിലെ കുട്ടികൾ വെളിയിൽ കളിക്കുകയായിരുന്നു. കൃഷിസ്ഥലത്തു പണിയെടുക്കുന്നവരുടെ ചില കുട്ടികൾകൂടി അവരോടൊന്നിച്ചുണ്ട്. ഗിസ്സർ അവരുമൊന്നിച്ചു' ഒരു അടയാളത്തെ ലക്ഷ്യമാക്കി വില്ലു വലിച്ചു എയ്യുകയാണു്. അവനു് ഏഴുവൗസ്സു പ്രായമുണ്ട്'; സ്റ്റീനുവറിനു നാലും. കൃഷിസ്ഥലത്തെ വേലിക്കരികിൽക്കൂടി കിഴോട്ടു സ്പത്തയിലേയ്ക്കു പുളഞ്ഞൊഴുകിപ്പോകുന്ന അരുവിയുടെ വക്കിൽ തനിയേ നിന്നു് അവൾ കളിക്കുകയായിരുന്നു. വേനലും വെള്ളം വറ്റിപ്പേപ്പാകുന്നവിധം അത്ര ചെറുതായിരുന്നു ആ പുഴ. പക്ഷേ ഇപ്പോൾ വസന്തകാലമായതിനാൽ വെള്ളം കുറച്ചധികമുണ്ടു്. നദിയിൽ തങ്ങൾ കണ്ടിട്ടുള്ള<noinclude></noinclude>
31cfhcpdgx2ephg6cij4dzg276dvqy0
താൾ:Prithikaradurga (Changampuzha).pdf/218
106
81557
246567
240682
2026-08-12T15:03:02Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246567
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>പോലെ, കുട്ടികൾ അതിൽ അണകൾ കെട്ടിയിരുന്നു. അതിനാൽ ഏററവും താഴ്ചയുള്ളിടത്തു പൊക്കംകുറഞ്ഞ ഒരാളിൻറെ കാൽമുട്ടോളം എത്തുന്ന വെള്ളം അതിലൊരിടത്തു കളംപോലെ കെട്ടിനിന്നു.
തന്നത്താൻ ഓരോന്നു പറഞ്ഞുകൊണ്ടു സ്റ്റീൻവർ അവിടെയങ്ങനെ കളിച്ചുകൊണ്ടു നില്ക്കുകയാണു്. ആ അവസരത്തിൽ പുഴയുടെ നഗ്നമായ മറുകരയിൽ സന്ധ്യസൂര്യൻ മിന്നിത്തിളങ്ങുന്നത് അവളുടെ കണ്ണിൽ പെട്ടു. വേനൽക്കാലത്തെ സ്പഷ്ടമായി ഓമ്മിക്കാൻ, തീ രെ കൊച്ചുകുഞ്ഞായിരുന്നതിനാൽ, അവൾക്കു കഴിഞ്ഞിരുന്നില്ല; പക്ഷേ ആ കരയിൽ പുഷ്പങ്ങളുണ്ടായിരിക്കണമെന്ന് അവൾക്കു തോന്നി; അതിനാൽ നദിയുടെ മേൽ ഭാഗത്തേയ്ക്കു കുറച്ചുദൂരം അവൾ വെള്ളത്തിലൂടെ തത്തി തത്തിപ്പോയി; ഏററവും ആഴംകുറഞ്ഞ ഭാഗമായിരുന്നു അതു്.
സൂയ്യപ്രകാശത്താൽ നയനമോഹനമായ ആ അരുവിക്കരയിൽ അവൾക്ക് എന്തെന്നില്ലാത്ത ആഹ്ളാദം തോന്നി. കല്ലുകളും പായൽച്ചെടികളും ശേഖരിച്ചു്, അനേകം ചെമ്മരിയാടുകളും പശുക്കളും കുതിരകളുമുള്ള ഒരു കൃഷിപ്പുരപ്പണിയുവാൻ അവൾ ഒരുക്കമായി.
കുറച്ചു കഴിഞ്ഞു മുതിന്ന് കുട്ടികളെല്ലാം അകത്തുപോയി. ഗിസ്സർ ഒററതിരിഞ്ഞു. അവൻ സഹോദരിയെ തിരക്കിത്തുടങ്ങി. അവൾ എന്തു പണിത്തിരക്കിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നു കാണുവാനായി അവൻ വെള്ളത്തിൽക്കൂടി തത്തിപ്രാഞ്ചി മറുകരയിലേയ്ക്കു ചെന്നു.<noinclude></noinclude>
ngx1t02bb1wairvahp8l6vitscfgpa3
താൾ:Prithikaradurga (Changampuzha).pdf/219
106
81558
246569
240683
2026-08-12T15:05:12Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246569
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>ഈ കുതിരകളെ എനിക്കു വീട്ടിലേയ്ക്കു തെളിച്ചു അവ കൊണ്ടു പോണം,'' ഒരു പരപ്പു മഞ്ഞക്കല്ലുകൾ അവനെ ചൂണ്ടിക്കാണിച്ചുകൊണ്ടു്. അവൾ പറഞ്ഞു: "ഈ ഒ രു കുതിരത്താനെ എന്തു ചെയ്തിട്ടും പററണില്ല. അവൻ മഹാ കുസൃതിക്കാരനാ. അവനെ പിടിച്ചുകൊണ്ടുവരാൻ ചേട്ടനോടിവരാമോ? എനിക്കൊക്കിണില്ല'' എന്നുപറഞ്ഞുകൊണ്ടു് അവയിൽ ഏറ്റവും വലിയ കല്ല് ദൂരേയ്ക്കു വലിച്ചെറിഞ്ഞിട്ടു അവൾ അതിൻ്റെ പുറകേ ഓടി.
കളിയിൽ പങ്കുകൊള്ളാൻ തയ്യാറായിരുന്നു ഗിസ്സർ. പക്ഷേ അവൾ തന്നത്താൻ പണിതുണ്ടാക്കിയ ആ കൃഷിപ്പുര തീരെ മോശമാണെന്ന് അവനു തോന്നി.
"ഞാനിപ്പോൾ നോർവേയ്ക്കു പോവും,” അവൻ പറഞ്ഞു: "എന്നിട്ടു പെര പണിയാൻ ഒരു പാടു മരം വാങ്ങിക്കും.'' അവളുടെ ഒരു കുഴിയൻ ചെരുപ്പ് അവിടെ കിടന്നിരുന്നതു അവൻെറെ ദൃഷ്ടിയിൽ പെട്ടു. അതു നിറയെ ഉണങ്ങിയ പുഴക്കണ്ടൽച്ചുള്ളികൾ ഒടിച്ചിട്ടു കുളംപോലേ വെള്ളം, കെട്ടിനിന്നിരുന്നിടത്തേയ്ക്കൊഴുക്കി. അനന്തരം അവർ ഒരസ്സൽ കൃഷിപ്പുര പണിതുണ്ടാക്കി. പക്ഷേ എല്ലാം അവസാനിച്ചപ്പോഴേയ്ക്കും സൂയ്യൻ അസ്തമിച്ചിട്ടുണ്ട് ഏറെ നേരം കഴിഞ്ഞിരുന്നു. കുട്ടികൾ വല്ലാതെ നനയുകയും അവക്ക് അസഹ്യമായ തണുപ്പു തോന്നുകയും ചെയിതു. അതിനാൽ വീട്ടിലേയ്ക്കു പോയി വല്ലതും വാങ്ങിക്കഴി
ക്കാമെന്നു അവർ തിരുമാനിച്ചു: പക്ഷേ അപ്പോൾ സ്റ്റീൻവറിൻ്റെ കുഴിയൻ ചെരിപ്പു നഷ്ടപ്പെട്ടിരിക്കുന്നു. തണുത്ത വെള്ളത്തിൽക്കൂടി പോകാൻ വിഷമമാണെന്നു<noinclude></noinclude>
7posxj8zi5ldpf2bk1i7ef2iiybs1i6
താൾ:Prithikaradurga (Changampuzha).pdf/220
106
81559
246570
240685
2026-08-12T15:06:40Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246570
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>പറഞ്ഞു അവൾ കരയാൻ തുടങ്ങി. "ഞാൻ നിന്നെ അക്കരെ ചൊമന്നോണ്ട്പോയി ആക്കാം, അനിത്തി,'' അവൻ പറഞ്ഞു. അവൻ അവളെ ഒരുവിധത്തിൽ വലിച്ചുവാരിയെടുത്തുകൊണ്ട് അരുവിയിലേയ്ക്കു പ്രാഞ്ചിപ്രാഞ്ചിയിറങ്ങി.
"നോക്ക്', അതാ അച്ഛൻ വരണൊണ്ട്,'' സ്റ്റീൻവർ ഉച്ചത്തിൽ പറഞ്ഞു. അവർ രണ്ടുപേരും അങ്ങോട്ടു നോക്കി. അയാളുടെ നേക്കു കൈവീശിക്കാണിക്കാൻ അവർ തുനിഞ്ഞതാണു്. പക്ഷേ വെള്ളത്തിനടിയിൽ കാൽ വഴുതുന്ന മഞ്ഞു കട്ടയുണ്ടായിരുന്നു. ഗിസ്സിറിന്റെ കാൽ പെട്ടെന്നു തെറ്റിപ്പോയി അവളോടൊന്നിച്ചു അവൻ വെള്ളത്തിൽ വീണു.
നദിയുടെ മറുകരയിൽ കന്നുകാലിവഴിയിൽക്കൂടി യോട്ട് കുതിരപ്പുറത്തു വരുന്നുണ്ടായിരുന്നു. അയാൾ കുഞ്ഞുങ്ങളെ കാണുകയും അവരുടെ നേക്കു കൈവീശി കാണിക്കുകയും ചെയ്തു. പിന്നീട് അവർ വീഴുന്നതും വീണ്ടും എഴുനേൽക്കാത്തതും അയാൾ കണ്ടു. കുതിരപ്പുറത്തു നിന്നു ചാടിയിറങ്ങി അയാൾ ഒരു കുറുക്കുവഴിയെ അങ്ങോട്ടു പാഞ്ഞു പോയി. സപ്ത്ത ഇറങ്ങിക്കടന്നപ്പോൾ ഒഴുക്ക് അയാളെ മിക്കവാറും എടുത്തുകൊണ്ടു പോവുകതന്നെ ചെയ്തു; പക്ഷേ അയാൾ ഒരുവിധത്തിൽ മറുകര പററി. അവിടെനിന്നു വിണ്ടും അയാൾ അരുവിക്കരയിലേയ്ക്കു പറന്നു. കുട്ടികൾ വെള്ളം കെട്ടിനിന്ന സ്ഥലത്ത് അനക്കമില്ലാതെ കിടപ്പാണു്. അയാൾ അവരെ പൊക്കിയെടുത്തു. ഗിസ്സറിൻറെ നെറ്റി ഒരു പാറമേലടിക്കുകയും അവൻ ത<noinclude></noinclude>
lubqriixeyha8eipz0r5rz6njc6zv6g
താൾ:Prithikaradurga (Changampuzha).pdf/89
106
81694
246587
240831
2026-08-13T05:10:38Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246587
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>“ഇപ്പോൾ വിഗ്‌ഡിസ്, എനിക്കു നിന്നെ എന്നോടൊന്നിച്ചു കൊണ്ടുപോകാൻ കഴിയും. പക്ഷേ നിന്റെ ഹിതത്തിനു വിരുദ്ധമായി ഞാൻ പ്രവർത്തിക്കുകയില്ല . പക്ഷേ നീയെന്നോടൊന്നിച്ചു പോരൂ. നീ എനിക്ക് എന്തെല്ലാം ദ്രോഹം ചെയ്താലും അതിനെല്ലാം ഞാൻ നിനക്കു നന്മ പകരമായിത്തരാം.”
അയാളുടെ കരവലയത്തിൽനിന്നുകൊണ്ടുതന്നെ വിഗ്‌ഡിസ് മറുപടി പറഞ്ഞു:
"എന്നെ ജീവനോടുകൂടി കടലിന്നപ്പുറം കൊണ്ടുപോകാൻ നിങ്ങൾക്കു സാധിക്കുകയില്ല.''
അയാൾ അവളെ ചുംബിച്ചുകൊണ്ടു പറഞ്ഞു: "എങ്കിൽ നീ സന്തോഷമായിട്ടിവിടെ താമസിച്ചുകൊള്ളു. പക്ഷേ എന്റെ ദുഃഖം ഒരുകാലത്തും ഞാൻ മറക്കുകയില്ല."
വിഗ്‌ഡിസ് പറഞ്ഞു: "താൻ നരകിച്ചു മരിക്കാനിടയാകട്ടെ-ഏറെക്കാലം താൻ ജീവിച്ച ദുരിതമനുഭവിക്കട്ടെ- താനും തനിക്കു പ്രിയകരമായിട്ടുള്ളതു മുഴുവനും! തന്റെ കുഞ്ഞുങ്ങൾ തന്റെ കണ്ണിനുമുമ്പിൽ ഏററവും ദാരുണമായ രീതിയിൽ മരിക്കുന്നതു കാണുവാനും തനിക്കു സംഗതിയാകട്ടെ!”
യോട്ട് അവളെ വിട്ടു. അനന്തരം അവൾ പുൽത്തകിടിക്കുന്നിലങ്ങനെ നടന്നുപോയി. അയാൾ കുതിരയെ അഴിച്ചു നീക്കിനിർത്തി. പക്ഷേ അനന്തരം അല്പനേരം അയാൾ ആ ഭവനത്തിലേയ്ക്ക് ഉററുനോക്കി നിലകൊണ്ടു. അതു കഴിഞ്ഞ് അയാൾ കുതിരയെ കാട്ടിലേയ്ക്കു നടത്തി<noinclude></noinclude>
4jzlki34yw1fi3eritpasggaivubrnv
താൾ:Prithikaradurga (Changampuzha).pdf/90
106
81695
246592
240832
2026-08-13T05:14:40Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246592
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>ക്കൊണ്ടു പോവുകയും അവിടെനിന്നു പുറത്തുകയറി ഓടിച്ചുപോവുകയും ചെയ്തു. പിന്നീടയാൾ വിഗ്‌ഡിസ്സിനെ കണ്ടുമുട്ടിയതിനിടയിൽ സംവത്സരങ്ങൾ അനേകം കടന്നു പോയി.
പതിനാറ്
ഇല പൊഴിയുന്ന കാലം ഏതാണ്ടവസാനിക്കാറായപ്പോഴാണ് അവർ വാഡിനിലേയ്ക്കു മടങ്ങിപ്പോന്നത്. അക്കൊല്ലത്തെ ശീതകാലത്തും വിഗ്‌ഡിസ്സിന് അത്ര വലിയ ദേഹസൌഖ്യമൊന്നും ഉണ്ടായിരുന്നില്ല. ഗ്രഫ്‌സിനിലെ കാറെയും അയാളുടെ ബന്ധുക്കളും വിഗ്‌ഡിസ്സിനെ അയാളെക്കൊണ്ടു വിവാഹം കഴിപ്പിക്കേണ്ട കാര്യം ഗുന്നാറുമായി ആലോചന തുടങ്ങി. അതറിഞ്ഞപ്പോൾ അവൾക്കു വല്ലാത്ത മനഃശല്യം തോന്നി. കുറച്ചുകാലം കഴിഞ്ഞിട്ട് അതാലോചിച്ചാൽ മതിയെന്നും ഇത്ര ചെറുപത്തിൽത്തന്നെ വിവാഹബന്ധത്തിലേർപ്പെടുവാൻ തനിക്കിഷ്ടമല്ലെന്നും പറഞ്ഞ് അവൾ കേണപേക്ഷിച്ചു. അടുത്ത ഇലപൊഴിയും കാലത്തു താൻ നിശ്ചിതമായ മറുപടി തരുന്നതാണെന്നു ഗുന്നാർ കാറെയോട് വാക്കുപറഞ്ഞു. ഏതായാലും ഈ വിചാഹകാര്യം തന്റെ പിതാവു മനസ്സു കൊണ്ടു നിശ്ചയിച്ചുകഴിഞ്ഞുവെന്നു വിഗ്‌ഡിസ്സിന്നു മനസ്സിലായി.
അക്കൊല്ലം ഗ്രീഷ്മകാലത്തിൽ താൻ കാട്ടിലുള്ള കെട്ടിടത്തിൽപ്പോയി താമസിക്കുന്നില്ലെന്നു വിഗ്‌ഡിസ് പറഞ്ഞു. വസന്തകാലത്തു ഒരു സായാഹ്നത്തിൽ അവൾ<noinclude></noinclude>
9shho1fb5kxk03veotf4ku3tqcwpsdv
താൾ:Prithikaradurga (Changampuzha).pdf/91
106
81698
246593
240835
2026-08-13T05:15:05Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246593
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>പുൽത്തകിടികളിലേയ്ക്കു നടന്നുപോയി. നല്ല കാലാവസ്ഥയായിരുന്നു. സൂര്യൻ ഏതാണ്ടസ്തമിക്കാറായി . ബർചുമരങ്ങൾ തളിരിടാൻ തുടങ്ങുകയും പക്ഷികൾ പാട്ടു പാടുകയും ചെയ്തിരുന്ന കാലമായിരുന്നു അത്. ഇലകളുടേയും പുല്ലിൻറെയും ഉല്ലാസകരമായ ഒരു ഗന്ധം അന്തരീക്ഷ ത്തിൽ തങ്ങിനിന്നിരുന്നു. കുറച്ചുനേരമങ്ങനെ ചുറ്റിനടന്നു തന്റെ മനോവ്യഥയെല്ലാം മറന്നുകളയാമെന്നവൾ കരുതി.
ഭവനത്തിന്റെ തെക്കുഭാഗത്തായി ഒരു ചെറിയ കുടിലിൽ ഒരു സ്ത്രീ താമസിച്ചിരുന്നു. ഗുന്നാറുടെ വീട്ടുവേലക്കാരിലൊരുവനാണ് അവളെ വിവാഹം കഴിച്ചിരുന്നത് . വിഗ്‌ഡിസ് അതിലെ കടന്നുപോയ അവസരത്തിൽ അവൾ നൂൽ നൂറ്റ്കൊണ്ട് തിണ്ണയിലിരിക്കയായിരുന്നു. അവൾ അവിടെ നിന്ന് അവളുമായി സംസാരിച്ചു. കുടിലിനുള്ളിൽ ഒരു കുഞ്ഞു കിടന്നു കരയുന്നുണ്ടായിരുന്നു. വിഗ്‌ഡിസ് പറഞ്ഞു:"വളരെ സങ്കടപ്പെട്ടാണാ കുഞ്ഞു കരയുന്നതെന്നു തോന്നുന്നു.തീരെ കൊച്ചുകുഞ്ഞായിരിക്കയില്ലാ അതു'. എന്തുകൊണ്ടെന്നാൽ, പെററുവീണ കുഞ്ഞുങ്ങളാണെങ്കിൽ അവരുടെ കരച്ചിൽ ഭയങ്കരമാണു'; ഞാനതു ശ്രദ്ധിച്ചിട്ടുണ്ട് മനുഷ്യരുടേതിനേക്കാൾ ഒരു പൂച്ചയുടേയോ മൂങ്ങയു ടേയോ പോലിരിക്കും ആ സ്വരം.''
സ്ത്രീ അകത്തുചെന്നു കുഞ്ഞിനെ കയ്യിലെടുത്തു; ഏതാണ്ടു രണ്ടുവയസ്സു പ്രായമുള്ള ഒരു പെൺകുഞ്ഞായിരുന്നു അത്. അമ്മ അവളെ കയ്യിലെടുത്ത ഉടൻതന്നെ അവ<noinclude></noinclude>
bu6y864z4vqld9zzrhsibv6yngc926e
താൾ:Prithikaradurga (Changampuzha).pdf/92
106
81700
246595
240837
2026-08-13T05:15:27Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246595
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>ളുടെ കരച്ചിലെല്ലാം അവസാനിച്ചു.. അല്പനേരം കഴിഞ്ഞ് അവൾ ഒക്കത്തുനിന്നു ഊർന്നിറങ്ങി പുഷ്പങ്ങൾ പറിച്ചടുത്തുകൊണ്ട് അങ്ങുമിങ്ങും ഓട്ടംതുടങ്ങി. അവൾ അപ്പോഴും തീരെ കുഞ്ഞായിരുന്നതിനാൽ കീഴോട്ടു കുനിഞ്ഞ അവസരത്തിൽ ഫ്രോക്കിന്മേൽ കാൽ കുരുങ്ങി നിലത്തു വീണുപോയി. വിഗ്‌ഡിസ് അവളെ എടുക്കുകയും ഉടൻ കുഞ്ഞു തന്റെ കയ്യിലുണ്ടായിരുന്ന പുഷ്പങ്ങൾ അവൾക്കു കൊടുക്കുകയും ചെയ്തു .പക്ഷേ ഞെട്ടിയോടുകൂടിയായിരുന്നില്ല അവൾ അവ പറിച്ചെടുത്തത്. അതിനാൽ വിഗ്‌ഡിസ് ഉടൻതന്നെ അവ നിലത്തെറിഞ്ഞുകളഞ്ഞു.
അനന്തരം അവളുടെ അമ്മ പറയാൻ തുടങ്ങി:
"ഈ പുഷ്പങ്ങളുടെ പേർ 'രാപ്പകൽപ്പൂക്കൾ' എന്നാണ്.; വിഗ്‌ഡിസ് അതിൽ ഒരെണ്ണമിങ്ങെടുക്കൂ. എന്നാൽ ഞാൻ നിങ്ങളുടെ ഭാഗ്യം പറയാം.?"
വിഗ്‌ഡിസ് അങ്ങനെ ചെയ്തു. സ്ത്രീ സംസാരം തുടർന്നു;:
"ഇതിനു ആദ്യം രണ്ടു ഇരുണ്ട ഇതളുകളുണ്ട് ; പിന്നെ രണ്ടു തെളിച്ചമുള്ള ഇതളുകളും. പക്ഷേ ഇതാ നോക്കൂ, ഉള്ളതിൽ ഏററവും അടിയിലത്തെ ഇതൾ നടുഭാഗംകൊണ്ടു തെളിച്ചമുള്ളതും വക്ക് ഇരുണ്ടതുമാണു'. അതുകൊണ്ടു ആദ്യം നിങ്ങൾക്കു വലിയ സങ്കടങ്ങളും പിന്നീട് ഒട്ടധികം സന്തോഷവും ഉണ്ടാകുമെന്നാണു അതിന്റെ അർത്ഥം. ഒടുവിലത്തെ ഇതളിൻറെ ആ വക്ക് ഇരുണ്ടിരിക്കുന്നതു ഒരു ദുർലക്ഷണമാണ് . നിങ്ങളുടെ വാർധ<noinclude></noinclude>
2wsnr41vyes6hby2j772fzkevklb5ri
താൾ:Prithikaradurga (Changampuzha).pdf/93
106
81702
246597
240839
2026-08-13T05:15:52Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246597
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>ക്യകാലത്ത് നിങ്ങൾക്കു യാതൊരുവിധനന്മയും ഉണ്ടാകുന്നതായി അതു സൂചിപ്പിക്കുന്നില്ല.''
വിഗ്‌ഡിസ് പ്രതിവചിച്ചു:
"അതൊരു ചീത്ത ദീഘദർശനമാണു എന്നു എനിക്കു തോന്നുന്നു. ഞാനാകട്ടെ എന്റെ ഭാഗ്യം പറയാൻ നിന്നോടാവശ്യപ്പെട്ടുമില്ല. എന്നിരുന്നാലും ഞാൻ നിനക്കു പ്രതിഫലം തരണം.' ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ മാറിടത്തിൽനിന്നു ഒരു പൊൻപൂശിയ ബ്രൂച്ചെടുത്ത് ആ സ്ത്രീക്കു കൊടുത്തു. അനന്തരം അവൾ അവിടെ നിന്ന് പുറപ്പെട്ടു.
മൈതാനത്തിൽ കരു പാറക്കെട്ടുണ്ടായിരുന്നു; അതിനു ചുററും ചില ചെറുമരങ്ങളും മുൾച്ചെടികളും വളർന്നു നിന്നിരുന്നു. ചുവട്ടിലുള്ള പുൽപ്പരപ്പു മുഴുവൻ 'രാപ്പകൽപ്പൂക്കളാൽ' നിറയപ്പെട്ടിരുന്നു. അതിനു സമീപം എത്തിയപ്പോൾ വിഗ്‌ഡിസ് അവിടെ ഇരിപ്പുറപ്പിച്ചു. കാൽമുട്ടുകൾ കൈകൊണ്ടടുക്കിപ്പിടിച്ചുകൊണ്ടു തെക്കുഭാഗത്തു മനോഹരമായി മിന്നിത്തിളങ്ങുന്ന കടൽക്കരയിലേയ്ക്ക് അവൾ കണ്ണോടിച്ചു. അപ്പോഴാകട്ടെ സൂര്യൻ കുന്നുകൾക്കു പിന്നിൽ താണുകഴിഞ്ഞിരുന്നു. അങ്ങനെ ഏറെ നേരത്തേയ്ക്കു അവളവിടെ ഇരുന്നുപോയി. അവളുടെ ചിന്തകളിൽ ആനന്ദത്തിന്റെ സ്പർശം പോലും ഉണ്ടായിരുന്നില്ല. അവൾ യോട്ടിനെ അനുസ്മരിക്കട്ടെ; കാട്ടിനുള്ളിൽ ഒളിച്ചു വെച്ച ആ അതിനെക്കുറിച്ച് ഓർക്കട്ടെ -എന്തായാലും ശരി അവൾ അസ്വസ്ഥയായി. അതു അവിടെത്തന്നെ കിടക്കുന്നുണ്ടായിരിക്കുമോ? അതോ വല്ല ജന്തുക്കളും അപ്പാ<noinclude></noinclude>
c36693le2log1zp618vq2au1kwqyr7o
താൾ:Prithikaradurga (Changampuzha).pdf/94
106
81704
246598
240842
2026-08-13T05:16:14Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246598
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>ടേയങ്ങു വിഴുങ്ങിക്കാണുമോ? ഈ ചിന്ത എപ്പോഴും അവളെ അദ്ഭുദപ്പെടുത്തി.അന്നു രാത്രി താനത് നിക്ഷേപിച്ച ആ സ്ഥലം മുഴുവൻ എറുമ്പുകളേക്കൊണ്ടും ക്ഷുദ്രങ്ങളായ മറ്റിഴജന്തുക്കളേക്കൊണ്ടും നിറയപ്പെട്ടിരുന്നുവെന്ന കഥ അവൾ സ്പഷ്ടമായി ഓർത്തു; താൻ പ്രസവിച്ച കുഞ്ഞിൻറെ പേരിൽ അവൾക്ക് അത്രവലിയ മമതയൊന്നും ഇല്ലായിരുന്നുവെങ്കിലും, അതു മരിക്കുന്നതിനു മുൻപു അതിന്റെ മീതേ ഉറുമ്പുകൾ അങ്ങനെ അരിച്ചരിച്ചു കൂടുകയെന്നതു ഭയങ്കരവും അസഹ്യവുമായ ഒരു കാര്യമായിട്ടവൾക്ക് തോന്നി. ആ ചിന്ത തന്നെ അവളെ കിടുകിടുപ്പിച്ചു.
ഇരുട്ടുവരാൻ തുടങ്ങിയതോടുകൂടി അവൾ എഴുന്നേറ്റ് ഏതാണ്ടു ഓടിച്ചെന്ന് പറയത്തക്കവിധത്തിൽ ധൃതഗതിയായി വീട്ടിലേയ്ക്കു നടന്നുപോയി. ഗൃഹം സമീപിച്ചപ്പോൾ അവൾ ഈസായെ കണ്ടുമുട്ടി.
ഈസാ പറഞ്ഞു:
"എൻറെ മോളേ, നീയെന്നെ വല്ലാതെ പേടിപ്പിച്ചു കളഞ്ഞു കെട്ടോ; ഇരുട്ടത്ത് അത്ര വലിയ പേടിയുള്ള നീ ഏറെനേരം വെളിയിലങ്ങനെ തങ്ങിനിന്നപ്പോൾ എന്തു വിചാരിക്കണമെന്ന് എനിക്കറിഞ്ഞുകൂടാതായി.
വിഗ്‌ഡിസ് പ്രതിവചിച്ചു:
“ഇരുട്ട്, ഈ കാടും, എന്നെ ഭയപ്പെടുത്തുന്നു; എന്തിനു, വീട്ടിൽ എന്റെ സ്വന്തം മുറിപോലും എന്നെ കിടുകിടുപ്പിക്കുന്നു. എന്റെ ജീവിതം മഹാദുരിതമാണ്.<noinclude></noinclude>
fw2lzkxis9azvmvo1qg73f91hdhom50
താൾ:Prithikaradurga (Changampuzha).pdf/95
106
81706
246599
240844
2026-08-13T05:16:59Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246599
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>ഇതവസാനിപ്പിച്ചുകളയുന്നതാണ് ഉത്തമമെന്നു എനിക്കു തോന്നിപ്പോകുന്നു.''
"അത്തരം ഭയങ്കരമായ കാര്യങ്ങളൊന്നും പറയാതിരിക്കൂ,'' ഈസാ പറഞ്ഞു: "നിനക്കെല്ലാം ഇനിയും നന്മയായിത്തന്നെ വരും. നിനക്കു ചെറുപ്പമാണു. നീ ചെയ്ത തെററുകൾ നിനക്കു മറക്കുവാൻ സാധിക്കും. നീ പരിശുദ്ധയായ ഒരു കന്യകയാണെന്നു ആർക്കും അറിയാം.
"അതാണു ഏറ്റവും വഷളായ സംഗതി എന്നെനിക്കു തോന്നുന്നു.'' വിഗ്‌ഡിസ് മറുപടി പറഞ്ഞു: "എന്റെ അച്ഛൻ എന്നെ വീട്ടിൽനിന്നും ആട്ടിയോടിച്ചാലും വേണ്ടില്ല, എന്റെ ലജ്ജാകരമായ കാര്യം വെട്ടിവെളിച്ചങ്ങു പറയുകയായിരുന്നു ഭേദം. നേരംപോക്ക് പറയുവാനും പുറമേ പണ്ടത്തെപ്പോലെ സന്തോഷഭാവം പ്രകടിപ്പിക്കുവാനും നിർബന്ധിതയായി തീരുക; എനിക്കാകട്ടെ, വന്നു കൂടിയ ദുരിതത്തെക്കുറിച്ചുള്ള ചിന്തയിൽനിന്നു നിമിഷനേരത്തേയെങ്കിലും മനസ്സിനെ പിൻതിരിക്കാൻ കഴിയാതേയുമിരിക്കുക; -ഇതിനേക്കാൾ വിഷമകരമായിട്ടൊന്നുമില്ല. അങ്ങനെയല്ലെന്നുള്ളതു നമുക്കു മൂന്നുപേർക്കറിയാവുന്ന സ്ഥിതിക്ക്, ഇവിടുത്തുകാർ ഞാൻ നിർമ്മലയായ ഒരു കന്യകയാണെന്നു വിശ്വസിക്കുന്നത് എനിക്കത്ര വലിയ സഹായമായി തോന്നുന്നില്ല; ഞാൻ അതിന്റെ ഗൂഢമായ മുദ്ര എൻറെ ശരീരത്തിൽ വഹിക്കുന്നു. കാറെ ഈയിടെ, വിവാഹാലോചന മുറുകിപ്പിടിച്ചിരിക്കുന്ന സ്ഥിതിക്കു’ എങ്ങനെയാണു സ്വയം രക്ഷനേടേണ്ടതെന്നു എനിക്കു മനസ്സിലാകുന്നില്ല.”<noinclude></noinclude>
1pqr031w547xveh0evik3e586f8ru92
താൾ:Prithikaradurga (Changampuzha).pdf/96
106
81709
246600
240847
2026-08-13T05:17:16Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246600
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>അന്നു വൈകീട്ടു', അവർ ഉറക്കറയിൽ തനിച്ചായ അവസരത്തിൽ, വിഗ്‌ഡിസ് ഇക്കാര്യം വീണ്ടും എടുത്തിട്ടു അവൾ ഈസായോടു പറഞ്ഞു:
"തെക്കുസൗണ്ട്കാരുടെ ഇടയിലുള്ള നിങ്ങളുടെ ചാർച്ചക്കാരുടെ അടുത്തു നിങ്ങൾക്കൊന്നു പോയാലെന്താ അമ്മേ? അവർ നമ്മുടെ ബന്ധുക്കളേക്കാൾ ഒട്ടും താഴ്ന്നവംശക്കാരല്ലെന്നു നിങ്ങൾ പലപ്പോഴും പറഞ്ഞിട്ടുണ്ടു.''
ഈസാ മറുപടി പറഞ്ഞു:
“എൻറെ ചാർച്ചക്കാർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാ അതോ മരിച്ചുപോയിരിക്കുമോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ അവരെ അന്വേഷിക്കുവാനോ എൻറെ നില മാറ്റുവാനോ എനിക്കിപ്പോൾ കാലം വളരെ അതിക്രമിച്ചിരിക്കുന്നു. പക്ഷേ എന്തിനാണു നീയിതാവശ്യപ്പെടുന്നത്?
ഏറെനേരത്തേയ്ക്കു വിഗ്‌ഡിസ് മൗനം ദീക്ഷിച്ചു; പക്ഷേ ഒടുവിൽ അവൾ പറഞ്ഞു: "പണ്ട് എനിക്കു മനസ്സിനു കുണ്ഠിതം തോന്നുന്ന അവസരങ്ങളിലെല്ലാം ഞാൻ നിങ്ങളുടെ അടുത്തു വന്നു നിങ്ങളുടെ മടിയിൽ കയറി ഇരിക്കുകയായിരുന്നു പതിവു. പക്ഷേ ഇപ്പോഴാകട്ടെ ഞാൻ നിങ്ങളുമായിട്ടാണ് മറെറല്ലാവരോടുമുള്ളതിനേക്കാൾ ഗൂഡമായ ഒരു രീതിയിൽ അനുവർത്തിക്കുന്നതു.?"
ഈസാ ഒന്നും മറുപടി പറഞ്ഞില്ല. അവൾ സംസാരം തുടർന്നു :<noinclude></noinclude>
1rth63h6gbxmvtfdd9obczu0ifedp0u
താൾ:Prithikaradurga (Changampuzha).pdf/97
106
81711
246602
240849
2026-08-13T05:18:12Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246602
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>"കഷ്ടം! എനിക്കിപ്പോൾ വലിയ കുണ്ഠിതം തോന്നുന്നു ഞാൻ ആ കുഞ്ഞിനെ ഉപേക്ഷിച്ചുകളഞ്ഞതിൽ. എന്നും രാത്രി അതു അതിന്റെ ഭയങ്കരമായ ആ കരച്ചിൽകൊണ്ട് എന്നെ ഉറക്കത്തിൽനിന്നും തട്ടിയുണർത്തുന്നു. പക്ഷേ ആ കുഞ്ഞ് എനിക്കുണ്ടായിരുന്നെങ്കിൽ നിർഭാഗ്യം എൻറെ ഹൃദയത്തിന്നു കട്ടിവെപ്പിക്കുമായിരുന്നു.''
“എന്താണു നീയിപ്പറയുന്നതിൻറെ സാരം??? ഈസാ ചോദിച്ചു.
"യോട്ടിൻറെ പുത്രൻ യോട്ടിന്റെ കൊലയാളിയായിത്തീരുക - അതായിരുന്നേനേ എന്റെ ഏററവും നല്ല പ്രതികാരം. വെറുപ്പോടുകൂടി ഞാൻ അടിച്ചു വളർത്തുന്ന ആ നായിന്റെ കൈയിൽനിന്നു അതിന്റെ പല്ലുകൾ കഴുത്തിൽത്താണിറങ്ങുന്നതുവരെ വൈഗ-യോട്ടിന് അത്ര എളുപ്പത്തിലൊന്നും രക്ഷപ്രാപിക്കാൻ തരപ്പെടുകയില്ലായിരുന്നു."
ഈസാ വളരെ താണസ്വരത്തിൽ പറഞ്ഞു:
"നീയിപ്പറഞ്ഞതു കാര്യമായിട്ടാണോ എന്നറിയാൻ എനിക്കു താൽപര്യമുണ്ട് .?
"അതെ; അങ്ങനെയൊരു പ്രതികാരം ആ മനുഷ്യനോടു ചെയ്താൽക്കൊള്ളാമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്.''
"ശരി; എന്നാൽ നീ വിഷമിക്കേണ്ട. കഴിഞ്ഞ വേനൽക്കാലത്തു നീ പ്രസവിച്ച ആ കുഞ്ഞു എന്റെ മകൻ സ്കോഫ്ഡെയോട് കൂടിയുണ്ട് .''<noinclude></noinclude>
q0axwd1q69iq4kq0tq7xm3c34bmszib
താൾ:Prithikaradurga (Changampuzha).pdf/98
106
81714
246603
240852
2026-08-13T05:18:42Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246603
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>താൻ ഇരുന്നിരുന്ന ബെഞ്ചിന്റെ പുറത്തുനിന്നു വിഗ്‌ഡിസ് ചാടി എഴുന്നേറ്റു . ഒരു പ്രേതം പോലെ വിളറി ഒരക്ഷരമെങ്കിലും ഉച്ചരിക്കാൻ സാധിക്കാതെ അല്പനേരം അവളങ്ങനെ നിശ്ചലയായി നിന്നുപോയി. അനന്തരം അവൾ മേശപ്പുറത്തേയ്ക്കു ചാഞ്ഞ് അതിന്മേൽ തല വെച്ചുകൊണ്ട് ഏങ്ങലടിച്ചു കരയാൻ തുടങ്ങി.
ഈസാ പറഞ്ഞു:
"ആരും ഈ സംഗതി അറിയേണ്ടതായിട്ടില്ല. മുൻപിലത്തെപ്പോലെത്തന്നെ ഇത് ഇനിയും രഹസ്യമായി വെച്ചുകൊണ്ടിരിക്കണമെന്നാണ് എന്റെ ഉപദേശം. നിന്റെ പുത്രനെ നിനക്കു കാണണമെന്നാശയുണ്ടെങ്കിൽ അങ്ങനെ ചെയ്യാമെന്നു കരുതി മാത്രമാണ് ഞാനിതിപ്പോൾ നിന്നോടു പറഞ്ഞത് . “വിഗ്‌ഡിസ് തേങ്ങിത്തേങ്ങി കരഞ്ഞുകൊണ്ടു പറഞ്ഞു:"ഇതിനേക്കാൾ ഇനി ചീത്തയാകാൻ സാധിക്കാ ത്തവിധം അത്ര ദുരിതം പിടിച്ച ഒന്നാണ് എൻറെ ജീവി തമെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഇ പ്പോൾ അതെ, എന്റെ കുട്ടി ഇവിടെയുണ്ടെന്ന് എനി ക്കറിയാവുന്നതിനാലും എപ്പോഴെങ്കിലും അവൻ എന്റെ കണ്ണിൽ പെട്ടേയ്ക്കാമെന്നതിനാലും ഇനി എനിക്ക് ഈ നാട്ടിൽ താമസിക്കുക സാദ്ധ്യമല്ല. കഷ്ടമായിപ്പോയി! എനിക്കവനെ എടുത്ത് ആ തടാകത്തിലേയ്ക്കു എറിഞ്ഞുകളയാമായിരുന്നു. പക്ഷേ എന്തുചെയ്യട്ടെ. എനി<noinclude></noinclude>
ld4zeubfh319uv6x20y1qumwpb6o0jg
താൾ:Prithikaradurga (Changampuzha).pdf/99
106
81716
246604
240854
2026-08-13T05:18:56Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246604
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>ക്കു തോന്നുന്നില്ല, നിങ്ങൾ എന്നോടു പറഞ്ഞതു പരമാർത്ഥമാണെന്ന്.”
ഇതു കേട്ട് ഈസാ അവളുടെ അലമാറ തുറന്ന് ഒരു വസ്ത്രമെടുത്തുകൊണ്ടുവന്നു വിഗ്‌ഡിസ്സിൻറെ കയ്യിൽ കൊടുത്തു. അവൾ അതു പരിശോധിച്ചുനോക്കി. അന്നു രാത്രി അവളുടെ ശരീരത്തിലുണ്ടായിരുന്ന വസ്ത്രം തന്നെ ആയിരുന്നു അത്. രക്തത്തിന്റെ പാടുകളും പായലും ഉഴവുചാലുകളിലെ കളിമണ്ണും അതിന്മേൽ അപ്പോഴും പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു . അതു നിലത്തു വലിച്ചെറിഞ്ഞിട്ട് അവൾ കരഞ്ഞുകൊണ്ടു പറഞ്ഞു:
"അച്ഛൻ ഇപ്പോൾ എല്ലാം അറിയും. എന്റെ രഹസ്യം പുറത്താകാതെ സൂക്ഷിക്കണമെന്നു സ്കോഫ്ഡെയോടോ മറ്റാരോടെങ്കിലുമോ 'കിഴിഞ്ഞപേക്ഷിക്കേണ്ടിവരുന്നതിൽ ഭേദം എനിക്കു മരണമാണ്. ഇങ്ങനെ നിങ്ങളെന്നെ അടിപ്പെടുത്തുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല."
ഈസാ മറുപടി പറഞ്ഞു:
"അന്നു രാവിലെ ഞാൻ ഉണർന്നപ്പോൾ കിടയ്ക്കമേൽ നിന്നെക്കണ്ടില്ല. ഞാൻ ഭയപ്പെട്ടുപോയി. നിന്നെ അന്വേഷിക്കുവാനായി ഞാൻ സ്കോഫ്ടേയെ പറഞ്ഞയച്ചു.അവൻ കുഞ്ഞിനെ കണ്ടെത്തി കൈയിലെടുത്തു! അവൻ അത്രമാത്രം അഴകുള്ള ഒരോമനക്കുഞ്ഞായിരുന്നതിനാൽ അവനെ വളർത്തുവാൻ സ്കോഫ്ടേക്ക് ആശ തോന്നി.ഏറ്റവും സുന്ദരനായ നിന്റെ ഓമനക്കുഞ്ഞു<noinclude></noinclude>
bxj7y9jkf0pzsk77ln8gp9w42s3rmmx
താൾ:Prithikaradurga (Changampuzha).pdf/100
106
81721
246605
240859
2026-08-13T05:19:10Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246605
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>ജീവനോടു കൂടിയിരിപ്പുണ്ടെന്ന് അറിയുന്നത് നിനക്ക് ആശ്വാസകരമായിരിക്കുമെന്നു കരുതി മാത്രമാണ്' ഞാനിപ്പോൾ നിന്നോടിതു പറഞ്ഞത്.
“കൊള്ളാം. അതെ, വരുന്നതെല്ലാം വന്നുതന്നെ തീരണം” വിഗ്‌ഡിസ് പറഞ്ഞു:
"എനിക്ക് ഈ ജീവിതം മുഷിഞ്ഞു. അതു എങ്ങ നെയെങ്കിലും തുലച്ചേ ഒക്കൂ.''
ഈസാ മറുപടി പറഞ്ഞു:
"നിയതു ചെയ്യരുത് . മാന്യമായ ജനനം അത്രവലിയ ഒരു കാര്യമൊന്നുമല്ല .ഒരു പേരു കേടുവന്നുപോയ സ്ത്രീ അവൾ എത്ര ഉയർന്ന നിലയിലുള്ളവളായാലും ശരി, തരം താഴ്ത്തപ്പെട്ടവളായിത്തീരുന്നു. എനിക്കു വന്നു ചേർന്ന വിധിയും അതാണു'; ഇപ്പോൾ തന്നെ അതെല്ലാം ഞാൻ നിന്നോടു പറയാം. അതു കേട്ടിട്ടു നിനക്കു എന്തു തോന്നുന്നുവോ അതുപോലെ പ്രവത്തിച്ചുകൊള്ളൂ . ''
പതിനേഴ്
അനന്തരം ഈസാ അവളുടെ കഥ പറയാൻ തുടങ്ങി:
“എൻറെ അച്ഛന്റെ പേർ ഹരാൾഡ് ഗോൾഡ് ബിയേർഡ് (സ്വർണശ്മശ്രു) എന്നായിരുന്നു; തെക്കു സീലാൻഡിലാണ് അദ്ദേഹം താമസിച്ചിരുന്നത് . ഞങ്ങൾ -ഞാനും എന്റെ സഹോദരികളും എത്ര സുന്ദരവും സുഖപൂർണ്ണവുമായ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്നോ! എന്റെ ശൈശവം എത്രമാത്രം സൗഭാഗ്യപൂർണ്ണമാ<noinclude></noinclude>
7s20pw1ep1jg3rc3lnrupi2qudbpm31
താൾ:Prithikaradurga (Changampuzha).pdf/149
106
81768
246591
240908
2026-08-13T05:14:11Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246591
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>ഇതുകേട്ടു രാജാവും മുഖത്തൊരു നീരസത്തോടെ പ്ര നിൻെറ കാ സ്താവിച്ചു: "നിൻ്റെ പേരു ഞാൻ മുമ്പുതന്നെ കേട്ടിട്ടുണ്ടു്'; അങ്ങനെയല്ലാതിരിക്കുന്നതായിരുന്നു ഭേദം. നിന്റെ കായ്യത്തെക്കുറിച്ചാണെങ്കിൽ, വിഗ'ഡിസ്സേ, നിയമഭ്രഷ്ടരായ കൊള്ളക്കാരും കുത്തിക്കവച്ചക്കാരുമല്ലാതെ മററുവല്ലവരു മായിരുന്നു നിനക്കുവേണ്ടി സംസാരിക്കാൻ നീ കൊണ്ടുവ രേണ്ടിയിരുന്നതു്!''
"എൻറെ പൊന്നുതമ്പുരാനേ, സംഗതി ഇപ്രകാര മാണു്?” വിഗ്‌ഡിസ് പറഞ്ഞു: "ഒരു കൊടിച്ചിപ്പട്ടിയെ പ്പോലെ വീട്ടിൽനിന്നും കടിക്കപ്പെട്ട ഞാൻ കാട്ടിൽ അ ലഞ്ഞുതിരിയുന്ന അവസരത്തിൽ എന്നെ സഹായിച്ചതും എൻറെയും എൻ്റെ കുഞ്ഞിൻറെയും ജീവനെ രക്ഷിച്ചതും ഈ മനുഷ്യനാണു്. നിയമഭ്രഷ്ടനാണെങ്കിലും, തനിക്കു ജീവാപായം തന്നെ നേരിട്ടേയ്ക്കാമെങ്കിലും, എൻ്റെ അപേ ക്ഷയനുസരിച്ചു ഈ നില്ക്കുന്ന ഇല്ല, ജാണു്' എനിക്കു വ ഴികാണിച്ചുതന്നു എന്നെ അവിടുത്തെ തിരുമുമ്പിൽ കൊ ണ്ടുവന്നാക്കിയതു്. അതുകൊണ്ടു് അവിടുത്തെ തിരുനാ വിൽനിന്നു് ഒരു വാഗ്ദാനം കിട്ടാതെ, ഞാൻ അവിടുത്തെ സഹായം സ്വീകരിക്കുന്നത് ഒരിക്കലും ഉചിതമല്ല. എ ൻറെ അപേക്ഷ ഇതാണ്, തിരുമനസ്സുമായി ഈ മനുഷ്യൻ പൊരുത്തപ്പെടുന്ന കായ്യത്തിൽ തിരുമേനിക്കു വി സമ്മത മാണെങ്കിൽ, അവിടുത്തെ ഒരു വാഗ്ദാനത്തിന്നു ശേഷമല്ലാ തെ, എന്തെങ്കിലും സഹായം ഞാൻ തിരുമനസ്സിൽനിന്നു സ്വീകരിക്കുന്നതു് ഒരിക്കലും ഉചിതമായിരിക്കയില്ല. കാ ട്ടിലുള്ള തൻ്റെ വസതിയിൽ യാതൊരുപദ്രവവും കൂടാതെ<noinclude></noinclude>
9aykwx13r4jl4h83m00oy97wg51gbx2
താൾ:Prithikaradurga (Changampuzha).pdf/151
106
81769
246596
240909
2026-08-13T05:15:49Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246596
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>അദ്ദേഹത്തിന്നു ചെന്നെത്താൻ സാധിക്കുനാവിധം തിരു മനസ്സുകൊണ്ടു് അദ്ദേഹത്തിൻ്റെ രക്ഷാഭാരം കൈയ്യേററു കൊള്ളാമെന്നുള്ള അവിടുത്തെ വാഗ്ദാനമാണു ഞാൻ തി രുമനസ്സിനോടു യാചിക്കുന്നത്
ഈസ്റ്റർ ആഘോഷം കഴിയുന്നതുവരെ ഇല്ല ജിനു സ്വാതന്ത്ര്യം കൊടുക്കാമെന്നും, അതിനുശേഷം ഇക്കായ ങ്ങളെക്കുറിച്ചു വീണ്ടും ആലോചന നടത്താമെന്നും രാജാ വ് അരുളിച്ചെയ്തു.
എല്ലാ കായ്യങ്ങളും ഒരു തീരുമാനത്തിൽ എത്തിച്ചേ രുന്നതുവരെ അവർ തൻറെ അതിഥികളായിരിക്കുവാൻ അദ്ദേഹം പറഞ്ഞു. അതിനുശേഷം പല ദിവസങ്ങളിലും അദ്ദേഹം വിഗ്‌ഡിസ്സുമായി സംഭാഷണം നടത്തി. എ യോൾവ് ആർനേസണെ താൻ കൊന്നതും അവളുടെ മ റേറാരോ പ്രവൃത്തികളും എല്ലാം, അവളുടെ കഥ മുഴുവനും അവൾക്കു രാജാവിനെ പറഞ്ഞു കേൾപ്പിക്കേണ്ടി വന്നു.
ഈസ്റ്ററിൻറെ തലേന്നാൾ വൈകുന്നേരം അദ്ദേഹം അവൾക്കാളയച്ചു. ഹാളിൽ അദ്ദേഹം തനിച്ചേ ഉണ്ടാ യിരുന്നുള്ളു., തൻ്റെ അടുത്തുകിടന്ന ബെഞ്ചിൽ ഇരിക്കു വാനായി അദ്ദേഹം അവളോടു പറഞ്ഞു. സായാഹ്നം വള രെ അതിക്രമിച്ചിരുന്നു. അദ്ദേഹം ഇല്ല, ജിനെക്കുറിച്ച് കാരോന്നവളോടു തിരക്കി. അവളുടെ കുട്ടിയുടെ പിതാ പു് ഇല്ല ആണോ എന്നദ്ദേഹം അവളോടു ചോദിച്ചു. അല്ലെന്നും, താനും ഇല്ലളം തമ്മിൽ ആ വഴിക്കു യാ തൊരു ബന്ധവുമില്ലെന്നും അവൾ സമാധാനം പറഞ്ഞു.<noinclude></noinclude>
3bmg74533espc5jf44frnfbnskq5fio
താൾ:Prithikaradurga (Changampuzha).pdf/152
106
81770
246601
240910
2026-08-13T05:17:19Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246601
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>ഒലാവ് രാജാവ് അനന്തരം ആ കുഞ്ഞ് ആരുടേതാ ണെന്നും, അവൾ എവിടെയാണെന്നും, എന്തുകൊണ്ടാ ണവൾ വിവാഹം കഴിക്കാഞ്ഞതെന്നും അവളോടന്വേഷിച്ചു.
"ആ മനുഷ്യനെക്കുറിച്ച് ഒന്നുംതന്നെ എനിക്കറി വില്ലാ തിരുമേനീ,'' വിഗ്‌ഡിസ് പറഞ്ഞു: "ഈ രാജ്യ ത്തുകാരനായിരുന്നില്ല അയാൾ. എനിക്കു ചെറുപ്പമായി രുന്നു. ഞാൻ മഠയത്തിയായിരുന്നു. അതുകൊണ്ട് എൻ്റ ചാരിത്രനാശം വരുത്തുവാൻ ഞാൻ അയാൾക്കിടകൊടുത്തു പക്ഷേ ആ മനുഷ്യനെക്കുറിച്ചു സംസാരിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞാൻ അങ്ങയു ടെ കാലുപിടിച്ചപേക്ഷിക്കുന്നു, ഇതിനെക്കുറിച്ചു് ഒന്നുംത ന്നെ അവിടുന്നിനി എന്നോടു ചോദിക്കരുതു."
രാജാവു തൻറെ കൈ അവളുടെ കഴുത്തിൽ ചുററിയി ട്ടു പറഞ്ഞു:
"ഏറെനാൾ ഇനി നീ വിധവയായി ജീവിക്കുമെ ന്നു തോന്നുന്നില്ല, വിഗ്‌ഡിസ്, നീ അത്രമാത്രം സുന്ദ രിയും ബുദ്ധിശാലിനിയുമാണ്.''
വിഗഡിസ് എഴുനേൽക്കാൻ ഉദ്യമിച്ചു. പക്ഷേ ഒലാവ് രാജാവ്' അവളെ പിടിച്ചു മടിയിലിരുത്തി. അപ്പോൾ അവൾ പറഞ്ഞു:
"വീണ്ടും സ്നേഹിക്കുവാൻ ഞാൻ ആഗ്രഹിക്കത്തക്ക നിലയിലുള്ള ഒന്നല്ല എന്റെ ജീവിതം. ഞാനിപ്പോൾ<noinclude></noinclude>
4x3b42movf5d2s229gzh4cnalyaxmmu
താൾ:Prithikaradurga (Changampuzha).pdf/153
106
81771
246606
240913
2026-08-13T05:20:14Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246606
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>ല്ലജിനും അയാളുടെ അനുചരന്മാർക്കും, സന്ധി ചെയ്തു സമാധാനത്തോടെ ജീവിക്കുവാൻ വേണ്ട സഹായങ്ങളും താൻ ചെയ്തുകൊള്ളാമെന്നും അദ്ദേഹം പ്രസ്താവിച്ചു. പ ക്ഷേ അതിനുശേഷം വിഗ്‌ഡിസ്സിനെ കുറച്ചകലെ ഒരു വശത്തേയ്ക്കു വിളിച്ച്, അവളുടെ മുഖത്തു ദൃഷ്ടിയുറപ്പിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
“എന്നോടു സത്യം പറയണം, വിഗ്‌ഡിസ്റ്റേ! നി നക്കു നിൻറെ വസ്തുവകകളെല്ലാം തിരിച്ചു കിട്ടുമ്പോൾ നീ ഇല്ല ജിനെ വിവാഹം കഴിക്കുമോ?"
വിഗ്‌ഡിസ് തലയുയത്തി. അവൾ പ്രതിവചിച്ചു: "തിരുമേനീ, വളരെവളരെ തരംതാഴ്ന്ന ഒരു നിലയിലാ ണു് അവിടുന്നു എനൊക്കുറിച്ചു വിചാരിക്കുന്നത്. എ എന്നെ അങ്ങു വിശ്വസിക്കുകയാണെങ്കിൽ ഒന്നു ഞാൻ പറ യാം__സിംഹത്തേക്കാൾ ചെന്നായുമായി കളിക്കുവാനാണു് എനിക്കു താല്പയ്യം. പക്ഷേ, ഇപ്പോൾ, തിരുമേനിയെ ന്നോടു് അത്രമാത്രം അലിവു കാണിക്കുകയും നാടുവാഴിക ളിൽ അങ്ങയെപ്പോലെ ആരും തന്നെ ഇല്ലെന്ന് എനിക്കു ബോദ്ധ്യപ്പെടുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് എനിക്ക് അവിടുത്തോടു മറെറാരനുഗ്രഹം അത്ഥിക്കുവാനുണ്ട്: ഒരു പുരോഹിതൻ എന്നോടൊന്നിച്ചു വാഡിനിലേയ്ക്കു പോരു വാനും, അങ്ങയുടെ മതവിധിയനുസരിച്ചു് എനിക്കുവേണ്ട ഉപദേശങ്ങൾ തന്നു എന്നെ 'ജ്ഞാനസ്നാനം' ചെയ്യിക്കു വാനും അനുമതി നൽകാൻ അവിടുത്തേയ്ക്കു ദയവുണ്ടാകണം. എന്തുകൊണ്ടെന്നാൽ, ഒരു സംഗതി ദൃഢമായി എ നിക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നു: എൻ്റെ പിതാവിനു അ<noinclude></noinclude>
0vphyc48si8xalf5rykm7a36e72csr8
താൾ:Prithikaradurga (Changampuzha).pdf/197
106
81791
246572
241025
2026-08-13T04:41:43Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246572
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>Page 193)
യ്ക്കു കുതിരപ്പുറത്തു മടങ്ങിപ്പോയി അവിടെച്ചെന്ന് അയാൾ നടന്നതെല്ലാം വിവരിച്ചു. അയാൾ ഇനി എന്താണ്ട് ചെയ്യാൻ പോകുന്നതെന്നു പെറ്റർലൈഡ് ചോദ്യമിട്ടു. ഒന്നുമില്ല, എന്നായിരുന്നു യോട്ടിൻറെ മറുപടി; പക്ഷേ, ഒഡ്ഡിൻ്റെ കേസു നടത്താൻ ഭാരമേല്ലുന്നവർക്കു വ ലിയ സന്തോഷമായിരിക്കുമെന്ന് അയാൾ കരുതിയില്ല.
കുറച്ചുനേരം കഴിഞ്ഞു വെററർലൈഡ് ഹാൾ വിട്ടി റങ്ങിപ്പോയി. യോട്ട്' ലീകനിയോടൊന്നിച്ചു തനിച്ചാക പ്പെട്ടു; ആ രണ്ടാൺകുട്ടികൾ ആറ്ലേയും ലൈട്ടിംഗും മാത്രം ബെഞ്ചിനരികെ ഇരുന്നു കളിക്കുന്നുണ്ട്. . യോട്ട് ചെന്നു അവരുടെ കിടക്കപ്പുറത്തു കമിഴ്‌ന്നടിച്ചു വീണു; അവർ ഹാളിൽ ഇട്ടിരുന്ന ചപ്പുചവറുകളെല്ലാം എടുത്തു കളഞ്ഞു വൃത്തിയാക്കുകയായിരുന്നു ലീകുനി. അങ്ങനെ ചെയ്തുകൊണ്ടിരിക്കെ അവൾ അയാളോടു കൊലയെക്കു റിച്ചു് മാരോ ചോദ്യം ചെയ്തു. പക്ഷേ, അയാൾ നല്കിയ ഉത്തരങ്ങൾ അതിഹ്രസ്വങ്ങളായിരുന്നു.
അനന്തരം അവൾ പറഞ്ഞു:
"ഇങ്ങനെ ഒരു സംഗതിയിലേയ്ക്ക് അങ്ങയെ ആനയിക്കുമാറു നിങ്ങൾ ഇരുവരും തമ്മിൽ നടത്തിയ ആ വാ കുക്കം എന്താണെന്ന് അങ്ങ് എന്നോടു പറയുമെന്നു ഞാൻ ഉറപ്പു കരുതുന്നു. ''
"കാ, അത്ര പറയത്തക്ക മഹാകായമൊന്നുമല്ലതു്,'' യോട്ട് പറഞ്ഞു: “പരമാം അതാണ്. ഞാനും നീയും തമ്മിൽ കത്തുന്നതുമുതൽ ഒഡ്ഡിനു് എന്നോടു വലിയ പകയാണു്".<noinclude></noinclude>
pipnyif07wwlk8rweqk9czezjdcsrih
താൾ:Prithikaradurga (Changampuzha).pdf/198
106
81792
246573
241026
2026-08-13T04:42:16Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246573
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>194)
"എനിക്കു നല്ല നിശ്ചയമുണ്ട്, എന്നെക്കുറിച്ചായിരുന്നില്ല നിങ്ങളുടെ സംസാരമെന്നു്," ലീകനി ചുരുക്കിപ്പറഞ്ഞു
"ആയിരുന്നില്ല," അയാൾ സമ്മതിച്ചു: പക്ഷേ നിയായിരുന്നു അയാളുടെ മനസ്സിൽ.
ലീകനി അങ്ങോട്ടു വന്നു കിടക്കയുടെ അരികിൽ ആ സനസ്ഥയായി; അവൾ യോട്ടിൻ്റെ മുഖത്തു ദൃഷ്ടിയുറപ്പി ച്ചുകൊണ്ടു പറഞ്ഞു:
"അങ്ങു പറയുന്നതിൽ എനിക്കു വിശ്വാസമില്ലായോട്ട്, "
യോട്ട് തെല്ലൊന്നു നടുങ്ങിപ്പോയി. അവളോട് അയാൾ സമാധാനം പറയാൻ ഒരുമ്പെട്ടതാണു്; പക്ഷേ, അവൾ അയാളുടെ മാറിൽ കൈവെച്ചുകൊണ്ടു തുടന്നു:-
"ഇത്രയും എനിക്കറിയാം; അങ്ങു നോർവേയിൽനിന്നു വന്നതുമുതൽ മൗനിയായും വിഷാദമഗ്നനായും കഴി ഞ്ഞുകൂടിയതു് എനിക്കു വേണ്ടിയല്ല; അങ്ങു രാവും പകലും വിചാരപ്പെട്ടുകൊണ്ടിരിക്കുന്നതു് എന്നെക്കുറിച്ചുമല്ല. ക്ഷേ, അങ്ങയുടെ വിഷാദത്തിൻ്റെ കാരണം ലവലേശം എനിക്കറിഞ്ഞുകൂടാ. അതുപോലെതന്നെ അങ്ങയും ഡ്ഡും തമ്മിലോ, അങ്ങയും മററാരെങ്കിലും തമ്മിലോ എ ന്താണുള്ളതെന്നും എനിക്ക് ഒരു വിവരവുമില്ല.''
അയാൾ മറുപടി പറഞ്ഞു:
"നിൻ്റെ വിവാഹത്തിൽ നി സംതൃപ്തയായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു, ലീകനി. എൻറെ ആ ശയും നീ അങ്ങനെതന്നെ ആയിരിക്കണമെന്നാണു്.എ<noinclude></noinclude>
jhtapp9kpcidsy9bmrt027zoghzog6h
താൾ:Prithikaradurga (Changampuzha).pdf/199
106
81793
246574
241027
2026-08-13T04:42:36Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246574
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>195)
എന്നാൽ എല്ലാവരിൽനിന്നും ഞാൻ ഒളിച്ചുപിടിക്കുന്ന കരു മനോപൃഥ എനിക്കുള്ള പക്ഷം, അതിൻ്റെ ദൂഷ്യം മുഴുവനും എനിക്കു മാത്രമാണെന്നു് രാക്കണം; അതുകൊണ്ടുയാതൊന്നും ഇനി ചോദിക്കാതെ നീയെന്നെ സൈ്വരമായി വിടു
മറുപടി പറയാൻ ആരംഭിച്ച അവസരത്തിൽ വിഗ്‌ഡിസ് വെറ്റർലൈഡിനായി നിമ്മിച്ച മേലങ്കി അവ ളുടെ കണ്ണിൽ പെട്ടു; കട്ടിലിൻ്റെ കാൽക്കലായി അതു കിടന്നിരുന്നു. അവൾ അതു വാരിയെടുത്തു നിലത്തു മ റോഅററത്തേയ്ക്ക് ഒരേറുകൊടുത്തിട്ടു കണ്ണീരോടെ പ്രസ്താവിച്ചു:
"അങ്ങയെ സദാ സേവിച്ചും അങ്ങയുടെ നന്മയ വേണ്ടി പ്രാത്ഥിച്ചും കഴിഞ്ഞുകൂടുന്ന എന്നേക്കാൾ പത്തിരട്ടി, അങ്ങയെ നിരസിച്ചുവെന്നു പറയപ്പെടുന്ന ആ നോർവേക്കാരിപ്പെണ്ണിനെ അങ്ങു സ്നേഹിക്കുകയും അവളെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നുണ്ടു്.”
യോട്ട് ചാടിയെഴുനേറ്റ മേലങ്കിയെടുക്കാൻ ഉദ്യമിച്ചു. പക്ഷേ, വേഗത അവൾക്കായിരുന്നു. അവൾ ഞൊ ടികൊണ്ടതു കരസ്ഥമാക്കി. അതു തീയിലിടുവാനായി അവൾ അഗ്നികുണ്ഡത്തിനരികിലേയ്ക്ക് രാടി; യാൾ പിന്നാലേയും. അയാൾ അതു തട്ടിപ്പറിക്കാൻ വളരെ ശ്രമിച്ചു. പക്ഷേ, ഇരുകൈകൊണ്ടും അവളതു നല്ല പോലെ മുറുക്കിപ്പിടിച്ചിരുന്നു. അനന്തരം ഒരു കൈകൊണ്ടു് അയാൾ അവളുടെ തോളിനു ചുറ്റിപ്പിടിച്ചു മറേറ കൈകൊണ്ടു അവളുടെ മണിബന്ധം രണ്ടും കൂട്ടിപ്പിടിച്ചു<noinclude></noinclude>
k53q07in0x01hougyo9aig09py1rn5j
താൾ:Prithikaradurga (Changampuzha).pdf/200
106
81794
246575
241028
2026-08-13T04:43:01Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246575
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>196)
ഞെരിക്കാൻ തുടങ്ങി. അവൾ കിടന്നു നിലവിളികൂട്ടി. പക്ഷേ, അയാൽ മുഷ്ടിചുരുട്ടി അവളുടെ തോളത്തു നല്ല ഇടി കൊടുത്തതിൽപ്പിന്നീടല്ലാതെ അയാൾക്ക് അവളിൽനിന്നു് ആമേലങ്കി കരസ്ഥമാക്കാൻ സാധിച്ചില്ല. അവൾ നിലത്തു കമിഴ്‌നടിച്ചുവീണു് ഏങ്ങലടിച്ചു കര പക്ഷേ യോട്ടാകട്ടെ മേലങ്കിയുംകൊണ്ട് ഒന്നും മിണ്ടാതെ വെളിയിലേയ്ക്കിറങ്ങിപ്പോയി.
ലീകനി വെളിയിലേയ്ക്കു വന്നു് ഇറയത്തു ചെന്നിരുന്നു; അവൾ ഇരുകൈകളിലും തൻ്റെ മുഖം താഴ്ത്തി മറച്ചു; അവളുടെ അമ്മ അടുത്തുനില്ക്കുന്നതുപോലും അവളുടെ ശ്രദ്ധയിൽ പെട്ടില്ല. എന്താണവൾക്കു കുണ്ഠിതമെന്നു ഗുഡ്രൺ ചോദിച്ചു. ഒന്നുമില്ലെന്ന് അവൾ മറുപടികൊടുത്തു; പക്ഷേ ആ തിണ്ണയിലേയ്ക്കു പിടിച്ചുകയറിയിട്ട്
ഇങ്ങനെ പറഞ്ഞു:
"ചേച്ചി നെലോളിക്കുകയാ, അമ്മേ! എന്താന്നോ ചേട്ടൻ ചേച്ചേ തല്ലി. അടുപ്പിൻറെ അടുത്തുവെച്ചു ചേട്ടൻ ചേച്ചിക്കു നല്ല രസികൻ പെടകൊടുത്തു.”
"അതു നേരല്ല," ലീകനി വേഗത്തിൽ പറഞ്ഞു. പക്ഷേ ഗുഡ്രൺ വീട്ടിനുള്ളിലേയ്ക്കു കടന്നുചെന്നപ്പോൾ, അച്ഛൻ അമ്മയോടു ക്രൂരമായി പെരുമാറിയതുകൊണ്ടു ലൈട്ടിംഗ് നിലത്തു കിടന്നു കരയുന്നതു കണ്ടു.
ഗുഡ്രണു് കലിവന്നു. അവൾ യോട്ടിനോട് സൗമ്യമായി കയർത്തു.
"എൻ്റെ മേൽ കൈവെയ്ക്കരുതു് എന്നുള്ളതായിരുന്നു എൻറെ ആദ്യത്തെ ഭർത്താവിനു പഠിക്കേണ്ടിയിരുന്ന<noinclude></noinclude>
k66nz1pfp781jsbtfjl70hnyvgy3v2l
താൾ:Prithikaradurga (Changampuzha).pdf/201
106
81795
246576
241029
2026-08-13T04:43:22Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246576
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>197)
ഒരു സംഗതി," അവൾ ആരംഭിച്ചു: "എന്തുകൊണ്ട ന്നാൽ, അങ്ങനെ ചെയ്തപ്പോൾ ഞാൻ വീടുവിട്ടിറങ്ങിപ്പോ യി. എൻ്റെ വസ്തുവകകൾ തിരിച്ചുതരാഞ്ഞതിനാൽ അയാൾക്കു തൻറെ ജീവനും നഷ്ടപ്പെടേണ്ടിവന്നു. അ അനെയുള്ള ഒരു നിവൃകമമ്മം ചെയ്യാതിരിക്കത്തക്ക വിവേകം മററുള്ള വക്കുണ്ടായിരുന്നു; ജീവിച്ചിരുന്ന കാലത്തു ലൈട്ടിംഗിനും, പിന്നീടു വെറ്റർലൈഡിനും!''
ആ നിമിഷത്തിൽത്തന്നെ യോട്ട് പുറത്തേയ്ക്കു വഗുഡ്രൺ പറഞ്ഞതെല്ലാം അയാൾ ശ്രദ്ധിച്ചില്ല.
പക്ഷേ അയാൾ കുനിഞ്ഞുനിന്നു ലീകനിയോടു പറഞ്ഞു.
"ഞാൻ വളരെ ഹീനമായ തരത്തിൽ നിന്നോടു പെരുമാറി, എൻ്റെ ലീകനി! നീ പറഞ്ഞതു ശരിയാണു്. സദാ നീ എന്നെ സേവിച്ചും എൻ്റെ നന്മക്കായി പ്രാത്ഥിച്ചും കഴിഞ്ഞുകൂടിയവളായിരുന്നു.”
ലീകനിക്കു വീണ്ടും കണ്ണുനീർ തള്ളിപ്പുറപ്പെട്ടു; അവൾ തൂവാലയെടുത്തു മുഖത്തിട്ടു പിടച്ചെഴുനോറ വീട്ടി നുള്ളിലേയ്ക്കു കടന്നുപോയി. യോട്ട് അവളെ അനുഗമിച്ചു. അധികനേരം കഴിയുന്നതിനു മുൻപ് അവർ വീണ്ടും വെളിയിലേയ്ക്കു വന്നു. പക്ഷേ . അപ്പോൾ ലീകനി ഒട്ടും കരഞ്ഞിരുന്നില്ല. അവൾ യോട്ടിൻറെ തോളിൽ ചാരിനില്ക്കുകയും പ്രസന്നയായി പ്രത്യക്ഷപ്പെടുകയും ചെയതു
അടുത്ത ദിവസം അവർ സ്വഗേഹത്തിലേയ്ക്കു മട്ങ്ങി. അവർ കുറച്ചുനാൾ കൂടി അവിടെത്താമസിക്കണ മെന്നായിരുന്നു അതുവരെയുള്ള തീരുമാനം. പ്രസവം<noinclude></noinclude>
8r9blvt1rth58zr692l2uvq271xrevg
താൾ:Prithikaradurga (Changampuzha).pdf/202
106
81796
246577
241030
2026-08-13T04:43:48Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246577
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>198)
കഴിയുന്നതുവരെ ഗ്രീഷ്ടകാലം മുഴുവനും, തൻറെ മകൾ അവിടെത്താമസിച്ചാൽ കൊള്ളാമെന്നു ഡ്രണു് ആശയ ണ്ടായിരുന്നു. കുറച്ചു കാലത്തേയ്ക്കു യോട്ട് അയാളുടെ ഓജയിൽനിന്നും അകന്നു താമസിക്കുന്നതു പല കാരണങ്ങ ളാലും ഉത്തമമായിരിക്കുമെന്നു ഗുഡ്രണു തോന്നി. പക്ഷോ ഇപ്പോൾ അവരുടെ മനസ്സ് ഒന്നായിക്കഴിഞ്ഞു; അവർ ഉറപ്പിച്ചിരിക്കയാണു്, സ്കോമെഡാലിലേയ്ക്കു പോകണമെന്നു്. ലൈട്ടിംഗിനെ, ഒരു വയസ്സിനല്പം പ്രായക്കൂടുത ലുള്ള തങ്ങളുടെ മകൻ ആറ് ലേയോടൊന്നിച്ച്, വളത്തി ക്കൊള്ളാമെന്നു വെററർലൈഡും ഗുഡ്രണും അവരെ അ റിയിച്ചു. യോട്ടിനും ലീകനിക്കും അതു സമ്മതമായി. അനന്തരം അവിടെനിന്നും അവർ യാത്ര തിരിച്ചു.
യാത്രാകാലത്ത് എല്ലാം ഭംഗിയായിത്തന്നെ കഴിഞ്ഞകൂടി. ഒടുവിൽ ആ അവസാനത്തെ ദിവസം സമാഗതമായി. കുന്നുകൾക്കിടയിലുള്ള ഒരു തുരങ്കത്തിൽക്കൂടി അവർ കുതിരയോടിച്ചുപ്പോവുകയാണു്. അവരുടെ ആൾക്കാർ അവരുടെ മുമ്പിൽ മുന്നോട്ടു നീങ്ങുന്നു. തുരങ്കത്തിൽ ക്കൂടി തുരഗത്തെ നയിച്ചുകൊണ്ടു കാൽനടയായിട്ടാണു് യോട്ടിൻറെ യാത്ര. അയാളുടെ സ്വന്തം കുതിര പിന്നാലെ നടന്നുപോന്നു. ചാരനിറത്തിലുള്ള ഒരന്തരീക്ഷം; അ സഹ്യമായ തണുപ്പും. അപ്പപ്പോൾ ഒരു മഞ്ഞിൻപാളി അവരുടെ മുഖത്തിനുനേക്ക് അടന്നുവന്നു. അവർ ഈ രീതിയലിങ്ങനെ കീഴോട്ടിറങ്ങുമ്പോൾ അവൾ അയാളോടൂ പറഞ്ഞു:
"ഈ സമയം മുഴുവനും, അങ്ങു ഫോൾട്ടാറിൽ വെച്ചു പറഞ്ഞതെല്ലാറ്റിനേയും പറ്റി ചിന്തിക്കയായിരുന്നു<noinclude></noinclude>
c4tfmml19lfi33ypkawi84sgevne4ga
താൾ:Prithikaradurga (Changampuzha).pdf/203
106
81797
246578
241031
2026-08-13T04:44:13Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246578
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>199)
ഞാൻ. ആ കൂട്ടർ അങ്ങയെ ആട്ടിപ്പായിച്ചതിനെക്കുറി ച്ചാണു് അങ്ങ' ഏറ്റവും കണ്ണിതപ്പെടുന്നതെന്നുവരികിൽ, ഞങ്ങൾ അങ്ങയുമായി നടത്തിയ ഈ ആദായക്കച്ചവടം തിച്ചയായും അങ്ങയ്ക്ക് ആശ്വാസകാരണമാകേണ്ടതാണ്. അങ്ങു നടത്തിയ വിവാഹം അത്യുത്തമമായിട്ടാണു് ജനങ്ങൾ കരുതിവന്നതു്. മാത്രമല്ല അങ്ങയ്ക്കു ലഭിച്ചത് അനേകം വിവാഹാത്ഥികളുണ്ടായിരുന്ന ഒരുവളെക്കൂടിയാണു്.''
"ഞാൻ കുണ്ഠിതപ്പെടുന്നുവെന്നു പറയുന്നതു പരമാ ത്ഥമല്ല.” അയാൾ പ്രതിവചിച്ചു; പക്ഷേ ഒന്നു നിനക്കു മനസ്സിലാക്കാം: ബീനയുടെ പുത്രന്മാരും അവരുടെ സ്നേഹിതന്മാരുമാണു് ഈ കഥ നാടുനീളെ പരത്തുന്നതു് ; അതോക്കുമ്പോൾ എനിക്കു കലികൊള്ളുന്നു.''
"എനിക്കു മനസ്സിലാകുന്നില്ല.'' അല്പം കഴിഞ്ഞ് അവൾ തുടന്നു: "അങ്ങയ്ക്ക് അവളെക്കുറിച്ചു വിചാരമില്ലെ ങ്കിൽ അവൾ ഉണ്ടാക്കിയ മേലങ്കി എന്തിനാണിങ്ങനെ നിധിപോലെ സൂക്ഷിക്കുന്നതു്???
"മാ, അതെനിക്കു നന്നായി യോജിക്കുന്നുണ്ടു്; അതു കൊണ്ടുമാത്രം.'' അയാൾ മറുപടി പറഞ്ഞു.
മഞ്ഞു് അവരുടെ മുഖത്തു വല്ലാതെ അടിച്ചുവീണു കൊണ്ടിരുന്നു. അതുകൊണ്ടു കുറച്ചുനേരത്തേയ്ക് രൊന്നും സംസാരിച്ചില്ല. അതിനല്പമൊരടക്കം കിട്ടിയ തോടുകൂടി ലീകനി വീണ്ടും ചോദിച്ചു!
"അവൾ എന്നേക്കാൾ സുന്ദരിയാണോ, ആ നോർവേക്കാരിപ്പെണ്ണ്???<noinclude></noinclude>
gunycmvo1rbddw9iajtbzvs1b3i9erm
താൾ:Prithikaradurga (Changampuzha).pdf/204
106
81798
246580
241032
2026-08-13T04:44:32Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246580
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>200)
"അല്ല,” മഞ്ഞിനു നേരെ തിരിഞ്ഞു നോക്കിക്കൊണ്ടു്' അയാൾ പ്രതിവദിച്ചു.
“പിന്നെ_ആട്ടെ അവൾ എന്നേക്കാൾ പണക്കാ രിയായിരുന്നോ?"
"ക്ലാ, അതൊക്കെ ഏതാണ്ടൊരുപോലെയാണെന്നാ ണെനിക്കു തോന്നുന്നതു്.'' യോട്ട് മുൻപിലത്തെപ്പോലെ ത്തന്നെ പ്രതിവദിച്ചു.
"ആവട്ടെ, എന്നാലും നിങ്ങൾ അവളെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നു.'' വിഷാദപൂണ്ണമായ ഒരു സ്വരത്തിൽ ലീനി ഉച്ചരിച്ചു. "ആട്ടെ, ഏതു നിലയിയാണു് അ വൾക്ക് എന്നേക്കാൾ മേന്മയുണ്ടായിരുന്നത്???
"കാ, എന്തെങ്കിലും അഥവാ ഉണ്ടായിരുന്നെങ്കിൽ ത്തന്നെ, ചോദ്യങ്ങൾ ചോദിക്കുന്നതിൽ അവൾക്ക് ഇതിൻറെ ഒരംശമെങ്കിലും താല്പയ്യമുണ്ടായിരുന്നില്ല, എന്നു ള്ളതിലാണു്." ഒരു ചെറിയ ചിരിയോടുകൂടിയോട്ട് പ്രസ്താവിച്ചു.
അയാളുടെ മുഖത്തേയ്ക്കു നോക്കുവാനായി ലീകനി.മുന്നോട്ടു ചാഞ്ഞു; ചുററിലുമുള്ള പാറകളെപ്പോലെ ക്ഷാരവ ണ്ണമായിരുന്നു അയാളുടെ മുഖം. ഏറെ നേരത്തേയ്ക്ക് അ വരിരുവരും വീണ്ടും ഒന്നും മിണ്ടിയില്ല.
അവർ തുരങ്കത്തിനു വെളിയിൽ എത്തിയപ്പോഴേയ്ക്കും ഹിമപാതം നിലച്ചിരുന്നു. ഇപ്പോൾ തൃണകബള ങ്ങളോടുകൂടിയ ഒരു നീണ്ടുപരന്ന മൈതാനമാണു് അവരുടെ മുമ്പിൽ! കടിഞ്ഞാണുകൾ ലീകനിയുടെ കൈയിലേ യ്ക്കു തിരിച്ചുകൊടുത്തിട്ട് അയാൾ കുതിരപ്പുറത്തു കയറാൻ<noinclude></noinclude>
nv7wzgi2h3svzfnki65skrvo1lhia4i
താൾ:Prithikaradurga (Changampuzha).pdf/205
106
81799
246581
241033
2026-08-13T04:45:36Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246581
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>201)
ഭാവിച്ച അവസരത്തിൽ താണ സ്വരത്തിൽ അവൾ ഇ ങ്ങനെ പറഞ്ഞു:"
"നാം തമ്മിൽ ഇനി ഇതിനെക്കുറിച്ചു ശബ്ദിക്കാൻ ഒരിക്കലും ഇടയാവു കയില്ല. ഞാനിതു നിങ്ങളോടു ശപഥം ചെയ്യുന്നു. പക്ഷേ അങ്ങിയാട്ട് കരപേക്ഷയുണ്ട്: വളുടെ പേർ അങ്ങ് എന്നോടു പറഞ്ഞാൽ കൊള്ളാം.”
യോട്ട് കുതിരയുടെ പള്ളയ്ക്കു ചാരിക്കൊണ്ടു നിശ്ചല നായി നിലകൊണ്ടു. ഏറെ നേരത്തേയ്ക്ക് അയാൾ ഒന്നും പറഞ്ഞില്ല. തൻ്റെ പത്നിയുടെ മുഖത്തുനിന്നു അയാൾ തല തിരിച്ചുകളഞ്ഞു. ഒടുവിൽ വളരെ താഴ്ന്ന സ്വരത്തിൽ അവളുടെ പേർ അയാളുച്ചരിച്ചു: “വിഗ്‌ഡിസ്!??
അതു കഴിഞ്ഞു അയാൾ കുതിരപ്പുറത്തുകയറി. വളരെ ദൂരം ഒന്നും മിണ്ടാതെ അവർ തൊട്ടുതൊട്ടു കുതിരയോ ടിച്ചപോയി. വീട്ടിൽ വന്നതിനു ശേഷവും ലീകനി നിശ്ശബ്ദയും ദുഃഖിതയുമായിരുന്നു. வപൊഴിയുംകാല ത്തിൻറെ അവസാനത്തോടുകൂടി അവൾ ഒരു മകനെ പ്രസവിക്കുന്നതുവരെ, അവളുടെ ഈ സ്ഥിതി ഒട്ടുംതന്നെ ഭേ ദപ്പെടുകയുണ്ടായില്ല. കുട്ടിയുടെ മേൽ ജലതപ്പണം കഴിച്ചിട്ടുയോട്ട്' അവനു 'ഗിസ്സർ' എന്നു പേരിട്ടു. അതിനു ശേഷം ലീകനിക്ക് അല്പംകൂടി പ്രസാദമുണ്ടായി.
മുപ്പത്തിമൂന്നു്
അടുത്ത കൊല്ലത്തിലെ ഇലപൊഴിയും കാലത്ത് അവർ ചെമ്മരിയാടുകളെ വീട്ടിലേയ്ക്കു തെളിച്ചുകൊണ്ടു വരും വഴി ഏതാനും കപ്പാസിട്ട മുട്ടനാടുകൾ കാണാതിരിക്കുന്ന<noinclude></noinclude>
8lk6g2fdmn2ev1wgsjpnl1dow3wlc7l
താൾ:Prithikaradurga (Changampuzha).pdf/206
106
81800
246582
241034
2026-08-13T04:45:58Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246582
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>pi202)
തായി അവരുടെ കണ്ണിൽപ്പെട്ടു. ചീട്ടുവേലക്കാരിൽ ഒരാളെ കൂടെ വിളിച്ചുകൊണ്ടു യോട്ട് തനിയെ അവയെ അന്വേഷിക്കാനായി പുറപ്പെട്ടു.
ഇതു കഴിഞ്ഞു മൂന്നാമത്തെ ദിവസം ലീകനി മുറത്തു നിൽക്കുമ്പോൾ വീട്ടുവേലക്കാരൻ ചെമ്മരിയാടുകളെ തെളിച്ചുകൊണ്ടു വരുന്നതു കണ്ടു. യോട്ടിനെന്തു പാറിയെന്നു അവൾ അന്വേഷിച്ചു. കുടിലിൻ്റെ ഭിത്തികൾ കേടുപാടു പോക്കുന്നതിനായി അയാൾ കൃഷിസ്ഥലത്തു നങ്ങിയിരിക്കുകയാണെന്നു അവൻ മറുപടി പറഞ്ഞു.
ലീകനി ഉടൻതന്നെ വെളിയിലേയ്ക്കിറങ്ങി മൈതാനത്തിലേയ്ക്കു കണ്ണോടിച്ചു. അന്തരീക്ഷം അച്ഛകോളമയിരുന്നു. കുന്നിൻപുറങ്ങളെ ആചരണം ചെയ്തിരുന്ന പുതുമഞ്ഞിൽ ആദിത്യകാന്തി വണ്ണശോഭ പരത്തി. കുറെക്കഴിഞ്ഞു്', യോട്ട് കുടിൽ കേടുപാടു നീക്കുവാൻ ഒരുങ്ങിയിട്ട ള്ളതുകൊണ്ടു പല കായവും പറഞ്ഞു ചെയ്യിക്കേണ്ടതായി തനിക്കുണ്ടെന്നും അതിനാൽ താൻകൂടി കൃഷിസ്ഥലത്തേ യ്ക്കു പോകുന്നതാണുത്തമമെന്നു താൻ കരുതുന്നുവെന്നും അവൾ വീട്ടിലുള്ള ആളുകളെ അറിയിച്ചു.
അവൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ അവർ തമ്മിൽത്തമ്മിൽ നോക്കി അല്പം പുഞ്ചിരിയിട്ടു.
പക്ഷേ ലികനി തൻറെ സംസാരം തുടന്നുകൊണ്ടയിരുന്നു. അവസാനം താൻ പോകുന്നുവെന്നു തന്നെ അതന്നെ അനുഗമിക്കുവാനായി അവർ ബുദ്ധിമുട്ടേണ്ടതില്ലെന്നു് അവൾ അവരോടു പറഞ്ഞു. കുട്ടിക്കാലം മുതൽക്കേ അവളൊന്നിച്ചുണ്ടായിരുന്നതും എവി<noinclude></noinclude>
3smshfo65kpelcxkd4m27mqikf8d4cf
താൾ:Prithikaradurga (Changampuzha).pdf/207
106
81801
246583
241035
2026-08-13T04:46:19Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246583
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>203)
ടേയും എപ്പോഴും ഒരു നായിനെപ്പോലെ അവളെ അനുഗമിച്ചുകൊണ്ടിരുന്നതുമായ ഒരു കിഴവൻ പരിചാരകൻ അവൾക്കുണ്ട്. അയാളെ മാത്രം കൂട്ടിക്കൊണ്ട് അവൾ യാ ത്ര തിരിച്ചു.
സൂഷ്കാസ്തമനത്തിനു മുൻപ് അവർ കുടിലിൽ എത്തിച്ചേർന്നു; പക്ഷേ യോട്ടിൻ്റെ പൊടിപോലും അവിടെ കണ്ടില്ല. എന്നിരുന്നാലും അന്നു് അയാൾ ചതുപ്പുനില ത്തുവിന്നു കളകൾ അറുത്തു കളഞ്ഞിട്ടുള്ളത് അവക്കു കാണാൻ കഴിഞ്ഞു; അയാളുടെ തൂമ്പയും കട്ടാമ്പാരയും കുടിലിൻറെ ചുമരിൽ ചാരിവെച്ചിട്ടുമുണ്ട്. അവർ ഉള്ളിലേയക്കു കടന്നു അഗ്നികുണ്ഡത്തിൽ അപ്പോഴുമുണ്ട്' കെടാത്ത തീക്കനലുകൾ. കൃഷിപ്പുര ആ നാട്ടിലെ സമ്പ്രദായ മനുസരിച്ചു കല്ലുകെട്ടി പുറമേമണ്ണു പൂശിയതാണു'. ഉള്ളിൽ ചുമരിനു ചുററും അതുപോലെതന്നെ കല്ലുകെട്ടി മണ്ണതേച്ച കരിരിപ്പുതിണ്ണയുണ്ട്. രണ്ടുപേർക്കു തൊട്ടുതൊട്ടു കിടക്കത്തക്കവിധം വിസ്താരമുള്ള ഒരു ബെഞ്ച്'; അതി ന്മേൽ ഒരു കിടക്ക വിരിച്ചു തയ്യാറാക്കിയിരിക്കുന്നു. തിൽക്കൽനിന്നുള്ള പുക, മഴച്ചിററൽ ഇവയെ തടയുന്ന തിനായി ബന്ധിച്ചിട്ടുള്ള ഒരു കനത്ത പലകയ്ക്കു മീതേ തോലുകളും കമ്പിളികളും തൂക്കിയിട്ടിരിക്കുന്നതു കാണാം.
പക്ഷേ യോട്ട് ലീകനി കുറച്ചുനേരം കാത്തുനിന്നു. വന്നുചേന്നില്ല. അനന്തരം, പശുക്കൾക്കുള്ള പുരയിൽ ചെന്നു കിടന്നുകൊള്ളുവാനായി അവൾ പരിചാരകനോടു പറഞ്ഞു. നല്ല തണുപ്പു'; വിറകാണെങ്കിൽ പറയത്തക്ക വിധമൊന്നുമില്ല; യോട്ട് മടങ്ങിയെത്തുന്നതുവരെ തീയെ<noinclude></noinclude>
sxa1jd0d12amumhyst0hgpvpdocy108
താൾ:Prithikaradurga (Changampuzha).pdf/208
106
81802
246584
241036
2026-08-13T04:46:50Z
Nihalcllge
13518
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246584
proofread-page
text/x-wiki
<noinclude><pagequality level="3" user="Nihalcllge" /></noinclude>204)
രിക്കാൻ സാധിക്കാതെ വരും; അതിനാൽ അവൾ തണുപ്പിനെ തടുത്തുനിർത്തുവാനായി കമ്പിളിത്തിരകൾ കെട്ടഴി ച്ചിട്ടു കിടക്കപ്പുറത്തു കയറിക്കിടന്നു. നിമിഷത്തിനുള്ളിൽ അവൾ ഉറക്കമായി.
രാത്രിയിൽ മുറിയിലുണ്ടായ ഒരു സ്വരധാരയാൽ അവൾ ഉണർത്തപ്പെട്ടു. കമ്പിളികൾക്കിടയിൽക്കൂടി നോ കിയപ്പോൾ അവൾ അഗ്നികുണ്ഡത്തിൽ തീയെരിയുന്ന തായിക്കണ്ടു. നീളമുള്ള ഇരിപ്പുതിണ്ണയിൽ തന്നോടു വളരെ അടുത്തുതന്നെ യോട്ട് ഇരിക്കുന്നു; പക്ഷേ മുറിയിൽ വേറൊരാൾകൂടിയുണ്ട്; ആ മനുഷ്യൻ്റെ സ്വരത്തിൽനി ന്നു അയാൾ തൻ്റെ രണ്ടാമച്ഛനാണെന്നവൾക്കു ലായി. എന്താണയാൾ പറയുന്നതെന്ന് അവൾ ചെവി മച്ഛനാണെന്നവൾക്കു മനസ്സി വട്ടംപിടിച്ചു. "സിഗേർഡ് ബിനെസണും അയാളുടെ ബന്ധുക്കളുമായിട്ടുള്ള തൻ്റെ വഴക്ക് ഇങ്ങനെ നിലവിലി രിക്കുമ്പോൾ താൻ ഈ വനഭൂമിയിൽ തനിച്ചു താമസി ക്കുന്നതു ബുദ്ധിപൂർവ്വമുള്ള ഒരു പെരുമാറ്റമായിരിക്കുമെന്നു് എനിക്കു തോന്നുന്നില്ല. തന്നെ നഷ്ടപ്പെടേണ്ടിവന്നാൽ എന്തൊരു മഹാദുഃഖമായിരിക്കും ലീകനിക്ക്! തൻ്റെ പുത്രന്മാരാണെങ്കിൽ ഇപ്പോഴും തീരെ കുഞ്ഞുങ്ങളും!??.........
തല ചുമരിൽ ചാരിക്കൊണ്ടാണു് യോട്ടിൻെറ ഇരിപ്പ്; അയാൾ മറുപടി പറഞ്ഞു:
"അവക്കുവേണ്ടി അവരുടെ അടുത്തുനിന്നു വിട്ടുമാറാ തങ്ങനെ കഴിച്ചുകൂട്ടിയ തീരൂ എന്നു ഞാൻ കരുതുന്നില്ല. എനിക്കറിയാം, അവരിൽനിന്നായിരിക്കില്ല എന്റെ മൗണം. എനിക്കു' ഏറ്റവും ഹീനമായ ഒരു മൃത്യുവിനായി<noinclude></noinclude>
r17hilgpvnts1g4rxlb7h7ozulhjn14
താൾ:Thudikkunna Thalukal.pdf/35
106
81893
246607
246128
2026-08-13T05:20:41Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246607
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>35
Sunday 18th November 1942
1118 തുലാം 16-ാംന് ഞായറാഴ്ച
രാവിലെഏഴുമണിക്കൂണർന്നു. കാപ്പികഴിഞ്ഞു അമ്മിണിയുടെ വീട്ടിൽ പോയി. അവിടെനിന്നും കാപ്പികുടിച്ച് അച്ഛനുമൊന്നിച്ചു തിരിച്ചുവന്നു. കള്ളിയത്തെ കൃഷ്ണൻകുട്ടി കുറപ്പു മുതലായവരും രാഘവൻപിള്ളയുടെ അച്ഛനും വന്നു. Brother-in-law വന്നന്വേഷിച്ചിട്ട് ചേന്നമംഗലത്തേക്ക് പോയി. ഊണുകഴിഞ്ഞു 11 ½ മണിക്കു പുറപ്പെട്ടു. അമ്മിണിയും അമ്മയും വാവിട്ടു നിലവിളിച്ചു. എനിക്കു സങ്കടം സഹിച്ചില്ല. ഇറങ്ങിയപ്പോൾ ചേടത്തിയമ്മയും ഇന്ദുവും ബാലനും സുധയും മന്ദാരവും അപ്പുക്കുട്ടനുമാണ് നേരിട്ടു വന്നത്. അച്ഛനും അമ്മാവനും ഡാക്ടരും രാഘവൻ പിള്ളയുടെ പിതാവുമൊന്നിച്ചു സ്റ്റേഷനിൽ വന്നു. 1-30 നുള്ള മെയിൽ വണ്ടിയിൽ കയറി. വലിയ തിരക്കുണ്ടായിരുന്നു. ഏറെനേരം നിന്നുതന്നെ കഴിച്ചുകൂട്ടി. കെ. ജോർജിന്റെ ജ്യേഷ്ഠന്റെ മകനും ബോംബെയിൽ മെഡിക്കൽ കോളേജിൽ എം. ബി, ബി എസ്സിനു പഠിക്കുന്ന ആളുമായ മി. കുര്യനുമായി വണ്ടിയിൽവെച്ചു പരിചയപ്പെട്ടു. 5-30 നു ആർക്കോണത്തു വന്നു. ബോംബെ എക്സ്പ്രസ്സു കാത്തു സ്റ്റേഷനിൽ നിൽക്കുന്നു.
ആർക്കോണം,
17-3-1118 7 Α. Μ.} ഒപ്പ്<noinclude></noinclude>
bejubiosgxq2pntzqn92h8jaoukxn84
താൾ:Thudikkunna Thalukal.pdf/36
106
81894
246609
241450
2026-08-13T05:22:43Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246609
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>36
Tuesday 3rd November 1942
1118 തുലാം 18-ാം നു ചൊവ്വാഴ്ച
രാവിലെ എട്ടരമണിക്കു പുനയിൽ വന്നു. ഇഗ്നേഷ്യസ് സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ചു വസതിയിൽ എത്തി. കാപ്പികുടി കഴിഞ്ഞു സി. എം. ഏ. യുടെ ആഫീസിലേയ്ക്കു പോയി. സി. എം. എ. യു മായി 11½ മണിക്ക് interview നടത്തി. ഉടൻതന്നെ എന്നെ നിയമിച്ചു. ഉച്ചയ്ക്ക് ഇഗ്നേഷ്യസുമായിച്ചെന്നു ഊണു കഴിച്ചു മടങ്ങിവന്നു. അമ്മിണിക്കു Telegram അയച്ചു. അഞ്ചുമണിക്ക് ആഫീസുവിട്ടുവന്നു. കുളികഴിഞ്ഞ് ഇഗ്നേഷ്യസുമോന്നിച്ച് നടക്കാൻപോയി. പല തെരുവുകളിലും ചുറ്റിനടന്നു. ശുക്രവാരത്തെരുവിൽ ഇരുപുറവുമുള്ള സൗധവാതായനങ്ങൾക്കരികിൽ കാമുകരെ മാടിവിളിച്ചുകൊണ്ടണിഞ്ഞൊരുങ്ങിയിരിക്കുന്ന വാരാംഗനകളുടെ ചാപല്യങ്ങൾ നോക്കിരസിച്ചുകൊണ്ടു നടന്നുപോയി. എട്ടണ കൊടുത്തു സ്ത്രീകളാൽ നടത്തപ്പെടുന്ന 'തമാശ' (ഒരുവക മോഹിനിയാട്ടം) കണ്ടു. 11 മണിക്കു തിരിച്ചുവന്നു. 12-30നു കിടന്നു.
Poona. ഒപ്പ്<noinclude></noinclude>
cg20unvb1br9oka7rzh0rub2151h6rc
താൾ:Thudikkunna Thalukal.pdf/37
106
81896
246611
241460
2026-08-13T05:24:12Z
Diyashaji
13524
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246611
proofread-page
text/x-wiki
<noinclude><pagequality level="3" user="Diyashaji" /></noinclude>37
Wednesday 11th November 1942
1118 തുലാം 26-ാ൦നു ബുധനാഴ്ച
രാവിലെഎട്ടുമണിക്കുണർന്നു . കാപ്പികുടികഴിഞ്ഞ് പത്തുമണിക്ക് ആഫീസിൽ എത്തി. ഒരുമണിക്ക്. ഇഗ്നേഷ്യസുമോന്നിച്ച് ബിരിയാണി കഴിച്ചു. അഞ്ചുമണിക്ക് ആഫീസിൽനിന്നു തിരിച്ചുവന്നു. കുളിയും കാപ്പികുടിയും കഴിഞ്ഞു തനിയെ നടക്കാനിറങ്ങി. പോകുംവഴി ആദ്യമായി ഒരുതരം 'പാശികളിയിൽ പങ്കുകൊണ്ടു. അഞ്ചു രൂപ കളിയിൽ നേടി. അവിടെനിന്നും Imperial Book Depot വിൽ കയറി. ഏഴുമണിവരെ അവിടെ കഴിച്ചുകൂട്ടി. പിന്നീട് പലയിടത്തും ചുററിനടന്നു. ഒമ്പതുമണിക്കുതിരിച്ചുവന്നു. ഊണുകഴിഞ്ഞു 12 മണിവരെ ചീട്ടുകളിച്ചു. പിന്നീടുറങ്ങി.
26-3-118. ഒപ്പ്
പൂന<noinclude></noinclude>
r957mhc8owci8z1kdw65baqivnpxhpp
താൾ:Thudikkunna Thalukal.pdf/38
106
81897
246614
241464
2026-08-13T05:25:51Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246614
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>38
Saturday 5th December 1942
1118 വൃശ്ചികം 20-ാം ശനിയാഴ്ച
കവിത
ഹാ! വസന്തം വന്നുചേർന്നു, പൂവലാംഗി, നിന്നെപ്പോലി- പൂവനത്തിൽ മുഖത്തിലും പുഞ്ചിരിവന്നു. ഭാവുകപ്രദായികകൾ ഭാവപ്രസന്നകൾ, വന- ദേവതകളനുഗ്രഹം ചൊരിഞ്ഞു നിന്നു.
2
ഇനിയില്ല നെടുവീർപ്പിനിടയൊട്ടു, മുണർവിന്റെ പനീർപ്പൂക്കളെവിടെയും വിരികയായി. ഇനിയില്ല മിഴിനീരിനിടയൊട്ടു, മുന്മദ്ദത്തിൻ
കനകരശ്മകൾ നീളെ നിറകയായി.
3
പുൽക്കൊടികൾപോലും തലപൊക്കി, വിണ്ണിൽനിന്നുതിരും പുഷ്‌ക്കലശ്ശ്രി പുൽകിപ്പുൽകി പുളകംപൂശി ദിക്കുകളെ പ്പൊന്നൊളിയിൽ മുക്കി മുക്കി വാസരശ്രീ- യുൾക്കുളിരാർന്നുല്ലസിപ്പു സുസ്മിതംവീശി.
4
അയിസഖി, തവശുഭതരുണിമതളിതട്ടി- ട്ടനുപമസുഷമകളണിഞ്ഞുനിൽക്കെ അവനിയിൽ ജീവിതപ്പൂവനിയിലുത്സവത്തിനുള്ള വസരമാ,ണതയ്യോ, പാഴിലാക്കൊല്ലേ<noinclude></noinclude>
ffmk4ma7gl0pgks0ffy6b1m9u3o0a9x
താൾ:Prithikaradurga (Changampuzha).pdf/154
106
81911
246608
241497
2026-08-13T05:22:26Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246608
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>150
പ്രതികാര
ജിനും അയാളുടെ അനുചരന്മാർക്കും, സന്ധി ചെയ്തു
സമാധാനത്തോടെ ജീവിക്കുവാൻ വേണ്ട സഹായങ്ങളും
താൻ ചെയ്തുകൊള്ളാമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ക്ഷേ അതിനുശേഷം വിഗ് ഡിസ്സിനെ കുറച്ചകലെ ഒരു
വശത്തേയ്ക്കു വിളിച്ചു, അവളുടെ മുഖത്തു ദൃഷ്ടിയുറപ്പിച്ചു
കൊണ്ട് അദ്ദേഹം ചോദിച്ചു.
“എന്നോടു സത്യം പറയണം, വിഗ്ഡി നി
നാ നിന്റെ വസ്തുവകകളെല്ലാം തിരിച്ചു കിട്ടുമ്പോൾ
നീ ഇല്ല ജിനെ വിവാഹം കഴിക്കുമോ?
വിഗ്ഡിസ് തലയുയർത്തി. അവൾ പ്രതിവചിച്ചു:
തിരുമേനി, വളരെ വളരെ തരം താഴ്ന്ന ഒരു നിലയിലാ
ണ് അവിടുന്നു എന്നെക്കുറിച്ചു വിചാരിക്കുന്നതു്. എ
ന്നെ അങ്ങു വിശ്വസിക്കുകയാണെങ്കിൽ ഒന്നു ഞാൻ പറ
യാം
സിംഹത്തേക്കാൾ ചെന്നായുമായി കളിക്കുവാനാണ്
എനിക്കു താലയം. പക്ഷേ, ഇപ്പോൾ, തിരുമേനിയെ
ന്നോട് അത്രമാത്രം അലിവു കാണിക്കുകയും നാടുവാഴിക
ളിൽ അങ്ങയെപ്പോലെ ആരും തന്നെ ഇല്ലെന്ന് എനിക്കു
ബോദ്ധ്യപ്പെടുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് എനിക്ക്
അവിടുത്തോടു മറെറാരനുഗ്രഹം അത്ഥിക്കുവാനുണ്ട്: ഒരു
പുരോഹിതൻ എന്നോടൊന്നിച്ചു പാഡിനിലേയ്ക്കു പോരു
വാനും, അങ്ങയുടെ മതവിധിയനുസരിച്ച് എനിക്കുവേണ്ട
ഉപദേശങ്ങൾ തന്നു എന്നെ ജ്ഞാനസ്നാനം ചെയ്യിക്കു
വാനും അനുമതി നൽകാൻ അവിടുത്തേയ്ക്കു ദയവുണ്ടാക
ണം. എന്തുകൊണ്ടെന്നാൽ, ഒരു സംഗതി ദൃഢമായി എ
നിക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നു; എന്റെ പിതാവിനും അ<noinclude></noinclude>
2nxga43rkh12mqekkbrou41m7l3fkd8
താൾ:Prithikaradurga (Changampuzha).pdf/155
106
81912
246610
241498
2026-08-13T05:23:30Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246610
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>പ്രതികാര
151
ദ്ദേഹത്തിന്റെ വിശ്വാസം മുഴുവൻ അദ്ദേഹത്തിന്റെ സ്വ
ന്തം മെയ്ക്കരുത്തിലായിരുന്നു; ഒരു കാലത്ത് എനിക്കും
അതേ വിശ്വാസം തന്നെയാണുണ്ടായിരുന്നത്. പക്ഷേ, തി
രുമേനിയുടെ വിശ്വാസമാണ് ഏറ്റവും ഉത്തമമെന്നു എ
നിക്കിപ്പോൾ ബോദ്ധ്യമായി. ''
കാവ് രാജാവിന് ഇതു കേട്ടു വലിയ സന്തോഷം
തോന്നി. അദ്ദേഹത്തിന്റെ ഹൃദയം കൃപാർദ്രമായി. ഇ
ജ്, എയർ ഹാഡലിൻഡിംഗ് എന്നിവരും ജ്ഞാ
നസ്നാനകം അനുഷ്ഠിച്ച്, അവരുടെ കായങ്ങളെല്ലാം
തീരുമാനിക്കപ്പെട്ടതിന്റെ ശേഷം രാജാവിനോടൊന്നിച്ചു
തന്നെ താമസമാക്കി. ഹെർമോഡ് ഒരു കപ്പൽ വിലയ്ക്ക്
വാങ്ങി നാടുവിട്ടു.
രാജാവു തന്റെ ഏതാനും അനുയായികളേയും അ
വരോടൊപ്പം ഒരു പുരോഹിതനേയും വിഗ് ഡിസ്സിൻറ
കൂടെ തെക്കോട്ടു വിട്ടു. അവർ ഗ്രേസിനിലേയ്ക്കു പോ
യി. കാാ അവരെ യഥോചിതം സ്വീകരിച്ചു.
ഡിൻ തിവെച്ചെരിക്കപ്പെട്ട രാത്രിയിൽ അവരെല്ലാവരും
ഗ്രെഫസിനിൽ ഉള്ളവരെല്ലാവരും ഒരു വിരുന്നിനു
പോയിരിക്കയായിരുന്നു എന്നും അവൾക്കിപ്പോൾ കേൾ
ക്കാനിടയായി. തീ കണ്ട ഉടൻ തന്നെ കാാ ആളുകളെ
ശേഖരിച്ചു കോൾ ആർസ് അന്വേഷിച്ചു പുറപ്പെ
ടുകയും, അവർ തമ്മിൽ കണ്ടുമുട്ടിയതോടെ കാാ കോളി
ന്റെ കഥ കഴിക്കുകയും ചെയ്തുവത്രേ. അതു കഴിഞ്ഞു
അവർ അവിടെയെല്ലാം ഏറേനേരം വിഗ് ഡിസ്സിനെ തി
പക്ഷേ അവക്ക് ഒരു തുമ്പും കിട്ടിയില്ല
അനന്തരം, അവൾ മരിച്ചുപോയി എന്നവർ വിചാരിച്ചു
രഞ്ഞുനടന്നു;<noinclude></noinclude>
s9s01hvg4b20k3ujo0je1p2xrbd0o1y
താൾ:Prithikaradurga (Changampuzha).pdf/156
106
81913
246612
241499
2026-08-13T05:24:15Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246612
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>152
പ്രതികാരമു
അതു സംബന്ധിച്ചുള്ള വിചാരണ കോടതിയിൽ
നടക്കുകയുണ്ടായി. ആനയുടെ പുത്രന്മാർ ഒരു നഷ്ട
പരിഹാരവും ലഭിക്കുകയുണ്ടായില്ല. പക്ഷേ അവരെ പ്ര
തിനിധീകരിച്ചിരുന്നവർ, ഈശാനെ കൊന്നതിനും വാ
ഡിനിലുള്ള വീടുകൾ, കന്നുകാലികൾ മുതലായവയെ നശി
പ്പിച്ചു കളഞ്ഞതിനും പരിഹാരമായി വമ്പിച്ച ഒരു പിഴ
ഒടുക്കേണ്ടതായി വന്നുകൂടി.
A
വേനൽക്കാലത്തു വിഗ്ഡിസ് വീടുകൾ രണ്ടാമതു
പണികഴിപ്പിച്ചു. നാക്കുനാൾ അവൾക്കു വലിയ അഭി
ദ്ധിയുണ്ടായി. അവളുടെ കൈയ്യം, ഗൃഹഭരണജ്ഞാനം,
എന്നിവയെക്കുറിച്ച് ഏവം വലിയ മതിപ്പായിരുന്നു.
അവൾ തന്റെ പുത്രനെ ജ്ഞാനസ്നാനം ചെയ്യുകയും അ
വന് ഉൾവാർ' എന്നു പേരിടുകയും ചെയ്തു; എന്തുകൊ
ണ്ടെന്നാൽ, ചെന്നായ്ക്കാട്ടിൽക്കൂടിയാണ് ആ രാത്രി അ
വൾ അവനെ വഹിച്ചുകൊണ്ടുപോയതു്. അതിനുശേഷം
തെക്കുമാറി ഫ്രൈസാ നദിയുടെ തീരത്തുള്ള കുന്നിൽ
നല്ലമരംകൊണ്ട് ഒരു പള്ളി പണിയുവാനുള്ള എപ്പാടുകളെ
ല്ലാം അവൾ ചെയ്തു.
കാലോ രാജ്യത്തിലുള്ള ആളുകൾ പുതിയ മതം
സ്വീകരിച്ചു. തന്റെ വസ്തുവകകൾ നോക്കിയെടുക്കേണ്ട
കായത്തിൽ വളരെയധികം വ്യാപൃതയാകേണ്ടി വന്നതി
നാൽ ആ മതത്തിൽ വലിയ കൂറുകാണിക്കാൻ കഴിഞ്ഞി
ല്ലെങ്കിലും ജ്ഞാനസ്നാനത്തിൽ വളരെ ദൃഢവ്രതമുള്ള
വളായിരുന്നു വിഗ് ഡിസ്.
# ഉൾവ് (Uly-Wolf)- ചെന്നായ്.<noinclude></noinclude>
bxqoqa58cs6q8ke0gn3ek6boemcviby
താൾ:Prithikaradurga (Changampuzha).pdf/157
106
81914
246613
241500
2026-08-13T05:25:04Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246613
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>പ്രതികാരാഗ
153
അനവധി പഷങ്ങൾ അങ്ങനെ കടന്നുപോവുകയും
മാഡിനിൽ എല്ലാം ശാന്തമാവുകയും ചെയ്തു.
പക്ഷേ ഇനിയിപ്പോൾ നമ്മുടെ കഥയ്ക്കു യോട്ടി
ന്റെ അടുത്തേയ്ക്കു മടങ്ങിപ്പോകേണ്ടിയിരിക്കുന്നു.
ഇരുപത്തിയാറു
ഐറേയിലെ ടോർജോൺ ഹാലെഗ്ഗിന്റെ പേർ
മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. യോട്ട് ഗിസ്റ്റേഴ് സണ
പോറ്റിവളർത്തിയത് അയാളാണു്. സൽപ്പേരു സമ്പാ
ദിച്ച സമ്പന്നനായ ഒരു പ്രമാണിയായിരുന്നു അയാൾ.
ടോർ ജോണിനു തന്റെ ഭായ്മയിൽ അനേകം പുത്രന്മാ
രുണ്ടായിരുന്നു; എന്നാൽ ഈ കഥയുമായി അവർ ബന്ധ
മൊന്നുമില്ല. എല്ലാറിലും മൂത്ത ആളുടെ പേർ ലൈ
ട്ടിംഗ് എന്നായിരുന്നു; അയാൾ പരലോകപ്രാപ്തനായി.
"ഗുഡ്റൺ' എന്നായിരുന്നു അയാളുടെ വിധവയുടെ
പേർ. കിഴക്കൻ സമുദ്രതീരപ്രദേശങ്ങളിലെ സൂൻ എ
ന്ന അഭിജ്ഞയാലാണ് അവൾ അറിയപ്പെട്ടിരുന്നത്;
എന്തുകൊണ്ടെന്നാൽ, ഐസ്ലാൻഡിലെ ഏററവും സു
ന്ദരികളായ സ്ത്രീകളിൽ ഒരുവൾ എന്ന മതിപ്പിനു അ
വൾ പാത്രമായി. വലിയ ധനവതിയും, ബുദ്ധിശാലിനി
യും, കായ പ്രാപ്തിയുള്ളവളും, തന്റെ സുഹൃത്തുക്കളോട്
സ്നേഹവും കൂറും ഉള്ള വളും, വീട്ടിലുള്ള വേലക്കാരോടു ക
നിവുള്ളവളും ആയിരുന്നു ആ സ്ത്രീ; പക്ഷേ, അവൾ മുൻ
കോപമുള്ള വളും, തന്നിഷ്ടക്കാരിയും, സാമാന്യത്തിലധികം
ഗർവ്വിഷ്ഠയുമായിരുന്നു. കെട്ടിംഗിനും ഗുഡ്രണും ഒരൊറ
20 *<noinclude></noinclude>
7xbgococ5b8v6hbqc2nji4b8nq9uswb
താൾ:Prithikaradurga (Changampuzha).pdf/158
106
81915
246615
241501
2026-08-13T05:27:37Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246615
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>154
പ്രതികാരാഗ
കുഞ്ഞ് ഉണ്ടായിരുന്നു. ഒരു മകൾ.
ലീനി എന്നാ
യിരുന്നു അവളുടെ പേർ.
മാതാവിന്റെ പ്രതിരൂപമായി
രുന്നെങ്കിലും അവളുടെ സ്വഭാവത്തിലെ സത്തായ
ശങ്ങൾ മാത്രം ഒത്തിണങ്ങിയിട്ടുള്ള വളാണ് ആ പെൺ
കിടാവെന്നു ജനങ്ങൾ കീർത്തിച്ചിരുന്നു. അവളെ എല്ലാ
വരും ഇഷ്ടപ്പെട്ടു.
അവളുടെ പിതാവ് അവൾക്കൊരു വാക്കു കൊടു
ത്തിട്ടുണ്ടായിരുന്നു അവളുടെ സ്വന്തം മനസ്സോടുകൂടിയ
ല്ലാതെ ആക്കും തന്നെ അവളെ വിവാഹം കഴിച്ചുകൊടുക്കു
കയില്ലെന്നു. പലരും അവളുടെ ഭർതൃപദാത്ഥികളായി
വരികയുണ്ടായി; പക്ഷേ, എല്ലാവരും നിരാശരായി മടങ്ങു
കയാണുണ്ടായത്.
വിഗ്ഡിറ്റുമായി പറഞ്ഞു പിരിഞ്ഞതിന്റെ ശേ
ഷം അക്കൊല്ലം ഇല പൊഴിയുന്ന കാലത്തു യോട്ട് ഐ
സ്ലാൻഡിൽ വന്നു ചേർന്നു. റാർഡ് ഗുണ
വിവാഹം കഴിക്കാൻ ആലോചനയുണ്ടെന്നും, മദ്ധ്യശത
കാലം കഴിഞ്ഞു ആറുമാസത്തിനുശേഷം അവരുടെ വി
വാഹം നടക്കാൻ പോകുന്നുവെന്നുമാണ് അയാൾ ആദ്യം
കേട്ട നാട്ടുവാർത്ത. അയാൾ ആരേയും കാണാതെ
കോമെഡാലിലുള്ള അയാളുടെ വീട്ടിലേയ്ക്കു പോയി.
ൻ ചാർച്ചക്കാരന്റെ വിവാഹത്തിനു അയാൾ വരികയു
ണ്ടായില്ല. അതിൽ പലം അത്ഭുതം തോന്നി.
നേരേ
ഗ്രീഷ്മകാലത്ത് ആളുകളെല്ലാം ആർത്തിംഗിലേയ്ക്കു
പോയിട്ടും അയാൾ വീട്ടിൽത്തന്നെ താമസിച്ചു. വെറ
ലൈഡും ഗുനും കച്ചേരിയിൽ പോയിട്ടുണ്ടായിരുന്നു;<noinclude></noinclude>
35x7xgvg6w0o9zk47s4k91jn9gcnu0n
താൾ:Prithikaradurga (Changampuzha).pdf/159
106
81916
246616
241502
2026-08-13T05:28:28Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246616
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>പ്രതികാരാഗ
155
മടക്കത്തിൽ അവർ സ്കോമെഡാലിൽക്കൂടിയാണ് പോ
ന്നത്. തങ്ങളുടെ വിവാഹത്തിനു വരാഞ്ഞതിൽ അവർ
ആയാളോടു ലേശം പോലും കോപം ഭാവിച്ചില്ല. തങ്ങ
ളോടൊന്നിച്ചു ഹോൾട്ടാറിലേയ്ക്കു പോരണമെന്നും അയാ
ളെ അവർ വളരെയധികം നിർബ്ബന്ധിച്ചു. ഏറെനേരം
അയാൾ ഒഴിഞ്ഞുമാറി നോക്കി. പക്ഷേ, ഒടുവിൽ അവ
രൊന്നിച്ചു പോകേണ്ടതായിത്തന്നെ വന്നുകൂടി.
ബാർഡ് കെങ്കേമമായ
ഒരു സദ്യ നടത്തി.
അനേകം ജനങ്ങൾ അതിൽ പങ്കുകൊണ്ടു. രുചികരവും
വിഭവസമൃദ്ധവുമായിരുന്നു സദ്യ. എല്ലാം ഭംഗിയായിക്ക
ഴിഞ്ഞുകൂടി. പക്ഷേ, യോട്ട് ദുഃഖിതനും പ്രസാദമുന
മായിത്തോന്നപ്പെട്ടുവെന്നു പലരും പറയുകയുണ്ടായി.
റച്ചേ അയാൾ സംസാരിച്ചു. വിനോദരംഗങ്ങളിലൊ
ന്നുംതന്നെ അയാൾ പങ്കുകൊണ്ടില്ല.
സദ്യ നടന്നതിന്റെ ആദ്യത്തെ ദിവസം വിചിത്ര
രീതിയിലുള്ള തുന്നൽപ്പണികളോടുകൂടിയ അതിമനോഹ
രമായ ഒരു വസ്ത്രമാണ് വെർഡ് ധരിച്ചിരുന്നത്;
അതു വിഗ് ഡിസ് അയാൾക്കു സമ്മാനം കൊടുത്ത ഒരു
വസ്ത്രമായിരുന്നു. യോട്ട് ഏറെനേരം ആ വസ്ത്രത്ത
ന്നെ നോക്കിക്കൊണ്ടിരുന്നു. പകൽ കുറച്ചു വൈകിയതി
ൻറ ശേഷം ചെർഡ് അത് ഒരു ബഞ്ചിന്മേൽ
അഴിച്ചിട്ടു. യോട്ട് അതിനുസമീപം ചെന്നു ഇരിപ്പുറപ്പി
അയാൾ അതെടുത്തു തന്റെ കാൽമുട്ടുകൾക്കു മീതേ
നിർത്തിയിട്ടു. റാർഡ് തിരിച്ചുവന്നപ്പോൾ
യോട്ട് പറഞ്ഞു:<noinclude></noinclude>
errbgqjp4e05m7r6c8i0m0bqsw3mpoc
താൾ:Prithikaradurga (Changampuzha).pdf/160
106
81917
246617
241503
2026-08-13T05:29:06Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246617
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>156
പ്രതികാരാഗ
ഞാനുമായി ഒരു കൈമാറ്റം നടഞ്ഞിയാൽ കൊ
ള്ളാം, ബന്ധുക്കാരാ. ഈ വസ്ത്രം എനിക്കു തന്നേക്കൂ. അ
തിനു് എന്തു കിട്ടണമെന്നു പറഞ്ഞാൽ മതി.
ഒരു പാരിതോഷികമെന്ന നിലയിൽ എന്റെ
കൈയിൽ വന്ന ഒരു സാധനം ഞാൻ വിൽക്കില്ല,''
റാർഡ് പ്രതിവദിച്ചു.
എന്നാൽ എനിക്കതു വെറുതേ തരൂ,'' യോട്ട് പറ
ഞ്ഞു: "ഞാൻ ഇതിനു മുൻപൊരിക്കലും നിങ്ങളോട് ക
ന്നുംതന്നെ ചോദിച്ചിട്ടില്ല.
ആദ്യം വെർഡ് ഒന്നും സമാധാനം
ഞ്ഞില്ല. അപ്പോഴേയ്ക്കും ഗുൺ അവിടെ വന്നെത്തി.
അവരുടെ സംസാരം എന്തോ അല്പം അവൾ കേട്ടിരുന്നു.
അവൾ പറഞ്ഞു:
നിങ്ങളുടെ ബന്ധുക്കാരൻ ചോദിക്കുന്നതു കൊടു
ക്കാതിരിക്കുന്നതു പോരായ്മയാണ്. നാം നമ്മുടെ അതി
ഥികളെ ബഹുമാനിക്കണം. എത്ര കായമായിട്ടാണ് ഞ
ങ്ങൾ നിങ്ങളെ കണക്കാക്കിയിരിക്കുന്നതെന്നോ, യോട്ടേ.
ഈ മാനഭാരമെല്ലാം ഒന്നുപേക്ഷിക്കൂ! പുറത്തുപോയി മ
. ചെറുപ്പക്കാരുമായി ഓരോ കായികവിനോദങ്ങളിൽ
പങ്കു കൊള്ളരുതോ? നിങ്ങളുടെ പൗരുഷത്തിന്റെ തെളി
വ് അങ്ങനെ ഞങ്ങൾക്കു ലഭിക്കട്ടെ!
അവൾ യോട്ടിനെ എഴുനേല്പിച്ചു നിർത്തി എന്നിട്ടു
ആ വസ്ത്രം അയാളുടെ ചുമലുകളിൽ തൂക്കിയിട്ടു.<noinclude></noinclude>
iuxr3e4jhipvle7b35wh1y1ilpd0pvv
താൾ:Thudikkunna Thalukal.pdf/55
106
82346
246585
241965
2026-08-13T05:01:56Z
Krishnapriya176
13519
/* പ്രശ്നമുള്ളവ */
246585
proofread-page
text/x-wiki
<noinclude><pagequality level="2" user="Krishnapriya176" /></noinclude>55
തോന്നും. പാട്ടിൽ വാസനയുണ്ട്. പുകവലി ടങ്ങിയിട്ടു
ഏറെനാളായി. സ്നേഹിക്കുന്ന ഒരു ഹൃദയമുണ്ട്.
-
-
ചെല്ലപ്പൻ എന്ന അപരനാമധേയത്താൽ അറിയപ്പെ
ടുന്ന അച്ചുതപ്പണിക്കർ എന്റെ അടുത്ത അനുജൻ
ആൾ ബഹു സമനാണ്. ചുണക്കുട്ടി. ടെക്സ്റ്റൈൽ ടെക
നോളജി ഡിപ്ലോമാ കോഴ്സ് പരീക്ഷയിൽ ഒന്നാമനായി
ജയം നേടി. പല സമ്മാനങ്ങളും മെഡലുകളും സമ്പാദിച്ചി
ട്ടുണ്ട്. ആൾ ദീർഘകായനാണ്, സുമുഖനാണ്. വീമ്പടി
ക്കാൻ ഒട്ടും പിന്നോക്കമല്ല. ബോംബയിലെ ഒരു മില്ലിൽ
ഒരു അസിസ്റ്റൻറ് സൂപ്രവൈസറുടെ ഉദ്യോഗമുണ്ട്. അദ്ദേ
ഹം ഈയ്യിടെ വിവേകാനന്ദ കൃതികളിൽ ആവേശംപൂണ്ടി
രിക്കയാണെന്നാണ് ബോംബെയിൽ നിന്നു നാട്ടിൽ വന്ന
പ്പോൾ എന്നോട് ആദ്യമായി പറഞ്ഞതു്. ഗ്രന്ഥങ്ങളിൽ
നിന്നും അതിലധികമായി സ്വാനുഭവങ്ങളിൽ നിന്നും, മന
വസ്ത്രം കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ടെന്നു വിശ്വസി
ഞാൻ അദ്ദേഹത്തിന്റെ ആ പ്രസ്താവത്തിൽ ഒരു
ചോദ്യ ചിഹ്നം ദശിച്ചു. എന്റെ സ്വന്തം അനുജനെക്കാൾ
അദ്ദേഹത്തോടെനിക്കിഷ്ടമുണ്ട്.
ഭൗതികമായി ഒരു ന്നത
സ്ഥിതിയിൽ എത്തുവാനുള്ള സർവ്വ കഴിവുകളും അദ്ദേഹത്തി
അദ്ദേഹത്തിൻറ പേരിൽ എനി
അന്നെനിക്കറിയാം.
താശങ്കയില്ല. പക്ഷേ മറേറ അദ്ദേഹം
എന്റെ കുടുംബം പുരാതനമാണെന്നു മുൻപു പ്രസ്താ
വിച്ചിട്ടുണ്ടല്ലോ. ഒന്നുകൂടി വിശദമാക്കാം. പറങ്കികളുമായി
ഇടപ്പള്ളിയിൽ പ്രാചീനകാലത്തു നടന്നിട്ടുള്ള ചില ഭയ
കര യുദ്ധങ്ങളിൽ, ഇടപ്പള്ളി രാജാവിന്റെ അജയ്യനായ
സേനാനായകനായി പരിശോഭിച്ച്, അവസാനം ആത്മഹ
ത്യകൊണ്ടു ജീവിതം അവസാനിപ്പിച്ചുവെന്നു വിശ്വസിക്ക
പ്പെടുന്ന അഷ്ടനായ രണശൂരനിൽ - മാർത്താണ്ഡപ്പണി
ആരംഭിച്ചു, കാലഗതിയിൽ പല പരിണാമങ്ങൾ
'<noinclude></noinclude>
4pq8d6e95npcxdkalpljxs0dxnr0ln4
246586
246585
2026-08-13T05:03:06Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246586
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>55
തോന്നും. പാട്ടിൽ വാസനയുണ്ട്. പുകവലി ടങ്ങിയിട്ടു
ഏറെനാളായി. സ്നേഹിക്കുന്ന ഒരു ഹൃദയമുണ്ട്.
-
-
ചെല്ലപ്പൻ എന്ന അപരനാമധേയത്താൽ അറിയപ്പെ
ടുന്ന അച്ചുതപ്പണിക്കർ എന്റെ അടുത്ത അനുജൻ
ആൾ ബഹു സമനാണ്. ചുണക്കുട്ടി. ടെക്സ്റ്റൈൽ ടെക
നോളജി ഡിപ്ലോമാ കോഴ്സ് പരീക്ഷയിൽ ഒന്നാമനായി
ജയം നേടി. പല സമ്മാനങ്ങളും മെഡലുകളും സമ്പാദിച്ചി
ട്ടുണ്ട്. ആൾ ദീർഘകായനാണ്, സുമുഖനാണ്. വീമ്പടി
ക്കാൻ ഒട്ടും പിന്നോക്കമല്ല. ബോംബയിലെ ഒരു മില്ലിൽ
ഒരു അസിസ്റ്റൻറ് സൂപ്രവൈസറുടെ ഉദ്യോഗമുണ്ട്. അദ്ദേ
ഹം ഈയ്യിടെ വിവേകാനന്ദ കൃതികളിൽ ആവേശംപൂണ്ടി
രിക്കയാണെന്നാണ് ബോംബെയിൽ നിന്നു നാട്ടിൽ വന്ന
പ്പോൾ എന്നോട് ആദ്യമായി പറഞ്ഞതു്. ഗ്രന്ഥങ്ങളിൽ
നിന്നും അതിലധികമായി സ്വാനുഭവങ്ങളിൽ നിന്നും, മന
വസ്ത്രം കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ടെന്നു വിശ്വസി
ഞാൻ അദ്ദേഹത്തിന്റെ ആ പ്രസ്താവത്തിൽ ഒരു
ചോദ്യ ചിഹ്നം ദശിച്ചു. എന്റെ സ്വന്തം അനുജനെക്കാൾ
അദ്ദേഹത്തോടെനിക്കിഷ്ടമുണ്ട്.
ഭൗതികമായി ഒരു ന്നത
സ്ഥിതിയിൽ എത്തുവാനുള്ള സർവ്വ കഴിവുകളും അദ്ദേഹത്തി
അദ്ദേഹത്തിൻറ പേരിൽ എനി
അന്നെനിക്കറിയാം.
താശങ്കയില്ല. പക്ഷേ മറേറ അദ്ദേഹം
എന്റെ കുടുംബം പുരാതനമാണെന്നു മുൻപു പ്രസ്താ
വിച്ചിട്ടുണ്ടല്ലോ. ഒന്നുകൂടി വിശദമാക്കാം. പറങ്കികളുമായി
ഇടപ്പള്ളിയിൽ പ്രാചീനകാലത്തു നടന്നിട്ടുള്ള ചില ഭയ
കര യുദ്ധങ്ങളിൽ, ഇടപ്പള്ളി രാജാവിന്റെ അജയ്യനായ
സേനാനായകനായി പരിശോഭിച്ച്, അവസാനം ആത്മഹ
ത്യകൊണ്ടു ജീവിതം അവസാനിപ്പിച്ചുവെന്നു വിശ്വസിക്ക
പ്പെടുന്ന അഷ്ടനായ രണശൂരനിൽ - മാർത്താണ്ഡപ്പണി
ആരംഭിച്ചു, കാലഗതിയിൽ പല പരിണാമങ്ങൾ
'<noinclude></noinclude>
duyf4ew2zyonavwfispmcy9tto12irf
താൾ:Thudikkunna Thalukal.pdf/56
106
82349
246589
241968
2026-08-13T05:11:43Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246589
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>#REDIRECT[[]]56
ക്കും വിധേയമായി, വ്യാപാരികൾ, ആട്ടക്കാർ, ആനക്കാര
ന്മാർ, അകമ്പടിക്കാർ, അടിച്ചുതളിക്കാരികൾ, ഇ
നെ പല തുറകളിലും പെട്ട ഭിന്ന ജീവികൾ ജന്മമരുളിയ
ഒരു വൃദ്ധകുടുംബമാണ് ചങ്ങമ്പുഴ. ഒരു കാലത്തു് വളരെ
സമ്പന്നമായിരുന്ന കുടുംബം മിക്കവാറും ക്ഷയിച്ചുതുടങ്ങിയ
ദയനീയ ഘട്ടത്തിലാണ് എന്റെ ആ വിഭാവം. എനിക്കും
സാമ്പത്തികമായി അതിനെ ഉയർത്തുവാൻ കഴിവില്ലാതായി
പോയി.
ഭാരം അനന്തരഗാമികൾക്കായി വിട്ടുകൊടു
ത്തിട്ട് ഞാനും കാലയവനികയിൽ മറയുവാൻ പോകുന്നു....
എന്റെ ശൈശവം ശിശിരപ്രഭാതം പോലെ ശാന്തസു
ന്ദരമായിരുന്നു. പക്ഷേ അന്നും ഞാൻ ദുഃഖിച്ചിട്ടുണ്ട്. പിതാ
വും വലിയ നിർബന്ധബുദ്ധിയായിരുന്നുവെന്നു ഞാൻ പറ
ഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം എനിക്കു യാതൊരു സ്വാതന്ത്ര്യവും
അനുവദിച്ചിരുന്നില്ല. അദ്ദേഹം രണ്ടോ മൂന്നോ പ്രാവശ്യം
മാത്രമേ എന്നെ ശപിച്ചിട്ടുള്ളു എങ്കിലും, ഞാൻ അദ്ദേഹ
ത്ത ഒരു ദുഷ്ടമൃഗത്തെക്കാൾ ഭയപ്പെട്ടു. ഞാൻ സായാഹ്ന
ങ്ങളിൽപ്പോലും കളിക്കാൻ പാടില്ല. കൂട്ടുകാരെ സ്വീകരിച്ചു
കൂടാ. നേരെ കിഴക്കേ വീട്ടിലെ പൊന്നു, കൊച്ചമ്മ (എൻ.
കെ. പൊന്നമ്മ, എൻ. കെ. ലക്ഷ്മിക്കുട്ടി അമ്മ) എന്നീ രണ്ടു
പെൺകുട്ടികൾ മാത്രമേ എനിക്കു കൂട്ടുകാരായിട്ടുണ്ടായിരു
ന്നു. അച്ഛനിൽ നിന്നും അക്കായത്തിൽ അനുമതി കിട്ടിയി
ട്ടുണ്ട്. സദാ പുസ്തകം വായിച്ചുകൊണ്ടിരിക്കണം. ഒന്നാം
ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ബി. എ. ക്കാരനാ
യിത്തീരണമെന്നായിരിക്കണം അദ്ദേഹം ആശിച്ചിരുന്നതു്.
പള്ളിക്കൂടത്തിലേയ്ക്കു കാൽ ഫർലാംഗ് ദൂരമില്ല. അതിനാൽ
രണ്ടാമത്തെ മണിയടിച്ചതിനുശേഷമെ ഞാൻ വീട്ടിൽ നി
ന്നിറങ്ങിട്ടു. എന്തൊരു കനമായ ആജ്ഞ... ... യഥാ
ത്തിൽ സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാൻ പോ
ലും ഞാൻ ഭയപ്പെട്ടിരുന്നു. ഇങ്ങനെ എന്റെ ദൃഷ്ടിയിൽ,<noinclude></noinclude>
2yxlboyz6qqiid7k16773xq8547dgtf
താൾ:Thudikkunna Thalukal.pdf/57
106
82351
246588
241970
2026-08-13T05:10:59Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246588
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>57
സുഖസമൃദ്ധമെങ്കിലും,
നരകതുല്യമായിത്തീ എന്റെ
ശൈശവം. അന്നെൻ പ്രാണനെപ്പോലെ ഞാൻ സ്നേഹി
ച്ചിരുന്നത് എന്റെ ആ കൊച്ചു കളിത്തോഴിയെ കൊ
അങ്ങനെ പത്തുവയസ്സുവരെ ഞാൻ
ഒരുവിധം കഴിച്ചുകൂട്ടി. ഭാഗ്യം കൊണ്ടെന്നാണ് ഞാനന്നു
വിചാരിച്ചതു്, എന്റെ അച്ഛൻ മരിച്ചു എന്നു കേട്ടു. അതാ
യത് അച്ഛൻ വീട്ടിൽ നിന്നും ഒരു കാർഡുവന്നു. അമ്മയും
മറ്റും വാവിട്ടുകരയുന്നതിനിടയിൽ മൂഢമായ എന്റെ ശി
ശുഹൃദയം ആനന്ദനൃത്തം ചെയ്യുകയായിരുന്നു. എന്തെന്നാൽ
മൂകമായിട്ടാണെങ്കിലും, ചിരകാലമായി പ്രാത്ഥിച്ചിരുന്ന
കൊതിച്ചിരുന്ന ആ അജ്ഞാതമായ സ്വാതന്ത്ര്യത്തിൻറ
മാധവം അനുഭവിക്കാനുള്ള സൗഭാഗ്യം എനിക്കു സിദ്ധി
ചിരിക്കുന്നു. പശാചികമായ എന്റെ മനോഭാവത്തിൽ
പില്ക്കാലങ്ങളിൽ പലപ്പോഴും എന്റെ വിവേകം പശ്ചാത്ത
പിച്ചിട്ടുണ്ട്.
അച്ഛൻ ജീവിച്ചിരുന്നകാലത്ത്, ഒഴിവുകാലങ്ങളിൽ
കൊച്ചിയിലുള്ള അച്ഛന്റെ വീട്ടിലേയ്ക്ക് എന്നെക്കൂടി കൊ
ണ്ടുപോകും. അവിടം എനിക്കു സ്വമാണ്. കാരണം, കൂട്ടു
കാരുണ്ട്. ഏതാണ്ട് എന്റെ പ്രായത്തിൽ തന്നെയുള്ള കുട്ടി
കൾ അച്ഛൻ മരുമക്കൾ : പുറമേ അയൽ വീടുകളിലെ
കുട്ടികളും. അവരിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതു
അച്ഛൻ ഏകഭാഗിനേയിയായ പൊന്നുവിനെയാണു്.
അവൾ മരിച്ചിട്ടു മൂന്നുകൊല്ലമായി. ആ പെൺകിടാവിനെ
ക്കുറിച്ചുള്ള
ചിന്ത ആകസ്മികമായി പലപ്പോഴും എൻറ
ഹൃദയത്തെ ബാധിച്ചിട്ടുണ്ട്. പൊന്നുവിനെ എന്നെക്കൊ
ണ്ടു വിവാഹം കഴിപ്പിക്കുമെന്നു അച്ഛൻ പലപ്പോഴും പറ
ഞ്ഞിട്ടുള്ള താണ് അതിനു കാരണം. ഒരു പക്ഷേ അച്ഛൻ
അവളോടും അങ്ങനെ പറഞ്ഞിരുന്നിരിക്കാം. എന്നെക്കാണു
മ്പോഴെല്ലാം ആ പെൺകുട്ടി ഒരു യുവതിയായിത്തീർന്ന തി<noinclude></noinclude>
rcst95l1a3a189p0vd7mfd1qttdugd4
താൾ:Thudikkunna Thalukal.pdf/58
106
82353
246590
241972
2026-08-13T05:12:24Z
Krishnapriya176
13519
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246590
proofread-page
text/x-wiki
<noinclude><pagequality level="3" user="Krishnapriya176" /></noinclude>58
നുശേഷം അ അവളുടെ ഭംഗിയുള്ള നീലക്കൺമുനകൾ ബാ
ഷാർദ്രമായിത്തീരാറുണ്ട്, അവൾ എന്നെ ആശിച്ചിരുന്നു.
ഞാനും അവളെ ഇഷ്ടപ്പെട്ടിരുന്നു. അവളെ വിവാഹം കഴി
ക്കണമെന്നും അവളുടെ മാതാപിതാക്കന്മാർ ആവശ്യപ്പെട്ടു.
എന്റെ മാതാവിനും
മറ്റു കുടുംബാംഗങ്ങൾക്കും അതിൽ
യാതൊരതിയും ഉണ്ടായിരുന്നില്ല. എന്നിട്ടും ഞങ്ങൾ ദ
പതികളായില്ല. വിധി ഞങ്ങളെ വിവാഹബന്ധത്തിൽ
ഘടിപ്പിച്ചില്ല. വിവാഹശേഷം ആറുമാസം തികയുന്നതിനു
മുമ്പു മനസ്വിനിയും മനോഹരിയുമായ ആ യുവതി അകാല
ചരമം പ്രാപിച്ചു. മൂകമായ ഒരു ശോകം, മരവിപ്പിക്കുന്ന ഒരു
നിരാശ, പനിനീർപ്പുപോലെ സുന്ദരമായ അവളുടെ ഹൃദ
യം, ലോകമറിയാതെ ഏകാന്തതയിലങ്ങനെ കാർന്നു കൊ
ണ്ടിരുന്നില്ലെന്നാക്കറിയാം? രാമേശ്വരത്തെ പരിപാവനങ്ങ
ളായ കടൽത്തിരകൾ ഉപചാരപൂർവ്വം ആശ്ലേഷിച്ചുകൊണ്ടി
രിക്കുന്ന അവളുടെ ഉറപ്പില്ലാത്ത അസ്ഥിഖണ്ഡങ്ങളിൽ
ശോകാത്മകമായ ഒരു സ്പന്ദനം ഇപ്പോഴും തങ്ങിനില്ക്കുന്നുണ്ടാ
കും. എന്നെ സമീപിക്കുന്ന സ്വപ്നരംഗങ്ങളിൽ പലതിലും
അവളുടെ പാദമുദ്രകൾ പതിയാറുണ്ട്. ജാഗ്രാവസ്ഥയിൽ
എത്തിച്ചേരുമ്പോൾ ആ ദശനം എന്നെ ദുഃഖിപ്പിക്കുന്നു. ആ
അസ്ഥിശകലങ്ങളിൽ നിന്നും നേത്തുനേത്ത് ഒരു വിലാപ
വീചി വിദൂരസ്ഥനായ എന്റെ ആത്മാവിന്റെ അദൃശ്യത
ന്ത്രികളെ മന്ദമന്ദം ചലിപ്പിക്കുമ്പോൾ എനിക്കു രോമാഞ്ച
മുണ്ടാവുകയും എന്റെ കണ്ണുകൾ ജലാർദ്രമായിത്തീരുകയും
ചെയ്യുന്നു. അവളുടെ അകാലചരമത്തിൽ ഞാൻ അപരാധി
യാണോ എന്ന ആശങ്ക പോലും എനിക്കുണ്ടാകാറുണ്ടു്..
എന്റെ പിതാവിനും അമ്മയോട് അതിർ കവിഞ്ഞ
സ്നേഹമുണ്ടായിരുന്നു വന്നതിൽ സംശയമില്ല. എന്നാൽ അ
തേസമയം തന്നെ അദ്ദേഹം ഒരു സ്ത്രീ
സ്ത്രീജിതനുമായിരുന്നു. അ
ദ്ദേഹത്തിന്റെ കൂട്ടുകാരിൽ ചിലർ ഇന്നും ജീവിച്ചിരിപ്പു<noinclude></noinclude>
7phclgbhy7wfpv8sfwn9f3qmn3edebt
താൾ:Thudikkunna Thalukal.pdf/70
106
82365
246579
244593
2026-08-13T04:44:14Z
Mohammed Hashim M.M
13342
246579
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>
പ്പിലാണ് നിത്യവും ഞങ്ങൾ കളിക്കാൻ കൂടുക പതിവ്.
'മാങ്കുളം' എന്നാണ് കുളത്തിന്റെ പേർ.
'
വടക്കു പടിഞ്ഞാറെ മൂലയിൽ ഒരു ഹാൾ' ഇപ്പോഴും സ്ഥിതി
ചെയ്യുന്നു. ആരും താമസമില്ല. * പണ്ടു കാലങ്ങളിൽ
ഭിക്ഷാംദേഹികളായി ഇടപ്പള്ളിയിൽ വന്നെത്തുന്ന ഗോസാ
യിമാർ കൊട്ടാരത്തിൽ നിന്നും അരി, നെയ്യ്, കറിക്കോപ്പു
കൾ മുതലായവ സൗജന്യമായി കൊടുക്കുക പതിവുണ്ട്.
അവർ താമസിക്കുവാനായി ഇടപ്പള്ളി രാജാവ് നിമ്മിച്ചി
ട്ടുള്ളതാണ് പ്രസ്തുത ഹാൾ. 'ഗോസായിക്കാവടി' എന്നാ
അതിനെ വിളിച്ചുവരുന്നത്. 'കോശേരിമാളിക, സമസ്ത
കേരള സാഹിത്യപരിഷത്തിന്റെ ജനയിതാവും പണ്ഡിതാ
ഗ്രേസരനുമായിരുന്ന മഹാമഹിമശ്രീ ഇടപ്പള്ളി : കൃഷ്ണ
രാജാ തിരുമനസ്സുകൊണ്ട് താമസിക്കുന്ന ഒരു മനോഹര
ഹസ്യമാണ്. എന്റെ കൗമാരകാലം ആ ഹ്യാന്തര
ത്തിലെ നിറം പിടിച്ച സൗജന്യധാരയിൽ കോൾമയിർക്കൊ
ണ്ടിരുന്നു. അതിനെക്കുറിച്ചു വഴിയേ പ്രസ്താവിച്ചുകൊള്ളാം.
'കോശേരിമാളിക' എന്നു നാട്ടിൽ ചിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ള
പ്രസ്തുത ഹമ്മ്യത്തിനു പിൽക്കാലങ്ങളിൽ, കൃഷ്ണരാജാ തിരു
മനസ്സിലേയ്ക്കു മൂപ്പു കിട്ടിയതിനോടുകൂടി, പരിഷ്ക്കാരം പോരാ
ഞ്ഞിട്ടായിരിക്കാം, 'കേസരി പാലസ്, എന്ന നവീനനാമ
ധേയം സ്വീകരിക്കേണ്ടിവന്നു. സംസ്കൃതത്തിലും ഇംഗ്ലീഷി
ലും ഉള്ള ഓരോ പദം അങ്ങനെ കൂട്ടിച്ചേർത്തിട്ടുള്ള ആ ഭവന
നാമധേയത്തിൻറ വൈലക്ഷണ്യം ശ്രവണമാത്രയിൽത്ത
ന്നെ അനുഭവപ്പെടുന്നതാണല്ലൊ. പുതിയ പരിഷ്കാരത്തി
കലാബോധം കൊച്ചമ്മുവിൻറെ വീട്ട് മാങ്കുള
ത്തിന്റെ തെക്കു വശത്താണ്. 'കുഞ്ഞിയാം കുട്ടൻ കുഞ്ഞി
ൻ
ഇപ്പോൾ പ്രവൃത്തിക്കച്ചേരിയും സഹകരണസംഘവും ഈ കെട്ടി
ടത്തിലാണ്.
അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല.<noinclude></noinclude>
qt8wrp7vpkas6rdgap8sh7on05fox16
താൾ:ഗാന്ധിസം.pdf/93
106
85063
246618
246028
2026-08-13T06:30:56Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246618
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|89}}</noinclude>ളായി കരുതുക എന്നൎത്ഥം. അങ്ങിനെ ചെയ്യുന്നവർ ഉച്ചനീചത്വചിന്തയിൽനിന്നും എന്നല്ല വർഗബോധത്തിൽ നിന്നുതന്നെ വിമുക്തരാകും. അയാൾ ലോകമെല്ലാം ഒരു കുടുംബമായി കാണും. അഹിംസാസ്വരാജിൽ ഒരു രാജ്യത്തെയും ശത്രുരാജ്യമായി വിചാരിക്കാൻ സാധ്യമല്ല." അയിത്തോച്ചാടനവും ഹരിജന പ്രവൎത്തനവും അദ്ദേഹം കാൺഗ്രസ്സ് പരിപാടിയിൽ ഉൾപ്പെടുത്തി. അതിലേക്കു നിരവധി പണം സമ്പാദിച്ചു കൊടുത്തു. "ഹരിജനസേവകസംഘം" സ്ഥാപിക്കപ്പെട്ടു. ഒരു മഹായജ്ഞം - 21 ദിവസത്തെ ഉപവാസം - ഇക്കാൎയ്യത്തിനായി നടത്തിയതും സുപ്രസിദ്ധമാണല്ലോ. സ്വതന്ത്ര ഭാരതത്തിൽ സാമുദായികമായ അസമത്വങ്ങൾ ഉണ്ടായിരുന്നാൽ ആയതു് നവീനമായ പല ദുർഘടങ്ങൾക്കും കാരണമാകുമെന്നതാണു് ചിന്തനീയമായുള്ളതു്.
{{text-indent|2em|ഇൻഡ്യയുടെ പല ഭാഗത്തും നിവസിക്കുന്നവർ അവിഭാജ്യമായ ഭാരതഭൂമിയുടെ സന്താനങ്ങളും പരസ്പരം സഹോദരന്മാരുമാണെന്നും അതതു ദേശത്തെ വ്യത്യസ്ത സംസ്കാരങ്ങൾ എല്ലാം ഭാരതത്തിനു പൊതുവേ നന്മയ്ക്കായി ഉപയോഗിക്കേണ്ടതാണെന്നും ഉള്ള ബോധം രൂഡമൂലമാക്കുന്നതിന്നും ദേശീയമായ സംകുചിതത്വത്തിൽ അമൎന്നുപോകാതിരിക്കാൻ വേണ്ടി പ്രസ്ഥാനങ്ങളെല്ലാം സൎവ്വേന്ത്യാ അടിസ്ഥാനത്തിലാണു് ഗാന്ധിജി നിർദ്ദേശിക്കുന്നതു്. അവയിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം രാഷ്ട്ര ഭാഷാചരണത്തിനുണ്ട്. ഹിന്ദിയും ഉറുഡുവും ഉൾപ്പെടുന്നതും ബംഗാളി, ഗുജറാത്തി, മറാത്തി ഈ ഭാഷകളോടു ലിപികാര്യത്തിൽ പോലും സാമ്യമുള്ളതും ആയ ഹിന്ദുസ്ഥാനി രാഷ്ട്രഭാഷയായി സ്വീകരിക്കണമെന്നു് ഗാന്ധിജിയും കോൺഗ്രസും നിർബ്ബന്ധിക്കുന്നു. രാഷ്ട്രമായാൽ രാഷ്ട്ര ഭാഷ അത്യാവശ്യം. പലേ ദേശീയ സംസ്ക്കാരങ്ങളേയും ഒ}}<noinclude></noinclude>
1h7ezp9yo0xubpgiknambgzso9x9o5q
246619
246618
2026-08-13T06:31:13Z
Sreejithk2000
57
246619
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|85}}</noinclude>ളായി കരുതുക എന്നൎത്ഥം. അങ്ങിനെ ചെയ്യുന്നവർ ഉച്ചനീചത്വചിന്തയിൽനിന്നും എന്നല്ല വർഗബോധത്തിൽ നിന്നുതന്നെ വിമുക്തരാകും. അയാൾ ലോകമെല്ലാം ഒരു കുടുംബമായി കാണും. അഹിംസാസ്വരാജിൽ ഒരു രാജ്യത്തെയും ശത്രുരാജ്യമായി വിചാരിക്കാൻ സാധ്യമല്ല." അയിത്തോച്ചാടനവും ഹരിജന പ്രവൎത്തനവും അദ്ദേഹം കാൺഗ്രസ്സ് പരിപാടിയിൽ ഉൾപ്പെടുത്തി. അതിലേക്കു നിരവധി പണം സമ്പാദിച്ചു കൊടുത്തു. "ഹരിജനസേവകസംഘം" സ്ഥാപിക്കപ്പെട്ടു. ഒരു മഹായജ്ഞം - 21 ദിവസത്തെ ഉപവാസം - ഇക്കാൎയ്യത്തിനായി നടത്തിയതും സുപ്രസിദ്ധമാണല്ലോ. സ്വതന്ത്ര ഭാരതത്തിൽ സാമുദായികമായ അസമത്വങ്ങൾ ഉണ്ടായിരുന്നാൽ ആയതു് നവീനമായ പല ദുർഘടങ്ങൾക്കും കാരണമാകുമെന്നതാണു് ചിന്തനീയമായുള്ളതു്.
{{text-indent|2em|ഇൻഡ്യയുടെ പല ഭാഗത്തും നിവസിക്കുന്നവർ അവിഭാജ്യമായ ഭാരതഭൂമിയുടെ സന്താനങ്ങളും പരസ്പരം സഹോദരന്മാരുമാണെന്നും അതതു ദേശത്തെ വ്യത്യസ്ത സംസ്കാരങ്ങൾ എല്ലാം ഭാരതത്തിനു പൊതുവേ നന്മയ്ക്കായി ഉപയോഗിക്കേണ്ടതാണെന്നും ഉള്ള ബോധം രൂഡമൂലമാക്കുന്നതിന്നും ദേശീയമായ സംകുചിതത്വത്തിൽ അമൎന്നുപോകാതിരിക്കാൻ വേണ്ടി പ്രസ്ഥാനങ്ങളെല്ലാം സൎവ്വേന്ത്യാ അടിസ്ഥാനത്തിലാണു് ഗാന്ധിജി നിർദ്ദേശിക്കുന്നതു്. അവയിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം രാഷ്ട്ര ഭാഷാചരണത്തിനുണ്ട്. ഹിന്ദിയും ഉറുഡുവും ഉൾപ്പെടുന്നതും ബംഗാളി, ഗുജറാത്തി, മറാത്തി ഈ ഭാഷകളോടു ലിപികാര്യത്തിൽ പോലും സാമ്യമുള്ളതും ആയ ഹിന്ദുസ്ഥാനി രാഷ്ട്രഭാഷയായി സ്വീകരിക്കണമെന്നു് ഗാന്ധിജിയും കോൺഗ്രസും നിർബ്ബന്ധിക്കുന്നു. രാഷ്ട്രമായാൽ രാഷ്ട്ര ഭാഷ അത്യാവശ്യം. പലേ ദേശീയ സംസ്ക്കാരങ്ങളേയും ഒ}}<noinclude></noinclude>
ig6muw7cci9u119qmpiz0d0y5wtf1ao
താൾ:ഗാന്ധിസം.pdf/85
106
85090
246557
246056
2026-08-12T12:55:22Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246557
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|77}}</noinclude>സ്ഥിര പ്രതിഷ്ഠ കഴിക്കും. മനസ്സിന്റെ ഏകാഗ്രത പരിശീലിക്കുവാനും ചൎക്കാ പ്രയോഗം സഹായിക്കും. ഭാരതീയരിൽ എത്ര എളിയവനുമായി ഒരു സന്തത ബന്ധം പുലൎത്തുന്നതായി ചൎക്കാ പ്രേമികൾക്കനുഭവപ്പെടാവുന്നതേയുള്ളു. തൽക്കാരണം വിന സ്വഭാവം നമ്മിൽ തഴച്ചു വളൎന്നുവന്നു തുടങ്ങും. "തൊഴിൽ മാന്യത"യിൽ ദൃഢവിശ്വാസവും ഭക്തിയും ഉണ്ടാകാൻ ചൎക്കായെങ്കിലും വേണം. പണ്ടു് യൂറോപ്പിലെ രാജ്ഞിമാർ നൂൽ നൂറ്റിരുന്നു. അത് എറ്റവും മാത്രമായ തൊഴിലായി അവർ കരുതിയിരുന്നു. നിരാശനാകുന്ന മ്ലാനത മാച്ചു് ആശയാകന്ന ശുഭാന്തരീക്ഷം പൊതുജനങ്ങളിൽ സംജാതമാക്കാൻ ചൎക്കയ്ക്കേ കഴിവുള്ളു എന്നു ഗാന്ധിജി പറയും.
{{text-indent|2em|ചൎക്കാസന്ദേശത്തെപ്പറി മഹാത്മജി പറയുന്നതു് "അതിന്റെ സന്ദേശം ലളിതജീവിതത്തിന്റേയും, മനുഷാസേവനത്തിന്റേയും, പരോപദ്രവം ചെയ്യാത്ത ജീവിതത്തിന്റെയും, ധനികദരിദ്രന്മാർ തമ്മിലും, മുതലാളി തൊഴിലാളി വൎഗ്ഗങ്ങൾ തമ്മിലും, രാജാവും പ്രജയും തമ്മിലും ഉള്ള ബന്ധം സ്ഥാപിക്കുന്നതിന്റെയും ആണ്,,
മേൽ പാരായിൽ പറഞ്ഞ മാനസിക സമ്പാദ്യങ്ങൾ ലബ്ധമാകുന്ന ഒരു സ്ത്രീക്ക് അല്പവൃത്തിക്കു കൂടി ചൎക്കാ ഉപയോഗമായിരിക്കെ കഞ്ഞിയ്ക്ക് - ഉദരപൂരണത്തിനു - മാത്രമായി കാശുള്ള കാമുകന്റെ വലയിൽ പെടാതെ സൂക്ഷിക്കാമല്ലോ. കൎമ്മം എന്നത് ജീവനും, അലസത മരണവുമാണ്. കൈവേല ചെയ്യാത്തവൻ അനർഹനായി ഭക്ഷണം കഴിക്കുകയാണു്. അലസത വെടിയാൻ ഒന്നാംതരം മാൎഗ്ഗമത്രേ ചൎക്കാ. അഹിംസയുമായി ചൎക്കായ്ക്കുള്ള ബന്ധത്തേപ്പറ്റി ഗാന്ധിജി പറയും. അഹിംസാഭടനു്, കുറഞ്ഞ യോഗ്യതയായി കണക്കാക്കുന്നതു് ചൎക്കാ പരിചയമാണെന്നും ചൎക്കയിൽ നൂൽ നൂൽപ്പ് നല്ല സാർവത്രികമായാൽ അതു ത}}<noinclude></noinclude>
mrj9jsfwq61u00j9cvtj9wt6r8noko5
താൾ:ഗാന്ധിസം.pdf/77
106
85120
246571
246091
2026-08-12T20:19:31Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246571
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|69}}</noinclude>വിശ്വാസവും ആത്മാൎത്ഥതയും സ്വയം ജാതമാകാനിടയുണ്ടു്. ഇന്നു ഖാദി സാർവ്വത്രികമായില്ലെങ്കിൽ കൂടിയും നമ്മുടെ ആത്മാൎത്ഥതയും വിശ്വാസവും പത്തിരട്ടി വർദ്ധിച്ചിട്ടുണ്ടല്ലോ.
{{text-indent|2em|മറ്റൊരുപ്രകാരത്തിലും രാഷ്ട്രീയ തലത്തിൽ ചൎക്കാക്കു പ്രാധാന്യമുണ്ടു്. നമ്മുടെ പ്രയത്നമെല്ലാം എന്തിനാണ്.? സൽ ഭരണത്തിനു്. അതായത് (Democracy) - ജനകീയ ഭരണത്തിലും സോഷ്യലിസത്തിലും അടങ്ങിയിരിക്കുന്ന ഉത്തമാംശങ്ങൾ ചേൎന്ന ഒരു ഭരണം സംജാതമാകാൻ ഇന്നു് പലദിക്കിലും നിലവിലിരിക്കുന്ന ജനകീയ ഭരണം ധന പ്രഭുത്വത്തിന്റെ പര്യായം മാത്രമാണന്നും സോഷ്യലിസത്തിൽ വ്യക്തിത്വത്തിനും മനുഷ്യത്വത്തിനും സ്ഥാനം നഷ്ടപ്പെടുന്നുണ്ടെന്നും ഉള്ളത് വെറും പരമാൎത്ഥമാണു് ഈ വക ദോഷങ്ങൾ
കൂടാതെയുള്ള ജനകീയ ഭരണവും സോഷ്യലിസവുമാണ് നമ്മുടെ ആദർശം. അതിലേക്ക് ഏറ്റവും അത്യാവശ്യമായിരിക്കുന്നതു് ധന പ്രഭുത്വം നശിപ്പിക്കയും ധനവിനിയമം ഏകദേശ തുല്യതയിൽ എത്തിക്കുകയുമാണു്. എന്തെന്നാൽ ഭരണ രീതി എന്തുതന്നെയായാലും മുതലാളിത്തമുണ്ടെങ്കിൽ - അതു വളരുന്നതിനു തടസമില്ലെങ്കിൽ - ഭരണത്തിന്റെ നിയന്ത്രണം ഒട്ടു മുക്കാലും ധനാഢ്യരുടെ കുത്തകയായിത്തീരുമെന്നതു് നിർവിവാദമാണു്. മനുഷ്യൻ
വെറും സാമ്പത്തിക ജന്തുവായിരുന്ന ലോകത്തിൽ വിശപ്പാണു മനുഷ്യന്റെ ഡ്രിൽ മാസ്റ്റർ. നിർദ്ധനനു് വയറു നിറയുകയാണ് ഏകലക്ഷ്യം. അതിനു സഹായിക്കുന്നവൻ അവൻ യജമാനനും. ആ നിലയിൽ ധനവാനു് നിർദ്ധനരായവരുടെ മേൽ ഫലപ്രദമായി സാമ്പത്തിക സ്വാധീന ശക്തി പ്രയോഗിക്കാം. അങ്ങിനെയായാൽ ഡിമാക്രസി വെറും പദത്തിൽ മാത്രം. മുതലാളിത്ത വർദ്ധന വ്യവസായികരണത്തെ ആശ്രയിച്ചാണിരിക്കുന്നതു്.}}<noinclude></noinclude>
mnqidtm5btjrphmpfnyg8bng8fiy2ch