വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.16
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:ഗാന്ധിസം.pdf/155
106
85125
246746
246096
2026-08-19T16:33:05Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246746
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|147}}</noinclude>തത്വം സ്വീകരിച്ചതു്. എല്ലാവരും ഏതെങ്കിലും പ്രയോജനകരമായ കായിക വ്യാപാരത്തിൽ ഏർപ്പെട്ടിരിയ്ക്കണമെന്നുള്ള അൎത്ഥത്തിൽ കൂടിയാണു്. മഹാത്മജിയുടെ നൂൽനൂൽപ് ഉദാഹരണം. അദ്ദേഹം ഭക്ഷിക്കുന്ന പഴങ്ങളും പാലും അദ്ദേഹത്തിന്റെ വേലയിൽ നിന്നു ഉൽഭവിക്കുന്നില്ല. എന്നാൽ പാലും പഴവും കഴിക്കുന്നതിനു അർഹത സമ്പാദിക്കുന്നതിനു് പ്രയോജനകരമായ നൂൽനൂല്പാകുന്ന കായിക വൃത്തി ആവശ്യമാണു്. ഇതു പോലെ ഓരോ പ്രവൃത്തിയും. ചുരുക്കം കായികമായ വേല ചെയ്യുന്നവന് ഭക്ഷണത്തിനർഹതയുണ്ടു്. അല്ലാത്തവനു് ഇല്ല. അതിനായി ഏതെങ്കിലും പ്രയോജനകമായ പ്രവൃത്തിയിൽ ഏവരും ഏർപ്പെട്ടിരിയ്ക്കണം എന്നത്രേ തത്വം.
{{text-indent|2em|"ബുദ്ധിപൂർവമായ ആഹാര വേലയാണ് ഏതു കാലത്തും ഉഅത്തമമായ സമുദായ സേവനം" എന്നു ഗാന്ധിജി പറയും. അതായതു് സ്വന്തം പ്രയത്നം കൊണ്ടു് പൊതുവിൽ ഉപയോഗമുള്ള ധനം വൎദ്ധിപ്പിക്കുക എന്ന സേവനത്തിന് വിലക്കുറവു് ഒന്നുമില്ല. ഗീതയും ബൈബിളും ഇതേ തത്വം ഉപദേശിച്ചിട്ടുണ്ടു്. ഈ തത്വം സ്വീകരിച്ചു കഴിഞ്ഞാൽ ഭാരിദ്യ ഹിനതയും ന്യായമായ വിശ്രമവും ഏവൎക്കും കിട്ടും. അക്കാലത്തു് ജനസംഖ്യാ വർദ്ധനവു കാരണമോ രോഗം മൂലമോ മറ്റു കാരണളാലോ ഇന്നു നാം കാണുന്ന ദുരിതങ്ങൾ കാണുകയില്ല. ഇത്തരം വേലയാണു് ഉത്തമ ത്യാഗം. ഇതു് അപ്രാപ്യമായ ആദർശമായിരിക്കാം. എന്നിരുന്നാലും ദിവസേന അല്പമെങ്കിലും വേല, ചെയ്യേണ്ടതു് എല്ലാവരുടേയും കടമയാണെന്നു ഗണിച്ചാൽ ആദർശത്തിലേക്കു് ഏറക്കുറെ നാം അടുത്തു ചെല്ലും.}}
{{text-indent|2em|മാനസികമായ വേല ആത്മാവിനു രക്ഷയ്ക്കുള്ളതാണു്; അല്ലാതെ ആഹാരത്തിനാകാൻ പാടില്ല. എന്നാ}}<noinclude></noinclude>
ebjy1n0wjcidjzhvznuzvd21c0b5ed6
താൾ:ഗാന്ധിസം.pdf/145
106
85147
246745
246121
2026-08-19T16:10:44Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246745
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" /></noinclude>ൽ ഒന്നിന് അമിത പ്രാധാനവും മാറ്റൊന്നിനു് അല്പ പ്രാധാന്യവും കല്പിക്കുന്ന സമുദായത്തിനു കലശലായ എന്തോ തെറ്റുണ്ടായിരിക്കണമെന്നു കൂടി ഗാന്ധിജി ഈയ്വിടെ(1947) പറഞ്ഞിട്ടുണ്ട്. അതിനാൽ ഇവ ഓരോന്നിനേയും പറ്റിയുള്ള മഹാത്മജിയുടെ അഭിപ്രായങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണു്. ഇവയിൽ ആസ്ത്രേയത്തേപ്പറ്റിയും സത്യത്തേപ്പറ്റിയും അഹിംസയേപ്പറ്റിയും സാമാന്യം ദീർഘമായി മുൻ അദ്ധ്യായങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളതിനാൽ ആവൎത്തനം ആവശ്യമില്ലെന്നു വിചാരിക്കുന്നു. മറ്റുള്ള വിഷയങ്ങളിലും ലക്ഷ്യം സത്യവും മാർഗം അഹിംസയും തന്നെ. അതിന്റെ വിവിധ ഭാവങ്ങളിൽ ദൃശ്യമാകുന്നു എന്നേയുള്ള.
{{text-indent|2em|ഈ നിയമങ്ങൾ ഒന്നും നവീനമാണെന്നു ഗാന്ധിജി അവകാശപ്പെടുന്നില്ല. ഇവയെല്ലാം ഓരോ മഹാത്മാക്കളും ഒരു പക്ഷെ പറഞ്ഞിട്ടുണ്ടായിരിക്കാം. എല്ലാമതങ്ങളിലും ഉണ്ടായിരിക്കാം. ഹൈന്ദവ ധൎമ്മ ശാസ്ത്രങ്ങളിൽ ഇവയോരോന്നും ഉണ്ടെന്നു പറയാം. പക്ഷേ നവീനത്വം സ്ഥിതി ചെയ്യുന്നതു് ഗാന്ധിജി ഇവയിലൊന്നു പോലും ഏതെങ്കിലും മൂലഗ്രന്ഥത്തെ ആസ്പദമാക്കി സ്വീകരിച്ചതല്ലാത്തതിൽ നിന്നും ഉളവാകുന്നതത്രേ. മുൻകാലങ്ങളിൽ ഇവ ഇന്നത്തെപ്പോലെ കുഴഞ്ഞ ഒരു ലോകത്തിനു വേണ്ടി വ്യാഖ്യാനിച്ചതല്ലായിരുന്നു. ഇവയെല്ലാം ജീവിതത്തിൽ പകർത്തിയ മഹാത്മാക്കൾ സമുദായ രംഗത്തും രാഷ്ട്രീയവും അന്തരാഷ്ട്രീയമായ തലങ്ങളിലും പ്രയോഗിക്കാനായി ശ്രമിച്ചിട്ടില്ല. അവരവർ നിവൃത്തിയുള്ളിടത്തോളം ജനതാ മദ്ധ്യത്തിൽ നിന്നൊഴിഞ്ഞു് സന്യാസം സ്വീകരിച്ച് സ്വയം ആത്മ ശുദ്ധി പുലൎത്തിവരികയായിരുന്നു. അവൎക്കു കുടുംബകാര്യങ്ങളും സാമ്പത്തിക പ്രശ്നങ്ങളും രാഷ്ട്രീയാഭിലാഷങ്ങളും ഒന്നും ഇല്ലായിരുന്നു. ഗാന്ധിജിയുടെ നില തികച്ചും വ്യത്യസ്തമാണ്. ഒ}}<noinclude></noinclude>
6hx3zc2hror3pwiufehiq78atezwfx3
താൾ:Otta slokam Malayalam 1921.pdf/18
106
85150
246749
246156
2026-08-20T06:35:57Z
MoosadWiki
13329
246749
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />10 ഒറ്റശ്ലോകം</noinclude>ന്ദ്രമൗലിരപി | ഗരളാശീ ദിഗ്വാസാ ജടിലോയം
സംബഭൂവ പരമേശഃ ൨൧
ലോകത്തിൽ വെപ്പുകാർ വെളുത്തേടൻ ക്ഷുരകൻ ഇവരെല്ലാം അതിദുഷ്ടന്മാരാണെന്നു കണ്ടിട്ട് സാക്ഷാൽ പരമേശ്വരൻ തനിക്കു ഭക്ഷണം വിഷമാക്കി, ദിഗംബരനായി, ജട ധരിച്ചു. * * * *
അയമാന്ദോളികാദണ്ഡഃ സ്കന്ധം ബാധതി തേ കിമു |
നായമാന്ദോളികാദണ്ഡസ്തവ ബാധതി ബാധതേ ൨൨
ഒരു രാജാവു കാഴ്ചയിൽ ഒരു സാധുവായ പണ്ഡിതനെ ക്കൊണ്ട് അറിയാതെ പല്ലക്കെടുപ്പിച്ചു. പണ്ഡിതൻ വേണ്ടവിധം പലക്കെടുക്കായ്കയാൽ രാജാവ് അധിക്ഷേപമായി ഇങ്ങനെ ചോദിച്ചു:- ഹേ ! ഈ പല്ലക്കിന്റെ തണ്ട് അങ്ങയുടെ ചുമലിനെ ബാധിക്കുന്നുണ്ടൊ (വേദനപ്പെടുത്തുന്നുണ്ടൊ) 'ഇതല്ല എന്നെ വേദനപ്പെടുത്തുന്നത്. അങ്ങയുടെ ബാധതി ആണ് എന്നെ ഉപദ്രവിക്കുന്നത്' എന്ന് പണ്ഡിതൻ മറുപടി പറഞ്ഞു. ബാധൃ ധാതു ആത്മനേപദിയാണ്. അതിനാൽ ബാധതി എന്ന പ്രയോഗം തെറ്റാണെന്നു താല്പര്യം. * * * * * *
വൈദേഹി യാഹി കലശോദ്ഭവധർമ്മ പത്‌നീം
തത്രാർച്ചിതാ കഥയ സർവമനുക്രമേണ |
പൃഷ്ടാപി മാ കഥയ വാരിധിലംഘനം മേ
സാ ഹി പ്രിയേ ചുളുകിതാംബുനിധേഃ കളത്രം ൨൩
രാവണവധത്തിനുശേഷം ഒരിക്കൽ ശ്രീരാമൻ സീതയോടിങ്ങനെ പറഞ്ഞു - ഹേ, വൈദേഹി! നീ അഗസ്ത്യ പത്നിയെ കാണുമ്പോൾ<noinclude><references/></noinclude>
eqp8cwyba1zd3a4espatfpuh7ry8z98
246750
246749
2026-08-20T08:39:40Z
~2026-45722-65
13546
246750
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />10 ഒറ്റശ്ലോകം</noinclude>ന്ദ്രമൗലിരപി | ഗരളാശീ ദിഗ്വാസാ ജടിലോയം
സംബഭൂവ പരമേശഃ ൨൧
ലോകത്തിൽ വെപ്പുകാർ വെളുത്തേടൻ ക്ഷുരകൻ ഇവരെല്ലാം അതിദുഷ്ടന്മാരാണെന്നു കണ്ടിട്ട് സാക്ഷാൽ പരമേശ്വരൻ തനിക്കു ഭക്ഷണം വിഷമാക്കി, ദിഗംബരനായി, ജട ധരിച്ചു. * * * *
അയമാന്ദോളികാദണ്ഡഃ സ്കന്ധം ബാധതി തേ കിമു |
നായമാന്ദോളികാദണ്ഡസ്തവ ബാധതി ബാധതേ ൨൨
ഒരു രാജാവു കാഴ്ചയിൽ ഒരു സാധുവായ പണ്ഡിതനെ ക്കൊണ്ട് അറിയാതെ പല്ലക്കെടുപ്പിച്ചു. പണ്ഡിതൻ വേണ്ടവിധം പലക്കെടുക്കായ്കയാൽ രാജാവ് അധിക്ഷേപമായി ഇങ്ങനെ ചോദിച്ചു:- ഹേ ! ഈ പല്ലക്കിന്റെ തണ്ട് അങ്ങയുടെ ചുമലിനെ ബാധിക്കുന്നുണ്ടൊ (വേദനപ്പെടുത്തുന്നുണ്ടൊ) 'ഇതല്ല എന്നെ വേദനപ്പെടുത്തുന്നത്. അങ്ങയുടെ ബാധതി ആണ് എന്നെ ഉപദ്രവിക്കുന്നത്' എന്ന് പണ്ഡിതൻ മറുപടി പറഞ്ഞു. ബാധൃ ധാതു ആത്മനേപദിയാണ്. അതിനാൽ ബാധതി എന്ന പ്രയോഗം തെറ്റാണെന്നു താല്പര്യം. * * * * * *
വൈദേഹി യാഹി കലശോദ്ഭവധർമ്മ പത്‌നീം
തത്രാർച്ചിതാ കഥയ സർവമനുക്രമേണ |
പൃഷ്ടാപി മാ കഥയ വാരിധിലംഘനം മേ
സാ ഹി പ്രിയേ ചുളുകിതാംബുനിധേഃ കളത്രം ൨൩
രാവണവധത്തിനുശേഷം ഒരിക്കൽ ശ്രീരാമൻ സീതയോടിങ്ങനെ പറഞ്ഞു - ഹേ, വൈദേഹി! നീ അഗസ്ത്യ പത്നിയെ കാ<noinclude><references/></noinclude>
2ae4345zdnn3hp1d2izfhup02hnr18h
താൾ:Otta slokam Malayalam 1921.pdf/19
106
85306
246751
246417
2026-08-20T09:02:47Z
~2026-45722-65
13546
246751
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />പ്രഥമഭാഗം 11</noinclude>ണ്മാൻ പൊയ്‌ക്കൊൾക. അവർ നിന്നെ സൽക്കരിച്ചു വർത്തമാനം ചോദിച്ചാൽ നമ്മുടെ കഥകളെല്ലാം വഴിക്കുവഴിയായി പറഞ്ഞുകൊൾക. പക്ഷെ ഞാൻ സേതുബന്ധനം ചെയ്ത സംഗതി ചോദിച്ചാലും പറയരുതേ. സമുദ്രം ഒന്നായി ആചമിച്ചദ്ദേഹത്തിന്റെ പത്നിയാണ് ആ ലോപാമുദ്ര എന്നോർമ്മവേണം. ആ സതി സമുദ്രത്തിൽ ഒരാൾ ചിറകെട്ടി എന്ന് കേട്ടാൽ അത്ഭുതപ്പെടുകയില്ലെന്നഭിപ്രായം. * * * * * *
ദ്വിത്രാംഗുല പരീണാഹജിഹ്വാചലനഭീരവഃ
സർവാഗൈരപ്യഹോ ക്ലേശം മൂഢാഃ കേചന കുർവതേ ൨ ൪
രണ്ടുമൂന്നംഗുലം മാത്രം നീളമുള്ള നാവിളക്കുവാൻ ഭയപ്പെട്ട് (വിദ്യാഭ്യാസം ചെയ്യായ്ക നിമിത്തം) ചില മൂഢൻമാർ മറ്റു സകല അവയവങ്ങളെക്കൊണ്ടും പ്രവൃത്തിയെടുത്തു ബുദ്ധിമുട്ടുന്നു.<noinclude><references/></noinclude>
a2gmtcrsd857m72yclsq0sz96amxutt
246752
246751
2026-08-20T10:57:50Z
MoosadWiki
13329
246752
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />പ്രഥമഭാഗം 11</noinclude>ണ്മാൻ പൊയ്‌ക്കൊൾക. അവർ നിന്നെ സൽക്കരിച്ചു വർത്തമാനം ചോദിച്ചാൽ നമ്മുടെ കഥകളെല്ലാം വഴിക്കുവഴിയായി പറഞ്ഞുകൊൾക. പക്ഷെ ഞാൻ സേതുബന്ധനം ചെയ്ത സംഗതി ചോദിച്ചാലും പറയരുതേ. സമുദ്രം ഒന്നായി ആചമിച്ചദ്ദേഹത്തിന്റെ പത്നിയാണ് ആ ലോപാമുദ്ര എന്നോർമ്മവേണം. ആ സതി സമുദ്രത്തിൽ ഒരാൾ ചിറകെട്ടി എന്ന് കേട്ടാൽ അത്ഭുതപ്പെടുകയില്ലെന്നഭിപ്രായം. * * * * * *
ദ്വിത്രാംഗുല പരീണാഹജിഹ്വാചലനഭീരവഃ
സർവാഗൈരപ്യഹോ ക്ലേശം മൂഢാഃ കേചന കുർവതേ ൨ ൪
രണ്ടുമൂന്നംഗുലം മാത്രം നീളമുള്ള നാവിളക്കുവാൻ ഭയപ്പെട്ട് (വിദ്യാഭ്യാസം ചെയ്യായ്ക നിമിത്തം) ചില മൂഢൻമാർ മറ്റു സകല അവയവങ്ങളെക്കൊണ്ടും പ്രവൃത്തിയെടുത്തു ബുദ്ധിമുട്ടുന്നു.
കാന്തഃ കപാലീ കഠിനഃ പിതാ തേ
മേനേതി മാതസ്തവ നാമധേയം |
കഥന്ന മുഗ്‌ദ്ധേ വലയാലയസ്‌ഥേ
ദരിദ്രതാ മാദൃശി ബോഭവീതു ൨൫
ഒരു ദരിദ്രനായ കവി ഊരകത്തമ്മ തിരുവടിയോടു പറയുന്ന വാക്കാണിത്:- നിന്റെ ഭർത്താവ് ഭിക്ഷയെടുത്തു നടക്കുന്നവനാണ്. അച്ഛൻ കഠിനനാണ്. നിന്റെ അമ്മയുടെ പേര് തന്നെ മേ ന എന്നാണ്. മേ ന = എനിക്കൊന്നുമില്ല എന്ന് ശബ്ദാർത്ഥം. ഈ സ്ഥിതിക്കു നിന്നെ സേവിക്കുന്ന എൻ കൂട്ടാളികൾക്കു ദാരിദ്ര്യം എങ്ങിനെ വീണ്ടും വീണ്ടും വർദ്ധിക്കാതിരിക്കും.* * * * *
ഹേ പാന്ഥ പുസ്തകധര ക്ഷണമത്ര തിഷ്ഠ<noinclude><references/></noinclude>
0kqhrh1251rcf0fr87nzzlclsnqb33c
താൾ:Mahabhalicharitham Onappattu.pdf/5
106
85369
246747
246687
2026-08-19T17:52:10Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246747
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|4}}</noinclude>സാരഎണ്ണമില്ലാതോളമെന്ന വേണ്ടുകണ്ടവർ കൊണ്ടും കൊടുത്തുംവാങ്ങി വേണ്ടുന്നതൊക്കെയും വേണ്ടുവോളം മയ്ക്കണ്ണിമാരുടെ വാക്കുകേൾപ്പിൻ തന്റെ കണവനോടൊന്നു ചൊന്നു ചേലയെനിക്കൊന്നുവേണമെങ്കിൽ രണ്ടാംതരം തന്നെ വേണമല്ലോ കണ്ടാലും നല്ലവിശേഷം വേണം. ഇങ്ങനെ കേട്ടപ്പോൾ മറ്റൊരുത്തി തന്റെ കണവനോടൊന്നു ചൊന്നാൾ നാണക്കേടൊന്നുമേ ബോധിയ്ക്കേണ്ട നല്ല തരമൊക്കെ നോക്കിക്കൊൾവിൻ എന്നതുകേട്ടപ്പോൾ മറ്റൊരുത്തി ഉടുവാത്തൊരു ചേലവേണമല്ലോ കേടുവരാതെയിരുന്നുപോട്ടെ എന്നതുകേട്ടപ്പോൾ മറ്റൊരുത്തി കാരണം കേൾപ്പിഞാൻ ചൊന്നവാൎത്ത ചേലതരത്തിനു വേണമെങ്കിൽ പൂരത്തുംനാൾക്കു വരണം നിങ്ങൾ വീരാളിക്കൊത്തൊരുചേലവേണം അന്നേരം മറ്റൊരു കന്യകയും തന്നുടെ മാതാവിനോടു ചൊന്നാൾ ഓണപ്പുടവയിനിക്കില്ലമ്മേ നാണക്കേടായിട്ടു വന്നുകൂടി അച്ഛൻ കൊണ്ടെന്നാലെനിക്കുവേണ്ട എന്റെ മകൾക്കങ്ങിരുന്നുപോട്ടെ ഓണം കഴിഞ്ഞ എനിക്കുവേണ്ടു ഇങ്ങനെ നാരിമാർ ബാലന്മാരും ഭംഗികളോരോന്നു ചൊല്ലികേട്ടു കാതിലത്തോടയും കൈവളയും മാർവിലെത്താലിയും മോതിരവും പൊന്നരഞ്ഞാണവും കാതിലയും കാഞ്ഞാലിചുറ്റുംവളകളുമേ കാലാഴിയും നല്ലകാഞ്ചികളും പിന്നെ മടക്കും മണികുംഭവും മുത്തുമാലയുമിടയ്ക്കു താലി പട്ടുചരടോടു പൗരുഷവും കേൾക്കുന്നസാരന്മാൎക്കറ്റമില്ല എന്നതുകേട്ടൊരു കന്യകയും അത്തം കഴിഞ്ഞു നാലഞ്ചുചെന്നാൽ വേണ്ടുന്നതെല്ലാമൊരുക്കിടേണം ഉത്രാടമസ്തമിച്ചിടുന്നേരം ഹസ്തി മുഖവനുവേണ്ടുന്നതു പുത്തരിനല്ലനെരിപ്പടയും നല്ലകരിപ്പട്ടിനാരങ്ങയും വെള്ളരിവെറ്റില ചെമ്പഴുക്കാ വെള്ളിവിളക്കുംകൊളുത്തിവച്ചു ദീപധൂപങ്ങളും പുഷ്പമെല്ലാം ഇത്തരമോരോന്നൊരുക്കിടേണം നൽത്തറനന്നായണിഞ്ഞുകൊണ്ടു വീണ്ടുമവി<noinclude></noinclude>
8b92qonv4q1ltix5dptapghj6juypqj
താൾ:Bhashabharatham Vol1.pdf/73
106
85375
246748
246718
2026-08-20T03:13:02Z
ചെങ്കുട്ടുവൻ
8804
246748
proofread-page
text/x-wiki
<noinclude><pagequality level="1" user="ചെങ്കുട്ടുവൻ" />{{RunningHeader|left=148|center=അനുക്രമണികാപൎവ്വം|right=}}</noinclude>{{left|സോത്സാഹനാം മന്നവനോടു ചൊന്നാൻ|offset=5em}}
{{left|താൻ തന്റെ കാര്യം നൃപ, ചെയ്യവേണ്ടൂ. 174|offset=5em}}
ഉത്തങ്കൻ പറഞ്ഞു
{{left|രാജരാജ, ഭവത്താതരാജനെക്കൊന്നതാരുവാൻ?|offset=5em}}
{{left|ആ ദുഷ്ട തക്ഷകാഹിക്കു പേൎത്തും നീ പകവീട്ടെടോ|offset=5em}}
{{left|വിധി കല്പിച്ചൊരാക്കൎമ്മവിധിക്കൊത്തിതു കാലവും|offset=5em}}
{{left|വഅതിനാൽ മാന്യതാതാഘപ്രതിക്രിയ നടത്തെടോ|offset=5em}}<noinclude><references/></noinclude>
0kx8y327166u5kd7dyay6sxn3nx6jwr