വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.17 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം 0 132 246877 22851 2026-08-26T05:04:54Z ~2026-44247-58 13522 246877 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} ''ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു''' <poem> ശാരികപ്പൈതലേ! ചാരുശീലേ! വരി- കാരോമലേ! കഥാശേഷവും ചൊല്ലു നീ. ചൊല്ലുവനെങ്കിലനംഗാരി ശങ്കരൻ വല്ലഭയോടരുൾചെയ്ത പ്രകാരങ്ങൾ. കല്യാണശീലൻ ദശരഥസൂനു കൗ- സല്യാതനയനവരജൻതന്നോടും പമ്പാസരസ്തടം ലോകമനോഹരം സംപ്രാപ്യ വിസ്‌മയംപൂണ്ടരുളീടിനാൻ. ക്രോശമാത്രം വിശാലം വിശദാമൃതം ക്ലേശവിനാശനം ജന്തുപൂർണ്ണസ്ഥലം.....................10 ഉൽഫുല്ലപത്മകൽഹാരകുമുദ നീ- ലോൽപലമണ്ഡിതം ഹംസകാരണ്ഡവ ഷഡ്‌പദകോകില കുക്കുടകോയഷ്‌ടി സർപ്പസിംഹവ്യാഘ്രസൂകരസേവിതം പുഷ്പലതാപരിവേഷ്‌ടിതപാദപ- സൽഫലസേവിതം സന്തുഷ്‌ടജന്തുകം കണ്ടു കൗതൂഹലംപൂണ്ടു തണ്ണീർകുടി- ച്ചിണ്ടലും തീർത്തു മന്ദം നടന്നീടിനാർ. </poem> :*[[/ഹനൂമത്സമാഗമം|ഹനൂമത്സമാഗമം]] :*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്/കിഷ്കിന്ദാകാണ്ഡം/സുഗ്രീവസഖ്യം|സുഗ്രീവസഖ്യം]] :*[[/വിരോധകാരണം|വിരോധകാരണം]] :*[[/ബാലിസുഗ്രീവയുദ്ധം|ബാലിസുഗ്രീവയുദ്ധം]] :*[[/ബാലിവധം|ബാലിവധം]] :*[[/താരോപദേശം|താരോപദേശം]] :*[[/സുഗ്രീവരാജ്യാഭിഷേകം|സുഗ്രീവരാജ്യാഭിഷേകം]] :*[[/ക്രിയാമാർഗ്ഗോപദേശം|ക്രിയാമാർഗ്ഗോപദേശം]] :*[[/ഹനൂമൽസുഗ്രീവസംവാദം|ഹനൂമൽസുഗ്രീവസംവാദം]] :*[[/ശ്രീരാമന്റെ വിരഹതാപം|ശ്രീരാമന്റെ വിരഹതാപം]] :*[[/ലക്ഷ്മണന്റെ പുറപ്പാട്|ലക്ഷ്മണന്റെ പുറപ്പാട്]] :*[[/സുഗ്രീവൻ ശ്രീരാമസന്നിധിയിൽ|സുഗ്രീവൻ ശ്രീരാമസന്നിധിയില്]] :*[[/സീതാന്വേഷണം|സീതാന്വേഷണം]] :*[[/സ്വയംപ്രഭാഗതി|സ്വയംപ്രഭാഗതി]] :*[[/സ്വയംപ്രഭാസ്തുതി|സ്വയംപ്രഭാസ്തുതി]] :*[[/അംഗദാദികളുടെ സംശയം|അംഗദാദികളുടെ സംശയം]] :*[[/സമ്പാതിവാക്യം|സമ്പാതിവാക്യം]] :*[[/സമുദ്രലംഘനചിന്ത|സമുദ്രലംഘനചിന്ത]] [[വർഗ്ഗം:അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] o6aa9h57nkpmwa7ohgk9t62sl9m8efc അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ഹനൂമത്സമാഗമം 0 4387 246878 21115 2026-08-26T05:13:53Z ~2026-44247-58 13522 246878 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> കാലേ വസന്തേ സുശീതളേ ഭൂതലേ ഭൂലോകപാലബാലന്മാരിരുവരും...............20 ഋശ്യമൂകാദ്രിപാർശ്വസ്ഥലേ സന്തതം നിശ്വാസമുൾക്കൊണ്ടു വിപ്രലാപത്തൊടും സീതാവിരഹം പൊറാഞ്ഞു കരകയും ചൂതായുധാർത്തി മുഴുത്തു പറകയും ആധികലർന്നു നടന്നടുക്കുംവിധൗ ഭീതനായ്‌വന്നു ദിനകരപുത്രനും, സത്വരം മന്ത്രികളോടും കുതിച്ചു പാ- ഞ്ഞുത്തുംഗമായ ശൈലാഗ്രമേറീടിനാൻ. മാരുതിയോടു ഭയേന ചൊല്ലീടിനാൻഃ "ആരീ വരുന്നതിരുവർ സന്നദ്ധരായ്‌?......................30 നേരേ ധരിച്ചു വരിക നീ വേഗേന വീരന്മാരെത്രയുമെന്നു തോന്നും കണ്ടാൽ. അഗ്രജൻ ചൊൽകയാലെന്നെബ്ബലാലിന്നു നിഗ്രഹിപ്പാനായ്‌വരുന്നവരല്ലല്ലീ? വിക്രമമുളളവരെത്രയും, തേജസാ ദിക്കുകളൊക്കെ വിളങ്ങുന്നു കാൺക നീ. താപസവേഷം ധരിച്ചിരിക്കുന്നിതു ചാപബാണാസിശസ്‌ത്രങ്ങളുമുണ്ടല്ലോ. നീയൊരു വിപ്രവേഷംപൂണ്ടവരോടു വായുസുത! ചെന്നു ചോദിച്ചറിയേണം..................40 വക്ത്രനേത്രാലാപഭാവങ്ങൾ കൊണ്ടവർ- ചിത്തമെന്തെന്നതറിഞ്ഞാൽ വിരവിൽ നീ ഹസ്തങ്ങൾകൊണ്ടറിയിച്ചീട നമ്മുടെ ശത്രുക്കളെങ്കിലതല്ലെങ്കിൽ നിന്നുടെ വക്ത്രപ്രസാദമന്ദസ്മേരസംജ്ഞയാ മിത്രമെന്നുളളതുമെന്നോടു ചൊല്ലണം.' കർമ്മസാക്ഷിസുതൻ വാക്കുകൾ കേട്ടവൻ ബ്രഹ്‌മചാരിവേഷമാലംബ്യ സാദരം അഞ്ജസാ ചെന്നു നമസ്കരിച്ചീടിനാ- നഞ്ജനാപുത്രനും ഭർത്തൃപാദാംബുജം..................50 കഞ്ജവിലോചനന്മാരായ മാനവ- കുഞ്ജരന്മാരെത്തൊഴുതു വിനീതനായ്‌, "അംഗജൻതന്നെജ്ജയിച്ചോരു കാന്തിപൂ- ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും ആരെന്നറികയിലാഗ്രഹമുണ്ടതു നേരേ പറയണമെന്നോടു സാദരം. ദിക്കുകളാത്മഭാസൈവ ശോഭിപ്പിക്കു- മർക്കനിശാകരന്മാരെന്നു തോന്നുന്നു. ത്രൈലോക്യകർത്തൃഭൂതന്മാർ ഭവാന്മാരെ- ന്നാലോക്യ ചേതസി ഭാതി സദൈവ മേ....................60 വിശ്വൈകവീരന്മാരായ യുവാക്കളാ- മശ്വിനിദേവകളോ മറ്റതെന്നിയേ വിശ്വൈകകാരണഭൂതന്മാരായോരു വിശ്വരൂപന്മാരാമീശ്വരന്മാർ നിങ്ങൾ നൂനം പ്രധാനപുരുഷന്മാർ മായയാ മാനുഷാകാരേണ സഞ്ചരിക്കുന്നിതു ലീലയാ ഭൂഭാരനാശനാർത്ഥം പരി- പാലനത്തിന്നു ഭക്താനാം മഹീതലേ വന്നു രാജന്യവേഷേണ പിറന്നൊരു പുണ്യപുരുഷന്മാർ പൂർണ്ണഗുണവാന്മാർ....................70 കർത്തും ജഗൽസ്ഥിതിസംഹാരസർഗ്ഗങ്ങ- ളുദ്യതൗ ലീലയാ നിത്യസ്വതന്ത്രന്മാർ. മുക്തി നൽകും നരനാരായണന്മാരെ- ന്നുൾത്താരിലിന്നു തോന്നുന്നു നിരന്തരം." ഇത്ഥം പറഞ്ഞു തൊഴുതുനിന്നീടുന്ന ഭക്തനെക്കണ്ടു പറഞ്ഞു രഘൂത്തമൻ: "പശ്യ സഖേ വടുരൂപിണം ലക്ഷ്‌മണ! നിശ്ശേഷശബ്‌ദശാസ്‌ത്രമനേന ശ്രുതം. ഇല്ലൊരപശബ്‌ദമെങ്ങുമേ വാക്കിങ്കൽ നല്ല വൈയാകരണൻ വടു നിർണ്ണയം."..................80 മാനവവീരനുമപ്പോളരുൾചെയ്‌തു വാനരശ്രേഷ്ഠനെ നോക്കി ലഘുതരം: "രാമനെന്നെന്നുടെ നാമം ദശരഥ- ഭൂമിപാലേന്ദ്രതനയ,നിവൻ മമ സോദരനാകിയ ലക്ഷ്‌മണൻ, കേൾക്ക നീ ജാതമോദം പരമാർത്ഥം മഹാമതേ! ജാനകിയാകിയ സീതയെന്നുണ്ടൊരു മാനിനിയെന്നുടെ ഭാമിനി കൂടവെ. താതനിയോഗേന കാനനസീമനി യാതന്മാരായി തപസ്സുചെയ്‌തീടുവാൻ...................90 ദണ്ഡകാരണ്യേ വസിക്കുന്നനാളതി- ചണ്ഡനായോരു നിശാചരൻ വന്നുടൻ ജാനകീദേവിയെക്കട്ടുകൊണ്ടീടിനാൻ, കാനനേ ഞങ്ങൾ തിരഞ്ഞു നടക്കുന്നു. കണ്ടീലവളെയൊരേടത്തുമിന്നിഹ കണ്ടുകിട്ടീ നിന്നെ, നീയാരെടോ സഖേ! ചൊല്ലീടുകെ"ന്നതു കേട്ടൊരു മാരുതി ചൊല്ലിനാൻ കൂപ്പിത്തൊഴുതു കുതൂഹലാൽ: സുഗ്രീവനാകിയ വാനരേന്ദ്രൻ പർവ്വ- താഗ്രേ വസിക്കുന്നിതത്ര രഘുപതേ!....................100 മന്ത്രികളായ്‌ ഞങ്ങൾ നാലുപേരുണ്ടല്ലോ സന്തതംകൂടെപ്പിരിയാതെ വാഴുന്നു. അഗ്രജനാകിയ ബാലി കപീശ്വര- നുഗ്രനാട്ടിക്കളഞ്ഞീടിനാൻ തമ്പിയെ. സുഗ്രീവനുളള പരിഗ്രഹം തന്നെയു- മഗ്രജൻതന്നെ പരിഗ്രഹിച്ചീടിനാൻ. ഋശ്യമൂകാചലം സങ്കേതമായ്‌വന്നു വിശ്വാസമോടിരിക്കുന്നിതർക്കാത്മജൻ ഞാനവൻതന്നുടെ ഭൃത്യനായുളേളാരു- വാനരൻ വായുതനയൻ മഹാമതേ!.................110 നാമധേയം ഹനൂമാനഞ്ജനാത്മജ- നാമയം തീർത്തു രക്ഷിച്ചുകൊളേളണമേ! സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കിൽ നിഗ്രഹിക്കാമിരുവർക്കുമരികളെ. വേലചെയ്യാമതിനാവോളമാശു ഞാ,- നാലംബനം മേറ്റ്നിക്കില്ല ദൈവമേ! ഇത്ഥം തിരുമനസ്സെങ്കിലെഴുന്നളളു- കുൾത്താപമെല്ലാമകലും ദയാനിധേ!" എന്നുണർത്തിച്ചു നിജാകൃതി കൈക്കൊണ്ടു നിന്നു തിരുമുമ്പിലാമ്മാറു മാരുതി....................120 "പോക മമ സ്കന്ധമേറീടുവിൻ നിങ്ങ- ളാകുലഭാവമകലെക്കളഞ്ഞാലും." അപ്പോൾ ശബരിതൻ വാക്കുകളോർത്തുക- ണ്ടുൽപലനേത്രനനുവാദവും ചെയ്‌തു. </poem> hknhgo2zhad6wcv01jvtu921nwpqeos അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സുഗ്രീവസഖ്യം 0 4388 246879 78690 2026-08-26T05:42:52Z ~2026-44247-58 13522 246879 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ- മ്മാറങ്ങെടുത്തു നടന്നിതു മാരുതി സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാൻ. "വ്യഗ്രം കളക നീ ഭാസ്കരനന്ദന! ഭാഗ്യമഹോ ഭാഗ്യമോർത്തോളമെത്രയും. ഭാസ്കരവംശസമുത്ഭവന്മാരായ...................130 രാമനും ലക്ഷ്‌മണനാകുമനുജനും കാമദാനാർത്ഥമിവിടേക്കെഴുന്നളളി. സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ- രാഗ്രേ മഹാതരുച്ഛായാതലേ തദാ വിശ്വൈകനായകന്മാരാം കുമാരന്മാർ വിശ്രാന്തചേതസാ നിന്നരുളീടിനാർ. വാതാത്മജൻ പരമാനന്ദമുൾക്കൊണ്ടു നീതിയോടർക്കാത്മജനോടു ചൊല്ലിനാൻ: "ഭീതി കളക നീ മിത്രഗോത്രേ വന്നു ജാതന്മാരായോരു യോഗേശ്വരന്മാരീ-....................140 ശ്രീരാമലക്ഷ്‌മണന്മാരെഴുന്നളളിയ- താരെയും പേടിക്കവേണ്ടാ ഭവാനിനി. വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു ഭാഗവതപ്രിയനായ്‌വസിച്ചീടുക." പ്രീതനായോരു സുഗ്രീവനുമന്നേര- മാദരപൂർവ്വമുത്ഥായ സസംഭ്രമം വിഷ്ടപനാഥനിരുന്നരുളീടുവാൻ വിഷ്ടരാർത്ഥം നല്ല പല്ലവജാലങ്ങൾ പൊട്ടിച്ചവനിയിലിട്ടാ,നതുനേര- മിഷ്ടനാം മാരുതി ലക്ഷ്‌മണനുമൊടി-....................150 ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും പുഷ്‌ടമോദാലൊടിച്ചിട്ടരുളീടിനാൻ; തുഷ്‌ടി പൂണ്ടെല്ലാവരുമിരുന്നീടിനാർ നഷ്‌ടമായ്‌വന്നിതു സന്താപസംഘവും. മിത്രാത്മജനോടു ലക്ഷ്‌മണൻ ശ്രീരാമ- വൃത്താന്തമെല്ലാമറിയിച്ചതുനേരം ധീരനാമാദിത്യനന്ദനൻ മോദേന ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാൻ: "നാരീമണിയായ ജാനകീദേവിയെ- യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിർണ്ണയം.................160 ശത്രുവിനാശനത്തിന്നടിയനൊരു മിത്രമായ്‌വേലചെയ്യാം തവാജ്ഞാവശാൽ. ഏതുമിതു നിരൂപിച്ചു ഖേദിക്കരു- താധികളൊക്കെയകറ്റുവൻ നിർണ്ണയം. രാവണൻതന്നെസ്സകുലം വധംചെയ്‌തു ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാൻ. ഞാനൊരവസ്ഥ കണ്ടേനൊരുനാളതു മാനവവീര! തെളിഞ്ഞു കേട്ടീടണം. മന്ത്രികൾ നാലുപേരും ഞാനുമായച- ലാന്തേ വസിക്കുന്നകാലമൊരുദിനം.................170 പുഷ്കരനേത്രയായോരു തരുണിയെ- പ്പുഷ്കരമാർഗ്ഗേണ കൊണ്ടുപോയാനൊരു രക്ഷോവരനതുനേരമസ്സുന്ദരി രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ്‌ രാമരാമേതി മുറയിടുന്നോൾ, തവ ഭാമിനിതന്നെയവളെന്നതേവരൂ. ഉത്തമയാമവൾ ഞങ്ങളെപ്പർവ്വതേ- ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാൽ ഉത്തരീയത്തിൽപൊതിഞ്ഞാഭരണങ്ങ- ളദ്രീശ്വരോപരി നിക്ഷേപണംചെയ്താൾ.....................180 ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ- ച്ചേനതു കാണേണമെങ്കിലോ കണ്ടാലും. ജാനകീദേവിതന്നാഭരണങ്ങളോ മാനവവീര! ഭവാനറിയാമല്ലോ!" എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു മന്നവൻതൻ തിരുമുമ്പിൽ വെച്ചീടിനാൻ. അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം കണ്ണുനീർതന്നെ കുശലം വിചാരിച്ചു. "എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും തന്വംഗിയാകിയ വൈദേഹിയോടയ്യോ!.................190 സീതേ! ജനകാത്മജേ! മമ! വല്ലഭേ! നാഥേ! നളിനദളായതലോചനേ!" രോദനം ചെയ്തു വിഭൂഷണസഞ്ചയ- മാധിപൂർവ്വം തിരുമാറിലമുഴ്ത്തിയും പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ ലോകൈകനാഥൻ കരഞ്ഞുതുടങ്ങിനാൻ. ശോകേന മോഹം കലർന്നു കിടക്കുന്ന രാഘവനോടു പറഞ്ഞിതു ലക്ഷ്‌മണൻഃ "ദുഃഖിയായ്കേതുമേ രാവണൻതന്നെയും മർക്കടശ്രേഷ്ഠസഹായേന വൈകാതെ.....................200 നിഗ്രഹിച്ചംബുജനേത്രയാം സീതയെ- കൈക്കൊണ്ടുകൊളളാം പ്രസീദ പ്രഭോ! ഹരേ!" സുഗ്രീവനും പറഞ്ഞാനതു കേട്ടുടൻ "വ്യഗ്രിയായ്കേതുമേ രാവണൻതന്നെയും നിഗ്രഹിച്ചാശു നൽകീടുവൻ ദേവിയെ- ക്കൈക്കൊൾക ധൈര്യം ധരിത്രീപതേ! വിഭോ!" ലക്ഷ്‌മണസുഗ്രീവവാക്കുകളിങ്ങനെ തൽക്ഷണം കേട്ടു ദശരഥപുത്രനും ദുഃഖവുമൊട്ടു ചുരുക്കി മരുവിനാൻ; മർക്കടശ്രേഷ്ഠനാം മാരുതിയന്നേരം. അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ ലഗ്നവും പാർത്തു ചെയ്യിപ്പിച്ചു സഖ്യവും സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌. സഖ്യവുംചെയ്തു പരസ്പരം കാര്യവും സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള- ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാർ. ബാലിയും താനും പിണക്കമുണ്ടായതിൻ- മൂലമെല്ലാമുണർത്തിച്ചരുളീടിനാൻ. </poem> ewnmudjq8yyiemlza462xkhrd3wpuvq 246880 246879 2026-08-26T05:43:33Z Borhan 12495 [[Special:Contributions/~2026-44247-58|~2026-44247-58]] ([[User talk:~2026-44247-58|സംവാദം]]) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് [[User:Meera pillai|Meera pillai]] സൃഷ്ടിച്ചതാണ് 78690 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ- മ്മാറങ്ങെടുത്തു നടന്നിതു മാരുതി സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാൻ. "വ്യഗ്രം കളക നീ ഭാസ്കരനന്ദന! ഭാഗ്യമഹോ ഭാഗ്യമോർത്തോളമെത്രയും. ഭാസ്കരവംശസമുത്ഭവന്മാരായ രാമനും ലക്ഷ്‌മണനാകുമനുജനും കാമദാനാർത്ഥമിവിടേക്കെഴുന്നളളി. സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ- രാഗ്രേ മഹാതരുച്ഛായാതലേ തദാ വിശ്വൈകനായകന്മാരാം കുമാരന്മാർ വിശ്രാന്തചേതസാ നിന്നരുളീടിനാർ. വാതാത്മജൻ പരമാനന്ദമുൾക്കൊണ്ടു നീതിയോടർക്കാത്മജനോടു ചൊല്ലിനാൻ: "ഭീതി കളക നീ മിത്രഗോത്രേ വന്നു ജാതന്മാരായോരു യോഗേശ്വരന്മാരീ- ശ്രീരാമലക്ഷ്‌മണന്മാരെഴുന്നളളിയ- താരെയും പേടിക്കവേണ്ടാ ഭവാനിനി. വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു ഭാഗവതപ്രിയനായ്‌വസിച്ചീടുക." പ്രീതനായോരു സുഗ്രീവനുമന്നേര- മാദരപൂർവ്വമുത്ഥായ സസംഭ്രമം വിഷ്ടപനാഥനിരുന്നരുളീടുവാൻ വിഷ്ടരാർത്ഥം നല്ല പല്ലവജാലങ്ങൾ പൊട്ടിച്ചവനിയിലിട്ടാ,നതുനേര- മിഷ്ടനാം മാരുതി ലക്ഷ്‌മണനുമൊടി- ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും പുഷ്‌ടമോദാലൊടിച്ചിട്ടരുളീടിനാൻ; തുഷ്‌ടി പൂണ്ടെല്ലാവരുമിരുന്നീടിനാർ നഷ്‌ടമായ്‌വന്നിതു സന്താപസംഘവും. മിത്രാത്മജനോടു ലക്ഷ്‌മണൻ ശ്രീരാമ- വൃത്താന്തമെല്ലാമറിയിച്ചതുനേരം ധീരനാമാദിത്യനന്ദനൻ മോദേന ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാൻ: "നാരീമണിയായ ജാനകീദേവിയെ- യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിർണ്ണയം. ശത്രുവിനാശനത്തിന്നടിയനൊരു മിത്രമായ്‌വേലചെയ്യാം തവാജ്ഞാവശാൽ. ഏതുമിതു നിരൂപിച്ചു ഖേദിക്കരു- താധികളൊക്കെയകറ്റുവൻ നിർണ്ണയം. രാവണൻതന്നെസ്സകുലം വധംചെയ്‌തു ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാൻ. ഞാനൊരവസ്ഥ കണ്ടേനൊരുനാളതു മാനവവീര! തെളിഞ്ഞു കേട്ടീടണം. മന്ത്രികൾ നാലുപേരും ഞാനുമായച- ലാന്തേ വസിക്കുന്നകാലമൊരുദിനം പുഷ്കരനേത്രയായോരു തരുണിയെ- പ്പുഷ്കരമാർഗ്ഗേണ കൊണ്ടുപോയാനൊരു രക്ഷോവരനതുനേരമസ്സുന്ദരി രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ്‌ രാമരാമേതി മുറയിടുന്നോൾ, തവ ഭാമിനിതന്നെയവളെന്നതേവരൂ. ഉത്തമയാമവൾ ഞങ്ങളെപ്പർവ്വതേ- ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാൽ ഉത്തരീയത്തിൽപൊതിഞ്ഞാഭരണങ്ങ- ളദ്രീശ്വരോപരി നിക്ഷേപണംചെയ്താൾ. ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ- ച്ചേനതു കാണേണമെങ്കിലോ കണ്ടാലും. ജാനകീദേവിതന്നാഭരണങ്ങളോ മാനവവീര! ഭവാനറിയാമല്ലോ!" എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു മന്നവൻതൻ തിരുമുമ്പിൽ വെച്ചീടിനാൻ. അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം കണ്ണുനീർതന്നെ കുശലം വിചാരിച്ചു. "എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും തന്വംഗിയാകിയ വൈദേഹിയോടയ്യോ! സീതേ! ജനകാത്മജേ! മമ! വല്ലഭേ! നാഥേ! നളിനദളായതലോചനേ!" രോദനം ചെയ്തു വിഭൂഷണസഞ്ചയ- മാധിപൂർവ്വം തിരുമാറിലമുഴ്ത്തിയും പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ ലോകൈകനാഥൻ കരഞ്ഞുതുടങ്ങിനാൻ. ശോകേന മോഹം കലർന്നു കിടക്കുന്ന രാഘവനോടു പറഞ്ഞിതു ലക്ഷ്‌മണൻഃ "ദുഃഖിയായ്കേതുമേ രാവണൻതന്നെയും മർക്കടശ്രേഷ്ഠസഹായേന വൈകാതെ നിഗ്രഹിച്ചംബുജനേത്രയാം സീതയെ- കൈക്കൊണ്ടുകൊളളാം പ്രസീദ പ്രഭോ! ഹരേ!" സുഗ്രീവനും പറഞ്ഞാനതു കേട്ടുടൻഃ "വ്യഗ്രിയായ്കേതുമേ രാവണൻതന്നെയും നിഗ്രഹിച്ചാശു നൽകീടുവൻ ദേവിയെ- ക്കൈക്കൊൾക ധൈര്യം ധരിത്രീപതേ! വിഭോ!" ലക്ഷ്‌മണസുഗ്രീവവാക്കുകളിങ്ങനെ തൽക്ഷണം കേട്ടു ദശരഥപുത്രനും ദുഃഖവുമൊട്ടു ചുരുക്കി മരുവിനാൻ; മർക്കടശ്രേഷ്ഠനാം മാരുതിയന്നേരം. അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ ലഗ്നവും പാർത്തു ചെയ്യിപ്പിച്ചു സഖ്യവും സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌. സഖ്യവുംചെയ്തു പരസ്പരം കാര്യവും സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള- ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാർ. ബാലിയും താനും പിണക്കമുണ്ടായതിൻ- മൂലമെല്ലാമുണർത്തിച്ചരുളീടിനാൻ. </poem> hwp3e19ougoacsuj4xme9y6jzvc8axz 246881 246880 2026-08-26T07:08:44Z ~2026-44247-58 13522 246881 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ- മ്മാറങ്ങെടുത്തു നടന്നിതു മാരുതി സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാൻ. "വ്യഗ്രം കളക നീ ഭാസ്കരനന്ദന! ഭാഗ്യമഹോ ഭാഗ്യമോർത്തോളമെത്രയും. ഭാസ്കരവംശസമുത്ഭവന്മാരായ....................130 രാമനും ലക്ഷ്‌മണനാകുമനുജനും കാമദാനാർത്ഥമിവിടേക്കെഴുന്നളളി. സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ- രാഗ്രേ മഹാതരുച്ഛായാതലേ തദാ വിശ്വൈകനായകന്മാരാം കുമാരന്മാർ വിശ്രാന്തചേതസാ നിന്നരുളീടിനാർ. വാതാത്മജൻ പരമാനന്ദമുൾക്കൊണ്ടു നീതിയോടർക്കാത്മജനോടു ചൊല്ലിനാൻ: "ഭീതി കളക നീ മിത്രഗോത്രേ വന്നു ജാതന്മാരായോരു യോഗേശ്വരന്മാരീ-...................140 ശ്രീരാമലക്ഷ്‌മണന്മാരെഴുന്നളളിയ- താരെയും പേടിക്കവേണ്ടാ ഭവാനിനി. വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു ഭാഗവതപ്രിയനായ്‌വസിച്ചീടുക." പ്രീതനായോരു സുഗ്രീവനുമന്നേര- മാദരപൂർവ്വമുത്ഥായ സസംഭ്രമം വിഷ്ടപനാഥനിരുന്നരുളീടുവാൻ വിഷ്ടരാർത്ഥം നല്ല പല്ലവജാലങ്ങൾ പൊട്ടിച്ചവനിയിലിട്ടാ,നതുനേര- മിഷ്ടനാം മാരുതി ലക്ഷ്‌മണനുമൊടി-....................150 ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും പുഷ്‌ടമോദാലൊടിച്ചിട്ടരുളീടിനാൻ; തുഷ്‌ടി പൂണ്ടെല്ലാവരുമിരുന്നീടിനാർ നഷ്‌ടമായ്‌വന്നിതു സന്താപസംഘവും. മിത്രാത്മജനോടു ലക്ഷ്‌മണൻ ശ്രീരാമ- വൃത്താന്തമെല്ലാമറിയിച്ചതുനേരം ധീരനാമാദിത്യനന്ദനൻ മോദേന ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാൻ: "നാരീമണിയായ ജാനകീദേവിയെ- യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിർണ്ണയം. ...................160 ശത്രുവിനാശനത്തിന്നടിയനൊരു മിത്രമായ്‌വേലചെയ്യാം തവാജ്ഞാവശാൽ. ഏതുമിതു നിരൂപിച്ചു ഖേദിക്കരു- താധികളൊക്കെയകറ്റുവൻ നിർണ്ണയം. രാവണൻതന്നെസ്സകുലം വധംചെയ്‌തു ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാൻ. ഞാനൊരവസ്ഥ കണ്ടേനൊരുനാളതു മാനവവീര! തെളിഞ്ഞു കേട്ടീടണം. മന്ത്രികൾ നാലുപേരും ഞാനുമായച- ലാന്തേ വസിക്കുന്നകാലമൊരുദിനം....................170 പുഷ്കരനേത്രയായോരു തരുണിയെ- പ്പുഷ്കരമാർഗ്ഗേണ കൊണ്ടുപോയാനൊരു രക്ഷോവരനതുനേരമസ്സുന്ദരി രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ്‌ രാമരാമേതി മുറയിടുന്നോൾ, തവ ഭാമിനിതന്നെയവളെന്നതേവരൂ. ഉത്തമയാമവൾ ഞങ്ങളെപ്പർവ്വതേ- ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാൽ ഉത്തരീയത്തിൽപൊതിഞ്ഞാഭരണങ്ങ- ളദ്രീശ്വരോപരി നിക്ഷേപണംചെയ്താൾ.....................180 ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ- ച്ചേനതു കാണേണമെങ്കിലോ കണ്ടാലും. ജാനകീദേവിതന്നാഭരണങ്ങളോ മാനവവീര! ഭവാനറിയാമല്ലോ!" എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു മന്നവൻതൻ തിരുമുമ്പിൽ വെച്ചീടിനാൻ. അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം കണ്ണുനീർതന്നെ കുശലം വിചാരിച്ചു. "എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും തന്വംഗിയാകിയ വൈദേഹിയോടയ്യോ!......................190 സീതേ! ജനകാത്മജേ! മമ! വല്ലഭേ! നാഥേ! നളിനദളായതലോചനേ!" രോദനം ചെയ്തു വിഭൂഷണസഞ്ചയ- മാധിപൂർവ്വം തിരുമാറിലമുഴ്ത്തിയും പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ ലോകൈകനാഥൻ കരഞ്ഞുതുടങ്ങിനാൻ. ശോകേന മോഹം കലർന്നു കിടക്കുന്ന രാഘവനോടു പറഞ്ഞിതു ലക്ഷ്‌മണൻഃ "ദുഃഖിയായ്കേതുമേ രാവണൻതന്നെയും മർക്കടശ്രേഷ്ഠസഹായേന വൈകാതെ.....................200 നിഗ്രഹിച്ചംബുജനേത്രയാം സീതയെ- കൈക്കൊണ്ടുകൊളളാം പ്രസീദ പ്രഭോ! ഹരേ!" സുഗ്രീവനും പറഞ്ഞാനതു കേട്ടുടൻഃ "വ്യഗ്രിയായ്കേതുമേ രാവണൻതന്നെയും നിഗ്രഹിച്ചാശു നൽകീടുവൻ ദേവിയെ- ക്കൈക്കൊൾക ധൈര്യം ധരിത്രീപതേ! വിഭോ!" ലക്ഷ്‌മണസുഗ്രീവവാക്കുകളിങ്ങനെ തൽക്ഷണം കേട്ടു ദശരഥപുത്രനും ദുഃഖവുമൊട്ടു ചുരുക്കി മരുവിനാൻ; മർക്കടശ്രേഷ്ഠനാം മാരുതിയന്നേരം......................210 അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ ലഗ്നവും പാർത്തു ചെയ്യിപ്പിച്ചു സഖ്യവും സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌. സഖ്യവുംചെയ്തു പരസ്പരം കാര്യവും സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള- ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാർ. ബാലിയും താനും പിണക്കമുണ്ടായതിൻ- മൂലമെല്ലാമുണർത്തിച്ചരുളീടിനാൻ. </poem> aq4kvqzbujyqiaiu5yilhler64vjoyi അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/വിരോധകാരണം 0 4389 246882 210450 2026-08-26T07:28:35Z ~2026-44247-58 13522 246882 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> പണ്ടു മായാവിയെന്നൊരസുരേശ്വര- നുണ്ടായിതു മയൻതന്നുടെ പുത്രനായ്‌.......................220 യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ- നുദ്ധതനായ്‌ നടന്നീടും ദശാന്തരേ കിഷ്കിന്ധയാം പുരിപുക്കു വിളിച്ചിതു മർക്കടാധീശ്വരനാകിയ ബാലിയെ. യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി- ക്രൂദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടൻ മുഷ്‌ടികൾകൊണ്ടു താഡിച്ചതുകൊണ്ടതി- ദുഷ്‌ടനാം ദൈത്യനുനും പേടിച്ചു മണ്ടിനാൻ. വാനരശ്രേഷ്ഠനുമോടിയെത്തീടിനാൻ ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ......................230 ദാനവൻ ചെന്നു ഗുഹയിലുൾപ്പുക്കിതു വാനരശ്രേഷ്ഠനുമെന്നോടു ചൊല്ലിനാൻഃ "ഞാനിതിൽപുക്കിവൻതന്നെയൊടുക്കുവൻ നൂനം വിലദ്വാരി നിൽക്ക നീ നിർഭയം. ക്ഷീരം വരികിലസുരൻ മരിച്ചീടും ചോര വരികിലടച്ചു പോയ്‌ വാഴ്ക നീ." ഇത്ഥം പറഞ്ഞതിൽ പുക്കിതു ബാലിയും തത്ര വിലദ്വാരി നിന്നേനടിയനും. പോയിതു കാലമൊരുമാസമെന്നിട്ടു- മാഗതനായതുമില്ല കപീശ്വരൻ. .................240 വന്നിതു ചോര വിലമുഖതന്നിൽനി- ന്നെന്നുളളിൽനിന്നു വന്നു പരിതാപവും. അഗ്രജൻതന്നെ മായാവി മഹാസുരൻ നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ ദു:ഖമുൾക്കൊണ്ടു കിഷ്കിന്ധപുക്കീടിനേൻ; മർക്കടവീരരും ദുഃഖിച്ചതുകാലം വാനരാധീശ്വരനായഭിഷേകവും വാനരേന്ദ്രന്മാരെനിക്കു ചെയ്‌തീടിനാർ ചെന്നിതു കാലം കുറഞ്ഞൊരു പിന്നെയും വന്നിതു ബാലി മഹാബലവാൻ തദാ....................250 കല്ലിട്ടു ഞാൻ വിലദ്വാരമടച്ചതു കൊല്ലുവാനെന്നോർത്തു കോപിച്ചു ബാലിയും കൊല്ലുവാനെന്നോടടുത്തു, ഭയേന ഞാ- നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും നീളേ നടന്നുഴന്നീടും ദശാന്തരേ --ബാലി വരികയില്ലത്ര ശാപത്തിനാൽ-- ഋശ്യമൂകാചലേ വന്നിരുന്നീടിനേൻ വിശ്വാസമോടു ഞാൻ വിശ്വനാഥാ വിഭോ! മൂഢനാം ബാലി പരിഗ്രഹിച്ചീടിനാ- നൂഢരാഗം മമ വല്ലഭതന്നെയും.........................260 നാടും നഗരവും പത്നിയുമെന്നുടെ വീടും പിരിഞ്ഞു ദു:ഖിച്ചിരിക്കുന്നു ഞാൻ. ത്വൽപാദപങ്കേരുഹസ്പർശകാരണാ- ലിപ്പോളതീവ സുഖവുമുണ്ടായ്‌വന്നു." മിത്രാത്മജോക്തികൾ കേട്ടോരനന്തരം മിത്രദുഃഖേന സന്തപ്തനാം രാഘവൻ ചിത്തകാരുണ്യം കലർന്നു ചൊന്നാൻ, "തവ ശത്രുവിനെക്കൊന്നു പത്നിയും രാജ്യവും വിത്തവുമെല്ലാമടക്കിത്തരുവൻ ഞാൻ; സത്യമിതു രാമഭാഷിതം കേവലം.".......................270 മാനവേന്ദ്രോക്തികൾ കേട്ടു തെളിഞ്ഞൊരു ഭാനുതനയനുമിങ്ങനെ ചൊല്ലിനാൻഃ "സ്വർല്ലോകനാഥജനാകിയ ബാലിയെ- ക്കൊല്ലുവാനേറ്റം പണിയുണ്ടു നിർണ്ണയം. ഇല്ലവനോളം ബലം മറ്റൊരുവനും; ചൊല്ലുവൻ ബാലിതൻ ബാഹുപരാക്രമം. ദുന്ദുഭിയാകും മഹാസുരൻ വന്നു കി- ഷ്കിന്ധാപുരദ്വാരി മാഹിഷവേഷമായ്‌ യുദ്ധത്തിനായ്‌ വിളിച്ചോരു നേരത്തതി- ക്രുദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടൻ.................280 ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയിൽ ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടൻ ഉത്തമാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു രക്തവും വീണു മതംഗാശ്രമസ്ഥലേ. 'ആശ്രമദോഷം വരുത്തിയ ബാലി പോ- ന്നൃശ്യമൂകാചലത്തിങ്കൽ വരുന്നാകിൽ ബാലിയുടെ തല പൊട്ടിത്തെറിച്ചുടൻ കാലപുരി പൂക മദ്വാക്യഗൗരവാൽ.' എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു- മന്നുതുടങ്ങിയിവിടെ വരുവീല.......................290 ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു മാനസേ ഭീതികൂടാതെ നിരന്തരം. ദുന്ദുഭിതന്റെ തലയിതു കാൺകൊരു മന്ദരംപോലെ കിടക്കുന്നതു ഭവാൻ. ഇന്നിതെടുത്തെറിഞ്ഞീടുന്ന ശക്തനു കൊന്നുകൂടും കപിവീരനെ നിർണ്ണയം." എന്നതു കേട്ടു ചിരിച്ചു രഘൂത്തമൻ തന്നുടെ തൃക്കാൽപെരുവിരൽകൊണ്ടതു തന്നെയെടുത്തു മേൽപോട്ടെറിഞ്ഞീടിനാൻ. ചെന്നു വീണു ദശയോജനപര്യന്തം..........................300 എന്നതു കണ്ടു തെളിഞ്ഞു സുഗ്രീവനും തന്നുടെ മന്ത്രികളും വിസ്‌മയപ്പെട്ടു നന്നുനന്നെന്നു പുകഴ്‌ന്നു പുകഴ്‌ന്നവർ നന്നായ്തൊഴുതു തൊഴുതു നിന്നീടിനാർ. പിന്നെയുമർക്കാത്മജൻ പറഞ്ഞീടിനാൻഃ "മന്നവ!! സപ്തസാലങ്ങളിവയല്ലോ. ബാലിക്കു മൽപിടിച്ചീടുവാനായുളള സാലങ്ങളേഴുമിവയെന്നറിഞ്ഞാലും. വൃത്രാരിപുത്രൻ പിടിച്ചിളക്കുന്നേരം പത്രങ്ങളെല്ലാം കൊഴിഞ്ഞുപോമേഴിനും. .................310 വട്ടത്തിൽ നിൽക്കുമിവേറ്റ്യൊരമ്പെയ്‌തു പൊട്ടിക്കിൽ ബാലിയെക്കൊല്ലായ്‌വരും ദൃഢം." സൂര്യാത്മജോക്തികളീദൃശം കേട്ടൊരു സൂര്യാന്വയോൽഭൂതനാകിയ രാമനും ചാപം കുഴിയെക്കുലച്ചൊരു സായകം ശോഭയോടെ തൊടുത്തെയ്തരുളീടിനാൻ. സാലങ്ങളേഴും പിളർന്നു പുറപ്പെട്ടു ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും ബാലം ജ്വലിച്ചു തിരിഞ്ഞുവന്നാശു തൻ- തൂണീരമമ്പോടു പുക്കോരനന്തരം..............................320 വിസ്മിതനായോരു ഭാനുതനയനും സസ്മിതം കൂപ്പിത്തൊഴുതു ചൊല്ലീടിനാൻ "സാക്ഷാൽ ജഗന്നാഥനാം പരമാത്മാവു സാക്ഷിഭൂതൻ നിന്തിരുവടി നിർണ്ണയം. പണ്ടു ഞാൻ ചെയ്തോരു പുണ്യഫലോദയം- കൊണ്ടു കാണ്മാനുമെനിക്കു യോഗം വന്നു. ജന്മമരണനിവൃത്തി വരുത്തുവാൻ നിർമ്മലന്മാർ ഭജിക്കുന്നു ഭവൽപദം. മോക്ഷദനായ ഭവാനെ ലഭിക്കയാൽ മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്ല ഞാൻ....................330 പുത്രദാരാർത്ഥരാജ്യാദി സമസ്തവും വ്യർത്ഥമത്രേ തവ മായാവിരചിതം. ആകയാൽ മേ മഹാദേവ! ദേവേശ! മ- റ്റാകാംക്ഷയില്ല ലോകേശ! പ്രസീദ മേ. വ്യാപ്തമാനന്ദാനുഭൂതികരം പരം പ്രാപ്തോഹമാഹന്ത ഭാഗ്യഫലോദയാൽ, മണ്ണിനായൂഴി കുഴിച്ചനേരം നിധി- തന്നെ ലഭിച്ചതുപോലെ രഘൂപതേ! ധർമ്മദാനവ്രതതീർത്ഥതപ:ക്രതു കർമ്മപൂർത്തേഷ്‌ട്യാദികൾ കൊണ്ടൊരുത്തനും വന്നുകൂടാ ബഹു സംസാരനാശനം നിർണ്ണയം ത്വൽപാദഭക്തികൊണ്ടെന്നിയേ. ത്വൽപാദപത്മാവലോകനം കേവല- മിപ്പോളകപ്പെട്ടതും ത്വൽകൃപാബലം. യാതൊരുത്തന്നു ചിത്തം നിന്തിരുവടി- പാദാംബുജത്തിലിളകാതുറയ്ക്കുന്നു കാൽക്ഷണംപോലുമെന്നാകിലവൻ തനി- ക്കൊക്ക നീങ്ങീടുമജ്ഞാനമനർത്ഥദം. ചിത്തം ഭവാങ്കലുറയ്ക്കായ്കിലുമതി- ഭക്തിയോടെ രാമരാമേതി സാദരം ചൊല്ലുന്നവന്നു ദുരിതങ്ങൾ വേരറ്റു നല്ലനായേറ്റം വിശുദ്ധനാം നിർണ്ണയം. മദ്യപനെങ്കിലും ബ്രഹ്‌മഘ്നനെങ്കിലും സദ്യോ വിമുക്തനാം രാമജപത്തിനാൽ. ശത്രുജയത്തിലും ദാരസുഖത്തിലും ചിത്തേയൊരാഗ്രഹമില്ലെനിക്കേതുമേ. ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല മുക്തി വരുവാൻ മുകുന്ദ! ദയാനിധേ! ത്വൽപാദഭക്തിമാർഗ്ഗോപദേശംകൊണ്ടു മൽപാപമുൽപാടയത്രിലോകീപതേ! ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭ്രമം ചിത്തത്തിൽ നഷ്‌ടമായ്‌വന്നിതു ഭൂപതേ! ത്വൽപാദപത്മാവലോകനംകൊണ്ടെനി- ക്കുൽപന്നമായിതു കേവലജ്ഞാനവും. പുത്രദാരാദി സംബന്ധമെല്ലാം തവ- ശക്തിയാം മായാപ്രഭാവം ജഗൽപതേ! ത്വൽപാദപങ്കജത്തിങ്കലുറയ്ക്കേണ- മെപ്പോഴുമുൾക്കാമ്പെനിക്കു രമാപതേ! ത്വന്നാമസങ്കീർത്തനപ്രിയയാകേണ- മെന്നുടെ ജിഹ്വാ സദാ നാണമെന്നിയേ. ത്വച്ചരണാംഭോരുഹങ്ങളിലെപ്പൊഴു- മർച്ചനംചെയ്യായ്‌വരിക കരങ്ങളാൽ. നിന്നുടെ ചാരുരൂപങ്ങൾ കാണായ് വരി-കെന്നുടെ കണ്ണുകൾകൊണ്ടു നിരന്തരം. കർണ്ണങ്ങൾകൊണ്ടു കേൾക്കായ് വരണം സദാ നിന്നുടെ ചാരുചരിതം ധരാപതേ! മച്ചരണദ്വയം സഞ്ചരിച്ചീടണ- മച്യുതക്ഷേത്രങ്ങൾ തോറും രഘുപതേ! ത്വത്പാദപാംസുതീർത്ഥങ്ങളേൽക്കാകണേ- മെപ്പോഴുമംഗങ്ങൾകൊണ്ടു ജഗത്പതേ! ഭക്ത്യാനമസ്കരിക്കായ്വരേണം മുഹു- രുത്തമാഗംകൊണ്ടു നിത്യം ഭവത്പദം.’ ഇത്ഥം പുകഴ്ത്തുന്ന സുഗ്രീവനെ രാഘവൻ ചിത്തം കുളിർത്തു പിടിച്ചു പുൽകീടിനാൻ. അംഗസംഗംകൊണ്ടു കൽമഷം വേരറ്റ മംഗലാത്മാവായ സുഗ്രീവനെത്തദാ മായതാ തത്ര മോഹിപ്പിച്ചിതന്നേരം കാര്യസിദ്ധിയ്ക്കു കരുണാജലനിധി. </poem> s5ds1aq2pdp1fbtcwikj0g3g018kuus 246883 246882 2026-08-26T10:26:30Z ~2026-44247-58 13522 246883 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> പണ്ടു മായാവിയെന്നൊരസുരേശ്വര- നുണ്ടായിതു മയൻതന്നുടെ പുത്രനായ്‌.......................220 യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ- നുദ്ധതനായ്‌ നടന്നീടും ദശാന്തരേ കിഷ്കിന്ധയാം പുരിപുക്കു വിളിച്ചിതു മർക്കടാധീശ്വരനാകിയ ബാലിയെ. യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി- ക്രൂദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടൻ മുഷ്‌ടികൾകൊണ്ടു താഡിച്ചതുകൊണ്ടതി- ദുഷ്‌ടനാം ദൈത്യനുനും പേടിച്ചു മണ്ടിനാൻ. വാനരശ്രേഷ്ഠനുമോടിയെത്തീടിനാൻ ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ......................230 ദാനവൻ ചെന്നു ഗുഹയിലുൾപ്പുക്കിതു വാനരശ്രേഷ്ഠനുമെന്നോടു ചൊല്ലിനാൻഃ "ഞാനിതിൽപുക്കിവൻതന്നെയൊടുക്കുവൻ നൂനം വിലദ്വാരി നിൽക്ക നീ നിർഭയം. ക്ഷീരം വരികിലസുരൻ മരിച്ചീടും ചോര വരികിലടച്ചു പോയ്‌ വാഴ്ക നീ." ഇത്ഥം പറഞ്ഞതിൽ പുക്കിതു ബാലിയും തത്ര വിലദ്വാരി നിന്നേനടിയനും. പോയിതു കാലമൊരുമാസമെന്നിട്ടു- മാഗതനായതുമില്ല കപീശ്വരൻ. .................240 വന്നിതു ചോര വിലമുഖതന്നിൽനി- ന്നെന്നുളളിൽനിന്നു വന്നു പരിതാപവും. അഗ്രജൻതന്നെ മായാവി മഹാസുരൻ നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ ദു:ഖമുൾക്കൊണ്ടു കിഷ്കിന്ധപുക്കീടിനേൻ; മർക്കടവീരരും ദുഃഖിച്ചതുകാലം വാനരാധീശ്വരനായഭിഷേകവും വാനരേന്ദ്രന്മാരെനിക്കു ചെയ്‌തീടിനാർ ചെന്നിതു കാലം കുറഞ്ഞൊരു പിന്നെയും വന്നിതു ബാലി മഹാബലവാൻ തദാ....................250 കല്ലിട്ടു ഞാൻ വിലദ്വാരമടച്ചതു കൊല്ലുവാനെന്നോർത്തു കോപിച്ചു ബാലിയും കൊല്ലുവാനെന്നോടടുത്തു, ഭയേന ഞാ- നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും നീളേ നടന്നുഴന്നീടും ദശാന്തരേ --ബാലി വരികയില്ലത്ര ശാപത്തിനാൽ-- ഋശ്യമൂകാചലേ വന്നിരുന്നീടിനേൻ വിശ്വാസമോടു ഞാൻ വിശ്വനാഥാ വിഭോ! മൂഢനാം ബാലി പരിഗ്രഹിച്ചീടിനാ- നൂഢരാഗം മമ വല്ലഭതന്നെയും.........................260 നാടും നഗരവും പത്നിയുമെന്നുടെ വീടും പിരിഞ്ഞു ദു:ഖിച്ചിരിക്കുന്നു ഞാൻ. ത്വൽപാദപങ്കേരുഹസ്പർശകാരണാ- ലിപ്പോളതീവ സുഖവുമുണ്ടായ്‌വന്നു." മിത്രാത്മജോക്തികൾ കേട്ടോരനന്തരം മിത്രദുഃഖേന സന്തപ്തനാം രാഘവൻ ചിത്തകാരുണ്യം കലർന്നു ചൊന്നാൻ, "തവ ശത്രുവിനെക്കൊന്നു പത്നിയും രാജ്യവും വിത്തവുമെല്ലാമടക്കിത്തരുവൻ ഞാൻ; സത്യമിതു രാമഭാഷിതം കേവലം.".......................270 മാനവേന്ദ്രോക്തികൾ കേട്ടു തെളിഞ്ഞൊരു ഭാനുതനയനുമിങ്ങനെ ചൊല്ലിനാൻഃ "സ്വർല്ലോകനാഥജനാകിയ ബാലിയെ- ക്കൊല്ലുവാനേറ്റം പണിയുണ്ടു നിർണ്ണയം. ഇല്ലവനോളം ബലം മറ്റൊരുവനും; ചൊല്ലുവൻ ബാലിതൻ ബാഹുപരാക്രമം. ദുന്ദുഭിയാകും മഹാസുരൻ വന്നു കി- ഷ്കിന്ധാപുരദ്വാരി മാഹിഷവേഷമായ്‌ യുദ്ധത്തിനായ്‌ വിളിച്ചോരു നേരത്തതി- ക്രുദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടൻ.................280 ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയിൽ ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടൻ ഉത്തമാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു രക്തവും വീണു മതംഗാശ്രമസ്ഥലേ. 'ആശ്രമദോഷം വരുത്തിയ ബാലി പോ- ന്നൃശ്യമൂകാചലത്തിങ്കൽ വരുന്നാകിൽ ബാലിയുടെ തല പൊട്ടിത്തെറിച്ചുടൻ കാലപുരി പൂക മദ്വാക്യഗൗരവാൽ.' എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു- മന്നുതുടങ്ങിയിവിടെ വരുവീല.......................290 ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു മാനസേ ഭീതികൂടാതെ നിരന്തരം. ദുന്ദുഭിതന്റെ തലയിതു കാൺകൊരു മന്ദരംപോലെ കിടക്കുന്നതു ഭവാൻ. ഇന്നിതെടുത്തെറിഞ്ഞീടുന്ന ശക്തനു കൊന്നുകൂടും കപിവീരനെ നിർണ്ണയം." എന്നതു കേട്ടു ചിരിച്ചു രഘൂത്തമൻ തന്നുടെ തൃക്കാൽപെരുവിരൽകൊണ്ടതു തന്നെയെടുത്തു മേൽപോട്ടെറിഞ്ഞീടിനാൻ. ചെന്നു വീണു ദശയോജനപര്യന്തം..........................300 എന്നതു കണ്ടു തെളിഞ്ഞു സുഗ്രീവനും തന്നുടെ മന്ത്രികളും വിസ്‌മയപ്പെട്ടു നന്നുനന്നെന്നു പുകഴ്‌ന്നു പുകഴ്‌ന്നവർ നന്നായ്തൊഴുതു തൊഴുതു നിന്നീടിനാർ. പിന്നെയുമർക്കാത്മജൻ പറഞ്ഞീടിനാൻഃ "മന്നവ!! സപ്തസാലങ്ങളിവയല്ലോ. ബാലിക്കു മൽപിടിച്ചീടുവാനായുളള സാലങ്ങളേഴുമിവയെന്നറിഞ്ഞാലും. വൃത്രാരിപുത്രൻ പിടിച്ചിളക്കുന്നേരം പത്രങ്ങളെല്ലാം കൊഴിഞ്ഞുപോമേഴിനും. .................310 വട്ടത്തിൽ നിൽക്കുമിവേറ്റ്യൊരമ്പെയ്‌തു പൊട്ടിക്കിൽ ബാലിയെക്കൊല്ലായ്‌വരും ദൃഢം." സൂര്യാത്മജോക്തികളീദൃശം കേട്ടൊരു സൂര്യാന്വയോൽഭൂതനാകിയ രാമനും ചാപം കുഴിയെക്കുലച്ചൊരു സായകം ശോഭയോടെ തൊടുത്തെയ്തരുളീടിനാൻ. സാലങ്ങളേഴും പിളർന്നു പുറപ്പെട്ടു ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും ബാലം ജ്വലിച്ചു തിരിഞ്ഞുവന്നാശു തൻ- തൂണീരമമ്പോടു പുക്കോരനന്തരം..............................320 വിസ്മിതനായോരു ഭാനുതനയനും സസ്മിതം കൂപ്പിത്തൊഴുതു ചൊല്ലീടിനാൻ "സാക്ഷാൽ ജഗന്നാഥനാം പരമാത്മാവു സാക്ഷിഭൂതൻ നിന്തിരുവടി നിർണ്ണയം. പണ്ടു ഞാൻ ചെയ്തോരു പുണ്യഫലോദയം- കൊണ്ടു കാണ്മാനുമെനിക്കു യോഗം വന്നു. ജന്മമരണനിവൃത്തി വരുത്തുവാൻ നിർമ്മലന്മാർ ഭജിക്കുന്നു ഭവൽപദം. മോക്ഷദനായ ഭവാനെ ലഭിക്കയാൽ മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്ല ഞാൻ....................330 പുത്രദാരാർത്ഥരാജ്യാദി സമസ്തവും വ്യർത്ഥമത്രേ തവ മായാവിരചിതം. ആകയാൽ മേ മഹാദേവ! ദേവേശ! മ- റ്റാകാംക്ഷയില്ല ലോകേശ! പ്രസീദ മേ. വ്യാപ്തമാനന്ദാനുഭൂതികരം പരം പ്രാപ്തോഹമാഹന്ത ഭാഗ്യഫലോദയാൽ, മണ്ണിനായൂഴി കുഴിച്ചനേരം നിധി- തന്നെ ലഭിച്ചതുപോലെ രഘൂപതേ! ധർമ്മദാനവ്രതതീർത്ഥതപ:ക്രതു കർമ്മപൂർത്തേഷ്‌ട്യാദികൾ കൊണ്ടൊരുത്തനും...................340 വന്നുകൂടാ ബഹു സംസാരനാശനം നിർണ്ണയം ത്വൽപാദഭക്തികൊണ്ടെന്നിയേ. ത്വൽപാദപത്മാവലോകനം കേവല- മിപ്പോളകപ്പെട്ടതും ത്വൽകൃപാബലം. യാതൊരുത്തന്നു ചിത്തം നിന്തിരുവടി- പാദാംബുജത്തിലിളകാതുറയ്ക്കുന്നു കാൽക്ഷണംപോലുമെന്നാകിലവൻ തനി- ക്കൊക്ക നീങ്ങീടുമജ്ഞാനമനർത്ഥദം. ചിത്തം ഭവാങ്കലുറയ്ക്കായ്കിലുമതി- ഭക്തിയോടെ രാമരാമേതി സാദരം................350 ചൊല്ലുന്നവന്നു ദുരിതങ്ങൾ വേരറ്റു നല്ലനായേറ്റം വിശുദ്ധനാം നിർണ്ണയം. മദ്യപനെങ്കിലും ബ്രഹ്‌മഘ്നനെങ്കിലും സദ്യോ വിമുക്തനാം രാമജപത്തിനാൽ. ശത്രുജയത്തിലും ദാരസുഖത്തിലും ചിത്തേയൊരാഗ്രഹമില്ലെനിക്കേതുമേ. ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല മുക്തി വരുവാൻ മുകുന്ദ! ദയാനിധേ! ത്വൽപാദഭക്തിമാർഗ്ഗോപദേശംകൊണ്ടു മൽപാപമുൽപാടയത്രിലോകീപതേ!..................360 ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭ്രമം ചിത്തത്തിൽ നഷ്‌ടമായ്‌വന്നിതു ഭൂപതേ! ത്വൽപാദപത്മാവലോകനംകൊണ്ടെനി- ക്കുൽപന്നമായിതു കേവലജ്ഞാനവും. പുത്രദാരാദി സംബന്ധമെല്ലാം തവ- ശക്തിയാം മായാപ്രഭാവം ജഗൽപതേ! ത്വൽപാദപങ്കജത്തിങ്കലുറയ്ക്കേണ- മെപ്പോഴുമുൾക്കാമ്പെനിക്കു രമാപതേ! ത്വന്നാമസങ്കീർത്തനപ്രിയയാകേണ- മെന്നുടെ ജിഹ്വാ സദാ നാണമെന്നിയേ................370 ത്വച്ചരണാംഭോരുഹങ്ങളിലെപ്പൊഴു- മർച്ചനംചെയ്യായ്‌വരിക കരങ്ങളാൽ. നിന്നുടെ ചാരുരൂപങ്ങൾ കാണായ് വരി- കെന്നുടെ കണ്ണുകൾകൊണ്ടു നിരന്തരം. കർണ്ണങ്ങൾകൊണ്ടു കേൾക്കായ് വരണം സദാ നിന്നുടെ ചാരുചരിതം ധരാപതേ! മച്ചരണദ്വയം സഞ്ചരിച്ചീടണ- മച്യുതക്ഷേത്രങ്ങൾ തോറും രഘുപതേ! ത്വത്പാദപാംസുതീർത്ഥങ്ങളേൽക്കാകണേ- മെപ്പോഴുമംഗങ്ങൾകൊണ്ടു ജഗത്പതേ!....................380 ഭക്ത്യാനമസ്കരിക്കായ്വരേണം മുഹു- രുത്തമാഗംകൊണ്ടു നിത്യം ഭവത്പദം.’ ഇത്ഥം പുകഴ്ത്തുന്ന സുഗ്രീവനെ രാഘവൻ ചിത്തം കുളിർത്തു പിടിച്ചു പുൽകീടിനാൻ. അംഗസംഗംകൊണ്ടു കൽമഷം വേരറ്റ മംഗലാത്മാവായ സുഗ്രീവനെത്തദാ മായതാ തത്ര മോഹിപ്പിച്ചിതന്നേരം കാര്യസിദ്ധിയ്ക്കു കരുണാജലനിധി. </poem> b9iwj5pxvojf3pxlru2u4duq3tg6xxy അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ബാലിസുഗ്രീവയുദ്ധം 0 4390 246884 21118 2026-08-26T10:38:00Z ~2026-44247-58 13522 246884 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> സത്യസ്വരൂപൻ ചിരിച്ചരുളിച്ചെയ്തു: "സത്യമത്രേ നീ പറഞ്ഞതെടോ സഖേ!................390 ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു കാലം കളയരുതേതുമിനിയെടോ! ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്‌തു പാലനംചെയ്തുകൊൾവൻ നിന്നെ നിർണ്ണയം." അർക്കാത്മജനതു കേട്ടു നടന്നിതു കിഷ്കിന്ധയാം പുരി നോക്കി നിരാകുലം, അർക്കകുലോത്ഭവന്മാരായ രാമനും ലക്ഷ്‌മണവീരനും മന്ത്രികൾ നാൽവരും. മിത്രജൻ ചെന്നു കിഷ്കിന്ധാപുരദ്വാരി യുദ്ധത്തിനായ്‌വിളിച്ചീടിനാൻ ബാലിയെ................400 പൃത്ഥ്വീരുഹവും മറഞ്ഞു നിന്നീടിനാർ മിത്രഭാവേന രാമാദികളന്നേരം. ക്രൂദ്ധനാം ബാലിയലറിവന്നീടിനാൻ മിത്രതനയനും വക്ഷസി കുത്തിനാൻ. വൃത്രാരിപുത്രനും മിത്രതനയനെ- പ്പത്തുനൂറാശു വലിച്ചുകുത്തീടിനാൻ. ബദ്ധരോഷേണ പരസ്പരം തമ്മിലെ യുദ്ധമതീവ ഭയങ്കരമായിതു. രക്തമണിഞ്ഞേകരൂപധരന്മാരായ്‌ ശക്തികലർന്നവരൊപ്പം പൊരുന്നേരം...................410 മിത്രാത്മജനേതു വൃത്രാരിപുത്രനേ- തിത്ഥം തിരിച്ചറിയാവല്ലൊരുത്തനും. മിത്രവിനാശനശങ്കയാ രാഘവ- നസ്‌ത്രപ്രയോഗവുംചെയ്തീലതുനേരം. വൃത്രാരിപുത്രമുഷ്‌ടിപ്രയോഗംകൊണ്ടു രക്തവും ഛർദ്ദിച്ചു ഭീതനായോടിനാൻ മിത്രതനയനും സത്വരമാർത്തനായ്‌; വൃത്രാരിപുത്രനുമാലയംപുക്കിതു. വിത്രസ്തനായ്‌വന്നു മിത്രതനയനും പൃത്ഥ്വീരുഹാന്തികേ നിന്നരുളീടിന...................420 മിത്രാന്വയോൽഭൂതനാകിയ രാമനോ- ടെത്രയുമാർത്ത്യാ പരുഷങ്ങൾ ചൊല്ലിനാൻ: "ശത്രുവിനെക്കൊണ്ടു കൊല്ലിക്കയോ തവ ചിത്തത്തിലോർത്തതറിഞ്ഞീല ഞാനയ്യോ! വദ്ധ്യനെന്നാകിൽ വധിച്ചുകളഞ്ഞാലു- മസ്‌ത്രേണ മാം നിന്തിരുവടി താൻതന്നെ. സത്യം പ്രമാണമെന്നോർത്തേനതും പുന- രെത്രയും പാരം പിഴച്ചു ദയാനിധേ! സത്യസന്ധൻ ഭവാനെന്നു ഞാനോർത്തതും വ്യർത്ഥമത്രേ ശരണാഗതവത്സല!"...................430 മിത്രാത്മജോക്തികളിത്തരമാകുലാൽ ശ്രുത്വാ രഘൂത്തമനുത്തരം ചൊല്ലിനാൻ ബദ്ധാശ്രുനേത്രനായാലിംഗനംചെയ്‌തു: "ചിത്തേ ഭയപ്പെടായ്കേതും മമ സഖേ! അത്യന്തരോഷവേഗങ്ങൾ കലർന്നൊരു യുദ്ധമദ്ധ്യേ ഭവാന്മാരെത്തിരിയാഞ്ഞു മിത്രഘാതിത്വമാശംക്യ ഞാനന്നേരം മുക്തവാനായതില്ലസ്‌ത്രം ധരിക്ക നീ. ചിത്തഭ്രമം വരായ്‌വാനൊരടയാളം മിത്രാത്മജ! നിനക്കുണ്ടാക്കുവനിനി.....................440 ശത്രുവായുളേളാരു ബാലിയെസ്സത്വരം യുദ്ധത്തിനായ്‌ വിളിച്ചാലും മടിയാതെ. വൃത്രവിനാശനപുത്രനാമഗ്രജൻ മൃത്യുവശഗനെന്നുറച്ചീടു നീ. സത്യമിദമഹം രാമനെന്നാകിലോ മിഥ്യയായ്‌വന്നുകൂടാ രാമഭാഷിതം." ഇത്ഥം സമാശ്വാസ്യ മിത്രാത്മജം രാമ- ഭദ്രൻ സുമിത്രാത്മജനോടു ചൊല്ലിനാൻ: "മിത്രാത്മജഗളേ പുഷ്പമാല്യത്തെ നീ ബദ്ധ്വാ വിരവോടയയ്ക്ക യുദ്ധത്തിനായ്‌."...............460 ശത്രുഘ്നപൂർവജൻ മാല്യവും ബന്ധിച്ചു മിത്രാത്മജനെ മോദാലയച്ചീടിനാൻ. </poem> 5dkb195nrb1ctdp4zlel0cjtlktw2uy അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ബാലിവധം 0 4391 246885 78696 2026-08-26T10:43:39Z ~2026-44247-58 13522 246885 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു മിത്രാത്മജൻ വിളിച്ചീടിനാൻ പിന്നെയും. ക്രൂദ്ധനായ്‌ നിന്നു കിഷ്കിന്ധാപുരദ്വാരി കൃത്വാ മഹാസിംഹനാദം രവിസുതൻ ബദ്ധരോഷം വിളിക്കുന്ന നാദം തദാ ശ്രുത്വാതിവിസ്മിതനായോരു ബാലിയും ബദ്ധ്വാ പരികരം യുദ്ധായ സത്വരം ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു.....................460 ഭർത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്‌ മദ്ധ്യേ തടുത്തു ചൊല്ലീടിനാൾ താരയും: "ശങ്കാവിഹീനം പുറപ്പെട്ടതെന്തോരു ശങ്കയുണ്ടുളളിലെനിക്കതു കേൾക്ക നീ. വിഗ്രഹത്തിങ്കൽ പരാജിതനായ്പോയ സുഗ്രീവനാശു വന്നീടുവാൻ കാരണം എത്രയും പാരം പരാക്രമമുളേളാരു മിത്രമവ൹ണ്ടു പിന്തുണ നിർണ്ണയം." ബാലിയും താരയോടാശു ചൊല്ലീടിനാൻ: "ബാലേ! ബലാലൊരു ശങ്കയുണ്ടാകൊലാ...................470 കൈയയച്ചീടു നീ വൈകരുതേതുമേ നീയൊരു കാര്യം ധരിക്കേണമോമലേ! ബന്ധുവായാരുളളതോർക്ക സുഗ്രീവനു ബന്ധമില്ലെന്നോടു വൈരത്തിനാർക്കുമേ. ബന്ധുവായുണ്ടവനേകനെന്നാകിലോ ഹന്തവ്യനെന്നാലവനുമറിക നീ. ശത്രുവായുളളവൻ വന്നു ഗൃഹാന്തികേ യുദ്ധത്തിനായ്‌ വിളിക്കുന്നതും കേട്ടുടൻ ശൂരനായുളള പുരുഷനിരിക്കുമോ ഭീരുവായുളളിലടച്ചതു ചൊല്ലു നീ......................480 വൈരിയെക്കൊന്നു വിരവിൽ വരുവൻ ഞാൻ ധീരത കൈക്കൊണ്ടിരിക്ക നീ വല്ലഭേ!" താരയും ചൊന്നാളതുകേട്ടവനോടു: "വീരശിഖാമണേ! കേട്ടാലുമെങ്കിൽ നീ. കാനനത്തിങ്കൽ നായാട്ടിനു പോയിതു താനേ മമ സുതനംഗദനന്നേരം കേട്ടോരുദന്തമെന്നോടു ചൊന്നാനതു കേട്ടിട്ടു ശേഷം യഥോചിതം പോക നീ. ശ്രീമാൻ ദശരഥനാമയോദ്ധ്യാധിപൻ രാമനെന്നുണ്ടവൻതന്നുടെ നന്ദനൻ....................490 ലക്ഷ്‌മണനാകുമ൹ജനോടും നിജ- ലക്ഷ്മീസമയായ സീതയോടുമവൻ വന്നിരുന്നീടിനാൻ ദണ്ഡകകാനനേ വന്യാശനനായ്തപസ്സു ചെയ്തീടുവാൻ. ദുഷ്‌ടനായുളെളാരു രാവണരാക്ഷസൻ കട്ടുകൊണ്ടാനവൻതന്നുടെ പത്നിയെ. ലക്ഷ്‌മണനോടുമവളെയന്വേഷിച്ചു തൽക്ഷണമൃശ്യമൂകാചലേ വന്നിതു. മിത്രാത്മജനെയും തത്ര കണ്ടീടിനാൻ മിത്രമായ്‌വാഴ്കയെന്നന്യോന്യമൊന്നിച്ചു......................500 സഖ്യവും ചെയ്തുകൊണ്ടാരഗ്നിസാക്ഷിയായ്‌ ദുഃഖശാന്തിക്കങ്ങിരുവരുമായുടൻ. 'വൃത്രാരിപുത്രനെക്കൊന്നു കിഷ്കിന്ധയിൽ മിത്രാത്മജ! നിന്നെ വാഴിപ്പ'നെന്നൊരു സത്യവും ചെയ്തുകൊടുത്തിതു രാഘവൻ; സത്വരമാർക്കതനയനുമന്നേരം, അന്വേഷണംചെയ്തറിഞ്ഞു സീതാദേവി- തന്നെയും കാട്ടിത്തരുവ,നെന്നും തമ്മിൽ അന്യോന്യമേവം പ്രതിജ്ഞയുംചെയ്തിതു വന്നതിപ്പോളതുകൊണ്ടുതന്നേയവൻ. വൈരമെല്ലാം കളഞ്ഞാശു സുഗ്രീവനെ സ്വൈരമായ്‌ വാഴിച്ചുകൊൾകയിളമയായ്‌. യാഹി രാമം നീ ശരണമായ്‌ വേഗേന പാഹി മാമംഗദം രാജ്യം കുലഞ്ച തേ." ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലും പിടി- ച്ചങ്ങനെ താര നമസ്കരിക്കും വിധൗ വ്യാകുലഹീനം പുണർന്നു പുണർന്നനു- രാഗവശേന പറഞ്ഞിതു ബാലിയും: "സ്‌ത്രീസ്വഭാവംകൊണ്ടു പോടിയായ്കേതുമേ നാസ്തി ഭയം മമ വല്ലഭേ! കേൾക്ക നീ. ശ്രീരാമലക്ഷ്മണന്മാർ വന്നതെങ്കിലോ ചേരുമെന്നോടുമവരെന്നു നിർണ്ണയം രാമനെ സ്‌നേഹമെന്നോളമില്ലാർക്കുമേ രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു നാരായണൻതാനവതരിച്ചു ഭൂമി- ഭാരഹരണാർത്ഥമെന്നു കേൾപ്പുണ്ടു ഞാൻ. പക്ഷഭേദം ഭഗവാനില്ല നിർണ്ണയം നിർഗ്ഗുണനേകനാത്മാരാമനീശ്വരൻ. തച്ചരണാംബുജേ വീണു നമസ്കരി- ച്ചിച്ഛയാ ഞാൻ കൂട്ടിക്കൊണ്ടിങ്ങു പോരുവൻ. മൽഗൃഹത്തിങ്കലുപകാരവുമേറും സുഗ്രീവനേക്കാളുമെന്നെക്കൊണ്ടോർക്ക നീ. തന്നെബ്ഭജിക്കുന്നവനെബ്ഭജിച്ചീടു- മന്യഭാവം പരമാത്മാവിനില്ലല്ലോ. ഭക്തിഗമ്യൻ പരമേശ്വരൻ വല്ലഭേ! ഭക്തിയോ പാർക്കിലെന്നോളമില്ലാർക്കുമേ. ദുഃഖവും നീക്കി വസിക്ക നീ വേശ്മനി പുഷ്കരലോചനേ! പൂർണ്ണഗുണാംബുധേ!" ഇത്ഥമാശ്വാസ്യ വൃത്രാരാതിപുത്രനും ക്രൂദ്ധനായ്‌ സത്വരം ബദ്ധ്വാ പരികരം. നിർഗ്ഗമിച്ചീടിനാൻ യുദ്ധായ സത്വരം നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്രുധാ. താരയുമശ്രുകണങ്ങളും വാർത്തുവാ- ർത്താരൂഢതാപമകത്തുപുക്കീടിനാൾ. പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ മുഷ്‌ടികൾകൊണ്ടു താഡിച്ചിതു ബാലിയെ രുഷ്‌ടനാം ബാലി സുഗ്രീവനെയും തഥാ. മുഷ്‌ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ കെട്ടിയും കാൽകൈ പരസ്പരം താഡനം തട്ടിയും മുട്ടുകൊണ്ടും തല തങ്ങളിൽ കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ- ങ്ങൂറ്റത്തിൽ വീണും പിരണ്ടുമുരുണ്ടുമുൾ- ച്ചീറ്റം കലർന്നു നഖംകൊണ്ടു മാന്തിയും ചാടിപ്പതിക്കയും കൂടക്കുതിക്കയും മാടിത്തടുക്കയും കൂടക്കൊടുക്കയും ഓടിക്കഴിക്കയും വാടി വിയർക്കയും മാടിവിളിക്കയും കോപിച്ചടുക്കയും മുഷ്‌ടിയുദ്ധപ്രയോഗം കണ്ടു നിൽപവർ ദൃഷ്‌ടി കുളുർക്കയും വാഴ്ത്തി സ്തുതിക്കയും കാലനും കാലകാലൻതാനുമുളള പോർ ബാലിസുഗ്രീവയുദ്ധത്തിനൊവ്വാ ദൃഢം. രണ്ടു സമുദ്രങ്ങൾ തമ്മിൽ പൊരുംപോലെ രണ്ടു ശൈലങ്ങൾ തമ്മിൽ പൊരുംപോലെയും കണ്ടവരാർത്തുകൊണ്ടാടിപ്പുകഴ്ത്തിയും കണ്ടീല വാട്ടമൊരുത്ത൹മേതുമേ. അച്ഛൻ കൊടുത്തോരു മാല ബാലിക്കുമു- ണ്ടച്യുതൻ നൽകിയ മാല സുഗ്രീവനും. ഭേദമില്ലൊന്നുകൊണ്ടും തമ്മിലെങ്കിലും ഭേദിച്ചിതർക്കതനയനു വിഗ്രഹം. സാദവുമേറ്റം കലർന്നു സുഗ്രീവനും ഖേദമോടേ രഘുനാഥനെ നോക്കിയും അഗ്രജമുഷ്‌ടിപ്രഹരങ്ങളേൽക്കയാൽ സുഗ്രീവനേറ്റം തളർച്ചയുണ്ടെന്നതു കണ്ടു കാരുണ്യം കലർന്നു വേഗേന വൈ- കുണ്ഠൻ ദശരഥനന്ദനൻ ബാലിതൻ വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ- മസ്‌ത്രം തൊടുത്തു വലിച്ചു നിറച്ചുടൻ വിദ്രുതമാമ്മാറയച്ചരവളീടിനാൻ. ചെന്നതു ബാലിതൻമാറിൽ തറച്ചള- വൊന്നങ്ങലറി വീണീടിനാൻ ബാലിയും. ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു രാമനെക്കൂപ്പിസ്‌തുതിച്ചു മരുൽസുതൻ. മോഹം കലർന്നു മുഹൂർത്തമാത്രം പിന്നെ മോഹവും തീർന്നു നോക്കീടിനാൻ ബാലിയും. കാണായിതഗ്രേ രഘൂത്തമനെത്തദാ ബാണവും ദക്ഷിണഹസ്തേ ധരിച്ചന്യ- പാണിയിൽ ചാപവും ചീരവസനവും തൂണീരവും മൃദുസ്മേരവദനവും ചാരുജടാമകുടംപൂണ്ടിടംപെട്ട മാറിടത്തിങ്കൽ വനമാലയും പൂണ്ടു ചാർവ്വായതങ്ങളായുളള ഭുജങ്ങളും ദുർവ്വാദളച്ഛവി പൂണ്ട ശരീ്‌രവും പക്ഷഭാഗേ പരിസേവിതന്മാരായ ലക്ഷമണസുഗ്രീവന്മാരെയുമഞ്ജസാ കണ്ടു ഗർഹിച്ചുപറഞ്ഞിതു ബാലിയു- മുണ്ടായ കോപഖേദാകുലചേതസാ: "എന്തു ഞാനൊന്നു നിന്നോടു പിഴച്ചതു- മെന്തിനെന്നെക്കൊലചെയ്‌തു വെറുതേ നീ? വ്യാജേന ചോരധർമ്മത്തെയും കൈക്കൊണ്ടു രാജധർമ്മത്തെ വെടിഞ്ഞതെന്തിങ്ങനെ? എന്തൊരു കീർത്തി ലഭിച്ചതിതുകൊണ്ടു ചിന്തിക്ക രാജകുലോത്ഭവനല്ലോ നീ. വീരധർമ്മം നിരൂപിച്ചു കീർത്തിക്കെങ്കിൽ നേരെ പൊരുതു ജയിക്കേണമേവനും. എന്തോന്നു സുഗ്രീവനാൽ കൃതമായതു- മെന്തു മേറ്റ്ന്നാൽ കൃതമല്ലയാഞ്ഞതും? രക്ഷോവരൻ തവ പത്നിയെക്കട്ടതി- നർക്കാത്മജനെശ്ശരണമായ്‌ പ്രാപിച്ചു നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ വിക്രമം മാമകം കേട്ടറിയുന്നീലേ? ആരറിയാത്തതു മൂന്നു ലോകത്തിലും വീരനാമെന്നുടെ ബാഹുപരാക്രമം? ലങ്കാപുരത്തെ ത്രികൂടമൂലത്തൊടും ശങ്കാവിഹീനം ദശാസ്യനോടുംകൂടെ ബന്ധിച്ചു ഞാനരനാഴികകൊണ്ടു നി- ന്നന്തികേവെച്ചു തൊഴുതേനുമാദരാൽ. ധർമ്മിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കൽ നിർമ്മലന്മാർ പറയുന്നു രഘുപതേ! ധർമ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു നിർമ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ വാനരത്തെച്ചതിചെയ്‌തു കോന്നിട്ടൊരു മാനമുണ്ടായതെന്തെന്നു പറക നീ? വാനരമാംസമഭക്ഷ്യമത്രേ ബത, മാനസേ തോന്നിയതെന്തിതു ഭൂപതേ!" ഇത്ഥം ബഹുഭാഷണം ചെയ്‌ത ബാലിയോ- ടുത്തരമായരുൾചെയ്‌തു രഘൂത്തമൻ; "ധർമ്മത്തെ രക്ഷിപ്പതിന്നായുധവുമായ്‌ നിർമ്മത്സരം നടക്കുന്നിതു നീളെ ഞാൻ. പാപിയായോരധർമ്മിഷ്ഠനാം നിന്നുടെ പാപം കളഞ്ഞു ധർമ്മത്തെ നടത്തുവാൻ നിന്നെ വധിച്ചിതു ഞാൻ മോഹബദ്‌ധനായ്‌ നിന്നെ നീയേതുമറിയാഞ്ഞതുമെടോ. പുത്രി ഭഗിനി സഹോദരഭാര്യയും പുത്രകളത്രവും മാതാവുമേതുമേ ഭേദമില്ലെന്നല്ലോ വേദവാക്യ,മതു ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ പാപികളിൽവച്ചുമേറ്റം മഹാപാപി; താപമവർക്കതിനാലെ വരുമല്ലോ. മര്യാദ നീക്കി നടക്കുന്നവർകളെ- ശ്ശൗര്യമേറും നൃപന്മാർ നിഗ്രഹിച്ചഥ ധർമ്മസ്ഥിതി വരുത്തും ധരണീതലേ നിർമ്മലാത്മ നീ നിരൂപിക്ക മാനസേ. ലോകവിശുദ്ധി വരുത്തുവാനായ്ക്കൊണ്ടു ലോകപാലകന്മാർ നടക്കുമെല്ലാടവും. ഏറെപ്പറഞ്ഞുപോകായ്കവരോ,ടതും പാപത്തിനായ്‌വരും പാപികൾക്കേറ്റവും." ഇത്ഥമരുൾചെയ്‌തതെക്കവേ കേട്ടാശു ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും രാമനെ നാരായണനെന്നറിഞ്ഞുടൻ താമസഭാവമകന്നു സസംഭ്രമം ഭക്ത്യാ നമസ്കൃത്യ വന്ദിച്ചു ചൊല്ലിനാ- നിത്ഥം "മമാപരാധം ക്ഷമിക്കേണമേ! ശ്രീരാമ! രാമ! മഹാഭാഗ! രാഘവ! നാരായണൻ നിന്തിരുവടി നിർണ്ണയം. ഞാനറിയാതെ പറഞ്ഞതെല്ലാം തവ മാനസേ കാരുണ്യമോടും ക്ഷമിക്കണം. നിന്തിരുമേനിയും കണ്ടുകണ്ടാശു നി- ന്നന്തികേ താവകമായ ശരമേറ്റു ദേഹമുപേക്ഷിപ്പതിന്നു യോഗം വന്ന- താഹന്ത! ഭാഗ്യമെന്തോന്നു ചൊല്ലാവതും! സാക്ഷാൽ മഹായോഗിനാമപി ദുർല്ലഭം മോക്ഷപ്രദം തവ ദർശനം ശ്രീപതേ! നിൻതിരുനാമം മരിപ്പാൻ തുടങ്ങുമ്പോൾ സന്താപമുൾക്കൊണ്ടു ചൊല്ലും പുരുഷനു മോക്ഷം ലഭിക്കുന്നിതാകയാലിന്നു മേ സാക്ഷാൽ പുരസ്ഥിതനായ ഭഗവാനെ കണ്ടുകണ്ടമ്പോടു നിന്നുടെ സായകം- കൊണ്ടു മരിപ്പാനവകാശമിക്കാലം ഉണ്ടായതെന്നുടെ ഭാഗ്യാതിരേകമി- തുണ്ടോ പലർക്കും ലഭിക്കുന്നിതീശ്വരാ! നാരായണൻ നിന്തിരുവടി ജാനകി താരിൽമാതാവായ ലക്ഷമീഭഗവതി പങ്ക്തി കണ്ഠൻതന്നെ നിഗ്രഹിപ്പാനാശു പങ്ക്തിരഥാത്മജനായ്‌ ജനിച്ചു ഭവാൻ പത്മജൻ മുന്നമർത്ഥിക്കയാലെന്നതും പത്മവിലോചന ഞാനറിഞ്ഞീടിനേൻ. നിന്നുടെ ലോകം ഗമിപ്പാൻ തുടങ്ങീടു- മെന്നെയനുഗ്രഹിക്കേണം ഭഗവാനേ! എന്നോടു തുല്യബലനാകുമംഗദൻ- തന്നിൽ തിരുവുളളമുണ്ടായിരിക്കണം. അർക്കതനയനുമംഗദബാലനു- മൊക്കുമെനിക്കെന്നു കൈക്കൊൾകവേണമേ! അമ്പും പറിച്ചു തൃക്കൈകൊണ്ടടിയനെ- യൻപോടു മെല്ലെത്തലോടുകയും വേണം." എന്നതു കേട്ടു രഘൂത്തമൻ ബാണവും ചെന്നു പറിച്ചു തലോടിനാൻ മെല്ലവേ. മാനവവീരൻ മുഖാംബുജവും പാർത്തു വാനരദേഹമുപേക്ഷിച്ചു ബാലിയും, യോഗീന്ദ്രവൃന്ദദുരാപമായുളെളാരു ലോകം ഭഗവൽപദം ഗമിച്ചീടിനാൻ. രാമനായോരു പരമാത്മനാ ബാലി രാമപാദം പ്രവേശിച്ചോരനന്തരം മർക്കടൗഘം ഭയത്തോടോടി വേഗേന പുക്കിതു കിഷ്കിന്ധയായ പുരാജിരേ ചൊല്ലിനാർ താരയോടാശു കപികളും: "സ്വർല്ലോകവാസിയായ്‌ വന്നു കപീശ്വരൻ ശ്രീരാമസായകമേറ്റു രണാജിരേ, താരേ! കുമാരനെ വാഴിക്ക വൈകാതെ. ഗോപുരവാതിൽ നാലും ദൃഡം ബന്ധിച്ചു ഗോപിച്ചു കൊൾക കിഷ്കിന്ധാമഹാപുരം. മന്ത്രികളോടു നിയോഗിക്ക നീ പരി- പന്ഥികളുളളിൽ കടക്കാതിരിക്കണം." ബാലി മരിച്ചതു കേട്ടോരു താരയു- മോലോല വീഴുന്ന കണ്ണുനിരും വാർത്തു ദുഃഖേന വക്ഷസി താഡിച്ചു താഡിച്ചു ഗദ്ഗദവാചാ പറഞ്ഞു പലതരം: "എന്തിനെനിക്കിനി പുത്രനും രാജ്യവു- മെന്തിനു ഭൂതലവാസവും മേ വൃഥാ? ഭർത്താവുതന്നോടുകൂടെ മടിയാതെ മൃത്യുലോകം പ്രവേശിക്കുന്നതുണ്ടു ഞാൻ." ഇത്ഥം കരഞ്ഞു കരഞ്ഞവൾ ചെന്നു തൻ രക്തപാംസുക്കളണിഞ്ഞു കിടക്കുന്ന ഭർത്തൃകളേബരം കണ്ടു മോഹംപൂണ്ടു പുത്രനോടും കൂടെയേറ്റം വിവശയായ്‌ വീണിതു ചെന്നു പാദാന്തികേ താരയും, കേണുതുടങ്ങിനാൾ പിന്നെപ്പലതരം: "ബാണമെയ്‌തെന്നയും കൊന്നീടു നീ മമ പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ! എന്നെപ്പതിയോടുകൂടെയയയ്ക്കിലോ കന്യകാദാനഫലം നിനക്കും വരും. ആരയനാം നിന്നാലനുഭൂതമല്ലയോ ഭാര്യാവിയോഗജദുഃഖം രഘുപതേ! വ്യഗ്രവും തീർത്തു രുമയുമായ്‌ വാഴ്ക നീ സുഗ്രീവ! രാജ്യഭോഗങ്ങളോടും ചിരം." ഇത്ഥം പറഞ്ഞു കരയുന്ന താരയോ- ടുത്തരമായരുൾചെയ്‌തു രഘുവരൻ തത്ത്വജ്ഞജ്ഞാനോപദേശ കാരുണ്യേന ഭർത്തൃവിയോഗദുഃഖം കളഞ്ഞീടുവാൻ. </poem> 2qqrakgyiihux2oos0qfxf7fxapoa2b താൾ:ഗാന്ധിസം.pdf/137 106 85055 246869 246019 2026-08-25T13:45:23Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246869 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|129}}</noinclude>മേധയാ അവർ ട്രസ്റ്റികളായിത്തീരാത്ത പക്ഷം പരിത:സ്ഥിതികളുടെ സമ്മർദ്ദം കാരണം പരിഷ്കാരം വരുത്തേണ്ടതായി വരും. അല്ലെങ്കിൽ തികഞ്ഞ നാശം അവൎക്കു വരിക്കേണ്ടതായി വന്നേക്കാം. {{text-indent|2em|സാധാരണന്മാർ അവരുടെ ശക്തി മനസിലാക്കാത്തിടത്തോളം കാലം മാത്രമേ സെമിന്ദാരന്മാരുടേയും മുതലാളിമാരുടേയും രാജാക്കന്മാരുടേയും അധികാരം നിലനിൽക്കയുള്ളു. സെമിന്ദാരിയോ മുതലാളിത്തമോ ആകുന്ന തിന്മയോട് ജനങ്ങൾ നിസ്സഹകരിക്കുന്ന പക്ഷം വളർച്ച കെട്ട് അതു നശിച്ചു പോകും.}} {{text-indent|2em|മേല്പറഞ്ഞതിൽ പരിത:സ്ഥിതികളുടെ സമ്മർദ്ദം എന്നാൽ എന്തെന്നു നോക്കാം. ചുറ്റുപാടുമുള്ള ജനസഞ്ചയത്തിന്റെ ശക്തി വർദ്ധനവാണു് ഒന്നാമതായി പറയാനുള്ളതു്. റസ്തിൻ പറയുംപോലെ അവനവന്റെ ചുറ്റുപാടുകളിൽ പ്രയോഗിക്കാവുന്ന സ്വാധീന ശക്തിയാണ് ധനമെങ്കിൽ വെറും നാണയ സമ്പാദ്യത്തിനു് ഭാവിയിൽ തീരെ വിലയില്ലാതാകാം. പൊതുജനങ്ങളുടെ സഹകരണം പിൻ വലിക്കപ്പെട്ടാൽ ഏതു ധനവാനും നിസ്വനായിപ്പോകും. ധനം ഉപേക്ഷിച്ചും ജീവിതം നിലത്തിയാൽ മതിയെന്നു തോന്നുന്ന പതനം വന്നു ചേരാം. അടുത്തതായി ഭരണകൂടം നിർമ്മിക്കുന്ന നിയമങ്ങളാണ് ധനാഢ്യൎക്കു പ്രതിശക്തികളാകുന്നതു്. ആദായ നികുതി, അമിതാദായ നികുതി, കാർഷികാദായ നികുതി എന്നിങ്ങനെ ചില നിയമങ്ങൾ സൃഷ്ടിച്ച് ധനവാൻ കീശയുടെ വലിപ്പം കുറയ്ക്കാൻ കഴിയും. കൃഷിഭൂമി രാഷ്ട്രത്തിന്റേതായി സാക്ഷാൽ കർഷകനു പതിച്ചു കൊടുക്കാം. വലിയ മില്ലുകൾ, കമ്പനികൾ വ്യവസായങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവയും രാഷ്ട്ര സ്വത്തായി മാറ്റാം. പിൻ തുടർച്ചാവകാശ നിയമം സൃഷ്ടിച്ച് ധനവാൻ മരിക്കുമ്പോൾ പിൻഗാമികൾ}}<noinclude></noinclude> 72d7l0uxvxe0c8fhlrpdrkyuxnmc1ic താൾ:ഗാന്ധിസം.pdf/168 106 85060 246871 246024 2026-08-25T19:00:00Z Sreejithk2000 57 246871 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ന്നു. മൂന്നാമത് ശതമാനം സ്വദേശിയിലാണ് സ്വരാജ് എന്നും പറയും. ഇതെല്ലാം ശരിയാണ്. എന്നാ ൽ ഒന്നും പൂർണ്ണമായ സത്യമല്ല. എങ്ങിനെയെന്നാൽ കുരുടന്മാർ ആകണ്ടിട്ടു പറഞ്ഞ അഭിപ്രായങ്ങൾ പോലെ, അതിനാൽ ഏതെങ്കിലും ഒരു അംശം മാത്രമെട ത്തു് നിരൂപ പണം ചെയ്താൽ ശരിയാവില്ല. അദ്ദേഹത്തി ൻ നിയമങ്ങളെല്ലാം കൂടിയാൽ യജ്ഞമായി., അഥ വാ ബ്രഹ്മ പര്യമായി. ഈ യജ്ഞത്തിൽ ഏററവും കൂടു തൽ ആളുകൾക്ക് നന്മ വരുന്നതിൽ ന്ധിജിയുടെ രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യപ്രവർത്ത നവും ഉത്ഭവിക്കു ന്നത്. അതിൽ സാമ്പത്തികവും സാ രാഷ്ട്രീയവുമായ കാര്യങ്ങളും ഉൾപ്പെടും. ആദർശവും പ്രവർത്തന പദ്ധതിയും തമ്മിൽ വലിയ വ്യത്യാസം അ ദ്ദേഹം കല്പിക്കുന്നില്ല. എല്ലാം യജ്ഞമാണ്. മുമ്പു സൂചി പിച്ചതു പോലെ ജീവിതം ഒന്നായ അതിൽ വ്യക്തിത്വവും സാമുദായികത്വവും തമ്മിൽ ഒരു വസ്തുവാണ്. ദമില്ല. കായികവും മാനസികവും ആത്മീയവുമായ മങ്ങൾ വേറേ വേറേയും. മാർഗവും ലക്ഷ്യവും വിഭിന്ന മഹാത്മാ ഗാന്ധി (കമ്മ നിയമത്തിൽ മറ്റു വിന്ദു ക്കളേപ്പോലെ വിശ്വസിക്കുന്നുണ്ട്. എന്നാൽ സകലതും കമ്മ ഫലമായി തനിയേ വന്നു ചേരുന്നതാകയാൽ മന ഷൻ കമ്മത്തിനു പ്രസക്തിയില്ലെന്നും അദ്ദേഹം വി ശ്വസിക്കുന്നില്ല. മനുഷ്യന്റെ പ്രയത്നത്തിനു് അതിവ പ്രാധാന്യം നൽകുന്ന ആളാണ് ഗാന്ധിജി. ഈ പരിപാകം കൊണ്ട് സംഭവിക്കുന്ന പരിത:സ്ഥിതി മുജ്ജന്മ ക കളിൽ ഉത്തമമായ മാനസിക കായിക കങ്ങൾ മൂലം ഏവനും ഉത്തമ മായ ഫലങ്ങൾ ഉളവാക്കാൻ സാധിക്കും. നരജന്മത്തിൽ വിശ്വസിക്കുന്നുണ്ടദ്ദേഹം. നമ്മുടെ ഇ<noinclude></noinclude> 8eubdl1rl0367ipgzz9oob9ve9qna6j 246872 246871 2026-08-25T19:05:36Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246872 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|160}}</noinclude>ണെന്നു്. മൂന്നാമതു് ശതമാനം സ്വദേശിയിലാണു് സ്വരാജ് എന്നും പറയും. ഇതെല്ലാം ശരിയാണു്. എന്നാൽ ഒന്നും പൂർണ്ണമായ സത്യമല്ല. എങ്ങിനെയെന്നാൽ കുരുടന്മാർ ആനയെക്കണ്ടിട്ടു പറഞ്ഞ അഭിപ്രായങ്ങൾ പോലെ. {{text-indent|2em|അതിനാൽ ഏതെങ്കിലും ഒരു അംശം മാത്രമെടുത്തു് നിരൂപണം ചെയ്താൽ ശരിയാവില്ല. അദ്ദേഹത്തിന്റെ നിയമങ്ങളെല്ലാം കൂടിയാൽ യജ്ഞമായി., അഥവാ ബ്രഹ്മചര്യമായി. ഈ യജ്ഞത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് നന്മ വരുന്നതിൽ നിന്നാണു് ഗാന്ധിജിയുടെ രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യപ്രവർത്തനവും ഉത്ഭവിക്കുന്നത്. അതിൽ സാമ്പത്തികവും സാർവരാഷ്ട്രീയവുമായ കാര്യങ്ങളും ഉൾപ്പെടും. ആദർശവും പ്രവൎത്തന പദ്ധതിയും തമ്മിൽ വലിയ വ്യത്യാസം അദ്ദേഹം കല്പിക്കുന്നില്ല. എല്ലാം യജ്ഞമാണ്. മുമ്പു സൂചിപ്പിച്ചതു പോലെ ജീവിതം ഒന്നായ വസ്തുവാണു്. അതിൽ വ്യക്തിത്വവും സാമുദായികത്വവും തമ്മിൽ ഭേദമില്ല. കായികവും മാനസികവും ആത്മീയവുമായ ശ്രമങ്ങൾ വേറേ വേറേയല്ല. മാർഗവും ലക്ഷ്യവും വിഭിന്നങ്ങളല്ല.}} {{text-indent|2em|മഹാത്മാ ഗാന്ധി (കമ്മ നിയമത്തിൽ മറ്റു ഹിന്ദുക്കളേപ്പോലെ വിശ്വസിക്കുന്നുണ്ട്. എന്നാൽ സകലതും കമ്മ ഫലമായി തനിയേ വന്നു ചേരുന്നതാകയാൽ മനുഷൻ കൎമ്മത്തിനു പ്രസക്തിയില്ലെന്നു് അദ്ദേഹം വിശ്വസിക്കുന്നില്ല. മനുഷ്യന്റെ പ്രയത്നത്തിനു് അതീവ പ്രാധാന്യം നൽകുന്ന ആളാണു് ഗാന്ധിജി. മുഇജ്ജന്മ കൎമ്മ പരിഹാകം കൊണ്ട് സംഭവിക്കുന്ന പരിത:സ്ഥിതികളിൽ ഉത്തമമായ മാനസിക കായിക കൎമ്മങ്ങൾ മൂലം ഏവനും ഉത്തമമായ ഫലങ്ങൾ ഉളവാക്കാൻ സാധിക്കും. പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടദ്ദേഹം. നമ്മുടെ ഇ}}<noinclude></noinclude> kxqdpj73ir16x6p6ym1i2mu2tdiekx2 246873 246872 2026-08-25T19:07:34Z Sreejithk2000 57 246873 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|160}}</noinclude>ണെന്നു്. മൂന്നാമതു് ശതമാനം സ്വദേശിയിലാണു് സ്വരാജ് എന്നും പറയും. ഇതെല്ലാം ശരിയാണു്. എന്നാൽ ഒന്നും പൂർണ്ണമായ സത്യമല്ല. എങ്ങിനെയെന്നാൽ കുരുടന്മാർ ആനയെക്കണ്ടിട്ടു പറഞ്ഞ അഭിപ്രായങ്ങൾ പോലെ. {{text-indent|2em|അതിനാൽ ഏതെങ്കിലും ഒരു അംശം മാത്രമെടുത്തു് നിരൂപണം ചെയ്താൽ ശരിയാവില്ല. അദ്ദേഹത്തിന്റെ നിയമങ്ങളെല്ലാം കൂടിയാൽ യജ്ഞമായി., അഥവാ ബ്രഹ്മചര്യമായി. ഈ യജ്ഞത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് നന്മ വരുന്നതിൽ നിന്നാണു് ഗാന്ധിജിയുടെ രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യപ്രവർത്തനവും ഉത്ഭവിക്കുന്നത്. അതിൽ സാമ്പത്തികവും സാർവരാഷ്ട്രീയവുമായ കാര്യങ്ങളും ഉൾപ്പെടും. ആദർശവും പ്രവൎത്തന പദ്ധതിയും തമ്മിൽ വലിയ വ്യത്യാസം അദ്ദേഹം കല്പിക്കുന്നില്ല. എല്ലാം യജ്ഞമാണ്. മുമ്പു സൂചിപ്പിച്ചതു പോലെ ജീവിതം ഒന്നായ വസ്തുവാണു്. അതിൽ വ്യക്തിത്വവും സാമുദായികത്വവും തമ്മിൽ ഭേദമില്ല. കായികവും മാനസികവും ആത്മീയവുമായ ശ്രമങ്ങൾ വേറേ വേറേയല്ല. മാർഗവും ലക്ഷ്യവും വിഭിന്നങ്ങളല്ല.}} {{text-indent|2em|മഹാത്മാ ഗാന്ധി 'കൎമ്മനിയമ'ത്തിൽ മറ്റു ഹിന്ദുക്കളേപ്പോലെ വിശ്വസിക്കുന്നുണ്ടു്. എന്നാൽ സകലതും കൎമ്മ ഫലമായി തനിയേ വന്നു ചേരുന്നതാകയാൽ മനുഷ്യന്റെ കൎമ്മത്തിനു പ്രസക്തിയില്ലെന്നു് അദ്ദേഹം വിശ്വസിക്കുന്നില്ല. മനുഷ്യന്റെ പ്രയത്നത്തിനു് അതീവ പ്രാധാന്യം നൽകുന്ന ആളാണു് ഗാന്ധിജി. മുഇജ്ജന്മ കൎമ്മ പരിപാകം കൊണ്ടു് സംഭവിക്കുന്ന പരിതഃസ്ഥിതികളിൽ ഉത്തമമായ മാനസിക കായിക കൎമ്മങ്ങൾ മൂലം ഏവനും ഉത്തമമായ ഫലങ്ങൾ ഉളവാക്കാൻ സാധിക്കും. പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടദ്ദേഹം. നമ്മുടെ ഇ}}<noinclude></noinclude> 9tovfbbnzcgbtu7727xkrv9pxkaal8f താൾ:ഗാന്ധിസം.pdf/132 106 85082 246868 246048 2026-08-25T13:31:24Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246868 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>ത്തേ സംബന്ധിച്ചാണെങ്കിൽ അദ്ദേഹം സാധാരണ സോഷ്യലിസ്റ്റിൽ നിന്നും വളരെ അകന്നു പോകയെ തരമുള്ളൂ. {{text-indent|2em|പാശ്ചാത്യ സോഷ്യലിസത്തെ അതേ പടി അനുകരിക്കുന്ന ഭാരതീയ സോഷ്യലിസ്റ്റുകൾക്ക് ഗാന്ധിജി ഒരു ബന്ധുവല്ല, ഒരു പക്ഷേ എതിരാളിയെന്നും വരാം. റഷ്യയിലെ വിപ്ലവവും അവിടെ സ്ഥാപിക്കപ്പെട്ട ബോൾഷെവിസവും ലോകത്തെ അത്ഭുതാധീനരാക്കിയതു് വാസ്തവം തന്നെ. പലരും അതിനെ അതേ പടി പകൎത്തി ഇൻഡ്യൻ കമ്യൂണിസ്റ്റുകൾ വിശ്വാസം കൊണ്ടു് റഷ്യൻ കമ്യൂണിസ്റ്റുകൾ തന്നെയായി പരിവൎത്തനം ചെയ്യപ്പെട്ടു. ഇക്കഴിഞ്ഞ യുദ്ധത്തിൽ റഷ്യ ഐക്യ കക്ഷിയിൽ പെട്ടപ്പോൾ ഇൻഡ്യയിലെ ബ്രിട്ടീഷ് ഭരണത്തെ നിർലജ്ജാ പിൻ താങ്ങാൻ നമ്മുടെ കമ്യൂണിസ്റ്റുകൾ തയ്യാറായി. എന്നു മാത്രമല്ലാ പരസ്യമായി കോൺഗ്രസ്സിനെ പഴിക്കാനും തുടങ്ങി. എന്നാൽ ബ്രിട്ടനുണ്ടോ റഷ്യയുമായി ആദർശൈക്യം പുലൎത്തുന്നു. ഇന്നു് ഇൻഡ്യയിൽ കമ്യൂണിസ്റ്റുകാർ കുതിര നഷ്ടപ്പെട്ട വണ്ടിക്കാരന്റെ നിലയിലുമായി. അന്ധമായ അനുകരണത്തിൻറ അനന്തര ഫലമത്രേ ഈ അവസ്ഥ.}} {{text-indent|2em|പിന്നെ സോഷ്യലിസ്റ്റുകളാണെങ്കിൽ അവർ കാൺഗ്രസ്സിലെ വാമ പക്ഷീയരിൽ പ്രാമാണ്യമുള്ളവരാണു്. അവർ വേണ്ടത് രാഷ്ട്രീയ സ്വാതന്ത്ര്യ സമ്പാദനവും സോഷ്യലിസ്റ്റ് സ്ഥാപനവും ഒന്നായി ആരംഭിച്ചു് ഒന്നിച്ചു പുരോഗമിക്കണമെന്നതാണ്. ഈ ആശയത്തിനു പോലും ഗാന്ധിജി എതിരില്ല. പക്ഷേ അഹിംസാ സിദ്ധാന്തം അദ്ദേഹത്തോടു് ഉപദേശിക്കുന്നതിൽ മാത്രമേ അദ്ദേഹത്തിന്റെ സമ്മതവും സഹ}}<noinclude></noinclude> nhym2ngb4ic5iq30l4j0i5d8x8qyovc താൾ:ഗാന്ധിസം.pdf/152 106 85095 246875 246061 2026-08-26T04:05:47Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246875 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|144}}</noinclude>പ്തനാണു്. ദരിദ്രനു് ധനവാനാകണം. ധനവാനു് ലക്ഷപ്രഭുവാകണം എന്നു് ആശ കിടക്കുന്നു. സംതൃപ്തിയുടെ തത്വം പരത്തുന്നതിനായി 'അപരിഗ്രഹ'ത്തിനു് ആദ്യമായി ശ്രമിക്കേണ്ടതും ധനാഢ്യരാണു്. അവർ ക്രമീകൃതമായ പരിധികൾക്കുള്ളിൽ അവരുടെ ധനം സൂക്ഷിക്കുക എന്നു വന്നാൽ പട്ടിണിക്കാൎക്കു ഭക്ഷണം കിട്ടും; ധനവാനേ പോലെ ദരിദ്രനും സംതൃപ്തിയുടെ പാഠങ്ങൾ പഠിക്കാൻ തുടങ്ങും. അപരിഗ്രഹം തത്വം പൂർണമായി അനുവത്തിക്കുന്നവൻ യാതൊന്നും കരുതി വക്കാൻ പാടില്ല. അയാൾക്കു നിത്യവും ഭക്ഷണം വേണമെന്നതു് ആവശ്യമാണു്. പക്ഷേ അത് നൽകേണ്ടതു് ഈശ്വരന്റെ കടമയാണു്. വളരെ കുറച്ചു പേർ മാത്രമേ ഈ നിലയിലെത്താൻ സാധിക്കൂ. എന്നിരുന്നാലും ഈ ഉന്നതാദർശം സദാ മുമ്പിൽ വച്ച് കൊണ്ട് നമ്മുടെ ഓരോ സമ്പാദ്യത്തേയും പരിശോധിക്കുന്നതു് ആശാസ്യമായ കൎത്തവ്യമാണ്. ആവശ്യങ്ങൾ വർദ്ധിപ്പിക്കുന്നതിലല്ല സാക്ഷാൽ പരിഷ്കാരം സ്ഥിതി ചെയ്യുന്നതു്. നേരേ മറിച്ചു് മഹഃപൂർവം സ്വയമേവ അവനവന്റെ ആവശ്യങ്ങളുടെ എണ്ണം കുറക്കുന്നതിലാണു് അത് കുടികൊള്ളുന്നതു്. ഇങ്ങിനെയാണെങ്കിൽ മാത്രമേ സാക്ഷാൽ സംതൃപ്തിയും സുഖവും ഉണ്ടാവുകയുള്ളൂ; സേവനത്തിനുള്ള ശക്തി വർദ്ധിക്കുകയുള്ളൂ. ആശ്രമത്തിൽ പോലും ഈ നില പൂർണമായി സാധിച്ചിട്ടില്ലെന്നു ഗാന്ധിജി സമ്മതിക്കുന്നു. {{text-indent|2em|പരമമായ സത്യത്തിൽ ദേഹം കൂടിയും ഒരു സമ്പാദ്യമെന്നു പറയാം. ആത്മാവിനു (ജീവനു്) സുഖാസ്വാദനത്തിലുള്ള ആസക്തി കാരണമാണു് ദേഹം സൃഷ്ടിക്കപ്പെട്ടത് എന്നു പറഞ്ഞട്ടുള്ളതു് ശരിയാണു്. ആശ നശിച്ചാൽ ദേഹം കൊണ്ടു് ആവശ്യമില്ല. അപ്പോൾ പിന്നെ ജനന മരണമാകുന്ന ശൃംഖലയുടെ ആവശ്യവുമില്ല. മോക്ഷവുമായി. ഇതത്രേ പരിപൂർണ്ണ സന്യാസം. അപ്പോ}}<noinclude></noinclude> neg165jbj76ky0pkuz0e43ikkcdwvn8 246876 246875 2026-08-26T04:06:21Z Sreejithk2000 57 246876 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|144}}</noinclude>പ്തനാണു്. ദരിദ്രനു് ധനവാനാകണം. ധനവാനു് ലക്ഷപ്രഭുവാകണം എന്നു് ആശ കിടക്കുന്നു. സംതൃപ്തിയുടെ തത്വം പരത്തുന്നതിനായി 'അപരിഗ്രഹ'ത്തിനു് ആദ്യമായി ശ്രമിക്കേണ്ടതും ധനാഢ്യരാണു്. അവർ ക്രമീകൃതമായ പരിധികൾക്കുള്ളിൽ അവരുടെ ധനം സൂക്ഷിക്കുക എന്നു വന്നാൽ പട്ടിണിക്കാൎക്കു ഭക്ഷണം കിട്ടും; ധനവാനേ പോലെ ദരിദ്രനും സംതൃപ്തിയുടെ പാഠങ്ങൾ പഠിക്കാൻ തുടങ്ങും. അപരിഗ്രഹം തത്വം പൂർണമായി അനുവത്തിക്കുന്നവൻ യാതൊന്നും കരുതി വക്കാൻ പാടില്ല. അയാൾക്കു നിത്യവും ഭക്ഷണം വേണമെന്നതു് ആവശ്യമാണു്. പക്ഷേ അത് നൽകേണ്ടതു് ഈശ്വരന്റെ കടമയാണു്. വളരെ കുറച്ചു പേർ മാത്രമേ ഈ നിലയിലെത്താൻ സാധിക്കൂ. എന്നിരുന്നാലും ഈ ഉന്നതാദർശം സദാ മുമ്പിൽ വച്ച് കൊണ്ട് നമ്മുടെ ഓരോ സമ്പാദ്യത്തേയും പരിശോധിക്കുന്നതു് ആശാസ്യമായ കൎത്തവ്യമാണ്. ആവശ്യങ്ങൾ വർദ്ധിപ്പിക്കുന്നതിലല്ല സാക്ഷാൽ പരിഷ്കാരം സ്ഥിതി ചെയ്യുന്നതു്. നേരേ മറിച്ചു് മഹഃപൂർവം സ്വയമേവ അവനവന്റെ ആവശ്യങ്ങളുടെ എണ്ണം കുറക്കുന്നതിലാണു് അത് കുടികൊള്ളുന്നതു്. ഇങ്ങിനെയാണെങ്കിൽ മാത്രമേ സാക്ഷാൽ സംതൃപ്തിയും സുഖവും ഉണ്ടാവുകയുള്ളൂ; സേവനത്തിനുള്ള ശക്തി വർദ്ധിക്കുകയുള്ളൂ. ആശ്രമത്തിൽ പോലും ഈ നില പൂർണമായി സാധിച്ചിട്ടില്ലെന്നു ഗാന്ധിജി സമ്മതിക്കുന്നു. {{text-indent|2em|പരമമായ സത്യത്തിൽ ദേഹം കൂടിയും ഒരു സമ്പാദ്യമെന്നു പറയാം. ആത്മാവിനു (ജീവനു്) സുഖാസ്വാദനത്തിലുള്ള ആസക്തി കാരണമാണു് ദേഹം സൃഷ്ടിക്കപ്പെട്ടത് എന്നു പറഞ്ഞട്ടുള്ളതു് ശരിയാണു്. ആശ നശിച്ചാൽ ദേഹം കൊണ്ടു് ആവശ്യമില്ല. അപ്പോൾ പിന്നെ ജനന മരണമാകുന്ന ശൃംഖലയുടെ ആവശ്യവുമില്ല. മോക്ഷവുമായി. ഇതത്രേ പരിപൂർണ്ണ സന്യാസം. അപ്പോ}}<noinclude></noinclude> lpmbdbebnu80pzxv4h1miklsdrjg8na താൾ:ഗാന്ധിസം.pdf/87 106 85111 246870 246080 2026-08-25T17:40:38Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246870 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|79}}</noinclude>{{text-indent|2em|സാമ്പത്തികമായ പ്രാധാന്യം മാത്രമേയുള്ളുവെങ്കിൽ നിർദ്ധനർ മാത്രം ചൎക്കാ എടുത്താൽ മതിയാകുമായിരുന്നു. രാഷ്ട്രീയ പ്രാധാന്യം മാത്രം നോക്കിയാൽ ഇൻഡ്യക്കു സ്വരാജ് കിട്ടുന്നതുവരെ ചൎക്കാ മതിയെന്നു വയ്ക്കാം. എന്നാൽ സാംസ്കാരികമായിരിക്കുന്ന പ്രാധാന്യത്തേപ്പറ്റി ചിന്തിച്ചാൽ സകലരും ചൎക്കാ എടുക്കേണ്ടവർ തന്നെ. അതും സ്വരാജ്യം കിട്ടുന്നതു വരെ മാത്രം പോരാ. ചൎക്കാ സ്വരാജ്യത്തിന്റെ ഘടകമായിത്തന്നെ തീരണം. സ്വതന്ത്ര ഭാരതത്തിൽ ചൎക്കായ്ക്കു് പ്രഥമ സ്ഥാനം ലഭിക്കണമെന്നത്രേ ഗാന്ധി മതം. ഒരാൾ കുറഞ്ഞതു് ദിവസേന മുക്കാൽ മണിക്കൂർ നൂൽ നൂൽക്കുക എന്നതു് അതിസാധാരണമായ തപസ്യയായിത്തീരുന്നതു് വ്യക്തിപരവും സാമൂഹ്യ പരവുമായ സാന്മാർഗിക പുരോഗമനത്തിനു നിദാനമായിത്തീരുമെന്നു് ഗാന്ധിജി ഉപദേശിക്കുന്നു. യുക്തിവാദം കൊണ്ടു് സമൎത്ഥിക്കാൻ പാടില്ലെങ്കിലും പ്രയോഗം മൂലം അനുഭവിച്ചറിയേണ്ടതായ മൗലിക കൎത്തവ്യമാണു് ഈ വിഷയം എന്നു മാത്രം പറയുന്നതിനേ നിവൃത്തിയുള്ളു.}} {{text-indent|2em|അവസാനമായി ഒന്നു രണ്ടു സംശയങ്ങൾക്കുള്ള സമാധാനം കൂടി ചൂണ്ടിക്കാണിച്ചു കൊണ്ടു ഈ അദ്ധ്യായം സമാപിപ്പിക്കാം. ഒന്നാമതായി ഇൻഡ്യയിലുണ്ടാക്കുന്ന മിൽ തുണിയുള്ളപ്പോൾ പരുത്ത കൈ നൂൽത്തുണി ധരിക്കണമെന്ന നിർബ്ബന്ധം എന്തിനു് എന്ന ചോദ്യത്തിനു ഗാന്ധിജിയുടെ മറുപടി ഹോട്ടലുകളിൽ ഭക്ഷണം കിട്ടുമെന്നിരിയ്ക്കെ നാം അടുക്കളയിൽ ചെയ്യുന്നതെന്തിനാണോ അതുപോലെയെന്നായിരുന്നു. അടുത്തതായി ഭംഗിയില്ലാത്തതല്ലേ ഖദറെന്ന പ്രശ്നത്തിനു് അദ്ദേഹത്തിന്റെ മറുപടി നിഷേധാൎത്ഥത്തിലാണ്. മിൽ തുണിയിലാണു് എല്ലാം}}<noinclude></noinclude> 9dzauyjhugruwvra2ydfucenhvmoign താൾ:ഗാന്ധിസം.pdf/142 106 85136 246874 246109 2026-08-25T20:42:01Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246874 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|134}}</noinclude>ക്കാറായിട്ടില്ല. ഇൻഡ്യയിൽ നാളത്തെ നേതാക്കന്മാർ അവരായിത്തീരുമെന്നാണു ചിലരുടെ പക്ഷം. മറ്റു ചിലർ പറയുന്നതു് തനി ഗാന്ധിയൻ മാർഗത്തിൽ കൂടിയല്ലാതെ ഇൻഡ്യയുടെ ഭാവി രൂപീകരിക്കപ്പെടുകയില്ലെന്നാണ്. ഒരു കാര്യം നാം വിസ്മരിക്കരുത്. തീക്കുടുക്കയെന്നു കരുതുന്ന ജയപ്രകാശ് കൂടിയും കാലം കഴിയും തോറും അഹിംസാ മാർഗത്തിലേക്കു ചായ്‌വു് കാണിച്ചു തുടങ്ങിയിട്ടുണ്ടു്. വ്യവസായങ്ങൾ രാഷ്ട്രത്തിന്റേതാക്കുക എന്ന കാര്യത്തിൽ ഇടക്കാല ഗവൎമ്മേന്റു് 'പ്രതിഫലം കൊടുക്കാതെ' വേണമെന്ന നയത്തെ സ്വീകരിച്ചില്ലെന്നത് സുവിദിതമാണല്ലോ. എന്നാൽ പൂർണ്ണ സ്വാതന്ത്ര്യം കിട്ടി കഴിയുമ്പോൾ ഓരോ വ്യവസായവും പ്രത്യേകം എടുത്ത് നീതി പരമായി ആവശ്യമുണ്ടെന്നു കാണുന്നവൎക്കു മാത്രം ആവശ്യമുള്ളത്ര മാത്രം പ്രതിഫലം നൽകി രാഷ്ട്രീയമാക്കുമെന്ന് ന്യായ മായി ഊഹിക്കാം. അത് സ്വീകാര്യമായ രാജി മാർഗവുമായി ഭവിച്ചേക്കാം. {{text-indent|2em|എന്തായാലും ഗാന്ധിജി സോഷ്യലിസ വിരോധിയാണെന്നു ആരും കരുതാതിരിക്കട്ടെ.}} {{ന|{{bar}}}} {{ന|{{തലക്കെട്ട്3|13 സദാചാരം}}}} {{ന|{{bar}}}} {{text-indent|2em|"എല്ലാത്തരം അവകാശങ്ങളും അർഹിക്കുന്നവയും സംരക്ഷിക്കാവുന്നവയും ആകണമെങ്കിൽ, അവ ഉത്തമമായി അനുഷ്ഠിച്ച ധൎമ്മത്തിൽ നിന്നുണ്ടായവയായിരിക്കണം. അതിനാൽ ലോകത്തിലെ പൗരനെന്ന നിലയ്ക്കുള്ള}}<noinclude></noinclude> sisx7dvy5hgiarly0aajti9x6i897w1