വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.17 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം 0 1957 246919 217912 2026-08-28T06:45:40Z ~2026-44247-58 13522 246919 wikitext text/x-wiki {{രാമായണം സുന്ദരകാണ്ഡം}} :ഹരിഃ ശ്രീ ഗണപതയേ നമഃ :അവിഘ്നമസ്തു :സകലശുകകുല വിമലതിലകിത കളേബരേ! :സാരസ്യപീയൂഷ സാരസർവ്വസ്വമേ :കഥയ മമ കഥയ മമ കഥകളതിസാദരം :കാകുൽ‌സ്ഥലീലകൾ കേട്ടാൽ മതിവരാ :കിളിമകളൊടതിസരസമിതി രഘുകുലാധിപൻ :കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം :കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ :കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ :ഹിമശിഖരി സുതയൊടുചിരിച്ചു ഗംഗാധര- :നെങ്കിലോ കേട്ടു കൊൾകെന്നരുളിച്ചെയ്തു.....................10 :*[[/സമുദ്രലംഘനം|സമുദ്രലംഘനം]] :*[[/മാർഗ്ഗവിഘ്നം|മാർഗ്ഗവിഘ്നം]] :*[[/ലങ്കാലക്ഷ്മീമോക്ഷം|ലങ്കാലക്ഷ്മീമോക്ഷം]] :*[[/സീതാദർശനം|സീതാദർശനം]] :*[[/രാവണന്റെ പുറപ്പാട്|രാവണന്റെ പുറപ്പാട്]] :*[[/രാവണന്റെ ഇച്ഛാഭംഗം|രാവണന്റെ ഇച്ഛാഭംഗം]] :*[[/സീതാഹനുമൽ‌സംവാദം|സീതാഹനുമൽ‌സംവാദം]] :*[[/ലങ്കാമർദ്ദനം|ലങ്കാമർദ്ദനം]] :*[[/ഹനൂമദ്ബന്ധനം|ഹനൂമദ്ബന്ധനം]] :*[[/ഹനുമാന്റെ ഹിതോപദേശം|ഹനുമാന്റെ ഹിതോപദേശം]] :*[[/ലങ്കാദഹനം|ലങ്കാദഹനം]] :*[[/ഹനുമാന്റെ പ്രത്യാഗമനം|ഹനുമാന്റെ പ്രത്യാഗമനം]] [[വർഗ്ഗം:അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] ak75xkrjtl6p8iio0r3h0pjkqo1sf27 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/മാർഗ്ഗവിഘ്നം 0 1970 246921 246453 2026-08-28T07:12:19Z ~2026-44247-58 13522 246921 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} പതഗപതിരിവ പവനസുതനഥ വിഹായസാ ഭാനുബിംബാഭയാ പോകും ദശാന്തരേ അമരസമുദയമനിലതനയ ബലവേഗങ്ങ- ളാലോക്യ ചൊന്നാർ പരീക്ഷണാർത്ഥം തദാ...................40 സുരസയൊടു പവനസുതസുഖഗതി മുടക്കുവാൻ തൂർണ്ണം നടന്നിതു നാഗജനനിയും ത്വരിതമനിലജ മതിബലങ്ങളറിഞ്ഞതി- സൂക്ഷ്മദൃശാ വരികെന്നതു കേട്ടവൾ ഗഗനപഥി പവനസുത ജവഗതി മുടക്കുവാൻ ഗർവ്വേണ ചെന്നു തത്സന്നിധൌ മേവിനാൾ കഠിനതരമലറിയവളവനൊടുര ചെയ്തിതു “കണ്ടീലയോ ഭവാനനെന്നെക്കപിവര! ഭയരഹിതമിതുവഴി നടക്കുന്നവർകളെ ഭക്ഷിപ്പതിന്നുമാം കൽപ്പിച്ചതീശ്വരൻ.....................50 വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ വീരാ! വിശപ്പെനിക്കേറ്റമുണ്ടോർക്ക നീ മമവദന കുഹരമതിൽ വിരവിനൊടു പൂക നീ മറ്റൊന്നുമോർത്തു കാലം കളയായ്കെടോ!” സരസമിതി രഭസതരമതനു സുരസാഗിരം സാഹസാൽ കേട്ടനിലാത്മജൻ ചൊല്ലിനാൻ: “അഹമഖിലജഗദധിപനമര ഗുരുശാസനാ- ലാശു സീതാന്വേഷണത്തിന്നു പോകുന്നു അവളെ നിശിചരപുരിയിൽ വിരവിനൊടു ചെന്നുക- ണ്ടദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാൻ......................60 ജനക നരപതിദുഹിതൃ ചരിതമഖിലം ദ്രുതം ചെന്നു രഘുപതിയോടറിയിച്ചു ഞാൻ തവവദന കുഹരമതിലപഗത ഭയാകുലം താല്പര്യമുൾക്കൊണ്ടു വന്നു പുക്കീടുവൻ അനൃതമകതളിരിലൊരു പൊഴുതുമറിവീലഹ- മാശു മാർഗ്ഗം ദേഹി ദേവീ നമോസ്തുതേ” തദനു കപികുലവരനൊടവളുമുര ചെയ്തിതു “ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ” “മനസി തവ സുദൃഢമിതി യദി സപദി സാദരം വാ പിളർന്നീടെ”ന്നു മാരുതി ചൊല്ലിനാൻ..........................70 അതിവിപുലമുടലുമൊരു യോജനായാമമാ- യാശുഗ നന്ദനൻ നിന്നതു കണ്ടവൾ അതിലധികതര വദന വിവരമൊടനാകുല- മത്ഭുതമായഞ്ചു യോജനാവിസ്തൃതം പവനതനയനുമതിനു ഝടിതി ദശയോജന പരിമിതി കലർന്നു കാണായോരനന്തരം നിജമനസി ഗുരുകുതുകമൊടു സുരസയും തദാ നിന്നാളിരുപതു യോജനവായുവുമായ് മുഖകുഹരമതിവിപുലമിതി കരുതി മാരുതി മുപ്പതുയോജനവണ്ണമായ് മേവിനാൻ......................80 അലമലമിതയമമലനരുതു ജയമാർക്കുമെ- ന്നൻപതുയോജന വാ പിളർന്നീടിനാൾ അതുപൊഴുതു പവനസുതനതി കൃശശരീരനാ- യംഗുഷ്ഠതുല്യനായുൾപ്പുക്കരുളിനാൻ തദനുലഘുതരമവനുമുരുതരതപോ ബലാൽ തത്ര പുറത്തു പുറപ്പെട്ടു ചൊല്ലിനാൻ: “ശൃണു സുമുഖി! സുരസുഖപരേ! സുരസേ! ശുഭേ! ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ ശരണമിഹ ചരണസരസിജയുഗളമേവ തേ ശാന്തേ ശരണ്യേ! നമസ്തേനമോസ്തുതേ!”..................90 പ്ലവഗപരിവൃഢവചന നിശമനദശാന്തരേ പേർത്തും ചിരിച്ചു പറഞ്ഞു സുരസയും: “വരികതവജയമതി സുഖേനപോയ്ചെന്നു നീ വല്ലഭാവൃത്താന്തമുള്ളവണ്ണം മുദാ രഘുപതിയൊടഖിലമറിയിക്ക തൽ കോപേന രക്ഷോഗണത്തെയുമൊക്കെയൊടുക്കണം അറിവതിനുതവ ബലവിവേകവേഗാദിക- ളാദിതേയന്മാരയച്ചുവന്നേനഹം” നിജചരിതമഖിലമവളവനൊടറിയിച്ചു പോയ് നിർജ്ജരലോകം ഗമിച്ചാൾ സുരസയും......................100 പവനസുതനഥഗഗനപഥി ഗരുഡതുല്യനായ് പാഞ്ഞുപാരാവാരമീതേ ഗമിക്കുമ്പോൾ ജലനിധിയുമചലവരനോടു ചൊല്ലീടിനാൻ: “ചെന്നു നീ സൽക്കരിക്കേണം കപീന്ദ്രനെ സഗരനരപതിതനയരെന്നെ വളർക്കയാൽ സാഗരമെന്നുചൊല്ലുന്നിതെല്ലാവരും തദഭിജനഭവനറിക രാമൻ തിരുവടി തസ്യകാര്യാർത്ഥമായ് പോകുന്നതുമിവൻ ഇടയിലൊരു പതനമവനില്ല തൽക്കാരണാ- ലിച്ഛയാപൊങ്ങിത്തളർച്ച തീർത്തീടണം.........................110 മണികനകമയനമലനായ മൈനാകവും മാനുഷവേഷം ധരിച്ചു ചൊല്ലീടിനാൻ ഹിമശിഖരിതനയനഹമറിക കപിവീര! നീ- യെന്മേലിരുന്നു തളർച്ചയും തീർക്കെടോ! സലിലനിധി സരഭസമയയ്ക്കയാൽ വന്നുഞാൻ സാദവും ദാഹവും തീർത്തുപൊയ്ക്കൊൾകെടോ! അമൃതസമജലവുമതിമധുരമധുപൂരവു- മാർദ്രപക്വങ്ങളും ഭക്ഷിച്ചുകൊൾക നീ” അലമലമിതരുതരുതു രാമകാര്യാർത്ഥമാ- യാശു പോകും വിധൌ പാർക്കരുതെങ്ങുമേ......................120 പെരുവഴിയിലശനശയനങ്ങൾ ചെയ്കെന്നതും പേർത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും അനുചിതമറിക രഘുകുലതിലക കാര്യങ്ങ- ളൻപോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ വിഗതഭയമിനിവിരവൊടിന്നു ഞാൻ പോകുന്നു ബന്ധുസൽക്കാരം പരിഗ്രഹിച്ചേനഹം പവനസുതനിവയുമുരചെയ്തു തൻ കൈകളാൽ പർവ്വതാധീശ്വരനെത്തലോടീടിനാൻ പുനരവനുമനിലസമമുഴറി നടകൊണ്ടിതു പുണ്യജനേന്ദ്രപുരം പ്രതി സംഭ്രമാൽ.........................130 തദനു ജലനിധിയിലതിഗഭീരദേശാലയേ സന്തതം വാണെഴും ഛായഗ്രഹണിയും സരിദധിപനുപരിപരിചൊടു പോകുന്നവൻ തൻ‌നിഴലാശു പിടിച്ചു നിർത്തീടിനാൾ അതുപൊഴുതു മമഗതിമുടക്കിയതാരെന്ന- തന്തരാപാർത്തുകീഴ്പോട്ടു നോക്കീടിനാൻ അതിവിപുലതരഭയകരാഗിയെ ക്കണ്ടള- വംഘ്രിപാതേന കൊന്നീടിനാൻ തൽക്ഷണേ നിഴലതുപിടിച്ചു നിർത്തിക്കൊന്നു തിന്നുന്ന നീചയാം സിംഹികയെക്കൊന്നനന്തരം...................140 ദശവദനപുരിയിൽ വിരവോടുപോയീടുവാൻ ദക്ഷിണദിക്കുനോക്കിക്കുതിച്ചീടിനാൻ ചരമഗിരി ശിരസി രവിയും പ്രവേശിച്ചിതു ചാരുലങ്കാ ഗോപുരാഗ്രേ കപീന്ദ്രനും ദശവദന നഗരമതി വിമല വിപുല സ്ഥലം ദക്ഷിണ വാരിധി മദ്ധ്യേ മനോഹരം ബഹുലഫല കുസുമ ദലയുതവിടപിസങ്കുലം വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം മണി കനക മയമമരപുര സദൃശമംബുധി മദ്ധ്യേ ത്രികൂടാചലോപരി മാരുതി........................150 കമലമകൾ ചരിതമറിവതിന്നു ചെന്നൻപോടു കണ്ടിതു ലങ്കാനഗരം നിരുപമം കനകവിരചിതമതിൽ കിടങ്ങും പലതരം കണ്ടുകടപ്പാൻ പണിയെന്നു മാനസേ പരവശതയൊടു ഝടിതി പലവഴി നിരൂപിച്ചു പത്മനാഭൻ തന്നെ ധ്യാനിച്ചു മേവിനാൻ നിശിതമസി നിശിചരപുരേ കൃശരൂപനായ് നിർജ്ജനദേശേ കടപ്പനെന്നോർത്തവൻ നിജമനസി നിശിചരകുലാരിയെ ധ്യാനിച്ചു നിർജ്ജരവൈരിപുരം ഗമിച്ചീടിനാൻ..................160 പ്രകൃതിചപലനുമധിക ചപലമചലം മഹൽ പ്രാകാരവും മുറിച്ചാകാരവും മറ- ച്ചവനിമകളടിമലരുമകതളിരിലോർത്തു കൊ‌ ണ്ടഞ്ജനാനന്ദനനഞ്ജസാ നിർഭയം. se7oxut8to11vzj65zh1wn5v8cdb34i അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ലങ്കാലക്ഷ്മീമോക്ഷം 0 1980 246922 246454 2026-08-28T10:06:12Z ~2026-44247-58 13522 246922 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} ഉടൽ കടുകിനൊടു സമമിടത്തു കാൽ മുമ്പിൽ വ- ച്ചുള്ളിൽ കടപ്പാൻ തുടങ്ങും ദശാന്തരേ കഠിനതരമലറിയൊരു രജനിചരി വേഷമായ്- കാണായിതാശു ലങ്കാ ശ്രീയെയും തദാ “ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ- നേകനായ് ചോരനോ ചൊല്ലു നിൻ വാഞ്ഛിതം ................170 അസുരസുര നര പശുമൃഗാദി ജന്തുക്കൾ മ- റ്റാർക്കുമേ വന്നുകൂടാ ഞാനറിയാതെ ഇതിപരുഷവചനമൊടണഞ്ഞു താഡിച്ചിതൊ- ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും രഘുകുലജ വരസചിവ വാമമുഷ്ടി പ്രഹാ- രേണ പതിച്ചു വമിച്ചിതു ചോരയും കപിവരനൊടവളുമെഴുനേറ്റു ചൊല്ലീടിനാൾ: “കണ്ടേനെടോ തവ ബാഹുബലം സഖേ! വിധിവിഹിതമിതു മമ പുരൈവ ധാതാവു താൻ വീരാ! പറഞ്ഞിതെന്നോടിതു മുന്നമേ .....................180 സകല ജഗധിപതി സനാതനൻ മാധവൻ സാക്ഷാൽ മഹാവിഷ്ണുമൂർത്തി നാരായണൻ കമലദല നയന നവനിയിലവതരിക്കു മുൾ- ക്കാരുണ്യമോടഷ്ടവിംശതിപര്യയേ ദശരഥനൃപതിതനയനായ് മമ പ്രാർത്ഥനാൽ ത്രേതായുഗേ ധർമ്മദേവരക്ഷാർത്ഥമായ് ജനകനൃപവരനു മകളായ് നിജമായയും ജാതയാം പംക്തിമുഖ വിനാശത്തിനായ് സരസിരുഹ നയന നടവിയലഥ തപസ്സിനായ് സഭ്രാതൃഭാര്യനായ് വാഴും ദശാന്തരേ .......................190 ദശവദനനവനിമകളെയുമപഹരിച്ചുടൻ ദക്ഷിണ വാരിധി പുക്കിരിക്കുന്ന നാൾ സപദി രഘുവരനൊ ടരുണജനു സാചിവ്യവും സംഭവിക്കും പുനസ്സുഗ്രീവശാസനാൽ സകലദിശി കപികൾ തിരവാൻ നടക്കുന്നതിൽ സന്നദ്ധനായ് വരുമേകൻ തവാന്തികേ കലഹമവനൊടു ഝടിതി തുടരുമളവെത്രയും കാതരയായ് വരും നീയെന്നു നിർണ്ണയം രണനിപുണനൊടു ഭവതി താഡനവും കൊണ്ടു രാമദൂതന്നു നൽകേണമനുജ്ഞയും .........................200 ഒരു കപിയൊടൊരു ദിവസമടി ഝടിതി കൊൾകിൽ നീ- യോടി വാങ്ങിക്കൊള്ളുകെന്നു വിരിഞ്ചനും കരുണയൊടുഗതകപടമായ് നിയോഗിക്കയാൽ കാത്തിരുന്നേനിവിടം പല കാലവും രഘുപതിയൊടിനിയൊരിടരൊഴികെ നടകൊൾക നീ ലങ്കയും നിന്നാൽ ജിതയായിതിന്നെടോ! നിഖില നിശിചര കുലപതിക്കു മരണവും നിശ്ചയമേറ്റമടുത്തു ചമഞ്ഞിതു ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി- പ്പാരാതെ ചെന്നു കണ്ടീടുക ദേവിയെ.................... 210 ത്രിദശകുലരിപുദശമുഖാന്തഃപുരവരേ ദിവ്യ ലീലാവനേ പാദപസംകുലേ നവകുസുമ ഫലസഹിത വിടപിയുത ശിംശപാ നാമവൃക്ഷത്തിൻ ചുവട്ടിലതിശുചാ നിശിചരികൾ നടുവി ലഴലൊടു മരുവിടുന്നെടോ! നിർമ്മല ഗാത്രിയാം ജാനകി സന്തതം ത്വരിതമവൾ ചരിതമുടനവനൊടറിയിക്ക പോ- യംബുധിയും കടന്നംബരാന്തേ ഭവാൻ അഖില ജഗദധിപതി രഘൂത്തമൻ പാതുമാ- മസ്തുതേ സ്വസ്തിരത്യുത്തമോത്തംസമേ! ..................220 ലഘുമധുര വചനമിതി ചൊല്ലി മറഞ്ഞിതു ലങ്കയിൽ നിന്നു വാങ്ങീ മലർമങ്കയും tog32g81ztjfud2k3ztx66bjxpjkhox അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/സീതാദർശനം 0 1981 246923 175400 2026-08-28T10:12:31Z ~2026-44247-58 13522 246923 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} ഉദകനിധി നടുവിൽ മരുവും ത്രികൂടാദ്രിമേ- ലുല്ലംഘിതേബ്ധൌ പവനാത്മജന്മനാ ജനക നരപതി വരമകൾക്കും ദശാസ്യനും ചെമ്മേ വിറച്ചിതു വാമഭാഗം തുലോം ജനക നരപതി ദുഹിതൃവരനു ദക്ഷാംഗവും ജാതനെന്നാകിൽ വരും സുഖദുഃഖവും തദനു കപികുലപതി കടന്നിതു ലങ്കയിൽ താനതി സൂക്ഷ്മശരീരനായ് രാത്രിയിൽ....................230 ഉദിതരവികിരണരുചി പൂണ്ടൊരു ലങ്കയി- ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ ദശവദന മണി നിലയമായിരിക്കും മമ ദേവിയിരിപ്പേടമെന്നോർത്തു മാരുതി കനകമണി നികരവിരചിത പുരിയിലെങ്ങുമേ കാണാഞ്ഞു ലങ്കാവചനമോർത്തീടിനാൻ ഉടമയൊടു മസുരപുരി കനിവിനൊടു ചൊല്ലിയോ- രുദ്യാനദേശേ തിരഞ്ഞുതുടങ്ങിനാൻ ഉപവനവുമമൃതസമസലിലയുതവാപിയു- മുത്തുംഗ സൌധങ്ങളും ഗോപുരങ്ങളും ...................240 സഹജ സുത സചിവ ബലപതികൾ ഭവനങ്ങളും സൌവർണ്ണ സാലധ്വജ പതാകങ്ങളും ദശവദന മണിഭവനശോഭ കാണും വിധൌ ദിക്പാലമന്ദിരം ധികൃതമായ് വരും കനകമണിരചിത ഭവനങ്ങളിലെങ്ങുമേ കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധൌ കുസുമചയ സുരഭിയൊടു പവനനതിഗൂഢമായ് കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടു പോയുടൻ ഉപവനവുമുരുതരതരു പ്രവരങ്ങളു- മുന്നതമായുള്ള ശിംശപാവൃക്ഷവും ........................250 അതിനികടമഖില ജഗദീശ്വരി തന്നെയു- മാശുഗനാശു കാട്ടിക്കൊടുത്തീടിനാൻ മലിനതര ചികുരവസനം പൂണ്ടു ദീനയായ് മൈഥിലി താൻ കൃശഗാത്രിയായെത്രയും ഭയ വിവശമവനിയിലുരുണ്ടും സദാഹൃദി ഭർത്താവു തന്നെ നിനച്ചു നിനച്ചലം നയന ജല മനവരതമൊഴുകിയൊഴുകിപ്പതി- നാമത്തെ രാമ രാമേതി ജപിക്കയും നിശിചരികൾ നടുവിലഴലൊടു മരുവുമീശ്വരി നിത്യസ്വരൂപിണിയെക്കണ്ടു മാരുതി ............................260 വിടപിവരശിരസി നിബിഡച്ഛദാന്തർഗ്ഗതൻ വിസ്മയം പൂണ്ടു മറഞ്ഞിരുന്നീടിനാൻ ദിവസകരകുലപതി രഘൂത്തമൻ തന്നുടെ ദേവിയാം സീതയെക്കണ്ടു കപിവരൻ കമലമകളഖില ജഗദീശ്വരി തന്നുടൽ കണ്ടേൻ കൃതാർത്ഥോസ്മ്യഹം കൃതാർത്ഥോസ്മ്യഹം ദിവസകരകുലപതി രഘൂത്തമൻ കാര്യവും ദീനതയെന്നിയേ സാധിച്ചിതിന്നു ഞാൻ. 6tw3c0w222885qvn73cks2fp9k2n4yi അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/രാവണന്റെ പുറപ്പാട് 0 2081 246924 16677 2026-08-28T10:20:31Z ~2026-44247-58 13522 246924 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} ഇതിപലവുമക തളിരിലോർത്ത കപിവര നിത്തിരി നേരമിരിക്കും ദശാന്തരേ .....................270 അസുരകുലവര നിലയനത്തിൻ പുറത്തുനി- ന്നാശു ചില ഘോഷശബ്ദങ്ങൾ കേൾക്കായി കിമിദമിതി സപദി കിസലയച നിലീനനാ- യ്ക്കീടവദ്ദേഹം മറച്ചു മരുവിനാൻ വിബുധകുലരിപു ദശമുഖൻ വരവെത്രയും വിസ്മയത്തോടു കണ്ടു കപികുഞ്ജരൻ അസുരസുര നിശിചരവരാംഗനാ വൃന്ദവു- മത്ഭുതമായുള്ള ശൃംഗാരവേഷവും ദശവദനനനവരതമകതളിരിലുണ്ടു തൻ ദേഹനാശം ഭവിക്കുന്നതെന്നീശ്വരാ! ...................280 സകല ജഗദധിപതി സനാതനൻ സന്മയൻ സാക്ഷാൽ മുകുന്ദനേയും കണ്ടു കണ്ടു ഞാൻ നിശിതരശരശകലിതാംഗനായ്കേവലേ നിർമ്മലനായ ഭഗവൽ പദാംബുജേ വരദനജനനമരുമമൃതാനന്ദപൂർണ്ണമാം വൈകുണ്ഠ രാജ്യമെനിക്കന്നു കിട്ടുന്നു അതിനു ബത! സമയമിദമിതി മനസി കരുതി ഞാ- നംഭോജ പുത്രിയെക്കൊണ്ടു പോന്നീടിനേൻ അതിനുമൊരുപരിഭവമൊടുഴറി വന്നീലവ- നായുർവിനാശകാലം നമുക്കാഗതം.............................290 ശിരസി മമ ലിഖിതമിഹ മരണസമയദൃഢം ചിന്തിച്ചു കണ്ടാലതിനില്ല ചഞ്ചലം കമലജനുമറിയരുതു കരുതുമളവേതുമേ കാലസ്വരൂപനാമീശ്വരൻ തന്മതം സതതമകതളിരിലിവ കരുതി രഘുനാഥനെ സ്വാത്മനാ ചിന്തിച്ചു ചിന്തിച്ചിരിക്കവേ കപികൾ കുലവരനവിടെയാശു ചെല്ലും മുമ്പേ കണ്ടിതു രാത്രിയിൽ സ്വപ്നം ദശാനനൻ രഘുജനകതിലക വചനേന രാത്രൌ വരും കശ്ചിൽ കപിവരൻ കാമരൂപാന്വിതൻ ...........................300 കൃപയോടൊരു കൃമിസദൃശ സൂക്ഷ്മശരീരനായ് കൃത്സ്നം പുരവരമന്വിഷ്യ നിശ്ചലം തരുനികര വരശിരസി വന്നിരുന്നാദരാൽ താർമകൾ തന്നെയും കണ്ടു രാമോദന്തം അഖിലമവളൊടു ബത! പറഞ്ഞടയാളവു- മാശുകൊടുത്തുടനാശ്വസിപ്പിച്ചു പോം അതു പൊഴുതിലവനറിവതിന്നു ഞാൻ ചെന്നു ക- ണ്ടാധി വളർത്തുവൻ വാങ്മയാസ്ത്രങ്ങളാൽ രഘുപതിയൊടതുമവനശേഷമറിയിച്ചു രാമനുമിങ്ങു കോപിച്ചുടനേവരും ...........................310 രണശിരസി സുഖമരണമതിനിശിതമായുള്ള രാമശരമേറ്റെനിക്കും വരും ദൃഢം പരമഗതി വരുവതിനു പരമൊരുപദേശമാം പന്ഥാവിതു മമ പാർക്കയില്ലേതുമേ സുരനിവഹമതിബലവശാൽ സത്യമായ്‌വരും സ്വപ്നം ചിലർക്കു ചിലകാലമൊക്കണം നിജമനസി പലവുമിതി വിരവൊടു നിരൂപിച്ചു നിശ്ചിത്യ നിർഗ്ഗമിച്ചീടിനാൻ രാവണൻ കനകമണി വലയ കടകാംഗദ നൂപുര- കാഞ്ചീമുഖാഭരണാരാവമന്തികേ .....................320 വിവശതര ഹൃദയ മൊടു കേട്ടു നോക്കും വിധൌ വിസ്മയമാമ്മാറു കണ്ടു പുരോഭുവി വിബുധരി പുനിശിചരകുലാധിപൻ തൻ വര- വെത്രയും ഭീതയായ് വന്നിതു സീതയും ഉരസിജവുമുരു തുടകളാൽ മറച്ചാധിപൂ- ണ്ടുത്തമാംഗം താഴ്ത്തി വേപഥുഗാത്രിയായ് നിജരമണ നിരുപമ ശരീരം നിരാകുലം നിർമ്മലം ധ്യാനിച്ചിരിക്കും ദശാന്തരേ ദശവദന നയുഗശരപരവശതയാസമം ദേവീസമീപേ തൊഴുതിരുന്നീടിനാൻ. ....................330 gfoomj0e5mf8ey7vciqilxwap0p6r8y അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/രാവണന്റെ ഇച്ഛാഭംഗം 0 2083 246925 16675 2026-08-28T10:43:53Z ~2026-44247-58 13522 246925 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} അനുസരണ മധുര രസവചന വിഭവങ്ങളാ- ലാനന്ദരൂപിണിയോടു ചൊല്ലീടിനാൻ “ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം ശോഭനശീലേ! പ്രസീദ പ്രസീദ മേ നിഖില ജഗദധിപമസുരേശമാലോക്യമാം നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാൻ ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമാം ത്വദ്ഗത മാനസനെന്നറികെന്നെ നീ ഭവതി തവ രമണപി ദശരഥതനൂജനെ- പ്പാർത്താൽ ചിലർക്കു കാണാം ചിലപ്പോഴേടോ! .....................340 പല സമയമഖിലദിശി നന്നായ്ത്തിരകിലും ഭാഗ്യവതാമപി കണ്ടുകിട്ടാപരം സുമുഖി! ദശരഥതനയനാൽ നിനക്കേതുമേ- സുന്ദരീ കാര്യമില്ലെന്നു ധരിക്ക നീ ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി- ല്ലോർത്താലൊരു ഗുണമില്ലവനോമലേ! സുദൃഢമനവരതമുപഗൂഹനം ചെയ്കിലും സുഭ്രൂ സുചിരമരികേ വസിക്കിലും തവ ഗുണ സമുദയമലിവോടു ഭുജിക്കിലും താല്പരിയം നിന്നിലില്ലവനേതുമേ ......................350 ശരണമവനൊരുവരുമൊമൊരിക്കലുമില്ലിനി ശക്തിവിഹീനൻ വരികയുമില്ലല്ലോ കിമപി നഹി ഭവതി കരണീയം ഭവതിയാൽ കീർത്തിഹീനൻ കൃതഘ്നൻ തുലോം നിർമ്മമൻ മദരഹിതനറിയരുതു കരുതുമളവാർക്കുമേ- മാനഹീനൻ പ്രിയേ! പണ്ഡിതമാനവാൻ നിഖിലവനചരനിവഹ മദ്ധ്യസ്ഥിതൻ ഭൃശം നിഷ്കിഞ്ചനപ്രിയൻ ഭേദഹീനാത്മകൻ ശ്വപചനുമൊരവനിസുരവരനുമവനൊക്കുമി- ശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ. ............................360 ഭവതിയെയുമൊരു ശബരതരുണിയെയുമാത്മനാ- പാർത്തു കണ്ടാലവനില്ലഭേദം പ്രിയേ! ഭവതിയെയുമക തളിരിലവനിഹ മറന്നിതു ഭർത്താവിനെപ്പാർത്തിരുന്നതിനിമതി ത്വയിവിമുഖനവന നിശമതിനുനഹി സംശയം ത്വദ്ദാസദാസോഹമദ്യ ഭജസ്വ മാം കരഗതമൊരമലമണി വരമുടനുപേക്ഷിച്ചു കാചത്തെയെന്തു കാംക്ഷിക്കുന്നിതോമലേ! സുരദിതിജദനുഭുജഗോപ്സരോ ഗന്ധർവ- സുന്ദരീ വർഗ്ഗം പരിചരിക്കും മുദാ .....................370 നിയതമതിഭയ സഹിതമ മിത ബഹുമാനേന നീ മല്പരിഗ്രഹമായ് മരുവീടുകിൽ കളയരുതു സമയമിഹ ചെറുതു വെറുതേ മമ കാന്തേ! കളത്രമായ് വാഴ്ക നീ സന്തതം കളമൊഴികൾ പലരുമിഹ വിടുപണികൾ ചെയ്യുമ- ക്കാലനും പേടിയുണ്ടെന്നെ മനോഹരേ! പുരുഷഗുണമിഹ മനസി കരുതു പുരുഹുതനാൽ പൂജ്യനാം പുണ്യപുമാനെന്നറികമാം സരസമനുസര സദയമയി തവവശാനുഗം സൌജന്യ സൌഭാഗ്യ സാരസർവസ്വമേ! .......................380 സരസിരുഹമുഖി! ചരണകമലപതിതോസ്മ്യഹം സന്തതം പാഹിമാം പാഹിമാം പാഹിമാം” വിവിധമിതി ദശവദനനനുസരണപൂർവ്വകം വീണു തൊഴുതപേക്ഷിച്ചോരനന്തരം ജനകജയുമവനൊടതിനിടയിലൊരു പുൽക്കൊടി ജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാൾ; “സവിതൃകുലതിലകനിലതീവഭീത്യാ ഭവാൻ സംന്യാസിയാ വന്നിരുവരും കാണാതെ സഭയമതി വിനയമൊടു ശു നീവഹവിരദ്ധ്വരേ- സാഹസത്തോടുമാം കട്ടു കൊണ്ടീലയോ? ...........................390 ദശവദന! സുദൃഢമനുചിതമിതു നിനയ്ക നീ തല്ഫലം നീതാനനുഭവിക്കും ദ്രുതം ദശരഥനിശിതരശരദലിതവപുഷാ ഭവാൻ ദേഹം വിനാ യമലോകം പ്രവേശിക്കും രഘുജനന തിലകനൊരു മനുജനിതി മാനസേ രാക്ഷസരാജ! നിനക്കുതോന്നും ബലാൽ ലവണജലനിധിയെ രഘുകുലതിലകനശ്രമം ലംഘനം ചെയ്യുമതിനില്ല സംശയം ലവസമയമൊടു നിശിത വിശിഖ പരിപാതേന ലങ്കയും ഭസ്മമാക്കീടുമരക്ഷണാൽ.................................400 സഹജസുതസചിവ ബലപതികളൊടു കൂടവേ സന്നമാം നിന്നുടെ സൈന്യവും നിർണ്ണയം അവനവ നിപുണഭരനവനിഭരനാശനൻ അദ്യധാതാവപേക്ഷിച്ചതു കാരണം അവതരണമവനിതലമതിലതിദയാപര- നാശു ചെയ്തീടിനാൻ നിന്നെയൊടുക്കുവാൻ ജനകനൃപവരനു മകളായ് പിറന്നേനഹം ചെമ്മേയതിന്നൊരു കാരണഭൂതയായ് അറിക തവമനസി പുനരിനി വിരവിനൊടു വ- ന്നാശു മാം കൊണ്ടുപോം നിന്നെയും കൊന്നവൻ”..........................410 ഇതിമിഥില നൃപതിമകൾ പരുഷവചനങ്ങൾ കേ- ട്ടേറ്റവും കൃദ്ധനായോരു ദശാനനൻ അതിചപലകരഭുവി കരാളം കരവാള- മാശുഭൂപുത്രിയെക്കൊല്ലുവാനോങ്ങിനാൻ അതുപൊഴുതിലതികരുണയൊടു മയതനൂജയു- മാത്മഭർത്താരം പിടിച്ചടക്കീടിനാൾ! “ഒഴികൊഴിക ദശവദന! ശൃണു മമ വചോ ഭവാ- നൊല്ലാതകാര്യമോരായ്ക മൂഢപ്രഭോ! ത്യജമനുജതരുണിയെയൊരുടയവരുമെന്നിയേ ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ് ...........................420 പതിവിരഹപരവശതയൊടുമിഹ പരാലയേ പാർത്തു പാതിവ്രത്യമാലംബ്യ രാഘവം പകലിരവു നിശിചരികൾ പരുഷവചനം കേട്ടു പാരം വശം കെട്ടിരിക്കുന്നതുമിവൾ ദുരിതമിതിലധികമിഹ നഹി നഹി സുദുർമ്മതേ! ദുഷ്കീർത്തി ചേരുമോ വീരപുംസാം വിഭോ! സുരദനുജദിതിജഭുജഗാപ്സരോഗന്ധർവ- സുന്ദരീ വർഗ്ഗം നിനക്കു വശഗതം“ ദശമുഖനുമധികജളനാശു മണ്ഡോദരീ ദാക്ഷിണ്യവാക്കുകൾ കേട്ടു സലജ്ജനായ് ......................430 നിശിചരികളൊടു സദയമവനുമുരചെയ്തിതു! “നിങ്ങൾ പറഞ്ഞു വശത്തു വരുത്തുവിൻ ഭയജനന വചനമനുസരണ വചനങ്ങളും ഭാവവികാരങ്ങൾ കൊണ്ടും ബഹുവിധം അവനിമകളകതളിരഴിച്ചെങ്കലാക്കുവി- നൻപോടു രണ്ടുമാസം, പാർപ്പനിന്നിയും” ഇതിരജനിചരികളൊടു ദശവദനനും പറ- ഞ്ഞീർഷ്യയോടന്തഃപുരം പുക്കു മേവിനാൻ അതികഠിന പരുഷതര വചനശരമേൽക്കയാ- ലാത്മാവു ഭേദിച്ചിരുന്നിതു സീതയും .........................440 “അനുചിതമിതല മലമടങ്ങുവിൻ നിങ്ങളെ”- ന്നപ്പോൾ ത്രിജടയുമാശു ചൊല്ലീടിനാൾ “ശൃണുവചനമിതു മമ നിശാചരസ്ത്രീകളേ! ശീലാവതിയെ നമസ്കരിച്ചീടുവിൻ സുഖരഹിത ഹൃദയമൊടുറങ്ങിനേ നോട്ടു ഞാൻ സ്വപ്നമാഹന്ത! കണ്ടേനി ദാനീം ദൃഢം അഖില ജഗദധിപനഭിരാമനാം രാമനു- മൈരാവതോപരി ലക്ഷ്മണവീരനും ശരനികരപരി പതന ദഹനകണജാലേന ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും .....................450 രണശിരസി ദശമുഖനെ നിഗ്രഹിച്ചശ്രമം രാക്ഷസരാജ്യം വിഭീഷണനും നൽകി മഹിഷിയെയുമഴകിനൊടു മടിയിൽ വെച്ചാദരാൽ മാനിച്ചു ചെന്നയോദ്ധ്യാപുരം മേവിനാൻ കുലിശധരരിപു ദശമുഖൻ നഗ്നരൂപിയായ് ഗോമയമായ മഹാഹൃദം തന്നിലേ തിലരസവുമുടൽ മുഴുവനലിവിനൊടണിഞ്ഞുടൻ ധൃത്വാ നളദമാല്യം നിജമൂർദ്ധനി നിജസഹജ സചിവസുത സൈന്യസമേതനായ് നിർമ്മഗ്നായ്ക്കണ്ടു വിസ്മയം തേടിനേൻ ......................460 രജനിചരകുലപതി വിഭീഷണൻ ഭക്തനായ് രാമപാദാബ്ജവും സേവിച്ചു മേവിനാൻ കലുഷതകൾ കളവിനിഹ രാക്ഷസ സ്ത്രീകളേ! കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം. കരുണയൊടു വയമതിനുകതിപയ ദിനം മുദാ കാത്തുകൊള്ളേണമിവളെ നിരാമയം” രജനിചര യുവതികളിതി തൃജടാ വചോ- രീതി കേട്ടത്ഭുത ഭീതി പൂണ്ടീടിനാർ മനസി പരവശതയൊടുറങ്ങിനാരേവരും മാനസേ ദുഃഖം കലർന്നു വൈദേഹിയും. 470 j59ze726s5aikmk09nr45riekvjjpy7 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/സമുദ്രലംഘനം 0 4298 246920 246448 2026-08-28T06:49:15Z ~2026-44247-58 13522 246920 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} :ലവണജലനിധിശതകയോജനാവിസ്തൃതം :ലംഘിച്ചുലങ്കയിൽ ചെല്ലുവാൻ മാരുതി :മനുജപരിവൃഢചരണനളിനയുഗളം മുദാ :മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം :കപിവരരൊടമിതബല സഹിതമുരചെയ്തിതു :കണ്ടുകൊൾവിൻ നിങ്ങളെങ്കിലെല്ലാവരും :മമജനകസദൃശനഹ മതിചപലമംബരേ :മാനേനപോകുന്നിതാശരേശാലയേ :അജതനയതനയശരസമമധിക സാഹസാ- :ലദൈവപശ്യാമിരാമപത്നീമഹം.............................20 :അഖിലജഗധധിപനൊടു വിരവൊടറിയിപ്പനി- :ങ്ങദ്യ കൃതാർത്ഥനായേൻ കൃതാർത്ഥോസ്മ്യഹം :പ്രണതജനബഹുജനനമരണ ഹരനാമകം :പ്രാണപ്രയാണകാലേ നിരൂപിപ്പവൻ :ജനിമരണജലനിധിയെ വിരവൊടുകടക്കുമ- :ജ്ജന്മനാ കിം പുനസ്തസ്യ ദൂതോസ്മ്യഹം :തദനു മമ ഹൃദി സപദി രഘുപതിരനാരതം :തസ്യാംഗുലീയവുമുണ്ടു ശിരസി മേ :കിമപി നഹി ഭയമുദധി സപദിതരിതും;നിങ്ങൾ :കീശപ്രവരരേ! ഖേദിയായ്കേതുമേ........................30 :ഇതിപവനതനയനുരചെയ്തു വാലും നിജ- :മേറ്റമുയർത്തിപ്പരത്തി കരങ്ങളും :അതിവിപുല ഗളതലവുമാർജ്ജവമാക്കിനി- :ന്നാകുഞ്ചിതാംഘ്രിയായൂർദ്ധ്വനയനനായ് :ദശവദനപുരിയിൽ നിജ ഹൃദയവുമുറപ്പിച്ചു :ദക്ഷിണദിക്കുമാലോക്യ ചാടീടിനാൻ 1r69vk3a0z14q6ubnfn50uopsdf77e0 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സ്വയംപ്രഭാഗതി 0 4401 246905 246439 2026-08-27T12:15:44Z ~2026-44247-58 13522 246905 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> അന്ധകാരാരണ്യമാശുപുക്കീടിനാ- രന്തരാ ദാഹവും വർദ്ധിച്ചിതേറ്റവും ശുഷ്കകകണ്ഠോഷ്ഠതാലു പ്രദേശത്തൊടും മർക്കടവീരരുണങ്ങിവരുണ്ടൊരു ജിഹ്വയോടും നടക്കുന്ന നേരത്തൊരു ഗഹ്വരം തത്രകാണായി വിധിവശാൽ വല്ലീതൃണഗണച്ഛന്നമായോന്നതി- ലല്ലയല്ലീ ജലമൊന്നോർത്തുനിൽക്കുമ്പോൾ ആർദ്ദ്രപക്ഷകൗഞ്ചഹംശാദി പക്ഷിക- ളൂർദ്ധ്വദേശേ പറന്നാരതിൽ നിന്നുടൻ ................1470 പക്ഷങ്ങളിൽ നിന്നു വീണു ജലകണം മർക്കടന്മാരുമതു കണ്ടു കൽപിച്ചാർ 'നല്ല ജലമതിലുണ്ടെന്നു നിർണ്ണയ- മെല്ലാവരും നാമിതിലിറങ്ങീടുക' എന്നു പറഞ്ഞോരു നേരത്തു മാരുതി മുന്നിലിറങ്ങിനാൽ മറ്റുള്ളവർകളും പിന്നാലെ തന്നിലിറങ്ങി നടക്കുമ്പോൾ കണ്ണുകാണാഞ്ഞതിരുട്ടുകൊണ്ടന്നേര- മന്യോന്യമൊത്തു കൈയും പിടിച്ചാകുലാൽ ഖിന്നതയോടും നടന്നുനടന്നു പോയ്‌-......................1480 ച്ചെന്നാരതീവദൂരം തത്ര കണ്ടിതു മുന്നിലാമ്മാറതിധന്യദേശസ്ഥലം സ്വർണ്ണമയം മനോമോഹനം കാണ്മവർ- കണ്ണിനുമേറ്റമാനന്ദകരം പരം വാപികളുണ്ടു മണിമയവാരിയാ- ലാപൂർണ്ണകളായതീവ വിശദമായ്‌ പക്വഫലങ്ങളാൽ നമ്രങ്ങളായുള്ള വൃക്ഷങ്ങളുണ്ടു കൽപദ്രൂമതുല്യമായ്‌ പീയ്ഷസാമ്യമധുദ്രോണസംയുത പേയ ഭക്ഷ്യാന്നസഹിതങ്ങളായുള്ള....................1480 വസ്ത്യങ്ങളുണ്ടു പലതരം തത്രൈവ വസ്ത്രരത്നാദി പരിഭൂഷിതങ്ങളായ്‌ മാനസമോഹനമായ ദിവ്യസ്ഥലം മാനുഷവർജ്ജിതം ദേവഗേഹോപമം തത്രഗേഹേ മണികാഞ്ചനവിഷ്ടരേ ചിത്രകൃതി പൂണ്ടു കണ്ടോരൊരുത്തിയെ യോഗം ധരിച്ചു ജടവൽക്കലം പൂണ്ടു യോഗിനി നിശ്ചലധ്യാനനിരതയായ്‌ പാവകജ്വാലാസമാഭകലർന്നതി- പാവനയായ മഹാഭാഗയെക്കണ്ടു...................1500 തൽക്ഷണേ സന്തോഷപൂർണ്ണ മനസ്സോടു ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാർ ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു യോഗിനി താനുമവരോടു ചൊല്ലിനാൾ 'നിങ്ങളാരാകുന്നതെന്നു പറയണ- മിങ്ങു വന്നീടുവാൻ മൂലവും ചൊല്ലണം എങ്ങനെ മാർഗ്ഗമറിഞ്ഞുവാറെന്നതു- മെങ്ങിനിപ്പോകുന്നതെന്നു പറയണം' എന്നിവ കേട്ടൊരു വായുതനയനും നന്നായ്‌ വണങ്ങി വിനീതനായ്‌ ചൊല്ലിനാൻ..................1510 'വൃത്താന്തമൊക്കവേ കേട്ടാലുമെങ്കിലോ സത്യമൊഴിഞ്ഞു പറയുമാറില്ല ഞാൻ ഉത്തരകോസലത്തിങ്കലയോദ്ധ്യയെ- ന്നുത്തമമായുണ്ടൊരു പുരി ഭൂതലേ തത്രൈവ വാണു ദശരഥനാം നൃപൻ പുത്രരുമുണ്ടായ്‌ ചമഞ്ഞിതു നാലുപേർ നാരായണസമൻ ജ്യേഷ്ഠനവർകളിൽ ശ്രീരാമനാകുന്നതെന്നുമറിഞ്ഞാലും താതാജ്ഞയാ വനവാസാർത്ഥമായവൻ ഭ്രാതാവിനൊടും ജനകാത്മജയായ.................1520 സീതയാം പത്നിയോടും വിപിനസ്ഥലേ മോദേന വാഴുന്ന കാലമൊരു ദിനം ദുഷ്ടനായുള്ള ദശാസ്യനിശാചരൻ കട്ടുകൊണ്ടാശു പോയീടിനാൻ പത്നിയെ രാമനും ലക്ഷ്മണനാകുമനുജനും ഭാമിനിതന്നെത്തിരഞ്ഞു നടക്കുമ്പോൾ അർക്കാത്മജനായ സുഗ്രീവനെക്കണ്ടു സഖ്യവും ചെയ്തിതു തമ്മിലന്യോന്യമായ്‌ എന്നതിന്നഗ്രജനാകിയ ബാലിയെ- ക്കൊന്നു സുഗ്രീവനു രാജ്യവും നൽകിനാൻ...................1530 ശ്രീരാമനുമതിൽ പ്രത്യുപകാരമാ- യാരാഞ്ഞു സീതയെക്കണ്ടു വരികെന്നു വാനരനായകനായ സുഗ്രീവനും വാനരന്മാരെയയച്ചിതെല്ലാടവും ദക്ഷിണദിക്കിലന്വേഷിപ്പനിതിനൊരു ലക്ഷം കപിവരന്മാരുണ്ടു ഞങ്ങളും ദാഹം പൊറാഞ്ഞു ജലകാംക്ഷയാ വന്നു മോഹേന ഗഹ്വരം പുക്കിതറൊയാതെ ദൈവവശാലിവിടെപ്പോന്നു വന്നിഹ ദേവിയെക്കാണായതും ഭാഗ്യമെത്രയും....................1540 ആരെന്നതും ഞങ്ങളേതുമറിഞ്ഞീല നേരേയരുൾ ചെയ്കവേണമതും ശുഭേ!' യോഗിനിതാനുമതു കേട്ടവരോടു വേഗേന മന്ദസ്മിതം പൂണ്ടു ചൊല്ലിനാൾ 'പക്വഫലമൂലജാലങ്ങളൊക്കവേ ഭക്ഷിച്ചമൃതപാനം ചെയ്തു തൃപ്തരായ്‌ ബുദ്ധി തെളിഞ്ഞു വരുവിനെന്നാൽ മമ വൃത്താന്തമാദിയേ ചൊല്ലിത്തരുവൻ ഞാൻ' എന്നതു കേട്ടവർ മൂലഫലങ്ങളും നന്നായ്‌ ഭുജിച്ചു മധുപാനവും ചെയ്തു......................1550 ചിത്തം തെളിഞ്ഞു ദേവീസമീപം പുക്കു ബദ്ധാഞ്ജലി പൂണ്ടു നിന്നോരനന്തരം ചാരുസ്മിതപൂർവ്വമഞ്ജസാ യോഗിനി മാരുതിയോടു പറഞ്ഞു തുടങ്ങിനാൾ 'വിശ്വവിമോഹനരൂപിണിയാകിയ വിശ്വകർമ്മാത്മജാ ഹേമാ മനോഹരീ നൃത്തഭേദം കൊണ്ടു സന്തുഷ്ടനാക്കിനാൾ മുഗ്ദ്ധേന്ദുശേഖരൻ തന്നെയതുമൂലം ദിവ്യപുരമിദം നൽകിനാനീശ്വരൻ ദിവ്യസംവത്സരാണാമയുതായുതം...................1560 ഉത്സവം പൂണ്ടു വസിച്ചാളിഹ പുരാ തത്സഖി ഞാനിഹ നാമ്‌നാ സ്വയമ്പ്രഭാ സന്തതം മോക്ഷാമപേക്ഷിച്ചിരിപ്പൊരു ഗന്ധർവ്വപുത്രി സദാ വിഷ്ണു തൽപരാ ബഹ്മലോകം പ്രവേശിച്ചിതു ഹേമയും നിമ്മലഗാത്രിയുമെന്നോടു ചൊല്ലിനാൾ 'സന്തതം നീ തപസ്സും ചെയ്തിരിക്കെടോ ജന്തുക്കളത്ര വരികയുമില്ലല്ലോ ത്രേതായുഗേ വിഷ്ണു നാരായണൻ ഭുവി ജാതനായീടും ദശരഥ പുത്രനായ്‌......................1570 ഭൂഭാരനാശനാർത്ഥം വിപിനിസ്ഥലേ ഭൂപതി സഞ്ചരിച്ചീടും ദശാന്തരേ ശ്രീരാമപത്നിയെക്കട്ടുകൊള്ളുമതി- ക്രൂരനായീടും ദശാനന നക്കാലം ജാനകീദേവിയെയന്വേഷണത്തിനായ്‌ വാനരന്മാർ വരും നിൻ ഗുഹാമന്ദിരേ സൽക്കരിച്ചീടവരെ പ്രീത്രിപൂണ്ടു നീ മര്കടന്മാര്കുപകരവും ചെയ്തു പോയ്‌ ശ്രീരാമദേവനെക്കണ്ടു വണങ്ങുക നാരായണസ്വാമി തന്നെ രഘൂത്തമൻ....................1580 ഭക്ത്യാപരനെ സ്തുതിച്ചാൽ വരും തവ മുക്തിപദം യോഗിഗമ്യം സനാതനം ആകയാൽ ഞാനിനി ശ്രീരാമദേവനെ വേഗേന കാണ്മതിന്നായ്ക്കൊണ്ടു പോകുന്നു നിങ്ങളെ നേരേ പെരുവഴി കൂട്ടുവൻ നിങ്ങളെല്ലാവരും കണ്ണടച്ചീടുവിൻ' ചിത്തം തെളിഞ്ഞവർ കണ്ണടച്ചീടിനാർ സത്വരം പൂർവ്വസ്ഥിതാടവി പുക്കിതു ചിത്രം വിചിത്രം വിചിത്രമെന്നോർത്തവർ പദ്ധതിയൂടെ നടന്നു തുടങ്ങിനാർ ..................1590 </poem> 6wx27n9ip4r2ox5liarfp1fkhryoicc അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സ്വയംപ്രഭാസ്തുതി 0 4402 246906 246444 2026-08-27T12:29:36Z ~2026-44247-58 13522 246906 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു യോഗേശസന്നിധിപുക്കാളതിദ്രുതം ലക്ഷ്മണ സുഗ്രീവസേവിതനാകിയ ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം നത്വാ മുഹുർമ്മുഹുസ്തുത്വ ബഹുവിധം 'ദാസീ തവാഹം രഘുപതേ രാജേന്ദ്ര! വാസുദേവ! പ്രഭോ! രാമ! ദയാനിധേ! കാണ്മതിന്നായ്ക്കൊണ്ടു വന്നേനിവിടെ ഞാൻ സാമ്യമില്ലാത ജഗൽപതേ! ശ്രീപതേ!...................1600 ഞാനനേകായിരം സംവത്സരം തവ ധ്യാനേന നിത്യം തപസ്സു ചെയ്തീടിനേൻ ത്വദ്രൂപസന്ദർശനാർത്ഥം തപോബല- മദ്യൈവ നൂനം ഫലിതം രഘുപതേ! ആദ്യനായോരു ഭവന്തം നമസ്യാമി വേദ്യനല്ലാരാലുമേ ഭവാൻ നിർണ്ണയം അന്തർബ്ബഹിഃസ്ഥിതം സർവ്വഭൂതേഷ്വപി സന്തമലക്ഷ്യമാദ്യന്തഹീനം പരം മായായവനികാച്ഛന്നനായ് വാഴുന്ന മായാമയനായ മാനുഷവിഗ്രഹൻ..................1610 അജ്ഞാനികളാലറിഞ്ഞുകൂടാതൊരു വിജ്ഞാനമൂർത്തിയല്ലോ ഭവാൻ കേവലം ഭാഗവതന്മാർക്കു ഭക്തിയോഗാർത്ഥമായ്‌ ലോകേശമുഖ്യാമരൗഘമർത്ഥിയ്ക്കയാൽ ഭൂമിയിൽ വന്നവതീർണ്ണനാം നാഥനെ- ത്താമസിയായ ഞാനെന്തറിയുന്നതും! സച്ചിന്മയം തവ തത്ത്വം ജഗത്ത്രയേ കശ്ചിൽ പുരുഷനറിയും സുകൃതിനാം രൂപം തവേദം സദാ ഭാതു മാനസേ താപസാന്തഃസ്ഥിതം താപത്രയാപഹം....................1620 നാരായണ തവ ശ്രീപാദദർശനം ശ്രീരാമ! മോക്ഷൈകദർശനം കേവലം ജന്മമരണഭീതാനാമദർശനം സന്മാർഗ്ഗദർശനം വേദാന്തദർശനം പുത്രകളത്രമിത്രാർത്ഥവിഭൂതികൊ- ണ്ടെത്രയും ദർപ്പിതരായുള്ള മാനുഷർ രാമരാമേതി ജപിക്കയില്ലെന്നുമേ രാമനാമം മേ ജപിയ്ക്കായ്‌വരേണമേ! നിത്യം നിവൃത്തഗുണത്രയമാർഗ്ഗായ നിത്യായ നിഷ്കിഞ്ചനാർത്ഥായ തേ നമഃ......................1630 സ്വാത്മാഭിരാമായ നിർഗ്ഗുണായ ത്രിഗു- ണാത്മേനേ സീതാഭിരാമായ തേ നമഃ വേദാത്മകം കാമരൂപിണമീശാന- മാദിമദ്ധ്യാന്തവിവർജ്ജിതം സർവ്വത്ര മന്യേ സമം ചരന്തം പുരുഷം പരം നിന്നെ നിനക്കൊഴിഞ്ഞാർക്കറിഞ്ഞീടാവു? മർത്ത്യവിഡംബനം ദേവ! തേ ചേഷ്ടിതം ചിത്തേ നിരൂപിക്കിലെന്തറിയാവതും? ത്വന്മായയാ പിഹിതാത്മാക്കൾ കാണുന്നു ചിന്മയനായ ഭവാനെബ്ബഹുവിധം.......................1640 ജന്മവും കർത്തൃത്വവും ചെറുതില്ലാത നിർമ്മലാത്മാവാം ഭവാനവസ്ഥാന്തരേ ദേവതിര്യങ്മനുജാദികളിൽ ജനി- ച്ചേവമാദ്യങ്ങളാം കർമ്മങ്ങൾ ചെയ്‌വതും നിന്മഹാമായാവിഡംബനം നിർണ്ണയം കൽമഷഹീന! കരുണാനിധേ! വിഭോ! മേദിനിതന്നിൽ വിചിത്രവേഷത്തൊടും ജാതനായ്‌ കർമ്മങ്ങൾ ചെയ്യുന്നതും ഭവാൻ ഭക്തരായുള്ള ജനങ്ങൾക്കു നിത്യവും ത്വൽക്കഥാപീയൂഷപാനസിദ്ധിക്കെന്നും..................1650 ചൊല്ലുന്നിതു ചിലർ മറ്റും ചിലരിഹ ചൊല്ലുന്നിതു ഭുവി കോസലഭൂപതി- തന്നുടെ ഘോരതപോബലസിദ്ധയേ നിർണ്ണയമെന്നു ചിലർ പറയുന്നിതു കൗസല്യയാൽ പ്രാർത്ഥമാനനായിട്ടിഹ മൈഥിലീഭാഗ്യസിദ്ധിക്കെന്നിതു ചിലർ സ്രഷ്ടാവുതാനപേക്ഷിയ്ക്കയാൽ വന്നിഹ ദുഷ്ടനിശാചരവംശമൊടുക്കുവാൻ മർത്ത്യനായ്‌വന്നു പിറന്നിതു നിർണ്ണയം പൃത്ഥ്വിയിലെന്നു ചിലർ പറയുന്നിതു.................1660 ഭൂപാലപുത്രനായ്‌ വന്നു പിറന്നിതു ഭൂഭാരനാശനത്തിന്നെന്നിതു ചിലർ ധർമ്മത്തെ രക്ഷിച്ചധർമ്മത്തെ നീക്കുവാൻ കർമ്മസാക്ഷീകുലത്തിങ്കൽ പിറന്നിതു ദേവശത്രുക്കളെ നിഗ്രഹിച്ചൻപൊടു ദേവകളെപ്പരിപാലിച്ചുകൊള്ളുവാൻ എന്നു ചൊല്ലുന്നിതു ദിവ്യമുനിജന- മൊന്നും തിരിച്ചറിയാവതുമല്ല മേ യാതൊരുത്തൻ ത്വൽക്കഥകൾ ചൊല്ലുന്നതു- മാദരവോടു കേൾക്കുന്നതും നിത്യമായ്‌....................1670 നൂനം ഭവാർണ്ണവത്തെക്കടന്നീടുവോൻ കാണാമവനു നിൻ പാദപങ്കേരുഹം ത്വന്മഹാമായാഗുണബദ്ധനാകയാൽ ചിന്മയമായ ഭവത്സ്വരൂപത്തെ ഞാൻ എങ്ങനെയുള്ളവണ്ണമറിഞ്ഞീടുന്ന- തെങ്ങനെ ചൊല്ലിസ്തുതിക്കുന്നതുമഹം! ശ്യാമളം കോമളം ബാണധനുർദ്ധരം രാമം സഹോദരസേവിതം രാഘവം സുഗ്രീവമുഖ്യകപികുലസേവിത- മഗ്രേ ഭവന്തം നമസ്യാമി സാമ്പ്രതം..................1680 രാമായ രാമഭദ്രായ നമോ നമോ രാമചന്ദ്രായ നമസ്തേ നമോ നമഃ' ഇങ്ങനെ ചൊല്ലി സ്വയംപ്രഭയും വീണു മംഗലവാചാ നമസ്കരിച്ചീടിനാൾ മുക്തിപ്രദനായ രാമൻ പ്രസന്നനായ്‌ ഭക്തയാം യോഗിനിയോടരുളിചെയ്തു 'സന്തുഷ്ടനായേനഹം തവ ഭക്തികൊ- ണ്ടെന്തോന്നു മാനസേ കാംക്ഷിതം ചൊല്ലു നീ?' എന്നതു കേട്ടവളും പറഞ്ഞീടിനാ 'ളിന്നു വന്നു മമ കാംക്ഷിതമൊക്കവെ......................1690 യത്രകുത്രാപി വസിക്കിലും ത്വൽപാദ- ഭക്തിക്കിളക്കമുണ്ടാകാതിരിയ്ക്കണം ത്വൽപാദഭക്തഭൃത്യേഷു സംഗം പുന- രുൾപൂവിലെപ്പോഴുമുണ്ടാകയും വേണം പ്രാകൃതന്മാരാം ജനങ്ങളിൽ സംഗമ- മേകദാ സംഭവിച്ചീടായ്ക മാനസേ രാമരാമേതി ജപിക്കായ്‌ വരേണമേ രാമപാദേ രമിക്കേണമെന്മാനസം സീതാസുമിത്രാത്മജാന്വിതം രാഘവം പീതവസ്ത്രം ചാപബാണാസനധരം...............1700 ചാരുമകുട കടകകടിസൂത്ര- ഹാരമകരമണിമയകുണ്ഡല- നൂപുരഹേമാംഗദാദി വിഭൂഷണ- ശോഭിതരൂപം വസിക്ക മേ മാനസേ മറ്റെനിയ്ക്കേതുമേ വേണ്ടാ വരം വിഭോ! പറ്റായ്ക ദുസ്സംഗമുള്ളിലൊരിക്കലും' ശ്രീരാമദേവനതു കേട്ടവളോടു ചാരുമന്ദസ്മിതം പൂണ്ടരുളിച്ചെയ്തു 'ഏവം ഭവിക്ക നിനക്കു മഹാഭാഗേ! ദേവീ നീ പോക ബദര്യാശ്രമസ്ഥലേ...................1710 തത്രൈവ നിത്യമെന്നെ ധ്യാനവും ചെയ്തു മുക്ത്വാ കളേബരം പഞ്ചഭൂതാത്മകം ചേരുമെങ്കൽ പരമാത്മനി കേവലേ തീരും ജനനമരണദുഃഖങ്ങളും' ശ്രുത്വാ രഘൂത്തമവാക്യാമൃതം മുദാ ഗത്വാ തദൈവ ബദര്യാശ്രമസ്ഥലേ ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടൻ നാരായണപദം പ്രാപിച്ചിതവ്യയം </poem> 3jemtgvfnltn60wmnk3jmce89bfeqlb അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/അംഗദാദികളുടെ സംശയം 0 4403 246908 246445 2026-08-27T13:26:57Z ~2026-44247-58 13522 246908 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> മർക്കടസഞ്ചയം ദേവിയെയാരാഞ്ഞു വൃക്ഷഷണ്ഡേഷു വസിക്കും ദശാന്തരേ................1720 എത്രദിവസം കഴിഞ്ഞിതെന്നും ധരാ- പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്കയും ചിന്തിച്ചു ഖേദിച്ചു താരാസുതൻ നിജ- ബന്ധുക്കളായുള്ളവരോടു ചൊല്ലിനാൻ 'പാതാളമുൾപുക്കുഴന്നു നടന്നു നാ- മേതുമറിഞ്ഞീല വാസരം പോയതും മാസമതീതമായ്‌ വന്നിതു നിർണ്ണയം ഭൂസുതയെക്കണ്ടറിഞ്ഞതുമില്ല നാം രാജനിയോഗമനുഷ്ഠിയാതെ വൃഥാ രാജധാനിയ്ക്കു നാം ചെല്ലുകിലെന്നുമേ...................1730 നിഗ്രഹിച്ചീടുമതിനില്ല സംശയം സുഗ്രീവശാസനം നിഷ്ഫലമായ്‌ വരാ പിന്നെ വിശേഷിച്ചു ശത്രുതനയനാ- മെന്നെ വധിയ്ക്കുമതിനില്ലൊരന്തരം എന്നിലവന്നൊരു സമ്മതമെന്തുള്ള- തെന്നെ രക്ഷിച്ചതു രാമൻ തിരുവടി രാമകാര്യത്തെയും സാധിയാതെ ചെൽകിൽ മാമകജീവനം രക്ഷിയ്ക്കയില്ലവൻ മാതാവിനോടു സമാനയാകും നിജ- ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്ത്രപം.....................1740 പ്രാപിച്ചു വാഴുന്ന വാനരപുംഗവൻ പാപി ദുരാത്മാവിനെന്തരുതാത്തതും? തൽപാർശ്വദേശേ ഗമിയ്ക്കുന്നതില്ല ഞാ- നിപ്പോളിവിടെ മരിക്കുന്നതേയുള്ളു വല്ലപ്രകാരവും നിങ്ങൾ പോയ്ക്കൊൾകെന്നു ചൊല്ലിക്കരയുന്ന നേരം കപികളും തുല്യദുഃഖേന ബാഷ്പം തുടച്ചൻപോടു ചൊല്ലിനാർ മിത്രഭാവത്തോടു സത്വരം 'ദുഃഖിക്കരുതൊരു ജാതിയുമിങ്ങനെ രക്ഷിപ്പതിനുണ്ടു ഞങ്ങളറിക നീ.................1750 ഇന്നും നാം പോന്ന ഗുഹയിലകം പുക്കു നന്നായ്‌ സുഖിച്ചു വസിക്കാം വയം ചിരം സർവ്വസൗഭാഗ്യസമന്വിതമായൊരു ദിവ്യപുരമതു ദേവലോകോപമം ആരാലുമില്ലൊരുനാളും ഭയം സഖേ! തരേയ പോക നാം വൈകരുതേതുമേ' അംഗദൻ തന്നോടിവണ്ണം കപികുല- പുംഗവന്മാർ പറയുന്നതു കേൾക്കയാൽ ഇംഗിതജ്ഞൻ നയകോവിദൻ വാതജ- നംഗദനെത്തഴുകിപ്പറഞ്ഞീടിനാൻ.................1760 'എന്തൊരു ദുർവ്വിചാരം? യോഗ്യമല്ലിദ- മന്ധകാരങ്ങൾ നിനയായ്‌വിനാരുമേ ശ്രീരാമനേറ്റം പ്രിയൻ ഭവാനെന്നുടെ- താരാസുതനെന്നു തന്മാനസേ സദാ പാരം വളർന്നൊരു വാത്സല്യമുണ്ടതു നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ സൗമിത്രിയെക്കാളതിപ്രിയൻ നീ തവ സാമർത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ! പ്രേമത്തിനേതുമിളക്കമുണ്ടായ്‌വരാ ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?................1770 ആകയാൽ ഭീതി ഭവാനൊരുനാളുമേ രാഘവൻ പക്കൽനിന്നുണ്ടായ്‌വരാ സഖേ! ശാഖാമൃഗാധിപനായാ സുഗ്രീവനും ഭാഗവതോത്തമൻ വൈരമില്ലാരിലും വ്യാകുലമുള്ളിലുണ്ടാകരുതേതുമേ നാകാധിപാത്മജനന്ദന! കേളിദം ഞാനും തവ ഹിതത്തിങ്കൽ പ്രസക്തന- ജ്ഞാനികൾ വാക്കു കേട്ടേതും ഭ്രമിയ്ക്കൊലാ ഹാനി വരായ്‌വാൻ ഗുഹയിൽ വസിയ്ക്കെന്നു വാനരൗഘം പറഞ്ഞീലയോ ചൊല്ലു നീ...................1780 രാഘവാസ്ത്രത്തിന്നഭേധ്യമായൊന്നുമേ ലോകത്രയത്തിങ്കലില്ലെന്നറിക നീ അൽപമതികൾ പറഞ്ഞു ബോധിപ്പിച്ചു ദുർബ്ബോധമുണ്ടായ്‌ ചമയരുതാരുമേ ആപത്തു വന്നടുത്തീടുന്ന കാലത്തു ശോഭിയ്ക്കയില്ലേടോ സജ്ജനഭാഷിതം ദുർജ്ജനത്തെക്കുറിച്ചുള്ള വിശ്വാസവും സജ്ജനത്തോടു വിപരീതഭാവവും ദേവദ്വിജകുലധർമ്മവിദ്വേഷവും പൂർവ്വബന്ധുക്കളിൽ വാച്ചൊരു വൈരവും..............1790 വർദ്ധിച്ചു വർദ്ധിച്ചു വംശനാശത്തിനു കർത്തൃത്വവും തനിക്കായ്‌ വന്നുകൂടുമേ അത്യന്തഗുഹ്യം രഹസ്യമായുള്ളൊരു വൃത്താന്തമമ്പോടു ചൊല്ലുവൻ കേൾക്ക നീ ശ്രീരാമദേവൻ മനുഷ്യനല്ലോർക്കെടോ! നാരായണൻ പരമാത്മാ ജഗന്മയൻ മായാഭഗവതി സാക്ഷാൽ മഹാവിഷ്ണു- ജായാ സകലജഗന്മോഹകാരിണി സീതയാകുന്നതു ലക്ഷ്മണനും ജഗ- ദാധാരഭൂതനായുള്ള ഫണീശ്വരൻ..................1800 ശേഷൻ ജഗത്സ്വരൂപൻ ഭുവി മാനുഷ- വേഷമായ്‌ വന്നു പിറന്നതയോദ്ധ്യയിൽ രക്ഷോഗണത്തെയൊടുക്കി ജഗത്ത്രയ- രക്ഷവരുത്തുവാൻ പണ്ടു വിരിഞ്ചനാൽ പ്രാർത്ഥിതനാകയാൽ പാർത്ഥിവപുത്രനായ്‌ മാർത്താണ്ഡഗോത്രത്തിലാർത്തപരായണൻ ശ്രീകണ്ഠസേവ്യൻ ജനാർദ്ദനൻ മാധവൻ വൈകുണ്ഠവാസി മുകുന്ദൻ ദയാപരൻ മർത്ത്യനായ്‌ വന്നിങ്ങവതരിച്ചീടിനാൻ ഭൃത്യവർഗ്ഗം നാം പരിചരിച്ചീടുവാൻ..................1810 ഭർത്തൃനിയോഗേന വാനരവേഷമായ്‌ പൃത്ഥ്വിയിൽ വന്നു പിറന്നിരിക്കുന്നതും പണ്ടു നാമേറ്റം തപസ്സുചെയ്തീശനെ- ക്കണ്ടു വണങ്ങി പ്രസാദിച്ചു മാധവൻ തന്നുടെ പാരിഷദന്മാരുടെ പദം തന്നതിപ്പോഴും പരിചരിച്ചിന്നിയും വൈകുണ്ഠലോകം ഗമിച്ചു വാണീടുവാൻ വൈകേണ്ടതേതുമില്ലെന്നറിഞ്ഞീടു നീ' അംഗദനോടിവണ്ണം പവനാത്മജൻ മംഗലവാക്കുകൾ ചൊല്ലിപ്പലതരം.....................1820 ആശ്വസിപ്പിച്ചുടൻ വിന്ധ്യാചലം പുക്കു കാശ്യപീപുത്രിയെ നോക്കി നോക്കി ദ്രുതം ദക്ഷിണവാരിധിതീരം മനോഹരം പുക്കു മഹേന്ദ്രാചലേന്ദ്രപദം മുദാ ദുസ്തരമേറ്റമഗാധം ഭയങ്കരം ദുഷ്പ്രാപമാലോക്യ മർക്കടസഞ്ചയം വൃത്രാരിപുത്രാത്മജാദികളൊക്കെയും ത്രസ്തരായത്യാകുലം പൂണ്ടിരുന്നുടൻ ചിന്തിച്ചു ചിന്തിച്ചു മന്ത്രിച്ചിതന്യോന്യ- 'മെന്തിനിച്ചെയ്‌വതു സന്തതമോർക്ക നാം...................1830 ഗഹ്വരം പുക്കു പരിഭ്രമിച്ചെത്രയും വിഹ്വലന്മാരായ്‌ കഴിഞ്ഞിതു മാസവും തണ്ടാരിൽമാതിനെ കണ്ടീല നാം ദശ- കണ്ഠനേയും കണ്ടു കിട്ടീല കുത്രചിൽ സുഗ്രീവനും തീക്ഷ്ണദണ്ഡനത്രേ തുലോം നിഗ്രഹിച്ചീടുമവൻ നമ്മെ നിർണ്ണയം ക്രുദ്ധനായുള്ള സുഗ്രീവൻ വധിക്കയിൽ നിത്യോപവാസേന മൃത്യു ഭവിപ്പതു മുക്തിയ്ക്കു നല്ലു നമുക്കു പാർത്തോള'മെ- ന്നിത്ഥം നിരൂപിച്ചുറച്ചു കപികുലം.....................1840 ദർഭ വിരിച്ചു കിടന്നിതെല്ലാവരും കൽപിച്ചതിങ്ങനെ നമ്മെയെന്നോർത്തവർ </poem> d1jtoj2si5ypg1zhg8hn48bb6a334cu അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സമ്പാതിവാക്യം 0 4404 246909 246449 2026-08-27T14:00:13Z ~2026-44247-58 13522 246909 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> അപ്പോൾ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാൽ ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്‌ ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപൻ 'പക്ഷമില്ലാതോരെനിയ്ക്കു ദൈവം ബഹു- ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാൽ...................1850 മുമ്പിൽ മുമ്പിൽ പ്രാണഹാനിവരുന്നതു സമ്പ്രീതി പൂണ്ടു ഭക്ഷിക്കാമനുദിനം' ഗൃദ്ധ്രവാക്യം കേട്ടു മർക്കടൗഘം പരി- ത്രസ്തരായന്യോന്യമാശു ചൊല്ലീടിനാൻ 'അദ്രീന്ദ്രതുല്യനായോരു ഗൃദ്ധാധിപൻ സത്വരം കൊത്തിവിഴുങ്ങുമെല്ലാരെയും നിഷ്ഫലം നാം മരിച്ചീടുമാറായിതു കൽപിതമാർക്കും തടുക്കരുതേതുമേ നമ്മാലൊരുകാര്യവും കൃതമായീല കർമ്മദോഷങ്ങൾ പറയാവതെന്തഹോ!.....................1860 രാമകാര്യത്തെയും സാധിച്ചതില്ല നാം സ്വാമിയുടെ ഹിതവും വന്നതില്ലല്ലോ വ്യർത്ഥമിവനാൽ മരിക്കെന്നു വന്നതു- മെത്രയും പാപികളാകതന്നേ വയം നിർമ്മലനായ ധർമ്മാത്മാ ജടായുതൻ നന്മയോർത്തോളം പറയാവതല്ലല്ലോ വർണ്ണിപ്പതിന്നു പണിയുണ്ടവനുടെ പുണ്യമോർത്താൽ മറ്റൊരുത്തർക്കു കിട്ടുമോ? ശ്രീരാമകാര്യാർത്ഥമാശു മരിച്ചവൻ ചേരുമാറായിതു രാമപദാംബുജേ.........................1870 പക്ഷിയെന്നാകിലും മോക്ഷം ലഭിച്ചിതു പക്ഷീന്ദ്രവാഹനാനുഗ്രഹം വിസ്മയം' വാനരഭാഷിതം കേട്ടു സമ്പാതിയും മാനസാനന്ദം കലർന്നു ചോദിച്ചിതു 'കർണ്ണപീയൂഷസമാനമാം വാക്കുകൾ ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ? നിങ്ങളാരെന്തു പറയുന്നിതന്യോന്യ- മിങ്ങു വരുവിൻ ഭയപ്പെടായ്കേതുമേ' ഉമ്പർകോൻ പൗത്രനുമൻപോടതു കേട്ടു സമ്പാതിതന്നുടെ മുമ്പിലാമ്മറു ചെ-......................1880 ന്നംഭോജലോചനൻതൻ പാദപങ്കജം സംഭാവ്യ സമ്മോദമുൾക്കൊണ്ടു ചൊല്ലിനാൻ 'സൂര്യകുലജാതനായ ദശരഥ- നാര്യപുത്രൻ മഹാവിഷ്ണു നാരായണൻ പുഷ്കരനേത്രനാം രാമൻതിരുവടി ലക്ഷ്മണനായ സഹോദരനും നിജ- ലക്ഷ്മിയാം ജാനകിയോടും തപസ്സിനായ്‌ പുക്കിതു കാനനം താതാജ്ഞയാ പുരാ കട്ടുകൊണ്ടീടിനാൻ തൽക്കാലമെത്രയും ദുഷ്ടനായുള്ള ദശമുഖൻ സീതയെ.....................1890 ലക്ഷ്മണനും കമലേക്ഷണനും പിരി- ഞ്ഞക്ഷോണിപുത്രി മുറയിട്ടതു കേട്ടു തൽക്ഷണം ചെന്നു തടുത്തു യുദ്ധം ചെയ്താ- നക്ഷണദാചരനോടു ജടായുവാം പക്ഷിപ്രവരനതിനാൽ വലഞ്ഞൊരു രക്ഷോവരൻ നിജ ചന്ദ്രഹാസം കൊണ്ടു പക്ഷവും വെട്ടിയറുത്താനതുനേരം പക്ഷീന്ദനും പതിച്ചാൽ ധരണീതലേ ഭർത്താവിനെക്കണ്ടു വൃത്താന്തമൊക്കവേ സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ.................1900 മൃത്യു വരായ്കെന്നനുഗ്രഹിച്ചാൾ ധരാ- പുത്രിയും തൽ പ്രസാദേന പക്ഷീന്ദ്രനും രാമനെക്കണ്ടു വൃത്താന്തമറിയിച്ചു രാമസായൂജ്യം ലഭിച്ചിതു ഭാഗ്യവാൻ അർക്കകുലോത്ഭവനാകിയ രാമനു- മർക്കജനോടഗ്നിസാക്ഷികമാംവണ്ണം സഖ്യവും ചെയ്തുടൻ കോന്നിതു ബാലിയെ സുഗ്രീവനായ്ക്കൊണ്ടു രാജ്യവും നൽകിനാൻ വാനരാധീശ്വരനായ സുഗ്രീവനും ജാനകിയെത്തിരഞ്ഞാശു കണ്ടീടൂവാൻ........................1910 ദിക്കുകൾ നാലിലും പോകെന്നയച്ചിതു ലക്ഷം കപിവരന്മാരെയോരോ ദിശി ദക്ഷിണദിക്കിനു പോന്നിതു ഞങ്ങളും രക്ഷോവരനെയും കണ്ടതില്ലെങ്ങുമെ മുപ്പതുനാളിനകത്തു ചെന്നീടായ്കി- ലപ്പോളവരെ വധിയ്ക്കും കപിവരൻ പാതാളമുൾപ്പുക്കു വാസരം പോയതു- മേതുമറിഞ്ഞീല ഞങ്ങളതുകൊണ്ടു ദർഭവിരിച്ചു കിടന്നു മരിപ്പതി- ന്നപ്പോൾ ഭവാനെയും കണ്ടുകിട്ടീ ബലാൽ................1920 ഏതാനുമുണ്ടറിഞ്ഞിട്ടു നീയെങ്കിലോ സീതാവിശേഷം പറഞ്ഞു തരേണമേ ഞങ്ങളുടെ പരമാർത്ഥവൃത്താന്തങ്ങ- ളിങ്ങനെയുള്ളോന്നു നീയറിഞ്ഞീടെടോ!' താരേയവാക്കുകൾ കേട്ടു സമ്പാതിയു- മാരൂഢമോദമവനോടു ചൊല്ലിനാൻ 'ഇഷ്ടനാം ഭ്രാതാവെനിയ്ക്കു ജടായു ഞാ- നൊട്ടുനാളുണ്ടവനോടു പിരിഞ്ഞതും ഇന്നനേകായിരം വത്സരം കൂടി ഞാ- നെന്നുടെ സോദരൻ വാർത്ത കേട്ടീടിനേൻ....................1930 എന്നുടെ സോദരനായുദകക്രിയ- യ്ക്കെന്നെയെടുത്തു ജലാന്തികേ കൊണ്ടുപോയ്‌ നിങ്ങൾ ചെയ്യിപ്പിനുദകകർമ്മാദികൾ നിങ്ങൾക്കു വാക്സഹായം ചെയ്‌വനാശു ഞാൻ' അപ്പോളവനെയെടുത്തു കപികളു- മബ്ധി തീരത്തു വെച്ചീടിനാനാദരാൽ തത്സലിലേ കുളിച്ചഞ്ജലിയും നൽകി വത്സനാം ഭ്രാതാവിനായ്ക്കൊണ്ടു സാദരം സ്വസ്ഥാനദേശത്തിരുത്തിനാർ പിന്നെയു- മുത്തമന്മാരായ വാനരസഞ്ചയം..........................1940 സ്വസ്ഥനായ്‌ സമ്പാതി ജാനകി തന്നുടെ വൃത്താന്തമാശു പറഞ്ഞു തുടങ്ങിനാൻ 'തുംഗമായീടും ത്രികൂടാചലോപരി ലങ്കാപുരിയുണ്ടു മദ്ധ്യേ സമുദ്രമായ്‌ തത്ര മഹാശോകകാനനേ ജാനകി നക്തഞ്ചരീജനമദ്ധ്യേ വസിയ്ക്കുന്നു ദൂരമൊരു നൂറു യോജനയുണ്ടതു നേരേ നമുക്കു കാണാം ഗൃദ്ധ്രനാകയാൽ സാമർത്ഥ്യമാർക്കതു ലംഘിപ്പതിന്നവൻ ഭൂമിതനൂജയെക്കണ്ടുവരും ധ്രുവം......................1950 സോദരനെക്കൊന്ന ദുഷ്ടനെക്കൊല്ലണ- മേതൊരു ജാതിയും പക്ഷവുമില്ല മേ യത്നേന നിങ്ങൾ കടക്കണമാശു പോയ്‌ രത്നാകരം പിന്നെ വന്നു രഘൂത്തമൻ രാവണൻ തന്നെയും നിഗ്രഹിയ്ക്കും ക്ഷണാ- ലേവമിതിന്നു വഴിയെന്നു നിർണ്ണയം 'രത്നാകരം ശതയോജനവിസ്തൃതം യത്നേന ചാടിക്കടന്നു ലങ്കാപുരം പുക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട- നിക്കരെച്ചാടിക്കടന്നു വരുന്നതും...................1960 തമ്മിൽ നിരൂപിക്ക നാമെന്നൊരുമിച്ചു തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാർ സമ്പാതിതന്നുടെ പൂർവ്വവൃത്താന്തങ്ങ- ളമ്പോടു വാനരന്മാരോടു ചൊല്ലിനാൻ 'ഞാനും ജടായുവാം ഭ്രാതാവുമായ്‌ പുരാ മാനേന ദർപ്പിതമാനസന്മാരുമായ്‌ വേഗബലങ്ങൾ പരീക്ഷിപ്പതിന്നതി- വേഗം പറന്നിതു മേൽപ്പോട്ടു ഞങ്ങളും മാർത്താണ്ഡമണ്ഡലപര്യന്തമുൽപതി- ച്ചാർത്തരായ്‌ വന്നു ദിനകരരശ്മിയാൽ....................1970 തൽക്ഷണേ തീയും പിടിച്ചിതനുജനു പക്ഷപുടങ്ങളിലപ്പോളവനെ ഞാൻ രക്ഷിപ്പതിന്നുടൻ പിന്നിലാക്കീടിനേൻ പക്ഷം കരിഞ്ഞു ഞാൻ വീണിതു ഭൂമിയിൽ പക്ഷദ്വയത്തോടു വീണാനനുജനും പക്ഷികൾക്കാശ്രയം പക്ഷമല്ലോ നിജം വിന്ധ്യാചലേന്ദ്രശിരസി വീണീടിനേ- നന്ധനായ്‌ മൂന്നു ദിനം കിടന്നീടിനേൻ പ്രാണശേഷത്താലുണർന്നോരു നേരത്തു കാണായിതു ചിറകും കരിഞ്ഞങ്ങനെ.....................1980 ദിഗ്ഭ്രമം പൂണ്ടു ദേശങ്ങളറിയാഞ്ഞു വിഭ്രാന്തമാനസനായുഴന്നങ്ങനെ ചെന്നേൻ നിശാകരതാപസന്തന്നുടെ പുണ്യാശ്രമത്തിനു പൂർണ്ണഭാഗ്യോദയാൽ കണ്ടു മഹാമുനി ചൊല്ലിനാനെന്നോടു പണ്ടു കണ്ടുള്ളൊരറിവുനിമിത്തമായ്‌ 'എന്തു സമ്പാതേ! വിരൂപനായ്‌ വന്നതി- നെന്തുമൂലമിതാരാലകപ്പെട്ടതും? എത്രയും ശക്തനായോരു നിനക്കിന്നു ദഗ്ദ്ധമാവാനെന്തു പക്ഷം പറക നീ'....................1990 എന്നതു കേട്ടു ഞാനെന്നുടെ വൃത്തന്ത- മൊന്നൊഴിയാതെ മുനിയോടു ചൊല്ലിനേൻ പിന്നെയും കൂപ്പിത്തൊഴുതു ചോദിച്ചിതു 'സന്നമായ്‌ വന്നു ചിറകും ദയാനിധേ! ജീവനത്തെദ്ധരിക്കേണ്ടുമുപായമി- ന്നേവമെന്നെന്നോടു ചൊല്ലിത്തരേണമേ!' എന്നതു കേട്ടു ചിരിച്ചു മഹാമുനി പിന്നെദ്ദയാവശനായരുളിച്ചെയ്തു 'സത്യമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ കൃത്യം നിനക്കൊത്തവണ്ണം കുരുഷ്വ നീ......................2000 ദേഹം നിമിത്തമീ ദുഃഖമറിക നീ ദേഹമോർക്കിൽ കർമ്മസംഭവം നിർണ്ണയം ദേഹത്തിലുള്ളോരഹംബുദ്ധി കൈക്കൊണ്ടു മോഹാദാഹംകൃതികർമ്മങ്ങൾ ചെയ്യുന്നു മിഥ്യയായുള്ളോരവിദ്യാസമുത്ഭവ- വസ്തുവായുള്ളോന്നഹങ്കാരമോർക്ക നീ ചിച്ഛായയോടു സംയുക്തമായ്‌ വർത്തതേ തപ്തമായുള്ളോരയഃപിണ്ഡവൽ സദാ തേന ദേഹത്തിന്നു താദാത്മ്യയോഗേന താനൊരു ചേതനവാനായ്‌ ഭവിയ്ക്കുന്നു.................2010 ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ്‌ വരു- മാഹന്ത! നൂനമാത്മാവിനു മായയാ ദേഹോഹമദ്യൈവ കർമ്മകർത്താഹമി- ത്യാഹന്ത! സങ്കൽപ്യ സർവ്വദാ ജീവനും കർമ്മങ്ങൾ ചെയ്തു ഫലങ്ങളാൽ ബദ്ധനായ്‌ സമ്മോഹമാർന്നു ജനനമരണമാം സംസാരസൗഖ്യദുഃഖാദികൾ സാധിച്ചു ഹംസപദങ്ങൾ മറന്നു ചമയുന്നു മേൽപോട്ടുമാശു കീഴ്പോട്ടും ഭ്രമിച്ചതി താൽപര്യവാൻ പുണ്യപാപാത്മകഃസ്വയം...................2020 'എത്രയും പുണ്യങ്ങൾ ചെയ്തേൻ വളരെ ഞാൻ വിത്താനുരൂപേണ യജ്ഞദാനാദികൾ ദുർഗ്ഗതി നീക്കിസ്സുഖിച്ചു വസിക്കണം സ്വർഗ്ഗം ഗമി'ച്ചെന്നു കൽപ്പിച്ചിരിക്കവേ മൃത്യു ഭവിച്ചു സുഖിച്ചു വാഴും വിധൗ ഉത്തമാംഗം കൊള്ളവീഴുമധോഭുവി പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ ചെന്നു പതിച്ചു നീഹാരസമേതനായ്‌ ഭൂമൗ പതിച്ചു ശാല്യാദികളായ്ഭവി- ച്ചാമോദമുൾക്കൊണ്ടു വാഴും ചിരതരം.....................2030 പിന്നെപ്പുരുഷൻ ഭുജിയ്ക്കുന്ന ഭോജ്യങ്ങൾ- തന്നെ ചതുർവിധമായ്‌ ഭവിയ്ക്കും ബലാൽ എന്നതിലൊന്നു രേതസ്സായ്‌ ചമഞ്ഞതു ചെന്നു സീമന്തിനിയോനിയിലായ്‌വരും യോനിരക്തത്തോടു സംയുക്തമായ്‌വന്നു താനേ ജരായുപരിവേഷ്ടിതവുമാം ഏകദിനേന കലർന്നു കലലമാ- മേകീഭവിച്ചാലതും പിന്നെ മെല്ലവെ പഞ്ചരാത്രം കൊണ്ടു ബുദ്ബുദാകാരമാം പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം.....................2040 മാംസപേശിത്വം ഭവിക്കുമതിന്നതു മാസാർദ്ധകാലേന പിന്നെയും മെല്ലവേ പേശിരുധിരപരിപ്ലുതമായ്‌വരു- മാശു തസ്യാമങ്കുരോൽപത്തിയും വരും പിന്നെയൊരു പഞ്ചവിംശതി രാത്രിയാൽ പിന്നെയൊരു മൂന്നുമാസേന സന്ധിക- ളംഗങ്ങൾതോറും ക്രമേണ ഭവിച്ചിടു- മംഗുലീജാലവും നാലുമാസത്തിനാൽ ദന്തങ്ങളും നഖപംക്തിയും ഗുഹ്യവും സന്ധിയ്ക്കും നാസികാകർണ്ണനേത്രങ്ങളും.....................2050 പഞ്ചമാസംകൊണ്ടു, ഷഷ്ഠമാസേ പുനഃ കിഞ്ചനപോലും പിഴയാതെ ദേഹിനാം കർണ്ണയോഃ ഛിദ്രം ഭവിയ്ക്കുമതിസ്ഫുടം പിന്നെ മേഡ്രോപസ്ഥനാഭിപായുക്കളും സപ്തമേ മാസി ഭവിയ്ക്കും പുനരുടൻ ഗുപ്തമായോരു ശിരഃകേശരോമങ്ങൾ അഷ്ടമേ മാസി ഭവിയ്ക്കും പുനരപി പുഷ്ടമായീടും ജഠരസ്ഥലാന്തരേ ഒൻപതാം മാസേ വളരും ദിനംപ്രതി കമ്പം കരചരണാദികൾക്കും വരും.....................2060 പഞ്ചമേമാസി ചൈതന്യവാനായ്‌ വരു- മഞ്ജസാ ജീവൻ ക്രമേണ ദിനേ ദിനേ നാഭിസൂത്രാൽപരന്ധ്രേണ മാതാവിനാൽ സാപേക്ഷമായ ഭുക്താന്നരസത്തിനാൽ വർദ്ധതേ ഗർഭഗമായ പിണ്ഡം മുഹുർ- മൃത്യു വരാ നിജ കർമ്മബലത്തിനാൽ പൂർവ്വജന്മങ്ങളും കാമങ്ങളും നിജം സർവ്വകാലം നിരൂപിച്ചു നിരൂപിച്ചു ദുഃഖിച്ചു ജാഠരവഹ്നിപ്രതപ്തനായ്‌- താൽക്കാരണങ്ങൾ പറഞ്ഞു തുടങ്ങിനാൻ........................2070 'പത്തുനൂറായിരം യോനികളിൽ ജനി- ച്ചെത്ര കർമ്മങ്ങളനുഭവിച്ചേനഹം പുത്രദാരാർത്ഥബന്ധുക്കൾ സംബന്ധവു- മെത്രനൂറായിരം കോടി കഴിഞ്ഞിതു നിത്യ കുടുംബഭരണൈകസക്തനായ്‌ വിത്തമന്യായമായാർജ്ജിച്ചിതന്വഹം വിഷ്ണുസ്മരണവും ചെയ്തുകൊണ്ടീല ഞാൻ കൃഷ്ണ കൃഷ്ണേതി ജപിച്ചീലൊരിക്കലും തൽഫലമെല്ലമനുഭവിച്ചീടുന്നി- തിപ്പോളിവിടെക്കിടന്നു ഞാനിങ്ങനെ......................2080 ഗർഭപാത്രത്തിൽനിന്നെന്നു ബാഹ്യസ്ഥലേ കെൽപ്പോടെനിയ്ക്കു പുറപ്പെട്ടുകൊള്ളാവൂ? ദുഷ്കർമ്മമൊന്നുമേ ചെയ്യുന്നതില്ല ഞാൻ സർകർമ്മജാലങ്ങൾ ചെയ്യുന്നതേയുള്ളു. നാരായണസ്വാമിതന്നെയൊഴിഞ്ഞു മ- റ്റാരെയും പൂജിക്കയില്ല ഞാനെന്നുമേ ഇത്യാദി ചിന്തിച്ചു ചിന്തിച്ചു ജീവനും ഭക്ത്യാ ഭഗവൽസ്തുതി തുടങ്ങീടിനാൻ പത്തുമാസം തികയും വിധൗ ഭൂതലേ ചിത്തതാപേന പിറക്കും വിധിവശാൽ.......................2090 സൂതിവാതത്തിൻ ബലത്തിനാൽ ജീവനും ജാതനാം യോനിരന്ധ്രേണ പീഡാന്വിതം പാല്യമാനോപി മാതാപിതാക്കന്മാരാൽ ബാല്യാദി ദുഃഖങ്ങളെന്തു ചൊല്ലാവതും? യൗവനദുഃഖവും വാർദ്ധക്യദുഃഖവും സർവ്വവുമോർത്തോളമേതും പൊറാ സഖേ! നിന്നാലനുഭൂതമായുള്ളതെന്തിനു വർണ്ണിച്ചു ഞാൻ പറയുന്നു വൃഥാ ബലാൽ? ദേഹോഹമെന്നുള്ള ഭാവനയാ മഹാ- മോഹേന സൗഖ്യദുഃഖങ്ങളുണ്ടാകുന്നു........................2100 ഗർഭവാസാദി ദുഃഖങ്ങളും ജന്തുവർ- ഗ്ഗോത്ഭവനാശവും ദേഹമൂലം സഖേ! സ്ഥൂലസൂക്ഷ്മാത്മകദേഹദ്വയാൽ പരം മേലേയിരിപ്പതാത്മാ പരൻ കേവലൻ ദേഹാദികളിൽ മമത്വമുപേക്ഷിച്ചു മോഹമകന്നാത്മജ്ഞാനിയായ്‌ വാഴ്കനീ ശുദ്ധം സദാ ശാന്തമാത്മാനമവ്യയം ബുദ്ധം പരബ്രഹ്മമാനന്ദമദ്വയം സത്യം സനാതനം നിത്യം നിരുപമം തത്ത്വമേകം പരം നിർഗ്ഗുണം നിഷ്കളം......................2110 സച്ചിന്മയം സകലാത്മകമീശ്വര- മച്യുതം സർവ്വജഗന്മയം ശാശ്വതം മായാവിനിർമ്മുക്തമെന്നറിയുന്നേരം മായാവിമോഹമകലുമെല്ലാവനും പ്രാരബ്ധകർമ്മവേഗാനുരൂപം ഭുവി പാരമാർത്ഥ്യാത്മനാ വാഴുക നീ സഖേ! മറ്റൊരുപദേശവും പറയാം തവ ചെറ്റു ദുഃഖം മനക്കാമ്പിലുണ്ടാകൊലാ ത്രേതായുഗേ വന്നു നാരായണൻ ഭുവി ജാതനായീടും ദശരഥപുത്രനായ്‌.......................2120 നക്തഞ്ചരേന്ദ്രനെ നിഗ്രഹിച്ചൻപോടു ഭക്തജനത്തിനു മുക്തി വരുത്തുവാൻ ദണ്ഡകാരണ്യത്തിൽ വാഴും വിധൗ ബലാൽ ചണ്ഡനായുള്ള ദശാസ്യനാം രാവണൻ പുണ്ഡരീകോത്ഭൂതയാകിയ സീതയെ പണ്ഡിതന്മാരായ രാമസൗമിത്രികൾ വേർപെട്ടിരിക്കുന്ന നേരത്തു വന്നു ത- ന്നാപത്തിനായ്‌ക്കട്ടുകൊണ്ടുപോം മായയാ ലങ്കയിൽ കൊണ്ടുവച്ചീടും ദശാന്തരേ പങ്കജലോചനയെത്തിരഞ്ഞീടുവാൻ.......................2130 മർക്കടരാജനിയോഗാൽ കപികുലം ദക്ഷിണവാരിധി തീരദേശേ വരും തത്ര സമാഗമം നിന്നോടു വാനരർ- ക്കെത്തുമൊരു നിമിത്തേന നിസ്സംശയം എന്നാലവരോടു ചൊല്ലിക്കൊടുക്ക നീ തന്വംഗി വാഴുന്ന ദേശം ദയാവശാൽ അപ്പോൾ നിനക്കു പക്ഷങ്ങൾ നവങ്ങളാ- യുത്ഭവിച്ചീടുമതിനില്ല സംശയം' എന്നെപ്പറഞ്ഞു ബോധിപ്പിച്ചിതിങ്ങനെ മുന്നം നിശാകരനായ മഹാമുനി..................2140 വന്നതു കാണ്മിൻ ചിറകുകൾ പുത്തനാ- യെന്നേ വിചിത്രമേ! നന്നുനന്നെത്രയും ഉത്തമതാപസന്മാരുടെ വാക്യവും സത്യമല്ലാതെ വരികയില്ലെന്നുമേ ശ്രീരാമദേവകഥാമൃതമാഹാത്മ്യ- മാരാലുമോർത്താലറിയാവതല്ലേതും രാമനാമാമൃതത്തിന്നു സമാനമായ്‌ മാമകേ മാനസേ മറ്റു തോന്നീലഹോ നല്ലതു മേന്മേൽ വരേണമേ നിങ്ങൾക്കു കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ!....................2150 നന്നായതിപ്രയത്നം ചെയ്കിലർണ്ണവ- മിന്നുതന്നെ കടക്കായ്‌വരും നിർണ്ണയം ശ്രീരാമനാമസ്മൃതികൊണ്ടു സംസാര- വാരാനിധിയെക്കടക്കുന്നിതേവരും രാമഭാര്യാലോകനാർത്ഥമായ്‌ പോകുന്ന രാമഭക്തന്മാരാം നിങ്ങൾക്കൊരിക്കലും സാഗരത്തെക്കടന്നീടുവാനേതുമൊ- രാകുലമുണ്ടാകയില്ലൊരു ജാതിയും' എന്നു പറഞ്ഞു പറന്നു മറഞ്ഞിത- ത്യുന്നതനായ സമ്പാതി വിഹായസാ ...............2160 </poem> k1rblmg4f50y8216cljke8eke2d8su4 246910 246909 2026-08-27T14:00:43Z Veritas Sapientiae 11661 Reverted edits by [[Special:Contribs/~2026-44247-58|~2026-44247-58]] ([[User talk:~2026-44247-58|talk]]) to last version by ~2026-43963-52: test edits, please use the sandbox 246449 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> അപ്പോൾ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാൽ ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്‌ ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപൻ 'പക്ഷമില്ലാതോരെനിയ്ക്കു ദൈവം ബഹു- ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാൽ മുമ്പിൽ മുമ്പിൽ പ്രാണഹാനിവരുന്നതു സമ്പ്രീതി പൂണ്ടു ഭക്ഷിക്കാമനുദിനം' ഗൃദ്ധ്രവാക്യം കേട്ടു മർക്കടൗഘം പരി- ത്രസ്തരായന്യോന്യമാശു ചൊല്ലീടിനാൻ 'അദ്രീന്ദ്രതുല്യനായോരു ഗൃദ്ധാധിപൻ സത്വരം കൊത്തിവിഴുങ്ങുമെല്ലാരെയും നിഷ്ഫലം നാം മരിച്ചീടുമാറായിതു കൽപിതമാർക്കും തടുക്കരുതേതുമേ നമ്മാലൊരുകാര്യവും കൃതമായീല കർമ്മദോഷങ്ങൾ പറയാവതെന്തഹോ! രാമകാര്യത്തെയും സാധിച്ചതില്ല നാം സ്വാമിയുടെ ഹിതവും വന്നതില്ലല്ലോ വ്യർത്ഥമിവനാൽ മരിക്കെന്നു വന്നതു- മെത്രയും പാപികളാകതന്നേ വയം നിർമ്മലനായ ധർമ്മാത്മാ ജടായുതൻ നന്മയോർത്തോളം പറയാവതല്ലല്ലോ വർണ്ണിപ്പതിന്നു പണിയുണ്ടവനുടെ പുണ്യമോർത്താൽ മറ്റൊരുത്തർക്കു കിട്ടുമോ? ശ്രീരാമകാര്യാർത്ഥമാശു മരിച്ചവൻ ചേരുമാറായിതു രാമപദാംബുജേ പക്ഷിയെന്നാകിലും മോക്ഷം ലഭിച്ചിതു പക്ഷീന്ദ്രവാഹനാനുഗ്രഹം വിസ്മയം' വാനരഭാഷിതം കേട്ടു സമ്പാതിയും മാനസാനന്ദം കലർന്നു ചോദിച്ചിതു 'കർണ്ണപീയൂഷസമാനമാം വാക്കുകൾ ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ? നിങ്ങളാരെന്തു പറയുന്നിതന്യോന്യ- മിങ്ങു വരുവിൻ ഭയപ്പെടായ്കേതുമേ' ഉമ്പർകോൻ പൗത്രനുമൻപോടതു കേട്ടു സമ്പാതിതന്നുടെ മുമ്പിലാമ്മറു ചെ- ന്നംഭോജലോചനൻതൻ പാദപങ്കജം സംഭാവ്യ സമ്മോദമുൾക്കൊണ്ടു ചൊല്ലിനാൻ 'സൂര്യകുലജാതനായ ദശരഥ- നാര്യപുത്രൻ മഹാവിഷ്ണു നാരായണൻ പുഷ്കരനേത്രനാം രാമൻതിരുവടി ലക്ഷ്മണനായ സഹോദരനോടു നിജ- ലക്ഷ്മിയാം ജാനകിയോടും തപസ്സിനായ്‌ പുക്കിതു കാനനം താതാജ്ഞയാ പുരാ കട്ടുകൊണ്ടീടിനാൻ തൽക്കാലമെത്രയും ദുഷ്ടനായുള്ള ദശമുഖൻ സീതയെ ലക്ഷ്മണനും കമലേക്ഷണനും പിരി- ഞ്ഞക്ഷോണിപുത്രി മുറയിട്ടതു കേട്ടു തൽക്ഷണം ചെന്നു തടുത്തു യുദ്ധം ചെയ്താ- നക്ഷണദാചരനോടു ജടായുവാം പക്ഷിപ്രവരനതിനാൽ വലഞ്ഞൊരു രക്ഷോവരൻ നിജ ചന്ദ്രഹാസം കൊണ്ടു പക്ഷവും വെട്ടിയറുത്താനതുനേരം പക്ഷീന്ദനും പതിച്ചാൽ ധരണീതലേ ഭർത്താവിനെക്കണ്ടു വൃത്താന്തമൊക്കവേ സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ മൃത്യു വരായ്കെന്നനുഗ്രഹിച്ചാൾ ധരാ- പുത്രിയും തൽ പ്രസാദേന പക്ഷീന്ദ്രനും രാമനെക്കണ്ടു വൃത്താന്തമറിയിച്ചു രാമസായൂജ്യം ലഭിച്ചിതു ഭാഗ്യവാൻ അർക്കകുലോത്ഭവനാകിയ രാമനു- മർക്കജനോടഗ്നിസാക്ഷികമാംവണ്ണം സഖ്യവും ചെയ്തുടൻ കോന്നിതു ബാലിയെ സുഗ്രീവനായ്ക്കൊണ്ടു രാജ്യവും നൽകിനാൻ വാനരാധീശ്വരനായ്‌ സുഗ്രീവനും ജാനകിയെത്തിരഞ്ഞാശു കണ്ടീടൂവാൻ ദിക്കുകൾ നാലിലും പോകെന്നയച്ചിതു ലക്ഷം കപിവരന്മാരെയോരോ ദിശി ദക്ഷിണദിക്കിനു പോന്നിതു ഞങ്ങളും രക്ഷോവരനെയും കണ്ടതില്ലെങ്ങുമെ മുപ്പതുനാളിനകത്തു ചെന്നീടായ്കി- ലപ്പോളവരെ വധിയ്ക്കും കപിവരൻ പാതാളമുൾപ്പുക്കു വാസരം പോയതു- മേതുമറിഞ്ഞീല ഞങ്ങളതുകൊണ്ടു ദർഭവിരിച്ചു കിടന്നു മരിപ്പതി- ന്നപ്പോൾ ഭവാനെയും കണ്ടുകിട്ടീ ബലാൽ ഏതാനുമുണ്ടറിഞ്ഞിട്ടു നീയെങ്കിലോ സീതാവിശേഷം പറഞ്ഞു തരേണമേ ഞങ്ങളുടെ പരമാർത്ഥവൃത്താന്തങ്ങ- ളിങ്ങനെയുള്ളോന്നു നീയറിഞ്ഞീടെടോ!' താരേയവാക്കുകൾ കേട്ടു സമ്പാതിയു- മാരൂഢമോദമവനോടു ചൊല്ലിനാൻ 'ഇഷ്ടനാം ഭ്രാതാവെനിയ്ക്കു ജടായു ഞാ- നൊട്ടുനാളുണ്ടവനോടു പിരിഞ്ഞതും ഇന്നനേകായിരം വത്സരം കൂടി ഞാ- നെന്നുടെ സോദരൻ വാർത്ത കേട്ടീടിനേൻ എന്നുടെ സോദരനായുദകക്രിയ- യ്ക്കെന്നെയെടുത്തു ജലാന്തികേ കൊണ്ടുപോയ്‌ നിങ്ങൾ ചെയ്യിപ്പിനുദകകർമ്മാദികൾ നിങ്ങൾക്കു വാക്സഹായം ചെയ്‌വനാശു ഞാൻ' അപ്പോളവനെയെടുത്തു കപികളു- മബ്ധി തീരത്തു വെച്ചീടിനാനാദരാൽ തത്സലിലേ കുളിച്ചഞ്ജലിയും നൽകി വത്സനാം ഭ്രാതാവിനായ്ക്കൊണ്ടു സാദരം സ്വസ്ഥാനദേശത്തിരുത്തിനാർ പിന്നെയു- മുത്തമന്മാരായ വാനരസഞ്ചയം സ്വസ്ഥനായ്‌ സമ്പാതി ജാനകി തന്നുടെ വൃത്താന്തമാശു പറഞ്ഞു തുടങ്ങിനാൻ 'തുംഗമായീടും ത്രികൂടാചലോപരി ലങ്കാപുരിയുണ്ടു മദ്ധ്യേ സമുദ്രമായ്‌ തത്ര മഹാശോകകാനനേ ജാനകി നക്തഞ്ചരീജനമദ്ധ്യേ വസിയ്ക്കുന്നു ദൂരമൊരു നൂറു യോജനയുണ്ടതു നേരേ നമുക്കു കാണാം ഗൃദ്ധ്രനാകയാൽ സാമർത്ഥ്യമാർക്കതു ലംഘിപ്പതിന്നവൻ ഭൂമിതനൂജയെക്കണ്ടുവരും ധ്രുവം സോദരനെക്കൊന്ന ദുഷ്ടനെക്കൊല്ലണ- മേതൊരു ജാതിയും പക്ഷവുമില്ല മേ യത്നേന നിങ്ങൾ കടക്കണമാശു പോയ്‌ രത്നാകരം പിന്നെ വന്നു രഘൂത്തമൻ രാവണൻ തന്നെയും നിഗ്രഹിയ്ക്കും ക്ഷണാ- ലേവമിതിന്നു വഴിയെന്നു നിർണ്ണയം 'രത്നാകരം ശതയോജനവിസ്തൃതം യത്നേന ചാടിക്കടന്നു ലങ്കാപുരം പുക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട- നിക്കരെച്ചാടിക്കടന്നു വരുന്നതും തമ്മിൽ നിരൂപിക്ക നാ,മെന്നൊരുമിച്ചു തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാർ സമ്പാതിതന്നുടെ പൂർവ്വവൃത്താന്തങ്ങ- ളമ്പോടു വാനരന്മാരോടു ചൊല്ലിനാൻ 'ഞാനും ജടായുവാം ഭ്രാതാവുമായ്‌ പുരാ മാനേന ദർപ്പിതമാനസന്മാരുമായ്‌ വേഗബലങ്ങൾ പരീക്ഷിപ്പതിന്നതി- വേഗം പറന്നിതു മേൽപ്പോട്ടു ഞങ്ങളും മാർത്താണ്ഡമണ്ഡലപര്യന്തമുൽപതി- ച്ചാർത്തരായ്‌ വന്നു ദിനകരരശ്മിയാൽ തൽക്ഷണേ തീയും പിടിച്ചിതനുജനു പക്ഷപുടങ്ങളി,ലപ്പോളവനെ ഞാൻ രക്ഷിപ്പതിന്നുടൻ പിന്നിലാക്കീടിനേൻ പക്ഷം കരിഞ്ഞു ഞാൻ വീണിതു ഭൂമിയിൽ പക്ഷദ്വയത്തോടു വീണാനനുജനും പക്ഷികൾക്കാശ്രയം പക്ഷമല്ലോ നിജം വിന്ധ്യാചലേന്ദ്രശിരസി വീണീടിനേ- നന്ധനായ്‌ മൂന്നു ദിനം കിടന്നീടിനേൻ പ്രാണശേഷത്താലുണർന്നോരു നേരത്തു കാണായിതു ചിറകും കരിഞ്ഞങ്ങനെ ദിഗ്ഭ്രമം പൂണ്ടു ദേശങ്ങളറിയാഞ്ഞു വിഭ്രാന്തമാനസനായുഴന്നങ്ങനെ ചെന്നേൻ നിശാകരതാപസന്തന്നുടെ പുണ്യാശ്രമത്തിനു പൂർണ്ണഭാഗ്യോദയാൽ കണ്ടു മഹാമുനി ചൊല്ലിനാനെന്നോടു പണ്ടു കണ്ടുള്ളൊരറിവുനിമിത്തമായ്‌ 'എന്തു സമ്പാതേ! വിരൂപനായ്‌ വന്നതി- നെന്തുമൂലമിതാരാലകപ്പെട്ടതും? എത്രയും ശക്തനായോരു നിനക്കിന്നു ദഗ്ദ്ധമാവാനെന്തു പക്ഷം പറക നീ' എന്നതു കേട്ടു ഞാനെന്നുടെ വൃത്തന്ത- മൊന്നൊഴിയാതെ മുനിയോടു ചൊല്ലിനേൻ പിന്നെയും കൂപ്പിത്തൊഴുതു ചോദിച്ചിതു 'സന്നമായ്‌ വന്നു ചിറകും ദയാനിധേ! ജീവനത്തെദ്ധരിക്കേണ്ടുമുപായമി- ന്നേവമെന്നെന്നോടു ചൊല്ലിത്തരേണമേ!' എന്നതു കേട്ടു ചിരിച്ചു മഹാമുനി പിന്നെദ്ദയാവശനായരുളിച്ചെയ്തു 'സത്യമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ കൃത്യം നിനക്കൊത്തവണ്ണം കുരുഷ്വ നീ ദേഹം നിമിത്തമീ ദുഃഖമറിക നീ ദേഹമോർക്കിൽ കർമ്മസംഭവം നിർണ്ണയം ദേഹത്തിലുള്ളോരഹംബുദ്ധി കൈക്കൊണ്ടു മോഹാദാഹംകൃതികർമ്മങ്ങൾ ചെയ്യുന്നു മിഥ്യയായുള്ളോരവിദ്യാസമുത്ഭവ- വസ്തുവായുള്ളോന്നഹങ്കാരമോർക്ക നീ ചിച്ഛായയോടു സംയുക്തമായ്‌ വർത്തതേ തപ്തമായുള്ളോരയഃപിണ്ഡവൽ സദാ തേന ദേഹത്തിന്നു താദാത്മ്യയോഗേന താനൊരു ചേതനവാനായ്‌ ഭവിയ്ക്കുന്നു ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ്‌ വരു- മാഹന്ത! നൂനമാത്മാവിനു മായയാ ദേഹോഹമദ്യൈവ കർമ്മകർത്താഹമി- ത്യാഹന്ത! സങ്കൽപ്യ സർവ്വദാ ജീവനും കർമ്മങ്ങൾ ചെയ്തു ഫലങ്ങളാൽ ബദ്ധനായ്‌ സമ്മോഹമാർന്നു ജനനമരണമാം സംസാരസൗഖ്യദുഃഖാദികൾ സാധിച്ചു ഹംസപദങ്ങൾ മറന്നു ചമയുന്നു മേൽപോട്ടുമാശു കീഴ്പോട്ടും ഭ്രമിച്ചതി താൽപര്യവാൻ പുണ്യപാപാത്മകഃസ്വയം 'എത്രയും പുണ്യങ്ങൾ ചെയ്തേൻ വളരെ ഞാൻ വിത്താനുരൂപേണ യജ്ഞദാനാദികൾ ദുർഗ്ഗതി നീക്കിസ്സുഖിച്ചു വസിക്കണം സ്വർഗ്ഗം ഗമി'ച്ചെന്നു കൽപ്പിച്ചിരിക്കവേ മൃത്യു ഭവിച്ചു സുഖിച്ചു വാഴും വിധൗ ഉത്തമാംഗം കൊള്ളവീഴുമധോഭുവി പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ ചെന്നു പതിച്ചു നീഹാരസമേതനായ്‌ ഭൂമൗ പതിച്ചു ശാല്യാദികളായ്ഭവി- ച്ചാമോദമുൾക്കൊണ്ടു വാഴും ചിരതരം പിന്നെപ്പുരുഷൻ ഭുജിയ്ക്കുന്ന ഭോജ്യങ്ങൾ- തന്നെ ചതുർവിധമായ്‌ ഭവിയ്ക്കും ബലാൽ എന്നതിലൊന്നു രേതസ്സായ്‌ ചമഞ്ഞതു ചെന്നു സീമന്തിനിയോനിയിലായ്‌വരും യോനിരക്തത്തോടു സംയുക്തമായ്‌വന്നു താനേ ജരായുപരിവേഷ്ടിതവുമാം ഏകദിനേന കലർന്നു കലലമാ- മേകീഭവിച്ചാലതും പിന്നെ മെല്ലവെ പഞ്ചരാത്രം കൊണ്ടു ബുദ്ബുദാകാരമാം പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം മാംസപേശിത്വം ഭവിക്കുമതിന്നതു മാസാർദ്ധകാലേന പിന്നെയും മെല്ലവേ പേശിരുധിരപരിപ്ലുതമായ്‌വരു- മാശു തസ്യാമങ്കുരോൽപത്തിയും വരും പിന്നെയൊരു പഞ്ചവിംശതി രാത്രിയാൽ പിന്നെയൊരു മൂന്നുമാസേന സന്ധിക- ളംഗങ്ങൾതോറും ക്രമേണ ഭവിച്ചിടു- മംഗുലീജാലവും നാലുമാസത്തിനാൽ ദന്തങ്ങളും നഖപംക്തിയും ഗുഹ്യവും സന്ധിയ്ക്കും നാസികാകർണ്ണനേത്രങ്ങളും പഞ്ചമാസംകൊണ്ടു, ഷഷ്ഠമാസേ പുനഃ കിഞ്ചനപോലും പിഴയാതെ ദേഹിനാം കർണ്ണയോഃ ഛിദ്രം ഭവിയ്ക്കുമതിസ്ഫുടം പിന്നെ മേഡ്രോപസ്ഥനാഭിപായുക്കളും സപ്തമേ മാസി ഭവിയ്ക്കും പുനരുടൻ ഗുപ്തമായോരു ശിരഃകേശരോമങ്ങൾ അഷ്ടമേ മാസി ഭവിയ്ക്കും പുനരപി പുഷ്ടമായീടും ജഠരസ്ഥലാന്തരേ ഒൻപതാം മാസേ വളരും ദിനംപ്രതി കമ്പം കരചരണാദികൾക്കും വരും പഞ്ചമേമാസി ചൈതന്യവാനായ്‌ വരു- മഞ്ജസാ ജീവൻ ക്രമേണ ദിനേ ദിനേ നാഭിസൂത്രാൽപരന്ധ്രേണ മാതാവിനാൽ സാപേക്ഷമായ ഭുക്താന്നരസത്തിനാൽ വർദ്ധതേ ഗർഭഗമായ പിണ്ഡം മുഹുർ- മൃത്യു വരാ നിജ കർമ്മബലത്തിനാൽ പൂർവ്വജന്മങ്ങളും കാമങ്ങളും നിജം സർവ്വകാലം നിരൂപിച്ചു നിരൂപിച്ചു ദുഃഖിച്ചു ജാഠരവഹ്നിപ്രതപ്തനായ്‌- താൽക്കാരണങ്ങൾ പറഞ്ഞു തുടങ്ങിനാൻ 'പത്തുനൂറായിരം യോനികളിൽ ജനി- ച്ചെത്ര കർമ്മങ്ങളനുഭവിച്ചേനഹം പുത്രദാരാർത്ഥബന്ധുക്കൾ സംബന്ധവു- മെത്രനൂറായിരം കോടി കഴിഞ്ഞിതു നിത്യ കുടുംബഭരണൈകസക്തനായ്‌ വിത്തമന്യായമായാർജ്ജിച്ചിതന്വഹം വിഷ്ണുസ്മരണവും ചെയ്തുകൊണ്ടീല ഞാൻ കൃഷ്ണ കൃഷ്ണേതി ജപിച്ചീലൊരിക്കലും തൽഫലമെല്ലമനുഭവിച്ചീടുന്നി- തിപ്പോളിവിടെക്കിടന്നു ഞാനിങ്ങനെ ഗർഭപാത്രത്തിൽനിന്നെന്നു ബാഹ്യസ്ഥലേ കെൽപ്പോടെനിയ്ക്കു പുറപ്പെട്ടുകൊള്ളാവൂ? ദുഷ്കർമ്മമൊന്നുമേ ചെയ്യുന്നതില്ല ഞാൻ സർകർമ്മജാലങ്ങൾ ചെയ്യുന്നതേയുള്ളു. നാരായണസ്വാമിതന്നെയൊഴിഞ്ഞു മ- റ്റാരെയും പൂജിക്കയില്ല ഞാനെന്നുമേ ഇത്യാദി ചിന്തിച്ചു ചിന്തിച്ചു ജീവനും ഭക്ത്യാ ഭഗവൽസ്തുതി തുടങ്ങീടിനാൻ പത്തുമാസം തികയും വിധൗ ഭൂതലേ ചിത്തതാപേന പിറക്കും വിധിവശാൽ സൂതിവാതത്തിൻ ബലത്തിനാൽ ജീവനും ജാതനാം യോനിരന്ധ്രേണ പീഡാന്വിതം പാല്യമാനോപി മാതാപിതാക്കന്മാരാൽ ബാല്യാദി ദുഃഖങ്ങളെന്തു ചൊല്ലാവതും? യൗവനദുഃഖവും വാർദ്ധക്യദുഃഖവും സർവ്വവുമോർത്തോളമേതും പൊറാ സഖേ! നിന്നാലനുഭൂതമായുള്ളതെന്തിനു വർണ്ണിച്ചു ഞാൻ പറയുന്നു വൃഥാ ബലാൽ? ദേഹോഹമെന്നുള്ള ഭാവനയാ മഹാ- മോഹേന സൗഖ്യദുഃഖങ്ങളുണ്ടാകുന്നു ഗർഭവാസാദി ദുഃഖങ്ങളും ജന്തുവർ- ഗ്ഗോത്ഭവനാശവും ദേഹമൂലം സഖേ! സ്ഥൂലസൂക്ഷ്മാത്മകദേഹദ്വയാൽ പരം മേലേയിരിപ്പതാത്മാ പരൻ കേവലൻ ദേഹാദികളിൽ മമത്വമുപേക്ഷിച്ചു മോഹമകന്നാത്മജ്ഞാനിയായ്‌ വാഴ്കനീ ശുദ്ധം സദാ ശാന്തമാത്മാനമവ്യയം ബുദ്ധം പരബ്രഹ്മമാനന്ദമദ്വയം സത്യം സനാതനം നിത്യം നിരുപമം തത്ത്വമേകം പരം നിർഗ്ഗുണം നിഷ്കളം സച്ചിന്മയം സകലാത്മകമീശ്വര- മച്യുതം സർവ്വജഗന്മയം ശാശ്വതം മായാവിനിർമ്മുക്തമെന്നറിയുന്നേരം മായാവിമോഹമകലുമെല്ലാവനും പ്രാരബ്ധകർമ്മവേഗാനുരൂപം ഭുവി പാരമാർത്ഥ്യാത്മനാ വാഴുക നീ സഖേ! മറ്റൊരുപദേശവും പറയാം തവ ചെറ്റു ദുഃഖം മനക്കാമ്പിലുണ്ടാകൊലാ ത്രേതായുഗേ വന്നു നാരായണൻ ഭുവി ജാതനായീടും ദശരഥപുത്രനായ്‌ നക്തഞ്ചരേന്ദ്രനെ നിഗ്രഹിച്ചൻപോടു ഭക്തജനത്തിനു മുക്തി വരുത്തുവാൻ ദണ്ഡകാരണ്യത്തിൽ വാഴും വിധൗ ബലാൽ ചണ്ഡനായുള്ള ദശാസ്യനാം രാവണൻ പുണ്ഡരീകോത്ഭൂതയാകിയ സീതയെ പണ്ഡിതന്മാരായ രാമസൗമിത്രികൾ വേർപെട്ടിരിക്കുന്ന നേരത്തു വന്നു ത- ന്നാപത്തിനായ്‌ക്കട്ടുകൊണ്ടുപോം മായയാ ലങ്കയിൽ കൊണ്ടുവച്ചീടും ദശാന്തരേ പങ്കജലോചനയെത്തിരഞ്ഞീടുവാൻ മർക്കടരാജനിയോഗാൽ കപികുലം ദക്ഷിണവാരിധി തീരദേശേ വരും തത്ര സമാഗമം നിന്നോടു വാനരർ- ക്കെത്തുമൊരു നിമിത്തേന നിസ്സംശയം എന്നാലവരോടു ചൊല്ലിക്കൊടുക്ക നീ തന്വംഗി വാഴുന്ന ദേശം ദയാവശാൽ അപ്പോൾ നിനക്കു പക്ഷങ്ങൾ നവങ്ങളാ- യുത്ഭവിച്ചീടുമതിനില്ല സംശയം' എന്നെപ്പറഞ്ഞു ബോധിപ്പിച്ചിതിങ്ങനെ മുന്നം നിശാകരനായ മഹാമുനി വന്നതു കാണ്മിൻ ചിറകുകൾ പുത്തനാ- യെന്നേ വിചിത്രമേ! നന്നുനന്നെത്രയും ഉത്തമതാപസന്മാരുടെ വാക്യവും സത്യമല്ലാതെ വരികയില്ലെന്നുമേ ശ്രീരാമദേവകഥാമൃതമാഹാത്മ്യ- മാരാലുമോർത്താലറിയാവതല്ലേതും രാമനാമാമൃതത്തിന്നു സമാനമായ്‌ മാമകേ മാനസേ മറ്റു തോന്നീലഹോ നല്ലതു മേന്മേൽ വരേണമേ നിങ്ങൾക്കു കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ! നന്നായതിപ്രയത്നം ചെയ്കിലർണ്ണവ- മിന്നുതന്നെ കടക്കായ്‌വരും നിർണ്ണയം ശ്രീരാമനാമസ്മൃതികൊണ്ടു സംസാര- വാരാനിധിയെക്കടക്കുന്നിതേവരും രാമഭാര്യാലോകനാർത്ഥമായ്‌ പോകുന്ന രാമഭക്തന്മാരാം നിങ്ങൾക്കൊരിയ്ക്കലും സാഗരത്തെക്കടന്നീടുവാനേതുമൊ- രാകുലമുണ്ടാകയില്ലൊരു ജാതിയും' എന്നു പറഞ്ഞു പറന്നു മറഞ്ഞിത- ത്യുന്നതനായ സമ്പാതി വിഹായസാ </poem> fqd958sh3tosgk00yfvrw8poqski15r 246911 246910 2026-08-27T14:02:34Z Veritas Sapientiae 11661 [[Special:Contributions/Veritas Sapientiae|Veritas Sapientiae]] ([[User talk:Veritas Sapientiae|സംവാദം]]) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് [[User:~2026-44247-58|~2026-44247-58]] സൃഷ്ടിച്ചതാണ് 246909 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> അപ്പോൾ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാൽ ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്‌ ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപൻ 'പക്ഷമില്ലാതോരെനിയ്ക്കു ദൈവം ബഹു- ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാൽ...................1850 മുമ്പിൽ മുമ്പിൽ പ്രാണഹാനിവരുന്നതു സമ്പ്രീതി പൂണ്ടു ഭക്ഷിക്കാമനുദിനം' ഗൃദ്ധ്രവാക്യം കേട്ടു മർക്കടൗഘം പരി- ത്രസ്തരായന്യോന്യമാശു ചൊല്ലീടിനാൻ 'അദ്രീന്ദ്രതുല്യനായോരു ഗൃദ്ധാധിപൻ സത്വരം കൊത്തിവിഴുങ്ങുമെല്ലാരെയും നിഷ്ഫലം നാം മരിച്ചീടുമാറായിതു കൽപിതമാർക്കും തടുക്കരുതേതുമേ നമ്മാലൊരുകാര്യവും കൃതമായീല കർമ്മദോഷങ്ങൾ പറയാവതെന്തഹോ!.....................1860 രാമകാര്യത്തെയും സാധിച്ചതില്ല നാം സ്വാമിയുടെ ഹിതവും വന്നതില്ലല്ലോ വ്യർത്ഥമിവനാൽ മരിക്കെന്നു വന്നതു- മെത്രയും പാപികളാകതന്നേ വയം നിർമ്മലനായ ധർമ്മാത്മാ ജടായുതൻ നന്മയോർത്തോളം പറയാവതല്ലല്ലോ വർണ്ണിപ്പതിന്നു പണിയുണ്ടവനുടെ പുണ്യമോർത്താൽ മറ്റൊരുത്തർക്കു കിട്ടുമോ? ശ്രീരാമകാര്യാർത്ഥമാശു മരിച്ചവൻ ചേരുമാറായിതു രാമപദാംബുജേ.........................1870 പക്ഷിയെന്നാകിലും മോക്ഷം ലഭിച്ചിതു പക്ഷീന്ദ്രവാഹനാനുഗ്രഹം വിസ്മയം' വാനരഭാഷിതം കേട്ടു സമ്പാതിയും മാനസാനന്ദം കലർന്നു ചോദിച്ചിതു 'കർണ്ണപീയൂഷസമാനമാം വാക്കുകൾ ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ? നിങ്ങളാരെന്തു പറയുന്നിതന്യോന്യ- മിങ്ങു വരുവിൻ ഭയപ്പെടായ്കേതുമേ' ഉമ്പർകോൻ പൗത്രനുമൻപോടതു കേട്ടു സമ്പാതിതന്നുടെ മുമ്പിലാമ്മറു ചെ-......................1880 ന്നംഭോജലോചനൻതൻ പാദപങ്കജം സംഭാവ്യ സമ്മോദമുൾക്കൊണ്ടു ചൊല്ലിനാൻ 'സൂര്യകുലജാതനായ ദശരഥ- നാര്യപുത്രൻ മഹാവിഷ്ണു നാരായണൻ പുഷ്കരനേത്രനാം രാമൻതിരുവടി ലക്ഷ്മണനായ സഹോദരനും നിജ- ലക്ഷ്മിയാം ജാനകിയോടും തപസ്സിനായ്‌ പുക്കിതു കാനനം താതാജ്ഞയാ പുരാ കട്ടുകൊണ്ടീടിനാൻ തൽക്കാലമെത്രയും ദുഷ്ടനായുള്ള ദശമുഖൻ സീതയെ.....................1890 ലക്ഷ്മണനും കമലേക്ഷണനും പിരി- ഞ്ഞക്ഷോണിപുത്രി മുറയിട്ടതു കേട്ടു തൽക്ഷണം ചെന്നു തടുത്തു യുദ്ധം ചെയ്താ- നക്ഷണദാചരനോടു ജടായുവാം പക്ഷിപ്രവരനതിനാൽ വലഞ്ഞൊരു രക്ഷോവരൻ നിജ ചന്ദ്രഹാസം കൊണ്ടു പക്ഷവും വെട്ടിയറുത്താനതുനേരം പക്ഷീന്ദനും പതിച്ചാൽ ധരണീതലേ ഭർത്താവിനെക്കണ്ടു വൃത്താന്തമൊക്കവേ സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ.................1900 മൃത്യു വരായ്കെന്നനുഗ്രഹിച്ചാൾ ധരാ- പുത്രിയും തൽ പ്രസാദേന പക്ഷീന്ദ്രനും രാമനെക്കണ്ടു വൃത്താന്തമറിയിച്ചു രാമസായൂജ്യം ലഭിച്ചിതു ഭാഗ്യവാൻ അർക്കകുലോത്ഭവനാകിയ രാമനു- മർക്കജനോടഗ്നിസാക്ഷികമാംവണ്ണം സഖ്യവും ചെയ്തുടൻ കോന്നിതു ബാലിയെ സുഗ്രീവനായ്ക്കൊണ്ടു രാജ്യവും നൽകിനാൻ വാനരാധീശ്വരനായ സുഗ്രീവനും ജാനകിയെത്തിരഞ്ഞാശു കണ്ടീടൂവാൻ........................1910 ദിക്കുകൾ നാലിലും പോകെന്നയച്ചിതു ലക്ഷം കപിവരന്മാരെയോരോ ദിശി ദക്ഷിണദിക്കിനു പോന്നിതു ഞങ്ങളും രക്ഷോവരനെയും കണ്ടതില്ലെങ്ങുമെ മുപ്പതുനാളിനകത്തു ചെന്നീടായ്കി- ലപ്പോളവരെ വധിയ്ക്കും കപിവരൻ പാതാളമുൾപ്പുക്കു വാസരം പോയതു- മേതുമറിഞ്ഞീല ഞങ്ങളതുകൊണ്ടു ദർഭവിരിച്ചു കിടന്നു മരിപ്പതി- ന്നപ്പോൾ ഭവാനെയും കണ്ടുകിട്ടീ ബലാൽ................1920 ഏതാനുമുണ്ടറിഞ്ഞിട്ടു നീയെങ്കിലോ സീതാവിശേഷം പറഞ്ഞു തരേണമേ ഞങ്ങളുടെ പരമാർത്ഥവൃത്താന്തങ്ങ- ളിങ്ങനെയുള്ളോന്നു നീയറിഞ്ഞീടെടോ!' താരേയവാക്കുകൾ കേട്ടു സമ്പാതിയു- മാരൂഢമോദമവനോടു ചൊല്ലിനാൻ 'ഇഷ്ടനാം ഭ്രാതാവെനിയ്ക്കു ജടായു ഞാ- നൊട്ടുനാളുണ്ടവനോടു പിരിഞ്ഞതും ഇന്നനേകായിരം വത്സരം കൂടി ഞാ- നെന്നുടെ സോദരൻ വാർത്ത കേട്ടീടിനേൻ....................1930 എന്നുടെ സോദരനായുദകക്രിയ- യ്ക്കെന്നെയെടുത്തു ജലാന്തികേ കൊണ്ടുപോയ്‌ നിങ്ങൾ ചെയ്യിപ്പിനുദകകർമ്മാദികൾ നിങ്ങൾക്കു വാക്സഹായം ചെയ്‌വനാശു ഞാൻ' അപ്പോളവനെയെടുത്തു കപികളു- മബ്ധി തീരത്തു വെച്ചീടിനാനാദരാൽ തത്സലിലേ കുളിച്ചഞ്ജലിയും നൽകി വത്സനാം ഭ്രാതാവിനായ്ക്കൊണ്ടു സാദരം സ്വസ്ഥാനദേശത്തിരുത്തിനാർ പിന്നെയു- മുത്തമന്മാരായ വാനരസഞ്ചയം..........................1940 സ്വസ്ഥനായ്‌ സമ്പാതി ജാനകി തന്നുടെ വൃത്താന്തമാശു പറഞ്ഞു തുടങ്ങിനാൻ 'തുംഗമായീടും ത്രികൂടാചലോപരി ലങ്കാപുരിയുണ്ടു മദ്ധ്യേ സമുദ്രമായ്‌ തത്ര മഹാശോകകാനനേ ജാനകി നക്തഞ്ചരീജനമദ്ധ്യേ വസിയ്ക്കുന്നു ദൂരമൊരു നൂറു യോജനയുണ്ടതു നേരേ നമുക്കു കാണാം ഗൃദ്ധ്രനാകയാൽ സാമർത്ഥ്യമാർക്കതു ലംഘിപ്പതിന്നവൻ ഭൂമിതനൂജയെക്കണ്ടുവരും ധ്രുവം......................1950 സോദരനെക്കൊന്ന ദുഷ്ടനെക്കൊല്ലണ- മേതൊരു ജാതിയും പക്ഷവുമില്ല മേ യത്നേന നിങ്ങൾ കടക്കണമാശു പോയ്‌ രത്നാകരം പിന്നെ വന്നു രഘൂത്തമൻ രാവണൻ തന്നെയും നിഗ്രഹിയ്ക്കും ക്ഷണാ- ലേവമിതിന്നു വഴിയെന്നു നിർണ്ണയം 'രത്നാകരം ശതയോജനവിസ്തൃതം യത്നേന ചാടിക്കടന്നു ലങ്കാപുരം പുക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട- നിക്കരെച്ചാടിക്കടന്നു വരുന്നതും...................1960 തമ്മിൽ നിരൂപിക്ക നാമെന്നൊരുമിച്ചു തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാർ സമ്പാതിതന്നുടെ പൂർവ്വവൃത്താന്തങ്ങ- ളമ്പോടു വാനരന്മാരോടു ചൊല്ലിനാൻ 'ഞാനും ജടായുവാം ഭ്രാതാവുമായ്‌ പുരാ മാനേന ദർപ്പിതമാനസന്മാരുമായ്‌ വേഗബലങ്ങൾ പരീക്ഷിപ്പതിന്നതി- വേഗം പറന്നിതു മേൽപ്പോട്ടു ഞങ്ങളും മാർത്താണ്ഡമണ്ഡലപര്യന്തമുൽപതി- ച്ചാർത്തരായ്‌ വന്നു ദിനകരരശ്മിയാൽ....................1970 തൽക്ഷണേ തീയും പിടിച്ചിതനുജനു പക്ഷപുടങ്ങളിലപ്പോളവനെ ഞാൻ രക്ഷിപ്പതിന്നുടൻ പിന്നിലാക്കീടിനേൻ പക്ഷം കരിഞ്ഞു ഞാൻ വീണിതു ഭൂമിയിൽ പക്ഷദ്വയത്തോടു വീണാനനുജനും പക്ഷികൾക്കാശ്രയം പക്ഷമല്ലോ നിജം വിന്ധ്യാചലേന്ദ്രശിരസി വീണീടിനേ- നന്ധനായ്‌ മൂന്നു ദിനം കിടന്നീടിനേൻ പ്രാണശേഷത്താലുണർന്നോരു നേരത്തു കാണായിതു ചിറകും കരിഞ്ഞങ്ങനെ.....................1980 ദിഗ്ഭ്രമം പൂണ്ടു ദേശങ്ങളറിയാഞ്ഞു വിഭ്രാന്തമാനസനായുഴന്നങ്ങനെ ചെന്നേൻ നിശാകരതാപസന്തന്നുടെ പുണ്യാശ്രമത്തിനു പൂർണ്ണഭാഗ്യോദയാൽ കണ്ടു മഹാമുനി ചൊല്ലിനാനെന്നോടു പണ്ടു കണ്ടുള്ളൊരറിവുനിമിത്തമായ്‌ 'എന്തു സമ്പാതേ! വിരൂപനായ്‌ വന്നതി- നെന്തുമൂലമിതാരാലകപ്പെട്ടതും? എത്രയും ശക്തനായോരു നിനക്കിന്നു ദഗ്ദ്ധമാവാനെന്തു പക്ഷം പറക നീ'....................1990 എന്നതു കേട്ടു ഞാനെന്നുടെ വൃത്തന്ത- മൊന്നൊഴിയാതെ മുനിയോടു ചൊല്ലിനേൻ പിന്നെയും കൂപ്പിത്തൊഴുതു ചോദിച്ചിതു 'സന്നമായ്‌ വന്നു ചിറകും ദയാനിധേ! ജീവനത്തെദ്ധരിക്കേണ്ടുമുപായമി- ന്നേവമെന്നെന്നോടു ചൊല്ലിത്തരേണമേ!' എന്നതു കേട്ടു ചിരിച്ചു മഹാമുനി പിന്നെദ്ദയാവശനായരുളിച്ചെയ്തു 'സത്യമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ കൃത്യം നിനക്കൊത്തവണ്ണം കുരുഷ്വ നീ......................2000 ദേഹം നിമിത്തമീ ദുഃഖമറിക നീ ദേഹമോർക്കിൽ കർമ്മസംഭവം നിർണ്ണയം ദേഹത്തിലുള്ളോരഹംബുദ്ധി കൈക്കൊണ്ടു മോഹാദാഹംകൃതികർമ്മങ്ങൾ ചെയ്യുന്നു മിഥ്യയായുള്ളോരവിദ്യാസമുത്ഭവ- വസ്തുവായുള്ളോന്നഹങ്കാരമോർക്ക നീ ചിച്ഛായയോടു സംയുക്തമായ്‌ വർത്തതേ തപ്തമായുള്ളോരയഃപിണ്ഡവൽ സദാ തേന ദേഹത്തിന്നു താദാത്മ്യയോഗേന താനൊരു ചേതനവാനായ്‌ ഭവിയ്ക്കുന്നു.................2010 ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ്‌ വരു- മാഹന്ത! നൂനമാത്മാവിനു മായയാ ദേഹോഹമദ്യൈവ കർമ്മകർത്താഹമി- ത്യാഹന്ത! സങ്കൽപ്യ സർവ്വദാ ജീവനും കർമ്മങ്ങൾ ചെയ്തു ഫലങ്ങളാൽ ബദ്ധനായ്‌ സമ്മോഹമാർന്നു ജനനമരണമാം സംസാരസൗഖ്യദുഃഖാദികൾ സാധിച്ചു ഹംസപദങ്ങൾ മറന്നു ചമയുന്നു മേൽപോട്ടുമാശു കീഴ്പോട്ടും ഭ്രമിച്ചതി താൽപര്യവാൻ പുണ്യപാപാത്മകഃസ്വയം...................2020 'എത്രയും പുണ്യങ്ങൾ ചെയ്തേൻ വളരെ ഞാൻ വിത്താനുരൂപേണ യജ്ഞദാനാദികൾ ദുർഗ്ഗതി നീക്കിസ്സുഖിച്ചു വസിക്കണം സ്വർഗ്ഗം ഗമി'ച്ചെന്നു കൽപ്പിച്ചിരിക്കവേ മൃത്യു ഭവിച്ചു സുഖിച്ചു വാഴും വിധൗ ഉത്തമാംഗം കൊള്ളവീഴുമധോഭുവി പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ ചെന്നു പതിച്ചു നീഹാരസമേതനായ്‌ ഭൂമൗ പതിച്ചു ശാല്യാദികളായ്ഭവി- ച്ചാമോദമുൾക്കൊണ്ടു വാഴും ചിരതരം.....................2030 പിന്നെപ്പുരുഷൻ ഭുജിയ്ക്കുന്ന ഭോജ്യങ്ങൾ- തന്നെ ചതുർവിധമായ്‌ ഭവിയ്ക്കും ബലാൽ എന്നതിലൊന്നു രേതസ്സായ്‌ ചമഞ്ഞതു ചെന്നു സീമന്തിനിയോനിയിലായ്‌വരും യോനിരക്തത്തോടു സംയുക്തമായ്‌വന്നു താനേ ജരായുപരിവേഷ്ടിതവുമാം ഏകദിനേന കലർന്നു കലലമാ- മേകീഭവിച്ചാലതും പിന്നെ മെല്ലവെ പഞ്ചരാത്രം കൊണ്ടു ബുദ്ബുദാകാരമാം പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം.....................2040 മാംസപേശിത്വം ഭവിക്കുമതിന്നതു മാസാർദ്ധകാലേന പിന്നെയും മെല്ലവേ പേശിരുധിരപരിപ്ലുതമായ്‌വരു- മാശു തസ്യാമങ്കുരോൽപത്തിയും വരും പിന്നെയൊരു പഞ്ചവിംശതി രാത്രിയാൽ പിന്നെയൊരു മൂന്നുമാസേന സന്ധിക- ളംഗങ്ങൾതോറും ക്രമേണ ഭവിച്ചിടു- മംഗുലീജാലവും നാലുമാസത്തിനാൽ ദന്തങ്ങളും നഖപംക്തിയും ഗുഹ്യവും സന്ധിയ്ക്കും നാസികാകർണ്ണനേത്രങ്ങളും.....................2050 പഞ്ചമാസംകൊണ്ടു, ഷഷ്ഠമാസേ പുനഃ കിഞ്ചനപോലും പിഴയാതെ ദേഹിനാം കർണ്ണയോഃ ഛിദ്രം ഭവിയ്ക്കുമതിസ്ഫുടം പിന്നെ മേഡ്രോപസ്ഥനാഭിപായുക്കളും സപ്തമേ മാസി ഭവിയ്ക്കും പുനരുടൻ ഗുപ്തമായോരു ശിരഃകേശരോമങ്ങൾ അഷ്ടമേ മാസി ഭവിയ്ക്കും പുനരപി പുഷ്ടമായീടും ജഠരസ്ഥലാന്തരേ ഒൻപതാം മാസേ വളരും ദിനംപ്രതി കമ്പം കരചരണാദികൾക്കും വരും.....................2060 പഞ്ചമേമാസി ചൈതന്യവാനായ്‌ വരു- മഞ്ജസാ ജീവൻ ക്രമേണ ദിനേ ദിനേ നാഭിസൂത്രാൽപരന്ധ്രേണ മാതാവിനാൽ സാപേക്ഷമായ ഭുക്താന്നരസത്തിനാൽ വർദ്ധതേ ഗർഭഗമായ പിണ്ഡം മുഹുർ- മൃത്യു വരാ നിജ കർമ്മബലത്തിനാൽ പൂർവ്വജന്മങ്ങളും കാമങ്ങളും നിജം സർവ്വകാലം നിരൂപിച്ചു നിരൂപിച്ചു ദുഃഖിച്ചു ജാഠരവഹ്നിപ്രതപ്തനായ്‌- താൽക്കാരണങ്ങൾ പറഞ്ഞു തുടങ്ങിനാൻ........................2070 'പത്തുനൂറായിരം യോനികളിൽ ജനി- ച്ചെത്ര കർമ്മങ്ങളനുഭവിച്ചേനഹം പുത്രദാരാർത്ഥബന്ധുക്കൾ സംബന്ധവു- മെത്രനൂറായിരം കോടി കഴിഞ്ഞിതു നിത്യ കുടുംബഭരണൈകസക്തനായ്‌ വിത്തമന്യായമായാർജ്ജിച്ചിതന്വഹം വിഷ്ണുസ്മരണവും ചെയ്തുകൊണ്ടീല ഞാൻ കൃഷ്ണ കൃഷ്ണേതി ജപിച്ചീലൊരിക്കലും തൽഫലമെല്ലമനുഭവിച്ചീടുന്നി- തിപ്പോളിവിടെക്കിടന്നു ഞാനിങ്ങനെ......................2080 ഗർഭപാത്രത്തിൽനിന്നെന്നു ബാഹ്യസ്ഥലേ കെൽപ്പോടെനിയ്ക്കു പുറപ്പെട്ടുകൊള്ളാവൂ? ദുഷ്കർമ്മമൊന്നുമേ ചെയ്യുന്നതില്ല ഞാൻ സർകർമ്മജാലങ്ങൾ ചെയ്യുന്നതേയുള്ളു. നാരായണസ്വാമിതന്നെയൊഴിഞ്ഞു മ- റ്റാരെയും പൂജിക്കയില്ല ഞാനെന്നുമേ ഇത്യാദി ചിന്തിച്ചു ചിന്തിച്ചു ജീവനും ഭക്ത്യാ ഭഗവൽസ്തുതി തുടങ്ങീടിനാൻ പത്തുമാസം തികയും വിധൗ ഭൂതലേ ചിത്തതാപേന പിറക്കും വിധിവശാൽ.......................2090 സൂതിവാതത്തിൻ ബലത്തിനാൽ ജീവനും ജാതനാം യോനിരന്ധ്രേണ പീഡാന്വിതം പാല്യമാനോപി മാതാപിതാക്കന്മാരാൽ ബാല്യാദി ദുഃഖങ്ങളെന്തു ചൊല്ലാവതും? യൗവനദുഃഖവും വാർദ്ധക്യദുഃഖവും സർവ്വവുമോർത്തോളമേതും പൊറാ സഖേ! നിന്നാലനുഭൂതമായുള്ളതെന്തിനു വർണ്ണിച്ചു ഞാൻ പറയുന്നു വൃഥാ ബലാൽ? ദേഹോഹമെന്നുള്ള ഭാവനയാ മഹാ- മോഹേന സൗഖ്യദുഃഖങ്ങളുണ്ടാകുന്നു........................2100 ഗർഭവാസാദി ദുഃഖങ്ങളും ജന്തുവർ- ഗ്ഗോത്ഭവനാശവും ദേഹമൂലം സഖേ! സ്ഥൂലസൂക്ഷ്മാത്മകദേഹദ്വയാൽ പരം മേലേയിരിപ്പതാത്മാ പരൻ കേവലൻ ദേഹാദികളിൽ മമത്വമുപേക്ഷിച്ചു മോഹമകന്നാത്മജ്ഞാനിയായ്‌ വാഴ്കനീ ശുദ്ധം സദാ ശാന്തമാത്മാനമവ്യയം ബുദ്ധം പരബ്രഹ്മമാനന്ദമദ്വയം സത്യം സനാതനം നിത്യം നിരുപമം തത്ത്വമേകം പരം നിർഗ്ഗുണം നിഷ്കളം......................2110 സച്ചിന്മയം സകലാത്മകമീശ്വര- മച്യുതം സർവ്വജഗന്മയം ശാശ്വതം മായാവിനിർമ്മുക്തമെന്നറിയുന്നേരം മായാവിമോഹമകലുമെല്ലാവനും പ്രാരബ്ധകർമ്മവേഗാനുരൂപം ഭുവി പാരമാർത്ഥ്യാത്മനാ വാഴുക നീ സഖേ! മറ്റൊരുപദേശവും പറയാം തവ ചെറ്റു ദുഃഖം മനക്കാമ്പിലുണ്ടാകൊലാ ത്രേതായുഗേ വന്നു നാരായണൻ ഭുവി ജാതനായീടും ദശരഥപുത്രനായ്‌.......................2120 നക്തഞ്ചരേന്ദ്രനെ നിഗ്രഹിച്ചൻപോടു ഭക്തജനത്തിനു മുക്തി വരുത്തുവാൻ ദണ്ഡകാരണ്യത്തിൽ വാഴും വിധൗ ബലാൽ ചണ്ഡനായുള്ള ദശാസ്യനാം രാവണൻ പുണ്ഡരീകോത്ഭൂതയാകിയ സീതയെ പണ്ഡിതന്മാരായ രാമസൗമിത്രികൾ വേർപെട്ടിരിക്കുന്ന നേരത്തു വന്നു ത- ന്നാപത്തിനായ്‌ക്കട്ടുകൊണ്ടുപോം മായയാ ലങ്കയിൽ കൊണ്ടുവച്ചീടും ദശാന്തരേ പങ്കജലോചനയെത്തിരഞ്ഞീടുവാൻ.......................2130 മർക്കടരാജനിയോഗാൽ കപികുലം ദക്ഷിണവാരിധി തീരദേശേ വരും തത്ര സമാഗമം നിന്നോടു വാനരർ- ക്കെത്തുമൊരു നിമിത്തേന നിസ്സംശയം എന്നാലവരോടു ചൊല്ലിക്കൊടുക്ക നീ തന്വംഗി വാഴുന്ന ദേശം ദയാവശാൽ അപ്പോൾ നിനക്കു പക്ഷങ്ങൾ നവങ്ങളാ- യുത്ഭവിച്ചീടുമതിനില്ല സംശയം' എന്നെപ്പറഞ്ഞു ബോധിപ്പിച്ചിതിങ്ങനെ മുന്നം നിശാകരനായ മഹാമുനി..................2140 വന്നതു കാണ്മിൻ ചിറകുകൾ പുത്തനാ- യെന്നേ വിചിത്രമേ! നന്നുനന്നെത്രയും ഉത്തമതാപസന്മാരുടെ വാക്യവും സത്യമല്ലാതെ വരികയില്ലെന്നുമേ ശ്രീരാമദേവകഥാമൃതമാഹാത്മ്യ- മാരാലുമോർത്താലറിയാവതല്ലേതും രാമനാമാമൃതത്തിന്നു സമാനമായ്‌ മാമകേ മാനസേ മറ്റു തോന്നീലഹോ നല്ലതു മേന്മേൽ വരേണമേ നിങ്ങൾക്കു കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ!....................2150 നന്നായതിപ്രയത്നം ചെയ്കിലർണ്ണവ- മിന്നുതന്നെ കടക്കായ്‌വരും നിർണ്ണയം ശ്രീരാമനാമസ്മൃതികൊണ്ടു സംസാര- വാരാനിധിയെക്കടക്കുന്നിതേവരും രാമഭാര്യാലോകനാർത്ഥമായ്‌ പോകുന്ന രാമഭക്തന്മാരാം നിങ്ങൾക്കൊരിക്കലും സാഗരത്തെക്കടന്നീടുവാനേതുമൊ- രാകുലമുണ്ടാകയില്ലൊരു ജാതിയും' എന്നു പറഞ്ഞു പറന്നു മറഞ്ഞിത- ത്യുന്നതനായ സമ്പാതി വിഹായസാ ...............2160 </poem> k1rblmg4f50y8216cljke8eke2d8su4 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സമുദ്രലംഘനചിന്ത 0 4405 246913 21132 2026-08-27T15:12:17Z ~2026-44247-58 13522 246913 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> പിന്നെക്കപിവരന്മാർ കൗതുകത്തോടു- മന്യോന്യമാശു പറഞ്ഞു തുടങ്ങിനാർ ഉഗ്രം മഹാനക്രചക്രഭയങ്കര- മഗ്രേ സമുദ്രമാലോക്യ കപികുലം 'എങ്ങനെ നാമിതിനെക്കടക്കുന്നവാ- റെങ്ങും മറുകര കാണ്മാനുമില്ലല്ലോ ആവതല്ലാത്തതു ചിന്തിച്ചു ഖേദിച്ചു ചാവതിനെന്തവകാശം കപികളേ!' ശക്രതനയതനൂജനാമംഗദൻ മർക്കടനായകന്മാരോടു ചൊല്ലിനാൻ.................2170 'എത്രയും വേഗബലമുള്ള ശൂരന്മാർ ശക്തിയും വിക്രമവും പാരമുണ്ടല്ലോ നിങ്ങളെല്ലാവർക്കുമെന്നാലിവരിൽ വ- ച്ചിങ്ങുവന്നെന്നോടൊരുത്തൻ പറയണം ഞാനിതിനാളെന്നവനല്ലോ നമ്മുടെ പ്രാണനെ രക്ഷിച്ചുകൊള്ളുന്നതും ദൃഢം സുഗ്രീവരാമസൗമിത്രികൾക്കും ബഹു വ്യഗ്രം കളഞ്ഞു രക്ഷിയ്ക്കുന്നതുമവൻ' അംഗദനിങ്ങനെ ചൊന്നതു കേട്ടവർ തങ്ങളിൽത്തങ്ങളിൽ നോക്കിനാരേവരും.................2180 ഒന്നും പറഞ്ഞീലൊരുത്തരുമംഗദൻ പിന്നെയും വാനരന്മാരോടു ചൊല്ലിനാൻ 'ചിത്തേ നിരൂപിച്ചു നിങ്ങളുടെ ബലം പ്രത്യേകമുച്യതാമുദ്യോഗപൂർവ്വകം' ചാടാമെനിയ്ക്കു ദശയോജന വഴി ചാടാമിരുപതെനിക്കെന്നൊരു കപി മുപ്പതു ചാടാമെനിക്കെന്നപരനു- മപ്പടി നാൽപതാമെന്നു മറ്റേവനും അൻപതറുപതെഴുപതുമാമെന്നു- മെൺപതു ചാടാമെനിക്കെന്നൊരുവനും......................2190 തൊണ്ണൂറു ചാടുവാൻ ദണ്ഡമില്ലേകനെ- ന്നർണ്ണവമോ നൂറു യോജനയുണ്ടല്ലോ ഇക്കണ്ട നമ്മിലാർക്കും കടക്കാവത- ല്ലിക്കടൽ മർക്കടവീരരേ നിർണ്ണയം മുന്നം ത്രിവിക്രമൻ മൂന്നു ലോകങ്ങളും ഛന്നമായ്‌ മൂന്നടിയായളക്കും വിധൗ യൗവനകാലേ പെരുമ്പറയും കൊട്ടി മൂവേഴുവട്ടം വലത്തു വച്ചീടിനേൻ വാർദ്ധക്യഗ്രസ്തനായേനിദാനീം ലവ- ണാബ്ധി കടപ്പാനുമില്ല വേഗം മമ.................2200 ഞാനിരുപത്തൊന്നു വട്ടം പ്രദക്ഷിണം ദാനവാരിയ്ക്കു ചെയ്തേൻ ദശമാത്രയാ കാലസ്വരൂപനാമീശ്വരൻ തന്നുടെ ലീലകളോർത്തോളമത്ഭുതമെത്രയും' ഇത്ഥമജാത്മജൻ ചൊന്നതു കെട്ടതി- നുത്തരം വൃത്രാരിപൗത്രനും ചൊല്ലിനാൻ 'അങ്ങോട്ടു ചാടാമെനിയ്ക്കെന്നു നിർണ്ണയ- മിങ്ങോട്ടു പോരുവാൻ ദണ്ഡമുണ്ടാകിലാം' 'സാമർത്ഥ്യമില്ല മറ്റാർക്കുമെന്നാകിലും സാമർത്ഥ്യമുണ്ടു ഭവാനിതിനെങ്കിലും..................2210 ഭൃത്യജനങ്ങളയയ്ക്കയില്ലെന്നുമേ ഭൃത്യരിലേകനുണ്ടാമെന്നതേ വരൂ' 'ആർക്കുമേയില്ല സാമർത്ഥ്യമനശനം ദീക്ഷിച്ചു തന്നെ മരിക്ക നല്ലൂ വയം' താരേയനേവം പറഞ്ഞോരനന്തരം സാരസസംഭവനന്ദനൻ ചൊല്ലിനാൻ 'എന്തു ജഗൽപ്രാണനന്ദനനിങ്ങനെ ചിന്തിച്ചിരിക്കുന്നതേതും പറയാതെ? കുണ്ഠനായ്ത്തന്നെയിരുന്നുകളകയോ? കണ്ടീല നിന്നെയൊഴിഞ്ഞു മറ്റാരെയും......................2220 ദാക്ഷായണീഗർഭപാത്രസ്ഥനായൊരു സാക്ഷാൽ മഹാദേവബീജമല്ലോ ഭവാൻ പിന്നെ വാതാത്മജനാകയുമുണ്ടവൻ- തന്നോടു തുല്യൻ ബലവേഗമോർക്കിലോ കേസരിയെക്കൊന്നു താപം കളഞ്ഞൊരു കേസരിയാകിയ വാനരനാഥനു പുത്രനായഞ്ജന പെറ്റുളവായൊരു സത്വഗുണപ്രധാനൻ ഭവാൻ കേവലം അഞ്ജനാഗർഭച്യുതനായവനിയി- ലഞ്ജസാ ജാതനായ്‌ വീണനേരം ഭവാൻ...............2230 അഞ്ഞൂറു യോജന മേൽപോട്ടു ചാടിയ- തും ഞാനറിഞ്ഞിരിക്കുന്നിതു മാനസേ ചണ്ഡകിരണനുദിച്ചു പൊങ്ങുന്നേരം മണ്ഡലം തന്നെതുടുതുടെക്കണ്ടു നീ പക്വമെന്നോർത്തു ഭക്ഷിപ്പാനടുക്കയാൽ ശക്രനുടെ വജ്രമേറ്റു പതിച്ചതും ദുഃഖിച്ചു മാരുതൻ നിന്നെയും കൊണ്ടുപോയ്‌- പുക്കിതു പാതാളമപ്പോൾ ത്രിമൂർത്തികൾ മുപ്പത്തുമുക്കോടി വാനവർ തമ്മൊടും ഉൽപലസംഭവപുത്രവർഗ്ഗത്തോടും....................2240 പ്രത്യക്ഷമായ്‌ വന്നനുഗ്രഹിച്ചീടിനാർ മൃത്യുവരാ ലോകനാശം വരുമ്പൊഴും കൽപാന്തകാലത്തുമില്ല മൃതിയെന്നു കൽപിച്ചതിന്നിളക്കം വരാ നിർണ്ണയം ആമ്‌നായസാരാർത്ഥമൂർത്തികൾ ചൊല്ലിനാർ നാമ്‌നാ ഹനുമാനിവനെന്നു സാദരം വജ്രം ഹനുവിങ്കലേറ്റു മുറികയാ- ലച്ചരിത്രങ്ങൾ മറന്നിതോ മാനസേ? നിൻ കൈയിലല്ലയോ തന്നതു രാഘവ- നംഗുലീയമതുമെന്തിനെന്നോർക്ക നീ!....................2250 ത്വൽ ബലവീര്യവേഗങ്ങൾ വർണ്ണിപ്പതി- നിപ്രപഞ്ചത്തിങ്കലാർക്കുമാമല്ലെടോ' ഇത്ഥം വിധിസുതൻ ചൊന്ന നേരം വായു- പുത്രനുമുത്ഥയ സത്വരം പ്രീതനായ്‌ ബ്രഹ്മാണ്ഡമാശു കുലുങ്ങുമാറൊന്നവൻ സമ്മദാൽ സിംഹനാദം ചെയ്തരുളിനാൻ വാമനമൂർത്തിയെപ്പോലെ വളർന്നവൻ ഭൂമിധരാകാരനായ്നിന്നു ചൊല്ലിനാൻ 'ലംഘനം ചെയ്തു സമുദ്രത്തെയും പിന്നെ ലങ്കാപുരത്തെയും ഭസ്മമാക്കി ക്ഷണാൽ....................2260 രാവണനെക്കുലത്തോടുമൊടുക്കി ഞാൻ ദേവിയേയും കൊണ്ടുപോരുവനിപ്പൊഴേ അല്ലായ്കിലോ ദശകണ്ഠനെബ്ബന്ധിച്ചു മെല്ലവേ വാമകരത്തിലെടുത്തുടൻ കൂടത്രയത്തോടു ലങ്കാപുരത്തെയും കൂടെ വലത്തു കരത്തിലാക്കിക്കൊണ്ടു രാമാന്തികേ വച്ചു കൈതൊഴുതീടുവൻ രാമാംഗുലീയമെൻ കൈയിലുണ്ടാകയാൽ' മാരുതി വാക്കു കേട്ടോരു വിധിസുത- നാരൂഢകൗതുകം ചൊല്ലിനാൻ പിന്നെയും...................2270 'ദേവിയെക്കണ്ടു തിരിയേ വരിക നീ രാവണനോടെതിർത്തീടുവാൻ പിന്നെയാം നിഗ്രഹിച്ചീടും ദശാസ്യനെ രാഘവൻ വിക്രമം കാട്ടുവാനന്നേരമാമല്ലോ പുഷ്കരമാർഗ്ഗേണ പോകും നിനക്കൊരു വിഘ്നം വരായ്ക! കല്യാണം ഭവിക്ക! തേ മാരുതദേവനുമുണ്ടരികേ തവ ശ്രീരാമകാര്യാർത്ഥമായല്ലോ പോകുന്നു' ആശിർവ്വചനവും ചെയ്തു കപികുല- മാശു പോകെന്നു വിധിച്ചോരനന്തരം.....................2280 വേഗേന പോയ്‌ മഹേന്ദ്രത്തിൻ മുകളേറി നാഗാരിയെപ്പോലെ നിന്നു വിളങ്ങിനാൻ ഇത്ഥം പറഞ്ഞറിയിച്ചോരു തത്തയും ബദ്ധമോദത്തോടിരുന്നിതക്കാലമേ...................2284 </poem> (ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ കിഷ്കിന്ധാകാണ്ഡം സമാപ്തം) ee74u4vae43vl3amacgeh1bjhwjsjes താൾ:ഗാന്ധിസം.pdf/92 106 85051 246916 246015 2026-08-28T04:57:35Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246916 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|84}}</noinclude>പ്രവൎത്തനങ്ങൾ സുവിദിതമാണല്ലോ. ഏതുകാലത്തും ഹിന്ദു മുസ്ലീം അനൈക്യം കാണുമ്പോൾ ഗാന്ധിജി തൽപരിഹാരത്തിനായി ഉറ്റു ശ്രമിച്ചുവന്നു എന്നതു് ഏവൎക്കും അറിയാവുന്ന സംഗതിയാണു്. ഈയ്യിടെ നവഖലിയിൽ അദ്ദേഹം തീൎത്ഥാടനം നടത്തിയതും മറ്റൊന്നിനുമല്ലല്ലോ. ന്യൂനപക്ഷസംരക്ഷണം അതിപ്രധാനമാണു്. ന്യൂനപക്ഷം ആവശ്യപ്പെടുന്നതു് അവൎക്കു നൽകണം എന്നു പറയുന്ന ഗാന്ധിജി പക്കിസ്ഥാൻ അനുവലിയ്ക്കുന്നതിൽ എതിരാണു്. എന്തെന്നാൽ ന്യൂനപക്ഷം ആവശ്യപ്പെടുന്നത് അസത്യവും ഹിംസയുമാണെങ്കിൽ അതു് അനുവദിക്കുക എന്നത് ഗാന്ധിമതത്തിൽ പെട്ടതേ അല്ലല്ലോ. പക്കിസ്ഥാൻ അസത്യമാണെന്ന ഗാന്ധിജി വിശ്വസിക്കുന്നു. ഹിന്ദു മതവും ഇസ്ലാമും പരസ്പര വിരുദ്ധമായ സംസ്കാരങ്ങളേയല്ല പ്രതിനിധീകരിക്കുന്നതെന്നും അവ തമ്മിൽ ഭാഗിയ്ക്കേണ്ടതായ ആവശ്യം കാണുന്നില്ലെന്നും അദ്ദേഹം വാദിക്കുകയാണു്. {{text-indent|2em|അടുത്തതായി സാമുദായികമായ അസമത്വത്തേപ്പറ്റി ഗാന്ധിജിയുടെ വീക്ഷണമെന്തെന്നു നോക്കാം. പ്രധാന അസമത്വം അസ്പൃശ്യതയിലാണല്ലൊ. അയിത്തം ഹിന്ദുക്കളുടെ പാപമാണു്. അവർ അതിനുവേണ്ടി സഹിക്കണം. ഹിന്ദുക്കൾ ചെയ്ത പാപത്തിനു ഈശ്വരൻ നൽകിയ ശിക്ഷയാണ് നമ്മുടെ കഷ്ടപ്പാടുകളും ദുഃഖങ്ങളും. വിഷം പാലിൽ നെയ്യെന്ന പോലെ അയിത്തം ഹിന്ദുമതത്തെ ദുഷിപ്പിക്കുന്നു. "ഹിന്ദുമതത്തിന്റെ ഒരംശമാണ് അയിത്തമെങ്കിൽ ഞാൻ ഹിന്ദുമതം വെടിയും" എന്നിങ്ങനെ വ്യക്തവും തീഷ്ണവുമായ ഭാഷയിൽ അയിത്തത്തെ ആക്ഷേപിക്കുക മാത്രമല്ല അതു മാറ്റേണ്ടയാവശ്യത്തെപ്പറ്റിയും ഭംഗിയായി അദ്ദേഹം പ്രതിപാദിക്കുന്നു." അയിത്തോച്ചാടനം എന്നാൽ അസ്പൃശ്യർ എന്നു പറയുന്നവരെ സ്വന്തം ബന്ധുക്ക}}<noinclude></noinclude> 74idcxtw6r4jxu4mbsie0o9no2r994h താൾ:ഗാന്ധിസം.pdf/128 106 85054 246907 246018 2026-08-27T13:15:10Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246907 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|120}}</noinclude>ണ്ടാക്കുന്നതിൽ സാമ്പത്തിക ദുസ്ഥിതി സഹായകമാണെന്നിരുന്നാലും പ്രാധാന്യം അതിനല്ല. മനുഷ്യരുടെ ആശയങ്ങളും നിലവിലിരിയ്ക്കുന്ന പരിതഃസ്ഥിതികളും തമ്മിലുള്ള അന്തരത്തിനാണു് പ്രധാന പംകു കണ്ടു വരുന്നതു്. എന്തെന്നാൽ സാമ്പത്തികമായ ദുരിതം കൂടുതൽ നിലവിലിരുന്ന പല സന്ദർഭത്തിലും വിപ്ളവം വരാതെ കഴിഞ്ഞു. അതു പോലെ സാമ്പത്തിക ദുരിതം ഇല്ലാതിരുന്ന വർഗങ്ങൾ ആശയ സമ്പാദ്യം കാരണം പലേ വിപ്ളവങ്ങളും സാധിച്ചിട്ടുമുണ്ടു് എന്നു ചരിത്രത്തിലെ വിപ്ലവങ്ങൾ തെളിയിയ്ക്കുന്നുണ്ടു്. {{text-indent|2em|ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇൻഡ്യയിലെ കൃഷീവലന്മാൎക്കും കൂലിവേലക്കാൎക്കും ന്യായമായ ആദായം കിട്ടുന്നു എങ്കിൽ ആ ഭരണം തുടൎന്നു പോകാൻ കമ്യൂണിസ്റ്റുകൾ സമ്മതിക്കുമോ? ഒരിയ്ക്കലുമില്ല. എന്തെന്നാൽ നാം ഓരോന്നിനും കല്പിച്ചിരുന്ന മൂല്യങ്ങൾ മാറിപ്പോയി. അന്ധമായ രാജ ഭക്തി ഈ ശാസ്ത്രീയ ലോകത്തിൽ നഷ്ടപ്പെടാതെ തരമില്ല. കുടുംബ കാരണവന്റെ ഏതു ദുഷ്ടതയും അനിർവാര്യമെന്നോ ആവശ്യമെന്നോ ധരിച്ചു സഹിച്ചു വന്ന കാലം കഴിഞ്ഞു പോയി. നീതിയും സമത്വവും ഉണ്ടോ എന്നതാണു് പ്രധാന പ്രശ്നം. അന്ധമായ അനുസരണയുടെ സ്ഥാനത്തു് ഇപ്പോൾ നടമാടുന്നതു് യുക്തിവാദമാണു്. അതിനാൽ ഭരണരീതിക്കു ന്യായമായി കല്പിക്കാവുന്ന വില എന്താണെന്നു് പൊതുജനങ്ങൾ ധരിക്കുക എന്നതാണു് പ്രധാന കാര്യം. ഇക്കാര്യം സാധിക്കുന്നതിനു് സൃഷ്ടിപരിപാടികളിൽ കൂടിയുള്ള ഈ പ്രവൎത്തനം മൗനമായിട്ടെങ്കിലും അചഞ്ചലമായി സഹായിക്കയേ ചെയ്തിട്ടുള്ളൂ. അതും പോരെങ്കിൽ അഹിംസാവിപ്ലവം പൊട്ടിപ്പുറപ്പെടുമ്പോൾ രംഗപ്രവേശം ചെയ്യുന്ന ഭടന്മാൎക്ക് ആവശ്യം വേണ്ടതായ ആയുധം -സാന്മാർഗിക നില - കൈവരുത്തുന്നതിനും സൃ}}<noinclude></noinclude> rsgabk9sbhoazazdebr2lb5i4l2t908 താൾ:ഗാന്ധിസം.pdf/158 106 85059 246912 246023 2026-08-27T14:39:09Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246912 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|150}}</noinclude>ല്ല. ഭീരുത്വത്തിൽ നിന്നും അഹിംസ ഉല്പാദിപ്പിയ്ക്കാനോ വികസിപ്പിയ്ക്കാനോ സാധ്യമല്ല. എന്തെന്നാൽ ധൈര്യം എന്നതു് ദേഹത്തിന്റെ സ്വഭാവമല്ല, ആത്മാവിന്റേതാണു്. കായിക ബലമുള്ള പല ഭീരുക്കളേയും അതുപോലെ കൃശാംഗരിൽ പലേ ധീരന്മാരേയും നമുക്കു കാണാം. ത്യാഗം, ദൃഢനിശ്ചയം, വിശ്വാസം, വിനയം ഇവയില്ലാതെ മനോധൈര്യം സമ്പാദിയ്ക്കുക വിഷമമാണു്. ധീരനു് ആരേയും ഭയപ്പെടേണ്ട. എതിരാളിയുടെ ഉത്തമ വിശ്വാസ്യതക്കു് അൎഹിക്കുന്ന ബഹുമാനം നൽകുന്നതിനു് ധീരനു് യാതൊരു കൂസലും ഉണ്ടാവുകയില്ല. ഏതെങ്കിലും ഭൗതിക ശക്തിക്കു മുമ്പിൽ മുട്ടു കുത്താതെയിരിക്കുവാനുള്ള ധൈര്യമാണു് ഒന്നാംതരം, ആ ലൗകിക ശക്തി എത്രമാത്രം ബലിഷ്ഠമായിരുന്നാലും അതിനു വഴങ്ങിപ്പോയാൽ ധൈര്യക്കുറവെന്നേ അൎത്ഥമാകൂ. എന്നാൽ വഴങ്ങാതിരിക്കുന്ന അവസ്ഥ തന്നെ വിരോധം അശേഷം കലരാതെയുള്ള മനോഭാവത്തോടു കൂടിയായിരിക്കണം. ആത്മാവു മാത്രമേ ശാശ്വതമായുള്ളൂ എന്നും മറ്റെല്ലാം അസ്ഥിരമാണെന്നും ഉള്ള ദൃഢവിശ്വാസത്തോടു കൂടി വേണം മനഃപൂൎവമായി ഈ ലോകത്തിലെ അനീതി പൂർവ്വകമായ ശക്തികളോടെതിർത്തു് അവക്കു് അടിപെടായിരിക്കേണ്ടതു്. {{text-indent|2em|രസനേന്ദ്രിയ നിയന്ത്രണം ബ്രഹ്മചര്യത്തേപ്പറ്റി പറഞ്ഞിടത്തു് ഇതിനെ പരാമർശിച്ചിട്ടുണ്ടു്. ഭക്ഷണം ജീവിക്കാൻ വേണ്ടിയാണ്. അല്ലാതെ ജീവിക്കുന്നതു് ഭക്ഷിക്കാൻ വേണ്ടിയല്ല എന്ന ചൊല്ലിൽ അടങ്ങിയിരിക്കുന്ന തത്വം ഗാന്ധിജി വിശദമാക്കുകയാണു്. മനുഷ്യൻ സ്വാദിനു വേണ്ടി ഭക്ഷിക്കരുതു്. രസനേന്ദ്രിയം പൂർണമായ നിയന്ത്രണത്തിൽ ആക്കിയേ വയ്ക്കേണ്ടതു് ബ്രഹ്മചാരിയുടെ കൎത്തവ്യമത്രേ. സ്വാദിൽ പ്രിയം കിടക്കുന്നിടത്തോളം കാലം തൃപ്തിയെന്നതിനു് സ്ഥാനമില്ല.}}<noinclude></noinclude> m76t4gftn4fslj0hb7ibqhkt908al96 താൾ:ഗാന്ധിസം.pdf/162 106 85116 246915 246087 2026-08-27T20:54:03Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246915 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|154}}</noinclude>സ്വീകരിച്ചേ മതിയാവൂ. നമ്മുടെ പരിഷ്കാരത്തിനു പോരായ്മകൾ കണ്ടേക്കാം. എന്നാൽ അത്യാവശ്യം വേണ്ട പരിഷ്കാരങ്ങൾ ഏൎപ്പെടുത്തുകയല്ലാതെ വിദേശ്യമായതിനെ അതേ പടി പകൎത്തുന്നത് ജീവഹത്യാപരമായ വേലയാണ്. കിണറിലെ തവള പോലെ ശുഷ്ക പരിധികൾക്കുള്ളിൽ കഴിയണമെന്നല്ല അൎത്ഥം വിദേശി നിൎമ്മാണ വിദ്യ രാഷ്ട്രസൃഷ്ടിയിൽ വേണ്ടതു പോലെ പ്രയോഗിക്കണമെന്നു താല്പര്യം. നമ്മുടെ വീടും നാടും മറ്റൊരു വീടിനും നാടിനും വേണ്ടി ഉപേക്ഷിക്കുന്നില്ലല്ലോ. വീട്ടിലും നാട്ടിലും വേണ്ട പരിഷ്കാരം വരുത്തുകയല്ലേ ചെയ്യുന്നതു്. യോഗ്യതയും വിലകുറവും ഉണ്ടെങ്കിലും വിദേശ സാധനം വാങ്ങണമെങ്കിൽ ആ ഉപയോഗത്തിനുള്ള സാധനം ഇവിടെ ഇല്ലാതിരുന്നെങ്കിൽ മാത്രമേ പാടുള്ള ഈ തത്വമനുസരിച്ചു നോക്കിയാൽ ഒരു വാര വിദേശ വസ്ത്രത്തിനു ഒരു വാര ഖാദിയേക്കാൾ മിനുസവും വിലക്കുറവും ഉണ്ടെന്നിരുന്നാലും വിദേശ വസ്ത്രം വാങ്ങാൻ പാടില്ല എന്നു വരുന്നു. {{text-indent|2em|ഗാന്ധിജി പലരുടേയും നിർബ്ബന്ധം മൂലം സ്വദേശിയെ വീണ്ടും നിർവചിച്ചിട്ടുണ്ടു്. "ലക്ഷോപലക്ഷം ജനങ്ങളുടെ താല്പര്യത്തിനു വേണ്ടിയുള്ള സാധനം സ്വദേശിയാണു്. അതിന്റെ ഉല്പാദനത്തിനുള്ള മൂലധനവും വിദഗ്ദ്ധതയും വിദേശിയായാലും തരക്കേടില്ല. എന്നാൽ അതിൻറ ഉൽപാദനത്തിൽ കാര്യമായ നിയന്ത്രണം ഭാരതീയാൎക്കായിരിക്കുന്നമെന്നേയുള്ളൂ." അഖില ഭാരത ചൎക്കാ സംഘത്തിനു് വിദേശീയ മൂല ധനം വന്നു ചേൎന്നാലും നല്ല ചൎക്കായുണ്ടാകാൻ ഒരു യൂറോപ്യൻ എൻജിനീയരെ ഏൎപ്പെടുത്തിയാലും ഖാദി സ്വദേശിയായിത്തന്നെയിരിക്കും. നേരേ മറിച്ച് ഭാരതീയ മൂലധനം ഉപയോഗിച്ച് ഭാരതീയർ തന്നെ നടത്തുന്നതാണെങ്കിലും 'ബാറ്റാഷൂ' സ്വദേശിയല്ലാതെയുമാകാം.}}<noinclude></noinclude> s5sme068g0cuy0t5qy3c9f15h4wsnsd താൾ:ഗാന്ധിസം.pdf/118 106 85143 246914 246116 2026-08-27T16:48:06Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246914 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|110}}</noinclude>യും പുരോഗതി തന്നെ. എന്നാൽ സംഘപരമായി നോക്കുമ്പോൾ, രാഷ്ട്രപരമായി പരിശോധിയ്ക്കുമ്പോൾ കാണാം വ്യക്തിയുടെ ജീവിതത്തിൽ മാഹാത്മാ മേറിയതുമുഴുവനും സംഘപരമായും രാഷ്ട്രീയമായും ഉള്ള ജീവിതത്തിൽ തുച്ഛങ്ങളാണെന്നും വ്യക്തി ജീവിതത്തിൽ നീചമെന്നു കരുതുന്നതു് സംഘത്തിലും രാഷ്ട്രീയമായും ശ്രേഷ്ഠമാണെന്നും വന്നു ചേർന്നു എന്നു്. അയൽക്കാരനെ ഉപദ്രവിക്കുന്നയാൾ ദുഷ്ടൻ. അയൽ രാജ്യത്തോടു യുദ്ധം ചെയ്യുന്ന സൈന്യാധിപൻ ബിരുദിനർഹൻ. അസത്യവാദി നീപൻ; രാഷ്ട്രീയമായി വെറും കള്ളം പ്രയോഗിക്കുന്ന നേതാവു് നയതന്ത്ര വിചക്ഷണൻ. വ്യക്തിയിൽ ഹിംസാത്മക ബുദ്ധി ആക്ഷേപാർഹം, മഹായുദ്ധങ്ങളിൽകൂടി ശത്രുരാജ്യത്തിലെ ലക്ഷോപലക്ഷം ജീവൻ നിമിഷത്തിനുള്ളിൽ നശിപ്പിക്കുന്ന പടയാളി സമൎത്ഥനായ പ്രമാണി. ഇതല്ലേ നില? {{text-indent|2em|ഇപ്പറഞ്ഞ പരിഷ്കാരം വളർന്നു വളർന്നു് മനുഷ്യന്റെ - ഉത്തമസൃഷ്ടിയുടെ - മാഹാത്മ്യം മുഴുവനും പ്രയോജന ശൂന്യമായ ലക്ഷ്യത്തിനു വേണ്ടി ബലി കഴിയ്ക്കേണ്ടതായി വരും. യുദ്ധവും നാശവും സാധാരണത്വമാകും. സമാധാനവും ശാന്തിയും സ്വപ്നത്തിൽ മാത്രമായി കലാശിയ്ക്കും. ഈ ദുരവസ്ഥയ്ക്കു പരിഹാരം ഗാന്ധിജിയുടെ അഹിംസാ തത്വത്തിലാണു് കിടക്കുന്നതു്. സംഘങ്ങളിലും രാഷ്ട്രങ്ങളിലും അഹിംസ പ്രയോഗിക്ക തന്നെയേ മാർഗമുണ്ടായിട്ടുള്ളു എന്ന് അദ്ദേഹം കണ്ടു. ഒരു സമൂല പരിവൎത്തനത്തിനു വേണ്ടി വ്യക്തിപരമായ അഹിംസയും സാന്മാർഗിക ബോധവും സംഘത്തിലും രാഷ്ട്രത്തിലും കൂടി സംക്രമിപ്പിക്കുകയാണു അത്യാവശ്യമെന്നു വന്നു കൂടി. അതിനു ഗാന്ധിജി ആരംഭിച്ചതു എങ്ങിനെയെന്നു നോക്കാം.}} {{text-indent|2em|ഇന്ത്യയിൽ അക്കാലത്തു് നിലവിലിരുന്ന പ്ര}}<noinclude></noinclude> 82ymc1yexsb26znvc8ap5js4f5hs1uk താൾ:ഗാന്ധിസം.pdf/144 106 85144 246917 246117 2026-08-28T05:12:49Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246917 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|136}}</noinclude>ക്തി മാഹാത്മ്യം കൈ വരുത്തുന്നതിനും ഈ നാലു വർണ്ണങ്ങളുടേയും ധൎമ്മങ്ങളുടെ സമഞ്ജസമായ സംയോജനം വളൎന്നു കഴിഞ്ഞ ഇന്നത്തേ ലോകത്തിനു് അത്യാവശ്യമാണു്. അല്ലെങ്കിലും അവകാശങ്ങൾ സമ്പാദിച്ചു സംരക്ഷിക്കുന്നതിലേക്കു് ഉത്തമ ധൎമ്മം പാലിക്കേണ്ടതുമാണല്ലോ. ധൎമ്മം ദേശം തോറും കാലം തോറും മാറി വരാവുന്നതാണെങ്കിലും ബഹു ഭൂരിപക്ഷവും സമ്മതിച്ചിട്ടുള്ള ചില പൊതു നിയമങ്ങൾ ഉണ്ടല്ലോ. ഓരോ മതാദ്ധ്യക്ഷന്മാരും സമുദായ പരിഷ്കൎത്താക്കളും അതതു കാലത്തിനനു രൂപമായ വിധത്തിൽ ഈ പൊതു തത്വങ്ങൾ പ്രസംഗിച്ചിട്ടുണ്ടു്. പ്രായോഗികാദർശവാനായ ഗാന്ധിജി വ്യക്തികൾക്കായി പതിനൊന്നു നിയമങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടു്. ഈ പതിനൊന്നും പ്രായോഗികമായി കാണിക്കുന്ന പരീക്ഷണ ശാല അദ്ദേഹത്തിന്റെ ആശ്രമമാണു്. അവ <poem style="margin-left: 2em"> "അഹിംസാ, സത്യ, മാസ്തേയ ബ്രഹ്മചര്യം, പരിഗ്രഹം ഭക്ഷണാൎത്ഥം പ്രയത്നം ച ജിഹ്വാസംയമനാ, ഭയം മതതുല്യത്വ, മസ്പൃശ്യ ദൂരണം, ച സ്വദേശിയും പതിനൊന്നു സദാചാരം ഗാന്ധിലോകത്തിനേകിനാൻ" </poem> {{text-indent|2em|ഇതെല്ലാം സത്യത്തിൽ നിന്നുത്ഭവിക്കാവുന്നവയാണു്. പക്ഷേ ജീവിതം അനേകം നൂലാമാലകളാൽ ബന്ധിക്കപ്പെട്ടു കുഴപ്പം പിടിച്ചതാകയാൽ ഒരൊറ്റത്തത്വം മുറുകെ പിടിച്ചാൽ മറ്റെല്ലാം തനിയെ ഉണ്ടാകുമെന്നു സമാധാനിക്കാൻ പാടില്ല. ഈ നിയമങ്ങളോരോന്നും തുല്യ പ്രാധാന്യമുള്ളവയാണു്. ഒന്നു തെറ്റിയാൽ എല്ലാം തെറ്റി. തുല്യ പ്രാധാന്യമുള്ള കാര്യങ്ങളി}}<noinclude></noinclude> pr7yypay38tj916awk7jlpk66lepg7u ഉപയോക്താവിന്റെ സംവാദം:Renamed user ac706e1f834f8a36873fd622f1b66a7f 3 85155 246918 246195 2026-08-28T06:44:38Z AccountVanishRequests 13140 [[ഉപയോക്താവിന്റെ സംവാദം:Queen of the Night Epiphyllum oxypetalum]] എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:Renamed user ac706e1f834f8a36873fd622f1b66a7f]] എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ AccountVanishRequests മാറ്റി: "[[Special:CentralAuth/Queen of the Night Epiphyllum oxypetalum|Queen of the Night Epiphyllum oxypetalum]]" എന്ന ഉപയോക്താവിനെ "[[Special:CentralAuth/Renamed user ac706e1f834f8a36873fd622f1b66a7f|Renamed user ac706e1f834f8a36873fd622f1b66a7f]]" എന്നു പേരുമാറ്റിയപ്പോൾ താൾ കൂടെ... 246195 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Queen of the Night Epiphyllum oxypetalum|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 21:40, 2 ഓഗസ്റ്റ് 2026 (UTC) qmik3x41a2m3slvdd9vziokyh6lcr4q