വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.17 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/സീതാഹനുമൽ‌സംവാദം 0 3505 246926 246455 2026-08-28T12:27:23Z ~2026-44247-58 13522 246926 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു- മുറ്റവരായിട്ടൊരുത്തരുമില്ലമേ മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല മാനവ വീരനുമെന്നെ മറന്നിതു കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാൻ കാകുത്സ്ഥനും കരുണാഹീനനെത്രയും മനസി മുഹുരിവ പലതുമോർത്തു സന്താപേന മന്ദമന്ദമെഴുനേറ്റു നിന്നാകുലാൽ തരളതരഹൃദയമൊടു ഭർത്താരമോർത്തോർത്തു താണു കിടന്നൊരു ശിംശപാ ശാഖയും........................480 സഭയപരവശ തരളമാലംബ്യ ബാഷ്പവും സന്തതം വാർത്തു വിലാപം തുടങ്ങിനാൾ “ജഗദമലനയനരവിഗോത്രേ ദശരഥൻ ജാതനായാനവൻ തന്നുടെ പുത്രരായ് രതിരമണതുല്യരായ് നാലുപേരുണ്ടിതു രാമഭരതസൌമിത്രി ശത്രുഘ്നന്മാർ രജനിചരകുലനിധന ഹേതുഭൂതൻ പിതു- രാജ്ഞയാ കാനനം തന്നിൽ വാണീടിനാൻ ..........................490 ജനകനൃപസുതയുമവരജനുമായ് സാദരം ജാനകീദേവിയെത്തത്ര ദശാനനൻ കപടയതി വേഷമായ്ക്കട്ടു കൊണ്ടീടിനാൻ കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും വിപിനഭുവി വിരവൊടു തിരഞ്ഞുനടക്കുമ്പോൾ വീണുകിടക്കും ജടായുവിനെക്കണ്ടു പരമഗതിപുനരവനു നൽകിയമ്മാല്യവൽ പർവ്വതപാർശ്വേ നടക്കുംവിധൌ തദാ തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു സത്വരം കൊന്നിതു ശക്രസുതനെയും ..........................500 തരണിതനയനുമഥ കപീന്ദ്രനായ് വന്നിതു തൽ പ്രത്യുപകാരമാശു സുഗ്രീവനും കപിവരരെ വിരവിനൊടു നാലുദിക്കിങ്കലും കണ്ടുവരുവാനയച്ചോരനന്തരം പുനരവരിലൊരുവനഹമത്ര വന്നീടിനേൻ പുണ്യവാനായ സമ്പാതി തൻ വാക്കിനാൽ ജലനിധിയുമൊരു ശതക യോജനാവിസ്തൃതം ചെമ്മേ കുതിച്ചു ചാടിക്കടന്നീടിനേൻ രജനിചരപുരിയിൽ മുഴുവൻ തിരഞ്ഞേനഹം രാത്രിയിലത്ര താതാനുഗ്രഹവശാൽ ................................510 തരുനികരവരമരിയ ശിംശപാവൃക്ഷവും തന്മൂലദേശേ ഭവതിയേയും മുദാ കനിവിനൊടു കണ്ടു കൃതാർഥനായേനഹം കാമലാഭാൽ കൃതകൃത്യനായീടിനേൻ ഭഗവദനുചരരിലഹമഗ്രേസരൻ മമ ഭാഗ്യമഹോ! മമ ഭാഗ്യം നമോസ്തുതേ” പ്ലവഗകുലവരനിതി പറഞ്ഞടങ്ങീടിനാൻ പിന്നെയിളകാതിരുന്നാനരക്ഷണം “കിമിതി രഘുകുലവരചരിത്രം ക്രമേണ മേ കീർത്തിച്ചിതാകാശമാർഗ്ഗേ മനോഹരം ...............................520 പവനനുരു കൃപയൊടു പറഞ്ഞു കേൾപ്പിക്കയോ പാപിയാമെന്നുടെ മാനസ ഭ്രാന്തിയോ? സുചിരതരമൊരുപൊഴുതുറങ്ങാതെ ഞാനിഹ സ്വപ്നമോ കാണ്മാനവകാശമില്ലല്ലോ സരസതരപതിചരിതമാശു കർണ്ണാമൃതം സത്യമായ് വന്നിതാവൂ മമ ദൈവമേ! ഒരു പുരുഷനിതു മമപറഞ്ഞുവെന്നാകില- ത്യുത്തമൻ മുമ്പിൽ മേ കാണായ് വരേണമേ“ ജനകനൃപദുഹിതൃവചനം കേട്ടു മാരുതി ജാതമോദം മന്ദമന്ദമിറങ്ങിനാൻ ...........................530 വിനയമൊടുമവനിമകൾ ചരണ നളിനാന്തികേ വീണു നമസ്കരിച്ചാൻ ഭക്തിപൂർവ്വകം തൊഴുതു ചെറുതകലെയവനാശു നിന്നീടിനാൻ തുഷ്ട്യാ കലപിംഗതുല്യശരീരനായ് ഇവിടെ നിശിചരപതി വലീ മുഖവേഷമാ- യെന്നെ മോഹിപ്പിപ്പതിന്നു വരികയോ ശിവ ശിവ! കിമിതി കരുതി മിഥിലാ നൃപപുത്രിയും ചേതസി ഭീതി കലർന്നു മരുവിനാൾ കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു കുമ്പിട്ടിരുന്നിതു കണ്ടു കപീന്ദ്രനും .......................540 “ശരണമിഹ ചരണസരസിജമഖിലനായികേ! ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ തവസചിവനഹമിഹ തഥാവിധനല്ലഹോ! ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാൻ സുമുഖി! കപികുലതിലകനായ സൂര്യാത്മജൻ സുഗ്രീവഭൃത്യൻ ജഗല്പ്രാണ നന്ദനൻ കപടമൊരുവരൊടുമൊരു പൊഴുതു മറിയുന്നീല കർമ്മണാ വാചാ മനസാപി മാതാവേ!” പവനസുതമധുരതര വചനമതു കേട്ടുടൻ പത്മാലയദേവി ചോദിച്ചിതാദരാൽ .........................550 “ഋതമൃജുമൃദുസ്ഫുടവർണ്ണവാക്യം തെളി- ഞ്ഞിങ്ങനെ ചൊല്ലുന്നവർ കുറയും തുലോം സദയമിഹ വദ മനുജവാനരജാതികൾ തങ്ങളിൽ സംഗതി സംഭവിച്ചീടുവാൻ കലിതരുചി ഗഹനഭുവി കാരണമെന്തെടോ! കാരുണ്യവാരാന്നിധേ! കപികുഞ്ജര! തിരുമനസി ഭവതി പെരികെ പ്രേമമുണ്ടെന്ന- തെന്നോടു ചൊന്നതിൻ മൂലവും ചൊല്ലു നീ.” “ശൃണുസുമുഖി! നിഖിലമഖിലേശ വൃത്താന്തവും ശ്രീരാമദേവനാണെ സത്യമോമലേ!...........................560 ഭവതി പതിവചനമവലംബ്യ രണ്ടംഗമാ- യാശ്രയാശങ്കലുമാശ്രമത്തിങ്കലും മരുവിനതു പൊഴുതിലൊരു കനകമൃഗമാലോക്യ മാനിനു പിന്നേ നടന്നു രഘുപതി നിശിതതരവിശിഖഗണചാപവുമായ് ചെന്നു നീചനാം മാരീചനെക്കൊന്നു രാഘവൻ ഉടനുടലുമുലയ മുഹുരുടജഭുവി വന്നപോ- തുണ്ടായ വൃത്താന്തമോ പറയാവതോ? ഉടനവിടെ യവിടെ യടവിയി ലടയ നോക്കിയു- മൊട്ടു കരഞ്ഞു തിരഞ്ഞുഴലും വിധൌ ......................570 ഗഹനഭുവി ഗഗനചരപതി ഗരുഡസന്നിഭൻ കേണുകിടക്കും ജടായുവിനെക്കണ്ടു അവനുമഥ തവ ചരിതമഖിലമറിയിയിച്ചള- വാശു കൊടുത്തിതു മുക്തിപക്ഷീന്ദ്രനും പുനരടവികളിലവരജേന സാകംദ്രുതം പുക്കു തിരഞ്ഞു കബന്ധഗതി നൽകി ശബരി മരുവിന മുനിവരാശ്രമേ ചെന്നുടൻ ശാന്താത്മകൻ മുക്തിയും കൊടുത്തീടിനാൻ അഥ ശബരിവിമലവചനേന പോന്നൃശ്യമൂ- കാദ്രിപ്രവരപാർശ്വേ നടക്കും വിധൌ ........................580 തപനസുതനിരുവരെയുമഴകിനൊടു കണ്ടതി- താല്പര്യമുൾക്കൊണ്ടയച്ചിതെന്നെത്തദാ ബത! രവികുലോത്ഭവന്മാരുടെ സന്നിധൌ ബ്രഹ്മചാരീവേഷമാലംബ്യ ചെന്നു ഞാൻ നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി നിർമ്മലന്മാരെച്ചുമലിലെടുത്തുടൻ തരണിസുതനികടഭുവികൊണ്ടു ചെന്നീടിനേൻ സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാൻ ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു ദണ്ഡമിരുവർക്കുമാശു തീർത്തീടുവാൻ ..........................590 തരണിസുതഗൃഹിണിയെ ബലാലടക്കിക്കൊണ്ട- താരാപതിയെ വധിച്ചു രഘുവരൻ ദിവസകരതനയനു കൊടുത്തിതു രാജ്യവും; ദേവിയെയാരാഞ്ഞു കാണ്മാൻ കപീന്ദ്രനും പ്ലവഗകുലപരിവൃഢരെ നാലു ദിക്കിങ്കലും പ്രത്യേകമേകൈകലക്ഷം നിയോഗിച്ചാൻ അതുപൊഴുതു രഘുപതിയുമലിവൊടരികേ വിളി- ച്ചംഗുലീയം മമകൈയിൽ നൽകീടിനാൻ ഇതു ജനകനൃപതി മകൾ കയ്യിൽ കൊടുക്ക നീ എന്നുടെ നാമാക്ഷരാന്വിതം പിന്നെയും ...........................600 സപദിതവ മനസിഗുരുവിശ്വാസസിദ്ധയേ സാദരം ചൊന്നാനടയാളവാക്യവും അതുഭവതി കരതളിരിലിനി വിരവിൽ നൽകുവ നാലോകയാലോകയാനന്ദപൂർവ്വകം“ ഇതി മധുരതരമനിലതനയനുരചെയ്തുട നിന്ദിരാദേവിതൻ കയ്യിൽ നൽകീടിനാൻ പുനരധികവിനയമൊടു തൊഴുതുതൊഴുതാദരാ- ല്പിന്നോക്കിൽ വാണുവണങ്ങി നിന്നീടിനാൻ മിഥിലനൃപ സുതയുമതുകണ്ടതി പ്രീതയായ് മേന്മേലൊഴുകുമാനന്ദ ബാഷ്പാകുലാൽ ......................610 രമണമിവ നിജശിരസി കനിവിനൊടു ചേർത്തിതു രാമനാമാങ്കിതമംഗുലീയം മുദാ പ്ലവഗകുല പരിവൃഢ! മഹാമതിമാൻ ഭവാൻ പ്രാണദാതാ മമപ്രീതികാരീ ദൃഢം ഭഗവതി പരാത്മനി ശ്രീനിധൌ രാഘവേ ഭക്തനതീവ വിശ്വാസ്യൻ ദയാപരൻ പലഗുണവുമുടയവരെയൊഴികെ മറ്റാരേയും ഭർത്താവയയ്ക്കയുമില്ല മത്സന്നിധൌ മമ സുഖവുമനുദിനമിരിക്കും പ്രകാരവും മല്പരിതാപവും കണ്ടുവല്ലോ ഭവാൻ .........................620 കമലദലനയനനകതളിരിലിനി മാം‌പ്രതി കാരുണ്യമുണ്ടാം പരിചറിയിക്ക നീ രജനിചരവര നശനമാക്കുമെന്നെക്കൊണ്ടു രണ്ടുമാസം കഴിഞ്ഞാലെന്നു നിർണ്ണയം അതിനിടയിൽ വരുവതിനു വേലചെയ്തീടുനീ അത്രനാളും പ്രാണനെദ്ധരിച്ചീടുവൻ ത്വരിതമിഹദശമുഖനെ നിഗ്രഹിച്ചെന്നുടെ ദുഃഖം കളഞ്ഞുരക്ഷിക്കെന്നു ചൊല്ലുനീ അനിലതനയനുമഖിലജനനി വചനങ്ങൾ കേ- ട്ടാകുലം തീരുവാനാശു ചൊല്ലീടിനാൻ .............................630 അവനിപതി സുതനൊടടിയൻ ഭവദ്വാർത്തക- ളങ്ങുണർത്തിച്ചു കൂടുന്നതിൻ മുന്നമേ അവരനുജനുമഖിലകപികുലബലവുമായ് മുതി- ർന്നാശു വരുമതിനില്ലൊരു സംശയം സുതസചിവ സഹജസഹിതം ദശഗ്രീവനെ സൂര്യാത്മജാലായത്തിന്നയയ്ക്കും ക്ഷണാൽ ഭവതിയെയുമതികരുണമഴകിനൊടു വീണ്ടു നിൻ ഭർത്താവയോദ്ധ്യയ്ക്കെഴുന്നള്ളുമാദരാൽ” ഇതിപവനസുത വചനമുടമയൊടു കേട്ടപോ- തിനിന്ദിരാദേവി ചോദിച്ചരുളീടിനാൾ ..........................640 “ഇഹവിതതജലനിധിയെ നിഖിലകപിസേനയൊ- ടേതൊരുജാതി കടന്നുവരുന്നതും മനുജപരിവൃഢനെയുമവരജനെയുമൻപോടു മറ്റുള്ളവാനര സൈന്യത്തേയും ക്ഷണാൽ മമ ചുമലിൽ വിരവിനൊടേടുത്തു കടത്തുവൻ മൈഥിലീ! കിംവിഷാദം വൃഥാ മാനസേ ലഘുതരമമിത രജനിചരകുലമശേഷേണ ലങ്കയും ഭസ്മമാക്കീടുമനാകുലം ..........................650 ദ്രുതമതിനു സുതനു! മമദേഹ്യനുജ്ഞാമിനി- ദ്രോഹം വിനാ ഗമിച്ചീടുവനോമലേ! വിരഹ കലുഷിതമനസി രഘുവരനു മാം പ്രതി വിശ്വാസമാശു വന്നീടുവനായ് മുദാ തരിക സരഭസമൊരടയാളവും വാക്യവും താവകം ചൊല്ലുവാനായരുൾ ചെയ്യണം” ഇതിപവനതനയവചനേന വൈദേഹിയു- മിത്തിരിനേരം വിചാരിച്ചു മാനസേ ചികുരഭരമതിൽ മരുവുമമല ചൂഡാമണി ചിന്മയി മാരുതി കൈയിൽ നൽകീടിനാൾ......................660 “ശൃണുതനയ! പുനരൊരടയാളവാക്യം ഭവാൻ ശ്രുത്വാ ധരിച്ചു കർണ്ണേ പറഞ്ഞീടു നീ സപദിപുനരതു പൊഴുതു വിശ്വാസമെന്നുടെ ഭർത്താവിനുണ്ടായ് വരുമെന്നു നിർണ്ണയം ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്ഠയാ ചിത്രകൂടാചലത്തിങ്കൽ വാഴുംവിധൌ പലലമതു പരിചിനൊടുണക്കുവാൻ ചിക്കി ഞാൻ പാർത്തതും കാത്തിരുന്നീടും ദശാന്തരേ തിരുമുടിയുമഴകിനൊടുമടിയിൽ മമ വെച്ചുടൻ തീർത്ഥപാദൻ വിരവോടുറങ്ങീടിനാൻ ............................670 അതുപൊഴുതിലതി പലലശകലങ്ങൾ കൊത്തീടിനാൻ ഭക്ഷിച്ചു കൊള്ളുവാനെന്നോർത്തു ഞാൻ തദാ പരുഷതര മുടനുട നെടുത്തെറി ഞ്ഞീടിനേൻ പാഷാണജാലങ്ങൾ കൊണ്ടതു കൊണ്ടവൻ വപുഷി മമ ശിതചരണ നഖര തുണ്ഢങ്ങളാൽ വായ്പോടു കീറിനാനേറെ ക്കുപിതനായ് പരമ പുരുഷനുമുടനുണർന്നു നോക്കും വിധൌ പാരമൊലിക്കുന്ന ചോരകണ്ടാകുലാൽ 680 തൃണകുശ കലമതി കുപിതനാ യെടുത്തശ്രമം ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാൻ സഭയമവനഖിലദിശി പാഞ്ഞുനടന്നിതു സങ്കടം തീർത്തു രക്ഷിച്ചു കൊണ്ടീടുവാൻ അമരപതി കമലജഗിരീശ മുഖ്യന്മാർക്കു- മാവതല്ലെന്നയച്ചോരവസ്ഥാന്തരേ രഘുതിലകനടി മലരിവശമൊടു വീണിതു രക്ഷിച്ചു കൊള്ളേണമെന്നെക്കൃപാനിധേ! അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ ആനന്ദമൂർത്തേ! ശരണം നമോസ്തുതേ 690 ഇതിസഭയമടിമലരിൽ വീണു കേണീടിനാ- നിന്ദ്രാത്മജനാം ജയന്തനുമന്നേരം സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാൻ സായകം നിഷ്ഫലമാകയില്ലെന്നുമേ അതിനു തവ നയനമതിലൊന്നുപോ നിശ്ചയ- മന്തരമില്ല നീ പൊയ്ക്കൊൾക നിർഭയം ഇതിസദയമനു ദിവസമെന്നെ രക്ഷിച്ചവ- നിന്നുപേക്ഷിച്ചതെന്തെന്നുടെ ദുഷ്കൃതം ഒരു പിഴയുമൊരു പൊഴുതിലവനൊടു ചെയ്തീല ഞാ- നോർത്താലിതെന്നുടെ പാപമേ കാരണം” 700 വിവിധമിതി ജനകനൃപദുഹിതൃവചനം കേട്ടു വീരനാം മാരുതപുത്രനും ചൊല്ലിനാൻ “ഭവതി പുനരിവിടെ മരുവീടുന്നതേതുമേ ഭർത്താവറിയാക കൊണ്ടുവരാഞ്ഞതും ഝടിതി വരുമിനി നിശിചരൌഘവും ലങ്കയും ശാഖാമൃഗാവലി ഭസ്മാക്കും ദൃഡം” പവനസുതവചനമിതി കേട്ടു വൈദേഹിയും പാരിച്ച മോദേന ചോദിച്ചരുളിനാൾ! “അധികകൃശതനുരിഹ ഭവാൻ കപിവീരരു- മീവണ്ണമുള്ളവരല്ലയോ ചൊല്ലു നീ 710 നിഖില നിശിചരരചലനിഭവിപുലമൂർത്തികൾ നിങ്ങളവരോടെതിർക്കുന്നതെങ്ങനെ?” പവനജനുമവനിമകൾ തുല്യനായ് നിന്നാതിദ്രുതം അഥമിഥിലനൃപതിസുതയോടു ചൊല്ലീടിനാ- നഞ്ജനാപുത്രൻ പ്രഭഞ്ജനനന്ദനൻ! “ഇതു കരുതുക കമലരിലിങ്ങനെയുള്ളവ- രിങ്ങിരുപത്തൊന്നു വെള്ളം പടവരും” പവനസുത മൃദുവചനമിങ്ങനെ കേട്ടുടൻ പത്മപത്രാക്ഷിയും പാർത്തു ചൊല്ലീടിനാൾ ! 720 “അതിവിമലനമിത ബലനാശര വംശത്തി- നന്തകൻ നീയതിനന്തരമില്ലെടോ! രജനിവിരവൊടു കഴിയുമിനിയുഴറുകെങ്കിൽ നീ രാക്ഷസസ്ത്രീകൾ കാണാതെ നിരാകുലം ജലനിധിയുമതിചപലമിന്നേ കടന്നങ്ങു- ചെന്നു രഘുവരനെ കാൺകനന്ദന! മമചരിതമഖിലമറിയിച്ചു ചൂഡാരത്ന- മാശു തൃക്കയ്യിൽ കൊടുക്ക വിരയേ നീ വിരവിനൊടു വരിക രവിസുതനു മുരു സൈന്യവും വീരപുമാന്മാരിരുവരുമായ് ഭവാൻ 730 വഴിയിലൊരു പിഴയുമുപരോധമെന്നിയേ വായുസുതാ! പോകനല്ലവണ്ണം ധ്രുവം” വിനയഭയകുതുക ഭക്തി പ്രമോദാന്വിതം വീരൻ നമസ്കരിച്ചീടിനാനന്തികേ പ്രിയവചനസഹിതനഥ ലോക മാതാവിനെ- പ്പിന്നെയും മൂന്നു വലത്തു വച്ചീടിനാൻ “വിട തരിക ജനനീ! വിടകൊൾവാനടിയനു വേഗേന ഖേദംവിനാ വാഴ്ക സന്തതം” ഭവതു ശുഭമയി തനയ! പഥി തവ നിരന്തരം ഭർത്താരമാശു വരുത്തീടുകത്ര നീ 740 സുഖമൊടിഹ ജഗതി സുചിരം ജീവ ജീവ നീ സ്വസ്ത്യസ്തു പുത്ര! തേസുസ്ഥിരശക്തിയും” അനിലതനയനുമഖില ജനനിയൊടു സാദരം ആശീർവചനമാദായ പിൻ‌വാങ്ങിനാൻ. b3ch1m4h1umqboq4xxuzeq7ci4psju4 246927 246926 2026-08-28T12:56:24Z ~2026-44247-58 13522 246927 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു- മുറ്റവരായിട്ടൊരുത്തരുമില്ലമേ മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല മാനവ വീരനുമെന്നെ മറന്നിതു കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാൻ കാകുത്സ്ഥനും കരുണാഹീനനെത്രയും മനസി മുഹുരിവ പലതുമോർത്തു സന്താപേന മന്ദമന്ദമെഴുനേറ്റു നിന്നാകുലാൽ തരളതരഹൃദയമൊടു ഭർത്താരമോർത്തോർത്തു താണു കിടന്നൊരു ശിംശപാ ശാഖയും........................480 സഭയപരവശ തരളമാലംബ്യ ബാഷ്പവും സന്തതം വാർത്തു വിലാപം തുടങ്ങിനാൾ “ജഗദമലനയനരവിഗോത്രേ ദശരഥൻ ജാതനായാനവൻ തന്നുടെ പുത്രരായ് രതിരമണതുല്യരായ് നാലുപേരുണ്ടിതു രാമഭരതസൌമിത്രി ശത്രുഘ്നന്മാർ രജനിചരകുലനിധന ഹേതുഭൂതൻ പിതു- രാജ്ഞയാ കാനനം തന്നിൽ വാണീടിനാൻ ..........................490 ജനകനൃപസുതയുമവരജനുമായ് സാദരം ജാനകീദേവിയെത്തത്ര ദശാനനൻ കപടയതി വേഷമായ്ക്കട്ടു കൊണ്ടീടിനാൻ കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും വിപിനഭുവി വിരവൊടു തിരഞ്ഞുനടക്കുമ്പോൾ വീണുകിടക്കും ജടായുവിനെക്കണ്ടു പരമഗതിപുനരവനു നൽകിയമ്മാല്യവൽ പർവ്വതപാർശ്വേ നടക്കുംവിധൌ തദാ തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു സത്വരം കൊന്നിതു ശക്രസുതനെയും ..........................500 തരണിതനയനുമഥ കപീന്ദ്രനായ് വന്നിതു തൽ പ്രത്യുപകാരമാശു സുഗ്രീവനും കപിവരരെ വിരവിനൊടു നാലുദിക്കിങ്കലും കണ്ടുവരുവാനയച്ചോരനന്തരം പുനരവരിലൊരുവനഹമത്ര വന്നീടിനേൻ പുണ്യവാനായ സമ്പാതി തൻ വാക്കിനാൽ ജലനിധിയുമൊരു ശതക യോജനാവിസ്തൃതം ചെമ്മേ കുതിച്ചു ചാടിക്കടന്നീടിനേൻ രജനിചരപുരിയിൽ മുഴുവൻ തിരഞ്ഞേനഹം രാത്രിയിലത്ര താതാനുഗ്രഹവശാൽ ................................510 തരുനികരവരമരിയ ശിംശപാവൃക്ഷവും തന്മൂലദേശേ ഭവതിയേയും മുദാ കനിവിനൊടു കണ്ടു കൃതാർഥനായേനഹം കാമലാഭാൽ കൃതകൃത്യനായീടിനേൻ ഭഗവദനുചരരിലഹമഗ്രേസരൻ മമ ഭാഗ്യമഹോ! മമ ഭാഗ്യം നമോസ്തുതേ” പ്ലവഗകുലവരനിതി പറഞ്ഞടങ്ങീടിനാൻ പിന്നെയിളകാതിരുന്നാനരക്ഷണം “കിമിതി രഘുകുലവരചരിത്രം ക്രമേണ മേ കീർത്തിച്ചിതാകാശമാർഗ്ഗേ മനോഹരം ...............................520 പവനനുരു കൃപയൊടു പറഞ്ഞു കേൾപ്പിക്കയോ പാപിയാമെന്നുടെ മാനസ ഭ്രാന്തിയോ? സുചിരതരമൊരുപൊഴുതുറങ്ങാതെ ഞാനിഹ സ്വപ്നമോ കാണ്മാനവകാശമില്ലല്ലോ സരസതരപതിചരിതമാശു കർണ്ണാമൃതം സത്യമായ് വന്നിതാവൂ മമ ദൈവമേ! ഒരു പുരുഷനിതു മമപറഞ്ഞുവെന്നാകില- ത്യുത്തമൻ മുമ്പിൽ മേ കാണായ് വരേണമേ“ ജനകനൃപദുഹിതൃവചനം കേട്ടു മാരുതി ജാതമോദം മന്ദമന്ദമിറങ്ങിനാൻ ...........................530 വിനയമൊടുമവനിമകൾ ചരണ നളിനാന്തികേ വീണു നമസ്കരിച്ചാൻ ഭക്തിപൂർവ്വകം തൊഴുതു ചെറുതകലെയവനാശു നിന്നീടിനാൻ തുഷ്ട്യാ കലപിംഗതുല്യശരീരനായ് ഇവിടെ നിശിചരപതി വലീ മുഖവേഷമാ- യെന്നെ മോഹിപ്പിപ്പതിന്നു വരികയോ ശിവ ശിവ! കിമിതി കരുതി മിഥിലാ നൃപപുത്രിയും ചേതസി ഭീതി കലർന്നു മരുവിനാൾ കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു കുമ്പിട്ടിരുന്നിതു കണ്ടു കപീന്ദ്രനും .......................540 “ശരണമിഹ ചരണസരസിജമഖിലനായികേ! ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ തവസചിവനഹമിഹ തഥാവിധനല്ലഹോ! ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാൻ സുമുഖി! കപികുലതിലകനായ സൂര്യാത്മജൻ സുഗ്രീവഭൃത്യൻ ജഗല്പ്രാണ നന്ദനൻ കപടമൊരുവരൊടുമൊരു പൊഴുതു മറിയുന്നീല കർമ്മണാ വാചാ മനസാപി മാതാവേ!” പവനസുതമധുരതര വചനമതു കേട്ടുടൻ പത്മാലയദേവി ചോദിച്ചിതാദരാൽ .........................550 “ഋതമൃജുമൃദുസ്ഫുടവർണ്ണവാക്യം തെളി- ഞ്ഞിങ്ങനെ ചൊല്ലുന്നവർ കുറയും തുലോം സദയമിഹ വദ മനുജവാനരജാതികൾ തങ്ങളിൽ സംഗതി സംഭവിച്ചീടുവാൻ കലിതരുചി ഗഹനഭുവി കാരണമെന്തെടോ! കാരുണ്യവാരാന്നിധേ! കപികുഞ്ജര! തിരുമനസി ഭവതി പെരികെ പ്രേമമുണ്ടെന്ന- തെന്നോടു ചൊന്നതിൻ മൂലവും ചൊല്ലു നീ.” “ശൃണുസുമുഖി! നിഖിലമഖിലേശ വൃത്താന്തവും ശ്രീരാമദേവനാണെ സത്യമോമലേ!...........................560 ഭവതി പതിവചനമവലംബ്യ രണ്ടംഗമാ- യാശ്രയാശങ്കലുമാശ്രമത്തിങ്കലും മരുവിനതു പൊഴുതിലൊരു കനകമൃഗമാലോക്യ മാനിനു പിന്നേ നടന്നു രഘുപതി നിശിതതരവിശിഖഗണചാപവുമായ് ചെന്നു നീചനാം മാരീചനെക്കൊന്നു രാഘവൻ ഉടനുടലുമുലയ മുഹുരുടജഭുവി വന്നപോ- തുണ്ടായ വൃത്താന്തമോ പറയാവതോ? ഉടനവിടെ യവിടെ യടവിയി ലടയ നോക്കിയു- മൊട്ടു കരഞ്ഞു തിരഞ്ഞുഴലും വിധൌ ......................570 ഗഹനഭുവി ഗഗനചരപതി ഗരുഡസന്നിഭൻ കേണുകിടക്കും ജടായുവിനെക്കണ്ടു അവനുമഥ തവ ചരിതമഖിലമറിയിയിച്ചള- വാശു കൊടുത്തിതു മുക്തിപക്ഷീന്ദ്രനും പുനരടവികളിലവരജേന സാകംദ്രുതം പുക്കു തിരഞ്ഞു കബന്ധഗതി നൽകി ശബരി മരുവിന മുനിവരാശ്രമേ ചെന്നുടൻ ശാന്താത്മകൻ മുക്തിയും കൊടുത്തീടിനാൻ അഥ ശബരിവിമലവചനേന പോന്നൃശ്യമൂ- കാദ്രിപ്രവരപാർശ്വേ നടക്കും വിധൌ ........................580 തപനസുതനിരുവരെയുമഴകിനൊടു കണ്ടതി- താല്പര്യമുൾക്കൊണ്ടയച്ചിതെന്നെത്തദാ ബത! രവികുലോത്ഭവന്മാരുടെ സന്നിധൌ ബ്രഹ്മചാരീവേഷമാലംബ്യ ചെന്നു ഞാൻ നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി നിർമ്മലന്മാരെച്ചുമലിലെടുത്തുടൻ തരണിസുതനികടഭുവികൊണ്ടു ചെന്നീടിനേൻ സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാൻ ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു ദണ്ഡമിരുവർക്കുമാശു തീർത്തീടുവാൻ ..........................590 തരണിസുതഗൃഹിണിയെ ബലാലടക്കിക്കൊണ്ട- താരാപതിയെ വധിച്ചു രഘുവരൻ ദിവസകരതനയനു കൊടുത്തിതു രാജ്യവും; ദേവിയെയാരാഞ്ഞു കാണ്മാൻ കപീന്ദ്രനും പ്ലവഗകുലപരിവൃഢരെ നാലു ദിക്കിങ്കലും പ്രത്യേകമേകൈകലക്ഷം നിയോഗിച്ചാൻ അതുപൊഴുതു രഘുപതിയുമലിവൊടരികേ വിളി- ച്ചംഗുലീയം മമകൈയിൽ നൽകീടിനാൻ ഇതു ജനകനൃപതി മകൾ കയ്യിൽ കൊടുക്ക നീ എന്നുടെ നാമാക്ഷരാന്വിതം പിന്നെയും ...........................600 സപദിതവ മനസിഗുരുവിശ്വാസസിദ്ധയേ സാദരം ചൊന്നാനടയാളവാക്യവും അതുഭവതി കരതളിരിലിനി വിരവിൽ നൽകുവ നാലോകയാലോകയാനന്ദപൂർവ്വകം“ ഇതി മധുരതരമനിലതനയനുരചെയ്തുട നിന്ദിരാദേവിതൻ കയ്യിൽ നൽകീടിനാൻ പുനരധികവിനയമൊടു തൊഴുതുതൊഴുതാദരാ- ല്പിന്നോക്കിൽ വാണുവണങ്ങി നിന്നീടിനാൻ മിഥിലനൃപ സുതയുമതുകണ്ടതി പ്രീതയായ് മേന്മേലൊഴുകുമാനന്ദ ബാഷ്പാകുലാൽ ......................610 രമണമിവ നിജശിരസി കനിവിനൊടു ചേർത്തിതു രാമനാമാങ്കിതമംഗുലീയം മുദാ പ്ലവഗകുല പരിവൃഢ! മഹാമതിമാൻ ഭവാൻ പ്രാണദാതാ മമപ്രീതികാരീ ദൃഢം ഭഗവതി പരാത്മനി ശ്രീനിധൌ രാഘവേ ഭക്തനതീവ വിശ്വാസ്യൻ ദയാപരൻ പലഗുണവുമുടയവരെയൊഴികെ മറ്റാരേയും ഭർത്താവയയ്ക്കയുമില്ല മത്സന്നിധൌ മമ സുഖവുമനുദിനമിരിക്കും പ്രകാരവും മല്പരിതാപവും കണ്ടുവല്ലോ ഭവാൻ .........................620 കമലദലനയനനകതളിരിലിനി മാം‌പ്രതി കാരുണ്യമുണ്ടാം പരിചറിയിക്ക നീ രജനിചരവര നശനമാക്കുമെന്നെക്കൊണ്ടു രണ്ടുമാസം കഴിഞ്ഞാലെന്നു നിർണ്ണയം അതിനിടയിൽ വരുവതിനു വേലചെയ്തീടുനീ അത്രനാളും പ്രാണനെദ്ധരിച്ചീടുവൻ ത്വരിതമിഹദശമുഖനെ നിഗ്രഹിച്ചെന്നുടെ ദുഃഖം കളഞ്ഞുരക്ഷിക്കെന്നു ചൊല്ലുനീ അനിലതനയനുമഖിലജനനി വചനങ്ങൾ കേ- ട്ടാകുലം തീരുവാനാശു ചൊല്ലീടിനാൻ .............................630 അവനിപതി സുതനൊടടിയൻ ഭവദ്വാർത്തക- ളങ്ങുണർത്തിച്ചു കൂടുന്നതിൻ മുന്നമേ അവരനുജനുമഖിലകപികുലബലവുമായ് മുതി- ർന്നാശു വരുമതിനില്ലൊരു സംശയം സുതസചിവ സഹജസഹിതം ദശഗ്രീവനെ സൂര്യാത്മജാലായത്തിന്നയയ്ക്കും ക്ഷണാൽ ഭവതിയെയുമതികരുണമഴകിനൊടു വീണ്ടു നിൻ ഭർത്താവയോദ്ധ്യയ്ക്കെഴുന്നള്ളുമാദരാൽ” ഇതിപവനസുത വചനമുടമയൊടു കേട്ടപോ- തിനിന്ദിരാദേവി ചോദിച്ചരുളീടിനാൾ ..........................640 “ഇഹവിതതജലനിധിയെ നിഖിലകപിസേനയൊ- ടേതൊരുജാതി കടന്നുവരുന്നതും മനുജപരിവൃഢനെയുമവരജനെയുമൻപോടു മറ്റുള്ളവാനര സൈന്യത്തേയും ക്ഷണാൽ മമ ചുമലിൽ വിരവിനൊടേടുത്തു കടത്തുവൻ മൈഥിലീ! കിംവിഷാദം വൃഥാ മാനസേ ലഘുതരമമിത രജനിചരകുലമശേഷേണ ലങ്കയും ഭസ്മമാക്കീടുമനാകുലം ..........................650 ദ്രുതമതിനു സുതനു! മമദേഹ്യനുജ്ഞാമിനി- ദ്രോഹം വിനാ ഗമിച്ചീടുവനോമലേ! വിരഹ കലുഷിതമനസി രഘുവരനു മാം പ്രതി വിശ്വാസമാശു വന്നീടുവനായ് മുദാ തരിക സരഭസമൊരടയാളവും വാക്യവും താവകം ചൊല്ലുവാനായരുൾ ചെയ്യണം” ഇതിപവനതനയവചനേന വൈദേഹിയു- മിത്തിരിനേരം വിചാരിച്ചു മാനസേ ചികുരഭരമതിൽ മരുവുമമല ചൂഡാമണി ചിന്മയി മാരുതി കൈയിൽ നൽകീടിനാൾ......................660 “ശൃണുതനയ! പുനരൊരടയാളവാക്യം ഭവാൻ ശ്രുത്വാ ധരിച്ചു കർണ്ണേ പറഞ്ഞീടു നീ സപദിപുനരതു പൊഴുതു വിശ്വാസമെന്നുടെ ഭർത്താവിനുണ്ടായ് വരുമെന്നു നിർണ്ണയം ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്ഠയാ ചിത്രകൂടാചലത്തിങ്കൽ വാഴുംവിധൌ പലലമതു പരിചിനൊടുണക്കുവാൻ ചിക്കി ഞാൻ പാർത്തതും കാത്തിരുന്നീടും ദശാന്തരേ തിരുമുടിയുമഴകിനൊടുമടിയിൽ മമ വെച്ചുടൻ തീർത്ഥപാദൻ വിരവോടുറങ്ങീടിനാൻ ............................670 അതുപൊഴുതിലതി ചപലനായ ശക്രാത്മജ നാശുകാകാകൃതി പൂണ്ടു വന്നീടിനാൻ പല പൊഴുതു പലലശകലങ്ങൾ കൊത്തീടിനാൻ ഭക്ഷിച്ചു കൊള്ളുവാനെന്നോർത്തു ഞാൻ തദാ പരുഷതര മുടനുട നെടുത്തെറി ഞ്ഞീടിനേൻ പാഷാണജാലങ്ങൾ കൊണ്ടതു കൊണ്ടവൻ വപുഷി മമ ശിതചരണ നഖര തുണ്ഢങ്ങളാൽ വായ്പോടു കീറിനാനേറെ ക്കുപിതനായ് പരമ പുരുഷനുമുടനുണർന്നു നോക്കും വിധൌ പാരമൊലിക്കുന്ന ചോരകണ്ടാകുലാൽ .......................680 തൃണശ കലമതി കുപിതനാ യെടുത്തശ്രമം ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാൻ സഭയമവനഖിലദിശി പാഞ്ഞുനടന്നിതു സങ്കടം തീർത്തു രക്ഷിച്ചു കൊണ്ടീടുവാൻ അമരപതി കമലജഗിരീശ മുഖ്യന്മാർക്കു- മാവതല്ലെന്നയച്ചോരവസ്ഥാന്തരേ രഘുതിലകനടി മലരിലവശമൊടു വീണിതു രക്ഷിച്ചു കൊള്ളേണമെന്നെക്കൃപാനിധേ! അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ ആനന്ദമൂർത്തേ! ശരണം നമോസ്തുതേ ........................690 ഇതിസഭയമടിമലരിൽ വീണു കേണീടിനാ- നിന്ദ്രാത്മജനാം ജയന്തനുമന്നേരം സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാൻ സായകം നിഷ്ഫലമാകയില്ലെന്നുമേ അതിനു തവ നയനമതിലൊന്നുപോ നിശ്ചയ- മന്തരമില്ല നീ പൊയ്ക്കൊൾക നിർഭയം ഇതിസദയമനു ദിവസമെന്നെ രക്ഷിച്ചവ- നിന്നുപേക്ഷിച്ചതെന്തെന്നുടെ ദുഷ്കൃതം ഒരു പിഴയുമൊരു പൊഴുതിലവനൊടു ചെയ്തീല ഞാ- നോർത്താലിതെന്നുടെ പാപമേ കാരണം” ..........................700 വിവിധമിതി ജനകനൃപദുഹിതൃവചനം കേട്ടു വീരനാം മാരുതപുത്രനും ചൊല്ലിനാൻ “ഭവതി പുനരിവിടെ മരുവീടുന്നതേതുമേ ഭർത്താവറിയാക കൊണ്ടുവരാഞ്ഞതും ഝടിതി വരുമിനി നിശിചരൌഘവും ലങ്കയും ശാഖാമൃഗാവലി ഭസ്മാമാക്കും ദൃഡം” പവനസുതവചനമിതി കേട്ടു വൈദേഹിയും പാരിച്ച മോദേന ചോദിച്ചരുളിനാൾ! “അധിക കൃശതനുരിഹ ഭവാൻ കപിവീരരു- മീവണ്ണമുള്ളവരല്ലയോ ചൊല്ലു നീ ......................710 നിഖില നിശിചരരചലനിഭവിപുലമൂർത്തികൾ നിങ്ങളവരോടെതിർക്കുന്നതെങ്ങനെ?” പവനജനുമവനിമകൾ വചനമതു കേട്ടുടൻ പർവത തുല്യനായ് നിന്നാതിദ്രുതം അഥമിഥിലനൃപതിസുതയോടു ചൊല്ലീടിനാ- നഞ്ജനാപുത്രൻ പ്രഭഞ്ജനനന്ദനൻ! “ഇതു കരുതു കകമലരിലിങ്ങനെയുള്ളവ- രിങ്ങിരുപത്തൊന്നു വെള്ളം പടവരും” പവനസുത മൃദുവചനമിങ്ങനെ കേട്ടുടൻ പത്മപത്രാക്ഷിയും പാർത്തു ചൊല്ലീടിനാൾ ! ..................720 “അതിവിമലനമിത ബലനാശര വംശത്തി- നന്തകൻ നീയതിനന്തരമില്ലെടോ! രജനിവിരവൊടു കഴിയുമിനിയുഴറുകെങ്കിൽ നീ രാക്ഷസസ്ത്രീകൾ കാണാതെ നിരാകുലം ജലനിധിയുമതിചപലമിന്നേ കടന്നങ്ങു- ചെന്നു രഘുവരനെ കാൺകനന്ദന! മമചരിതമഖിലമറിയിച്ചു ചൂഡാരത്ന- മാശു തൃക്കയ്യിൽ കൊടുക്ക വിരയേ നീ വിരവിനൊടു വരിക രവിസുതനു മുരു സൈന്യവും വീരപുമാന്മാരിരുവരുമായ് ഭവാൻ ............................730 വഴിയിലൊരു പിഴയുമുപരോധമെന്നിയേ വായുസുതാ! പോകനല്ലവണ്ണം ധ്രുവം” വിനയഭയകുതുക ഭക്തി പ്രമോദാന്വിതം വീരൻ നമസ്കരിച്ചീടിനാനന്തികേ പ്രിയവചനസഹിതനഥ ലോക മാതാവിനെ- പ്പിന്നെയും മൂന്നു വലത്തു വച്ചീടിനാൻ “വിട തരിക ജനനീ! വിടകൊൾവാനടിയനു വേഗേന ഖേദംവിനാ വാഴ്ക സന്തതം” ഭവതു ശുഭമയി തനയ! പഥി തവ നിരന്തരം ഭർത്താരമാശു വരുത്തീടുകത്ര നീ ......................740 സുഖമൊടിഹ ജഗതി സുചിരം ജീവ ജീവ നീ സ്വസ്ത്യസ്തു പുത്ര! തേസുസ്ഥിരശക്തിയും” അനിലതനയനുമഖില ജനനിയൊടു സാദരം ആശീർവചനമാദായ പിൻ‌വാങ്ങിനാൻ. o8xye52kz7jmj5k2vnq9gzyzonxi93h അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ലങ്കാമർദ്ദനം 0 3523 246936 246456 2026-08-28T14:18:14Z ~2026-44247-58 13522 246936 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} ചെറുതകലെയൊരു വിടപിശിഖിരവുമമർന്നവൻ ചിന്തിച്ചുകണ്ടാൻ മനസി ജിതശ്രമം പരപുരിയിലൊരു നൃപതികാര്യാർത്ഥമായതി- പാടവമുള്ളൊരു ദൂതം നിയോഗിച്ചാൽ സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ ..........................750 നിജഹൃദയചതുരതയൊടപരമൊരു കാര്യവും നീതിയോടേ ചെയ്തു പോമവനുത്തമൻ അതിനു മുഹുരഹമഖില നിശിചരകുലേശനെ- യൻപോടു കണ്ടു പറഞ്ഞു പോയീടണം അതിനു പെരുവഴിയുമിതു സുദൃഡമിതി ചിന്ത ചെ- യതാരാമമൊക്കെപ്പൊടിച്ചു തുടങ്ങിനാൻ മിഥിലനൃപമകൾ മരുവുമതിവിമല ശിംശപാ- വൃക്ഷമൊഴിഞ്ഞുളാതൊക്കെത്തകർത്തവൻ കുസുമദലഫലസഹിതഗുൽമവല്ലീതരു- ക്കൂട്ടങ്ങൾ പൊട്ടിയലറി വീഴും വിധൌ ....................760 ജനനിവഹഹയ ജനന നാദഭേദങ്ങളും ജംഗമജാതികളായ പതത്രികൾ അതിഭയമൊടഖിലദിശിദിശി ഖലു പറന്നുടൻ ആകാശമൊക്കെപ്പരന്നൊരു ശബ്ദവും രജനിചരപുരി ഝടിതി കീഴ്മേൽ മറിച്ചിതു രാമദൂതൻ മഹാവീര്യപരാക്രമൻ ഭയമൊടതു പൊഴുതു നിശിചരികളുമുണർന്നിതു പാർത്തനേരം കപിവീരനെക്കാണായി “ഇവനമിത ബലസഹിതനിടിനികരമൊച്ചയു- മെന്തൊരു ജന്തുവിതെന്തിനു വന്നതും? ....................770 സുമുഖി! തവനികടഭുവി നിന്നു വിശേഷങ്ങൾ സുന്ദരഗാത്രി ! ചൊല്ലീലയോ ചൊല്ലെടോ! മനസി ഭയമധികമിവനെക്കണ്ടു ഞങ്ങൾക്കു മർക്കടാകാരം ധരിച്ചിരിക്കുന്നതും നിശിതമസി വരുവതിനു കാരണമെന്തു ചൊൽ നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ” “രജനിചരകുലരചിതമായകളൊക്കവേ രാത്രിഞ്ചരന്മാർക്കൊഴിഞ്ഞറിയാവതോ? ഭയമിവനെ നികടഭുവി കണ്ടുമന്മാനസേ പാരം വളരുന്നതെന്താവതീശ്വരാ!”..............................780 അവനിമകളവരൊടിതു ചൊന്ന നേരത്തവ- രാശു ലങ്കേശ്വരനോടു ചൊല്ലീടിനാർ “ഒരു വിപിന ചരനമിത ബലനചല സന്നിഭ- നുദ്യാനമൊക്കെപ്പൊടിച്ചു കളഞ്ഞിതു പൊരുവതിനു കരുതിയവനപഗത ഭയാകുലം പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ മുസലധരനനിശമതു കാക്കുന്നവരെയും മുൽപ്പെട്ടു തച്ചുകൊന്നീടിനാനശ്രമം ഭുവനമതിലൊരുവരെയുമവനു ഭയമില്ലഹോ പോയീലവനവിടുന്നിനിയും പ്രഭോ!” .......................790 ദശവദനനിതി രജനിചരികൾ വചനം കേട്ടു ദന്ദശൂകോപമക്രോധവിവശനായ് “ഇവനിവിടെ നിശിതമസി ഭയമൊഴിയെ വന്നവ- നേതുമെളിയവനല്ലെന്നു നിർണ്ണയം നിശിതശരകുലിശ മുസലാദ്യങ്ങൾ കൈക്കൊണ്ടു നിങ്ങൾ പോകാശു നൂറായിരം വീരന്മാർ” നിശിചരകുലാധിപാജ്ഞാകാരന്മാരതി നിർഭയം ചെല്ലുന്നതുകണ്ടു മാരുതി ശിഖരികുലമൊടുമവനി മുഴുവനിളകുംവണ്ണം സിംഹനാദം ചെയ്തതതു കേട്ടു രാക്ഷസർ ............................800 സഭയതരഹൃദയമഥ മോഹിച്ചുവീണിതു സംഭ്രമത്തോടടുത്തീടിനാർ പിന്നെയും ശിതവിശിഖ മുഖനിഖില ശസ്ത്രജാലങ്ങളെ ശീഖ്രം പ്രയോഗിച്ചനേരം കപീന്ദ്രനും മുഹുരുപരി വിരവിനൊടുയർന്നു ജിതശ്രമം മുദ്ഗരം കൊണ്ടു താഡിച്ചൊടുക്കീടിനിനാൻ നിയുതനിശിചരനിധനനിശമന ദശാന്തരേ നിർഭരം ക്രുദ്ധിച്ചു നക്തഞ്ചരേന്ദ്രനും അഖിലബലപതിവരരിലൈവരെച്ചെല്ലുകെ- ന്നത്യന്തരോഷാൽ നിയോഗിച്ചനന്തരം.................810 പരമരണ നിപുണനൊടെതിർത്തു പഞ്ചത്വവും പഞ്ചസേനാധിപന്മാർക്കും ഭവിച്ചിതു തദനു ദശവദന നുദിതക്രുധാ ചൊല്ലിനാൻ “തദ്ബലമത്ഭുതം മദ്ഭയോദ്ഭൂതിതം പരിഭവമൊടമിതബല സഹിതമപി ചെന്നൊരു പഞ്ചസേനാധിപന്മാർ മരിച്ചീടിനാർ ഇവനെ മമനികട ഭുവിഝടിതിസഹജീവനോ- ടിങ്ങു ബന്ധിച്ചു കൊണ്ടന്നു വച്ചീടുവാൻ മഹിതമതിബല സഹിതമെഴുവരൊരുമിച്ചുടൻ മന്ത്രിപുത്രന്മാർ പുറപ്പെടുവിൻ ഭൃശം” .......................820 ദശവദന വചന നിശമനബല സമന്വിതം ദണ്ഡമുസലഖഡ്ഗേഷു ചാപാദികൾ കഠിനതരമലറി നിജകരമതിലെടുത്തുടൻ കർബുരേന്ദ്രന്മാരടുത്താർ കപീന്ദ്രനും ഭുവനതലമുലയെ മുഹുരലറി മരുവും വിധൌ ഭൂരിശസ്ത്രം പ്രയോഗിച്ചാരനുക്ഷണം അനിലജനുമവരെ വിരവോടു കൊന്നീടിനാ- നാശുലോഹസ്തംഭ താഡനത്താലഹോ! നിജസചിവ തനയരെ ഴുവരുമ മിത സൈന്യവും നിർജ്ജരലോകം ഗമിച്ചതു കേൾക്കയാൽ ........................830 മനസിദശമുഖനുമുരുതാപവും ഭീതിയും മാനവും ഖേദവും നാണവും തേടിനാൻ “ഇനിയൊരുവനിവനൊടു ജയിപ്പതിനില്ലമ- റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും ഇവരൊരുവരെതിരിടുകിലസുരസുരജാതിക- ളെങ്ങുമേനിൽക്കുമാറില്ല ജഗത്ത്രയേ അവർ പലരുമൊരു കപിയൊടേറ്റു മരിച്ചിത- ങ്ങയ്യോ! സുകൃതം നശിച്ചിതുമാമകം” പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു പാരം തളർന്നൊരു താതനോടാദരാൽ .....................840 വിനയമൊടു തൊഴുതിളയമകനുമുരചെയ്തിതു വീരപുംസാമിദം യോഗ്യമല്ലേതുമേ അലമ മലമിതറികില നുചിതമഖില ഭൂഭൃതാ- മാത്മഖേദം ധൈര്യശൌര്യതേജോഹരം അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ”- ന്നക്ഷകുമാരനും നിർഗ്ഗമിച്ചീടിനാൻ കപിവരനുമതുപൊഴുതു തോരണമേറിനാൻ കാണായിതക്ഷകുമാരനെസ്സന്നിധൌ ശരനികരശകലിത ശരീരനായ് വന്നിതു ശാഖാമൃഗാധിപൻ താനുമതുനേരം .........................850 മുനിവിനൊടു ഗഗനഭുവി നിന്നു താണാശു ത- ന്മൂർദ്ധനി മുദ്ഗരം കൊണ്ടെറിഞ്ഞീടിനാൻ ശക്തനാമക്ഷകുമാരൻ മനോഹരൻ വിബുധകുലരിപു നിശിചരാധിപൻ രാവണൻ വൃത്താന്തമാഹന്ത കേട്ടു ദുഃഖാർത്തനായ് അമരപതിജിതമമിതബലസഹിതമാത്മജ- മാത്മഖേദത്തോടണച്ചു ചൊല്ലീടിനാൻ “പ്രിയതനയ! ശൃണുവചനമിഹ തവ സഹോദരൻ പ്രേതാധിപാലയം പുക്കിതു കേട്ടീലേ ...........................860 മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ മാർത്താണ്ഡജാലയത്തിന്നയച്ചീടുവാൻ ത്വരിതമഹമതുല ബലമോടു പോയീടുവൻ ത്വൽ കനിഷ്ഠോദകം പിന്നെ നൽകീടുവൻ” qjez7k6o8b9l2sa2x5blm9xzdb6obsl അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ഹനൂമദ്ബന്ധനം 0 3524 246937 16695 2026-08-28T14:45:09Z ~2026-44247-58 13522 246937 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} ഇതിജനകവചന മലിവോടു കേട്ടാദരാ ലിന്ദ്രജിത്തും പറഞ്ഞീടിനാൻ തൽക്ഷണേ: “ത്യജ മനസി ജനക! തവശോകം മഹാമതേ! തീർത്തുകൊൾവൻ ഞാൻ പരിഭവമൊക്കവേ മരണ വിരഹിതനവനതിനില്ല സംശയം മറ്റൊരുത്തൻ ബലാലത്ര വന്നീടുമോ! ........................870 ഭയമവനുമരണകൃതമില്ലെന്നു കാൺകിൽ ഞാൻ ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചു കൊണ്ടീടുവൻ ഭുവനതലമഖിലമരവിന്ദോത്ഭവാദിയാം പൂർവ്വദേവാരികൾ തന്നവരത്തിനാൽ വലമഥനമപിയുധി ജയിച്ച നമ്മോടൊരു വാനരൻ വന്നെതിരിട്ടതു മത്ഭുതം! അതുകരുതുമളവിലിഹ നാണമാമെത്രയും ഹന്തുമശക്യോപി ഞാനവിളംബിതം കൃതിഭിരപി നികൃതിഭിരപി ഛത്മനാപി വാ കൃച്ഛ്രേണ ഞാൻ ത്വൽ സമീപേ വരുത്തുവൻ .........................880 സപദി വിപദുപഗതമിഹ പ്രമദാകൃതം സമ്പദ്വിനാശകരം പരം നിർണ്ണയം സസുഖമിഹ നിവസ മയി ജീവതി ത്വം വൃഥാ സന്താപമുണ്ടാക്കരുതു കരുതു മാം“ ഇതി ജനകനൊടു നയഹിതങ്ങൾ സൂചിച്ചുട- നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ് രഥകവചവിശിഖധനുരാദികൾ കൈക്കൊണ്ടു രാമദൂതം ജേതുമാശു ചെന്നീടിനാൻ ഗരുഡനിഭനഥ ഗഗനമുല്പതിച്ചീടിനാൻ ഗർജ്ജനപൂർവ്വകം മാരുതി വീര്യവാൻ ..................890 ബഹുമതിയുമകതളിരിൽ വന്നു പരസ്പരം ബാഹുബലവീര്യവേഗങ്ങൾ കാൺകയാൽ പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു പാകാരിജിത്തായ പഞ്ചാസ്യവിക്രമൻ അഥസപദി ഹൃദി വിശിഖമെട്ടു കൊണ്ടെയ്തു മ- റ്റാറാറുബാണം പദങ്ങളിലും തദാ ശിതവിശിഖമധികതരമൊന്നു വാൽ മേലെയ്തു സിംഹനാദേന പ്രപഞ്ചം കുലുക്കിനാൻ തദനു കപികുലതിലകനമ്പു കൊണ്ടാർത്തനായ് സ്തംഭേന സൂതനെക്കൊന്നിതു സത്വരം ........................900 തുരഗയുതരഥവുമഥഝടിതി പൊടിയാക്കിനാൻ ദൂരത്തു ചാടിനാൻ മേഘനിനാദനും അപരമൊരു രഥ മധിക വിതതമുടനേറി വ- ന്നസ്ത്രശസ്ത്രൌഘവരിഷം തുടങ്ങിനാൻ രുഷിതമതി ദശവദനതനയ ശരപാതേന രോമങ്ങൾ നന്നാലു കീറി കപീന്ദ്രനും അതിനുമൊരുകെടുതിയവനില്ലെന്നു കാൺകയാ- ലംഭോജസംഭവബാണമെയ്തീടിനാൻ അനിലജനുമതിനെ ബഹുമതിയൊടുടനാദരി- ച്ചാഹന്ത! മോഹിച്ചു വീണിതു ഭൂതലേ ....................910 ദശവദനസുതനനിലതനയനെ നിബന്ധിച്ചു തൻപിതാവിൻ മുമ്പിൽ വച്ചു വണങ്ങിനാൻ പവനജനു മനസിയൊരു പീഡയുണ്ടായീല പണ്ടു ദേവന്മാർ കൊടുത്ത വരത്തിനാൽ നളിനദലനേത്രനാം രാമൻ തിരുവടി നാമാമൃതം ജപിച്ചീടും ജനം സദാ അമലഹൃദി മധുമഥന ഭക്തിവിശുദ്ധരാ- യജ്ഞാനകർമ്മകൃത ബന്ധനം ക്ഷണാൽ സുചിരവിരചിതമപി വിമുച്യ ഹരിപദം സുസ്ഥിരം പ്രാപിക്കുമില്ലൊരു സംശയം .....................920 രഘുതിലകചരണയുഗമകതളിരിൽ വച്ചൊരു രാമദൂതന്നു ബന്ധം ഭവിച്ചീടുമോ? മരണജനിമയ വികൃതി ബന്ധമില്ലാതോർക്കു മറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം? കപടമതികലിത കരചരണ വിവശത്വവും കാട്ടിക്കിടന്നു കൊടുത്തോരനന്തരം പലരുമതികുതുകമൊടു നിശിചരണമണഞ്ഞുടൻ പാശഖണ്ഡേന ബന്ധിച്ചതു കാരണം ബലമിയലുമമരരിപു കെട്ടിക്കിടന്നെഴും ബ്രഹ്മാസ്ത്ര ബന്ധനം വേർപെട്ടിതപ്പോഴേ .................930 വ്യഥയുമവനകതളിരിലില്ലയെന്നാകിലും ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ നിശിചരരെടുത്തു കൊണ്ടാർത്തു പോകും വിധൌ നിശ്ചലനായ്ക്കിടന്നാൻ കാര്യഗൌരവാൽ അനിലജനെ നിശിചരകുലാധിപൻ മുമ്പിൽ വ- ച്ചാദിതേയാധിപാരാതി ചൊല്ലീടിനാൻ “അമിത നിശിചരവരരെ രണശിരസി കൊന്നവ- നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാൻ ജനക! തവ മനസി സചിവന്മാരുമായിനി- ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയതാം .....................940 പ്ലവഗകുലവരനറിക സാമാന്യനല്ലിവൻ പ്രത്യർത്ഥി വർഗ്ഗത്തിനെല്ലാമൊരന്തകൻ. നിജതനയ വചനമിതി കേട്ടു ദശാനനൻ നിൽക്കും പ്രഹസ്തനോടോർത്തു ചൊല്ലീടിനാൻ: ഇവനിവിടെ വരുവതിനു കാരണമെന്തെന്നു- മെങ്ങു നിന്നത്ര വരുന്നതെന്നുള്ളതും ഉപവനവുമനിശമതു കാക്കുന്നവരെയു- മൂക്കോടെ മറ്റുള്ള നക്തഞ്ചരരെയും ത്വരിതമതി ബലമൊടു തകർത്തു പൊടിച്ചതും തൂമയോടാരുടെ ദൂതനെന്നുള്ളതും .........................950 ഇവനൊടിനി വിരവിനൊടു ചോദിക്ക നീയെന്നു- മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനും പവനസുതനൊടു വിനയതനയസഹിതമാദരാൽ പപ്രച്ഛ” നീയാരയച്ചു വന്നൂ കപേ! നൃപസദസികഥയ മമ സത്യം മഹാമതേ! നിന്നെയഴിച്ചു വിടുന്നുണ്ടു നിർണ്ണയം ഭയമഖിലമകതളിരിൽ നിന്നുകളഞ്ഞാലും ബ്രഹ്മസഭയ്ക്കൊക്കു മിസ്സഭ പാർക്ക നീ അനൃത വചനവു മലമധർമ്മ കർമ്മങ്ങളു- മത്ര ലങ്കേശ രാജ്യത്തിങ്കലില്ലെടോ!” ......................960 നിഖില നിശിചരകുല ബലാധിപൻ ചോദ്യങ്ങൾ നീതിയോടേ കേട്ടുവായുതനയനും മനസി രഘുകുലവരനെ മുഹുരപി നിരൂപിച്ചു മന്ദഹാസേന മന്ദേതരം ചൊല്ലിനാൻ: 1q3am0le2jl4gmeszgvkhsk1vxch7j8 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ഹനുമാന്റെ ഹിതോപദേശം 0 3558 246938 246458 2026-08-28T15:09:29Z ~2026-44247-58 13522 246938 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} “സ്ഫുട വചനമതിവിശദ മിതി ശൃണു ജളപ്രഭോ! പൂജ്യനാം രാമദൂതൻ ഞാനറിക നീ ഭുവനപതി മമപതി പുരന്ദരപൂജിതൻ പുണ്യപുരുഷൻ പുരുഷോത്തമൻ പരൻ ഭുജഗകുലപതിശയനമലനഖിലേശ്വരൻ പൂർവ്വദേവാരാതി ഭുക്തിമുക്തിപ്രദൻ ........................970 പുരമഥനഹൃദയമണിനിലയനനിവാസിയാം ഭൂതേശസേവിതൻ ഭൂതപഞ്ചാത്മകൻ ഭുജകുലരിപുമണിരഥദ്ധ്വജൻ മാധവൻ ഭൂപതിഭൂതിവിഭൂഷണസമ്മിതൻ നിജജനക വചനമതു സത്യമാക്കീടുവാൻ നിർമ്മലൻ കാനനത്തിന്നു പുറപ്പെട്ടു ജനകജയുമവരജനുമായ് മരുവുന്ന നാൾ ചെന്നു നീ ജാനകിയെക്കട്ടുകൊണ്ടീലേ തവ മരണമിഹവരുവതിന്നൊരു കാരണം താമരസോത്ഭവകല്പിതം കേവലം .........................980 തദനു ദശരഥതനയനും മതംഗാശ്രമേ താപേന തമ്പിയുമായ് ഗമിച്ചീടിനാൻ തപനതനയനൊടനലസാക്ഷിയായ് സഖ്യവും താല്പര്യമുൾക്കൊണ്ടു ചെയ്തോരനന്തരം അമരപതിസുതനെയൊരു ബാണേന കൊന്നുട നർക്കാത്മജന്നു കിഷ്കിന്ധയും നൽകിനാൻ അടിമലരിലവനമനമഴകിനൊടു ചെയ്തവ- നാധിപത്യം കൊടുത്താധി തീർത്തീടിനാൻ അതിനവനുമവനിതനയാന്വേഷണത്തിനാ- യാശകൾ തോറുമേകൈക നൂറായിരം .....................990 പ്ലവഗകുലപരിവൃഢരെ ലഘുതരമയച്ചതി- ലേകനഹമിഹവന്നു കണ്ടീടിനേൻ വനജവിടപികളെയുടനുടനിഹ തകർത്തതും വാനരവംശ പ്രകൃതിശീലം വിഭോ! ഇകലിൽ നിശിചരവരരെയൊക്കെ മുടിച്ചതു- മെന്നെ വധിപ്പതിന്നായ് വന്ന കാരണം മരണഭയമകതളിരിലില്ലയാതേ ഭുവി മറ്റൊരു ജന്തുക്കളില്ലെന്നു നിർണ്ണയം ദശവദന ! സമരഭുവി ദേഹരക്ഷാർത്ഥമായ് ത്വദ്ഭൃത്യവർഗ്ഗത്തെ നിഗ്രഹിച്ചേനഹം ....................1000 ദശനിയുതശതവയസി ജീർണ്ണമെന്നാകിലും ദേഹികൾക്കേറ്റം പ്രിയം ദേഹമോർക്ക നീ തവ തനയകരഗളിത വിധിവിശിഖപാശേന തത്ര ഞാൻ ബദ്ധനായേനൊരു കാൽക്ഷണം കമലഭവമുഖസുരവരപ്രഭാവേന മേ കായത്തിനേതുമേ പീഡയുണ്ടായ്‌വരാ പരിഭവമൊരു പൊഴുതു മരണവുമകപ്പെടാ ബദ്ധഭാവേന വന്നീടിനേനത്ര ഞാൻ അതിനുമിതുപൊഴുതിലൊരു കാരണമുണ്ടുകേ- ളദ്യഹിതം തവ വക്തുമുദ്യുക്തനായ് ...........................1010 അകതളിരിലറിവു കുറയുന്നവർക്കേറ്റമു ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം അതുജഗതി കരുതു കരുണാത്മനാം ധർമ്മമെ- ന്നാത്മോപദേശമജ്ഞാനിനാം മോക്ഷദം മനസി കരുതുക ഭുവനഗതിയെ വഴിയേ ഭവാൻ മഗ്നനായീടൊലാ മോഹമഹാം ബുധൌ ത്യജമനസി ദശവദന! രാക്ഷസീം ബുദ്ധിയെ ദൈവീം ഗതിയെസ്സമാശ്രയിച്ചീടു നീ അതു ജനനമരണ ഭയനാശിനീ നിർണ്ണയ- മന്യയായുള്ളതു സംസാര കാരിണി .......................1020 അമൃതഘനവിമലപരമാത്മബോധോചിത- മത്യുത്തമാന്വയോദ് ഭൂതനല്ലോ ഭവാൻ കളക തവ ഹൃദി സപദി തത്ത്വബോധേന നീ കാമകോപദ്വേഷലോഭമോഹാദികൾ കമലഭവസുതതനയ നന്ദനനാകയാൽ കർബുരഭാവം പരിഗ്രഹിയായ്ക നീ ദനുജസുര മനുജഖഗമൃഗഭുജഗഭേദേന ദേഹാത്മബുദ്ധിയെസ്സന്ത്യജിച്ചീടു നീ പ്രകൃതിഗുണപരവശതയാ ബദ്ധനായ്‌വരും പ്രാണദേഹങ്ങളാത്മാവല്ലറികെടോ! .......................1030 അമൃതമയനജനമലനദ്വയനവ്യയ- നാനന്ദപൂർണ്ണനേകൻ പരൻ കേവലൻ നിരുപമമനമേയനവ്യക്തൻ നിരാകുലൻ നിർഗ്ഗുണൻ നിഷ്കളൻ നിർമ്മമൻ നിർമ്മലൻ നിഗമവരനിലയനനന്തനാദ്യൻ വിഭു നിത്യൻ നിരാകാരനാത്മാ പരബ്രഹ്മം വിധിഹരിഹരാദികൾക്കും തിരിയാതവൻ വേദാന്തവേദ്യനവേദ്യനജ്ഞാനിനാം സകലജഗദിദമറിക മായാമയം പ്രഭോ! സച്ചിന്മയം സത്യബോധം സനാതനം ........................1040 ജഡമഖിലജഗദിദമനിത്യമറിക നീ ജന്മജരാമരണാദി ദുഃഖാന്വിതം അറിവതിനു പണിപരമ പുരുഷ മറിമായങ്ങ- ളാത്മാനമാത്മനാ കണ്ടു തെളിക നീ പരമഗതി വരുവതിനു പരമൊരുപദേശവും പാർത്തുകേട്ടീടു ചൊല്ലിത്തരുന്നുണ്ടു ഞാൻ അനവരതമകതളിരിലമിതഹരിഭക്തികൊ- ണ്ടാത്മവിശുദ്ധി വരുമെന്നു നിർണ്ണയം അകമലരുമഘമകലുമളവതി വിശുദ്ധമാ- യാശു തത്ത്വജ്ഞാനവുമുദിക്കും ദൃഢം ..................1050 വിമലതര മനസി ഭഗവത്തത്ത്വ വിജ്ഞാന- വിശ്വാസകേവലാനന്ദാനുഭൂതിയാൽ രജനിചരവനദഹനമന്ത്രാക്ഷരദ്വയം രാമരാമേതി സദിവ ജപിക്കയും രതി സപദി നിജഹൃദി വിഹായ നിത്യം മുദാ രാമപാദ ധ്യാനമുള്ളിലുറയ്ക്കയും അറിവുചെറുതകതളിരിലൊരു പുരുഷനുണ്ടെങ്കി- ലാഹന്ത! വേണ്ടുന്നതാകയാലാശു നീ ഭജഭവ ഭയാപഹം ഭക്തലോകപ്രിയം ഭാനുകോടിപ്രഭം വിഷ്ണുപദാംബുജം ....................1060 മധുമഥനചരണസരസിജയുഗളമാശു നീ മൌഢ്യം കളഞ്ഞു ഭജിച്ചുകൊണ്ടീടെടോ! കുസൃതികളുമിനി മനസി കനിവൊടു കളഞ്ഞു വൈ- കുണ്ഠലോകം ഗമിപ്പാൻ വഴിനോക്കു നീ പരധന കളത്രമോഹേന നിത്യം വൃഥാ പാപമാർജ്ജിച്ചു കീഴ്പോട്ടു വീണിടൊലാ നളിനദലനയനമഖിലേശ്വരം മാധവം നാരായണം ശരണാഗത വത്സലം പരമപുരുഷം പരമാത്മാനമദ്വയം ഭക്തിവിശ്വാസേന സേവിക്ക സന്തതം ...................1070 ശരണമിതി ചരണകമലേ പതിച്ചീടെടോ! ശത്രുഭാവത്തെ ത്യജിച്ചു സന്തുഷ്ടനായ് കലുഷമനവധി ഝടിതി ചെയ്തിതെന്നാകിലും കാരുണ്യമീവണ്ണമില്ല മറ്റാർക്കുമേ രഘുപതിയെ മനസി കരുതുകിലവനു ഭൂതലേ രണ്ടാമതുണ്ടാകയില്ല ജന്മം സഖേ! സനകമുഖമുനികൾ വചനങ്ങളിതോർക്കെടോ സത്യം മയോക്തം വിരിഞ്ചാദി സമ്മതം“ അമൃതസമവചനമിതിപവനതനയോദിത- മത്യന്തരോഷേണ കേട്ടു ദശാനനൻ ..........................1080 നയനമിരുപതിലുമഥ കനൽ ചിതറുമാറുടൻ നന്നായുരുട്ടിമിഴിച്ചു ചൊല്ലീടിനാൻ തിലസദൃശമിവനെയിനി വെട്ടിനുറുക്കുവിൻ ധിക്കാരമിത്ര കണ്ടീല മറ്റാർക്കുമേ മമ നികടഭുവി വടിവൊടൊപ്പമിരുന്നു മാം മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ? ഭയവുമൊരുവിനയവുമിവന്നു കാണ്മാനില്ല പാപിയായോരു ദുഷ്ടാത്മാശഠനിവൻ കഥയമമ കഥയമമ രാമനെന്നാരു ചൊൽ? കാനനവാസി, സുഗ്രീവനെന്നാരെടോ? ........................1090 അവരെയുമനന്തരം ജാനകി തന്നെയു- മത്യന്ത ദുഷ്ടനാം നിന്നെയും കൊല്ലുവൻ” ദശവദന വചനമിതി കേട്ടു കോപം പൂണ്ടു ദന്തം കടിച്ചു കപീന്ദ്രനും ചൊല്ലിനാൻ! “നിനവു തവ മനസി പെരുതെത്രയും നന്നു നീ നിന്നോടെതിരൊരു നൂറുനൂറായിരം രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരു രാവണന്മാരൊരുമിച്ചെതിർത്തീടിലും നിയതമിതുമമ ചെറുവിരല്ക്കു പോരാ പിന്നെ നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല!” .........................1100 പവനസുത വചനമിതു കേട്ടു ദശാസ്യനും പാർശ്വസ്ഥിതന്മാരൊടാശു ചൊല്ലീടിനാൻ! “ഇവിടെ നിശിചരരൊരുവരായുധപാണിയാ- യില്ലയോ കള്ളനെക്കൊല്ലുവാൻ ചൊല്ലുവിൻ” അതുപൊഴുതിലൊരുവനവനോടടുത്തീടിനാ- നപ്പോൾ വിഭീഷണൻ ചൊല്ലിനാൻ മെല്ലവേ! “അരുതരുതു ദുരിതമിതു ദൂതനെക്കൊല്ലുകെ- ന്നാർക്കടുത്തൂ നൃപന്മാർക്കു ചൊല്ലീടുവിൻ ഇവനെ വയമിവിടെ വിരവോടു കൊന്നീടിനാ- ലെങ്ങനെയങ്ങറിയുന്നിതു രാഘവൻ ........................1110 അതിനുപുനരിവനൊരടയാളമുണ്ടാക്കിനാ- മങ്ങയയ്ക്കേണമതല്ലോ നൃപോചിതം ?“ ഇതിസദസി ദശവദന സഹജവചനേന താ- നെങ്കിലതങ്ങനെ ചെയ്കെന്നു ചൊല്ലിനാൻ. o3b5bpb3lf4hiiy656cjw3vrik1gw76 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ലങ്കാദഹനം 0 3611 246940 246459 2026-08-29T03:13:30Z ~2026-44247-58 13522 246940 wikitext text/x-wiki {{ഫലകം:രാമായണം സുന്ദരകാണ്ഡം}} വദനമപി കരചരണമല്ല ശൌര്യാസ്പദം വാനരന്മാര്ക്കു വാൽമേൽ ശൌര്യമാകുന്നു വയമതിനുഝടിതി വസനേന വാൽ വേഷ്ടിച്ചു വഹ്നികൊളുത്തിപ്പുരത്തിലെല്ലാടവും രജനിചരപരിവൃഡരെടുത്തു വാദ്യം കൊട്ടി- രാത്രിയിൽ വന്നൊരു കള്ളനെന്നിങ്ങനെ ....................1120 നിഖിലദിശി പലരുമിഹ കേൾക്കുമാറുച്ചത്തിൽ നീളെ വിളിച്ചു പറഞ്ഞുനടത്തുവിൻ കുലഹതകനിവനറികനിസ്തേജനെന്നു തൻ- കൂട്ടത്തിൽ നിന്നു നീക്കീടും കപികുലം ദശവദനവചനമിതു കേട്ടു രക്ഷോകുലം ദീനത കൈവിട്ടു വാതാത്മജന്റെ വാൽ തിലരസഘൃതാദി സംസിക്തവസ്ത്രങ്ങളാൽ തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ അതുലബലനചലതരമവിടെ മരുവീടിനാ- നത്യായതസ്ഥൂലമായിതു വാൽ തദാ- വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു- വാലുമതീവ ശേഷിച്ചിതു പിന്നെയും .....................1130 നിഖിലനിലയനനിഹിത പട്ടാംബരങ്ങളും നീളെത്തിരഞ്ഞു കൊണ്ടന്നു ചുറ്റീടിനാർ. അതുമുടനൊടുങ്ങി വാൽശേഷിച്ചു കണ്ടള- വങ്ങുമിങ്ങുംചെന്നു കൊണ്ടുവന്നീടിനാർ തിലജഘൃതസുസ്നേഹസംസിക്തവസ്ത്രങ്ങൾ ദിവ്യപട്ടാംശുകജാലവും ചുറ്റിനാർ നികൃതിപെരുതിവനു വസനങ്ങളില്ലൊന്നിനി സ്നേഹവുമെല്ലാമൊടുങ്ങീതശേഷവും അലമലമിതമലനിവനെത്രയും ദിവ്യനി- താർക്കുതോന്നീ വിനാശത്തിനെന്നാർ ചിലർ .......................1140 അനലമിഹവസനമിതി നനലമിനിവാലധി- ക്കാശു കൊളുത്തുവിൻ വൈകരുതേതുമേ പുനരവരുമതു പൊഴുതു തീകൊളുത്തീടിനാർ പുച്ഛാഗ്രദേശേ പുരന്ദരാരാതികൾ ബലസഹിതമബലമിവ രജ്ജുഖണ്ഡംകൊണ്ടു ബദ്ധ്വാ ദൃഢതരം ധൃത്വാ കപിവരം കിതവമതികളുമിതൊരു കള്ളനെന്നിങ്ങനെ കൃത്വാരവമരം ഗത്വാപുരവരം പറകളെയുമുട നുടനറഞ്ഞ റഞ്ഞങ്ങനെ പശ്ചിമദ്വാരദേശേ ചെന്നനന്തരം ......................1150 പവനജനുമതികൃശശരീരനായീടിനാൻ പാശവുമപ്പോൾ ശിഥിലമായ് വന്നിതു ബലമൊടവനതിചപലമചലനിഭഗാത്രനായ് ബന്ധവുംവേർപെട്ടു മേൽപ്പോട്ടുപൊങ്ങിനാൻ ചരമഗിരിഗോപുരാഗ്രേ വായുവേഗേന ചാടിനാൻ വാഹകന്മാരെയും കൊന്നവൻ ഉഡുപതിയൊടുരസുമടവുയരമിയലുന്ന ര- ത്നോത്തുംഗസൌധാഗ്രമേറി മേവീടിനാൻ ഉദവസിത നികര മുടനുടനുട നുപരിവേഗമോ- ടുൽപ്ലുത്യ പിന്നെയുമുൽപ്ലുത്യ സത്വരം .....................1160 കനകമണിമയ നിലയമഖിലമനിലാത്മജൻ കത്തിച്ചുകത്തിച്ചു വർദ്ധിച്ചിതഗ്നിയും പ്രകൃതിചപലതയൊടവനചലമോരോ മണി- പ്രാസാദജാലങ്ങൾ ചുട്ടുതുടങ്ങിനാൻ ഗജതുരഗരഥബലപദാതികൾപംക്തിയും ഗമ്യങ്ങളായുള്ള രമ്യഹർമ്മ്യങ്ങളും അനലശിഖകളുമനിലസുതഹൃദയവും തെളി- ഞ്ഞാഹന്ത! വിഷ്ണുപദം ഗമിച്ചൂതഥാ വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാൻ .....................1170 അഹമഹമികാധിയാ പാവകജ്വാലക- ളംബരത്തോളമുയർന്നു ചെന്നൂ മുദാ ഭുവനതലഗതവിമല ദിവ്യരത്നങ്ങളാൽ ഭൂതിപരിപൂർണ്ണമായുള്ള ലങ്കയും പുനരനിലസുതനിതി ദഹിപ്പിച്ചതെങ്കിലും ഭൂതി പരിപൂർണ്ണമായ് വന്നിതത്ഭുതം ദശവദനസഹജ ഗൃഹമെന്നിയേ മറ്റുള്ള ദേവാരിഗേഹങ്ങൾ വെന്തുകൂടീജവം രഘുകുലപതി പ്രിയഭൃത്യനാം മാരുതി രക്ഷിച്ചുകൊണ്ടാൻ വിഭീഷണമന്ദിരം .....................1180 കനകമണി മയനിലയ നികരമതു വെന്തോരോ കാമിനീവർഗ്ഗം വിലാപം തുടങ്ങിനാർ ചികുരഭരവസനചരണാദികൾ വെന്താശു ജീവനും വേർപെട്ടു ഭൂമൌ പതിക്കയും ഉടലുരുകി യുരുകി യുടനുഴറി യലറിപ്പാഞ്ഞു- മുന്നതമായ സൌധങ്ങളിലേറിയും ദഹനനുടനവിടെയുമെടുത്തു ദഹിപ്പിച്ചു താഴത്തുവീണു പിടഞ്ഞുമരിക്കയും മമതനയ! രമണ! ജനക! പ്രാണനാഥ! ഹാ മാമകം കർമ്മമയ്യോ! വിധി ദൈവമേ! ....................1190 മരണമുടനുടലുരുകിമുറുകി വരികെന്നതു മാറ്റുവാനാരുമില്ലയ്യോ! ശിവശിവ! ദുരിതമിതുരജനിചരവരവിരചിതം ദൃഡം മറ്റൊരു കാരണമില്ലിതിനേതുമേ പരധനവുമമിതപരദാരങ്ങളും ബലാൽ പാപി ദശാസ്യൻ പരിഗ്രഹിച്ചാൻ തുലോം അറികിലനുചിതമതുമദേന ചെയ്തീടായ്‌വി- നാരുമതിന്റെ ഫലമിതു നിർണ്ണയം മനുജതരുണിയെയൊരു മഹാപാപി കാമിച്ചു മറ്റുള്ളവർക്കുമാപത്തായിതിങ്ങനെ............................1200 സുകൃതദുരിതങ്ങളും കാര്യമകാരവും സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം മദനശര പരവശതയോടു ചപലനായിവൻ മാഹാത്മ്യമുള്ളപതിവ്രതമാരെയും കരബലമൊടനുദിനമണഞ്ഞു പിടിച്ചതി കാമിചാരിത്രഭംഗം വരുത്തീടിനാൻ അവർ മനസി മരുവിന തപോമയപാവക നദ്യ രാജ്യേ പിടിപെട്ടിതു കേവലം നിശിചരികൾ ബഹുവിധമൊരോന്നേ പറകയും നിൽക്കും നിലയിലേ വെന്തുമരിക്കയും ......................1210 ശരണമിഹ കിമിതി പലവഴിയുമുടനോടിയും ശാഖികൾ വെന്തുമുറിഞ്ഞുടൻ വീഴ്കയും രഘുകുലവരേഷ്ടദൂതൻ ത്രിയാമാചര- രാജ്യമെഴുനൂറു യോജനയും ക്ഷണാൽ സരസബഹുവിഭവയുതഭോജനം നൽകിനാൻ സന്തുഷ്ടനായിതു പാവകദേവനും ലഘുതരമനിലതനയനമൃതനിധി തന്നിലേ ലാഗുലവും തച്ചു തീ പൊലിച്ചീടിനാൻ പവനജനെ ദഹനനപി ചുട്ടതില്ലേതുമെ പാവകനിഷ്ടസഖനാക കാരണം ....................1220 പതിനിരതയാകിയ ജാനകീദേവിയാൽ പ്രാർത്ഥിതനാകയാലും കരുണാവശാൽ അവനിതനയാകൃപാവൈഭവമത്ഭുത- മത്യന്തശീതളനായിതു വഹ്നിയും രജനിചരകുലവിപിന പാവകനാകിയ രാമനാമസ്മൃതി കൊണ്ടു മഹാജനം തനയധനദാരമോഹാർത്തരെന്നാകിലും താപത്രയാനലനെക്കടന്നീടുന്ന തദഭിമതകാരിയായുള്ള ദൂതന്നു സ- ന്താപം പ്രകൃതാനലേന ഭവിക്കുമോ? .....................1230 ഭവതിയദിമനുജജനം ഭുവിസാമ്പ്രതം പങ്കജലോചനനെ ഭജിച്ചീടുവിൻ ഭുവനപതി ഭുജഗപതിശയന ഭജനം ഭുവി ഭൂതദൈവാത്മ സംഭൂതതാപാപഹം തദനുകപികുലവരനുമവനി തനയാപദം താണുതൊഴുതു നമസ്കൃത്യ ചൊല്ലിനാൻ അഹമിനിയുമുഴറി നടകൊള്ളുവനക്കര- യ്ക്കാജ്ഞാപ യാശുഗച്ഛാമി രാമാന്തികം രഘുവരനുമവരജനുമരുണജനുമായ് ദ്രുത- മാഗമിച്ചീടൂമനന്തസേനാസമം ....................1240 മനസി തവ ചെറുതു പരിതാപമുണ്ടാകൊലാ മദ്ഭരം കര്യമിനി ജനകാത്മജേ തൊഴുതമിതവിനയമിതി ചൊന്നവന്തന്നോടു ദുഃഖമുൾക്കൊണ്ടു പറഞ്ഞിതു സീതയും: “മമരമണചരിതമുരചെയ്ത നിന്നെക്കണ്ടു മാനസതാപമകന്നിതു മാമകം കഥമിനിയുമഹമിഹ വസാമിശോകേന മൽ കാതവൃത്താന്ത ശ്രവണസൌഖ്യം വിനാ” ജനകനൃപദു ഹിതൃഗിരമിങ്ങനെ കേട്ടവൻ ജാതാനുകമ്പം തൊഴുതു ചൊല്ലീടിനാൻ ...................1250 “കളകശുചമിനി വിരഹമലമതിനുടൻ മമ സ്കന്ധമാരോഹ ക്ഷണേന ഞാൻ കൊണ്ടുപോയ് തവരമണസവിധമുപഗമ്യ യോജിപ്പിച്ചു താപമശേഷ മദ്യൈവ തീർത്തീടുവൻ പവനസുത വചനമിതി കേട്ടു വൈദേഹിയും പാരം പ്രസാദിച്ചു പാർത്തുചൊല്ലീടിനാൾ അതിനുതവകരുതു മളവില്ലൊരു ദണ്ഡമെ- ന്നാത്മനിവന്നിതു വിശ്വസമദ്യ മേ ശുഭചരിതനതിബലമൊടാശു ദിവ്യാസ്ത്രേണ ശോഷേണ ബന്ധനാദ്യൈരപി സാഗരം ........................1260 കപികുല ബലേനകടന്നു ജഗത്രയ കണ്ടകനെക്കൊന്നു കൊണ്ടുപോകാശു മാം മറിവൊടൊരു നിശി രഹസി കൊണ്ടുപോയാലതു മല്പ്രാണനാഥ കീർത്തിക്കു പോരാ ദൃഢം രഘുകുലജവരനിവിടെവന്നു യുദ്ധം ചെയ്തു രാവണനെക്കൊന്നു കൊണ്ടു പൊയ്ക്കൊള്ളുവാൻ അതിരഭസമയിതനയ! വേലചെയ്തീടു നീ- യത്ര നാളും ധരിച്ചീടുവൻ ജീവനെ” ഇതിസദയ മവനൊടരുൾ ചെയ്തയച്ചീടിനാ- ളിന്ദിരാദേവിയും, പിന്നെ വാതാത്മജൻ ...........................1270 തൊഴുതഖില ജനനിയൊടു യാത്ര വഴങ്ങിച്ചു തൂർണ്ണം മഹാർണ്ണവം കണ്ടു ചാടീടിനാൻ. gnvwpekb52nsxeetvwpigzi31g7l3q3 താൾ:Ramanan (Changampuzha).pdf/39 106 83372 246928 243421 2026-08-28T13:07:50Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246928 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude><center> <big><big>'''ഉപക്രമരംഗം'''</big></big> </center> [ഗായകസംഘം] ഒന്നാമത്തെ ഗായകൻ <poem> മലരണിക്കാടുകൾ തിങ്ങിവിങ്ങി മരതകകാന്തിയിൽ മുങ്ങിമുങ്ങി, കരളും മിഴിയും കവർന്നു മിനി കറയറെറാരാ ലസൽഗ്രാമഭംഗി! പുളകംപോൽക്കുന്നിൻപുറത്തു വീണ പുതുമൂടൽമഞ്ഞല പുല്കിനീക്കി, പുലരൊളി മാമലശ്രേണികൾതൻ പുറകിലായ് വന്നുനിന്നെത്തിനോക്കി. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ__ ന്തവിടെല്ലാം പൂത്ത മരങ്ങൾ മാത്രം; ഒരു കൊച്ചുകാറെറങ്ങാൻ വന്നുപോയാൽ തുരുതുരെപ്പൂമഴയായി പിന്നെ! രണ്ടാമത്തെ ഗായകൻ തളിരും, മലരും, തരുപ്പടൎപ്പും, തണലും, തണുവണിപ്പുല്പരപ്പും, കളകളം പെയ്തുപെയ്തങ്ങുമിങ്ങു- മിളകിപ്പറക്കുന്ന പക്ഷികളും; </poem><noinclude></noinclude> jzg0yq1p2b05xylzs7r6cjkk7kp0rp7 246929 246928 2026-08-28T13:22:34Z Peemurali 12614 246929 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude><center> <big><big>'''ഉപക്രമരംഗം'''</big></big> </center> {{x-smaller|[ഗായകസംഘം]}} {{x-smaller|ഒന്നാമത്തെ ഗായകൻ}} <poem> മലരണിക്കാടുകൾ തിങ്ങിവിങ്ങി മരതകകാന്തിയിൽ മുങ്ങിമുങ്ങി, കരളും മിഴിയും കവർന്നു മിനി കറയറെറാരാ ലസൽഗ്രാമഭംഗി! പുളകംപോൽക്കുന്നിൻപുറത്തു വീണ പുതുമൂടൽമഞ്ഞല പുല്കിനീക്കി, പുലരൊളി മാമലശ്രേണികൾതൻ പുറകിലായ് വന്നുനിന്നെത്തിനോക്കി. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ__ ന്തവിടെല്ലാം പൂത്ത മരങ്ങൾ മാത്രം; ഒരു കൊച്ചുകാറെറങ്ങാൻ വന്നുപോയാൽ തുരുതുരെപ്പൂമഴയായി പിന്നെ! {{x-smaller|രണ്ടാമത്തെ ഗായകൻ}} തളിരും, മലരും, തരുപ്പടൎപ്പും, തണലും, തണുവണിപ്പുല്പരപ്പും, കളകളം പെയ്തുപെയ്തങ്ങുമിങ്ങു- മിളകിപ്പറക്കുന്ന പക്ഷികളും; </poem><noinclude></noinclude> 60ft64jkuay0z4qnx2m1mg0ubae2m0m താൾ:Ramanan (Changampuzha).pdf/40 106 83384 246930 243433 2026-08-28T13:32:06Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246930 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>രമണൻ പരിമൃദുകല്ലോലവീണമീട്ടി- പ്പതറിപ്പതഞ്ഞുപോം ചോലകളും; ഒരു നല്ല ചിത്രം വരച്ചപോലെ വരിവരി നില്ക്കുന്ന കുന്നുകളും; പരശതസസ്യവിതാനിതമാം പല പല താഴ്‌വരത്തോപ്പുകളും; പവിഴക്കതിൎക്കുലച്ചാൎത്തണിഞ്ഞ പരിചെഴും നെല്പാട വീഥികളും; ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും തടിനിയും, താമരപ്പൊയ്കകളും- ഇവയെല്ലാ,മാ വെറും ഗ്രാമരംഗം ഭുവനൈകസ്വൎഗ്ഗമായ്ത്തീൎത്തിരുന്നു! {{x-smaller|മൂന്നാമത്തെ ഗായകൻ}} അവികലശാന്തിതൻ പൊൻതിരക- ളവിടെത്തുളുമ്പിത്തുളുമ്പി നിന്നു; അഴകുമാരോഗ്യവും സ്വസ്ഥതയു- മവിടത്തിൽ മൊട്ടിട്ടുനിന്നിരുന്നു; അവിടമൊരൈശ്വൎയ്യദേവതത- ന്നനഘ ദേവാലയമായിരുന്നു; മതി മമ വൎണ്ണനം;__ നിങ്ങളൊന്നാ മലനാടു കണ്ടാൽക്കൊതിച്ചുപോകും.<noinclude></noinclude> 6jw37s4y9l6hn0fn5ekz03521svhmiz 246931 246930 2026-08-28T13:32:27Z Peemurali 12614 246931 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>രമണൻ പരിമൃദുകല്ലോലവീണമീട്ടി- പ്പതറിപ്പതഞ്ഞുപോം ചോലകളും; ഒരു നല്ല ചിത്രം വരച്ചപോലെ വരിവരി നില്ക്കുന്ന കുന്നുകളും; പരശതസസ്യവിതാനിതമാം പല പല താഴ്‌വരത്തോപ്പുകളും; പവിഴക്കതിൎക്കുലച്ചാൎത്തണിഞ്ഞ പരിചെഴും നെല്പാട വീഥികളും; ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും തടിനിയും, താമരപ്പൊയ്കകളും- ഇവയെല്ലാ,മാ വെറും ഗ്രാമരംഗം ഭുവനൈകസ്വൎഗ്ഗമായ്ത്തീൎത്തിരുന്നു! {{x-smaller|മൂന്നാമത്തെ ഗായകൻ}} അവികലശാന്തിതൻ പൊൻതിരക- ളവിടെത്തുളുമ്പിത്തുളുമ്പി നിന്നു; അഴകുമാരോഗ്യവും സ്വസ്ഥതയു- മവിടത്തിൽ മൊട്ടിട്ടുനിന്നിരുന്നു; അവിടമൊരൈശ്വൎയ്യദേവതത- ന്നനഘ ദേവാലയമായിരുന്നു; മതി മമ വൎണ്ണനം;__ നിങ്ങളൊന്നാ മലനാടു കണ്ടാൽക്കൊതിച്ചുപോകും.<noinclude></noinclude> n64xvvcngx222i615gso60zkxq54say 246932 246931 2026-08-28T13:34:31Z Peemurali 12614 246932 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>രമണൻ <poem> പരിമൃദുകല്ലോലവീണമീട്ടി- പ്പതറിപ്പതഞ്ഞുപോം ചോലകളും; ഒരു നല്ല ചിത്രം വരച്ചപോലെ വരിവരി നില്ക്കുന്ന കുന്നുകളും; പരശതസസ്യവിതാനിതമാം പല പല താഴ്‌വരത്തോപ്പുകളും; പവിഴക്കതിൎക്കുലച്ചാൎത്തണിഞ്ഞ പരിചെഴും നെല്പാട വീഥികളും; ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും തടിനിയും, താമരപ്പൊയ്കകളും- ഇവയെല്ലാ,മാ വെറും ഗ്രാമരംഗം ഭുവനൈകസ്വൎഗ്ഗമായ്ത്തീൎത്തിരുന്നു! </poem> {{x-smaller|മൂന്നാമത്തെ ഗായകൻ}} <poem> അവികലശാന്തിതൻ പൊൻതിരക- ളവിടെത്തുളുമ്പിത്തുളുമ്പി നിന്നു; അഴകുമാരോഗ്യവും സ്വസ്ഥതയു- മവിടത്തിൽ മൊട്ടിട്ടുനിന്നിരുന്നു; അവിടമൊരൈശ്വൎയ്യദേവതത- ന്നനഘ ദേവാലയമായിരുന്നു; മതി മമ വൎണ്ണനം;__ നിങ്ങളൊന്നാ മലനാടു കണ്ടാൽക്കൊതിച്ചുപോകും. </poem><noinclude></noinclude> 4xqgcl2972clneviuocn3mba9pb4tfn താൾ:Ramanan (Changampuzha).pdf/41 106 83396 246933 243445 2026-08-28T13:51:01Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246933 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>{{x-smaller|ഒന്നാമത്തെ ഗായകൻ}} <poem> അവിടേയ്ക്കു നോക്കുക,ത്താഴ്വരയി- ലരുവിക്കരയിലെപ്പുൽത്തടത്തിൽ, ഒരു മരച്ചോട്ടിൽ രണ്ടാട്ടിടയ- രൊരുമിച്ചിരുന്നതാ, സല്ലപിപ്പൂ! നിശീതമദ്ധ്യാഹ്നമാക്കാനനത്തിൻ നിറുകയിൽത്തീമഴ പെയ്തു നില്ക്കെ, അവിടുത്തെ ച്ഛായാതലങ്ങൾ, കാൺകെ- ന്തനുപമശീതളകോമളങ്ങൾ! പരിമൃദുചന്ദനപല്ലവങ്ങൾ പരിചിൽ പുണൎന്നുവരുന്ന തെന്നൽ അവരെത്തഴുകിയുറക്കിടും മു- മ്പ,വിടെ നമുക്കൊന്നു ചെന്നുപറ്റാം! അവരുടെയോമൽ സ്വകാൎയ്യമെന്തെ- ന്നറിയുവാൻ നിങ്ങൾക്കും മോഹമില്ലേ? വരു വരു, വേഗം നടക്കു, നമ്മൾ- ക്കൊരുമിച്ചങ്ങെത്തിടാം, കൂട്ടുകാരേ! </poem><noinclude></noinclude> fcczam77wy0w49oovbmoqe94k1pfe7y താൾ:Ramanan (Changampuzha).pdf/42 106 83407 246934 243456 2026-08-28T14:03:00Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246934 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude><center> <big>'''രംഗം ഒന്നു്'''</big> </center> {{smaller|[രമണൻ ഒരു മരച്ചോട്ടിൽ കിടക്കുന്നു. അവനോടു തൊട്ടു മദനൻ കൊടുംകൈയുംകുത്തി ഇരിക്കുന്നു. രമണന് ഇരുപത്തിയേഴുവയസ്സു പ്രായം. മദനനു് ഇരുപത്തിമൂന്നുവയസ്സു പ്രായം. രണ്ടുപേരും ഇടയന്മാരുടെ സാധാരണവേഷത്തിൽ. നീണ്ടു കൃശ മായ ശരീരം. ശാന്തസുന്ദരമായ മുഖം. സമയം മദ്ധ്യാഹ്നം.]}} {{x-smaller|മദനൻ}} <poem> രമണ, നീയെന്നിൽനിന്നാ രഹസ്യ- മിനിയും മറച്ചു പിടിക്കയാണോ? ഇരുമെയ്യാണെങ്കിലും നമ്മളൊററ- ക്കരളല്ലേ, നീയെന്റെ ജീവനല്ലേ? ഒരു തുള്ളി രക്തത്തിൻ രേഖപോലും കുറെ നാളായ് നിന്മുഖത്തില്ലയല്ലോ കരളുന്നതുണ്ടൊരു ചിന്ത നിന്റെ കരളിനെ നിത്യമെനിക്കറിയാം. പറയൂ,തുറന്നത,തിനുവേണ്ടി- പ്പണയപ്പെടുത്താമെൻ ജീവനും ഞാൻ! വദനം യഥാൎത്തിൽ മാനവന്റെ ഹൃദയത്തിൻ കണ്ണാടിതന്നെയെങ്കിൽ, ലവലേശം സംശയമില്ല, ചിന്താ- വിവശമാണിന്നു നിന്നന്തരംഗം! അതിനുള്ള കാരണ,മെന്തുതാനാ- ട്ടഖിലം തുറന്നെന്നോടോതണം നീ </poem><noinclude></noinclude> 3kwhktr6pjlkqmcaacqhmag42mdps29 246935 246934 2026-08-28T14:03:38Z Peemurali 12614 246935 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude><center> <big>'''രംഗം ഒന്നു്'''</big> </center> {{smaller|[രമണൻ ഒരു മരച്ചോട്ടിൽ കിടക്കുന്നു. അവനോടു തൊട്ടു മദനൻ കൊടുംകൈയുംകുത്തി ഇരിക്കുന്നു. രമണന് ഇരുപത്തിയേഴുവയസ്സു പ്രായം. മദനനു് ഇരുപത്തിമൂന്നുവയസ്സു പ്രായം. രണ്ടുപേരും ഇടയന്മാരുടെ സാധാരണവേഷത്തിൽ. നീണ്ടു കൃശ മായ ശരീരം. ശാന്തസുന്ദരമായ മുഖം. സമയം മദ്ധ്യാഹ്നം.]}} {{x-smaller|മദനൻ}} <poem> രമണ, നീയെന്നിൽനിന്നാ രഹസ്യ- മിനിയും മറച്ചു പിടിക്കയാണോ? ഇരുമെയ്യാണെങ്കിലും നമ്മളൊററ- ക്കരളല്ലേ, നീയെന്റെ ജീവനല്ലേ? ഒരു തുള്ളി രക്തത്തിൻ രേഖപോലും കുറെ നാളായ് നിന്മുഖത്തില്ലയല്ലോ കരളുന്നതുണ്ടൊരു ചിന്ത നിന്റെ കരളിനെ നിത്യമെനിക്കറിയാം. പറയൂ,തുറന്നത,തിനുവേണ്ടി- പ്പണയപ്പെടുത്താമെൻ ജീവനും ഞാൻ! വദനം യഥാൎത്തിൽ മാനവന്റെ ഹൃദയത്തിൻ കണ്ണാടിതന്നെയെങ്കിൽ, ലവലേശം സംശയമില്ല, ചിന്താ- വിവശമാണിന്നു നിന്നന്തരംഗം! അതിനുള്ള കാരണ,മെന്തുതാനാ- ട്ടഖിലം തുറന്നെന്നോടോതണം നീ </poem><noinclude></noinclude> 9r49tvi9zhzdinoerr9uyi1qbn9uztb താൾ:ഗാന്ധിസം.pdf/134 106 85123 246939 246094 2026-08-28T15:53:54Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246939 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|126}}</noinclude>ഗം കൊണ്ടു് സോഷ്യലിസ സ്ഥാപനം എത്ര മാത്രം സാധ്യമാണെന്നു ചില സോഷ്യലിസ്റ്റുകൾ സംശയിക്കുന്നുണ്ടു്. എന്നാൽ ഗാന്ധിജി പറയും: 'എത്ര താഴ്ന്നവനും കൂടി സാമൂഹ്യമായ നീതി ലഭിക്കുന്നതിനു് ഹിംസാപരമായ മാർഗങ്ങളേക്കൊണ്ട് ഒരിക്കലും സാധ്യമാകയില്ലന്നു ഞാൻ സദാ വിശ്വസിക്കുന്നു. ഏറ്റവും താഴ്ന്നവൎക്കുള്ള കഷ്ടപ്പാടുകൾ നീക്കം ചെയ്യുന്നതിലേക്കു് അവരെ അഹിംസാ മാർഗത്തിൽ കൂടി പരിശീലിപ്പിച്ചാൽ ഉദ്ദേശ സാധ്യമുണ്ടാകുമെന്നും കൂടി ഞാൻ വിശ്വസിക്കുന്നു. ആ മാർഗമോ, അഹിംസാ പരമായ നിസ്സഹകരണം തന്നെ." ഇതാ മൗലികമായ മറ്റൊരു വ്യത്യാസം നാം കാണുന്നു. ഗാന്ധിജി നിർദ്ധനരുടെ ഇടയിലെ പ്രചരണമാണു് മാർഗമെന്നു പറയുമ്പോൾ സോഷ്യലിസ്റ്റുകാർ കാണുന്ന മാർഗം സ്ഥാപിത താല്പര്യങ്ങളെ ആദ്യം തന്നെ സ്പർശിക്കണമെന്നാണു്. താഴെ നിന്നും ഉയരണമെന്നു ഗാന്ധിജിയും മുന്നിൽ നിന്നു താഴ്ത്തണമെന്നു സോഷ്യലിസ്റ്റുകളും. അധഃസ്ഥിതർ ശക്തി സമ്പാദിക്കയും ഉന്നതസ്ഥർ മനുഷ്യത്വം കൈക്കൊള്ളുകയുമാണു വേണ്ടതെന്നു ഗാന്ധിജി പറയുമ്പോൾ ബലത്തിന്റേയോ ഭീഷണിയുടേയോച്ഛായ കലരുന്ന വിപ്ലവം മാത്രമാണു പോംവഴിയെന്നു സോഷ്യലിസ്റ്റുകൾ പറയും. ധനാഢ്യരും ജന്മികളും മറ്റും സദാ പ്രതിലോമ ശക്തികളാണെന്നു് വൃഥാ വിധിച്ചു കളയരുതെന്നാണു് ഗാന്ധിമതം. അവരും മനുഷ്യരാണു്. അവൎക്കുമുണ്ടു് ഹൃദയം. ആ ഹൃദയത്തെ സ്പർശിക്കുന്നതിനു് ഹിംസ ഒരിക്കലും പ്രാപ്തമല്ലെന്നദ്ദേഹം വിശ്വസിക്കുന്നു. എന്തെന്നാൽ ഹിംസ കൊണ്ടു സാധിക്കുന്ന സോഷ്യലിസം ഹിംസയാൽ പരിരക്ഷിക്കേണ്ടതായി വരും. അതിനാൽ അഹിംസാ മാർഗം കൊണ്ടു മാത്രമേ സോഷ്യലിസം സമ്പാദിക്കാവൂ എന്നാണു് ഗാന്ധി മതം. ഇതിലേക്കു ഗാന്ധിജി<noinclude></noinclude> 1fiyk05nj1bg5gubi5y2gk0bi14nubt