വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.18 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/മേഘനാദവധം 0 4321 247014 16529 2026-09-02T10:56:47Z ~2026-44247-58 13522 247014 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> രാഘവന്മാരും മഹാകപിവീരരും ശോകമകന്നു തെളിഞ്ഞു വാഴും‌വിധൌ.....................2890 മർക്കടനായകന്മാരോടു ചൊല്ലിനാ- നർക്കതനയനുമംഗദനും തദാ: ‘നിൽക്കരുതാരും പുറത്തിനി വാനര- രൊക്കെക്കടക്ക മുറിക്ക മതിലുകൾ‌. വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും വൃക്ഷങ്ങളൊക്കെ മുറിക്ക തെരുതെരെ. കൂപതടാകങ്ങൾതൂർക്ക കിടങ്ങുകൾ‌ ഗോപുരദ്വാരാവധി നിരത്തീടുക. മിക്കതുമൊക്കെയൊടുങ്ങി നിശാചര- രുൾ‌ക്കരുത്തുള്ളവരിന്നുമുണ്ടെങ്കിലോ.......................2900 വെന്തുപൊറാഞ്ഞാൽ‌പുറത്തു പുറപ്പെടു- മന്തകൻ‌വീട്ടിന്നയയ്ക്കാമനുക്ഷണം.’ എന്നതു കേട്ടവർകൊള്ളിയും കൈക്കൊണ്ടു ചെന്നു തെരുതെരെ വച്ചുതുടങ്ങിനാർ‌. പ്രാസാദഗോപുരഹർമ്മ്യഗേഹങ്ങളും കാസീസകാഞ്ചനരൂപ്യതാമ്രങ്ങളും ആയുധശാലകളാഭരണങ്ങളു- മായതനങ്ങളും മജ്ജനശാലയും വാരണവൃന്ദവും വാജിസമൂഹവും തേരുകളും വെന്തുവെന്തുവീണീടുന്നു..................2910 സ്വർഗ്ഗലോകത്തോളമെത്തീ ദഹനനും ശക്രനോടങ്ങറിയിപ്പാനനാകുലം മാരുതി ചുട്ടതിലേറെ നന്നായ് ചമ- ച്ചോരു ലങ്കാപുരം ഭൂതിയായ് വന്നിതു. രാത്രിഞ്ചരസ്ത്രീകൾ‌വെന്തലറിപ്പാഞ്ഞു- മാർത്തിമുഴുത്തു തെരുതെരെച്ചാകയും മാർത്താണ്ഡഗോത്രജനാകിയ രാഘവൻ കൂർത്തുമൂർത്തുള്ള ശരങ്ങൾപൊഴിക്കയും ഗോത്രാരിജിത്തും ജയിച്ചതുമെത്രയും പാർത്തോളമത്ഭുതമെന്നു പറകയും.........................2920 രാത്രിഞ്ചരന്മാർ‌നിലവിളിഘോഷവും രാത്രിഞ്ചരസ്ത്രീകൾകേഴുന്ന ഘോഷവും വാനരന്മാർനിന്നലറുന്ന ഘോഷവും മാനവേന്ദ്രൻ‌‌ധനുർജ്ജ്യാനാദഘോഷവും ആനകൾ‌വെന്തലറീടുന്ന ഘോഷവും ദീനതപൂണ്ട തുരഗങ്ങൾനാദവും സന്തതം തിങ്ങി മുഴങ്ങിച്ചമഞ്ഞിതു ചിന്ത മുഴുത്തു ദശാനനവീരനും കുംഭകർണ്ണാത്മജന്മാരിൽ‌മുമ്പുള്ളൊരു കുംഭനോടാശു നീ പോകെന്നും ചൊല്ലിനാൻ‌......................2930 തമ്പിയായുള്ള നികുംഭനുമന്നേരം മുമ്പിൽ‌ഞാനെന്നു മുതിർന്നു പുറപ്പെട്ടാൻ. കമ്പനൻ‌താനും പ്രജംഘനുമെത്രയും വൻപുള്ള യൂപാക്ഷനും ശോണിതാക്ഷനും വൻപടയോടും പുറപ്പെട്ടു ചെന്നള- വിമ്പം കലർന്നടുത്താർകപിവീരരും. രാത്രിയിലാർത്തങ്ങടുത്തു പൊരുതൊരു രാത്രിഞ്ചരന്മാർതെരുതെരെച്ചാകയും കൂർത്ത ശസ്ത്രാസ്ത്രങ്ങൾ‌കൊണ്ടു കപികളും ഗാത്രങ്ങൾഭേദിച്ചു ധാത്രിയിൽ‌വീഴ്കയും.......................2940 ഏറ്റുപിടിച്ചുമടിച്ചുമിടിച്ചു മ- ങ്ങേറ്റം കടിച്ചും പൊടിച്ചും പരസ്പരം ചീറ്റം മുഴുത്തു പറിച്ചും മരാമരം തോറ്റുപോകായ്കെന്നു ചൊല്ലിയടുക്കയും വാനരരാക്ഷസന്മാർപൊരുതാരഭി- മാനം നടിച്ചും ത്യജിച്ചും കളേബരം നാലഞ്ചുനാഴികനേരം കഴിഞ്ഞപ്പോൾ‌ കാലപുരിപുക്കിതേറ്റ രക്ഷോഗണം. കമ്പനൻ വൻപോടടുത്താനതുനേര- മമ്പുകൊണ്ടേറ്റമകന്നു കപികളും.........................2950 കമ്പംകലർന്നൊഴിച്ചാരതു കണ്ടഥ ജംഭാരിനന്ദനപുത്രനും കോപിച്ചു കമ്പനൻ‌തന്നെ വധിച്ചോരനന്തരം പിമ്പേ തുടർന്നങ്ങടുത്താൻപ്രജംഘനും യൂപാക്ഷനും തഥാ ശോണിതനേത്രനും കോപിച്ചടുത്താരതുനേരമംഗദൻ‌ കൌണപന്മാർ‌മൂവരോടും പൊരുതതി- ക്ഷീണനായ് വന്നിതു ബാലിതനയനും. മൈന്ദനുമാശു വിവിദനുമായ്ത്തത്ര മന്ദേതരം വന്നടുത്താരതുനേരം...................2960 കൊന്നാൻ‌പ്രജംഘനെത്താരേയനുമഥ പിന്നെയവ്വണ്ണം വിവിദൻ‌മഹാബലൻ‌ കൊന്നിതു ശോണിതനേത്രനെയുമഥ മൈന്ദനും യൂപാക്ഷനെക്കൊന്നു വീഴ്ത്തിനാൻ‌ നക്തഞ്ചരവരന്മാരവർനാൽ‌വരും മൃത്യുപുരം പ്രവേശിച്ചോരനന്തരം കുംഭനണഞ്ഞു ശരം പൊഴിച്ചീടിനാൻ‌ വമ്പരാം വാനരന്മാരൊക്കെ മണ്ടിനാർ‌ സുഗ്രീവനും തേരിലമ്മാറു ചാടി വീ- ണുഗ്രതയോടവൻ‌ വിൽ‌കളഞ്ഞീടിനാൻ‌....................2970 മുഷ്ടിയുദ്ധംചെയ്ത നേരത്തു കുംഭനെ- പ്പെട്ടെന്നെടുത്തെറിഞ്ഞീടിനാനബ്ധിയിൽ‌. വാരാന്നിധിയും കലക്കിമറിച്ചതി- ഘോരനാം കുംഭൻ‌കരേറിവന്നീടിനാൻ‌. സൂര്യാത്മജനുമതു കണ്ടു കോപിച്ചു സൂര്യാത്മജലായത്തിന്നയച്ചീടാൻ‌. സുഗ്രീവനഗ്രജനെക്കൊന്നനേരമ- ത്യുഗ്രൻ‌നികുംഭൻപരിഘവുമായുടൻ‌ സംഹാരരുദ്രനെപ്പോലെ രണാജിരേ സിംഹനാദം ചെയ്തടുത്താനതുനേരം.....................2980 സുഗ്രീവനെപ്പിന്നിലിട്ടു വാതാത്മജ- നഗ്രേ ചെറുത്താൻനികുംഭനെത്തൽ‌ക്ഷണേ. മാരുതിമാറിലടിച്ചാൻ‌നികുംഭനും പാരിൽ‌നുറുങ്ങി വീണു തൽ‌പരിഘവും. ഉത്തമാംഗത്തെപ്പറിച്ചെറിഞ്ഞാനതി- ക്രുദ്ധനായോരു ജഗൽ‌പ്രാണപുത്രനും പേടിച്ചു മണ്ടിനാർശേഷിച്ച രാക്ഷസർ‌ കൂടെത്തുടർനടുത്താർകപിവീരരും, ലങ്കയിൽ‌പുക്കടച്ചാരവരും ചെന്നു ലങ്കേശനോടറിയിച്ചാരവസ്ഥകൾ‌....................2990 കുംഭാദികൾ‌മരിച്ചോരുദന്തം കേട്ടു ജംഭാരിവൈരിയും ഭീതിപൂണ്ടീടിനാൻ‌. പിന്നെ ഖരാത്മജനാം മകരാക്ഷനോ- ടന്യൂനകോപേന ചൊന്നാൻ‌ദശാനനൻ‌: ‘ചെന്നു നീ രാമാദികളെജ്ജയിച്ചിങ്ങു വന്നീടു’ കെന്നനേരം മകരാക്ഷനും തന്നുടെ സൈന്യസമേതം പുറപ്പെട്ടു സന്നാഹമോടുമടുത്തു രണാങ്കണേ പന്നഗതുല്യങ്ങളായ ശരങ്ങളെ വഹ്നികീലാകാരമായ് ചൊരിഞ്ഞീടിനാൻ‌...................3000 നിന്നുകൂടാഞ്ഞു ഭയപ്പെട്ടു വാനരർ‌ ചെന്നഭയം തരികെന്നു രാമാന്തികേ നിന്നു പറഞ്ഞതു കേട്ടളവേ രാമ- ചന്ദ്രനും വില്ലും കുഴിയെക്കുലച്ചുടൻ‌ വില്ലാളികളിൽ‌മുമ്പുള്ളവൻ‌തന്നോടു നില്ലെന്നണഞ്ഞു ബാണങ്ങൾ‌തൂകീടിനാൻ‌. ഒന്നിനൊന്നൊപ്പമെയ്താൻ‌മകരാക്ഷനും ഭിന്നമായീ ശരീരം കമലാക്ഷനും അന്യോന്യമൊപ്പം പൊരുതു നിൽക്കുന്നേര- മൊന്നു തളർന്നു ചമഞ്ഞു ഖരാത്മജൻ‌....................3010 അപ്പോൾ‌കൊടിയും കുടയും കുതിരയും തൽ‌പാണിതന്നിലിരുന്നൊരു ചാപവും തേരും പൊടിപെടുത്താനെയ്തു രാഘവൻ‌ സാരഥിതന്നെയും കൊന്നാനതുനേരം. പാരിലാമ്മാറു ചാടിശൂലവുംകൊണ്ടു പാരമടുത്ത മകരാക്ഷനെത്തദാ പാവകാസ്ത്രംകൊണ്ടു കണ്ഠവും ഛേദിച്ചു ദേവകൾക്കാപത്തുമൊട്ടു തീർത്തീടിനാൻ. രാവണിതാനതറിഞ്ഞു കോപിച്ചു വ- ന്നേവരെയും പൊരുതാശു പുറത്താക്കി.....................3020 രാവണനോടറിയിച്ചാനതു കേട്ടു ദേവകുലാന്തകനാകിയ രാവണൻ‌ ഈരേഴുലോകം നടുങ്ങും‌പടി പരി- ചാരകന്മാരോടുകൂടിപ്പുറപ്പെട്ടാൻ‌. അപ്പോളതു കണ്ടു മേഘനിനാദനും തൽ‌പാദയുഗ്മം പണിഞ്ഞു ചൊല്ലീടിനാൻ‌: ‘ഇപ്പോളടിയനരികളെ നിഗ്രഹി- ച്ചുൾ‌പ്പൂവിലുണ്ടായ സങ്കടം പോക്കുവൻ‌ അന്ത:പുരം പുക്കിരുന്നരുളീടുക സന്താപമുണ്ടാകരുതിതുകാരണം.’.....................3030 ഇത്ഥം പറഞ്ഞു പിതാവിനെ വന്ദിച്ചു വൃത്രാരിജിത്തും പുറപ്പെട്ടു പോരിനായ്. യുദ്ധ്യോദ്യമം കണ്ടു സൌമിത്രി ചെന്നു കാ- കുൽ‌സ്ഥനോടിത്ഥമുണർത്തിച്ചരുളിനാൻ‌: ‘നിത്യം മറഞ്ഞുനിന്നിങ്ങനെ രാവണ- പുത്രൻകപിവരന്മാരെയും നമ്മെയും അസ്ത്രങ്ങളെയ്തുടനന്തം വരുത്തുന്ന- തെത്രനാളേക്കു പൊറുക്കണമിങ്ങനെ? ബ്രഹ്മാസ്ത്രമെയ്തു നിശാചരന്മാർ‌കുല- മുന്മൂലനാശം വരുത്തുക സത്വരം.’...................3040 സൌമിത്രി ചൊന്ന വാക്കിങ്ങനെ കേട്ടഥ രാമഭദ്രസ്വാമി താനുമരുൾ‌ചെയ്തു: ‘ആയോധനത്തിങ്കലോടുന്നവരോടു- മായുധം പോയവരോടും വിശേഷിച്ചു നേരേ വരാതവരോടും, ഭയം പൂണ്ടു പാദാന്തികേ വന്നു വീഴുന്നവരോടും പൈതാമഹാസ്ത്രം പ്രയോഗിക്കരുതെടോ! പാതകമുണ്ടാമതല്ലായ്കിലേവനും ഞാനിവനോടു പോർ‌ചെയ്‌വനെല്ലാവരും ദീനതയെന്നിയേ കണ്ടുനിന്നീടുവിൻ.’......................3050 എന്നരുൾ‌ചെയ്തു വില്ലും കുലച്ചന്തികേ സന്നദ്ധനായതു കണ്ടൊരു രാവണി തൽ‌ക്ഷണേ ചിന്തിച്ചു കല്പിച്ചു ലങ്കയിൽ‌ പ്പുക്കു മായാസീതയെത്തേരിൽ‌വച്ചുടൻ‌ പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടു നിശ്ചലനായ് നിന്നനേരം കപികളും തേരിൽ‌മായാസീതയെക്കണ്ടു ദു:ഖിച്ചു മാരുതിതാനും പരവശനായിതു വാനരവീരരെല്ലാവരും കാണവേ ജാനകീ ദേവിയെ വെട്ടിനാൻനിർദ്ദയം..........................3060 ‘അയ്യോ! വിഭോ! രാമരാമേ’ തി വാവിട്ടു മയ്യൽ‌മിഴിയാൾ‌മുറവിളിച്ചീടിനാൾ‌. ചോരയും പാരിൽപരന്നതിതു കണ്ടു മാരുതി ജാനകിയെന്നു തേറീടിനാൻ‌. ‘ശോഭയില്ലേതും നമുക്കിനി യുദ്ധത്തി- നാപത്തിതിൽ‌പരമെന്തുള്ളതീശ്വര! നാമിനി വാങ്ങുക; സീതാവധം മമ സ്വാമി തന്നോടുണർത്തിപ്പാൻ‌കപികളെ!’ ശാഖാമൃഗാധിപന്മാ‍രെയും വാങ്ങിച്ചു ശോകാതുരനായ മാരുതനന്ദനൻ‌.........................3070 ചൊല്ലുന്നതു കേട്ടു രാഘവനും തദാ ചൊല്ലിനാൻജാംബവാൻ‌തന്നോടു സാകുലം: ‘മാരുതിയെന്തുകൊണ്ടിങ്ങോട്ടു പോന്നിതു! പോരിൽ‌പുറംതിരിഞ്ഞീടുമാറില്ലവൻ‌. നീകൂടെയങ്ങു ചെന്നീടുക സത്വരം ലോകേശനന്ദന! പാർക്കരുതേതുമേ.’ ഇത്ഥമാകർണ്യ വിധിസുതനും കപി- സത്തമന്മാരുമായ് ചെന്നു ലഘുതരം. ‘എന്തു കൊണ്ടിങ്ങു വാങ്ങിപ്പോന്നിതു ഭവാൻ‌? ബന്ധമെന്തങ്ങോട്ടുതന്നെ നടക്ക നീ.’..........................3080 എന്നനേരം മാരുതാത്മജൻ‌ചൊല്ലിനാ- ‘നിന്നു പേടിച്ചു വാങ്ങീടുകയല്ല ഞാൻ‌. ഉണ്ടൊരവസ്ഥയുണ്ടായിട്ടതിപ്പൊഴേ ചെന്നു ജഗൽ‌സ്വാമിയോടുണർത്തിക്കണം. പോരിക നീയുമിങ്ങോട്ടിനി‘യെന്നുടൻ‌ മാരുതി ചൊന്നതു കേ,ട്ടവൻ‌താനുമായ് ചെന്നു തൊഴുതുണർത്തിച്ചിതു മൈഥിലി- തന്നുടെ നാശവൃത്താന്തമെപ്പേരുമേ. ഭൂമിയിൽ‌വീണു മോഹിച്ചു രഘൂത്തമൻ‌ സൌമിത്രി താനുമന്നേരം തിരുമുടി.....................3090 ചെന്നു മടിയിലെടുത്തു ചേർത്തീടിനാൻ‌, മന്നവൻ‌തൻ‌പദമഞ്ജനാപുത്രനും ഉത്സംഗസീമനി ചേർത്താനതു കണ്ടു നി സ്സംജ്ഞരായൊക്കെവേ നിന്നൂ കപികളും ദു:ഖം കെടുപ്പതിനായുള്ള വാക്കുക- ളൊക്കെപ്പറഞ്ഞു തുടങ്ങീ കുമാരനും. എന്തൊരു ഘോഷമുണ്ടായതെന്നാത്മനി ചിന്തിച്ചവിടേക്കു വന്നു വിഭീഷണൻ‌. ചോദിച്ച നേരം കുമാരൻ‌പറഞ്ഞിതു മാതരിശ്വാത്മജൻ‌ചൊന്ന വൃത്താന്തങ്ങൾ‌.......................3100 ‘കയ്യിണ കൊട്ടിച്ചിരിച്ചു വിഭീഷണ- നയ്യോ! കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ! ലോകേശ്വരിയായ ദേവിയെക്കൊല്ലുവാൻ‌ ലോകത്രയത്തിങ്കലാരുമുണ്ടായ് വരാ. മായനിപുണനാം മേഘനിനാദനി- ക്കാര്യമനുഷ്ഠിച്ചതെന്തിനെന്നാശു കേൾ‌. മർക്കടന്മാർചെന്നുപദ്രവിച്ചീടാതെ തക്കത്തിലാശു നികുംഭിലയിൽ‌ചെന്നു പുക്കുടൻതന്നുടെ ഹോമം കഴിപ്പതി- നായ്ക്കൊണ്ടു കണ്ടോരുപായമത്യത്ഭുതം........................3110 ചെന്നിനി ഹോമം മുടക്കണമല്ലായ്കി- ലെന്നുമവനെ വധിക്കരുതാർക്കുമേ. രാഘവ! സ്വാമിൻ! ജയജയ മാനസ- വ്യാകുലം തീർന്നെഴുന്നേൽക്ക ദയാനിധേ! ലക്ഷ്മണനുമടിയനും കപികുല- മുഖ്യപ്രവരരുമായിട്ടു പോകണം; ഓർത്തു കാലം കളഞ്ഞീടരുതേതുമേ യാത്രയയയ്ക്കേണ’ മെന്നു വിഭീഷണൻ ചൊന്നതു കേട്ടളവാലസ്യവും തീർന്നു മന്നവൻപോവാനനുജ്ഞ നൽകീടിനാൻ‌.....................3120 വസ്തുവൃത്താന്തങ്ങളെല്ലാം ധരിച്ച നേ- രത്തു കൃതാർത്ഥനായ് ശ്രീരാമഭദ്രനും സോദരൻ‌തന്നെയും രാക്ഷസപുംഗവ- സോദരൻ‌തന്നെയും വാനരന്മാരെയും ചെന്നു ദശഗ്രീവനന്ദനൻ‌തന്നെയും കൊന്നു വരികെന്നനുഗ്രഹം നൽകിനാൻ‌. ലക്ഷ്മണനോടും മഹാകപിസേനയും രക്ഷോവരനും നടന്നാരതുനേരം മൈന്ദൻ‌വിവിദൻ‌സുഷേണൻ‌നളൻ‌നീല- നിന്ദ്രാത്മജാത്മജൻ‌കേസരി താരനും......................3130 ശൂരൻ‌ വൃഷഭൻ‌ ശരഭൻ‌ വിനതനും വീരൻ‌ പ്രമാഥി ശതബലി ജാംബവാൻ‌ വാതാത്മജൻ‌ വേഗദർശി വിശാലനും ജ്യോതിർ‌മ്മുഖൻ‌ സുമുഖൻ ബലിപുംഗവൻ ശ്വേതൻ, ദധിമുഖനഗ്നിമുഖൻ ഗജൻ മേദുരൻ ധ്രൂമൻ ഗവയൻ ഗവാക്ഷനും മറ്റുമിത്യാദി ചൊല്ലുള്ള കപികളും മുറ്റും നടന്നിതു ലക്ഷ്മണൻ‌തന്നൊടും. മുന്നിൽ‌നടന്നു വിഭീഷണൻ‌താനുമായ് ചെന്നു നികുംഭിലപുക്കു നിറഞ്ഞിതു....................3140 നക്തഞ്ചരവരന്മാരെച്ചുഴലവേ നിർത്തി ഹോമം തുടങ്ങീടിനാൻരാവണി. കല്ലും മലയും മരവുമെടുത്തുകൊ- ണ്ടെല്ലാവരുമായടുത്തു കപികളും എറ്റുമേറും കൊണ്ടു വീണു തുടങ്ങിനാ- രറ്റമില്ലാതോരോ രാക്ഷസവീരരും. മുറ്റുകയില്ല ഹോമം നമുക്കിങ്ങിനി- പ്പറ്റലരെച്ചെറ്റകറ്റിയൊഴിഞ്ഞെന്നു കല്പിച്ചു രാവണി വില്ലും ശരങ്ങളും കെല്പോടെടുത്തു പോരിന്നടുത്തീടിനാൻ...................3150 മുമ്പിൽ വേഗം പൂണ്ടടുക്കുന്ന മാരുത സംഭവൻ തന്നെയടുത്തു നിർത്തീടിനാൻ വന്നു നികുംഭിലയാൽ‌ത്തലമേലേറി നിന്നു ദശാനനപുത്രനുമന്നേരം കണ്ടു വിഭീഷണൻസൌമിത്രി തന്നോടു കുണ്ഠത തീർത്തു പറഞ്ഞുതുടങ്ങിനാൻ: ‘വീര കഴിഞ്ഞീല ഹോമമിവനെങ്കിൽ‌ നേരേ വെളിച്ചത്തു കണ്ടുകൂടാ ദൃഢം. മാരുതനന്ദനൻ‌തന്നോടു കോപിച്ചു നേരിട്ടു വന്നതു കണ്ടതില്ലേ ഭവാൻ?....................3160 മൃത്യുസമയമടുത്തിതിവന്നിനി യുദ്ധം തുടങ്ങുക വൈകരുതേതുമേ.’ ഇത്ഥം വിഭീഷണൻ‌ചൊന്ന നേരത്തു സൌ- മിത്രിയുമസ്ത്രശസ്ത്രങ്ങൾതൂകിടിനാൻ. പ്രത്യസ്ത്രശസ്ത്രങ്ങൾ‌കൊണ്ടു തടുത്തിന്ദ്ര- ജിത്തുമത്യർത്ഥമസ്ത്രങ്ങളെയ്തീടിനാൻ. അപ്പോൾ‌കഴുത്തിലെടുത്തു മരുൽ‌സുത- നുല്പന്നമോദം കുമാരനെസ്സാദരം. ലക്ഷ്മണപാർശ്വേ വിഭീഷണനെക്കണ്ടു തടുക്ഷണം ചൊന്നാൻദശാനനപുത്രനും.....................3170 ‘രാക്ഷസജാതിയിൽവന്നു പിറന്ന നീ സാക്ഷാൽപിതൃവ്യനല്ലോ മമ കേവലം പുത്രമിത്രാദി വർഗ്ഗത്തെയൊടുക്കുവാൻ ശത്രുജനത്തിനു ഭൃത്യനായിങ്ങനെ നിത്യവും വേല ചെയ്യുന്നതോർത്തീടിനാ- ലെത്രയും നന്നുനന്നെന്നതേ ചൊല്ലാവൂ. ഗോത്രവിനാശം വരുത്തും ജനങ്ങൾക്കു പാർത്തുകണ്ടോളം ഗതിയില്ല നിർണ്ണയം. ഊർദ്ധ്വലോകപ്രാപ്തി സന്തതികൊണ്ടത്രേ സാധ്യമാകുന്നതെന്നല്ലോ ബുധമതം.....................3180 ശാസ്ത്രജ്ഞനാം നീ കുലത്തെയൊടുക്കുവാ- നാസ്ഥയാ വേലചെയ്യുന്നതുമത്ഭുതം.’ എന്നതു കേട്ടു വിഭീഷണൻചൊല്ലിനാൻ; ‘നന്നു നീയും നിൻ‌പിതാവുമറിക നീ വംശം മുടിക്കുന്നതിന്നു നീയേതുമേ സംശയമില്ല വിചാരിക്ക മാനസേ. വംശത്തെ രക്ഷിച്ചുകൊള്ളുവനിന്നു ഞാ- നംശുമാലീകുലനായകാനുഗ്രഹാൽ.’ ഇങ്ങനെ തമ്മിൽപറഞ്ഞുനിൽക്കുന്നേരം മങ്ങാതെ ബാണങ്ങൾതൂകീ കുമാരനും....................3190 എല്ലാമതെയ്തു മുറിച്ചുകളഞ്ഞഥ ചൊല്ലിനാനാശു സൌമിത്രി തന്നോടവൻ‌. ‘രണ്ടുദിനം മമ ബാഹുപരാക്രമം കണ്ടതില്ലേ നീ കുമാരാ വിശേഷിച്ചും? കണ്ടുകൊൾകല്ലായ്കിലിന്നു ഞാൻനിന്നുടൽ‌ കൊണ്ടു ജന്തുക്കൾക്കു ഭക്ഷണമേകുവൻ‌‘ ഇത്ഥം പറഞ്ഞേഴു ബാണങ്ങൾകൊണ്ടു സൌ- മിത്രിയുടെയുടൽ‌കീറിനാനേറ്റവും. പത്തു ബാണം വായുപുത്രനെയേല്പിച്ചു സത്വരം പിന്നെ വിഭീഷണൻ‌തന്നെയും....................3200 നൂറു ശരമെയ്തു വാനരവീരരു- മേറേ മുറിഞ്ഞു വശംകെട്ടു വാങ്ങിനാർ. തൽ‌ക്ഷണേ ബാണം മഴപൊഴിയുംവണ്ണം ലക്ഷ്മണൻ‌തൂകിനാൻശക്രാരിമേനിമേൽ. വൃത്രാരിജിത്തും ശരസഹസ്രേണ സൌ- മിത്രികവചം നുറുക്കിയിട്ടീടിനാൻ. രക്താഭിഷിക്തശരീരികളായിതു നക്തഞ്ചരനും സുമിത്രാതനയനും. പാരമടുത്തഞ്ചു ബാണം പ്രയോഗിച്ചു തേരും പൊടിച്ചു കുതിരകളെക്കൊന്നു.........................3210 സാരഥിതന്റെ തലയും മുറിച്ചതി- സാരമായോരു വില്ലും മുറിച്ചീടിനാൻ. മറ്റൊരു ചാപമെടുത്തു കുലച്ചവ- നറ്റമില്ലാതോളം ബാണങ്ങൾ‌തൂകിനാൻ. പിന്നെ മൂന്നമ്പെയ്തതും മുറിച്ചീടിനാൻ. മന്നവൻപംക്തികണ്ഠാത്മജനന്നേരം ഊറ്റമായോരു വില്ലും കുഴിയെക്കുല- ച്ചേറ്റമടുത്തു ബാണങ്ങൾ‌തൂകീടിനാൻ. സത്വരം ലങ്കയിൽപുക്കു തേരും പൂട്ടി വിദ്രുതം വന്നിതു രാവണപുത്രനും................3220 ആരുമറിഞ്ഞീല പോയതും വന്നതും നാരദൻ‌താനും പ്രശംസിച്ചിതന്നേരം. ഘോരമായുണ്ടായ സംഗരം കണ്ടൊരു സാരസസംഭവനാദികൾചൊല്ലിനാർ: ‘പണ്ടു ലോകത്തിങ്കലിങ്ങനെയുള്ള പോ- രുണ്ടായതില്ലിനിയുണ്ടാകയുമില്ല. കണ്ടാലുമീദൃശം വീരപുരുഷന്മാ- രുണ്ടോ ജഗത്തിങ്കൽമറ്റിവരെപ്പോലെ.’ ഇത്ഥം പലരും പ്രശംസിച്ചു നില്പതിൻ‌ മദ്ധ്യേ ദിവസത്രയം കഴിഞ്ഞൂ ഭൃശം.......................3230 വാസരം മൂന്നു കഴിഞ്ഞോരനന്തരം വാസവ ദൈവതമസ്ത്രം കുമാരനും ലാഘവം ചേർന്നു കരേണ സന്ധിപ്പിച്ചു രാഘവൻ‌തൻപദാംഭോരുഹം മാനസേ ചിന്തിച്ചുറപ്പിച്ചയച്ചാനതു ചെന്നു പംക്തികണ്ഠാത്മജൻ‌കണ്ഠവും ഛേദിച്ചു സിന്ധുജലത്തിൽ‌മുഴുകി വിശുദ്ധമാ- യന്തരാ തൂണിയിൽവന്നു പുക്കൂ ശരം. ഭൂമിയിൽവീണിതു രാവണിതന്നുട- ലാമയം തീർന്നിതു ലോകത്രയത്തിനും.................3240 സന്തുഷ്ടമാനസന്മാരായ ദേവകൾ‌ സന്തതം സൌമിത്രിയെ സ്തുതിച്ചീടിനാർ. പുഷ്പങ്ങളും വരിഷിച്ചാരുടനുട- നപ്സരസ്ത്രീകളും നൃത്തം തുടങ്ങിനാർ. നേത്രങ്ങളായിരവും വിളങ്ങീ തദാ ഗോത്രാരിതാനും പ്രസാദിച്ചിതേറ്റവും താപമകന്നു പുകഴ്ന്നുതുടങ്ങിനാർ താപസന്മാരും ഗഗനചരന്മാരും ദുന്ദുഭി നാദവും ഘോഷിച്ചിതേറ്റമാ- നന്ദിച്ചിതാശു വിരിഞ്ചനുമന്നേരം......................3250 ശങ്കാവിഹീനം ചെറുഞാണൊലിയിട്ടു ശംഖും വിളിച്ചുടൻസിംഹനാദംചെയ്തു വാനരന്മാരുമായ് വേഗേന സൌമിത്രി മാനവേന്ദ്രൻ‌ചരണാംബുജം കൂപ്പിനാൻ. ഗാഢമായാലിംഗനം ചെയ്തു രാഘവ- നൂഢമോദം മുകർന്നീടിനാൻമൂർദ്ധനി ലക്ഷ്മണനോടു ചിരിച്ചരുളിച്ചെയ്തു: ‘ദുഷ്കരമെത്രയും നീ ചെയ്ത കാരിയം രാവണി യുദ്ധേ മരിച്ചതു കാരണം രാവണൻ‌താനും മരിച്ചാനറിക നീ........................3260 ക്രുദ്ധനായ് നമ്മോടു യുദ്ധത്തിനായ് വരും പുത്രശോകത്താലിനി ദശഗ്രീവനും.’ </poem> q9kjuszdm07g6y1m8i03vllc3t05517 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കാലനേമിയുടെ പുറപ്പാട് 0 4353 247006 16513 2026-09-02T06:41:55Z ~2026-44247-58 13522 247006 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> മാരുതനന്ദനനൌഷധത്തിന്നങ്ങു മാരുതവേഗേന പോയതറിഞ്ഞൊരു ചാരവരന്മാർനിശാചരാധീശനോ- ടാരുമറിയാതെ ചെന്നു ചൊല്ലീടിനാർ‌.....................2620 ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപൻ പാരം വിചാരം കലർന്നു മരുവിനാൻ ചിന്താവശനായ് മുഹൂർത്തമിരുന്നള- വന്തർഗൃഹത്തിങ്കൽനിനു പുറപ്പെട്ടു രാത്രിയിലാരും സഹായവും കൂടാതെ രാത്രിഞ്ചരാധിപൻകലനേമീഗൃഹം പ്രാപിച്ചളവധി വിസ്മയം പൂണ്ടവ- നാമോദപൂർണ്ണം തൊഴുതു സന്ത്രസ്തനായ് അർഘ്യാദികൾകൊണ്ടു പൂജിച്ചു ചോദിച്ചാ- ‘നർക്കോദയം വരും മുമ്പേ ലഘുതരം....................2630 ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ- മിങ്ങനെ മറ്റുള്ളകമ്പടി കൂടാതെ?’ ദു:ഖനിപീഡിതനാകിയ രാവണ- നക്കാലനേമിതന്നോടു ചൊല്ലീടിനാൻ: ‘ഇക്കാലവൈഭവമെന്തു ചൊല്ലാവതു- മൊക്കെ നിന്നോടു ചൊൽ‌വാനത്ര വന്നതും ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ ശക്തിയേറ്റാശു വീണിടിനാൻഭൂതലേ പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജൻ മന്നവന്മാരെയും വാനരന്മാരെയും.....................2640 കൊന്നു രണാങ്കണം തന്നിൽവീഴ്ത്തീടിനാൻ. വെന്നിപ്പറയുമടിപ്പിച്ചിതാത്മജൻ. ഇന്നു ജീവിപ്പിച്ചുകൊള്ളുവാൻമാരുത- നന്ദനനൌഷധത്തിന്നു പോയീടിനാൻ. ചെന്നു വിഘ്നം വരുത്തേണമതിന്നു നീ. നിന്നോടുപായവും ചൊല്ലാമതിന്നെടോ! താപസനായ് ചെന്നു മാർഗ്ഗമദ്ധ്യേ പുക്കു പാപവിനാശനമായുള്ള വാക്കുകൾ ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം വല്ല കണക്കിലും നീ വരുത്തീടണം......................2650 താമസവാക്കുകൾകേട്ടനേരം കാല- നേമിയും രാവണൻ‌തന്നോടു ചൊല്ലിനാൻ: സാമവേദജ്ഞ! സർവ്വജ്ഞ! ലങ്കേശ്വര! സാമമാന്നുടെ വാക്കു കേൾക്കേണമേ! നിന്നെക്കുറിച്ചു മരിപ്പതിനിക്കാല- മെന്നുള്ളിലേതും മടിയില്ല നിശ്ചയം. മാരീചനെക്കണക്കെ മരിപ്പാൻമന- താരിലെനിക്കേതുമില്ലൊരു ചഞ്ചലം. മക്കളും തമ്പിമാരും മരുമക്കളും മക്കളുടെ നല്ല മക്കളും ഭൃത്യരും ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു ദു:ഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും? എന്തു രാജ്യം കൊണ്ടും പിന്നെയൊരു ഫലം? എന്തു ഫലം തവ ജാനകിയെക്കൊണ്ടും? ഹന്ത! ജഡാത്മകമായ ദേഹം കൊണ്ടു- മെന്തു ഫലം തവ ചിന്തിച്ചു കാൺ‌കെടോ! സീതയെ രാമനു കൊണ്ടക്കൊടുത്തു നീ സോദരനായ്ക്കൊണ്ടു രാജ്യവും നൽകുക. കാനനം‌തന്നിൽ‌മുനിവേഷവും പൂണ്ടു മാനസശുദ്ധിയോടും‌കൂടി നിത്യവും പ്രത്യുഷസ്യുസ്ത്ഥായ ശുദ്ധതോയെ കുളി- ച്ചത്യന്തഭക്തിയോടർക്കോദയം കണ്ടു സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ- കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ് സർവ്വവിഷയസംഗങ്ങളും കൈവിട്ടു സർ‌വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടൻ ആത്മനി കണ്ടുകണ്ടാത്മാനമാത്മനാ സ്വാത്മോദയംകൊണ്ടു സർവ്വലോകങ്ങളും സ്ഥാവരജംഗമജാതികളായുള്ള ദേവതിര്യങ്മനുഷ്യാദി ജന്തുക്കളും ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യനാം ദേഹി സർവ്വത്തിനുമാധാരമെന്നതും ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു താല്പര്യമുൾക്കൊണ്ടു കണ്ടതും കേട്ടതും ഒക്കെ പ്രകൃതിയെന്നത്രേ ചൊല്ലപ്പെടും സൽ‌ഗുരുമായയെന്നും പറഞ്ഞീടുന്നു. ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ സർഗ്ഗസ്ഥിതിവിനാശങ്ങൾക്കും കാരണം ലോഹിതശ്വേതകൃഷ്ണാദി മയങ്ങളാം ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ. പുത്രഗണം കാമക്രോധാദികളെല്ലാം പുത്രികളും തൃഷ്ണഹിംസാദികളെടോ. തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു തന്റെ വശത്താക്കുമാത്മാവിനെയവൾ‌. കർത്തൃത്വഭോക്തൃത്വമുഖ്യഗുണങ്ങളെ നിത്യമാത്മാവാകുമീശ്വരൻ‌തങ്കലേ ആരോപണം ചെയ്തു തന്റെ വശത്താക്കി നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു. ശുദ്ധനാത്മാ പരനേകനവളോടു യുക്തനായ് വന്നു പുറത്തു കാണുന്നിതു തന്നുടെയാത്മാവിനെത്താൻ‌മറക്കുന്നി- തന്വഹം മായാഗുണവിമോഹത്തിനാൽ. ‘ബോധസ്വരൂപനായോരു ഗുരുവിനാൽ ബോധിതനായാൽനിവൃത്തേന്ദ്രിയനുമായ് കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ വേണുന്നതെല്ലാമവനു വന്നൂ തദാ. ദൃഷ്ട്വാ പ്രകൃതിഗുണങ്ങളോടാശു വേർ‌ പെട്ടു ജീവമുക്തനായ് വരും ദേഹിയും. നീയുമേവം സദാത്മാനം വിചാരിച്ചു മായാഗുണങ്ങളിൽനിന്നു വിമുക്തനായ് അദ്യപ്രഭൃതി വിമുക്തനാത്മാവിതി- ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ് ധ്യാനനിരതനായ് വാഴുകെന്നാൽവരു- മാനന്ദമേതും വികല്പ്മില്ലോർക്ക നീ. ധ്യാനിപ്പതിന്നു സമർത്ഥനല്ലെങ്കിലോ മാനസേ പാവനേ ഭക്തിപരവശേ നിത്യം സഗുണനാം ദേവനെയാശ്രയി- ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം ഹൃൽ‌പത്മകർണ്ണികാമദ്ധ്യേ സുവർണ്ണ പീ- ഠോൽ‌പലേ രത്നഗണാഞ്ചിതേ നിർമ്മലേ ശ്ല്ഷ്ണേ മൃദുതരേ സീതയാസംസ്ഥിതം ലക്ഷ്മണസേവിതം ബാണധനുർദ്ധരം വീരാസനസ്ഥം വിശാലവിലോചന- മൈരാവതീതുല്യപീതാംബരധരം ഹാരകിരീടകേയൂരാംഗദാംഗുലീ- യോരു രത്നാഞ്ചിത കുണ്ഡലനൂപുര ചാരുകടക കടിസൂത്ര കൌസ്തുഭ സാരസമാല്യവനമാലികാധരം ശ്രീവത്സവക്ഷസം രാമം രമാവരം ശ്രീവാസുദേവം മുകുന്ദം ജനാർദ്ദനം സർവ്വഹൃദിസ്ഥിതം സർവേശ്വരം പരം സർവ്വവന്ദ്യം ശരണാഗതവത്സലം ഭക്ത്യാ പരബ്രഹ്മയുക്തനായ് ധ്യാനിക്കിൽ മുക്തനായ് വന്നുകൂടും ഭവാൻനിർണ്ണയം. തച്ചരിത്രം കേട്ടുകൊൾകയും ചൊൽകയു- മുച്ചരിച്ചും രാമരാമേതി സന്തതം ഇങ്ങനെ കാലം കഴിച്ചുകൊള്ളുന്നാകി- ലെങ്ങനെ ജന്മങ്ങൾപിന്നെയുണ്ടാകുന്നു? ജന്മജന്മാന്തരത്തിങ്കലുമുള്ളോരു കൽമഷമൊക്കെ നശിച്ചുപോം നിശ്ചയം. വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ് ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ ദേവം പരിപൂർണ്ണമേകം സദാ ഹൃദി- ഭാവിതം ഭാവരൂപം പുരുഷം പരം നാമരൂപാദിഹീനം പുരാണം ശിവം രാമമേവം ഭജിച്ചീടു നീ സന്തതം.’ രാക്ഷസേന്ദ്രൻകാലനേമി പറഞ്ഞൊരു വാക്കുകൾപീയൂഷതുല്യങ്ങൾകേൾക്കയാൽ ക്രോധതാമ്രാക്ഷനായ് വാളുമായ് തൽ‌ഗളം ഛേദിപ്പതിന്നൊരുമ്പെട്ടു ചൊല്ലീടിനാൻ: ‘നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങൾ‌ പിന്നെയെല്ലാം വിചാരിച്ചുകൊള്ളാമെടോ!’ കാലനേമിക്ഷണദാചരനന്നേരം മൂലമെല്ലാം വിചരിച്ചു ചൊല്ലീടിനാൻ: ‘രാക്ഷസരാജ! ദുഷ്ടാത്മൻ‌! മതിമതി രൂക്ഷതാഭാവമിതുകൊണ്ടു കിം ഫലം? നിന്നുടെ ശാസനം ഞാനനുഷ്ഠിപ്പന- തെന്നുടെ സൽ‌ഗതിക്കെന്നു ധരിക്ക നീ. സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ- നദ്യ സമുദ്യുക്തനായേൻമടിയാതെ.’ എന്നു പറഞ്ഞു ഹിമാദ്രിപാർശ്വേ ഭൃശം ചെന്നിരുന്നാൻമുനിവേഷമായ് തൽ‌ക്ഷണേ </poem> 10hedhq6g6ts0x00kq47rs7y3ji0z0j 247007 247006 2026-09-02T06:52:34Z ~2026-44247-58 13522 247007 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> മാരുതനന്ദനനൌഷധത്തിന്നങ്ങു മാരുതവേഗേന പോയതറിഞ്ഞൊരു ചാരവരന്മാർനിശാചരാധീശനോ- ടാരുമറിയാതെ ചെന്നു ചൊല്ലീടിനാർ‌.....................2620 ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപൻ പാരം വിചാരം കലർന്നു മരുവിനാൻ ചിന്താവശനായ് മുഹൂർത്തമിരുന്നള- വന്തർഗൃഹത്തിങ്കൽനിനു പുറപ്പെട്ടു രാത്രിയിലാരും സഹായവും കൂടാതെ രാത്രിഞ്ചരാധിപൻകലനേമീഗൃഹം പ്രാപിച്ചളവധി വിസ്മയം പൂണ്ടവ- നാമോദപൂർണ്ണം തൊഴുതു സന്ത്രസ്തനായ് അർഘ്യാദികൾകൊണ്ടു പൂജിച്ചു ചോദിച്ചാ- ‘നർക്കോദയം വരും മുമ്പേ ലഘുതരം....................2630 ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ- മിങ്ങനെ മറ്റുള്ളകമ്പടി കൂടാതെ?’ ദു:ഖനിപീഡിതനാകിയ രാവണ- നക്കാലനേമിതന്നോടു ചൊല്ലീടിനാൻ: ‘ഇക്കാലവൈഭവമെന്തു ചൊല്ലാവതു- മൊക്കെ നിന്നോടു ചൊൽ‌വാനത്ര വന്നതും ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ ശക്തിയേറ്റാശു വീണിടിനാൻഭൂതലേ പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജൻ മന്നവന്മാരെയും വാനരന്മാരെയും.....................2640 കൊന്നു രണാങ്കണം തന്നിൽവീഴ്ത്തീടിനാൻ. വെന്നിപ്പറയുമടിപ്പിച്ചിതാത്മജൻ. ഇന്നു ജീവിപ്പിച്ചുകൊള്ളുവാൻമാരുത- നന്ദനനൌഷധത്തിന്നു പോയീടിനാൻ. ചെന്നു വിഘ്നം വരുത്തേണമതിന്നു നീ. നിന്നോടുപായവും ചൊല്ലാമതിന്നെടോ! താപസനായ് ചെന്നു മാർഗ്ഗമദ്ധ്യേ പുക്കു പാപവിനാശനമായുള്ള വാക്കുകൾ ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം വല്ല കണക്കിലും നീ വരുത്തീടണം......................2650 താമസവാക്കുകൾകേട്ടനേരം കാല- നേമിയും രാവണൻ‌തന്നോടു ചൊല്ലിനാൻ: സാമവേദജ്ഞ! സർവ്വജ്ഞ! ലങ്കേശ്വര! സാമമാന്നുടെ വാക്കു കേൾക്കേണമേ! നിന്നെക്കുറിച്ചു മരിപ്പതിനിക്കാല- മെന്നുള്ളിലേതും മടിയില്ല നിശ്ചയം. മാരീചനെക്കണക്കെ മരിപ്പാൻമന- താരിലെനിക്കേതുമില്ലൊരു ചഞ്ചലം. മക്കളും തമ്പിമാരും മരുമക്കളും മക്കളുടെ നല്ല മക്കളും ഭൃത്യരും..................2660 ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു ദു:ഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും? എന്തു രാജ്യം കൊണ്ടും പിന്നെയൊരു ഫലം? എന്തു ഫലം തവ ജാനകിയെക്കൊണ്ടും? ഹന്ത! ജഡാത്മകമായ ദേഹം കൊണ്ടു- മെന്തു ഫലം തവ ചിന്തിച്ചു കാൺ‌കെടോ! സീതയെ രാമനു കൊണ്ടക്കൊടുത്തു നീ സോദരനായ്ക്കൊണ്ടു രാജ്യവും നൽകുക. കാനനം‌തന്നിൽ‌മുനിവേഷവും പൂണ്ടു മാനസശുദ്ധിയോടും‌കൂടി നിത്യവും.....................2670 പ്രത്യുഷസ്യുസ്ത്ഥായ ശുദ്ധതോയെ കുളി- ച്ചത്യന്തഭക്തിയോടർക്കോദയം കണ്ടു സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ- കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ് സർവ്വവിഷയസംഗങ്ങളും കൈവിട്ടു സർ‌വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടൻ ആത്മനി കണ്ടുകണ്ടാത്മാനമാത്മനാ സ്വാത്മോദയംകൊണ്ടു സർവ്വലോകങ്ങളും സ്ഥാവരജംഗമജാതികളായുള്ള ദേവതിര്യങ്മനുഷ്യാദി ജന്തുക്കളും.....................2680 ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യനാം ദേഹി സർവ്വത്തിനുമാധാരമെന്നതും ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു താല്പര്യമുൾക്കൊണ്ടു കണ്ടതും കേട്ടതും ഒക്കെ പ്രകൃതിയെന്നത്രേ ചൊല്ലപ്പെടും സൽ‌ഗുരുമായയെന്നും പറഞ്ഞീടുന്നു. ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ സർഗ്ഗസ്ഥിതിവിനാശങ്ങൾക്കും കാരണം ലോഹിതശ്വേതകൃഷ്ണാദി മയങ്ങളാം ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ. പുത്രഗണം കാമക്രോധാദികളെല്ലാം പുത്രികളും തൃഷ്ണഹിംസാദികളെടോ. തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു തന്റെ വശത്താക്കുമാത്മാവിനെയവൾ‌. കർത്തൃത്വഭോക്തൃത്വമുഖ്യഗുണങ്ങളെ നിത്യമാത്മാവാകുമീശ്വരൻ‌തങ്കലേ ആരോപണം ചെയ്തു തന്റെ വശത്താക്കി നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു. ശുദ്ധനാത്മാ പരനേകനവളോടു യുക്തനായ് വന്നു പുറത്തു കാണുന്നിതു തന്നുടെയാത്മാവിനെത്താൻ‌മറക്കുന്നി- തന്വഹം മായാഗുണവിമോഹത്തിനാൽ. ‘ബോധസ്വരൂപനായോരു ഗുരുവിനാൽ ബോധിതനായാൽനിവൃത്തേന്ദ്രിയനുമായ് കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ വേണുന്നതെല്ലാമവനു വന്നൂ തദാ. ദൃഷ്ട്വാ പ്രകൃതിഗുണങ്ങളോടാശു വേർ‌ പെട്ടു ജീവമുക്തനായ് വരും ദേഹിയും. നീയുമേവം സദാത്മാനം വിചാരിച്ചു മായാഗുണങ്ങളിൽനിന്നു വിമുക്തനായ് അദ്യപ്രഭൃതി വിമുക്തനാത്മാവിതി- ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ് ധ്യാനനിരതനായ് വാഴുകെന്നാൽവരു- മാനന്ദമേതും വികല്പ്മില്ലോർക്ക നീ. ധ്യാനിപ്പതിന്നു സമർത്ഥനല്ലെങ്കിലോ മാനസേ പാവനേ ഭക്തിപരവശേ നിത്യം സഗുണനാം ദേവനെയാശ്രയി- ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം ഹൃൽ‌പത്മകർണ്ണികാമദ്ധ്യേ സുവർണ്ണ പീ- ഠോൽ‌പലേ രത്നഗണാഞ്ചിതേ നിർമ്മലേ ശ്ല്ഷ്ണേ മൃദുതരേ സീതയാസംസ്ഥിതം ലക്ഷ്മണസേവിതം ബാണധനുർദ്ധരം വീരാസനസ്ഥം വിശാലവിലോചന- മൈരാവതീതുല്യപീതാംബരധരം ഹാരകിരീടകേയൂരാംഗദാംഗുലീ- യോരു രത്നാഞ്ചിത കുണ്ഡലനൂപുര ചാരുകടക കടിസൂത്ര കൌസ്തുഭ സാരസമാല്യവനമാലികാധരം ശ്രീവത്സവക്ഷസം രാമം രമാവരം ശ്രീവാസുദേവം മുകുന്ദം ജനാർദ്ദനം സർവ്വഹൃദിസ്ഥിതം സർവേശ്വരം പരം സർവ്വവന്ദ്യം ശരണാഗതവത്സലം ഭക്ത്യാ പരബ്രഹ്മയുക്തനായ് ധ്യാനിക്കിൽ മുക്തനായ് വന്നുകൂടും ഭവാൻനിർണ്ണയം. തച്ചരിത്രം കേട്ടുകൊൾകയും ചൊൽകയു- മുച്ചരിച്ചും രാമരാമേതി സന്തതം ഇങ്ങനെ കാലം കഴിച്ചുകൊള്ളുന്നാകി- ലെങ്ങനെ ജന്മങ്ങൾപിന്നെയുണ്ടാകുന്നു? ജന്മജന്മാന്തരത്തിങ്കലുമുള്ളോരു കൽമഷമൊക്കെ നശിച്ചുപോം നിശ്ചയം. വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ് ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ ദേവം പരിപൂർണ്ണമേകം സദാ ഹൃദി- ഭാവിതം ഭാവരൂപം പുരുഷം പരം നാമരൂപാദിഹീനം പുരാണം ശിവം രാമമേവം ഭജിച്ചീടു നീ സന്തതം.’ രാക്ഷസേന്ദ്രൻകാലനേമി പറഞ്ഞൊരു വാക്കുകൾപീയൂഷതുല്യങ്ങൾകേൾക്കയാൽ ക്രോധതാമ്രാക്ഷനായ് വാളുമായ് തൽ‌ഗളം ഛേദിപ്പതിന്നൊരുമ്പെട്ടു ചൊല്ലീടിനാൻ: ‘നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങൾ‌ പിന്നെയെല്ലാം വിചാരിച്ചുകൊള്ളാമെടോ!’ കാലനേമിക്ഷണദാചരനന്നേരം മൂലമെല്ലാം വിചരിച്ചു ചൊല്ലീടിനാൻ: ‘രാക്ഷസരാജ! ദുഷ്ടാത്മൻ‌! മതിമതി രൂക്ഷതാഭാവമിതുകൊണ്ടു കിം ഫലം? നിന്നുടെ ശാസനം ഞാനനുഷ്ഠിപ്പന- തെന്നുടെ സൽ‌ഗതിക്കെന്നു ധരിക്ക നീ. സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ- നദ്യ സമുദ്യുക്തനായേൻമടിയാതെ.’ എന്നു പറഞ്ഞു ഹിമാദ്രിപാർശ്വേ ഭൃശം ചെന്നിരുന്നാൻമുനിവേഷമായ് തൽ‌ക്ഷണേ </poem> 43v3ek3ln105kkba3717fs152sztojm 247009 247007 2026-09-02T07:04:52Z ~2026-44247-58 13522 247009 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> മാരുതനന്ദനനൌഷധത്തിന്നങ്ങു മാരുതവേഗേന പോയതറിഞ്ഞൊരു ചാരവരന്മാർനിശാചരാധീശനോ- ടാരുമറിയാതെ ചെന്നു ചൊല്ലീടിനാർ‌.....................2620 ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപൻ പാരം വിചാരം കലർന്നു മരുവിനാൻ ചിന്താവശനായ് മുഹൂർത്തമിരുന്നള- വന്തർഗൃഹത്തിങ്കൽനിനു പുറപ്പെട്ടു രാത്രിയിലാരും സഹായവും കൂടാതെ രാത്രിഞ്ചരാധിപൻകലനേമീഗൃഹം പ്രാപിച്ചളവധി വിസ്മയം പൂണ്ടവ- നാമോദപൂർണ്ണം തൊഴുതു സന്ത്രസ്തനായ് അർഘ്യാദികൾകൊണ്ടു പൂജിച്ചു ചോദിച്ചാ- ‘നർക്കോദയം വരും മുമ്പേ ലഘുതരം....................2630 ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ- മിങ്ങനെ മറ്റുള്ളകമ്പടി കൂടാതെ?’ ദു:ഖനിപീഡിതനാകിയ രാവണ- നക്കാലനേമിതന്നോടു ചൊല്ലീടിനാൻ: ‘ഇക്കാലവൈഭവമെന്തു ചൊല്ലാവതു- മൊക്കെ നിന്നോടു ചൊൽ‌വാനത്ര വന്നതും ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ ശക്തിയേറ്റാശു വീണിടിനാൻഭൂതലേ പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജൻ മന്നവന്മാരെയും വാനരന്മാരെയും.....................2640 കൊന്നു രണാങ്കണം തന്നിൽവീഴ്ത്തീടിനാൻ. വെന്നിപ്പറയുമടിപ്പിച്ചിതാത്മജൻ. ഇന്നു ജീവിപ്പിച്ചുകൊള്ളുവാൻമാരുത- നന്ദനനൌഷധത്തിന്നു പോയീടിനാൻ. ചെന്നു വിഘ്നം വരുത്തേണമതിന്നു നീ. നിന്നോടുപായവും ചൊല്ലാമതിന്നെടോ! താപസനായ് ചെന്നു മാർഗ്ഗമദ്ധ്യേ പുക്കു പാപവിനാശനമായുള്ള വാക്കുകൾ ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം വല്ല കണക്കിലും നീ വരുത്തീടണം......................2650 താമസവാക്കുകൾകേട്ടനേരം കാല- നേമിയും രാവണൻ‌തന്നോടു ചൊല്ലിനാൻ: സാമവേദജ്ഞ! സർവ്വജ്ഞ! ലങ്കേശ്വര! സാമമാന്നുടെ വാക്കു കേൾക്കേണമേ! നിന്നെക്കുറിച്ചു മരിപ്പതിനിക്കാല- മെന്നുള്ളിലേതും മടിയില്ല നിശ്ചയം. മാരീചനെക്കണക്കെ മരിപ്പാൻമന- താരിലെനിക്കേതുമില്ലൊരു ചഞ്ചലം. മക്കളും തമ്പിമാരും മരുമക്കളും മക്കളുടെ നല്ല മക്കളും ഭൃത്യരും..................2660 ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു ദു:ഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും? എന്തു രാജ്യം കൊണ്ടും പിന്നെയൊരു ഫലം? എന്തു ഫലം തവ ജാനകിയെക്കൊണ്ടും? ഹന്ത! ജഡാത്മകമായ ദേഹം കൊണ്ടു- മെന്തു ഫലം തവ ചിന്തിച്ചു കാൺ‌കെടോ! സീതയെ രാമനു കൊണ്ടക്കൊടുത്തു നീ സോദരനായ്ക്കൊണ്ടു രാജ്യവും നൽകുക. കാനനം‌തന്നിൽ‌മുനിവേഷവും പൂണ്ടു മാനസശുദ്ധിയോടും‌കൂടി നിത്യവും.....................2670 പ്രത്യുഷസ്യുസ്ത്ഥായ ശുദ്ധതോയെ കുളി- ച്ചത്യന്തഭക്തിയോടർക്കോദയം കണ്ടു സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ- കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ് സർവ്വവിഷയസംഗങ്ങളും കൈവിട്ടു സർ‌വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടൻ ആത്മനി കണ്ടുകണ്ടാത്മാനമാത്മനാ സ്വാത്മോദയംകൊണ്ടു സർവ്വലോകങ്ങളും സ്ഥാവരജംഗമജാതികളായുള്ള ദേവതിര്യങ്മനുഷ്യാദി ജന്തുക്കളും.....................2680 ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യനാം ദേഹി സർവ്വത്തിനുമാധാരമെന്നതും ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു താല്പര്യമുൾക്കൊണ്ടു കണ്ടതും കേട്ടതും ഒക്കെ പ്രകൃതിയെന്നത്രേ ചൊല്ലപ്പെടും സൽ‌ഗുരുമായയെന്നും പറഞ്ഞീടുന്നു. ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ സർഗ്ഗസ്ഥിതിവിനാശങ്ങൾക്കും കാരണം ലോഹിതശ്വേതകൃഷ്ണാദി മയങ്ങളാം ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ...................2690 പുത്രഗണം കാമക്രോധാദികളെല്ലാം പുത്രികളും തൃഷ്ണഹിംസാദികളെടോ. തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു തന്റെ വശത്താക്കുമാത്മാവിനെയവൾ‌. കർത്തൃത്വഭോക്തൃത്വമുഖ്യഗുണങ്ങളെ നിത്യമാത്മാവാകുമീശ്വരൻ‌തങ്കലേ ആരോപണം ചെയ്തു തന്റെ വശത്താക്കി നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു. ശുദ്ധനാത്മാ പരനേകനവളോടു യുക്തനായ് വന്നു പുറത്തു കാണുന്നിതു....................2700 തന്നുടെയാത്മാവിനെത്താൻ‌മറക്കുന്നി- തന്വഹം മായാഗുണവിമോഹത്തിനാൽ. ‘ബോധസ്വരൂപനായോരു ഗുരുവിനാൽ ബോധിതനായാൽനിവൃത്തേന്ദ്രിയനുമായ് കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ വേണുന്നതെല്ലാമവനു വന്നൂ തദാ. ദൃഷ്ട്വാ പ്രകൃതിഗുണങ്ങളോടാശു വേർ‌ പെട്ടു ജീവമുക്തനായ് വരും ദേഹിയും. നീയുമേവം സദാത്മാനം വിചാരിച്ചു മായാഗുണങ്ങളിൽനിന്നു വിമുക്തനായ്....................2710 അദ്യപ്രഭൃതി വിമുക്തനാത്മാവിതി- ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ് ധ്യാനനിരതനായ് വാഴുകെന്നാൽവരു- മാനന്ദമേതും വികല്പ്മില്ലോർക്ക നീ. ധ്യാനിപ്പതിന്നു സമർത്ഥനല്ലെങ്കിലോ മാനസേ പാവനേ ഭക്തിപരവശേ നിത്യം സഗുണനാം ദേവനെയാശ്രയി- ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം ഹൃൽ‌പത്മകർണ്ണികാമദ്ധ്യേ സുവർണ്ണ പീ- ഠോൽ‌പലേ രത്നഗണാഞ്ചിതേ നിർമ്മലേ....................2720 ശ്ല്ഷ്ണേ മൃദുതരേ സീതയാസംസ്ഥിതം ലക്ഷ്മണസേവിതം ബാണധനുർദ്ധരം വീരാസനസ്ഥം വിശാലവിലോചന- മൈരാവതീതുല്യപീതാംബരധരം ഹാരകിരീടകേയൂരാംഗദാംഗുലീ- യോരു രത്നാഞ്ചിത കുണ്ഡലനൂപുര ചാരുകടക കടിസൂത്ര കൌസ്തുഭ സാരസമാല്യവനമാലികാധരം ശ്രീവത്സവക്ഷസം രാമം രമാവരം ശ്രീവാസുദേവം മുകുന്ദം ജനാർദ്ദനം...................2730 സർവ്വഹൃദിസ്ഥിതം സർവേശ്വരം പരം സർവ്വവന്ദ്യം ശരണാഗതവത്സലം ഭക്ത്യാ പരബ്രഹ്മയുക്തനായ് ധ്യാനിക്കിൽ മുക്തനായ് വന്നുകൂടും ഭവാൻനിർണ്ണയം. തച്ചരിത്രം കേട്ടുകൊൾകയും ചൊൽകയു- മുച്ചരിച്ചും രാമരാമേതി സന്തതം ഇങ്ങനെ കാലം കഴിച്ചുകൊള്ളുന്നാകി- ലെങ്ങനെ ജന്മങ്ങൾപിന്നെയുണ്ടാകുന്നു? ജന്മജന്മാന്തരത്തിങ്കലുമുള്ളോരു കൽമഷമൊക്കെ നശിച്ചുപോം നിശ്ചയം...................2740 വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ് ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ ദേവം പരിപൂർണ്ണമേകം സദാ ഹൃദി- ഭാവിതം ഭാവരൂപം പുരുഷം പരം നാമരൂപാദിഹീനം പുരാണം ശിവം രാമമേവം ഭജിച്ചീടു നീ സന്തതം.’ രാക്ഷസേന്ദ്രൻകാലനേമി പറഞ്ഞൊരു വാക്കുകൾപീയൂഷതുല്യങ്ങൾകേൾക്കയാൽ ക്രോധതാമ്രാക്ഷനായ് വാളുമായ് തൽ‌ഗളം ഛേദിപ്പതിന്നൊരുമ്പെട്ടു ചൊല്ലീടിനാൻ:...................2750 ‘നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങൾ‌ പിന്നെയെല്ലാം വിചാരിച്ചുകൊള്ളാമെടോ!’ കാലനേമിക്ഷണദാചരനന്നേരം മൂലമെല്ലാം വിചരിച്ചു ചൊല്ലീടിനാൻ: ‘രാക്ഷസരാജ! ദുഷ്ടാത്മൻ‌! മതിമതി രൂക്ഷതാഭാവമിതുകൊണ്ടു കിം ഫലം? നിന്നുടെ ശാസനം ഞാനനുഷ്ഠിപ്പന- തെന്നുടെ സൽ‌ഗതിക്കെന്നു ധരിക്ക നീ. സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ- നദ്യ സമുദ്യുക്തനായേൻമടിയാതെ.’....................2760 എന്നു പറഞ്ഞു ഹിമാദ്രിപാർശ്വേ ഭൃശം ചെന്നിരുന്നാൻമുനിവേഷമായ് തൽ‌ക്ഷണേ </poem> bgl7wv66n9bdmmg4yejwnttf25tug5i അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കാലനേമിവധം 0 4354 247010 16515 2026-09-02T07:16:25Z ~2026-44247-58 13522 247010 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കാണായിതാശ്രമം മായാവിരചിതം നാനാമുനിജനസേവിതമായതും ശിഷ്യജനപരിചാരകസംയുത- മൃഷ്യാശ്രമം കണ്ടു വായുതനയനും ചിന്തിച്ചു നിന്നാ ‘നിവിടെയൊരാശ്രമ- മെന്തുമൂലം? പണ്ടു കണ്ടിട്ടുമില്ല ഞാൻ. മാർഗ്ഗവിഭ്രംശം വരികയോ? കേവല- മോർക്കണമെൻമനോവിഭ്രമമല്ലല്ലീ?.....................2770 നാനാപ്രകാരവും താ‍പസനെക്കണ്ടു പാനീയപാനവും ചെയ്തു ദാഹം തീർത്തു കാണാം മഹൌഷധം നിൽ‌ക്കുമത്യുന്നതം ദ്രോണാചലം രഘുപുംഗവാനുഗ്രഹാൽ‌.’ ഇത്ഥം നിരൂപിച്ചൊരു യോജനായതം വിസ്താരമാണ്ട മായശ്രമമശ്രമം രംഭാപനസഖർജ്ജുരകേരാമ്രാദി സമ്പൂർണ്ണമത്യച്ഛതോയവാപീയുതം കാലനേമിത്രിയാമാചാരനും തത്ര ശാലയിലൃത്വിക്സദസ്യാദികളോടും...................2780 ഇന്ദ്രയാഗം ദൃഢമാമ്മാറനുഷ്ഠിച്ചു ചന്ദ്രചൂഡപ്രസാദം വരുത്തീടുവാൻ ഭക്ത്യാ ശിവപൂജയും ചെയ്തു വാഴുന്ന നക്തഞ്ചരേന്ദ്രനാം താപസശ്രേഷ്ഠനെ വീണു നമസ്കാരവും ചെയ്തുടൻജഗൽ‌ പ്രാണതനയനുമിങ്ങനെ ചൊല്ലിനാൻ: ‘രാമദൂതോഹം ഹനുമാനിനി മമ നാമം പവനജനഞ്ജനാനന്ദനൻ‌ രാമകാര്യാർത്ഥമായ് ക്ഷീരാംബുരാശിക്കു സാമോദമിന്നു പോകുന്നു തപോനിധേ!.......................2790 ദേഹരക്ഷാർത്ഥമിവിടേക്കു വന്നിതു ദാഹം പൊറാഞ്ഞു തണ്ണീർകുടിച്ചീടുവാൻ‌ എങ്ങു ജലസ്ഥലമെന്നരുൾ‌ചെയ്യണ- മെങ്ങുമേ പാർക്കരുതെന്നെൻ‌മനോഗതം.’ മാരുതി ചൊന്നതു കേട്ടു നിശാചരൻ‌ കാരുണ്യഭാവം നടിച്ചു ചൊല്ലീടിനാൻ: ‘മാമകമായ കമണ്ഡലുസ്ഥം ജല- മാമയം തീരുവോളം കുടിച്ചീടുക. പക്വഫലങ്ങളും ഭക്ഷിച്ചനന്തരം ദു:ഖം കളഞ്ഞു കുറഞ്ഞൊന്നുറങ്ങുക.......................2800 ഏതും പരിഭ്രമിക്കേണ്ട ഭവാനിനി- ഭൂതവും ഭവ്യവും മേലിൽ‌ഭവിപ്പതും. ദിവ്യദൃശാ കണ്ടറിഞ്ഞിരിക്കുന്നിതു സുവ്യക്തമായതുകൊണ്ടു ചൊല്ലീടുവൻ. വാനരന്മാരും സുമിത്രാതനയനും മാനവവീരനിരീക്ഷിതരാകയാൽ‌ മോഹവും തീർന്നെഴുന്നേറ്റിതെല്ലാവരു- മാഹവത്തിന്നൊരുമിച്ചുനിന്നീടിനാർ‌.’ ഇത്ഥമാകർണ്യ ചൊന്നാൻകപിപുംഗവ- ‘നെത്രയും കാരുണ്യശാലിയല്ലോ ഭവാൻ..................2810 പാരം പൊരുതു മേ ദാഹമതുകൊണ്ടു പോരാ കമണ്ഡലുസംസ്ഥിതമാം ജലം.’ വായുതനയനേവം ചൊന്ന നേരത്തു മായാവിരചിതനായ വടുവിനെ തോയാകരം ചെന്നു കാട്ടിക്കൊടുക്കെന്നു ഭൂയോ മുദാ കാലനേമിയും ചൊല്ലിനാൻ. ‘നേത്രനിമീലനം ചെയ്തു പാനീയവും പീത്വാ മമാന്തികം പ്രാപിക്ക സത്വരം. എന്നാൽനിനക്കൌഷധം കണ്ടുകിട്ടുവാ- നിന്നു നല്ലോരു മന്ത്രോപദേശം ചെയ്‌വൻ‌.’....................2820 എന്നതു കേട്ടു വിശ്വാസേന മാരുതി ചെന്നാനയച്ച വടുവിനോടും മുദാ കണ്ണുമടച്ചു വാപീതടം പ്രാപിച്ചു തണ്ണീർകുടിപ്പാൻതുടങ്ങും ദശാന്തരേ വന്നു ഭയങ്കരിയായ മകരിയു- മുന്നതനായ മഹാകപിവീരനെ തിന്നുകളവാനൊരുമ്പെട്ട നേരത്തു കണ്ണും മിഴിച്ചു കപീന്ദ്രനും നോക്കിനാൻ; വക്ത്രം പിളർന്നു കണ്ടോരു മകരിയെ ഹസ്തങ്ങൾകൊണ്ടു പിളർന്നാൻകപിവരൻ....................2830 ദേഹമുപേക്ഷിച്ചു മേല്പോട്ടു പോയിതു ദേഹിയും മിന്നൽ‌‌പോലെ തദത്യത്ഭുതം. ദിവ്യവിമാനദേശേ കണ്ടിതന്നേരം ദിവ്യരൂപത്തൊടു നാരീമണിയെയും ചേതോഹരാംഗിയാമപ്സരസ്ത്രീമണി വാതാത്മജനോടു ചൊന്നാളതുനേരം: ‘നിന്നുടെ കാരുണ്യമുണ്ടാകയാലെനി- ക്കിന്നു വന്നൂ ശാപമോക്ഷം കപിവര! മുന്നമൊരപ്സരസ്ത്രീ ഞാ,നൊരു മുനി- തന്നുടെ ശാപേന രാക്ഷസിയായതും......................2840 ധന്യമാലീതി മേ നാമം മഹാമതേ! മാന്യനാം നീയിനിയൊന്നു ധരിക്കണം അത്ര പുൺയാശ്രമേ നീ കണ്ട താപസൻ/////////////// നക്തഞ്ചരൻകാലനേമി മഹാഖലൻ‌. രാവണപ്രേരിതനായ് വന്നിരുന്നവൻ‌ താവകമാർഗ്ഗവിഘ്നം വരുത്തീടുവാൻ താപസവേഷം ധരിച്ചിരിക്കുന്നിതു താപസദേവഭൂദേവാദി ഹിംസകൻ ദുഷ്ടനെ വേഗം വധിച്ചുകളഞ്ഞിനി- പ്പുഷ്ടമോദം ദ്രോണപർവ്വതം പ്രാപിച്ചു ദിവ്യൌഷധങ്ങളുംകൊണ്ടങ്ങു ചെന്നിനി ക്രവ്യാദവംശമശേഷമൊടുക്കുക. ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു വാനരവീര! കുശലം ഭവിക്ക തേ.’ പോയാളിവണ്ണം പറഞ്ഞവൾ‌, മാരുതി മായാവിയാം കാലനേമിതന്നന്തികേ ചെന്നാ‍, നവനോടു ചൊന്നാനസുരനും: ‘വന്നീടുവാനിത്ര വൈകിയതെന്തെടോ? കാലമിനിക്കളയാതെ വരിക നീ മൂലമന്ത്രോപദേശം ചെയ്‌വനാശു ഞാൻ. ദക്ഷിണയും തന്നഭിവാദ്യവും ചെയ്ക ദക്ഷനായ് വന്നുകൂടും ഭവാൻനിർണ്ണയം.’ തൽക്ഷണേ മുഷ്ടിയും ബദ്ധ്വാ ദൃഢതരം രക്ഷ:പ്രവരോത്തമാംഗേ കപിവരൻ‌ ഒന്നടിച്ചാനതുകൊണ്ടവനും തദാ ചെന്നു പുക്കീടിനാൻ‌ധർമ്മരാജാലയം </poem> aji6zb6dc5fyis7oon2dnhnm3mab36m 247012 247010 2026-09-02T07:21:46Z ~2026-44247-58 13522 247012 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കാണായിതാശ്രമം മായാവിരചിതം നാനാമുനിജനസേവിതമായതും ശിഷ്യജനപരിചാരകസംയുത- മൃഷ്യാശ്രമം കണ്ടു വായുതനയനും ചിന്തിച്ചു നിന്നാ ‘നിവിടെയൊരാശ്രമ- മെന്തുമൂലം? പണ്ടു കണ്ടിട്ടുമില്ല ഞാൻ. മാർഗ്ഗവിഭ്രംശം വരികയോ? കേവല- മോർക്കണമെൻമനോവിഭ്രമമല്ലല്ലീ?.....................2770 നാനാപ്രകാരവും താ‍പസനെക്കണ്ടു പാനീയപാനവും ചെയ്തു ദാഹം തീർത്തു കാണാം മഹൌഷധം നിൽ‌ക്കുമത്യുന്നതം ദ്രോണാചലം രഘുപുംഗവാനുഗ്രഹാൽ‌.’ ഇത്ഥം നിരൂപിച്ചൊരു യോജനായതം വിസ്താരമാണ്ട മായശ്രമമശ്രമം രംഭാപനസഖർജ്ജുരകേരാമ്രാദി സമ്പൂർണ്ണമത്യച്ഛതോയവാപീയുതം കാലനേമിത്രിയാമാചാരനും തത്ര ശാലയിലൃത്വിക്സദസ്യാദികളോടും...................2780 ഇന്ദ്രയാഗം ദൃഢമാമ്മാറനുഷ്ഠിച്ചു ചന്ദ്രചൂഡപ്രസാദം വരുത്തീടുവാൻ ഭക്ത്യാ ശിവപൂജയും ചെയ്തു വാഴുന്ന നക്തഞ്ചരേന്ദ്രനാം താപസശ്രേഷ്ഠനെ വീണു നമസ്കാരവും ചെയ്തുടൻജഗൽ‌ പ്രാണതനയനുമിങ്ങനെ ചൊല്ലിനാൻ: ‘രാമദൂതോഹം ഹനുമാനിനി മമ നാമം പവനജനഞ്ജനാനന്ദനൻ‌ രാമകാര്യാർത്ഥമായ് ക്ഷീരാംബുരാശിക്കു സാമോദമിന്നു പോകുന്നു തപോനിധേ!.......................2790 ദേഹരക്ഷാർത്ഥമിവിടേക്കു വന്നിതു ദാഹം പൊറാഞ്ഞു തണ്ണീർകുടിച്ചീടുവാൻ‌ എങ്ങു ജലസ്ഥലമെന്നരുൾ‌ചെയ്യണ- മെങ്ങുമേ പാർക്കരുതെന്നെൻ‌മനോഗതം.’ മാരുതി ചൊന്നതു കേട്ടു നിശാചരൻ‌ കാരുണ്യഭാവം നടിച്ചു ചൊല്ലീടിനാൻ: ‘മാമകമായ കമണ്ഡലുസ്ഥം ജല- മാമയം തീരുവോളം കുടിച്ചീടുക. പക്വഫലങ്ങളും ഭക്ഷിച്ചനന്തരം ദു:ഖം കളഞ്ഞു കുറഞ്ഞൊന്നുറങ്ങുക.......................2800 ഏതും പരിഭ്രമിക്കേണ്ട ഭവാനിനി- ഭൂതവും ഭവ്യവും മേലിൽ‌ഭവിപ്പതും. ദിവ്യദൃശാ കണ്ടറിഞ്ഞിരിക്കുന്നിതു സുവ്യക്തമായതുകൊണ്ടു ചൊല്ലീടുവൻ. വാനരന്മാരും സുമിത്രാതനയനും മാനവവീരനിരീക്ഷിതരാകയാൽ‌ മോഹവും തീർന്നെഴുന്നേറ്റിതെല്ലാവരു- മാഹവത്തിന്നൊരുമിച്ചുനിന്നീടിനാർ‌.’ ഇത്ഥമാകർണ്യ ചൊന്നാൻകപിപുംഗവ- ‘നെത്രയും കാരുണ്യശാലിയല്ലോ ഭവാൻ..................2810 പാരം പൊരുതു മേ ദാഹമതുകൊണ്ടു പോരാ കമണ്ഡലുസംസ്ഥിതമാം ജലം.’ വായുതനയനേവം ചൊന്ന നേരത്തു മായാവിരചിതനായ വടുവിനെ തോയാകരം ചെന്നു കാട്ടിക്കൊടുക്കെന്നു ഭൂയോ മുദാ കാലനേമിയും ചൊല്ലിനാൻ. ‘നേത്രനിമീലനം ചെയ്തു പാനീയവും പീത്വാ മമാന്തികം പ്രാപിക്ക സത്വരം. എന്നാൽനിനക്കൌഷധം കണ്ടുകിട്ടുവാ- നിന്നു നല്ലോരു മന്ത്രോപദേശം ചെയ്‌വൻ‌.’....................2820 എന്നതു കേട്ടു വിശ്വാസേന മാരുതി ചെന്നാനയച്ച വടുവിനോടും മുദാ കണ്ണുമടച്ചു വാപീതടം പ്രാപിച്ചു തണ്ണീർകുടിപ്പാൻതുടങ്ങും ദശാന്തരേ വന്നു ഭയങ്കരിയായ മകരിയു- മുന്നതനായ മഹാകപിവീരനെ തിന്നുകളവാനൊരുമ്പെട്ട നേരത്തു കണ്ണും മിഴിച്ചു കപീന്ദ്രനും നോക്കിനാൻ; വക്ത്രം പിളർന്നു കണ്ടോരു മകരിയെ ഹസ്തങ്ങൾകൊണ്ടു പിളർന്നാൻകപിവരൻ....................2830 ദേഹമുപേക്ഷിച്ചു മേല്പോട്ടു പോയിതു ദേഹിയും മിന്നൽ‌‌പോലെ തദത്യത്ഭുതം. ദിവ്യവിമാനദേശേ കണ്ടിതന്നേരം ദിവ്യരൂപത്തൊടു നാരീമണിയെയും ചേതോഹരാംഗിയാമപ്സരസ്ത്രീമണി വാതാത്മജനോടു ചൊന്നാളതുനേരം: ‘നിന്നുടെ കാരുണ്യമുണ്ടാകയാലെനി- ക്കിന്നു വന്നൂ ശാപമോക്ഷം കപിവര! മുന്നമൊരപ്സരസ്ത്രീ ഞാ,നൊരു മുനി- തന്നുടെ ശാപേന രാക്ഷസിയായതും......................2840 ധന്യമാലീതി മേ നാമം മഹാമതേ! മാന്യനാം നീയിനിയൊന്നു ധരിക്കണം അത്ര പുണ്യാശ്രമേ നീ കണ്ട താപസൻ നക്തഞ്ചരൻകാലനേമി മഹാഖലൻ‌. രാവണപ്രേരിതനായ് വന്നിരുന്നവൻ‌ താവകമാർഗ്ഗവിഘ്നം വരുത്തീടുവാൻ താപസവേഷം ധരിച്ചിരിക്കുന്നിതു താപസദേവഭൂദേവാദി ഹിംസകൻ ദുഷ്ടനെ വേഗം വധിച്ചുകളഞ്ഞിനി- പ്പുഷ്ടമോദം ദ്രോണപർവ്വതം പ്രാപിച്ചു.....................2850 ദിവ്യൌഷധങ്ങളുംകൊണ്ടങ്ങു ചെന്നിനി ക്രവ്യാദവംശമശേഷമൊടുക്കുക. ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു വാനരവീര! കുശലം ഭവിക്ക തേ.’ പോയാളിവണ്ണം പറഞ്ഞവൾ‌, മാരുതി മായാവിയാം കാലനേമിതന്നന്തികേ ചെന്നാ‍, നവനോടു ചൊന്നാനസുരനും: ‘വന്നീടുവാനിത്ര വൈകിയതെന്തെടോ? കാലമിനിക്കളയാതെ വരിക നീ മൂലമന്ത്രോപദേശം ചെയ്‌വനാശു ഞാൻ.....................2860 ദക്ഷിണയും തന്നഭിവാദ്യവും ചെയ്ക ദക്ഷനായ് വന്നുകൂടും ഭവാൻനിർണ്ണയം.’ തൽക്ഷണേ മുഷ്ടിയും ബദ്ധ്വാ ദൃഢതരം രക്ഷ:പ്രവരോത്തമാംഗേ കപിവരൻ‌ ഒന്നടിച്ചാനതുകൊണ്ടവനും തദാ ചെന്നു പുക്കീടിനാൻ‌ധർമ്മരാജാലയം </poem> ble8qf39rt7cfzuhbsbqc2hx7t86rzj അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ദിവ്യൗഷധഫലം 0 4355 247013 16521 2026-09-02T10:06:10Z ~2026-44247-58 13522 247013 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ക്ഷീരാർണ്ണവത്തെയും ദ്രോണാചലത്തെയും മാരുതി കണ്ടു വണങ്ങി നോക്കും വിധൌ ഔഷധാവാസമൃഷഭാദ്രിയും കണ്ടി- തൌഷധമൊന്നുമേ കണ്ടതുമില്ലല്ലോ..................2870 കാണാഞ്ഞു കോപിച്ചു പർവ്വതത്തെപ്പറി- ചേണാങ്കബിംബംകണക്കെപ്പിടിച്ചവൻ‌ കൊണ്ടുവന്നൻപോടു രാഘവൻ‌മുമ്പിൽ‌വ- ച്ചിണ്ടൽ‌തീർത്തീടിനാൻവമ്പടയ്ക്കന്നേരം കൊണ്ടൽ‌നേർവർണ്ണനും പ്രീതിപൂണ്ടാൻനീല- കണ്ഠനുമാനന്ദമായ് വന്നിതേറ്റവും ഔഷധത്തിൻ‌കാറ്റു തട്ടിയ നേരത്തു ദോഷമകന്നെഴുന്നേറ്റിതെല്ലാവരും. ‘മുന്നമിരുന്നവണ്ണം‌തന്നെയാക്കണ- മിന്നുതന്നെ ശൈലമില്ലൊരു സംശയം.....................2880 അല്ലായ്കിലെങ്ങനെ രാത്രിഞ്ചരബലം കൊല്ലുന്നിതെന്നരുൾചെയ്തോരനന്തരം കുന്നുമെടുത്തുയർന്നാൻകപിപുംഗവൻ‌. വന്നാനരനിമിഷംകൊണ്ടു പിന്നെയും യുദ്ധേ മരിച്ച നിശാചരന്മാരുടൽ‌ നക്തഞ്ചരേന്ദ്രനിയോഗേന രാക്ഷസർ‌ വാരാന്നിധിയിലിട്ടീടിനാരെന്നതു- കാരണം ജീവിച്ചതില്ല രക്ഷോഗണം. </poem> 79llulyitekd77xevy7q3xegdcqi2n1 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണന്റെ വിലാപം 0 4356 247015 22619 2026-09-02T11:03:54Z ~2026-44247-58 13522 247015 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥമന്യോന്യം പറഞ്ഞിരിക്കുന്നേരം പുത്രൻ മരിച്ചതു കേട്ടൊരു രാവണൻ വീണിതു ഭൂമിയിൽ മോഹം കലർന്നതി- ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാൻ: ‘ഹാ ഹാ കുമാര! മണ്ഡോദരീനന്ദന! ഹാ ഹാ സുകുമാര! വീര! മനോഹര! മല്കർമ്മദോഷങ്ങളെന്തു ചൊല്ലാവതു ദു:ഖമിതെന്നു മറക്കാവതുള്ളിൽ ഞാൻ!....................3270 വിണ്ണവർക്കും ദ്വിജന്മാർക്കും മുനിമാർക്കു- മിന്നു നാന്നായുറങ്ങീടുമാറായിതു നമ്മെയും പേടിയില്ലാർക്കുമിനി മമ- ജന്മവും നിഷ്ഫലമായ് വന്നിതീശ്വര!‘ പുത്രഗുണങ്ങൾ പറഞ്ഞും നിരൂപിച്ചു- മത്തൽ മുഴുത്തു കരഞ്ഞു തുടങ്ങിനാൻ ‘എന്നുടെ പുത്രൻ മരിച്ചതു ജാനകി- തന്നുടെ കാരണമെന്നതു കൊണ്ടു ഞാൻ കൊന്നവൾ തന്നുടെ ചോര കുടിച്ചൊഴി- ഞ്ഞെന്നുമേ ദു:ഖമടങ്ങുകയില്ല മേ!‘..................3280 ഖഡ്ഗവുമോങ്ങിച്ചിരിച്ചലറിത്തത്ര- നിർഗമിച്ചീടിനാൻ ക്രുദ്ധനാം രാവണൻ സീതയും ദുഷ്ടനാം രാവണനെക്കണ്ടു ഭീതയായെത്രയും വേപഥു ഗാത്രിയായ് ഹാ! രാമ! രാമ! രാമേതി ജപത്തൊടു- മാരാമദേശേ വസിക്കും ദശാന്തരേ ബുദ്ധിമാനായ സുപാർശ്വൻ നയജ്ഞന- ത്യുത്തമൻ കർബ്ബുരസത്തമൻ വൃത്തവാൻ രാവണൻ തന്നെത്തടുത്തു നിർത്തിപ്പറ- യാവതെല്ലാം പറഞ്ഞീടിനാൻ നീതികൾ:........................3290 ‘ബ്രഹ്മകുലത്തിൽ ജനിച്ച ഭവാനിഹ നിർമലനെന്നു ജഗത്ത്രയസമ്മതം താവകമായ ഗുണങ്ങൾ വർണ്ണിപ്പതി- നാവതല്ലോർക്കിൽ ഗുഹനുമനന്തനും ദേവദേവേശ്വരനായ പുരവൈരി- സേവകന്മാരിൽ പ്രധാനനല്ലോ ഭവാൻ പൌലസ്ത്യനായ കുബേര സഹോദരൻ ത്രൈലോക്യവന്ദ്യനാം പുണ്യജനാധിപൻ സാമവേദജ്ഞൻ സമസ്തവിദ്യാലയൻ വാമദേവാധിവാസാത്മാ ജിതേന്ദ്രിയൻ....................3300 വേദവിദ്യാവ്രതസ്നാനപരായണൻ ബോധവാൻ ഭാർഗ്ഗവശിഷ്യൻ വിനയവാൻ എന്നിരിക്കെബ്ഭവാനിന്നു യുദ്ധാന്തരേ നന്നുനന്നെത്രയുമോർത്തു കൽപ്പിച്ചതും സ്ത്രീവധമാകിയ കർമ്മത്തിനാശു നീ ഭാവിച്ചതും തവ ദുഷ്ക്കീർത്തിവർദ്ധനം രാത്രിഞ്ചരേന്ദ്രപ്രവരപ്രഭോ! മയാ- സാർദ്ധം വിരവോടു പോരിക പോരിനായ് മാനവന്മാരെയും വാനരന്മാരെയും മാനേന പോർചെയ്തു കൊന്നു കളഞ്ഞു നീ................3310 ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക മാനസതാപവും ദൂരെനീക്കീടുക” നീതിമാനായ സുപാർശ്വൻ പറഞ്ഞതു യാതുധാനാധിപൻ കേട്ടു സന്തുഷ്ടനായ് ആസ്ഥനമണ്ഡപേ ചെന്നിരുന്നെത്രയു- മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു ശിഷ്ടരായുള്ള നിശാചരന്മാരുമായ് പുഷ്ടരോഷം പുറപ്പെട്ടിതു പോരിനായ് ചെന്നു രക്ഷോബലം രാമനോടേറ്റള- വൊന്നൊഴിയാതെയൊടുക്കിനാൻ രാമനും....................3320 മന്നവൻ തന്നോടെതിർത്തിതു രാവണൻ നിന്നു പോർ ചെയ്താനഭേദമായ് നിർഭയം പിന്നെ രഘുത്തമൻ ബാണങ്ങളെയ്തെയ്തു ഭിന്നമാക്കീടിനാൻ രാവണദേഹവും പാരം മുറിഞ്ഞു തളർന്നു വശം കെട്ടു ധീരതയും വിട്ടുവാങ്ങീ ദശാനനൻ പോരുമിനി മമ പോരുമെന്നോർത്തതി- ഭീരുവായ് ലങ്കാപുരം പുക്കനന്തരം. </poem> jo1z5adyk94tm0hz897b2fgnjwvfp5g അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണന്റെ ഹോമവിഘ്നം 0 4357 247016 78752 2026-09-02T11:29:08Z ~2026-44247-58 13522 247016 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാൻ:.....................3330 ‘അർക്കാത്മജാദിയാം മർക്കടവീരരു- മർക്കാന്വയോത്ഭൂതനാകിയ രാമനും ഒക്കെയൊരുമിച്ചു വാരിധിയും കട- ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു ശക്രാരിമുഖ്യനീശാചരന്മാരെയു- മൊക്കെയൊടുക്കി ഞാനേകാകിയായിതു ദു:ഖവുമുൾക്കൊണ്ടിരിക്കുമാറായിതു സൽഗുരോ! ഞാൻ തവ ശിഷ്യനല്ലോ വിഭോ! വിജ്ഞാനിയാകിയ രാവണനാലിതി- വിജ്ഞാപിതനായ ശുക്രമഹാമുനി.....................3340 രാവണനോടുപദേശിച്ചി’തെങ്കിൽ നീ ദേവതമാരെ പ്രസാദം വരുത്തുക ശീഘ്രമൊരു ഗുഹയും തീർത്തു ശത്രുക്കൾ തോൽക്കും പ്രകാരമതിരഹസ്യസ്ഥലേ ചെന്നിരുന്നാശു നീ ഹോമം തുടങ്ങുക; വന്നുകൂടും ജയ, മെന്നാൽ നിനക്കെടോ! വിഘ്നം വരാതെ കഴിഞ്ഞുകൂടുന്നാകി- ലഗ്നികുണ്ഡത്തിങ്കൽനിന്നു പുറപ്പെടും ബാണതൂണീര ചാപാശ്വ രഥാദികൾ വാനവരാലുമജയ്യനാം പിന്നെ നീ......................3350 മന്ത്രം ഗ്രഹിച്ചുകൊൾകെന്നോടു സാദര- മന്തരമെന്നിയേ ഹോമം കഴിക്ക നീ’ ശുക്രമുനിയോടു മൂലമന്ത്രം കേട്ടു രക്ഷോഗണാധിപനാകിയ രാവണൻ പന്നഗലോകസമാനമായ് തീർത്തിതു തന്നുടെ മന്ദിരം തന്നിൽ ഗുഹാതലം ദിവ്യമാം ഹവ്യഗവ്യാദി ഹോമായ സ- ദ്രവ്യങ്ങൾ തത്ര സമ്പാദിച്ചുകൊണ്ടവൻ ലങ്കാപുരദ്വാരമൊക്കെ ബന്ധിച്ചതിൽ ശങ്കാവിഹീനമകംപുക്കു ശുദ്ധനായ്...................3360 ധ്യാനമുറപ്പിച്ചു തൽഫലം പ്രാർത്ഥിച്ചു മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാൻ വ്യോമമാർഗ്ഗത്തോളമുത്ഥിതമായൊരു ഹോമധൂപം കണ്ടു രാവണസോദരൻ രാമചന്ദ്രന്നു കാട്ടിക്കൊടുത്തീടിനാൻ ‘ഹോമം തുടങ്ങീ ദശാനനൻ മന്നവ! ഹോമം കഴിഞ്ഞുകൂടീടുകിലെന്നുമേ നാമവനോടു തോറ്റീടും മഹാരണേ ഹോമം മുടക്കുവാനായയച്ചീടുക സാമോദമാശു കപികുലവീരരെ’.....................3370 ശ്രീരാമസുഗ്രീവശാസനം കൈക്കൊണ്ടു മാരുതപുത്രാംഗദാദികളൊക്കവേ നൂറുകോടിപ്പടയോടും മഹാമതി- ലേറിക്കടന്നങ്ങു രാവണമന്ദിരം പുക്കു പുരപാലകന്മാരെയും കൊന്നു- മർക്കടവീരരൊരുമിച്ചനാകുലം വാരണവാജിരഥങ്ങളേയും പൊടി- ച്ചാരാഞ്ഞു തത്ര ദശാസ്യഹോമസ്ഥലം വ്യാജാൽ സരമ നിജ കരസംജ്ഞയാ സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം........................3380 ഹോമഗുഹാദ്വാരബന്ധനപാഷാണ- മാമയഹീനം പൊടിപെടുത്തംഗദൻ തത്രഗുഹയിലകംപൂക്കനേരത്തു നക്തഞ്ചരേന്ദ്രനെക്കാണായിതന്തികേ മറ്റുള്ളവർകളുമംഗദാനുജ്ഞയാ തെറ്റെന്നുചെന്നു ഗുഹയിലിറങ്ങിനാർ കണ്ണുമടച്ചുടൻ ധ്യാനിച്ചിരിക്കുമ- പ്പുണ്യജനാധിപനെക്കണ്ടു വാനരർ താഡിച്ചു താഡിച്ചു ഭൃത്യജനങ്ങളെ- പ്പീഡിച്ചുകൊൾകയും സംഭാരസഞ്ചയം....................3390 കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു ഖണ്ഡിച്ചിതു ലഘുമേഖലാജാലവും രാവണൻ കയ്യിലിരുന്ന മഹൽസ്രുവം പാവനി ശ്രീഘ്രം പിടിച്ചു പറിച്ചുടൻ താഡനം ചെയ്താനതു കൊണ്ടു സത്വരം ക്രീഡയാ വാനരശ്രേഷ്ഠൻ മഹാബലൻ ദന്തങ്ങൾ കൊണ്ടും നഖങ്ങൾ കൊണ്ടും ദശ- കന്ധരവിഗ്രഹം കീറിനാനേറ്റവും ധ്യാനത്തിനേതുമിളക്കമുണ്ടായീല മാനസേ രാവണനും ജയകാംക്ഷയാ....................3400 മണ്ഡോദരിയെപ്പിടിച്ചു വലിച്ചു തൻ- മണ്ഡനമെല്ലാം നുറുക്കിയിട്ടീടിനാൻ വിസ്രസ്തനീവിയായ് കഞ്ചുകഹീനയായ് വിത്രസ്തയായ് വിലാപം തുടങ്ങീടിനാൾ: ‘വാനരന്മാരുടെ തല്ലുകൊണ്ടീടുവാൻ ഞാനെന്തു ദുഷ്ക്രുതം ചെയ്തതു ദൈവമേ! നാണം നിനക്കില്ലയോ രാക്ഷസേശ്വര? മാനം ഭവാനോളമില്ല മറ്റാർക്കുമേ നിന്നുടെ മുൻപിലിട്ടാശു കപിവര- രെന്നെത്തലമുടിചുറ്റിപ്പിടിപെട്ടു.......................3410 പാരിലിഴയ്ക്കുന്നതും കണ്ടിരിപ്പതു പോരേ പരിഭവമോർക്കിൽ ജളമതേ! എന്തിനായ്ക്കൊണ്ടു നിൻ ധ്യാനവും ഹോമവു- മന്തർഗ്ഗതമിനിയെന്തോന്നു ദുർമതേ! ജീവിതാശാ തേ ബലീയസീ മാനസേ ഹാ! വിധിവൈഭവമെത്രയുമത്ഭുതം അർദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി; ശത്രുക്കൾ വന്നവളെപ്പിടിച്ചെത്രയും ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയിൽ മൃത്യുഭവിക്കുന്നതുത്തമമേവനും......................3420 നാണവും പത്നിയും വേണ്ടീലവന്നു തൻ പ്രാണഭയം കൊണ്ടു മൂഢൻ മഹാഖലൻ’ ഭാര്യാവിലാപങ്ങൾ കേട്ടു ദശാനനൻ ധൈര്യമകന്നു തൻ വാളുമായ് സത്വരം അംഗദൻ തന്നോടടുത്താനതു കണ്ടു തുംഗശരീരികളായ കപികളും രാത്രിഞ്ചരേശ്വരപത്നിയേയുമയ- ച്ചാർത്തുവിളിച്ചു പുറത്തു പോന്നീടിനാർ ഹോമശേഷം മുടക്കിവയമെന്നു രാ- മാന്തികേ ചെന്നു കൈതൊഴുതീടിനാർ.....................3430 മണ്ഡോദരിയോടനുസരിച്ചന്നേരം പണ്ഡിതനായ ദശാസ്യനും ചൊല്ലിനാൻ: ‘നാഥേ! ധരിക്ക ദൈവാധീനമൊക്കെയും ജാതനായാൽ മരിക്കുന്നതിൻ മുന്നമേ കൽപ്പിച്ചതെല്ലാമനുഭവിച്ചീടണ- മിപ്പോളനുഭവമിത്തരം മാമകം ജ്ഞാനമാശ്രിത്യ ശോകം കളഞ്ഞിടൂ നീ ജ്ഞാനവിനാശനം ശോകമറിക നീ അജ്ഞാനസംഭവം ശോകമാകുന്നതു- മജ്ഞാനജാതമഹങ്കാരമായതും.....................3440 നശ്വരമായ ശരീരാദികളിലേ വിശ്വാസവും പുനരജ്ഞാനസംഭവം ദേഹമൂലം പുത്രദാരാദിബന്ധവും ദേഹിക്കു സംസാരവുമതു കാരണം ശോകഭയക്രോധലോഭമോഹസ്പൃഹാ- രാഗഹർഷാദി ജരമൃത്യുജന്മങ്ങൾ അജ്ഞാനജങ്ങളഖിലജന്തുക്കൾക്കു- മജ്ഞാനമെല്ലാമകലെക്കളക നീ ജ്ഞാനസ്വരൂപനാ‍ത്മാ പരനദ്വയ- നാനന്ദപൂർണ്ണസ്വരൂപനലേപകൻ...................3450 ഒന്നിനോടില്ല സംയോഗമതിന്നു മ- റ്റൊന്നിനോടില്ല വിയോഗമൊരിക്കലും ആത്മാനമിങ്ങനെ കണ്ടു തെളിഞ്ഞുട- നാത്മനി ശോകം കളക നീ വല്ലഭേ! ഞാനിനി ശ്രീരാമലക്ഷ്മണന്മാരെയും വാനരന്മാരെയും കൊന്നു വന്നീടുവൻ അല്ലായ്കിലോ രാമസായകമേറ്റു കൈ- വല്യവും പ്രാപിപ്പനില്ലൊരു സംശയം എന്നെ രാമൻ കൊല ചെയ്യുകിൽ സീതയെ- ക്കൊന്നു കളഞ്ഞുടനെന്നോടുകൂടവേ......................3460 പാവകൻ തങ്കൽ പതിച്ചു മരിക്ക നീ ഭാവനയോടുമെന്നാൽ ഗതിയും വരും’ വ്യഗ്രിച്ചതുകേട്ടു മണ്ഡോദരി ദശ- ഗ്രീവനോടിത്ഥം പറഞ്ഞാളതുനേരം ‘രാഘവനെജ്ജയിപ്പാനരുതാർക്കുമേ ലോകത്രയത്തിങ്കലെന്നു ധരിക്ക നീ സാക്ഷാൽ പ്രധാനപുരുഷോത്തമനായ മോക്ഷദൻ നാരായണൻ രാമനായതും ദേവൻ മകരാവതാരമനുഷ്ഠിച്ചു വൈവസ്വതമനു തന്നെ രക്ഷിച്ചതും.................3470 രാജീവലോചനൻ മുന്നമൊരു ലക്ഷ- യോജന വിസ്ത്രുതമായൊരു കൂർമ്മമായ് ക്ഷീരസമുദ്രമഥനകാലേ പുരാ ഘോരമാം മന്ദരം പൃഷ്ഠേ ധരിച്ചതും പന്നിയായ് മുന്നം ഹിരണ്യാക്ഷനെക്കൊന്നു മന്നിടം തേറ്റമേൽ വച്ചു പൊങ്ങിച്ചതും ഘോരനായോരു ഹിരണ്യകശിപുതൻ മാറിടം കൈനഖം കൊണ്ടു പിളർന്നതും മൂന്നടി മണ്ണു ബലിയോടു യാചിച്ചു മൂലോകവും മൂന്നടിയായളന്നതും..................3480 ക്ഷത്രിയരായ് പിറന്നോരസുരന്മാരെ യുദ്ധേ വധിപ്പതിനായ് ജമദഗ്നിതൻ പുത്രനായ് രാമനാമത്തെ ധരിച്ചതും പൃത്ഥ്വീപതിയായ രാമനിവൻ തന്നെ മാർത്താണ്ഡവംശേ ദശരഥപുത്രനായ് ധാത്രീസുതാവരനാകിയ രാഘവൻ നിന്നെ വധിപ്പാൻ മനുഷ്യനായ് ഭൂതലേ വന്നുപിറന്നതുമെന്നു ധരിക്ക നീ പുത്രവിനാശം വരുത്തുവാനും തവ മൃത്യു ഭവിപ്പാനുമായ് നീയവനുടെ........................3490 വല്ലഭയെക്കട്ടുകൊണ്ടുപോന്നു വൃഥാ നിർലജ്ജനാകയാൽ മൂഢ! ജളപ്രഭോ! വൈദേഹിയെക്കൊടുത്തീടുക രാമനു സോദരനായ്ക്കൊണ്ടുരാജ്യവും നൽകുക രാമൻ കരുണാകരൻ പുനരെത്രയും നാമിനിക്കാനനം വാഴ്ക തപസ്സിനായ്’ മണ്ഡോദരീവാക്കു കേട്ടൊരു രാവണൻ ചണ്ഡപരാക്രമൻ ചൊന്നാനതു നേരം: പുത്രമിത്രാമാത്യസോദരന്മാരെയും മൃത്യുവരുത്തി ഞാനേകനായ് കാനനേ...................3500 ജീവിച്ചിരിക്കുന്നതും ഭംഗിയല്ലെടോ ഭാവിച്ചവണ്ണം ഭവിക്കയില്ലൊന്നുമേ രാഘവൻ തന്നോടെതിർത്തു യുദ്ധം ചെയ്തു വൈകുണ്ഠരാജ്യമനുഭവിച്ചീടുവൻ’ </poem> ia1rjpcj1m4c1jubxak4bkwl0plp0gd അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാമരാവണയുദ്ധം 0 4358 247017 22612 2026-09-02T11:54:58Z ~2026-44247-58 13522 247017 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധമോദം പുറപ്പെട്ടിതു രാവണൻ മൂലബലാദികൾ സംഗരത്തിന്നു തൽ- കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ ലങ്കാധിപന്നു സഹായമായ്‌ വേഗേന സംഖ്യയില്ലാത ചതുരംഗസേനയും.................3510 പത്തു പടനായകന്മാരുമൊന്നിച്ചു പത്തുകഴുത്തനെക്കൂപ്പിപ്പുറപ്പെട്ടാർ വാരാധിപോലെ പരന്നു വരുന്നതു മാരുതിമുമ്പാം കപികൾ കണ്ടെത്രയും ഭീതി മുഴുത്തു വാങ്ങീടുന്നതു കണ്ടു നീതിമാനാകിയ രാമനും ചൊല്ലിനാൻ 'വാനരവീരരേ! നിങ്ങളിവരോടു മാനം നടിച്ചുചെന്നേൽക്കരുതാരുമേ ഞാനിവരോടു പോർചെയ്തൊടുക്കീടുവ- നാനന്ദമുൾക്കൊണ്ടു കണ്ടുകൊൾകേവരും'.....................3520 എന്നരുൾചെയ്തു നിശാചരസേനയിൽ ചെന്നു ചാടീടിനാനേകനാമീശ്വരൻ ചാപബാണങ്ങളും കൈക്കൊണ്ടു രാഘവൻ കോപേന ബാണജാലങ്ങൾ തൂകീടിനാൻ എത്ര നിശാചരരുണ്ടു വന്നേറ്റതി- ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ രാമമയമായ്‌ ചമഞ്ഞിതു സംഗ്രാമ- ഭൂമിയുമെന്തൊരു വൈഭവമന്നേരം 'എന്നോടുതന്നേ പൊരുന്നിതു രാഘവ-' നെന്നു തോന്നീ രജനീചരർക്കൊക്കവെ...................3530 ദ്വാദശനാഴികനേരമൊരുപോലെ യാതുധാനാവലിയോടു രഘൂത്തമൻ അസ്ത്രം വരിഷിച്ചനേരമാർക്കും തത്ര ചിത്തേ തിരിച്ചറിയായതില്ലേതുമേ വാസരരാത്രി നിശാചരവാനര മേദിനി വാരിധി ശൈലവനങ്ങളും ഭേദമില്ലാതെ ശരങ്ങൾ നിറഞ്ഞിതു മേദുരന്മാരായ രാക്ഷസവീരരും ആനയും തേരും കുതിരയും കാലാളും വീണു മരിച്ചു നിറഞ്ഞിതു പോർക്കളം...........................3540 കാളിയും കൂളികളും കബന്ധങ്ങളും കാളനിശീഥിനിയും പിശാചങ്ങളും നായും നരിയും കഴുകകൾ കാകങ്ങൾ പേയും പെരുത്തു ഭയങ്കരമാംവണ്ണം രാമചാപത്തിൻ മണിതൻ നിനാദവും വ്യോമമാർഗേ തുടരെത്തുടരെ കേട്ടു ദേവഗന്ധർവ്വയക്ഷാപരോവൃന്ദവും ദേവമുനീന്ദ്രനാം നാരദനും തദാ രാഘവൻ തന്നെ സ്തുതിച്ചുതുടങ്ങിനാ- രാകാശചാരികളാനന്ദപൂർവ്വകം......................3550 ദ്വാദശ നാഴികകൊണ്ടു നിശാചരർ മേദിനിതന്നിൽ വീണീടിനാരൊക്കവേ മേഘത്തിനുള്ളിൽനിന്നർക്കബിംബംപോലെ രാഘവൻതന്നെയും കാണായിതന്നേരം ലക്ഷ്മണൻതാനും വിഭീഷണനും പുന- രർക്കതനയനും മാരുതപുത്രനും മറ്റുള്ള വാനരവീരരും വന്ദിച്ചു ചുറ്റും നിറഞ്ഞിതു രാഘവനന്നേരം മർക്കടനായകന്മാരോടരുൾചെയ്തി- 'തിക്കണക്കേ യുദ്ധമാശു ചെയ്തീടുവാൻ...................3560 നാരായണനും പരമേശ്വരനുമൊഴി- ഞ്ഞാരുമില്ലെന്നു കേൾപ്പുണ്ടു ഞാൻ മുന്നമേ' രാക്ഷസരാജ്യം മുഴുവനതുനേരം രാക്ഷസസ്ത്രീകൾ മുറവിളികൂട്ടിനാർ 'താത! സഹോദര! നന്ദന! വല്ലഭ! നാഥ! നമുക്കവലംബനമാരയ്യോ! വൃദ്ധയായേറ്റം വിരൂപയായുള്ളൊരു നക്തഞ്ചരാധിപസോദരി രാമനെ ശ്രദ്ധിച്ചകാരണമാപത്തിതൊക്കവെ വർദ്ധിച്ചു വന്നതു മറ്റില്ല കാരണം........................3570 ശൂർപ്പണഖയ്ക്കെന്തു കുറ്റമതിൽപരം പേപ്പെരുമാളല്ലയോ ദശകന്ധരൻ! ജാനകിയെക്കൊതിച്ചാശു കുലം മുടി- ച്ചാനൊരു മൂഢൻ മഹാപാപി രാവണൻ അർദ്ധപ്രഹരമാത്രേണ ഖരാദിയെ യുദ്ധേ വധിച്ചതും വൃത്രാരിപുത്രനെ മൃത്യുവരുത്തി, വാഴിച്ചു സുഗ്രീവനെ സത്വരം വാനരന്മാരെയയച്ചതും മാരുതി വന്നിവിടെച്ചെയ്ത കർമ്മവും വാരിധിയിൽ ചിറകെട്ടിക്കടന്നതും......................3580 കണ്ടിരിക്കെ നന്നു തോന്നുന്നതെത്രയു- മുണ്ടോ വിചാരമാപത്തിങ്കലുണ്ടാവൂ? സിദ്ധമല്ലായ്കിൽ വിഭീഷണൻ ചൊല്ലിനാൻ മത്തനായന്നതും ധിക്കരിച്ചീടിനാൻ ഉത്തമൻ നല്ല വിവേകി വിഭീഷണൻ സത്യവൃതൻ മേലിൽ നന്നായ്‌വരുമവൻ നീചനിവൻ കുലമൊക്കെ മുടിപ്പതി- നാചരിച്ചാനിതു തന്മരണത്തിനും നല്ല സുതന്മാരെയും തമ്പിമാരെയും കൊല്ലിച്ചു മറ്റുള്ളമാതൃജനത്തെയും...................3590 എല്ലാമനുഭവിച്ചീടുവാൻ പണ്ടുതാൻ വല്ലായ്മചെയ്തതുമെല്ലാം മറന്നിതോ? ബ്രഹ്മസ്വമായതും ദേവസ്വമായതും നിർമ്മരിയാദമടക്കിനാനേറ്റവും നാട്ടിലിരിക്കും പ്രജകളെ പീഡിച്ചു കാട്ടിലാക്കിച്ചമച്ചീടിനാൻ കശ്മലൻ അർത്ഥമന്യായേന നിത്യമാർജ്ജിക്കയും മിത്രജനത്തെ വെറുത്തു ചമയ്ക്കയും ബ്രാഹ്മണരെക്കൊലചെയ്കയും മറ്റുള്ള ധാർമ്മികന്മാർമുതലൊക്കെയടക്കയും.......................3600 പാരം ഗുരുജനദോഷവുമുണ്ടിവ- നാരെയുമില്ല കൃപയുമൊരിക്കലും ഇമ്മഹാപാപി ചെയ്തോരു കർമ്മത്തിനാൽ നമ്മെയും ദുഃഖിക്കുമാറാക്കിനാനിവൻ' ഇത്ഥം പുരസ്ത്രീജനത്തിൻ വിലാപങ്ങൾ നക്തഞ്ചരാധിപൻ കേട്ടു ദുഃഖാർത്തനായ്‌ 'ശത്രുക്കളെക്കൊന്നൊടുക്കുവാനിന്നിനി യുദ്ധത്തിനാശു പുറപ്പെടുകെങ്കിൽ നാം' എന്നതു കേട്ടു വിരൂപാക്ഷനുമതിൻ- മുന്നേ മഹോദരനും മഹാപാർശ്വനും......................3610 ഉത്തരഗോപുരത്തൂടേ പുറപ്പെട്ടു ശസ്ത്രങ്ങൾ തൂകിത്തുടങ്ങിനാരേറ്റവും ദുർന്നിമിത്തങ്ങളുണ്ടായതനാദരി- ച്ചുന്നതനായ നിശാചരനായകൻ ഗോപുരവാതിൽ പുറപ്പെട്ടു നിന്നിതു ചാപലമെന്നിയേ വാനരവീരരും രാക്ഷസരോടെതിർത്താരതുകണ്ടേറ്റ- മൂക്കോടടുത്തു നിശാചരവീരരും സുഗ്രീവനും വിരൂപാക്ഷനും തങ്ങളി- ലുഗ്രമാം വണ്ണം പൊരുതാനതുനേരം.....................3620 വാഹനമാകിയ വാരണവീരനെ- സ്സാഹസം കൈക്കൊണ്ടു വാനരരാജനും കൊന്നതു കണ്ടു വിരൂപവിലോചനൻ ചെന്നിതു വാളും പരിചയും കൈക്കൊണ്ടു കുന്നുകൊണ്ടൊന്നെറിഞ്ഞാൻ കപിരാജനും നന്നായിതെന്നു വിരൂപാക്ഷനുമഥ വെട്ടിനാൻ വാനരനായകവക്ഷസി പുഷ്ടകോപത്തോടു മർക്കടരാജനും നെറ്റിമേലൊന്നടിച്ചാനതു കൊണ്ടവൻ തെറ്റെന്നു കാലപുരം പുക്കുമേവിനാൻ......................3630 തേരിലേറിക്കൊണ്ടടുത്താൻ മഹോദരൻ തേരും തകർത്തു സുഗ്രീവനവനെയും മൃത്യുപുരത്തിനയച്ചതു കണ്ടതി- ക്രുദ്ധനായ്‌ വന്നടുത്താൻ മഹാപാർശ്വനും അംഗദൻ കൊന്നാനവനെയുമന്നേരം പൊങ്ങും മിഴികളോടാശരാധീശനും പോർമദത്തോടുമടുത്തു കപികളെ താമസാസ്ത്രംകൊണ്ടു വീഴ്ത്തിനാനൂഴിയിൽ രാമനുമൈന്ദ്രാസ്ത്രമെയ്തു തടുത്തിതു താമസാസ്ത്രത്തെയുമപ്പോൾ ദശാസനൻ...................3640 ആസുരമസ്ത്രമെയ്താനതു വന്നള- വാതുരന്മാരായിതാശു കപികളും വാരണസൂകര കുക്കുട ക്രോഷ്ടുക- സാരമേയോരഗ സൈരിഭ വായസ- വാനര സിംഹ രുരു വൃക കാക ഗൃ- ദ്‌ധ്രാനനമായ്‌ വരുമാസുരാസ്ത്രാത്മകം മുൽഗര പട്ടസ ശക്തി പരശ്വധ- ഖഡ്ഗശൂല പ്രാസ ബാണായുധങ്ങളും രൂക്ഷമായ്‌ വന്നു പരന്നതു കണ്ടള- വാഗ്നേയമസ്ത്രമെയ്താൻ മനുവീരനും............................3650 ചെങ്കനൽക്കൊള്ളികൾ മിന്നൽ നക്ഷത്രങ്ങൾ തിങ്കളുമാദിത്യനഗ്നിയെന്നിത്തരം ജ്യോതിർമ്മയങ്ങളായ്‌ ചെന്നു നിറഞ്ഞള- വാസുരമസ്ത്രവും പോയ്‌ മറഞ്ഞു ബലാൽ അപ്പോൾ മയൻ കൊടുത്തോരു ദിവ്യാസ്ത്രമെ- യ്തുൽപേതരായുധം കാണായിതന്തികേ ഗാന്ധർവ്വമസ്ത്രം പ്രയോഗിച്ചതിനെയും ശാന്തമാക്കീടിനാൻ മാനവവീരനും സൗര്യാസ്ത്രമെയ്താൻ ദശാനനന്നേരം ധൈര്യേണ രാഘവൻ പ്രത്യസ്ത്രമെയ്തതും....................3660 ഖണ്ഡിച്ചനേരമാഖണ്ഡലവൈരിയും ചണ്ഡകരാംശുസമങ്ങളാം ബാണങ്ങൾ പത്തുകൊണ്ടെയ്തു മർമ്മങ്ങൾ ഭേദിച്ചള- വുത്തമപൂരുഷനാകിയ രാഘവൻ നൂറുശരങ്ങളെയ്താനതു കൊണ്ടുടൽ- കീറി മുറിഞ്ഞിതു നക്തഞ്ചരേന്ദ്രനും ലക്ഷ്മണനേഴുശരങ്ങളാലൂക്കോടു തൽക്ഷണേ കേതു ഖണ്ഡിച്ചു വീഴ്ത്തീടിനാൻ അഞ്ചു ശരമെയ്തു സൂതനെയും കൊന്നു ചഞ്ചലഹീനം മുറിച്ചിതു ചാപവും.........................3670 അശ്വങ്ങളെഗ്ഗദകൊണ്ടു വിഭീഷണൻ തച്ചുകൊന്നാനതുനേരം ദശാനനൻ ഭൂതലേ ചാടിവീണാശു വേൽകൊണ്ടതി- ക്രോധാൽ വിഭീഷണനെ പ്രയോഗിച്ചിതു ബാണങ്ങൾ മൂന്നുകൊണ്ടെയ്തു മുറിച്ചിതു വീണിതു മൂന്നു നുറുങ്ങി മഹീതലേ അപ്പോൾ വിഭീഷണനെക്കൊല്ലുമാറവൻ കൽപിച്ചു മുന്നം മയൻ കൊടുത്തോരു വേൽ കയ്ക്കൊണ്ടു ചാട്ടുവാനോങ്ങിയ നേരത്തു ലക്ഷ്മണൻ മുൽപുക്കു ബാണങ്ങളെയ്തിതു....................3680 നക്തഞ്ചരാധിപൻ തന്നുടലൊക്കവേ രക്തമണിഞ്ഞു മുറിഞ്ഞു വലഞ്ഞുടൻ നിൽക്കും ദശാസനൻ കോപിച്ചു ചൊല്ലിനാൻ ലക്ഷ്മണൻ തന്നോടു 'നന്നു നീയെത്രയും രക്ഷിച്ചവാറു വിഭീഷണനെത്തദാ രക്ഷിക്കിൽ നന്നു നിന്നെപ്പുനരെന്നുടെ ശക്തി വരുന്നതു കണ്ടാലുമിന്നൊരു ശക്തനാകിൽ ഭവാൻ ഖണ്ഡിയ്ക്ക വേലിതും' എന്നു പറഞ്ഞു വേഗേന ചാട്ടീടിനാൻ ചെന്നു തറച്ചിതു മാറത്തു ശക്തിയും..........................3690 അസ്ത്രങ്ങൾ കൊണ്ടു തടുക്കരുതാഞ്ഞുടൻ വിത്രസ്തനായ്‌ തത്ര വീണു കുമാരനും വേൽകൊണ്ടു ലക്ഷ്മണൻ വീണതു കണ്ടുള്ളിൽ മാൽകൊണ്ടു രാമനും നിന്നു വിഷണ്ണനായ്‌ ശക്തി പറപ്പതിന്നാർക്കും കപികൾക്കു ശക്തി പോരാഞ്ഞു രഘുകുലനായകൻ തൃക്കൈകൾ കൊണ്ടു പിടിച്ചു പറിച്ചുട- നുൾക്കോപമോടു മുറിച്ചെറിഞ്ഞീടിനാൻ മിത്രതനയ സുഷേണ ജഗൽപ്രാണ- പുത്രാദികളോടരുൾചെയ്തിതാദരാൽ......................3700 'ലക്ഷ്മണൻ തന്നുടെ ചുറ്റുമിരുന്നിനി രക്ഷിച്ചുകൊൾവിൻ വിഷാദിക്കരുതേതും ദുഃഖസമയമല്ലിപ്പോളുഴറ്റോടു രക്ഷോവരനെ വധിയ്ക്കുന്നതുണ്ടു ഞാൻ കല്യാണമുൾക്കൊണ്ടു കണ്ടുകൊൾവിൻ നിങ്ങ- ളെല്ലവരുമിന്നു മൽക്കരകൗശലം ശക്രാത്മജനെ വധിച്ചതും വേഗത്തി- ലർക്കാത്മജാദികളോടുമൊരുമിച്ചു വാരിധിയിൽ ചിറകെട്ടിക്കടന്നതും പോരിൽ നിശാചരന്മാരെ വധിച്ചതും..........................3710 രാവണനിഗ്രഹസാദ്ധ്യമായിട്ടവൻ കേവലമിപ്പോളഭിമുഖനായിതു രാവണനും ബത! രാഘവനും കൂടി മേവുക ഭൂമിയിലെന്നുള്ളതല്ലിനി രാത്രിഞ്ചരേന്ദ്രനേക്കൊല്ലുവാൻ നിർണ്ണയം മാർത്താണ്ഡവംശത്തിലുള്ളവനാകിൽ ഞാൻ സപ്തദീപങ്ങളും സപ്താംബുധികളും സപ്താചലങ്ങളും സൂര്യചന്ദ്രന്മാരും ആകാശഭൂമികളെന്നിവയുള്ള നാൾ പോകാതെ കീർത്തിവർദ്ധിയ്ക്കുംപരിചു ഞാൻ......................3720 ആയോധനേ ദശകണ്ഠനെക്കൊൽവനൊ- രായുധപാണിയെന്നാകിൽ നിസ്സംശയം ദേവാസുരോരഗചാരണതാപസ- രേവരും കണ്ടറിയേണം മമ ബലം.' ഇത്ഥമരുൾചെയ്തു നക്തഞ്ചരേന്ദ്രനോ- ടസ്ത്രങ്ങളെയ്തു യുദ്ധം തുടങ്ങീടിനാൻ തത്സമം ബാണം നിശാചരാധീശനു- മുത്സാഹമുൾക്കൊണ്ടു തൂകിത്തുടങ്ങിനാൻ രാഘവരാവണന്മാർതമ്മിലിങ്ങനെ മേഘങ്ങൾ മാരി ചൊരിയുന്നതുപോലെ.......................3730 ബാണഗണം പൊഴിച്ചീടുന്നതുനേരം ഞാണൊലികൊണ്ടു മുഴങ്ങി ജഗത്ത്രയം സോദരൻ വീണു കിടക്കുന്നതോർത്തുള്ളി- ലാധി മുഴുത്തു രഘുകുലനായകൻ താരേയതാതനോടേവമരുൾചെയ്തു 'ധീരതയില്ല യുദ്ധത്തിനേതും മമ ഭൂതലേ വാഴ്കയിൽ നല്ലതെനിക്കിനി ഭ്രാതാവുതന്നോടുകൂടെ മരിപ്പതും വിൽപിടിയും മുറുകുന്നതില്ലേതുമേ കെൽപുമില്ലതെ ചമഞ്ഞു നമുക്കിഹ..............................3740 നിൽപാനുമേതുമരുതു മനസ്സിനും വിഭ്രമമേറിവരുന്നിതു മേൽക്കുമേൽ ദുഷ്ടനെക്കൊൽവാനുപായവും കണ്ടീല നഷ്ടമായ്‌ വന്നിതു മാനവും മാനസേ' ഏവമരുൾചെയ്തനേരം സുഷേണനും ദേവദേവൻതന്നൊടാശു ചൊല്ലീടിനാൻ 'ദേഹത്തിനേതും നിറം പകർന്നീലൊരു മോഹമത്രേ കുമാരനെന്നു നിർണ്ണയം വക്ത്രനേത്ര ള്കുമേതുംവികാരമി******* ല്ലത്തല് തീര്ന്നിപ്പൊളുണരുമവരജന്*******8 എന്നുണർത്തിച്ചനിലാത്മജൻ തന്നോടു പിന്നെ നിരൂപിച്ചു ചൊന്നാൻ സുഷേണനും 'മുന്നെക്കണക്കേ വിശല്യകരണിയാ- കുന്നമരുന്നിന്നു കൊണ്ടുവന്നീടുക' എന്നളവേ ഹനുമാനും വിരവോടു ചെന്നു മരുന്നതും കൊണ്ടുവന്നീടിനാൻ നസ്യവും ചെയ്തു സുഷേണൻ കുമാരനാ- ലസ്യവും തീർന്നു തെളിഞ്ഞു വിളങ്ങിനാൻ പിന്നെയുമൗഷധശൈലം കപിവരൻ മുന്നമിരുന്നവണ്ണം തന്നെയാക്കിനാൻ.....................3760 മന്നവൻതന്നെ വണങ്ങിനാൻ തമ്പിയും നന്നായ്‌ മുറുകെപ്പുണർന്നിതു രാമനും 'നിന്നുടെ പാരവശ്യം കാൺകകാരണ- മെന്നുടെ ധൈര്യവും പോയിതു മാനസേ' എന്നതുകേട്ടുരചെയ്തു കുമാരനു- 'മൊന്നു തിരുമനസ്സിങ്കലുണ്ടാകണം സത്യം തപോധനന്മാരോടു ചെയ്തതും മിഥ്യയായ്‌ വന്നുകൂടായെന്നു നിർണ്ണയം ത്രൈലോക്യകണ്ടകനാമിവനെക്കൊന്നു പാലിച്ചുകൊൾക ജഗത്ത്രയം വൈകാതെ' ലക്ഷ്മണൻ ചൊന്നതു കേട്ടു രഘൂത്തമൻ രക്ഷോവരനോടെതിർത്താനതിദ്രുതം തേരുമൊരുമിച്ചു വന്നു ദശാസ്യനും പോരിനു രാഘവനോടെതിർത്തീടിനാൻ പാരിൽ നിന്നിക്ഷ്വാകുവംശതിലകനും തേരിൽനിന്നാശരവംശതിലകനും പോരതി ഘോരമായ്‌ ചെയ്തോരു നേരത്തു പാരമിളപ്പം രഘൂത്തമനുണ്ടെന്നു നാരദനാദികൾ ചൊന്നതു കേൾക്കയാൽ പാരം വളർന്നൊരു സംഭ്രമത്തോടുടൻ ഇന്ദ്രനും മാതലിയോടു ചൊന്നാൻ 'മമ സ്യന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ ശ്രീരാഘവന്നു ഹിതം വരുമാറു നീ തേരും തെളിച്ചു കൊടുക്ക മടിയാതെ' മാതലിതാനതു കേട്ടുടൻ തേരുമായ്‌ ഭൂതലം തന്നിലിഴഞ്ഞു ചൊല്ലീടിനാൻ 'രാവണനോടു സമരത്തിനിന്നു ഞാൻ ദേവേന്ദ്രശാസനയാ വിടകൊണ്ടിതു തേരതിലാശു കരേറുക പോരിനായ്‌ മാരുതതുല്യവേഗേന നടത്തുവൻ' എന്നതു കേട്ടു രഥത്തെയും വന്ദിച്ചു മന്നവൻ തേരിലാമ്മാറു കരേറിനാൻ തന്നോടു തുല്യനായ്‌ രാഘവനെക്കണ്ടു വിണ്ണിലാമ്മാറൊന്നു നോക്കി ദശാസനൻ പേമഴപോലെ ശരങ്ങൾ തൂകീടിനാൻ രാമനും ഗാന്ധർവ്വമസ്ത്രമെയ്തീടിനാൻ രാക്ഷസമസ്ത്രം പ്രയോഗിച്ചതുനേരം രാക്ഷസരാജനും രൂക്ഷമായെത്രയും ക്രൂരനാഗങ്ങളാമസ്ത്രത്തെ മാറ്റുവാൻ ഗാരുഡമസ്ത്രമെയ്തു രഘുനാഥനും മാതലിമേലും ദശാസനൻ ബാണങ്ങ- ളെയ്തു കൊടിയും മുറിച്ചു കളഞ്ഞിതു വാജികൾക്കും ശരമേറ്റമേറ്റു പുന- രാജിയും ഘോരമായ്‌വന്നു രഘുവരൻ കൈകാൽ തളർന്നു തേർത്തട്ടിൽനിൽക്കും വിധൗ കൈകസീനന്ദനനായ വിഭീഷണൻ ശോകാതിരേകം കലർന്നു നിന്നീടിനാൻ ലോകരുമേറ്റം വിഷാദം കലർന്നിതും കാലപുരത്തിനയപ്പേനിനിയെന്നു ശൂലം പ്രയോഗിച്ചിതാശരാധീശനും അസ്ത്രങ്ങൾകൊണ്ടു തടപൊറാഞ്ഞോർത്തുടൻ വൃത്രാരിതന്നുടെ തേരിലിരുന്നൊരു ശക്തിയെടുത്തയച്ചൂ രഘുനാഥനും പത്തു നുറുങ്ങി വീണു തത്ര ശൂലവും നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ- ശ്ശസ്ത്രങ്ങൾകൊണ്ടു മുറിച്ചിതു രാഘവൻ സാരഥി തേരും തിരിച്ചടിച്ചാർത്തനായ്‌ പോരിലൊഴിച്ചു നിർത്തീടിനാനന്നേരം ആലശ്യമൊട്ടകന്നോരു നേരം തത്ര- പൗലസ്ത്യനും സൂതനോടു ചൊല്ലീടിനാൻ 'എന്തിനായ്ക്കൊണ്ടു നീ പിന്തിരിഞ്ഞു ബലാ- ലന്ധനായ്‌ ഞാനത്ര ദുർബ്ബലനാകയോ? കൂടലരോടെതിർത്താൽ ഞാനൊരുത്തനോ- ടൊടിയൊളിച്ചവാറെന്നു കണ്ടൂ ഭവാൻ? നീയല്ല സൂതനെനിക്കിനി രാമനു നീയതിബാന്ധവനെന്നറിഞ്ഞേനഹം' ഇത്ഥം നിശാചാധീശൻ പറഞ്ഞതി- നുത്തരം സാരഥി സത്വരം ചൊല്ലിനാൻ 'രാമനെ സ്നേഹമുണ്ടായിട്ടുമല്ല മ- ത്സ്വാമിയെ ദ്വേഷമുണ്ടായിട്ടുമല്ല മേ രാമനോടേറ്റു പൊരുതിനിൽക്കുന്നേര- മാമയം പൂണ്ടു തളർന്നതു കണ്ടു ഞാൻ സ്നേഹം ഭവാനെക്കുറിച്ചേറ്റമാകയാൽ മോഹമകലുവോളം പോർക്കളം വിട്ടു ദൂരെ നിന്നാലസ്യമെല്ലാം കളഞ്ഞിനി- പ്പോരിന്നടുക്കണമെന്നു കൽപിച്ചത്രെ സാരഥിതാനറിയേണം മഹാരഥ- ന്മാരുടെ സാദവും വാജികൾസാദവും വൈരികൾക്കുള്ള ജയാജയകാലവും പോരിൽ നിമ്‌നോന്നതദേശവിശേഷവും എല്ലാമറിഞ്ഞു രഥം നടത്തുന്നവ- നല്ലോ നിപുണനായുള്ള സൂതൻ പ്രഭോ!' എന്നതു കേട്ടു തെളിഞ്ഞഥ രാവണ- നൊന്നു പുണർന്നാശു കൈവളയും കൊടു- 'ത്തിന്നിനിത്തേരടുത്താശു കൂട്ടീടുക പിന്നോക്കമില്ലിനിയൊന്നുകൊണ്ടുമെടോ! ഇന്നോടു നാളെയോടൊന്നു തിരിഞ്ഞിടും മന്നവനോടുള്ള പോരെന്നറിക നീ' സൂതനും തേരതിവേഗേന പൂട്ടിനാൻ ക്രോധം മുഴുത്തങ്ങടുത്തിതു രാമനും തങ്ങളിലേറ്റമണഞ്ഞു പൊരുതള- വങ്ങുമിങ്ങും നിറയുന്നു ശരങ്ങളാൽ </poem> 8hukqb2ii3h2lw0jx8h944nr58r2zy4 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അതികായവധം 0 4376 246987 246986 2026-09-01T12:24:15Z ~2026-44247-58 13522 246987 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കുംഭകർണ്ണൻ‌ മരിച്ചോരു വൃത്താന്ദവും കമ്പം വരുമാറു കേട്ടു ദശാനൻ മോഹിച്ചു ഭൂമിയിൽ വീണു പുനരുടൻ മോഹവും തീർന്നു മുഹൂർത്ത മാത്രം കൊണ്ടു................2350 പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു ഖിന്നനായോരു ദശഗ്രീവനെത്തദാ ചെന്നു തൊഴുതു പറഞ്ഞു ത്രിശിരസ്സു- മുന്നതനായോരതികായ വീരനും ദേവാന്തകനും നരാന്തകനും മുഹൂ രേവം മഹോദരനും മഹാപാർശ്വനും മത്തനുമുന്മത്തനുമൊരുമിച്ചതി ശക്തിയേറീടും നിശാചര വീരന്മാർ എട്ടുപേരും സമരത്തിനൊരുമ്പെട്ടു ദുഷ്ടനാം രാവണൻ തന്നോടു ചൊല്ലിനാർ...............2360 ദുഖിപ്പതിനെന്തു കാരണം? ഞങ്ങൾ ചെ ന്നൊക്കെരിപുക്കളെക്കൊന്നു വരാമല്ലോ യുദ്ധത്തിനായയച്ചീടുകിൽ ന്ജങ്ങളെ***** ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ എന്കിലോ നിങ്ങൾ പോയ്ചെന്നു യുദ്ധം ചെയ്തു *** സങ്കടം തീർക്കെന്നു ചൊന്നാൻ ദശാനൻ കണ്ടുകൂടാതോളമുള്ള പെരുമ്പട യുണ്ടതും കൊണ്ടുപോയ്കൊള്ളുവിനെല്ലാരും ആയുദ വാഹന ഭൂഷണ ജാലവു മാവോളവും കൊടുത്താർ ദശകന്തരൻ........................2370 വെള്ളം കണക്കെ പരന്ന പെരുമ്പട യ്ക്കുള്ളിൽ മഹാരഥന്മാരിവര്ണ്വരും ****8 പോർക്കു പുറപ്പെട്ടു ചൊന്നതു കണ്ടള വൂക്കോടടുത്തു കപിപ്രവരന്മാരും സംഖ്യയില്ലാതോളമുള്ള പെരുമ്പട വൻകടൽ പോലെ വരുന്നതു കണ്ടള വന്തകൻ വീട്ടിലാക്കീടിനാൻ സ്വത്വര മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും കല്ലും മലയും മരങ്ങളും കൈകൊണ്ടു ചെല്ലുന്ന വീരരോടേറ്റു നിശാചരര്.................2380 **** കൊല്ലുന്നിതാശു കപിവരന്മാരെയും നല്ല ശസ്ത്രാസ്ത്രന്ഗലൾ തൂകി ക്ഷണാന്തരേ///////// വാരണവാജി രഥങ്ങളും കാലാളും ദാരുണന്മാരായ രാക്ഷസ്സ വീരരും വീണു മരിച്ചുള്ള ചോരപ്പൊഴകളും കാണായിതു പലതായൊലിക്കുന്നതും അന്തമില്ലാത കബന്ധന്ഗളും പല തന്തികേ നൃത്തമാടിത്തുടങ്ങി തദാ രാക്ഷസരൊക്കെ മരിച്ചതു കണ്ടതി രൂക്ഷതയോടുമടുത്താൻ നരാന്തകൻ........................2390 കുന്തവുമേന്തി കുതിരപ്പുറമേറി യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ അംഗദൻ മുഷ്ടികൾ കൊണ്ടവൻ തന്നുടൽ ഭംഗം വരുത്തി യമപുരത്താക്കിനാൻ ദേവാന്തകനും പരിഘവുമായ് വന്നു ദേവേന്ദ്രപുത്രതനയനോടേറ്റിതു വാരണമേറി മഹോദര വീരനും തേരിലേറി ത്രിശിരസ്സുമണന്ജിതു***** മൂവരോടും പൊരുതീടിനാനംഗദൻ ദേവാരികളും പുകഴ്ത്തിനാരന്നേരം....................2400 കണ്ടുനില്കും വായുപുത്രനും നീലനും മണ്ടിവന്നാശു തുണച്ചാരതുനേരം മാരുതി കൊന്നിതു ദേവാന്തകനേയും വീരനാം നീലൻ മഹോദരൻ തന്നേയും ശൂരനാകും ത്രിശിരസ്സിൻ തലകളെ മാരുതി വെത്തിക്കളന്ജു കൊന്നീടിനാൻ വന്നു പൊരുതാൻ മഹാപർശ്വനന്നേരം കൊന്നു കളന്ജു നൃഷഭൻ മഹാബലൻ മത്തനുമുന്മത്തനും മരിച്ചാൻ കപി സത്തമന്മാരോടെതിർത്തതി സത്വരം......................2410 വിശ്വൈകവീരനതികായനന്നേര മശ്വങ്ങളായിരം പൂട്ടിയ തേരതിൽ ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി ച്ചസ്ത്രന്ജ്ന നത്യര്ത്ഥ മുദ്ധതചിത്തനായ് ***** യുദ്ധത്തിനായ് ചെറുന്ജാണൊലിയുമിട്ടു ****** നക്തന്ജര ശ്രേഷ്ഠപുത്രനടുത്തപ്പോൾ ***** നില്കരുതാന്ജു ഭയപ്പെട്ട വാനര***** രൊക്കെ വാൽ പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ സാമർത്ഥ്യമേറെയുള്ളോരതികായനെ സൗമിത്രിചെന്നു ചെറുത്താനതുനേരം.........................2420 ലക്ഷ്മണ ബാണങ്ങൾ ചെന്നെടുക്കും വിധൗ തല്ക്ഷണേ പ്രത്യന്ഗ് മുഖങ്ങളായ് വീണുപോം***** ചിന്ത മുഴുത്തതുമാവതല്ലാന്ജേറ്റ ***** മന്ധനായ് സൗമിത്രി നില്കുന്നതു നേരം മാരുത ദേവനും മാനുഷനായ് വന്നു സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ പണ്ടു വിരിന്ചൻ കൊടുത്തൊരു കന്ചുക ***** മുണ്ടതുകൊണ്ടവനേൽക്കയില്ലായുധം ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി ബ്രഹ്മാസ്ത്രമെയ്തിവൻ തന്നെ വധിക്ക നീ........................2430 പിന്നെനിന്നാൽ വധിക്കപ്പെടുമിന്ദ്രജി- ത്തുന്നതനായ ദശാനനൻ തന്നെയും കൊന്നുപാലിക്കും ജഗത്രയം രാഘവ നെന്നു പറന്ജു മറന്ജു സമീരണൻ***** ലക്ഷ്മണനും നിജ പൂര്വജൻ തൻപദ- മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു പുഷ്കരസംഭവ ബാണം പ്രയോഗിച്ചു തൽക്ഷണേ കണ്ഠം മുറിച്ചാനതു നേരം ഭൂമൗ പതിപ്പൊരതികായമസ്തക മാമോദമുൾക്കൊണ്ടെടുത്തു കപി കുലം..................2440 രാമാന്തികേ വച്ചു കൈതൊഴുതീടിനാ രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ ഭുജംഗഖഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവകൈകൊണ്ടുഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ ചില്പുരുഷൻ പുരുഷോത്തമമദ്വയം ദേവമുനീശ്വരൻ നാരദനും തദാ സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ രാമം ദശരഥനന്ദനമുല്പലശ്യാമളം കോമളം ബാണധനുർദ്ധരം പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂർണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമമാ മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ: “സീതാപതേ! രാമ! രാജേന്ദ്ര! രാഘവ! ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന! വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ! ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു മായാ മാനുഷാകാരനായ് ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ് സത്യസ്വരൂപനായ് സർവ്വലോകേശനായ് സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ് സത്വപ്രധാനഗുണപ്രിയനായ് സദാ വ്യക്തനായവ്യക്തനായതിസ്വസ്ഥനായ് നിഷ്കളനായ് നിരാകാരനായിങ്ങനെ നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ് ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ് ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു നിത്യം പുരുഷപ്രകൃതികാലാഖ്യനായ് ഭക്തപ്രിയനാം പരമാത്മനേ നമഃ യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും ചേതസി താപസേന്ദ്രന്മാർ നിരാശയാ തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം സർവ്വലോകാധാരമാദ്യം നമോ നമഃ ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ ത്വൽബോധമുണ്ടായ്‌വരികയുമില്ലല്ലോ ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി പ്പോളെ നിക്കവകാശമുണ്ടായതും ചില്പുരുഷ!പ്രഭോ!നിൻ‌കൃപാവൈഭവമെ പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ! കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ മോഹാദി ശത്രുക്കളുണ്ടാകയാൽ മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ ശക്തിയുമില്ല നിന്മായാബലവശാൽ ത്വൽക്കഥാപീയൂഷപാനവും ചൈയ്തു കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര പഞ്ചത്തിങ്കലൊക്കെ നിരന്തരം നിൻ‌ചരിതങ്ങളും പാടി വിശുദ്ധനായ് സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ! രാജരാജേന്ദ്ര! രഘുകുലനായക! രാജീവലോചന! രാമ! രമാപതേ! പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച കുംഭകർണ്ണൻ‌തന്നെക്കൊൽകയാൽ ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ മേഘനിനാദനെക്കൊല്ലുമായോധനേ പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു മാനവവീര! ജയിക്ക ജയിക്ക നീ ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി ഭക്തിമാനാകിയ നാരദനും തദാ രാഘവനോടനുവാദവും കൈക്കൊണ്ടു വേഗേന പോയ്മറഞ്ഞീടിനാനന്നേരം </poem> ieuf6uafzxq3791n5as4s683e6nuqc7 246988 246987 2026-09-01T12:39:10Z ~2026-44247-58 13522 246988 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കുംഭകർണ്ണൻ‌ മരിച്ചോരു വൃത്താന്ദവും കമ്പം വരുമാറു കേട്ടു ദശാനൻ മോഹിച്ചു ഭൂമിയിൽ വീണു പുനരുടൻ മോഹവും തീർന്നു മുഹൂർത്ത മാത്രം കൊണ്ടു................2350 പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു ഖിന്നനായോരു ദശഗ്രീവനെത്തദാ ചെന്നു തൊഴുതു പറഞ്ഞു ത്രിശിരസ്സു- മുന്നതനായോരതികായ വീരനും ദേവാന്തകനും നരാന്തകനും മുഹൂ രേവം മഹോദരനും മഹാപാർശ്വനും മത്തനുമുന്മത്തനുമൊരുമിച്ചതി ശക്തിയേറീടും നിശാചര വീരന്മാർ എട്ടുപേരും സമരത്തിനൊരുമ്പെട്ടു ദുഷ്ടനാം രാവണൻ തന്നോടു ചൊല്ലിനാർ...............2360 ദുഖിപ്പതിനെന്തു കാരണം? ഞങ്ങൾ ചെ ന്നൊക്കെരിപുക്കളെക്കൊന്നു വരാമല്ലോ യുദ്ധത്തിനായയച്ചീടുകിൽ ഞങ്ങളെ ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ എങ്കലോ നിങ്ങൾ പോയ്ചെന്നു യുദ്ധം ചെയ്തു സങ്കടം തീർക്കെന്നു ചൊന്നാൻ ദശാനൻ കണ്ടുകൂടാതോളമുള്ള പെരുമ്പട യുണ്ടതും കൊണ്ടുപോയ്കൊള്ളുവിനെല്ലാരും ആയുദ വാഹന ഭൂഷണ ജാലവു മാവോളവും കൊടുത്താർ ദശകന്തരൻ........................2370 വെള്ളം കണക്കെ പരന്ന പെരുമ്പട യ്ക്കുള്ളിൽ മഹാരഥന്മാരിവര്ണ്വരും ****8 പോർക്കു പുറപ്പെട്ടു ചൊന്നതു കണ്ടള വൂക്കോടടുത്തു കപിപ്രവരന്മാരും സംഖ്യയില്ലാതോളമുള്ള പെരുമ്പട വൻകടൽ പോലെ വരുന്നതു കണ്ടള വന്തകൻ വീട്ടിലാക്കീടിനാൻ സ്വത്വര മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും കല്ലും മലയും മരങ്ങളും കൈകൊണ്ടു ചെല്ലുന്ന വീരരോടേറ്റു നിശാചരർ.................2380 കൊല്ലുന്നിതാശു കപിവരന്മാരെയും നല്ല ശസ്ത്രാസ്ത്രങ്ങൾ തൂകി ക്ഷണാന്തരേ വാരണവാജി രഥങ്ങളും കാലാളും ദാരുണന്മാരായ രാക്ഷസ്സ വീരരും വീണു മരിച്ചുള്ള ചോരപ്പൊഴകളും കാണായിതു പലതായൊലിക്കുന്നതും അന്തമില്ലാത കബന്ധന്ഗളും പല തന്തികേ നൃത്തമാടിത്തുടങ്ങി തദാ രാക്ഷസരൊക്കെ മരിച്ചതു കണ്ടതി രൂക്ഷതയോടുമടുത്താൻ നരാന്തകൻ........................2390 കുന്തവുമേന്തി കുതിരപ്പുറമേറി യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ അംഗദൻ മുഷ്ടികൾ കൊണ്ടവൻ തന്നുടൽ ഭംഗം വരുത്തി യമപുരത്താക്കിനാൻ ദേവാന്തകനും പരിഘവുമായ് വന്നു ദേവേന്ദ്രപുത്രതനയനോടേറ്റിതു വാരണമേറി മഹോദര വീരനും തേരിലേറി ത്രിശിരസ്സുമണന്ജിതു***** മൂവരോടും പൊരുതീടിനാനംഗദൻ ദേവാരികളും പുകഴ്ത്തിനാരന്നേരം....................2400 കണ്ടുനില്കും വായുപുത്രനും നീലനും മണ്ടിവന്നാശു തുണച്ചാരതുനേരം മാരുതി കൊന്നിതു ദേവാന്തകനേയും വീരനാം നീലൻ മഹോദരൻ തന്നേയും ശൂരനാകും ത്രിശിരസ്സിൻ തലകളെ മാരുതി വെത്തിക്കളന്ജു കൊന്നീടിനാൻ വന്നു പൊരുതാൻ മഹാപർശ്വനന്നേരം കൊന്നു കളന്ജു നൃഷഭൻ മഹാബലൻ മത്തനുമുന്മത്തനും മരിച്ചാൻ കപി സത്തമന്മാരോടെതിർത്തതി സത്വരം......................2410 വിശ്വൈകവീരനതികായനന്നേര മശ്വങ്ങളായിരം പൂട്ടിയ തേരതിൽ ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി ച്ചസ്ത്രന്ജ്ന നത്യർത്ഥ മുദ്ധതചിത്തനായ് ***** യുദ്ധത്തിനായ് ചെറുഞാണൊലിയുമിട്ടു നക്തന്ജര ശ്രേഷ്ഠപുത്രനടുത്തപ്പോൾ ***** നില്കരുതാന്ജു ഭയപ്പെട്ട വാനര***** രൊക്കെ വാൽ പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ സാമർത്ഥ്യമേറെയുള്ളോരതികായനെ സൗമിത്രിചെന്നു ചെറുത്താനതുനേരം.........................2420 ലക്ഷ്മണ ബാണങ്ങൾ ചെന്നെടുക്കും വിധൗ തൽക്ഷണേ പ്രത്യന്ഗ് മുഖങ്ങളായ് വീണുപോം***** ചിന്ത മുഴുത്തതുമാവതല്ലാന്ജേറ്റ ***** മന്ധനായ് സൗമിത്രി നില്കുന്നതു നേരം മാരുത ദേവനും മാനുഷനായ് വന്നു സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ പണ്ടു വിരിന്ചൻ കൊടുത്തൊരു കന്ചുക ***** മുണ്ടതുകൊണ്ടവനേൽക്കയില്ലായുധം ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി ബ്രഹ്മാസ്ത്രമെയ്തിവൻ തന്നെ വധിക്ക നീ........................2430 പിന്നെനിന്നാൽ വധിക്കപ്പെടുമിന്ദ്രജി- ത്തുന്നതനായ ദശാനനൻ തന്നെയും കൊന്നുപാലിക്കും ജഗത്രയം രാഘവ നെന്നു പറന്ജു മറഞ്ഞു സമീരണൻ ലക്ഷ്മണനും നിജ പൂര്വജൻ തൻപദ- മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു പുഷ്കരസംഭവ ബാണം പ്രയോഗിച്ചു തൽക്ഷണേ കണ്ഠം മുറിച്ചാനതു നേരം ഭൂമൗ പതിപ്പൊരതികായമസ്തക മാമോദമുൾക്കൊണ്ടെടുത്തു കപി കുലം..................2440 രാമാന്തികേ വച്ചു കൈതൊഴുതീടിനാ രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ ഭുജംഗഖഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവകൈകൊണ്ടുഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ ചില്പുരുഷൻ പുരുഷോത്തമമദ്വയം ദേവമുനീശ്വരൻ നാരദനും തദാ സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ രാമം ദശരഥനന്ദനമുല്പലശ്യാമളം കോമളം ബാണധനുർദ്ധരം പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂർണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമമാ മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ: “സീതാപതേ! രാമ! രാജേന്ദ്ര! രാഘവ! ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന! വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ! ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു മായാ മാനുഷാകാരനായ് ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ് സത്യസ്വരൂപനായ് സർവ്വലോകേശനായ് സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ് സത്വപ്രധാനഗുണപ്രിയനായ് സദാ വ്യക്തനായവ്യക്തനായതിസ്വസ്ഥനായ് നിഷ്കളനായ് നിരാകാരനായിങ്ങനെ നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ് ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ് ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും ഞ്ച ഞാ രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു നിത്യം പുരുഷപ്രകൃതികാലാഖ്യനായ് ഭക്തപ്രിയനാം പരമാത്മനേ നമഃ യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും ചേതസി താപസേന്ദ്രന്മാർ നിരാശയാ തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം സർവ്വലോകാധാരമാദ്യം നമോ നമഃ ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ ത്വൽബോധമുണ്ടായ്‌വരികയുമില്ലല്ലോ ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി പ്പോളെ നിക്കവകാശമുണ്ടായതും ചില്പുരുഷ!പ്രഭോ!നിൻ‌കൃപാവൈഭവമെ പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ! കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ മോഹാദി ശത്രുക്കളുണ്ടാകയാൽ മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ ശക്തിയുമില്ല നിന്മായാബലവശാൽ ത്വൽക്കഥാപീയൂഷപാനവും ചൈയ്തു കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര പഞ്ചത്തിങ്കലൊക്കെ നിരന്തരം നിൻ‌ചരിതങ്ങളും പാടി വിശുദ്ധനായ് സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ! രാജരാജേന്ദ്ര! രഘുകുലനായക! രാജീവലോചന! രാമ! രമാപതേ! പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച കുംഭകർണ്ണൻ‌തന്നെക്കൊൽകയാൽ ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ മേഘനിനാദനെക്കൊല്ലുമായോധനേ പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു മാനവവീര! ജയിക്ക ജയിക്ക നീ ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി ഭക്തിമാനാകിയ നാരദനും തദാ രാഘവനോടനുവാദവും കൈക്കൊണ്ടു വേഗേന പോയ്മറഞ്ഞീടിനാനന്നേരം </poem> 3moa0j9p1m3ufccixnckwv0eg0t2mav 246996 246988 2026-09-02T02:36:20Z ~2026-44247-58 13522 246996 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കുംഭകർണ്ണൻ‌ മരിച്ചോരു വൃത്താന്ദവും കമ്പം വരുമാറു കേട്ടു ദശാനൻ മോഹിച്ചു ഭൂമിയിൽ വീണു പുനരുടൻ മോഹവും തീർന്നു മുഹൂർത്ത മാത്രം കൊണ്ടു................2350 പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു ഖിന്നനായോരു ദശഗ്രീവനെത്തദാ ചെന്നു തൊഴുതു പറഞ്ഞു ത്രിശിരസ്സു- മുന്നതനായോരതികായ വീരനും ദേവാന്തകനും നരാന്തകനും മുഹൂ രേവം മഹോദരനും മഹാപാർശ്വനും മത്തനുമുന്മത്തനുമൊരുമിച്ചതി ശക്തിയേറീടും നിശാചര വീരന്മാർ എട്ടുപേരും സമരത്തിനൊരുമ്പെട്ടു ദുഷ്ടനാം രാവണൻ തന്നോടു ചൊല്ലിനാർ...............2360 ദുഖിപ്പതിനെന്തു കാരണം? ഞങ്ങൾ ചെ ന്നൊക്കെരിപുക്കളെക്കൊന്നു വരാമല്ലോ യുദ്ധത്തിനായയച്ചീടുകിൽ ഞങ്ങളെ ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ എങ്കലോ നിങ്ങൾ പോയ്ചെന്നു യുദ്ധം ചെയ്തു സങ്കടം തീർക്കെന്നു ചൊന്നാൻ ദശാനൻ കണ്ടുകൂടാതോളമുള്ള പെരുമ്പട യുണ്ടതും കൊണ്ടുപോയ്കൊള്ളുവിനെല്ലാരും ആയുദ വാഹന ഭൂഷണ ജാലവു മാവോളവും കൊടുത്താർ ദശകന്തരൻ........................2370 വെള്ളം കണക്കെ പരന്ന പെരുമ്പട യ്ക്കുള്ളിൽ മഹാരഥന്മാരിവര്ണ്വരും ****8 പോർക്കു പുറപ്പെട്ടു ചൊന്നതു കണ്ടള വൂക്കോടടുത്തു കപിപ്രവരന്മാരും സംഖ്യയില്ലാതോളമുള്ള പെരുമ്പട വൻകടൽ പോലെ വരുന്നതു കണ്ടള വന്തകൻ വീട്ടിലാക്കീടിനാൻ സ്വത്വര മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും കല്ലും മലയും മരങ്ങളും കൈകൊണ്ടു ചെല്ലുന്ന വീരരോടേറ്റു നിശാചരർ.................2380 കൊല്ലുന്നിതാശു കപിവരന്മാരെയും നല്ല ശസ്ത്രാസ്ത്രങ്ങൾ തൂകി ക്ഷണാന്തരേ വാരണവാജി രഥങ്ങളും കാലാളും ദാരുണന്മാരായ രാക്ഷസ്സ വീരരും വീണു മരിച്ചുള്ള ചോരപ്പൊഴകളും കാണായിതു പലതായൊലിക്കുന്നതും അന്തമില്ലാത കബന്ധന്ഗളും പല തന്തികേ നൃത്തമാടിത്തുടങ്ങി തദാ രാക്ഷസരൊക്കെ മരിച്ചതു കണ്ടതി രൂക്ഷതയോടുമടുത്താൻ നരാന്തകൻ........................2390 കുന്തവുമേന്തി കുതിരപ്പുറമേറി യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ അംഗദൻ മുഷ്ടികൾ കൊണ്ടവൻ തന്നുടൽ ഭംഗം വരുത്തി യമപുരത്താക്കിനാൻ ദേവാന്തകനും പരിഘവുമായ് വന്നു ദേവേന്ദ്രപുത്രതനയനോടേറ്റിതു വാരണമേറി മഹോദര വീരനും തേരിലേറി ത്രിശിരസ്സുമണന്ജിതു***** മൂവരോടും പൊരുതീടിനാനംഗദൻ ദേവാരികളും പുകഴ്ത്തിനാരന്നേരം....................2400 കണ്ടുനില്കും വായുപുത്രനും നീലനും മണ്ടിവന്നാശു തുണച്ചാരതുനേരം മാരുതി കൊന്നിതു ദേവാന്തകനേയും വീരനാം നീലൻ മഹോദരൻ തന്നേയും ശൂരനാകും ത്രിശിരസ്സിൻ തലകളെ മാരുതി വെത്തിക്കളന്ജു കൊന്നീടിനാൻ വന്നു പൊരുതാൻ മഹാപർശ്വനന്നേരം കൊന്നു കളന്ജു നൃഷഭൻ മഹാബലൻ മത്തനുമുന്മത്തനും മരിച്ചാൻ കപി സത്തമന്മാരോടെതിർത്തതി സത്വരം......................2410 വിശ്വൈകവീരനതികായനന്നേര മശ്വങ്ങളായിരം പൂട്ടിയ തേരതിൽ ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി ച്ചസ്ത്രജ്ഞനത്യർത്ഥ മുദ്ധതചിത്തനായ് യുദ്ധത്തിനായ് ചെറുഞാണൊലിയുമിട്ടു നക്തഞ്ചര ശ്രേഷ്ഠപുത്രനടുത്തപ്പോൾ നില്കരുതാഞ്ഞു ഭയപ്പെട്ട വാനര രൊക്കെ വാൽ പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ സാമർത്ഥ്യമേറെയുള്ളോരതികായനെ സൗമിത്രിചെന്നു ചെറുത്താനതുനേരം.........................2420 ലക്ഷ്മണ ബാണങ്ങൾ ചെന്നെടുക്കും വിധൗ തൽക്ഷണേ പ്രത്യന്ഗ് മുഖങ്ങളായ് വീണുപോം***** ചിന്ത മുഴുത്തതുമാവതല്ലാന്ജേറ്റ ***** മന്ധനായ് സൗമിത്രി നില്കുന്നതു നേരം മാരുത ദേവനും മാനുഷനായ് വന്നു സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ പണ്ടു വിരിന്ചൻ കൊടുത്തൊരു കന്ചുക ***** മുണ്ടതുകൊണ്ടവനേൽക്കയില്ലായുധം ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി ബ്രഹ്മാസ്ത്രമെയ്തിവൻ തന്നെ വധിക്ക നീ........................2430 പിന്നെനിന്നാൽ വധിക്കപ്പെടുമിന്ദ്രജി- ത്തുന്നതനായ ദശാനനൻ തന്നെയും കൊന്നുപാലിക്കും ജഗത്രയം രാഘവ നെന്നു പറന്ജു മറഞ്ഞു സമീരണൻ ലക്ഷ്മണനും നിജ പൂര്വജൻ തൻപദ- മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു പുഷ്കരസംഭവ ബാണം പ്രയോഗിച്ചു തൽക്ഷണേ കണ്ഠം മുറിച്ചാനതു നേരം ഭൂമൗ പതിപ്പൊരതികായമസ്തക മാമോദമുൾക്കൊണ്ടെടുത്തു കപി കുലം..................2440 രാമാന്തികേ വച്ചു കൈതൊഴുതീടിനാ രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ ഭുജംഗഖഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവകൈകൊണ്ടുഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ ചില്പുരുഷൻ പുരുഷോത്തമമദ്വയം ദേവമുനീശ്വരൻ നാരദനും തദാ സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ രാമം ദശരഥനന്ദനമുല്പലശ്യാമളം കോമളം ബാണധനുർദ്ധരം പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂർണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമമാ മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ: “സീതാപതേ! രാമ! രാജേന്ദ്ര! രാഘവ! ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന! വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ! ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു മായാ മാനുഷാകാരനായ് ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ് സത്യസ്വരൂപനായ് സർവ്വലോകേശനായ് സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ് സത്വപ്രധാനഗുണപ്രിയനായ് സദാ വ്യക്തനായവ്യക്തനായതിസ്വസ്ഥനായ് നിഷ്കളനായ് നിരാകാരനായിങ്ങനെ നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ് ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ് ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും ഞ്ച ഞാ രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു നിത്യം പുരുഷപ്രകൃതികാലാഖ്യനായ് ഭക്തപ്രിയനാം പരമാത്മനേ നമഃ യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും ചേതസി താപസേന്ദ്രന്മാർ നിരാശയാ തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം സർവ്വലോകാധാരമാദ്യം നമോ നമഃ ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ ത്വൽബോധമുണ്ടായ്‌വരികയുമില്ലല്ലോ ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി പ്പോളെ നിക്കവകാശമുണ്ടായതും ചില്പുരുഷ!പ്രഭോ!നിൻ‌കൃപാവൈഭവമെ പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ! കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ മോഹാദി ശത്രുക്കളുണ്ടാകയാൽ മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ ശക്തിയുമില്ല നിന്മായാബലവശാൽ ത്വൽക്കഥാപീയൂഷപാനവും ചൈയ്തു കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര പഞ്ചത്തിങ്കലൊക്കെ നിരന്തരം നിൻ‌ചരിതങ്ങളും പാടി വിശുദ്ധനായ് സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ! രാജരാജേന്ദ്ര! രഘുകുലനായക! രാജീവലോചന! രാമ! രമാപതേ! പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച കുംഭകർണ്ണൻ‌തന്നെക്കൊൽകയാൽ ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ മേഘനിനാദനെക്കൊല്ലുമായോധനേ പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു മാനവവീര! ജയിക്ക ജയിക്ക നീ ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി ഭക്തിമാനാകിയ നാരദനും തദാ രാഘവനോടനുവാദവും കൈക്കൊണ്ടു വേഗേന പോയ്മറഞ്ഞീടിനാനന്നേരം </poem> ntkwjlm30nysguufn9w2fw8y1kso1hz 246997 246996 2026-09-02T02:40:43Z ~2026-44247-58 13522 246997 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കുംഭകർണ്ണൻ‌ മരിച്ചോരു വൃത്താന്ദവും കമ്പം വരുമാറു കേട്ടു ദശാനൻ മോഹിച്ചു ഭൂമിയിൽ വീണു പുനരുടൻ മോഹവും തീർന്നു മുഹൂർത്ത മാത്രം കൊണ്ടു................2350 പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു ഖിന്നനായോരു ദശഗ്രീവനെത്തദാ ചെന്നു തൊഴുതു പറഞ്ഞു ത്രിശിരസ്സു- മുന്നതനായോരതികായ വീരനും ദേവാന്തകനും നരാന്തകനും മുഹൂ രേവം മഹോദരനും മഹാപാർശ്വനും മത്തനുമുന്മത്തനുമൊരുമിച്ചതി ശക്തിയേറീടും നിശാചര വീരന്മാർ എട്ടുപേരും സമരത്തിനൊരുമ്പെട്ടു ദുഷ്ടനാം രാവണൻ തന്നോടു ചൊല്ലിനാർ...............2360 ദുഖിപ്പതിനെന്തു കാരണം? ഞങ്ങൾ ചെ ന്നൊക്കെരിപുക്കളെക്കൊന്നു വരാമല്ലോ യുദ്ധത്തിനായയച്ചീടുകിൽ ഞങ്ങളെ ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ എങ്കലോ നിങ്ങൾ പോയ്ചെന്നു യുദ്ധം ചെയ്തു സങ്കടം തീർക്കെന്നു ചൊന്നാൻ ദശാനൻ കണ്ടുകൂടാതോളമുള്ള പെരുമ്പട യുണ്ടതും കൊണ്ടുപോയ്കൊള്ളുവിനെല്ലാരും ആയുദ വാഹന ഭൂഷണ ജാലവു മാവോളവും കൊടുത്താർ ദശകന്തരൻ........................2370 വെള്ളം കണക്കെ പരന്ന പെരുമ്പട യ്ക്കുള്ളിൽ മഹാരഥന്മാരിവര്ണ്വരും ****8 പോർക്കു പുറപ്പെട്ടു ചൊന്നതു കണ്ടള വൂക്കോടടുത്തു കപിപ്രവരന്മാരും സംഖ്യയില്ലാതോളമുള്ള പെരുമ്പട വൻകടൽ പോലെ വരുന്നതു കണ്ടള വന്തകൻ വീട്ടിലാക്കീടിനാൻ സ്വത്വര മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും കല്ലും മലയും മരങ്ങളും കൈകൊണ്ടു ചെല്ലുന്ന വീരരോടേറ്റു നിശാചരർ.................2380 കൊല്ലുന്നിതാശു കപിവരന്മാരെയും നല്ല ശസ്ത്രാസ്ത്രങ്ങൾ തൂകി ക്ഷണാന്തരേ വാരണവാജി രഥങ്ങളും കാലാളും ദാരുണന്മാരായ രാക്ഷസ്സ വീരരും വീണു മരിച്ചുള്ള ചോരപ്പൊഴകളും കാണായിതു പലതായൊലിക്കുന്നതും അന്തമില്ലാത കബന്ധന്ഗളും പല തന്തികേ നൃത്തമാടിത്തുടങ്ങി തദാ രാക്ഷസരൊക്കെ മരിച്ചതു കണ്ടതി രൂക്ഷതയോടുമടുത്താൻ നരാന്തകൻ........................2390 കുന്തവുമേന്തി കുതിരപ്പുറമേറി യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ അംഗദൻ മുഷ്ടികൾ കൊണ്ടവൻ തന്നുടൽ ഭംഗം വരുത്തി യമപുരത്താക്കിനാൻ ദേവാന്തകനും പരിഘവുമായ് വന്നു ദേവേന്ദ്രപുത്രതനയനോടേറ്റിതു വാരണമേറി മഹോദര വീരനും തേരിലേറി ത്രിശിരസ്സുമണന്ജിതു***** മൂവരോടും പൊരുതീടിനാനംഗദൻ ദേവാരികളും പുകഴ്ത്തിനാരന്നേരം....................2400 കണ്ടുനില്കും വായുപുത്രനും നീലനും മണ്ടിവന്നാശു തുണച്ചാരതുനേരം മാരുതി കൊന്നിതു ദേവാന്തകനേയും വീരനാം നീലൻ മഹോദരൻ തന്നേയും ശൂരനാകും ത്രിശിരസ്സിൻ തലകളെ മാരുതി വെത്തിക്കളന്ജു കൊന്നീടിനാൻ വന്നു പൊരുതാൻ മഹാപർശ്വനന്നേരം കൊന്നു കളന്ജു നൃഷഭൻ മഹാബലൻ മത്തനുമുന്മത്തനും മരിച്ചാൻ കപി സത്തമന്മാരോടെതിർത്തതി സത്വരം......................2410 വിശ്വൈകവീരനതികായനന്നേര മശ്വങ്ങളായിരം പൂട്ടിയ തേരതിൽ ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി ച്ചസ്ത്രജ്ഞനത്യർത്ഥ മുദ്ധതചിത്തനായ് യുദ്ധത്തിനായ് ചെറുഞാണൊലിയുമിട്ടു നക്തഞ്ചര ശ്രേഷ്ഠപുത്രനടുത്തപ്പോൾ നില്കരുതാഞ്ഞു ഭയപ്പെട്ട വാനര രൊക്കെ വാൽ പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ സാമർത്ഥ്യമേറെയുള്ളോരതികായനെ സൗമിത്രിചെന്നു ചെറുത്താനതുനേരം.........................2420 ലക്ഷ്മണ ബാണങ്ങൾ ചെന്നെടുക്കും വിധൗ തൽക്ഷണേ പ്രത്യന്ഗ് മുഖങ്ങളായ് വീണുപോം***** ചിന്ത മുഴുത്തതുമാവതല്ലാന്ജേറ്റ ***** മന്ധനായ് സൗമിത്രി നില്കുന്നതു നേരം മാരുത ദേവനും മാനുഷനായ് വന്നു സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ പണ്ടു വിരിന്ചൻ കൊടുത്തൊരു കന്ചുക ***** മുണ്ടതുകൊണ്ടവനേൽക്കയില്ലായുധം ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി ബ്രഹ്മാസ്ത്രമെയ്തിവൻ തന്നെ വധിക്ക നീ........................2430 ഞ്ഞു പിന്നെനിന്നാൽ വധിക്കപ്പെടുമിന്ദ്രജി- ത്തുന്നതനായ ദശാനനൻ തന്നെയും കൊന്നുപാലിക്കും ജഗത്രയം രാഘവ നെന്നു പറന്ജു മറഞ്ഞു സമീരണൻ ലക്ഷ്മണനും നിജ പൂര്വജൻ തൻപദ- മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു പുഷ്കരസംഭവ ബാണം പ്രയോഗിച്ചു തൽക്ഷണേ കണ്ഠം മുറിച്ചാനതു നേരം ഭൂമൗ പതിപ്പൊരതികായമസ്തക മാമോദമുൾക്കൊണ്ടെടുത്തു കപി കുലം..................2440 രാമാന്തികേ വച്ചു കൈതൊഴുതീടിനാ രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ ഭുജംഗഖഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവകൈകൊണ്ടുഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ ചില്പുരുഷൻ പുരുഷോത്തമമദ്വയം ദേവമുനീശ്വരൻ നാരദനും തദാ സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ രാമം ദശരഥനന്ദനമുല്പലശ്യാമളം കോമളം ബാണധനുർദ്ധരം പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂർണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമമാ മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ: “സീതാപതേ! രാമ! രാജേന്ദ്ര! രാഘവ! ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന! വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ! ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു മായാ മാനുഷാകാരനായ് ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ് സത്യസ്വരൂപനായ് സർവ്വലോകേശനായ് സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ് സത്വപ്രധാനഗുണപ്രിയനായ് സദാ വ്യക്തനായവ്യക്തനായതിസ്വസ്ഥനായ് നിഷ്കളനായ് നിരാകാരനായിങ്ങനെ നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ് ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ് ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും ഞ്ച ഞാ രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു നിത്യം പുരുഷപ്രകൃതികാലാഖ്യനായ് ഭക്തപ്രിയനാം പരമാത്മനേ നമഃ യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും ചേതസി താപസേന്ദ്രന്മാർ നിരാശയാ തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം സർവ്വലോകാധാരമാദ്യം നമോ നമഃ ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ ത്വൽബോധമുണ്ടായ്‌വരികയുമില്ലല്ലോ ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി പ്പോളെ നിക്കവകാശമുണ്ടായതും ചില്പുരുഷ!പ്രഭോ!നിൻ‌കൃപാവൈഭവമെ പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ! കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ മോഹാദി ശത്രുക്കളുണ്ടാകയാൽ മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ ശക്തിയുമില്ല നിന്മായാബലവശാൽ ത്വൽക്കഥാപീയൂഷപാനവും ചൈയ്തു കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര പഞ്ചത്തിങ്കലൊക്കെ നിരന്തരം നിൻ‌ചരിതങ്ങളും പാടി വിശുദ്ധനായ് സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ! രാജരാജേന്ദ്ര! രഘുകുലനായക! രാജീവലോചന! രാമ! രമാപതേ! പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച കുംഭകർണ്ണൻ‌തന്നെക്കൊൽകയാൽ ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ മേഘനിനാദനെക്കൊല്ലുമായോധനേ പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു മാനവവീര! ജയിക്ക ജയിക്ക നീ ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി ഭക്തിമാനാകിയ നാരദനും തദാ രാഘവനോടനുവാദവും കൈക്കൊണ്ടു വേഗേന പോയ്മറഞ്ഞീടിനാനന്നേരം </poem> 0j05hp0k0aq54i3vd11p9clc4n8kc7y 246998 246997 2026-09-02T04:59:25Z ~2026-44247-58 13522 246998 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കുംഭകർണ്ണൻ‌ മരിച്ചോരു വൃത്താന്ദവും കമ്പം വരുമാറു കേട്ടു ദശാനൻ മോഹിച്ചു ഭൂമിയിൽ വീണു പുനരുടൻ മോഹവും തീർന്നു മുഹൂർത്ത മാത്രം കൊണ്ടു................2350 പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു ഖിന്നനായോരു ദശഗ്രീവനെത്തദാ ചെന്നു തൊഴുതു പറഞ്ഞു ത്രിശിരസ്സു- മുന്നതനായോരതികായ വീരനും ദേവാന്തകനും നരാന്തകനും മുഹൂ രേവം മഹോദരനും മഹാപാർശ്വനും മത്തനുമുന്മത്തനുമൊരുമിച്ചതി ശക്തിയേറീടും നിശാചര വീരന്മാർ എട്ടുപേരും സമരത്തിനൊരുമ്പെട്ടു ദുഷ്ടനാം രാവണൻ തന്നോടു ചൊല്ലിനാർ...............2360 ദുഖിപ്പതിനെന്തു കാരണം? ഞങ്ങൾ ചെ ന്നൊക്കെരിപുക്കളെക്കൊന്നു വരാമല്ലോ യുദ്ധത്തിനായയച്ചീടുകിൽ ഞങ്ങളെ ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ എങ്കലോ നിങ്ങൾ പോയ്ചെന്നു യുദ്ധം ചെയ്തു സങ്കടം തീർക്കെന്നു ചൊന്നാൻ ദശാനൻ കണ്ടുകൂടാതോളമുള്ള പെരുമ്പട യുണ്ടതും കൊണ്ടുപോയ്കൊള്ളുവിനെല്ലാരും ആയുദ വാഹന ഭൂഷണ ജാലവു മാവോളവും കൊടുത്താർ ദശകന്തരൻ........................2370 വെള്ളം കണക്കെ പരന്ന പെരുമ്പട യ്ക്കുള്ളിൽ മഹാരഥന്മാരിവരെണ്വരും പോർക്കു പുറപ്പെട്ടു ചൊന്നതു കണ്ടള വൂക്കോടടുത്തു കപിപ്രവരന്മാരും സംഖ്യയില്ലാതോളമുള്ള പെരുമ്പട വൻകടൽ പോലെ വരുന്നതു കണ്ടള വന്തകൻ വീട്ടിലാക്കീടിനാൻ സ്വത്വര മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും കല്ലും മലയും മരങ്ങളും കൈകൊണ്ടു ചെല്ലുന്ന വീരരോടേറ്റു നിശാചരർ.................2380 കൊല്ലുന്നിതാശു കപിവരന്മാരെയും നല്ല ശസ്ത്രാസ്ത്രങ്ങൾ തൂകി ക്ഷണാന്തരേ വാരണവാജി രഥങ്ങളും കാലാളും ദാരുണന്മാരായ രാക്ഷസ്സ വീരരും വീണു മരിച്ചുള്ള ചോരപ്പൊഴകളും കാണായിതു പലതായൊലിക്കുന്നതും അന്തമില്ലാത കബന്ധന്ഗളും പല തന്തികേ നൃത്തമാടിത്തുടങ്ങി തദാ രാക്ഷസരൊക്കെ മരിച്ചതു കണ്ടതി രൂക്ഷതയോടുമടുത്താൻ നരാന്തകൻ........................2390 കുന്തവുമേന്തി കുതിരപ്പുറമേറി യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ അംഗദൻ മുഷ്ടികൾ കൊണ്ടവൻ തന്നുടൽ ഭംഗം വരുത്തി യമപുരത്താക്കിനാൻ ദേവാന്തകനും പരിഘവുമായ് വന്നു ദേവേന്ദ്രപുത്രതനയനോടേറ്റിതു വാരണമേറി മഹോദര വീരനും തേരിലേറി ത്രിശിരസ്സുമണന്ജിതു***** മൂവരോടും പൊരുതീടിനാനംഗദൻ ദേവാരികളും പുകഴ്ത്തിനാരന്നേരം....................2400 കണ്ടുനില്കും വായുപുത്രനും നീലനും മണ്ടിവന്നാശു തുണച്ചാരതുനേരം മാരുതി കൊന്നിതു ദേവാന്തകനേയും വീരനാം നീലൻ മഹോദരൻ തന്നേയും ശൂരനാകും ത്രിശിരസ്സിൻ തലകളെ മാരുതി വെത്തിക്കളന്ജു കൊന്നീടിനാൻ വന്നു പൊരുതാൻ മഹാപർശ്വനന്നേരം കൊന്നു കളന്ജു നൃഷഭൻ മഹാബലൻ മത്തനുമുന്മത്തനും മരിച്ചാൻ കപി സത്തമന്മാരോടെതിർത്തതി സത്വരം......................2410 വിശ്വൈകവീരനതികായനന്നേര മശ്വങ്ങളായിരം പൂട്ടിയ തേരതിൽ ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി ച്ചസ്ത്രജ്ഞനത്യർത്ഥ മുദ്ധതചിത്തനായ് യുദ്ധത്തിനായ് ചെറുഞാണൊലിയുമിട്ടു നക്തഞ്ചര ശ്രേഷ്ഠപുത്രനടുത്തപ്പോൾ നില്കരുതാഞ്ഞു ഭയപ്പെട്ട വാനര രൊക്കെ വാൽ പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ സാമർത്ഥ്യമേറെയുള്ളോരതികായനെ സൗമിത്രിചെന്നു ചെറുത്താനതുനേരം.........................2420 ലക്ഷ്മണ ബാണങ്ങൾ ചെന്നെടുക്കും വിധൗ തൽക്ഷണേ പ്രത്യന്ഗ് മുഖങ്ങളായ് വീണുപോം***** ചിന്ത മുഴുത്തതുമാവതല്ലാന്ജേറ്റ ***** മന്ധനായ് സൗമിത്രി നില്കുന്നതു നേരം മാരുത ദേവനും മാനുഷനായ് വന്നു സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ പണ്ടു വിരിന്ചൻ കൊടുത്തൊരു കന്ചുക ***** മുണ്ടതുകൊണ്ടവനേൽക്കയില്ലായുധം ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി ബ്രഹ്മാസ്ത്രമെയ്തിവൻ തന്നെ വധിക്ക നീ........................2430 ഞ്ഞു പിന്നെനിന്നാൽ വധിക്കപ്പെടുമിന്ദ്രജി- ത്തുന്നതനായ ദശാനനൻ തന്നെയും കൊന്നുപാലിക്കും ജഗത്രയം രാഘവ നെന്നു പറന്ജു മറഞ്ഞു സമീരണൻ ലക്ഷ്മണനും നിജ പൂര്വജൻ തൻപദ- മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു പുഷ്കരസംഭവ ബാണം പ്രയോഗിച്ചു തൽക്ഷണേ കണ്ഠം മുറിച്ചാനതു നേരം ഭൂമൗ പതിപ്പൊരതികായമസ്തക മാമോദമുൾക്കൊണ്ടെടുത്തു കപി കുലം..................2440 രാമാന്തികേ വച്ചു കൈതൊഴുതീടിനാ രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ ഭുജംഗഖഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവകൈകൊണ്ടുഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ ചില്പുരുഷൻ പുരുഷോത്തമമദ്വയം ദേവമുനീശ്വരൻ നാരദനും തദാ സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ രാമം ദശരഥനന്ദനമുല്പലശ്യാമളം കോമളം ബാണധനുർദ്ധരം പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂർണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമമാ മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ: “സീതാപതേ! രാമ! രാജേന്ദ്ര! രാഘവ! ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന! വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ! ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു മായാ മാനുഷാകാരനായ് ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ് സത്യസ്വരൂപനായ് സർവ്വലോകേശനായ് സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ് സത്വപ്രധാനഗുണപ്രിയനായ് സദാ വ്യക്തനായവ്യക്തനായതിസ്വസ്ഥനായ് നിഷ്കളനായ് നിരാകാരനായിങ്ങനെ നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ് ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ് ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും ഞ്ച ഞാ രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു നിത്യം പുരുഷപ്രകൃതികാലാഖ്യനായ് ഭക്തപ്രിയനാം പരമാത്മനേ നമഃ യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും ചേതസി താപസേന്ദ്രന്മാർ നിരാശയാ തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം സർവ്വലോകാധാരമാദ്യം നമോ നമഃ ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ ത്വൽബോധമുണ്ടായ്‌വരികയുമില്ലല്ലോ ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി പ്പോളെ നിക്കവകാശമുണ്ടായതും ചില്പുരുഷ!പ്രഭോ!നിൻ‌കൃപാവൈഭവമെ പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ! കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ മോഹാദി ശത്രുക്കളുണ്ടാകയാൽ മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ ശക്തിയുമില്ല നിന്മായാബലവശാൽ ത്വൽക്കഥാപീയൂഷപാനവും ചൈയ്തു കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര പഞ്ചത്തിങ്കലൊക്കെ നിരന്തരം നിൻ‌ചരിതങ്ങളും പാടി വിശുദ്ധനായ് സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ! രാജരാജേന്ദ്ര! രഘുകുലനായക! രാജീവലോചന! രാമ! രമാപതേ! പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച കുംഭകർണ്ണൻ‌തന്നെക്കൊൽകയാൽ ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ മേഘനിനാദനെക്കൊല്ലുമായോധനേ പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു മാനവവീര! ജയിക്ക ജയിക്ക നീ ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി ഭക്തിമാനാകിയ നാരദനും തദാ രാഘവനോടനുവാദവും കൈക്കൊണ്ടു വേഗേന പോയ്മറഞ്ഞീടിനാനന്നേരം </poem> su6zvf6hddquzti0q2moj95iubmctix 247000 246998 2026-09-02T06:20:43Z ~2026-44247-58 13522 247000 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കുംഭകർണ്ണൻ‌ മരിച്ചോരു വൃത്താന്ദവും കമ്പം വരുമാറു കേട്ടു ദശാനൻ മോഹിച്ചു ഭൂമിയിൽ വീണു പുനരുടൻ മോഹവും തീർന്നു മുഹൂർത്ത മാത്രം കൊണ്ടു................2350 പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു ഖിന്നനായോരു ദശഗ്രീവനെത്തദാ ചെന്നു തൊഴുതു പറഞ്ഞു ത്രിശിരസ്സു- മുന്നതനായോരതികായ വീരനും ദേവാന്തകനും നരാന്തകനും മുഹൂ രേവം മഹോദരനും മഹാപാർശ്വനും മത്തനുമുന്മത്തനുമൊരുമിച്ചതി ശക്തിയേറീടും നിശാചര വീരന്മാർ എട്ടുപേരും സമരത്തിനൊരുമ്പെട്ടു ദുഷ്ടനാം രാവണൻ തന്നോടു ചൊല്ലിനാർ...............2360 ദുഖിപ്പതിനെന്തു കാരണം? ഞങ്ങൾ ചെ ന്നൊക്കെരിപുക്കളെക്കൊന്നു വരാമല്ലോ യുദ്ധത്തിനായയച്ചീടുകിൽ ഞങ്ങളെ ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ എങ്കലോ നിങ്ങൾ പോയ്ചെന്നു യുദ്ധം ചെയ്തു സങ്കടം തീർക്കെന്നു ചൊന്നാൻ ദശാനൻ കണ്ടുകൂടാതോളമുള്ള പെരുമ്പട യുണ്ടതും കൊണ്ടുപോയ്കൊള്ളുവിനെല്ലാരും ആയുദ വാഹന ഭൂഷണ ജാലവു മാവോളവും കൊടുത്താർ ദശകന്തരൻ........................2370 വെള്ളം കണക്കെ പരന്ന പെരുമ്പട യ്ക്കുള്ളിൽ മഹാരഥന്മാരിവരെണ്വരും പോർക്കു പുറപ്പെട്ടു ചൊന്നതു കണ്ടള വൂക്കോടടുത്തു കപിപ്രവരന്മാരും സംഖ്യയില്ലാതോളമുള്ള പെരുമ്പട വൻകടൽ പോലെ വരുന്നതു കണ്ടള വന്തകൻ വീട്ടിലാക്കീടിനാൻ സ്വത്വര മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും കല്ലും മലയും മരങ്ങളും കൈകൊണ്ടു ചെല്ലുന്ന വീരരോടേറ്റു നിശാചരർ.................2380 കൊല്ലുന്നിതാശു കപിവരന്മാരെയും നല്ല ശസ്ത്രാസ്ത്രങ്ങൾ തൂകി ക്ഷണാന്തരേ വാരണവാജി രഥങ്ങളും കാലാളും ദാരുണന്മാരായ രാക്ഷസ്സ വീരരും വീണു മരിച്ചുള്ള ചോരപ്പൊഴകളും കാണായിതു പലതായൊലിക്കുന്നതും അന്തമില്ലാത കബന്ധന്ഗളും പല തന്തികേ നൃത്തമാടിത്തുടങ്ങി തദാ രാക്ഷസരൊക്കെ മരിച്ചതു കണ്ടതി രൂക്ഷതയോടുമടുത്താൻ നരാന്തകൻ........................2390 കുന്തവുമേന്തി കുതിരപ്പുറമേറി യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ അംഗദൻ മുഷ്ടികൾ കൊണ്ടവൻ തന്നുടൽ ഭംഗം വരുത്തി യമപുരത്താക്കിനാൻ ദേവാന്തകനും പരിഘവുമായ് വന്നു ദേവേന്ദ്രപുത്രതനയനോടേറ്റിതു വാരണമേറി മഹോദര വീരനും തേരിലേറി ത്രിശിരസ്സുമണന്ജിതു***** മൂവരോടും പൊരുതീടിനാനംഗദൻ ദേവാരികളും പുകഴ്ത്തിനാരന്നേരം....................2400 കണ്ടുനില്കും വായുപുത്രനും നീലനും മണ്ടിവന്നാശു തുണച്ചാരതുനേരം മാരുതി കൊന്നിതു ദേവാന്തകനേയും വീരനാം നീലൻ മഹോദരൻ തന്നേയും ശൂരനാകും ത്രിശിരസ്സിൻ തലകളെ മാരുതി വെത്തിക്കളന്ജു കൊന്നീടിനാൻ വന്നു പൊരുതാൻ മഹാപർശ്വനന്നേരം കൊന്നു കളന്ജു നൃഷഭൻ മഹാബലൻ മത്തനുമുന്മത്തനും മരിച്ചാൻ കപി സത്തമന്മാരോടെതിർത്തതി സത്വരം......................2410 വിശ്വൈകവീരനതികായനന്നേര മശ്വങ്ങളായിരം പൂട്ടിയ തേരതിൽ ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി ച്ചസ്ത്രജ്ഞനത്യർത്ഥ മുദ്ധതചിത്തനായ് യുദ്ധത്തിനായ് ചെറുഞാണൊലിയുമിട്ടു നക്തഞ്ചര ശ്രേഷ്ഠപുത്രനടുത്തപ്പോൾ നില്കരുതാഞ്ഞു ഭയപ്പെട്ട വാനര രൊക്കെ വാൽ പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ സാമർത്ഥ്യമേറെയുള്ളോരതികായനെ സൗമിത്രിചെന്നു ചെറുത്താനതുനേരം.........................2420 ലക്ഷ്മണ ബാണങ്ങൾ ചെന്നെടുക്കും വിധൗ തൽക്ഷണേ പ്രത്യന്ഗ് മുഖങ്ങളായ് വീണുപോം***** ചിന്ത മുഴുത്തതുമാവതല്ലാന്ജേറ്റ ***** മന്ധനായ് സൗമിത്രി നില്കുന്നതു നേരം മാരുത ദേവനും മാനുഷനായ് വന്നു സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ പണ്ടു വിരിന്ചൻ കൊടുത്തൊരു കഞ്ചുക ***** മുണ്ടതുകൊണ്ടവനേൽക്കയില്ലായുധം ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി ബ്രഹ്മാസ്ത്രമെയ്തിവൻ തന്നെ വധിക്ക നീ........................2430 പിന്നെനിന്നാൽ വധിക്കപ്പെടുമിന്ദ്രജി- ത്തുന്നതനായ ദശാനനൻ തന്നെയും കൊന്നുപാലിക്കും ജഗത്രയം രാഘവ നെന്നു പറന്ജു മറഞ്ഞു സമീരണൻ ലക്ഷ്മണനും നിജ പൂര്വജൻ തൻപദ- മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു പുഷ്കരസംഭവ ബാണം പ്രയോഗിച്ചു തൽക്ഷണേ കണ്ഠം മുറിച്ചാനതു നേരം ഭൂമൗ പതിപ്പൊരതികായമസ്തക മാമോദമുൾക്കൊണ്ടെടുത്തു കപി കുലം..................2440 രാമാന്തികേ വച്ചു കൈതൊഴുതീടിനാ രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ ഭുജംഗഖഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവകൈകൊണ്ടുഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ ചില്പുരുഷൻ പുരുഷോത്തമമദ്വയം ദേവമുനീശ്വരൻ നാരദനും തദാ സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ രാമം ദശരഥനന്ദനമുല്പലശ്യാമളം കോമളം ബാണധനുർദ്ധരം പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂർണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമമാ മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ: “സീതാപതേ! രാമ! രാജേന്ദ്ര! രാഘവ! ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന! വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ! ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു മായാ മാനുഷാകാരനായ് ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ് സത്യസ്വരൂപനായ് സർവ്വലോകേശനായ് സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ് സത്വപ്രധാനഗുണപ്രിയനായ് സദാ വ്യക്തനായവ്യക്തനായതിസ്വസ്ഥനായ് നിഷ്കളനായ് നിരാകാരനായിങ്ങനെ നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ് ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ് ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും ഞ്ച ഞാ രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു നിത്യം പുരുഷപ്രകൃതികാലാഖ്യനായ് ഭക്തപ്രിയനാം പരമാത്മനേ നമഃ യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും ചേതസി താപസേന്ദ്രന്മാർ നിരാശയാ തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം സർവ്വലോകാധാരമാദ്യം നമോ നമഃ ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ ത്വൽബോധമുണ്ടായ്‌വരികയുമില്ലല്ലോ ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി പ്പോളെ നിക്കവകാശമുണ്ടായതും ചില്പുരുഷ!പ്രഭോ!നിൻ‌കൃപാവൈഭവമെ പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ! കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ മോഹാദി ശത്രുക്കളുണ്ടാകയാൽ മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ ശക്തിയുമില്ല നിന്മായാബലവശാൽ ത്വൽക്കഥാപീയൂഷപാനവും ചൈയ്തു കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര പഞ്ചത്തിങ്കലൊക്കെ നിരന്തരം നിൻ‌ചരിതങ്ങളും പാടി വിശുദ്ധനായ് സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ! രാജരാജേന്ദ്ര! രഘുകുലനായക! രാജീവലോചന! രാമ! രമാപതേ! പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച കുംഭകർണ്ണൻ‌തന്നെക്കൊൽകയാൽ ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ മേഘനിനാദനെക്കൊല്ലുമായോധനേ പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു മാനവവീര! ജയിക്ക ജയിക്ക നീ ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി ഭക്തിമാനാകിയ നാരദനും തദാ രാഘവനോടനുവാദവും കൈക്കൊണ്ടു വേഗേന പോയ്മറഞ്ഞീടിനാനന്നേരം </poem> 0lrrce435o91f6ehbtsyvbusrj2k2oe 247004 247000 2026-09-02T06:30:21Z ~2026-44247-58 13522 247004 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കുംഭകർണ്ണൻ‌ മരിച്ചോരു വൃത്താന്ദവും കമ്പം വരുമാറു കേട്ടു ദശാനൻ മോഹിച്ചു ഭൂമിയിൽ വീണു പുനരുടൻ മോഹവും തീർന്നു മുഹൂർത്ത മാത്രം കൊണ്ടു................2350 പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു ഖിന്നനായോരു ദശഗ്രീവനെത്തദാ ചെന്നു തൊഴുതു പറഞ്ഞു ത്രിശിരസ്സു- മുന്നതനായോരതികായ വീരനും ദേവാന്തകനും നരാന്തകനും മുഹൂ രേവം മഹോദരനും മഹാപാർശ്വനും മത്തനുമുന്മത്തനുമൊരുമിച്ചതി ശക്തിയേറീടും നിശാചര വീരന്മാർ എട്ടുപേരും സമരത്തിനൊരുമ്പെട്ടു ദുഷ്ടനാം രാവണൻ തന്നോടു ചൊല്ലിനാർ...............2360 ദുഖിപ്പതിനെന്തു കാരണം? ഞങ്ങൾ ചെ ന്നൊക്കെരിപുക്കളെക്കൊന്നു വരാമല്ലോ യുദ്ധത്തിനായയച്ചീടുകിൽ ഞങ്ങളെ ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ എങ്കലോ നിങ്ങൾ പോയ്ചെന്നു യുദ്ധം ചെയ്തു സങ്കടം തീർക്കെന്നു ചൊന്നാൻ ദശാനൻ കണ്ടുകൂടാതോളമുള്ള പെരുമ്പട യുണ്ടതും കൊണ്ടുപോയ്കൊള്ളുവിനെല്ലാരും ആയുദ വാഹന ഭൂഷണ ജാലവു മാവോളവും കൊടുത്താർ ദശകന്തരൻ........................2370 വെള്ളം കണക്കെ പരന്ന പെരുമ്പട യ്ക്കുള്ളിൽ മഹാരഥന്മാരിവരെണ്വരും പോർക്കു പുറപ്പെട്ടു ചൊന്നതു കണ്ടള വൂക്കോടടുത്തു കപിപ്രവരന്മാരും സംഖ്യയില്ലാതോളമുള്ള പെരുമ്പട വൻകടൽ പോലെ വരുന്നതു കണ്ടള വന്തകൻ വീട്ടിലാക്കീടിനാൻ സ്വത്വര മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും കല്ലും മലയും മരങ്ങളും കൈകൊണ്ടു ചെല്ലുന്ന വീരരോടേറ്റു നിശാചരർ.................2380 കൊല്ലുന്നിതാശു കപിവരന്മാരെയും നല്ല ശസ്ത്രാസ്ത്രങ്ങൾ തൂകി ക്ഷണാന്തരേ വാരണവാജി രഥങ്ങളും കാലാളും ദാരുണന്മാരായ രാക്ഷസ്സ വീരരും വീണു മരിച്ചുള്ള ചോരപ്പൊഴകളും കാണായിതു പലതായൊലിക്കുന്നതും അന്തമില്ലാത കബന്ധന്ഗളും പല തന്തികേ നൃത്തമാടിത്തുടങ്ങി തദാ രാക്ഷസരൊക്കെ മരിച്ചതു കണ്ടതി രൂക്ഷതയോടുമടുത്താൻ നരാന്തകൻ........................2390 കുന്തവുമേന്തി കുതിരപ്പുറമേറി യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ അംഗദൻ മുഷ്ടികൾ കൊണ്ടവൻ തന്നുടൽ ഭംഗം വരുത്തി യമപുരത്താക്കിനാൻ ദേവാന്തകനും പരിഘവുമായ് വന്നു ദേവേന്ദ്രപുത്രതനയനോടേറ്റിതു വാരണമേറി മഹോദര വീരനും തേരിലേറി ത്രിശിരസ്സുമണഞ്ഞിതു മൂവരോടും പൊരുതീടിനാനംഗദൻ ദേവാരികളും പുകഴ്ത്തിനാരന്നേരം....................2400 കണ്ടുനില്കും വായുപുത്രനും നീലനും മണ്ടിവന്നാശു തുണച്ചാരതുനേരം മാരുതി കൊന്നിതു ദേവാന്തകനേയും വീരനാം നീലൻ മഹോദരൻ തന്നേയും ശൂരനാകും ത്രിശിരസ്സിൻ തലകളെ മാരുതി വെത്തിക്കളന്ജു കൊന്നീടിനാൻ വന്നു പൊരുതാൻ മഹാപർശ്വനന്നേരം കൊന്നു കളന്ജു നൃഷഭൻ മഹാബലൻ മത്തനുമുന്മത്തനും മരിച്ചാൻ കപി സത്തമന്മാരോടെതിർത്തതി സത്വരം......................2410 വിശ്വൈകവീരനതികായനന്നേര മശ്വങ്ങളായിരം പൂട്ടിയ തേരതിൽ ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി ച്ചസ്ത്രജ്ഞനത്യർത്ഥ മുദ്ധതചിത്തനായ് യുദ്ധത്തിനായ് ചെറുഞാണൊലിയുമിട്ടു നക്തഞ്ചര ശ്രേഷ്ഠപുത്രനടുത്തപ്പോൾ നില്കരുതാഞ്ഞു ഭയപ്പെട്ട വാനര രൊക്കെ വാൽ പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ സാമർത്ഥ്യമേറെയുള്ളോരതികായനെ സൗമിത്രിചെന്നു ചെറുത്താനതുനേരം.........................2420 ലക്ഷ്മണ ബാണങ്ങൾ ചെന്നെടുക്കും വിധൗ തൽക്ഷണേ പ്രത്യന്ഗ് മുഖങ്ങളായ് വീണുപോം***** ചിന്ത മുഴുത്തതുമാവതല്ലാന്ജേറ്റ ***** മന്ധനായ് സൗമിത്രി നില്കുന്നതു നേരം മാരുത ദേവനും മാനുഷനായ് വന്നു സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ പണ്ടു വിരിന്ചൻ കൊടുത്തൊരു കഞ്ചുക മുണ്ടതുകൊണ്ടവനേൽക്കയില്ലായുധം ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി ബ്രഹ്മാസ്ത്രമെയ്തിവൻ തന്നെ വധിക്ക നീ........................2430 പിന്നെനിന്നാൽ വധിക്കപ്പെടുമിന്ദ്രജി- ത്തുന്നതനായ ദശാനനൻ തന്നെയും കൊന്നുപാലിക്കും ജഗത്രയം രാഘവ നെന്നു പറന്ജു മറഞ്ഞു സമീരണൻ ലക്ഷ്മണനും നിജ പൂര്വജൻ തൻപദ- മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു പുഷ്കരസംഭവ ബാണം പ്രയോഗിച്ചു തൽക്ഷണേ കണ്ഠം മുറിച്ചാനതു നേരം ഭൂമൗ പതിപ്പൊരതികായമസ്തക മാമോദമുൾക്കൊണ്ടെടുത്തു കപി കുലം..................2440 രാമാന്തികേ വച്ചു കൈതൊഴുതീടിനാ രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ ഭുജംഗഖഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവകൈകൊണ്ടുഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ ചില്പുരുഷൻ പുരുഷോത്തമമദ്വയം ദേവമുനീശ്വരൻ നാരദനും തദാ സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ രാമം ദശരഥനന്ദനമുല്പലശ്യാമളം കോമളം ബാണധനുർദ്ധരം പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂർണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമമാ മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ: “സീതാപതേ! രാമ! രാജേന്ദ്ര! രാഘവ! ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന! വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ! ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു മായാ മാനുഷാകാരനായ് ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ് സത്യസ്വരൂപനായ് സർവ്വലോകേശനായ് സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ് സത്വപ്രധാനഗുണപ്രിയനായ് സദാ വ്യക്തനായവ്യക്തനായതിസ്വസ്ഥനായ് നിഷ്കളനായ് നിരാകാരനായിങ്ങനെ നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ് ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ് ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും ഞ്ച ഞാ രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു നിത്യം പുരുഷപ്രകൃതികാലാഖ്യനായ് ഭക്തപ്രിയനാം പരമാത്മനേ നമഃ യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും ചേതസി താപസേന്ദ്രന്മാർ നിരാശയാ തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം സർവ്വലോകാധാരമാദ്യം നമോ നമഃ ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ ത്വൽബോധമുണ്ടായ്‌വരികയുമില്ലല്ലോ ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി പ്പോളെ നിക്കവകാശമുണ്ടായതും ചില്പുരുഷ!പ്രഭോ!നിൻ‌കൃപാവൈഭവമെ പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ! കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ മോഹാദി ശത്രുക്കളുണ്ടാകയാൽ മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ ശക്തിയുമില്ല നിന്മായാബലവശാൽ ത്വൽക്കഥാപീയൂഷപാനവും ചൈയ്തു കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര പഞ്ചത്തിങ്കലൊക്കെ നിരന്തരം നിൻ‌ചരിതങ്ങളും പാടി വിശുദ്ധനായ് സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ! രാജരാജേന്ദ്ര! രഘുകുലനായക! രാജീവലോചന! രാമ! രമാപതേ! പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച കുംഭകർണ്ണൻ‌തന്നെക്കൊൽകയാൽ ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ മേഘനിനാദനെക്കൊല്ലുമായോധനേ പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു മാനവവീര! ജയിക്ക ജയിക്ക നീ ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി ഭക്തിമാനാകിയ നാരദനും തദാ രാഘവനോടനുവാദവും കൈക്കൊണ്ടു വേഗേന പോയ്മറഞ്ഞീടിനാനന്നേരം </poem> rs46vdxcpfcgir3gneh9p36e2f1tvpz 247008 247004 2026-09-02T06:54:29Z ~2026-44247-58 13522 247008 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കുംഭകർണ്ണൻ‌ മരിച്ചോരു വൃത്താന്ദവും കമ്പം വരുമാറു കേട്ടു ദശാനൻ മോഹിച്ചു ഭൂമിയിൽ വീണു പുനരുടൻ മോഹവും തീർന്നു മുഹൂർത്ത മാത്രം കൊണ്ടു................2350 പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു ഖിന്നനായോരു ദശഗ്രീവനെത്തദാ ചെന്നു തൊഴുതു പറഞ്ഞു ത്രിശിരസ്സു- മുന്നതനായോരതികായ വീരനും ദേവാന്തകനും നരാന്തകനും മുഹൂ രേവം മഹോദരനും മഹാപാർശ്വനും മത്തനുമുന്മത്തനുമൊരുമിച്ചതി ശക്തിയേറീടും നിശാചര വീരന്മാർ എട്ടുപേരും സമരത്തിനൊരുമ്പെട്ടു ദുഷ്ടനാം രാവണൻ തന്നോടു ചൊല്ലിനാർ...............2360 ദുഖിപ്പതിനെന്തു കാരണം? ഞങ്ങൾ ചെ ന്നൊക്കെരിപുക്കളെക്കൊന്നു വരാമല്ലോ യുദ്ധത്തിനായയച്ചീടുകിൽ ഞങ്ങളെ ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ എങ്കലോ നിങ്ങൾ പോയ്ചെന്നു യുദ്ധം ചെയ്തു സങ്കടം തീർക്കെന്നു ചൊന്നാൻ ദശാനൻ കണ്ടുകൂടാതോളമുള്ള പെരുമ്പട യുണ്ടതും കൊണ്ടുപോയ്കൊള്ളുവിനെല്ലാരും ആയുദ വാഹന ഭൂഷണ ജാലവു മാവോളവും കൊടുത്താർ ദശകന്തരൻ........................2370 വെള്ളം കണക്കെ പരന്ന പെരുമ്പട യ്ക്കുള്ളിൽ മഹാരഥന്മാരിവരെണ്വരും പോർക്കു പുറപ്പെട്ടു ചൊന്നതു കണ്ടള വൂക്കോടടുത്തു കപിപ്രവരന്മാരും സംഖ്യയില്ലാതോളമുള്ള പെരുമ്പട വൻകടൽ പോലെ വരുന്നതു കണ്ടള വന്തകൻ വീട്ടിലാക്കീടിനാൻ സ്വത്വര മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും കല്ലും മലയും മരങ്ങളും കൈകൊണ്ടു ചെല്ലുന്ന വീരരോടേറ്റു നിശാചരർ.................2380 കൊല്ലുന്നിതാശു കപിവരന്മാരെയും നല്ല ശസ്ത്രാസ്ത്രങ്ങൾ തൂകി ക്ഷണാന്തരേ വാരണവാജി രഥങ്ങളും കാലാളും ദാരുണന്മാരായ രാക്ഷസ്സ വീരരും വീണു മരിച്ചുള്ള ചോരപ്പൊഴകളും കാണായിതു പലതായൊലിക്കുന്നതും അന്തമില്ലാത കബന്ധന്ഗളും പല തന്തികേ നൃത്തമാടിത്തുടങ്ങി തദാ രാക്ഷസരൊക്കെ മരിച്ചതു കണ്ടതി രൂക്ഷതയോടുമടുത്താൻ നരാന്തകൻ........................2390 കുന്തവുമേന്തി കുതിരപ്പുറമേറി യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ അംഗദൻ മുഷ്ടികൾ കൊണ്ടവൻ തന്നുടൽ ഭംഗം വരുത്തി യമപുരത്താക്കിനാൻ ദേവാന്തകനും പരിഘവുമായ് വന്നു ദേവേന്ദ്രപുത്രതനയനോടേറ്റിതു വാരണമേറി മഹോദര വീരനും തേരിലേറി ത്രിശിരസ്സുമണഞ്ഞിതു മൂവരോടും പൊരുതീടിനാനംഗദൻ ദേവാരികളും പുകഴ്ത്തിനാരന്നേരം....................2400 കണ്ടുനില്കും വായുപുത്രനും നീലനും മണ്ടിവന്നാശു തുണച്ചാരതുനേരം മാരുതി കൊന്നിതു ദേവാന്തകനേയും വീരനാം നീലൻ മഹോദരൻ തന്നേയും ശൂരനാകും ത്രിശിരസ്സിൻ തലകളെ മാരുതി വെത്തിക്കളന്ജു കൊന്നീടിനാൻ വന്നു പൊരുതാൻ മഹാപർശ്വനന്നേരം കൊന്നു കളന്ജു നൃഷഭൻ മഹാബലൻ മത്തനുമുന്മത്തനും മരിച്ചാൻ കപി സത്തമന്മാരോടെതിർത്തതി സത്വരം......................2410 വിശ്വൈകവീരനതികായനന്നേര മശ്വങ്ങളായിരം പൂട്ടിയ തേരതിൽ ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി ച്ചസ്ത്രജ്ഞനത്യർത്ഥ മുദ്ധതചിത്തനായ് യുദ്ധത്തിനായ് ചെറുഞാണൊലിയുമിട്ടു നക്തഞ്ചര ശ്രേഷ്ഠപുത്രനടുത്തപ്പോൾ നില്കരുതാഞ്ഞു ഭയപ്പെട്ട വാനര രൊക്കെ വാൽ പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ സാമർത്ഥ്യമേറെയുള്ളോരതികായനെ സൗമിത്രിചെന്നു ചെറുത്താനതുനേരം.........................2420 ലക്ഷ്മണ ബാണങ്ങൾ ചെന്നെടുക്കും വിധൗ തൽക്ഷണേ പ്രത്യങ്മുഖങ്ങളായ് വീണുപോം ചിന്ത മുഴുത്തതുമാവതല്ലാന്ജേറ്റ ***** മന്ധനായ് സൗമിത്രി നില്കുന്നതു നേരം മാരുത ദേവനും മാനുഷനായ് വന്നു സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ പണ്ടു വിരിന്ചൻ കൊടുത്തൊരു കഞ്ചുക മുണ്ടതുകൊണ്ടവനേൽക്കയില്ലായുധം ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി ബ്രഹ്മാസ്ത്രമെയ്തിവൻ തന്നെ വധിക്ക നീ........................2430 പിന്നെനിന്നാൽ വധിക്കപ്പെടുമിന്ദ്രജി- ത്തുന്നതനായ ദശാനനൻ തന്നെയും കൊന്നുപാലിക്കും ജഗത്രയം രാഘവ നെന്നു പറന്ജു മറഞ്ഞു സമീരണൻ ലക്ഷ്മണനും നിജ പൂര്വജൻ തൻപദ- മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു പുഷ്കരസംഭവ ബാണം പ്രയോഗിച്ചു തൽക്ഷണേ കണ്ഠം മുറിച്ചാനതു നേരം ഭൂമൗ പതിപ്പൊരതികായമസ്തക മാമോദമുൾക്കൊണ്ടെടുത്തു കപി കുലം..................2440 രാമാന്തികേ വച്ചു കൈതൊഴുതീടിനാ രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ ഭുജംഗഖഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവകൈകൊണ്ടുഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ ചില്പുരുഷൻ പുരുഷോത്തമമദ്വയം ദേവമുനീശ്വരൻ നാരദനും തദാ സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ രാമം ദശരഥനന്ദനമുല്പലശ്യാമളം കോമളം ബാണധനുർദ്ധരം പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂർണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമമാ മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ: “സീതാപതേ! രാമ! രാജേന്ദ്ര! രാഘവ! ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന! വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ! ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു മായാ മാനുഷാകാരനായ് ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ് സത്യസ്വരൂപനായ് സർവ്വലോകേശനായ് സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ് സത്വപ്രധാനഗുണപ്രിയനായ് സദാ വ്യക്തനായവ്യക്തനായതിസ്വസ്ഥനായ് നിഷ്കളനായ് നിരാകാരനായിങ്ങനെ നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ് ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ് ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും ഞ്ച ഞാ രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു നിത്യം പുരുഷപ്രകൃതികാലാഖ്യനായ് ഭക്തപ്രിയനാം പരമാത്മനേ നമഃ യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും ചേതസി താപസേന്ദ്രന്മാർ നിരാശയാ തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം സർവ്വലോകാധാരമാദ്യം നമോ നമഃ ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ ത്വൽബോധമുണ്ടായ്‌വരികയുമില്ലല്ലോ ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി പ്പോളെ നിക്കവകാശമുണ്ടായതും ചില്പുരുഷ!പ്രഭോ!നിൻ‌കൃപാവൈഭവമെ പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ! കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ മോഹാദി ശത്രുക്കളുണ്ടാകയാൽ മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ ശക്തിയുമില്ല നിന്മായാബലവശാൽ ത്വൽക്കഥാപീയൂഷപാനവും ചൈയ്തു കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര പഞ്ചത്തിങ്കലൊക്കെ നിരന്തരം നിൻ‌ചരിതങ്ങളും പാടി വിശുദ്ധനായ് സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ! രാജരാജേന്ദ്ര! രഘുകുലനായക! രാജീവലോചന! രാമ! രമാപതേ! പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച കുംഭകർണ്ണൻ‌തന്നെക്കൊൽകയാൽ ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ മേഘനിനാദനെക്കൊല്ലുമായോധനേ പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു മാനവവീര! ജയിക്ക ജയിക്ക നീ ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി ഭക്തിമാനാകിയ നാരദനും തദാ രാഘവനോടനുവാദവും കൈക്കൊണ്ടു വേഗേന പോയ്മറഞ്ഞീടിനാനന്നേരം </poem> ci2tc88j7uozjny36z93rduxibljc4p 247011 247008 2026-09-02T07:18:08Z ~2026-44247-58 13522 247011 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കുംഭകർണ്ണൻ‌ മരിച്ചോരു വൃത്താന്ദവും കമ്പം വരുമാറു കേട്ടു ദശാനൻ മോഹിച്ചു ഭൂമിയിൽ വീണു പുനരുടൻ മോഹവും തീർന്നു മുഹൂർത്ത മാത്രം കൊണ്ടു................2350 പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു ഖിന്നനായോരു ദശഗ്രീവനെത്തദാ ചെന്നു തൊഴുതു പറഞ്ഞു ത്രിശിരസ്സു- മുന്നതനായോരതികായ വീരനും ദേവാന്തകനും നരാന്തകനും മുഹൂ രേവം മഹോദരനും മഹാപാർശ്വനും മത്തനുമുന്മത്തനുമൊരുമിച്ചതി ശക്തിയേറീടും നിശാചര വീരന്മാർ എട്ടുപേരും സമരത്തിനൊരുമ്പെട്ടു ദുഷ്ടനാം രാവണൻ തന്നോടു ചൊല്ലിനാർ...............2360 ദുഖിപ്പതിനെന്തു കാരണം? ഞങ്ങൾ ചെ ന്നൊക്കെരിപുക്കളെക്കൊന്നു വരാമല്ലോ യുദ്ധത്തിനായയച്ചീടുകിൽ ഞങ്ങളെ ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ എങ്കലോ നിങ്ങൾ പോയ്ചെന്നു യുദ്ധം ചെയ്തു സങ്കടം തീർക്കെന്നു ചൊന്നാൻ ദശാനൻ കണ്ടുകൂടാതോളമുള്ള പെരുമ്പട യുണ്ടതും കൊണ്ടുപോയ്കൊള്ളുവിനെല്ലാരും ആയുദ വാഹന ഭൂഷണ ജാലവു മാവോളവും കൊടുത്താർ ദശകന്തരൻ........................2370 വെള്ളം കണക്കെ പരന്ന പെരുമ്പട യ്ക്കുള്ളിൽ മഹാരഥന്മാരിവരെൺവരും പോർക്കു പുറപ്പെട്ടു ചൊന്നതു കണ്ടള വൂക്കോടടുത്തു കപിപ്രവരന്മാരും സംഖ്യയില്ലാതോളമുള്ള പെരുമ്പട വൻകടൽ പോലെ വരുന്നതു കണ്ടള വന്തകൻ വീട്ടിലാക്കീടിനാൻ സ്വത്വര മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും കല്ലും മലയും മരങ്ങളും കൈകൊണ്ടു ചെല്ലുന്ന വീരരോടേറ്റു നിശാചരർ.................2380 കൊല്ലുന്നിതാശു കപിവരന്മാരെയും നല്ല ശസ്ത്രാസ്ത്രങ്ങൾ തൂകി ക്ഷണാന്തരേ വാരണവാജി രഥങ്ങളും കാലാളും ദാരുണന്മാരായ രാക്ഷസ്സ വീരരും വീണു മരിച്ചുള്ള ചോരപ്പൊഴകളും കാണായിതു പലതായൊലിക്കുന്നതും അന്തമില്ലാത കബന്ധന്ഗളും പല തന്തികേ നൃത്തമാടിത്തുടങ്ങി തദാ രാക്ഷസരൊക്കെ മരിച്ചതു കണ്ടതി രൂക്ഷതയോടുമടുത്താൻ നരാന്തകൻ........................2390 കുന്തവുമേന്തി കുതിരപ്പുറമേറി യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ അംഗദൻ മുഷ്ടികൾ കൊണ്ടവൻ തന്നുടൽ ഭംഗം വരുത്തി യമപുരത്താക്കിനാൻ ദേവാന്തകനും പരിഘവുമായ് വന്നു ദേവേന്ദ്രപുത്രതനയനോടേറ്റിതു വാരണമേറി മഹോദര വീരനും തേരിലേറി ത്രിശിരസ്സുമണഞ്ഞിതു മൂവരോടും പൊരുതീടിനാനംഗദൻ ദേവാരികളും പുകഴ്ത്തിനാരന്നേരം....................2400 കണ്ടുനില്കും വായുപുത്രനും നീലനും മണ്ടിവന്നാശു തുണച്ചാരതുനേരം മാരുതി കൊന്നിതു ദേവാന്തകനേയും വീരനാം നീലൻ മഹോദരൻ തന്നേയും ശൂരനാകും ത്രിശിരസ്സിൻ തലകളെ മാരുതി വെത്തിക്കളന്ജു കൊന്നീടിനാൻ വന്നു പൊരുതാൻ മഹാപർശ്വനന്നേരം കൊന്നു കളന്ജു നൃഷഭൻ മഹാബലൻ മത്തനുമുന്മത്തനും മരിച്ചാൻ കപി സത്തമന്മാരോടെതിർത്തതി സത്വരം......................2410 വിശ്വൈകവീരനതികായനന്നേര മശ്വങ്ങളായിരം പൂട്ടിയ തേരതിൽ ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി ച്ചസ്ത്രജ്ഞനത്യർത്ഥ മുദ്ധതചിത്തനായ് യുദ്ധത്തിനായ് ചെറുഞാണൊലിയുമിട്ടു നക്തഞ്ചര ശ്രേഷ്ഠപുത്രനടുത്തപ്പോൾ നില്കരുതാഞ്ഞു ഭയപ്പെട്ട വാനര രൊക്കെ വാൽ പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ സാമർത്ഥ്യമേറെയുള്ളോരതികായനെ സൗമിത്രിചെന്നു ചെറുത്താനതുനേരം.........................2420 ലക്ഷ്മണ ബാണങ്ങൾ ചെന്നെടുക്കും വിധൗ തൽക്ഷണേ പ്രത്യങ്മുഖങ്ങളായ് വീണുപോം ചിന്ത മുഴുത്തതുമാവതല്ലാന്ജേറ്റ ***** മന്ധനായ് സൗമിത്രി നില്കുന്നതു നേരം മാരുത ദേവനും മാനുഷനായ് വന്നു സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ പണ്ടു വിരിന്ചൻ കൊടുത്തൊരു കഞ്ചുക മുണ്ടതുകൊണ്ടവനേൽക്കയില്ലായുധം ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി ബ്രഹ്മാസ്ത്രമെയ്തിവൻ തന്നെ വധിക്ക നീ........................2430 പിന്നെനിന്നാൽ വധിക്കപ്പെടുമിന്ദ്രജി- ത്തുന്നതനായ ദശാനനൻ തന്നെയും കൊന്നുപാലിക്കും ജഗത്രയം രാഘവ നെന്നു പറന്ജു മറഞ്ഞു സമീരണൻ ലക്ഷ്മണനും നിജ പൂര്വജൻ തൻപദ- മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു പുഷ്കരസംഭവ ബാണം പ്രയോഗിച്ചു തൽക്ഷണേ കണ്ഠം മുറിച്ചാനതു നേരം ഭൂമൗ പതിപ്പൊരതികായമസ്തക മാമോദമുൾക്കൊണ്ടെടുത്തു കപി കുലം..................2440 രാമാന്തികേ വച്ചു കൈതൊഴുതീടിനാ രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ ഭുജംഗഖഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവകൈകൊണ്ടുഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ ചില്പുരുഷൻ പുരുഷോത്തമമദ്വയം ദേവമുനീശ്വരൻ നാരദനും തദാ സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ രാമം ദശരഥനന്ദനമുല്പലശ്യാമളം കോമളം ബാണധനുർദ്ധരം പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂർണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമമാ മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ: “സീതാപതേ! രാമ! രാജേന്ദ്ര! രാഘവ! ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന! വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ! ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു മായാ മാനുഷാകാരനായ് ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ് സത്യസ്വരൂപനായ് സർവ്വലോകേശനായ് സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ് സത്വപ്രധാനഗുണപ്രിയനായ് സദാ വ്യക്തനായവ്യക്തനായതിസ്വസ്ഥനായ് നിഷ്കളനായ് നിരാകാരനായിങ്ങനെ നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ് ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ് ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും ഞ്ച ഞാ രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു നിത്യം പുരുഷപ്രകൃതികാലാഖ്യനായ് ഭക്തപ്രിയനാം പരമാത്മനേ നമഃ യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും ചേതസി താപസേന്ദ്രന്മാർ നിരാശയാ തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം സർവ്വലോകാധാരമാദ്യം നമോ നമഃ ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ ത്വൽബോധമുണ്ടായ്‌വരികയുമില്ലല്ലോ ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി പ്പോളെ നിക്കവകാശമുണ്ടായതും ചില്പുരുഷ!പ്രഭോ!നിൻ‌കൃപാവൈഭവമെ പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ! കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ മോഹാദി ശത്രുക്കളുണ്ടാകയാൽ മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ ശക്തിയുമില്ല നിന്മായാബലവശാൽ ത്വൽക്കഥാപീയൂഷപാനവും ചൈയ്തു കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര പഞ്ചത്തിങ്കലൊക്കെ നിരന്തരം നിൻ‌ചരിതങ്ങളും പാടി വിശുദ്ധനായ് സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ! രാജരാജേന്ദ്ര! രഘുകുലനായക! രാജീവലോചന! രാമ! രമാപതേ! പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച കുംഭകർണ്ണൻ‌തന്നെക്കൊൽകയാൽ ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ മേഘനിനാദനെക്കൊല്ലുമായോധനേ പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു മാനവവീര! ജയിക്ക ജയിക്ക നീ ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി ഭക്തിമാനാകിയ നാരദനും തദാ രാഘവനോടനുവാദവും കൈക്കൊണ്ടു വേഗേന പോയ്മറഞ്ഞീടിനാനന്നേരം </poem> 2oz0rc9ws741vgdr4wdrxjdn1v7xged അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ഇന്ദ്രജിത്തിന്റെ വിജയം 0 4377 246999 16509 2026-09-02T06:19:45Z ~2026-44247-58 13522 246999 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> രാവണനോടറിയിച്ചാരവസ്ഥകൾ ഹാ വിധിയെന്നലറി ദശകണ്ഠനും 'മക്കളും തമ്പിമാരും മരുമക്കളു- മുൾക്കരുത്തേറും പടനായകന്മാരും മന്ത്രികളും മരിച്ചീടിനാരേറ്റവ- രെന്തിനി നല്ലതു ശങ്കര! ദൈവമേ!' ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര- ജിത്തും നമസ്കരിച്ചീടിനാൻ താതനെ....................2450 'ഖേദമുണ്ടാകരുതേതുമേ മാനസേ താതനു ഞാനിഹ ജീവിച്ചിരിക്കവേ ശത്രുക്കളെക്കൊലചെയ്തു വരുന്നതു- ണ്ടത്തലും തീർത്തിങ്ങിരുന്നരുളേണമേ! സ്വസ്ഥനായ്‌ വാഴുക ചിന്തയും കൈവിട്ടു യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ!' എന്നതു കേട്ടു തനയനേയും പുണർ- 'ന്നെന്നേ സുഖമേ ജയിച്ചു വരിക നീ' വമ്പനാം പുത്രനും കുമ്പിട്ടു താതനെ- ത്തൻപടയോടും നടന്നു തുടങ്ങിനാൻ................2460 ശംഭുപ്രസാദം വരുത്തുവാനായ്ച്ചെന്നു ജംഭാരിജിത്തും നികുംഭില പുക്കിതു സംഭാരജാലവും സംപാദ്യ സാദരം സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം രക്തമാല്യാംബര ഗന്ധാനുലേപന- യുക്തനായ്ത്തത്ര ഗുരൂപദേശാന്വിതം ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചഗ്നിദേവനെ ശക്തി തനിയ്ക്കു വർദ്ധിച്ചുവരുവാനായ്‌ നക്തഞ്ചരാധിപപുത്രനുമെത്രയും വ്യക്തവർണ്ണസ്വരമന്ത്രപുരസ്കൃതം.....................2470 കർത്തവ്യമായുള്ള കർമ്മം കഴിച്ചഥ ചിത്രഭാനുപ്രസാദത്താലതിദ്രുതം ശസ്ത്രാസ്ത്രചാപരഥാദികളോടുമ- ന്തർദ്ധാനവിദ്യയും ലബ്ധ്വാ നിരാകുലം ഹോമസമാപ്തി വരുത്തിപ്പുറപ്പെട്ടു രാമാദികളൊടു പോരിനായാശരൻ പോർക്കളം പുക്കോരുനേരം കപികളും രാക്ഷസരെച്ചെറുത്താർത്തടുത്തീടിനാൻ മേഘജാലം വരിഷിക്കുന്നതുപോലെ മേഘനാദൻ കണ തൂകിത്തുടങ്ങിനാൻ......................2480 പാഷാണപർവ്വതവൃക്ഷാദികൾകൊണ്ടു ഭീഷണന്മാരായ വാനരവീരരും ദാരുണമായ്‌ പ്രഹരിച്ചുതുടങ്ങിനാർ വാരണവാജിപദാതിരഥികളും അന്തകൻതൻ പുരിയിൽച്ചെന്നു പുക്കവർ- ക്കന്തം വരുന്നതു കണ്ടൊരു രാവണി സന്താപമോടുമന്തർദ്ധാനവും ചെയ്തു സന്തതം തൂകിനാൻ ബ്രഹ്മാസ്ത്രസഞ്ചയം വൃക്ഷങ്ങൾ വെന്തു മുറിഞ്ഞു വീഴുംവണ്ണ- മൃക്ഷപ്രവരന്മാർ വീണു തുടങ്ങിനാർ...................2490 വമ്പരാം മർക്കടന്മാരുടെ മെയ്യിൽ വ- ന്നമ്പതും നൂറുമിരുനൂറുമഞ്ഞൂറും അമ്പുകൾ കൊണ്ടു പിളർന്നു തെരുതെരെ- ക്കമ്പം കലർന്നു മോഹിച്ചു വീണീടിനാർ അമ്പതുബാണം വിവിദനേറ്റൂ പുന- രൊമ്പതും മൈന്ദനുമഞ്ചുഗജൻമേലും ///////// തൊണ്ണൂറുബാണം നളനും തറച്ചിത- വണ്ണമേറ്റു ഗന്ധമാദനൻ മെയ്യിലും ഈരൊമ്പതേറ്റിതു നീലനും മുപ്പതു- മീരഞ്ചു ബാണങ്ങൾ ജാംബവാൻമെയ്യിലും ആറു പനസനു, മേഴു വിനത,നീ- രാറു സുഷേണനുമെട്ടു കുമുദനും ആറഞ്ചു ബാണമൃഷഭനും, കേസരി- ക്കാറുമൊരമ്പതുംകൂടെ വന്നേറ്റിതു പത്തുശതബലിക്കൊമ്പതു ധൂമ്രനും പത്തുമൊരെട്ടും പ്രമാഥിയ്ക്കുമേറ്റിതു പത്തും പുനരിരുപത്തഞ്ചുമേറ്റിതു ശക്തിയേറും വേഗദർശി,ക്കതുപോലെ നാൽപതുകൊണ്ടു ദധിമുഖൻമെയ്യിലും നാൽപത്തിരണ്ടു ഗവാക്ഷനുമേറ്റിതു മൂന്നു ഗവയനുമഞ്ചു ശരഭനും മൂന്നുമൊരു നാലുമേറ്റു സുമുഖനും ദുർമ്മുഖനേറ്റിതിരുപത്തിനാലമ്പു സമ്മാനമായറുപത്തഞ്ചു താരനും ജ്യോതിർമ്മുഖനുമറുപതേറ്റു, പുന- രാതങ്കമോടമ്പതഗ്നിവദനനും അംഗദൻമേലെഴുപത്തഞ്ചു കൊണ്ടിതു- തുംഗനാം സുഗ്രീവനേറ്റു ശരശതം ഇത്ഥം കപികുലനായകന്മാരറു- പത്തേഴു കോടിയും വീണിതു ഭൂതലേ മർക്കടന്മാരിരുപത്തൊന്നു വെള്ളവു- മർക്കതനയനും വീണോരനന്തരം ആവതില്ലേതുമിതിന്നു നമുക്കെന്നു ദേവദേവന്മാരുമന്യോന്യമന്നേരം വ്യാകുലം പൂണ്ടു പറഞ്ഞുനിൽക്കേ, രുഷാ രാഘവന്മാരെയുമെയ്തു വീഴ്ത്തീടിനാൻ മേഘനാദൻ മഹാവീര്യവൃതധരൻ ശോകവിഷണ്ണമായ്‌ നിശ്ചലമായിതു ലോകവും കൂണപാധീശജയത്തിനാ- ലാഖണ്ഡലാരിയും ശംഖനാദം ചെയ്തു വേഗേന ലങ്കയിൽ പുക്കിരുന്നീടിനാൻ ലേഖസമൂഹവും മാഴ്കീ ഗതാശയാ </poem> 99uaddz0iubxgchvo41tcqsa30r5eqm 247001 246999 2026-09-02T06:25:41Z ~2026-44247-58 13522 247001 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> രാവണനോടറിയിച്ചാരവസ്ഥകൾ ഹാ വിധിയെന്നലറി ദശകണ്ഠനും 'മക്കളും തമ്പിമാരും മരുമക്കളു- മുൾക്കരുത്തേറും പടനായകന്മാരും മന്ത്രികളും മരിച്ചീടിനാരേറ്റവ- രെന്തിനി നല്ലതു ശങ്കര! ദൈവമേ!' ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര- ജിത്തും നമസ്കരിച്ചീടിനാൻ താതനെ....................2450 'ഖേദമുണ്ടാകരുതേതുമേ മാനസേ താതനു ഞാനിഹ ജീവിച്ചിരിക്കവേ ശത്രുക്കളെക്കൊലചെയ്തു വരുന്നതു- ണ്ടത്തലും തീർത്തിങ്ങിരുന്നരുളേണമേ! സ്വസ്ഥനായ്‌ വാഴുക ചിന്തയും കൈവിട്ടു യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ!' എന്നതു കേട്ടു തനയനേയും പുണർ- 'ന്നെന്നേ സുഖമേ ജയിച്ചു വരിക നീ' വമ്പനാം പുത്രനും കുമ്പിട്ടു താതനെ- ത്തൻപടയോടും നടന്നു തുടങ്ങിനാൻ................2460 ശംഭുപ്രസാദം വരുത്തുവാനായ്ച്ചെന്നു ജംഭാരിജിത്തും നികുംഭില പുക്കിതു സംഭാരജാലവും സംപാദ്യ സാദരം സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം രക്തമാല്യാംബര ഗന്ധാനുലേപന- യുക്തനായ്ത്തത്ര ഗുരൂപദേശാന്വിതം ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചഗ്നിദേവനെ ശക്തി തനിയ്ക്കു വർദ്ധിച്ചുവരുവാനായ്‌ നക്തഞ്ചരാധിപപുത്രനുമെത്രയും വ്യക്തവർണ്ണസ്വരമന്ത്രപുരസ്കൃതം.....................2470 കർത്തവ്യമായുള്ള കർമ്മം കഴിച്ചഥ ചിത്രഭാനുപ്രസാദത്താലതിദ്രുതം ശസ്ത്രാസ്ത്രചാപരഥാദികളോടുമ- ന്തർദ്ധാനവിദ്യയും ലബ്ധ്വാ നിരാകുലം ഹോമസമാപ്തി വരുത്തിപ്പുറപ്പെട്ടു രാമാദികളൊടു പോരിനായാശരൻ പോർക്കളം പുക്കോരുനേരം കപികളും രാക്ഷസരെച്ചെറുത്താർത്തടുത്തീടിനാൻ മേഘജാലം വരിഷിക്കുന്നതുപോലെ മേഘനാദൻ കണ തൂകിത്തുടങ്ങിനാൻ......................2480 പാഷാണപർവ്വതവൃക്ഷാദികൾകൊണ്ടു ഭീഷണന്മാരായ വാനരവീരരും ദാരുണമായ്‌ പ്രഹരിച്ചുതുടങ്ങിനാർ വാരണവാജിപദാതിരഥികളും അന്തകൻതൻ പുരിയിൽച്ചെന്നു പുക്കവർ- ക്കന്തം വരുന്നതു കണ്ടൊരു രാവണി സന്താപമോടുമന്തർദ്ധാനവും ചെയ്തു സന്തതം തൂകിനാൻ ബ്രഹ്മാസ്ത്രസഞ്ചയം വൃക്ഷങ്ങൾ വെന്തു മുറിഞ്ഞു വീഴുംവണ്ണ- മൃക്ഷപ്രവരന്മാർ വീണു തുടങ്ങിനാർ...................2490 വമ്പരാം മർക്കടന്മാരുടെ മെയ്യിൽ വ- ന്നമ്പതും നൂറുമിരുനൂറുമഞ്ഞൂറും അമ്പുകൾ കൊണ്ടു പിളർന്നു തെരുതെരെ- ക്കമ്പം കലർന്നു മോഹിച്ചു വീണീടിനാർ അമ്പതുബാണം വിവിദനേറ്റൂ പുന- രൊമ്പതും മൈന്ദനുമഞ്ചുഗജൻമേലും തൊണ്ണൂറുബാണം നളനും തറച്ചിത- വണ്ണമേറ്റു ഗന്ധമാദനൻ മെയ്യിലും ഈരൊമ്പതേറ്റിതു നീലനും മുപ്പതു- മീരഞ്ചു ബാണങ്ങൾ ജാംബവാൻമെയ്യിലും...............2500 ആറു പനസനു, മേഴു വിനതനീ- രാറു സുഷേണനുമെട്ടു കുമുദനും ആറഞ്ചു ബാണമൃഷഭനും, കേസരി- ക്കാറുമൊരമ്പതുംകൂടെ വന്നേറ്റിതു പത്തുശതബലിക്കൊമ്പതു ധൂമ്രനും പത്തുമൊരെട്ടും പ്രമാഥിയ്ക്കുമേറ്റിതു പത്തും പുനരിരുപത്തഞ്ചുമേറ്റിതു ശക്തിയേറും വേഗദർശി,ക്കതുപോലെ നാൽപതുകൊണ്ടു ദധിമുഖൻമെയ്യിലും നാൽപത്തിരണ്ടു ഗവാക്ഷനുമേറ്റിതു....................2510 മൂന്നു ഗവയനുമഞ്ചു ശരഭനും മൂന്നുമൊരു നാലുമേറ്റു സുമുഖനും ദുർമ്മുഖനേറ്റതിരുപത്തിനാലമ്പു സമ്മാനമായറുപത്തഞ്ചു താരനും ജ്യോതിർമ്മുഖനുമറുപതേറ്റു, പുന- രാതങ്കമോടമ്പതഗ്നിവദനനും അംഗദൻമേലെഴുപത്തഞ്ചു കൊണ്ടിതു- തുംഗനാം സുഗ്രീവനേറ്റു ശരശതം ഇത്ഥം കപികുലനായകന്മാരറു- പത്തേഴു കോടിയും വീണിതു ഭൂതലേ....................2520 മർക്കടന്മാരിരുപത്തൊന്നു വെള്ളവു- മർക്കതനയനും വീണോരനന്തരം ആവതില്ലേതുമിതിന്നു നമുക്കെന്നു ദേവദേവന്മാരുമന്യോന്യമന്നേരം വ്യാകുലം പൂണ്ടു പറഞ്ഞുനിൽക്കേ, രുഷാ രാഘവന്മാരെയുമെയ്തു വീഴ്ത്തീടിനാൻ മേഘനാദൻ മഹാവീര്യവൃതധരൻ ശോകവിഷണ്ണമായ്‌ നിശ്ചലമായിതു ലോകവും കൂണപാധീശജയത്തിനാ- ലാഖണ്ഡലാരിയും ശംഖനാദം ചെയ്തു വേഗേന ലങ്കയിൽ പുക്കിരുന്നീടിനാൻ ലേഖസമൂഹവും മാഴ്കീ ഗതാശയാ </poem> bsbjoyysbcmc6ypn78rzapak8qpjgio 247002 247001 2026-09-02T06:26:16Z ~2026-44247-58 13522 247002 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> രാവണനോടറിയിച്ചാരവസ്ഥകൾ ഹാ വിധിയെന്നലറി ദശകണ്ഠനും 'മക്കളും തമ്പിമാരും മരുമക്കളു- മുൾക്കരുത്തേറും പടനായകന്മാരും മന്ത്രികളും മരിച്ചീടിനാരേറ്റവ- രെന്തിനി നല്ലതു ശങ്കര! ദൈവമേ!' ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര- ജിത്തും നമസ്കരിച്ചീടിനാൻ താതനെ....................2450 'ഖേദമുണ്ടാകരുതേതുമേ മാനസേ താതനു ഞാനിഹ ജീവിച്ചിരിക്കവേ ശത്രുക്കളെക്കൊലചെയ്തു വരുന്നതു- ണ്ടത്തലും തീർത്തിങ്ങിരുന്നരുളേണമേ! സ്വസ്ഥനായ്‌ വാഴുക ചിന്തയും കൈവിട്ടു യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ!' എന്നതു കേട്ടു തനയനേയും പുണർ- 'ന്നെന്നേ സുഖമേ ജയിച്ചു വരിക നീ' വമ്പനാം പുത്രനും കുമ്പിട്ടു താതനെ- ത്തൻപടയോടും നടന്നു തുടങ്ങിനാൻ................2460 ശംഭുപ്രസാദം വരുത്തുവാനായ്ച്ചെന്നു ജംഭാരിജിത്തും നികുംഭില പുക്കിതു സംഭാരജാലവും സംപാദ്യ സാദരം സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം രക്തമാല്യാംബര ഗന്ധാനുലേപന- യുക്തനായ്ത്തത്ര ഗുരൂപദേശാന്വിതം ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചഗ്നിദേവനെ ശക്തി തനിയ്ക്കു വർദ്ധിച്ചുവരുവാനായ്‌ നക്തഞ്ചരാധിപപുത്രനുമെത്രയും വ്യക്തവർണ്ണസ്വരമന്ത്രപുരസ്കൃതം.....................2470 കർത്തവ്യമായുള്ള കർമ്മം കഴിച്ചഥ ചിത്രഭാനുപ്രസാദത്താലതിദ്രുതം ശസ്ത്രാസ്ത്രചാപരഥാദികളോടുമ- ന്തർദ്ധാനവിദ്യയും ലബ്ധ്വാ നിരാകുലം ഹോമസമാപ്തി വരുത്തിപ്പുറപ്പെട്ടു രാമാദികളൊടു പോരിനായാശരൻ പോർക്കളം പുക്കോരുനേരം കപികളും രാക്ഷസരെച്ചെറുത്താർത്തടുത്തീടിനാൻ മേഘജാലം വരിഷിക്കുന്നതുപോലെ മേഘനാദൻ കണ തൂകിത്തുടങ്ങിനാൻ......................2480 പാഷാണപർവ്വതവൃക്ഷാദികൾകൊണ്ടു ഭീഷണന്മാരായ വാനരവീരരും ദാരുണമായ്‌ പ്രഹരിച്ചുതുടങ്ങിനാർ വാരണവാജിപദാതിരഥികളും അന്തകൻതൻ പുരിയിൽച്ചെന്നു പുക്കവർ- ക്കന്തം വരുന്നതു കണ്ടൊരു രാവണി സന്താപമോടുമന്തർദ്ധാനവും ചെയ്തു സന്തതം തൂകിനാൻ ബ്രഹ്മാസ്ത്രസഞ്ചയം വൃക്ഷങ്ങൾ വെന്തു മുറിഞ്ഞു വീഴുംവണ്ണ- മൃക്ഷപ്രവരന്മാർ വീണു തുടങ്ങിനാർ...................2490 വമ്പരാം മർക്കടന്മാരുടെ മെയ്യിൽ വ- ന്നമ്പതും നൂറുമിരുനൂറുമഞ്ഞൂറും അമ്പുകൾ കൊണ്ടു പിളർന്നു തെരുതെരെ- ക്കമ്പം കലർന്നു മോഹിച്ചു വീണീടിനാർ അമ്പതുബാണം വിവിദനേറ്റൂ പുന- രൊമ്പതും മൈന്ദനുമഞ്ചുഗജൻമേലും തൊണ്ണൂറുബാണം നളനും തറച്ചിത- വണ്ണമേറ്റു ഗന്ധമാദനൻ മെയ്യിലും ഈരൊമ്പതേറ്റിതു നീലനും മുപ്പതു- മീരഞ്ചു ബാണങ്ങൾ ജാംബവാൻമെയ്യിലും...............2500 ആറു പനസനു, മേഴു വിനതനീ- രാറു സുഷേണനുമെട്ടു കുമുദനും ആറഞ്ചു ബാണമൃഷഭനും, കേസരി- ക്കാറുമൊരമ്പതുംകൂടെ വന്നേറ്റിതു പത്തുശതബലിക്കൊമ്പതു ധൂമ്രനും പത്തുമൊരെട്ടും പ്രമാഥിയ്ക്കുമേറ്റിതു പത്തും പുനരിരുപത്തഞ്ചുമേറ്റിതു ശക്തിയേറും വേഗദർശി,ക്കതുപോലെ നാൽപതുകൊണ്ടു ദധിമുഖൻമെയ്യിലും നാൽപത്തിരണ്ടു ഗവാക്ഷനുമേറ്റിതു....................2510 മൂന്നു ഗവയനുമഞ്ചു ശരഭനും മൂന്നുമൊരു നാലുമേറ്റു സുമുഖനും ദുർമ്മുഖനേറ്റതിരുപത്തിനാലമ്പു സമ്മാനമായറുപത്തഞ്ചു താരനും ജ്യോതിർമ്മുഖനുമറുപതേറ്റു, പുന- രാതങ്കമോടമ്പതഗ്നിവദനനും അംഗദൻമേലെഴുപത്തഞ്ചു കൊണ്ടിതു- തുംഗനാം സുഗ്രീവനേറ്റു ശരശതം ഇത്ഥം കപികുലനായകന്മാരറു- പത്തേഴു കോടിയും വീണിതു ഭൂതലേ....................2520 മർക്കടന്മാരിരുപത്തൊന്നു വെള്ളവു- മർക്കതനയനും വീണോരനന്തരം ആവതില്ലേതുമിതിന്നു നമുക്കെന്നു ദേവദേവന്മാരുമന്യോന്യമന്നേരം വ്യാകുലം പൂണ്ടു പറഞ്ഞുനിൽക്കേ, രുഷാ രാഘവന്മാരെയുമെയ്തു വീഴ്ത്തീടിനാൻ മേഘനാദൻ മഹാവീര്യവൃതധരൻ ശോകവിഷണ്ണമായ്‌ നിശ്ചലമായിതു ലോകവും കൂണപാധീശജയത്തിനാ- ലാഖണ്ഡലാരിയും ശംഖനാദം ചെയ്തു....................2530 വേഗേന ലങ്കയിൽ പുക്കിരുന്നീടിനാൻ ലേഖസമൂഹവും മാഴ്കീ ഗതാശയാ </poem> mettajfrm3kj993vwry7siic924ou65 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ഔഷധത്തിനായി ഹനൂമാന്റെ ഗമനം 0 4378 247003 78740 2026-09-02T06:28:15Z ~2026-44247-58 13522 247003 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കൈകസീനന്ദനനായ വിഭീഷണൻ ഭാഗവതോത്തമൻ ഭക്തപരായണൻ പോക്കുവൻ മേലിലാപത്തു ഞാനെന്നൊർത്തു പോർക്കളം കൈവിട്ടു വാങ്ങി നിന്നീടിനാൻ കൊള്ളിയും മിന്നിക്കിടക്കുന്നതിൽ പ്രാണ- നുള്ളവരാരെന്നറിയേണമെന്നോർത്തു നോക്കി നോക്കിസ്സഞ്ചരിച്ചു തുടങ്ങിനാ- നാക്കമേറും വായുപുത്രനുമന്നേരം....................2540 ആരിനിയുള്ളതൊരു സഹായത്തിനെ- ന്നാരായ്കവേണമെന്നോർത്തവനും തദാ ശാഖാമൃഗങ്ങൾ കിടക്കുന്നവർകളിൽ ചാകാതവരിതിലാരെന്നു നോക്കുവാൻ ഏകാകിയായ്‌ നടക്കുന്നനേരം തത്ര രാഘവഭക്തൻ വിഭീഷണനെക്കണ്ടു തമ്മിലന്യോന്യമറിഞ്ഞു ദുഃഖം പൂണ്ടു നിർമ്മലന്മാർ നടന്നീടിനാർ പിന്നെയും പാഥോജസംഭവനന്ദനൻ ജാംബവാൻ താതനനുഗ്രഹം കൊണ്ടു മോഹം തീർന്നു....................2550 കണ്ണുമിഴിപ്പനരുതാഞ്ഞിരിക്കുമ്പോൾ ചെന്നു വിഭീഷണൻ ചോദിച്ചിതാദരാൽ 'നിന്നുടെ ജീവനുണ്ടോ കപിപുംഗവ? നന്നായിതെങ്കിൽ നീയെന്നെയറിഞ്ഞിതോ? 'കണ്ണു മിഴിച്ചുകൂടാ രുധിരം കൊണ്ടു നിന്നുടെ വാക്കു കേട്ടുള്ളിൽ വിഭാതി മേ രാക്ഷസരാജൻ വിഭീഷണനെന്നതു സാക്ഷാൽ പരമാർത്ഥമെന്നോടു ചൊല്ലുക' 'സത്യം വിഭീഷണനായതു ഞാനെടോ! സത്യമതേ' പുനരെന്നതു കേട്ടവൻ ചോദിച്ചിതാശരാധീശ്വരൻതന്നോടു 'ബോധമുണ്ടല്ലോ ഭവാനേറ്റമാകയാൽ മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു ശാഖാമൃഗങ്ങളിൽ നമ്മുടെ മാരുതി ജീവനോടേ പുനരെങ്ങാനുമുണ്ടെങ്കി- ലാവതെല്ലാം തിരയേണമിനിയെടോ!' ചോദിച്ചിതാശു വിഭീഷണ'നെന്തെടോ വാതാത്മജനിൽ വാത്സല്യമുണ്ടായതും? രാമസൗമിത്രിസുഗ്രീവാംഗദാദിക- ളാമവരേവരിലും വിശേഷിച്ചു നീ ചോദിച്ചതെന്തു സമീരണപുത്രനെ മോദിച്ചതെന്തവനെക്കുറിച്ചേറ്റവും?' 'എങ്കിലോ കേൾക്ക നീ മാരുതിയുണ്ടെങ്കിൽ സങ്കടമില്ല മറ്റാർക്കുമറിഞ്ഞാലും മാരുതപുത്രൻ മരിച്ചിതെന്നാകിൽ മ- റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ' സാരസസംഭവപുത്രവാക്യം കേട്ടു മാരുതിയും ബഹുമാനിച്ചു സാദരം 'ഞാനിതല്ലോ മരിച്ചീലെ'ന്നവൻകാലക്ക- ലാമോദമുൾക്കൊണ്ടു വീണു വണങ്ങിനാൻ ഗാഢമായാശ്ലേഷവും ചെയ്തു ജാംബവാൻ കൂടെത്തലയിൽ മുകർന്നു ചൊല്ലീടിനാൻ 'മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു ശാഖാമൃഗങ്ങളെയും പിന്നെ നമ്മുടെ രാഘവന്മാരെയും ജീവിച്ചിരുത്തുവാ- നാകുന്നവരാരുമില്ല നീയെന്നിയേ പോകവേണം നീ ഹിമവാനെയും കട- ന്നാകുലമറ്റു കൈലാസശൈലത്തോളം കൈലാസസന്നിധിയിങ്കലൃഷഭാദ്രി- മേലുണ്ടു ദിവ്യൗഷധങ്ങളറികനീ നാലുണ്ടു ദിവ്യൗഷധങ്ങളവറ്റിനു നാലിനും നാമങ്ങളും കേട്ടുകൊള്ളുക മുമ്പിൽ വിശല്യകരണിയെന്നൊന്നെടോ പിമ്പു സന്ധാനകരണി മൂന്നാമതും നല്ല സുവർണ്ണകരണി നാലാമതും ചൊല്ലുവൻ ഞാൻ മൃതസഞ്ജീവനി സഖേ! രണ്ടു ശൃംഗങ്ങളുയർന്നു കാണാമവ- രണ്ടിനും മദ്ധ്യേ മരുന്നുകൾ നിൽപതും ആദിത്യനോളം പ്രഭയുണ്ടു നാലിനും വേദസ്വരൂപങ്ങളെന്നുമറിക നീ വാരാന്നിധിയും വനങ്ങൾ ശൈലങ്ങളും ചാരുനദികളും രാജ്യങ്ങളും കട- ന്നാരാൽ വരിക മരുന്നുകളും കൊണ്ടു മാരുതനന്ദന! പോക നീ വൈകാതെ' ഇത്ഥം വിധിസുതൻ വാക്കുകൾ കേട്ടവൻ ഭക്ത്യാ തൊഴുതു മാഹേന്ദ്രമേറീടിനാൻ മേരുവിനോളം വളർന്നു ചമഞ്ഞവൻ വാരാന്നിധിയും കുലപർവ്വതങ്ങളും ലങ്കയും രാക്ഷസരും വിറയ്ക്കും വണ്ണം ശങ്കാരഹിതം കരുത്തോടലറിനാൻ വായുവേഗേന കുതിച്ചുയർന്നംബരേ പോയവൻ നീഹാരശൈലവും പിന്നിട്ടു വൈരിഞ്ചമണ്ഡവും ശങ്കരശൈലവും നേരെ ധരാനദിയുമളകാപുരം മേരുഗിരിയുമൃഷഭാദ്രിയും കണ്ടു മാരുതി വിസ്മയപ്പെട്ടു നോക്കീടിനാൻ </poem> gh9sfaoamzohtq481vy0bw2gj761v4o 247005 247003 2026-09-02T06:36:27Z ~2026-44247-58 13522 247005 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> കൈകസീനന്ദനനായ വിഭീഷണൻ ഭാഗവതോത്തമൻ ഭക്തപരായണൻ പോക്കുവൻ മേലിലാപത്തു ഞാനെന്നൊർത്തു പോർക്കളം കൈവിട്ടു വാങ്ങി നിന്നീടിനാൻ കൊള്ളിയും മിന്നിക്കിടക്കുന്നതിൽ പ്രാണ- നുള്ളവരാരെന്നറിയേണമെന്നോർത്തു നോക്കി നോക്കിസ്സഞ്ചരിച്ചു തുടങ്ങിനാ- നാക്കമേറും വായുപുത്രനുമന്നേരം....................2540 ആരിനിയുള്ളതൊരു സഹായത്തിനെ- ന്നാരായ്കവേണമെന്നോർത്തവനും തദാ ശാഖാമൃഗങ്ങൾ കിടക്കുന്നവർകളിൽ ചാകാതവരിതിലാരെന്നു നോക്കുവാൻ ഏകാകിയായ്‌ നടക്കുന്നനേരം തത്ര രാഘവഭക്തൻ വിഭീഷണനെക്കണ്ടു തമ്മിലന്യോന്യമറിഞ്ഞു ദുഃഖം പൂണ്ടു നിർമ്മലന്മാർ നടന്നീടിനാർ പിന്നെയും പാഥോജസംഭവനന്ദനൻ ജാംബവാൻ താതനനുഗ്രഹം കൊണ്ടു മോഹം തീർന്നു....................2550 കണ്ണുമിഴിപ്പനരുതാഞ്ഞിരിക്കുമ്പോൾ ചെന്നു വിഭീഷണൻ ചോദിച്ചിതാദരാൽ 'നിന്നുടെ ജീവനുണ്ടോ കപിപുംഗവ? നന്നായിതെങ്കിൽ നീയെന്നെയറിഞ്ഞിതോ? 'കണ്ണു മിഴിച്ചുകൂടാ രുധിരം കൊണ്ടു നിന്നുടെ വാക്കു കേട്ടുള്ളിൽ വിഭാതി മേ രാക്ഷസരാജൻ വിഭീഷണനെന്നതു സാക്ഷാൽ പരമാർത്ഥമെന്നോടു ചൊല്ലുക' 'സത്യം വിഭീഷണനായതു ഞാനെടോ! സത്യമതേ' പുനരെന്നതു കേട്ടവൻ......................2560 ചോദിച്ചിതാശരാധീശ്വരൻതന്നോടു 'ബോധമുണ്ടല്ലോ ഭവാനേറ്റമാകയാൽ മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു ശാഖാമൃഗങ്ങളിൽ നമ്മുടെ മാരുതി ജീവനോടേ പുനരെങ്ങാനുമുണ്ടെങ്കി- ലാവതെല്ലാം തിരയേണമിനിയെടോ!' ചോദിച്ചിതാശു വിഭീഷണ'നെന്തെടോ വാതാത്മജനിൽ വാത്സല്യമുണ്ടായതും? രാമസൗമിത്രിസുഗ്രീവാംഗദാദിക- ളാമവരേവരിലും വിശേഷിച്ചു നീ.......................2570 ചോദിച്ചതെന്തു സമീരണപുത്രനെ മോദിച്ചതെന്തവനെക്കുറിച്ചേറ്റവും?' 'എങ്കിലോ കേൾക്ക നീ മാരുതിയുണ്ടെങ്കിൽ സങ്കടമില്ല മറ്റാർക്കുമറിഞ്ഞാലും മാരുതപുത്രൻ മരിച്ചിതെന്നാകിൽ മ- റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ' സാരസസംഭവപുത്രവാക്യം കേട്ടു മാരുതിയും ബഹുമാനിച്ചു സാദരം 'ഞാനിതല്ലോ മരിച്ചീലെ'ന്നവൻകാല്ക- ലാമോദമുൾക്കൊണ്ടു വീണു വണങ്ങിനാൻ.....................2580 ഗാഢമായാശ്ലേഷവും ചെയ്തു ജാംബവാൻ കൂടെത്തലയിൽ മുകർന്നു ചൊല്ലീടിനാൻ 'മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു ശാഖാമൃഗങ്ങളെയും പിന്നെ നമ്മുടെ രാഘവന്മാരെയും ജീവിച്ചിരുത്തുവാ- നാകുന്നവരാരുമില്ല നീയെന്നിയേ പോകവേണം നീ ഹിമവാനെയും കട- ന്നാകുലമറ്റു കൈലാസശൈലത്തോളം കൈലാസസന്നിധിയിങ്കലൃഷഭാദ്രി- മേലുണ്ടു ദിവ്യൗഷധങ്ങളറികനീ.....................2590 നാലുണ്ടു ദിവ്യൗഷധങ്ങളവറ്റിനു നാലിനും നാമങ്ങളും കേട്ടുകൊള്ളുക മുമ്പിൽ വിശല്യകരണിയെന്നൊന്നെടോ പിമ്പു സന്ധാനകരണി മൂന്നാമതും നല്ല സുവർണ്ണകരണി നാലാമതും ചൊല്ലുവൻ ഞാൻ മൃതസഞ്ജീവനി സഖേ! രണ്ടു ശൃംഗങ്ങളുയർന്നു കാണാമവ- രണ്ടിനും മദ്ധ്യേ മരുന്നുകൾ നിൽപതും ആദിത്യനോളം പ്രഭയുണ്ടു നാലിനും വേദസ്വരൂപങ്ങളെന്നുമറിക നീ...................2600 വാരാന്നിധിയും വനങ്ങൾ ശൈലങ്ങളും ചാരുനദികളും രാജ്യങ്ങളും കട- ന്നാരാൽ വരിക മരുന്നുകളും കൊണ്ടു മാരുതനന്ദന! പോക നീ വൈകാതെ' ഇത്ഥം വിധിസുതൻ വാക്കുകൾ കേട്ടവൻ ഭക്ത്യാ തൊഴുതു മാഹേന്ദ്രമേറീടിനാൻ മേരുവിനോളം വളർന്നു ചമഞ്ഞവൻ വാരാന്നിധിയും കുലപർവ്വതങ്ങളും ലങ്കയും രാക്ഷസരും വിറയ്ക്കും വണ്ണം ശങ്കാരഹിതം കരുത്തോടലറിനാൻ......................2610 വായുവേഗേന കുതിച്ചുയർന്നംബരേ പോയവൻ നീഹാരശൈലവും പിന്നിട്ടു വൈരിഞ്ചമണ്ഡവും ശങ്കരശൈലവും നേരെ ധരാനദിയുമളകാപുരം മേരുഗിരിയുമൃഷഭാദ്രിയും കണ്ടു മാരുതി വിസ്മയപ്പെട്ടു നോക്കീടിനാൻ </poem> kz4ys2pf8ty3biyfxn7bdg1h4gy75ap വരുവിൻ നാം യഹോവയ്ക്കു പാടുക 0 4839 246992 238558 2026-09-01T17:24:27Z ~2026-47541-66 13564 246992 wikitext text/x-wiki :വരുവിൻ നാം യഹോവയ്ക്കു പാടുക-രക്ഷ- :തരുന്ന ജീവപാറയ്ക്കാർത്തിടുക! '''അനുപല്ലവി''' :തിരുമുമ്പിൽ സ്തുതിയോടാദരവായ് ചെന്നു നാമെല്ലാ- :വരും സങ്കീർത്തനങ്ങളോടൊരുമിച്ചാർത്തു ഘോഷിക്ക- '''ചരണങ്ങൾ''' :യഹോവയായവൻ മഹാ ദൈവം - അവൻ :സകല ദേവകൾക്കും മേൽ രാജൻ! :മഹിമയിൻ താണിടങ്ങളവന്റെ കയ്യിൽ :മഹിധരോന്നതങ്ങളും തന്റെ :മഹോദധി യുമവന്റെ വകയാകുന്നു, താനതു :പടച്ചിതു കരയെയും - മഹാൻ കൈകൾ മനഞ്ഞിതു- :വരുവിൻ നാം തൊഴുതു വന്ദിക്കുക - ദേവ :തിരുമുൻ ചെന്നു നാം മുട്ടുകുത്തുക! :പരൻ നമ്മെ പടച്ചവനാകയാൽ - തന്നെ :പരൻ നമ്മുടെ ദേവൻ ആകുന്നു! :കരുത്തൻ മേച്ചിലിൻ ജനം കരത്തിന്നാടുകല് നാം തൻ :സ്വരങ്ങളെ നിങ്ങളിങ്ങ്നു - സ്വരത്തോടിന്നു s9hogtfry2eb1jh6chipoeov6dtq6iz താൾ:ഗാന്ധിസം.pdf/136 106 85043 246994 246007 2026-09-01T18:30:51Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246994 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|128}}</noinclude>ക്കുന്നവരുമാണു് ദേവന്മാർ - ധനാഡ്യരേക്കാൾ കുറയാതെ വേലക്കാരും." {{text-indent|2em|മറ്റൊരാക്ഷേപം ധനവാന്റെ കാരുണ്യത്തിലാണു്. ഈ നയം സ്ഥിതി ചെയ്യുന്നതെന്നാണു്. എന്നാൽ ഗാന്ധിജി പറയുന്നു. "ശരിയായി ഈ മാർഗം കൈകാര്യം ചെയ്താൽ 'കാരുണ്യം' (ദാനപ്രസക്തി) എന്നു നാം അറിയുന്നത് ലോകത്തിൽ നിന്നും തിരോധനം ചെയ്യും. ഒരു ട്രസ്റ്റ്രിക്കു് പൊതുജനങ്ങളല്ലാതെ മറ്റവകാശികളില്ല. അഹിംസയിൽ പടുത്തു കെട്ടിയ രാജ്യത്തു് ട്രസ്റ്റികളുടെ പ്രതിഫലം നിയന്ത്രിതമായിരിക്കും. രാജാക്കന്മാരും ജമിന്ദാരന്മാരും മറ്റും ധനവാനോടൊപ്പമാകും." ദാക്ഷിണ്യമെന്നതിൽ കിട്ടുന്നവനു് അവകാശ പ്രകാരമല്ലല്ലോ കിട്ടുന്നതു്. ഗാന്ധിജി പറയുന്നതനുസരിച്ചാണെങ്കിൽ പിതൃ സ്വത്തിനു് പുത്രൎക്കെന്ന പോലെ ധനവാന്റെ സ്വത്തിൽ പൊതുജനങ്ങൾക്കും അവകാശമുണ്ടല്ലോ. ഇതിൽ പരം സോഷ്യലിസമെന്ന ആശയം വ്യക്തമാക്കാനുണ്ടോ?. {{text-indent|2em|അടുത്തതും പ്രബലവുമായ ആക്ഷേപം മനുഷ്യന്റെ ഇന്നത്തേ നിലയിൽ നോക്കിയാൽ ധനവാന്റെ മനഃപരിവൎത്തനം സാധ്യമല്ലെന്നതാണു്. ഇതിൽ ഏറക്കുറെ സത്യമുണ്ടു്. എങ്കിലും ഗാന്ധിയൻ മാർഗം തീരെ അപ്രായോഗികമെന്നു പറയാൻ പാടില്ലെന്നു് അനുഭവം തെളിയിക്കുന്നു. 1947 ജൂൺ 8ആം നു-യിലെ ഹരിജനിൽ അത്തരം ട്രസ്റ്റി ഇന്നു് ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനുത്തരമായി മഹാത്മജി പറഞ്ഞു "ആ വാക്കിന്റെ തികഞ്ഞ അൎത്ഥത്തിലല്ലെങ്കിലും അത്തരം വളരെ കുറച്ചു പേർ ഇന്നുണ്ടു്. തീർച്ചയായും ആ വഴിക്കാണു് അവർ പൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാലും ഇന്നത്തെ രാജാക്കന്മാരും മറ്റും ദരിദ്രരുടെ ട്രസ്റ്റികളാകുമെന്നു പ്രതീക്ഷിക്കാമോ എന്നു ചോദിക്കാവുന്നതാണു്. സ്വ}}<noinclude></noinclude> 97i9w0t7k2watc19kc7x5qyt35tjiqa 246995 246994 2026-09-01T18:31:02Z Sreejithk2000 57 246995 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|128}}</noinclude>ക്കുന്നവരുമാണു് ദേവന്മാർ - ധനാഡ്യരേക്കാൾ കുറയാതെ വേലക്കാരും." {{text-indent|2em|മറ്റൊരാക്ഷേപം ധനവാന്റെ കാരുണ്യത്തിലാണു്. ഈ നയം സ്ഥിതി ചെയ്യുന്നതെന്നാണു്. എന്നാൽ ഗാന്ധിജി പറയുന്നു. "ശരിയായി ഈ മാർഗം കൈകാര്യം ചെയ്താൽ 'കാരുണ്യം' (ദാനപ്രസക്തി) എന്നു നാം അറിയുന്നത് ലോകത്തിൽ നിന്നും തിരോധനം ചെയ്യും. ഒരു ട്രസ്റ്റ്രിക്കു് പൊതുജനങ്ങളല്ലാതെ മറ്റവകാശികളില്ല. അഹിംസയിൽ പടുത്തു കെട്ടിയ രാജ്യത്തു് ട്രസ്റ്റികളുടെ പ്രതിഫലം നിയന്ത്രിതമായിരിക്കും. രാജാക്കന്മാരും ജമിന്ദാരന്മാരും മറ്റും ധനവാനോടൊപ്പമാകും." ദാക്ഷിണ്യമെന്നതിൽ കിട്ടുന്നവനു് അവകാശ പ്രകാരമല്ലല്ലോ കിട്ടുന്നതു്. ഗാന്ധിജി പറയുന്നതനുസരിച്ചാണെങ്കിൽ പിതൃ സ്വത്തിനു് പുത്രൎക്കെന്ന പോലെ ധനവാന്റെ സ്വത്തിൽ പൊതുജനങ്ങൾക്കും അവകാശമുണ്ടല്ലോ. ഇതിൽ പരം സോഷ്യലിസമെന്ന ആശയം വ്യക്തമാക്കാനുണ്ടോ?.}} {{text-indent|2em|അടുത്തതും പ്രബലവുമായ ആക്ഷേപം മനുഷ്യന്റെ ഇന്നത്തേ നിലയിൽ നോക്കിയാൽ ധനവാന്റെ മനഃപരിവൎത്തനം സാധ്യമല്ലെന്നതാണു്. ഇതിൽ ഏറക്കുറെ സത്യമുണ്ടു്. എങ്കിലും ഗാന്ധിയൻ മാർഗം തീരെ അപ്രായോഗികമെന്നു പറയാൻ പാടില്ലെന്നു് അനുഭവം തെളിയിക്കുന്നു. 1947 ജൂൺ 8ആം നു-യിലെ ഹരിജനിൽ അത്തരം ട്രസ്റ്റി ഇന്നു് ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനുത്തരമായി മഹാത്മജി പറഞ്ഞു "ആ വാക്കിന്റെ തികഞ്ഞ അൎത്ഥത്തിലല്ലെങ്കിലും അത്തരം വളരെ കുറച്ചു പേർ ഇന്നുണ്ടു്. തീർച്ചയായും ആ വഴിക്കാണു് അവർ പൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാലും ഇന്നത്തെ രാജാക്കന്മാരും മറ്റും ദരിദ്രരുടെ ട്രസ്റ്റികളാകുമെന്നു പ്രതീക്ഷിക്കാമോ എന്നു ചോദിക്കാവുന്നതാണു്. സ്വ}}<noinclude></noinclude> 91g9ntvk46wxm1mckrgg4yaxommq5pe താൾ:ഗാന്ധിസം.pdf/114 106 85112 246991 246081 2026-09-01T14:42:40Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246991 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|106}}</noinclude>നും ചെയ്തതിലാണു് അദ്ദേഹത്തിന്റെ വിജയ രഹസ്യം സ്ഥിതി ചെയ്യുന്നതു്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സവർണരും അവർണരും തമ്മിൽ, ജന്മിയും കുടിയാനും തമ്മിൽ, ധനാഢ്യനും നിർദ്ധനനും തമ്മിൽ, ഒരു ഭാഷ സംസാരിക്കുന്നവനും മറ്റൊരു ഭാഷ സംസാരിക്കുന്നവനും തമ്മിൽ, സ്ത്രീയും പുരുഷനും തമ്മിൽ, ഉദ്യോഗസ്ഥനും പൗരനും തമ്മിൽ ഇങ്ങനെ അനേകം വ്യത്യാസങ്ങളല്ലേ നിലവിലിരിക്കുന്നതു്. ഇതു രാമരാജ്യത്തിൽ പാടില്ലല്ലോ. അതിനാൽ അവയില്ലാതാവുക എന്ന ലക്ഷ്യത്തിനു് അവയെ ക്രമേണ നീക്കം ചെയ്യാനുതകുന്ന പദ്ധതികൾ സ്വീകരിക്കുക എന്ന മാർഗം തന്നെ പ്രകൃത്യാ ഉള്ളതു്. അഹിംസാ പൂർണമായ ലക്ഷ്യത്തിനു് അഹിംസാ പൂർണമായ മാർഗവും. {{text-indent|2em|ഇപ്പറഞ്ഞ പൊതുലക്ഷ്യത്തിൽ തനി രാഷ്ട്രീയമായ ലക്ഷ്യം എന്തെന്നു നോക്കാം. വെള്ളക്കാൎക്കു പകരം ഉദ്യോഗസ്ഥ പീഠങ്ങളിൽ ഇൻഡ്യാക്കാർ പ്രവേശിച്ചാൽ അതു സ്വരാജ് ആവുകയില്ല. വിദേശീയരെ ഓടിച്ചു കഴിഞ്ഞാലും സ്വരാജ് ആയില്ല. അധികാര കൈമാറ്റം പോലും സ്വരാജ് നൽകുകയില്ല. പിന്നെയോ, സാക്ഷാൽ ഡെമോക്രസിയാണു്. നമ്മുടെ രാഷ്ട്രീയലക്ഷ്യം എന്നു പറഞ്ഞാൽ ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തന്നെ നടത്തുന്ന ജനകീയ ഭരണമാണു നമുക്കു വേണ്ടതു് എന്നൎത്ഥം. ജനങ്ങൾ ഏന്നു പറഞ്ഞതോ അർദ്ധനഗ്നരും പട്ടിണിക്കാരും അജ്ഞരും ക്ഷീണരുമായ ഗ്രാമവാസികൾ തന്നെ. അവരെ സംബന്ധിച്ചിടത്തോളം ഭരണ രീതിക്കല്ല പ്രാധാന്യം. അവരുടെ ദുരിതങ്ങൾക്ക് ആശ്വാസം കിട്ടുകയാണാവശ്യം. അതായതു് സാമ്പത്തികമായ ഒരു സമാധാന നില. അതിനു സോഷ്യലിസമെന്നു പേരിട്ടാലും ദോഷമൊന്നുമില്ല. പ്രജാപ്രഭുത്വ ഭരണവും സോഷ്യലിസവും രണ്ടും നമു}}<noinclude></noinclude> 71z9r8vhekhyw9prxz9lj29tesacorm താൾ:ഗാന്ധിസം.pdf/154 106 85115 246989 246085 2026-09-01T14:27:04Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246989 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|146}}</noinclude>ച്ച യാവാദാ മന്ദിരത്തിൽ നിന്നും ആശ്രമത്തിലേക്കു് എഴുതി അയച്ചിട്ടുണ്ടു്. ധനം കൈവശം വയ്ക്കുന്നതിനല്ല കൈവശമിരിക്കുന്ന ധനത്തോട് ഉടമസ്ഥനുള്ള മനോഭാവമാണ് പ്രാധാന്യമർഹിക്കുന്നതു്. {{text-indent|2em|സ്വത്തുണ്ടാക്കാനും സംരക്ഷിക്കാനുമായി ജീവിതം മുഴുവൻ തന്നെയും അർപ്പിക്കപ്പെടുന്നതിനാൽ സാന്മാർഗിക നില പാലിക്കാനും പുഷ്ടിപ്പെടുത്താനുമുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും നഷ്ടപ്പെടുന്നുണ്ടു്. അതിനും പുറമേ, സ്വയം ശക്തി വർദ്ധിക്കാനും തദ്വാരാ ഭയവും ഭീരുത്വവും മായിച്ചു കളയാനും പ്രയാസമായും വരുന്നു. ലോകം സാമ്പത്തിക ലോകമായിത്തീൎന്നു. മുതലാളിത്തം വ്യക്തി മാഹാത്മ്യത്തിനു വിലയില്ലാത്തതാക്കുന്നു. പൊതുവേ സാമ്പത്തിക തുല്യത ഏകദേശമെങ്കിലും നടപ്പാക്കാൻ കഴിഞ്ഞെങ്കിൽ ആവശ്യങ്ങൾക്കു വേണ്ടി മനുഷ്യൻ അനീതി ചെയ്യേണ്ട ആവശ്യം കുറയുമെന്നു സ്പഷ്ടമാണു്. അങ്ങിനെയാകുമ്പോൾ മനുഷ്യന്റെ മാനസികവും ആത്മീയവുമായ പുരോഗമനത്തിനു സഹായകമായ പരിതഃസ്ഥിതി സ്വയം ജാതമാകും.}} ഭക്ഷണത്തിനായി വേലചെയ്ക. "സകല മനുഷ്യരും അവനവന്റെ ഭക്ഷണത്തിനായി കായികമായ വേല ചെയ്യണം എന്ന തത്വത്തെ ആസ്പദമാക്കി (ബ്രഡ് ലേബർ - ഭക്ഷണവേല‌ എന്ന വാക്കു തന്നെ ടോൾസ്റ്റായി ഉപയോഗിച്ചിട്ടുണ്ടു്. അവനവന്റെ നെറ്റി വിയൎക്കാത്തവനു് ഭക്ഷണം കഴിയ്ക്കാൻ അവകാശമില്ല. ഈ തത്വത്തിലടങ്ങിയിരിയ്ക്കുന്ന ആദർശം എന്തെന്നാൽ എല്ലാവരും അവനവനു വേണ്ടി പ്രയത്നിച്ചാൽ 'ചൂഷണ'ത്തിനും 'അമിതമായ വേല'യ്ക്കും ഇടമില്ലാതാകുമെന്നതാണു്. എന്നാൽ ഭക്ഷണത്തിനായി മാത്രം, അതിനു വേണ്ടതായ മുഴുവനും ജോലി ഓരോ വ്യക്തിയും ചെയ്തു കൊള്ളണമെന്ന അൎത്ഥത്തിൽ മാത്രമല്ല ഗാന്ധിജി ഈ<noinclude></noinclude> b35armcnyfoc3krgffo6k51sqgybfln 246990 246989 2026-09-01T14:27:28Z Sreejithk2000 57 246990 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|146}}</noinclude>ച്ചു യാവാദാ മന്ദിരത്തിൽ നിന്നും ആശ്രമത്തിലേക്കു് എഴുതി അയച്ചിട്ടുണ്ടു്. ധനം കൈവശം വയ്ക്കുന്നതിനല്ല കൈവശമിരിക്കുന്ന ധനത്തോട് ഉടമസ്ഥനുള്ള മനോഭാവമാണ് പ്രാധാന്യമർഹിക്കുന്നതു്. {{text-indent|2em|സ്വത്തുണ്ടാക്കാനും സംരക്ഷിക്കാനുമായി ജീവിതം മുഴുവൻ തന്നെയും അർപ്പിക്കപ്പെടുന്നതിനാൽ സാന്മാർഗിക നില പാലിക്കാനും പുഷ്ടിപ്പെടുത്താനുമുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും നഷ്ടപ്പെടുന്നുണ്ടു്. അതിനും പുറമേ, സ്വയം ശക്തി വർദ്ധിക്കാനും തദ്വാരാ ഭയവും ഭീരുത്വവും മായിച്ചു കളയാനും പ്രയാസമായും വരുന്നു. ലോകം സാമ്പത്തിക ലോകമായിത്തീൎന്നു. മുതലാളിത്തം വ്യക്തി മാഹാത്മ്യത്തിനു വിലയില്ലാത്തതാക്കുന്നു. പൊതുവേ സാമ്പത്തിക തുല്യത ഏകദേശമെങ്കിലും നടപ്പാക്കാൻ കഴിഞ്ഞെങ്കിൽ ആവശ്യങ്ങൾക്കു വേണ്ടി മനുഷ്യൻ അനീതി ചെയ്യേണ്ട ആവശ്യം കുറയുമെന്നു സ്പഷ്ടമാണു്. അങ്ങിനെയാകുമ്പോൾ മനുഷ്യന്റെ മാനസികവും ആത്മീയവുമായ പുരോഗമനത്തിനു സഹായകമായ പരിതഃസ്ഥിതി സ്വയം ജാതമാകും.}} ഭക്ഷണത്തിനായി വേലചെയ്ക. "സകല മനുഷ്യരും അവനവന്റെ ഭക്ഷണത്തിനായി കായികമായ വേല ചെയ്യണം എന്ന തത്വത്തെ ആസ്പദമാക്കി (ബ്രഡ് ലേബർ - ഭക്ഷണവേല‌ എന്ന വാക്കു തന്നെ ടോൾസ്റ്റായി ഉപയോഗിച്ചിട്ടുണ്ടു്. അവനവന്റെ നെറ്റി വിയൎക്കാത്തവനു് ഭക്ഷണം കഴിയ്ക്കാൻ അവകാശമില്ല. ഈ തത്വത്തിലടങ്ങിയിരിയ്ക്കുന്ന ആദർശം എന്തെന്നാൽ എല്ലാവരും അവനവനു വേണ്ടി പ്രയത്നിച്ചാൽ 'ചൂഷണ'ത്തിനും 'അമിതമായ വേല'യ്ക്കും ഇടമില്ലാതാകുമെന്നതാണു്. എന്നാൽ ഭക്ഷണത്തിനായി മാത്രം, അതിനു വേണ്ടതായ മുഴുവനും ജോലി ഓരോ വ്യക്തിയും ചെയ്തു കൊള്ളണമെന്ന അൎത്ഥത്തിൽ മാത്രമല്ല ഗാന്ധിജി ഈ<noinclude></noinclude> 2m7ysx80y1rl913z0deakmrortm97hx താൾ:ഗാന്ധിസം.pdf/116 106 85134 246993 246107 2026-09-01T18:19:30Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246993 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|108}}</noinclude>ക്തി സ്വാതന്ത്ര്യമില്ലായ്മ എന്നതാണു്. ഭരണകൂടത്തിന്റെ ആദർശത്തോടോ മാർഗത്തോടോ, അന്ധമായി വിശ്വാസവും ഭക്തിയും ഇല്ലാത്തവനു് റഷ്യയിൽ സ്ഥാനമില്ല. അയാൾക്കു മറ്റു രാജ്യത്തും രക്ഷയില്ല. സ്റ്റാലിൻ മാർഗത്തെ നിരൂപണം ചെയ്ത മഹാനായ ട്രോട്സ്ക്കിയെ വിദേശത്തു ചെന്നും വേട്ടയാടി വധിച്ചില്ലേ.? രഹസ്യപ്പോലീസും ഗൂഢ തന്ത്രങ്ങളും റഷ്യയിൽ നടമാടുന്നില്ലേ? എതിരഭിപ്രായത്തെ നിമിഷ നേരം സഹിക്കാൻ തയ്യാറില്ലാത്ത വെറും ഡിക്ടേറ്റർഷിപ്പ് അല്ലേ റഷ്യയിൽ കാണുന്നതു്. പണക്കാരേയും ജന്മിമാരേയും സൎക്കാരിന്റെ ബലിഷ്ഠ ഹസ്തങ്ങൾ ക്രൂരമായി ഞെരിച്ചു കളഞ്ഞു. കൂട്ടക്കൊലകളും രാജ്യദ്രോഹ വിചാരണകളും നാടുകടത്തലും മറ്റും നടത്തിക്കൊണ്ടാണു് കമ്യൂണിസ്റ്റ് ഭരണത്തിനു ഉറപ്പുണ്ടാക്കിയതു്. വ്യക്തി സ്വാതന്ത്രത്തെ അമർച്ച ചെയ്തു, ധനപ്രഭുത്വം നശിപ്പിച്ചു എന്ന ഗുണം ചെയ്തു. സോവിയറ്റു് വ്യക്തിസ്വാതന്ത്ര്യത്തിനു് - മനുഷ്യത്വത്തിനു് - വില നൽകാതിരുന്നതിനാൽ 1940 നു ശേഷം പ്രതിലോമശക്തികളുടെ കേളീരംഗമായി പരിണമിച്ചില്ലേ? ഒരു കാലത്ത് സോവിയറ്റിനെ പുകഴ്ത്തിയ ലൂയി ഫിഷറും മറ്റും ഇന്നു നിരാശയിലാണ് കഴിയുന്നതു്. ഇന്നു സാമ്പത്തിക തുല്യത കാണാനില്ല. 50% ധനം 4% ജനങ്ങൾക്കായി മാത്രം വിതരണം ചെയ്യുന്നു. മനുഷ്യരുടെ ആദായം തമ്മിൽ 80 ഇരട്ടിവരെ വ്യത്യാസമുണ്ട്. വേണ്ടെന്നു വച്ച പള്ളികളിൽ വീണ്ടും കുർബാന തുടങ്ങി. ഒരു കാലത്തു് വർഗഹീനവും പ്രജാപ്രഭുത്വപരവും സാൎവലൗകികവുമായിരുന്ന സോവിയറ്റു നയം വെറും സാമ്രാജ്യ ദുഷ്പ്രഭുത്വമായി നയതന്ത്രബന്ധം, അക്രമ പ്രസക്തി. ഇവയിലാണു് എത്തിച്ചേൎന്നതു്. ഇതിന്റെ കാരണം വ്യക്തമാണു്. വ്യവസായ വർദ്ധനവും, ഉല്പാദനാധിക്യവും, സാ<noinclude></noinclude> aoue9jt8gpoy9q0yf7y91pc2k7b00mp