വി.പി. സത്യന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വി.പി. സത്യന്‍
Enlarge
വി.പി. സത്യന്‍

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്നു വി.പി. സത്യന്‍.

കണ്ണൂര്‍ ജില്ലയിലെ മേക്കുന്നില്‍ പോലീസില്‍നിന്നു വിരമിച്ച വട്ടപ്പറമ്പത്ത്‌ ഗോപാലന്‍നായരുടെയും നാരായണിയമ്മയുടെയും മകനാണ്‌ വി.പി സത്യന്‍. കോഴിക്കോട്‌ പാലേരി സ്വദേശിനിയും ചെന്നൈ ആദംപാക്കത്ത്‌ ഡി.എ.വി. സ്കൂള്‍ അധ്യാപികയുമായ അനിതയാണ്‌ ഭാര്യ, ആതിര ഏക മകളാണ്‌.

പത്തു തവണ ഇന്ത്യന്‍ ടീമിന്റെ ക്യപ്റ്റനായിരുന്നു സത്യന്‍. 1993-ല്‍ 'മികച്ച ഇന്ത്യന്‍ ഫുട്ബോളര്‍' ബഹുമതി കരസ്ഥമാക്കി. കേരള ടീമിന്റെയും കേരള പോലീസ്‌ ടീമിന്റെയും സുവര്‍ണകാലമായിരുന്നു സത്യന്റെ കാലഘട്ടം. '92-ല്‍ കേരളത്തെ രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടുന്നതിലേക്ക്‌ നയിച്ച സത്യന്‍ 93-ല്‍ സന്തോഷ് ട്രോഫി നിലനിര്‍ത്തിയ ടീമിലും അംഗമായിരുന്നു. ചെന്നൈയില്‍ ഇന്ത്യന്‍ ബാങ്കിന്റെ ഫുട്ബോള്‍ ടീം കോച്ചും ബാങ്കിന്‍റെ ചെന്നൈ ഹെഡ്‌ ഓഫീസില്‍ അസിസ്റ്റന്റ് മാനേജരുമായിരുന്നു സത്യന്‍.

ചെന്നൈയില്‍ തീവണ്ടി തട്ടി 2006 ജൂലൈ 18ന്‌ മരിച്ചു. രാവിലെ പതിനൊന്നര മണിയോടടുത്ത്‌ ചെന്നൈയിലെ പല്ലാവരം റെയില്‍വേ സ്റ്റേഷനടുത്ത് വെച്ചാണ് ദാരുണമായ അന്ത്യമുണ്ടായത്. ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ സൂചിപ്പിക്കുന്ന നാല്‌ കുറിപ്പുകള്‍ സത്യന്റെ പോക്കറ്റില്‍ നിന്ന്‌ കണ്ടെടുത്തു

ഭാര്യ അനിത, മാധ്യമസുഹൃത്തുക്കള്‍, കേന്ദ്രമന്ത്രിയും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമായ പ്രിയരഞ്ജന്‍ ദാസ്‌ മുന്‍ഷി, ഇന്ത്യന്‍ബാങ്ക്‌ സ്പോര്‍ട്‌സ്‌ സെക്രട്ടറി സുന്ദര്‍ എന്നിവരെയാണ്‌ സത്യന്‍ അവസാനമായി അഭിസംബോധന ചെയ്ത്‌ കത്തുകള്‍ എഴുതിയിരിക്കുന്നത്‌.