ശോഭന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശോഭന
Enlarge
ശോഭന

കേരളത്തിന്റെ പ്രിയങ്കരിയായ നടിയും നര്‍ത്തകിയും.




ഉള്ളടക്കം

[എഡിറ്റ്‌] ബാല്യം

ശോഭന 1970 മാര്‍ച്ച് 21നു കേരളത്തില്‍ ജനിച്ചു. പ്രശസ്ത നര്‍ത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ കുടുംബത്തിലാണ് ശോഭനയുടെ ജനനം. പ്രശസ്ത നടി സുകുമാരിയും നടന്‍ വിനീതും ശോഭനയുടെ ബന്ധുക്കളാണ്. കുട്ടിക്കാലം മുതല്‍ക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു.

[എഡിറ്റ്‌] സിനിമയിലേക്ക്

1984-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്. അന്നു പതിനാലു വയസ്സുമാത്രമായിരുന്നു ശോഭനയുടെ പ്രായം. അതേ വര്‍ഷം മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 1994-ല്‍ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ആംഗലേയത്തില്‍ രേവതി സംവിധാനം ചെയ്ത മിത്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് 2002-ല്‍ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാര്‍ഡ് ലഭിച്ചു.

[എഡിറ്റ്‌] നൃത്തം

ശോഭന ഒരു പ്രശസ്ത ഭരതനാട്യ നര്‍ത്തകികൂടിയാണ്. മദ്രാസിലെ ചിദംബരം അക്കാദമിയില്‍ ശോഭന ഭരതനാട്യം അഭ്യസിച്ചു തുടങ്ങി. പ്രശസ്ത നര്‍ത്തകിമാരായ ചിത്രാ വിശ്വനാഥനും പദ്മ സുബ്രമണ്യവും ശോഭനയുടെ ഗുരുനാഥമാരായിരുന്നു. ഭരതനാട്യത്തില്‍ ശോഭനയുടെ ഭാവാഭിനയം പ്രശസ്തമാണ്. മലേഷ്യയിലെ രാജാവിന്റെയും രാജ്ഞിയുടെയും മുന്നില്‍ ശോഭന തന്റെ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ശോഭനയുടെ മനോഹരമായ നൃത്തവും സൌന്ദര്യവും കാരണം 1980കള്‍ മുതല്‍ 1990കള്‍ വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും സുന്ദരിയായ തെന്നിന്ത്യന്‍ അഭിനേത്രിയായി ശോഭന കണക്കാ‍ക്കപ്പെടുന്നു.

മണിരത്നത്തിന്റെ രംഗാവതരണമായ “നേത്ര്, ഇന്ത്ര്, നാ‍ളൈ” ഇല്‍ ശോഭന ഒരു പ്രധാന പങ്കുവഹിക്കുന്നു.

[എഡിറ്റ്‌] നൃത്താദ്ധ്യാപനം

ശോഭന ഇന്ന് ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്നു.വളര്‍ന്നുവരുന്ന കലാകാരികളെ പ്രോത്സാഹിപ്പിക്കുവാനും ഭരതനാട്യത്തെ പരിപോഷിപ്പിക്കുവാനും ഇതിലൂടെ ശോഭന ശ്രമിക്കുന്നു. ചിലവുകൂടിയ അരങ്ങേറ്റങ്ങളെ ശോഭനയുടെ നൃത്തവിദ്യാലയം നിരുത്സാഹപ്പെടുത്തുന്നു.

[എഡിറ്റ്‌] ബഹുമതികള്‍

രണ്ട് ദേശീയ അവാര്‍ഡുകളും ഒട്ടനവധി സംസ്ഥാന അവാര്‍ഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ സര്‍ക്കാര്‍ ശോഭനയെ 2006 ജനുവരിയില്‍ പദ്മശ്രീ പട്ടം നല്‍കി ആദരിച്ചു.